<?xml version="1.0" encoding="UTF-8" standalone="no"?><rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:itunes="http://www.itunes.com/dtds/podcast-1.0.dtd" version="2.0">
	<channel>
		<title>keralaonlinenews</title>
		<description>keralaonlinenews</description>
		<language>ml</language>
		<link>https://keralaonlinenews.com/feed.xml</link>
		<image>
			<title>keralaonlinenews</title>
			<url>https://keralaonlinenews.com/static/c1e/client/94744/uploaded_original/6fd0a38e836c43f4da1497c40e4090ec.jpg</url>
			<link>https://keralaonlinenews.com/feed.xml</link>
		</image>
		<itunes:explicit>no</itunes:explicit><itunes:subtitle>keralaonlinenews</itunes:subtitle><item>
			<title><![CDATA[“തർക്കം” ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു]]></title>
			<link>https://keralaonlinenews.com/entertainment/film-tarkkam/cid18777082.htm</link>
			<guId>https://keralaonlinenews.com/entertainment/film-tarkkam/cid18777082.htm</guId>
			<description><![CDATA[<p>ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന “തർക്കം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പി.ഡബ്ല്യു.എൽ.ഒ എന്റർടെയ്ൻമെന്റ്സ്, സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അനൂപ് കുട്ടിയും സജിൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവഹിക്കുന്നു.</p>

<h2></h2>]]></description>
			<content:encoded><![CDATA[<p>ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന “തർക്കം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പി.ഡബ്ല്യു.എൽ.ഒ എന്റർടെയ്ൻമെന്റ്സ്, സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അനൂപ് കുട്ടിയും സജിൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവഹിക്കുന്നു.</p>

<p>പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ, ജാതി-ഫ്യൂഡൽ മേധാവിത്വത്തെ ഇന്നും ന്യായീകരിച്ച് അഭിമാനത്തോടെ ജീവിക്കുന്ന ഒരു പോലീസ് ഓഫീസറും, ഡോ. ബി.ആർ. അംബേദ്കറുടെ പുരോഗമന ആശയങ്ങളിൽ ആകൃഷ്ടനായി ലോകത്തെ കാണാനും നയിക്കാനും ശ്രമിക്കുന്ന സുർജിത് എന്ന യുവാവും തമ്മിലുള്ള സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ് പ്രമേയമാകുന്നത്.<br>
ഒരു റിയലിസ്റ്റിക് ത്രില്ലർ എന്ന നിലയിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ഒരേസമയം ഏഴ് ക്യാമറകൾ ഉപയോഗിച്ച് നാല് സിനിമാറ്റോഗ്രാഫർമാരുടെ മേൽനോട്ടത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂർ ശ്രീ മഹാദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ ഭരണി ആഘോഷത്തിന്റെ പശ്ചാത്തലത്തിരുക്കിയ “തർക്കം” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്.</p>

<p>തർക്കം ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകർ ഇവരാണ്. സിനിമാറ്റോഗ്രാഫി: ജെബിൻ ജേക്കബ്,അഡിഷണൽ സിനിമാറ്റോഗ്രാഫി: നന്ദകുമാർ തോട്ടത്തിൽ, സിംബാദ്, റോഷൻ ജോസ്, എഡിറ്റിംഗ്: അപ്പു ഭട്ടതിരി, ലൈൻ പ്രൊഡ്യൂസർ: ഷാജി അസീസ്,സംഗീതം: സൈദ് അബ്ബാസ്, പ്രൊഡക്ഷൻ ഡിസൈനർ: വിനോദ് പട്ടണക്കാടൻ, ആക്ഷൻ ഡയറക്ടർ: റോബിൻ മാസ്റ്റർ ടീംപ്രൊഡക്ഷൻ കൺട്രോളർ: ഫിജോ ഫിലിപ്പ്, സിങ്ക് സൗണ്ട്: രാകേഷ് ശശീന്ദ്രൻ, സൗണ്ട് മിക്സിംഗ്: ജുബിൻ രാജ്,വസ്ത്രാലങ്കാരം: സുർജിഷ് സി. സുരേഷ്, മേക്കപ്പ്: സുരേഷ് പിഷാരടി, അസോസിയേറ്റ് ഡയറക്ടർമാർ: സോനു രാമകൃഷ്ണൻ, ജാസിർ അസിസ്റ്റന്റ് ഡയറക്ടർ: സുബിൻ ജോർജ്, പ്രോജക്ട് ഡിസൈനർ: അരുൺ സോൾ, കാസ്റ്റിംഗ് ഡയറക്ടർ: രാജേഷ് നാരായണൻ,പ്രൊഡക്ഷൻ മാനേജർമാർ: ശ്യാം കാർഗോസ്, സിജോ ജോസ് ജോസി, ഇ.സി. അശോകൻ, സെക്കൻഡ് യൂണിറ്റ് സിനിമാറ്റോഗ്രാഫി: റാം രാഘവ്, മാർക്കറ്റിംഗ്: പ്രതീഷ് ശേഖർ, പബ്ലിസിറ്റി ഡിസൈൻ: ദിലീപ് ദാസ്<br>
പി.ആർ.ഒ: എ.എസ്. ദിനേശ്.</p>]]></content:encoded>
			<category><![CDATA[entertainment]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/471e612181ef9466cd4ca63f3be5827f.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 20:17:08 +0530</pubDate>
			<modified_date>Tue, 2 Jun 2026 20:17:08 +0530</modified_date>
		</item>
		<item>
			<title><![CDATA[സംസ്ഥാനത്ത് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത]]></title>
			<link>https://keralaonlinenews.com/kerala/heavy-rain/cid18777052.htm</link>
			<guId>https://keralaonlinenews.com/kerala/heavy-rain/cid18777052.htm</guId>
			<description><![CDATA[<h2>കാലവർഷം കേരളത്തിൽ എത്തുമെന്ന് കരുതുന്ന ബുധനാഴ്ച മുതൽ .ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.</h2>]]></description>
			<content:encoded><![CDATA[<p>തിരുവനന്തപുരം: കാലവർഷം കേരളത്തിൽ എത്തുമെന്ന് കരുതുന്ന ബുധനാഴ്ച മുതൽ .ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.</p>

<p>ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അതിശക്തമായ മഴ കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.</p>

<p>ജാഗ്രതയുടെ ഭാഗമായി വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.</p>

<p>24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/0f2532afcda9fef81521c4ecfa75d5a8.gif</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 20:12:32 +0530</pubDate>
			<modified_date>Tue, 2 Jun 2026 20:12:32 +0530</modified_date>
		</item>
		<item>
			<title><![CDATA[ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി]]></title>
			<link>https://keralaonlinenews.com/crime/husband-wife-death/cid18777020.htm</link>
			<guId>https://keralaonlinenews.com/crime/husband-wife-death/cid18777020.htm</guId>
			<description><![CDATA[<h2>ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ചാലക്കുടി പോട്ടയിലാണ് സംഭവം. നാലുമാസം മുമ്പാണ് ഇരുവരും പോട്ടയിൽ എത്തിയത്.</h2>]]></description>
			<content:encoded><![CDATA[<p>കൊച്ചി: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ചാലക്കുടി പോട്ടയിലാണ് സംഭവം. നാലുമാസം മുമ്പാണ് ഇരുവരും പോട്ടയിൽ എത്തിയത്.</p>

<p>&nbsp;അതിഥി തൊഴിലാളികളായ ഉമിത്, ഭാര്യ രാധ എന്നിവരാണ് മരിച്ചത്.മൂന്നുദിവസമായി വീടിനു പുറത്ത് ദമ്പതികളെ കണ്ടിരുന്നില്ല. പൊലീസും വീട്ടുടമയും വാതിൽ ബലമായി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[crime]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/9b3550bc867eba725551b5c910e0438a.gif</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 20:07:37 +0530</pubDate>
			<modified_date>Tue, 2 Jun 2026 20:07:37 +0530</modified_date>
		</item>
		<item>
			<title><![CDATA[പാലക്കാട് പത്താംക്ലാസ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി]]></title>
			<link>https://keralaonlinenews.com/obitury/palakkad-dead/cid18777005.htm</link>
			<guId>https://keralaonlinenews.com/obitury/palakkad-dead/cid18777005.htm</guId>
			<description><![CDATA[<h2>വാണിയംകുളത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി</h2>]]></description>
			<content:encoded><![CDATA[<p>പാലക്കാട്: വാണിയംകുളത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മനിശ്ശേരിയിലാണ് സംഭവം. മനിശ്ശേരി വാച്ചാക്കര പ്രദീപ് കുമാറിന്റെ മകൻ പ്രവീഷാണ്(16) മരിച്ചത്.&nbsp;</p>

<p>വാണിയംകുളം ടിആർകെ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്നു പ്രവീഷ്. വീട്ടിലെ കിടപ്പുമുറിയിൽ ഇന്നലെ വൈകീട്ടോടെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>]]></content:encoded>
			<category><![CDATA[obitury]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b7fe92eefcd239bd4c18886e2c05cbfe.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 20:06:02 +0530</pubDate>
			<modified_date>Tue, 2 Jun 2026 20:06:02 +0530</modified_date>
		</item>
		<item>
			<title><![CDATA[മഴ യാത്രകളുമായി കൊല്ലം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ; ബുക്കിംഗ് ആരംഭിച്ചു]]></title>
			<link>https://keralaonlinenews.com/travel/kollam-ksrtc-budget-tourism-cell-bookings/cid18776992.htm</link>
			<guId>https://keralaonlinenews.com/travel/kollam-ksrtc-budget-tourism-cell-bookings/cid18776992.htm</guId>
			<description><![CDATA[<h2>മൺസൂൺ ആരംഭിച്ചതോടെ പ്രകൃതിഭംഗിയും വെള്ളച്ചാട്ടങ്ങളും ആസ്വദിക്കാൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി ജില്ലാ ബജറ്റ് ടൂറിസം സെൽ ജൂൺ മാസത്തെ മൺസൂൺ കലണ്ടർ പുറത്തിറക്കി.</h2>]]></description>
			<content:encoded><![CDATA[<p>കൊല്ലം &nbsp;: മൺസൂൺ ആരംഭിച്ചതോടെ പ്രകൃതിഭംഗിയും വെള്ളച്ചാട്ടങ്ങളും ആസ്വദിക്കാൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി ജില്ലാ ബജറ്റ് ടൂറിസം സെൽ ജൂൺ മാസത്തെ മൺസൂൺ കലണ്ടർ പുറത്തിറക്കി. മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളും ഉൾപ്പെടുത്തിയാണ് യാത്രാ കലണ്ടർ തയ്യാറാക്കിയിട്ടുള്ളത്. &nbsp;കൊട്ടിയൂർ വൈശാഖ മഹോത്സവ തീർത്ഥാടന യാത്രയാണ് ഈ മാസത്തെ പ്രധാന ആകർഷണം. ജൂൺ 4, 7, 11, 15, 17, 18 തീയതികളിൽ പുറപ്പെടുന്ന മൂന്ന് ദിവസം നീളുന്ന കൊട്ടിയൂർ യാത്രയ്ക്ക് താമസവും യാത്രാനിരക്കും ഉൾപ്പെടെ 3000 രൂപയാണ് ചാർജ്. ജൂൺ 6-ന് ഇല്ലിക്കൽ കല്ല് - ഇലവീഴാപൂഞ്ചിറ യാത്രയും (820 രൂപ), റോസ്മല യാത്രയും (520 രൂപ) ഉണ്ടായിരിക്കും. ജൂൺ 7-ന് കുറ്റാലം ഉൾപ്പെടുന്ന അംബാസമുദ്രം യാത്രയും മീൻമുട്ടി വെള്ളച്ചാട്ടവും കല്ലാറും സന്ദർശിക്കുന്ന പൊന്മുടി യാത്രയും (650 രൂപ) ചാർട്ട് ചെയ്തിട്ടുണ്ട്. ജൂൺ 21-നും പൊ•ുടിയിലേക്ക് യാത്രയുണ്ടാകും.</p>

<p>തിരുവനന്തപുരം ഡബിൾ ഡക്കർ ബസ്സിലെ സിറ്റി റൈഡും കന്യാകുമാരി സൂര്യോദയവും തൃപ്പരപ്പ് വെള്ളച്ചാട്ടവും ഉൾപ്പെടുത്തിയുള്ള കന്യാകുമാരി യാത്ര ജൂൺ 11-ന് നടക്കും; നിരക്ക് 1150 രൂപ. ജൂൺ 13-ന് മൂന്നാർ - കാന്തല്ലൂർ യാത്രയും (2380 രൂപ) ഇല്ലിക്കൽ കല്ല് യാത്രയും (820 രൂപ) ഉണ്ട്. കുട്ടനാടൻ ഭംഗിയും വേമ്പനാടൻ രുചികളും ഹൗസ് ബോട്ട് താമസവും ഭക്ഷണവും ഉൾപ്പെടെ അനുഭവവേദ്യമാക്കുന്ന കുമരകം ബോട്ട് യാത്ര ജൂൺ 14-നാണ്; നിരക്ക് 1780 രൂപ.</p>

<p>മഴക്കാലത്തെ പച്ചപ്പും കാനനഭംഗിയും വന്യമൃഗങ്ങളെ നേരിൽ കാണാനുള്ള അവസരവുമൊരുക്കുന്ന ഗവി - അടവി - പരുന്തുംപാറ യാത്രകൾ ജൂൺ 15, 23, 29 തീയതികളിൽ നടക്കും. ഇതിനുപുറമേ ജൂൺ 19-ന് ഊട്ടി യാത്രയും, ജൂൺ 20-ന് വാഗമൺ, പൂവാർ ബോട്ടിംഗ് യാത്രകളും ക്രമീകരിച്ചിട്ടുണ്ട്. ജൂൺ 25-ന് കൊല്ലത്തുനിന്ന് ആരംഭിക്കുന്ന കൊടൈക്കനാൽ യാത്രയ്ക്ക് ഒരാൾക്ക് 2050 രൂപയാണ് നിരക്ക്. യാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും: 9747969768, 9995554409.</p>]]></content:encoded>
			<category><![CDATA[യാത്ര, kollam]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/130c58b0cd387bda7811f0a30c29727f.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 20:03:56 +0530</pubDate>
			<modified_date>Tue, 2 Jun 2026 20:03:56 +0530</modified_date>
		</item>
		<item>
			<title><![CDATA[അറിവിനൊപ്പം സാമൂഹിക മൂല്യങ്ങളും കുട്ടികളിൽ വളർത്തണം: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ]]></title>
			<link>https://keralaonlinenews.com/nattuvarthakal/kanthapuram-ap-abubacker-musliyar-social-values/cid18776973.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kanthapuram-ap-abubacker-musliyar-social-values/cid18776973.htm</guId>
			<description><![CDATA[<h2>പാഠ്യവിഷയങ്ങൾക്കൊപ്പം സാമൂഹിക മൂല്യങ്ങളും ജീവിത ചിട്ടകളും വിദ്യാർഥികളെ പഠിപ്പിക്കാൻ അധ്യാപകർ സമയം കണ്ടെത്തണമെന്നും വിദ്യാർഥികൾ അതിൽ ഉത്സാഹിക്കണമെന്നും മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.</h2>]]></description>
			<content:encoded><![CDATA[<p>കോഴിക്കോട്: പാഠ്യവിഷയങ്ങൾക്കൊപ്പം സാമൂഹിക മൂല്യങ്ങളും ജീവിത ചിട്ടകളും വിദ്യാർഥികളെ പഠിപ്പിക്കാൻ അധ്യാപകർ സമയം കണ്ടെത്തണമെന്നും വിദ്യാർഥികൾ അതിൽ ഉത്സാഹിക്കണമെന്നും മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന മർകസ് സ്കൂളുകളിലെ പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കൻഡറിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>

<p>സമൂഹത്തിൽ നടക്കുന്ന വിവിധ അപചയങ്ങളെ അധ്യാപകർ അടുത്തറിയുകയും പുതിയ തലമുറയെ വിശ്വാസത്തിലെടുത്ത് കൂടെ നിർത്താനുള്ള ശ്രമങ്ങൾ അധ്യാപകർ നടത്തുകയും വേണം. മൂല്യരഹിത ജീവിതത്തിന്റെ വിപത്തുകൾ വിദ്യാർഥികൾക്ക് ബോധ്യപ്പെടുംവിധമുള്ള അധ്യാപന രീതി ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു.</p>

<p>മർകസിന്റെ എം ഹാൻഡ്‌സ്, എം ജി എസ്, എയ്‌ഡഡ്‌ സ്കൂൾ, ഹോം കെയർ സംവിധാനങ്ങളിലായി വിവിധ സ്കൂളുകളിൽ നിലവിൽ 35000 ത്തോളം വിദ്യാർഥികളാണ് പഠനം നടത്തുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലുള്ള 25 മർകസ് സ്കൂളുകളിൽ നടന്ന പ്രവേശനോത്സവ പരിപാടികൾക്ക് മർകസ് &nbsp;സെക്രട്ടറി വൈസ് പ്രസിഡന്റ് വിപിഎം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, പ്രൊഫ. എകെ അബ്ദുൽ ഹമീദ്, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്‌രി, സിദ്ദീഖ് ഹാജി കോവൂർ, സിപി ഉബൈദുല്ല സഖാഫി, പികെഎം സഖാഫി ഇരിങ്ങല്ലൂർ, പി മുഹമ്മദ് യൂസുഫ്, ഉമർ ഹാജി മട്ടന്നൂർ, കെകെ അബൂബക്കർ ഹാജി, ഷമീം കെകെ, അക്ബർ ബാദുഷ സഖാഫി, ഡോ. റോഷൻ നൂറാനി, &nbsp;മർസൂഖ് കാമിൽ സഖാഫി, ദുൽകിഫിൽ സഖാഫി, സിപി സിറാജ് സഖാഫി, ഹസീബ് അസ്ഹരി, ഹനീഫ് അസ്ഹരി, മഹ്‌മൂദ് കെ, സഹൽ സഖാഫി, അശ്‌റഫ് കാഞ്ഞിര നേതൃത്വം നൽകി. ജനപ്രതിനിധികൾ, വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തകർ അതിഥികളായി. വിവിധ സ്കോളർഷിപ്പ് ജേതാക്കളെ ചടങ്ങിൽ അഭിനന്ദിച്ചു.</p>]]></content:encoded>
			<category><![CDATA[nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/f31e8de6ace86eb7fb771decf58b40ee.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 20:01:32 +0530</pubDate>
			<modified_date>Tue, 2 Jun 2026 20:01:32 +0530</modified_date>
		</item>
		<item>
			<title><![CDATA[വാർഷിക അവധിക്കാലമല്ല, ജെൻ സിക്ക് താത്പര്യം ഹ്രസ്വ യാത്രകളെന്ന് എയർ ബിഎൻബി റിപ്പോർട്ട്]]></title>
			<link>https://keralaonlinenews.com/business/not-annual-vacations-airbnb-report/cid18776959.htm</link>
			<guId>https://keralaonlinenews.com/business/not-annual-vacations-airbnb-report/cid18776959.htm</guId>
			<description><![CDATA[<h2>പണം സ്വരൂപിച്ച് മാസങ്ങൾക്ക് മുമ്പ് ആസൂത്രണം ചെയ്യ്ത് കൃത്യമായ പരിപാടികളോടെ നടത്തുന്ന യാത്രകളിൽ പുതു തലമുറക്ക് താത്പര്യമില്ലെന്ന് എയർ ബിഎൻബിയുടെ &#39;നെവർ ദി സെയിം: ദി ന്യൂ റൂൾസ് ഓഫ് ജെൻ സി ട്രാവൽ ഇൻ ഇന്ത്യ&#39; റിപ്പോർട്ട്.</h2>]]></description>
			<content:encoded><![CDATA[<p>കൊച്ചി: പണം സ്വരൂപിച്ച് മാസങ്ങൾക്ക് മുമ്പ് ആസൂത്രണം ചെയ്യ്ത് കൃത്യമായ പരിപാടികളോടെ നടത്തുന്ന യാത്രകളിൽ പുതു തലമുറക്ക് താത്പര്യമില്ലെന്ന് എയർ ബിഎൻബിയുടെ 'നെവർ ദി സെയിം: ദി ന്യൂ റൂൾസ് ഓഫ് ജെൻ സി ട്രാവൽ ഇൻ ഇന്ത്യ' റിപ്പോർട്ട്.വാർഷിക അവധിക്കാലത്തേക്കാൾ ഇടയ്ക്കിടെയുള്ള ഹ്രസ്വ യാത്രകളാണ് ഇന്നത്തെ തലമുറയ്ക്ക് പ്രിയം. യാത്രകൾ വ്യക്തിപരവും സവിശേഷവുമാകണമെന്ന് ആഗ്രഹിക്കുന്ന ഇവർ, ലക്ഷ്യസ്ഥാനത്തേക്കാൾ കൂടെയുള്ളവർക്കും താമസിക്കുന്ന വീട് പങ്കിടുന്നതിനും കൂടുതൽ പ്രാധാന്യം നൽകുന്നു. ആസൂത്രണം ചെയ്ത യാത്രകളേക്കാൾ അനുഭവങ്ങൾക്ക് മുൻഗണന നൽകുന്നവരാണ് ഭൂരിഭാഗം പേരും.</p>

<p>ഇനി ട്രെൻഡ് ചെറിയ യാത്രകൾ</p>

<p>നീണ്ട വാർഷിക അവധിക്കാലത്തിന് പകരം ചെറിയ യാത്രകൾ ഇടയ്ക്കിടെ നടത്താനാണ് പുതിയ തലമുറയ്ക്ക് പ്രിയം. റിപ്പോർട്ട് പ്രകാരം, പത്തിൽ ഏഴ് പേരും ഇഷ്ടപ്പെടുന്നത് ഹ്രസ്വയാത്രകളാണ്.യാതൊരു മുൻകൂർ ആസൂത്രണമില്ലാതെ, പെട്ടെന്നുള്ള തീരുമാനങ്ങളിൽ വിശ്വസിക്കുന്നവരാണ് ഇവർ. യാത്ര കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ അടുത്ത യാത്ര ബുക്ക് ചെയ്യുന്നവരാണ് ഭൂരിഭാഗവും.</p>

<p>കാഴ്ചകളേക്കാൾ വലുത് 'താമസസ്ഥലം'</p>

<p>യാത്രയുടെ പകുതി സമയവും ചെലവഴിക്കാൻ ഇവർ ആഗ്രഹിക്കുന്നത് താമസിക്കുന്ന വീട്ടിലാണ്. 63 ശതമാനം പേരും ഒരു സ്ഥലം തിരഞ്ഞെടുക്കുന്നത് തന്നെ അവിടെയുള്ള മികച്ച താമസസൗകര്യം നോക്കിയാണ്. ഹോട്ടലുകൾ നൽകുന്ന മുറികളേക്കാൾ, എല്ലാവർക്കും ഒന്നിച്ച് കൂടിയിരിക്കാൻ കഴിയുന്ന സ്വീകരണമുറിയും, പാചകം ചെയ്യാനുള്ള സൗകര്യവും, ഇരിക്കാൻ ടെറസ്സും ഉള്ള വീടുകളാണ് ഇവരുടെ ഇഷ്ടം.</p>

<p>ഒപ്പമുള്ളവരാണ് വലുത്</p>

<p>"എവിടെ പോകുന്നു എന്നതിനേക്കാൾ പ്രധാനം ആരോടൊപ്പം പോകുന്നു എന്നതാണ്." യാത്ര ആസൂത്രണം ചെയ്യുമ്പോൾ ആദ്യം സുഹൃത്തുക്കൾ, പിന്നെ ലക്ഷ്യസ്ഥാനം, ഒടുവിൽ മാത്രം യാത്രയെന്നും റിപ്പോർട്ട് പറയുന്നു. ഹോട്ടലുകളിലെ വെവ്വേറെ മുറികളേക്കാൾ ഗ്രൂപ്പായി ഒന്നിച്ച് താമസിക്കാവുന്ന വീടുകൾ പങ്കിടാനാണ് പകുതിയിലധികം പേരും ഇഷ്ടപ്പെടുന്നതെന്നും റിപ്പോർട്ട് &nbsp;പറയുന്നു.</p>]]></content:encoded>
			<category><![CDATA[business]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/be6337f481639bfd92cd0a6afc09ca0b.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 19:59:59 +0530</pubDate>
			<modified_date>Tue, 2 Jun 2026 19:59:59 +0530</modified_date>
		</item>
		<item>
			<title><![CDATA[മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ തൃപ്തികരം; പ്രത്യേക ശ്രദ്ധ വേണം: മന്ത്രി സണ്ണി ജോസഫ്]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/monsoon-preparation-minister-sunny-joseph/cid18776951.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/monsoon-preparation-minister-sunny-joseph/cid18776951.htm</guId>
			<description><![CDATA[<h2>ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളിൽ തൃപ്തി പ്രകടിപ്പിച്ച വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ് മഴ ശക്തിപ്പെടുന്ന വേളയിൽ പ്രത്യേക ശ്രദ്ധ തുടരണമെന്ന് നിർദേശം നൽകി.</h2>]]></description>
			<content:encoded><![CDATA[<p>കണ്ണൂർ : ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളിൽ തൃപ്തി പ്രകടിപ്പിച്ച വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ് മഴ ശക്തിപ്പെടുന്ന വേളയിൽ പ്രത്യേക ശ്രദ്ധ തുടരണമെന്ന് നിർദേശം നൽകി. തിങ്കളാഴ്ച വിളിച്ച ഓൺലൈൻ യോഗത്തിലാണ് വിവിധ വകുപ്പുകളുടെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ജില്ലയുടെ ചുമതലയുള്ള മന്ത്രിയെ ധരിപ്പിച്ചത്.</p>

