<?xml version="1.0" encoding="UTF-8" standalone="no"?><rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:itunes="http://www.itunes.com/dtds/podcast-1.0.dtd" version="2.0">
	<channel>
		<title>keralaonlinenews</title>
		<description>keralaonlinenews</description>
		<language>ml</language>
		<link>https://keralaonlinenews.com/feed.xml</link>
		<image>
			<title>keralaonlinenews</title>
			<url>https://keralaonlinenews.com/static/c1e/client/94744/uploaded_original/6fd0a38e836c43f4da1497c40e4090ec.jpg</url>
			<link>https://keralaonlinenews.com/feed.xml</link>
		</image>
		<itunes:explicit>no</itunes:explicit><itunes:subtitle>keralaonlinenews</itunes:subtitle><item>
			<title><![CDATA[ജെൻഡർ ടിക്കറ്റുകളിലും അനിശ്ചിതത്വം ; പുതിയ സർക്കാർ വരാത്ത സാഹചര്യത്തിൽ വിവര ശേഖരണം നിർത്തി കെ.എസ്.ആർ.ടി.സി]]></title>
			<link>https://keralaonlinenews.com/kerala/ksrtc-data-collection-gender-tickets/cid18664952.htm</link>
			<guId>https://keralaonlinenews.com/kerala/ksrtc-data-collection-gender-tickets/cid18664952.htm</guId>
			<description><![CDATA[<h2> കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിൻറെ ഭാഗമായി ജൻഡർ ടിക്കറ്റുകൾ നടപ്പിലാക്കിയിരുന്നു. എന്നാൽ വനിതാ യാത്രക്കാരുടെ എണ്ണം ശേഖരിക്കുന്ന നീക്കം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതുവരെയും പുതിയ സർക്കാർ വരാത്ത സാഹചര്യത്തിലാണ് കെ.എസ്.ആർടി.സി ഈ നീക്കം നിർത്തിയത്.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിൻറെ ഭാഗമായി ജൻഡർ ടിക്കറ്റുകൾ നടപ്പിലാക്കിയിരുന്നു. എന്നാൽ വനിതാ യാത്രക്കാരുടെ എണ്ണം ശേഖരിക്കുന്ന നീക്കം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതുവരെയും പുതിയ സർക്കാർ വരാത്ത സാഹചര്യത്തിലാണ് കെ.എസ്.ആർടി.സി ഈ നീക്കം നിർത്തിയത്.</p>

<p>സർക്കാരിൻറെ അനുമതിയില്ലാതെ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. വകുപ്പു മന്ത്രിയില്ലാത്തതിനാലും, വിവരം ശേഖരിക്കുന്നതിനുള്ള സർക്കുലർ ഇല്ലാത്തതിനാലുമാണ് നടപടി നിർത്തിവെച്ചത്. ജെൻഡർ ടിക്കറ്റുകൾ നടപ്പാക്കാനുള്ള സംവിധാനം പരീക്ഷിക്കുകയാണ് ചെയ്തതെന്നും തുടർനടപടികൾ പുതിയ സർക്കാർ അധികാരമേറ്റതിനു പിന്നാലെയായിരിക്കുമെന്നും സി.എം.ഡി പ്രമോദ് പറഞ്ഞു.&nbsp;</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/c9433097e9cc68452563fd34aee1768f.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 13 May 2026 16:05:40 +0530</pubDate>
			<modified_date>Wed, 13 May 2026 16:05:40 +0530</modified_date>
		</item>
		<item>
			<title><![CDATA[കടയിൽ നിന്ന് ഇനി വാങ്ങേണ്ട! വീട്ടിൽ തന്നെയുണ്ടാക്കാം ശുദ്ധമായ മംഗോ ഫ്രൂട്ടി]]></title>
			<link>https://keralaonlinenews.com/food/mangofrooti/cid18663998.htm</link>
			<guId>https://keralaonlinenews.com/food/mangofrooti/cid18663998.htm</guId>
			<description><![CDATA[<h2><br />
ആവശ്യമായ സാധനങ്ങൾ<br />
പഴുത്ത മാങ്ങ – 2 എണ്ണം<br />
പഞ്ചസാര – ½ കപ്പ്</h2>]]></description>
			<content:encoded><![CDATA[<p><br>
ആവശ്യമായ സാധനങ്ങൾ<br>
പഴുത്ത മാങ്ങ – 2 എണ്ണം<br>
പഞ്ചസാര – ½ കപ്പ്<br>
വെള്ളം – 3 കപ്പ്<br>
നാരങ്ങാനീര് – 1 ടീസ്പൂൺ<br>
ഐസ് ക്യൂബുകൾ – ആവശ്യത്തിന്<br>
തയ്യാറാക്കുന്ന വിധം<br>
മാങ്ങ തൊലി നീക്കി കഷണങ്ങളാക്കുക.<br>
മാങ്ങ, പഞ്ചസാര, അല്പം വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അടിക്കുക.<br>
ഇത് അരിച്ചെടുത്ത് ബാക്കി വെള്ളം ചേർക്കുക.<br>
നാരങ്ങാനീര് ചേർത്ത് നന്നായി ഇളക്കുക.<br>
ഫ്രിഡ്ജിൽ തണുപ്പിച്ച് ഐസ് ക്യൂബുകളോടെ സർവ് ചെയ്യുക.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/2ff6cbe71402866c3c06c99c31af88e9.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 13 May 2026 16:00:55 +0530</pubDate>
			<modified_date>Wed, 13 May 2026 16:00:55 +0530</modified_date>
		</item>
		<item>
			<title><![CDATA[മരത്തിൽനിന്ന് നാരങ്ങ പറിച്ചതിനെച്ചൊല്ലി തർക്കം ; ബീഹാറിൽ കൗമാരക്കാന് ദാരുണാന്ത്യം]]></title>
			<link>https://keralaonlinenews.com/india/plucking-lemon-teenager-dies/cid18658102.htm</link>
			<guId>https://keralaonlinenews.com/india/plucking-lemon-teenager-dies/cid18658102.htm</guId>
			<description><![CDATA[<h2>മരത്തിൽനിന്ന് നാരങ്ങ പറിച്ചതിനെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കത്തിനൊടുവിൽ ബീഹാറിൽ കൗമാരക്കാരന് ക്രൂരമർദ്ദനമേറ്റ് ദാരുണാന്ത്യം. നളന്ദ ജില്ലയിലെ സക്രവ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. അയൽവാസിയായ വയോധികന്റെ മർദ്ദനമേറ്റാണ് പതിനഞ്ചുകാരൻ കൊല്ലപ്പെട്ടത്.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;നളന്ദ : മരത്തിൽനിന്ന് നാരങ്ങ പറിച്ചതിനെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കത്തിനൊടുവിൽ ബീഹാറിൽ കൗമാരക്കാരന് ക്രൂരമർദ്ദനമേറ്റ് ദാരുണാന്ത്യം. നളന്ദ ജില്ലയിലെ സക്രവ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. അയൽവാസിയായ വയോധികന്റെ മർദ്ദനമേറ്റാണ് പതിനഞ്ചുകാരൻ കൊല്ലപ്പെട്ടത്.</p>

<p>ചൊവ്വാഴ്ചയായിരുന്നു സംഭവം. പ്രതിയുടെ ഉടമസ്ഥതയിലുള്ള മരത്തിൽനിന്ന് കുട്ടി നാരങ്ങ പറിച്ചത് ചോദ്യം ചെയ്തതോടെയാണ് തർക്കം തുടങ്ങിയത്. വാക്കുതർക്കം രൂക്ഷമായതോടെ വയോധികൻ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.</p>

<p>സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് നേരെ നാട്ടുകാർ കടുത്ത പ്രതിഷേധമുയർത്തി. പ്രതിഷേധം അക്രമാസക്തമായതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസിന് നേരിയ തോതിൽ ബലം പ്രയോഗിക്കേണ്ടി വന്നു.</p>

<p>സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് എസ്.പി ഭരത് സോണി അറിയിച്ചു. ജില്ല മജിസ്‌ട്രേറ്റും മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ ഗ്രാമത്തിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.</p>

<p>&nbsp;</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/e55fb14fe14d23611b3c58a7184926f4.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 13 May 2026 16:00:43 +0530</pubDate>
			<modified_date>Wed, 13 May 2026 16:00:43 +0530</modified_date>
		</item>
		<item>
			<title><![CDATA[ചോറിന് ബെസ്റ്റ് കോമ്പോ]]></title>
			<link>https://keralaonlinenews.com/food/pavaykka-fry-recipe/cid18622448.htm</link>
			<guId>https://keralaonlinenews.com/food/pavaykka-fry-recipe/cid18622448.htm</guId>
			<description><![CDATA[ചോറിന് ബെസ്റ്റ് കോമ്പോ]]></description>
			<content:encoded><![CDATA[<p>&nbsp;ചേരുവകൾ</p>

<p>പാവയ്ക്ക – 250 ഗ്രാം<br>
തേങ്ങാക്കൊത്ത് – 6 എണ്ണം നീളത്തിൽ അരിഞ്ഞത്<br>
പച്ചമുളക് – 3<br>
കറിവേപ്പില – 1<br>
ഉപ്പ് – 1 ടീസ്പൂൺ</p>

<p>തയാറാക്കുന്ന വിധം</p>

<p>പാവയ്ക്ക വട്ടത്തിൽ അരിയുക. ഒരു ബൗളിൽ പാവയ്ക്ക, തേങ്ങാക്കൊത്ത്, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ഇട്ട് കൈകൊണ്ട് നന്നായി യോജിപ്പിക്കുക. അൽപ സമയം കഴിയുമ്പോൾ പാവയ്ക്കയിൽ നിന്നുള്ള വെള്ളം നന്നായി പിഴിഞ്ഞു കളയണം. ഒരു പാനിൽ എണ്ണ ചൂടാക്കി വറുത്തു കോരിയെടുത്താൽ പാവയ്ക്ക വറുത്തത് റെഡി.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded_original/247bac574f8ca09b7af12989de186001.gif</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 13 May 2026 16:00:38 +0530</pubDate>
			<modified_date>Wed, 13 May 2026 16:00:38 +0530</modified_date>
		</item>
		<item>
			<title><![CDATA[തിരിച്ചിറങ്ങി സ്വര്‍ണവില; ഒറ്റയടിക്ക് കുറഞ്ഞത് 4320 രൂപ]]></title>
			<link>https://keralaonlinenews.com/kerala/gold-prices-rebound-suddenly-hit-a-minimum-of-rs-4320/cid18664808.htm</link>
			<guId>https://keralaonlinenews.com/kerala/gold-prices-rebound-suddenly-hit-a-minimum-of-rs-4320/cid18664808.htm</guId>
			<description><![CDATA[<h2>ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് സ്വർണ്ണവില കുറഞ്ഞു. പവന് 4320 രൂപയാണ് കുറഞ്ഞത്. 1,18,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 540 രൂപയാണ് കുറഞ്ഞത്. 14,850 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.രാവിലെ പവന് ഒറ്റയടിക്ക് 10,200 രൂപയാണ് വര്‍ധിച്ചത്. </h2>]]></description>
			<content:encoded><![CDATA[<p>കൊച്ചി: ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് സ്വർണ്ണവില കുറഞ്ഞു. പവന് 4320 രൂപയാണ് കുറഞ്ഞത്. 1,18,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 540 രൂപയാണ് കുറഞ്ഞത്. 14,850 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.രാവിലെ പവന് ഒറ്റയടിക്ക് 10,200 രൂപയാണ് വര്‍ധിച്ചത്.&nbsp;</p>

<p>രൂപയുടെ മൂല്യത്തകര്‍ച്ച തടയുന്നതിനും വിദേശ നാണ്യ ശേഖരം സംരക്ഷിക്കുന്നതിനുമായി സ്വര്‍ണ ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്ക്കുന്നതിന് ഇറക്കുമതി തീരുവ ആറു ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് ഉയര്‍ത്തിയത്. നിലവില്‍ ക്രൂഡ് വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയതാണ് സ്വര്‍ണവില കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇന്ന് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 107 ഡോളറിലേക്കാണ് താഴ്ന്നത്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/d2cdc826582c72d7389fdcd45ac6a92e.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Wed, 13 May 2026 15:49:17 +0530</pubDate>
			<modified_date>Wed, 13 May 2026 15:49:17 +0530</modified_date>
		</item>
		<item>
			<title><![CDATA[സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്]]></title>
			<link>https://keralaonlinenews.com/kerala/rain-warningchange-yellow-alert/cid18664805.htm</link>
			<guId>https://keralaonlinenews.com/kerala/rain-warningchange-yellow-alert/cid18664805.htm</guId>
			<description><![CDATA[<h2>സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോഡ്, കണ്ണൂര്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.</h2>]]></description>
			<content:encoded><![CDATA[<p>സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോഡ്, കണ്ണൂര്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തമായ മഴ പെയ്യുമെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.</p>

<p>യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന സൂചന. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതേത്തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.</p>

<p>ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.</p>

<p>വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യാനും പാടില്ലെന്നും അടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/a6b6d300cd7c7a10e57d859582083da1.jpg</thumb_image>
			<author><![CDATA[Kavya Ramachandran]]></author>
			<pubDate>Wed, 13 May 2026 15:48:22 +0530</pubDate>
			<modified_date>Wed, 13 May 2026 15:48:22 +0530</modified_date>
		</item>
		<item>
			<title><![CDATA[അപ്പത്തിനും ചപ്പാത്തിക്കും ഇതിലും നല്ലൊരു കൂട്ടുണ്ടോ? കൊതിയൂറും മുട്ട കുറുമ]]></title>
			<link>https://keralaonlinenews.com/food/egg-kurma/cid18663839.htm</link>
			<guId>https://keralaonlinenews.com/food/egg-kurma/cid18663839.htm</guId>
			<description><![CDATA[<h2><br />
ആവശ്യമായ സാധനങ്ങൾ<br />
മുട്ട – 4 എണ്ണം വേവിച്ചത്<br />
സവാള – 2 എണ്ണം<br />
തക്കാളി – 1 എണ്ണം<br />
പച്ചമുളക് – 2 എണ്ണം</h2>]]></description>
			<content:encoded><![CDATA[<p><br>
ആവശ്യമായ സാധനങ്ങൾ<br>
മുട്ട – 4 എണ്ണം വേവിച്ചത്<br>
സവാള – 2 എണ്ണം<br>
തക്കാളി – 1 എണ്ണം<br>
പച്ചമുളക് – 2 എണ്ണം<br>
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ<br>
തേങ്ങാപ്പാൽ – 1 കപ്പ്<br>
മല്ലിപ്പൊടി – 1½ ടീസ്പൂൺ<br>
മുളകുപൊടി – 1 ടീസ്പൂൺ<br>
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ<br>
ഗരംമസാല – ½ ടീസ്പൂൺ<br>
കറിവേപ്പില – 1 തണ്ട്<br>
എണ്ണ / വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ<br>
ഉപ്പ് – ആവശ്യത്തിന്<br>
തയ്യാറാക്കുന്ന വിധം<br>
മുട്ട വേവിച്ച് തൊലി നീക്കി അല്പം മുറിവിടുക.<br>
പാനിൽ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക.<br>
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മണം മാറും വരെ ഇളക്കുക.<br>
തക്കാളി ചേർത്ത് മൃദുവാകുന്നത് വരെ വേവിക്കുക.<br>
മസാലപ്പൊടികൾ ചേർത്ത് ചെറിയ തീയിൽ മൂപ്പിക്കുക.<br>
അല്പം വെള്ളം ചേർത്ത് ഗ്രേവി ഉണ്ടാക്കി തേങ്ങാപ്പാൽ ചേർക്കുക.<br>
മുട്ട ചേർത്ത് 5 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക.<br>
അവസാനം ഗരംമസാല വിതറി ഓഫ് ചെയ്യുക.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/5145bbd246f21e668c44afd4d19607b2.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 13 May 2026 15:45:43 +0530</pubDate>
			<modified_date>Wed, 13 May 2026 15:45:43 +0530</modified_date>
		</item>
		<item>
			<title><![CDATA['തലയില്‍ മുണ്ടിട്ട് സാക്ഷാല്‍ പിണറായിയുടെ മകന്‍ ഗുരുവായൂരില്‍ ദര്‍ശനം നടത്തിയത് എല്ലാവര്‍ക്കും അറിയാം; ഒളിച്ചും പാത്തും മിത്തുകളെ കാണാന്‍ പോകുന്നതെന്തിനാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍]]></title>
			<link>https://keralaonlinenews.com/kerala/everyone-knows-that-pinarayi-s-son-actually-visited/cid18664719.htm</link>
			<guId>https://keralaonlinenews.com/kerala/everyone-knows-that-pinarayi-s-son-actually-visited/cid18664719.htm</guId>
			<description><![CDATA[<h2>സിപിഎം നേതാവ് പി ജയരാജന്‍ കൊടുങ്ങല്ലൂര്‍ ശ്രീകുറുംബ ഭഗവതിക്ഷേത്രത്തിലെത്തിയതിന് പിന്നാലെയുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ക്ഷേത്രദര്‍ശനം നിഷിദ്ധമാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും എന്നാല്‍ ഒളിച്ചും പാത്തും മിത്തുകളെ കാണാന്‍ പോകുന്നതെന്തിനാണന്ന് അദ്ദേഹം ചോദിച്ചു.</h2>]]></description>
			<content:encoded><![CDATA[<p>കണ്ണൂര്‍: സിപിഎം നേതാവ് പി ജയരാജന്‍ കൊടുങ്ങല്ലൂര്‍ ശ്രീകുറുംബ ഭഗവതിക്ഷേത്രത്തിലെത്തിയതിന് പിന്നാലെയുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ക്ഷേത്രദര്‍ശനം നിഷിദ്ധമാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും എന്നാല്‍ ഒളിച്ചും പാത്തും മിത്തുകളെ കാണാന്‍ പോകുന്നതെന്തിനാണന്ന് അദ്ദേഹം ചോദിച്ചു. ക്ഷേത്രം വലംവെച്ച് ജീവനക്കാരെ കൊണ്ട് ആരും അറിയാതെ വഴിപാട് ചെയ്യിപ്പിച്ചത് എന്തിനാണ്? കഴിഞ്ഞ ദിവസം തലയില്‍ മുണ്ടിട്ട് സാക്ഷാല്‍ പിണറായിയുടെ മകന്‍ ഗുരുവായൂരില്‍ ദര്‍ശനം നടത്തിയത് എല്ലാവര്‍ക്കും അറിയാമെന്നും ഗോപാലകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.</p>

<p>തിങ്കളാഴ്ച വൈകീട്ട് 5.40 നാണ് ജയരാജന്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനം വിവാദമായതോടെ വിശദീകരണവുമായി ജയരാജന്‍ രംഗത്തെത്തിയിരുന്നു. കമ്യൂണിസ്റ്റുകാര്‍ക്ക് ആരാധനാലയ സന്ദര്‍ശനം നിഷിദ്ധമാണെന്നത് തെറ്റിദ്ധാരണയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കൊടുങ്ങല്ലൂര്‍ കാവില്‍ പോയതുകൊണ്ട് ഭക്തനായിമാറിയെന്നോ ആരാധനാലയങ്ങളെ മാറ്റിനിര്‍ത്തിയാലേ ഈ നാടിന്റെ സാമൂഹികചരിത്രം പഠിക്കാന്‍ കഴിയൂ എന്നോ ആരെങ്കിലും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അവരോട് സഹതാപമേ ഉള്ളൂവെന്നും ജയരാജന്‍ പറഞ്ഞു.</p>

<p><br>
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം</p>

<p>ഹെ മിസ്റ്റർ ജയരാജാ, എന്തിനാ ഈ കള്ളക്കളി.</p>

<p>കമ്മ്യൂണിസ്റ്റ്കൾക്ക് ക്ഷേത്ര ദർശനം നിഷിധമാണന്ന് ആരും പറഞ്ഞീട്ടില്ല പക്ഷെ ഒളിച്ചും പാത്തും മിത്തുക്കളെ കാണാൻ പോകുന്നതെന്തിനാണന്നാണ് ചോദ്യം.</p>

<p>വർഷങ്ങൾക്ക് മുൻപ്</p>

<p>സന്ദേശം സിനിമയിൽ കുമാരപിള്ളയോട് സഖാവ് ശ്രീനിവാസൻ ചോദിച്ചതാണ് ഇപ്പോൾ ജയരാജനും പിണറായി അടക്കമുള്ള മുന്തിയ സഖാക്കന്മാരോട് ജനങ്ങൾ ചോദിക്കുന്നത്.</p>

