<?xml version="1.0" encoding="UTF-8" standalone="no"?><rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:itunes="http://www.itunes.com/dtds/podcast-1.0.dtd" version="2.0">
	<channel>
		<title>keralaonlinenews</title>
		<description>keralaonlinenews</description>
		<language>ml</language>
		<link>https://keralaonlinenews.com/feed.xml</link>
		<image>
			<title>keralaonlinenews</title>
			<url>https://keralaonlinenews.com/static/c1e/client/94744/uploaded_original/6fd0a38e836c43f4da1497c40e4090ec.jpg</url>
			<link>https://keralaonlinenews.com/feed.xml</link>
		</image>
		<itunes:explicit>no</itunes:explicit><itunes:subtitle>keralaonlinenews</itunes:subtitle><item>
			<title><![CDATA[വി വിനോദ് ജനമനസുകളെ കീഴടക്കിയ പ്രാസംഗികൻ’; അനുശോചിച്ച് ഗോവിന്ദൻ മാസ്റ്റർ]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/v-vinod-was-a-speaker-who-won-the-hearts-of-the-people/cid18834385.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/v-vinod-was-a-speaker-who-won-the-hearts-of-the-people/cid18834385.htm</guId>
			<description><![CDATA[<h2>അന്തരിച്ച സിപിഐഎം മാടായി ഏരിയാ സെക്രട്ടറി സഖാവ് വി വിനോദ് ജനമനസുകളെ കീഴടക്കിയ പ്രാസംഗികനായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി</h2>]]></description>
			<content:encoded><![CDATA[<p>കണ്ണൂർ /പഴയങ്ങാടി: അന്തരിച്ച സിപിഐഎം മാടായി ഏരിയാ സെക്രട്ടറി സഖാവ് വി വിനോദ് ജനമനസുകളെ കീഴടക്കിയ പ്രാസംഗികനായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കഴിഞ്ഞ കുറച്ച് കാലമായി ചികിത്സയിലായിരുന്ന വിനോദ് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അന്തരിച്ചത്.</p>

<p>ഗോവിന്ദൻ മാസ്റ്ററിന്റെ വാക്കുകളിലേക്ക്<br>
സിപിഐഎം മാടായി ഏരിയാ സെക്രട്ടറിയും പ്രിയപ്പെട്ട സഹപ്രവർത്തകനും സുഹൃത്തും സഹോദര തുല്യനുമായ സഖാവ്‌ വി വിനോദിന്റെ അകാലത്തിലുള്ള വേർപാട്‌ അതീവ ദുഃഖകരവും ഒരിക്കലും നികത്താനാവാത്ത വലിയ നഷ്ടവുമാണ്. ബാലസംഘം പ്രവർത്തകനായ കാലം മുതൽ വിനോദുമായി എനിക്ക് ആത്മബന്ധമുണ്ട്‌. ബാലസംഘത്തിലൂടെയും എസ്‌എഫ്‌ഐയിലൂടെയും ഡിവൈഎഫ്‌ഐയിലൂടെയും ഉയർന്നുവന്ന്‌, പാർടി ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചശേഷം, കഴിഞ്ഞ സമ്മേളനത്തിലാണ്‌ &nbsp;വിനോദ് മാടായി ഏരിയാ സെക്രട്ടറിയാകുന്നത്‌. ഉജ്വലവാഗ്‌മിയും മികച്ചസംഘാടകനും സമരമുഖങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു വിനോദ്‌.</p>

<p>അതേ കാലയളവിൽ 1994ൽ ജനുവരി 26ന്‌ രാത്രിയാണ്‌ അച്ഛനമ്മാരുടെ മുന്നിൽവച്ച്‌ സഖാവ്‌ കെ വി സുധീഷിനെ ആർഎസ്എസുകാർ വെട്ടിക്കൊല്ലുന്നത്. ‌അതോടെ നടക്കാനിരുന്ന എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം പോലീസ് നിരോധിക്കുകയും, പ്രതിനിധികളെ കസ്റ്റഡിയിൽ എടുക്കുകയുകയും ചെയ്തു. തുടർന്ന്‌ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലാണ്‌ സമ്മേളനം ചേർന്നത്‌. അങ്ങനെ പോലീസ് കസ്റ്റഡിയിൽ വച്ച് നടന്ന സമ്മേളനത്തിൽ വി വിനോദ് എസ്എഫ്ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ആ സമ്മേളനത്തിൽ പ്രാസംഗികനായി ഞാനും പങ്കെടുക്കുകയുണ്ടായി.അതേ വർഷമാണ്‌ കേരളത്തിൽ വിദ്യാഭ്യാസ മേഖലയിൽ സ്വാശ്രയ വൽക്കരണത്തിനെതിരെ നടന്ന സമരം.</p>

<p>പ്രതിസന്ധി നിറഞ്ഞ സമരതീക്ഷ്‌ണമായ ആ ദിനങ്ങൾക്ക് തുടർച്ചയായുണ്ടായ കൂത്തുപറമ്പ് ‌വെടിവയ്‌പ്പ് സൃഷ്ടിച്ച വെല്ലുവിളികളും ചെറുതല്ല. വെടിവെയ്‌പ്പിൽ അഞ്ച്‌ സഖാക്കൾ കൊല്ലപ്പെട്ടിട്ടും ഭയന്ന്‌ പിന്മാറാതെ, വിദ്യാർഥി സമൂഹത്തെ ഏറ്റവും മികച്ച രീതിയിൽ മുന്നോട്ടുനയിക്കാൻ വിനോദിന് കഴിഞ്ഞു. ആ കാലത്ത് എസ്‌എഫ്‌ഐ കാട്ടിയ ഉജ്ജ്വലമായ സമരക്കരുത്തിൽ വിനോദിന്റെ നേതൃപാടവം പ്രകടമായിരുന്നു‌. വിദ്യാർഥി സംഘടനാ കാലയളവിൽ നിരവധി തവണ നിരവധി തവണ വിനോദിന് പൊലീസിന്റെ ക്രൂരമായ മർദ്ദനത്തിനിരയാവേണ്ടി വന്നു.</p>

<p>പിന്നീട്‌ വിനോദ്‌ യുവജനപ്രസ്ഥാനത്തിലെത്തി. സഖാവ് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, സിപിഐഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു ഞാൻ. അന്നും ജില്ലയിലെ യുവാക്കളെ മുഴുവൻ സമരസജ്ജരാക്കാനും, സംഘടനാബോധത്തിലേക്ക് നയിക്കാനും, രാഷ്ട്രീയ വിദ്യാഭ്യാസം പകരാനും വിനോദ് നേതൃത്വം നൽകി. അതിന്റെ തുടർച്ചയിലാണ്‌ വിനോദ്‌ മാടായി ലോക്കലിലും മാടായി ഏരിയയിലും പാർട്ടി<br>
പാർട്ടി ചുമതലക്കാരനാവുന്നത്. സംഘടനയ്ക്ക് സ്വാധീനം കുറഞ്ഞ പ്രദേശങ്ങളിൽ ഉൾപ്പെടെ പാർട്ടിയെ വളർത്തുന്നതിൽ നിർണായകമായ പങ്കുവഹിക്കാൻ വിനോദിന് കഴിഞ്ഞു.</p>

<p>പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ മുൻപിൽ നിന്ന്‌ നയിക്കുകയും ബഹുജനങ്ങളോടൊപ്പം നിന്ന്‌ പ്രവർത്തിക്കുകയും ചെയ്ത വിനോദ്‌, മികച്ചൊരു സംഘാടകനും ജനമനസ്സുകളെ കീഴടക്കിയ പ്രാസംഗികനുമായിരുന്നു. മാടായി എന്ന പ്രദേശത്തിനുമപ്പുറം കണ്ണൂർ ജില്ലയിലാകെയും അതിനു പുറത്തും സൗഹൃദവലയങ്ങൾ സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി ഏവരുമായും വ്യക്തിബന്ധം കാത്തുസൂക്ഷിച്ച ജനകീയ നേതാവ്‌ കൂടിയാണ്‌ വിടവാങ്ങിയത്‌.<br>
രോഗത്തിനു മുന്നിൽ കരുത്തോടെ പൊരുതി നിന്ന സഖാവ്, അതിജീവിച്ച് കരുത്തോടെ തിരിച്ചുവരുമെന്നാണ് ഞങ്ങളെല്ലാം കരുതിയത്. ഒരിക്കൽ പോലും രോഗാവസ്ഥയുടെ മുന്നിൽ തളർന്നിരിക്കാൻ അദ്ദേഹം തയ്യാറായില്ല. ചികിത്സയ്‌ക്കിടെപോലും പാർടി പ്രവർത്തനത്തിൽ സജീവമാവാൻ സഖാവ് ശ്രമിച്ചു. ജീവിതത്തിൽ ഉടനീളം രാഷ്ട്രീയ ഒ‍ൗന്നത്യം കാത്തുസൂക്ഷിക്കാൻ സഖാവിന് കഴിഞ്ഞുവെന്ന് എം വി ഗോവിന്ദൻ അനുസ്മരിച്ചു.</p>]]></content:encoded>
			<category><![CDATA[kannur, kerala, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/964f8fd445f2271203620f33fe8a4af3.jpg</thumb_image>
			<author><![CDATA[Desk Kerala]]></author>
			<pubDate>Sun, 14 Jun 2026 16:13:04 +0530</pubDate>
			<modified_date>Sun, 14 Jun 2026 16:13:04 +0530</modified_date>
		</item>
		<item>
			<title><![CDATA['മുഖം മോശമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുന്ന പോലെയാണ് സിപിഐഎം : രാഹുല്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെ കെ സി]]></title>
			<link>https://keralaonlinenews.com/kerala/cpi%28m%29-is-like-smashing-a-mirror-for-having-a-bad-face/cid18833830.htm</link>
			<guId>https://keralaonlinenews.com/kerala/cpi%28m%29-is-like-smashing-a-mirror-for-having-a-bad-face/cid18833830.htm</guId>
			<description><![CDATA[<h2>രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചിട്ട് കാര്യമില്ലെന്നും മുഖം മോശമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുന്ന പോലെയുള്ള അബദ്ധമായേ സിപിഐഎമ്മിന്റെ രാഹുല്‍ വിരുദ്ധ പരാമര്‍ശങ്ങളെ കാണുന്നുള്ളുവെന്നുമാണ് കെ സി ഫേസ് ബുക്കില്‍ കുറിച്ചത്</h2>]]></description>
			<content:encoded><![CDATA[<p>സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. രാഹുല്‍ ഗാന്ധിക്കെതിരെ സിപിഐഎം അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നെന്ന് ആരോപിച്ചാണ് കെ സി വേണുഗോപാല്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം അറിയിച്ചത്. രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചിട്ട് കാര്യമില്ലെന്നും മുഖം മോശമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുന്ന പോലെയുള്ള അബദ്ധമായേ സിപിഐഎമ്മിന്റെ രാഹുല്‍ വിരുദ്ധ പരാമര്‍ശങ്ങളെ കാണുന്നുള്ളുവെന്നുമാണ് കെ സി ഫേസ് ബുക്കില്‍ കുറിച്ചത്. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാന്‍ പാര്‍ട്ടിക്ക് യോഗ്യതയില്ലെന്നും കെ സി പറഞ്ഞു. രാജസ്ഥാനിലായാലും തമിഴ്നാട്ടിലായാലും രാഹുല്‍ ഗാന്ധിയുടെ ചിത്രം വെച്ച് വോട്ട് വാങ്ങി വിജയിച്ചവരാണ് ഇപ്പോള്‍ അദ്ദേഹത്തെ ഇ ഡി ഏജന്റ് എന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി.</p>

<p><br>
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:</p>

<p>സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചിട്ട് കാര്യമില്ല.മുഖം മോശമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുന്നത് പോലെയുളള അബദ്ധമായേ സിപിഎമ്മിന്റെ രാഹുല്‍ വിരുദ്ധ പരാമര്‍ശങ്ങളെ കാണുന്നുളളു, കേരളം വിട്ടാല്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും പിന്തുണ കൊണ്ട് മാത്രം പാര്‍ലമെന്റില്‍ അംഗത്വം നിലനിര്‍ത്തുന്ന പാര്‍ട്ടിയായി മാറിയ സിപിഎം രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത് തികഞ്ഞ പരിഹാസ്യമാണ്. രാജസ്ഥാനിലായാലും തമിഴ്‌നാട്ടിലായാലും രാഹുല്‍ ഗാന്ധിയുടെ ചിത്രം വെച്ച് വോട്ട് വാങ്ങി വിജയിച്ചവരാണ് ഇപ്പോള്‍ അദ്ദേഹത്തെ ഇ ഡി ഏജന്റ് എന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത്.</p>

<p>പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവാണ് രാജ്യത്തെ പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുന്നത് എന്നത് ജനാധിപത്യത്തിലെ അടിസ്ഥാന കാര്യമാണ്. ഈ വസ്തുത ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതെ, സ്വന്തം അസ്തിത്വം പോലും നഷ്ടപ്പെടുത്തുന്ന സി.പി.എം നേതൃത്വം രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തെ ചോദ്യം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. ഇന്ന് കേരളത്തില്‍ പോലും പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന അവരുടെ രാഷ്ട്രീയ അപകര്‍ഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നത്. കേരളത്തിലെ ദയനീയ പരാജയമാണ് സിപിഎമ്മിനെ കൊണ്ട് ഇതൊക്കെ പറയിക്കുന്നതെന്ന് രാഷ്ട്രീയം മനസിലാക്കുന്ന ആര്‍ക്കും മനസിലാകും. പരാജയത്തിന്റെ കാരണങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിന് പകരം രാഹുല്‍ ഗാന്ധിക്ക് മേല്‍ കുതിരകയറാന്‍ നിന്നാല്‍ ഇതിലും വലിയ പരാജയങ്ങളായിരിക്കും സിപിഎമ്മിനെ കാത്തിരിക്കുന്നത്.</p>

<p>ഇന്ത്യ മുന്നണി എന്നത് ബിജെപിയുടെ ഏകാധിപത്യത്തില്‍ നിന്നും രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിച്ചെടുക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയ്യില്‍ രൂപീകരിച്ച വിശാലമായ വേദിയാണ്.ബിജെപിയെ അധികാര ഭ്രഷ്ടരാക്കുക എന്ന ലക്ഷ്യത്തിലാണ് സഖ്യം രൂപപ്പെട്ടത്.സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിക്ക് സഖ്യ രൂപീകരണ ലക്ഷ്യങ്ങളെ കുറിച്ച് വ്യക്തമായി ബോധ്യമുണ്ടായിരുന്നു. അധികാരത്തോടുള്ള ആര്‍ത്തി കൊണ്ടല്ല, മറിച്ച് തമിഴ്‌നാട്ടില്‍ ബിജെപി നടപ്പിലാക്കാന്‍ ശ്രമിച്ച രാഷ്ട്രപതി ഭരണം ഒഴിവാക്കാനും മതേതര സര്‍ക്കാര്‍ രൂപീകരിക്കാനും വേണ്ടിയാണ് കോണ്‍ഗ്രസ് അവിടെ ടി.വി.കെയുമായി തിരഞ്ഞെടുപ്പിന് ശേഷം സഹകരിച്ചത്. കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ഇതേ രാഷ്ട്രീയ നിലപാട് തന്നെയാണ് പിന്നീട് അവിടെ സിപിഎമ്മും പിന്തുടര്‍ന്നതെന്ന കാര്യം അവര്‍ സൗകര്യപൂര്‍വ്വം മറക്കുകയാണ്. കോണ്‍ഗ്രസ് എക്കാലത്തും രാജ്യത്തിന്റെ പൊതുവായ വിശാല താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍, സങ്കുചിതമായ കാഴ്ചപ്പാടുകളാണ് സിപിഎമ്മിനെ നയിക്കുന്നത്.</p>

<p>രാഷ്ട്രീയമായി എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്ന ബി.ജെ.പിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് രാഹുല്‍ ഗാന്ധി നയിക്കുന്നത്. വ്യക്തിപരാമായി രാഹുല്‍ ഗാന്ധിതന്നെ അതിന്റെ ഇരയാണ്. എന്നാല്‍ ദേശീയതലത്തില്‍ ഒരു പൊതുനിലപാടില്ലാതെ, തങ്ങളുടെ സംസ്ഥാനങ്ങളിലെ പ്രാദേശിക അജണ്ടകള്‍ മാത്രം നോക്കുന്ന സങ്കുചിത രാഷ്ട്രീയമാണ് സി.പി.എം ഇന്ന് പയറ്റുന്നത്. ഈ ഇടുങ്ങിയ കാഴ്ചപ്പാട് കൊണ്ടാണ് ബംഗാളിലുള്‍പ്പെടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് കാണുന്ന രൂപത്തില്‍ തകര്‍ന്നടിഞ്ഞത്. രാഹുല്‍ ഗാന്ധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം പാര്‍ട്ടിയുടെ ഈ തകര്‍ച്ചയെക്കുറിച്ച് ആത്മപരിശോധന നടത്താനാണ് സിപിഎം നേതാക്കള്‍ തയ്യാറാകേണ്ടത്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/a8da1e69b44040714d29ac2ea10d1b2c.gif</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 13:31:14 +0530</pubDate>
			<modified_date>Sun, 14 Jun 2026 13:31:14 +0530</modified_date>
		</item>
		<item>
			<title><![CDATA[എ പത്മകുമാര്‍ സിപിഐഎമ്മിന് പുറത്തേക്ക്]]></title>
			<link>https://keralaonlinenews.com/kerala/a-padmakumar-exits-cpm/cid18833818.htm</link>
			<guId>https://keralaonlinenews.com/kerala/a-padmakumar-exits-cpm/cid18833818.htm</guId>
			<description><![CDATA[<h2>ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പത്മകുമാറിനെ പുറത്താക്കണമെന്ന ജില്ലാ കമ്മിറ്റി തീരുമാനം നടപ്പിലാക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. </h2>]]></description>
			<content:encoded><![CDATA[<p>വിവാദങ്ങള്‍ തുടര്‍ച്ചയാവുന്നതിനിടെ എ പത്മകുമാര്‍ സിപിഐഎമ്മിന് പുറത്തേക്ക്. നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗം സംഘടനാ നടപടിയില്‍ തീരുമാനം എടുക്കും. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പത്മകുമാറിനെ പുറത്താക്കണമെന്ന ജില്ലാ കമ്മിറ്റി തീരുമാനം നടപ്പിലാക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.&nbsp;</p>

<p>പത്മകുമാര്‍ ജില്ലാ കമ്മിറ്റി അംഗമായതിനാല്‍ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരം വേണം. മുതിര്‍ന്ന നേതാക്കളായ തോമസ് ഐസക്, വി എന്‍ വാസവന്‍ എന്നിവര്‍ സംസ്ഥാന സെന്ററിനെ പ്രതിനിധീകരിച്ച് നാളത്തെ ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റായിരുന്നു എ പത്മകുമാര്‍.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/302ffbf9bca220f3fb6c97be83dc97d7.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 13:26:21 +0530</pubDate>
			<modified_date>Sun, 14 Jun 2026 13:26:21 +0530</modified_date>
		</item>
		<item>
			<title><![CDATA[കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിലെ സൗജന്യ യാത്രയുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് സിപിഐഎം ; വിട്ടുനില്‍ക്കല്‍ ചരിത്രപരമായ വിഡ്ഢിത്തരം ആവരുതെന്ന് മന്ത്രി സി പി ജോണ്‍]]></title>
			<link>https://keralaonlinenews.com/kerala/the-cpi%28m%29-has-decided-to-boycott-the-inauguration-ceremony/cid18833763.htm</link>
			<guId>https://keralaonlinenews.com/kerala/the-cpi%28m%29-has-decided-to-boycott-the-inauguration-ceremony/cid18833763.htm</guId>
			<description><![CDATA[<h2>എല്ലാ സ്ത്രീകള്‍ക്കും സൗജന്യമായി ഏത് ഭാഗത്തും യാത്ര ചെയ്യാമെന്നായിരുന്നു യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി പറഞ്ഞതെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.</h2>]]></description>
			<content:encoded><![CDATA[<p>കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിലെ സൗജന്യ യാത്രയുടെ ഉദ്ഘാടന ചടങ്ങ് സിപിഐഎം എംഎല്‍എമാര്‍ ബഹിഷ്‌കരിക്കും. ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. എല്ലാ സ്ത്രീകള്‍ക്കും സൗജന്യമായി ഏത് ഭാഗത്തും യാത്ര ചെയ്യാമെന്നായിരുന്നു യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി പറഞ്ഞതെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.</p>

<p>'മലബാറില്‍ അപൂര്‍വമായി മാത്രമേ ഓര്‍ഡിനറി ബസുള്ളു. ഉദ്ഘാടനത്തില്‍ സഹകരിക്കില്ല, ആളെ പറ്റിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പദ്ധതിയോട് എതിര്‍പ്പില്ല. എന്നാല്‍ പറയുന്നത് അല്ല സര്‍ക്കാര്‍ നടപ്പാക്കുന്നത്', എം വി ഗോവിന്ദന്‍ പറഞ്ഞു.</p>

<p>അതേസമയം എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി ഗതാഗതവകുപ്പ് മന്ത്രി സി പി ജോണ്‍ രംഗത്തെത്തി. വിട്ടുനില്‍ക്കല്‍ ചരിത്രപരമായ വിഡ്ഢിത്തരം ആവരുതെന്ന് സി പി ജോണ്‍ പറഞ്ഞു. ബഹിഷ്‌കരിച്ചാല്‍ തനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും സി പി ജോണ്‍ ചോദിച്ചു. വിട്ടുനില്‍ക്കുകയാണെങ്കില്‍ തനിക്ക് ഒന്നും പറയാനില്ലെന്നും സി പി ജോണ്‍ കൂട്ടിച്ചേര്‍ത്തു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b5e973e9d2c439c701134c1d5ad1e880.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 13:13:04 +0530</pubDate>
			<modified_date>Sun, 14 Jun 2026 13:13:04 +0530</modified_date>
		</item>
		<item>
			<title><![CDATA[മതസൗഹാർദത്തിന്റെ തണലിൽ തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്ന കൊട്ടിയൂർ തീർത്ഥാടകർക്ക് കൈത്താങ്ങായി മുസ്‌ലിം സംഘടനകളും വ്യാപാരികളും]]></title>
			<link>https://keralaonlinenews.com/konspecial/taliparamba-in-the-shadow-of-religious-harmony/cid18833745.htm</link>
			<guId>https://keralaonlinenews.com/konspecial/taliparamba-in-the-shadow-of-religious-harmony/cid18833745.htm</guId>
			<description><![CDATA[<h2>കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ചരിത്രപ്രസിദ്ധമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്ന പതിനായിരക്കണക്കിന് ഭക്തർക്ക്</h2>]]></description>
			<content:encoded><![CDATA[<p>തളിപ്പറമ്പ്: കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ചരിത്രപ്രസിദ്ധമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്ന പതിനായിരക്കണക്കിന് ഭക്തർക്ക് മാതൃകാപരമായ സേവനങ്ങളുമായി മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡും സെയ്യദ് നഗർ ജുമാമസ്ജിദ് കമ്മിറ്റിയും വ്യാപാരി സംഘടനയും രംഗത്തിറങ്ങി.&nbsp;</p>

