<?xml version='1.0' encoding='UTF-8'?><rss xmlns:atom="http://www.w3.org/2005/Atom" xmlns:openSearch="http://a9.com/-/spec/opensearchrss/1.0/" xmlns:blogger="http://schemas.google.com/blogger/2008" xmlns:georss="http://www.georss.org/georss" xmlns:gd="http://schemas.google.com/g/2005" xmlns:thr="http://purl.org/syndication/thread/1.0" version="2.0"><channel><atom:id>tag:blogger.com,1999:blog-6386980593694867598</atom:id><lastBuildDate>Thu, 12 Dec 2024 10:43:27 +0000</lastBuildDate><category>കഥ</category><category>യാത്ര</category><category>ലേഖനം</category><category>എന്റെ videos</category><category>അനുഭവം</category><category>അഭിപ്രായം</category><category>കവിത</category><category>ഫോട്ടോ സ്റ്റോറി</category><title>ലാലെന്‍സ് അഥവാ lalens</title><description></description><link>http://lalens.blogspot.com/</link><managingEditor>noreply@blogger.com (Anilal Sreenivasan)</managingEditor><generator>Blogger</generator><openSearch:totalResults>58</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><item><guid isPermaLink="false">tag:blogger.com,1999:blog-6386980593694867598.post-8887118872416892994</guid><pubDate>Mon, 15 Apr 2024 23:20:00 +0000</pubDate><atom:updated>2024-04-15T18:20:51.240-05:00</atom:updated><category domain="http://www.blogger.com/atom/ns#">കഥ</category><title>ഹാപ്പി ഫ്‌ളവർ</title><description>പകയുടെ തീ നൂറു ദിവസങ്ങളോളം കത്തിനിന്നിടം ഇപ്പോൾ ശാന്തമാണ്. നീലയിൽ തെളിഞ്ഞു നിന്ന ആകാശത്ത് ചെറിയ അനക്കങ്ങളോടെ വെളുത്ത മേഘക്കീറുകൾ. മെമ്മോറിയൽ പാർക്കിലെ ഓക്കുമരങ്ങളുടെ തണലിലും  പുൽത്തട്ടുകൾക്കിടയിലെ  നടപ്പാതകളിലുമായി അവിചാരിതം കടന്നുപോയവരുടെ ബന്ധുക്കളും സ്വന്തക്കാരും കൂട്ടുകാരും ചിതറി നിൽക്കുന്നുണ്ട്. മിക്കവാറും പേർ ചുവന്നതും വെളുത്തതുമായ റോസാപ്പൂക്കളാണ് ഒപ്പം കരുതിയിരുന്നത്. എന്നാൽ എന്റെ കൈയ്യിൽ മാത്രം സൂര്യകാന്തിപ്പൂവായിരുന്നു. നീല റിബ്ബൺ കുത്തി വലതു കൈ ഹൃദയത്തോടു  ചേർത്ത് ഞങ്ങൾ ഫ്ലാഗ് മാർച്ച് കണ്ടുനിന്നു. അതിനു ശേഷം, ദുരന്തത്തിൽ മരിച്ചവരുടെ പേരുകൾ സ്വന്തക്കാർ വായിക്കുന്നു. അവർക്കിടയിൽ നില്ക്കുമ്പോൾ മനസ്സു പറഞ്ഞു. &lt;br /&gt;&lt;br /&gt;‘ലീസാ ഈപ്പൻ’&lt;br /&gt;&lt;br /&gt;‘ഹറി അപ്പ്’ എന്നു നിർബന്ധിച്ച്  ബ്രേക്ക് ഫാസ്റ്റ് കഴിപ്പിക്കുമ്പോൾ, പലപ്പോഴും എന്റെ നോട്ടം  ഡൈനിങ്ങ് ടേബിളിലെ ഫ്ലവർ വേസിലായിരിക്കും. മറ്റെവിടേക്കെങ്കിലും ശ്രദ്ധതിരിക്കാതെ രാവിലത്തെ കഴിപ്പ് നടപ്പുള്ള കാര്യമല്ല. പല ദിക്കിലേക്കും ചാഞ്ഞും ചരിഞ്ഞും നോക്കി ചിരിച്ചു നിൽക്കുന്ന സുര്യകാന്തിപ്പൂവുകൾ! ഇത്രേം മനോഹരമായ മഞ്ഞ ഇതളുകൾ വട്ടത്തിലടുക്കിയതിന്റെ ഭംഗിയാവും ആ പൂക്കളോട് അമ്മക്ക് അത്രയ്ക്ക് ഇഷ്ടം തോന്നാൻ കാരണമെന്ന് അന്ന് വിചാരിച്ചിട്ടുണ്ട്.&lt;br /&gt;&lt;br /&gt;ഉരുക്കിന്റെ അസ്ഥികളുരുകി നിലത്തടിഞ്ഞ ഇരട്ട ഗോപുരങ്ങൾ നിന്നിടത്ത്  രണ്ടു കുളങ്ങളാണിപ്പോൾ.  സൗത്ത് പൂളും  നോർത്ത് പൂളും.  അതിശയങ്ങളായി നിന്ന ഗോപുരങ്ങൾ എന്നും ഓർക്കപ്പെടണമെങ്കിൽ അതേ സ്ഥലത്ത് അതുപോലെയോ അതിനേക്കാൾ കേമമായോ പകരം മറ്റൊന്നുണ്ടാവരുത്. ഞാൻ അങ്ങോട്ടു നടന്നു. ചതുരാകൃതിയിലുള്ള കുളങ്ങളുടെ  ഉയരം കുറഞ്ഞ ചുറ്റുമതിലുകൾക്കു മുകളിലായി മൂവായിരത്തോളം പേരുകൾ. നാല് വശങ്ങളിൽ നിന്നും പൂളിന്റെ ആദ്യ തട്ടിലേക്ക് ഒഴുകിയിറങ്ങി വീണ്ടും മധ്യത്തിലുള്ള ചെറിയ കുളത്തിലേക്കു മറയുന്ന വെള്ളം. സൗത്ത് പൂളിന്റെ  ചുറ്റുമതിലിൽ അമ്മയുടെ പേരിനു മുകളിൽ കൈയ്യിലിരുന്ന പൂവ് ഉറപ്പിച്ചു. പെട്ടെന്നൊരു ദിവസം മുന്നറിയിപ്പുകളേതുമില്ലാതെ അപ്രത്യക്ഷയായ എന്റെ അമ്മ. ഇവിടെയിങ്ങനെ കണ്ണുമടച്ചു നിൽക്കുമ്പോൾ സന്തോഷവും ആശ്വാസവുമാണ്. അതുകൊണ്ടാണല്ലോ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ ദിവസം മുടക്കാത്തതും!&lt;br /&gt;&lt;br /&gt;മടക്കം ഈവെനിംഗ് ഫ്ലൈറ്റിലായതുകാരണം സമയം ധാരാളമുണ്ട്. ഇളം വെയിലത്ത് ഇടയ്ക്കെത്തുന്ന കാറ്റേറ്റ് വെറുതെ ചുറ്റി നടക്കുമ്പോഴാണ് തുറന്നൊരിടത്ത് സന്ദർശകർക്ക് ഇരിക്കാനായി കോൺക്രീറ്റിൽ തീർത്ത ചാരുബെഞ്ചുകൾ കണ്ടത്.    &lt;br /&gt;&lt;br /&gt;“ഈ ദിവസം വരാൻ കഴിഞ്ഞതിൽ ഹാപ്പി അല്ലേ?”&lt;br /&gt;&lt;br /&gt;പതിഞ്ഞ ശബ്ദത്തിലുള്ള ചോദ്യം കേട്ട ഭാഗത്തേക്ക് മുഖം തിരിക്കുമ്പോഴാണ് ബഞ്ചിൽ ഒരറ്റത്ത് അയാളെ കാണുന്നത്.  ഒന്നും മിണ്ടിയില്ല. തലമൂടിയുള്ള  എന്റെ ജാക്കറ്റിലേക്കും മാസ്ക്കുവച്ച മുഖത്തേക്കും അയാൾ സൂക്ഷിച്ചു നോക്കുന്നു.   ഞാൻ ബെഞ്ചിൽ ചാരി കാലുകൾക്കിടയിലേക്കു കൈകൾ ചേർത്തു  കുനിഞ്ഞിരുന്നു, ആണെന്നോ അല്ലെന്നോ പറഞ്ഞില്ല. &lt;br /&gt;&lt;br /&gt;മുഖത്തെ മാസ്‌ക്കോ സൺ ഗ്ലാസോ ഏതെങ്കിലുമൊന്ന് മാറ്റിയിരുന്നെങ്കിൽ ആളെ ഒരുവിധം കാണുകയെങ്കിലും ചെയ്യാം. തൊപ്പിയില്ലാത്ത തലയിലെ മുടി മുക്കാലും നരച്ചു മിക്കവാറും കൊഴിഞ്ഞിരിക്കുന്നു. മുഖത്തു പ്രായത്തിൽ കവിഞ്ഞ ചുളിവുകളും ഇരുണ്ട കുത്തുകളും. വെള്ളത്തൂവൽ പോലെ നരച്ച താടിയിലേക്ക്  വളർന്നിറങ്ങിയ മീശ. കള്ളികളുള്ള അയഞ്ഞൊരു ഫുൾ കൈയ്യൻ ഷർട്ടും മുഷിഞ്ഞ ജീൻസും.  &lt;br /&gt;&lt;br /&gt;“ഇരുപ്പു കണ്ടിട്ട്  അത്ര ഹാപ്പി അല്ലാത്ത പോലെയുണ്ടല്ലോ? ഇന്നു മാത്രമല്ല ഇടയ്ക്ക് ഇവിടെ വരുമ്പോഴൊക്കെ എനിക്ക് സന്തോഷമാണ്. പ്രസംഗങ്ങളും ബാക്കി ബഹളങ്ങളും കേട്ടിട്ടും കണ്ടിട്ടുമല്ല. ഇതൊക്കെ കൊണ്ട്  നമുക്കെന്തു കാര്യം? നിങ്ങൾക്കും എനിക്കും. അല്ലെ?”&lt;br /&gt;&lt;br /&gt;ഞാൻ ജീൻസിന്റെ പോക്കറ്റിൽ നിന്നും ഫോണെടുത്ത്  സമയം കൊല്ലാനെന്നോണം  ഓരോന്ന് നോക്കാൻ തുടങ്ങി. ഒരു താൽപ്പര്യവും ഇല്ലാത്ത കാര്യങ്ങൾ ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നാൽ ഒന്നും മിണ്ടാതെ എണീറ്റ് നടന്നേക്കും. അതാണ് ശീലം. വേണ്ടകാര്യങ്ങളിൽപോലും മനസ്സൂന്നാൻ പാടുപെടുമ്പോഴാണ്!&lt;br /&gt;&lt;br /&gt;“ആ എഴുതിയിരിക്കുന്നത് കണ്ടോ?” അയാൾ എന്റടുത്തേക്കു നീങ്ങിയിരുന്നു. കുറച്ചു മാറി കുത്തനെ ഉയർത്തിയ കോൺക്രീറ്റ് പാളിചൂണ്ടി ചോദിച്ചു. ഞാൻ അങ്ങോട്ട് നോക്കി. ‘ദി സർവൈവർ ട്രീ’ എന്നെഴുതിയതിനു താഴെ മറ്റെന്തൊക്കെയോ കൂടെ എഴുതിയിട്ടുണ്ട്.  ചെറിയ അക്ഷരങ്ങളായതു കാരണം ഞങ്ങളിരുന്നിടത്തു നിന്ന് വായിക്കാൻ കഴിയുന്നില്ല. അപ്പോഴാണ് തൊട്ടടുത്ത് അരയാൾ  പൊക്കത്തിലെ വേലിക്കുള്ളിൽ ആ മരം ശ്രദ്ധിച്ചത്.  കണ്ടിട്ട് പെയർ മരം പോലുണ്ട്. അധികം ഉയരത്തിലല്ലാതെ പടർന്നചില്ലകളിൽ നേരീയ കാറ്റ്. ചുറ്റിലും താഴ്ന്ന ചില്ലകളിലുമായി പുഷ്പചക്രങ്ങളും ഹാരങ്ങളും.&lt;br /&gt;&lt;br /&gt;“ഇതിന്റെ ഒരു തൈ എട്ടൊമ്പത് വർഷങ്ങൾക്കു മുൻപ് എന്റെ വീട്ടിലെത്തിയിരുന്നു. ആ തൈകളിലൂടെ മരം അതിന്റെ കഥ പറയുന്നു. ഒരുപക്ഷെ, നിങ്ങളുടെയും എന്റെയും കഥയും അതിലുണ്ട്. ആ എഴുതിയിരിക്കുന്നതും അതേ കഥ തന്നെ. അങ്ങോട്ടൊന്നു നടന്നാലോ?”&lt;br /&gt;&lt;br /&gt;“വേണ്ട, സാരമില്ല,” മുഖമുയർത്തി പറഞ്ഞു.  വിഷയം മാറിയതിൽ ചെറിയ സന്തോഷവും മരത്തിന്റെ പേര് കേട്ടിട്ട് കൗതുകവും തോന്നി.&lt;br /&gt;&lt;br /&gt;“അതിന്റെ പിറ്റേ വർഷം മുതലാണ് ഞാനിവിടെ വരാൻ തുടങ്ങിയത്.  എല്ലാ വർഷവും അതിനു പറയാനുള്ളത് ഒന്നു തന്നെ. പക്ഷെ ഓരോ വരവിലും എനിക്കതു കേൾക്കണം.  അടുത്ത പ്രാവശ്യം വരുന്നതുവരെ അതെന്നെ ജീവിപ്പിക്കുന്നുണ്ട്”     &lt;br /&gt;&lt;br /&gt;അന്നുണ്ടായ ദുരന്തത്തിൽ വേരുകൾ പറിഞ്ഞു  വീണതാണ്. പൊട്ടിയ ചില്ലകളും പൊള്ളിയടർന്ന തോലും  കരിഞ്ഞ ഉടലുമായി കുറെ ദിവസം അനാഥമായി കിടന്നു. തണലായി നിന്ന ഇലകളിൽ പൊടിയും പുകയുമടിഞ്ഞു ശ്വാസം മുട്ടി മൃതപ്രായമായി കിടന്നപ്പോൾ, ആരൊക്കെയോ താങ്ങിയെടുത്ത്  ലോറിയിൽ കയറ്റി മറ്റൊരിടത്തു കൊണ്ടുപോയി. അപ്പോഴേക്കും മനുഷ്യനെ വല്ലാതെ ഭയക്കാൻ തുടങ്ങിയിരുന്നു. എന്നാൽ നന്മ നശിക്കാത്തൊരിടത്തേക്കാണു കൊണ്ടുപോയതെന്ന്, പിന്നെ തോന്നി. വെള്ളവും വെളിച്ചവും കൊണ്ട് ഒന്ന് മെച്ചപ്പെട്ടപ്പോൾ വീണ്ടും ഇവിടെയെത്തി.&lt;br /&gt;&lt;br /&gt;‘പക്ഷെ മരത്തിനു കിട്ടിയ ഭാഗ്യം എനിക്കു  കിട്ടിയില്ല!’ പെട്ടെന്ന് മനസ്സിൽ തികട്ടിയത് പുറത്തേക്കു വരാതെ വിഴുങ്ങി. അതുപോലെ അന്ന് വേരിളകി ഞാനും മറിഞ്ഞു വീണതാണ്, അമ്മ പെട്ടെന്നില്ലാതെയായപ്പോൾ!  ഒന്നെണീപ്പിച്ചു നിർത്താനോ ചേർത്തു പിടിക്കാനോ അന്നാരുമുണ്ടായില്ല.&lt;br /&gt;&lt;br /&gt;ഞാൻ അയാളെ സൂക്ഷിച്ചു നോക്കി. &lt;br /&gt;&lt;br /&gt;“അഗ്നിശമന വിഭാഗത്തിലായിരുന്ന ഞാൻ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നു, പേര് ഡോൺ, ഡോൺ  മില്ലർ,” അയാൾ ഒന്നുകൂടി അടുത്തേക്ക് നീങ്ങിയിരുന്നു. ”ജീവൻ,” ഡോൺ നീട്ടിയ കൈപിടിച്ചു പറഞ്ഞു. അങ്ങോട്ടൊന്നും ചോദിക്കാതെ തന്നെ അന്നത്തെ അയാളുടെ ദിവസം എന്റെ മുന്നിൽ തുറന്നിട്ടു. അമ്മ ജോലി ചെയ്തിരുന്ന അതെ നിലയിൽ ഒരു സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ച കഥ ഉൾപ്പെടെ  - ഇളകിവീണ കോൺക്രീറ്റ് പാളികൾക്കും  കമ്പികൾക്കുമിടയിൽ കുരുങ്ങിപ്പോയ അവരെ കൈപിടിച്ച് എണീപ്പിച്ചത്, ജനാലകളിലൂടെ പുറത്തേക്കു വീണുമരിക്കണോ ഉള്ളിൽ വെന്തുതീരണോ എന്നു നിശ്ചയമില്ലാതെ നിലവിളിച്ചോടിയവർക്കിടയിലൂടെ കൈപിടിച്ചു പാഞ്ഞത്, എന്നാൽ അവർ കൂടുതൽ അപകടത്തിലേക്ക് ചെന്നുപെട്ടത്,  താൻ അത്ഭുതകരമായി രക്ഷപ്പെട്ടത്, ഒക്കെ - അയാൾ പറഞ്ഞു. &lt;br /&gt;&lt;br /&gt;ഒരുപക്ഷെ ഇയാൾ കൈപിടിച്ചോടിയ സ്ത്രീ അമ്മയാവുമോ? ഇയാളായിരിക്കുമോ അമ്മയെ അവസാനമായി കണ്ടത്? ആദ്യമായാണ് കാണുന്നതെങ്കിലും ഈ മനുഷ്യനോട് എന്തോ ഒരടുപ്പം തോന്നുന്നു.&lt;br /&gt;&lt;br /&gt;സംസാരത്തിനിടയിൽ എത്ര തവണയാണ് നീണ്ട ചുമ ഇടയ്ക്കു കേറി അയാളുടെ സംസാരം തടസപ്പെടുത്തിയത്!&lt;br /&gt;&lt;br /&gt;“അമ്മക്കും അതേ നിലയിലായിരുന്നു ജോലി. പിന്നെ കണ്ടിട്ടില്ല,” മനസ്സിലാവുന്നു എന്ന അർത്ഥത്തിൽ തലയാട്ടി താല്പര്യത്തോടെ അയാൾ എന്റെ നേർക്ക് മുഖം തിരിച്ചു.&lt;br /&gt;&lt;br /&gt;ചെറിയമ്മ വഴിയാണ് ഞങ്ങൾ കാര്യങ്ങൾ അറിയുന്നത്. വിവരം അറിയുമ്പോൾ അവർ അടുത്തുള്ള മറ്റൊരു സംസ്ഥാനത്തു ജോലിയിലായിരുന്നു. പേഷ്യന്റ് റൂമിലെ ടി വി യിൽ നിന്നാണ് വാർത്ത കാണുന്നത്. ഒരു ബാഡ് ന്യൂസ് എന്നതിലപ്പുറം അതിൽ ശ്രദ്ധിക്കാൻ സമയവും സ്ഥലവും അനുവദിക്കുമായിരുന്നില്ല.  തിരികെ നഴ്സിംഗ് സ്റ്റേഷനിലെത്തുമ്പോഴേക്കും നേരത്തെ കണ്ട വാർത്ത ഗൗരവമായി കഴിഞ്ഞിരുന്നു. കരുതിക്കൂട്ടി നടത്തിയ ആക്രമണമാണ്. അപ്പോൾ മാത്രമാണ് തന്റെ ചേച്ചി ആ കെട്ടിടങ്ങളിലൊന്നിലാണല്ലോ ജോലി ചെയ്യുന്നത് എന്ന് അടിവയറ്റിൽ ഒരാളലോടെ തിരിച്ചറിഞ്ഞത്.  അന്നവർ ഏഴുമാസം പ്രെഗ്നന്റ് ആയിരുന്നു.&lt;br /&gt;&lt;br /&gt;ഷിഫ്റ്റ് കഴിഞ്ഞു കാറിൽ കേറി വീട്ടിലേക്കു തിരിക്കും മുമ്പാണ് ഫോൺ നോക്കാൻ തരപ്പെട്ടത്. എട്ടു പത്തു കാളുകൾ. അപ്പന്റെയായിരുന്നു. എങ്ങിനെയൊക്കെയോ  കാറോടിച്ചു ചെറിയമ്മ അവരുടെ വീട്ടിലെത്തി. അവിടുന്നു അപ്പനെ  ട്രൈ ചെയ്തപ്പോൾ ഫോൺ ഓഫ് ആയിരുന്നു. ചേച്ചിക്ക് എന്തെങ്കിലും സംഭവച്ചിരിക്കുമോ? അങ്ങിനെ വരാതിരിക്കാൻ അന്ന് അമ്മ അവധിയിലായിരുന്നിരിക്കും എന്നുവരെ അവർ ചിന്തിച്ചത്രേ. എന്തായി കാര്യങ്ങൾ എന്നറിയാൻ ഇടയ്ക്കു ടി വി ഒന്ന് ഓണാക്കി നോക്കി. വാർത്തയും ചിത്രങ്ങളും കണ്ടിട്ടു സഹിക്കാനാവാതെ അടുത്ത നിമിഷം ഓഫ് ചെയ്തു. &lt;br /&gt;&lt;br /&gt;അന്ന് വൈകിട്ട് ചെറിയമ്മയുടെ ഭർത്താവ് ഐപ്പ് ആ വാർത്തയും കൊണ്ടാണ് വീട്ടിൽ വന്നത്. മരണം സ്ഥിരീകരിച്ചവരുടെ കൂട്ടത്തിൽ അമ്മയും ഉണ്ട്.&lt;br /&gt;&lt;br /&gt;രാത്രിയായപ്പോഴേക്കും അവർക്കു വയറുവേദന കൂടി. കാലുകൾ കഴച്ചു  തളർന്നു.  ഇരിക്കാനോ കിടക്കാനോ പോലും കഴിയുമായിരുന്നില്ല. നെഞ്ചിലാരോ ഭാരമിറക്കിയപോലെ. കടുത്ത മൈഗ്രൈൻ. കുറെ നേരം ബാത്ത് റൂമിൽ പോയി വെറുതെയിരുന്നു! ഒരാശ്വാസത്തിന്. ഒടുവിൽ സംഗതി പന്തിയല്ലെന്ന് അവർക്കു തോന്നി. &lt;br /&gt;&lt;br /&gt;ചെറിയമ്മയെ പിൻസീറ്റിലിരുത്തി ഭർത്താവ് ഐപ്പ് ഹോസ്പിറ്റലിലേക്ക്  വണ്ടിയോടിച്ചുപോയി. പിറ്റേന്ന് രാവിലെ വാട്ടർ ബ്രേക്ക് ആയി ലേബർ റൂമിലേക്ക്.&lt;br /&gt;&lt;br /&gt;കഷ്ടിച്ചു രണ്ടുകിലോ മാത്രമുണ്ടായിരുന്ന കുഞ്ഞിനെ ആറാഴ്ച  പീഡിയാട്രിക് ICU വിൽ വക്കേണ്ടിവന്നു. അത്രേം ചെറിയ മനുഷ്യക്കുഞ്ഞുങ്ങളെ  കണ്ടിട്ടില്ലാത്തതിനാലാവാം ഐപ്പിന് അവനെയെടുക്കാൻ തന്നെ ഭയമായിരുന്നു. അങ്ങനെ അമ്മപോയതിനടുത്ത ദിവസമാണ്  പ്രവീൺ ജനിക്കുന്നത്.&lt;br /&gt;&lt;br /&gt;‘ഗെറ്റ് അപ്പ് ജീവൻ’ എന്ന വിളികേൾക്കാൻ രാവിലെ ബെഡിൽ ഉണർന്നു കിടന്നിരുന്നതോർക്കുമ്പോഴൊക്കെ എനിക്കു കരച്ചിൽ വരുമായിരുന്നു. സീരിയലിനും പാൻ കേക്കിനും പകരം എന്നും  മക് ഡൊണാൾസ് ആയി. രാത്രി പുസ്തകങ്ങൾ തന്നെത്താൻ പാക്ക് ചെയ്തു  രാവിലെ സ്കൂൾബസ്സിന്  കൃത്യസമയത്ത് ഇറങ്ങാൻ  ശീലിച്ചു. വൈകുന്നേരം മടങ്ങിയെത്തുമ്പോൾ അപ്പൻ മിക്കവാറും - സോഫയിൽ കഴുത്തൊടിഞ്ഞുതൂങ്ങിയപോലെയിരുന്നോ  മറ്റെവിടെയെങ്കിലും കമഴ്ന്നു വീണു കിടന്നോ - ഉറക്കമായിരിക്കും. സോഫായ്ക്കു മുന്നിലെ ടി വി ഓണായി കിടക്കുന്നുണ്ടാവും. അപ്പൻ ലഹരിയുടെ ലോകത്തേക്കു മാറിയപ്പോൾ ഞാൻ തീർത്തും തനിച്ചായി. രാത്രികൾക്ക് കനം കൂടി. ഉറക്കം വരാൻ ഇരുട്ടത്തു പോലും രണ്ടു കൈകൊണ്ടും മുഖം പൊത്തി കിടന്നു പിന്നെ അതൊരു ശീലമായി. പകൽപോലും  മറ്റുള്ളവരുടെ മുന്നിൽ സ്വയം ഒളിക്കാൻ അങ്ങനെ ഞാൻ പഠിച്ചു.&lt;br /&gt;&lt;br /&gt;ഒന്നോ രണ്ടോ മാസങ്ങൾ കഴിഞ്ഞൊരു വൈകുന്നേരം ചെറിയമ്മ  ഞങ്ങളെ  കാണാൻ വന്നു. അതുകൊണ്ട് ദിവസവും സ്കൂൾ വിട്ടു വരുമ്പോൾ ഞാൻ കണ്ടിരുന്ന കാഴ്ച അവരും കണ്ടു. &lt;br /&gt;&lt;br /&gt;ആ അവസ്ഥയിൽ അവിടെ എന്നെ  വിട്ടുപോരാൻ അവർക്കു കഴിഞ്ഞില്ല. എന്നെയും അപ്പനെയും കൂടെ കൊണ്ടു പോകാം എന്ന് വാശിപിടിച്ചപ്പോൾ അവരുടെ ഭർത്താവ് എതിർത്തു.  ഞാൻ ചെന്നു കേറിയാൽ സ്വന്തം ജീവിതത്തെയും സ്വാതന്ത്ര്യത്തെയും ബാധിച്ചേക്കും എന്നയാൾ ചിന്തിച്ചുകാണും. വിവാഹജീവികൾ സ്വാർത്ഥരാണല്ലോ.  പക്ഷെ ചെറിയമ്മ ഉറച്ചു നിന്നു. അപ്പനെ, മെല്ലെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാമെന്ന് അവസാനം വരെ അവർക്കു പ്രതീക്ഷയുണ്ടായിരുന്നു. ഞങ്ങൾ അവർ താമസിച്ചിരുന്നതിനടുത്തേക്കു മാറി. &lt;br /&gt;&lt;br /&gt;എല്ലാം ശരിയാവും എന്ന് കരുതിയത് അപ്പാടെ തെറ്റി. വലിയൊരു തുക ആശ്വാസമായി കിട്ടിയതോടെ അപ്പൻ പുതിയ ജോലിയും കളഞ്ഞു കുടിയായി. വിലക്ക് വകവെക്കാതെ ഞങ്ങളെ നോക്കാൻ വന്ന ചെറിയമ്മയെ ഭർത്താവ് വിവാഹമോചനത്തിലൂടെ ഒറ്റപ്പെടുത്തി. ഇതിനകം അപ്പൻ വല്ലാത്തൊരു ബന്ധത്തിൽ ചെന്ന് ചാടി. ഒടുവിൽ അവരെ വിവാഹം കഴിച്ചു. രണ്ടാനമ്മ പീഡനം സഹിക്കാതെ  ഒരു ദിവസം ചെറിയമ്മ  എന്നെ കൂടെ കൂട്ടിക്കൊണ്ടു പോയി; അവരുടെ വീട്ടിലേക്ക്. അന്ന് മുതൽ അവർക്ക് മക്കൾ രണ്ടാണ്.  &lt;br /&gt;&lt;br /&gt;പിന്നെയെപ്പൊഴോ അപ്പൻ മരിച്ചെന്ന വാർത്ത കേട്ടു. ഒന്നും തോന്നിയില്ല. സ്വയം തെരെഞ്ഞെടുത്ത എളുപ്പവഴിയായിരുന്നല്ലോ അത്.&lt;br /&gt;&lt;br /&gt;അമ്മയിൽ നിന്നും നഷ്‌ടമായ കരുതലും സ്നേഹവും ഞാനറിയാതെ എന്നെ മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെടുത്തി. സ്കൂളിൽ ബാക്കി കുട്ടികളോടൊക്കെ അസൂയ തോന്നി; അവരെ പോലെയല്ലല്ലോ എന്ന കോംപ്ലക്സ്.  കോളേജിലായപ്പോഴേക്കും ഒറ്റപ്പെട്ട ഒരു തുരുത്തായി മാറിയിരുന്നു ഞാൻ. കലങ്ങിപ്പോയ പ്രണയങ്ങളെക്കുറിച്ചു പിന്നീടൊരിക്കലും ചിന്തിച്ചിട്ടില്ല. ഒരു കുറവും ഉണ്ടാവാതിരിക്കാൻ പ്രത്യേക ശ്രദ്ധയെടുത്ത ചെറിയമ്മയോട് ശരിക്കും എനിക്കു കുറ്റബോധമായിരുന്നു. അവരുടെ ജീവിതവും ഞാൻ കാരണം വഴിമാറിപ്പോയല്ലോ എന്നോർത്ത്! പരിചയക്കാരില്ലാത്തിടത്തേക്കു ജോലിവാങ്ങിപ്പോയതും അതുകൊണ്ടു തന്നെ. അപരിചിതങ്ങളായ  നഗരങ്ങളിലും പുതിയ കൂട്ടുകളിലും പഴയതെല്ലാം കുഴിച്ചുമൂടാൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.&lt;br /&gt;&lt;br /&gt;ഡോൺ എല്ലാം കേട്ടിരുന്നു. നീണ്ട  മൗനത്തിനുശേഷം തന്നോടുതന്നെ പിറുപിറുക്കുമ്പോലെ പറഞ്ഞു:&lt;br /&gt;&lt;br /&gt;“ഒറ്റപ്പെടലൊക്കെ ഞാനും അനുഭവിച്ചിട്ടുണ്ട്. ആരുടേയും മരണത്തിലൂടെയല്ലെന്നു മാത്രം. കൂടെ  ജീവിക്കുന്നവർക്ക് ഭാരമാവുമ്പോൾ അവർ അവരുടെ വഴിക്കു പോവും. എന്റെ കാര്യത്തിൽ പറ്റിയത് അതാണ്. പിന്നെ കുറേക്കാലം ഓർമ്മകളുടെ വലയിൽ രക്ഷപ്പെടാനാവാതെ  കുരുങ്ങി കിടക്കും. പെട്ടെന്നൊരു ദിവസം വളരെ കുറച്ചു ദിവസങ്ങളേ  ഇനി ബാക്കിയുള്ളു എന്നറിയുമ്പോൾ ഒരു കുതിപ്പാണ് ജീവിതത്തിനു നേർക്ക്”&lt;br /&gt;&lt;br /&gt;ഞാൻ തലയുയർത്തി നോക്കി. അയാൾ കണ്ണടയൂരി മാസ്ക് മാറ്റി ചിരിച്ചു. വീർത്ത കൺപോളകൾക്കിടയിൽ തളർന്നു കലങ്ങിയ കണ്ണുകളിലെ നിറം പോയ കൃഷ്ണമണികൾ  വരാൻ പോവുന്ന മരണം വിളിച്ചുപറയുന്നപോലെ.&lt;br /&gt;&lt;br /&gt;“അതെ, എന്റെ കാര്യങ്ങൾക്ക്  തീരുമാനമായിട്ടുണ്ട്. ഏറിയാൽ ആറുമാസം. ടെർമിനൽ ലങ് കാൻസർ, ആ ദിവസങ്ങളിൽ വലിച്ചു കേറ്റിയ വിഷപ്പുകയുടെ ബാക്കി!”&lt;br /&gt;&lt;br /&gt;അയാൾ എന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു. എത്രയോ വർഷങ്ങൾക്കുശേഷം നിസ്സംഗതയല്ലാത്ത എന്തോ ഒന്ന് മനസ്സിനെ തൊട്ടു. ബഞ്ചിൽ ഊന്നിയിരുന്ന അയാളുടെ കൈപ്പത്തിമേൽ എന്റെ കൈവച്ചു. ആസന്നമായ മറ്റൊരു മരണത്തിന്റെ വരവറിയിപ്പായി വിരൽത്തുമ്പുകളിലൂടെ തണുപ്പ് ദേഹത്താകെ അരിച്ചു കയറി. &lt;br /&gt;&lt;br /&gt;“അവസാന നിമിഷം വരെ മനുഷ്യന് ജീവിക്കണം. അതാ സത്യം. ഇന്ന് മരിച്ചാൽ സ്വർഗം കിട്ടും എന്ന് പറഞ്ഞാലും ആരും - എന്നെപ്പോലെ എത്ര സീരിയസ് ആയ രോഗമുള്ളയാളും - അതിനു തയ്യാറാവില്ല. എന്തും മരണത്തിനു ശേഷം മതി. ആലോചിച്ചാൽ, പിന്നെയും ജീവിക്കാം എന്ന വാഗ്ദാനമാണത്. ഒരു കൊതിപ്പിക്കൽ. മരണവുമായി ഒരൊത്തുതീർപ്പ്… ,“ പെട്ടെന്ന് നിറുത്തി അയാൾ എണീറ്റു. “..എന്തൊക്കെയോ പറഞ്ഞു - നെവർ മൈൻഡ്, യാത്ര പറയുന്നില്ല. സന്തോഷമായിരിക്കൂ.”&lt;br /&gt;&lt;br /&gt;മുന്നോട്ടല്പം കൂനി ആഞ്ഞു വലിഞ്ഞു നടന്നകലുന്ന ഡോണിനെ ഏറെ നേരം നോക്കിയിരുന്നു. &lt;br /&gt;&lt;br /&gt;സർവൈവർ മരത്തെ കടന്നുവന്ന കാറ്റ് എന്നെ ചുറ്റി കടന്നുപോയി. അപ്പോഴാണ് അയാൾക്കും ദുരന്തത്തിൽ പൊലിഞ്ഞുപോയ ആയിരങ്ങളുടെ ജീവിതങ്ങളെ ചേർന്നു നിന്നവർക്കും പിന്നാലെ അലയുകയായിരുന്ന മനസ്സിനെ തിരിച്ചുപിടിക്കാനായത്. &lt;br /&gt;&lt;br /&gt;ഇതിനകം വെയിലിന്റെ ആക്കം കൂടിയതു പോലുമറിഞ്ഞില്ല.  &lt;br /&gt;&lt;br /&gt;ഞാൻ ബെഞ്ചിൽ ചാരി കണ്ണുകളടച്ചു. &lt;br /&gt;&lt;br /&gt;‘നോക്കു. നെടുകെ മുറിച്ചാൽ ഉള്ളിൽ കരിഞ്ഞ പൊള്ളൽ പാടുകളുണ്ട്. അതിനു പുറത്തെ പച്ചയും പകിട്ടുമൊക്കെ പൊരുതി നേടിയതാണ്. ഇന്ന് ഇഷ്ടം പോലെ ചില്ലകളെ പടർത്തി ബാക്കി ജീവിതം ഞാൻ ആഘോഷമാക്കുന്നു. ഇത് എന്റെ കാര്യം മാത്രമല്ല. ആ കാണുന്ന പുൽത്തട്ടുകൾ പോലും മുറിവുണങ്ങിയ മണ്ണിനു മേലാണ്…’&lt;br /&gt;&lt;br /&gt;മരത്തിന്റെ വാക്കുകൾ വിട്ടു മയക്കത്തിൽനിന്നുണർന്ന ഞാൻ വാച്ചിൽ നോക്കി. നാല് മണി. വെയിലാറിയ കാരണം  തണലിനു തണുപ്പായി തുടങ്ങി. എയർ പോർട്ടിലേക്ക്  ടാക്സി ബുക്ക് ചെയ്തശേഷം റോഡിനെ ലക്ഷ്യമാക്കി നടന്നു. കാറ്റിന്റെ ഉലച്ചിലിൽ ഒരുകൂട്ടം കിളികൾ മരത്തിൽ നിന്നും പറന്നുയർന്നു. &lt;br /&gt;&lt;br /&gt;ഒന്നുകൂടി പോക്കറ്റിൽ നിന്നും ഫോൺ കൈയ്യിലെടുത്തു. പഴയ ഫോട്ടോകൾ തോണ്ടി. ഇതാ! ഇതുതന്നെ. ബർത്ഡേക്കെടുത്തത്. കുട്ടിയുടുപ്പിടീച്ച് വലതുകൈയ്യിൽ എന്നെയെടുത്ത്  അമ്മ ചിരിച്ചു നിൽക്കുന്നു. ഇടതു കയ്യിൽ ചെവിക്കുമേലെ അടുപ്പിച്ചു പിടിച്ച സൂര്യകാന്തിപ്പൂവ്, അമ്മയുടെ ഹാപ്പി ഫ്ലവർ!&lt;br /&gt;&lt;br /&gt;ഞാനത് മുഖത്തോടടുപ്പിച്ചു. അമ്മ പറയാറുള്ള ഉറുമ്പുകളുടെ മണം! എന്നെ പൊതിഞ്ഞു പോകുന്ന ഇളം കാറ്റിനും അപ്പോൾ നേരീയ ഉറുമ്പു മണമുണ്ടെന്നു തോന്നി. &lt;span id=&quot;docs-internal-guid-e7dd1edf-7fff-fa88-a971-93f934d555da&quot;&gt;&lt;div&gt;&lt;span style=&quot;font-family: &amp;quot;Noto Serif Malayalam&amp;quot;, serif; font-size: 12pt; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; vertical-align: baseline; white-space-collapse: preserve;&quot;&gt;Ezhuth 2024 January&lt;/span&gt;&lt;/div&gt;&lt;/span&gt;</description><link>http://lalens.blogspot.com/2024/04/blog-post.html</link><author>noreply@blogger.com (Anilal Sreenivasan)</author><thr:total>0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-6386980593694867598.post-4653247832515287024</guid><pubDate>Tue, 30 Aug 2022 00:58:00 +0000</pubDate><atom:updated>2024-04-11T05:12:23.521-05:00</atom:updated><category domain="http://www.blogger.com/atom/ns#">കഥ</category><title>ദുഷ്ടവ്രണം</title><description>&lt;p&gt;&lt;span style=&quot;font-size: xx-small;&quot;&gt;“Whatever we might wish to believe about ourselves, we are only the result of how others have treated us.&quot;&amp;nbsp; &amp;nbsp;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; --Rachel Cusk, Transit&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;div style=&quot;text-align: left;&quot;&gt;&amp;nbsp;എല്ലാ കർക്കിടകത്തിലേം പോലെ വലതു കണങ്കാലിലും പാദത്തിലും കുമിളകൾ പൊങ്ങി ചൊറിച്ചില്  തൊടങ്ങുമ്പൊ,  വെടലച്ചിരിയോടെ ഒരു കറുത്തമുഖം മനസ്സിൽ  തെളിയും. അപ്പോൾ നാപ്പതു വർഷത്തോളം കൊണ്ടുനടന്ന പക ആക്രാന്തം പിടിച്ച ചൊറിച്ചിലായി അതിന്റെ മൂർദ്ധ്യന്യത്തിലേക്കു പോവും. ചൊറിച്ചിലിന്റെ ആക്കത്തില് കാലിന്റെ പെരുവിരൽ വരെ വിറക്കും. അടുത്ത രണ്ടാഴ്ചക്കാലം വൃത്തികെട്ട പഴയകാലം ഓക്കാനിക്കും . ഒടുവിലവ പഴുത്തുപൊട്ടുമ്പോ ആ മുഖം തൽക്കാലത്തേക്ക് മാഞ്ഞുപോയി പകരം  കഴിവുകെട്ടവനെന്ന ചിന്ത ഉള്ളിൽ   കറുത്തനിഴൽ  പരത്തും. എന്നാലും ആ നാളുകളിൽ ഉള്ളിലേക്ക് തുളഞ്ഞുകേറിയ - ചലവും മരുന്നും കൂടിക്കലർന്ന - ദുർഗന്ധം പിന്നെയും കുറേക്കാലം ഓർമ്മ കൂടെ കൊണ്ട് നടത്തും.&lt;/div&gt;&lt;br /&gt;അയാളെയാ ഇന്നിപ്പോ നേരിൽ കാണാൻപോകുന്നെ. ഉറപ്പില്ല എന്നാലും കണ്ടേക്കും. എന്താണ് ഇത്രേം വൈകിയതെന്ന് എന്നോട് തന്നെ ചോദിക്കുവാ. ത്രാസിന്റെ ഒരുതട്ടു വെറുപ്പിന്റേം പകേടെയും കനം കൊണ്ടുതാഴുമ്പൊ ഒന്നിനും കൊള്ളാത്തവനെന്ന ചിന്ത മറ്റേത്തട്ടിനെ താഴേക്കു വലിച്ചു സമം പിടിക്കുന്നതുകൊണ്ടാകും. &lt;br /&gt;&lt;br /&gt;അന്നെങ്ങനാരുന്നു  എന്നല്ലാതെ ഇന്നെങ്ങനാന്നോ  എന്തെടുക്കുവാന്നോ അറിയില്ല. അയാൾടെ കറുത്തനിറമോ സുഗ്രീവന്റെതു പോലെ രോമമുള്ള ദേഹമോ തുറിച്ച കണ്ണുകളോ നേർത്തു ചെറുതായിട്ട്  നരകേറിയ മീശയോ അനുസരണയിലാണ്ടു നിരവിട്ടു നിന്ന പല്ലുകളോ ചിരിയോ ഒക്കെ, ആ സമയത്തുകണ്ട ഭാർഗവി നിലയം സിനിമയില് പി ജെ ആന്റണി ചെയ്ത വേഷത്തിലാണ് ഇന്നും മനസ്സിൽ. കടുംചായത്തിലുള്ള  അരക്കൈയ്യൻ  ഷർട്ടും വെള്ളമുണ്ടുമിട്ടൊരു രൂപം.&lt;br /&gt;&lt;br /&gt;അയാൾടെ വീട്ടിലേക്കു പോകാൻ ഡ്രൈവർ ഉച്ചതിരിഞ്ഞെത്തുമെന്നു വിളിച്ചു പറഞ്ഞിട്ടുണ്ട്. എപ്പോ എത്തിയാലും ഉടനെയെറങ്ങാൻ പാന്റും ഷിർട്ടുമിട്ടു ഞാനെപ്പൊഴേ റെഡിയാണ്. കട്ടിക്കു  കറുപ്പിച്ച തലമുടിയും മീശയും ചീർത്തുതടിച്ചുകറുത്ത ശരീരവും നെറ്റിക്കു നെടുകെ നീണ്ട ചുളിവുകമൊക്കെയായി നാട്ടുകാരുടെ പഴയകുഞ്ഞനെ കണ്ണാടീടെ മുന്നിൽ നിന്ന് ഞാൻ ഒന്ന് രണ്ടു തവണ ഇതിനകം കണ്ടു കഴിഞ്ഞു. &lt;br /&gt;&lt;br /&gt;മടങ്ങിപ്പോണതിനു  മുന്നെ അയാളെക്കണ്ടു ചെലത് ഒന്നോർമപ്പെടുത്തണം, അത്രേയുള്ളു. &lt;br /&gt;&lt;br /&gt;ദുബായീന്നു നാട്ടിലെത്തീട്ട്  മാസം മൂന്ന്‌  കഴിഞ്ഞു. പൂങ്കുട്ടി വേലായുധൻ വൈദ്യരടുത്തു ചികിത്സക്ക് വന്നതാണ്. കുറച്ചു നാളായി പലരും ഉപദേശിക്കുന്നു, നാട്ടിലൊന്നുപോയി നല്ലൊരു വൈദ്യനെ കാണാൻ. ഫോണിൽ സംസാരിച്ചപ്പൊ  കുറഞ്ഞത് മൂന്നു മാസത്തെയെങ്കിലും അവധിയെടുത്തു ചെന്നാൽ ഒരു കൈ നോക്കാം എന്നാണ് പറഞ്ഞത്. ഇതുവരെ അങ്ങനെ വീട്ടീന്നു മാറിനിക്കാൻ പറ്റുമായിരുന്നില്ല. ഉത്തരവാദിത്തങ്ങളൊക്കെ ഒന്നൊഴിഞ്ഞു  കിട്ടണ്ടേ?  ഒരുദിവസം കാലിലെ നീരിൽ ചൊറിഞ്ഞു ചോരയും നീരും കൂടിക്കൊഴഞ്ഞൊലിക്കാൻ തൊടങ്ങിയപ്പൊ ഭാര്യ കട്ടായം പറഞ്ഞു  - പിള്ളേര് അവരുടെ കാര്യം നോക്കിക്കോളും നിങ്ങള് പോയിട്ടുവാ. ഇതും വച്ചോണ്ട് എങ്ങോട്ടും എറങ്ങാൻ വയ്യെന്നായിട്ടൊണ്ട്.&lt;br /&gt;&lt;br /&gt;ഏതെങ്കിലും ഹോട്ടലിൽ  താമസിച്ച് ചികിത്സ നടത്താം എന്ന് തീരുമാനിക്കാൻ കാരണം അവിടെ താമസിച്ചുകൊണ്ട് അയാളെക്കുറിച്ചു കൂടി അന്വേഷിക്കാമല്ലോ എന്ന ചിന്തയാണ്.&lt;br /&gt;&lt;br /&gt;രണ്ടുദിവസം മുമ്പാണ്  പോസ്റ്റ് ഓഫീസീന്നു പെൻഷൻ പറ്റി ടൗണിൽ സെറ്റിൽ ചെയ്ത പഴയ ചങ്ങാതി പ്രഭാകരന്റെ വീട്ടിപ്പോകുന്നത്.  പതിനെട്ടു വർഷങ്ങൾക്കുശേഷമാണ് ഞങ്ങൾ ആ രാത്രി ഒത്തുകൂടിയത്. വീടിനു മുന്നിലെ പേരമരത്തിനു താഴെ രണ്ടു കസേരയും ടീപ്പോയും ഇട്ടിരുന്ന് ഏറെ നേരം വർത്തമാനം പറഞ്ഞു. മരക്കൊമ്പിൽ ഞാന്നുകെടന്ന ബൾബിൽ നിന്നും വെളിച്ചം ചുറ്റിലും മഞ്ഞിച്ചു കിടന്നു. റാന്തലിന്റെ വെട്ടത്തിൽ  നിലവിളിയും ശകാരവുമൊക്കെയായി ഒരു പാതിരാത്രി വീട്ടിൽ നിന്നിറങ്ങിപ്പോയ അച്ഛന്റെ രൂപം ഓർമ്മയിൽ തികട്ടിവരുന്നുണ്ടായിരുന്നു അപ്പോൾ.&lt;br /&gt;&lt;br /&gt;ഞാൻ കാര്യം പറഞ്ഞു.  പോസ്റ്റ് ഓഫീസിൽ ജോലിയായിരുന്നയാളിന് അതെളുപ്പമാവും എന്ന് കരുതി. ഇത്രേം വർഷങ്ങൾക്കുശേഷം അയാളെ പോയി കാണുന്നതിൽ നിന്നും ആദ്യം പിന്തിരിപ്പിച്ചെങ്കിലും അവസാനം പ്രഭ തന്നെ ഫോൺ നമ്പര് സംഘടിപ്പിച്ചു തന്നു. നമ്പർ മാത്രമല്ല വിലാസവും അത്യാവശ്യം വിവരങ്ങളും കൂടെക്കിട്ടി.  അയാൾ സ്വന്തം മോളോടൊപ്പം കോഴിക്കോട്ടായിരുന്നു താമസം. മകളുടെ ഭർത്താവിന്റെ നമ്പറാണ്.  ഏറെ നാളായി ചികിത്സയിലായിരുന്നു. അടുത്തിടെയാണു മരിച്ചതുപോലും.&lt;br /&gt;&lt;br /&gt;അവസാനം പറഞ്ഞത് എനിക്കങ്ങു വിശ്വസിക്കാമ്മേലായിരുന്നു. ചത്തെങ്കിൽ പ്പിന്നെ നമ്പര് തന്നതെന്തിനാ? എന്നും എനിക്കു നല്ലതുമാത്രം വന്നുകാണാനാഗ്രഹിച്ച പ്രഭ പഴയതൊന്നും ചിക്കി പുറത്തെടുത്തു ബേജാറാവണ്ട എന്നു കരുതിപ്പറഞ്ഞതാവാനേ വഴിയുള്ളു. ഒന്നൂടെ തമ്മിൽ കാണാതെ അയാൾ ചാകില്ല എന്നു മനസ് പറയുന്നു.&lt;br /&gt;&lt;br /&gt;എന്താണേലും അവിടം വരെ പോയി വരാം. ശരിക്കും ചത്തതാണെങ്കിൽ യാത്ര വെറുതെയാവും, അത്രേല്ലേയുള്ളു.  അതല്ലാ ജീവനോടെയുണ്ടെങ്കിലോ? എല്ലാം ഒന്നോർമിപ്പിച്ച ശേഷം  കിഴവനു കൊടുക്കാവുന്ന നല്ലൊരു ശിക്ഷയുണ്ട്. അതു കൊടുത്തു മടങ്ങുമ്പോൾ ഇതുവരെയുണ്ടായിരുന്ന എല്ലാ അസ്‌കിതകളും എന്നെന്നേക്കുമായി തീരും. &lt;br /&gt;&lt;br /&gt;നാലുമണിക്കൂർ യാത്രയിൽ കാറ്  അയാൾടെ വീടോടടുക്കുന്തോറും ഓർമ്മകൾക്കു  കൂടുതൽ തെളിച്ചമുണ്ടാവുന്നു.&lt;br /&gt;&lt;br /&gt;ഒന്നാം ക്ലാസ്സുതൊട്ടേ പ്രഭയും ഞാനും ഒരുമിച്ചായിരുന്നു. ഞാൻ തോക്കാൻ തൊടങ്ങിയപ്പോൾ അവൻ എന്നെക്കടന്നുപോയെന്നു മാത്രം. നാടുവിടും വരെ അടുത്ത് തന്നെയായിരുന്നു താമസവും. വീട്ടിലെക്കുള്ള മൺപാത തിരിയുന്നിടത്തു മെയിൻ റോഡരികിലായിരുന്നു അവന്റെ വീട്. എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരേയൊരാൾ. ജാതിയില് മേലേയാരുന്നെങ്കിലും എന്നെപ്പോലുള്ളവരോട് പ്രഭാകരന് സിമ്പതിയായിരുന്നു. അവന്റെ കുടുംബക്കാരെല്ലാം അന്നേ വാലുമുറിച്ചു പ്രസ്ഥാനത്തിലേക്കിറങ്ങിയവരായിരുന്നു. &lt;br /&gt;&lt;br /&gt;എക്സയിസിലോ മറ്റോ ജോലിയുണ്ടായിരുന്ന അയാൾ വീടിനടുത്തു വാടകക്കായിരുന്നു താമസം. തെക്കെങ്ങോ ഉള്ളതാണെന്നും ജോലിയിൽ സ്ഥലമാറ്റം കിട്ടിവന്നു ഒറ്റക്കാണെന്നുമൊക്കെയേ ഞങ്ങൾക്കറിയുമായിരുന്നുള്ളൂ. മിക്കവാറും രാത്രികളിൽ അയാൾ പിന്നിലെ കാട്ടിൽ നിന്നും ഊർന്നിറങ്ങും, വീടിനു പിറകിലേക്ക്. ഓർമ്മകൾ  തുടങ്ങുന്നതവിടെയാണ്. കാട്ടുപൂച്ചയെപ്പോലെ പമ്മിയാണു നടപ്പ്; കയ്യേല്  ഒരിക്കലും കത്തിക്കണ്ടിട്ടില്ലാത്തൊരു ടോർച്ചും കാണും. സാക്ഷയിടാത്ത അടുക്കളവാതിലിലൂടെ അകത്തുകേറും.  ഞാനപ്പോൾ വീടിനു മുൻവശത്തെ ചായ്പ്പിൽ കിടക്കുകയാവും.  ‘മാമൻ കഞ്ഞി കുടിക്കാൻ വരുന്നുണ്ട്, ഒരെണ്ണത്തിനെ പരിസരത്തു കണ്ടേക്കരുത്’ എന്നുംപറഞ്ഞു ബാക്കി പിള്ളേരെയെല്ലാം കൂട്ടിലേക്ക്‌ കോഴികളെ കേറ്റിയടക്കുന്നപോലെ മുറിയിലാക്കി സാക്ഷയിടും അമ്മ. ആകെ രണ്ടു മുറിയും അടുക്കളയുമേയുള്ളൂ. പിള്ളേരായി ഞങ്ങൾ ഏഴുപേരാണ്. ബാക്കി ആറെണ്ണവും അടുത്തമുറിയിൽ നിരന്നു കിടക്കുവായിരിക്കും. കട്ടിലും കിട്ടിലുമൊന്നുമില്ല, നിലത്തു പായവിരിച്ച്. അതിനിടക്കിട്ടാണ് ഇയാള് ഇപ്പൊറത്തെ മുറീല് പരിപാടി നടത്തുന്നേ. തള്ളയോട് വല്ലോം പറയാനൊക്കുമോ? അവര് തെറി പറയും. ‘എന്റെ സൗകര്യാ’  എന്ന് പറയും. കരക്കാർക്കറിയാം നാട്ടുകാർക്കൊക്കെ അറിയാം തള്ള ഇങ്ങിനെയാണെന്ന്!  &lt;br /&gt;&lt;br /&gt;ഹൈസ്‌കൂളിൽ പഠിക്കുമ്പളാണ് കാര്യങ്ങൾ  കൂടുതൽ മനസ്സിലാവാൻ തുടങ്ങിയത്. ഒരിടത്തും കാണാൻ കഴിയാത്ത സ്ത്രീയായിരുന്നു  അമ്മ. ചിരിക്കുകേല. ചിരിച്ചു ഞാൻ കണ്ടിട്ടില്ല. എപ്പോഴും ദേഷ്യമാ. ബാക്കിപിള്ളാരോടും അവരോടും ഇവരോടും എല്ലാം ദേഷ്യമാ. എന്ത് പറഞ്ഞാലും തെറി പറയും. തെറി എന്ന് പറഞ്ഞാ മരണത്തെറി പറയും. അതുകൊണ്ടു എല്ലാർക്കും അവരെ പേടിയായിരുന്നു - എനിക്കാണെങ്കിൽ ഭയങ്കര പേടി. &lt;br /&gt;&lt;br /&gt;ഞങ്ങൾ ഏഴു പേർക്കിടയിൽ പോലും അടക്കം പറച്ചിലുകളും രഹസ്യച്ചിരികളും മാത്രമേ ഉണ്ടായിരുന്നുള്ളു. രാത്രി വീടിനുള്ളിക്കേറാൻ പോലും പേടി. അങ്ങനെയാണ് ചായ്പ്പിലൊറങ്ങിത്തൊടങ്ങിയത് . വീട്ടീന്നിറങ്ങി മൺപാതയിലൂടെ നടന്നു മെയിൻ റോഡ് കവലയിലെത്തുന്നവരെയായിരുന്നു ഒന്നു നിവർന്നു നടക്കാൻ ധൈര്യമുണ്ടായിരുന്നത്. പിന്നെ താനേ തലകുനിയും - ശങ്കരമ്മാമന്റെ ചായക്കടേൽ നിന്നും തൊട്ടടുത്ത മുറുക്കാൻ കടേന്നുമുള്ള പുച്ഛം കലർന്ന നോട്ടങ്ങൾ മാത്രം മതിയായിരുന്നു അതിന്. പരിഹാസച്ചിരികളിലും  മുറുമുറുപ്പുകളിലും നിന്നൊഴിഞ്ഞു നടന്ന് ഹൈസ്കൂളിലെത്തുമ്പോഴേക്കും ഞാൻ തീർത്തും ഒറ്റയാനായിരുന്നു. ആരുമില്ലാത്തിടത്തൊക്കെ കറങ്ങിനടന്നു. തോട്ടുങ്കരയിലും ഒഴിഞ്ഞ പറമ്പുകളിലുമിരുന്നു സമയം പോക്കി.&lt;br /&gt;&lt;br /&gt;അച്ഛനുമമ്മയും  പരസ്പരം മിണ്ടുകേല, മിണ്ടിയാ തമ്മിലടിയാ.   &lt;br /&gt;&lt;br /&gt;അവർ അച്ഛനോട് കയർക്കുന്നതു കേട്ടിട്ടുണ്ട്. &lt;br /&gt;&lt;br /&gt;“എനിക്കു തോന്നിയപോലെ ജീവിക്കും. ഒരുത്തനും എന്നോടു ചോദിക്കാനില്ല“&lt;br /&gt;&lt;br /&gt;തിരിച്ചൊന്നും അച്ഛനായിട്ടു പറഞ്ഞു കേട്ടിട്ടില്ല. മറുത്തൊന്നും പറയാൻ കഴിവില്ലാത്ത പാവമായിരുന്നു അച്ഛൻ. ‘ചെല്ലുമ്പം  ചെല്ലട്ടെ’ എന്ന മട്ട്. പുള്ളിക്ക്  എന്നും പണിയൊന്നും കിട്ടുകേല. ആരെങ്കിലും പണിക്കു വിളിച്ചാ പോവും, ദൂരെയാണെങ്കിലും പോവും. ചില ദിവസങ്ങളിൽ മടക്കവുമുണ്ടാവില്ല. വീട്ടിൽ   പട്ടിണിയായിരുന്നു.  കർക്കടകമാസത്തിലൊക്കെ മാപ്പിളമാരുടെ വീട്ടിൽ പണിക്കു പോയിട്ട്,  അവിടുന്ന് ചക്ക കൊണ്ട് വരും. നാല് ചക്കയൊക്കെ ഒന്നിച്ചു കമ്പൊക്കെ കുത്തിക്കേറ്റി കൊണ്ടുവരും. കൂലിയായിട്ടു കിട്ടുന്നതല്ല. പട്ടിണിയായതുകൊണ്ടു അറിയാവുന്നവർ കൊടുത്തു വിടുന്നതാ. അയാള് വന്നുപോണതിനടുത്ത ദിവസമാണ് കപ്പയോ മീങ്കറിയോ ഒക്കെ ബാക്കിവരുന്നത്  ഞങ്ങക്കു കിട്ടുക. &lt;br /&gt;&lt;br /&gt;മിക്കവാറും രാവിലെയെണിക്കുമ്പോൾ ചായ്പ്പിന്റെ മറ്റേ മൂലയിൽ പൂച്ചയെപ്പോലെ ചുരുണ്ടുകൂടി ഉറക്കമായിരിക്കും മൂപ്പര്. അച്ഛൻ ഇങ്ങനൊരുത്തനായത് കൊണ്ടാവും അമ്മ അങ്ങനെയായിപ്പോയതെന്ന് അന്നെനിക്കു ചിന്തിക്കാൻ മേലായിരുന്നു. &lt;br /&gt;&lt;br /&gt;ഒരുദിവസം രാത്രി ചായ്പ്പിൽ കെടന്നു ഞാനൊരു പദ്ധതിയിട്ടു. പിറ്റേന്നു സ്കൂളീന്നു വരുമ്പോ, റോഡുപണിക്കായി  ഇറക്കിയ ചരലേന്ന് കാര്യത്തിന് കൊള്ളാവുന്ന കുറെ, നിക്കറിന്റെ രണ്ടു പോക്കറ്റിലും വാരിനെറച്ച് ചായ്പ്പിന്റെ മൂലക്കൊരിടത്തു പാത്തു വച്ചു. രാത്രി കഞ്ഞികുടിയൊക്കെ കഴിഞ്ഞു വൈകി അയാൾ പിന്നാമ്പൊറത്തൂടെയിറങ്ങുമ്പോൾ കുറ്റാക്കൂരിരുട്ടായിരിക്കും.  കാടിനുള്ളിലൂടെ കുറേ നടക്കണമല്ലോ. ഇത്തിരി ദൂരം പോകട്ടെ. അന്നേരം പിന്നിലൂടെ ചെന്ന് തുരുതുരാ തലക്കിട്ടു ഏറു കൊടുക്കണം. തലയോട്ടി പൊട്ടി അവിടെ വീഴണം. അത് കണ്ടിട്ടു  നാടുവിടണം. അതിനു വേണ്ടതെല്ലാം രഹസ്യമായി ഒരുക്കുന്നതിനിടയിലാണ് ഒരുദിവസം വൈകിട്ട്  ചായ്പ്പിലോട്ടിറങ്ങി വന്ന് തള്ള അലറിയത്.&lt;br /&gt;&lt;br /&gt;“ഏതു കഴുവേറിയാടാ ഒള്ള കല്ലും മണ്ണുമൊക്കെ വീട്ടി കേറ്റിയിട്ടേക്കുന്നെ? നിനക്കതു കണ്ടാ എടുത്തു കളയാന്മേലേ?”&lt;br /&gt;&lt;br /&gt;വീർത്ത ബലൂണിനിട്ടു മുള്ളുകൊണ്ടു കുത്തുകിട്ടിയപോലെയായി ഞാൻ. അവരുടെ തുറിച്ച നോട്ടത്തിനു മുമ്പിൽ ഞാനൊന്നുമല്ലായിരുന്നു. തള്ളേടെ മുഖത്തുന്നു കണ്ണെടുക്കാതെ തന്നെ ആ കല്ലുകളെല്ലാം തൂത്തുവാരി ദൂരെയെറിഞ്ഞു. മത്തൻ കുത്തിയാ കുമ്പളം മൊളക്കില്ലാ എന്നും അച്ഛനെപ്പോലെ ഞാനും ഒരു പോങ്ങനാന്നും അന്നാണെനിക്ക് ഒറപ്പായത്.&lt;br /&gt;&lt;br /&gt;ജൂനിയർ ടെക്നിക്കൽ സ്‌കൂളിൽ പഠിക്കുമ്പളാണ്. പത്തിരുപതു വയസുകാണും. താഴെ ക്ലാസ്സുകളില് തോറ്റുകിടന്ന വർഷങ്ങൾ കൂട്ടുമ്പോ പ്രായം കണക്കാ. വലത്തേ കണങ്കാലിലും പാദത്തിലും ഒരുകാര്യവുമില്ലാതെ നീരിറങ്ങിത്തൊടങ്ങി - പിന്നെ അവിടം ചൊറിഞ്ഞു പൊട്ടാനും. പൊട്ടിയേടം  ഒന്നുണങ്ങി  രണ്ടാഴ്ച കഴിയുമ്പോൾ  ആ പാടുകളിൽ  വീണ്ടും ചൊറിച്ചില്  തുടങ്ങും. അങ്ങനെ ഉണങ്ങിയും പൊട്ടിയൊലിച്ചും പാദത്തിൽ നെറച്ചും തടിച്ചിരുണ്ട പാടുകളായി. &lt;br /&gt;&lt;br /&gt;അതും ഒരു കർക്കിടകമായിരുന്നു. അന്നൊരുദിവസം തള്ളേടെ കൂടെ വണ്ടികേറി തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലേക്ക് പോവുമ്പൊ കൂടെ അയാളുമുണ്ടായി രുന്നു.  വീടിനു പുറകു വശത്തുനിന്ന ഒരാഞ്ഞിലിവെട്ടി അതിന്റെ പൈസയും കൊണ്ടാണ് പോവുന്നത്. എല്ലാം അയാളുടെ പ്ളാനായിരുന്നു. രണ്ടുപേർക്കൊള്ള സീറ്റിൽ അവരും പിന്നിലത്തെ സീറ്റിൽ  ഞാനും. അന്നാണ് അത്രേം ഒരുങ്ങി അമ്മയെ കാണുന്നത്. അതുവരെ, ചുരുണ്ടമുടി പുറകിലുയർത്തി ഉണ്ടയാക്കി കെട്ടിവച്ചു കണങ്കാലുവരെയെത്തുന്ന മുഷിഞ്ഞ മുണ്ടുമുടുത്തു ബ്ലൗസിനുമേലെ തോർത്തുപോലുമിട്ടു മറക്കാത്ത മുലകളും കാണിച്ചു നിന്നിരുന്ന ഒരു മൂശാട്ട യായിരുന്നു  അവർ. അന്നാവട്ടെ, എണ്ണതേച്ച ചുരുണ്ടമുടിയഴിച്ചിട്ടു മുല്ലപ്പൂചൂടി നീലസിൽക്ക് സാരിയുമുടുത്ത് മുന്നിലിരിക്കുന്നു! കണ്ണെഴുതിയപ്പോളാണ് അവരുടെ കണ്ണുകൾക്കത്ര വലിപ്പവും ചന്തവുമുണ്ടെന്നു തോന്നിയത്. തെറിമാത്രമല്ല   തമാശപറയാനും പൊട്ടിച്ചിരിക്കാനുമൊക്കെ അറിയാം എന്നും തിരിച്ചറിയുന്നത് അന്നാണ്.&lt;br /&gt;&lt;br /&gt;എല്ലാം കഴിഞ്ഞു രാത്രി ഒരു ലോഡ്ജിൽ താമസിച്ചു. കുടുസ്സു മുറിയാ. കട്ടിലേല്  അവരും തറയില്  ഞാനും. ഇന്നും ഓർമ്മയുണ്ട്, അയാളെന്നോട് ഓപ്പണായി പറഞ്ഞത്: “ലൈറ്റ് ഇട്ടേക്കരുത്”. കാരണം എനിക്കറിയരുതോ? എന്റെ ബിരിയാണിയേൽ വല്ലോം ചേർത്തിട്ടാണോ എന്തോ രാത്രി കിടന്നതു മാത്രമറിയാം. &lt;br /&gt;&lt;br /&gt;ആ യാത്രയിൽ  അയാൾ  അവർക്കൊരു കൊച്ചൊണ്ടാക്കി കൊടുത്തു. ഒരുവർഷമായില്ല, എട്ടാമത്തെ ഏറ്റവും എളേ അനിയനെത്തി! ഭയങ്കര തലയുമായിട്ടൊരു കൊച്ച്. സാത്താന്റെ സന്തതി! ആ എരണം കെട്ടതിനെ ഞങ്ങൾക്കാർക്കും കണ്ണെടുത്തു കണ്ടുകൂടായിരുന്നു. ജനിച്ചപ്പം തൊട്ട് അതിനു പ്രശ്നങ്ങളായിരുന്നു. രണ്ടു വയസായപ്പോ അതങ്ങു ചത്തു. &lt;br /&gt;&lt;br /&gt;ഒരു ദിവസം  രാത്രി, ഭയങ്കര നെലവിളീം ഒരലേല് അരിയിടിക്കുന്നപോലത്തെ ശബ്ദവും കേട്ട് ഞാനുണർന്നു. വാതിലിന്റെ വിടവിലൂടെ റാന്തലിന്റെ മഞ്ഞിച്ച വെട്ടം ചായ്പ്പിലോട്ടു വീണിരിക്കുന്നു. അത് പതിവില്ലാത്തതാണ്. പൊതപ്പുമാറ്റി, കെടന്നിടത്തുന്നു കണ്ണുതിരുമ്മിയെണീറ്റു. ചായ്പ്പിലും മുറ്റത്തുമായിട്ട് രണ്ടു നിഴലുകൾ! ചായ്പ്പിൽ നിന്നും അയാൾ വരാന്തയിലേക്കിറങ്ങി സിഗരറ്റു കത്തിക്കുന്നു. ചുറ്റിനും റാക്കിന്റെ കുമുകുമാന്നൊള്ള മണം. അയാളെ കണ്ടിട്ടു വീടിനുള്ളിക്കേറാതെ അച്ഛൻ മുറ്റത്തു നിന്നു ഉറക്കെ എന്തൊക്കെയോ പുലമ്പുവാ. എവിടെയോ ജോലിക്കുപോയിട്ട്  തിരിച്ചു വന്നതാണ്. ഏതോ വീട്ടീന്നു കൊടുത്ത രണ്ടുമൂന്നു ചക്ക കമ്പേല്  കേറ്റികൊണ്ടുവന്നത് ദൂരേക്ക് വലിച്ചെറിഞ്ഞപോലെ കമ്പ് വിട്ടു ചിതറികെടക്കുന്നു. &lt;br /&gt;&lt;br /&gt;അന്നാദ്യമായിട്ട് അച്ഛൻ  നെഞ്ചത്തടിച്ചു നെലവിളിക്കുന്നത് ഞാൻ കണ്ടു. അമ്മയേയും വരുത്തനേം ചേർത്തു തെറിപറയുന്നതും. &lt;br /&gt;&lt;br /&gt;“സാമദ്രോഹീ ചെറ്റേ നീയനുഭവിക്കും.”&lt;br /&gt;&lt;br /&gt;അതു കേൾക്കാത്തപോലെനിന്ന അയാൾക്ക്‌ നേരെ കാർക്കിച്ചു തുപ്പിയിട്ട് അച്ഛൻ എന്നെയൊന്നു നോക്കി. പിന്നെ, തിരിഞ്ഞു നടന്നെങ്ങോട്ടോ പോയി. &lt;br /&gt;&lt;br /&gt;അച്ഛൻ പിന്നൊരിക്കലും തിരിച്ചു വന്നില്ല. എവിടെയും കണ്ടിട്ടുമില്ല. ഞാനും അച്ഛനെപ്പോലായതുകൊണ്ടോ എന്തോ മൂപ്പരെമാത്രമായിരുന്നു ഇഷ്ടം; അന്നും ഇന്നും.&lt;br /&gt;&lt;br /&gt;എനിക്കങ്ങു പകയായി. പഠിപ്പൊക്കെ കഴിഞ്ഞു ജോലി തെണ്ടി  തേരാ പാരാ നടക്കുവാ. ഒന്നും അങ്ങോട്ട് ശരിയാവുന്നില്ല. ഞാൻ രക്ഷപെടാതെ അനിയത്തിമാരുൾപ്പെടെ ആർക്കും ഗതിപിടിക്കില്ല. അയാൾടെ കേറ്റിയിറക്കം എപ്പോവേണോ അനിയത്തിമാരുടെ നേർക്കും ഉണ്ടാവാം. അച്ഛൻ വീട്ടീന്നു പോയേപ്പിന്നെ, കുടിച്ചുണ്ട ശേഷം ഇടക്കൊക്കെ അയാൾ വീട്ടിലുറങ്ങാനും തുടങ്ങിയിരുന്നു.&lt;br /&gt;&lt;br /&gt;എനിക്ക് പ്രാന്ത്  പിടിച്ചു. എങ്ങനെങ്കിലും അയാളെ പറഞ്ഞു വിടണം അല്ലെങ്കിലങ്ങു ഇല്ലാതാക്കണം. ആ കാട്ടാളനോട് നേരിട്ടെന്തെങ്കിലും പറയാൻ എന്നെക്കൊണ്ട് കഴിയേല. അങ്ങനെ ഒരു ദിവസം തീരുമാനിച്ചു - ജയിലിൽ പോയാലും വേണ്ടുകേല അയാളെ വകവരുത്തണം. കൊല്ലണം. മുന്നിച്ചെന്നു  നേരിടാനുള്ള ചങ്കൂറ്റം ഇല്ല. പാത്തിരുന്നു പിറകീന്ന് കമ്പിപ്പാരക്കു അടിച്ചു വീഴ്ത്തണം. പിന്നെയുള്ളതു വരുന്നേടത്തുവച്ചു കാണാം. &lt;br /&gt;&lt;br /&gt;ആലയിൽ ചെന്ന് ഒരു കമ്പിപ്പാരക്കു  പറഞ്ഞു. എന്ന്? എങ്ങനെ? എവിടെ വച്ച് എന്നാലോചിച്ചു നടക്കുമ്പോഴാണ് പ്രഭ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞ് ആളയച്ചത്.&lt;br /&gt;&lt;br /&gt;ബോംബേക്കു പോയതും അവിടുന്നു ഗൾഫെപ്പോയതും അതൊടെ കുടുംബം രക്ഷപ്പെട്ടതുമൊക്കെ ആ ഒരാൾ കാരണമാണ്. അനിയത്തിമാരെയെല്ലാം കൊള്ളാവുന്ന ഓരൊരുത്തരുടെ കൂടെ കെട്ടിച്ചയച്ചു. ഇടക്കെപ്പോഴോ കൂടെയുണ്ടായിരുന്ന അമ്മ മരിച്ചത് മൂത്തവൾ പറഞ്ഞിരുന്നു. കൊറേനാള് കെടന്നിട്ടാ പോയത്.&lt;br /&gt;&lt;br /&gt;അന്ന് പ്രഭ വിളിപ്പിച്ചില്ലായിരുന്നെങ്കിൽ എല്ലാം പ്ലാൻ ചെയ്തു അയാളെ വകവരുത്തുമായിരുന്നോ? അതിൽ എനിക്കും സംശയമുണ്ട്.&lt;br /&gt;&lt;br /&gt;ഡ്രൈവറെയും കൂട്ടിയുള്ള യാത്രയുടെ അവസാനം ലോകത്താരോടും പറയാത്ത, വേണോ വേണ്ടയോ എന്നു അതുവരെ തീരുമാനിക്കാൻ പറ്റാതിരുന്ന ആ കാര്യം അങ്ങ് ഉറപ്പിച്ചു. കണ്ട് തിരിച്ചെറങ്ങുന്നതിനു മുമ്പ് ഒരടി. എല്ലാശക്തിയുമെടുത്തു അയാള്ടെ കരണക്കുറ്റിക്ക് ഒറ്റയടി. പഴേതൊക്കെ  ഒന്നോർമിപ്പിക്കണം. എന്നിട്ടുമതി അടി. ഇതുപോലൊരവസരം ഇനി കിട്ടില്ല. അങ്ങനെ കഴിഞ്ഞ കാലം കുഴിച്ചു മൂടണം. എന്നിട്ട് ഇവിടം വിടണം. ഒരിക്കലും തിരിച്ചു വരാൻ തോന്നരുത്.&lt;br /&gt;&lt;br /&gt;വീട്ടിൽ എത്തിയപ്പളേക്കും മണി നാല്  കഴിഞ്ഞിരുന്നു. പുതിയ സൗകര്യങ്ങളോടെയൊക്കെ പണിത രണ്ടുനില ബംഗ്ളാവ്. ബെല്ലടിക്കേണ്ടി വന്നില്ല. മുൻവശത്തെ വാതിൽ  ചാരിയിട്ടേ ഉള്ളു. അകത്തേക്കു കയറിയതും വിശാലമായ ഹാളിൽ,  റ്റി വി ക്കു മുന്നിലായിട്ട  കട്ടിലിൽ അയാളിരിക്കുന്നു. കാവിനിറത്തിലുള്ള കൈലി വയറിലേക്ക് കേറ്റി ഉടുത്തിട്ടുണ്ട്.ഷർട്ടില്ല. നന്നായി മെലിഞ്ഞുണങ്ങിയിരിക്കുന്നു. ഒന്നൂടെ കറുത്തിട്ടുമുണ്ട്. പഴയ കോലൻ തലമുടി മുക്കാലും പോയി, ബാക്കിനിന്നതിൽ നന്നായി നരവീണിരിക്കുന്നു. ചോരച്ച കണ്ണുകളിൽ മാത്രം ഇത്തിരി കാമം അപ്പോഴും ബാക്കിനിൽപ്പുണ്ടെന്ന് തോന്നി. വിശറിപിടിച്ച കൈയ്യ്  വലത്തെത്തുടയിൽ തളർന്നുകിടക്കുവാ. കഴുത്തേല്  സ്വർണത്തിൽ കെട്ടിയ രുദ്രാക്ഷമാല! കണ്ടിട്ടെനിക്ക്  ചിരിവന്നു. ഏതു പാപിക്കും എടുത്തു കഴുത്തേലിടാവുന്ന  ഒന്നായിട്ടുണ്ടത്. &lt;br /&gt;&lt;br /&gt;എന്നെക്കണ്ട് ഒന്നു  തലയുയർത്തി നോക്കി. താനേ തലതാണു  നോട്ടം താഴേക്കുവീണു. ആ വലിയ മുറിയിൽ ഒറ്റതിരിഞ്ഞു കിടന്ന ഒരു കസേര അയാളുടെ മുന്നിലേക്കിട്ട് അതിലിരുന്നു. പേടിയില്ലാതെ ആദ്യമായി കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി. &lt;br /&gt;&lt;br /&gt;“പഴയ കുഞ്ഞിരാമനെ ഓർമ്മയുണ്ടോ?”&lt;br /&gt;&lt;br /&gt;കുറെ നേരം അയാൾ എന്നെത്തന്നെ നോക്കിയിരുന്നു. ഇരുട്ടത്ത് മാത്രമല്ല നല്ലനിലാവത്തുപോലും മുണ്ടും മടത്തുകെട്ടി കയ്യേലൊരു ടോർച്ചുമായി ഒച്ചയൊണ്ടാക്കാതെ പിൻവാതിലിലൂടെ നൂണു കയറിയിരുന്ന വീട് അപ്പോൾ   ഓർമ്മവന്നുകാണണം. വശത്തേക്ക് കോടിയ വായ പതുക്കെ തുറന്നു. വരണ്ടു  ചെലമ്പിച്ച  ശബ്ദം.&lt;br /&gt;&lt;br /&gt;“നിന്റെ കാലേലൊരു ഒരു പ്രശ്നം ഒക്കെണ്ടാരുന്നില്ലേ?”&lt;br /&gt;&lt;br /&gt;“ഒണ്ടാരുന്നു, അതിപ്പോഴുമുണ്ട്”&lt;br /&gt;&lt;br /&gt;കുനിഞ്ഞു വലതു കാലിലെ പാന്റ് മേളിലേക്കു വലിച്ചു കാണിച്ചു.&lt;br /&gt;&lt;br /&gt;അതു ശ്രദ്ധിക്കാതെ അയാള് പറഞ്ഞു:&lt;br /&gt;&lt;br /&gt;“എനിക്ക് നല്ല സുഖമില്ല.”&lt;br /&gt;&lt;br /&gt;എന്നെ മനസ്സിലായിട്ടൊണ്ട്. ഇനി കൂടുതലൊന്നും പറയേണ്ട കാര്യമില്ല. സമയവുമില്ല. ഭാഗ്യത്തിന് വീട്ടിൽ മറ്റാരുമുണ്ടെന്നും തോന്നുന്നില്ല. &lt;br /&gt;&lt;br /&gt;“എടോ, വന്നത് തന്റെ ക്ഷേമം അന്വേഷിക്കാനല്ല. ഞാൻ മരിക്കുന്നതിന് മുമ്പ് അല്ലെ താൻ മരിക്കുന്നതിന് മുമ്പ്  ഒന്നു കാണണമായിരുന്നു. ആയകാലത്തു താനെന്റെ കുടുംബത്തേ  കേറി ചെയ്ത പണി ഓർക്കുന്നുണ്ടോടോ ഇപ്പൊ?”&lt;br /&gt;&lt;br /&gt;അയാൾ  ഒന്നും മിണ്ടിയില്ല. വലക്കണ്ണികൾപോലെ ചുളിഞ്ഞ മുഖം ആയാസപ്പെട്ടു എന്റെനേർക്കുയർത്തി. കസേര ഒന്നൂടെ മുന്നിലേക്ക് വലിച്ച്  അയാളുമായുള്ള അകലം കുറച്ചു.&lt;br /&gt;&lt;br /&gt;“എന്റച്ഛൻ ചങ്കിനിട്ടിടിച്ചു കരഞ്ഞോണ്ടിറങ്ങിപ്പോയത് എനിക്ക് സഹിച്ചില്ലെടോ. അറിയാവോ  തനിക്ക്.  ഇത്രേം വർഷം ഞാനിതു മനസ്സി കൊണ്ട് നടന്നെന്ന് താനറിയണം”&lt;br /&gt;&lt;br /&gt;അപ്പോളും അയാളൊന്നും പറഞ്ഞില്ല, പക്ഷെ വീണ്ടും തലതാണു. &lt;br /&gt;&lt;br /&gt;ഒരു ഫ്ലാഷ്ബാക്കിലെപ്പോലെ പഴേതെല്ലാം എന്റെ മനസ്സിലൂടെ ഓടിപ്പോയി. നിലാവത്തു കരിയിലകൾക്കിടയിലൂടെ, തുറിച്ച കണ്ണുകളോടെ കാമത്തിന്റെ മദജലം പുരണ്ട ഈർക്കിലി നാവുനീട്ടി ഇഴഞ്ഞുപോവുന്നൊരുപാമ്പ്, ഇണചേരലിന്റെ സീൽക്കാരങ്ങൾ, അവ്യക്തമായ അശ്‌ളീലതമാശകൾ, പൊട്ടിച്ചിരി. എല്ലാത്തിനുമൊടുവിൽ നിലവിളിയോടെ ഇരുട്ടത്ത് നിഴലായി നടന്നുമറയുന്ന ഒരുരൂപം. എന്റെ കൈ തരിക്കുന്നതു ഞാനറിഞ്ഞു. നെഞ്ചിടിപ്പ് കൂടി. കിതക്കാൻ തുടങ്ങി. ഇരുന്നിടത്തുന്നു ഞാനെണീറ്റു. പല്ലിറുമ്മിക്കൊണ്ട് സർവ്വശക്തിയോടെയും വലത്തേ കൈയ്യ് അറിയാതെ ഉയർന്നു.&lt;br /&gt;&lt;br /&gt;അയാൾടെ വയസ്സോ രോഗമോ ഒന്നും ആ നിമിഷം മനസ്സിലുണ്ടായിരുന്നില്ല. അറിഞ്ഞോ അറിയാതെയോ ഉള്ളിലടിഞ്ഞ പകയുടെ കൊടും വിഷം പുറത്തേക്കു തള്ളാൻ തുടങ്ങുകയായിരുന്നു. എന്നാലപ്പോൾ തൊട്ടുമുന്നിൽ കണ്ട കാഴ്ച ഉയർത്തിയ കൈയ്യ് അവിടെത്തന്നെ മരവിപ്പിച്ചു.&lt;br /&gt;&lt;br /&gt;അയാളുടെ കൺകുഴികളിൽ ചോരകലർന്ന കണ്ണീർ പരക്കുന്നു. ചുണ്ടുകൾ  നിയന്ത്രണമില്ലാതെ വിറച്ചു. അടുത്ത നിമിഷം ചെരിഞ്ഞു കട്ടിലിലേക്ക് വീണു. പതിയെ കണ്ണുകളടഞ്ഞു. എന്തുചെയ്യണമെന്നറിയാമ്മേലാതെ  ഞാൻ കസേരയിലിരുന്നു - കൈകൾ പിണച്ചു കണ്ണുകളടച്ചു കുനിഞ്ഞു കുറേനേരം. കണ്ണുതുറന്നുനോക്കുമ്പോൾ  വെട്ടിയിട്ട വാഴപോലെ അയാൾ കട്ടിലിൽ മലച്ചു കിടക്കുന്നു. ഇരുന്നയിരുപ്പിൽ ചരിഞ്ഞകാരണം രണ്ടുകാലുകളും കട്ടിലിനു പുറത്തു നിലത്തേക്ക് തൂങ്ങി നിന്നു.&lt;br /&gt;&lt;br /&gt;ഞാൻ എണീറ്റു. രണ്ടുകാലുകളും മെല്ലെപിടിച്ചു മെത്തയിലേക്കു വച്ച് നേരെയാക്കി. അടുത്തുകിടന്ന കമ്പിളിപ്പുതപ്പു ദേഹത്തേക്ക് വലിച്ചിട്ടു. ഒരു നിമിഷം നോട്ടം ആ മുഖത്തു തറഞ്ഞു. ഞാൻ പുറത്തേക്കു നടന്നു. &lt;br /&gt;&lt;br /&gt;വൈകുന്നേരത്തെ മഞ്ഞവെയിൽ. നെഞ്ചിനുമേലെനിന്നും ഇക്കാലമത്രയും ചുമന്നഭാരം എടുത്തുമാറ്റപ്പെട്ടിരിക്കുന്നു. കാലുകൾക്കും ഇത്രേം കാലമില്ലാണ്ടിരുന്ന ഭാരക്കുറവ്. കനമില്ലാത്ത പാദങ്ങൾ കാറിനടുത്തേക്കുള്ള നടപ്പിനു വേഗതകൂട്ടി.