<?xml version="1.0" encoding="UTF-8" standalone="no"?><rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:itunes="http://www.itunes.com/dtds/podcast-1.0.dtd" version="2.0">
	<channel>
		<title>keralaonlinenews</title>
		<description>keralaonlinenews</description>
		<language>ml</language>
		<link>https://keralaonlinenews.com/feed.xml</link>
		<image>
			<title>keralaonlinenews</title>
			<url>https://keralaonlinenews.com/static/c1e/client/94744/uploaded_original/6fd0a38e836c43f4da1497c40e4090ec.jpg</url>
			<link>https://keralaonlinenews.com/feed.xml</link>
		</image>
		<itunes:explicit>no</itunes:explicit><itunes:subtitle>keralaonlinenews</itunes:subtitle><item>
			<title><![CDATA[രാവിലെ എന്ത് ഉണ്ടാക്കും എന്ന ചിന്ത ഇനി വേണ്ട; ദാ വരുന്നു ഇൻസ്റ്റന്റ് ഓട്സ് ദോശ]]></title>
			<link>https://keralaonlinenews.com/food/oatsdosa/cid18847243.htm</link>
			<guId>https://keralaonlinenews.com/food/oatsdosa/cid18847243.htm</guId>
			<description><![CDATA[<h2>ചേരുവകള്‍:-<br />
ഓട്‌സ് - 1 കപ്പ്<br />
അരിപ്പൊടി - കാല്‍കപ്പ്<br />
റവ - കാല്‍കപ്പ്</h2>]]></description>
			<content:encoded><![CDATA[<p>ചേരുവകള്‍:-<br>
ഓട്‌സ് - 1 കപ്പ്<br>
അരിപ്പൊടി - കാല്‍കപ്പ്<br>
റവ - കാല്‍കപ്പ്<br>
തൈര് - അര കപ്പ്<br>
കുരുമുളക് പൊടിc- 1 ടീസ്പൂണ്‍<br>
ഉപ്പ് - ആവശ്യത്തിന്<br>
എണ്ണ - ആവശ്യത്തിന്<br>
തയാറാക്കുന്ന വിധം:-<br>
എണ്ണയൊഴികെ എല്ലാ ചേരുവകളും പാകത്തിനു വെള്ളമൊഴിച്ചു നല്ലതുപോലെ മിക്സ്‌ ചെയ്ത് 15 മിനിറ്റ് മാറ്റിവയ്ക്കണം. അപ്പോള്‍ ഓട്‌സ് കുതിര്‍ന്നു മയമുള്ളതാകും. ഒരു പാന്‍ ചൂടാക്കുക. ഓട്‌സ് മാവ് എടുത്ത് പാനില്‍ ഒഴിച്ചു പരത്തുക. വശങ്ങളില്‍ അല്‍പം എണ്ണ തൂവിക്കൊടുക്കാം. ഒരു വശം വെന്തുകഴിയുമ്പോള്‍ മറുവശം മറിച്ചിടണം. ഇരുഭാഗവും നല്ലപോലെ വെന്തുകഴിഞ്ഞാല്‍ ചട്‌നി കൂട്ടി ചൂടോടെ കഴിക്കാം.&nbsp;</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/f2906b774e4afa4b7c65dfe31b398661.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 17 Jun 2026 12:05:21 +0530</pubDate>
			<modified_date>Wed, 17 Jun 2026 12:05:21 +0530</modified_date>
		</item>
		<item>
			<title><![CDATA[എസ്എൻഡിപിക്കെതിരെ ആരെങ്കിലും വാളോങ്ങാൻ വന്നാൽ അതിന് മുന്നിൽ മൗനം പാലിക്കാൻ കഴിയില്ല;ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടനയെന്ന് വെള്ളാപ്പള്ളി നടേശൻ]]></title>
			<link>https://keralaonlinenews.com/kerala/if-someone-comes-to-attack-sndp-we-cannot-remain-silent/cid18847298.htm</link>
			<guId>https://keralaonlinenews.com/kerala/if-someone-comes-to-attack-sndp-we-cannot-remain-silent/cid18847298.htm</guId>
			<description><![CDATA[<h2>സംസ്ഥാനത്തെ ചില സാമൂഹ്യ യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ തന്നെ ബോധപൂർവ്വം തിരഞ്ഞുപിടിച്ച് ആക്ഷേപിക്കാൻ ശ്രമം നടക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്കെതിരെ ഉയരുന്ന ഇത്തരം വിമർശനങ്ങൾ പുത്തരിയല്ലെന്നും എന്നാൽ എസ്എൻഡിപിക്കെതിരെ ആരെങ്കിലും വാളോങ്ങാൻ വന്നാൽ അതിന് മുന്നിൽ മൗനം പാലിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി</h2>]]></description>
			<content:encoded><![CDATA[<p>ആലപ്പുഴ: സംസ്ഥാനത്തെ ചില സാമൂഹ്യ യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ തന്നെ ബോധപൂർവ്വം തിരഞ്ഞുപിടിച്ച് ആക്ഷേപിക്കാൻ ശ്രമം നടക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്കെതിരെ ഉയരുന്ന ഇത്തരം വിമർശനങ്ങൾ പുത്തരിയല്ലെന്നും എന്നാൽ എസ്എൻഡിപിക്കെതിരെ ആരെങ്കിലും വാളോങ്ങാൻ വന്നാൽ അതിന് മുന്നിൽ മൗനം പാലിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയുടെ മുഖപത്രമായ യോഗനാദത്തിലെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി തന്റെ നിലപാടുകൾ പരസ്യമാക്കിയത്.</p>

<p>കേരളത്തിലെ ചില സാമൂഹ്യയാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞതാണ് താൻ ചെയ്ത തെറ്റെങ്കിൽ, ആ തെറ്റ് പൂർവ്വാധികം ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം കുറിച്ചു. വെറും ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്ന് ഓടുന്നയാളല്ല താനും തന്റെ സംഘടനയുമെന്നും വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു. കേരള ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, പട്ടികജാതി, പട്ടികവർഗ്ഗ ജനസമൂഹത്തിന്റെ യഥാർത്ഥ ആശങ്കകളാണ് യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ താൻ ഉന്നയിക്കുന്നത്.&nbsp;</p>

<p>ഭരണം നിലനിർത്താനും അധികാരം പിടിച്ചെടുക്കാനും വേണ്ടി കേരളത്തിലെ പ്രധാന രാഷ്ട്രീയ മുന്നണികൾ മതേതര കുപ്പായമിട്ട മുസ്ലിം ലീഗെന്ന ലക്ഷണമൊത്ത വർഗ്ഗീയ സംഘടനയെ താലോലിക്കുന്നത് കാണുമ്പോൾ മിണ്ടാതിരിക്കാൻ കഴിയില്ല. മുസ്ലിം ലീഗിനെ രാഷ്ട്രീയമായി വിമർശിക്കുന്നവരെ ഉടൻ തന്നെ വർഗ്ഗീയവാദിയാക്കി ചിത്രീകരിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/3e98a547a83c9a4b2b60bfe467413260.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Wed, 17 Jun 2026 12:02:32 +0530</pubDate>
			<modified_date>Wed, 17 Jun 2026 12:02:33 +0530</modified_date>
		</item>
		<item>
			<title><![CDATA[തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍]]></title>
			<link>https://keralaonlinenews.com/kerala/class-x-student-found-dead-in-bedroom-in-thiruvananthapuram/cid18847292.htm</link>
			<guId>https://keralaonlinenews.com/kerala/class-x-student-found-dead-in-bedroom-in-thiruvananthapuram/cid18847292.htm</guId>
			<description><![CDATA[<h2>അഞ്ചുതെങ്ങില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മാമ്പള്ളി യേശുദാസ്-റിനു ദമ്പതികളുടെ മകന്‍ അലന്‍ യേശുദാസ് ആണ് മരിച്ചത്.</h2>]]></description>
			<content:encoded><![CDATA[തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മാമ്പള്ളി യേശുദാസ്-റിനു ദമ്പതികളുടെ മകന്‍ അലന്‍ യേശുദാസ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അലന്‍.]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/499c4468dc4384acd5d00a53856ebf85.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Wed, 17 Jun 2026 12:01:48 +0530</pubDate>
			<modified_date>Wed, 17 Jun 2026 12:03:27 +0530</modified_date>
		</item>
		<item>
			<title><![CDATA[ഒടുവിൽ നീതി..! മിസോറാം കൂട്ടബലാത്സംഗക്കേസിൽ ബി.എസ്‌.എഫ് ജവാന്മാർക്ക് 42 വർഷം കഠിനതടവ്]]></title>
			<link>https://keralaonlinenews.com/india/bsf-jawan-mizoram-gang-rape/cid18846767.htm</link>
			<guId>https://keralaonlinenews.com/india/bsf-jawan-mizoram-gang-rape/cid18846767.htm</guId>
			<description><![CDATA[<h2>2017-ൽ മിസോറാമിൽ നടന്ന അതിക്രൂരമായ കൂട്ടബലാത്സംഗത്തിനും ആസിഡ് ആക്രമണത്തിനും ഇരയായ യുവതിക്ക് ഒടുവിൽ നീതി ലഭിക്കുന്നു. സംഭവത്തിൽ കുറ്റക്കാരായ രണ്ട് ബി.എസ്‌.എഫ് ജവാന്മാർക്ക് കോടതി 42 വർഷത്തെ കഠിനതടവ് ശിക്ഷ വിധിച്ചു.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;മിസോറാം: 2017-ൽ മിസോറാമിൽ നടന്ന അതിക്രൂരമായ കൂട്ടബലാത്സംഗത്തിനും ആസിഡ് ആക്രമണത്തിനും ഇരയായ യുവതിക്ക് ഒടുവിൽ നീതി ലഭിക്കുന്നു. സംഭവത്തിൽ കുറ്റക്കാരായ രണ്ട് ബി.എസ്‌.എഫ് ജവാന്മാർക്ക് കോടതി 42 വർഷത്തെ കഠിനതടവ് ശിക്ഷ വിധിച്ചു. ഐസോൾ ജില്ലാ കോടതിയാണ് ഇവർക്കെതിരെ വിധി പുറപ്പെടുവിച്ചത്. നീലഞ്ജൻ ദാസ്, ദിനേഷ് കുമാർ എന്നീ ബി.എസ്‌.എഫ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികൾ. തടവിന് പുറമെ 60,000 രൂപ വീതം പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ഈ തുക അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഓരോ കുറ്റത്തിനും അധികമായി രണ്ട് മാസം വീതം തടവ് അനുഭവിക്കേണ്ടി വരും.</p>

<p>2017 ജൂലൈ 16-നായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരമായ സംഭവം അരങ്ങേറിയത്. മിസോറാം-ബംഗ്ലാദേശ് അതിർത്തിയിലെ മാമിത് ജില്ലയിലുള്ള സിൽസുരി വെസ്റ്റ് ഗ്രാമത്തിനടുത്തുള്ള ഗസ്കറ്റ പുഴയോരത്ത് വെച്ചാണ് പ്രതികൾ യുവതിയെ തടഞ്ഞുനിർത്തി ബലാത്സംഗം ചെയ്തത്. തങ്ങളുടെ ക്യാമ്പിന് സമീപം കാട്ടുപച്ചക്കറികളും ഞണ്ടുകളും ശേഖരിക്കാൻ സുഹൃത്തിനൊപ്പം വനത്തിലെത്തിയതായിരുന്നു യുവതി. അക്രമികൾ യുവതിയെ പീഡിപ്പിക്കുക മാത്രമല്ല, മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് യുവതിക്ക് ഗുരുതരമായ പൊള്ളലേൽക്കുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്തു. യുവതിയുടെ സുഹൃത്ത് സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പിന്നീട് ദിവസങ്ങൾക്ക് ശേഷം സുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.</p>

<p>അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി സിൽവി സോമുവൻപുയി റാൽട്ടെയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. കൂട്ടബലാത്സംഗത്തിന് 20 വർഷം, ഗുരുതരമായ ശാരീരിക ഉപദ്രവമേൽപ്പിച്ചതിന് 10 വർഷം, ആസിഡ് ആക്രമണത്തിന് 12 വർഷം എന്നിങ്ങനെയാണ് ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഇത് തുടർച്ചയായി അനുഭവിക്കാനാണ് വിധി. അതേസമയം, യുവതിയുടെ സുഹൃത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. പ്രതികൾ തന്നെയാണ് ഈ കൊലപാതകം ചെയ്തതെന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. യുവതിയുടെ സഹോദരൻ നൽകിയ പരാതിയിൽ രണ്ട് ദിവസത്തിന് ശേഷം മാർപാറ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.&nbsp;</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/f6c560cb0e10d1a7f17f0bdad5ff46f0.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 17 Jun 2026 12:00:03 +0530</pubDate>
			<modified_date>Wed, 17 Jun 2026 12:00:03 +0530</modified_date>
		</item>
		<item>
			<title><![CDATA[നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; സ്വമേധയാ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി]]></title>
			<link>https://keralaonlinenews.com/kerala/oneandahalfyearold-boy-dies-in-nedumangad-hc-accepts-suo/cid18847197.htm</link>
			<guId>https://keralaonlinenews.com/kerala/oneandahalfyearold-boy-dies-in-nedumangad-hc-accepts-suo/cid18847197.htm</guId>
			<description><![CDATA[<h2>നെടുമങ്ങാട്ടെ ഒന്നരവയസുകാരന്‍ അര്‍ഷിദിന്റെ മരണത്തില്‍ സ്വമേധയാ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. മുത്തശ്ശിയുടെ പരാതിയില്‍ സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നതെന്തെന്ന് വനിതാ ശിശുവികസന വകുപ്പിനോട് ഹൈക്കോടതി ചോദിച്ചു.</h2>]]></description>
			<content:encoded><![CDATA[<p>തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നരവയസുകാരന്‍ അര്‍ഷിദിന്റെ മരണത്തില്‍ സ്വമേധയാ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. മുത്തശ്ശിയുടെ പരാതിയില്‍ സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നതെന്തെന്ന് വനിതാ ശിശുവികസന വകുപ്പിനോട് ഹൈക്കോടതി ചോദിച്ചു.</p>

<p>ഹര്‍ജിയില്‍ വനിതാ ശിശുവികസന വകുപ്പിനെ ഹൈക്കോടതി കക്ഷിചേര്‍ത്തു. ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശം നല്‍കി.ഒന്നര വയസുകാരന്‍ പീഡനത്തിന് ഇരയായ വിവരം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശവും പുറത്ത് വന്നിരുന്നു.അമ്മൂമ്മ വിളിച്ച് പറഞ്ഞിട്ടും വേണ്ട ഇടപെടല്‍ നടത്താതിരുന്ന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ താല്‍ക്കാലിക ജീവനക്കാരനെതിരെ മന്ത്രി ബിന്ദു കൃഷ്ണ നടപടിയെടുത്തിരുന്നു.</p>

<p>&nbsp;</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/02a470b768b8ae42ffaca6f42355c2e7.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Wed, 17 Jun 2026 11:46:55 +0530</pubDate>
			<modified_date>Wed, 17 Jun 2026 11:48:30 +0530</modified_date>
		</item>
		<item>
			<title><![CDATA[ഇരിട്ടിയിലെ എംഡിഎംഎ വേട്ട :മുഖ്യ ആസൂത്രകനായകൂട്ടാളിയെയും എക്സൈസ് തൂക്കി]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/mdma-hunt-iritty-excise/cid18846798.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/mdma-hunt-iritty-excise/cid18846798.htm</guId>
			<description><![CDATA[<h2>ഇരിട്ടിയിൽ യുവാക്കളിൽ നിന്നും എംഡിഎംഎ പിടികൂടിയ കേസിൽ മുഖ്യ ആസൂത്രകനായ യുവാവിനെ എക്സൈസ് ബംഗ്ളൂരിൽ നിന്നും പിടികൂടി.</h2>]]></description>
			<content:encoded><![CDATA[<p>ഇരിട്ടി: ഇരിട്ടിയിൽ യുവാക്കളിൽ നിന്നും എംഡിഎംഎ പിടികൂടിയ കേസിൽ മുഖ്യ ആസൂത്രകനായ യുവാവിനെ എക്സൈസ് ബംഗ്ളൂരിൽ നിന്നും പിടികൂടി.ഉളിക്കൽ മണിപ്പാറ സ്വദേശി ചെരട്ടയാടൻ വീട്ടിൽ സി എച്ച് അൻസീറാണ് (28) പിടിയിലായത്.ബാംഗൂരിൽ നിന്നും എംഡിഎംഎ കടത്തുന്നതിന് പ്രതികളുമായി ഗൂഢാലോചന നടത്തിയതിനും എംഡിഎംഎ കടത്താൻ പ്രേരിപ്പിച്ചതിനും മറ്റ് സഹായങ്ങൾ ചെയ്തതിനുമാണ് ഇയാൾ അറസ്റ്റിലായത്.</p>

<p>2026 ഏപ്രിൽ 26 ന് അഞ്ച് ഗ്രാമിലധികം എംഡിഎംഎ യുമായി ഇരിട്ടിയിൽ നിന്നും നുച്യാട് സ്വദേശികളായ മുഹമ്മദ് സാദിഖ് ,മിഥിലാജ് എം എന്നിവരെ ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ദീൻ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.തുടർന്ന് നടന്ന അന്വേഷണത്തിൻ്റെ ഭാഗമായി ജയിലിലുള്ള പ്രതികളുടെ മൊഴികൾ പ്രകാരം മൊബൈൽ വിവരങ്ങൾ പരിശോധിച്ചും ബാങ്ക് പണമിടപാടുകൾ പരിശോധിച്ചും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് മുഖ്യ ആസൂത്രകനായ അൻസീറിനെ അറസ്റ്റ് ചെയ്തത്.</p>

<p>ഉളിക്കൽ നുച്യാട് മേഖലയിലെ പ്രധാന &nbsp;ലഹരി വിൽപ്പനക്കാരനാണ് അൻസീർ . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ലഹരി കടത്ത് കേസിൽഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും ചിലർ നിരീക്ഷണത്തിലാണെന്നും എക്സൈസ്അധികൃതർ പറഞ്ഞു. അന്വേഷണ സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷർഫുദ്ദീൻ, എക്സൈസ് ഉദ്യോഗസ്ഥരായ ബഷീർ പിലാട്ട്, കെ.കെ ഷാജി, വി.എൻ സതീഷ്, ബെൻഹർ കോട്ടത്തുവളപ്പിൽ, കെ രമിഷ്, ടി.അഭിജിത്ത്,കെ. പി. ജുനീഷ് എന്നിവരും ഉണ്ടായിരുന്നു.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/9520f583c94df58b3c17bf4b60ee893a.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 17 Jun 2026 11:45:29 +0530</pubDate>
			<modified_date>Wed, 17 Jun 2026 11:45:29 +0530</modified_date>
		</item>
		<item>
			<title><![CDATA[ഗുരുവായൂരിൽ ‘വെർച്വൽ ക്യൂ’ സംവിധാനം നടപ്പാക്കും ; മന്ത്രി കെ. മുരളീധരൻ]]></title>
			<link>https://keralaonlinenews.com/kerala/virtual-queue-guruvayur-k-muraleedharan/cid18846740.htm</link>
			<guId>https://keralaonlinenews.com/kerala/virtual-queue-guruvayur-k-muraleedharan/cid18846740.htm</guId>
			<description><![CDATA[<h2>ഭക്തലക്ഷങ്ങൾ എത്തുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ മണിക്കൂറുകളോളം ക്യൂ നിൽക്കുന്ന ബുദ്ധിമുട്ടിന് ഉടൻ പരിഹാരമാകുന്നു. ‘വെർച്വൽ ക്യൂ’ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. തീർഥാടകർക്ക് സൗകര്യമൊരുക്കാൻ ഗുരുവായൂർ ദേവസ്വം നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ 3 വർഷത്തിനകം പൂർത്തീകരിക്കും.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ഗുരുവായൂർ : ഭക്തലക്ഷങ്ങൾ എത്തുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ മണിക്കൂറുകളോളം ക്യൂ നിൽക്കുന്ന ബുദ്ധിമുട്ടിന് ഉടൻ പരിഹാരമാകുന്നു. ‘വെർച്വൽ ക്യൂ’ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. തീർഥാടകർക്ക് സൗകര്യമൊരുക്കാൻ ഗുരുവായൂർ ദേവസ്വം നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ 3 വർഷത്തിനകം പൂർത്തീകരിക്കും.</p>

