<?xml version="1.0" encoding="UTF-8" standalone="no"?><rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:itunes="http://www.itunes.com/dtds/podcast-1.0.dtd" version="2.0">
	<channel>
		<title>keralaonlinenews</title>
		<description>keralaonlinenews</description>
		<language>ml</language>
		<link>https://keralaonlinenews.com/feed.xml</link>
		<image>
			<title>keralaonlinenews</title>
			<url>https://keralaonlinenews.com/static/c1e/client/94744/uploaded_original/6fd0a38e836c43f4da1497c40e4090ec.jpg</url>
			<link>https://keralaonlinenews.com/feed.xml</link>
		</image>
		<itunes:explicit>no</itunes:explicit><itunes:subtitle>keralaonlinenews</itunes:subtitle><item>
			<title><![CDATA[പാലക്കാട്ട് എം.ഡി.എം.എയുമായി ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ]]></title>
			<link>https://keralaonlinenews.com/kerala/mdma-palakkad/cid19141237.htm</link>
			<guId>https://keralaonlinenews.com/kerala/mdma-palakkad/cid19141237.htm</guId>
			<description><![CDATA[<h2> ജില്ലയിൽ വൻ ലഹരിവേട്ട. ഒരു കിലോ എം.ഡി.എം.എയുമായി ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നോർത്ത് പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച പുലർച്ചെ ഒലവക്കോട് ജങ്ഷനിൽ മൂന്നംഗ സംഘം പിടിയിലായത്.</h2>]]></description>
			<content:encoded><![CDATA[<p>പാലക്കാട്: ജില്ലയിൽ വൻ ലഹരിവേട്ട. ഒരു കിലോ എം.ഡി.എം.എയുമായി ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നോർത്ത് പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച പുലർച്ചെ ഒലവക്കോട് ജങ്ഷനിൽ മൂന്നംഗ സംഘം പിടിയിലായത്.</p>

<p>കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിഷി (26), മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസുറുദ്ദീൻ (30), കർണാടക ദക്ഷിണ കന്നഡ സ്വദേശി ബി. ഫാത്തിമ (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു കിലോ എം.ഡി.എം.എയും കൊക്കെയ്ൻ, ബ്രൗൺ ഷുഗർ, എൽ.എസ്.ഡി സ്റ്റാമ്പ്, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ മാരക ലഹരിവസ്തുക്കളുമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്.</p>

<p>കഴിഞ്ഞ മൂന്ന് ദിവസമായി ലഹരിസംഘത്തിന് പിന്നാലെയായിരുന്നു പൊലീസ്. റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി വന്നിറങ്ങിയ ഒരാളിൽ നിന്നാണ് ഇവരെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. തുടർന്ന് ലഹരിസംഘത്തി​ന്റെ സാമ്പത്തിക സ്രോതസായ വ്യക്തിയെ ഞായറാഴ്ച രാത്രി ഒലവക്കോട് താണാവ് ഭാഗത്ത് ഡാൻസാഫ് ടീം ആഡംബര വാഹനം തടഞ്ഞ് പിടികൂടി. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ലഹരിയുമായി എത്തിയവരെ പിടികൂടിയത്.</p>

<p>തമിഴ്‌നാട്ടിലെ കുനിയമ്പുത്തൂർ ഭാഗത്തുനിന്ന് തന്നെ ലഹരിക്കടത്ത് സംഘത്തിന്റെ വാഹനത്തെ പൊലീസ് പിന്തുടർന്നു. പൊലീസ് നിരീക്ഷണം മനസ്സിലാക്കിയ സംഘം വേലന്താവളം വഴി ചിറ്റൂരിലൂടെ വഴിമാറ്റി പാലക്കാട്ടേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ഒലവക്കോട് ജങ്ഷനിൽ വെച്ച് പൊലീസ് തടയുകയായിരുന്നു. നിർത്താതെ മുന്നോട്ട് നീങ്ങിയ സംഘത്തെ പൊലീസ് വാഹനം കുറുകെയിട്ടാണ് കീഴ്പ്പെടുത്തിയത്.</p>

<p>പുലർച്ചെ രണ്ടിന് ആരംഭിച്ച വിശദമായ പരിശോധന മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്നു. വളരെ വിദഗ്ധമായി ലഹരി വസ്തുക്കൾ ഒളിപ്പിച്ചിരുന്നതിനാൽ പിടിക്കപ്പെടില്ലെന്ന് പ്രതികൾ ഉറച്ച് വിശ്വസിച്ചിരുന്നു. പുലർച്ചെ അഞ്ചോടെ കാറിന്റെ ഡീസൽ ടാങ്കിന് സമീപം പ്രത്യേകം പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്. പിടിയിലായവർ വൻ ലഹരി മാഫിയയിലെ കണ്ണികൾ മാത്രമാണെന്നും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച കൂടുതൽ ആളുകൾക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/1970aad8e9063de42b691d30409f2094.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 18 Aug 2026 17:00:40 +0530</pubDate>
			<modified_date>Tue, 18 Aug 2026 17:00:40 +0530</modified_date>
			<newsId>19141237</newsId>
			<synopsis>പാലക്കാട്ട് എം.ഡി.എം.എയുമായി ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ</synopsis>
			<imageMetaData>mdma,kannur</imageMetaData>
			<seoPath>/kerala/mdma-palakkad</seoPath>
		</item>
		<item>
			<title><![CDATA[ക്ഷേമ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും ഫണ്ട് അനുവദിച്ച് സർക്കാർ]]></title>
			<link>https://keralaonlinenews.com/kerala/govt-allocates-funds-for-welfare-pension-and-welfare-fund/cid19142909.htm</link>
			<guId>https://keralaonlinenews.com/kerala/govt-allocates-funds-for-welfare-pension-and-welfare-fund/cid19142909.htm</guId>
			<description><![CDATA[<h2>ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ. ക്ഷേമനിധി ബോർഡ് ഈ മാസത്തെ പെൻഷനായി 130. 31 കോടി രൂപ അനുവദിച്ചു. 6.59 ലക്ഷം ഗുണ ഭോക്താക്കൾക്ക് പെൻഷൻ ലഭ്യമാക്കും.</h2>]]></description>
			<content:encoded><![CDATA[<p></p>

<p><strong>തിരുവനന്തപുരം:&nbsp;</strong>ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ. ക്ഷേമനിധി ബോർഡ് ഈ മാസത്തെ പെൻഷനായി 130. 31 കോടി രൂപ അനുവദിച്ചു. 6.59 ലക്ഷം ഗുണ ഭോക്താക്കൾക്ക് പെൻഷൻ ലഭ്യമാക്കും.</p>

<p>പെൻഷൻ വിതരണം നാളെ മുതൽ ഉണ്ടാകും. ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി 951.39 കോടി രൂപയും അനുവദിച്ചു. 51.59 ലക്ഷം ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭ്യമാക്കും. ഈ മാസം 31 വരെ പെൻഷൻ വിതരണം ചെയ്യും. ഈ മാസവും സഹകരണ സംഘം വഴി വീട്ടിൽ പെൻഷൻ എത്തിക്കും.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/113b78cd29fa5976e8da03495bfbb3d9.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 18 Aug 2026 16:32:53 +0530</pubDate>
			<modified_date>Tue, 18 Aug 2026 16:33:43 +0530</modified_date>
			<newsId>19142909</newsId>
			<synopsis>ക്ഷേമ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും ഫണ്ട് അനുവദിച്ച് സർക്കാർ</synopsis>
			<imageMetaData>pension</imageMetaData>
			<seoPath>/kerala/govt-allocates-funds-for-welfare-pension-and-welfare-fund</seoPath>
		</item>
		<item>
			<title><![CDATA[സോഷ്യൽ മീഡിയയിൽ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം ; അഞ്ചുമാസത്തിനിടെ വിലക്കിയത് 1.95 ലക്ഷം പോസ്റ്റുകൾ]]></title>
			<link>https://keralaonlinenews.com/india/social-media-posts-blocked/cid19141677.htm</link>
			<guId>https://keralaonlinenews.com/india/social-media-posts-blocked/cid19141677.htm</guId>
			<description><![CDATA[<h2>സോഷ്യൽ മീഡിയയിൽ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ. അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്‌ഫോമുകൾക്ക് നൽകിയത് 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകളാണ്. ഓരോ മിനിറ്റിലും ഓരോ അക്കൗണ്ടോ പോസ്റ്റോ നീക്കം നീക്കം ചെയ്യാനാണ് കേന്ദ്രത്തിന്റെ നിർദേശം. ഏകദേശം 1275 ബ്ലോക്കിംഗ് ഓർഡറുകളാണ് ഒരു ദിവസം ഇവയ്ക്ക് ലഭിക്കുന്നത്.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ന്യൂഡൽഹി : സോഷ്യൽ മീഡിയയിൽ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ. അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്‌ഫോമുകൾക്ക് നൽകിയത് 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകളാണ്. ഓരോ മിനിറ്റിലും ഓരോ അക്കൗണ്ടോ പോസ്റ്റോ നീക്കം നീക്കം ചെയ്യാനാണ് കേന്ദ്രത്തിന്റെ നിർദേശം. ഏകദേശം 1275 ബ്ലോക്കിംഗ് ഓർഡറുകളാണ് ഒരു ദിവസം ഇവയ്ക്ക് ലഭിക്കുന്നത്.</p>

<p>ഏറ്റവും കൂടുതൽ നോട്ടീസ് ലഭിച്ചത് ഇൻസ്റ്റഗ്രാമിനാണ്. ഏകദേശം ഒരു ലക്ഷത്തോളം നോട്ടീസുകളാണ് ലഭിച്ചത്. ഫേസ്ബുക്കിന് 80,000വും യൂട്യൂബിന് 15,000വും ഓർഡറുകൾ ലഭിച്ചു. മാർച്ച് മുതൽ ജൂലൈ മാസം വരെയുള്ള കണക്കുകളാണിത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർമന്തറിൽ പ്രതിഷേധം ശക്തമായ സമയത്താണ് നോട്ടീസുകളിൽ വൻവർധനവ് ഉണ്ടായതെന്നാണ് വിവരം.</p>

<p>2024 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെ 19 ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കായി 2312 ബ്ലോക്കിംഗ് ഓർഡറുകൾ മാത്രമാണ് നൽകിയതെന്നിരിക്കെയാണ് നിലവിലെ കൂട്ടവിലക്ക്. ലഭിച്ച ഉത്തരവുകളിൽ പത്തിൽ ഒമ്പതെണ്ണം വീതം മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനുമാണ് ലഭിച്ചത്.</p>

<p>ഡീപ്ഫേക്കുകൾക്ക് പുറമെ വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന പോസ്റ്റുകൾ, സർക്കാരിന്റെ എഥനോൾ മിശ്രിത ഇന്ധന നയത്തോടുള്ള വിമർശനങ്ങൾ, പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കപ്പെടുന്നതായി സോഷ്യൽ മീഡിയയിൽ ഉപയോക്താക്കൾ പങ്കുവെച്ച വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. തന്റെ ചില പോസ്റ്റുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കം ചെയ്യപ്പെട്ടതായി ആംആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളും അവകാശപ്പെട്ടിരുന്നു.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/15dc85ae2b831c23bc9ab0defe755b64.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 18 Aug 2026 16:30:25 +0530</pubDate>
			<modified_date>Tue, 18 Aug 2026 16:30:25 +0530</modified_date>
			<newsId>19141677</newsId>
			<synopsis>സോഷ്യൽ മീഡിയയിൽ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം ; അഞ്ചുമാസത്തിനിടെ വിലക്കിയത് 1.95 ലക്ഷം പോസ്റ്റുകൾ</synopsis>
			<imageMetaData>Goa to ban children under 16 from using social media</imageMetaData>
			<seoPath>/india/social-media-posts-blocked</seoPath>
		</item>
		<item>
			<title><![CDATA[കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് വ്യാഴാഴ്ച മുതൽ]]></title>
			<link>https://keralaonlinenews.com/kerala/ksrtcs-executive-ac-volvo-service-to-resume-from-thursday/cid19142890.htm</link>
			<guId>https://keralaonlinenews.com/kerala/ksrtcs-executive-ac-volvo-service-to-resume-from-thursday/cid19142890.htm</guId>
			<description><![CDATA[<h2>ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസ് സർവീസ് വ്യാഴാഴ്ച (ഓഗസ്റ്റ് 20) മുതൽ ആരംഭിക്കും.</h2>]]></description>
			<content:encoded><![CDATA[<p></p>

<p>തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസ് സർവീസ് വ്യാഴാഴ്ച (ഓഗസ്റ്റ് 20) മുതൽ ആരംഭിക്കും.</p>

<p>തിരുവനന്തപുരം- എറണാകുളം റൂട്ടിലാണ് പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രയ്ക്കുള്ള ഓൺലൈൻ ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് എറണാകുളത്തേക്കും തിരിച്ചുമുള്ള സർവീസ്.</p>

<p>തിരുവനന്തപുരത്ത് നിന്ന് രാവിലെ അഞ്ചരയ്ക്ക് പുറപ്പെട്ട് കൊല്ലം അയത്തിൽ, ആലപ്പുഴ കൊമാടി, ഹൈക്കോടതി വഴി രാവിലെ ഒൻപതേ മുക്കാലിന് എറണാകുളത്ത് എത്തും. തിരികെ വൈകിട്ട് അഞ്ചരയ്ക്ക് എറണാകുളത്ത് നിന്ന് പുറപ്പെട്ട് ഇതേ റൂട്ടിലൂടെ രാത്രി ഒൻപതേ മുക്കാലിന് ബസ് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/a66c5b043d1ca16c3750708b041249f9.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 18 Aug 2026 16:30:24 +0530</pubDate>
			<modified_date>Tue, 18 Aug 2026 16:31:51 +0530</modified_date>
			<newsId>19142890</newsId>
			<synopsis>കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് വ്യാഴാഴ്ച മുതൽ</synopsis>
			<imageMetaData>ksrtc</imageMetaData>
			<seoPath>/kerala/ksrtcs-executive-ac-volvo-service-to-resume-from-thursday</seoPath>
		</item>
		<item>
			<title><![CDATA[ഉറക്കക്കുറവ് അലട്ടുന്നുണ്ടോ?]]></title>
			<link>https://keralaonlinenews.com/health/sleep/cid19141519.htm</link>
			<guId>https://keralaonlinenews.com/health/sleep/cid19141519.htm</guId>
			<description><![CDATA[<p>നല്ല ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പ്രധാനമാണ് ഉറക്കം. ദിവസം മുഴുവൻ ഉന്മേഷത്തോടെ തുടരണമെങ്കിൽ നല്ല ഉറക്കം കൂടിയേ തീരൂ. എന്നാൽ പലർക്കും രാത്രി നല്ല ഉറക്കം കിട്ടാറില്ല എന്നതാണ് വാസ്തവം. നല്ല ഉറക്കം കിട്ടാൻ  കഴിക്കൂ ഈ ഭക്ഷണങ്ങൾ..</p>

<h2></h2>]]></description>
			<content:encoded><![CDATA[<p>നല്ല ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പ്രധാനമാണ് ഉറക്കം. ദിവസം മുഴുവൻ ഉന്മേഷത്തോടെ തുടരണമെങ്കിൽ നല്ല ഉറക്കം കൂടിയേ തീരൂ. എന്നാൽ പലർക്കും രാത്രി നല്ല ഉറക്കം കിട്ടാറില്ല എന്നതാണ് വാസ്തവം. നല്ല ഉറക്കം കിട്ടാൻ &nbsp;കഴിക്കൂ ഈ ഭക്ഷണങ്ങൾ..</p>

<p>ഒന്ന്…</p>

<p>പാൽ ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഒരു ഗ്ലാസ് പാൽ എന്നും രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ഉറക്കം ലഭിക്കാൻ സഹായിക്കും. പാലിലുള്ള കാത്സ്യമാണ് ഉറക്കം കിട്ടാനുള്ള കാരണം. ഉറക്കത്തെ സഹായിക്കുന്ന ‘മെലാറ്റോണിൻ’ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ‘ട്രിപ്‌റ്റോഫാനെ’ തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവർത്തനമാണ് കാത്സ്യം ചെയ്യുന്നത്.</p>

<p>രണ്ട്…</p>

<p>ബദാം ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ശരീരത്തിൽ മഗ്‌നീഷ്യം അളവ് കുറയുമ്പോൾ ചിലരിൽ ഉറക്കക്കുറവ് അനുഭവപ്പെടാം. മഗ്‌നീഷ്യം നല്ല അളവിൽ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ബദാമിൽ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനം നിയന്ത്രിക്കുന്നു.</p>

<p>മൂന്ന്…</p>

<p>നേന്ത്രപ്പഴം ആണ് മൂന്നാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. രാത്രിയിൽ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാൻ സഹായിക്കും. ഉയർന്ന അളവിൽ പൊട്ടാസ്യവും മഗ്‌നീഷ്യവും അടങ്ങിയിട്ടുള്ളതാണ് നേന്ത്രപ്പഴം. പൊട്ടാസ്യവും മഗ്‌നീഷ്യവും ശരീരം ആയാസരഹിതമാക്കി ഉറക്കത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഇത് മസ്തിഷ്‌കത്തിലെ ഉഷ്ണനില താഴ്ത്തി നിർത്തുന്നതിനും ഹോർമോണുകളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.</p>

<p>നാല്…</p>

<p>ഓട്‌സ് ആണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഓട്‌സിൽ ഫൈബർ, വിറ്റാമിൻ ബി എന്നിവ കൂടിയ തോതിൽ അടങ്ങിയിട്ടുണ്ട്. ഗോതമ്പിൽ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീൻ, ഇരുമ്പ്, സിങ്ക് എന്നിവയും ഓട്സിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഓട്‌സ് ഉറക്കം ലഭിക്കാൻ വളരെ നല്ലതാണ്.</p>]]></content:encoded>
			<category><![CDATA[health]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/efb7f8b8aac0e73fc81c18bb631056ba.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 18 Aug 2026 16:20:00 +0530</pubDate>
			<modified_date>Tue, 18 Aug 2026 16:20:00 +0530</modified_date>
			<newsId>19141519</newsId>
			<synopsis>ഉറക്കക്കുറവ് അലട്ടുന്നുണ്ടോ?</synopsis>
			<imageMetaData>sleeping problem</imageMetaData>
			<seoPath>/health/sleep</seoPath>
		</item>
		<item>
			<title><![CDATA[ഏഷ്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യം : മുഖ്യമന്ത്രി]]></title>
			<link>https://keralaonlinenews.com/kerala/government-aims-tourism-hub-vd-satheesan/cid19141567.htm</link>
			<guId>https://keralaonlinenews.com/kerala/government-aims-tourism-hub-vd-satheesan/cid19141567.htm</guId>
			<description><![CDATA[<h2>ഏഷ്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ട്രാവൽ ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ കോൺക്ലേവും 75ാം വാർഷികവും ഗോകുലം പാർക്ക് ആൻഡ് കൺവെൻഷൻ സെൻററിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ വ്യോമഗതാഗത കേന്ദ്രമാക്കി മാറ്റും. പൈലറ്റ് പരിശീലന കേന്ദ്രം ഉൾപ്പെടെ 27 ഏവിയേഷൻ പദ്ധതികൾ തയാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;കൊച്ചി : ഏഷ്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ട്രാവൽ ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ കോൺക്ലേവും 75ാം വാർഷികവും ഗോകുലം പാർക്ക് ആൻഡ് കൺവെൻഷൻ സെൻററിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ വ്യോമഗതാഗത കേന്ദ്രമാക്കി മാറ്റും. പൈലറ്റ് പരിശീലന കേന്ദ്രം ഉൾപ്പെടെ 27 ഏവിയേഷൻ പദ്ധതികൾ തയാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.</p>

<p>ട്രാവൽ ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ആർ. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ടി.ജെ വിനോദ് എം.എൽ.എ, കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ, ഇന്ത്യ ഗവൺമെന്റ് ടൂറിസം മന്ത്രാലയം റീജനൽ ഡയറക്ടർ ഡി. വെങ്കിടേശൻ, ഇന്ത്യ ഗവൺമെൻറ് ടൂറിസം മന്ത്രാലയം പ്രിൻസിപ്പൽ ഐ.എച്ച്.എം ഡോ. ടി. അനന്തകൃഷ്ണൻ, ട്രാവൽ ഏജന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ ചെയർപേഴ്സൺ മറിയാമ്മ ജോസ്, ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ ഓണററി സെക്രട്ടറി അഷറഫ് നെല്ലിക്കുന്നൻ എന്നിവർ സംസാരിച്ചു.</p>

<p>മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ട്രാവൽ ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡൻറ് ആർ സുനിൽ കുമാർ മുഖ്യമന്ത്രിക്ക് കൈമാറി. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരുന്നു. ഇൻമെക് ചെയർമാൻ ഡോ. എൻ.എം ഷറഫുദ്ദീൻ, ഒമാൻ എയർ ഇന്ത്യൻ സബ് കോൺഡൻറ് റീജ്യണൽ വൈസ് പ്രസിഡൻറ് സുനിൽ വി.എ എന്നിവരെ ആദരിച്ചു. ട്രാവൽ, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിൽ മികച്ച സേവനം നടത്തിയവർക്ക് പുരസ്കാരങ്ങൾ നൽകി.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/d54bbf48a730a324edd8f75ddd417db9.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 18 Aug 2026 16:00:43 +0530</pubDate>
			<modified_date>Tue, 18 Aug 2026 16:00:43 +0530</modified_date>
			<newsId>19141567</newsId>
			<synopsis>ഏഷ്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യം : മുഖ്യമന്ത്രി</synopsis>
			<imageMetaData>vd satheesan</imageMetaData>
			<seoPath>/kerala/government-aims-tourism-hub-vd-satheesan</seoPath>
		</item>
		<item>
			<title><![CDATA[പുറത്തുനിന്ന് വാങ്ങേണ്ട; തട്ടുകട രുചിയുള്ള ഈ പലഹാരം വീട്ടിൽ ഉണ്ടാക്കാം!]]></title>
			<link>https://keralaonlinenews.com/food/green-pea-vada/cid19142491.htm</link>
			<guId>https://keralaonlinenews.com/food/green-pea-vada/cid19142491.htm</guId>
			<description><![CDATA[<p>ആവശ്യമായ സാധനങ്ങൾ</p>

<p>ഗ്രീൻ പീസ് -250ഗ്രാം (1മണിക്കൂർ കുതിർത്തിയത് )</p>

<p>സാവാള -1ചെറുത്</p>

<h2>പച്ചമുളക് -5എണ്ണം</h2>]]></description>
			<content:encoded><![CDATA[<p>ആവശ്യമായ സാധനങ്ങൾ</p>

<p>ഗ്രീൻ പീസ് -250ഗ്രാം (1മണിക്കൂർ കുതിർത്തിയത് )</p>

<p>സാവാള -1ചെറുത്</p>

<p>പച്ചമുളക് -5എണ്ണം</p>

<p>വെളുത്തുള്ളി -4അല്ലി</p>

<p>ഉപ്പ് -ആവശ്യത്തിന്</p>

<p>എണ്ണ -വറുക്കാൻ</p>

<p>കറിവേപ്പില -ആവശ്യത്തിന്</p>

<p>കായം പൊടി -ഒരു നുള്ള്</p>

<p>പാകം ചെയ്യുന്ന വിധം</p>

<p>കറിവേപ്പിലയും കായം പൊടിയും ഒഴികെ ബാക്കി എല്ലാം മിക്സിയിൽ ഇട്ട് ചതച്ചതിന് ശേഷം അതിലേക്ക് കറിവേപ്പിലയും കായവും ചേർത്ത ശേഷം നന്നായി കുഴച്ച് ചൂടായ എണ്ണയിൽ ഇട്ട് വറുത്ത ശേഷം കഴിക്കുക<br>
ക്രിസ്പിയായ ഗ്രീൻ പീസ് വട റെഡി<br>
&nbsp;</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/32f347c379c4df509acc325c432f65bf.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 18 Aug 2026 16:00:09 +0530</pubDate>
			<modified_date>Tue, 18 Aug 2026 16:00:09 +0530</modified_date>
			<newsId>19142491</newsId>
			<synopsis>പുറത്തുനിന്ന് വാങ്ങേണ്ട; തട്ടുകട രുചിയുള്ള ഈ പലഹാരം വീട്ടിൽ ഉണ്ടാക്കാം!</synopsis>
			<imageMetaData>Green Peas Vada</imageMetaData>
			<seoPath>/food/green-pea-vada</seoPath>
		</item>
		<item>
			<title><![CDATA[കെ.എം.ബഷീറിന്റെ മരണം; വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം]]></title>
			<link>https://keralaonlinenews.com/kerala/km-basheers-death-hc-orders-suspension-of-trial/cid19142702.htm</link>
			<guId>https://keralaonlinenews.com/kerala/km-basheers-death-hc-orders-suspension-of-trial/cid19142702.htm</guId>
			<description><![CDATA[<h2>മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി നിർദേശം. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവിനു വേണ്ടിയാണ് വിചാരണ മാറ്റിയത്.</h2>]]></description>
			<content:encoded><![CDATA[<p></p>

<p><strong>തിരുവനന്തപുരം:&nbsp;</strong>മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി നിർദേശം. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവിനു വേണ്ടിയാണ് വിചാരണ മാറ്റിയത്.</p>

<p>ഇന്ന് കേസ് പരി​ഗണിച്ചപ്പോഴാണ് ഹൈക്കോടതി നിർദേശം നൽകിയത്. കേസിൽ സ്‌പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അഡ്വ സന്തോഷിനെ നിയമിക്കാനാണ് ആഭ്യന്തരവകുപ്പിൻ്റെ തീരുമാനം. എന്നാൽ നിയമന ഉത്തരവ് കോടതിയിൽ എത്താത്തതിനെ തുടർന്നാണ് വിചാരണ നിർത്തിവെക്കാൻ ഉത്തരവിട്ടത്.</p>

