<?xml version="1.0" encoding="UTF-8" standalone="no"?><rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:itunes="http://www.itunes.com/dtds/podcast-1.0.dtd" version="2.0">
	<channel>
		<title>keralaonlinenews</title>
		<description>keralaonlinenews</description>
		<language>ml</language>
		<link>https://keralaonlinenews.com/feed.xml</link>
		<image>
			<title>keralaonlinenews</title>
			<url>https://keralaonlinenews.com/static/c1e/client/94744/uploaded_original/6fd0a38e836c43f4da1497c40e4090ec.jpg</url>
			<link>https://keralaonlinenews.com/feed.xml</link>
		</image>
		<itunes:explicit>no</itunes:explicit><itunes:subtitle>keralaonlinenews</itunes:subtitle><item>
			<title><![CDATA[കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം, കേസെടുക്കാന്‍ നിർദ്ദേശം നൽകി എസ് സി, എസ്ടി കമ്മീഷന്‍]]></title>
			<link>https://keralaonlinenews.com/kerala/sc-and-st-commission-orders-to-register-case/cid18553780.htm</link>
			<guId>https://keralaonlinenews.com/kerala/sc-and-st-commission-orders-to-register-case/cid18553780.htm</guId>
			<description><![CDATA[<h2>കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹത്തില്‍ കേസെടുക്കാന്‍ ദേശീയ പട്ടിക ജാതി, പട്ടിക വര്‍ഗ കമ്മീഷൻ നിര്‍ദേശം നൽകി. പരാതിക്കാരനായ പ്രഥം ദുബൈ    പൊലീസ് നടപടികളില്‍ കമ്മീഷന് അതൃപ്തിയുണ്ടെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.രേഖകള്‍ ലഭിച്ചാല്‍ കേസെടുക്കാമെന്ന് കേരള പൊലീസും അറിയിച്ചതായി പരാതിക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ പട്ടിക ജാതി കമ്മീഷന്‍ മധ്യ പ്രദേശ്, കേരള പൊലീസ് മേധാവിമാരെയും പെണ്‍കുട്ടിയുടെ രക്ഷിതാക്കളെയും വിളിച്ച് വരുത്തിയിരുന്നു.</h2>]]></description>
			<content:encoded><![CDATA[<p>ന്യൂഡല്‍ഹി: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹത്തില്‍ കേസെടുക്കാന്‍ ദേശീയ പട്ടിക ജാതി, പട്ടിക വര്‍ഗ കമ്മീഷൻ നിര്‍ദേശം നൽകി. പരാതിക്കാരനായ പ്രഥം ദുബൈ&nbsp; &nbsp; പൊലീസ് നടപടികളില്‍ കമ്മീഷന് അതൃപ്തിയുണ്ടെന്ന്&nbsp;മാധ്യമങ്ങളോട് പ്രതികരിച്ചു.രേഖകള്‍ ലഭിച്ചാല്‍ കേസെടുക്കാമെന്ന് കേരള പൊലീസും അറിയിച്ചതായി പരാതിക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ പട്ടിക ജാതി കമ്മീഷന്‍ മധ്യ പ്രദേശ്, കേരള പൊലീസ് മേധാവിമാരെയും പെണ്‍കുട്ടിയുടെ രക്ഷിതാക്കളെയും വിളിച്ച് വരുത്തിയിരുന്നു.</p>

<p>ഇവരില്‍ നിന്ന് വിവരങ്ങള്‍ തേടിയതിന് പിന്നാലെയാണ് പരാതിക്കാരന്റെ പ്രതികരണം. തിരുവനന്തപുരം റെയിഞ്ച് ഡിഐജിയാണ് കേരളത്തില്‍ നിന്നും ഹാജരായത്. വിവാഹം നടന്ന സമയത്ത് മൊണാലിസക്ക് 18 വയസ് പൂര്‍ത്തിയായിരുന്നുവെന്നും നടപടികളെല്ലാം പൂര്‍ണ്ണമായും നിയമപരമാണെന്നുമാണ് കേരള പൊലീസിന്റെ വാദം. ഹിയറിങിന് ശേഷം പെണ്‍കുട്ടിയുടെ രക്ഷിതാക്കളും മാധ്യമങ്ങളെ കണ്ടിരുന്നു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/28b5d12fcb7a339b0698e12c8527332b.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Wed, 22 Apr 2026 17:39:51 +0530</pubDate>
			<modified_date>Wed, 22 Apr 2026 17:39:51 +0530</modified_date>
		</item>
		<item>
			<title><![CDATA[പതിനേഴുകാരനെ യുവതി പീഡിപ്പിച്ചു; 36 കാരിക്കെതിരെ പോക്‌സോ കേസ്]]></title>
			<link>https://keralaonlinenews.com/kerala/woman-rapes-17-year-old-pocso-case-filed/cid18553704.htm</link>
			<guId>https://keralaonlinenews.com/kerala/woman-rapes-17-year-old-pocso-case-filed/cid18553704.htm</guId>
			<description><![CDATA[<h2>പതിനേഴുകാരനെ യുവതി പീഡിപ്പിച്ചതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരന്റെ പരാതിയില്‍ മുപ്പത്തിയാറുകാരിക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. സംഭവം നടന്നത് രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അങ്ങോട്ടേക്ക് കൈമാറി. ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസിലെ പ്രതിയാണ് പതിനേഴുകാരന്‍.</h2>]]></description>
			<content:encoded><![CDATA[<p>കാസര്‍കോട്: പതിനേഴുകാരനെ യുവതി പീഡിപ്പിച്ചതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരന്റെ പരാതിയില്‍ മുപ്പത്തിയാറുകാരിക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. സംഭവം നടന്നത് രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അങ്ങോട്ടേക്ക് കൈമാറി. ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസിലെ പ്രതിയാണ് പതിനേഴുകാരന്‍.</p>

<p>ഈ കേസില്‍ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് നേരത്തെ യുവതി പീഡിപ്പിച്ച വിവരം ആണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഈ സംഭവത്തിലും പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് രാജപുരം പൊലീസ് അറിയിച്ചു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/84fd5f2d7ba5a21a97e21f70dc129043.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Wed, 22 Apr 2026 17:30:21 +0530</pubDate>
			<modified_date>Wed, 22 Apr 2026 17:30:21 +0530</modified_date>
		</item>
		<item>
			<title><![CDATA[മാലിന്യത്തില്‍ സ്വര്‍ണക്കമ്മലുകള്‍; ഉടമയ്ക്ക് തിരിച്ചു നല്‍കി മാതൃകയായി ഹരിത കര്‍മസേനാംഗങ്ങള്‍]]></title>
			<link>https://keralaonlinenews.com/nattuvarthakal/gold-earrings-found-in-garbage/cid18553537.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/gold-earrings-found-in-garbage/cid18553537.htm</guId>
			<description><![CDATA[<h2>വസന്ത,അനിത എന്നിവരാണ് മാതൃകയായത്. പെരളശ്ശേരി ഗ്രാമ പഞ്ചായത്തിലെ 11 -ാം വാര്‍ഡില്‍ പള്ളിയത്തുള്ള വീട്ടില്‍ നിന്നും പാഴ് വസ്തുക്കളോടൊപ്പം അശ്രദ്ധമായി നല്‍കിപ്പോയ സ്വര്‍ണാഭരണങ്ങള്‍ ഹരിത കര്‍മ സേനാംഗങ്ങളായ വസന്ത, അനിത എന്നിവര്‍ കണ്ടെടുത്ത് വീട്ടുടമക്ക് തിരിച്ചു നല്‍കുകയായിരുന്നു. വിലയേറിയ രണ്ട് കമ്മലുകളാണ് ഇരുവരും വീണ്ടെടുത്ത് നല്‍കിയത്.</h2>]]></description>
			<content:encoded><![CDATA[<p>കണ്ണൂര്‍: മാലിന്യത്തിൽ നിന്നും ലഭിച്ചയാ സ്വർണ്ണ കമ്മലുകൾ തിരിച്ച് നൽകി ഹരിത കര്‍മ്മ സേനാംഗങ്ങൾ മാതൃകയായി. വസന്ത,അനിത എന്നിവരാണ് മാതൃകയായത്. പെരളശ്ശേരി ഗ്രാമ പഞ്ചായത്തിലെ 11 -ാം വാര്‍ഡില്‍ പള്ളിയത്തുള്ള വീട്ടില്‍ നിന്നും പാഴ് വസ്തുക്കളോടൊപ്പം അശ്രദ്ധമായി നല്‍കിപ്പോയ സ്വര്‍ണാഭരണങ്ങള്‍ ഹരിത കര്‍മ സേനാംഗങ്ങളായ വസന്ത, അനിത എന്നിവര്‍ കണ്ടെടുത്ത് വീട്ടുടമക്ക് തിരിച്ചു നല്‍കുകയായിരുന്നു. വിലയേറിയ രണ്ട് കമ്മലുകളാണ് ഇരുവരും വീണ്ടെടുത്ത് നല്‍കിയത്. ചൊവ്വാഴ്ചയാണ് സംഭവം.</p>

<p>ഈയടുത്ത് വിദേശത്തു നിന്നും നാട്ടില്‍ എത്തിയതായിരുന്നു വീട്ടുകാര്‍. സ്വര്‍ണാഭരണങ്ങള്‍ അബദ്ധത്തില്‍ പാഴ് വസ്തുക്കളില്‍ നിക്ഷേപിക്കപ്പെടുകയായിരുന്നു. പാഴ് വസ്തുക്കള്‍ ശേഖരിക്കാനെത്തിയ ഹരിത സേനാംഗങ്ങള്‍ ആദ്യം ഒരു കമ്മലാണ് കണ്ടെത്തിയത്. തുടര്‍ന്ന് രണ്ടാമത്തെതും കണ്ടെടുക്കുകയായിരുന്നു. ഇരുവരും നാടിനും ഹരിത കര്‍മസേനയ്ക്കും അഭിമാനമായതോടെ പഞ്ചായത്ത് അധികൃതരും നാട്ടുകാരും അഭിനന്ദനവുമായി രംഗത്ത് വന്നു.</p>]]></content:encoded>
			<category><![CDATA[nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/efc0d6fdd75d80689a97ff471dbea7aa.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Wed, 22 Apr 2026 17:04:21 +0530</pubDate>
			<modified_date>Wed, 22 Apr 2026 17:04:21 +0530</modified_date>
		</item>
		<item>
			<title><![CDATA[വൈകിയെങ്കിലും വിജയമുറപ്പ് ! 30 വയസ്സിന് വലിയ ഉയർച്ചയിലെത്തുന്ന 5 നക്ഷത്രക്കാർ ആരെന്നറിയാം]]></title>
			<link>https://keralaonlinenews.com/astrology/stars-financial-stability-successful-life/cid18552936.htm</link>
			<guId>https://keralaonlinenews.com/astrology/stars-financial-stability-successful-life/cid18552936.htm</guId>
			<description><![CDATA[<h2> ജീവിതത്തിൽ പ്രതീക്ഷിച്ച നേട്ടങ്ങൾ വൈകിയെങ്കിലും ഉറപ്പായി കൈവരിക്കുന്ന ചില നക്ഷത്രങ്ങൾ ഉണ്ടെന്നാണ് ജ്യോതിഷ വിശ്വാസം. ജനനസമയത്തെ ഗ്രഹനില അനുസരിച്ച് ഫലങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, പൊതുവെ ഈ നാളുകാർക്ക് 30 വയസ്സിനു ശേഷം സാമ്പത്തിക സ്ഥിരതയും പുരോഗതിയും നേടാൻ കൂടുതൽ സാധ്യതയുണ്ട്.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ജീവിതത്തിൽ പ്രതീക്ഷിച്ച നേട്ടങ്ങൾ വൈകിയെങ്കിലും ഉറപ്പായി കൈവരിക്കുന്ന ചില നക്ഷത്രങ്ങൾ ഉണ്ടെന്നാണ് ജ്യോതിഷ വിശ്വാസം. ജനനസമയത്തെ ഗ്രഹനില അനുസരിച്ച് ഫലങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, പൊതുവെ ഈ നാളുകാർക്ക് 30 വയസ്സിനു ശേഷം സാമ്പത്തിക സ്ഥിരതയും പുരോഗതിയും നേടാൻ കൂടുതൽ സാധ്യതയുണ്ട്.</p>

<p>കാർത്തിക: കാർത്തിക കീർത്തി നേടും എന്നൊരു ചൊല്ലുണ്ട്. കാർത്തിക നക്ഷത്രത്തിൽ ദേവത അഗ്നി ആകയാൽ ഏതുമേഖലയിലും ജ്വലിക്കുന്ന നക്ഷത്രക്കാർ എന്നാണ് പൊതുവെ പറയാറ്. കാർത്തികയിൽ ജനിച്ചവർ തേജസ്വികളും പ്രഭുതുല്യരും വിദ്യയോടും ധനത്തോടും കൂടിയവരായിരിക്കും. എതിർപ്പുകളെ അതിജീവിച്ചും എന്തു ത്യാഗം സഹിച്ചും ഇവർ ലക്ഷ്യത്തിലെത്തിച്ചേരും.&nbsp;</p>

<p>തിരുവാതിര: തിരുവാതിര നക്ഷത്രജാതർ അനവധി വിഷയങ്ങളിൽ പരി‍ജ്ഞാനമുളളവരും ധനസമ്പാദനത്തിൽ അതീവ ശ്രദ്ധാലുക്കളുമാണ്. ഇവരുടെ ജീവിതത്തിൽ ഭാഗ്യാനുഭവങ്ങൾ കൂടുതലായി അനുഭവപ്പെടും. മറ്റുളളവരുടെ കീഴിൽ ജോലി ചെയ്യാൻ ഇവർ ഇഷ്ടപ്പെടുന്നില്ല. ബുധന്റെ രാശിയിലെ ജനനമാകയാൽ ബുദ്ധിയുളളവരായിരിക്കും. 32 മുതൽ 42 വയസ്സുവരെ ഇക്കൂട്ടർക്ക് മികച്ച സമയമാണ്.&nbsp;</p>

<p>മകം: ജീവിതത്തിന്റെ ആദ്യനാളുകൾ അൽപം ക്ലേശകരമെങ്കിലും പിന്നീട് തൊട്ടതെല്ലാം പൊന്നാക്കുന്ന നക്ഷത്രക്കാരാണ് മകം നാളുകാർ. 27 വയസ്സിനു മുന്നേ വരുമാന മാർഗം കണ്ടെത്താൻ ബുദ്ധിമുട്ടുമെങ്കിലും പിന്നീട് കുടുംബത്തിന്റെ ഉയർച്ച ഇക്കൂട്ടരിലൂടെ ആവും. സമ്പത്തും സേവകരും ഉണ്ടാകും. സമൂഹത്തിലെ ഉന്നതരുമായി സൗഹൃദവും അതിലൂടെ നേട്ടങ്ങളും ലഭിക്കാം.&nbsp;</p>

<p>ഉത്രാടം: ജീവിതത്തിൽ യൗവനത്തിന്റ രണ്ടാംഘട്ടം മുതലാണ് ഇക്കൂട്ടർക്ക് കൂടുതൽ പുരോഗതി ദൃശ്യമാകുന്നത്. കുട്ടിക്കാലം മുതലേ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരാം. എന്നാൽ പിന്നീട് ഉയർന്ന ജോലി ലഭിക്കുകയും 30 നു ശേഷം സമ്പാദ്യം വർധിപ്പിക്കുന്നതിനും ഇക്കൂട്ടർക്ക് യോഗം കാണുന്നു.</p>

<p>അവിട്ടം: സ്വാഭാവികമായി നല്ല ആരോഗ്യമുള്ളവരും പണം സമ്പാദിക്കുന്നതിൽ മിടുക്കുള്ളവരുമാണ് അവിട്ടം നക്ഷത്രക്കാർ. രഹസ്യം സൂക്ഷിക്കാനുള്ള കഴിവും കർക്കശ രീതിയിലുള്ള പെരുമാറ്റവും ഇവരുടെ പ്രത്യേകതകളാണ്. വളരെ വേഗം തീരുമാനമെടുക്കാൻ കഴിവുള്ള ഇക്കൂട്ടർ എല്ലാ മേഖലയിലും മികച്ച വിജയം നേടുവാൻ കഴിയും. വൈകാരികമായി വിഷമം നേരിടുന്ന സാഹചര്യങ്ങൾ ഉണ്ടാകുമെങ്കിലും സാമ്പത്തികരംഗം സ്ഥിരതയുള്ളതായിരിക്കും. ഉദ്യോഗത്തിൽ ഉന്നതസ്ഥാനം ലഭിക്കാം.</p>

<p>രേവതി :എല്ലാ ആശയങ്ങളെയും സ്വീകരിക്കാനും പ്രവർത്തിപഥത്തിൽ കൊണ്ടുവരാനുമുള്ള കഴിവ് രേവതി നക്ഷത്രക്കാർക്കുണ്ട്. കഠിനമായ ഏതു പ്രശ്നവും പരിഹരിക്കാൻ കഴിവുള്ളവരാണ് ഇക്കൂട്ടർ. കഠിന പരിശ്രമത്താൽ എല്ലാ മേഖലയിലും വിജയിക്കുവാൻ കഴിയും.</p>]]></content:encoded>
			<category><![CDATA[astrology]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/28f0f7192a888c009ba12be419c52099.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 22 Apr 2026 16:55:00 +0530</pubDate>
			<modified_date>Wed, 22 Apr 2026 16:55:00 +0530</modified_date>
		</item>
		<item>
			<title><![CDATA[വേനൽ ചൂടിൽ വാടുന്ന ചെടികൾ? രക്ഷിക്കാൻ ഈ ടിപ്സ് മതി]]></title>
			<link>https://keralaonlinenews.com/agriculture/plants-summer-heat/cid18552664.htm</link>
			<guId>https://keralaonlinenews.com/agriculture/plants-summer-heat/cid18552664.htm</guId>
			<description><![CDATA[<h2> സംസ്ഥാനത്ത് വേനൽ കടുത്തതോടെ പച്ചക്കറി വിളകളും പൂച്ചെടികളും വാടിത്തളരുന്നത് കർഷകരെയും വീട്ടുതോട്ടം പരിപാലിക്കുന്നവരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നു. ഉയർന്ന താപനില കാരണം മണ്ണ് വിണ്ടുകീറുന്നതും  ഇലകൾ കരിഞ്ഞുണങ്ങുകയും ചെയ്യുന്നത് സാധാരണമാണ്. എന്നാൽ ശാസ്ത്രീയമായ ചില ലളിതമായ മുൻകരുതലുകൾ സ്വീകരിച്ചാൽ ഈ വെല്ലുവിളികളെ മറികടന്ന് വീട്ടുമുറ്റത്തെ കൃഷി സജീവവും ആരോഗ്യമുള്ളതുമായി നിലനിർത്താൻ കഴിയും.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;സംസ്ഥാനത്ത് വേനൽ കടുത്തതോടെ പച്ചക്കറി വിളകളും പൂച്ചെടികളും വാടിത്തളരുന്നത് കർഷകരെയും വീട്ടുതോട്ടം പരിപാലിക്കുന്നവരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നു. ഉയർന്ന താപനില കാരണം മണ്ണ് വിണ്ടുകീറുന്നതും&nbsp; ഇലകൾ കരിഞ്ഞുണങ്ങുകയും ചെയ്യുന്നത് സാധാരണമാണ്. എന്നാൽ ശാസ്ത്രീയമായ ചില ലളിതമായ മുൻകരുതലുകൾ സ്വീകരിച്ചാൽ ഈ വെല്ലുവിളികളെ മറികടന്ന് വീട്ടുമുറ്റത്തെ കൃഷി സജീവവും ആരോഗ്യമുള്ളതുമായി നിലനിർത്താൻ കഴിയും.</p>

<p><strong>നനയ്ക്കുമ്പോൾ സമയം ശ്രദ്ധിക്കുക</strong></p>

<p>ചെടികൾ നനയ്ക്കാൻ ഏറ്റവും അനുയോജ്യമായ സമയം പുലർച്ചെയോ വൈകുന്നേരമോ ആണ്. വെയിൽ കടുക്കുന്ന സമയത്ത് നനയ്ക്കുന്നത് ജലം പെട്ടെന്ന് നീരാവിയായി പോകാൻ കാരണമാകും. ചെടികളുടെ ചുവട്ടിൽ മാത്രം വെള്ളം തളിക്കാതെ, മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന രീതിയിൽ നനയ്ക്കുന്നത് വേരുകൾക്ക് കൂടുതൽ കരുത്ത് നൽകും. തുള്ളികളായി നനക്കുന്ന രീതികൾ അവലംബിക്കുന്നത് വെള്ളം പാഴാകാതിരിക്കാൻ സഹായിക്കും.</p>

<p><strong>പുതയിടൽ പ്രധാനം</strong></p>

<p>മണ്ണിലെ ഈർപ്പം നിലനിർത്താൻ ഏറ്റവും മികച്ച മാർഗമാണ് പുതയിടൽ. ഉണങ്ങിയ ഇലകൾ, വൈക്കോൽ, കമ്പോസ്റ്റ് എന്നിവ ഉപയോഗിച്ച് ചെടികൾക്ക് ചുറ്റും പുതയിടുന്നത് മണ്ണിന്റെ താപനില കുറയ്ക്കാനും ജലാംശം നഷ്ടപ്പെടുന്നത് തടയാനും സഹായിക്കും. ഇത് കളകൾ വളരുന്നത് നിയന്ത്രിക്കാനും ഉപകരിക്കും.</p>

<p><strong>തണലൊരുക്കാം</strong></p>

<p>കടുത്ത വെയിൽ നേരിട്ട് ഏൽക്കുന്ന ചെടികൾക്ക് തണൽ വലകളോ തുണികളോ ഉപയോഗിച്ച് താൽക്കാലിക തണൽ ഒരുക്കാം. വീടിന് തെക്ക് വശത്തുള്ള ഭാഗങ്ങൾക്കാണ് കൂടുതൽ സംരക്ഷണം വേണ്ടത്. ചട്ടികളിൽ വളർത്തുന്ന ചെടികളാണെങ്കിൽ അവ വെയിൽ കുറഞ്ഞ ഇടങ്ങളിലേക്ക് മാറ്റി വെക്കാവുന്നതാണ്. വലിയ ചെടികളുടെ തണലിൽ ചെറിയ ചെടികൾ ക്രമീകരിക്കുന്നതും ഗുണകരമാണ്.</p>

<p>മണ്ണിന്റെ ആരോഗ്യവും പരിപാലനവും</p>

<p>മണ്ണിൽ ജൈവവളങ്ങളോ കമ്പോസ്റ്റോ ചേർക്കുന്നത് ഈർപ്പം നിലനിർത്താനുള്ള മണ്ണിന്റെ ശേഷി വർദ്ധിപ്പിക്കും. ചെടികളുടെ ഇലകൾ വാടുകയോ അഗ്രഭാഗം കരിയുകയോ ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും ആവശ്യമായ ക്രമീകരണങ്ങൾ ഉടൻ വരുത്തുകയും വേണം. വേനലിനെ പ്രതിരോധിക്കാൻ ശേഷിയുള്ള പ്രാദേശിക വിത്തിനങ്ങളും ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ തോട്ടത്തിന് ഗുണം ചെയ്യും.</p>]]></content:encoded>
			<category><![CDATA[കാർഷികം, lifestyle]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/81e67403391fd70afec9a96587f16236.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 22 Apr 2026 16:45:32 +0530</pubDate>
			<modified_date>Wed, 22 Apr 2026 16:45:32 +0530</modified_date>
		</item>
		<item>
			<title><![CDATA[സുമതി വളവിൽ പ്രവർത്തിച്ച പലർക്കും പ്രതിഫലം കിട്ടാനുണ്ട്, നിർമ്മാതാവിന് പിന്നാലെ പിആർഒയും രംഗത്ത്]]></title>
			<link>https://keralaonlinenews.com/kerala/many-who-worked-on-sumathi-vavalvu-are-yet-to-be-rewarded/cid18553388.htm</link>
			<guId>https://keralaonlinenews.com/kerala/many-who-worked-on-sumathi-vavalvu-are-yet-to-be-rewarded/cid18553388.htm</guId>
			<description><![CDATA[<h2>&#39;സുമതി വളവ്&#39; എന്ന ചിത്രത്തിൽ അഭിനയിച്ച പലർക്കും പ്രതിഫലം കിട്ടാനുണ്ടെന്ന് പി ആർ ഒ. പ്രതീഷ് ശേഖർ.നിർമാതാവ് മുരളി കുന്നുംപുറത്ത് വിഡിയോയിലൂടെ ഉന്നയിച്ച ആരോപണങ്ങൾ വളരെ ​ഗൗരവമുള്ളതാണെന്നും ആരാണ് തന്നെ സാമ്പത്തികമായി വഞ്ചിച്ചതെന്ന്  മുരളി വിശദീകരിക്കേണ്ടതുണ്ടതുണ്ടെന്നും പ്രതീഷ് പറഞ്ഞു.ഈ സിനിമയുമായി ബന്ധപ്പെട്ട നിരവധി കലാകാരന്മാർ, സാങ്കേതിക വിദഗ്ധർ, പിആർ/ഡിജിറ്റൽ ടീമുകൾ എന്നിവർക്ക് അവരുടെ പ്രതിഫലം ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.</h2>]]></description>
			<content:encoded><![CDATA[<p>&nbsp; 'സുമതി വളവ്' എന്ന ചിത്രത്തിൽ അഭിനയിച്ച പലർക്കും പ്രതിഫലം കിട്ടാനുണ്ടെന്ന് പി ആർ ഒ. പ്രതീഷ് ശേഖർ.നിർമാതാവ് മുരളി കുന്നുംപുറത്ത് വിഡിയോയിലൂടെ ഉന്നയിച്ച ആരോപണങ്ങൾ വളരെ ​ഗൗരവമുള്ളതാണെന്നും ആരാണ് തന്നെ സാമ്പത്തികമായി വഞ്ചിച്ചതെന്ന് &nbsp;മുരളി വിശദീകരിക്കേണ്ടതുണ്ടതുണ്ടെന്നും പ്രതീഷ് പറഞ്ഞു.ഈ സിനിമയുമായി ബന്ധപ്പെട്ട നിരവധി കലാകാരന്മാർ, സാങ്കേതിക വിദഗ്ധർ, പിആർ/ഡിജിറ്റൽ ടീമുകൾ എന്നിവർക്ക് അവരുടെ പ്രതിഫലം ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. വഞ്ചിക്കപ്പെട്ടാൽ മുരളി ചേട്ടന് തന്റെ പണം തിരികെ ലഭിക്കാൻ അർഹതയുണ്ടെന്നും പ്രതീഷ് കൂട്ടിച്ചേർത്തു. കഴി‍ഞ്ഞ ദിവസമാണ് സുമതി വളവ് എന്ന സിനിമ നിർമിച്ചതിന്റെ പേരിൽ തനിക്ക് ഏഴ് കോടിയോളം രൂപയു‌ടെ നഷ്ടമുണ്ടായെന്ന് മുരളി വിഡിയോയിലൂടെ വെളിപ്പെടുത്തിയത്. "നമസ്കാരം, കഴിഞ്ഞ ​ദിവസം മുരളി ചേട്ടന്റെ ഒരു വിഡിയോ കണ്ടിരുന്നു. അതിൽ പറയുന്ന സുമതി വളവ് എന്ന ചിത്രത്തിന്റെ പിആർഒ ആയി ഞാൻ പ്രവർത്തിച്ചിരുന്നു.</p>