<p>മാസ്റ്റർ പ്ലാൻ നടപ്പാക്കും. ക്ഷേത്ര വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നത് 9 മാസത്തിനുളളിൽ പൂർത്തീകരിക്കും. നവീന സൗകര്യങ്ങൾ ഒരുക്കി ഗുരുവായൂർ, ശബരിമല, കൊട്ടിയൂർ ക്ഷേത്രങ്ങളെ മികച്ച തീർഥാടന കേന്ദ്രങ്ങളാക്കി മാറ്റാൻ സർക്കാർ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.</p>

<p>ദേവസ്വത്തിന്റെ ഒരു തുണ്ട് ഭൂമി പോലും അന്യാധീനപ്പെടാതെ സംരക്ഷിക്കും. വേങ്ങാട് ഗോശാലയിൽ വിദഗ്ധ സഹായത്തോടെ പശുക്കളെ സംരക്ഷിക്കും. ആനക്കോട്ടയിലെ കോവിലകം ചരിത്രസ്മാരകമായി സംരക്ഷിച്ച് 75 ആനകൾക്ക് കഴിയാനുള്ള സാഹചര്യം സൃഷ്ടിക്കും. ആനകളെ നടയിരുത്തുന്നതിന് അനുകൂലമായ തീരുമാനം കാബിനറ്റിൽ എടുക്കും. ഗുരുവായൂരിലെ നിലവിലെ ആശുപത്രി നവീകരിക്കും. ഗുരുവായൂർ ദേവസ്വം ഭരണസമിതി, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത അവലോകന യോഗങ്ങൾക്കു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/c5e9604c385ba88716e77ba579b2ec2b.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 17 Jun 2026 11:35:24 +0530</pubDate>
			<modified_date>Wed, 17 Jun 2026 11:35:24 +0530</modified_date>
		</item>
		<item>
			<title><![CDATA[ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ അടിപിടിക്കിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു]]></title>
			<link>https://keralaonlinenews.com/kerala/bus-driver-dies-after-being-injured-in-clash-between-crew/cid18847124.htm</link>
			<guId>https://keralaonlinenews.com/kerala/bus-driver-dies-after-being-injured-in-clash-between-crew/cid18847124.htm</guId>
			<description><![CDATA[<h2>പറവൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ അടിപിടിക്കിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു.ഏഴിക്കര സ്വദേശി സിബിയാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.</h2>]]></description>
			<content:encoded><![CDATA[<p>കൊച്ചി: പറവൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ അടിപിടിക്കിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു.ഏഴിക്കര സ്വദേശി സിബിയാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.</p>

<p>ഈ മാസം 12-നായിരുന്നു സംഭവം നടന്നത്. തര്‍ക്കത്തിനിടെ ആയുഷ് തള്ളിയപ്പോള്‍ സിബി കോണ്‍ക്രീറ്റ് സ്ലാബില്‍ തലയിടിച്ച് വീഴുകയായിരുന്നു. സംഭവത്തില്‍ ചെറായി സ്വദേശി ആയുഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/f5844002c9eb747ea9fe29aff6fea674.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Wed, 17 Jun 2026 11:32:13 +0530</pubDate>
			<modified_date>Wed, 17 Jun 2026 11:33:45 +0530</modified_date>
		</item>
		<item>
			<title><![CDATA[കേരളത്തിന് പുതു ചരിത്രം ..! വി ഡി സർക്കാരിന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച]]></title>
			<link>https://keralaonlinenews.com/kerala/vd-government-s-maiden-budget-on-friday/cid18847122.htm</link>
			<guId>https://keralaonlinenews.com/kerala/vd-government-s-maiden-budget-on-friday/cid18847122.htm</guId>
			<description><![CDATA[<h2>വെള്ളിയാഴ്ച നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ കന്നി സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. വെള്ളിയാഴ്ച നടക്കുന്ന ബജറ്റ് അവതരണത്തിലൂടെ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കവെ തന്നെ ധനകാര്യ വകുപ്പിന്റെ പൂർണ്ണമായ ചുമതല കൂടി സ്വന്തമായി വഹിച്ച് ബജറ്റ് അവതരിപ്പിക്കുന്ന കേരള ചരിത്രത്തിലെ മൂന്നാമത്തെ മാത്രം കോൺഗ്രസ് മുഖ്യമന്ത്രിയായി വി ഡി സതീശൻ മാറും</h2>]]></description>
			<content:encoded><![CDATA[<p>&nbsp;കൊച്ചി:വെള്ളിയാഴ്ച നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ കന്നി സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. വെള്ളിയാഴ്ച നടക്കുന്ന ബജറ്റ് അവതരണത്തിലൂടെ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കവെ തന്നെ ധനകാര്യ വകുപ്പിന്റെ പൂർണ്ണമായ ചുമതല കൂടി സ്വന്തമായി വഹിച്ച് ബജറ്റ് അവതരിപ്പിക്കുന്ന കേരള ചരിത്രത്തിലെ മൂന്നാമത്തെ മാത്രം കോൺഗ്രസ് മുഖ്യമന്ത്രിയായി വി ഡി സതീശൻ മാറും.</p>

<p>ഇത്തരത്തിൽ ഈ അപൂർവ്വ നേട്ടം കൈവരിച്ച സംസ്ഥാനത്തെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി ആർ. ശങ്കർ ആയിരുന്നു. 1962-ൽ പട്ടം താണുപിള്ളയ്ക്ക് ശേഷം മുഖ്യമന്ത്രി കസേരയിലെത്തിയ ശങ്കർ, മുഖ്യമന്ത്രിയായിരിക്കെ തന്നെ 1963-64, 1964-65 വർഷങ്ങളിലെ സംസ്ഥാന ബജറ്റുകൾ സഭയിൽ അവതരിപ്പിച്ചു.</p>

<p>രണ്ടാമതായി ഈ നേട്ടം കൈവരിച്ചത് ഉമ്മൻചാണ്ടിയാണ്. അന്നത്തെ ധനകാര്യമന്ത്രി കെഎം മാണിയുടെ രാജിയെ തുടർന്ന് ധനവകുപ്പ് ഏറ്റെടുത്ത ഉമ്മൻചാണ്ടി, മുഖ്യമന്ത്രിയായിരിക്കെ തന്നെയാണ് 2016-17 സാമ്പത്തിക വർഷത്തെ ബജറ്റ് നിയമസഭയിൽ സമർപ്പിച്ചത്. ഇതിന് മുൻപ് തൊണ്ണൂറുകളുടെ തുടക്കത്തിൽ കെ. കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം നാല് തവണ ബജറ്റ് അവതരിപ്പിച്ചിട്ടുമുണ്ട്. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഒരുക്കുന്ന പുതിയ ബജറ്റിൽ അടങ്ങിയിരിക്കുന്നത് എന്തൊക്കെയായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ-സാമ്പത്തിക നിരീക്ഷകർ.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/add435a332ccbfc58e70e74fb02ba142.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Wed, 17 Jun 2026 11:31:20 +0530</pubDate>
			<modified_date>Wed, 17 Jun 2026 11:31:20 +0530</modified_date>
		</item>
		<item>
			<title><![CDATA[ലോകകപ്പ് ഫുട്ബോൾ ആവേശം വിതറി കണ്ണൂർ 'ഫാൻ കപ്പ്': കളക്ടർ ക്യാപ്റ്റനായ ബ്രസീൽ ഇലവൻ ചാമ്പ്യൻമാർ]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/fan-cup-brazil-xi-champions/cid18846766.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/fan-cup-brazil-xi-champions/cid18846766.htm</guId>
			<description><![CDATA[<h2>ലോകകപ്പ് ഫുട്ബോൾ ആവേശത്തെ വരവേൽക്കാനും ജില്ലയിൽ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് കണ്ണൂർ ജില്ലാ സ്പോർട് കൺസിലിൻ്റെയും ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെയും കണ്ണൂർ പ്രസ് ക്ലബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച</h2>]]></description>
			<content:encoded><![CDATA[<p><br>
കണ്ണൂർ: ലോകകപ്പ് ഫുട്ബോൾ ആവേശത്തെ വരവേൽക്കാനും ജില്ലയിൽ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് കണ്ണൂർ ജില്ലാ&nbsp;സ്പോർട് കൺസിലിൻ്റെയും ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെയും കണ്ണൂർ പ്രസ് ക്ലബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഫാൻ കപ്പ്' ഫുട്ബോൾ മത്സരത്തിൽ അർജൻ്റീനിയൻ ജേഴ്സിയണിഞ്ഞ കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ക്യാപ്റ്റനായ ടീമിനെ 2 നെതിരെ 4 ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്രസീലിനായി കളത്തിലിറങ്ങിയകലക്ടർ പി. വിഷ്ണു രാജ് ക്യാപ്റ്റനായഇലവൻ ചാമ്പ്യൻമാരായി.&nbsp;</p>

<p>ജേതാക്കൾക്കായി ജയചന്ദ്രൻ ,പി .പി ബിനീഷ് , കലക്ടർ പി.വിഷ്ണു രാജ് ,സി.കെ വിനീത് ,എന്നിവരും കമ്മീഷണർ ഇലവന് വേണ്ടി ബിനീഷ് കിരൺ , വിപിൻ ദാസ് എന്നിവർ ഗോളുകൾ നേടി.,. ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിലും കായിക മേഖലയോടുള്ള താല്പര്യം പങ്കുവെക്കുന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സെലിബ്രിറ്റികളുടെയും&nbsp;&nbsp;ഈ സൗഹൃദ മത്സരം ജില്ലയിലെ ഫുട്ബോൾ പ്രേമികൾക്ക് വലിയൊരു കാഴ്ചവിരുന്നായി' കളിമൈതാനത്ത് ആവേശം നിറയ്ക്കാൻ കണ്ണൂർ ജില്ലാ കലക്ടർ പി വിഷ്ണു രാജ് ഐ.എ.എസ് സിറ്റി പോലീസ് കമ്മീഷണർ പി നിതിൻ രാജ് ഐ.പി.എസ് .&nbsp;</p>

<p>ജില്ലയിലെ ജനപ്രതിനിധികളായ കെ.വി സുമേഷ് എം.എൽ.എ ,വി.കെ സനോജ് എം.എൽ.എ , ടി.ഒ മോഹനൻ എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബിനോയ് കുര്യൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി.എം അഖിൽ, തലശ്ശേരി എ.എസ് പി ഡോ.നന്ദഗോപൻ ഐ പി എസ്&nbsp;&nbsp;ഫുട്ബോൾ താരങ്ങളായ&nbsp;&nbsp;.സി.കെ വിനീത്, ബിനീഷ് കിരൺ, റിനോ ആൻറ്റോ , സിനിമാതാരം സന്തോഷ് കീഴാറ്റൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെയും ജില്ലാ സ്പോർട്സ് കൺസിലിൻ്റെയും പ്രസ് ക്ലബിനെയും&nbsp;&nbsp;ഭാഗമായ&nbsp;&nbsp;മുൻകാല താരങ്ങൾ&nbsp;തുടങ്ങിയവർ&nbsp;മത്സരത്തിൽ പങ്കെടുത്തു. സ്പോർട്സ് ഡിവിഷനിലെ വനിതാ ഫുട്ബോൾ താരങ്ങളുടെ പ്രദർശന മത്സരങ്ങളും അരങ്ങേറി.</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/828e05ec09bdaf8e712f0083abc508e4.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 17 Jun 2026 11:30:03 +0530</pubDate>
			<modified_date>Wed, 17 Jun 2026 11:30:03 +0530</modified_date>
		</item>
		<item>
			<title><![CDATA[തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ബസ് കാറിലേക്ക് ഇടിച്ചുകയറി 26 കാരന് ദാരുണാന്ത്യം]]></title>
			<link>https://keralaonlinenews.com/kerala/26yearold-dies-after-ksrtc-bus-rams-into-car-in/cid18847036.htm</link>
			<guId>https://keralaonlinenews.com/kerala/26yearold-dies-after-ksrtc-bus-rams-into-car-in/cid18847036.htm</guId>
			<description><![CDATA[<h2>തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ ദരുണ അപകടം.അപകടത്തില്‍ കാർ യാത്രക്കാരനായ ചായ്‌ക്കോട്ടുകോണം സ്വദേശി അരുണ്‍ കൃഷ്ണൻ (26) മരണപ്പെട്ടു.</h2>]]></description>
			<content:encoded><![CDATA[<p>തിരുവനന്തപുരം:&nbsp; തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ ദരുണ അപകടം.അപകടത്തില്‍ കാർ യാത്രക്കാരനായ ചായ്‌ക്കോട്ടുകോണം സ്വദേശി അരുണ്‍ കൃഷ്ണൻ (26) മരണപ്പെട്ടു. ഇന്ന് രാവിലെ നിയന്ത്രണം വിട്ട ബസ് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തില്‍ കാർ പൂർണ്ണമായും തകർന്ന നിലയിലാണ്.</p>

<p>സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചാണ് ബസ് നിന്നത്.പൊലീസും അഗ്നി രക്ഷാ സേനയുമെത്തി കാർ വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്ന അരുണിനെ പുറത്തെടുത്തത്. തുടർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/2292f91ab1a17fec2e873952ab9181ca.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Wed, 17 Jun 2026 11:18:08 +0530</pubDate>
			<modified_date>Wed, 17 Jun 2026 11:20:36 +0530</modified_date>
		</item>
		<item>
			<title><![CDATA[നാടൻ രുചിയുടെ അസ്സൽ ഫീൽ ഈ സ്നാക്കിൽ]]></title>
			<link>https://keralaonlinenews.com/food/tea-snack-recipe/cid18779060.htm</link>
			<guId>https://keralaonlinenews.com/food/tea-snack-recipe/cid18779060.htm</guId>
			<description><![CDATA[നാടൻ രുചിയുടെ അസ്സൽ ഫീൽ ഈ സ്നാക്കിൽ]]></description>
			<content:encoded><![CDATA[<p>&nbsp;ചേരുവകൾ</p>

<p>ഏത്തയ്ക്ക പഴുത്തത് – 2 എണ്ണം<br>
മൈദ – ഒരു കപ്പ്<br>
അരിപ്പൊടി – അര കപ്പ്<br>
പഞ്ചസാര – രണ്ടു ടേബിൾ സ്പൂൺ<br>
ഉപ്പ് – ഒരു നുള്ള്<br>
ബേക്കിങ് സോഡ – ഒരു നുളള്<br>
ജീരകം – ഒരു നുള്ള്<br>
എണ്ണ – വറുക്കാൻ ആവശ്യത്തിന്<br>
വെള്ളം – ആവശ്യത്തിന്</p>

<p>തയ്യാറാക്കുന്ന വിധം</p>

<p>തൊലി കളഞ്ഞ പഴം രണ്ടായി മുറിക്കുക. മുറിച്ച കഷ്ണം നീളത്തിൽ മൂന്നായി അരിഞ്ഞെടുത്തു മാറ്റിവയ്ക്കുക. മൈദ ഒരു പാത്രത്തിലേക്ക് പകരുക. അതിലേക്ക് അരിപ്പൊടിയും പഞ്ചസാരയും ചേർക്കുക. ചേരുവയിലേക്ക് വെള്ളം അൽപാൽപം വീതം ചേർത്ത് കട്ടിയുള്ള മാവു തയാറാക്കണം. ചേരുവകൾ കുറുകി നല്ല പാകമായി കഴിയുമ്പോൾ അതിലേക്ക് ഒരു നുള്ള് ബേക്കിങ് സോഡയും ജീരകവും ചേർത്ത് നന്നായി ഇളക്കുക. പാനിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക. എണ്ണ ചൂടായി കഴിയുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന പഴ കഷ്ണങ്ങൾ മാവിൽ മുക്കി എണ്ണയിൽ കരുകരുപ്പായി വറുത്തു കോരുക.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/9003dc9cfc3687e45faa416d8820a72d.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 17 Jun 2026 11:15:46 +0530</pubDate>
			<modified_date>Wed, 17 Jun 2026 11:15:46 +0530</modified_date>
		</item>
		<item>
			<title><![CDATA[കണ്ണൂർ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ശക്തമാക്കി; സമരപന്തൽ ആശുപത്രി കോമ്പൗണ്ടിലേക്ക് മാറ്റി]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/kannur-private-hospital-protest-camp/cid18846738.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/kannur-private-hospital-protest-camp/cid18846738.htm</guId>
			<description><![CDATA[<h2>കണ്ണൂർജില്ലയിലെ ആറു സ്വകാര്യ ആശുപത്രികളിൽ മിനിമം വേതനം ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്‌സുമാർ സമരത്തിന്റെ 32-ാം ദിവസം സമരപന്തൽ ആശുപത്രി കോമ്പൗണ്ടിലേക്ക് മാറ്റി സമരം ശക്തമാക്കി.</h2>]]></description>
			<content:encoded><![CDATA[<p>കണ്ണൂർ : കണ്ണൂർജില്ലയിലെ ആറു സ്വകാര്യ ആശുപത്രികളിൽ മിനിമം വേതനം ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്‌സുമാർ സമരത്തിന്റെ 32-ാം ദിവസം സമരപന്തൽ ആശുപത്രി കോമ്പൗണ്ടിലേക്ക് മാറ്റി സമരം ശക്തമാക്കി.ധനലക്ഷ്മി ആശുപത്രിയിൽ നടന്ന സമരപരിപാടി എ.ഐ.ടി.യു.സി കണ്ണൂർ ജില്ലാ പ്രസിഡന്റ് ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സമരസഹായ സമിതി ചെയർമാൻ അഡ്വ. റഷീദ് കവ്വായി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എ. മുഹമ്മദ് ഷിഹാബ് സ്വാഗതം പറഞ്ഞു.</p>

