<?xml version="1.0" encoding="UTF-8" standalone="no"?><rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:itunes="http://www.itunes.com/dtds/podcast-1.0.dtd" version="2.0">
	<channel>
		<title>keralaonlinenews</title>
		<description>keralaonlinenews</description>
		<language>ml</language>
		<link>https://keralaonlinenews.com/feed.xml</link>
		<image>
			<title>keralaonlinenews</title>
			<url>https://keralaonlinenews.com/static/c1e/client/94744/uploaded_original/6fd0a38e836c43f4da1497c40e4090ec.jpg</url>
			<link>https://keralaonlinenews.com/feed.xml</link>
		</image>
		<itunes:explicit>no</itunes:explicit><itunes:subtitle>keralaonlinenews</itunes:subtitle><item>
			<title><![CDATA[മുഖ്യമന്ത്രി വിജയ്‌ക്കും മന്ത്രിമാർക്കും വിലക്കേർപ്പെടുത്തണമെന്ന ഡി.എം.കെ ആവശ്യം തള്ളി സുപ്രീം കോടതി]]></title>
			<link>https://keralaonlinenews.com/india/supreme-court-vijayan/cid18953597.htm</link>
			<guId>https://keralaonlinenews.com/india/supreme-court-vijayan/cid18953597.htm</guId>
			<description><![CDATA[മുഖ്യമന്ത്രി വിജയ്‌ക്കും മന്ത്രിമാർക്കും വിലക്കേർപ്പെടുത്തണമെന്ന ഡി.എം.കെ ആവശ്യം തള്ളി സുപ്രീം കോടതി]]></description>
			<content:encoded><![CDATA[<p>&nbsp;ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആദവ് അർജുനൻ എന്നിവർക്ക് പൊതുവേദികളിൽ അഭിപ്രായപ്രകടനം നടത്തുന്നതിന് വിലക്കേർപ്പെടുത്തണമെന്ന ഡി.എം.കെയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസ് കെ.വി. വിശ്വനാഥൻ, ജസ്റ്റിസ് അലോക് ആരാധ്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കാൻ വിസമ്മതിച്ചത്.</p>

<p>ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും ജോലി നിയമന ഉത്തരവുകളും വിതരണം ചെയ്യാൻ ജൂലൈ 10-ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പരിപാടി നിശ്ചയിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് ഡി.എം.കെ ജനറൽ സെക്രട്ടറി സുപ്രീം കോടതിയെ സമീപിച്ചത്. സി.ബി.ഐ അന്വേഷണം നടക്കുന്ന കേസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പ്രസ്താവനകൾ അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും, സംഭവത്തിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുവാൻ ശ്രമിക്കുകയാണെന്നും ഡി.എം.കെക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ വാദിച്ചു.</p>

<p>എന്നാൽ, മുഖ്യമന്ത്രിയുടെ സന്ദർശനം സുപ്രീം കോടതി നിയന്ത്രിക്കണമോ എന്നും, അദ്ദേഹത്തിന്റെ യാത്രാപരിപാടി കോടതി നിശ്ചയിക്കണമോ എന്നും ജസ്റ്റിസ് വിശ്വനാഥൻ ചോദിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ കോടതി നിയന്ത്രണം ഏർപ്പെടുത്തണമെന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നതെന്നും കോടതി ആരാഞ്ഞു. കേസിൽ അന്വേഷണം നടത്താൻ സി.ബി.ഐയെ ചുമതലപ്പെടുത്തിയ കോടതി, രാഷ്ട്രീയ എതിരാളികൾ തമ്മിലുള്ള തർക്കത്തിന്റെ വേദിയാകാൻ തയാറല്ലെന്നും ബെഞ്ച് വ്യക്തമാക്കി.&nbsp;</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/ee8f4b5351a2923796ee7bcad98d6f67.gif</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 7 Jul 2026 23:07:54 +0530</pubDate>
			<modified_date>Tue, 7 Jul 2026 23:07:54 +0530</modified_date>
			<newsId>18953597</newsId>
			<synopsis>മുഖ്യമന്ത്രി വിജയ്‌ക്കും മന്ത്രിമാർക്കും വിലക്കേർപ്പെടുത്തണമെന്ന ഡി.എം.കെ ആവശ്യം തള്ളി സുപ്രീം കോടതി</synopsis>
			<imageMetaData>Constitutional right of pension employees; Supreme Court says temporary employees in government services are entitled to it</imageMetaData>
			<seoPath>/india/supreme-court-vijayan</seoPath>
		</item>
		<item>
			<title><![CDATA[ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി മോദിക്ക്]]></title>
			<link>https://keralaonlinenews.com/world/indonesia-modi/cid18953588.htm</link>
			<guId>https://keralaonlinenews.com/world/indonesia-modi/cid18953588.htm</guId>
			<description><![CDATA[ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി മോദിക്ക്]]></description>
			<content:encoded><![CDATA[<p>&nbsp;ജകാർത്ത: ഇന്തോനേഷ്യയിലെ ഏറ്റവും ഉയർന്ന ബഹുമതിയായ 'ബിൻതാങ് ആദിപൂർണ' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇന്തോനേഷ്യയുടെ ഐക്യത്തിനും പുരോഗതിക്കും നിർണായക സംഭാവനകൾ നൽകുന്നവർക്ക് നൽകുന്ന പുരസ്കാരമാണിത്. ജകാർത്തയിൽ നടന്ന ചടങ്ങിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയാണ് ബഹുമതി പ്രഖ്യാപിച്ചത്.</p>

<p>ത്രിരാഷ്ട്ര സന്ദർശനത്തിൻറെ ഭാഗമായി ഭാഗമായാണ് പ്രധാനമന്ത്രി മോദി ജകാർത്തയിലെത്തിയത്. ആസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലും മോദി സന്ദർശനം നടത്തും. ഇന്തോ-പസഫിക് മേഖലയിലെ വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ നിർണായക മേഖലകളിൽ ഇന്ത്യയുടെ പങ്കാളിത്തം ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.</p>

<p>സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ വിമാനം വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ മുതൽ ഇന്തോനേഷ‍്യൻ യുദ്ധവിമാനങ്ങൾ അദ്ദേഹത്തിന്റെ വിമാനത്തെ അനുഗമിച്ചിരുന്നു. വ്യോമസേനയുടെ എഫ്-16, സു-30 യുദ്ധവിമാനങ്ങളാണ് അകമ്പടി സേവിച്ചത്. പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും നാല് മന്ത്രിമാരും ചേർന്ന് നേരിട്ടാണ് മോദിയെ സ്വീകരിച്ചത്.</p>

<p>സബാങ് തുറമുഖത്തിന്റെ സംയുക്ത വികസനമാണ് സന്ദർശനത്തിലെ സുപ്രധാനമായ നയതന്ത്ര തീരുമാനങ്ങളിലൊന്ന്. മലാക്ക കടലിടുക്കിലെ തന്ത്രപ്രധാനമായ ഈ തുറമുഖത്തിന്റെ വികസനം ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്കൻ മേഖലയിൽ ഇന്ത്യയുടെ സ്വാധീനം വർധിപ്പിക്കും. ആന്തമാൻ-നിക്കോബാർ ദ്വീപുകളോട് ചേർന്നുകിടക്കുന്നതിനാൽ സുരക്ഷാപരമായും ഈ പദ്ധതി ഇന്ത്യക്ക് നിർണായകമാണ്.&nbsp;</p>

<p></p>]]></content:encoded>
			<category><![CDATA[world]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/595d99330424a1d0daf99791c3502b13.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 7 Jul 2026 23:06:02 +0530</pubDate>
			<modified_date>Tue, 7 Jul 2026 23:06:02 +0530</modified_date>
			<newsId>18953588</newsId>
			<synopsis>ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി മോദിക്ക്</synopsis>
			<imageMetaData>indonatia</imageMetaData>
			<seoPath>/world/indonesia-modi</seoPath>
		</item>
		<item>
			<title><![CDATA[അമേരിക്കയിൽ ഉഷ്ണതരംഗം രൂക്ഷം : സ്വാതന്ത്ര്യദിനാഘോഷത്തിനിടെ 29 മരണം]]></title>
			<link>https://keralaonlinenews.com/world/us-independence-day-celebrations/cid18953587.htm</link>
			<guId>https://keralaonlinenews.com/world/us-independence-day-celebrations/cid18953587.htm</guId>
			<description><![CDATA[അമേരിക്കയിൽ ഉഷ്ണതരംഗം രൂക്ഷം : സ്വാതന്ത്ര്യദിനാഘോഷത്തിനിടെ 29 മരണം]]></description>
			<content:encoded><![CDATA[<p>&nbsp;വാഷിങ്ടൺ : അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ രാജ്യം സാക്ഷ്യം വഹിച്ചത് സമീപകാല ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ഉഷ്ണതരംഗത്തിനാണ്. സ്വാതന്ത്ര്യദിന വാരാന്ത്യത്തിൽ അനുഭവപ്പെട്ട ഈ അതിരൂക്ഷമായ ചൂട് രാജ്യത്തുടനീളം വലിയ ദുരന്തമാണ് വിതച്ചത്.</p>

<p>അമേരിക്കയിലുടനീളം രണ്ട് ഡസനിലധികം ആളുകൾ ഉഷ്ണതരംഗം മൂലം മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് ന്യൂജഴ്‌സിയിലാണ്. 10 കൗണ്ടികളിലായി കുറഞ്ഞത് 29 പേർ മരണപ്പെട്ടതായി സംസ്ഥാന ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ വയോധികരും യുവാക്കളും ഉൾപ്പെടുന്നു, ഭൂരിഭാഗം പേരും എയർ കണ്ടീഷനിങ് സൗകര്യമില്ലാത്ത വീടുകളിലാണ് കണ്ടെത്തിയത്.</p>

<p>ജൂൺ 30 മുതൽ ജൂലൈ 5 വരെയുള്ള കാലയളവിൽ 148 ദൈനംദിന ഉയർന്ന താപനിലയുടെ റെക്കോർഡുകളാണ് തകർക്കപ്പെട്ടത്. 20ലധികം സംസ്ഥാനങ്ങളിൽ താപനില 37.8°Cന് മുകളിൽ രേഖപ്പെടുത്തി. വാഷിങ്ടൺ ഡിസിയിൽ ജൂലൈ 4ന് 39.4°C ചൂട് രേഖപ്പെടുത്തിയത് ഒരു ചരിത്രമാണ്. ഫിലാഡൽഫിയയിൽ തുടർച്ചയായി മൂന്ന് ദിവസം 38.3°C, അതിനു മുകളിലോ താപനില രേഖപ്പെടുത്തിയതും ഇതാദ്യമായാണ്. അറ്റ്ലാന്റിക് സിറ്റിയിൽ താപനില 41.1°C വരെ ഉയരുകയും എക്കാലത്തെയും ഉയർന്ന ചൂടിന്റെ റെക്കോർഡിനൊപ്പം എത്തുകയും ചെയ്തു.&nbsp;</p>]]></content:encoded>
			<category><![CDATA[world]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/797b56774b6b447f64a6f4e3a7290dca.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 7 Jul 2026 23:04:20 +0530</pubDate>
			<modified_date>Tue, 7 Jul 2026 23:04:20 +0530</modified_date>
			<newsId>18953587</newsId>
			<synopsis>അമേരിക്കയിൽ ഉഷ്ണതരംഗം രൂക്ഷം : സ്വാതന്ത്ര്യദിനാഘോഷത്തിനിടെ 29 മരണം</synopsis>
			<imageMetaData>Heat stroke warning: If you see these symptoms, seek immediate treatment...</imageMetaData>
			<seoPath>/world/us-independence-day-celebrations</seoPath>
		</item>
		<item>
			<title><![CDATA[ഇന്ത്യ-ബഹ്‌റൈൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും]]></title>
			<link>https://keralaonlinenews.com/world/india-baharain/cid18953583.htm</link>
			<guId>https://keralaonlinenews.com/world/india-baharain/cid18953583.htm</guId>
			<description><![CDATA[ഇന്ത്യ-ബഹ്‌റൈൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും]]></description>
			<content:encoded><![CDATA[<p>&nbsp;മനാമ: ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി മനാമയിൽ കൂടിക്കാഴ്ച നടത്തി. തങ്ങളുടെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി തിങ്കളാഴ്ചയായിരുന്നു കൂടിക്കാഴ്ച. ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിൽ ബഹ്‌റൈൻ ഭരണകൂടം നൽകുന്ന പിന്തുണയ്ക്ക് വിദേശകാര്യമന്ത്രി ജയ്ശങ്കർ നന്ദി രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. കൂടാതെ, നിലവിലെ പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചും സുരക്ഷാ വിഷയങ്ങളെക്കുറിച്ചും ആശയവിനിമയം നടത്തി.</p>

<p>ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള വിദേശകാര്യമന്ത്രിയുടെ ഔദ്യോഗക പര്യടനത്തിൻറെ ഭാഗമായാണ് ബഹ്റൈനിലുമെത്തിയത്. ഗൾഫ് മേഖലയിലെ ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നിവക്ക് പുറമെ യു.എസ്, ബെൽജിയം എന്നീ രാജ്യങ്ങളും ജയ്ശങ്കർ സന്ദർശിക്കും. ജൂലൈ 15 വരെയാണ് സന്ദർശനം. യു.എസ്-ഇറാൻ സമാധാന ചർച്ചകളുടെയും വെടിനിർത്തൽ ശ്രമങ്ങളുടെയും പശ്ചാത്തലത്തിൽ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയാണ് ജയ്ശങ്കറിന്റെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. രാജ്യങ്ങളിലെ ഭരണനേതൃത്വങ്ങളുമായും വിദേശകാര്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. അടുത്തിടെ, ഖത്തറിന്റെയും പാകിസ്താന്റെയും മധ്യസ്ഥതയിൽ യു.എസും ഇറാനും തമ്മിലുള്ള ചർച്ചകൾ പൂർത്തിയായിരുന്നു.&nbsp;</p>]]></content:encoded>
			<category><![CDATA[world]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/f64de205314aa4446c5c11a544f8aff5.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 7 Jul 2026 23:01:25 +0530</pubDate>
			<modified_date>Tue, 7 Jul 2026 23:01:25 +0530</modified_date>
			<newsId>18953583</newsId>
			<synopsis>ഇന്ത്യ-ബഹ്‌റൈൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും</synopsis>
			<imageMetaData>bahrin</imageMetaData>
			<seoPath>/world/india-baharain</seoPath>
		</item>
		<item>
			<title><![CDATA[അടുത്ത അഞ്ച് ദിവസം കേരളത്തിൽ അതിതീവ്ര മഴ]]></title>
			<link>https://keralaonlinenews.com/kerala/kerala-rain-alert/cid18953577.htm</link>
			<guId>https://keralaonlinenews.com/kerala/kerala-rain-alert/cid18953577.htm</guId>
			<description><![CDATA[<h2>സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ</h2>]]></description>
			<content:encoded><![CDATA[<p>&nbsp;തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ജൂലൈ എട്ടിന് പതിനൊന്ന് ജില്ലകളിലും ജൂലൈ ഒൻപതിന് വടക്കൻ ജില്ലകളിലും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.</p>

<p>കുറഞ്ഞ സമയം കൊണ്ട് വലിയ തോതിൽ മഴ പെയ്യുന്ന പ്രവണതയുള്ളതിനാൽ മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലുള്ളവർ പകൽ സമയം തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ മുൻകരുതൽ എടുക്കണം. നദികൾ മുറിച്ചു കടക്കുന്നതോ ജലാശയങ്ങളിൽ ഇറങ്ങുന്നതോ കർശനമായി ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത യാത്രകൾ ഉപേക്ഷിക്കുകയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ നിർത്തിവെക്കുകയും വേണം.&nbsp;</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/23eb187e478202247a9910355233aef1.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 7 Jul 2026 22:58:33 +0530</pubDate>
			<modified_date>Tue, 7 Jul 2026 22:58:33 +0530</modified_date>
			<newsId>18953577</newsId>
			<synopsis>അടുത്ത അഞ്ച് ദിവസം കേരളത്തിൽ അതിതീവ്ര മഴ</synopsis>
			<imageMetaData>Heat wave ends; Mass entry of rain in Kerala, yellow alert</imageMetaData>
			<seoPath>/kerala/kerala-rain-alert</seoPath>
		</item>
		<item>
			<title><![CDATA[പാലക്കാട് കെഎസ്ആർടിസി പ്രിയദർശനി ബസിൽ നിന്നും തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്]]></title>
			<link>https://keralaonlinenews.com/kerala/palakkad-ksrtc/cid18953572.htm</link>
			<guId>https://keralaonlinenews.com/kerala/palakkad-ksrtc/cid18953572.htm</guId>
			<description><![CDATA[പാലക്കാട് കെഎസ്ആർടിസി പ്രിയദർശനി ബസിൽ നിന്നും തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്]]></description>
			<content:encoded><![CDATA[<p>&nbsp;പാലക്കാട്: കെഎസ്ആർടിസി പ്രിയദർശനി ബസിൽ നിന്നും തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്. ആലത്തൂർ വാനൂർ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഒറ്റപ്പാലത്ത് നിന്നും വടക്കഞ്ചേരി വഴി പാണ്ടാംകോടേക്ക് സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കാണ് അപകടമുണ്ടായത്. ബസ് ആയക്കാട് മന്നത്ത് എത്തിയപ്പോൾ ഡോർ തുറന്ന് മുഹമ്മദ് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. സംഭവ സമയം ബസിൽ ഏകദേശം 130 അധികം യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം.</p>

<p>തിരക്ക് മൂലം ആയക്കോട് സ്റ്റോപ്പിൽ ബസ് നിർത്തിയിരുന്നില്ല. ഈ സ്റ്റോപ്പിൽ നിന്നും ഇരുപത് അടിമാറിയാണ് മുഹമ്മദ് വീണത്. പരിക്കേറ്റ മുഹമ്മദിനെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് തൊട്ടുമുൻപിലുള്ള പുളിങ്കുട്ടം ബസ്റ്റോപ്പിൽ നിന്നും കണ്ടക്ടർ മുൻവശത്തെ ഡോറിലൂടെ ഇറങ്ങി പുറകുവശത്ത് കയറി ഡോർ അടച്ചതാണെന്ന് യാത്രക്കാർ പറയുന്നു. തിരക്ക് മൂലം ഡോർ അറിയാതെ തുറന്നതാവാം കണ്ടക്ടർ താഴെ വീഴാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/c59d0340f47e1cafd4cbb3cd5572c1f0.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 7 Jul 2026 22:56:45 +0530</pubDate>
			<modified_date>Tue, 7 Jul 2026 22:56:45 +0530</modified_date>
			<newsId>18953572</newsId>
			<synopsis>പാലക്കാട് കെഎസ്ആർടിസി പ്രിയദർശനി ബസിൽ നിന്നും തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്</synopsis>
			<imageMetaData>priyandarshan</imageMetaData>
			<seoPath>/kerala/palakkad-ksrtc</seoPath>
		</item>
		<item>
			<title><![CDATA[കുവൈത്ത് സിറ്റി ലഹരിവസ്തുക്കളുമായി പിടിയിൽ]]></title>
			<link>https://keralaonlinenews.com/crime/kuwait-arrest/cid18953568.htm</link>
			<guId>https://keralaonlinenews.com/crime/kuwait-arrest/cid18953568.htm</guId>
			<description><![CDATA[കുവൈത്ത് സിറ്റി ലഹരിവസ്തുക്കളുമായി പിടിയിൽ]]></description>
			<content:encoded><![CDATA[<p>&nbsp;കുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് റോഡിൽ ക്രമരഹിതമായി വാഹനമോടിച്ചയാൾ പിടിയിൽ. പരിശോധനയിൽ ലഹരിവസ്തുക്കൾ കണ്ടെത്തി. അശ്രദ്ധമായി വാഹനം ഓടിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ട പട്രോളിംഗ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി, ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. കൂടുതൽ പരിശോധനയിൽ ഡ്രൈവർ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും ഈ വ്യക്തിക്ക് തൊഴിലില്ലെന്നും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും വ്യക്തമായി.</p>

<p>പരിശോധനയിൽ, ക്രിസ്റ്റൽ മെത്താംഫെറ്റമിൻ, ഹാഷിഷ് സിഗരറ്റ് എന്നിവയുൾപ്പെടെയുള്ള ലഹരിമരുന്നുകളും ലഹരി ഉപയോഗത്തിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്തു തുടർ അന്വേഷണത്തിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടി.</p>]]></content:encoded>
			<category><![CDATA[crime]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b82026e8870b3995fd86b9e2274d24a5.gif</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 7 Jul 2026 22:54:20 +0530</pubDate>
			<modified_date>Tue, 7 Jul 2026 22:54:20 +0530</modified_date>
			<newsId>18953568</newsId>
			<synopsis>കുവൈത്ത് സിറ്റി ലഹരിവസ്തുക്കളുമായി പിടിയിൽ</synopsis>
			<imageMetaData>arrest</imageMetaData>
			<seoPath>/crime/kuwait-arrest</seoPath>
		</item>
		<item>
			<title><![CDATA[നിർമ്മിതബുദ്ധിയുഗത്തിലെ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തും: മന്ത്രി ബിന്ദു കൃഷ്ണ]]></title>
			<link>https://keralaonlinenews.com/nattuvarthakal/kollam/minister-bindu-krishna-artificial-intelligence-era/cid18953000.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kollam/minister-bindu-krishna-artificial-intelligence-era/cid18953000.htm</guId>
			<description><![CDATA[<h2>നിർമ്മിതബുദ്ധിയുഗത്തിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ വരുംതലമുറയെ പ്രാപ്തരാക്കുംവിധം പുതുപദ്ധതികൾ നടപ്പാക്കുമെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ</h2>]]></description>
			<content:encoded><![CDATA[<p>നിർമ്മിതബുദ്ധിയുഗത്തിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ വരുംതലമുറയെ പ്രാപ്തരാക്കുംവിധം പുതുപദ്ധതികൾ നടപ്പാക്കുമെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. അഷ്ടമുടി, അഞ്ചാലുംമൂട്, നീരാവിൽ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വൺ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ജീവിതത്തിൽനിന്ന് പാഠങ്ങൾഉൾക്കൊണ്ട് ലക്ഷ്യപ്രാപ്തിയിലേക്ക് എത്തിച്ചേരാൻ കഠിനാധ്വാനം ചെയ്യണം. ആധുനികകാലതൊഴിൽ-സംരംഭകത്വ അവസരങ്ങൾ വിനിയോഗിക്കണം- മന്ത്രി കൂട്ടിച്ചേർത്തു.</p>

<p>പിടിഎ പ്രസിഡന്റ് ബിജു ആർ. നായർ അധ്യക്ഷനായി. കോർപ്പറേഷൻ സ്ഥിരം സമിതികളുടെ അധ്യക്ഷരായ എം എസ് ഗോപകുമാർ, ബി അജിത് കുമാർ, പ്രിൻസിപ്പൽ ഷൈജു ടി എസ് തുടങ്ങിയവർ പങ്കെടുത്തു.</p>]]></content:encoded>
			<category><![CDATA[kollam, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/71bfcefc1649d48801adf6560eeb53fc.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 7 Jul 2026 20:02:45 +0530</pubDate>
			<modified_date>Tue, 7 Jul 2026 20:02:45 +0530</modified_date>
			<newsId>18953000</newsId>
			<synopsis>നിർമ്മിതബുദ്ധിയുഗത്തിലെ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തും: മന്ത്രി ബിന്ദു കൃഷ്ണ</synopsis>
			<imageMetaData>Sweet revenge; Bindu Krishna wins a landslide victory in Kollam</imageMetaData>
			<seoPath>/nattuvarthakal/kollam/minister-bindu-krishna-artificial-intelligence-era</seoPath>
		</item>
		<item>
			<title><![CDATA[ജൂണിൽ വാഹനവിൽപ്പന റെക്കോർഡിൽ; പാസഞ്ചർ വാഹനങ്ങളിൽ ബദൽ ഇന്ധന വിഹിതം 40% കടന്നു]]></title>
			<link>https://keralaonlinenews.com/automobile/vehicle-sales-passenger-vehicles/cid18952993.htm</link>
			<guId>https://keralaonlinenews.com/automobile/vehicle-sales-passenger-vehicles/cid18952993.htm</guId>
			<description><![CDATA[<h2>രാജ്യത്തെ വാഹന റീട്ടെയിൽ വിൽപ്പന ജൂണിൽ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവെച്ചതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (എഫ്എഡിഎ). ജൂണിൽ ആകെ 25.57 ലക്ഷം വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 21.83 ശതമാനം വർധനയാണ്</h2>]]></description>
			<content:encoded><![CDATA[<p><br>
ന്യൂഡൽഹി: രാജ്യത്തെ വാഹന റീട്ടെയിൽ വിൽപ്പന ജൂണിൽ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവെച്ചതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (എഫ്എഡിഎ). ജൂണിൽ ആകെ 25.57 ലക്ഷം വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 21.83 ശതമാനം വർധനയാണ്. ഇരുചക്ര, മുച്ചക്ര, പാസഞ്ചർ, വാണിജ്യ വാഹനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ പ്രധാന വിഭാഗങ്ങളിലും ജൂൺ മാസത്തിലെ ഏറ്റവും ഉയർന്ന വിൽപ്പനയാണ് രേഖപ്പെടുത്തിയത്.</p>