<p><br>
ജില്ലയിൽ മഴക്കാലത്ത് അഭിമുഖീകരിക്കാൻ സാധ്യതയുള്ള പ്രധാന പ്രശ്‌നങ്ങളും പരിഹാര മാർഗങ്ങളും ജില്ലാ കലക്ടർ പി വിഷ്ണുരാജ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ദേശീയപാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടാലുണ്ടാവുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെയും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെയും പങ്കെടുപ്പിച്ച് കളക്ടർ തിങ്കളാഴ്ച യോഗം വിളിച്ചിരുന്നു. വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളിൽ ജിയോ ബാഗുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ ചർച്ച ചെയ്തു.</p>

<p>അപകടാവസ്ഥയിലായ മരങ്ങൾ മുറിക്കുന്ന കാര്യം മന്ത്രി പ്രത്യേകം ഓർമ്മിപ്പിച്ചു. ആപത്ക്കരമെന്ന് ഇതുവരെ ട്രീ കമ്മിറ്റി കണ്ടെത്തിയ എല്ലാ മരങ്ങളും മുറിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ കൂടി അടങ്ങുന്ന ട്രീ കമ്മിറ്റിയാണ് മുറിക്കേണ്ട മരങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്.</p>

<p>ഇതുവരെ ജില്ലയിൽ 1726 ശുചീകരണ പ്രവൃത്തികൾ നടത്തി. ഇതിൽ 1557 പൊതുസ്ഥലങ്ങളാണ്. 104 ഹോട്ട്‌സ്‌പോട്ടുകൾ വൃത്തിയാക്കി. 313.05 ടൺ മാലിന്യം നീക്കം ചെയ്തു. തോടുകൾ, നീർചാലുകൾ, ഓടകൾ എന്നിവ ചേർന്ന് 914.31 കിലോമീറ്റർ &nbsp;വൃത്തിയാക്കി. 2,50,273 കിണറുകളിൽ ക്ലോറിനേഷൻ നടത്തി. 507 കുളങ്ങൾ വൃത്തിയാക്കി.</p>

<p>മഞ്ഞപ്പിത്ത ബാധ അടുത്തിടെ റിപ്പോർട്ട് ചെയ്തത് വൃത്തിഹീനമായ വെള്ളം കല്യാണം പോലുള്ള പരിപാടികൾക്ക് ഉപയോഗിച്ചതിലൂടെ ആണെന്ന് ഡി.എം.ഒ ഇൻ-ചാർജ് അറിയിച്ചു. ഇക്കാര്യത്തിൽ ശുചിത്വ ബോധവത്കരണ പ്രവർത്തനം നടത്തിവരുന്നു. ജില്ലയിൽ ആവശ്യത്തിനുള്ള മരുന്ന് നിലവിൽ സ്റ്റോക്കുണ്ട്.<br>
ഉത്സവകാലമായതിനാൽ കൊട്ടിയൂരിലേക്ക് സർക്കാർ ഡോക്ടർമാരെ ടീമായി ഷിഫ്റ്റ് വ്യവസ്ഥയിൽ നിയോഗിച്ചുവരുന്നു. മൂന്ന് സ്വകാര്യ ആശുപത്രികളോട് ഡോക്ടർമാരെ കൊട്ടിയൂരിലേക്ക് വിട്ടുനൽകാൻ അഭ്യർഥിച്ചിട്ടുണ്ട്.</p>

<p>അഗ്‌നിശമന സേനയുടെ എല്ലാ സ്റ്റേഷനുകളിലും മരം മുറിക്കേണ്ട ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് അഗ്‌നിശമന സേന ഓഫീസർ അറിയിച്ചു. സേനയുടെ കീഴിലുള്ള പരിശീലനം ലഭിച്ച സിവിൽ സർവീസ് വളണ്ടിയർ സജീവമായുണ്ട്.</p>

<p>വിനോദസഞ്ചാര മേഖലയിൽ പാലക്കയം തട്ട്, പൈതൽമല, &nbsp;ഏഴരക്കുണ്ട് വെള്ളച്ചാട്ടം തുടങ്ങിയ പ്രദേശങ്ങളിൽ പ്രത്യേകം ശ്രദ്ധ പുലർത്തുന്നു. പഴശ്ശി ഡാമിലെ ജലനിരപ്പ് തിങ്കളാഴ്ച 21 മീറ്റർ ആണെന്ന് പഴശ്ശി ഇറിഗേഷൻ വിഭാഗം അറിയിച്ചു.</p>

<p>മഴക്കാലത്തിന് മുന്നോടിയായിട്ടുള്ള പ്രവൃത്തികൾ വൈദ്യുത മേഖലയിൽ 100 ശതമാനം പൂർത്തിയാക്കിയതായി കെ.എസ്.ഇ.ബി അറിയിച്ചു. ട്രാൻസ്മിഷൻ തടസ്സം മൂലം ഉണ്ടായ വൈദ്യുതി തടസ്സം പരിഹരിച്ചു കഴിഞ്ഞു.</p>

<p>ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കിയതായി ജില്ലാ സാമൂഹ്യനീതി ഓഫീസർ പറഞ്ഞു. മറ്റു വകുപ്പിലെ ഉദ്യോഗസ്ഥരും മുന്നൊരുക്ക പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സിറ്റി പോലീസ് കമ്മീഷണർ പി നിധിൻരാജ്, റൂറൽ എസ്.പി അനൂജ് പലിവാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/7d2548bb3a594f4b9867570e0f68d06c.gif</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 19:58:28 +0530</pubDate>
			<modified_date>Tue, 2 Jun 2026 19:58:28 +0530</modified_date>
		</item>
		<item>
			<title><![CDATA[വയനാട് ജില്ലയിൽ കൂടുതൽ മഴ മാപിനികൾ സ്ഥാപിക്കും: മന്ത്രി. ടി സിദ്ധീഖ്]]></title>
			<link>https://keralaonlinenews.com/nattuvarthakal/wayanad/siddique-wayanad-district/cid18776946.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/wayanad/siddique-wayanad-district/cid18776946.htm</guId>
			<description><![CDATA[<h2>ദുരന്ത സാധ്യത പരിഗണിച്ച് ജില്ലയിൽ കൂടുതൽ മഴ മാപിനികൾ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള കൃഷി വകുപ്പ് മന്ത്രി ടി.സിദ്ധീഖ് പറഞ്ഞു.</h2>]]></description>
			<content:encoded><![CDATA[<p>വയനാട് : ദുരന്ത സാധ്യത പരിഗണിച്ച് ജില്ലയിൽ കൂടുതൽ മഴ മാപിനികൾ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള കൃഷി വകുപ്പ് മന്ത്രി ടി.സിദ്ധീഖ് പറഞ്ഞു. മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഉപയോഗ ശൂന്യമായതും അപകടാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങൾ പൊളിക്കുന്നതിനും അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി.&nbsp;</p>

<p>ജില്ലയിൽ 192 ദുരന്ത സാധ്യതാ പ്രദേശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള ദുരന്തങ്ങളുണ്ടായാൽ ആളുകളെ മാറ്റി പാർപ്പിക്കുന്നതിന് 251 ക്യാമ്പുകൾ സജ്ജീകരിക്കാൻ സാധിക്കും. ഇവിടേക്ക് 30330 പേരെ മാറ്റിപ്പാർപ്പിക്കാൻ കഴിയും. മഴക്കാല മുന്നൊരുക്കങ്ങൾക്കും ക്യാമ്പ് സജ്ജീകരണത്തിനുമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾക്ക് ഒരു കോടി രൂപ നൽകി. തദ്ദേശ സ്ഥാപന തലത്തിൽ മഴക്കാല മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനും മന്ത്രി നിർദേശം നൽകി.</p>

<p>ശക്തമായ മഴയിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ ഇന്റർ സ്റ്റേറ്റ് ഏകോപനമുണ്ടാവണമെന്നും മന്ത്രി പറഞ്ഞു. ആന്റിവെനം, മരുന്നുകൾ എന്നിവ ആവശ്യത്തിന് സ്റ്റോക്ക് ചെയ്യണം. ഗോത്രവിഭാഗക്കാരുടെ വീടുകൾ സംരക്ഷിക്കുന്നതിന് ഷീറ്റുകൾ നൽകുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണം. തകർന്ന റോഡുകൾ മഴ ശക്തിപ്പെടുന്നതിന് മുമ്പ് തന്നെ ഗതാഗത യോഗ്യമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ദുരന്ത സാധ്യതാ മേഖലകളിൽ താമസിക്കുന്ന മുഴുവൻ എസ്റ്റേറ്റ് തൊഴിലാളികളടേയും വിവര ശേഖരണം നടത്തണം. ഇവർ താമസിക്കുന്ന വീടുകളുടേയും കെട്ടിടങ്ങളുടേയും ഫിറ്റ്നസ് പരിശോധിക്കണം. സ്‌കൂളുകളിലെ കുടിവെള്ളം പരിശോധിച്ച് ഉപയോഗ യോഗ്യമാണെന്ന് ഉറപ്പ് വരുത്തണം. ഭക്ഷ്യ വിഷബാധ തടയുന്നതിനുള്ള നടപടികളും സ്വീകരിക്കണം. ശക്തമായ മഴയുള്ള ദിവസങ്ങളിൽ രണ്ട് നേരം മഴയുടെ തോത് അളന്ന് സ്ഥിതിഗതികൾ വിലയിരുത്താനും യഥാസമയം പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാനും &nbsp;മന്ത്രി നിർദേശം നൽകി.</p>

<p>ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, ജില്ലാ പൊലീസ് മേധാവി അരുൺ കെ പവിത്രൻ, എ.ഡി.എം എ ജയശ്രീ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എം.കെ ഇന്ദു, സുൽത്താൻ ബത്തേരി വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.</p>]]></content:encoded>
			<category><![CDATA[wayanad, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/cf72e15541a40db397c24f8ec05418c0.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 19:56:55 +0530</pubDate>
			<modified_date>Tue, 2 Jun 2026 19:56:55 +0530</modified_date>
		</item>
		<item>
			<title><![CDATA[മാനന്തവാടി ഗവ. കോളേജിൽ അതിഥി അധ്യാപക ഒഴിവ്]]></title>
			<link>https://keralaonlinenews.com/nattuvarthakal/wayanad/guest-teacher-vacancy-mananthavady-govt-college/cid18776937.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/wayanad/guest-teacher-vacancy-mananthavady-govt-college/cid18776937.htm</guId>
			<description><![CDATA[<h2>മാനന്തവാടി ഗവ. കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഗവ. മോഡൽ ഡിഗ്രി കോളേജ് റൂസയിൽ സൈക്കോളജി, ജോഗ്രഫി വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു.</h2>]]></description>
			<content:encoded><![CDATA[<p>വയനാട് : മാനന്തവാടി ഗവ. കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഗവ. മോഡൽ ഡിഗ്രി കോളേജ് റൂസയിൽ സൈക്കോളജി, ജോഗ്രഫി വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം കോളേജിൽ അഭിമുഖത്തിനെത്തണം. ജൂൺ അഞ്ചിന് രാവിലെ 10.30ന് ജോഗ്രഫി വിഷയത്തിന്റേതും ജൂൺ എട്ടിന് രാവിലെ 10.30ന് സൈക്കോളജിയുടെയും അഭിമുഖം നടക്കും.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[wayanad, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/9d40143a93a1940b995151173250d829.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 19:55:25 +0530</pubDate>
			<modified_date>Tue, 2 Jun 2026 19:55:25 +0530</modified_date>
		</item>
		<item>
			<title><![CDATA[ദുരിതാശ്വാസ ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കും : മന്ത്രി പി സി വിഷ്ണുനാഥ്]]></title>
			<link>https://keralaonlinenews.com/nattuvarthakal/Pathanamthitta/minister-pc-vishnunath-relief-camps/cid18776923.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/Pathanamthitta/minister-pc-vishnunath-relief-camps/cid18776923.htm</guId>
			<description><![CDATA[<h2>കാലവർഷത്തിന് മുന്നോടിയായി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കുമെന്ന്  സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്.</h2>]]></description>
			<content:encoded><![CDATA[<p>പത്തനംതിട്ട : കാലവർഷത്തിന് മുന്നോടിയായി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കുമെന്ന് &nbsp;സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കാലവർഷ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വകുപ്പുകളുടെ അവലോകന യോഗത്തിൽ അധ്യക്ഷനായിരുന്നു മന്ത്രി.</p>

<p>&nbsp; ക്യാമ്പുകളിൽ ഭക്ഷണം, വെള്ളം, വൈദ്യുതി, മരുന്നുകൾ തുടങ്ങിയവ ലഭ്യമാക്കും. തിരുവല്ലയിലെ അപ്പർ കുട്ടനാട് മേഖലയടക്കമുള്ള പ്രളയബാധിത പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകും. ദുരന്ത ലഘൂകരണത്തിന് പോലീസ്, അഗ്നി സുരക്ഷാസേന, എൻ ഡി ആർ എഫ് എന്നിവ ഏകോപനത്തോടെ പ്രവർത്തിക്കും. ജില്ലയിലെ പ്രധാന ആശുപത്രികളിൽ ആന്റി സ്നേക്ക് വെനം ഉറപ്പാക്കും. സ്‌കൂളുകൾക്ക് സമീപം അപകടകരമായ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട്. ഓടകൾ നിറഞ്ഞ് സമീപപ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥിതി ഒഴിവാക്കണം. ഇതിനായി ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ഓടകളിലെ തടസ്സങ്ങൾ നീക്കം ചെയ്യും. അടിയന്തരം, ദീർഘകാലം എന്നിങ്ങനെ ചെയ്യേണ്ട പ്രവൃത്തികൾ തരംതിരിക്കും. ഡാമുകളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും പോലീസ് ആസ്ഥാനത്തും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കും. എംഎൽഎമാർ പ്രാദേശികമായി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണമെന്നും മന്ത്രി &nbsp;നിർദേശിച്ചു.</p>

<p>എംഎൽഎമാരായ സി വി ശാന്തകുമാർ, അബിൻ വർക്കി കോടിയാട്ട്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ല കലക്ടർ എ നിസാമുദ്ദീൻ, ജില്ല പോലീസ് മേധാവി ആർ ആനന്ദ്, തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, &nbsp;ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.</p>]]></content:encoded>
			<category><![CDATA[pathanamthitta, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/2b08a17ce7f77d2ea8326495cc9b143d.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 19:54:21 +0530</pubDate>
			<modified_date>Tue, 2 Jun 2026 19:54:21 +0530</modified_date>
		</item>
		<item>
			<title><![CDATA[മനുഷ്യബുദ്ധിയെ നന്മയിലേക്ക് നയിക്കാൻ ഉതകുന്നതായിരിക്കണം വിദ്യാഭ്യാസം; മന്ത്രി സണ്ണി ജോസഫ്]]></title>
			<link>https://keralaonlinenews.com/nattuvarthakal/kasaragod/education-minister-sunny-joseph-towards-goodness/cid18776915.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kasaragod/education-minister-sunny-joseph-towards-goodness/cid18776915.htm</guId>
			<description><![CDATA[<h2>മനുഷ്യബുദ്ധിയെ നന്മയിലേക്ക് നയിക്കാൻ ഉതകുന്നതായിരിക്കണം വിദ്യാഭ്യാസം എന്ന് വൈദ്യുതി, പരിസ്ഥിതി,പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കൈക്കോട്ടുകടവ്  പി.എം.എസ്.എ പൂക്കോയ തങ്ങൾ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാതല പ്രവേശനോത്സവം ഓൺലൈനായി ഉദ്ഘാടനം ചെയ്തു</h2>]]></description>
			<content:encoded><![CDATA[<p>കാസർ​ഗോട് :മനുഷ്യബുദ്ധിയെ നന്മയിലേക്ക് നയിക്കാൻ ഉതകുന്നതായിരിക്കണം വിദ്യാഭ്യാസം എന്ന് വൈദ്യുതി, പരിസ്ഥിതി,പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കൈക്കോട്ടുകടവ് &nbsp;പി.എം.എസ്.എ പൂക്കോയ തങ്ങൾ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാതല പ്രവേശനോത്സവം ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നന്മയുള്ള മനുഷ്യരായി കുട്ടികൾ മാറണം. പഠിക്കാൻ മാത്രമല്ല സ്വപ്നങ്ങൾക്ക് ചിറകു നൽകാനുമുള്ള ഇടമാണ് വിദ്യാലയങ്ങൾ എന്നും ആനന്ദിക്കാനും അഭിരുചിക്കനുസരിച്ച് പറന്നുയരാനും പേടിക്കാതെ ചോദ്യങ്ങൾ ചോദിക്കാനും കുട്ടികൾക്ക് കഴിയണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.ഷംസുദ്ദീന്റെ ഓൺലൈൻ സന്ദേശത്തിൽ പറഞ്ഞു.</p>

<p>എല്ലാ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ എത്തിക്കാൻ എം.എൽ.എ എന്ന രീതിയിൽ പ്രയത്‌നിക്കുമെന്ന് പ്രവേശനോത്സവത്തിൽ അധ്യക്ഷത വഹിച്ച സന്ദീപ് വാര്യർ എം.എൽ.എ പറഞ്ഞു. സാങ്കേതികവിദ്യയിൽ മുതിർന്നവരേക്കാൾ അറിവുള്ളവരാണ് ഇപ്പോഴത്തെ കുട്ടികൾ. അത് നല്ല രീതിയിൽ ഉപയോഗപ്പെടുത്തേണ്ട ചുമതല അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉണ്ട് ഇവിടെ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് ഇവിടെത്തന്നെ ജോലി ലഭിക്കാൻ ആവശ്യമായ സാധ്യതകൾ ഒരുക്കാൻ &nbsp;പ്രതിജ്ഞാബദ്ധനാണെന്നും സന്ദീപ് വാര്യർ എം.എൽ.എ പറഞ്ഞു.</p>

<p>രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി യുടെ സന്ദേശവും ചടങ്ങിൽ വായിച്ചു ജില്ലാ കളക്ടർ അർജുൻപാണ്ഡ്യൻ ജില്ലയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് പുരസ്‌ക്കാരം നൽകി. &nbsp;കുട്ടികൾ ഉള്ളിലെ ശക്തി തിരിച്ചറിഞ്ഞ് വെല്ലുവിളികളെ വിജയത്തിന്റെ പടവുകൾ ആക്കണമെന്ന് കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. മികച്ച അധ്യയന വർഷം ആശംസിക്കുന്നുവെന്നും പഠിച്ചു മിടുക്കരാവണമെന്നും &nbsp;കളക്ടർ പറഞ്ഞു.</p>

<p>നവാഗതരെ വിദ്യാലയങ്ങളിൽ എതിരേറ്റുകൊണ്ടുള്ള സന്ദീപ് വാര്യർ എം.എൽ.എയുടെ നേതൃത്വത്തിലുള്ള ഘോഷയാത്രയോടെയാണ് പ്രവേശനോത്സവത്തിന് തുടക്കമായത്. പിന്നീട് നവാഗതരെ വരവേൽക്കാൻ പ്രവേശനോത്സവ ഗാനത്തിന് കുട്ടികൾ വേദിയിൽ ചുവടുവെച്ചു. ചടങ്ങിൽ സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വിമുക്തി മിഷന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി. വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ കെ.എം സ്‌നേഹ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് വിമുക്തി മിഷന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ നോട്ടീസ് വിതരണ ഉദ്ഘാടനം സന്ദീപ് വാര്യർ എം.എൽ.എ സ്‌കൂൾ പ്രധാനാധ്യാപകൻ പി.ഹമീദ് മാസ്റ്ററിന് നൽകി നിർവഹിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എൻ.എം.എം.എസ്, യു.എസ് .എസ്, എൽ.എസ്.എസ്, വി.എച്ച്.എസ്.ഇ പരീക്ഷയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും പരിമിതികളെ അതിജീവിച്ച് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു.</p>

<p>വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് പി.സവിത സ്വാഗതവും &nbsp;ഹെഡ്മാസ്റ്റർ പി.ഹമീദ് നന്ദിയും പറഞ്ഞു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം മീനാകുമാരി, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുള്ള, ഒളവറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.പി സുനീറ, കൈക്കോട്ടുകടവ് വാർഡ് മെമ്പർ എം.ടി അബ്ദുറഹ്‌മാൻ, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രജീഷ് ബാബു, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം.കെ പ്രസന്ന, കാസർകോട് പ്രിൻസിപ്പൽ ഡയറ്റ് രഘുറാം ഭട്ട്, എ.ഡി വി.എച്ച്.എസ.്ഇ ഉദയകുമാരി, ഡി.പി.സി ബിജുരാജ്, ചെറുവത്തൂർ എ.ഇ.ഒ രമേശൻ പുന്നത്തിരിയൻ,ചെറുവത്തൂർ ബി.പി.സി വി.പി സുബ്രഹ്‌മണ്യൻ, കൈക്കോട്ടുകടവ് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് വി.പി .എം നൂറുദ്ദീൻ സെക്രട്ടറി അബ്ദുള്ള ദാരിമി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ബിജു പ്രമോദ്, പി.ടി.എ പ്രസിഡണ്ട് നസീർ തൃക്കരിപ്പൂർ, എം.പി.ടി.എ പ്രസിഡന്റ് റഹീന ഇസ്മയിൽ എന്നിവർ പങ്കെടുത്തു.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[kasaragod, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/92ea5385910eef5fb379a2c34a721ae8.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 19:53:07 +0530</pubDate>
			<modified_date>Tue, 2 Jun 2026 19:53:07 +0530</modified_date>
		</item>
		<item>
			<title><![CDATA[മഞ്ചേശ്വരം ജി.പി.എം ഗവ. കോളേജിൽ അധ്യാപക നിയമനം]]></title>
			<link>https://keralaonlinenews.com/nattuvarthakal/kasaragod/teacher-recruitment-manjeswaram-gpm-govt-college/cid18776896.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kasaragod/teacher-recruitment-manjeswaram-gpm-govt-college/cid18776896.htm</guId>
			<description><![CDATA[<h2>മഞ്ചേശ്വരം ജി.പി.എം ഗവ. കോളേജിൽ  മലയാളം, ഹിന്ദി, കന്നഡ വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച നാലിന് രാവിലെ 10.30ന് ഹിന്ദി, 11ന് മലയാളം, 11.30 കന്നഡ വിഷയങ്ങളിൽ കൂടിക്കാഴ്ച്ച നടത്തും. </h2>]]></description>
			<content:encoded><![CDATA[<p>കാസർ​ഗോട് :മഞ്ചേശ്വരം ജി.പി.എം ഗവ. കോളേജിൽ &nbsp;മലയാളം, ഹിന്ദി, കന്നഡ വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച നാലിന് രാവിലെ 10.30ന് ഹിന്ദി, 11ന് മലയാളം, 11.30 കന്നഡ വിഷയങ്ങളിൽ കൂടിക്കാഴ്ച്ച നടത്തും.&nbsp;</p>

<p>കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലിൽ ഉൾപ്പെട്ടിരിക്കുന്നവർക്ക് കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കാം. &nbsp;ബന്ധപ്പെട്ട വിഷയങ്ങളിൽ യുജിസി നെറ്റ്, പി.എച്ച്.ഡി ആണ് യോഗ്യത. &nbsp;ഇവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും. ഫോൺ - 9188900214.</p>]]></content:encoded>
			<category><![CDATA[kasaragod, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/9d40143a93a1940b995151173250d829.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 19:51:38 +0530</pubDate>
			<modified_date>Tue, 2 Jun 2026 19:51:38 +0530</modified_date>
		</item>
		<item>
			<title><![CDATA[കാസർകോട് ഭൂജല വകുപ്പിന്റെ പുതിയ കുഴൽക്കിണർ നിർമ്മാണ യൂണിറ്റ് ഫ്ളാഗ് ഓഫ് ചെയ്തു]]></title>
			<link>https://keralaonlinenews.com/nattuvarthakal/kasaragod/kasaragod-groundwater-department-construction/cid18776884.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kasaragod/kasaragod-groundwater-department-construction/cid18776884.htm</guId>
			<description><![CDATA[<h2>പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കാസർകോട് ഭൂജല വകുപ്പിന് അനുവദിച്ച പുതിയ കുഴൽക്കിണർ നിർമ്മാണ യൂണിറ്റിന്റെ ഫ്ളാഗ് ഓഫ് ചടങ്ങ് നിർവ്വഹിച്ചു.</h2>]]></description>
			<content:encoded><![CDATA[<p>കാസർ​ഗോട് : പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കാസർകോട് ഭൂജല വകുപ്പിന് അനുവദിച്ച പുതിയ കുഴൽക്കിണർ നിർമ്മാണ യൂണിറ്റിന്റെ ഫ്ളാഗ് ഓഫ് ചടങ്ങ് നിർവ്വഹിച്ചു. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം പുതിയ യൂണിറ്റിന്റെ ഉദ്ഘാടനവും ഫ്ളാഗ് ഓഫ് കർമ്മവും നിർവ്വഹിച്ചു. ഉൾനാടൻ പ്രദേശങ്ങളിൽ കൂടി എത്തിച്ചേരാൻ ഉതകുന്ന റിഗ്ഗ് ആയതിനാൽ ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ജലസേചന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും പുതിയ അത്യാധുനിക സംവിധാനം ഏറെ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഭൂജല വകുപ്പ് കാസർകോട് ജില്ലാ ഓഫീസർ രതീഷ്.ഒ അധ്യക്ഷത വഹിച്ചു.</p>