<p>അവിചാരിതമായി ചായ കുടിക്കാനാണ് കൊടുങ്ങല്ലൂരിൽ കാർ നിർത്തിയെന്നും അപ്പോൾ വി.ടി ഇന്ദുചൂഡന്റെ പുസ്തകം ഓർമ്മിച്ച് കാവ് കാണാൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പോയതാണന്നും തൊഴുതില്ലന്നും ഭക്തനല്ലന്നുമാണ് പി.ജയരാജിന്റെ അവകാശവാദം. എങ്കിൽ പിന്നെ അകമ്പടി സേവിക്കാൻ ദേവസ്വവും കാത്ത് നിൽക്കാൻ ക്ഷേത്ര ജീവനക്കാരേയും നേരത്തെ മുൻ കൂട്ടി തയ്യാറാക്കിയത് എന്തിന്? ക്ഷേത്രം വലംവെച്ച് ജീവനാക്കാരെ കൊണ്ട് ആരും അറിയാതെ വഴിപാട് ചെയ്യിപ്പിച്ചതും എതിന്? എന്തിനാണ് ഈ ഒളിച്ച് കളി ? കമ്മ്യൂണിസ്റ്റുകൾക്ക് ക്ഷേത്ര ആരാധനാലയങ്ങൾ നിഷിധമല്ലന്ന് പള്ളിയിൽ കൊണ്ടുപോയി കുഞ്ഞിനെ മാമോദിസ മുക്കിയ DYFI നേതാവ് ജയ്ക്കും മുൻ ആലപ്പുഴ എം.പി ആരിഫും കാണിച്ച് തന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം തലയിൽ മുണ്ടിട്ട് സാക്ഷാൽ പിണറായിയുടെ മകൻ ഗുരുവായൂരിൽ ദർശനവും നടത്തിയതും എല്ലാവർക്കും അറിയാം. പിന്നെ എന്തിനാണ് ഈ കളളക്കളി ? മാർക്സിസ്റ്റ് പാർട്ടി പ്ലീനത്തിൽ ഗണപതി ഹോമം വിലക്കിയത് എന്തുകൊണ്ട്?. ഗണപതി യടക്കം ഹിന്ദു ദൈവങ്ങൾ മിത്ത് ആണന്ന് പ്രഖ്യാപിച്ചത്എന്തിനായിരുന്നു. ഭഗവദ് ഗീത ചാതുർവർണ്ണ സൃഷ്ടിക്കുപായഗ്രന്ഥം എന്ന് ആക്ഷേപിച്ചത്എന്തുകൊണ്ട്? ഹിന്ദു മതദൈവങ്ങൾ മാത്രമാണൊ കമ്മ്യൂണിസ്റ്റ്കൾക്ക് ഹറാം?</p>

<p>മിസ്റ്റർ ജയരാജ :എല്ലാ കമ്മ്യുണിസ്റ്റുകളുടേയും അവസാന ആശ്രയം ക്ഷേത്രവും അശ്രമങ്ങളും ആണന്ന് നക്സൽബാരി മുതൽ സദാ കമ്മ്യൂണിസ്റ്റുകളുടെ വരെയുള്ളവരുടെ ചരിത്രം സൂചിപ്പിച്ച് ശ്രീ വി.ടി. ഇന്ദുചൂഡൻ എഴുതിയിട്ടുണ്ട്, എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. തൃശ്ശൂർ കൊച്ചിൻ ദേവസ്വം ബോർഡ് കോളനിയിൽ ശ്രീ ഇന്ദുചൂഡൻ താമസിക്കുന്ന കാലത്ത് ഞാൻ അദ്ദേഹത്തിന്റെ നിത്യസന്ദർശകനായിരുന്നു. ദേശാഭിമാനി പത്രാധിപരായിരുന്ന വി ടി ഇന്ദുചൂഡൻ വിപ്ളവം തലക്ക് പിടിച്ച് ഹിന്ദു മതത്തിനെതിരെ എഴുതിയതിൽ പശ്ചാത്തപിച്ചു കൊണ്ട് എന്നോട് പറഞതും പഴയ എക്സ്പ്രസ്സ് പത്രത്തിൽ എഴുതിയതും ഞാൻ ഓർക്കുന്നു. കേരളത്തിലെ സൊ കോൾഡ് ആധുനിക പുരോഗമന വാദികളായ കമ്മ്യൂണിസ്റ്റുകൾ ഹിന്ദു ദേവി ദേവന്മാരുടെ പാദങ്ങളീലെത്തുമെന്ന് വിടി ഇന്ദുചൂഡൻ ഉദാഹരണങ്ങൾ അടക്കം എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. പി. ജയരാജൻ വിടി ഇന്ദുചൂഡന്റെ പുസ്തകം വായിച്ച് തുടങ്ങിയത് നന്നായി. എന്തായാലും തണ്ണിമത്തൻ സ്വഭാവമാണ് കമ്മ്യുണിസ്റ്റുകളുടേത്. പുറത്ത് ഒന്ന് പറയും അകത്ത് മറ്റൊന്ന് ചെയ്യും. എന്തായാലും മിസ്റ്റർ ജയരാജ ധൈര്യമായി എല്ലാവരും കാൺകെ പോയി ക്ഷേത്രത്തിൽ ദർശനം നടത്തു. ഞങ്ങൾ സംഘികൾക്ക് സന്തോഷമേ ഉള്ളു...</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/24a8a6851e878adba2b1e2e5f180955b.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Wed, 13 May 2026 15:41:42 +0530</pubDate>
			<modified_date>Wed, 13 May 2026 15:41:42 +0530</modified_date>
		</item>
		<item>
			<title><![CDATA[പരീക്ഷ റദ്ദാക്കിയത് വലിയ പ്രശ്നമല്ല, തെറ്റ് കണ്ടെത്തിയാൽ തിരുത്തും ; നീറ്റ് റദ്ദാക്കിയതിനെ നിസ്സാരവത്ക്കരിച്ച് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി]]></title>
			<link>https://keralaonlinenews.com/india/neet-rajasthan-education-minister/cid18658332.htm</link>
			<guId>https://keralaonlinenews.com/india/neet-rajasthan-education-minister/cid18658332.htm</guId>
			<description><![CDATA[<h2> നീറ്റ്-യുജി പരീക്ഷ റദ്ദാക്കിയതിനെ നിസ്സാരവത്ക്കരിച്ച് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. പരീക്ഷ റദ്ദാക്കിയത് വലിയ പ്രശ്നമല്ലെന്നും തെറ്റ് കണ്ടെത്തിയാൽ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. &#39;അന്വേഷണ ഏജൻസികൾ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കണം, അതിനാൽ അത് റദ്ദാക്കുന്നത് വലിയ പ്രശ്നമല്ല. എവിടെയെങ്കിലും എന്തെങ്കിലും തെറ്റ് കണ്ടെത്തിയാൽ, അത് തിരുത്താൻ സർക്കാർ പ്രവർത്തിക്കും...&#39; ദിലാവർ മാധ്യമങ്ങളോട് പറഞ്ഞു.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷ റദ്ദാക്കിയതിനെ നിസ്സാരവത്ക്കരിച്ച് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. പരീക്ഷ റദ്ദാക്കിയത് വലിയ പ്രശ്നമല്ലെന്നും തെറ്റ് കണ്ടെത്തിയാൽ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. 'അന്വേഷണ ഏജൻസികൾ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കണം, അതിനാൽ അത് റദ്ദാക്കുന്നത് വലിയ പ്രശ്നമല്ല. എവിടെയെങ്കിലും എന്തെങ്കിലും തെറ്റ് കണ്ടെത്തിയാൽ, അത് തിരുത്താൻ സർക്കാർ പ്രവർത്തിക്കും...' ദിലാവർ മാധ്യമങ്ങളോട് പറഞ്ഞു.</p>

<p>രാജ്യത്തുടനീളമുള്ള വിദ്യാർഥികൾ വർഷങ്ങളുടെ തയ്യാറെടുപ്പ് അർഥശൂന്യമാക്കിയതിൽ ശക്തമായ ആശങ്ക നിലനിൽക്കെയാണ് മന്ത്രിയുടെ നിരുത്തരവാദ പ്രതികരണം. പരീക്ഷയുടെ 180 ചോദ്യങ്ങളിൽ 135 എണ്ണം ചോർന്നതായി കണ്ടെത്തിയിരുന്നു.</p>

<p>രാജസ്ഥാൻ മന്ത്രി കിരോഡി ലാൽ മീണയും സർക്കാർ നടപടിയെ ന്യായീകരിച്ചു. "സർക്കാരിന്റെ കാര്യക്ഷമത നോക്കൂ, പരീക്ഷാ പേപ്പർ ചോർന്നുവെന്നറിഞ്ഞപ്പോൾ, ഉടൻ പരീക്ഷ റദ്ദാക്കുകയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആർക്കും, അത് കേരളത്തിൽ നിന്നായാലും സിക്കാറിൽ നിന്നായാലും, ഇനി നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല." അദ്ദേഹം പറഞ്ഞു.</p>

<p>നീറ്റിന്റെ 180 ചോദ്യങ്ങളിൽ 135 എണ്ണം അടങ്ങിയ ഒരു കൈയെഴുത്ത് 'ഊഹ പേപ്പർ' പരീക്ഷക്ക് നാല് ദിവസം മുമ്പ് പുറത്തുവന്നിരുന്നുവെന്നാണ് ആരോപണം. നാസിക്, ഹരിയാന, രാജസ്ഥാൻ, കേരളം എന്നി സംസ്ഥാനങ്ങളിൽ ഇത് പ്രചരിച്ചതായും റിപ്പോർട്ട് ഉണ്ട്.സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ 15 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.</p>

<p>റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദേശീയതലത്തിലെ ഏറ്റവും പ്രധാന പ്രവേശനപ്പരീക്ഷകളിലൊന്നായ നീറ്റ് റദ്ദാക്കുന്നത് 20 ലക്ഷത്തിലധികം വിദ്യാർഥികളെ പലതരത്തിൽ ബാധിക്കും. പരീക്ഷ റദ്ദാക്കി വീണ്ടും നടത്തേണ്ടിവരുന്നത് മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളുടെ അക്കാദമിക് കലണ്ടറിനെയും ബാധിക്കും. ഫലപ്രഖ്യാപനം, കൗൺസലിങ്, പ്രവേശനം, ക്ലാസ് ആരംഭം എന്നിവയെല്ലാം വൈകും.&nbsp;</p>

<p></p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/00b17d74be4d8c144475882a330207f6.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 13 May 2026 15:35:52 +0530</pubDate>
			<modified_date>Wed, 13 May 2026 15:35:52 +0530</modified_date>
		</item>
		<item>
			<title><![CDATA[വിദ്യാർത്ഥികളുടെ ഭാവി പരീക്ഷണശാലയല്ല , സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണം ; നീറ്റ് വിവാദത്തിൽ രൂക്ഷ വിമർശനവുമായി പിണറായി വിജയന്‍]]></title>
			<link>https://keralaonlinenews.com/kerala/comprehensi-neet-controversve-and-transparent-investigation/cid18664664.htm</link>
			<guId>https://keralaonlinenews.com/kerala/comprehensi-neet-controversve-and-transparent-investigation/cid18664664.htm</guId>
			<description><![CDATA[രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെയും സ്വപ്നങ്ങളെയും നിർണയിക്കുന്ന നീറ്റ് പരീക്ഷ ചോദ്യചോർച്ചയുടെയും ക്രമക്കേടുകളുടെയും പേരിൽ വിവാദത്തിലാകുന്നത് അത്യന്തം ഗുരുതരവും പ്രതിഷേധാർഹവുമാണെന്ന് പിണറായി വിജയന്‍]]></description>
			<content:encoded><![CDATA[<p>വിദ്യാർത്ഥികളുടെ ഭാവി പരീക്ഷണശാലയല്ല , സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണം ; നീറ്റ് വിവാദത്തിൽ രൂക്ഷ വിമർശനവുമായി &nbsp;പിണറായി&nbsp;</p>

<p>തിരുവനന്തപുരം: രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെയും സ്വപ്നങ്ങളെയും നിർണയിക്കുന്ന നീറ്റ് പരീക്ഷ ചോദ്യചോർച്ചയുടെയും ക്രമക്കേടുകളുടെയും പേരിൽ വിവാദത്തിലാകുന്നത് അത്യന്തം ഗുരുതരവും പ്രതിഷേധാർഹവുമാണെന്ന് പിണറായി വിജയന്‍ . വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്ന സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു.</p>

<p>പരീക്ഷാ സംവിധാനം വിശ്വാസ്യതയോടെ നടത്തേണ്ടവർ തന്നെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിനുള്ള വലിയ അപമാനമാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എൻ.ടി.എ.) പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയതിന് ശേഷം ചോദ്യപേപ്പറുകൾ ചോരുന്നത് ഇതാദ്യമായല്ല. എൻ.ടി.എ. പിരിച്ചുവിട്ട് പരീക്ഷകൾ നടത്താനുള്ള ചുമതല മുൻപത്തെപ്പോലെ അതത് സർക്കാർ ഏജൻസികൾക്ക് കൈമാറേണ്ടതുണ്ട്.</p>

<p>ചോദ്യപേപ്പർ ചോർച്ച, കോച്ചിംഗ്-മാഫിയകളുടെ ഇടപെടൽ, അഴിമതി എന്നിവയെക്കുറിച്ച് ഉയരുന്ന ആരോപണങ്ങൾ അതീവ ആശങ്കാജനകമാണ്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വർഷങ്ങളായുള്ള പരിശ്രമത്തിന്റെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും നടുവിൽ പരീക്ഷയെ സമീപിക്കുമ്പോൾ, ഇത്തരം ക്രമക്കേടുകൾ അവരുടെ നീതിപൂർണമായ അവസരങ്ങളെയാണ് കവർന്നെടുക്കുന്നത്.</p>

<p>ഈ സംഭവത്തിൽ സമഗ്രവും സുതാര്യവും സമയബന്ധിതവുമായ അന്വേഷണം നടത്തണം. കുറ്റക്കാർ ആരായാലും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടതാണ്.</p>

<p>വിദ്യാർത്ഥികളുടെ ഭാവി പരീക്ഷണശാലയല്ല. പ്രവേശന പരീക്ഷാ നടത്തിപ്പ് പ്രഹസനമാക്കി വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ ഇല്ലാതാക്കരുതെന്നും പിണറായി വിജയന്‍ പറഞ്ഞു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/7a1e44edb19817eaa669f15155312e17.jpg</thumb_image>
			<author><![CDATA[Kavya Ramachandran]]></author>
			<pubDate>Wed, 13 May 2026 15:35:23 +0530</pubDate>
			<modified_date>Wed, 13 May 2026 15:35:23 +0530</modified_date>
		</item>
		<item>
			<title><![CDATA[മൊയാരത്ത് ശങ്കരനെ അനുസ്മരിച്ചു]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/moyarat-shankaran-remembering/cid18664627.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/moyarat-shankaran-remembering/cid18664627.htm</guId>
			<description><![CDATA[<h2>മൊയാരത്ത് ശങ്കരൻ ചരമദിനാചരണം സംഘടിപ്പിച്ചു.മൊയാരത്ത് ശങ്കരൻ ഫൗണ്ടേഷൻ, മൊയാരത്ത് ശങ്കരൻ സ്മാരക ലൈബ്രറി ആന്റ് റിസേർച്ച് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.</h2>]]></description>
			<content:encoded><![CDATA[<p><br>
കണ്ണൂർ: മൊയാരത്ത് ശങ്കരൻ ചരമദിനാചരണം സംഘടിപ്പിച്ചു.മൊയാരത്ത് ശങ്കരൻ ഫൗണ്ടേഷൻ, മൊയാരത്ത് ശങ്കരൻ സ്മാരക ലൈബ്രറി ആന്റ് റിസേർച്ച് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ &nbsp;അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. തെക്കീ ബസാറിലുള്ള സ്മാരക മന്ദിരത്തിൽ നടന്ന അനുസ്മരണ പരിപാടി കെ വി സുമേഷ് എം എൽ എ ഉൽഘാടനം ചെയ്തു.&nbsp;</p>

<p>ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പുല്ലായ്ക്കൊടി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി സി പി രാജൻ സ്വാഗതം പറഞ്ഞു. മൊയാരത്തിന്റെ മകൻ ജനാർദ്ദനൻ മൊയാരത്ത്, രാജേഷ് പ്രേം, താലൂക്ക് സിക്രട്ടറി കെ ടി ശശി, ടി പി വിത്സൻ എന്നിവർ സംസാരിച്ചു.</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/ea09555e78175a720881615e4648b46d.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 13 May 2026 15:30:44 +0530</pubDate>
			<modified_date>Wed, 13 May 2026 15:30:44 +0530</modified_date>
		</item>
		<item>
			<title><![CDATA[ഇഡലി ബാക്കി വന്നോ? ഉണ്ടാക്കാം കിടിലൻ ബർഗർ]]></title>
			<link>https://keralaonlinenews.com/food/idliburger/cid18654113.htm</link>
			<guId>https://keralaonlinenews.com/food/idliburger/cid18654113.htm</guId>
			<description><![CDATA[ഇഡലി (ബാക്കി വന്നത്) –<br />
കട്​ലറ്റ് – നാല് (ബാക്കി വന്ന പച്ചക്കറി, കോഴി എന്നിവയിൽ നിന്നുണ്ടാക്കിയത്)<br />
തക്കാളി – 3, തൊലി കളഞ്ഞു വട്ടത്തിൽ മുറിച്ചത്<br />
സാലഡ് വെള്ളരി – ഒന്ന്, വട്ടത്തിൽ മുറിച്ചത്<br />
വെണ്ണ – രണ്ടു വലിയ സ്പൂൺ]]></description>
			<content:encoded><![CDATA[<p>ആവശ്യമായ സാധനങ്ങൾ</p>

<p>ഇഡലി (ബാക്കി വന്നത്) –<br>
കട്​ലറ്റ് – നാല് (ബാക്കി വന്ന പച്ചക്കറി, കോഴി എന്നിവയിൽ നിന്നുണ്ടാക്കിയത്)<br>
തക്കാളി – 3, തൊലി കളഞ്ഞു വട്ടത്തിൽ മുറിച്ചത്<br>
സാലഡ് വെള്ളരി – ഒന്ന്, വട്ടത്തിൽ മുറിച്ചത്<br>
വെണ്ണ – രണ്ടു വലിയ സ്പൂൺ<br>
ടുമാറ്റോസോസ് – 3 ടേബിൾ സ്പൂൺ</p>

<p>ഉണ്ടാക്കുന്ന വിധം</p>

<p>ആദ്യം ഇഡലി നടുവേ മുറിക്കുക. ശേഷം തക്കാളിയും സാലഡ് വെള്ളരിയും വട്ടത്തിൽ കനം കുറച്ച് മുറിച്ചെടുക്കുക. ബാക്കി വന്ന കറികളിൽ നിന്നു പച്ചക്കറി കോഴി ഏതെങ്കിലും ഒന്നെടുത്ത് ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചതും ഉള്ളി, പച്ചമുളക്, മല്ലിയില തുടങ്ങിയവയും ചേർത്തു കട്​ലറ്റ് തയാറാക്കുന്നതുപോലെ വലുപ്പം കുറച്ചു തയാറാക്കി നന്നായി പൊരിച്ചെടുക്കുക.</p>

