<?xml version="1.0" encoding="UTF-8" standalone="no"?><rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:itunes="http://www.itunes.com/dtds/podcast-1.0.dtd" version="2.0">
	<channel>
		<title>keralaonlinenews</title>
		<description>keralaonlinenews</description>
		<language>ml</language>
		<link>https://keralaonlinenews.com/feed.xml</link>
		<image>
			<title>keralaonlinenews</title>
			<url>https://keralaonlinenews.com/static/c1e/client/94744/uploaded_original/6fd0a38e836c43f4da1497c40e4090ec.jpg</url>
			<link>https://keralaonlinenews.com/feed.xml</link>
		</image>
		<itunes:explicit>no</itunes:explicit><itunes:subtitle>keralaonlinenews</itunes:subtitle><item>
			<title><![CDATA[രക്തദാന ക്യാമ്പ് നടത്തി തളിപ്പറമ്പ ആർട്സ് ആൻ്റ് സയൻസ് കോളേജ് നാഷണൽ സർവീസ് സ്‌കീം വളണ്ടിയേഴ്‌സ് ; ഉദ്ഘാടനം ചെയ്ത് ഗിരീഷ് പൂക്കോത്ത്]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/taliparamba-arts-and-science-college-national-service-sche/cid18842673.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/taliparamba-arts-and-science-college-national-service-sche/cid18842673.htm</guId>
			<description><![CDATA[<h2> ലോക രക്തദാന ദിനത്തിൻ്റെ ഭാഗമായി തളിപ്പറമ്പ ആർട്സ് ആൻ്റ് സയൻസ് കോളേജ് നാഷണൽ സർവീസ് സ്‌കീം വളണ്ടിയേഴ്‌സ്  തളിപ്പറമ്പ സഹകരണ ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;തളിപ്പറമ്പ :&nbsp; ലോക രക്തദാന ദിനത്തിൻ്റെ ഭാഗമായി തളിപ്പറമ്പ ആർട്സ് ആൻ്റ് സയൻസ് കോളേജ് നാഷണൽ സർവീസ് സ്‌കീം വളണ്ടിയേഴ്‌സ്&nbsp; തളിപ്പറമ്പ സഹകരണ ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി.</p>

<p>സ്വതന്ത്ര മാധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ ഗിരീഷ് പൂക്കോത്ത് രക്തം ദാനം നൽകി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വളണ്ടിയർ ലീഡർമാരായ അശ്വിൻ സുമേഷ്, ദേവനന്ദ ഗിരീഷ് എന്നിവർ സംസാരിച്ചു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ. ശ്രീജ പുതിയപുരയിൽ സ്വാഗതവും അക്ഷയ. ആർ നന്ദിയും പറഞ്ഞു.</p>

<p></p>

<p></p>

<p></p>

<p></p>

<p></p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/22bb45bd86f45ffd9019f72f143250eb.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 16 Jun 2026 12:47:28 +0530</pubDate>
			<modified_date>Tue, 16 Jun 2026 12:47:28 +0530</modified_date>
		</item>
		<item>
			<title><![CDATA[ഒരിക്കൽ കഴിച്ചാൽ വീണ്ടും വേണമെന്നു തോന്നും ഈ ടേസ്റ്റി ഐറ്റം]]></title>
			<link>https://keralaonlinenews.com/food/dinnar-special-recipe/cid18774345.htm</link>
			<guId>https://keralaonlinenews.com/food/dinnar-special-recipe/cid18774345.htm</guId>
			<description><![CDATA[ഒരിക്കൽ കഴിച്ചാൽ വീണ്ടും വേണമെന്നു തോന്നും ഈ ടേസ്റ്റി ഐറ്റം]]></description>
			<content:encoded><![CDATA[<p>&nbsp;ചേരുവകൾ</p>

<p>ചെമ്മീൻ -150 ഗ്രാം</p>

<p>റവ -1 കപ്പ്</p>

<p>ഉള്ളി -4</p>

<p>ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂൺ</p>

<p>പച്ചമുളക് ചതച്ചത് -8</p>

<p>തക്കാളി -2</p>

<p>ചുവന്ന മുളക് പൗഡി -1 ടീസ്പൂൺ</p>

<p>മഞ്ഞൾ പൊടി -1/2 ടീസ്പൂൺ</p>

<p>ഗരം മസാല -1/2 ടീസ്പൂൺ</p>

<p>മല്ലിയില -3 തണ്ട്</p>

<p>നാരങ്ങാനീര് -3 ടീസ്പൂൺ</p>

<p>ഹോൾസ്പൈസസ്‌-2 വീതം ഏലയ്ക്ക, ഗ്രാമ്പൂ, കറുവപ്പട്ട</p>

<p>നെയ്യ് / എണ്ണ</p>

<p>കശുവണ്ടി</p>

<p>തയ്യാറാക്കുന്ന രീതി</p>

<p>എണ്ണ / നെയ്യിൽ ഉള്ളി, കശുവണ്ടി എന്നിവ വഴറ്റുക. അതേ എണ്ണയിൽ മുഴുവൻ മസാലകൾ, മാരിനേറ്റ് ചെയ്ത ചെമ്മീൻ എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഉള്ളി ബ്രൗൺ നിറമാകുന്നതുവരെ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക, പച്ചമുളക് ചതച്ചത് ചേർത്ത് വഴറ്റുക. തക്കാളി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. മുളക് പൗഡർ, ഗരം മസാല എന്നിവ ചേർത്ത് വഴറ്റുക. വെള്ളം ഒഴിക്കുക.1 1/2 കപ്പ് തിളപ്പിക്കാൻ വയ്ക്കുക.</p>

<p>ഉപ്പ് ചേർത്ത് എല്ലാം ബാലൻസ് ആണോ എന്ന് നോക്കുക. വേവിച്ചു കഴിഞ്ഞാൽ, വറുത്ത റവ ചേർത്ത് നന്നായി ഇളക്കി 10 മിനിറ്റ് ചെറിയ തീയിൽ വയ്ക്കുക. സ്വാദിഷ്ടമായ ചെമ്മീൻ റവ ബിരിയാണി / തരി ബിരിയാണി തയ്യാർ.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b3400ae284d1ce41b2f9393251810bd8.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 16 Jun 2026 12:40:53 +0530</pubDate>
			<modified_date>Tue, 16 Jun 2026 12:40:53 +0530</modified_date>
		</item>
		<item>
			<title><![CDATA[ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ലൈറ്റ് & ടേസ്റ്റി സൂപ്പ്]]></title>
			<link>https://keralaonlinenews.com/food/coli-soup-recipe/cid18774325.htm</link>
			<guId>https://keralaonlinenews.com/food/coli-soup-recipe/cid18774325.htm</guId>
			<description><![CDATA[ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ലൈറ്റ് & ടേസ്റ്റി സൂപ്പ്]]></description>
			<content:encoded><![CDATA[<p>&nbsp;ചേരുവകള്‍</p>

<p>കോളിഫ്‌ളവര്‍ (അരിഞ്ഞത്) – 1 കപ്പ്<br>
ഉള്ളി -1 (അരിഞ്ഞത്)<br>
ഉരുളക്കിഴങ്ങ്-1<br>
വെളുത്തുള്ളി- 5 അല്ലി<br>
പച്ചക്കറി വേവിച്ച വെളളം- ആവശ്യത്തിന്<br>
കുരുമുളക് പൊടി-അര ടീസ്പൂണ്‍<br>
ഫ്രഷ് ക്രീം-ഒരു ടേബിള്‍സ്പൂണ്‍<br>
ബട്ടര്‍-പാകത്തിന്</p>

<p>തയ്യാറാക്കുന്ന വിധം</p>

<p>ആദ്യം ഒരു പാന്‍ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ബട്ടര്‍ ചേര്‍ക്കാം. ശേഷം ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേര്‍ക്കണം. ബ്രൗണ്‍ നിറമാകുന്നത് വരെ നന്നായി ഇളക്കണം. ബ്രൗണ്‍ നിറമായശേഷം ഇതിലേക്ക് ഉരുളക്കിഴങ്ങും കോളിഫ്‌ളവറും ചേര്‍ക്കണം. തുടർന്ന് നന്നായിളക്കി അടച്ചുവെക്കാം. നന്നായി വെന്ത് കഴിഞ്ഞാല്‍ ഇതിലേക്ക് ക്രീം മിക്‌സ് ചെയ്ത ശേഷം പച്ചക്കറി വേവിച്ച വെള്ളം കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യണം. കുറുകി വരുമ്പോള്‍ കുരുമുളക് പൊടി കൂടി ചേര്‍ത്ത് തീയണച്ചാൽ സൂപ്പ് റെഡി. ചൂടോട് കൂടി തന്നെ സൂപ്പ് സേർവ് ചെയ്യാം.</p>

<p></p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/659ee70a507c997c712d47b01e1d07d4.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 16 Jun 2026 12:35:47 +0530</pubDate>
			<modified_date>Tue, 16 Jun 2026 12:35:47 +0530</modified_date>
		</item>
		<item>
			<title><![CDATA[തളിപറമ്പിലെ ഓട്ടോറിക്ഷ ഡ്രൈവർ കെ.രതീഷ് നിര്യാതനായി]]></title>
			<link>https://keralaonlinenews.com/nattuvarthakal/autorickshaw-driver-k-ratheesh-from-thaliparamba-passes-awa/cid18842588.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/autorickshaw-driver-k-ratheesh-from-thaliparamba-passes-awa/cid18842588.htm</guId>
			<description><![CDATA[<h2>തളിപറമ്പിലെഓട്ടോ ഡ്രൈവർ ഹൃദയാഘാതം മൂലം മരണമടഞ്ഞു. മുയ്യം മുണ്ടേരിയിലെ കൊയ്യാലൻ രാഘവന്റെയും, കെ. ശാന്തയുടെയും മകൻ,കെ. രതീഷാ(43) ണ് മരിച്ചത്.</h2>]]></description>
			<content:encoded><![CDATA[<p>തളിപറമ്പ് :തളിപറമ്പിലെഓട്ടോ ഡ്രൈവർ ഹൃദയാഘാതം മൂലം മരണമടഞ്ഞു. മുയ്യം മുണ്ടേരിയിലെ കൊയ്യാലൻ രാഘവന്റെയും,&nbsp;കെ. ശാന്തയുടെയും മകൻ,കെ. രതീഷാ(43) ണ് മരിച്ചത്.</p>

<p>ഭാര്യ: സരിത (കാസർഗോഡ്) മക്കൾ: കാശിനാഥ്, കാർത്തിക്.സഹോദരി: ഇന്ദുലേഖ. സംസ്ക്കാരം ഇന്ന് &nbsp;ഉച്ചയ്ക്ക് ഒരു മണിക്ക് മഞ്ചാൽ പൊതു ശ്മശാനത്തിൽ.</p>]]></content:encoded>
			<category><![CDATA[nattuvarthakal, kannur]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/4330a284ec86ff757eda1c03819e6e15.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 16 Jun 2026 12:29:23 +0530</pubDate>
			<modified_date>Tue, 16 Jun 2026 12:29:23 +0530</modified_date>
		</item>
		<item>
			<title><![CDATA[നരേന്ദ്ര മോദി സർക്കാരിൻ്റെ ഭരണകാലം ഭാരതത്തിൻ്റെ സുവർണ്ണയുഗം; സി. സദാനന്ദൻ മാസ്റ്റർ എം പി]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/narendra-modi-governments-rule-is-india-s-golden-age-c-sa/cid18842554.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/narendra-modi-governments-rule-is-india-s-golden-age-c-sa/cid18842554.htm</guId>
			<description><![CDATA[<h2>വിശ്വാസം, വികസനം, ജനക്ഷേമം എന്ന മുദ്രാവാക്യവുമായി നരേന്ദ്ര മോദി സർക്കാരിന്റെ പന്ത്രണ്ട് വർഷങ്ങൾ പിന്നിട്ടതായി  സി സദാനന്ദൻ മാസ്റ്റർ എം പി കണ്ണൂർ മാരാർജി ഭവനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  ഭാരത്തിന്റെ ചരിത്രത്തിലെ ഏറ്റവും സുവർണ്ണവും നാഴികക്കല്ലുമായ സുപ്രധാന വേളക്കാണ് രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.</h2>]]></description>
			<content:encoded><![CDATA[<p>കണ്ണൂർ: വിശ്വാസം, വികസനം, ജനക്ഷേമം എന്ന മുദ്രാവാക്യവുമായി നരേന്ദ്ര മോദി സർക്കാരിന്റെ പന്ത്രണ്ട് വർഷങ്ങൾ പിന്നിട്ടതായി &nbsp;സി സദാനന്ദൻ മാസ്റ്റർ എം പി കണ്ണൂർ മാരാർജി ഭവനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. &nbsp;ഭാരത്തിന്റെ ചരിത്രത്തിലെ ഏറ്റവും സുവർണ്ണവും നാഴികക്കല്ലുമായ സുപ്രധാന വേളക്കാണ് രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ഭരണകാലയളവിനെ മറി കടന്നാണ് രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ജനങ്ങളാൽ തിഞ്ഞെടുക്കപ്പെട്ടു ഭരിക്കുന്ന പ്രധാനമന്ത്രി എന്ന ചരിത്രപരമായ നേട്ടത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവേശിക്കുന്നതെന്ന് സദാനന്ദൻ മാസ്റ്റർ പറഞ്ഞു.</p>

<p>കഴിഞ്ഞ 12 വർഷത്തെ സമാന കളില്ലാത്ത വികസനമാണ് നടന്നത്." സബ് കാ സാഥ്, സബ് കാ റികാസ് , സബ് കാ വിശ്വാസ്, സബ് കാ പ്രയാസ് "എന്ന മന്ത്രം കേവലം മുദ്രവാക്യത്തിലൊതുക്കാതെ സമൂഹത്തിലെ അവസാനത്തെ വ്യക്തിയിലേക്കും നൂറു ശതമാനം ആനുകൂല്യങ്ങളും എത്തിക്കാൻ കഴിഞ്ഞതായും സദാനന്ദൻ മാസ്റ്റർ അവകാശപ്പെട്ടു. ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാറും പങ്കെടുത്തു.</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/e25966e79b495b595a7b6a78d4dc6ef3.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 16 Jun 2026 12:25:23 +0530</pubDate>
			<modified_date>Tue, 16 Jun 2026 12:25:23 +0530</modified_date>
		</item>
		<item>
			<title><![CDATA[പെരുമാളിന് വലിയവട്ടളം പായസ നിവേദ്യം; കൊട്ടിയൂരിൽ ഇന്ന് തിരുവാതിര ചതുശ്ശതം]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/thiruvathira-chathusatham-today-in-kottiyur/cid18842491.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/thiruvathira-chathusatham-today-in-kottiyur/cid18842491.htm</guId>
			<description><![CDATA[<h2>കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ മൂന്ന് ചതുശ്ശത നിവേദ്യങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം ഇന്ന് നടക്കും. ഭഗവാന് സമർപ്പിക്കുന്ന വലിയവട്ടളം പായസ നിവേദ്യമാണ് ചതുശ്ശതം എന്നറിയപ്പെടുന്നത്.തിരുവാതിര പന്തീരടിയോടെയാണ് തിടപ്പള്ളിയിൽ പായസ നിവേദ്യം ആരംഭിക്കുക.</h2>]]></description>
			<content:encoded><![CDATA[<p>കൊട്ടിയൂർ: &nbsp;കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ മൂന്ന് ചതുശ്ശത നിവേദ്യങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം ഇന്ന് നടക്കും. ഭഗവാന് സമർപ്പിക്കുന്ന വലിയവട്ടളം പായസ നിവേദ്യമാണ് ചതുശ്ശതം എന്നറിയപ്പെടുന്നത്.തിരുവാതിര പന്തീരടിയോടെയാണ് തിടപ്പള്ളിയിൽ പായസ നിവേദ്യം ആരംഭിക്കുക. നൂറ് ഇടങ്ങഴി അരി, നൂറു നാളികേരം, നൂറു കിലോ ശർക്കരയും നെയ്യും ചേർത്താണ് പായസം തയ്യാറാക്കുക. പായസം ഭഗവാന് നിവേദിച്ചശേഷം മണിത്തറയിലും കോവിലകം കയ്യാലയിലും വിതരണം ചെയ്യും.&nbsp;</p>

<p>രണ്ടാമത്തെ ചതുശ്ശത നിവേദ്യമായി പുണർതം ചതുശ്ശതം ബുധനാഴ്ചയും, മൂന്നാത്തെ ചതുശ്ശത നിവേദ്യമായ ആയില്യം ചതുശ്ശതം വെള്ളിയാഴ്ചയും നടക്കും. അവധി ദിനം അല്ലാതിരുന്നിട്ട് കൂടി &nbsp;കൊട്ടിയൂരിൽ തിങ്കളാഴ്ചയും വലിയ ഭക്തജനത്തിരക്കാണ് &nbsp;അനുഭവപ്പെട്ടത്. അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയ തീർത്ഥാടകർ &nbsp;ആയിരുന്നു കൂടുതലും ദർശനത്തിലെത്തിയത്. തിങ്കളാഴ്ച സന്ധ്യക്ക്‌ ശേഷവും കൊട്ടിയൂരിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.</p>]]></content:encoded>
			<category><![CDATA[kannur, devotional, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/45afb89ba83c50007963aa8cdd90c4c7.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 16 Jun 2026 12:16:39 +0530</pubDate>
			<modified_date>Tue, 16 Jun 2026 12:16:39 +0530</modified_date>
		</item>
		<item>
			<title><![CDATA['എൽ.ഡി.എഫ് അല്ലാതെ മാറ്റാരുണ്ട്' മുദ്രാവാക്യം ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചത് : പി. രാജീവ്]]></title>
			<link>https://keralaonlinenews.com/kerala/different-consciousness-p-rajeev/cid18841901.htm</link>
			<guId>https://keralaonlinenews.com/kerala/different-consciousness-p-rajeev/cid18841901.htm</guId>
			<description><![CDATA[<h2> &#39;എൽ.ഡി.എഫ് അല്ലാതെ മാറ്റാരുണ്ട്&#39; എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടിയിൽ വിലയിരുത്തലുണ്ടായെന്ന് മുൻമന്ത്രി പി. രാജീവ്. മുദ്രാവാക്യം ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചത്. വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ വീഴ്ച പറ്റി. അനുഭവത്തിൽനിന്ന് ഭാവിയിൽ ഇത്തരം വിഷയങ്ങളിൽ എങ്ങനെ ഇടപെടണമെന്ന് മനസ്സിലാക്കുന്നതായും അദ്ദേഹം പറഞ്ഞു.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;തിരുവനന്തപുരം : 'എൽ.ഡി.എഫ് അല്ലാതെ മാറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടിയിൽ വിലയിരുത്തലുണ്ടായെന്ന് മുൻമന്ത്രി പി. രാജീവ്. മുദ്രാവാക്യം ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചത്. വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ വീഴ്ച പറ്റി. അനുഭവത്തിൽനിന്ന് ഭാവിയിൽ ഇത്തരം വിഷയങ്ങളിൽ എങ്ങനെ ഇടപെടണമെന്ന് മനസ്സിലാക്കുന്നതായും അദ്ദേഹം പറഞ്ഞു.</p>