&lt;br /&gt;&lt;br /&gt; &lt;br /&gt;&lt;br /&gt;                          Published :സമകാലിക മലയാളം ജൂലൈ 25, 2022&lt;span id=&quot;docs-internal-guid-4c86b8ed-7fff-c87b-e396-c301c5055647&quot;&gt;&lt;div&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; font-weight: 700; vertical-align: baseline; white-space: pre-wrap;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;/span&gt;</description><link>http://lalens.blogspot.com/2022/08/blog-post.html</link><author>noreply@blogger.com (Anilal Sreenivasan)</author><thr:total>0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-6386980593694867598.post-6421778058437339985</guid><pubDate>Mon, 04 Apr 2022 23:40:00 +0000</pubDate><atom:updated>2024-04-11T05:14:49.214-05:00</atom:updated><category domain="http://www.blogger.com/atom/ns#">കഥ</category><title>കുടിയിറക്കപ്പെട്ടവൾ</title><description>&lt;br /&gt;ആളൊഴിഞ്ഞ പട്ടാള പോസ്റ്റുകൾക്കു മുന്നിലൂടെ നിലാവെളിച്ചത്തിൽ ഞങ്ങൾ  നടന്നു. വഴിവിളക്കുകൾ പലതും കെട്ടുപോയിരുന്നു. ചിലയിടങ്ങളിൽ കുഴിബോംബുകളില്ലാ എന്ന് മുന്നിൽ നടന്നിരുന്നവർ ഉറപ്പിക്കേണ്ടിയിരുന്നു. തോക്കേന്തിയവരുടെ മുന്നിൽ മുമ്പും നടന്നിട്ടുണ്ട്; ഭീതിയോടെ. ഓരോരുത്തർക്കും രണ്ടു തോക്കുകൾ; ഒന്നിലെ വെടികൊണ്ടാൽ ജീവൻ പോവും മറ്റേതു കൊണ്ടാൽ മാനം പോവും. അന്നങ്ങനെ  തോന്നിയില്ല.  അവരുടെ കാവലിൽ കനാലിനു കുറുകെ മരംകൊണ്ടുള്ള നീണ്ട നടപ്പാലത്തിലൂടെ നടന്ന് അക്കരെയെത്തി. ബുർക്കയിട്ടാൽ നടക്കാവുന്നതിന്റെ പരമാവധി വേഗത്തിലാണ് ഞങ്ങൾ, സ്ത്രീകൾ നടന്നത്. &lt;br /&gt;&lt;br /&gt;ബീൻസ് പാടങ്ങൾക്കും ഉള്ളിത്തോട്ടങ്ങൾക്കും ഇടയിലൂടെ പടർപ്പുകൾ വകഞ്ഞു വഴിയുണ്ടാക്കി. ചീവീടുകളുടെ നിരന്തരമായ ഒച്ചയെ മുറിച്ചെത്തിയ പട്ടാളക്കാരുടെ നിർദേശങ്ങൾ. വല്ലപ്പോഴും ഞങ്ങളെ കടന്നുപോയിരുന്ന കാറ്റായിരുന്നു രാത്രിച്ചൂടിന്റെ ആക്കം കുറച്ചത്.  ഇടയ്ക്കിടെ പീരങ്കിയുടെ മുഴക്കവും വെടിയൊച്ചകളും കേൾക്കാമായിരുന്നു. തീഗോളങ്ങൾ ആകാശത്തേക്കുയർന്നു കറുത്ത കട്ടപ്പുകയാവുന്നത്  നേർത്ത ഇരുട്ടിൽ ഞങ്ങൾ  കണ്ടു. എവിടെയോ താലിബാനും ബാക്കിയായ ഗവൺമെന്റ് സേനയും തമ്മിലുള്ള പോരാട്ടമാണ്. വീടിനു പുറത്തിറങ്ങിയാലും പലപ്പോഴും ഇതേ കാഴ്ചകളായിരുന്നതിനാൽ അങ്ങോട്ട് ആരും അധികം ശ്രദ്ധ കൊടുത്തില്ല. മുനാവിറയെ ഒക്കത്തിരുത്തി മണിക്കൂറുകൾ നീണ്ട നടത്തം! അന്ന് എനിക്കതെങ്ങനെ കഴിഞ്ഞു എന്നോർക്കുമ്പോൾ അത്ഭുതമാണ്.&lt;br /&gt;&lt;br /&gt;അർധരാത്രിയോടെ യുദ്ധത്തിൽ തകർന്ന മാർക്കറ്റിന്റെ പൊളിഞ്ഞമുറികളിലൊന്നിൽ ഞങ്ങളുടെ സംഘം എത്തിപ്പെട്ടു.  മേൽക്കൂരകൾ തകർന്നു തെറിച്ചുപോയിരുന്നു. തൂണുകളിൽ വെടിയുണ്ടകളേറ്റ പാടുകൾ. ശവഗന്ധങ്ങൾ. ആരോ മാർക്കറ്റിന്റെ പേരുപറഞ്ഞപ്പോൾ, ഇതേ മാർക്കറ്റിലാണ് കൊല്ലപ്പെടും മുമ്പ് അർമാൻ കറുപ്പ് എത്തിച്ചിരുന്നതെന്ന്  ഞാനോർത്തു.&lt;br /&gt;&lt;br /&gt;പിറ്റേന്നുച്ചയോടെ ഒരു ട്രക്ക് എത്തി. ഞങ്ങളെ എയർപോർട്ടിൽ  എത്തിക്കുകയായിരുന്നു ഉദ്ദേശം. രാജ്യം വിടാനുള്ള പേപ്പറുകൾ റെഡി ആണെന്നവർ അറിയിച്ചു. കഴിക്കാതെയും കുടിക്കാതെയുമുള്ള തലേന്നത്തെ യാത്ര കാരണം എല്ലാവരും അവശരായിരുന്നു.  ഇനിയും ഒരടി മുന്നോട്ടുവക്കാൻ കഴിയാതെ കാലുകൾ  പൊള്ളിയടർന്നു. എങ്കിലും മുന്നോട്ടു നടക്കാതെ നിവർത്തിയില്ല.&lt;br /&gt;&lt;br /&gt;വിമാനത്താവളത്തിൽ താലിബാൻ നിയന്ത്രണങ്ങൾ മറികടന്ന്,  അവിചാരിതമായുണ്ടായ സ്‌ഫോടനങ്ങൾക്കും വെടിയൊച്ചകൾക്കും  ഇടയിലൂടെ, നഗരം വിടാൻ പരക്കം പായുന്നവർക്കൊപ്പം ഞങ്ങൾ വിമാനത്തിന് നേർക്ക് നടന്നു. പട്ടാളക്കാർ ആൾക്കൂട്ടം വകഞ്ഞു മാറ്റിയുണ്ടാക്കിയ വഴിയിലൂടെ പടികൾ കയറി ഉള്ളിൽ കടന്നു. &lt;br /&gt;&lt;br /&gt;മുനാവിറ അത്രയും ആളുകളെ ഒരുമിച്ചു കാണുന്നതാദ്യമായിരുന്നു. സീറ്റിൽ ഇരിക്കാതെ യാത്രയിൽ മുഴുവൻ സമയവും അവൾ എന്റെ  മടിയിൽ, നെഞ്ചിൽ മുഖം പൂഴ്ത്തിയിരുന്നു.  അവളാണ് ഇപ്പോഴിതാ ഈ വേദിയിൽ!&lt;br /&gt;&lt;br /&gt;“പ്ളീസ് വെൽക്കം മുനാവറാ  ഫ്രം കണക്റ്റികട്ട്!” &lt;br /&gt;&lt;br /&gt;അവതാരക അടുത്തയാളെ  സ്റ്റേജിലേക്ക് ക്ഷണിക്കുകയാണ്. ഹാൾ ഒന്നിളകി.   ശ്രദ്ധിക്കുമ്പോൾ ചിതറിയ  നോട്ടങ്ങൾ ഞങ്ങളിരിക്കുന്ന മേശയിലേക്ക് വട്ടം പിടിക്കുന്നു. എനിക്കും ഷാസ്മിനക്കും ഇടയിലിരുന്ന മുനാവിറ പാതിയെണീറ്റു. ആദ്യം ഇടത്തേക്ക് തിരിഞ്ഞ് എന്നെയും പിന്നെ വലതുഭാഗത്തിരുന്ന ഷാസ്മിനയെയും കെട്ടിപ്പിടിച്ചുമ്മ വച്ചു; ഒരേ വാത്സല്യത്തോടെ. ആൾക്കാരുടെ മുന്നിൽ വച്ചല്ലേ, പെട്ടെന്ന് എന്തുചെയ്യണമെന്നെനിക്കറിയില്ലായിരുന്നു!  ഷാസ്മിനയാവട്ടെ അവളുടെ ചുമലിൽ തട്ടി അഭിമാനത്തോടെ കണ്ണുകളിൽ നോക്കി.&lt;br /&gt;&lt;br /&gt;മുനാവിറ മേശപ്പുറത്തിരുന്ന കറുത്ത ഫ്രെയമുള്ള കണ്ണടയെടുത്തുവച്ചു നിവർന്നു. &lt;br /&gt;&lt;br /&gt;ഇങ്ങിനെ ഒരുങ്ങി അവളെ കാണുന്നത് ആദ്യമാണ്.  ചാരനിറമുള്ള സൂട്ടിൽ  കൂടുതൽ പൊക്കം വച്ചപോലെ. തോൾവരെ നീണ്ട ചെമ്പൻ നിറമുള്ള ചുരുണ്ട തലമുടി നടുവേ പകുത്ത് രണ്ടു വശത്തേക്ക്  ചീകിയൊതുക്കിയിരിക്കുന്നു.  പുരികങ്ങൾ മറയ്ക്കാത്ത   നേർത്ത കണ്ണട. പ്രകാശമുള്ള  കണ്ണുകളോടെയും  ഉറച്ച കാൽവയ്പ്പുകളോടെയും  സദസിനു നേരെ കൈവീശിച്ചിരിച്ചുകൊണ്ട്  അവൾ സ്റ്റേജിലേക്ക് നടക്കുന്നു.&lt;br /&gt;&lt;br /&gt;ഇത് കാണുമ്പോൾ കുറ്റബോധത്തിന്റെയും  നാണക്കേടിന്റെയും  കനലുകളാറിത്തുടങ്ങുന്നപോലെ!  &lt;br /&gt;&lt;br /&gt;നാടിനെ ഒറ്റിക്കൊടുത്തവൾ! രാജ്യദ്രോഹി! കഴിഞ്ഞ കാൽ നൂറ്റാണ്ടോളം ഞാനെന്നെ വിളിച്ചിരുന്നത് ഇങ്ങിനെയായിരുന്നല്ലോ! &lt;br /&gt;&lt;br /&gt;പതിനെട്ടു വർഷങ്ങളായുള്ള അഭയാർഥി ജീവിതം! വർഷം 2039 ആയിരിക്കുന്നു. &lt;br /&gt;&lt;br /&gt;ഇത്രേം കാലത്തിനിടയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത് ആദ്യമാണ്. ഇവിടെ വരാതിരിക്കുന്നതെങ്ങിനെ? അവളെ ആദരിക്കുന്നിടത്തു ഞാനുണ്ടായില്ലെങ്കിൽ പിന്നെ ആരാണുണ്ടാവുക? ഉമ്മയില്ലാത്തിടത്തു വല്യുമ്മ ഉണ്ടാവണ്ടേ? എത്ര ചീത്തപ്പേരുകേട്ടിട്ടും അവളെയും വാരിയെടുത്ത് നാടുവിട്ടത് മറ്റാർക്കും വേണ്ടിയായിരുന്നില്ലല്ലോ!   &lt;br /&gt;&lt;br /&gt;പത്തൻപതു വട്ടമേശകൾ കാണും. അവയ്ക്ക്  ചുറ്റുമായി കാണികൾ. പലനിറത്തിൽ ലേസർ ബീമുകൾ സ്റ്റേജിൽ അവിടവിടെ മിന്നിമറയുന്നു. വേദിയിലെ  ബിഗ് സ്ക്രീൻ ടി വി ക്കു മുന്നിൽ അവതാരകക്കൊപ്പം ഒറ്റനിരയായി അവാർഡ് ജേതാക്കൾ. അവാർഡുകൾ സദസ്സിനു  നേരെ പിടിച്ച് പല പ്രായത്തിലും വേഷത്തിലും നിറത്തിലുമുള്ളവർ. എട്ടുപേരുണ്ടിപ്പോൾ. ആകെ പത്തുപേരാണെന്നറിയാം. ഇനി രണ്ടുപേർ കൂടി അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞാൽ അവരിലൊരാൾ ‘വിഷൻസ് ഹീറോ ഓഫ് ദി ഇയർ’ ആയി തെരെഞ്ഞെടുക്കപ്പെടും.&lt;br /&gt;&lt;br /&gt;ആർക്കും വേണ്ടാതെ അരികുചേർക്കപ്പെട്ടവരെ ചേർത്തുപിടിക്കുന്ന കുറേപ്പേർ. അവരിൽ ഏറ്റവും അർഹരായ പത്തുപേരെ ഒരു വർഷം നീണ്ടുനിൽക്കുന്ന വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നു.  അവരുടെ  പ്രവർത്തനങ്ങളെ  ആദരിക്കാനും  അവരിലൊരാളെ ‘ഹീറോ ഓഫ് ദി ഇയർ’ ആയി പ്രഖ്യാപിക്കാനുമാണ് വിഷൻസ് ചാനൽ ഈ ചടങ്ങു് സംഘടിപ്പിച്ചിരിക്കുന്നത്.&lt;br /&gt;&lt;br /&gt;ഒൻപതാമത്തെ വിജയിയായി മുനാവിറ നടന്ന് വേദിക്കരുകിലെത്തിയപ്പോഴാണ്, കൈയ്യിലുണ്ടായിരുന്ന വർണക്കടലാസുപൊതി ഞാൻ പോലും ശ്രദ്ധിച്ചത്. അതെന്താണാവോ?&lt;br /&gt;&lt;br /&gt;ഇത്രേം ആൾക്കാരുടെയിടയിൽ ഇങ്ങനെ ഇരിക്കുമ്പോൾ, എത്രശ്രമിച്ചിട്ടും മനസ്സിനെ പിടിച്ചുനിറുത്താനാവുന്നില്ല. ഓർമ്മകളിലൂടെ വഴുതി അത്  പലായനത്തിന്റെ നാളുകളിലേക്ക് വീഴുന്നു.&lt;br /&gt;&lt;br /&gt;പതിനെട്ടുവർഷങ്ങൾക്കു മുൻപൊരു ദിവസമാണ്  അങ്ങനൊരു സംഘം ഗ്രാമത്തിൽ എത്തുന്നത്. കാബൂൾ പിടിച്ചെടുത്തു താലിബാൻ വീണ്ടും അധികാരത്തിലേറിയതിനും  അമേരിക്ക അഫ്ഗാനിസ്ഥാൻ വിട്ടുപോയതിനും ശേഷം.&lt;br /&gt;&lt;br /&gt;അമേരിക്കൻ സൈന്യത്തെ സഹായിച്ചവരെയും അവരുടെ കുടുംബങ്ങളെയും സുരക്ഷിതമായി രാജ്യം കടത്തുകയായിരുന്നു ഉദ്ദേശം. പറഞ്ഞപോലെ രാത്രി അവരെത്തി. കൂട്ടത്തിൽ പട്ടാളക്കാരുമുണ്ടായിരുന്നു. അധികം ആലോചിച്ചില്ല. നാടെന്ന അപകടത്തിൽ നിന്ന് എങ്ങോട്ടെങ്കിലും രക്ഷപ്പെടുക. താലിബാൻറെ നോട്ടപ്പുള്ളിയായി ഇനിയും അവിടെ നിൽക്കാനാവില്ല. &lt;br /&gt;&lt;br /&gt;അതായിരുന്നല്ലോ എന്റെ അവസ്ഥ. &lt;br /&gt;&lt;br /&gt;കൊലക്കു കൊടുക്കാൻ  ഇനി ആരും ബാക്കിയില്ലായിരുന്നു വീട്ടിൽ. പോകുന്ന പോക്കിൽ  എനിക്കെന്തെങ്കിലും പറ്റിയാലും മുനാവറ  രക്ഷപ്പെടണം, ജീവിക്കണം. അല്ലെങ്കിൽ താമസിയാതെ അവളും പിച്ചിച്ചീന്തപ്പെടും,അല്ലെങ്കിൽ  വിൽക്കപ്പെടും!  പടച്ച തമ്പുരാൻ ഞങ്ങളെ തിരിഞ്ഞുനോക്കാതായിട്ടു നാളുകളേറെയായി. കൈയ്യിൽ കിട്ടിയ ഉടുതുണികൾ, നഷ്ട്ടമായ  മക്കളെയോർക്കാൻ സൂക്ഷിച്ച കുട്ടിയുടുപ്പുകൾ, ചോരക്കറപിടിച്ച  ഒരു പത്താൻ കോട്ട്, പഴകി നരച്ചൊരു  ഫോട്ടോ! ഇത്രയും മാത്രം തോൾബാഗിലാക്കി  നാലുവയസുകാരി മുനാവിറയെയും കൂട്ടി ആ രാത്രി വീടുവിട്ടിറങ്ങി; അവർക്കൊപ്പം. ഭർത്താവും  രണ്ടാൺകുട്ടികളും മകളും ഉണ്ടായിരുന്ന വീട്ടിൽ നിന്നിറങ്ങുമ്പോൾ കൂടെക്കൂട്ടാൻ  ബാക്കി നിന്ന ഒരേയൊരോർമയായിരുന്നു ആ ഫോട്ടോ. വല്ലപ്പോഴും എല്ലാരെയും  ഒന്ന് കാണണംന്നു തോന്നിയാലോ?&lt;br /&gt;&lt;br /&gt;മുനാവിറ  ഒപ്പമെടുക്കാൻ ശ്രദ്ധിച്ചത് അവളുടെ പാവക്കുട്ടിയെ മാത്രമായിരുന്നു. പാവേം  കളിപ്പിച്ചു നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയകുട്ടി! അതേ  അവൾ തന്നെയായിരുന്നു ഒരിക്കൽ ഞാനും! പക്ഷെ തയ്യലും തന്തൂരിയുണ്ടാക്കലുമായി ജീവിതം കളയാൻ അവളെ ഞാൻ വിടില്ല.&lt;br /&gt;&lt;br /&gt;ഞാൻ തലയുയർത്തി സ്റ്റേജിലേക്ക് നോക്കി. ആഹാ! മുനാവിറയെ സദസിനു പരിചയപ്പെടുത്തുന്നത് ഏതോ വല്യ ആളാണ്. ഇയാളെ ടി വിയിലൊക്കെ ഇടയ്ക്കു കാണാറുണ്ട്. പരിചയപ്പെടുത്തലിനു ശേഷം അവളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വീഡിയോ ബിഗ് സ്‌ക്രീനിൽ തെളിഞ്ഞു.  കഴിഞ്ഞ അഞ്ചു വർഷങ്ങളായി അവളുടെ നേതൃത്വത്തിലുള്ള സംഘടന  അഫ്ഗാൻ ഗ്രാമങ്ങളിൽ പെൺകുട്ടികൾക്കായി നടത്തുന്ന സ്കൂളുകൾ, ആപ്പും ടാബ് ലെറ്റും മറ്റു സങ്കേതങ്ങളും വഴി നടത്തുന്ന വിദ്യാഭ്യാസപരിപാടികൾ, ഒക്കെ അതിൽ കാണുന്നുണ്ട് .&lt;br /&gt;&lt;br /&gt;ഒരിടത്തു ഞാൻ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കൗതുകത്തോടെ അതു നോക്കിയിരിക്കുമ്പോഴായിരുന്നു ആ ചോദ്യം.&lt;br /&gt;&lt;br /&gt;“ഇംഗ്ലീഷിൽ കസറുന്നുണ്ടല്ലോ?”&lt;br /&gt;&lt;br /&gt;ഷാസ്മിനയാണ്. ഒന്ന്  ചിരിക്കുക മാത്രം ചെയ്തു. അതുവരേക്കും അലസമായി സ്ക്രീൻ  നോക്കിയിരുന്ന ഷാസ്മിന ഞാൻ സ്‌ക്രീനിൽ വന്നപ്പോൾ അങ്ങിനെ പറയാൻ കാരണമുണ്ട്. വർഷങ്ങൾക്കു  മുൻപ്, ഞങ്ങളെ താമസിപ്പിച്ചിരുന്ന ക്യാമ്പിൽ വച്ച് ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനെ പറ്റി ഷാസ്മിന സൂചിപ്പിച്ചപ്പോൾ ഞാൻ പറഞ്ഞു.&lt;br /&gt;&lt;br /&gt;“പഠിച്ചെടുക്കും. പാഷ്‌തോ തനിയെ വായിച്ചു മനസ്സിലാക്കാമെങ്കിൽ മറ്റൊരു ഭാഷ സഹായത്തോടെ പെട്ടെന്ന് പഠിക്കാം. ഉറപ്പാണ്”  &lt;br /&gt;&lt;br /&gt;എന്റെ  ആത്മവിശ്വാസത്തിൽ അതിശയിച്ചുനിന്ന ഷാസ്മിന ഞാൻ പറഞ്ഞ  കഥകേട്ട് അമ്പരന്നുപോയി.&lt;br /&gt;&lt;br /&gt;ചെറുതിലേയാണ്. ഒരു രാത്രി വീടിനു തൊട്ടുമുകളിലൂടെ യുദ്ധവിമാനങ്ങൾ ശബ്ദമുണ്ടാക്കി പറന്നു പോയി. പേടിച്ചു വിറച്ച ഞാൻ മുറിയിലെ ചുമരോട് ചേർന്ന അലമാരക്കുള്ളിൽ കയറി ഇരുന്നു. ഇരുട്ടിൽ ഒറ്റയ്ക്കായപ്പോഴുള്ള തെരച്ചിലിലാണ് അക്ഷരമാലയുടെ പഴയൊരു  പുസ്തകം കിട്ടുന്നത്. അവസാനം കുടുംബത്തിൽ നിന്നും സ്കൂളിൽ പോയ ആൾ ഉപ്പാപ്പയിരുന്നു. അദ്ദേഹത്തിന്റേതായിരുന്നു അത്. അതിനുശേഷം ഉപ്പയും ഉമ്മയും ഒരുമിച്ച് ഉച്ചയുറക്കങ്ങളിലാവുമ്പോൾ  ഞാൻ ആ പുസ്തകത്തിലെ ഓരോ  വാക്കും അതിന്റെ ചിത്രത്തോട് ചേർത്തുവച്ചു. അതായിരുന്നു വായനയുടെ  തുടക്കം. &lt;br /&gt;&lt;br /&gt;എന്നായിരുന്നു ഈ ഷാസ്മിന ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായത്? &lt;br /&gt;&lt;br /&gt;എയർ പോർട്ടിൽ നിന്നും ചാർട്ടർ ചെയ്ത ബസ്സുകളിലായിരുന്നു ഞങ്ങൾ ക്യാമ്പിലെത്തിയത്. വിശാലമായ ചോളപ്പാടങ്ങൾക്കു നടുവിലുള്ള പട്ടാളക്യാമ്പിലായിരുന്നു അഭയാർത്ഥി കൾക്കായുയർത്തിയ കൂറ്റൻ ടെന്റുകൾ. നൂറുകണക്കിനാളുകൾ! ബസ്സിൽ നിന്നുമിറങ്ങി ഒറ്റവരിയായി ഞങ്ങൾ ക്യാമ്പിനുള്ളിലേക്ക് കയറി. മേൽനോട്ടത്തിനു പട്ടാളക്കാരുണ്ട്. പല പ്രായത്തിലുള്ള സ്ത്രീകളും,  പുരുഷന്മാരും, കുട്ടികളും. ചെറിയകുട്ടികളെ ഉമ്മമാർ ഒക്കത്തിരുത്തിയിരിക്കുന്നു. ദീർഘമായ യാത്രയുടെയും  ദുർഘടമായ രക്ഷപ്പെടലിന്റെയും ക്ഷീണത്തിലായിരുന്നു എല്ലാവരും. പാറിപ്പറന്ന മുടിയും മുഷിഞ്ഞ വസ്ത്രങ്ങളും. ഉറക്കമില്ലായ്മയും  ക്ഷീണവും കാരണം പലരും പാതിമയക്കത്തിലായിരുന്നു .&lt;br /&gt;&lt;br /&gt;പഴയൊരു ചുരിദാർ. തോളിൽ തൂങ്ങുന്ന ബാഗ്. ഒക്കത്ത് ഒരു പാവക്കുട്ടിയെയും കയ്യിൽ തൂക്കി മുനാവിറ. ഇങ്ങനെയെന്നെ  ക്യൂവിൽ  കണ്ടപ്പോൾ ഒന്ന് പരിചയപ്പെട്ടാലോ എന്ന് തോന്നിയത്രേ!&lt;br /&gt;&lt;br /&gt;അവളുടെ കുടുംബം  കാബൂളിൽ നിന്നും വളരെ മുൻപേ അമേരിക്കയിലെത്തിയിരുന്നു. ജേർണലിസ്റ്റാണ്. ക്യാമ്പിൽ മൊഴിമാറ്റക്കാരിയായി   ഏതോ ഏജൻസി വഴി വോളന്റിയർ ചെയ്തതാണ്. അത്യാവശ്യം കൗൺസിലിങ്ങും വശമുണ്ട്. ഈ വർഷമാദ്യം ‘ഹീറോ ഓഫ് ദി ഇയർ’ ആയി മുനാവിറയെ നോമിനേറ്റ് ചെയ്തതു ഷാസ്മിനയാണ്. അവളായിരുന്നു മുനാവിറയുടെ മെന്റർ. അവളുടെ കണ്മുന്നിലാണ് മുനാവിറയെന്ന അഭയാർഥി പെൺകുട്ടി വളർന്നതും പഠിച്ചതും പിന്നീട് മറ്റു പെൺകുട്ടികൾക്ക് തണലായതും.&lt;br /&gt;&lt;br /&gt;അന്ന് പരിചയപ്പെട്ട ശേഷം വീണ്ടും കണ്ടു. &lt;br /&gt;&lt;br /&gt;അടുത്ത  രണ്ടോ മൂന്നോ മാസത്തിനുള്ളിൽ പുതിയ താമസസ്ഥലം, ജോലി ഒക്കെ ശരിപ്പെടുത്തണം.  അതിനു സർക്കാരുമായി ബന്ധപ്പെട്ട കുറെയധികം പേപ്പർ ജോലികളുണ്ട്.  അതൊക്കെ ചെയ്തുതീർക്കാൻ ഷാസ്മിന സഹായിക്കും എന്നൊരുറപ്പ് തന്നു. പിന്നെ ഇംഗ്ലീഷ് ക്‌ളാസും, ഡ്രൈവിംഗ് ക്ലാസും. &lt;br /&gt;&lt;br /&gt;ഇതൊക്കെയാണെങ്കിലും, എനിക്കാരെയും അത്രപെട്ടെന്ന് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. ഞങ്ങൾ ഇങ്ങോട്ടു കുടിയേറുന്നതിനു മുമ്പേ ഭയം എന്റെയുള്ളിൽ കുടിയേറിയിരുന്നു. അത് എന്നെ ആരെയും വിശ്വസിക്കാത്ത ഒരുവളാക്കി മാറ്റിയിരുന്നു. രണ്ടുപേരും ഒരേ നാട്ടുകാർ എന്നത് ശരിതന്നെ. പക്ഷെ അതൊന്നും ഒരാളെ അങ്ങ് വിശ്വാസത്തിലെടുക്കാൻ മതിയായ കാരണങ്ങളായിരുന്നില്ല.