<p><br>
ആദ്യമേ പറയട്ടേ, അത്രയും നഷ്ടം മുരളി ചേട്ടനുണ്ടായി എന്നറിഞ്ഞതിലുള്ള ദു:ഖം രേഖപ്പെടുത്തുന്നു. ഈ പടത്തിന്റെ ബഡ്ജറ്റ് എത്രയാണെന്നുള്ള കാര്യവും എങ്ങനെയാണ് നഷ്ടം വന്നതെന്നുള്ളതും അദ്ദേഹം പറയുന്ന പേരുകളിൽ ആരെങ്കിലും ആ പൈസ അടിച്ചോണ്ട് പോയതാണോ എന്നുള്ളതും അദ്ദേഹം വെളിപ്പെടുത്തണം.അല്ലെങ്കിൽ അസോസിയേറ്റിലുള്ള ആളുകളാരെങ്കിലും ഇതിൽ കൃത്യമായി ഇടപെട്ടിട്ട് തെളിവ് സഹിതം ഇത് പുറത്തുകൊണ്ടുവരണം. മറ്റൊരു കാര്യം ഇതിന്റെ ആദ്യം മുതൽ വർക്ക് ചെയ്തിട്ടുള്ള ഡിജിറ്റൽ ടീമുണ്ട്. അവർക്കൊന്നും പൈസ കൊടുത്തിട്ടില്ല. അവർക്ക് പൈസ കിട്ടിയിട്ടില്ലാത്തതിന്റെ പേരിൽ ഞാൻ നേരത്തെ തന്നെ ഫെഫ്കയ്ക്കും പിആറിനും പരാതി നൽകിയിട്ടുണ്ട്.</p>

<p>അതുകൊണ്ട് മാത്രം വളരെ തുച്ഛമായ ഒരു ശതമാനം മുതൽ അഞ്ച് ശതമാനം വരെ വരുന്ന ഒരു തുക മറ്റൊരു വ്യക്തിയാണ് എനിക്ക് നൽകിയത്. ഒപ്പം ഈ സിനിമയിൽ വർക്ക് ചെയ്ത ആർട്ടിസ്റ്റുകൾ, ടെക്നീഷ്യൻസ്, അവർക്ക് പലർക്കും ഇനിയും പൈസ കിട്ടാനുണ്ട്. ഒരു പൈസ പോലും കിട്ടാത്ത ആളുകളുണ്ട്. ടെക്നീഷ്യൻസ് ആണ്. അവർക്കും എന്തെങ്കിലുമൊക്കെ കൊടുക്കുക. വ്യക്തിപരമായി ഒരാളെ ആക്രമിക്കുന്ന സംഭവം, അവർ എന്ത് തെറ്റാണ് ചെയ്തത്. ഇവരാണ് പൈസ അടിച്ചോണ്ട് പോയതെങ്കിൽ അത് വ്യക്തമാക്കുക. അല്ലാത്തപക്ഷം ഒരാളെ ടാർ​ഗറ്റ് ചെയ്തു കൊണ്ട് വ്യക്തിപരമായി ആക്രമിക്കരുത്. ആദ്യം അയാൾ തെറ്റുകാരനാണോ അല്ലെയോ എന്ന കാര്യം തീരുമാനിക്കുക.</p>

<p><br>
&nbsp;</p>]]></content:encoded>
			<category><![CDATA[kerala, entertainment]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/561f1f6fa6aa8b44b7f23b9301d46abb.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Wed, 22 Apr 2026 16:35:04 +0530</pubDate>
			<modified_date>Wed, 22 Apr 2026 16:35:04 +0530</modified_date>
		</item>
		<item>
			<title><![CDATA[ചൂട് മസാല നീർദോശ തയ്യാറാക്കാം]]></title>
			<link>https://keralaonlinenews.com/food/prepare-masala-neerdosa/cid18552441.htm</link>
			<guId>https://keralaonlinenews.com/food/prepare-masala-neerdosa/cid18552441.htm</guId>
			<description><![CDATA[<h2>  പച്ചരി<br />
    വറ്റൽമുളക്<br />
    മല്ലി<br />
    ജീരകം<br />
    പുളി<br />
    ശർക്കര</h2>]]></description>
			<content:encoded><![CDATA[<p>ചേരുവകൾ</p>

<p>&nbsp; &nbsp; പച്ചരി<br>
&nbsp; &nbsp; വറ്റൽമുളക്<br>
&nbsp; &nbsp; മല്ലി<br>
&nbsp; &nbsp; ജീരകം<br>
&nbsp; &nbsp; പുളി<br>
&nbsp; &nbsp; ശർക്കര<br>
&nbsp; &nbsp; തേങ്ങ<br>
&nbsp; &nbsp; ഉപ്പ്<br>
&nbsp; &nbsp; വെള്ളം<br>
&nbsp; &nbsp; എണ്ണ</p>

<p>തയ്യാറാക്കുന്ന വിധം</p>

<p>&nbsp; &nbsp; ദോശ മാവ് തയ്യാറാക്കാൻ ആവശ്യമായ പച്ചരി വെള്ളത്തിൽ മൂന്ന് നാല് മണിക്കൂർ കുതിർത്തു വയ്ക്കുക.<br>
&nbsp; &nbsp; ശേഷം അതിലേക്ക് നാല് വറ്റൽമുളക്, ഒന്നര ടീസ്പൂൺ മല്ലി, അര ടീസ്പൂൺ ജീരകം, അൽപ്പം പുളി, അൽപ്പം ശർക്കര പൊടിച്ചത്, അര കപ്പ് തേങ്ങ, ആവശ്യത്തിന് ഉപ്പ് എന്നിവയോടൊപ്പം അൽപ്പം വെള്ളം കൂടി ഒഴിച്ച് അരച്ചെടുക്കുക.<br>
&nbsp; &nbsp; അതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവ് കലക്കുക.<br>
&nbsp; &nbsp; ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം എണ്ണ പുരട്ടി ചൂടാക്കുക.<br>
&nbsp; &nbsp; മാവിൽ നിന്ന് ആവശ്യത്തിന് ഒഴിച്ച് ദോശ ചുട്ടെടുക്കുക.&nbsp;<br>
&nbsp;</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/8e24eda23f171cb44e88c5a92beda14a.jpg</thumb_image>
			<author><![CDATA[Kavya Ramachandran]]></author>
			<pubDate>Wed, 22 Apr 2026 16:30:22 +0530</pubDate>
			<modified_date>Wed, 22 Apr 2026 16:30:22 +0530</modified_date>
		</item>
		<item>
			<title><![CDATA[കിഴക്കമ്പലത്ത് വെള്ളച്ചാലിൽ വീണ് 5 വയസ്സുകാരന് ദാരുണാന്ത്യം]]></title>
			<link>https://keralaonlinenews.com/nattuvarthakal/ernakulam/kizhakkambalam-waterfall-dead/cid18551077.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/ernakulam/kizhakkambalam-waterfall-dead/cid18551077.htm</guId>
			<description><![CDATA[<h2> കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ വിനോദയാത്രയ്ക്കെത്തിയ പ്രീ-സ്കൂൾ വിദ്യാർത്ഥി വെള്ളച്ചാലിൽ വീണു മരിച്ചു. കോട്ടയം ചെങ്ങളം സ്വദേശികളായ മുഹമ്മദ് നസീർ-ആരിഫ ദമ്പതികളുടെ മകൻ മുഹമ്മദ് ആദം (5) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.15-ഓടെയാണ് അപകടം സംഭവിച്ചത്.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;കൊച്ചി: കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ വിനോദയാത്രയ്ക്കെത്തിയ പ്രീ-സ്കൂൾ വിദ്യാർത്ഥി വെള്ളച്ചാലിൽ വീണു മരിച്ചു. കോട്ടയം ചെങ്ങളം സ്വദേശികളായ മുഹമ്മദ് നസീർ-ആരിഫ ദമ്പതികളുടെ മകൻ മുഹമ്മദ് ആദം (5) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.15-ഓടെയാണ് അപകടം സംഭവിച്ചത്.</p>

<p>നഗരത്തിലെ പ്രമുഖ പ്രീ-സ്കൂളിലെ വിദ്യാർത്ഥിയായ ആദം 25 സഹപാഠികൾക്കും അധ്യാപകർക്കുമൊപ്പമാണ് പാർക്കിലെത്തിയത്. സംസാരശേഷി കുറവായതിനാൽ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടിയായിരുന്നു ആദം. ഉച്ചഭക്ഷണത്തിനായി കുട്ടികളെ മുറിയിലേക്ക് മാറ്റുന്നതിനിടെ മറ്റൊരു കുട്ടി ഓടിപ്പോയത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക, ആദത്തെ മുറിയിൽ നിർത്തി ആ കുട്ടിയുടെ പിന്നാലെ പോയി. തിരികെ വന്ന് എല്ലാവർക്കും ഭക്ഷണം നൽകിയ ശേഷമാണ് ആദത്തെ കാണാനില്ലെന്ന വിവരം അധ്യാപകർ തിരിച്ചറിയുന്നത്.</p>

<p>തുടർന്ന് നടത്തിയ തിരച്ചിലിൽ പാർക്കിന്റെ പിന്നിലായുളള ചാലിലെ വെള്ളത്തിനടിയിൽ കുട്ടിയുടെ ടീഷർട്ട് കണ്ടെത്തുകയായിരുന്നു. ഉടൻ പാർക്കിലെ ജീവനക്കാരിലൊരാൾ മുങ്ങി ആദത്തിനെ പുറത്തെടുത്ത് പ്രാഥമിക ചികിത്സ നൽകി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാർക്കിൽ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.</p>

<p>അടുത്തിടെ നിർമ്മിച്ച വെള്ളച്ചാലിൽ ആവശ്യമായ സുരക്ഷാ വേലികളോ മുന്നറിയിപ്പുകളോ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്. പാർക്കിന്റെ ലൈസൻസ് സംബന്ധിച്ച് കിഴക്കമ്പലം പഞ്ചായത്തിൽ നിന്നും പോലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. സംസാരശേഷി മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനത്തിനായി മാതാവിനും മുത്തശ്ശിക്കുമൊപ്പം തമ്മനത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ആദം. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.</p>

<p></p>

<p></p>

<p></p>]]></content:encoded>
			<category><![CDATA[ernakulam, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/980326ee8e6fb226610c84767d1b106f.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 22 Apr 2026 16:30:05 +0530</pubDate>
			<modified_date>Wed, 22 Apr 2026 16:30:05 +0530</modified_date>
		</item>
		<item>
			<title><![CDATA[വീട്ടിലുണ്ടാക്കാം ഹോട്ടൽ സ്റ്റൈൽ മധുരക്കറി]]></title>
			<link>https://keralaonlinenews.com/food/madurakari/cid18552192.htm</link>
			<guId>https://keralaonlinenews.com/food/madurakari/cid18552192.htm</guId>
			<description><![CDATA[<h2>പൈനാപ്പിൾ - 1 എണ്ണം<br />
ഏത്തപ്പഴം - 1 എണ്ണം<br />
കറുത്ത മുന്തിരി - 10 -15 എണ്ണം<br />
തേങ്ങപീര - 1 കപ്പ്</h2>]]></description>
			<content:encoded><![CDATA[<p>പൈനാപ്പിൾ - 1 എണ്ണം<br>
ഏത്തപ്പഴം - 1 എണ്ണം<br>
കറുത്ത മുന്തിരി - 10 -15 എണ്ണം<br>
തേങ്ങപീര - 1 കപ്പ്<br>
നല്ല ജീരകം - അര tsp<br>
കടുക് - അര tsp<br>
മഞ്ഞൾ പൊടി - അര tsp<br>
മുളക് പൊടി - 1 tsp<br>
തൈര് - 1 കപ്പ്<br>
പഞ്ചസാര - 1 tbsp<br>
പച്ചമുളക് - 3 എണ്ണം<br>
വേപ്പില<br>
ഉണക്കമുളക് - 3 എണ്ണം<br>
വെളിച്ചെണ്ണ - 3 tbsp<br>
ഉപ്പ് പാകത്തിന്<br>
തയാറാക്കുന്ന വിധം<br>
പൈനാപ്പിൾ മഞ്ഞൾ, മുളക് പൊടിയും, ഉപ്പും , പാകത്തിന് വെള്ളവും ചേർത്ത് വേവിക്കുക.ശേഷം ഏത്തപ്പഴം നുറുക്കിയതും , വേപ്പിലയും, പഞ്ചസാരയും<br>
ആവശ്യമെങ്കിൽ വെള്ളവും ചേർത്ത് അടച്ച വെച്ച് 5 മിനിട്ട് വേവിക്കുക.തേങ്ങ ,ജീരകം ,കുറച്ച് കടുക്, പച്ചമുളക്, 3tb sp തൈര് ചേർത്ത് അരക്കുക.ശേഷം ഈ അരപ്പ് വേവിച്ച പൈനാപ്പിൾ, പഴം കൂട്ടിലേക്ക് ചേർത്ത് ചെറുതീയിലിട്ട് കുറുകി വരുന്നത് വരെ ഇളക്കുക.ശേഷം ബാക്കിയുള്ള തൈരും, മുന്തിരിയും ചേർത്ത് ഒന്ന് ചൂടാക്കി തീ ഓഫാക്കുക. മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച് , ഉണക്കമുളകും വേപിലയുമിട്ട് താളിച്ച് കറിക്ക് മുകളിലായി ഒഴിക്കുക. അടിപൊളി മധുരക്കറി റെഡി</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/ed4f75f1182ce47f4ebc21d2821999a0.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 22 Apr 2026 16:20:46 +0530</pubDate>
			<modified_date>Wed, 22 Apr 2026 16:20:46 +0530</modified_date>
		</item>
		<item>
			<title><![CDATA[തളിപ്പറമ്പ ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം 24 ന് ആരംഭിക്കും]]></title>
			<link>https://keralaonlinenews.com/devotional/taliparamba-bakkalam-nelliyott-bhagavathy-temple/cid18553265.htm</link>
			<guId>https://keralaonlinenews.com/devotional/taliparamba-bakkalam-nelliyott-bhagavathy-temple/cid18553265.htm</guId>
			<description><![CDATA[<h2>അതി പുരാതനവും കേരളത്തിലെ 108 ഭഗവതീ ക്ഷേത്രങ്ങളിൽ പ്രശസ്തമായ ക്ഷേത്രമാണ് നെല്ലിയോട്ട്   ഭഗവതി ക്ഷേത്രം.  500 വർഷത്തോളം പഴക്കമുള്ള ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 24 ന് ആരംഭിക്കും. നൊന്തു വിളിച്ചാൽ വിളികേൾക്കുന്ന ദേവിയാണ് നെല്ലിയോട്ട് ഭഗവതി, ക്ഷേത്രത്തിൽ നേത്രരോഗ  ശാന്തിക്കായ് ചെക്കിമാല നേർന്നാൽ ക്ഷിപ്രരോഗശമനം ലഭിക്കുമെന്നാണ് വിശ്വാസം. </h2>]]></description>
			<content:encoded><![CDATA[<p>&nbsp;തളിപ്പറമ്പ : അതി പുരാതനവും കേരളത്തിലെ 108 ഭഗവതീ ക്ഷേത്രങ്ങളിൽ പ്രശസ്തമായ ക്ഷേത്രമാണ് നെല്ലിയോട്ട്&nbsp; &nbsp;ഭഗവതി ക്ഷേത്രം.&nbsp;500 വർഷത്തോളം പഴക്കമുള്ള ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 24 ന് ആരംഭിക്കും. നൊന്തു വിളിച്ചാൽ വിളികേൾക്കുന്ന ദേവിയാണ് നെല്ലിയോട്ട് ഭഗവതി, ക്ഷേത്രത്തിൽ നേത്രരോഗ&nbsp; ശാന്തിക്കായ് ചെക്കിമാല നേർന്നാൽ ക്ഷിപ്രരോഗശമനം ലഭിക്കുമെന്നാണ് വിശ്വാസം.&nbsp; നാനാദേശത്തുനിന്നും ഭക്തജനങ്ങൾ തങ്ങളുടെ ആഗ്രഹസാഫല്യത്തിനായി പ്രാർത്ഥനാപൂർവ്വം ഭജിച്ച് ഈ&nbsp;സന്നിധിയിൽ എത്തി മന:സംതൃപ്തിയോടെ മടങ്ങാറുണ്ട്.</p>

<p>ഏപ്രിൽ&nbsp; 24, 25,26 തീയതികളിലാണ് നെല്ലിയോട്ട്&nbsp; ഭഗവതി ക്ഷേത്രത്തിലെ&nbsp; പ്രതിഷ്ഠാദിന മഹോത്സവം നടക്കുന്നത്&nbsp; 24 വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചിന് കടമ്പേരി ചുഴലി ഭഗവതി ക്ഷേത്ര പരിസരത്തു നിന്ന് നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിലേക്ക് ഘോഷയാത്ര, രാത്രി 8.30 ന് കലാസന്ധ്യ എന്നിവ അരങ്ങേറും . 25-ന് വിശേഷാൽ പൂജകളും രാത്രി 7:30ന് ഗാനമേളയും നടക്കും ,&nbsp;</p>

<p>26 ന് പ്രതിഷ്ഠാദിനത്തിൽ വിശേഷാൽ പൂജകൾ, ​ഗണപതി ഹോമം, നവകം, പഞ്ച​ഗവ്യം, ശ്രീഭൂതബലി, ഉപദേവതമാർക്ക് കലശാഭിഷേകം , ഉച്ചപൂജ, നവകാഭിഷേകം , നിറമാല എന്നിവയും നടക്കും.&nbsp;<br>
തുടർന്ന് 3.30ന് തായമ്പക, 5 മണിക്ക്&nbsp; ഉത്സവം എഴുന്നള്ളിപ്പ് എന്നിവയുണ്ടാവും. തുടർന്ന് പഞ്ചവാദ്യത്തോടെ&nbsp; തിടമ്പ് നൃത്തം അരങ്ങേറും.</p>

<p>മലബാർ ദേവസ്വം ബോര്ഡിൽ നിന്നും ലഭിച്ച ഗ്രാൻഡ് തുകയായ അഞ്ചുലക്ഷം വിനിയോഗിച്ച്&nbsp; ക്ഷേത്രത്തിനോട് ചേർന്നു ഒരു അഗ്രശാല (ഊട്ടുപുര) നിർമ്മാണം പൂർത്തീകരിക്കുവാൻ സാധിച്ചിട്ടുണ്ട്. 100 പേർക്ക് ഒരേ സമയം ഇരുന്ന്&nbsp; ഭക്ഷണം കഴിക്കുവാൻ സാധിക്കുന്ന രീതിയിലാണ് ഊട്ടുപുര നിർമാണം നടത്തിയിട്ടുള്ളത്.&nbsp;</p>

<p>ഊട്ടുപുര സമർപ്പണം ഏപ്രിൽ 26ന് ഉച്ചയ്ക്ക് 12 മണിക്ക് ദേവസ്വം ബോർഡ്‌ മെമ്പർ പി. വി. സതീഷ്കുമാറിന്റെ അധ്യക്ഷതയിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ വാസുമാസ്റ്റർ&nbsp; നിർവ്വഹിക്കും. ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ&nbsp; ബിജു ഭദ്രദീപം തെളിയിക്കും. വാർത്താ സമ്മേളനത്തിൽ ചെയർമാൻ സജി ഭാസ്കർ, മലബാർ ദേവസ്വം ബോർഡ് കാസർഗോഡ് ഏരിയ കമ്മിറ്റി അംഗം പി വി സതീഷ്‌കുമാർ, ട്രസ്റ്റി മെമ്പർ അശോകൻ, കെ ബിജുനു തുടങ്ങിയവർ പങ്കെടുത്തു.</p>]]></content:encoded>
			<category><![CDATA[devotional, nattuvarthakal, kannur]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/bd7b89060cc35a9271258190a55b892f.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 22 Apr 2026 16:11:20 +0530</pubDate>
			<modified_date>Wed, 22 Apr 2026 16:16:42 +0530</modified_date>
		</item>
		<item>
			<title><![CDATA[കറ്റാർവാഴ തഴച്ചുവളരാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ ....]]></title>
			<link>https://keralaonlinenews.com/agriculture/aloe-vera-pay-attention/cid18551414.htm</link>
			<guId>https://keralaonlinenews.com/agriculture/aloe-vera-pay-attention/cid18551414.htm</guId>
			<description><![CDATA[<h2> സൗന്ദര്യ സംരക്ഷണത്തിൽ അനിവാര്യ സ്ഥാനമുള്ള സസ്യമാണ് കറ്റാർവാഴ. ഔഷധഗുണങ്ങൾ നിറഞ്ഞ ഈ ചെടി മുടിവളർച്ചയ്ക്കും ചർമ്മ സംരക്ഷണത്തിനും ഏറെ സഹായകരമാണ്. അതുകൊണ്ടുതന്നെ, ചെറിയ ഇടമെങ്കിലും വീട്ടിൽ കറ്റാർവാഴ വളർത്താൻ പലരും താത്പര്യം കാണിക്കുന്നു.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;സൗന്ദര്യ സംരക്ഷണത്തിൽ അനിവാര്യ സ്ഥാനമുള്ള സസ്യമാണ് കറ്റാർവാഴ. ഔഷധഗുണങ്ങൾ നിറഞ്ഞ ഈ ചെടി മുടിവളർച്ചയ്ക്കും ചർമ്മ സംരക്ഷണത്തിനും ഏറെ സഹായകരമാണ്. അതുകൊണ്ടുതന്നെ, ചെറിയ ഇടമെങ്കിലും വീട്ടിൽ കറ്റാർവാഴ വളർത്താൻ പലരും താത്പര്യം കാണിക്കുന്നു.</p>

<p>എന്നാൽ ശരിയായ പരിചരണം ലഭിക്കാത്തപ്പോൾ തണ്ട് ഒടിയുക, ചെടി ബലഹീനമാകുക, വളർച്ച മന്ദഗതിയിലാകുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചില ലളിതമായ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയാൽ കറ്റാർവാഴ ആരോഗ്യത്തോടെ തഴച്ചുവളരും. ആ വഴികൾ എന്തൊക്കെയാണെന്ന് നോക്കാം.</p>

<p>1. പരിചരണം വേണം നടുമ്പോൾ മുതൽ</p>

<p>തെരഞ്ഞെടുക്കുന്ന മണ്ണ് മുതൽ വളർച്ചയുടെ ആരോ ഘട്ടത്തിലും ശ്രദ്ധ വേണ്ട ഒന്നാണ് കറ്റാർവാഴ. ജലാംശം ഏറെയുള്ള സസ്യമായതിനാൽ വെള്ളം നന്നായി വലിച്ചെടുക്കുന്ന തരത്തിലുള്ള മണ്ണാണ് കറ്റാർവാഴ നട്ടുപിടിപ്പിക്കാൻ ഏറ്റവും ഉചിതം. മറ്റ് ചെടികളെ പോലെ തന്നെഅമിതമായി വെള്ളം കെട്ടിനിന്നാൽ അത് സസ്യത്തെ ബാധിക്കും. കറ്റാർവാഴയുടെ വേരുകൾ വളർന്ന് പന്തലിക്കുന്നവയാണ്. അതുകൊണ്ട് അവയ്ക്ക് സുഖമമായി വളരാൻ വലിപ്പത്തിലുള്ള കണ്ടെയ്നറുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.</p>

<p>2. എങ്ങനെ വളർത്താം കറ്റാർവാഴയെ</p>

<p>നേരത്തെ പറഞ്ഞതുപോലെ ജലാംശം കൂടുതലുള്ളതിനാൽ വേരുകൾ ചീയാതെ നോക്കുക എന്നതാണ് കറ്റാർവാഴ തഴച്ചുവളരാൻ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇവയ്ക്ക് വളരാൻ വെള്ളം കുറവ് മതിയാകും. ഇതിനായി ലാവ റോക്കുകളോ, മണൽ, മണ്ണ്, പെർലൈറ്റ് എന്നിവ ചേർത്ത പ്രത്യേക മിശ്രിതമോ ഉപയോഗിക്കാം.</p>

<p>3. അമിതമായാൽ 'വളവും' വിഷം</p>

<p>മറ്റ് ചെടികളേപ്പോലെ വളം അധികം ആവശ്യമില്ലാത്ത ഒന്നാണ് കറ്റാർവാഴ. മാത്രമല്ല വളം അധികമായാൽ ചെടി നശിച്ചുപോകാൻ വരെ കാരണമാണ്. അതുകൊണ്ട് ആവശ്യമെങ്കിൽ ഇത്തരം ചെടികൾക്കായി പ്രത്യേകം ലഭ്യമായ വളങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക. അതല്ലെങ്കിൽ ഉപയോഗിക്കാതിരിക്കുക എന്നതാണ് ഉചിതം.</p>

<p>4. വെളിച്ചം അധികം വേണ്ട, ചൂടും</p>

<p>കറ്റാർവാഴയുടെ വളർച്ചക്ക് പ്രകാശം അത്യാവശ്യമാണ്. പക്ഷേ നേരിട്ട് അമിതമായ വെയിലേറ്റാൽ ഇലകളിൽ പാടുകൾ വരാൻ തുടങ്ങും. 55 മുതൽ 85 ഡിഗ്രി ഫാരൻഹീറ്റ് വരെയുള്ള താപനിലയാണ് കറ്റാർവാഴകൾക്ക് അത്യുത്തമം. പ്രതിദിനം ആറ് മണിക്കൂറെങ്കിലും കറ്റാർവാഴയ്ക്ക് കൃത്യമായ സൂര്യപ്രകാശവും ഉറപ്പാക്കേണ്ടതുണ്ട്.</p>