<p>ശബരിമല സ്വർണക്കൊള്ളയിൽ നടപടി സ്വീകരിക്കണമായിരുന്നു. പാർട്ടിയുടെ സംഘടനാ സാങ്കേതികത്വങ്ങൾ അല്ല നോക്കേണ്ടിയിരുന്നതെന്നും വിലയിരുത്തലുണ്ടായി. പ്രതിഭാഗം അഭിഭാഷകനെ സർക്കാർ വക്കീൽ ആക്കിയതും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവയിലെ തോൽവിയിൽ പാർട്ടി പരിശോധന നടത്തിയിരുന്നു. വികസന പ്രവർത്തനങ്ങൾ നടത്തിയത് തുടർഭരണം ലഭിക്കുമെന്ന് കരുതിയെന്നും അദ്ദേഹം പറഞ്ഞു.</p>

<p>അതേസമയം, സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട് പുറത്ത്. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പ് തോൽവിയിൽ കാരണമായെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ പറയുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ നടപടികളോട് ജനങ്ങൾക്കിടയിൽ എതിർപ്പുണ്ടായിരുന്നെന്നും തോൽവിയിൽ മുഖ്യപങ്ക് വഹിച്ചുവെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ന്യൂനപക്ഷ ഏകീകരണം, സംഘടനാ വീഴ്ച, സ്ഥാനാർഥി നിർണയത്തിലെ പാളിച്ച എന്നിവയും തോൽവിക്ക് കാരണമായി. താഴേത്തട്ടിലെ ചർച്ചകൾ വിലയിരുത്തിയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട് തയാറാക്കിയത്.</p>

<p>സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് പരസ്യ പ്രതികരണം നടത്തിയ നേതാവ് കെ.ആർ. ചന്ദ്രമോഹനെ താക്കീത് ചെയ്യാനും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. ചന്ദ്രമോഹനെ ശാസിക്കാനാണ് ധാരണ. മറ്റന്നാൾ ചേരുന്ന സി.പി.ഐ സംസ്ഥാന കൗൺസിലിൽ അന്തിമ തീരുമാനമെടുക്കും. അതേസമയം, പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയം പാളിയെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിക്കും സെക്രട്ടേറിയറ്റിനും വീഴ്ചപറ്റിയെന്നാണ് സി.പി.എം സംഘടന റിപ്പോർട്ട്. പയ്യന്നൂരിൽ പാർട്ടിക്കകത്തെ വിഭാഗീയത തെരഞ്ഞെടുപ്പിനെ ബാധിച്ചു. ഇത് പാർട്ടി വോട്ടു ചോർച്ചക്ക് കാരണമായി.</p>

<p>കണ്ണൂരിൽ ജില്ല സെക്രട്ടേറിയറ്റ് അംഗവും ജില്ല കമ്മിറ്റി അംഗവും ആലപ്പുഴയിൽ മുൻ സംസ്ഥാന കമ്മിറ്റി അംഗവും കൊല്ലം, പാലക്കാട് ജില്ലകളിൽ മുൻ ജില്ല കമ്മിറ്റി അംഗങ്ങളും യു.ഡി.എഫ് ബാനറിൽ മത്സരിച്ചത് പാർട്ടിക്കെതിരായ പ്രചാരവേല ശക്തിപ്പെടാൻ ഇടയാക്കി. യു.ഡി.എഫ് സി.പി.എമ്മിനെതിരെ അടിസ്ഥാനരഹിത പ്രചാരണങ്ങൾ നടത്തിയെന്നും വർഗീയ ശക്തികളോട് മൃദുസമീപനം സ്വീകരിച്ചെന്നും ഇത് ബി.ജെ.പിക്ക് അനുകൂല സാഹചര്യമൊരുക്കാൻ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.</p>

<p>മാധ്യമങ്ങളിൽ പാർട്ടിക്കെതിരെ വന്ന വിമർശനങ്ങൾ അതേപോലെ അവതരിപ്പിക്കാനാണ് ഒരുവിഭാഗം പ്രവർത്തകർ പരിശ്രമിച്ചത്. പഴയ വിഭാഗീയതയുടെ അവശിഷ്ടങ്ങൾ മനസ്സിൽവെച്ച് ചർച്ചയിൽ പങ്കെടുത്ത ചിലരുമുണ്ടെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സാധാരണക്കാരുടെ ദൈനംദിന ജീവിതപ്രശ്നങ്ങളിലും ഉപജീവന മാർഗങ്ങളിലുമുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ജനങ്ങളെ മുന്നണിയിൽനിന്ന് അകറ്റാനിടയാക്കിയെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/7e76c7c58a680076bbe59b7dbd380a31.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 16 Jun 2026 12:15:59 +0530</pubDate>
			<modified_date>Tue, 16 Jun 2026 12:15:59 +0530</modified_date>
		</item>
		<item>
			<title><![CDATA[ഓര്‍ഡിനറി ബസ്സുകള്‍ ഒറ്റ രാത്രി കൊണ്ട് സിറ്റി ഫാസ്റ്റ് ആക്കിയ മായാജാലം, വനിതകള്‍ക്ക് സൗജന്യം ലഭിക്കാതിരിക്കാന്‍ സര്‍ക്കാരിന്റെ കള്ളക്കളിയെന്ന് മാധ്യമങ്ങള്‍]]></title>
			<link>https://keralaonlinenews.com/konspecial/ordinary-buses-rebranded-as-city-fast/cid18842395.htm</link>
			<guId>https://keralaonlinenews.com/konspecial/ordinary-buses-rebranded-as-city-fast/cid18842395.htm</guId>
			<description><![CDATA[<h2>പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടനത്തോടെ കേരളത്തിലെ വനിതകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര ലഭ്യമാക്കിയത് ഒരു വലിയ രാഷ്ട്രീയ വിജയമായി ആഘോഷിക്കപ്പെട്ടു.</h2>]]></description>
			<content:encoded><![CDATA[<p>തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടനത്തോടെ കേരളത്തിലെ വനിതകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര ലഭ്യമാക്കിയത് വലിയ രാഷ്ട്രീയ വിജയമായി ആഘോഷിക്കപ്പെട്ടു. എന്നാല്‍, പദ്ധതി പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെ തന്നെ ഉയര്‍ന്ന വിവാദം കല്ലുകടിയായി.</p>

<p>ഓര്‍ഡിനറി ബസ്സുകള്‍ കൂടുതലുള്ള തിരുവനന്തപുരത്തെ പല ഓര്‍ഡിനറി ബസ്സുകളും സിറ്റി ഫാസ്റ്റ് ആയി മാറ്റി. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തു. വനിതകളുടെ സൗജന്യ യാത്ര തടയാനുള്ള സര്‍ക്കാരിന്റെ കള്ളക്കളിയാണെന്നാണ് മാധ്യമങ്ങളും യാത്രക്കാരും ആരോപിക്കുന്നത്.</p>

<p>പ്രിയദര്‍ശിനി പദ്ധതി പ്രകാരം ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി തുടങ്ങിയ ഏഴ് വിഭാഗങ്ങളിലെ ബസുകളിലാണ് സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യ യാത്ര. എന്നാല്‍ സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ തുടങ്ങിയവയില്‍ ഈ ആനുകൂല്യം ലഭിക്കില്ല. പദ്ധതി നടപ്പാക്കാന്‍ തീരുമാനമായതിനു ശേഷം തിരുവനന്തപുരം ഡിപ്പോ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബസുകള്‍ക്ക് സിറ്റി ഫാസ്റ്റ് സ്റ്റിക്കറുകള്‍ പതിച്ച് ക്ലാസിഫിക്കേഷന്‍ മാറ്റിയെന്നാണ് ആരോപണം.&nbsp;</p>

<p>ഇത് വ്യക്തമായി വരുമാന നഷ്ടം കുറയ്ക്കാനുള്ള ഒരു തന്ത്രമാണ്. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി രഹസ്യമല്ല. സൗജന്യ യാത്ര മൂലം വന്‍ തുകയുടെ നഷ്ടം ഉണ്ടാകുമെന്ന് ഭയന്ന സര്‍ക്കാര്‍, ഓര്‍ഡിനറി ബസുകളെ 'ഫാസ്റ്റ്' ആക്കി മാറ്റി ടിക്കറ്റ് വരുമാനം നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. സൗജന്യം പേരിന് മാത്രം നല്‍കി, യഥാര്‍ത്ഥത്തില്‍ യാത്രക്കാര്‍ക്ക് ഭാരം കൂട്ടുന്ന ഒരു മായാജാലമാണിത്.</p>

<p>ഓര്‍ഡിനറി ബസുകളും സിറ്റി ഫാസ്റ്റ് ബസുകളും പലപ്പോഴും ഒരേ നിറത്തിലും രൂപത്തിലുമാണ്. സ്ത്രീകള്‍ക്ക് ഏത് ബസിലാണ് സൗജന്യമെന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്. പ്രത്യേക 'പ്രിയദര്‍ശിനി' സ്റ്റിക്കര്‍ പതിച്ച ബസുകള്‍ മാത്രമേ യോഗ്യമാവൂ എന്ന് പറയുന്നുണ്ടെങ്കിലും, ഒറ്റ രാത്രിയിലെ ക്ലാസ് മാറ്റം യാത്രക്കാരെ ആശയക്കുഴപ്പത്തിലാഴ്ത്തുന്നു.&nbsp;</p>

<p>പല സ്ത്രീകളും ജോലി, പഠനം, ആശുപത്രി യാത്രകള്‍ക്കായി ബസുകള്‍ ആശ്രയിക്കുന്നവരാണ്. അവരെ സൗജന്യത്തിന്റെ പേരില്‍ ആകര്‍ഷിച്ച ശേഷം ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് വഞ്ചനയാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.</p>

<p>തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന സൗജന്യ യാത്ര പൂര്‍ണമായി നടപ്പാക്കാതെ, പരിമിതപ്പെടുത്തി, പിന്നീട് ബസ് ക്ലാസിഫിക്കേഷന്‍ മാറ്റി ജനങ്ങളെ കബളിപ്പിക്കുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ തന്ത്രമായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.</p>]]></content:encoded>
			<category><![CDATA[konspecial, kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/6c5e12c32c1f7ca569113bfdae67f7fc.jpg</thumb_image>
			<author><![CDATA[Raj C]]></author>
			<pubDate>Tue, 16 Jun 2026 12:01:09 +0530</pubDate>
			<modified_date>Tue, 16 Jun 2026 12:01:09 +0530</modified_date>
		</item>
		<item>
			<title><![CDATA[പ്രീയദർശിനി സൗജന്യ യാത്ര ഉദ്ഘാടനത്തിന് അവഗണിച്ചു : കണ്ണൂർ കോർപറേഷൻ മേയർ മുഖ്യമന്ത്രിക്ക് പരാതി നൽകി]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/priyadarshini-ignored-the-inauguration-of-the-free-ride/cid18842405.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/priyadarshini-ignored-the-inauguration-of-the-free-ride/cid18842405.htm</guId>
			<description><![CDATA[<h2>കെ എസ് ആർ ടി സി വനിതകൾക്കായി ഏർപെടുത്തിയപ്രിയദർശിനി സൗജന്യ യാത്രയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിനെതിരെ കണ്ണൂർ കോർപറേഷൻ മേയർ അഡ്വ പി ഇന്ദിര മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകി</h2>]]></description>
			<content:encoded><![CDATA[<p>&nbsp;കണ്ണൂർ: കെ എസ് ആർ ടി സി വനിതകൾക്കായി ഏർപെടുത്തിയപ്രിയദർശിനി സൗജന്യ യാത്രയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിനെതിരെ കണ്ണൂർ കോർപറേഷൻ മേയർ അഡ്വ പി ഇന്ദിര മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകി. &nbsp;സ്ത്രീകൾക്ക് സർക്കാർ നൽകിയ അഭിമാന പദ്ധതിയായിട്ടും അർഹിക്കുന്ന പരിഗണന വനിതാ മേയറായിട്ട്പോലും തന്നില്ല,</p>

<p>കണ്ണൂർ ഡിപ്പോയിൽ ഉദ്ഘാടനം ഉണ്ടെന്നറിയിച്ചത് ഞായറാഴ്‌ച രാത്രി മാത്രമാണ്. ഡെപ്യൂട്ടി മേയർ കെപി താഹിറെയും ക്ഷണിച്ചില്ല, കോർപറേഷനെ തീർത്തും അവഗണിച്ചത് അന്വേഷിക്കണമെന്നും മേയർ അഡ്വ. പി ഇന്ദിര മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപെട്ടു.</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/be19960a61338144aefa4dc21ef77c68.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 16 Jun 2026 11:58:52 +0530</pubDate>
			<modified_date>Tue, 16 Jun 2026 11:58:52 +0530</modified_date>
		</item>
		<item>
			<title><![CDATA[ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇനി മെഡിക്കൽ സ്റ്റോറുകളിൽ നിന്നും കഫ് സിറപ്പുകൾ കിട്ടില്ല; വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം]]></title>
			<link>https://keralaonlinenews.com/india/cough-syrups-will-no-longer-be-available-from-medical-store/cid18842358.htm</link>
			<guId>https://keralaonlinenews.com/india/cough-syrups-will-no-longer-be-available-from-medical-store/cid18842358.htm</guId>
			<description><![CDATA[<h2>രാജ്യത്ത് എല്ലാതരം &#39;സിറപ്പുകളും ഇനിമുതൽ ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ നേരിട്ട് വാങ്ങാൻ സാധിക്കില്ല. ഫാർമസികളിൽ നിന്നും ഇത്തരം മരുന്നുകൾ ഓവർ ദി കൗണ്ടർ ആയി വാങ്ങുന്ന രീതി പൂർണ്ണമായി നിരോധിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അടിയന്തര വിജ്ഞാപനം പുറപ്പെടുവിച്ചു.</h2>]]></description>
			<content:encoded><![CDATA[<p>ന്യൂഡൽഹി: രാജ്യത്ത് എല്ലാതരം 'സിറപ്പുകളും ഇനിമുതൽ ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ നേരിട്ട് വാങ്ങാൻ സാധിക്കില്ല. ഫാർമസികളിൽ നിന്നും ഇത്തരം മരുന്നുകൾ ഓവർ ദി കൗണ്ടർ ആയി വാങ്ങുന്ന രീതി പൂർണ്ണമായി നിരോധിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അടിയന്തര വിജ്ഞാപനം പുറപ്പെടുവിച്ചു.</p>

<p>ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കഴിഞ്ഞ ഡിസംബർ മാസത്തിലാണ് മന്ത്രാലയം ആദ്യമായി പുറത്തിറക്കിയത്. നിശ്ചിത സമയപരിധിക്കുള്ളിൽ ബന്ധപ്പെട്ട കക്ഷികളിൽ നിന്നോ പൊതുജനങ്ങളിൽ നിന്നോ ഈ ഉത്തരവിനെതിരെ യാതൊരുവിധ എതിർപ്പുകളും ഉയർന്നുവരാത്ത സാഹചര്യത്തിലാണ്, ജൂൺ 9-ലെ തീയതി രേഖപ്പെടുത്തിയ ഈ വിജ്ഞാപനം കേന്ദ്ര സർക്കാർ ഇപ്പോൾ ഔദ്യോഗികമായി ഗസറ്റിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചത്.</p>

<p>രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുണനിലവാരമില്ലാത്തതും തകരാറുകളുള്ളതുമായ കഫ് സിറപ്പ് മിശ്രിതങ്ങൾ കഴിച്ച് നിരവധി കുരുന്നുകളും മുതിർന്നവരും മരണപ്പെട്ട ദാരുണമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നത്.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/8a310ef60cfbd5c9883acc805ff2826e.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 16 Jun 2026 11:52:22 +0530</pubDate>
			<modified_date>Tue, 16 Jun 2026 11:52:22 +0530</modified_date>
		</item>
		<item>
			<title><![CDATA[കാടാച്ചിറ ടൗണിൽ നിയന്ത്രണം വിട്ട കാർ ടെലഫോൺ തൂൺ തകർത്തു ; വൻ അപകടമൊഴിവായ ആശ്വാസത്തിൽ നാട്ടുകാർ, അപകടത്തിൽപ്പെട്ടത് കൊട്ടിയൂർ ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/kadachira-accident/cid18841887.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/kadachira-accident/cid18841887.htm</guId>
			<description><![CDATA[<h2> കാടാച്ചിറ ടൗണിൽ കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. തല നാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം. തിങ്കളാഴ്ച്ച വൈകിട്ട് 4.15നാണ് അപകടം. യാത്രക്കാർക്കോ വഴി യാത്രക്കാർക്കോ പരുക്കേറ്റിട്ടില്ല. കൊട്ടിയൂരിൽ ദർശനം നടത്തിയ തീർത്ഥാടക സംഘം കൂത്തുപറമ്പ് ഭാഗത്തു നിന്നും മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;കാടാച്ചിറ : കാടാച്ചിറ ടൗണിൽ കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. തല നാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം. തിങ്കളാഴ്ച്ച വൈകിട്ട് 4.15നാണ് അപകടം. യാത്രക്കാർക്കോ വഴി യാത്രക്കാർക്കോ പരുക്കേറ്റിട്ടില്ല. കൊട്ടിയൂരിൽ ദർശനം നടത്തിയ തീർത്ഥാടക സംഘം കൂത്തുപറമ്പ് ഭാഗത്തു നിന്നും മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്.</p>

<p>നിയന്ത്രണം വിട്ട കാർ ടെലഫോൺ തൂൺ തകർത്തു&nbsp; നിർത്തിയിട്ട രണ്ട് ഇരുചക്ര വാഹനങ്ങൾക്കും കേടുപാടുകൾ പറ്റി. തിരുവനന്തപുരം വർക്കല സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കൊട്ടിയൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് കണ്ണൂരിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ഇവർ. മത്സ്യ മാർക്കറ്റിന് സമീപമുള്ള കണിയാരത്ത് ബിൽഡിങ്ങിന് മുൻപിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം തകർന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.&nbsp;</p>

<p>റോഡരികിൽ നിർത്തിയിട്ട രണ്ട് ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്. എടക്കാട് പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സാധാരണയായി വൈകുന്നേരങ്ങളിൽ ഏറെ തിരക്കുള്ള സ്ഥലങ്ങളിലൊന്നാണ് മത്സ്യ മാർക്കറ്റ് പരിസരം. എന്നാൽ അപകട സമയത്ത് ആളുകൾ കുറവായതിനാൽ ദുരന്തമൊഴിവാകുകയായിരുന്നു. വാഹനങ്ങൾ ഇതുവഴി അമിത വേഗതയിൽ സഞ്ചരിക്കുന്നുവെന്ന പരാതി നാട്ടുകാർക്കുണ്ട്.</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b79fc6ff88d77cc9dc18b5db778a2c73.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 16 Jun 2026 11:35:13 +0530</pubDate>
			<modified_date>Tue, 16 Jun 2026 11:35:13 +0530</modified_date>
		</item>
		<item>
			<title><![CDATA[നരിക്കോട് വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻമരിച്ചു]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/a-middle-aged-man-who-was-undergoing-treatment-for-injuries/cid18842280.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/a-middle-aged-man-who-was-undergoing-treatment-for-injuries/cid18842280.htm</guId>
			<description><![CDATA[<h2>വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കു ൻ മരിച്ചു. കടന്നപ്പള്ളി സ്വദേശിയും ഏഴോം നരിക്കോട് താമസക്കാരനുമായ കെ.ഹംസ(60) യാണ്  ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്</h2>]]></description>
			<content:encoded><![CDATA[<p>പരിയാരം: വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കു ൻ മരിച്ചു. കടന്നപ്പള്ളി സ്വദേശിയും ഏഴോം നരിക്കോട് താമസക്കാരനുമായ കെ.ഹംസ(60) യാണ്&nbsp;&nbsp;ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്. ഏഴു മാസം മുമ്പ് നരിക്കോട് വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.</p>