<p>അയൽ സംസ്ഥാനങ്ങളിൽ നിന്നും തെക്കൻ കേരളത്തിൽ നിന്നും അടക്കം ആയിരക്കണക്കിന് ഭക്തജനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രനഗരിയിലേക്ക് എത്തിയത്. അവധി ദിവസങ്ങൾ കൂടിയായതോടെ ദർശനത്തിനെത്തിയവരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇതോടെ വാഹനങ്ങൾ ഉൾക്കൊള്ളാനാവാതെ തളിപ്പറമ്പും പരിസരവും കിലോമീറ്ററുകളോളം നീണ്ട വൻ ഗതാഗതക്കുരുക്കിലായി.ഈ പ്രതിസന്ധി ഘട്ടത്തിലാണ് ട്രാഫിക് കുരുക്കഴിക്കാൻ മുസ്‌ലിം യൂത്ത് ലീഗിന്റെ തളിപ്പറമ്പ് മുനിസിപ്പൽ വൈറ്റ് ഗാർഡ് അംഗങ്ങൾ സജീവമായി രംഗത്തിറങ്ങിയത്.</p>

<p>മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ.വി മുഹമ്മദ് കുഞ്ഞിയുടെ നിർദ്ദേശപ്രകാരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ച വളണ്ടിയർമാർ, പൊലിസിന്റെ അഭ്യർത്ഥന കൂടി പരിഗണിച്ച് ഈദ് ഗാഹ് ഗ്രൗണ്ടിലേക്ക് വാഹനങ്ങൾ തിരിച്ചുവിട്ട് ഗതാഗതം സുഗമമാക്കി.&nbsp;</p>

<p>ക്ഷേത്രത്തിൽ ഭക്തരെ ഇറക്കിയ ശേഷം വാഹനങ്ങൾ കൃത്യമായി പാർക്ക് ചെയ്യാനും, ദർശനം കഴിഞ്ഞ് മടങ്ങുന്നവരെ മറ്റൊരു വഴിയിലൂടെ തിരിച്ചെത്തി വാഹനത്തിൽ കയറ്റിവിടാനും വൈറ്റ് ഗാർഡ് അംഗങ്ങൾ റോഡിൽ കാവലാളായി നിന്നു.</p>

<p style="text-align:center"><img alt="Muslim-organizations-and-traders-extend-a-helping-hand-to-the-Kottiyoor-pilgrims-flocking-to-the-Taliparamba-Rajarajeshwara-Temple.jpg" height="600" id="img_21433745" loading="lazy" src="https://keralaonlinenews.com/static/c1e/client/94744/uploaded/0dd664162d3374bab4a0d705c8736b91.jpg" width="900"></p>

<p>കേവലം ട്രാഫിക് നിയന്ത്രണത്തിൽ മാത്രം ഒതുങ്ങിയില്ല തളിപ്പറമ്പിന്റെ ഈ സ്നേഹസേവനം. ദൂരദേശങ്ങളിൽ നിന്ന് മണിക്കൂറുകളോളം യാത്ര ചെയ്ത് ക്ഷീണിച്ചെത്തിയ സ്ത്രീകൾ അടക്കമുള്ള ഭക്തർക്കും ഡ്രൈവർമാർക്കും തങ്ങളുടെ കവാടങ്ങൾ തുറന്നിട്ടാണ് സെയ്യദ് നഗർ ജുമാമസ്ജിദ് കമ്മിറ്റി മാതൃകയായത്. പള്ളിയിലെ ടോയ്‌ലറ്റുകളും ഫ്രഷാകാനുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളും ജമാഅത്ത് കമ്മിറ്റി ഭക്തർക്കായി പൂർണ്ണമായും വിട്ടുനൽകി. &nbsp;</p>

<p style="text-align:center"><img alt="Muslim-organizations-and-traders-extend-a-helping-hand-to-the-Kottiyoor-pilgrims-flocking-to-the-Taliparamba-Rajarajeshwara-Temple.jpg" height="600" id="img_21433746" loading="lazy" src="https://keralaonlinenews.com/static/c1e/client/94744/uploaded/70207667c19ea3ac5bba5462d36c4d27.jpg" width="900"></p>

<p>ഇതിനുപുറമെയാണ് തളിപ്പറമ്പിലെ വ്യാപാരി സമൂഹവും ഈ കാരുണ്യപ്രവർത്തിയിൽ പങ്കാളികളായത്. ചേർത്തല, തിരുവനന്തപുരം ഭാഗങ്ങളിൽ നിന്നും രണ്ട് ബസ്സുകളിലായി എത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തിന് ഹോട്ടലുകളിലോ റൂമുകളിലോ ഇടം കിട്ടാതെ വന്നതോടെ വൈറ്റ് ഗാർഡ് നേതൃത്വം വ്യാപാരി സംഘടനയെ വിവരമറിയിക്കുകയായിരുന്നു.&nbsp;</p>

<p>ഭക്തരുടെ ബുദ്ധിമുട്ട് അറിഞ്ഞയുടൻ തളിപ്പറമ്പ് മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികളായ കെ.എസ് റിയാസ്, വി. താജുദ്ദീൻ, ടി. ജയരാജ് എന്നിവർ ചേർന്ന് തങ്ങളുടെ വ്യാപാരി ഭവൻ ഓഡിറ്റോറിയം ഹാൾ ഇവർക്കായി തുറന്നുകൊടുത്തു. അങ്ങനെ ആ കുടുംബങ്ങൾക്ക് ഒരു രാത്രി സമാധാനത്തോടെ അന്തിയുറങ്ങാൻ വ്യാപാരി ഭവൻ തണലൊരുക്കി.</p>

<p style="text-align:center"><img alt="Muslim organizations and traders extend a helping hand to the Kottiyoor pilgrims flocking to the Taliparamba Rajarajeshwara Temple" height="600" id="img_21434528" loading="lazy" src="https://keralaonlinenews.com/static/c1e/client/94744/uploaded/5d6fb07719c3b70eb7f730aefcc1aa2b.jpg" width="900"></p>

<p>മണ്ഡലം വൈസ് ക്യാപ്റ്റൻ ഹനീഫ മദ്റസ, മുനിസിപ്പൽ ക്യാപ്റ്റൻ സി.പി നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ ഫിയാസ് അള്ളാംകുളം, മുഫീദ് കുട്ടുക്കൻ, മുഹമ്മദ് റാഷിക്, അയൂബ്, അഷീർ, റമീസ്, ഉമ്മർ ഫാരിസ്, സിദ്ധീഖ്, ജലീൽ, അജ്മൽ, ശിബിലി, വാർഡ് പ്രസിഡന്റ് കെ.വി സത്താർ തുടങ്ങിയ നിരവധി പേരാണ് വരും ദിവസങ്ങളിലും ഈ സേവന സന്നദ്ധതയുമായി ക്ഷേത്രപരിസരത്ത് തുടരാൻ തീരുമാനിച്ചിരിക്കുന്നത്.&nbsp;</p>

<p>ജാതിയും മതവും രാഷ്ട്രീയവുമെല്ലാം മനുഷ്യനെ അകറ്റാൻ ഉപയോഗിക്കുന്ന ആധുനിക കാലത്ത്, മനുഷ്യത്വമാണ് എല്ലാറ്റിനും മീതെയെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഒരൊറ്റ മനസ്സോടെ അതിഥികളെ സ്വീകരിച്ച തളിപ്പറമ്പിലെ ഈ ജനത.</p>

<p style="text-align:center"><img alt="Muslim organizations and traders extend a helping hand to the Kottiyoor pilgrims flocking to the Taliparamba Rajarajeshwara Temple" height="600" id="img_21433766" loading="lazy" src="https://keralaonlinenews.com/static/c1e/client/94744/uploaded/481e134fdc6f2b3be7ebf938aa2f9e14.jpg" width="900"></p>

<p></p>]]></content:encoded>
			<category><![CDATA[konspecial, kannur]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/ad7785a93621f7f799d0087b20179bb4.jpg</thumb_image>
			<author><![CDATA[Desk Kerala]]></author>
			<pubDate>Sun, 14 Jun 2026 13:08:01 +0530</pubDate>
			<modified_date>Sun, 14 Jun 2026 13:08:01 +0530</modified_date>
		</item>
		<item>
			<title><![CDATA[നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു ; ഒരാള്‍ക്ക് പരിക്ക്]]></title>
			<link>https://keralaonlinenews.com/kerala/plane-crashes-into-house-in-nedumbassery%3B-one-person-was/cid18833744.htm</link>
			<guId>https://keralaonlinenews.com/kerala/plane-crashes-into-house-in-nedumbassery%3B-one-person-was/cid18833744.htm</guId>
			<description><![CDATA[<h2>ശാന്തിനഗര്‍ സ്വദേശി കാട്ടുപ്പറമ്പില്‍ വീട്ടില്‍ സൈമണ്‍ കെ ജെ യുടെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.</h2>]]></description>
			<content:encoded><![CDATA[<p>നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ശാന്തിനഗര്‍ സ്വദേശി കാട്ടുപ്പറമ്പില്‍ വീട്ടില്‍ സൈമണ്‍ കെ ജെ യുടെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഇന്ന് രാവിലെ 8.30നാണ് സംഭവം നടന്നത്.&nbsp;</p>

<p>വിമാനം താഴ്ന്നു പറന്നതോടെ വീടിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോവുകയായിരുന്നു എന്നാണ് പരാതി. അപകട സമയത്ത് വിട്ടുടമ സൈമണും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഓട് വീണ് സൈമണിന്റെ തോളിന് പരുക്കേറ്റിട്ടുണ്ട്. സംഭവം സിയാല്‍ അധികൃതരെ അറിയിച്ചെന്നും കുടുംബം പറഞ്ഞു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/4f8fa4d11a00ee2017619af649ab62bd.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 13:07:05 +0530</pubDate>
			<modified_date>Sun, 14 Jun 2026 13:07:05 +0530</modified_date>
		</item>
		<item>
			<title><![CDATA[നിപാ വ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ല; രാഷ്ട്രീയ ആയുധമാക്കില്ല ; എല്ലാ സഹകരണവുമുണ്ടാകുമെന്ന് പിണറായി വിജയന്‍]]></title>
			<link>https://keralaonlinenews.com/kerala/there-is-no-coordination-in-preventive-measures-to-prevent/cid18833662.htm</link>
			<guId>https://keralaonlinenews.com/kerala/there-is-no-coordination-in-preventive-measures-to-prevent/cid18833662.htm</guId>
			<description><![CDATA[<h2>നിപ പ്രതിരോധത്തില്‍ എല്ലാ സഹകരണവും ഉണ്ടാവുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.</h2>]]></description>
			<content:encoded><![CDATA[<p>നിപാ വ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലായ്മ തുടരുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിപയെ ഒറ്റകെട്ടായി നിന്ന് പ്രതിരോധിക്കേണ്ട ഘട്ടത്തില്‍ നേതൃത്വം കൊടുക്കേണ്ട ആരോഗ്യമന്ത്രിയും വകുപ്പും ജില്ലാ ഭരണസംവിധാനവും ഏകോപനമില്ലാതെ പ്രവര്‍ത്തിക്കുകയാണെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആരോഗ്യമന്ത്രിയുടെ പ്രതികരണം ശരിയായ രീതിയിലല്ല. നിപ ബാധയുണ്ടായപ്പോള്‍ അന്നത്തെ പ്രതിപക്ഷം ചെയ്തതുപോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല. നിപ പ്രതിരോധത്തില്‍ എല്ലാ സഹകരണവും ഉണ്ടാവുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.</p>

<p>നേരത്തെ നിപ ബാധയുണ്ടായപ്പോള്‍ ആരോഗ്യമന്ത്രി നിപ ബാധിത പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. അത്തരമൊരു ജാഗ്രത എവിടേയും കാണാനില്ല. നിപ കണ്‍ട്രോള്‍ റൂം ജനപ്രതിനിധികള്‍ അകന്നുനില്‍ക്കേണ്ട സ്ഥലമാണെന്ന നിലയിലാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. നിപയുടെ അതീവ ഗൗരവമായ സൗഹചര്യം ഉയര്‍ന്ന ഘട്ടത്തില്‍ വലിയ തോതില്‍ ആക്ഷേപത്തിനിടയാക്കിയ ഡിഎച്ച്എസിനെ മാറ്റി. പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കേണ്ട ആരോഗ്യവകുപ്പ് തലപ്പത്തിരിക്കുന്നയാളെ മാറ്റുന്നത് സാധാരണ ഗതിയില്‍ പ്രതീക്ഷിക്കുന്നതല്ല. വകുപ്പിലെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സുതാര്യമായി പ്രവര്‍ത്തിക്കുന്ന സംവിധാനം ഉണ്ട്. അത് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കൂട്ടുനിന്നില്ലായെന്നതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് മനസ്സിലാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b7f3e83491c94d22bf529b608c14f9fb.gif</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 12:42:03 +0530</pubDate>
			<modified_date>Sun, 14 Jun 2026 12:42:03 +0530</modified_date>
		</item>
		<item>
			<title><![CDATA[സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു]]></title>
			<link>https://keralaonlinenews.com/kerala/the-production-of-jawan-liquor-has-completely-stopped-in/cid18833650.htm</link>
			<guId>https://keralaonlinenews.com/kerala/the-production-of-jawan-liquor-has-completely-stopped-in/cid18833650.htm</guId>
			<description><![CDATA[<h2>ടെന്‍ഡര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതാണ് പ്രശ്നമായത്.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു. നാല് ദിവസമായി ഉല്‍പ്പാദനം പൂര്‍ണമായി നിലച്ച നിലയിലാണ്. മദ്യം പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.</p>

<p>കുപ്പി, കേസ്, ലേബല്‍, ക്യാപ്പ് എന്നിവ ഇല്ലാത്തതാണ് ഉല്‍പ്പാദനത്തെ പ്രതിസന്ധിയിലാക്കിയത്. ടെന്‍ഡര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതാണ് പ്രശ്നമായത്. ബെവ്കോ എംഡി എം ആര്‍ അജിത് കുമാറിന്റെ ഭാഗത്തുനിന്ന് ടെന്‍ഡര്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നടപടികളുണ്ടാകുന്നില്ലെന്നാണ് പരാതി.</p>

<p>വസ്തുക്കള്‍ ഇല്ല എന്ന് കാട്ടി ടിഎസ്സിഎല്‍ മാനേജര്‍ നാലുതവണ എംഡിക്ക് കത്ത് നല്‍കിയിരുന്നു. കത്തിന്മേല്‍ എംഡിക്ക് മറുപടിയോ നടപടിയോ ലഭിച്ചിട്ടില്ല. ഇതുമൂലം ബിവറേജസ് കോര്‍പ്പറേഷന്‍ ഉണ്ടാകാന്‍ പോകുന്നത് കനത്ത നഷ്ടമാണ്. ദിവസവും 6000 മുതല്‍ 10000 കേസ് വരെ കയറ്റി അയച്ചിരുന്നു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/57f857485948094f7131acfa810d6daf.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 12:38:12 +0530</pubDate>
			<modified_date>Sun, 14 Jun 2026 12:38:12 +0530</modified_date>
		</item>
		<item>
			<title><![CDATA[രാഹുല്‍ഗാന്ധിക്ക് മുന്നില്‍ വാരിപ്പുണരാന്‍ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ എന്‍ ബാലഗോപാല്‍]]></title>
			<link>https://keralaonlinenews.com/kerala/pinarayi-is-not-someone-who-stands-in-front-of-rahul-gandhi/cid18833459.htm</link>
			<guId>https://keralaonlinenews.com/kerala/pinarayi-is-not-someone-who-stands-in-front-of-rahul-gandhi/cid18833459.htm</guId>
			<description><![CDATA[<h2>രാഹുല്‍ഗാന്ധി നരേന്ദ്രമോദിയെ തന്നെ വാരിപ്പുണരട്ടെ. അത് നമ്മള്‍ പാര്‍ലമെന്റില്‍ കണ്ടതാണല്ലോ&#39;, കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;കോണ്‍ഗ്രസിനെ വിശ്വസിച്ച് ഇന്‍ഡ്യ മുന്നണിയില്‍ നില്‍ക്കാനാകുമോയെന്ന ചോദ്യം ഉന്നയിച്ച് സിപിഐഎം. തമിഴ്നാട്ടില്‍ ഡിഎംകെയോട് കാണിച്ച ചതി ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും കോണ്‍ഗ്രസിന് രാഷ്ട്രീയ സത്യസന്ധതയില്ലെന്നും മുന്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.</p>

<p>'രാഹുല്‍ ഗാന്ധി പിണറായി വിജയനെ വാരിപ്പുണരേണ്ട. രാഹുല്‍ഗാന്ധിക്ക് മുന്നില്‍ വാരിപ്പുണരാന്‍ നിന്നുകൊടുക്കുന്ന ആളല്ല പിണറായി. രാഹുല്‍ഗാന്ധി നരേന്ദ്രമോദിയെ തന്നെ വാരിപ്പുണരട്ടെ. അത് നമ്മള്‍ പാര്‍ലമെന്റില്‍ കണ്ടതാണല്ലോ', കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.</p>

<p>മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്യാനാകില്ലെന്ന് ഇന്‍ഡ്യ സഖ്യ യോഗത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം കോണ്‍ഗ്രസ് പുറത്തുവിട്ടതാണ് സിപിഐഎമ്മിനെ ചൊടിപ്പിച്ചത്. പിണറായി വിജയനെ ആലിംഗനം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അതിന് താന്‍ തയ്യാറല്ലെന്നും അദ്ദേഹവുമായി വ്യക്തമായ രാഷ്ട്രീയ പോരാട്ടം ഉണ്ടെന്നുമായിരുന്നു രാഹുല്‍ പ്രസംഗിച്ചത്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/2eee021b8528e37ed4cb3466f7e7a0c9.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 11:53:45 +0530</pubDate>
			<modified_date>Sun, 14 Jun 2026 11:53:45 +0530</modified_date>
		</item>
		<item>
			<title><![CDATA[എകെജി സെന്ററില്‍ ചെന്ന് കയറിയത് തന്റെ ജീവിതത്തിലെ വലിയ മണ്ടത്തരങ്ങളില്‍ ഒന്ന് ; രാജസേനന്‍]]></title>
			<link>https://keralaonlinenews.com/entertainment/one-of-the-biggest-mistakes-of-my-life-was-to-go-to-the-akg/cid18833408.htm</link>
			<guId>https://keralaonlinenews.com/entertainment/one-of-the-biggest-mistakes-of-my-life-was-to-go-to-the-akg/cid18833408.htm</guId>
			<description><![CDATA[<h2>രണ്ട് ആഴ്ച മാത്രമേ കമ്യൂണിസ്റ്റ് എന്ന പദം എന്റെ മുകളില്‍ ഉണ്ടായിരുന്നുള്ളൂ.</h2>]]></description>
			<content:encoded><![CDATA[<p>എകെജി സെന്ററില്‍ ചെന്ന് കയറിയത് തന്റെ ജീവിതത്തിലെ വലിയ മണ്ടത്തരങ്ങളില്‍ ഒന്നെന്ന് സംവിധായകന്‍ രാജസേനന്‍. രണ്ട് ആഴ്ച മാത്രമേ കമ്യൂണിസ്റ്റ് എന്ന പദം തന്റെ ഒപ്പം ഉണ്ടായിരുന്നതെന്നും താന്‍ ബിജെപി പൂര്‍ണ്ണമായി ഉപേക്ഷിച്ചു പോയതല്ലെന്നും അന്ന് സംഭവിച്ചത് ഒരു ചെറിയ അബദ്ധം മാത്രമാണെന്നും രാജസേനന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ സിനിമാ കൂട്ടായ്മയായ സിനിഫൈലിന്റെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജസേനന്‍ ഇക്കാര്യം പറയുന്നത്.</p>

<p><br>
'ബിജെപി വിട്ടതല്ല. അത് ചെറിയൊരു അബദ്ധം പറ്റിയതാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരങ്ങളില്‍ ഒന്നാണ് എകെജി സെന്ററില്‍ ചെന്ന് കയറി എന്നുള്ളത്. എന്നെ ചിലര്‍ വിളിച്ചുകൊണ്ടുപോയി. എന്തൊക്കെയോ ആയിരുന്നു. എനിക്ക് അതെല്ലാം പുറത്ത് പറയാന്‍ പറ്റില്ല. തിരിച്ച് ഇറങ്ങിയപ്പോള്‍ എന്നെ ഞെട്ടിക്കുന്ന രീതിയില്‍ പത്തിരുപത് ചാനലുകള്‍ ഉണ്ടായിരുന്നു അവിടെ. ആ ചാനലുകളില്‍ വന്ന വാര്‍ത്തകളാണ് എന്നെ കമ്യൂണിസ്റ്റുകാരന്‍ ആക്കിയത്. രണ്ട് ആഴ്ച മാത്രമേ കമ്യൂണിസ്റ്റ് എന്ന പദം എന്റെ മുകളില്‍ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ദേശീയതയുടെ കൂടെത്തന്നെയാണ്. ബിജെപിയുടെ കൂടെത്തന്നെയാണ്. അതില്‍ ഒരു മാറ്റവുമില്ല'', രാജസേനന്റെ വാക്കുകള്‍.</p>

<p><br>
2016-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അരുവിക്കര നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു രാജസേനന്‍.<br>
എന്നാല്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടും പാര്‍ട്ടിയില്‍ നിന്നും കലാകാരന്‍ എന്ന നിലയിലും രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലും അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അദ്ദേഹം അന്ന് ബിജെപി വിട്ടത്. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രാജസേനന്‍ 2023 ലാണ് ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയത്.</p>]]></content:encoded>
			<category><![CDATA[entertainment]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/migrated/a3562245bd137edd87cee897302dd864.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 11:41:32 +0530</pubDate>
			<modified_date>Sun, 14 Jun 2026 11:41:33 +0530</modified_date>
		</item>
		<item>
			<title><![CDATA[ലണ്ടനില്‍ 26 കാരനായ ഇന്ത്യന്‍ വംശജന്‍ കുത്തേറ്റ് മരിച്ചു ; 20നും 30നും ഇടയില്‍ പ്രായമുള്ള ഏഴുപേര്‍ അറസ്റ്റില്‍]]></title>
			<link>https://keralaonlinenews.com/world/26yearold-indianorigin-man-stabbed-to-death-in-london-seven/cid18833262.htm</link>
			<guId>https://keralaonlinenews.com/world/26yearold-indianorigin-man-stabbed-to-death-in-london-seven/cid18833262.htm</guId>
			<description><![CDATA[<h2>രു കടയ്ക്ക് പുറത്ത് വച്ചാണ് സിങ്ങിനു നേരെ ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു</h2>]]></description>
			<content:encoded><![CDATA[<p>പടിഞ്ഞാറന്‍ ലണ്ടനിലെ സൗത്താളില്‍ ഉണ്ടായ കത്തികുത്തില്‍ 26 കാരനായ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു. ഡോര്‍മേഴ്‌സ് വെല്‍സ് ലെയ്ന്‍ ജങ്ഷന് സമീപമുള്ള നോര്‍ത്ത് റോഡില്‍ വച്ച് കുത്തേറ്റ ഗുര്‍ഭേജ് സിങാണ് കൊല്ലപ്പെട്ടത്. മറ്റൊരു യുവാവിന ്പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.</p>