<p>5. വെട്ടിനിർത്താം ഇലകളെ</p>

<p>ആരോഗ്യമുള്ള പുതിയ ഇലകൾ തഴച്ചു വളരാൻ കൃത്യമായ ഇടവേളകളിൽ അവ മുറിച്ചുകൊടുക്കേണ്ടത് അത്യാവശ്യമാണ്. വാടിത്തുടങ്ങിയതോ, നിറം മങ്ങിയതോ, പഴക്കം ചെന്നതോ ആയ ഇലകളെ ആദ്യം മുറിച്ചുമാറ്റുക. ചെടിയുടെ മധ്യഭാഗത്തുള്ളതായിരിക്കും പുതിയ ഇലകൾ. ഇവയെ മുറിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഓരോ തവണ മുറിച്ചു നീക്കുമ്പോഴും ചെടിയിൽ അഞ്ചോ ആറോ തണ്ട് വീതം അവശേഷിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. തണ്ടുകൾ വളർന്നുവരുന്നതനുസരിച്ച് ഇവയെ വേരോടെ പിഴുത് മറ്റൊരു കണ്ടെയ്നറിലേക്ക് മാറ്റേണ്ടതുമുണ്ട്.</p>

<p>7. തണുപ്പ് കാലത്ത് വിശ്രമമാകാം</p>

<p>തണുപ്പ് കാലം കറ്റാർവാഴക്ക് വിശ്രമത്തിൻറെ കാലം കൂടിയാണ്. ഈ കാലയളവിൽ അവയ്ക്ക് സ്വസ്ഥമായിരിക്കാനുള്ള സാഹചര്യങ്ങൾ നമ്മൾ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. വെള്ളം ഒഴിക്കുന്നതിൻറെ പരിധി കുറക്കുകയാണ് ഇതിൽ പ്രധാനം. മാസത്തിൽ ഒരുവട്ടം വെള്ളം ഒഴിക്കുന്നത് തന്നെ തണുപ്പ് കാലത്ത് കറ്റാർവാഴക്ക് അധികമാണ്.&nbsp;</p>]]></content:encoded>
			<category><![CDATA[കാർഷികം, lifestyle]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/90a22861d79657ca1da43b7ee0ab55f9.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 22 Apr 2026 16:10:03 +0530</pubDate>
			<modified_date>Wed, 22 Apr 2026 16:10:03 +0530</modified_date>
		</item>
		<item>
			<title><![CDATA[കര്‍ണാടകയിലെത്തിയ അമേരിക്കൻ വിനോദ സഞ്ചാരിയെ ലൈംഗികമായി പീഡിപ്പിച്ച ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റിൽ]]></title>
			<link>https://keralaonlinenews.com/india/homestay-owner-and-employee-arrested-for-sexually/cid18553236.htm</link>
			<guId>https://keralaonlinenews.com/india/homestay-owner-and-employee-arrested-for-sexually/cid18553236.htm</guId>
			<description><![CDATA[<h2>കര്‍ണാടകയിലെത്തിയ യുഎസ് വിനോദ സഞ്ചാരിയെ ലൈംഗികമായി പീഡിപ്പിച്ച ഹോംസ്റ്റേ ഉടമയേയും  ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു.  കുടക് ജില്ലയിലെ കുട്ട ഗ്രാമത്തില്‍ ഹോംസ്റ്റേയില്‍ വച്ചാണ് അതിക്രമം. ജാര്‍ഖണ്ഡ് സ്വദേശിയും  പാചകക്കാരനും ഹോംസ്റ്റേയിലെ കെയര്‍ടേക്കറുമായ ജീവനക്കാരനാണ് പ്രധാന പ്രതി. ഇയാള്‍ക്കെതിരെയാണ് ലൈംഗികാതിക്രമത്തിന് കേസെടുത്തിട്ടുള്ളത്.</h2>]]></description>
			<content:encoded><![CDATA[<p>കുടക്: കര്‍ണാടകയിലെത്തിയ യുഎസ് വിനോദ സഞ്ചാരിയെ ലൈംഗികമായി പീഡിപ്പിച്ച ഹോംസ്റ്റേ ഉടമയേയും &nbsp;ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. &nbsp;കുടക് ജില്ലയിലെ കുട്ട ഗ്രാമത്തില്‍ ഹോംസ്റ്റേയില്‍ വച്ചാണ് അതിക്രമം. ജാര്‍ഖണ്ഡ് സ്വദേശിയും &nbsp;പാചകക്കാരനും ഹോംസ്റ്റേയിലെ കെയര്‍ടേക്കറുമായ ജീവനക്കാരനാണ് പ്രധാന പ്രതി. ഇയാള്‍ക്കെതിരെയാണ് ലൈംഗികാതിക്രമത്തിന് കേസെടുത്തിട്ടുള്ളത്. കുറ്റകൃത്യം മറച്ചുവെക്കാന്‍ ശ്രമിച്ചതിനും അധികൃതരെ അറിയിക്കാത്തതിനുമാണ് ഹോംസ്റ്റേ ഉടമയെ അറസ്റ്റ് ചെയ്തത്.</p>

<p>ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. മദ്യത്തില്‍ ലഹരിമരുന്ന കലര്‍ത്തി അബോധാവസ്ഥയിലാക്കിയാണ് അതിക്രമം നടത്തിയത് എന്നാണ് പരാതി. ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിന് മുമ്പ് തനിക്ക് മദ്യത്തില്‍ മദ്യം കലര്‍ത്തിയിട്ടുണ്ടെന്ന് ഇര ആരോപിച്ചു.</p>

<p>അതേസമയം, യുഎസ് വനിത വിഷയം പുറത്തുപറയാതിരിക്കാന്‍ ഹോംസ്റ്റേ ഉടമ മൂന്ന് ദിവസത്തോളം വൈ-ഫൈ സേവനങ്ങള്‍ വിച്ഛേദിച്ചു. വിഷയം പറഞ്ഞുതീര്‍ക്കാനും ശ്രമം നടത്തിയെന്നും പരാതിയില്‍ പറയുന്നു. പിന്നീട് മൈസൂരുവിലേക്ക് പോകാനെന്ന വ്യാജേന ഹോംസ്‌റ്റേ വിട്ട യുഎസ് വനിത വിഷയം അധികൃതരെ അറിയിക്കുകയായിരുന്നു എന്ന് പൊലീസ് സൂപ്രണ്ട് ബിന്ദു മണി ആര്‍കെ പറഞ്ഞു. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പോലീസ് പറഞ്ഞു.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/d691b8e28b6d7d6fd0308fe552f26ef5.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Wed, 22 Apr 2026 16:07:21 +0530</pubDate>
			<modified_date>Wed, 22 Apr 2026 16:07:21 +0530</modified_date>
		</item>
		<item>
			<title><![CDATA[ചൂട് ചോറിന് ബെസ്റ്റ്: നാവിൽ കൊതിയൂറുന്ന ചെറുനാരങ്ങ അച്ചാർ തയ്യാറാക്കാം]]></title>
			<link>https://keralaonlinenews.com/food/best-for-hot-ricelemon-pickle/cid18552309.htm</link>
			<guId>https://keralaonlinenews.com/food/best-for-hot-ricelemon-pickle/cid18552309.htm</guId>
			<description><![CDATA[  നാരങ്ങ- 1 കിലോ<br />
    ഉപ്പ്- 8 ടേബിൾസ്പൂൺ<br />
    വെളിച്ചെണ്ണ- 1/2 കപ്പ്<br />
    ഉലുവ- 1 ടീസ്പൂൺ<br />
    കടുക്- 1 1/2 ടീസ്പൂൺ]]></description>
			<content:encoded><![CDATA[<p>ചേരുവകൾ</p>

<p>&nbsp; &nbsp; നാരങ്ങ- 1 കിലോ<br>
&nbsp; &nbsp; ഉപ്പ്- 8 ടേബിൾസ്പൂൺ<br>
&nbsp; &nbsp; വെളിച്ചെണ്ണ- 1/2 കപ്പ്<br>
&nbsp; &nbsp; ഉലുവ- 1 ടീസ്പൂൺ<br>
&nbsp; &nbsp; കടുക്- 1 1/2 ടീസ്പൂൺ<br>
&nbsp; &nbsp; ഇഞ്ചി- 1/4 കപ്പ്<br>
&nbsp; &nbsp; വെളുത്തുള്ളി- 1/2 കപ്പ്<br>
&nbsp; &nbsp; പച്ചമുളക്- 3 എണ്ണം<br>
&nbsp; &nbsp; കറിവേപ്പില- 3 തണ്ട്<br>
&nbsp; &nbsp; മഞ്ഞള്‍പൊടി- 1/2 ടീസ്പൂൺ<br>
&nbsp; &nbsp; മുളകുപൊടി- 4 ടേബിൾസ്പൂൺ<br>
&nbsp; &nbsp; കാശ്മീരിമുളകുപൊടി- 4 ടേബിൾസ്പൂൺ<br>
&nbsp; &nbsp; കായപ്പൊടി- 1 ടീസ്പൂൺ<br>
&nbsp; &nbsp; പഞ്ചസാര- 1 ടേബിൾസ്പൂൺ<br>
&nbsp; &nbsp; വിനാഗിരി- 2 ടേബിൾസ്പൂൺ</p>

<p>തയ്യാറാക്കുന്ന വിധം</p>

<p>&nbsp; &nbsp; 1 കിലോ പഴുത്ത നാരങ്ങ നന്നായി കഴുകിയെടുക്കുക.<br>
&nbsp; &nbsp; ഒന്നര ലിറ്റർ വെള്ളം തിളപ്പിക്കാൻ വയ്ക്കുക.<br>
&nbsp; &nbsp; തിളച്ചു വരുന്ന വെള്ളത്തിലേക്ക് നാരങ്ങ ചേർത്ത് ഇടത്തരം തീയിൽ വേവിക്കുക മൂന്ന് മുതൽ നാല് മിനിറ്റ് വരെ വേവിച്ചെടുക്കുക.<br>
&nbsp; &nbsp; ശേഷം അടുപ്പണച്ച് നാരങ്ങ വെള്ളത്തിൽ നിന്ന് മാറ്റി നന്നായി തുടച്ച് ഈർപ്പം ഇല്ലാതെടുക്കുക.<br>
&nbsp; &nbsp; ചൂടാറിയതിനു ശേഷം നാരങ്ങ ചെറിയ കഷ്ണങ്ങളായി മുറിക്കുക.<br>
&nbsp; &nbsp; അതിലേക്ക് ഏഴ് ടേബിൾസ്പൂൺ ഉപ്പ് ചേർത്തിളക്കി യോജിപ്പിച്ച് മാറ്റി വയ്ക്കുക.<br>
&nbsp; &nbsp; അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് അര കപ്പ് നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക.<br>
&nbsp; &nbsp; അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ ചേർത്ത് പൊട്ടിക്കുക.<br>
&nbsp; &nbsp; ഒന്നര ടീസ്പൂൺ​ കടുക് ചേർത്ത് പൊട്ടിക്കുക.<br>
&nbsp; &nbsp; ഇടത്തരം തീയിൽ &nbsp;ഇഞ്ചി ചെറുതായി അരഞ്ഞത് കാൽ കപ്പ്, വെളുത്തുള്ളി നടുവെ കീറിയത് അര കപ്പ്, 3 പച്ചമുളക് അരിഞ്ഞത്, മൂന്ന് തണ്ട് കറിവേപ്പില, ഒരു ടേബിൾസ്പൂൺ ഉപ്പ് എന്നിവ ചേർത്തിളക്കി വഴറ്റുക.<br>
&nbsp; &nbsp; വെളുത്തുള്ളിയുടെ നിറം മാറി വരുമ്പോൾ കുറഞ്ഞ തീയിൽ അര ടീസ്പൂൺ മഞ്ഞൾപ്പൊടി, നാല് ടേബിൾസ്പൂൺ കാശ്മീരിമുളകുപൊടി, നാല് ടേബിൾസ്പൂൺ മുളകുപൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കുക.ഉടൻ തന്നെ അടുപ്പണക്കുക.<br>
&nbsp; &nbsp; ഒരു ടീസ്പൂൺ കായപ്പൊടി, ഒരു ടേബിൾസ്പൂൺ പഞ്ചസാര, രണ്ട് ടേബിൾസ്പൂൺ​ വിനാഗിരിയും ചേർത്തിളക്കുക.<br>
&nbsp; &nbsp; ശേഷം മാറ്റി വച്ചിരിക്കുന്ന നാരങ്ങ ചേർത്തിളക്കി യോജിപ്പിക്കുക.&nbsp;</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/da25bc3bd74da789cbc15ce73f48e4c7.jpg</thumb_image>
			<author><![CDATA[Kavya Ramachandran]]></author>
			<pubDate>Wed, 22 Apr 2026 16:05:33 +0530</pubDate>
			<modified_date>Wed, 22 Apr 2026 16:05:33 +0530</modified_date>
		</item>
		<item>
			<title><![CDATA[വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നത് ബോധപൂർവ്വം വൈകിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത് : വിമർശനവുമായി കോൺഗ്രസ്]]></title>
			<link>https://keralaonlinenews.com/india/womens-reservation-bill-congress/cid18551135.htm</link>
			<guId>https://keralaonlinenews.com/india/womens-reservation-bill-congress/cid18551135.htm</guId>
			<description><![CDATA[ വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നത് ബോധപൂർവ്വം വൈകിപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കോൺഗ്രസ്. മണ്ഡല പുനർനിർണയത്തെ വനിതാ സംവരണവുമായി ബന്ധിപ്പിക്കുന്നത് ബിൽ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് വിമർശിച്ചു.]]></description>
			<content:encoded><![CDATA[<p>&nbsp;വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നത് ബോധപൂർവ്വം വൈകിപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കോൺഗ്രസ്. മണ്ഡല പുനർനിർണയത്തെ വനിതാ സംവരണവുമായി ബന്ധിപ്പിക്കുന്നത് ബിൽ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് വിമർശിച്ചു.</p>

<p>വനിതാ സംവരണം ആവശ്യപ്പെട്ട് 2017-ൽ സോണിയ ഗാന്ധിയും 2018-ൽ രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് അയച്ച കത്തുകൾ എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചാണ് പ്രതിഷേധം കടുപ്പിച്ചത്. 2023-ൽ പാസാക്കിയ ബിൽ ഉടനടി നടപ്പിലാക്കണമെന്നും, ഒബിസി വിഭാഗങ്ങൾക്കായി പ്രത്യേക സംവരണം ഉൾപ്പെടുത്താൻ ഭേദഗതി കൊണ്ടുവരണമെന്നും മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു.</p>

<p>പാസാക്കിയ ബിൽ പ്രകാരം സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രചാരണത്തിന് കോൺഗ്രസ് തുടക്കം കുറിച്ചു. സ്ത്രീ ശാക്തീകരണം പ്രധാന അജണ്ടയാക്കി ഉത്തർപ്രദേശ് സർക്കാർ ഈ മാസം പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ലഖ്‌നൗവിൽ പ്രതിപക്ഷത്തിനെതിരെ പദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ ദൂരദർശനിലൂടെ പ്രധാനമന്ത്രി വനിതാ സംവരണ വിഷയത്തിൽ നടത്തിയ അഭിസംബോധന ചട്ടലംഘനമാണെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/c1751ae87076f1c9a6efd4009e74e325.gif</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 22 Apr 2026 16:00:54 +0530</pubDate>
			<modified_date>Wed, 22 Apr 2026 16:00:54 +0530</modified_date>
		</item>
		<item>
			<title><![CDATA[കേരള സ്റ്റേറ്റ് എക്സൈസ് പെൻഷനേഴ്സ് അസോസിയേഷൻ സമ്മേളനം 24ന് തളിപ്പറമ്പിൽ]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/kerala-state-excise-pensioners-association-conference/cid18553168.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/kerala-state-excise-pensioners-association-conference/cid18553168.htm</guId>
			<description><![CDATA[<h2>കേരള സ്റ്റേറ്റ് എക്സൈസ് പെൻഷനേഴ്സ് അസോസിയേഷന്റെ 18-ാമത് വാർഷിക സമ്മേളനം വെള്ളിയാഴ്ച തളിപ്പറമ്പിൽ നടക്കും. ഏപ്രിൽ 24 വെള്ളിയാഴ്ച   രാവിലെ 10 മണിക്ക് തളിപ്പറമ്പ് ഡ്രീം പാലസ് മിനി ഓഡിറ്റോറിയത്തിൽ വെച്ചാണ് വാർഷിക സമ്മേളനം നടക്കുന്നത്</h2>]]></description>
			<content:encoded><![CDATA[<p>കണ്ണൂർ &nbsp;: കേരള സ്റ്റേറ്റ് എക്സൈസ് പെൻഷനേഴ്സ് അസോസിയേഷന്റെ 18-ാമത് വാർഷിക സമ്മേളനം വെള്ളിയാഴ്ച തളിപ്പറമ്പിൽ നടക്കും. ഏപ്രിൽ 24 വെള്ളിയാഴ്ച &nbsp; രാവിലെ 10 മണിക്ക് തളിപ്പറമ്പ് ഡ്രീം പാലസ് മിനി ഓഡിറ്റോറിയത്തിൽ വെച്ചാണ് വാർഷിക സമ്മേളനം നടക്കുന്നത് .</p>

<p>കണ്ണൂർ ,കാസർഗോഡ് ജില്ലയിലെ എക്സൈസ് വകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർ 2005ൽ ആരംഭിച്ച സംഘടനയാണ് ഇത്. വിരമിച്ചവരുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനായി സംഘടന പ്രവർത്തിച്ചുവരുന്നു.</p>

<p>&nbsp;കുറച്ച് വർഷങ്ങൾക്ക് ശേഷം കാസർഗോഡ് ജില്ലയ്ക്ക് മാത്രമായി ഒരു സംഘടന &nbsp;രൂപീകരിച്ചിരുന്നു.നൂറോളം അം​ഗങ്ങളുള്ള സംഘടനയ്ക്ക് കീഴിൽ വിവിധ ക്ഷേമ പ്രവർത്തനങ്ങളും നടന്നു വരുന്നു. ഹരിദാസൻ പാലക്കൽ പ്രസിഡന്റായും &nbsp;വി.വി.ജനാർദ്ദനൻ സെക്രടറിയായുള്ള 22 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിമൃയാണ് &nbsp;പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകുന്നത്.തളിപ്പറമ്പിൽ &nbsp;നടന്ന വാർത്താ സമ്മേളത്തിൽ ഹരിദാസൻ പാലക്കൽ&nbsp;<br>
ജനാർദ്ദനൻ വി വി ,പിവി മധുസൂദനൻ ,എം ചന്ദ്രൻ എന്നിവർ പങ്കെടുത്തു.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b47451cd8bfffb10d1deec7dec8d05d5.jpg</thumb_image>
			<author><![CDATA[Kavya Ramachandran]]></author>
			<pubDate>Wed, 22 Apr 2026 15:57:04 +0530</pubDate>
			<modified_date>Wed, 22 Apr 2026 15:57:04 +0530</modified_date>
		</item>
		<item>
			<title><![CDATA[ചിക്കനേക്കാൾ സൂപ്പർ, രുചിയിൽ ബമ്പർ; സ്പൈസി കാട ഫ്രൈ പരീക്ഷിക്കൂ]]></title>
			<link>https://keralaonlinenews.com/food/quail-fry/cid18552213.htm</link>
			<guId>https://keralaonlinenews.com/food/quail-fry/cid18552213.htm</guId>
			<description><![CDATA[<h2>കാട – 4 കഴുകി വൃത്തിയാക്കി വെച്ചത്<br />
പച്ചമുളക് -10<br />
കറിവേപ്പില – 4തുണ്ട്<br />
പുതിനയില, മല്ലിയില – 1 കപ്പ്<br />
ഇഞ്ചി – ഒരു ചെറുത്</h2>]]></description>
			<content:encoded><![CDATA[<p>കാട – 4 കഴുകി വൃത്തിയാക്കി വെച്ചത്<br>
പച്ചമുളക് -10<br>
കറിവേപ്പില – 4തുണ്ട്<br>
പുതിനയില, മല്ലിയില – 1 കപ്പ്<br>
ഇഞ്ചി – ഒരു ചെറുത്<br>
വെളുത്തുള്ളി – 10 അല്ലി<br>
കോണ്‍ഫ്ലോര്‍ – 2 tspn<br>
റെഡ് ചില്ലി ക്രഷ് ചെയ്തത് – 4tspn<br>
നാരങ്ങനീര് – 1 നാരങ്ങകടെത്<br>
എല്ലാം മിക്സിയില്‍<br>
ചതച്ചതിന്റെ കൂടെ 2 tspn മുളകുപൊടി 1tspn മഞ്ഞള്‍ പൊടി ഉപ്പ് 2tspn തൈര് എന്നിവ കൂട്ടി മിക്സാക്കി കാടയില്‍ ഉള്ളിലും പുറത്തു വായി പുരട്ടി 2- 3 hrട ഫ്രിഡ്ജില്‍ വെക്കുക.<br>
ശേഷം ഒരു പാനില്‍ ഓയില്‍ ചൂടാക്കി ഫ്രൈ ചെയ്തെടുക്കുക. മസാല ബാക്കിയുണ്ടെങ്കില്‍ അതും വറുത്തു കോരുക. കൂടെ 3 പച്ചമുളക് ക്കുറച്ചു കറിവേപ്പില ഒരു പകുതി സവാള അരിഞ്ഞതും ഇട്ടു മൂപ്പിച്ചെടുക്കുക. കാട പൊരിച്ചതിന്റെ മുകളില്‍ ഇടുക. മല്ലിയിലയും സവാളയും ഇട്ടു അലങ്കരിക്കാം.&nbsp;</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/444a4a048a1feaf46967c16235a8af34.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 22 Apr 2026 15:50:17 +0530</pubDate>
			<modified_date>Wed, 22 Apr 2026 15:50:17 +0530</modified_date>
		</item>
		<item>
			<title><![CDATA[കോഴിക്കോട് ചാലിയംകടവില്‍ ബക്കറ്റില്‍ മണല്‍ നിറച്ച് പൂഴ്ത്തിയ നിലയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി]]></title>
			<link>https://keralaonlinenews.com/kerala/steel-bombs-found-hidden-in-buckets/cid18553102.htm</link>
			<guId>https://keralaonlinenews.com/kerala/steel-bombs-found-hidden-in-buckets/cid18553102.htm</guId>
			<description><![CDATA[<h2>ചാലിയം കടവിന് സമീപം  ബക്കറ്റില്‍ മണല്‍ നിറച്ച് പൂഴ്ത്തിയ നിലയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. മൂന്ന് സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ബക്കറ്റില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.  </h2>]]></description>
			<content:encoded><![CDATA[<p>കോഴിക്കോട്: ചാലിയം കടവിന് സമീപം &nbsp;ബക്കറ്റില്‍ മണല്‍ നിറച്ച് പൂഴ്ത്തിയ നിലയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. മൂന്ന് സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ബക്കറ്റില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. &nbsp;</p>

<p>പൊലീസ് പരിശോധിച്ച് ബോംബ് ആണെന്ന് സ്ഥിരീകരിച്ചു. ബോംബ് സ്‌ക്വാഡ് എത്തി ബോംബ് നിര്‍വീര്യമാക്കി. ബോംബ് ആരാണ് സൂക്ഷിച്ചത്, സമീപപ്രദേശങ്ങളില്‍ ഇതുപോലെ ബോംബുകള്‍ സൂക്ഷിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/23203bbcb1cb8e2044b62b947133324c.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Wed, 22 Apr 2026 15:47:19 +0530</pubDate>
			<modified_date>Wed, 22 Apr 2026 15:47:19 +0530</modified_date>
		</item>
		<item>
			<title><![CDATA[മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ 4 പേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല; ജില്ലാ കളക്ടർ]]></title>
			<link>https://keralaonlinenews.com/kerala/4-people-are-yet-to-be-traced-in-the-mundathikode-fireworks/cid18552991.htm</link>
			<guId>https://keralaonlinenews.com/kerala/4-people-are-yet-to-be-traced-in-the-mundathikode-fireworks/cid18552991.htm</guId>
			<description><![CDATA[<h2>മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ 4 പേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ. കാഞ്ഞിരക്കോട് സ്വദേശി സുരേഷ് സി എ (50), കോട്ടപ്പുറം സ്വദേശി അഭിജിത് എന്ന അഭി (28), മണക്കൂടി സ്വദേശി വിഷ്ണു (38), കോട്ടപ്പുറം സ്വദേശി ഗിരീഷ് (42) എന്നിവരെയാണ് കാണാതായത്. ഇവരുടെയെല്ലാം ബന്ധുക്കളുടെ ഡി എൻ എ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.</h2>]]></description>
			<content:encoded><![CDATA[<p>തൃശൂർ:&nbsp;മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ 4 പേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ.&nbsp;കാഞ്ഞിരക്കോട് സ്വദേശി സുരേഷ് സി എ (50), കോട്ടപ്പുറം സ്വദേശി അഭിജിത് എന്ന അഭി (28), മണക്കൂടി സ്വദേശി വിഷ്ണു (38), കോട്ടപ്പുറം സ്വദേശി ഗിരീഷ് (42) എന്നിവരെയാണ് കാണാതായത്. ഇവരുടെയെല്ലാം ബന്ധുക്കളുടെ ഡി എൻ എ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.</p>