<p>സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, സി.പി.ഐ പ്രതിനിധിയും സമരസഹായ സമിതി വൈസ് ചെയർമാനുമായ അഡ്വ. അജയകുമാർ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷാക്കിർ ആഡൂർ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അശ്വിൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വരുൺ, എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) നേതാവ് എം.കെ. ഷഹസാദ്, ഐ.എൻ.എൽ.സി സ്റ്റേറ്റ് പ്രസിഡന്റ് എം. ഉണ്ണികൃഷ്ണൻ, എ.ഐ.യു.ടി.യു.സി ജില്ലാ സെക്രട്ടറി അനൂപ് ജോൺ, എ.ഐ.എം.എസ്.എസ് ജില്ലാ സെക്രട്ടറി രശ്മി രവി എന്നിവർ സംസാരിച്ചു.</p>

<p>പരിപാടിക്ക് ശേഷം സമരസഹായ സമിതി അംഗങ്ങൾ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ച നടത്തി. ചർച്ചയ്ക്കിടെ, &nbsp;നഴ്‌സുമാരുമായി കരാറിൽ എത്താൻ മാനേജ്മെന്റിനെ സി ഐ ടിയു അനുവദിക്കുന്നില്ലെന്നും ആശുപത്രി അഡ്മിനിസ്ട്രേറ്റർ അറിയിച്ചതെന്ന് സമരസഹായ സമിതി ആരോപിച്ചു. ഇതുകൂടാതെ, ചർച്ച നടക്കുന്ന സമയത്ത് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി .വി. ബാലകൃഷ്ണൻ ആശുപത്രി അഡ്മിനിസ്ട്രേറ്ററേ നിരവധി തവണ ഫോണിൽ ബന്ധപ്പെടുന്നതായും സമരസഹായ സമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടി.<br>
സി.ഐ.ടി.യുവും ബി.എം.എസും അവരുടെ അംഗങ്ങളായ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് വ്യവസ്ഥയിൽ എത്തിയതിനെ തുടർന്ന് സമരത്തിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനത്തിൽ താഴെയുള്ള കരാറിന് തയ്യാറാകാൻ നഴ്‌സുമാർ വിസമ്മതിച്ചതിനാലാണ് നഴ്‌സുമാർ സമരം തുടരുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി.</p>

<p>ഈ വിഷയത്തിൽ സി.പി.ഐഎം നേതൃത്വവും കണ്ണൂർ ജില്ലയിലെ നഴ്‌സുമാരുടെ സമരത്തോട് മുഖംതിരിഞ്ഞ നിലപാടാണ് സ്വീകരിക്കുന്നതെന്നും സമരനേതാക്കൾ ആരോപിച്ചു.ഇനിയുള്ള ദിവസങ്ങളിൽ സമരം ആശുപത്രി കോമ്പൗണ്ടിനുള്ളിൽ തുടരുമെന്നും, മിനിമം വേതനം നടപ്പാക്കും വരെ സമരം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും സമരനേതാക്കൾ അറിയിച്ചു.പരിപാടിയിൽ ഐ.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടെജി മോൾ നന്ദി പറഞ്ഞു.</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/8c419f8038f7bf017817a72976815588.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 17 Jun 2026 11:10:39 +0530</pubDate>
			<modified_date>Wed, 17 Jun 2026 11:10:39 +0530</modified_date>
		</item>
		<item>
			<title><![CDATA[നീറ്റ് പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, വ്യാജ പ്രചാരണങ്ങളെന്ന് എന്‍ടിഎ, വിദ്യാർത്ഥികൾ വഞ്ചിതരാകരുത്]]></title>
			<link>https://keralaonlinenews.com/india/neet-re-exam-question-paper-not-leaked/cid18846976.htm</link>
			<guId>https://keralaonlinenews.com/india/neet-re-exam-question-paper-not-leaked/cid18846976.htm</guId>
			<description><![CDATA[<h2>നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്  വ്യാജ പ്രചാരണങ്ങളാണെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്നും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി മുന്നറിയിപ്പ് നൽകി. പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും ഇത്തരം പ്രചരണങ്ങള്‍ തികച്ചും വ്യാജമാണെന്നും എന്‍ടിഎ ഡയറക്ടര്‍ ജനറല്‍ അഭിഷേക് സിങ് അറിയിച്ചു. പണം നല്‍കിയാല്‍ ചോദ്യപേപ്പര്‍ ലഭിക്കുന്ന പ്രചാരണം തെറ്റാണെന്നും എന്‍ടിഎ വ്യക്തമാക്കി.</h2>]]></description>
			<content:encoded><![CDATA[<p>ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് &nbsp;വ്യാജ പ്രചാരണങ്ങളാണെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്നും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി മുന്നറിയിപ്പ് നൽകി. പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും ഇത്തരം പ്രചരണങ്ങള്‍ തികച്ചും വ്യാജമാണെന്നും എന്‍ടിഎ ഡയറക്ടര്‍ ജനറല്‍ അഭിഷേക് സിങ് അറിയിച്ചു. പണം നല്‍കിയാല്‍ ചോദ്യപേപ്പര്‍ ലഭിക്കുന്ന പ്രചാരണം തെറ്റാണെന്നും എന്‍ടിഎ വ്യക്തമാക്കി.</p>

<p>വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടാതെ പരീക്ഷയെക്കുറിച്ച് മാത്രം ചിന്തിക്കണം. പുനഃപരീക്ഷയുടെ ചോദ്യപേപ്പറില്‍ ചോര്‍ച്ചയൊന്നും ഉണ്ടായിട്ടില്ല. മറിച്ച് എന്തെങ്കിലും പറയുന്നവര്‍ തട്ടിപ്പുകാരാണ്. 22 ലക്ഷത്തിലധികം വരുന്ന വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് ടെലിഗ്രാം നിരോധിച്ചതെന്നും എന്‍ടിഎ ഡയറക്ടര്‍ പറഞ്ഞു. ഇതാദ്യമായാണ് എന്‍ടിഎ ഡയറക്ടര്‍ വിശദീകരണ വിഡീയോയുമായി രംഗത്തു വരുന്നത്.</p>

<p>വ്യാജ ചോദ്യപേപ്പറുകള്‍ വില്‍ക്കാനും വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കാനും തട്ടിപ്പുകാര്‍ എഡിറ്റ് ചെയ്ത ചാറ്റുകളാണ് ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പുനഃപരീക്ഷ ചോദ്യപേപ്പര്‍ നല്‍കാമെന്ന് അവകാശപ്പെട്ട് 14,000 രൂപ മുതല്‍ 25,000 രൂപ വരെയും, ചിലര്‍ 10 ലക്ഷം രൂപ വരെയും ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പുനഃപരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല. നിങ്ങള്‍ പണം കൈമാറുന്ന നിമിഷം ആ പണം നിങ്ങള്‍ക്ക് നഷ്ടപ്പെടും. നിങ്ങളുടെ അഡ്മിറ്റ് കാര്‍ഡും വാട്‌സാപ്പ് നമ്പരും അവര്‍ക്ക് അയച്ചു കൊടുത്താല്‍, അടുത്ത വിദ്യാര്‍ത്ഥിയെ പറ്റിക്കാനുള്ള ആയുധങ്ങളായി അവ മാറും. എന്‍ടിഎ ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/791c60bbc5260f47e3a75fb2279db28a.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Wed, 17 Jun 2026 11:07:13 +0530</pubDate>
			<modified_date>Wed, 17 Jun 2026 11:07:13 +0530</modified_date>
		</item>
		<item>
			<title><![CDATA[കേരകർഷകർക്ക് തിരിച്ചടി....! സംസ്ഥാനത്ത് കൊപ്രവില ഇടിഞ്ഞു]]></title>
			<link>https://keralaonlinenews.com/kerala/copra-farmers-prices/cid18846651.htm</link>
			<guId>https://keralaonlinenews.com/kerala/copra-farmers-prices/cid18846651.htm</guId>
			<description><![CDATA[<h2>സംസ്ഥാനത്ത് കൊപ്രവില ഇടിഞ്ഞു. കേരകർഷകർക്ക് തിരിച്ചടിയായി പച്ചക്കൊപ്രയുടെ വിപണിവില കിലോഗ്രാമിന് 105 മുതൽ 120 രൂപവരെയെത്തി. നാഫെഡിന്റെ സംഭരണവിലയായ 120.27 രൂപയിലും താഴേക്ക് കൊപ്രവില എത്തിയതോടെ കേരകർഷകർ കടുത്ത ആശങ്കയിലാണ്. കിലോഗ്രാമിന് 294 രൂപ ഉണ്ടായിരുന്നിടത്താണ് ഇപ്പോൾ പകുതിയിലും കുറവ് വില ആയത്. കേരളത്തിനുപുറമേ തമിഴ്നാട്ടിലും ഉത്പാദനം കൂടിയതോടെയാണ് വില കുത്തനെയിടിഞ്ഞത് എന്നാണ് വിലയിരുത്തൽ.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;തിരുവനന്തപുരം : സംസ്ഥാനത്ത് കൊപ്രവില ഇടിഞ്ഞു. കേരകർഷകർക്ക് തിരിച്ചടിയായി പച്ചക്കൊപ്രയുടെ വിപണിവില കിലോഗ്രാമിന് 105 മുതൽ 120 രൂപവരെയെത്തി. നാഫെഡിന്റെ സംഭരണവിലയായ 120.27 രൂപയിലും താഴേക്ക് കൊപ്രവില എത്തിയതോടെ കേരകർഷകർ കടുത്ത ആശങ്കയിലാണ്. കിലോഗ്രാമിന് 294 രൂപ ഉണ്ടായിരുന്നിടത്താണ് ഇപ്പോൾ പകുതിയിലും കുറവ് വില ആയത്. കേരളത്തിനുപുറമേ തമിഴ്നാട്ടിലും ഉത്പാദനം കൂടിയതോടെയാണ് വില കുത്തനെയിടിഞ്ഞത് എന്നാണ് വിലയിരുത്തൽ.</p>

<p>രാസവളവില കൂടിയതിനുപുറമേ ഉത്പാദനച്ചെലവിലുണ്ടായ വർധനയും കണക്കിലെടുത്ത് താങ്ങുവില 130 രൂപയായി ഉയർത്തി, നാഫെഡ് വഴി സംഭരണം ആരംഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം. രണ്ടുവർഷംമുൻപാണ് താങ്ങുവില നിശ്ചയിച്ചത്.</p>

<p>പാലക്കാട്, കോഴിക്കോട് ജില്ലകളിലടക്കം വിറ്റഴിക്കാനാവാതെ തേങ്ങ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. കൊപ്രവിലയിലുണ്ടായ ഇടിവാണ് പ്രധാനകാരണം. എണ്ണ ഉത്പാദനത്തിനുള്ള ചെറുകിട-ഇടത്തരം കമ്പനികളൊഴികെ പ്രാദേശികതലത്തിൽ കൊപ്ര വിപണിയിൽ രംഗത്തിറങ്ങിയിട്ടില്ല. പച്ചത്തേങ്ങ കിലോക്ക് 40 രൂപവരെ ലഭിക്കുന്നുണ്ട്. എന്നാൽ, ഇതിനെമാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ലെന്നാണ് കർഷകർ പറയുന്നത്.</p>

<p></p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/3343aae8888b50a41682bca8ad14d54b.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 17 Jun 2026 11:00:20 +0530</pubDate>
			<modified_date>Wed, 17 Jun 2026 11:00:20 +0530</modified_date>
		</item>
		<item>
			<title><![CDATA[പനി ചൂടില്‍ കേരളം: പ്രതിദിന പനിബാധിതരുടെ എണ്ണം 13000 കടന്നു]]></title>
			<link>https://keralaonlinenews.com/kerala/kerala-daily-fever-cases-cross-13000/cid18846890.htm</link>
			<guId>https://keralaonlinenews.com/kerala/kerala-daily-fever-cases-cross-13000/cid18846890.htm</guId>
			<description><![CDATA[<h2>കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു, പ്രതിദിന പനിബാധിതരുടെ എണ്ണം ഇന്നും 13000 കടന്നു. ഇന്ന് മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 13196 പേരാണ്. ഏറ്റവും കൂടുതല്‍ പനി ബാധിതര്‍ മലപ്പുറം ജില്ലയിലാണ്. ജില്ലയില്‍ ഇന്നലെ മാത്രം 2198 പേര്‍ക്ക് പനി ബാധിച്ചു.</h2>]]></description>
			<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു, പ്രതിദിന പനിബാധിതരുടെ എണ്ണം ഇന്നും 13000 കടന്നു. ഇന്ന് മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 13196 പേരാണ്. ഏറ്റവും കൂടുതല്‍ പനി ബാധിതര്‍ മലപ്പുറം ജില്ലയിലാണ്. ജില്ലയില്‍ ഇന്നലെ മാത്രം 2198 പേര്‍ക്ക് പനി ബാധിച്ചു.</p>

<p>തിരുവനന്തപുരം, പാലക്കാട്, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും പ്രതിദിന പനിബാധിതര്‍ ആയിരത്തിനു മുകളില്‍ കടന്നിട്ടുണ്ട്.252 പേര്‍ക്ക് ഡെങ്കിപ്പനി രോഗ ലക്ഷണങ്ങളും 52 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു.11 പേര്‍ക്ക് എലിപ്പനിയും അഞ്ച് പേര്‍ക്ക് മലേറിയയും ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഇന്ന് മാത്രം നൂറുപേരാണ് ഇന്‍ഫ്‌ലുവന്‍സ ബാധിച്ചത് ചികിത്സ തേടിയത്.&nbsp;</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/447d1c63da967141943b9505c044b5af.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Wed, 17 Jun 2026 10:46:47 +0530</pubDate>
			<modified_date>Wed, 17 Jun 2026 10:48:50 +0530</modified_date>
		</item>
		<item>
			<title><![CDATA[കണ്ണപുരത്ത് സിപിഎം, ഡി വൈ എഫ് ഐ കൊടിമരം നശിപ്പിച്ച ബിജെപി പ്രവർത്തകർ അറസ്‌റ്റിൽ]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/bjp-workers-arrested-cpm-dyfi-kannapuram/cid18846711.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/bjp-workers-arrested-cpm-dyfi-kannapuram/cid18846711.htm</guId>
			<description><![CDATA[<h2>കണ്ണപുരത്ത് സിപിഎം, ഡിവൈഎഫ്ഐ സംഘടനകളുടെ കൊടിമരങ്ങളും ബോർഡുകളും നശിപ്പിച്ച കേസിൽ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ .</h2>]]></description>
			<content:encoded><![CDATA[<p><br>
<br>
ചെറുകുന്ന് : കണ്ണപുരത്ത് സിപിഎം, ഡിവൈഎഫ്ഐ സംഘടനകളുടെ കൊടിമരങ്ങളും ബോർഡുകളും നശിപ്പിച്ച കേസിൽ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ .ഇരിണാവ് സ്വദേശി പി. ദീപക്, ചെറുകുന്ന് സ്വദേശി ടി ബി അരുൺ എന്നിവരെയാണ് കണ്ണപുരം ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത‌ത്. കഴിഞ്ഞ ജൂൺ മൂന്നിന് രാത്രിയാണ് കൊടിതോരണങ്ങൾ നശിപ്പിച്ചത് അന്വേഷണം വഴിതിരിച്ച് വിടാൻ ഗ്രാമ പ്രദേശങ്ങളിലൂടെ പലയിടത്തും പ്രതികൾ സഞ്ചരിച്ചിരുന്നതായി പൊലിസ് അറിയിച്ചു.&nbsp;</p>

<p>ബിജെപി പ്രവർത്തകർ കൊടിമരങ്ങളും ബോർഡുകളും നശിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ പൊലിസിന് ലഭിച്ചിരുന്നു ഇതേ തുടർന്നാണ് അറസ്റ്റുചെയ്തത്. നാട്ടിൽ ബോധപൂർവ്വം കലാപ ശ്രമമുണ്ടാക്കാൻ ശ്രമിച്ചതിനാണ് പൊലിസ് കേസെടുത്തത്.എസ് ഐ സുനിൽ, എഎസ്ഐ സനൽ, എസ് സിപിഒ രമിത്ത് എന്നിവർ നടത്തിയ സാഹസിക അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/0e1cab96bdd49aac99037035d4724a8b.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 17 Jun 2026 10:45:24 +0530</pubDate>
			<modified_date>Wed, 17 Jun 2026 10:45:24 +0530</modified_date>
		</item>
		<item>
			<title><![CDATA[ജമ്മു കശ്മീരില്‍ സ്‌ഫോടനം; നാല് ജവാന്മാര്‍ക്ക് പരിക്ക്]]></title>
			<link>https://keralaonlinenews.com/india/explosion-in-jammu-and-kashmir-four-jawans-injured/cid18846860.htm</link>
			<guId>https://keralaonlinenews.com/india/explosion-in-jammu-and-kashmir-four-jawans-injured/cid18846860.htm</guId>
			<description><![CDATA[<h2>ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ നാല് ജവാന്മാര്‍ക്ക് പരിക്ക്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. നൗഷേരാ മേഖലയിലെ കലാല്‍ ഏരിയയിലാണ് പട്രോളിങ്ങിനെ അബദ്ധത്തില്‍ കുഴിബോംബ് പൊട്ടിയതെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.</h2>]]></description>
			<content:encoded><![CDATA[<p>രജൗരി: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ നാല് ജവാന്മാര്‍ക്ക് പരിക്ക്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. നൗഷേരാ മേഖലയിലെ കലാല്‍ ഏരിയയിലാണ് പട്രോളിങ്ങിനെ അബദ്ധത്തില്‍ കുഴിബോംബ് പൊട്ടിയതെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.മൂന്ന് ജവാന്മാരെയും ഓഫീസറെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.</p>

<p>കുമാഓങ് റെജിമെന്റിലെ സംഘം നിരീക്ഷണവും സുരക്ഷാ ഡ്യൂട്ടിയും നിര്‍വഹിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.സ്‌ഫോടനത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന മറ്റ് സൈനികരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവര്‍ നിരീക്ഷണത്തിലാണ്. എങ്ങനെയാണ് കുഴിബോംബ് സ്‌ഫോടനമുണ്ടായതെന്ന കാര്യത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിക്കും.&nbsp;</p>