<ol>
	<li>ശേഷം മുറിച്ച് വച്ച ഇഡലി വെണ്ണ പുരട്ടി അല്പം മുളകു പൊടി വിതറി നോൺസ്റ്റിക് തവയിൽ ഇട്ടു പൊരിച്ചെടുക്കുക. ഈ ഇഡ്ലിയുടെ കഷ്ണത്തിൽ ടുമാറ്റോസോസ് തേയ്ക്കുക. ഇതിനു മുകളിൽ ഒരു കഷണം തക്കാളി, സാലഡ് വെള്ളരി, കട്​ലറ്റ്, വീണ്ടും ഒുരു കഷണം തക്കാളി, സാലഡ് വെള്ളരി ഇങ്ങനെ വച്ച് ഇതിന് മുകളിൽ ഇഡ്ലിയുടെ മുകളിലത്തെ കഷ്ണം അൽപം വെണ്ണ തേച്ചു വയ്ക്കുക. ഇത് ഒന്നു ചെറുതായി അമർത്തി ഒരു ടൂത്ത് പിക്ക് കൊണ്ട് അമർത്തി നിർത്തുക. രുചികരമായ ഇഡലി ബർഗർ റെഡി.</li>
</ol>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b067ff55b0ee73d036452da13594e965.jpg</thumb_image>
			<author><![CDATA[Kavya Ramachandran]]></author>
			<pubDate>Wed, 13 May 2026 15:30:28 +0530</pubDate>
			<modified_date>Wed, 13 May 2026 15:30:28 +0530</modified_date>
		</item>
		<item>
			<title><![CDATA[ഇലക്കറികൾ ഇഷ്ടമില്ലാത്തവർക്കും പ്രിയങ്കരമാകും; ഇങ്ങനെ ഒരു ചീര പച്ചടി ഉണ്ടാക്കി നോക്കൂ]]></title>
			<link>https://keralaonlinenews.com/food/cheera-pachadi/cid18663682.htm</link>
			<guId>https://keralaonlinenews.com/food/cheera-pachadi/cid18663682.htm</guId>
			<description><![CDATA[<h2>ആവശ്യമായ സാധനങ്ങൾ<br />
ചീര – 2 കപ്പ് (ചെറുതായി അരിഞ്ഞത്)<br />
തേങ്ങ ചിരണ്ടിയത് – ½ കപ്പ്<br />
പച്ചമുളക് – 2 എണ്ണം<br />
ജീരകം – ½ ടീസ്പൂൺ</h2>]]></description>
			<content:encoded><![CDATA[<p>ആവശ്യമായ സാധനങ്ങൾ<br>
ചീര – 2 കപ്പ് (ചെറുതായി അരിഞ്ഞത്)<br>
തേങ്ങ ചിരണ്ടിയത് – ½ കപ്പ്<br>
പച്ചമുളക് – 2 എണ്ണം<br>
ജീരകം – ½ ടീസ്പൂൺ<br>
തൈര് – 1 കപ്പ്<br>
മഞ്ഞൾപ്പൊടി – ഒരു നുള്ള്<br>
ഉപ്പ് – ആവശ്യത്തിന്<br>
താളിക്കാൻ<br>
കടുക് – ½ ടീസ്പൂൺ<br>
വറ്റൽമുളക് – 2 എണ്ണം<br>
കറിവേപ്പില – 1 തണ്ട്<br>
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ<br>
തയ്യാറാക്കുന്ന വിധം<br>
ചീര കഴുകി ചെറുതായി അരിഞ്ഞ് അല്പം വെള്ളവും മഞ്ഞളും ചേർത്ത് വേവിക്കുക.<br>
തേങ്ങ, പച്ചമുളക്, ജീരകം എന്നിവ ചേർത്ത് നന്നായി അരക്കുക.<br>
വേവിച്ച ചീരയിൽ അരച്ച തേങ്ങ മിശ്രിതം ചേർത്ത് 2–3 മിനിറ്റ് ചെറിയ തീയിൽ ഇളക്കുക.<br>
തീ ഓഫ് ചെയ്ത ശേഷം തണുക്കുമ്പോൾ തൈര് ചേർത്ത് ഇളക്കുക.<br>
പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് താളിക്കുക.<br>
ഈ താളിച്ചത് പച്ചടിയിലേക്ക് ഒഴിച്ച് ഇളക്കുക.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/734f1e24018314bf6eaa8aea0dfeda7c.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 13 May 2026 15:30:22 +0530</pubDate>
			<modified_date>Wed, 13 May 2026 15:30:22 +0530</modified_date>
		</item>
		<item>
			<title><![CDATA[മുട്ട കൊണ്ടൊരു കട്ട്ലറ്റ് ട്രൈ ചെയ്താലോ]]></title>
			<link>https://keralaonlinenews.com/food/egg-cutlet/cid18654085.htm</link>
			<guId>https://keralaonlinenews.com/food/egg-cutlet/cid18654085.htm</guId>
			<description><![CDATA[മുട്ട – 7 എണ്ണം<br />
ഉരുളക്കിഴങ്ങ് – 2 എണ്ണം<br />
സവാള – 2 എണ്ണം<br />
പച്ചമുളക് – 3 എണ്ണം<br />
ഇഞ്ചി – ½ ടീസ്പൂൺ<br />
വെളുത്തുള്ളി – 1½ ടീസ്പൂൺ<br />
ഉപ്പ് – ആവശ്യത്തിന്]]></description>
			<content:encoded><![CDATA[<p>ആവശ്യമായ ചേരുവകൾ</p>

<p>മുട്ട – 7 എണ്ണം<br>
ഉരുളക്കിഴങ്ങ് – 2 എണ്ണം<br>
സവാള – 2 എണ്ണം<br>
പച്ചമുളക് – 3 എണ്ണം<br>
ഇഞ്ചി – ½ ടീസ്പൂൺ<br>
വെളുത്തുള്ളി – 1½ ടീസ്പൂൺ<br>
ഉപ്പ് – ആവശ്യത്തിന്<br>
കറിവേപ്പില – ആവശ്യത്തിന്<br>
മല്ലിയില – ആവശ്യത്തിന്<br>
തേങ്ങെണ്ണ – 1 കപ്പ്<br>
ഗരം മസാല – 1 ടീസ്പൂൺ<br>
കുരുമുളക് പൊടി – ½ ടീസ്പൂൺ<br>
മല്ലിപ്പൊടി – ½ ടീസ്പൂൺ<br>
ചുവന്ന മുളക് പൊടി – ½ ടീസ്പൂൺ<br>
മഞ്ഞൾ പൊടി – അല്പം<br>
ബ്രെഡ് ക്രംബ്സ് – 100 ഗ്രാം</p>

<p>തയ്യാറാക്കുന്ന വിധം</p>

<p>അതിനായി ആദ്യം മസാല തയ്യാറാക്കണം. ഒരു പാനിൽ കുറച്ച് എണ്ണ ചൂടാക്കുക. അതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക. ഉപ്പ് ചേർത്ത ശേഷം സവാള ബ്രൗൺ കളർ ആകുന്നത് വരെ ഇളക്കുക. തുടർന്ന് കുരുമുളക് പൊടിയും ഗരം മസാലയും മല്ലിപ്പൊടിയും ചേർക്കുക. എല്ലാം നന്നായി ഇളക്കി പാനിൽ നിന്ന് മാറ്റി ഒരു പാത്രത്തിലേക്ക് മാറ്റിവെക്കുക. അടുത്തത് മുട്ടയ്ക്ക് വേണ്ടിയുള്ള ഫില്ലിംഗ് തയ്യാറാക്കൽ ആണ്. വേവിച്ച മുട്ട നീളത്തിൽ രണ്ടായി മുറിക്കുക. മുട്ടയുടെ മഞ്ഞ ഭാഗം സൂക്ഷ്മമായി മാറ്റി വയ്ക്കുക.</p>

<p>വേവിച്ച ഉരുളക്കിഴങ്ങും മുട്ടയുടെ മഞ്ഞ ഭാഗവും എടുത്ത് മുമ്പ് തയ്യാറാക്കിയ മസാലയിലേക്ക് ചേർക്കുക. കുറച്ച് മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർക്കുക. എന്നിട്ട് എല്ലാം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇതിൽ നിന്ന് ചെറിയ ഉരുളകൾ ഉണ്ടാക്കി ഫില്ലിംഗ് ആയി മാറ്റിവെക്കുക.</p>

<p>ഇത് മുട്ടയിൽ ഫില്ല് ചെയ്യുക. ഒരു പാത്രത്തിൽ ഒരു പച്ചമുട്ടയുടെ മഞ്ഞ ഭാഗം എടുക്കുക. അതിലേക്ക് അല്പം മഞ്ഞൾ പൊടിയും ചുവന്ന മുളക് പൊടിയും ഉപ്പും ചേർത്ത് നന്നായി കലക്കുക. ഫില്ലിംഗ് നിറച്ച മുട്ട ഓരോന്നായി ഈ മിശ്രിതത്തിൽ മുക്കുക. തുടർന്ന് ബ്രെഡ് ക്രംബ്സിൽ മുക്കി ചൂടാക്കിയ എണ്ണയിലേക്ക് ഇടുക. എല്ലാ വളവും ബ്രൗൺ നിറമാകുന്നത് വരെ ഫ്രൈ ചെയ്തെടുക്കുക.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/e6fffe0566f0c06e06f8da343c0e8858.jpg</thumb_image>
			<author><![CDATA[Kavya Ramachandran]]></author>
			<pubDate>Wed, 13 May 2026 15:30:06 +0530</pubDate>
			<modified_date>Wed, 13 May 2026 15:30:06 +0530</modified_date>
		</item>
		<item>
			<title><![CDATA[ക്രീം ബൺ വീട്ടിൽ തന്നെ ഉണ്ടാക്കാം]]></title>
			<link>https://keralaonlinenews.com/food/made-at-homecream-bun/cid18654123.htm</link>
			<guId>https://keralaonlinenews.com/food/made-at-homecream-bun/cid18654123.htm</guId>
			<description><![CDATA[ക്രീം ബൺ വീട്ടിൽ തന്നെ ഉണ്ടാക്കാം]]></description>
			<content:encoded><![CDATA[<p>ആവശ്യമായ സാധനങ്ങൾ</p>

<p>മൈദ – 2 കപ്പ്</p>

<p>ഈസ്റ് – ഒരു സ്പൂൺ</p>

<p>പഞ്ചസാര – ആവശ്യത്തിന്</p>

<p>ഉപ്പ് – ആവശ്യത്തിന്</p>

<p>വെള്ളം – 1/2 കപ്പ്</p>

<p>പാൽ – 2 വലിയ സ്പൂൺ</p>

<p>ബട്ടർ – ചെറിയ അളവിൽ</p>

<p>തയ്യാറാക്കേണ്ട രീതി:</p>

<p>മൈദാ ഒരു ബൗളിൽ എടുത്ത് മറ്റുള്ള ചേരുവകൾ ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴക്കുക. പത്ത് മിനിറ്റോളം കുഴച്ച ശേഷം 1 മണിക്കൂർ പൊങ്ങാനായി അടച്ചു വെക്കുക. ഒരു മണിക്കൂറിന് ശേഷം ഉരുളകളാക്കി ഒന്നമർത്തി, കുറച്ച് അകലത്തിൽ എണ്ണ തേച്ച ട്രേയിൽ പൊങ്ങാൻ വെക്കുക. ചെറിയ തീയിൽ എണ്ണ ചൂടാക്കി ഓരോന്നായി പൊരിച്ചെടുക്കുക. ചൂടാറിയാൽ ബട്ടർ ക്രീം തേക്കാം. നടുവിൽ ചെറിയ കീറലുണ്ടാക്കി ക്രീം തേച്ചു കൊടുക്കാം.</p>

<p>ബട്ടർ ക്രീം എങ്ങനെ തയ്യാറാക്കം – 300 ഗ്രാം ബട്ടറിൽ മുക്കാൽ കപ് പൊടിച്ച പഞ്ചസാര, കുറച്ച് പാൽ എന്നിവ ചേർത്ത് നന്നായി ബീറ്റ് ചെയ്‌തു ബട്ടർ ക്രീം തയ്യാറാക്കാം.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/d7990caba256bd3eb3ffb30b12a4516a.jpg</thumb_image>
			<author><![CDATA[Kavya Ramachandran]]></author>
			<pubDate>Wed, 13 May 2026 15:30:03 +0530</pubDate>
			<modified_date>Wed, 13 May 2026 15:30:03 +0530</modified_date>
		</item>
		<item>
			<title><![CDATA[വീട്ടിൽ തന്നെ നാടൻ പലഹാരം ഉണ്ടാക്കാം]]></title>
			<link>https://keralaonlinenews.com/food/ila-ada-recipe/cid18622376.htm</link>
			<guId>https://keralaonlinenews.com/food/ila-ada-recipe/cid18622376.htm</guId>
			<description><![CDATA[വീട്ടിൽ തന്നെ നാടൻ പലഹാരം ഉണ്ടാക്കാം]]></description>
			<content:encoded><![CDATA[<p>&nbsp;ചേരുവകൾ&nbsp;</p>

<p>ശർക്കര / പഞ്ചസാര<br>
തേങ്ങ<br>
അരിപ്പൊടി<br>
ഇല അലുമിനിയം ഫോയിൽ<br>
ഏലക്കാപ്പൊടി<br>
എണ്ണ 1 ടേബിൾ സ്പൂൺ<br>
ഉപ്പ്</p>

<p>ഉണ്ടാക്കുന്നവിധം:-</p>

<p>ശർക്കയൊ, പഞ്ചസാരയോ ഏലയ്ക്കാപൊടിയും ചേർത്ത് തേങ്ങായുടെ കൂടെ തിരുമി ചേർത്തു വെയ്ക്കുക. അരിപ്പൊടി 1 ടേബിൾ സ്പൂൺ എണ്ണയും ഉപ്പും ചേർത്ത് ചെറു ചൂടുവെള്ളത്തിൽ കുഴക്കുക.<br>
ചെറിയ ഉരുളകളായി കൈയിൽ ഇത്തിരി എണ്ണതൊട്ട്, ചെറുവിരലിന്റെ അറ്റം കൊണ്ട് ഇലയിൽ പരത്തുക. ഒരു കൈ വീതിയിൽ ഉള്ള വട്ടം ആയി കനംക്കുറച്ചു പരത്തുക.<br>
അതിന്റെ പകുതിയുടെ ഒരു വശത്തു ശർക്കരക്കൂട്ടുവച്ച് മറുപകുതി മടക്കിയെടുക്കുക. ആവിയിൽ 15 മിനിട്ട് വേവിച്ചെടുക്കുക.</p>

<p></p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded_original/113736f2f1483ef1d2d4096d8d3a9230.gif</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 13 May 2026 15:20:48 +0530</pubDate>
			<modified_date>Wed, 13 May 2026 15:20:48 +0530</modified_date>
		</item>
		<item>
			<title><![CDATA[ചോറുണ്ണാൻ വേറെന്തു വേണം? കൊതിയൂറും ചെമ്മീൻ ഫ്രൈ ഉണ്ടെങ്കിൽ!]]></title>
			<link>https://keralaonlinenews.com/food/small-shrimp-fry/cid18663230.htm</link>
			<guId>https://keralaonlinenews.com/food/small-shrimp-fry/cid18663230.htm</guId>
			<description><![CDATA[<h2>ആവശ്യമായ സാധനങ്ങൾ<br />
ചെമ്മീൻ – 500 ഗ്രാം (വൃത്തിയാക്കി)<br />
മുളകുപൊടി – 1½ ടീസ്പൂൺ<br />
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ<br />
കുരുമുളകുപൊടി – ½ ടീസ്പൂൺ<br />
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ</h2>]]></description>
			<content:encoded><![CDATA[<p>ആവശ്യമായ സാധനങ്ങൾ<br>
ചെമ്മീൻ – 500 ഗ്രാം (വൃത്തിയാക്കി)<br>
മുളകുപൊടി – 1½ ടീസ്പൂൺ<br>
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ<br>
കുരുമുളകുപൊടി – ½ ടീസ്പൂൺ<br>
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ<br>
നാരങ്ങാനീര് – 1 ടീസ്പൂൺ<br>
ഉപ്പ് – ആവശ്യത്തിന്<br>
കറിവേപ്പില – 2 തണ്ട്<br>
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്<br>
തയ്യാറാക്കുന്ന വിധം<br>
ചെമ്മീൻ നന്നായി കഴുകി വെള്ളം വറ്റിക്കുക.<br>
ഒരു ബൗളിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് മസാല തയ്യാറാക്കുക.<br>
ഈ മസാല ചെമ്മീനിൽ പുരട്ടി 20–30 മിനിറ്റ് മാരിനേറ്റ് ചെയ്യുക.<br>
പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില ചേർക്കുക.<br>
ചെമ്മീൻ ഇട്ട് മിതമായ തീയിൽ ഇരുവശവും ചുവന്ന നിറമാകുന്നത് വരെ വറുത്തെടുക്കുക.<br>
പുറത്ത് അല്പം ക്രിസ്പിയും ഉള്ളിൽ ജ്യൂസിയുമായാൽ എടുത്ത് സർവ് ചെയ്യാം.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/49dc79eba327d04e5d05aa0693102da7.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 13 May 2026 15:10:02 +0530</pubDate>
			<modified_date>Wed, 13 May 2026 15:10:02 +0530</modified_date>
		</item>
		<item>
			<title><![CDATA[മുഖ്യമന്ത്രി പ്രഖ്യാപനം: ഹൈക്കമാന്‍ഡ് തീരുമാനത്തിനായി കാത്തിരിക്കുന്നു- കുഞ്ഞാലിക്കുട്ടി]]></title>
			<link>https://keralaonlinenews.com/kerala/chief-ministerannouncementdecision-kunhalikutty/cid18664265.htm</link>
			<guId>https://keralaonlinenews.com/kerala/chief-ministerannouncementdecision-kunhalikutty/cid18664265.htm</guId>
			<description><![CDATA[<h2>മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാതെ ലീഗ്. ഡൽഹിയിൽ നിന്നുള്ള ഹൈക്കമാൻഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അതിനുശേഷമേ പ്രതികരിക്കൂ എന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.</h2>

<h2></h2>]]></description>
			<content:encoded><![CDATA[<p>മലപ്പുറം: മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാതെ ലീഗ്. ഡൽഹിയിൽ നിന്നുള്ള ഹൈക്കമാൻഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അതിനുശേഷമേ പ്രതികരിക്കൂ എന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.</p>

<p>'ഡൽഹിയിൽനിന്ന് തീരുമാനം വരുന്നതിനായി കാത്തിരിക്കുകയാണ്. ഒരാഴ്ചയൊക്കെ സമയമെടുക്കുന്നത് സ്വാഭാവികമാണ്. ഹൈക്കമാൻഡ് ഇതുവരെ ലീഗുമായി ബന്ധപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട തീരുമാനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെനിന്നും തീരുമാനം വന്നതിനുശേഷം ലീഗ് നേതൃത്വവുമായി ചർച്ച നടത്തി ബാക്കി കാര്യങ്ങൾ തീരുമാനിക്കും.' അദ്ദേഹം പറഞ്ഞു.</p>

<p>യോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടി മാത്രമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രി പദത്തിലേക്ക് ആർക്കാണ് പിന്തുണ എന്ന കാര്യത്തിൽ അദ്ദേഹം പ്രതികരിച്ചില്ല. മാത്രമല്ല, ഹൈക്കമാൻഡിന്റെ തീരുമാനം ലീഗിന്റെ താൽപര്യത്തിന് വിരുദ്ധമാണെങ്കിൽ എന്തായിരിക്കും പ്രതികരണം എന്ന കാര്യത്തിലും അദ്ദേഹം വ്യക്തമായ മറുപടി നൽകിയിട്ടില്ല.</p>

<p>മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെയാണ് ലീഗ് നേരത്തെ പിന്തുണച്ചിരുന്നത്. നിലവിൽ കെ.സി. വേണുഗോപാലിന് അനുകൂലമായ സാഹചര്യമാണ് ഡൽഹിയിലുള്ളത് എന്ന സൂചനയാണ് ലീഗിന്റെ പ്രതികരണത്തിൽ നിന്നും ലഭിക്കുന്നത്. ഇടഞ്ഞുനിൽക്കാൻ സാധ്യതയില്ലെങ്കിലും ശക്തമായ പ്രതിഷേധം ഉണ്ടായേക്കാം എന്ന സൂചനയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികണം നൽകുന്ന സൂചന.</p>

<p>അതേസമയം, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ കാലതാമസം നേരിടുന്നതിൽ ലീഗിന് വലിയ പ്രശ്‌നമില്ല എന്ന തരത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. 'സംസ്ഥാനത്ത് ഭരണസ്തംഭനം ഇല്ല. ഇനി ഭരിക്കാൻ പോകുന്നത് യുഡിഎഫ് ആണെന്ന് ഉദ്യോഗസ്ഥർക്കറിയാം. അതുകൊണ്ടുതന്നെ അവർ വേറെ എവിടെയും പോയി ഉത്തരവുകൾ വാങ്ങില്ല. അത്തരം പേടികളൊന്നും ആർക്കും വേണ്ട.' അദ്ദേഹം പറഞ്ഞു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/1ce40dc6fa64a2c5a056cccec792c17a.jpg</thumb_image>
			<author><![CDATA[Kavya Ramachandran]]></author>
			<pubDate>Wed, 13 May 2026 15:04:41 +0530</pubDate>
			<modified_date>Wed, 13 May 2026 15:04:41 +0530</modified_date>
		</item>
		<item>
			<title><![CDATA[സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി സ്വന്തം ജ്യോത്സ്യനെ നിയമിച്ച് മുഖ്യമന്ത്രി വിജയ്]]></title>
			<link>https://keralaonlinenews.com/india/vijay-special-duty-officerchief-minister/cid18658315.htm</link>
			<guId>https://keralaonlinenews.com/india/vijay-special-duty-officerchief-minister/cid18658315.htm</guId>
			<description><![CDATA[<h2>  സ്വന്തം ജ്യോതിഷിയെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ച് മുഖ്യമന്ത്രി വിജയ്. ദീർഘകാലമായി തന്റെ വ്യക്തിഗത ജ്യോതിഷിയായി ഉപദേഷങ്ങളും നിർദേശങ്ങളും നൽകിയ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെയാണ് വിജയ് തന്റെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കി.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ചെന്നൈ: സ്വ&nbsp;ചെന്നൈ: സ്വന്തം ജ്യോതിഷിയെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ച് മുഖ്യമന്ത്രി വിജയ്. ദീർഘകാലമായി തന്റെ വ്യക്തിഗത ജ്യോതിഷിയായി ഉപദേഷങ്ങളും നിർദേശങ്ങളും നൽകിയ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെയാണ് വിജയ് തന്റെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കി.ന്തം ജ്യോതിഷിയെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ച് മുഖ്യമന്ത്രി വിജയ്. ദീർഘകാലമായി തന്റെ വ്യക്തിഗത ജ്യോതിഷിയായി ഉപദേഷങ്ങളും നിർദേശങ്ങളും നൽകിയ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെയാണ് വിജയ് തന്റെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കി.</p>

<p>തമിഴ്‌നാട്ടിലെ തന്നെ പ്രമുഖനായ ജ്യോത്സ്യനും ആത്മീയ ഉപദേഷ്ടാവുമാണ് പണ്ഡിറ്റ് വെട്രിവേൽ. വിജയ്‌യുടെ രാഷ്ട്രീയ ജീവിതത്തിൽ ഇദ്ദേഹത്തിന് വലിയ സ്ഥാനമുണ്ടെന്നാണ് പറയുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് തന്നെ വെട്രിവേൽ വിജയ്‌യുടെ വിജയം പ്രവചിച്ചിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.</p>