&lt;br /&gt;&lt;br /&gt;നാട്ടുകാരിയാണെങ്കിലും അവരെ സംബന്ധിച്ചിടത്തോളം  ഞാൻ നാടിനെ  ഒറ്റിക്കൊടുത്തവളാണല്ലോ! അതുകൊണ്ടു ഈ രാജ്യത്തും ഷാസ്സ്മിന  ഒരു പാരയായേക്കും എന്ന് തന്നെയായിരുന്നു മനസ്സിൽ. &lt;br /&gt;&lt;br /&gt;എന്തോ, കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ കുറേശ്ശെ അടുത്തു. കാര്യങ്ങൾ പരസ്പ്പരം തുറന്നു പറയാൻ തുടങ്ങി. &lt;br /&gt;&lt;br /&gt;മുഖം മൂടാതെ, നാലാളു കാണെ ഇരിക്കാൻ ധൈര്യം തന്നത് ഷാസ്‍മിനയായിരുന്നു. ജയിൽ ശിക്ഷ കഴിഞ്ഞു  പുറത്തിറങ്ങിയ ഒരാളെപ്പേലെയാണ് പുറം കവചമില്ലാതെ എന്നെക്കണ്ടപ്പോൾ ആദ്യം അവൾക്കു തോന്നിയത്. &lt;br /&gt;&lt;br /&gt;മാസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ  ഏറ്റവും നല്ല കൂട്ടുകാരായി. പിറന്ന മണ്ണിൽ കാലുറപ്പിക്കാനാവാതെയായതും നാടുവിടേണ്ടിവന്നതും ഒക്കെ അവളോട് പറഞ്ഞാൽ ആശ്വാസമായേക്കും എന്നു തോന്നി &lt;br /&gt;&lt;br /&gt;കുടുംബത്തിലെ പതിനേഴു പേരോളം കൊലചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു.  രണ്ടു കുന്നുകളുടെ  താഴ്‌വര മുഴുവൻ ശ്മാശാനമായി. അവിടെ ഗോത്രപ്പെരുമയുളള ഖബറുകളില്ലായിരുന്നു. തലയുടെയും കാലിന്റെയും അടയാളമായി ഒരാളിനു രണ്ടു കല്ലുകൾ. അതിനിടയിൽ രണ്ടായി പിളർക്കപ്പെട്ടതോ ചിതറിത്തെറിച്ചതോ ആയ ഉറ്റവർ.&lt;br /&gt;&lt;br /&gt;ഓർക്കാൻ നല്ലൊരു കുട്ടിക്കാലം പോലുമില്ല.   ഏഴോ എട്ടോ വയസു കാണും. അന്നൊരു  ദിവസം രാവിലെ അറിയുന്നു ഇരുട്ടിന്റെ മറവിൽ  ആരൊക്കെയോ  ഗോതമ്പു പാടങ്ങൾ  തീവച്ചു നശിപ്പിച്ചെന്ന്! ചാരം മൂടിയ പാടങ്ങൾക്ക് മേലെ സോവിയറ്റ് ടാങ്കുകളോടിയതിന്റെ അടയാളങ്ങൾ കണ്ട് ഗ്രാമം ഭ്രാന്തമായി നിലവിളിച്ചു. അടുത്തദിവസങ്ങളിൽ കന്നുകാലികളുടെ മേൽ മെഷീൻ തോക്കുകൾ വെടിയുതിർത്തതറിയുന്നു! ഓർക്കുമ്പോൾ ഇപ്പോഴും  ഞാനറിയാതെ ജീർണിച്ച ജഡങ്ങളുടെ ദുർഗന്ധം വീണ്ടും മൂക്കിൽ നിറയുകയാണ്.  വലുതായപ്പോൾ മനസ്സിലായി, മുജാഹുദിനെ ഒതുക്കാൻ  ഗവൺമെന്റും റഷ്യൻ പട്ടാളവും ഗ്രാമങ്ങളെ നോട്ടമിട്ടതായിരുന്നു എന്ന്. ഗ്രാമീണരെ  നഗരങ്ങളിലേക്ക് ഓടിക്കുകയായിരുന്നു ലക്‌ഷ്യമത്രെ. &lt;br /&gt;&lt;br /&gt;എങ്ങിനെയാണ് എന്റെ ഗ്രാമത്തിലെ കർഷകർ ഒരേ സമയം കർഷകരും ഒളിപ്പോരാളികളുമായി മാറിയത്? കൃഷിയും ഒളിപ്പോരും ഒരേ സമയം ചെയ്യാൻ അവർ നിർബന്ധിതരായത്? ജീവനെ ചേർത്തുപിടിച്ചുള്ള ഓട്ടം കാരണം അന്ന് ഇതൊന്നും അന്വേഷിക്കാൻ നേരമുണ്ടായില്ല. ഇന്നും ഉത്തരമില്ല. പക്ഷെ അനുഭവത്തിൽ നിന്ന് ഒന്നറിയാം. ഒന്നും അടിച്ചേൽപ്പിക്കരുത്. ഞങ്ങളിങ്ങനെ ജീവിച്ചോളാം എന്നു പറയുമ്പോൾ പുറം നാട്ടുകാർ അതിക്രമിച്ചു കേറി നിങ്ങൾ ഇങ്ങിനെ ജീവിച്ചാൽ മതിയെന്ന് നിർബന്ധം പിടിക്കുന്നതെന്തിന്? പട്ടാളവും ഭരണവും ഒരു കാലത്തും ഞങ്ങളുടെ ജീവിതങ്ങളോട് നീതി പുലർത്തിയില്ല. &lt;br /&gt;&lt;br /&gt;പോരാട്ടം മുറുകുന്ന മുറക്ക് ജീവിതം ആടിയുലയാൻ തുടങ്ങി. മൊഹമ്മദ് ഖാലീസിനെ പോലുള്ളവർ ഗ്രാമത്തിലെ സ്ഥിരം സന്ദർശകരായി. മെല്ലെ, നാട്ടിൻപുറത്തിനു  വെടിമരുന്നിന്റെ മണം വന്നു. എത്ര രാവുകളാണ് വീട് വിട്ടു മലയിടുക്കിലെ ഗുഹകളിൽ ഭയന്നൊളിച്ചു കഴിച്ചുകൂട്ടിയത്. കുറെ കുടുംബങ്ങൾ ഒരുമിച്ചൊരു ഗുഹയിൽ. വിശന്നും പേടിച്ചും അലമുറയിടുന്ന കുട്ടികൾ! മറക്കാനാവാത്ത ദിവസങ്ങൾ!  രാത്രികളിൽ അധികം ദൂരെയല്ലാതെ മോർട്ടാറുകൾ പായിക്കുന്ന ഷെല്ലുകൾ ആകാശത്തു വെള്ളിവരകൾ തീർക്കുന്നത് ഞങ്ങൾ  കൗതുകത്തോടെയും അതിലേറെ ഭയത്തോടെയും  കണ്ടു. രാത്രി ആകാശത്തുന്നുള്ള ഇരമ്പൽ അടുത്തുവരുന്ന കേട്ട് പുറത്തിറങ്ങി നിൽക്കും. അപരിചിതമായ കൂറ്റൻ പക്ഷികളെ കാണുന്ന പോലായിരുന്നു റഷ്യൻ ഹെലികോപ്റ്ററുകൾ. ചിലപ്പോൾ അവ താണു പറക്കും. അങ്ങിനെ പറക്കുമ്പോഴാവും ഭീകര ശബ്ദത്തിൽ അത് പൊട്ടിത്തെറിക്കുക. പിറ്റേന്ന് പകൽ ഞങ്ങൾ ആ സ്ഥലം  അന്വേഷിച്ചു പോവും, തകർന്നു വീണയിടത്തുന്നു വിൽക്കാൻ പറ്റുന്ന എന്തെങ്കിലും തിരഞ്ഞ്.&lt;br /&gt;&lt;br /&gt;സോവിയറ്റുകൾ പിൻവാങ്ങിയ ശേഷം കാബൂളിൽ മുജാഹുദ്ദിൻ  അധികാരത്തിൽ വന്നു. അതിനൊപ്പം എന്റെ മേലും പുതിയ അധികാരമായി; കല്യാണം കഴിഞ്ഞു. ഉപ്പ മാറി അർമാൻ ഖാൻ അധികാരമേറ്റു. കൊതിച്ച സ്നേഹവും കരുതലും അസ്ഥാനത്തെന്നു മനസ്സിലാക്കിയിട്ടും ജീവിതം മുന്നോട്ടുപോയി. കുട്ടികളുണ്ടായി. സ്നേഹം നിറഞ്ഞല്ല - ഇരുട്ടിൽ മുഖം കാണാതെ, കറുപ്പിന്റെ ഗന്ധം കാരണം വിയർപ്പിന്റെ മണമറിയാതെ. താലിബാൻ അധികാരത്തിൽ വരുമ്പോഴേക്കും മൂന്നു കുട്ടികൾ; രണ്ടാണും ഒരു പെണ്ണും.  അപ്പോഴേക്കും അമേരിക്ക താലിബാനെ പുറത്താക്കി കർസായിയെ വാഴിച്ചു കഴിഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;പെരുന്നാളുദിവസം പള്ളിയിൽ പ്രാർഥിക്കുമ്പോഴുണ്ടായ പൊട്ടിത്തെറിയിലാണ് അർമാൻ കൊല്ലപ്പെട്ടത്. അപ്പോഴാണറിയുന്നത് അയാൾ അമേരിക്കൻ സേനക്ക് വേണ്ടി ‘ഇൻഫോർമർ’ ആയി ജോലി ചെയ്യുകയായിരുന്നുവെന്ന്. ആ വാക്കിന്റെ അർത്ഥം പോലും അന്നെനിക്കറിയില്ലായിരുന്നു.  താലിബാനെക്കുറിച്ചുള്ള വിവരം ചോർത്തിക്കൊടുക്കുന്ന പണി തുടങ്ങാൻ അർമാനു  കാരണമുണ്ട്.  &lt;br /&gt;&lt;br /&gt;അവർ അധികാരത്തിലിരിക്കുമ്പോഴാണ്  കറുപ്പ് കൃഷി ഉപരോധിച്ചത്‌. അതായിരുന്നല്ലോ നാട്ടിൽ മിക്കപേരുടെയും തൊഴിൽ. ആ സമയം വല്ലാത്ത  വരൾച്ചയുമായിരുന്നു. അതോടെ മിക്ക കുടുംബങ്ങളും  പട്ടിണിയായി. &lt;br /&gt;&lt;br /&gt;കറുപ്പ് കൃഷി പ്രശ്നത്തിലായതോടെ അയാൾ  വീട്ടിലിരുപ്പായി. പുറത്തൊരു ജോലിക്കും പോകാനാവാത്ത അവസ്ഥ. അങ്ങിനെ കറുപ്പിനു തന്നെ അടിമയായി. ആണുങ്ങൾ അങ്ങനെയൊക്കെയായാൽ ഞങ്ങളെന്ത് ചെയ്യും? എല്ലാ ചുമടും എന്റെ തലയിൽ. അയാൾ പകൽ കൂടുതൽ  സമയവും ഉറങ്ങിത്തീർത്തു. രാത്രികളിൽ എവിടെയൊക്കെയോ പോയി തോന്നുമ്പോൾ തിരിച്ചുവന്നു. താലിബാൻ കാരണം പട്ടിണിയായ  ദേഷ്യത്തിലാണ് അർമാൻ അമേരിക്കൻ സേനയെ സഹായിക്കാൻ തുടങ്ങിയത്. ഇതൊന്നും  അയാൾ കൊല്ലപ്പെടും വരെ എനിക്ക്   അറിയില്ലായിരുന്നു. അതിനിടെ താലിബാനൊപ്പമുണ്ടായിരുന്നവർ പകരം വീട്ടാനായി എന്റെ മോളെയും കൊന്നു. അതിനുശേഷം അവളുടെ ഭർത്താവും വീട്ടിൽ വരാതെയായി. പേടിച്ചിട്ടോ വീട് ഒട്ടും സുരക്ഷിതമല്ല എന്ന് കരുതീട്ടോ രണ്ട്  ആൺമക്കളും വീടുവിട്ടുപോയി. &lt;br /&gt;&lt;br /&gt;ജീവിതം തലയും കുത്തി വീണു. ഞാനും മോളും വീട്ടിൽ തനിച്ചായി. ആളുകൾ പരസ്പരം സംശയിക്കാനും പേടിക്കാനും തുടങ്ങി. ആദ്യം കിട്ടിയ ചില്ലറ പണികളെന്തും ചെയ്തു. കഴിഞ്ഞു കൂടണമല്ലോ. ഇടയ്ക്കു അടുത്തുള്ള കുട്ടികളെ എഴുതാനും പഠിപ്പിക്കാനും ശ്രമിച്ചു. പിന്നെ അതും നിറുത്തേണ്ടി വന്നു. &lt;br /&gt;&lt;br /&gt;കാറ്റത്തും മഴയത്തും എപ്പോൾ വേണമോ കെട്ടുപോയേക്കാവുന്ന ഒരു കുഞ്ഞു തിരിനാളത്തെ കൈകൾ കൂട്ടി കാക്കേണ്ടതുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;പിന്നെയെപ്പൊഴോ അയാൾ ചെയ്തപണി തന്നെ ചെയ്യാൻ തുടങ്ങി. പണത്തിനു വേണ്ടി. ജീവിക്കാൻ വേണ്ടി.&lt;br /&gt;&lt;br /&gt;ഒരിക്കൽ സംസാരിച്ചിരിക്കുമ്പോൾ  നെറ്റിയിലെ ചുളിവുകൾക്കു മേലെ കാറ്റത്തു വീണ ചുരിദാറിന്റെ തലപ്പ്  ഷാസ്മിന  വലത്തേകൈകൊണ്ടു പിടിച്ചു നേരെയാക്കിയിട്ടു. തലമുടി മുക്കാലും  അകാലത്തിൽ നരച്ചുപോയ  നാല്പത്തിനാലുകാരിയെ  ശരിക്കു കണ്ടത് അന്നാവണം. കറുപ്പുപടർന്നു താണ കണ്ണുകൾ കണ്ട് എന്നെപ്പോലെ അവളും ഞെട്ടിയിരിക്കണം. &lt;br /&gt;&lt;br /&gt;വീടിന്റെ, ഉറപ്പില്ലാത്ത മൺചുമരുകൾക്കുള്ളിൽ രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ അവിചാരിതമായി വന്നേക്കാവുന്ന  മറ്റൊരു ദുരന്തവും പ്രതീക്ഷിച്ചാണ് ഞങ്ങൾ  കഴിഞ്ഞിരുന്നത്. &lt;br /&gt;&lt;br /&gt;“ആൻഡ് ദി ഹീറോ ഓഫ് ദി ഇയർ ഗോസ് റ്റു…!?...മുനാവിറ ഫ്രം കണക്റ്റികട്ട്”&lt;br /&gt;&lt;br /&gt;സദസ്സിലുയരുന്ന ആരവം. കൈയ്യടി. ഞാൻ വേദിയിലേക്ക് നോക്കി.&lt;br /&gt;&lt;br /&gt;പത്തുപേരെയും സ്റ്റേജിൽ ആദരിച്ച ശേഷം  ഈ വർഷത്തെ ഹീറോയായി മുനാവിറയെ തെരെഞ്ഞെടുത്തു കഴിഞ്ഞിരിക്കുന്നു.&lt;br /&gt;&lt;br /&gt;തനിക്കൊരു ചോദ്യമുണ്ട് എന്ന് ഹോസ്റ്റ് അവളോട് പറഞ്ഞു.&lt;br /&gt;&lt;br /&gt;“നിങ്ങളുടെ ലോഗോ ഒരു പാഷ്ത്തൂൺ പാവക്കുട്ടിയാണല്ലോ! അതേക്കുറിച്ചു പറയാമോ?”&lt;br /&gt;&lt;br /&gt;ആ സമയം ലോഗോയിലെ പഷ്‌തൂൺ പെൺകുട്ടി വലിയ സ്‌ക്രീനിൽ തെളിഞ്ഞു.&lt;br /&gt;&lt;br /&gt;“പറയാം. അതുപറയുമ്പോൾ വല്യുമ്മ കൂടെ ഉണ്ടാവണം എന്നുണ്ട്.”&lt;br /&gt;&lt;br /&gt;വേദിയിൽ എന്റെ പേര് കേട്ടിട്ടും ഹാളിൽ നിന്നുള്ള പ്രോത്സാഹനം കണ്ടിട്ടും എനിക്ക് എണീക്കാൻ മടിയായിരുന്നു. പിന്നെ ഷാസ്സ്മിന വേദിയിലേക്ക് തള്ളിവിട്ടു. ഞാൻ അങ്ങോട്ട് നടന്നു. മുനാവിറ കൂടെയെടുത്തിരുന്ന പൊതിയഴിച്ചുകൊണ്ട് സംസാരിച്ചു തുടങ്ങി. ഞാൻ സ്റ്റേജിൽ അവളോട് ചേർന്ന് നിന്നു.&lt;br /&gt;&lt;br /&gt;“ഇവിടെ അഭയാർഥിയായി ക്യാമ്പിലെത്തിയ നാളുകളിൽ  ഞാൻ ഭയത്തിനു വല്ലാതെ അടിമപ്പെട്ടിരുന്നു.  രാത്രി ഉറക്കത്തിൽ എന്തോ കണ്ടു പേടിച്ചപോലെ ഉണർന്നു അലമുറയിടുമായിരുന്നു.  ‘അതാ പട്ടാളം’ എന്ന് വിളിച്ചു കിടക്കയിൽ എണീറ്റിരിക്കുമായിരുന്നു. അപ്പോഴൊക്കെ എന്നെ ആശ്വസിപ്പിക്കാനും  ഉറക്കാനും വല്യുമ്മ ഉപയോഗിച്ചത് ഈ പാവയെയാണ്,”  &lt;br /&gt;&lt;br /&gt;ഞാൻ അത്ഭുതപ്പെട്ടുപോയി. എന്റെ പാവ. പിന്നീട് അവൾക്കു കൊടുത്ത തുണിപ്പാവ.  സ്‌ക്രീനിൽ കണ്ട ലോഗോ ഇതിന്റെ തനിപ്പകർപ്പുതന്നെ. കൈകൊണ്ട് കട്ടിക്കറുപ്പിൽ പുരികം വരച്ചു വിടർന്ന കണ്ണുകളിൽ കണ്ണെഴുതി കറുത്ത താലമിട്ട പെൺപാവ പൂക്കളുള്ള പാഷ്തൂൺ ചുരിദാർ അണിഞ്ഞിരിക്കുന്നു.&lt;br /&gt;&lt;br /&gt;“ഞാൻ അലറിവിളിച്ചെണീക്കുമ്പോൾ എന്റെ  കൈകൾ വിടർത്തി ഇവളെ  നെഞ്ചത്തേക്കു വച്ചു ചുറ്റിപ്പിടിപ്പിച്ചു എന്റെ വല്യുമ്മ. പിന്നീട് അടുത്തുകിടന്നു കെട്ടിപ്പിടിച്ചു ചേർത്തുകൊണ്ട് ഏതെങ്കിലും നാടോടിപ്പാട്ട് എന്റെ  കൈകളിൽ താളമിട്ടു.”&lt;br /&gt;&lt;br /&gt;ഇത്രയും കേട്ടപ്പോൾ എനിക്കെന്തൊക്കെയോ പറയണം എന്ന് ശക്തമായി തോന്നാൻ തുടങ്ങി. തടയാനാവാത്ത ഉൾത്തള്ളൽ. ഞാൻ അവളുടെ മൈക്ക് വാങ്ങാൻ തുടങ്ങിയപ്പോൾ അവതാരക  മറ്റൊരു മൈക്ക് എനിക്ക് നീട്ടി.  &lt;br /&gt;&lt;br /&gt;“ഇതു ഞാനുണ്ടാക്കിയതാണ്‌ ! ഞാനുണ്ടാക്കിയ അവസാനത്തെ പാവ. കുട്ടിക്കാലത്തു വെറുതെ സമയം പോകാനായിരുന്നു പാവകൾ ഉണ്ടാക്കാൻ പഠിച്ചത്. എവിടുന്നോ കിട്ടിയ സോവിയറ്റു മാസികയിലെ പ്ലാസ്റ്റിക് പെൺപാവയുടെ പടം കാണിച്ചപ്പോൾ ഉമ്മ വിലക്കി. അത് പാടില്ലത്രേ. കാരണം ചോദിച്ചില്ല. ഉമ്മ എന്നെ തുണികൊണ്ടുള്ള പാവ ഉണ്ടാക്കാൻ പഠിപ്പിച്ചു. എവിടെയായിരുന്നാലും പുറത്തെ ശബ്ദങ്ങളിൽ നിന്നും കാഴ്ചകളിൽ നിന്നും ശ്രദ്ധ തിരിക്കാൻ  അത് സഹായിച്ചു. പെൺകുട്ടികളുടെ പാവകൾ ഉണ്ടാക്കാൻ ഇഷ്‌ടമായിരുന്നു എനിക്ക്.  ഇളം പച്ചയിൽ വെളുത്തപുള്ളികളുള്ള പാവക്കു ചേർന്ന തട്ടം ഇട്ടപ്പോഴും  ഉമ്മ തടഞ്ഞു. കറുത്ത തട്ടം മതി. നിറങ്ങൾ ഉള്ള തട്ടമിടുന്നത് വിവാഹം കഴിയാത്ത പെൺകുട്ടികളാണുപോലും. അത് വേണ്ട. അങ്ങിനെ ഇഷ്ടമില്ലാതെയെങ്കിലും ചെറുതിലേ  തന്നെ വിവാഹിതകളായ പാവപ്പെണ്ണുങ്ങളെ ഉണ്ടാക്കി. രാത്രികളിൽ ഉറക്കം വരാതെ പാവയെ കെട്ടിപ്പിടിച്ചു കിടന്നു. ദുസ്വപ്നത്തിൽ നിന്നുണർന്നു ഞാനും ‘പട്ടാളക്കാർ’ എന്ന് തന്നെ  വിളിച്ചുറക്കെ കരയുമായിരുന്നു” &lt;br /&gt;&lt;br /&gt;മുനാവിറ എന്നെ  കെട്ടിപ്പിടിച്ചു. കണ്ണുകളിൽ ഇരമ്പിയെത്തിയ സന്തോഷത്തെ തടയാതെ  അവൾ പറഞ്ഞു:&lt;br /&gt;&lt;br /&gt;“ഇവിടെ സ്‌ക്രീനിൽ കണ്ട പെൺകുട്ടികളുടെ കണ്ണുകളിൽ ഞാൻ ഒരു പ്രകാശം കാണുന്നു. നിങ്ങളും അതു കണ്ടുകാണും. ആ പ്രകാശം എനിക്ക് നൽകിയത് വല്യുമ്മയാണ്.  അതു വീണ്ടും പൊലിപ്പിച്ച് അവരിലേക്ക്‌ എത്തിച്ചത് അതാ അവിടിരിക്കുന്ന ഷാസ്മിനയാണ്! ഈ പാവ ഇപ്പോൾ ഒരാശയമാണ് - പ്രതീക്ഷയും  സ്വാതന്ത്ര്യവുമാണ്”&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;സദസ്സിൽ എന്നെ ചേർന്നുനിന്ന്  ഷാസ്മിനയുടെ നേർക്കവൾ വിരൽ ചൂണ്ടിയപ്പോൾ സദസ്സ് കൈയ്യടി നിറുത്തി എഴുന്നേറ്റുനിന്നു; ഒപ്പം ഷാസ്സ്മിനയും. ഞാനപ്പോൾ മുന്നിൽ ദൂരെ വലിയ സ്‌ക്രീനിൽ തെളിഞ്ഞ ചിരിക്കുന്ന പിഞ്ചു മുഖങ്ങളുടെ നേർക്ക് നടക്കാൻ തുടങ്ങുകയായിരുന്നു.</description><link>http://lalens.blogspot.com/2022/04/blog-post.html</link><author>noreply@blogger.com (Anilal Sreenivasan)</author><thr:total>0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-6386980593694867598.post-8113645704596205169</guid><pubDate>Fri, 11 Feb 2022 12:09:00 +0000</pubDate><atom:updated>2022-02-11T06:10:15.067-06:00</atom:updated><category domain="http://www.blogger.com/atom/ns#">ലേഖനം</category><title>ആഗോളീകരണവും നവമാധ്യമങ്ങളും ലോകസാഹിത്യത്തില്‍ എന്തുചെയ്യുന്നു?</title><description>&lt;div&gt;ഈ കുറിപ്പിന്റ തലക്കെട്ടിൽ എന്തുകൊണ്ട് ലോകസാഹിത്യം എന്നുപയോഗിച്ചു എന്നത് വ്യക്തമാക്കേണ്ടതുണ്ട്. ഒരുദാഹരണത്തിലൂടെ അത് സാധിക്കുമെന്ന് തോന്നുന്നു. ജെസിബി പുരസ്‌കാരം നേടിയ നോവൽ മീശ (എസ് ഹരീഷ്) യുടെ ഇംഗ്ലീഷ് വിവർത്തനം മുസ്റ്റാഷ് എന്ന പേരിൽ ഹാർപ്പർ പെരെണിയൽ  ഇന്ത്യ  (ഹാർപർ കോളിൻസ്) പ്രസിദ്ധീകരിച്ചു. അതോടെ തികച്ചും പ്രാദേശികസ്വഭാവമുള്ള ഒരു നോവൽ ( സെറ്റിങ് , പ്ലോട്ട്  ) ലോകഭാഷയായ ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടതോടെ, അത് ആമസോൺ പോലുള്ള വിപണന മാധ്യമങ്ങൾ വഴി വിതരണം ചെയ്യപ്പെടുന്നതോടെ ലോക വ്യാപകമായ ഒരു സാഹിത്യ രചനയായി മാറുന്നു എന്നതാണ്. ആ അർത്ഥത്തിലാണ് ലോകസാഹിത്യം എന്നുപയോഗിച്ചിട്ടുള്ളത്. ഇതിനർത്ഥം ഇത്തരം ഒരു രചന ലോകത്തെല്ലായിടത്തും ഒരുൽപ്പന്നമെന്ന നിലയിൽ ലഭ്യമാവും, വിൽക്കക്കപ്പെടും  എന്നല്ലാതെ അത് പരക്കെ വായിക്കപ്പെടു മെന്നോ ചർച്ചചെയ്യപ്പെടുമോ സ്വീകരിക്കപ്പെടുമെന്നോ അല്ല.&lt;/div&gt;&lt;h3 style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: small; font-weight: normal;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/h3&gt;&lt;h3 style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: small; font-weight: normal;&quot;&gt;നവമാധ്യമങ്ങൾ എന്നുദ്ദേശിച്ചതു ഡിജിറ്റൽ മാധ്യമങ്ങളെയാണ്. ഉദാഹരണമായി web pages , websites, social media, digital video/audio , electronic documents and electronic books.