<?xml version="1.0" encoding="UTF-8" standalone="no"?><rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:itunes="http://www.itunes.com/dtds/podcast-1.0.dtd" version="2.0">
	<channel>
		<title>keralaonlinenews</title>
		<description>keralaonlinenews</description>
		<language>ml</language>
		<link>https://keralaonlinenews.com/feed.xml</link>
		<image>
			<title>keralaonlinenews</title>
			<url>https://keralaonlinenews.com/static/c1e/client/94744/uploaded_original/6fd0a38e836c43f4da1497c40e4090ec.jpg</url>
			<link>https://keralaonlinenews.com/feed.xml</link>
		</image>
		<itunes:explicit>no</itunes:explicit><itunes:subtitle>keralaonlinenews</itunes:subtitle><item>
			<title><![CDATA[‘ഐ ആം ഗെയിം’ ഓഗസ്റ്റ് 20-ന് തീയേറ്ററുകളിലേക്ക്]]></title>
			<link>https://keralaonlinenews.com/entertainment/i-am-game-theatres/cid19047432.htm</link>
			<guId>https://keralaonlinenews.com/entertainment/i-am-game-theatres/cid19047432.htm</guId>
			<description><![CDATA[<h2> ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം “ഐ ആം ഗെയിം” ട്രെയിലർ താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് പുറത്തുവിടും. സ്റ്റൈലിഷ് പോസ്റ്ററിനൊപ്പമാണ് അണിയറപ്രവർത്തകർ ഈ സസ്പെൻസ് വാർത്ത പങ്കുവെച്ചത്.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം “ഐ ആം ഗെയിം” ട്രെയിലർ താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് പുറത്തുവിടും. സ്റ്റൈലിഷ് പോസ്റ്ററിനൊപ്പമാണ് അണിയറപ്രവർത്തകർ ഈ സസ്പെൻസ് വാർത്ത പങ്കുവെച്ചത്. ‘ആർ.ഡി.എക്സ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 20-ന് ഓണം റിലീസായി തിയേറ്ററുകളിൽ ആഗോളതലത്തിൽ എത്തും.</p>

<p>ദുൽഖറിന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം കരിയറിലെ തന്നെ ഏറ്റവും ഉയർന്ന ബജറ്റിൽ നിർമ്മിക്കുന്ന ചിത്രങ്ങളിലൊന്നാണ്. തെന്നിന്ത്യയിലുടനീളമുള്ള നൂറിലധികം ലൊക്കേഷനുകളിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം പാൻ ഇന്ത്യൻ റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് എത്തുന്നത്.</p>

<p>ഡി.ക്യൂവിന് പുറമെ ആന്റണി വർഗീസ്, തമിഴ് സംവിധായകൻ മിഷ്കിൻ, കായദു ലോഹർ, കതിർ, സംയുക്ത വിശ്വനാഥൻ തുടങ്ങിയ വൻ താരനിര ചിത്രത്തിലുണ്ട്. ജേക്സ് ബിജോയ് സംഗീതവും അൻപറിവ് മാസ്റ്റേഴ്സ് ആക്ഷൻ കോറിയോഗ്രഫിയും നിർവ്വഹിക്കുന്ന ചിത്രത്തിന് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.</p>

<p></p>

<p></p>]]></content:encoded>
			<category><![CDATA[entertainment]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/ea5593133360850a1ffacd96cdc1e6dc.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 28 Jul 2026 21:55:22 +0530</pubDate>
			<modified_date>Tue, 28 Jul 2026 21:55:22 +0530</modified_date>
			<newsId>19047432</newsId>
			<synopsis>‘ഐ ആം ഗെയിം’ ഓഗസ്റ്റ് 20-ന് തീയേറ്ററുകളിലേക്ക്</synopsis>
			<imageMetaData>'I Am Game' to hit theatres on August 20.</imageMetaData>
			<seoPath>/entertainment/i-am-game-theatres</seoPath>
		</item>
		<item>
			<title><![CDATA[ഈ ഒരു കറി മതി... എല്ലാം കഴിക്കാം]]></title>
			<link>https://keralaonlinenews.com/food/mutton-stew-recipe/cid18981219.htm</link>
			<guId>https://keralaonlinenews.com/food/mutton-stew-recipe/cid18981219.htm</guId>
			<description><![CDATA[ഈ ഒരു കറി മതി... എല്ലാം കഴിക്കാം]]></description>
			<content:encoded><![CDATA[<p>&nbsp;ആവശ്യമായ ചേരുവകൾ</p>

<p>മട്ടൻ- അരക്കിലോ<br>
വെളിച്ചെണ്ണ- പാകത്തിന്<br>
സവാള- മൂന്നെണ്ണം<br>
പച്ചമുളക്- ആറെണ്ണം<br>
കാരറ്റ്- രണ്ടെണ്ണം<br>
ഉരുളക്കിഴങ്ങ്- മൂന്നെണ്ണം<br>
തേങ്ങാപ്പാൽ- ആവശ്യത്തിന്<br>
കുരുമുളകുപൊടി- ആവശ്യത്തിന്<br>
വെളുത്തുള്ളി- മൂന്നെണ്ണം</p>

<p>പാകം ചെയ്യുന്ന വിധം</p>

<p>മട്ടനിലേക്ക് പൊടികളും സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ അരിഞ്ഞത് ചേർത്ത് തിരുമ്മി മാറ്റി വയ്ക്കുക. പതിനഞ്ച് മിനിറ്റിന് ശേഷം ഇത് അടുപ്പിൽ വച്ച് വേവിക്കാം. ഈ സമയത്ത് തന്നെ കാരറ്റും ഉരുളക്കിഴങ്ങും വേവിച്ചെടുക്കാം. പാൻ ചൂടായ ശേഷം ഇതിൽ സവാള വഴറ്റിയെടുക്കാം, സവാള ബ്രൌൺ നിറമായി വരുമ്പോഴേക്കും അതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങും കാരറ്റും ചേർത്തിളക്കാം അതിലേക്ക് വേവിച്ച് വച്ച മട്ടൻ ചേർത്തിളക്കാം. ഇതിലേക്ക് ആദ്യം രണ്ടാം പാലൊഴിച്ച് തിളപ്പിക്കാം. കറി കുറുകി വരുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ കൂടി ചേർത്ത് തിളപ്പിച്ചാൽ മട്ടൻ ഇസ്റ്റ്യൂ തയ്യാർ.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/d6beb0cb7a1359a12d15cb45a0f0323b.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 28 Jul 2026 21:25:58 +0530</pubDate>
			<modified_date>Tue, 28 Jul 2026 21:25:58 +0530</modified_date>
			<newsId>18981219</newsId>
			<synopsis>ഈ ഒരു കറി മതി... എല്ലാം കഴിക്കാം</synopsis>
			<imageMetaData>MuttonStew</imageMetaData>
			<seoPath>/food/mutton-stew-recipe</seoPath>
		</item>
		<item>
			<title><![CDATA[എഗ്‌ലെസ് മാങ്കോ കേക്ക് റെസിപ്പി]]></title>
			<link>https://keralaonlinenews.com/food/mango-cake-recipe/cid18981125.htm</link>
			<guId>https://keralaonlinenews.com/food/mango-cake-recipe/cid18981125.htm</guId>
			<description><![CDATA[എഗ്‌ലെസ് മാങ്കോ കേക്ക് റെസിപ്പി]]></description>
			<content:encoded><![CDATA[<p>&nbsp;ചേരുവകൾ</p>

<p>പാൽ- 1/2 കപ്പ്<br>
പഞ്ചസാര- 1/2 കപ്പ്<br>
മാമ്പഴം- 1/2 കപ്പ്<br>
എണ്ണ- 1/4 കപ്പ്<br>
മൈദ- 1 കപ്പ്<br>
ബേക്കിങ് പൗഡർ- 1 ടീസ്പൂൺ<br>
ബേക്കിങ് സോഡ- 1 /4 ടീസ്പൂൺ<br>
മഞ്ഞ ഫുഡ് കളർ- 4 തുള്ളി</p>

<p>തയ്യാറാക്കുന്ന വിധം</p>

<p>ഒരു മാമ്പഴം കഴുകി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി നന്നായി അരച്ചെടുക്കാം. ഇതൊരു ബൗളിലേയ്ക്കു മാറ്റാം. ഇതിലേയ്ക്ക് അര കപ്പ് പഞ്ചസാര പൊടിച്ചതും കാൽ കപ്പ് എണ്ണയും ചേർത്തിളക്കി യോജിപ്പിക്കാം. ഒരു കപ്പ് മൈദ അരിച്ചെടുത്തും ലഭ്യമെങ്കിൽ നാല് തുള്ളി മഞ്ഞ ഫുഡ് കളറും ചേർക്കാം. ശേഷം ഒരു ടീസ്പൂൺ​ ബേക്കിങ് പൗഡറും, കാൽ ടീസ്പൂൺ ബേക്കിങ് സോഡയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അൽപ സമയം മാറ്റി വയ്ക്കാം. ഒരു നോൺസ്റ്റിക് പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിനു മുകളിൽ നോൺസ്റ്റിക് അപ്പച്ചട്ടി വയ്ക്കാം. ഇതിലേയ്ക്ക് മാവ് ഒഴിച്ച് അടച്ചു വച്ച് വേവിച്ചെടുക്കാം. തണുത്തതിനു ശേഷം കഴിച്ചു നോക്കൂ.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/06dbccfe91081c8cfdd4032a573d8598.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 28 Jul 2026 21:05:21 +0530</pubDate>
			<modified_date>Tue, 28 Jul 2026 21:05:21 +0530</modified_date>
			<newsId>18981125</newsId>
			<synopsis>എഗ്‌ലെസ് മാങ്കോ കേക്ക് റെസിപ്പി</synopsis>
			<imageMetaData>mangocake</imageMetaData>
			<seoPath>/food/mango-cake-recipe</seoPath>
		</item>
		<item>
			<title><![CDATA[വീട്ടിൽ തന്നെ മിഠായിക്കടയുടെ രുചി ഒരുക്കാം]]></title>
			<link>https://keralaonlinenews.com/food/milk-peda-recipe/cid18981236.htm</link>
			<guId>https://keralaonlinenews.com/food/milk-peda-recipe/cid18981236.htm</guId>
			<description><![CDATA[വീട്ടിൽ തന്നെ മിഠായിക്കടയുടെ രുചി ഒരുക്കാം]]></description>
			<content:encoded><![CDATA[<p>&nbsp;ആവശ്യ സാധങ്ങൾ:</p>

<p>പാൽ പൊടി – 2 കപ്പ്‌<br>
പൊടിച്ച പഞ്ചസാര – അരക്കപ്പ്<br>
പാൽ – അരക്കപ്പ്<br>
സഫ്‌റോൺ – നുള്ളു<br>
ഏലക്കാപ്പൊടി – 1 സ്പൂൺ<br>
നെയ്യ് – 1 സ്പൂൺ</p>

<p>ഉണ്ടാക്കുന്ന വിധം:</p>

<p>ഒരു ഗ്ലാസിൽ കുറച്ച് ചൂടുള്ള പാൽ എടുക്കുക. അതിലേക്ക് സാഫ്രോൺ കുതിർത്ത് വയ്ക്കുക. ശേഷം ഒരു ബൗളിൽ എടുത്ത് വെച്ചിരിക്കുന്ന പാൽ പൊടി പാൽ ചേർത്ത് കട്ടയില്ലാതെ യോജിപ്പിക്കുക. നന്നായി യോജിപ്പിച്ച ശേഷം അതിലേക്ക് സാഫ്രോൺ ചേർത്ത പാൽ ചേർക്കുക.</p>

<p>ശേഷം അടി കട്ടിയുള്ള പാത്രത്തിൽ യോജിപ്പിച്ച് വെച്ചിരിക്കുന്ന പാൽ പൊടി ചെറു തീയിൽ നന്നായി ഇളക്കുക. മിശ്രിതം കുറുകുമ്പോൾ അതിലേക്ക് പൊടിച്ച് വെച്ചിരിക്കുന്ന പഞ്ചസാരയും നെയ്യും ചേർത്ത് നന്നായി യോജിപ്പിക്കുക. അടി പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പാത്രത്തിൽ നിന്ന് വിട്ട് വരുന്ന പരുവം ആകുമ്പോൾ നെയ്യ് തൂത്ത പാത്രത്തിലേക്ക് മാറ്റി ചെറിയ ഉരുളകളാക്കി ഉപയോഗിക്കാം.</p>

<p></p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/2a8f18e39066c544578a2cea9a268c60.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 28 Jul 2026 20:55:59 +0530</pubDate>
			<modified_date>Tue, 28 Jul 2026 20:55:59 +0530</modified_date>
			<newsId>18981236</newsId>
			<synopsis>വീട്ടിൽ തന്നെ മിഠായിക്കടയുടെ രുചി ഒരുക്കാം</synopsis>
			<imageMetaData>milkpeda</imageMetaData>
			<seoPath>/food/milk-peda-recipe</seoPath>
		</item>
		<item>
			<title><![CDATA[ഓരോ കടിയിലും ക്രിസ്പും ക്രീമും നിറഞ്ഞ അനുഭവം]]></title>
			<link>https://keralaonlinenews.com/food/semiya-kunafa-recipe/cid18981257.htm</link>
			<guId>https://keralaonlinenews.com/food/semiya-kunafa-recipe/cid18981257.htm</guId>
			<description><![CDATA[ഓരോ കടിയിലും ക്രിസ്പും ക്രീമും നിറഞ്ഞ അനുഭവം]]></description>
			<content:encoded><![CDATA[<p>&nbsp;ചേരുവകൾ</p>

<p>&nbsp; &nbsp; സേമിയ: 250 - 300 ഗ്രാം (വറുത്ത നേർത്ത സേമിയ കൈകൊണ്ട് പൊടിച്ചത്)<br>
&nbsp; &nbsp; ബട്ടർ: 100 ഗ്രാം (ഉരുക്കിയത്)<br>
&nbsp; &nbsp; ഫുഡ് കളർ: ഒരു നുള്ള് ഓറഞ്ച്/മഞ്ഞ (ആവശ്യമെങ്കിൽ)<br>
&nbsp; &nbsp; ക്രീം ഫില്ലിംഗിന്:<br>
&nbsp; &nbsp; ക്രീം ചീസ്: 100 - 150 ഗ്രാം<br>
&nbsp; &nbsp; പാൽ: 1 കപ്പ്<br>
&nbsp; &nbsp; കോൺഫ്ലവർ: 1 ടേബിൾസ്പൂൺ<br>
&nbsp; &nbsp; പഞ്ചസാര: 2-3 ടേബിൾസ്പൂൺ<br>
&nbsp; &nbsp; ഫ്രഷ് ക്രീം: 1/2 കപ്പ് (ആവശ്യമെങ്കിൽ കൂടുതൽ ക്രീമി ആകാൻ)&nbsp;</p>

<p>ഷുഗർ സിറപ്പിന്:</p>

<p>&nbsp; &nbsp; പഞ്ചസാര: 1 കപ്പ്<br>
&nbsp; &nbsp; വെള്ളം: 1/2 കപ്പ്<br>
&nbsp; &nbsp; നാരങ്ങാനീര്: 1 ടീസ്പൂൺ<br>
&nbsp; &nbsp; റോസ് വാട്ടർ: 1/2 ടീസ്പൂൺ&nbsp;</p>

<p>പാചകം ചെയ്യുന്ന വിധം</p>

<p>സേമിയ തയ്യാറാക്കുക: ഒരു പാത്രത്തിൽ സേമിയ നന്നായി പൊടിച്ച് അതിലേക്ക് ഉരുക്കിയ ബട്ടറും ഫുഡ് കളറും ചേർത്ത് നന്നായി യോജിപ്പിക്കുക.</p>

<p>ഫില്ലിംഗ് തയ്യാറാക്കുക: ഒരു പാനിൽ പാൽ, പഞ്ചസാര, കോൺഫ്ലവർ (അല്പം പാലിൽ കലക്കിയത്) എന്നിവ ചേർത്ത് കുറഞ്ഞ തീയിൽ ഇളക്കി കട്ടിയാക്കുക. ഇതിലേക്ക് ക്രീം ചീസ് ചേർത്ത് നന്നായി യോജിപ്പിച്ച് ക്രീം പരുവത്തിലാക്കി മാറ്റി വെക്കുക.</p>

<p>ലെയറിങ്​: കുനാഫ ഉണ്ടാക്കുന്ന പാത്രത്തിൽ കുറച്ച് ബട്ടർ തടവുക. തയ്യാറാക്കിയ സേമിയയുടെ പകുതി ഇതിൽ നിരത്തി നന്നായി അമർത്തുക. അതിനു മുകളിൽ തയ്യാറാക്കിയ ക്രീം ചീസ് മിശ്രിതം ഒഴിക്കുക (വശങ്ങളിൽ എത്താതിരിക്കാൻ ശ്രദ്ധിക്കുക). ബാക്കിയുള്ള സേമിയ ഉപയോഗിച്ച് ക്രീമിനെ പൂർണ്ണമായും മൂടുക.</p>

<p>വേവിക്കുന്ന വിധം</p>

<p>പാത്രം അടച്ചു വെച്ച് കുറഞ്ഞ തീയിൽ 10-15 മിനിറ്റ് വേവിക്കുക. ഒരു വശം ഗോൾഡൻ ബ്രൗൺ ആയാൽ മറ്റൊരു പാത്രത്തിലേക്ക് തിരിച്ചിട്ട് അടുത്ത വശവും 5-10 മിനിറ്റ് വേവിക്കുക. (ഓവനിലാണെങ്കിൽ 180°C-ൽ 20-30 മിനിറ്റ് ബേക്ക് ചെയ്യാം).</p>

<p>സിറപ്പ് ഒഴിക്കുക: ചൂടുള്ള കുനാഫയ്ക്ക് മുകളിലേക്ക് തണുത്ത ഷുഗർ സിറപ്പ് ഒഴിക്കുക. പിസ്ത പൊടിച്ചത് മുകളിൽ വിതറി അലങ്കരിക്കാം.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/f64bb81d65a697d7cff3dc514beb86bb.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 28 Jul 2026 20:40:01 +0530</pubDate>
			<modified_date>Tue, 28 Jul 2026 20:40:01 +0530</modified_date>
			<newsId>18981257</newsId>
			<synopsis>ഓരോ കടിയിലും ക്രിസ്പും ക്രീമും നിറഞ്ഞ അനുഭവം</synopsis>
			<imageMetaData>CheeseKunafa</imageMetaData>
			<seoPath>/food/semiya-kunafa-recipe</seoPath>
		</item>
		<item>
			<title><![CDATA[കാരമൽ പുഡ്ഡിംഗ് ഇനി വീട്ടിലും തയ്യാറാക്കാം]]></title>
			<link>https://keralaonlinenews.com/food/caramel-pudding-recipe/cid18981271.htm</link>
			<guId>https://keralaonlinenews.com/food/caramel-pudding-recipe/cid18981271.htm</guId>
			<description><![CDATA[കാരമൽ പുഡ്ഡിംഗ് ഇനി വീട്ടിലും തയ്യാറാക്കാം]]></description>
			<content:encoded><![CDATA[<p>&nbsp;ചേരുവകൾ</p>

<p>&nbsp; &nbsp; ബ്രഡ് കഷണങ്ങൾ – 6<br>
&nbsp; &nbsp; പാൽ – ½ ലിറ്റർ<br>
&nbsp; &nbsp; പഞ്ചസാര – ½ കപ്പ്<br>
&nbsp; &nbsp; മുട്ട – 2 (ഓപ്ഷണൽ)<br>
&nbsp; &nbsp; വാനില എസ്സെൻസ് – 1 ടീസ്പൂൺ (ഓപ്ഷണൽ)<br>
തയ്യാറാക്കുന്ന വിധം</p>

<p>&nbsp; &nbsp; ഒരു പാനിൽ അൽപം പഞ്ചസാരയെടുത്ത് കുറച്ച് വെള്ളം ഒഴിച്ച് അലിയിക്കാം.<br>
&nbsp; &nbsp; വെള്ളം വറ്റി പഞ്ചസാര അലിഞ്ഞ് ബ്രൗൺ നിറമാകുമ്പോൾ കുറച്ച് പാലൊഴിച്ചിളക്കാം.<br>
&nbsp; &nbsp; ഇതിലേയ്ക്ക് ചെറിയ കഷ്ണങ്ങളാക്കിയ ബ്രെഡ് ചേർക്കാം. ഇതേസമയം രണ്ട് മുട്ടയിലേയ്ക്ക് ഒരു ടീസ്പൂൺ​ വാനില എസ്സെൻസ് ചേർക്ക് മിക്സിയിൽ അടിച്ചെടുക്കാം.<br>
&nbsp; &nbsp; ഇത് പാലിലേയ്ക്ക് ഒഴിച്ചിളക്കി യോജിപ്പിക്കാം. അടുപ്പണച്ച് ഈ മിശ്രിതം ഒരു പുഡ്ഡിംഗ് മോൾഡിലേയ്ക്കു പകരാം.<br>
&nbsp; &nbsp; ശേഷം ഇഡ്ഡലി പാത്രത്തിലോ, കുക്കറിലോ വച്ച് 15 മുതൽ 20 മിനിറ്റ് വരെ ആവിയിൽ വേവിക്കാം. വെന്തതിനു ശേഷം ഇത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കഴിക്കാം.&nbsp;</p>

<p>ഇക്കാര്യം ശ്രദ്ധിക്കാം</p>

<p>&nbsp; &nbsp; മുട്ട ചേർക്കാതെയും ഈ പുഡ്ഡിംഗ് തയ്യാറാക്കാം. അത് ഒരു ഓപ്ഷണൽ ചേരുവയാണ്.&nbsp;<br>
&nbsp; &nbsp; പുഡ്ഡിംഗിൻ്റെ മുകളിൽ കുറച്ച് നെയ്യോ തേങ്ങ ചിരകിയതോ ചേർക്കുന്നത് രുചി വർധിപ്പിക്കും.&nbsp;<br>
&nbsp; &nbsp; ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചോ അല്ലാതെയോ ഇത് കഴിക്കാം.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/23ab41823aea4c4139ecd849c94e4c70.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 28 Jul 2026 19:55:56 +0530</pubDate>
			<modified_date>Tue, 28 Jul 2026 19:55:56 +0530</modified_date>
			<newsId>18981271</newsId>
			<synopsis>കാരമൽ പുഡ്ഡിംഗ് ഇനി വീട്ടിലും തയ്യാറാക്കാം</synopsis>
			<imageMetaData>caramelpudding</imageMetaData>
			<seoPath>/food/caramel-pudding-recipe</seoPath>
		</item>
		<item>
			<title><![CDATA[ചിക്കൻ, മട്ടൻ കറിക്കൊപ്പം കഴിക്കാൻ പെർഫെക്റ്റ് റുമാലി റൊട്ടി]]></title>
			<link>https://keralaonlinenews.com/food/rumali-rotti-recipe/cid18981112.htm</link>
			<guId>https://keralaonlinenews.com/food/rumali-rotti-recipe/cid18981112.htm</guId>
			<description><![CDATA[ചിക്കൻ, മട്ടൻ കറിക്കൊപ്പം കഴിക്കാൻ പെർഫെക്റ്റ് റുമാലി റൊട്ടി]]></description>
			<content:encoded><![CDATA[<p>&nbsp;ചേരുവകൾ</p>

<p>മൈദ – 3/4 കപ്പ്<br>
ഗോതമ്പ് – 1/4 കപ്പ്<br>
എണ്ണ – 2 ടേബിൾ സ്പൂൺ<br>
ഉപ്പ് – 1/4 ടീ സ്പൂൺ<br>
പഞ്ചസാര – 1/2 ടീ സ്പൂൺ<br>
ഇളം ചൂട് വെള്ളം – 3/4 കപ്പ്</p>

<p>തയ്യാറാക്കുന്ന വിധം</p>

<p>മുക്കാൽ കപ്പ് മൈദയിലേയ്ക്ക് കാൽ കപ്പ് ഗോതമ്പ് പൊടിയും രണ്ട് ടേബിൾസ്പൂൺ എണ്ണയും ചേർക്കാം. ഇതിലേയ്ക്ക് കാൽ ടീസ്പൂൺ ഉപ്പും മുക്കാൽ കപ്പ് വെള്ളവും ഒഴിച്ച് മാവ് കുഴച്ചെടുക്കാം. മാവിൽ നിന്ന് അൽപം വീതം എടുത്ത് ഉരുട്ടി കട്ടി കുറച്ച് പരത്താം.<br>
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം. അതിലേയ്ക്ക് പരത്തിയ റുമാലി റൊട്ടി വച്ച് ഇരുവശങ്ങളും ചുട്ടെടുക്കാം. ശേഷം ചട്നിക്കൊപ്പം കഴിച്ചു നോക്കൂ.</p>

<p></p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/5cb21a5cb75dcd673b13c1e09ff7a9b2.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 28 Jul 2026 19:55:07 +0530</pubDate>
			<modified_date>Tue, 28 Jul 2026 19:55:07 +0530</modified_date>
			<newsId>18981112</newsId>
			<synopsis>ചിക്കൻ, മട്ടൻ കറിക്കൊപ്പം കഴിക്കാൻ പെർഫെക്റ്റ് റുമാലി റൊട്ടി</synopsis>
			<imageMetaData>rumalirotti</imageMetaData>
			<seoPath>/food/rumali-rotti-recipe</seoPath>
		</item>
		<item>
			<title><![CDATA[കലയും സാഹിത്യവും വിദ്യാർഥികൾക്ക് അനിവാര്യമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ]]></title>
			<link>https://keralaonlinenews.com/kerala/minister-n-shamsudheen-art-and-literature-are-essential/cid19049597.htm</link>
			<guId>https://keralaonlinenews.com/kerala/minister-n-shamsudheen-art-and-literature-are-essential/cid19049597.htm</guId>
			<description><![CDATA[<p>കലയും സാഹിത്യവും വിദ്യാർഥികളുടെ സർഗപരമായ വളർച്ചയ്ക്ക് അനിവാര്യമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. ശാസ്ത്രം, ഗണിതം, ഭാഷകൾ, കമ്പ്യൂട്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങൾക്കൊപ്പം കലയും സാഹിത്യവും വിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകമാണ്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജി (എസ് ഐ ഇ ടി) വിദ്യാർഥികൾക്കായി തയാറാക്കിയ</p>

<h2></h2>]]></description>
			<content:encoded><![CDATA[<p>കലയും സാഹിത്യവും വിദ്യാർഥികളുടെ സർഗപരമായ വളർച്ചയ്ക്ക് അനിവാര്യമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. ശാസ്ത്രം, ഗണിതം, ഭാഷകൾ, കമ്പ്യൂട്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങൾക്കൊപ്പം കലയും സാഹിത്യവും വിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകമാണ്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജി (എസ് ഐ ഇ ടി) വിദ്യാർഥികൾക്കായി തയാറാക്കിയ</p>

<p>കലാവിദ്യാഭ്യാസം ഡിജിറ്റൽ ഉള്ളടക്കങ്ങൾ തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.</p>

<p>സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ഡിജിറ്റൽ പഠനസാമഗ്രികൾ കുട്ടികളിൽ സർഗാത്മകതയും കലാബോധവും വളർത്താൻ സഹായിക്കും. കലാധ്യാപകരില്ലാത്ത ചെറിയ വിദ്യാലയങ്ങളിൽ മറ്റ് വിഷയങ്ങളിലെ അധ്യാപകർക്കു പോലും ഈ ഡിജിറ്റൽ പഠന സാമഗ്രികൾ ഉപയോഗപ്പെടുത്തി കുട്ടികൾക്ക് കലാപരിശീലനം നൽകാൻ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷതയെന്ന് മന്ത്രി പറഞ്ഞു. കലയും സാഹിത്യവുമില്ലാത്ത ലോകം മരുഭൂമിക്ക് സമാനമാണെന്നും, പരമ്പരാഗത കലാരൂപങ്ങൾ സംരക്ഷിക്കാനും പുതിയ തലമുറയിലേക്ക് കൈമാറാനും ഈ രീതിയിൽ കൂടുതൽ പ്രോത്സാഹനം നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>

<p>ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാണ് എസ് ഐ ഇ ടി പഠനപ്രവർത്തനങ്ങൾ കൂടുതൽ ആകർഷകമാക്കുന്നത്. ഗോത്രഭാഷകൾ, ആരോഗ്യ, കായിക വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ എസ് ഐ ഇ ടി വികസിപ്പിച്ച പഠനസാമഗ്രികൾ ഇതിനകം ദേശീയ ശ്രദ്ധ നേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികളിൽ നിന്ന് മികച്ച സാഹിത്യകാരന്മാരും കലാകാരന്മാരും പ്രഭാഷകരും ഉയർന്നുവരണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പ്രകാശനം ചെയ്ത ഡിജിറ്റൽ പഠനപദ്ധതികൾ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർഥികളിലേക്ക് ഫലപ്രദമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.</p>