<p>സത്യപ്രതിജ്ഞാ ചടങ്ങിൻ്റെ സമയം പോലും തീരുമാനിച്ചതിന് പിന്നിൽ വെട്രിവേലിൻ്റെ ഇടപെടലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആദ്യം സത്യപ്രതിജ്ഞാ ചടങ്ങ് തീരുമാനിച്ചിരുന്നത് ഞായറാഴ്ച വൈകിട്ട് 3.45നായിരുന്നു. വെട്രിവേലിൻ്റെ നിർദേശ പ്രകാരം ഇത് രാവിലെ പത്ത് മണിയിലേക്ക് മാറ്റുകയായിരുന്നു. മുഹൂർത്തം നോക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങെന്നും റിപ്പോർട്ടുകൾ പറയുന്നു.&nbsp;</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/ea55eb680a1a6d760932383bec4ff080.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 13 May 2026 15:00:12 +0530</pubDate>
			<modified_date>Wed, 13 May 2026 15:00:12 +0530</modified_date>
		</item>
		<item>
			<title><![CDATA[എളുപ്പം തയ്യാറാക്കാം ടേസ്റ്റിയായി]]></title>
			<link>https://keralaonlinenews.com/food/macroni-pola-recipe/cid18622206.htm</link>
			<guId>https://keralaonlinenews.com/food/macroni-pola-recipe/cid18622206.htm</guId>
			<description><![CDATA[എളുപ്പം തയ്യാറാക്കാം ടേസ്റ്റിയായി]]></description>
			<content:encoded><![CDATA[<p>&nbsp;ചേരുവകൾ</p>

<p>മക്രോണി വേവിച്ചത്: ഒരു കപ്പ്<br>
ചിക്കൻ വേവിച്ചത്: അരക്കപ്പ്<br>
മുട്ട: മൂന്ന്<br>
ബട്ടർ: ഒരു ടേബിൾസ്പൂൺ<br>
സവാള: അരക്കപ്പ്<br>
പച്ചമുളക്: രണ്ട്<br>
മല്ലിയില: ആവശ്യത്തിന്<br>
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: ഒരു സ്പൂൺ<br>
മല്ലിപ്പൊടി: അരസ്പൂൺ<br>
മഞ്ഞൾപ്പൊടി: കാൽ സ്പൂൺ<br>
കുരുമുളകുപൊടി: അരസ്പൂൺ<br>
ഗരംമസാല പൗഡർ: കാൽ സ്പൂൺ<br>
നെയ്യ്: ഒരു സ്പൂൺ<br>
ഉപ്പ്: ആവശ്യത്തിന്</p>

<p>തയ്യാറാക്കുന്ന വിധം</p>

<p>ഒരു പാനിലേക്ക് ബട്ടർ ചേർത്ത് സവാള, പച്ചമുളക്, മല്ലിയില, പച്ചമുളക്, കുരുമുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് ചിക്കൻ വേവിച്ചരിഞ്ഞതും ചേർത്ത് യോജിപ്പിക്കുക. മുട്ടയിൽ ഉപ്പും കുരുമുളകുപൊടിയും ചേർത്തടിക്കുക. ഇതിലേക്ക് ചിക്കൻ കൂട്ടും മക്രോണിയും ചേർത്തിളക്കി ഒരു സോസ്പാനിലേക്ക് മാറ്റി 20 മിനിറ്റ് ചെറുതീയിൽ വേവിക്കുക.</p>

<p></p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/5da0c631abaec455f4035c430e32283d.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 13 May 2026 14:50:08 +0530</pubDate>
			<modified_date>Wed, 13 May 2026 14:50:08 +0530</modified_date>
		</item>
		<item>
			<title><![CDATA[അതിഥികൾ വരുമ്പോൾ വിളമ്പാൻ സ്പെഷ്യൽ കോളിഫ്ലവർ മസാല റോസ്റ്റ്]]></title>
			<link>https://keralaonlinenews.com/food/cauliflower-roast/cid18662559.htm</link>
			<guId>https://keralaonlinenews.com/food/cauliflower-roast/cid18662559.htm</guId>
			<description><![CDATA[<h2>ആവശ്യമായ സാധനങ്ങൾ<br />
കോളിഫ്ലവർ – 1 ചെറിയത് (മുറിച്ചത്)<br />
സവാള – 2 എണ്ണം നീളത്തിൽ അരിഞ്ഞത്<br />
തക്കാളി – 1 എണ്ണം</h2>]]></description>
			<content:encoded><![CDATA[ആവശ്യമായ സാധനങ്ങൾ<br>
കോളിഫ്ലവർ – 1 ചെറിയത് (മുറിച്ചത്)<br>
സവാള – 2 എണ്ണം നീളത്തിൽ അരിഞ്ഞത്<br>
തക്കാളി – 1 എണ്ണം<br>
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ<br>
പച്ചമുളക് – 2 എണ്ണം<br>
മുളകുപൊടി – 1 ടീസ്പൂൺ<br>
മല്ലിപ്പൊടി – 1½ ടീസ്പൂൺ<br>
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ<br>
ഗരംമസാല – ½ ടീസ്പൂൺ<br>
കുരുമുളകുപൊടി – ¼ ടീസ്പൂൺ<br>
കറിവേപ്പില – 1 തണ്ട്<br>
ഉപ്പ് – ആവശ്യത്തിന്<br>
വെളിച്ചെണ്ണ / എണ്ണ – 3 ടേബിൾസ്പൂൺ<br>
തയ്യാറാക്കുന്ന വിധം<br>
കോളിഫ്ലവർ ചെറിയ പൂക്കളാക്കി മുറിച്ച് ചൂടുവെള്ളത്തിൽ അല്പം ഉപ്പും മഞ്ഞളും ചേർത്ത് 5 മിനിറ്റ് മുക്കിവെക്കുക. ശേഷം വെള്ളം വാർക്കുക.<br>
പാനിൽ എണ്ണ ചൂടാക്കി കോളിഫ്ലവർ അല്പം ഗോൾഡൻ നിറമാകുന്നത് വരെ വഴറ്റി മാറ്റിവയ്ക്കുക.<br>
അതേ പാനിൽ സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.<br>
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും തക്കാളിയും ചേർത്ത് മൃദുവാകുന്നത് വരെ ഇളക്കുക.<br>
മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ മൂപ്പിക്കുക.<br>
വഴറ്റിയ കോളിഫ്ലവർ ചേർത്ത് ഉപ്പും അല്പം വെള്ളവും ചേർത്ത് മൂടിവെച്ച് വേവിക്കുക.<br>
അവസാനം ഗരംമസാലയും കുരുമുളകുപൊടിയും ചേർത്ത് വെള്ളം വറ്റി റോസ്റ്റ് രൂപത്തിൽ ആകുന്നത് വരെ ഇളക്കുക.<br>
&nbsp;]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/94821368c083fa4efd20588ee073b942.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 13 May 2026 14:45:52 +0530</pubDate>
			<modified_date>Wed, 13 May 2026 14:45:52 +0530</modified_date>
		</item>
		<item>
			<title><![CDATA[മഹാരാഷ്ട്രയിൽ അതിശക്തമായ കാറ്റിൽ ക്ഷേത്രമതിൽ തകർന്ന് വീണ് അപകടം ; ആറ് പേർ ദാരുണാന്ത്യം]]></title>
			<link>https://keralaonlinenews.com/india/maharashtra-die-tragically/cid18658249.htm</link>
			<guId>https://keralaonlinenews.com/india/maharashtra-die-tragically/cid18658249.htm</guId>
			<description><![CDATA[<h2> സാംഗ്ലി ജില്ലയിൽ അതിശക്തമായ കാറ്റിൽ ക്ഷേത്രത്തിന്റെ മതിൽ ഇടിഞ്ഞുവീണ് കുട്ടികളടക്കം ആറ് ഭക്തർ മരണപ്പെട്ടു. ക്ഷേത്രത്തിലെ പഴക്കമേറിയ മതിൽ തകർന്ന് സമീപത്തുണ്ടായിരുന്നവരുടെ മേലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും അവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;മഹാരാഷ്ട്ര : സാംഗ്ലി ജില്ലയിൽ അതിശക്തമായ കാറ്റിൽ ക്ഷേത്രത്തിന്റെ മതിൽ ഇടിഞ്ഞുവീണ് കുട്ടികളടക്കം ആറ് ഭക്തർ മരണപ്പെട്ടു. ക്ഷേത്രത്തിലെ പഴക്കമേറിയ മതിൽ തകർന്ന് സമീപത്തുണ്ടായിരുന്നവരുടെ മേലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും അവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു.</p>

<p>മതിലിന്റെ ബലക്ഷയമാണ് ദാരുണമായ ഈ അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കൊപ്പമാണ് താനെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.<br>
&nbsp;<br>
&nbsp;</p>

<p></p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/908f6be3a7c1d05efda7b93f92f435e6.gif</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 13 May 2026 14:35:36 +0530</pubDate>
			<modified_date>Wed, 13 May 2026 14:35:36 +0530</modified_date>
		</item>
		<item>
			<title><![CDATA[ഇത് പോലെ തയ്യാറാക്കാം ചെമ്മീൻ അച്ചാർ]]></title>
			<link>https://keralaonlinenews.com/food/shrimp-pickleprepare/cid18654073.htm</link>
			<guId>https://keralaonlinenews.com/food/shrimp-pickleprepare/cid18654073.htm</guId>
			<description><![CDATA[ചെമ്മീൻ: 500 gm<br />
മുളകുപൊടി – 2 Teaspoons<br />
മഞ്ഞള്‍പൊടി – ½ Teaspoon<br />
ഉപ്പ് – 1½ Teaspoon<br />
വെളിച്ചെണ്ണ / നല്ലെണ്ണ – ¾ Cup (180 ml)<br />
കടുക് – ½ Teaspoon<br />
ഉലുവ- ½ Teaspoon<br />
ഇഞ്ചി – ½ Cup (70 gm)]]></description>
			<content:encoded><![CDATA[<p>&nbsp;അവശ്യ ചേരുവകൾ</p>

<p>ചെമ്മീൻ: 500 gm<br>
മുളകുപൊടി – 2 Teaspoons<br>
മഞ്ഞള്‍പൊടി – ½ Teaspoon<br>
ഉപ്പ് – 1½ Teaspoon<br>
വെളിച്ചെണ്ണ / നല്ലെണ്ണ – ¾ Cup (180 ml)<br>
കടുക് – ½ Teaspoon<br>
ഉലുവ- ½ Teaspoon<br>
ഇഞ്ചി – ½ Cup (70 gm)<br>
വെളുത്തുള്ളി- ½ Cup (70 gm)<br>
പച്ചമുളക് – 3 Nos<br>
കറിവേപ്പില – 3 Sprigs<br>
കാശ്മീരി മുളകുപൊടി – 1 Tablespoon<br>
കായം പൊടി – ¼ Teaspoon<br>
വിനാഗിരി – ¾ Cup (180 ml)</p>

<p><br>
തയാറാക്കുന്ന വിധം</p>

<p>ചെമ്മീനിൽ മഞ്ഞൾപ്പൊടിയും ഉപ്പും പുരട്ടി കുറഞ്ഞത് 15 മിനിറ്റ് വെക്കുക. ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി ചെമ്മീൻ പകുതി വറുത്തെടുത്ത് മാറ്റി വെക്കുക. അതേ എണ്ണയിൽ കടുക് പൊട്ടിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. തീ കുറച്ച ശേഷം മുളകുപൊടിയും ഉലുവയും ചേർത്ത് പച്ചമണം മാറുന്നത് വരെ മൂപ്പിക്കുക. ഇതിലേക്ക് വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. വറുത്തുവെച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആറിയതിനുശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/f6293edabcd49dd3c0cdc8c8da7c7be6.jpg</thumb_image>
			<author><![CDATA[Kavya Ramachandran]]></author>
			<pubDate>Wed, 13 May 2026 14:30:54 +0530</pubDate>
			<modified_date>Wed, 13 May 2026 14:30:54 +0530</modified_date>
		</item>
		<item>
			<title><![CDATA[മൊരിഞ്ഞ രുചിയിൽ വഴുതനങ്ങ വറുത്തത്; ചോറിന് ഇതിലും നല്ലൊരു കൂട്ടുണ്ടോ?]]></title>
			<link>https://keralaonlinenews.com/food/spicy-eggplant-fry/cid18661442.htm</link>
			<guId>https://keralaonlinenews.com/food/spicy-eggplant-fry/cid18661442.htm</guId>
			<description><![CDATA[<h2>ആവശ്യമായ സാധനങ്ങൾ<br />
വഴുതനങ്ങ – 2 എണ്ണം (മധ്യമ വലുപ്പം)</h2>]]></description>
			<content:encoded><![CDATA[<p>ആവശ്യമായ സാധനങ്ങൾ<br>
വഴുതനങ്ങ – 2 എണ്ണം (മധ്യമ വലുപ്പം)<br>
മുളകുപൊടി – 1 ടീസ്പൂൺ<br>
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ<br>
കുരുമുളകുപൊടി – ½ ടീസ്പൂൺ<br>
ഉപ്പ് – ആവശ്യത്തിന്<br>
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ<br>
അരിപൊടി – 1 ടേബിൾസ്പൂൺ (ക്രിസ്പിക്കായി)<br>
കറിവേപ്പില – കുറച്ച്<br>
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്<br>
തയ്യാറാക്കുന്ന വിധം<br>
വഴുതനങ്ങ നീളത്തിൽ അല്ലെങ്കിൽ വട്ടത്തിൽ മിതമായ കട്ടിയിൽ അരിയുക.<br>
ഒരു ബൗളിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, അരിപൊടി എന്നിവ ചേർത്ത് അല്പം വെള്ളം ഒഴിച്ച് പേസ്റ്റ് ഉണ്ടാക്കുക.<br>
ഈ മസാല വഴുതനങ്ങ കഷണങ്ങളിൽ നന്നായി പുരട്ടി 15–20 മിനിറ്റ് വെക്കുക.<br>
പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില ചേർക്കുക.<br>
വഴുതനങ്ങ കഷണങ്ങൾ ഇരുവശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ മിതമായ തീയിൽ വറുത്തെടുക്കുക.<br>
പുറത്ത് ക്രിസ്പിയും ഉള്ളിൽ സോഫ്റ്റുമായാൽ എടുത്ത് സർവ് ചെയ്യാം.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/a3bb316ec3dab9b08e75b121132282ae.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 13 May 2026 14:30:18 +0530</pubDate>
			<modified_date>Wed, 13 May 2026 14:30:18 +0530</modified_date>
		</item>
		<item>
			<title><![CDATA[സ്വര്‍ണ്ണ അക്ഷരങ്ങളില്‍ എഴുത്ത് : ലോകത്തില്‍ വെറും 500 പേര്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള അപൂര്‍വ്വ പാസ്‌പോര്‍ട്ട്]]></title>
			<link>https://keralaonlinenews.com/travel/written-in-golden-lettersrare-passport-world/cid18663588.htm</link>
			<guId>https://keralaonlinenews.com/travel/written-in-golden-lettersrare-passport-world/cid18663588.htm</guId>
			<description><![CDATA[<h2> ലോകത്തിലെ ഏറ്റവും അപൂര്‍വമായ പാസ്പോര്‍ട്ട്ഏതാണെന്ന് അറിയാമോ ? ഒരു രാജ്യത്തിന്റേതല്ല. സ്വന്തമായി രാജ്യമോ പ്രദേശമോ ഇല്ലാത്ത ഒരു അതുല്യമായ പരമാധികാര സ്ഥാപനമായ &#39;സോവറിന്‍ മിലിട്ടറി ഓര്‍ഡര്‍ ഓഫ് മാള്‍ട്ട&#39;യാണ് ഇത് നല്‍കുന്നത്. ലോകമെമ്പാടുമുള്ള 500 പേര്‍ക്ക് മാത്രമേ ഈ അസാധാരണ നയതന്ത്ര പാസ്പോര്‍ട്ട് ഉള്ളൂ.</h2>

<h2></h2>]]></description>
			<content:encoded><![CDATA[<p>&nbsp;ലോകത്തിലെ ഏറ്റവും അപൂര്‍വമായ പാസ്പോര്‍ട്ട്ഏതാണെന്ന് അറിയാമോ ? ഒരു രാജ്യത്തിന്റേതല്ല. സ്വന്തമായി രാജ്യമോ പ്രദേശമോ ഇല്ലാത്ത ഒരു അതുല്യമായ പരമാധികാര സ്ഥാപനമായ 'സോവറിന്‍ മിലിട്ടറി ഓര്‍ഡര്‍ ഓഫ് മാള്‍ട്ട'യാണ് ഇത് നല്‍കുന്നത്. ലോകമെമ്പാടുമുള്ള 500 പേര്‍ക്ക് മാത്രമേ ഈ അസാധാരണ നയതന്ത്ര പാസ്പോര്‍ട്ട് ഉള്ളൂ.</p>

<p>അന്താരാഷ്ട്ര നിയമത്തില്‍ സോവറിന്‍ മിലിട്ടറി ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്. അന്താരാഷ്ട്രതലത്തില്‍ ഒരു പരമാധികാര സ്ഥാപനമായി ഇത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഐക്യരാഷ്ട്രസഭയില്‍ നിരീക്ഷക പദവിയും സോവറിന്‍ മിലിട്ടറി ഓര്‍ഡര്‍ ഓഫ് മാള്‍ട്ട വഹിക്കുന്നു. കൂടാതെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളുമായി നയതന്ത്ര ബന്ധം നിലനിര്‍ത്തുന്നുമുണ്ട്.</p>

<p>500 പേര്‍ക്ക് മാത്രമുള്ള പാസ്‌പോര്‍ട്ട്</p>

<p>സാധാരണ പാസ്പോര്‍ട്ടുകളില്‍ നിന്ന് വ്യത്യസ്തമായി പൗരത്വത്തിന്റെയോ ദേശീയതയുടെയോ അടിസ്ഥാനത്തിലല്ല മാള്‍ട്ട, പാസ്പോര്‍ട്ട് നല്‍കുന്നത്. പകരം ഗ്രാന്‍ഡ് മാസ്റ്റര്‍, ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍, മുതിര്‍ന്ന നയതന്ത്ര പ്രതിനിധികള്‍, അന്താരാഷ്ട്ര മാനുഷിക ദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ വളരെ പരിമിതമായ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഇത് നല്‍കുന്നുള്ളൂ. യോഗ്യത, ഔദ്യോഗിക ഉത്തരവാദിത്തങ്ങള്‍ എന്നിവയെ ആശ്രയിച്ചാണിത്.</p>

<p>എന്തിനാണ് ഈ പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നത്?</p>

<p>ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമേ ഇവ ഉപയോഗിക്കാന്‍ കഴിയൂ. ടൂറിസം, കുടുംബ അവധിക്കാല യാത്രകള്‍, സ്വകാര്യ അന്താരാഷ്ട്ര യാത്ര എന്നിവയ്ക്കായി ഉടമ ഇത് ഉപയോഗിക്കാന്‍ പാടില്ല. പാസ്‌പോര്‍ട്ട് ഉടമ മാനുഷികമോ നയതന്ത്രപരമോ ആയ കടമകള്‍ നിര്‍വഹിക്കുമ്പോള്‍ മാത്രമേ ഈ പാസ്പോര്‍ട്ടിന് സാധുതയുള്ളൂ. ഈ വ്യക്തിയുടെ ദൗത്യമോ കാലാവധിയോ പൂര്‍ത്തിയാകുമ്പോള്‍, പാസ്പോര്‍ട്ട് ഉടന്‍ തിരികെ നല്‍കണം.</p>

<p>പല രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്</p>

<p>അപൂര്‍വമായി ലഭിക്കുന്ന പാസ്പോര്‍ട്ട് ആണെങ്കിലും ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളും ഇത് അംഗീകരിക്കുന്നില്ല. നിലവില്‍ ഏകദേശം 115 രാജ്യങ്ങള്‍ ഈ പാസ്പോര്‍ട്ടിനെ ഒരു സാധുവായ നയതന്ത്ര യാത്രാ രേഖയായി അംഗീകരിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നിരുന്നാലും, അമേരിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് തുടങ്ങിയ ചില രാജ്യങ്ങള്‍ ഇത് അംഗീകരിക്കുന്നില്ല.<br>
കാഴ്ചയിലെ പ്രത്യേകതകള്‍</p>

<p>ഈ പാസ്പോര്‍ട്ട് കാഴ്ചയില്‍ വളരെ വ്യത്യസ്തമാണ്. ഇതിന്റെ കടും ചുവപ്പ് നിറത്തിലുള്ള കവറില്‍ 'സോവറിന്‍ മിലിട്ടറി ഓര്‍ഡര്‍ ഓഫ് മാള്‍ട്ട' എന്ന് സ്വര്‍ണ്ണ അക്ഷരങ്ങളില്‍ എഴുതിയിട്ടുണ്ട്.</p>