<p>നേരത്തെ കേസില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. വിചാരണക്കോടതി മാറ്റിയതിനെതിരെ ബഷീറിന്റെ ഭാര്യ ജസീല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. സര്‍ക്കാരിനും കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനുമാണ് കോടതി നോട്ടീസയച്ചത്. ഒരാഴ്ചക്കകം മറുപടി നല്‍കണം.</p>

<p>2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം വെച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെഎം ബഷീർ മരിച്ചത്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/6a9ced3d96447872ca04dc619b8f280a.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 18 Aug 2026 15:51:31 +0530</pubDate>
			<modified_date>Tue, 18 Aug 2026 15:54:44 +0530</modified_date>
			<newsId>19142702</newsId>
			<synopsis>കെ.എം.ബഷീറിന്റെ മരണം; വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം</synopsis>
			<imageMetaData>k m basheer</imageMetaData>
			<seoPath>/kerala/km-basheers-death-hc-orders-suspension-of-trial</seoPath>
		</item>
		<item>
			<title><![CDATA[ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; രണ്ട് മലയാളികള്‍ക്ക് അര്‍ജുന അവാര്‍ഡ്]]></title>
			<link>https://keralaonlinenews.com/kerala/national-sports-awards-announced-two-keralites-receive/cid19142687.htm</link>
			<guId>https://keralaonlinenews.com/kerala/national-sports-awards-announced-two-keralites-receive/cid19142687.htm</guId>
			<description><![CDATA[<h2>2025ലെ ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയമാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 17 താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡ് ലഭിച്ചു. മുഹമ്മദ് അജ്മല്‍ വി (അത്‌ലറ്റിക്‌സ്), ട്രീസ ജോളി (ബാഡ്മിന്റന്‍) എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായ മലയാളികള്‍.</h2>]]></description>
			<content:encoded><![CDATA[<p></p>

<p>ന്യൂഡല്‍ഹി: 2025ലെ ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയമാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 17 താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡ് ലഭിച്ചു. മുഹമ്മദ് അജ്മല്‍ വി (അത്‌ലറ്റിക്‌സ്), ട്രീസ ജോളി (ബാഡ്മിന്റന്‍) എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായ മലയാളികള്‍.</p>

<p>തേജാശ്വിന്‍ ശങ്കര്‍ (അത്‌ലറ്റിക്‌സ്), പ്രിയങ്ക ഗോസ്വാമി (അത്‌ലറ്റിക്‌സ്), പുല്ലേല ഗായത്രി ഗോപിചന്ദ് (ബാഡ്മിന്റന്‍), നരേന്ദര്‍ (ബോക്‌സിംഗ്), വിഡിറ്റ് ജിതേന്ദ്ര ദേശ്മുഖ് (ചെസ്സ്), ധനുഷ് ശ്രീകാന്ത് (ഷൂട്ടിംഗ്), ലാല്‍രംസിയാമി (ഹോക്കി), രാജ് കുമാര്‍ പാല്‍ (ഹോക്കി), സുര്‍ജീത് (കബഡി), പൂജ (കബഡി), രുദ്രാന്‍ഷ് (പാര ഷൂട്ടിംഗ്), എക്ത ഭ്യാന്‍ (പാര അത്‌ലറ്റിക്‌സ്), അരവിന്ദ് സിംഗ് (റോവിംഗ്), അഖില്‍ (ഷൂട്ടിംഗ്) എന്നിവരാണ് അര്‍ജുന അവാര്‍ഡിന് അര്‍ഹരായത്.</p>

<p>മൂന്ന് താരങ്ങള്‍ക്ക് ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചു. പര്‍വീര്‍ സിംഗ് (അത്‌ലറ്റിക്‌സ്), ഛോട്ടേ ലാല്‍ യാദവ് (ബോക്‌സിംഗ്), നേഹ നന്ദകുമാര്‍ ചവാന്‍ (ഷൂട്ടിംഗ്) എന്നിവരാണ് ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചത്. ഫുട്‌ബോള്‍ താരം അരുമൈനായകം സമഗ്ര സംഭാവനയ്ക്ക് ലൈഫ് ടൈം അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹനായി.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/62d7cbefda863c0d3b7e88baf117a5bd.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 18 Aug 2026 15:48:03 +0530</pubDate>
			<modified_date>Tue, 18 Aug 2026 15:49:17 +0530</modified_date>
			<newsId>19142687</newsId>
			<synopsis>ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; രണ്ട് മലയാളികള്‍ക്ക് അര്‍ജുന അവാര്‍ഡ്</synopsis>
			<imageMetaData>ar</imageMetaData>
			<seoPath>/kerala/national-sports-awards-announced-two-keralites-receive</seoPath>
		</item>
		<item>
			<title><![CDATA[ചപ്പാത്തിക്ക് ഒരു വെറൈറ്റി സൈഡ് ഡിഷ്]]></title>
			<link>https://keralaonlinenews.com/food/a-variety-side-dish-for-chapati/cid19142477.htm</link>
			<guId>https://keralaonlinenews.com/food/a-variety-side-dish-for-chapati/cid19142477.htm</guId>
			<description><![CDATA[<p><br />
ചേരുവകൾ:</p>

<p>ഒരു ചിക്കൻ പത്തുപീസാക്കിയത്, തൊലിയോടുകൂടിയത്<br />
ഉരുളക്കിഴങ്ങ്: 500 ഗ്രാം<br />
വെള്ളം- അരക്കപ്പ്</p>

<h2>പുരട്ടിവെക്കാൻ</h2>]]></description>
			<content:encoded><![CDATA[<p><br>
ചേരുവകൾ:</p>

<p>ഒരു ചിക്കൻ പത്തുപീസാക്കിയത്, തൊലിയോടുകൂടിയത്<br>
ഉരുളക്കിഴങ്ങ്: 500 ഗ്രാം<br>
വെള്ളം- അരക്കപ്പ്</p>

<p>പുരട്ടിവെക്കാൻ</p>

<p>വെളുത്തുള്ളി- 10 അല്ലി ചെറുതായി അരിഞ്ഞത്<br>
ഉപ്പ്- ആവശ്യത്തിന്<br>
കുരുമുളക്- രണ്ടുടീസ്പൂൺ<br>
മുളകുപൊടി- രണ്ടു ടീസ്പൂൺ<br>
ഉണങ്ങിയ പനിക്കൂർക്ക-ഒരുടേബിൾസ്പൂൺ<br>
നാരങ്ങാനീര്- കാൽക്കപ്പ്<br>
ഒലിവ് ഓയിൽ- കാൽകപ്പ്</p>

<p>ഗ്രീക്ക് ലെമൺ ചിക്കൻ തയ്യാറാക്കുന്നവിധം</p>

<p>&nbsp;ചിക്കൻ ഒരു പാത്രത്തിൽ എടുത്ത് പുരട്ടാനുള്ള ചേരുവകൾ നന്നായി മിക്‌സ് ചെയ്ത് സൂക്ഷിച്ചുവെക്കുക. ഇത് രണ്ടുമണിക്കൂർ അടച്ചുവെക്കുക.<br>
ഓവൻ 220 ഡിഗ്രിസെൽഷ്യസിൽ ഹീറ്റ് ചെയ്യുക. ബേക്കിങ് ട്രേ എടുത്ത് ചിക്കന്റെ തൊലിവരുന്ന ഭാഗം മുകളിലാക്കി അതിനിടയിൽ ഉരുളക്കിഴങ്ങുവെച്ച് അറൈഞ്ച് ചെയ്യുക. 15മിനിറ്റിനുശേഷംചിക്കനും ഉരുളക്കിഴങ്ങിനും മുകളിൽ പുരട്ടാനുള്ളവ ഒഴിച്ചുകൊടുക്കാം. തിരിച്ചിട്ടിശേഷം വീണ്ടും 15മിനിറ്റ് വേവിക്കുക.</p>

<p>വീണ്ടും പുരട്ടാനുള്ള ചേരുവ&nbsp;</p>

<p>ഴിച്ചശേഷം 15മിനിറ്റ് ഗ്രിൽ ചെയ്യുക. ശേഷം ചിക്കൻമറ്റൊരു പ്ലേറ്റിലേക്കുമാറ്റിവെക്കുക.<br>
ഉരുളക്കിഴങ്ങ് മാത്രം അഞ്ചുമുതൽ എട്ടുവരെ മിനിറ്റ് നല്ല ബ്രൗൺ നിറംലഭിക്കുന്നതുവരെ ഗ്രിൽ ചെയ്യുക. ശേഷം ചിക്കനൊപ്പം ഉരുളക്കിഴങ്ങും ചേർത്തു വിളമ്പാം.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/7198300e17cd6ffe30220dd4c8794968.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 18 Aug 2026 15:45:42 +0530</pubDate>
			<modified_date>Tue, 18 Aug 2026 15:45:42 +0530</modified_date>
			<newsId>19142477</newsId>
			<synopsis>ചപ്പാത്തിക്ക് ഒരു വെറൈറ്റി സൈഡ് ഡിഷ്</synopsis>
			<imageMetaData>Greek Lemon Chicken</imageMetaData>
			<seoPath>/food/a-variety-side-dish-for-chapati</seoPath>
		</item>
		<item>
			<title><![CDATA[അത്യാധുനിക രൂപകല്‍പ്പനയിലുള്ള മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കും]]></title>
			<link>https://keralaonlinenews.com/pravasi/flyovers-with-stateoftheart-design-will-be-constructed/cid19142664.htm</link>
			<guId>https://keralaonlinenews.com/pravasi/flyovers-with-stateoftheart-design-will-be-constructed/cid19142664.htm</guId>
			<description><![CDATA[<h2>എല്ലാ വിഭാഗം ആളുകള്‍ക്കും ആയാസരഹിതമായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇവയുടെ നിര്‍മ്മാണം.</h2>]]></description>
			<content:encoded><![CDATA[<p>ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റ് നഗരത്തില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അത്യാധുനിക രൂപകല്‍പ്പനയിലുള്ള മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാന്‍ അധികൃതര്‍. പരിസ്ഥിതി സൗഹൃദവും മികച്ച വാസ്തുവിദ്യാ മികവും സമന്വയിപ്പിച്ചാണ് ഈ പുതിയ പാലങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പകല്‍സമയത്തെ ഉപയോഗം പരമാവധി എളുപ്പമാക്കാന്‍ തണല്‍ നല്‍കുന്ന മേല്‍ക്കൂരകളും സ്വാഭാവിക വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കുന്ന സംവിധാനങ്ങളും പാലങ്ങളില്‍ ഉണ്ടായിരിക്കും.</p>

<p>എല്ലാ വിഭാഗം ആളുകള്‍ക്കും ആയാസരഹിതമായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇവയുടെ നിര്‍മ്മാണം. ഇതിനായി ലിഫ്റ്റുകളും എസ്‌കലേറ്ററുകളും മേല്‍പ്പാലങ്ങളില്‍ സജ്ജീകരിക്കും. പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ പാനലുകളാണ് പാലങ്ങളിലെ ലൈറ്റിംഗിനും മറ്റു ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നത്. ഇത് ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും സഹായിക്കും.</p>

<p>കാല്‍നടയാത്രക്കാരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ഈ പദ്ധതിക്ക് സാധിക്കും. 2025-ല്‍ മാത്രം മസ്‌കറ്റില്‍ ഉണ്ടായ വാഹനാപകടങ്ങളില്‍ 89 കാല്‍നടയാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 259 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് റോഡ് മുറിച്ചുകടക്കല്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ മുനിസിപ്പാലിറ്റി രംഗത്തെത്തിയത്.</p>]]></content:encoded>
			<category><![CDATA[pravasi]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/e80368c68affa58a8a993303c1f47fef.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 18 Aug 2026 15:43:02 +0530</pubDate>
			<modified_date>Tue, 18 Aug 2026 15:43:02 +0530</modified_date>
			<newsId>19142664</newsId>
			<synopsis>അത്യാധുനിക രൂപകല്‍പ്പനയിലുള്ള മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കും</synopsis>
			<imageMetaData>oman</imageMetaData>
			<seoPath>/pravasi/flyovers-with-stateoftheart-design-will-be-constructed</seoPath>
		</item>
		<item>
			<title><![CDATA[ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം തിരിച്ചടിയായി; ഖത്തര്‍ ഗ്യാസ് വിതരണത്തില്‍ അനിശ്ചിതത്വം]]></title>
			<link>https://keralaonlinenews.com/pravasi/conflict-in-the-strait-of-hormuz-backfires%3B-uncertainty/cid19142645.htm</link>
			<guId>https://keralaonlinenews.com/pravasi/conflict-in-the-strait-of-hormuz-backfires%3B-uncertainty/cid19142645.htm</guId>
			<description><![CDATA[<h2>രാജ്യത്തെ ഏറ്റവും വലിയ എല്‍എന്‍ജി ഇറക്കുമതിക്കാരായ പെറ്റ്രോനെറ്റ് എല്‍എന്‍ജി-യാണ് വിതരണത്തിലെ അനിശ്ചിതത്വം വെളിപ്പെടുത്തിയത്.</h2>]]></description>
			<content:encoded><![CDATA[<p>ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള ദ്രവീകൃത പ്രകൃതി വാതക വിതരണത്തില്‍ ഇന്ത്യയ്ക്ക് അനിശ്ചിതത്വം തുടരുന്നു. സെപ്റ്റംബര്‍ മാസത്തില്‍ ആവശ്യമായ എല്‍എന്‍ജി കാര്‍ഗോകള്‍ ലഭ്യമാകുന്ന കാര്യത്തില്‍ ഖത്തര്‍ ഇതുവരെ അന്തിമ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് പെട്രോനെറ്റ് എല്‍എന്‍ജി വ്യക്തമാക്കി. മധ്യപൂര്‍വേഷ്യന്‍ മേഖലയിലെ സംഘര്‍ഷങ്ങളും ഉല്‍പ്പാദന തടസ്സങ്ങളുമാണ് ഇന്ത്യയുടെ ഊര്‍ജ മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്.</p>

<p>രാജ്യത്തെ ഏറ്റവും വലിയ എല്‍എന്‍ജി ഇറക്കുമതിക്കാരായ പെറ്റ്രോനെറ്റ് എല്‍എന്‍ജി-യാണ് വിതരണത്തിലെ അനിശ്ചിതത്വം വെളിപ്പെടുത്തിയത്. സെപ്റ്റംബര്‍ മാസത്തിലെ വിതരണത്തിനുള്ള കൃത്യമായ പ്ലാന്‍ ഖത്തര്‍ എനര്‍ജി ഇതുവരെ നല്‍കിയിട്ടില്ലെന്ന് പെട്രോനെറ്റ് ചീഫ് എക്‌സിക്യൂട്ടീവ് എ.കെ. സിങ് അറിയിച്ചു. ഖത്തറിലെ എല്‍എന്‍ജി ഉത്പ്പാദന യൂണിറ്റുകള്‍ക്ക് നേരെയുണ്ടായ ആക്രമണം മൂലം ഗ്യാസ് വിതരണം തടസ്സപ്പെട്ടപ്പോള്‍, കരാര്‍ ലംഘനത്തിനുള്ള നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ ഖത്തര്‍ എനര്‍ജി 'ഫോഴ്സ് മജ്യൂര്‍' പ്രഖ്യാപിച്ചിരുന്നു. പ്രതിമാസ അടിസ്ഥാനത്തില്‍ 'ഫോഴ്സ് മജ്യൂര്‍' സാഹചര്യം തുടരുന്നതാണ് വിതരണത്തെ ബാധിക്കുന്നത്.<br>
മാര്‍ച്ചില്‍ ഖത്തറിലെ 14 എല്‍എന്‍ജി ഉത്പ്പാദന ട്രെയിനുകളില്‍ രണ്ടെണ്ണത്തിന് നേരെയുണ്ടായ ആക്രമണമാണ് ഫോഴ്സ് മജ്യൂര്‍ പ്രഖ്യാപിക്കാന്‍ ഖത്തറിനെ പ്രേരിപ്പിച്ചത്.</p>]]></content:encoded>
			<category><![CDATA[pravasi]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b90793e8bbc135c9ffb249426d39c16f.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 18 Aug 2026 15:37:06 +0530</pubDate>
			<modified_date>Tue, 18 Aug 2026 15:37:06 +0530</modified_date>
			<newsId>19142645</newsId>
			<synopsis>ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം തിരിച്ചടിയായി; ഖത്തര്‍ ഗ്യാസ് വിതരണത്തില്‍ അനിശ്ചിതത്വം</synopsis>
			<imageMetaData>qatar</imageMetaData>
			<seoPath>/pravasi/conflict-in-the-strait-of-hormuz-backfires;-uncertainty</seoPath>
		</item>
		<item>
			<title><![CDATA['താടിയെല്ലിന് മുകളിലേക്ക് ആഴത്തിലുള്ള പരിക്ക്‌, അടിയെ തുടര്‍ന്ന് തലച്ചോറില്‍ ആന്തരിക രക്തസ്രാവമുണ്ടായി; ശിവന്‍കുട്ടി നേരിട്ടത് ക്രൂരമര്‍ദ്ദനം]]></title>
			<link>https://keralaonlinenews.com/kerala/deep-injury-to-the-jaw-internal-bleeding-in-the-brain/cid19142641.htm</link>
			<guId>https://keralaonlinenews.com/kerala/deep-injury-to-the-jaw-internal-bleeding-in-the-brain/cid19142641.htm</guId>
			<description><![CDATA[<h2>കരുവാറ്റ കൊലപാതക കേസില്‍ ശിവന്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ പുറത്ത്. കൃത്യത്തിന് മുമ്പ് ശിവന്‍കുട്ടി ക്രൂരമര്‍ദ്ദനത്തിന് ഇരിയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. </h2>]]></description>
			<content:encoded><![CDATA[<p></p>

<p>ആലപ്പുഴ: കരുവാറ്റ കൊലപാതക കേസില്‍ ശിവന്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ പുറത്ത്. കൃത്യത്തിന് മുമ്പ് ശിവന്‍കുട്ടി ക്രൂരമര്‍ദ്ദനത്തിന് ഇരിയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്ക് ശക്തമായ അടിയേറ്റിരുന്നു.കേസില്‍ 13കാരി അടക്കം പ്രായപൂര്‍ത്തിയാകാത്ത നാല് പേരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. കൂട്ടുപ്രതികള്‍ പെണ്‍കുട്ടിയുടെ കൂടെ പഠിച്ചവരും പരിചയക്കാരുമാണ്.</p>

<p>അടിയെ തുടര്‍ന്ന് തലച്ചോറില്‍ ആന്തരിക രക്തസ്രാവമുണ്ടായി. അബോധാവസ്ഥയില്‍ ആയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. താടിയെല്ലിന് മുകളിലേക്ക് ആഴത്തിലുള്ള പരിക്കുകളുമുണ്ട്.</p>

<p>കൃത്യത്തിലെ മുഖ്യ ആസൂത്രക ബന്ധുവായ 13കാരി തന്നെയാണെന്ന് പൊലീസ് അറിയിച്ചു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നത്. പെണ്‍കുട്ടിയാണ് പദ്ധതി തയ്യാറാക്കിയത്. സ്വര്‍ണവും പണവും എവിടെയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം നല്‍കിയിരുന്നു. കൊല്ലാനായിരുന്നു പതിമൂന്നുകാരിയുടെ നിര്‍ദേശം.</p>

<p>കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതികള്‍ കരുവാറ്റയില്‍ എത്തിയത്. കൊല്ലത്ത് നിന്ന് ട്രെയിനിലായിരുന്നു ഇവര്‍ എത്തിയത്. ശുചിമുറിയിലെ വെന്റിലേറ്ററിലൂടെയാണ്67 വയസുള്ള ശിവന്‍കുട്ടിയുടെ മൃതദേഹം വിവസ്ത്രനായ നിലയിലാണ് കണ്ടെത്തിയത്.</p>

<p>കൈകളും കാലുകളും ബന്ധിച്ചിരുന്നു. വീട്ടിനുള്ളിലാകെ മുളകുപൊടി വിതറിയിരുന്നു. വീട്ടില്‍ നിന്നും ആറു പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. ശിവന്‍കുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളില്‍ 13കാരി കണ്ടിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/bfd586a0c7dfa870c122c82414c138ef.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 18 Aug 2026 15:36:06 +0530</pubDate>
			<modified_date>Tue, 18 Aug 2026 15:42:20 +0530</modified_date>
			<newsId>19142641</newsId>
			<synopsis>'താടിയെല്ലിന് മുകളിലേക്ക് ആഴത്തിലുള്ള പരിക്ക്‌, അടിയെ തുടര്‍ന്ന് തലച്ചോറില്‍ ആന്തരിക രക്തസ്രാവമുണ്ടായി; ശിവന്‍കുട്ടി നേരിട്ടത് ക്രൂരമര്‍ദ്ദനം</synopsis>
			<imageMetaData>siven</imageMetaData>
			<seoPath>/kerala/deep-injury-to-the-jaw-internal-bleeding-in-the-brain</seoPath>
		</item>
		<item>
			<title><![CDATA[മലാല യൂസഫ്‌സായിയുടെ ആത്മകഥയായ 'ഐ ആം മലാല' സ്കൂൾ ലൈബ്രറിയിൽ ; അഹമ്മദാബാദിലെ സ്കൂളിന് 10,000 രൂപ പിഴ]]></title>
			<link>https://keralaonlinenews.com/india/malala-yousafzai-i-am-malala-school-library-ahmedabad-schoo/cid19141501.htm</link>
			<guId>https://keralaonlinenews.com/india/malala-yousafzai-i-am-malala-school-library-ahmedabad-schoo/cid19141501.htm</guId>
			<description><![CDATA[<h2> നോബൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായിയുടെ ആത്മകഥയായ &#39;ഐ ആം മലാല&#39; സ്കൂൾ ലൈബ്രറിയിൽ ഉൾപ്പെടുത്തിയതിനെതിരെ വലതുപക്ഷ സംഘടനകളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം. വിവാദത്തെത്തുടർന്ന് ഗുജറാത്തിലെ അഹമ്മദാബാദ് ശിലാജിലുള്ള പ്രമുഖ സ്വകാര്യ സ്കൂളായ ആനന്ദ് നികേതന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) 10,000 രൂപ പിഴ ചുമത്തുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;അഹമ്മദാബാദ്: നോബൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായിയുടെ ആത്മകഥയായ 'ഐ ആം മലാല' സ്കൂൾ ലൈബ്രറിയിൽ ഉൾപ്പെടുത്തിയതിനെതിരെ വലതുപക്ഷ സംഘടനകളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം. വിവാദത്തെത്തുടർന്ന് ഗുജറാത്തിലെ അഹമ്മദാബാദ് ശിലാജിലുള്ള പ്രമുഖ സ്വകാര്യ സ്കൂളായ ആനന്ദ് നികേതന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) 10,000 രൂപ പിഴ ചുമത്തുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.</p>

<p>സ്കൂൾ കാന്റീനിൽ വിളമ്പിയ ലഘുഭക്ഷണത്തിൽ ചില്ലുകഷ്ണം കണ്ടെത്തിയെന്ന പരാതിക്ക് പിന്നാലെയാണ് പുസ്തക വിവാദവും ഉയർന്നത്. ലൈബ്രറിയിലും റീഡിങ് ക്ലബ്ബിലും 'ഐ ആം മലാല'യ്ക്ക് പുറമെ 'ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ' ഉൾപ്പെടുത്തിയതിനെതിരെ ബജ്റംഗ്ദൾ, എബിവിപി പ്രവർത്തകരും ചില രക്ഷിതാക്കളും രംഗത്തെത്തുകയായിരുന്നു. മറ്റു മതങ്ങളുടെ പുസ്തകങ്ങൾ വായിക്കാൻ കുട്ടികളെ നിർബന്ധിക്കുന്നുവെന്നും രാവിലെയുള്ള പ്രാർത്ഥന നിർത്തലാക്കിയെന്നും ആരോപിച്ചായിരുന്നു സ്കൂളിന് മുന്നിലെ പ്രതിഷേധം.</p>

<p>വിവാദം ശക്തമായതോടെ കരിക്കുലം ഡിസൈനറും ടീച്ചർ ട്രെയിനറുമായി പ്രവർത്തിച്ചിരുന്ന മുൻ വിദ്യാർഥിനി മുനസ്സ ഷംസിന്റെ സേവനം സ്കൂൾ മാനേജ്‌മെന്റ് അവസാനിപ്പിച്ചു. കൂടാതെ കാന്റീൻ പ്രവർത്തനം നിർത്തിവെക്കുകയും സൂപ്പർവൈസറെ പുറത്താക്കുകയും ചെയ്തു.</p>

<p>എന്നാൽ, പുസ്തകങ്ങൾ നിർബന്ധിത സിലബസിന്റെ ഭാഗമല്ലെന്നും കുട്ടികളിൽ വായനാശീലം വളർത്താനായി ലൈബ്രറിയിൽ ഉൾപ്പെടുത്തിയവ മാത്രമാണെന്നും സ്കൂൾ മാനേജ്‌മെന്റ് വിദ്യാഭ്യാസ വകുപ്പിന് വിശദീകരണം നൽകി. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട എഴുത്തുകാരുടെ കൃതികളാണിതെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് അഹമ്മദാബാദ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.</p>

<p>സംഭവത്തിൽ സ്കൂൾ നൽകിയ വിശദീകരണത്തിൽ പൂർണമായി തൃപ്തരാകാത്ത ജില്ലാ വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിച്ചു. സ്കൂളിലെ പാഠ്യപദ്ധതി, ലൈബ്രറി പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ, പ്രാർഥനാ ചടങ്ങുകൾ എന്നിവ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമാണോയെന്ന് സമിതി പരിശോധിക്കും. രക്ഷിതാക്കളുടെയും പ്രതിഷേധക്കാരുടെയും ആശങ്കകൾ പരിശോധിച്ച ശേഷം ആവശ്യമാണെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.</p>