&amp;nbsp;ആഗോളീകരണമെന്നത് ആധുനികത (modernity)യുമായി  ചേർന്നു നിൽക്കുന്ന ഒന്നാണ് . മനുഷ്യന്റെ സാംസ്‌കാരിക പരിണാമചരിത്രം പരിശോധിച്ചാൽ  അത് എപ്പോഴും ആധുനികതയിലേക്കുള്ള പ്രയാണം ആയിരുന്നു  എന്ന് കാണാം. അതൊരു തുടർച്ചയാണ്. ചുരുങ്ങിയത് മൂന്നോ നാലോ നൂറ്റാണ്ടു കളെങ്കിലും ആധുനികത വ്യക്തമായി അടയാളപ്പെട്ടിട്ടുണ്ട്. യുദ്ധങ്ങൾ മഹാമാരികൾ ഒക്കെ അതിനെ വേഗത കുറച്ചുവെന്നുമാത്രം. രണ്ടാം ലോകായുദ്ധശേഷം ശീതസമരത്തിന്റെ വർഷങ്ങളായിരുന്നു. കോൾഡ് വാർ  അവസാനിച്ചു എന്ന് നാം പറയുന്നത്  1989 ൽ സംഭവിച്ച  ബെർലിൻ മതിലിന്റെ തകർച്ചക്കും  ( അതുതന്നെ കിഴക്കൻ ജർമനിയും പടിഞ്ഞാറൻ ജർമനിയും തമ്മിൽ മതിലു കെട്ടിയുണ്ടാക്കിയ അതിരിന്റെ തകർച്ചയായിരുന്നല്ലോ) പിന്നെ 1991 ൽ  സോവിയറ്റ് യൂണിയന്റെ തകർച്ചക്കും ശേഷമായിരുന്നു . &lt;/span&gt;&lt;/h3&gt;&lt;div&gt;&lt;br /&gt;&lt;/div&gt;അതിനുശേഷം അമേരിക്ക എന്ന ഒറ്റ സൂപ്പർപവർ മാത്രമാവുകയും ലോകസാമ്പത്തിനുമേൽ അവർക്കു അനിഷ്യേധ്യമായ സ്വാധീനം ഉണ്ടാവുകയും ചെയ്തു (a homogenized monoculture dominated by the US military, the mass media and the US-led IMF and World Bank). 1950 കളിൽ  തന്നെ ആഗോളീകരണം എന്ന വാക്ക്   ഉപയോഗിച്ച് തുടങ്ങിയെങ്കിലും അതിന്റെ  വേഗത കൂടുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണെന്നു കാണാം  ദേശരാഷ്ട്രങ്ങളുടെ പരമാധികാരം കുറയുകയും വിനിമയം ചെയ്യപ്പെടാവുന്നതെല്ലാം ദേശാതിർത്തികൾ വിട്ടു സ്വതന്ത്രമായി കൂടുതൽ വേഗത്തിൽ വ്യാപിക്കാൻ തുടങ്ങുകയും ചെയ്തു. &lt;br /&gt;&lt;br /&gt;ഒരുകാലത്തു ഒരാളിന്റെ മുഖം നോക്കി അയാൾ ഏതു ദേശക്കാരനാണ് (nationality) എന്ന് പറയാൻ കഴിയുമായിരുന്നെങ്കിൽ കുടിയേറ്റങ്ങൾ അതവസാനിപ്പിച്ചു. പിന്നെ ഒരാളുപയോഗിക്കുന്ന ഉൽപ്പന്നങ്ങളിലൂടെ തിരിച്ചറിയാമെന്നായി . ഉദാഹരണത്തിന് ഒരാളിടുന്ന ചെരുപ്പിൽ നിന്നും അയാൾ ഏതു രാജ്യക്കാരനാണെന്നു പറയാമെന്ന നിലവന്നു. എന്നാൽ ആഗോളീകരണം അതും  അവസാനിപ്പിച്ചു.&lt;br /&gt;&lt;br /&gt;പൊതുവെ  പറഞ്ഞാൽ   വിനിമയം ചെയ്യപ്പെടാവുന്ന, കൈമാറ്റം ചെയ്യപ്പെടാവുന്ന  എന്തിനെയും ആഗോളീകരണം ബാധിക്കുന്നുണ്ട്. പ്രധാനമായി നാണയം (money) അതായതു സാമ്പത്തികം , അതുപോലെ സാങ്കേതിക വിദ്യ (technology) യും ഉൽപ്പന്നങ്ങളും   (products). അബോധപൂർവം  കൈമാറ്റം ചെയ്യപ്പെടാവുന്ന കൊറോണ വൈറസ് പോലും ഇത്രവേഗം ലോകത്തു പടർന്നുപിടിക്കാൻ ഒരു കാരണം ഗ്ലോബലൈസഷന്റെ ഫലമായി ഉണ്ടായ സഞ്ചാര സ്വാതന്ത്ര്യമാണ്.  ആത്യന്തികമായി മേല്പറഞ്ഞവയെല്ലാം ബാധിക്കുന്നതു മനുഷ്യനെ തന്നെയാണ്. മനുഷ്യനെ സംബന്ധിക്കുന്നതെന്തും സാഹിത്യത്തെയും സ്വാധീനിക്കുന്നു. കൃതികൾ മനുഷ്യകഥാനുഗായികൾ എന്നാണല്ലോ. മുൻപത്തേക്കാളും രാജ്യാന്തര കുടിയേറ്റത്തിനു സാധ്യത ഏറ്റവും കൂടുതലാവാൻ  പ്രധാന കാരണം ആഗോളീകരണമാണ്. ഒരു ദേശത്തേക്ക് പുതിയ കുറേപ്പേർ വന്നുചേരുമ്പോൾ അവിടുള്ളവരുടെയും ചെന്നുചേരുന്നവരുടെയും ജീവിത ശൈലിയും സംസ്കാരവും മാറുന്നു. അവിടുന്നുണ്ടാവുന്ന സാഹിത്യത്തിനും മാറ്റമുണ്ടാവുന്നു.&amp;nbsp;വായനക്കാരും എഴുത്തുകാരും ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്ന മാധ്യമങ്ങളും പ്രസാധകരും ചേരുന്നതാണല്ലോ സാഹിത്യരംഗം. &lt;br /&gt;&lt;br /&gt;ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകം വരെ സാഹിത്യസൃഷ്ടികൾ വായനക്കാരിലെത്തിയിരുന്നത് അച്ചടി മാധ്യമങ്ങളിലൂടെയാണ്. ഏറ്റവും വലിയ സാഹിത്യരൂപം എന്ന നിലക്ക് ആദ്യകാലത്തെ   പാശ്ചാത്യ നോവൽ സാഹിത്യം പരിശോധിച്ചാൽ അവ ആക്ട് ഒന്ന് രണ്ട് മൂന്ന്  എന്ന രീതിയിൽ മൂന്നു വാള്യങ്ങളായാണ് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. ഉദാ. ചാൾസ് ഡിക്കെൻസിന്റെ ഒലിവർ ട്വിസ്റ്റ് (1838). ഓരോ വാല്യത്തിനും പൊതുവിൽ മുന്നോറോളം പേജുകൾ. എന്നാൽ ഇരുപതാം നൂറ്റാണ്ടോടുകൂടി നോവലുകൾ ഒറ്റ വാല്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത് വ്യാപകമായി. &lt;br /&gt;&lt;br /&gt;മലയാള സാഹിത്യത്തിൽ നോവൽ പ്രസിദ്ധീകരിക്കപ്പെട്ടുതുടങ്ങുന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. (ലക്ഷണമൊത്ത ആദ്യനോവൽ ഇന്ദുലേഖ പ്രസിദ്ധീകരിക്കപ്പെടുന്നത് 1889 ലാണ്) നോവലുകൾ ഒരു വാല്യമായാണ്   മലയാളികൾ വായിച്ചു തുടങ്ങുന്നത്. ഇതിനൊരപവാദമായി കാണാവുന്നത് 1980-ൽ പുറത്തിറങ്ങിയ അവകാശികൾ (എം കെ മേനോൻ) ആണ് ( നാല് വാള്യങ്ങളിലായി 3958 പേജുകൾ). ഇത് ജയമോഹന്റെ തമിഴ് ഇതിഹാസമായ വെണ്മുരസു കഴിഞ്ഞാൽ ഇന്ത്യയിൽ വലുപ്പത്തിൽ രണ്ടാമത് നിൽക്കുന്ന നോവലാണ്. &lt;br /&gt;&lt;br /&gt;എന്നാൽ ഇരുപത്തിഒന്നാം നൂറ്റാണ്ടിലെത്തിനിൽക്കുമ്പോൾ  നോവലുകൾ ഒരു വാള്യമായാണു പ്രസിദ്ധീകരിക്കപ്പെടുന്നതെങ്കിലും പേജുകൾ കുറഞ്ഞു വരുന്നതായി കാണാം. 2021 ൽ ബുക്കർ പ്രൈസ് നേടിയ ഫ്രഞ്ച് നോവൽ ‘അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്’ ന്റെ ഇംഗ്ലീഷ് പരിഭാഷക്ക്  കേവലം നൂറ്റി നാല്പത്തിയഞ്ചു പേജുകളാണുള്ളത്. പുതിയ വിപണന മാതൃകയിൽ ഇടത്തരം വലുപ്പമുള്ള നോവലുകൾക്കാണ് വിപണിയെന്നത് ഇതിനൊരുകാണാമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ 21 വർഷങ്ങൾ പിന്നിടുമ്പോൾ സാഹിത്യ രംഗത്തെ പുതിയ വിപണന മാതൃകയിൽ വായനക്കാരൻ  ഉപഭോക്താവും സാഹിത്യ രചനകൾ ഉല്പന്നങ്ങളുമാവുന്നു. എഴുത്തുകാരനാവട്ടെ ഉൽപ്പാദകനും. നവമാധ്യമങ്ങൾക്കു മേൽക്കൈയ്യുള്ള ഈ വ്യവസ്ഥയിൽ പ്രസാധകർ സർവീസ് പ്രൊവൈഡർ എന്ന   റോളിൽ ആണ്. അതായതു വായനക്കാരന് ആവശ്യമുള്ളത് എഴുത്തുകാരനിൽ നിന്നും ഉൽപ്പാദിപ്പിച്ചു എത്തിക്കുക എന്നതാണ് അവരുടെ റോൾ .ഈ വിപണന മാതൃകയുടെ പശ്ചാത്തലത്തിലായിരിക്കണം    ‘അക്ഷരങ്ങൾ വില്പനച്ചരക്കാവുന്നു’ എന്ന വിമർശനം ഉയർന്നുകാണുന്നത്. &lt;br /&gt;&lt;br /&gt;ഡിജിറ്റൽ മീഡിയയെ സൈബർ സ്പേസ് എന്നും ഉപയോഗിച്ച് കാണുന്നുണ്ട് William Gibson ന്റെ 1984 ൽ പുറത്തിറങ്ങിയ  ന്യുറോമാൻസർ (neuromancer) എന്ന നോവലിലാണ് ആദ്യമായി ‘സൈബർ സ്പേസ്’ എന്ന് ഉപയോഗിച്ചിട്ടുള്ളത് . കംപ്യൂട്ടറുകൾ സൃഷ്ടിച്ചെടുത്ത ഒരു ഭാവനാ പ്രപഞ്ചത്തെയാണ് സൈബർ സ്പേസ് എന്ന് വിളിച്ചത്. അതുകൊണ്ടുതന്നെ ഡിജിറ്റൽ മാധ്യമങ്ങൾക്കു ആ പേര് ചേരുന്നില്ല കാരണം അത് ഭാവനയല്ല യാഥാർഥ്യമാണ്  കഴിഞ്ഞ  നൂറ്റാണ്ടിൽ പ്രധാനമായി ഉപയോഗിക്കപ്പെട്ട പ്രിന്റ് മാധ്യമത്തിന് ആദ്യകാലത്തു  ലഭ്യത  (Access) ഒരു പ്രശ്നം ആയിരുന്നു. വായനക്കാരന് യഥേഷ്ടം അച്ചടിച്ച പുസ്തകങ്ങൾ കിട്ടാനും  എഴുത്തുകാരന്   സ്വന്തം  സൃഷ്ടി അച്ചടിച്ച് പുസ്തകങ്ങളാക്കാനും പറ്റിയ സാഹചര്യമായിരുന്നില്ല. സാധാരണ വായനക്കാരന്റെ ആശ്രയം  വായനശാലകൾ ആയിരുന്നു. &lt;br /&gt;&lt;br /&gt;പ്രസിദ്ധനല്ലാത്ത ഒരെഴുത്തുകാരന് സ്വന്തം കൃതി പ്രസിദ്ധീകരിച്ചു കിട്ടുക എന്നത് അത്ര എളുപ്പവുമായിരുന്നില്ല.  അറിവ് എന്നത് അധികാരം കയ്യാളാനുള്ള ആയുധമായി കൂടി ഉപയോഗിക്കപ്പെട്ട ഒരു കാലത്തു വിവര ലഭ്യത (Information Access) പലരീതിയിൽ പരിമിതപ്പെടുത്തിയിരുന്നു.&amp;nbsp;ഈ അവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുന്നതു നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലാണ്. അതിനു കാരണമായി വർത്തിച്ചത് ടെക്നോളജിയായിരുന്നു. അവയിൽ പ്രധാനം ഗൂഗിൾ സെർച്ച് ടെക്നോളജി, മൂന്നാം വ്യാവസായിക വിപ്ലവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന  ഇന്റർനെറ്റ്,  വേൾഡ് വൈഡ് വെബ് എന്നിവയാണ് . കൂടാതെ  വിവിധ കമ്പ്യൂട്ടിങ്  പ്ലാറ്റുഫോമുകൾ, മൊബൈൽ ടെക്നോളജി എന്നിവയും ലഭ്യതാപ്രശ്നങ്ങൾ പരിഹരിക്കാൻ കാരണമായിട്ടുണ്ട്.&lt;br /&gt;&lt;br /&gt;കഴിഞ്ഞ നൂറ്റാണ്ടിൽ എഴുത്തിനെ ഏറ്റവും സ്വാധീനിച്ചത്  ദേശീയതയാണ്. ഒരു നൂറ്റാണ്ടു എന്നത് ഒരു വലിയകാലയളവാണ്‌. ദേശീയത എന്ന ബോധം  അടിയൊഴുക്കായി നിൽക്കുമ്പോഴും എഴുത്തിൽ  ഓരോ കാലത്തും  ഭാവുകത്വ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് . അതിനു കാരണം അതാത് കാലത്തു ഉണ്ടായ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങൾ ആണ്. കേരളത്തിന്റെ കാര്യത്തിൽ  ആ മാറ്റങ്ങളിലേക്കു നമ്മെ നയിച്ചത് നവോത്ഥാന പ്രസ്ഥാനങ്ങൾ, ഇടതുപക്ഷ പുരോഗമന ചിന്താധാരകൾ, സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങൾ, പോസ്റ്റ് കൊളോണിയൽ ക്ലൈമറ്റ്, ആധുനികത (modernity)  എന്നിവയാണ്.&lt;br /&gt;&lt;br /&gt;ഗ്ലോബ്  എന്ന വാക്ക് globus എന്ന ലാറ്റിൻ വാക്കിൽ നിന്നാണ്. ‘ഗ്ലോബ്’ എന്ന വാക്കിനർത്ഥം ഗോളത്തിന്റെ ആകൃതി എന്നാണ്. എന്നാൽ ഗ്ലോബൽ എന്ന വാക്കിന്റെ  ധ്വനി യൂണിവേഴ്‌സൽ എന്നാണ് - ലോകവ്യാപകമായത് . പ്രാദേശികം, ദേശീയം എന്നതിനൊക്കെ  നേരെ വിപരീതമായ ഒന്നാണ് യൂണിവേഴ്സൽ എന്ന പ്രയോഗം. അതുകൊണ്ടാണ് ലോകമേ തറവാട്, ഗ്ലോബൽ വില്ലജ് എന്നൊക്കെ ഉപയോഗിച്ചുകാണുന്നതു . അങ്ങിനെ സമകാലിക സാഹിത്യമെന്നത് ആഗോള സാഹിത്യമായി മാറുകയാണ് . ഇത് ദേശീയത വാദത്തിന്റെ നേരെ വിപരീതമാണ്. അതിരുകളില്ലാതെയാവുന്നു. ആഗോളതലത്തിൽ കുടിയേറ്റങ്ങൾ നടക്കുന്നു. അങ്ങിനെ സംസ്കാരങ്ങൾ മാറുന്നു അതുകൊണ്ടു എഴുത്തും മാറുന്നു.&lt;br /&gt;&lt;br /&gt;ഈ നൂറ്റാണ്ടിലെ എഴുത്തുകാർ  ആഗോളവൽക്കരിക്കപ്പെട്ട (life englobed) ജീവിതങ്ങളെ ചിത്രീകരിക്കാനും വാഴ്ത്താനും ശ്രമിക്കുന്നു.&amp;nbsp;WB Sebald , Ben Okri (1991 ബുക്കർ prize ‘The Famished Road’)  യെപ്പോലുള്ള ശക്തരായ സമകാലിക എഴുത്തുകാർ ആഗോളീകരണത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുകയും ഭാവിയുടെ  വാഗ്ദാനമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് . സൽമാൻ റുഷ്‌ദി ഇന്ത്യക്കാരനായിരുന്നെങ്കിലും പിന്നീട് യൂറോപ്പിലേക്കു കുടിയേറുകയും അതിനു ശേഷം ന്യൂ യോർക്കിൽ സ്ഥിരതാമസക്കാരനാവുകയും ചെയ്തയാളാണ്. ബെൻ ഓക്രി ആഫ്രിക്കയിൽ ജനിച്ചു ലണ്ടനിലേക്ക് കുടിയേറി, പിന്നെ തിരിച്ചു പോയി വീണ്ടും ലണ്ടനിൽ കുടിയേറിയ ആളാണ്. &lt;br /&gt;&lt;br /&gt;2021 ഇൽ  സാഹിത്യത്തിന് നോബൽ സമ്മാനം ലഭിച്ച അബ്ദുൽ റസാഖ് ഗുർണ വംശീയകലാപങ്ങളെ തുടർന്ന് ജന്മദേശമായ ടാൻസാനിയയിലെ സൻസിബാർ  ദ്വീപ് ഉപേക്ഷിച്ചു ലണ്ടനിലേക്ക് അഭയാർഥിയായി പോകേണ്ടിവന്ന ആളാണ്. 1963 ഇൽ  ബ്രിട്ടീഷുകാരിൽ നിന്നും സ്വാതത്യ്രം കിട്ടിയശേഷം ഉണ്ടായ വംശഹത്യയിൽ നിന്നും രക്ഷനേടാൻ  അറബ് ന്യുനപക്ഷമായ  ഗുർണക്കു നാട് വിടേണ്ടി വന്നു. ഇവിടെ എഴുത്തുകാരൻ തന്നെ കുടിയേറ്റങ്ങളുടെയോ പലായനങ്ങളുടെയോ ഭാഗമാവുകയാണ് . അതുകൊണ്ടു പ്രമേയങ്ങളിൽ  കൊളോണിയലിസവും പലായനങ്ങളും  കടന്നുവരിക ഒരു ജൈവീക പ്രതിഭാസം മാത്രമാണ്.  &lt;br /&gt;&lt;br /&gt;ഡിജിറ്റൽ മാധ്യമത്തിൽ ഒരു വായനക്കാരന് പ്രിന്റഡ് മാറ്റർ വായിക്കുന്നതിനേക്കാൾ സ്‌കിൽസ് ആവശ്യമാണ്.  ഒരു വെബ് പേജ് വായിക്കുമ്പോൾ അ തിൽ ഒരു ഓഡിയോ ക്ലിപ്പ് ഉണ്ടാവാം അല്ലെങ്കിൽ  വീഡിയോ എംബെഡ് ചെയ്തിരിക്കാം. അല്ലെങ്കിൽ നമ്മൾ ഇന്ററാക്ട് ചെയ്യേണ്ട ഒരു ഭാഗമുണ്ടാവാം .  അതുകൊണ്ടു ഡിജിറ്റൽ മാധ്യമങ്ങളിൽ വായിക്കുമ്പോൾ കണ്ണുകൾ മാത്രം പോരാതെ വരുന്നു. ചിലതു കേൾക്കേണ്ടാതാവും. അപ്പോൾ പല ഫാക്കൽറ്റിസ് ഒരേ സമയം ഉപയോഗിക്കേണ്ടി വരുന്നു.&amp;nbsp;മറ്റൊന്ന്, വേൾഡ് വൈഡ് വെബ് എന്നത് ഏറ്റവും ജനകീയമായ മാധ്യമമായ കാരണം വായനക്കാരനു തനിക്കു വായിക്കേണ്ടത് എന്താണെന്നു സ്വയം തെരഞ്ഞെടുക്കേണ്ട ബാധ്യതയുണ്ട്. അത്രയ്ക്ക് വലിയ അളവിലാണ് ദിവസവും സൃഷ്ട്ടികൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടുന്നത്.&lt;br /&gt;&lt;br /&gt;അത് പോലെ  hypertext വായിക്കുന്നത് സമ്പ്രദായികരീതി അല്ലെങ്കിൽ ലീനിയർ റീഡിങ് എന്നതിൽ നിന്ന് വ്യസ്ത്യതമാണ്. ലിനീയർ റീഡിങ് എന്നത് ( books , printed texts) ഒന്നാം പേജുമുതൽ തുടങ്ങി അവസാന പേജുവരെ വായിച്ചു പോവുന്ന രീതിയാണ്. എന്നാൽ വെബ് പേജുകൾ ആവശ്യപ്പെടുന്ന  structural reading (&quot;texts&quot; electronically linked to other &quot;texts&quot;) എന്നത് വ്യത്യാസമാണ് . ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനു ഡിജിറ്റൽ ലിറ്ററസി ആവശ്യമാണെന്ന് സാരം. ഡിജിറ്റൽ ലിറ്ററസി എന്നത് സാങ്കേതിക പരിജിഞ്ജാനം അല്ല. വേണ്ടത് എന്താണ്? എവിടെ കിട്ടും? എങ്ങിനെ കിട്ടും ? കിട്ടിയത് എങ്ങിനെ ഉപയോഗിക്കാം എന്നതാണ് &lt;br /&gt;&lt;br /&gt;നവ മാധ്യമങ്ങളുടെ വരവോടെ സാഹിത്യത്തിന് ഒരു പൊതു മാനം കൂടി കൈവരുന്നു. ഒരു രചന നിങ്ങൾ ഇന്റ്ർനെറ്  മാധ്യമത്തിൽ പ്രസിദ്ധീകരിക്കുമ്പോൾ അത് നിങ്ങളുടേത് എന്നതിനേക്കാൾ ഒരു പൊതു സ്വത്തു കൂടിയാവുന്നു. അവിടെ ഒരു സിറ്റിസൺ എന്ന നിലയിൽ  മാത്രമല്ല അത് പ്രസിദ്ധീകരിക്കപ്പെടുന്നത് , മറിച്ചു ‘നെറ്റിസൺ’ (Netizen) അല്ലെങ്കിൽ ഡിജിറ്റൽ സിറ്റിസൺ എന്ന നിലയിൽ കൂടിയാണ്. സോഷ്യൽ മാധ്യമങ്ങൾ ഉത്തരവാദിത്തബോധത്തോടെ കൈകാര്യം ചെയ്യാൻ നാം നല്ല DIGItal citiZENS ആവേണ്ടതുണ്ട്. സാമ്പ്രദായികമായിയുള്ള    copyright  പോലുള്ള അവകാശങ്ങൾ   അതുപോലെ ഇന്റർനെറ്റിൽ പ്രായോഗികമല്ല . അതിനർത്ഥം  ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കുന്ന രചന  രജിസ്റ്റർ ചെയ്‌തു കോപ്പി റൈറ്റ് പ്രൊട്ടക്ഷൻ എടുക്കാനാവില്ല എന്നല്ല.   എൻക്രിപ്ഷൻ  (Encryption),  water marking തുടങ്ങിയ നൂതന സങ്കേതങ്ങൾ നിയമവിരുദ്ധമായ ചൂഷണങ്ങൾക്ക് മേലെ രചനകൾക്ക് സംരക്ഷണം നൽകുമെങ്കിലും ഇത്തരം സങ്കേതങ്ങൾ ഉണ്ടായി അധികം താമസിയാതെ തന്നെ ബദൽ സങ്കേതങ്ങൾ വെല്ലുവിളികളായി ഉയർന്നു വരുന്നുമുണ്ട്.&lt;br /&gt;&lt;br /&gt;ആഗോളീകരണത്തിന്റെ സമകാലിക അവസ്ഥയിൽ പ്രസാധനത്തിന്റെ ഏറ്റവും നല്ല ഉദാഹരണം ആമസോൺ .കോം തന്നെയാണ്. ലോകത്തിലെ  ഏറ്റവും വലിയ നദിയാണല്ലോ ആമസോൺ. മാത്രവുമല്ല, ആമസോൺ കഴിഞ്ഞുള്ള അടുത്ത അഞ്ചു നദികളെ ഒരുമിച്ചു ചേർത്താലും ആമസോണിനൊപ്പം വരില്ല. ഇതാണ് വിപണന രംഗത്ത് കടക്കുമ്പോൾ സ്ഥാപക സിഇഒ ജെഫ് ബെസോസിന്  ഉണ്ടായിരുന്ന  ((Jeff Besos)  വിഷൻ. ലോകത്തിന്റെ ഏതു ഭാഗത്തുള്ള വായനക്കാരനും ഏതു പുസ്തകവും ലഭിക്കാവുന്ന തരത്തിലുള്ള ഒരു മാതൃകയാണ് ആമസോൺ സ്വീകരിച്ചിട്ടുള്ളത്. അതിനർത്ഥം പുസ്തകങ്ങളിലൂടെ ആശയങ്ങൾ യഥേഷ്‌ടം ലോകത്തിന്റെ നാനാഭാഗങ്ങളിലും എത്തിച്ചേരും എന്നല്ല. മറ്റേതൊരു സാധനവും ഓൺലൈനിൽ ഓർഡർ ചെയ്യാമെന്നപോലെ പുസ്തകങ്ങളും ഓർഡർ ചെയ്യാം എന്നുമാത്രം.&amp;nbsp;വ്യതിരിക്തമായ (idiosyncratic affinities ) താല്പര്യങ്ങളോടെ നിലനിൽക്കുന്ന പ്രാദേശിക കുത്തകകൾ ഏകീകരണത്തിന്റെ ഭാഗമാവുകയോ ബിസിനസിൽ നിന്നും പുറത്താവുകയോ ചെയ്യാൻ സാധ്യതയുണ്ട്.&amp;nbsp;&lt;span style=&quot;background-color: white; color: #333333; font-family: &amp;quot;Helvetica Neue&amp;quot;, Helvetica, Arial, sans-serif;&quot;&gt;വായനക്കാരനും എഴുത്തുകാരനും ഒരു പോലെ പ്രയോജനം ചെയ്യുന്ന ചില ആമസോണ്‍ പ്ലാറ്റ്‌ഫോമുകള്‍ ഇവിടെ ചേര്‍ക്കുന്നു.