<p>ഭാര്യ: പി.കെ.അലീമ.മക്കള്‍: ഷമീം, ഷംനാദ്, ഷംഷീര്‍, ആഷിഖ്, ഷഹാന.മരുമക്കള്‍: ഫാത്തിമ, റഹിയാനത്ത്, നജ, അബ്ദു.സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, മുസ്തഫ,അലീമ, ഖദീജ, കുഞ്ഞാമിന, പരേതനായ ഉമ്മര്‍കുട്ടി. കബറടക്കം ഉച്ചയ്ക്ക് രണ്ടിന് ശേഷം നടക്കും</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b429b73ac57029a778ff6bef811dbb23.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 16 Jun 2026 11:35:11 +0530</pubDate>
			<modified_date>Tue, 16 Jun 2026 11:35:11 +0530</modified_date>
		</item>
		<item>
			<title><![CDATA[നീറ്റ് പുനഃപരീക്ഷ; ഇന്ത്യയില്‍ താത്കാലികമായി ടെലിഗ്രാം നിരോധിച്ച് കേന്ദ്ര സർക്കാർ]]></title>
			<link>https://keralaonlinenews.com/india/central-government-temporarily-bans-telegram-in-india/cid18842261.htm</link>
			<guId>https://keralaonlinenews.com/india/central-government-temporarily-bans-telegram-in-india/cid18842261.htm</guId>
			<description><![CDATA[<h2>നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി രാജ്യത്ത് മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിന്റെ പ്രവര്‍ത്തനം താത്കാലികമായി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 22 വരെ വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെലിഗ്രാമിലെ മെസേജ് എഡിറ്റിങ് ഫീച്ചറും ജൂണ്‍ 30 വരെ പ്രവര്‍ത്തിക്കില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നീക്കം.</h2>]]></description>
			<content:encoded><![CDATA[<p>ന്യൂഡല്‍ഹി: നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി രാജ്യത്ത് മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിന്റെ പ്രവര്‍ത്തനം താത്കാലികമായി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 22 വരെ വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെലിഗ്രാമിലെ മെസേജ് എഡിറ്റിങ് ഫീച്ചറും ജൂണ്‍ 30 വരെ പ്രവര്‍ത്തിക്കില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നീക്കം. ജൂണ്‍ 21നാണ് എന്‍ടിഎ പുനഃപരീക്ഷ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. പരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാം പ്ലാറ്റ്ഫോമിന് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള കേന്ദ്ര തീരുമാനത്തെ എന്‍ടിഎ സ്വാഗതം ചെയ്തു.</p>

<p>ടെലിഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം നിര്‍ദേശിച്ചതായി എന്‍ടിഎ പ്രസ്താവനയില്‍ പറഞ്ഞു. ജൂണ്‍ 30 വരെ ഇന്ത്യയില്‍ പ്ലാറ്റ്‌ഫോമില്‍ മെസേജ് എഡിറ്റിങ് ഫീച്ചര്‍ ലഭ്യമാക്കരുതെന്നും മന്ത്രാലയം പ്ലാറ്റ്ഫോമിനോട് നിര്‍ദേശിച്ചു. എന്‍ടിഎ അറിയിച്ചു.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/440cef63909ac77b1948afc57af2349b.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 16 Jun 2026 11:28:58 +0530</pubDate>
			<modified_date>Tue, 16 Jun 2026 11:28:58 +0530</modified_date>
		</item>
		<item>
			<title><![CDATA[മധുര പ്രേമികൾക്കായി ഇതാ ഒരു റെസിപ്പി]]></title>
			<link>https://keralaonlinenews.com/food/banana-halwa-recipe/cid18774292.htm</link>
			<guId>https://keralaonlinenews.com/food/banana-halwa-recipe/cid18774292.htm</guId>
			<description><![CDATA[മധുര പ്രേമികൾക്കായി ഇതാ ഒരു റെസിപ്പി]]></description>
			<content:encoded><![CDATA[<p>&nbsp;ആവശ്യമായ സാധനങ്ങൾ</p>

<p>നേന്ത്രപ്പഴം (നന്നായി പഴുത്തത്) : 5 Kg</p>

<p>പഞ്ചസാര : 2 1/2 Kg</p>

<p>നെയ്യ് : 1/2 Kg</p>

<p>ഏലക്കാപ്പൊടി : ആവശ്യത്തിന്</p>

<p>ബദാം : ഒരു ടേബിൾ സ്പൂൺ</p>

<p>അണ്ടിപ്പരിപ്പ് : ആവശ്യത്തിന്</p>

<p>തയാറാക്കുന്ന വിധം</p>

<p>അടി കട്ടിയുള്ള പാത്രമെടുത്ത് നെയ്യിൽ ആവശ്യമുള്ള അളവിലിൽ അണ്ടിപ്പരിപ്പും ബദാമും വറുത്തെടുക്കുക. ശേഷം നല്ല പഴുത്ത നേന്ത്രപ്പഴം മിക്സിയിൽ അരച്ചെടുത്ത് ഒരു പാത്രത്തിൽ മാറ്റിവെക്കാം. ഇതിലേക്ക് പഞ്ചസാരയും ചേർത്ത് അടുപ്പിൽ വെച്ച് ഒന്ന് മുതൽ ഒന്നര മണിക്കൂർ ഇളക്കിക്കൊണ്ടിരിക്കുക.</p>

<p>ഈ മിശ്രിതത്തിലേക്ക് ഒന്നിടവിട്ട് നെയ്യ് ചേർത്തു കൊടുക്കുകയും വേണം. ഇത് നല്ല വലിഞ്ഞ് മുറുകിയ പാകമാവുമ്പോൾ ഏലക്ക പൊടിയും വറുത്തുവെച്ച അണ്ടിപ്പരിപ്പും ബദാമും ചേർത്ത് ഒരു സ്റ്റീൽ പാത്രത്തിൽ നെയ്യ് തടവി അതിലേക്ക് വിളമ്പി നല്ലപോലെ ഷേപ്പ് ചെയ്തു എടുക്കുക. നല്ലവണ്ണം തണുത്തതിനുശേഷം മുറിച്ച് കഴിക്കാം. സ്വാദൂറും ഹൽവ തയാർ.</p>

<p></p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/a59bd3c2cd8bb3ff7874e2942fd6c483.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 16 Jun 2026 11:15:52 +0530</pubDate>
			<modified_date>Tue, 16 Jun 2026 11:15:52 +0530</modified_date>
		</item>
		<item>
			<title><![CDATA[ഹെയർ ഡൈയിൽ കർശന മുന്നറിയുപ്പുമായി കേന്ദ്രം; ലംഘിക്കുന്ന കമ്പനികൾക്ക് പൂട്ട് വീഴും ലംഘനം]]></title>
			<link>https://keralaonlinenews.com/india/center-issues-strict-warning-on-hair-dye/cid18842206.htm</link>
			<guId>https://keralaonlinenews.com/india/center-issues-strict-warning-on-hair-dye/cid18842206.htm</guId>
			<description><![CDATA[<h2>ഹെയർ ഡൈയിൽ കർശന മുന്നറിയുപ്പുകൾ നൽകി കേന്ദ്രം. പല കമ്പനികളും വിപണിയിൽ എത്തിക്കുന്ന ഹെയർ ഡൈകളിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും അത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്നതും തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും  അതുകൊണ്ട് തന്നെ ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ കർശന നിബന്ധനങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണെന്നും  കേന്ദ്ര ഡ്രഗ്‌സ് കൺേട്രാൾ ഓർഗനൈസേഷൻ അറിയിച്ചു</h2>]]></description>
			<content:encoded><![CDATA[<p>ഹെയർ ഡൈയിൽ കർശന മുന്നറിയുപ്പുകൾ നൽകി കേന്ദ്രം. പല കമ്പനികളും വിപണിയിൽ എത്തിക്കുന്ന ഹെയർ ഡൈകളിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും അത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്നതും തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും &nbsp;അതുകൊണ്ട് തന്നെ ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ കർശന നിബന്ധനങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണെന്നും &nbsp;കേന്ദ്ര ഡ്രഗ്‌സ് കൺേട്രാൾ ഓർഗനൈസേഷൻ അറിയിച്ചു. ഡൈകൾ വിപണിയിലെത്തിക്കുന്ന കമ്പനികൾ 2020 ലെ സൗന്ദര്യവർധക വസ്തുനിയമവും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് മാനദണ്ഡങ്ങളും പാലിക്കണമെന്നാണ് സിഡിഎസ് സിഒ ജൂൺ 10ന് പുറത്തിറക്കിയ സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നു.</p>

<p>മുടിക്ക് നിറം നൽകാൻ ചേർത്തിട്ടുള്ള വസ്തുക്കളുൾപ്പെടെ ഉത്പന്നത്തിലെ എല്ലാവസ്തുക്കളുടെയും വിവരം വായിക്കാൻ പാകത്തിൽ കവറിനുമുകളിൽ ചേർക്കണം. ഉപയോഗത്തിൽ നിയന്ത്രണമുണ്ടെങ്കിൽ അതും പ്രത്യേകം സൂചിപ്പിക്കണം. പ്രതിപ്രവർത്തന സാധ്യത, സുരക്ഷിതമാണോയെന്ന പരിശോധനാരീതി എന്നിവയും വ്യക്തമാക്കണം.ബിഐഎസ് മാനദണ്ഡങ്ങൾ സൗന്ദര്യവർദ്ധക ചേരുവകളെ പൊതുവെ സുരക്ഷിതമെന്ന് അംഗീകരിക്കപ്പെട്ടവ എന്നും സൗന്ദര്യവർദ്ധക ഉപയോഗത്തിന് സുരക്ഷിതമെന്ന് അംഗീകരിക്കപ്പെട്ടവ എന്നും പരിമിതപ്പെടുത്തിയിരിക്കുന്നവയോ അംഗീകരിക്കപ്പെടാത്തവയോ ആയി തരംതിരിക്കുമെന്ന് റെഗുലേറ്റർ നിർമ്മാതാക്കളെയും ഇറക്കുമതിക്കാരെയും ഓർമ്മിപ്പിച്ചു. ഉൽപ്പന്ന ഘടനയിലോ ഗുണനിലവാര സവിശേഷതകളിലോ ലേബലിങ്ങിലോ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട ലൈസൻസിങ് അതോറിറ്റിയെ അറിയിക്കണമെന്നും കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.</p>

<p>പ്രായം കുറഞ്ഞവർ മുതൽ പ്രായമായ ഉപഭോക്താക്കളിൽ നിന്നും ഹെയർ ഡൈകളുടെ ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിൽ മുടിയുടെ നിറം നൽകുന്ന ഉൽപ്പന്നങ്ങളുടെ ഫോർമുലേഷനുകൾ, പാക്കേജിങ്, ഉപഭോക്തൃ വിവരങ്ങൾ എന്നിവ പുനഃപരിശോധിക്കാൻ കമ്പനികളെ പുതിയ സർക്കുലർ പ്രോത്സാഹിപ്പിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/029c78a51df2c5420f02c6a00619c241.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 16 Jun 2026 11:14:46 +0530</pubDate>
			<modified_date>Tue, 16 Jun 2026 11:14:46 +0530</modified_date>
		</item>
		<item>
			<title><![CDATA[ആരാധകപ്പോര് : ലോകകപ്പ് ലഹരിയിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/fan-fight-edakkad-block-panchayat-world-cup/cid18841875.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/fan-fight-edakkad-block-panchayat-world-cup/cid18841875.htm</guId>
			<description><![CDATA[<h2> ലോകമെമ്പാടുമുള്ള കാൽപന്ത് പ്രേമികളുടെ ഹൃദയമിടിപ്പായി മാറിയ ലോകകപ്പ് ഫുട്ബാളിന്റെ ആവേശം അലയടിച്ചപ്പോൾ, അതിന്റെ ആവേശത്തിരമാലയിൽ പങ്കുചേർന്ന്  എടക്കാട് ബ്ലോക്ക് പഞ്ചായത്തും. “ആരാധകപ്പോര്” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ലോകകപ്പിന്റെ ആവേശം തദ്ദേശ സ്വയംഭരണസംവിധാനത്തിന്റെ ഹൃദയത്തിലേക്കെത്തിച്ച അപൂർവ മുഹൂർത്തമായി മാറി.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ചാല :ലോകമെമ്പാടുമുള്ള കാൽപന്ത് പ്രേമികളുടെ ഹൃദയമിടിപ്പായി മാറിയ ലോകകപ്പ് ഫുട്ബാളിന്റെ ആവേശം അലയടിച്ചപ്പോൾ, അതിന്റെ ആവേശത്തിരമാലയിൽ പങ്കുചേർന്ന്&nbsp; എടക്കാട് ബ്ലോക്ക് പഞ്ചായത്തും. “ആരാധകപ്പോര്” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ലോകകപ്പിന്റെ ആവേശം തദ്ദേശ സ്വയംഭരണസംവിധാനത്തിന്റെ ഹൃദയത്തിലേക്കെത്തിച്ച അപൂർവ മുഹൂർത്തമായി മാറി.</p>

<p>തിങ്കളാഴ്ച്ചരാവിലെ മുതൽ തന്നെ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ലോകകപ്പ് വേദിയെ അനുസ്മരിപ്പിക്കുന്ന കാഴ്ചയായി മാറി. വിവിധ രാജ്യങ്ങളുടെ ജേഴ്സികൾ അണിഞ്ഞ് ഭരണസമിതി അംഗങ്ങളും ബ്ലോക്ക് പഞ്ചായത്തിലെയും ഘടക സ്ഥാപനങ്ങളിലെയും ജീവനക്കാരും ഓഫീസിലെത്തിയപ്പോൾ, പതിവ് ഔദ്യോഗിക അന്തരീക്ഷത്തിന് പകരം ഫുട്ബാൾ ആവേശത്തിന്റെ വർണാഭമായ ലോകം വിരിഞ്ഞു.<br>
തുടർന്ന് നടന്ന ഭരണസമിതി യോഗത്തിലും അംഗങ്ങളും ജീവനക്കാരും തങ്ങളുടെ പ്രിയ ടീമുകളുടെ ജേഴ്സികളണിഞ്ഞ് പങ്കെടുത്തത് ശ്രദ്ധേയമായി. അർജന്റീനയും ഫ്രാൻസും ബ്രസീലും പോർച്ചുഗലും ഉൾപ്പെടെ ലോകകപ്പ് വേദികളിൽ ഏറ്റുമുട്ടുന്ന ടീമുകളുടെ പ്രതിനിധികളായി മാറിയ അവർ, മത്സരത്തിന്റെ ആവേശം പങ്കുവെച്ച് സൗഹൃദത്തിന്റെ പുതിയ സന്ദേശവും ഉയർത്തിപ്പിടിച്ചു.</p>

<p style="text-align:center"><img alt="Fan fight: Edakkad block panchayat members also intoxicated by the World Cup" height="420" id="img_21440595" loading="lazy" src="https://keralaonlinenews.com/static/c1e/client/94744/uploaded/9d87addfa85f64745d5a34f4ea2fab8f.jpg" width="730"></p>

<p>പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരവും ആവേശം വാനോളമുയർത്തി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിജു ഗോൾകിക്ക് എടുത്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ. ബിന്ദു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഹാരിസ് പടന്നോട്ട്, പി. കെ. പദ്മജ, ശ്രീധരൻ സംഘമിത്ര, സെക്രട്ടറി ജി. സ്വപ്ന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. കെ. പി. നസീർ, ഫൽഗുനൻ മാസ്റ്റർ, എ. വി. ഷീബ, ആർ. കെ. നിഷ, കെ. വി. ജയരാജൻ, ടി. സി. അക്ഷയ, റുസീന ടീച്ചർ, കാണി രഘുനാഥൻ, കെ. സി. പി. ഫൗസിയ, നിർവഹണ ഉദ്യോഗസ്ഥർ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർ മത്സരത്തിൽ പങ്കാളികളായി.</p>

<p>ഗോളിലേക്ക് കുതിച്ചുപാഞ്ഞ ഓരോ ഷോട്ടിലും ലോകകപ്പ് സ്റ്റേഡിയങ്ങളുടെ ആവേശം പ്രതിഫലിച്ചു. ആവേശകരമായ മത്സരത്തിൽ അർജന്റീനയെ പ്രതിനിധീകരിച്ചെത്തിയ ബ്ലോക്ക് പഞ്ചായത്ത് അംഗം റുസീന ടീച്ചർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫ്രാൻസിന്റെ ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങിയ പ്രോജക്ട് അസിസ്റ്റന്റ് കെ. ദിവ്യ. രണ്ടാം സ്ഥാനം നേടി.</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/582393fcd3bd11baef83554ff5e9f606.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 16 Jun 2026 11:05:59 +0530</pubDate>
			<modified_date>Tue, 16 Jun 2026 11:05:59 +0530</modified_date>
		</item>
		<item>
			<title><![CDATA['പ്രിയദർശിനി സൗജന്യ യാത്രാ' പദ്ധതിക്ക് മികച്ച പ്രതികരണം ; ആദ്യ ദിവസം യാത്ര ചെയ്തത് 13 ലക്ഷം വനിതകൾ]]></title>
			<link>https://keralaonlinenews.com/kerala/priyadarshini-free-travel-ksrtc-women-travel/cid18842072.htm</link>
			<guId>https://keralaonlinenews.com/kerala/priyadarshini-free-travel-ksrtc-women-travel/cid18842072.htm</guId>
			<description><![CDATA[<h2>സംസ്ഥാനത്ത് വനിതകൾക്കായി ആരംഭിച്ച &#39;പ്രിയദർശിനി സൗജന്യ യാത്രാ&#39; പദ്ധതിക്ക് മികച്ച പ്രതികരണം. പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകൾ പ്രകാരം മുൻ ആഴ്ചകളെ അപേക്ഷിച്ച് ലക്ഷക്കണക്കിന് അധികം വനിതകളാണ് ഒറ്റ ദിവസം കൊണ്ട് യാത്രാസൗകര്യം പ്രയോജനപ്പെടുത്തിയത്.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;തിരുവനന്തപുരം : സംസ്ഥാനത്ത് വനിതകൾക്കായി ആരംഭിച്ച 'പ്രിയദർശിനി സൗജന്യ യാത്രാ' പദ്ധതിക്ക് മികച്ച പ്രതികരണം. പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകൾ പ്രകാരം മുൻ ആഴ്ചകളെ അപേക്ഷിച്ച് ലക്ഷക്കണക്കിന് അധികം വനിതകളാണ് ഒറ്റ ദിവസം കൊണ്ട് യാത്രാസൗകര്യം പ്രയോജനപ്പെടുത്തിയത്.</p>

<p>യാത്രക്കാരുടെ എണ്ണത്തിൽ മുൻപ് ഉണ്ടായിരുന്നതിനേക്കാൾ വലിയ കുതിപ്പാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ലഭിച്ച വിവരങ്ങൾ പ്രകാരം ഇന്നലെ മാത്രം 13,29,938 സ്ത്രീ യാത്രക്കാരാണ് ഓർഡിനറി ബസുകളെ ആശ്രയിച്ചത്. തൊട്ടുമുൻപുള്ള തിങ്കളാഴ്ച ഇത് 7,34,693 ആയിരുന്നു. അതായത്, ഒറ്റദിവസം കൊണ്ട് 5,95,245 വനിതാ യാത്രക്കാരുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സാധാരണക്കാർക്കും ജോലിക്ക് പോകുന്ന സ്ത്രീകൾക്കും ഈ പദ്ധതി വലിയ ആശ്വാസമായി മാറിയിരിക്കുകയാണ് എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.</p>