<p>നുഴഞ്ഞുകയറ്റങ്ങള്‍ക്ക് എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടയിലും അതിര്‍ത്തിയോടടുത്ത മേഖലകളില്‍ കുഴിബോംബുകള്‍ സ്ഥാപിക്കപ്പെടുന്നുണ്ട്. ഇവ ചില സമയങ്ങളില്‍ മഴയില്‍ ഒഴുകി പോവുകയും ഇത്തരം അപകടങ്ങള്‍ക്ക് കാരണാകുകയും ചെയ്യുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/25e158857ef6a36f98e7f1a93554df98.gif</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Wed, 17 Jun 2026 10:41:01 +0530</pubDate>
			<modified_date>Wed, 17 Jun 2026 10:42:33 +0530</modified_date>
		</item>
		<item>
			<title><![CDATA[മെസി മാജിക്ക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ അർജന്റീനക്ക് തകർപ്പൻ ജയം]]></title>
			<link>https://keralaonlinenews.com/world/argentina-beats-algeria-3-0-in-stunning-win/cid18846843.htm</link>
			<guId>https://keralaonlinenews.com/world/argentina-beats-algeria-3-0-in-stunning-win/cid18846843.htm</guId>
			<description><![CDATA[<h2>അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിൽ ചാമ്പ്യന്മാർക്ക് വിജയത്തോടെ തുടക്കം. ലയണൽ മെസ്സിയുടെ ഹാട്രിക്ക് മികവിലാണ് അർജന്റീനയുടെ ജയം. മത്സരത്തിലെ മൂന്ന് ഗോളോടെ 16 ഗോളുകളുമായി ലോകകപ്പിൽ മിറാസ്‌ലാവ് ക്ലൊസെയുടെ റെക്കോർഡിനൊപ്പമെത്താൻ അർജന്റൈൻ നായകന് സാധിച്ചു.</h2>]]></description>
			<content:encoded><![CDATA[<p>കൻസാസ്: അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിൽ ചാമ്പ്യന്മാർക്ക് വിജയത്തോടെ തുടക്കം. ലയണൽ മെസ്സിയുടെ ഹാട്രിക്ക് മികവിലാണ് അർജന്റീനയുടെ ജയം. മത്സരത്തിലെ മൂന്ന് ഗോളോടെ 16 ഗോളുകളുമായി ലോകകപ്പിൽ മിറാസ്‌ലാവ് ക്ലൊസെയുടെ റെക്കോർഡിനൊപ്പമെത്താൻ അർജന്റൈൻ നായകന് സാധിച്ചു.</p>

<p>കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ എല്ലാ തരത്തിലും അർജന്റീനയുടെ ആധിപത്യമാണ് കണ്ടത്. ആദ്യ പത്തുമിനിറ്റിൽ രണ്ട് പോസ്റ്റിലും വലകുലുങ്ങി എന്നാൽ രണ്ടും ഓഫ്‌സൈഡ് ആയി. എന്നാൽ അധികലം വൈകാതെ ലയണൽ മെസി തന്നെ അർജന്റീനക്ക് ലീഡുനൽകി. ബോക്സിന് പുറത്ത് 20 വാര അകലെ നിന്ന് ലയണൽ മെസ്സി(17) തുടുത്ത ഷോട്ട് അൾജീരിയ കീപ്പർ ലുക്കാ സിദാനെ മറികടന്ന് വലയിലെത്തി. രണ്ടാം പകുതിയിൽ 60ാം മിനിറ്റിൽ മെസ്സി വീണ്ടും അർജന്റീനയുടെ ലീഡുയർത്തി.&nbsp;</p>

<p>ബോക്‌സിന് പുറത്തുനിന്ന് അലക്സിസ് മക്കാലിസ്റ്റർ തൊടുത്ത ഷോട്ട് അൾജീരിയ കീപ്പർ ലുക്കാ സിദാൻ തടഞ്ഞിട്ടെങ്കിലും പന്തിലേക്ക് ഓടിയെത്തിയ മെസ്സി വലകുലുക്കി. പിന്നാലെ 76ാം മിനിറ്റിൽ ബോക്‌സിന് പുറത്തുനിന്ന് വീണ്ടും മെസ്സിയുടെ പ്രഹരം. ഹാട്രിക്കുമായി ലോകകപ്പിലെ എക്കാലത്തെയും ടോപ് സ്‌കോറർ റെക്കോർഡിനൊപ്പമെത്തി. 16 ഗോളുകളുമായി മിറാസ്‌ലാവ് ക്ലൊസെയുടെ റെക്കോർഡിനൊപ്പമാണെത്തിയത്. ജൂൺ 22ന് ഓസ്ട്രിയക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം. ജോർദാനാണ് അൾജീരിയയുടെ അടുത്ത എതിരാളി</p>]]></content:encoded>
			<category><![CDATA[world, sports]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/053aa325fe7336ba017d3ca87715db69.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Wed, 17 Jun 2026 10:37:34 +0530</pubDate>
			<modified_date>Wed, 17 Jun 2026 10:37:34 +0530</modified_date>
		</item>
		<item>
			<title><![CDATA[ഷൊര്‍ണൂരില്‍ മൂന്നു പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു]]></title>
			<link>https://keralaonlinenews.com/kerala/stray-dog-that-bit-three-people-in-shornur-has-been/cid18846830.htm</link>
			<guId>https://keralaonlinenews.com/kerala/stray-dog-that-bit-three-people-in-shornur-has-been/cid18846830.htm</guId>
			<description><![CDATA[<h2>പാലക്കാട് ഷൊര്‍ണൂരില്‍ മൂന്ന് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മലമ്പുഴയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ കണ്ടെത്തിയത്.</h2>]]></description>
			<content:encoded><![CDATA[<p>പാലക്കാട്: പാലക്കാട് ഷൊര്‍ണൂരില്‍ മൂന്ന് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മലമ്പുഴയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ കണ്ടെത്തിയത്.</p>

<p>കഴിഞ്ഞ ഞായറാഴ്ച രാവിലെ 11 മണിയോടെ ഷൊര്‍ണൂര്‍ മുതലിയാര്‍ തെരുവിലായിരുന്നു സംഭവം. ഷൊര്‍ണൂര്‍ സ്വദേശികളായ ശശികല, മണികണ്ഠന്‍, കൃഷ്ണരാജ് എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. &nbsp;മണികണ്ഠന്റെയും കൃഷ്ണരാജിന്റെയും പരിക്കുകള്‍ ഗുരുതരമായിരുന്നുഈ തെരുവുനായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.</p>

<p>തെരവുനായയുടെ ആക്രമണത്തിന് ഇരയാവർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്.&nbsp;മലമ്പുഴ മൃഗസംരക്ഷണ വകുപ്പിന്റെ ലാബിലേക്ക് ഇതിന്റെ ജഡം മാറ്റുകയും ചെയ്തു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/f5e804b2002d6850461029e24001669e.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Wed, 17 Jun 2026 10:34:59 +0530</pubDate>
			<modified_date>Wed, 17 Jun 2026 10:37:15 +0530</modified_date>
		</item>
		<item>
			<title><![CDATA[മദ്യപാനത്തിനിടെ തർക്കം: തലശേരി നഗരത്തിൽ മധ്യവയസ്‌ക്കൻ്റെ കഴുത്ത് അറുത്ത് കൊല്ലാൻ ശ്രമം: പ്രതി അറസ്റ്റിൽ]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/argument-over-drinking-thalassery-city-accused-arrested/cid18846707.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/argument-over-drinking-thalassery-city-accused-arrested/cid18846707.htm</guId>
			<description><![CDATA[<h2>തലശേരി നഗരത്തിൽ പട്ടാപകൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് വയോധികനെ കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.</h2>]]></description>
			<content:encoded><![CDATA[<p>തലശേരി: തലശേരി നഗരത്തിൽ പട്ടാപകൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് വയോധികനെ കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഗുരുതരമായി പരിക്കേറ്റ ചക്കരക്കൽചെമ്പിലോട് സ്വദേശി നാസറിനെ പരിയാരത്തെ കണ്ണൂർമെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടു കൂടിയായിരുന്നു സംഭവം.</p>

<p>&nbsp;ബസ് സ്റ്റാൻഡിൻ്റെ ഒഴിഞ്ഞ ഭാഗത്ത് നാസറും പ്രതിയായ ഷാഹിദ് എന്നയാളും ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെയാണ് തർക്കമുണ്ടാകുന്നത്. തർക്കത്തിനിടെ ഷാഹിദ് കൈയിൽ ഉണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് നാസറിൻ്റെ കഴുത്തിൽ ആഴത്തിൽ മുറിക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ &nbsp;പോലീസിനെ വിവരം അറിയിച്ചു. ഇതേത്തുടർന്നാണ് തലശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചത്.&nbsp;</p>

<p>നാസറിന്റെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതിയായ കൊയിലാണ്ടി സ്വദേശിഷാഹിദിനെ പൊലിസ് കസ്റ്റഡിയിലെടുത്തു &nbsp;ഷാഹിദിനെ ചോദ്യം ചെയ്‌തതിന് ശേഷം തലശേരി ടൗൺ പൊലിസ് അറസ്‌റ്റു രേഖപ്പെടുത്തി. വധശ്രമത്തിന് കേസെടുത്ത ഇയാളെ കോടതിയിൽ ഹാജരാക്കും.</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/09665bb7f55963a1e4061c1b5f8735fa.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 17 Jun 2026 10:30:23 +0530</pubDate>
			<modified_date>Wed, 17 Jun 2026 10:30:23 +0530</modified_date>
		</item>
		<item>
			<title><![CDATA[തിരുവല്ല മണിപ്പുഴയിൽ വീടിൻറെ ഹാളിൽ തീപിടുത്തം ; ഗ്രഹോപകരണങ്ങൾ കത്തി നശിച്ചു]]></title>
			<link>https://keralaonlinenews.com/kerala/fire-breaks-thiruvalla-manipuzha/cid18846715.htm</link>
			<guId>https://keralaonlinenews.com/kerala/fire-breaks-thiruvalla-manipuzha/cid18846715.htm</guId>
			<description><![CDATA[<h2>തിരുവല്ലയിലെ മണിപ്പുഴയിൽ വീടിൻറെ ഹാളിൽ ഉണ്ടായ തീപിടുത്തത്തിൽ ഗ്രഹോപകരണങ്ങൾ കത്തി നശിച്ചു. മണിപ്പുഴ പുത്തൻ മഠത്തിൽ വി വിഘ്നേഷിന്റെ വീടിനാണ് തീ പിടിച്ചത്. ബുധനാഴ്ച പുലർച്ചെ രണ്ടേമുക്കാലോടെ ആയിരുന്നു സംഭവം.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;തിരുവല്ല : തിരുവല്ലയിലെ മണിപ്പുഴയിൽ വീടിൻറെ ഹാളിൽ ഉണ്ടായ തീപിടുത്തത്തിൽ ഗ്രഹോപകരണങ്ങൾ കത്തി നശിച്ചു. മണിപ്പുഴ പുത്തൻ മഠത്തിൽ വി വിഘ്നേഷിന്റെ വീടിനാണ് തീ പിടിച്ചത്. ബുധനാഴ്ച പുലർച്ചെ രണ്ടേമുക്കാലോടെ ആയിരുന്നു സംഭവം. ടെലിവിഷൻ, ലാപ്ടോപ്പ്, സോഫ, ട്യൂബ് ലൈറ്റുകൾ&nbsp; എന്നിവ അടക്കമുള്ള ഗ്രഹോപകരണങ്ങൾ കത്തി നശിച്ചു. വിഘ്നേഷും ഭാര്യ ലക്ഷ്മിയും, വിഘ്നേഷിൻ്റെ പിതൃ സഹോദര ഭാര്യ&nbsp; ഗോമതിയും മാത്രമാണ് സംഭവം സമയം വീട്ടിൽ ഉണ്ടായിരുന്നത്.&nbsp;</p>

<p>തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഗോമതിയുടെ ശക്തമായ ചുമ കേട്ടാണ് വിഘ്‌നേഷും ഭാര്യയും ഉണർന്നത്. ഉണർന്നപ്പോൾ കിടപ്പുമുറിക്കുള്ളിൽ പുക അനുഭവപ്പെട്ടു. ലൈറ്റ് ഇടാൻ ശ്രമിച്ചപ്പോൾ പ്രവർത്തനരഹിതമായിരുന്നു. തുടർന്ന് മുറിയുടെ വാതിൽ തുറന്ന് ഹാളിലേക്ക് എത്തിയപ്പോഴാണ് പടരുന്നത് കണ്ടത്.&nbsp;</p>

<p>ഉടൻതന്നെ വീട്ടുകാരും സംഭവം അറിഞ്ഞെത്തിയ സമീപവാസികളും ചേർന്ന് അഗ്നിശമനസേന എത്തുംമുമ്പ് വെള്ളമൊഴിച്ച് അണച്ചു എങ്കിലും ഗ്രഹോപകരണങ്ങൾ പൂർണമായും കത്തി നശിച്ചിരുന്നു. വീട്ടിലെ വയറിങ് പൂർണമായും കത്തി നശിച്ചിട്ടുണ്ട്. മുറികളിലെ ഭിത്തികളിൽ എല്ലാം തന്നെ പുക പടർന്ന് പിടിച്ചിരിക്കുകയാണ്. ഷോട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/407bc9752f8e63f0cdfb08fb9c966b4c.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 17 Jun 2026 10:30:06 +0530</pubDate>
			<modified_date>Wed, 17 Jun 2026 10:30:06 +0530</modified_date>
		</item>
		<item>
			<title><![CDATA[വിനോദിനിക്ക് മുടങ്ങിയ മൂന്ന് മാസത്തെ ചികിത്സാസഹായം അക്കൗണ്ടിലെത്തി]]></title>
			<link>https://keralaonlinenews.com/kerala/vinodinis-threemonth-pending-medical-aid-reaches-her/cid18846747.htm</link>
			<guId>https://keralaonlinenews.com/kerala/vinodinis-threemonth-pending-medical-aid-reaches-her/cid18846747.htm</guId>
			<description><![CDATA[<h2>പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്ക് മുടങ്ങിക്കിടന്ന ചികിത്സാസഹായം കിട്ടി</h2>]]></description>
			<content:encoded><![CDATA[<p>പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്ക് മുടങ്ങിക്കിടന്ന ചികിത്സാസഹായം കിട്ടി.മൂന്നുമാസത്തെ ധനസഹായമായ 12000 രൂപയാണ് ഇന്നലെ അക്കൗണ്ടില്‍ എത്തി.പല്ലശ്ശന വി ഐ എം ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് വിനോദിനി.</p>

<p>കൈ മുറിച്ച് മാറ്റേണ്ടി വന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ വിഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വിഷയത്തിൽ ഇടപെടുകയും കുട്ടിയുടെ വലതുകൈ ചലിപ്പിക്കുന്നതിനായി കൃത്രിമ കൈ വെച്ചുപിടിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയുമായിരുന്നു. കൃത്രിമ കൈക്ക് ആവശ്യമായ മുഴുവൻ തുകയും വിഡി സതീശൻ തന്നെയാണ് നൽകിയത്. ഇതിനായി പാലക്കാട് പല്ലശ്ശന സ്വദേശിനിയായ വിനോദിനിയെ കൊച്ചിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചു.</p>

<p>കൊച്ചിയിലെ വിദഗ്ധ പരിശോധനകൾക്ക് ശേഷം വിദേശത്തുനിന്നും ഓർഡർ ചെയ്ത് എത്തിച്ച കൃത്രിമ കൈ കഴിഞ്ഞ ഫെബ്രുവരിയിലാണ് എറണാകുളത്തെ ‘ഹോപ്പ്’ എന്ന സ്ഥാപനത്തിൽ വെച്ച് വിനോദിനിക്ക് വെച്ചുപിടിപ്പിച്ചത്. അന്ന് കൈ വെച്ചുപിടിപ്പിച്ചതിന് പിന്നാലെ വിഡി സതീശൻ നേരിട്ടെത്തി വിനോദിനിക്ക് ചോക്ലേറ്റും പാവക്കുട്ടിയും</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/e0936a11f8d0a66610065295d0623041.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Wed, 17 Jun 2026 10:17:47 +0530</pubDate>
			<modified_date>Wed, 17 Jun 2026 10:19:43 +0530</modified_date>
		</item>
		<item>
			<title><![CDATA[പ്രോട്ടീനും ന്യൂട്രീഷനും നിറഞ്ഞ ഒരു എനർജി ബൂസ്റ്റ്]]></title>
			<link>https://keralaonlinenews.com/food/badam-drink-recipe/cid18779017.htm</link>
			<guId>https://keralaonlinenews.com/food/badam-drink-recipe/cid18779017.htm</guId>
			<description><![CDATA[പ്രോട്ടീനും ന്യൂട്രീഷനും നിറഞ്ഞ ഒരു എനർജി ബൂസ്റ്റ്]]></description>
			<content:encoded><![CDATA[<p>&nbsp;ചേരുവകൾ</p>

<p>ബദാം- 10 എണ്ണം<br>
കശുവണ്ടി- 7 എണ്ണം<br>
പിസ്ത- 7 എണ്ണം<br>
കുങ്കുമം- ഒരു നുള്ള്<br>
ഈന്തപ്പഴം- 7 എണ്ണം</p>

<p>തയ്യാറാക്കുന്ന വിധം</p>

<p>ബദാം, കശുവണ്ടി, പിസ്ത, ഈന്തപ്പഴം കുരുകളഞ്ഞത് എന്നിവ വെള്ളത്തിൽ കുതിർത്തു വയ്ക്കാം. പിറ്റേ ദിവസം രാവിലെ ഇത് ഒരു മിക്സിയിലേയ്ക്കു മാറ്റി നന്നായി അരച്ചെടുക്കാം. ഒരു ഏത്തപ്പഴം രണ്ട് കപ്പ് പാൽ എന്നിവ ചേർത്ത് ഒരിക്കൽ കൂടി ഇത് അരച്ചെടുക്കാം. ദിവസവും ഈ ഡ്രിങ്ക് കുടിക്കുന്നത് ശീലമാക്കൂ ഊർജ്ജവും ഉന്മേഷവും വീണ്ടെടുക്കാം.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/f6e7959d9037e389cc292d69f3b06325.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 17 Jun 2026 10:10:56 +0530</pubDate>
			<modified_date>Wed, 17 Jun 2026 10:10:56 +0530</modified_date>
		</item>
		<item>
			<title><![CDATA[ഓപ്പറേഷൻ തൂഫാൻ : 1.140 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/operation-toofan-odisha-native-arrested-ganja/cid18846691.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/operation-toofan-odisha-native-arrested-ganja/cid18846691.htm</guId>
			<description><![CDATA[<h2>ഓപ്പറേഷൻ തൂഫാൻ്റെഭാഗമായി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 1.140 കിലോഗ്രാം ഉണക്ക കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി.</h2>]]></description>
			<content:encoded><![CDATA[<p><br>
&nbsp;പാപ്പിനിശ്ശേരി : ഓപ്പറേഷൻ തൂഫാൻ്റെഭാഗമായി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 1.140 കിലോഗ്രാം ഉണക്ക കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. ഒഡീഷ ദംഗനാൽ സദാർഗാട്ടിപിരി ഒസ്താംപൽ സ്വദേശി ജാദു ഗോഡൈ (34) യെയാണ് പാപ്പിനിശേരി റേഞ്ച്അസി: എക്സൈസ് ഇൻസ്പെക്ടർ ശശി ചേണിച്ചേരിയും സംഘവും അറസ്റ്റു ചെയ്തത്.</p>