<p>പാസ്‌പോര്‍ട്ടിന്റെ പ്രധാന ലക്ഷ്യം</p>

<p>രാജകീയമായി തോന്നുന്ന പേരും സൈനിക ചരിത്രവും ഉണ്ടായിരുന്നിട്ടും 'ഓര്‍ഡര്‍ ഓഫ് മാള്‍ട്ട' ഇന്ന് പ്രധാനമായും മാനുഷിക, വൈദ്യസഹായങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, വൈദ്യസഹായ പ്രവര്‍ത്തനങ്ങള്‍, അഭയാര്‍ത്ഥി സഹായം, ദുരന്ത നിവാരണ പരിപാടികള്‍, സംഘര്‍ഷ മേഖലകളിലെ ആരോഗ്യ സംരക്ഷണ സഹായം എന്നിവ ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു</p>]]></content:encoded>
			<category><![CDATA[യാത്ര]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/3dd75c7334005d1bd6e905450ec1f1d2.jpg</thumb_image>
			<author><![CDATA[Kavya Ramachandran]]></author>
			<pubDate>Wed, 13 May 2026 14:28:03 +0530</pubDate>
			<modified_date>Wed, 13 May 2026 14:28:03 +0530</modified_date>
		</item>
		<item>
			<title><![CDATA[കളയല്ലേ ഈ കായത്തൊലി! വൻപയർ ചേർത്ത് ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ]]></title>
			<link>https://keralaonlinenews.com/food/kayatholi-payar-mezhukkupuratti/cid18660778.htm</link>
			<guId>https://keralaonlinenews.com/food/kayatholi-payar-mezhukkupuratti/cid18660778.htm</guId>
			<description><![CDATA[<h2>കായത്തൊലി – 1 കായയുടെ (നന്നായി കഴുകി ചെറുതായി അരിഞ്ഞത്)<br />
പയർ (long beans) – 1 കപ്പ് ചെറുതായി അരിഞ്ഞത്<br />
ചെറിയ ഉള്ളി – 6–8 എണ്ണം<br />
വെളുത്തുള്ളി – 3 പല്ല്</h2>]]></description>
			<content:encoded><![CDATA[<p>കായത്തൊലി – 1 കായയുടെ (നന്നായി കഴുകി ചെറുതായി അരിഞ്ഞത്)<br>
പയർ (long beans) – 1 കപ്പ് ചെറുതായി അരിഞ്ഞത്<br>
ചെറിയ ഉള്ളി – 6–8 എണ്ണം<br>
വെളുത്തുള്ളി – 3 പല്ല്<br>
പച്ചമുളക് – 2 എണ്ണം<br>
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ<br>
മുളകുപൊടി – ½ ടീസ്പൂൺ (ഐച്ഛികം)<br>
കറിവേപ്പില – 1 തണ്ട്<br>
തേങ്ങ ചിരണ്ടിയത് – 2 ടേബിൾസ്പൂൺ (ഐച്ഛികം)<br>
കടുക് – ½ ടീസ്പൂൺ<br>
ഉഴുന്നുപരിപ്പ് – 1 ടീസ്പൂൺ<br>
വറ്റൽമുളക് – 2 എണ്ണം<br>
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ<br>
ഉപ്പ് – ആവശ്യത്തിന്</p>

<p>തയ്യാറാക്കുന്ന വിധം</p>

<p>കായത്തൊലി നന്നായി കഴുകി, ഉള്ളിലെ കട്ടിയുള്ള നാരുകൾ നീക്കി ചെറുതായി അരിയുക.<br>
ഒരു പാനിൽ വെള്ളം ചൂടാക്കി അല്പം ഉപ്പും മഞ്ഞളും ചേർത്ത് കായത്തൊലിയും പയറും 5–7 മിനിറ്റ് വേവിക്കുക. വെള്ളം വാർത്ത് മാറ്റിവയ്ക്കുക.<br>
ചെറിയ ഉള്ളി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചെറുതായി ചതച്ചെടുക്കുക.<br>
ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ശേഷം ഉഴുന്നുപരിപ്പും വറ്റൽമുളകും കറിവേപ്പിലയും ചേർക്കുക.<br>
ചതച്ച ഉള്ളി–വെളുത്തുള്ളി മിശ്രിതം ചേർത്ത് നന്നായി വഴറ്റുക.<br>
ഇനി വേവിച്ച കായത്തൊലിയും പയറും ചേർത്ത് ഉപ്പും മുളകുപൊടിയും ചേർത്ത് ഇളക്കുക.<br>
മിതമായ തീയിൽ അല്പം ക്രിസ്പിയായി വരും വരെ വറുത്തെടുക്കുക.<br>
അവസാനം തേങ്ങ ചിരണ്ടിയത് ചേർത്ത് ഒരു മിനിറ്റ് ഇളക്കി ഓഫ് ചെയ്യുക.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/cbbd29320d7368d75865dd225e438a82.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 13 May 2026 14:10:36 +0530</pubDate>
			<modified_date>Wed, 13 May 2026 14:10:36 +0530</modified_date>
		</item>
		<item>
			<title><![CDATA[ഈ പച്ചക്കറി ഇങ്ങനെ ഉണ്ടാക്കിയാൽ കുട്ടികൾ പോലും ചോദിച്ചു വാങ്ങി കഴിക്കും]]></title>
			<link>https://keralaonlinenews.com/food/pavaykka-curry-recipe/cid18622252.htm</link>
			<guId>https://keralaonlinenews.com/food/pavaykka-curry-recipe/cid18622252.htm</guId>
			<description><![CDATA[ഈ പച്ചക്കറി ഇങ്ങനെ ഉണ്ടാക്കിയാൽ കുട്ടികൾ പോലും ചോദിച്ചു വാങ്ങി കഴിക്കും]]></description>
			<content:encoded><![CDATA[<p>&nbsp; ചേരുവകൾ</p>

<p>പാവയ്ക്ക<br>
ഉപ്പ്<br>
മഞ്ഞൾപ്പൊടി<br>
എണ്ണ<br>
കടുക്<br>
വെളുത്തുള്ളി<br>
വറ്റൽമുളക്<br>
സവാള<br>
പച്ചമുളക്<br>
തക്കാളി<br>
മുളകുപൊടി<br>
കാശ്മീരിമുളകുപൊടി<br>
മല്ലിപ്പൊടി<br>
കായപ്പൊടി<br>
വാളൻപുളി<br>
ശർക്കര</p>

<p>തയ്യാറാക്കുന്ന വിധം</p>

<p>ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക അതിലേക്ക് പാവയ്ക്ക കട്ടി കുറച്ച് വട്ടത്തിൽ അരിഞ്ഞതു ചേർക്കാം. കുറച്ച് ഉപ്പും, മഞ്ഞൾപ്പൊടിയും ചേർത്ത് പാവയ്ക്ക നന്നായി വേവിച്ച് മാറ്റി വയ്ക്കാം. അതേ പാനിലേയ്ക്ക് കുറച്ചു കൂടി വെളിച്ചെണ്ണ ഒഴിക്കാം.<br>
അൽപം കടുക് ചേർത്ത് പൊട്ടിക്കാം. കുറച്ച് വറ്റൽമുളകും, വെളുത്തുള്ളിയും ചേർത്തു വഴറ്റാം. ഇടത്തരം വലിപ്പമുള്ള സവാള കഷ്ണങ്ങളാക്കിയതും രണ്ട് പച്ചമുളകും ചേർത്തു വേവിക്കാം. പച്ചക്കറികൾ വെന്തു വരുമ്പോൾ തക്കാളി ഉടച്ചെടുത്തതു ചേർത്തിളക്കാം.</p>

<p>വെന്തു വരുമ്പോൾ അൽപ്പം മഞ്ഞൾപ്പൊടി, കാശ്മീരിമുളകുപൊടി, സാധാരണ മുളകുപൊടി, രണ്ട് ടേബിൾസ്പൂൺ മല്ലിപ്പൊടി, അൽപ്പം കായപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.<br>
വേവിച്ചു മാറ്റി വച്ച പാവയ്ക്ക് അതിലേക്കു ചേർക്കാം.നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി വെള്ളത്തിൽ കുതിർത്തു വച്ചതു ചേർത്ത് മസാലകളെല്ലാം ഇളക്കി യോജിപ്പിക്കാം.<br>
പത്ത് മുതൽ പതിനഞ്ച് മിനിറ്റു വരെ വേവിക്കാം. തിളച്ചു വരുമ്പോൾ അടുപ്പണച്ച് അൽപ്പം കറിവേപ്പില കൂടി ചേർക്കാം. പാവയ്ക്ക പുളിങ്കറി തയ്യാറായിരിക്കുന്നു.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/2e7776ee38f0009f886027a3294fa298.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 13 May 2026 14:05:05 +0530</pubDate>
			<modified_date>Wed, 13 May 2026 14:05:05 +0530</modified_date>
		</item>
		<item>
			<title><![CDATA[ബിഹാറില്‍ മരത്തില്‍ നിന്ന് നാരങ്ങ പറിച്ചതിന് 12 വയസുകാരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി]]></title>
			<link>https://keralaonlinenews.com/india/boy-beaten-deathplucking-lemon/cid18662103.htm</link>
			<guId>https://keralaonlinenews.com/india/boy-beaten-deathplucking-lemon/cid18662103.htm</guId>
			<description><![CDATA[<p>മരത്തില്‍ നിന്ന് നാരങ്ങ പറിച്ചതിന് 12 വയസുകാരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. നളന്ദയിലാണ് ഒരു നാരങ്ങയുടെ പേരില്‍ പന്ത്രണ്ടുകാരനെ തല്ലിക്കൊന്ന ക്രൂരമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടി, അയല്‍പക്കത്തെ മരത്തില്‍ നിന്നും നാരങ്ങ പറിച്ചതാണ് പ്രകോപനത്തിന് കാരണം. സംഭവത്തില്‍ 12 പേര്‍ അറസ്റ്റിലായി.</p>]]></description>
			<content:encoded><![CDATA[<p>മരത്തില്‍ നിന്ന് നാരങ്ങ പറിച്ചതിന് 12 വയസുകാരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. നളന്ദയിലാണ് ഒരു നാരങ്ങയുടെ പേരില്‍ പന്ത്രണ്ടുകാരനെ തല്ലിക്കൊന്ന ക്രൂരമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടി, അയല്‍പക്കത്തെ മരത്തില്‍ നിന്നും നാരങ്ങ പറിച്ചതാണ് പ്രകോപനത്തിന് കാരണം. സംഭവത്തില്‍ 12 പേര്‍ അറസ്റ്റിലായി.</p>

<p>അനുവാദമില്ലാതെ നാരങ്ങ പറിച്ചു എന്നാരോപിച്ച് വീട്ടുടമയും പന്ത്രണ്ടോളം വരുന്ന സംഘവും കുട്ടിയെ മര്‍ദിക്കുകയായിരുന്നു. ക്രൂരമായ മര്‍ദനമേറ്റ കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പിന്നാലെ വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധം ഉയര്‍ത്തി. മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.പ്രതിഷേധം ശക്തമായതോടെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി. പ്രതിഷേധക്കാരുമായി സംസാരിച്ച പോലീസ് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/3001ebfe6caa48bc1acf03af3894c79f.jpg</thumb_image>
			<author><![CDATA[Kavya Ramachandran]]></author>
			<pubDate>Wed, 13 May 2026 14:04:42 +0530</pubDate>
			<modified_date>Wed, 13 May 2026 14:04:42 +0530</modified_date>
		</item>
		<item>
			<title><![CDATA[പഞ്ചാബിൽ മകനെ വെടിവെച്ചു കൊന്ന് വിമുക്തഭടൻ ആത്മഹത്യ ചെയ്തു]]></title>
			<link>https://keralaonlinenews.com/india/punjab-dead/cid18658231.htm</link>
			<guId>https://keralaonlinenews.com/india/punjab-dead/cid18658231.htm</guId>
			<description><![CDATA[<h2> പഞ്ചാബിലെ ലുധിയാനയിൽ അത്താഴത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ വിരമിച്ച സൈനികൻ മകനെ വെടിവെച്ചുകൊന്നു. കൊലപാതകത്തിന് പിന്നാലെ അച്ഛനും വിഷം കഴിച്ച് ജീവനൊടുക്കി. അറുപതുകാരനായ സുരീന്ദർ സിങ് ആണ് മകൻ ഗുർഷരൺ സിങ്ങിനെ (40) കൊലപ്പെടുത്തിയത്. രണ്ടാം വിവാഹത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ലുധിയാന പൊലീസ് അറിയിച്ചു.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ലുധിയാന : പഞ്ചാബിലെ ലുധിയാനയിൽ അത്താഴത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ വിരമിച്ച സൈനികൻ മകനെ വെടിവെച്ചുകൊന്നു. കൊലപാതകത്തിന് പിന്നാലെ അച്ഛനും വിഷം കഴിച്ച് ജീവനൊടുക്കി. അറുപതുകാരനായ സുരീന്ദർ സിങ് ആണ് മകൻ ഗുർഷരൺ സിങ്ങിനെ (40) കൊലപ്പെടുത്തിയത്. രണ്ടാം വിവാഹത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ലുധിയാന പൊലീസ് അറിയിച്ചു.</p>

<p>സുരീന്ദർ സിങ്ങിന്റെ ഭാര്യ ഏതാനും വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു. തുടർന്ന് ഇയാൾ വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും മകൻ ഗുർഷരൺ ഇതിനെ ശക്തമായി എതിർത്തു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. ലുധിയാനയിൽ മകനൊപ്പമായിരുന്നു സുരീന്ദർ താമസം. ഇയാളുടെ രണ്ട് പെൺമക്കൾ വിദേശത്താണ്.</p>

<p>ഞായറാഴ്ച രാത്രി അത്താഴത്തിനിടെ തർക്കം രൂക്ഷമായതോടെ സുരീന്ദർ തന്റെ കൈവശമുണ്ടായിരുന്ന ഇരട്ടക്കുഴൽ തോക്ക് ഉപയോഗിച്ച് മകന് നേരെ വെടിയുതിർക്കുകയായിരുന്നു. ആദ്യതവണ ഉന്നം പിഴച്ചതോടെ ജീവൻ രക്ഷിക്കാൻ ഗുർഷരൺ തെരുവിലേക്ക് ഓടി. എന്നാൽ സുരീന്ദർ മകനെ പിന്തുടർന്ന് വെടിവെക്കുകയായിരുന്നു. വെടിയേറ്റു വീണ മകനെ തെരുവിൽ ഉപേക്ഷിച്ച സുരീന്ദർ തിരികെ വീട്ടിലെത്തി വാതിലടച്ച് വിഷം കഴിച്ചു.</p>

<p>റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ഗുർഷരണിനെ വഴിയാത്രക്കാരാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് സുരീന്ദറിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയും ചെയ്തു. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെട്ടു. തർക്കം നടക്കുമ്പോൾ ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. വിദേശത്തുള്ള മക്കളെ വിവരമറിയിച്ചതായും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുകൊടുക്കുമെന്നും പൊലീസ് അറിയിച്ചു.</p>

<p></p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/52350e4f3e919baedaeff71c99986a52.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 13 May 2026 14:00:12 +0530</pubDate>
			<modified_date>Wed, 13 May 2026 14:00:12 +0530</modified_date>
		</item>
		<item>
			<title><![CDATA[സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു, 85.20 ശതമാനം വിജയം]]></title>
			<link>https://keralaonlinenews.com/kerala/cbse-results-declared/cid18661505.htm</link>
			<guId>https://keralaonlinenews.com/kerala/cbse-results-declared/cid18661505.htm</guId>
			<description><![CDATA[<h2>സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. വെബ്സൈറ്റിൽ റിസൾട്ട്  ലഭ്യമായിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനത്തിൽ കുറവാണുള്ളത്</h2>]]></description>
			<content:encoded><![CDATA[<p>ദില്ലി: സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. വെബ്സൈറ്റിൽ റിസൾട്ട് &nbsp;ലഭ്യമായിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനത്തിൽ കുറവാണുള്ളത്. ഇക്കുറി 85.20 ആണ് ഇത്തവണത്തെ വിജയശതമാനം. തിരുവനന്തപുരമാണ് മേഖലയിൽ ഒന്നാം സ്ഥാനത്തുള്ളത്.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/c4129ff60856de276a69f5124ee2350b.jpg</thumb_image>
			<author><![CDATA[Kavya Ramachandran]]></author>
			<pubDate>Wed, 13 May 2026 13:54:54 +0530</pubDate>
			<modified_date>Wed, 13 May 2026 13:54:54 +0530</modified_date>
		</item>
		<item>
			<title><![CDATA[വിദേശ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള തൊഴിൽ പരിശീലന കാലാവധിയിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കി യുഎസ്]]></title>
			<link>https://keralaonlinenews.com/world/us-steps-up-investigation-into-students/cid18661302.htm</link>
			<guId>https://keralaonlinenews.com/world/us-steps-up-investigation-into-students/cid18661302.htm</guId>
			<description><![CDATA[<h2>യുഎസിൽ ഉപരിപഠനത്തിനെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള തൊഴിൽ പരിശീലന കാലാവധി ദുരുപയോഗം ചെയ്ത സംഭവത്തിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കി. സംശയാസ്പദമായ കമ്പനികളിൽ ജോലി ചെയ്യുന്നുണ്ടെന്ന് വ്യാജരേഖകൾ ചമച്ച പതിനായിരത്തോളം വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞതായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻറ് അറിയിച്ചു.</h2>]]></description>
			<content:encoded><![CDATA[<p>വാഷിംഗ്ടൺ: യുഎസിൽ ഉപരിപഠനത്തിനെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള തൊഴിൽ പരിശീലന കാലാവധി ദുരുപയോഗം ചെയ്ത സംഭവത്തിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കി. സംശയാസ്പദമായ കമ്പനികളിൽ ജോലി ചെയ്യുന്നുണ്ടെന്ന് വ്യാജരേഖകൾ ചമച്ച പതിനായിരത്തോളം വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞതായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻറ് അറിയിച്ചു.</p>

<p>വിദേശ വിദ്യാർത്ഥികൾക്ക് തങ്ങളുടെ പഠനകാലത്തോ അതിന് ശേഷമോ 12 മാസം മുതൽ 24 മാസം വരെ യുഎസിൽ ജോലി ചെയ്യാൻ അനുവാദം നൽകുന്നതാണ് ഒപിടി വ്യവസ്ഥ. എച്ച്-വൺബി (H-1B) വിസയിലേക്ക് മാറാനുള്ള ഒരു പ്രധാന മാർഗ്ഗം കൂടിയാണിത്. എന്നാൽ ഈ പദ്ധതി ഇപ്പോൾ തട്ടിപ്പുകാരുടെ താവളമായി മാറിയിരിക്കുകയാണെന്ന് ഐസിഇ ആക്ടിംഗ് ഡയറക്ടർ ടോഡ് ലിയോൺസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.</p>