<p>പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌നേഹിൽകുമാർ സിംഗ് അധ്യക്ഷത വഹിച്ചു. എസ് ഐ ഇ ടി ഡയറക്ടർ ടി സിബി മുഹമ്മദ് സ്വാഗതം ആശംസിച്ചു. പദ്മശ്രീ ജേതാവ് കലാമണ്ഡലം ഡോ വിമല മേനോൻ, വാർഡ് കൗൺസിലർ ജി വേണുഗോപാൽ, പ്രിൻസിപ്പൽ പി പ്രമോദ്, പി ടി എ പ്രസിഡന്റ് പി ആർ ഷിജു, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. എസ് ഐ ഇ ടി സീനിയർ അക്കാദമിക് കോ-ഓർഡിനേറ്റർ സുരേഷ് ബാബു ആർ എസ് നന്ദി അറിയിച്ചു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/31607de3ba6bb2ba09c4339dabf82dd3.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 28 Jul 2026 19:27:25 +0530</pubDate>
			<modified_date>Tue, 28 Jul 2026 19:27:25 +0530</modified_date>
			<newsId>19049597</newsId>
			<synopsis>കലയും സാഹിത്യവും വിദ്യാർഥികൾക്ക് അനിവാര്യമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ</synopsis>
			<imageMetaData>shamsudheen</imageMetaData>
			<seoPath>/kerala/minister-n-shamsudheen-art-and-literature-are-essential</seoPath>
		</item>
		<item>
			<title><![CDATA[ട്രാൻസ്പോർട്ടിങ് കരാറുകാർക്ക് തുക സമയബന്ധിതമായി നൽകും: മന്ത്രി അനൂപ് ജേക്കബ്]]></title>
			<link>https://keralaonlinenews.com/kerala/minister-anoop-jacob-payments/cid19049586.htm</link>
			<guId>https://keralaonlinenews.com/kerala/minister-anoop-jacob-payments/cid19049586.htm</guId>
			<description><![CDATA[<h2>റേഷൻ വാതിൽപടി വിതരണ ട്രാൻസ്പോർട്ടിങ് കരാറുകാർക്കു നൽകാനുള്ള തുകയുടെ വിഹിതം ഓണത്തിനു മുമ്പ് നൽകാൻ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. താമസിയാതെ അതിനുള്ള ഫണ്ട് നൽകും. കരാറുകാരുടെ എല്ലാ</h2>]]></description>
			<content:encoded><![CDATA[<p>റേഷൻ വാതിൽപടി വിതരണ ട്രാൻസ്പോർട്ടിങ് കരാറുകാർക്കു നൽകാനുള്ള തുകയുടെ വിഹിതം ഓണത്തിനു മുമ്പ് നൽകാൻ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. താമസിയാതെ അതിനുള്ള ഫണ്ട് നൽകും. കരാറുകാരുടെ എല്ലാ ആവശ്യങ്ങളും സമയബന്ധിതമായി പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. ട്രാൻസ്പോർട്ടിങ് കരാറുകാരുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.</p>

<p>ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും പരാതികൾ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി. എഫ്.സി.ഐ ഗോഡൗണുകൾ, സി.എം.ആർ ഗോഡൗണുകൾ എന്നിവയിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ എടുത്ത് താലൂക്ക് തലത്തിലുള്ള ഡിപ്പോകൾ വഴി റേഷൻ കടകളിൽ എത്തിക്കുന്നത് &nbsp;ട്രാൻസ്പോർട്ടിങ് കരാറുകാരാണ്. ഓണക്കാലത്ത് എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു. &nbsp;</p>

<p>മന്ത്രിയുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ ആഗസ്റ്റ് ഒന്നു മുതൽ നടത്താനിരുന്ന സമരത്തിൽ നിന്നു പിന്മാറുകയാണെന്നു കരാറുകാർ അറിയിച്ചു. ഓണക്കാലത്ത് റേഷൻ വിതരണം തടസപ്പെടാതെ ഉറപ്പാക്കുമെന്നും കരാറുകാർ ഉറപ്പു നൽകി. എഫ്.സി.ഐ. ഗോഡൗണുകളിൽ നിന്ന് ഓണക്കാലത്തിനുള്ള ധാന്യനീക്കം ആരംഭിച്ചിട്ടുണ്ട്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/4b8c0a7ca186dded62c098a5d259992f.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 28 Jul 2026 19:26:31 +0530</pubDate>
			<modified_date>Tue, 28 Jul 2026 19:26:31 +0530</modified_date>
			<newsId>19049586</newsId>
			<synopsis>ട്രാൻസ്പോർട്ടിങ് കരാറുകാർക്ക് തുക സമയബന്ധിതമായി നൽകും: മന്ത്രി അനൂപ് ജേക്കബ്</synopsis>
			<imageMetaData>AnoopJacob</imageMetaData>
			<seoPath>/kerala/minister-anoop-jacob-payments</seoPath>
		</item>
		<item>
			<title><![CDATA[ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; എക്‌സൈസ് സേനയെ സാങ്കേതികമായി കൂടുതൽകരുത്തുറ്റതാക്കും: മന്ത്രി എം ലിജു]]></title>
			<link>https://keralaonlinenews.com/kerala/minister-m-liju-onam-special-enforcement-measures/cid19049578.htm</link>
			<guId>https://keralaonlinenews.com/kerala/minister-m-liju-onam-special-enforcement-measures/cid19049578.htm</guId>
			<description><![CDATA[<h2>ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മയക്കുമരുന്നിനും അനധികൃത മദ്യവ്യാപാരത്തിനുമെതിരായ ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൂടുതൽ ശക്തമാക്കുമെന്നും എക്‌സൈസ് സേനയെ ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തമാക്കുന്ന ഹ്രസ്വകാല, ദീർഘകാല പ്രവർത്തന പദ്ധതികൾ നടപ്പാക്കുമെന്നും</h2>]]></description>
			<content:encoded><![CDATA[<p>ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മയക്കുമരുന്നിനും അനധികൃത മദ്യവ്യാപാരത്തിനുമെതിരായ ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൂടുതൽ ശക്തമാക്കുമെന്നും എക്‌സൈസ് സേനയെ ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തമാക്കുന്ന ഹ്രസ്വകാല, ദീർഘകാല പ്രവർത്തന പദ്ധതികൾ നടപ്പാക്കുമെന്നും എക്‌സൈസ്-സഹകരണ വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. എക്‌സൈസ് ആസ്ഥാനത്ത് നടന്ന ഉന്നതതല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.</p>

<p>എൻഫോഴ്സ്മെന്റ് സംവിധാനം ആധുനികവത്കരിക്കുന്നതിനും സാങ്കേതികവിദ്യയുടെ സഹായത്തോടെ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ കൂടുതൽ ഫലപ്രദമായി കണ്ടെത്തുന്നതിനായി എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നാർക്കോട്ടിക് ഡ്രഗ്‌സ് ഡിറ്റക്ഷൻ കിറ്റുകളും ബി.എസ്.എൻ.എൽ. സിം കാർഡുകളും മന്ത്രി വിതരണം ചെയ്തു.</p>

<p>ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ മുന്നൊരുക്കങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും യോഗം വിശദമായി വിലയിരുത്തി. അനധികൃത മദ്യനിർമാണം, കടത്ത്, മയക്കുമരുന്ന് വിതരണം എന്നിവ തടയുന്നതിനായി പരിശോധനകൾ ശക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.</p>

<p>മയക്കുമരുന്ന് കണ്ടെത്തുന്നതിനായി മൂന്ന് തരത്തിലുള്ള ആധുനിക ഡിറ്റക്ഷൻ സംവിധാനങ്ങൾ സേനയ്ക്ക് ലഭ്യമാക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ലഹരിവസ്തുവിന്റെ സ്വഭാവം തിരിച്ചറിയുന്ന സബ്സ്റ്റൻസ് ഐഡന്റിഫിക്കേഷൻ കിറ്റ്, കെറ്റാമിൻ ഉൾപ്പെടുന്ന ലഹരിവസ്തുക്കളുടെ സാന്നിധ്യം വേഗത്തിൽ തിരിച്ചറിയാനുള്ള പരിശോധനാ കിറ്റുകൾ, ഉമിനീരിൽ &nbsp;നിന്നുതന്നെ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയുന്ന പരിശോധനാ കിറ്റുകൾ എന്നിവയാണ് നിലവിൽ ലഭ്യമാക്കുന്നത്. സംസ്ഥാനത്തെ എക്‌സൈസ് &nbsp;റേഞ്ച് ഓഫീസുകളെ മാതൃകാ ഓഫീസുകളാക്കി മാറ്റും. എക്‌സൈസ് സേനയുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ 41 പുതിയ വാഹനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ പൂർത്തിയായി. സംസ്ഥാന എക്‌സൈസ് കെമിക്കൽ ലബോറട്ടറി സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഇതിനായി കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും തുടർനടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.</p>

<p>ലഹരി ഉപയോഗത്തിൽ നിന്ന് മോചിതരാകുന്നവരുടെ പുനരധിവാസത്തിനായി കേന്ദ്രസർക്കാർ ഫണ്ട് ഉൾപ്പെടെയുള്ള ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സംസ്ഥാനത്തെ 14 ഡി-അഡിക്ഷൻ കേന്ദ്രങ്ങളിലെ സൈക്യാട്രിസ്റ്റുമാരുടെ അഭാവം പരിഹരിക്കുന്നതിന് ആവശ്യമായ തുക പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാരിന് സമർപ്പിക്കുമെന്നും ഡി-അഡിക്ഷൻ സേവനങ്ങൾ താലൂക്ക് തലത്തിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. സർക്കാർ, സ്വകാര്യ, സന്നദ്ധ പുനരധിവാസ കേന്ദ്രങ്ങളുമായി സഹകരണം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.</p>

<p>രാജ്യത്ത് ആദ്യമായി ഡി-അഡിക്ഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള പ്രത്യേക പോർട്ടൽ കേരളം നടപ്പാക്കിയതും അഭിമാനകരമായ നേട്ടമാണ്. ലഹരിവിരുദ്ധ ബോധവത്ക്കരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 4ന് പട്ടം സെന്റ് മേരീസ് സ്‌കൂളിൽ നടക്കും. പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സൺമാരുടെയും വിവിധ സാമൂഹിക-സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെ സംസ്ഥാനവ്യാപകമായി ബോധവത്ക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.</p>

<p>‘വിമുക്തി-മയങ്ങില്ല കേരളം’ പദ്ധതിയുടെ ഭാഗമായി നിശ്ചിത കാലയളവിൽ എക്‌സൈസ് വകുപ്പ് ഏകദേശം 26,000 കേസുകൾ കൈകാര്യം ചെയ്തുവെന്നും വെറും 3,000 ഓളം ഉദ്യോഗസ്ഥരുള്ള സേനയാണ് പരിമിതികളിലും ഈ വലിയ ഉത്തരവാദിത്വം നിർവഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.</p>

<p>സംസ്ഥാന സർക്കാരിന്റെ 'വിമുക്തി - മയങ്ങില്ല കേരളം' പദ്ധതിയുടെ പുരോഗതിയും യോഗം വിലയിരുത്തി. ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും വിദ്യാലയങ്ങൾ, കോളേജുകൾ, തദ്ദേശസ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയുടെ ഏകോപനത്തോടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും തീരുമാനമായി. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ പുരോഗതിയും അവലോകനം ചെയ്ത മന്ത്രി, നിശ്ചയിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യേഗസ്ഥർക്ക് നിർദേശം നൽകി. എക്‌സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു സ്വാഗതം ആശംസിച്ചു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/42a300f8efe69baee019a3c227010ffa.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 28 Jul 2026 19:25:32 +0530</pubDate>
			<modified_date>Tue, 28 Jul 2026 19:25:32 +0530</modified_date>
			<newsId>19049578</newsId>
			<synopsis>ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; എക്‌സൈസ് സേനയെ സാങ്കേതികമായി കൂടുതൽകരുത്തുറ്റതാക്കും: മന്ത്രി എം ലിജു</synopsis>
			<imageMetaData>m liju</imageMetaData>
			<seoPath>/kerala/minister-m-liju-onam-special-enforcement-measures</seoPath>
		</item>
		<item>
			<title><![CDATA[പൊതുജനാരോഗ്യത്തിൽ ഭക്ഷ്യസുരക്ഷാപ്രവർത്തനങ്ങൾ നിർണായകം: മന്ത്രി ബിന്ദു കൃഷ്ണ]]></title>
			<link>https://keralaonlinenews.com/nattuvarthakal/kollam/minister-bindu-krishna-food-safety-activities/cid19049563.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kollam/minister-bindu-krishna-food-safety-activities/cid19049563.htm</guId>
			<description><![CDATA[<h2>പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിൽ  ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവർത്തങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് തൊഴിൽ, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ടി ബി സെന്ററിൽ സംഘടിപ്പിച്ച ഈറ്റ്</h2>]]></description>
			<content:encoded><![CDATA[<p>കൊല്ലം : &nbsp;പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിൽ &nbsp;ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവർത്തങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് തൊഴിൽ, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ടി ബി സെന്ററിൽ സംഘടിപ്പിച്ച ഈറ്റ് റൈറ്റ് കേരളം-സേഫ് ഓണം 2026 പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വീടുകളിലെ ഭക്ഷണത്തേക്കാൾ ഹോട്ടലുകൾ, മറ്റുഭക്ഷണശാലകളിൽ എന്നിവിടങ്ങളിൽ നിന്നും ഭക്ഷണം കഴിക്കാൻ താത്പര്യംകാട്ടുന്ന സാഹചര്യത്തിൽ ഭക്ഷ്യവിഷബാധ ഉൾപ്പടെയുള്ള അനിഷ്ടസംഭവങ്ങൾ തടയാൻ പരിശോധനകൾ കൂടുതൽ ശക്തമാക്കണം. ഉത്സവസമയങ്ങളിലും &nbsp;ഭക്ഷ്യസുരക്ഷാ വിഭാഗം നിതാന്ത ജാഗ്രത പുലർത്തണം. &nbsp;ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്താൻ ബോധവത്കരണ പരിപാടികൾ വിപുലീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.&nbsp;</p>

<p>ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ നടത്തി. അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മിഷണർ സക്കീർ ഹുസൈൻ അധ്യക്ഷനായി. കോർപറേഷൻ വാർഡ് കൗൺസിലർ കുരുവിള ജോസഫ്, ജില്ലാ നോഡൽ ഫുഡ് സേഫ്റ്റി ഓഫീസർ എ അനീഷ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആർ വിമൽ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു</p>]]></content:encoded>
			<category><![CDATA[kollam, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/4e1cdf08446afa7d48226a8d9fb64ffe.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 28 Jul 2026 19:24:16 +0530</pubDate>
			<modified_date>Tue, 28 Jul 2026 19:24:16 +0530</modified_date>
			<newsId>19049563</newsId>
			<synopsis>പൊതുജനാരോഗ്യത്തിൽ ഭക്ഷ്യസുരക്ഷാപ്രവർത്തനങ്ങൾ നിർണായകം: മന്ത്രി ബിന്ദു കൃഷ്ണ</synopsis>
			<imageMetaData>bindu krishna</imageMetaData>
			<seoPath>/nattuvarthakal/kollam/minister-bindu-krishna-food-safety-activities</seoPath>
		</item>
		<item>
			<title><![CDATA[ഓണംവാരാഘോഷം: ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും]]></title>
			<link>https://keralaonlinenews.com/kerala/onam-week-celebrations-green-protocol/cid19049556.htm</link>
			<guId>https://keralaonlinenews.com/kerala/onam-week-celebrations-green-protocol/cid19049556.htm</guId>
			<description><![CDATA[<h2>സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 24 മുതൽ 30 വരെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷപരിപാടികൾ പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് നടത്തുമെന്ന് ഓണംവാരാഘോഷത്തിന്റെ ഭാഗമായുള്ള ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി അറിയിച്ചു.</h2>]]></description>
			<content:encoded><![CDATA[<p>സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 24 മുതൽ 30 വരെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷപരിപാടികൾ പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് നടത്തുമെന്ന് ഓണംവാരാഘോഷത്തിന്റെ ഭാഗമായുള്ള ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി അറിയിച്ചു. ഇതിനായി എല്ലാവരും സഹകരിക്കണമെന്ന് ഗ്രീൻ പ്രോട്ടോക്കോൾ സബ്കമ്മിറ്റി ചെയർമാൻ വി. മുരളീധരൻ എംഎൽഎ, ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ് എന്നിവർ പത്രസമ്മേളനത്തിൽ അഭ്യർഥിച്ചു.</p>

<p>ഘോഷയാത്ര കമ്മിറ്റി, ഫുഡ് ഫെസ്റ്റിവൽ കമ്മിറ്റി, ട്രേഡ് ഫെയർ കമ്മിറ്റി, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി, മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി എന്നിവയുമായി സഹകരിച്ച് ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കും.</p>

<p>ഹരിത ഫ്‌ലോട്ടുകൾ'ക്ക് പ്രത്യേക പുരസ്‌കാരം</p>

<p>ഘോഷയാത്രയ്ക്കായി വിവിധ വകുപ്പുകൾ തയ്യാറാക്കുന്ന ഫ്ലോട്ടുകളുടെ നിർമ്മാണത്തിൽ തെർമോകോൾ, പി.വി.സി ഫ്ലെക്‌സുകൾ, മൾട്ടിലെയർ പ്ലാസ്റ്റിക്കുകൾ എന്നിവ പൂർണ്ണമായും ഒഴിവാക്കണം. പകരം കോട്ടൺ തുണി, ചണം, പേപ്പർ തുടങ്ങിയ പ്രകൃതിസൗഹൃദ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. ഹരിതചട്ടം പാലിച്ച് നിർമ്മിക്കുന്ന മികച്ച ഫ്ലോട്ടുകൾക്ക് സമ്മാന നിർണ്ണയത്തിൽ മുൻഗണന നൽകുന്നതിനൊപ്പം പ്രത്യേക 'ഹരിത ഫ്‌ലോട്ട് അവാർഡും' നൽകും. കാണികൾക്കായി ഡിസ്‌പോസിബിൾ ഗ്ലാസുകൾ ഒഴിവാക്കി സ്റ്റീൽ ഗ്ലാസുകളും വാട്ടർ കിയോസ്‌കുകളും സജ്ജമാക്കും. ഫ്ലോട്ടുകൾ പൊളിക്കുന്ന സ്ഥലങ്ങളിലെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ 'ക്ലീൻ കേരള കമ്പനി'യുമായി ധാരണാപത്രം ഒപ്പുവെക്കണം.</p>

<p>പ്ലാസ്റ്റിക് കപ്പുകൾക്കും പ്ലേറ്റുകൾക്കും വിലക്ക്</p>

<p>ഭക്ഷണ സ്റ്റാളുകളിൽ ഡിസ്‌പോസിബിൾ കപ്പുകൾ, പ്ലേറ്റുകൾ എന്നിവയ്ക്ക് കർശന നിരോധനം ഏർപ്പെടുത്തും. കഴുകി ഉപയോഗിക്കാവുന്ന പ്ലേറ്റുകളും സ്റ്റീൽ ഗ്ലാസുകളും മാത്രമേ അനുവദിക്കൂ. ഐസ്‌ക്രീമുകൾ, സ്‌നാക്‌സുകൾ എന്നിവ വിതരണം ചെയ്യുന്നതിനും കഴുകി ഉപയോഗിക്കാവുന്ന ബൗളുകൾ ഏർപ്പെടുത്തണം. സ്റ്റാളുകളിൽ നിന്നും ആഹാരം പാഴ്‌സൽ നൽകുന്നതിന് പ്രകൃതി സൗഹൃദ പാത്രങ്ങൾ, ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകൾ എന്നിവ മാത്രം ഉപയോഗിക്കണം. പൊതുജനങ്ങൾക്ക് ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കാൻ അനുയോജ്യമായ ബിന്നുകൾ സ്റ്റാളുകളിൽ സ്ഥാപിക്കണം. നിയമലംഘനങ്ങൾ പരിശോധിക്കാൻ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കും.</p>

<p>വ്യാപാരികൾ തുണി, പേപ്പർ സഞ്ചികൾ കരുതണം</p>

<p>ട്രേഡ് ഫെയറുകളിലും എക്‌സിബിഷനുകളിലും പ്ലാസ്റ്റിക് ക്യാരിബാഗുകൾ പൂർണ്ണമായും നിരോധിക്കും. വ്യാപാരികൾ തുണി അല്ലെങ്കിൽ പേപ്പർ സഞ്ചികൾ കൗണ്ടറുകളിൽ കരുതണം. മാലിന്യം തരംതിരിക്കാതെ നൽകുന്ന വ്യാപാരികളിൽ നിന്ന് അധിക തുക പിഴയായി ഈടാക്കും.</p>

<p>പിവിസി ഫ്ലക്‌സുകൾക്ക് അനുമതിയില്ല</p>

<p>വേദികളിലും സ്റ്റാളുകളിലും സ്ഥാപിക്കുന്ന ബാനറുകളും ബോർഡുകളും കോട്ടൺ തുണിയിലോ അംഗീകൃത പോളി എത്തിലിൻ വസ്തുക്കളിലോ ഉള്ളതായിരിക്കണം. അനുമതിയില്ലാതെ സ്ഥാപിക്കുന്ന ബാനറുകൾ നീക്കം ചെയ്യും. വേദികളിൽ മാലിന്യ സംഭരണത്തിനായി ജൈവ മാലിന്യങ്ങൾക്ക് പച്ച നിറത്തിലുള്ള ബിന്നുകളും അജൈവ മാലിന്യങ്ങൾക്ക് നീല നിറത്തിലുള്ള ബിന്നുകളും സ്ഥാപിക്കും.</p>

<p>ലോഗോ, ടാഗ് ലൈൻ മത്സരം</p>

<p>ഗ്രീൻ പ്രോട്ടോക്കോൾ കാമ്പയിന്റെ ഭാഗമായി 'പരിസ്ഥിതി സൗഹൃദ ഓണാഘോഷം' എന്ന ആശയത്തിൽ ലോഗോയും ടാഗ് ലൈനും തയ്യാറാക്കുന്നതിനുള്ള മത്സരം ശുചിത്വമിഷൻ സംഘടിപ്പിക്കും. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച എൻട്രികൾക്ക് 5000 രൂപയും പ്രശസ്തിപത്രവും സമ്മാനമായി നൽകും. വിശദ വിവരങ്ങൾ ശുചിത്വ മിഷന്റെ വെബ് സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും ലഭ്യമാണ്.</p>

<p>എൻട്രികൾ ജൂലൈ 31 ന് മുൻപ് ഇ-മെയിൽ ചെയ്യണം. വിലാസം: onamdesignsm@gmail.com. &nbsp;</p>

<p>വാർത്താസമ്മേളനത്തിൽ നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ആർ ഗോപൻ, കോർപ്പറേഷൻ സെക്രട്ടറി ജെ മുഹമ്മദ് ഷാഫി, ഹെൽത്ത് ഓഫീസർ ഡോ. ഗോപകുമാർ എന്നിവരും പങ്കെടുത്തു.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/e2e861cfb35249987296aa74b5d0da52.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 28 Jul 2026 19:23:13 +0530</pubDate>
			<modified_date>Tue, 28 Jul 2026 19:23:13 +0530</modified_date>
			<newsId>19049556</newsId>
			<synopsis>ഓണംവാരാഘോഷം: ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും</synopsis>
			<imageMetaData>ONAM</imageMetaData>
			<seoPath>/kerala/onam-week-celebrations-green-protocol</seoPath>
		</item>
		<item>
			<title><![CDATA[നിർമിതിബുദ്ധി അടുത്ത അധ്യയനവർഷം ഹയർ സെക്കന്ററി പാഠ്യപദ്ധതിയുടെ ഭാഗമാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/artificial-intelligence-general-education-minister-n-shams/cid19049549.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/artificial-intelligence-general-education-minister-n-shams/cid19049549.htm</guId>
			<description><![CDATA[<h2>അടുത്ത അധ്യയനവർഷം മുതൽ നിർമിതിബുദ്ധി ഹയർ സെക്കന്ററി പാഠ്യപദ്ധതിയുടെ ഭാഗമാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ.കടവത്തൂർ പി.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും വിജയോത്സവവും വിദ്യാർത്ഥികളുമായി സംവദിച്ചും</h2>]]></description>
			<content:encoded><![CDATA[<p>കണ്ണൂർ :അടുത്ത അധ്യയനവർഷം മുതൽ നിർമിതിബുദ്ധി ഹയർ സെക്കന്ററി പാഠ്യപദ്ധതിയുടെ ഭാഗമാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ.കടവത്തൂർ പി.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും വിജയോത്സവവും വിദ്യാർത്ഥികളുമായി സംവദിച്ചും സംസാരിക്കുകയായിരുന്നു മന്ത്രി. സംവാദത്തിൽ വിദ്യാർത്ഥികളുടെ ചോദ്യത്തിന് മറുപടിയായാണ് നിർമിതിബുദ്ധി ഹയർ സെക്കന്ററി പാഠ്യപദ്ധതിയുടെ ഭാഗമാകുമെന്ന് മന്ത്രി പറഞ്ഞത്.പുതിയ ബ്ലോക്ക് വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം ഭാവി തലമുറയ്ക്ക് ആത്മവിശ്വാസത്തോടെ മുന്നേറാൻ പ്രചോദനമാകും. കടവത്തൂർ പി.കെ.എമ്മിൽ നിന്ന് ഹൈസ്കൂൾ, പ്ലസ് ടു പഠനം പൂർത്തിയാക്കി നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് അഞ്ചാം സ്ഥാനം നേടിയ നിദാ ഫാത്തിമ ടി.കെ പൊതുവിദ്യാഭ്യാസ മേഖലയുടെ അഭിമാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.</p>

<p>എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം മന്ത്രി വിതരണം ചെയ്തു. പി.കെ പ്രവീൺ എംഎൽഎ അധ്യക്ഷത വഹിച്ചു.സ്കൂളിലെ മികവ് പുലർത്തിയ 45 വിദ്യാർഥികൾക്ക് മാനേജ്മെൻറ് ഏർപ്പെടുത്തിയ കാവൽ സ്കോളർഷിപ്പ് മാനേജർ പി.പി.എ സലാം വിതരണം ചെയ്തു.</p>

<p>തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം സി.കെ മുഹമ്മദലി, ബ്ലോക്ക് പഞ്ചായത്ത് അംഗം മുനീറ സുഹൈർ, ഗ്രാമപഞ്ചായത്ത് അംഗം വി.കെ ആരിഫ, പ്രിൻസിപ്പൽ വി.കെ സുജൻ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ സുഭാഷ് ചന്ദ്രബോസ്, പ്രധാനാധ്യാപകൻ റമീസ് പാറാൽ, പിടിഎ പ്രസിഡണ്ട് നാസർ പുത്തലത്ത്, കാട്ടൂർ മഹമൂദ്, കെ.പി സാജു, പി.കെ മുകുന്ദൻ, പി.പി ദാസൻ, സി.കെ.ബി തിലകൻ, സ്റ്റാഫ് സെക്രട്ടറി പി ഇസഹാഖ് എന്നിവർ സംസാരിച്ചു.</p>

<p>പെരിങ്ങത്തൂർ എൻ.എ.എം. എച്ച്എസ്എസ് പുതിയ ബ്ലോക്കിൻ്റെ ശിലാസ്ഥാപനം മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചുപെരിങ്ങത്തൂർ എൻ.എ.എം. ഹയർ സെക്കൻഡറി സ്കൂളിൻ്റെ 30ാം വാർഷികവും പുതിയ ബ്ലോക്കിൻ്റെ ശിലാസ്ഥാപനവും യാത്രയയപ്പും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.കെ പ്രവീൺ എംഎൽഎ അധ്യക്ഷത വഹിച്ചു.</p>

<p>ചന്ദ്രിക മുൻ പത്രാധിപർ സി.പി സൈതലവി കെ.കെ മുഹമ്മദ് അനുസ്മരണ ഭാഷണം നടത്തി. കുറുവാളി മമ്മു ഹാജി, എൻ.എ. അബൂബക്കർ എന്നിവർ ഉപഹാരം കൈമാറി. പ്രഥമാധ്യാപകൻ വി.കെ. അബ്ദുൾ നാസർ റിപ്പോർട്ടവതരിപ്പിച്ചു. പാനൂർ നഗരസഭ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ, ,പ്രിൻസിപ്പൽ എം. അബ്ദുൾ ഹമീദ്, പി.ടി.എ. പ്രസിഡൻ്റ് എൻ.പി. മുനീർ, വി.നാസർ, എൻ. പത്മനാഭൻ, എം. സുലൈമാൻ, മുഹമ്മദലി വിളക്കോട്ടൂർ, യു.കെ. അഷ്റഫ്, എം. മുഹമ്മദ് ഹാരിസ്, കെ .ടി. ജാഫർ, സിദ്ദീഖ് കൂട്ടത്തിൽ, പി.കെ.യൂസഫ് ഹാജി എന്നിവർ സംസാരിച്ചു.</p>