<p><br>
കത്തിക്കുത്ത് നടന്നതായി ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഗുര്‍ഭോജ് സിങ് സംഭവ സ്ഥലത്തു തന്നെ കൊല്ലപ്പെട്ടു. ഒരു കടയ്ക്ക് പുറത്ത് വച്ചാണ് സിങ്ങിനു നേരെ ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് 20 നും 30നും ഇടയില്‍ പ്രായമുള്ള ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.<br>
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില് ആറു പേരെ വിട്ടയച്ചു. ഒരാള്‍ക്ക് ജാമ്യം അനുവദിച്ചു. ഇയാള്‍ പിന്നീട് കോടതിയില്‍ ഹാജരാകണം. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സാക്ഷികളും സിസിടിവി ദൃശ്യങ്ങള്‍ കൈവശമുള്ളവര്‍ മുന്നോട്ട് വരണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[world]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/474765111d47d4a70bb73efad214ae1f.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 10:47:13 +0530</pubDate>
			<modified_date>Sun, 14 Jun 2026 10:47:13 +0530</modified_date>
		</item>
		<item>
			<title><![CDATA[മിശ്രവിവാഹത്തില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിച്ച 19 കാരിയെ പൊലീസ് സ്റ്റേഷനിലിട്ട് കുത്തി കൊലപ്പെടുത്തി പിതാവ്]]></title>
			<link>https://keralaonlinenews.com/india/a-19yearold-woman-was-stabbed-to-death-at-a-police-station/cid18833212.htm</link>
			<guId>https://keralaonlinenews.com/india/a-19yearold-woman-was-stabbed-to-death-at-a-police-station/cid18833212.htm</guId>
			<description><![CDATA[<h2>യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.</h2>]]></description>
			<content:encoded><![CDATA[<p>കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ച 19 കാരിയെ പിതാവ് പോലീസ് സ്റ്റേഷനില്‍ വെച്ച് കുത്തിക്കൊന്നു.ഉത്തര്‍പ്രദേശിലെ ബന്ദാ ജില്ലയിലെ ബദൗസ പോലീസ് സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.<br>
മിശ്രവിവാഹവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ വെച്ച് നടന്ന കൗണ്‍സിലിംഗിനിടെ യുവതിയെ പിതാവ് കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ജാതിമാറിയുള്ള വിവാഹത്തെച്ചൊല്ലി കുടുംബത്തിലുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി യുവതിയും ഭര്‍ത്താവും ഇവരുടെ കുടുംബാംഗങ്ങളും പോലീസ് സ്റ്റേഷനില്‍ വന്നിരുന്നു..\</p>

<p><br>
കുടുംബത്തിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി ജാതിമാറി വിവാഹം കഴിച്ചതുമുതല്‍ യുവതിക്ക് മാതാപിതാക്കളില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു എന്ന് പൊലീസ് പറയുന്നു. ബന്ധം അവസാനിപ്പിക്കണമെന്നും ജാതിക്ക് പുറത്തുനിന്നുള്ള വിവാഹം കുടുംബത്തിന് വലിയ അപമാനവും ദോഷവും വരുത്തിവെക്കുമെന്നും പറഞ്ഞ് കുടുംബാംഗങ്ങള്‍ യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പം ജീവിക്കുമെന്ന തീരുമാനത്തില്‍ യുവതി ഉറച്ചുനില്‍ക്കുകയായിരുന്നു.<br>
വിവാഹത്തെച്ചൊല്ലി കുടുംബത്തില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് മധ്യപ്രദേശില്‍ നിന്നാണ് യുവതിയെയും ഭര്‍ത്താവിനെയും കണ്ടെത്തി കൗണ്‍സിലിംഗിനായി പോലീസ് സ്റ്റേഷനില്‍ എത്തിച്ചതെന്ന് ബന്ദാ പോലീസ് സൂപ്രണ്ട് (എസ്.പി) പലാഷ് ബന്‍സാല്‍ പറഞ്ഞു. ബദൗസ പോലീസ് സ്റ്റേഷനില്‍ മിശ്രവിവാഹവുമായി ബന്ധപ്പെട്ട കൗണ്‍സിലിംഗ് പുരോഗമിക്കുന്നതിനിടയിലാണ് പ്രതി മകളെ കത്തികൊണ്ട് ആക്രമിച്ചതെന്നും മാരകമായി പരിക്കേറ്റ യുവതി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.<br>
കൗണ്‍സിലിംഗിനിടെ, താന്‍ ഭര്‍ത്താവിനൊപ്പം തന്നെ ജീവിക്കുമെന്ന് യുവതി ആവര്‍ത്തിച്ചു വ്യക്തമാക്കിയതോടെയാണ് അവിടെയുണ്ടായിരുന്ന അന്തരീക്ഷം വഷളായത്. യുവതിയുടെ ഈ പ്രസ്താവന പ്രകോപിപ്പിച്ചതിനെത്തുടര്‍ന്ന് പിതാവ് ഒളിപ്പിച്ചു വെച്ചിരുന്ന കത്തിയെടുത്ത് പോലീസുകാരുടെയും ബന്ധുക്കളുടെയും മുന്നില്‍ വെച്ച് മകളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.<br>
രക്തത്തില്‍ കുളിച്ച് യുവതി നിലത്തു വീണതോടെ പോലീസുകാരും ബന്ധുക്കളും ചേര്‍ന്ന് പ്രതിയെ തടയാന്‍ ഓടിയെത്തി. ഉടന്‍ തന്നെ യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ആക്രമണത്തിന് നേരിട്ട് സാക്ഷിയാകേണ്ടി വന്ന പെണ്‍കുട്ടിയുടെ അമ്മ സംഭവസ്ഥലത്ത് തന്നെ ബോധരഹിതയായി വീണു.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/debda3beaa3d88f2ede9100439a04374.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 10:19:35 +0530</pubDate>
			<modified_date>Sun, 14 Jun 2026 10:19:35 +0530</modified_date>
		</item>
		<item>
			<title><![CDATA[ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം; കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്]]></title>
			<link>https://keralaonlinenews.com/india/indian-sailors-killed%3B-congress-slams-centre/cid18833166.htm</link>
			<guId>https://keralaonlinenews.com/india/indian-sailors-killed%3B-congress-slams-centre/cid18833166.htm</guId>
			<description><![CDATA[<h2>ആക്രമണത്തെ അഭിസംബോധന ചെയ്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി നടത്തിയ ഫോണ്‍ സംഭാഷണം ചൂണ്ടിക്കാട്ടിയാണ് പവന്‍ ഖേരയുടെ വിമര്‍ശനം</h2>]]></description>
			<content:encoded><![CDATA[<p>യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇന്ത്യന്‍ നാവികരുള്ള കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ട വിധം അമേരിക്കയോട് പ്രതികരിച്ചില്ലെന്നാണ് വിമര്‍ശനം.</p>

<p><br>
ആക്രമണത്തെ അഭിസംബോധന ചെയ്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി നടത്തിയ ഫോണ്‍ സംഭാഷണം ചൂണ്ടിക്കാട്ടിയാണ് പവന്‍ ഖേരയുടെ വിമര്‍ശനം. ഇന്ത്യയുടെ മൂന്ന് നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്ക മാപ്പ് പറഞ്ഞില്ലെന്നും ആജ്ഞയുടെ ഭാഷയാണ് മാര്‍ക്കോ റൂബിയോ ഉപയോഗിച്ചതെന്നും എക്സ് പോസ്റ്റില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സമീപനം ലജ്ജാകരമാണെന്നും സംഭവത്തില്‍ അമേരിക്കയെ കൊണ്ട് മാപ്പ് പറയിക്കാന്‍ പോലും കഴിഞ്ഞില്ലെന്നും അദേഹം പറഞ്ഞു.</p>

<p>ഇന്ത്യന്‍ നാവികരുള്ള കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ യുഎസുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ചര്‍ച്ച നടത്തിയെന്ന് അറിയിച്ചിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ഫോണില്‍ സംസാരിച്ചുവെന്നും മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട യുഎസ് ആക്രമണത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എക്സ് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. വാണിജ്യ കപ്പലുകള്‍ക്കെതിരായ ഇത്തരം സൈനിക നടപടികളെ ന്യായീകരിക്കാനാവില്ലെന്നും അദേഹം എക്സില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അതിരൂക്ഷ വിമര്‍ശനവുമായി എത്തിയത്.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/e9df4766965d39bb314649672ef5b430.gif</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 09:59:14 +0530</pubDate>
			<modified_date>Sun, 14 Jun 2026 09:59:14 +0530</modified_date>
		</item>
		<item>
			<title><![CDATA['അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; ടിനിക്കെതിരായ നടിയുടെ പരാതിയില്‍ മൊഴി നല്‍കി പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍]]></title>
			<link>https://keralaonlinenews.com/kerala/ansiba-did-not-try-to-convert-to-islam-production-gives/cid18833131.htm</link>
			<guId>https://keralaonlinenews.com/kerala/ansiba-did-not-try-to-convert-to-islam-production-gives/cid18833131.htm</guId>
			<description><![CDATA[<h2>ടിനി ടോമിനെതിരായ പരാതിയില്‍ നേരത്ത അന്‍സിബയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.</h2>]]></description>
			<content:encoded><![CDATA[<p>നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ മൊഴി നല്‍കി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് കുടപ്പനകുന്നിലിന്റെ മകന്‍ ശ്രീകൈലാസ്. തന്നെ അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് ശ്രീകൈലാസ് മൊഴി നല്‍കി. കടവന്ത്ര പൊലീസിനാണ് മൊഴി നല്‍കിയത്.</p>

<p>പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകനെ താന്‍ മതം മാറ്റാന്‍ ശ്രമിച്ചെന്ന് ടിനി പ്രചരിപ്പിച്ചെന്നായിരുന്നു അന്‍സിബയുടെ പരാതി. ഇതിലാണ് മൊഴിയെടുപ്പ് നടന്നത്. നടി നീന കുറുപ്പിന്റെ മൊഴിയും കടവന്ത്ര പോലീസ് രേഖപ്പെടുത്തിയിരുന്നു.</p>

<p>ടിനി ടോമിനെതിരായ പരാതിയില്‍ നേരത്ത അന്‍സിബയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. തന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ പറഞ്ഞിരുന്നു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/1bb3ebc49bd9622c1478fbf0247e4d6a.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 09:43:33 +0530</pubDate>
			<modified_date>Sun, 14 Jun 2026 09:43:33 +0530</modified_date>
		</item>
		<item>
			<title><![CDATA[യൂട്യൂബര്‍ 'തൊപ്പി'യ്‌ക്കെതിരായ പരാതിയില്‍ അന്വേഷണം തുടങ്ങി സൈബര്‍ പൊലീസ്]]></title>
			<link>https://keralaonlinenews.com/kerala/cyber-police-initiate-probe-into-complaint-against-youtuber/cid18833113.htm</link>
			<guId>https://keralaonlinenews.com/kerala/cyber-police-initiate-probe-into-complaint-against-youtuber/cid18833113.htm</guId>
			<description><![CDATA[<h2>അന്വേഷിച്ച് നടപടിയെടുക്കും എന്ന് ചെന്നിത്തല പറഞ്ഞിരുന്നു.</h2>]]></description>
			<content:encoded><![CDATA[<p>തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പൊലീസ്. കൊച്ചി സിറ്റി സൈബര്‍ പൊലീസാണ് അന്വേഷണം ആരംഭിച്ചത്. റിപ്പോര്‍ട്ട് സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍ വിഭാഗത്തിന് നല്‍കും. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേസെടുക്കുന്നതില്‍ തീരുമാനമെടുക്കും.</p>

<p>ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ, ലൈംഗീക ചൂഷണം തുടങ്ങിയ പരാതികളിലാണ് അന്വേഷണം. പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. ഒരു അഭിഭാഷകന്റെ പരാതിയിലായിരുന്നു കേസെടുക്കാന്‍ നിര്‍ദ്ദേശം. നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അന്വേഷിച്ച് നടപടിയെടുക്കും എന്ന് ചെന്നിത്തല പറഞ്ഞിരുന്നു.</p>

<p>അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയിലാണ് ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ ഉത്തരവ്. സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍സ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണ ചുമതല.</p>

<p>കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിഹാദും നിഹാദിന്റെ എംആര്‍സെഡ് ഗ്യാങ്ങില്‍ ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും പരസ്പരം ആരോപണ- പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നിഹാദിനെതിരെ മുഹമ്മദും ഷമീറും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. തൊപ്പി എംഡിഎംഎ ഉപയോഗിക്കുകയും പ്രായപൂര്‍ത്തിയാകാത്തവരെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് സുഹൃത്തുക്കള്‍ ആരോപിച്ചത്. തൊപ്പിയുടെ മുറിയില്‍ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു. തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് അവര്‍ക്ക് പണം നല്‍കി പ്രശ്‌നം ഒതുക്കിയെന്നും ഇവര്‍ ആരോപിച്ചിരുന്നു.</p>

<p>സംഭവത്തില്‍ ഷമീറിനും മുഹമ്മദിനുമെതിരെ പരാതി നല്‍കിയതായി അവകാശപ്പെട്ട് പിന്നീട് തൊപ്പി രംഗത്തെത്തി. തനിക്കെതിരായ ആരോപണങ്ങളെല്ലാം റീച്ചിന് വേണ്ടി ചെയ്യുന്നതാണെന്നും ക്രിമിനല്‍ കേസുകളും മാനനഷ്ട കേസുകളും തന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തൊപ്പി പറഞ്ഞു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/a2d33fc7f1ca4ea22643afdf3b9479d1.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 09:32:29 +0530</pubDate>
			<modified_date>Sun, 14 Jun 2026 09:32:29 +0530</modified_date>
		</item>
		<item>
			<title><![CDATA[വാട്ടര്‍ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറില്‍ വീണ് ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം]]></title>
			<link>https://keralaonlinenews.com/kerala/water-authority-water-treatment-plant-operator-dies-after/cid18833107.htm</link>
			<guId>https://keralaonlinenews.com/kerala/water-authority-water-treatment-plant-operator-dies-after/cid18833107.htm</guId>
			<description><![CDATA[<h2>മേലൂര്‍ സ്വദേശിയായ ജോസഫ് (46) ആണ് മരിച്ചത്.</h2>]]></description>
			<content:encoded><![CDATA[<p>വാട്ടര്‍ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറില്‍ വീണ് ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ കാടുകുറ്റി വൈന്തലയില്‍ പ്രവര്‍ത്തിക്കുന്ന ജലശുദ്ധീകരണശാലയില്‍ ആണ് അപകടം നടന്നത്. മേലൂര്‍ സ്വദേശിയായ ജോസഫ് (46) ആണ് മരിച്ചത്.</p>

<p>ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത് ആണ് ജോസഫിനെ കാണാനില്ലെന്നത് സഹപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ അറിയിക്കുകയും നടത്തിയ തിരച്ചില്‍ ക്ലാരിഫയറിനുള്ളില്‍ ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. മാള ഫയര്‍ എന്‍ട്രന്‍സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. കാല്‍തെറ്റി ക്ലാരിഫയര്‍ ഉള്ളിലേക്ക് വീണതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/45a2d1efa4a24a0bd3741111a656a299.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 09:27:11 +0530</pubDate>
			<modified_date>Sun, 14 Jun 2026 09:27:11 +0530</modified_date>
		</item>
		<item>
			<title><![CDATA[ചൂരല്‍മലക്കാര്‍ക്കുള്ള കോണ്‍ഗ്രസിന്റെ വീട് നിര്‍മ്മാണത്തിന് തറക്കല്ലിട്ടിട്ട് ഇന്ന് 108 ദിവസം ; വീടുകളുടെ നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് ആവര്‍ത്തിച്ച് നേതാക്കള്‍]]></title>
			<link>https://keralaonlinenews.com/kerala/today-marks-108-days-since-the-foundation-stone-was-laid/cid18833099.htm</link>
			<guId>https://keralaonlinenews.com/kerala/today-marks-108-days-since-the-foundation-stone-was-laid/cid18833099.htm</guId>
			<description><![CDATA[<h2>കുന്നമ്പറ്റയിലെ അഞ്ചര ഏക്കറില്‍ ഒരു വീടിന്റെ പോലും പണി തുടങ്ങാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ആയിട്ടില്ല.</h2>]]></description>
			<content:encoded><![CDATA[<p>ചൂരല്‍മലക്കാര്‍ക്കുള്ള കോണ്‍ഗ്രസിന്റെ വീട് നിര്‍മ്മാണത്തിന് തറക്കല്ലിട്ടിട്ട് ഇന്ന് 108 ദിവസം. കുന്നമ്പറ്റയിലെ അഞ്ചര ഏക്കറില്‍ ഒരു വീടിന്റെ പോലും പണി തുടങ്ങാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ആയിട്ടില്ല. തുടങ്ങിയ കിണറിന്റെ നിര്‍മ്മാണവും പാതിവഴിയിലാണ് &nbsp;എന്ന് നിര്‍മ്മാണം തുടങ്ങുമെന്ന് പറയാനാകാതെ നില്‍ക്കുകയാണ് &nbsp;കോണ്‍ഗ്രസ് നേതൃത്വം 18 വീടുകളുടെ അപേക്ഷ പഞ്ചായത്തില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും &nbsp;വീടുകളുടെ നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്നും &nbsp;പതിവ് പല്ലവി ആവര്‍ത്തിക്കുകയാണ് &nbsp;നേതാക്കള്‍</p>

<p><br>
സംഭവത്തില്‍ ഇടതുപക്ഷം രൂക്ഷ പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്. യുഡിഎഫ് പ്രഖ്യാപനങ്ങള്‍ മാത്രമുള്ളൂവെന്നും നടപ്പാക്കുന്നതില്‍ തീര്‍ത്ത പരാജയമാണെന്നുമാണ് വിമര്‍ശനം.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/a6ffab4105c153e357ae5d3d2a3407a3.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 09:22:46 +0530</pubDate>
			<modified_date>Sun, 14 Jun 2026 09:22:47 +0530</modified_date>
		</item>
		<item>
			<title><![CDATA['നിരപരാധികളായ ഇന്ത്യന്‍ പൗരന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഖേദപ്രകടനമോ അനുശോചനമോ ഇല്ല'; യുഎസിനെതിരെ ശശി തരൂര്‍ എംപി]]></title>
			<link>https://keralaonlinenews.com/india/there-is-no-regret-or-condolence-over-the-loss-of-innocent/cid18833091.htm</link>
			<guId>https://keralaonlinenews.com/india/there-is-no-regret-or-condolence-over-the-loss-of-innocent/cid18833091.htm</guId>
			<description><![CDATA[<h2>യാതൊരുവിധ ഖേദപ്രകടനമോ അനുശോചനമോ ഇതിലില്ല.</h2>]]></description>
			<content:encoded><![CDATA[<p>യുഎസ് ആക്രമണത്തില്‍ ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎസ് ഖേദപ്രകടനമോ അനുശോചനമോ രേഖപ്പെടുത്താത്ത യുഎസ് ഭരണകൂടത്തിന്റെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അതീവ ഞെട്ടലോടെയാണ് അമേരിക്കയുടെ ഔദ്യോഗിക പ്രസ്താവന വായിച്ചതെന്നും നിരപരാധികളായ ഇന്ത്യന്‍ പൗരന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ യാതൊരുവിധ ഖേദപ്രകടനമോ അനുശോചനമോ അതില്‍ ഇല്ലെന്നും ശശി തരൂര്‍ എക്‌സില്‍ കുറിച്ചു.</p>

<p>'അതീവ ഞെട്ടലോടെയാണ് അമേരിക്കയുടെ ഈ ഔദ്യോഗിക പ്രസ്താവന ഞാന്‍ വായിച്ചത്. നിരപരാധികളായ ഇന്ത്യന്‍ പൗരന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ യാതൊരുവിധ ഖേദപ്രകടനമോ അനുശോചനമോ ഇതിലില്ല. ഒരു സുഹൃത്തിനും തന്ത്രപ്രധാന പങ്കാളിക്കും ഇത്രയധികം സംവേദനശൂന്യമായി പെരുമാറാന്‍ എങ്ങനെ സാധിക്കുന്നു?'- ശശി തരൂര്‍ ചോദിച്ചു.</p>

<p>നിയമങ്ങള്‍ പാലിക്കാത്ത ഒരു വാണിജ്യ കപ്പലിനെ മാരകമല്ലാത്ത മറ്റ് മാര്‍ഗങ്ങളിലൂടെ തടയാന്‍ കഴിയുമായിരുന്നില്ലേ എന്നും ശശി തരൂര്‍ ചോദിച്ചു. സിവിലിയന്‍ ജീവനക്കാരെ കൊല്ലാന്‍ ലക്ഷ്യമിട്ട് മിസൈലുകള്‍ തൊടുക്കാതെ തന്നെ, ഒരു കപ്പലിന്റെ എന്‍ജിനോ നിയന്ത്രണ സംവിധാനങ്ങളോ പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയില്ലേ? ഈ നിര്‍ണായക സമുദ്രപാതകളിലൂടെ സഞ്ചരിക്കുന്ന മിക്കവാറും എല്ലാ ചരക്ക് കപ്പലുകളിലും ഇന്ത്യന്‍ ജീവനക്കാരുണ്ട്. അവരെയെല്ലാം ഇപ്പോള്‍ അമേരിക്കന്‍ മിസൈലുകള്‍ക്ക് ഇരയാക്കാവുന്നവരായിട്ടാണോ കണക്കാക്കുന്നത്? ഈ സമീപനം അംഗീകരിക്കാനാവില്ല. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇക്കാര്യം മാര്‍ക്കോ റൂബിയോയോട് നേരിട്ട് പറഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നുവെന്നും ശശി തരൂര്‍ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/95458f0fcd7f7ad9eeee0045fae618f6.gif</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 09:15:05 +0530</pubDate>
			<modified_date>Sun, 14 Jun 2026 09:15:05 +0530</modified_date>
		</item>
		<item>
			<title><![CDATA[ബിഹാറിലെ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കെത്തിയ ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം ; റെയില്‍വേ സ്റ്റേഷന്‍ യുദ്ധക്കളമായി മാറി]]></title>
			<link>https://keralaonlinenews.com/india/bihar-police-constable-exam-candidates-protest-railway/cid18833084.htm</link>
			<guId>https://keralaonlinenews.com/india/bihar-police-constable-exam-candidates-protest-railway/cid18833084.htm</guId>
			<description><![CDATA[<h2>ഉദ്യോഗാര്‍ത്ഥികള്‍ കൂട്ടത്തോടെ റെയില്‍വേ ട്രാക്കിലേക്ക് ഇറങ്ങി മുദ്രാവാക്യം വിളികളോടെ ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായി തടസപ്പെടുത്തുകയായിരുന്നു</h2>]]></description>
			<content:encoded><![CDATA[<p>ബിഹാറിലെ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ വന്‍ സംഘര്‍ഷത്തിലും പരക്കെ അക്രമത്തിലും കലാശിച്ചു. ആവശ്യത്തിന് യാത്രാസൗകര്യങ്ങള്‍ ഒരുക്കിയില്ലെന്ന് ആരോപിച്ച് ശനിയാഴ്ച രാത്രിയോടെയാണ് നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ സ്റ്റേഷനില്‍ തടിച്ചുകൂടി ട്രെയിനുകള്‍ തടയുകയും കല്ലേറ് നടത്തുകയും ചെയ്തത്. സംഘര്‍ഷം നിയന്ത്രണാതീതമായതോടെ റെയില്‍വേ സ്റ്റേഷന്‍ യുദ്ധക്കളമായി മാറി.</p>