<p></p>]]></content:encoded>
			<category><![CDATA[world]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/8a2bec8703689dcf0760a67aae52066f.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Wed, 13 May 2026 13:52:43 +0530</pubDate>
			<modified_date>Wed, 13 May 2026 13:52:43 +0530</modified_date>
		</item>
		<item>
			<title><![CDATA[എരിവും പുളിയും പിന്നെ ആ കട്ട രുചിയും!; കള്ളുഷാപ്പിലെ സ്പെഷ്യൽ കോഴി കറി]]></title>
			<link>https://keralaonlinenews.com/food/chicken-curry/cid18658868.htm</link>
			<guId>https://keralaonlinenews.com/food/chicken-curry/cid18658868.htm</guId>
			<description><![CDATA[<h2>ചേരുവകൾ<br />
കോഴിയിറച്ചി - 1 കിലോ<br />
കുരുമുളക് (ചതച്ചത്) - 2 ടേബിൾസ്പൂൺ<br />
നാരങ്ങ നീര് - 2 ടേബിൾസ്പൂൺ<br />
സവാള - 3 എണ്ണം</h2>]]></description>
			<content:encoded><![CDATA[ചേരുവകൾ<br>
കോഴിയിറച്ചി - 1 കിലോ<br>
കുരുമുളക് (ചതച്ചത്) - 2 ടേബിൾസ്പൂൺ<br>
നാരങ്ങ നീര് - 2 ടേബിൾസ്പൂൺ<br>
സവാള - 3 എണ്ണം<br>
തക്കാളി - ഒന്ന്<br>
പച്ചമുളക് - 2 എണ്ണം<br>
ഇഞ്ചി - ഒരു ചെറിയ കഷണം<br>
വെളുത്തുള്ളി - 5 എണ്ണം<br>
കറിവേപ്പില - രണ്ട് തണ്ട്<br>
മഞ്ഞൾപ്പൊടി - അര ടേബിൾസ്പൂൺ<br>
ഗരംമസാല / ചിക്കൻ മസാല - ഒരു ടേബിൾസ്പൂൺ<br>
മല്ലി പൊടി - 2 ടേബിൾസ്പൂൺ<br>
പെരുംജീരകം - കാൽ ടേബിൾസ്പൂൺ<br>
എണ്ണ - 4 ടേബിൾസ്പൂൺ<br>
ഉപ്പ് - ആവശ്യത്തിന്<br>
തയ്യാറാക്കുന്ന വിധം<br>
കോഴിയിറച്ചി ചെറിയ കഷണങ്ങളാക്കി നന്നായി കഴുകി വൃത്തിയാക്കുക. ഈ കഷണങ്ങളിലേക്ക് കുരുമുളക് ചതച്ചത്, മഞ്ഞൾപ്പൊടി, നാരങ്ങ നീര് എന്നിവ ചേർത്ത് നന്നായി തേച്ചു പിടിപ്പിച്ച് അര മണിക്കൂർ ഫ്രിഡ്ജിൽ മാറിനേറ്റ് ചെയ്യാനായി വെക്കുക. ഒരു പാനിൽ എണ്ണ ചൂടാകി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക. ഇതിലേക്ക് അരിഞ്ഞെടുത്ത സവാളയും കറിവേപ്പിലയും ചേർത്ത് വഴറ്റുക. സവാള വാടി തുടങ്ങുമ്പോൾ ഗരംമസാലപൊടി, മല്ലിപൊടി, പെരുംജീരകം എന്നിവ ചേർക്കുക. ഇതിലേക്ക് മാറ്റി വെച്ചിരിക്കുന്ന കോഴിയിറച്ചി ചേർക്കുക. ഇറച്ചിയിൽ മസാല പിടിച്ചുവരുമ്പോൾ ഇതിലേക്ക് തക്കാളിയും പച്ചമുളകും ചേർക്കുക. ഉറപ്പായ ശേഷം അര കപ്പ് വെള്ളം ചേർത്ത് അടച്ച് വെച്ച് വേവിക്കുക. ഇടക്ക് നന്നായി ഇളക്കുക. ഇറച്ചി നന്നായി വെന്തു കഴിയുമ്പോൾ മൂടി മാറ്റി വെച്ച് കുറച്ചു നേരം കൂടി ഇളക്കി വേവിക്കുക. ചാറു കുറുകി വരുമ്പോൾ ഇറക്കി വെക്കാവുന്നതാണ്]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/7af0ff2a166547239397c03f137d9877.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 13 May 2026 13:50:57 +0530</pubDate>
			<modified_date>Wed, 13 May 2026 13:50:57 +0530</modified_date>
		</item>
		<item>
			<title><![CDATA[ബഹ്റൈനില്‍ വാണിജ്യ കടബാധ്യത കേസുകളില്‍പെട്ടവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് കാലാവധി വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു]]></title>
			<link>https://keralaonlinenews.com/pravasi/bahrain-extends-travel-ban-on-commercial-debt-cases/cid18661136.htm</link>
			<guId>https://keralaonlinenews.com/pravasi/bahrain-extends-travel-ban-on-commercial-debt-cases/cid18661136.htm</guId>
			<description><![CDATA[<h2>ബഹ്റൈനില്‍ സിവിലും വാണിജ്യവും സംബന്ധിച്ച കടബാധ്യത കേസുകളില്‍ യാത്രാവിലക്കിന്റെ കാലാവധി ഒമ്പത് മാസത്തില്‍ നിന്ന് മൂന്ന് വര്‍ഷം വരെ നീട്ടാനാണ് ശൂറ കൗണ്‍സില്‍ തയ്യാറെടുക്കുന്നത്.</h2>]]></description>
			<content:encoded><![CDATA[<p>ബഹ്റൈനില്‍ വാണിജ്യ കടബാധ്യത കേസുകളില്‍പെട്ടവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് കാലാവധി വര്‍ദ്ധിപ്പിക്കാന്‍ ശൂറ കൗണ്‍സില്‍ തയ്യാറെടുക്കുന്നു. കടം തിരിച്ചുപിടിക്കല്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. യാത്രാവിലക്ക് പല തവണകളായി പുതുക്കാനും പുതിയ നിയമ ഭേദഗതിയിലൂടെ കഴിയും.</p>

<p>ബഹ്റൈനില്‍ സിവിലും വാണിജ്യവും സംബന്ധിച്ച കടബാധ്യത കേസുകളില്‍ യാത്രാവിലക്കിന്റെ കാലാവധി ഒമ്പത് മാസത്തില്‍ നിന്ന് മൂന്ന് വര്‍ഷം വരെ നീട്ടാനാണ് ശൂറ കൗണ്‍സില്‍ തയ്യാറെടുക്കുന്നത്. പുതിയ ഭേദഗതിക്ക് നിയമകാര്യ കമ്മിറ്റിയുടെ അംഗീകാരം ഇതിനകം ലഭിച്ചിട്ടുണ്ട്. കടം വാങ്ങിയവര്‍ രാജ്യം വിടുന്നത് തടയാനും കടം നല്‍കിയവര്‍ക്ക് പണം തിരിച്ചുപിടിക്കാന്‍ കൂടുതല്‍ സമയം ലഭ്യമാക്കാനുമാണ് ഈ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.</p>]]></content:encoded>
			<category><![CDATA[pravasi]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/70c806a5197d87c46a75401512f2529e.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 13 May 2026 13:49:38 +0530</pubDate>
			<modified_date>Wed, 13 May 2026 13:49:39 +0530</modified_date>
		</item>
		<item>
			<title><![CDATA[ജോത്സ്യന്റെ നിയമനത്തിൽ വ്യാപക പ്രതിഷേധം ; തീരുമാനം റദ്ദാക്കി മുഖ്യമന്ത്രി വിജയ്]]></title>
			<link>https://keralaonlinenews.com/india/widespread-protest-appointmentastrologerchief-minister/cid18661025.htm</link>
			<guId>https://keralaonlinenews.com/india/widespread-protest-appointmentastrologerchief-minister/cid18661025.htm</guId>
			<description><![CDATA[<h2>തമിഴ്‌നാട്ടിൽ ടിവികെ അധികാരത്തിലെത്തുമെന്ന് പ്രവചിച്ച ജോത്സ്യൻ രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസര്‍ ഓൺ സ്‍പെഷ്യൽ ഡ്യൂട്ടി  ആയി നിയമിച്ച ഉത്തരവ് റദ്ദാക്കി മുഖ്യമന്ത്രി വിജയ്. നിയമനം വ്യാപക പ്രതിഷേധത്തിനിടയാക്കിയതിന് പിന്നാലെയാണ് തിരുത്തൽ നടപടി.</h2>]]></description>
			<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്ടിൽ ടിവികെ അധികാരത്തിലെത്തുമെന്ന് പ്രവചിച്ച ജോത്സ്യൻ രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസര്‍ ഓൺ സ്‍പെഷ്യൽ ഡ്യൂട്ടി &nbsp;ആയി നിയമിച്ച ഉത്തരവ് റദ്ദാക്കി മുഖ്യമന്ത്രി വിജയ്. നിയമനം വ്യാപക പ്രതിഷേധത്തിനിടയാക്കിയതിന് പിന്നാലെയാണ് തിരുത്തൽ നടപടി.രാഷ്‍ട്രീയക്കാരുടെയും താരങ്ങളുടെയും ജോത്സ്യന്‍ എന്ന് സ്വയംവിശേഷിപ്പിക്കുന്ന രാധന്‍ പണ്ഡിറ്റ് 180 സീറ്റോടെ ടിവികെ അധികാരത്തിലെത്തുമെന്ന് ജനുവരിയിൽ പ്രവചിച്ചിരുന്നു. ഏപ്രിലിൽ ഇത് 150 സീറ്റോടെ എന്ന് തിരുത്തി. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ അടക്കം നിരവധി രാഷ്‍ട്രീയക്കാരുടെയും ജോത്സ്യനാണിയാൾ.</p>

<p>മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ സിപിഐ എം ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു. ശാസ്ത്രീയ മനോഭാവം വളർത്തുക എന്നത് സർക്കാരിന്റെ കടമയാണെന്നും, ജോത്സ്യനായ ഒരാളെ സർക്കാർ ചിലവിൽ ഉദ്യോഗസ്ഥനായി നിയമിക്കരുതെന്നും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി ഷൺമുഖം പ്രതികരിച്ചിരുന്നു.</p>

<p>അതിനിടെ, ഇന്ന് നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ വിജയ് സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായി. 144 പേരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചത്. എസ് പി വേലുമണിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ വിമത എംഎൽഎമാർ ടിവികെ സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചു. അഞ്ച് പേർ വിട്ടു നിന്നു. ഡിഎംകെ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/a693c96fdbfbfa4cf949807e196175ce.jpg</thumb_image>
			<author><![CDATA[Kavya Ramachandran]]></author>
			<pubDate>Wed, 13 May 2026 13:47:19 +0530</pubDate>
			<modified_date>Wed, 13 May 2026 13:47:19 +0530</modified_date>
		</item>
		<item>
			<title><![CDATA[കുവൈറ്റ് വിമാന യാത്രക്കാര്‍ക്ക് ആശ്വാസം; സഹല്‍ ആപ്പില്‍ പരാതികള്‍ അറിയിക്കാന്‍ അവസരമൊരുക്കി അധികൃതര്‍]]></title>
			<link>https://keralaonlinenews.com/pravasi/relief-for-kuwaiti-air-travellers%3B-authorities-provide-an/cid18660892.htm</link>
			<guId>https://keralaonlinenews.com/pravasi/relief-for-kuwaiti-air-travellers%3B-authorities-provide-an/cid18660892.htm</guId>
			<description><![CDATA[<h2>വിമാനം വൈകുക, ലഗേജ് നഷ്ടപ്പെടുക, കേടുപാടുകള്‍ സംഭവിക്കുക, യാത്രയ്ക്കിടെ പരിക്കേല്‍ക്കുക തുടങ്ങിയ പരാതികള്‍ ഇനി സഹല്‍ ആപ്പ് വഴി അറിയിക്കാം.</h2>]]></description>
			<content:encoded><![CDATA[<p>കുവൈറ്റില്‍ വിമാന യാത്രക്കാര്‍ക്ക് ആശ്വാസമായി പുതിയ ഡിജിറ്റല്‍ സംവിധാനം ആരംഭിച്ചു. വിമാനയാത്രയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഇനി മുതല്‍ 'സഹല്‍' ആപ്പ് വഴി നേരിട്ട് സമര്‍പ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്താനും സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>

<p>വിമാനം വൈകുക, ലഗേജ് നഷ്ടപ്പെടുക, കേടുപാടുകള്‍ സംഭവിക്കുക, യാത്രയ്ക്കിടെ പരിക്കേല്‍ക്കുക തുടങ്ങിയ പരാതികള്‍ ഇനി സഹല്‍ ആപ്പ് വഴി അറിയിക്കാം. വിമാന സര്‍വീസ് റദ്ദാകുക, യാത്രാസമയത്തില്‍ മാറ്റം വരുക, ബോര്‍ഡിംഗ് നിഷേധിക്കുക, ബുക്ക് ചെയ്ത ക്ലാസില്‍ മാറ്റം വരുത്തുക തുടങ്ങിയ പരാതികളും ഇനി മുതല്‍ യാത്രക്കാര്‍ക്ക് ആപ്പ് വഴി നേരിട്ട് സമര്‍പ്പിക്കാനാകും. ഇതിന് പുറമെ വ്യാജ ബുക്കിംഗ്, ടിക്കറ്റ് തുക തിരികെ ലഭിക്കാതിരിക്കല്‍ മുതലായ സാമ്പത്തികവുമായി ബന്ധപ്പെട്ട പരാതികളും പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.</p>

<p>അതോടൊപ്പം പാക്കേജ് ടൂറുകളിലെ സേവന പോരായ്മകള്‍, സാങ്കേതിക കാരണങ്ങളാല്‍ വിമാനം തിരിച്ചിറങ്ങേണ്ടി വരുന്നതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങളും യാത്രാ റൂട്ടില്‍ മാറ്റം വരുത്തുന്നത് മൂലമുണ്ടാകുന്ന പ്രയാസങ്ങളും സഹല്‍ ആപ്പിലൂടെ പരാതിയായി നല്‍കാനാകും. പരാതിയുടെ പുരോഗതി ഓരോ ഘട്ടത്തിലും ആപ്പിലൂടെ തന്നെ പരിശോധിക്കാനാകുന്നതിനാല്‍ നടപടികള്‍ കൂടുതല്‍ സുതാര്യവും വേഗത്തിലുമായിരിക്കും.&nbsp;</p>]]></content:encoded>
			<category><![CDATA[pravasi]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/a53cbf08d59fbbb25c75388fbac74106.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 13 May 2026 13:45:50 +0530</pubDate>
			<modified_date>Wed, 13 May 2026 13:45:50 +0530</modified_date>
		</item>
		<item>
			<title><![CDATA[സ്ത്രീകൾ കാണാതാകുന്നതിൽ കേരളത്തിൽ മുന്നിൽ കൊല്ലം; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്]]></title>
			<link>https://keralaonlinenews.com/kerala/kollam-missing-womenkerala/cid18660673.htm</link>
			<guId>https://keralaonlinenews.com/kerala/kollam-missing-womenkerala/cid18660673.htm</guId>
			<description><![CDATA[<h2>കേരളത്തില്‍ സ്ത്രീകളെ കാണാതാകുന്നതില്‍ മുന്നില്‍ കൊല്ലം ജില്ല. ഒരുമാസം ശരാശരി 70 മുതല്‍ 90 സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് ജില്ലയില്‍ നിന്നു കാണാതാകുന്നത്. ഒരു വര്‍ഷം 900 പേരെയാണ് കൊല്ലത്ത് നിന്ന് കാണാതാകുന്നത്. ഇവരില്‍ 90 ശതമാനം പേരെയും പിന്നീട് കണ്ടെത്തുന്നുണ്ട്.</h2>]]></description>
			<content:encoded><![CDATA[<p>കൊല്ലം : കേരളത്തില്‍ സ്ത്രീകളെ കാണാതാകുന്നതില്‍ മുന്നില്‍ കൊല്ലം ജില്ല. ഒരുമാസം ശരാശരി 70 മുതല്‍ 90 സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് ജില്ലയില്‍ നിന്നു കാണാതാകുന്നത്. ഒരു വര്‍ഷം 900 പേരെയാണ് കൊല്ലത്ത് നിന്ന് കാണാതാകുന്നത്. ഇവരില്‍ 90 ശതമാനം പേരെയും പിന്നീട് കണ്ടെത്തുന്നുണ്ട്.</p>

<p>അഞ്ചു മുതല്‍ എട്ടു ശതമാനം പേരെ കണ്ടെത്താനാകുന്നില്ല. അതായത് പ്രതിവര്‍ഷം കാണാതാകുന്ന സ്ത്രീകളില്‍ 45 മുതല്‍ 72 വരെ പേര്‍ തിരിച്ചു വരുന്നില്ല. ഇ​തു​പ്ര​കാ​രം 10 വ​ര്‍​ഷ​ത്തെ ക​ണ​ക്കെ​ടു​ത്താ​ല്‍ കൊ​ല്ലം ജി​ല്ല​യി​ല്‍ നി​ന്നും കാ​ണാ​താ​യ സ്ത്രീ​ക​ളി​ല്‍ തി​രി​ച്ചു​വ​രാ​ത്ത​വ​ര്‍ 500ന് ​മു​ക​ളി​ലാ​ണ്. തി​രി​ച്ചു​വ​രാ​ത്ത ഭൂ​രി​ഭാ​ഗ​വും 18 നും 35​നും വ​യ​സി​നു മ​ധ്യേ​പ്രാ​യ​മു​ള്ള​വ​രാ​ണ്. കൂ​ടാ​തെ സ്വ​യം ജീ​വ​നൊ​ടു​ക്കു​ന്ന​തി​ലും കൊല്ലം ജില്ല മു​ന്നി​ലാണ്.</p>

<p>ഈ ​ര​ണ്ടു വി​ഷ​യ​ങ്ങ​ളി​ലും പ​ഠ​നം ന​ട​ത്താ​ന്‍ ക​ട​പ്പാ​ക്കട സ്‌​പോ​ര്‍​ട്‌​സ് ക്ല​ബി​ന്‍റെ വ​നി​താ വേ​ദി​യാ​യ സ്‌​നേ​ഹി​ത ക​ണ്‍​വ​ന്‍​ഷ​ന്‍ തീ​രു​മാ​നി​ച്ചിരുന്നു. ഈ ​വി​ഷ​യ​ത്തി​ല്‍ സ്‌​നേ​ഹി​ത 15 വ​ര്‍​ഷം മു​ന്‍​പ് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് പ്രാ​രം​ഭം കു​റി​ച്ചി​രു​ന്നു. പ്രണ​യ​ബ​ന്ധം, കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ള്‍, സൈ​ബ​ര്‍ ച​തി​ക്കു​ഴി, ജോ​ലി ത​ട്ടി​പ്പ് തു​ട​ങ്ങി​യ​വ​യെ​ല്ലാം കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​ണാ​താ​യി തി​രി​ച്ചു​വ​രാ​ത്ത​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി നി​യ​മ സഹാ​യ കേ​ന്ദ്രം തു​റ​ക്കാ​നും സ്‌​നേ​ഹി​ത ക​ണ്‍​വ​ന്‍​ഷ​ന്‍ തീ​രു​മാ​നി​ച്ചു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/8a214932248f6d60eff72803d2767a70.jpg</thumb_image>
			<author><![CDATA[Kavya Ramachandran]]></author>
			<pubDate>Wed, 13 May 2026 13:42:59 +0530</pubDate>
			<modified_date>Wed, 13 May 2026 13:42:59 +0530</modified_date>
		</item>
		<item>
			<title><![CDATA[ഹജ്ജ് തീര്‍ത്ഥാടനം ;സേവനത്തിനായി 4500ലേറെ സന്നദ്ധ പ്രവര്‍ത്തകര്‍ തയ്യാര്‍]]></title>
			<link>https://keralaonlinenews.com/pravasi/hajj-pilgrimage%3B-more-than-4500-volunteers-ready-for/cid18660185.htm</link>
			<guId>https://keralaonlinenews.com/pravasi/hajj-pilgrimage%3B-more-than-4500-volunteers-ready-for/cid18660185.htm</guId>
			<description><![CDATA[<h2>തീര്‍ത്ഥാടകരെ സ്വീകരിക്കുവാനും പൊതുസൗകര്യങ്ങളും നഗരസഭാ കേന്ദ്രങ്ങളും സജ്ജമാക്കുവാനുമുള്ള പ്രവര്‍ത്തനങ്ങളിലും സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പാക്കും</h2>]]></description>
			<content:encoded><![CDATA[<p>സൗദിയില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് 4500-ല്‍ അധികം പുരുഷ, വനിതാ സന്നദ്ധ പ്രവര്‍ത്തകരെ സജ്ജമാക്കിയതായി നഗരസഭ, ഭവന കാര്യ മന്ത്രാലയം വ്യക്തമാക്കി. വിവിധ പ്രാദേശിക ഭരണകൂടങ്ങളുമായി സഹകരിച്ചുകൊണ്ടാണ് തീര്‍ത്ഥാടകരുടെ സേവനങ്ങള്‍ക്കായി സന്നദ്ധ പ്രവര്‍ത്തകരെ വിന്യസിക്കുന്നത്.<br>
നഗര സഭയുടെ സന്നദ്ധസേവന സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുവാനും ഹജ്ജുമായി ബന്ധപ്പെട്ട നഗരസഭാ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാനും ലക്ഷ്യമിട്ടുകൊണ്ടാണ് കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ വിന്യസിക്കുന്നത്. വരും ദിവസങ്ങളില്‍ ഇവരുടെ എണ്ണം 20,000ത്തോളമായി ഉയര്‍ത്തുവാനും മന്ത്രാലയം ലക്ഷ്യമിടുന്നു.</p>

<p>കര വഴിയും വിമാന മാര്‍ഗവും രാജ്യത്തേക്ക് പ്രവേശിക്കുന്ന തീര്‍ത്ഥാടകരെ സ്വീകരിക്കുവാനും പൊതുസൗകര്യങ്ങളും നഗരസഭാ കേന്ദ്രങ്ങളും സജ്ജമാക്കുവാനുമുള്ള പ്രവര്‍ത്തനങ്ങളിലും സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പാക്കും. ഇതോടോപ്പം ഹജ് കേന്ദ്രങ്ങളിലെ വിവിധ സേവന പ്രവര്‍ത്തനങ്ങളിലും മടക്കയാത്രാ ഘട്ടങ്ങളിലും തീര്‍ത്ഥാടകരുടെ സഹായത്തിനായി സന്നദ്ധ പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടായിരിക്കും.</p>]]></content:encoded>
			<category><![CDATA[pravasi]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/372c97c7c6e62ff67c68b00375fedb51.gif</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 13 May 2026 13:34:20 +0530</pubDate>
			<modified_date>Wed, 13 May 2026 13:34:20 +0530</modified_date>
		</item>
		<item>
			<title><![CDATA[നീറ്റ് പരീക്ഷ മാറ്റി വെച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് ഗേറ്റി ചാടി കടന്ന് എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധിച്ചു]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/sfi-activists-kannur-head-post-office-neet-exam/cid18660010.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/sfi-activists-kannur-head-post-office-neet-exam/cid18660010.htm</guId>
			<description><![CDATA[<h2>കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് അകത്ത് കയറി. വൻ പോലീസ് സന്നാഹത്തെ മറികടന്നാണ് പ്രവർത്തകർ ഓഫീസ് കോംപൗണ്ടിനകത്തേക്ക് ഇരച്ചുകയറിയത്.</h2>]]></description>
			<content:encoded><![CDATA[<p>കണ്ണൂർ:&nbsp; നീറ്റ് പരീക്ഷ അട്ടിമറിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ കണ്ണൂരിൽ നടത്തിയമാർച്ചിൽ പ്രതിഷേധമിരമ്പി . കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് അകത്ത് കയറി. വൻ പോലീസ് സന്നാഹത്തെ മറികടന്നാണ് പ്രവർത്തകർ ഓഫീസ് കോംപൗണ്ടിനകത്തേക്ക് ഇരച്ചുകയറിയത്.</p>