<p>പാസഞ്ചർ വാഹനങ്ങളിൽ സി.എൻ.ജി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുന്ന ബദൽ ഇന്ധന മോഡലുകളുടെ വിഹിതം ആദ്യമായി 40.35 ശതമാനത്തിലെത്തി. ഇരുചക്ര വാഹനങ്ങളിലെ ഇലക്ട്രിക് വാഹന വിഹിതവും ആദ്യമായി 10 ശതമാനം കടന്ന് 10.6 ശതമാനമായി. വരും മാസങ്ങളിൽ മൺസൂൺ പുരോഗതി, ഖാരിഫ് കൃഷി, ഉത്സവകാല ആവശ്യകത എന്നിവ വാഹനവിപണിക്ക് കൂടുതൽ കരുത്തേകുമെന്ന പ്രതീക്ഷയിലാണ് ഡീലർമാർ.</p>]]></content:encoded>
			<category><![CDATA[automobile]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/dde5425c8421620655c28b9c2e746876.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 7 Jul 2026 20:00:53 +0530</pubDate>
			<modified_date>Tue, 7 Jul 2026 20:00:53 +0530</modified_date>
			<newsId>18952993</newsId>
			<synopsis>ജൂണിൽ വാഹനവിൽപ്പന റെക്കോർഡിൽ; പാസഞ്ചർ വാഹനങ്ങളിൽ ബദൽ ഇന്ധന വിഹിതം 40% കടന്നു</synopsis>
			<imageMetaData>fada</imageMetaData>
			<seoPath>/automobile/vehicle-sales-passenger-vehicles</seoPath>
		</item>
		<item>
			<title><![CDATA[വയനാട് കള്ളാടിയിലേത് മനുഷ്യനിർമിത ദുരന്തം, രക്ഷാപ്രവർത്തനം ഊർജിതം: മന്ത്രി ടി. സിദ്ദിഖ്]]></title>
			<link>https://keralaonlinenews.com/kerala/minister-t-siddique-kalladi-wayanad/cid18948765.htm</link>
			<guId>https://keralaonlinenews.com/kerala/minister-t-siddique-kalladi-wayanad/cid18948765.htm</guId>
			<description><![CDATA[<h2>വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ കള്ളാടിയിൽ അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്ന് മന്ത്രി ടി. സിദ്ദിഖ്</h2>]]></description>
			<content:encoded><![CDATA[<p>വയനാട് &nbsp;: വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ കള്ളാടിയിൽ അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്ന് മന്ത്രി ടി. സിദ്ദിഖ്. ഇതൊരു ഉരുൾപൊട്ടലല്ലെന്നും, ശാസ്ത്രീയമല്ലാത്ത രീതിയിൽ മണ്ണ് കൂട്ടിയിട്ടതുമൂലം ഉണ്ടായ മനുഷ്യനിർമിത ദുരന്തമാണെന്നും മന്ത്രി പറഞ്ഞു. ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സർക്കാർ &nbsp;ഏകോപിപ്പിക്കുന്നുണ്ട്. അപകടത്തിൽ പരിക്കേറ്റ ആറുപേർ വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. കിരൺകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപ്പൂർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.</p>

<p>ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് സംഘം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വയനാട് മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയതോടൊപ്പം കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള എൻഡിആർഎഫ് സംഘങ്ങൾക്കും അടിയന്തരമായി കള്ളാടിയിലേക്ക് തിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ ശേഖർ കുര്യാക്കോസിനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.</p>

<p>വെള്ളം ഒഴുകിപ്പോകുന്നതിനുള്ള വഴി ക്രമീകരിക്കുന്നതിനായി സ്ഥലത്ത് തൊഴിലാളികൾ ഉണ്ടായിരുന്നതായാണ് വിവരം. കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ അടിയന്തര പരിശോധന തുടരുകയാണ്. മുൻകൂർ നൽകിയ നിർദേശങ്ങളും മുന്നറിയിപ്പുകളും അവഗണിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ.</p>

<p>മഴക്കാലത്ത് ഇത്തരം മണ്ണ് നീക്കലും സംഭരണവും പൂർണമായി നിർത്തിവയ്ക്കണമെന്നും, അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഉടൻ മാറ്റണമെന്നും, അപകടസാധ്യത നേരിടുന്ന എട്ടോളം കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കണമെന്നും ബന്ധപ്പെട്ടവർക്ക് നേരത്തെ കർശന നിർദ്ദേശം നൽകിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. നിർദ്ദേശങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അവ നടപ്പാക്കാതിരുന്നതെന്ന് വിശദമായി പരിശോധിച്ച് ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.</p>

<p>കൽപറ്റ ടൗൺഷിപ്പിലും സമാന രീതിയിൽ വ്യാപകമായി മണ്ണ് കൂട്ടിയിട്ടിരിക്കുന്ന സാഹചര്യമുണ്ടെന്നും, അവിടെയും സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും കൂടാതെയുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/9f94be43d1294b639e98c3bfd361ab43.gif</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 7 Jul 2026 20:00:08 +0530</pubDate>
			<modified_date>Tue, 7 Jul 2026 20:00:08 +0530</modified_date>
			<newsId>18948765</newsId>
			<synopsis>വയനാട് കള്ളാടിയിലേത് മനുഷ്യനിർമിത ദുരന്തം, രക്ഷാപ്രവർത്തനം ഊർജിതം: മന്ത്രി ടി. സിദ്ദിഖ്</synopsis>
			<imageMetaData>T. Siddique MLA's outcry; Disaster victims file complaint</imageMetaData>
			<seoPath>/kerala/minister-t-siddique-kalladi-wayanad</seoPath>
		</item>
		<item>
			<title><![CDATA[കൽപ്പറ്റയിലെ റിങ് റോഡിന്റെ പണി ഉടൻ ആരംഭിക്കും :കൃഷി വകുപ്പ് മന്ത്രി അഡ്വ : ടി സിദ്ധിഖ്‌]]></title>
			<link>https://keralaonlinenews.com/nattuvarthakal/wayanad/kalpetta-ring-road-minister-advt-siddique/cid18952959.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/wayanad/kalpetta-ring-road-minister-advt-siddique/cid18952959.htm</guId>
			<description><![CDATA[കൽപ്പറ്റയിലെ റിങ് റോഡിന്റെ പണി ഉടൻ ആരംഭിക്കും :കൃഷി വകുപ്പ് മന്ത്രി അഡ്വ : ടി സിദ്ധിഖ്‌]]></description>
			<content:encoded><![CDATA[<p>കൽപ്പറ്റ: കൽപ്പറ്റ റിങ് റോഡിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ധിഖ്‌. കൽപ്പറ്റ വെള്ളാരം കുന്ന് പുഴമുടി വഴി പുളിയാർമലയിലേക്ക് പോവുന്ന കൽപ്പറ്റ റിങ് റോഡ് കൽപ്പറ്റ ടൗണിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാവുമെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ പാത യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി യുഡിഎഫ് സർക്കാർ വന്നതിനുശേഷം രണ്ടു സുപ്രധാന യോഗങ്ങൾ നടന്നുവെന്നും, പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ പാത ഉടൻ യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>

<p>ഐ എൻ ടി യൂ സി യങ് വർക്കേഴ്സ് കൗൺസിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃപഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ഐ എൻ ടി യൂ സി യങ് വർക്കേഴ്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സി എ അരുൺദേവ് അധ്യക്ഷത വഹിച്ചു. ഐ എൻ ടി യൂ സി ജില്ലാ പ്രസിഡന്റ് പി പി ആലി മുഖ്യ പ്രഭാഷണം നടത്തി. യങ് വർക്കേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കാർത്തിക് ശശി,സംസ്ഥാന വൈസ് പ്രസിഡന്റ് ഹർഷൽ കോന്നാടൻ,മുത്തലിബ്‌ പഞ്ചാര,സുഹൈൽ കെ പി,പി എം സുജിത്,ഷംസുദ്ധീൻ പി പി,ആഷിഖ് മൻസൂർ,മുഹമ്മദ് ഫെബിൻ,ഉനൈസ് ഓ ടി സന്ധ്യ ലിഷു,രോഷ്‌മ രമേശ്,രമ്യ ജയപ്രസാദ്,ഷബീർ ഇ,അനൂപ് കെ എ സ്,അജിഷ എൻ എ,ശില്പ പടിഞ്ഞാറത്തറ,തുടങ്ങിയവർ സംസാരിച്ചു<br>
&nbsp;</p>]]></content:encoded>
			<category><![CDATA[wayanad, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/cf72e15541a40db397c24f8ec05418c0.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 7 Jul 2026 19:57:10 +0530</pubDate>
			<modified_date>Tue, 7 Jul 2026 19:57:10 +0530</modified_date>
			<newsId>18952959</newsId>
			<synopsis>കൽപ്പറ്റയിലെ റിങ് റോഡിന്റെ പണി ഉടൻ ആരംഭിക്കും :കൃഷി വകുപ്പ് മന്ത്രി അഡ്വ : ടി സിദ്ധിഖ്‌</synopsis>
			<imageMetaData>T Siddique MLA</imageMetaData>
			<seoPath>/nattuvarthakal/wayanad/kalpetta-ring-road-minister-advt-siddique</seoPath>
		</item>
		<item>
			<title><![CDATA[ക്ഷയരോഗമുക്ത പഞ്ചായത്ത് പുരസ്‌കാര വിതരണവും ബോധവൽക്കരണവും നടത്തി രോഗങ്ങൾ തിരികെ വരുന്നത് ചെറുക്കാൻ കൂട്ടായ ശ്രമം വേണം:തിരുവഞ്ചൂർ രാധാകൃഷ്ണൻ]]></title>
			<link>https://keralaonlinenews.com/nattuvarthakal/kottayam/thiruvanchoor-radhakrishnan-panchayat-awards-presented/cid18952949.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kottayam/thiruvanchoor-radhakrishnan-panchayat-awards-presented/cid18952949.htm</guId>
			<description><![CDATA[<h2>ഇല്ലായ്മ ചെയ്ത രോഗങ്ങൾ തിരികെ വരുന്നത് ചെറുക്കാൻ കൂട്ടായ പരിശ്രമം വേണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.  &#39;എന്റെ ക്ഷയരോഗ മുക്ത കേരളം&#39; പദ്ധതിയുടെ ഭാഗമായി 2025-ലെ മികച്ച ക്ഷയരോഗമുക്ത</h2>]]></description>
			<content:encoded><![CDATA[<p>കോട്ടയം: ഇല്ലായ്മ ചെയ്ത രോഗങ്ങൾ തിരികെ വരുന്നത് ചെറുക്കാൻ കൂട്ടായ പരിശ്രമം വേണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. &nbsp;'എന്റെ ക്ഷയരോഗ മുക്ത കേരളം' പദ്ധതിയുടെ ഭാഗമായി 2025-ലെ മികച്ച ക്ഷയരോഗമുക്ത പഞ്ചായത്തുകൾക്കുള്ള പുരസ്‌കാര വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>

<p>മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി താഴേതലംവരെ സുസജ്ജമായ ആരോഗ്യപരിരക്ഷാ സംവിധാനങ്ങൾ നമുക്കുണ്ട്. അതിന്റെ പ്രയോജനം മുഴുവൻ ആളുകൾക്കും ലഭിക്കണം. ഹോട്ടലുകൾ ഉൾപ്പെടെയുള്ളവ ആരോഗ്യകരവും സുരക്ഷിതവുമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾക്കായുള്ള ടി.ബി ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.</p>

<p>കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ആർ.ഡി.ഒ നിജു കുര്യൻ 'ടി.ബി മുക്ത് സ്റ്റാറ്റസ് റിപ്പോർട്ട്' പ്രകാശനം ചെയ്തു. നഗരസഭാ ചെയർമാൻ എം.പി. സന്തോഷ് കുമാർ സന്ദേശം നൽകി. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സാം സാവിയോ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്തംഗം ആർ. ശ്രീകല, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ,നഗരസഭാ കൗൺസിലർ എസ്്. ഗോപകുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ട്രീസ ജോസ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.സി.ജെ.സിത്താര, ജില്ലാ ടി.ബി ഓഫീസർ ഡോ.ശ്രീജിത്ത് ബാബു, ഡോ.ആശ, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസർ എസ്.സജീവ് എന്നിവർ പ്രസംഗിച്ചു.</p>

<p>ഗോൾഡ് വിഭാഗത്തിൽ ഞീഴൂർ, മണിമല, കറുകച്ചാൽ, കല്ലറ, അകലക്കുന്നം, തലപ്പലം പഞ്ചായത്തുകളാണ് അവാർഡിനർഹരായത്. സിൽവർ വിഭാഗത്തിൽ നീണ്ടൂർ, കുറിച്ചി, പൂഞ്ഞാർ തെക്കേക്കര, വെച്ചൂർ, തീക്കോയി, മറവൻതുരുത്ത്, കൂരോപ്പട, പനച്ചിക്കാട്, നെടുംകുന്നം പഞ്ചായത്തുകളും ബ്രോൺസ് വിഭാഗത്തിൽ കടപ്ലാമറ്റം, തലയാഴം, ആർപ്പൂക്കര, ഉഴവൂർ, തലയോലപ്പറമ്പ്, കങ്ങഴ പഞ്ചായത്തുകളും അവാർഡിനർഹരായി.</p>]]></content:encoded>
			<category><![CDATA[kottayam, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/2a0bdc93c4e1ce257d405c967a6387c9.gif</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 7 Jul 2026 19:53:21 +0530</pubDate>
			<modified_date>Tue, 7 Jul 2026 19:53:21 +0530</modified_date>
			<newsId>18952949</newsId>
			<synopsis>ക്ഷയരോഗമുക്ത പഞ്ചായത്ത് പുരസ്‌കാര വിതരണവും ബോധവൽക്കരണവും നടത്തി രോഗങ്ങൾ തിരികെ വരുന്നത് ചെറുക്കാൻ കൂട്ടായ ശ്രമം വേണം:തിരുവഞ്ചൂർ രാധാകൃഷ്ണൻ</synopsis>
			<imageMetaData>Thiruvanjoor Radhakrishnan</imageMetaData>
			<seoPath>/nattuvarthakal/kottayam/thiruvanchoor-radhakrishnan-panchayat-awards-presented</seoPath>
		</item>
		<item>
			<title><![CDATA[പേഴ്സണൽ സ്റ്റാഫ് നിയമനം:പ്രചരിക്കുന്ന വാർത്ത തെറ്റെന്ന് മന്ത്രി ടി. സിദ്ദിഖ്]]></title>
			<link>https://keralaonlinenews.com/nattuvarthakal/wayanad/personal-staff-appointment-minister-t-siddique/cid18952937.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/wayanad/personal-staff-appointment-minister-t-siddique/cid18952937.htm</guId>
			<description><![CDATA[<h2>പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു.</h2>]]></description>
			<content:encoded><![CDATA[<p>കൽപ്പറ്റ: പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു.മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതരായ കുട്ടികളുടെ തുടർ പഠനവുമായി ബന്ധപ്പെട്ട് തന്റെ വിദ്യാഭ്യാസ പദ്ധതിയുടെ നെടുംതൂണായി കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് പ്രണവ് സി. ഹരി. പദ്ധതിയുടെ ടീം ഹെഡായി മികച്ച പ്രവർത്തനം നടത്തി. &nbsp;</p>

<p>&nbsp;ഉന്നത വിദ്യാഭ്യാസ യോഗ്യതയും അക്കാദമിക മികവും ഉള്ള വ്യക്തിയാണ് പ്രണവ്. അമിറ്റി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൽഎൽബി മൂന്നാം റാങ്കോടെ വിജയിച്ച വ്യക്തിയാണ്. നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടി. ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പിജി ഡിപ്ലോയും സർട്ടിഫിക്കേഷനും നേടി,കൂടാതെ ബ്രിട്ടീഷ് സ്റ്റാന്റേർഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസ്‌ക് മാനേജ്‌നമെന്റ് ആന്റ് ക്വാളിറ്റി മാനേജ്‌മെന്റ് ഒന്നാം റാങ്കുകാരനുമാണ്. ഇങ്ങനെയുള്ള വ്യക്തിയെ വെറും ബിസിനസുകാരനായി ചിത്രീകരിച്ചത് വസ്തുതകൾക്ക് നിരക്കാത്തതാണെന്നും മന്ത്രി പറഞ്ഞു.</p>

<p>പ്രണവ് സി. ഹരിയെ തന്റെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോട് ഇതുവരെ ശുപാർശ ചെയ്തിട്ടില്ലെന്നും, അത്തരമൊരു തീരുമാനം ആവശ്യമെങ്കിൽ ഉചിതമായ സമയത്ത് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ഈ വിഷയത്തിൽ പുറത്തുവന്ന വാർത്ത തെറ്റായതാണെന്നും അതുമൂലം ചില പ്രയാസങ്ങൾ ഉണ്ടായെങ്കിലും അത് ഗൗരവമായി കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു.</p>]]></content:encoded>
			<category><![CDATA[wayanad, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/9f94be43d1294b639e98c3bfd361ab43.gif</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 7 Jul 2026 19:51:00 +0530</pubDate>
			<modified_date>Tue, 7 Jul 2026 19:51:00 +0530</modified_date>
			<newsId>18952937</newsId>
			<synopsis>പേഴ്സണൽ സ്റ്റാഫ് നിയമനം:പ്രചരിക്കുന്ന വാർത്ത തെറ്റെന്ന് മന്ത്രി ടി. സിദ്ദിഖ്</synopsis>
			<imageMetaData>T. Siddique MLA's outcry; Disaster victims file complaint</imageMetaData>
			<seoPath>/nattuvarthakal/wayanad/personal-staff-appointment-minister-t-siddique</seoPath>
		</item>
		<item>
			<title><![CDATA[ബഷീർ കഥകളിലെ അടിസ്ഥാന പ്രമേയം സ്നേഹവും സ്വാതന്ത്ര്യവും; ഇ പി രാജഗോപാലൻ]]></title>
			<link>https://keralaonlinenews.com/nattuvarthakal/kasaragod/ep-rajagopalan-basheer/cid18952901.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kasaragod/ep-rajagopalan-basheer/cid18952901.htm</guId>
			<description><![CDATA[<h2>ബഷീർ കാലത്തിനതീതനായി ജീവിച്ച മാനുഷികമൂല്യമുള്ള വ്യക്തിയായിരുന്നെന്ന് ഇ പി രാജഗോപാലൻ പറഞ്ഞു.ബഷീറിനെ പോലെ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത് അനുഭവസമ്പത്ത് നേടിയ ഒരു എഴുത്തുകാരൻ വേറെയില്ലെന്നും അതുകൊണ്ടുതന്നെ ബഷീറിന്റെ പ്രശസ്തി കേരളത്തിൽ ഒതുങ്ങുന്നത ല്ല. ബഷീർ കഥകളിലെ അടിസ്ഥാന പ്രമേയം സ്നേഹവും സ്വാതന്ത്ര്യവും ആണ്</h2>]]></description>
			<content:encoded><![CDATA[<p>കാസർ​ഗോട് : ബഷീർ കാലത്തിനതീതനായി ജീവിച്ച മാനുഷികമൂല്യമുള്ള വ്യക്തിയായിരുന്നെന്ന് ഇ പി രാജഗോപാലൻ പറഞ്ഞു.ബഷീറിനെ പോലെ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത് അനുഭവസമ്പത്ത് നേടിയ ഒരു എഴുത്തുകാരൻ വേറെയില്ലെന്നും അതുകൊണ്ടുതന്നെ ബഷീറിന്റെ പ്രശസ്തി കേരളത്തിൽ ഒതുങ്ങുന്നത ല്ല. ബഷീർ കഥകളിലെ അടിസ്ഥാന പ്രമേയം സ്നേഹവും സ്വാതന്ത്ര്യവും ആണ്. ബഷീർ എന്ന പേരിനർത്ഥം തന്നെ നല്ല വാർത്ത കൊണ്ടുവരുന്നയാൾ എന്നാണെങ്കിലും ചുറ്റുപാടുമുള്ള മനുഷ്യരുടെ സങ്കടങ്ങളും സംഘർഷങ്ങളുമാണ് ബഷീർ കഥകളിൽ നിറഞ്ഞുനിന്നത്. ബ്രിട്ടീഷുകാരുടെ നീചഭരണവും ജാതിവ്യവസ്ഥയും നിലനിന്നിരുന്ന സമൂഹത്തിൽ ബദൽ മനുഷ്യ സങ്കല്പം കൊണ്ടുവരാൻ ബഷീറിന് കഴിഞ്ഞു.എഴുത്തുകാരൻ പുസ്തകങ്ങൾ മാത്രം വായിക്കുന്ന ആളല്ലെന്നും ചുറ്റുപാടുമുള്ള ജീവിതം കൂടി നന്നായി വായിക്കുന്ന ആളാണെന്നും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ചെറുകഥാ ചെറുകഥാപുരസ്കാരം &nbsp;കെ വി അർജ്ജുന് പുതിയ ഉയരങ്ങൾ താണ്ടാനുള്ള പ്രചോദനമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.</p>

<p>ചിത്രങ്ങളിൽ സദാകാണുന്ന കസേരയിൽ ചാരി കിടക്കുന്ന ബഷീറല്ല സ്വാതന്ത്ര്യ സമരസേനാനിയും സൂഫിയും സന്ന്യാസിയും പോക്കറ്റടിക്കാരനുമായി പല അനുഭവങ്ങളിലൂടെ നിരന്തരം സഞ്ചരിച്ച എഴുത്താളാണ് ബഷീറെന്ന് പ്രശസ്ത സാഹിത്യ നിരൂപകനും ഓടക്കുഴൽ അവാർഡ് ജേതാവുമായ &nbsp;ഇ.പി രാജഗോപാലൻ പറഞ്ഞു.</p>

<p>വായന മാസാചരണത്തിന്റെ ഭാഗമായി വിവര പൊതുജന സമ്പർക്ക വകുപ്പ്, കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ബഷീർ ചെറുകഥ പുരസ്‌കാര ദാനവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലികരായ എഴുത്തുകാർ വിസ്മൃതിയിലായിട്ടും വൈക്കം മുഹമ്മദ് ബഷീറിൻ്റെ എഴുത്ത് നിരന്തരം ചർച്ച ചെയ്യപ്പെടുകയാണ് അനുഭവങ്ങളിൽ നിന്ന് ആർജിച്ചവയാണ് ബഷീറിൻ്റെ സൃഷ്ടികളെല്ലാം.അധികാര പ്രമത്തതയെ ബഷീർ അംഗീകരിച്ചില്ല. എന്നാൽ മനുഷ്യരെ പോലെ സകല ജീവജാലങ്ങളെയും ബഷീർ സ്നേഹിച്ചു. ഇ പി രാജഗോപാലൻ പറഞ്ഞു</p>

<p>ചെറുവത്തൂർ കുട്ടമത്ത് ഗവ:ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ സാഹിത്യ നിരൂപകൻ ഇ.പി രാജഗോപാലൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ ചെറുകഥ പുരസ്‌കാരം യുവ എഴുത്തുകാരൻ കെ.വി അർജുന് സമ്മാനിച്ചു. &nbsp;കുന്നിന് താഴെയുള്ള ലോകർ എന്ന ചെറുകഥയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.</p>