<p>പരീക്ഷ എഴുതാന്‍ വിവിധ ജില്ലകളില്‍ നിന്നായെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ കൂട്ടത്തോടെ റെയില്‍വേ ട്രാക്കിലേക്ക് ഇറങ്ങി മുദ്രാവാക്യം വിളികളോടെ ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായി തടസപ്പെടുത്തുകയായിരുന്നു. പരീക്ഷാര്‍ത്ഥികള്‍ക്കായി പ്രത്യേകം ഏര്‍പ്പെടുത്തിയ എക്‌സാം സ്‌പെഷ്യല്‍ ട്രെയിന്‍ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. ട്രെയിനുകളുടെ എമര്‍ജന്‍സി ചെയിന്‍ നിരന്തരം വലിച്ച് സര്‍വീസുകള്‍ തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും ചെയ്തതോടെയാണ് പോലീസ് ഇടപെട്ടത്. ട്രാക്ക് ഒഴിഞ്ഞുപോവാന്‍ തയ്യാറാകാതെ പ്രതിഷേധക്കാര്‍ പോലീസിന് നേരെ കനത്ത കല്ലേറ് നടത്തി.</p>

<p>ഇതേതുടര്‍ന്ന് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാനായി ആകാശത്തേക്ക് വെടിയുതിര്‍ക്കേണ്ടിയും വന്നു. കല്ലേറില്‍ പാറ്റ്‌ന റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഐജി) ജിതേന്ദ്ര റാണ ഉള്‍പ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുനൂറ്റമ്പതോളം വരുന്ന വിദ്യാര്‍ത്ഥികള്‍ റെയില്‍വേ ട്രാക്ക് ഉപരോധിച്ച് ട്രെയിനുകള്‍ തടഞ്ഞതായും അവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസിനെതിരെ തിരിഞ്ഞ് കല്ലെറിയുകയായിരുന്നു എന്നും ഐജി ജിതേന്ദ്ര റാണ മാധ്യമങ്ങളോട് പറഞ്ഞു.<br>
അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/3df0736c7d09d98f25d05f83ff862459.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 09:10:13 +0530</pubDate>
			<modified_date>Sun, 14 Jun 2026 09:10:13 +0530</modified_date>
		</item>
		<item>
			<title><![CDATA[അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി അന്വേഷിക്കാന്‍ പ്രത്യേക സംഘം]]></title>
			<link>https://keralaonlinenews.com/india/special-team-to-probe-ayodhya-ram-temple-donation-scam/cid18833067.htm</link>
			<guId>https://keralaonlinenews.com/india/special-team-to-probe-ayodhya-ram-temple-donation-scam/cid18833067.htm</guId>
			<description><![CDATA[<h2>ഒരാഴ്ച മുന്‍പാണ് ക്ഷേത്രത്തിലെ കാണിക്ക വഞ്ചികളില്‍നിന്ന് സംഭാവന വെട്ടിച്ചുവെന്ന ആരോപണം ഉയര്‍ന്നത്</h2>]]></description>
			<content:encoded><![CDATA[<p>അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി ആരോപണം അന്വേഷിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘ (എസ്‌ഐടി) ത്തിന് രൂപം നല്‍കി. ലക്‌നൗ ഡിവിഷണല്‍ കമ്മീഷണര്‍ വിജയ് വിശ്വാസ് പന്ത് ഐഎഎസിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ലക്‌നൗ റേഞ്ച് ഐജി കിരണ്‍ എസ്, ധനകാര്യ വകുപ്പിലെ സ്‌പെഷ്യല്‍ സെക്രട്ടറി നീല്‍രത്തന്‍ കുമാര്‍ എന്നിവരാണ് അംഗങ്ങള്‍. ഒരാഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും 15 ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ എസ്‌ഐടിക്ക് നിര്‍ദേശം നല്‍കി.</p>

<p>ഒരാഴ്ച മുന്‍പാണ് ക്ഷേത്രത്തിലെ കാണിക്ക വഞ്ചികളില്‍നിന്ന് സംഭാവന വെട്ടിച്ചുവെന്ന ആരോപണം ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് രാമക്ഷേത്രം നടത്തിപ്പുകാരായ ശ്രീ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ലോക്കല്‍ പൊലീസിന്റെ അനൗദ്യോ?ഗിക പിന്തുണയോടെ നടത്തിയ അന്വേഷണത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരെ ട്രസ്റ്റ് അധികൃതര്‍ ചോദ്യംചെയ്തതായും നഷ്ടപ്പെട്ട പണം വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ പൊതുജന രോഷം ഉയര്‍ന്നതോടെ ആണ് ക്ഷേത്രം ട്രസ്റ്റ്, സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/6c62553a477a48cfa8e1fde068ef7a5e.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 09:01:44 +0530</pubDate>
			<modified_date>Sun, 14 Jun 2026 09:01:44 +0530</modified_date>
		</item>
		<item>
			<title><![CDATA[ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം സന്നിധാനത്തുനിന്ന് മാറ്റി നിര്‍ത്തി ; പത്മകുമാറിന്റെ വെളിപ്പെടുത്തല്‍]]></title>
			<link>https://keralaonlinenews.com/kerala/on-the-day-women-entered-sabarimala-he-and-adgp-sreejith/cid18833058.htm</link>
			<guId>https://keralaonlinenews.com/kerala/on-the-day-women-entered-sabarimala-he-and-adgp-sreejith/cid18833058.htm</guId>
			<description><![CDATA[<h2>നാളെ നിര്‍ണായക ജില്ലാ കമ്മിറ്റി ചേരാനിരിക്കെയാണ് പത്മകുമാറിന്റെ വെളിപ്പെടുത്തല്‍</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം സന്നിധാനത്തുനിന്ന് മാറ്റി നിര്‍ത്തിയെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ഇതിന് ചരട് വലിച്ചത് പാര്‍ട്ടിയിലും ഭരണ നേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതനാണെന്നുമാണ് പത്മകുമാറിന്റെ വെളിപ്പെടുത്തല്‍. അടുത്ത സുഹൃത്തുക്കളോട് പത്മകുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മുന്‍ ദേവസ്വം ദേവസ്വം പ്രസിഡന്റിന്റെ തുറന്ന് പറച്ചിലുകള്‍ ആത്മകഥയില്‍ ഉണ്ടാകുമെന്നാണ് സൂചന. നാളെ നിര്‍ണായക ജില്ലാ കമ്മിറ്റി ചേരാനിരിക്കെയാണ് പത്മകുമാറിന്റെ വെളിപ്പെടുത്തല്‍. അതേസമയം, അച്ചടക്ക നടപടി ഒഴിവാക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം വാദിക്കുന്നത്.</p>

<p>യുവതികള്‍ സന്നിധാനത്ത് എത്തിയത് ടിവിയിലൂടെയാണ് അറിഞ്ഞത് എന്നാണ് എ പത്മകുമാര്‍ പറയുന്നത്. ആ ദിവസം ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവിടെ എത്തിയപ്പോള്‍ ഉന്നത വ്യക്തിയെ കാണാന്‍ അനുമതി നല്‍കിയില്ലെന്നുമാണ് എ പത്മകുമാറിന്റെ വെളിപ്പെടുത്തല്‍. യുവതിപ്രവേശന കാലത്തെ സംഭവങ്ങളും സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും പത്മകുമാറന്റെ ആത്മകഥയില്‍ ഉണ്ടാകും. ദേവസ്വം രേഖകളില്‍ ചെമ്പ് എന്ന് എഴുതിയത് മറ്റാരോ ആണെന്നാണ് പത്മകുമാറിന്റെ വാദം. തന്നെ ഒപ്പിടാന്‍ നിര്‍ബന്ധിച്ചെന്നും പത്മകുമാര്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തി.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/302ffbf9bca220f3fb6c97be83dc97d7.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 08:54:46 +0530</pubDate>
			<modified_date>Sun, 14 Jun 2026 08:54:46 +0530</modified_date>
		</item>
		<item>
			<title><![CDATA[പ്രിയദര്‍ശിനി സൗജന്യ ബസ് യാത്ര പദ്ധതി നാളെ മുതല്‍; ഓര്‍ഡിനറി ബസുകളില്‍ സ്റ്റിക്കറുകള്‍ പതിച്ചു]]></title>
			<link>https://keralaonlinenews.com/kerala/priyadarshini-free-bus-ride-scheme-from-tomorrow%3B-stickers/cid18833054.htm</link>
			<guId>https://keralaonlinenews.com/kerala/priyadarshini-free-bus-ride-scheme-from-tomorrow%3B-stickers/cid18833054.htm</guId>
			<description><![CDATA[<h2>സൗജന്യ യാത്ര ലഭ്യമാവുന്ന ബസുകളില്‍ പ്രിയദര്‍ശിനി സ്റ്റിക്കറുകള്‍ പതിക്കുന്നത് പൂര്‍ത്തിയായിട്ടുണ്ട്.</h2>]]></description>
			<content:encoded><![CDATA[<p>പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതി നാളെ മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി പദ്ധതി ഫ്‌ലാഗ് ഓഫ് ചെയ്തതിന് ശേഷം മാത്രമായിരിക്കും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭ്യമാവുക. എല്ലാത്തരം ഓര്‍ഡിനറി കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ലഭ്യമായിരിക്കും. സൗജന്യ യാത്ര ലഭ്യമാവുന്ന ബസുകളില്‍ പ്രിയദര്‍ശിനി സ്റ്റിക്കറുകള്‍ പതിക്കുന്നത് പൂര്‍ത്തിയായിട്ടുണ്ട്.</p>

<p>പ്രിയദര്‍ശിനി ബസ് യാത്രക്ക് ഇനി ഒരു ദിവസം മാത്രം ബാക്കി.സംസ്ഥാനത്ത് 3125 ബസ്സുകളിലാണ് സൗജന്യം ലഭിക്കുക. സൗജന്യ യാത്ര ഒരുക്കിയിരിക്കുന്ന ബസിന്റെ മുന്‍വശത്തും വാതിലുകള്‍ക്കും സമീപം പ്രിയദര്‍ശിനി എന്ന സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്. സീറോ ടിക്കറ്റാണെങ്കിലും കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ടിക്കറ്റില്‍ രേഖപ്പെടുത്തണമെന്നും സൗജന്യ യാത്ര ഇല്ലാത്ത ബസില്‍ കയറിയാല്‍ സ്ത്രീകളോട് ഇക്കാര്യം മുന്‍കൂട്ടി പറയണമെന്നുമാണ് ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി നല്‍കിയിരിക്കുന്ന നിര്‍ദേശം. സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാര്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ പ്രത്യേകം ടിക്കറ്റ് നല്‍കണമെന്നും അധിക ലാഗേജിന് ചാര്‍ജ് ഈടാക്കണമെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/c9433097e9cc68452563fd34aee1768f.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 08:48:54 +0530</pubDate>
			<modified_date>Sun, 14 Jun 2026 08:48:54 +0530</modified_date>
		</item>
		<item>
			<title><![CDATA[നഴ്സ് മരുന്നിന് പകരം ഫോര്‍മാലിന്‍ കുത്തിവെച്ചു; ബ്ലഡ് കാന്‍സര്‍ രോഗിയായ മൂന്ന് വയസുകാരന് ദാരുണാന്ത്യം]]></title>
			<link>https://keralaonlinenews.com/india/nurse-injects-formalin-instead-of-medicine%3B-threeyearold/cid18832998.htm</link>
			<guId>https://keralaonlinenews.com/india/nurse-injects-formalin-instead-of-medicine%3B-threeyearold/cid18832998.htm</guId>
			<description><![CDATA[<h2>രണ്ട് നഴ്സുമാരെ സസ്പെന്‍ഡ് ചെയ്തു.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;മധ്യപ്രദേശില്‍ രക്താര്‍ബുദ ബാധിതനായ മൂന്നുവയസുകാരന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. എയിംസ് ഭോപ്പാലില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മൂന്നുവയസുകാരന് നഴ്സ് മരുന്നിന് പകരം ഫോര്‍മാലിന്‍ കുത്തിവെച്ചതാണ് എന്നാണ് റിപ്പോര്‍ട്ട്. ബയോപ്സി സാമ്പിളുകളും മൃതദേഹങ്ങളും അഴുകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. ഇത് മരുന്നിന് പകരം നഴ്സ് മൂന്നുവയസുകാരന്റെ ശരീരത്തില്‍ കുത്തിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് നഴ്സുമാരെ സസ്പെന്‍ഡ് ചെയ്തു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ നിന്നുളള സാര്‍ഥക് യാദവ് എന്ന മൂന്നുവയസുകാരനാണ് മരിച്ചത്. 2025 ഡിസംബറിലായിരുന്നു സംഭവം.</p>

<p>രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്ന കുട്ടി നിരന്തരമായ മെഡിക്കല്‍ നിരീക്ഷണത്തിലായിരുന്നു. ഡിസംബര്‍ പതിനഞ്ചിന് ഭോപ്പാല്‍ എയിംസിലെ പീഡിയാട്രിക് വാര്‍ഡില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചു. പതിനേഴാം തീയതി രാവിലെയാണ് ഗുരുതരമായ പിഴവുണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് കൃത്യമായി പരിശോധിക്കാതെ സിറിഞ്ചിലുണ്ടായിരുന്ന ദ്രാവകം ഐവി ബോട്ടിലിലേക്ക് കുത്തിവയ്ക്കുകയായിരുന്നു. മരുന്ന് കുഞ്ഞിന്റെ ശരീരത്തില്‍ കുത്തിവയ്ക്കുന്നതിന് മുന്‍പ് മൂന്നുതവണ അത് തെറ്റായ മരുന്നാണ് എന്ന് കുഞ്ഞിന്റെ അച്ഛന്‍ പറഞ്ഞെന്നും മുന്നറിയിപ്പ് വകവയ്ക്കാതെ നഴ്സ് മരുന്ന് കുത്തിവയ്ക്കുകയായിരുന്നു എന്നുമാണ് കുടുംബം ആരോപിച്ചത്. മരുന്ന് കുത്തിവെച്ച ഉടന്‍ തന്നെ കുഞ്ഞിന്റെ ആരോഗ്യനില വഷളായി. പിഐസിയുവിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ തുടര്‍ന്ന് സിപിആര്‍ നല്‍കിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/07fef45aa19a9750dd29191a196f1774.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 08:03:08 +0530</pubDate>
			<modified_date>Sun, 14 Jun 2026 08:03:08 +0530</modified_date>
		</item>
		<item>
			<title><![CDATA[കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഉറവിടം സംബന്ധിച്ച നിര്‍ണായക വിവരം എസ്ഐടിക്ക്]]></title>
			<link>https://keralaonlinenews.com/kerala/kafir-screenshot-case-sit-gets-crucial-information-about/cid18832982.htm</link>
			<guId>https://keralaonlinenews.com/kerala/kafir-screenshot-case-sit-gets-crucial-information-about/cid18832982.htm</guId>
			<description><![CDATA[<h2>വടകര സ്‌ക്വാഡ് അഡ്മിന്മാരെ ചോദ്യം ചെയ്തതോടെയാണ് എസ്ഐടിക്ക് നിര്‍ണായക വിവരം ലഭിച്ചത്.</h2>]]></description>
			<content:encoded><![CDATA[<p>കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്. സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം സംബന്ധിച്ച നിര്‍ണായക വിവരമാണ് എസ്ഐടിക്ക് ലഭിച്ചിരിക്കുന്നത്. കടത്തനാട് സഖാക്കള്‍, ബാവുപ്പാറ സഖാക്കള്‍ എന്നി ഗ്രൂപ്പുകളില്‍ നിന്നാണ് വ്യാജ സ്‌ക്രീന്‍ഷോട്ട് ലഭിച്ചതെന്നാണ് എസ്ഐടി പറയുന്നു. ബാവുപ്പാറ സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജിലും സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു.&nbsp;</p>

<p>വടകര സ്‌ക്വാഡ് അഡ്മിന്മാരെ ചോദ്യം ചെയ്തതോടെയാണ് എസ്ഐടിക്ക് നിര്‍ണായക വിവരം ലഭിച്ചത്. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ തീരുമാനം. കടത്തനാട് സഖാക്കള്‍, ബാവുപ്പാറ സഖാക്കള്‍ ഗ്രൂപ്പ് അഡ്മിന്മാരെയും ചോദ്യം ചെയ്യും.</p>

<p>കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ വിവാദ സ്‌ക്രീന്‍ഷോട്ട് ലഭിച്ചത് വടകര സ്‌ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണെന്ന് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ നേരത്തേ അന്വേഷണ സംഘത്തിന് മുന്‍പാകെ മൊഴി നല്‍കിയിരുന്നു. കേസിലെ മറ്റ് സാക്ഷികളായ മനീഷും അമലും സമാനമായ മൊഴികളാണ് നല്‍കിയിരുന്നത്യ ഈ ഗ്രൂപ്പിന്റെ അഡ്മിനായ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗം ജിതിന്‍ ഭാസ്‌കറിനെ പ്രത്യേക അന്വേഷണ സംഘം നേരത്തേ ചോദ്യം ചെയ്തിരുന്നു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/168ef8375917f51cfa5bec516226b03a.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 07:48:07 +0530</pubDate>
			<modified_date>Sun, 14 Jun 2026 07:48:07 +0530</modified_date>
		</item>
		<item>
			<title><![CDATA[പാരിയത്തുകാവില്‍ തര്‍ക്ക പരിഹാരമായി ; സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം അംഗീകരിച്ചു]]></title>
			<link>https://keralaonlinenews.com/kerala/dispute-settled-in-pariyathukavu%3B-the-proposal-put-forward/cid18832978.htm</link>
			<guId>https://keralaonlinenews.com/kerala/dispute-settled-in-pariyathukavu%3B-the-proposal-put-forward/cid18832978.htm</guId>
			<description><![CDATA[<h2>പുതിയ വീട് നിര്‍മ്മിക്കുന്നത് വരെ നിലവിലുളള വീട്ടില്‍ തന്നെ താമസിക്കാം.</h2>]]></description>
			<content:encoded><![CDATA[<p>പാരിയത്തുകാവില്‍ തര്‍ക്ക പരിഹാരമായി. സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം ഇരുകൂട്ടരും അംഗീകരിച്ചു. പാരിയത്തുകാവിലെ ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല. മലയിടംതുരുത്തിലെ തര്‍ക്കഭൂമിയ്ക്കടുത്ത് തന്നെ വീട് വെച്ച് നല്‍കും. അഞ്ച് സെന്റ് വീതം ശങ്കരന്‍ നായരുടെ സ്ഥലത്ത് തന്നെ നല്‍കും. അവിടെ സര്‍ക്കാര്‍ ഇവര്‍ക്ക് പുതിയ വീട് നിര്‍മ്മിച്ചുനല്‍കും. പുതിയ വീട് നിര്‍മ്മിക്കുന്നത് വരെ നിലവിലുളള വീട്ടില്‍ തന്നെ താമസിക്കാം. സമരക്കാര്‍ക്കെതിരെ എടുത്ത കേസുകളും പിന്‍വലിക്കാന്‍ തീരുമാനമായി.</p>

<p>ഹൈക്കോടതിയില്‍ തീരുമാനം അറിയിക്കും. ഒരു വര്‍ഷത്തിനകം വീടുപണി പൂര്‍ത്തിയാക്കും. പ്രശ്നപരിഹാരത്തിനായി ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ അംഗീകരിക്കുകയാണെന്നും സമരം അവസാനിപ്പിച്ചെന്നും സമര സമിതി അറിയിച്ചു. കുടുംബങ്ങള്‍ക്ക് ആ ഭൂമിയില്‍ തന്നെ ജീവിക്കണം എന്ന ആവശ്യമാണ് സമരസമിതി പ്രധാനമായും ഉയര്‍ത്തിയതെന്നും അത് അംഗീകരിക്കപ്പെട്ടെന്നും സമരസമിതി വ്യക്തമാക്കി.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/484fab334f4df06f3b15d354c810afd9.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 07:43:50 +0530</pubDate>
			<modified_date>Sun, 14 Jun 2026 07:43:50 +0530</modified_date>
		</item>
		<item>
			<title><![CDATA[സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്]]></title>
			<link>https://keralaonlinenews.com/kerala/heavy-rains-in-isolated-parts-of-the-state%3B-yellow-alert-in/cid18832963.htm</link>
			<guId>https://keralaonlinenews.com/kerala/heavy-rains-in-isolated-parts-of-the-state%3B-yellow-alert-in/cid18832963.htm</guId>
			<description><![CDATA[<h2>സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. നാളെ മുതല്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല.</h2>]]></description>
			<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. നാളെ മുതല്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല.</p>

<p>മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.&nbsp;</p>

<p>ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b4fc15a2d3e2fb2c68eb5efc320e1d34.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 07:37:10 +0530</pubDate>
			<modified_date>Sun, 14 Jun 2026 07:37:10 +0530</modified_date>
		</item>
		<item>
			<title><![CDATA[ഇറാന്‍-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് ട്രംപ്]]></title>
			<link>https://keralaonlinenews.com/world/us-and-iran-to-sign-peace-deal-today-trump/cid18832954.htm</link>
			<guId>https://keralaonlinenews.com/world/us-and-iran-to-sign-peace-deal-today-trump/cid18832954.htm</guId>
			<description><![CDATA[<h2>മ്പുഷ്ടീകരിച്ച യുറേനിയം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് 60 ദിവസത്തിനകം അന്തിമ കരാര്‍ രൂപീകരിക്കും.</h2>]]></description>
			<content:encoded><![CDATA[<p>ഇറാന്‍-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ധാരണ ഒപ്പിട്ടാല്‍ ഉടനടി ഹോര്‍മുസ് തുറക്കും. സമ്പുഷ്ടീകരിച്ച യുറേനിയം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് 60 ദിവസത്തിനകം അന്തിമ കരാര്‍ രൂപീകരിക്കും. എന്നാല്‍ ധാരണയില്‍ അന്തിമ രൂപമായിട്ടില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്.</p>

<p>ജനീവയില്‍ വെച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫും തമ്മില്‍ കരാര്‍ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. ഇറാന്‍ അടച്ചുപൂട്ടിയ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നു നല്‍കാനും ഇറാന്റെ തുറമുഖങ്ങള്‍ക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിന്‍വലിക്കാനും തീരുമാനമായതായിട്ടാണ് റിപ്പോര്‍ട്ട്.&nbsp;<br>
&nbsp;ഇറാന്റെ ശതകോടിക്കണക്കിന് ഡോളറിന്റെ ആസ്തികള്‍ മരവിപ്പിച്ച നടപടി അമേരിക്ക പിന്‍വലിക്കാനും ഇറാന്റെ എണ്ണ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങളില്‍ ഇളവ് നല്‍കാനും ധാരണയായെന്നാണ് വിവരം. ഇറാന്റെ ആണവപദ്ധതികളെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇനിയും ചര്‍ച്ചകള്‍ നടക്കും.</p>]]></content:encoded>
			<category><![CDATA[world]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/792f38df53265fdadd49bf5b26623eed.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 07:31:16 +0530</pubDate>
			<modified_date>Sun, 14 Jun 2026 07:31:16 +0530</modified_date>
		</item>
		<item>
			<title><![CDATA[ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ; സന്നിധാനത്ത് ഇന്ന് നിര്‍ണായക പരിശോധന നടത്തും]]></title>
			<link>https://keralaonlinenews.com/kerala/sabarimala-gold-theft-case%3B-a-crucial-inspection-will-be/cid18832950.htm</link>
			<guId>https://keralaonlinenews.com/kerala/sabarimala-gold-theft-case%3B-a-crucial-inspection-will-be/cid18832950.htm</guId>
			<description><![CDATA[<h2>കട്ടളപ്പാളിയുടെ മുകള്‍ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ഭാഗമാണ് പ്രഭാമണ്ഡലം.</h2>]]></description>
			<content:encoded><![CDATA[<p>ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട അവസാനവട്ട സ്വര്‍ണ പരിശോധന ഇന്ന് സന്നിധാനത്ത് നടക്കും. പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങും. ഇത്തവണ പ്രഭാമണ്ഡലം അടക്കം ഇളക്കിയാണ് സാമ്പിള്‍ ശേഖരണം. കട്ടളപ്പാളിയുടെ മുകള്‍ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ഭാഗമാണ് പ്രഭാമണ്ഡലം. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് നടപടി. കട്ടളപ്പാളിയുടെ താഴ്ഭാഗവും ഇളക്കി സാമ്പിള്‍ ശേഖരിക്കും. കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.</p>