<p>അസിസ്റ്റന്റ് എഞ്ചിനീയർ സുമിത് ലാൽ സി, സീനിയർ ക്ലർക്ക് മനോജ് കുമാർ പി. ആർ. എന്നിവർ സംസാരിച്ചു. &nbsp;സേവനങ്ങൾ ലഭ്യമാകുന്നതിന് ഭൂജല വകുപ്പിന്റെ കുഴൽക്കിണർ നിർമ്മാണവുമായി ബന്ധപ്പെട്ട സേവനങ്ങൾ ആവശ്യമുള്ള പൊതുജനങ്ങൾ, അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ ഓഫീസർ അറിയിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നഈമ് വി. എം. സ്വാഗതവും മാസ്റ്റർ ഡ്രില്ലർ അബ്ദുൽ സമദ്.എ നന്ദിയും പറഞ്ഞു. ഫോൺ- 04994255392.</p>]]></content:encoded>
			<category><![CDATA[kasaragod, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/61565bd646f66b891b65e106d82c770f.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 19:49:57 +0530</pubDate>
			<modified_date>Tue, 2 Jun 2026 19:49:57 +0530</modified_date>
		</item>
		<item>
			<title><![CDATA[കെ.എസ്.ആർ.ടി.സി പയ്യന്നൂർ യുണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ മൂന്നാർ യാത്ര ജൂൺ അഞ്ചിന്]]></title>
			<link>https://keralaonlinenews.com/travel/ksrtc-payyannur-unit-budget-tourism-munnar-yatra/cid18776869.htm</link>
			<guId>https://keralaonlinenews.com/travel/ksrtc-payyannur-unit-budget-tourism-munnar-yatra/cid18776869.htm</guId>
			<description><![CDATA[<h2>കെ.എസ്.ആർ.ടി.സി പയ്യന്നൂർ യുണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ജൂൺ അഞ്ചിന് മൂന്നാർ വിനോദ യാത്ര സംഘടിപ്പിക്കുന്നു. അഞ്ചിന് വൈകുന്നേരം ആറ് മണിയോടെ പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് എട്ടിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന വിധത്തിൽ ആണ് യാത്ര.</h2>]]></description>
			<content:encoded><![CDATA[<p>കണ്ണൂർ : കെ.എസ്.ആർ.ടി.സി പയ്യന്നൂർ യുണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ജൂൺ അഞ്ചിന് മൂന്നാർ വിനോദ യാത്ര സംഘടിപ്പിക്കുന്നു. അഞ്ചിന് വൈകുന്നേരം ആറ് മണിയോടെ പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് എട്ടിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന വിധത്തിൽ ആണ് യാത്ര.</p>

<p>മൂന്നാർ, മറയൂർ, കാന്തല്ലൂർ, ചതുരംഗപ്പാറ, ഗ്യാപ് റോഡ്, പൊന്മുടി ഡാം തുടങ്ങിയ സ്ഥലങ്ങൾ ആണ് യാത്രയിൽ ഉൾപ്പെടുക. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും : 9496403062, 9745534123</p>]]></content:encoded>
			<category><![CDATA[യാത്ര, nattuvarthakal, kannur]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/c9433097e9cc68452563fd34aee1768f.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 19:46:46 +0530</pubDate>
			<modified_date>Tue, 2 Jun 2026 19:46:46 +0530</modified_date>
		</item>
		<item>
			<title><![CDATA[പഠനം ആനന്ദകരമാക്കാൻ സ്കൂളുകൾ പരിശ്രമിക്കണം :സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ]]></title>
			<link>https://keralaonlinenews.com/nattuvarthakal/kottayam/speaker-thiruvanchoor-radhakrishnan-learning-enjoyable/cid18776859.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kottayam/speaker-thiruvanchoor-radhakrishnan-learning-enjoyable/cid18776859.htm</guId>
			<description><![CDATA[<h2>പഠനം കുട്ടികൾക്ക് ആനന്ദകരമാക്കാൻ സ്കൂളുകൾ പരിശ്രമിക്കണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിച്ചു. കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം</h2>]]></description>
			<content:encoded><![CDATA[<p>കോട്ടയം:പഠനം കുട്ടികൾക്ക് ആനന്ദകരമാക്കാൻ സ്കൂളുകൾ പരിശ്രമിക്കണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിച്ചു. കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിൻറെ ഭാവി നിർണയിക്കേണ്ടവരാണ് ഇന്നത്തെ സ്കൂൾ വിദ്യാർഥികൾ. &nbsp;അവരുടെ ഭാവി കരുപ്പിടിപ്പിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പാണ് പ്രവേശനോത്സവം. നല്ല അന്തരീക്ഷത്തിൽ അവർ വളരുന്നു എന്ന് ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്-അദ്ദേഹം പറഞ്ഞു.</p>

<p>ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികൾക്ക് സ്പീക്കർ മധുരവും പൂക്കളും സമ്മാനിച്ചു സ്വീകരിച്ചു. വിദ്യാഭ്യാസവകുപ്പുമന്ത്രി എൻ. ഷംസുദ്ദീൻ ഓൺലൈനിൽ സന്ദേശം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.<br>
&nbsp;<br>
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ചേതൻകുമാർ മീണ, നഗരസഭാ അധ്യക്ഷൻ എം.പി. സന്തോഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.വൈശാഖ്, മുനിസിപ്പൽ കൗൺസിലർ എസ്. ഗോപകുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, ഡി.ഇ.ഒ എം.ആർ സുനിമോൾ,എസ്.എസ്.കെ ജില്ലാ പ്രജക്ട് കോ ഓർഡിനേറ്റർ ധന്യ പി. വാസു, എ.ഇ.ഒ അനിൽ കെ.തോമസ്, ഫാ. ബ്രിജിത്ത് കെ.ബേബി, ഡോ.ജേക്കബ് ജോൺ, ഡാനിഷ് പി.ജോൺ, മധുമോഹൻ,പി.ടി.എ പ്രസിഡൻറ് അനുജ പ്രശാന്ത്,അനീറ്റ മറിയം സിജി എന്നിവർ പ്രസംഗിച്ചു.</p>]]></content:encoded>
			<category><![CDATA[kottayam, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/d6d10a9009645816442284c6cbf20b2b.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 19:44:53 +0530</pubDate>
			<modified_date>Tue, 2 Jun 2026 19:44:53 +0530</modified_date>
		</item>
		<item>
			<title><![CDATA[പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിക്കും: മുഖ്യമന്ത്രി]]></title>
			<link>https://keralaonlinenews.com/kerala/chief-minister-timely-manner/cid18776835.htm</link>
			<guId>https://keralaonlinenews.com/kerala/chief-minister-timely-manner/cid18776835.htm</guId>
			<description><![CDATA[<p>പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ  നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പ് സെക്രട്ടറിമാരുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.</p>

<h2></h2>]]></description>
			<content:encoded><![CDATA[<p><br>
പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ &nbsp;നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പ് സെക്രട്ടറിമാരുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.</p>

<p>സെക്രെട്ടേറിയറ്റിലെ പൊതുവായ പ്രശ്നങ്ങളും വിവിധ വകുപ്പുകളിലെ പ്രശ്നങ്ങളും മുഖ്യമന്ത്രി അവലോകനം ചെയ്തു. സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുമുള്ള നിർദ്ദേശങ്ങളും സെക്രട്ടറിമാർ സമർപ്പിച്ചു. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്നും നിർദേശങ്ങൾ പരിഗണിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. വകുപ്പുകളുടെ ഫയൽ നീക്കം കാര്യക്ഷമമാക്കാനും &nbsp;നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/585c2152a9dbf29fa5c8cf79a14317ca.gif</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 19:41:47 +0530</pubDate>
			<modified_date>Tue, 2 Jun 2026 19:41:47 +0530</modified_date>
		</item>
		<item>
			<title><![CDATA[തുല്യതയുള്ള, സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കും: മന്ത്രി എൻ. ഷംസുദ്ദീൻ]]></title>
			<link>https://keralaonlinenews.com/kerala/minister-n-shamsuddin-safe-learning-environment/cid18776805.htm</link>
			<guId>https://keralaonlinenews.com/kerala/minister-n-shamsuddin-safe-learning-environment/cid18776805.htm</guId>
			<description><![CDATA[<h2>വിവേചനങ്ങൾ ഇല്ലാത്ത, തുല്യതയുള്ള, സുരക്ഷിതമായ പഠനാന്തരീക്ഷം ഓരോ കുട്ടിക്കും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ</h2>]]></description>
			<content:encoded><![CDATA[<p>പാലക്കാട് : വിവേചനങ്ങൾ ഇല്ലാത്ത, തുല്യതയുള്ള, സുരക്ഷിതമായ പഠനാന്തരീക്ഷം ഓരോ കുട്ടിക്കും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ജില്ലാതല പ്രവേശനോത്സവത്തിൽ വീഡിയോ സന്ദേശം മുഖേന സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>

<p>സ്‌കൂളുകൾ പഠനത്തിന് മാത്രമുള്ള ഇടമല്ലെന്നും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പറന്നുയരാനുമുള്ള ചുവടുവെപ്പുകളാണ് വിദ്യാലയങ്ങളിൽ നിന്ന് ആർജിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.ഭയമില്ലാതെ ചോദ്യങ്ങൾ ചോദിക്കാനും സംശയങ്ങൾ പ്രകടിപ്പിക്കാനും കുട്ടികൾക്ക് കഴിയുന്ന ക്ലാസ് മുറികളിലാണ് മികച്ച വിദ്യാർഥികളും അധ്യാപകരും രൂപപ്പെടുന്നത്. പാഠഭാഗങ്ങൾ തീർക്കുന്നതിനപ്പുറം കുട്ടികളുടെ ഉള്ളിലെ പ്രതിഭകളെ തിരിച്ചറിഞ്ഞ് ഒപ്പം നിൽക്കാൻ അധ്യാപകർക്ക് സാധിക്കണം. സാങ്കേതികവിദ്യ കോർത്തിണക്കി മികച്ച പഠനാന്തരീക്ഷം ഒരുക്കാനും ശ്രദ്ധിക്കണം. കുട്ടികളെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് അവരുടെ ആത്മവിശ്വാസം തകർക്കരുത്. അവർക്ക് മികച്ച പിന്തുണ നൽകി അധ്യാപകർക്കൊപ്പം രക്ഷിതാക്കളും ചേർന്നുനിൽക്കണം. അത്യാധുനിക സൗകര്യങ്ങളുള്ള ഹൈടെക് ക്ലാസ് മുറികളോടെയാണ് വിദ്യാലയങ്ങൾ കുട്ടികളെ വരവേൽക്കുന്നതെന്നും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ ലോകത്തിന് തന്നെ മാതൃകയാക്കി മാറ്റണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.</p>

<p>ജില്ലാതല പ്രവേശനോത്സവ പരിപാടി വി.കെ ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. പഠനത്തിന് പുറമെ, പാഠ്യേതര പ്രവർത്തനങ്ങളിലും കലാകായിക രംഗത്തും മികവ് തെളിയിക്കാൻ വിദ്യാർഥിക്കളെ പ്രാപ്തരാക്കണമെന്ന് അദ്ദേഹം പറഞ്ഞു. നൈസർഗികമായ കഴിവുകളെ പ്രോത്സാഹിപ്പിക്കണം. വ്യക്തിത്വവികസനം, സത്യസന്ധത, സൽസ്വഭാവം തുടങ്ങിയ മൂല്യങ്ങൾ വികസിപ്പിക്കുന്നതിന് മികച്ച വിദ്യാലയന്തരീക്ഷം സഹായിക്കുമെന്നും എം.പി ഓർമിപ്പിച്ചു.</p>

<p>ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് എൻ സരിത അധ്യക്ഷയായി. ജില്ലാ കലക്ടർ കെ സുധീർ മുഖ്യാതിഥിയായി. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കർ നവാഗതരെ സ്വീകരിച്ചു. സ്‌കൂൾ ലോഗോ പ്രകാശനം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രൻ നിർവഹിച്ചു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുൺ ഓലിക്കൽ, ജില്ലാ പഞ്ചായത്ത് അംഗം ബീന ജോയ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ നിസാമുദ്ദീൻ പൊന്നംകോട്, വി കെ റഷീന, മണ്ണാർക്കാട് ഡി ഇ ഒ വി അനിത, ഡയറ്റ് പ്രിൻസിപ്പൽ ഡോ. പി ശശിധരൻ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരായ പി അബൂബക്കർ, കെ എൻ കൃഷ്ണകുമാർ, കെ കെ മണികണ്ഠൻ, പിടിഎ, എം പി ടി എ പ്രസിഡന്റുമാരായ പി ജയരാജൻ, വിസ്മി ഷിന്റോ, സ്‌കൂൾ പ്രിൻസിപ്പൽ പി സന്തോഷ് കുമാർ, സ്‌കൂൾ പാർലമെന്റ് ചെയർപേഴ്‌സൺ മാസ്റ്റർ വി പ്രഫുൽദാസ്, സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/8b7e44e003dd31607420923b0f9de49c.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 19:35:23 +0530</pubDate>
			<modified_date>Tue, 2 Jun 2026 19:35:23 +0530</modified_date>
		</item>
		<item>
			<title><![CDATA[2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 8.46 ബില്യൺ യുഎസ് ഡോളറിലെത്തി]]></title>
			<link>https://keralaonlinenews.com/business/billion-seafood-exports/cid18776736.htm</link>
			<guId>https://keralaonlinenews.com/business/billion-seafood-exports/cid18776736.htm</guId>
			<description><![CDATA[<h2>2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ₹73,890.46 കോടി ($8.46 ബില്യൺ) വിലമതിക്കുന്ന 19,72,018 മെട്രിക് ടൺ (MT) സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്തു, ആഗോള പ്രതിസന്ധികൾക്കിടയിലും അളവിലും മൂല്യത്തിലും ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) ചെയർമാൻ ശ്രീ</h2>]]></description>
			<content:encoded><![CDATA[<p>കൊച്ചി: 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ₹73,890.46 കോടി ($8.46 ബില്യൺ) വിലമതിക്കുന്ന 19,72,018 മെട്രിക് ടൺ (MT) സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്തു, ആഗോള പ്രതിസന്ധികൾക്കിടയിലും അളവിലും മൂല്യത്തിലും ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) ചെയർമാൻ ശ്രീ പി ജവഹർ, ഐഎഎസ് പറഞ്ഞു. അളവിലും മൂല്യത്തിലും ഏറ്റവും കൂടുതൽ കയറ്റുമതി ഇനമായിരുന്നു ശീതീകരിച്ച ചെമ്മീൻ. അതേസമയം &nbsp;ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാർ അമേരിക്കയും ചൈനയുമാണ്.</p>

<p>സമുദ്രോത്പന്ന കയറ്റുമതിയിൽ ശീതീകരിച്ച ചെമ്മീൻ ഒന്നാം സ്ഥാനത്ത് തുടരുന്നു, ഇത് ₹ 49,037.93 കോടി ($ 5,624.48 മില്യൺ) വരുമാനം നേടി. സമുദ്രോത്പന്ന കയറ്റുമതിയിൽ നിന്നുള്ള മൊത്തം അളവിന്റെ 40.19% ഉം മൊത്തം യുഎസ് ഡോളർ വരുമാനത്തിന്റെ 66.52% ഉം ഇത് വഹിക്കുന്നു. ഈ കാലയളവിൽ, ചെമ്മീൻ കയറ്റുമതി ₹ മൂല്യത്തിൽ 13.16% ഉം $ മൂല്യത്തിൽ 8.64% ഉം വർദ്ധിച്ചു.</p>

<p>2025-26 കാലയളവിൽ, ശീതീകരിച്ച ചെമ്മീനിന്റെ ആകെ കയറ്റുമതി 7,92,647 മെട്രിക് ടൺ ആയിരുന്നു. അമേരിക്ക 2,56,128 മെട്രിക് ടൺ ശീതീകരിച്ച ചെമ്മീൻ ഇറക്കുമതി ചെയ്തു. തൊട്ടുപിന്നാലെ ചൈന 1,69,505 മെട്രിക് ടൺ, യൂറോപ്യൻ യൂണിയൻ 1,35,599 മെട്രിക് ടൺ, തെക്കുകിഴക്കൻ ഏഷ്യ 83,810 മെട്രിക് ടൺ, ജപ്പാൻ 40,776 മെട്രിക് ടൺ, മിഡിൽ ഈസ്റ്റ് 30,478 മെട്രിക് ടൺ, മറ്റ് എല്ലാ രാജ്യങ്ങളും ചേർന്ന് 76,351 മെട്രിക് ടൺ എന്നിങ്ങനെയാണ് ഇറക്കുമതി ചെയ്തത്. എൽ. വനാമി , ബ്ലാക്ക് ടൈഗർ ചെമ്മീൻ എന്നിവയുടെ കയറ്റുമതി അളവിലും മൂല്യത്തിലും വർദ്ധനവ് കാണിക്കുന്നു.</p>

<p>കയറ്റുമതിയിൽ രണ്ടാം സ്ഥാനത്തുള്ള ശീതീകരിച്ച മത്സ്യം 5,658.37 കോടി രൂപ ($643.70 മില്യൺ) വരുമാനം നേടി. മൂന്നാമത്തെ വലിയ കയറ്റുമതി ഗ്രൂപ്പായ ഉണക്കിയ മത്സ്യം 5,079.09 കോടി രൂപ ($577.44 മില്യൺ) വരുമാനം നേടി, മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 78.05% പോസിറ്റീവ് കയറ്റുമതി പ്രവണത കാണിച്ചു.</p>

<p>ശീതീകരിച്ച കൂന്തൾ കയറ്റുമതി 1,02,060 മെട്രിക് ടണ്ണിലെത്തി, ഇത് ₹4,493.80 കോടി ($513.84 മില്യൺ) നേടി. അതേസമയം, ശീതീകരിച്ച കണവയുടെ അളവിലും മൂല്യത്തിലും വളർച്ചയുണ്ടായി, അളവിൽ 13.32% ഉം $മൂല്യത്തിൽ 16.25% ഉം വർദ്ധിച്ചു, മൊത്തം കയറ്റുമതി 331.96 മില്യൺ ഡോളർ വിലമതിക്കുന്ന 67,157 മെട്രിക് ടണ്ണായി.</p>

<p>ഐസിൽ ഇട്ട മത്സ്യ ഇനങ്ങളുടെ കയറ്റുമതിയിൽ നിന്ന് ₹ 622.31 കോടി ($ 71.27 മില്യൺ) വരുമാനം ലഭിച്ചു. ജീവനുള്ള ഇനങ്ങളുടെ കയറ്റുമതിയിൽ $ മൂല്യത്തിൽ 11.46% വളർച്ച ($ 62.43 മില്യൺ) കൈവരിച്ചു.</p>

<p>വിദേശ വിപണികളുടെ കാര്യത്തിൽ, ഇന്ത്യൻ സമുദ്രോത്പന്ന ഇറക്കുമതിയിൽ അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരുന്നു, ₹ 20263.27 കോടി ($ 2,328.74 മില്യൺ) മൂല്യം വരുന്ന ഇറക്കുമതിയും മൊത്തം അളവ് 279,193 മെട്രിക് ടണ്ണും. യുഎസിലേക്കുള്ള കയറ്റുമതി രൂപ മൂല്യത്തിൽ 10.82%, ഡോളർ മൂല്യത്തിൽ 14.22%, അളവിൽ 19.51% എന്നിങ്ങനെ കുറവു രേഖപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള യുഎസ്എയുടെ സമുദ്രോത്പന്ന ഇറക്കുമതി ബാസ്കറ്റിൽ, ശീതീകരിച്ച ചെമ്മീനാണ് ഡോളറിന്റെ മൂല്യത്തിൽ 93.55% സിംഹഭാഗവും.</p>

<p>ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയുടെ അളവിന്റെ കാര്യത്തിൽ ചൈന ഏറ്റവും വലിയ രാജ്യമായി മാറി, 1,611.32 മില്യൺ ഡോളർ വിലമതിക്കുന്ന 4,90,369 മെട്രിക് ടൺ ഇറക്കുമതി ചെയ്തു. 1,592.09 മില്യൺ ഡോളർ വിലമതിക്കുന്ന 2,97,518 മെട്രിക് ടൺ ഇറക്കുമതിയുമായി യൂറോപ്യൻ യൂണിയൻ മൂന്നാം സ്ഥാനത്താണ് . 1,348.97 മില്യൺ ഡോളർ വിലമതിക്കുന്ന 4,51,756 മെട്രിക് ടൺ ഇറക്കുമതിയുമായി തെക്കുകിഴക്കൻ ഏഷ്യ തൊട്ടുപിന്നിൽ. 452.91 മില്യൺ ഡോളർ വിലമതിക്കുന്ന 1,05,228 മെട്രിക് ടൺ ഇറക്കുമതിയുമായി ജപ്പാൻ അഞ്ചാം സ്ഥാനത്താണ്. 283 മില്യൺ ഡോളർ വിലമതിക്കുന്ന 76,743 മെട്രിക് ടൺ ഇറക്കുമതിയുമായി മിഡിൽ ഈസ്റ്റ് ആറാം സ്ഥാനത്താണ്.സമുദ്രോത്പന്ന ചരക്ക് കൈകാര്യം ചെയ്യുന്ന മുൻനിര തുറമുഖങ്ങൾ വിശാഖപട്ടണം, ജെഎൻപിടി, കൊച്ചി എന്നിവയായിരുന്നു.</p>]]></content:encoded>
			<category><![CDATA[business]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/0e96bdf136d24a67e386a673b1a94b84.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 19:26:49 +0530</pubDate>
			<modified_date>Tue, 2 Jun 2026 19:26:49 +0530</modified_date>
		</item>
		<item>
			<title><![CDATA[മഴക്കാല മുന്നൊരുക്കം: കരുതാം കന്നുകാലികളെയും; ജാഗ്രത നിർദേശവുമായി മലപ്പുറം ജില്ലാ മൃഗസംരക്ഷണ വകുപ്പ്]]></title>
			<link>https://keralaonlinenews.com/nattuvarthakal/malappuram/rainy-season-preparations-malappuram-district-animal-welfar/cid18776720.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/malappuram/rainy-season-preparations-malappuram-district-animal-welfar/cid18776720.htm</guId>
			<description><![CDATA[<h2>കാലവർഷം ശക്തമാകുന്നതോടെ കന്നുകാലികളിൽ വിവിധ തരത്തിലുള്ള രോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ ജില്ലയിലെ ക്ഷീരകർഷകർ അതീവ ജാഗ്രത പാലിക്കണമെന്ന് മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു</h2>]]></description>
			<content:encoded><![CDATA[<p>മലപ്പുറം : കാലവർഷം ശക്തമാകുന്നതോടെ കന്നുകാലികളിൽ വിവിധ തരത്തിലുള്ള രോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ ജില്ലയിലെ ക്ഷീരകർഷകർ അതീവ ജാഗ്രത പാലിക്കണമെന്ന് മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. ഈർപ്പമുള്ള കാലാവസ്ഥയായതിനാൽ മുടന്തൻപനി, കുളമ്പുരോഗം, പൂപ്പൽവിഷബാധ, അകിടുവീക്കം, കരളടപ്പൻ തുടങ്ങിയ രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്. പൂർണ്ണമായ ശുചിത്വം പാലിച്ചുകൊണ്ടുള്ള പരിചരണമാണ് മൃഗങ്ങൾക്ക് അവശ്യം.</p>

<p>ചാണകക്കുഴി, മൂത്രച്ചാലുകൾ എന്നിവയിൽ മഴവെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ഏതു കാലാവസ്ഥയിലും ചാണകവും മൂത്രവും തൊഴുത്തിന് സമീപം കെട്ടിക്കിടക്കാതെ തത്സമയം മാറ്റണം. തൊഴുത്ത് കഴുകി വൃത്തിയാക്കാൻ ബ്ലീച്ചിംഗ് പൗഡർ, അലക്കുകാരം, കുമ്മായം എന്നിവ ഉപയോഗിക്കാവുന്നതാണ്. തൊഴുത്തിന്റെ തറയിൽ വെള്ളമോ പാലോ കെട്ടിക്കിടക്കാതെ എപ്പോഴും ഉണക്കി സൂക്ഷിക്കണം. കൂടാതെ തൊഴുത്തിന്റെ പരിസരങ്ങളിൽ കൃത്യമായി കുമ്മായം വിതറുന്നത് രോഗാണുക്കളെ നശിപ്പിക്കാൻ സഹായിക്കും.</p>