<p>ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പാൾ ഡോ.ടി ഗീത അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് നൽകുന്ന സ്ക്കൂൾ ലൈബ്രറിക്കുള്ള പുസ്തകങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ സ്കൂൾ പ്രിൻസിപ്പാളിന് കൈമാറി. &nbsp;അസിസ്റ്റന്റ് എഡിറ്റർ എ.പി ദിൽന കഥാകൃത്തിനെ പരിചയപ്പെടുത്തി. പുരസ്‌കാര ജേതാവ് കെ.വി അർജുൻ മറുപടി പ്രസംഗം നടത്തി. വാർഡ്‌മെമ്പർ ശാന്ത കന്യാടിൽ, പി.ടി.എ പ്രസിഡന്റ് എം. രാജൻ, ഹെഡ്മാസ്റ്റർ കെ.വി പത്മനാഭൻ, സീനിയർ അസ്റ്റന്റുമാരായ രാജീവൻ കളരിവളപ്പിൽ, ടിവി ബീന, &nbsp;സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ സ്വാഗതവും അസി. ഇൻഫർമേഷൻ ഓഫീസർ എസ്. ചിലങ്ക നന്ദിയും പറഞ്ഞു.</p>]]></content:encoded>
			<category><![CDATA[kasaragod, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/1f7f2bb88add2be44057d9c58d21275e.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 7 Jul 2026 19:45:54 +0530</pubDate>
			<modified_date>Tue, 7 Jul 2026 19:45:54 +0530</modified_date>
			<newsId>18952901</newsId>
			<synopsis>ബഷീർ കഥകളിലെ അടിസ്ഥാന പ്രമേയം സ്നേഹവും സ്വാതന്ത്ര്യവും; ഇ പി രാജഗോപാലൻ</synopsis>
			<imageMetaData>BASHEERCHERUKADHAPURASKARAM</imageMetaData>
			<seoPath>/nattuvarthakal/kasaragod/ep-rajagopalan-basheer</seoPath>
		</item>
		<item>
			<title><![CDATA[വിദ്യാർഥികൾക്ക് മികച്ച പഠനസൗകര്യം ഉറപ്പാക്കും: മന്ത്രി കെ എ തുളസി]]></title>
			<link>https://keralaonlinenews.com/nattuvarthakal/palakkad/minister-ka-thulasi-excellent-study-facilities/cid18952849.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/palakkad/minister-ka-thulasi-excellent-study-facilities/cid18952849.htm</guId>
			<description><![CDATA[<h2>വിദ്യാർഥികൾക്ക് മികച്ച പഠനസൗകര്യം ഉറപ്പാക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. പ്ലസ് വൺ പ്രവേശനോത്സവം 2026 ന്റെ ജില്ലാതല ഉദ്ഘാടനം കോങ്ങാട് കെ പി ആർ പി ഹയർസെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.</h2>]]></description>
			<content:encoded><![CDATA[<p>പലാക്കാട് : വിദ്യാർഥികൾക്ക് മികച്ച പഠനസൗകര്യം ഉറപ്പാക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. പ്ലസ് വൺ പ്രവേശനോത്സവം 2026 ന്റെ ജില്ലാതല ഉദ്ഘാടനം കോങ്ങാട് കെ പി ആർ പി ഹയർസെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥിസൗഹൃദ അന്തരീക്ഷം ഒരുക്കേണ്ടത് സർക്കാരിന്റേയും തദ്ദേശസ്ഥാപനങ്ങളുടേയും വിദ്യാലയങ്ങളുടേയും ഉത്തരവാദിത്വമാണ്. പഠനേതര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ലഹരി പോലുള്ള സാമൂഹികവിപത്തുകളിൽ നിന്നും കുട്ടികളിലെ അകറ്റാൻ സഹായിക്കും. ലഹരിക്കെതിരായി ആഭ്യന്തര വകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിൽ നടത്തുന്ന തൂഫാൻ പദ്ധതിയിൽ വിദ്യാർഥികളും രക്ഷിതാക്കളും പൊതുജനങ്ങൾ അടങ്ങുന്ന സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്നും മന്ത്രി പറഞ്ഞു.</p>

<p>പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ് അധ്യക്ഷയായി. കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സൂര്യ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം പി ആർ ശോഭന, ബ്ലോക്ക് വികസനകാര്യ സമിതി അംഗം ടി എം ഷറഫുദ്ദീൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് പദ്മജ, വാർഡ് മെമ്പർ കെ ബിന്ദു, കെ പി ആർ എച്ച് എസ് എസ് പ്രിൻസിപ്പൽ എം പി ശ്യാമള, പസിഡന്റ് എം പി സുരേഷ് കുമാർ, പറളി ബി പി സി എ എം അജിത്, ഹെഡ്മിസ്ട്രസ് ആർ ബീന മോൾ തുടങ്ങിയവർ പങ്കെടുത്തു.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[palakkad, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/d200a69765813ecba89937d2d35299a7.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 7 Jul 2026 19:36:15 +0530</pubDate>
			<modified_date>Tue, 7 Jul 2026 19:36:15 +0530</modified_date>
			<newsId>18952849</newsId>
			<synopsis>വിദ്യാർഥികൾക്ക് മികച്ച പഠനസൗകര്യം ഉറപ്പാക്കും: മന്ത്രി കെ എ തുളസി</synopsis>
			<imageMetaData>thulasi</imageMetaData>
			<seoPath>/nattuvarthakal/palakkad/minister-ka-thulasi-excellent-study-facilities</seoPath>
		</item>
		<item>
			<title><![CDATA[ഇതര രാജ്യങ്ങളുമായി മത്സരിക്കാൻ കേരളത്തിലെ വിദ്യാഭ്യാസ മേഖല ശാക്തീകരിക്കും: മന്ത്രി എൻ ഷംസുദ്ദീൻ]]></title>
			<link>https://keralaonlinenews.com/kerala/minister-n-shamsudheen-education-sector/cid18952838.htm</link>
			<guId>https://keralaonlinenews.com/kerala/minister-n-shamsudheen-education-sector/cid18952838.htm</guId>
			<description><![CDATA[<h2>പുതിയ കാലത്ത് കേരളത്തിലെ വിദ്യാർഥികൾക്ക് മത്സരിക്കേണ്ടിവരുന്നത് മറ്റു രാജ്യങ്ങളിലെ കുട്ടികളുമായാണെന്നും അതിന് പ്രാപ്തരാക്കുംവിധം വിദ്യാഭ്യാസ മേഖല ശാക്തീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ.</h2>]]></description>
			<content:encoded><![CDATA[<p>കോഴിക്കോട് : പുതിയ കാലത്ത് കേരളത്തിലെ വിദ്യാർഥികൾക്ക് മത്സരിക്കേണ്ടിവരുന്നത് മറ്റു രാജ്യങ്ങളിലെ കുട്ടികളുമായാണെന്നും അതിന് പ്രാപ്തരാക്കുംവിധം വിദ്യാഭ്യാസ മേഖല ശാക്തീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ. പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് തലക്കുളത്തൂർ സി.എം.എം ഹയർസെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.</p>

<p>ലോകം ഗ്ലോബൽ വില്ലേജായി മാറുകയും അകലം കുറയുകയും ചെയ്ത കാലത്ത് വിദ്യാഭ്യാസ രംഗത്തും അനുദിനം മാറ്റങ്ങളുണ്ടാകുന്നു. ലോകം സഞ്ചരിക്കുന്നതിനൊപ്പം നമുക്കും സഞ്ചരിക്കാനാവുകയും എല്ലാ വിദ്യാഭ്യാസ സ്വപ്‌നങ്ങളും സഫലീകരിക്കാനാവുകയും വേണം. ഒരു പുതുയുഗപ്പിറവിയിലേക്കും വലിയ മാറ്റത്തിലേക്കും കേരളം കടന്നുവരണം. മറ്റുള്ളവരെ വിദ്യാഭ്യാസത്തിനായി ഇവിടേക്ക് ആകർഷിക്കാനാവുംവിധം നമ്മുടെ വിദ്യാഭ്യാസ രീതികൾ പരിഷ്‌കരിച്ച് മുന്നോട്ടുപോകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഉൾപ്പെടെയുണ്ടായ നൂതന മാറ്റങ്ങൾ വിദ്യാഭ്യാസ രംഗത്തും പ്രകടമാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.സ്വന്തം കഴിവുകൾ വിദ്യാർഥികൾ സ്വയം വിലയിരുത്തുകയും ഏത് മേഖലയിലെത്തിയാൽ ശോഭിക്കാനാവുമെന്ന് ഓരോരുത്തരും തിരിച്ചറിയുകയും വേണം. സ്വപ്‌നം കാണുന്ന മേഖലകളിലും ചുമതലകളിലും എത്താനാവണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.</p>

<p>സ്‌കൂളിന്റെ സുവർണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. അഡ്വ. വിദ്യ ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷയായി. എം കെ രാഘവൻ എം.പി മുഖ്യാതിഥിയായി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സ്‌നേഹിൽ കുമാർ സിങ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ്, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ചീരോത്ത്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ കെ രാമചന്ദ്രൻ, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി ദിവാകരൻ, ഗ്രാമപഞ്ചായത്ത് അംഗം സൂര്യ ജോഷിത്ത്, ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിങ് സെൽ സംസ്ഥാന കോഓഡിനേറ്റർ ഡോ. സി.എം അസീം, കോഴിക്കോട് ആർ.ഡി.ഡി എസ് സുധ, പി.എസ്.സി മുൻ അംഗം ടി ടി ഇസ്മായിൽ, പ്രിൻസിപ്പൽ ഫാത്തിമ ഹന്ന ഹഗർ, പ്രധാനാധ്യാപിക നിഷ എൻ ചിറയിൽ, കെ മധു, അബ്ദുൽ അസീസ്, ഇ കെ അഖ്മൽ, എൻ കെ അബ്ദുൽ സത്താർ, വി ടി അനുപമ, അഭിലാഷ് കാവാട്ട് എന്നിവർ സംസാരിച്ചു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/18899895ad5d43fe99179288f84272c1.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 7 Jul 2026 19:33:58 +0530</pubDate>
			<modified_date>Tue, 7 Jul 2026 19:33:58 +0530</modified_date>
			<newsId>18952838</newsId>
			<synopsis>ഇതര രാജ്യങ്ങളുമായി മത്സരിക്കാൻ കേരളത്തിലെ വിദ്യാഭ്യാസ മേഖല ശാക്തീകരിക്കും: മന്ത്രി എൻ ഷംസുദ്ദീൻ</synopsis>
			<imageMetaData>Shamsudheen minister</imageMetaData>
			<seoPath>/kerala/minister-n-shamsudheen-education-sector</seoPath>
		</item>
		<item>
			<title><![CDATA[ഇടുക്കിയിൽ ഭക്ഷ്യോത്പാദക വിതരണ മേഖലയിലെ 618 സ്ഥാപനങ്ങളിൽ പരിശോധന; 250500 രൂപ പിഴയീടാക്കി]]></title>
			<link>https://keralaonlinenews.com/nattuvarthakal/idukki/inspections-conducted-food-production-and-distribution/cid18952827.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/idukki/inspections-conducted-food-production-and-distribution/cid18952827.htm</guId>
			<description><![CDATA[<h2>2026 മാർച്ച് മുതൽ ജൂൺ വരെയുളള കാലയളവിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഭക്ഷ്യോത്പാദക വിതരണ മേഖലയിലുള്ള സ്ഥാപനങ്ങളിൽ 618 പരിശോധനകൾ നടത്തി.</h2>]]></description>
			<content:encoded><![CDATA[<p>ഇടുക്കി : 2026 മാർച്ച് മുതൽ ജൂൺ വരെയുളള കാലയളവിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഭക്ഷ്യോത്പാദക വിതരണ മേഖലയിലുള്ള സ്ഥാപനങ്ങളിൽ 618 പരിശോധനകൾ നടത്തി. പിഴവുകൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്ന് 250500 രൂപ പിഴ ഈടാക്കി. 195 സ്റ്റ്യാറ്റൂട്ടറി സാമ്പിളുകളും 304 സർവേയലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. സാമ്പിളുകളുടെ പരിശോധനകളിൽ 13 എണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. ലഘുവായ ന്യുനതകൾ പരിഹരിക്കുന്നതിന് 149 സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസ് നൽകി. 18 സ്ഥാപനങ്ങൾക്ക് സേവനം മെച്ചപ്പെടുത്തുന്നതിനുള്ള നോട്ടീസും നൽകി. ഈ കാലയളവിൽ മൊബൈൽ ഫുഡ് ലാബിൽ 1186 പരിശോധനകൾ നടത്തി. 91 പരാതികളിൽ 90 എണ്ണം തീർപ്പാക്കി. 5 പ്രോസിക്യൂഷൻ കേസുകൾ ഫയൽ ചെയ്തു.</p>

<p>തൊടുപുഴ സർക്കിളിൽ ലേബൽ വിവരങ്ങളില്ലാത്ത വെളിച്ചെണ്ണ വിൽപ്പന നടത്തിയതിന് ഉത്പാദകരായ കോനൂസ് അഗ്രോ ഓയിൽ മിൽ, തൃശൂർ എന്ന സ്ഥാപനത്തിന് 10000 രൂപയും ചില്ലറവിൽപ്പന നടത്തിയ കൊച്ചേരിയിൽ ഏജൻസീസ് കുമാരമംഗലം എന്ന സ്ഥാപനത്തിന് 5000 രൂപയും ഇടുക്കി ആർ.ഡി.ഓ പിഴ ചുമത്തി.ഗുണനിലാരം കുറഞ്ഞ സിന്തറ്റിക് വിനഗർ വിൽപ്പന നടത്തിയതിന് ഉത്പാദകരായ യുഎംഎസ് എന്റർപ്രൈസസ്, തേക്കുമാരി, പാലക്കാട് എന്ന സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി.</p>

<p>പീരുമേട് സർക്കിളിൽ നിശ്ചിതഗുണനിലവാരം ഇല്ലാത്ത സിന്തറ്റിക് വിനഗർ വിൽപ്പന നടത്തിയതിന് ഉത്പാദകരായ മരോട്ടിക്കൽ ട്രേഡേഴ്‌സ്, കുഴിവേലിപ്പടി, ആലുവ എന്ന സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി. നിശ്ചിതഗുണനിലവാരം ഇല്ലാത്ത പപ്പടം വിൽപ്പന നടത്തിയതിന് ഉത്പാദകരായ അനകുമാർ മാനുഫാക്ചറിംഗ്, മധുര എന്ന സ്ഥാപനത്തിന് 15000 രൂപയും ചില്ലറവിൽപ്പന നടത്തിയ അറഫ ട്രേഡിംഗ് കമ്പനി, കുമളി എന്ന സ്ഥാപനത്തിന് 10000 രൂപയും പിഴ ചുമത്തി. ലേബൽ വിവരങ്ങൾ ഇല്ലാതെ കേക്ക് വിൽപ്പന നടത്തിയതിന് ലിറ്റിൽ ട്രെഡ്‌സ് കേക്ക് ഷോപ്പ്, വണ്ടിപ്പെരിയാർ എന്ന സ്ഥാപനത്തിന് 2500 രൂപ പിഴ ചുമത്തി.</p>

<p>ദേവികുളം സർക്കിളിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിനും, മത്സ്യ അവശിഷ്ടം നിയമപ്രകാരം സംസ്‌ക്കരിക്കാത്തതിനും കളരിക്കൽ ഫിഷറീസ് അടിമാലി എന്ന സ്ഥാപനത്തിന് ദേവികുളം ആർ.ഡി.ഒ 10000 രൂപ പിഴ ചുമത്തി. ഉടുമ്പൻചോല സർക്കിളിൽ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിന് കല്ലാർ സ്വീറ്റ്‌സ്, പാമ്പാടുംപാറ എന്ന &nbsp;സ്ഥാപനത്തിന് 25000 രൂപ പിഴ ചുമത്തി. രാജകുമാരി പഞ്ചായത്തിലെ ക്വീൻസ് കാറ്ററിംഗ്, രാജകുമാരി എന്ന സ്ഥാപനത്തിന് സാധുവായ ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിനും, പരിശോധനയിൽ കണ്ടെത്തിയ മറ്റ് വീഴ്ചകൾക്കും അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി.</p>

<p>കൃത്രിമ കളർ ചേർന്ന ചിപ്സ് ഉണ്ടാക്കി വിൽപ്പന നടത്തിയ മഹാറാണി മെഗാമാർട്ട് തൊടുപുഴ, കൃത്രിമ കളർ ചേർന്ന കേക്ക് വിൽപ്പന നടത്തിയ എയ്ഞ്ചൽ ബേക്കറി, മുതലക്കോടം, അധിക അളവിൽ പ്രസർവേറ്റീവുകൾ ചേർത്ത പ്ലം കേക്ക് തയ്യാറാക്കി വിൽപ്പന നടത്തിയ ഇന്ത്യൻ ബേക്കറി, കാഞ്ഞിരമറ്റം എന്നീ സ്ഥാപനങ്ങൾക്ക് മുട്ടം സിജെഎം കോടതി 10000 രൂപ വീതം പിഴയും കോടതി പിരിയുന്നതുവരെ തടവും വിധിച്ചു.<br>
ബനാനാ ചിപസിൽ കൃത്രിമ കളർ ചേർത്ത് വിൽപ്പന നടത്തിയ സപൂൺ ബേക്കറി, അടിമാലി എന്ന സ്ഥാപനത്തിന് അടിമാലി ജെഎഫ്‌സിഎം കോടതി 25000 രൂപ പിഴയും കോടതി പിരിയുന്നതുവരെ തടവും വിധിച്ചു.&nbsp;</p>

<p>റ്റീ റസ്‌കിൽ കൃത്രിമ കളർ ചേർത്ത് വിൽപ്പന നടത്തിയ ഡീൻ ബേക്കറി, മൂന്നാർ എന്ന സ്ഥാപനത്തിന് 20000 രൂപ പിഴയും കോടതി പിരിയുന്നതുവരെ തടവും വിധിച്ചു. ചിക്കൻ കറിയിൽ കൃത്രിമ കളർ ചേർത്ത് വിൽപ്പന നടത്തിയ സഫയർ ഹോട്ടൽ ആന്റ് റസ്റ്ററസ്റ്റ്, അടിമാലി എന്ന സ്ഥാപനത്തിന് &nbsp;എന്ന 15000 രൂപ പിഴയും കോടതി പിരിയുന്നതുവരെ തടവും വിധിച്ചു. ബനാനാ ചിപ്സിൽ കൃത്രിമ കളർ ചേർത്ത് വിൽപ്പന നടത്തിയ കേരള കാഷ്യൂ സ്‌പൈസസ് ചിപ്‌സ് ആന്റ് ഹൽവ എന്ന സ്ഥാപനത്തിന് പീരുമേട് ജെഎഫ്‌സിഎം കോടതി &nbsp;25000 രൂപ പിഴയും കോടതി പിരിയുന്നതു വരെ തടവും വിധിച്ചു. അമിതമായി അളവിൽ കീടനാശിനി കലർന്ന വറ്റൽ മുളകിൽ വിൽപ്പന നടത്തിയ ലിറ്റി സ്‌പൈസസ്, വണ്ടിപ്പെരിയാർ &nbsp;എന്ന സ്ഥാപനത്തിന് 50000 രൂപ പിഴയും വിതരണക്കാരൻ രാജ ദുരൈ, വണ്ടിപ്പെരിയാർ എന്നയാൾക്ക് 25000 രൂപ പിഴയും വിധിച്ചു.</p>]]></content:encoded>
			<category><![CDATA[idukki, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/41b2e617401552038337b9d8ff6f9fc3.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 7 Jul 2026 19:30:25 +0530</pubDate>
			<modified_date>Tue, 7 Jul 2026 19:30:25 +0530</modified_date>
			<newsId>18952827</newsId>
			<synopsis>ഇടുക്കിയിൽ ഭക്ഷ്യോത്പാദക വിതരണ മേഖലയിലെ 618 സ്ഥാപനങ്ങളിൽ പരിശോധന; 250500 രൂപ പിഴയീടാക്കി</synopsis>
			<imageMetaData>fine</imageMetaData>
			<seoPath>/nattuvarthakal/idukki/inspections-conducted-food-production-and-distribution</seoPath>
		</item>
		<item>
			<title><![CDATA[മലപ്പുറം ജില്ലയിലെ വൈദ്യുതി മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കും : മന്ത്രി സണ്ണി ജോസഫ്]]></title>
			<link>https://keralaonlinenews.com/nattuvarthakal/malappuram/minister-sunny-joseph-malappuram-district/cid18952800.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/malappuram/minister-sunny-joseph-malappuram-district/cid18952800.htm</guId>
			<description><![CDATA[<h2>മലപ്പുറം ജില്ലയിലെ വൈദ്യുതി മേഖലയിലെ പ്രശ്‌ന പരിഹാരത്തിന്  പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.</h2>]]></description>
			<content:encoded><![CDATA[<p>മലപ്പുറം: മലപ്പുറം ജില്ലയിലെ വൈദ്യുതി മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് &nbsp;പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഇതിനായി &nbsp;411 കോടിയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കുക. സംസ്ഥാനത്ത് പകൽ ഉൽപാദിപ്പിക്കുന്ന മിച്ചം വരുന്ന വൈദ്യുതി സംഭരിക്കാൻ സംവിധാനമില്ലാത്തതാണ് വൈദ്യുതി ക്ഷാമത്തിന്റെ പ്രധാന കാരണം. ഡാമുകളിൽ ആവശ്യത്തിന് ജലമില്ല. രാത്രി പൈദ്യുതി ഉപഭോഗം കൂടുന്നത് കൊണ്ട് കൂടിയ നിരക്ക് നൽകിയാണ് വൈദ്യതി വാങ്ങുന്നത്. ഇതിന് ശാശ്വത പരിഹാരം കാണും. മലപ്പുറം ജില്ല നേരിടുന്ന &nbsp;വൈദ്യുതി പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം കാണുന്നതിനായി &nbsp;മലപ്പുറം ആസൂത്രണ ഭവനിൽ ചേർന്ന എം. എൽ. എ മാരുടെയും ഉന്നത ഉദ്യോഗസ്തരുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. &nbsp; വോൾട്ടേജ് ക്ഷാമവും &nbsp;വൈദ്യുതി തടസ്സവും പരിഹരിക്കുന്നതിനും ഒരോ മണ്ഡലത്തിലേയും പ്രധാന &nbsp;പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമാണ് മന്ത്രി നേരിട്ട് യോഗം വിളിച്ചത്.&nbsp;</p>

<p>ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിലവിലുള്ള വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി പുതിയ സബ്സ്റ്റേഷനുകളുടെ നിർമാണം &nbsp;വേഗത്തിലാക്കാൻ മന്ത്രി നിർദേശം നൽകി. &nbsp;തകരാറിലായതും ശേഷി കുറഞ്ഞതുമായ ട്രാൻസ്‌ഫോർമറുകൾ &nbsp;മാറ്റിസ്ഥാപിക്കാനും കൂടുതൽ പുതിയ ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കാനും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ഓരോ നിയോജക മണ്ഡലത്തിലെയും തദ്ദേശീയമായ വൈദ്യുതി പ്രശ്‌നങ്ങൾ കൃത്യമായി &nbsp;പരിഹരിക്കുന്നതിനുമായി എം.എൽ.എമാരുടെ നേതൃത്വത്തിൽ &nbsp;മണ്ഡലാടിസ്ഥാനത്തിൽ യോഗം ചേരാനും മന്ത്രി നിർദ്ദേശം നൽകി. കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസുകളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കും. ഉപഭോക്താക്കളുടെ പരാതികളിൽ ഉടനടി നടപടിയെടുക്കും. വരും വർഷങ്ങളിലെ ഉയർന്ന ഉപഭോഗം മുന്നിൽക്കണ്ട് ഉൽപാദന പ്രസരണ ശൃംഖല ശക്തമാക്കുമെന്നും അനാവശ്യമായ പവർകട്ടുകൾ ഒഴിവാക്കാൻ മുൻകൂട്ടി പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.</p>

<p>മലപ്പുറം ജില്ലയിലെ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും പരാതികൾ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്നുള്ള എല്ലാ കാലതാമസങ്ങളും ഒഴിവാക്കി സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കുമെന്നും മന്ത്രി &nbsp;വ്യക്തമാക്കി. വൈദ്യുതി അപകടങ്ങളിൽ പൊതു ജനങ്ങളും വൈദ്യുതി ജീവനക്കാരും മരിക്കാനിടയാവുന്ന സാഹചര്യം ഒഴിവാക്കും. ഇതിനായി ബോധവൽകരണം നടത്തും.&nbsp;</p>

<p>വൈദ്യുതി വകുപ്പിന്റെ &nbsp;ഓഫീസുകൾ ജന സൗഹ്യദമാക്കണമെന്ന് അബ്ദുസ്സമദ് സമദാനി എം.പി. യോഗത്തിൽ ആവശ്യപ്പെട്ടു. വെങ്ങാനൂർ സബ് സ്റ്റഷൻ കമ്മീഷൻ ചെയ്യണമെന്നും ഈ ലൈൻ 220 കെ.വി യാക്കണമെന്നും ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും കുറുക്കോളി മൊയ്തീൻ എം.എൽ.എ ആവശ്യപ്പെട്ടു. വൈരങ്കോടിന് &nbsp;സമീപമുള്ള പഞ്ചായത്തുകളിലും തിരൂർ നഗരത്തിലും യു.ജി കേബിൾ ഉപയോഗിക്കണമെന്നും എം.എൽ. എ ആവശ്യപ്പെട്ടു. കുറ്റിപ്പുറത്ത് 33 കെ.വി സബ് സ്റ്റേഷൻ സ്ഥാപിക്കണം. മലപ്പുറം പാക്കേജ് നടപ്പാക്കാൻ മെറ്റീരിയൽ ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കണം. കോട്ടക്കൽ നഗരസഭ സൗജന്യമായി &nbsp;സ്ഥലം നൽകിയിട്ടുംസബ്‌സ്റ്റേഷൻ യാഥാർത്ഥ്യമായില്ല. ഈ സബ് സ്റ്റേഷൻ നിർമ്മാണം ആരംഭിക്കണമെന്നും &nbsp;ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ആവശ്യപ്പെട്ടു.</p>