<p>കട്ടിളപ്പാളികള്‍ക്ക് മുകളില്‍ ശിവരൂപവും വ്യാളീ രൂപവുമടങ്ങുന്ന പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും ദ്വാരപാലക ശില്‍പ്പങ്ങളോടൊപ്പം വേര്‍ത്തിരിച്ചെടുത്തെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. കട്ടിളപ്പാളികളില്‍ ഘടിപ്പിച്ച ദശാവതാരങ്ങള്‍ ആലേഖനം ചെയ്ത രണ്ട് പാളികള്‍, രാശി ചിഹ്നം ആലേഖനം ചെയ്ത രണ്ട് പാളികള്‍, കട്ടിളപ്പടിക്ക് മുകളിലെ പ്രഭാമണ്ഡല പാളികള്‍ എന്നിവയടക്കം 7 പാളികളികളില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. മറ്റ് പാളികളോടൊപ്പം ചെന്നൈ സ്മാര്‍ട് ക്രിയേഷനില്‍ എത്തിച്ചാണ് ഈ സ്വര്‍ണവും വേര്‍തിരിച്ചതെന്നും ഇത് കണ്ടെത്തേണ്ടതുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധന ഫലം നിര്‍ണായകമാകും.&nbsp;</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/ef393fbe6787469c6ae2e2dd4ee5a009.gif</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 07:26:34 +0530</pubDate>
			<modified_date>Sun, 14 Jun 2026 07:26:34 +0530</modified_date>
		</item>
		<item>
			<title><![CDATA[നിര്‍മ്മാണ പുരോഗതിയിലുള്ള ദേശീയപാത 66-ല്‍ വീണ്ടും വിള്ളല്‍]]></title>
			<link>https://keralaonlinenews.com/kerala/cracks-on-national-highway-66-in-progress/cid18832942.htm</link>
			<guId>https://keralaonlinenews.com/kerala/cracks-on-national-highway-66-in-progress/cid18832942.htm</guId>
			<description><![CDATA[<h2>ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.</h2>]]></description>
			<content:encoded><![CDATA[<p>നിര്‍മ്മാണ പുരോഗതിയിലുള്ള ദേശീയപാത 66-ല്‍ വീണ്ടും വിള്ളല്‍ പ്രത്യക്ഷപ്പെട്ടു. കൊല്ലം ബൈപാസ് റോഡില്‍ പാലത്തറയിലുള്ള ഉയരപ്പാതയിലാണ് ഇത്തവണ വിള്ളല്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയോടെ ഉയരപ്പാതയില്‍ ഏകദേശം 10 മീറ്ററോളം നീളത്തില്‍ വലിയ രീതിയിലുള്ള വിള്ളല്‍ രൂപപ്പെട്ടത് നാട്ടുകാര്‍ കരാര്‍ കമ്പനിയെ അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും നിര്‍മ്മാണ കമ്പനി പ്രതിനിധികളും സ്ഥലത്ത് വിശദമായ പരിശോധന നടത്തി. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.</p>

<p>റോഡിന് പുറമേ മാത്രമുള്ള വിള്ളലാണിതെന്നും, ഘടനയെ ബാധിക്കുന്ന തരത്തില്‍ ആഴത്തിലുള്ള പ്രശ്‌നങ്ങളൊന്നും നിലവിലില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉച്ചയോടെ തന്നെ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഈ ഭാഗത്തെ ടാര്‍ പൂര്‍ണ്ണമായും ഇളക്കി മാറ്റിയിട്ടുണ്ട്. ഇവിടെ എത്രയും വേഗം പുതിയ രീതിയില്‍ ടാറിങ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് നിര്‍മ്മാണ കമ്പനിയുടെ ലെയ്‌സന്‍ ഓഫീസര്‍ അറിയിച്ചു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/ab54ecf2a318789b4878536d2e13e3e9.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 07:22:32 +0530</pubDate>
			<modified_date>Sun, 14 Jun 2026 07:22:32 +0530</modified_date>
		</item>
		<item>
			<title><![CDATA[ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയില്‍ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം ; ഒരാള്‍ കൊല്ലപ്പെട്ടു]]></title>
			<link>https://keralaonlinenews.com/india/clashes-between-two-communities-in-uttarakhands-dehradun/cid18832932.htm</link>
			<guId>https://keralaonlinenews.com/india/clashes-between-two-communities-in-uttarakhands-dehradun/cid18832932.htm</guId>
			<description><![CDATA[<h2>മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.</h2>]]></description>
			<content:encoded><![CDATA[<p>ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയില്‍ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ വന്‍ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സഹാസ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബൈരാഗിവാല എന്ന സ്ഥലത്താണ് സംഭവം നടന്നത്.&nbsp;</p>

<p>ശനിയാഴ്ച വൈകിട്ടോടെയാണ് പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഒരു വിഭാഗം ആളുകള്‍ മറുവിഭാഗത്തിലെ ആളുകള്‍ക്ക് നേരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഡെറാഡൂണ്‍ എഎസ്പി പങ്കജ് ഗൈരോല പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നാല് പേരെയും ഉടന്‍ തന്നെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളാണ് മരിച്ചത്. കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം മൂര്‍ച്ഛിച്ചു. ക്രമസമാധാന നില നിലനിര്‍ത്തുന്നതിനായി പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അക്രമം നടത്തി ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താനായി പോലീസ് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.</p>

<p></p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/45a2d1efa4a24a0bd3741111a656a299.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 07:17:54 +0530</pubDate>
			<modified_date>Sun, 14 Jun 2026 07:17:54 +0530</modified_date>
		</item>
		<item>
			<title><![CDATA[കൊച്ചിയില്‍ ഗതാഗത കുരുക്ക് രൂക്ഷം ; കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു]]></title>
			<link>https://keralaonlinenews.com/kerala/traffic-congestion-worsens-in-kochi%3B-an-emergency-meeting/cid18832929.htm</link>
			<guId>https://keralaonlinenews.com/kerala/traffic-congestion-worsens-in-kochi%3B-an-emergency-meeting/cid18832929.htm</guId>
			<description><![CDATA[<h2>പ്രശ്‌നപരിഹാരത്തിനായി ഹ്രസ്വകാല, മധ്യകാല, ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.</h2>]]></description>
			<content:encoded><![CDATA[<p>നഗരത്തില്‍ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതും മെട്രോ, ദേശീയപാത വികസന ജോലികള്‍ പുരോഗമിക്കുന്നതും നഗരത്തില്‍ കനത്ത വാഹനത്തിരക്കിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ വാഹനങ്ങള്‍ സ്ഥിരമായി കുടുങ്ങിക്കിടക്കുന്ന പ്രധാന ജങ്ഷനുകളും പോയിന്റുകളും കേന്ദ്രീകരിച്ച് തിരക്കൊഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.</p>

<p>കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലാണ് കമ്മീഷണറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാര്‍ ഐപിഎസ്, ഡിസിപി ഷഹന്‍ഷാ ഐപിഎസ് എന്നിവര്‍ക്ക് പുറമെ പിഡബ്ല്യുഡി, കൊച്ചി മെട്രോ, എന്‍എച്ച്എഐ, കൊച്ചി കോര്‍പ്പറേഷന്‍, കേരള വാട്ടര്‍ അതോറിറ്റി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കൊച്ചി സിറ്റി വെസ്റ്റ്, ഈസ്റ്റ് എസിപിമാരും യോഗത്തില്‍ പങ്കെടുത്തു. നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇടപ്പള്ളി, പാലാരിവട്ടം, ചേരാനല്ലൂര്‍, ഇടച്ചിറ, വൈറ്റില, തിരുവാങ്കുളം, തേവര, ബോള്‍ഗാട്ടി, പള്ളിമുക്ക്, ഹൈക്കോടതി, കലൂര്‍, കടവന്ത്ര, പച്ചാളം, വാതുരുത്തി എന്നിവിടങ്ങളിലെ തിരക്ക് ഒഴിവാക്കാനായിരുന്നു യോഗം.</p>

<p>പ്രശ്‌നപരിഹാരത്തിനായി ഹ്രസ്വകാല, മധ്യകാല, ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.</p>

<p>ഗതാഗത തടസ്സങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നതുവരെ കൊച്ചി സിറ്റി പോലീസിന്റെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും ഇത്തരത്തില്‍ അവലോകന യോഗങ്ങള്‍ ചേരുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/92ab40095c44dc3aaa4c0c86d14a35cc.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 07:14:15 +0530</pubDate>
			<modified_date>Sun, 14 Jun 2026 07:14:15 +0530</modified_date>
		</item>
		<item>
			<title><![CDATA[വിമത ശല്യം രൂക്ഷം ; തൃണമൂല്‍ കോണ്‍ഗ്രസ് സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണി]]></title>
			<link>https://keralaonlinenews.com/india/rebel-harassment-intensifies%3B-trinamool-congress-undergoes/cid18832921.htm</link>
			<guId>https://keralaonlinenews.com/india/rebel-harassment-intensifies%3B-trinamool-congress-undergoes/cid18832921.htm</guId>
			<description><![CDATA[<h2>പാര്‍ട്ടി നേതൃത്വവുമായി അകലുകയും സംഘടന വിട്ടുപോവുകയും ചെയ്ത നേതാക്കളെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് പുതിയ പുനഃസംഘടനയെന്ന് യോഗത്തിന് ശേഷം ടിഎംസി എംപി സൗഗത റോയ് മാധ്യമങ്ങളോട് പറഞ്ഞു</h2>]]></description>
			<content:encoded><![CDATA[<p>പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി. പാര്‍ട്ടിയുടെ വിവിധ പോഷക സംഘടനകളിലും പ്രാദേശിക ഘടകങ്ങളിലും വലിയ മാറ്റങ്ങളാണ് വരുത്തിയത്. യുവനേതാവ് അര്‍ണബ് ബാനര്‍ജിയെ സംസ്ഥാന തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായും കുനാല്‍ ഘോഷിനെ വടക്കന്‍ കൊല്‍ക്കത്ത സംഘടനാ ജില്ലാ പ്രസിഡന്റായും നിയമിച്ചു. പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ഈ പുതിയ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. കൂടാതെ ന്യൂനപക്ഷ സെല്‍ പ്രസിഡന്റായി മൊസറഫ് ഹൊസൈനെയും മഹിളാ വിംഗ് (വനിതാ വിഭാഗം) പ്രസിഡന്റായി അലിഫാ അഹമ്മദിനെയും തിരഞ്ഞെടുത്തു.</p>

<p>പാര്‍ട്ടി നേതൃത്വവുമായി അകലുകയും സംഘടന വിട്ടുപോവുകയും ചെയ്ത നേതാക്കളെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് പുതിയ പുനഃസംഘടനയെന്ന് യോഗത്തിന് ശേഷം ടിഎംസി എംപി സൗഗത റോയ് മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയില്‍ സൗഗത റോയിയെയും ജ്യോതിപ്രിയ മല്ലിക്കിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി വിട്ട വിമതരെ പൂര്‍ണ്ണമായി വെട്ടിമാറ്റിയതായും അദ്ദേഹം വ്യക്തമാക്കി. മഹുവ മൊയ്ത്ര, ബിമന്‍ ബാനര്‍ജി തുടങ്ങിയ പ്രമുഖ നേതാക്കള്‍ സൂം വഴി വിര്‍ച്വലായി ഈ യോഗത്തില്‍ പങ്കെടുത്തു. അടുത്തിടെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമങ്ങളെയും പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തതിനെയും യോഗം ശക്തമായി അപലപിച്ചു.&nbsp;</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/61cd5a9bb898fba823f180784b79e0ff.gif</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 07:09:01 +0530</pubDate>
			<modified_date>Sun, 14 Jun 2026 07:09:01 +0530</modified_date>
		</item>
		<item>
			<title><![CDATA[പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ട്രംപും തമ്മില്‍ നീണ്ട കാലത്തിന് ശേഷം കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നു]]></title>
			<link>https://keralaonlinenews.com/world/prime-minister-narendra-modi-and-us-president-donald-trump/cid18832910.htm</link>
			<guId>https://keralaonlinenews.com/world/prime-minister-narendra-modi-and-us-president-donald-trump/cid18832910.htm</guId>
			<description><![CDATA[<h2>ഫ്രാന്‍സിലെ എവിയാനില്‍ ഈ മാസം 16, 17 തീയതികളിലായി നടക്കുന്ന ജി 7 ഉച്ചകോടിക്കിടെയാകും ഇരുവരും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുക.</h2>]]></description>
			<content:encoded><![CDATA[<p>പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ വീണ്ടും കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു. 16 മാസത്തെ ഇടവേളക്ക് ശേഷമാണ് മോദിയും ട്രംപും തമ്മില്‍ വീണ്ടുമൊരു കൂടിക്കാഴ്ചക്ക് അരങ്ങൊരുങ്ങുന്നത്. ഫ്രാന്‍സിലെ എവിയാനില്‍ ഈ മാസം 16, 17 തീയതികളിലായി നടക്കുന്ന ജി 7 ഉച്ചകോടിക്കിടെയാകും ഇരുവരും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുക. ഇക്കാര്യം വൈറ്റ് ഹൗസ് തന്നെ സ്ഥിരീകരിച്ചു.&nbsp;</p>

<p>ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരം അതിഥിയായാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ട്രംപ് അധികാരമേറ്റതിന് പിന്നാലെ 2025 ഫെബ്രുവരിയില്‍ മോദി വാഷിംഗ്ടണ്‍ സന്ദര്‍ശിച്ചിരുന്നു. അതിനുശേഷം നീണ്ട 16 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുനേതാക്കളും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യക്കും അമേരിക്കയ്ക്കും പുറമെ ഫ്രാന്‍സ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായും ട്രംപ് ചര്‍ച്ചകള്‍ നടത്താന്‍ പദ്ധതിയിടുന്നുണ്ട്.</p>]]></content:encoded>
			<category><![CDATA[world]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/ad9c7449d9977ff776bb9e310c143686.gif</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 06:57:28 +0530</pubDate>
			<modified_date>Sun, 14 Jun 2026 06:57:28 +0530</modified_date>
		</item>
		<item>
			<title><![CDATA[ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം: മൂന്നും ആറും വയസുള്ള സഹോദരങ്ങള്‍ക്ക് കടിയേറ്റു]]></title>
			<link>https://keralaonlinenews.com/kerala/stray-dog-attack-in-ottapalam-three-and-sixyearold-siblings/cid18832908.htm</link>
			<guId>https://keralaonlinenews.com/kerala/stray-dog-attack-in-ottapalam-three-and-sixyearold-siblings/cid18832908.htm</guId>
			<description><![CDATA[<h2>പരിക്കേറ്റ  കുട്ടികളെ ഉടന്‍ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. </h2>]]></description>
			<content:encoded><![CDATA[<p>ഒറ്റപ്പാലം തോട്ടക്കരയില്‍ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. തോട്ടക്കര പൂളക്കാപറമ്പ് സ്വദേശികളായ ദീപക് - രശ്മി ദമ്പതികളുടെ മക്കളായ മൂന്ന് വയസ്സുകാരി ദെന്‍വിക, ആറ് വയസ്സുകാരന്‍ റിഥിന്‍ രാജ് എന്നീ സഹോദരങ്ങള്‍ക്കാണ് കടിയേറ്റത്. വീടിന് മുന്‍പില്‍ കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായാണ് നായ കുട്ടികളെ ആക്രമിച്ചത്. പരിക്കേറ്റ കുട്ടികളെ ഉടന്‍ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.&nbsp;<br>
ഇവര്‍ക്ക് ആവശ്യമായ പ്രതിരോധ കുത്തിവെയ്പ്പുകളും ചികിത്സയും നല്‍കിവരികയാണ്.&nbsp;</p>

<p>കഴിഞ്ഞ ഞായറാഴ്ചയും ഇതേ പ്രദേശത്ത് ഏഴ് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും കുരുന്നുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/f5e804b2002d6850461029e24001669e.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 06:52:52 +0530</pubDate>
			<modified_date>Sun, 14 Jun 2026 06:52:52 +0530</modified_date>
		</item>
		<item>
			<title><![CDATA[ഒമാന്‍ തീരത്ത് കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി എംബസി]]></title>
			<link>https://keralaonlinenews.com/india/indian-sailor-dies-on-vessel-off-oman-coast-embassy-begins/cid18832902.htm</link>
			<guId>https://keralaonlinenews.com/india/indian-sailor-dies-on-vessel-off-oman-coast-embassy-begins/cid18832902.htm</guId>
			<description><![CDATA[<h2>പ്രാദേശിക സംഘര്‍ഷങ്ങളും മിസൈല്‍ ആക്രമണ ഭീഷണികളും കാരണം ഇദ്ദേഹത്തിന് കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്ന് ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ ആരോപിച്ചു.</h2>]]></description>
			<content:encoded><![CDATA[<p>ഒമാന്‍ തീരത്ത് കപ്പലില്‍ വെച്ച് ഇന്ത്യന്‍ നാവികന്‍ മരണപ്പെട്ടതായി മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശിയായ നിശാന്ത് ഉയിര്‍ത്തനാഥന്‍ (35) എന്ന നാവികനാണ് കപ്പലില്‍ വെച്ച് മരണപ്പെട്ടത്. 'എംടി സെലസ്റ്റിയല്‍' എന്ന ചരക്കുകപ്പലിലെ സെക്കന്‍ഡ് ഓഫീസറായിരുന്നു ഇദ്ദേഹം. മരണപ്പെട്ട നാവികന്റെ ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഒമാനിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.</p>

<p>ജൂണ്‍ 11-നാണ് നിശാന്ത് കപ്പലില്‍ വെച്ച് ഗുരുതരമായി രോഗബാധിതനായി മരണപ്പെടുന്നത്. എന്നാല്‍, ഈ മേഖലയില്‍ നിലനില്‍ക്കുന്ന കടുത്ത പ്രാദേശിക സംഘര്‍ഷങ്ങളും മിസൈല്‍ ആക്രമണ ഭീഷണികളും കാരണം ഇദ്ദേഹത്തിന് കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്ന് ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ ആരോപിച്ചു.</p>

<p>മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മൃതദേഹം കൃത്യമായി സംരക്ഷിക്കാന്‍ ഉള്ള സൗകര്യങ്ങള്‍ കപ്പലില്‍ ഇല്ലാത്തതിനാല്‍ മൃതദേഹം ജീര്‍ണ്ണിക്കാന്‍ തുടങ്ങിയതായും കപ്പലിലെ ജീവനക്കാര്‍ ആശങ്ക പങ്കുവെച്ചു. ഒമാനിലെ ദുഖ്ം പോര്‍ട്ട് കണ്‍ട്രോളുമായി കപ്പലിന്റെ ക്യാപ്റ്റന്‍ രാജേന്ദ്ര യാദവ് പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ കാരണം സഹായം വൈകുകയായിരുന്നു.</p>

<p>കപ്പലിലെ സഹപ്രവര്‍ത്തകരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വിവരമറിഞ്ഞതിനെ തുടര്‍ന്ന് മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി വിഷയത്തില്‍ അടിയന്തരമായി ഇടപെടുകയും ഒമാന്‍ നാവികസേനയുമായും തീരസംരക്ഷണ സേനയുമായും ഏകോപിച്ച് മൃതദേഹം കരയ്‌ക്കെത്തിക്കാനും നടപടി സ്വീകരിച്ചു.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/3541786b12278c7b306c4f81291edfee.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 06:49:20 +0530</pubDate>
			<modified_date>Sun, 14 Jun 2026 06:49:20 +0530</modified_date>
		</item>
		<item>
			<title><![CDATA[സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന വിവാദത്തില്‍ വിമര്‍ശനവുമായി ജിന്റോ ജോണ്‍]]></title>
			<link>https://keralaonlinenews.com/kerala/jinto-john-criticises-government-lawyers-appointment/cid18832896.htm</link>
			<guId>https://keralaonlinenews.com/kerala/jinto-john-criticises-government-lawyers-appointment/cid18832896.htm</guId>
			<description><![CDATA[<h2>ശ്രദ്ധ കുറവ് തുടര്‍ച്ചയായി ഉണ്ടായാല്‍ തക്കം പാര്‍ത്തിരിക്കുന്ന ശത്രുക്കള്‍ക്ക് ആയുധമാകുമെന്ന് ഓര്‍മപ്പെടുത്തിയ ജിന്റോ ജോണ്‍, തോറ്റപ്പോഴൊന്നും വേറെയിടം തേടിപ്പോകാത്തവരെ മറക്കല്ലേ എന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും പറഞ്ഞു</h2>]]></description>
			<content:encoded><![CDATA[<p>സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന വിവാദത്തില്‍ കടുത്ത വിമര്‍ശനവുമായി എറണാകുളത്തെ കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. യുഡിഎഫ് സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാന്‍ വിയര്‍ത്ത് പണിയെടുത്തവരെയും തെരുവില്‍ പോരാടിയവരെയും അവഗണിച്ച് മറ്റ് പാര്‍ട്ടികളിലെ മിടുക്കരെ തേടുന്ന ഇടപാട് ഇരിക്കുന്ന ഇടത്തെ അപമാനിക്കലാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.&nbsp;</p>