<p>അതേസമയം, നോബൽ പുരസ്കാരം നേടിയ അന്താരാഷ്ട്ര പ്രശസ്തമായ ഒരു പുസ്തകം ലൈബ്രറിയിൽ ലഭ്യമാക്കിയതിന്റെ പേരിൽ സ്കൂളിനെതിരെ നടപടിയെടുത്തത് അക്കാദമിക് സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന വിമർശനവും വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തകർക്കിടയിൽ ശക്തമായിട്ടുണ്ട്. വിദ്യാർഥികളിൽ ചിന്താശേഷിയും വായനാ സംസ്കാരവും വളർത്തുന്ന ക്ലാസിക് കൃതികളെയും ചരിത്ര രേഖകളെയും മതപരവും രാഷ്ട്രീയവുമായ കണ്ണടയിലൂടെ കണ്ട് വിലക്കേർപ്പെടുത്തുന്നത് ഗുണനിലവാരമുള്ള വിദ്യാഭ്യാസ അന്തരീക്ഷത്തെ തകർക്കുമെന്നാണ് ഇവരുടെ പക്ഷം.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/9347967035e1281fbced7fff22139c2d.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 18 Aug 2026 15:35:58 +0530</pubDate>
			<modified_date>Tue, 18 Aug 2026 15:35:58 +0530</modified_date>
			<newsId>19141501</newsId>
			<synopsis>മലാല യൂസഫ്‌സായിയുടെ ആത്മകഥയായ 'ഐ ആം മലാല' സ്കൂൾ ലൈബ്രറിയിൽ ; അഹമ്മദാബാദിലെ സ്കൂളിന് 10,000 രൂപ പിഴ</synopsis>
			<imageMetaData>Malala Yousafzai's autobiography 'I Am Malala' in school library; Ahmedabad school fined ₹10,000.</imageMetaData>
			<seoPath>/india/malala-yousafzai-i-am-malala-school-library-ahmedabad-schoo</seoPath>
		</item>
		<item>
			<title><![CDATA[അപകടസാധ്യതയുള്ള സ്ഥാപനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധം]]></title>
			<link>https://keralaonlinenews.com/pravasi/thirdparty-insurance-mandatory-for-risky-entities/cid19142596.htm</link>
			<guId>https://keralaonlinenews.com/pravasi/thirdparty-insurance-mandatory-for-risky-entities/cid19142596.htm</guId>
			<description><![CDATA[<h2>നിര്‍ദ്ദിഷ്ട നിയമപ്രകാരം ഇനി മുതല്‍ ഈ സ്ഥാപനങ്ങളുടെ ലൈസന്‍സിംഗ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്‍ഷുറന്‍സ് പോളിസി അത്യാവശ്യമാണ്.</h2>]]></description>
			<content:encoded><![CDATA[<p>സൗദി അറേബ്യയില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതും ആളുകള്‍ കൂടുതലായി ഒത്തുചേരുന്നതുമായ സ്ഥാപനങ്ങള്‍ക്കും ബിസിനസുകള്‍ക്കും പുതിയ ലൈസന്‍സ് അനുവദിക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും ഇനി അംഗീകൃത തേര്‍ഡ് പാര്‍ട്ടി കോഓപ്പറേറ്റീവ് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. രാജ്യത്തെ പൊതുജനസുരക്ഷ കൂടുതല്‍ ദൃഢമാക്കുന്നതിനും അപകടസാധ്യതകള്‍ പ്രതിരോധിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.</p>

<p>പദ്ധതിയുടെ ആദ്യഘട്ടത്തില്‍ രാസവസ്തു സംഭരണ കേന്ദ്രങ്ങള്‍, ഉപയോഗിച്ച എണ്ണ ശേഖരിക്കുന്ന വെയര്‍ഹൗസുകള്‍, അപകടകരമായ മെഡിക്കല്‍ മാലിന്യ സംഭരണ ശാലകള്‍, മരങ്ങളുടെ മൊത്തവ്യാപാര സ്ഥാപനങ്ങള്‍, ജനറല്‍ ഗോഡൗണുകള്‍, കാര്‍ ടയര്‍ സംഭരണ കേന്ദ്രങ്ങള്‍, പെയിന്റ് നിര്‍മ്മാണ ശാലകള്‍, ഇന്‍ഡസ്ട്രിയല്‍ ഡിറ്റര്‍ജന്റുകള്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറികള്‍ എന്നിവയെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍ദ്ദിഷ്ട നിയമപ്രകാരം ഇനി മുതല്‍ ഈ സ്ഥാപനങ്ങളുടെ ലൈസന്‍സിംഗ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്‍ഷുറന്‍സ് പോളിസി അത്യാവശ്യമാണ്.</p>]]></content:encoded>
			<category><![CDATA[pravasi]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/06ba2e1363e4ba3db618725bddaa8446.gif</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 18 Aug 2026 15:31:12 +0530</pubDate>
			<modified_date>Tue, 18 Aug 2026 15:31:12 +0530</modified_date>
			<newsId>19142596</newsId>
			<synopsis>അപകടസാധ്യതയുള്ള സ്ഥാപനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധം</synopsis>
			<imageMetaData>saudi3</imageMetaData>
			<seoPath>/pravasi/thirdparty-insurance-mandatory-for-risky-entities</seoPath>
		</item>
		<item>
			<title><![CDATA[കോവയ്ക്ക ഉണ്ടോ വീട്ടിൽ? എങ്കിൽ രുചിയൂറും തോരൻ തയ്യാറാക്കാം!]]></title>
			<link>https://keralaonlinenews.com/food/kovakka-thoran-preparing/cid19142454.htm</link>
			<guId>https://keralaonlinenews.com/food/kovakka-thoran-preparing/cid19142454.htm</guId>
			<description><![CDATA[<p><br />
ചേരുവകൾ </p>

<p>കോവയ്ക്ക- കാൽ കിലോ</p>

<h2>ചെറിയ ഉള്ളി -6</h2>]]></description>
			<content:encoded><![CDATA[<p><br>
ചേരുവകൾ&nbsp;</p>

<p>കോവയ്ക്ക- കാൽ കിലോ</p>

<p>ചെറിയ ഉള്ളി -6</p>

<p>സവാള -ഒന്ന്</p>

<p>വെളുത്തുള്ളി -മൂന്ന്</p>

<p>വെളിച്ചെണ്ണ</p>

<p>കടുക്</p>

<p>ചെറിയ ജീരകം</p>

<p>കറിവേപ്പില</p>

<p>മുളക് ചതച്ചത്</p>

<p>ഉപ്പ്</p>

<p>തേങ്ങാ ചിരവിയത്</p>

<p>തയ്യാറാക്കുന്ന വിധം&nbsp;</p>

<p>കോവയ്ക്ക ആദ്യം റഫ് ആയി ഒന്ന് കട്ട് ചെയ്യുക ഇനി മിക്സിയിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കാം ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചതച്ചെടുത്ത മാറ്റിവയ്ക്കാം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക ചെറിയ ജീരകവും കടുകും ചേർത്ത് പൊട്ടുമ്പോൾ ചതച്ചെടുത്ത ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റാം കറിവേപ്പിലയും മുളക് ചതച്ചതും ചേർത്ത് മിക്സ് ചെയ്തതിനുശേഷം ക്രഷ് ചെയ്ത കോവയ്ക്ക ചേർക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് വേവിക്കുക, പകുതി വേവ് ആകുമ്പോൾ പൊടിയായി എറിഞ്ഞ സവാള ചേർക്കാം കൂടെ ചിരവിയ തേങ്ങയും നല്ലതുപോലെ യോജിപ്പിച്ച് മൂടിവച്ച് വേവിക്കുക.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/4e5075f1a53ed17bfac8fe09f369985e.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 18 Aug 2026 15:30:54 +0530</pubDate>
			<modified_date>Tue, 18 Aug 2026 15:30:54 +0530</modified_date>
			<newsId>19142454</newsId>
			<synopsis>കോവയ്ക്ക ഉണ്ടോ വീട്ടിൽ? എങ്കിൽ രുചിയൂറും തോരൻ തയ്യാറാക്കാം!</synopsis>
			<imageMetaData>kovakka thoran</imageMetaData>
			<seoPath>/food/kovakka-thoran-preparing</seoPath>
		</item>
		<item>
			<title><![CDATA[വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്ത ശേഷവും യാത്രാ നിരക്കുകള്‍ കുറഞ്ഞാല്‍ ആ ആനുകൂല്യം യാത്രക്കാര്‍ക്ക് തന്നെ ലഭ്യമാക്കുന്ന പുതിയ 'റീസേവ്' ഫീച്ചറുമായി ഈസ് മൈ ട്രിപ്പ്]]></title>
			<link>https://keralaonlinenews.com/pravasi/if-the-fares-are-reduced-even-after-booking-the-flight/cid19142579.htm</link>
			<guId>https://keralaonlinenews.com/pravasi/if-the-fares-are-reduced-even-after-booking-the-flight/cid19142579.htm</guId>
			<description><![CDATA[<h2>സാധാരണയായി വിമാന ടിക്കറ്റ് എടുത്തു കഴിഞ്ഞാലും വിമാനക്കമ്പനികള്‍ നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്.</h2>]]></description>
			<content:encoded><![CDATA[<p>വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്ത ശേഷവും യാത്രാ നിരക്കുകള്‍ കുറഞ്ഞാല്‍ ആ ആനുകൂല്യം യാത്രക്കാര്‍ക്ക് തന്നെ ലഭ്യമാക്കുന്ന പുതിയ 'റീസേവ്' (ReSave) ഫീച്ചറുമായി പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ പ്ലാറ്റ്ഫോമായ ഈസ്‌മൈട്രിപ്പ് . തികച്ചും സൗജന്യമായി ടിക്കറ്റ് ബുക്കിംഗിനൊപ്പം ഈ സേവനം തിരഞ്ഞെടുക്കാം. ബുക്കിംഗിന് ശേഷം വിമാന നിരക്കില്‍ വരുന്ന ഇളവുകളും പൂര്‍ണ്ണമായും ഉപഭോക്താക്കള്‍ക്ക് തിരികെ ലഭിക്കും.</p>

<p>സാധാരണയായി വിമാന ടിക്കറ്റ് എടുത്തു കഴിഞ്ഞാലും വിമാനക്കമ്പനികള്‍ നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്. എന്നാല്‍ പിന്നീട് നിരക്ക് കുറഞ്ഞാലും അത് കണ്ടെത്താനോ ആനുകൂല്യം നേടാനോ സാധാരണ യാത്രക്കാര്‍ക്ക് സാധിക്കാറില്ല. ഇതിനൊരു പരിഹാരമായാണ് ടിക്കറ്റ് ബുക്കിംഗ് പ്രക്രിയയില്‍ തന്നെ റീസേവ് സംവിധാനം ഈസ്‌മൈട്രിപ്പ് സംയോജിപ്പിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം നിരക്കില്‍ കുറവ് വന്നതായി കണ്ടുപിടിച്ചാല്‍, ഒട്ടും സര്‍വീസ് ചാര്‍ജ് ഈടാക്കാതെ ആ മുഴുവന്‍ തുകയും കസ്റ്റമര്‍ക്ക് തിരികെ നല്‍കും.</p>

<p>ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച മൂല്യവും സുതാര്യതയും ഉറപ്പാക്കാനാണ് ഈ സാങ്കേതികവിദ്യയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഈസ്‌മൈട്രിപ്പ് സിഇഒയും കോ-ഫൗണ്ടറുമായ കാന്ത് പിറ്റി പറഞ്ഞു.&nbsp;</p>]]></content:encoded>
			<category><![CDATA[pravasi]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/446ca3bc872b57295e2f167308988a4c.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 18 Aug 2026 15:25:36 +0530</pubDate>
			<modified_date>Tue, 18 Aug 2026 15:25:36 +0530</modified_date>
			<newsId>19142579</newsId>
			<synopsis>വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്ത ശേഷവും യാത്രാ നിരക്കുകള്‍ കുറഞ്ഞാല്‍ ആ ആനുകൂല്യം യാത്രക്കാര്‍ക്ക് തന്നെ ലഭ്യമാക്കുന്ന പുതിയ 'റീസേവ്' ഫീച്ചറുമായി ഈസ് മൈ ട്രിപ്പ്</synopsis>
			<imageMetaData>flight</imageMetaData>
			<seoPath>/pravasi/if-the-fares-are-reduced-even-after-booking-the-flight</seoPath>
		</item>
		<item>
			<title><![CDATA[തല മൊട്ടയടിച്ച് ക്ഷേത്ര ദർശനം നടത്തിയ നടി നയന്‍താരയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ; എന്നാൽ യഥാർത്ഥ വസ്തുത ഇത്]]></title>
			<link>https://keralaonlinenews.com/viral/the-footage-of-actress-nayanthara-visiting-a-temple-with/cid19142549.htm</link>
			<guId>https://keralaonlinenews.com/viral/the-footage-of-actress-nayanthara-visiting-a-temple-with/cid19142549.htm</guId>
			<description><![CDATA[<h2>തല മൊട്ടയടിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയ നടി നയന്‍താരയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. തന്റെ പുതിയ ചിത്രം ടോക്‌സിക്കിന്റെ വിജയത്തിന് വേണ്ടിയാണ് നയന്‍താര തല മുണ്ഡനം ചെയ്തതെന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രചരണം.എന്നാല്‍ ഈ ചിത്രങ്ങള്‍ യഥാര്‍ത്ഥമല്ലെന്നതാണ് വസ്തുത.</h2>]]></description>
			<content:encoded><![CDATA[<p>തല മൊട്ടയടിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയ നടി നയന്‍താരയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. തന്റെ പുതിയ ചിത്രം ടോക്‌സിക്കിന്റെ വിജയത്തിന് വേണ്ടിയാണ് നയന്‍താര തല മുണ്ഡനം ചെയ്തതെന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രചരണം.എന്നാല്‍ ഈ ചിത്രങ്ങള്‍ യഥാര്‍ത്ഥമല്ലെന്നതാണ് വസ്തുത. മറിച്ച് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചില വിരുദ്ധന്മാര്‍ സൃഷ്ടിച്ചതാണ് ഈ ചിത്രം. കഴിഞ്ഞ എപ്രില്‍ മാസത്തില്‍ ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനുമൊപ്പം നയന്‍താര തിരുമല ക്ഷേത്രത്തിലെത്തിയിരുന്നു. ഈ സമയത്ത് പകര്‍ത്തിയ ചിത്രങ്ങളും വിഡിയോകളുമാണ് എഐയിലൂടെ മാറ്റിയെടുത്തിരിക്കുന്നത്.</p>

<p>ചിത്രത്തില്‍ കാണുന്നത് പോലെ നയന്‍താര തല മുണ്ഡനം ചെയ്തിട്ടില്ല. തന്റെ ഹെയര്‍ സ്‌റ്റൈലില്‍ യാതൊരു മാറ്റവും നയന്‍താര വരുത്തിയിട്ടില്ലെന്നതാണ് വസ്തുത. നയന്‍താരയുടെ പുതിയ ചിത്രം ടോക്‌സിക് ഓഗസ്റ്റ് 26ന് റിലീസിന് തയ്യാറെടുക്കുകയാണ്. യഷ് നായകനായ ചിത്രത്തില്‍ കിയാര അദ്വാനി, താര സുതാരിയ, ഹുമ ഖുറേഷി, രുക്മിണി വസന്ത് തുടങ്ങിയ വലിയ താരനിരയുണ്ട്. ഈ ചിത്രത്തിന്റെ റീലുസുമായി ബന്ധപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയ എഐ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.</p>]]></content:encoded>
			<category><![CDATA[viral, entertainment]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/0b4d8809974433adbd821e6be364f1f2.jpg</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 18 Aug 2026 15:20:59 +0530</pubDate>
			<modified_date>Tue, 18 Aug 2026 15:20:59 +0530</modified_date>
			<newsId>19142549</newsId>
			<synopsis>തല മൊട്ടയടിച്ച് ക്ഷേത്ര ദർശനം നടത്തിയ നടി നയന്‍താരയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ; എന്നാൽ യഥാർത്ഥ വസ്തുത ഇത്</synopsis>
			<imageMetaData>The footage of actress Nayanthara visiting a temple with her head shaved is going viral on social media; but this is the real truth</imageMetaData>
			<seoPath>/viral/the-footage-of-actress-nayanthara-visiting-a-temple-with</seoPath>
		</item>
		<item>
			<title><![CDATA[അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, നിര്‍മ്മാണ രംഗത്തും രാഷ്ട്രീയത്തിലും സജീവമാകുമെന്ന് റിപ്പോര്‍ട്ട്]]></title>
			<link>https://keralaonlinenews.com/entertainment/trisha-to-take-a-break-from-acting-will-be-active-in/cid19142518.htm</link>
			<guId>https://keralaonlinenews.com/entertainment/trisha-to-take-a-break-from-acting-will-be-active-in/cid19142518.htm</guId>
			<description><![CDATA[<h2>വര്‍ഷങ്ങളായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രമുഖ താരത്തിന്റെ ഈ പെട്ടെന്നുള്ള ഇടവേള ആരാധകരെയും ഒരേപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.</h2>]]></description>
			<content:encoded><![CDATA[<p>തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷ കൃഷ്ണന്‍ അഭിനയരംഗത്ത് നിന്ന് താല്‍ക്കാലികമായി ഇടവേളയെടുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. താരവുമായി അടുത്ത കേന്ദ്രങ്ങളാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. നിലവില്‍ കരാര്‍ ഒപ്പുവെച്ചിട്ടുള്ള സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമായിരിക്കും താരം ഇടവേളയിലേക്ക് കടക്കുക എന്നാണ് ലഭിക്കുന്ന സൂചന. വര്‍ഷങ്ങളായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രമുഖ താരത്തിന്റെ ഈ പെട്ടെന്നുള്ള ഇടവേള ആരാധകരെയും ഒരേപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.</p>

<p><br>
കഴിഞ്ഞ കുറച്ചുകാലമായി നടിയുടേതായി ഇറങ്ങുന്ന സിനിമകള്‍ വളരെ കുറവാണ്. വര്‍ഷത്തില്‍ ഒന്നിലേറെ സിനിമകള്‍ റീലീസ് ചെയ്യുന്ന തൃഷയുടേതായി പുറത്തിറങ്ങിയ ഒടുവിലെ ചിത്രം കറുപ്പാണ്. എന്നാല്‍ താരം അഭിനയം പൂര്‍ണ്ണമായി ഉപേക്ഷിക്കുകയല്ലെന്നും, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും യാത്രകള്‍ക്കുമായി കുറച്ചുനാള്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുക മാത്രമാണ് ചെയ്യുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രിയതാരത്തിന്റെ ഈ തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.<br>
ഈ വര്‍ഷം സൂര്യ നായകനായെത്തിയ 'കറുപ്പ്' എന്ന ചിത്രമാണ് തൃഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇതുകൂടാതെ 'ഗര്‍ജനൈ', 'ചതുരംഗ വേട്ടൈ-2' എന്നീ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്.</p>]]></content:encoded>
			<category><![CDATA[entertainment]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/121635cdcb9da3f0aaffcdefba3749ad.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 18 Aug 2026 15:16:36 +0530</pubDate>
			<modified_date>Tue, 18 Aug 2026 15:16:36 +0530</modified_date>
			<newsId>19142518</newsId>
			<synopsis>അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, നിര്‍മ്മാണ രംഗത്തും രാഷ്ട്രീയത്തിലും സജീവമാകുമെന്ന് റിപ്പോര്‍ട്ട്</synopsis>
			<imageMetaData>Trisha X account has been hacked</imageMetaData>
			<seoPath>/entertainment/trisha-to-take-a-break-from-acting-will-be-active-in</seoPath>
		</item>
		<item>
			<title><![CDATA[കിടിലൻ രുചിയിൽ ചിക്കൻ തോൽപ്പെട്ടി എങ്ങനെ ഉണ്ടാക്കാം]]></title>
			<link>https://keralaonlinenews.com/food/chicken-tholpetty/cid19142438.htm</link>
			<guId>https://keralaonlinenews.com/food/chicken-tholpetty/cid19142438.htm</guId>
			<description><![CDATA[<p>ചേരുവകള്‍</p>

<p>ചിക്കന്‍ കറി പീസ്: 250 ഗ്രാം</p>

<p>സവാള ചെറുതായി അരിഞ്ഞത്: 30 ഗ്രാം</p>

<p>ചെറുതായി അരിഞ്ഞ ഇഞ്ചി: 5 ഗ്രാം</p>

<h2>ചെറുതായി അരിഞ്ഞ വെളുത്തുള്ളി: 5 ഗ്രാം</h2>]]></description>
			<content:encoded><![CDATA[<p>ചേരുവകള്‍</p>

<p>ചിക്കന്‍ കറി പീസ്: 250 ഗ്രാം</p>

<p>സവാള ചെറുതായി അരിഞ്ഞത്: 30 ഗ്രാം</p>

<p>ചെറുതായി അരിഞ്ഞ ഇഞ്ചി: 5 ഗ്രാം</p>

<p>ചെറുതായി അരിഞ്ഞ വെളുത്തുള്ളി: 5 ഗ്രാം</p>

<p>മഞ്ഞള്‍ പൊടി: 2 ഗ്രാം</p>

<p>മല്ലി പൊടി: 5 ഗ്രാം</p>

<p>ഗരം മസാല പൊടി: 5 ഗ്രാം</p>

<p>പെരുംജീരകം: 10 ഗ്രാം</p>

<p>കറിവേപ്പില: 5 ഗ്രാം</p>

<p>കുരുമുളക്: 10 ഗ്രാം</p>

<p>ഉപ്പ്:പാകത്തിന്</p>

<p>തേങ്ങപാല്‍ : 100 മില്ലി</p>

<p>തക്കാളി വട്ടത്തില്‍ അരിഞ്ഞത്: 1 എണ്ണം</p>

<p>വെളിച്ചെണ്ണ: 80 മില്ലി</p>

<p>പച്ചമുളക്: 20 ഗ്രാം</p>

<p>തയ്യാറാക്കുന്ന രീതി</p>

<p>പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി,സവാള, ഉപ്പ് എന്നിവ ഇട്ട് നന്നായി വഴറ്റുക</p>

<p>മഞ്ഞള്‍ പൊടി, മല്ലി പൊടി, ഗരം മസാല എന്നിവ ഇട്ട് മിക്സ് ചെയ്ത്, ചിക്കന്‍ കറി പീസ് ഇട്ട് ചെറുതീയില്‍ കുക്ക് ചെയ്യുക.</p>

<p>കുരുമുളക്, പെരുംജീരകം,പച്ചമുളക് ,കറിവേപ്പില എന്നിവ മിക്സിയില്‍ അരച്ചെടുക്കുക.</p>

<p>അരച്ചെടുത്ത പേസ്റ്റ് കറിയില്‍ ഇട്ട് രണ്ടു മിനിറ്റ് കുക്ക് ചെയ്യുക.</p>

<p>തേങ്ങപാലും തക്കാളിയും ഇട്ട് ചെറുതീയില്‍ കുക്ക് ചെയ്ത് കറി കുറുകി വരുമ്പോള്‍ തീ അണക്കുക.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/1a094e825ff0e2c70ba6bd00dbc9c7c0.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 18 Aug 2026 15:10:25 +0530</pubDate>
			<modified_date>Tue, 18 Aug 2026 15:10:25 +0530</modified_date>
			<newsId>19142438</newsId>
			<synopsis>കിടിലൻ രുചിയിൽ ചിക്കൻ തോൽപ്പെട്ടി എങ്ങനെ ഉണ്ടാക്കാം</synopsis>
			<imageMetaData>Chicken Tholpetty</imageMetaData>
			<seoPath>/food/chicken-tholpetty</seoPath>
		</item>
		<item>
			<title><![CDATA['കോൺഗ്രസ് ഭരണമായിരുന്നെങ്കിൽ ജന്തർ മന്തറിൽ പലരും കൊല്ലപ്പെട്ടേനേ' ; കിരൺ റിജിജു]]></title>
			<link>https://keralaonlinenews.com/india/jantar-mantar-congress-power/cid19141464.htm</link>
			<guId>https://keralaonlinenews.com/india/jantar-mantar-congress-power/cid19141464.htm</guId>
			<description><![CDATA[<h2>ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങൾ കൈകാര്യം ചെയ്ത ഡൽഹി പൊലീസിന്റെയും ഭരണകൂടത്തിന്റെയും നടപടിയെ ന്യായീകരിച്ച് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടെ ഒരു പ്രതിഷേധക്കാരനും മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ന്യൂഡൽഹി : ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങൾ കൈകാര്യം ചെയ്ത ഡൽഹി പൊലീസിന്റെയും ഭരണകൂടത്തിന്റെയും നടപടിയെ ന്യായീകരിച്ച് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടെ ഒരു പ്രതിഷേധക്കാരനും മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു.</p>

<p>ആരും മരിച്ചിട്ടില്ലെന്നും ആരുടേയും അസ്ഥി ഒടിഞ്ഞിട്ടില്ലെന്നും ഗുരുതര പരിക്കുകളോടെ ആരും ആശുപത്രിയിലില്ലെന്നും ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പ്രക്ഷോഭത്തിന്റെ വ്യാപ്തി കണക്കിലെടുക്കണമെന്നും മന്ത്രി പറഞ്ഞു.</p>

<p>മുൻ കോൺഗ്രസ് സർക്കാരുകളുടെ കാലത്തെ പ്രതിഷേധങ്ങളിലെ പൊലീസ് നടപടികളുമായി ഇപ്പോഴത്തെ സാഹചര്യത്തെ താരതമ്യം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരത്തിലൊരു പ്രതിഷേധം കോൺഗ്രസ് ഭരണകാലത്ത് നടന്നിരുന്നെങ്കിൽ നിരവധി പേർ കൊല്ലപ്പെട്ടേനെയെന്നും അദ്ദേഹം പറഞ്ഞു.</p>