<p>സൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി നൽകുന്ന 'സീറോ ടിക്കറ്റ്' ഉപയോഗിച്ച് ഇന്നലെ 7,83,115 വനിതകളാണ് യാത്ര ചെയ്തത്. സ്ത്രീ ശാക്തീകരണത്തിനും അവരുടെ സുരക്ഷിതമായ യാത്രയ്ക്കും ഈ പദ്ധതി വലിയ തോതിൽ സഹായിക്കുന്നുണ്ട്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/cfa22c713589ec21a4a7cf6e33d0c749.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 16 Jun 2026 10:50:46 +0530</pubDate>
			<modified_date>Tue, 16 Jun 2026 10:50:46 +0530</modified_date>
		</item>
		<item>
			<title><![CDATA[സ്വർണവില ഇടിഞ്ഞു]]></title>
			<link>https://keralaonlinenews.com/business/gold-price-market/cid18842044.htm</link>
			<guId>https://keralaonlinenews.com/business/gold-price-market/cid18842044.htm</guId>
			<description><![CDATA[<h2>യു.എസ്-ഇസ്രായേൽ-ഇറാൻ യുദ്ധവിരാമം പ്രഖ്യാപിച്ചതോടെ ഇന്നലെ കുതിപ്പ് രേഖപ്പെടുത്തിയ സ്വർണത്തിന് ഇന്ന് നേരിയ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13875 രൂപയും പവന് 1,11,000 രൂപയുമായി.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;കൊച്ചി : യു.എസ്-ഇസ്രായേൽ-ഇറാൻ യുദ്ധവിരാമം പ്രഖ്യാപിച്ചതോടെ ഇന്നലെ കുതിപ്പ് രേഖപ്പെടുത്തിയ സ്വർണത്തിന് ഇന്ന് നേരിയ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13875 രൂപയും പവന് 1,11,000 രൂപയുമായി.</p>

<p>ഇന്നലെ ഗ്രാമിന് 225 രൂപ കൂടി 13,890 രൂപയും പവന് 1800 രൂപ കൂടി 1,11,120 രൂപയുമായിരുന്നു വില. അന്താരാഷ്ട്രവിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് ഇന്ന് 6.89 ഡോളർ കുറഞ്ഞ് 4,322.99 ഡോളറായി മാറി. 0.16 ശതമാനമാണ് കുറഞ്ഞത്.</p>

<p>തുടർച്ചയായി മൂന്നുദിവസം വർധിച്ച ശേഷമാണ് സ്വർണവില ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച ഗ്രാമിന് 270 രൂപ കൂടി 13,620 രൂപയും പവന് 2,160 രൂപ കൂടി 1,08,960 രൂപയുമായിരുന്നു വില. ശനിയാഴ്ച ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കൂടിയത്. ഈ വർഷം ജനുവരി 29നാണ് സ്വർണത്തിൻറെ എക്കാലത്തെയും റെക്കോഡ് വിലയായ 1,31,160 രൂപ രേഖപ്പെടുത്തിയത്.</p>

<p>വെള്ളിയാഴ്ച ഇറാൻ -യു.എസ് യുദ്ധവിരാമ കരാർ ഒപ്പിടുന്നതോടെ സ്വർണവില ഇനിയും കുതിക്കാനാണ് സാധ്യത. ഹുർമുസ് പൂർണമായും തുറക്കുകയാണെങ്കിൽ എണ്ണവില സെപ്റ്റംബറോടെ 70 ഡോളറിലെത്തിയേക്കും. ഇത് രാജ്യങ്ങളിൽ നിലനിൽക്കുന്ന പണംപ്പെരുപ്പം കുറക്കും. പണപ്പെരുപ്പം കുറഞ്ഞാൽ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടക്കമുള്ളവർ പലിശനിരക്ക് കുറക്കും. പലിശനിരക്ക് കുറയുന്നതോടെ ബോണ്ട് നിക്ഷേപം ആകർഷകമല്ലാതായി മാറും. സ്വർണമായിരിക്കും അപ്പോൾ ഏറ്റവും ആകർഷകമായ നിക്ഷേപം. ഇതോടെ സ്വർണവില മുകളിലേക്ക് കുതിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.&nbsp;</p>]]></content:encoded>
			<category><![CDATA[business, kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/bbc76a70c0794751c2de82fafc22eeef.gif</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 16 Jun 2026 10:45:23 +0530</pubDate>
			<modified_date>Tue, 16 Jun 2026 10:45:23 +0530</modified_date>
		</item>
		<item>
			<title><![CDATA[മൈസൂരിൽ റസ്‌റ്റോ പബ്ബിൽ തീപ്പിടിത്തം : രണ്ട് പേർ ദാരുണമായി മരിച്ചു]]></title>
			<link>https://keralaonlinenews.com/india/fire-breaksresto-pub-people-tragically-die/cid18841863.htm</link>
			<guId>https://keralaonlinenews.com/india/fire-breaksresto-pub-people-tragically-die/cid18841863.htm</guId>
			<description><![CDATA[<h2> കർണാടകയിലെമൈസൂരുവിലുള്ള റെസ്റ്റോ പബ്ബിലുണ്ടായ (റസ്റ്ററന്റും പബ്ബും ചേർന്ന കേന്ദ്രം) തീപിടിത്തത്തിൽ രണ്ടുപേർ അതിദാരുണമായിമരിച്ചു. ഉടമയടക്കം ആറുപേർക്ക് ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ചയായിരുന്നു സംഭവം. ഡാർജിലിങ് സ്വദേശിയായ സാഹിൻ (26), നേപ്പാൾ സ്വദേശിയായ പ്രകാശ് (24) എന്നിവരാണ് മരിച്ചത്. പബ്ബിലെത്തിയ ചിലരും പബ്ബ് ഉടമ പ്രീതം പുമീതുമാണ് പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലുള്ളത്. </h2>]]></description>
			<content:encoded><![CDATA[<p>&nbsp;ഇരിട്ടി : കർണാടകയിലെമൈസൂരുവിലുള്ള റെസ്റ്റോ പബ്ബിലുണ്ടായ (റസ്റ്ററന്റും പബ്ബും ചേർന്ന കേന്ദ്രം) തീപിടിത്തത്തിൽ രണ്ടുപേർ അതിദാരുണമായിമരിച്ചു. ഉടമയടക്കം ആറുപേർക്ക് ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ചയായിരുന്നു സംഭവം. ഡാർജിലിങ് സ്വദേശിയായ സാഹിൻ (26), നേപ്പാൾ സ്വദേശിയായ പ്രകാശ് (24) എന്നിവരാണ് മരിച്ചത്. പബ്ബിലെത്തിയ ചിലരും പബ്ബ് ഉടമ പ്രീതം പുമീതുമാണ് പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലുള്ളത്.&nbsp;</p>

<p>പതിനഞ്ചോളം പേരെ തങ്ങൾ രക്ഷപ്പെടുത്തിയതായും ഇവർ നിസ്സാര പരിക്കുകളോടെ അപകടനില തരണംചെയ്തതായും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു. തീ പൂർണമായും അണച്ചതായും പബ്ബിലെ ജീവനക്കാരായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും ഫയർഫോഴ്‌സ് വ്യക്തമാക്കി. പ്രാഥമിക നിഗമനമനുസരിച്ച് ഷോർട്ട്സർക്കിറ്റാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. പബ്ബിലുണ്ടായിരുന്ന മരം കൊണ്ടുള്ള അലങ്കാരവസ്തുക്കളിലേക്ക് തീ പടർന്നത് ദുരന്തത്തിന്റെ ആക്കം കൂട്ടിയതാകാമെന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. സംഭവത്തിൽ പോലിസും ഫയർഫോഴ്‌സും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/9a3cc7126c9102b312a7fef414952d34.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 16 Jun 2026 10:35:22 +0530</pubDate>
			<modified_date>Tue, 16 Jun 2026 10:35:22 +0530</modified_date>
		</item>
		<item>
			<title><![CDATA[ഹെൽത്തിയായിരിക്കാൻ ഇത് കഴിക്കാം]]></title>
			<link>https://keralaonlinenews.com/food/laddoo-recipe/cid18774263.htm</link>
			<guId>https://keralaonlinenews.com/food/laddoo-recipe/cid18774263.htm</guId>
			<description><![CDATA[ഹെൽത്തിയായിരിക്കാൻ ഇത് കഴിക്കാം]]></description>
			<content:encoded><![CDATA[<p>&nbsp;ചേരുവകൾ</p>

<p>എള്ള്- അര കപ്പ്<br>
ചണവിത്ത്- 1 കപ്പ്<br>
ബദാം- അര കപ്പ്<br>
ശർക്കര – 1 കപ്പ്<br>
വെള്ളം- കാൽ കപ്പ്<br>
ഏലയ്ക്ക പൊടിച്ചത്-&nbsp; 1 ടീസ്പൂൺ<br>
നെയ്യ്- 1 ടീസ്പൂൺ</p>

<p>തയ്യാറാക്കുന്ന വിധം</p>

<p>അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് അര കപ്പ് കറുത്ത എള്ള് വറുത്ത് മാറ്റാം. അതേ പാനിൽ തന്നെ ഒരു കപ്പ് ചണവിത്ത് വറുക്കാം. അത് എള്ളിലേയ്ക്കു ചേർക്കാം. അര കപ്പ് ബദാമും അതേ പാനിൽ വറുത്തെടുക്കാം. വറുത്ത ബദാം നന്നായി പൊടിച്ച് ഒരു പാത്രത്തിലേയ്ക്കു മാറ്റാം. ശേഷം എള്ളും ചണവിത്തും ഒരുമിച്ചു പൊടിക്കാം. ഇതും ബദാം പൊടിയിലേയ്ക്കു ചേർക്കാം. ഒരു പാനിൽ കാൽ കപ്പ് വെള്ളമൊഴിച്ച് ഒരു കപ്പ് ശർക്കര ചേർത്ത് അലിയിക്കാം. വെള്ളം വറ്റി ശർക്കര അലിഞ്ഞതിനു ശേഷം ഇത് പൊടിയിലേയ്ക്കു ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കാം. ഒരു ടീസ്പൂൺ ഏലയ്ക്കപ്പൊടിയും, ഒരു ടീസ്പൂൺ നെയ്യും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചെറിയ ഉരുളകളാക്കിയെടുക്കാം. ഇഷ്ടാനുസരണം കഴിക്കാം.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/2a5806b1a393796585afe153b6d23626.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 16 Jun 2026 10:10:19 +0530</pubDate>
			<modified_date>Tue, 16 Jun 2026 10:10:19 +0530</modified_date>
		</item>
		<item>
			<title><![CDATA[കാസർ​ഗോഡ് ലോഡ്ജിൽ 19 വയസുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ]]></title>
			<link>https://keralaonlinenews.com/kerala/youth-arrested-kasaragod-lodge/cid18841856.htm</link>
			<guId>https://keralaonlinenews.com/kerala/youth-arrested-kasaragod-lodge/cid18841856.htm</guId>
			<description><![CDATA[<h2>കാസർഗോഡ് നഗരത്തിലെ ലോഡ്ജിൽ19 വയസുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ.<br />
കാസർ​ഗോഡ് കെ എസ് ആർ ടി സി ബസ്റ്റാൻഡിന് സമീപത്തുള്ള ലോഡ്ജിലാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ കുറ്റാരോപിതനായ യുവാവ് അറസ്റ്റിലായി. കാസർകോട് സ്വദേശി വിഷ്ണുവാണ് പൊലീസ് പിടിയിലായത്.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;കാസർ​ഗോഡ് : കാസർഗോഡ് നഗരത്തിലെ ലോഡ്ജിൽ19 വയസുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. കാസർ​ഗോഡ് കെ എസ് ആർ ടി സി ബസ്റ്റാൻഡിന് സമീപത്തുള്ള ലോഡ്ജിലാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ കുറ്റാരോപിതനായ യുവാവ് അറസ്റ്റിലായി. കാസർകോട് സ്വദേശി വിഷ്ണുവാണ് പൊലീസ് പിടിയിലായത്.&nbsp;</p>

<p>കുടുംബ പ്രശ്നം തീർക്കാനെന്ന വ്യാജേന നഗരത്തിലേക്ക് വിളിച്ചു വരുത്തിയാണ് പീഡനം. ബലംപ്രയോഗിച്ച് ഫോൺ പിടിച്ച് വാങ്ങിയെന്നും മർദ്ദിച്ചെന്നും യുവതിയുടെ മൊഴി പറയുന്നു. സംഭവം പുറത്തറിഞ്ഞത് യുവതി ഫോൺ കൈക്കലാക്കി വീട്ടുകാരെ വിളിച്ചതോടെയാണ്. വീട്ടുകാർ ലോഡ്ജിലുണ്ടെന്ന് പറഞ്ഞ് 19 വയസുകാരിയെ വിളിച്ചു വരുത്തുകയും കെട്ടിയിട്ട് പീഡിപ്പിച്ച് മർദ്ദനത്തിന് ഇരയാക്കുകയും ചെയ്തു വെന്നാണ് പരാതി.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[kerala, nattuvarthakal, kasaragod]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/9b4ac2845ef8dd59c23dcb980ea27c67.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 16 Jun 2026 10:05:03 +0530</pubDate>
			<modified_date>Tue, 16 Jun 2026 10:05:03 +0530</modified_date>
		</item>
		<item>
			<title><![CDATA[കേന്ദ്ര ധനകാര്യ മന്ത്രിയുടെ വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച് വനിതാഡോക്ടറിൽ നിന്നും തട്ടിയത് 67 ലക്ഷം ; കൂത്തുപറമ്പ് സ്വദേശികളായ യുവാക്കൾ അറസ്‌റ്റിൽ]]></title>
			<link>https://keralaonlinenews.com/kerala/stolen-fake-ai-video-koothuparamba-native-arrest/cid18841759.htm</link>
			<guId>https://keralaonlinenews.com/kerala/stolen-fake-ai-video-koothuparamba-native-arrest/cid18841759.htm</guId>
			<description><![CDATA[<h2> കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്റെ വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച്‌  വനിതാ ഡോക്ടറിൽ നിന്നും  67 ലക്ഷം രൂപ തട്ടിയെടുത്ത കൂത്തു പറമ്പ് സ്വദേശികളായ യുവാക്കൾ കൊച്ചിയിൽഅറസ്റ്റിൽ.കൊച്ചി കുമ്പളം സ്വദേശിനിയായ ഡോക്ടറെ വിശ്വസിപ്പിച്ച്‌ പണം കവർന്ന കേസിലാണ് കൂത്തുപറമ്പ് സ്വദേശികളായ യുവാക്കളെ പനങ്ങാട് പൊലീസ് പിടികൂടിയത്.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;കണ്ണൂർ: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്റെ വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച്‌&nbsp; വനിതാ ഡോക്ടറിൽ നിന്നും&nbsp; 67 ലക്ഷം രൂപ തട്ടിയെടുത്ത കൂത്തു പറമ്പ് സ്വദേശികളായ യുവാക്കൾ കൊച്ചിയിൽഅറസ്റ്റിൽ.കൊച്ചി കുമ്പളം സ്വദേശിനിയായ ഡോക്ടറെ വിശ്വസിപ്പിച്ച്‌ പണം കവർന്ന കേസിലാണ് കൂത്തുപറമ്പ് സ്വദേശികളായ യുവാക്കളെ പനങ്ങാട് പൊലീസ് പിടികൂടിയത്.</p>

<p>ഫേസ്‌ബുക്കിൽ കണ്ട ഒരു പരസ്യമാണ് ഡോക്ടറെ ചതിക്കുഴിയിൽ വീഴ്ത്തിയത്. തങ്ങളുടെ ഓൺലൈൻ ട്രേഡിൽ നിക്ഷേപിക്കുന്ന തുക മൂന്നു മാസം കൊണ്ട് മൂന്നിരട്ടിയാക്കാമെന്ന വാഗ്ദാനം വിശ്വസിച്ച്‌ ഡോക്ടർ അതിലെ ലിങ്കിൽ പ്രവേശിച്ചു. ക്ലയിന്റ് 9 Pro എന്ന കമ്പനിയുടെ വെബ്‌സൈറ്റിലെത്തി, അവർ ആവശ്യപ്പെട്ട പ്രകാരം ട്രേഡിംഗിനായി പലതവണയായി പണമയച്ചു നൽകി. മാത്രമല്ല, കണ്ണൂർ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന 'ഡിജിറ്റ് കോം ഐടി സൊല്യൂഷൻസ്' എന്ന കമ്പനിയുടെ അക്കൗണ്ടിലേക്കും ഇവർ സമാനമായ രീതിയിൽ തൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്നുംപണം അയച്ചു.</p>

<p>ജനുവരി മുതൽ മാർച്ച്‌ വരെ നീണ്ട ഈ കാലയളവിൽ ഏകദേശം 67 ലക്ഷം രൂപയാണ് ഡോക്ടറുടെ അക്കൗണ്ടുകളിൽ നിന്നും അപ്രത്യക്ഷമായത്. പിന്നീട് വാഗ്ദാനം ചെയ്ത ലാഭമോ മുടക്കിയ മുതലോ തിരികെ ലഭിക്കാതെ വന്നപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടെന്ന് ഡോക്ടർ തിരിച്ചറിയുന്നത്. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പനങ്ങാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൂത്തുപറമ്പ് സ്വദേശികളായ അബ്ദുൽ റഹ്മാൻ (35), അർഷാദ് (38) എന്നിവരാണ്പിടിയിലായത്. തട്ടിപ്പ് കമ്പനിയായ ഡിജിറ്റ് കോം ഐടി സൊല്യൂഷൻസിന്റെ ഉടമകളാണ് ഇവർ.</p>