<p>ജൂൺ, ജൂലൈ മാസങ്ങളിൽ തൊഴുത്തിലും പരിസരത്തും ഈച്ച, കൊതുക്, പട്ടുണ്ണി തുടങ്ങിയ പരാദങ്ങളുടെ ശല്യം വളരെ കൂടുതലായിരിക്കും. ഇവയെ നിയന്ത്രിക്കുന്നതിനായി തൊഴുത്തിൽ കർപ്പൂരം, കുന്തിരിക്കം, ഉണങ്ങിയ തുമ്പ എന്നിവ പുകയ്ക്കുന്നത് ഫലപ്രദമായ മാർഗ്ഗമാണ്. കന്നുകാലികളിലെ ബാഹ്യ-ആന്തരിക പരാദങ്ങൾക്കെതിരെ കൃത്യസമയത്ത് തന്നെ ആവശ്യമായ മരുന്നുകൾ നൽകണം. കാലിത്തീറ്റ, വൈക്കോൽ തുടങ്ങിയവ ഈർപ്പം തട്ടാതെ ഉണങ്ങിയ സ്ഥലങ്ങളിൽ വേണം സൂക്ഷിക്കാൻ. കുടിവെള്ളത്തൊട്ടികൾ ആഴ്ചയിലൊരിക്കൽ നന്നായി കഴുകി വൃത്തിയാക്കി അതിൽ പൂപ്പൽ പിടിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.</p>

<p>തൊഴുത്തിന് മുകളിലൂടെയോ അതിനോട് ചേർന്നോ ഇലക്ട്രിക് ലൈനുകൾ കടന്നുപോകുന്നുണ്ടെങ്കിൽ കർഷകർ അതീവ ജാഗ്രത പാലിക്കണം. വൈദ്യുതി ആഘാതം, തീപ്പിടുത്തം, മിന്നൽ എന്നിവ നേരിടാനുള്ള സാധ്യതയുള്ളതിനാൽ ഇവ തമ്മിൽ കൃത്യമായ സുരക്ഷിത അകലമുണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴുത്തിലെ വയറിംഗ് കൃത്യമായി എർത്ത് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഇടിമിന്നലുള്ള സന്ദർഭങ്ങളിൽ കന്നുകാലികളെ യാതൊരു കാരണവശാലും തുറസ്സായ സ്ഥലങ്ങളിൽ മേയാൻ വിടരുത്.</p>

<p>വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള പ്രദേശങ്ങളിലെ കർഷകർ, അടിയന്തര സാഹചര്യമുണ്ടായാൽ മൃഗങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാൻ പറ്റിയ ഉയർന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ടു വെക്കേണ്ടതാണ്.</p>]]></content:encoded>
			<category><![CDATA[malappuram, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/a6b6d300cd7c7a10e57d859582083da1.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 19:23:22 +0530</pubDate>
			<modified_date>Tue, 2 Jun 2026 19:23:22 +0530</modified_date>
		</item>
		<item>
			<title><![CDATA[ഇന്ധന വിപണനത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി എച്ച്പിസിഎൽ]]></title>
			<link>https://keralaonlinenews.com/business/hpcl-records-fuel-sales/cid18776672.htm</link>
			<guId>https://keralaonlinenews.com/business/hpcl-records-fuel-sales/cid18776672.htm</guId>
			<description><![CDATA[<h2>പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് മുൻവർഷത്തെ അപേക്ഷിച്ച് മേയ് മാസത്തിൽ മികച്ച ഇന്ധന വിപണന വളർച്ച കൈവരിച്ചു.</h2>]]></description>
			<content:encoded><![CDATA[<p>മുംബൈ: പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് മുൻവർഷത്തെ അപേക്ഷിച്ച് മേയ് മാസത്തിൽ മികച്ച ഇന്ധന വിപണന വളർച്ച കൈവരിച്ചു. മേയ് മാസത്തിലെ ആകെ റീട്ടെയ്ൽ ഇന്ധന വിൽപ്പന മുൻവർഷത്തെ 2,661 ടിഎംടിയിൽ (തൗസൻഡ് മെട്രിക് ടണ്ണുകൾ) നിന്ന് 6.4% വളർച്ചയോടെ 2,832 ടിഎംടി ആയി ഉയർന്നു. പെട്രോൾ വിൽപ്പനയിൽ 3.4 ശതമാനവും ഡീസൽ വിൽപ്പനയിൽ 8 ശതമാനവും വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.</p>

<p>കാർഷിക ആവശ്യങ്ങൾ വർദ്ധിച്ചതാണ് ഡീസൽ വിൽപ്പനയിലെ ഈ വലിയ മുന്നേറ്റത്തിന് പ്രധാന കാരണം. മേയ് മാസത്തിൽ മാത്രം 12.84 ലക്ഷം കിലോ ലിറ്റർ പെട്രോളും 21.48 ലക്ഷം കിലോ ലിറ്റർ ഡീസലും കമ്പനി വിതരണം ചെയ്‌തു. എൽപിജി വിഭാഗത്തിൽ 393 ലക്ഷം സിലിണ്ടറുകളാണ് ഈ കാലയളവിൽ എച്ച്പിസിഎൽ ഉപഭോക്താക്കളിൽ എത്തിച്ചത്. ഇതിൽ 99.30 ശതമാനം സിലിണ്ടർ ബുക്കിംഗും ഓൺലൈൻ വഴിയാണ് നടന്നത്. രാജ്യത്തുടനീളം തടസ്സമില്ലാതെ ഇന്ധനവും എൽപിജി സിലിണ്ടറുകളും ലഭ്യമാക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.</p>]]></content:encoded>
			<category><![CDATA[business]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/520fe169513e6b232fdfab80e6c48efb.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 19:17:52 +0530</pubDate>
			<modified_date>Tue, 2 Jun 2026 19:17:52 +0530</modified_date>
		</item>
		<item>
			<title><![CDATA[മഴക്കാല മുന്നൊരുക്കങ്ങൾ കൃത്യതയോടെ നടപ്പാക്കണം: മന്ത്രി അനൂപ് ജേക്കബ്]]></title>
			<link>https://keralaonlinenews.com/nattuvarthakal/idukki/minister-anoop-jacob-rainy-season-preparations/cid18776667.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/idukki/minister-anoop-jacob-rainy-season-preparations/cid18776667.htm</guId>
			<description><![CDATA[ഴക്കാലത്തുണ്ടാകാനിടയുള്ള അപകടങ്ങൾ മുൻകൂട്ടി കണ്ട് മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള നടപടികൾ വേഗതയോടെയും കൃത്യതയോടെയും സ്വീകരിക്കണമെന്ന് ജില്ലയുടെ ചുമതലയുളള ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ]]></description>
			<content:encoded><![CDATA[<p>ഇടുക്കി: മഴക്കാലത്തുണ്ടാകാനിടയുള്ള അപകടങ്ങൾ മുൻകൂട്ടി കണ്ട് മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള നടപടികൾ വേഗതയോടെയും കൃത്യതയോടെയും സ്വീകരിക്കണമെന്ന് ജില്ലയുടെ ചുമതലയുളള ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർദേശിച്ചു. മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിടിച്ചിൽ ഇടുക്കി ജില്ലയുടെ സവിശേഷ പ്രകൃതി ദുരന്തമാണ്.</p>

<p>&nbsp;ഇത് ഒഴിവാക്കാൻ റോഡുകളുടെ ഭിത്തികൾ ശാസ്ത്രീയമായി സംരക്ഷിക്കാൻ ദേശീയപാത അതോറിറ്റിയും പൊതുമരാമത്ത് വിഭാഗവും ശ്രദ്ധിക്കണം. കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ സർക്കാർ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.പൊലീസിന് ഡ്രോണുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. മഴക്കാല രോഗങ്ങൾ നിയന്ത്രിക്കാൻ ആവശ്യത്തിന് മരുന്നുകൾ ആശുപത്രികളിൽ ഉറപ്പാക്കാൻ മന്ത്രി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി.</p>

<p>&nbsp;ജില്ലയിൽ കൺട്രോൾ റൂമുകളുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാകളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് യോഗത്തിൽ അറിയിച്ചു. അപകസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർക്കാനുള്ള ക്യാമ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 34 പേരടങ്ങുന്ന എൻ.ഡി.ആർ.എഫിന്റെ ഒരു യൂനിറ്റ് ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്. സ്‌കൂൾ കെട്ടിടങ്ങൾ പരിശോധിച്ച് ഫിറ്റ്‌നസ് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. &nbsp;സി.ബി.എസ്.ഇ സ്‌കൂൾ &nbsp;കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കാൻ നടപടി എടുത്തിട്ടുണ്ട്. ഡാമുകളിലെ ജലനിരപ്പ് സുരക്ഷിതമായ നിലയിലാണെന്ന് അധികൃതർ യോഗത്തിൽ അറിയിച്ചു.<br>
&nbsp;<br>
വനഭൂമിയിൽ നിന്ന് റോഡുകളിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കാൻ വനം വകുപ്പ് മുൻകൈയെടുക്കണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് യോഗത്തിൽ പറഞ്ഞു. അനധികൃത നിർമാണങ്ങളും സാഹസിക ടൂറിസം സംരംഭങ്ങളും ജില്ലയിൽ കൂടിവരുന്ന സാഹചര്യമുണ്ടെന്ന് റോയ് കെ. പൗലോസ് എം.എൽ.എ യോഗത്തിൽ ചൂണ്ടിക്കാട്ടി. വാർഡ് തലത്തിൽ ഇത്തരം സാഹസിക ടൂറിസം സംരംഭങ്ങളുടെ &nbsp;കണക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിന്റെ സുരക്ഷ പരിശോധിക്കാൻ ഒരു ടെക്‌നിക്കൽ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. ജൂൺ 15ന് ഇത് സംബന്ധിച്ച റിപ്പോർട്ട് ലഭ്യമാകും. സുരക്ഷിതമല്ലാത്തവ ഉടൻ നിർത്തിവയ്ക്കാൻ നോട്ടീസ് നൽകും.<br>
&nbsp; ഉപയോഗശൂന്യമായ പാറമടകൾ മൂടുകയോ വേലി കെട്ടി സംരക്ഷിക്കുകയോ വേണമെന്ന് സേനാപതി വേണു എം.എൽ.എ ആവശ്യപ്പെട്ടു. പതിവായി അപകടമുണ്ടാകുന്ന തൂവൽ വെള്ളച്ചാട്ടം പോലുള്ള സ്ഥലങ്ങൾ സഞ്ചാരികളും കുട്ടികളും ഇറങ്ങാത്ത വിധത്തിൽ വേലി കെട്ടി സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. &nbsp;<br>
&nbsp;</p>]]></content:encoded>
			<category><![CDATA[idukki, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/97fc474200c69010eec5407ec5f696af.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 19:16:19 +0530</pubDate>
			<modified_date>Tue, 2 Jun 2026 19:16:19 +0530</modified_date>
		</item>
		<item>
			<title><![CDATA[കുഞ്ഞിന്റെ അന്നപ്രാശനത്തിന് എന്തുകൊണ്ട് ഇത്ര പ്രാധാന്യം ? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം]]></title>
			<link>https://keralaonlinenews.com/astrology/baby-first-food-annaprasham/cid18775231.htm</link>
			<guId>https://keralaonlinenews.com/astrology/baby-first-food-annaprasham/cid18775231.htm</guId>
			<description><![CDATA[<h2> ഒരു കുഞ്ഞിന്റെ ജീവിതത്തിലെ ആദ്യ വലിയ ആചാരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നത് അന്നപ്രാശനമാണ്, അഥവാ ആദ്യമായി ചോറു കൊടുക്കുന്ന ചടങ്ങ്. ഒരു കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ മാതാപിതാക്കൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചടങ്ങ് ശിശുവിന്റെ വളർച്ചയിലെ സുപ്രധാന ഘട്ടമാണ്. കേവലം ഒരു ചടങ്ങ് മാത്രമല്ല ഇത്, കുഞ്ഞിന്റെ ദഹനവ്യവസ്ഥ ഖരാഹാരങ്ങൾ സ്വീകരിക്കാൻ സജ്ജമായെന്നതിന്റെയും സൂചനയാണിത്.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ഒരു കുഞ്ഞിന്റെ ജീവിതത്തിലെ ആദ്യ വലിയ ആചാരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നത് അന്നപ്രാശനമാണ്, അഥവാ ആദ്യമായി ചോറു കൊടുക്കുന്ന ചടങ്ങ്. ഒരു കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ മാതാപിതാക്കൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചടങ്ങ് ശിശുവിന്റെ വളർച്ചയിലെ സുപ്രധാന ഘട്ടമാണ്. കേവലം ഒരു ചടങ്ങ് മാത്രമല്ല ഇത്, കുഞ്ഞിന്റെ ദഹനവ്യവസ്ഥ ഖരാഹാരങ്ങൾ സ്വീകരിക്കാൻ സജ്ജമായെന്നതിന്റെയും സൂചനയാണിത്.</p>

<p>ഹൈന്ദവ സംസ്കാരത്തിൽ ‘അന്നം’ ജീവന്റെ ആധാരമായി കണക്കാക്കപ്പെടുന്നതുകൊണ്ട് അതിന് പ്രത്യേക ആത്മീയ പ്രാധാന്യമുണ്ട്. കുഞ്ഞ് ആദ്യമായി കഴിക്കുന്ന ഭക്ഷണം ശരീരവളർച്ചയ്ക്ക് മാത്രം അല്ല, ബുദ്ധിശക്തിയെയും സ്വഭാവ രൂപീകരണത്തെയും സ്വാധീനിക്കുമെന്ന് ജ്യോതിഷശാസ്ത്രം വ്യക്തമാക്കുന്നു. അതിനാലാണ് ആദ്യമായി ചോറു കൊടുക്കുന്ന ചടങ്ങ് നടത്തുമ്പോൾ ശാസ്ത്രവിധി അനുസരിച്ചുള്ള ശുഭ മുഹൂർത്തം തിരഞ്ഞെടുക്കുന്നത് ഭാരതീയ പാരമ്പര്യത്തിൽ അതീവ പ്രധാനമായി കരുതുന്നത്.</p>

<p><br>
കുട്ടിയുടെ ജന്മനക്ഷത്രം, ചന്ദ്രബലം, അനുയോജ്യമായ വാരങ്ങൾ എന്നിവ ഒത്തുചേരുന്ന സുദിനത്തിൽ ഈ ചടങ്ങ് നിർവഹിക്കുന്നത് ആയുരാരോഗ്യ സൗഖ്യത്തിന് ഉത്തമമാണ്. അന്നപ്രാശനത്തിന് സ്വീകരിക്കേണ്ട ഉത്തമമായ നക്ഷത്രങ്ങളെയും വാരങ്ങളെയും കുറിച്ചുള്ള ജ്യോതിഷ നിയമങ്ങൾ താഴെ പറയുന്നവയാണ്.</p>

<p>ശുഭമുഹൂർത്തത്തിന്റെ പ്രാധാന്യം : ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊർജ്ജം കുഞ്ഞിന്റെ ബുദ്ധിയെയും ആരോഗ്യത്തെയും സ്വാധീനിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽ തന്നെ ഉത്തമമായ നക്ഷത്രവും വാരവും നോക്കി വേണം ഈ ചടങ്ങ് നടത്താൻ. ആൺകുട്ടികൾക്ക് ഇരട്ട മാസങ്ങളും പെൺകുട്ടികൾക്ക് ഒറ്റ മാസങ്ങളും വേണമെന്ന് ചിലയിടങ്ങളിൽ പറയാറുണ്ടെങ്കിലും കേരളത്തിൽ&nbsp; ജ്യോതിഷികൾ പൊതുവേ ആറാം മാസം കഴിഞ്ഞ് കുഞ്ഞിന്റെ ആരോഗ്യവും ദഹനശേഷിയും കൂടി പരിഗണിച്ച് മുഹൂർത്തം കുറിക്കാറുണ്ട്.</p>

<p>ഉത്തമ നക്ഷത്രങ്ങൾ: അന്നപ്രാശനത്തിന് താഴെ പറയുന്ന നക്ഷത്രങ്ങൾ അതീവ ശുഭകരമാണെന്ന് ജ്യോതിഷ ഗ്രന്ഥങ്ങൾ വ്യക്തമാക്കുന്നു:</p>

<p>അശ്വതി, രോഹിണി, മകയിരം, പുണർതം, പൂയം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി എന്നിവയാണ് 16 ഊൺ നാളുകൾ.</p>

<p>ഈ നക്ഷത്രങ്ങളിൽ അന്നപ്രാശനം നടത്തുന്നത് കുഞ്ഞിന്റെ ദഹനശക്തി വർദ്ധിപ്പിക്കുന്നതിനും ആയുരാരോഗ്യ സൗഖ്യത്തിനും ഉത്തമമാണെന്ന് ജ്യോതിഷം പറയുന്നു.</p>

<p>ഏതു ദിവസം വേണം?വാരങ്ങളിൽ തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളാണ് (സൗമ്യ വാരങ്ങൾ) കുഞ്ഞിന് ചോറു കൊടുക്കാൻ ഏറ്റവും അനുയോജ്യം. ഞായർ, ചൊവ്വ, ശനി ദിവസങ്ങൾ പൊതുവേ മധ്യമഫലമാണ് നൽകുന്നത്, ചൊവ്വയും ശനിയും പക്ഷേ ഒഴിവാക്കുന്നതും നന്നായിരിക്കും അർക്കവാരം(ഞായർ), ആരവാരം( ചൊവ്വ), മന്ദവാരം(ശനി) എന്നിവ ചില ശുഭകാര്യങ്ങൾക്ക് വർജ്യമാണ്. എന്നാൽ ഞായർ പ്രകാശദാതാവായ സൂര്യന്റെ ദിനമായതിനാൽ മധ്യമഫലമായാണ് വരാറുള്ളത്.</p>]]></content:encoded>
			<category><![CDATA[astrology]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/1131bbcd233e535c9e582153c9179a54.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 2 Jun 2026 19:15:39 +0530</pubDate>
			<modified_date>Tue, 2 Jun 2026 19:15:39 +0530</modified_date>
		</item>
		<item>
			<title><![CDATA[എല്ലാ വകുപ്പുകളും മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ഊർജിതമാക്കണം: മന്ത്രി ഒ.ജെ. ജനീഷ്]]></title>
			<link>https://keralaonlinenews.com/nattuvarthakal/thrissur/minister-oj-janeesh-monsoon-preparation-activities/cid18776661.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/thrissur/minister-oj-janeesh-monsoon-preparation-activities/cid18776661.htm</guId>
			<description><![CDATA[<h2>മഴക്കാലത്തെ നേരിടാൻ വേണ്ട മുന്നൊരുക്കപ്രവർത്തനങ്ങൾ എല്ലാ വകുപ്പുകളും അടിയന്തരമായി പൂർത്തിയാക്കണമെന്ന് കായിക, യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു</h2>]]></description>
			<content:encoded><![CDATA[<p>തൃശ്ശൂർ : മഴക്കാലത്തെ നേരിടാൻ വേണ്ട മുന്നൊരുക്കപ്രവർത്തനങ്ങൾ എല്ലാ വകുപ്പുകളും അടിയന്തരമായി പൂർത്തിയാക്കണമെന്ന് കായിക, യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി &nbsp;എന്ന നിലയിൽ ജില്ലാകളക്ടറേറ്റിൽ വിളിച്ചു ചേർത്ത വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴക്കാല കെടുതികൾ പൊതുജനങ്ങളെ യാതൊരു വിധത്തിലും ബാധിക്കാതിരിക്കാനുള്ള എല്ലാ നടപടികളും എല്ലാ വകുപ്പുകളും അടിയന്തരമായി സ്വീകരിക്കണമെന്ന് അദ്ദേഹം അറിയിച്ചു.</p>

<p>മഴക്കാലപൂർവ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ദുരന്തനിവാരണ വിഭാഗത്തിൻ്റെ നാല് യോഗങ്ങളും നാല് റിവ്യു മീറ്റിംഗുകളും ഇതിനകം ചേർന്നിട്ടുണ്ടെന്നും അടിയന്തര നടപടികൾക്ക് എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ യോഗത്തിൽ പറഞ്ഞു. &nbsp;തദ്ദേശസ്ഥാപനങ്ങളുടെ &nbsp;പരിധിയിൽ സ്വീകരിക്കേണ്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കുക, ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രവുമായി ബന്ധപ്പെട്ട സജജീകരണങ്ങൾ പ്രവർത്തനക്ഷമമാണെന്നുറപ്പിക്കുക, ദ്രുതകർമ സേനകളെ സജ്ജമാക്കുക, ജില്ലയിലെ തോടുകളിലെയും കനാലുകളിലെയും നീരൊഴുക്ക് സുഗമമാക്കുക, നാഷണൽ ഹൈവേകളിൽ നിലവിലുള്ള അപകടാവസ്ഥകൾ പരിഹരിക്കുക, വിവിധ വകുപ്പുകളുടെ കീഴിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുക, മേജർ മൈനർ കനാലുകൾ, തോടുകൾ, ഡാമുകൾ, എന്നിവയുടെ ഷട്ടറുകളും കമാൻ്റോ മുഖത്തെ ഷട്ടറുകളും ഉചിതമായി പ്രവർത്തിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുക തുടങ്ങി അടിയന്തര നിർദ്ദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് മുൻയോഗങ്ങളിൽ നൽകിയിരുന്നതായി ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു.</p>

<p>മേജർ ഇറിഗേഷൻ്റെ കീഴിലുള്ള പീച്ചി, ചിമ്മിനി, വാഴാനി ഡാമുകളിൽ പരിശോധന പൂർത്തിയാക്കിയിട്ടുണ്ടെന്നും ഷട്ടറുകൾ പൂർണമായും പ്രവർത്തനക്ഷമമാണെന്നും അധികൃതർ യോഗത്തെ അറിയിച്ചു.</p>

<p>ജില്ലയിലെ 94 തദ്ദേശ സ്ഥാപനങ്ങളിലെ 1920 വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ അറിയിച്ചു. ദുരിത ബാധിത മേഖലാ പ്രദേശങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകൾ, കിടപ്പുരോഗികൾ, എന്നിവ സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി ശേഖരിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏതു സാഹചര്യത്തെയും ഫല പ്രദമായി &nbsp;നേരിടാൻ പോലീസ്, ഫയർഫോഴ്സ്, ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവ സജ്ജമാണെന്ന് യോഗത്തെ അറിയിച്ചു.</p>

<p>നാഷണൽ ഹൈവേകളിൽ നിലവിലുള്ള അപകട സാഹചര്യങ്ങൾക്ക് എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്ന് മന്ത്രി നാഷണൽ ഹൈവേ അതോറിറ്റിക്ക് നിർദ്ദേശം നൽകി. നാഷണൽ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന മണ്ണും കല്ലും പാടശേഖരങ്ങളിലും തോടുകളിലും അടിഞ്ഞു കൂടിക്കിടക്കുന്നതിനാൽ പാടശേഖരങ്ങൾ കൃഷിയോഗ്യമല്ലാതായിരിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് പറഞ്ഞു. റോഡ് നിർമാണത്തിൻ്റെ ഭാഗമായി താഴ്ന്നു പോയ പ്രദേശങ്ങളിലെ വീട്ടുകളിലേക്ക് വെള്ളം കയറുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളുണ്ടെന്ന് ഇതിന് ഉടൻ പരിഹാരമുണ്ടാവണമെന്നും മന്ത്രി നാഷണൽ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ടു. നാഷണൽ ഹൈവേയിലെ തിരക്കുള്ള പ്രദേശങ്ങളിലും സ്കൂൾ പരിസരങ്ങളിലും ട്രാഫിക് വാർഡൻമാരെ നിയോഗിക്കാൻ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.</p>

<p>സിറ്റി, റൂറൽ പോലീസ് മേധാവിമാർ, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് വിദ്യുച്ഛക്തി ബോർഡ്, ഫിഷറീസ്, പൊതുമരാമത്ത് (നിരത്ത് ), കേരള റോഡ് ഫണ്ട് ബോർഡ്, പൊതു വിതരണ വകുപ്പ്, ജില്ലാ ലേബർ ഓഫീസ്, വാട്ടർ അതോറിറ്റി തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്ത് മഴക്കാല പൂർവ മുന്നൊരുക്ക പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.</p>]]></content:encoded>
			<category><![CDATA[thrissur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/bea1199b829557eaff026564784450e9.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 19:14:54 +0530</pubDate>
			<modified_date>Tue, 2 Jun 2026 19:14:54 +0530</modified_date>
		</item>
		<item>
			<title><![CDATA[വന്യജീവി ആക്രമണം: നഷ്ടപരിഹാരതുക കാലോചിതമായി പരിഷ്കരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ]]></title>
			<link>https://keralaonlinenews.com/kerala/wildlife-attack-minister-shibu-baby-john/cid18776641.htm</link>
			<guId>https://keralaonlinenews.com/kerala/wildlife-attack-minister-shibu-baby-john/cid18776641.htm</guId>
			<description><![CDATA[<h2>അതിരപ്പിള്ളിയിൽ വൈശ്ശേരി ഭാഗത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുല്ലാർക്കാട്ട് മോഹനന്റെ വീട് വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ സന്ദർശിച്ചു.</h2>]]></description>
			<content:encoded><![CDATA[<p><br>
തൃശ്ശൂർ : അതിരപ്പിള്ളിയിൽ വൈശ്ശേരി ഭാഗത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുല്ലാർക്കാട്ട് മോഹനന്റെ വീട് വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ സന്ദർശിച്ചു. പരേതന്റെ കുടുംബാംഗങ്ങളെ മന്ത്രി സമാശ്വസിപ്പിക്കുകയും അഞ്ച് ലക്ഷം രൂപയുടെ ചെക്ക് അടിയന്തര ധന സഹായമായി കൈമാറുകയും ചെയ്തു. വന്യജീവി ആക്രമണത്താൽ ഉണ്ടാകുന്ന നാശ നഷ്ടങ്ങൾക്ക് നൽകി വരുന്ന നഷ്ടപരിഹാരതുക കാലോചിതമായി പരിഷ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. വനം വകുപ്പിലെയും ഇതര വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരും, ചാലക്കുടി എം.എൽ.എ. സനീഷ് കുമാർ ജോസഫ് മറ്റ് ജനപ്രതിനിധികൾ എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.</p>