<p>ശ്രദ്ധ കുറവ് തുടര്‍ച്ചയായി ഉണ്ടായാല്‍ തക്കം പാര്‍ത്തിരിക്കുന്ന ശത്രുക്കള്‍ക്ക് ആയുധമാകുമെന്ന് ഓര്‍മപ്പെടുത്തിയ ജിന്റോ ജോണ്‍, തോറ്റപ്പോഴൊന്നും വേറെയിടം തേടിപ്പോകാത്തവരെ മറക്കല്ലേ എന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ മാധ്യമ വക്താവും, എറണാകുളം ജില്ല പഞ്ചായത്ത് അംഗവുമാണ് ജിന്റോ ജോണ്‍.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/d608b3b14d37d8e09552066e3f2c0f45.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 06:43:55 +0530</pubDate>
			<modified_date>Sun, 14 Jun 2026 06:43:55 +0530</modified_date>
		</item>
		<item>
			<title><![CDATA[മോഹന്‍ ഭാഗവതിന്റെ ' സംഘപരിവാറിന്റെ നൂറുവര്‍ഷങ്ങള്‍' എന്ന പരിപാടിയില്‍ കേരളത്തിലെ മൂന്നു സര്‍വകലാശാല വിസിമാര്‍ പങ്കെടുത്തു; വിമര്‍ശനം]]></title>
			<link>https://keralaonlinenews.com/india/mohan-bhagwats-sangh-parivars-hundred-years-of-celebrations/cid18832893.htm</link>
			<guId>https://keralaonlinenews.com/india/mohan-bhagwats-sangh-parivars-hundred-years-of-celebrations/cid18832893.htm</guId>
			<description><![CDATA[<h2>കനത്ത സുരക്ഷയോടെയും മാധ്യമങ്ങള്‍ക്ക് പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടും നടത്തിയ ആര്‍ എസ് എസ് പരിപാടിയിലാണ് ഈ വി സിമാര്‍ പങ്കെടുത്തത് എന്നതാണ് ശ്രദ്ധേയം. </h2>]]></description>
			<content:encoded><![CDATA[<p>ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടിയില്‍ കേരളത്തിലെ പ്രമുഖ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ കൂട്ടത്തോടെ പങ്കെടുത്തത് വിവാദമാകുന്നു. 'സംഘപരിവാറിന്റെ നൂറു വര്‍ഷങ്ങള്‍' എന്ന തലക്കെട്ടില്‍ ഉദയ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കേരളത്തിലെ 3 സര്‍വകലാശാല വി സിമാര്‍ പങ്കെടുത്തത്.</p>

<p>കേരള സര്‍വകലാശാല വി സി മോഹനന്‍ കുന്നുമ്മല്‍, എം ജി സര്‍വകലാശാല വി സി ഡി മാവൂത്ത്, മലയാളം സര്‍വകലാശാല വി സി സി ആര്‍ പ്രസാദ് എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്. കനത്ത സുരക്ഷയോടെയും മാധ്യമങ്ങള്‍ക്ക് പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടും നടത്തിയ ആര്‍ എസ് എസ് പരിപാടിയിലാണ് ഈ വി സിമാര്‍ പങ്കെടുത്തത് എന്നതാണ് ശ്രദ്ധേയം.&nbsp;</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/9255d6aefd8db8fd5ccf11122c55dac6.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Sun, 14 Jun 2026 06:38:17 +0530</pubDate>
			<modified_date>Sun, 14 Jun 2026 06:38:17 +0530</modified_date>
		</item>
		<item>
			<title><![CDATA[നിപ്പ: പുതിയ കേസുകളില്ല; 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; 10 പേർ കൂടി സമ്പർക്ക പട്ടികയിൽ]]></title>
			<link>https://keralaonlinenews.com/kerala/nipah-hospital/cid18832348.htm</link>
			<guId>https://keralaonlinenews.com/kerala/nipah-hospital/cid18832348.htm</guId>
			<description><![CDATA[<h3>കോഴിക്കോട്  ജില്ലയിൽ പുതിയ നിപ്പ കേസുകളൊന്നും കണ്ടെത്തിയിട്ടില്ല; എന്നാൽ ക്വാറന്റൈനിലുള്ള മൂന്നു പേരെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്രവങ്ങൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്തതായി</h3>]]></description>
			<content:encoded><![CDATA[<p>കോഴിക്കോട്&nbsp; :&nbsp; കോഴിക്കോട്&nbsp; ജില്ലയിൽ പുതിയ നിപ്പ കേസുകളൊന്നും കണ്ടെത്തിയിട്ടില്ല; എന്നാൽ ക്വാറന്റൈനിലുള്ള മൂന്നു പേരെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്രവങ്ങൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്തതായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. &nbsp;നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള വ്യക്തിക്ക് മെഡിക്കൽ ബോർഡിന്റെ &nbsp;തീരുമാനപ്രകാരം ICMR മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് മോണോ ക്ളോണൽ ആന്റിബോഡി ആദ്യത്തെ ഡോസ് &nbsp;നൽകിയിട്ടുണ്ട്.</p>

<p>പുതിയതായി 10 പേരെ കൂടി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽ 4 പേരും ഉയർന്ന റിസ്‌ക് 16 പേരും കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽ 67 പേരും ഉൾപ്പെടെ നിലവിൽ 87 പേരാണ് പട്ടികയിൽ ഉള്ളത്. നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ള എല്ലാവരെയും ദിവസം രണ്ടു നേരം കണ്ട്രോൾ റൂമിൽ നിന്ന് വിളിച്ച് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.</p>

<p>പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിപ്പ റിപ്പോർട്ട് ചെയ്യപ്പെട്ട രാമനാട്ടുകര മുൻസിപ്പാലിറ്റി ഡിവിഷൻ 5 ലെ 286 വീടുകളിൽ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുന്നതിനായി ആരോഗ്യ പ്രവർത്തകർ സർവ്വേ നടത്തി. സർവ്വേയിൽ പനിയുള്ള 12 പേരെ കണ്ടെത്തി. എന്നാൽ നിപയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇവരിൽ കണ്ടെത്തിയിട്ടില്ല. രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ ഇന്നും ആർ.ആർ.ടി യോഗം ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്തി.നാഷണൽ ഡിസീസ് കണ്ട്രോൾ സെന്ററിൽ (എൻ സി ഡി സി) നിന്നുള്ള വിദഗ്ദ്ധർ ജൂൺ 13ന് ജില്ലയിൽ സന്ദർശനം നടത്തും</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b11cfd60267d8b5d5f50e88f55cabdce.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Sat, 13 Jun 2026 22:03:04 +0530</pubDate>
			<modified_date>Sat, 13 Jun 2026 22:03:04 +0530</modified_date>
		</item>
		<item>
			<title><![CDATA[സുഷിൻ ശ്യാം മാജിക്ക് വീണ്ടും ; ബാലൻ ദി ബോയ് സിനിമയുടെ ആദ്യ ഗാനമായ താക്കോൽ പുറത്തിറങ്ങി. ചിത്രം ജൂൺ 19ന് തിയേറ്റർ റിലീസ്]]></title>
			<link>https://keralaonlinenews.com/entertainment/sushin-shyam-balan/cid18832342.htm</link>
			<guId>https://keralaonlinenews.com/entertainment/sushin-shyam-balan/cid18832342.htm</guId>
			<description><![CDATA[<h2>മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന &#39;ബാലൻ- ദി ബോയ്&#39; എന്ന സിനിമയുടെ ആദ്യ ഗാനമായ &#39;താക്കോൽ..&#39;</h2>]]></description>
			<content:encoded><![CDATA[<p>മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലൻ- ദി ബോയ്' എന്ന സിനിമയുടെ ആദ്യ ഗാനമായ 'താക്കോൽ..' പുറത്തിറങ്ങി. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ് ബാലന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. അൻവർ അലി രചിച്ച ഗാനം പാടിയിരിക്കുന്നത് നിളാ രാജാണ്. പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ബാലൻ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ജൂൺ 19ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.</p>

<p><iframe frameborder="0" height="360" id="ifr_" scrolling="no" src="https://www.youtube.com/embed/7VY4AO7Fq1M" srcdoc="&lt;style&gt;*{padding:0;margin:0;overflow:hidden}html,body{height:100%}img,span{position:absolute;width:100%;top:0;bottom:0;margin:auto}span{height:1.5em;text-align:center;font:48px/1.5 sans-serif;color:white;text-shadow:0 0 0.5em black} .youtube_play{border-radius: 60% / 20%; color: #FFFFFF; font-size: 1em; margin: 20px auto; padding: 0; position: relative; text-align: center; text-indent: 0.1em; transition: all 150ms ease-out; width: 70px; height: 47px;}.youtube_play:before{background: red; border-radius: 15% / 50%; bottom: 0%; content: &quot;&quot;; left: 0px; position: absolute; right: 0px; top: 0%;}.youtube_play:after{border-style: solid; border-width: 1em 0 1em 1.732em; border-color: transparent transparent transparent rgba(255, 255, 255, 0.75); content: &quot;&quot;; font-size: 12px; height: 0; margin: -1em 0 0 -1em; top: 50%; position: absolute; width: 0;}&lt;/style&gt;&lt;a style=&quot;border: 0px; overflow: hidden&quot; href=https://youtube.com/embed/7VY4AO7Fq1M?autoplay=1&amp;mute=1&gt;&lt;img src=https://img.youtube.com/vi/7VY4AO7Fq1M/hqdefault.jpg alt=&quot;&quot;&gt;&lt;span&gt;&lt;div class=&quot;youtube_play&quot;&gt;&lt;/div&gt;&lt;/span&gt;&lt;/a&gt;" style="border: 0px; overflow: hidden;" width="640"></iframe></p>

<p>ആവേശം സിനിമയുടെ സംവിധായകൻ ജിത്തു മാധവൻ ആണ് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തിൽ പുതുമുഖം ഫർസാന പാലത്തിങ്കലാണ് നായിക. ആദിശേഷൻ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ ഡി, ബീന ആന്റണി എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്ത് വന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അജയ് ദേവ്ഗൺ, സൂര്യ, നാഗ ചൈതന്യ, രാജ് ബി ഷെട്ടി എന്നിവരാണ് ചിത്രത്തിൻ്റെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ട്രെയ്‌ലർ പതിപ്പുകൾ റിലീസ് ചെയ്തത്. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രവും മികച്ച അഭിപ്രായം നേടിയെടുത്തിട്ടുണ്ട്. വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. സസ്പെൻസും ത്രില്ലും നിറഞ്ഞ ട്രെയ്‌ലർ ഒരു ഗംഭീര അനുഭവം ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. സംവിധായകൻ ചിദംബരവും തിരക്കഥാകൃത്ത് ജിത്തു മാധവനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ബാലൻ ദ ബോയ്ക്കുണ്ട്. രണ്ട് പ്രതിഭകളുടെയും കൂട്ടുകെട്ട് സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് ഇപ്പോൾ നൽകുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.</p>

<p>ഛായാഗ്രഹണം - ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം. എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി - ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ് - സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.</p>]]></content:encoded>
			<category><![CDATA[entertainment]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/6980a33623ec6b113e43888dd5c8cff9.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Sat, 13 Jun 2026 21:59:40 +0530</pubDate>
			<modified_date>Sat, 13 Jun 2026 21:59:58 +0530</modified_date>
		</item>
		<item>
			<title><![CDATA[പവൻ കല്യാണിന്റെ പച്ചക്കൊടി: തീ പാറും ആക്ഷൻ രംഗങ്ങളുമായി പവർ സ്റ്റാറിന്റെ OG 2 ആരംഭിക്കുന്നു...]]></title>
			<link>https://keralaonlinenews.com/entertainment/og2-film/cid18832331.htm</link>
			<guId>https://keralaonlinenews.com/entertainment/og2-film/cid18832331.htm</guId>
			<description><![CDATA[<h2>പവർ സ്റ്റാറും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് &#39;They Call Him OG&#39; (ഒ.ജി). &#39;സാഹോ&#39; എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് സംവിധാനം ചെയ്ത ഈ ആക്ഷൻ-ഗ്യാങ്സ്റ്റർ ചിത്രം, മുംബൈ മാഫിയയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.</h2>]]></description>
			<content:encoded><![CDATA[<p>പവർ സ്റ്റാറും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് 'They Call Him OG' (ഒ.ജി). 'സാഹോ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് സംവിധാനം ചെയ്ത ഈ ആക്ഷൻ-ഗ്യാങ്സ്റ്റർ ചിത്രം, മുംബൈ മാഫിയയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. വെറുമൊരു ബ്ലോക്ക്ബസ്റ്റർ എന്നതിലുപരി, പ്രേക്ഷകരെ ആകർഷിച്ച ഒരു വലിയ കാൻവാസിൽ, സ്റ്റൈലിഷ് ഗ്യാങ്സ്റ്റർ ഡ്രാമയായി പവർ സ്റ്റാറിനെ പുനഃസ്ഥാപിച്ച ചിത്രം. അതുകൊണ്ടുതന്നെ ചിത്രത്തിൻ്റെ തുടർഭാഗത്തെ ചുറ്റിപ്പറ്റിയുള്ള ആവേശം ഇപ്പോൾ പുതിയ ഉയരങ്ങളിലെത്തിയിരിക്കുന്നു. പവൻ കല്യാൺ ക്രിയേറ്റീവ് വർക്ക്സിന്റെ ഏറ്റവും പുതിയ പ്രസ്താവനയെത്തുടർന്ന് OG 2, അദ്ദേഹം വിദേശത്ത് നിന്ന് മടങ്ങിയെത്തിയാൽ തന്നെ &nbsp;തുടങ്ങുമെന്ന് പ്രൊഡക്ഷൻ ഹൗസ് അറിയിച്ചു.</p>

<p>ചിത്രത്തിന് ലഭിച്ച ശ്രദ്ധേയമായ സ്വീകാര്യതയും നിലനിൽക്കുന്ന ജനപ്രീതിയും OG2 അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി ഉറപ്പിക്കുമെന്ന് സംവിധായകൻ പറയുന്നു. തമൻ സൃഷ്ടിച്ച സംഗീതവും അതുപോലെ മറക്കാനാവാത്തതായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഊർജ്ജസ്വലമായ പശ്ചാത്തല സംഗീതം ഒജി2വിൻറെ ഹൃദയമിടിപ്പായി മാറും,. പവൻ കല്യാണിന്റെ കമാൻഡിംഗ് സ്ക്രീൻ സാന്നിധ്യം, സുജീത്തിന്റെ ദീർഘവീക്ഷണമുള്ള സംവിധാനം, തമന്റെ സ്ഫോടനാത്മക സംഗീതം എന്നിവയുടെ സംയോജനം പ്രേക്ഷകർക്ക് ഒരുപക്കാ ബ്ലോക്ക്ബസ്റ്റർ ഫോർമുലക്കായി ആത്മവിശ്വാസത്തോടെ കാത്തിരിക്കാം. ഒജി 2 ന്റെ നിർമ്മാണം ഉടൻ പ്രതീക്ഷിക്കുന്നതിനാൽ, ഓജസ് ഗംഭീരയുടെ യാത്ര അവസാനിച്ചിട്ടില്ല എന്ന് മാത്രവുമല്ല ഇത്തവണ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ഒരുക്കുന്നത്. മാർക്കറ്റിംഗ് &amp; പ്രൊമോഷൻ കൺസൾട്ടൻ്റ്: ദിലീപ് എൽ, വാർത്ത പ്രചരണം: പി.ശിവപ്രസാദ്</p>]]></content:encoded>
			<category><![CDATA[entertainment]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/f8bbbbea7c88a2149ee57da11c6abdad.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Sat, 13 Jun 2026 21:56:50 +0530</pubDate>
			<modified_date>Sat, 13 Jun 2026 21:56:50 +0530</modified_date>
		</item>
		<item>
			<title><![CDATA[പ്ലസ്സ് വൺ ഒന്നാം അലോട്ട്‌മെന്റ് റിസൾട്ട് ജൂൺ 15 ന്]]></title>
			<link>https://keralaonlinenews.com/kerala/plus-one-1st-allotment-result/cid18832312.htm</link>
			<guId>https://keralaonlinenews.com/kerala/plus-one-1st-allotment-result/cid18832312.htm</guId>
			<description><![CDATA[<h2>പ്ലസ്സ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂൺ 15 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ജൂൺ 15 മുതൽ ജൂൺ 17 ന് വൈകിട്ട് 5 മണി വരെ നടക്കും.</h2>]]></description>
			<content:encoded><![CDATA[<p>പ്ലസ്സ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂൺ 15 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ജൂൺ 15 മുതൽ ജൂൺ 17 ന് വൈകിട്ട് 5 മണി വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ (https://www.hscap.kerala.gov.in/) പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററുമായി അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം മേയ് 25 ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെൻറ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും.</p>

<p>ആദ്യ അലോട്ട്‌മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം സ്‌കൂളിൽ അടയ്ക്കാം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ടതില്ല. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരെഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നൽകേണ്ടത്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെൻറിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്‌മെന്റുകൾക്കായി കാത്തിരിക്കുക. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോസ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം നിർദ്ദിഷ്ട സമയത്ത് തന്നെ സ്‌കൂളുകളിൽ പ്രവേശനത്തിന് എത്തിച്ചേരണം.</p>

<p>ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്‌മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെൻറിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും മറ്റും അലോട്ട്‌മെൻറിന് പരിഗണിക്കാത്ത അപേക്ഷകർക്കും &nbsp;സപ്ലിമെൻററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാം.</p>

<p>മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടേയും അലോട്ട്‌മെന്റ് റിസൾട്ടും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് Candidate Login-MRS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാം. എസ്.എസ്.എൽ.സി പുനഃപരിശോധനാ റിസൾട്ട് ഉൾപ്പെടുത്തിയാണ് അലോട്ട്‌മെന്റ് റിസൾട്ടുകൾ പ്രസിദ്ധീകരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പ്രിൻസിപ്പൽമാർ പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടതാണ്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/d92221b030d126e64a7db364028a25fa.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Sat, 13 Jun 2026 21:53:58 +0530</pubDate>
			<modified_date>Sat, 13 Jun 2026 21:53:58 +0530</modified_date>
		</item>
		<item>
			<title><![CDATA[അടുത്ത വീട്ടിലെ പയ്യൻ! ഈ പടം ഇപ്പോഴും 90'സ് കിഡ്ഡുകൾക്ക് മറക്കാൻ പറ്റില്ല; പാട്ടും.. ഓരോ സീൻസ് വരെ കാണാപാഠം; അല്ലു അർജുന്റെ 'ഹാപ്പി ബി ഹാപ്പി'ക്ക് കേരളത്തിൽ വൻ സ്വീകാര്യത...]]></title>
			<link>https://keralaonlinenews.com/entertainment/happy-be-happy-movie/cid18832311.htm</link>
			<guId>https://keralaonlinenews.com/entertainment/happy-be-happy-movie/cid18832311.htm</guId>
			<description><![CDATA[<p>തെലുങ്ക് സൂപ്പർതാരം അല്ലു അർജുന് കേരളത്തിലുള്ള ജനപ്രീതി എത്രത്തോളമാണെന്ന് വീണ്ടും തെളിയിച്ചുകൊണ്ട്, താരത്തിന്റെ &#39;ഹാപ്പി&#39; എന്ന ചിത്രത്തിന്റെ റീ-റിലീസ് തിയറ്ററുകളിൽ വൻ തരംഗമാവുന്നു. മലയാളികൾക്കിടയിൽ മറ്റൊരു മറുനാടൻ നടനും ലഭിക്കാത്ത വിധത്തിലുള്ള വൻ വരവേൽപ്പാണ് 20 വർഷം പഴക്കമുള്ള ഈ ചിത്രത്തിന് ഇപ്പോൾ കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. റീ-റിലീസ് ചെയ്ത ആദ്യ ദിനം മുതൽക്കേ തിയറ്ററുകൾ ഒന്നടങ്കം ഉത്സവലഹരിയിലാണ്.</p>

<h2></h2>]]></description>
			<content:encoded><![CDATA[<p>തെലുങ്ക് സൂപ്പർതാരം അല്ലു അർജുന് കേരളത്തിലുള്ള ജനപ്രീതി എത്രത്തോളമാണെന്ന് വീണ്ടും തെളിയിച്ചുകൊണ്ട്, താരത്തിന്റെ 'ഹാപ്പി' എന്ന ചിത്രത്തിന്റെ റീ-റിലീസ് തിയറ്ററുകളിൽ വൻ തരംഗമാവുന്നു. മലയാളികൾക്കിടയിൽ മറ്റൊരു മറുനാടൻ നടനും ലഭിക്കാത്ത വിധത്തിലുള്ള വൻ വരവേൽപ്പാണ് 20 വർഷം പഴക്കമുള്ള ഈ ചിത്രത്തിന് ഇപ്പോൾ കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. റീ-റിലീസ് ചെയ്ത ആദ്യ ദിനം മുതൽക്കേ തിയറ്ററുകൾ ഒന്നടങ്കം ഉത്സവലഹരിയിലാണ്.</p>

<p>എ. കരുണാകരൻ സംവിധാനം ചെയ്ത് 2006-ലാണ് 'ഹാപ്പി' ആദ്യമായി റിലീസ് ചെയ്യുന്നത്. അക്കാലത്ത് കേരളത്തിൽ മാത്രം തുടർച്ചയായി 150 ദിവസത്തിലധികം പ്രദർശിപ്പിച്ച് ഈ ചിത്രം വലിയ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തിയപ്പോൾ, ആദ്യമായി സിനിമ കാണുന്ന അതേ ആവേശത്തിലാണ് മലയാളി പ്രേക്ഷകർ തിയറ്ററുകളിലേക്ക് ഇരച്ചെത്തുന്നത് മലയാളികളുടെ മല്ലു അർജ്ജുനെ കാണാൻ.</p>

<p>ചിത്രത്തിലെ എവർഗ്രീൻ പാട്ടുകളും സീനുകളിൽ വരുന്ന അല്ലു അർജുന്റെ മിന്നൽ ഡാൻസുകളും സ്ക്രീനിൽ തെളിയുമ്പോൾ, ആരാധകർ തിയറ്ററുകളിൽ ആർത്തുവിളിക്കുകയും സ്ക്രീനിന് മുന്നിൽ ഒപ്പം നൃത്തം ചെയ്യുകയും ചെയ്യുകയാണ്. ഇതിന്റെ വീഡിയോകൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായി മാറിക്കഴിഞ്ഞു. സിനിമയിലെ ഡയലോഗുകളും ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.</p>

<p>നേരത്തെ മലയാളത്തിൽ മോഹൻലാലിന്റെ 'ഛോട്ടാ മുംബൈ', ',ദേവദൂതൻ' തുടങ്ങിയ ചിത്രങ്ങൾ റീ-റിലീസ് ചെയ്തപ്പോൾ ഉണ്ടായ അതേ ആവേശവും ജനത്തിരക്കുമാണ് ഇപ്പോൾ 'ഹാപ്പി'ക്കും തിയറ്ററുകളിൽ ദൃശ്യമാകുന്നത്. പല തിയറ്ററുകളിലും സിനിമ കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകർ അല്ലു അർജുന് ജയ് വിളിക്കുന്നതും, 'ബണ്ണി കീ ജയ്' എന്ന് ആക്രോശിക്കുന്നതും കാണാം. പഴയ അല്ലു അർജുൻ ചിത്രത്തിന് ഇത്രയും വലിയ ഫാൻ ബേസ് ഇപ്പോഴുമുണ്ടോ എന്ന് അത്ഭുതപ്പെട്ടാണ് സോഷ്യൽ മീഡിയയിൽ ആളുകൾ കമന്റുകൾ രേഖപ്പെടുത്തുന്നത്. ഖാദർ ഹസ്സൻ്റെ നേതൃത്വത്തിലുള്ള രഥക്ക് ആർട്‌സിൻ്റെ ബാനറിൽ ആണ് ചിത്രം4K റീ റിലീസ് ചെയ്തിരിക്കുന്നത്. പി.ആർ.ഓ: പി. ശിവപ്രസാദ്</p>]]></content:encoded>
			<category><![CDATA[entertainment]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/7f15ba33dc2591399408b6677bbbf9bf.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Sat, 13 Jun 2026 21:52:07 +0530</pubDate>
			<modified_date>Sat, 13 Jun 2026 21:52:07 +0530</modified_date>
		</item>
		<item>
			<title><![CDATA[ഹോണ്ട 2026 പ്രീമിയം മോട്ടോർസൈക്കിൾ ശ്രേണി അവതരിപ്പിച്ചു; ബുക്കിംഗ് ആരംഭിച്ചു]]></title>
			<link>https://keralaonlinenews.com/automobile/honda-launches-motorcycle-range/cid18832308.htm</link>
			<guId>https://keralaonlinenews.com/automobile/honda-launches-motorcycle-range/cid18832308.htm</guId>
			<description><![CDATA[<h2>ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) 2026-ലെ പ്രീമിയം മോട്ടോർസൈക്കിൾ ശ്രേണി വിപണിയിൽ അവതരിപ്പിച്ചു</h2>]]></description>
			<content:encoded><![CDATA[<p>ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിൾ &amp; സ്‌കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) 2026-ലെ പ്രീമിയം മോട്ടോർസൈക്കിൾ ശ്രേണി വിപണിയിൽ അവതരിപ്പിച്ചു. പുതിയ സിബി750 ഹോർനെറ്റ് ഇ-ക്ലച്ച്, എക്‌സ്എൽ750 ട്രാൻസാൽപ്പ് ഇ-ക്ലച്ച് മോഡലുകൾക്കൊപ്പം, ഗോൾഡ് വിംഗിൻ്റെ പുതിയ കളർ ഓപ്ഷനും, സിബിആർ1000ആർആർ-ആർ ഫയർബ്ലേഡ് എസ്‌പി സൂപ്പർസ്പോർട്സ് ബൈക്കും കമ്പനി അവതരിപ്പിച്ചു. രാജ്യത്തെ ഹോണ്ട ടോപ്പ്‌ലൈൻ, ബിഗ്‌വിംഗ് ഡീലർഷിപ്പുകൾ വഴി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.</p>