<p>പ്രതിഷേധങ്ങൾക്കെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ചരിത്രം കോൺഗ്രസിനുണ്ടെന്നും വിവിധ പ്രക്ഷോഭങ്ങൾക്കിടെ വെടിവയ്പിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തെലങ്കാന സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിലും നിരവധി പേർ കൊല്ലപ്പെട്ടതായും എന്നാൽ ഇപ്പോഴത്തെ പ്രതിഷേധത്തിൽ വെടിവയ്പ് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.</p>

<p>ആയിരക്കണക്കിന് പ്രതിഷേധക്കാർക്കൊപ്പം ആം ആദ്മി പാർട്ടി, ഭീം ആർമി, സമാജ്‌വാദി പാർട്ടി പ്രവർത്തകരും സമരത്തിൽ എത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടന്ന് പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് ബലം പ്രയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.</p>

<p>ചിലർ പ്രതിഷേധക്കാരെ അക്രമത്തിലേക്ക് പ്രേരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ജെൻ സി പ്രസ്ഥാനവും വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായുള്ള വിദ്യാർഥികളുടെ ആവശ്യങ്ങളും സംബന്ധിച്ച് രാജ്യത്തെ യുവാക്കളുടെ ക്ഷേമത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.</p>

<p>പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്ക് ഉത്തരവാദികളായവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുപ്രതിഷേധങ്ങളിലെ അക്രമത്തോട് സർക്കാർ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികളുടെ വികാരങ്ങളെ തങ്ങൾ മാനിക്കുന്നുവെന്നും അവരുടെ ഭാവിക്കായി പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ പരീക്ഷാ ക്രമക്കേടുകളും നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉയർന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.</p>

<p>ജൂലൈ 25ന് സിവാനിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. കല്ലേറിനെ തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. സംഘർഷത്തിനിടെ എകെ-47 ഉപയോഗിച്ചുള്ള വെടിവയ്പ് നടന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.</p>

<p>ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതോടെയും പ്രതിഷേധക്കാരുടെ ചില ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചതോടെയുമാണ് അവസാനിച്ചത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു സമരത്തിന്റെ പ്രധാന കാരണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളും യുവ സന്നദ്ധപ്രവർത്തകരും സമരത്തിൽ പങ്കെടുക്കുകയും പ്രതിപക്ഷ നേതാക്കളും സമരത്തിന് പിന്തുണ നൽകി.</p>

<p>ആക്ടിവിസ്റ്റ് സോനം വാങ്ചുക് ജൂൺ 28ന് സമരത്തിൽ പങ്കുചേർന്ന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് പിന്നീട് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജൂലൈ 20ന് പ്രതിഷേധക്കാർ പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും പാർലമെന്റിൽ വിഷയം ഉന്നയിക്കുകയും സഭാ നടപടികൾ തടസ്സപ്പെടുകയും ചെയ്തിരുന്നു.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/f3dbb5af63f9cc9a6a25fbb8dc2c0423.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 18 Aug 2026 15:00:41 +0530</pubDate>
			<modified_date>Tue, 18 Aug 2026 15:00:41 +0530</modified_date>
			<newsId>19141464</newsId>
			<synopsis>'കോൺഗ്രസ് ഭരണമായിരുന്നെങ്കിൽ ജന്തർ മന്തറിൽ പലരും കൊല്ലപ്പെട്ടേനേ' ; കിരൺ റിജിജു</synopsis>
			<imageMetaData>kiran rijuju</imageMetaData>
			<seoPath>/india/jantar-mantar-congress-power</seoPath>
		</item>
		<item>
			<title><![CDATA[പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് വൈകിപ്പിച്ചത് അധമ രാഷ്ട്രീയം; രൂക്ഷ വിമർശനവുമായി സുരേഷ്‌ഗോപി]]></title>
			<link>https://keralaonlinenews.com/kerala/the-delay-in-central-funds-for-the-tiger-gangs-was-due-to/cid19142391.htm</link>
			<guId>https://keralaonlinenews.com/kerala/the-delay-in-central-funds-for-the-tiger-gangs-was-due-to/cid19142391.htm</guId>
			<description><![CDATA[<h2>തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച സാമ്പത്തിക സഹായം വൈകിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥരെയും വകുപ്പുകളെയും കൂട്ടുപിടിച്ച് അധമ രാഷ്ട്രീയ പ്രവർത്തനമാണ് സംസ്ഥാനത്ത് നടന്നതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃശൂർ കളക്ടറേറ്റിൽ വെച്ച് പുലിക്കളി സംഘങ്ങൾക്ക് കഴിഞ്ഞ വർഷം പ്രഖ്യാപിച്ച കേന്ദ്ര സഹായധനം വിതരണം ചെയ്ത ചടങ്ങിനോടനുബന്ധിച്ച് വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.</h2>]]></description>
			<content:encoded><![CDATA[<p>തൃശൂർ:&nbsp; തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച സാമ്പത്തിക സഹായം വൈകിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥരെയും വകുപ്പുകളെയും കൂട്ടുപിടിച്ച് അധമ രാഷ്ട്രീയ പ്രവർത്തനമാണ് സംസ്ഥാനത്ത് നടന്നതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃശൂർ കളക്ടറേറ്റിൽ വെച്ച് പുലിക്കളി സംഘങ്ങൾക്ക് കഴിഞ്ഞ വർഷം പ്രഖ്യാപിച്ച കേന്ദ്ര സഹായധനം വിതരണം ചെയ്ത ചടങ്ങിനോടനുബന്ധിച്ച് വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.</p>

<p>ടൂറിസം വകുപ്പും ഉദ്യോഗസ്ഥരും തനിക്കെതിരെ ഹീനമായ രാഷ്ട്രീയ കളികളാണ് നടത്തിയത്. പുലിക്കളി സംഘങ്ങൾക്കുള്ള ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് ടൂറിസം സെക്രട്ടറി ബിജുവിനെ പലതവണ നേരിട്ട് വിളിച്ചിരുന്നു. തനിക്ക് ഇതിൽ നേരിട്ട് പങ്കാളിയാകണമെന്ന് വ്യക്തമാക്കിയതാണ്. യാതൊരു വിവരവുമില്ലാത്ത ലൊട്ടുലൊടുക്ക് ഉദ്യോഗസ്ഥർക്കല്ല താൻ നിർദ്ദേശങ്ങൾ അയച്ചതെന്നും, ഒരു സംസ്ഥാനത്തിന്റെ വകുപ്പ് സെക്രട്ടറിക്കും ജില്ലാ കളക്ടർക്കുമാണ് കൃത്യമായ നിർദ്ദേശങ്ങൾ കൈമാറിയതെന്നും സുരേഷ് ഗോപി പറഞ്ഞു. ഫണ്ട് വൈകിപ്പിച്ചതിൽ പങ്കാളികളായ മുൻ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സംസ്ഥാന സർക്കാരിൻറെ ഒരു കത്ത് കിട്ടാതെ കേന്ദ്രത്തിന് ഫണ്ട് അനുവദിക്കാനാകില്ലായിരുന്നു. ഒടുവിൽ പുലിക്കളിക്ക് എട്ടു ദിവസം മുമ്പ് താൻ ഇക്കാര്യം പൊതുമധ്യത്തിലെത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് ഇതിൽ നടപടിയുണ്ടായത്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/eba05fc66f2bf500e5a8af4d28a8d51c.jpg</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 18 Aug 2026 14:59:27 +0530</pubDate>
			<modified_date>Tue, 18 Aug 2026 14:59:27 +0530</modified_date>
			<newsId>19142391</newsId>
			<synopsis>പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് വൈകിപ്പിച്ചത് അധമ രാഷ്ട്രീയം; രൂക്ഷ വിമർശനവുമായി സുരേഷ്‌ഗോപി</synopsis>
			<imageMetaData>The delay in central funds for the Tiger dress gangs was due to low-level politics; Suresh Gopi strongly criticizes</imageMetaData>
			<seoPath>/kerala/the-delay-in-central-funds-for-the-tiger-gangs-was-due-to</seoPath>
		</item>
		<item>
			<title><![CDATA[വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതി; ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കോണ്‍ഗ്രസ്]]></title>
			<link>https://keralaonlinenews.com/india/only-the-first-two-stanzas-of-vande-mataram-can-be-sung-the/cid19142331.htm</link>
			<guId>https://keralaonlinenews.com/india/only-the-first-two-stanzas-of-vande-mataram-can-be-sung-the/cid19142331.htm</guId>
			<description><![CDATA[<h2>എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് വിവാദമായതിന് പിന്നാലെ സംസ്ഥാന ഘടങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കോണ്‍ഗ്രസ്. പാര്‍ട്ടി പരിപാടികളില്‍ ദേശീയഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്നാണ് മുഴുവന്‍ ഘടകങ്ങളോടും നിര്‍ദേശിച്ചിരിക്കുന്നത്.</h2>]]></description>
			<content:encoded><![CDATA[<p></p>

<p>ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് വിവാദമായതിന് പിന്നാലെ സംസ്ഥാന ഘടങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കോണ്‍ഗ്രസ്. പാര്‍ട്ടി പരിപാടികളില്‍ ദേശീയഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്നാണ് മുഴുവന്‍ ഘടകങ്ങളോടും നിര്‍ദേശിച്ചിരിക്കുന്നത്.</p>

<p>ഓഗസ്റ്റ് 15ന് നടന്ന ചടങ്ങില്‍ സേവാദള്‍ നേതാക്കള്‍ ഏര്‍പ്പാടാക്കിയ ഗായകര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കാത്തതിനെ തുടര്‍ന്നാണ് മുഴുവനും ആലപിച്ചതെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്. സേവാദള്‍ നേതാക്കള്‍ വാക്കാല്‍ വിശദീകരണം നല്‍കിയതിന് പിന്നാലെ താക്കീത് നല്‍കി. സേവാദളിനെതിരെ മറ്റ് നടപടികള്‍ ഉണ്ടാകില്ല.ഹിമാചല്‍ പ്രദേശ്, കര്‍ണാടക തുടങ്ങി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചിരുന്നു.&nbsp;</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/cb4d8341994fb0047f09b993f44a6f17.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 18 Aug 2026 14:46:36 +0530</pubDate>
			<modified_date>Tue, 18 Aug 2026 15:28:57 +0530</modified_date>
			<newsId>19142331</newsId>
			<synopsis>വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതി; ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കോണ്‍ഗ്രസ്</synopsis>
			<imageMetaData>c</imageMetaData>
			<seoPath>/india/only-the-first-two-stanzas-of-vande-mataram-can-be-sung-the</seoPath>
		</item>
		<item>
			<title><![CDATA[കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം ശക്തമാകാൻ സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്]]></title>
			<link>https://keralaonlinenews.com/kerala/black-sea-phenomenon-likely-to-intensify-off-kerala-coast/cid19142293.htm</link>
			<guId>https://keralaonlinenews.com/kerala/black-sea-phenomenon-likely-to-intensify-off-kerala-coast/cid19142293.htm</guId>
			<description><![CDATA[<h2>സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ജാർഖണ്ഡിന് മുകളിൽ തീവ്ര ന്യൂനമർദ്ദം തുടരുന്നുണ്ടെന്നും കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി നാളെ കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.</h2>]]></description>
			<content:encoded><![CDATA[<p></p>

<p>തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ജാർഖണ്ഡിന് മുകളിൽ തീവ്ര ന്യൂനമർദ്ദം തുടരുന്നുണ്ടെന്നും കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി നാളെ കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.</p>

<p>ഇന്ന് കാസർകോഡ്, കണ്ണൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.</p>

<p>നാളെ തിരുവനന്തപുരം ജില്ലയിൽ കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലത്ത് ആലപ്പാട്ട് മുതൽ ഇടവ വരെയും ആലപ്പുഴയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും എറണാകുളത്ത് മുനമ്പം ഫിഷിംഗ് ഹാർബർ മുതൽ മറുവക്കാട് വരെയും തൃശൂരിൽ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയും തീരപ്രദേശങ്ങളിൽ 0.9 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്.</p>

<p>മലപ്പുറത്ത് കടലുണ്ടി മുതൽ പാലപ്പാട്ടി വരെയും കോഴിക്കോട് ചോമ്പാല ഫിഷിംഗ് ഹാർബർ മുതൽ രാമനാട്ടുകര വരെയും കണ്ണൂരിൽ വളപട്ടണം- ന്യൂമാഹി, കാസർകോട് കുഞ്ഞത്തൂർ മുതൽ കോട്ടക്കുന്ന് വരയെുമുള്ള തീരപ്രദേശങ്ങളിലും 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന കേന്ദ്രം മുന്നറിയിപ്പ് നൽകി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.3 മുതൽ 2.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.</p>

<p><strong>പ്രത്യേക ജാഗ്രത നിർദേശം</strong></p>

<p>കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/4f90c392fb166ad22fac0e8b614001fc.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 18 Aug 2026 14:36:31 +0530</pubDate>
			<modified_date>Tue, 18 Aug 2026 14:42:22 +0530</modified_date>
			<newsId>19142293</newsId>
			<synopsis>കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം ശക്തമാകാൻ സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്</synopsis>
			<imageMetaData>High waves and sea erosion are likely along the coasts of Kannur and Kasaragod districts; National Oceanographic Research Centre issues alert</imageMetaData>
			<seoPath>/kerala/black-sea-phenomenon-likely-to-intensify-off-kerala-coast</seoPath>
		</item>
		<item>
			<title><![CDATA[ഡൽഹി സർവകലാശാലയിൽ പ്രഫസറെ തല്ലിയ പി.എച്ച്.ഡി വിദ്യാർഥിക്ക് സസ്പെൻഷൻ]]></title>
			<link>https://keralaonlinenews.com/india/phd-student-delhi-university/cid19141422.htm</link>
			<guId>https://keralaonlinenews.com/india/phd-student-delhi-university/cid19141422.htm</guId>
			<description><![CDATA[<h2> ഡൽഹി സർവകലാശാലയിലെ നിയമവിഭാഗം പി.എച്ച്.ഡി ഗവേഷക വിദ്യാർഥി പ്രഫസറെ മർദിച്ചതായി ആരോപണം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെ സർവകലാശാല വിദ്യാർഥിയെ അടിയന്തരമായി സസ്പെൻഡ് ചെയ്യുകയും കാമ്പസിൽ പ്രവേശിക്കുന്നതിന് വിലക്കേ​ർപ്പെടുത്തുകയും ചെയ്തു.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ന്യൂഡൽഹി : ഡൽഹി സർവകലാശാലയിലെ നിയമവിഭാഗം പി.എച്ച്.ഡി ഗവേഷക വിദ്യാർഥി പ്രഫസറെ മർദിച്ചതായി ആരോപണം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെ സർവകലാശാല വിദ്യാർഥിയെ അടിയന്തരമായി സസ്പെൻഡ് ചെയ്യുകയും കാമ്പസിൽ പ്രവേശിക്കുന്നതിന് വിലക്കേ​ർപ്പെടുത്തുകയും ചെയ്തു.</p>

<p>തിങ്കളാഴ്ച രാവിലെ 10.30ഓടെ ഉമാങ് ഭവനിലാണ് സംഭവം. വിദ്യാർഥി പ്രൊഫസറെ അടിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞതായി സർവകലാശാല അധികൃതർ അറിയിച്ചു. സംഭവത്തിൽ വിദ്യാർഥിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്നതിനൊപ്പം വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചു.</p>

<p>2024-25 അധ്യയന വർഷത്തിലെ രണ്ടാം ഘട്ടത്തിൽ ഡൽഹി സർവകലാശാലയിലെ നിയമവിഭാഗത്തിൽ പി.എച്ച്.ഡി പ്രവേശനം നേടിയ വിദ്യാർഥിക്കെതിരെയാണ് നടപടി. സർവകലാശാല പ്രോക്ടർ പുറത്തിറക്കിയ ഉത്തരവിൽ നിയമവിഭാഗത്തിൽനിന്ന് ഉടൻ പ്രാബല്യത്തിൽ സസ്പെൻഡ് ചെയ്യുന്നതായി വ്യക്തമാക്കി. ഇതോടൊപ്പം ഡൽഹി സർവകലാശാല പരിസരത്തേക്കുമുള്ള വിദ്യാർഥിയുടെ പ്രവേശനവും വിലക്കി. സർവകലാശാല നിയമത്തിലെ ഓർഡിനൻസ് 15 ബി പ്രകാരമാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.</p>

<p>സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർവകലാശാല മൂന്നംഗ സ്വതന്ത്ര അന്വേഷണ സമിതി രൂപീകരിച്ചു. കെമിസ്ട്രി വിഭാഗത്തിലെ രാജീവ് ഗുപ്തയാണ് സമിതി അധ്യക്ഷൻ. ചരിത്രവിഭാഗത്തിലെ വിപുൽ സിങ്, ഹിന്ദി വിഭാഗത്തിലെ സുധ സിങ് എന്നിവരാണ് മറ്റ് അംഗങ്ങൾ. സംഭവത്തിന്റെ മുഴുവൻ വസ്തുതകളും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്.</p>

<p>സർവകലാശാലക്ക് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക നടപടി സ്വീകരിച്ചതെന്ന് പ്രോക്ടർ മനോജ് കുമാർ സിങ് അറിയിച്ചു. ദൃശ്യങ്ങളിൽ വിദ്യാർഥി പ്രഫസറെ അടിക്കുന്നതായി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തായിരുന്നുവെന്നും വിദ്യാർഥിയും അധ്യാപകനും തമ്മിൽ നേരത്തെ എന്തെങ്കിലും തർക്കമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ സമിതി പരിശോധിക്കും. സർവകലാശാലയുടെ തുടർനടപടികൾ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/092f13c1f326a9a3bcaabb518ca6638e.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 18 Aug 2026 14:35:07 +0530</pubDate>
			<modified_date>Tue, 18 Aug 2026 14:35:07 +0530</modified_date>
			<newsId>19141422</newsId>
			<synopsis>ഡൽഹി സർവകലാശാലയിൽ പ്രഫസറെ തല്ലിയ പി.എച്ച്.ഡി വിദ്യാർഥിക്ക് സസ്പെൻഷൻ</synopsis>
			<imageMetaData>PhD student suspended for assaulting professor at Delhi University.</imageMetaData>
			<seoPath>/india/phd-student-delhi-university</seoPath>
		</item>
		<item>
			<title><![CDATA[പാസ്തയ്ക്ക് ഒരു നാടൻ ട്വിസ്റ്റ്; വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം]]></title>
			<link>https://keralaonlinenews.com/food/macroni-pola-recipe/cid19112939.htm</link>
			<guId>https://keralaonlinenews.com/food/macroni-pola-recipe/cid19112939.htm</guId>
			<description><![CDATA[പാസ്തയ്ക്ക് ഒരു നാടൻ ട്വിസ്റ്റ്; വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം]]></description>
			<content:encoded><![CDATA[<p>&nbsp;ചേരുവകൾ</p>

<p>മക്രോണി വേവിച്ചത്: ഒരു കപ്പ്<br>
ചിക്കൻ വേവിച്ചത്: അരക്കപ്പ്<br>
മുട്ട: മൂന്ന്<br>
ബട്ടർ: ഒരു ടേബിൾസ്പൂൺ<br>
സവാള: അരക്കപ്പ്<br>
പച്ചമുളക്: രണ്ട്<br>
മല്ലിയില: ആവശ്യത്തിന്<br>
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: ഒരു സ്പൂൺ<br>
മല്ലിപ്പൊടി: അരസ്പൂൺ<br>
മഞ്ഞൾപ്പൊടി: കാൽ സ്പൂൺ<br>
കുരുമുളകുപൊടി: അരസ്പൂൺ<br>
ഗരംമസാല പൗഡർ: കാൽ സ്പൂൺ<br>
നെയ്യ്: ഒരു സ്പൂൺ<br>
ഉപ്പ്: ആവശ്യത്തിന്</p>

<p>തയ്യാറാക്കുന്ന വിധം</p>

<p>ഒരു പാനിലേക്ക് ബട്ടർ ചേർത്ത് സവാള, പച്ചമുളക്, മല്ലിയില, പച്ചമുളക്, കുരുമുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് ചിക്കൻ വേവിച്ചരിഞ്ഞതും ചേർത്ത് യോജിപ്പിക്കുക. മുട്ടയിൽ ഉപ്പും കുരുമുളകുപൊടിയും ചേർത്തടിക്കുക. ഇതിലേക്ക് ചിക്കൻ കൂട്ടും മക്രോണിയും ചേർത്തിളക്കി ഒരു സോസ്പാനിലേക്ക് മാറ്റി 20 മിനിറ്റ് ചെറുതീയിൽ വേവിക്കുക.</p>

<p></p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/5da0c631abaec455f4035c430e32283d.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 18 Aug 2026 14:30:05 +0530</pubDate>
			<modified_date>Tue, 18 Aug 2026 14:30:05 +0530</modified_date>
			<newsId>19112939</newsId>
			<synopsis>പാസ്തയ്ക്ക് ഒരു നാടൻ ട്വിസ്റ്റ്; വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം</synopsis>
			<imageMetaData>macronipola</imageMetaData>
			<seoPath>/food/macroni-pola-recipe</seoPath>
		</item>
		<item>
			<title><![CDATA[വിഴിഞ്ഞത്തെ ചടങ്ങ് ബഹിഷ്‌കരിച്ച് ബിജെപി; മേയറും കേന്ദ്രമന്ത്രിയും എത്തിയില്ല]]></title>
			<link>https://keralaonlinenews.com/kerala/bjp-boycotts-vizhinjam-function-mayor-and-union-minister-di/cid19142188.htm</link>
			<guId>https://keralaonlinenews.com/kerala/bjp-boycotts-vizhinjam-function-mayor-and-union-minister-di/cid19142188.htm</guId>
			<description><![CDATA[<h2>സമ്പൂര്‍ണ്ണ കയറ്റിറക്കുമതി എന്ന തലത്തിലേക്ക് വിഴിഞ്ഞം തുറമുഖത്തെ ഉയര്‍ത്തുന്നതിന് തുടക്കമിടുന്ന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് ബിജെപി. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന കേന്ദ്ര തുറമുഖ- ഷിപ്പിങ് - ജലഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ് സോനോവാളും മേയര്‍ വിവി രാജേഷും നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറും ചടങ്ങില്‍ പങ്കെടുത്തില്ല. ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനുള്ള കാരണം ബിജെപി നേതൃത്വം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.</h2>]]></description>
			<content:encoded><![CDATA[<p>തിരുവനന്തപുരം: സമ്പൂര്‍ണ്ണ കയറ്റിറക്കുമതി എന്ന തലത്തിലേക്ക് വിഴിഞ്ഞം തുറമുഖത്തെ ഉയര്‍ത്തുന്നതിന് തുടക്കമിടുന്ന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് ബിജെപി. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന കേന്ദ്ര തുറമുഖ- ഷിപ്പിങ് - ജലഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ് സോനോവാളും മേയര്‍ വിവി രാജേഷും നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറും ചടങ്ങില്‍ പങ്കെടുത്തില്ല. ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനുള്ള കാരണം ബിജെപി നേതൃത്വം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം വിവാദമാണ് ചടങ്ങില്‍ നിന്ന് ബിജെപി നേതാക്കള്‍ വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് നേതാക്കള്‍ അനൗദ്യോഗികമായി പറയുന്നത്.</p>

<p>സംസ്ഥാന സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം പാടാതിരുന്നതില്‍ വലിയ പ്രതിഷേധത്തിലാണ് ബിജെപി. ഇതാണ് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സര്‍ബാനന്ദ് സോനോവാള്‍ ഇന്ന് രാവിലെയാണ്് ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് അറിയിച്ചത്. എന്നാല്‍ വരാതിരിക്കുന്നതിനുള്ള കാരണം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടില്ല എന്നാണ് വിവരം. ബംഗളൂരുവില്‍ വ്യക്തിപരമായ ചടങ്ങ് നടക്കുന്നതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാത്തത് എന്നാണ് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എയുടെ ഓഫീസ് അറിയിച്ചത്.</p>

<p>അതിനിടെ വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള ആദ്യ കണ്ടെയ്‌നറിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. വിഴിഞ്ഞം തുറമുഖത്ത് നിന്ന് കരമാര്‍ഗമുള്ള ചരക്കുനീക്കത്തിനാണ് ഇതോടെ തുടക്കമായത്. കൂടാതെ വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തെ മറ്റു തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് കേരളത്തെ തുറമുഖ നഗരമാക്കി മാറ്റുന്ന മിഷന്‍ സമുദ്ര പദ്ധതിക്കും മുഖ്യമന്ത്രി തുടക്കമിട്ടു.</p>

<p></p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/07c43be6ceb6f3b9b98b997c56999861.jpg</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 18 Aug 2026 14:15:40 +0530</pubDate>
			<modified_date>Tue, 18 Aug 2026 14:15:41 +0530</modified_date>
			<newsId>19142188</newsId>
			<synopsis>വിഴിഞ്ഞത്തെ ചടങ്ങ് ബഹിഷ്‌കരിച്ച് ബിജെപി; മേയറും കേന്ദ്രമന്ത്രിയും എത്തിയില്ല</synopsis>
			<imageMetaData>BJP boycotts Vizhinjam function; Mayor and Union Minister did not attend</imageMetaData>
			<seoPath>/kerala/bjp-boycotts-vizhinjam-function-mayor-and-union-minister-di</seoPath>
		</item>
		<item>
			<title><![CDATA[കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ]]></title>
			<link>https://keralaonlinenews.com/kerala/the-main-accused-in-the-karipur-gold-smuggling-case-has/cid19142174.htm</link>
			<guId>https://keralaonlinenews.com/kerala/the-main-accused-in-the-karipur-gold-smuggling-case-has/cid19142174.htm</guId>
			<description><![CDATA[<h2>കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി ഷെബീ റുഷ്‌ദ് ആണ് അറസ്റ്റിലായത്. 3 മാസമായി പ്രതി ഒളിവിലായിരുന്നു. കേസിൽ മുഖ്യപ്രതിയോടൊപ്പം സ്വർണം പങ്കിട്ട്‌ എടുത്തത് ഷെബീ റുഷ്‌ദ് ആയിരുന്നു.</h2>]]></description>
			<content:encoded><![CDATA[<p></p>