<p>കേരളത്തിന് പുറമേ കർണാടക, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലും ഇവർക്കെതിരെ സമാനമായ തട്ടിപ്പ് കേസുകളുണ്ടെന്ന് മരട് ഇൻസ്‌പെക്ടർ അബ്ദുൽ മനാഫ് വ്യക്തമാക്കി. ഈ സംഘത്തിലെ ഉത്തരേന്ത്യക്കാരായ മൂന്നുപേർ ഇതിനകം തന്നെ ഹരിയാന, തീഹാർ ജയിലുകളിൽ റിമാൻഡിലാണെന്നും പൊലീസ് അറിയിച്ചു.</p>]]></content:encoded>
			<category><![CDATA[kerala, nattuvarthakal, kannur]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/5f06f58b3759529ee3343929a693f92a.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 16 Jun 2026 09:31:25 +0530</pubDate>
			<modified_date>Tue, 16 Jun 2026 09:31:25 +0530</modified_date>
		</item>
		<item>
			<title><![CDATA[കർണാടകയിൽ നിന്നും കൊട്ടിയൂർ ദർശനത്തിന് എത്തിയത് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച അർബാനിയയിൽ ; പിടികൂടി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം]]></title>
			<link>https://keralaonlinenews.com/kerala/karnataka-kottiyoor-darshan-urbania-fake-number-plate/cid18841750.htm</link>
			<guId>https://keralaonlinenews.com/kerala/karnataka-kottiyoor-darshan-urbania-fake-number-plate/cid18841750.htm</guId>
			<description><![CDATA[<h2>കൊട്ടിയൂർ ദർശനം കഴിഞ്ഞ് കണ്ണൂരിലേക്ക് പോകുന്നതിനിടെ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച അർബാനിയ വാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. ഇരിട്ടി പയഞ്ചേരിമുക്കിൽ നടത്തിയ വാഹന പരിശോധനക്കിടയാണ് കർണാടക ബംഗളൂരുവിൽ നിന്നെത്തിയ വാഹനം പിടിയിലായത്. പരിശോധനയിൽ വാനിൽ പതിച്ചിരുന്ന നമ്പർ മറ്റൊരു ഇന്നോവ കാറിന്റേതാണെന്ന് കണ്ടെത്തി. തുടർന്ന് വാഹനം കസ്റ്റഡിയിലെടുത്ത് ഇരട്ടി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. </h2>]]></description>
			<content:encoded><![CDATA[<p>&nbsp;ഇരിട്ടി:കൊട്ടിയൂർ ദർശനം കഴിഞ്ഞ് കണ്ണൂരിലേക്ക് പോകുന്നതിനിടെ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച അർബാനിയ വാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. ഇരിട്ടി പയഞ്ചേരിമുക്കിൽ നടത്തിയ വാഹന പരിശോധനക്കിടയാണ് കർണാടക ബംഗളൂരുവിൽ നിന്നെത്തിയ വാഹനം പിടിയിലായത്. പരിശോധനയിൽ വാനിൽ പതിച്ചിരുന്ന നമ്പർ മറ്റൊരു ഇന്നോവ കാറിന്റേതാണെന്ന് കണ്ടെത്തി. തുടർന്ന് വാഹനം കസ്റ്റഡിയിലെടുത്ത് ഇരട്ടി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.&nbsp;</p>

<p>വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു വാനിൽ സ്വദശത്തേക്ക് യാത്ര തുടരാൻ മോട്ടോർ വാഹന വകുപ്പ് സൗകര്യമൊരുക്കി. എംവിഐ എം. മനോജ് കുമാർ, എഎംവിമാരായ വി.ആർ. ശരത്കുമാർ, പി. ജിതിൻ, കെ.വി. അഖിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും, പിടികൂടലും.&nbsp;</p>

<p>ഷോറൂമിൽ നിന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെയാണ് വാഹനം പുറത്തിറക്കി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് കേരളത്തിലേക്ക് കൊണ്ടുവന്നത് എന്ന് അധികൃതർ പറഞ്ഞു. കേരളത്തിലേക്ക് എത്തിയ വാഹനത്തിന്റെ നികുതി അടച്ചിട്ടുണ്ടോ യെന്ന പരിശോധനക്കിടയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ നിയമപരമായി ഗുരുതര കുറ്റകൃത്യത്തിന്റെ പരിധിയിൽപ്പെടുന്നതാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി. ഇത്തരം വാഹനങ്ങൾ പരിശോധനക്കിടെ നിർത്താതെ പോയാൽ കണ്ടെത്തുക എന്നുള്ളത് പ്രയാസകരമാണ്. കൂടാതെ അപകടമുണ്ടാക്കിയാൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിലും നിയമപരമായ സങ്കീർണ്ണതകൾ ഉണ്ടാകുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.</p>]]></content:encoded>
			<category><![CDATA[kerala, nattuvarthakal, kannur]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/c2f15b4678a177dc3d797ebe1d530b24.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 16 Jun 2026 09:28:04 +0530</pubDate>
			<modified_date>Tue, 16 Jun 2026 09:28:04 +0530</modified_date>
		</item>
		<item>
			<title><![CDATA[കണ്ണൂർ മൊകേരിയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല : ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്]]></title>
			<link>https://keralaonlinenews.com/kerala/kannur-shigellachildren/cid18841714.htm</link>
			<guId>https://keralaonlinenews.com/kerala/kannur-shigellachildren/cid18841714.htm</guId>
			<description><![CDATA[കണ്ണൂർ ജില്ലയിലെ മൊകേരി പഞ്ചായത്തിൽ രണ്ടു ഷിഗേല്ലോസിസ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു. നാലും എട്ടും വയസ്സുള്ള രണ്ടു ആൺ കുട്ടികൾക്കാണ് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. അതിനെ തുടർന്നു പഞ്ചായത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി.]]></description>
			<content:encoded><![CDATA[<p>&nbsp;കണ്ണൂർ: കണ്ണൂർ ജില്ലയിലെ മൊകേരി പഞ്ചായത്തിൽ രണ്ടു ഷിഗേല്ലോസിസ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു. നാലും എട്ടും വയസ്സുള്ള രണ്ടു ആൺ കുട്ടികൾക്കാണ് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. അതിനെ തുടർന്നു പഞ്ചായത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. lപ്രദേശത്തെ&nbsp; ഏതെങ്കിലും സ്കൂളുകളിൽ കുട്ടികൾ വയറിളക്കം സംബന്ധിച്ച കാരണങ്ങളാൽ ക്ലാസിൽ ഹാജരാവാത്ത സാഹചര്യങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ച് വരുന്നുണ്ട്.രോഗത്തിന്റെ ഉറവിടം ആരോഗ്യ വകുപ്പ് അന്വേഷിച്ചു വരികയാണ്. ശുദ്ധമല്ലാത്ത കുടിവെള്ളം, ഭക്ഷണം, ശുചിത്വമില്ലാത്ത കൈകൾ എന്നിവയിലൂടെയാണ് ഷിഗെല്ല പകരുന്നത്. ഈ സാഹചര്യത്തിൽ ഇത് സംബന്ധിച്ച ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സി സച്ചിൻ അറിയിച്ചു.</p>

<p>&nbsp;എന്താണ്*ഷിഗെല്ലോസിസ്*&nbsp;</p>

<p>ഷിഗെല്ല മനുഷ്യരിൽ കുടൽ അണുബാധ (Shigellosis) ഉണ്ടാക്കുന്ന ഒരു ബാക്ടീരിയയാണ്.<br>
മലിനമായ ഭക്ഷണം, വെള്ളം, അല്ലെങ്കിൽ രോഗബാധിതരുമായി സമ്പർക്കം വഴി ഇത് പകരാം.<br>
ശുചിത്വക്കുറവുള്ള സാഹചര്യങ്ങളിലാണ് രോഗവ്യാപന സാധ്യത കൂടുതലുള്ളത്.</p>

<p>&nbsp;പ്രധാന ലക്ഷണങ്ങൾ:&nbsp;</p>

<p>വയറിളക്കം (ചിലപ്പോൾ രക്തവും കഫവും കലർന്നത്)<br>
വയറുവേദന<br>
പനി<br>
ഛർദ്ദി, ഓക്കാനം<br>
രോഗലക്ഷണങ്ങൾ സാധാരണയായി രോഗാണു ശരീരത്തിൽ പ്രവേശിച്ച് 1–3 ദിവസത്തിനുള്ളിൽ പ്രകടമാകുന്നു.<br>
കുട്ടികൾ, വയോധികർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് രോഗം ഗുരുതരമാകാൻ സാധ്യത കൂടുതലാണ്.<br>
രോഗനിർണയം സാധാരണയായി മലപരിശോധന (stool test) വഴിയാണ് നടത്തുന്നത്.<br>
ചികിത്സയിൽ ശരീരത്തിലെ ജലാംശം നിലനിർത്തൽ പ്രധാനമാണ്; ഗുരുതരമായ കേസുകളിൽ ഡോക്ടറുടെ നിർദേശപ്രകാരം ആന്റിബയോട്ടിക്കുകൾ നൽകാം.</p>

<p>&nbsp;പ്രതിരോധ മാർഗങ്ങൾ:&nbsp;<br>
ഭക്ഷണത്തിനു മുമ്പും ശൗചാലയം ഉപയോഗിച്ചതിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.<br>
തിളപ്പിച്ചോ ശുദ്ധീകരിച്ചോ വെള്ളം മാത്രം കുടിക്കുക.<br>
ഭക്ഷണം നന്നായി പാകം ചെയ്ത് കഴിക്കുക.<br>
വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.</p>]]></content:encoded>
			<category><![CDATA[kerala, nattuvarthakal, kannur]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/81916fab835ec4598d8fbd23065d23a4.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 16 Jun 2026 09:18:33 +0530</pubDate>
			<modified_date>Tue, 16 Jun 2026 09:18:33 +0530</modified_date>
		</item>
		<item>
			<title><![CDATA[അമ്പാടി സ്മാരക ഫോക്ക് ലോർ അവാർഡ് മാധവൻ കൊട്ടോടിക്ക്]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/ambadi-memorial-folklore-award-madhavan-kottodi/cid18841698.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/ambadi-memorial-folklore-award-madhavan-kottodi/cid18841698.htm</guId>
			<description><![CDATA[<h2>എറണാകുളം കാഞ്ഞൂർ നാട്ടുപൊലിമ നാടൻപാട്ടുപുരയുടെ പതിമൂന്നാമത്  അമ്പാടി സ്മാരക ഫോക് ലോർ അവാർഡിനായി  മംഗലം കളിപ്പാട്ട്  മേഖലയിലും തനത് നാടൻപാട്ട് രംഗത്തും  ശ്രദ്ധേയനായ പ്രശസ്ത കലാകാരൻ മാധവൻ കൊട്ടോടിയെ  തെരഞ്ഞെടുത്തു.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;കണ്ണൂർ : എറണാകുളം കാഞ്ഞൂർ നാട്ടുപൊലിമ നാടൻപാട്ടുപുരയുടെ പതിമൂന്നാമത്&nbsp; അമ്പാടി സ്മാരക ഫോക് ലോർ അവാർഡിനായി&nbsp; മംഗലം കളിപ്പാട്ട്&nbsp; മേഖലയിലും തനത് നാടൻപാട്ട് രംഗത്തും&nbsp; ശ്രദ്ധേയനായ പ്രശസ്ത കലാകാരൻ മാധവൻ കൊട്ടോടിയെ&nbsp; തെരഞ്ഞെടുത്തു. പാരമ്പര്യ കലാമേഖലയിൽ പ്രവർത്തിക്കുന്ന യുവ കലാപ്രവർത്തകർക്ക് കാഞ്ഞൂർ നാട്ടുപൊലിമ തുടർച്ചയായി നൽകി വരുന്ന ബഹുമതിയാണ് അമ്പാടി സ്മാരക ഫോക് ലോർ അവാർഡ്. ആഗസ്ത് മാസം കാഞ്ഞൂർ നാട്ടുപൊലിമയുടെ 23 മത് വാർഷികാഘോഷം തിമിർപ്പ് വേദിയിൽ&nbsp; വച്ച് അവാർഡ് സമ്മാനിക്കും.</p>

<p>കാസർഗോഡ് ജില്ലയിലെ കള്ളാർ ഗ്രാമപഞ്ചായത്തിലെ കൊട്ടോടിയിൽ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച&nbsp; മാധവൻ്റെ<br>
കുട്ടിക്കാലം മുതൽ കൃഷിയും പാട്ടും ജീവിതത്തോടൊപ്പം ഇഴചേർന്ന് നിൽക്കുന്നു. നാടൻ പാട്ട് കലാരംഗത്ത് കഴിഞ്ഞ 20 വർഷത്തിലധികം പ്രവർത്തിച്ചുവരുന്നു.</p>

<p>കലാഭവൻ മണി അനുസ്മരണാർത്ഥം കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്&nbsp; നടത്തിവരുന്ന മണിനാദം എന്ന നാടൻപാട്ട് മത്സരത്തിൽ കാസർഗോഡ് ജില്ലയ്ക്ക് വേണ്ടി നിരവധി തവണ സംസ്ഥാനത്ത് ഒന്നും രണ്ടും സ്ഥാനം നേടിയെടുത്തു.&nbsp; സംസ്ഥാന കേരളോത്സവങ്ങളിലും നിരവധി തവണ നാടൻപാട്ടിൽ സമ്മാനങ്ങൾ നേടി.</p>

<p>2024ൽ കലാഭവൻ മണി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ&nbsp; ഓടപ്പഴം പുരസ്കാരം ജേതാവും കൂടിയാണ്.&nbsp;<br>
വയനാടിൽ വച്ച് നടന്ന കാസർകോട് ജില്ലയുടെ സ്വന്തം നാട്ടുവാദ്യ ഉപകരണമായ ''തുടി"എന്ന നാട്ടുവാദ്യത്തിലൂടെ ബെസ്റ്റോഫ് ഇന്ത്യ വേൾഡ് റെക്കോർഡും ലഭിച്ചു. കണ്ണൂർ പുറച്ചേരി ഗ്രാമീണ കലാവേദിലുടെ പ്രധാന നാടൻപാട്ട് കലാകാരനായി പ്രവർത്തിച്ചുവരുന്നു.</p>

<p></p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/2f516cb2b56183da4a25f33fae8baa8d.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 16 Jun 2026 09:15:38 +0530</pubDate>
			<modified_date>Tue, 16 Jun 2026 09:15:39 +0530</modified_date>
		</item>
		<item>
			<title><![CDATA[ശബരിമല സ്വർണ്ണക്കൊള്ള കേസ് ; എ പത്മകുമാറിന് സിപിഐഎം പാർട്ടി അംഗത്വത്തിൽ നിന്നും സസ്പെൻഷൻ]]></title>
			<link>https://keralaonlinenews.com/kerala/sabarimala-gold-theft-case-a-padmakumar-suspended/cid18841694.htm</link>
			<guId>https://keralaonlinenews.com/kerala/sabarimala-gold-theft-case-a-padmakumar-suspended/cid18841694.htm</guId>
			<description><![CDATA[ ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിചേർക്കപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ എ. പത്മകുമാറിനെ സിപിഐഎം പാർട്ടി അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു. സംസ്ഥാന സമിതിയുടെ പൂർണ്ണ അനുമതിയോടെ ഇന്ന് ചേർന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.]]></description>
			<content:encoded><![CDATA[<p>&nbsp;ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിചേർക്കപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ എ. പത്മകുമാറിനെ സിപിഐഎം പാർട്ടി അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു. സംസ്ഥാന സമിതിയുടെ പൂർണ്ണ അനുമതിയോടെ ഇന്ന് ചേർന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.</p>

<p>പത്മകുമാറിനെ പാർട്ടിയിൽ നിന്ന് നേരിട്ട് പുറത്താക്കണമെന്ന് ജില്ലാ കമ്മിറ്റി നേരത്തെ ശക്തമായി ശുപാർശ ചെയ്തിരുന്നെങ്കിലും ഒടുവിൽ നടപടി സസ്‌പെൻഷനിൽ ഒതുക്കുകയായിരുന്നു. നിലവിൽ സസ്‌പെൻഷൻ നടപടി മാത്രമാണെന്നും പുറത്താക്കുന്നതുൾപ്പെടെയുള്ള തുടർന്നുള്ള തീരുമാനങ്ങൾ പിന്നീട് കൈക്കൊള്ളുമെന്നുമാണ് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം വ്യക്തമാക്കുന്നത്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/9df07f1af3ee7583f83ae976034827dd.gif</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 16 Jun 2026 09:13:30 +0530</pubDate>
			<modified_date>Tue, 16 Jun 2026 09:13:30 +0530</modified_date>
		</item>
		<item>
			<title><![CDATA[നല്ല മഴയത്ത് ചൂടോടെ ഇത് ഉണ്ടാക്കി നോക്കൂ...]]></title>
			<link>https://keralaonlinenews.com/food/manga-prfadaman-recipe/cid18774215.htm</link>
			<guId>https://keralaonlinenews.com/food/manga-prfadaman-recipe/cid18774215.htm</guId>
			<description><![CDATA[നല്ല മഴയത്ത് ചൂടോടെ ഇത് ഉണ്ടാക്കി നോക്കൂ...]]></description>
			<content:encoded><![CDATA[<p>&nbsp;ആവശ്യമായ ചേരുവകൾ</p>

<p>പഴുത്ത മാമ്പഴം - 3 എണ്ണം</p>

<p>ശർക്കര - 250 ഗ്രാം</p>

<p>നെയ്യ് - ആവശ്യത്തിന്</p>

<p>വെള്ളം - 1/2 കപ്പ്</p>

<p>ചൗവ്വരി - 1/4 കപ്പ്</p>

<p>അണ്ടിപരിപ്പ്, കിസ്‌മിസ് - ആവശ്യത്തിന്</p>

<p>തേങ്ങാപാൽ (ഒന്ന്, രണ്ട്) - 1 കപ്പ് വീതം</p>

<p>ചുക്ക് പൊടി - ആവശ്യത്തിന്</p>

<p>ഏലക്കാ പൊടി - ആവശ്യത്തിന്</p>

<p>തയാറാക്കുന്ന വിധം</p>

<p>രണ്ട് പഴുത്ത മാമ്പഴം ചെറുതായി മുറിച്ച് മാറ്റി വെക്കുക. ഒരു മാമ്പഴം മുറിച്ച് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ ശർക്കരയും അൽപം വെള്ളവും ചേർത്ത് ന്നനായി ഉരുക്കിയെടുത്ത് മാറ്റി വെക്കാം. മറ്റൊരു പാത്രത്തിൽ ചവ്വരി അൽപം വെള്ളത്തിൽ കുതിർക്കാനായും മാറ്റിവെക്കാം.</p>

<p>ഇനി ഒരു ഉരുളിയിൽ നെയ്യ് ഒഴിച്ച് ചൂടാക്കാൻ വെക്കാം. നെയ്യ് ചൂടായി വരുമ്പോൾ അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് നന്നായി വറുത്ത് എടുക്കാം. കരിഞ്ഞ് പോവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി അതേ നെയ്യിലേക്ക് നേരത്തെ അരച്ച് മാറ്റി വെച്ച മാമ്പഴം ചേർക്കാം. ഒപ്പം കഷ്‌ണങ്ങളായി മുറിച്ച് മാറ്റി വെച്ച മാമ്പഴങ്ങളും ചേർത്ത് നന്നായി ഇളക്കിടെയുക്കാം.</p>

<p>മാമ്പഴം നന്നായി വെന്ത് കഴിയുമ്പോൾ അതിലേക്ക് നേരത്തെ ഉരുക്കി വച്ച ശർക്കര പാനി ചേർത്ത് നന്നായി ഇളക്കാം. ശേഷം ഇതിലേക്ക് നേരത്തെ കുതിർക്കാനായി വച്ച ചവ്വരിയും ചേർത്ത് ഇളക്കിയെടുക്കാം. ഇനി ഇതിലേക്ക് ഒരു കപ്പ് രണ്ടാം പാൽ കൂടെ ചേർത്ത് നന്നായി ഇളക്കിയെടുക്കാം.</p>