<p>സ്ഫോടന ദുരന്തത്തില്‍ 13 മരണമാണ് സ്ഥിരീകരിച്ചത്. 8 പേരെ തിരിച്ചറിഞ്ഞു. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന 5 പേരുള്‍പ്പെടെ 13 പേർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും. ഇതുവരെ മോർച്ചറിയില്‍ എത്തിയത് 9 മൃതദേഹമാണ്. ഏഴുപേരെ തിരിച്ചറിഞ്ഞു.തിരിച്ചറിയാൻ സാധിക്കാത്ത ഒരു മൃതദേഹവും, 29 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. ബന്ധുക്കള്‍ തിരഞ്ഞു എത്തിയിട്ടുണ്ട്. നിലവില്‍ 9 മൃതദേഹങ്ങളില്‍ 8 പേരുടെയും മൃതദേഹങ്ങള്‍ വിട്ടു കൊടുത്തു. ഒരാളുടെ ഡി എൻ എ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.&nbsp;</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/c65d00ce97e32c64dc0e26674ab7ac06.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Wed, 22 Apr 2026 15:33:20 +0530</pubDate>
			<modified_date>Wed, 22 Apr 2026 15:35:00 +0530</modified_date>
		</item>
		<item>
			<title><![CDATA[ട്രെയിന് നേരെ കല്ലെറിഞ്ഞ സംഭവം; മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്]]></title>
			<link>https://keralaonlinenews.com/kerala/stone-pelting-incident-on-train%3B-more-details-in-the/cid18552984.htm</link>
			<guId>https://keralaonlinenews.com/kerala/stone-pelting-incident-on-train%3B-more-details-in-the/cid18552984.htm</guId>
			<description><![CDATA[<h2>ട്രെയിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പിടിയിലായ പ്രതി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാറി(30)ന്റെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഐപിഎല്ലില്‍ ഇഷ്ട ടീം തോറ്റ വിഷമം തീര്‍ക്കാനാണ് താന്‍ ട്രെയിനിനുനേരെ കല്ലെറിഞ്ഞത് എന്നാണ് ചോദ്യംചെയ്യലില്‍ ഇയാള്‍ പറഞ്ഞത്. കല്ലേറില്‍ എരഞ്ഞോളി താഴേക്കുനിയില്‍ ഐശ്വര്യക്ക് (22) ന് ഗുരുതരമായി പരിക്കേറ്റിരുന്നു.</h2>]]></description>
			<content:encoded><![CDATA[<p>കോഴിക്കോട്: ട്രെയിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പിടിയിലായ പ്രതി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാറി(30)ന്റെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഐപിഎല്ലില്‍ ഇഷ്ട ടീം തോറ്റ വിഷമം തീര്‍ക്കാനാണ് താന്‍ ട്രെയിനിനുനേരെ കല്ലെറിഞ്ഞത് എന്നാണ് ചോദ്യംചെയ്യലില്‍ ഇയാള്‍ പറഞ്ഞത്. കല്ലേറില്‍ എരഞ്ഞോളി താഴേക്കുനിയില്‍ ഐശ്വര്യക്ക് (22) ന് ഗുരുതരമായി പരിക്കേറ്റിരുന്നു.</p>

<p>മഹേന്ദ്രസിങ് ധോനിയുടെ കടുത്ത ആരാധകനായ കൃഷ്ണകുമാര്‍, ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് തോറ്റതോടെ വിട്ടീല്‍നിന്ന് വഴക്കുണ്ടാക്കി പുറത്തിറങ്ങി. തുടര്‍ന്ന് റെയില്‍പാളത്തിന് അരികിലേക്ക് എത്തിയ ഇയാള്‍ കല്ലെടുത്ത് ട്രെയിനിന് നേരെ എറിയുകയായിരുന്നുവെന്നാണ് റെയില്‍വേ പൊലീസ് പറയുന്നത്. വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ കേസില്‍ പത്ത് മാസം ജയില്‍വാസം കഴിഞ്ഞെത്തിയ ആളാണ് കൃഷ്ണകുമാര്‍.</p>

<p>സംഭവസമയവും ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ മാസം മുപ്പതാം തീയതി ആയിരുന്നു ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ആലുവയിലെ ഹോസ്റ്റലില്‍ നിന്നും ട്രെയിനില്‍ കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് വരുന്നതിനിടെ എരഞ്ഞോളി താഴേക്കുനിയില്‍ ഐശ്വര്യക്ക് കല്ലേറില്‍ പരിക്കേറ്റു. ഫറോക്കിനും കടലുണ്ടിക്കും ഇടയില്‍ വെച്ചായിരുന്നു സംഭവം. കല്ലേറില്‍ ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടതുവശത്തെ രണ്ടു പല്ലുകള്‍ നഷ്ടമാവുകയും ചുണ്ടിനു മുറിവേല്‍ക്കുകയും ചെയ്തു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/cdec4fc7512ae801c60a5bbc24efda84.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Wed, 22 Apr 2026 15:32:59 +0530</pubDate>
			<modified_date>Wed, 22 Apr 2026 15:32:59 +0530</modified_date>
		</item>
		<item>
			<title><![CDATA[അരിപ്പൊടി ഉണ്ടോ? മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ബേക്കറി സ്റ്റൈൽ മുറുക്ക്]]></title>
			<link>https://keralaonlinenews.com/food/bakery-style-murukku/cid18552561.htm</link>
			<guId>https://keralaonlinenews.com/food/bakery-style-murukku/cid18552561.htm</guId>
			<description><![CDATA[<p><br />
ആവശ്യമായ ചേരുവകൾ</p>

<p>    വറുത്ത അരിപ്പൊടി – 3 കപ്പ്</p>

<p>    കടലമാവ് – ¾ കപ്പ്</p>

<h2>    ഉപ്പ് – 1 ടീസ്പൂൺ</h2>]]></description>
			<content:encoded><![CDATA[<p><br>
ആവശ്യമായ ചേരുവകൾ</p>

<p>&nbsp; &nbsp; വറുത്ത അരിപ്പൊടി – 3 കപ്പ്</p>

<p>&nbsp; &nbsp; കടലമാവ് – ¾ കപ്പ്</p>

<p>&nbsp; &nbsp; ഉപ്പ് – 1 ടീസ്പൂൺ</p>

<p>&nbsp; &nbsp; കായപ്പൊടി – ½ ടീസ്പൂൺ</p>

<p>&nbsp; &nbsp; ജീരകം – 1 ടീസ്പൂൺ</p>

<p>&nbsp; &nbsp; മുളകുപൊടി – 2 ടീസ്പൂൺ</p>

<p>&nbsp; &nbsp; വെണ്ണ – 50 ഗ്രാം</p>

<p>&nbsp; &nbsp; വെള്ളം – ആവശ്യത്തിന് (റൂം ടെമ്പറേച്ചർ)</p>

<p>&nbsp; &nbsp; വെളിച്ചെണ്ണ – വറുക്കാൻ</p>

<p><br>
തയ്യാറാക്കുന്ന വിധം</p>

<p>&nbsp; &nbsp; ചേരുവകൾ തയ്യാറാക്കൽ<br>
&nbsp; &nbsp; വറുത്ത അരിപ്പൊടി, കടലമാവ്, ഉപ്പ്, കായപ്പൊടി, ജീരകം, മുളകുപൊടി, വെണ്ണ എന്നിവ ഒരു വലിയ പാത്രത്തിൽ എടുത്ത് നന്നായി അരിച്ചെടുക്കുക. ഇത് ചേരുവകൾ ഒന്നിച്ചു യോജിക്കാൻ സഹായിക്കും.</p>

<p>&nbsp; &nbsp; മാവ് കുഴയ്ക്കൽ<br>
&nbsp; &nbsp; എല്ലാ ചേരുവകളും കൈ ഉപയോഗിച്ച് നല്ലപോലെ മിക്സ് ചെയ്യുക. ശേഷം, റൂം ടെമ്പറേച്ചറിലുള്ള വെള്ളം കുറേശ്ശെ ചേർത്ത്, ചപ്പാത്തി മാവിനേക്കാൾ മൃദുവായ ഒരു മാവ് കുഴച്ചെടുക്കുക. മാവ് വളരെ ഹാർഡോ സോഫ്റ്റോ ആകാതിരിക്കാൻ ശ്രദ്ധിക്കുക.</p>

<p>&nbsp; &nbsp; മുറുക്ക് തയ്യാറാക്കൽ<br>
&nbsp; &nbsp; തയ്യാറാക്കിയ മാവ് സേവനാഴിയിൽ (മുറുക്ക് അച്ച്) സ്റ്റാർ അച്ച് ഉപയോഗിച്ച് നിറയ്ക്കുക. എണ്ണ പുരട്ടിയ ഒരു പ്ലേറ്റിലേക്ക് മാവ് വൃത്താകൃതിയിൽ പിഴിഞ്ഞെടുക്കുക.</p>

<p>&nbsp; &nbsp; വറുത്തെടുക്കൽ<br>
&nbsp; &nbsp; ഒരു കടായിൽ വെളിച്ചെണ്ണ നന്നായി ചൂടാക്കുക. ചൂടായ എണ്ണയിൽ മുറുക്ക് ഓരോന്നായി ശ്രദ്ധയോടെ ഇട്ട് വറുക്കുക. മുറുക്ക് പൊങ്ങി വരുമ്പോൾ തീ കുറച്ച്, ഇടയ്ക്ക് തിരിച്ചും മറിച്ചും ഇട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ മൊരിയിച്ചെടുക്കുക.</p>

<p>&nbsp; &nbsp; വിളമ്പൽ<br>
&nbsp; &nbsp; വറുത്ത മുറുക്ക് ഒരു ടിഷ്യു പേപ്പറിൽ വെച്ച് അധിക എണ്ണ ഊറ്റിയെടുത്ത ശേഷം, വായു കടക്കാത്ത ഒരു പാത്രത്തിൽ സൂക്ഷിക്കുക. ഇത് മുറുക്കിന്റെ ക്രിസ്പിനെസ് നിലനിർത്താൻ സഹായിക്കും.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b630db9ac3ab02c3225f993dc49c5031.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 22 Apr 2026 15:30:35 +0530</pubDate>
			<modified_date>Wed, 22 Apr 2026 15:30:35 +0530</modified_date>
		</item>
		<item>
			<title><![CDATA[കേദാർനാഥ് ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിന് നിരോധനം]]></title>
			<link>https://keralaonlinenews.com/india/kedarnath-temple-mobile-phones/cid18551119.htm</link>
			<guId>https://keralaonlinenews.com/india/kedarnath-temple-mobile-phones/cid18551119.htm</guId>
			<description><![CDATA[<h2> ഭാരതത്തിലെ ഏറ്റവും പവിത്രമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ കേദാർനാഥ് ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിന് അധികൃതർ പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ക്ഷേത്രത്തിന്റെ ആത്മീയ പരിശുദ്ധി നിലനിർത്തുന്നതിനും തീർത്ഥാടകർക്ക് തടസ്സമില്ലാത്ത ദർശനം ഉറപ്പാക്കുന്നതിനുമാണ് ഈ കർശന നടപടി. പുതിയ നിയമപ്രകാരം ക്ഷേത്രപരിസരത്ത് മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നതിനോ</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ഭാരതത്തിലെ ഏറ്റവും പവിത്രമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ കേദാർനാഥ് ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിന് അധികൃതർ പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ക്ഷേത്രത്തിന്റെ ആത്മീയ പരിശുദ്ധി നിലനിർത്തുന്നതിനും തീർത്ഥാടകർക്ക് തടസ്സമില്ലാത്ത ദർശനം ഉറപ്പാക്കുന്നതിനുമാണ് ഈ കർശന നടപടി. പുതിയ നിയമപ്രകാരം ക്ഷേത്രപരിസരത്ത് മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നതിനോ ഫോട്ടോകൾ എടുക്കുന്നതിനോ വീഡിയോകളും സോഷ്യൽ മീഡിയ റീലുകളും ചിത്രീകരിക്കുന്നതിനോ അനുവാദമുണ്ടാകില്ല.</p>

<p>ദർശനസമയത്ത് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് വലിയ തോതിലുള്ള തിരക്കിനും തടസ്സങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് ക്ഷേത്ര കമ്മിറ്റി അംഗം വിനീത് പോസ്റ്റി വ്യക്തമാക്കി. ഭക്തരുടെ ശ്രദ്ധ പ്രാർത്ഥനയിൽ നിന്നും വ്യതിചലിക്കുന്നത് തടയാനും ആരാധനയ്ക്ക് സമാധാനപരമായ അന്തരീക്ഷം ഒരുക്കാനുമാണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ചാർ ധാം യാത്രയുടെ ഭാഗമായി ഓരോ വർഷവും എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകുന്നത് കണക്കിലെടുത്ത് അച്ചടക്കവും തിരക്ക് നിയന്ത്രണവും ഉറപ്പാക്കുകയാണ് ലക്ഷ്യം.</p>

<p>നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത് ഒരു വിട്ടുവീഴ്ചയില്ലാത്ത നയമാണെന്നും എല്ലാ തീർത്ഥാടകരും ക്ഷേത്ര ജീവനക്കാരുമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഫോട്ടോഗ്രഫിയെക്കാളും സോഷ്യൽ മീഡിയയെക്കാളും പ്രാർത്ഥനയ്ക്കും ഭക്തിക്കും പ്രാധാന്യം നൽകുന്ന ഒരു സുഗമമായ തീർത്ഥാടനാനുഭവം ഭക്തർക്ക് സമ്മാനിക്കാൻ ഈ തീരുമാനം സഹായിക്കും.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/1f5c8e04ff6913172f68fc895a00f2aa.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 22 Apr 2026 15:30:16 +0530</pubDate>
			<modified_date>Wed, 22 Apr 2026 15:30:16 +0530</modified_date>
		</item>
		<item>
			<title><![CDATA[നാദം മുരളിക്ക് നവപുരം കലാ കോവിദ പുരസ്കാരം]]></title>
			<link>https://keralaonlinenews.com/kerala/naadam-murali-navapuram-kala-kovida-award/cid18552953.htm</link>
			<guId>https://keralaonlinenews.com/kerala/naadam-murali-navapuram-kala-kovida-award/cid18552953.htm</guId>
			<description><![CDATA[<h2>പ്രാപ്പൊയിൽ കക്കോട് ഗ്രന്ഥ പ്രതിഷ്ഠയുള്ള നവപുരം ദേവാലയം വ്യത്യസ്ത കലാമേഖലകളിലെ കഴിവുകളെ പരിഗണിച്ച് നൽകുന്ന &#39;നവപുരം കലാ കോവിദ പുരസ്കാരം&#39; നാദം മുരളിക്ക് സമ്മാനിക്കും.നാടകം, നാടൻപാട്ട്, വിൽക്കലാമേള, സംഗീത സംവിധാനം, കീബോർഡ് ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലെ പ്രവർത്തന മികവാണ് നാദം മുരളിയെ അവാർഡിന് അർഹനാക്കിയത്.മെയ് 1ന് രാത്രിയിൽ നവപുരം വാർഷിക മഹോത്സവ വേദിയിൽ അവാർഡ് നൽകും.</h2>]]></description>
			<content:encoded><![CDATA[<p>ചെറുപുഴ: പ്രാപ്പൊയിൽ കക്കോട് ഗ്രന്ഥ പ്രതിഷ്ഠയുള്ള നവപുരം ദേവാലയം വ്യത്യസ്ത കലാമേഖലകളിലെ കഴിവുകളെ പരിഗണിച്ച് നൽകുന്ന 'നവപുരം കലാ കോവിദ പുരസ്കാരം' നാദം മുരളിക്ക് സമ്മാനിക്കും.നാടകം, നാടൻപാട്ട്, വിൽക്കലാമേള, സംഗീത സംവിധാനം, കീബോർഡ് ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലെ പ്രവർത്തന മികവാണ് നാദം മുരളിയെ അവാർഡിന് അർഹനാക്കിയത്.മെയ് 1ന് രാത്രിയിൽ നവപുരം വാർഷിക മഹോത്സവ വേദിയിൽ അവാർഡ് നൽകും.</p>

<p>കണ്ണൂർ ജില്ലയിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ &nbsp;പാവന്നൂർ സ്വദേശിയായ നാദം മുരളി നാൽപതു വർഷത്തോളമായി &nbsp; കലാപ്രവർത്തന രംഗത്ത് സജീവമാണ്. പ്രതികൂലമായ ജീവിത സാഹചര്യത്തിൽ നിന്നും പൊരുതിയാണ് കലാപ്രവർത്തനം ആദ്യകാലങ്ങളിൽ നടത്തിയത്. നൃത്തവേദികളിലും നാടകവേദികളിലും കീബോർഡ് ആർട്ടിസ്റ്റ് ആയി പ്രവർത്തിക്കുന്നതിനിടയിൽ തന്നെ നാടക അഭിനയം, സംവിധാനം, സംഗീത സംവിധാനം എന്നീ രംഗങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.&nbsp;</p>

<p>കേരളത്തിലെ പ്രശസ്തരായ നിരവധി നാടക സംവിധായകരുടെ നാടകങ്ങൾക്ക് പശ്ചാത്തല സംഗീതവും സംഗീത സംവിധാനവും നിർവ്വഹിച്ചിച്ചുണ്ട്.<br>
2005 മുതൽ 15 വർഷക്കാലം കണ്ണൂർ ചിന്മയ മിഷൻ സ്‌കൂളിൽ മ്യൂസിക് (കീബോർഡ്) അധ്യാപകനായി പ്രവർത്തിച്ചു. 2004ൽ കണ്ണൂർ ഗ്രാമിക എന്ന പേരിൽ സമിതി രൂപീകരിച്ച് വിൽപ്പാട്ട് എന്ന തനത് കലാരൂപത്തിന് ആക്ഷേപഹാസ്യത്തിന് പ്രാധാന്യം നൽകി കൊണ്ട് വിൽക്കലാമേള എന്ന പേരിൽ നൂറുകണക്കിന് വേദികളിൽ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടി. പിന്നീട് വിൽക്കാലാമേള എന്ന കലാരൂപത്തിന് &nbsp;പുതിയ രംഗഭാഷ്യം കണ്ടെത്തിക്കൊണ്ട് &nbsp;മൾട്ടിവിഷ്വൽ വിൽകലാമേള കണ്ണൂർ സംഘകലയുടെ ബാനറിൽ അരങ്ങിലെത്തിച്ചു. കഥക്കും പാട്ടിനും ഹാസ്യത്തിനും പ്രാധാന്യം നൽകുന്നതിൻ്റെ ഒരുമിച്ച് വേദിയിലെ സ്ക്രീനിൽ കഥയുടെ ദൃശ്യങ്ങളും കൂടി ചേർന്ന് കാഴ്ചക്കാരന് നവ്യാനുഭവം സമ്മാനിക്കുന്ന മൾട്ടി വിഷ്വൽ വിൽക്കലാമേള കലാസ്വാദകർക്കിടയിൽ പുതിയ ഓളങ്ങൾ ഉണ്ടാക്കി.&nbsp;</p>

<p>ശ്രീ മുത്തപ്പൻ, ശരണദേവൻ ശ്രീ അയ്യപ്പൻ, ശ്രീ മുച്ചിലോട്ടമ്മ, കതിവന്നൂർ വീരൻ, കടത്തനാടൻ വീരപുത്രി എന്നീ മൾട്ടി വിഷ്വൽ വിൽക്കലാമേളകൾ കേരളത്തിനകത്തും പുറത്തുമായി ആയിരത്തിൽ അധികം &nbsp;വേദികളിൽ അവതരിപ്പിച്ചു.&nbsp;<br>
നിരവധി ഷോർട്ട് ഫിലിമുകൾ ഡോക്യുമെൻററി ചിത്രങ്ങളിലും മ്യൂസിക് ആൽബങ്ങളിലും വേഷം ചെയ്യുകയും സംവിധാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്.</p>

<p>കൊറോണ കാലത്ത് പ്രശസ്തരായ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ അണിനിരന്ന ദൃശ്യാവിഷ്കരണത്തിൻ്റെ സംവിധാനവും നിർവ്വഹിച്ചിച്ചുണ്ട്.<br>
ബൽറാം v/s താരാദാസ്, സ്നേഹദൂത്, കള്ളൻ ബട്ട്യൻ, സ്റ്റേറ്റ് ബസ്, എങ്കിലും ചന്ദ്രികേ, വെളുത്ത മധുരം, വേട്ടക്കൊരുമകൻ, തിറയാട്ടം, അലീന (തമിഴ്, മലയാളം), ശ്രീ മുത്തപ്പൻ എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്‌തു. അഭയ, കള്ളൻ ബട്ട്യൻ എന്നീ സിനിമക്ക് വേണ്ടി ഗാനരചനയും സംഗീതവും ആലാപനവും നടത്തിയിട്ടുണ്ട്.&nbsp;</p>

<p>ഇരുപത്തിയഞ്ച് വർഷമായി മയ്യിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാദം കലാക്ഷേത്രത്തിൻ്റെ ഡയരക്ടറാണ്.സംസ്ഥാന കേരളോത്സവത്തിൽ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുള്ള നാദം മുരളിക്ക് 1989 ൽ കേരള സംഗീത നാടക അക്കാദമിസംഘടിപ്പിച്ച സംസ്ഥാന തല നാടൻ പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.2018ൽ കേരള ഫോക്ക് ലോർ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.<br>
അച്ഛൻ: പരേതനായ നാരായണൻ , അമ്മ : ലക്ഷ്മികലാകാരിയും യോഗാ ട്രയിനറുമായ രജിത മുരളിയാണ് ഭാര്യ,മകൾ അനശ്വര മുരളി &nbsp;B Ed വിദ്യാർഥിനിയാണ്.</p>]]></content:encoded>
			<category><![CDATA[kerala, nattuvarthakal, entertainment, kannur]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/9343b124c1318cbe196d1e49691db928.jpg</thumb_image>
			<author><![CDATA[Kavya Ramachandran]]></author>
			<pubDate>Wed, 22 Apr 2026 15:29:47 +0530</pubDate>
			<modified_date>Wed, 22 Apr 2026 15:29:47 +0530</modified_date>
		</item>
		<item>
			<title><![CDATA[വാക്കുതര്‍ക്കം; കോ‍ഴിക്കോട് സഹോദരനെ ജേഷ്ഠൻ തലക്കടിച്ച്‌ കൊലപ്പെടുത്തി]]></title>
			<link>https://keralaonlinenews.com/kerala/argument-kozhikode-brother-killed-by-elder-brother/cid18552940.htm</link>
			<guId>https://keralaonlinenews.com/kerala/argument-kozhikode-brother-killed-by-elder-brother/cid18552940.htm</guId>
			<description><![CDATA[<h2>ഇതര സംസ്ഥാന തൊ‍ഴിലാളികള്‍ തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ സഹോദരനെ തലക്കടിച്ച്‌ കൊലപ്പെടുത്തി .ഉത്തർപ്രദേശ് സ്വദേശി ലക്ഷ്മി നാരായണനാണ് മരിച്ചത്. കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയിയായ എരഞ്ഞിമാവിലാണ് സംഭവം.</h2>]]></description>
			<content:encoded><![CDATA[<p>കോ‍ഴിക്കോട് : ഇതര സംസ്ഥാന തൊ‍ഴിലാളികള്‍ തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ സഹോദരനെ തലക്കടിച്ച്‌ കൊലപ്പെടുത്തി .ഉത്തർപ്രദേശ് സ്വദേശി ലക്ഷ്മി നാരായണനാണ് മരിച്ചത്. കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയിയായ എരഞ്ഞിമാവിലാണ് സംഭവം.</p>

<p>ഇതര സംസ്ഥാനക്കാരായ സഹോദരങ്ങള്‍ തമ്മില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഘർഷം. സഹോദരനായ ലക്ഷ്‌മി കൈലാസിനെ മലപ്പുറം അരീക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.&nbsp;</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/9420fcd64ec521d2f606d4603b06e599.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Wed, 22 Apr 2026 15:27:40 +0530</pubDate>
			<modified_date>Wed, 22 Apr 2026 15:29:07 +0530</modified_date>
		</item>
		<item>
			<title><![CDATA[ചൂട്: ഡൽഹിയില്‍ സ്‌കൂള്‍-പൊതു ഓഫീസ് പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി]]></title>
			<link>https://keralaonlinenews.com/india/summer-heat-delhi-govt-issues-school-general-office/cid18552910.htm</link>
			<guId>https://keralaonlinenews.com/india/summer-heat-delhi-govt-issues-school-general-office/cid18552910.htm</guId>
			<description><![CDATA[<h2>വേനല്‍ച്ചൂട് കടുത്തതോടെ ഡൽഹിയിൽ സർക്കാർ പകല്‍ പുറത്തിറങ്ങുന്നതിനും സ്‌കൂള്‍ പ്രവർത്തനത്തിനും വ്യക്തമായ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു.</h2>]]></description>
			<content:encoded><![CDATA[<p>ഡൽഹി:&nbsp;വേനല്‍ച്ചൂട് കടുത്തതോടെ ഡൽഹിയിൽ സർക്കാർ പകല്‍ പുറത്തിറങ്ങുന്നതിനും സ്‌കൂള്‍ പ്രവർത്തനത്തിനും വ്യക്തമായ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു.</p>

<p>.ഉഷ്ണതരംഗത്തിന്റെ പ്രതികൂല ഫലങ്ങളില്‍ നിന്ന് വിദ്യാർത്ഥികളെ സംരക്ഷിക്കാൻ സർക്കാർ സ്‌കൂളുകള്‍ക്കായി പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍ ഇവയാണ്.</p>

<p>– രാവിലെയുള്ള അസംബ്ലികള്‍ റദ്ദാക്കുകയോ തണലുള്ളതോ ഇൻഡോർ പ്രദേശങ്ങളിലോ മാത്രമായി പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.</p>

<p>– വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ പ്രകാരം, വെള്ളം കുടിക്കാൻ വിദ്യാർത്ഥികളെ ഓർമ്മിപ്പിക്കുന്നതിനും, അവർ ശരിയായി ജലാംശം നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനും സ്‌കൂളുകള്‍ക്ക് ഓരോ 45 മുതല്‍ 60 മിനിറ്റിലും ഒരു മണി മുഴക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.</p>

<p>– ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും നിർജ്ജലീകരണ സാധ്യത കുറയ്‌ക്കുന്നതിനും ഈ നടപടികള്‍ ലക്ഷ്യമിടുന്നു. കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ച്‌ മാതാപിതാക്കള്‍ക്ക് പതിവായി അപ്‌ഡേറ്റുകള്‍ നല്‍കാൻ അധ്യാപകർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്, അതേസമയം വിദ്യാർത്ഥികള്‍ക്ക് ഉഷ്ണതരംഗ അവബോധത്തെയും സുരക്ഷയെയും കുറിച്ച്‌ ബോധവല്‍ക്കരണം നല്‍കും.</p>