<p>മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി ഷെബീ റുഷ്‌ദ് ആണ് അറസ്റ്റിലായത്. 3 മാസമായി പ്രതി ഒളിവിലായിരുന്നു. കേസിൽ മുഖ്യപ്രതിയോടൊപ്പം സ്വർണം പങ്കിട്ട്‌ എടുത്തത് ഷെബീ റുഷ്‌ദ് ആയിരുന്നു.</p>

<p>സ്വർണം പൂർണമായും കണ്ടെടുക്കാൻ ആയിട്ടില്ല. മറ്റൊരു സംഭവത്തിൽ എടക്കര പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന മുൻ എസ്‌ഐയെ പ്രതി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്. ഈ കേസിൽ നേരത്തെ ഇയാൾക്കെതിരെ എടക്കര പൊലീസും കേസെടുത്തിരുന്നു.</p>

<p>ഒരിടവേളയ്ക്ക് ശേഷമാണ് കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണം പൊട്ടിക്കല്‍ സംഘം സജീവമായിരിക്കുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയും ജിഎസ്ടിയും വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഗള്‍ഫില്‍ നിന്ന് സ്വര്‍ണം നാട്ടിലെത്തിക്കുക എന്നത് ലാഭകരമാണ്. ഇതാണ് സ്വര്‍ണക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ സംഘം സജീവമാകാന്‍ കാരണമായിരിക്കുന്നത്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/597d3386763bacf0b3e3688d72d9d559.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 18 Aug 2026 14:13:04 +0530</pubDate>
			<modified_date>Tue, 18 Aug 2026 14:19:03 +0530</modified_date>
			<newsId>19142174</newsId>
			<synopsis>കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ</synopsis>
			<imageMetaData>S</imageMetaData>
			<seoPath>/kerala/the-main-accused-in-the-karipur-gold-smuggling-case-has</seoPath>
		</item>
		<item>
			<title><![CDATA[വീട്ടിലെ പപ്പായ ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ; രുചി കിടിലൻ]]></title>
			<link>https://keralaonlinenews.com/food/pappaya-french-fries-recipe/cid19112755.htm</link>
			<guId>https://keralaonlinenews.com/food/pappaya-french-fries-recipe/cid19112755.htm</guId>
			<description><![CDATA[വീട്ടിലെ പപ്പായ ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ; രുചി കിടിലൻ]]></description>
			<content:encoded><![CDATA[<p>&nbsp;ചേരുവകൾ</p>

<p>പച്ച പപ്പായ നീളത്തിൽ അരിഞ്ഞത് 250 ഗ്രാം<br>
ചോളം പൊടി (കോൺ ഫ്ലോർ ) 2 ടേബിൾ സ്പൂൺ<br>
മൈദ 2 ടേബിൾ സ്പൂൺ<br>
മുളക് പൊടി 1 ടീസ്പൂൺ<br>
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് 1 ടീസ്പൂൺ<br>
ഉപ്പ് ആവശ്യത്തിന്</p>

<p>പപ്പായ മുക്കി പൊരിക്കുന്നതിനാവശ്യമായ ചേരുവകൾ<br>
മൈദ 1 ടേബിൾ സ്പൂൺ<br>
ചോളപ്പൊടി (കോൺ ഫ്ലോർ ) 1 ടേബിൾ സ്പൂൺ<br>
മുളകുപൊടി 1 ടീസ്പൂൺ<br>
ഉപ്പ് 1/8 ടീസ്പൂൺ</p>

<p>തയാറാക്കുന്ന വിധം</p>

<p>പച്ച പപ്പായ നീളത്തിൽ കുറച്ചു കനത്തിൽ അരിഞ്ഞു ഉപ്പിട്ട് പകുതി വേവിച്ചെടുക്കുക. വെള്ളം കളഞ്ഞ ശേഷം പകുതി വേവിച്ച പപ്പായയിലേക്ക് മൈദ, കോൺ ഫ്ലോർ, മുളകുപൊടി, വെളുത്തുള്ളി എന്നിവ ഇട്ടു ഒന്ന് മിക്സ്‌ ചെയ്തു 1/2 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. മുക്കി പൊരിക്കുവാനുള്ള മാവിനായി കുറച്ചു മൈദയും കോൺ ഫ്ലോ‌റും മുളക് പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് നല്ല പോലെ വെള്ളം ചേർത്ത് നേർത്ത മാവ് ഉണ്ടാക്കുക. ഫ്രീസറിൽ നിന്നും പപ്പായ എടുത്ത് മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കുക. സോസിന്റെ കൂടെ വിളമ്പാം. മിക്സ്‌ ചെയ്തു ഫ്രീസറിൽ സൂക്ഷിച്ചു വച്ച പപ്പായ എപ്പോൾ വേണമെങ്കിലും മാവ് ഉണ്ടാക്കി വറുത്തെടുക്കാം.</p>

<p></p>

<p></p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/8a6bdb3d00d551c5925d33c6af2c2e96.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 18 Aug 2026 14:10:30 +0530</pubDate>
			<modified_date>Tue, 18 Aug 2026 14:10:30 +0530</modified_date>
			<newsId>19112755</newsId>
			<synopsis>വീട്ടിലെ പപ്പായ ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ; രുചി കിടിലൻ</synopsis>
			<imageMetaData>pappaya</imageMetaData>
			<seoPath>/food/pappaya-french-fries-recipe</seoPath>
		</item>
		<item>
			<title><![CDATA[രാമക്ഷേത്ര സംഭാവന കൊള്ള : ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്കും മുൻ ട്രസ്റ്റി അനിൽ മിശ്രക്കും എസ്.ഐ.ടി ക്ലീൻ ചിറ്റ്]]></title>
			<link>https://keralaonlinenews.com/india/ram-temple-donation-champat-rai/cid19141403.htm</link>
			<guId>https://keralaonlinenews.com/india/ram-temple-donation-champat-rai/cid19141403.htm</guId>
			<description><![CDATA[<h2>  അയോധ്യയിലെ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസിൽ ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്കും മുൻ ട്രസ്റ്റി അനിൽ മിശ്രക്കും പ്രത്യേക അന്വേഷണസംഘമായ എസ്.ഐ.ടി ക്ലീൻ ചിറ്റ് നൽകി. ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് എസ്.ഐ.ടിയുടെ അന്തിമ റിപ്പോർട്ട് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറി. തുടർനടപടികൾ ട്രസ്റ്റ് സ്വീകരിക്കും.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;അയോധ്യ : അയോധ്യയിലെ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസിൽ ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്കും മുൻ ട്രസ്റ്റി അനിൽ മിശ്രക്കും പ്രത്യേക അന്വേഷണസംഘമായ എസ്.ഐ.ടി ക്ലീൻ ചിറ്റ് നൽകി. ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് എസ്.ഐ.ടിയുടെ അന്തിമ റിപ്പോർട്ട് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറി. തുടർനടപടികൾ ട്രസ്റ്റ് സ്വീകരിക്കും.</p>

<p>ലഖ്നോ ഡിവിഷണൽ കമീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ എസ്.ഐ.ടിയാണ് അന്വേഷണം നടത്തിയത്. റേഞ്ച് ഇൻസ്പെക്ടർ ജനറൽ കിരൺ എസ്., ധനകാര്യ വകുപ്പ് സ്പെഷൽ സെക്രട്ടറി നീൽ രതൻ കുമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ. ജൂൺ 13നാണ് സംസ്ഥാന സർക്കാർ എസ്.ഐ.ടി രൂപീകരിച്ചത്.</p>

<p>സംഭാവനകളുടെ കണക്കെടുപ്പിലും കൈകാര്യം ചെയ്യലിലും ക്രമക്കേട് ആരോപണം ഉയർന്നതിനെ തുടർന്ന് ജൂൺ 27 ന് ചമ്പത് റായിയും അനിൽ മിശ്രയും ട്രസ്റ്റിലെ സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാജിയെന്നായിരുന്നു വിശദീകരണം. തുടർന്ന് എസ്‌.ഐ.ടി ഇരുവരെയും ചോദ്യം ചെയ്തിരുന്നു.</p>

<p>എസ്.ഐ.ടി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂൺ 25ന് അയോധ്യയിലെ ശ്രീരാമ ജന്മഭൂമി പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാംശങ്കർ യാദവ് എന്ന ടിന്നു എന്നിവരെയാണ് എഫ്.ഐ.ആറിൽ പ്രതികളാക്കിയത്. തിരിച്ചറിയാത്ത ചിലർക്കെതിരെയും കേസുണ്ട്. ഭാരതീയ ന്യായ സംഹിത, അഴിമതി നിരോധന നിയമം തുടങ്ങിയവയുടെ വിവിധ വകുപ്പുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്.</p>

<p>പ്രാഥമിക അന്വേഷണത്തിൽ ക്ഷേത്രത്തിലെ സംഭാവനകളുടെ മാനേജ്മെന്റിലും മേൽനോട്ടത്തിലും വീഴ്ചകൾ കണ്ടെത്തിയതായും എസ്.ഐ.ടി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ടുപോയി. സംഭാവന തട്ടിപ്പ് ആരോപണത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ സുപ്രീംകോടതിയും വിഷയത്തിൽ ഇടപെട്ടിരുന്നു. അന്വേഷണം യുക്തിസഹമായ അന്തിമഘട്ടത്തിലെത്തിക്കണമെന്നും പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി എസ്.ഐ.ടിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് എസ്.ഐ.ടി അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും കേസിൽ തുടർനടപടികൾ സ്വീകരിക്കുക.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/dde3a670297abad96f0c7fba29de678f.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 18 Aug 2026 14:05:30 +0530</pubDate>
			<modified_date>Tue, 18 Aug 2026 14:05:30 +0530</modified_date>
			<newsId>19141403</newsId>
			<synopsis>രാമക്ഷേത്ര സംഭാവന കൊള്ള : ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്കും മുൻ ട്രസ്റ്റി അനിൽ മിശ്രക്കും എസ്.ഐ.ടി ക്ലീൻ ചിറ്റ്</synopsis>
			<imageMetaData>Ram Temple donation 'scam': SIT gives clean chit to former Temple Trust General Secretary Champat Rai and former trustee Anil Mishra.</imageMetaData>
			<seoPath>/india/ram-temple-donation-champat-rai</seoPath>
		</item>
		<item>
			<title><![CDATA[ചാലക്കുടിയിൽ നിയന്ത്രണംവിട്ട മിനി ബസ് മറിഞ്ഞ് 20പേര്‍ക്ക് പരിക്ക്]]></title>
			<link>https://keralaonlinenews.com/kerala/bus-chalakudy-accident/cid19141530.htm</link>
			<guId>https://keralaonlinenews.com/kerala/bus-chalakudy-accident/cid19141530.htm</guId>
			<description><![CDATA[<h2>ചാലക്കുടി വാല്‍പ്പാറയില്‍ നിയന്ത്രണംവിട്ട മിനി ബസ് മറിഞ്ഞ് 20പേര്‍ക്ക് പരിക്ക്. തിങ്കള്‍ വൈകീട്ട് 6.30ഓടെയായിരുന്നു സംഭവം. രാമേശ്വരത്ത് നിന്നും വന്ന 23അംഗ സംഘം വാല്‍പ്പാറ സന്ദര്‍ശിച്ച് തിരികെ പോകുന്നവഴിയാണ് അപകടം സംഭവിച്ചത്. </h2>]]></description>
			<content:encoded><![CDATA[<p>തൃശൂര്‍: ചാലക്കുടി വാല്‍പ്പാറയില്‍ നിയന്ത്രണംവിട്ട മിനി ബസ് മറിഞ്ഞ് 20പേര്‍ക്ക് പരിക്ക്. തിങ്കള്‍ വൈകീട്ട് 6.30ഓടെയായിരുന്നു സംഭവം. രാമേശ്വരത്ത് നിന്നും വന്ന 23അംഗ സംഘം വാല്‍പ്പാറ സന്ദര്‍ശിച്ച് തിരികെ പോകുന്നവഴിയാണ് അപകടം സംഭവിച്ചത്.&nbsp;</p>

<p>രാമനാഥപുരം ജില്ലയിലെ പാമ്പന്‍ മേഖലയില്‍ നിന്നുള്ള സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍െട്ടത്. വാല്‍പ്പാറയിലെ ആദ്യത്തെ ഹെയര്‍പിന്‍ &nbsp;തിരിയുന്നതിനിടെ ബ്രേക്ക് തകരാറിലായ ബസ് നിയന്ത്രണം വിട്ട് &nbsp;മറിയുകയായിരുന്നു. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു<br>
&nbsp;</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/80fa740958dd8f60ade7fce59839e0d4.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 18 Aug 2026 14:05:16 +0530</pubDate>
			<modified_date>Tue, 18 Aug 2026 14:05:16 +0530</modified_date>
			<newsId>19141530</newsId>
			<synopsis>ചാലക്കുടിയിൽ നിയന്ത്രണംവിട്ട മിനി ബസ് മറിഞ്ഞ് 20പേര്‍ക്ക് പരിക്ക്</synopsis>
			<imageMetaData>accident 1</imageMetaData>
			<seoPath>/kerala/bus-chalakudy-accident</seoPath>
		</item>
		<item>
			<title><![CDATA['സ്വകാര്യ ഭാഗങ്ങൾ അടക്കം കരിഞ്ഞ നിലയിൽ'; ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്]]></title>
			<link>https://keralaonlinenews.com/india/private-parts-burnt-husband-kills-wife-by-shocking-her/cid19142141.htm</link>
			<guId>https://keralaonlinenews.com/india/private-parts-burnt-husband-kills-wife-by-shocking-her/cid19142141.htm</guId>
			<description><![CDATA[<h2>ഉത്തർ പ്രദേശിലെ റാംപൂരിൽ  ഭൂമി വിൽക്കാൻ സമ്മതിച്ചില്ല. ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്. നസ്റീൻ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.</h2>]]></description>
			<content:encoded><![CDATA[<p></p>

<p>റാംപൂർ:&nbsp;ഉത്തർ പ്രദേശിലെ റാംപൂരിൽ &nbsp;ഭൂമി വിൽക്കാൻ സമ്മതിച്ചില്ല. ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്. നസ്റീൻ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സ്വകാര്യ ഭാഗങ്ങളിൽ അടക്കം വൈദ്യുതാഘാതമേൽപ്പിച്ചായിരുന്നു ക്രൂരമായ കൊലപാതകം.13 വർഷമായി വിവാഹിതരായ ദമ്പതികൾക്ക് നാല് പെൺമക്കളും ഒരു ആൺകുട്ടിയുമാണ് ഉള്ളത്.</p>

<p>പോസ്റ്റ്മോർട്ടത്തിലാണ് ഇവരുടെ ശരീരത്തിലുടനീളം നിരവധി പരിക്കുകൾ കണ്ടെത്തിയത്. ഇതിൽ ഏറിയ പങ്കും പൊള്ളലേറ്റതിനേ തുടർന്നുള്ള മുറിവുകളായിരുന്നു. സംഭവത്തിൽ നസ്രീന്റെ ഭർത്താവ് ഇസ്രാർ അറസ്റ്റിലായിട്ടുള്ളത്.</p>

<p>നസ്രീന് മാതാപിതാക്കളിൽ നിന്ന് കുടുംബ വിഹിതമായി കിട്ടിയ ഭൂമി വിൽക്കാൻ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ഭർത്താവ് പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്.&nbsp;ഭൂമി വിൽക്കണമെന്ന് ആവശ്യപ്പെട്ട് ഇവരെ ഭർത്താവ് നിരന്തരമായി മർദ്ദിച്ചിരുന്നുവെന്നാണ് സഹോദരിമാർ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. സ്വകാര്യ ഭാഗങ്ങളിൽ അടക്കം ശരീരത്തിൽ ആറിടങ്ങളിലാണ് ഇലക്ട്രിക് ഷോക്ക് എൽപ്പിച്ചതെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുള്ളത്.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/e5619aaf64f3564047967e9a41788f16.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 18 Aug 2026 14:02:46 +0530</pubDate>
			<modified_date>Tue, 18 Aug 2026 14:05:06 +0530</modified_date>
			<newsId>19142141</newsId>
			<synopsis>'സ്വകാര്യ ഭാഗങ്ങൾ അടക്കം കരിഞ്ഞ നിലയിൽ'; ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്</synopsis>
			<imageMetaData>D</imageMetaData>
			<seoPath>/india/private-parts-burnt-husband-kills-wife-by-shocking-her</seoPath>
		</item>
		<item>
			<title><![CDATA[പാവയ്ക്ക ഇഷ്ടമല്ലാത്തവരും കഴിച്ചുപോകും ഈ രീതിയിൽ തയ്യാറാക്കിയാൽ]]></title>
			<link>https://keralaonlinenews.com/food/pavaykka-curry-recipe/cid19112773.htm</link>
			<guId>https://keralaonlinenews.com/food/pavaykka-curry-recipe/cid19112773.htm</guId>
			<description><![CDATA[പാവയ്ക്ക ഇഷ്ടമല്ലാത്തവരും കഴിച്ചുപോകും ഈ രീതിയിൽ തയ്യാറാക്കിയാൽ]]></description>
			<content:encoded><![CDATA[<p>&nbsp; ചേരുവകൾ</p>

<p>പാവയ്ക്ക<br>
ഉപ്പ്<br>
മഞ്ഞൾപ്പൊടി<br>
എണ്ണ<br>
കടുക്<br>
വെളുത്തുള്ളി<br>
വറ്റൽമുളക്<br>
സവാള<br>
പച്ചമുളക്<br>
തക്കാളി<br>
മുളകുപൊടി<br>
കാശ്മീരിമുളകുപൊടി<br>
മല്ലിപ്പൊടി<br>
കായപ്പൊടി<br>
വാളൻപുളി<br>
ശർക്കര</p>

<p>തയ്യാറാക്കുന്ന വിധം</p>

<p>ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക അതിലേക്ക് പാവയ്ക്ക കട്ടി കുറച്ച് വട്ടത്തിൽ അരിഞ്ഞതു ചേർക്കാം. കുറച്ച് ഉപ്പും, മഞ്ഞൾപ്പൊടിയും ചേർത്ത് പാവയ്ക്ക നന്നായി വേവിച്ച് മാറ്റി വയ്ക്കാം. അതേ പാനിലേയ്ക്ക് കുറച്ചു കൂടി വെളിച്ചെണ്ണ ഒഴിക്കാം.<br>
അൽപം കടുക് ചേർത്ത് പൊട്ടിക്കാം. കുറച്ച് വറ്റൽമുളകും, വെളുത്തുള്ളിയും ചേർത്തു വഴറ്റാം. ഇടത്തരം വലിപ്പമുള്ള സവാള കഷ്ണങ്ങളാക്കിയതും രണ്ട് പച്ചമുളകും ചേർത്തു വേവിക്കാം. പച്ചക്കറികൾ വെന്തു വരുമ്പോൾ തക്കാളി ഉടച്ചെടുത്തതു ചേർത്തിളക്കാം.</p>

<p>വെന്തു വരുമ്പോൾ അൽപ്പം മഞ്ഞൾപ്പൊടി, കാശ്മീരിമുളകുപൊടി, സാധാരണ മുളകുപൊടി, രണ്ട് ടേബിൾസ്പൂൺ മല്ലിപ്പൊടി, അൽപ്പം കായപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.<br>
വേവിച്ചു മാറ്റി വച്ച പാവയ്ക്ക് അതിലേക്കു ചേർക്കാം.നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി വെള്ളത്തിൽ കുതിർത്തു വച്ചതു ചേർത്ത് മസാലകളെല്ലാം ഇളക്കി യോജിപ്പിക്കാം.<br>
പത്ത് മുതൽ പതിനഞ്ച് മിനിറ്റു വരെ വേവിക്കാം. തിളച്ചു വരുമ്പോൾ അടുപ്പണച്ച് അൽപ്പം കറിവേപ്പില കൂടി ചേർക്കാം. പാവയ്ക്ക പുളിങ്കറി തയ്യാറായിരിക്കുന്നു.</p>

<p></p>

<p></p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/1da6028839dec0603bc867f0841b375c.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 18 Aug 2026 13:50:44 +0530</pubDate>
			<modified_date>Tue, 18 Aug 2026 13:50:44 +0530</modified_date>
			<newsId>19112773</newsId>
			<synopsis>പാവയ്ക്ക ഇഷ്ടമല്ലാത്തവരും കഴിച്ചുപോകും ഈ രീതിയിൽ തയ്യാറാക്കിയാൽ</synopsis>
			<imageMetaData>pavaykkacurry</imageMetaData>
			<seoPath>/food/pavaykka-curry-recipe</seoPath>
		</item>
		<item>
			<title><![CDATA[മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്ന ഈ ഭക്ഷണം അറിയാമോ?]]></title>
			<link>https://keralaonlinenews.com/health/constipation-food/cid19141502.htm</link>
			<guId>https://keralaonlinenews.com/health/constipation-food/cid19141502.htm</guId>
			<description><![CDATA[<p>ആരോഗ്യ ഗുണങ്ങൾ ഒത്തിണങ്ങിയ ഒന്നാണ് റാഗി. പഞ്ഞപ്പുല്ല്, മുത്താറി എന്നീ പേരുകളിൽ എല്ലാം അറിയപ്പെടുന്ന ഇത് പോഷക ഗുണങ്ങൾ ഉള്ളതിനാൽ തന്നെ ചെറിയ കുഞ്ഞുങ്ങൾക്ക് നൽകുന്ന ഭക്ഷണം കൂടിയാണ്. ആരോഗ്യ ഗുണം മാത്രമല്ല, പല അസുഖങ്ങൾക്കും ഇത് പരിഹാരമാണ്.</p>

<h2></h2>]]></description>
			<content:encoded><![CDATA[<p>ആരോഗ്യ ഗുണങ്ങൾ ഒത്തിണങ്ങിയ ഒന്നാണ് റാഗി. പഞ്ഞപ്പുല്ല്, മുത്താറി എന്നീ പേരുകളിൽ എല്ലാം അറിയപ്പെടുന്ന ഇത് പോഷക ഗുണങ്ങൾ ഉള്ളതിനാൽ തന്നെ ചെറിയ കുഞ്ഞുങ്ങൾക്ക് നൽകുന്ന ഭക്ഷണം കൂടിയാണ്. ആരോഗ്യ ഗുണം മാത്രമല്ല, പല അസുഖങ്ങൾക്കും ഇത് പരിഹാരമാണ്.</p>

<p>പ്രോട്ടീന്റെ മികച്ച സസ്യാഹാര സ്രോതസ്സാണ് റാഗി. 100 ഗ്രാം റാഗി 13 ഗ്രാം പ്രോട്ടീൻ നൽകുന്നു.</p>

<p>എല്ലുകളും പല്ലുകളും ശക്തിപ്പെടുത്താൻ സഹായിക്കുന്ന പാലുൽപ്പന്നങ്ങൾ കൂടാതെ കാൽസ്യത്തിന്റെ സമ്പന്നമായ ചുരുക്കം ചില സ്രോതസ്സുകളിൽ ഒന്നാണ് റാഗി.&nbsp;</p>

<p>ഉയർന്ന അളവിലുള്ള നാരുകൾ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിൽ റാഗിയെ പ്രാധാന്യമുള്ളതാക്കുന്നു, ഇത് നിങ്ങളുടെ വയർ നിറയെ ദീർഘനേരം നിലനിർത്തുകയും നിങ്ങളുടെ ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.</p>

<p><br>
മുടികൊഴിച്ചിൽ തടയാൻ റാഗി സഹായിക്കുന്നു. പ്രായപൂർത്തിയാകാത്ത മുടി നരയ്ക്കുന്നത് തടയാനും റാഗി സഹായിക്കുന്നു. ഇത് സാധാരണയായി ടിഷ്യൂകളുടെ ഓക്സിഡേഷൻ കാരണവും ആന്റിഓക്സിഡന്റുകൾ അടങ്ങിയതുമാണ്. ടിഷ്യൂകൾക്കുണ്ടാകുന്ന കേടുപാടുകൾ റാഗി ഫലപ്രദമായി തടയുകയും അതുവഴി നരച്ച മുടിയുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.</p>

<p>ശരീരത്തെ സ്വാഭാവികമായി വിശ്രമിക്കാൻ റാഗി സഹായിക്കുന്നു . രക്തസമ്മർദ്ദം, ഉത്കണ്ഠ, വിഷാദം, മൈഗ്രെയ്ൻ, കരൾ തകരാറുകൾ, ആസ്ത്മ, ഹൃദയ ബലഹീനത തുടങ്ങിയ അവസ്ഥകൾക്ക് ഇത് ഗുണം ചെയ്യും.</p>

<p>ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളാൽ സമ്പുഷ്ടമാണ് റാഗി. ഈ നാരുകൾ മണിക്കൂറുകളോളം നമ്മെ പൂർണ്ണമായി നിലനിർത്താൻ സഹായിക്കുന്നു, അങ്ങനെ മലബന്ധം ഒഴിവാക്കുന്നു.</p>

<p>റാഗിയിൽ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം നമ്മുടെ ശരീരത്തിന്റെ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു .</p>

<p>റാഗിയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തെ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാനും സഹായിക്കുന്നു. ആന്റിഓക്സിഡന്റുകൾ ക്യാൻസർ സാധ്യത ഗണ്യമായി കുറയ്ക്കാനും സഹായിക്കുന്നു .</p>

<p>പ്രകൃതിദത്തമായ ഇരുമ്പിന്റെ നല്ല ഉറവിടമാണ് റാഗി . ഉയർന്ന കാത്സ്യവും ഇരുമ്പും അടങ്ങിയതിനാൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രായമായവർക്കും റാഗി അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങൾ വളരെ അനുയോജ്യമാണ്.</p>