<p>അത് നന്നായി തിളച്ച് വന്നതിന് ശേഷം ഇതിലേക്ക് ഒരു കപ്പ് ഒന്നാം പാലും ചുക്ക് പൊടിയും ഏലക്കാ പൊടിയും ചേർത്ത് നന്നായി ഇളക്കിയ ശേഷം തീ ഓഫ് ചെയ്യാം. ഇനി ഇതിലേക്ക് കുറച്ച് നെയ്യും നേരത്തെ വറുത്ത് മാറ്റി വച്ച അണ്ടിപരിപ്പും കിസ്‌മിസും ചേർത്ത് ഒന്നുകൂടെ ഇളക്കിയ ശേഷം ചൂടോടെ വിളമ്പാം.&nbsp;</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/6d803025f246aaf426f90140420bb6fa.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 16 Jun 2026 09:00:04 +0530</pubDate>
			<modified_date>Tue, 16 Jun 2026 09:00:04 +0530</modified_date>
		</item>
		<item>
			<title><![CDATA[ഹോര്‍മുസില്‍ നിന്ന് ഇന്ത്യയിലേക്ക് എത്താന്‍ കാത്ത് 34 കപ്പലുകള്‍]]></title>
			<link>https://keralaonlinenews.com/world/34-ships-waiting-to-arrive-in-india-from-hormuz/cid18841585.htm</link>
			<guId>https://keralaonlinenews.com/world/34-ships-waiting-to-arrive-in-india-from-hormuz/cid18841585.htm</guId>
			<description><![CDATA[<h2>ഇന്നലെ ദിഷ എന്ന കപ്പല്‍ 62370 ടണ്‍ എല്‍എന്‍ജിയുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.</h2>]]></description>
			<content:encoded><![CDATA[<p>യുഎസ് - ഇറാന്‍ ധാരണയ്ക്ക് പിന്നാലെ ഹോര്‍മുസില്‍ നിന്ന് ഇന്ത്യയിലേക്ക് എത്താന്‍ കാത്ത് 34 കപ്പലുകള്‍. ഇന്ധനവും രാസവളവും അടക്കം ഇന്ത്യയിലേക്ക് എത്തിക്കാന്‍ പുറപ്പെട്ട കപ്പലുകളാണ് അവ. മേഖലയില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടെങ്കിലും കപ്പല്‍ ഗതാഗത കമ്പനികള്‍ ജാഗ്രത തുടരുകയാണ്. ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷ സര്‍ക്കാര്‍ നിരീക്ഷിക്കുകയാണ്. ഇന്നലെ ദിഷ എന്ന കപ്പല്‍ 62370 ടണ്‍ എല്‍എന്‍ജിയുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.</p>

<p>അമേരിക്കയും ഇറാനും സമാധാന കരാറില്‍ ഡിജിറ്റലായി ഒപ്പുവെച്ചതായി യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വ്യക്തമാക്കി. കരാര്‍ വിശദാംശങ്ങള്‍ ഇരു രാജ്യങ്ങളും അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ജനീവയില്‍ വെച്ച് അമേരിക്കയും ഇറാനും കരാറില്‍ ഔദ്യോഗികമായി നേരിട്ട് ഒപ്പുവെക്കുമെന്നാണ് വിവരം.</p>]]></content:encoded>
			<category><![CDATA[world]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/d351c477807fdd0a7823232756f01710.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 16 Jun 2026 08:36:40 +0530</pubDate>
			<modified_date>Tue, 16 Jun 2026 08:36:40 +0530</modified_date>
		</item>
		<item>
			<title><![CDATA[പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യ ദിനം ആഘോഷമാക്കി സ്ത്രീകള്‍ ; യാത്രക്കാര്‍ ഇരട്ടിയായി]]></title>
			<link>https://keralaonlinenews.com/kerala/women-celebrate-first-day-of-priyadarshini-free-travel/cid18841568.htm</link>
			<guId>https://keralaonlinenews.com/kerala/women-celebrate-first-day-of-priyadarshini-free-travel/cid18841568.htm</guId>
			<description><![CDATA[<h2>കഴിഞ്ഞ തിങ്കളാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീ യാത്രികരുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ദ്ധനവാണ് ഉണ്ടായത്.</h2>]]></description>
			<content:encoded><![CDATA[<p>സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ആരംഭിച്ച പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യ ദിനം ആഘോഷമാക്കി സ്ത്രീകള്‍. പദ്ധതിയുടെ ഉദ്ഘാടന ദിവസമായ ഇന്നലെ കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്ത സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 13 ലക്ഷത്തിലധികം സ്ത്രീകളാണ് ഇന്നലെ കെ എസ് ആര്‍ ടി സി ബസിലെ സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയത്.</p>

<p>കഴിഞ്ഞ തിങ്കളാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീ യാത്രികരുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ദ്ധനവാണ് ഉണ്ടായത്. മുന്‍ തിങ്കളാഴ്ച 7,34,693 സ്ത്രീകള്‍ യാത്ര ചെയ്ത സ്ഥാനത്ത് ഇന്നലെ അത് 13,29,938 ആയി ഉയര്‍ന്നു. അതായത് 7 ലക്ഷത്തില്‍ നിന്ന് 14 ലക്ഷത്തിലേക്കാണ് ഈ ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ മാറ്റം. 5,95,245 സ്ത്രീകളാണ് കഴിഞ്ഞ തിങ്കളാഴ്ചയെക്കാള്‍ ഇന്നലെ കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളില്‍ അധികമായി യാത്ര ചെയ്തത്.&nbsp;</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/17af1a752c9a4fcc9a4eda5321258f7a.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 16 Jun 2026 08:29:41 +0530</pubDate>
			<modified_date>Tue, 16 Jun 2026 08:32:44 +0530</modified_date>
		</item>
		<item>
			<title><![CDATA[ഗതാഗതക്കുരുക്കിനിടെ സ്വകാര്യ ബസ് പിക്കപ്പില്‍ ഇടിപ്പിച്ച സംഭവം; ഡ്രൈവറുടെ ലൈസന്‍സ് 6മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു]]></title>
			<link>https://keralaonlinenews.com/kerala/private-bus-collides-with-pickup-truck-during-traffic-jam%3B/cid18841559.htm</link>
			<guId>https://keralaonlinenews.com/kerala/private-bus-collides-with-pickup-truck-during-traffic-jam%3B/cid18841559.htm</guId>
			<description><![CDATA[<h2>മഞ്ചേരി സ്വദേശിന്റെ ഷിനിത്തിന്റെ ലൈസന്‍സ് ആണ് സസ്പെന്‍ഡ് ചെയ്തത്.</h2>]]></description>
			<content:encoded><![CDATA[<p>മാങ്കാവില്‍ ഗതാഗതക്കുരുക്കിനിടെ സ്വകാര്യ ബസ് ഗുഡ്സ് വാനില്‍ മനഃപൂര്‍വം ഇടിപ്പിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. മഞ്ചേരി സ്വദേശിന്റെ ഷിനിത്തിന്റെ ലൈസന്‍സ് ആണ് സസ്പെന്‍ഡ് ചെയ്തത്.</p>

<p>അഞ്ചുദിവസത്തെ പരിശീലന ക്ലാസില്‍ പങ്കെടുക്കാനും എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. അപകടമുണ്ടാക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു.</p>

<p>ഇന്നലെ ഷിനിത്തിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. തെറ്റായ ദിശയില്‍ ഗുഡ്സ് വാന്‍ വന്നെന്നും ഗുഡ്സ് വാന്‍ ഡ്രൈവര്‍ പ്രകോപനമുണ്ടാക്കിയെന്നുമാണ് ഷിനിത്തിന്റെ വിശദീകരണം. ഗുഡ്സ് വാഹനത്തിന്റെ ഡ്രൈവറും ബസ് ഡ്രൈവറും ചേര്‍ന്ന് അപകട കേസ് ഒത്തുതീര്‍പ്പാക്കിയിട്ടുണ്ട്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/5d59011a3334aa7f885c693787c30a44.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 16 Jun 2026 08:24:35 +0530</pubDate>
			<modified_date>Tue, 16 Jun 2026 08:24:35 +0530</modified_date>
		</item>
		<item>
			<title><![CDATA[അന്‍സിബയുടെ പരാതി; ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് ശ്വേതാ മേനോന്റെ മൊഴി]]></title>
			<link>https://keralaonlinenews.com/kerala/ansibas-complaint%3B-shweta-menons-mo-says-she-was-not-aware/cid18841542.htm</link>
			<guId>https://keralaonlinenews.com/kerala/ansibas-complaint%3B-shweta-menons-mo-says-she-was-not-aware/cid18841542.htm</guId>
			<description><![CDATA[<h2>കഴിഞ്ഞ ദിവസം നീനാ കുറുപ്പിന്റെ മൊഴിയെടുത്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഈയാഴ്ച സമര്‍പ്പിക്കും.</h2>]]></description>
			<content:encoded><![CDATA[<p>നടന്‍ ടിനി ടോമിനെതിരായ നടി അന്‍സിബ ഹസന്റെ പരാതിയില്‍ അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്റെ മൊഴിയെടുത്ത് കടവന്ത്ര പൊലീസ്. ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്നാണ് ശ്വേത നല്‍കിയ മൊഴി. അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ടിനി പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ശ്വേത പറഞ്ഞു. ടിനി ടോമിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം നീനാ കുറുപ്പിന്റെ മൊഴിയെടുത്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഈയാഴ്ച സമര്‍പ്പിക്കും.</p>

<p>ജൂണ്‍ ഒന്നിനാണ് അന്‍സിബ ടിനിക്കെതിരെ പരാതി നല്‍കിയത്. ടിനി ടോം തനിക്കെതിരെ തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തിയെന്നാണ് നടിയുടെ പരാതി. ടിനി ടോമിന്റെ ഡ്രൈവറെ താന്‍ മതംമാറ്റാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാന്‍ ശ്രമിച്ചുവെന്നും അന്‍സിബ ആരോപിച്ചിരുന്നു.</p>

<p>എന്നാല്‍ അന്‍സിബയുടെ ആരോപണം നിഷേധിച്ച് ടിനി ടോം രംഗത്തെത്തിയിരുന്നു. സ്റ്റേജ് ഷോകള്‍ നടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ബഹളവും ചീത്തവിളിയും ഉണ്ടാകുമെന്നും അതല്ലാതെ ഒരു അംഗത്തിനും മോശം മെസേജോ പ്രവര്‍ത്തനങ്ങളോ തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നുമാണ് ടിനി ടോം പറഞ്ഞത്. ജിഹാദിയെന്ന് താന്‍ വിളിച്ചിട്ടില്ലെന്നും ടിനി ടോം വിശദീകരിച്ചിരുന്നു.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/d12991001fe101f2e982368f1c9e6e47.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 16 Jun 2026 08:14:32 +0530</pubDate>
			<modified_date>Tue, 16 Jun 2026 08:14:32 +0530</modified_date>
		</item>
		<item>
			<title><![CDATA['ഓര്‍ഡിനറി ബസുകള്‍ സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല, തെറ്റായ വാര്‍ത്ത വിശ്വസിക്കരുത്': കെഎസ്ആര്‍ടിസി]]></title>
			<link>https://keralaonlinenews.com/kerala/ordinary-buses-have-not-been-made-city-fast-dont-believe/cid18841528.htm</link>
			<guId>https://keralaonlinenews.com/kerala/ordinary-buses-have-not-been-made-city-fast-dont-believe/cid18841528.htm</guId>
			<description><![CDATA[<h2>സിറ്റി ഫാസ്റ്റിന് പ്രത്യേക നിരക്കും പ്രത്യേക സര്‍വീസ് വിഭാഗവുമാണ്.</h2>]]></description>
			<content:encoded><![CDATA[<p>ഓര്‍ഡിനറി ബസുകള്‍ സിറ്റി ഫാസ്റ്റ് ആക്കിയെന്ന വാര്‍ത്ത നിഷേധിച്ച് കെഎസ്ആര്‍ടിസി. ഓര്‍ഡിനറി ബസ്സുകള്‍ സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രമാണുള്ളതെന്നും സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.</p>

<p>സിറ്റി ഫാസ്റ്റിന് പ്രത്യേക നിരക്കും പ്രത്യേക സര്‍വീസ് വിഭാഗവുമാണ്. ഓര്‍ഡിനറി ബസുകള്‍ എല്ലാം പഴയതുപോലെ തന്നെ തുടരുന്നു. പദ്ധതിയില്‍ ഉള്‍പ്പെട്ട ബസുകളില്‍ വ്യക്തമായ സ്റ്റിക്കറുകള്‍ പതിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ 384 സിറ്റി ഫാസ്റ്റ് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.</p>

<p>687 ഓര്‍ഡിനറി ബസുകളും സര്‍വീസിലുണ്ടെന്നാണ് കണക്ക്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും പ്രിയദര്‍ശിനി പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരത്തേ തന്നെ പൊതുജനങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്നും കെഎസ്ആര്‍ടിസി വിശദീകരിച്ചു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/c9433097e9cc68452563fd34aee1768f.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 16 Jun 2026 08:11:24 +0530</pubDate>
			<modified_date>Tue, 16 Jun 2026 08:11:24 +0530</modified_date>
		</item>
		<item>
			<title><![CDATA[മോളിവുഡ് ടൈംസ് എന്റെ ബിയോപിക് അല്ല, പക്ഷേ എന്റെ എക്‌സ്പീരിയന്‍സ് അതില്‍ ഉണ്ട്: അഭിനവ് സുന്ദര്‍ നായക്]]></title>
			<link>https://keralaonlinenews.com/entertainment/mollywood-times-is-not-my-biopic-but-my-experience-is-in-it/cid18841524.htm</link>
			<guId>https://keralaonlinenews.com/entertainment/mollywood-times-is-not-my-biopic-but-my-experience-is-in-it/cid18841524.htm</guId>
			<description><![CDATA[<h2>ഞാന്‍ ഒരിക്കലൂം ബിയോപിക് ആണെന്ന് പറഞ്ഞിട്ടില്ല</h2>]]></description>
			<content:encoded><![CDATA[<p>യുവതാരങ്ങളില്‍ ശ്രദ്ധേയനായ നസ്ലനെ കേന്ദ്ര കഥാപാത്രമാക്കി അഭിനവ് സുന്ദര്‍ നായക് ഒരുക്കിയ സിനിമയാണ് മോളിവുഡ് ടൈംസ്. ജൂണ്‍ അഞ്ചിന് റിലീസിനെത്തിയ സിനിമ രണ്ടാഴ്ച പിന്നിടുമ്പോഴും ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ കയ്യടി നേടിക്കൊണ്ട് തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ബോക്സ് ഓഫീസിലും ഹിറ്റായി ട്രെന്‍ഡിങ് നിലനിര്‍ത്തുകയാണ് മോളിവുഡ് ടൈംസ്. ചിത്രം സംവിധായകന്‍ അഭിനവ് സുന്ദര്‍ നായകിന്റെ ബിയോപിക് ആണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.&nbsp;</p>

<p>'ആദ്യ ദിവസം തന്നെ മോളിവുഡ് ടൈംസ് എന്റെ ബിയോപിക് ആണെന്ന തരത്തില്‍ പോസ്റ്റുകള്‍ വരാന്‍ തുടങ്ങിയിരുന്നു. ഞാന്‍ ഒരിക്കലൂം ബിയോപിക് ആണെന്ന് പറഞ്ഞിട്ടില്ല. എന്റെ എക്‌സ്പീരിയന്‍സ് അതില്‍ ഉണ്ട്. ഞാന്‍ എന്നെ ഒരിക്കലും ഇത്രയും ടാലന്റഡ് ആയോ നല്ലവനായോ കാണിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഉറപ്പായും വളരെ പേര്‍സണല്‍ ആയ സിനിമയാണ് മോളിവുഡ് ടൈംസ്. പക്ഷേ ഇതൊന്നും നമുക്ക് പറഞ്ഞു ക്ലാരിഫൈ ചെയ്യാന്‍ കഴിയില്ല', അഭിനവ് പറഞ്ഞു.</p>]]></content:encoded>
			<category><![CDATA[entertainment]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/79f8644abc3a0328c5e83f4316dd69f0.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 16 Jun 2026 08:08:24 +0530</pubDate>
			<modified_date>Tue, 16 Jun 2026 08:08:24 +0530</modified_date>
		</item>
		<item>
			<title><![CDATA[സ്‌പൈഡര്‍മാന്‍ ആരാധകര്‍ കാത്തിരിക്കുന്ന ആ ദിവസമെത്തുന്നു ; സിനിമയുടെ അഡ്വാന്‍സ് ബുക്കിങ് നാളെ മുതല്‍]]></title>
			<link>https://keralaonlinenews.com/entertainment/the-day-that-spiderman-fans-have-been-waiting-for-has/cid18841497.htm</link>
			<guId>https://keralaonlinenews.com/entertainment/the-day-that-spiderman-fans-have-been-waiting-for-has/cid18841497.htm</guId>
			<description><![CDATA[<h2>റിലീസിനും ഒരു മാസം മുന്‍പാണ് സിനിമയുടെ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിക്കുന്നത്.</h2>]]></description>
			<content:encoded><![CDATA[<p>മാര്‍വെലിന്റെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളില്‍ ഒന്നാണ് ഇനി വരാനിരിക്കുന്ന സ്പൈഡര്‍മാന്‍ ചിത്രം സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ. ഇപ്പോഴിതാ ഇന്ത്യന്‍ സ്പൈഡര്‍മാന്‍ ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.</p>

<p>സിനിമയുടെ അഡ്വാന്‍സ് ബുക്കിങ് ജൂണ്‍ 17 മുതല്‍ ആരംഭിക്കും. റിലീസിനും ഒരു മാസം മുന്‍പാണ് സിനിമയുടെ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിക്കുന്നത്. ചിത്രം ആഗോള റിലീസിനും ഒരു ദിവസം മുന്‍പ് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തും എന്ന് നിര്‍മാതാക്കളായ സോണി പിക്‌ചേഴ്‌സ് നേരത്തെ അറിയിച്ചിരുന്നു. ജൂലൈ 31 ആണ് സിനിമയുടെ ആഗോള റിലീസ്. ഇന്ത്യയില്‍ ചിത്രം ജൂലൈ 30 ന് റിലീസിനെത്തും. ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം വലിയ കളക്ഷന്‍ തന്നെ സിനിമ നേടുമെന്നാണ് പ്രതീക്ഷ.&nbsp;</p>]]></content:encoded>
			<category><![CDATA[entertainment]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/52b39aceceb371e2b1f3c9f77987e127.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 16 Jun 2026 07:55:25 +0530</pubDate>
			<modified_date>Tue, 16 Jun 2026 07:55:25 +0530</modified_date>
		</item>
		<item>
			<title><![CDATA[ബ്ലാസ്റ്റ് ഒടിടിയിലേക്ക്]]></title>
			<link>https://keralaonlinenews.com/entertainment/blast-to-ott/cid18841478.htm</link>
			<guId>https://keralaonlinenews.com/entertainment/blast-to-ott/cid18841478.htm</guId>
			<description><![CDATA[<h2>നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.</h2>]]></description>
			<content:encoded><![CDATA[<p>അര്‍ജുന്‍ സര്‍ജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത സിനിമയാണ് ബ്ലാസ്റ്റ്. ഒരു ആക്ഷന്‍ ഫാമിലി ഡ്രാമയായി പുറത്തുവന്ന സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിച്ചത്. പ്രീതി മുകുന്ദന്‍, അഭിരാമി എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അര്‍ജുന്റെയും പ്രീതി മുകുന്ദന്റെയും അഭിരാമിയുടെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും പോസിറ്റീവ്. കളക്ഷന്‍ വമ്പന്‍ കുതിപ്പാണ് സിനിമ നടത്തുന്നത്. ഇപ്പോഴിതാ സിനിമ ഒടിടിയിലേക്ക് എത്തുകയാണ്.</p>