&lt;/span&gt;&lt;br style=&quot;background-color: white; box-sizing: border-box; color: #333333; font-family: &amp;quot;Helvetica Neue&amp;quot;, Helvetica, Arial, sans-serif;&quot; /&gt;&lt;br style=&quot;background-color: white; box-sizing: border-box; color: #333333; font-family: &amp;quot;Helvetica Neue&amp;quot;, Helvetica, Arial, sans-serif;&quot; /&gt;&lt;span style=&quot;background-color: white; color: #333333; font-family: &amp;quot;Helvetica Neue&amp;quot;, Helvetica, Arial, sans-serif;&quot;&gt;Read more at: https://www.mathrubhumi.com/books/features/s-anilkumar-writes-about-the-connection-among-globalization-newmedia-and-world-literature-1.6376389&lt;/span&gt;&lt;br /&gt;&lt;br /&gt;-  Amazon Crossing - വിവർത്തനങ്ങളുടെ അമേരിക്കയിലെ ഏറ്റവും സമൃദ്ധമായ പോർട്ടൽ.  പുരസ്‌കാരങ്ങൾ നേടിയതും ലോകത്തു ഏറ്റവും വിറ്റഴിക്കപ്പെടുന്നതുമായ പുസ്തകങ്ങളുടെ വിവർത്തനങ്ങൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു.&lt;br /&gt;(&lt;a href=&quot;https://amazonpublishing.amazon.com/amazon-crossing.html&quot;&gt;Amazon Crossing - World Literature | Amazon Publishing&lt;/a&gt;)  &lt;br /&gt;- Audible, ഓഡിയോ ബുക്സിന്റെ ഏറ്റവും വലിയ വിതരണക്കാർ . &lt;br /&gt;- Goodreads, (2013-ഇൽ  ആമസോൺ വാങ്ങിയത് , വായനക്കാർക്കായുള്ള ഏറ്റവും വിപുലമായ സൈറ്റ്.&lt;br /&gt;-Kindle Direct Publishing (K.D.P.) എന്ന ആമസോൺ ഡിവിഷൻ  ഏറ്റവും ലളിതമായ രീതിയിൽ ഫ്രീ ആയി എഴുത്തുകാരന്  സ്വന്തം രചന പബ്ലിഷ് ചെയ്യാവുന്ന ഒരു പ്ലാറ്റഫോം ആണ്. ഓരോ എഴുത്തുകാരനെയും പ്രസാധകനും കൂടിയാക്കുന്ന ഒരു മാതൃകയാണ് KDP വിഭാവനം ചെയ്തിട്ടുള്ളത്.&lt;div&gt;&lt;br /&gt;നേരത്തെ സൂചിപ്പിച്ചപോലെ ഇന്റർനെറ്റ് ആണ് മൂന്നാം വ്യാവസായിക വിപ്ലവത്തിനു  കാരണമെങ്കിൽ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 5G ടെക്നോളജി തുടങ്ങിയവ നാലാം വ്യാവസായിക വിപ്ലവത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. മനുഷ്യരാശിയെത്തന്നെ യന്ത്രവൽക്കരിച്ചു നമ്മുടെ ആത്മാവു നഷ്ട്ടപ്പെട്ടതാക്കാൻ പോന്ന സാങ്കേതിക വിദ്യകളാണിവയെങ്കിലും നമ്മളോർക്കേണ്ടത് ഇതെല്ലം മനുഷ്യന്റെ കണ്ടുപിടിത്തങ്ങളാണ് എന്നതാണ്. മനുഷ്യസ്വഭാവത്തിന്റെ ഏറ്റവും ഉദാത്ത വശങ്ങളായ  നന്മയും  സഹജാവബോധവും  സർഗാത്മകതയും  ഇത്തരം സങ്കേതങ്ങളെ മനുഷ്യരാശിയുടെ ഉന്നമനത്തിനായി മാത്രം പ്രയോജനപ്പെടുത്തുമെന്നു  പ്രത്യാശിക്കാം.&lt;div&gt;&lt;span style=&quot;font-size: x-small;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style=&quot;font-size: small;&quot;&gt;Read more at: https://www.mathrubhumi.com/books/features/s-anilkumar-writes-about-the-connection-among-globalization-newmedia-and-world-literature-1.6376389&lt;/span&gt;&lt;/div&gt;&lt;/div&gt;</description><link>http://lalens.blogspot.com/2022/02/blog-post.html</link><author>noreply@blogger.com (Anilal Sreenivasan)</author><thr:total>0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-6386980593694867598.post-5449016903815228670</guid><pubDate>Fri, 11 Feb 2022 11:31:00 +0000</pubDate><atom:updated>2024-04-11T05:18:33.134-05:00</atom:updated><category domain="http://www.blogger.com/atom/ns#">കഥ</category><title>സോഫി</title><description>(2022 ഭാഷാപോഷിണി പുതുവത്സരപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കഥ, ജനുവരി ലക്കം) &lt;br /&gt;&lt;br /&gt;     എട്ടുമണിക്കൂറായുള്ള ഇരിപ്പാണ്. ഐ. സി. യുവിനു‌മുന്നിൽ. &lt;br /&gt;&lt;br /&gt;‘മമ്മ, പോയ് മുറിയിൽ കിടക്കൂ. ഞാനിവിടെയുണ്ടല്ലോ’ എന്ന് നാലഞ്ചുവട്ടമെങ്കിലും ഇതിനകം തരുൺ പറഞ്ഞു കാണും. ഞാൻ കേട്ടതായേ ഭാവിച്ചില്ല. അസഹ്യമായ തണുത്ത കാറ്റ്, ഐ സി യുവിന്റെ വാതിൽ തുറക്കുമ്പോൾ! ഇടയ്ക്ക് നേഴ്സുമാർ പുറത്തേക്കും ഡോക്ടർ അകത്തേക്കും പായുന്നതുപോലും ഞാൻ ശ്രദ്ധിക്കുന്നില്ല. എനിക്കറിയാം പ്രതീക്ഷയ്ക്ക് വകയില്ലെന്ന്. ഏതു നിമിഷവും പുറത്തേക്കു വരാവുന്ന ഒരു ഡോക്ടർ &#39;ഇട്ടൂപ്പിന്റെ ആരാ ഉള്ളത്&#39; എന്ന് ചോദിക്കുമെന്ന്. പിന്നെ, &#39;വൈഫ് ആണല്ലേ? സോറി വി ട്രൈഡ് ഔർ ബെസ്റ്റ്.. ബട്ട്…&#39; എന്നാവും. ഞാനത് യാഥാർഥ്യമായെടുത്തേ മതിയാവൂ. &lt;br /&gt;&lt;br /&gt;വെറുതെ മൊബൈലിൽ തോണ്ടിയിരുന്നു. സെൽഫി മോഡിൽ കാമറ ഓൺ ചെയ്തു. ഹോ! ഞെട്ടിപ്പോയി. ഇത്രവർഷം കഴിഞ്ഞിട്ടും പാതി ചതഞ്ഞരഞ്ഞ സ്വന്തം മുഖം എന്നെ ഞെട്ടിക്കുന്നു. ഈ മുഖത്തെയാണല്ലോ ഇട്ടൂപ്പ് സ്നേഹിച്ചത്. തരുൺ പോലും ഇങ്ങിനെ ആയതിൽപ്പിന്നെ എന്നെ ഹഗ് ചെയ്തിട്ടില്ല. ഞാൻ തള്ളവിരൽ കൊണ്ട് സ്ക്രീൻ പാതി മറച്ചു. പെട്ടെന്ന് ഓർമ്മവന്നത് ഇങ്ങോട്ടു വരുന്നതിന്  ഏതാനും ദിവസങ്ങൾക്കു മുമ്പ് ഇട്ടൂപ്പ് പറഞ്ഞ വാക്കുകളാണ്, ‘സോഫീ നീ അമ്പതിലും സുന്ദരിയാണ്!’. ഒരു നിമിഷം സന്തോഷിച്ചെങ്കിലും അടുത്ത നിമിഷം ഇരട്ടി സങ്കടമായി. പിന്നെ രണ്ടുമല്ലാത്ത അവസ്ഥ. ഞാൻ കാമറ ഓഫാക്കി.  &lt;br /&gt;&lt;br /&gt;എന്നായിരുന്നു ഇട്ടൂപ്പിനെ ആദ്യം കണ്ടത്?&lt;br /&gt;&lt;br /&gt;ഹാ! ഒരിക്കലും മറക്കില്ല അത്! എങ്ങനെ മറക്കാൻ കഴിയും? എന്റെ മുഖം എന്നുമൊരു ഷാൾ മൂടലിനിപ്പുറമല്ലാതെ അധികം പരസ്യപ്പെട്ടില്ലല്ലോ. എങ്ങാനും അനാവ്രതമാകുന്ന വേളയിൽ അത് കാണുന്നവരുടെ മുഖത്തെ - ഹൊ എത്ര അടുപ്പമുള്ളവരായാലും എത്രമറച്ചുപിടിക്കാൻ ശ്രമിച്ചാലും അവരുടെ നെഞ്ചിൽ നിന്ന് കണ്ണുകളിലേക്കെത്തുന്ന - ഒരു നടുക്കം കാണാം! ജീസസ്! അടുത്ത സെക്കന്റിൽ അത് സഹതാപമാകും. ശ്ശൊ! അതാണ് ഒട്ടും സഹിക്കാൻ വയ്യാത്തത്!&lt;br /&gt;&lt;br /&gt;ഓഹ്! ഇട്ടൂപ്പിനെ ആദ്യം കണ്ടകാര്യം ഓർക്കുമ്പോഴേ ചിന്തകൾ വഴിമാറിപോകുന്നതു കണ്ടോ? അല്ലെങ്കിലും അതിങ്ങനെയാണ്. വണ്ടിക്കടിയിൽ, ശരീരം പാതി ടാറിട്ട റോഡിലുരസി നീങ്ങിയപ്പോൾ ഏതൊക്കെയോ ഞരമ്പുകളും വഴിമാറി കൂട്ടിപ്പിടിച്ചിരിക്കണം. അല്ലെങ്കിൽ ഇതുപോലെ ഓർമ്മകളുടെ സിഗ്നലുകൾ വഴിതെറ്റിക്കുമോ?&lt;br /&gt;&lt;br /&gt;ദേ പിന്നെയും. ഓഹ് മൈ ബ്രെയിൻ. കം ടു ദ സ്പോട്ട്. സ്റ്റേ ദെയർ!&lt;br /&gt;&lt;br /&gt;അന്ന് ഡേ കെയറിലെ ഒരു കുട്ടിയുടെ ജന്മദിനാഘോഷമായിരുന്നു. സാധാരണ ആൾക്കൂട്ടവും ആഘോഷങ്ങളുമൊക്കെ ഒഴിവാക്കാറാണ് പതിവ്. പക്ഷേ എന്തോ ആ ക്ഷണം നിരസിക്കാനായില്ല! അവർ സ്നേഹമുള്ളവരായിരുന്നു. പോകേണ്ടി വന്നു എന്ന് പറയുന്നതാവും ശരി!.&lt;br /&gt;&lt;br /&gt;ഒരു ഭാഗത്ത് ഒതുങ്ങിയിരുന്ന് മുഖാവരണം മാറ്റിപ്പിടിച്ച് ഭക്ഷണം കഴിക്കുകയായിരുന്നു. ഓർമ്മയുണ്ട് ചെവിക്കടുത്ത് ഒരു ശബ്ദം മുഴങ്ങിയത്.&lt;br /&gt;&lt;br /&gt;&quot;നല്ല ശ്വാസതടസ്സം ഉണ്ടാകും അല്ലേ?&quot;&lt;br /&gt;&lt;br /&gt;ശബ്ദത്തിന്റെ അല മാറിയപ്പോഴാണ് രൂപം തെളിഞ്ഞത്. ഒരു മനുഷ്യൻ! പ്ലേറ്റിൽ ഭക്ഷണവുമായി തന്റെ മുന്നിൽ ഇരിക്കാൻ തുടങ്ങുന്നു!  &lt;br /&gt;&lt;br /&gt;എത്ര മേശ കസേര ചുറ്റിലും ഒഴിവുണ്ട്.... ഒരു മൂലയ്ക്ക് ഒതുങ്ങിയിരുന്ന് കഴിക്കുന്ന തന്റെ മുന്നിൽ തന്നെ വന്നിരുന്ന് കുശലം ചോദിക്കാൻ കണ്ട കാര്യം!!&lt;br /&gt;&lt;br /&gt;&quot;ഇല്ല! ഒരു കുഴപ്പവുമില്ല! പക്ഷെ ഇമ്മാതിരിയുള്ള ചോദ്യങ്ങൾ നെഞ്ചിനെ വിലക്കുന്നു. ശ്വാസം തടസപ്പെടുത്തുന്നു.&quot;&lt;br /&gt;&lt;br /&gt;&quot;സോറി! നോക്കൂ സിസ്റ്ററെ..നിങ്ങളുടെ ഈ മാറിയിരിപ്പുണ്ടല്ലോ… അത്…,” ഒന്ന് നിറുത്തി, മനഃപൂർവം മയപ്പെടുത്തിയതെങ്കിലും ഉറച്ച സ്വരത്തിൽ പറഞ്ഞു, “നോക്കൂ നിങ്ങളാണ് നിങ്ങളെത്തന്നെ സഹതപിച്ച് ഇല്ലാതാക്കുന്നത്. ഒരു സിമ്പിൾ കാര്യം പറയട്ടെ. നിങ്ങളുടെ ശരീരം അല്ല നിങ്ങൾ. അതാണു കാര്യം.”&lt;br /&gt;&lt;br /&gt;ഞാനൊന്നും മിണ്ടിയില്ല. എന്ത് പറയാൻ! &lt;br /&gt;&lt;br /&gt;“ഓക്കേ, ഞാൻ എണീറ്റുപൊക്കോളാം. സോറി ഫോർ ദി ട്രബിൾ&quot;&lt;br /&gt;&lt;br /&gt;&quot;ഒഹ്! വേണ്ട. പോകണ്ട. കഴിച്ചോളൂ. എനിക്കിത് ശീലമില്ല. അതാണ്&quot;&lt;br /&gt;&lt;br /&gt;&quot;എന്ത്?&quot;&lt;br /&gt;&lt;br /&gt;&quot;ഇത് തന്നെ. നിങ്ങളിപ്പോൾ ചെയ്യുന്നത്. ഈവിധമായതിൽപ്പിന്നെ എന്റെ മുഖത്തേക്ക് നോക്കിയവരാരും നിങ്ങളെപ്പോലെ രണ്ടാമത് നോക്കാറില്ല.&quot;&lt;br /&gt;&lt;br /&gt;&quot;ഓ! അത്! പട്ടാളക്കാർക്ക് ഇതൊന്നും പുത്തരിയല്ല സിസ്റ്റർ.&quot;&lt;br /&gt;&lt;br /&gt;&quot;ഞാൻ സിസ്റ്ററല്ല! സോഫി&quot;&lt;br /&gt;&lt;br /&gt;“ആ സോഫി! ഞങ്ങൾ പട്ടാളക്കാർ ഇതുകണ്ടൊന്നും ഞെട്ടില്ല മാഡം. ഹ ഹ! കഴിക്കൂ എന്താണ് കഴിപ്പ് നിർത്തുന്നത്..? അതെ ഞാൻ കുടിച്ചിട്ടുണ്ട്. സോഫി മദ്യപിക്കുമോ? ഒരു ലാർജ് കൊണ്ടുവരട്ടെ?&quot;&lt;br /&gt;&lt;br /&gt;സത്യം പറഞ്ഞാൽ അവിടെ, ആ പാർട്ടിയിൽ വിവേചനം ഉണ്ടായിരുന്നു. ഒരു ഭാഗത്ത് ബാർ കൗണ്ടർ പോലെ. അവിടെ എല്ലാത്തരം മദ്യങ്ങളും ഒഴിച്ച് കൊടുക്കാൻ രണ്ട് അറ്റൻഡർമാരും. സ്ത്രീകൾക്ക് പ്രവേശനമില്ല എന്ന് അന്തരീക്ഷത്തിൽ അലിഖിതമായി എഴുതിവെച്ച പോലെ. എനിക്ക് സത്യം പറഞ്ഞാൽ ഒരു ഡ്രിങ്ക് വേണമെന്നുണ്ടായിരുന്നു. അതിനാൽ തന്നെ സ്ത്രീകളുടെ വായിൽ സാധാരണ വരുന്ന ‘ഒഹ് നൊ! താങ്ക്സ്’ ഞാൻ പറഞ്ഞില്ല. ഈ മനുഷ്യൻ ഒരു മൈൻഡ് റീഡറാണെന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്. അയാൾ എന്റെ മനസ്സ് വായിച്ചറിഞ്ഞ പോലെ, കളറില്ലാത്ത ഒരു ഡ്രിങ്ക് എടുത്ത് കൊണ്ടുവന്നു. ലജ്ജയേതുമില്ലാതെ ഞാനോർക്കുന്നു, ഇട്ടൂപ്പ് അതെടുത്ത് കൊണ്ടുവന്നപ്പോൾ എന്റെ ചുണ്ടും തൊണ്ടയും ആമാശയവും ആ തീ  വിഴു ങ്ങാൻ നിശബ്ദം തയാറായി. പക്ഷേ അയാൾ കൊണ്ടുവന്ന ഗ്ലാസ് സ്വന്തം പ്ലേറ്റിനടുത്താണ് വച്ചത്. എന്റെ മനസ്സിടിഞ്ഞു.  &lt;br /&gt;&lt;br /&gt;സ്വാർത്ഥൻ. വെറുതെ മോഹിപ്പിച്ചു. ഞാൻ പിന്നെ അയാളെ നോക്കിയില്ല. ഷാൾ കൊണ്ട് മറയ്ക്കാതെ എന്റെ ഭക്ഷണം കഴിക്കാൻ തുടങ്ങി. പെട്ടന്ന് എന്റെ പ്ലേറ്റിനരികിലേക്ക് ഗ്ലാസ് നീങ്ങിവന്നപോലെ; ശബ്ദവും. &quot;വോഡ്കയാണ്. നാരങ്ങാനീരും. ലാർജ്ജ് ആണ്. ഒറ്റ വലിക്ക് കുടിക്കൂ. ആരും കാണണ്ട.&quot;  &lt;br /&gt;&lt;br /&gt;ഞാൻ തല ഉയർത്തുകയോ പ്രതികരിക്കുകയോ ചെയ്തില്ല. കണ്ണടച്ച് പാലുകുടിക്കുന്ന പോലെ ഒറ്റവലിക്കത് കാലിയാക്കി. ഒരു തീക്കുണ്ഡം  തൊണ്ടവഴി വയറ്റിലേക്കിറങ്ങി. ആ സ്ഫോടനം ശരിക്കറിഞ്ഞു. പൊട്ടിയ അഗ്നിപർവ്വതത്തിൽ നിന്ന് ഉയരുന്ന ലാവ കണക്കെ എന്തോ ഒന്ന് പൊന്തി ഉയർന്നു. അതെന്റെ തലച്ചോറിൽ ഒരു വിരിയമിട്ട് പോലെ വട്ടത്തിൽ വിരിഞ്ഞു. യെസ്, ഞാൻ തല ഉയർത്തിനോക്കിയപ്പോൾ അയാൾ അതിസുന്ദരനായി മാറിയ പോലെ!&lt;br /&gt;&lt;br /&gt;&quot;സോഫീ, എന്റെ ആദ്യ മിഷൻ ശ്രീലങ്കയിലേക്കായിരുന്നു. സഹായിക്കാൻ ചെന്ന ഞങ്ങൾക്ക് രണ്ട് സൈഡീന്നും അടി കിട്ടി. ഞാനന്ന് പയ്യൻ. യുദ്ധത്തിൽ കൊല്ലുന്നത് മനസ്സിലാക്കാം. പട്ടാളക്കാർ കരുക്കളാണ്. കാലാൾ! എന്നാൽ എതിരാളികൾക്കത് യുദ്ധമല്ല. ജീവിതമായിരുന്നു. അവിടെ കണ്ടു. കാണരുതാത്തത് പലതും. സോഫിക്കിത് ഒരു ആക്സിഡന്റ്. എനിക്കറിയാം. നിങ്ങളെ ഈ മൂന്നാറിൽ എല്ലാവർക്കും അറിയാം. അന്ന് ജീപ്പിനടിയിൽപെട്ട് മുഖമുരസി നിങ്ങൾ പിടഞ്ഞ് പോകുന്നത് കണ്ടുനിന്ന പലരും പറഞ്ഞറിയാം. അതുപോലെയല്ലായിരുന്നു ശ്രീലങ്കയിൽ. ശവത്തിന്റെ മുഖം വരെ വികൃതമാക്കും തരം ഉന്മാദികളാണ് തീവ്രവാദികൾ. പറഞ്ഞല്ലോ പട്ടാളക്കാർ മുകളിലുള്ള ചിലരുടെ കരുക്കൾ. എന്നാൽ പുലികൾക്ക് ഞങ്ങൾ ഇരകളും. അവർക്കത് സ്വാതന്ത്ര്യസമരം! സോറി സോഫീ, ഞാൻ അഞ്ചോ ആറോ ലാർജ് കഴിച്ചിട്ടുണ്ട്. ഇത്ര പതിവില്ല.&quot;&lt;br /&gt;&lt;br /&gt;&quot;പക്ഷേ നിങ്ങൾ ഭംഗിയായി സംസാരിക്കുന്നു.&quot;&lt;br /&gt;&lt;br /&gt;&quot;അതെ! ഭംഗിയായി സംസാരിക്കാനല്ല ഭയമില്ലാതെ സംസാരിക്കാൻ. നിന്നോട്. സഹതാപം കൊണ്ടാണെന്ന് നീ കരുതും എന്ന ഭയത്തെ എനിക്ക് ഒതുക്കേണ്ടതുണ്ട്. അതുകൊണ്ട്..&quot;&lt;br /&gt;&lt;br /&gt;&quot;യു മീൻ?&quot;&lt;br /&gt;&lt;br /&gt;&quot;സോഫീ.. എനിക്ക് നിങ്ങളെപ്പറ്റി എല്ലാമറിയാം. എല്ലാം. അതിസുന്ദരി. അസൂയപ്പെടുത്തുന്ന കുടുബജീവിതം. ഒരു കുഞ്ഞുമോൻ. മുഖം ഇതുപോലെ ആയതിന്റെ പേരിൽ, ആ ഒറ്റ കാരണം കൊണ്ട് പിന്നിട് നിന്നെ ഒറ്റയ്ക്കാക്കി പോയ ഭർത്താവ്.. എല്ലാമറിയാം..&quot;&lt;br /&gt;&lt;br /&gt;ഞാൻ സ്തബ്ധയായിപ്പോയി. ഏറെ… ഏറെ നാളുകൾക്ക് ശേഷം ഞാൻ ഒരാളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി. ഏറെ നാളുകൾക്ക് ശേഷം മറ്റൊരാളുടെ കണ്ണുകൾ എന്റെ ഈ മുഖത്തേക്ക് ഇത്ര ഉറപ്പോടെയും നോക്കി. എന്താണ്? എന്താണ് ഇയാൾ ഉദ്ദേശിക്കുന്നത്?&lt;br /&gt;&lt;br /&gt;&quot;പട്ടാളക്കാർക്ക് സംസാരിക്കാൻ അറിയില്ല സോഫീ. പ്രവൃത്തിച്ചേ പരിചയമുള്ളൂ.. പ്രവൃത്തിച്ചില്ലെങ്കിൽ എതിരാളി പ്രവർത്തിക്കും. നമ്മൾ ഇല്ലാതാകും&quot;&lt;br /&gt;&lt;br /&gt;&quot;പക്ഷേ.. നിങ്ങൾ മനോഹരമായി സംസാരിക്കുന്നു.&quot;&lt;br /&gt;&lt;br /&gt;&quot;ഒഹ്! ഇതോ. ഇല്ല! പക്ഷേ കേൾക്കൂ. ഞാൻ ഒറ്റയാണ്. ആരുമില്ല. ക്ഷണിക്കട്ടെ? നിന്നെയും മോനേയും? രക്ഷകനായല്ല! കൂട്ടായി. വെറും കൂട്ടായി. വരട്ടെ ഞാൻ? ഇല്ല എന്നാണുത്തരമെങ്കിൽ പറയണ്ട. ഈ ചോദ്യം കഴിഞ്ഞ കുറെ നാളായി നിന്റെ പിറകിലുണ്ടായിരുന്നു എന്ന് മാത്രം മനസ്സിലാക്കുക&quot;&lt;br /&gt;&lt;br /&gt;എനിക്കാ നിമിഷം ഓർക്കാൻ വയ്യ. ഒരൊറ്റദ്വീപായിരുന്നു ഞാൻ. ഇതാ അവിടേക്ക് അടുക്കുന്നൊരു കപ്പൽ!&lt;br /&gt;&lt;br /&gt;ഹൊ! ആർക്കും ഊഹിക്കാൻ കഴിയില്ല! ആ സമയം എന്റെ മുഖം എന്ത് ദീപ്തമായിരുന്നു എന്ന് പിന്നീട് ഇട്ടൂപ്പ് ഇടയ്ക്കിടയ്ക്ക് പറയും.&lt;br /&gt;&lt;br /&gt;ഞാൻ ചെയ്തതെന്താണെന്നോ?&lt;br /&gt;&lt;br /&gt;അയാളെ നോക്കി.&lt;br /&gt;&lt;br /&gt;എന്റെ പ്ലേറ്റിൽ ഒരു പൈനാപ്പിൾ പീസ് ഇരിപ്പുണ്ടായിരുന്നു. ഫോർക്ക് കൊണ്ട് ഞാനത് കുത്തിയെടുത്തു. എനിക്കറിയില്ല! ഞാനത് എടുത്ത് നീട്ടിയത് അയാളുടെ വായിലേക്കായിരുന്നു!!&lt;br /&gt;&lt;br /&gt;ആ സമയമാണ് കുട്ടികളോടൊത്ത് മുറ്റത്ത് കളിക്കുകയോ മറ്റോ ആയിരുന്ന തരുൺ ഓടി വന്നത്.  &lt;br /&gt;&lt;br /&gt;മറക്കാൻ പറ്റില്ല ആ കാഴ്ച. ഇട്ടൂപ്പ് തരുണിനെ ചേർത്ത് പിടിച്ച് എന്നെ നോക്കിയ ആ നിമിഷം.&lt;br /&gt;&lt;br /&gt;ആ നിമിഷം തൊട്ട് അയാൾക്കിപ്പുറം ഞാനും അപ്പുറം എന്റെ മകൻ തരുണും ഉണ്ടായിരുന്നു. ഈ ആശുപത്രിയിലും.