<p>100 ഗ്രാം റാഗി നമ്മുടെ ശരീരത്തിന്റെ ദൈനംദിന കാൽസ്യത്തിന്റെ 49% നിറവേറ്റാൻ മതിയാകും . കാൽസ്യത്തിനൊപ്പം, റാഗിയിൽ ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിന് കാൽസ്യവുമായി പ്രവർത്തിക്കുന്നു .<br>
റാഗി പതിവായി കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസിനെ അകറ്റി നിർത്താനും ഒടിവിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. വിളർച്ച വീണ്ടെടുക്കാനും റാഗി സഹായിക്കുന്നു!</p>]]></content:encoded>
			<category><![CDATA[health]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/1ecefdfdbe8f7909bf7ef157de9dba55.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 18 Aug 2026 13:45:21 +0530</pubDate>
			<modified_date>Tue, 18 Aug 2026 13:45:21 +0530</modified_date>
			<newsId>19141502</newsId>
			<synopsis>മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്ന ഈ ഭക്ഷണം അറിയാമോ?</synopsis>
			<imageMetaData>constipation</imageMetaData>
			<seoPath>/health/constipation-food</seoPath>
		</item>
		<item>
			<title><![CDATA[വന്ദേമാതര വിവാദം: 'ഏത് ബി.ജെ.പിക്കാരനാണ് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയത്? ഏതെങ്കിലും ആർ.എസ്.എസ് അംഗങ്ങൾ ഈ രാജ്യത്തിനുവേണ്ടി സമരം ചെയ്തിട്ടുണ്ടോ? -മല്ലികാർജുൻ ഖാർഗെ]]></title>
			<link>https://keralaonlinenews.com/kerala/vande-mataram-controversy-mallikarjun-kharge/cid19141379.htm</link>
			<guId>https://keralaonlinenews.com/kerala/vande-mataram-controversy-mallikarjun-kharge/cid19141379.htm</guId>
			<description><![CDATA[<h2>സ്വാതന്ത്ര്യദിനാഘോഷ വേളയിലെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് ബി.ജെ.പി ഉയർത്തിയ വിവാദങ്ങൾക്ക് ശക്തമായ മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ന്യൂഡൽഹിയിൽ നടന്ന കോൺഗ്രസ് സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ സോണിയാ ഗാന്ധി</h2>]]></description>
			<content:encoded><![CDATA[<p>&nbsp;പനാജി: സ്വാതന്ത്ര്യദിനാഘോഷ വേളയിലെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് ബി.ജെ.പി ഉയർത്തിയ വിവാദങ്ങൾക്ക് ശക്തമായ മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ന്യൂഡൽഹിയിൽ നടന്ന കോൺഗ്രസ് സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ പെരുമാറ്റം വന്ദേമാതരത്തോടുള്ള അനാദരവാണെന്ന് ബി.ജെ.പി വിമർശിച്ചിരുന്നു. ഇതിനെതിരെ പരസ്യമായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് രംഗത്തുവരികയും, മുൻ ബി.ജെ.പി എം.പി നരേന്ദ്ര സവായ്കർ പോണ്ട പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.</p>

<p>എന്നാൽ ബി.ജെ.പിയുടെ വന്ദേമാതരം ആലപിച്ചുള്ള രാജ്യ രാജ്യസ്‌നേഹ അവകാശവാദങ്ങളെ ഖാർഗെ രൂക്ഷമായി വിമർശിച്ചു. 'ഏത് ബി.ജെ.പിക്കാരനാണ് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയത്? ഏതെങ്കിലും ആർ.എസ്.എസ് അംഗങ്ങൾ ഈ രാജ്യത്തിനുവേണ്ടി സമരം ചെയ്തിട്ടുണ്ടോ? എന്നിട്ടാണോ അവർ ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കുന്നത്? ഞങ്ങൾ രാജ്യത്തിനെതിരാണെന്നും ദേശവിരുദ്ധരാണെന്നും അവർ പറയുന്നു. യഥാർഥത്തിൽ ദേശവിരുദ്ധർ അവരാണ്' -ഖാർഗെ വ്യക്തമാക്കി.</p>

<p>വിമർശനങ്ങൾക്ക് പുറമെ നിലവിൽ ഗോവയിൽ കോൺഗ്രസ് പാർട്ടി നേരിടുന്ന ഭിന്നതകൾ പരിഹരിക്കുകയും സംസ്ഥാന പാർട്ടി അധ്യക്ഷനായി ഗിരീഷ് ചോഡങ്കറിന്റെ തിരിച്ചുവരവിനെച്ചൊല്ലി പാർട്ടിയിൽ ഗ്രൂപ്പ് അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നത് പരിഹരിക്കാനും ഖാർഗെ നേതൃത്വത്തിനോട് ആവശ്യപ്പെട്ടു. മുൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അമിത് പട്കറെ അനുകൂലിക്കുന്നവരും യോഗത്തിലുണ്ടായിരുന്നു. പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ കൂറുമാറിയവരെ പരാജയപ്പെടുത്തി ഇരട്ടി സീറ്റുകൾ നേടാൻ സാധിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.</p>

<p>ഗോവയിലെ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെതിരെയും ഖാർഗെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു. ഗോവ സർക്കാർ മയക്കുമരുന്ന് മാഫിയയുടെ പിടിയിലാണെന്നും കോൺഗ്രസ് അധികാരത്തിൽ വന്നാൽ മയക്കുമരുന്ന് വ്യാപാരം പൂർണ്ണമായി അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഗോവൻ യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നും, ഭൂമിയും പ്രകൃതിവിഭവങ്ങളും പരിസ്ഥിതിയും സംരക്ഷിക്കുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി.&nbsp;</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/171eedfb5a8fdfa47abf7dcb92137858.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 18 Aug 2026 13:35:45 +0530</pubDate>
			<modified_date>Tue, 18 Aug 2026 13:35:45 +0530</modified_date>
			<newsId>19141379</newsId>
			<synopsis>വന്ദേമാതര വിവാദം: 'ഏത് ബി.ജെ.പിക്കാരനാണ് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയത്? ഏതെങ്കിലും ആർ.എസ്.എസ് അംഗങ്ങൾ ഈ രാജ്യത്തിനുവേണ്ടി സമരം ചെയ്തിട്ടുണ്ടോ? -മല്ലികാർജുൻ ഖാർഗെ</synopsis>
			<imageMetaData>malli</imageMetaData>
			<seoPath>/kerala/vande-mataram-controversy-mallikarjun-kharge</seoPath>
		</item>
		<item>
			<title><![CDATA[കെഎസ്ഇബിയിൽ യൂണിയൻ രാജ്, കേരളം നേരിടുന്നത് സമാനതകളില്ലാത്ത ഊർജപ്രതിസന്ധി : വെള്ളാപ്പള്ളി നടേശൻ]]></title>
			<link>https://keralaonlinenews.com/kerala/union-raj-kseb-vellappally-natesan/cid19140991.htm</link>
			<guId>https://keralaonlinenews.com/kerala/union-raj-kseb-vellappally-natesan/cid19140991.htm</guId>
			<description><![CDATA[<h2>സംസ്ഥാനം രൂക്ഷമായ ഊർജപ്രതിസന്ധിയാണ് നേരിടുന്നതെന്നും കെ.എസ്.ഇ.ബിയിലെ യൂണിയൻ രാജാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണമെന്നും എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‘യോഗനാദ’ത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ് അദ്ദേഹം സർക്കാരിനെയും യൂണിയനുകളെയും രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. യൂണിയൻകാരുടെ ആധിപത്യം അവസാനിപ്പിക്കാനുള്ള ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.</h2>]]></description>
			<content:encoded><![CDATA[<p></p>

<p>&nbsp;സംസ്ഥാനം രൂക്ഷമായ ഊർജപ്രതിസന്ധിയാണ് നേരിടുന്നതെന്നും കെ.എസ്.ഇ.ബിയിലെ യൂണിയൻ രാജാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണമെന്നും എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‘യോഗനാദ’ത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ് അദ്ദേഹം സർക്കാരിനെയും യൂണിയനുകളെയും രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. യൂണിയൻകാരുടെ ആധിപത്യം അവസാനിപ്പിക്കാനുള്ള ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.</p>

<p>വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കെ.പി.സി.സി. പ്രസിഡന്റ് പദവി ഒഴിഞ്ഞു പൂർണ്ണമായും വൈദ്യുതി വകുപ്പിന്റെ ചുമതലയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുഖപ്രസംഗം നിർദ്ദേശിക്കുന്നു. മുൻകാലങ്ങളിൽ ആണവോർജ നിലയങ്ങൾക്കും പുതിയ ജലവൈദ്യുത പദ്ധതികൾക്കുമെതിരായി കേരളത്തിൽ നടന്ന സമരങ്ങളാണ് ഇന്നത്തെ ഈ ദുർവിധിക്ക് കാരണമെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാണിക്കുന്നു. തമിഴ്‌നാട്ടിൽ കൽപ്പാക്കത്തും കൂടംകുളത്തുമായി 1,220 മെഗാവാട്ടിന്റെ രണ്ട് ആണവനിലയങ്ങൾ വിജയകരമായി നിർമ്മിച്ചപ്പോൾ കേരളം സമരങ്ങളുടെ പിന്നിൽ പോയി. കെ.എസ്.ഇ.ബി.യെ നേരെയാക്കാൻ ശ്രമിച്ച ഡോ. ബി. അശോക് എന്ന മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന് നേരിടേണ്ടി വന്ന അനുഭവങ്ങളും യൂണിയൻ സ്വാധീനത്തിന് ഉദാഹരണമാണ്.</p>

<p>കേന്ദ്ര സർക്കാരിന്റെ ഗാർഹിക സൗരോർജ പദ്ധതി കേരളത്തിൽ നന്നായി നടക്കുന്നുണ്ടെങ്കിലും, ഉത്പാദിപ്പിക്കുന്ന 1,800 മെഗാവാട്ട് വൈദ്യുതിയുടെ നാലിലൊന്നുപോലും ശേഖരിക്കാൻ സംവിധാനമില്ലാത്തത് വലിയ വീഴ്ചയാണെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഈ ഊർജപ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ ദീർഘവീക്ഷണത്തോടെയുള്ള കടുത്ത തീരുമാനങ്ങൾ വേണ്ടിവരുമെന്നും ആണവോർജ നിലയം ഉൾപ്പെടെയുള്ള സാധ്യതകൾ സർക്കാർ പരിശോധിക്കണമെന്നും മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നു.</p>

<p>&nbsp;</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/7c9686c8b6d245b7b3d4c52b73a63dd7.gif</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 18 Aug 2026 13:30:17 +0530</pubDate>
			<modified_date>Tue, 18 Aug 2026 13:30:17 +0530</modified_date>
			<newsId>19140991</newsId>
			<synopsis>കെഎസ്ഇബിയിൽ യൂണിയൻ രാജ്, കേരളം നേരിടുന്നത് സമാനതകളില്ലാത്ത ഊർജപ്രതിസന്ധി : വെള്ളാപ്പള്ളി നടേശൻ</synopsis>
			<imageMetaData>SNDP Yogam General Secretary Vellappally Natesan says survey results indicating UDF coming to power may not be correct</imageMetaData>
			<seoPath>/kerala/union-raj-kseb-vellappally-natesan</seoPath>
		</item>
		<item>
			<title><![CDATA[നാടൻ രുചിയും ആരോഗ്യവും നിറഞ്ഞ രുചി]]></title>
			<link>https://keralaonlinenews.com/food/chakka-elissery-recipe/cid19112645.htm</link>
			<guId>https://keralaonlinenews.com/food/chakka-elissery-recipe/cid19112645.htm</guId>
			<description><![CDATA[നാടൻ രുചിയും ആരോഗ്യവും നിറഞ്ഞ രുചി]]></description>
			<content:encoded><![CDATA[<p>&nbsp;ചക്കച്ചുള കനംകുറച്ച് വട്ടത്തിൽ അരിഞ്ഞത് – കാൽ കിലോ<br>
ചക്കക്കുരു വട്ടത്തിലരിഞ്ഞത് – 100 ഗ്രാം<br>
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ<br>
മുളകുപൊടി – ഒരു ചെറിയ സ്പൂൺ<br>
ഉപ്പ് – പാകത്തിന്<br>
തേങ്ങാ തിരുമ്മിയത് – ഒരു മുറി (അര കപ്പ് വറുത്തിടാൻ മാറ്റി വയ്ക്കുക)<br>
വെളുത്തുള്ളിയല്ലി – മൂന്ന്<br>
ജീരകം – കാൽ ചെറിയ സ്പൂൺ<br>
കറിവേപ്പില – രണ്ടു തണ്ട്<br>
വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ<br>
കടുക് – ഒരു ചെറിയ സ്പൂൺ<br>
വറ്റൽ മുളക് മൂന്നായി മുറിച്ചത് – രണ്ട്<br>
കറിവേപ്പില – ഒരു തണ്ട്</p>

<p>തയാറാക്കുന്ന വിധം</p>

<p>മൂന്നാമത്തെ ചേരുവകൾ തരുതരുപ്പായി അരയ്ക്കുക. ചക്കയും ചക്കക്കുരുവും രണ്ടാമത്തെ ചേരുവകൾ ചേർത്ത്, പാകത്തിനു വെള്ളമൊഴിച്ച് വേവിച്ചുടയ്ക്കുക. ഇതിന്റെ നടുക്ക് അരപ്പിട്ട്, ചക്കകൊണ്ടു മൂടി വയ്ക്കുക. ചേരുവകൾ നന്നായി യോജിക്കുമ്പോൾ വാങ്ങുക. ചൂടായ എണ്ണയിൽ അര കപ്പു തേങ്ങാ തിരുമ്മിയത്, മുളക്, കടുക്, കറിവേപ്പില എന്നിവ വറുത്തിടുക. തേങ്ങാ ഇളം ചുവപ്പു നിറത്തിൽ വേണം വറക്കാൻ.</p>

<p></p>

<p></p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/5df32bda07ad355b277add35081eb3c8.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 18 Aug 2026 13:25:46 +0530</pubDate>
			<modified_date>Tue, 18 Aug 2026 13:25:46 +0530</modified_date>
			<newsId>19112645</newsId>
			<synopsis>നാടൻ രുചിയും ആരോഗ്യവും നിറഞ്ഞ രുചി</synopsis>
			<imageMetaData>ChakkaErissery</imageMetaData>
			<seoPath>/food/chakka-elissery-recipe</seoPath>
		</item>
		<item>
			<title><![CDATA[ചർമ്മത്തിന് നാച്ചുറൽ ഗ്ലോ വേണമെങ്കിൽ ഈ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തൂ!]]></title>
			<link>https://keralaonlinenews.com/health/diet-skin/cid19141487.htm</link>
			<guId>https://keralaonlinenews.com/health/diet-skin/cid19141487.htm</guId>
			<description><![CDATA[<p>പോഷകങ്ങളുടെ കലവറയാണ് ബദാം. പ്രോട്ടീൻ, വിറ്റാമിനുകൾ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ബദാം ഹൃദയാഘാതസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പോലും പറയുന്നത്. ബദാം വെറുതേ കഴിക്കുന്നതിലും നല്ലതാണ് കുതിർത്ത ബദാം കഴിക്കുന്നത്. ഇത് ബദാമിൻറെ ഗുണങ്ങൾ കൂട്ടും.  ഇതിനായി രാത്രി വെള്ളത്തിൽ കുറച്ച് ബദാം ഇട്ടുവയ്ക്കുക. രാവിലെ ഈ വെള്ളം കളഞ്ഞതിന് ശേഷം തൊലി കളഞ്ഞ ബദാം കഴിക്കാം.</p>

<h2></h2>]]></description>
			<content:encoded><![CDATA[<p>പോഷകങ്ങളുടെ കലവറയാണ് ബദാം. പ്രോട്ടീൻ, വിറ്റാമിനുകൾ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ബദാം ഹൃദയാഘാതസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പോലും പറയുന്നത്. ബദാം വെറുതേ കഴിക്കുന്നതിലും നല്ലതാണ് കുതിർത്ത ബദാം കഴിക്കുന്നത്. ഇത് ബദാമിൻറെ ഗുണങ്ങൾ കൂട്ടും. &nbsp;ഇതിനായി രാത്രി വെള്ളത്തിൽ കുറച്ച് ബദാം ഇട്ടുവയ്ക്കുക. രാവിലെ ഈ വെള്ളം കളഞ്ഞതിന് ശേഷം തൊലി കളഞ്ഞ ബദാം കഴിക്കാം.</p>

<p>ബദാം പതിവായി കഴിക്കുന്നത് പ്രായമാകുന്നത് തടയുന്നു. കൂടാതെ, അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ ഇല്ലാതാക്കാൻ ബദാം പേസ്റ്റ് ചർമ്മത്തിൽ പുരട്ടാം . വിറ്റാമിൻ ഇയുടെയും മറ്റ് ആന്റിഓക്‌സിഡന്റുകളുടെയും സാന്നിധ്യമാണ് ഇതിന് കാരണം.</p>

<p>കുതിർത്ത ബദാം പതിവായി കഴിക്കുന്നതും മുടിക്ക് നല്ലതാണ്. ഇത് മുടി കൊഴിച്ചിൽ തടയുക മാത്രമല്ല, പുതിയ മുടിയുടെ വളർച്ച വർദ്ധിപ്പിക്കുകയും നിലവിലുള്ള മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, ആഴത്തിലുള്ള കണ്ടീഷനിംഗ് ലഭിക്കുന്നതിന് നിങ്ങൾക്ക് ബദാം പേസ്റ്റ് ഉണ്ടാക്കി നിങ്ങളുടെ ഹെയർ പാക്കിൽ ചേർക്കാം . ബദാം പേസ്റ്റ് ഒലീവ് ഓയിൽ കലർത്തി മുടി കൊഴിച്ചിൽ കുറയ്ക്കും .</p>

<p>ഫൈറ്റിക് ആസിഡിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്, ഇത് ക്യാൻസറിനെ തടയുമെന്ന് പഠനങ്ങൾ പറയുന്നു. കുതിർത്ത ബദാം ഇവയുടെ മികച്ച ഉറവിടമാണ്, അതിനാൽ ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്നു.</p>

<p>നിങ്ങൾ കുതിർത്ത ബദാം പതിവായി കഴിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ മലവിസർജ്ജനം സുഗമമാക്കുന്നു, അങ്ങനെ ദഹനം സുഗമമായ പ്രക്രിയയായി മാറുന്നു. ലയിക്കാത്ത നാരുകൾ മലത്തിൽ സമ്മർദ്ദം ചെലുത്തുകയും എളുപ്പത്തിൽ കടന്നുപോകാൻ സഹായിക്കുകയും ചെയ്യുന്നു. മലബന്ധം പോലുള്ള അവസ്ഥകളിൽ നിന്ന് മോചനം നേടാൻ ഇത് നിങ്ങളെ സഹായിക്കുന്നു.</p>

<p>കുതിർത്ത ബദാം മോണോസാച്ചുറേറ്റഡ് ആസിഡുകളുടെ മികച്ച ഉറവിടമാണ്. ഇത് നിങ്ങളുടെ രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. കൂടാതെ, ബദാമിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ചീത്ത കൊളസ്‌ട്രോളിനെതിരെ പോരാടാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് ഉയർത്താനും നല്ലതാണ്. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ശരീരത്തിലെ കൊളസ്‌ട്രോൾ നിയന്ത്രിക്കാനും നല്ലതാണ്.</p>

<p></p>]]></content:encoded>
			<category><![CDATA[health]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/d9aab485f5fc61ddb9fba2ca87a7b641.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 18 Aug 2026 13:22:00 +0530</pubDate>
			<modified_date>Tue, 18 Aug 2026 13:22:00 +0530</modified_date>
			<newsId>19141487</newsId>
			<synopsis>ചർമ്മത്തിന് നാച്ചുറൽ ഗ്ലോ വേണമെങ്കിൽ ഈ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തൂ!</synopsis>
			<imageMetaData>skin</imageMetaData>
			<seoPath>/health/diet-skin</seoPath>
		</item>
		<item>
			<title><![CDATA[വയറിന്റെ ആരോഗ്യത്തിന് ഗുണകരമായ ഈ പച്ചക്കറി അൾസർ പ്രതിരോധിക്കാനും സഹായിച്ചേക്കാം!]]></title>
			<link>https://keralaonlinenews.com/health/ulcers/cid19141474.htm</link>
			<guId>https://keralaonlinenews.com/health/ulcers/cid19141474.htm</guId>
			<description><![CDATA[<p>പീച്ചിങ്ങ നമ്മുടെ നാട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ഒരു പച്ചക്കറിയാണ്. എന്നാൽ പലപ്പോഴും അതിന്റെ ആരോഗ്യഗുണത്തെക്കുറിച്ച് നാം അജ്ഞരാണ്‌ എന്നുള്ളതാണ് സത്യം. നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷ്യവസ്തുവാണ് പീച്ചിങ്ങ. </p>

<h2></h2>]]></description>
			<content:encoded><![CDATA[<p>പീച്ചിങ്ങ നമ്മുടെ നാട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ഒരു പച്ചക്കറിയാണ്. എന്നാൽ പലപ്പോഴും അതിന്റെ ആരോഗ്യഗുണത്തെക്കുറിച്ച് നാം അജ്ഞരാണ്‌ എന്നുള്ളതാണ് സത്യം. നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷ്യവസ്തുവാണ് പീച്ചിങ്ങ.&nbsp;</p>

<p>പീച്ചിങ്ങ മാത്രമല്ല പീച്ചിങ്ങയുടെ ഇലയും ധാരാളം ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. അതുകൊണ്ടു തന്നെ ശരീരത്തിലുണ്ടാകുന്ന അമിത ഉഷ്ണത്തിന് പരിഹാരമാണ് പീച്ചിങ്ങയും പീച്ചിങ്ങയുടെ ഇലയും.</p>

<p>നാരുകളാൽ സമ്പുഷ്ടമാണ് പീച്ചിങ്ങ. ഇത് ശരീരത്തിലെ അമിത കലോറി എരിച്ചു കളയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. അതുകൊണ്ടു തന്നെ അമിത ഭാരമുള്ളവർ പീച്ചിങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.</p>

<p>പ്രമേഹത്തെ നിയന്ത്രിക്കാനുള്ള കഴിവ് പീച്ചിങ്ങയ്ക്കുണ്ട്. ഡയബറ്റിക് ഡയറ്റ് ഫോളോ ചെയ്യുന്നവർക്ക് പീച്ചിങ്ങ നല്ലൊരു മരുന്നാണ് എന്നതാണ് സത്യം.</p>

<p>കൊളസ്‌ട്രോൾ നിന്ത്രിക്കുന്നതിൽ പീച്ചിങ്ങ വഹിക്കുന്ന പങ്ക് അത്ഭുതാവഹമാണ്. എന്തുകൊണ്ടെന്നാൽ പീച്ചിങ്ങയിൽ അടങ്ങിയിട്ടുള്ള സെല്ലുലോസിന്റെ പ്രവർത്തനം കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.</p>

<p>പീച്ചിങ്ങ ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയിൽ മിക്‌സ് ചെയ്ത് തേച്ചാൽ മതി അകാല നരയും മുടി കൊഴിച്ചിലും മാറും എന്നുള്ളതാണ് സത്യം. കൂടാതെ മുടിയുടെ വേരുകളെ ബലമുള്ളതാക്കാനും സഹായിക്കുന്നു ഈ മിശ്രിതം.</p>

<p>ചർമ്മരോഗങ്ങളെ ചെറുക്കുന്നതിൽ പീച്ചിങ്ങയ്ക്ക് അതിപ്രധാനമായ പങ്കുണ്ട്. ത്വക്കിലുണ്ടാകുന്ന പല രോഗങ്ങളും പരിഹരിക്കുന്നതിന് പീച്ചിങ്ങയ്ക്കു കഴിയും എന്നതാണ് സത്യം.</p>

<p>ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവും പീച്ചിങ്ങയ്ക്കുണ്ട്. അതുകൊണ്ടു തന്നെ പീച്ചിങ്ങ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.</p>

<p>ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവും പീച്ചിങ്ങയ്ക്കുണ്ട്. അതുകൊണ്ടു തന്നെ പീച്ചിങ്ങ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.</p>

<p>രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ പീച്ചിങ്ങയ്ക്കുള്ള പങ്ക് അത്ഭുതാവഹമാണ്. എന്ത് രോഗത്തിനും പ്രതിവിധിയായി പീച്ചിങ്ങ ഉപയോഗിക്കാം എന്നുള്ളതാണ് സത്യം.</p>

<p>കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പീച്ചിങ്ങ മുൻപന്തിയിലാണ്. അതുകൊണ്ടു തന്നെ പീച്ചിങ്ങ എന്നും കഴിക്കുന്നത് കരളിനെ പൊന്നു പോലെ സംരക്ഷിക്കാൻ ഇടവരുത്തും.</p>