<p>തുടർന്ന് നടന്ന വിജയോത്സവം കെ.പി. മമ്മു ഉദ്ഘാടനം ചെയ്തു. എൻ.എ അബൂബക്കർ അധ്യക്ഷത വഹിച്ചു. ലിതേഷ് കോളയാട്, എം .പി ജിതേഷ്, കെ.കെ റസീന, ,എ.പി. റഷീദ്, എം.പി അബ്ദുൾ കരീം, പി.പി ബഷീർ, റഫീഖ്</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/7e7d51c0ce07d2861ede670bc7c75fe0.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 28 Jul 2026 19:21:16 +0530</pubDate>
			<modified_date>Tue, 28 Jul 2026 19:21:16 +0530</modified_date>
			<newsId>19049549</newsId>
			<synopsis>നിർമിതിബുദ്ധി അടുത്ത അധ്യയനവർഷം ഹയർ സെക്കന്ററി പാഠ്യപദ്ധതിയുടെ ഭാഗമാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ</synopsis>
			<imageMetaData>“Is there any point in talking about it now, after having signed away everything?” — Education Minister N. Shamsuddeen levels sharp criticism against the former LDF government regarding the PM SHRI scheme.</imageMetaData>
			<seoPath>/nattuvarthakal/kannur/artificial-intelligence-general-education-minister-n-shams</seoPath>
		</item>
		<item>
			<title><![CDATA[നൂതന കോഴ്‌സുകൾക്ക് പിന്തുണ നൽകും: മന്ത്രി ബിന്ദു കൃഷ്ണ]]></title>
			<link>https://keralaonlinenews.com/nattuvarthakal/kollam/minister-bindu-krishna-innovative-courses/cid19049539.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kollam/minister-bindu-krishna-innovative-courses/cid19049539.htm</guId>
			<description><![CDATA[<h2>എഞ്ചിനീയറിംഗ് പഠനമേഖലയിൽ നവകാലനൂതനകോഴ്‌സുകൾ ആരംഭിക്കാൻ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങൾക്ക് പിന്തുണനൽകുമെന്ന് തൊഴിൽ, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. പെരുമൺ</h2>]]></description>
			<content:encoded><![CDATA[<p>കൊല്ലം : എഞ്ചിനീയറിംഗ് പഠനമേഖലയിൽ നവകാലനൂതനകോഴ്‌സുകൾ ആരംഭിക്കാൻ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങൾക്ക് പിന്തുണനൽകുമെന്ന് തൊഴിൽ, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. പെരുമൺ എഞ്ചിനീയറിംഗ് കോളജിന്റെ വികസനസമിതി യോഗത്തിൽ അധ്യക്ഷത വഹിക്കവെ കോളജിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പാഠ്യപദ്ധതികൾ സംബന്ധിച്ച റിപ്പോർട്ട് ലഭ്യമാക്കാനും നിർദേശം നൽകി. കോളജിലേക്ക് കൂടുതൽ &nbsp;യാത്രസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കെ എസ് ആർ ടി സി സർവിസുകൾ വിപുലീകരിക്കുമെന്ന് അറിയിച്ചു. ആദ്യവർഷ വിദ്യാർത്ഥികൾക്കായി ഹോസ്റ്റൽ-അക്കാഡമിക് സമുച്ചയങ്ങളുടെ നിർമാണത്തിന് സഹായകമായ നടപടികൾ സ്വീകരിക്കും. അടിസ്ഥാനസൗകര്യവികസനം വേഗത്തിലാക്കുന്നതിനുള്ള പ്രവർത്തനവും ഉണ്ടാകുമെന്ന് വ്യക്തമാക്കി.&nbsp;</p>

<p>പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനിത വിജയൻ, കോളജ് പ്രിൻസിപ്പൽ ബിജോയ് എബ്രഹാം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ ജി രാജേഷ്‌കുമാർ, വിവിധ അധ്യയനവിഭാഗങ്ങളുടെ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു<br>
&nbsp;</p>]]></content:encoded>
			<category><![CDATA[kollam, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/71bfcefc1649d48801adf6560eeb53fc.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 28 Jul 2026 19:18:46 +0530</pubDate>
			<modified_date>Tue, 28 Jul 2026 19:18:46 +0530</modified_date>
			<newsId>19049539</newsId>
			<synopsis>നൂതന കോഴ്‌സുകൾക്ക് പിന്തുണ നൽകും: മന്ത്രി ബിന്ദു കൃഷ്ണ</synopsis>
			<imageMetaData>Sweet revenge; Bindu Krishna wins a landslide victory in Kollam</imageMetaData>
			<seoPath>/nattuvarthakal/kollam/minister-bindu-krishna-innovative-courses</seoPath>
		</item>
		<item>
			<title><![CDATA[ലഹരി മാഫിയയുമായി ചർച്ചയില്ല, മാഫിയയുടെ ഉന്മൂലനം മാത്രം ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല]]></title>
			<link>https://keralaonlinenews.com/nattuvarthakal/kasaragod/home-minister-ramesh-chennithala-eradication/cid19049531.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kasaragod/home-minister-ramesh-chennithala-eradication/cid19049531.htm</guId>
			<description><![CDATA[<h2>ലഹരി മാഫിയയുമായി ചർച്ചയ്ക്ക് ഇല്ലെന്നും മാഫിയയുടെ ഉന്മൂലനാശം മാത്രമാണ് ലക്ഷ്യമെന്നും ആഭ്യന്തരം, വിജിലൻസ്, കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാസർകോട് ജില്ലയിൽ നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പൊലീസ് സംഘടിപ്പിച്ച ഓപ്പറേഷൻ തൂഫാൻ ജാഗരൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച്,</h2>]]></description>
			<content:encoded><![CDATA[<p>കാസർ​ഗോട് : ലഹരി മാഫിയയുമായി ചർച്ചയ്ക്ക് ഇല്ലെന്നും മാഫിയയുടെ ഉന്മൂലനാശം മാത്രമാണ് ലക്ഷ്യമെന്നും ആഭ്യന്തരം, വിജിലൻസ്, കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാസർകോട് ജില്ലയിൽ നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പൊലീസ് സംഘടിപ്പിച്ച ഓപ്പറേഷൻ തൂഫാൻ ജാഗരൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച്, സംസാരിക്കുകയായിരുന്നു മന്ത്രി. കാസർകോടിന്റെ മണ്ണിൽ ലഹരി അനുവദിക്കില്ല. സംസ്ഥാന അതിർത്തികളിൽ തൂഫാൻ സേനയെ വിന്യസിച്ചിട്ടുണ്ട്. ലഹരി മാഫിയയിൽ പ്രവർത്തിക്കുന്നവർക്കെതിരെ കാപ്പ ചുമത്തുകയും സ്വത്തുക്കൾ കണ്ടു കെട്ടുകയും ചെയ്യും. മയക്കുമരുന്നിനെതിരെ കാഞ്ഞങ്ങാട് കഴിഞ്ഞവർഷം പരിപാടി സംഘടിപ്പിച്ചിരുന്നു. കോരിച്ചൊരിയുന്ന മഴയിലും അന്ന് ആയിരങ്ങൾ പങ്കെടുത്തു. അന്നേ തീരുമാനിച്ചതാണ് 14 ജില്ലകളിലും ലഹരി മാഫിയയ്‌ക്കെതിരെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും ലഹരി മാഫിയുടെ വേരറുക്കുമെന്നും. അങ്ങനെ ഒരു അവസരം സർക്കാർ അധികാരത്തിൽ വന്ന്, ഓപ്പറേഷൻ തൂഫാനിലൂടെ കൈവന്നിരിക്കുകയാണ്.</p>

<p>കാസർകോട് മേൽപറമ്പ് മൈലാട്ടിയിൽ പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനത്തിൽ ജില്ലാ പോലീസ്സ് സൂപ്രണ്ടിന്റെ നിർദേശത്തിൽ പരിശോധന നടത്തിയപ്പോൾ പുറമേ ക്ലീൻ കമ്പനി എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഉള്ളിൽ വർണ്ണക്കടലാസിൽ പൊതിഞ്ഞ ലഹരി മിഠായികൾ ആയിരുന്നു. വിദ്യാർത്ഥികളുടെ ഭാവി തകർക്കാനി രുന്ന ഈ സ്ഥാപനത്തെ നിയമം വഴി തളയ്ക്കാനും 16 പേരെ അറസ്റ്റ് ചെയ്യാനും സാധിച്ചു അതിൽ നാല് പേർ ഇപ്പോഴും ജയിലിലാണ്.</p>

<p>ഓപ്പറേഷൻ തൂഫാനെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്നത് അമ്മമാരാണ്. അമ്മമാർ ദിവസേന അയയ്ക്കുന്ന കത്തുകളിലൂടെയും ഫോൺവിളികളിലൂടെയും ഫോൺ സന്ദേശങ്ങളിലൂടെയും ഇത് മനസ്സിലാക്കാൻ ആകുമെന്നും ചെന്നിത്തല പറഞ്ഞു. ലോകത്തെ കുപ്രസിദ്ധ മാഫിയ സംഘങ്ങൾ സ്വന്തമായി മാരക ലഹരി ഉപയോഗിക്കാറില്ല. സ്വന്തം വീട്ടിൽ ലഹരി ഉപയോഗിക്കാതെ മറ്റുള്ളവർക്ക് നൽകി, അവരുടെ ഭാവി നശിപ്പിച്ചു കോടീശ്വരന്മാർ ആകുകയാണ് പല മയക്കുമരുന്ന് കച്ചവടക്കാരും. ഇത് സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.</p>

<p>തൂഫാൻ മയക്കുമരുന്ന് കച്ചവടക്കാർക്ക് പേടിസ്വപ്നമായെന്ന് ചടങ്ങിൽ പങ്കെടുത്ത രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും കാവൽക്കാരായ ഭാവി തലമുറയെ സുരക്ഷിതമാക്കണമെങ്കിൽ ലഹരിയെ സമൂഹത്തിൽ നിന്ന് വേരറക്കണമെന്നും അദ്ദേഹം പറഞ്ഞു. കല്ലട്ര മാഹിൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.</p>

<p>സ്‌കൂളിൽ എത്തിയ ആഭ്യന്തരമന്ത്രി പോലീസിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് മന്ത്രി തൂഫാൻ പതാക ഉയർത്തി. സ്റ്റുഡൻസ് പോലീസ് കേഡറ്റുകളും എൻ.സി.സി, എൻ.എസ്.എസ് കുട്ടികളും &nbsp;പങ്കെടുത്തു. ലഹരിക്കെതിരെയുള്ള പോരാട്ടം പ്രതീകത്മകമായി കാണിക്കാൻ 'ലഹരി' എന്നെഴുതിയ ബോക്‌സിങ് പഞ്ച് ബാഗിൽ മന്ത്രി പഞ്ച് ചെയ്തു. തൂഫാൻ നാൾവഴികൾ വീഡിയോ പ്രദർശനത്തിലൂടെയാണ് ചടങ്ങ് ആരംഭിച്ചത്. ചടങ്ങിൽ മെന്റലിസ്റ്റ് പ്രീത് അവതരിപ്പിച്ച തൂഫാൻ സന്ദേശ മെന്റലിസം ഷോ ഉണ്ടായിരുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കണ്ണൂർ റെയിഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് കെ.കാർത്തിക് തൂഫാൻ സന്ദേശം നൽകി.</p>

<p>പരിപാടിയിൽ മാലിക് ദിനാർ ജുമാ മസ്ജിദ് ഇമാം അബ്ദുൽ മജീദ് ബാഖവി, ചെർക്കള മാർത്തോമാ സ്‌കൂളിലെ ഫാദർ ജോർജ് വർഗീസ് വിനു, പ്രശസ്ത സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് ഫിദ ഉജും പദവ്, കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. കെ.കെ എൻ കുറുപ്പ്, വേദിയിലെ എം.എൽ.മാർ ജനപ്രതിനിധികൾ എന്നിവർ ആഭ്യന്തരമന്ത്രിയിൽ നിന്നും തൂഫാൻ ബാഡ്ജ് ഏറ്റുവാങ്ങി. പി.ഡബ്ല്യു.ഡി കോൺട്രാക്ടർ അബ്ദുള്ള കുഞ്ഞിയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. തൂഫാൻ വാരിയർ പോസ്റ്റർ ഓട്ടോറിക്ഷ ഡ്രൈവർ അഷ്‌റഫ് കുതിരപ്പാറയ്ക്ക് നൽകി പ്രകാശനം ചെയ്തു.ഇനി മുതൽ ജില്ലയിലെ എല്ലാ ഓട്ടോകളിലും &nbsp;തൂഫാൻ വാരിയർ പോസ്റ്റർ ഉണ്ടാകും.</p>

<p>എം.എൽ.എമാരായ എ.കെ.എം അഷ്‌റഫ്, അഡ്വക്കേറ്റ് ഗോവിന്ദൻ പള്ളിക്കാപ്പിൽ, സന്ദീപ് വാര്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജാക്കോട്, എന്നിവർ സംസാരിച്ചു. ജില്ലാ പോലീസ് മേധാവി പി.നിധിൻ രാജ് സ്വാഗതവും &nbsp;അഡീഷണൽ എസ്.പി ആർ.സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. മയക്കുമരുന്ന് വിപത്തിനെ സമൂഹത്തിൽ നിന്ന് തുടച്ചുനീക്കി യുവതലമുറയെ സംരക്ഷിക്കുന്നതിനായി ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ കേരള പോലീസ് നടപ്പാക്കുന്ന ജനകീയ മയക്കുമരുന്ന് വിരുദ്ധ ദൗത്യമാണ് ഓപ്പറേഷൻ &nbsp;തൂഫാൻ. പോലീസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ ദൗത്യവും മയക്കുമരുന്ന് വേട്ടയുമായി മുന്നേറുകയാണ്. ടി.ഐ.എച്ച്.എസ്.എസിലെ കുട്ടികൾക്കായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസിന്റെ ഉദ്ഘാടനവും ആഭ്യന്തരമന്ത്രി നിർവഹിച്ചു. 120 ഓളം കുട്ടികൾ ക്ലാസിൽ പങ്കെടുത്തു.</p>]]></content:encoded>
			<category><![CDATA[kasaragod, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/d5d87fabe0400a1b05534544ff9c45e0.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 28 Jul 2026 19:16:32 +0530</pubDate>
			<modified_date>Tue, 28 Jul 2026 19:16:32 +0530</modified_date>
			<newsId>19049531</newsId>
			<synopsis>ലഹരി മാഫിയയുമായി ചർച്ചയില്ല, മാഫിയയുടെ ഉന്മൂലനം മാത്രം ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല</synopsis>
			<imageMetaData>ramesh chennithala</imageMetaData>
			<seoPath>/nattuvarthakal/kasaragod/home-minister-ramesh-chennithala-eradication</seoPath>
		</item>
		<item>
			<title><![CDATA[ഇന്ത്യൻ ഫുഡ്‌ബോളിന്റെ നാളത്തെ പ്രതീക്ഷകളായി കേരളത്തിലെ ചെറുപ്പക്കാരുണ്ടാകണം : മന്ത്രി ഒ.ജെ ജനീഷ്]]></title>
			<link>https://keralaonlinenews.com/nattuvarthakal/thrissur/minister-oj-jeneesh-indian-football/cid19049454.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/thrissur/minister-oj-jeneesh-indian-football/cid19049454.htm</guId>
			<description><![CDATA[<h2>ന്ത്യൻ ഫുഡ്‌ബോളിന്റെ നാളത്തെ പ്രതീക്ഷകളായി കേരളത്തിലെ ചെറുപ്പക്കാരുണ്ടാകണമെന്ന് കായിക, യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ്. തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന 65-ാമത് സംസ്ഥാനതല സുബ്രതോ കപ്പ് ഫുഡ്‌ബോൾ ടൂർണമെന്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസം &#39;ഓപ്പറേഷൻ കളരി&#39;</h2>]]></description>
			<content:encoded><![CDATA[<p>തൃശ്ശൂർ &nbsp;: ഇന്ത്യൻ ഫുഡ്‌ബോളിന്റെ നാളത്തെ പ്രതീക്ഷകളായി കേരളത്തിലെ ചെറുപ്പക്കാരുണ്ടാകണമെന്ന് കായിക, യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ്. തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന 65-ാമത് സംസ്ഥാനതല സുബ്രതോ കപ്പ് ഫുഡ്‌ബോൾ ടൂർണമെന്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസം 'ഓപ്പറേഷൻ കളരി' എന്ന പേരിൽ ഒരു പദ്ധതി പ്രഖ്യാപിച്ചു. കേരളത്തിലെ അത്‌ലറ്റിന്റെയും അതോടൊപ്പംതന്നെ കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെയും നവീകരിക്കുന്ന പദ്ധതിയാണിത്. അതിന്റെ ഭാഗമായി പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ കേരളത്തിന്റെ കായിക മേഖലയ്ക്കു കീഴിലുള്ള ഹോസ്റ്റലുകൾ, സ്‌റ്റേഡിയങ്ങൾ, അനുബന്ധ സൗകര്യങ്ങൾ എല്ലാം തന്നെ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ മെച്ചപ്പെടുത്തിയെടുക്കുന്ന ഒരു പ്രവർത്തനത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.</p>

<p>ചടങ്ങിൽ മന്ത്രി ഒ.ജെ ജനീഷ് ചാംപ്യൻമാർക്കുള്ള ട്രോഫിയും മെഡലും വിതരണം ചെയ്തു. മത്സരത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള ടീമുകൾ ചാംപ്യൻമാരായി. കോഴിക്കോട് ജില്ലാ ടീം രണ്ടാം സ്ഥാനവും തിരുവനന്തപുരം ജില്ലാ ടീം മൂന്നാം സ്ഥാനവും നേടി. സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ സംസ്ഥാനത്തിന്റെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള അണ്ടർ 15 ബോയ്സ്, അണ്ടർ 17 ഗേൾസ്, അണ്ടർ 17 ഗോൾസ് സ്‌കൂൾ ടീമുകളായിരുന്നു മത്സരിച്ചത്. &nbsp;</p>

<p>സമാപന സമ്മേളനത്തിൽ എം.എൽ.എ രാജൻ ജെ. പല്ലൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റനും പത്മശ്രീ പുരസ്‌ക്കാര ജേതാവുമായ ഐ.എം. വിജയൻ, മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ ജോപോൾ അഞ്ചേരി എന്നിവർ മുഖ്യാതിഥികളായി. തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ്, തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ ജോയ് ബാസ്റ്റിൻ, പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സുമേഷ്, ഡി.ഡി.ഇ ടി. ഷൈല, സംസ്ഥാന സ്പോർട്ട്സ് കോ-ഓർഡിേനേറ്റർ അജിത് വർഗ്ഗീസ്, അസിസ്റ്റന്റ് സ്റ്റേറ്റ് സ്‌പോർട്‌സ് ഓർഗനൈസർമാരായ വിസ്മയ, പി.യു. ചിത്ര, കുഞ്ഞുമുഹമ്മദ്, ജില്ലാ സ്‌പോർട്‌സ് കോർഡിനേറ്റർ എ.കെ ഷാജി, തൃശൂർ ആർ.ഡി.എസ്.ജി.എ സെക്രട്ടറി സുധീർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന് പൊതുവിദ്യാഭ്യാസ വകുപ്പ് എ.ഡി.പി.ഐ സി.എ സന്തോഷ് സ്വാഗതവും പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ എ. അബൂബക്കർ നന്ദിയും പറഞ്ഞു.</p>]]></content:encoded>
			<category><![CDATA[thrissur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/42f2928d93bb4021aa1322649033e8a2.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 28 Jul 2026 19:09:57 +0530</pubDate>
			<modified_date>Tue, 28 Jul 2026 19:09:57 +0530</modified_date>
			<newsId>19049454</newsId>
			<synopsis>ഇന്ത്യൻ ഫുഡ്‌ബോളിന്റെ നാളത്തെ പ്രതീക്ഷകളായി കേരളത്തിലെ ചെറുപ്പക്കാരുണ്ടാകണം : മന്ത്രി ഒ.ജെ ജനീഷ്</synopsis>
			<imageMetaData>I don't want to create unnecessary headlines by promising stars like Messi; Minister O.J. Janish</imageMetaData>
			<seoPath>/nattuvarthakal/thrissur/minister-oj-jeneesh-indian-football</seoPath>
		</item>
		<item>
			<title><![CDATA[കയ്യേറ്റക്കാരെ ഒഴിപ്പിക്കും, അർഹരായവർക്ക് പട്ടയം നൽകും: മന്ത്രി എ.പി അനിൽ കുമാർ]]></title>
			<link>https://keralaonlinenews.com/nattuvarthakal/idukki/minister-a-panil-kumar-eligible-persons/cid19049407.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/idukki/minister-a-panil-kumar-eligible-persons/cid19049407.htm</guId>
			<description><![CDATA[<h2>അനർഹമായി ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാനുള്ള ശക്തമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് റവന്യൂ മന്ത്രി എ.പി അനിൽ കുമാർ. അക്കാര്യത്തിൽ ജനങ്ങളുടെ പിന്തുണയുണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു</h2>]]></description>
			<content:encoded><![CDATA[<p>ഇടുക്കി : അനർഹമായി ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാനുള്ള ശക്തമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് റവന്യൂ മന്ത്രി എ.പി അനിൽ കുമാർ. അക്കാര്യത്തിൽ ജനങ്ങളുടെ പിന്തുണയുണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു. അതേസമയം അർഹരായവർക്ക് പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കുടയത്തൂരിൽ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.</p>

<p>കേരളത്തിൽ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ ഏറ്റവും കൂടുതലുള്ള ജില്ലയാണ് ഇടുക്കി. പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമിയുടെ പട്ടയത്തിനായി കാത്തിരിക്കുന്നവർക്ക് പട്ടയം ലഭിക്കണം. ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ചെയ്തുകൊടുക്കുന്ന കാര്യത്തിൽ ഒരു വീഴ്ചയുമുണ്ടാവരുതെന്നാണ് സർക്കാരിന്റെ സമീപനം. അത് ജനങ്ങളുടെ അവകാശമാണെന്ന് മന്ത്രി പറഞ്ഞു. &nbsp;</p>

<p>റോയ് കെ. പൗലോസ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ, റവന്യൂ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ. ജീവൻ ബാബു, കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയൻ, അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥ്, ജില്ലാപഞ്ചായത്ത് അംഗം സജി പി. ജോസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം സുജ ചന്ദ്രശേഖരൻ, കുടയത്തൂർ ഗ്രാമപഞ്ചായത്ത് അംഗം തസ്നി ടി.കെ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.</p>]]></content:encoded>
			<category><![CDATA[idukki, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/2c03c19f10dc0a95d23fd6b743e3c5af.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 28 Jul 2026 19:07:25 +0530</pubDate>
			<modified_date>Tue, 28 Jul 2026 19:07:25 +0530</modified_date>
			<newsId>19049407</newsId>
			<synopsis>കയ്യേറ്റക്കാരെ ഒഴിപ്പിക്കും, അർഹരായവർക്ക് പട്ടയം നൽകും: മന്ത്രി എ.പി അനിൽ കുമാർ</synopsis>
			<imageMetaData>Revenue Department's 100-Day Action Plan: Land classification changes and distribution of title deeds to be expedited – Minister A.P. Anil Kumar.</imageMetaData>
			<seoPath>/nattuvarthakal/idukki/minister-a-panil-kumar-eligible-persons</seoPath>
		</item>
		<item>
			<title><![CDATA[കറിവേപ്പിലയിലെ പുഴുക്കളെ തുരത്താൻ ഈ മാർഗങ്ങൾ പരീക്ഷിക്കൂ; കീടനാശിനിയില്ലാതെ ചെടി സംരക്ഷിക്കാം]]></title>
			<link>https://keralaonlinenews.com/agriculture/curry-leaves-protect-worms/cid19047645.htm</link>
			<guId>https://keralaonlinenews.com/agriculture/curry-leaves-protect-worms/cid19047645.htm</guId>
			<description><![CDATA[<h2>അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത ചെടിയാണ് കറിവേപ്പില. എന്നാൽ മഴക്കാലത്തും ഈർപ്പം കൂടുതലുള്ള സമയത്തും കറിവേപ്പിലയിൽ പുഴുക്കളും മുഞ്ഞയും മീലിബഗും ഇലതിന്നുന്ന കീടങ്ങളും ആക്രമിക്കുന്നത് സാധാരണമാണ്.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത ചെടിയാണ് കറിവേപ്പില. എന്നാൽ മഴക്കാലത്തും ഈർപ്പം കൂടുതലുള്ള സമയത്തും കറിവേപ്പിലയിൽ പുഴുക്കളും മുഞ്ഞയും മീലിബഗും ഇലതിന്നുന്ന കീടങ്ങളും ആക്രമിക്കുന്നത് സാധാരണമാണ്. ഇവയെ സമയത്ത് നിയന്ത്രിച്ചില്ലെങ്കിൽ ചെടിയുടെ വളർച്ച മന്ദഗതിയിലാകുകയും ഇലകൾ മഞ്ഞനിറമാവുകയും കൊഴിഞ്ഞുപോകുകയും ചെയ്യും. രാസകീടനാശിനികൾ ഉപയോഗിക്കാതെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാം.</p>

<p>വേപ്പെണ്ണ സ്പ്രേ ഏറ്റവും ഫലപ്രദം</p>

<p>കറിവേപ്പിലയിലെ കീടങ്ങളെ അകറ്റാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് വേപ്പെണ്ണ സ്പ്രേ. ഒരു ലിറ്റർ വെള്ളത്തിൽ 5 മില്ലി വേപ്പെണ്ണയും ഏതാനും തുള്ളി ലിക്വിഡ് സോപ്പും ചേർത്ത് നന്നായി കലക്കി ഇലകളുടെ ഇരുവശത്തും തളിക്കാം. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്താൽ മുഞ്ഞ, മീലിബഗ് തുടങ്ങിയ കീടങ്ങളുടെ ആക്രമണം കുറയും.</p>

<p>വെളുത്തുള്ളി-മുളക് ലായനി</p>

<p>10 വെളുത്തുള്ളി അല്ലികളും 4–5 പച്ചമുളകും അരച്ച് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അരിച്ചെടുത്ത ശേഷം സ്പ്രേ ചെയ്യാം. ഈ മിശ്രിതത്തിന്റെ ഗന്ധം പലതരം കീടങ്ങളെയും അകറ്റാൻ സഹായിക്കും. രാവിലെ അല്ലെങ്കിൽ വൈകുന്നേരമാണ് ഇത് തളിക്കാൻ ഏറ്റവും അനുയോജ്യം.</p>

<p>സോപ്പ് ലായനി ഉപയോഗിക്കാം</p>

<p>ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ മൃദുവായ ലിക്വിഡ് സോപ്പ് ചേർത്ത് ഇലകളിൽ സ്പ്രേ ചെയ്യുന്നത് ഇലകളിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന ചെറിയ കീടങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. പിന്നീട് ശുദ്ധജലം ഉപയോഗിച്ച് ഇലകൾ കഴുകുന്നതും നല്ലതാണ്.</p>

<p>ബാധിച്ച ഇലകൾ നീക്കം ചെയ്യുക</p>

<p>പുഴുക്കളുടെ ആക്രമണം കൂടുതലുള്ള ഇലകളും കൊമ്പുകളും ഉടൻ മുറിച്ചുമാറ്റണം. ഇതിലൂടെ കീടങ്ങൾ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ കഴിയും. മുറിച്ചുമാറ്റിയ ഭാഗങ്ങൾ ചെടിയുടെ ചുവട്ടിൽ ഉപേക്ഷിക്കാതെ നശിപ്പിക്കണം.</p>

<p>വായുസഞ്ചാരവും സൂര്യപ്രകാശവും ഉറപ്പാക്കുക</p>

<p>കറിവേപ്പില ചെടിക്ക് ആവശ്യത്തിന് സൂര്യപ്രകാശവും വായുസഞ്ചാരവും ലഭിക്കണം. അമിത ഈർപ്പം കീടങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുന്നതിനാൽ ചെടി വളരെ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിൽ വളർത്തുന്നത് ഒഴിവാക്കണം.</p>

<p>ജൈവവളങ്ങൾ മാത്രം ഉപയോഗിക്കുക</p>

<p>അമിതമായി രാസവളങ്ങൾ ഉപയോഗിച്ചാൽ ചെടി ദുർബലമാകുകയും കീടങ്ങളുടെ ആക്രമണം വർധിക്കുകയും ചെയ്യും. ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, കമ്പോസ്റ്റ്, ചാരപ്പൊടി എന്നിവ പോലുള്ള ജൈവവളങ്ങൾ ഉപയോഗിക്കുന്നത് ചെടിയുടെ പ്രതിരോധശേഷി വർധിപ്പിക്കും.</p>