<p>വളപട്ടണം അഴീക്കോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ അഴീക്കോട്‌ മൂന്ന് നിരത്ത് വെച്ചാണ് 1.140 കിലോഗ്രാം ഉണക്ക കഞ്ചാവുമായി പ്രതി പിടിയിലായത്.കണ്ണൂർ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് ഓർഡറെടുത്ത് ഓൺലൈൻവഴി പണം വാങ്ങി എത്തിച്ച് കൊടുക്കുന്നതാണ് ഇയാളുടെ പതിവ്.റെയ്ഡിൽപ്രിവൻ്റീവ് ഓഫീസർ ഗ്രേഡ്മാരായ പങ്കജാഷൻ.സി , രജിരാഗ്. പി.പി സിവിൽ എക്സൈസ് ഓഫീസർ മാരായരമിത്ത് . കെ , റെനിൽ കൃഷ്ണൻ, അമൽ. കെ, ഡ്രൈവർ ജോജൻ എന്നിവരും പങ്കെടുത്തു.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b1848bf4290c4d72c452c0c85280192f.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 17 Jun 2026 10:10:26 +0530</pubDate>
			<modified_date>Wed, 17 Jun 2026 10:10:26 +0530</modified_date>
		</item>
		<item>
			<title><![CDATA[സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു]]></title>
			<link>https://keralaonlinenews.com/kerala/one-more-person-dies-of-dengue-fever-in-the-state/cid18846705.htm</link>
			<guId>https://keralaonlinenews.com/kerala/one-more-person-dies-of-dengue-fever-in-the-state/cid18846705.htm</guId>
			<description><![CDATA[<h2>സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടില്‍ ജിജോ മോഹന്‍ (42) ആണ് മരിച്ചത്.പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു മരണം.</h2>]]></description>
			<content:encoded><![CDATA[<p>പാലക്കാട്‌:&nbsp; സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടില്‍ ജിജോ മോഹന്‍ (42) ആണ് മരിച്ചത്.പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു മരണം.</p>

<p>ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചുള്ള മൂന്നാമത്തെ മരണമാണിത്. കഴിഞ്ഞ ദിവസം കരിമ്പുഴയില്‍ ഡെങ്കിപ്പനി ബാധിച്ച്‌ 62 കാരി മരിച്ചിരുന്നു. ജൂണ്‍ 13നാണ് പട്ടാമ്പി സ്വദേശിനിയായ 73കാരി ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചത്.</p>

<p>കഴിഞ്ഞമാസം ഡെങ്കിപ്പനി ബാധിച്ച്‌ രണ്ടുപേര്‍ മരിച്ചിരുന്നു. ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച്‌ 543 പേരാണ് ഈ മാസം ചികിത്സ തേടിയത്. മണ്ണാര്‍ക്കാട് മേഖലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലാ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/2d680ad9ec7b766da9696e45021d6feb.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Wed, 17 Jun 2026 10:05:12 +0530</pubDate>
			<modified_date>Wed, 17 Jun 2026 10:06:27 +0530</modified_date>
		</item>
		<item>
			<title><![CDATA[കൊട്ടിയൂർ പെരുമാളിന് തിരുവാതിര ചതുശ്ശതം നിവേദിച്ചു]]></title>
			<link>https://keralaonlinenews.com/devotional/thiruvathira-chathusatham-kottiyoor-perumal/cid18846702.htm</link>
			<guId>https://keralaonlinenews.com/devotional/thiruvathira-chathusatham-kottiyoor-perumal/cid18846702.htm</guId>
			<description><![CDATA[<h2>അക്കരെ കൊട്ടിയൂർ ദേവ സന്നിധിയിൽ പെരുമാളിന് വൈശാഖോത്സവത്തിലെ ആദ്യ ചതുശ്ശതം നിവേദിച്ചു. നാല് ചതുശ്ശതങ്ങളിൽ ആദ്യത്തെതായ തിരുവാതിര ചതുശ്ശതമാണ് ചൊവ്വാഴ്ച ഭഗവാന് സമർപ്പിച്ചത്. ഉച്ചയ്ക്ക് പന്തീരടി പൂജയ്ക്കൊപ്പമാണ് ചതുശ്ശതം അഥവാ വലിയ വട്ടളം പായസം നിവേദിച്ചത്. നൂറ് ഇടങ്ങഴി അരി, നൂറ് നാളികേരം, നൂറ് കിലോ ശർക്കരയും നെയ്യും ചേർത്താണ് പായസം തയ്യാറാക്കിയത്. </h2>]]></description>
			<content:encoded><![CDATA[<p>&nbsp;കണ്ണൂർ : അക്കരെ കൊട്ടിയൂർ ദേവ സന്നിധിയിൽ പെരുമാളിന് വൈശാഖോത്സവത്തിലെ ആദ്യ ചതുശ്ശതം നിവേദിച്ചു. നാല് ചതുശ്ശതങ്ങളിൽ ആദ്യത്തെതായ തിരുവാതിര ചതുശ്ശതമാണ് ചൊവ്വാഴ്ച ഭഗവാന് സമർപ്പിച്ചത്. ഉച്ചയ്ക്ക് പന്തീരടി പൂജയ്ക്കൊപ്പമാണ് ചതുശ്ശതം അഥവാ വലിയ വട്ടളം പായസം നിവേദിച്ചത്. നൂറ് ഇടങ്ങഴി അരി, നൂറ് നാളികേരം, നൂറ് കിലോ ശർക്കരയും നെയ്യും ചേർത്താണ് പായസം തയ്യാറാക്കിയത്.&nbsp;</p>

<p style="text-align:center"><img alt="Thiruvathira Chathusatham was dedicated to Kottiyoor Perumal3" height="420" id="img_21444474" loading="lazy" src="https://keralaonlinenews.com/static/c1e/client/94744/uploaded/4125bd6d939a9daa44f2b5b4135875e6.jpg" width="730"></p>

<p>കരിമ്പനയ്ക്കൽ ചാത്തോത്ത് ഊരാളന്റെ തറവാട്ട് വകയാണ് പായസം. മണിത്തറയിലും കോവിലകം കയ്യാലയിലും പായസം വിതരണം ചെയ്തു. രണ്ടാമത്തെ ചതുശ്ശതമായ പുണർതം ചതുശ്ശതം ബുധനാഴ്ച സമർപ്പിക്കും. ഉച്ചയ്ക്ക് പന്തീരടി പൂജയ്ക്കൊപ്പമാണ് വലിയ വട്ടളം പായസം നിവേദിക്കുക. കോട്ടയം കിഴക്കേ കോവിലകം വകയാണ് പായസം.</p>

<p>തൃക്കൂർ അരിയളവും ബുധനാഴ്ച നടക്കും. ഉച്ചയ്ക്ക് പന്തീരടി പൂജ കഴിഞ്ഞ് ശ്രീ കോവിലിൽ വെച്ചാണ് അരിയളവ്. കോട്ടയം കിഴക്കേ കോവിലകത്തെ അമ്മരാജയ്ക്ക് പന്തീരടി കാമ്പ്രം സ്ഥാനികൻ നിശ്ചിത അളവ് അരി സ്വർണത്തളികയിൽ പകർന്ന് നൽകും. രാത്രി പൂജയ്ക്ക് ശേഷം നാല് ഊരാളന്മാരുടെ തറവാട്ടിലെ സ്ത്രീകൾക്ക് മണിത്തറയിൽ അരിയും ഏഴില്ലക്കാർക്ക് പഴവും ശർക്കരയും നൽകും. രാത്രി അരിയളവ് പാലക്കുന്നം സ്ഥാനികൻ നടത്തും.</p>]]></content:encoded>
			<category><![CDATA[devotional, nattuvarthakal, kannur]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/3292f3baa752aa25d7223c3d89181679.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 17 Jun 2026 10:04:32 +0530</pubDate>
			<modified_date>Wed, 17 Jun 2026 10:04:32 +0530</modified_date>
		</item>
		<item>
			<title><![CDATA[കിടിലൻ നോർത്തിൻ സ്റ്റൈൽ കറി]]></title>
			<link>https://keralaonlinenews.com/food/punjabi-chicken-masala-recipe/cid18779428.htm</link>
			<guId>https://keralaonlinenews.com/food/punjabi-chicken-masala-recipe/cid18779428.htm</guId>
			<description><![CDATA[കിടിലൻ നോർത്തിൻ സ്റ്റൈൽ കറി]]></description>
			<content:encoded><![CDATA[<p>&nbsp;വ​റു​ത്ത് പൊ​ടി​ക്കാ​ൻ</p>

<p>മ​ല്ലി - 1 ടീ​സ്പൂ​ൺ</p>

<p>ന​ല്ല​ജീ​ര​കം - 3/4ടീ​സ്പൂ​ൺ</p>

<p>കു​രു​മു​ള​ക് - 1 ടീ​സ്പൂ​ൺ</p>

<p>ഉ​ലു​വ - 1/4 ടീ​സ്പൂ​ൺ</p>

<p>ബേ ​ലീ​ഫ് - 2<br>
ത​യാ​റാ​ക്കു​ന്ന വി​ധം:</p>

<p>ഒ​രു പാ​ൻ ചൂ​ടാ​ക്കി മേ​ലി​ലു​ള്ള ചേ​രു​വ​ക​ൾ എ​ണ്ണ ഇ​ല്ലാ​തെ വ​റു​ക്കു​ക. ന​ല്ല സു​ഗ​ന്ധം വ​രു​മ്പോ​ൾ അ​ടു​പ്പി​ൽ​നി​ന്ന് മാ​റ്റി ത​ണു​പ്പി​ക്കു​ക. തു​ട​ർ​ന്ന് ന​ന്നാ​യി പൊ​ടി​ച്ച് വെ​ക്കു​ക.<br>
മ​റ്റു ചേ​രു​വ​ക​ൾ</p>

<p>ചി​ക്ക​ൻ - 1/2 കി​ലോ (ക​ഷ​ണ​ങ്ങ​ളാ​ക്കി വൃ​ത്തി​യാ​ക്കി​യ​ത്)</p>

<p>ഏ​ല​ക്ക - 1</p>

<p>ന​ല്ല​ജീ​ര​കം - 1/2 ടീ​സ്പൂ​ൺ</p>

<p>സ​വാ​ള - 3 (ചെ​റു​താ​യി അ​രി​ഞ്ഞ​ത്</p>

<p>ഇ​ഞ്ചി - വെ​ളു​ത്തു​ള്ളി (ച​ത​ച്ച​ത്) - 2 ടീ​സ്പൂ​ൺ</p>

<p>ത​ക്കാ​ളി - 2 (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)</p>

<p>മു​ള​കു​പൊ​ടി - 1 ടീ​സ്പൂ​ൺ</p>

<p>മ​ഞ്ഞ​ൾ​പ്പൊ​ടി - 1/2 ടീ​സ്പൂ​ൺ</p>

<p>വെ​ള്ളം - 1 ക​പ്പ്</p>

<p>ക​സൂ​രി മേ​ത്തി - 1 ടീ​സ്പൂ​ൺ</p>

<p>ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്</p>

<p>എ​ണ്ണ - 2 ടേ​ബി​ൾ​സ്പൂ​ൺ</p>

<p>ത​യാ​റാ​ക്കു​ന്ന വി​ധം</p>

<p>1. ഒ​രു പാ​നി​ൽ എ​ണ്ണ ചൂ​ടാ​ക്കി ഏ​ല​ക്ക, ജീ​ര​കം എ​ന്നി​വ ചേ​ർ​ക്കു​ക. തു​ട​ർ​ന്ന് അ​രി​ഞ്ഞ സ​വാ​ള ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റു​ക. ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത് ചേ​ർ​ത്ത് പ​ച്ച മ​ണം മാ​റു​ന്ന​തു​വ​രെ വ​ഴ​റ്റു​ക.</p>

<p>2. അ​രി​ഞ്ഞ ത​ക്കാ​ളി ചേ​ർ​ത്ത് മൃ​ദു​വാ​കു​ന്ന​തു​വ​രെ വേ​വി​ക്കു​ക. തു​ട​ർ​ന്ന് മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് എ​ണ്ണ തെ​ളി​ഞ്ഞു വ​രു​ന്ന​തു​വ​രെ ന​ന്നാ​യി വ​ഴ​റ്റി​യ​തി​നു ശേ​ഷം വൃ​ത്തി​യാ​ക്കി​യ ചി​ക്ക​ൻ ക​ഷ​ണ​ങ്ങ​ൾ ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക.</p>

<p>3. ത​യാ​റാ​ക്കി വെ​ച്ച പൊ​ടി​ച്ച മ​സാ​ല ചേ​ർ​ത്ത് 2 മി​നി​റ്റ് വേ​വി​ക്കു​ക. തു​ട​ർ​ന്ന് 1 ക​പ്പ് വെ​ള്ളം ചേ​ർ​ത്ത് മൂ​ടി വെ​ച്ച് കു​റ​ഞ്ഞ തീ​യി​ൽ 10 മി​നി​റ്റ് വേ​വി​ക്കു​ക. അ​വ​സാ​നം ക​സൂ​രി മേ​ത്തി ചേ​ർ​ത്ത് ചി​ക്ക​ൻ ന​ന്നാ​യി വേ​വു​ക​യും ക​റി ക​ട്ടി​യാ​കു​ക​യും ചെ​യ്യു​ന്ന​തു​വ​രെ വേ​വി​ക്കു​ക. അ​ടു​പ്പി​ൽ​നി​ന്ന് മാ​റ്റി ചൂ​ടോ​ടെ സേ​ർ​വ് ചെ​യ്യു​ക.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/5095596ffc0d75be528d8fd940a77319.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 17 Jun 2026 09:55:07 +0530</pubDate>
			<modified_date>Wed, 17 Jun 2026 09:55:07 +0530</modified_date>
		</item>
		<item>
			<title><![CDATA[പകർച്ചവ്യാധിമഴക്കാല പൂർവ ശുചീകരണത്തിൽ പ്രത്യേക ശ്രദ്ധ നൽകണമെന്ന് കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗം]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/kannur-corporation-council-meeting-pre-monsoon-cleaning/cid18846674.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/kannur-corporation-council-meeting-pre-monsoon-cleaning/cid18846674.htm</guId>
			<description><![CDATA[<h2>ഇന്ദിര ഗ്യാര ണ്ടിയുടെ ഭാഗമായി നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതിയിലൂടെ കേരളത്തിലെ വനിതകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച സർക്കാരിന് അഭിനന്ദനമറിയിച്ച് കോർപറേഷൻ കൗൺസിൽ യോഗം. </h2>]]></description>
			<content:encoded><![CDATA[<p>കണ്ണൂർ: ഇന്ദിര ഗ്യാര ണ്ടിയുടെ ഭാഗമായി നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതിയിലൂടെ കേരളത്തിലെ വനിതകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച സർക്കാരിന് അഭിനന്ദനമറിയിച്ച് കോർപറേഷൻ കൗൺസിൽ യോഗം. പദ്ധതിയെ അനുകൂലിച്ചു ഭരണകക്ഷി കൗൺസിലർമാരും പ്രതികൂലിച്ചു പ്രതിപക്ഷ കൗൺസിലർമാരും അഭിപ്രായം രേഖപ്പെടുത്തി. കോർപറേഷൻ ഡിവിഷനുകളിലെ മഴക്കാല പൂർവ ശുചീകരണത്തിൽ കൗൺസിലർമാർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് &nbsp;കൗൺസിൽ യോഗത്തിൽ മേയർ പി. ഇന്ദിര അറിയിച്ചു. മതിയായ ശുചീകരണ തൊഴിലാളികളുടെ അഭാവം മൂലം വേണ്ട രീതിയിൽ ശുചീകരണം നടപ്പിലാക്കാൻ സാധിക്കുന്നില്ലായെന്നും ടൗൺ മേഖല കേന്ദ്രീകരിച്ച് മാത്രമാണ് ശുചീകരണ പ്രവർത്തനങ്ങൾ &nbsp;നടക്കുന്നതെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ജല അതോറിറ്റിയുടെ മെല്ലെപോക്ക് നയത്തെ &nbsp;കൗണ്‍സിലർമാർ വിമര്‍ശിച്ചു.</p>

<p>&nbsp;ജല അതോറിറ്റി ജല വിതരണ പൈപ്പ് സ്ഥാപിക്കാനായി &nbsp;വെട്ടിപൊളിച്ച റോഡുകൾ നന്നാക്കാൻ നിർദേശം നൽകിയിരുന്നു. എന്നാൽ ഇതുവരെയായി &nbsp;പൂർണമായി റോഡുകൾ നന്നാക്കാനുള്ള ശ്രമം അധികൃതർ സ്വീകരിച്ചിട്ടില്ല. ഇത്തരത്തിൽ മുന്നോട്ടുപോകുകയാണെങ്കിൽ &nbsp; എല്ലാ കൗൺസിലർമാരും ജലഅതോറിറ്റിയില്‍ പോയി സമരം ചെയ്യേണ്ടിവരുമെന്ന് മേയര്‍ പറഞ്ഞു. കണ്ണൂര്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലെ റോഡുകളിൽ സീബ്രലൈൻ പുനസ്ഥാപിക്കാൻ യോഗത്തിൽ തീരുമാനിച്ചു.&nbsp;</p>

<p>തെരുവു നായ ശല്യവുമായി ബന്ധപ്പെട്ട് കൗൺസിലർമാർ ആശങ്ക അറിയിച്ചതിനെ തുടർന്ന് തെരുവ്‌ നായ ശല്യത്തിന് പരിഹാരം കാണാൻ നടപടി സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കി. &nbsp;കോർപറേഷൻ പരിധിയിൽ സ്ഥാപിച്ച പല തെരുവു വിളക്കുകളും മരച്ചില്ലകള്‍ക്കിടയിലായതിനാല്‍ വെളിച്ചം ലഭിക്കുന്നതിൽ ജനങ്ങൾക്ക് &nbsp;ബുദ്ധിമുട്ടനുഭവപ്പെടുന്നതായി കൗൺസിലർമാർ അറിയിച്ചു. അത്തരം ചില്ലകള്‍ വെട്ടിമാറ്റാനുള്ള ഇടപെടൽ നടത്താൻ &nbsp;മേയർ നിർദേശം നൽകി. &nbsp;ടെണ്ടര്‍ എടുത്ത് പണി പൂർത്തിക്കരിക്കാത്ത കരാറുകാര്‍ക്കെതിരെ കർശന നടപടി എടുക്കാനും കൗൺസിലിൽ തീരുമാനമായി. നടന്‍ സലീം കുമാറിന്‍റെ മരണത്തിൽ &nbsp;കൗണ്‍സില്‍ യോഗം അനുശോചിച്ചു.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/05fc3bdfa9304324b9e5e86330a06990.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 17 Jun 2026 09:54:10 +0530</pubDate>
			<modified_date>Wed, 17 Jun 2026 09:54:10 +0530</modified_date>
		</item>
		<item>
			<title><![CDATA[കുറച്ച് ചേരുവകൾ മാത്രം… സൂപ്പർ റിഫ്രഷിംഗ് ഡ്രിങ്ക്]]></title>
			<link>https://keralaonlinenews.com/food/special-cold-drink-recipe/cid18778969.htm</link>
			<guId>https://keralaonlinenews.com/food/special-cold-drink-recipe/cid18778969.htm</guId>
			<description><![CDATA[കുറച്ച് ചേരുവകൾ മാത്രം… സൂപ്പർ റിഫ്രഷിംഗ് ഡ്രിങ്ക്]]></description>
			<content:encoded><![CDATA[<p>&nbsp;ചേരുവകൾ</p>