<p><br>
ജൂണ്‍ 25 മുതല്‍ ബ്ലാസ്റ്റ് ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.</p>]]></content:encoded>
			<category><![CDATA[entertainment]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/79882e90f612beed224bf04a75b96af5.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 16 Jun 2026 07:48:40 +0530</pubDate>
			<modified_date>Tue, 16 Jun 2026 07:48:40 +0530</modified_date>
		</item>
		<item>
			<title><![CDATA[കണ്ണൂര്‍ മൊകേരിയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല; അടിയന്തര യോഗം വിളിച്ച് എംഎല്‍എ]]></title>
			<link>https://keralaonlinenews.com/kerala/two-children-in-kannurs-mokeri-mla-calls-for-emergency/cid18841466.htm</link>
			<guId>https://keralaonlinenews.com/kerala/two-children-in-kannurs-mokeri-mla-calls-for-emergency/cid18841466.htm</guId>
			<description><![CDATA[<h2>കൂത്തുപറമ്പ് എംഎല്‍എ പി കെ പ്രവീണിന്റെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും</h2>]]></description>
			<content:encoded><![CDATA[<p>കണ്ണൂര്‍ ജില്ലയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മൊകേരി പഞ്ചായത്തിലെ നാലും എട്ടും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രോഗബാധിതരായ കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.</p>

<p>കൂത്തുപറമ്പ് എംഎല്‍എ പി കെ പ്രവീണിന്റെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് യോഗം ചേരുന്നത്. പ്രദേശവാസികള്‍ക്ക് ജില്ലാ ആരോഗ്യ വിഭാഗം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/da79257c0b56c7260a574aca7f48157e.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 16 Jun 2026 07:44:14 +0530</pubDate>
			<modified_date>Tue, 16 Jun 2026 07:44:14 +0530</modified_date>
		</item>
		<item>
			<title><![CDATA[തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറി; 3 പേര്‍ക്ക് പരിക്ക്]]></title>
			<link>https://keralaonlinenews.com/kerala/ksrtc-bus-crashes-into-lottery-shop-in-thiruvananthapuram%3B/cid18841451.htm</link>
			<guId>https://keralaonlinenews.com/kerala/ksrtc-bus-crashes-into-lottery-shop-in-thiruvananthapuram%3B/cid18841451.htm</guId>
			<description><![CDATA[<h2>ബസില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല</h2>]]></description>
			<content:encoded><![CDATA[<p>തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ലോട്ടറി കടയിലേക്കാണ് ഇടിച്ചുകയറിയത്. ഇന്ന് പുലര്‍ച്ചെ ആറരയോടെയായിരുന്നു സംഭവം.</p>

<p>ബസില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ബസിന്റെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ലോട്ടറി വില്‍പ്പനക്കാരനുമാണ് പരിക്കേറ്റത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.<br>
അമിത വേഗതയിലെത്തിയ ബസ് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവ സമയം റോഡിലും ലോട്ടറി കടയിലും തിരിക്കുണ്ടായിരുന്നില്ലെന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/56838fbaac5f55798f249c3e7d2fafa5.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 16 Jun 2026 07:35:42 +0530</pubDate>
			<modified_date>Tue, 16 Jun 2026 07:35:42 +0530</modified_date>
		</item>
		<item>
			<title><![CDATA[ഇതാണ് ഞങ്ങള്‍ പറഞ്ഞ മാറ്റം'; നേമത്ത് മഴക്കെടുതിയില്‍ തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണം ഉടനടി പൂര്‍ത്തിയാക്കിയെന്ന് രാജീവ് ചന്ദ്രശേഖര്‍]]></title>
			<link>https://keralaonlinenews.com/kerala/thats-the-change-were-talking-about-renovation-of-houses/cid18841446.htm</link>
			<guId>https://keralaonlinenews.com/kerala/thats-the-change-were-talking-about-renovation-of-houses/cid18841446.htm</guId>
			<description><![CDATA[<h2>ഇതാണ് തങ്ങള്‍ പറഞ്ഞ മാറ്റമെന്നും മികവിന്റെ രാഷ്ട്രീയമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി</h2>]]></description>
			<content:encoded><![CDATA[<p>നേമം കാലടിയില്‍ മഴക്കെടുതിയില്‍ വീടുകള്‍ തകര്‍ന്ന സംഭവത്തില്‍ ഇടപെട്ട് നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍. തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി വരികയാണെന്ന് അദ്ദേഹം അറിയിച്ചു. വീടുകള്‍ തകര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ തങ്ങളുടെ കൗണ്‍സിലര്‍മാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചെന്നും ഒട്ടും വൈകാതെ തന്നെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇതാണ് തങ്ങള്‍ പറഞ്ഞ മാറ്റമെന്നും മികവിന്റെ രാഷ്ട്രീയമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി</p>

<p>ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:</p>

<p>വൈകി ലഭിക്കുന്ന സഹായം, പലപ്പോഴും അത് നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ഉടനടി ഇടപെട്ടത്.<br>
നേമത്തെ കാലടിയില്‍ മഴക്കെടുതിയില്‍ തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിവരികയാണ്.<br>
ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് എത്രയും വേഗം തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെത്താന്‍ കഴിയുംവിധം രാപ്പകല്‍ അധ്വാനം തുടരുന്ന ഞങ്ങളുടെ കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.<br>
ഇതാണ് മാറ്റം. ഇതാണ് പ്രവര്‍ത്തന മികവിന്റെ രാഷ്ട്രീയം.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/5d524c08715d9162d85cecc0494ae476.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 16 Jun 2026 07:31:46 +0530</pubDate>
			<modified_date>Tue, 16 Jun 2026 07:31:46 +0530</modified_date>
		</item>
		<item>
			<title><![CDATA[വെള്ളിയാഴ്ചയോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കും; ഇറാനുമായി ഡിജിറ്റലായി ധാരണാപത്രത്തില്‍ ഒപ്പിട്ടെന്ന് ഡോണള്‍ഡ് ട്രംപ്]]></title>
			<link>https://keralaonlinenews.com/world/the-strait-of-hormuz-will-be-fully-opened-by-friday%3B-opa/cid18841438.htm</link>
			<guId>https://keralaonlinenews.com/world/the-strait-of-hormuz-will-be-fully-opened-by-friday%3B-opa/cid18841438.htm</guId>
			<description><![CDATA[<h2>അമേരിക്ക-ഇറാന്‍ കരാറിന്റെ ഭാഗമായി, ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും അനുമതി ലഭിക്കുമെന്നും ജെ ഡി വാന്‍സ് വ്യക്തമാക്കി.</h2>]]></description>
			<content:encoded><![CDATA[<p>വെള്ളിയാഴ്ചയോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി ഡിജിറ്റലായി ധാരണാപത്രത്തില്‍ ഒപ്പിട്ടെന്നും ട്രംപ്. വെള്ളിയാഴ്ച ജനീവയില്‍ ഔദ്യോഗികമായി കരാര്‍ ഒപ്പിട്ടശേഷം, വ്യവസ്ഥകള്‍ പരസ്യപ്പെടുത്തും. ഇറാനിയന്‍ തുറമുഖങ്ങള്‍ക്കു മേലുള്ള നിയന്ത്രണങ്ങള്‍ അതുവരെ തുടരുമെന്ന് അമേരിക്കന്‍ സൈന്യത്തിന്റെ മുന്നറിയിപ്പുണ്ട്.</p>

<p>ഇറാന്‍ ആണവ പദ്ധതിയെ സംബന്ധിച്ച വ്യവസ്ഥകള്‍ പാലിച്ചാല്‍ ഇറാന് 30,000 കോടി ഡോളര്‍ പുനര്‍നിര്‍മ്മാണത്തിനായി ലഭിക്കുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അറിയിച്ചു. ഈ തുക ഗള്‍ഫ് അറബ് രാജ്യങ്ങളാണ് സമാഹരിച്ചു നല്‍കുക. അമേരിക്ക-ഇറാന്‍ കരാറിന്റെ ഭാഗമായി, ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും അനുമതി ലഭിക്കുമെന്നും ജെ ഡി വാന്‍സ് വ്യക്തമാക്കി. ധാരണാപത്രത്തിന്റെ ഉള്ളടക്കത്തെ ഇറാന്‍ പാര്‍ലമെന്റിലെ ബഹുഭൂരിപക്ഷം പേരും പിന്തുണച്ചതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ അറിയിച്ചു. ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്താന്‍ പരമോന്നത നേതാവിന്റെ നിര്‍ദ്ദേശങ്ങള്‍ സഹായിച്ചുവെന്നും പെസഷ്‌കിയാന്‍ വ്യക്തമാക്കി.</p>]]></content:encoded>
			<category><![CDATA[world]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/ab58bd74469a4d51c118cc31b9881943.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 16 Jun 2026 07:27:42 +0530</pubDate>
			<modified_date>Tue, 16 Jun 2026 07:27:42 +0530</modified_date>
		</item>
		<item>
			<title><![CDATA[തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ പുനഃപരിശോധിക്കും]]></title>
			<link>https://keralaonlinenews.com/kerala/appointments-in-travancore-devaswom-board-to-be-reexamined/cid18841425.htm</link>
			<guId>https://keralaonlinenews.com/kerala/appointments-in-travancore-devaswom-board-to-be-reexamined/cid18841425.htm</guId>
			<description><![CDATA[<h2>ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധമുള്ളവര്‍ക്ക് ഉന്നത പദവി നല്‍കിയെന്ന ആക്ഷേപവും ശക്തമാണ്</h2>]]></description>
			<content:encoded><![CDATA[<p>തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ, നിയമനങ്ങളും, സ്ഥലം മാറ്റങ്ങളും പുനഃപരിശോധിക്കും. അസിസ്റ്റന്റ് കമ്മീഷണര്‍ തസ്തികയിലേക്ക് നടന്ന സ്ഥലംമാറ്റം ഇന്ന് നടക്കുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. സ്ഥലംമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ മുരളീധരന്‍ ബോര്‍ഡ് പ്രസിഡന്റിന് കത്ത് നല്‍കിയിരുന്നു.</p>

<p>ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധമുള്ളവര്‍ക്ക് ഉന്നത പദവി നല്‍കിയെന്ന ആക്ഷേപവും ശക്തമാണ്. . ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കുള്ള ഉദ്യോഗസ്ഥരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചെന്നാണ് ആരോപണം. പുതിയ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഇത് തിരുത്തണമെന്ന് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍, ദേവസ്വം ബോര്‍ഡിനും കൊള്ളയില്‍ പങ്കുള്ളതായി കണക്കാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ചാര്‍ജ് ഷീറ്റിലെ കാര്യങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ അതില്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/a61f298e31971cff68fef7bf6063f3bb.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 16 Jun 2026 07:22:54 +0530</pubDate>
			<modified_date>Tue, 16 Jun 2026 07:22:54 +0530</modified_date>
		</item>
		<item>
			<title><![CDATA[നീറ്റ് റീഫണ്ട് തട്ടിപ്പ് കേസില്‍ 19 കാരന്‍ അറസ്റ്റില്‍]]></title>
			<link>https://keralaonlinenews.com/india/19yearold-arrested-in-neet-refund-fraud-case/cid18841415.htm</link>
			<guId>https://keralaonlinenews.com/india/19yearold-arrested-in-neet-refund-fraud-case/cid18841415.htm</guId>
			<description><![CDATA[<h2>150ഓളം വിദ്യാര്‍ത്ഥികളുടെ അക്കൗണ്ട് ഹാക്ക് ചെയ്താണ് തട്ടിപ്പിന് ശ്രമിച്ചത്.</h2>]]></description>
			<content:encoded><![CDATA[<p>നീറ്റ് റീഫണ്ട് തട്ടിപ്പ് കേസില്‍ 19 കാരന്‍ അറസ്റ്റില്‍. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ റീഫണ്ട് തുക സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാന്‍ ശ്രമിച്ചതിനാണ് 19കാരനായ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്. ബിഹാര്‍ സ്വദേശിയായ നവീന്‍ കുമാറാണ് തട്ടിപ്പ് നടത്തിയത്. 150ഓളം വിദ്യാര്‍ത്ഥികളുടെ അക്കൗണ്ട് ഹാക്ക് ചെയ്താണ് തട്ടിപ്പിന് ശ്രമിച്ചത്. അഹമ്മദാബാദ് സൈബര്‍ ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എന്‍ടിഎയുടെ ചീഫ് ഇന്‍ഫര്‍മഷന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടിക്കൂടിയത്.</p>

<p>നീറ്റ് ഉദ്യോഗാര്‍ത്ഥിയുടെ യോഗ്യതാപത്രങ്ങള്‍ ഉപയോഗിച്ച് പ്രതി കൃത്രിമ ഐഡി സൃഷ്ടിച്ചതായും വിദ്യാര്‍ത്ഥിയുടെ അറിവോ സമ്മതമോ ഇല്ലാതെ നീറ്റ്-യുജി 2026 പോര്‍ട്ടലിലേക്ക് അനധികൃതമായി പ്രവേശനം നേടിയതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് വെളിച്ചത് വന്നത്. ഫീസ് റീഫണ്ടുകളുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മാറ്റാന്‍ ശ്രമിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇതുവഴിയാണ് പ്രതി പണം തന്റെ നിയന്ത്രണത്തിലുള്ള അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. പ്രതിയുടെ പേരില്‍ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/915cb4753c0a6fdaeff4a721d2ac3ca2.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 16 Jun 2026 07:13:41 +0530</pubDate>
			<modified_date>Tue, 16 Jun 2026 07:13:41 +0530</modified_date>
		</item>
		<item>
			<title><![CDATA[ശബരിമല വിഷയത്തില്‍ ഇടതുപക്ഷത്തെ കുറ്റംപറയാനാകില്ലെന്ന് കെ കെ ശൈലജ]]></title>
			<link>https://keralaonlinenews.com/kerala/cant-blame-left-on-sabarimala-issue-says-kk-shailaja/cid18841410.htm</link>
			<guId>https://keralaonlinenews.com/kerala/cant-blame-left-on-sabarimala-issue-says-kk-shailaja/cid18841410.htm</guId>
			<description><![CDATA[<h2>പത്മകുമാറിനെതിരായ നടപടി പത്തനംതിട്ട ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്തെടുത്ത തീരുമാനം</h2>]]></description>
			<content:encoded><![CDATA[<p>ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ എ പത്മകുമാറിനെ സിപിഐഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതില്‍ പ്രതികരണവുമായി കെ കെ ശൈലജ. പത്മകുമാറിനെതിരായ നടപടി പത്തനംതിട്ട ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്തെടുത്ത തീരുമാനമാണെന്നും എന്നാല്‍ ശബരിമല വിഷയത്തില്‍ ഇടതുപക്ഷത്തെ കുറ്റംപറയാനാകില്ലെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായി കെ കെ ശൈലജ പറഞ്ഞു.</p>

<p>'ഇടതുപക്ഷ സര്‍ക്കാരാണ് ശബരിമല സ്വര്‍ണകൊള്ളയുടെ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. സ്വര്‍ണം വിറ്റവരും വാങ്ങിയവരുമൊന്നും ഇടതുപക്ഷ പാര്‍ട്ടിയുടെ ആളുകളല്ലെന്ന് കണ്ടെത്തി. എന്നിട്ടും ഇടതുപക്ഷത്തെ ആക്രമിക്കാനാണ് എല്ലാവരും ശ്രമിച്ചത്. നിപ വന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തായതിനാല്‍ നിപയ്ക്ക് കാരണം എല്‍ഡിഎഫ് ആണെന്ന് പറയാന്‍ സാധിക്കില്ലല്ലോ. അതേപോലെ ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ അന്വേഷണം നടന്നാല്‍ കൊള്ളസംഘത്തിലുള്ളത് തല്‍പരകക്ഷികളായ കച്ചവടക്കാരാണ്. അവര്‍ ഏത് കാലത്താണ് കൊള്ള നടത്തിയതെന്ന് മനസ്സിലാകാന്‍ പോകുന്നതേയുള്ളൂ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളുമെല്ലാം എല്‍ഡിഎഫ് ആയിരിക്കും. അവര്‍ ഉള്ളതുകൊണ്ടാണ് കൊള്ള നടന്നതെന്ന് പറയാന്‍ കഴിയില്ലല്ലോ', എന്നായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/46f2bb94d160a3d03349e1e4b720d3b1.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 16 Jun 2026 07:05:20 +0530</pubDate>
			<modified_date>Tue, 16 Jun 2026 07:05:20 +0530</modified_date>
		</item>
		<item>
			<title><![CDATA[തിരുവനന്തപുരത്ത് മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു ; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്]]></title>
			<link>https://keralaonlinenews.com/kerala/three-children-suffer-from-food-poisoning-in/cid18841392.htm</link>
			<guId>https://keralaonlinenews.com/kerala/three-children-suffer-from-food-poisoning-in/cid18841392.htm</guId>
			<description><![CDATA[<h2>കുട്ടികള്‍ പുറത്ത് നിന്ന് ബോട്ടില്‍ ജ്യൂസ് കുടിച്ചിരുന്നു എന്നാണ് വിവരം.</h2>]]></description>
			<content:encoded><![CDATA[<p>തിരുവനന്തപുരത്ത് മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കുട്ടികളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പൂന്തുറ സ്വദേശികളായ ദീപ(13), സുബിന്‍(15) സനുഷ(15) എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മൂന്ന് പേരും ഒരു വീട്ടിലെ കുട്ടികളാണ്. ഇവരെ പൂന്തുറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം എസ്എടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.</p>

<p>കടുത്ത ഛര്‍ദ്ദിയും വയറുവേദനയോടു കൂടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൈക്കാട് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. കുട്ടികള്‍ പുറത്ത് നിന്ന് ബോട്ടില്‍ ജ്യൂസ് കുടിച്ചിരുന്നു എന്നാണ് വിവരം. ഛര്‍ദിക്കുമ്പോള്‍ രക്തത്തിന്റെ അംശം ഉണ്ടായിരുന്നു എന്നും മൂന്ന് കുട്ടികളുടെയും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് എസ്എടി ആശുപത്രിയിലേക്ക് മാറ്റിയതെന്നുമാണ് വിവരം.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/c2aeaa453de4eec640e2a74f6a286c2d.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 16 Jun 2026 06:30:03 +0530</pubDate>
			<modified_date>Tue, 16 Jun 2026 06:30:28 +0530</modified_date>
		</item>
		<item>
			<title><![CDATA[റബര്‍ ബോര്‍ഡിന്റെ പുതിയ ചെയര്‍മാനായി എന്‍ ഹരിയെ നിയമിച്ചു]]></title>
			<link>https://keralaonlinenews.com/kerala/n-hari-appointed-as-new-chairman-of-rubber-board/cid18841390.htm</link>
			<guId>https://keralaonlinenews.com/kerala/n-hari-appointed-as-new-chairman-of-rubber-board/cid18841390.htm</guId>
			<description><![CDATA[<h2>ചെയര്‍മാന്‍ പദവിയില്‍ നിന്നും ഡോ. സവാര്‍ ധനാനിയ ഒഴിഞ്ഞ ശേഷം, വാണിജ്യ മന്ത്രാലയം സെക്രട്ടറിമാര്‍ക്കാണ് നേരത്തെ ചുമതല നല്‍കിയിരുന്നത്.</h2>]]></description>
			<content:encoded><![CDATA[<p>റബര്‍ ബോര്‍ഡിന്റെ പുതിയ ചെയര്‍മാനായി ബിജെപി കോട്ടയം മേഖലാ പ്രസിഡന്റും റബര്‍ ബോര്‍ഡ് അംഗവുമായ എന്‍ ഹരിയെ നിയമിച്ചു. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. റബര്‍ ബോര്‍ഡിന് 18 മാസം സ്ഥിരം ചെയര്‍മാന്‍ ഇല്ലായിരുന്നു. ചെയര്‍മാന്‍ പദവിയില്‍ നിന്നും ഡോ. സവാര്‍ ധനാനിയ ഒഴിഞ്ഞ ശേഷം, വാണിജ്യ മന്ത്രാലയം സെക്രട്ടറിമാര്‍ക്കാണ് നേരത്തെ ചുമതല നല്‍കിയിരുന്നത്.</p>