<p>&nbsp;തുടർന്ന് ചാലക്കുടി-വാഴച്ചാൽ വനമേഖലയിലെ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട് ചാലക്കുടി പി.ഡബ്ളു.ഡി. റസ്റ്റ് ഹൌസിൽ വച്ച് വനം-വന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ഒരു യോഗം ചേർന്നു. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ ചർച്ച ചെയ്തു.</p>

<p>108 ആംബുലൻസ് സേവനം 24 മണിക്കൂറും ഉറപ്പ് വരുത്തും,<br>
പഞ്ചായത്തും വനം വകുപ്പും സംയുക്തമായി സ്ഥലം എം.പിയെയും എം.എൽ.എയെയും ഉൾപ്പെടുത്തി പദ്ധതികൾ തയ്യാറാക്കി അംഗീകാരം നേടുന്നതിന് ശ്രമിക്കും,<br>
വനം- വന്യജീവി പ്രതിരോധ സേനയിൽ ആദിവാസികളെ കൂടുതലായി ഉൾപ്പെടുത്തും,<br>
കേരളത്തിന്റെ വനവിസ്തൃതിക്ക് അനുസരിച്ച് ആനയുൾപ്പെടെയുള്ള വന്യജീവികളുടെ വർദ്ധനവ് ഉണ്ടോയെന്നും ഇത് വന്യജീവികളുടെ ഭക്ഷണലഭ്യതയെ ബാധിക്കുന്നുണ്ടോയെന്നതും പഠനവിധേയമാക്കും തുടങ്ങിയ തീരുമാനങ്ങൾ എടുത്തു.</p>

<p>&nbsp;കൂടാതെ കാട്ടാനയുടെ ക്യാരിയിംഗ് കപ്പാസിറ്റി പഠിക്കുന്നതിന് ഡെറാഡൂൺ ആസ്ഥാനമായുള്ള വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡ്യക്ക് നിർദ്ദേശം നൽകും.<br>
അതിരപ്പിള്ളി മേഖലയിൽ പ്രശ്നം ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ള രണ്ട് ആനകളെ ഉൾവനത്തിലേക്ക് മാറ്റുവാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.</p>

<p>വനമേഖലയിൽ കൂടി കടന്നു പോകുന്ന പി.ഡബ്ളു.ഡി./ പഞ്ചായത്ത് റോഡുകളുടെ വശങ്ങളിലെ അടിക്കാടുകൾ വെട്ടാൻ നടപടി സ്വീകരിക്കും. ഒരു സ്പെഷ്യൽ ഡ്രൈവ് ഇന്നു മുതൽ ആരംഭിക്കുകയും, ആവശ്യമുള്ളിടത്ത് ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തുകയും ചെയ്യും.<br>
വനാതിർത്തികളിൽ ഫെൻസിംഗ് നിലവിലുള്ള പ്രദേശങ്ങളിൽ പരമാവധി 20 മീറ്റർ വീതിയിൽ വിസ്തൃതിയിൽ ക്ലിയറൻസ് നടത്തും.&nbsp;<br>
വന്യജീവി ആക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ എ ഐ ടൂൾ, ഹാങ്ങിംഗ് സോളാർഫെൻസിംഗ്, ട്രെഞ്ച് ഫെൻസിംഗ് എന്നീ സംവിധാനങ്ങൾ ഏർപ്പെടുത്തും. ഇവയുടെ പരിപാലനം പഞ്ചായത്തും വനം വകുപ്പും സംയുക്തമായി നടപ്പിലാക്കും. ജനജാഗ്രതാസമിതികളുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും മന്ത്രി അറിയിച്ചു.</p>

<p>ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോൺ, ബെന്നി ബഹന്നാൻ.എം.പി, സനീഷ് കുമാർ ജോസഫ്.എം.എൽ.എജില്ലാ കളക്ടർമാരായ ശിഖ സുരേന്ദ്രൻ, പ്രിയങ്ക ജി. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരായ പുകഴേന്തി, പ്രമോദ് ജി. കൃഷ്ണൻ. ആർ. ആടലരശൻ, തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ തുടങ്ങിയവരും മറ്റ് വനം വകുപ്പ് ജില്ലാ തല ഉദ്യോഗസ്ഥരും, ഇതര വകുപ്പുകളിലെ ജില്ലാതല തല ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രതിനിധികളും കർഷക പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/e0ce2dd277ac3bd79904b3a13aaf4bf1.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 19:11:56 +0530</pubDate>
			<modified_date>Tue, 2 Jun 2026 19:11:57 +0530</modified_date>
		</item>
		<item>
			<title><![CDATA[ലോകകപ്പ് ഫുട്‌ബോള്‍ പ്രവചനങ്ങളെത്തി, മുന്‍ ജേതാക്കളെ കൃത്യമായി പ്രവചിച്ചയാള്‍ പറയുന്നു ആരു കിരീടം നേടുമെന്ന്]]></title>
			<link>https://keralaonlinenews.com/konspecial/fifa-world-cup-predictions/cid18775661.htm</link>
			<guId>https://keralaonlinenews.com/konspecial/fifa-world-cup-predictions/cid18775661.htm</guId>
			<description><![CDATA[<h2>ഫിഫ ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന മുതല്‍ പത്തോളം ടീമുകള്‍ ലോകകപ്പ് വിജയികളാകാന്‍ സാധ്യതയുണ്ടന്നാണ് വിലയിരുത്തല്‍.</h2>]]></description>
			<content:encoded><![CDATA[<p>ഫിഫ ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന മുതല്‍ പത്തോളം ടീമുകള്‍ ലോകകപ്പ് വിജയികളാകാന്‍ സാധ്യതയുണ്ടന്നാണ് വിലയിരുത്തല്‍. മുന്‍ ലോകകപ്പ് വിജയികളെ കൃത്യമായി പ്രവചിച്ചവരും പ്രവചനങ്ങളുമായി സജീവമാണ്.</p>

<p>2026 ഫിഫ ലോകകപ്പ് ടൂര്‍ണമെന്റ് ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലാണ് നടക്കുക. ബുക്ക്മേക്കര്‍മാര്‍, സൂപ്പര്‍കമ്പ്യൂട്ടറുകള്‍, വിദഗ്ധര്‍, പ്രവചന മാര്‍ക്കറ്റുകള്‍ എന്നിവയെല്ലാം പ്രവചനങ്ങളുമായി സജീവമായിട്ടുണ്ട്. 48 ടീമുകളുള്ള വിപുലീകൃത ലോകകപ്പിന്റെ പ്രവചനങ്ങള്‍ പ്രധാനമായും ചാമ്പ്യന്‍സ് ഓഡ്സ്, ഗ്രൂപ്പ് സ്റ്റേജ്, ഡാര്‍ക്ക് ഹോഴ്സുകള്‍, ഗോള്‍ഡന്‍ ബൂട്ട് തുടങ്ങിയവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.</p>

<p>ടൂര്‍ണമെന്റ് വിജയി പ്രവചനങ്ങള്‍ (നിലവിലെ ബെറ്റിങ് ഓഡ്സ്)</p>

<p>ബുക്ക്മേക്കര്‍മാര്‍ക്കിടയില്‍ സ്‌പെയിന്‍ ആണ് നിലവില്‍ ഏറ്റവും മുന്‍നിരയിലുള്ള ഫേവറിറ്റ്. ഫ്രാന്‍സ് ആണ് അടുത്ത സ്ഥാനത്ത്, ഇംഗ്ലണ്ട്, ബ്രസീല്‍, അര്‍ജന്റീന എന്നിവയാണ് തൊട്ടുപിന്നാലെ.</p>

<p>പ്രവചന മാര്‍ക്കറ്റുകളായ Kalshi, Polymarket തുടങ്ങിയവയില്‍ ഫ്രാന്‍സിന് ചെറിയ മുന്‍തൂക്കം (17%) ലഭിക്കുന്നു. സ്‌പെയിന്‍ 16-17% റേഞ്ചിലാണ്.</p>

<p>സൂപ്പര്‍കമ്പ്യൂട്ടര്‍ പ്രവചനങ്ങള്‍</p>

<p>Opta Supercomputer (പുതിയ ഡാറ്റ): സ്‌പെയിന്‍ 16.1% ചാന്‍സ്, ഫ്രാന്‍സ് 13%, ഇംഗ്ലണ്ട് 11.2%, അര്‍ജന്റീന 10.4%.<br>
മറ്റ് സൂപ്പര്‍കമ്പ്യൂട്ടറുകള്‍ സ്‌പെയിനിനെ തന്നെ മുന്‍നിരയില്‍ നിര്‍ത്തുന്നു. ലാമിന്‍ യമാല്‍, പെഡ്രി തുടങ്ങിയ യുവതാരങ്ങളുടെ ഫോമാണ് കാരണം.</p>

<p>മാര്‍ട്ടിന്‍ ഗ്രീനിനെ പോലുള്ള വിദഗ്ധര്‍ ഗ്രൂപ്പ് സ്റ്റേജ് അടിസ്ഥാനമാക്കി പിക്കുകള്‍ നല്‍കുന്നുണ്ട്. മെക്‌സിക്കോ റൗണ്ട് ഓഫ് 16-ലെത്തുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.</p>

<p>ജോക്കിം ക്ലെമന്റ് (മുന്‍പ് മൂന്ന് ലോകകപ്പുകള്‍ ശരിയായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍) ഫ്രാന്‍സിനെ തിരഞ്ഞെടുത്തിരിക്കുന്നു.</p>

<p>ജാമി കാരഗറിനെ പോലുള്ളവര്‍ ബ്രാക്കറ്റ് പ്രവചനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.<br>
ഗോള്‍ഡന്‍ ബൂട്ട്: കിലിയന്‍ എംബാപ്പേ ഫേവറിറ്റ്. ഹാരി കെയ്ന്‍, യമാല്‍ തുടങ്ങിയവരും മത്സരത്തിലുണ്ട്.<br>
ഡാര്‍ക്ക് ഹോഴ്സുകള്‍: മൊറോക്കോ, ക്രൊയേഷ്യ, സ്വിറ്റ്സര്‍ലാന്‍ഡ്, നോര്‍വേ, ഐവറി കോസ്റ്റ് എന്നിവയ്ക്കാണ് സാധ്യത.</p>

<p>യുഎസ്, മെക്‌സിക്കോ, കാനഡ എന്നീ ആതിഥേയരുടെ ഗ്രൂപ്പ് സ്റ്റേജ് പെര്‍ഫോമന്‍സ് ആണ് പ്രധാനം. യുഎസിന് ഗ്രൂപ്പ് ജയിക്കാന്‍ നല്ല ചാന്‍സ് ഉണ്ടെന്ന് ബുക്ക്മേക്കര്‍മാര്‍ കരുതുന്നു.</p>

<p>സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍</p>

<p>സ്‌പെയിന്‍: യൂറോപ്പ് ചാമ്പ്യന്‍സ്, യുവതാരങ്ങളുടെ ബ്രില്യന്‍സ്, യമാല്‍ ഫിറ്റ്‌നസ്.<br>
ഫ്രാന്‍സ്: എംബാപ്പേയുടെ ഫോം, മികച്ച സ്‌ക്വാഡ്, കഴിഞ്ഞ മത്സരങ്ങളിലെ വിജയങ്ങള്‍.<br>
ഇംഗ്ലണ്ട്: സ്റ്റാര്‍ പ്ലേയേഴ്സ്, പക്ഷേ ടൂര്‍ണമെന്റ് ഫിനിഷിങ് പ്രശ്‌നം.<br>
ലാറ്റിന്‍ അമേരിക്ക: ബ്രസീല്‍, അര്‍ജന്റീന പക്ഷേ യൂറോപ്യന്‍ ടീമുകളേക്കാള്‍ കുറഞ്ഞ സാധ്യത.</p>]]></content:encoded>
			<category><![CDATA[konspecial, sports]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/33fe7741c78bccbe0db443d97d7e4ac3.jpg</thumb_image>
			<author><![CDATA[Raj C]]></author>
			<pubDate>Tue, 2 Jun 2026 18:50:52 +0530</pubDate>
			<modified_date>Tue, 2 Jun 2026 18:50:52 +0530</modified_date>
		</item>
		<item>
			<title><![CDATA[കിഴങ്ങുകൾ കൃഷി ചെയ്യുമ്പോൾ കീടങ്ങളെ തടയാൻ എളുപ്പവഴികൾ]]></title>
			<link>https://keralaonlinenews.com/agriculture/prevent-pests-growing/cid18775272.htm</link>
			<guId>https://keralaonlinenews.com/agriculture/prevent-pests-growing/cid18775272.htm</guId>
			<description><![CDATA[<h2> നമ്മുടെ വീട്ടുവളപ്പിൽ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന കിഴങ്ങുവർഗ്ഗങ്ങൾ രുചിയുടെയും ആരോഗ്യത്തിന്റെയും മികച്ച സംഗമമാണ്. ചേമ്പ്, ചേന, കാച്ചിൽ, മരച്ചീനി തുടങ്ങിയവ വലിയ പരിചരണം ആവശ്യമില്ലാതെ വളരുന്നവയാണെങ്കിലും, വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിൽ കീടാക്രമണം പ്രശ്നമാകാം. ചെറിയൊരു പരിചരണത്തോടെ വിഷമുക്തമായ നാടൻ കിഴങ്ങുകൾ നമുക്ക് സ്വന്തമായി വളർത്തി ഉപയോഗിക്കാം.കൃഷിക്കിടെ സാധാരണയായി കാണുന്ന ചില കീടങ്ങളെയും അവയെ എളുപ്പത്തിൽ നിയന്ത്രിക്കാനുള്ള വഴികളെയും പരിചയപ്പെടാം.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;നമ്മുടെ വീട്ടുവളപ്പിൽ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന കിഴങ്ങുവർഗ്ഗങ്ങൾ രുചിയുടെയും ആരോഗ്യത്തിന്റെയും മികച്ച സംഗമമാണ്. ചേമ്പ്, ചേന, കാച്ചിൽ, മരച്ചീനി തുടങ്ങിയവ വലിയ പരിചരണം ആവശ്യമില്ലാതെ വളരുന്നവയാണെങ്കിലും, വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിൽ കീടാക്രമണം പ്രശ്നമാകാം. ചെറിയൊരു പരിചരണത്തോടെ വിഷമുക്തമായ നാടൻ കിഴങ്ങുകൾ നമുക്ക് സ്വന്തമായി വളർത്തി ഉപയോഗിക്കാം.കൃഷിക്കിടെ സാധാരണയായി കാണുന്ന ചില കീടങ്ങളെയും അവയെ എളുപ്പത്തിൽ നിയന്ത്രിക്കാനുള്ള വഴികളെയും പരിചയപ്പെടാം.</p>

<p>ആരാണ് ആ വില്ലന്മാർ?</p>

<p>ചേനയുടെയും ചേമ്പിന്റെയും അടിയിലിരുന്ന് നീരൂറ്റിക്കുടിക്കുന്ന മൂട്ടകളും ചെള്ളുകളുമാണ് പലപ്പോഴും കർഷകരുടെ ഉറക്കം കെടുത്താറുള്ളത്. ഇവ കിഴങ്ങുകൾ ചീയാൻ കാരണമാകും. അതുപോലെ മധുരക്കിഴങ്ങ് ഇഷ്ടപ്പെടുന്നവരെ സങ്കടത്തിലാക്കുന്ന ഒന്നാണ് കിഴങ്ങ് തുരപ്പൻ പുഴുക്കൾ. ഇവ കിഴങ്ങ് തുരന്ന് തിന്നുക മാത്രമല്ല, രുചി കയ്പ്പുള്ളതാക്കി മാറ്റുകയും ചെയ്യും. മരച്ചീനിയിലാവട്ടെ ഇലപ്പേനും ചുവന്ന ചിലന്തിയുമാണ് ഇലകൾ മഞ്ഞളിച്ച് ചുരുട്ടിക്കളയുന്നത്.</p>

<p>വിത്തിന് നൽകാം ഒരു കുളി</p>

<p>നടാൻ ഉദ്ദേശിക്കുന്ന കിഴങ്ങുകൾക്ക് തുടക്കത്തിലേ ഒരല്പം പ്രതിരോധശേഷി നൽകാം. ഇതിനായി ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് പൊടി കലക്കി, അതിൽ വിത്ത് കിഴങ്ങുകൾ ഒരു അരമണിക്കൂർ മുക്കിവെക്കാം. അതിനുശേഷം തണലിലിട്ട് ഉണക്കി നട്ടാൽ കിഴങ്ങുചീയൽ രോഗത്തോട് ബൈ പറയാം.</p>

<p>മണ്ണിന് വേപ്പിൻപിണ്ണാക്കിന്റെ കരുത്ത്:</p>

<p>നമ്മൾ തടമൊരുക്കുമ്പോൾ തന്നെ കുറച്ച് വേപ്പിൻപിണ്ണാക്ക് മണ്ണിൽ ചേർത്തുകൊടുക്കുന്നത് മണ്ണിലുള്ള കീടങ്ങളെയും അവയുടെ മുട്ടകളെയും അകറ്റിനിർത്താൻ സഹായിക്കും.</p>

<p>മധുരക്കിഴങ്ങിന് മണ്ണുടുപ്പ്</p>

<p>മധുരക്കിഴങ്ങ് നട്ട് ഒരു മാസം കഴിയുമ്പോൾ ചുവട്ടിൽ നല്ലപോലെ മണ്ണ് കൂട്ടിക്കൊടുക്കണം. കിഴങ്ങുകൾ മണ്ണിൽ നന്നായി മൂടിക്കിടന്നാൽ വണ്ടുകൾ വന്ന് മുട്ടയിടില്ല.</p>

<p>അടുക്കളയിലെ പരിഹാരം</p>

<p>രാസവസ്തുക്കളുടെ പുകവലയമില്ലാതെ തികച്ചും ജൈവരീതിയിൽ ഇവയെ നമുക്ക് തുരത്താം.</p>

<p>വേപ്പെണ്ണ-വെളുത്തുള്ളി കൂട്ട്: വെളുത്തുള്ളി അല്പം അരച്ചെടുത്ത് വേപ്പെണ്ണയും സോപ്പുലായനിയും (20 മില്ലി വേപ്പെണ്ണ + 20 ഗ്രാം വെളുത്തുള്ളി നീര് + ഒരു ലിറ്റർ വെള്ളം) ചേർത്ത് ഇലകളുടെ ഇരുവശത്തും തളിച്ചുകൊടുത്താൽ ഇലപ്പേനും ചെള്ളുമൊക്കെ വഴിമാറിപ്പോകും.</p>

<p>വഴിമാറ്റി നടാം: ഒരു തവണ കിഴങ്ങ് നട്ട അതേ സ്ഥലത്ത് അടുത്ത തവണ പയറോ മറ്റ് വിളകളോ നടുന്നത് മണ്ണിന്റെ ഫലഭൂയിഷ്ഠത കൂട്ടാനും കീടങ്ങളുടെ ശല്യം പൂർണ്ണമായി ഇല്ലാതാക്കാനും സഹായിക്കും.</p>

<p>വലിയ ആർഭാടങ്ങളില്ലാതെ, വീട്ടിലെ ചെറിയ പരിചരണങ്ങൾ കൊണ്ട് തന്നെ നമ്മുടെ പറമ്പിലെ കിഴങ്ങുകളെ കീടങ്ങളിൽ നിന്ന് കാത്തുരക്ഷിക്കാം.</p>]]></content:encoded>
			<category><![CDATA[കാർഷികം]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/7b2985167dcb5db353ad3ed22ecc94a6.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 2 Jun 2026 18:40:33 +0530</pubDate>
			<modified_date>Tue, 2 Jun 2026 18:40:33 +0530</modified_date>
		</item>
		<item>
			<title><![CDATA[ഇസ്രയേലും ഹിസ്ബുള്ളയും വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്]]></title>
			<link>https://keralaonlinenews.com/world/trump-announces-ceasefire-between-israel-and-hezbollah/cid18776345.htm</link>
			<guId>https://keralaonlinenews.com/world/trump-announces-ceasefire-between-israel-and-hezbollah/cid18776345.htm</guId>
			<description><![CDATA[<h2>ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിർത്തലിന് അംഗീകാരമായതായി പ്രഖ്യാപിച്ച് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്‍റെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിൽ വൻ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നതെന്നും താൻ ഇസ്രയേൽ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയതായും ഇസ്രയേൽ സൈന്യം ബെയ്റൂട്ടിലേയ്ക്കുള്ള സൈനിക നീക്കങ്ങൾ നിർത്തി വച്ചതായും ട്രംപ് അവകാശപ്പെട്ടു.</h2>]]></description>
			<content:encoded><![CDATA[<p>വാഷിങ്ടൺ: ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിർത്തലിന് അംഗീകാരമായതായി പ്രഖ്യാപിച്ച് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്‍റെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിൽ വൻ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നതെന്നും താൻ ഇസ്രയേൽ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയതായും ഇസ്രയേൽ സൈന്യം ബെയ്റൂട്ടിലേയ്ക്കുള്ള സൈനിക നീക്കങ്ങൾ നിർത്തി വച്ചതായും ട്രംപ് അവകാശപ്പെട്ടു.</p>

<p>ബെയ്റൂട്ടിലേയ്ക്ക് സഞ്ചരിച്ച ഇസ്രയേലി സൈനികർ തിരികെ പോന്നതായും ട്രംപ് പറഞ്ഞു. ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലുള്ള മേഖലകളിൽ ഇസ്രയേൽ ആക്രമണം നടത്തില്ലെന്ന് ധാരണ ആയതായും നേരിട്ടുള്ള ഏറ്റുമുട്ടലിന് ഇസ്രയേൽ ഇനി തയാറാകില്ലെന്നും ഇസ്രയേൽ ഉറപ്പു നൽകിയതായും ട്രംപ് അവകാശപ്പെട്ടു.</p>]]></content:encoded>
			<category><![CDATA[world]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/f5f5885b9468b57f9657aa010c0e11a4.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 2 Jun 2026 18:24:47 +0530</pubDate>
			<modified_date>Tue, 2 Jun 2026 18:24:47 +0530</modified_date>
		</item>
		<item>
			<title><![CDATA[അത് തന്റെ കരിയറിലെ ആദ്യത്തെ വലിയ തിരിച്ചടിയായിരുന്നു ; മനസ്സ് തുറന്ന് വരുൺ ധവാൻ]]></title>
			<link>https://keralaonlinenews.com/entertainment/varun-dhawan-movie/cid18775116.htm</link>
			<guId>https://keralaonlinenews.com/entertainment/varun-dhawan-movie/cid18775116.htm</guId>
			<description><![CDATA[<h2> വരുൺ ധവാൻ, ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഭിഷേക് വർമൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായിരുന്നു ‘കലങ്ക്’. ധർമ്മ പ്രൊഡക്ഷൻസും നാദിയാദ്‌വാല ഗ്രാൻഡ്‌സൺ എന്റർടൈൻമെന്റും ചേർന്ന് നിർമ്മിച്ച ഈ ചിത്രം വൻ താരനിര അണിനിരന്നുവെങ്കിലും ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ചിത്രത്തിലെ താരങ്ങളുടെ പ്രകടനത്തിനും സംഗീതത്തിനും മികച്ച അഭിപ്രായങ്ങൾ ലഭിച്ചെങ്കിലും,</h2>]]></description>
			<content:encoded><![CDATA[<p>&nbsp;വരുൺ ധവാൻ, ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഭിഷേക് വർമൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായിരുന്നു ‘കലങ്ക്’. ധർമ്മ പ്രൊഡക്ഷൻസും നാദിയാദ്‌വാല ഗ്രാൻഡ്‌സൺ എന്റർടൈൻമെന്റും ചേർന്ന് നിർമ്മിച്ച ഈ ചിത്രം വൻ താരനിര അണിനിരന്നുവെങ്കിലും ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ചിത്രത്തിലെ താരങ്ങളുടെ പ്രകടനത്തിനും സംഗീതത്തിനും മികച്ച അഭിപ്രായങ്ങൾ ലഭിച്ചെങ്കിലും, തിരക്കഥയിലെ പോരായ്മകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.</p>