<p>പാൽ- 2 കപ്പ്<br>
കാപ്പിപ്പൊടി- 1 1/2 ടേബിൾസ്പൂൺ<br>
ശർക്കരപൊടി- 3 ടേബിൾസ്പൂൺ<br>
വാനില എക്സ്ട്രാക്റ്റ്- 1/2 ടീസ്പൂൺ<br>
ചോക്ലേറ്റ് സോസ്- 2 ടേബിൾസ്പൂൺ</p>

<p>തയ്യാറാക്കുന്ന വിധം</p>

<p>രണ്ട് കപ്പ് തണുത്ത പാലിലേയ്ക്ക് ഒന്നര ടേബിൾസ്പൂൺ കാപ്പിപ്പൊടിയും, മൂന്ന് ടേബിൾസ്പൂൺ ശർക്കരപ്പൊടി, അര ടീസ്പൂൺ വാനില എക്സ്‌ട്രാക്റ്റ് എന്നിവ ചേർത്ത് ബ്ലെൻഡ് ചെയ്തെടുക്കാം. എല്ലാ ചേരുവകളും നല്ല മിനുസമായി കിട്ടുന്നതു വരെ ബ്ലെൻഡ് ചെയ്യാം. ഒരു ഗ്ലാസിലേയ്ക്ക് ചോക്ലേറ്റ് സോസ് ഒഴിക്കാം. ഇതിലേയ്ക്ക് ബ്ലെൻഡ് ചെയ്ത കോഫി ഒഴിക്കാം. ആവശ്യമെങ്കിൽ ഐസ്ക്യൂബ് കൂടി ചേർത്ത് കുടിച്ചു നോക്കൂ.</p>

<p></p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/ee015d171755f23c1013d0e2e32dcf73.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 17 Jun 2026 09:45:51 +0530</pubDate>
			<modified_date>Wed, 17 Jun 2026 09:45:51 +0530</modified_date>
		</item>
		<item>
			<title><![CDATA[മാസപ്പടി കേസ് ; വീണ വിജയൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും]]></title>
			<link>https://keralaonlinenews.com/kerala/monthly-payment-case-veena-vijayan-ed/cid18846637.htm</link>
			<guId>https://keralaonlinenews.com/kerala/monthly-payment-case-veena-vijayan-ed/cid18846637.htm</guId>
			<description><![CDATA[<h2>  കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ നിർണായക നടപടി. കേസുമായി ബന്ധപ്പെട്ട് വീണ വിജയൻ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകും. സിഎംആർഎല്ലുമായി വീണയുടെ കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അനുബന്ധ വിഷയങ്ങളെക്കുറിച്ചും ഇഡി സംഘം വിശദമായ മൊഴിയെടുക്കും.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ നിർണായക നടപടി. കേസുമായി ബന്ധപ്പെട്ട് വീണ വിജയൻ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകും. സിഎംആർഎല്ലുമായി വീണയുടെ കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അനുബന്ധ വിഷയങ്ങളെക്കുറിച്ചും ഇഡി സംഘം വിശദമായ മൊഴിയെടുക്കും.</p>

<p>നേരത്തെ വെള്ളിയാഴ്ച ഹാജരാകാൻ ഇഡി നിർദ്ദേശം നൽകിയിരുന്നെങ്കിലും, അനാരോഗ്യത്തെ തുടർന്ന് വീണ വിജയൻ കൂടുതൽ സാവകാശം തേടുകയായിരുന്നു. ഇതിനുശേഷം ലഭിച്ച പുതിയ തീയതി പ്രകാരമാണ് ഇന്ന് ഹാജരാകുന്നത്. കേസിൽ സിഎംആർഎൽ അധികൃതർ ഉൾപ്പെടെയുള്ളവരുടെ മൊഴികൾ നേരത്തെ തന്നെ ഇഡി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണയുടെ ചോദ്യം ചെയ്യൽ.</p>

<p>കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിന്റെ ഭാഗമായി, ഇന്നലെ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്ത, മകൻ ശരൺ എസ് കർത്ത എന്നിവർ ഇഡി ഓഫീസിൽ ഹാജരായി മൊഴി നൽകിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും വീണ വിജയനോടുള്ള ചോദ്യങ്ങൾ.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/5c819b1fad57a6393fb05d07d5f796c3.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Wed, 17 Jun 2026 09:44:44 +0530</pubDate>
			<modified_date>Wed, 17 Jun 2026 09:44:44 +0530</modified_date>
		</item>
		<item>
			<title><![CDATA[കേന്ദ്ര ഗവണ്മെന്റ് പുതുതായി ആവിഷ്‌കരിച്ച പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോസ്ഗർ യോജന പദ്ധതിയെ പരിചയപ്പെടുത്തികൊണ്ടുള്ള പരിപാടിയുടെ ഉദ്ഘാടനം ജൂൺ 19 ന് കണ്ണൂരിൽ]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/program-introducing-mantri-vikshit-bharat-rozgar-yojana-ce/cid18846622.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/program-introducing-mantri-vikshit-bharat-rozgar-yojana-ce/cid18846622.htm</guId>
			<description><![CDATA[<h2>യുവാക്കൾക്ക് കൂടുതൽ തൊഴിലും സുരക്ഷയും ഉറപ്പാക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ  പിഎംവിബിആർവൈ പദ്ധതിയെ പരിചയപ്പെടുത്തികൊണ്ടുള്ള പരിപാടിയുടെ ഉദ്ഘാടനം 2026 ജൂൺ 19 വെള്ളിയാഴ്ച നടക്കും.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;കണ്ണൂർ:യുവാക്കൾക്ക് കൂടുതൽ തൊഴിലും സുരക്ഷയും ഉറപ്പാക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ &nbsp;പിഎംവിബിആർവൈ പദ്ധതിയെ പരിചയപ്പെടുത്തികൊണ്ടുള്ള പരിപാടിയുടെ ഉദ്ഘാടനം 2026 ജൂൺ 19 വെള്ളിയാഴ്ച നടക്കും. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി &nbsp;നിർവ്വഹിക്കുന്ന മുഖ്യ ചടങ്ങിനോടനുബന്ധിച്ച്, അന്ന് വൈകുന്നേരം 5 മണി മുതൽ 7 മണി വരെ കണ്ണൂർ റബ്കോ ഹൗസിലും പ്രാദേശിക ചടങ്ങ് സംഘടിപ്പിക്കും. എം.പി സി .സദാനന്ദൻ മാസ്റ്റർ, കണ്ണൂർ മേയർ അഡ്വ പി ഇന്ദിര എന്നിവർ പങ്കെടുക്കുമെന്ന് പ്രൊവിഡന്റ് ഫണ്ട്‌ റീജിയണൽ കമ്മിഷണർ ജി എസ് ബിന്ദു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.</p>

<p>ഇപിഎഫ്ഒ വഴി നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി 99,446 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. 2027 ജൂലൈയ്ക്കുള്ളിൽ 3.5 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. നിലവിൽ കേരളത്തിലെ 10,467 സ്ഥാപനങ്ങളിലെ ഒന്നര ലക്ഷത്തിലധികം (1,54,662) ജീവനക്കാർ ഈ പദ്ധതിയുടെ പരിധിയിൽ വരുന്നുണ്ട്.</p>

<p>ഒരു ലക്ഷം രൂപയോ അതിൽ താഴെയോ ശമ്പളമുള്ള, പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒരു മാസത്തെ ഇപിഎഫ് വേതനത്തിന് തുല്യമായ തുക (പരമാവധി 15,000 രൂപ) രണ്ട് ഗഡുക്കളായി നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നൽകുന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം. കൂടാതെ, കൂടുതൽ ജീവനക്കാരെ നിയമിക്കുന്ന തൊഴിലുടമകൾക്ക് അവരുടെ കോർപ്പറേറ്റ് ബാങ്ക് അക്കൗണ്ടുകൾ വഴി പ്രതിമാസ ശമ്പള സബ്‌സിഡിയും പദ്ധതിയിലൂടെ ഉറപ്പാക്കുന്നുണ്ടെന്ന് ജി എസ് ബിന്ദു പറഞ്ഞു.എൻഫോഴ്സ്മെന്റ് ഓഫീസർ മഹേഷ്, അക്കൗണ്ട്സ് ഓഫീസർ ഷിബിൻ അശോക് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/5ea3b48aca3e03ce07a1aa76ab9fd1e5.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Wed, 17 Jun 2026 09:40:55 +0530</pubDate>
			<modified_date>Wed, 17 Jun 2026 09:40:55 +0530</modified_date>
		</item>
		<item>
			<title><![CDATA[വ്യാജ സന്ദേശങ്ങളില്‍ വീഴരുത്, ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല ; നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളോട് എന്‍ടിഎ]]></title>
			<link>https://keralaonlinenews.com/india/dont-fall-for-fake-messages-the-question-paper-has-not-been/cid18846402.htm</link>
			<guId>https://keralaonlinenews.com/india/dont-fall-for-fake-messages-the-question-paper-has-not-been/cid18846402.htm</guId>
			<description><![CDATA[<h2>സമൂഹ മാധ്യമങ്ങളായ ടെലിഗ്രാം, യൂട്യൂബ് എന്നിവ വഴി ചോദ്യപേപ്പര്‍ ലഭിക്കുമെന്ന തരത്തില്‍ വ്യാജ ചാറ്റുകളും എഡിറ്റ് ചെയ്ത വീഡിയോകളും നിര്‍മ്മിച്ച് ചില തട്ടിപ്പുസംഘങ്ങള്‍ രംഗത്തുണ്ടെന്ന് എന്‍ടിഎ ചൂണ്ടിക്കാട്ടി</h2>]]></description>
			<content:encoded><![CDATA[<p>നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും ഇത്തരം പ്രചരണങ്ങള്‍ തികച്ചും വ്യാജമാണെന്നും എന്‍ടിഎ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ ആശങ്കപ്പെടാതെ പരീക്ഷയെക്കുറിച്ച് മാത്രം ചിന്തിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.</p>

<p>സമൂഹ മാധ്യമങ്ങളായ ടെലിഗ്രാം, യൂട്യൂബ് എന്നിവ വഴി ചോദ്യപേപ്പര്‍ ലഭിക്കുമെന്ന തരത്തില്‍ വ്യാജ ചാറ്റുകളും എഡിറ്റ് ചെയ്ത വീഡിയോകളും നിര്‍മ്മിച്ച് ചില തട്ടിപ്പുസംഘങ്ങള്‍ രംഗത്തുണ്ടെന്ന് എന്‍ടിഎ ചൂണ്ടിക്കാട്ടി. ഇത്തരം സംഘങ്ങള്‍ വിദ്യാര്‍ഥികളില്‍ നിന്ന് പണം തട്ടാന്‍ ശ്രമിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം സന്ദേശങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/d634d12351149fef3f49fa67090a71ea.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 17 Jun 2026 08:35:15 +0530</pubDate>
			<modified_date>Wed, 17 Jun 2026 08:35:15 +0530</modified_date>
		</item>
		<item>
			<title><![CDATA[സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം: ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും]]></title>
			<link>https://keralaonlinenews.com/kerala/spread-of-epidemic-in-state-health-minister-to-hold-review/cid18846393.htm</link>
			<guId>https://keralaonlinenews.com/kerala/spread-of-epidemic-in-state-health-minister-to-hold-review/cid18846393.htm</guId>
			<description><![CDATA[<h2>ജില്ലാ കളക്ടര്‍മാരും മെഡിക്കല്‍ ഓഫീസര്‍മാരും പങ്കെടുക്കുന്ന യോഗം ഓണ്‍ലൈനായാണ് നടക്കുക. </h2>]]></description>
			<content:encoded><![CDATA[<p>സംസ്ഥാനത്തെ പകര്‍ച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേരും. ജില്ലാ കളക്ടര്‍മാരും മെഡിക്കല്‍ ഓഫീസര്‍മാരും പങ്കെടുക്കുന്ന യോഗം ഓണ്‍ലൈനായാണ് നടക്കുക.&nbsp;</p>

<p>സംസ്ഥാനത്തെ പകര്‍ച്ചവ്യാധി വ്യാപനവും പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാവുക. ഷിഗല്ല രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതും ആശങ്കയാണ്. രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനും ജില്ലാതലത്തില്‍ കൈകൊണ്ട് നടപടികളെക്കുറിച്ചും യോഗം അവലോകനം ചെയ്യും.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/a61f298e31971cff68fef7bf6063f3bb.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 17 Jun 2026 08:31:39 +0530</pubDate>
			<modified_date>Wed, 17 Jun 2026 08:45:17 +0530</modified_date>
		</item>
		<item>
			<title><![CDATA[ജവാന്‍ മദ്യത്തിന്റെ ഉത്പാദനം പുനരാരംഭിച്ചില്ല ; അഞ്ച് ദിവസത്തിനിടെ 28 കോടി രൂപയുടെ നഷ്ടം]]></title>
			<link>https://keralaonlinenews.com/kerala/jawan-did-not-resume-the-production-of-liquor%3B-loss-of-rs/cid18846390.htm</link>
			<guId>https://keralaonlinenews.com/kerala/jawan-did-not-resume-the-production-of-liquor%3B-loss-of-rs/cid18846390.htm</guId>
			<description><![CDATA[<h2>ടെന്‍ഡര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതാണ് പ്രശ്‌നമായത്.</h2>]]></description>
			<content:encoded><![CDATA[<p>ജവാന്‍ മദ്യത്തിന്റെ ഉത്പാദനം പുനരാരംഭിച്ചില്ല. അഞ്ച് ദിവസത്തിനിടെ 28 കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായത്. മദ്യം നിറയ്ക്കുന്ന കുപ്പിക്കും അടപ്പിനും വിലകൂടിയതാണ് ജവാന്‍ ഉത്പാദനത്തെ ബാധിച്ചത്.</p>

<p>എക്സൈസ് മന്ത്രി യോഗം വിളിച്ചിട്ടും പരിഹാരമായില്ല. അതേസമയം ജവാന്‍ ശ്രേണിയില്‍ സ്വകാര്യ കമ്പനി വില്‍ക്കുന്ന മദ്യത്തിന്റെ വില്‍പ്പന വര്‍ധിച്ചു. കുപ്പി, കേസ്, ലേബല്‍, ക്യാപ്പ് എന്നിവ ഇല്ലാത്തതാണ് ജവാന്‍ ഉല്‍പ്പാദനത്തെ പ്രതിസന്ധിയിലാക്കിയത്.</p>

<p>ടെന്‍ഡര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതാണ് പ്രശ്‌നമായത്. ബെവ്‌കോ എംഡി എം ആര്‍ അജിത് കുമാറിന്റെ ഭാഗത്തുനിന്ന് ടെന്‍ഡര്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നടപടികളുണ്ടാകുന്നില്ലെന്നാണ് പരാതി.<br>
വസ്തുക്കള്‍ ഇല്ല എന്ന് കാട്ടി ടിഎസ്സിഎല്‍ മാനേജര്‍ നാലുതവണ എംഡിക്ക് കത്ത് നല്‍കിയിരുന്നു. കത്തിന്മേല്‍ എംഡിക്ക് മറുപടിയോ നടപടിയോ ലഭിച്ചിട്ടില്ല. ഇതുമൂലം ബിവറേജസ് കോര്‍പ്പറേഷനില്‍ ഉണ്ടാകുന്നത് കനത്ത നഷ്ടമാണ്. ദിവസവും 6000 മുതല്‍ 10000 കേസ് വരെ മദ്യം കയറ്റി അയച്ചിരുന്നു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/57f857485948094f7131acfa810d6daf.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 17 Jun 2026 08:28:46 +0530</pubDate>
			<modified_date>Wed, 17 Jun 2026 08:28:46 +0530</modified_date>
		</item>
		<item>
			<title><![CDATA[ശിവസേന ഉദ്ധവ് പക്ഷത്തുള്ള 6 എംപിമാര്‍ ഷിന്‍ഡേ ക്യാമ്പിലേക്കെന്ന് റിപ്പോര്‍ട്ട്]]></title>
			<link>https://keralaonlinenews.com/india/shiv-senas-6-uddhav-faction-mps-to-join-shinde-camp/cid18846377.htm</link>
			<guId>https://keralaonlinenews.com/india/shiv-senas-6-uddhav-faction-mps-to-join-shinde-camp/cid18846377.htm</guId>
			<description><![CDATA[<h2>ജൂണ്‍19നുള്ളില്‍ എംപിമാരെ പാര്‍ട്ടിയിലെത്തിക്കാനാണ് ഷിന്‍ഡേ വിഭാഗത്തിന്റെ നീക്കം.</h2>]]></description>
			<content:encoded><![CDATA[<p>ശിവസേന ഉദ്ധവ് പക്ഷത്തുള്ള ആറ് എംപിമാര്‍ പാര്‍ട്ടി വിടുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി വിടുന്ന എംപിമാര്‍ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. നാലു പേര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഷിന്‍ഡേയും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. എംപിമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയേക്കും. ഓപ്പറേഷന്‍ ടൈഗര്‍ എന്ന പേരിലാണ് ഏകനാഥ് ഷിന്‍ഡേ വിഭാഗത്തിന്റെ നീക്കം. ജൂണ്‍19നുള്ളില്‍ എംപിമാരെ പാര്‍ട്ടിയിലെത്തിക്കാനാണ് ഷിന്‍ഡേ വിഭാഗത്തിന്റെ നീക്കം.</p>

<p>ശിവസേന ഉദ്ധവ് വിഭാഗത്തിന് ഒമ്പത് ലോക്സഭ എംപിമാരാണ് ഉള്ളതെന്നും അതില്‍ ആറു പേര്‍ പ്രത്യേക സംഘമായി ഡെപ്യൂട്ടി മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ ശിവസേനയും ചേരുമെന്നാണ് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകനാഥ് ഷിന്‍ഡേയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡേ ശിവസേന ഉദ്ധവ് പക്ഷ എംപിമാരുമായി കൂടിക്കാഴ്ച നടത്തും. എംപിമാര്‍ സ്പീക്കറെ കാണുന്നതിന് മുന്‍പാണ് കൂടിക്കാഴ്ച. അതേസമയം ശിവസേന ഉദ്ധവ് പക്ഷ എംപിമാര്‍ക്ക് 15 കോടി ഓഫര്‍ ചെയ്തു എന്ന് സഞ്ജയ് റാവത്ത് ആരോപിച്ചു. പണം ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിക്കാന്‍ ബിജെപിയും ഏക്‌നാഥ് ഷിന്‍ഡെയും ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/3065ed6f25efe418e6e1739566741835.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 17 Jun 2026 08:25:45 +0530</pubDate>
			<modified_date>Wed, 17 Jun 2026 08:25:45 +0530</modified_date>
		</item>
		<item>
			<title><![CDATA[വീണയിലൂടെ പിണറായി വിജയനെ അഴിമതിക്കാരനാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു ; എം വി ഗോവിന്ദന്‍]]></title>
			<link>https://keralaonlinenews.com/kerala/pinarayi-vijayan-is-trying-to-portray-him-as-a-corrupt/cid18846367.htm</link>
			<guId>https://keralaonlinenews.com/kerala/pinarayi-vijayan-is-trying-to-portray-him-as-a-corrupt/cid18846367.htm</guId>
			<description><![CDATA[<h2>സേവനം നല്‍കിയിട്ടില്ലായെന്ന പരാതി സിഎംആര്‍എല്‍ കമ്പനിക്കില്ല. എന്നാല്‍ അതൊരു കേസ് ആക്കിയ ഇന്‍കംടാക്സ് വകുപ്പ് യാതൊരു കാരണവും കൂടാതെ പിണറായി വിജയന്‍ഖെ മകളാണ് വീണയെന്നും കൂടി എഴുതിച്ചേര്‍ത്തത് സംശയാസ്പദമാണ്&#39;, എം വി ഗോവിന്ദന്‍ പറഞ്ഞു.</h2>]]></description>
			<content:encoded><![CDATA[<p>ലാവ്ലിന്‍ കേസിന്റെ പുതിയൊരു പതിപ്പാണ് സിഎംആര്‍എല്‍-എക്സാലോജിക് കേസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ മകള്‍ വീണാ ടിയിലൂടെ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമമാണിതെന്നും നിലവില്‍ പിണറായി വിജയനെതിരെ ഒരു കോടതിയിലും ഒരു കേസും ഇല്ലെങ്കിലും അദ്ദേഹത്തെ കുറ്റക്കാരനായി ചിത്രീകരിച്ചുകൊണ്ടുള്ള വേട്ടയാടല്‍ തുടരുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 'വേട്ടയാടലിന്റെ രാഷ്ട്രീയം' എന്ന തലക്കെട്ടില്‍ ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.</p>