<p>ചെടി ആരോഗ്യത്തോടെ വളർന്നാൽ കീടശല്യം കുറയും</p>

<p>കൃത്യമായ പരിചരണവും ഇടയ്ക്കിടെയുള്ള പരിശോധനയും നടത്തിയാൽ കറിവേപ്പില ചെടിയെ പുഴുക്കളുടെ ആക്രമണത്തിൽ നിന്ന് എളുപ്പത്തിൽ സംരക്ഷിക്കാം. പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് ആരോഗ്യകരമായ ഇലകൾ ലഭിക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും സഹായിക്കും.</p>]]></content:encoded>
			<category><![CDATA[കാർഷികം]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/777b3635f0e2478fe5cb1fb852d52e5d.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 28 Jul 2026 19:00:20 +0530</pubDate>
			<modified_date>Tue, 28 Jul 2026 19:00:20 +0530</modified_date>
			<newsId>19047645</newsId>
			<synopsis>കറിവേപ്പിലയിലെ പുഴുക്കളെ തുരത്താൻ ഈ മാർഗങ്ങൾ പരീക്ഷിക്കൂ; കീടനാശിനിയില്ലാതെ ചെടി സംരക്ഷിക്കാം</synopsis>
			<imageMetaData>worms</imageMetaData>
			<seoPath>/agriculture/curry-leaves-protect-worms</seoPath>
		</item>
		<item>
			<title><![CDATA[നാലു വര്‍ഷത്തെ ബിരുദം 40 വര്‍ഷത്തെ കരിയറിനെ നിര്‍ണയിക്കാന്‍ അനുവദിക്കരുതെന്ന് ഐഐടി ബിരുദധാരി, കോളേജില്‍ പോയത് ജോലിക്കുവേണ്ടി മാത്രം, ക്ലാസെടുക്കുമ്പോള്‍ നോവലുകള്‍ വായിച്ചു, വൈറലായി ഒരു കുറിപ്പ്]]></title>
			<link>https://keralaonlinenews.com/konspecial/dont-let-degree-dictate-a-career/cid19048485.htm</link>
			<guId>https://keralaonlinenews.com/konspecial/dont-let-degree-dictate-a-career/cid19048485.htm</guId>
			<description><![CDATA[<h2>നാലു വര്‍ഷത്തെ ഡിഗ്രി 40 വര്‍ഷത്തെ ജീവിതത്തെയും ജോലിയെയും നിര്‍ണയിക്കരുതെന്ന ഐഐടി ബിരുദധാരിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നു.</h2>]]></description>
			<content:encoded><![CDATA[<p></p>

<p>ന്യൂഡല്‍ഹി: നാലു വര്‍ഷത്തെ ഡിഗ്രി 40 വര്‍ഷത്തെ ജീവിതത്തെയും ജോലിയെയും നിര്‍ണയിക്കരുതെന്ന ഐഐടി ബിരുദധാരിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നു. ഐഐടി (ബിഎച്ച്യു) വാരണാസിയില്‍ നിന്ന് ബിരുദം നേടിയ അകാഷ് സമ്പൂര്‍ണാനന്ദ് പാണ്ഡെ ആണ് എക്സില്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവെച്ചത്. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ജോലി ചെയ്യുന്ന അദ്ദേഹം 2012-ല്‍ ഐഐടിയില്‍ പഠിച്ച കാലത്തെക്കുറിച്ച് തുറന്നെഴുതിയതാണ് ചര്‍ച്ചയ്ക്ക് കാരണം.</p>

<p>പോസ്റ്റില്‍ അദ്ദേഹം സ്വയം ''ലാസ്റ്റ് ബെഞ്ചര്‍'', ''വേസ്റ്റര്‍'', ''ലുക്കാ'' എന്നൊക്കെ വിശേഷിപ്പിച്ചു. 75 ശതമാനം ഹാജര്‍ നിര്‍ബന്ധമായതിനാല്‍ മാത്രമാണ് ക്ലാസിലേക്ക് പോയിരുന്നുള്ളൂ. മെറ്റലര്‍ജി പഠിപ്പിക്കുന്ന സമയത്ത് നോവലുകള്‍, ഉപന്യാസങ്ങള്‍, ആധുനിക ഇന്ത്യന്‍ ചരിത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രമീമാംസ, അന്താരാഷ്ട്ര കാര്യങ്ങള്‍ തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ചാണ് സമയം ചെലവഴിച്ചത്. ഓരോ സെമസ്റ്ററിലും 7 മുതല്‍ 10 വരെ പുസ്തകങ്ങള്‍ വായിച്ചിരുന്നു. അവയില്‍ ഭൂരിഭാഗവും യുപിഎസ്സി തയ്യാറെടുപ്പ് നടത്തിയിരുന്ന റൂംമേറ്റിന്റെ പുസ്തകങ്ങളായിരുന്നു.</p>

<p>''പരീക്ഷയ്ക്ക് 24 മണിക്കൂര്‍ മുമ്പ് മാത്രമേ ഞാന്‍ മെറ്റലര്‍ജി ടെക്സ്റ്റ്ബുക്ക് തൊട്ടിട്ടുള്ളൂ. ഏറ്റവും കുറഞ്ഞത് മാത്രം പഠിച്ചു. ജോബ് പ്ലേസ്മെന്റിന് യോഗ്യത നേടാന്‍ 7.5 ജിപിഎ നേടി. അക്കാദമിക്സ് ഒഴികെ എല്ലാം ആസ്വദിച്ചു,'' അദ്ദേഹം എഴുതി. ഐഐടി ടാഗ് നേടാന്‍ നാലുവര്‍ഷം ജയിലില്‍ കഴിഞ്ഞതുപോലെ തോന്നിയെന്നും യുവാവ് പറഞ്ഞു.</p>

<p>ബിരുദം കഴിഞ്ഞ് കണ്‍സള്‍ട്ടിങ് ജോലി ചെയ്ത ശേഷം എന്‍ജിനീയറിങ് മേഖലയില്‍ നിന്ന് പൂര്‍ണമായും മാറി. ഒരു നാലുവര്‍ഷത്തെ ഡിഗ്രി 40 വര്‍ഷത്തെ കരിയറിനെ നിര്‍ണയിക്കരുതെന്ന ഉപദേശത്തോടെ പോസ്റ്റ് അവസാനിപ്പിച്ചു.</p>

<p>പോസ്റ്റിന് മിശ്രിത പ്രതികരണങ്ങളാണ് ലഭിച്ചത്. ചിലര്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ പിന്തുടര്‍ന്നതിനെ അഭിനന്ദിച്ചു. എന്നാല്‍, മറ്റു ചിലര്‍ കടുത്ത വിമര്‍ശനം നടത്തി. ഐഐടി ഡിഗ്രി നേടാന്‍ നിങ്ങള്‍ മറ്റൊരാള്‍ക്ക് ലഭിക്കേണ്ട മെറ്റലര്‍ജി സീറ്റ് തട്ടിയെടുത്തെന്ന് ഒരു ഉപയോക്താവ് എഴുതി.</p>]]></content:encoded>
			<category><![CDATA[konspecial, india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/d5276fd61b44141544cd34602ddb5883.jpg</thumb_image>
			<author><![CDATA[Raj C]]></author>
			<pubDate>Tue, 28 Jul 2026 19:00:16 +0530</pubDate>
			<modified_date>Tue, 28 Jul 2026 19:00:16 +0530</modified_date>
			<newsId>19048485</newsId>
			<synopsis>നാലു വര്‍ഷത്തെ ബിരുദം 40 വര്‍ഷത്തെ കരിയറിനെ നിര്‍ണയിക്കാന്‍ അനുവദിക്കരുതെന്ന് ഐഐടി ബിരുദധാരി, കോളേജില്‍ പോയത് ജോലിക്കുവേണ്ടി മാത്രം, ക്ലാസെടുക്കുമ്പോള്‍ നോവലുകള്‍ വായിച്ചു, വൈറലായി ഒരു കുറിപ്പ്</synopsis>
			<imageMetaData>iit graduate</imageMetaData>
			<seoPath>/konspecial/dont-let-degree-dictate-a-career</seoPath>
		</item>
		<item>
			<title><![CDATA[ഓഫീസിലെ ഇരിപ്പ് ശീലം നടുവേദനയ്ക്ക് കാരണമാകുന്നുണ്ടോ? ; ഈ ശീലങ്ങൾ മാറ്റിയാൽ ആശ്വാസം ലഭിക്കും]]></title>
			<link>https://keralaonlinenews.com/health/office-sitting-habit-back-pain/cid19047708.htm</link>
			<guId>https://keralaonlinenews.com/health/office-sitting-habit-back-pain/cid19047708.htm</guId>
			<description><![CDATA[<h2>ഓഫീസിലോ വീട്ടിലോ കമ്പ്യൂട്ടറിന് മുന്നിൽ മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെ നടുവേദനയും ഒരു സാധാരണ ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. തുടക്കത്തിൽ ചെറിയ അസ്വസ്ഥതയായി തോന്നുന്ന വേദന, പിന്നീട് ദൈനംദിന ജീവിതത്തെയും ജോലിയെയും ബാധിക്കുന്ന അവസ്ഥയിലേക്ക് മാറാൻ സാധ്യതയുണ്ട്. ശരിയായ ഇരിപ്പ് രീതിയില്ലായ്മ, വ്യായാമക്കുറവ്, തുടർച്ചയായി ഒരേ സ്ഥാനത്ത് ഇരിക്കുന്നത് എന്നിവയാണ് പ്രധാന കാരണങ്ങൾ.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ഓഫീസിലോ വീട്ടിലോ കമ്പ്യൂട്ടറിന് മുന്നിൽ മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെ നടുവേദനയും ഒരു സാധാരണ ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. തുടക്കത്തിൽ ചെറിയ അസ്വസ്ഥതയായി തോന്നുന്ന വേദന, പിന്നീട് ദൈനംദിന ജീവിതത്തെയും ജോലിയെയും ബാധിക്കുന്ന അവസ്ഥയിലേക്ക് മാറാൻ സാധ്യതയുണ്ട്. ശരിയായ ഇരിപ്പ് രീതിയില്ലായ്മ, വ്യായാമക്കുറവ്, തുടർച്ചയായി ഒരേ സ്ഥാനത്ത് ഇരിക്കുന്നത് എഓഫീസിലോ വീട്ടിലോ കമ്പ്യൂട്ടറിന് മുന്നിൽ മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെ നടുവേദനയും ഒരു സാധാരണ ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. തുടക്കത്തിൽ ചെറിയ അസ്വസ്ഥതയായി തോന്നുന്ന വേദന, പിന്നീട് ദൈനംദിന ജീവിതത്തെയും ജോലിയെയും ബാധിക്കുന്ന അവസ്ഥയിലേക്ക് മാറാൻ സാധ്യതയുണ്ട്. ശരിയായ ഇരിപ്പ് രീതിയില്ലായ്മ, വ്യായാമക്കുറവ്, തുടർച്ചയായി ഒരേ സ്ഥാനത്ത് ഇരിക്കുന്നത് എന്നിവയാണ് പ്രധാന കാരണങ്ങൾ.ന്നിവയാണ് പ്രധാന കാരണങ്ങൾ.</p>

<p style="text-align:center"><img alt="Is your office sitting habit causing back pain? Changing these habits can bring relief." height="420" id="img_21619723" loading="lazy" src="https://keralaonlinenews.com/static/c1e/client/94744/uploaded/3946e52561e4aa987e14cfebebe6ffbb.jpg" width="730"></p>

<p><strong>മണിക്കൂറുകളോളം ഒരേ സ്ഥാനത്ത് ഇരിക്കുന്നത് അപകടം</strong></p>

<p>ഒരേ നിലയിൽ ദീർഘനേരം ഇരിക്കുമ്പോൾ നട്ടെല്ലിനും അരക്കെട്ടിലെ പേശികൾക്കും അധിക സമ്മർദം അനുഭവപ്പെടുന്നു. ഇതുമൂലം പേശികൾ മുറുകുകയും രക്തയോട്ടം കുറയുകയും ചെയ്യാം. പ്രത്യേകിച്ച് കമ്പ്യൂട്ടറിന് മുന്നിൽ കുനിഞ്ഞിരുന്ന് ജോലി ചെയ്യുന്നത് വേദന കൂടുതൽ രൂക്ഷമാക്കും.</p>

<p><strong>തെറ്റായ ഇരിപ്പ് രീതിയും പ്രധാന കാരണം</strong></p>

<p>പുറം വളച്ച് ഇരിക്കുക, കസേരയിൽ പൂർണ പിന്തുണയില്ലാതെ ഇരിക്കുക, കമ്പ്യൂട്ടർ സ്ക്രീൻ വളരെ താഴെയോ മുകളിലോ വയ്ക്കുക തുടങ്ങിയ തെറ്റായ ശീലങ്ങൾ നട്ടെല്ലിന് അധികഭാരം സൃഷ്ടിക്കുന്നു. കാലുകൾ നിലത്ത് സമമായി വയ്ക്കുകയും പിൻഭാഗത്തിന് നല്ല പിന്തുണ നൽകുന്ന കസേര ഉപയോഗിക്കുകയും ചെയ്യുന്നത് നടുവേദന കുറയ്ക്കാൻ സഹായിക്കും.</p>

<p><strong>ഓരോ മണിക്കൂറിലും എഴുന്നേറ്റ് നടക്കുക</strong></p>

<p>ദീർഘനേരം തുടർച്ചയായി ഇരിക്കുന്നതിനുപകരം ഓരോ 30 മുതൽ 60 മിനിറ്റിലും എഴുന്നേറ്റ് രണ്ടോ മൂന്നോ മിനിറ്റ് നടക്കുകയോ ശരീരം നീട്ടുകയോ ചെയ്യണം. ഇത്തരത്തിലുള്ള ചെറിയ ഇടവേളകൾ പേശികളുടെ മുറുക്കം കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും.</p>

<p><strong>വ്യായാമവും സ്ട്രെച്ചിങ്ങും ശീലമാക്കുക</strong></p>

<p>നട്ടെല്ലിനെയും വയറിലെയും പേശികളെ ശക്തിപ്പെടുത്തുന്ന ലഘു വ്യായാമങ്ങളും സ്ട്രെച്ചിംഗ് പരിശീലനങ്ങളും സ്ഥിരമായി ചെയ്യുന്നത് നടുവേദന കുറയ്ക്കാൻ സഹായിക്കും. നടക്കൽ, യോഗ, നീന്തൽ തുടങ്ങിയ വ്യായാമങ്ങളും നല്ലതാണ്. എന്നാൽ കടുത്ത വേദനയുള്ളവർ ഡോക്ടറുടെയോ ഫിസിയോതെറാപ്പിസ്റ്റിന്റെയോ നിർദേശപ്രകാരം മാത്രം വ്യായാമം ചെയ്യണം.</p>

<p><strong>ശരീരഭാരം നിയന്ത്രിക്കണം</strong></p>

<p>അമിതവണ്ണം നട്ടെല്ലിൽ കൂടുതൽ സമ്മർദം സൃഷ്ടിക്കുന്നു. സമീകൃതമായ ഭക്ഷണക്രമവും പതിവ് വ്യായാമവും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും നടുവേദനയുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.</p>

<p><strong>ജോലിസ്ഥലം എർഗണോമിക് ആക്കുക</strong></p>

<p>കമ്പ്യൂട്ടർ സ്ക്രീൻ കണ്ണിന്റെ ഉയരത്തിൽ ക്രമീകരിക്കുക, കീബോർഡും മൗസും കൈകൾക്ക് സൗകര്യപ്രദമായ ഉയരത്തിൽ വയ്ക്കുക, ശരിയായ ഉയരമുള്ള കസേര ഉപയോഗിക്കുക എന്നിവ ജോലിസ്ഥലത്തെ കൂടുതൽ ആരോഗ്യകരമാക്കും. ലാപ്ടോപ്പ് മാത്രം ഉപയോഗിക്കുന്നവർ ആവശ്യമായാൽ സ്റ്റാൻഡും പ്രത്യേക കീബോർഡും ഉപയോഗിക്കുന്നത് ഗുണം ചെയ്യും.</p>

<p><strong>എപ്പോൾ ഡോക്ടറെ കാണണം?</strong></p>

<p>വിശ്രമിച്ചിട്ടും കുറയാത്ത നടുവേദന, കാലിലേക്ക് വേദന പടരുക, മരവിപ്പ്, ബലക്കുറവ്, മൂത്രമോ മലമോ നിയന്ത്രിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈകാതെ ഡോക്ടറെ സമീപിക്കണം. കാരണം ചിലപ്പോൾ ഇത് ഡിസ്ക് സംബന്ധമായ പ്രശ്നങ്ങളുടെയോ മറ്റ് ഗുരുതര രോഗങ്ങളുടെയോ ലക്ഷണമായിരിക്കാം.</p>

<p><strong>പ്രതിരോധമാണ് ഏറ്റവും നല്ല മാർഗം</strong></p>

<p>ചെറിയ ജീവിതശൈലി മാറ്റങ്ങളിലൂടെ തന്നെ ഇരുന്ന് ജോലി ചെയ്യുന്നവരിൽ നടുവേദനയുടെ സാധ്യത ഗണ്യമായി കുറയ്ക്കാം. കൃത്യമായ ഇരിപ്പ് രീതി, ഇടവേളകളിലെ നടത്തം, ദിവസേനയുള്ള വ്യായാമം, ആരോഗ്യകരമായ ഭക്ഷണശീലം എന്നിവ പിന്തുടർന്നാൽ നട്ടെല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനും ജോലിക്ഷമത വർധിപ്പിക്കാനും കഴിയും.</p>]]></content:encoded>
			<category><![CDATA[health, lifestyle]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/33216c4ddd354b48068597f1b9f38ccd.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 28 Jul 2026 19:00:03 +0530</pubDate>
			<modified_date>Tue, 28 Jul 2026 19:00:03 +0530</modified_date>
			<newsId>19047708</newsId>
			<synopsis>ഓഫീസിലെ ഇരിപ്പ് ശീലം നടുവേദനയ്ക്ക് കാരണമാകുന്നുണ്ടോ? ; ഈ ശീലങ്ങൾ മാറ്റിയാൽ ആശ്വാസം ലഭിക്കും</synopsis>
			<imageMetaData>Is your office sitting habit causing back pain? Changing these habits can bring relief.</imageMetaData>
			<seoPath>/health/office-sitting-habit-back-pain</seoPath>
		</item>
		<item>
			<title><![CDATA[കുട്ടികളുടെ പുതിയ ഫേവറിറ്റ്!]]></title>
			<link>https://keralaonlinenews.com/food/semiya-noodles-recipe/cid18981076.htm</link>
			<guId>https://keralaonlinenews.com/food/semiya-noodles-recipe/cid18981076.htm</guId>
			<description><![CDATA[കുട്ടികളുടെ പുതിയ ഫേവറിറ്റ്!]]></description>
			<content:encoded><![CDATA[<p>&nbsp;ചേരുവകൾ&nbsp;</p>

<p>&nbsp; &nbsp; സേമിയ<br>
&nbsp; &nbsp; മുട്ട<br>
&nbsp; &nbsp; വെള്ളം<br>
&nbsp; &nbsp; എണ്ണ<br>
&nbsp; &nbsp; കുരുമുളകുപൊടി<br>
&nbsp; &nbsp; വെണ്ണ<br>
&nbsp; &nbsp; സവാള<br>
&nbsp; &nbsp; കാരറ്റ്<br>
&nbsp; &nbsp; കാപ്സിക്കം<br>
&nbsp; &nbsp; കാശ്മീരിമുളകുപൊടി<br>
&nbsp; &nbsp; പഞ്ചസാര<br>
&nbsp; &nbsp; മഞ്ഞൾപ്പൊടി<br>
&nbsp; &nbsp; ഉപ്പ്</p>

<p>തയ്യാറാക്കുന്ന വിധം</p>

<p>&nbsp; &nbsp; ഒരു പാത്രം അടുപ്പിൽ വച്ച് അൽപ്പം വെള്ളം ഒഴിച്ച് തിളപ്പിക്കാം.<br>
&nbsp; &nbsp; വെള്ളം തിളച്ചു വരുമ്പോൾ 100 ഗ്രാം സേമിയ ഇതിലേക്ക് ചേർക്കാം.<br>
&nbsp; &nbsp; ആവശ്യമെങ്കിൽ അൽപ്പം എണ്ണ കൂടി ചേർക്കാവുന്നതാണ്.<br>
&nbsp; &nbsp; സേമിയ വെന്തതിനു ശേഷം അടുപ്പണച്ച് അരിച്ചെടുത്ത് വെയ്ക്കാം.<br>
&nbsp; &nbsp; ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം എണ്ണ ഒഴിച്ച് വെണ്ണ ചേർത്ത് ചൂടാക്കാം.<br>
&nbsp; &nbsp; അതിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിച്ചിളക്കി ഉടയ്ക്കാം.<br>
&nbsp; &nbsp; സവാള ചെറുതായി അരിഞ്ഞതു ചേർത്ത് വഴറ്റാം.<br>
&nbsp; &nbsp; അൽപ്പം കാശ്മീരിമുളകുപൊടി, മഞ്ഞൾപ്പൊടി,&nbsp; കാരറ്റ്, കാപ്സിക്കം എന്നിവ കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കാം.<br>
&nbsp; &nbsp; വേവിച്ചു വച്ച സേമിയ ചേർത്തിളക്കാം.<br>
&nbsp; &nbsp; അൽപ്പം കുരുമുളകുപൊടി, പഞ്ചസാര, ഉപ്പ് തുടങ്ങിയവ ചേർത്തിളക്കി യോജിപ്പിക്കാം. അടുപ്പിൽ നിന്ന് മാറ്റി, ഇഷ്ടാനുസരണം വിളമ്പി കഴിച്ചു നോക്കൂ.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/804f108bbebc08baf261723c06d00879.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 28 Jul 2026 18:55:23 +0530</pubDate>
			<modified_date>Tue, 28 Jul 2026 18:55:23 +0530</modified_date>
			<newsId>18981076</newsId>
			<synopsis>കുട്ടികളുടെ പുതിയ ഫേവറിറ്റ്!</synopsis>
			<imageMetaData>semiyanoodles</imageMetaData>
			<seoPath>/food/semiya-noodles-recipe</seoPath>
		</item>
		<item>
			<title><![CDATA[പെണ്‍മക്കളുള്ള പിതാവ് ഈ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്, പിന്നീട് ഖേദിക്കേണ്ടിവരുമെന്ന് ചാണക്യന്‍]]></title>
			<link>https://keralaonlinenews.com/konspecial/chanakya-niti-father-daughter-relationship/cid19048380.htm</link>
			<guId>https://keralaonlinenews.com/konspecial/chanakya-niti-father-daughter-relationship/cid19048380.htm</guId>
			<description><![CDATA[<h2>ആചാര്യ ചാണക്യന്റെ നീതിശാസ്ത്രം കുടുംബബന്ധങ്ങളെക്കുറിച്ചും രക്ഷാകര്‍തൃത്വത്തെക്കുറിച്ചും വിലപ്പെട്ട ഉപദേശങ്ങള്‍ നല്‍കുന്നതാണ്. മകളും അച്ഛനും തമ്മിലുള്ള ബന്ധം അത്യന്തം പവിത്രവും ശക്തവുമാണെന്ന് ചാണക്യന്‍ പറയുന്നു.</h2>]]></description>
			<content:encoded><![CDATA[<p>ആചാര്യ ചാണക്യന്റെ നീതിശാസ്ത്രം കുടുംബബന്ധങ്ങളെക്കുറിച്ചും രക്ഷാകര്‍തൃത്വത്തെക്കുറിച്ചും വിലപ്പെട്ട ഉപദേശങ്ങള്‍ നല്‍കുന്നതാണ്. മകളും അച്ഛനും തമ്മിലുള്ള ബന്ധം അത്യന്തം പവിത്രവും ശക്തവുമാണെന്ന് ചാണക്യന്‍ പറയുന്നു. ഈ ബന്ധത്തില്‍ അശ്രദ്ധയോ തെറ്റായ സമീപനമോ ഉണ്ടായാല്‍ പിന്നീട് പശ്ചാത്താപമുണ്ടാകാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.</p>

<p>ചാണക്യ നീതിയുടെ അടിസ്ഥാനത്തില്‍, പെണ്‍കുട്ടികളുള്ള പിതാവ് ഒരിക്കലും ചെയ്യരുതാത്ത പ്രധാന കാര്യങ്ങള്‍ ഇവയാണ്:</p>

<p>1. മകളുടെ ആഗ്രഹങ്ങളെയും അഭിപ്രായങ്ങളെയും അവഗണിക്കുക &nbsp;</p>

<p>മകളുടെ പഠനം, കരിയര്‍, വിവാഹം തുടങ്ങിയ പ്രധാന തീരുമാനങ്ങളില്‍ അവളുടെ വികാരങ്ങളും സ്വപ്നങ്ങളും അഭിപ്രായങ്ങളും അവഗണിക്കരുത്. അച്ഛന്‍ മകളുടെ ഇച്ഛകളെ ബഹുമാനിക്കണമെന്ന് ചാണക്യന്‍ പറയുന്നു. അല്ലാത്തപക്ഷം അവളുടെ ആത്മവിശ്വാസം കുറയുകയും ബന്ധത്തില്‍ അകല്‍ച്ച ഉണ്ടാകുകയും ചെയ്യാം. പിന്നീട് അച്ഛന് ഖേദിക്കേണ്ടിവരും.</p>

<p>2. അമിത നിയന്ത്രണം ഏര്‍പ്പെടുത്തുക</p>

<p>മകളുടെ ഓരോ പ്രവൃത്തിയിലും അമിത നിയന്ത്രണം വേണ്ട. സ്വാതന്ത്ര്യവും സ്വയംഭരണവും പഠിപ്പിക്കുകയാണ് പ്രധാനം. സുഹൃത്തുക്കളുമായി ഇടപഴകുന്നതോ കരിയര്‍ തിരഞ്ഞെടുക്കുന്നതോ പോലുള്ള കാര്യങ്ങളില്‍ അമിതമായ നിയന്ത്രണം അവളുടെ വ്യക്തിത്വവികസനത്തെ തടസ്സപ്പെടുത്തും. സന്തുലിതമായ മാര്‍ഗനിര്‍ദേശമാണ് ആവശ്യം.</p>

<p>3. മകളുടെ മുന്നില്‍ അനൈതികമായി പെരുമാറുക</p>

<p>അച്ഛന്‍ മകളുടെ ആദ്യ മാതൃകയാണ്. അബദ്ധങ്ങള്‍ പറയുക, അനൈതിക പ്രവൃത്തികള്‍ ചെയ്യുക, അല്ലെങ്കില്‍ അനാദരവോടെ പെരുമാറുക എന്നിവ മകളുടെ മനസ്സില്‍ മോശം സ്വാധീനം ചെലുത്തും. കുടുംബത്തിന്റെ അന്തസ്സ് നഷ്ടപ്പെടുകയും മകളുടെ വിശ്വാസം കുറയുകയും ചെയ്യാം. അച്ഛന്‍ സ്വന്തം പെരുമാറ്റം ശുദ്ധമായി നിലനിര്‍ത്തണമെന്ന് ചാണക്യന്‍ ഉപദേശിക്കുന്നു.</p>

<p>4. മകളുടെ വിവാഹത്തില്‍ തിടുക്കം കാട്ടുകയോ അശ്രദ്ധ കാണിക്കുകയോ ചെയ്യുക</p>

<p>മകളുടെ വിവാഹം ശ്രദ്ധാപൂര്‍വ്വം ചിന്തിച്ച് മാത്രമേ തീരുമാനിക്കാവൂ. സാമൂഹിക സമ്മര്‍ദ്ദത്താലോ തിടുക്കത്തിലോ തെറ്റായ തീരുമാനമെടുത്താല്‍ മകളുടെ ജീവിതം ദുരിതപൂര്‍ണ്ണമാകാം. വിദ്യാഭ്യാസം, മൂല്യങ്ങള്‍, ഭാവി എന്നിവ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കുക.</p>

<p>5. മകളുടെ സുരക്ഷയില്‍ അശ്രദ്ധ കാണിക്കുക</p>

<p>മകളുടെ ശാരീരിക, മാനസിക, സാമൂഹിക സുരക്ഷ ഉറപ്പാക്കുകയാണ് അച്ഛന്റെ ഏറ്റവും വലിയ ധര്‍മ്മം. വിദ്യാഭ്യാസം, സാമൂഹിക അന്തരീക്ഷം, വൈകാരിക ആവശ്യങ്ങള്‍ എന്നിവയില്‍ ജാഗ്രത പാലിക്കണം. അശ്രദ്ധയാല്‍ മകളുടെ ഭാവി അപകടത്തിലാകാം.</p>

<p>6. മകളുടെ വിദ്യാഭ്യാസത്തിലും വൈകാരിക പിന്തുണയിലും അശ്രദ്ധ</p>

<p>വിദ്യാഭ്യാസം ജീവിതത്തിന്റെ അടിസ്ഥാനമാണെന്ന് ചാണക്യന്‍ പറയുന്നു. ഒരു വിദ്യാസമ്പന്നയായ മകള്‍ കുടുംബത്തിനും സമൂഹത്തിനും ശരിയായ ദിശാബോധം നല്‍കും. അതുപോലെ, മകള്‍ക്ക് സ്‌നേഹം, സഹാനുഭൂതി, വൈകാരിക പിന്തുണ എന്നിവ നല്‍കണം. സമയം ചെലവഴിച്ച് അവളെ ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്യുക.</p>