<p>&nbsp;പ്രവർത്തകർ ഓഫീസിന് മുൻവശം മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. എസ്എഫ്ഐ സംസ്ഥാന ജോ സെക്രട്ടറി സെയ്ദ് മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി പി ആദർശ് അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ജോയൽ തോമസ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ടി പി അഖില,കെ കെ ഗിരീഷ്, കെ ടി അലിഷ ,വൈഷ്ണവ് ബാലൻ, അശ്വന്ത് മട്ടന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/6d5215e329b991c76dcf94517dda5f52.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 13 May 2026 13:32:27 +0530</pubDate>
			<modified_date>Wed, 13 May 2026 13:32:27 +0530</modified_date>
		</item>
		<item>
			<title><![CDATA[പോഷകസമൃദ്ധമായ പാഷൻ ഫ്രൂട്ട് വീട്ടിൽ വളർത്താം]]></title>
			<link>https://keralaonlinenews.com/agriculture/nutritious-passion-fruit/cid18659939.htm</link>
			<guId>https://keralaonlinenews.com/agriculture/nutritious-passion-fruit/cid18659939.htm</guId>
			<description><![CDATA[<h2> പാഷൻ ഫ്രൂട്ട് ഒരു സാധാരണ പഴമെന്നു കരുതുന്നത് വലിയ തെറ്റാണ്. പോഷകസമൃദ്ധിയും ഔഷധഗുണങ്ങളും നിറഞ്ഞ ഈ പഴം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ക്ഷീണം, തളർച്ച, ദാഹം എന്നിവ അനുഭവപ്പെടുമ്പോൾ ഒരു ഗ്ലാസ് പാഷൻ ഫ്രൂട്ട് ജ്യൂസ് തന്നെ നല്ല ഉന്മേഷം നൽകും.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;പാഷൻ ഫ്രൂട്ട് ഒരു സാധാരണ പഴമെന്നു കരുതുന്നത് വലിയ തെറ്റാണ്. പോഷകസമൃദ്ധിയും ഔഷധഗുണങ്ങളും നിറഞ്ഞ ഈ പഴം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ക്ഷീണം, തളർച്ച, ദാഹം എന്നിവ അനുഭവപ്പെടുമ്പോൾ ഒരു ഗ്ലാസ് പാഷൻ ഫ്രൂട്ട് ജ്യൂസ് തന്നെ നല്ല ഉന്മേഷം നൽകും.</p>

<p>നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ നാഡീബന്ധമായ പ്രശ്നങ്ങൾക്കും ഉറക്കക്കുറവിനും ഇത് സഹായകരമാണ്. ദിവസേന പാഷൻ ഫ്രൂട്ട് ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ സഹായിക്കും.</p>

<p>വൈവിധ്യമേറിയ ഉത്പന്നങ്ങൾ</p>

<p>പാഷൻ ഫ്രൂട്ടിന്റെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാക്കാം. ജ്യൂസും ജെല്ലിയും സ്‌ക്വാഷുമുണ്ടാക്കാൻ അത്യുത്തമമാണ് പാഷൻ് ഫ്രൂട്ട്. മാത്രമല്ല തൊണ്ട് അച്ചാറിടാം. മൂക്കുന്നതിനു മുമ്പായി പറിച്ചെടുത്താൽ പുളിക്ക് പകരമായി കറികളിൽ ഉപയോഗിക്കാം. സിറപ്പുണ്ടാക്കിയ ശേഷം സോഡ ചേർത്ത് പാനീയം ഉണ്ടാക്കി കുടിക്കാം. പച്ച കായ എടുത്ത് കാന്താരി മുളകും ഉപ്പും ചേർത്ത് അരച്ചെടുത്താൽ നല്ല ചമ്മന്തി തയ്യാറാക്കാം. പാഷൻ ഫ്രൂട്ടിന്റെ കാമ്പ്, പഞ്ചസാര, കാന്താരി മുളക്, ഉപ്പ് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ജ്യൂസിന് പ്രത്യേക രുചിയാണ്. മധുരം, ഉപ്പ്, പുളി, എരിവ് എന്നീ നാലു രുചികളും ചേർന്നു വരുന്ന അപൂർവ്വ സ്വാദാണ് ഈ പാനീയത്തിന്.</p>

<p style="text-align:center"><img alt="passionfruit" height="420" id="img_21299098" loading="lazy" src="https://keralaonlinenews.com/static/c1e/client/94744/uploaded/617057d68da08bef6abbd826a6c69f29.jpg" width="730"></p>

<p>പാഷൻ ഫ്രൂട്ട് മഞ്ഞയും പർപ്പിളും</p>

<p>രണ്ടുതരം പാഷൻ ഫ്രൂട്ടിനും വ്യത്യസ്ത രുചികളാണുളളത്. സാധാരണയായി പാഷൻ ഫ്രൂട്ടെന്നു പറഞ്ഞാൽ മനസ്സിൽ തെളിയുന്നത് കടും മഞ്ഞ നിറത്തിലുളള പഴമാണ്. പർപ്പിൾ നിറത്തിലുളള പഴം പലർക്കും പരിചയമില്ല. മഞ്ഞ നിറത്തിലുളള പഴത്തിന് പുളി രസമാണ് മേമ്പൊടി. എന്നാൽ നന്നായി പാകമായ പർപ്പിൾ പാഷൻ ഫ്രൂട്ടിന് കടും മധുരമാണ്. കഴിക്കാനായി പഞ്ചസാര ചേർക്കേണ്ട ആവശ്യമില്ലെന്നർത്ഥം. കടും പച്ച നിറത്തിലുളള കായകൾ പഴുക്കുമ്പോഴാണ് നിറം മാറുന്നത്. പർപ്പിൾ നിറത്തിലുളള പഴം പാകമായി തൊണ്ട് ചുളിഞ്ഞു തുടങ്ങിയാൽ കാമ്പ് നല്ല മധുരമായെന്ന് മനസ്സിലാക്കാം.</p>

<p>എങ്ങിനെ കൃഷി ചെയ്യാം</p>

<p>നമ്മുടെ കാലാവസ്ഥയിൽ് നന്നായി വളരുന്ന ഈ വള്ളിച്ചെടിയുടെ വിത്തു മുളപ്പിച്ച തൈകളാണ് നടാൻ നല്ലത്. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയിൽ ഒരു കിലോഗ്രാം കുമ്മായമിട്ട് മണ്ണുമായി ഇളക്കിച്ചേർക്കണം. പത്തു ദിവസത്തിനുശേഷം 15 കിലോഗ്രാം ചാണകപ്പൊടിയും മേൽ്മണ്ണുമിട്ട് കുഴി നിറയ്ക്കണം. പശുക്കളുടെ ചാണകവും കോഴിക്കാഷ്ഠവും അടിസ്ഥാനവളമായി നൽകാം. ഈർപ്പവും ജൈവാംശവും ഉള്ള മണ്ണിൽ പാഷൻ ഫ്രൂട്ട് നന്നായി വളരും. പുളിരസം തീരെ കുറഞ്ഞ മണ്ണാണ് ഉത്തമം.</p>

<p>മെയ് - ജൂൺ മാസങ്ങളിലും സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലും പാഷൻ ഫ്രൂട്ട് പൂവിടും. മണ്ണിൽ നട്ട് ടെറസ്സിലേക്ക് പടർത്തി പന്തലിടുന്ന രീതിയാണ് പൊതുവേ കാണപ്പെടുന്നത്. ചെടി പടർന്നു പന്തലിച്ചാൽ താഴെയുളള മുറികൾ ശീതീകരിച്ചതിനു തുല്യമാണ്. കൂടെക്കൂടെ ഇല കൊഴിഞ്ഞ് ടെറസ് വൃത്തിഹീനവുമാകില്ല. തൈകൾ വളർന്ന് എട്ടു മാസം കഴിയുമ്പോൾ തണ്ടിനു മൂപ്പാകും. തണ്ടുകൾ മൂത്തുകഴിയുമ്പോഴാണ് പുഷ്പിച്ചുതുടങ്ങുക.</p>

<p>നല്ല തൈകൾ നട്ടാൽ എട്ടു വർഷം വരെ മികച്ച വിളവു ലഭിക്കും. വിളവെടുപ്പ് കഴിയുമ്പോൾ പ്രൂണിംഗ് (കൊമ്പുകോതൽ) നടത്തിയാൽ കൂടുതൽ ശിഖരങ്ങൾ പൊട്ടിമുളയ്ക്കും. ഇതിലൂടെ ഉത്പാദനം വർധിപ്പിക്കാം. ചെടികളുടെ വളർച്ചയ്ക്കും ഉത്പാദന വർധനവിനും തേനീച്ചകൾ സഹായിക്കുമെന്നതിനാൽ തേനിച്ച പെട്ടികൾ സ്ഥാപിക്കുകയുമാവാം.&nbsp;</p>]]></content:encoded>
			<category><![CDATA[കാർഷികം]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/ebc2fd72eabfc95dd017648c2006179b.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 13 May 2026 13:31:33 +0530</pubDate>
			<modified_date>Wed, 13 May 2026 13:31:33 +0530</modified_date>
		</item>
		<item>
			<title><![CDATA[അരിപ്പൊടികൊണ്ട് കുർകുറെ ആയാലോ ?]]></title>
			<link>https://keralaonlinenews.com/food/crispy-rice-flour/cid18654002.htm</link>
			<guId>https://keralaonlinenews.com/food/crispy-rice-flour/cid18654002.htm</guId>
			<description><![CDATA[അരിപ്പൊടി -ഒരു കപ്പ്<br />
കടലമാവ് – രണ്ടു സ്പൂൺ<br />
ഗോതമ്പ് പൊടി – 1/4 കപ്പ്<br />
ബേക്കിംഗ് സോഡാ – 1/4 ടീസ്പൂൺ<br />
വെള്ളം – ആവശ്യത്തിന്]]></description>
			<content:encoded><![CDATA[<p>അവശ്യ സാധനങ്ങൾ</p>

<p>അരിപ്പൊടി -ഒരു കപ്പ്<br>
കടലമാവ് – രണ്ടു സ്പൂൺ<br>
ഗോതമ്പ് പൊടി – 1/4 കപ്പ്<br>
ബേക്കിംഗ് സോഡാ – 1/4 ടീസ്പൂൺ<br>
വെള്ളം – ആവശ്യത്തിന്<br>
കോൺഫ്ലവർ – 2 ടേബിൾസ്പൂൺ<br>
ഉപ്പ് – ആവശ്യത്തിന്<br>
മുളകുപൊടി – 1/2 ടീസ്പൂൺ<br>
ചാറ്റ് മസാല -1/2 ടീസ്പൂൺ<br>
ഗരം മസാല -1/2 ടീസ്പൂൺ<br>
പൊടിച്ച പഞ്ചസാര – 1 ടീസ്പൂൺ<br>
ബട്ടർ – 1 1/2 ടീസ്പൂൺ</p>

<p>തയ്യാറാക്കുന്ന വിധം</p>

<p>ആദ്യം ഒരു പാത്രമെടുത്ത് അതിലേക്ക് അരിപ്പൊടി, ഗോതമ്പുപൊടി, കടലമാവ്, ബേക്കിംഗ് സോഡ എന്നിവ ചേർത്ത് രണ്ട് കപ്പ് വെള്ളവും കൂടിയൊഴിച്ച് ഇളക്കി മാവു പരിവം ആക്കുക. ഇത് കുറച്ചുനേരം മാറ്റിവയ്ക്കാം.</p>

<p>ചൂടായ പാനിലേക്ക് കലക്കി വച്ച മാവൊഴിച്ച് ചെറിയ തീയിൽ ഇളക്കി നന്നായി കുറുക്കിയെടുക്കുക. അതിലേക്ക് ബട്ടർ ചേർക്കുക. ബട്ടർ നന്നായി മിക്സ് ചെയ്ത് കട്ടിയാകുന്നത് വരെ ചെറിയ തീയിൽ ഇട്ട് യോജിപ്പിക്കുക. കട്ടി ആയതിനു ശേഷം ഓഫ് ചെയ്ത് 5 മിനിറ്റ് അടച്ചു മാറ്റിവയ്ക്കുക. അതിലേക്ക് കോൺഫ്ലവർ ചേർക്കുക. നന്നായി കുഴച്ചു എടുക്കുക. ചെറു ഉരുളകളാക്കി വെച്ച് നീളത്തിൽ പരത്തുക. ഇനി ചൂടായ എണ്ണയിലേക്ക് ഇത് ഇട്ട് നന്നായി വറുത്തെടുക്കുക.</p>

<p>ഒരു ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ കോരി മാറ്റാവുന്നതാണ് . ഇനി ഇതിലേക്ക് മുളകുപൊടി, ഗരംമസാല, ചാട്ട് മസാല, ഉപ്പ് എന്നിവ ചേർത്ത് പഞ്ചസാര പൊടിച്ചതും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. സ്വാദിഷ്ടമായ കുർകുറെ തയ്യാർ.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/fc2b72215870231b4ab28fe800299726.jpg</thumb_image>
			<author><![CDATA[Kavya Ramachandran]]></author>
			<pubDate>Wed, 13 May 2026 13:30:51 +0530</pubDate>
			<modified_date>Wed, 13 May 2026 13:30:51 +0530</modified_date>
		</item>
		<item>
			<title><![CDATA[കെ.കെ. രമയെ മന്ത്രിയാക്കണം : ആർ.എം.പി]]></title>
			<link>https://keralaonlinenews.com/kerala/kk-rama-rmp/cid18657957.htm</link>
			<guId>https://keralaonlinenews.com/kerala/kk-rama-rmp/cid18657957.htm</guId>
			<description><![CDATA[<h2>കെ.​കെ. ര​മ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്ന് ആ​ർ.​എം.​പി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന യോ​ഗ​മാ​ണ് ഐ​ക​ക​ണ്ഠ്യേ​ന തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഈ ​വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അ​ടി​യ​ന്ത​ര തീ​രു​മാ​നം കൈ​കൊ​ള്ള​ണ​മെ​ന്ന് 19 പേ​ർ പ​​​ങ്കെ​ടു​ത്ത യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;കോ​ഴി​ക്കോ​ട് : കെ.​കെ. ര​മ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്ന് ആ​ർ.​എം.​പി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന യോ​ഗ​മാ​ണ് ഐ​ക​ക​ണ്ഠ്യേ​ന തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഈ ​വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അ​ടി​യ​ന്ത​ര തീ​രു​മാ​നം കൈ​കൊ​ള്ള​ണ​മെ​ന്ന് 19 പേ​ർ പ​​​ങ്കെ​ടു​ത്ത യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.</p>

<p>ര​ണ്ടാം ത​വ​ണ​യാ​ണ് ര​മ നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ര​മ​യെ നി​യ​മ​സ​ഭ സ്പീ​ക്ക​ർ ആ​ക്ക​ണ​മെ​ന്ന ച​ർ​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തു​മു​ത​ൽ സ​ജീ​വ​മാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​താ​യി അ​റി​യാ​മെ​ന്ന് കെ.​കെ. ര​മ ‘മാ​ധ്യ​മ’​ത്തോ​ടു പ​റ​ഞ്ഞു. എ​ൽ.​ഡി.​എ​ഫ് കോ​ട്ട​യാ​യ വ​ട​ക​ര 2021ൽ ​ര​മ പി​ടി​ച്ച​ട​ക്കി​യ​ത് സി.​പി.​എ​മ്മി​ന് വ​ലി​യ പ്ര​ഹ​ര​മാ​യി​രു​ന്നു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/ffdef36009f4b8e3a41d90d4a0b883ca.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 13 May 2026 13:30:06 +0530</pubDate>
			<modified_date>Wed, 13 May 2026 13:30:06 +0530</modified_date>
		</item>
		<item>
			<title><![CDATA[കണ്ണൂരിൽ ഷൂസിനുള്ളിൽ മൂർഖൻ ; കടിയേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/kannur-shoes-cobra-found/cid18659789.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/kannur-shoes-cobra-found/cid18659789.htm</guId>
			<description><![CDATA[<h2>കണ്ണൂരിൽ ഷൂസിനുള്ളിൽ മൂർഖൻ കയറിക്കൂടി.കണ്ണൂർ കോർപറേഷൻ പരിധിയിലെ കാപ്പാടിനു സമീപം ഷനോജിന്റെ വീടിനകത്തു വെച്ച ഷൂസിലാണ് മൂർഖൻ കയറിയത് വീട്ടുകാർ</h2>]]></description>
			<content:encoded><![CDATA[<p>കണ്ണൂർ: കണ്ണൂരിൽ ഷൂസിനുള്ളിൽ മൂർഖൻ കയറിക്കൂടി.കണ്ണൂർ കോർപറേഷൻ പരിധിയിലെ കാപ്പാടിനു സമീപം ഷനോജിന്റെ വീടിനകത്തു വെച്ച ഷൂസിലാണ് മൂർഖൻ കയറിയത് വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മാർക്ക് പ്രവർത്തകനായ സന്ദീപ് ചക്കരക്കൽ മൂർഖനെ റസ്ക്യു ചെയ്തു. ഷൂസിനുള്ളിൽ എന്തോ ഇളകുന്നത് കണ്ടപ്പോഴാണ് മൂർഖനാണെന്ന് വ്യക്തമായത്.</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/e51a71ad320ff252dbfe79ef6ba4b616.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 13 May 2026 13:29:58 +0530</pubDate>
			<modified_date>Wed, 13 May 2026 13:29:58 +0530</modified_date>
		</item>
		<item>
			<title><![CDATA[ചോറിന് കൂട്ടി കഴിക്കാൻ ഒരു സ്പെഷ്യൽ പരിപ്പ് കറി]]></title>
			<link>https://keralaonlinenews.com/food/dalcurry/cid18658845.htm</link>
			<guId>https://keralaonlinenews.com/food/dalcurry/cid18658845.htm</guId>
			<description><![CDATA[<h2>ചേരുവകൾ<br />
പരിപ്പ് - 1 കപ്പ്<br />
സവാള  - 1 എണ്ണം അരിഞ്ഞത്<br />
തക്കാളി - 1 എണ്ണം അരിഞ്ഞത്</h2>]]></description>
			<content:encoded><![CDATA[<p>ചേരുവകൾ<br>
പരിപ്പ് - 1 കപ്പ്<br>
സവാള &nbsp;- 1 എണ്ണം അരിഞ്ഞത്<br>
തക്കാളി - 1 എണ്ണം അരിഞ്ഞത്<br>
പച്ചമുളക് - 2 എണ്ണം അരിഞ്ഞത്<br>
ചുവന്നുള്ളി - 3 അല്ലി ചുവന്നുള്ളി അരിഞ്ഞത്<br>
വെളുത്തുള്ളി - 3 അല്ലി അരിഞ്ഞത്<br>
കടുക് - 1/4 ടീസ്പൂൺ<br>
ജീരകം - 1/4 ടീസ്പൂൺ<br>
മുളകുപൊടി - 1/2 ടീസ്പൂൺ<br>
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ&nbsp;<br>
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ<br>
ഉണക്കമുളക് - 2 എണ്ണം<br>
കറിവേപ്പില - അവശ്യത്തിന്<br>
ഉപ്പ് - അവശ്യത്തിന്<br>
വെള്ളം - 4 കപ്പ്<br>
തയാറാക്കുന്ന വിധം<br>
ഒരു പ്രഷർ കുക്കറിൽ പരിപ്പ്, തക്കാളി അരിഞ്ഞത്, സവാള അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ആവിശ്യത്തിന് ഉപ്പ് ,വെള്ളം എന്നിവ ചേർത്ത്&nbsp;<br>
നന്നായി യോജിപ്പിച്ച് നാല് വിസിൽ വരെ വേവിക്കുക.<br>
ശേഷം ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് , ജീരകം എന്നിവ ഇട്ട് പൊട്ടിവരുമ്പോൾ വെളുത്തുള്ളി അരിഞ്ഞത് , ചുവന്നുള്ളി അരിഞ്ഞത് , ഉണക്കമുളക്‌ , കറിവേപ്പില എന്നിവ &nbsp;ചേർത്ത് വറുത്തെടുക്കുക, ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മൂത്ത് വരുമ്പോൾ തീ ഓഫ് ചെയ്ത് , വേവിച്ച പരിപ്പിലേക്ക് ചേർത്ത് യോജിപ്പിക്കുക. രുചികരമായ പരിപ്പ് കറി ചോറിനും ചപ്പാത്തിക്കും കൂട്ടാം. ചപ്പാത്തിയുടെ കൂടെ കഴിക്കാൻ കുറച്ച് മല്ലിയില അരിഞ്ഞത് കൂടെ ചേർത്ത് യോജിപ്പിച്ചെടുക്കാം.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/c1d3ee653beb6f6781e33ee821d148c7.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 13 May 2026 13:20:01 +0530</pubDate>
			<modified_date>Wed, 13 May 2026 13:20:01 +0530</modified_date>
		</item>
		<item>
			<title><![CDATA[ഒമാന്‍ റിയാലിന് റെക്കോര്‍ഡ് നിരക്ക് ; നാട്ടിലേക്ക് പണം അയക്കാന്‍ തിരക്കേറുന്നു]]></title>
			<link>https://keralaonlinenews.com/pravasi/record-rate-for-oman-riyal%3B-rush-to-send-money-home/cid18659120.htm</link>
			<guId>https://keralaonlinenews.com/pravasi/record-rate-for-oman-riyal%3B-rush-to-send-money-home/cid18659120.htm</guId>
			<description><![CDATA[<h2>സര്‍വ്വകാല റെക്കോര്‍ഡ് നിരക്കാണിത്.</h2>]]></description>
			<content:encoded><![CDATA[<p>ഒമാനി റിയാലും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ നിരക്ക് വീണ്ടും ഉയര്‍ന്നു. ഒരു ഒമാനി റിയാലിന് 247 രൂപയ്ക്ക് മുകളിലാണ് ഇന്നലെ ഒമാനിലെ ധനവിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. സര്‍വ്വകാല റെക്കോര്‍ഡ് നിരക്കാണിത്.<br>
ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജ്ജിച്ചതും ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് വിനിമയ നിരക്ക് ഉയരാന്‍ കാരണം. നാട്ടിലേക്ക് പണം അയക്കാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് ഈ മാറ്റം വലിയ നേട്ടമാണ് നല്‍കുന്നത്. നിരക്ക് 247 രൂപ കടന്നതോടെ ഒമാനിലെ വിവിധ എക്‌സ്‌ചേഞ്ച് സെന്ററുകളില്‍ പണം അയക്കാനെത്തുന്നവര്‍ വര്‍ദ്ധിച്ചു.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[pravasi]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/60f77426031016f67324dace4594f848.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 13 May 2026 13:16:13 +0530</pubDate>
			<modified_date>Wed, 13 May 2026 13:16:13 +0530</modified_date>
		</item>
		<item>
			<title><![CDATA[യുഎഇയില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു]]></title>
			<link>https://keralaonlinenews.com/pravasi/eid-aladha-holiday-declared-in-uae/cid18659070.htm</link>
			<guId>https://keralaonlinenews.com/pravasi/eid-aladha-holiday-declared-in-uae/cid18659070.htm</guId>
			<description><![CDATA[<h2>മേയ് 23 ന് ആരംഭിക്കുന്ന അവധിക്ക് ശേഷം ജൂണ്‍ 1നായിരിക്കും ഓഫീസുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുക.</h2>]]></description>
			<content:encoded><![CDATA[<p>യുഎഇയില്‍ ബലിപെരുന്നാള്‍ പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഈ മാസം 25 മുതല്‍ 29 വരെയാണ് പൊതു മേഖലയിലെ അവധി.<br>
ശനി, ഞായര്‍ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ചേരുമ്പോള്‍ മൊത്തം 9 ദിവസത്തെ ദീര്‍ഘ അഴധിയാണ് സര്‍ക്കാര്‍ ജീവനക്കാരെ കാത്തിരിക്കുന്നത്. മേയ് 23 ന് ആരംഭിക്കുന്ന അവധിക്ക് ശേഷം ജൂണ്‍ 1നായിരിക്കും ഓഫീസുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുക.</p>]]></content:encoded>
			<category><![CDATA[pravasi]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/e84337228516386c1f6be224a16cb968.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 13 May 2026 13:08:17 +0530</pubDate>
			<modified_date>Wed, 13 May 2026 13:08:17 +0530</modified_date>
		</item>
		<item>
			<title><![CDATA[ആരോഗ്യവും രുചിയും ഒരുമിച്ച്]]></title>
			<link>https://keralaonlinenews.com/food/chakka-elissety-recipe/cid18622842.htm</link>
			<guId>https://keralaonlinenews.com/food/chakka-elissety-recipe/cid18622842.htm</guId>
			<description><![CDATA[ആരോഗ്യവും രുചിയും ഒരുമിച്ച്]]></description>
			<content:encoded><![CDATA[<p>&nbsp;ചക്കച്ചുള കനംകുറച്ച് വട്ടത്തിൽ അരിഞ്ഞത് – കാൽ കിലോ<br>
ചക്കക്കുരു വട്ടത്തിലരിഞ്ഞത് – 100 ഗ്രാം<br>
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ<br>
മുളകുപൊടി – ഒരു ചെറിയ സ്പൂൺ<br>
ഉപ്പ് – പാകത്തിന്<br>
തേങ്ങാ തിരുമ്മിയത് – ഒരു മുറി (അര കപ്പ് വറുത്തിടാൻ മാറ്റി വയ്ക്കുക)<br>
വെളുത്തുള്ളിയല്ലി – മൂന്ന്<br>
ജീരകം – കാൽ ചെറിയ സ്പൂൺ<br>
കറിവേപ്പില – രണ്ടു തണ്ട്<br>
വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ<br>
കടുക് – ഒരു ചെറിയ സ്പൂൺ<br>
വറ്റൽ മുളക് മൂന്നായി മുറിച്ചത് – രണ്ട്<br>
കറിവേപ്പില – ഒരു തണ്ട്</p>