<p>&nbsp;&nbsp; &nbsp;വെന്നിയൂർ സബ്‌സ്റ്റേഷൻ 110 കെവിയാക്കി ഉയർത്തണമെന്നും &nbsp;തിരൂരങ്ങാടി പരപ്പനങ്ങാടി സബ്‌സ്റ്റേഷനുകൾ വിഭജിക്കണമെന്ന് പി എം എ സമീർ എം.എൽ.എ &nbsp;ആവശ്യപ്പെട്ടു. ജില്ലയിലെ വൈദ്യുതി മേഖലയിലെ വികസനത്തിന് &nbsp;തടസ്സം ആവശ്യമായ മെറ്റീരിയൽ ലഭിക്കാത്തതാണ്. കൊണ്ടോട്ടിയിൽ അടിയന്തിരമായി സബ്സ്റ്റേഷൻ നിർമ്മിക്കണമെന്നും ടി.വി ഇബ്രാഹിം എൽ.എ ആവശ്യപ്പെട്ടു. ചീക്കോട് കുടിവെള്ള പദ്ധതി പ്രവർത്തനക്ഷമമാക്കുന്നതിന് വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കൊണ്ടോട്ടി എം.എൽ.എ &nbsp;ടി.പി അഷ്റഫലി ആവശ്യപ്പെട്ടു. താനൂർ സബ് സ്റ്റേഷൻ നിർമ്മാണം ആരംഭിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കണമെന്നും റോഡുകളിൽ തടസ്സമായി നിൽക്കുന്ന പോസറ്റുകൾ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും താനൂർ എം.എൽ.എ &nbsp;പി.കെ നവാസ് ആവശ്യപ്പെട്ടു. ആഡ്യൻപാറ ജല വൈദ്യുതി പദ്ധതി നവീകരിക്കുന്നതോടൊപ്പം ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണം. കേരളാംകുണ്ട് വെള്ളച്ചാട്ടം പ്രയോജനപ്പെടുത്തി വൈദ്യുതി ഉദ്പാദന സാധ്യത പരിശോധിക്കണമെന്ന് വി.എസ്. ജോയി എം.എൽ.എ ആവശ്യപ്പെട്ടു. മക്കരപ്പറമ്പ്, ആനക്കയം പ്രദേശങ്ങളിലെ &nbsp;വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് സബ്സ്റ്റേഷൻ സ്ഥാപിക്കണമെന്ന് മഞളാംകുഴി അലി എം.എൽ.എ ആവശ്യപ്പെട്ടു.&nbsp;</p>

<p>അബ്ദുസമദ് സമദാനി എംപി, എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, കുറുക്കോളി മൊയ്തീൻ, പി എം എ സമീർ, വി.എസ് ജോയ്, പി. കെ നവാസ്, മഞ്ഞളാംകുഴി അലി, ടി.പി അഷ്‌റഫലി, ടിവി ഇബ്രാഹിം, ജില്ലാ കളക്ടർ വിനയ് ഗോയൽ, എ.ഡി.എം സാദിഖ് പി.ഒ, ശിവദാസ് എസ് &nbsp;ട്രാൻസ്മിഷൻ ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ, മായ തമ്പാൻ ചീഫ് എൻജിനീയർ ഡിസ്ട്രിബ്യൂഷൻ നോർത്ത് കോഴിക്കോട,്ഷാജി സുധാകരന ചീഫ് എൻജിനീയർ, ട്രാൻസ്മിഷൻ നോർത്ത് കോഴിക്കോട്, കെ.എസ്.ഇ.ബി ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു</p>]]></content:encoded>
			<category><![CDATA[malappuram, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/92ea5385910eef5fb379a2c34a721ae8.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 7 Jul 2026 19:27:22 +0530</pubDate>
			<modified_date>Tue, 7 Jul 2026 19:27:22 +0530</modified_date>
			<newsId>18952800</newsId>
			<synopsis>മലപ്പുറം ജില്ലയിലെ വൈദ്യുതി മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കും : മന്ത്രി സണ്ണി ജോസഫ്</synopsis>
			<imageMetaData>'I will not become the Chief Minister, UDF will win more than 100 seats in the elections and come to power'; Sunny Joseph</imageMetaData>
			<seoPath>/nattuvarthakal/malappuram/minister-sunny-joseph-malappuram-district</seoPath>
		</item>
		<item>
			<title><![CDATA[സമൂഹത്തെ ലഹരിമുക്തമാക്കാൻ വിദ്യാർഥികൾ മുൻകൈയെടുക്കണമെന്ന്‌ മന്ത്രി കെ എ തുളസി]]></title>
			<link>https://keralaonlinenews.com/nattuvarthakal/palakkad/minister-k-a-thulasi-substance-abuse/cid18952767.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/palakkad/minister-k-a-thulasi-substance-abuse/cid18952767.htm</guId>
			<description><![CDATA[<h2>സമൂഹത്തെ ലഹരിമുക്തമാക്കാൻ വിദ്യാർഥികൾ യോജിച്ച പ്രവർത്തനം നടത്തണമെന്ന് മന്ത്രി കെ എ തുളസി.ലഹരിക്കെതിരെ ശബ്ദമുയർത്തേണ്ട മുന്നണി പോരാളികളാണ് വിദ്യാർഥികൾ .</h2>]]></description>
			<content:encoded><![CDATA[<p>പാലക്കാട് : സമൂഹത്തെ ലഹരിമുക്തമാക്കാൻ വിദ്യാർഥികൾ യോജിച്ച പ്രവർത്തനം നടത്തണമെന്ന് മന്ത്രി കെ എ തുളസി.ലഹരിക്കെതിരെ ശബ്ദമുയർത്തേണ്ട മുന്നണി പോരാളികളാണ് വിദ്യാർഥികൾ .ലഹരിവിപത്തിൽ വീണുപോയവരെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ വിദ്യാർഥികൾക്ക് കഴിയും . ഇക്കാര്യത്തിൽ വീടുകളിൽ നിന്നുള്ള തുടക്കം സമൂഹത്തിനു മികച്ച സന്ദേശം നൽകുമെന്നും അവർ പറഞ്ഞു .ലഹരി മുക്ത വിദ്യാലയം- വിദ്യാർഥികൾക്കുള്ള ബോധവൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ലഹരിയുടെ ഉപഭോഗം, വിപണനം എന്നിവയിൽ നിന്ന് നാടിനെ രക്ഷിക്കാൻ വിദ്യാർഥികൾ ഏക മനസോടെ പോരാടണമെന്നും മന്ത്രി പറഞ്ഞു.</p>

<p>പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി അധ്യക്ഷയായ ചടങ്ങിൽ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അഖിൽ, പറളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് അജിത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യു കെ ഗിരിജ, വാർഡ് മെമ്പർ കെ ജയന്തി, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ ബിന്ദു തോമസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ബി റിയാസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കാവ്യ കരുണാകരൻ, പറളി ബ്ലോക്ക് എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. ഹബീബ് റഹ്‌മാൻ, പറളി ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ കണ്ണൻ, പ്രിൻസിപ്പൽ ടി രതി, ഹെഡ്മിസ്ട്രസ് ടി വി ജ്യോതി, പിടിഎ പ്രസിഡന്റ് കെ സി കിഷോർകുമാർ, ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർ എസ് സയന, &nbsp;ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ചൈൽഡ് ഹെൽപ് ലൈൻ സൂപ്പർവൈസർ ആഷ്ലിൻ ഷിബു, &nbsp;ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർ രജീന രാമകൃഷ്ണൻ, ദേശീയ ആരോഗ്യദൗത്യം പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.</p>

<p>ചടങ്ങിൽ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ധന്യ മണികണ്ഠൻ വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ജി രാഗപ്രിയ &nbsp;വിഷയാവതരണം നടത്തി. വിദ്യാർഥികളും ലഹരിയോടുള്ള ആസക്തിയും എന്ന വിഷയത്തിൽ ജില്ലാ ആശുപത്രിയിലെ ദേശീയ മാനസിക ആരോഗ്യ പരിപാടി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ടി എസ് ആതിര ക്ലാസെടുത്തു. &nbsp;ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച നാടകവും പറളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശാപ്രവർത്തകർ, ആർ ബി എസ് കെ നഴ്സുമാർ, ആർ കെ എസ് കെ കൗൺസിലർമാർ തുടങ്ങിയവർ ബോധവൽക്കരണ കലാപരിപാടികളും അരങ്ങേറി.</p>]]></content:encoded>
			<category><![CDATA[palakkad, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/8b3d5f5793dd082d8de94a7b975e1dc5.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 7 Jul 2026 19:22:08 +0530</pubDate>
			<modified_date>Tue, 7 Jul 2026 19:22:08 +0530</modified_date>
			<newsId>18952767</newsId>
			<synopsis>സമൂഹത്തെ ലഹരിമുക്തമാക്കാൻ വിദ്യാർഥികൾ മുൻകൈയെടുക്കണമെന്ന്‌ മന്ത്രി കെ എ തുളസി</synopsis>
			<imageMetaData>THULASI</imageMetaData>
			<seoPath>/nattuvarthakal/palakkad/minister-k-a-thulasi-substance-abuse</seoPath>
		</item>
		<item>
			<title><![CDATA[വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം ഊർജിതമെന്ന് മുഖ്യമന്ത്രി]]></title>
			<link>https://keralaonlinenews.com/kerala/landslide-wayanad-chief-minister/cid18948726.htm</link>
			<guId>https://keralaonlinenews.com/kerala/landslide-wayanad-chief-minister/cid18948726.htm</guId>
			<description><![CDATA[<h2>കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ  രണ്ട് പേർ മരിച്ചതായും  ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഏഴ് പേരെ കാണാതായതായും മുഖ്യമന്ത്രി വി  ഡി   സതീശൻ.</h2>]]></description>
			<content:encoded><![CDATA[<p>വയനാട് &nbsp; കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ &nbsp;രണ്ട് പേർ മരിച്ചതായും &nbsp;ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഏഴ് പേരെ കാണാതായതായും മുഖ്യമന്ത്രി വി &nbsp;ഡി &nbsp; സതീശൻ. കാണാതായവരിൽ അധികവും പ്രദേശത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികളാണെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനങ്ങൾ വിവിധ സേനകളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>

<p>മീനങ്ങാടിയിൽ നിന്നുള്ള &nbsp;എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കോഴിക്കോട് നിന്നുള്ള അംഗങ്ങളും ഉടൻ എത്തും. സംസ്ഥാന പോലീസും ഫയർഫോഴ്സും നിലവിൽ സ്ഥലത്തുണ്ട്. തൃശ്ശൂരിൽ നിന്നുള്ള ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സിനെയും സജ്ജമാക്കിയിട്ടുണ്ട്. &nbsp;മണ്ണ് നീക്കം ചെയ്യുന്നതിനായി എട്ട് എസ്‌കവേറ്ററുകൾ സ്ഥലത്ത് വിന്യസിച്ചിട്ടുള്ളതിനാൽ ഉപകരണങ്ങളുടെയോ സേനയുടെയോ അഭാവം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.</p>

<p>അപകടസ്ഥലത്തെ മണ്ണ് നീക്കം ചെയ്യാൻ ജില്ലാ കളക്ടറും ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും നേരത്തേ ഉത്തരവിറക്കിയിരുന്നു. തുടർന്ന് പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കരാറുകാർക്ക് അടിയന്തരമായി മണ്ണ് നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. ഹൈവേ നിർമാണത്തിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പരാതിയും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.</p>

<p>പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രാവിലെ 225 മില്ലീ മീറ്റർ മഴ രേഖപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ചെളി കലർന്ന മണ്ണും മഴയും രക്ഷാദൗത്യം കൂടുതൽ ദുഷ്‌കരമാക്കുകയാണ്. കേന്ദ്ര സർക്കാർ നയപ്രകാരം പ്രദേശത്ത് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായ മഴയാണ് ലഭിച്ചത്.</p>

<p>ദുരന്തസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി റവന്യൂ മന്ത്രി എ പി അനിൽ കുമാറിനെയും കൃഷി മന്ത്രി ടി സിദ്ദിഖിനേയും നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ്, ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും ഏകോപിപ്പിച്ചുവരികയാണെന്നും &nbsp;മുഖ്യമന്ത്രി പറഞ്ഞു.</p>

<p>ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ കമ്മിഷണർ എച്ച് ദിനേശൻ, റവന്യു, ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ ജീവൻ ബാബു, ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവരുമായുള്ള &nbsp;അടിയന്തര യോഗത്തിനു ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.</p>]]></content:encoded>
			<category><![CDATA[kerala, nattuvarthakal, wayanad]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/448cfbde00898b3ada2493450250b5d8.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 7 Jul 2026 19:05:39 +0530</pubDate>
			<modified_date>Tue, 7 Jul 2026 19:05:39 +0530</modified_date>
			<newsId>18948726</newsId>
			<synopsis>വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം ഊർജിതമെന്ന് മുഖ്യമന്ത്രി</synopsis>
			<imageMetaData>Landslide in Kalladi, Wayanad: Chief Minister says rescue operations are being intensified.</imageMetaData>
			<seoPath>/kerala/landslide-wayanad-chief-minister</seoPath>
		</item>
		<item>
			<title><![CDATA[നാളെ സംസ്ഥാനത്ത് ബസ് സമരം ഇല്ല, പതിവ് പോലെ കണ്ണൂർ ജില്ലയിലും സർവീസ് നടത്തും]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/no-bus-strike-tomorrow-discussion-to-be-held-in-the-presenc/cid18952430.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/no-bus-strike-tomorrow-discussion-to-be-held-in-the-presenc/cid18952430.htm</guId>
			<description><![CDATA[<h2>സ്ത്രീ സൗജന്യ യാത്ര നിലവിൽ വന്നതോടെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലെങ്കിലും നാളെ മുതൽ സമരം എന്ന പ്രചരണം ശരിയല്ലെന്ന് ഉടമകൾ. </h2>]]></description>
			<content:encoded><![CDATA[<p>കണ്ണൂർ : സ്ത്രീ സൗജന്യ യാത്ര നിലവിൽ വന്നതോടെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലെങ്കിലും നാളെ മുതൽ സമരം എന്ന പ്രചരണം ശരിയല്ലെന്ന് ഉടമകൾ.&nbsp;</p>

<p>പതിവുപോലെ കണ്ണൂർ ജില്ലയിലും സർവ്വീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗ്ഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ പവിത്രൻ. വിഷയത്തിൽ 13 ന് ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തും</p>]]></content:encoded>
			<category><![CDATA[kannur, kerala, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/450b3b516ffe0b1aff464950e396223a.jpg</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 7 Jul 2026 18:32:55 +0530</pubDate>
			<modified_date>Tue, 7 Jul 2026 18:32:55 +0530</modified_date>
			<newsId>18952430</newsId>
			<synopsis>നാളെ സംസ്ഥാനത്ത് ബസ് സമരം ഇല്ല, പതിവ് പോലെ കണ്ണൂർ ജില്ലയിലും സർവീസ് നടത്തും</synopsis>
			<imageMetaData>No bus strike tomorrow; discussion to be held in the presence of Transport Minister on 13th</imageMetaData>
			<seoPath>/nattuvarthakal/kannur/no-bus-strike-tomorrow-discussion-to-be-held-in-the-presenc</seoPath>
		</item>
		<item>
			<title><![CDATA[സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 8 സീരീസ് എത്തിയേക്കും]]></title>
			<link>https://keralaonlinenews.com/technology/samsung-galaxy-z-fold-8-series/cid18949003.htm</link>
			<guId>https://keralaonlinenews.com/technology/samsung-galaxy-z-fold-8-series/cid18949003.htm</guId>
			<description><![CDATA[<h2> ഫോൾഡബിൾ സ്മാർട്ട്ഫോൺ രംഗത്തെ രാജാക്കന്മാരായ സാംസങ് തങ്ങളുടെ അടുത്ത തലമുറ ഫോൾഡബിൾ ഫോണായ ‘ഗാലക്‌സി ഇസഡ് ഫോൾഡ് 8’ സീരീസ് ഈ മാസം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഫോൺ മടക്കുമ്പോൾ സ്‌ക്രീനിന്റെ മധ്യഭാഗത്ത് സാധാരണയായി കാണാറുള്ള മടക്കവര ഇത്തവണ ഗണ്യമായി കുറയുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രമുഖ ടെക് ടിപ്സ്റ്ററായ ഐസ് യൂണിവേഴ്‌സ് ആണ് ഈ നിർണായക വിവരം പുറത്തുവിട്ടത്.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ഫോൾഡബിൾ സ്മാർട്ട്ഫോൺ രംഗത്തെ രാജാക്കന്മാരായ സാംസങ് തങ്ങളുടെ അടുത്ത തലമുറ ഫോൾഡബിൾ ഫോണായ ‘ഗാലക്‌സി ഇസഡ് ഫോൾഡ് 8’ സീരീസ് ഈ മാസം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഫോൺ മടക്കുമ്പോൾ സ്‌ക്രീനിന്റെ മധ്യഭാഗത്ത് സാധാരണയായി കാണാറുള്ള മടക്കവര ഇത്തവണ ഗണ്യമായി കുറയുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രമുഖ ടെക് ടിപ്സ്റ്ററായ ഐസ് യൂണിവേഴ്‌സ് ആണ് ഈ നിർണായക വിവരം പുറത്തുവിട്ടത്.</p>

<p>നിലവിലെ ഗാലക്‌സി ഇസഡ് ഫോൾഡ് 7 മോഡലിൽ നിന്ന് വ്യത്യസ്തമായി തികച്ചും അത്യാധുനികമായ ഒരു ഹിഞ്ച് സംവിധാനമാണ് സാംസങ് ഇത്തവണ ഉപയോഗിക്കുന്നത്. ഇത് ഡിസ്‌പ്ലേയുടെ മധ്യത്തിലുള്ള അലോസരപ്പെടുത്തുന്ന മടക്കവര പരമാവധി ഇല്ലാതാക്കാൻ സഹായിക്കും. പുതിയ ഫോൾഡ് 8, ഫോൾഡ് 8 അൾട്ര മോഡലുകളിലെ പുതിയ ഹിഞ്ച് കാരണം ഫോൺ തുറക്കുന്നതും അടയ്ക്കുന്നതും കൂടുതൽ ഉറപ്പോടെയായിരിക്കും. എന്നാൽ ഇതിന്റെ ഫലമായി പഴയ മോഡലുകളെപ്പോലെ വിവിധ കോണുകളിൽ ഫോൺ പകുതി തുറന്നു വെച്ച് ഉപയോഗിക്കുന്നത് അല്പം ബുദ്ധിമുട്ടായേക്കാം. എങ്കിലും ഡിസ്‌പ്ലേയുടെ കാര്യത്തിൽ ഓപ്പോ ഫൈൻഡ് എൻ6 നോട് കിടപിടിക്കുന്ന ഫിനിഷിങ് ഇതിനുണ്ടാകും.</p>]]></content:encoded>
			<category><![CDATA[technology]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/6bf49e4ccc65de6920c145dff43396a1.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 7 Jul 2026 18:25:59 +0530</pubDate>
			<modified_date>Tue, 7 Jul 2026 18:25:59 +0530</modified_date>
			<newsId>18949003</newsId>
			<synopsis>സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 8 സീരീസ് എത്തിയേക്കും</synopsis>
			<imageMetaData>Samsung Galaxy Z Fold 8 series may arrive</imageMetaData>
			<seoPath>/technology/samsung-galaxy-z-fold-8-series</seoPath>
		</item>
		<item>
			<title><![CDATA[‘ധൂമകേതു’വിൽ നിഖില വിമലിന്റെ മാസ്സ് അണ്ടർവാട്ടർ ഷൂട്ട് ബിടിഎസ് വൈറൽ]]></title>
			<link>https://keralaonlinenews.com/entertainment/nikhila-vimal-dhoomakethu/cid18946891.htm</link>
			<guId>https://keralaonlinenews.com/entertainment/nikhila-vimal-dhoomakethu/cid18946891.htm</guId>
			<description><![CDATA[<h2> “ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോ ക്യാമറയും കൂടെ ചാടട്ടെ” എന്ന് ‘ചിന്താവിഷ്ടയായ ശ്യാമള’യിൽ ശ്രീനിവാസൻ പറഞ്ഞ ആ തമാശ നമ്മൾ ഒരുപാട് ചിരിച്ച് തള്ളിയതാണ്. എന്നാൽ അക്കാര്യം അക്ഷരംപ്രതി അസ്സലായി നടപ്പിലാക്കി കൈയടി നേടുകയാണ് പുതിയ മലയാള ചിത്രം</h2>]]></description>
			<content:encoded><![CDATA[<p>&nbsp;“ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോ ക്യാമറയും കൂടെ ചാടട്ടെ” എന്ന് ‘ചിന്താവിഷ്ടയായ ശ്യാമള’യിൽ ശ്രീനിവാസൻ പറഞ്ഞ ആ തമാശ നമ്മൾ ഒരുപാട് ചിരിച്ച് തള്ളിയതാണ്. എന്നാൽ അക്കാര്യം അക്ഷരംപ്രതി അസ്സലായി നടപ്പിലാക്കി കൈയടി നേടുകയാണ് പുതിയ മലയാള ചിത്രം ‘ധൂമകേതു’വിന്റെ അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനായി നടി നിഖില വിമൽ വെള്ളത്തിനടിയിൽ നടത്തിയ കഠിനമായ അണ്ടർവാട്ടർ ഷൂട്ടിങ്ങിന്റെ ബിടിഎസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ ഷൈജു ഖാലിദ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഈ ദൃശ്യങ്ങൾ കണ്ട്, “അപ്പോൾ ഇത് എ.ഐ കൊണ്ട് ഉണ്ടാക്കിയതല്ലല്ലേ” എന്നാണ് സിനിമാ പ്രേമികൾ അത്ഭുതത്തോടെ കമന്റ് ചെയ്യുന്നത്. മലയാള സിനിമയിൽ അപൂർവ്വമായി മാത്രം കാണാറുള്ള അതിമനോഹരമായ അണ്ടർവാട്ടർ ദൃശ്യങ്ങളോടെയാണ് ചിത്രം എത്തുന്നതെന്ന സൂചനയാണ് ഈ വീഡിയോ നൽകുന്നത്.</p>

<p>തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ‘സൂക്ഷ്മദർശിനി’ക്ക് ശേഷം ഹാപ്പി അവേഴ്സ് എൻറർടെയ്ൻമെൻറ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമ്മിക്കുന്ന ‘ധൂമകേതു’ സംവിധാനം ചെയ്യുന്നത് സുധി മാഡിസൺ ആണ്. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജിൻ ഗോപുവും നിഖില വിമലും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ഗണപതി, മഞ്ജു പിള്ള, നിയാസ് ബക്കർ, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്. സോണിയും മനുവും ചേർന്നാണ് ചിത്രത്തിന് രചന നിർവ്വഹിച്ചിരിക്കുന്നത്. ഏറെ കൗതുകം ഉണർത്തുന്ന ടൈറ്റിൽ പോസ്റ്ററിന് പിന്നാലെ ഇപ്പോൾ പുറത്തുവന്ന ഫസ്റ്റ് ലുക്ക് മേക്കിംഗ് വീഡിയോ കൂടി തരംഗമായതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.</p>]]></content:encoded>
			<category><![CDATA[entertainment]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/86dc31e69e1a68e0ec0fbf6c7679bb87.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 7 Jul 2026 18:25:08 +0530</pubDate>
			<modified_date>Tue, 7 Jul 2026 18:25:08 +0530</modified_date>
			<newsId>18946891</newsId>
			<synopsis>‘ധൂമകേതു’വിൽ നിഖില വിമലിന്റെ മാസ്സ് അണ്ടർവാട്ടർ ഷൂട്ട് ബിടിഎസ് വൈറൽ</synopsis>
			<imageMetaData>Nikhila Vimal's impressive underwater shoot BTS from 'Dhoomakethu' goes viral.</imageMetaData>
			<seoPath>/entertainment/nikhila-vimal-dhoomakethu</seoPath>
		</item>
		<item>
			<title><![CDATA[ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളായ സിപിഎം പ്രവർത്തകർക്ക് ജാമ‍്യമില്ല, 10 പേരുടെ ജാമ‍്യാപേക്ഷ തള്ളി]]></title>
			<link>https://keralaonlinenews.com/kerala/ed-officials-attack-case-no-bail-for-accused-cpm-activists/cid18952304.htm</link>
			<guId>https://keralaonlinenews.com/kerala/ed-officials-attack-case-no-bail-for-accused-cpm-activists/cid18952304.htm</guId>
			<description><![CDATA[<h2>മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണ വിജ‍യന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയതിനു പിന്നാലെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ 10 സിപിഎം പ്രവർത്തകരുടെ ജാമ‍്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടെതാണ് നടപടി.</h2>]]></description>
			<content:encoded><![CDATA[<p>തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണ വിജ‍യന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയതിനു പിന്നാലെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ 10 സിപിഎം പ്രവർത്തകരുടെ ജാമ‍്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടെതാണ് നടപടി.</p>