<p>– ചൂടുള്ള കാലാവസ്ഥയ്‌ക്ക് അനുയോജ്യമായ ലൈറ്റ്, കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിച്ച്‌ കുട്ടികളെ സ്‌കൂളിലേക്ക് അയയ്‌ക്കാൻ മാതാപിതാക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്. നിലവിലുള്ള ഉഷ്ണതരംഗ സമയത്ത് വിദ്യാർത്ഥികള്‍ക്കിടയില്‍ വ്യക്തിഗത ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയാനും സ്‌കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/12fd05f5abdad4e91b9b8c6e095c1c80.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Wed, 22 Apr 2026 15:23:44 +0530</pubDate>
			<modified_date>Wed, 22 Apr 2026 15:25:23 +0530</modified_date>
		</item>
		<item>
			<title><![CDATA[വേക്കേഷനിൽ കണ്ണൂരിലേക്ക്? തീർച്ചയായും സന്ദർശിക്കണം ഈ ക്ഷേത്രങ്ങൾ]]></title>
			<link>https://keralaonlinenews.com/devotional/kannur-vacationvisit/cid18552898.htm</link>
			<guId>https://keralaonlinenews.com/devotional/kannur-vacationvisit/cid18552898.htm</guId>
			<description><![CDATA[<h2>വേക്കേഷൻ യാത്രകൾ സാധാരണയായി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് നമ്മളെ നയിക്കുന്നത്. എന്നാൽ മനസിന് ശാന്തിയും ആത്മീയ അനുഭവവും ഒരുപോലെ സമ്മാനിക്കുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രകൾക്ക് ഒരു പ്രത്യേകതയുണ്ട്. അത്തരത്തിൽ, ചരിത്രവും വിശ്വാസവും ഐതീഹ്യങ്ങളും ഒത്തു ചേരുന്ന കണ്ണൂർ ജില്ലയിലെ ചില പ്രമുഖ ക്ഷേത്രങ്ങൾ നിങ്ങളുടെ അവധിക്കാല യാത്രയെ കൂടുതൽ സമ്പന്നമാക്കും</h2>

<h2></h2>]]></description>
			<content:encoded><![CDATA[<p>വേക്കേഷൻ യാത്രകൾ സാധാരണയായി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് നമ്മളെ നയിക്കുന്നത്. എന്നാൽ മനസിന് ശാന്തിയും ആത്മീയ അനുഭവവും ഒരുപോലെ സമ്മാനിക്കുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രകൾക്ക് ഒരു പ്രത്യേകതയുണ്ട്. അത്തരത്തിൽ, ചരിത്രവും വിശ്വാസവും ഐതീഹ്യങ്ങളും ഒത്തു ചേരുന്ന കണ്ണൂർ ജില്ലയിലെ ചില പ്രമുഖ ക്ഷേത്രങ്ങൾ നിങ്ങളുടെ അവധിക്കാല യാത്രയെ കൂടുതൽ സമ്പന്നമാക്കും</p>

<p>പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം&nbsp;</p>

<p>പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം അല്ലെങ്കിൽ പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം വടക്കൻ കേരളത്തിലെ ഏറ്റവും പുണ്യ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. കണ്ണൂരിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ വളപട്ടണം നദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാന ദേവത ശ്രീ മുത്തപ്പൻ ആണ്, രണ്ട് ഹിന്ദു ദേവതകളായ തിരുവപ്പന (വിഷ്ണു), വെള്ളാട്ടം (ശിവൻ) എന്നിവരുടെ സംയോജനമാണിത്.</p>

<p><img alt="parassini " height="471" id="imgPlug_18093035" loading="lazy" src="https://keralaonlinenews.com/static/c1e/client/94744/uploaded/927089f131febbdf73d8821ec4d78491.jpg" width="900"></p>

<p>ഡിസംബർ ആദ്യവാരം ക്ഷേത്രം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം, പുത്തരി തിരുവപ്പന എന്നറിയപ്പെടുന്ന വാർഷിക വിളവെടുപ്പ് ഉത്സവം നാട്ടുകാർ ആഘോഷിക്കുന്ന സമയമാണിത്. എല്ലാ ഭക്തർക്കും ക്ഷേത്രം സൗജന്യ</p>

<p>തളിപ്പറമ്പ തൃച്ചംബരം &nbsp;ശ്രീ കൃഷ്ണ ക്ഷേത്രം</p>

<p>കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന തൃച്ചംബരം ക്ഷേത്രം രൗദ്ര ഭാവത്തിൽ നിൽക്കുന്ന ശ്രീ കൃഷ്ണനെ ആരാധിക്കുന്ന ക്ഷേത്രമാണ്. കംസവധത്തിനു ശേഷം രൗദ്ര ഭാവത്തിൽ നിൽക്കുന്ന ശ്രീകൃഷ്ണനായതിനാൽ ഇവിടുത്തെ പൂജകളിലും രീതികളിലും അതിനനുസരിച്ച് മാറ്റങ്ങളുണ്ട്.</p>

<p><img alt="trichambaram sreekrishna temple" height="471" id="imgPlug_18948223" loading="lazy" src="https://keralaonlinenews.com/static/c1e/client/94744/uploaded/cf81166abc85954a8041e0c722f24d83.jpg" width="900"></p>

<p>നൈവേദ്യത്തിനു ശേഷം അഭിഷേകം നടക്കുന്നതും ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കാത്തതും ഒക്കെ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളിൽ ചിലതാണ്.</p>

<p><br>
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം</p>

<p>കേരളത്തിന്റെ ചരിത്രത്തിലും വിശ്വാസത്തിലും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ രാത്രി 8 മണിക്ക് ശേഷം മാത്രമേ സ്ത്രീ ഭക്തർക്ക് പ്രവേശനം അനുവദിക്കൂ. ഈ സമയത്ത്, ശിവൻ തന്റെ പത്നിയായ പാർവതിയുടെ സാന്നിധ്യത്തിൽ സന്തുഷ്ടനാണെന്നും അതിനാൽ സ്ത്രീ ഭക്തരുടെ ആഗ്രഹങ്ങൾ വേഗത്തിൽ സാധിച്ചു നൽകുമെന്നും പറയപ്പെടുന്നു.</p>

<p><img alt="Thaliparamba Rajarajeswara Temple" height="471" id="imgPlug_17924887" loading="lazy" src="https://keralaonlinenews.com/static/c1e/client/94744/uploaded/82cf3e951bef19f925d81f60f166b944.jpg" width="900"></p>

<p>പരശുരാമൻ പ്രതിഷ്ഠിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്</p>

<p>മൃദംഗശൈലേശ്വരീ ക്ഷേത്രം</p>

<p>കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഭഗവതീക്ഷേത്രമാണ് മൃദംഗശൈലേശ്വരീ ക്ഷേത്രം. ദുർഗ്ഗയാണ് &nbsp;പ്രതിഷ്ഠ. സരസ്വതി, ലക്ഷ്മി,കാളി അഥവാ പോർക്കലി സങ്കൽപങ്ങളിലും പൂജിക്കുന്നു. ഗണപതി, ദക്ഷിണാമൂർത്തി, ശാസ്താവ്, നാഗദൈവങ്ങൾ എന്നിവരാണ് ഉപദേവതകൾ. പഴശ്ശിരാജ യുദ്ധത്തിന് മുൻപ് ഇവിടെ ഗുരുതി പൂജ നടത്തിയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. പരശുരാമൻ സ്ഥാപിച്ച നൂറ്റെട്ട് ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നാണിത് .&nbsp;</p>

<p><br>
ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ദേവി ക്ഷേത്രം</p>

<p>ആദിപരാശക്തിയുടെ ആഹാരം നല്‍കുന്ന മാതൃഭാവമായ അന്നപൂര്‍ണേശ്വരി കൊടികൊള്ളുന്ന ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ദേവി ക്ഷേത്രം. ദേവിയെ കാണാനെത്തുന്ന ഭക്തര്‍ക്കെല്ലാം രണ്ടു നേരം ഭക്ഷണം നല്‍കുന്നു എന്നതാണ് ക്ഷേത്രത്തിൻ്റെ പ്രത്യേകത. മുഖ്യ പ്രതിഷ്ഠ മഹാവിഷ്ണുവാണെങ്കിലും ഭഗവതിയ്ക്കാണ് പ്രാധാന്യം.ചിറക്കല്‍ കോവിലകത്തിൻ്റെ കീഴില്‍ ദേവസ്വം ബോര്‍ഡിൻ്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം പ്രവര്‍ത്തിക്കുന്നത്.&nbsp;</p>

<p><img alt="Going to Kannur on vacation? You must definitely visit these temples" height="420" id="img_21196233" loading="lazy" src="https://keralaonlinenews.com/static/c1e/client/94744/uploaded/acf31efdc956db952ecac6a9f1ed5d54.jpg" width="730"></p>

<p>135 വര്‍ഷത്തിലധികം പഴക്കമുള്ള ക്ഷേത്രത്തിൻ്റെ പിറവിക്ക് പിന്നില്‍ ഒരു ഐതീഹ്യമുണ്ട്. പട്ടിണിയും പരിവട്ടവും ആയി കഴിഞ്ഞിരുന്ന ഒരു നാട്ടിലേക്ക് കാശിയില്‍ നിന്ന് അന്നപൂര്‍ണേശ്വരി മൂന്നു തോഴിമാരും ഭക്തരുമായി ഒരു പായ് കപ്പലില്‍ ഇങ്ങോട്ടു വന്നുവെന്നും പിന്നീട് ഇന്ന് ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തേക്ക് ഭഗവതി എത്തിയെന്നുമാണ് ഐതീഹ്യം. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഇത് വരെ അന്നദാനം മുടങ്ങാതെ നല്‍കി വരുന്നുണ്ട്.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[devotional, nattuvarthakal, kannur]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/f5e2965448ac139ebae48ac761653682.jpg</thumb_image>
			<author><![CDATA[Kavya Ramachandran]]></author>
			<pubDate>Wed, 22 Apr 2026 15:21:03 +0530</pubDate>
			<modified_date>Wed, 22 Apr 2026 15:21:03 +0530</modified_date>
		</item>
		<item>
			<title><![CDATA[അറേബ്യൻ സ്പെഷ്യൽ ഹമൂസ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം]]></title>
			<link>https://keralaonlinenews.com/food/arabian-special-hummusprepare/cid18552247.htm</link>
			<guId>https://keralaonlinenews.com/food/arabian-special-hummusprepare/cid18552247.htm</guId>
			<description><![CDATA[കടല- 1 കപ്പ്<br />
    വെള്ളം- 2 കപ്പ്<br />
    ഉപ്പ്- 1/2 ടീസ്പൂൺ<br />
    ബേക്കിങ് സോഡ- 1/4 ടീസ്പൂൺ<br />
    എള്ള്- 3 ടേബിൾസ്പൂൺ<br />
    ഒലിവ് എണ്ണ- 3 ടേബിൾസ്പൂൺ]]></description>
			<content:encoded><![CDATA[<p>ചേരുവകൾ</p>

<p>&nbsp; &nbsp; കടല- 1 കപ്പ്<br>
&nbsp; &nbsp; വെള്ളം- 2 കപ്പ്<br>
&nbsp; &nbsp; ഉപ്പ്- 1/2 ടീസ്പൂൺ<br>
&nbsp; &nbsp; ബേക്കിങ് സോഡ- 1/4 ടീസ്പൂൺ<br>
&nbsp; &nbsp; എള്ള്- 3 ടേബിൾസ്പൂൺ<br>
&nbsp; &nbsp; ഒലിവ് എണ്ണ- 3 ടേബിൾസ്പൂൺ<br>
&nbsp; &nbsp; വെളുത്തുള്ളി- 4<br>
&nbsp; &nbsp; ജീരകപ്പൊടി- 1/4 ടീസ്പൂൺ<br>
&nbsp; &nbsp; നാരങ്ങ- 1&nbsp;</p>

<p>തയ്യാറാക്കുന്ന വിധം</p>

<p>&nbsp; &nbsp; ഒരു കപ്പ് കടല പന്ത്രണ്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.<br>
&nbsp; &nbsp; ശേഷം അതിലേയ്ക്ക അര ടീസ്പൂൺ ഉപ്പും, കാൽ &nbsp;ടീസ്പൂൺ ബേക്കിങ് സോഡയും, രണ്ട് കപ്പ് വെള്ളവും ഒഴിച്ച് വേവിച്ചെടുക്കുക.<br>
&nbsp; &nbsp; കുക്കറിലാണെങ്കിൽ ഒന്നോ രണ്ടോ വിസിൽ മതിയാകും.<br>
&nbsp; &nbsp; വേവിച്ചെടുത്ത കടല ചൂടാറിയതിനു ശേഷം തൊലി കളഞ്ഞെടുക്കുക.<br>
&nbsp; &nbsp; ഒരു പാൻ അടുപ്പിൽ വച്ച് മൂന്ന് ടേബിൾസ്പൂൺ വെളുത്ത എള്ള് ചേർത്ത് വറുക്കുക.<br>
&nbsp; &nbsp; അടുപ്പിൽ നിന്ന് മാറ്റി തണുത്തതിനു ശേഷം അത് പൊടിക്കുക.<br>
&nbsp; &nbsp; മൂന്ന് ടേബിൾസ്പൂൺ ഒലിവ് എണ്ണ ഇതിൽ ചേർത്ത് അരക്കുക.<br>
&nbsp; &nbsp; മൂന്നോ നാലോ വെളുത്തുള്ളി അല്ലി അരിഞ്ഞത്, കാൽ ടീസ്പൂൺ ജീരകപ്പൊടി, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ നാരങ്ങ നീരും ചേർത്ത് അരക്കുക. &nbsp;<br>
&nbsp; &nbsp; വേവിച്ചെടുത്ത നിലക്കടല അതിലേക്ക് ചേർക്കുക. ഒപ്പം ആറോ ഏഴോ ഐസ് ക്യൂബ് ചേർത്ത് ഒരിക്കൽ കൂടി അരയ്ക്കുക. ക്രീമി ആയിട്ടുള്ള ഹമൂസ് റെഡി.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/c864a3a98b7d38d7ad16d50f894e0206.jpg</thumb_image>
			<author><![CDATA[Kavya Ramachandran]]></author>
			<pubDate>Wed, 22 Apr 2026 15:20:09 +0530</pubDate>
			<modified_date>Wed, 22 Apr 2026 15:20:09 +0530</modified_date>
		</item>
		<item>
			<title><![CDATA[പൂച്ച വീട്ടിൽ വന്നു കയറുന്നത് ഭാഗ്യം കൊണ്ടുവരുമോ ?]]></title>
			<link>https://keralaonlinenews.com/astrology/cat-house-good-luck/cid18552889.htm</link>
			<guId>https://keralaonlinenews.com/astrology/cat-house-good-luck/cid18552889.htm</guId>
			<description><![CDATA[<h2> പൂച്ചകളെ ചുറ്റിപ്പറ്റി നിരവധി വിശ്വാസങ്ങളും ശകുനങ്ങളും പലയിടങ്ങളിലും നിലനിൽക്കുന്നുണ്ട്. ചിലർ പൂച്ച വഴി മുറിച്ച് കടക്കുന്നത് അനിഷ്ടസൂചനയായി കണക്കാക്കുമ്പോൾ, മറ്റു ചിലർ വീട്ടിലേക്ക് പൂച്ച എത്തുന്നത് നല്ല ലക്ഷണമായിയാണ് കണക്കാക്കപ്പെടുന്നത്.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;പൂച്ചകളെ ചുറ്റിപ്പറ്റി നിരവധി വിശ്വാസങ്ങളും ശകുനങ്ങളും പലയിടങ്ങളിലും നിലനിൽക്കുന്നുണ്ട്. ചിലർ പൂച്ച വഴി മുറിച്ച് കടക്കുന്നത് അനിഷ്ടസൂചനയായി കണക്കാക്കുമ്പോൾ,മറ്റു ചിലർ വീട്ടിലേക്ക് പൂച്ച എത്തുന്നത് നല്ല ലക്ഷണമായിയാണ് കണക്കാക്കപ്പെടുന്നത്. പൂച്ചയുടെ സാന്നിധ്യം ഭാഗ്യവും സമാധാനവും വീട്ടിലേക്കെത്തിക്കുമെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. ഇത്തരത്തിലുള്ള ധാരണകൾക്ക് പിന്നിൽ വ്യത്യസ്തമായ വ്യാഖ്യാനങ്ങളും കാരണങ്ങളും ഉണ്ട്, അവയെ കുറിച്ച് അറിയാം.</p>

<p><strong>വീട് സംരക്ഷിക്കപ്പെടുന്നു</strong></p>

<p>പല സംസ്കാരങ്ങളിലും പരിശുദ്ധമായ സ്ഥലങ്ങളുടെ കാവൽക്കാരായാണ് പൂച്ചകളെ കരുതി പോരുന്നത്. അതിനാൽ അവയിലൊന്ന് നിങ്ങളുടെ വീട്ടിലേക്ക് അപ്രതീക്ഷിതമായി വന്നുചേർന്നാൽ അവിടെ ആധ്യാത്മിക ചൈതന്യം നിറഞ്ഞുനിൽക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. സുരക്ഷിത സ്ഥാനമായതുകൊണ്ടാണ് പൂച്ച അവിടം തിരഞ്ഞെടുത്തിരിക്കുന്നത്.</p>

<p style="text-align:center"><img alt="Does a cat coming into the house bring good luck?" height="420" id="img_21195238" loading="lazy" src="https://keralaonlinenews.com/static/c1e/client/94744/uploaded/358c93d8dfb8e962d72937e86752b541.jpg" width="730"></p>

<p><strong>പോസിറ്റീവ് എനർജി</strong></p>

<p>വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയുന്നതിന്റെ ലക്ഷണമാണ് പൂച്ചകൾ വന്നു കയറുന്നത്. ആത്മീയമായ പിന്തുണ നിങ്ങൾക്ക് ആവശ്യമായിരിക്കുന്ന സമയത്താവും അവ സാന്നിധ്യം അറിയിക്കുന്നത്. ഇതിലൂടെ മനോവിഷമതകൾ മറികടന്ന് കുടുംബാന്തരീക്ഷത്തിൽ പുത്തനുണർവ് ഉണ്ടാകും. നെഗറ്റീവ് എനർജിയെ അകറ്റി നിർത്താനും ഐക്യം കൊണ്ടുവരാനും ഇവയുടെ സാന്നിധ്യത്തിന് സാധിക്കും.</p>

<p><strong>ശാന്തതയും സമാധാനവും</strong></p>

<p>പൂച്ചകൾ സമാധാനത്തിന്റെ പ്രതീകം കൂടിയാണ്. മാനസിക സംഘർഷങ്ങൾക്ക് അയവ് വരുമെന്നും കുടുംബാംഗങ്ങൾക്ക് ശാന്തിയും സമാധാനവും കൈവരുമെന്നും ഇവയുടെ സാന്നിധ്യത്തിലൂടെ മനസ്സിലാക്കാം.</p>

<p><strong>ആത്മീയ തലത്തിലുള്ള സംരക്ഷണം</strong></p>

<p>ദുഷ്ട ശക്തികളെ അകറ്റിനിർത്താൻ പ്രത്യേക കഴിവുള്ള ജീവികളാണ് പൂച്ചകൾ. അതിനാൽ വീട്ടിലേയ്ക്ക് വന്നു കയറുന്ന പൂച്ചകൾ അത്തരം ശക്തികളിൽ നിന്നും ഒരു കവചം പോലെ നിങ്ങളെയും കുടുംബത്തെയും സംരക്ഷിച്ചു നിർത്തും.</p>

<p><strong>സ്വാതന്ത്ര്യത്തെ സൂചിപ്പിക്കുന്നു</strong></p>

<p>സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ഏറ്റവും അധികം ആഗ്രഹിക്കുന്നവയാണ് പൂച്ചകൾ. അതിനാൽ കെട്ടുപാടുകളിൽ നിന്നോ ബുദ്ധിമുട്ടുകളിൽ നിന്നോ പുറത്തുവരാൻ കുടുംബത്തിനോ കുടുംബാംഗങ്ങൾക്കോ സാധിക്കുമെന്നതിന്റെ സൂചനയായും ഇവയുടെ സാന്നിധ്യത്തെ കണക്കാക്കാം.</p>

<p><strong>ജീവിതത്തിനും പ്രവർത്തികൾക്കും പുത്തൻ ഉണർവ്</strong></p>

<p>അലസതയോടെ ഏറെ നേരം കിടക്കുന്നവയാണെങ്കിലും പൂച്ചകൾ ഉറക്കമുണർന്നു കഴിഞ്ഞാൽ എപ്പോഴും ഊർജ്ജസ്വലരായിരിക്കും. സമാനമായ രീതിയിൽ നിങ്ങളുടെ ജീവിതത്തിലും മാറ്റങ്ങൾ വരുകയും ഊർജ്ജസ്വലത നിറയുകയും ചെയ്യുമെന്ന് പൂച്ചകളുടെ വരവിലൂടെ മനസ്സിലാക്കാം. കാലങ്ങളായി ചെയ്യാൻ മടിച്ചിരുന്ന പല കാര്യങ്ങളിലേയ്ക്കും ഇറങ്ങാനുള്ള മനോബലം നിങ്ങൾക്ക് കൈവരും.</p>]]></content:encoded>
			<category><![CDATA[astrology]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/7b6f7604d2901190fcd86d798af45345.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 22 Apr 2026 15:17:32 +0530</pubDate>
			<modified_date>Wed, 22 Apr 2026 15:17:32 +0530</modified_date>
		</item>
		<item>
			<title><![CDATA[നാവിൽ വെള്ളമൂറിക്കും നാരങ്ങാ അച്ചാർ]]></title>
			<link>https://keralaonlinenews.com/food/lemon-pickle/cid18552501.htm</link>
			<guId>https://keralaonlinenews.com/food/lemon-pickle/cid18552501.htm</guId>
			<description><![CDATA[<p>നാരങ്ങ തയ്യാറാക്കുന്ന വിധം</p>

<p>    നല്ല പഴുത്ത നാരങ്ങ തിരഞ്ഞെടുക്കുക: ഒരു കിലോ പഴുത്ത നാരങ്ങ ഉപയോഗിക്കുക.</p>

<h2>    നാരങ്ങ കഴുകി തുടയ്ക്കുക: നല്ലതുപോലെ കഴുകിയ ശേഷം വൃത്തിയായി തുടച്ചെടുക്കുക.</h2>]]></description>
			<content:encoded><![CDATA[<p>നാരങ്ങ തയ്യാറാക്കുന്ന വിധം</p>

<p>&nbsp; &nbsp; നല്ല പഴുത്ത നാരങ്ങ തിരഞ്ഞെടുക്കുക: ഒരു കിലോ പഴുത്ത നാരങ്ങ ഉപയോഗിക്കുക.</p>

<p>&nbsp; &nbsp; നാരങ്ങ കഴുകി തുടയ്ക്കുക: നല്ലതുപോലെ കഴുകിയ ശേഷം വൃത്തിയായി തുടച്ചെടുക്കുക.</p>

<p>&nbsp; &nbsp; ആവിയിൽ വേവിക്കുക: ഒരു സ്റ്റീമറിൽ വെള്ളം വെച്ച് നാരങ്ങ 5 മിനിറ്റ് ആവിയിൽ വേവിക്കുക. നാരങ്ങ പൊട്ടാതിരിക്കാൻ ശ്രദ്ധിക്കുക; പൊട്ടാൻ തുടങ്ങിയാൽ തീ അണച്ച് മാറ്റിവെക്കുക.</p>

<p>&nbsp; &nbsp; മുറിക്കുക: ആവിയിൽ വേവിച്ച നാരങ്ങ ചൂടാറിയ ശേഷം തുടച്ച് നാലായി മുറിക്കുക.</p>

<p>വറുത്തുപൊടിക്കാനുള്ള ചേരുവകൾ</p>

<p>ചെറിയ തീയിൽ താഴെ പറയുന്ന ചേരുവകൾ വറുത്തെടുക്കുക:</p>

<p>&nbsp; &nbsp; ആറ് ഏലക്ക &amp; നാല് ഗ്രാമ്പൂ: ഇവ ചെറിയ തീയിൽ വറുത്തെടുക്കുക.</p>

<p>&nbsp; &nbsp; ഒന്നര ടീസ്പൂൺ ഉലുവ: ഉലുവ വറുത്ത് മാറ്റിവെക്കുക.</p>

<p>&nbsp; &nbsp; രണ്ട് ടീസ്പൂൺ കടുക്: കടുക് പൊട്ടാൻ തുടങ്ങുമ്പോൾ തീ അണച്ച്, ചൂടാറിയ ശേഷം എല്ലാം ഒന്നിച്ച് നല്ലതുപോലെ പൊടിച്ചെടുക്കുക.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/50e54b53035db94992329fd9841fa728.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 22 Apr 2026 15:10:58 +0530</pubDate>
			<modified_date>Wed, 22 Apr 2026 15:10:58 +0530</modified_date>
		</item>
		<item>
			<title><![CDATA[ലോണ്‍ ആപ്പുകൾക്കെതിരെ ജാഗ്രതാ നിര്‍ദേശങ്ങളുമായി കേരള പൊലീസ്, മുന്നറിയിപ്പ്]]></title>
			<link>https://keralaonlinenews.com/kerala/kerala-police-issues-cautionary-advice-against-loan-apps/cid18552803.htm</link>
			<guId>https://keralaonlinenews.com/kerala/kerala-police-issues-cautionary-advice-against-loan-apps/cid18552803.htm</guId>
			<description><![CDATA[<h2>പ്രചരിക്കുന്ന ലോണ്‍ ആപ്പുകളുടെ ചതിയില്‍ വീഴാതിരിക്കാന്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി കേരള പൊലീസ്. മോഹിപ്പിക്കുന്ന പരസ്യങ്ങളുമായി സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ലോണ്‍ ആപ്പുകളുടെ, &#39;കൊല ആപ്പുകള്‍&#39;ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നാണ് പൊലീസ് മുന്നറിയിപ്പ്.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;തിരുവനന്തപുരം: പ്രചരിക്കുന്ന ലോണ്‍ ആപ്പുകളുടെ ചതിയില്‍ വീഴാതിരിക്കാന്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി കേരള പൊലീസ്. മോഹിപ്പിക്കുന്ന പരസ്യങ്ങളുമായി സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ലോണ്‍ ആപ്പുകളുടെ, 'കൊല ആപ്പുകള്‍'ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നാണ് പൊലീസ് മുന്നറിയിപ്പ്.</p>

<p>ലോണ്‍ നല്‍കുന്ന ആപ്പ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ബാങ്കുകളുമായോ നോണ്‍-ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികളുമായോ ബന്ധമുള്ളതാണോ എന്ന് പരിശോധിക്കുക, ആപ്പിന് ഔദ്യോഗികമായ വെബ്‌സൈറ്റും കൃത്യമായ ഓഫീസും ഉണ്ടെന്ന് ഉറപ്പുവരുത്തുക.ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ആപ്പ് നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍, ഗാലറി (ഫോട്ടോകള്‍), ലൊക്കേഷന്‍ എന്നിവയിലേക്ക് ആക്‌സസ് ചോദിക്കുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക. ലോണ്‍ തുക അനുവദിക്കുന്നതിന് മുന്‍പായി 'പ്രോസസിംഗ് ഫീ' എന്ന പേരില്‍ പണം മുന്‍കൂര്‍ ചോദിക്കുന്നുണ്ടെങ്കില്‍ അത് 100% തട്ടിപ്പായിരിക്കും. പ്ലേ സ്റ്റോര്‍ റിവ്യൂകള്‍ മാത്രം വിശ്വസിക്കരുതെന്നും പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.<br>
&nbsp;</p>