<p>പീച്ചിങ്ങ കഴിക്കുന്നത് അൾസറിനെ പ്രതിരോധിക്കും. മാത്രമല്ല ഇത് ശരീരത്തെ തണുപ്പിക്കുകയും ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുകയും ചെയ്യും.</p>]]></content:encoded>
			<category><![CDATA[health]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/92fcf25f5d89c629d154d8762dc1cdab.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 18 Aug 2026 12:45:20 +0530</pubDate>
			<modified_date>Tue, 18 Aug 2026 12:45:20 +0530</modified_date>
			<newsId>19141474</newsId>
			<synopsis>വയറിന്റെ ആരോഗ്യത്തിന് ഗുണകരമായ ഈ പച്ചക്കറി അൾസർ പ്രതിരോധിക്കാനും സഹായിച്ചേക്കാം!</synopsis>
			<imageMetaData>ulcers</imageMetaData>
			<seoPath>/health/ulcers</seoPath>
		</item>
		<item>
			<title><![CDATA[ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും]]></title>
			<link>https://keralaonlinenews.com/business/bobby-chemmanur-international-jewellers-pala/cid19141682.htm</link>
			<guId>https://keralaonlinenews.com/business/bobby-chemmanur-international-jewellers-pala/cid19141682.htm</guId>
			<description><![CDATA[<h2>ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കോട്ടയം പാലായില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ആഗസ്റ്റ് 19 ബുധനാഴ്ച രാവിലെ 10.30 ന് പ്രശസ്ത സിനിമാതാരം സ്വാസിക ഉദ്ഘാടനം നിര്‍വ്വഹിക്കും.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;കോട്ടയം: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കോട്ടയം പാലായില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ആഗസ്റ്റ് 19 ബുധനാഴ്ച രാവിലെ 10.30 ന് പ്രശസ്ത സിനിമാതാരം സ്വാസിക ഉദ്ഘാടനം നിര്‍വ്വഹിക്കും. മാണി സി. കാപ്പന്‍ (എം.എല്‍.എ.) മുഖ്യാതിഥി ആകും. ഡയമണ്ട് ആദ്യവില്‍പ്പന നിഷ ജോസ് (സോഷ്യല്‍ വര്‍ക്കര്‍), ഗോള്‍ഡ് ആദ്യവില്‍പ്പന മായ രാഹുല്‍ (ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍) എന്നിവര്‍ നിര്‍വ്വഹിക്കും. ജോസിന്‍ ബിനോ (വാര്‍ഡ് കൗണ്‍സിലര്‍), വി.സി. ജോസഫ് (ജനറല്‍ സെക്രട്ടറി, KVVES, പാല), ലിബി എബ്രഹാം (ഗോള്‍ഡ് അസോസിയേഷന്‍, പാല) എന്നിവര്‍ ആശംസകളറിയിക്കും. അനില്‍ സി.പി. (ജി.എം., ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) സ്വാഗതവും ജോജി എം.ജെ. (പി.ആര്‍.ഒ. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) നന്ദിയും അറിയിക്കും. ചടങ്ങില്‍ പാലായിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ധനസഹായം വിതരണം ചെയ്യും.</p>

<p>&nbsp;ഉദ്ഘാടനത്തിന്റെ ഭാഗമായി നിരവധി ഓഫറുകളാണ് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തിനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി ലഭിക്കും. പര്‍ച്ചേയ്‌സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ബംപര്‍ സമ്മാനമായ കിയ സെല്‍ടോസ് കാര്‍ സ്വന്തമാക്കാം. HUID മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ക്ക് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലി. സ്വര്‍ണം, ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ട്.&nbsp;</p>

<p>ഓരോ 3 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണ പര്‍ച്ചേയ്‌സുകള്‍ക്കൊപ്പവും ഗോള്‍ഡ് കോയിന്‍ സമ്മാനം. ഏറ്റവും പുതിയ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ അതിവിപുലമായ കലക്ഷന്‍ ഷോറൂമില്‍ ലഭ്യമാണ്. സ്വര്‍ണവിലയില്‍ നിന്നും സംരക്ഷണം നല്‍കിക്കൊണ്ട് അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍. നിങ്ങളുടെ കൈവശമുള്ള, ഏത് ജ്വല്ലറിയില്‍ നിന്നും വാങ്ങിയ പഴയ സ്വര്‍ണാഭരണങ്ങളും ഏറ്റവും മികച്ച മാര്‍ക്കറ്റ് വിലയില്‍ ഷോറൂമില്‍ വില്‍ക്കാം. കൂടാതെ എല്ലാ പര്‍ച്ചേയ്‌സിനൊപ്പവും ഉറപ്പായ സമ്മാനങ്ങള്‍. പാലാ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് സമീപമാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.</p>]]></content:encoded>
			<category><![CDATA[business]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/fa3456dae9e3bfc24ba5bd3bd3b0eb3d.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 18 Aug 2026 12:32:56 +0530</pubDate>
			<modified_date>Tue, 18 Aug 2026 12:32:56 +0530</modified_date>
			<newsId>19141682</newsId>
			<synopsis>ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും</synopsis>
			<imageMetaData>Bobby Chemmanur International Jewellers now in Pala too.</imageMetaData>
			<seoPath>/business/bobby-chemmanur-international-jewellers-pala</seoPath>
		</item>
		<item>
			<title><![CDATA[കണ്ണിന്റെ ആരോഗ്യത്തിന് എന്ത് കഴിക്കണം? കാഴ്ചശക്തിക്ക് ഗുണകരമായ ഈ ഭക്ഷണങ്ങൾ അറിയാം!]]></title>
			<link>https://keralaonlinenews.com/health/eye/cid19141358.htm</link>
			<guId>https://keralaonlinenews.com/health/eye/cid19141358.htm</guId>
			<description><![CDATA[<p>പണ്ടു കാലത്ത് സുലഭമായിരുന്ന ഒരു ഫലമാണ് ഞാവൽപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണിത്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഞാവൽപ്പഴം പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ്.വിറ്റാമിൻ എ, സി, കെ, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിട്ടുള്ള ഞാവൽപ്പഴത്തിൻറെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.</p>

<h2></h2>]]></description>
			<content:encoded><![CDATA[<p>പണ്ടു കാലത്ത് സുലഭമായിരുന്ന ഒരു ഫലമാണ് ഞാവൽപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണിത്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഞാവൽപ്പഴം പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ്.വിറ്റാമിൻ എ, സി, കെ, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിട്ടുള്ള ഞാവൽപ്പഴത്തിൻറെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.</p>

<p>ഞാവലിനെ പഴച്ചാറ് തൊണ്ടവേദനയ്ക്ക് ഫലപ്രദമാണ്. കൂടാതെ വായിൽ മുറിവുണ്ടായാൽ ഞാവൽ പഴത്തിന്റെ ചാറ് പുരട്ടിയാൽ ഉണങ്ങുമെന്നാണ് പറയപ്പെടുന്നത്.</p>

<p>വായ്നാറ്റം ഇല്ലാതാക്കാനും ഞാവൽ പഴം കഴിക്കാവുന്നതാണ്.</p>

<p>വിറ്റാമിൻ സിയും അയണും ധാരാളം അടങ്ങിയ ഞാവൽപ്പഴം രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. വിളർച്ചയുള്ള വർ ഞാവൽപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇത് രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.</p>

<p>ഞാവൽപ്പഴത്തിനുള്ള ആന്റിബാക്ടീരിയൽ ഗുണങ്ങൾ സാധാരണയായ അ‌ണുബാധകളെ ചെറുക്കാൻ സഹായിക്കും.</p>

<p>രാവിലെ വെറും വയറ്റിൽ ഞാവൽ പഴം കഴിച്ചാൽ വായുക്ഷോഭം മാറും. കൂടാതെ, വയറുകടി, വിളർച്ച എന്നിവയ്ക്കും പരിഹാരമാണ്.</p>

<p>ഞാവൽ കായയുടെ കുരു ഉണക്കിപ്പൊടിച്ചത് പ്രമേഹരോഗികൾക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഞാവൽ പഴത്തിന് കഴിയും. രക്തപ്രവാഹത്തിൽ പഞ്ചസാര പുറപ്പെടുവിക്കുന്ന നിരക്ക് ഞാവൽ കായയുടെ കുരുക്കൾ കുറയ്ക്കും. കൂടാതെ, ഇത് ഇൻസുലിൻ ഉൽപാദനവും വർധിപ്പിക്കും.</p>

<p>ഫൈബർ സമ്പന്നമാണ് ഞാവൽ പഴം, അതിനാൽ ഇത് കഴിക്കുന്നതിനൊപ്പം, നിങ്ങൾക്ക് വിത്തുകളും കഴിക്കാം, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. നിങ്ങളുടെ ദഹനവ്യവസ്ഥയെ സഹായിക്കുകയും അതുവഴി ദഹനം ശരിയായതാക്കുകയും ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യും. നിങ്ങൾ ശരീര ഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞാവൽ പഴം ഉത്തമമാണ്.</p>

<p>വിറ്റാമിൻ സിയും എയും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇവ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.</p>

<p>ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറേ നല്ലതാണ് ഇവ. ചർമ്മത്തിന്റെ പുതുമ നിലനിറുത്തുവാനും മുഖക്കുരുവിനെ ഒരുപരിധിവരെ ചെറുക്കാനും ഞാവൽപ്പഴം സഹായിക്കുന്നു.</p>

<p>രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്താൻ ഞാവൽ പഴം മികച്ചതാണെന്നും വിശ്വസിക്കപ്പെടുന്നു. ഹൈപ്പർടെൻഷൻ മൂലം ബുദ്ധിമുട്ടുന്നവർക്ക് ഞാവൽ പഴത്തിന്റെ കുരുക്കൾ ഉപയോഗിക്കാവുന്നതാണ്.</p>

<p>രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിനെ നിയന്തിക്കാനും ഹൃദ്രോഗ സാധ്യതയെ കുറയ്ക്കാനും ഞാവൽപ്പഴം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.</p>]]></content:encoded>
			<category><![CDATA[health]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/2459a242f1aedeca2b0bd680b5a9400c.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 18 Aug 2026 12:32:00 +0530</pubDate>
			<modified_date>Tue, 18 Aug 2026 12:32:00 +0530</modified_date>
			<newsId>19141358</newsId>
			<synopsis>കണ്ണിന്റെ ആരോഗ്യത്തിന് എന്ത് കഴിക്കണം? കാഴ്ചശക്തിക്ക് ഗുണകരമായ ഈ ഭക്ഷണങ്ങൾ അറിയാം!</synopsis>
			<imageMetaData>eye</imageMetaData>
			<seoPath>/health/eye</seoPath>
		</item>
		<item>
			<title><![CDATA[സ്ത്രീകളെ പരസ്യമായി അധിക്ഷേപിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്ത കേസ് ; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ]]></title>
			<link>https://keralaonlinenews.com/kerala/vattiyoorkavu-ajith-kumar-all-kerala-mens-association/cid19141151.htm</link>
			<guId>https://keralaonlinenews.com/kerala/vattiyoorkavu-ajith-kumar-all-kerala-mens-association/cid19141151.htm</guId>
			<description><![CDATA[<h2> സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ പരസ്യമായി അധിക്ഷേപിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്ത കേസിൽ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം സൈബർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ പരസ്യമായി അധിക്ഷേപിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്ത കേസിൽ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം സൈബർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.</p>

<p>വനിതാ ശിശുവികസന വകുപ്പ് ഓഗസ്റ്റ് 14-ന് രാത്രി സ്ത്രീകൾക്കായി സംഘടിപ്പിച്ച ‘റീസർജ് – ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന പ്രത്യേക പരിപാടിയെയും അതിൽ പങ്കെടുത്ത സ്ത്രീകളെയും ലക്ഷ്യമിട്ട് ഫെയ്സ്ബുക്ക് വഴി നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുമാണ് അറസ്റ്റിന് കാരണമായത്.</p>

<p>വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് കേസെടുത്ത് നടപടികൾ സ്വീകരിച്ചത്. പരിപാടിയിൽ പങ്കെടുത്ത സ്ത്രീകൾക്കെതിരെ അജിത് കുമാർ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ അങ്ങേയറ്റം മോശമായ രീതിയിലും ലൈംഗികച്ചുവയോടെയുമാണ് സംസാരിച്ചിരുന്നത്. സമൂഹത്തിൽ വലിയതോതിൽ പ്രതിഷേധത്തിന് ഇടയാക്കിയ ഈ സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് സൈബർ പൊലീസ് അറിയിച്ചു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/194f40673f06aa24ab8919c265b37c6d.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 18 Aug 2026 12:30:29 +0530</pubDate>
			<modified_date>Tue, 18 Aug 2026 12:30:29 +0530</modified_date>
			<newsId>19141151</newsId>
			<synopsis>സ്ത്രീകളെ പരസ്യമായി അധിക്ഷേപിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്ത കേസ് ; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ</synopsis>
			<imageMetaData>ajith</imageMetaData>
			<seoPath>/kerala/vattiyoorkavu-ajith-kumar-all-kerala-mens-association</seoPath>
		</item>
		<item>
			<title><![CDATA[കോഴിക്കോട് അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി മർദിച്ചു പരിക്കേൽപ്പിച്ചെന്ന് പരാതി]]></title>
			<link>https://keralaonlinenews.com/kerala/kozhikode-a-sevenyearold-boy-who-died-after-his-mother-died/cid19141674.htm</link>
			<guId>https://keralaonlinenews.com/kerala/kozhikode-a-sevenyearold-boy-who-died-after-his-mother-died/cid19141674.htm</guId>
			<description><![CDATA[<h2>കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനായ കുട്ടിയെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി മർദിച്ചതായി പരാതി. കുട്ടിയുടെ അമ്മ നേരത്തെ മരണപ്പെട്ടിരുന്നതാണ്. മാതാവില്ലാത്ത കുട്ടിക്ക് നേരെയാണ് ക്രൂരമായ ശാരീരിക പീഡനം നടന്നതെന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്. </h2>]]></description>
			<content:encoded><![CDATA[<p></p>

<p>കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനായ കുട്ടിയെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി മർദിച്ചതായി പരാതി. കുട്ടിയുടെ അമ്മ നേരത്തെ മരണപ്പെട്ടിരുന്നതാണ്. മാതാവില്ലാത്ത കുട്ടിക്ക് നേരെയാണ് ക്രൂരമായ ശാരീരിക പീഡനം നടന്നതെന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്.&nbsp;</p>

<p>ചൈൽഡ് ലൈൻ പ്രവർത്തകരാണ് കുട്ടിക്കുനേരെയുണ്ടായ മർദനവിവരം കൊടുവള്ളി പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്. എന്നാൽ, സംഭവത്തിൽ വിവരമറിഞ്ഞ് പോലീസെത്തി കുട്ടിയുടെ മൊഴിയെടുത്തപ്പോൾ പരാതിയില്ലെന്ന് പറഞ്ഞതിനാലാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്യാത്തതെന്നാണ് കൊടുവള്ളി പോലീസ് നൽകുന്ന വിശദീകരണം.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/e46f2bb0b3f31ef89ad35ddc98879e76.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 18 Aug 2026 12:29:15 +0530</pubDate>
			<modified_date>Tue, 18 Aug 2026 12:31:17 +0530</modified_date>
			<newsId>19141674</newsId>
			<synopsis>കോഴിക്കോട് അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി മർദിച്ചു പരിക്കേൽപ്പിച്ചെന്ന് പരാതി</synopsis>
			<imageMetaData>13-year-old boy who went missing from Thamarassery on Thiruvonanam has been found in Tamil Nadu</imageMetaData>
			<seoPath>/kerala/kozhikode-a-sevenyearold-boy-who-died-after-his-mother-died</seoPath>
		</item>
		<item>
			<title><![CDATA[നിയമസഭ കയ്യാങ്കളിക്കേസ്; വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്ത കേസ് റദ്ദാക്കി, കോണ്‍ഗ്രസ് മുന്‍ എംഎല്‍എ എ ടി ജോര്‍ജ്ജിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി]]></title>
			<link>https://keralaonlinenews.com/kerala/assembly-assault-case-high-court-quashes-case-of-assault-on/cid19141642.htm</link>
			<guId>https://keralaonlinenews.com/kerala/assembly-assault-case-high-court-quashes-case-of-assault-on/cid19141642.htm</guId>
			<description><![CDATA[<h2>നിയമസഭ കയ്യാങ്കളിയില്‍ വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്ത കേസ് റദ്ദാക്കി. കോണ്‍ഗ്രസ് മുന്‍ എംഎല്‍എ എ ടി ജോര്‍ജിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. പ്രതിപ്പട്ടികയിലുണ്ടായിരുന്ന യുഡിഎഫ് മുന്‍ എംഎല്‍എമാരായ ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന്‍, എംഎ വാഹിദ് എന്നിവരെ കോടതി നേരത്തേ കേസില്‍ നിന്നും ഒഴിവാക്കിയിരുന്നു</h2>]]></description>
			<content:encoded><![CDATA[<p></p>

<p>കൊച്ചി: നിയമസഭ കയ്യാങ്കളിയില്‍ വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്ത കേസ് റദ്ദാക്കി. കോണ്‍ഗ്രസ് മുന്‍ എംഎല്‍എ എ ടി ജോര്‍ജിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. പ്രതിപ്പട്ടികയിലുണ്ടായിരുന്ന യുഡിഎഫ് മുന്‍ എംഎല്‍എമാരായ ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന്‍, എംഎ വാഹിദ് എന്നിവരെ കോടതി നേരത്തേ കേസില്‍ നിന്നും ഒഴിവാക്കിയിരുന്നു.</p>

<p>സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ച് വ്യക്തമാക്കി. നാട്ടിക എംഎല്‍എയായിരുന്ന ഗീതാ ഗോപിയാണ് പരാതിക്കാരി. 2015 ല്‍ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ, കേരളത്തെ തന്നെ നാണക്കേടിലാക്കിയ കയ്യാങ്കളി നിയമസഭയില്‍ അരങ്ങേറിയത്.ബജറ്റ് അവതരണം തടയുക ലക്ഷ്യമിട്ട് വലിയ സംഘര്‍ഷമാണ് നിയമസഭയില്‍ നടന്നത്. സംഘര്‍ഷത്തിനിടെ ഇടത് വനിതാ എംഎല്‍എമാരെ യുഡിഎഫ് എംഎല്‍എമാര്‍ കയ്യേറ്റം ചെയ്തു എന്നാരോപിച്ച് കേസെടുത്തത്. ഈ കേസിനെതിരെ യുഡിഎഫ് എംഎല്‍എമാര്‍ കോടതിയെ സമീപിച്ചു. വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്തിട്ടില്ലെന്നും യുഡിഎഫ് എംഎല്‍എമാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.</p>

<p>സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയിട്ടില്ലെന്നും, സ്പീക്കറുടെ ചേംബര്‍ അടക്കം തല്ലിത്തകര്‍ത്ത ഇപി ജയരാജന്‍, കെ ടി ജലീല്‍, സി കെ സദാശിവന്‍ അടക്കമുള്ള എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തതിന്, പ്രതികാരമെന്ന നിലയില്‍ തങ്ങള്‍ക്കെതിരെ വ്യാജ കേസ് കൊടുക്കുകയായിരുന്നു എന്നും യുഡിഎഫ് എംഎല്‍എമാര്‍ വാദിച്ചു. നിയമസഭാ കയ്യാങ്കളിയും വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്ത കേസും ഒരുമിച്ച് വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മുന്‍ എംഎല്‍എ കെ കുഞ്ഞഹമ്മദ് മാസ്റ്ററുടെ ഹര്‍ജിയും കോടതി തള്ളി. വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്തുവെന്ന കേസ് ഇനിയില്ലെന്നും, അതിനാല്‍ ഹര്‍ജി അപ്രസക്തമാണെന്നും കോടതി വ്യക്തമാക്കി. ഇനി എല്‍ഡിഎഫ് എംഎല്‍എമാര്‍ പ്രതികളായ നിയമസഭ കയ്യാങ്കളിക്കേസ് മാത്രമാണ് നിലനില്‍ക്കുന്നത്. അതിന്റെ വിചാരണ സെപ്റ്റംബറില്‍ നടന്നേക്കും.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/87629c7cab955e65cd4aa80b25bb9ea9.jpg</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 18 Aug 2026 12:22:33 +0530</pubDate>
			<modified_date>Tue, 18 Aug 2026 12:30:55 +0530</modified_date>
			<newsId>19141642</newsId>
			<synopsis>നിയമസഭ കയ്യാങ്കളിക്കേസ്; വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്ത കേസ് റദ്ദാക്കി, കോണ്‍ഗ്രസ് മുന്‍ എംഎല്‍എ എ ടി ജോര്‍ജ്ജിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി</synopsis>
			<imageMetaData>Assembly assault case; High Court quashes case of assault on women MLAs, acquits former Congress MLA AT George</imageMetaData>
			<seoPath>/kerala/assembly-assault-case-high-court-quashes-case-of-assault-on</seoPath>
		</item>
		<item>
			<title><![CDATA[നെഹ്‌റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററില്‍ നിന്ന് കൊടിക്കുന്നിൽ സുരേഷിന്റെ ചിത്രവും പേരും ഒഴിവാക്കി]]></title>
			<link>https://keralaonlinenews.com/kerala/kodikunnil-sureshs-name-removed-from-nehru-trophy-boat-race/cid19141549.htm</link>
			<guId>https://keralaonlinenews.com/kerala/kodikunnil-sureshs-name-removed-from-nehru-trophy-boat-race/cid19141549.htm</guId>
			<description><![CDATA[<h2>പുന്നമടക്കായലില്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചിത്രവും പേരും ഒഴിവാക്കി.</h2>]]></description>
			<content:encoded><![CDATA[<p></p>

<p>ആലപ്പുഴ: പുന്നമടക്കായലില്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചിത്രവും പേരും ഒഴിവാക്കി.കൊടിക്കുന്നില്‍ സുരേഷ് എംപിയായ മാവേലിക്കര ലോക്‌സഭയിലാണ് കുട്ടനാട് ഉള്‍പ്പെടുന്നത്. ആലപ്പുഴ ജില്ലാ ഭരണകൂടം പുറത്തുവിട്ട പോസ്റ്ററില്‍ ആണ് പേരോ ചിത്രമോ ഇല്ലാത്തത്.വള്ളംകളി ദിവസം എംപി വിട്ടു നിന്നേക്കാനും സാധ്യതയുണ്ട്.</p>

<p>എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പോസ്റ്ററില്‍ പോലും കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രവും പേരും ഉള്‍പ്പെടുത്തിയിരുന്നു. ഇവിടെ നിന്നാണ് ഭൂരിഭാഗം ചുണ്ടന്‍ വള്ളങ്ങളും എത്തുന്നത്. പോസ്റ്ററില്‍ നിന്നും പേരും ചിത്രവും ഒഴിവാക്കിയതില്‍ കടുത്ത അതൃപ്തിയിലാണ് എംപിജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും കടുത്ത വീഴ്ചയാണുണ്ടായതെന്ന് കൊടിക്കുന്നില്‍ സുരേഷിന്റെ അനുകൂലികള്‍ ആരോപിച്ചു.</p>

<p>&nbsp;</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/472196caf6c4534b02882484e67d057a.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 18 Aug 2026 12:04:16 +0530</pubDate>
			<modified_date>Tue, 18 Aug 2026 12:18:14 +0530</modified_date>
			<newsId>19141549</newsId>
			<synopsis>നെഹ്‌റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററില്‍ നിന്ന് കൊടിക്കുന്നിൽ സുരേഷിന്റെ ചിത്രവും പേരും ഒഴിവാക്കി</synopsis>
			<imageMetaData>KU</imageMetaData>
			<seoPath>/kerala/kodikunnil-sureshs-name-removed-from-nehru-trophy-boat-race</seoPath>
		</item>
		<item>
			<title><![CDATA[പുതിയ ചുവടുവെച്ച് വിഴിഞ്ഞം; ആദ്യ കണ്ടെയ്‌നര്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഫ്ലാഗ് ഓഫ് ചെയ്തു, ഇനി ചരക്കുനീക്കം കരമാര്‍ഗവും]]></title>
			<link>https://keralaonlinenews.com/kerala/vizhinjam-takes-a-new-step-chief-minister-vd-satheesan-flag/cid19141544.htm</link>
			<guId>https://keralaonlinenews.com/kerala/vizhinjam-takes-a-new-step-chief-minister-vd-satheesan-flag/cid19141544.htm</guId>
			<description><![CDATA[<h2><strong>വികസന പാതയിൽ  പുതിയ ചുവടുവെച്ച് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞത്ത് നിന്നുള്ള ആദ്യ കണ്ടെയ്‌നറിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. വിഴിഞ്ഞം തുറമുഖത്ത് നിന്ന് കരമാര്‍ഗമുള്ള ചരക്കുനീക്കത്തിനാണ് ഇതോടെ തുടക്കമായത്. സമ്പൂര്‍ണ്ണ കയറ്റിറക്കുമതി എന്ന നിര്‍ണായക ഘട്ടത്തിലേക്കാണ് വിഴിഞ്ഞം തുറമുഖം കടന്നിരിക്കുന്നത്</strong></h2>]]></description>
			<content:encoded><![CDATA[<p>തിരുവനന്തപുരം: വികസന പാതയിൽ &nbsp;പുതിയ ചുവടുവെച്ച് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞത്ത് നിന്നുള്ള ആദ്യ കണ്ടെയ്‌നറിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. വിഴിഞ്ഞം തുറമുഖത്ത് നിന്ന് കരമാര്‍ഗമുള്ള ചരക്കുനീക്കത്തിനാണ് ഇതോടെ തുടക്കമായത്. സമ്പൂര്‍ണ്ണ കയറ്റിറക്കുമതി എന്ന നിര്‍ണായക ഘട്ടത്തിലേക്കാണ് വിഴിഞ്ഞം തുറമുഖം കടന്നിരിക്കുന്നത്.</p>

<p>നിലവില്‍ വിഴിഞ്ഞത് അടുക്കുന്ന മദര്‍ഷിപ്പില്‍ നിന്ന് മറ്റു ചെറിയ കപ്പലുകളിലേക്ക് ചരക്കുകള്‍ മാറ്റി രാജ്യത്തിന്റെ മറ്റു തുറമുഖങ്ങളില്‍ എത്തിക്കുന്നതായിരുന്നു നിലവിലെ രീതി. ഇനി വിഴിഞ്ഞത്ത് എത്തുന്ന മദര്‍ഷിപ്പില്‍ നിന്നുള്ള ചരക്കുകള്‍ തുറമുഖത്ത് ഇറക്കിവെച്ച ശേഷം കണ്ടെയ്‌നറുകളില്‍ കയറ്റി കരമാര്‍ഗം മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാന്‍ കഴിയുന്ന തരത്തിലാണ് വികസനം സാധ്യമായത്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ സുപ്രധാന നാഴികക്കല്ലായാണ് ഈ വികസനം കണക്കാക്കപ്പെടുന്നത്. ഇന്ത്യയുടെ ഏറ്റവും സുപ്രധാന വാണിജ്യ കവാടമായി വിഴിഞ്ഞം തുറമുഖത്തെ മാറ്റി കൊണ്ടുള്ളതാണ് ഈ പുതിയ മാറ്റം. സംസ്ഥാനത്തെ ഉല്‍പ്പാദകര്‍ക്ക് കുറഞ്ഞ ചെലവില്‍ ലോകത്തെവിടേക്കും ചരക്കുകളെത്തിക്കാന്‍ ഇതുവഴി സാധിക്കും. സമയലാഭവും പുതിയ വിപണിയുമാണ് വിഴിഞ്ഞം വഴി തുറക്കുന്നത്.</p>