<p>സിനിമയുടെ പരാജയത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച വരുൺ ധവാൻ, അത് തന്റെ കരിയറിലെ ആദ്യത്തെ വലിയ തിരിച്ചടിയായിരുന്നുവെന്ന് തുറന്നുപറഞ്ഞു. അതുവരെ തുടർച്ചയായ വിജയങ്ങൾ മാത്രം സമ്മാനിച്ച കരിയറിൽ, ‘കലങ്ക്’ എന്ന ചിത്രത്തിനായി താൻ വളരെയധികം കഠിനാധ്വാനം ചെയ്തിരുന്നതിനാൽ ആ പരാജയം തന്നെ വല്ലാതെ ഉലച്ചുവെന്നും വരുൺ വ്യക്തമാക്കി. സിനിമയോട് വൈകാരികമായി താൻ ഏറെ അടുത്തിരുന്നതുകൊണ്ട് തന്നെ ആ പരാജയം ഉൾക്കൊള്ളാൻ പ്രയാസമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>

<p>അതേസമയം, ബോർഡർ 2 എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫീസിൽ 463 കോടി രൂപയുടെ വൻ വിജയം നേടിയതിന് പിന്നാലെ, ജൂൺ അഞ്ചിന് റിലീസ് ചെയ്യുന്ന ‘ഹേ ജവാനി തോ ഇഷ്ക് ഹോനാ ഹേ’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് വരുൺ ധവാൻ. പിതാവ് ഡേവിഡ് ധവാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, മൃണാൾ താക്കൂർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ടിപ്സ് ഫിലിംസ് നിർമിക്കുന്ന ഈ ചിത്രം ഡേവിഡ് ധവാനും വരുണും ഒന്നിക്കുന്ന നാലാമത്തെ പ്രോജക്റ്റ് കൂടിയാണ്.</p>]]></content:encoded>
			<category><![CDATA[entertainment]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/114ce327453a8b04bbd03a868a4fa426.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 2 Jun 2026 18:15:12 +0530</pubDate>
			<modified_date>Tue, 2 Jun 2026 18:15:12 +0530</modified_date>
		</item>
		<item>
			<title><![CDATA[വീട്ടിൽ വിളമ്പാം സ്റ്റൈലിഷ് ചിക്കൻ 65]]></title>
			<link>https://keralaonlinenews.com/food/stylish-chicken-65/cid18734400.htm</link>
			<guId>https://keralaonlinenews.com/food/stylish-chicken-65/cid18734400.htm</guId>
			<description><![CDATA[വീട്ടിൽ വിളമ്പാം സ്റ്റൈലിഷ് ചിക്കൻ 65]]></description>
			<content:encoded><![CDATA[<p>ചേരുവകൾ&nbsp;</p>

<p>1. ചിക്കൻ - 750 ഗ്രാം<br>
2. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺ<br>
3. ഗരം മസാല - 1 ടീസ്പൂൺ<br>
4. കാശ്മീരി റെഡ് ചില്ലി പൗഡർ - 2 ടേബിൾ സ്പൂൺ<br>
5. കുരുമുളക് പൊടി - 1 ടീസ്പൂൺ<br>
6. ഉപ്പ് - 1 ടീസ്പൂൺ<br>
7. തൈര് - 3 ടീസ്പൂൺ<br>
8. കറിവേപ്പില - ചെറുതായി അരിഞ്ഞത്<br>
9. മുട്ട - 1<br>
10. കോൺ ഫ്ലോർ + മൈദ - 1/4 ടേബിൾ സ്പൂൺ<br>
11. എണ്ണ ആവശ്യത്തിന്</p>

<p>അലങ്കരിക്കാൻ :</p>

<p>12. പച്ചമുളക്<br>
13. കറിവേപ്പില<br>
14. നാരങ്ങ<br>
15. ഉള്ളി കനം കുറച്ച് വട്ടത്തിൽ അരിഞ്ഞത്</p>

<p>പാചകരീതി :</p>

<p>• ഒരു പാത്രത്തിൽ ചിക്കൻ കഷ്ണങ്ങൾ എടുക്കുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഗരം മസാല, കാശ്മീരി ചില്ലി പൗഡർ, കുരുമുളക് പൊടി, ഉപ്പ്, തൈര്, കറിവേപ്പില എന്നിവ ചേർത്തു നന്നായി യോജിപ്പിച്ചു വെക്കുക.&nbsp;<br>
• ചുരുങ്ങിയത് 1 മണിക്കൂർ മസാലപുരിട്ടി വയ്ക്കണം.<br>
• അതിന് ശേഷം മുട്ട, കോൺ ഫ്ലോർ, മൈദ എന്നിവ ചിക്കൻ കഷ്ണങ്ങളിൽ ചേർത്ത് നന്നായി ഇളക്കി വെക്കുക.<br>
• ഒരു പാനിൽ എണ്ണ ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ ചിക്കൻ കഷ്ണങ്ങൾ സ്വർണ നിറമാകുമ്പോൾ വറത്തു കോരി എടുക്കുക.<br>
• അതേ എണ്ണയിൽ പച്ചമുളകും കറിവേപ്പിലയും വറത്തെടുക്കുക.<br>
• വറത്തുത്തെടുത്ത ചിക്കനിലേക്കു ഇത് ചേർക്കുക. അതിനൊപ്പം ഉള്ളിയും നാരങ്ങയും വെച്ച് അലങ്കരിക്കുക.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/4357df001e3f19a1ee3613974f79bf97.jpg</thumb_image>
			<author><![CDATA[Kavya Ramachandran]]></author>
			<pubDate>Tue, 2 Jun 2026 18:10:03 +0530</pubDate>
			<modified_date>Tue, 2 Jun 2026 18:10:03 +0530</modified_date>
		</item>
		<item>
			<title><![CDATA[കുംഭമേള വൈറല്‍ വിവാഹം ;മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി നാളെ]]></title>
			<link>https://keralaonlinenews.com/kerala/high-court-verdict-on-anticipatory-bail-plea-tomorrow/cid18776265.htm</link>
			<guId>https://keralaonlinenews.com/kerala/high-court-verdict-on-anticipatory-bail-plea-tomorrow/cid18776265.htm</guId>
			<description><![CDATA[<h2>കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും. ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ മധ്യപ്രദേശ് പൊലീസ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തു. ഇരുവരും തമ്മിലുള്ള വിവാഹം അസാധുവാണെന്നായിരുന്നു മധ്യപ്രദേശ് പൊലീസിന്റെ വാദം. എന്നാല്‍ തനിക്ക് പ്രായപൂര്‍ത്തിയായെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജിയില്‍ വിധി പറയുന്നത് ജസ്റ്റിസ് കൗസര്‍ എഡപ്പഗത്ത് നാളേക്ക് മാറ്റുകയായിരുന്നു.</h2>]]></description>
			<content:encoded><![CDATA[<p>കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും. ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ മധ്യപ്രദേശ് പൊലീസ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തു. ഇരുവരും തമ്മിലുള്ള വിവാഹം അസാധുവാണെന്നായിരുന്നു മധ്യപ്രദേശ് പൊലീസിന്റെ വാദം. എന്നാല്‍ തനിക്ക് പ്രായപൂര്‍ത്തിയായെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജിയില്‍ വിധി പറയുന്നത് ജസ്റ്റിസ് കൗസര്‍ എഡപ്പഗത്ത് നാളേക്ക് മാറ്റുകയായിരുന്നു.</p>

<p>തന്റെ റദ്ദാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണമെന്നും പെണ്‍കുട്ടി കോടതിയില്‍ ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്തു എന്നതടക്കമുള്ള കുറ്റങ്ങളാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ച മുഹമ്മദ് ഫര്‍മാനെതിരെ മധ്യപ്രദേശ് പൊലീസ് ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്നും ജനന റജിസ്ട്രാര്‍ക്ക് മുന്നില്‍ പെണ്‍കുട്ടി തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്നും പൊലീസ് വാദിച്ചു. നിലവില്‍ പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമാണ് പ്രായം. സമര്‍പ്പിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റിലെ ജനനത്തീയതിയും ആശുപത്രി രേഖകളും തമ്മില്‍ വലിയ പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി.</p>

<p>&nbsp;<br>
&nbsp;</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/8d373bb7c69ee7dba7b1d18e3bdd44d6.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 2 Jun 2026 18:09:36 +0530</pubDate>
			<modified_date>Tue, 2 Jun 2026 18:09:36 +0530</modified_date>
		</item>
		<item>
			<title><![CDATA[“എന്റെ കാര്യത്തിൽ ഇടപെടാൻ ഞാൻ അനുവദിക്കുന്ന ഏക മൂക്ക് ഇതാണ്” ; ഗോസിപ്പുകൾക്ക് മറുപടിയുമായി തൃഷ]]></title>
			<link>https://keralaonlinenews.com/entertainment/trisha-responds-to-gossip/cid18775103.htm</link>
			<guId>https://keralaonlinenews.com/entertainment/trisha-responds-to-gossip/cid18775103.htm</guId>
			<description><![CDATA[<h2> തെന്നിന്ത്യൻ സിനിമാ ലോകത്ത് ഇപ്പോൾ ശ്രദ്ധനേടുന്നത് തൃഷ കൃഷ്ണനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളും അവയ്‌ക്ക് താരം നൽകുന്ന പ്രതികരണങ്ങളുമാണ്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയും തൃഷയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, അനാവശ്യ വിവാദങ്ങളെ തികഞ്ഞ പക്വതയോടെയും നർമ്മമിശ്രിതമായ സമീപനത്തിലൂടെയും തൃഷ കൈകാര്യം ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;തെന്നിന്ത്യൻ സിനിമാ ലോകത്ത് ഇപ്പോൾ ശ്രദ്ധനേടുന്നത് തൃഷ കൃഷ്ണനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളും അവയ്‌ക്ക് താരം നൽകുന്ന പ്രതികരണങ്ങളുമാണ്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയും തൃഷയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, അനാവശ്യ വിവാദങ്ങളെ തികഞ്ഞ പക്വതയോടെയും നർമ്മമിശ്രിതമായ സമീപനത്തിലൂടെയും തൃഷ കൈകാര്യം ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു.</p>

<p>സൈബർ ലോകത്തെ ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് തൃഷ നൽകിയ മറുപടി വളരെ സരസമായിരുന്നു. തന്റെ വളർത്തുനായ കട്ടിലിൽ കിടന്നുറങ്ങുന്ന വീഡിയോ പങ്കുവെച്ച്, “എന്റെ കാര്യത്തിൽ ഇടപെടാൻ ഞാൻ അനുവദിക്കുന്ന ഏക മൂക്ക് ഇതാണ്” എന്ന് കുറിച്ചുകൊണ്ട് ട്രോളന്മാർക്ക് അവർ ചുട്ട മറുപടി നൽകി. തനിക്കെതിരെ ഉയരുന്ന അനാവശ്യ ചർച്ചകളെ എത്രത്തോളം നിസ്സാരമായാണ് താരം കാണുന്നത് എന്ന് ഇതിലൂടെ വ്യക്തമാണ്.</p>

<p>തൃഷയുടെ ജന്മദിനത്തിൽ വിജയ്‌യുടെ വസതിയിൽ സന്ദർശനം നടത്തിയത് മുതൽ, മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ സാന്നിധ്യം വരെ ഗോസിപ്പ് കോളങ്ങൾക്ക് പലതരം കഥകൾ മെനയാൻ അവസരം നൽകിയിട്ടുണ്ട്. അജിത്തിന്റെ മാതാവിന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ ഇരുവരും ഒരേസമയം എത്തിയതും ഇത്തരം ചർച്ചകൾക്ക് ആക്കം കൂട്ടി. എന്നാൽ, ഇത്തരത്തിലുള്ള ഒരു വാർത്തകളോടും ഔദ്യോഗികമായി പ്രതികരിക്കാൻ ഇരുവരും തയ്യാറായിട്ടില്ല. പകരം, അനാവശ്യമായ ഓൺലൈൻ ചർച്ചകളിൽ സമയം കളയുന്നതിന് പകരം സ്വന്തം ജോലിയിലും സിനിമയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന തന്ത്രമാണ് അവർ പിന്തുടരുന്നത്.</p>

<p>പ്രായത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചുമുള്ള പൊതുബോധങ്ങളെ പൊളിച്ചെഴുതുന്ന തൃഷയുടെ നിലപാട് ഏറെ മാതൃകാപരമാണ്. നാൽപ്പതുകളിലും ഇരുപത്തഞ്ചുകാരിയെപ്പോലെ ഇരിക്കുക എന്നതിനേക്കാൾ, നാൽപ്പതുകൾ എന്നത് ജീവിതത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കേണ്ട ഒന്നാണെന്ന് പുതിയ തലമുറയ്ക്ക് കാണിച്ചുകൊടുക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് താരം പറയുന്നു. വിവാദങ്ങളെ വെറുമൊരു തമാശയായി കണ്ട്, സ്വന്തം നിബന്ധനകളിൽ ജീവിതം ജീവിച്ചുതീർക്കുന്ന തൃഷ, തമിഴകത്തിന്റെ ‘സൗത്ത് ക്വീൻ’ എന്ന സ്ഥാനത്ത് അന്നും ഇന്നും തലയുയർത്തി നിൽക്കുന്നു.</p>]]></content:encoded>
			<category><![CDATA[entertainment]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b47a8815ea51dc23ad4c97aacdb53b93.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 2 Jun 2026 18:05:47 +0530</pubDate>
			<modified_date>Tue, 2 Jun 2026 18:05:47 +0530</modified_date>
		</item>
		<item>
			<title><![CDATA[‘ദൃഢം’ ഇനി ഒടിടിയിൽ കാണാം]]></title>
			<link>https://keralaonlinenews.com/entertainment/druddham-ott/cid18775106.htm</link>
			<guId>https://keralaonlinenews.com/entertainment/druddham-ott/cid18775106.htm</guId>
			<description><![CDATA[<h2> കൊറോണ പേപ്പേഴ്‌സ്’, ‘വേല’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെയ്ൻ നിഗം വീണ്ടും പോലീസ് വേഷത്തിലെത്തിയ ‘ദൃഢം’ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിലൂടെ ജൂൺ 12 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;കൊറോണ പേപ്പേഴ്‌സ്’, ‘വേല’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെയ്ൻ നിഗം വീണ്ടും പോലീസ് വേഷത്തിലെത്തിയ ‘ദൃഢം’ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിലൂടെ ജൂൺ 12 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയിരുന്നു. ഏറെ ആഗ്രഹത്തോടെയും ആത്മവിശ്വാസത്തോടെയും ഒരു നാട്ടിൻപുറത്തെ പോലീസ് സ്റ്റേഷനിൽ ചാർജെടുക്കുന്ന വിജയ് രാധാകൃഷ്ണൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ കടന്നുവരുന്ന സംഭവബഹുലമായ പ്രശ്നങ്ങളും അതിജീവനവുമാണ് സിനിമയുടെ ഇതിവൃത്തം.</p>

<p>‘പ്രൊട്ടക്ട്, സേർവ്, സർവൈവ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിന്റെ ബെഡ് ടൈം സ്റ്റോറീസ്, ഇ ഫോർ എക്സ്പെരിമെന്റ്സ് എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിച്ചത്. മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ. ജോൺ, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രൻ, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം.</p>

<p></p>]]></content:encoded>
			<category><![CDATA[entertainment]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/820d50ecccf96c1b1d9768356ec48a8c.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 2 Jun 2026 18:05:00 +0530</pubDate>
			<modified_date>Tue, 2 Jun 2026 18:05:00 +0530</modified_date>
		</item>
		<item>
			<title><![CDATA[ടിക് ടോകിനെ ചൊല്ലി തർക്കം:ഷാർജയിൽ മാട്ടൂൽ സ്വദേശിയായ യുവാവ് കുത്തേറ്റു മരിച്ചു]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/a-young-man-from-mattul-was-stabbed-to-death-in-sharjah/cid18776169.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/a-young-man-from-mattul-was-stabbed-to-death-in-sharjah/cid18776169.htm</guId>
			<description><![CDATA[<h2>ഷാര്‍ജയിലെ അല്‍ നഹ്ദയിൽ കണ്ണൂർ സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു.  മാട്ടൂൽ സ്വദേശിയായ ഇസ്മായില്‍ പൊന്നന്‍ തെക്കുമ്പാടാണ് മരിച്ചത്. ടിക്ടോക്കിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;കണ്ണൂർ:ഷാര്‍ജയിലെ അല്‍ നഹ്ദയിൽ കണ്ണൂർ സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു. &nbsp;മാട്ടൂൽ സ്വദേശിയായ ഇസ്മായില്‍ പൊന്നന്‍ തെക്കുമ്പാടാണ് മരിച്ചത്. ടിക്ടോക്കിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം.</p>

<p>പ്രതി സഹപ്രവർത്തകനായ മലയാളിയാണെന്നാണ് വിവരം. സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഉപ്പ തൈവളപ്പില്‍ ഇബ്രാഹിം മാട്ടൂല്‍, ഉമ്മ ജുബൈരിയ പൊന്നന്‍ തെക്കുമ്പാട്, ഭാര്യ :നജ്മുന്നിസ മാട്ടൂല്‍, സഹോദരങ്ങള്‍: ഇസ്ഹാഖ്, ജുബൈര്‍, ഹസീന.</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/452e209a4e1b7bf0f0710cc9cd46b1c1.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 2 Jun 2026 17:56:34 +0530</pubDate>
			<modified_date>Tue, 2 Jun 2026 17:56:34 +0530</modified_date>
		</item>
		<item>
			<title><![CDATA[അഭ്യൂഹങ്ങൾക്ക് വിരാമം ; ബിജെപി അംഗത്വം രാജിവച്ച് കെ. അണ്ണാമലൈ]]></title>
			<link>https://keralaonlinenews.com/india/k-annamalai-resigns-from-bjp-membership/cid18776147.htm</link>
			<guId>https://keralaonlinenews.com/india/k-annamalai-resigns-from-bjp-membership/cid18776147.htm</guId>
			<description><![CDATA[<h2>തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി അംഗത്വം രാജിവച്ചു. ദേശീയ അധ്യക്ഷൻ നിതിൻ നബിന് രാജാക്കത്ത് നൽകി. സൗഹൃദപൂർവമായ വിട നൽകണമെന്ന് അണ്ണാമലൈ ആവശ്യംപ്പെട്ടു. നടൻ രജനീകാന്തുമായി ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടിയോ, രാഷ്ട്രീയത്തിന് അതീതമായ ഒരു സംഘടനയോ രൂപീകരിയ്ക്കാനാണ് അണ്ണാമലയുടെ ശ്രമമെന്നാണ് സൂചന.</h2>]]></description>
			<content:encoded><![CDATA[<p>ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി അംഗത്വം രാജിവച്ചു. ദേശീയ അധ്യക്ഷൻ നിതിൻ നബിന് രാജാക്കത്ത് നൽകി. സൗഹൃദപൂർവമായ വിട നൽകണമെന്ന് അണ്ണാമലൈ ആവശ്യംപ്പെട്ടു. നടൻ രജനീകാന്തുമായി ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടിയോ, രാഷ്ട്രീയത്തിന് അതീതമായ ഒരു സംഘടനയോ രൂപീകരിയ്ക്കാനാണ് അണ്ണാമലയുടെ ശ്രമമെന്നാണ് സൂചന.</p>

<p>എല്ലാ അഭ്യാഹങ്ങൾക്കും രണ്ടുദിവസത്തിനകം മറുപടി പറയുമെന്നാണ് അണ്ണാമലൈയുടെ പ്രതികരണം. വൈകിട്ട് നാലു മണിക്ക് കേന്ദ്രമന്ത്രി അമിത്ഷായുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തും. ബിജെപി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചതായാണ് വിവരം.<br>
തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്കേറ്റ കനത്ത പരാജയവും നേരിട്ട അവഗണനയും പാർട്ടി നൽകിയ ഉറപ്പുകൾ ഒന്നും പാലിയ്ക്കപ്പെടാത്തതുമൊക്കെയാണ് കെ. അണ്ണാമലൈ ബിജെപി വിടാനുള്ള കാരണങ്ങളെന്നാണ് സൂചന.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/9965ec9ba9e5ee2ef1575c1373f74a90.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 2 Jun 2026 17:51:41 +0530</pubDate>
			<modified_date>Tue, 2 Jun 2026 17:51:41 +0530</modified_date>
		</item>
		<item>
			<title><![CDATA[പതിനാലാം വയസില്‍ കൊലപാതകം; 40 വർഷങ്ങൾക്ക് ശേഷം വഴിത്തിരിവ്, കൂടരഞ്ഞിയില്‍ വെച്ച് കൊല്ലപ്പെട്ടത് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ മോഹനന്‍]]></title>
			<link>https://keralaonlinenews.com/kerala/murder-at-the-age-of-14-a-turning-point-after-40-years/cid18776062.htm</link>
			<guId>https://keralaonlinenews.com/kerala/murder-at-the-age-of-14-a-turning-point-after-40-years/cid18776062.htm</guId>
			<description><![CDATA[<h2>കൂടരഞ്ഞിയില്‍ 40 വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്.1986-ല്‍ കൂടരഞ്ഞിയില്‍ വെച്ച് കൊല്ലപ്പെട്ടത് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ മോഹനന്‍ ആണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് പൊലീസ് കൊലപാതകം സ്ഥിരീകരിച്ചത്.നാല് പതിറ്റാണ്ട് കാലം രഹസ്യമായി സൂക്ഷിച്ച കൊലപാതകവിവരങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് പ്രതി മുഹമ്മദ് തന്നെ സ്റ്റേഷനിലെത്തി വെളിപ്പെടുത്തിയത്. ഒപ്പം അറസ്റ്റ് ചെയ്യണമെന്ന അഭ്യര്‍ത്ഥനയും. 55കാരനായ മുഹമ്മദിന് മുന്നില്‍ കേരള പൊലീസ് പകച്ചുപോകുകയായിരുന്നു.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;കോഴിക്കോട്: കൂടരഞ്ഞിയില്‍ 40 വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്.1986-ല്‍ കൂടരഞ്ഞിയില്‍ വെച്ച് കൊല്ലപ്പെട്ടത് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ മോഹനന്‍ ആണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് പൊലീസ് കൊലപാതകം സ്ഥിരീകരിച്ചത്.നാല് പതിറ്റാണ്ട് കാലം രഹസ്യമായി സൂക്ഷിച്ച കൊലപാതകവിവരങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് പ്രതി മുഹമ്മദ് തന്നെ സ്റ്റേഷനിലെത്തി വെളിപ്പെടുത്തിയത്. ഒപ്പം അറസ്റ്റ് ചെയ്യണമെന്ന അഭ്യര്‍ത്ഥനയും. 55കാരനായ മുഹമ്മദിന് മുന്നില്‍ കേരള പൊലീസ് പകച്ചുപോകുകയായിരുന്നു. മുഹമ്മദ് കൊന്നത് ആരെയെന്ന് കണ്ടെത്താന്‍ പൊലീസ് നീണ്ട അന്വേഷണമാണ് നടത്തിയത്. ഒടുവില്‍ 11 മാസങ്ങള്‍ക്ക് ശേഷം പൊലീസ് ഒരു കൊലപാതകിയുടെ അസാധാരണമായ വെളിപ്പെടുത്തല്‍ ശരിയെന്ന് കണ്ടെത്തുകയാണ്.</p>