<p>ആക്രമണ ദൃശ‍്യങ്ങൾ പരിശോധിച്ച ശേഷമാണ് കോടതി നടപടി സ്വീകരിച്ചത്. ദൃശ‍്യങ്ങൾ പരിശോധിക്കണമെന്ന് സ്പെഷ‍്യൽ പ്രോസിക‍്യൂട്ടർ ആവശ‍്യം ഉന്നയിച്ചതിനെത്തുടർന്നാണ് കോടതി ദൃശ‍്യങ്ങൾ പരിശോധിച്ചത്. ഇക്കഴിഞ്ഞ മേയ് 27നായിരുന്നു ഇഡി 8 മണിക്കൂറോളം നീണ്ടു നിന്ന മിന്നൽ പരിശോധന നടത്തിയത്. റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി ഉദ‍്യോഗസ്ഥരെ കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ എന്നിവ ഉപയോഗിച്ച് സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/229f4dcb706ee0111a1775f4561570ec.jpg</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 7 Jul 2026 18:23:48 +0530</pubDate>
			<modified_date>Tue, 7 Jul 2026 18:23:48 +0530</modified_date>
			<newsId>18952304</newsId>
			<synopsis>ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളായ സിപിഎം പ്രവർത്തകർക്ക് ജാമ‍്യമില്ല, 10 പേരുടെ ജാമ‍്യാപേക്ഷ തള്ളി</synopsis>
			<imageMetaData>ED officials attack case; No bail for accused CPM activists, bail pleas of 10 rejected</imageMetaData>
			<seoPath>/kerala/ed-officials-attack-case-no-bail-for-accused-cpm-activists</seoPath>
		</item>
		<item>
			<title><![CDATA[പാക്കിസ്ഥാനിൽ ഭീകരാക്രമണം; 9 പൊലീസുകാർ കൊല്ലപ്പെട്ടു, അഞ്ചു പേരെ കാണാതായി]]></title>
			<link>https://keralaonlinenews.com/world/terrorist-attack-in-pakistan-9-policemen-killed-five-missi/cid18952241.htm</link>
			<guId>https://keralaonlinenews.com/world/terrorist-attack-in-pakistan-9-policemen-killed-five-missi/cid18952241.htm</guId>
			<description><![CDATA[<h2>പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഒൻപതു പൊലീസുകാർ കൊല്ലപ്പെട്ടു. അഞ്ചു പേരെ കാണാതായി. സിയാരത്ത് ജില്ലയിലെ മാംഗി ഡാം മേഖലയിലെ പൊലീസ് പോസ്റ്റിനു നേർക്ക് തിങ്കളാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.</h2>]]></description>
			<content:encoded><![CDATA[<p>ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഒൻപതു പൊലീസുകാർ കൊല്ലപ്പെട്ടു. അഞ്ചു പേരെ കാണാതായി. സിയാരത്ത് ജില്ലയിലെ മാംഗി ഡാം മേഖലയിലെ പൊലീസ് പോസ്റ്റിനു നേർക്ക് തിങ്കളാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.</p>

<p>മാംഗി, കവാസ് പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, ഭീകരവിരുദ്ധ സേനയിലെ ഹെഡ് കോൺസ്റ്റബിൾ തുടങ്ങിയവരാണ് മരിച്ചത്. ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പ്രദേശത്ത് വൻതോതിൽ സുരക്ഷാസേനയെ വിന്യസിച്ചു. കാണാതായ പൊലീസുകാർക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. സംഭവത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി. &nbsp;</p>]]></content:encoded>
			<category><![CDATA[world]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/6a30b281335e0da1a0099abbd45ea83a.jpg</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 7 Jul 2026 18:17:01 +0530</pubDate>
			<modified_date>Tue, 7 Jul 2026 18:17:01 +0530</modified_date>
			<newsId>18952241</newsId>
			<synopsis>പാക്കിസ്ഥാനിൽ ഭീകരാക്രമണം; 9 പൊലീസുകാർ കൊല്ലപ്പെട്ടു, അഞ്ചു പേരെ കാണാതായി</synopsis>
			<imageMetaData>Terrorist attack in Pakistan; 9 policemen killed, five missing</imageMetaData>
			<seoPath>/world/terrorist-attack-in-pakistan-9-policemen-killed-five-missi</seoPath>
		</item>
		<item>
			<title><![CDATA[യു/എ സർട്ടിഫിക്കറ്റുമായി ‘ഐ നോബഡി’ തിയേറ്ററുകളിലേക്ക്]]></title>
			<link>https://keralaonlinenews.com/entertainment/ai-nobody-ua-certificate/cid18946751.htm</link>
			<guId>https://keralaonlinenews.com/entertainment/ai-nobody-ua-certificate/cid18946751.htm</guId>
			<description><![CDATA[ ‘എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും വീണ്ടും ഒന്നിക്കുന്ന ‘ഐ നോബഡി’ ജൂലൈ 9-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നു. സെൻസർ ബോർഡിന്റെ യു/എ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രം]]></description>
			<content:encoded><![CDATA[<p>&nbsp;‘എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും വീണ്ടും ഒന്നിക്കുന്ന ‘ഐ നോബഡി’ ജൂലൈ 9-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നു. സെൻസർ ബോർഡിന്റെ യു/എ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രം, ഒരു ബാങ്ക് മോഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന വമ്പൻ ഹീസ്റ്റ് ത്രില്ലറാണെന്നാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായ ട്രെയിലർ നൽകുന്ന സൂചന. ‘റോഷാക്ക്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് സമീർ അബ്ദുളാണ്. മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള മേക്കിങ് ശൈലി അവകാശപ്പെടുന്ന ചിത്രത്തിൽ വാനിക്ക് ബെൻ, കലൈ കിംഗ്സ്റ്റൺ, അമിത് ജോളി ബാസ്റ്റിൻ എന്നിവർ ഒരുക്കുന്ന അഞ്ച് ഹൈ-വോൾട്ടേജ് ആക്ഷൻ രംഗങ്ങളും ആവേശമുണർത്തുന്ന കാർ ചേസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയരാഘവൻ, അശോകൻ, ഹക്കിം ഷാജഹാൻ, നിഷാന്ത് സാഗർ, ഖാലിദ് റഹ്മാൻ തുടങ്ങി മലയാളത്തിലെ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.</p>

<p>പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റ്സിന്റെയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ഹിറ്റ് മേക്കർ ജേക്സ് ബിജോയ് സംഗീതം പകരുന്ന ചിത്രത്തിൽ എട്ട് ഗാനങ്ങളാണുള്ളത്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ “ആന്തം ഓഫ് നോബഡി” എന്ന ഗാനം ആലപിച്ചിരിക്കുന്നത് ബോളിവുഡ് ഗായകൻ സുധീർ യദുവംശി, റാപ്പർ ബിജോർൺ, സിമ്രാൻ കൗർ എന്നിവർ ചേർന്നാണ്. സിദ് കൗശാലാണ് ഈ വരികൾ എഴുതിയിരിക്കുന്നത്. അത്യാധുനിക സാങ്കേതികതയും വമ്പൻ ആക്ഷൻ രംഗങ്ങളുമായി എത്തുന്ന ‘ഐ നോബഡി’ പ്രേക്ഷകർക്ക് തിയേറ്ററുകളിൽ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും സമ്മാനിക്കുക.</p>]]></content:encoded>
			<category><![CDATA[entertainment]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/5640db86aec50d3637f11df9e6cc40a3.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 7 Jul 2026 18:15:08 +0530</pubDate>
			<modified_date>Tue, 7 Jul 2026 18:15:08 +0530</modified_date>
			<newsId>18946751</newsId>
			<synopsis>യു/എ സർട്ടിഫിക്കറ്റുമായി ‘ഐ നോബഡി’ തിയേറ്ററുകളിലേക്ക്</synopsis>
			<imageMetaData>Nobody</imageMetaData>
			<seoPath>/entertainment/ai-nobody-ua-certificate</seoPath>
		</item>
		<item>
			<title><![CDATA[പോഷകങ്ങളുടെ കലവറയാണ് കടച്ചക്ക; അറിയാം ആരോഗ്യഗുണങ്ങൾ]]></title>
			<link>https://keralaonlinenews.com/agriculture/breadfruit-kadachakka/cid18945518.htm</link>
			<guId>https://keralaonlinenews.com/agriculture/breadfruit-kadachakka/cid18945518.htm</guId>
			<description><![CDATA[ കേരളത്തിലെ പരമ്പരാഗത ഭക്ഷണവിഭവങ്ങളിൽ പ്രധാന സ്ഥാനമുള്ളതാണ് കടച്ചക്ക. രുചികരമായ വിഭവങ്ങൾ തയ്യാറാക്കാൻ മാത്രമല്ല, നിരവധി ആരോഗ്യഗുണങ്ങൾ കൊണ്ടും കടച്ചക്ക ശ്രദ്ധേയമാണ്. വിറ്റാമിനുകൾ, ധാതുലവണങ്ങൾ, നാരുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഈ ഫലം ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാൻ വിദഗ്ധർ നിർദേശിക്കുന്നു.]]></description>
			<content:encoded><![CDATA[<p>&nbsp;കേരളത്തിലെ പരമ്പരാഗത ഭക്ഷണവിഭവങ്ങളിൽ പ്രധാന സ്ഥാനമുള്ളതാണ് കടച്ചക്ക. രുചികരമായ വിഭവങ്ങൾ തയ്യാറാക്കാൻ മാത്രമല്ല, നിരവധി ആരോഗ്യഗുണങ്ങൾ കൊണ്ടും കടച്ചക്ക ശ്രദ്ധേയമാണ്. വിറ്റാമിനുകൾ, ധാതുലവണങ്ങൾ, നാരുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഈ ഫലം ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാൻ വിദഗ്ധർ നിർദേശിക്കുന്നു.</p>

<p>കടച്ചക്കയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയ മെച്ചപ്പെടുത്താനും മലബന്ധം കുറയ്ക്കാനും സഹായിക്കുന്നു. കാർബോഹൈഡ്രേറ്റിന്റെ നല്ല ഉറവിടമായതിനാൽ ശരീരത്തിന് ആവശ്യമായ ഊർജം നൽകുകയും ചെയ്യുന്നു.</p>

<p>പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദം നിയന്ത്രിക്കാൻ സഹായകമാകാം. വിറ്റാമിൻ സി, മറ്റ് ആന്റിഓക്സിഡന്റുകൾ എന്നിവ പ്രതിരോധശേഷി വർധിപ്പിക്കാനും കോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദത്തിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.</p>

<p>കടച്ചക്കയിൽ കൊഴുപ്പിന്റെ അളവ് താരതമ്യേന കുറവായതിനാൽ സമീകൃതമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി ഉൾപ്പെടുത്താം. ഇതിലുള്ള നാരുകൾ വിശപ്പ് നിയന്ത്രിക്കാനും കൂടുതൽ സമയം വയർ നിറഞ്ഞതായി അനുഭവപ്പെടാനും സഹായിക്കുന്നതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും ഗുണകരമാണ്.</p>

<p>കറിയായും തോരനായും ചിപ്‌സായും കട്ലറ്റായും വിവിധ വിഭവങ്ങളാക്കി കടച്ചക്ക ഉപയോഗിക്കാം. പോഷകഗുണങ്ങൾ പരമാവധി ലഭിക്കാൻ അമിതമായ എണ്ണയിൽ വറുക്കുന്നതിനേക്കാൾ വേവിച്ചോ കുറഞ്ഞ എണ്ണയിൽ പാകം ചെയ്തോ ഉപയോഗിക്കുന്നതാണ് നല്ലത്.</p>

<p>ആരോഗ്യഗുണങ്ങൾ ഏറെയുണ്ടെങ്കിലും, പ്രമേഹം, വൃക്കരോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ അവരുടെ വ്യക്തിഗത ഭക്ഷണക്രമത്തിന് അനുയോജ്യമായ അളവിൽ മാത്രം ഉപയോഗിക്കുന്നതിന് ആരോഗ്യവിദഗ്ധരുടെ നിർദേശം തേടുന്നത് ഉചിതമാണ്.</p>]]></content:encoded>
			<category><![CDATA[കാർഷികം]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b48f9edad9c601f449966bd52c7dd957.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 7 Jul 2026 18:10:32 +0530</pubDate>
			<modified_date>Tue, 7 Jul 2026 18:10:32 +0530</modified_date>
			<newsId>18945518</newsId>
			<synopsis>പോഷകങ്ങളുടെ കലവറയാണ് കടച്ചക്ക; അറിയാം ആരോഗ്യഗുണങ്ങൾ</synopsis>
			<imageMetaData>kadachakka</imageMetaData>
			<seoPath>/agriculture/breadfruit-kadachakka</seoPath>
		</item>
		<item>
			<title><![CDATA[മൂന്ന് ദിവസം കൊണ്ട് ‘ഗാട്ട ഗുസ്തി 2’ നേടിയത് എത്രയെന്ന് അറിയാമോ ?]]></title>
			<link>https://keralaonlinenews.com/entertainment/gatta-kusthi-2-earned/cid18946663.htm</link>
			<guId>https://keralaonlinenews.com/entertainment/gatta-kusthi-2-earned/cid18946663.htm</guId>
			<description><![CDATA[മൂന്ന് ദിവസം കൊണ്ട് ‘ഗാട്ട ഗുസ്തി 2’ നേടിയത് എത്രയെന്ന് അറിയാമോ ?]]></description>
			<content:encoded><![CDATA[<p>&nbsp;തിയേറ്ററുകളിൽ ചിരിയും ആക്ഷനും നിറച്ച് മുന്നേറുന്ന വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട ഗുസ്തി 2’ വിന് ആഗോള ബോക്സ് ഓഫീസിൽ തകർപ്പൻ തുടക്കം. റിലീസ് ചെയ്ത് വെറും മൂന്ന് ദിവസങ്ങൾ കൊണ്ട് 19 കോടി രൂപയാണ് ചിത്രം ആഗോള ഗ്രോസ് കളക്ഷനായി വാരിക്കൂട്ടിയത്. ഇന്ത്യയിൽ നിന്ന് മാത്രം 15.70 കോടി നേടിയ സിനിമ ഓവർസീസിൽ നിന്ന് 3.30 കോടിയും സ്വന്തമാക്കി. വിഷ്ണു വിശാലിന്റെ കരിയറിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കളക്ഷൻ നേടുന്ന സിനിമയായി മാറിയിരിക്കുകയാണ് ഈ ചിത്രം. നടന്റെ കരിയർ ബെസ്റ്റ് ഹിറ്റായ ‘രാക്ഷസൻ’ എന്ന സിനിമയുടെ റെക്കോർഡിലേക്കാണ് ‘ഗാട്ട ഗുസ്തി 2’ ഇപ്പോൾ കുതിച്ചുയരുന്നത്. സെൻസർ ബോർഡിന്റെ ക്ലീൻ ‘U’ സർട്ടിഫിക്കറ്റോടെ എത്തിയ ഈ ഫാമിലി എന്റർടൈനർ കേരളത്തിൽ തിയേറ്ററുകളിലെത്തിച്ചത് പ്രമുഖ വിതരണക്കാരായ E4 എന്റർടൈൻമെന്റാണ്.</p>

<p>സൂപ്പർ ഹിറ്റായ ഒന്നാം ഭാഗത്തിന്റെ തുടർച്ചയായി ചെല്ല അയ്യാവു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ, വീര, കീർത്തി (ഐശ്വര്യ ലക്ഷ്മി), അവരുടെ മകൾ എന്നിവരടങ്ങുന്ന കുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് പ്രമേയം. ഗുസ്തി എന്ന കായികവിനോദത്തിന്റെ പശ്ചാത്തലത്തിൽ ആക്ഷൻ, ഫാമിലി കോമഡി, വൈകാരിക നിമിഷങ്ങൾ എന്നിവയെല്ലാം കൃത്യമായി കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വേൽസ് ഫിലിം ഇന്റർനാഷണലും വിഷ്ണു വിശാൽ സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. കുടുംബപ്രേക്ഷകരെ ഒരേപോലെ ആകർഷിക്കുന്ന ഘടകങ്ങളുള്ളതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും ചിത്രത്തിന്റെ കളക്ഷൻ വർദ്ധിക്കുമെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള റിപ്പോർട്ടുകൾ.</p>]]></content:encoded>
			<category><![CDATA[entertainment]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b54178a6d1ea84a0613803b5545f0373.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 7 Jul 2026 18:10:06 +0530</pubDate>
			<modified_date>Tue, 7 Jul 2026 18:10:06 +0530</modified_date>
			<newsId>18946663</newsId>
			<synopsis>മൂന്ന് ദിവസം കൊണ്ട് ‘ഗാട്ട ഗുസ്തി 2’ നേടിയത് എത്രയെന്ന് അറിയാമോ ?</synopsis>
			<imageMetaData>gatta</imageMetaData>
			<seoPath>/entertainment/gatta-kusthi-2-earned</seoPath>
		</item>
		<item>
			<title><![CDATA[അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം ഷപുർ സദ്രാൻ അന്തരിച്ചു; മരണം അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ]]></title>
			<link>https://keralaonlinenews.com/sports/afghanistan-cricketer-shapur-zadran-passes-away-death-occur/cid18952182.htm</link>
			<guId>https://keralaonlinenews.com/sports/afghanistan-cricketer-shapur-zadran-passes-away-death-occur/cid18952182.htm</guId>
			<description><![CDATA[<h2>അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം ഷപുർ സദ്രാൻ (38) അന്തരിച്ചു. ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ് എന്ന ഹൈപ്പർ- ഇൻഫ്ലമേറ്ററ്ററി സിൻഡ്രോം ബാധിച്ച് ന‍്യൂഡൽഹിയിലെ സ്വകാര‍്യ ആശുപത്രിയിൽ ഏറെനാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു താരം.അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തിന്‍റെ മരണവിവരം എക്സ് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു.</h2>]]></description>
			<content:encoded><![CDATA[<p>ന‍്യൂഡൽഹി: അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം ഷപുർ സദ്രാൻ (38) അന്തരിച്ചു. ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ് എന്ന ഹൈപ്പർ- ഇൻഫ്ലമേറ്ററ്ററി സിൻഡ്രോം ബാധിച്ച് ന‍്യൂഡൽഹിയിലെ സ്വകാര‍്യ ആശുപത്രിയിൽ ഏറെനാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു താരം.അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തിന്‍റെ മരണവിവരം എക്സ് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. ഷപുർ സദ്രാന്‍റെ വിയോഗത്തിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്നായിരുന്നു എക്സ് പോസ്റ്റ്.</p>

<p>അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിന്‍റെ ഉദയകാലത്ത് ടീമിൽ പ്രധാനിയായിരുന്നു ഷപുർ. 2009ൽ നെതർലൻഡിനെതിരേയാണ് ഷപുർ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. അഫ്ഗാനിസ്ഥാനു വേണ്ടി 44 ഏകദിനങ്ങളിൽ നിന്നും 43 വിക്കറ്റുകളും 36 ടി20 മത്സരങ്ങളിൽ നിന്നും 37 വിക്കറ്റുകളും താരത്തിന് നേടാൻ സാധിച്ചു. 2015 ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനു വേണ്ടി 10 വിക്കറ്റുകളാണ് താരം പിഴുതത്. ഇതോടെ ആ ടൂർണമെന്‍റിൽ അഫ്ഗാനിസ്ഥാനു വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന താരമായി മാറി. നിരവധി യുവതാരങ്ങൾക്ക് പ്രചോദനമായ താരമാണ് ഷപുർ സദ്രാനെന്ന് പിസിബി പ്രസ്താവനയിലൂടെ വ‍്യക്തമാക്കി.</p>]]></content:encoded>
			<category><![CDATA[sports]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/0824a67697dc044b57628825a35a8d3a.jpg</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 7 Jul 2026 18:07:50 +0530</pubDate>
			<modified_date>Tue, 7 Jul 2026 18:07:50 +0530</modified_date>
			<newsId>18952182</newsId>
			<synopsis>അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം ഷപുർ സദ്രാൻ അന്തരിച്ചു; മരണം അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ</synopsis>
			<imageMetaData>Afghanistan cricketer Shapur Zadran passes away; death occurred while undergoing treatment for illness</imageMetaData>
			<seoPath>/sports/afghanistan-cricketer-shapur-zadran-passes-away-death-occur</seoPath>
		</item>
		<item>
			<title><![CDATA[ആലിയ ഭട്ടിന്റെ ‘ആൽഫ’ക്ക് നിരാശാജനകമായ പ്രതികരണങ്ങൾ]]></title>
			<link>https://keralaonlinenews.com/entertainment/alia-bhatt-alpha/cid18945858.htm</link>
			<guId>https://keralaonlinenews.com/entertainment/alia-bhatt-alpha/cid18945858.htm</guId>
			<description><![CDATA[ആലിയ ഭട്ടിന്റെ ‘ആൽഫ’ക്ക് നിരാശാജനകമായ പ്രതികരണങ്ങൾ]]></description>
			<content:encoded><![CDATA[<p>&nbsp;ബോളിവുഡിലെ വമ്പൻ ഫ്രാഞ്ചൈസികളിലൊന്നായ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ ആദ്യ വനിതാ കേന്ദ്രീകൃത ചിത്രമായ ‘ആൽഫ’യ്ക്ക് തിയേറ്ററുകളിൽ നിന്ന് നിരാശാജനകമായ പ്രതികരണങ്ങൾ. ആലിയ ഭട്ടും ശർവരിയും പ്രധാന വേഷങ്ങളിലെത്തിയ ഈ ബിഗ് ബജറ്റ് ആക്ഷൻ ചിത്രം റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസങ്ങൾ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 55.50 കോടി രൂപയാണ് നേടിയത്. ഇന്ത്യയിൽ നിന്ന് 39.50 കോടിയും ഓവർസീസിൽ നിന്ന് 16 കോടിയും സ്വന്തമാക്കിയെങ്കിലും, വമ്പൻ ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് വരും ദിവസങ്ങളിൽ കളക്ഷൻ വലിയ രീതിയിൽ ഉയർത്തിയാൽ മാത്രമേ ബോക്സ് ഓഫീസിൽ പരാജയഭാരത്തിൽ നിന്ന് രക്ഷപ്പെടാനാകൂ.</p>