<p>മറ്റ് പ്രധാന കാര്യങ്ങള്‍</p>

<p>മകനും മകള്‍ക്കും ഇടയില്‍ ഭേദഭാവം കാണിക്കരുത്. രണ്ടുപേര്‍ക്കും തുല്യ സ്‌നേഹവും അവസരങ്ങളും നല്‍കുക. &nbsp;<br>
മകളുടെ തീരുമാനങ്ങളില്‍ അമിതമായ ഇടപെടല്‍ ഒഴിവാക്കുക. മാര്‍ഗനിര്‍ദേശം നല്‍കുക, പക്ഷേ സ്വാതന്ത്ര്യം നല്‍കുക.</p>

<p>ചാണക്യ നീതി പ്രകാരം, ഈ ഉപദേശങ്ങള്‍ പാലിച്ചാല്‍ അച്ഛന്‍ മകള്‍ ബന്ധം ശക്തമാകുകയും കുടുംബത്തിന് സമാധാനവും അഭിമാനവും ലഭിക്കുകയും ചെയ്യും. അല്ലാത്തപക്ഷം പിന്നീട് പശ്ചാത്താപമുണ്ടാകാം. ആധുനിക കാലത്തും ഈ പുരാതന ജ്ഞാനം മാതാപിതാക്കള്‍ക്ക് വഴികാട്ടിയാകാം.</p>]]></content:encoded>
			<category><![CDATA[konspecial, lifestyle]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/8d14046f84205ee01150f69595387a1c.jpg</thumb_image>
			<author><![CDATA[Raj C]]></author>
			<pubDate>Tue, 28 Jul 2026 18:45:50 +0530</pubDate>
			<modified_date>Tue, 28 Jul 2026 18:45:50 +0530</modified_date>
			<newsId>19048380</newsId>
			<synopsis>പെണ്‍മക്കളുള്ള പിതാവ് ഈ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്, പിന്നീട് ഖേദിക്കേണ്ടിവരുമെന്ന് ചാണക്യന്‍</synopsis>
			<imageMetaData>Chanakya Niti</imageMetaData>
			<seoPath>/konspecial/chanakya-niti-father-daughter-relationship</seoPath>
		</item>
		<item>
			<title><![CDATA[10 മിനിറ്റിൽ തയ്യാറാക്കാം പ്രോട്ടീൻ സമ്പന്നമായ സ്നാക്ക്]]></title>
			<link>https://keralaonlinenews.com/food/egg-bites-recipe/cid18981190.htm</link>
			<guId>https://keralaonlinenews.com/food/egg-bites-recipe/cid18981190.htm</guId>
			<description><![CDATA[10 മിനിറ്റിൽ തയ്യാറാക്കാം പ്രോട്ടീൻ സമ്പന്നമായ സ്നാക്ക്]]></description>
			<content:encoded><![CDATA[<p>&nbsp;എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.</p>

<p>മുട്ട – 6 എണ്ണം<br>
പാൽ/തൈര് – ¼ കപ്പ്<br>
ഉള്ളി (ചെറുതായി അരിഞ്ഞത്) – 2 ടേബിൾസ്പൂൺ<br>
ക്യാപ്‌സിക്കം – (ചെറുതായി അരിഞ്ഞത്) – 2 ടേബിൾസ്പൂൺ<br>
ചീര (ചെറുതായി അരിഞ്ഞത്) – 2 ടേബിൾസ്പൂൺ<br>
പുഴുങ്ങിയ ചോളം – 2 ടേബിൾസ്പൂൺ<br>
കാരറ്റ് (ഗ്രേറ്റ് ചെയ്തത്) – 2 ടേബിൾസ്പൂൺ<br>
കുരുമുളക് പൊടി – ¼ ടീസ്പൂൺ<br>
ഉപ്പ് – ആവശ്യത്തിന്<br>
നെയ്യ്/എണ്ണ – 1 ടീസ്പൂൺ</p>

<p>തയ്യാറാക്കുന്ന വിധം</p>

<p>ആ​ദ്യം 180°C ൽ ഓവൻ പ്രീഹീറ്റ് ചെയ്യണം. ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് പാലോ തൈരോ ചേർത്ത് നന്നായി അടിച്ചെടുക്കാം. ശേഷം ഇതിലേക്ക് അരിഞ്ഞുവെച്ച പച്ചക്കറികളും ഒപ്പം ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് ‌നന്നായി യോജിപ്പിക്കുക. മഫിൻ ട്രേകളിൽ എണ്ണ പുരട്ടി, മൗൾഡുകളിൽ മിശ്രിതം ഒഴിക്കാം. ഓരോന്നും ഏകദേശം ¾ ഭാഗമാണ് നിറയ്ക്കേണ്ടത്. ശേഷം 15-18 മിനിറ്റ് നേരം ബേക്ക് ചെയ്തെടുത്താൽ നല്ല ടേസ്റ്റി എ​ഗ് ബൈറ്റുകൾ റെഡി. പുറത്തെടുത്ത് ചെറുതായി തണുത്ത ശേഷം മാത്രമേ മൗൾഡിൽ നിന്ന് ഇവ മാറ്റാവൂ.</p>

<p></p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/7f73ddc4d1a92880ec1d14d9a4899ee8.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 28 Jul 2026 18:40:38 +0530</pubDate>
			<modified_date>Tue, 28 Jul 2026 18:40:38 +0530</modified_date>
			<newsId>18981190</newsId>
			<synopsis>10 മിനിറ്റിൽ തയ്യാറാക്കാം പ്രോട്ടീൻ സമ്പന്നമായ സ്നാക്ക്</synopsis>
			<imageMetaData>eggbites</imageMetaData>
			<seoPath>/food/egg-bites-recipe</seoPath>
		</item>
		<item>
			<title><![CDATA[സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായ വിജയൻ കൂടാളിക്ക് നാടിൻ്റെ അന്ത്യാഞ്ജലി]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/the-nation-pays-tribute-to-vijayan-koodali-a-prominent-figu/cid19049158.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/the-nation-pays-tribute-to-vijayan-koodali-a-prominent-figu/cid19049158.htm</guId>
			<description><![CDATA[<h2>കണ്ണൂർ ജില്ലയിലെ പ്രമുഖ സാംസ്കാരിക, സാഹിത്യ പ്രവർത്തകനായ പി. വിജയൻ കൂടാളിക്ക് (66) നാടിൻ്റെ അന്ത്യാഞ്ജലി. അദ്ദേഹം ഏറെക്കാലം പ്രസിഡൻ്റായി പ്രവർത്തിച്ച കൂടാളി പൊതുജന വായനശാല ആൻഡ് ഗ്രന്‌ഥാലയം അങ്കണത്തിൽ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനത്തിന് വെച്ചു സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ള നൂറ് കണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു. ഇതിനോടൊപ്പം വായനശാലയിൽ സർവ കക്ഷി അനുശോചന യോഗം നടന്നു. കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇ. സജീവൻ അദ്ധ്യക്ഷനായി</h2>]]></description>
			<content:encoded><![CDATA[<p>കൂടാളി : കണ്ണൂർ ജില്ലയിലെ പ്രമുഖ സാംസ്കാരിക, സാഹിത്യ പ്രവർത്തകനായ പി. വിജയൻ കൂടാളിക്ക് (66) നാടിൻ്റെ അന്ത്യാഞ്ജലി. അദ്ദേഹം ഏറെക്കാലം പ്രസിഡൻ്റായി പ്രവർത്തിച്ച കൂടാളി പൊതുജന വായനശാല ആൻഡ് ഗ്രന്‌ഥാലയം അങ്കണത്തിൽ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനത്തിന് വെച്ചു സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ള നൂറ് കണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു. ഇതിനോടൊപ്പം വായനശാലയിൽ സർവ കക്ഷി അനുശോചന യോഗം നടന്നു. കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇ. സജീവൻ അദ്ധ്യക്ഷനായി.</p>

<p>പുക സ സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ , ചൂര്യായി ചന്ദ്രൻ മാസ്റ്റർ, പി പി നൗഫൽ, കെ എം വിജയൻ, സി എച്ച് വത്സലൻ , ജിതിൻ വി, സി. രാമകൃഷ്‌ണൻ, സി മോഹനൻ,പങ്കൻ ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വസതിയിൽ പൊതുദർശനത്തിന് ശേഷം പയ്യാമ്പലത്ത് സംസ്കാരം നടത്തി.<br>
&nbsp;കണ്ണൂർ ജില്ലയിലെ സാമൂഹിക &nbsp;സാംസ്കാരിക &nbsp;രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു വിജയൻ കൂടാളി. അദ്ദേഹത്തിൻ്റെ വിയോഗം പുരോഗമന സാംസ്കാരിക പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്‌ടമാണുണ്ടാക്കിയത്. അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് മരണമടയുന്നത്.</p>

<p><br>
കെ എസ് വൈ എഫ് കൂടാളി വില്ലേജ് പ്രസിഡൻ്റ്, &nbsp;ഡിവൈഎഫ്ഐ കൂടാളി വില്ലേജ് പ്രസിഡൻ്റ്, ബാലസംഘം വില്ലേജ് സെക്രട്ടറി ,മട്ടന്നൂർ കോളേജ് യൂണിയൻ ചെയർമാൻ, പു ക സ മുൻസംസ്ഥാന സമിതി അംഗം, &nbsp;ദേശാഭിമാനി ഏജൻ്റ് , കൂടാളി ആർട്സ് കോളേജ് അധ്യാപകൻ, &nbsp;കൂടാളി ക്ഷീര വ്യവസായ സഹകരണ സംഘം സെക്രട്ടറി , കൂടാളി വായനശാല പ്രസിഡൻ്റ്,കേരളശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂരിലെ എം.എൻ വിജയൻ സ്മാരക ഗ്രന്ഥാലയത്തിൻ്റെ പ്രവർത്തകനാണ്. ഗീതയാണ് ഭാര്യ . മക്കൾ :അനൂപ് (അസി.എഞ്ചിനീയർ, &nbsp;ആയി ക്കര ഹാർബർ )ഡോ: ആതിര &nbsp;'മരുമക്കൾ: ഹർഷ് ( കതിരൂർ) അനുഷ (ഏറണാകുളം).</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/7c8b3db7d5c9c00b8d349559b911cc14.jpg</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 28 Jul 2026 18:31:43 +0530</pubDate>
			<modified_date>Tue, 28 Jul 2026 18:31:43 +0530</modified_date>
			<newsId>19049158</newsId>
			<synopsis>സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായ വിജയൻ കൂടാളിക്ക് നാടിൻ്റെ അന്ത്യാഞ്ജലി</synopsis>
			<imageMetaData>The nation pays tribute to Vijayan Koodali, a prominent figure in the cultural scene.</imageMetaData>
			<seoPath>/nattuvarthakal/kannur/the-nation-pays-tribute-to-vijayan-koodali-a-prominent-figu</seoPath>
		</item>
		<item>
			<title><![CDATA[ചിക്കൻ കൊണ്ട് ഉള്ളി വട]]></title>
			<link>https://keralaonlinenews.com/food/egg-ulli-vada-recipe/cid18981292.htm</link>
			<guId>https://keralaonlinenews.com/food/egg-ulli-vada-recipe/cid18981292.htm</guId>
			<description><![CDATA[ചിക്കൻ കൊണ്ട് ഉള്ളി വട]]></description>
			<content:encoded><![CDATA[<p>&nbsp;ചേരുവകൾ</p>

<p>&nbsp; &nbsp; സവാള- 3<br>
&nbsp; &nbsp; മുട്ട- 2<br>
&nbsp; &nbsp; ചിക്കൻ- 1/4 കപ്പ്<br>
&nbsp; &nbsp; ബ്രെഡ്- 2<br>
&nbsp; &nbsp; മല്ലിയില- 2 ടേബിൾസ്പൂൺ<br>
&nbsp; &nbsp; ചിക്കൻ മസാല- 1 ടീസ്പൂൺ<br>
&nbsp; &nbsp; കുരുമുളകുപൊടി- 1/2 ടീസ്പൂൺ<br>
&nbsp; &nbsp; മൈദ- 3 ടേബിൾസ്പൂൺ<br>
&nbsp; &nbsp; അരിപ്പൊടി- 1 ടേബിൾസ്പൂൺ<br>
&nbsp; &nbsp; വെള്ളം- 1 ടേബിൾസ്പൂൺ<br>
&nbsp; &nbsp; ഉപ്പ്- ആവശ്യത്തിന്<br>
&nbsp; &nbsp; എണ്ണ- ആവശ്യത്തിന്</p>

<p>തയ്യാറാക്കുന്ന വിധം</p>

<p>&nbsp; &nbsp; മൂന്ന് സവാള കട്ടി കുറച്ച് അരിഞ്ഞെടുക്കാം.<br>
&nbsp; &nbsp; അതിലേയ്ക്ക് അര ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടേബിൾസ്പൂൺ അരിപ്പൊടി, ഒരു ടീസ്പൂൺ ചിക്കൻ മസാല രണ്ട് ടേബിൾസ്പൂൺ​ മല്ലിയില, മൂന്ന് ടേബിൾസ്പൂൺ അരിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി മാറ്റി വയ്ക്കാം.<br>
&nbsp; &nbsp; എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ മസാലപ്പൊടികൾ ചേർത്തു വേവിക്കാം.<br>
&nbsp; &nbsp; ഇത് ചെറിയ കഷ്ണങ്ങളാക്കി മാറ്റി വച്ചിരിക്കുന്ന സവാളയിലേയ്ക്കു ചേർക്കാം.<br>
&nbsp; &nbsp; ഒപ്പം രണ്ട് ബ്രെഡ് പൊടിച്ചതും, രണ്ട് മുട്ട പൊട്ടിച്ചൊഴിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം.<br>
&nbsp; &nbsp; അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് വറുക്കാനാവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം.<br>
&nbsp; &nbsp; അതിലേയ്ക്ക് മസാലകൾ ചേർത്ത സവാള ചെറിയ ഉരുളകളാക്കി ചേർത്തു വറുക്കാം.<br>
&nbsp; &nbsp; ഇനി ചൂടോടെ തക്കാളി സോസിനൊപ്പം കഴിച്ചു നോക്കൂ.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/e5f9e0f9bc8d033e50abf22550accb9f.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 28 Jul 2026 18:25:02 +0530</pubDate>
			<modified_date>Tue, 28 Jul 2026 18:25:02 +0530</modified_date>
			<newsId>18981292</newsId>
			<synopsis>ചിക്കൻ കൊണ്ട് ഉള്ളി വട</synopsis>
			<imageMetaData>eggullivada</imageMetaData>
			<seoPath>/food/egg-ulli-vada-recipe</seoPath>
		</item>
		<item>
			<title><![CDATA[ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദുർഗന്ധവും ബാക്ടീരിയയും അകറ്റാം]]></title>
			<link>https://keralaonlinenews.com/lifestyle/fridge-clean-bacteria-bad-odors/cid19047310.htm</link>
			<guId>https://keralaonlinenews.com/lifestyle/fridge-clean-bacteria-bad-odors/cid19047310.htm</guId>
			<description><![CDATA[<h2> വീട്ടിലെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിലൊന്നാണ് ഫ്രിഡ്ജ്. ഭക്ഷണസാധനങ്ങൾ കൂടുതൽ ദിവസങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്ന ഫ്രിഡ്ജ് വൃത്തിയായി പരിപാലിച്ചില്ലെങ്കിൽ ബാക്ടീരിയയുടെ വളർച്ചയ്ക്കും ദുർഗന്ധത്തിനും പഴകിയ ഭക്ഷണത്തിന്റെ മലിനീകരണത്തിനും കാരണമാകും. ചെറിയ ചില ശീലങ്ങൾ പിന്തുടർന്നാൽ ഫ്രിഡ്ജ് എപ്പോഴും വൃത്തിയായും ആരോഗ്യകരമായും സൂക്ഷിക്കാൻ കഴിയും.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;വീട്ടിലെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിലൊന്നാണ് ഫ്രിഡ്ജ്. ഭക്ഷണസാധനങ്ങൾ കൂടുതൽ ദിവസങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്ന ഫ്രിഡ്ജ് വൃത്തിയായി പരിപാലിച്ചില്ലെങ്കിൽ ബാക്ടീരിയയുടെ വളർച്ചയ്ക്കും ദുർഗന്ധത്തിനും പഴകിയ ഭക്ഷണത്തിന്റെ മലിനീകരണത്തിനും കാരണമാകും. ചെറിയ ചില ശീലങ്ങൾ പിന്തുടർന്നാൽ ഫ്രിഡ്ജ് എപ്പോഴും വൃത്തിയായും ആരോഗ്യകരമായും സൂക്ഷിക്കാൻ കഴിയും.</p>

<p>ആഴ്ചയിൽ ഒരിക്കലെങ്കിലും ഫ്രിഡ്ജ് പരിശോധിക്കുക</p>

<p>ഫ്രിഡ്ജിനുള്ളിൽ കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങളോ പഴകിയ പച്ചക്കറികളോ ഉണ്ടോ എന്ന് ആഴ്ചയിൽ ഒരിക്കലെങ്കിലും പരിശോധിക്കണം. ഉപയോഗശൂന്യമായ ഭക്ഷണങ്ങൾ ഉടൻ നീക്കം ചെയ്താൽ ദുർഗന്ധം ഒഴിവാക്കാനും മറ്റ് ഭക്ഷണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും കഴിയും. പ്രത്യേകിച്ച് പാൽ, മാംസം, മത്സ്യം തുടങ്ങിയവയുടെ കാലാവധി ശ്രദ്ധിക്കേണ്ടതാണ്.</p>

<p>മാസത്തിൽ ഒരിക്കൽ ആഴത്തിൽ വൃത്തിയാക്കുക</p>

<p>ഫ്രിഡ്ജ് ഓഫ് ചെയ്ത് ഷെൽഫുകളും ട്രേകളും പുറത്തെടുത്ത് ഇളംചൂടുവെള്ളവും മൃദുവായ സോപ്പും ഉപയോഗിച്ച് കഴുകണം. തുടർന്ന് നന്നായി ഉണക്കിയ ശേഷമേ തിരികെ സ്ഥാപിക്കാവൂ. വിനാഗിരിയോ ബേക്കിംഗ് സോഡ കലർത്തിയ വെള്ളമോ ഉപയോഗിച്ച് അകഭാഗം തുടച്ചാൽ ദുർഗന്ധവും ബാക്ടീരിയയും കുറയ്ക്കാൻ സഹായിക്കും.</p>

<p>ഭക്ഷണം മൂടിവെച്ച് മാത്രം സൂക്ഷിക്കുക</p>

<p>തുറന്ന പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുന്നത് ഫ്രിഡ്ജിനുള്ളിൽ ദുർഗന്ധം പരക്കാനും മറ്റ് ഭക്ഷണങ്ങളിലേക്ക് ബാക്ടീരിയ പകരാനും ഇടയാക്കും. എയർടൈറ്റ് കണ്ടെയ്‌നറുകളിലോ മൂടിയ പാത്രങ്ങളിലോ ഭക്ഷണം സൂക്ഷിക്കുന്നത് ആരോഗ്യകരമായ ശീലമാണ്. ചൂടുള്ള ഭക്ഷണം നേരിട്ട് ഫ്രിഡ്ജിൽ വയ്ക്കാതെ തണുത്തശേഷം മാത്രം സൂക്ഷിക്കണം.</p>

<p>ഫ്രിഡ്ജ് അമിതമായി നിറയ്ക്കരുത്</p>

<p>ഫ്രിഡ്ജിൽ ആവശ്യത്തിലധികം സാധനങ്ങൾ നിറച്ചാൽ തണുത്ത വായു ശരിയായി സഞ്ചരിക്കില്ല. ഇതുമൂലം ഭക്ഷണങ്ങൾ ഒരുപോലെ തണുക്കാതെ കേടാകാൻ സാധ്യതയുണ്ട്. അതുപോലെ ഫ്രിഡ്ജ് പൂർണമായും ഒഴിഞ്ഞുകിടക്കുന്നതും വൈദ്യുതി ഉപയോഗം വർധിപ്പിച്ചേക്കാം. ആവശ്യത്തിന് മാത്രം സാധനങ്ങൾ സൂക്ഷിക്കുന്നതാണ് ഉചിതം.</p>

<p>ദുർഗന്ധം അകറ്റാൻ പ്രകൃതിദത്ത മാർഗങ്ങൾ</p>

<p>ഫ്രിഡ്ജിനുള്ളിൽ ചെറിയൊരു പാത്രത്തിൽ ബേക്കിംഗ് സോഡ, കാപ്പിപ്പൊടി, അല്ലെങ്കിൽ കുറച്ച് നാരങ്ങത്തൊലി വെച്ചാൽ ദുർഗന്ധം കുറയ്ക്കാൻ സഹായിക്കും. കൂടാതെ പച്ചക്കറികൾ പ്രത്യേകം ഡ്രോയറിലും മാംസം, മത്സ്യം എന്നിവ അടച്ച പാത്രങ്ങളിലും സൂക്ഷിക്കുന്നത് ശുചിത്വം നിലനിർത്താൻ സഹായിക്കും.</p>

<p>ഡോർ സീൽ വൃത്തിയായി സൂക്ഷിക്കുക</p>

<p>ഫ്രിഡ്ജിന്റെ ഡോർ റബ്ബർ സീൽ ഭാഗത്ത് പൊടിയും അഴുക്കും അടിഞ്ഞുകൂടാറുണ്ട്. ഇത് ഇടയ്ക്കിടെ തുടച്ച് വൃത്തിയാക്കണം. സീൽ കേടായാൽ തണുപ്പ് പുറത്തേക്ക് പോകുകയും വൈദ്യുതി ഉപയോഗം കൂടുകയും ചെയ്യും.</p>

<p>താപനില ശരിയായി ക്രമീകരിക്കുക</p>

<p>ഫ്രിഡ്ജിന്റെ താപനില സാധാരണയായി 3°C മുതൽ 5°C വരെയും ഫ്രീസറിന്റെ താപനില -18°C ഓടെയുമാണ് മികച്ചത്. ശരിയായ താപനില ഭക്ഷണസാധനങ്ങൾ കൂടുതൽ കാലം സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കും.</p>

<p>വൈദ്യുതി ലാഭവും ആരോഗ്യ സംരക്ഷണവും ഒരുമിച്ച്</p>

<p>ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കുന്നത് ഭക്ഷണത്തിന്റെ ഗുണനിലവാരം നിലനിർത്തുക മാത്രമല്ല, വൈദ്യുതി ഉപഭോഗം കുറയ്ക്കാനും ഉപകരണത്തിന്റെ ആയുസ്സ് വർധിപ്പിക്കാനും സഹായിക്കുന്നു. ചെറിയ ശ്രദ്ധയും കൃത്യമായ പരിപാലനവും ഉണ്ടെങ്കിൽ ഫ്രിഡ്ജ് വർഷങ്ങളോളം മികച്ച രീതിയിൽ പ്രവർത്തിക്കുകയും കുടുംബത്തിന്റെ ആരോഗ്യവും സംരക്ഷിക്കുകയും ചെയ്യും.</p>]]></content:encoded>
			<category><![CDATA[lifestyle]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/bf9c3b55b711e6d948fca4867b0fdc67.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 28 Jul 2026 18:10:29 +0530</pubDate>
			<modified_date>Tue, 28 Jul 2026 18:10:29 +0530</modified_date>
			<newsId>19047310</newsId>
			<synopsis>ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദുർഗന്ധവും ബാക്ടീരിയയും അകറ്റാം</synopsis>
			<imageMetaData>fridge</imageMetaData>
			<seoPath>/lifestyle/fridge-clean-bacteria-bad-odors</seoPath>
		</item>
		<item>
			<title><![CDATA[ഹോംമെയ്ഡ് ബീറ്റ്റൂട്ട് ജാം റെസിപ്പി; രുചികരവും എളുപ്പവും]]></title>
			<link>https://keralaonlinenews.com/food/beetroot-jam-recipe/cid18981061.htm</link>
			<guId>https://keralaonlinenews.com/food/beetroot-jam-recipe/cid18981061.htm</guId>
			<description><![CDATA[ഹോംമെയ്ഡ് ബീറ്റ്റൂട്ട് ജാം റെസിപ്പി; രുചികരവും എളുപ്പവും]]></description>
			<content:encoded><![CDATA[<p>&nbsp;ചേരുവകൾ</p>

<p>ബീറ്റ്റൂട്ട്<br>
ഈന്തപ്പഴം<br>
വെള്ളം<br>
പഞ്ചസാര<br>
തക്കോലം<br>
ഗ്രാമ്പൂ<br>
ഏലയ്ക്ക</p>

<p>തയ്യാറാക്കുന്ന വിധം</p>

<p>രണ്ട് ബീറ്റ്റൂട്ട്&nbsp; തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയതിലേയ്ക്ക് കുരുകളഞ്ഞ നാലോ<br>
അഞ്ചോ ഈന്തപ്പഴം ചേർത്ത് കുറച്ച് വെള്ളം ഒഴിച്ചു വേവിക്കുക. വേവിച്ചെടുത്ത ബീറ്റ്റൂട്ടും ഈന്തപ്പഴവും അരച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് 100 ഗ്രാം പഞ്ചസാരയിലേയ്ക്ക് അൽപ്പം വെള്ളം ഒഴിച്ച് അലിയിച്ചെടുക്കുക. പഞ്ചസാര അലിഞ്ഞു വരുമ്പോൾ തക്കോലം, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ചേർത്തിളക്കുക. വെള്ളം വറ്റി തുടങ്ങുമ്പോൾ അരച്ചു വെച്ചിരിക്കുന്ന ബീറ്റ്റൂട്ട് ചേർത്തിളക്കി കുറക്കിയെടുക്കുക. നനവില്ലാത്ത വൃത്തിയുള്ള പാത്രത്തിൽ സൂക്ഷിക്കാം.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/a367dc427c7a33bf47082d2796e8bf8f.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 28 Jul 2026 18:10:13 +0530</pubDate>
			<modified_date>Tue, 28 Jul 2026 18:10:13 +0530</modified_date>
			<newsId>18981061</newsId>
			<synopsis>ഹോംമെയ്ഡ് ബീറ്റ്റൂട്ട് ജാം റെസിപ്പി; രുചികരവും എളുപ്പവും</synopsis>
			<imageMetaData>beetrootjam</imageMetaData>
			<seoPath>/food/beetroot-jam-recipe</seoPath>
		</item>
		<item>
			<title><![CDATA[“ആകാശംലോ ഒക താര”യിലെ ദുൽഖറിന്റെ കാരക്ടർ പോസ്റ്റർ പുറത്ത്]]></title>
			<link>https://keralaonlinenews.com/entertainment/dulquer-character-poster-aakasamlo-oka-tara-released/cid19047375.htm</link>
			<guId>https://keralaonlinenews.com/entertainment/dulquer-character-poster-aakasamlo-oka-tara-released/cid19047375.htm</guId>
			<description><![CDATA[<h2> ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം “ആകാശംലോ ഒക താര”യിലെ ദുൽഖറിന്റെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം “ആകാശംലോ ഒക താര”യിലെ ദുൽഖറിന്റെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ‘കൃഷ്ണ’ എന്ന സാധാരണക്കാരനായ കഥാപാത്രമായാണ് ചിത്രത്തിൽ ദുൽഖർ എത്തുന്നത്. കൂടാതെ ചിത്രത്തിലെ ആദ്യ ഗാനമായ “ചിട്ടി ചിട്ടി ചീമ”യും ഇന്ന് റിലീസ് ചെയ്യും.</p>

<p>ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് നിർമ്മിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് നായികയായി എത്തുനത്. പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന ഒരു ഫീൽ ഗുഡ് ഡ്രാമയായിരിക്കും ചിത്രമെന്നാണ് പോസ്റ്ററുകളും ഗ്ലിംപ്സ് വീഡിയോയും നൽകുന്ന സൂചന.</p>

<p>മഹാനടി, സീതാ രാമം, ലക്കി ഭാസ്കർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്. ദേശീയ അവാർഡ് ജേതാവ് ജി.വി. പ്രകാശ് കുമാർ സംഗീതം പകരുന്ന ഈ ചിത്രം മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി തീയേറ്ററുകളിലെത്തും. റിലീസ് തീയതി അടക്കമുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കും.</p>]]></content:encoded>
			<category><![CDATA[entertainment]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/6176fd808c28efe78967564fecede2e7.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 28 Jul 2026 18:05:40 +0530</pubDate>
			<modified_date>Tue, 28 Jul 2026 18:05:40 +0530</modified_date>
			<newsId>19047375</newsId>
			<synopsis>“ആകാശംലോ ഒക താര”യിലെ ദുൽഖറിന്റെ കാരക്ടർ പോസ്റ്റർ പുറത്ത്</synopsis>
			<imageMetaData>Dulquer's character poster from 'Aakasamlo Oka Tara' has been released.</imageMetaData>
			<seoPath>/entertainment/dulquer-character-poster-aakasamlo-oka-tara-released</seoPath>
		</item>
		<item>
			<title><![CDATA[വാഗമണ്ണിലെ മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ വൻതോതിൽ ഭൂമി കയ്യേറ്റം നടന്നതായി പരാതി ;റവന്യൂ സംഘം സ്ഥലത്തെത്തി മിന്നൽ പരിശോധന]]></title>
			<link>https://keralaonlinenews.com/kerala/complaint-of-large-scale-land-encroachment-under-the-cover/cid19048938.htm</link>
			<guId>https://keralaonlinenews.com/kerala/complaint-of-large-scale-land-encroachment-under-the-cover/cid19048938.htm</guId>
			<description><![CDATA[<h2>വാഗമണ്ണിലെ അപൂർവ ജൈവവൈവിധ്യമുള്ള മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ വൻതോതിൽ ഭൂമി കയ്യേറ്റം നടന്നെന്ന പരാതിയിൽ റവന്യൂ സംഘം സ്ഥലത്തെത്തി മിന്നൽ പരിശോധന നടത്തി. പീരുമേട് ഭൂരേഖ തഹസിൽദാരുടെ നേതൃത്വത്തിൽ സർവേ ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധനയ്ക്കായി എത്തിയത്. </h2>]]></description>
			<content:encoded><![CDATA[<p>പീരുമേട്: വാഗമണ്ണിലെ അപൂർവ ജൈവവൈവിധ്യമുള്ള മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ വൻതോതിൽ ഭൂമി കയ്യേറ്റം നടന്നെന്ന പരാതിയിൽ റവന്യൂ സംഘം സ്ഥലത്തെത്തി മിന്നൽ പരിശോധന നടത്തി. പീരുമേട് ഭൂരേഖ തഹസിൽദാരുടെ നേതൃത്വത്തിൽ സർവേ ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധനയ്ക്കായി എത്തിയത്.&nbsp;</p>