<p>റബ്ബര്‍ബോര്‍ഡ് തലപ്പത്ത് ഇതാദ്യമായാണ് ഒരു രാഷ്ട്രീയ നേതാവിനെ നിയമിക്കുന്നത്. കോട്ടയം ആനിക്കാട് സ്വദേശിയായ എന്‍ ഹരി കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു.<br>
അതേസമയം റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം കേരളത്തിന് തന്നത് കേന്ദ്രത്തിന്റെ അംഗീകാരമാണെന്ന് എന്‍ ഹരി പ്രതികരിച്ചു. കര്‍ഷകര്‍ക്ക് സഹായം ചെയ്യുകയെന്നതാണ് പ്രഥമ ലക്ഷ്യം. റബ്ബറിന്റെ അനന്തസാധ്യതകള്‍, കര്‍ഷകരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവ പരിഗണിക്കും. കോട്ടയത്തെ റബ്ബര്‍ ബോര്‍ഡ് ആസ്ഥാനം മാറ്റില്ലെന്നും എന്‍ ഹരി പ്രതികരിച്ചു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/a06d50c9116a5889d66fabd8a7514412.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 16 Jun 2026 06:26:32 +0530</pubDate>
			<modified_date>Tue, 16 Jun 2026 06:26:32 +0530</modified_date>
		</item>
		<item>
			<title><![CDATA[മലയിടംതുരുത്ത് പാര്യത്തുകാവിലെ ഭൂമി തര്‍ക്കത്തിന് പരിഹാരം, കരാറില്‍ ഒപ്പുവെച്ചു]]></title>
			<link>https://keralaonlinenews.com/kerala/land-dispute-in-malayidamthuruthu-paryathukavu-resolved/cid18841385.htm</link>
			<guId>https://keralaonlinenews.com/kerala/land-dispute-in-malayidamthuruthu-paryathukavu-resolved/cid18841385.htm</guId>
			<description><![CDATA[<h2>മന്ത്രി റോജി എം ജോണ്‍, സ്ഥലം എംഎല്‍എ വി പി സജീന്ദ്രന്‍, കളക്ടര്‍ ജി പ്രിയങ്ക എന്നിവരുടെ നേതൃത്വത്തില്‍ അഞ്ച് തവണ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് പതിറ്റാണ്ടുകള്‍ നീണ്ട ഭൂമി തര്‍ക്കത്തിന് പരിഹാരം ആയത്.</h2>]]></description>
			<content:encoded><![CDATA[<p>മലയിടംതുരുത്ത് പാര്യത്തുകാവിലെ ഭൂമി തര്‍ക്കത്തിന് പരിഹാരം ആകുന്നു. എറണാകുളം കളക്ട്രേറ്റില്‍ നടന്ന നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ബന്ധപ്പെട്ട കക്ഷികള്‍ കരാറില്‍ ഒപ്പുവെച്ചു. മന്ത്രി റോജി എം ജോണ്‍, സ്ഥലം എംഎല്‍എ വി പി സജീന്ദ്രന്‍, കളക്ടര്‍ ജി പ്രിയങ്ക എന്നിവരുടെ നേതൃത്വത്തില്‍ അഞ്ച് തവണ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് പതിറ്റാണ്ടുകള്‍ നീണ്ട ഭൂമി തര്‍ക്കത്തിന് പരിഹാരം ആയത്.</p>

<p>ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ കരാര്‍ ആണ് ഒപ്പുവെച്ചതെന്നും ഒരു വര്‍ഷത്തിനകം കരാറില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി റോജി എം ജോണ്‍ പ്രതികരിച്ചു. കോടതിക്ക് പുറത്ത് പ്രശ്നപരിഹാരത്തിന് സാധിച്ചു. ഇരുകൂട്ടരും വിട്ടുവീഴ്ചകള്‍ ചെയ്തു. പതിറ്റാണ്ടുകളായ പ്രശ്നം 20 ദിവസത്തിനുള്ളില്‍ പരിഹരിക്കാന്‍ സാധിച്ചതില്‍ സന്തോഷവും ആശ്വാസവും ഉണ്ടെന്നും റോജി എം ജോണ്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടേത് വെറും വാക്ക് ആയിരുന്നില്ല. സര്‍ക്കാര്‍ ഉത്തരവാദിത്വം നിറവേറ്റുകയായിരുന്നു. രാഷ്ട്രീയ വിജയം എന്ന നിലയ്ക്ക് ഇതിനെ കാണുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരാളുടേയും കണ്ണീര്‍ വീഴാതെ പ്രശ്നം പരിഹരിക്കാന്‍ ആയി എന്ന് വി പി സജീന്ദ്രന്‍ എംഎല്‍എയും പ്രതികരിച്ചു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/729c7f70b3747fa3eb95076492a40960.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 16 Jun 2026 06:21:24 +0530</pubDate>
			<modified_date>Tue, 16 Jun 2026 06:21:24 +0530</modified_date>
		</item>
		<item>
			<title><![CDATA[വിവാഹ ചടങ്ങില്‍ വച്ചുള്ള പരിചയം, ഒരു വര്‍ഷത്തോളം അശ്ലീല ദൃശ്യമയച്ച് ശല്യപ്പെടുത്തിയയാളെ കൊലപ്പെടുത്തി യുവതി]]></title>
			<link>https://keralaonlinenews.com/india/man-killed-for-sending-pornography-to-him-for-a-year/cid18841381.htm</link>
			<guId>https://keralaonlinenews.com/india/man-killed-for-sending-pornography-to-him-for-a-year/cid18841381.htm</guId>
			<description><![CDATA[<h2>തെളിവ് നശിപ്പിക്കാനായി മൂവരും ചേര്‍ന്ന് യുവാവിന്റെ മൃതദേഹം കത്തിച്ചു കളയുകയായിരുന്നു.</h2>]]></description>
			<content:encoded><![CDATA[<p>കര്‍ണാടകയിലെ ബെല്ലാരിയില്‍ ഫോണിലൂടെ നിരന്തരം മെസേജുകളും അശ്ലീല ദൃശ്യങ്ങളും അയച്ച് ശല്യപ്പെടുത്തിയ യുവാവിനെ കൊലപ്പെടുത്തി യുവതി. സഹോദരന്റെയും ഭര്‍ത്താവിന്റെയും സഹായത്തോടെയായിരുന്നു കൊലപാതകം. കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൂവരും ചേര്‍ന്ന് യുവാവിന്റെ മൃതദേഹം കത്തിച്ചു കളയുകയായിരുന്നു. ഒരു സ്വകാര്യ ലാബിലെ ജീവനക്കാരനായിരുന്ന, ബസവനഗൗഡ പാട്ടീല്‍ ആണ് കൊല്ലപ്പെട്ടത്. ഇരുപത്തിയാറുകാരനാണ് ഇയാള്‍. സംഭവത്തില്‍ ശ്വേത, ഭര്‍ത്താവ് ദൊഡ്ഡ ബസവന ഗൗഡ, സഹോദരന്‍ വിജയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.</p>

<p>ഒരു വിവാഹ ചടങ്ങിനിടെയുണ്ടായ പരിചയം. ആ പരിചയം മുതലെടുത്ത് നിരന്തരം മെസേജുകളും അശ്ലീല ദൃശ്യങ്ങളും അയച്ച യുവാവിനെയാണ്, യുവതി ഭര്‍ത്താവിന്റെയും സഹോദരന്റെയും സഹായത്തോടെ കൊലപ്പെടുത്തിയത്. ഈ മാസം ഏഴിന്, പാതി കത്തിയ നിലയില്‍, ശിവപുര താന്പ്രഹള്ളി എല്‍എല്‍സി കനാലിന് സമീപം, മൃതദേഹം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ്, പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട ബസവന ഗൗഡയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍, ഇയാള്‍ ശ്വേത ഉള്‍പ്പെടെ പല സ്ത്രീകള്‍ക്കും, അശ്ലീല സന്ദേശങ്ങളും വിഡിയോകളും അയച്ചതായി കണ്ടെത്തുകയായിരുന്നു. താനുമായി ലൈംഗിക ബന്ധത്തിന് ഇവരെ നിര്‍ബന്ധിക്കുന്ന ഫോണ്‍ കോള്‍ റെക്കോര്‍ഡുകളും പൊലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷമാണ് പ്രതികളിലേക്ക് പൊലീസിനെ എത്തിച്ചത്.</p>

<p>ഒരു വര്‍ഷത്തോളമായുള്ള നിരന്തര ശല്യപ്പെടുത്തലിനൊടുവില്‍ ശ്വേത, ഭര്‍ത്താവിനെയും സഹോദരനെയും വിവരമറിയിച്ചതോടെയാണ്, മൂവരും ചേര്‍ന്ന് ബസവന ഗൗഡ പാട്ടീലിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ജൂണ്‍ 6ന് ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക്, ശ്വേത പാട്ടീലിനെ ക്ഷണിച്ച് വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവിടെ കാത്തു നിന്ന ഭര്‍ത്താവ് ദൊഡ്ഡ ബസവന ഗൗഡയും സഹോദരന്‍ മുരളിയും, ഇയാളെ കയര്‍ കൊണ്ട് ബന്ധിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കാറില്‍ മൃതദേഹം കയറ്റി കനാലിന് സമീപമെത്തിച്ച് പെട്രോളൊഴിച്ച് കത്തിച്ചു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൂന്നുപേരും കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/ae3d17d473154b59d0d8668cf574a354.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 16 Jun 2026 06:10:51 +0530</pubDate>
			<modified_date>Tue, 16 Jun 2026 06:10:51 +0530</modified_date>
		</item>
		<item>
			<title><![CDATA[ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബര്‍ വിമാനം തകര്‍ന്നുവീണു ; എട്ടു പേര്‍ കൊല്ലപ്പെട്ടു]]></title>
			<link>https://keralaonlinenews.com/kerala/us-strategic-bomber-crashes-after-takeoff-eight-of-them-are/cid18841376.htm</link>
			<guId>https://keralaonlinenews.com/kerala/us-strategic-bomber-crashes-after-takeoff-eight-of-them-are/cid18841376.htm</guId>
			<description><![CDATA[<h2> സാധാരണ നിലയില്‍ അഞ്ച് അംഗ ക്രൂ ആണ് ബി52 ബോംബര്‍ വിമാനത്തിലുണ്ടാവാറുള്ളത്.</h2>]]></description>
			<content:encoded><![CDATA[<p>ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബര്‍ വിമാനം തകര്‍ന്നുവീണു. അമേരിക്കന്‍ വ്യോമസേനയുടെ സബ് സോണിക് ശേഷിയുള്ള ബി52 സ്ട്രാറ്റോഫോര്‍ട്രെസ് ബോംബര്‍ വിമാനമാണ് കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ്‌സ് വ്യോമസേനാ താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നുവീണത്.&nbsp;</p>

<p>അപകടം നടന്നയുടന്‍ തന്നെ അടിയന്തര രക്ഷാപ്രവര്‍ത്തക സംഘം സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നതായും നിലവില്‍ അവിടെ രക്ഷാപ്രവര്‍ത്തനങ്ങളും തുടര്‍നടപടികളും പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എട്ട് പേര്‍ കൊല്ലപ്പെട്ടതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. &nbsp;സാധാരണ നിലയില്‍ അഞ്ച് അംഗ ക്രൂ ആണ് ബി52 ബോംബര്‍ വിമാനത്തിലുണ്ടാവാറുള്ളത്.1040 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/3c9d12100754276e3f346e10f3882bae.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 16 Jun 2026 06:00:58 +0530</pubDate>
			<modified_date>Tue, 16 Jun 2026 06:00:58 +0530</modified_date>
		</item>
		<item>
			<title><![CDATA[ഇറാന്‍ ആണവായുധം ഉണ്ടാക്കാന്‍ സമ്മതിക്കില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു]]></title>
			<link>https://keralaonlinenews.com/world/benjamin-netanyahu-says-he-will-not-allow-iran-to-develop/cid18841367.htm</link>
			<guId>https://keralaonlinenews.com/world/benjamin-netanyahu-says-he-will-not-allow-iran-to-develop/cid18841367.htm</guId>
			<description><![CDATA[<h2>ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ഇറാനില്‍ നിന്നുള്ള അടിയന്തിര ആണവ ഭീഷണി വിജയകരമായി ഇല്ലാതാക്കിയെന്നും ഇതിലൂടെ ഇസ്രായേല്‍ എന്ന രാജ്യത്തെ സമ്പൂര്‍ണ്ണ നാശത്തില്‍ നിന്ന് രക്ഷിക്കാന്‍ സാധിച്ചെന്നും നെതന്യാഹു അവകാശപ്പെട്ടു</h2>]]></description>
			<content:encoded><![CDATA[<p>അമേരിക്കയും ഇറാനുമായി കരാര്‍ ഉണ്ടായാലും ഇല്ലെങ്കിലും ഇറാന്‍ ആണവായുധം ഉണ്ടാക്കാന്‍ താന്‍ സമ്മതിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കയും ഇറാനും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള കരാറുകളില്‍ ഏര്‍പ്പെട്ടാല്‍ പോലും ഇസ്ലാമിക റിപ്പബ്ലിക്കായ ഇറാനെ ഒരു കാരണവശാലും ആണവായുധം കൈവരിക്കാന്‍ ഇസ്രായേല്‍ അനുവദിക്കില്ലെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു ജറുസലേമില്‍ വ്യക്തമാക്കിയത്.&nbsp;</p>

<p>ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ഇറാനില്‍ നിന്നുള്ള അടിയന്തിര ആണവ ഭീഷണി വിജയകരമായി ഇല്ലാതാക്കിയെന്നും ഇതിലൂടെ ഇസ്രായേല്‍ എന്ന രാജ്യത്തെ സമ്പൂര്‍ണ്ണ നാശത്തില്‍ നിന്ന് രക്ഷിക്കാന്‍ സാധിച്ചെന്നും നെതന്യാഹു അവകാശപ്പെട്ടു. യുദ്ധം അവസാനിച്ചേക്കുമെന്ന സൂചനകളെത്തുടര്‍ന്ന് സ്വന്തം സര്‍ക്കാരിനുള്ളില്‍ നിന്നും രാജ്യത്തിനകത്തു നിന്നും കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹു പ്രതിരോധവുമായി രംഗത്തെത്തിയത്.&nbsp;</p>]]></content:encoded>
			<category><![CDATA[world]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/4c417f6ea8652e47196bbd21c09ed62c.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 16 Jun 2026 05:50:57 +0530</pubDate>
			<modified_date>Tue, 16 Jun 2026 05:50:57 +0530</modified_date>
		</item>
		<item>
			<title><![CDATA[85 കാരിയുടെ കൊലപാതകത്തില്‍ 17 കാരന്‍ പിടിയില്‍]]></title>
			<link>https://keralaonlinenews.com/kerala/a-17yearold-man-has-been-arrested-for-the-murder-of-an/cid18841353.htm</link>
			<guId>https://keralaonlinenews.com/kerala/a-17yearold-man-has-been-arrested-for-the-murder-of-an/cid18841353.htm</guId>
			<description><![CDATA[<h2>ക്രൂരമായി മര്‍ദിച്ച് വീടിന്റെ കിടപ്പുമുറിയില്‍ വെച്ച് കഴുത്തില്‍ വള്ളി ചുറ്റി കൊലപ്പെടുത്തുകയായിരുന്നു.</h2>]]></description>
			<content:encoded><![CDATA[<p>വയനാട് വൈപ്പടിയിലെ വയോധികയുടെ കൊലപാതകത്തിലെ പ്രതി പിടിയില്‍. 17 വയസുകാരനാണ് പിടിയില്‍ ആയത്. മേയ് 24 നാണ് വൈപ്പടി സ്വദേശിനി 85 വയസുകാരി ഫാത്തിമ കൊല്ലപ്പെട്ടത്.&nbsp;</p>

<p>പണം ചോദിച്ചിട്ട് നല്‍കാത്തതിലുള്ള വിരോധത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. ക്രൂരമായി മര്‍ദിച്ച് വീടിന്റെ കിടപ്പുമുറിയില്‍ വെച്ച് കഴുത്തില്‍ വള്ളി ചുറ്റി കൊലപ്പെടുത്തുകയായിരുന്നു. 17 വയസ്സുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. കൊലപാതകം നടന്ന് 22 ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടാനായത്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/9420fcd64ec521d2f606d4603b06e599.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 16 Jun 2026 05:39:07 +0530</pubDate>
			<modified_date>Tue, 16 Jun 2026 05:39:07 +0530</modified_date>
		</item>
		<item>
			<title><![CDATA[കാസര്‍കോഡ് 19 കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു]]></title>
			<link>https://keralaonlinenews.com/kerala/19yearold-girl-tied-up-and-raped-in-kasaragod/cid18841351.htm</link>
			<guId>https://keralaonlinenews.com/kerala/19yearold-girl-tied-up-and-raped-in-kasaragod/cid18841351.htm</guId>
			<description><![CDATA[<h2>പീഡനത്തിന് പിന്നാലെ ലോഡ്ജില്‍ നിന്ന് രക്ഷപ്പെട്ട 19കാരി വീട്ടുകാരെ വിവരം അറിയിച്ച് പൊലീസ് സഹായം തേടുകയായിരുന്നു.</h2>]]></description>
			<content:encoded><![CDATA[<p>കാസര്‍കോഡ് 19 കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു. സുഹൃത്തായ പെണ്‍കുട്ടിയുടെ പ്രശ്നം തീര്‍ക്കാനെന്ന വ്യാജേന നഗരത്തിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനം. കാസര്‍കോട് സ്വദേശിയായ വിഷ്ണു പ്രസാദാണ് സംഭവത്തില്‍ പിടിയിലായത്. രണ്ട് ദിവസം മുന്‍പാണ് പീഡനം നടക്കുന്നത്.&nbsp;</p>

<p>കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ സമീപത്തെ ലോഡ്ജില്‍ വച്ചായിരുന്നു പീഡനം. 19കാരിയുടെ സഹോദരനെയാണ് വിഷ്ണുപ്രസാദ് ആദ്യം വിളിക്കുന്നത്. 19കാരിയുടെ സുഹൃത്തായ പെണ്‍കുട്ടി ലോഡ്ജിലുണ്ടെന്നും വലിയ മാനസിക വിഷമത്തിലാണെന്നും വിശ്വസിപ്പിച്ചാണ് 19കാരിയെ ലോഡ്ജിലേക്ക് എത്തിച്ചത്. പീഡനത്തിന് പിന്നാലെ ലോഡ്ജില്‍ നിന്ന് രക്ഷപ്പെട്ട 19കാരി വീട്ടുകാരെ വിവരം അറിയിച്ച് പൊലീസ് സഹായം തേടുകയായിരുന്നു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/700f6e002eba078033e1ba48224c9bce.gif</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 16 Jun 2026 05:34:15 +0530</pubDate>
			<modified_date>Tue, 16 Jun 2026 05:34:15 +0530</modified_date>
		</item>
	</channel>
</rss>