<p>‘ദി റെയിൽവേ മെൻ’ എന്ന ശ്രദ്ധേയമായ സീരീസിന് ശേഷം ശിവ് റവയിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്, മുൻപ് പുറത്തിറങ്ങിയ സ്പൈ യൂണിവേഴ്സ് സിനിമകളേക്കാൾ വളരെ മോശം അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിൽ തീയേറ്ററുകളെ അല്പമെങ്കിലും ആവേശം കൊള്ളിക്കുന്നത് ഹൃത്വിക് റോഷന്റെ അതിഥി വേഷം (കാമിയോ) മാത്രമാണെന്നും സിനിമാ പ്രേമികൾ കുറിക്കുന്നു. ‘ഏക് താ ടൈഗർ’, ‘പത്താൻ’, ‘വാർ’ തുടങ്ങിയ വമ്പൻ ഹിറ്റുകൾ സമ്മാനിച്ച ഈ യൂണിവേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും തണുപ്പൻ പ്രതികരണം നേരിടുന്ന ചിത്രമായി ഇതോടെ ‘ആൽഫ’ മാറിയിരിക്കുകയാണ്.</p>]]></content:encoded>
			<category><![CDATA[entertainment]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/8b00448cc2d0698ad0a437e51fc4ced9.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 7 Jul 2026 18:05:26 +0530</pubDate>
			<modified_date>Tue, 7 Jul 2026 18:05:26 +0530</modified_date>
			<newsId>18945858</newsId>
			<synopsis>ആലിയ ഭട്ടിന്റെ ‘ആൽഫ’ക്ക് നിരാശാജനകമായ പ്രതികരണങ്ങൾ</synopsis>
			<imageMetaData>Disappointing reactions to Alia Bhatt's 'Alpha'</imageMetaData>
			<seoPath>/entertainment/alia-bhatt-alpha</seoPath>
		</item>
		<item>
			<title><![CDATA[ആഗോള വിപണിയിൽ വിവോ Y500 4G അവതരിപ്പിച്ചു]]></title>
			<link>https://keralaonlinenews.com/technology/vivo-y500-4g-global-market/cid18949042.htm</link>
			<guId>https://keralaonlinenews.com/technology/vivo-y500-4g-global-market/cid18949042.htm</guId>
			<description><![CDATA[<h2> സ്മാർട്ട്ഫോണുകളിൽ ദീർഘനേരം ബാറ്ററി ബാക്കപ്പ് ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ട് പ്രമുഖ ബ്രാൻഡായ വിവോ തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോൺ വിവോ Y500 4G ആഗോള വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ മാസം പുറത്തുവിട്ട ഔദ്യോഗിക ടീസറുകൾക്ക് പിന്നാലെ</h2>]]></description>
			<content:encoded><![CDATA[<p>&nbsp;സ്മാർട്ട്ഫോണുകളിൽ ദീർഘനേരം ബാറ്ററി ബാക്കപ്പ് ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ട് പ്രമുഖ ബ്രാൻഡായ വിവോ തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോൺ വിവോ Y500 4G ആഗോള വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ മാസം പുറത്തുവിട്ട ഔദ്യോഗിക ടീസറുകൾക്ക് പിന്നാലെ പാകിസ്ഥാൻ, നേപ്പാൾ തുടങ്ങിയ വിപണികളിലാണ് ഫോൺ ഇപ്പോൾ ലഭ്യമായിത്തുടങ്ങിയിരിക്കുന്നത്. ഒരു സാധാരണ പവർബാങ്കിനോട് കിടപിടിക്കുന്ന 8,100 mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ ആകർഷണം. മുൻപ് ചൈനയിൽ പുറത്തിറങ്ങിയ Y500 5G മോഡലിന്റെ 4G പതിപ്പാണിത്.</p>

<p>6.83 ഇഞ്ച് വലിപ്പമുള്ള 1.5K AMOLED ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. ഇതിന് 120Hz റിഫ്രഷ് റേറ്റും, വെയിലത്തുപോലും വ്യക്തമായി കാണാൻ സഹായിക്കുന്ന 5,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നെസ്സും ഉണ്ട്. പൊടിയെയും ഉയർന്ന താപനിലയിലുള്ള വെള്ളത്തിന്റെ ശക്തമായ ഒഴുക്കിനെയും പ്രതിരോധിക്കാൻ ശേഷിയുള്ള മിലിട്ടറി ഗ്രേഡ് IP68/IP69 റേറ്റിങ് ഈ ഫോണിനുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വിവോയുടെ ഏറ്റവും പുതിയ ഒറിജിൻ ഒഎസ് 6 ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 6 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമ്മിച്ച യൂണിസോക്ക് ടി7300 ഒക്ടാകോർ പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി റാമും, 128 ജിബി/256 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ഇതിലുണ്ട്.</p>

<p>വലിയ ബാറ്ററി ചാർജ് ചെയ്യാൻ 44W ഫ്ലാഷ് ചാർജ് പിന്തുണ നൽകിയിട്ടുണ്ട്. ഫോൺ അമിതമായി ചൂടാകുന്നത് തടയാൻ 4,300 ചതുരശ്ര മില്ലിമീറ്റർ വിസ്തീർണ്ണമുള്ള വേപ്പർ ചേംബർ കൂളിങ് സംവിധാനവും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. മറ്റുള്ള ഫോണുകൾ ചാർജ് ചെയ്യാനായി റിവേഴ്സ് ചാർജിങ് സൗകര്യവും ഇതിലുണ്ട്. ഫോട്ടോഗ്രാഫിക്കായി 50 മെഗാപിക്സലിന്റെ പ്രധാന ക്യാമറയും, 2 മെഗാപിക്സലിന്റെ മാക്രോ ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കായി മുന്നിൽ 32 മെഗാപിക്സലിന്റെ ക്യാമറയും നൽകിയിട്ടുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ബ്ലൂടൂത്ത് 5.4, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. മിഡ്‌നൈറ്റ് ബ്ലൂ, പേൾ വൈറ്റ് എന്നീ രണ്ട് മനോഹരമായ നിറങ്ങളിലാണ് ഫോൺ എത്തുന്നത്. 8GB + 128GB പതിപ്പ് 99,999 പാകിസ്ഥാൻ രൂപ (ഇന്ത്യൻ വില ഏകദേശം 34,000). 8GB + 256GB പതിപ്പ് 1,09,999 പാകിസ്ഥാൻ രൂപ (ഇന്ത്യൻ വില ഏകദേശം 38,000).</p>]]></content:encoded>
			<category><![CDATA[technology]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/bd65e31a1dd8734c4a700e54015955ec.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 7 Jul 2026 18:05:17 +0530</pubDate>
			<modified_date>Tue, 7 Jul 2026 18:05:17 +0530</modified_date>
			<newsId>18949042</newsId>
			<synopsis>ആഗോള വിപണിയിൽ വിവോ Y500 4G അവതരിപ്പിച്ചു</synopsis>
			<imageMetaData>Vivo Y500 4G launched in the global market</imageMetaData>
			<seoPath>/technology/vivo-y500-4g-global-market</seoPath>
		</item>
		<item>
			<title><![CDATA[എഐ വിപ്ലവത്തിനായി 4,800 ജീവനക്കാരെ ഒഴിവാക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്]]></title>
			<link>https://keralaonlinenews.com/technology/microsoft-employees/cid18949015.htm</link>
			<guId>https://keralaonlinenews.com/technology/microsoft-employees/cid18949015.htm</guId>
			<description><![CDATA[<h2>നി‍ർമ്മിത ബുദ്ധി മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ആഗോള ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു. കമ്പനിയുടെ ആകെ ജീവനക്കാരുടെ 2.1 ശതമാനത്തോളം വരുമിത്. എഐ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും</h2>]]></description>
			<content:encoded><![CDATA[<p>&nbsp;നി‍ർമ്മിത ബുദ്ധി മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ആഗോള ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു. കമ്പനിയുടെ ആകെ ജീവനക്കാരുടെ 2.1 ശതമാനത്തോളം വരുമിത്. എഐ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും, ബിസിനസ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ അടിയന്തര നടപടി. കമ്പനി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്ക് പിന്നാലെ ജൂലൈ 6 തിങ്കളാഴ്ചയാണ് മൈക്രോസോഫ്റ്റ് ഔദ്യോഗികമായി പിരിച്ചുവിടൽ പ്രഖ്യാപിച്ചത്.</p>

<p>2026-ലെ ആദ്യ ആറുമാസത്തിനിടയിൽ മൈക്രോസോഫ്റ്റിന്റെ ഓഹരി മൂല്യത്തിൽ ഏകദേശം 23 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 2022-ന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും മോശം അർധവാർഷിക റിപ്പോർട്ടാണിത്. ഓപ്പൺഎഐയുടെ എഐ മോഡലുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഡേറ്റ സെന്ററുകൾ നിർമിക്കാൻ വൻ തുകയാണ് മൈക്രോസോഫ്റ്റ് ചെലവഴിക്കുന്നത്. ഈ ഭീമമായ ചെലവ് കമ്പനിയുടെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിച്ചിട്ടുണ്ട്. പുതിയ സാമ്പത്തിക വർഷത്തെ പദ്ധതികൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി ജൂൺ മാസത്തോടനുബന്ധിച്ച് മൈക്രോസോഫ്റ്റ് സാധാരണയായി ജീവനക്കാരെ പുനഃക്രമീകരിക്കാറുണ്ട്. ഇതിന്റെ തുടർച്ചയായി ഈ വർഷം ആദ്യം യു.എസിലെ തങ്ങളുടെ 7% ജീവനക്കാർക്ക് (ഏകദേശം 9,000 പേർക്ക്) സ്വമേധയാ പിരിഞ്ഞുപോകാനുള്ള അവസരവും കമ്പനി നൽകിയിരുന്നു.</p>

<p>നി‍ർമ്മിത ബുദ്ധിക്കായി ആഗോളതലത്തിൽ ടെക് കമ്പനികൾ നടത്തുന്ന നിക്ഷേപം ഈ വർഷം 700 ബില്യൺ ഡോളർ കവിയുമെന്നാണ് വിപണി സൂചനകൾ. വൻ നിക്ഷേപം നടത്തുന്നതിനാൽ എഐയിൽ നിന്ന് ലാഭം കൊയ്യേണ്ട കടുത്ത സമ്മർദത്തിലാണ് കമ്പനികൾ. ഇതേ തുടർന്ന് മൈക്രോസോഫ്റ്റിന് പുറമെ ആമസോൺ, മെറ്റ പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ പ്രമുഖ കമ്പനികളും ഈ വർഷം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഓഫീസുകളിലെ ദൈനംദിന ജോലികൾ എഐ ടൂളുകൾ ഉപയോഗിച്ച് ഓട്ടോമേറ്റ് ചെയ്യുന്നത് മൈക്രോസോഫ്റ്റിന്റെ പ്രധാന വരുമാന മാർഗ്ഗമായ സോഫ്റ്റ്‌വെയർ ബിസിനസിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതിനുപുറമെ, ലോകമെമ്പാടും ഡേറ്റ സെന്ററുകൾ വർധിച്ചതോടെ കമ്പ്യൂട്ടർ മെമ്മറി ചിപ്പുകളുടെ വില കുതിച്ചുയർന്നു. ഇത് കമ്പനിയുടെ ജനപ്രിയ ഗെയിമിങ് ബ്രാൻഡായ എക്സ്ബോക്സ് കൺസോളുകളുടെ വില വർധിപ്പിക്കാനും മൈക്രോസോഫ്റ്റിനെ നിർബന്ധിതരാക്കിയിരിക്കുകയാണ്.</p>]]></content:encoded>
			<category><![CDATA[technology]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/fe91426890687f2d565a52f0f3f58562.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 7 Jul 2026 18:01:00 +0530</pubDate>
			<modified_date>Tue, 7 Jul 2026 18:01:00 +0530</modified_date>
			<newsId>18949015</newsId>
			<synopsis>എഐ വിപ്ലവത്തിനായി 4,800 ജീവനക്കാരെ ഒഴിവാക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്</synopsis>
			<imageMetaData>Microsoft</imageMetaData>
			<seoPath>/technology/microsoft-employees</seoPath>
		</item>
		<item>
			<title><![CDATA['വിശ്വനാഥൻ ആൻ്റ് സൺസ്' തിയറ്ററുകളിലേക്ക്]]></title>
			<link>https://keralaonlinenews.com/entertainment/viswanathan-and-sons-theaters/cid18947061.htm</link>
			<guId>https://keralaonlinenews.com/entertainment/viswanathan-and-sons-theaters/cid18947061.htm</guId>
			<description><![CDATA[ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യാ-മമിത ബൈജു ചിത്രം &#39;വിശ്വനാഥൻ ആൻ്റ് സൺസ്&#39; ആഗസ്റ്റ് 14ന് പ്രദർശനത്തിനെത്തുന്നു. ദുൽഖർ സൽമാൻ നായകനായി എത്തിയ &#39;ലക്കി ഭാസ്കർ&#39; എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രശസ്ത തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം, വൻ മുതൽമുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. ന്യൂസൂര്യ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. വൻ വിജയം നേടിയ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിനു ശേഷം ന്യൂ സാഗാ അവതരിപ്പിക്കുന്ന ചിത്രമാണ് വിശ്വനാഥൻ ആൻ്റ് സൺസ്.]]></description>
			<content:encoded><![CDATA[<p>&nbsp;പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യാ-മമിത ബൈജു ചിത്രം 'വിശ്വനാഥൻ ആൻ്റ് സൺസ്' ആഗസ്റ്റ് 14ന് പ്രദർശനത്തിനെത്തുന്നു. ദുൽഖർ സൽമാൻ നായകനായി എത്തിയ 'ലക്കി ഭാസ്കർ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രശസ്ത തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം, വൻ മുതൽമുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. ന്യൂസൂര്യ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. വൻ വിജയം നേടിയ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിനു ശേഷം ന്യൂ സാഗാ അവതരിപ്പിക്കുന്ന ചിത്രമാണ് വിശ്വനാഥൻ ആൻ്റ് സൺസ്.</p>

<p>ചിത്രത്തിലെ 'പട്ടാമ്പൂച്ചി' എന്ന പ്രൊമോ ഗാനം ഇതിനകം തരംഗമായി മാറിയിട്ടുണ്ട്. വിജയ് ബിന്നിയാണ് ഈ ഗാനത്തിന് നൃത്തസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. പ്രേമലുവിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ മമിത ബൈജുവിന്റെ തകർപ്പൻ പ്രകടനമാണ് യൂത്തിനെ ആവേശത്തിലാഴ്ത്തുന്നത്.</p>

<p>സൂര്യയുടെ കരിയറിലെ 46-ാം ചിത്രമെന്ന പ്രത്യേകതയുമുണ്ട് ഈ സിനിമക്ക്. 'കറുപ്പ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സൂര്യ അഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ ആരാധകർക്കിടയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പക്കാ ഫാമിലി എന്റർടെയ്‌നറായിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന.</p>

<p>ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എൻ്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ചിത്രം അവതരിപ്പിക്കുന്നു. ദേശീയ പുരസ്കാര ജേതാവായ ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം.</p>]]></content:encoded>
			<category><![CDATA[entertainment]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/5c9f171e49e64bc7927f3a07f4b1ebff.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 7 Jul 2026 18:00:51 +0530</pubDate>
			<modified_date>Tue, 7 Jul 2026 18:00:51 +0530</modified_date>
			<newsId>18947061</newsId>
			<synopsis>'വിശ്വനാഥൻ ആൻ്റ് സൺസ്' തിയറ്ററുകളിലേക്ക്</synopsis>
			<imageMetaData>Viswanathan and Sons</imageMetaData>
			<seoPath>/entertainment/viswanathan-and-sons-theaters</seoPath>
		</item>
		<item>
			<title><![CDATA[പ്രിയദര്‍ശിനി ബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരിക്ക്]]></title>
			<link>https://keralaonlinenews.com/kerala/priyadarshini-falls-from-bus-conductor-injured/cid18952136.htm</link>
			<guId>https://keralaonlinenews.com/kerala/priyadarshini-falls-from-bus-conductor-injured/cid18952136.htm</guId>
			<description><![CDATA[<h2>കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരിക്ക്. ആലത്തൂര്‍ വാനൂര്‍ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഒറ്റപ്പാലത്ത് നിന്നും വടക്കഞ്ചേരി വഴി പാണ്ടാംകോടേക്ക് സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ക്കാണ് അപകടമുണ്ടായത്.</h2>]]></description>
			<content:encoded><![CDATA[<p>പാലക്കാട്: &nbsp;കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരിക്ക്. ആലത്തൂര്‍ വാനൂര്‍ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഒറ്റപ്പാലത്ത് നിന്നും വടക്കഞ്ചേരി വഴി പാണ്ടാംകോടേക്ക് സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ക്കാണ് അപകടമുണ്ടായത്. ബസ് ആയക്കാട് മന്നത്ത് എത്തിയപ്പോള്‍ ഡോര്‍ തുറന്ന് മുഹമ്മദ് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. സംഭവ സമയം ബസില്‍ ഏകദേശം 130 ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. തിരക്ക് മൂലം ആയക്കോട് സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയിരുന്നില്ല. ഈ സ്റ്റോപ്പില്‍ നിന്നും ഇരുപത് അടി മാറിയാണ് മുഹമ്മദ് വീണത്.</p>

<p>പരിക്കേറ്റ മുഹമ്മദിനെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് തൊട്ടുമുന്‍പിലുള്ള പുളിങ്കുട്ടം ബസ്റ്റോപ്പില്‍ നിന്നും കണ്ടക്ടര്‍ മുന്‍വശത്തെ ഡോറിലൂടെ ഇറങ്ങി പുറകുവശത്ത് കയറി ഡോര്‍ അടച്ചതാണെന്ന് യാത്രക്കാര്‍ പറയുന്നു. തിരക്ക് മൂലം ഡോര്‍ അറിയാതെ തുറന്നതാവാം കണ്ടക്ടര്‍ താഴെ വീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/9f0e71148c540384edb8e8dd2fde6fd8.jpg</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 7 Jul 2026 17:57:50 +0530</pubDate>
			<modified_date>Tue, 7 Jul 2026 17:57:50 +0530</modified_date>
			<newsId>18952136</newsId>
			<synopsis>പ്രിയദര്‍ശിനി ബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരിക്ക്</synopsis>
			<imageMetaData>Priyadarshini falls from bus, conductor injured</imageMetaData>
			<seoPath>/kerala/priyadarshini-falls-from-bus-conductor-injured</seoPath>
		</item>
		<item>
			<title><![CDATA[വയനാട് മണ്ണിടിച്ചിൽ; ദുരന്തം ദാരുണവും ഞെട്ടിപ്പിക്കുന്നതുമെന്ന് പിണറായി വിജയൻ,ഗൗരവമായി പരിശോധിക്കണം]]></title>
			<link>https://keralaonlinenews.com/kerala/wayanad-landslide-the-disaster-is-tragic-and-shocking-says/cid18952070.htm</link>
			<guId>https://keralaonlinenews.com/kerala/wayanad-landslide-the-disaster-is-tragic-and-shocking-says/cid18952070.htm</guId>
			<description><![CDATA[<h2>വയനാട് മേപ്പാടി - കള്ളാടി തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണടിച്ചിലിനെത്തുടര്‍ന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിത്. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും പുറത്തെടുക്കാന്‍ അടിയന്തരമായ നടപടികള്‍ ആവശ്യമാണ്. </h2>]]></description>
			<content:encoded><![CDATA[<p>തിരുവനന്തപുരം: വയനാട് മേപ്പാടി - കള്ളാടി തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണടിച്ചിലിനെത്തുടര്‍ന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിത്. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും പുറത്തെടുക്കാന്‍ അടിയന്തരമായ നടപടികള്‍ ആവശ്യമാണ്. സര്‍ക്കാരിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയാണെന്ന് പ്രതിക്ഷ നേതാവ് പറഞ്ഞു</p>

<p>ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിദഗ്ദ്ധ ചികിത്സയും ധനസഹായവും ഉറപ്പുവരുത്തണം. ഈ വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് വീഴ്ചയും കുറ്റകരമായ അനാസ്ഥയും ഉണ്ടായിട്ടുണ്ടോ എന്ന ഗൗരവപൂര്‍വ്വമായ പരിശോധന ആവശ്യമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/84d249a299a7f434bd72008ede122f1c.jpg</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 7 Jul 2026 17:44:01 +0530</pubDate>
			<modified_date>Tue, 7 Jul 2026 17:44:01 +0530</modified_date>
			<newsId>18952070</newsId>
			<synopsis>വയനാട് മണ്ണിടിച്ചിൽ; ദുരന്തം ദാരുണവും ഞെട്ടിപ്പിക്കുന്നതുമെന്ന് പിണറായി വിജയൻ,ഗൗരവമായി പരിശോധിക്കണം</synopsis>
			<imageMetaData>Wayanad landslide; The disaster is tragic and shocking, says Pinarayi Vijayan, should be seriously investigated</imageMetaData>
			<seoPath>/kerala/wayanad-landslide-the-disaster-is-tragic-and-shocking-says</seoPath>
		</item>
		<item>
			<title><![CDATA[സംഘപരിവാറെന്നല്ല ഒരു ജാതിമത സംഘടനകളുമായും ബന്ധമില്ലെന്ന് വ്യക്തമാക്കി എന്‍ ശേഷാദ്രിനാഥന്‍]]></title>
			<link>https://keralaonlinenews.com/kerala/n-seshadri-nathan-clarified-that-he-has-no-connection-with/cid18951784.htm</link>
			<guId>https://keralaonlinenews.com/kerala/n-seshadri-nathan-clarified-that-he-has-no-connection-with/cid18951784.htm</guId>
			<description><![CDATA[<h2>സംഘപരിവാര്‍ സംഘടനകളുമായി ബന്ധമുണ്ടെന്ന തരത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേല്‍ക്കുന്ന എന്‍ ശേഷാദ്രിനാഥനെതിരെ വിവാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ തനിക്ക് സംഘപരിവാര്‍ സംഘടനകളുമായോ ജാതിമത സംഘടനകളുമായോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എന്‍ ശേഷാദ്രിനാഥന്‍. കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് തന്റെ അടുത്ത സുഹൃത്താണ്.</h2>]]></description>
			<content:encoded><![CDATA[<p>തിരുവനന്തപുരം: സംഘപരിവാര്‍ സംഘടനകളുമായി ബന്ധമുണ്ടെന്ന തരത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേല്‍ക്കുന്ന എന്‍ ശേഷാദ്രിനാഥനെതിരെ വിവാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ&nbsp;തനിക്ക് സംഘപരിവാര്‍ സംഘടനകളുമായോ ജാതിമത സംഘടനകളുമായോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എന്‍ ശേഷാദ്രിനാഥന്‍. കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് തന്റെ അടുത്ത സുഹൃത്താണ്. ലോ കോളജില്‍ ഒരുമിച്ച് പഠിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തോളം ഒരുമിച്ച് പ്രാക്ടീസ് ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നും എന്‍ ശേഷാദ്രിനാഥന്‍ പറഞ്ഞു. ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ല. പഠിക്കുന്ന കാലത്ത് എസ്എഫ്‌ഐയുമായോ, രാഷ്ട്രീയ നേതാക്കളുമായോ യാതൊരു ഒരു ബന്ധവുമുണ്ടായിരുന്നില്ല. വിവാദങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും ശേഷാദ്രിനാഥന്‍ വ്യക്തമാക്കി.</p>

<p>സാമൂഹ്യ മാധ്യമത്തിലൂടെ രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന ആരോപണം ശേഷാദ്രിനാഥന്‍ തള്ളി. അത്തരം പ്രചാരണം നടത്തിയിരുന്നെങ്കില്‍ ഹൈക്കോടതിയില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിക്കും. തന്റെ സമൂഹ്യ മാധ്യമ അക്കൗണ്ട് നിര്‍ജീവമാണ്. ആരോപണം ഉന്നയിച്ചവര്‍ പ്രത്യേകമായൊരു പോസ്റ്റ് ചൂണ്ടിക്കാണിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതല സൂക്ഷ്മതയോടെ നിര്‍വഹിക്കുമെന്നും ശേഷാദ്രിനാഥന്‍ കൂട്ടിച്ചേര്‍ത്തു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/80f1e6eab70c48cf772e3b0cb8e52ff4.jpg</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 7 Jul 2026 17:33:40 +0530</pubDate>
			<modified_date>Tue, 7 Jul 2026 17:33:41 +0530</modified_date>
			<newsId>18951784</newsId>
			<synopsis>സംഘപരിവാറെന്നല്ല ഒരു ജാതിമത സംഘടനകളുമായും ബന്ധമില്ലെന്ന് വ്യക്തമാക്കി എന്‍ ശേഷാദ്രിനാഥന്‍</synopsis>
			<imageMetaData>N Seshadri Nathan clarified that he has no connection with any caste or religious organizations, not even the Sangh Parivar.</imageMetaData>
			<seoPath>/kerala/n-seshadri-nathan-clarified-that-he-has-no-connection-with</seoPath>
		</item>
		<item>
			<title><![CDATA[ഔഷധഗുണങ്ങളുടെ കലവറയായ നെല്ലിമരം ; വീട്ടുവളപ്പിൽ വളർത്തിയാൽ ഇരട്ടി ഗുണം]]></title>
			<link>https://keralaonlinenews.com/agriculture/amla-tree-benefits/cid18945412.htm</link>
			<guId>https://keralaonlinenews.com/agriculture/amla-tree-benefits/cid18945412.htm</guId>
			<description><![CDATA[<h2> ആരോഗ്യഗുണങ്ങൾ നിറഞ്ഞ ഫലവൃക്ഷങ്ങളിൽ പ്രധാന സ്ഥാനമാണ് നെല്ലിമരത്തിനുള്ളത്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയ നെല്ലിക്ക പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഔഷധഗുണങ്ങൾക്കൊപ്പം മികച്ച വരുമാനം നൽകാൻ കഴിയുന്ന ഫലവിള കൂടിയായതിനാൽ നെല്ലി കൃഷിയിലേക്കുള്ള കർഷകരുടെ താൽപര്യവും വർധിച്ചുവരികയാണ്.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ആരോഗ്യഗുണങ്ങൾ നിറഞ്ഞ ഫലവൃക്ഷങ്ങളിൽ പ്രധാന സ്ഥാനമാണ് നെല്ലിമരത്തിനുള്ളത്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയ നെല്ലിക്ക പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഔഷധഗുണങ്ങൾക്കൊപ്പം മികച്ച വരുമാനം നൽകാൻ കഴിയുന്ന ഫലവിള കൂടിയായതിനാൽ നെല്ലി കൃഷിയിലേക്കുള്ള കർഷകരുടെ താൽപര്യവും വർധിച്ചുവരികയാണ്.</p>