<p>പരിസ്ഥിതി പ്രാധാന്യമുള്ള ഈ പ്രദേശത്തെ 11 ഏക്കറോളം വരുന്ന ഭൂമിയിലാണ് അനധികൃതമായി റോഡിനായി സ്ഥലം വെട്ടി നിരപ്പാക്കിയിരിക്കുന്നത്. കൂടാതെ സ്ഥലത്ത് വലിയ കുളം കുഴിക്കുകയും വൻതോതിൽ പാറ പൊട്ടിച്ചു നീക്കുകയും ചെയ്തിട്ടുണ്ട്. ഒരു കാരണവശാലും പട്ടയം നൽകാൻ അനുമതിയില്ലാത്ത ഇത്തരം മൊട്ടക്കുന്നുകൾ വ്യാജ രേഖകളുടെ മറവിലാണ് കൈയേറുന്നതെന്ന ആരോപണം ശക്തമാണ്. എന്നാൽ ഈ പ്രദേശത്ത് 2001-ൽ പട്ടയം നൽകിയതായി രേഖകളിലുണ്ടെന്ന് ഭൂരേഖ തഹസിൽദാർ പ്രതികരിച്ചു. എന്നാൽ പട്ടയത്തിന്റെ സത്യാവസ്ഥയും അനുമതിയില്ലാതെ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളും റവന്യൂ സംഘം വിശദമായി പരിശോധിച്ചുവരികയാണ്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/93f8657655757117c2cef8cf41d92c1a.jpg</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 28 Jul 2026 17:56:21 +0530</pubDate>
			<modified_date>Tue, 28 Jul 2026 17:56:21 +0530</modified_date>
			<newsId>19048938</newsId>
			<synopsis>വാഗമണ്ണിലെ മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ വൻതോതിൽ ഭൂമി കയ്യേറ്റം നടന്നതായി പരാതി ;റവന്യൂ സംഘം സ്ഥലത്തെത്തി മിന്നൽ പരിശോധന</synopsis>
			<imageMetaData>Complaint of large-scale land encroachment under the cover of fake title deeds in Mottakunnu, Vagamon; Revenue team visits the spot and conducts a lightning inspection</imageMetaData>
			<seoPath>/kerala/complaint-of-large-scale-land-encroachment-under-the-cover</seoPath>
		</item>
		<item>
			<title><![CDATA[ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് നീക്കം; അറസ്റ്റ് 2021ലെ കേസിന്‍റെ ഭാഗമായി]]></title>
			<link>https://keralaonlinenews.com/india/delhi-police-moves-to-arrest-aishe-ghosh-arrest-is-part-of/cid19048816.htm</link>
			<guId>https://keralaonlinenews.com/india/delhi-police-moves-to-arrest-aishe-ghosh-arrest-is-part-of/cid19048816.htm</guId>
			<description><![CDATA[<h2>ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ അധ്യക്ഷ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തി ഡൽഹി പൊലീസ്. ചൊവ്വാഴ്ച എകെജി ഭവനിൽ എത്തിയാണ് അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തിയത്. 2021ലെ കേസിന്‍റെ ഭാഗമായാണ് അറസ്റ്റ് എന്നാണ് സൂചന.</h2>]]></description>
			<content:encoded><![CDATA[<p>ദില്ലി: ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ അധ്യക്ഷ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തി ഡൽഹി പൊലീസ്. ചൊവ്വാഴ്ച എകെജി ഭവനിൽ എത്തിയാണ് അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തിയത്. 2021ലെ കേസിന്‍റെ ഭാഗമായാണ് അറസ്റ്റ് എന്നാണ് സൂചന.</p>

<p>നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്ദറിൽ നടത്തിയ പ്രതിഷേധത്തിൽ ഐഷി ഘോഷ് പങ്കെടുത്തിരുന്നു. അറസ്റ്റ് നീക്കമറിഞ്ഞ് ജോൺ ബ്രിട്ടാസ് എംപി അടക്കമുള്ള സിപിഎം നേതാക്കൾ എകെജി ഭവനിലേക്ക് എത്തി പൊലീസിനെ തടഞ്ഞു. ജൂൺ 30ന് കേസ് പരിഗണിക്കാനിരിക്കെയാണ് പൊലീസിന്‍റെ നീക്കം.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/16e63f66488a085448a42b819080b4c5.jpg</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 28 Jul 2026 17:40:45 +0530</pubDate>
			<modified_date>Tue, 28 Jul 2026 17:41:29 +0530</modified_date>
			<newsId>19048816</newsId>
			<synopsis>ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് നീക്കം; അറസ്റ്റ് 2021ലെ കേസിന്‍റെ ഭാഗമായി</synopsis>
			<imageMetaData>Delhi Police moves to arrest Aishe Ghosh; Arrest is part of 2021 case</imageMetaData>
			<seoPath>/india/delhi-police-moves-to-arrest-aishe-ghosh-arrest-is-part-of</seoPath>
		</item>
		<item>
			<title><![CDATA[ഇ-ചലാന് കുടിശ്ശിക തീർപ്പാക്കാൻ അവസരം: കണ്ണൂരിൽ നാളെ (ജൂലൈ 29) സംയുക്ത ഇ-ചലാന് അദാലത്ത്]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/opportunity-to-settle-e-challan-dues-joint-e-challan-adalat/cid19048739.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/opportunity-to-settle-e-challan-dues-joint-e-challan-adalat/cid19048739.htm</guId>
			<description><![CDATA[<h2>മോട്ടോർ വാഹന വകുപ്പും കണ്ണൂർ റൂറൽ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന ഇ-ചലാന് അദാലത്ത് നാളെ (2026 ജൂലൈ 29, ബുധനാഴ്ച) നടക്കും. തളിപ്പറമ്പ് ആർ.ടി. ഓഫീസിനോട് അനുബന്ധിച്ചുള്ള ഹാളിൽ രാവിലെ 10:00 മണി മുതൽ വൈകീട്ട് 4:30 വരെയാണ് അദാലത്ത് ക്രമീകരിച്ചിരിക്കുന്നത്.</h2>]]></description>
			<content:encoded><![CDATA[<p>തളിപ്പറമ്പ്: മോട്ടോർ വാഹന വകുപ്പും കണ്ണൂർ റൂറൽ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന ഇ-ചലാന് അദാലത്ത് നാളെ (2026 ജൂലൈ 29, ബുധനാഴ്ച) നടക്കും. തളിപ്പറമ്പ് ആർ.ടി. ഓഫീസിനോട് അനുബന്ധിച്ചുള്ള ഹാളിൽ രാവിലെ 10:00 മണി മുതൽ വൈകീട്ട് 4:30 വരെയാണ് അദാലത്ത് ക്രമീകരിച്ചിരിക്കുന്നത്.</p>

<p>വിവിധ കാരണങ്ങളാൽ ചലാന് തുക അടയ്ക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുന്ന വാഹന ഉടമകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കൗണ്ടറുകൾ അദാലത്തിൽ പ്രവർത്തിക്കും. പിഴ തുക അടയ്ക്കുന്നതിനായി എ.ടി.എം ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴിയോ ജി-പേ (GPay) പോലുള്ള യു.പി.ഐ (UPI) ആപ്പുകൾ വഴിയോ പണമടയ്ക്കാനുള്ള സൗകര്യം ലഭ്യമാണ്.</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/a8eba762f6296654aec006fae3e88272.jpg</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 28 Jul 2026 17:29:32 +0530</pubDate>
			<modified_date>Tue, 28 Jul 2026 17:29:32 +0530</modified_date>
			<newsId>19048739</newsId>
			<synopsis>ഇ-ചലാന് കുടിശ്ശിക തീർപ്പാക്കാൻ അവസരം: കണ്ണൂരിൽ നാളെ (ജൂലൈ 29) സംയുക്ത ഇ-ചലാന് അദാലത്ത്</synopsis>
			<imageMetaData>Opportunity to settle e-challan dues: Joint e-challan adalat to be held in Kannur tomorrow (July 29)</imageMetaData>
			<seoPath>/nattuvarthakal/kannur/opportunity-to-settle-e-challan-dues-joint-e-challan-adalat</seoPath>
		</item>
		<item>
			<title><![CDATA[രാജ്യത്തെ കൂറുമാറ്റ നിരോധന നിയമത്തിൽ അനവധി പ്രശ്‍നങ്ങളുണ്ട്, പിന്നിൽ പാർലമെൻറിലെ സാമാജികൾ : സുപ്രീംകോടതി]]></title>
			<link>https://keralaonlinenews.com/india/supreme-court-anti-defection-law/cid19046397.htm</link>
			<guId>https://keralaonlinenews.com/india/supreme-court-anti-defection-law/cid19046397.htm</guId>
			<description><![CDATA[<h2>രാജ്യത്തെ കൂറുമാറ്റ നിരോധന നിയമത്തിൽ അനവധി പ്രശ്‍നങ്ങളുണ്ടെന്നും അവയെല്ലാം പാർലമെൻറിൽ ഇരിക്കുന്ന സാമാജികൾ ഉണ്ടാക്കുന്നതാണെന്നും സുപ്രീംകോടതി. കൂറുമാറ്റ നിരോധന നിയമം അടങ്ങുന്ന ഭരണഘടനയുടെ പത്താം ഷെഡ്യൂളിൻറെ നിലവിലെ വ്യാഖ്യാനം ചോദ്യം ചെയ്ത് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സമർപ്പിച്ച ഹരജിയിലാണ് നിരീക്ഷണം.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ന്യൂഡൽഹി : രാജ്യത്തെ കൂറുമാറ്റ നിരോധന നിയമത്തിൽ അനവധി പ്രശ്‍നങ്ങളുണ്ടെന്നും അവയെല്ലാം പാർലമെൻറിൽ ഇരിക്കുന്ന സാമാജികൾ ഉണ്ടാക്കുന്നതാണെന്നും സുപ്രീംകോടതി. കൂറുമാറ്റ നിരോധന നിയമം അടങ്ങുന്ന ഭരണഘടനയുടെ പത്താം ഷെഡ്യൂളിൻറെ നിലവിലെ വ്യാഖ്യാനം ചോദ്യം ചെയ്ത് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സമർപ്പിച്ച ഹരജിയിലാണ് നിരീക്ഷണം. ഇത്തരം വിഷയങ്ങൾ സഭയിൽ തന്നെ ഉന്നയിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസുമാരായ പി.എസ്. നരസിംഹയും അലോക് അരാധെയും അടങ്ങുന്ന ബെഞ്ച് കേന്ദ്രത്തിന് നോട്ടീസ് അയച്ചു.</p>

<p>പാർലമെൻറിൽ ഇരിക്കുന്നവർക്കും തെറ്റ് പറ്റാമെന്നും, അധികാരത്തിലിരിക്കുന്നവർക്ക് ഗുണം ചെയ്യുമെന്നതിനാൽ പ്രശ്നം ഒരിക്കലും പരിഹരിക്കപ്പെടില്ലെന്നും കപിൽ സിബൽ പ്രതികരിച്ചു. രാഷ്‍ട്രീയ വിമത വിഭാഗങ്ങളെ ലയനം എന്ന വഴിയിലൂടെ കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ അനുവദിക്കുന്ന പത്താം ഷെഡ്യൂളിൻറെ വ്യാഖ്യാനമാണ് പാർലമെൻറ് അംഗം കൂടിയായ സിബൽ ചോദ്യം ചെയ്തത്.&nbsp;</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/094c9e43ab8ca829eb78525fd5afece4.gif</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 28 Jul 2026 17:00:25 +0530</pubDate>
			<modified_date>Tue, 28 Jul 2026 17:00:25 +0530</modified_date>
			<newsId>19046397</newsId>
			<synopsis>രാജ്യത്തെ കൂറുമാറ്റ നിരോധന നിയമത്തിൽ അനവധി പ്രശ്‍നങ്ങളുണ്ട്, പിന്നിൽ പാർലമെൻറിലെ സാമാജികൾ : സുപ്രീംകോടതി</synopsis>
			<imageMetaData>Sabarimala women's entry; Senior advocate Abhishek Manu Singhvi appeared in the Supreme Court on behalf of the Travancore Devaswom Board</imageMetaData>
			<seoPath>/india/supreme-court-anti-defection-law</seoPath>
		</item>
		<item>
			<title><![CDATA[കൈക്കൂലി വാങ്ങുന്നതിനായി കണ്ണൂർ നഗരത്തിലെത്തിയത് ഭാര്യയോടൊപ്പം, മുഹമ്മദ് അസ്ലമിനെ വലയിലാക്കിയത് ആസൂത്രിതമായി]]></title>
			<link>https://keralaonlinenews.com/konspecial/kannur-city-bribe-muhammad-aslam-bribe/cid19048501.htm</link>
			<guId>https://keralaonlinenews.com/konspecial/kannur-city-bribe-muhammad-aslam-bribe/cid19048501.htm</guId>
			<description><![CDATA[<h2>കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായ കോർപ്പറേഷൻ എടക്കാട് സോണിലെ താൽക്കാലിക ജീവനക്കാരനായ അസി. എഞ്ചിനീയർ പി. മുഹമ്മദ് അസ്ലം കൈക്കൂലി പണം കൈപ്പറ്റാൻ എത്തിയത് ഭാര്യയോടെപ്പം.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;കണ്ണൂർ : കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായ കോർപ്പറേഷൻ എടക്കാട് സോണിലെ താൽക്കാലിക ജീവനക്കാരനായ അസി. എഞ്ചിനീയർ പി. മുഹമ്മദ് അസ്ലം കൈക്കൂലി പണം കൈപ്പറ്റാൻ എത്തിയത് ഭാര്യയോടെപ്പം. ഭാര്യയെ അകലെ മാറ്റിനിർത്തിയ ശേഷമാണ് കെട്ടിട പെർമിറ്റിനുള്ള അപേക്ഷ നൽകിയ കൂടാളി സ്വദേശിയായ കെട്ടിട ഉടമയോട് 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിൻ്റെ ആദ്യ ഗഡുവായ 15,000 രൂപയുമായി താഴെ ചൊവ്വയിലേക്കാണ് പരാതിക്കാരനോട് ആദ്യമെത്താൻ ഇയാൾ നിർദേശിച്ചത്.&nbsp;</p>

<p style="text-align:center"><img alt="Kannur Corporation Assistant Engineer caught with a ₹15,000 bribe." height="420" id="imgPlug_21621249" loading="lazy" src="https://keralaonlinenews.com/static/c1e/client/94744/uploaded/9d66cab6b94d5165580547ce47ec823a.jpg" width="730"></p>

<p>പിന്നീടാണ് താൻ കണ്ണൂർ നഗരത്തിലെ പ്ലാസ ഭാഗത്ത് ഭാര്യയുമായി ഷോപ്പിംഗിന് വന്നിട്ടുണ്ടെന്നും കാൽടെക്സ് ഭാഗത്തെത്തി തന്നെ വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തത്. കാൽടെക്സ് ഭാഗത്തെത്തിയ മുഹമ്മദ് അസ്ലം ഭാര്യയെ പ്ലാസ ഭാഗത്ത് നിർത്തിയശേഷം പെട്ടെന്ന് വരാമെന്ന് പറഞ്ഞ് സ്വന്തം ബൈക്കിലെത്തി പണം കൈപ്പറ്റുന്നതിനിടയിലാണ് വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ പിടിയിലായത്. പിടിയിലായതോടെ ഭാര്യക്ക് ഫോൺ ചെയ്യാൻ ഇയാൾ വിജിലൻസിൻ്റെ അനുമതി തേടി വിജിലൻസ് അനുവദിച്ചപ്പോൾ ഓട്ടോറിക്ഷ പിടിച്ച് വീട്ടിലേക്ക് പോയിക്കോളൂവെന്നും താൻ മറ്റൊരു സ്ഥലത്താണുള്ളതെന്നും വരാൻ വൈകുമെന്നുമാണ് പറഞ്ഞത്.&nbsp;</p>

<p>വീട്ടിലെത്തിയ ശേഷമാണ് ഭർത്താവ് കൈക്കൂലിക്കേസിൽ പിടിയിലായ കാര്യം ഭാര്യ അറിഞ്ഞത്. കൂടാളി സ്വദേശിയുടെയും പാർട്ണറുടെയും കെട്ടിട പെർമിറ്റിനുള്ള അപേക്ഷ പത്ത് മാസത്തിലധികമായി മുഹമ്മദ് അസ്‌ലം താമസിപ്പിക്കുകയായിരുന്നു. ഒടുവിലാണ് കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചത്. വിജിലൻസ് നിർദേശാനുസരണമാണ് പണം കൈമാറാൻ തയ്യാറായത്.</p>

<p>കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണൽ ഓഫീസിലാണ് മുഹമ്മദ് അസ്ലം ജോലി ചെയ്യുന്നത്. നേരത്തെ ഇയാളെ വിജിലൻസ് താക്കീത് ചെയ്തിരുന്നു. എടക്കാട് സോണൽ ഓഫീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. ഇവിടെ രണ്ട് തവണ വിജിലൻസ് പരിശോധിക്കുകയും ഒരു ഉദ്യോഗസ്ഥക്കെതിരെ കേസെടുക്കാൻ സർക്കാരിൻ്റെ അനുമതി തേടുകയും ചെയ്തിരുന്നു.&nbsp;</p>

<p>അന്ന് പരിശോധനാസമയത്താണ് മുഹമ്മദ് അസ്‌ലമിനെ താക്കീത് ചെയ്‌തത്‌. എന്നിട്ടും കൈക്കൂലി ഇടപാടുമായി മുന്നോട്ടുപോവുകയായിരുന്നു. മുഹമ്മദ് അസ്‌ലമിൻ്റെ താഴെ ചൊവ്വയിലെ വീട്ടിലും പരിശോധന നടത്തിയ വിജിലൻസ് സംഘം രേഖകൾ പിടിച്ചെടുത്തു. ഇൻസ്പെക്‌ടർമാരായ സുനിൽകുമാർ, പി.എ ബിനു മോഹൻ, എസ്.ഐമാരായ രാധാകൃഷ്ണൻ, പി.പി നിജേ ഷ്, ആർ. പ്രവീൺ, കെ. രാജേഷ്, ഇ.വി ജയശ്രീ, എ.എസ്. ഐ മാരായ സജിത്ത്, ഇ.കെ രാജേഷ്, സീനിയർ സി.പി.ഒ മാരായ സുകേഷ്‌കുമാർ, ഷിഞ്ജു, വിജിൻ, ഹൈറേഷ്, അജേഷ് എന്നിവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.</p>]]></content:encoded>
			<category><![CDATA[konspecial, kerala, nattuvarthakal, kannur]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/a6263057d31a0c3b81b060a94903b747.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 28 Jul 2026 16:57:42 +0530</pubDate>
			<modified_date>Tue, 28 Jul 2026 16:57:42 +0530</modified_date>
			<newsId>19048501</newsId>
			<synopsis>കൈക്കൂലി വാങ്ങുന്നതിനായി കണ്ണൂർ നഗരത്തിലെത്തിയത് ഭാര്യയോടൊപ്പം, മുഹമ്മദ് അസ്ലമിനെ വലയിലാക്കിയത് ആസൂത്രിതമായി</synopsis>
			<imageMetaData>He arrived in Kannur city with his wife to accept a bribe; Muhammad Aslam was ensnared through a well-planned operation.</imageMetaData>
			<seoPath>/konspecial/kannur-city-bribe-muhammad-aslam-bribe</seoPath>
		</item>
		<item>
			<title><![CDATA[ഒരു പലഹാര റെസിപ്പി]]></title>
			<link>https://keralaonlinenews.com/food/chattipathiri-recipe/cid18947783.htm</link>
			<guId>https://keralaonlinenews.com/food/chattipathiri-recipe/cid18947783.htm</guId>
			<description><![CDATA[ഒരു പലഹാര റെസിപ്പി]]></description>
			<content:encoded><![CDATA[<p>&nbsp;ചേരുവകൾ</p>

<p>സവാള: 3 ഇടത്തരം വലുപ്പം<br>
പെരുംജീരകം: 1/2 ടീസ്പൂൺ<br>
ഇഞ്ചി: 1 ടീസ്പൂൺ<br>
വെളുത്തുള്ളി : 1 ടീസ്പൂൺ<br>
പച്ചമുളക്: 5-6<br>
മല്ലി ഇല: ഒരു കൈ പിടി<br>
കുരുമുളക് പൊടി: 1 ടീസ്പൂൺ<br>
മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ<br>
ഗരം മസാല: 1/2 ടീസ്പൂൺ<br>
എണ്ണ: 3 ടീസ്പൂൺ<br>
മുട്ട: 3 എണ്ണം<br>
ചിക്കൻ: 2 ചിക്കൻ ബ്രെസ്റ്റ്<br>
കറിവേപ്പില: ആവശത്തിന്<br>
ഉപ്പ്: ആവശത്തിന്<br>
ബാറ്ററിനായി<br>
മൈദ മാവ്: ഒരു കപ്പ് പ്ലസ് 3/4 കപ്പ്<br>
വെള്ളം:, 2.5 കപ്പ് വെള്ളം</p>

<p>തയ്യാറാക്കുന്ന വിധം</p>

<p>എണ്ണയിലേക്ക് പെരുംജീരകം ഇട്ട് പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് ഇളക്കുക. മല്ലിയിലയും പച്ചമുളകും ചേർത്ത് വീണ്ടും വഴറ്റുക. ഇനി ഉള്ളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക. ഇപ്പോൾ മഞ്ഞൾപ്പൊടി ചേർത്ത് അതിന്റെ പച്ച മണം പോകുന്നതുവരെ ഇളക്കുക. ഇതിലേക്ക് ഗരം മസാല കുരുമുളക് പൊടി ചേർക്കുക, മുട്ടയുടെ ലെയർന് കുറച്ച് സവാള മസാല മാറ്റി വെക്കുക. ബാക്കി ഉള്ളതിൽ വേവിച്ച ചിക്കൻ (എല്ലില്ലാതെ) ചേർത്ത് നന്നായി ഇളക്കുക, രുചിക്ക് അനുസരിച്ച് ഉപ്പും കുരുമുളകും ചേർക്കുക. മൈദ മാവ്, വെള്ളം, ആവശ്യത്തിന് ഉപ്പ് എന്നിവ ഉപയോഗിച്ച് ബാറ്റർ ഉണ്ടാക്കുക, മുട്ട മിശ്രിതത്തിൽ ദോശ മുക്കി എടുക്കുക അത് ഓയിൽ തേച്ച അടിക്കട്ടിയുള്ള പാത്രത്തിലേക്ക് മാറ്റുക എന്നിട്ട് ചിക്കൻ, മുട്ട എന്നിവ കൊണ്ട് ലെയർ ചെയ്യുക. മുട്ടയുടെ രണ്ട്‌ ലെയർ ആണ് വച്ചത് , ബാക്കിയുള്ളത് ചിക്കൻ ലെയർ ആണ്. അവസാന ലെയർ ദോശ ആയിരിക്കണം. ഇനി ബാക്കിയുള്ള മുട്ട മിശ്രിതം വശങ്ങളിലേക്കും മുകളിലേക്കും ഒഴിക്കുക, വശങ്ങളിൽ അല്പം എണ്ണ ഒഴിക്കുക, ഓരോ വശത്തും 8-10 മിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കുക.</p>

<p></p>

<p></p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/d7223bb3d5bd84aeae607c551bc50055.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 28 Jul 2026 16:40:10 +0530</pubDate>
			<modified_date>Tue, 28 Jul 2026 16:40:10 +0530</modified_date>
			<newsId>18947783</newsId>
			<synopsis>ഒരു പലഹാര റെസിപ്പി</synopsis>
			<imageMetaData>chattipathiri</imageMetaData>
			<seoPath>/food/chattipathiri-recipe</seoPath>
		</item>
		<item>
			<title><![CDATA[തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും അഭിഷേക് ടീമില്‍, ലോകകപ്പ് ഹീറോ സഞ്ജു വെറും മൂന്ന് കളിയില്‍ മങ്ങിയതോടെ പുറത്ത്, ക്രിക്കറ്റില്‍ വീണ്ടും ഉത്തരേന്ത്യന്‍ ലോബിയുടെ കളി]]></title>
			<link>https://keralaonlinenews.com/konspecial/abhishek-sharma-gets-long-rope/cid19048290.htm</link>
			<guId>https://keralaonlinenews.com/konspecial/abhishek-sharma-gets-long-rope/cid19048290.htm</guId>
			<description><![CDATA[<h2>ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ നയം വീണ്ടും ചോദ്യംചെയ്യപ്പെടുന്നു. വ്യത്യസ്ത കളിക്കാര്‍ക്ക് വ്യത്യസ്ത നിലവാരങ്ങളാണോ ടീമിലെത്താന്‍ എന്നാണ് ആരാധകരുടെ ചോദ്യം.</h2>]]></description>
			<content:encoded><![CDATA[<p>ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ നയം വീണ്ടും ചോദ്യംചെയ്യപ്പെടുന്നു. വ്യത്യസ്ത കളിക്കാര്‍ക്ക് വ്യത്യസ്ത നിലവാരങ്ങളാണോ ടീമിലെത്താന്‍ എന്നാണ് ആരാധകരുടെ ചോദ്യം. ടി20 വേള്‍ഡ് കപ്പ് 2026-ല്‍ ഇന്ത്യയെ ജയിപ്പിച്ച ഹീറോയും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റും ആയ സഞ്ജു സാംസണ്‍ വെറും മൂന്ന് മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷം ടീമില്‍ നിന്ന് പുറത്തായപ്പോള്‍, തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും അഭിഷേക് ശര്‍മ ടീമില്‍ തുടരുന്നത് ഫാന്‍സിനെയും മുന്‍ കളിക്കാരെയും പ്രകോപിപ്പിച്ചിരിക്കുന്നു.</p>

<p>വേള്‍ഡ് കപ്പിന് മുമ്പ് ഇന്ത്യയുടെ ഏറ്റവും ആക്രമണാത്മക ഓപ്പണറായിരുന്ന അഭിഷേക് ശര്‍മ, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. വേള്‍ഡ് കപ്പിന് ശേഷം ഒരു ഹാഫ് സെഞ്ച്വറി മാത്രം. യുകെ സീരീസില്‍ ഒരു ഫിഫ്റ്റി ഒഴികെ ഗണ്യമായ സ്‌കോറുകളില്ല. വേള്‍ഡ് കപ്പ് ഉള്‍പ്പെടെ അവസാന 18 മാച്ചുകളില്‍ മൂന്ന് ഹാഫ് സെഞ്ച്വറികള്‍ മാത്രം.</p>

<p>അടുത്തിടെ സിംബാബ്വെക്കെതിരായ ടി20 സീരീസില്‍ മോശം പ്രകടനമാണ് കാഴിചവെച്ചത്. അവസാന ആറ് ഇന്നിംഗ്‌സുകളില്‍ 20 റണ്‍സ് പോലും മറികടക്കാന്‍ കഴിയാതെ, നാല് തുടര്‍ച്ചയായ സിംഗിള്‍-ഡിജിറ്റ് സ്‌കോറുകള്‍. ഒടുവിലത്തെ 10 ഇന്നിംഗ്‌സുകളില്‍ വെറും 191 റണ്‍സ്, ഒരു ഹാഫ് സെഞ്ച്വറി മാത്രം. അതിനിടയിലും ടീമില്‍ നിന്ന് പിന്തുണ ലഭിക്കുന്നുണ്ട്.</p>