<p>14ാം വയസ്സിലാണ് മുഹമ്മദ് കൊലപാതകം നടത്തിയത്. വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയിരുന്നു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരപ്രകാരമാണ് രേഖാചിത്രം തയ്യാറാക്കിയത്. രണ്ട് പേരെ കൊലപ്പെടുത്തി എന്നായിരുന്നു വേങ്ങര സ്വദേശി മുഹമ്മദാലിയുടെ വെളിപ്പെടുത്തലില്‍. തിരുവമ്പാടി പൊലീസാണ് രേഖാചിത്രം തയ്യാറാക്കിയത്.1986, 1989 വര്‍ഷങ്ങളിലായി രണ്ടുപേരെ കൊലപ്പെടുത്തിയെന്നായിരുന്നു മുഹമ്മദാലിയുടെ വെളിപ്പെടുത്തല്‍. കൂടരഞ്ഞി തൈപറമ്പില്‍ പൈലിയുടെ മകനായ ആന്റണിയാണ് മുഹമ്മദലി ആയി മാറിയത്. 14-ാം വയസ്സില്‍ കൂടരഞ്ഞി കരിങ്കുറ്റിയില്‍ ഒരാളെ തോട്ടിലേക്ക് ചവിട്ടിയിട്ടു കൊന്നുവെന്നാണ് പൊലീസില്‍ മുഹമ്മദലി നല്‍കിയ ഒരു മൊഴി.1986 ഡിസംബറിലാണ് സംഭവമെന്ന് പറയുന്നു. ഡിസംബര്‍ അഞ്ചിലെ പത്രത്തില്‍ കൂടരഞ്ഞി മിഷന്‍ ആശുപത്രിക്ക് പിറകിലെ വയലിലെ തട്ടില്‍ 20 വയസ് തോന്നിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തിയതായി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ ഒരാളുടെ സഹായത്തോടെ മറ്റൊരാളെ കൊന്നതായും മുഹമ്മദലി മൊഴി നല്‍കിയിരുന്നു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/dba76dc567868077b6527da5d965b038.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 2 Jun 2026 17:38:19 +0530</pubDate>
			<modified_date>Tue, 2 Jun 2026 17:38:19 +0530</modified_date>
		</item>
		<item>
			<title><![CDATA[വാളയാർ ആൾക്കൂട്ടക്കൊലപാതകം; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു]]></title>
			<link>https://keralaonlinenews.com/kerala/crime-branch-files-chargesheet/cid18775952.htm</link>
			<guId>https://keralaonlinenews.com/kerala/crime-branch-files-chargesheet/cid18775952.htm</guId>
			<description><![CDATA[<h2>വാളയാറിൽ ആൾക്കൂട്ട മർദനത്തിനിരയായി ഛത്തീസ്ഗഡ് സ്വദേശി രാംനാരായാണൻ കൊല്ലപ്പെട്ട കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. മണ്ണാർക്കാട് എസ്‌സി/എസ്ടി കോടതിയിലാണ് ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിച്ചത്.9 പ്രതികളുണ്ടായിരുന്ന കേസിൽ ആറാം പ്രതി ജാമ‍്യത്തിലിറങ്ങി ജീവനൊടുക്കിയിരുന്നു. ഇതോടെ 8 പ്രതികൾക്കെതിരേയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.</h2>]]></description>
			<content:encoded><![CDATA[<p>പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദനത്തിനിരയായി ഛത്തീസ്ഗഡ് സ്വദേശി രാംനാരായാണൻ കൊല്ലപ്പെട്ട കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. മണ്ണാർക്കാട് എസ്‌സി/എസ്ടി കോടതിയിലാണ് ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിച്ചത്.9 പ്രതികളുണ്ടായിരുന്ന കേസിൽ ആറാം പ്രതി ജാമ‍്യത്തിലിറങ്ങി ജീവനൊടുക്കിയിരുന്നു. ഇതോടെ 8 പ്രതികൾക്കെതിരേയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.</p>

<p>കഴിഞ്ഞ ഡിസംബർ 17നായിരുന്നു രാംനാരായണൻ ക്രൂരമായ ആൾക്കൂട്ട മർദനത്തിനിരയായത്. മോഷ്ടാവാണെന്നു സംശയിച്ചും ബംഗ്ലാദേശിയാണോയെന്നും ചോദിച്ചായിരുന്നു ആൾക്കൂട്ട മർദനം. കേസിലെ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് പ്രതികൾ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. 4ആം പ്രതി ആനന്ദൻ സിഐടിയു പ്രവർത്തകനെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/68a64a6fa5216e11edc5041365fb78a5.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 2 Jun 2026 17:21:06 +0530</pubDate>
			<modified_date>Tue, 2 Jun 2026 17:21:06 +0530</modified_date>
		</item>
		<item>
			<title><![CDATA[ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും മുരിങ്ങയ്ക്ക് വിലക്ക്; ഇറക്കുമതിയും വില്‍പനയും നിരോധിച്ച് സര്‍ക്കാര്‍]]></title>
			<link>https://keralaonlinenews.com/world/moringa-banned-in-australia-and-new-zealand/cid18775897.htm</link>
			<guId>https://keralaonlinenews.com/world/moringa-banned-in-australia-and-new-zealand/cid18775897.htm</guId>
			<description><![CDATA[<h2>മുരിങ്ങ നിരോധിച്ച് ആസ്‌ട്രേലിയയും ന്യൂസിലാന്റും. മുരിങ്ങയോ മുരിങ്ങയില്‍നിന്നുള്ള ഉത്പന്നങ്ങളോ വില്‍ക്കുന്നതും ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചിരിക്കുകയാണ് ഇരുരാജ്യങ്ങളും.ഭക്ഷ്യവസ്തുവായോ സപ്ലീമെന്റായോ മുരിങ്ങ ഉത്പന്നങ്ങള്‍ ഇനി രാജ്യത്ത് വില്‍ക്കാനാകില്ല. </h2>]]></description>
			<content:encoded><![CDATA[<p>സിഡ്‌നി: മുരിങ്ങ നിരോധിച്ച് ആസ്‌ട്രേലിയയും ന്യൂസിലാന്റും. മുരിങ്ങയോ മുരിങ്ങയില്‍നിന്നുള്ള ഉത്പന്നങ്ങളോ വില്‍ക്കുന്നതും ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചിരിക്കുകയാണ് ഇരുരാജ്യങ്ങളും.ഭക്ഷ്യവസ്തുവായോ സപ്ലീമെന്റായോ മുരിങ്ങ ഉത്പന്നങ്ങള്‍ ഇനി രാജ്യത്ത് വില്‍ക്കാനാകില്ല.&nbsp;</p>

<p>&nbsp;ഓസ്‌ട്രേലിയയുടെയും ന്യൂസിലാന്‍ഡിന്റെയും ഭക്ഷ്യനിയന്ത്രണ ഏജന്‍സിയായ ഫുഡ് സ്റ്റാന്റേര്‍ഡ്‌സ് ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡ് (FSANZ) നടത്തിയ ശാസ്ത്രീയ വിലയിരുത്തലിലാണ് തീരുമാനം.മുരിങ്ങയുടെ ഇല, കായകള്‍, വിത്തില്‍ നിന്നുള്ള എണ്ണ എന്നിവയെ 'നോവല്‍ ഫുഡ്' അഥവാ പരമ്പരാഗതമായി ഉപയോഗിക്കപ്പെടാത്ത പുതിയ ഭക്ഷ്യഘടകങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വിപണിയില്‍ അനുവദിക്കണമെന്ന അപേക്ഷയായിരുന്നു പരിഗണനയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ലഭ്യമായ ശാസ്ത്രീയ തെളിവുകള്‍ മനുഷ്യ ഉപഭോഗത്തിന് ഇവ പൂര്‍ണമായും സുരക്ഷിതമാണെന്ന് ഉറപ്പിക്കാന്‍ പര്യാപ്തമല്ലെന്ന് അതോറിറ്റി കണ്ടെത്തി.</p>]]></content:encoded>
			<category><![CDATA[world]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/88f8a9fab6ee5ea6967e30c653064983.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 2 Jun 2026 17:11:45 +0530</pubDate>
			<modified_date>Tue, 2 Jun 2026 17:11:45 +0530</modified_date>
		</item>
		<item>
			<title><![CDATA[ഏക സിവിൽകോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ]]></title>
			<link>https://keralaonlinenews.com/india/madhya-pradesh-governmentuniform-civil-code/cid18774138.htm</link>
			<guId>https://keralaonlinenews.com/india/madhya-pradesh-governmentuniform-civil-code/cid18774138.htm</guId>
			<description><![CDATA[<h2> ഉ​ത്ത​രാ​ഖ​ണ്ഡി​നും ഗു​ജ​റാ​ത്തി​നും അ​സ​മി​നും പി​ന്നാ​ലെ ഏ​കീ​കൃ​ത സി​വി​ൽ​കോ​ഡ് ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി മ​ധ്യ​പ്ര​ദേ​ശി​ലെ ബി.​ജെ.​പി സ​ർ​ക്കാ​റും. പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും മ​ത-​സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ച്ച് സം​സ്ഥാ​ന​ത്ത് ഏ​കീ​കൃ​ത സി​വി​ൽ​കോ​ഡ് ​ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വ് പ​റ​ഞ്ഞു.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ഭോ​പാ​ൽ: ഉ​ത്ത​രാ​ഖ​ണ്ഡി​നും ഗു​ജ​റാ​ത്തി​നും അ​സ​മി​നും പി​ന്നാ​ലെ ഏ​കീ​കൃ​ത സി​വി​ൽ​കോ​ഡ് ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി മ​ധ്യ​പ്ര​ദേ​ശി​ലെ ബി.​ജെ.​പി സ​ർ​ക്കാ​റും. പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും മ​ത-​സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ച്ച് സം​സ്ഥാ​ന​ത്ത് ഏ​കീ​കൃ​ത സി​വി​ൽ​കോ​ഡ് ​ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വ് പ​റ​ഞ്ഞു.</p>

<p>പു​തു​താ​യി ആ​രം​ഭി​ച്ച വെ​ബ്സൈ​റ്റ് വ​ഴി പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ക്കും. വി​ര​മി​ച്ച സു​പ്രീം കോ​ട​തി ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​റം​ഗ സ​മി​തി​യാ​വും ഏ​ക സി​വി​ൽ​കോ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ മ​ത, സാ​മൂ​ഹി​ക നേ​താ​ക്ക​ളി​ൽ നി​ന്നും സ്വീ​ക​രി​ക്കു​ന്ന​തും, ക​ര​ട് ബി​ല്ല് ത​യാ​റാ​ക്കു​ന്ന​തും.</p>

<p>റി​ട്ട. ജ​സ്റ്റി​സ് ര​ഞ്ജ​ന പ്ര​സാ​ദ് ദേ​ശാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ജി​ല്ല​ക​ളി​ൽ ക്യാ​മ്പ് ചെ​യ്ത് സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ക്കാ​രി​ൽ നി​ന്നു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ തേ​ടി തു​ട​ങ്ങി​യ​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ല്ലാ ജി​ല്ല​ക​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന സം​ഘം, ഏ​കീ​കൃ​ത സി​വി​ൽ​കോ​ഡ് ക​ര​ട് ബി​ൽ ത​യാ​റാ​ക്കി സ​ർ​ക്കാ​റി​ൽ സ​മ​ർ​പ്പി​ക്കും. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ്പാ​ക്കു​ന്ന​തി​ലേ​ക്കു​ള്ള നീ​ക്ക​ങ്ങ​ളെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ പ​ങ്കു​വെ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/90e43662d260148a3ac1bb53951b5d16.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 2 Jun 2026 16:50:15 +0530</pubDate>
			<modified_date>Tue, 2 Jun 2026 16:50:15 +0530</modified_date>
		</item>
		<item>
			<title><![CDATA['കിക്ലി' ഡാന്‍സിൽ വൈറലായി കോലി; രണ്ടാം കിരീട നേട്ടം ആഘോഷമാക്കി ആർസിബി]]></title>
			<link>https://keralaonlinenews.com/viral/kohlis-kikli-dance-goes-viral-rcb-celebrates-second-title-w/cid18775674.htm</link>
			<guId>https://keralaonlinenews.com/viral/kohlis-kikli-dance-goes-viral-rcb-celebrates-second-title-w/cid18775674.htm</guId>
			<description><![CDATA[<h2>ഐപിഎല്ലിലെ രണ്ടാം കിരീട നേട്ടം ആഘോഷമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ആർസിബി സംഘടിപ്പിച്ച ആഘോഷ രാവില്‍ മതിമറന്ന് നൃത്തം ചെയ്ത വിരാട് കോഹ്‌ലിയാണ് വൈറലായിരിക്കുന്നത്. പേസര്‍ ഭുവനേശ്വര്‍ കുമാറുമായി ചേര്‍ന്നു കോഹ്‌ലി ചെയ്ത &#39;കിക്ലി&#39; ഡാന്‍സ് ദൃശ്യങ്ങള്‍ ആണ് വൈറലായത്. കോഹ്‌ലി തന്റെ ഇന്‍സ്റ്റഗ്രാം പേജിലും വിഡിയോ പങ്കിട്ടിട്ടുണ്ട്.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ബംഗളൂരു: ഐപിഎല്ലിലെ രണ്ടാം കിരീട നേട്ടം ആഘോഷമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ആർസിബി സംഘടിപ്പിച്ച ആഘോഷ രാവില്‍ മതിമറന്ന് നൃത്തം ചെയ്ത വിരാട് കോഹ്‌ലിയാണ് വൈറലായിരിക്കുന്നത്. പേസര്‍ ഭുവനേശ്വര്‍ കുമാറുമായി ചേര്‍ന്നു കോഹ്‌ലി ചെയ്ത 'കിക്ലി' ഡാന്‍സ് ദൃശ്യങ്ങള്‍ ആണ് വൈറലായത്. കോഹ്‌ലി തന്റെ ഇന്‍സ്റ്റഗ്രാം പേജിലും വിഡിയോ പങ്കിട്ടിട്ടുണ്ട്.</p>

<p>പഞ്ചാബിലെ ഒരു ജനപ്രിയ നാടോടി നൃത്തരൂപമാണ് കിക്ലി. രണ്ട് പേര്‍ പരസ്പരം കൈകള്‍ മുറുകെ പിടിച്ച് വേഗത്തില്‍ വൃത്താകൃതിയില്‍ കറങ്ങുന്നതടക്കമുള്ള ചുവടുകളാണ് നൃത്തത്തിലുള്ളത്. വിഡിയോയില്‍ കോഹ്‌ലിയും ഭുവനേശ്വര്‍ പരസ്പരം കൈകള്‍ പിടിച്ചു കറങ്ങുന്നുണ്ട്.ഇതാദ്യമായല്ല കോഹ്‌ലി കിരീട നേട്ടം നൃത്തം ചെയ്ത് ആഘോഷിക്കുന്നത്. നേരത്തെ ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പവും സൂപ്പര്‍ താരം ചുവടുവച്ചിരുന്നു.&nbsp;</p>]]></content:encoded>
			<category><![CDATA[viral, sports]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/76c1826fdb0b5b22c5b09cc18fa292e7.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 2 Jun 2026 16:40:53 +0530</pubDate>
			<modified_date>Tue, 2 Jun 2026 16:40:53 +0530</modified_date>
		</item>
		<item>
			<title><![CDATA[ഇരിക്കുമ്പോൾ നിന്ന് എഴുന്നേൽക്കുമ്പോൾ കണ്ണിൽ ഇരുട്ട് കയറുന്നുണ്ടോ? അവഗണിക്കരുത് ഈ ലക്ഷണങ്ങൾ]]></title>
			<link>https://keralaonlinenews.com/health/dizziness-fatigue/cid18775041.htm</link>
			<guId>https://keralaonlinenews.com/health/dizziness-fatigue/cid18775041.htm</guId>
			<description><![CDATA[<p>നിത്യജീവിതത്തില്‍ നാം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നേരിടാറുണ്ട്. ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ പലതും പല അസുഖങ്ങളുടെയും കരുതല്‍ ആവശ്യമായ മറ്റ് സങ്കീര്‍ണമായ പ്രശ്നങ്ങളുടെയും ഭാഗവും ആകാം. എന്നാല്‍ പലപ്പോഴും ഇങ്ങനെയുള്ള ബുദ്ധിമുട്ടുകളെ നാം വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാറില്ല എന്നതാണ് സത്യം.</p>

<h2></h2>]]></description>
			<content:encoded><![CDATA[<p><br>
നിത്യജീവിതത്തില്‍ നാം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നേരിടാറുണ്ട്. ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ പലതും പല അസുഖങ്ങളുടെയും കരുതല്‍ ആവശ്യമായ മറ്റ് സങ്കീര്‍ണമായ പ്രശ്നങ്ങളുടെയും ഭാഗവും ആകാം. എന്നാല്‍ പലപ്പോഴും ഇങ്ങനെയുള്ള ബുദ്ധിമുട്ടുകളെ നാം വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാറില്ല എന്നതാണ് സത്യം.</p>

<p>എന്തായാലും അത്തരത്തില്‍ പലരും ധാരാളമായി പരാതിപ്പെടാറുള്ളൊരു പ്രശ്നമാണ് പെട്ടെന്ന് വരുന്ന തലകറക്കവും &nbsp;ക്ഷീണവും . ഇരുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കുമ്പോഴോ, പെട്ടെന്ന് നടക്കാന്‍ തുടങ്ങുമ്പോഴോ എല്ലാം തലകറങ്ങുന്നത് പോലെ . അല്ലെങ്കില്‍ ക്ഷീണം . ഇവയെല്ലാം പല അസുഖങ്ങളുടെയും ഭാഗമായി വരാം. എന്നാലിതിന്‍റെ കാരണമായി വലിയ രീതിയില്‍ വരുന്നൊരു പ്രശ്നം രക്തത്തില്‍ ഹീമോഗ്ലോബിന്‍റെ അളവ് കുറയുന്ന സാഹചര്യമാണ്.</p>

<p>കേള്‍ക്കുമ്പോള്‍ നിസാരമായി തോന്നുമെങ്കിലും വളരെയധികം പ്രാധാന്യമുള്ള പ്രശ്നമാണിത്. സ്ത്രീകളിലാണ് ഹീമോഗ്ലോബിന്‍റെ അളവ് കുറഞ്ഞ് അനീമിയ അഥവാ വിളര്‍ച്ച അധികമായി കാണുന്നത്. അതുകൊണ്ട് തന്നെ സ്ത്രീകളിലാണ് ഇങ്ങനെയുള്ള ലക്ഷണങ്ങളും കൂടുതലായി കാണുന്നത്.&nbsp;</p>

<p>ഓക്സിജന്‍ സന്തുലിതാവസ്ഥ നടത്തുന്നു എന്നതാണ് ഹീമോഗ്ലോബിന്‍റെ വലിയൊരു ധര്‍മ്മം. ഹീമോഗ്ലോബിന്‍ കുറയുമ്പോള്‍ അതിന് അനുസരിച്ചുള്ള പല വിഷമതകളും ആരോഗ്യത്തില്‍ നേരിടാം. അവയില്‍ ചിലത് പങ്കുവയ്ക്കാം.</p>

<p>ആദ്യമേ സൂചിപ്പിച്ചത് പോലെ എപ്പോഴും തളര്‍ച്ച, എഴുന്നേല്‍ക്കുമ്പോഴോ പെട്ടെന്ന് എന്തെങ്കിലും ചെയ്യാന്‍ തുടങ്ങുമ്പോഴോ തലകറക്കം, തണുപ്പ് അധികമായി അനുഭവപ്പെടുക, ചര്‍മ്മം വിളര്‍ക്കുക, പേശികളില്‍ ബലക്ഷയം, എളുപ്പത്തില്‍ പരുക്കും ചതവും സംഭവിക്കുക എന്നിവയെല്ലാം ഇത്തരത്തില്‍ അനീമിയയുടെ അനുബന്ധപ്രശ്നങ്ങളാണ്.&nbsp;</p>

<p>പ്രധാനമായും അയേണ്‍ അളവ് കുറയുമ്പോഴാണ് ഹീമോഗ്ലോബിനും കുറയുന്നത്. ഇതിന് പുറമെ വൃക്കരോഗം, ലെഡ് വിഷാംശം അകത്തെത്തുന്നത്, ലുക്കീമിയ, മറ്റ് അര്‍ബുദങ്ങള്‍, ഹൈപ്പോതൈറോയിഡിസം, വാതരോഗം, അപ്ലാസ്റ്റിക് അനീമിയ, കരള്‍വീക്കം, വൈറ്റമിന്‍ കുറവ് എന്നിവയെല്ലാം ഹീമോഗ്ലോബിന്‍ അളവ് താഴാന്‍ കാരണമായേക്കാം.&nbsp;</p>

<p>മറ്റ് രോഗങ്ങള്‍ മൂലമല്ല ഹീമോഗ്ലോബിന്‍ കുറയുന്നത് എങ്കില്‍ തീര്‍ച്ചയായും ഭക്ഷണത്തിലൂടെ തന്നെ ഇത് പരിഹരിക്കാന്‍ സാധിക്കും. അയേണ്‍ ധാരാളമായി അടങ്ങിയ ഭക്ഷണമാണ് ഇതിനായി കഴിക്കേണ്ടത്. മത്സ്യം, കരള്‍ പോലുള്ള ഇറച്ചി, ചീര, ടോഫു, ബ്രൊക്കോളി എല്ലാം അയേണ്‍ കാര്യമായി അടങ്ങിയ ഭക്ഷണങ്ങളാണ്. ചില സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍മാര്‍ പ്രത്യേകം ടോണിക്കും ഹീമോഗ്ലോബിന്‍ വര്‍ധിപ്പിക്കാന്‍ നല്‍കാറുണ്ട്. ഇതും കഴിക്കാവുന്നതാണ്.&nbsp;</p>]]></content:encoded>
			<category><![CDATA[health]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b44cf4c6998316cf9e23bccfda6ccb2f.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 16:20:34 +0530</pubDate>
			<modified_date>Tue, 2 Jun 2026 16:20:34 +0530</modified_date>
		</item>
		<item>
			<title><![CDATA[തൊഴിലാളികൾക്ക് ശമ്പളം കറൻസിയായി നൽകുന്നത് നിരോധിച്ച് തെലങ്കാന]]></title>
			<link>https://keralaonlinenews.com/india/telangana-workers-in-currency-paying-salaries/cid18774119.htm</link>
			<guId>https://keralaonlinenews.com/india/telangana-workers-in-currency-paying-salaries/cid18774119.htm</guId>
			<description><![CDATA[<h2>തൊഴിലാളികൾക്ക് കറൻസി നോട്ടുകളായി ശമ്പളം വിതരണം ചെയ്യുന്നത് നിരോധിച്ച് തെലങ്കാനയിലെ രേവന്ത് റെഡ്ഢി സർക്കാർ. ശമ്പളം ബാങ്ക് അക്കൗണ്ട് വഴി ഡിജിറ്റലായി കൈമാറുന്നത് നിർബന്ധമാക്കി.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ഹൈദരാബാദ്: തൊഴിലാളികൾക്ക് കറൻസി നോട്ടുകളായി ശമ്പളം വിതരണം ചെയ്യുന്നത് നിരോധിച്ച് തെലങ്കാനയിലെ രേവന്ത് റെഡ്ഢി സർക്കാർ. ശമ്പളം ബാങ്ക് അക്കൗണ്ട് വഴി ഡിജിറ്റലായി കൈമാറുന്നത് നിർബന്ധമാക്കി. കൂടാതെ, സംസ്ഥാനത്തെ അസംഘടിത മേഖലകളിലുൾപ്പെടെ മിനിമം വേതനം വർധിപ്പിച്ചു.</p>

<p>ഗിഗ് തൊഴിലാളികളെയും കുറഞ്ഞ വേതന പരിരക്ഷയുടെ പരിധിയിൽ കൊണ്ടുവരുകയും ചെയ്തു. കേന്ദ്ര സർക്കാറിന്റെ ‘കോഡ് ഓൺ വേജസ് 2019’ലെ വ്യവസ്ഥകൾ സംസ്ഥാനത്ത് നടപ്പാക്കുന്നതാണ് തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച പുതിയ സർക്കാർ ഉത്തരവ്. ഇതോടെ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ‘കുറഞ്ഞ വേതന നിയമം 1948’ പൂർണമായി റദ്ദാക്കപ്പെട്ടു.</p>

<p>കുറഞ്ഞ വേതനം നിശ്ചയിക്കാൻ തൊഴിലാളികളെ വൈദഗ്ധ്യമില്ലാത്തത്, അർധ വൈദഗ്ധ്യമുള്ളത്, വൈദഗ്ധ്യമുള്ളത്, ഉയർന്ന വൈദഗ്ധ്യമുള്ളത് എന്നിങ്ങനെ നാലായി തിരിച്ചു. കൂടാതെ, എട്ട് മണിക്കൂർ ജോലിക്ക് ശേഷമുള്ള അധിക സമയത്തിനും പൊതു അവധി ദിവസങ്ങളിലെയും പ്രതിവാര അവധി ദിവസങ്ങളിലെയും ജോലികൾക്ക് ഇരട്ടി ശമ്പളം നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.&nbsp;</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/e10100ca644e9bb5a56ee61a39fc7b15.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 2 Jun 2026 16:15:41 +0530</pubDate>
			<modified_date>Tue, 2 Jun 2026 16:15:41 +0530</modified_date>
		</item>
		<item>
			<title><![CDATA[പ്രണയ ബന്ധത്തെ എതിർത്ത 15 വയസ്സുകാരനായ മകനെ അമ്മ കാമുകന്‍റെ സഹായത്തോടെ കൊലപ്പെടുത്തി]]></title>
			<link>https://keralaonlinenews.com/india/a-mother-kills-her-15yearold-son-with-the-help-of-her/cid18775520.htm</link>
			<guId>https://keralaonlinenews.com/india/a-mother-kills-her-15yearold-son-with-the-help-of-her/cid18775520.htm</guId>
			<description><![CDATA[<h2>പ്രണയബന്ധത്തെ എതിർത്ത 15 വയസ്സുകാരനായ മകനെ അമ്മ കാമുകന്‍റെ സഹായത്തോടെ കൊലപ്പെടുത്തി.ആന്ധ്രാപ്രദേശിലെ കർണൂല്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം . വീരേന്ദ്ര (15) ആണ് കൊല്ലപ്പെട്ടത്.</h2>]]></description>
			<content:encoded><![CDATA[<p>പ്രണയബന്ധത്തെ എതിർത്ത 15 വയസ്സുകാരനായ മകനെ അമ്മ കാമുകന്‍റെ സഹായത്തോടെ കൊലപ്പെടുത്തി.ആന്ധ്രാപ്രദേശിലെ കർണൂല്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം . വീരേന്ദ്ര (15) ആണ് കൊല്ലപ്പെട്ടത്.</p>