<p>നല്ല സൂര്യപ്രകാശവും നീർവാർച്ചയുള്ള മണ്ണുമാണ് നെല്ലിമരത്തിന്റെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യം. മഴക്കാലത്തിന്റെ തുടക്കമാണ് തൈകൾ നട്ടുപിടിപ്പിക്കാൻ ഏറ്റവും നല്ല സമയം. കുഴിയിൽ നന്നായി അഴുകിയ ചാണകവളമോ കമ്പോസ്റ്റോ ചേർത്ത് തൈ നടുന്നത് വളർച്ചയെ ത്വരിതപ്പെടുത്തും.</p>

<p>വേനൽക്കാലത്ത് ആവശ്യമായ ജലസേചനം ഉറപ്പാക്കുകയും വർഷത്തിൽ രണ്ടുതവണ ജൈവവളമോ കൃഷിവകുപ്പ് ശുപാർശ ചെയ്യുന്ന വളങ്ങളോ നൽകുകയും ചെയ്താൽ മരത്തിന്റെ ആരോഗ്യവും കായ്ഫലവും മെച്ചപ്പെടും. ഇടയ്ക്കിടെ കൊമ്പുകൾ ക്രമീകരിക്കുന്നതും രോഗബാധയുള്ള ഭാഗങ്ങൾ നീക്കം ചെയ്യുന്നതും നല്ല വിളവ് ലഭിക്കാൻ സഹായിക്കും.</p>

<p>നെല്ലിക്കയിൽ നിന്ന് അച്ചാർ, ജ്യൂസ്, കാൻഡി, ലേഹ്യം, ചൂർണം തുടങ്ങി നിരവധി മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ കഴിയുന്നതിനാൽ വിപണിയിലും മികച്ച ആവശ്യകതയുണ്ട്. കുറഞ്ഞ പരിചരണത്തിൽ വർഷങ്ങളോളം വിളവ് നൽകുന്ന ഫലവൃക്ഷമായതിനാൽ വീട്ടുവളപ്പിലും വാണിജ്യാടിസ്ഥാനത്തിലും നെല്ലി കൃഷി ലാഭകരമായ ഒരു തിരഞ്ഞെടുപ്പാണ്.</p>

<p>കൃത്യമായ പരിചരണവും ശാസ്ത്രീയ കൃഷിരീതികളും പിന്തുടർന്നാൽ നെല്ലിമരത്തിൽ നിന്ന് വർഷങ്ങളോളം മികച്ച വിളവും നല്ല വരുമാനവും നേടാൻ കഴിയുമെന്ന് കാർഷിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.</p>]]></content:encoded>
			<category><![CDATA[കാർഷികം]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/ea1bcf37dbd0f890949a92908c321756.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 7 Jul 2026 17:00:32 +0530</pubDate>
			<modified_date>Tue, 7 Jul 2026 17:00:32 +0530</modified_date>
			<newsId>18945412</newsId>
			<synopsis>ഔഷധഗുണങ്ങളുടെ കലവറയായ നെല്ലിമരം ; വീട്ടുവളപ്പിൽ വളർത്തിയാൽ ഇരട്ടി ഗുണം</synopsis>
			<imageMetaData>The Amla tree: A treasure trove of medicinal properties; growing it in your backyard offers double the benefits.</imageMetaData>
			<seoPath>/agriculture/amla-tree-benefits</seoPath>
		</item>
		<item>
			<title><![CDATA[നിലപാടിൽ ഉറച്ച് ബസ്സ് ഉടമകൾ; സംസ്ഥാനത്ത് ബുധനാഴ്ച സ്വകാര്യ ബസ് സമരത്തിൽ മാറ്റമില്ല]]></title>
			<link>https://keralaonlinenews.com/kerala/bus-owners-stand-firm-no-change-in-private-bus-strike-in-th/cid18950079.htm</link>
			<guId>https://keralaonlinenews.com/kerala/bus-owners-stand-firm-no-change-in-private-bus-strike-in-th/cid18950079.htm</guId>
			<description><![CDATA[<h2>സംസ്ഥാനത്ത് ബുധനാഴ്ച നടത്തുന്ന സ്വകാര്യ ബസ് സമരതതയിൽ മാറ്റമില്ല. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകൾ പ്രതിസന്ധിയിലായത് ചൂണ്ടിക്കാട്ടിയാണ് സമരം. ഇന്ധനം നിറയ്ക്കാനുള്ള പണം പോലും ലഭിക്കുന്നില്ലെന്നാണ് ബസ് ഉടമകളുടെ പരാതി.</h2>]]></description>
			<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച നടത്തുന്ന സ്വകാര്യ ബസ് സമരതതയിൽ മാറ്റമില്ല. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകൾ പ്രതിസന്ധിയിലായത് ചൂണ്ടിക്കാട്ടിയാണ് സമരം. ഇന്ധനം നിറയ്ക്കാനുള്ള പണം പോലും ലഭിക്കുന്നില്ലെന്നാണ് ബസ് ഉടമകളുടെ പരാതി.</p>

<p>കാസർഗോഡ് ജില്ലയിൽ തിങ്കളാഴ്ച സ്വകാര്യ ബസ് സമരം നടത്തിയിരുന്നു. 450 ൽ അധികം സ്വകാര്യ ബസുകളാണ് ജില്ലയിൽ പണിമുടക്കിയത്. സർക്കാർ തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കണമെന്നും പരിഹാരം കാണണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b4197f116cccd367c62bd97ab166da93.jpg</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 7 Jul 2026 16:50:25 +0530</pubDate>
			<modified_date>Tue, 7 Jul 2026 16:50:25 +0530</modified_date>
			<newsId>18950079</newsId>
			<synopsis>നിലപാടിൽ ഉറച്ച് ബസ്സ് ഉടമകൾ; സംസ്ഥാനത്ത് ബുധനാഴ്ച സ്വകാര്യ ബസ് സമരത്തിൽ മാറ്റമില്ല</synopsis>
			<imageMetaData>Bus owners stand firm; No change in private bus strike in the state on Wednesday</imageMetaData>
			<seoPath>/kerala/bus-owners-stand-firm-no-change-in-private-bus-strike-in-th</seoPath>
		</item>
		<item>
			<title><![CDATA[കുറഞ്ഞ ചെലവിൽ മികച്ച വരുമാനം; വീട്ടുവളപ്പിൽ വിജയകരമായി ചീര കൃഷി ചെയ്യാം]]></title>
			<link>https://keralaonlinenews.com/agriculture/successfully-cultivate-cheera/cid18945287.htm</link>
			<guId>https://keralaonlinenews.com/agriculture/successfully-cultivate-cheera/cid18945287.htm</guId>
			<description><![CDATA[<h2> ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഇലക്കറികളിൽ പ്രധാന സ്ഥാനമാണ് ചീരയ്ക്കുള്ളത്. കുറഞ്ഞ സ്ഥലത്തും കുറഞ്ഞ ചെലവിലും എളുപ്പത്തിൽ കൃഷി ചെയ്യാൻ കഴിയുന്നതിനാൽ വീട്ടുവളപ്പുകളിലും ടെറസ് കൃഷിയിലും ചീരയ്ക്ക് വലിയ പ്രചാരമാണ്. ശരിയായ പരിചരണം നൽകിയാൽ വിതച്ച് 25 മുതൽ 40 ദിവസത്തിനുള്ളിൽ തന്നെ വിളവെടുപ്പ് ആരംഭിക്കാനും കഴിയും.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഇലക്കറികളിൽ പ്രധാന സ്ഥാനമാണ് ചീരയ്ക്കുള്ളത്. കുറഞ്ഞ സ്ഥലത്തും കുറഞ്ഞ ചെലവിലും എളുപ്പത്തിൽ കൃഷി ചെയ്യാൻ കഴിയുന്നതിനാൽ വീട്ടുവളപ്പുകളിലും ടെറസ് കൃഷിയിലും ചീരയ്ക്ക് വലിയ പ്രചാരമാണ്. ശരിയായ പരിചരണം നൽകിയാൽ വിതച്ച് 25 മുതൽ 40 ദിവസത്തിനുള്ളിൽ തന്നെ വിളവെടുപ്പ് ആരംഭിക്കാനും കഴിയും.</p>

<p>ചുവപ്പ് ചീര, പച്ച ചീര തുടങ്ങി വിവിധ ഇനങ്ങൾ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. നല്ല നീർവാർച്ചയുള്ള മണ്ണോ ഗ്രോബാഗുകളോ ഉപയോഗിച്ച് ചീര കൃഷി ചെയ്യാം. വിത്ത് വിതയ്ക്കുന്നതിന് മുമ്പ് മണ്ണിൽ നന്നായി അഴുകിയ ചാണകവളമോ കമ്പോസ്റ്റോ ചേർക്കുന്നത് ചെടികളുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും.</p>

<p>വിത്ത് പാകിയ ശേഷം ദിവസവും ആവശ്യത്തിന് നന നൽകണം. എന്നാൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. കളകൾ നീക്കം ചെയ്യുകയും ജൈവവളങ്ങൾ ഇടയ്ക്കിടെ നൽകുകയും ചെയ്താൽ ചെടികൾ ആരോഗ്യത്തോടെ വളരും. കീട-രോഗ ആക്രമണം ശ്രദ്ധയിൽപ്പെട്ടാൽ കൃഷിവകുപ്പിന്റെ നിർദേശപ്രകാരം ജൈവ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതാണ് ഉചിതം.</p>

<p>വിളവെടുപ്പ് വൈകിക്കാതെ ഇളം ഇലകൾ ശേഖരിക്കുന്നത് തുടർച്ചയായി പുതിയ ഇലകൾ വളരാൻ സഹായിക്കും. വിറ്റാമിൻ എ, സി, ഇരുമ്പ്, കാൽസ്യം, ഫോളേറ്റ് എന്നിവ ധാരാളമായി അടങ്ങിയ ചീര, കുടുംബത്തിന്റെ പോഷകസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അധികമായി ഉൽപ്പാദിപ്പിക്കുന്നവർക്ക് നല്ല വരുമാന മാർഗവുമാണ്.</p>

<p>അടുക്കളത്തോട്ടം പ്രോത്സാഹിപ്പിക്കുന്ന ഈ കാലത്ത്, കുറഞ്ഞ നിക്ഷേപത്തിൽ മികച്ച വിളവും ആരോഗ്യകരമായ ഭക്ഷണവും ഒരുമിച്ച് നേടാൻ ആഗ്രഹിക്കുന്നവർക്ക് ചീര കൃഷി മികച്ച തിരഞ്ഞെടുപ്പാണെന്ന് കാർഷിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.</p>]]></content:encoded>
			<category><![CDATA[കാർഷികം]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/e33ecc777a14a5d8d796b5ad2d166627.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 7 Jul 2026 16:30:00 +0530</pubDate>
			<modified_date>Tue, 7 Jul 2026 16:30:00 +0530</modified_date>
			<newsId>18945287</newsId>
			<synopsis>കുറഞ്ഞ ചെലവിൽ മികച്ച വരുമാനം; വീട്ടുവളപ്പിൽ വിജയകരമായി ചീര കൃഷി ചെയ്യാം</synopsis>
			<imageMetaData>cheera</imageMetaData>
			<seoPath>/agriculture/successfully-cultivate-cheera</seoPath>
		</item>
		<item>
			<title><![CDATA[വയനാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി]]></title>
			<link>https://keralaonlinenews.com/kerala/holiday-for-educational-institutions-in-wayanad-district/cid18949304.htm</link>
			<guId>https://keralaonlinenews.com/kerala/holiday-for-educational-institutions-in-wayanad-district/cid18949304.htm</guId>
			<description><![CDATA[<h2>വയനാട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. നഴ്‌സറി, പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടയുള്ള എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വയനാട് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാന്‍ ഉള്‍പ്പെടെ ഇറങ്ങാന്‍ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ അറിയിച്ചു</h2>]]></description>
			<content:encoded><![CDATA[<p>കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. നഴ്‌സറി, പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടയുള്ള എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വയനാട് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാന്‍ ഉള്‍പ്പെടെ ഇറങ്ങാന്‍ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ അറിയിച്ചു.</p>

<p>അതേസമയം, കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയില്‍ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞ് മരിച്ചവരുടെ എണ്ണം നാലായി. തുരങ്ക പാതയ്ക്കായി നിര്‍മിച്ച കോണ്‍ക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലില്‍ തകര്‍ന്നു. മണ്ണിനടിയില്‍ കുടുങ്ങിയ ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. 7 പേരെ കാണാനില്ല. ഇവര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ മേപ്പാടി എസ്‌ഐക്കും പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ മുതല്‍ അതിതീവ്ര മഴയാണ് വയനാട്ടില്‍. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/fab2c68e986668af97938ebd15fe2d3a.jpg</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 7 Jul 2026 16:27:06 +0530</pubDate>
			<modified_date>Tue, 7 Jul 2026 16:27:06 +0530</modified_date>
			<newsId>18949304</newsId>
			<synopsis>വയനാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി</synopsis>
			<imageMetaData>Holiday for educational institutions in Wayanad district tomorrow</imageMetaData>
			<seoPath>/kerala/holiday-for-educational-institutions-in-wayanad-district</seoPath>
		</item>
		<item>
			<title><![CDATA[ആപ്പിള്‍ ജിലേബി തയ്യാറാക്കിയാലോ]]></title>
			<link>https://keralaonlinenews.com/food/apple-jalebi-making/cid14307165.htm</link>
			<guId>https://keralaonlinenews.com/food/apple-jalebi-making/cid14307165.htm</guId>
			<description><![CDATA[<p>ആവശ്യമായ സാധനങ്ങള്‍</p>

<p>ആപ്പിൾ -1കനം കുറച് വട്ടത്തിൽ അരിഞ്ഞത്</p>

<h2>മൈദ -1കപ്പ്</h2>]]></description>
			<content:encoded><![CDATA[<p></p>

<p>&nbsp;</p>

<p>ആവശ്യമായ സാധനങ്ങള്‍</p>

<p>ആപ്പിൾ -1കനം കുറച് വട്ടത്തിൽ അരിഞ്ഞത്</p>

<p>മൈദ -1കപ്പ്</p>

<p>ഉപ്പ് -ഒരു നുള്ള്</p>

<p>ഏലക്ക പൊടി -അര ടീസ്പൂൺ</p>

<p>സോഡാ പൊടി -2നുള്ള്</p>

<p>നെയ്യ് -ആവശ്യത്തിന്</p>

<p>ഷുഗർ സിറപ്പ് ന് പഞ്ചസാര -3ടീസ്പൂൺ</p>

<p>വെള്ളം -ഒരു ഗ്ലാസ്</p>

<p>തയ്യാറാക്കുന്ന വിധം :</p>

<p>ആദ്യം പഞ്ചസാര ലായനി ഉണ്ടാകി മാറ്റി വെക്കുക .മൈദ ,ഉപ്പ് ,ഏലക്ക പൊടി ,സോഡ പൊടി ഇവ വെള്ളം ചേർത്തു ദോശ മാവ് പരുവത്തിൽ കലക്കി ,പാനിൽ നെയ്യ്‌ ചൂടാക്കി അരിഞ്ഞു വെച്ച ആപ്പിൾ മാവിൽ മുക്കി പൊരിച്ചെടുക്കുക..ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന പഞ്ചസാര ലായിനിയിലേക് പൊരിച്ച ആപ്പിൾ മുക്കി വെച്ച് 10 മിനുട്ട് ന് ശേഷം വിളംബാം.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/02d3f7320e87998442b1c5ba28b44a46.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 7 Jul 2026 16:20:46 +0530</pubDate>
			<modified_date>Tue, 7 Jul 2026 16:20:46 +0530</modified_date>
			<newsId>14307165</newsId>
			<synopsis>ആപ്പിള്‍ ജിലേബി തയ്യാറാക്കിയാലോ</synopsis>
			<imageMetaData>fh</imageMetaData>
			<seoPath>/food/apple-jalebi-making</seoPath>
		</item>
		<item>
			<title><![CDATA[വയനാട് മണ്ണിടിച്ചിൽ; മരണസംഖ്യ ഉയരുന്നു, നാല് മരണം]]></title>
			<link>https://keralaonlinenews.com/kerala/landslide-in-wayanad-death-toll-rises-four-deaths/cid18948947.htm</link>
			<guId>https://keralaonlinenews.com/kerala/landslide-in-wayanad-death-toll-rises-four-deaths/cid18948947.htm</guId>
			<description><![CDATA[<h2>കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ നാല് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരിച്ചവർ അതിഥി തൊഴിലാളികളാണ്.</h2>]]></description>
			<content:encoded><![CDATA[<p></p>

<p>&nbsp;</p>

<p>വയനാട്: കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ നാല് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരിച്ചവർ അതിഥി തൊഴിലാളികളാണ്.</p>

<p>തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത്. മണ്ണിനടിയിൽ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേരെ കാണാനില്ല. ഇവർക്കായി തെരച്ചിൽ പുരോ​ഗമിക്കുകയാണ്.</p>

<p>ഇന്ന് രാവിലെ കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വയനാട് – കള്ളാടി തുരങ്ക പാതയുടെ പണികൾ നടക്കുന്ന സ്ഥലത്തായിരുന്നു അപകടം. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/7b480a1c31340e7d69b882a8b8c8e6c4.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 7 Jul 2026 16:03:18 +0530</pubDate>
			<modified_date>Tue, 7 Jul 2026 16:07:25 +0530</modified_date>
			<newsId>18948947</newsId>
			<synopsis>വയനാട് മണ്ണിടിച്ചിൽ; മരണസംഖ്യ ഉയരുന്നു, നാല് മരണം</synopsis>
			<imageMetaData>wayand</imageMetaData>
			<seoPath>/kerala/landslide-in-wayanad-death-toll-rises-four-deaths</seoPath>
		</item>
		<item>
			<title><![CDATA[ആലപ്പുഴയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി]]></title>
			<link>https://keralaonlinenews.com/nattuvarthakal/alappuzha/elderly-man-alappuzha/cid18945261.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/alappuzha/elderly-man-alappuzha/cid18945261.htm</guId>
			<description><![CDATA[<h2>അരൂരിൽ വയോധികൻ ജീവനൊടുക്കിയ നിലയിൽ. മത്സ്യത്തൊഴിലാളിയായ അരൂർ പളളിയോടപ്പുരയ്ക്കൽ സുബ്രമണ്യൻ(71)ആണ് മരിച്ചത്. ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടിന് പഞ്ചായത്ത് നമ്പർ കിട്ടാൻ വൈകുന്നതിന്റെ വിഷമത്തിലായിരുന്നു സുബ്രമണ്യൻ എന്നാണ് ബന്ധുക്കൾ പറയുന്നത്.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ആലപ്പുഴ: അരൂരിൽ വയോധികൻ ജീവനൊടുക്കിയ നിലയിൽ. മത്സ്യത്തൊഴിലാളിയായ അരൂർ പളളിയോടപ്പുരയ്ക്കൽ സുബ്രമണ്യൻ(71)ആണ് മരിച്ചത്. ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടിന് പഞ്ചായത്ത് നമ്പർ കിട്ടാൻ വൈകുന്നതിന്റെ വിഷമത്തിലായിരുന്നു സുബ്രമണ്യൻ എന്നാണ് ബന്ധുക്കൾ പറയുന്നത്. തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിലാണ് വീട്. ഇതുമൂലം വീട്ടുനമ്പർ കിട്ടാൻ തടസങ്ങളുണ്ട് എന്നാണ് പഞ്ചായത്ത് അറിയിച്ചത്. വീടിന് നമ്പർ ഇല്ലാത്തതിനാൽ അവസാന ഗഡു തുക ലഭിച്ചില്ല. രോഗവും ഭാര്യയ്ക്കുണ്ടായ അപകടവും മൂലം മാനസിക ബുദ്ധിമുട്ടിലായിരുന്നു സുബ്രമണ്യൻ.</p>

<p>ലൈഫ് പദ്ധതി പ്രകാരം വീട് പണി പൂർത്തീകരിച്ചിരുന്നു. എന്നാൽ അവസാന ഗഡുവായ ഒരുലക്ഷം രൂപയ്ക്കായി ഒരുപാട് തവണ പഞ്ചായത്ത് കയറിയിറങ്ങിയെങ്കിലും ലഭിച്ചില്ല. ത്വക്ക് സംബന്ധമായ അസുഖം സുബ്രമണ്യനുണ്ടായിരുന്നു. രണ്ടാഴ്ച്ച മുൻപ് അത് മൂർച്ഛിച്ചു. തുടർന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ആശുപത്രിയിൽ പോകാനിരിക്കുകയായിരുന്നു. എന്നാൽ സുബ്രമണ്യനെ കാണാതായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.</p>]]></content:encoded>
			<category><![CDATA[alappuzha, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/13e263f16c21d6a5fd066ef6f0e9c258.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 7 Jul 2026 16:00:56 +0530</pubDate>
			<modified_date>Tue, 7 Jul 2026 16:00:56 +0530</modified_date>
			<newsId>18945261</newsId>
			<synopsis>ആലപ്പുഴയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി</synopsis>
			<imageMetaData>Elderly man found dead in Alappuzha.</imageMetaData>
			<seoPath>/nattuvarthakal/alappuzha/elderly-man-alappuzha</seoPath>
		</item>
		<item>
			<title><![CDATA[അച്ചായൻസ് സ്പെഷ്യൽ ബീഫ് വിന്താലു തയ്യാറാക്കിയാലോ]]></title>
			<link>https://keralaonlinenews.com/food/beef-vinthalu/cid14305295.htm</link>
			<guId>https://keralaonlinenews.com/food/beef-vinthalu/cid14305295.htm</guId>
			<description><![CDATA[<p>ചേരുവകൾ </p>

<p>ബീഫ് -ഒരു കിലോ</p>

<p>സവാള -3</p>

<p>പച്ചമുളക് -5</p>

<p>വെളുത്തുള്ളി -16</p>

<p>ഇഞ്ചി -വലിയ കഷ്ണം</p>

<p>കറുവപ്പട്ട -6 കഷ്ണം</p>]]></description>
			<content:encoded><![CDATA[<p></p>

<p>&nbsp;</p>

<p>&nbsp;</p>

<p>ചേരുവകൾ&nbsp;</p>

<p>ബീഫ് -ഒരു കിലോ</p>

<p>സവാള -3</p>

<p>പച്ചമുളക് -5</p>

<p>വെളുത്തുള്ളി -16</p>

<p>ഇഞ്ചി -വലിയ കഷ്ണം</p>

<p>കറുവപ്പട്ട -6 കഷ്ണം</p>

<p>ഏലക്കായ -10</p>

<p>ഗ്രാമ്പൂ -12</p>

<p>മുളകുപൊടി -രണ്ടര ടേബിൾസ്പൂൺ</p>

<p>കാശ്മീരി ചില്ലി പൗഡർ -2 1/2 ടേബിൾസ്പൂൺ</p>

<p>മഞ്ഞൾപ്പൊടി -അര ടീസ്പൂൺ</p>

<p>വിനാഗിരി -5 ടേബിൾ സ്പൂൺ</p>

<p>വെളിച്ചെണ്ണ</p>

<p>തയ്യാറാക്കുന്ന വിധം&nbsp;</p>

<p>ആദ്യം മസാലകളും ഇഞ്ചി വെളുത്തുള്ളി എന്നിവയും ചേർത്ത് നന്നായി അരച്ചെടുക്കുക, ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾ പൊടിയും വിനാഗിരിയും ചേർത്ത് നല്ല പേസ്റ്റ് പോലെ ആക്കി എടുക്കണം, ഇനി വലിയ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം സവാള അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റണം, അടുത്തതായി ഈ മസാല ചേർത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റണം, ഉപ്പു ചേർക്കാൻ മറക്കരുത്അടുത്തതായി ബീഫ് കഷണങ്ങൾ ചേർത്തു കൊടുക്കാം കുറച്ച് വെള്ളവും കൂടി ഒഴിച്ചതിനുശേഷം എല്ലാം കൂടി യോജിപ്പിക്കുക, ഇനി ബീഫ് നന്നായി വേവുന്നത് വരെ ഇടയ്ക്കിടെ ഇളക്കി കൊടുത്തുകൊണ്ടിരിക്കണം, പാത്രം മൂടിവച്ചും വേവിക്കാം, അവസാനമായി കറിവേപ്പില കൂടി ചേർത്ത് മാറ്റിവയ്ക്കാം</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b299473a865968e1513b37b462c2b545.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 7 Jul 2026 15:50:32 +0530</pubDate>
			<modified_date>Tue, 7 Jul 2026 15:50:32 +0530</modified_date>
			<newsId>14305295</newsId>
			<synopsis>അച്ചായൻസ് സ്പെഷ്യൽ ബീഫ് വിന്താലു തയ്യാറാക്കിയാലോ</synopsis>
			<imageMetaData>BeefVinthalu</imageMetaData>
			<seoPath>/food/beef-vinthalu</seoPath>
		</item>
		<item>
			<title><![CDATA[പാൽപൊടി ലഡ്ഡു തയ്യാറാക്കിയാലോ ?]]></title>
			<link>https://keralaonlinenews.com/food/milk-powder-laddu-prepared/cid11706277.htm</link>
			<guId>https://keralaonlinenews.com/food/milk-powder-laddu-prepared/cid11706277.htm</guId>
			<description><![CDATA[<h2>പാൽപൊടി ഉപയോഗിച്ച് തയ്യാറാക്കിയ രുചികരമായ ലഡ്ഡു റെസിപ്പി.</h2>]]></description>
			<content:encoded><![CDATA[<p></p>