<p>സഞ്ജു സാംസണ്‍ 2026 ടി20 വേള്‍ഡ് കപ്പില്‍ ഇന്ത്യയുടെ ഹീറോ ആയിരുന്നു. അഞ്ച് ഇന്നിംഗ്‌സുകളില്‍ 321 റണ്‍സ്, ശരാശരി 80.25, സ്ട്രൈക്ക് റേറ്റ് ഏകദേശം 199. നോക്കൗട്ട് ഘട്ടങ്ങളില്‍ മൂന്ന് ഫിഫ്റ്റികള്‍ (സൂപ്പര്‍ 8-ല്‍ 97, സെമി-ഫൈനലില്‍ 89, ഫൈനലില്‍ 89). പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും നേടി. വേള്‍ഡ് കപ്പിന് മുമ്പ് അഞ്ച് മാച്ചുകളില്‍ മോശം ഫോമില്‍ ആയതിനാല്‍ ടീമില്‍ നിന്ന് പുറത്തായിരുന്ന സഞ്ജു, തിരിച്ചുവന്ന് ചരിത്രം സൃഷ്ടിച്ചു.</p>

<p>വേള്‍ഡ് കപ്പിന് ശേഷം അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് സീരീസുകളില്‍ നാല് ഇന്നിംഗ്‌സുകളില്‍ 33 റണ്‍സ് മാത്രം. അതിന് ശേഷം സിംബാബ്വെ സീരീസ് സ്‌ക്വാഡില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി. പ്രഭ്‌സിമ്രാനും വൈഭവിനും അവസരം നല്‍കാനാണ് എന്ന് റിപ്പോര്‍ട്ടുകള്‍. സെലക്ടര്‍മാര്‍ ഔദ്യോഗിക വിശദീകരണം നല്‍കിയില്ല. വേള്‍ഡ് കപ്പ് ഹീറോയെ ഇത്ര വേഗം ഒഴിവാക്കിയത് പലരെയും ആശ്ചര്യപ്പെടുത്തി. അജിങ്ക്യ റഹാനെ പോലുള്ളവര്‍ പോലും ആശ്ചര്യകരമാണെന്നാണ് വിശേഷിപ്പിച്ചത്.</p>

<p>മുന്‍ ഇന്ത്യന്‍ ബാറ്റര്‍ ഹനുമ വിഹാരി തന്റെ യൂട്യൂബ് ചാനലില്‍ നേരിട്ട് ഇക്കാര്യം. ചോദിച്ചു. വേള്‍ഡ് കപ്പിന് മുമ്പ് സഞ്ജു അഞ്ച് മാച്ചുകളില്‍ പരാജയപ്പെട്ട് സ്പോട്ട് നഷ്ടപ്പെട്ടു. പിന്നീട് തിരിച്ചുവന്ന് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയി. അതേ ടൂര്‍ണമെന്റില്‍ അഭിഷേക് എത്ര റണ്‍സ് നേടി? അഞ്ച് മാച്ചുകളില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 16. യുകെ സീരീസില്‍ ഒരു ഫിഫ്റ്റി ഒഴികെ ഒന്നുമില്ല. അവസാന എട്ട് മാച്ചുകളില്‍ ഒരു ഫിഫ്റ്റി. വേള്‍ഡ് കപ്പ് ഉള്‍പ്പെടെ 18 മാച്ചുകളില്‍ മൂന്ന് ഹാഫ് സെഞ്ച്വറികള്‍.</p>

<p>സഞ്ജു വേള്‍ഡ് കപ്പില്‍ മൂന്ന് മാച്ചുകള്‍ കളിച്ചു, മൂന്നിലും ഫിഫ്റ്റി. അഭിഷേകിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 16. ഇതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്തുകൊണ്ട്? സഞ്ജുവിനെക്കുറിച്ച് പറയുമ്പോള്‍ ഇന്‍കോണ്‍സിസ്റ്റന്റ് എന്ന് പറയും. ശരി, പക്ഷേ താരത്തിന് ഹൈ പ്രഷര്‍ മാച്ചുകള്‍ വിജയിപ്പിക്കാന്‍ കഴിയും. അഭിഷേക് ഹൈപ്പ് ഉള്ള കളിക്കാരനാണ്, പക്ഷേ സഞ്ജുവും തുല്യനാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. വ്യത്യസ്ത കളിക്കാര്‍ക്ക് വ്യത്യസ്ത നിയമങ്ങള്‍ എന്തുകൊണ്ടെന്നും വിഹാരി ചോദിച്ചു.</p>]]></content:encoded>
			<category><![CDATA[konspecial, sports]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/7fb4adafc515fbefc2326acf3bb2cac6.jpg</thumb_image>
			<author><![CDATA[Raj C]]></author>
			<pubDate>Tue, 28 Jul 2026 16:35:26 +0530</pubDate>
			<modified_date>Tue, 28 Jul 2026 16:35:26 +0530</modified_date>
			<newsId>19048290</newsId>
			<synopsis>തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും അഭിഷേക് ടീമില്‍, ലോകകപ്പ് ഹീറോ സഞ്ജു വെറും മൂന്ന് കളിയില്‍ മങ്ങിയതോടെ പുറത്ത്, ക്രിക്കറ്റില്‍ വീണ്ടും ഉത്തരേന്ത്യന്‍ ലോബിയുടെ കളി</synopsis>
			<imageMetaData>sanju samson abhishek sharma</imageMetaData>
			<seoPath>/konspecial/abhishek-sharma-gets-long-rope</seoPath>
		</item>
		<item>
			<title><![CDATA[ഡൽഹി കലാപക്കേസ് ; ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈന് വധശിക്ഷ നൽകണമെന്ന് പൊലീസ്]]></title>
			<link>https://keralaonlinenews.com/india/delhi-riots-case-police/cid19046422.htm</link>
			<guId>https://keralaonlinenews.com/india/delhi-riots-case-police/cid19046422.htm</guId>
			<description><![CDATA[<h2>പൗരത്വസമരത്തിൽ പങ്കെടുത്തതിന് പിന്നാലെ ഡൽഹി കലാപക്കേസിൽ പ്രതിചേർക്കപ്പെട്ട ആം ആദ്മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ വിചാരണ കോടതി വെള്ളിയാഴ്ച വിധി പറയും. ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥനായ അങ്കിത് ശർമയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് വാദം കേൾക്കൽ പൂർത്തിയായി വിധി പറയാൻ മാറ്റിയത്.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;ന്യൂഡൽഹി : പൗരത്വസമരത്തിൽ പങ്കെടുത്തതിന് പിന്നാലെ ഡൽഹി കലാപക്കേസിൽ പ്രതിചേർക്കപ്പെട്ട ആം ആദ്മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ വിചാരണ കോടതി വെള്ളിയാഴ്ച വിധി പറയും. ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥനായ അങ്കിത് ശർമയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് വാദം കേൾക്കൽ പൂർത്തിയായി വിധി പറയാൻ മാറ്റിയത്.</p>

<p>കേസിൽ താഹിർ ഉൾപ്പെടെ അഞ്ചു പേർക്കും വധശിക്ഷ നൽകണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെട്ടു. അങ്കിത് ശർമയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു കൊലപ്പെടുത്തുകയാണുണ്ടായതെന്നും മരണശേഷവും ഉപദ്രവിച്ചുവെന്നും പൊലീസിന് വേണ്ടി പ്രോസിക്യൂട്ടർ വാദിച്ചു. ശരീരത്തിൽ 51 പരിക്കുകളാണ് കണ്ടെത്തിയത്. 18 എണ്ണം മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ടുള്ളതാണ്. ഇത് കൊടും ക്രൂരതയാണെന്നും അതിനാൽ കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു.</p>

<p>അപൂർവങ്ങളിൽ അപൂർവ്വമായ കേസുകളിൽ മാത്രമേ വധശിക്ഷ നൽകാവൂ എന്നും ഗൂഢാലോചനക്ക് തെളിവില്ലെന്നും താഹിർ ഹുസൈന്റെയും നസീർ, അസിം, ജാവേദ്, അനസ് എന്നീ മറ്റ് നാല് കുറ്റക്കാരുടെയും അഭിഭാഷകൻ വാദിച്ചു.കൊലപാതകം, വിവിധ വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തൽ, മാരകായുധങ്ങളേന്തി കലാപം നടത്തൽ, നിയമവിരുദ്ധമായി സംഘം ചേരൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ജൂലൈ 13ന് ഇവർക്കെതിരെ കോടതി ചുമത്തിയിരുന്നു. ഗൂഢാലോചനാ കുറ്റത്തിൽനിന്ന് എല്ലാവരെയും ഒഴിവാക്കുകയും ചെയ്തു.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/fbb41eab04019c5690864969d8fab32a.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 28 Jul 2026 16:30:47 +0530</pubDate>
			<modified_date>Tue, 28 Jul 2026 16:30:47 +0530</modified_date>
			<newsId>19046422</newsId>
			<synopsis>ഡൽഹി കലാപക്കേസ് ; ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈന് വധശിക്ഷ നൽകണമെന്ന് പൊലീസ്</synopsis>
			<imageMetaData>Delhi riots case: Police seek death penalty for former AAP councillor Tahir Hussain.</imageMetaData>
			<seoPath>/india/delhi-riots-case-police</seoPath>
		</item>
		<item>
			<title><![CDATA[ചോറിനൊപ്പം മാത്രമല്ല അപ്പം, ചപ്പാത്തി എന്നിവയ്ക്കും കറിയായി ഉപയോഗിക്കാം ഇത്]]></title>
			<link>https://keralaonlinenews.com/food/vendaykka-curry-recipe/cid18947642.htm</link>
			<guId>https://keralaonlinenews.com/food/vendaykka-curry-recipe/cid18947642.htm</guId>
			<description><![CDATA[ചോറിനൊപ്പം മാത്രമല്ല അപ്പം, ചപ്പാത്തി എന്നിവയ്ക്കും കറിയായി ഉപയോഗിക്കാം ഇത്]]></description>
			<content:encoded><![CDATA[<p>&nbsp;ചേരുവകൾ</p>

<p>വെണ്ടയ്ക്ക: 15<br>
കുഞ്ഞു ള്ളി: 8<br>
കറിവേപ്പില<br>
ചുവന്ന മുളകുപൊടി: 4tsp<br>
മഞ്ഞൾ: 1tsp<br>
തേങ്ങാപ്പാൽ: 3 കപ്പ്<br>
ഉപ്പ്<br>
കുടംപുളി: 2 കഷണങ്ങൾ</p>

<p>തയ്യാറാക്കുന്ന വിധം:</p>

<p>ഒരു പാനിൽ എണ്ണ ചൂടാക്കി വെണ്ടയ്ക്കയും 1/2 ടീസ്പൂൺ ഉപ്പും ചേർത്ത് വഴറ്റുക .. ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കുക..ഇപ്പോൾ ചേർക്കുക കറിവേപ്പില തേങ്ങാപ്പാൽ കുടംപുളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക .. കറി നന്നായി വറ്റി എണ്ണ തെളിഞ്ഞ് വരുന്നത് വരെ 10 മിനിറ്റ് തിളപ്പിക്കുക.. അരിഞ്ഞ 3 കുഞ്ഞുള്ളിയും കറിവേപ്പിലയും വെളിച്ചെണ്ണയിൽ മൂപ്പിച്ചതിനു ശേഷം 1/4 ടീസ്പൂൺ ചുവന്ന മുളകുപൊടിയും ചേർത്ത് ഇത് കറിയിൽ ചേർക്കുക. 5-10 മിനിറ്റ് നേരത്തേക്ക് മൂടി വയ്ക്കുക ചോറിനൊപ്പം വിളമ്പുക.</p>

<p></p>

<p></p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/774441eee893a5b14a24e0a837e377c7.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 28 Jul 2026 16:20:57 +0530</pubDate>
			<modified_date>Tue, 28 Jul 2026 16:20:57 +0530</modified_date>
			<newsId>18947642</newsId>
			<synopsis>ചോറിനൊപ്പം മാത്രമല്ല അപ്പം, ചപ്പാത്തി എന്നിവയ്ക്കും കറിയായി ഉപയോഗിക്കാം ഇത്</synopsis>
			<imageMetaData>vendaykka</imageMetaData>
			<seoPath>/food/vendaykka-curry-recipe</seoPath>
		</item>
		<item>
			<title><![CDATA[ഹോട്ടൽ സ്റ്റൈൽ ചിക്കൻ കബാബ് ഇനി വീട്ടിലും]]></title>
			<link>https://keralaonlinenews.com/food/chicken-kebab/cid19048157.htm</link>
			<guId>https://keralaonlinenews.com/food/chicken-kebab/cid19048157.htm</guId>
			<description><![CDATA[<h2>ചേരുവകൾ<br />
എല്ലില്ലാത്ത ചിക്കൻ – 500 ഗ്രാം (ചെറിയ കഷണങ്ങളാക്കിയത്)<br />
തൈര് – 3 ടേബിൾസ്പൂൺ</h2>]]></description>
			<content:encoded><![CDATA[<p>ചേരുവകൾ<br>
എല്ലില്ലാത്ത ചിക്കൻ – 500 ഗ്രാം (ചെറിയ കഷണങ്ങളാക്കിയത്)<br>
തൈര് – 3 ടേബിൾസ്പൂൺ<br>
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1½ ടേബിൾസ്പൂൺ<br>
മുളകുപൊടി – 1 ടീസ്പൂൺ<br>
കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ<br>
മല്ലിപ്പൊടി – 1 ടീസ്പൂൺ<br>
ജീരകപ്പൊടി – ½ ടീസ്പൂൺ<br>
ഗരം മസാല – 1 ടീസ്പൂൺ<br>
കുരുമുളകുപൊടി – ½ ടീസ്പൂൺ<br>
നാരങ്ങാനീര് – 1 ടേബിൾസ്പൂൺ<br>
കോൺഫ്ലോർ – 1 ടേബിൾസ്പൂൺ<br>
കടലമാവ് – 1 ടേബിൾസ്പൂൺ (ഐച്ഛികം)<br>
എണ്ണ – 2 ടേബിൾസ്പൂൺ<br>
ഉപ്പ് – ആവശ്യത്തിന്<br>
മല്ലിയില – അലങ്കരിക്കാൻ<br>
തയ്യാറാക്കുന്ന വിധം<br>
ഒരു ബൗളിൽ തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ഗരം മസാല, കുരുമുളകുപൊടി, നാരങ്ങാനീര്, കോൺഫ്ലോർ, കടലമാവ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.<br>
ഇതിലേക്ക് ചിക്കൻ കഷണങ്ങൾ ചേർത്ത് മസാല നന്നായി പിടിപ്പിക്കുക. കുറഞ്ഞത് 1 മണിക്കൂറെങ്കിലും മാരിനേറ്റ് ചെയ്യുക. കൂടുതൽ രുചിക്കായി 4–6 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കാം.<br>
ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ചിക്കൻ കഷണങ്ങൾ ഇടത്തരം തീയിൽ ഇരുവശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വേവിക്കുക. അല്ലെങ്കിൽ 200°C-ൽ മുൻകൂട്ടി ചൂടാക്കിയ ഓവനിൽ 20–25 മിനിറ്റ് ബേക്ക് ചെയ്യാം.<br>
അവസാനം 2–3 മിനിറ്റ് ഉയർന്ന തീയിൽ വേവിച്ചാൽ കബാബിന് നല്ല നിറവും സ്വാദും ലഭിക്കും.<br>
മല്ലിയിലയും സവാള റിങ്സും നാരങ്ങ കഷണങ്ങളും ചേർത്ത് ചൂടോടെ വിളമ്പുക.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/98190bdcb8f5b26f805103304f3b3d06.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 28 Jul 2026 16:20:30 +0530</pubDate>
			<modified_date>Tue, 28 Jul 2026 16:20:30 +0530</modified_date>
			<newsId>19048157</newsId>
			<synopsis>ഹോട്ടൽ സ്റ്റൈൽ ചിക്കൻ കബാബ് ഇനി വീട്ടിലും</synopsis>
			<imageMetaData>chicken kebab</imageMetaData>
			<seoPath>/food/chicken-kebab</seoPath>
		</item>
		<item>
			<title><![CDATA[വിവാഹേതര ബന്ധം ആരോപിച്ച് 23കാരിയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി]]></title>
			<link>https://keralaonlinenews.com/india/a-23yearold-woman-was-hanged-to-death-by-her-husband-for/cid19048132.htm</link>
			<guId>https://keralaonlinenews.com/india/a-23yearold-woman-was-hanged-to-death-by-her-husband-for/cid19048132.htm</guId>
			<description><![CDATA[<h2>കർണാടകയിലെ ബാഗൽകോട്ടിൽ പരപുരുഷ ബന്ധം ആരോപിച്ച് 23 കാരിയായ ഭാര്യയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി. ഭാ​ഗ്യശ്രീ എന്ന യുവതിയാണ് കൊല്ലപ്പെട്ടത് </h2>]]></description>
			<content:encoded><![CDATA[<p></p>

<p>ബെം​ഗളൂരു: കർണാടകയിലെ ബാഗൽകോട്ടിൽ&nbsp;പരപുരുഷ ബന്ധം ആരോപിച്ച് 23 കാരിയായ ഭാര്യയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി.&nbsp;ഭാ​ഗ്യശ്രീ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്&nbsp;.യുവതി മരണവുമായി മല്ലിടുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭാര്യയുടെ മാതാപിതാക്കളെ വീഡിയോ കോൾ ചെയ്ത് തത്സമയം കാണിക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിയായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.</p>

<p>കുടുംബവഴക്കിനെ തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി ഭാഗ്യശ്രീ സ്വന്തം വീട്ടിലായിരുന്നു താമസം. ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി കഴിഞ്ഞ ഞായറാഴ്ചയാണ് പ്രവീൺ ഭാഗ്യശ്രീയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.</p>

<p>എന്നാൽ, വീട്ടിലെത്തിയ അന്ന് വൈകുന്നേരം തന്നെ പ്രവീൺ ഭാഗ്യശ്രീയെ മരത്തടി കൊണ്ട് ക്രൂരമായി മർദ്ദിക്കുകയും, മുറിയിലെ ഫാനിൽ കെട്ടിത്തൂക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബിലഗി പൊലീസ് പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/debda3beaa3d88f2ede9100439a04374.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 28 Jul 2026 16:05:14 +0530</pubDate>
			<modified_date>Tue, 28 Jul 2026 16:21:03 +0530</modified_date>
			<newsId>19048132</newsId>
			<synopsis>വിവാഹേതര ബന്ധം ആരോപിച്ച് 23കാരിയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി</synopsis>
			<imageMetaData>murder</imageMetaData>
			<seoPath>/india/a-23yearold-woman-was-hanged-to-death-by-her-husband-for</seoPath>
		</item>
		<item>
			<title><![CDATA[കോക്രോച്ച് സമരം : ജന്തർമന്തറിൽ പ്രതിഷേധത്തിനിടെ അറസ്റ്റിലായ സമരക്കാർക്ക് നിയമസഹായത്തിന് ഒരു കോടി സംഭാവന നൽകി കപിൽ സിബൽ]]></title>
			<link>https://keralaonlinenews.com/india/cockroach-protest-kapil-sibal/cid19046327.htm</link>
			<guId>https://keralaonlinenews.com/india/cockroach-protest-kapil-sibal/cid19046327.htm</guId>
			<description><![CDATA[<h2>ജന്തർമന്തറിൽ പ്രതിഷേധത്തിനിടെ അറസ്റ്റിലായ സമരക്കാർക്ക് നിയമസഹായം ഉറപ്പാക്കുന്നതിനായി ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) രൂപീകരിച്ച ഫണ്ടിലേക്ക് മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബൽ ഒരു കോടി രൂപ സംഭാവന നൽകി.</h2>]]></description>
			<content:encoded><![CDATA[<p></p>

<p>&nbsp;ഡൽഹി: ജന്തർമന്തറിൽ പ്രതിഷേധത്തിനിടെ അറസ്റ്റിലായ സമരക്കാർക്ക് നിയമസഹായം ഉറപ്പാക്കുന്നതിനായി ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) രൂപീകരിച്ച ഫണ്ടിലേക്ക് മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബൽ ഒരു കോടി രൂപ സംഭാവന നൽകി. സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ ക്രിമിനൽ നടപടികൾ നേരിടുന്ന വിദ്യാർഥികൾക്ക് നിയമസഹായം നൽകാനും, നിയമത്തിന്റെ ദുരുപയോഗം മൂലം ബുദ്ധിമുട്ടുന്നവരെ സഹായിക്കാനും രാജ്യത്തെ അഭിഭാഷക സമൂഹം മുന്നോട്ട് വരണമെന്നും കപിൽ സിബൽ അഭ്യർത്ഥിച്ചു.</p>

<p>തന്റെ ഭാഗത്തുനിന്ന് ഒരു കോടി രൂപ സംഭാവനയായി പ്രഖ്യാപിച്ച കപിൽ സിബൽ, ബിഹാർ, അസം, ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ സമാധാനപരമായ പ്രതിഷേധങ്ങൾ നടത്തിയ വിദ്യാർഥികൾക്കെതിരെയുള്ള കേസുകൾ ട്രാക്ക് ചെയ്യാൻ പുതിയ സംവിധാനം ഒരുക്കുമെന്നും വ്യക്തമാക്കി. എഫ്.ഐ.ആറുകൾ മൂലം ദുരിതമനുഭവിക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾക്കായി സി.ജെ.പി പ്രത്യേക വെബ്‌സൈറ്റ് ആരംഭിക്കുമെന്നും, പ്രൊ ബോണോ ആയി നിയമസഹായം നൽകാൻ താൽപ്പര്യമുള്ള അഭിഭാഷകർക്ക് ഇതിലൂടെ ഒപ്പുവെക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>

<p>നീറ്റ് പരീക്ഷാ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സി.ജെ.പി നടത്തിയ സമരത്തിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതിനെ തുടർന്ന് സി.ജെ.പി തങ്ങളുടെ സമരം ഔദ്യോഗികമായി പിൻവലിച്ചിരുന്നു. സർക്കാരുമായി നടത്തിയ ചർച്ചകൾക്കിടയിൽ സമരക്കാരായ വിദ്യാർഥികൾക്കെതിരെ എടുത്ത എല്ലാ എഫ്.ഐ.ആറുകളും പിൻവലിക്കണമെന്നും, ആർക്കുമെതിരെ ശിക്ഷാ നടപടികൾ ഉണ്ടാകരുതെന്നും സി.ജെ.പി കർശനമായി ആവശ്യപ്പെട്ടിരുന്നുവെന്ന് പാർട്ടി വക്താവ് വെളിപ്പെടുത്തിയിരുന്നു.</p>

<p>എന്നാൽ, കേന്ദ്ര സർക്കാർ പല കാര്യങ്ങളിലും ഉറപ്പുകൾ നൽകിയിട്ടുണ്ടെങ്കിലും, രാജ്യത്തുടനീളമുള്ള വിദ്യാർഥികൾക്കെതിരെ ഇപ്പോഴും വ്യാജ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നുള്ള ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഈ ഗുരുതരമായ സാഹചര്യത്തെ നേരിടാനും, കേസുകളിൽ പെടുന്നവർക്ക് കൃത്യമായ നിയമസഹായം എത്തിക്കാനുമാണ് സി.ജെ.പി മുതിർന്ന അഭിഭാഷകനായ കപിൽ സിബലുമായി നിരന്തരം ചർച്ചകൾ നടത്തിവന്നത്.&nbsp;</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/2a0c9720e8372bc7d5ecd04c9139af2e.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 28 Jul 2026 16:00:15 +0530</pubDate>
			<modified_date>Tue, 28 Jul 2026 16:00:15 +0530</modified_date>
			<newsId>19046327</newsId>
			<synopsis>കോക്രോച്ച് സമരം : ജന്തർമന്തറിൽ പ്രതിഷേധത്തിനിടെ അറസ്റ്റിലായ സമരക്കാർക്ക് നിയമസഹായത്തിന് ഒരു കോടി സംഭാവന നൽകി കപിൽ സിബൽ</synopsis>
			<imageMetaData>Kapil Sibal</imageMetaData>
			<seoPath>/india/cockroach-protest-kapil-sibal</seoPath>
		</item>
		<item>
			<title><![CDATA[ചെറുവത്തൂരിൽ ചുറ്റുമതിൽ ഇടിഞ്ഞു വീണ് മണ്ണിനടിയിൽപ്പെട്ട മൂന്ന് തൊഴിലാളികളെ രക്ഷിച്ചു]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/cheruvathur-three-workers/cid19048012.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/cheruvathur-three-workers/cid19048012.htm</guId>
			<description><![CDATA[<h2>ചെറുവത്തൂരിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് അപകടം. അപകടത്തിൽ പെട്ട് മണ്ണിനടിയിൽ അകപ്പെട്ട മൂന്ന് തൊഴിലാളികളെയും രക്ഷപ്പെടുത്തി. ഇവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.  ആരുടേയും നില ഗുരുതരമല്ല. </h2>]]></description>
			<content:encoded><![CDATA[<p>ചെറുവത്തൂർ: ചെറുവത്തൂരിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് അപകടം. അപകടത്തിൽ പെട്ട് മണ്ണിനടിയിൽ അകപ്പെട്ട മൂന്ന് തൊഴിലാളികളെയും രക്ഷപ്പെടുത്തി. ഇവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. &nbsp;ആരുടേയും നില ഗുരുതരമല്ല.&nbsp;</p>

<p>കരിവള്ളൂർ സ്വദേശികളായ സ്വദേശികളായ അശോകൻ, വിജേഷ് മാണിയാട്ട് സ്വദേശി അശോകൻ എന്നിവരാണ് ഇന്ന് മണ്ണിനടിയിൽ പെട്ടത്. ചീമേനി, നടക്കാവ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/185644ee3e160c785fd8f158be707364.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 28 Jul 2026 15:45:52 +0530</pubDate>
			<modified_date>Tue, 28 Jul 2026 15:45:52 +0530</modified_date>
			<newsId>19048012</newsId>
			<synopsis>ചെറുവത്തൂരിൽ ചുറ്റുമതിൽ ഇടിഞ്ഞു വീണ് മണ്ണിനടിയിൽപ്പെട്ട മൂന്ന് തൊഴിലാളികളെ രക്ഷിച്ചു</synopsis>
			<imageMetaData>Three workers trapped under soil after a perimeter wall collapsed in Cheruvathur have been rescued.</imageMetaData>
			<seoPath>/nattuvarthakal/kannur/cheruvathur-three-workers</seoPath>
		</item>
		<item>
			<title><![CDATA[സുഗന്ധവും സ്വാദും നിറഞ്ഞ മാഞ്ഞാലി ബിരിയാണി]]></title>
			<link>https://keralaonlinenews.com/food/manjali-biryani/cid19047846.htm</link>
			<guId>https://keralaonlinenews.com/food/manjali-biryani/cid19047846.htm</guId>
			<description><![CDATA[<h2>ചേരുവകൾ<br />
ചിക്കൻ മാരിനേറ്റ് ചെയ്യാൻ<br />
ചിക്കൻ – 1 കിലോ<br />
തൈര് – ½ കപ്പ്</h2>]]></description>
			<content:encoded><![CDATA[<p>ചേരുവകൾ<br>
ചിക്കൻ മാരിനേറ്റ് ചെയ്യാൻ<br>
ചിക്കൻ – 1 കിലോ<br>
തൈര് – ½ കപ്പ്<br>
മുളകുപൊടി – 2 ടീസ്പൂൺ<br>
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ<br>
മല്ലിപ്പൊടി – 1 ടീസ്പൂൺ<br>
ഗരം മസാല – 1 ടീസ്പൂൺ<br>
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾസ്പൂൺ<br>
നാരങ്ങാനീര് – 1 ടേബിൾസ്പൂൺ<br>
ഉപ്പ് – ആവശ്യത്തിന്<br>
ചോറ് തയ്യാറാക്കാൻ<br>
ബിരിയാണി അരി (ജീരകശാല/കൈമ) – 4 കപ്പ്<br>
വെള്ളം – ആവശ്യത്തിന്<br>
കറുവപ്പട്ട – 2 കഷണം<br>
ഗ്രാമ്പൂ – 5 എണ്ണം<br>
ഏലക്ക – 4 എണ്ണം<br>
ബേ ലീഫ് – 2 എണ്ണം<br>
നെയ്യ് – 2 ടേബിൾസ്പൂൺ<br>
ഉപ്പ് – ആവശ്യത്തിന്<br>
മസാലയ്ക്ക്<br>
സവാള – 4 എണ്ണം (നീളത്തിൽ അരിഞ്ഞത്)<br>
തക്കാളി – 2 എണ്ണം (അരിഞ്ഞത്)<br>
പച്ചമുളക് – 4 എണ്ണം<br>
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾസ്പൂൺ<br>
പുതിനയില – 1 കപ്പ്<br>
മല്ലിയില – 1 കപ്പ്<br>
നെയ്യ് – 3 ടേബിൾസ്പൂൺ<br>
എണ്ണ – 3 ടേബിൾസ്പൂൺ<br>
ബിരിയാണി മസാല – 2 ടീസ്പൂൺ<br>
തയ്യാറാക്കുന്ന വിധം<br>
ചിക്കനിൽ മാരിനേറ്റ് ചെയ്യാനുള്ള എല്ലാ ചേരുവകളും ചേർത്ത് നന്നായി യോജിപ്പിച്ച് കുറഞ്ഞത് 30 മിനിറ്റ് വയ്ക്കുക.<br>
അരി 70–80% വരെ വേവിച്ച് വെള്ളം വാർത്ത് മാറ്റിവയ്ക്കുക.<br>
ഒരു കട്ടിയുള്ള പാത്രത്തിൽ നെയ്യും എണ്ണയും ചൂടാക്കി സവാള ഗോൾഡൻ നിറമാകുന്നതുവരെ വഴറ്റുക.<br>
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റിയ ശേഷം തക്കാളി ചേർത്ത് മയപ്പെടുത്തുക.<br>
പുതിനയില, മല്ലിയില, ബിരിയാണി മസാല എന്നിവ ചേർത്ത് ഇളക്കുക.<br>
മാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്ത് അടച്ച് വേവിക്കുക. ചിക്കൻ ഏകദേശം പാകമായാൽ തീ കുറയ്ക്കുക.<br>
ചിക്കന് മുകളിൽ വേവിച്ച അരി നിരത്തുക. കുറച്ച് നെയ്യ് ഒഴിച്ച് വറുത്ത സവാള, പുതിനയില, മല്ലിയില എന്നിവ വിതറുക.<br>
പാത്രം നന്നായി അടച്ച് വളരെ ചെറിയ തീയിൽ 20–25 മിനിറ്റ് ദം ചെയ്യുക.<br>
തീ ഓഫ് ചെയ്ത് 10 മിനിറ്റ് കഴിഞ്ഞ് സാവധാനം ഇളക്കി ചൂടോടെ വിളമ്പുക.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/e968c8a74615906b19f2db58ee7e3888.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 28 Jul 2026 15:45:10 +0530</pubDate>
			<modified_date>Tue, 28 Jul 2026 15:45:10 +0530</modified_date>
			<newsId>19047846</newsId>
			<synopsis>സുഗന്ധവും സ്വാദും നിറഞ്ഞ മാഞ്ഞാലി ബിരിയാണി</synopsis>
			<imageMetaData>Manjali Biryani</imageMetaData>
			<seoPath>/food/manjali-biryani</seoPath>
		</item>
		<item>
			<title><![CDATA[സുഹൃത്തുക്കളുമായി ബെറ്റ് വെച്ച്‌ കുളത്തില്‍ നീന്താനിറങ്ങിയ ആള്‍ മുങ്ങിമരിച്ചു]]></title>
			<link>https://keralaonlinenews.com/kerala/man-drowns-while-swimming-in-pond-with-friends/cid19047988.htm</link>
			<guId>https://keralaonlinenews.com/kerala/man-drowns-while-swimming-in-pond-with-friends/cid19047988.htm</guId>
			<description><![CDATA[<h2>സുഹൃത്തുക്കളുമായി ബെറ്റ് വെച്ച്‌ കുളത്തില്‍ നീന്താനിറങ്ങിയ ആള്‍ മുങ്ങിമരിച്ചു.ചക്കുവള്ളി പള്ളിശ്ശേരിക്കല്‍ ചിറയുടെ തെക്കതില്‍ ബാബുവാണ് ചക്കുവള്ളി ചിറയില്‍ മുങ്ങിമരിച്ചത്.</h2>]]></description>
			<content:encoded><![CDATA[<p>കൊല്ലം : സുഹൃത്തുക്കളുമായി ബെറ്റ് വെച്ച്‌ കുളത്തില്‍ നീന്താനിറങ്ങിയ ആള്‍ മുങ്ങിമരിച്ചു.ചക്കുവള്ളി പള്ളിശ്ശേരിക്കല്‍ ചിറയുടെ തെക്കതില്‍ ബാബുവാണ് ചക്കുവള്ളി ചിറയില്‍ മുങ്ങിമരിച്ചത്.</p>