<p>പോലീസിൻ്റെ കുറിപ്പ്</p>

<p>കൊല ആപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക</p>

<p>നിയമാനുസ്യതമല്ലാതെ മോഹിപ്പിക്കുന്ന പരസ്യങ്ങളുമായി സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുന്ന ലോണ്‍ ആപ്പുകളുടെ കെണിയില്‍ വീണ് ജീവിതം ഹോമിക്കുന്ന യുവതലമുറക്കാരുടെ എണ്ണം കുറയുന്നില്ല.</p>

<p>ഇത്തരം ആപ്പുകള്‍ പലപ്പോഴും ലളിതമായ രീതിയില്‍ ലോണ്‍ വാഗ്ദാനം ചെയ്ത് ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുകയും പിന്നീട് ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്.</p>

<p>സുരക്ഷിതമായിരിക്കാന്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍ ശ്രദ്ധിക്കുക:</p>

<p>1. ആപ്പിന്റെ ആധികാരികത പരിശോധിക്കുക</p>

<p>RBI അംഗീകാരം: ലോണ്‍ നല്‍കുന്ന ആപ്പ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (RBI) രജിസ്റ്റര്‍ ചെയ്ത ബാങ്കുകളുമായോ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളുമായോ (NBFC) ബന്ധമുള്ളതാണോ എന്ന് പരിശോധിക്കുക.( rbi.org.in)</p>

<p>വെബ്‌സൈറ്റ്: ആപ്പിന് ഔദ്യോഗികമായ വെബ്‌സൈറ്റും കൃത്യമായ ഓഫീസും ഉണ്ടെന്ന് ഉറപ്പുവരുത്തുക.</p>

<p>2. അനുമതികള്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കുക</p>

<p>ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ആപ്പ് നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍, ഗാലറി (ഫോട്ടോകള്‍), ലൊക്കേഷന്‍ എന്നിവയിലേക്ക് ആക്‌സസ് ചോദിക്കുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക.</p>

<p>ഒരു ലോണ്‍ ആപ്പിന് സാധാരണയായി നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിന്റെ ആവശ്യമില്ല. നിങ്ങളുടെ ഫോട്ടോകളും കോണ്‍ടാക്റ്റുകളും ഉപയോഗിച്ചാണ് ഇവര്‍ പിന്നീട് ഭീഷണിപ്പെടുത്തുന്നത്.</p>

<p>3. ലോണ്‍ വ്യവസ്ഥകള്‍ വായിക്കുക</p>

<p>അമിതമായ പലിശ നിരക്ക്, കുറഞ്ഞ തിരിച്ചടവ് കാലാവധി (ഉദാഹരണത്തിന് 7 ദിവസം) എന്നിവ വ്യാജ ആപ്പുകളുടെ ലക്ഷണമാണ്.</p>

<p>ലോണ്‍ തുക അനുവദിക്കുന്നതിന് മുന്‍പായി 'പ്രോസസിംഗ് ഫീ' എന്ന പേരില്‍ പണം മുന്‍കൂര്‍ ചോദിക്കുന്നുണ്ടെങ്കില്‍ അത് 100% തട്ടിപ്പായിരിക്കും.</p>

<p>4. പ്ലേ സ്റ്റോര്‍ റിവ്യൂകള്‍ മാത്രം വിശ്വസിക്കരുത്</p>

<p>ഗൂഗിള്‍ പ്ലേ സ്റ്റോറിലെ റേറ്റിംഗും റിവ്യൂകളും വ്യാജമായി നിര്‍മ്മിക്കാന്‍ സാധിക്കും. അതിനാല്‍ 'വണ്‍ സ്റ്റാര്‍' (1-star) റിവ്യൂകള്‍ പ്രത്യേകം വായിക്കുക. അവിടെ ആളുകള്‍ നേരിട്ട തട്ടിപ്പുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.</p>

<p>5. വെരിഫൈഡ് അല്ലാത്ത ലിങ്കുകള്‍ ഒഴിവാക്കുക</p>

<p>എസ്.എം.എസ് (SMS), വാട്ട്സ്ആപ്പ് (WhatsApp) എന്നിവ വഴി വരുന്ന ലോണ്‍ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്. എപ്പോഴും പ്ലേ സ്റ്റോറോ ആപ്പിള്‍ സ്റ്റോറോ മാത്രം ഉപയോഗിക്കുക.</p>

<p></p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/99ade19a35c37597a9ce51d478af541f.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Wed, 22 Apr 2026 15:05:27 +0530</pubDate>
			<modified_date>Wed, 22 Apr 2026 15:05:27 +0530</modified_date>
		</item>
		<item>
			<title><![CDATA[ജനനായകന് തടസ്സങ്ങളുണ്ടായേക്കുമെന്ന് നിര്‍മ്മാതാവിനോട് വിജയ് ആദ്യമേ മുന്നറിയിപ്പ് നല്‍കിയിരുന്നു ; ചന്ദ്രശേഖര്‍]]></title>
			<link>https://keralaonlinenews.com/entertainment/vijay-had-earlier-warned-the-producer-that-there-might-be/cid18552785.htm</link>
			<guId>https://keralaonlinenews.com/entertainment/vijay-had-earlier-warned-the-producer-that-there-might-be/cid18552785.htm</guId>
			<description><![CDATA[<h2>&#39;പ്രശ്‌നങ്ങള്‍ പ്രതീക്ഷിച്ചില്ല എന്ന് പറയരുത്.</h2>]]></description>
			<content:encoded><![CDATA[<p>അപ്രതീക്ഷിത തിരിച്ചടികളാണ് വിജയ് ചിത്രം 'ജനനായകന്' സംഭവിക്കുന്നത്. സിനിമയുടെ സുപ്രധാന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. സിനിമയുടെ റിലീസിന് തടസങ്ങളുണ്ടാകുമെന്ന് വിജയ് മുന്‍കൂട്ടിക്കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് വിജയ്യുടെ അച്ഛനും സംവിധായകനുമായ എസ് എ ചന്ദ്രശേഖര്‍. ഇക്കാര്യം വിജയ് മലേഷ്യയില്‍ നടന്ന ഓഡിയോ ലോഞ്ചിനിടെ നിര്‍മാതാവിനോട് പറഞ്ഞിരുന്നതായും എസ്എ ചന്ദ്രശേഖര്‍ ഒരു അഭിമുഖത്തില്‍ മനസുതുറന്നു.<br>
'പ്രശ്‌നങ്ങള്‍ പ്രതീക്ഷിച്ചില്ല എന്ന് പറയരുത്. നോക്കൂ, ഞാന്‍ രാഷ്ട്രീയത്തിലേക്ക് പോകുമ്പോള്‍ നിങ്ങള്‍ ഒരു സിനിമ ചെയ്യുന്നു. ചിത്രത്തിന് നേരിടേണ്ടി വരുന്ന തടസ്സങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് ബോധമുണ്ടെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ക്ക് അതില്‍ കുഴപ്പമില്ലേ?' എന്നാണ് വിജയ് ജനനായകന്റെ നിര്‍മാതാവിനോട് ചോദിച്ചത്. തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ഇത് നന്നായി പ്രതീക്ഷിച്ചിരുന്നു. ഞങ്ങള്‍ അത്ഭുതപ്പെടുന്നില്ല. യാതൊരു തടസ്സവുമില്ലാതെ ചിത്രം പുറത്തിറങ്ങിയിരുന്നെങ്കില്‍ ഞങ്ങള്‍ അത്ഭുതപ്പെട്ടേനെ', ചന്ദ്രശേഖര്‍ പറയുന്നു.<br>
നേരത്തെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് സിനിമയുടെ റിലീസ് നടക്കാതിരുന്നത്. ഇതിനിടെ സിനിമ ചോര്‍ന്നതും വലിയ പ്രശ്ങ്ങള്‍ക്ക് വഴിവച്ചു. മൂന്ന് മണിക്കൂര്‍ നീളമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ ഇന്‍ട്രോയുടെ ക്ലൈമാക്സും അടക്കമുള്ള രംഗങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സിനിമയുടെ ഈ ലീക്ക് സിനിമ മേഖലയെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്.</p>]]></content:encoded>
			<category><![CDATA[entertainment]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/573e9a2f59de332b65d6d0e4455e06e6.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 22 Apr 2026 15:03:05 +0530</pubDate>
			<modified_date>Wed, 22 Apr 2026 15:03:05 +0530</modified_date>
		</item>
		<item>
			<title><![CDATA[തലസ്ഥാനം ഉരുകുന്നു ; ഡൽഹിയിൽ താപനില 40 ഡിഗ്രി കടക്കും]]></title>
			<link>https://keralaonlinenews.com/india/delhi-temperature/cid18551117.htm</link>
			<guId>https://keralaonlinenews.com/india/delhi-temperature/cid18551117.htm</guId>
			<description><![CDATA[<h2> ദേശീയ തലസ്ഥാനത്ത് ഉഷ്ണതരംഗം കടുക്കുന്നു. വരും ദിവസങ്ങളിൽ നഗരത്തിലെ താപനില ഗണ്യമായി ഉയരുമെന്നും മിക്കയിടങ്ങളിലും ചൂട് 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സാധാരണ ലഭിക്കേണ്ടതിനേക്കാൾ നാല് മുതൽ ആറ് ഡിഗ്രി വരെ താപനില വർധിക്കാനാണ് സാധ്യത.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ഡൽഹി: ദേശീയ തലസ്ഥാനത്ത് ഉഷ്ണതരംഗം കടുക്കുന്നു. വരും ദിവസങ്ങളിൽ നഗരത്തിലെ താപനില ഗണ്യമായി ഉയരുമെന്നും മിക്കയിടങ്ങളിലും ചൂട് 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സാധാരണ ലഭിക്കേണ്ടതിനേക്കാൾ നാല് മുതൽ ആറ് ഡിഗ്രി വരെ താപനില വർധിക്കാനാണ് സാധ്യത.</p>

<p>ആകാശം തെളിഞ്ഞുനിൽക്കുന്നതിനൊപ്പം ഉഷ്ണക്കാറ്റ് കൂടി അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. കടുത്ത ചൂട് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം എന്നതിനാൽ നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കാനും അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും ആരോഗ്യവിദഗ്ധർ ഉപദേശിക്കുന്നു. കുട്ടികൾ, പ്രായമായവർ, പുറംജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/ef56346f4b0cdfda0a9bb275fce40b76.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 22 Apr 2026 15:00:39 +0530</pubDate>
			<modified_date>Wed, 22 Apr 2026 15:00:39 +0530</modified_date>
		</item>
		<item>
			<title><![CDATA[എനിക്ക് ഉണ്ടാകുന്നത് കോടികളുടെ നഷ്ടം, പക്ഷേ ശക്തിമാനായി രണ്‍വീര്‍ വേണ്ട: മുകേഷ് ഖന്ന]]></title>
			<link>https://keralaonlinenews.com/entertainment/i-am-losing-crores-of-rupees-but-i-dont-want-ranveer-as/cid18552728.htm</link>
			<guId>https://keralaonlinenews.com/entertainment/i-am-losing-crores-of-rupees-but-i-dont-want-ranveer-as/cid18552728.htm</guId>
			<description><![CDATA[<h2>&#39;ഗള്ളി ബോയ്, ഖില്‍ജി തുടങ്ങിയ സിനിമകളില്‍ മനോഹരമായി അഭിനയിച്ച വ്യക്തിയാണ്.</h2>]]></description>
			<content:encoded><![CDATA[<p>ഒരു കാലത്ത് ടെലിവിഷനുകള്‍ അടക്കിഭരിച്ചിരുന്ന സൂപ്പര്‍ഹീറോ കഥാപാത്രമാണ് ശക്തിമാന്‍. ഈ കഥാപാത്രത്തിനെ കേന്ദ്രീകരിച്ച് ഒരു സിനിമ പുറത്തിറങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രണ്‍വീര്‍ സിംഗ് ആയിരുന്നു സിനിമയില്‍ നായകനാകേണ്ടി ഇരുന്നത്. എന്നാല്‍ രണ്‍വീര്‍ സിംഗ് നായകനായി വേണ്ടെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് നടനും നിര്‍മാതാവുമായ മുകേഷ് ഖന്ന. ശക്തിമാനില്‍ അഭിനയശേഷിക്ക് പുറമെ ആ വേഷത്തിന് അനുയോജ്യമായ മുഖം കൂടി വേണമെന്നും ഇതിലൂടെ തനിക്ക് കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുകേഷ് ഖന്ന.<br>
'ഗള്ളി ബോയ്, ഖില്‍ജി തുടങ്ങിയ സിനിമകളില്‍ മനോഹരമായി അഭിനയിച്ച വ്യക്തിയാണ്. എന്നാല്‍ ശക്തിമാന്‍ എന്ന കഥാപാത്രത്തിന് അഭിനയശേഷിക്ക് പുറമെ ആ വേഷത്തിന് അനുയോജ്യമായ മുഖം കൂടി വേണം.' പൃഥ്വിരാജ് ചൗഹാനായി അക്ഷയ് കുമാര്‍ അഭിനയിച്ചത് ഉദാഹരണമായി ചൂണ്ടിക്കാട്ടി മുകേഷ് ഖന്ന വ്യക്തമാക്കി.</p>

<p>'പൃഥ്വിരാജ് ചൗഹാന്‍ നില്‍ക്കുമ്പോള്‍ അതുപോലെ നമുക്ക് അനുഭവപ്പെടണം. എന്നാല്‍ അക്ഷയ് കുമാര്‍ അഭിനയിച്ചപ്പോള്‍ അങ്ങനെ തോന്നിയിരുന്നില്ല. വിഗ് വെച്ചാല്‍ മാത്രം പോരാ. ഞാന്‍ ഒരു ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ വേഷം മാറാന്‍ മാത്രം ഒന്നര മണിക്കൂര്‍ എടുക്കുമായിരുന്നു. ഇതുവഴി എനിക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. സിനിമയുമായി മുന്നോട്ടുപോകാന്‍ സോണി എനിക്ക് വലിയ തുക വാഗ്ദ്ധാനം ചെയ്യുന്നുണ്ട്. പക്ഷേ എനിക്ക് ആ താരനിരയോട് താത്പര്യമില്ല. അവര്‍ വലിയ താരത്തെ തന്നെ വേണമെന്ന് വാശി പിടിക്കുന്നു. എനിക്ക് ഒരു സൂപ്പര്‍ താരത്തെ വേണ്ട,' മുകേഷ് ഖന്ന വ്യക്തമാക്കി.</p>]]></content:encoded>
			<category><![CDATA[entertainment]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/9d116d3969c896ff20abe314cf5924a2.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 22 Apr 2026 14:51:47 +0530</pubDate>
			<modified_date>Wed, 22 Apr 2026 14:51:47 +0530</modified_date>
		</item>
		<item>
			<title><![CDATA[വീട്ടിൽ രാജകീയ ഭംഗി… ട്രെൻഡായി പ്രിൻസസ് വൈൻ പ്ലാൻറ്]]></title>
			<link>https://keralaonlinenews.com/agriculture/royal-beauty-princess-vine-plant/cid18551455.htm</link>
			<guId>https://keralaonlinenews.com/agriculture/royal-beauty-princess-vine-plant/cid18551455.htm</guId>
			<description><![CDATA[<h2> മില്ലണേഴ്സ് വൈൻ എന്ന പേരിലും അറിയപ്പെടുന്ന പ്രിൻസസ് വൈൻ പ്ലാന്റ്, മനോഹരമായ പടർന്നു കയറുന്ന ഒരു അലങ്കാര സസ്യമാണ്. മുന്തിരി കുടുംബത്തിൽപ്പെട്ട ഈ ചെടി വേഗത്തിൽ വളർന്ന് പരിസരം പച്ചപ്പോടെ മൂടുന്ന പ്രത്യേകതയുണ്ട്. തിളക്കമുള്ള ഇലകളും പുറത്ത് തന്നെ കാണുന്ന വേരുകളും ഇതിന് വ്യത്യസ്തമായ ഭംഗി നൽകുന്നു.  </h2>]]></description>
			<content:encoded><![CDATA[<p>&nbsp;മില്ലണേഴ്സ് വൈൻ എന്ന പേരിലും അറിയപ്പെടുന്ന പ്രിൻസസ് വൈൻ പ്ലാന്റ്, മനോഹരമായ പടർന്നു കയറുന്ന ഒരു അലങ്കാര സസ്യമാണ്. മുന്തിരി കുടുംബത്തിൽപ്പെട്ട ഈ ചെടി വേഗത്തിൽ വളർന്ന് പരിസരം പച്ചപ്പോടെ മൂടുന്ന പ്രത്യേകതയുണ്ട്. തിളക്കമുള്ള ഇലകളും പുറത്ത് തന്നെ കാണുന്ന വേരുകളും ഇതിന് വ്യത്യസ്തമായ ഭംഗി നൽകുന്നു. വീടുകളിലും തോട്ടങ്ങളിലും എളുപ്പത്തിൽ വളർത്താവുന്ന ഒരു ആകർഷകമായ ഗാർഡൻ പ്ലാന്റാണ് ഇത്.</p>

<p>ചു​വ​ന്ന നി​റ​ത്തി​ലു​ള്ള വേ​രു​ക​ൾ കാ​ണാ​ൻ ത​ന്നെ ഭം​ഗി​യാ​ണ്. വേ​ലി​ക​ളി​ൽ, ഫെ​ൻ​സ​സ്​ എ​ന്നി​വ​യി​ൽ പ​ട​ർ​ത്തി​വി​ടാം. ക​ർ​ട്ട​ൻ പോ​ലെ തോ​ന്നു​ന്ന ന​ല്ലൊ​രു അ​ല​ങ്കാ​ര ചെ​ടി​യാ​ണ്. ഹാ​ങ്ങി​ങ്​ ബാ​സ്ക​റ്റി​ലും വ​ള​ർ​ത്തി​യെ​ടു​ക്കാം. ന​ന്നാ​യി പ്രൂ​ൺ ചെ​യ്ത് കൊ​ടു​ക്ക​ണ​മെ​ന്ന് മാ​ത്രം. വ​ലി​യ പ​രി​ച​ര​ണ​മൊ​ന്നും ആ​വ​ശ്യ​മി​ല്ല. നേ​രി​ട്ടു​ള്ള സൂ​ര്യ​പ്ര​കാ​ശ​വും ആ​വ​ശ്യ​മി​ല്ലാ​ത്ത ചെ​ടി​യാ​ണ്. ഇ​ളം വെ​യി​ൽ ഇ​ഷ്ട​മാ​ണ്. ഇ​തി​ൻറെ ത​ണ്ടു​ക​ൾ വ​ള്ളി പോ​ലെ നീ​ണ്ടു വ​ള​രു​ന്ന​താ​ണ്. ഇ​ല​ക​ൾ ഓ​വ​ൽ ആ​കൃ​തി​യി​ലും തി​ള​ക്ക​മു​ള്ള ഇ​ല​ക​ളോ​ട് കൂ​ടി​യ​താ​ണ്. നീ​ണ്ട വ​ള്ളി പോ​ലു​ള്ള ത​ണ്ടു​ക​ളു​ടെ അ​റ്റ​ത്ത് ചു​വ​ന്ന വേ​രു​ക​ൾ ഉ​ണ്ട്. ന​ല്ല ഭം​ഗി​യാ​ണ് ഇ​ത്​ കാ​ണാ​ൻ. പോ​ട്ടി​ങ്​ മി​ക്സ് ത​യാ​റാ​ക്കു​മ്പോ​ൾ ന​ല്ല ഇ​ള​ക്ക​മു​ള്ള മ​ണ്ണ് നോ​ക്കി ത​യ്യാ​റാ​ക്കു​ക. പെ​രി​ലൈ​റ്റ്​ മ​ണ​ൽ, ചാ​ണ​ക​പ്പൊ​ടി എ​ന്നി​വ യോ​ജി​പ്പി​ച്ച് ത​യാറാ​ക്ക​ണം.<br>
&nbsp;</p>

<p></p>]]></content:encoded>
			<category><![CDATA[കാർഷികം]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/6ef4bf6e78fdfc2cf0abc49349fab1ea.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 22 Apr 2026 14:45:35 +0530</pubDate>
			<modified_date>Wed, 22 Apr 2026 14:45:35 +0530</modified_date>
		</item>
		<item>
			<title><![CDATA[അമ്മ ഉണ്ടാക്കിയ ആ പഴയ രുചിയിൽ ഇതാ ഒരു സ്പെഷ്യൽ പഴം നിറച്ചത്]]></title>
			<link>https://keralaonlinenews.com/food/pazhamnirachathu/cid18552455.htm</link>
			<guId>https://keralaonlinenews.com/food/pazhamnirachathu/cid18552455.htm</guId>
			<description><![CDATA[<p> ആവശ്യമായ സാധനങ്ങൾ</p>

<p>    പഴുത്ത പഴം – 2 എണ്ണം</p>

<p>    നെയ്യ് – 3 ടേബിൾ സ്പൂൺ</p>

<p>    അണ്ടിപ്പരിപ്പ് – 2 ടേബിൾ സ്പൂൺ (അരിഞ്ഞത്)</p>

<h2>    ഉണക്കമുന്തിരി – 1 ടേബിൾ സ്പൂൺ</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ആവശ്യമായ സാധനങ്ങൾ</p>

<p>&nbsp; &nbsp; പഴുത്ത പഴം – 2 എണ്ണം</p>

<p>&nbsp; &nbsp; നെയ്യ് – 3 ടേബിൾ സ്പൂൺ</p>

<p>&nbsp; &nbsp; അണ്ടിപ്പരിപ്പ് – 2 ടേബിൾ സ്പൂൺ (അരിഞ്ഞത്)</p>

<p>&nbsp; &nbsp; ഉണക്കമുന്തിരി – 1 ടേബിൾ സ്പൂൺ</p>

<p>&nbsp; &nbsp; തേങ്ങ (ചിരകിയത്) – ½ കപ്പ്</p>

<p>&nbsp; &nbsp; പഞ്ചസാര – 3 ടേബിൾ സ്പൂൺ (അല്ലെങ്കിൽ ശർക്കര)</p>

<p>&nbsp; &nbsp; ഏലക്കാപ്പൊടി – ¼ ടീസ്പൂൺ</p>

<p>&nbsp; &nbsp; മൈദ – 2 ടേബിൾ സ്പൂൺ</p>

<p>&nbsp; &nbsp; പഞ്ചസാര (മാവിന്) – കുറച്ച്</p>

<p>&nbsp; &nbsp; വെള്ളം – ആവശ്യത്തിന്</p>

<p>‍ തയ്യാറാക്കുന്ന വിധം</p>

<p>1️⃣ പാൻ ചൂടാക്കി അതിലേക്ക് നെയ്യ് ചേർക്കുക.<br>
നെയ്യ് മെൽറ്റ് ആകുമ്പോൾ അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് വറുത്തെടുക്കുക.</p>

<p>2️⃣ പിന്നെ ചിരകിയ തേങ്ങ ചേർത്ത് 1 മിനിറ്റ് വറുത്തതിന് ശേഷം പഞ്ചസാര ചേർക്കുക.<br>
പഞ്ചസാര അലിഞ്ഞ് അല്പം കാരാമലായി വരുമ്പോൾ ഏലക്കാപ്പൊടി ചേർത്ത് മിക്സ് ചെയ്ത് മാറ്റി വെക്കുക.</p>

<p>3️⃣ ഒരു ബൗളിൽ മൈദ + പഞ്ചസാര + വെള്ളം ചേർത്ത് പഴംപൊരി മാവ് പോലെ ഒരു കുഴമ്പ് ആക്കി എടുക്കുക.</p>

<p>4️⃣ പഴുത്ത പഴം തൊലി കളഞ്ഞ് മുകളിൽ നിന്ന് ഒന്ന് കീറി ഉള്ളിൽ ഫില്ലിംഗ്‌സ് നിറയ്ക്കുക.<br>
മുകളിൽ മൈദ മാവ് തേച്ച് ഫില്ലിംഗ് അടയ്ക്കുക.</p>

<p>5️⃣ പാൻ ചൂടാക്കി അതിലേക്ക് നെയ്യ് ചേർത്ത് പഴങ്ങൾ മിതമായ തീയിൽ ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ വറുത്തെടുക്കുക.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b70b78504e24475f48383c0f49b72f70.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 22 Apr 2026 14:45:04 +0530</pubDate>
			<modified_date>Wed, 22 Apr 2026 14:45:04 +0530</modified_date>
		</item>
		<item>
			<title><![CDATA[നിത്യാ മേനോന് ശേഷം ആ കഴിവ് കണ്ടത് മമിതാ ബൈജുവില്‍ ; ധനുഷ്]]></title>
			<link>https://keralaonlinenews.com/entertainment/after-nithya-menon-mamita-baiju-saw-that-talent%3B-dhanush/cid18552686.htm</link>
			<guId>https://keralaonlinenews.com/entertainment/after-nithya-menon-mamita-baiju-saw-that-talent%3B-dhanush/cid18552686.htm</guId>
			<description><![CDATA[<h2>നിങ്ങള്‍ നന്നായി അഭിനയിച്ചിട്ടുണ്ട് കര യില്‍,&#39; ധനുഷ് പറഞ്ഞു</h2>]]></description>
			<content:encoded><![CDATA[<p>നിത്യാ മേനോന് ശേഷം ആ കഴിവ് കണ്ടത് മമിതാ ബൈജുവില്‍ ആണെന്ന് നടന്‍ ധനുഷ് പറഞ്ഞു.<br>
'മുന്‍നിരയിലേക്ക് വരാന്‍ മാത്രം കഴിവുള്ള നടി ആയിട്ടാണ് ഞാന്‍ നിങ്ങളെ കാണുന്നത്. ഞാന്‍ ഇതിന് മുന്‍പ് ഇത്രയും കഴിവുള്ള മറ്റൊരു നടിയെ കണ്ടത് നിത്യ മേനോന്‍ ആണ്. നിത്യ മേനോനുള്ള കഴിവും ക്വാളിറ്റിയും നിങ്ങള്‍ക്കുണ്ട്. അത് കളയാതെ നല്ല രീതിയില്‍ ഉപയോഗിച്ച് നിറയെ അവാര്‍ഡുകള്‍ വാങ്ങണം. നിങ്ങള്‍ നന്നായി അഭിനയിച്ചിട്ടുണ്ട് കര യില്‍,' ധനുഷ് പറഞ്ഞു.<br>
കര എന്ന ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങില്‍ വെച്ച് ധനുഷ് മമിതയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.</p>]]></content:encoded>
			<category><![CDATA[entertainment]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/1f0f9d1262a313fb368ccaaa27f09984.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 22 Apr 2026 14:44:30 +0530</pubDate>
			<modified_date>Wed, 22 Apr 2026 14:44:30 +0530</modified_date>
		</item>
		<item>
			<title><![CDATA[പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന അനോഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതി]]></title>
			<link>https://keralaonlinenews.com/kerala/anoshs-health-condition-improves-after-being-bitten-by/cid18552645.htm</link>
			<guId>https://keralaonlinenews.com/kerala/anoshs-health-condition-improves-after-being-bitten-by/cid18552645.htm</guId>
			<description><![CDATA[<h2>തൃശ്ശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ സഹോദരൻ അനോഷിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതി.കുട്ടി മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നു</h2>]]></description>
			<content:encoded><![CDATA[<p>തൃശ്ശൂർ : തൃശ്ശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ സഹോദരൻ അനോഷിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതി.കുട്ടി മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നു. കുട്ടി കണ്ണുകള്‍ തുറക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്ന് വൈകുന്നേരത്തോടെ വെന്റിലേറ്ററില്‍ നിന്ന് മാറ്റാൻ ആകുമെന്ന് പ്രതീക്ഷ.</p>