<p>'സിഎംആര്‍എല്‍ എന്ന കമ്പനി നടത്തുന്ന നികുതിവെട്ടിപ്പ് അന്വേഷിച്ചുള്ള ആധായനികുതി വകുപ്പിന്റെ ഇന്റെറിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടിലാണ് കേസിനാധാരമായ ആദ്യപരാമര്‍ശം വരുന്നത്. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് എന്ന, ബാഗ്ലൂര്‍ ആസ്ഥാനമായ കമ്പനി കരാര്‍പ്രകാരം സോഫ്റ്റ്വെയര്‍ സേവനം നല്‍കിയതിനുള്ള പ്രതിഫലമായി 1.78കോടി രൂപ വാങ്ങിയത് സേവനം നല്‍കാതെയാണെന്നാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ വാദം. എന്നാല്‍ സേവനം നല്‍കിയിട്ടില്ലായെന്ന പരാതി സിഎംആര്‍എല്‍ കമ്പനിക്കില്ല. എന്നാല്‍ അതൊരു കേസ് ആക്കിയ ഇന്‍കംടാക്സ് വകുപ്പ് യാതൊരു കാരണവും കൂടാതെ പിണറായി വിജയന്‍ഖെ മകളാണ് വീണയെന്നും കൂടി എഴുതിച്ചേര്‍ത്തത് സംശയാസ്പദമാണ്', എം വി ഗോവിന്ദന്‍ പറഞ്ഞു.<br>
അതേ റിപ്പോര്‍ട്ടില്‍ തന്നെ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിം കുഞ്ഞും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളും ചില മാധ്യമസ്ഥാപനങ്ങളും ആരാധനാലയങ്ങളും കോടിക്കണക്കിന് രൂപ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്നും നിയമവിരുദ്ധമായി കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ടെന്നും എന്നിട്ടും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആ വഴിക്ക് തിരിയുന്നില്ലായെന്നതുതന്നെ പിണറായി വിജയന്‍ എന്ന സിപിഐഎം നേതാവിനെ കള്ളക്കേസില്‍ കുടുക്കി പാര്‍ട്ടിയെ തന്നെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്ന് വ്യക്തമാക്കുന്നതാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. അധികാരത്തില്‍ നിന്നും പുറത്താക്കിയിട്ടും അവിടംകൊണ്ടവസാനിപ്പിക്കാതെ പാര്‍ട്ടിയെ സമ്പൂര്‍ണമായി തകര്‍ക്കുകയെന്ന ലക്ഷ്യം വെച്ചാണ് ഈ വേട്ടയാടല്‍ എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/0c0fb44d95b692cab39f434eb02245f7.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 17 Jun 2026 08:20:12 +0530</pubDate>
			<modified_date>Wed, 17 Jun 2026 08:20:12 +0530</modified_date>
		</item>
		<item>
			<title><![CDATA['അമ്മേ-അച്ഛാ, ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു'എന്ന് കുറിപ്പെഴുതി 23 കാരി ആത്മഹത്യ ചെയ്തു ; നീറ്റ് പുന:പരീക്ഷ സമ്മര്‍ദ്ദം മൂലം മരണം]]></title>
			<link>https://keralaonlinenews.com/india/a-23yearold-woman-committed-suicide-by-writing-a-note-that/cid18846352.htm</link>
			<guId>https://keralaonlinenews.com/india/a-23yearold-woman-committed-suicide-by-writing-a-note-that/cid18846352.htm</guId>
			<description><![CDATA[<h2>പരീക്ഷ പാസാകാന്‍ കഴിയില്ലെന്ന ഭയം 23-കാരിയെ അലട്ടിയിരുന്നുവെന്നാണ് വിവരം</h2>]]></description>
			<content:encoded><![CDATA[<p>നീറ്റ് പുന:പരീക്ഷ നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ യുവതി ജീവനൊടുക്കി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. പരീക്ഷ പാസാകാന്‍ കഴിയില്ലെന്ന ഭയം 23-കാരിയെ അലട്ടിയിരുന്നുവെന്നാണ് വിവരം. പട്ടേല്‍ നഗറിന് കീഴിലുള്ള ചന്ദ്രമണി കോളനിയിലെ വീട്ടില്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.</p>

<p>വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. 'അമ്മേ-അച്ഛാ, ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു', എന്നാണ് കുറിപ്പിലുള്ളത്. യുവതി വളരെക്കാലമായി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.</p>

<p>മുന്‍ ശ്രമങ്ങളില്‍ അവര്‍ പരാജയപ്പെട്ടിരുന്നുവെന്നും അതിന്റെ സമ്മര്‍ദ്ദത്തിലും നിരാശയിലുമായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/45a2d1efa4a24a0bd3741111a656a299.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 17 Jun 2026 08:14:54 +0530</pubDate>
			<modified_date>Wed, 17 Jun 2026 08:14:54 +0530</modified_date>
		</item>
		<item>
			<title><![CDATA[ആഭിചാരക്രിയയുടെ മറവില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മുന്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍]]></title>
			<link>https://keralaonlinenews.com/kerala/attempted-rape-of-15yearold-girl-under-the-guise-of/cid18846344.htm</link>
			<guId>https://keralaonlinenews.com/kerala/attempted-rape-of-15yearold-girl-under-the-guise-of/cid18846344.htm</guId>
			<description><![CDATA[<h2>സംഭവത്തില്‍ ടി രഞ്ജുവിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.</h2>]]></description>
			<content:encoded><![CDATA[<p>ആഭിചാരക്രിയയുടെ മറവില്‍ 15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി മുന്‍ അംഗം ടി രഞ്ജുവാണ് അറസ്റ്റിലായത്. പത്തനംതിട്ട അടൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ആഭിചാരക്രിയയ്ക്കായാണ് ഇയാളെത്തിയത്. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.</p>

<p>ഈ വിവരം പെണ്‍കുട്ടി രക്ഷിതാക്കളോട് പറഞ്ഞു. പിന്നാലെ രക്ഷിതാക്കള്‍ അടൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ടി രഞ്ജുവിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ചുമതലകളില്‍ നിന്നും ടി രഞ്ജുവിനെ ബിജെപി നേതൃത്വം മാറ്റിയിരുന്നു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/afc85444e81fcbb89df7e88cad083cbd.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 17 Jun 2026 08:11:27 +0530</pubDate>
			<modified_date>Wed, 17 Jun 2026 08:11:28 +0530</modified_date>
		</item>
		<item>
			<title><![CDATA[ആറുവയസുകാരനെ മുത്തശ്ശിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കുഞ്ഞിനെ നരബലി കൊടുത്തതെന്ന സംശയവുമായി ബന്ധുക്കള്‍]]></title>
			<link>https://keralaonlinenews.com/india/a-sixyearold-boy-was-found-dead-in-his-grandmothers-house/cid18846317.htm</link>
			<guId>https://keralaonlinenews.com/india/a-sixyearold-boy-was-found-dead-in-his-grandmothers-house/cid18846317.htm</guId>
			<description><![CDATA[<h2>മുകിലന്‍ എന്ന ആറുവയസ് പ്രായമുളള കുട്ടിയെയാണ് പിതാവിന്റെ അമ്മയുടെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.</h2>]]></description>
			<content:encoded><![CDATA[<p>തമിഴ്നാട്ടിലെ വെല്ലൂരില്‍ ആറുവയസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. കുട്ടിയുടെ മുത്തശ്ശിയ്ക്കും പിതൃസഹോദരിക്കുമെതിരെയാണ് ആരോപണം. ഇരുവരും മന്ത്രവാദം ചെയ്ത് കുഞ്ഞിനെ നരബലി കൊടുത്തതാണ് എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മാതാപിതാക്കള്‍ തമ്മിലുളള ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് കാരണം കുഞ്ഞാണെന്ന് ഇവര്‍ ഉറച്ചു വിശ്വസിച്ചിരുന്നു.</p>

<p>മുകിലന്‍ എന്ന ആറുവയസ് പ്രായമുളള കുട്ടിയെയാണ് പിതാവിന്റെ അമ്മയുടെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍ പൊളളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.</p>

<p>രാജേഷ് ആശ ദമ്പതികളുടെ മകനാണ് മുകിലന്‍. മുകിലന്റെ ജനനശേഷം ദമ്പതികള്‍ക്കിടയില്‍ നിരന്തരം പ്രശ്നങ്ങളുണ്ടാവുകയും പിന്നീട് വര്‍ഷങ്ങളോളം ഇവര്‍ പിരിഞ്ഞ് താമസിക്കുകയുമായിരുന്നു. ശേഷം ഇവര്‍ വീണ്ടും ഒന്നിച്ചു. ജോലിയുടെ ആവശ്യത്തിനായി ഇരുവര്‍ക്കും ടൗണിലേക്ക് മാറേണ്ടിവന്നതോടെ കുഞ്ഞിനെ നോക്കാനായി രാജേഷിന്റെ അമ്മ വിജയയെ ഏല്‍പ്പിക്കുകയായിരുന്നു. വിജയയുടെ വസതിയിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.</p>

<p>വിജയ ദുര്‍മന്ത്രവാദവും ആഭിചാരവും നടത്തിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. രാജേഷിന്റെ സഹോദരി രേവതിയും ഇതേ ഗ്രാമത്തിലായിരുന്നു താമസം. രേവതിക്കും കുഞ്ഞിനോട് പകയുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. രേവതിയെയും വിജയയെയും ചോദ്യംചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.<br>
കുഞ്ഞിന്റെ ശരീരത്തില്‍ പൊളളലേറ്റ പാടിന് പുറമേ തലയ്ക്ക് ആയുധം കൊണ്ട് അടിയേറ്റ മുറിവും കണ്ടെത്തിയിട്ടുണ്ട്. അമാവാസി ദിനത്തില്‍ നരബലി നടത്തിയതാണ് എന്നാണ് ഉയരുന്ന ആരോപണം. ഇതിന് ആക്കം കൂട്ടുന്ന തരത്തില്‍ ഇവരുടെ വീട്ടില്‍ നിന്ന് ആചാരപരമായ ചടങ്ങുകള്‍ നടന്നുവെന്ന് വ്യക്തമാക്കുന്ന അസാധാരണമായ വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ നരബലിയോ മന്ത്രവാദമോ നടന്നതായി പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ഫോറന്‍സിക്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷമേ സ്ഥിരീകരണം നടത്താനാവൂ എന്നാണ് പൊലീസ് പറയുന്നത്.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/9f890ca81696d0628ef26173c5a5edd6.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 17 Jun 2026 08:02:01 +0530</pubDate>
			<modified_date>Wed, 17 Jun 2026 08:02:02 +0530</modified_date>
		</item>
		<item>
			<title><![CDATA[മസൂറിയില്‍ ഭര്‍ത്താവിനൊപ്പം അവധിയാഘോഷിക്കാനെത്തിയ യുവ എന്‍ജിനീയറിനെ മരിച്ച നിലയില്‍ കണ്ടെത്തി ; മൃതദേഹം നഗ്നയായ നിലയില്‍, രക്തകറ ; മരണത്തില്‍ ദുരൂഹത]]></title>
			<link>https://keralaonlinenews.com/india/a-young-engineer-was-found-dead-in-mussoorie-while-on/cid18846307.htm</link>
			<guId>https://keralaonlinenews.com/india/a-young-engineer-was-found-dead-in-mussoorie-while-on/cid18846307.htm</guId>
			<description><![CDATA[<h2>ജുണ്‍ 13നാണ് രാധയും ഭര്‍ത്താവ് സൗമ്യ ശ്രീചരണും ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലെ മസൂറിയിലേക്ക് യാത്ര തിരിച്ചത്.</h2>]]></description>
			<content:encoded><![CDATA[<p>]ഡല്‍ഹിയിലെ ഐടി കമ്പനിയില്‍ ജോലിചെയ്തിരുന്ന യുവ എന്‍ജിനീയറിനെ മുസൂറിയിലെ ഹോംസ്റ്റേയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ്. ഗുരുഗ്രാമിലെ ഐടി സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന പി. രാധ ഗായത്രിയെ (27) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനൊപ്പം അവധിയാഘോഷിക്കാനെത്തിയതായിരുന്നു രാധ. ഭര്‍ത്താവ് സൗമ്യ ശ്രീചരണും പൂനെയിലെ ഒരു ഐടി മേഖലയില്‍ ജോലി ചെയ്യുകയാണ്.</p>

<p>ജുണ്‍ 13നാണ് രാധയും ഭര്‍ത്താവ് സൗമ്യ ശ്രീചരണും ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലെ മസൂറിയിലേക്ക് യാത്ര തിരിച്ചത്. 14ന് രാത്രി 11.30 ഓടെ ഇവര്‍ മസൂറിലെ ഹോംസ്റ്റേയില്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ രാത്രിയില്‍ മദ്യപിച്ച ശേഷം പുലര്‍ച്ചെ 3:30 ഓടെ ഉറങ്ങാന്‍ കിടന്നു. തിങ്കളാഴ്ച രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ഭാര്യയെ നഗ്‌നയായും മൂക്കില്‍ നിന്ന് രക്തം ഒഴുകുന്ന നിലയില്‍ അനക്കമില്ലാതെയും കണ്ടെത്തുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞ വിവരം.</p>

<p>വിവരം ലഭിച്ചതോടെ ആംബുലന്‍സുമായി മസൂറി പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. രാധയെ പരിശോധിച്ച ശേഷം സംഭവസ്ഥലത്ത് തന്നെ രാധ മരിച്ചിരുന്നതായും പൊലീസ് അറിയിച്ചു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വസ്ത്രങ്ങളില്ലാത്ത നിലയിലായിരുന്നു രാധയുടെ മൃതദേഹമെന്നും ബെഡ്ഷീറ്റില്‍ രക്തക്കറകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസിന്റെ പ്രസ്താവനയില്‍ പറയുന്നു. മുറിയില്‍ നിന്ന് രണ്ട് ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണ സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്.<br>
2025 നവംബര്‍ 8നാണ് രാധയും ഭര്‍ത്താവ് സൗമ്യ ശ്രീചരണും വിവാഹിതരായത്. ഇരുവരും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശികളാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി ഡെറാഡൂണിലെ കൊറോണേഷന്‍ ആശുപത്രിയിലേക്ക് അയച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത് ക്യാമറയില്‍ പകര്‍ത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/4f0cecdd50fc728c5afc7cb73eba6f49.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 17 Jun 2026 07:57:57 +0530</pubDate>
			<modified_date>Wed, 17 Jun 2026 07:57:57 +0530</modified_date>
		</item>
		<item>
			<title><![CDATA[പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുളള ലിവ് ഇന്‍ പങ്കാളികളുടെ ഹര്‍ജി തളളി ഹൈക്കോടതി]]></title>
			<link>https://keralaonlinenews.com/india/hc-rejects-livein-partners-plea-seeking-police-protection/cid18846267.htm</link>
			<guId>https://keralaonlinenews.com/india/hc-rejects-livein-partners-plea-seeking-police-protection/cid18846267.htm</guId>
			<description><![CDATA[<h2>മാതാപിതാക്കളില്‍ നിന്ന് ഒളിച്ചോടുന്ന യുവാക്കള്‍ അവരുടെ കുടുംബങ്ങള്‍ക്ക് അവമതിപ്പ് ഉണ്ടാക്കുകയാണെന്നും അന്തസോടെ ജീവിക്കാനുളള മാതാപിതാക്കളുടെ അവകാശത്തെ ലംഘിക്കുകയാണെന്നും കോടതി പറഞ്ഞു.</h2>]]></description>
			<content:encoded><![CDATA[<p>പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുളള ലിവ് ഇന്‍ പങ്കാളികളുടെ ഹര്‍ജി തളളി ഹൈക്കോടതി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടേതാണ് നടപടി. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനത്തില്‍ രാജ്യത്തെ ഒരു വിഭാഗം സ്വീകരിച്ച ആധുനിക ജീവിതശൈലി ആണെന്നും ഇത്തരം കാര്യങ്ങള്‍ ഇന്ത്യന്‍ പാരമ്പര്യത്തിന് വിരുദ്ധമാണെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്. മാതാപിതാക്കളില്‍ നിന്ന് ഒളിച്ചോടുന്ന യുവാക്കള്‍ അവരുടെ കുടുംബങ്ങള്‍ക്ക് അവമതിപ്പ് ഉണ്ടാക്കുകയാണെന്നും അന്തസോടെ ജീവിക്കാനുളള മാതാപിതാക്കളുടെ അവകാശത്തെ ലംഘിക്കുകയാണെന്നും കോടതി പറഞ്ഞു.</p>