<p>ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. ചക്കുവള്ളി ചിറ നീന്തിക്കടന്ന് അക്കരെ പോയി തിരികെ വരാമെന്നായിരുന്നു ബാബു സുഹൃത്തുക്കളുമായി പന്തയം വെച്ചിരുന്നത്.</p>

<p>ഇതനുസരിച്ച്‌ നീന്തല്‍ തുടങ്ങിയെങ്കിലും അല്പ സമയം കഴിഞ്ഞപ്പോള്‍ തന്നെ ബാബു വെള്ളത്തില്‍ താഴ്ന്നു പോകുകയായിരുന്നു.ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ബാബുവിനെ കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു.&nbsp;തുടർന്ന് ഫയർഫോഴ്‌സിന്റെ സ്കൂബാ ടീം നടത്തിയ വ്യാപകമായ തിരച്ചിലില്‍&nbsp; രാവിലെ ആറ് മണിയോടെയാണ് മൃതദേഹം കണ്ടെത്താനായത്</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b0c59383bd475aa6635c977969a56b71.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 28 Jul 2026 15:42:43 +0530</pubDate>
			<modified_date>Tue, 28 Jul 2026 15:42:43 +0530</modified_date>
			<newsId>19047988</newsId>
			<synopsis>സുഹൃത്തുക്കളുമായി ബെറ്റ് വെച്ച്‌ കുളത്തില്‍ നീന്താനിറങ്ങിയ ആള്‍ മുങ്ങിമരിച്ചു</synopsis>
			<imageMetaData>d</imageMetaData>
			<seoPath>/kerala/man-drowns-while-swimming-in-pond-with-friends</seoPath>
		</item>
		<item>
			<title><![CDATA[ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം സ്ത്രീകൾക്ക് നേരെ കത്തിയാക്രമണവുമായി യുവാവ്]]></title>
			<link>https://keralaonlinenews.com/world/young-man-attacks-france-court-complex/cid19046704.htm</link>
			<guId>https://keralaonlinenews.com/world/young-man-attacks-france-court-complex/cid19046704.htm</guId>
			<description><![CDATA[<h2>ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം സ്ത്രീകൾക്ക് നേരെ കത്തിയാക്രമണവുമായി യുവാവ്. തിങ്കളാഴ്ച നടന്ന ആക്രമണത്തിന് ഇരയായവരിൽ രണ്ട് പേർ ഗർഭിണികളാണ്. പാരീസിലെ പോർട്ട് ഡി ക്ലിഷിയിലുള്ള കോടതി സമുച്ചയത്തിന് സമീപമാണ് കത്തിയാക്രമണം നടന്നത്.</h2>]]></description>
			<content:encoded><![CDATA[<p>&nbsp;പാരിസ് : ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം സ്ത്രീകൾക്ക് നേരെ കത്തിയാക്രമണവുമായി യുവാവ്. തിങ്കളാഴ്ച നടന്ന ആക്രമണത്തിന് ഇരയായവരിൽ രണ്ട് പേർ ഗർഭിണികളാണ്. പാരീസിലെ പോർട്ട് ഡി ക്ലിഷിയിലുള്ള കോടതി സമുച്ചയത്തിന് സമീപമാണ് കത്തിയാക്രമണം നടന്നത്. കശാപ്പിന് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. 19ഉം 24 ഉം 36ഉം പ്രായമുള്ള സ്ത്രീകളാണ് ആക്രമിക്കപ്പെട്ടത്. അള്ളാഹുവിന്റെ നിർദ്ദേശം അനുസരിച്ചാണ് ആക്രമണം ആണെന്ന് വിളിച്ച് പറഞ്ഞായിരുന്നു ആക്രമണം. നീണ്ട മുടിയും ക്രീം കളർ ട്രാക്ക് സ്യൂട്ടും ധരിച്ച പ്രതി റോഡിലൂടെ നടന്നുപോയ സ്ത്രീകളെയാണ് ആക്രമിക്കപ്പെട്ടത്.&nbsp;</p>

<p>ആക്രമണത്തിന്റെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. യുവാവ് ഒരു സ്ത്രീയുടെ മുതുകിൽ കുത്തുന്നത് കണ്ടതോടെ സമീപത്തുണ്ടായിരുന്നവർ ഇയാളെ തടയാൻ ശ്രമിക്കുകയായിരുന്നു. മുഹമ്മദ് അലി ബൗഹദ്ജാർ എന്ന 26കാരൻ ഉൾപ്പെടെയുള്ള വഴിയാത്രക്കാരായ നാട്ടുകാർ ചേർന്നാണ് അക്രമിയെ കീഴടക്കിയത്. കൂട്ടത്തിലൊരാൾ അക്രമിയുടെ നേർക്ക് സ്യൂട്ട്കേസ് എറിഞ്ഞതോടെ ഇയാളുടെ കയ്യിൽ നിന്ന് കത്തികൾ താഴെ വീഴുകയും, തുടർന്ന് ആളുകൾ ഇയാളെ നിലത്തു വീഴ്ത്തി ബലമായി പിടിച്ചുവെക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസിന് പ്രതിയെ കൈമാറി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.</p>

<p></p>]]></content:encoded>
			<category><![CDATA[world]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/d94e660b08bebff9cf6a51bf4d58720c.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 28 Jul 2026 15:35:03 +0530</pubDate>
			<modified_date>Tue, 28 Jul 2026 15:35:03 +0530</modified_date>
			<newsId>19046704</newsId>
			<synopsis>ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം സ്ത്രീകൾക്ക് നേരെ കത്തിയാക്രമണവുമായി യുവാവ്</synopsis>
			<imageMetaData>Young man attacks women with a knife near a court complex in France</imageMetaData>
			<seoPath>/world/young-man-attacks-france-court-complex</seoPath>
		</item>
		<item>
			<title><![CDATA[ചോറിനും കഞ്ഞിക്കും ഒപ്പം കഴിക്കാൻ ഇതാ ഒരു കിടിലം ഐറ്റം]]></title>
			<link>https://keralaonlinenews.com/food/lets-prepare-chammanthi-podi/cid13603613.htm</link>
			<guId>https://keralaonlinenews.com/food/lets-prepare-chammanthi-podi/cid13603613.htm</guId>
			<description><![CDATA[<p><br />
ആവശ്യമുള്ള സാധനങ്ങൾ:</p>

<h2>തേങ്ങ ചിരകിയത്: ഒരു വലിയ മുറി.<br />
മല്ലി: ഒന്നര ടീസ്പൂൺ.<br />
ഉഴുന്നുപരിപ്പ്: 2 ടേബിൾ സ്പൂൺ.</h2>]]></description>
			<content:encoded><![CDATA[<p></p>

<p><br>
ആവശ്യമുള്ള സാധനങ്ങൾ:</p>

<p>തേങ്ങ ചിരകിയത്: ഒരു വലിയ മുറി.<br>
മല്ലി: ഒന്നര ടീസ്പൂൺ.<br>
ഉഴുന്നുപരിപ്പ്: 2 ടേബിൾ സ്പൂൺ.<br>
മുളക്: എരിവനുസരിച്ച് എടുക്കുക.<br>
കറിവേപ്പില: ഒരു പിടി<br>
പുളി: ഒരു ചെറിയ നെല്ലിക്ക വലുപ്പം.<br>
കായം: അര ടീസ്പൂൺ.<br>
ഉപ്പ്: പാകത്തിന്.</p>

<p>ചുവടു കട്ടിയുള്ള പാത്രത്തിൽ തേങ്ങ ചുവക്കെ വറുത്തെടുക്കുക. അതിനുശേഷം ഉഴുന്നുപരിപ്പും കറിവേപ്പിലയും മുളകും കൂടി ഒന്നിച്ചിട്ട് മൂപ്പിച്ചെടുക്കുക. ചൂടാറിയശേഷം എല്ലാം കൂടി ഒന്നിച്ചാക്കി കായവും പുളിയും പാകത്തിന് ഉപ്പും ചേർത്ത് പൊടിച്ചെടുക്കണം. തരുതരുപ്പായി പൊടിഞ്ഞാൽ മതി.ചമ്മന്തിപ്പൊടി റെഡി&nbsp;</p>

<p><br>
&nbsp;</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/a675b5a53fb0c67f218b4e9eead08359.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 28 Jul 2026 15:30:27 +0530</pubDate>
			<modified_date>Tue, 28 Jul 2026 15:30:27 +0530</modified_date>
			<newsId>13603613</newsId>
			<synopsis>ചോറിനും കഞ്ഞിക്കും ഒപ്പം കഴിക്കാൻ ഇതാ ഒരു കിടിലം ഐറ്റം</synopsis>
			<imageMetaData>chammanthipodi</imageMetaData>
			<seoPath>/food/lets-prepare-chammanthi-podi</seoPath>
		</item>
		<item>
			<title><![CDATA[അഡ് ഹോക് കമ്മറ്റിക്കെതിരായ കേസില്‍ തന്നെ പ്രതിയാക്കിയത് അപമാനിക്കുകയെന്ന ദുരുദ്ദേശ്യത്തോടെ ; ശ്വേത മേനോനെതിരെ രമേഷ് പിഷാരടി]]></title>
			<link>https://keralaonlinenews.com/kerala/ramesh-pisharody-accuses-shweta-menon-of-making-him-an/cid19047924.htm</link>
			<guId>https://keralaonlinenews.com/kerala/ramesh-pisharody-accuses-shweta-menon-of-making-him-an/cid19047924.htm</guId>
			<description><![CDATA[<h2>താര സംഘടനയായ അമ്മയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട കേസിൽ ശ്വേത മേനോനെതിരെ രമേശ് പിഷാരടി. അഡ് ഹോക് കമ്മറ്റിക്കെതിരായ കേസില്‍ തന്നെ പ്രതിയാക്കിയത് ജനപ്രതിനിധി കൂടിയായ തന്നെ അപമാനിക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണെന്ന് രമേഷ് പിഷാരടി ആരോപിച്ചു.  പിഷാരടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പരാമര്‍ശം. </h2>]]></description>
			<content:encoded><![CDATA[<p>കൊച്ചി: താര സംഘടനയായ അമ്മയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട കേസിൽ ശ്വേത മേനോനെതിരെ രമേശ് പിഷാരടി. അഡ് ഹോക് കമ്മറ്റിക്കെതിരായ കേസില്‍ തന്നെ പ്രതിയാക്കിയത് ജനപ്രതിനിധി കൂടിയായ തന്നെ അപമാനിക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണെന്ന് രമേഷ് പിഷാരടി ആരോപിച്ചു. &nbsp;പിഷാരടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പരാമര്‍ശം.&nbsp;</p>

<p>അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനാണ് താന്‍ അഡ്ഹോക്ക് കമ്മറ്റി അധ്യക്ഷനായത്. തൊട്ടടുത്ത ദിവസം തന്നെ താന്‍ പിന്‍മാറി. ചുമതല തനിക്ക് യോജിച്ചതല്ലെന്ന് ബോധ്യപ്പെട്ടിരുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു. ശ്വേതാ മേനോന്‍ അമ്മയില്‍ നിന്ന് രാജിവച്ചതാണ്. എന്നാൽഅമ്മയുടെ മിനിറ്റ്സ്‍ബുക്ക് അടക്കം രേഖകള്‍ ഒന്നും കൈമാറിയില്ലെന്നും രമേഷ് പിഷാരടി ചൂണ്ടിക്കാട്ടി. തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പിഷാരടി സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.</p>

<p></p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b1064a0d5483cf75df5ddf0aba72acb7.jpg</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 28 Jul 2026 15:29:13 +0530</pubDate>
			<modified_date>Tue, 28 Jul 2026 15:29:13 +0530</modified_date>
			<newsId>19047924</newsId>
			<synopsis>അഡ് ഹോക് കമ്മറ്റിക്കെതിരായ കേസില്‍ തന്നെ പ്രതിയാക്കിയത് അപമാനിക്കുകയെന്ന ദുരുദ്ദേശ്യത്തോടെ ; ശ്വേത മേനോനെതിരെ രമേഷ് പിഷാരടി</synopsis>
			<imageMetaData>Ramesh Pisharody accuses Shweta Menon of making him an accused in the case against the Ad Hoc Committee with malicious intent to insult her</imageMetaData>
			<seoPath>/kerala/ramesh-pisharody-accuses-shweta-menon-of-making-him-an</seoPath>
		</item>
		<item>
			<title><![CDATA[കണ്ണൂർ കൊളവല്ലൂർ പി.ആർഎം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങി നിടെ അതിക്രൂരമായി തലയ്ക്ക് പരുക്കേറ്റു: ആറ് സീനിയർ വിദ്യാർത്ഥികളെ പുറത്താക്കി]]></title>
			<link>https://keralaonlinenews.com/kerala/raggingkannur-plus-one-student-prm-higher-secondary-school/cid19047882.htm</link>
			<guId>https://keralaonlinenews.com/kerala/raggingkannur-plus-one-student-prm-higher-secondary-school/cid19047882.htm</guId>
			<description><![CDATA[<h2>പാനൂർ കൊളവല്ലൂർ പി.ആർഎം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിനിടെ അതിക്രൂരമായി മർദ്ദനമേറ്റതായി പരാതി</h2>]]></description>
			<content:encoded><![CDATA[<p>പാനൂർ : പാനൂർ കൊളവല്ലൂർ പി.ആർഎം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിനിടെ അതിക്രൂരമായി മർദ്ദനമേറ്റതായി പരാതി. സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്യുന്നതിനിടെ കല്ലുകൊണ്ടു തലയ്ക്കടിച്ചതായായാണ് പരാതി. സ്‌കൂൾ കാൻ്റീനിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ നാൽപ്പതോളം വിദ്യാർത്ഥികൾ സംഘടിതരായി എത്തുകയായിരുന്നു.&nbsp;</p>

<p>ഇവരിൽ ആറു പേരാണ് വലിച്ചിട്ട് മർദ്ദിക്കുകയും തലയ്ക്ക് കല്ലുകൊണ്ടു കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു വിദ്യാർത്ഥിയുടെ തലയ്ക്ക് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. വിദ്യാർത്ഥിക്ക് മുറിവേറ്റ ചിത്രവും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സ്‌കൂളിൽ മികച്ച രീതിയിൽ വസ്‌ത്രവും ഷൂവും ധരിച്ചെത്തുകയും ജിമ്മിൽ പോയി ശരീര സൗന്ദര്യമുണ്ടാക്കി വന്നതിനെ ചൊല്ലിയാണ് സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തത് ഈ കാര്യം പറഞ്ഞ് നേരത്തെ സീനിയേഴ്സുമാർ ഭീഷണിപ്പെടുത്തിയിരുന്നതായി ഇരയായ വിദ്യാർത്ഥി പറഞ്ഞു.&nbsp;</p>

<p>ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തലയുടെ മുകൾ ഭാഗം തുന്നലിട്ടു. സംഭവത്തിൽ ആറു വിദ്യാർത്ഥികളെ സ്‌കൂൾ അധികൃതർ സസ്പെൻഡ് ചെയ് തിട്ടുണ്ട്. പൊലിസിൽ മർദ്ദനമേറ്റ കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് കൊളവല്ലൂർ പൊലിസ് കേസെടുത്തിട്ടുണ്ട് ഇനി ഒരു കുട്ടിക്കും ഈ അവസ്ഥ വരാതിരിക്കാനാണ് പൊലിസിൽ പരാതി നൽകിയതെന്ന് റാഗിങ്ങിന് ഇരയായ കുട്ടിയുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.</p>]]></content:encoded>
			<category><![CDATA[kerala, nattuvarthakal, kannur]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b0cab2940f0a15874d17e122ba2bcb32.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 28 Jul 2026 15:22:08 +0530</pubDate>
			<modified_date>Tue, 28 Jul 2026 15:22:08 +0530</modified_date>
			<newsId>19047882</newsId>
			<synopsis>കണ്ണൂർ കൊളവല്ലൂർ പി.ആർഎം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങി നിടെ അതിക്രൂരമായി തലയ്ക്ക് പരുക്കേറ്റു: ആറ് സീനിയർ വിദ്യാർത്ഥികളെ പുറത്താക്കി</synopsis>
			<imageMetaData>A Plus One student at PRM Higher Secondary School in Kolavallur, Kannur, suffered a severe head injury during a ragging incident; six senior students have been expelled.</imageMetaData>
			<seoPath>/kerala/raggingkannur-plus-one-student-prm-higher-secondary-school</seoPath>
		</item>
		<item>
			<title><![CDATA[കണ്ണൂരിൽ സ്കൂളിൽ റാ​ഗിങ്: സീനിയർ വിദ്യാർത്ഥികൾ കല്ല് കൊണ്ട് തലക്കടിച്ചെന്ന് 16കാരന്റെ പരാതി]]></title>
			<link>https://keralaonlinenews.com/kerala/16yearold-boy-complains-of-ragging-in-kannur-school/cid19047876.htm</link>
			<guId>https://keralaonlinenews.com/kerala/16yearold-boy-complains-of-ragging-in-kannur-school/cid19047876.htm</guId>
			<description><![CDATA[<h2>കണ്ണൂരിൽ റാ​ഗിങ്ങിന്റെ പേരിൽ 16കാരന്റെ തല അടിച്ചുപൊട്ടിച്ചതായി പരാതി. കണ്ണൂർ കുളവല്ലൂർ പി ആർ എം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കു നേരെയാണ് അക്രമം ഉണ്ടായത്. സീനിയർ വിദ്യാർത്ഥികളാണ് ആക്രമിച്ചതെന്ന് പതിനാറുകാരൻ പറഞ്ഞു.</h2>]]></description>
			<content:encoded><![CDATA[<p></p>

<p>കണ്ണൂർ: കണ്ണൂരിൽ റാ​ഗിങ്ങിന്റെ പേരിൽ 16കാരന്റെ തല അടിച്ചുപൊട്ടിച്ചതായി പരാതി. കണ്ണൂർ കുളവല്ലൂർ പി ആർ എം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കു നേരെയാണ് അക്രമം ഉണ്ടായത്. സീനിയർ വിദ്യാർത്ഥികളാണ് ആക്രമിച്ചതെന്ന് പതിനാറുകാരൻ പറഞ്ഞു.</p>

<p>6 പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി അധ്യാപകർ അറിയിച്ചു. കല്ല് ഉപയോഗിച്ച് തലക്കടിച്ചുവെന്നാണ് വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/6d7368c0eac0c8a8122b48428c2cbf91.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 28 Jul 2026 15:20:54 +0530</pubDate>
			<modified_date>Tue, 28 Jul 2026 15:22:35 +0530</modified_date>
			<newsId>19047876</newsId>
			<synopsis>കണ്ണൂരിൽ സ്കൂളിൽ റാഗിങ്: സീനിയർ വിദ്യാർത്ഥികൾ കല്ല് കൊണ്ട് തലക്കടിച്ചെന്ന് 16കാരന്റെ പരാതി</synopsis>
			<imageMetaData>Teacher beats up seventh grader in Idukki; Police register case</imageMetaData>
			<seoPath>/kerala/16yearold-boy-complains-of-ragging-in-kannur-school</seoPath>
		</item>
		<item>
			<title><![CDATA[ലോക്സഭയിൽ പൊതു പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾക്ക് തുടക്കമായി]]></title>
			<link>https://keralaonlinenews.com/india/discussions-on-the-public-examinations-amendment-bill-have/cid19047822.htm</link>
			<guId>https://keralaonlinenews.com/india/discussions-on-the-public-examinations-amendment-bill-have/cid19047822.htm</guId>
			<description><![CDATA[<h2>ലോക്സഭയിൽ പൊതു പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾക്ക് തുടക്കമായി. സമരക്കാർക്കെതിരായ പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളും രാവിലെ സ്തംഭിപ്പിച്ചിരുന്നു. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ലോക്സഭ വീണ്ടും ചേർന്നാണ് ബില്ലിൽ ചർച്ച തുടങ്ങിയത്. ചർച്ചയിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പങ്കെടുക്കാത്തതിനെ കെ സി വേണുഗോപാൽ എം പി ചോദ്യം ചെയ്തെങ്കിലും ചർച്ചയിൽ പ്രതിപക്ഷം സഹകരിക്കുകയാണ്.</h2>]]></description>
			<content:encoded><![CDATA[<p>ദില്ലി: &nbsp;ലോക്സഭയിൽ പൊതു പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾക്ക് തുടക്കമായി. സമരക്കാർക്കെതിരായ പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളും രാവിലെ സ്തംഭിപ്പിച്ചിരുന്നു. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ലോക്സഭ വീണ്ടും ചേർന്നാണ് ബില്ലിൽ ചർച്ച തുടങ്ങിയത്. ചർച്ചയിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പങ്കെടുക്കാത്തതിനെ കെ സി വേണുഗോപാൽ എം പി ചോദ്യം ചെയ്തെങ്കിലും ചർച്ചയിൽ പ്രതിപക്ഷം സഹകരിക്കുകയാണ്. ചർച്ചയ്ക്ക് എട്ട് മുതൽ പത്ത് മണിക്കൂർ വരെ വേണമെങ്കിലും ചെലവഴിക്കാൻ സർക്കാർ തയ്യാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു മറുപടി നൽകി. ചോദ്യപേപ്പർ ചോർച്ച ഏറെ ഗുരുതരമായ വിഷയമാണെന്നും ശക്തമായ നിയമനിർമ്മാണം അത്യന്താപേക്ഷിതമാണെന്നും സ്പീക്കർ സഭയിൽ നിരീക്ഷിച്ചു.</p>

<p>വിദ്യാർത്ഥികളുടെ ഭാവി ഇനി ഒരു ശക്തിയും അപഹരിക്കരുതെന്ന് പ്രധാനമന്ത്രിക്ക് നിർബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു. വരും തലമുറകളുടെ ഭാവി സുരക്ഷിതമാക്കാനായുള്ള ചരിത്രപരമായ നിയമനിർമ്മാണമാണിതെന്നും, യു പി എ ഭരണകാലത്ത് നടന്ന ചോദ്യപേപ്പർ ചോർച്ചകൾ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. 2024-ലെ ബില്ലാണ് ഇപ്പോൾ ഭേദഗതി ചെയ്ത് സഭയുടെ പരിഗണനയ്ക്ക് എത്തിയിരിക്കുന്നതെന്നും ജിതേന്ദ്രസിംഗ് വ്യക്തമാക്കി. വളരെ ശക്തമായ നിയമായിരിക്കും വരികയെന്നും വേഗത്തിൽ നീതി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/c83eeab510a146ed72ad19d3364574bd.jpg</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 28 Jul 2026 15:11:42 +0530</pubDate>
			<modified_date>Tue, 28 Jul 2026 15:11:42 +0530</modified_date>
			<newsId>19047822</newsId>
			<synopsis>ലോക്സഭയിൽ പൊതു പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾക്ക് തുടക്കമായി</synopsis>
			<imageMetaData>Discussions on the Public Examinations Amendment Bill have begun in the Lok Sabha.</imageMetaData>
			<seoPath>/india/discussions-on-the-public-examinations-amendment-bill-have</seoPath>
		</item>
		<item>
			<title><![CDATA[രുചികരമായ ഈ ചായക്കടി ഇങ്ങനെ തയ്യാറാക്കി നോക്കു]]></title>
			<link>https://keralaonlinenews.com/food/lets-prepare-kozhukkatta/cid13086966.htm</link>
			<guId>https://keralaonlinenews.com/food/lets-prepare-kozhukkatta/cid13086966.htm</guId>
			<description><![CDATA[<p>ചേർക്കേണ്ട ഇനങ്ങൾ:<br />
അരി – ഒന്നര കിലോ<br />
ശർക്കര – 750 ഗ്രാം<br />
തേങ്ങ ചിരകിയത്‌ – ഒന്നര മുറി</p>

<h2>കൊഴുക്കട്ട പാകം ചെയ്യേണ്ട വിധം:</h2>]]></description>
			<content:encoded><![CDATA[<p></p>

<p>ചേർക്കേണ്ട ഇനങ്ങൾ:<br>
അരി – ഒന്നര കിലോ<br>
ശർക്കര – 750 ഗ്രാം<br>
തേങ്ങ ചിരകിയത്‌ – ഒന്നര മുറി</p>

<p>കൊഴുക്കട്ട പാകം ചെയ്യേണ്ട വിധം:</p>

<p>തേങ്ങ ചിരകിയതും ശർക്കരയും നല്ലവണ്ണം കൂട്ടികലർത്തി വയ്ക്കുക കൊഴുക്കട്ടയ്ക്ക്‌ പാകത്തിന്‌ അരി അരച്ച്‌എടുക്കുക. ഒരു കൊഴുക്കട്ടയ്ക്ക്‌ വേണ്ടത്ര മാവെടുത്ത്‌ ഉരുട്ടി അതിൻറെ ഏതെങ്കിലും ഒരു ഭാഗം കുഴിച്ച്‌ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ശർക്കര-തേങ്ങ മിശ്രിതം അകത്ത്‌ വച്ച്‌ വീണ്ടും ഒന്നുകൂടെ ഉരുട്ടിയെടുത്ത്‌ വേവിച്ചെടുക്കുക.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/f2b4d106b147bb38939b51600897c70e.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 28 Jul 2026 15:05:30 +0530</pubDate>
			<modified_date>Tue, 28 Jul 2026 15:05:30 +0530</modified_date>
			<newsId>13086966</newsId>
			<synopsis>രുചികരമായ ഈ ചായക്കടി ഇങ്ങനെ തയ്യാറാക്കി നോക്കു</synopsis>
			<imageMetaData>Kozhukkatta</imageMetaData>
			<seoPath>/food/lets-prepare-kozhukkatta</seoPath>
		</item>
	</channel>
</rss>