<p>തയാറാക്കുന്ന വിധം</p>

<p>മൂന്നാമത്തെ ചേരുവകൾ തരുതരുപ്പായി അരയ്ക്കുക. ചക്കയും ചക്കക്കുരുവും രണ്ടാമത്തെ ചേരുവകൾ ചേർത്ത്, പാകത്തിനു വെള്ളമൊഴിച്ച് വേവിച്ചുടയ്ക്കുക. ഇതിന്റെ നടുക്ക് അരപ്പിട്ട്, ചക്കകൊണ്ടു മൂടി വയ്ക്കുക. ചേരുവകൾ നന്നായി യോജിക്കുമ്പോൾ വാങ്ങുക. ചൂടായ എണ്ണയിൽ അര കപ്പു തേങ്ങാ തിരുമ്മിയത്, മുളക്, കടുക്, കറിവേപ്പില എന്നിവ വറുത്തിടുക. തേങ്ങാ ഇളം ചുവപ്പു നിറത്തിൽ വേണം വറക്കാൻ.</p>

<p></p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/e18b18b36cf950a307bc3a1028438e3b.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 13 May 2026 13:00:17 +0530</pubDate>
			<modified_date>Wed, 13 May 2026 13:00:17 +0530</modified_date>
		</item>
		<item>
			<title><![CDATA[റൊട്ടി ഇത്ര സോഫ്റ്റാകുമോ?; പെർഫെക്റ്റ് ബട്ടർ റൊട്ടി ഉണ്ടാക്കുന്ന രഹസ്യം]]></title>
			<link>https://keralaonlinenews.com/food/butterbread/cid18658833.htm</link>
			<guId>https://keralaonlinenews.com/food/butterbread/cid18658833.htm</guId>
			<description><![CDATA[<h2>അരിപൊടി 2കപ്പ്<br />
മൈദ 2കപ്പ്<br />
ഉപ്പ് ആവിശ്യത്തിന്<br />
ഉണ്ടാക്കുന്ന വിധം</h2>]]></description>
			<content:encoded><![CDATA[<p>അരിപൊടി 2കപ്പ്<br>
മൈദ 2കപ്പ്<br>
ഉപ്പ് ആവിശ്യത്തിന്<br>
ഉണ്ടാക്കുന്ന വിധം<br>
അരിപ്പൊടിയും മൈദയും ഉപ്പ് ആവിശ്യത്തിന് ഇട്ടതിന് ശേഷം നന്നായി ഇളക്കക്കുക വെള്ളം ആവിശ്യത്തിന് ഒഴിച്ച് ചപ്പാത്തിക്ക് മാവ് കുഴച്ചടുക്കുന്ന രീതിയിൽ കുഴക്കുക മാവ് ഒട്ടാതിരിക്കാൻ ഇത്തിരി നെയ് അല്ലെങ്കിൽ വെളിച്ചെണ്ണയോ പുരട്ടി എടുക്കാം 5മിനിറ്റ് സെറ്റ് ആകാൻ വച്ചിട്ട് പാൻ ചൂടാക്കാൻ വക്കുകൾ ചൂടായ ശേഷം ചെറിയ ഉരുളകൾ ആക്കി പരത്തി എടുക്കാം പാൻ ഇട്ട് മറിച്ചു തിരിച്ചു മൂപ്പിക്കുക റെഡ് കളർ ആകുമ്പോൾ നെയ് തടകി പത്രത്തിലേക്ക് മാറ്റം</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/4d254f7ff1580009ed537900236311d8.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 13 May 2026 12:50:13 +0530</pubDate>
			<modified_date>Wed, 13 May 2026 12:50:13 +0530</modified_date>
		</item>
		<item>
			<title><![CDATA[കിടിലൻ ഫ്രൈസ് ഉണ്ടാക്കിയാലോ ?]]></title>
			<link>https://keralaonlinenews.com/food/papaya-fries-recipe/cid18622346.htm</link>
			<guId>https://keralaonlinenews.com/food/papaya-fries-recipe/cid18622346.htm</guId>
			<description><![CDATA[കിടിലൻ ഫ്രൈസ് ഉണ്ടാക്കിയാലോ ?]]></description>
			<content:encoded><![CDATA[<p>&nbsp;ചേരുവകൾ</p>

<p>പച്ച പപ്പായ നീളത്തിൽ അരിഞ്ഞത് 250 ഗ്രാം<br>
ചോളം പൊടി (കോൺ ഫ്ലോർ ) 2 ടേബിൾ സ്പൂൺ<br>
മൈദ 2 ടേബിൾ സ്പൂൺ<br>
മുളക് പൊടി 1 ടീസ്പൂൺ<br>
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് 1 ടീസ്പൂൺ<br>
ഉപ്പ് ആവശ്യത്തിന്</p>

<p>പപ്പായ മുക്കി പൊരിക്കുന്നതിനാവശ്യമായ ചേരുവകൾ<br>
മൈദ 1 ടേബിൾ സ്പൂൺ<br>
ചോളപ്പൊടി (കോൺ ഫ്ലോർ ) 1 ടേബിൾ സ്പൂൺ<br>
മുളകുപൊടി 1 ടീസ്പൂൺ<br>
ഉപ്പ് 1/8 ടീസ്പൂൺ</p>

<p>തയാറാക്കുന്ന വിധം</p>

<p>പച്ച പപ്പായ നീളത്തിൽ കുറച്ചു കനത്തിൽ അരിഞ്ഞു ഉപ്പിട്ട് പകുതി വേവിച്ചെടുക്കുക. വെള്ളം കളഞ്ഞ ശേഷം പകുതി വേവിച്ച പപ്പായയിലേക്ക് മൈദ, കോൺ ഫ്ലോർ, മുളകുപൊടി, വെളുത്തുള്ളി എന്നിവ ഇട്ടു ഒന്ന് മിക്സ്‌ ചെയ്തു 1/2 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. മുക്കി പൊരിക്കുവാനുള്ള മാവിനായി കുറച്ചു മൈദയും കോൺ ഫ്ലോ‌റും മുളക് പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് നല്ല പോലെ വെള്ളം ചേർത്ത് നേർത്ത മാവ് ഉണ്ടാക്കുക. ഫ്രീസറിൽ നിന്നും പപ്പായ എടുത്ത് മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കുക. സോസിന്റെ കൂടെ വിളമ്പാം. മിക്സ്‌ ചെയ്തു ഫ്രീസറിൽ സൂക്ഷിച്ചു വച്ച പപ്പായ എപ്പോൾ വേണമെങ്കിലും മാവ് ഉണ്ടാക്കി വറുത്തെടുക്കാം.</p>

<p></p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/8a6bdb3d00d551c5925d33c6af2c2e96.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 13 May 2026 12:50:13 +0530</pubDate>
			<modified_date>Wed, 13 May 2026 12:50:13 +0530</modified_date>
		</item>
		<item>
			<title><![CDATA[നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്]]></title>
			<link>https://keralaonlinenews.com/india/actor-and-producer-dileep-raj-passes-away/cid18658895.htm</link>
			<guId>https://keralaonlinenews.com/india/actor-and-producer-dileep-raj-passes-away/cid18658895.htm</guId>
			<description><![CDATA[<h2>കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പുനീത് രാജ്കുമാർ പ്രധാന വേഷത്തിലെത്തി 2007 ൽ പുറത്തിറങ്ങിയ &#39;മിലാന&#39; എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ശ്രദ്ധേയനാകുന്നത്.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ബം​ഗളൂരു: കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പുനീത് രാജ്കുമാർ പ്രധാന വേഷത്തിലെത്തി 2007 ൽ പുറത്തിറങ്ങിയ 'മിലാന' എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ശ്രദ്ധേയനാകുന്നത്.</p>

<p>യു-ടേൺ, ബോയ്ഫ്രണ്ട് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷങ്ങളിലെത്തി.24 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. &nbsp;ഡിആർ ക്രിയേഷൻസ് എന്ന ബാനറിൽ നിരവധി ടെലിവിഷൻ പരമ്പരകളും നിർമിച്ചിട്ടുണ്ട്. സീ കന്നഡയിൽ സംപ്രേഷണം ചെയ്ത ജനപ്രിയ സീരിയലായ ഹിറ്റ്‌ലർ കല്യാണയിലെ നായക വേഷത്തിലൂടെയാണ് ദിലീപ് തിളങ്ങിയത്. അഭിനയത്തിനും നിർമാണത്തിനും പുറമേ, ദിലീപ് നാടകരംഗത്തും ഡബ്ബിങ് മേഖലയിലും സജീവമായിരുന്നു. കമ്പട മാനെ എന്ന ടെലി ഫിലിമിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ യാത്ര ആരംഭിച്ചത്. ജനനി, അർധ സത്യ, രംഗോലി, കുംകുമ ഭാഗ്യ, മാംഗല്യ, മലേബില്ലു, പ്രീതിഗാഗി, രഥസപ്തമി എന്നിവയുൾപ്പെടെ നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ- ടെലിവിഷൻ രം​ഗത്തെ നിരവധി പേരാണ് നടന്റെ വിയോ​ഗത്തിൽ അനുശോചനമറിയിക്കുന്നത്. നടന്റെ പെട്ടെന്നുള്ള വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കന്നഡ സിനിമാ ലോകം.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/382d91d7f912dc4bb282b6566c2a0fc4.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Wed, 13 May 2026 12:36:02 +0530</pubDate>
			<modified_date>Wed, 13 May 2026 12:36:02 +0530</modified_date>
		</item>
		<item>
			<title><![CDATA[വാഴ കൃഷി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് ...! പുഴുക്കളെ തുരത്തൻ ഇങ്ങനെ ചെയ്യൂ...]]></title>
			<link>https://keralaonlinenews.com/agriculture/banana-farmers-worms/cid18658886.htm</link>
			<guId>https://keralaonlinenews.com/agriculture/banana-farmers-worms/cid18658886.htm</guId>
			<description><![CDATA[<h2> വാഴകൃഷിയിൽ വലിയ നാശം വിതയ്ക്കുന്ന കീടങ്ങളിൽ പ്രധാനപ്പെട്ടവയാണ് ഇലതീനി പുഴുക്കൾ. പട്ടാളപ്പുഴു, കമ്പിളിപ്പുഴു, ഇലചുരുട്ടിപ്പുഴു തുടങ്ങി പല ഇനങ്ങളും വാഴയെ ആക്രമിക്കുന്നു. സാധാരണയായി ഇളം പ്രായത്തിലുള്ള ചെടികളെയാണ് കൂടുതലായി ബാധിക്കുന്നത്, എന്നാൽ ഇലചുരുട്ടിപ്പുഴുക്കൾ ഏത് പ്രായത്തിലുള്ള സസ്യങ്ങളെയും വിട്ടുകൊടുക്കില്ല.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;വാഴകൃഷിയിൽ വലിയ നാശം വിതയ്ക്കുന്ന കീടങ്ങളിൽ പ്രധാനപ്പെട്ടവയാണ് ഇലതീനി പുഴുക്കൾ. പട്ടാളപ്പുഴു, കമ്പിളിപ്പുഴു, ഇലചുരുട്ടിപ്പുഴു തുടങ്ങി പല ഇനങ്ങളും വാഴയെ ആക്രമിക്കുന്നു. സാധാരണയായി ഇളം പ്രായത്തിലുള്ള ചെടികളെയാണ് കൂടുതലായി ബാധിക്കുന്നത്, എന്നാൽ ഇലചുരുട്ടിപ്പുഴുക്കൾ ഏത് പ്രായത്തിലുള്ള സസ്യങ്ങളെയും വിട്ടുകൊടുക്കില്ല.</p>

<p>ആക്രമണം സംഭവിച്ച ഇലകളിൽ വട്ടത്തിലുള്ള ചെറുതുളകൾ കാണപ്പെടും. പുതുതായി വളരുന്ന നാമ്പുകളിലും തുളകൾ ഉണ്ടാകുന്നത് ശ്രദ്ധേയമാണ്. ഇലകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കാഷ്ടം ഇവയുടെ സാന്നിധ്യം തിരിച്ചറിയാൻ സഹായിക്കും. ഇലതീനി പുഴുക്കളുടെ ആക്രമണം ശക്തമായാൽ വിളവിന് വലിയ നഷ്ടമുണ്ടാകും. അതിനാൽ തുടക്കത്തിൽ തന്നെ ഇവയെ നിയന്ത്രിക്കുന്നത് അനിവാര്യമാണ്.</p>

<p>ജൈവ നിയന്ത്രണ മാർഗങ്ങൾ</p>

<p>ബാസില്ലസ് തുറിഞ്ചിയെൻസിസ്‌ എന്ന മിത്ര ബാക്ടീരിയ അടങ്ങിയ കീടനാശിനി മൂന്നു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലയിൽ തളിക്കാം. ബിവേറിയ ബാസിയാന 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നതും ഗുണം ചെയ്യും. ബാസിലസ്, ബിവേറിയ എന്നിവയടങ്ങിയ കീടനാശിനികൾ തളിക്കുന്നത് വഴി കീടങ്ങൾ രോഗംവന്ന് നശിച്ചു പോകുകയാണ് ചെയ്യുന്നത്. 5 മില്ലി അല്ലെങ്കിൽ 10 മില്ലിലിറ്റർ വേപ്പെണ്ണ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നതും നല്ലതാണ്. ജൈവ നിയന്ത്രണ മാർഗങ്ങൾ ആക്രമണം രൂക്ഷമാകുന്നതിനു മുൻപ് തന്നെ ആരംഭിക്കണം.<br>
പട്ടാളപ്പുഴുവിനെ തുരത്താം</p>

<p>വൻതോതിൽ കൃഷിനാശം ഉണ്ടാക്കി കർഷകർക്ക് ഭീഷണിയായ പട്ടാളപ്പുഴു എന്ന വില്ലനെ അനായാസം തുരത്താൻ വഴിയുണ്ട്. വാഴ, കോട്ടൺ, പുകയില, സോയാബീൻ, കാബേജ്, ബീറ്റ്റൂട്ട്, നിലക്കടല തുടങ്ങിയ പ്രധാന വിളകളെ വൻതോതിൽ നശിപ്പിക്കുന്ന പട്ടാള പുഴുവിനെ നശിപ്പിക്കാൻ കോക്കുലസ് ലോറിഫോളിയേസ് (ആടു കൊല്ലി)യിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകങ്ങളാണ് ഇതിന് ഉപയോഗിക്കേണ്ടത്.</p>

<p>ഇത്തരത്തിൽ വേർതിരിച്ചെടുത്ത ഘടകങ്ങൾക്ക് പട്ടാളപുഴുവിനെ നശിപ്പിക്കുവാനുള്ള കഴിവുണ്ട്. പട്ടാളപ്പുഴുവിന്റെ ആക്രമണം മൂലം ലോകമെമ്പാടും 30 ശതമാനത്തിന് മുകളിൽ കൃഷിനാശം വർഷവും ഉണ്ടാകുന്നു എന്നാണ് ഏകദേശം കണക്ക്.</p>

<p>35–ാംമത് കേരള ശാസ്ത്ര കോൺഗ്രസിനോടനുബന്ധിച്ച് കുട്ടിക്കാനത്ത് കേരള വനം ഗവേഷണ കേന്ദ്രം ഒരുക്കിയ സ്റ്റാളിൽ ആണ് ആടു കൊല്ലി)യിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകം ഉപയോഗിച്ച് പട്ടാള പുഴുവിനെ തുരത്താനുള്ള നൂതന മാർഗ്ഗം നിർദ്ദേശിക്കുന്നത്.&nbsp;</p>]]></content:encoded>
			<category><![CDATA[കാർഷികം]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/70aa262427a12a80b60a91554055ab2f.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 13 May 2026 12:35:17 +0530</pubDate>
			<modified_date>Wed, 13 May 2026 12:35:17 +0530</modified_date>
		</item>
	</channel>
</rss>