<p>പാശ്ചാത്യ വിപണികളിലേക്ക് കൊളംബോ, സിംഗപ്പൂര്‍, ദുബൈ എന്നി തുറമുഖങ്ങള്‍ വഴി ചരക്ക് കയറ്റി അയച്ചിരുന്നവര്‍ക്ക് ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്കുകള്‍ അയക്കാന്‍ സാധിക്കും. ഇത് യാത്രാസമയം കുറയ്ക്കാനും ലോജിസ്റ്റിക്‌സ് ചെലവുകളില്‍ വലിയ കുറവ് വരുത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ഷികോത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കശുവണ്ടി, സമുദ്രോത്പന്നങ്ങള്‍, കൈത്തറി, തുണിത്തരങ്ങള്‍ എന്നീ മേഖലകളിലെ സംസ്ഥാനത്തെയും രാജ്യത്തെയും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് പുതിയ വിദേശ വിപണികളിലേക്ക് പ്രവേശിക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങും.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/4854a30613523ed54a7879f1768893a1.jpg</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 18 Aug 2026 12:03:42 +0530</pubDate>
			<modified_date>Tue, 18 Aug 2026 12:03:42 +0530</modified_date>
			<newsId>19141544</newsId>
			<synopsis>പുതിയ ചുവടുവെച്ച് വിഴിഞ്ഞം; ആദ്യ കണ്ടെയ്‌നര്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഫ്ലാഗ് ഓഫ് ചെയ്തു, ഇനി ചരക്കുനീക്കം കരമാര്‍ഗവും</synopsis>
			<imageMetaData>Vizhinjam takes a new step; Chief Minister VD Satheesan flags off the first container, now goods will also be transported by land</imageMetaData>
			<seoPath>/kerala/vizhinjam-takes-a-new-step-chief-minister-vd-satheesan-flag</seoPath>
		</item>
		<item>
			<title><![CDATA[ചോളം വെറുമൊരു രുചികരമായ ഭക്ഷണം മാത്രമല്ല, ശരീരത്തിന് ലഭിക്കുന്ന ഈ ആരോഗ്യഗുണങ്ങൾ നിങ്ങളറിയണം!]]></title>
			<link>https://keralaonlinenews.com/health/health-benefits-corn/cid19141194.htm</link>
			<guId>https://keralaonlinenews.com/health/health-benefits-corn/cid19141194.htm</guId>
			<description><![CDATA[<p>ചോളം കഴിക്കാൻ ഇഷ്ടപ്പെടുന്നവും ഇഷ്ടപ്പെടാത്തവരും ഉണ്ട്. എന്നാൽ ചോളം നിർബന്ധമായും നിങ്ങൽ കഴിക്കേണ്ടതാണ്. നിങ്ങളുടെ ആരോഗ്യത്തിന് അത്യുത്തമമായ ഭക്ഷണസാധനമാണ് ചോളം. ധാരാളം ആരോഗ്യ ഗുണങ്ങൾ ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്. ആസ്വാദ്യകരമായ രുചിയേക്കാളുമപ്പുറം ചോളത്തിന് നിരവധി പോഷക ഗുണങ്ങളുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കുക.</p>

<h2></h2>]]></description>
			<content:encoded><![CDATA[<p></p>

<p>&nbsp;ചോളം കഴിക്കാൻ ഇഷ്ടപ്പെടുന്നവും ഇഷ്ടപ്പെടാത്തവരും ഉണ്ട്. എന്നാൽ ചോളം നിർബന്ധമായും നിങ്ങൽ കഴിക്കേണ്ടതാണ്. നിങ്ങളുടെ ആരോഗ്യത്തിന് അത്യുത്തമമായ ഭക്ഷണസാധനമാണ് ചോളം. ധാരാളം ആരോഗ്യ ഗുണങ്ങൾ ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്. ആസ്വാദ്യകരമായ രുചിയേക്കാളുമപ്പുറം ചോളത്തിന് നിരവധി പോഷക ഗുണങ്ങളുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കുക.</p>

<p>ഗർഭിണികൾക്ക് പലപ്പോഴും ചില ഭക്ഷണങ്ങൾ നിഷിദ്ധമായിരിക്കും. എന്നാൽ ആഹാരത്തില് ചോളം ഉൾപ്പെടുത്താൻ ഗർഭിണികൾ ശ്രദ്ധിക്കണം. ഇത് ഗർഭകാല അസ്വസ്ഥതകൾ കുറക്കുകയും പ്രസവം എളുപ്പത്തിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.</p>

<p>പലരും കാഴ്ചക്കുറവ് കൊണ്ട് വളരെ ചെറുപ്പത്തിൽ തന്നെ കഷ്ടപ്പെടുന്നു. എന്നാൽ ചോളം വേവിച്ച് കഴിക്കുന്നത് ഇത്തരം കാഴ്ച സംബന്ധമായ പ്രശ്‌നത്തെ വളരെ എളുപ്പത്തിൽ തന്നെ ഇല്ലാതാക്കുന്നു.</p>

<p>മലബന്ധം മൂലം കഷ്ടപ്പെടുന്നവർക്ക് ഉത്തമ പരിഹാരമാണ് ചോളം. ചോളത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നാരുകൾ മലബന്ധം പോലുള്ള പ്രശ്‌നത്തെ ഇല്ലാതാക്കുന്നു.</p>

<p>പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന ഒന്നാണ് ചോളം. ചോളത്തിൽ അടങ്ങിയിട്ടുള്ള കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനും ആണ് ഇതിന് പിന്നിൽ. ഇതാണ് ആരോഗ്യത്തിന് സഹായിക്കുന്ന ഒന്ന്.</p>

<p>ചിലർ തടി കുറക്കാൻ കഷ്ടപ്പെടുമ്പോൾ ചിലരാകട്ടെ തടി വർദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിന് ഏറ്റവും പറ്റിയ ഒന്നാണ് ചോളം. ചോളത്തിൽ കാർബ്യുറേറ്ററുകളും കലോറിയും കൂടുതലാണ്. ഇത് തന്നെയാണ് തടി വർദ്ധിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ തടി വർദ്ധിപ്പിക്കാൻ ആഗ്രഹമുള്ളവർക്ക് ചോളം സ്ഥിരമായി കഴിക്കാം.</p>

<p>കുടലിലെ ക്യാൻസറിനെ നേരിടാനും ചോളം സഹായിക്കുന്നു. ചോളത്തിന്റെ ഉപയോഗം എന്തുകൊണ്ടും വർദ്ധിപ്പിക്കുന്നത് നല്ലതാണ്. കാരണം ചോളം കുടലിലെ ക്യാൻസർ സാധ്യതയെ വളരെയധികം കുറക്കുന്നു.</p>

<p>ചിലരിൽ എല്ലുകൾക്ക് പെട്ടെന്ന് തന്നെ പൊട്ടലും മറ്റ് പ്രശ്‌നങ്ങളും സംഭവിക്കുന്നു. എന്നാൽ എല്ലുകൾക്ക് ബലവും ആരോഗ്യവും നൽകുന്ന കാര്യത്തിൽ വളരെ സഹായിക്കുന്ന ഒന്നാണ് ചോളം. അതുകൊണ്ട് തന്നെ ചോളത്തിന്റെ കാര്യത്തിൽ ഒരിക്കലും പിശുക്ക് കാണിക്കേണ്ട ആവശ്യമില്ല.</p>

<p>രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് ചോളത്തിന്റെ ഉപയോഗം. ഇതിലൂടെ അനീമിയ പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്നു.</p>

<p>ചർമ്മത്തിൽ പലർക്കും പല തരത്തിലുള്ള അലർജികളും ചൊറിച്ചിലും ഉണ്ടാവുന്നു. ഇതിനെല്ലാം പരിഹാരം കാണാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് ചോളം കഴിക്കുന്നത്. ഇത് ചർമ്മത്തെ അലർജികളിൽ നിന്നും മറ്റും സംരക്ഷിക്കുന്നു.</p>

<p>ഹൃദയസംബന്ധമായ രോഗങ്ങൾ ഓരോ ദിവസം കഴിയുന്തോറും കൂടി വരുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ചോളം സ്ഥിരം കഴിക്കുന്നത് നല്ലതാണ്.</p>

<p>കൊളസ്‌ട്രോൾ ശരീരത്തില് അപകടകരമായ വിധം വർദ്ധിക്കുന്നതിന് തടയിടാൻ എന്തുകൊണ്ടും സഹായിക്കുന്ന ഒന്നാണ് ചോളം. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാൻ എന്തുകൊണ്ടും സഹായിക്കുന്നു ചോളത്തിന്റെ ഉപയോഗം.</p>]]></content:encoded>
			<category><![CDATA[health]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/a7ad3b13e94f882fe5afcc76c3eefacc.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 18 Aug 2026 12:01:00 +0530</pubDate>
			<modified_date>Tue, 18 Aug 2026 12:01:00 +0530</modified_date>
			<newsId>19141194</newsId>
			<synopsis>ചോളം വെറുമൊരു രുചികരമായ ഭക്ഷണം മാത്രമല്ല, ശരീരത്തിന് ലഭിക്കുന്ന ഈ ആരോഗ്യഗുണങ്ങൾ നിങ്ങളറിയണം!</synopsis>
			<imageMetaData>Corn</imageMetaData>
			<seoPath>/health/health-benefits-corn</seoPath>
		</item>
		<item>
			<title><![CDATA[ദേശീയപാതയോരങ്ങളിലെ അനധികൃത നിർമാണങ്ങളും കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് ഡിജിപി രവാഡാ ചന്ദ്രശേഖർ സുപ്രീം കോടതിയിൽ]]></title>
			<link>https://keralaonlinenews.com/kerala/rawada-chandrasekhar-supreme-court/cid19141137.htm</link>
			<guId>https://keralaonlinenews.com/kerala/rawada-chandrasekhar-supreme-court/cid19141137.htm</guId>
			<description><![CDATA[<h2> കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയോരങ്ങളിലെ അനധികൃത നിർമാണങ്ങളും കൈയേറ്റങ്ങളും പൂർണ്ണമായി ഒഴിപ്പിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് കർശന നിർദ്ദേശം നൽകിയതായി ഡിജിപി രവാഡാ ചന്ദ്രശേഖർ സുപ്രീം കോടതിയെ അറിയിച്ചു.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയോരങ്ങളിലെ അനധികൃത നിർമാണങ്ങളും കൈയേറ്റങ്ങളും പൂർണ്ണമായി ഒഴിപ്പിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് കർശന നിർദ്ദേശം നൽകിയതായി ഡിജിപി രവാഡാ ചന്ദ്രശേഖർ സുപ്രീം കോടതിയെ അറിയിച്ചു. ദേശീയ പാത അതോറിറ്റി, മരാമത്ത്, റവന്യൂ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് സംയുക്തമായാണ് ഈ ഒഴിപ്പിക്കൽ നടപടികൾ നടപ്പിലാക്കുന്നത്. ദേശീയ പാതകളിലെ വർദ്ധിച്ചുവരുന്ന അപകടങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സുമേധയാ എടുത്ത കേസിൽ കോടതി നൽകിയ ഒരു ഡസനോളം നിർദേശങ്ങൾ നടപ്പിലാക്കിയതിന്റെ വിശദമായ നടപടി റിപ്പോർട്ടിലാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.</p>

<p>സംസ്ഥാനത്തെ ദേശീയപാതകളിൽ അപകടങ്ങൾ പതിയിരിക്കുന്ന ‘ബ്ലാക്ക് സ്പോട്ടുകൾ’ പ്രത്യേകം കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ദേശീയപാതയോരത്തെ അനധികൃത കടകൾ, താത്കാലിക നിർമാണങ്ങൾ, കൂറ്റൻ പരസ്യബോർഡുകൾ, ഓട്ടോ സ്റ്റാൻഡുകൾ, ബസ് ഷെൽട്ടറുകൾ എന്നിവയെല്ലാം പോലീസിന്റെ നേരിട്ടുള്ള സാന്നിധ്യത്തിൽ വേഗത്തിൽ നീക്കം ചെയ്തുവരുകയാണ്. ഇനി മുതൽ ദേശീയപാതയോരത്ത് പുതിയ തട്ടുകടകളോ മറ്റ് അനധികൃത നിർമാണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അപ്പോൾത്തന്നെ ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് ചെയ്യാൻ ഉദ്യോഗസ്ഥർക്ക് ശക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്. എൻ.എച്ച്.എ.ഐയുടെയോ പി.ഡബ്ല്യു.ഡിയുടെയോ എൻ.ഒ.സി ഇല്ലാതെ ഹൈവേ സുരക്ഷാ മേഖലയിലെ ഒരു സ്ഥാപനത്തിനും ഇനി ലൈസൻസോ വ്യാപാര അനുമതിയോ പുതുക്കി നൽകില്ലെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.</p>

<p>സംസ്ഥാനത്ത് അപകടങ്ങൾ പതിയിരിക്കുന്ന പ്രധാന ബ്ലാക്ക് സ്പോട്ടുകൾ ഏതൊക്കെയാണെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. കൊല്ലം സിറ്റിയിൽ കല്ലുംതാഴം, മാങ്ങാട്; പത്തനംതിട്ടയിൽ കല്ലുക്കുഴി, മണക്കാല, പൂട്ടോട്, തട്ട; തൃശൂരിൽ എൻഎച്ച്-544, എൻഎച്ച്-66 പാതകളിലെ വിവിധ കേന്ദ്രങ്ങൾ; വയനാട്ടിൽ ധോട്ടപ്പൻകുളം, കൈനാട്ടി, ലക്കിടി, പഴയ വൈത്തിരി, മീനങ്ങാടി 54-ാം മൈൽ ജങ്ഷൻ, വരിയാട്; കണ്ണൂർ റൂഡലിൽ അഞ്ച് പ്രമുഖ അപകടമേഖലകൾ എന്നിവയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ മേഖലകളിൽ പോലീസ് പ്രത്യേക നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.</p>]]></content:encoded>
			<category><![CDATA[kerala, india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b0e8c57dc4b5de68c1b9db8f21296ebc.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 18 Aug 2026 12:00:09 +0530</pubDate>
			<modified_date>Tue, 18 Aug 2026 12:00:09 +0530</modified_date>
			<newsId>19141137</newsId>
			<synopsis>ദേശീയപാതയോരങ്ങളിലെ അനധികൃത നിർമാണങ്ങളും കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് ഡിജിപി രവാഡാ ചന്ദ്രശേഖർ സുപ്രീം കോടതിയിൽ</synopsis>
			<imageMetaData>State Police Chief Rawada Chandrashekhar says the drug mafia will be wiped out from the state</imageMetaData>
			<seoPath>/kerala/rawada-chandrasekhar-supreme-court</seoPath>
		</item>
		<item>
			<title><![CDATA[പ്രമേഹത്തെ അകറ്റിനിർത്താൻ സഹായിക്കുന്ന ഈ പച്ചക്കറി ദിവസവും കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയാമോ?]]></title>
			<link>https://keralaonlinenews.com/health/diabetes-vegetable/cid19141152.htm</link>
			<guId>https://keralaonlinenews.com/health/diabetes-vegetable/cid19141152.htm</guId>
			<description><![CDATA[<h2><br />
ക്യാരറ്റ് കഴിക്കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകും എന്നതിൽ ഒരു സംശയവുമില്ല. കാഴ്ച ശക്തി മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ചർമ്മ സൗന്ദര്യത്തിനും എല്ലാം ക്യാരറ്റ് ജ്യൂസ് പതിവായി കഴിക്കുന്നത് വളരെ നല്ലതാണെന്ന് ശാസ്ത്രീയമായി</h2>]]></description>
			<content:encoded><![CDATA[<p><br>
ക്യാരറ്റ് കഴിക്കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകും എന്നതിൽ ഒരു സംശയവുമില്ല. കാഴ്ച ശക്തി മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ചർമ്മ സൗന്ദര്യത്തിനും എല്ലാം ക്യാരറ്റ് ജ്യൂസ് പതിവായി കഴിക്കുന്നത് വളരെ നല്ലതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ശരീരഭാരം കുറയ്ക്കാനും കാൻസർ സാധ്യത കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കും. അതോടൊപ്പം തന്നെ ക്യാരറ്റ് ജ്യൂസ് ആരോഗ്യത്തിന് എങ്ങനെ സഹായിക്കും എന്ന് നോക്കാം.</p>

<p>ക്യാരറ്റിലെ പ്ലാസ്മ കരോട്ടിനോയ്ഡ് ശരീരത്തിെൻറ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതോടൊപ്പം അണുബാധയ്‌ക്കെതിരെ പ്രവർത്തിക്കാനും ഇതിനാകും. ശരീരത്തിലെ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യപ്പെടുന്ന ബീറ്റാ കരോട്ടിൻ ആണ് ഈ ഗുണങ്ങൾക്ക് കാരണം.</p>

<p>ജ്യൂസിലെ ബീറ്റാ കരോട്ടിൻ ബുദ്ധിശക്തി വർദ്ധിപ്പിക്കുകയും ഓർമ്മശക്തി പ്രശ്‌നങ്ങളുടെ ദീർഘകാല അപകടസാധ്യത കുറയ്ക്കുകയും ചെയ്യും. മസ്തിഷ്ക കോശങ്ങളെ തകർക്കുന്ന ഓക്സിഡേറ്റീവ് പ്രഷറിനെതിരെ പ്രവർത്തിക്കാനും ഇതിന് കഴിയും.</p>

<p>തലച്ചോറിലെ ഓക്സിഡേറ്റീവ് പ്രഷർ തലച്ചോറിന് പലവിധ പ്രശ്നങ്ങളും ഉണ്ടാക്കും. ക്യാരറ്റ് ജ്യൂസിലെ ബീറ്റാ കരോട്ടിന് ഈ കേടുപാടുകൾ തടയാൻ കഴിയും. ക്യാരറ്റ് ജ്യൂസിലെ പൊട്ടാസ്യം ഹൃദയാഘാത സാധ്യത കുറയ്ക്കും.</p>

<p>ടൈപ്പ് 2 പ്രമേഹത്തിൽ നിന്ന് ആശ്വാസം ലഭിക്കാൻ കാരറ്റ് ജ്യൂസ് കൊണ്ട് സാധിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. ക്യാരറ്റ് ജ്യൂസിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യ ഗുണങ്ങൾ ഏറെയുള്ളതാണ്. അതിനാൽ ജ്യൂസ് തയ്യാറാക്കുമ്പോൾ അരിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഈ ഫൈബറിന് നിങ്ങളുടെ അമിത ഭക്ഷണ ശീലത്തെ നിയന്ത്രിക്കാനും കഴിയും. അതുവഴി അമിത ഭാരം തടയാൻ കഴിയും.</p>

<p>&nbsp;കാരറ്റ് ജ്യൂസിൽ പോളിഫെനോളുകളും നൈട്രേറ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദത്തിെൻറ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ജ്യൂസിലെ മറ്റ് ബയോ ആക്റ്റീവ് ഘടകങ്ങളാണിവ. ക്യാരറ്റിൽ നിന്നുള്ള ജ്യൂസ് കൊളസ്ട്രോളിെൻറ അളവും കുറയ്ക്കും. കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞു കൂടുന്നത് ഇത് ഒഴിവാക്കും.</p>

<p>ക്യാരറ്റ് കഴിക്കുന്നത് ക്യാൻസറിനെ ഒരു പരിധി വരെ ചെറുത്തേക്കാമെന്ന് പഠനങ്ങൾ പറയുന്നു. ഇതിലടങ്ങിയ വിവിധ പോഷക ഘടകങ്ങൾ രക്താർബുദ കോശങ്ങൾ ഉണ്ടാകുന്നതിൽ നിന്ന് ഒരു പരിധിവരെ സംരക്ഷിച്ചേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. രക്താർബുദ ചികിത്സയെ സഹായിക്കുന്നതിനുള്ള ബയോ ആക്റ്റീവ് രാസവസ്തുക്കളുടെ മികച്ച ഉറവിടമാണ് ക്യാരറ്റ് എന്നതാണ് കണ്ടെത്തൽ.</p>

<p>ക്യാരറ്റ് ജ്യൂസിലെ നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അമിത ഭാരം കുറയ്ക്കാൻ ആവശ്യമായ ഫൈബർ കഴിക്കണമെന്നാണ് ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. ക്യാരറ്റ് ജ്യൂസിൽ കലോറിയും കുറവാണ്. അതിനാൽ, ശരീരഭാരം കുറയ്ക്കാൻ ക്യാരറ്റ് ജ്യൂസ് ഒരു നല്ല ഓപ്‌ഷനാണ്.</p>

<p>കരോട്ടിനോയിഡുകൾ ക്യാരറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താൻ ഇത് വളരെ നല്ലതാണ്. ജ്യൂസിലെ ബീറ്റാ കരോട്ടിൻ പലരോഗങ്ങളിൽനിന്നും നമ്മെ സംരക്ഷിക്കും.</p>

<p>ക്യാരറ്റ് ജ്യൂസ് ഓക്സിഡേറ്റീവ് സ്ട്രെസ്, നീർ വീക്കം എന്നിവയെ പ്രതിരോധിക്കാൻ സഹായിക്കും. പതിവായി ക്യാരറ്റ് ജ്യൂസ് കഴിക്കുന്ന പുരുഷന്മാരിൽ ഹൃദ്രോഗം ഏറ്റവും കുറവാണെന്ന് ഒരു പഠനത്തിൽ കണ്ടെത്തി.</p>

<p>ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് ശരീരത്തിന്റെ ആൻറി ഓക്‌സിഡൻറ് നില മെച്ചപ്പെടുത്താൻ സഹായിക്കും.</p>

<p>നല്ല കാഴ്ചക്ക് വിറ്റാമിൻ എ ശരീരത്തിൽ കൂടുതലായി ആവശ്യമാണ്. ക്യാരറ്റ് ധാരാളം പോഷകങ്ങൾ നൽകുന്നുണ്ട്. ഒരാൾക്ക് വളരെക്കാലം വിറ്റാമിൻ എ കിട്ടാതിരുന്നാൽ കണ്ണുകളുടെ പുറം ഭാഗങ്ങൾ മോശമാകാൻ തുടങ്ങും. ക്യാരറ്റ് ജ്യൂസിൽ ശക്തമായ ആൻറി ഓക്‌സിഡൻറായ ല്യൂട്ടിൻ അടങ്ങിയിട്ടുണ്ട്.<br>
&nbsp;</p>

<p><br>
&nbsp;</p>]]></content:encoded>
			<category><![CDATA[health]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/6e14d23c423892182194085e4be9b3de.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 18 Aug 2026 11:45:05 +0530</pubDate>
			<modified_date>Tue, 18 Aug 2026 11:45:05 +0530</modified_date>
			<newsId>19141152</newsId>
			<synopsis>പ്രമേഹത്തെ അകറ്റിനിർത്താൻ സഹായിക്കുന്ന ഈ പച്ചക്കറി ദിവസവും കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയാമോ?</synopsis>
			<imageMetaData>diabetes</imageMetaData>
			<seoPath>/health/diabetes-vegetable</seoPath>
		</item>
		<item>
			<title><![CDATA[ഉപേക്ഷിക്കപ്പെട്ട ഒരു സ്യൂട്ട്‌കേസിനുള്ളില്‍ പെണ്‍കുട്ടിയുടെ മൃതദേഹം; ബന്ധു അറസ്റ്റില്‍]]></title>
			<link>https://keralaonlinenews.com/india/girl-s-body-found-in-abandoned-suitcase-relative-arrested/cid19141457.htm</link>
			<guId>https://keralaonlinenews.com/india/girl-s-body-found-in-abandoned-suitcase-relative-arrested/cid19141457.htm</guId>
			<description><![CDATA[<h2> ഉപേക്ഷിക്കപ്പെട്ട ഒരു സ്യൂട്ട്‌കേസിനുള്ളില്‍ നിന്ന് ഒരു പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. ഡല്‍ഹി ബുരാരി അജിത് വിഹാരിലാണ് സംഭവം. വഴിയോരത്ത് സ്യൂട്ട് കേസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്യൂട്ട്‌കേസില്‍ മൃതദേഹം കണ്ടെത്തിയത്.</h2>]]></description>
			<content:encoded><![CDATA[<p>ന്യൂഡല്‍ഹി: &nbsp;ഉപേക്ഷിക്കപ്പെട്ട ഒരു സ്യൂട്ട്‌കേസിനുള്ളില്‍ നിന്ന് ഒരു പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. ഡല്‍ഹി ബുരാരി അജിത് വിഹാരിലാണ് സംഭവം. വഴിയോരത്ത് സ്യൂട്ട് കേസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്യൂട്ട്‌കേസില്‍ മൃതദേഹം കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.</p>

<p>പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/7749fdcb35fe9e474978ee9ee141cc8c.jpg</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 18 Aug 2026 11:42:53 +0530</pubDate>
			<modified_date>Tue, 18 Aug 2026 11:42:54 +0530</modified_date>
			<newsId>19141457</newsId>
			<synopsis>ഉപേക്ഷിക്കപ്പെട്ട ഒരു സ്യൂട്ട്‌കേസിനുള്ളില്‍ പെണ്‍കുട്ടിയുടെ മൃതദേഹം; ബന്ധു അറസ്റ്റില്‍</synopsis>
			<imageMetaData>Girl's body found in abandoned suitcase; relative arrested</imageMetaData>
			<seoPath>/india/girl-s-body-found-in-abandoned-suitcase-relative-arrested</seoPath>
		</item>
	</channel>
</rss>