<p>&nbsp;</p>

<p>&nbsp;</p>

<p><br>
പാൽപൊടി ഉപയോഗിച്ച് തയ്യാറാക്കിയ രുചികരമായ ലഡ്ഡു റെസിപ്പി.</p>

<p>ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് കാൽ കപ്പ് പാൽ, കാൽ ഗ്ലാസ് കപ്പ് പഞ്ചസാരയും ,രണ്ട് ടേബിൾ സ്പൂൺ നെയ്യും ചേർത്ത് ചൂടാക്കി അലിയിച്ചെടുക്കുക, ഇതിലേക്ക് ഒരു കപ്പ് പാൽ പൊടി അല്പാല്പമായി ചേർത്ത് മിക്സ് ചെയ്ത് എടുക്കണം, നല്ല കട്ടിയായി പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ ഇതിൽ നിന്നും കുറച്ച് എടുത്തുമാറ്റാം, ബാക്കിയുള്ളതിൽ ഓറഞ്ച് കളർ ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യണം, ആദ്യം മാറ്റി വെച്ച വെള്ള കളർ മിക്സ് ചെറിയ ബോളുകൾ ആക്കി മാറ്റാം, ശേഷം ഓറഞ്ച് കളർ അല്പം കൂടി വലിയ ബോളുകൾ ആക്കി കൈയിൽ വച്ച് പരത്തി വെള്ള ബോൾ അതിൽ വച്ച് വീണ്ടും ഉരുട്ടി എടുക്കുക സൂപ്പർ ടേസ്റ്റി ലഡ്ഡു തയ്യാർ.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/d883a57673ae985b29faedb0a4da0e83.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 7 Jul 2026 15:30:11 +0530</pubDate>
			<modified_date>Tue, 7 Jul 2026 15:30:11 +0530</modified_date>
			<newsId>11706277</newsId>
			<synopsis>പാൽപൊടി ലഡ്ഡു തയ്യാറാക്കിയാലോ ?</synopsis>
			<imageMetaData>milk powder laddu</imageMetaData>
			<seoPath>/food/milk-powder-laddu-prepared</seoPath>
		</item>
		<item>
			<title><![CDATA[ഗതാഗത മന്ത്രാലയം രൂപവത്കരിച്ച ചട്ടങ്ങൾ രാജ്യത്തെ ബസ്, ട്രക്ക് ബോഡി നിർമാണശാലകൾ പോലുള്ള ചെറുകിട വ്യവസായങ്ങളെ ഞെരുക്കുകയാണ് : രാഹുൽ ഗാന്ധി]]></title>
			<link>https://keralaonlinenews.com/india/ministry-of-transport-rahul-gandhi/cid18945232.htm</link>
			<guId>https://keralaonlinenews.com/india/ministry-of-transport-rahul-gandhi/cid18945232.htm</guId>
			<description><![CDATA[<h2>ഗതാഗത മന്ത്രാലയം രൂപവത്കരിച്ച ചട്ടങ്ങൾ രാജ്യത്തെ ബസ്, ട്രക്ക് ബോഡി നിർമാണശാലകൾ പോലുള്ള ചെറുകിട വ്യവസായങ്ങളെ ഞെരുക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘മേക്ക് ഇൻ ഇന്ത്യ’, ‘വോക്കൽ ഫോർ ലോക്കൽ’ എന്നിവ വെറും മുദ്രാവാക്യമായി ഒതുങ്ങുകയാണെന്നും നരേന്ദ്ര മോദി സർക്കാറിന്റെ നയങ്ങൾ വലിയ വ്യവസായികൾക്ക് മാത്രമാണ് ഗുണകരമാകുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ന്യൂഡൽഹി : ഗതാഗത മന്ത്രാലയം രൂപവത്കരിച്ച ചട്ടങ്ങൾ രാജ്യത്തെ ബസ്, ട്രക്ക് ബോഡി നിർമാണശാലകൾ പോലുള്ള ചെറുകിട വ്യവസായങ്ങളെ ഞെരുക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘മേക്ക് ഇൻ ഇന്ത്യ’, ‘വോക്കൽ ഫോർ ലോക്കൽ’ എന്നിവ വെറും മുദ്രാവാക്യമായി ഒതുങ്ങുകയാണെന്നും നരേന്ദ്ര മോദി സർക്കാറിന്റെ നയങ്ങൾ വലിയ വ്യവസായികൾക്ക് മാത്രമാണ് ഗുണകരമാകുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. രാജസ്ഥാനിലെ ജയ്പൂരിലെ പ്രാദേശിക ബസ്, ട്രക്ക് ബോഡി നിർമാണശാല വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചാണ് രാഹുൽ ഗാന്ധി ആരോപണമുന്നയിച്ചത്.</p>

<p>സാങ്കേതിക വൈകല്യങ്ങൾ മൂലമുണ്ടാകുന്ന ബസ് തീപിടിത്തങ്ങളുടെ പഴി വാഹനങ്ങളുടെ ബോഡി മാത്രം നിർമിക്കുന്ന ഔട്ട്ലെറ്റുകളുടെ തലയിൽ കെട്ടിവെക്കുകയാണ്. ഫെറാറിയുടെയും റോൾസ് റോയ്സിന്റെയും ഫാക്ടറികളെ വെല്ലുന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് പിന്തുണയും ബഹുമാനവും നൽകുന്നതിന് പകരം പ്രയാസമുള്ള ചട്ടങ്ങൾ ചുമത്തി സ്ഥാപനം അടച്ചുപൂട്ടാൻ നിർബന്ധിതരാക്കുകയാണ്. ചെറുകിട ഫാക്ടറികൾ പൂട്ടുമ്പോൾ വിദഗ്ധ തൊഴിലാളികൾക്ക് ഉപജീവനമാർഗം നഷ്ടപ്പെടുന്നു. സർക്കാറിന്റെ പുതിയ മാനദണ്ഡങ്ങളും അമിത ലൈസൻസ് ഫീസും പല ചെറുകിട നിർമാതാക്കളെയും ബിസിനസിൽനിന്ന് പുറന്തള്ളുകയാണെന്നും അദ്ദേം പറഞ്ഞു.&nbsp;</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/42409a546de85a1b258650f5c1b39a13.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 7 Jul 2026 15:20:42 +0530</pubDate>
			<modified_date>Tue, 7 Jul 2026 15:20:42 +0530</modified_date>
			<newsId>18945232</newsId>
			<synopsis>ഗതാഗത മന്ത്രാലയം രൂപവത്കരിച്ച ചട്ടങ്ങൾ രാജ്യത്തെ ബസ്, ട്രക്ക് ബോഡി നിർമാണശാലകൾ പോലുള്ള ചെറുകിട വ്യവസായങ്ങളെ ഞെരുക്കുകയാണ് : രാഹുൽ ഗാന്ധി</synopsis>
			<imageMetaData>rahul gandhi 1</imageMetaData>
			<seoPath>/india/ministry-of-transport-rahul-gandhi</seoPath>
		</item>
		<item>
			<title><![CDATA[പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; മലപ്പുറത്ത് പതിനെട്ടുകാരൻ ജീവനൊടുക്കി]]></title>
			<link>https://keralaonlinenews.com/kerala/scores-in-exams-decreased-eighteenyearold-commits-suicide/cid18948213.htm</link>
			<guId>https://keralaonlinenews.com/kerala/scores-in-exams-decreased-eighteenyearold-commits-suicide/cid18948213.htm</guId>
			<description><![CDATA[<h2>പരീക്ഷയില്‍ മാർക്ക് കുറഞ്ഞുപോയതിലുള്ള കടുത്ത മാനസിക വിഷമത്തെത്തുടർന്ന് പതിനെട്ടുകാരനായ വിദ്യാർത്ഥി ജീവനൊടുക്കി.നിലമ്പൂർ വടപുറം സ്വദേശിയായ ദീപക് (18) ആണ് സ്വന്തം വീട്ടുപൂറിയില്‍ ജീവനൊടുക്കിയത്.</h2>]]></description>
			<content:encoded><![CDATA[<p></p>

<p>മലപ്പുറം : പരീക്ഷയില്‍ മാർക്ക് കുറഞ്ഞുപോയതിലുള്ള കടുത്ത മാനസിക വിഷമത്തെത്തുടർന്ന് പതിനെട്ടുകാരനായ വിദ്യാർത്ഥി ജീവനൊടുക്കി.നിലമ്പൂർ വടപുറം സ്വദേശിയായ ദീപക് (18) ആണ് സ്വന്തം വീട്ടുപൂറിയില്‍ ജീവനൊടുക്കിയത്. മഞ്ചേരി ഗവണ്‍മെന്റ് ഐടിഐയിലെ വിദ്യാർത്ഥിയായിരുന്നു ദീപക്.</p>

<p>ചൊവ്വാഴ്ച രാവിലെയോടെയാണ് ദീപക്കിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെയായിട്ടും ദീപക് മുറിയില്‍നിന്ന് പുറത്തേക്ക് വന്നിരുന്നില്ല. തുടർന്ന് വീട്ടുകാർ റൂമില്‍ നോക്കിയപ്പോഴാണ് ദീപക് ആത്മഹത്യ ചെയ്തതായി കണ്ടെത്തുന്നത്.</p>

<p>വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നിലമ്പൂർ പൊലീസ് സംഭവത്തില്‍ കേസെടുത്ത് തുടർനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/d1c4630b7c867b037acaf64d079e0f0e.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 7 Jul 2026 15:18:55 +0530</pubDate>
			<modified_date>Tue, 7 Jul 2026 15:24:43 +0530</modified_date>
			<newsId>18948213</newsId>
			<synopsis>പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; മലപ്പുറത്ത് പതിനെട്ടുകാരൻ ജീവനൊടുക്കി</synopsis>
			<imageMetaData>DEATH</imageMetaData>
			<seoPath>/kerala/scores-in-exams-decreased-eighteenyearold-commits-suicide</seoPath>
		</item>
		<item>
			<title><![CDATA[വയനാട് മണ്ണിടിച്ചൽ; കോഴിക്കോട്-കല്‍പ്പറ്റ ദേശീയപാതയില്‍ കര്‍ശന ഗതാഗത നിയന്ത്രണം]]></title>
			<link>https://keralaonlinenews.com/kerala/wayanad-landslide-strict-traffic-restrictions-on/cid18948069.htm</link>
			<guId>https://keralaonlinenews.com/kerala/wayanad-landslide-strict-traffic-restrictions-on/cid18948069.htm</guId>
			<description><![CDATA[<h2>കള്ളാടി മണ്ണിടിച്ചല്‍ ഉണ്ടായ ദുരന്തമുഖത്തേക്ക് രക്ഷാസേനയ്ക്കും ആംബുലൻസുകള്‍ക്കും അതിവേഗം എത്തിച്ചേരുന്നതിനായി കോഴിക്കോട് മുതല്‍ കല്‍പറ്റ വരെയുള്ള ദേശീയപാതയില്‍ അടിയന്തര ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നു</h2>]]></description>
			<content:encoded><![CDATA[<p></p>

<p>വയനാട്:&nbsp; കള്ളാടി മണ്ണിടിച്ചല്‍ ഉണ്ടായ ദുരന്തമുഖത്തേക്ക് രക്ഷാസേനയ്ക്കും ആംബുലൻസുകള്‍ക്കും അതിവേഗം എത്തിച്ചേരുന്നതിനായി കോഴിക്കോട് മുതല്‍ കല്‍പറ്റ വരെയുള്ള ദേശീയപാതയില്‍ അടിയന്തര ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നു.</p>

<p><strong>പൊതുജനങ്ങള്‍ താഴെ പറയുന്ന കാര്യങ്ങള്‍ കർശനമായി പാലിക്കേണ്ടതാണ്:</strong></p>

<p>വഴിമാറി നല്‍കുക: ആംബുലൻസുകള്‍ക്കും മറ്റ് അടിയന്തര സേനാ വാഹനങ്ങള്‍ക്കും തടസ്സമില്ലാതെ കടന്നുപോകാൻ റോഡില്‍ പൂർണ്ണമായും വഴിയൊരുക്കുക.യാത്രകള്‍ ഒഴിവാക്കുക:</p>

<p>താമരശ്ശേരി ചുരത്തില്‍ യാതൊരുവിധത്തിലുള്ള ഗതാഗതക്കുരുക്കും ഉണ്ടാകാതിരിക്കാൻ പൊതുജനങ്ങള്‍ പരമാവധി സഹകരിക്കുക. ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും നിലവില്‍ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.</p>

<p>അതീവ ജാഗ്രത: ഈ റൂട്ടിലുള്ളവരും യാത്ര പ്ലാൻ ചെയ്തവരും അതീവ ജാഗ്രത പുലർത്തുകയും നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കുകയും ചെയ്യുക.അതേസമയം, കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിലില്‍ മൂന്ന് പേർക്ക് ദാരുണാന്ത്യം.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/616a78858bd534c4aee1fae55e91e151.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 7 Jul 2026 15:01:02 +0530</pubDate>
			<modified_date>Tue, 7 Jul 2026 15:06:28 +0530</modified_date>
			<newsId>18948069</newsId>
			<synopsis>വയനാട് മണ്ണിടിച്ചൽ; കോഴിക്കോട്-കല്‍പ്പറ്റ ദേശീയപാതയില്‍ കര്‍ശന ഗതാഗത നിയന്ത്രണം</synopsis>
			<imageMetaData>WAYANAD</imageMetaData>
			<seoPath>/kerala/wayanad-landslide-strict-traffic-restrictions-on</seoPath>
		</item>
		<item>
			<title><![CDATA[എണ്ണ പലഹാരങ്ങൾ ഇഷ്ടമാണോ ? എങ്കിൽ ഇത് തയ്യാറാക്കാൻ മറക്കരുത്]]></title>
			<link>https://keralaonlinenews.com/food/lets-prepare-cauliflower-bajji/cid13083991.htm</link>
			<guId>https://keralaonlinenews.com/food/lets-prepare-cauliflower-bajji/cid13083991.htm</guId>
			<description><![CDATA[<h2>ആവശ്യമായ സാധനങ്ങൾ<br />
കോളിഫ്‌ലവർ-1<br />
കടലമാവ്——–ഒന്നെമുക്കാൽ കപ്പ്</h2>]]></description>
			<content:encoded><![CDATA[<p></p>

<p>&nbsp;</p>

<p><br>
ആവശ്യമായ സാധനങ്ങൾ<br>
കോളിഫ്‌ലവർ-1<br>
കടലമാവ്——–ഒന്നെമുക്കാൽ കപ്പ്<br>
വെള്ളം—1കപ്പ്<br>
മുളകുപൊടി—ഒന്നര സ്പൂൺ<br>
കായപൊടി—-അരസ്പൂൺ<br>
ഉപ്പ്——–ആവശ്യത്തിന്<br>
മഞ്ഞൾപൊടി—–കുറച്ച്<br>
ബേക്കിംഗ് സോഡ—കാൽ സ്പൂൺ<br>
അയമോദകം——അരസ്പൂൺ<br>
വെളുത്ത എള്ള്-1സ്പൂൺ<br>
പേരുംജീരകം—-1സ്പൂൺ<br>
സൺഫ്‌ലവർ ഓയിൽ—വറുക്കാൻ ആവശ്യമായത്</p>

<p>കോളിഫ്‌ലവർ ബജ്ജി &nbsp;തയ്യാറാക്കുന്ന വിധം</p>

<p>&nbsp;കോളിഫ്‌ലവർ മുറിച്ച് മഞ്ഞൾപൊടി ഉപ്പ് വിനാഗിരി എന്നിവ ചേർത്ത് തിളച്ച വെള്ളത്തിൽ ഇട്ടു കുറച്ചു സമയം വെക്കുകയോ വെള്ളത്തിൽ ഇട്ടു തിളപ്പിക്കുകയോ ചെയ്യുക…ശേഷം വെള്ളം ഊറ്റി മാറ്റുക.<br>
ഒരു പാത്രത്തിൽ കടലമാവ് കായപൊടി ഉപ്പ് മുളകുപൊടി അയമോദകം പെരുംജീരകം എള്ള് ബേക്കിംഗ് സോഡ എന്നിവ ചേർത്ത് വെള്ളം കുറച്ചു കുറച്ച് ആയി ചേർത്ത് കട്ടിയായി മാവ് മിക്‌സ് ചെയ്യുക. അതിലേക്കു വെള്ളം ഊറ്റി മാറ്റി വെച്ച കോളിഫ്‌ലവർ ചേർത്തു മിക്‌സ് ചെയ്യുക<br>
ചീനച്ചട്ടിയിൽ ഓയിൽ ചൂടാക്കുക. കുറഞ്ഞ തീയിൽ വെച്ചശേഷം കുറച്ചു കുറച്ച് ആയി കോളിഫ്‌ലവർ ഇട്ടു തിരിച്ചും മറിച്ചും ഇട്ടു വേവിച്ചടുക്കുക. വേണമെങ്കിൽ മാവിൽ കാൽ സ്പൂൺ ഗരം മസാല കൂടെ ചേർത്തു മിക്‌സ് ചെയ്തും ഉണ്ടാക്കാം.<br>
Note:-മാവ് തയ്യാറാക്കുമ്പോൾ വെള്ളം കൂടിപോവാതെ ശ്രദ്ധിച്ചു വേണം മിക്‌സ് ചെയ്യാൻ. വെള്ളം കൂടിപ്പോയാൽ എണ്ണ കുടിക്കും.മാവ് കറക്റ്റ് ആയി കോളിഫ്‌ലവറിൽ പിടിക്കില്ല വിട്ടുപോവും. ബേക്കിംഗ് സോഡ നിർബന്ധമില്ല ഇല്ലാതെയും ഉണ്ടാക്കാം.അയമോദകം പെരുംജീരകം എള്ള് എന്നിവ ഓപ്ഷണൽ ആണ്. അതുപോലെ ഞാൻ ഇവിടെ അരിപൊടി ചേർത്തിട്ടില്ല. വേണമെങ്കിൽ കുറച്ച് കൂടെ ക്രിസ്പി ആയി കിട്ടും അരിപൊടി ചേർത്താൽ.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/6f931f820f7f948051e8cd66d478540d.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 7 Jul 2026 15:00:53 +0530</pubDate>
			<modified_date>Tue, 7 Jul 2026 15:00:53 +0530</modified_date>
			<newsId>13083991</newsId>
			<synopsis>എണ്ണ പലഹാരങ്ങൾ ഇഷ്ടമാണോ ? എങ്കിൽ ഇത് തയ്യാറാക്കാൻ മറക്കരുത്</synopsis>
			<imageMetaData>CauliflowerBajji</imageMetaData>
			<seoPath>/food/lets-prepare-cauliflower-bajji</seoPath>
		</item>
		<item>
			<title><![CDATA[അയോധ‍്യ രാമക്ഷേത്ര കൊള്ള ; കാണിക്ക എണ്ണുന്ന മുറിയിൽ നിന്ന് ജീവനക്കാർ പണം ഒളിപ്പിച്ചത് വസ്ത്രത്തിനുള്ളിൽ ; എസ്.ഐ.ടി റിപ്പോർട്ട് പുറത്ത്]]></title>
			<link>https://keralaonlinenews.com/india/ayodhya-ram-mandir-theft-sit/cid18945056.htm</link>
			<guId>https://keralaonlinenews.com/india/ayodhya-ram-mandir-theft-sit/cid18945056.htm</guId>
			<description><![CDATA[<h2>അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക എണ്ണുന്ന മുറിയിൽ വ്യാപകമായ മോഷണം നടന്നതായി എസ്.ഐ.ടി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2026 ഏപ്രിൽ 27 മുതൽ ജൂൺ അഞ്ച് വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ജീവനക്കാർ പണം വസ്ത്രത്തിനുള്ളിലും ഷൂസിലും ഒളിപ്പിക്കുന്ന 70-ഓളം സംഭവങ്ങൾ കണ്ടെത്തി.</h2>]]></description>
			<content:encoded><![CDATA[<p></p>

<p>&nbsp;അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക എണ്ണുന്ന മുറിയിൽ വ്യാപകമായ മോഷണം നടന്നതായി എസ്.ഐ.ടി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2026 ഏപ്രിൽ 27 മുതൽ ജൂൺ അഞ്ച് വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ജീവനക്കാർ പണം വസ്ത്രത്തിനുള്ളിലും ഷൂസിലും ഒളിപ്പിക്കുന്ന 70-ഓളം സംഭവങ്ങൾ കണ്ടെത്തി. ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ല, മറിച്ച് തുടർച്ചയായി നടന്ന മോഷണങ്ങളാണെന്ന് അന്വേഷണ സംഘം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്ര ട്രസ്റ്റും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്ന് തയ്യാറാക്കിയ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും അവഗണിക്കപ്പെട്ടതാണ് ഇതിന് കാരണമായത്. ജീവനക്കാർക്ക് നിർബന്ധിത പരിശോധന നടത്തിയിരുന്നില്ലെന്നും, പോക്കറ്റില്ലാത്ത വസ്ത്രം ധരിക്കണമെന്ന നിബന്ധന പാലിക്കപ്പെട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. കൂടാതെ, കാണിക്ക എണ്ണുന്ന മുറിയിലേക്ക് വ്യക്തിഗത സാധനങ്ങൾ കൊണ്ടുപോകാൻ ജീവനക്കാർക്ക് അനുവാദമുണ്ടായിരുന്നു.</p>

<p>മാസം 20,000 രൂപയിൽ താഴെ മാത്രം ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ വലിയ തുകയുടെ നിക്ഷേപങ്ങൾ കണ്ടെത്തിയത് മോഷണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമാശങ്കർ മിശ്ര എന്നീ ആറുപേരെ സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങളിലെ അപാകതകൾ അറിഞ്ഞിട്ടും അത് പരിഹരിക്കാൻ തയ്യാറാകാതിരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ട്രസ്റ്റ് ഭാരവാഹികളായിരുന്ന അനിൽ മിശ്ര, സുഭാഷ് ശ്രീവാസ്തവ എന്നിവരുടെ വീഴ്ചകളാണ് മോഷണത്തിന് വഴിയൊരുക്കിയത്. ഈ വിവാദങ്ങളെത്തുടർന്ന് ചമ്പത് റായ് ഉൾപ്പെടെയുള്ളവർ രാജിവെച്ചിരുന്നു. അതേസമയം, രാമക്ഷേത്രത്തിൽ നിന്ന് വെള്ളി കട്ടികൾ കാണാതായെന്ന സോഷ്യൽ മീഡിയ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് എസ്.ഐ.ടി വ്യക്തമാക്കി. പരിശോധനയിൽ വെള്ളി കാണിക്കകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൃത്യമായി രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ജൂലൈ 15-നുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/841d303f6e9b2c1749916b3c1db30014.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 7 Jul 2026 14:50:43 +0530</pubDate>
			<modified_date>Tue, 7 Jul 2026 14:50:43 +0530</modified_date>
			<newsId>18945056</newsId>
			<synopsis>അയോധ‍്യ രാമക്ഷേത്ര കൊള്ള ; കാണിക്ക എണ്ണുന്ന മുറിയിൽ നിന്ന് ജീവനക്കാർ പണം ഒളിപ്പിച്ചത് വസ്ത്രത്തിനുള്ളിൽ ; എസ്.ഐ.ടി റിപ്പോർട്ട് പുറത്ത്</synopsis>
			<imageMetaData>Ayodhya Ram temple donation scam; Accused reveals that stolen money was hidden inside temple toilet</imageMetaData>
			<seoPath>/india/ayodhya-ram-mandir-theft-sit</seoPath>
		</item>
	</channel>
</rss>