<p>ഹോണ്ടയുടെ പുതിയ ഇ-ക്ലച്ച് സാങ്കേതികവിദ്യയോടെയാണ് സിബി750 ഹോർനെറ്റ്, എക്‌സ്എൽ750 ട്രാൻസാൽപ്പ് മോഡലുകൾ എത്തുന്നത്. 755 സിസി പാരലൽ-ട്വിൻ എൻജിൻ കരുത്ത് പകരുന്ന ഈ ബൈക്കുകൾ കൂടുതൽ സൗകര്യപ്രദവും ആത്മവിശ്വാസം നൽകുന്നതുമായ റൈഡിങ് അനുഭവം ലക്ഷ്യമിട്ടാണ് വികസിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു.</p>

<p>സിബി750 ഹോർനെറ്റ് ഇ-ക്ലച്ച് മോഡൽ 67.5 കിലോവാട്ട് കരുത്തും 75 ന്യൂട്ടൺ മീറ്റർ ടോർക്കും ഉത്പാദിപ്പിക്കുന്ന എൻജിനോടെയാണ് എത്തുന്നത്. 5 ഇഞ്ച് ഫുൾ-കളർ ടിഎഫ്‌ടി ഡിസ്പ്ലേ, ഹോണ്ട റോഡ്‌സിങ്ക് &nbsp;കണക്ടിവിറ്റി, ഒന്നിലധികം റൈഡിങ് മോഡുകൾ, ഡ്യുവൽ ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകൾ എന്നിവ ഇതിൻ്റെ സവിശേഷതകളാണ്.</p>

<p>ഗ്രാവൽ മോഡ് ഉൾപ്പെടെയുള്ള റൈഡിങ് മോഡുകൾ, ഷോവ ഫ്രണ്ട് സസ്പെൻഷൻ, ടിഎഫ്‌ടി ഡിസ്പ്ലേ, ഡ്യുവൽ എൽഇഡി ഹെഡ്‌ലാമ്പ് എന്നിവ എക്‌സ്എൽ750 ട്രാൻസാൽപ്പ് ഇ-ക്ലച്ച് മോഡലിലുണ്ട്. നഗര റോഡുകളിലും ഹൈവേയിലും ഓഫ്-റോഡ് സാഹചര്യങ്ങളിലും മികച്ച പ്രകടനം ഉറപ്പാക്കുന്ന തരത്തിലാണ് ബൈക്ക് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.</p>

<p>ആഡംബര ടൂറിംഗ് മോട്ടോർസൈക്കിളായ ഗോൾഡ് വിംഗ് 2026-ൽ പുതിയ കളർ ഓപ്ഷനോടെയാണ് എത്തുന്നത്. 1833 സിസി ആറ് സിലിണ്ടർ എൻജിൻ, 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്‌മിഷൻ, ഇലക്ട്രോണിക് വിൻഡ്‌സ്‌ക്രീൻ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്‌ഡ് ഓട്ടോ, എയർബാഗ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഇതിൻ്റെ പ്രധാന സവിശേഷതകളാണ്.</p>

<p>ഹോണ്ടയുടെ ഫ്ലാഗ്ഷിപ്പ് സൂപ്പർസ്പോർട് ബൈക്കായ സിബിആർ1000ആർആർ-ആർ ഫയർബ്ലേഡ് എസ്‌പി, 1000 സിസി ഇൻലൈൻ ഫോർ സിലിണ്ടർ എൻജിനിൽ നിന്ന് 160 കിലോവാട്ട് കരുത്ത് ഉത്പാദിപ്പിക്കുന്നു. ഒഹ്ലിൻസ് സ്‌മാർട്ട് സസ്പെൻഷൻ, ബ്രെംബോ ബ്രേക്കിംഗ് സിസ്റ്റം, അക്രാപോവിച്ച് ടൈറ്റാനിയം എക്‌സ്‌ഹോസ്റ്റ് എന്നിവയും ഈ മോഡലിലുണ്ട്.</p>

<p>സിബി750 ഹോർനെറ്റ് ഇ-ക്ലച്ചിൻ്റെ എക്‌സ്-ഷോറൂം വില 10.49 ലക്ഷം രൂപയും എക്‌സ്എൽ750 ട്രാൻസാൽപ്പ് ഇ-ക്ലച്ചിൻ്റെ വില 13.20 ലക്ഷം രൂപയുമാണ്. ഗോൾഡ് വിംഗ് 44.30 ലക്ഷം രൂപയ്ക്കും സിബിആർ1000ആർആർ-ആർ ഫയർബ്ലേഡ് എസ്‌പി 33.50 ലക്ഷം രൂപയ്ക്കും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[automobile]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/1621f3f60426e0603c0f2c751abf4235.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Sat, 13 Jun 2026 21:49:35 +0530</pubDate>
			<modified_date>Sat, 13 Jun 2026 21:49:35 +0530</modified_date>
		</item>
		<item>
			<title><![CDATA[മോട്ടോറോള മോട്ടോ ജി37, ജി37 പവർ സ്‌മാർട്ട്ഫോണുകൾക്ക് പ്രത്യേക ഓഫർ; വില 13,999 രൂപ മുതൽ]]></title>
			<link>https://keralaonlinenews.com/technology/motorola-moto-g37-g37-power-smartphones/cid18832298.htm</link>
			<guId>https://keralaonlinenews.com/technology/motorola-moto-g37-g37-power-smartphones/cid18832298.htm</guId>
			<description><![CDATA[<h2>മോട്ടോറോള തങ്ങളുടെ മോട്ടോ ജി37, മോട്ടോ ജി37 പവർ 5ജി സ്‌മാർട്ട്ഫോണുകൾക്ക് പരിമിതകാല പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. ഓഫറിൻ്റെ ഭാഗമായി മോട്ടോ ജി37 പവർ സ്‌മാർട്ട്ഫോൺ 15,999 രൂപ മുതലും മോട്ടോ ജി37 13,999 രൂപ മുതലുമാണ് ലഭ്യമാകുക.</h2>]]></description>
			<content:encoded><![CDATA[<p>ന്യൂഡൽഹി: മോട്ടോറോള തങ്ങളുടെ മോട്ടോ ജി37, മോട്ടോ ജി37 പവർ 5ജി സ്‌മാർട്ട്ഫോണുകൾക്ക് പരിമിതകാല പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. ഓഫറിൻ്റെ ഭാഗമായി മോട്ടോ ജി37 പവർ സ്‌മാർട്ട്ഫോൺ 15,999 രൂപ മുതലും മോട്ടോ ജി37 13,999 രൂപ മുതലുമാണ് ലഭ്യമാകുക. ഫ്ലിപ്കാർട്ട്, Motorola.in, രാജ്യത്തെ പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാണ് വിൽപ്പന.</p>

<p>7000എംഎഎച്ച് ബാറ്ററിയും 33 വാട്ട് ടർബോപവർ ഫാസ്റ്റ് ചാർജിംഗ് സംവിധാനവും ഉൾക്കൊള്ളുന്ന മോട്ടോ ജി37 പവർ ഒരു ചാർജിൽ മൂന്ന് ദിവസം വരെ ബാറ്ററി ബാക്കപ്പ് നൽകുമെന്ന് കമ്പനി അവകാശപ്പെട്ടു. മീഡിയാടെക് ഡൈമെൻസിറ്റി 6400 പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. 5ജി കണക്റ്റിവിറ്റി, ഗൂഗിൾ ജെമിനി, സർക്കിൾ ടു സെർച്ച് തുടങ്ങിയ എഐ ഫീച്ചറുകളും ഫോണിലുണ്ട്.</p>

<p>കോർണിംഗ് ഗൊറില്ല ഗ്ലാസ് 7ഐ സംരക്ഷണം, എംഐഎൽ-എസ്‌ടിഡി-810എച്ച് മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കേഷൻ, ഐപി64 വാട്ടർ റെസിസ്റ്റന്റ് ഡിസൈൻ എന്നിവയും ഫോണിൻ്റെ പ്രധാന സവിശേഷതകളാണ്. 6.7 ഇഞ്ച് 120ഹേർട്സ് ഡിസ്പ്ലേ, ഡോൾബി അറ്റ്‌മോസ് സ്റ്റീരിയോ സ്‌പീക്കറുകൾ, 50എംപി എഐ ക്യാമറ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.</p>

<p>മോട്ടോ ജി37 പവറിൻ്റെ &nbsp;4ജിബി+128ജിബി വേരിയന്റ് 15,999 രൂപയ്ക്കും, 8ജിബി+128ജിബി വേരിയന്റ് ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 19,999 രൂപയ്ക്കുമാണ് ലഭ്യമാകുക. വിലവർധന തുടരുന്ന സ്‌മാർട്ട്ഫോൺ വിപണിയിൽ 20,000 രൂപയിൽ താഴെ മികച്ച മൂല്യം നൽകുന്ന 5ജി സ്‌മാർട്ട്ഫോണായാണ് ഈ മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.</p>]]></content:encoded>
			<category><![CDATA[technology]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/6cf4bdd52b36439e7d8c898d69e50695.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Sat, 13 Jun 2026 21:47:03 +0530</pubDate>
			<modified_date>Sat, 13 Jun 2026 21:47:03 +0530</modified_date>
		</item>
		<item>
			<title><![CDATA[വൈദ്യുതി പരാതികൾക്ക് പരിഹാരം കാണാൻ നിയോജകമണ്ഡലം തല കമ്മിറ്റികൾ സജീവമാക്കണം: മന്ത്രി സണ്ണി ജോസഫ്]]></title>
			<link>https://keralaonlinenews.com/kerala/minister-sunny-joseph-electricity-complaints/cid18832285.htm</link>
			<guId>https://keralaonlinenews.com/kerala/minister-sunny-joseph-electricity-complaints/cid18832285.htm</guId>
			<description><![CDATA[<h2>വൈദ്യുതി മുടക്കം, വോൾട്ടേജ് ക്ഷാമം, മഴക്കാലത്തെ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് ജനങ്ങളുടെ പരാതികൾക്ക് പെട്ടെന്ന് പരിഹാരം കാണാൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള നിയോജകമണ്ഡലം തല കമ്മിറ്റികൾ സജീവമാക്കണമെന്ന് വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ്.</h2>]]></description>
			<content:encoded><![CDATA[<p>കാസർ​ഗോട് : വൈദ്യുതി മുടക്കം, വോൾട്ടേജ് ക്ഷാമം, മഴക്കാലത്തെ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് ജനങ്ങളുടെ പരാതികൾക്ക് പെട്ടെന്ന് പരിഹാരം കാണാൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള നിയോജകമണ്ഡലം തല കമ്മിറ്റികൾ സജീവമാക്കണമെന്ന് വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ്. കാസർകോട്, കണ്ണൂർ,വയനാട് ജില്ലകൾ ഉൾപ്പെട്ട കെ.എസ.്ഇ.ബിയുടെ ഉത്തര മലബാർ മേഖലാ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.</p>

<p>ജനങ്ങൾ ഫോൺ വഴി ഉന്നയിക്കുന്ന പരാതികൾക്ക് പരിഹാരം കാണാൻ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തണം. വൈദ്യുതി മുടക്കത്തിന് പുറമേ വോൾട്ടേജ് ക്ഷാമവും മലബാറിലെ ചില ഭാഗങ്ങളിലുണ്ട്. അറ്റകുറ്റപ്പണി കാരണമോ പെട്ടെന്ന് ഉണ്ടായ സംഭവങ്ങൾ മൂലമോ വൈദ്യുതി മുടങ്ങുകയാണെങ്കിൽ അക്കാര്യം ഉപഭോക്താക്കളെ പ്രാദേശിക തലത്തിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പുകൾ, വെബ്സൈറ്റ്, മാധ്യമങ്ങൾ വഴി അറിയിക്കണം. പകൽ സമയത്ത് സൗരോർജ്ജം ബാറ്ററിയിൽ സ്റ്റോർ ചെയ്തു രാത്രി പീക്ക് സമയങ്ങളിൽ വിതരണം ചെയ്യുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) പദ്ധതിയിൽ മൂന്ന് പദ്ധതികൾ അടുത്ത മാർച്ചിന് മുമ്പ് കമ്മീഷൻ ചെയ്യാൻ കഴിയുമെന്ന് യോഗത്തിൽ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.</p>

<p>ഇതിൽ കേരളത്തിലെ ആദ്യത്തെ ബെസ് പദ്ധതി കാസർകോട് മൈലാട്ടിയിൽ ഈ ഡിസംബറിൽ കമ്മീഷൻ ചെയ്യും. 125 മെഗാവാട്ടാണ് രാത്രി നാല് മണിക്കൂർ നേരം വിതരണം ചെയ്യാനായി ഈ പദ്ധതിയിൽ നിന്ന് ഉൽപ്പാദിപ്പിക്കുക. കണ്ണൂരിലെ ശ്രീകണ്ഠാപുരം പദ്ധതിയ്ക്ക് 160 എം.ഡബ്ല്യു.എച്ച് ശേഷിയും കാസർകോട്ടെ മുള്ളേരിയയിലേതിന് 60 എംഡബ്ല്യുഎച്ച് ശേഷിയുമാണുള്ളത്.</p>

<p>സർക്കാർ സ്ഥലം മാത്രം വിട്ടു നൽകി സ്വകാര്യ കമ്പനി സൗരോർജ്ജം സംഭരിച്ച് രാത്രിയിലെ നാലു മണിക്കൂർ നേരം വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ഇത് മൂലം സർക്കാറിന് യൂണിറ്റിന് ഏഴ് രൂപയുടെ അടുത്ത് മാത്രമേ ചെലവ് വരുന്നുള്ളൂ. കാസർകോട് സബ്സ്റ്റേഷനുകൾ കുറവാണെന്നും ബോവിക്കാനത്ത് സെക്ഷൻ ഓഫീസ് സ്ഥാപിക്കണമെന്നും കെ നീലകണ്ഠൻ എം.എൽ.എ (ഉദുമ) ആവശ്യപ്പെട്ടു.<br>
മൂന്ന് ജില്ലകളിലേയും പ്രശ്നങ്ങളും വെല്ലുവിളികളും ഉദ്യോഗസ്ഥർ മന്ത്രിക്ക് മുമ്പാകെ ഉന്നയിച്ചു. മഴക്കാലത്ത് രാത്രികളിൽ ഒരു അധിക ലൈൻമാന്റെ ഡ്യൂട്ടി അനുവദിക്കാനുള്ള പ്രൊപോസൽ തയ്യാറാക്കി നൽകാൻ മന്ത്രി സണ്ണി ജോസഫ് നിർദേശം നൽകി.</p>

<p>യോഗത്തിൽ എം.എൽ.എമാരായ കെ.വി സുമേഷ്, വി.കുഞ്ഞികൃഷ്ണൻ, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കെ.എസ.്ഇ.ബി നോർത്ത് മലബാർ റീജ്യൻ ചീഫ് എഞ്ചിനീയർ ടി.എസ് ജയശ്രീ, മറ്റ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/92ea5385910eef5fb379a2c34a721ae8.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Sat, 13 Jun 2026 21:45:32 +0530</pubDate>
			<modified_date>Sat, 13 Jun 2026 21:45:32 +0530</modified_date>
		</item>
		<item>
			<title><![CDATA[മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം : സംസ്ഥാനതല ഉദ്ഘാടനം ജൂൺ 15ന് മുഖ്യമന്ത്രി നിർവ്വഹിക്കും]]></title>
			<link>https://keralaonlinenews.com/kerala/awareness-day-chief-minister/cid18832273.htm</link>
			<guId>https://keralaonlinenews.com/kerala/awareness-day-chief-minister/cid18832273.htm</guId>
			<description><![CDATA[സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 15ന്  രാവിലെ 9 മണിക്ക് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി  വി. ഡി. സതീശൻ നിർവ്വഹിക്കും.]]></description>
			<content:encoded><![CDATA[<p>സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 15ന് &nbsp;രാവിലെ 9 മണിക്ക് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി &nbsp;വി. ഡി. സതീശൻ നിർവ്വഹിക്കും. മത്സ്യബന്ധന-സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൾ ഗഫൂർ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന രജിസ്ട്രേഷന് ശേഷമാണ് ഔദ്യോഗിക പരിപാടികൾ ആരംഭിക്കുക.</p>

<p>വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്. വയോജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി രാജ്യത്താദ്യമായി ഒരു വയോജനക്ഷേമ വകുപ്പ് രൂപീകരിച്ച സംസ്ഥാനമാണ് കേരളം.</p>

<p>വയോജനങ്ങൾക്കായുള്ള സർക്കാരിന്റെ പദ്ധതികളെക്കുറിച്ചും അവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ശക്തമായ അവബോധം സൃഷ്ടിക്കണമെന്ന് 2007ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമത്തിലെ 21-ാം വകുപ്പ് നിഷ്‌കർഷിക്കുന്നുണ്ട്.</p>

<p>ഐക്യരാഷ്ട്ര സഭയുടെയും ലോകാരോഗ്യ സംഘടനയുടെയും ആഹ്വാന പ്രകാരം മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണദിന സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുന്നതിനാണ് എല്ലാ വർഷവും ജൂൺ 15 ലോക വയോജന അതിക്രമ വിരുദ്ധ ദിനമായി (World Elder Abuse Awareness day) ആചരിക്കുന്നത്. 'Beyond Awareness: Making Elder Abuse Prevention Work' എന്നതാണ് ഈ വർഷത്തെ ഐക്യരാഷ്ട്രസഭയുടെ പ്രധാന പ്രമേയം.</p>

<p>&nbsp;ചടങ്ങിൽ സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അബ്ദുൾ നാസർ ബി. സ്വാഗതം ആശംസിക്കും. ശശി തരൂർ എംപി, മേയർ അഡ്വ. വി. വി. രാജേഷ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, വാർഡ് കൗൺസിലർ ഷേർളി എസ്., വയോജനക്ഷേമ വകുപ്പ് സെക്രട്ടറി രത്തൻ യു. കേൽക്കർ, &nbsp;സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്. നായർ, സംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്സൺ കെ. സോമപ്രസാദ്, ജില്ലാ കളക്ടർ അനു കുമാരി, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക്, സബ് കളക്ടർ ആൽഫ്രഡ് ഒ. വി., ഒ.സി.ബി ചെയർമാൻ എൻ. അലി അബ്ദുള്ള, &nbsp;എൻ.എസ്.എസ് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. ദേവി പ്രിയ ഡി., നെടുമങ്ങാട് ആർ.ഡി.ഒ. മനോജ് രാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/2d0aeb9f43ab7ce074e9d144ffbf680d.gif</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Sat, 13 Jun 2026 21:43:53 +0530</pubDate>
			<modified_date>Sat, 13 Jun 2026 21:43:53 +0530</modified_date>
		</item>
		<item>
			<title><![CDATA[ഇടുക്കി വികസന പാക്കേജ്: പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം]]></title>
			<link>https://keralaonlinenews.com/travel/idukki-development-package-instructions/cid18832269.htm</link>
			<guId>https://keralaonlinenews.com/travel/idukki-development-package-instructions/cid18832269.htm</guId>
			<description><![CDATA[<h2>ഇടുക്കി വികസന പാക്കേജ് പ്രകാരം നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഇടുക്കി പാക്കേജ് അവലോകന യോഗത്തിൽ തീരുമാനം.</h2>]]></description>
			<content:encoded><![CDATA[<p>ഇടുക്കി &nbsp;:ഇടുക്കി വികസന പാക്കേജ് പ്രകാരം നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഇടുക്കി പാക്കേജ് അവലോകന യോഗത്തിൽ തീരുമാനം. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി., ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എംഎൽഎമാരായ റോയ് കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു, എഫ്. രാജ തുടങ്ങിയവർ പങ്കെടുത്തു. വികസന പദ്ധതികൾ തയാറാക്കുമ്പോൾ ജനപ്രതിനിധികളുമായി ചർച്ച നടത്തണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ഇടുക്കി ജില്ലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ടാണ് സർക്കാർ ഇടുക്കി വികസന പാക്കേജ് നടപ്പാക്കുന്നത്. ജില്ലയുടെ സവിശേഷ ഭൂപ്രകൃതിയും കാലാവസ്ഥയും പ്രയോജനപ്പെടുത്തി സുസ്ഥിര വികസനം ഉറപ്പാക്കുകയാണ് ലക്ഷ്യം. 2021 ലാണ് പാക്കേജ് സംബന്ധിച്ച നിർദേശങ്ങൾ രൂപീകരിച്ചത്. ഓരോ വർഷവും 75 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തുന്നത്. 2026-27 സാമ്പത്തിക വർഷം 80 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പദ്ധതികൾ തയാറാക്കുന്നതിലും നടപ്പാക്കുന്നതിലും ഉദ്യോഗസ്ഥർ കാര്യക്ഷമതയോടെ ഇടപെടണമെന്ന് യോഗം നിർദേശിച്ചു. ഇടുക്കി പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ ഓഫീസറെ നിയമിക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. സ്‌പെഷ്യൽ ഓഫീസറായി പ്രവർത്തിക്കേണ്ട ജില്ലാ വികസന കമ്മീഷണർ നിലവിൽ ജില്ലയിൽ ഇല്ലാത്ത സാഹചര്യത്തിലാണിത്. വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ ഡ്രോയിംഗും ഡിസൈനും ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ അറിയിക്കും. &nbsp;</p>

<p>2022 മുതൽ 2026 വരെ ആകെ 65 പ്രവൃത്തികളാണ് ജില്ലാതല സമിതി ശുപാർശ ചെയ്തത്. ഇതിൽ 31 പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്. ആകെ 14,60,12,792 (14.60 കോടി) രൂപയാണ് ഇതുവരെ ചെലവഴിച്ചത്. 2022-23, 2023-24, 2024-25, 2025-26 വർഷങ്ങളിൽ ഭരണാനുമതി ലഭിച്ച വികസന പ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി.</p>