<p>വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന സഹോദരങ്ങളായ അനോഷിനെയും എട്ടു വയസ്സുകാരൻ ആല്‍ജോയെയും ശംഖുവരയൻ പാമ്പ് ആണ് കടിച്ചത്. ആല്‍ജോയ്ക്ക് ജീവൻ നഷ്ടമായി.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/f8fd118d27dba841cf1e09221abcbbe6.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Wed, 22 Apr 2026 14:36:19 +0530</pubDate>
			<modified_date>Wed, 22 Apr 2026 14:37:45 +0530</modified_date>
		</item>
		<item>
			<title><![CDATA[കേരളത്തിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക മുന്നറിയിപ്പ്]]></title>
			<link>https://keralaonlinenews.com/kerala/high-uv-index-warning-kerala/cid18552621.htm</link>
			<guId>https://keralaonlinenews.com/kerala/high-uv-index-warning-kerala/cid18552621.htm</guId>
			<description><![CDATA[<h2>ഉയർന്ന ചൂടിൽ വിയർക്കുകയാണ് കേരളം. സംസ്ഥാനത്ത് പലയിടങ്ങളിലായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മഴ പെയ്തെങ്കിലും ചൂടിന്റെ കാര്യത്തിൽ ആശിക്കാൻ വകയില്ലെന്ന് ആയിട്ടുണ്ട്. ചൂടിനെ മാത്രമല്ല അൾട്രാ വയലറ്റ് രശ്മികളെയും പേടിക്കണമെന്ന്  ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.</h2>

<h2></h2>]]></description>
			<content:encoded><![CDATA[<p><br>
ഉയർന്ന ചൂടിൽ വിയർക്കുകയാണ് കേരളം. സംസ്ഥാനത്ത് പലയിടങ്ങളിലായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മഴ പെയ്തെങ്കിലും ചൂടിന്റെ കാര്യത്തിൽ ആശിക്കാൻ വകയില്ലെന്ന് ആയിട്ടുണ്ട്. ചൂടിനെ മാത്രമല്ല അൾട്രാ വയലറ്റ് രശ്മികളെയും പേടിക്കണമെന്ന് &nbsp;ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.</p>

<p>കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചികയെന്ന് ദുരന്ത നിവാരണ അതോറിറ്റി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് ദുരന്ത നിവാരണ അതോറിറ്റി പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.</p>

<p>അൾട്രാ വയലറ്റ് രശ്മികളിൽ നിന്നുള്ള ആരോ​ഗ്യ പ്രശ്നങ്ങളെ ചെറുക്കാൻ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കാനും അറിയിപ്പിൽ പറയുന്നു.പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.</p>

<p>പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.<br>
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതമെന്നും പറയുന്നു.</p>

<p>യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും സൂചിക ഉയർന്നതായിരിക്കുമന്ന് ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/ad3effdc5d2c5bc85dbacade0345e200.jpg</thumb_image>
			<author><![CDATA[Kavya Ramachandran]]></author>
			<pubDate>Wed, 22 Apr 2026 14:32:53 +0530</pubDate>
			<modified_date>Wed, 22 Apr 2026 14:32:53 +0530</modified_date>
		</item>
		<item>
			<title><![CDATA[നിതിൻ രാജിൻ്റെ മരണം; അധ്യാപകര്‍ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി]]></title>
			<link>https://keralaonlinenews.com/kerala/nitin-rajs-death-hearing-on-anticipatory-bail-plea-by/cid18552618.htm</link>
			<guId>https://keralaonlinenews.com/kerala/nitin-rajs-death-hearing-on-anticipatory-bail-plea-by/cid18552618.htm</guId>
			<description><![CDATA[<h2>ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അധ്യാപകർ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി.കുടുംബത്തിൻ്റെ ഭാഗം കൂടി കേള്‍ക്കാനാണ് തീരുമാനം.</h2>]]></description>
			<content:encoded><![CDATA[<p>കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അധ്യാപകർ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി.കുടുംബത്തിൻ്റെ ഭാഗം കൂടി കേള്‍ക്കാനാണ് തീരുമാനം.</p>

<p>സെഷൻസ് കോടതിയുടെ ചുമതലയുള്ള അഡീഷണല്‍ ജില്ലാ കോടതി (നാല്) ജഡ്ജി ജെ.വിമല്‍ മുമ്ബാകെയാണ് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത്. നിതിൻ രാജിന്റെ അച്ഛൻ രാജന് ഹാജരാകാൻ പ്രോസിക്യൂഷന്റെ ആവശ്യ പ്രകാരം നോട്ടീസ് നല്‍കിയിരുന്നു.</p>

<p>ഏപ്രിൽ 10നാണ് കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണ നി​ല​യി​ൽ ഒ​ന്നാം​വ​ർ​ഷ ബി.​ഡി.​എ​സ്​ വി​ദ്യാ​ർ​ഥി നി​തി​നെ ക​ണ്ട​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ നി​തി​നെ മാ​ന​സി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്നെ​ന്നും അ​ധി​ക്ഷേ​പി​ച്ചി​രു​ന്നെ​ന്നു​മാ​ണ് കു​ടും​ബം പ​റ​യു​ന്ന​ത്.</p>

<p>മ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്ന് മാ​താ​പി​താ​ക്ക​ൾ ഉ​റ​പ്പി​ച്ച് പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​രാ​യ ദ​ന്ത​ൽ അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​കെ. റാം, ​അ​സോ. പ്ര​ഫ. ഡോ. ​സം​ഗീ​ത എ​ന്നി​വ​രെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തുകയും ഡോ. കെ. റാമിനെ പുറത്താക്കുകയും ചെയ്തിരുന്നു</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/f3e2517bf26d5ad5d98739d1bf60fd09.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Wed, 22 Apr 2026 14:32:22 +0530</pubDate>
			<modified_date>Wed, 22 Apr 2026 14:33:44 +0530</modified_date>
		</item>
		<item>
			<title><![CDATA[തന്നെ അവഗണിച്ച് മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തു ; കാമുകനെ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്ന് യുവതി]]></title>
			<link>https://keralaonlinenews.com/india/fire-marriage-boyfriend-ignoring/cid18551108.htm</link>
			<guId>https://keralaonlinenews.com/india/fire-marriage-boyfriend-ignoring/cid18551108.htm</guId>
			<description><![CDATA[<h2>അവഗണിക്കുകയാണെന്ന് തോന്നിയതിനെ തുടർന്ന് യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. ചൊവ്വാഴ്ച ബംഗളൂരുവിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ബംഗളുരു: അവഗണിക്കുകയാണെന്ന് തോന്നിയതിനെ തുടർന്ന് യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. ചൊവ്വാഴ്ച ബംഗളൂരുവിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.</p>

<p>ബംഗളൂരുവിൽ ഡിജിറ്റൽ മാർക്കറ്റിങ് ജോലി ചെയ്തിരുന്ന കിരൺ എന്നയുവാവാണ് കൊല്ലപ്പെട്ടത്.യുവാവിന്റെ സുഹൃത്തായ പ്രേരണ എന്ന 27കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് തന്നെ അവഗണിക്കുകയാണെന്ന തോന്നലും മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നു എന്ന സംശയവുമാണ് യുവതിയെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.</p>

<p>ഇരുവരും ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചൊവ്വാഴ്ച, അമ്മക്കും സഹോദരനുമൊപ്പം താമസിക്കുന്ന പ്രേണ, കിരണിനെ തെക്കൻ ബെംഗളൂരുവിലെ അഞ്ജനപുരയിലുള്ള തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. കിരൺ എത്തിയപ്പോൾ അവർ കുറച്ചുനേരം സംസാരിച്ചു. പിന്നീട് അയാളുടെ കണ്ണുകൾ കെട്ടി ഒരു കസേരയിൽ ഇരുത്തി.</p>

<p>തുടർന്ന് അയാളെ കെട്ടിയിട്ടു. ഇതിനെ കിരൺ എതിർത്തപ്പോൾ വിദേശ രാജ്യങ്ങളിൽ നടക്കുന്നതുപോലുള്ള വിവാഹഭ്യർഥന നടത്താനെന്നായിരുന്നു പ്രേണയുടെ മറുപടി. പിന്നീട് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് സൂചന. അയൽവാസികൾ ബഹളം കേട്ട് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.&nbsp;&nbsp;</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/a9bb6e56da98ea77a4e5464c2a38c981.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 22 Apr 2026 14:30:57 +0530</pubDate>
			<modified_date>Wed, 22 Apr 2026 14:30:57 +0530</modified_date>
		</item>
		<item>
			<title><![CDATA[കൊതിപ്പിക്കും രുചിയിൽ ഹൽവ പാകം ചെയ്യാം]]></title>
			<link>https://keralaonlinenews.com/food/dehalwa-licious/cid18551923.htm</link>
			<guId>https://keralaonlinenews.com/food/dehalwa-licious/cid18551923.htm</guId>
			<description><![CDATA[കോൺഫ്ലോർ- 2 കപ്പ്<br />
    വെള്ളം- 3 കപ്പ്<br />
    ഇളനീർ- 1 കപ്പ്<br />
    പഞ്ചസാര- 2 കപ്പ്<br />
    നെയ്യ്- 2 ടേബിൾസ്പൂൺ]]></description>
			<content:encoded><![CDATA[<p>ചേരുവകൾ</p>

<p>&nbsp; &nbsp; കോൺഫ്ലോർ- 2 കപ്പ്<br>
&nbsp; &nbsp; വെള്ളം- 3 കപ്പ്<br>
&nbsp; &nbsp; ഇളനീർ- 1 കപ്പ്<br>
&nbsp; &nbsp; പഞ്ചസാര- 2 കപ്പ്<br>
&nbsp; &nbsp; നെയ്യ്- 2 ടേബിൾസ്പൂൺ<br>
&nbsp; &nbsp; ഏലയ്ക്കപ്പൊടി- ഒരു നുള്ള്</p>

<p>തയ്യാറാക്കുന്ന വിധം</p>

<p>&nbsp; &nbsp; ഒരു ബൗളിൽ രണ്ട് കപ്പ് കോൺഫ്ലോർ എടുക്കുക.<br>
&nbsp; &nbsp; അതിലേക്ക് രണ്ട് കപ്പ് ഇളനീർ ഒഴിച്ചിളക്കി യോജിപ്പിക്കുക.<br>
&nbsp; &nbsp; അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ഒരു കപ്പ് ഇളനീരിനൊപ്പം രണ്ട് കപ്പ് പഞ്ചസാര ചേർത്തിളക്കി അലിയിച്ചെടുക്കുക.<br>
&nbsp; &nbsp; അതിലേക്ക് രണ്ട് ടേബിൾസ്പൂൺ നെയ്യ് ഒപ്പം കോൺഫ്ലോർ കലക്കി വച്ചതും ചേർത്തിളക്കുക.<br>
&nbsp; &nbsp; തിളച്ചു വരുമ്പോൾ ഒരു നുള്ള് ഏലയ്ക്കപ്പൊടി ചേർക്കുക.<br>
&nbsp; &nbsp; അൽപ്പം നെയ്യ് കൂടി ഒഴിച്ച് തേങ്ങ കഷ്ണങ്ങൾ ചേർത്ത് അടുപ്പണയ്ക്കാം. ഹൽവയുടെ ആകൃതിയിൽ മുറിച്ചെടുത്ത് കഴിച്ചു നോക്കൂ.&nbsp;<br>
&nbsp;</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/38f909f30a08a95f2452aed67a25f0f0.jpg</thumb_image>
			<author><![CDATA[Kavya Ramachandran]]></author>
			<pubDate>Wed, 22 Apr 2026 14:30:52 +0530</pubDate>
			<modified_date>Wed, 22 Apr 2026 14:30:52 +0530</modified_date>
		</item>
		<item>
			<title><![CDATA[ദോശ ഇനി 'ഹെൽത്തി'യാകും]]></title>
			<link>https://keralaonlinenews.com/food/ragi-masala-dosa/cid18551825.htm</link>
			<guId>https://keralaonlinenews.com/food/ragi-masala-dosa/cid18551825.htm</guId>
			<description><![CDATA[<h2>ചേരുവകൾ<br />
റാഗി - 1 കപ്പ്<br />
മുതിര - 1/4 കപ്പ്</h2>]]></description>
			<content:encoded><![CDATA[<p>ചേരുവകൾ<br>
റാഗി - 1 കപ്പ്<br>
മുതിര - 1/4 കപ്പ്<br>
ഉലുവ - 1 ടീസ്പൂൺ<br>
ചോറ് - 1/2 കപ്പ്<br>
ഉപ്പ് - പാകത്തിന്<br>
ചെറിയ ഉള്ളി - 2<br>
ജീരകം - 1 ടീസ്പൂൺ<br>
തയാറാക്കുന്ന വിധം<br>
•റാഗി , മുതിര, ഉലുവ എന്നിവ നന്നായി കഴുകിയതിനു ശേഷം ചോറും ചേർത്ത് 5 മണിക്കൂർ കുതിരാൻ ഇടുക.<br>
•5 മണിക്കൂറിനു ശേഷം മിക്സിയുടെ ഒരു ജാർ എടുത്തു അതിലേക്കു നേരത്തെ കുതിർത്തു വച്ച റാഗി , മുതിര, ഉലുവ, ഉപ്പ് എന്നിവയും കൂടെ ചെറിയ ഉള്ളിയും ജീരകവും ഇട്ട് നന്നായി അരച്ച് 8 മണിക്കൂർ പൊങ്ങാൻ വയ്ക്കുക.<br>
•8 മണിക്കൂറിനു ശേഷം നന്നായി പൊങ്ങി വന്ന മാവ് യോജിപ്പിച്ച ശേഷം ദോശ ചുടാം. റാഗി മസാല ദോശ<br>
&nbsp;ചൂടോടെ ചട്ണി കൂട്ടി വിളമ്പാം.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/1c962f60ae817c3892d4d8bbbfbe778b.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 22 Apr 2026 14:30:31 +0530</pubDate>
			<modified_date>Wed, 22 Apr 2026 14:30:31 +0530</modified_date>
		</item>
		<item>
			<title><![CDATA[മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ധനസഹായം നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്സ്]]></title>
			<link>https://keralaonlinenews.com/kerala/mundathikode-fireworks-tragedy-kalyan-jewellers-announces/cid18552605.htm</link>
			<guId>https://keralaonlinenews.com/kerala/mundathikode-fireworks-tragedy-kalyan-jewellers-announces/cid18552605.htm</guId>
			<description><![CDATA[<h2> മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കല്യാൺ ജ്വല്ലേഴ്‌സ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് എം.ഡി ടി.എസ്. കല്യാണരാമൻ ആണ് ഇക്കാര്യം അറിയിച്ചത്. തുക തിരുവമ്പാടി ദേവസ്വം സെക്രട്ടറിയെ ഏൽപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കല്യാൺ ജ്വല്ലേഴ്‌സ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് എം.ഡി ടി.എസ്. കല്യാണരാമൻ ആണ് ഇക്കാര്യം അറിയിച്ചത്. തുക തിരുവമ്പാടി ദേവസ്വം സെക്രട്ടറിയെ ഏൽപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.</p>

<p>ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം അനുവദിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയുമാണ് അനുവദിക്കുന്നത്.</p>

<p>അപകടത്തിൽ പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തര സഹായം നൽകാൻ സർക്കാർ തീരുമാനിച്ചു. പരിക്കേറ്റവരുടെ ആറുമാസത്തെ ചികിത്സാ ചെലവ് സർക്കാർ പൂർണ്ണമായും ഏറ്റെടുക്കും. ഇതിനായി സർക്കാർ/സ്വകാര്യ ആശുപത്രികളെ ഉപയോഗിക്കാം. ആറുമാസത്തിൽ കൂടുതൽ ചികിത്സ ആവശ്യമായി വരുന്നവർക്ക് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തുടർസഹായം നൽകും.</p>

<p>ദുരന്തസ്ഥലത്തെ രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനായി പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ മതിലുകൾ പൊളിക്കുകയും വയലുകൾ നികത്തുകയും ചെയ്തിരുന്നു. ഇവ പൂർവ്വസ്ഥിതിയിലാക്കാൻ ആവശ്യമായ തുക ജില്ലാ കളക്ടറുടെ ശുപാർശ പ്രകാരം ദുരന്തപ്രതികരണ നിധിയിൽ നിന്ന് അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.</p>

<p></p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/34c4abe477fde3fbeac46b18d2d987db.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 22 Apr 2026 14:30:08 +0530</pubDate>
			<modified_date>Wed, 22 Apr 2026 14:30:08 +0530</modified_date>
		</item>
		<item>
			<title><![CDATA[മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി]]></title>
			<link>https://keralaonlinenews.com/kerala/mundathikode-fireworks-accidentthiruvambadi/cid18552536.htm</link>
			<guId>https://keralaonlinenews.com/kerala/mundathikode-fireworks-accidentthiruvambadi/cid18552536.htm</guId>
			<description><![CDATA[മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനത്തിന് പിന്നാലെ തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി. പാറമേക്കാവുമായി സംസാരിച്ച് അന്തിമ തീരുമാനമെന്നാണ് അറിയിപ്പ്. ഇനി പൊട്ടിക്കാനായി ഒന്നുമില്ലെന്നും എല്ലാം അപകട സ്ഥലത്ത് വെച്ച് പൊട്ടി തീർന്നെന്നും തിരുവമ്പാടി ദേവസ്വം ബോർഡ് സെക്രട്ടറി ഗിരീഷ് കുമാർ പറഞ്ഞു. പറമേക്കാവിന്റെ വെടിക്കെട്ടിനായുള്ള പടക്കങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.]]></description>
			<content:encoded><![CDATA[<p>തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനത്തിന് പിന്നാലെ തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി. പാറമേക്കാവുമായി സംസാരിച്ച് അന്തിമ തീരുമാനമെന്നാണ് അറിയിപ്പ്. ഇനി പൊട്ടിക്കാനായി ഒന്നുമില്ലെന്നും എല്ലാം അപകട സ്ഥലത്ത് വെച്ച് പൊട്ടി തീർന്നെന്നും തിരുവമ്പാടി ദേവസ്വം ബോർഡ് സെക്രട്ടറി ഗിരീഷ് കുമാർ പറഞ്ഞു. പറമേക്കാവിന്റെ വെടിക്കെട്ടിനായുള്ള പടക്കങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. അവരുമായി സംസാരിച്ച് വെടിക്കെട്ട് പൂർണമായി ഒഴിവാക്കാൻ ശ്രമിക്കുമെന്നാണ് തിരുവമ്പാടി ദേവസ്വം പറയുന്നത്.</p>

<p>വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ പാറമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പടക്ക നിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ജില്ലാ കളക്ടർ ആണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/dbab13c50fb9c3e9cb792bf830c8a850.jpg</thumb_image>
			<author><![CDATA[Kavya Ramachandran]]></author>
			<pubDate>Wed, 22 Apr 2026 14:16:58 +0530</pubDate>
			<modified_date>Wed, 22 Apr 2026 14:16:58 +0530</modified_date>
		</item>
		<item>
			<title><![CDATA[ഹോര്‍മുസ് തുറക്കാന്‍ ലോക രാജ്യങ്ങള്‍ ലണ്ടനില്‍ ; മുപ്പതോളം രാജ്യങ്ങള്‍ ചര്‍ച്ചയില്‍]]></title>
			<link>https://keralaonlinenews.com/world/countries-around-the-world-to-open-hormuz-in-london%3B-thirty/cid18552510.htm</link>
			<guId>https://keralaonlinenews.com/world/countries-around-the-world-to-open-hormuz-in-london%3B-thirty/cid18552510.htm</guId>
			<description><![CDATA[<h2>ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും നേതൃത്വത്തില്‍ ഒരു സ്വതന്ത്ര നീക്കമായാണ് ഇതു വിലയിരുത്തപ്പെടുന്നത്.</h2>]]></description>
			<content:encoded><![CDATA[<p>ആഗോള എണ്ണ വ്യാപാര പ്രതിസന്ധിക്കിടെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് 30 ഓടം രാജ്യങ്ങള്‍ ഇന്ന് ലണ്ടനില്‍ യോഗം ചേരും. ബ്രിട്ടനും ഫ്രാന്‍സും സംയുക്തമായാണ് ലണ്ടനിലെ നോര്‍ത്ത് വുഡിലുള്ള സൈനിക ആസ്ഥാനത്ത് ഈ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. 30 ലധികം രാജ്യങ്ങളില്‍ നിന്നുള്ള സൈനിക ആസൂത്രകര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പുറമേ ജപ്പാന്‍, സൗത്ത് കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളും യുഎഇ അടക്കമുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും ഉള്‍പ്പെടുന്നു.</p>

<p>ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കുന്നതിനായി ഒരു രാജ്യാന്തര സൈനിക ദൗത്യത്തിന് രൂപം നല്‍കുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം. എണ്ണകപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കി ആഗോള ഊര്‍ജ്ജ വിപണിയെ സാധാരണ നിലയിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് യോഗം. യോഗത്തില്‍ അമേരിക്ക നേരിട്ട് പങ്കെടുക്കുന്നില്ല എന്നതാണ്. ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും നേതൃത്വത്തില്‍ ഒരു സ്വതന്ത്ര നീക്കമായാണ് ഇതു വിലയിരുത്തപ്പെടുന്നത്.</p>]]></content:encoded>
			<category><![CDATA[world]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/cbb2b9b14c59fe56b3deeae59b1d3aa7.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 22 Apr 2026 14:12:14 +0530</pubDate>
			<modified_date>Wed, 22 Apr 2026 14:12:14 +0530</modified_date>
		</item>
		<item>
			<title><![CDATA[വിനോദയാത്രയ്ക്കിടെ പ്രീ സ്‌കൂള്‍ വിദ്യാര്‍ഥി വെള്ളച്ചാലില്‍ വീണു മരിച്ച സംഭവം; ജംഗിള്‍ പാര്‍ക്കിന് സ്റ്റോപ്പ് മെമ്മോ നല്‍കി പ‍ഞ്ചായത്ത്]]></title>
			<link>https://keralaonlinenews.com/kerala/preschool-student-dies-after-falling-into-a-waterfall/cid18552496.htm</link>
			<guId>https://keralaonlinenews.com/kerala/preschool-student-dies-after-falling-into-a-waterfall/cid18552496.htm</guId>
			<description><![CDATA[<h2>എറണാകുളം കിഴക്കമ്പലത്ത് പാർക്കിന് പിന്നിലെ വെള്ളച്ചാലില്‍ വീണു അഞ്ച് വയസുകാരൻ മരിച്ച സംഭവത്തില്‍ ജംഗിള്‍ പാർക്കിന് സ്റ്റോപ്പ് മെമ്മോ നല്‍കി പ‍ഞ്ചായത്ത്.പഴങ്ങനാട് പ്രവർത്തിക്കുന്ന ജംഗിള്‍ പാർക്കിന് ആവശ്യമായ രേഖകള്‍ ഇല്ലെന്ന് കിഴക്കമ്പലം പഞ്ചായത്ത് കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് സ്റ്റോപ് മെമ്മോ നല്‍കിയത്.</h2>]]></description>
			<content:encoded><![CDATA[<p>കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് പാർക്കിന് പിന്നിലെ വെള്ളച്ചാലില്‍ വീണു അഞ്ച് വയസുകാരൻ മരിച്ച സംഭവത്തില്‍ ജംഗിള്‍ പാർക്കിന് സ്റ്റോപ്പ് മെമ്മോ നല്‍കി പ‍ഞ്ചായത്ത്.പഴങ്ങനാട് പ്രവർത്തിക്കുന്ന ജംഗിള്‍ പാർക്കിന് ആവശ്യമായ രേഖകള്‍ ഇല്ലെന്ന് കിഴക്കമ്പലം പഞ്ചായത്ത് കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് സ്റ്റോപ് മെമ്മോ നല്‍കിയത്.</p>

<p>പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയായിരുന്നു പാർക്കിന്‍റെ പ്രവർത്തിച്ചിരുന്നത്. അനധികൃത നിർമ്മാണവും പ്രവർത്തനവും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ് മെമ്മോ നല്‍കിയതെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.</p>

<p>ചൊവ്വാഴ്ച ഉച്ചയോടെയാണ് കോട്ടയം ചെങ്ങളം സൗത്ത് പോസ്റ്റില്‍ വലിയ കളപ്പത്തറവീട്ടില്‍ മുഹമ്മദ് നസീറിന്റെയും അമീറയുടെയും അഞ്ച് വയസുകാരനായ മകൻ മുഹമ്മദ് ആദം ജംഗിള്‍ പാർക്കിന്റെ ചതുപ്പില്‍ വീണ് മരിച്ചത്. തമ്മനം പ്രീ സ്കൂളിലെ 25 അംഗസംഘം പാർക്ക് സന്ദർശിക്കുന്നതിനിടയില്‍ ആയിരുന്നു സംഭവം. സംസാരശേഷിയില്ലാത്ത കുട്ടിയാണ് ആദം. പാലാരിവട്ടം ബിയോണ്ട് ബോണ്‍ പ്രീ- സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.</p>