<p>കുറച്ചുദിവസം ഒരുമിച്ച് താമസിച്ചു എന്നതുകൊണ്ട് യഥാര്‍ത്ഥ ബന്ധമാണെന്ന് സ്ഥാപിക്കാന്‍ കഴിയില്ലെന്നും ഹര്‍ജി തളളിക്കൊണ്ട് ജസ്റ്റിസ് സന്ദീപ് മൗദ്ഗില്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ പൊലീസ് സംരക്ഷണം നല്‍കുന്നത് 'നിയമവിരുദ്ധമായ ബന്ധ'ത്തിന് കോടതി അംഗീകാരം നല്‍കുന്നതിന് തുല്യമാകുമെന്ന് കോടതി നിരീക്ഷിച്ചു. 'ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന ജീവിക്കാനുളള അവകാശവും വ്യക്തിസ്വാതന്ത്രവും എന്ന അവകാശത്തില്‍ തന്നെ അന്തസ്സോടെ ജീവിക്കാനുളള അവകാശവും ഉള്‍പ്പെടുന്നു. മാതാപിതാക്കളുടെ വീടുകളില്‍ നിന്ന് ഒളിച്ചോടിയതോടെ കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കുക മാത്രമല്ല, മാതാപിതാക്കളുടെ അന്തസോടെയും ബഹുമാനത്തോടെയും ജീവിക്കാനുളള അവകാശം ലംഘിക്കുകയും ചെയ്യുന്നു' എന്നാണ് കോടതി നിരീക്ഷിച്ചത്.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/f6c560cb0e10d1a7f17f0bdad5ff46f0.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 17 Jun 2026 07:36:41 +0530</pubDate>
			<modified_date>Wed, 17 Jun 2026 07:36:41 +0530</modified_date>
		</item>
		<item>
			<title><![CDATA[വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ ലഹരി വേട്ട; 64 ഗ്രാം ലഹരിയുമായി യുവാവ് പിടിയില്‍]]></title>
			<link>https://keralaonlinenews.com/kerala/massive-drug-hunt-in-wayanads-sultan-bathery%3B-man-arrested/cid18846260.htm</link>
			<guId>https://keralaonlinenews.com/kerala/massive-drug-hunt-in-wayanads-sultan-bathery%3B-man-arrested/cid18846260.htm</guId>
			<description><![CDATA[<h2>. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.</h2>]]></description>
			<content:encoded><![CDATA[<p>വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ ലഹരി വേട്ട. 64 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കടത്താന്‍ ശ്രമിച്ച കോഴിക്കോട് പരപ്പന്‍പൊയില്‍ സ്വദേശി സനീഷ് കുമാറാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.</p>

<p>വയനാട് ജില്ലാ പൊലീസ് മേധാവിക്കും ലഹരി വിരുദ്ധ സ്‌കോഡിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കര്‍ണാടകയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു സനീഷ്. കോട്ടക്കുന്ന് വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ചെയ്ത ചോദ്യം ചെയ്യലിലാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ ലഹരി കണ്ടെത്തിയത്. ആശുപത്രിയില്‍ നടത്തിയ സ്‌കാനിംഗില്‍ വയറ്റിനുള്ളിലെ ലഹരി പാക്കറ്റ് കണ്ടെത്തി. വിദഗ്ധ പരിശോധനയ്ക്കായി ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/5eb77b044ecc1796e3ef7cc3cb6f694b.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 17 Jun 2026 07:25:52 +0530</pubDate>
			<modified_date>Wed, 17 Jun 2026 07:25:52 +0530</modified_date>
		</item>
		<item>
			<title><![CDATA['സര്‍ക്കാരിന് വേണ്ടി കേസ് നടത്താന്‍ മിടുക്കരായവര്‍ വേറെയുണ്ട്'; പ്ലീഡര്‍ നിയമനത്തില്‍ എതിര്‍പ്പുമായി ലോയേഴ്‌സ് കോണ്‍ഗ്രസ്]]></title>
			<link>https://keralaonlinenews.com/kerala/there-are-other-people-who-are-good-at-making-a-case-for/cid18846253.htm</link>
			<guId>https://keralaonlinenews.com/kerala/there-are-other-people-who-are-good-at-making-a-case-for/cid18846253.htm</guId>
			<description><![CDATA[<h2>യുഡിഎഫ് ബന്ധമില്ലാത്തവരെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോടും കെപിസിസിയോടും ആവശ്യപ്പെടുമെന്നും സംഘടന അറിയിച്ചു.</h2>]]></description>
			<content:encoded><![CDATA[<p>ഹൈക്കോടതിയിലെ സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തില്‍ കടുത്ത എതിര്‍പ്പുമായി ലോയേഴ്സ് കോണ്‍ഗ്രസ്. എല്ലാ പ്ലീഡര്‍ നിയമനങ്ങളും പുനഃപരിശോധിക്കണമെന്ന് ഐഎല്‍സി (ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ്) ആവശ്യപ്പെടും. നിയമനം നേടിയ പ്ലീഡര്‍മാരെക്കുറിച്ച് സൂക്ഷ്മ പരിശോധന നടത്തിയെന്നും ഇതില്‍ നിന്ന് ഒഴിവാക്കേണ്ടവരുടെ പട്ടിക മുഖ്യമന്ത്രിക്ക് നല്‍കുമെന്നും ലോയേഴ്‌സ് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് ബന്ധമില്ലാത്തവരെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോടും കെപിസിസിയോടും ആവശ്യപ്പെടുമെന്നും സംഘടന അറിയിച്ചു.</p>

<p>സര്‍ക്കാരിന് വേണ്ടി കേസ് നടത്താന്‍ മിടുക്കരായ ആളുകള്‍ വേറെയുണ്ടെന്ന് വിമര്‍ശിച്ചാണ് ലോയേഴ്സ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഒരു പരിശോധനയും നടത്താതെയാണ് ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരെ നിയമിച്ചതെന്നും കുറ്റപ്പെടുത്തല്‍. അനുഭവസമ്പത്തില്ലാത്തവരെ നിയമിക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും ഭാവിയില്‍ സര്‍ക്കാരിനുണ്ടാകാവുന്ന ബുദ്ധിമുട്ട് ഇപ്പോഴേ ഒഴിവാക്കണമെന്നും ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് വ്യക്തമാക്കി.വിഷയം ഉടനെ തന്നെ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും ഐഎല്‍സി പറഞ്ഞു</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/36ae98a43ed522d27a1b0b204a352135.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 17 Jun 2026 07:21:35 +0530</pubDate>
			<modified_date>Wed, 17 Jun 2026 07:21:35 +0530</modified_date>
		</item>
		<item>
			<title><![CDATA[കെഎസ്ആര്‍ടിസി സൗജന്യ യാത്ര; എം വി ഗോവിന്ദന്‍ മാസ്റ്ററുടെ പേരില്‍ വ്യാജ പ്രചാരണം]]></title>
			<link>https://keralaonlinenews.com/kerala/ksrtc-free-ride%3B-false-propaganda-in-the-name-of-mv/cid18846241.htm</link>
			<guId>https://keralaonlinenews.com/kerala/ksrtc-free-ride%3B-false-propaganda-in-the-name-of-mv/cid18846241.htm</guId>
			<description><![CDATA[<h2>സംഭവത്തില്‍ അഡ്വ. കെ എസ് അരുണ്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.</h2>]]></description>
			<content:encoded><![CDATA[<p>കെഎസ്ആര്‍ടിസിയിലെ വനിതകളുടെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ പേരില്‍ വ്യാജ പ്രചാരണം. സിപിഐഎം വനിതകള്‍ സൗജന്യം സ്വീകരിക്കില്ലെന്നും പണം കൊടുത്ത് യാത്ര ചെയ്യും എന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞതായാണ് കാര്‍ഡുകള്‍ പ്രചരിച്ചത്.&nbsp;</p>

<p>സംഭവത്തില്‍ അഡ്വ. കെ എസ് അരുണ്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് പരാതി നല്‍കിയത്. കവിത സുരേഷ്, ടോമി വൈരനാണിക്കല്‍, ജിന്‍സ് തുടങ്ങിയ പ്രൊഫൈലുകള്‍ക്കെതിരെയാണ് പരാതി നല്‍കിയത്. കാര്‍ഡുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തടയണം എന്നാണ് ആവശ്യം.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/cff82da0fa0068a105259bd3dc16034f.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 17 Jun 2026 07:16:56 +0530</pubDate>
			<modified_date>Wed, 17 Jun 2026 07:16:56 +0530</modified_date>
		</item>
		<item>
			<title><![CDATA[ടെലഗ്രാം നിരോധനം: പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് നീക്കി ഗൂഗിള്‍, ആപ്പിളിനോടും ആപ്പ് നീക്കാന്‍ കേന്ദ്രനിര്‍ദേശം]]></title>
			<link>https://keralaonlinenews.com/india/telegram-ban-google-removes-app-from-play-store-asks-apple/cid18846235.htm</link>
			<guId>https://keralaonlinenews.com/india/telegram-ban-google-removes-app-from-play-store-asks-apple/cid18846235.htm</guId>
			<description><![CDATA[<h2>ചോദ്യപേപ്പര്‍ ചോര്‍ച്ച മാഫിയകളുടെ ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാമിന് ഇന്ത്യയില്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്</h2>]]></description>
			<content:encoded><![CDATA[<p>രാജ്യത്ത് നീറ്റ് പുനപരീക്ഷ നടക്കാനിരിക്കേ പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍. ആപ്പിളിനോടും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അതേ സമയം, അടിസ്ഥാന പ്രശ്നമാണ് പരിഹരിക്കേണ്ടതെന്നും ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ഇത് ബാധിക്കുമെന്നും ടെലഗ്രാം സ്ഥാപകന്‍ പവല്‍ ഡുറോവ് വ്യക്തമാക്കി.</p>

<p>ചോദ്യപേപ്പര്‍ ചോര്‍ച്ച മാഫിയകളുടെ ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാമിന് ഇന്ത്യയില്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷ പൂര്‍ത്തിയാകുന്ന ജൂണ്‍ 22 വരെയാണ് നിരോധനം. പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന വ്യാജ പ്രചാരണങ്ങള്‍ക്കും വലിയ സാമ്പത്തിക തട്ടിപ്പുകള്‍ക്കും ടെലഗ്രാം ആപ്പ് വ്യാപകമായി ഉപയോഗിച്ചതാണ് താല്‍ക്കാലിക നിരോധനത്തിലേക്ക് നയിച്ചത്.</p>

<p>പേപ്പര്‍ ലീക്ക്ഡ് നീറ്റ്, റീ-നീറ്റ് 2026, പ്രൈവറ്റ് മാഫിയ, റീ നീറ്റ് മാഫിയ തുടങ്ങിയ പേരുകളിലുള്ള ടെലഗ്രാം ചാനലുകള്‍ വഴി പരീക്ഷാ ചോദ്യപേപ്പറുകള്‍ ലഭ്യമാണെന്ന് പരസ്യപ്പെടുത്തുകയും പണം തട്ടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ആപ്പിലെ മെസേജ് എഡിറ്റ് ഫീച്ചര്‍ ജൂണ്‍ 30 വരെ പ്രവര്‍ത്തനരഹിതമാക്കി.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/98d599ef5e6ccee30b1fc8ea71b172b6.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 17 Jun 2026 07:10:21 +0530</pubDate>
			<modified_date>Wed, 17 Jun 2026 07:10:21 +0530</modified_date>
		</item>
		<item>
			<title><![CDATA[മാസപ്പടി കേസ്; വീണ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകും]]></title>
			<link>https://keralaonlinenews.com/kerala/monthly-case%3B-veena-to-appear-before-ed-today/cid18846231.htm</link>
			<guId>https://keralaonlinenews.com/kerala/monthly-case%3B-veena-to-appear-before-ed-today/cid18846231.htm</guId>
			<description><![CDATA[<h2>വെള്ളിയാഴ്ച ഹാജരാകന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യത്തെ തുടര്‍ന്ന് സാവകാശം തേടുകയായിരുന്നു. </h2>]]></description>
			<content:encoded><![CDATA[<p>മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകും. സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇഡി ചോദിച്ചറിയും&nbsp;</p>

<p>വെള്ളിയാഴ്ച ഹാജരാകന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യത്തെ തുടര്‍ന്ന് സാവകാശം തേടുകയായിരുന്നു.&nbsp;</p>

<p>ഇന്നലെ ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ കര്‍ത്തയും ശരണ്‍ എസ് കര്‍ത്തയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/0ea55241801b63a701469a6242d8df10.gif</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 17 Jun 2026 07:05:22 +0530</pubDate>
			<modified_date>Wed, 17 Jun 2026 07:05:22 +0530</modified_date>
		</item>
		<item>
			<title><![CDATA[ദേവസ്വം ബോര്‍ഡ് നിയമന വിവാദം; പുതിയ ഉത്തരവ് പുറത്തിറങ്ങി]]></title>
			<link>https://keralaonlinenews.com/kerala/devaswom-board-appointment-controversy%3B-a-new-order-has/cid18846226.htm</link>
			<guId>https://keralaonlinenews.com/kerala/devaswom-board-appointment-controversy%3B-a-new-order-has/cid18846226.htm</guId>
			<description><![CDATA[<h2>വിവാദ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന പ്രമുഖ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പുതിയ ഉത്തരവില്‍ നടപടിയുണ്ടായിരിക്കുന്നത്.</h2>]]></description>
			<content:encoded><![CDATA[<p>തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്ഥലംമാറ്റ ഉത്തരവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കടുത്ത വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെ ഉത്തരവ് ഭേദഗതി ചെയ്തു. കോണ്‍ഗ്രസ് അനുകൂല സംഘടനകളും ഭരണാനുകൂല സംഘടനയും ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും പരാതികളും വിശദമായി പരിഗണിച്ചാണ് ദേവസ്വം ബോര്‍ഡ് പുതിയ ഉത്തരവ് നിലവില്‍ പുറപ്പെടുവിച്ചിരിക്കുന്നത്. വിവാദ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന പ്രമുഖ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പുതിയ ഉത്തരവില്‍ നടപടിയുണ്ടായിരിക്കുന്നത്.</p>

<p>ദേവസ്വം മുന്‍ ക്ലര്‍ക്കായ ശ്യാം പ്രകാശിനെ കൊട്ടാരക്കര അസിസ്റ്റന്റ് ഓഡിറ്ററായി നിയമിച്ചു. ഇയാള്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലായിരുന്നു നേരത്തെ നിയമനം നല്‍കിയിരുന്നത്. ഇതിനെതിരെ വലിയ രീതിയില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. വിജിലന്‍സ് ഓഫീസറായി നേരത്തെ നിയമിച്ച വിഷ്ണു ജെ.എസിനെ പുതിയ ഉത്തരവ് പ്രകാരം മുണ്ടക്കയം അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറായി മാറ്റി നിയമിച്ചു.</p>

<p>ആകെ 75 പേരുടെ സ്ഥലംമാറ്റ പട്ടികയില്‍ 20 പേരുടെ നിയമനമാണ് പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നത്. ചില ക്ഷേത്രങ്ങളിലേക്ക് ആളുകള്‍ നിയമനം ആവശ്യപ്പെട്ടില്ല എന്നതിന്റെ പേരില്‍ മാത്രം അവിടെ ഒഴിച്ചിടാനാകില്ലെന്നും ഇത്തരം കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജയകുമാര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. എസ്‌ഐടി ചോദ്യം ചെയ്തു എന്നതിന്റെ പേരില്‍ മാത്രം ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താനാകില്ലെന്നും വിജിലന്‍സ് ക്ലിയറന്‍സ് ഇല്ലാത്ത ആരെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കെ. ജയകുമാര്‍ വിശദീകരിച്ചിരുന്നു. എങ്കിലും സംഘടനകളുടെ ശക്തമായ പരാതികള്‍ കണക്കിലെടുത്ത് അന്തിമ ഉത്തരവില്‍ ബോര്‍ഡ് തിരുത്തലുകള്‍ വരുത്തുകയായിരുന്നു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/d8eddfec0e9cfaf1cc5560296fd81800.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 17 Jun 2026 07:02:42 +0530</pubDate>
			<modified_date>Wed, 17 Jun 2026 07:02:42 +0530</modified_date>
		</item>
		<item>
			<title><![CDATA[വീട്ടില്‍ പോയി ചോദിക്ക് എന്ന പരാമര്‍ശം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി ; ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയന് വിമര്‍ശനം]]></title>
			<link>https://keralaonlinenews.com/kerala/the-remark-of-go-home-and-ask-was-a-setback-in-the/cid18846220.htm</link>
			<guId>https://keralaonlinenews.com/kerala/the-remark-of-go-home-and-ask-was-a-setback-in-the/cid18846220.htm</guId>
			<description><![CDATA[<h2>തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വിവിധ ജില്ലകളിലെ സമ്മേളനങ്ങളില്‍ പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.</h2>]]></description>
			<content:encoded><![CDATA[<p>ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയന് വിമര്‍ശനം. വീട്ടില്‍ പോയി ചോദിക്ക് എന്ന പരാമര്‍ശം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും അതൊട്ടും ശരിയായ ശൈലി അല്ലെന്നും ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.&nbsp;</p>

<p><br>
പിണറായിയെ വിമര്‍ശിച്ചതിന് ഇനി ഡിവൈഎഫ്‌ഐയില്‍ നിന്ന് 'കടക്ക് പുറത്ത് ' എന്ന് പറയരുതെന്നും ജില്ലാ സമ്മേളന പ്രതിനിധി പ്രതികരിച്ചു. തിരുവല്ലയില്‍ നിന്നുള്ള പ്രതിനിധിയാണ് വിമര്‍ശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വിവിധ ജില്ലകളിലെ സമ്മേളനങ്ങളില്‍ പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b7f3e83491c94d22bf529b608c14f9fb.gif</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 17 Jun 2026 06:55:02 +0530</pubDate>
			<modified_date>Wed, 17 Jun 2026 06:55:02 +0530</modified_date>
		</item>
		<item>
			<title><![CDATA[കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു]]></title>
			<link>https://keralaonlinenews.com/kerala/kafir-screenshot-case%3B-accused-dyfi-leader-remanded-for-14/cid18846211.htm</link>
			<guId>https://keralaonlinenews.com/kerala/kafir-screenshot-case%3B-accused-dyfi-leader-remanded-for-14/cid18846211.htm</guId>
			<description><![CDATA[<h2>ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മറ്റി മെമ്പറും സിപിഎം തിരുവള്ളൂര്‍ തുരുത്തി ലോക്കല്‍ കമ്മറ്റി അംഗവുമാണ് ജിതിന്‍ ഭാസ്‌കര്‍.</h2>]]></description>
			<content:encoded><![CDATA[<p>കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതിയെ വടകര ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം പങ്കുവെച്ച ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് രണ്ടാമത്തെ ആഴ്ചയാണ് അറസ്റ്റിലേക്ക് കടക്കുന്നത്.</p>

<p>ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മറ്റി മെമ്പറും സിപിഎം തിരുവള്ളൂര്‍ തുരുത്തി ലോക്കല്‍ കമ്മറ്റി അംഗവുമാണ് ജിതിന്‍ ഭാസ്‌കര്‍. വടകര സ്‌ക്വാഡ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ ജിതിന്‍ ഭാസ്‌കറാണ് സ്‌ക്രീന്‍ഷോട്ട് ഗ്രൂപ്പില്‍ ആദ്യം പങ്കുവെച്ചത്. ഈ ഗ്രൂപ്പില്‍ നിന്നാണ് മറ്റിടങ്ങളിലേക്ക് വ്യാപകമായി പ്രചരിച്ചത്. നേരത്തെ ചോദ്യം ചെയ്തിരുന്ന ജിതിന്‍ ഭാസ്‌കറിനെ വീണ്ടും വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b0f4479b01d265257cdd8ebce7a1e39b.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Wed, 17 Jun 2026 06:47:21 +0530</pubDate>
			<modified_date>Wed, 17 Jun 2026 06:47:21 +0530</modified_date>
		</item>
	</channel>
</rss>