<p>കൊലപാതകത്തിന് ശേഷം സംഭവം മൂടിവെക്കാൻ മകനെ കാണാനില്ലെന്ന് കാണിച്ച്‌ ഇവർ പൊലീസില്‍ വ്യാജ പരാതിയും നല്‍കിയിരുന്നു. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഈ ക്രൂര കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്.</p>

<p>കുട്ടിയുടെ അമ്മയായ ഗംഗമ്മയ്ക്ക് ദർഗപ്പ എന്നയാളുമായി ബന്ധം ഉണ്ടായിരുന്നു. വീരേന്ദ്ര ഇത് പലതവണ ചോദ്യം ചെയ്യുകയും ബന്ധുക്കള്‍ക്കും ഗ്രാമവാസികള്‍ക്കും മുന്നില്‍ ഈ വിവരം തുറന്നുപറയുകയും ചെയ്തു. ഇതേച്ചൊല്ലി വീട്ടില്‍ നിരന്തരം വഴക്കുകള്‍ നടന്നിരുന്നു.</p>

<p>ബന്ധത്തിന് തടസ്സമാകുമെന്ന ഭയത്താലും വിവരം പുറത്തറിഞ്ഞതിലുള്ള നാണക്കേട് കാരണവും ഇവർ കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗ്രാമത്തിന്‍റെ അതിർത്തിയുള്ള ഒരു ശ്മശാനത്തില്‍ രഹസ്യമായി കുഴിച്ചുമൂടി.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/c8b892fc66e0fa03eca6e4da0786442f.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 2 Jun 2026 16:13:05 +0530</pubDate>
			<modified_date>Tue, 2 Jun 2026 16:14:40 +0530</modified_date>
		</item>
		<item>
			<title><![CDATA[കണ്ണൂർ പിലാത്തറയിൽ ആളൊഴിഞ്ഞ സ്ഥലത്ത് അടിച്ച് തകർത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാറ് കണ്ടെത്തിയ സംഭവം ; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന് ഉടമ]]></title>
			<link>https://keralaonlinenews.com/kerala/smashed-and-damaged-car-kannur-owner/cid18775460.htm</link>
			<guId>https://keralaonlinenews.com/kerala/smashed-and-damaged-car-kannur-owner/cid18775460.htm</guId>
			<description><![CDATA[<h2>പിലാത്തറയില്‍ ആക്രമിക്കപ്പെട്ട കാര്‍ സുഹൃത്തിന് കൈമാറിയതാണെന്ന് വാഹന ഉടമ അശ്വന്ത് യശ്വന്ത്. നാട്ടില്‍ നിന്ന് വരാന്‍ മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്തിന്റെ കുടുംബത്തിനാണ് വാഹനം കൊടുത്തത്.</h2>]]></description>
			<content:encoded><![CDATA[<p>കണ്ണൂര്‍: പിലാത്തറയില്‍ ആക്രമിക്കപ്പെട്ട കാര്‍ സുഹൃത്തിന് കൈമാറിയതാണെന്ന് വാഹന ഉടമ അശ്വന്ത് യശ്വന്ത്. നാട്ടില്‍ നിന്ന് വരാന്‍ മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്തിന്റെ കുടുംബത്തിനാണ് വാഹനം കൊടുത്തത്. വാഹനം കൊണ്ടുപോയ ആള്‍ വീട്ടിലുണ്ടെന്നും ഉടമ പറഞ്ഞു.</p>

<p>ഇന്ന് രാവിലെയാണ് കണ്ണൂര്‍ പിലാത്തറയില്‍ ദുരൂഹസാഹചര്യത്തില്‍ കാര്‍ കണ്ടെത്തിയത്. ബോണറ്റും ഡോറും തുറന്ന നിലയിലുള്ള കാറില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു.പിലാത്തറ കോ. ഓപ്പറേറ്റീവ് കോളേജിന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയത്. കാറിനകത്തുണ്ടായിരുന്ന വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സംഭവം ആദ്യം ശ്രദ്ധിക്കുന്നത്. ഉടൻ തന്നെ വിവരം പരിയാരം പൊലീസിൽ അറിയിക്കുകയായിരുന്നു.</p>]]></content:encoded>
			<category><![CDATA[kerala, nattuvarthakal, kannur]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/5f9d34844a078a8fb67bad7ff3f8159b.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 2 Jun 2026 16:02:34 +0530</pubDate>
			<modified_date>Tue, 2 Jun 2026 16:02:34 +0530</modified_date>
		</item>
		<item>
			<title><![CDATA[വിനോദയാത്രയ്‌ക്കെത്തിയ അഞ്ച് വയസ്സുകാരി ടോയ് ട്രെയിനില്‍ നിന്നും വീണ് ചക്രങ്ങള്‍ക്കടിയില്‍പ്പെട്ട് മരിച്ചു]]></title>
			<link>https://keralaonlinenews.com/india/fiveyearold-girl-falls-off-toy-train-and-falls-under-wheels/cid18775391.htm</link>
			<guId>https://keralaonlinenews.com/india/fiveyearold-girl-falls-off-toy-train-and-falls-under-wheels/cid18775391.htm</guId>
			<description><![CDATA[<h2>രാജസ്ഥാനിലെ മണ്ഡോർ ഗാർഡനില്‍ കുടുംബത്തോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയ അഞ്ച് വയസ്സുകാരി ടോയ് ട്രെയിനില്‍ നിന്നും വീണ് ചക്രങ്ങള്‍ക്കടിയില്‍പ്പെട്ട് മരിച്ചു.കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരതോടെയായിരുന്നു അപകടം.</h2>]]></description>
			<content:encoded><![CDATA[<p>രാജസ്ഥാനിലെ മണ്ഡോർ ഗാർഡനില്‍ കുടുംബത്തോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയ അഞ്ച് വയസ്സുകാരി ടോയ് ട്രെയിനില്‍ നിന്നും വീണ് ചക്രങ്ങള്‍ക്കടിയില്‍പ്പെട്ട് മരിച്ചു.കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരതോടെയായിരുന്നു അപകടം.</p>

<p>അനയ്‌റ എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ പിതാവ് മുഹമ്മദ് ഹബീബ് നല്‍കിയ പരാതി അനുസരിച്ച്‌, കുടുംബം ടോയ് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു.</p>

<p>ഇതേത്തുടർന്ന് കുട്ടി സീറ്റില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണു. ട്രെയിനില്‍ ഉണ്ടായിരുന്ന യാത്രക്കാർ ഉടൻ തന്നെ ബഹളം വെക്കുകയും ട്രെയിൻ നിർത്താൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും ഓപ്പറേറ്റർ വണ്ടി മുന്നോട്ട് എടുക്കുകയായിരുന്നു.</p>

<p>ട്രെയിൻ പൂർണ്ണമായി നിർത്തുന്നതിന് മുൻപ് അതിന്‍റെ ചക്രങ്ങളിലൊന്ന് കുട്ടിയുടെ കഴുത്തിലൂടെ കയറിയിറങ്ങി.&nbsp;ഉടൻ തന്നെ മഥുരദാസ് മാത്തൂർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനയ്റ അപ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.&nbsp;</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/38274b2a28b524d759277953a2e566db.gif</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 2 Jun 2026 15:50:51 +0530</pubDate>
			<modified_date>Tue, 2 Jun 2026 15:54:49 +0530</modified_date>
		</item>
		<item>
			<title><![CDATA[യുക്രെയ്‌നിലെ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്]]></title>
			<link>https://keralaonlinenews.com/world/many-injured-in-russian-missile-attack-in-ukraine/cid18775378.htm</link>
			<guId>https://keralaonlinenews.com/world/many-injured-in-russian-missile-attack-in-ukraine/cid18775378.htm</guId>
			<description><![CDATA[<h2>യുക്രെയ്നിലെ റഷ്യൻ മിസൈൽ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.  നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരം.  തലസ്ഥാനമായ കീവിലും ഡ്‌നിപ്രോ നഗരത്തിലും ഉണ്ടായ ആക്രമണങ്ങളാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത്. ഡ്‌നിപ്രോയില്‍ ആറു പേരും കീവില്‍ നാല് പേരുമാണ് മരിച്ചതെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു.യുക്രെയ്‌നിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യോമാക്രമണ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിരുന്നു.</h2>]]></description>
			<content:encoded><![CDATA[<p>കിവ് : യുക്രെയ്നിലെ റഷ്യൻ മിസൈൽ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. &nbsp;നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരം. &nbsp;തലസ്ഥാനമായ കീവിലും ഡ്‌നിപ്രോ നഗരത്തിലും ഉണ്ടായ ആക്രമണങ്ങളാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത്. ഡ്‌നിപ്രോയില്‍ ആറു പേരും കീവില്‍ നാല് പേരുമാണ് മരിച്ചതെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു.യുക്രെയ്‌നിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യോമാക്രമണ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ആരംഭിച്ച ആക്രമണത്തില്‍ നിരവധി അപ്പാര്‍ട്ട്‌മെന്റുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. അതിനാല്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുടുങ്ങിയിരിക്കാമെന്ന ആശങ്കയുമുണ്ട്. പരിക്കേറ്റവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.</p>

<p>കീവ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായും നഗരമധ്യത്തില്‍ കനത്ത പുക ഉയരുന്നതു കണ്ടതായും പ്രദേശവാസികള്‍ പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് പെട്രോള്‍ പമ്പിന് സമീപവും നിര്‍മാണ സ്ഥലങ്ങളിലും ആള്‍പാര്‍പ്പുള്ള കെട്ടിടങ്ങളിലും തീപിടിച്ചു. ചില പ്രദേശങ്ങളില്‍ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബ്ലാക്ക്ഔട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനങ്ങളോട് സുരക്ഷിതകേന്ദ്രങ്ങളില്‍ തുടരാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.</p>]]></content:encoded>
			<category><![CDATA[world]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/836a6e1280ce3b496ce4d7316aae8ba3.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 2 Jun 2026 15:50:06 +0530</pubDate>
			<modified_date>Tue, 2 Jun 2026 15:50:06 +0530</modified_date>
		</item>
		<item>
			<title><![CDATA[നീട്ടിയ കൈകളിൽ മിഠായി നൽകിയാൽ ഒന്നും തകരില്ല, വി. മുരളീധരന്റെ പ്രവർത്തി അങ്ങേയറ്റം അപലപനീയം : എ.എ. റഹീം]]></title>
			<link>https://keralaonlinenews.com/kerala/v-muraleedharan-aa-rahim-school/cid18775365.htm</link>
			<guId>https://keralaonlinenews.com/kerala/v-muraleedharan-aa-rahim-school/cid18775365.htm</guId>
			<description><![CDATA[<h2>കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്‌കൂളിലെ പ്രവേശനോത്സവത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ മിഠായി വിതരണം ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും, ഇതിൽ വി. മുരളീധരൻ എം.എൽ.എ മാപ്പ് പറയണമെന്നും എ.എ. റഹീം എം.പി ആവശ്യപ്പെട്ടു.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;തിരുവനന്തപുരം : കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്‌കൂളിലെ പ്രവേശനോത്സവത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ മിഠായി വിതരണം ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും, ഇതിൽ വി. മുരളീധരൻ എം.എൽ.എ മാപ്പ് പറയണമെന്നും എ.എ. റഹീം എം.പി ആവശ്യപ്പെട്ടു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റർ എം.എൽ.എ” എന്ന് പറഞ്ഞുകൊണ്ടാണ് റഹീമിന്റെ കുറിപ്പ് ആരംഭിക്കുന്നത്.</p>

<p>മനസ്സിൽ മനുസ്മൃതി സൂക്ഷിക്കുന്നത് കൊണ്ടാണോ സഹജീവികളെ തൊടാൻ പോലും എം.എൽ.എ തയ്യാറാകാത്തതെന്ന് അദ്ദേഹം ചോദിച്ചു. കുരുന്നുകളായ വിദ്യാർത്ഥികളോട് ഇത്തരത്തിൽ പെരുമാറാൻ അയിത്തം ആഘോഷമാക്കുന്നവർക്കേ സാധിക്കൂ എന്നും എ.എ. റഹീം കൂട്ടിച്ചേർത്തു. മനുസ്മൃതിയല്ല, മറിച്ച് അംബേദ്കറും ഭരണഘടനയുമാണ് ആ കുഞ്ഞുങ്ങളുടെ വഴിവിളക്കെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ നടന്ന ഈ സംഭവം വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/a476e28cd8ae50992bef0d3421ed9ff5.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 2 Jun 2026 15:47:39 +0530</pubDate>
			<modified_date>Tue, 2 Jun 2026 15:47:39 +0530</modified_date>
		</item>
		<item>
			<title><![CDATA[കരളിന്റെ ആരോഗ്യം വീണ്ടെടുക്കാൻ ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തേണ്ടവ]]></title>
			<link>https://keralaonlinenews.com/health/liver/cid18775025.htm</link>
			<guId>https://keralaonlinenews.com/health/liver/cid18775025.htm</guId>
			<description><![CDATA[<p> നമ്മുടെ ശരീരത്തിലെ  അവയവങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് കരൾ.ലിവർ സിറോസിസ് , ഫാറ്റി ലിവർ പോലുളള രോഗങ്ങളാണ് പലപ്പോഴും ലിവറിനെ ബാധിക്കുന്നത്. പാരമ്പര്യം, അമിതമായ വണ്ണം, ചില മരുന്നുകളുടെ തുടർച്ചയായ ഉപയോഗം എന്നിവയെല്ലാം കരൾ രോ​ഗത്തിന് കാരണമാകും.</p>

<h2></h2>]]></description>
			<content:encoded><![CDATA[<p>&nbsp;നമ്മുടെ ശരീരത്തിലെ&nbsp;&nbsp;അവയവങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് കരൾ.ലിവർ സിറോസിസ് , ഫാറ്റി ലിവർ പോലുളള രോഗങ്ങളാണ് പലപ്പോഴും ലിവറിനെ ബാധിക്കുന്നത്. പാരമ്പര്യം, അമിതമായ വണ്ണം, ചില മരുന്നുകളുടെ തുടർച്ചയായ ഉപയോഗം എന്നിവയെല്ലാം കരൾ രോ​ഗത്തിന് കാരണമാകും.</p>

<p>അമിതഭാരം, പ്രമേഹം അല്ലെങ്കിൽ ഉയർന്ന ലിപിഡ് പ്രൊഫൈൽ ഉള്ളവരിൽ സാധാരണയായി ഫാറ്റി ലിവർ കണ്ട് വരുന്നു. മോശം ഭക്ഷണ ശീലങ്ങൾ, പ്രത്യേകിച്ച് കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണക്രമം ഫാറ്റി ലിവറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും വിദ​ഗ്ധർ പറയുന്നു.</p>

<p>രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുക, രോഗങ്ങളോടും അണുബാധയോടും പോരാടുക, ശരീരത്തിൽ നിന്ന്​ വിഷവസ്തുക്കളെ ഉൻമൂലനം ചെയ്യുക, ശരീരത്തിലെ കൊഴുപ്പ്​ നിയന്ത്രിക്കുക എന്നിവ കരളി​ന്റെ ധർമങ്ങളാണ്​. ജങ്ക് ഫുഡ് അമിതവണ്ണത്തിന് കാരണമാകുക മാത്രമല്ല കരളിനെ തകരാറിലാക്കുകയും സിറോസിസിലേക്ക് നയിക്കുകയും കരൾ കാൻസർ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കരളിന്റെ ആരോ​ഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ ..</p>

<p>. ധാരാളം ഭക്ഷ്യനാരുകൾ അടങ്ങിയ ഓട്‌സ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് കരളിൽ കൊഴുപ്പ് അടിയുന്നത് തടയും.</p>

<p>. സോയാ പ്രോട്ടീൻ കരളിൽ കൊഴുപ്പടിയുന്നത് കുറയ്ക്കുന്നതായി കണ്ടിട്ടുണ്ട്. സോയാ പ്രോട്ടീൻ ഉത്പന്നങ്ങളായ ടോഫു മുതലായവ കൊഴുപ്പു കുറഞ്ഞതും ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയതുമാണ്. ഇവ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഭക്ഷണക്രമത്തിലും ഉപയോഗപ്രദമാണ്.</p>

<p>. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും മികച്ചതാണ്. കരളിലെ കൊഴുപ്പ് അടിയുന്നത് തടയാനും ഗ്രീൻ ടീ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.</p>

<p>. അവാക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇവയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യനാരുകൾ ശരീരഭാരം കുറയ്ക്കാനും സഹായകമാണ്.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[health]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b807748d265f663c2d7a5449a22e1f97.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 15:45:43 +0530</pubDate>
			<modified_date>Tue, 2 Jun 2026 15:45:43 +0530</modified_date>
		</item>
		<item>
			<title><![CDATA[പെൺവാണിഭത്തിന് ഇരയാകുന്നവരുടെ പുനരധിവാസം ഉൾപ്പെടെയുള്ള സമഗ്ര സംരക്ഷണത്തിന് മാർഗനിർദേശവുമായി സുപ്രീംകോടതി]]></title>
			<link>https://keralaonlinenews.com/india/supreme-court-sex-trafficking/cid18774104.htm</link>
			<guId>https://keralaonlinenews.com/india/supreme-court-sex-trafficking/cid18774104.htm</guId>
			<description><![CDATA[<h2> പെൺവാണിഭത്തിന് ഇരയാകുന്നവരുടെ പുനരധിവാസം ഉൾപ്പെടെയുള്ള സമഗ്ര സംരക്ഷണത്തിന് മാർഗനിർദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി. ഭരണഘടനയുടെ 21 ഉം 23 ഉം വകുപ്പുകൾ അനുസരിച്ച് അത്തരം ഇരകളുടെ മൗലികാവകാശമാണ് പുനരധിവാസമെന്ന് ജസ്റ്റിസുമാരായ ജെ.ബി പർദിവാലയും ആർ. മഹാദേവനും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ന്യൂഡൽഹി: പെൺവാണിഭത്തിന് ഇരയാകുന്നവരുടെ പുനരധിവാസം ഉൾപ്പെടെയുള്ള സമഗ്ര സംരക്ഷണത്തിന് മാർഗനിർദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി. ഭരണഘടനയുടെ 21 ഉം 23 ഉം വകുപ്പുകൾ അനുസരിച്ച് അത്തരം ഇരകളുടെ മൗലികാവകാശമാണ് പുനരധിവാസമെന്ന് ജസ്റ്റിസുമാരായ ജെ.ബി പർദിവാലയും ആർ. മഹാദേവനും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.</p>

<p>വാണിഭക്കാരുടെ കെണിയിൽ നിന്ന് രക്ഷപ്പെടുത്തുന്നതു മുതൽ പുനരധിവാസവും പ്രോസിക്യൂഷനും വിചാരണയും ഉൾപ്പെടെയുള്ള എല്ലാ ഘട്ടങ്ങളിലും നടത്തേണ്ട ഇടപെടലുകൾക്കായി ഇരകളുടെ സംരക്ഷണ പദ്ധതിക്ക് കോടതി രൂപം നൽകി. ഇരകളെ ഒരിക്കലും ക്രിമിനലുകളായി കാണരുതെന്നും, ക്രിമിനൽ നിയമ ബാധ്യതകൾക്ക് അവരെ വിധേയമാക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. കുറ്റകൃത്യത്തിൻറെ ഇരകളെന്ന പരിഗണനയാണ് എപ്പോഴും അവർക്ക് നൽകേണ്ടത്.</p>

<p>പെൺവാണിഭങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന പ്രജ്വാല എന്ന സംഘടന സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് കോടതിയുടെ നടപടി. സംഘടനയുടെ പോരാട്ടം 2004ൽ തുടങ്ങിയതാണ്. നേരത്തെ നൽകപ്പെട്ട ഉറപ്പുകളൊന്നും പാലിച്ചിട്ടില്ലെന്നും ഇരകളുടെ സംരക്ഷണത്തിനായി പദ്ധതികളൊന്നും ആവിഷ്കരിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. നിലവിലെ ചട്ടക്കൂട് പര്യാപ്തമാണെന്ന കേന്ദ്ര സർക്കാറിൻറെ നിലപാട് കോടതി നിരാകരിച്ചു. സമഗ്രമായ സംരക്ഷണ പദ്ധതി ഇല്ലാത്തത് ഗുരുതരമായ പോരായ്‌മയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/f9516df6862d0f6a47131e0ae3e0568a.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 2 Jun 2026 15:45:29 +0530</pubDate>
			<modified_date>Tue, 2 Jun 2026 15:45:29 +0530</modified_date>
		</item>
		<item>
			<title><![CDATA[ക്ഷീണം മാറി ശരീരത്തിന് ഉന്മേഷം ലഭിക്കാൻ; പ്രോട്ടീൻ സമൃദ്ധമായ പിസ്ത ഡയറ്റിൽ ഉൾപ്പെടുത്തൂ]]></title>
			<link>https://keralaonlinenews.com/health/pista-diet/cid18774987.htm</link>
			<guId>https://keralaonlinenews.com/health/pista-diet/cid18774987.htm</guId>
			<description><![CDATA[<p>പിസ്തയിൽ  ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ബീറ്റാ കരോട്ടിൻ, ഒലിയാനോലിക് ആസിഡ് എന്നീ സംയുക്തങ്ങൾ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട രോഗപ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട ഒരു തരം ആന്റി-ഇൻഫ്ലമേറ്ററി പ്ലാന്റ് ഹോർമോണായ ഫൈറ്റോസ്റ്റെറോളുകളും അവയിൽ അടങ്ങിയിട്ടുണ്ട്. </p>

<h2></h2>]]></description>
			<content:encoded><![CDATA[<p><br>
പിസ്തയിൽ &nbsp;ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ബീറ്റാ കരോട്ടിൻ, ഒലിയാനോലിക് ആസിഡ് എന്നീ സംയുക്തങ്ങൾ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട രോഗപ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട ഒരു തരം ആന്റി-ഇൻഫ്ലമേറ്ററി പ്ലാന്റ് ഹോർമോണായ ഫൈറ്റോസ്റ്റെറോളുകളും അവയിൽ അടങ്ങിയിട്ടുണ്ട്.&nbsp;</p>

<p>പിസ്ത ഉൾപ്പെടെയുള്ള എല്ലാ നട്സുകളിലും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഉയർന്ന അളവിലുള്ള നാരുകളും മോണോ-അൺസാച്ചുറേറ്റഡ് കൊഴുപ്പുകളും അടങ്ങിയിട്ടുണ്ടെന്നും പോഷകാഹാര വിദഗ്ധൻ ഡോ. രൂപാലി ദത്ത പറഞ്ഞു. മിതമായ അളവിൽ പിസ്ത കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.</p>

<p>ഉയർന്ന രക്തസമ്മർദ്ദം &nbsp;കുറയ്ക്കാൻ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് പിസ്തയെന്ന് ഡോ. രൂപാലി പറയുന്നു. കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് കുറയ്ക്കുകയും ഹൃദയത്തെ കൂടുതൽ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്ന ഫൈറ്റോസ്റ്റെറോളുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.&nbsp;</p>

<p>പിസ്തയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. പിസ്തയിൽ അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ പ്രകൃതിയിൽ ലയിക്കുന്നതിനാൽ ശരീരഭാരം തടയാൻ സഹായിക്കുന്നു. കുറഞ്ഞ കലോറി ലഘുഭക്ഷണമായും പിസ്ത കണക്കാക്കപ്പെടുന്നു.&nbsp;</p>

<p>പിസ്തയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. &nbsp;പിസ്ത കുടൽ ബാക്ടീരിയകൾക്ക് നല്ലതാണെന്നും നല്ല കുടൽ ബാക്ടീരിയകളെ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും ഫ്ലോറിഡ സർവകലാശാലയിൽ നടത്തിയ പഠനത്തിൽ പറയുന്നു. ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീനുകൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച സ്രോതസ്സാണ് പിസ്ത.</p>

<p>പിസ്തയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ ഉണ്ടെന്ന് ഡോ. രൂപാലി പറയുന്നു. ഇത് ശരീരത്തെ ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. പിസ്തയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിൽ വിറ്റാമിൻ ഇ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും &nbsp;കാഴ്ച മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.&nbsp;</p>

<p>മാക്യുലർ ഡീജനറേഷനിൽ നിന്നും തിമിരത്തിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുന്ന കരോട്ടിനോയിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പിസ്തയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കണ്ണുകൾക്ക് മികച്ച ആന്റിഓക്‌സിഡന്റുകളാണ്.&nbsp;</p>

<p>ദിവസേന പിസ്ത കഴിക്കുന്നത് പ്രതിരോധശേഷി നിലനിർത്താൻ സഹായിക്കും. ഇതിൽ ഉയർന്ന അളവിൽ വിറ്റാമിൻ ബി &nbsp;അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തിന്റെ ശരിയായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. അണുബാധ തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[health]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/21628a393ad82cbe9bc00133d8b21153.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 2 Jun 2026 15:30:47 +0530</pubDate>
			<modified_date>Tue, 2 Jun 2026 15:30:47 +0530</modified_date>
		</item>
	</channel>
</rss>