<p>2022-23 വർഷത്തിൽ ആറ് പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്. രാജാക്കാട്, മൂന്നാർ, ബൈസൺവാലി, വെള്ളിയാമറ്റം എന്നിവിടങ്ങളിൽ നടപ്പാക്കുന്ന മാതൃകാ നീർത്തട വികസന പദ്ധതികളുടെ നിർമ്മാണം പൂർത്തിയായി. രണ്ട് കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. വണ്ടിപ്പെരിയാർ കനാൽ പുനരുദ്ധാരണവും വെള്ളപ്പൊക്ക നിയന്ത്രണ പ്രവൃത്തികളും നടപ്പാക്കുന്നതിന് പ്രദേശത്തെ താമസക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ യോഗത്തിൽ അറിയിച്ചു. ഇടുക്കി ഗവ. എൻജിനീയറിംഗ് കോളേജ് മൾട്ടിപ്പർപ്പസ് ജിം ആന്റ് അമിനിറ്റി സെന്റർ നിർമ്മാണവുമായി ബന്ധപ്പെട്ട് സംരക്ഷണ ഭിത്തിയുടെ നിർമ്മാണം പുരോഗിക്കുകയാണ്. ഏലപ്പാറയിലെ ചെമ്മണ്ണ് ഗവൺമെന്റ് ഹൈസ്‌കൂളിന്റെ പശ്ചാത്തല സൗകര്യ വികസനം, ഇടുക്കി ഡാം റിസർവോയറിൽ ടൂറിസ്റ്റ് ബോട്ടിംഗ് സൗകര്യം ഏർപ്പെടുത്തൽ എന്നീ പദ്ധതികൾ പൂർത്തിയാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ യോഗം നിർദേശിച്ചു. ഇടുക്കി ടൂറിസം മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനും ടൂറിസം ബ്രാൻഡിംഗുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെ യോഗം ചേർന്ന് മാസ്റ്റർ പ്ലാനിന്റെ കരട് അവതരിപ്പിക്കാൻ നിർദേശം നൽകി.</p>

<p>2023-24 ൽ 9 പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്. വന്യജീവി സംഘർഷ മേഖലകളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിപൂർത്തിയായി. പിന്നാക്ക/പ്ലാന്റേഷൻ മേഖലകളിൽ 10 മാതൃകാ അങ്കണവാടികൾ നിർമ്മിക്കുന്ന പദ്ധതിയൽ ഇടമലക്കുടിയിൽ അഞ്ച് അങ്കണവാടികളുടെ നിർമ്മാണത്തിന് കരാറായി. ഇവിടെ റോഡ് പണി നടക്കുന്ന സാഹചര്യത്തിൽ നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. സമഗ്ര ക്ഷീര വികസനം ലക്ഷ്യമിട്ട് ക്ഷീര സഹകരണ സംഘങ്ങൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്ന പദ്ധതിയിൽ 39 സംഘങ്ങളിൽ നിർമ്മാണം പൂർത്തിയായി. മറയൂർ ശർക്കര ക്ലസ്റ്റർ പദ്ധതിയിൽ പട്ടികവർഗ വികസന വകുപ്പുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. നരകക്കുഴി പാലം നിർമ്മാണം പൂർത്തിയായി. നൂലംപാറ പാലം നിർമ്മാണം അവസാനഘട്ടത്തിലാണ്. പുല്ലാട്ടുപടി പാലം നിർമ്മാണം പുനർ ടെൻഡർ ഘട്ടത്തിലാണ്. ഉടുമ്പൻചോല ഗവൺമെന്റ് ആയുർവേദ മെഡിക്കൽ കോളേജ് വികസനം, വന്യജീവി സംഘർഷ മേഖലകളിലെ സോളാർ ഫെൻസിംഗ്, കട്ടപ്പന ഗവൺമെന്റ് കോളേജിലെ ആധുനിക ലബോറട്ടറികളുടെ നിർമ്മാണം എന്നീ പദ്ധതികളും പുരോഗമിക്കുകയാണ്.</p>

<p>2024-25 വർഷം മൂന്ന് പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്. നെടുങ്കണ്ടം ഗവൺമെന്റ് പോളിടെക്‌നിക് കോളേജ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമ്മാണം, വെസ്റ്റ് കോടിക്കുളം ഗവൺമെന്റ് എച്ച് എസ് എസ് കെട്ടിട നിർമ്മാണം, വഞ്ചിവയൽ-വള്ളക്കടവ് ഗവൺമെന്റ് ട്രൈബൽ ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിർമ്മാണം എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്.</p>

<p>2025-26 വർഷം 13 പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്. ഇടുക്കി മെഡിക്കൽ കോളേജ് കാത്ത് ലാബ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കൽ ജോലികൾ പുരോഗമിക്കുകയാണ്. പതിനാറാംകണ്ടം പ്രകാശ് റോഡ് നിർമ്മാണം, പെരിയാറിന് കുറുകെ ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മാണം, തങ്കമണി-ഇരുക്കുട്ടി - പാണ്ടിപ്പാറ റോഡ് നിർമ്മാണം എന്നീ പദ്ധതികൾ പുരോഗമിക്കുന്നു. ചെറുതോണി ടൗൺ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പുതിയ പദ്ധതി നിർദേശം സമർപ്പിക്കും. അടിമാലി താലൂക്ക് ആശുപത്രിയിൽ കാത്ത് ലാബ് മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അടിമാലി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നിർമ്മാണം, അണക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയ കെട്ടിട നിർമ്മാണം, കൊരങ്ങാട്ടി മന്നാംകണ്ടം ഗവൺമെന്റ് ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിർമ്മാണം, പെരിങ്ങാശേരി ജിടിഎച്ച്എസ്എസിൽ പെൺകുട്ടികൾക്കായി പ്രീ മെട്രിക് ഹോസ്റ്റൽ കെട്ടിടം നിർമ്മാണം, അടിമാലി താലൂക്ക് ആശുപത്രിയിൽ ബഹുനില മന്ദിരം നിർമ്മാണം, ഇടുക്കി നഴ്‌സിംഗ് കോളേജ് പുതിയ ഹോസ്റ്റൽ ബ്ലോക്ക് നിർമ്മാണം എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്. ഏലം കൃഷിനാശത്തിന് ധനസഹായം നൽകുന്നതിനായുള്ള പാക്കേജ് വേഗത്തിൽ നടപ്പാക്കാനും നിർദേശം നൽകി.</p>

<p>കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർമാരായ വി.എം. ആര്യ, അനൂപ് ഗാർഗ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[യാത്ര]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/8cee0e142bd1759f3b4a00b9273d65fd.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Sat, 13 Jun 2026 21:42:05 +0530</pubDate>
			<modified_date>Sat, 13 Jun 2026 21:42:05 +0530</modified_date>
		</item>
		<item>
			<title><![CDATA[മുട്ടം സർക്കാർ പോളിടെക്‌നിക്ക് കോളേജിൽ അദ്ധ്യാപക നിയമനം]]></title>
			<link>https://keralaonlinenews.com/nattuvarthakal/idukki/teacher-recruitment-muttom-government-polytechnic-college/cid18832267.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/idukki/teacher-recruitment-muttom-government-polytechnic-college/cid18832267.htm</guId>
			<description><![CDATA[<h2>മുട്ടം സർക്കാർ പോളിടെക്‌നിക്ക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലക്ചറർ ഇൻ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ് തസ്തികകളിൽ ഓരോ ഒഴിവ് വീതമുണ്ട്.</h2>]]></description>
			<content:encoded><![CDATA[<p><br>
ഇടുക്കി: മുട്ടം സർക്കാർ പോളിടെക്‌നിക്ക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലക്ചറർ ഇൻ ഇലക്ട്രിക്കൽ &amp; ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ് തസ്തികകളിൽ ഓരോ ഒഴിവ് വീതമുണ്ട്.</p>

<p>ബന്ധപെട്ട വിഷയത്തിൽ ബി.ടെക് ഒന്നാം ക്ലാസ്സോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 16 ചൊവ്വാഴ്ച രാവിലെ 11.00 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റും, മാർക്ക് ലിസ്റ്റും പകർപ്പും ബയോഡേറ്റയും സഹിതം കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:04862 255083</p>]]></content:encoded>
			<category><![CDATA[idukki, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/9d40143a93a1940b995151173250d829.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Sat, 13 Jun 2026 21:40:12 +0530</pubDate>
			<modified_date>Sat, 13 Jun 2026 21:40:12 +0530</modified_date>
		</item>
		<item>
			<title><![CDATA['വി റൈസ്' പദ്ധതിയിൽ 10 വനിതാ സംരംഭകരെ ആദരിച്ച് ഡിപി വേൾഡും നീതി ആയോഗും]]></title>
			<link>https://keralaonlinenews.com/business/we-rise-dp-world-and-niti/cid18832252.htm</link>
			<guId>https://keralaonlinenews.com/business/we-rise-dp-world-and-niti/cid18832252.htm</guId>
			<description><![CDATA[<h2>ഡിപി വേൾഡും നീതി ആയോഗിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്‌ഫോമും സംയുക്തമായി നടപ്പിലാക്കിയ &#39;&#39;വി റൈസ്&#39;&#39;പദ്ധതിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേരളത്തിൽ നിന്നുള്ള ഹെൽത്തി നിബിൾസ് കോ ഫൗണ്ടർ ലിസി ജോസ് ഉൾപ്പടെ രാജ്യത്തെ മികച്ച 10 വനിതാ സംരംഭകരെ ആദരിച്ചു.  വനിതകളുടെ നേതൃത്വത്തിലുള്ള ബിസിനസുകൾക്ക് കയറ്റുമതി സജ്ജതയും വിപണി പ്രവേശനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി നടപ്പിലാക്കിയ പദ്ധതിയാണിത്.</h2>]]></description>
			<content:encoded><![CDATA[<p>കൊച്ചി: ഡിപി വേൾഡും നീതി ആയോഗിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്‌ഫോമും സംയുക്തമായി നടപ്പിലാക്കിയ ''വി റൈസ്''പദ്ധതിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേരളത്തിൽ നിന്നുള്ള ഹെൽത്തി നിബിൾസ് കോ ഫൗണ്ടർ ലിസി ജോസ് ഉൾപ്പടെ രാജ്യത്തെ മികച്ച 10 വനിതാ സംരംഭകരെ ആദരിച്ചു. &nbsp;വനിതകളുടെ നേതൃത്വത്തിലുള്ള ബിസിനസുകൾക്ക് കയറ്റുമതി സജ്ജതയും വിപണി പ്രവേശനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി നടപ്പിലാക്കിയ പദ്ധതിയാണിത്.</p>

<p>2025 ഒക്ടോബറിൽ ആരംഭിച്ച വി റൈസ് &nbsp;വനിതാ സംരംഭകർക്ക് അവരുടെ ബിസിനസുകൾ വികസിപ്പിക്കാനും പുതിയ വിപണികളിലേക്ക് പ്രവേശിക്കാനും ആവശ്യമായ കഴിവുകളും അറിവും ബന്ധങ്ങളും നൽകുന്ന ഒരു സമഗ്ര പദ്ധതിയാണ്.</p>

<p>ഭക്ഷ്യോത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ, സൗന്ദര്യ-ആരോഗ്യ മേഖലകൾ തുടങ്ങി വിവിധ മേഖലകളിൽ നവീനവും സ്വാധീനശേഷിയുള്ളതുമായ സംരംഭങ്ങൾ കെട്ടിപ്പടുത്തതിനാണ് മികച്ച 10 സംരംഭകരെ തെരഞ്ഞെടുത്തത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച 600-ലധികം അപേക്ഷകളിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. ഇന്ത്യയുടെ വ്യാപാര-സാമ്പത്തിക വളർച്ചയിൽ വനിതാ നേതൃത്വത്തിലുള്ള സംരംഭങ്ങൾ സജീവ പങ്കാളികളാകാനുള്ള ഉയർന്ന അഭിനിവേശത്തിന്റെ പ്രതിഫലനമാണ് ഈ തിരഞ്ഞെടുപ്പ്.</p>

<p>ക്രമത്തോടെയുള്ള മെന്ററിംഗ്, വിദഗ്ധർ നയിച്ച വർക്ക്ഷോപ്പുകൾ, ഡിജിറ്റൽ പഠന മോഡ്യൂളുകൾ എന്നിവയിലൂടെ &nbsp;ബ്രാൻഡിംഗ്, പാക്കേജിംഗ്, ലോജിസ്റ്റിക്‌സ്, &nbsp;അന്താരാഷ്ട്ര വിപണികളിൽ ഉൽപ്പന്നങ്ങളെ അവതരിപ്പിക്കുന്ന തന്ത്രങ്ങൾ എന്നിവയിൽ പങ്കെടുത്തവർ പ്രായോഗിക അറിവ് നേടി.</p>

<p>''ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ, ഓരോ നേട്ടവും കഠിനമായ തയ്യാറെടുപ്പിന്റെയും പ്രതിരോധത്തിന്റെയും നിർണായക ഘട്ടങ്ങളിൽ മികവ് തെളിയിക്കാനുള്ള ധൈര്യത്തിന്റെയും ഫലമാണെന്ന് എനിക്ക് &nbsp;അറിയാം. ഡിപി വേൾഡിന്റെ 'വി റൈസ്' പദ്ധതിയിലൂടെ ആദരിക്കപ്പെട്ട വനിതാ സംരംഭകരും അതേ മനോഭാവമാണ് പ്രകടിപ്പിച്ചത്. അവർ മുന്നോട്ടുവന്ന് തങ്ങളുടെ കരുത്ത് തെളിയിക്കുകയും ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന ബിസിനസുകൾ സൃഷ്ടിക്കുകയും ചെയ്തു. അവസരവും നിശ്ചയദാർഢ്യവും ഒന്നിക്കുമ്പോൾ ഭാവി വെറും സ്വപ്നമായി നിൽക്കാതെ യാഥാർഥ്യമാകുമെന്ന് അവരുടെ യാത്ര നമ്മെ ഓർമ്മിപ്പിക്കുന്നു.''ചടങ്ങിൽ സംസാരിച്ച മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി രാജ് പറഞ്ഞു.</p>

<p><br>
'വീ റൈസ് &nbsp;പദ്ധതിയിലൂടെ എന്റെ ബിസിനസ്സ് വിപുലീകരിക്കുന്നതിനും പുതിയ വിപണികൾക്കായി തയ്യാറെടുക്കുന്നതിനും ആവശ്യമായ വിലയേറിയ അറിവുകൾ എനിക്ക് ലഭിച്ചു. ഹെൽത്തി നിബിൾസിൽ, പ്രോട്ടീൻ പൗഡറുകളും ഹെൽത്ത് ഡ്രിങ്കുകളും ഉൾപ്പെടെയുള്ള പോഷകസമൃദ്ധമായ മില്ലറ്റ് അധിഷ്ഠിത ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഈ അവസരത്തിനും അംഗീകാരത്തിനും ഡി പി വേൾഡിനോടും &nbsp;നിതി ആയോഗിനോടും &nbsp;ഞാൻ നന്ദി രേഖപ്പെടുത്തുന്നു.ഉപഭോക്താക്കളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനൊപ്പം സുസ്ഥിരമായ വളർച്ച കൈവരിക്കുന്നതിനും ആരോഗ്യകരമായ ബദൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ഞങ്ങളുടെ നിശ്ചയദാർഢ്യത്തെ ഈ അംഗീകാരം കൂടുതൽ ശക്തിപ്പെടുത്തുന്നതായി ഹെൽത്തി നിബിൾസ് കോ ഫൗണ്ടർ ലിസി ജോസ് പറഞ്ഞു.</p>

<p><br>
''ആഗോള വിതരണ ശൃംഖലകളിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ, സംരംഭകത്വത്തിലും വ്യാപാരത്തിലും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നത് കൂടുതൽ ഉൾക്കൊള്ളുന്നതും പ്രതിരോധശേഷിയുള്ളതുമായ സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുന്നതിൽ &nbsp;നിർണായകമാണ്. വനിതാ സംരംഭകർക്ക് ദീർഘകാലാടിസ്ഥാനത്തിൽ വളരാനും ആഗോള വിപണികളിൽ അർത്ഥവത്തായ സാന്നിധ്യം ഉറപ്പാക്കാനും ആവശ്യമായ കഴിവുകളും ആത്മവിശ്വാസവും വിപണി ബോധവും നൽകുന്ന സമഗ്ര വേദിയായാണ് 'വി റൈസ്' രൂപകൽപ്പന ചെയ്യ്തതെന്ന് നീതി ആയോഗ് പ്രോഗ്രാം ഡയരക്ടറും വിമൺ എന്റർപ്രണർഷിപ്പ് പ്ലാറ്റ്ഫോം മിഷൻ ഡയരക്ടറുമായ അന്ന റോയി പറഞ്ഞു. &nbsp;</p>

<p>''നവീകരണത്തിലൂടെയും തൊഴിൽ സൃഷ്ടിയിലൂടെയും ശക്തമായ സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിലൂടെയും വനിതാ സംരംഭകർ ഇന്ത്യയുടെ സാമ്പത്തിക ഭാവിയെ രൂപപ്പെടുത്തുകയാണ്. നിതി ആയോഗിന്റെ വിമൺ എന്റർപ്രണർഷിപ്പ് പ്ലാറ്റ്ഫോമുമായി സഹകരിച്ച് നടപ്പാക്കുന്ന 'വി റൈസ്' പദ്ധതിയിലൂടെ വനിതാ സംരംഭകർക്ക് കഴിവുകൾ വികസിപ്പിക്കാനും ബന്ധങ്ങൾ വിപുലീകരിക്കാനും ആഗോള അവസരങ്ങളിലേക്ക് എത്തിച്ചേരാനും ഡിപി വേൾഡ് സഹായിക്കുന്നു. ഉൾക്കൊള്ളുന്ന വ്യാപാര പരിസ്ഥിതികൾ സൃഷ്ടിക്കാനും സംരംഭകത്വത്തിലും നവീകരണത്തിലും അധിഷ്ഠിതമായ ഇന്ത്യയുടെ വളർച്ചയെ പിന്തുണയ്ക്കാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ പദ്ധതിയെന്ന് ഡിപി വേൾഡിന്റെ ഇന്ത്യാ ഉപഭൂഖണ്ഡ കൺട്രി മാനേജരായ ഹേമന്ദ് കുമാർ റുയിയ പറഞ്ഞു.</p>

<p>മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ്, ഡിപി വേൾഡിന്റെ ഇന്ത്യാ ഉപഭൂഖണ്ഡ കൺട്രി മാനേജർ ഹേമന്ദ് കുമാർ റുയിയ , നീതി ആയോഗ് പ്രോഗ്രാം ഡയരക്ടറും വിമൺ എന്റർപ്രണർഷിപ്പ് പ്ലാറ്റ്‌ഫോം മിഷൻ ഡയരക്ടറുമായ &nbsp;അന്ന റോയ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു .</p>]]></content:encoded>
			<category><![CDATA[business]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/af15a0f0cf9bc89eda03d148222ffc8e.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Sat, 13 Jun 2026 21:37:27 +0530</pubDate>
			<modified_date>Sat, 13 Jun 2026 21:37:27 +0530</modified_date>
		</item>
		<item>
			<title><![CDATA[ഇന്ത്യൻ അണ്ടർ-19 ടീമിൽ മലയാളി തിളക്കം; തിരുവനന്തപുരം സ്വദേശി മാനവ് കൃഷ്ണയ്ക്ക് ദേശീയ ടീമിലേക്ക് സെലക്ഷൻ]]></title>
			<link>https://keralaonlinenews.com/sports/malayali-shines-thiruvananthapuram-native-manav-krishna/cid18832237.htm</link>
			<guId>https://keralaonlinenews.com/sports/malayali-shines-thiruvananthapuram-native-manav-krishna/cid18832237.htm</guId>
			<description><![CDATA[<h2>കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും യുവ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ-19 ടെസ്റ്റ് (ചതുർദിനം) ടീമിലാണ് തിരുവനന്തപുരം പേരൂർക്കട സ്വദേശി ഇടം നേടിയത്.</h2>]]></description>
			<content:encoded><![CDATA[<p>തിരുവനന്തപുരം: കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും യുവ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ-19 ടെസ്റ്റ് (ചതുർദിനം) ടീമിലാണ് തിരുവനന്തപുരം പേരൂർക്കട സ്വദേശി ഇടം നേടിയത്. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ വെടിക്കെട്ട് ബാറ്റിംഗും വിക്കറ്റിന് പിന്നിലെ മിന്നൽ പ്രകടനങ്ങളുമാണ് മാനവിനെ ദേശീയ ജേഴ്സിയിലേക്ക് നയിച്ചത്.</p>

<p>കഴിഞ്ഞ അണ്ടർ-19 സീസണിൽ മാത്രം 592 റൺസ് അടിച്ചുകൂട്ടിയ താരം, കൂച്ച് ബെഹാർ ട്രോഫിയിൽ തുടരെ രണ്ട് മത്സരങ്ങളിൽ &nbsp;സെഞ്ച്വറി നേടിയിരുന്നു. സൗരാഷ്ട്രയ്‌ക്കെതിരെ 189 റൺസും ഹൈദരാബാദിനെതിരെ 144 റൺസുമാണ് മാനവ് നേടിയത്. ഡൽഹിയിൽ ക്രിക്കറ്റ് കരിയറിന് തുടക്കം കുറിച്ച മാനവ്, പതിമൂന്നാം വയസ്സിലാണ് കേരളത്തിലേക്ക് എത്തുന്നത്. തുടർന്ന് മികച്ച കായികക്ഷമതയും നേതൃപാടവവും തെളിയിച്ച താരം കേരളത്തിന്റെ അണ്ടർ-16, അണ്ടർ-19 ടീമുകളുടെ ക്യാപ്റ്റനായും തിളങ്ങിയിട്ടുണ്ട്.</p>

<p>2025-ലെ കേരള ക്രിക്കറ്റ് ലീഗ് ലേലത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിൽ ഒരാളായ മാനവ്, 2026 ജനുവരിയിൽ ഗോവയ്‌ക്കെതിരായ മത്സരത്തിലൂടെ രഞ്ജി ട്രോഫി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. ഒമാൻ സന്ദർശിച്ച കേരള ടീമിലും മാനവ് ഇടം പിടിച്ചിരുന്നു. എൻഎസ്‌കെ ട്രോഫിയിലെ ‘പ്രോമിസിങ് യങ്സ്റ്റർ’ പുരസ്കാര ജേതാവായ മാനവ്, ബിസിസിഐയുടെ സെൻ്റർ ഫോർ എക്സലൻസ് ക്യാമ്പിലും പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. സഹോദരൻ മാധവ് കൃഷ്ണയും കേരളത്തിൻ്റെ അണ്ടർ 19 ടീമിലെ അംഗമാണ്. ഉണ്ണികൃഷ്ണനാണ് പിതാവ്,മാതാവ് അനിത കെ നായർ. തിരുവനന്തപുരത്തെ എസ് എസ് ഷൈൻ ആണ് മാനവിൻ്റെ പരിശീലകൻ.</p>]]></content:encoded>
			<category><![CDATA[sports]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/bf78d3479c12bbd8806a16e34d3272d2.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Sat, 13 Jun 2026 21:30:26 +0530</pubDate>
			<modified_date>Sat, 13 Jun 2026 21:30:26 +0530</modified_date>
		</item>
	</channel>
</rss>