<p>&nbsp;</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/f4c2b958cf85078b3029b5550d9df1e1.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Wed, 22 Apr 2026 14:10:22 +0530</pubDate>
			<modified_date>Wed, 22 Apr 2026 14:12:05 +0530</modified_date>
		</item>
		<item>
			<title><![CDATA[ട്രംപ് തെറ്റിദ്ധരിക്കപ്പെട്ടു ; എട്ടു സ്ത്രീകള്‍ക്ക് വധശിക്ഷയെന്ന വാദം നിഷേധിച്ച് ഇറാന്‍]]></title>
			<link>https://keralaonlinenews.com/world/trump-was-misunderstood%3B-iran-denies-death-penalty-for/cid18552477.htm</link>
			<guId>https://keralaonlinenews.com/world/trump-was-misunderstood%3B-iran-denies-death-penalty-for/cid18552477.htm</guId>
			<description><![CDATA[<h2>വധശിക്ഷ കാത്തിരിക്കുന്നവരെന്ന് പറഞ്ഞ സ്ത്രീകളില്‍ ചിലരെ ഇതിനോടകം തന്നെ വിട്ടയച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ പരമാവധി തടവുശിക്ഷയാകും ലഭിക്കുകയെന്നും ഇറാന്‍ ജുഡീഷ്യറി ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.</h2>]]></description>
			<content:encoded><![CDATA[<p>പ്രതിഷേധങ്ങള്‍ക്കിടെ അറസ്റ്റിലായ എട്ടു സ്ത്രീകളെ വധശിക്ഷയ്ക്ക് വിധേയരാക്കുമെന്ന വാദം നിഷേധിച്ച് ഇറാന്‍. ഇക്കാര്യവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ട്രംപും ചില മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ ഉന്നയിച്ച വാദങ്ങള്‍ തെറ്റാണെന്ന് ഇറാന്‍ ജുഡീഷ്യറി ഔദ്യോഗികമായി അറിയിച്ചു. വ്യാജ വാര്‍ത്തകളാല്‍ ട്രംപ് ഒരിക്കല്‍ കൂടി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും ഇറാന്‍ വ്യക്തമാക്കി.</p>

<p><br>
വധശിക്ഷ കാത്തിരിക്കുന്നവരെന്ന് പറഞ്ഞ സ്ത്രീകളില്‍ ചിലരെ ഇതിനോടകം തന്നെ വിട്ടയച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ പരമാവധി തടവുശിക്ഷയാകും ലഭിക്കുകയെന്നും ഇറാന്‍ ജുഡീഷ്യറി ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.<br>
ഇറാനിലെ എട്ടു സ്ത്രീകള്‍ വധശിക്ഷ കാത്തു കഴിയുകയാണെന്നായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകന്റെ അവകാശ വാദം. ഇവരുടെ ചിത്രങ്ങളെന്ന് പറഞ്ഞ് എട്ടു സ്ത്രീകളുടെ ചിത്രവും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേ പോസ്റ്റാണ് യുഎസ് പ്രസിഡന്റ് ട്രംപും ആവര്‍ത്തിച്ചത്. ഈ സ്ത്രീകളെ വിട്ടയ്ക്കണമെന്നും ഇതു ചര്‍ച്ചകളില്‍ ഇറാന് അനുകൂലഘടകമാകുമെന്നും ട്രംപ് പറഞ്ഞിരുന്നു.<br>
സ്ത്രീകള്‍ വധശിക്ഷാ ഭീഷണി നേരിടുന്നുണ്ടെന്ന വാദം ഇറാന്‍ നിഷേധിച്ചെങ്കിലും ഇതു ശരിയല്ലെന്നാണ് യുഎസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.</p>]]></content:encoded>
			<category><![CDATA[world]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/6064e97f1fef4134e4f1228f5af23b45.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 22 Apr 2026 14:08:06 +0530</pubDate>
			<modified_date>Wed, 22 Apr 2026 14:08:06 +0530</modified_date>
		</item>
		<item>
			<title><![CDATA[വനിതാ സംവരണത്തിൻ്റെ മറവിൽ ബിജെ.പി അജൻഡ നടപ്പിലാക്കുന്നു: ശ്രീ ജമഠത്തിൽ]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/bjp-shri-jamathil-reservation/cid18552283.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/bjp-shri-jamathil-reservation/cid18552283.htm</guId>
			<description><![CDATA[<h2>വനിതാ സംവരണത്തിൻ്റെ മറവിൽ ബിജെപി അജൻഡ നടപ്പിലാക്കുകയാണെന്ന് മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ശ്രീജാ മഠത്തിൽ പറഞ്ഞു കണ്ണൂർ ഡിസിസി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശ്രീജ.</h2>]]></description>
			<content:encoded><![CDATA[<p>കണ്ണൂർ: വനിതാ സംവരണത്തിൻ്റെ മറവിൽ ബിജെപി അജൻഡ നടപ്പിലാക്കുകയാണെന്ന് മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ശ്രീജാ മഠത്തിൽ പറഞ്ഞു കണ്ണൂർ ഡിസിസി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശ്രീജ. മണ്ഡലം പുനർനിർണയത്തിൻ്റെ മറവിൽ വനിതാ സംവരണം 33 ശതമാനമായി നടപ്പിലാക്കുന്നതിനെയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യ മുന്നണി എതിർത്തത് 2013 ൽ അവതരിപ്പിക്കപ്പെട്ട വനിതാ സംവരണം കഴിഞ്ഞ 10 വർഷം ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടായിട്ടും എന്തുകൊണ്ടു നടപ്പിലാക്കിയിട്ടില്ലെന്നും ശ്രീ ജ മഠത്തിൽ പറഞ്ഞു.&nbsp;</p>

<p>വനിതാ സംവരണം നടപ്പിലാക്കുന്നതിനായി മഹിളാ കോൺഗ്രസ് സംസ്ഥാനമാകെ പ്രതിഷേധ സമരങ്ങൾ നടത്തും ഇതിൻ്റെ ഭാഗമായി നാളെരാജ്ഭവൻ മാർച്ച് നടത്തുമെന്ന് ശ്രീജ പറഞ്ഞു. ഭാരവാഹികളായ രജനി രമാനന്ദൻ , കെ എൻ പുഷ്പലത ,ഉഷ കുമാരി, സി പി ഗിരിജ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/add2b92dcb458b603c252b4bbffc8809.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 22 Apr 2026 14:05:41 +0530</pubDate>
			<modified_date>Wed, 22 Apr 2026 14:05:41 +0530</modified_date>
		</item>
		<item>
			<title><![CDATA[ശത്രുവിനെ സഹായിച്ചാല്‍ എണ്ണ ഉത്പാദനം അവസാനിപ്പിക്കും ; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഗുരുതര ഭീഷണിയുമായി ഇറാന്‍]]></title>
			<link>https://keralaonlinenews.com/world/oil-production-will-be-stopped-if-it-helps-the-enemy%3B-iran/cid18552451.htm</link>
			<guId>https://keralaonlinenews.com/world/oil-production-will-be-stopped-if-it-helps-the-enemy%3B-iran/cid18552451.htm</guId>
			<description><![CDATA[<h2>സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ നിര്‍ണ്ണായകമായ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെ അക്കമിട്ട് നിരത്തിയാണ് ഇറാന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.</h2>]]></description>
			<content:encoded><![CDATA[<p>മിഡില്‍ ഈസ്റ്റിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയിലുള്ള അതീവ ഗുരുതരമായ ഭീഷണിയുമായി ഇറാന്‍ സൈനിക കമാന്‍ഡര്‍ രംഗത്ത്. ഇറാന്റെ ശത്രുക്കള്‍ക്ക് ആക്രമണം നടത്താന്‍ മണ്ണോ സൗകര്യങ്ങളോ വിട്ടുനല്‍കിയാല്‍ മിഡില്‍ ഈസ്റ്റിലെ എണ്ണ ഉല്‍പ്പാദനത്തോട് എന്നെന്നേക്കുമായി വിടപറയാന്‍ തയ്യാറെടുത്തുകൊള്ളാനാണ് ഇറാന്റെ മുന്നറിയിപ്പ്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ ഏറോസ്പേസ് ഫോഴ്സ് കമാന്‍ഡറെ ഉദ്ധരിച്ച് ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങളാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.</p>

<p><br>
പേര്‍ഷ്യന്‍ ഗള്‍ഫിലെ ചില രാജ്യങ്ങള്‍ മുമ്പ് ഇറാന്റെ ശത്രുക്കള്‍ക്ക് താവളമൊരുക്കിയിരുന്നുവെന്നും ഇത് തുടരാനാണ് ഭാവമെങ്കില്‍ ആ രാജ്യങ്ങളുടെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കുമെന്നും സൈനിക മേധാവി വ്യക്തമാക്കി. ഇറാന്റെ ലക്ഷ്യപ്പട്ടികയില്‍ ഇനി സൈനിക താവളങ്ങള്‍ മാത്രമല്ല ഉള്ളതെന്നും മറിച്ച് മിഡില്‍ ഈസ്റ്റിലെ പ്രധാന എണ്ണപ്പാടങ്ങളും റിഫൈനറികളും ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ നിര്‍ണ്ണായകമായ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെ അക്കമിട്ട് നിരത്തിയാണ് ഇറാന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.</p>

<p>അമേരിക്കയുടെ സൈനിക താവളങ്ങള്‍ നിലനില്‍ക്കുന്നതും അവരുടെ സഖ്യകക്ഷികളുമായ ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള ഇറാന്റെ ഈ നീക്കം ആഗോള എണ്ണ വിപണിയിലും വലിയ ആശങ്ക പടര്‍ത്തുന്നുണ്ട്. മേഖലയിലെ സാമ്പത്തിക ഭദ്രതയെ നേരിട്ട് ബാധിക്കുന്ന ഇത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ നയതന്ത്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.&nbsp;</p>

<p><br>
&nbsp;</p>]]></content:encoded>
			<category><![CDATA[world]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/ca7d3c17dde6522ca05e8353b25a3769.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 22 Apr 2026 14:04:36 +0530</pubDate>
			<modified_date>Wed, 22 Apr 2026 14:04:36 +0530</modified_date>
		</item>
		<item>
			<title><![CDATA['ലോകത്തിന്റെ അവസാനത്തിലേക്ക്' പോകാൻ ആ​ഗ്രഹമുണ്ടോ ?]]></title>
			<link>https://keralaonlinenews.com/travel/ushuaia-the-end-of-the-world-visa/cid18552450.htm</link>
			<guId>https://keralaonlinenews.com/travel/ushuaia-the-end-of-the-world-visa/cid18552450.htm</guId>
			<description><![CDATA[<h2> ലോകഭൂപടത്തിന്റെ ഏറ്റവും തെക്കേ അറ്റത്ത് ലോകത്തിലെ അവസാന നഗരമെന്ന് അറിയപ്പെടുന്ന ഒരു സ്ഥലമുണ്ട്. ആൻഡീസ് പർവതനിരകൾ സമുദ്രത്തോട് വിടപറയുന്ന ഇടം. ഇതാണ് ഉഷുവയ (Ushuaia). അർജന്റീനയിലെ ഈ നഗരത്തെ ലോകം വിളിക്കുന്നത് &#39;എൽ ഫിൻ ഡെൽ മുണ്ടോ&#39; എന്നാണ്. അതായത്, ലോകത്തിന്റെ അവസാനം.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ലോകഭൂപടത്തിന്റെ ഏറ്റവും തെക്കേ അറ്റത്ത് ലോകത്തിലെ അവസാന നഗരമെന്ന് അറിയപ്പെടുന്ന ഒരു സ്ഥലമുണ്ട്. ആൻഡീസ് പർവതനിരകൾ സമുദ്രത്തോട് വിടപറയുന്ന ഇടം. ഇതാണ് ഉഷുവയ (Ushuaia). അർജന്റീനയിലെ ഈ നഗരത്തെ ലോകം വിളിക്കുന്നത് 'എൽ ഫിൻ ഡെൽ മുണ്ടോ' എന്നാണ്. അതായത്, ലോകത്തിന്റെ അവസാനം.</p>

<p>അന്റാർട്ടിക്കയിലേക്കുള്ള കപ്പൽ കയറാൻ എത്തുന്ന സഞ്ചാരികളുടെ താവളമായ ഉഷ്വാവ (Ushuaia), വെറുമൊരു തുറമുഖ നഗരമല്ലെന്ന് അവിടെ കാലുകുത്തുന്ന ഏതൊരാളും പറയും. ഹിമപ്പരപ്പുകളും പർവതനിരകളും അതിരിടുന്ന ഈ പ്രദേശം ഒരു യാത്രികന്റെ എല്ലാ സങ്കൽപങ്ങൾക്കും അതീതമായ അനുഭവങ്ങളാണ് കാത്തുവെച്ചിരിക്കുന്നത്.</p>

<p style="text-align:center"><img alt="The End of the World" height="420" id="img_21196155" loading="lazy" src="https://keralaonlinenews.com/static/c1e/client/94744/uploaded/e3b83532d3ac9c673191de6c6f87ded4.jpg" width="730"></p>

<p>80,000ത്തിലധികം ആളുകൾ താമസിക്കുന്ന ഈ നഗരത്തിനപ്പുറം പിന്നെ വിശാലമായ ഡ്രേക്ക് പാസേജും അതിനപ്പുറം മഞ്ഞുമൂടിയ അന്റാർട്ടിക്കയുമാണ്. അതായത് ലോകത്തിന്റെ അവസാനഭാഗം. അലാസ്കയിൽ തുടങ്ങി അമേരിക്കൻ ഭൂഖണ്ഡങ്ങളുടെ തെക്കേ അറ്റം വരെ നീളുന്ന പാൻ-അമേരിക്കൻ ഹൈവേയുടെ അവസാന കവാടം എന്ന പ്രത്യേകതയും ഈ നഗരത്തിനുണ്ട്.<br>
ഉഷ്വാവയിലെ കാലാവസ്ഥ</p>

<p>കാലാവസ്ഥ പ്രവചനാതീതമാണെന്നതാണ് ഉഷ്വാവയിലെ മറ്റൊരു പ്രത്യേകത. 'ഒരു ദിവസം തന്നെ നാല് സീസണുകൾ' എന്നാണ് പ്രദേശവാസികൾ ഇതിനെക്കുറിച്ച് പറയാറുള്ളത്. വേനൽക്കാലമായ ഡിസംബർ-മാർച്ച് ആണ് ഉഷ്വായ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. പകൽ 18 മണിക്കൂർ വരെ നീണ്ടുനിൽക്കും. പെൻഗ്വിനുകളെയും കടൽകുതിരകളുടെ കൂട്ടങ്ങളെയും കാണാനാവുന്ന ഏറ്റവും നല്ല സമയമാണിത്. സ്കീയിങ് ഇഷ്ടപ്പെടുന്നവർക്ക് ജൂൺ-ഓഗസ്റ്റ് ആണ് പറ്റിയ സമയം. ഇവിടുത്തെ ഏറ്റവും ദൈർഘ്യമേറിയ സ്കീ സീസണാണിത്. തിരക്ക് കുറഞ്ഞതും എന്നാൽ മനോഹരവുമായ അന്തരീക്ഷം ഇഷ്ടപ്പെടുന്നവർക്ക് സെപ്റ്റംബർ - നവംബർ സമയം തിരഞ്ഞെടുക്കാം.<br>
ഉഷ്വായിലെ പ്രധാന ആകർഷണങ്ങൾ</p>

<p>&nbsp; &nbsp; ബീഗിൾ ചാനൽ ക്രൂയിസ്&nbsp;</p>

<p>ചരിത്രപ്രസിദ്ധമായ ബീഗിൾ ചാനൽ ക്രൂയിസ് ജലാശയത്തിലൂടെയുള്ള യാത്ര അതിമനോഹരമായ യാത്രയായിരിക്കും സഞ്ചാരികൾക്ക്. കടൽ സിംഹങ്ങൾ, അപൂർവ പക്ഷികൾ, പ്രസിദ്ധമായ ലെസ് എക്ലെയേറിയേഴ്സ് ലൈറ്റ്ഹൗസ് എന്നിവ ഇവിടെ ആസ്വദിക്കാനാകും. പെൻഗ്വിനുകൾക്കൊപ്പം നടന്ന് അതിവിശിഷ്ടമായ അനുഭവം പങ്കിടാൻ ഇസ്ല മാർട്ടില്ലോ സന്ദർശിക്കുന്നവർക്ക് അവസരമുണ്ട്.</p>

<p>&nbsp; &nbsp; ടിയറ ഡെൽ ഫ്യൂഗോ നാഷനൽ പാർക്ക്&nbsp;</p>

<p>ടിയറ ഡെൽ ഫ്യൂഗോ നാഷനൽ പാർക്ക് അർജന്റീനയിലെ ഏക തീരദേശ ദേശീയോദ്യാനമാണ്. അലാസ്കയിൽനിന്ന് തുടങ്ങുന്ന ലോകപ്രസിദ്ധമായ പാൻ-അമേരിക്കൻ ഹൈവേ അവസാനിക്കുന്നത് ഇവിടെയുള്ള ലാപറ്റയ ബേ എന്ന സ്ഥലത്താണ്.</p>

<p>&nbsp; &nbsp; ലോകാവസാന ട്രെയിൻ&nbsp;</p>

<p>പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അർജന്റീന ഇവിടെ ഒരു തടവറ ഉണ്ടാക്കിയിരുന്നു. ഭൂമിയുടെ ഏറ്റവും അറ്റത്ത് ആയതിനാൽ തടവറയിൽ കഴിയുന്നവർക്ക് ഇവിടെനിന്നും രക്ഷപ്പെടാൻ ഒരിക്കലും സാധിക്കുമായിരുന്നില്ല. ആ കാലത്ത് തടവുകാരെ വനത്തിലേക്ക് കൊണ്ടുപോയിരുന്ന എൻഡ് ഓഫ് ദി വേൾഡ് ട്രെയിൻ ഇന്ന് സഞ്ചാരികൾക്ക് വേണ്ടിയുള്ളതാണ്. മനോഹരമായ വനങ്ങളിലൂടെയും വെള്ളച്ചാട്ടങ്ങൾക്കിടയിലൂടെയുമുള്ള ഈ യാത്ര ചരിത്രത്തിലേക്കുള്ള ഒരു വഴിത്തിരിവായി സഞ്ചാരികൾക്ക് അനുഭവവേദ്യമാകും.</p>

<p>&nbsp; &nbsp; ലഗുണ എസ്മെരാൾഡ ട്രക്, ലോകാവസാന പോസ്റ്റ് ഓഫിസ്&nbsp;</p>

<p>9 കിലോമീറ്റർ ദൈർഘ്യമുള്ള ലഗുണ എസ്മെരാൾഡ ട്രക്കിങ് ആസ്വദിക്കാനുള്ളതാണ്. പ്രകൃതിയെ സ്നേഹിക്കുന്നവരാണെങ്കിൽ ഈ ട്രക്കിങ് ഒരിക്കലും മിസ്സാക്കേണ്ട. മരതകപ്പച്ച വിതറുന്ന ഈ തടാകം എത്ര വീക്ഷിച്ചാലും മതിയാവില്ല. ഭൂമിയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള ലാപറ്റയ ബേയിലെ പോസ്റ്റ് ഓഫിസും കാണണം. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഇവിടെനിന്ന് ഒരു പോസ്റ്റ്കാർഡ് സന്ദേശം അയക്കുന്നതിനെ കുറിച്ചൊന്ന് ചിന്തിച്ചു നോക്കൂ. എത്ര മനോഹരമായിരിക്കും ആ തീവ്ര ആനന്ദം നൽകുന്ന അനുഭവം.<br>
ഇന്ത്യക്കാർക്ക് എങ്ങനെ യാത്ര തിരിക്കാം..?</p>

<p>ഇന്ത്യയിൽനിന്നുള്ള വിനോദ സഞ്ചാരികൾക്ക് ഇതൊരു നീണ്ട യാത്രയാണ്. ആദ്യം ഡൽഹിയിൽനിന്നോ മുംബൈയിൽനിന്നോ അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലേക്ക് പറക്കുക. ഒരു ദീർഘദൂര വിമാനയാത്ര. അവിടെനിന്ന് ഉഷ്വാവയിലേക്ക് ഏകദേശം മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള നേരിട്ടുള്ള വിമാനമുണ്ട്.</p>

<p>സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ബ്യൂണസ് അയേഴ്‌സിൽ നിന്ന് 30 മണിക്കൂർ ബസിൽ യാത്ര ചെയ്ത് റിയോ ഗാലെഗോസിലെത്താം. അവിടെനിന്ന് മഗല്ലൻ കടലിടുക്കും ചിലി അതിർത്തിയും കടന്ന് മറ്റൊരു എട്ട് മണിക്കൂർ യാത്ര ചെയ്താലും ഉഷ്വാവയിലെത്തും.</p>

<p>ഇന്ത്യക്കാർക്ക് അർജന്റീന ടൂറിസ്റ്റ് വീസ സൗജന്യമാണല്ലോ..ഡൽഹിയിലെ എംബസിയിലോ മുംബൈയിലെ കോൺസുലേറ്റിലോ വിസ അപേക്ഷിച്ചാൽ 10-12 ദിവസത്തെ ഇടവേളക്കുശേഷം സാധനം കൈയിലെത്തും. സാധുവായ പാസ്‌പോർട്ട്, റിട്ടേൺ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ്, കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവ നിർബന്ധമാണ്. 90 ദിവസമാണ് വിസയുടെ കാലാവധി.</p>

<p>പാസ്‌പോർട്ടിലെ ആ അപൂർവ്വ മുദ്ര</p>

<p>ഉഷ്വാവയിലെ ടൂറിസം ഓഫീസിൽ ചെന്നാൽ നിങ്ങളുടെ പാസ്‌പോർട്ടിലോ ഡയറിയിലോ 'ലോകത്തിന്റെ അവസാനം' എന്ന മുദ്ര (Stamp) പതിപ്പിക്കാം. പലരും ഇതൊരു വലിയ ഓർമ്മയായി സൂക്ഷിക്കുന്നു. എങ്കിലും വിദേശയാത്രകൾ പതിവായുള്ളവർ പാസ്‌പോർട്ടിൽ ഇത് പതിപ്പിക്കുന്നത് ശ്രദ്ധിച്ചു വേണം, കാരണം ചില രാജ്യങ്ങൾ ഇത്തരം ടൂറിസ്റ്റ് സ്റ്റാമ്പുകൾ ഉള്ള പാസ്‌പോർട്ടുകൾ അംഗീകരിക്കാറില്ല.&nbsp;</p>]]></content:encoded>
			<category><![CDATA[യാത്ര]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/802af6963629df729abcdf05c89fd875.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 22 Apr 2026 14:04:04 +0530</pubDate>
			<modified_date>Wed, 22 Apr 2026 14:04:04 +0530</modified_date>
		</item>
		<item>
			<title><![CDATA[ട്വന്റി 20 ലോകകപ്പില്‍ ഒത്തുകളി ; ക്യാപ്റ്റനെ തീരുമാനിച്ചത് ലോറന്‍സ് ബിഷ്ണോയി സംഘം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍]]></title>
			<link>https://keralaonlinenews.com/world/t20-world-cup-matchfixing%3B-lawrence-bishnois-team-decides/cid18552444.htm</link>
			<guId>https://keralaonlinenews.com/world/t20-world-cup-matchfixing%3B-lawrence-bishnois-team-decides/cid18552444.htm</guId>
			<description><![CDATA[<h2><br />
ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ എറിഞ്ഞ ഓവറില്‍ അസാധാരണമായി റണ്ണുകള്‍ വഴങ്ങിയതിനെ തുടര്‍ന്നാണ് ബജ്വയുടെ പ്രകടനം ആദ്യം നിരീക്ഷണത്തിലായത്.</h2>]]></description>
			<content:encoded><![CDATA[<p>ട്വന്റി 20 ലോകകപ്പില്‍ കാനഡ ടീം ഉള്‍പ്പെട്ട ഒത്തുകളി വിവാദത്തെ കുറിച്ച് ഐസിസി അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പുതിയ വെളിപ്പെടുത്തല്‍. കാനഡയും ന്യൂസിലന്‍ഡും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തിലെ ഒത്തുകളി വിവാദത്തില്‍ ലോറന്സ് ബിഷ്ണോയി സംഘത്തിന് നേരിട്ട് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാനഡ ക്യാപ്റ്റന്‍ ദില്‍പ്രീത് ബജ്വയുടെ ഇടപെടലിനെ കുറിച്ച് ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗം നിലവില്‍ അന്വേഷണം നടത്തിവരികയാണ്.</p>

<p><br>
ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ എറിഞ്ഞ ഓവറില്‍ അസാധാരണമായി റണ്ണുകള്‍ വഴങ്ങിയതിനെ തുടര്‍ന്നാണ് ബജ്വയുടെ പ്രകടനം ആദ്യം നിരീക്ഷണത്തിലായത്. സ്പോട്ട ഫിക്സിങ് സംശയത്തെ തുടര്‍ന്ന് എസിയു ബജ്വയെ ചോദ്യം ചെയ്യുകയും താരത്തിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും ചെയ്തു. ചെന്നൈയില്‍ നടന്ന കാനഡയും ന്യൂസിലന്‍ഡും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരമാണ് നിരീക്ഷണത്തിലുള്ളത്. ഈ മത്സരത്തില്‍ ബജ്വ എറിഞ്ഞ അഞ്ചാം ഓവറിലെ പ്രകടനമാണ് സംശയത്തിന് ഇടയാക്കിയത്. ഒരു നോബോളും വൈഡും ഉള്‍പ്പെടെ 15 റണ്‍സാണ് ഈ ഓവറില്‍ താരം വഴങ്ങിയത്.<br>
കാനഡയില്‍ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള ലോറന്‍സ് ബിഷ്ണോയി ഗ്രൂപ്പിന് ഒത്തുകളിയായി ബന്ധമുണ്ടെന്നാണ് കനേഡിന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഗായകന്‍ സിദ്ധു മുസൈവാലയുടെ കൊലപാതകത്തിലും പ്രതികൂട്ടിലായ ഈ സംഘമാണ് ബജ്വയെ പെട്ടെന്ന് ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.</p>

<p><br>
&nbsp;</p>]]></content:encoded>
			<category><![CDATA[world]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/0908eb6d2cf02d72cb092badf0bd9ef5.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 22 Apr 2026 14:02:23 +0530</pubDate>
			<modified_date>Wed, 22 Apr 2026 14:02:23 +0530</modified_date>
		</item>
	</channel>
</rss>