&lt;br /&gt;&lt;br /&gt;മൂന്നാറിലെ തണുപ്പ് എനിക്കൊരു തണുപ്പായിരുന്നോ? മത്സ്യത്തോട് കടലിന്റെ ഉപ്പ് രസം സഹിക്കാൻ പറ്റാത്തതാണോ എന്ന് ചോദിക്കും പോലെ ആണത്. അമ്മയില്ലായ്മയും തണുപ്പും എനിക്കൊരേപോലെയായിരുന്നു. എന്നാൽ മുഖം ഈ പരുവത്തിലായപ്പോ മുതൽ തണുപ്പ് എന്റെ ശത്രുവായി. ഏതൊക്കെയോ ഞരമ്പുകളെ കൂട്ടിയോജിപ്പിച്ചും മുറിച്ചുമാറ്റിയുമൊക്കെയാണ് ഡോക്ടർമാർ എന്റെ ഉരഞ്ഞുപോയ മുഖം  പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്. ഇടയ്ക്കിടെ ഉണ്ടാവുന്ന വേദന എന്നെ വല്ലാതെ തളർത്തിയിരുന്നു. തണുപ്പ് ഈ ഞരമ്പുകളെ വലിയിപ്പിക്കുന്നത് കൊണ്ടാണെനിക്കിടയ്ക്കീ അസഹ്യവേദന എന്ന് ഇട്ടൂപ്പാണ് കണ്ടുപിടിച്ചത്. അങ്ങനെയാണ് ഞാൻ ഇട്ടൂപ്പിന്റെ നാട്ടുകാരിയായത്!&lt;br /&gt;&lt;br /&gt;മൂന്നാറിൽ ഉപേക്ഷിച്ച് പോന്നത് എന്തൊക്കെയായിരുന്നു?&lt;br /&gt;&lt;br /&gt;ഫിലിപ്പ്! തരുണിന്റെ അപ്പൻ. ഒഹ്! അയാളെ അല്ല. അയാൾ അതിനുമുമ്പേ ഞങ്ങളെ ഉപേക്ഷിച്ച് കടന്നല്ലോ. ചായയ്ക്ക് സ്വന്തം നിറവും ഗുണവും മണവും ഊറ്റിക്കൊടുത്തുകഴിഞ്ഞ തേയിലച്ചണ്ടിയെ പിന്നെയാരാണ് ഉപേക്ഷിക്കാതെ കൊണ്ട് നടക്കുക?&lt;br /&gt;&lt;br /&gt;ഹോസ്പിറ്റലിൽ വച്ച് ഡോക്ടർ ഇക്ബാൽ കണ്ണാടിയിൽ നോക്കാൻ പറഞ്ഞ ആ നിമിഷം!!! എത്രയൊക്കെ സ്വയം പറഞ്ഞ് പരിശീലിച്ചിട്ടും കണ്ണാടിയിലെ ആ യക്ഷിയെ കണ്ട് ഞാൻ അലറി വിളിച്ചത്!! എന്റെ മുഖം കണ്ട ഫിലിപ്പിന്റെ കണ്ണുകളിലൂറിക്കൂടിയ വികാരങ്ങൾ. പുഴുത്ത പട്ടിയെ എന്നവണ്ണം അയാൾ പിറകോട്ട് നടന്നത്. ആ നടപ്പങ്ങനെ എന്റെയും തരുണിന്റെയും ജീവിതത്തിൽ നിന്ന് പിറകോട്ടേക്കാണെന്ന് ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞത്!!!&lt;br /&gt;&lt;br /&gt;ഹൊ!! എന്തൊക്കെയാണ്! ജീവിതമേ നീയൊരു ഞെട്ടിക്കൽ റാണി തന്നെ.&lt;br /&gt;&lt;br /&gt;അപകടത്തിനുശേഷം, പ്രകാശമാനമായ ദിനങ്ങൾക്ക് മേലെ ഒരിക്കലും മാറാത്ത അമാവാസി പരന്ന‌പോലായിരുന്നു എന്റെ ജീവിതം.. രാവിലെ മൂടൽ മഞ്ഞിനുള്ളിലൂടെയെത്തുന്ന മൂന്നാറിലെ മഞ്ഞവെയിൽ പിന്നീടൊരിക്കലും എന്റെ കണ്ണുകൾക്ക് ആസ്വദിക്കാനായില്ല. പച്ചപുതച്ച താഴ്‌വരകളുടെ ചിരി എന്നെ സന്തോഷിപ്പിച്ചില്ല. വെള്ളച്ചാട്ടങ്ങളുടെ   കൊച്ചുശബ്ദങ്ങളോ കിളികളുടെ കലപിലയോ കേട്ട് മുമ്പത്തെപ്പോലെ  ഹൃദയം അങ്ങോട്ടൊന്നും കുതിച്ചില്ല. തോട്ടത്തിലെ റോസാപ്പൂക്കളിലേക്കു  മുഖം ചേർക്കുമ്പോൾ പൂവിന്റെ എന്നല്ല ഒരു ഗന്ധവും ഇനിയൊരിക്കലും നുകരാനാവില്ല എന്നു ഞാനറിഞ്ഞു. കാഴ്ചയും കേൾവിയും രുചിയും മാറിപ്പോയിരുന്നു. സ്പർശനങ്ങളധികവും പരുക്കനായിപ്പോയി. മറ്റുള്ളവരറിയുന്ന  ലോകം പതിയെ എനിക്കു മായയായി തോന്നാൻ തുടങ്ങി.&lt;br /&gt;&lt;br /&gt;എന്നാലോ അവയെല്ലാം ഓരോന്നായി തിരികെയെത്തും പോലെ!&lt;br /&gt;&lt;br /&gt;ഇട്ടൂപ്പിന്റെ കൊച്ചു വീട്. വലിയ തൊടി. കുഗ്രാമം. എത്ര ശാന്തം. എന്നേക്കാൾ സന്തോഷം തരുണിനായിരുന്നു&lt;br /&gt;&lt;br /&gt;മുറ്റത്തെ കുറ്റിമുല്ലപടർപ്പിനിടയിൽ രണ്ടുമരക്കസേരകൾ. മുന്നിലൊരു ചെറിയമേശ. അതായിരുന്നു ലോകം. അവിടിരുന്നാൽ താഴ്വര പടർത്തിയ പച്ച ചെന്ന് നിൽക്കുന്ന പുഴയാണ്. അതിനുമപ്പുറം കാടുകളായിരുന്നു. അവിടിരുന്നു കണ്ട അസ്തമയങ്ങൾ. അവിടിരുന്നു കൊണ്ട വെയിലും കാറ്റും ചാറ്റൽ മഴയും. അവിടെയിരുന്നു‌ മൊത്തിയ ഇട്ടൂപ്പിന്റെ സർവീസ് കോട്ടായിലെ ഓൾഡ് മങ്കുകൾ!! ജീവിതം എത്ര വർണ്ണാഭമായി!&lt;br /&gt;&lt;br /&gt;ഒട്ടും താല്പര്യം കാണിച്ചിട്ടില്ല ഇട്ടൂപ്പ്. പക്ഷെ എനിക്ക് പറയണമായിരുന്നു. ഫിലിപ്പിനെപ്പറ്റി. എസ്റ്റേറ്റ് ഓഫീസിലെ ജോലിക്കാരനായിരുന്ന എന്റപ്പനു പറ്റിയ തെറ്റിനെപ്പറ്റി.&lt;br /&gt;&lt;br /&gt;കമ്പനി ‘ടാറ്റ ടീ’ ആയ കാലം. അപ്പന്റെ ഓഫീസിൽ പുതിയ സ്റ്റാഫ് ആയാണ് ഫിലിപ്പ് എത്തിയത്. ഒറ്റയ്ക്ക് താമസമായതിനാലാവാം ഇടക്കൊക്കെ അത്താഴത്തിനു അയാളുമുണ്ടായിരുന്നു. അമ്മയില്ലാത്ത  എനിക്കു എത്രയും പെട്ടെന്ന് വിവാഹം  ഉണ്ടാവണമെന്ന് അപ്പനും ആഗ്രഹിച്ചിരിക്കാം. മാത്രവുമല്ല അപ്പന്റെ ആത്മവിശ്വാസവും ആരോഗ്യവും ആ സമയത്ത്  തകരാൻ തുടങ്ങിയിരുന്നു. എസ്റ്റേറ്റിലേക്കു മാറും മുൻപ് ജോലി ചെയ്തിരുന്ന ഫാക്ടറിയിൽ നിന്നും ആസ്ബസ്റ്റോസ് നാരുകളിലൂടെ കിട്ടിയ കാന്‍സർ അപ്പോഴേക്കും സീരിയസ് ആയിക്കഴിഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;അങ്ങിനെ ആ വിവാഹം നടന്നു. വല്യ സ്വപ്നങ്ങളില്ലായിരുന്നെങ്കിലും ഉണ്ടായിരുന്ന ശരാശരി മോഹങ്ങൾ മാസങ്ങൾ  കൊണ്ട് കരിഞ്ഞു. ഫിലിപ്പിന് മറ്റുള്ളവർ നൽകുന്ന സുരക്ഷിതത്വവും ആർഭാടങ്ങളുമായിരുന്നു വേണ്ടിയിരുന്നത്. അങ്ങിനെയാണ് അയാൾ  പഠിച്ചതും വളർന്നതും. എല്ലാം ചുറ്റുമുള്ളവരുടെ ഔദാര്യം. ബന്ധുവിന്റെ  ശുപാർശയിൽ കിട്ടിയ ജോലി. നിനച്ചിരിക്കാതെ കിട്ടിയ കല്യാണഭാഗ്യം. സൗന്ദര്യവും  സാമ്പത്തികവുമുള്ള ഭാര്യ.&lt;br /&gt;&lt;br /&gt;ആ അയാൾക്ക് ബാധ്യതയായ ഒരുവൾ. ഇരിക്കുന്ന വീടൊഴികെ എല്ലാം, എന്റെ സ്വർണ്ണം, എന്റപ്പൻ എനിക്ക് വേണ്ടി സ്വരുക്കൂട്ടിയ ഫിക്സഡ് ഡെപ്പോസിറ്റുകൾ, എന്റെ സ്വപ്നങ്ങൾ എല്ലാം വലിച്ചെടുത്ത ഈ വെറും ചണ്ടി തുപ്പിക്കളയുകയല്ലാതെ വേറെന്ത് വഴി?&lt;br /&gt;&lt;br /&gt;ഹ ഹ ഹ! സോഫീ… നീയെന്തൊക്കെ പറഞ്ഞാലും അയാളെനിക്ക് ദൈവമാണ്!!&lt;br /&gt;&lt;br /&gt;എനിക്കപ്പൊ ദേഷ്യം വന്നു.&lt;br /&gt;&lt;br /&gt;ഹഹ ഹ. ഡിയർ! അയാളിൽ അല്പമെങ്കിലും കരുണയോ മനുഷത്വമോ ഉണ്ടായിരുന്നെങ്കിൽ?&lt;br /&gt;&lt;br /&gt;ഉണ്ടായിരുന്നെങ്കിൽ‌?&lt;br /&gt;&lt;br /&gt;എനിക്ക് ഈ നിന്നെ ഇങ്ങനെ കിട്ടുമായിരുന്നോ?&lt;br /&gt;&lt;br /&gt;എന്റെ പുരികമില്ലാത്ത കണ്ണിൽ ഉമ്മ വെച്ചു അന്നേരം ഇട്ടൂപ്പ്.‌&lt;br /&gt;&lt;br /&gt;സത്യം പറയാം, അതുവരെ ഒരു ഉമ്മയും എന്നെ അങ്ങനെ ഉത്തേജിപ്പിച്ചിട്ടില്ല. എന്റെ ഇടതുകാലിന്റെ പെരുവിരൽ മുതൽ‌ മുടിനാരിന്റെ അറ്റം വരെ‌ ത്രസിച്ച നിമിഷം!!&lt;br /&gt;&lt;br /&gt;ആ വീടിന്റെ, തൊടിയുടെ ഏത് ഭാഗത്തും ഇട്ടൂപ്പിന്റെ മണമാണ്.&lt;br /&gt;&lt;br /&gt;വീടിനു പിന്നിലെ അടുക്കള വാതിൽ തുറന്നാൽ ഇട്ടൂപ്പിന്റെ തോട്ടമാണ്. തോട്ടത്തിനപ്പുറം ചെറിയ കാട്. തോട്ടം വളർന്നു കാടായപോലെ. തെങ്ങും മാവും പ്ലാവും പേരമരവുമൊക്കെ വീട് വാങ്ങുമ്പോഴേയുണ്ടായിരുന്നു. അതിനിടയിലൊക്കെയായാണ് വാഴയും ചേനയും പാവലും ഒക്കെ വാശിക്ക് വളരുന്നത്. ഇട്ടൂപ്പിന്റെയും എന്റെയും ലോകം അതുതന്നെ. അടുത്തടുത്ത് വീടുകളില്ല എന്നത് എനിക്ക് നൽകിയ സമാധാനത്തിന് അതിരില്ലായിരുന്നു. വല്ലപ്പോഴും ഇത്തിരി ദൂരെ താമസിക്കുന്ന രമണി എത്തും. അവൾക്കുമാത്രം എന്റെ മുഖത്തേക്ക് നോക്കാൻ ഞെട്ടലോ ഭീതിയോ ഇല്ലായിരുന്നു. കുറേ നേരം വർത്തമാനം പറയും. ഇട്ടൂപ്പിന്റെ ബാല്യകാലസഖിയാണ്.&lt;br /&gt;&lt;br /&gt;ഇന്നും അറിയില്ല ഇട്ടൂപ്പെങ്ങനെ ഒറ്റയ്ക്കായി എന്ന്. ഒരിക്കലും ഞാനത് അറിയാനും ആഗ്രഹിച്ചിട്ടില്ലല്ലൊ. എന്നെ സംബന്ധിച്ച് അയാൾ ഒരു മാലാഖയാണ്. മൂന്നാറിലെ കോടമഞ്ഞിനുള്ളിൽ നിന്നുരവം കൊണ്ട മാലാഖ.&lt;br /&gt;&lt;br /&gt;തരുണിനെ പഠിപ്പിക്കാൻ ഇട്ടൂപ്പ് കാണിച്ച താല്പര്യം. ഇന്ന് ബാംഗ്ലൂരിൽ പ്രൊജക്റ്റ് മാനേജറായി ജോലി‌നോക്കുന്ന അവന്റെ ജീവിതയാത്രയിൽ എപ്പോഴും ഒരു‌നിഴലായി‌ ഇട്ടൂപ്പിന്റെ കരുതലുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;‘മമ്മാ! ഹോപ് ഫോർ ബെസ്റ്റ്. പ്രിപ്പെയർ ഫോർ ദി വോർസ്റ്റ്.’ ഇന്നിവിടെയിരുന്ന് അവനത് പറയുമ്പോൾ എനിക്ക് അത് ഇട്ടൂപ്പിന്റെ ശബ്ദമായാണ് തോന്നിയത്.&lt;br /&gt;&lt;br /&gt;ഇല്ല! ഇട്ടൂപ്പിനെ അങ്ങനെ‌വിട്ടുകൊടുക്കില്ല ഞാൻ.&lt;br /&gt;&lt;br /&gt;സ്വന്തം നിഴലിനെപ്പോലും ഭയക്കാൻ തുടങ്ങിയ കാലത്തു നിന്നും ഭയമില്ലായ്മയുടെയും സുഖത്തിന്റെയും സന്തോഷത്തിന്റെയും വർത്തമാനത്തിലേക്കു  സ്വപ്നത്തിലെപ്പോലെ എന്നെ കൊണ്ടുനടന്ന ചിറകില്ലാത്ത മാലാഖ!&lt;br /&gt;&lt;br /&gt;ഡോക്ടർ പുറത്തേക്ക് വന്നു. തരുൺ എണീറ്റ് ചെല്ലുന്നു. ഡോക്ടർ അവന്റെ തോളിൽ‌ ഒരു കൈ വെച്ച് വരാന്തയിൽക്കൂടി നടന്നു.       &lt;br /&gt;&lt;br /&gt;ഞാൻ തണുത്ത കൈപ്പത്തിയിൽ  മുഖമമർത്തി കുറേയിരുന്നു. ഡോക്ടറും തരുണും കുറച്ചകലെ നിന്നു കൊണ്ട് സംസാരിക്കുകയാണ്.&lt;br /&gt;&lt;br /&gt;എനിക്ക് അറിയണ്ട. കേൾക്കണ്ട.‌ തരുൺ വന്ന് മമ്മാ… എന്ന് വിളിച്ച്  ആശ്ലേഷിക്കുമായിരിക്കും. വേണ്ട. ഇല്ല ഇട്ടൂപ്പില്ലാതെ ഞാൻ ഇവിടെ‌നിന്ന് പോകില്ല.&lt;br /&gt;&lt;br /&gt;ആ സ്നേഹം എന്റെ ജീവനെ നിലനിർത്തിയ  വെന്റിലേറ്ററാണ്. അതാണ് എന്നിൽ  നിന്നും എടുത്തു മാറ്റപ്പെടാൻ പോകുന്നത്.&lt;br /&gt;&lt;br /&gt;ഡോക്ടർ എന്താണ് അവനോട് പറഞ്ഞത്? അവരെ ഇപ്പോൾ കാണുന്നില്ലല്ലോ.        &lt;br /&gt;&lt;br /&gt;തരുൺ അടുത്ത് വന്നിരിക്കുന്നത് ഞാനറിഞ്ഞു. അവൻ കൈ എന്റെ പിറകിലൂടെ ഇട്ട് എന്നെ ചേർത്തണച്ചു. ഞാൻ കണ്ണ് തുറന്നില്ല.&lt;br /&gt;&lt;br /&gt;മമ്മ കുടിക്ക്.&lt;br /&gt;&lt;br /&gt;കാപ്പിയുടെ‌ മാദകഗന്ധം.&lt;br /&gt;&lt;br /&gt;ഞാൻ തല ഉയർത്തി.&lt;br /&gt;&lt;br /&gt;മമ്മ ഇത് കുടിക്കൂ…&lt;br /&gt;&lt;br /&gt;ഞാനവന്റെ മുഖത്തേക്ക് നോക്കി.&lt;br /&gt;&lt;br /&gt;അവിടെയൊരു സൂര്യനുദിക്കുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ഞാൻ കാപ്പി വാങ്ങി. അതിന്റെ ഒരിറക്ക് എന്റെ ശരീരം മുഴുവൻ പടരുന്നു.&lt;br /&gt;&lt;br /&gt;ശരീരം നിറയെ വീണ്ടും ലഹരി ഊറിക്കൂടുന്നു.&lt;br /&gt;&lt;br /&gt;ഐ.സി.യു എന്നെഴുതിയതിനു മുകളിലെ ലൈറ്റിലേക്കു പാതിക്കണ്ണുകൊണ്ടു ഞാൻ നോക്കി.
</description><link>http://lalens.blogspot.com/2020/05/blog-post_8.html</link><author>noreply@blogger.com (Anilal Sreenivasan)</author><thr:total>0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-6386980593694867598.post-3803425290234717134</guid><pubDate>Sun, 24 Oct 2021 11:21:00 +0000</pubDate><atom:updated>2024-04-11T05:19:28.253-05:00</atom:updated><title>വെള്ളം - മദ്യവിരുദ്ധർ പോലും കാണേണ്ട ചിത്രം </title><description>&lt;p&gt;&lt;span style=&quot;font-size: x-small;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;br /&gt;&lt;br /&gt;മുരളി കുന്നംപുറത്തു എന്നയാളും സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ, സിനിമയിൽ മുരളിയെ അവതരിപ്പിച്ച ജയസൂര്യ എന്നിവരും ചേർന്നുള്ള യൂട്യൂബ് വീഡിയോ ആണ് &#39;വെള്ളം&#39; സിനിമ കാണാൻ കാരണമായത് . സിനിമയിൽ  താനവതരിപ്പിച്ച മുരളിയെക്കുറിച്ചു  ജയസൂര്യ സിനിമക്കുപുറത്തുള്ള  മുരളിയോടു സംവദിക്കുന്നു. മലയാളത്തിൽ മദ്യപാനത്തേക്കുറിച്ചു ഇത്രയും ആർജവുള്ള ഒരു അനുഭവസാക്ഷ്യം കേട്ടിട്ടില്ല; ഉണ്ടായിട്ടില്ലെന്നല്ല. സിനിമകാണുന്നവർ വീഡിയോ കൂടി കാണാൻ താത്പര്യപ്പെടുന്നു. &lt;br /&gt;&lt;br /&gt;       മദ്യത്തിനു അടിമയായ ഒരാളെ ഏറ്റവുമധികം മനസിലാക്കുന്നയാൾ മദ്യവിമുക്തനായ ഒരാൾ തന്നെയാണ്. അയാൾക്കാണ് കൂടുതലായി അത്തരം ഒരാളെ രക്ഷപ്പെടുത്താനുമാവുക. രണ്ടു മദ്യപന്മാർ തമ്മിലുള്ള ബന്ധം കൂടുതലും കുടി എന്ന ശീലത്തിലുള്ള സാമാന്യതയും താല്പര്യവും കൊണ്ടു മാത്രമാണ്.  അതുകൊണ്ടുതന്നെ അവരുടെ സൗഹൃദം കുടി തുടരാനേ സഹായകമാവൂ. വെള്ളം സിനിമയുടെ അവസാനം മദ്യത്തിൽ നിന്നും കരകയറിയ മുരളി  എന്ന കേന്ദ്ര കഥാപാത്രം  അതിനടിമയായ മറ്റൊരാളെ,  തന്നെ രക്ഷപെടുത്താൻ സഹായിച്ച  ഡീ-അഡിൿഷൻ സെന്ററിൽ എത്തിക്കുന്നു. മദ്യമുക്തനായ ഒരാൾ രോഗത്തിന് അടിമയായ മറ്റുള്ളവരെ കഴിയുമെങ്കിൽ സഹായിക്കൂ എന്ന സന്ദേശമായാണ് ഇത് കണ്ടപ്പോൾ തോന്നിയത് .&lt;br /&gt;&lt;br /&gt;       സാമൂഹികമായ ബോധവൽക്കരണം എന്നപോലെ മദ്യത്തിൽ മുങ്ങി നശിക്കുന്നവർക്കു  ഇനിയും പ്രതീക്ഷക്കു സാധ്യതയുണ്ട് എന്ന തലത്തിൽ പ്രചോദനാത്മകവുമാണ് ഈ സിനിമ. അതുകൊണ്ടുതന്നെ മുരളി എങ്ങിനെ കുടിയനായി എന്നത് സിനിമക്ക് വിഷയമല്ല. അയാളുടെ വർത്തമാനകാലത്തു  കഥ തുടങ്ങുമ്പോൾ തന്നെ അയാൾ മുഴുക്കുടിയനാണ്. അയാളുടെ ഭാര്യ അയാളെ  നിസ്സംഗ മനോഭാവത്തോടെ അവഗണിക്കുകയും നിശ്ശബ്ദയാവുകായും ചെയ്യുന്നു. അവൾ അപ്പോൾ തന്നെ പല യാഥാർഥ്യങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു. വളർന്നു വരുന്ന പെണ്കുട്ടിയെക്കുറിച്ചും ജീവിതത്തിലെ അരക്ഷിതാവസ്ഥയെക്കുറിച്ചും അവൾ ബോധവതിയാണ്. ഉത്തരവാദിത്തമില്ലാത്ത ഭർത്താവിനെ പ്രതിരോധിക്കേണ്ടതിന്റെയും സ്വന്തം ജീവിതം സുരക്ഷിതമാക്കേണ്ടതിന്റെ അനിവാര്യതയും അവൾ തിരിച്ചറിഞ്ഞിട്ടുണ്ട് .&lt;br /&gt;&lt;br /&gt;        ഉറക്കത്തിൽ മകളുടെ മാലയെടുത്തു പുറത്തേക്കോടുന്ന മുരളിയെ അവൾ തടഞ്ഞു നിറുത്തുക തന്നെ ചെയ്യുന്നു. ബിരിയാണി കൊണ്ടുവന്നു ബലമായി തീറ്റിക്കാൻ ശ്രമിക്കുമ്പോൾ ഉൾപ്പെടെ ശാരീരികമായി സ്വയം പ്രതിരോധിക്കേണ്ടിടത്തു  അവൾ അത് ചെയ്യുന്നു. വീടുവിട്ടിറങ്ങിയാലേ തനിക്കും മകൾക്കും രക്ഷയുള്ളൂ എന്ന് തിരിച്ചറിയുന്ന അവൾ ചങ്കൂറ്റത്തോടെ മകളെയും കൂട്ടി ഇറങ്ങിപോവുമ്പോൾ ഒരുത്തന്റെയും  തോന്ന്യാസ്യങ്ങൾക്കു തുലാക്കാനുള്ളതല്ല പെണ്ണിന്റെ ജീവിതം എന്ന ഉറച്ച പ്രഖ്യാപനമായി തോന്നി. തന്മയത്വത്തോടെ പക്വതയോടെ ഒതുക്കത്തോടെ ആ കഥാപാത്രത്തെ സംയുക്തമേനോൻ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;        മദ്യപാനം ഒരു രോഗമാണ്. തൊണ്ണൂറു ശതമാനവും ജനിതകവും. സ്വയം മാറണമെന്ന് തോന്നാത്തൊരാളിനു ഒരിക്കലും മദ്യപാനം നിർത്താൻ സാധ്യമല്ല. അങ്ങനെയൊരാളെ എവിടെ കൊണ്ടുചെന്നിട്ടാലും തിരികെ അയാൾ അതിലേക്കു തന്നെ എത്തിച്ചേരും. എല്ലാ അർത്ഥത്തിലും നഷ്ടങ്ങൾ മാത്രം ഉണ്ടാക്കുന്ന രോഗാവസ്ഥയാണത്. മദ്യത്തിന്റെ ലഹരിയടങ്ങുന്ന   അവസ്ഥയിൽ അയാൾ വല്ലാത്ത കുറ്റബോധത്തിലൂടെയും ആത്മനിന്ദയിലൂടെയും നിരന്തരമായി കടന്നു പോവുന്നു. ഇത് ചാക്രികമാണ്. ഓരോ സൈക്കിൾ കഴിയുമ്പോഴും കുറ്റബോധത്തിന്റെയും ആത്മനിന്ദയുടെയും തോത് കൂടിക്കൂടി ഒടുവിൽ ആത്മഹത്യയിലേക്കോ മറ്റൊരാളെ ദേഹോപദ്രവം ഏൽപ്പിക്കുന്ന അവസ്ഥയിലേക്കോ കൊണ്ടെത്തിക്കുന്നു. നിസ്സഹായനായി അയാൾ ഒരവസരത്തിൽ പറയുന്നുണ്ട് :&quot;എല്ലാം എനിക്കറിയാം.കുടി  നിറുത്തണം നീ കുടി നിറുത്തണം എന്ന് പറയുന്നവരാരും അതെങ്ങിനെ എന്ന് പറയുന്നില്ല.&quot;&lt;br /&gt;&lt;br /&gt;       മദ്യപിക്കുന്നയാളിന് മദ്യത്തോടു മാത്രമേ പ്രതിപത്തിയുള്ളു; ലോകത്തു മറ്റൊന്നിനോടും അയാൾക്ക്‌ അടുപ്പമുണ്ടാകില്ല. അതിനു വേണ്ടി അയാൾ എന്തും ചെയ്യും; കള്ളം പറയും (വളരെ നൈസർഗികമായ ഭാവനശക്തിയുള്ളവരും കാര്യസാധ്യത്തിനു അപ്പോൾ തന്നെ ഒരു പുളു മെനഞ്ഞെടുക്കാൻ മിടുക്കന്മാരുമണിവർ). ആർക്കോ ഡങ്കിപ്പനിയാണ് എന്ന് കള്ളം പറഞ്ഞു ആയിരത്തി അറുനൂറു രൂപ ചോദിച്ചു വാങ്ങി പോയി മദ്യപിക്കാൻ അയാൾക്ക്‌ ഒരു ഉളുപ്പുമില്ല. അയാളുടെ ഓരോ ദിവസവും മദ്യപാനത്തിന് വേണ്ട സമയവും സന്ദർഭവും തിരയലാണ് . മോളുടെ സ്കൂളിൽ PTA മീറ്റിംഗ് എന്ന് രാവിലെ കേൾക്കുമ്പോൾ തന്നെ വെള്ളയും വെള്ളയുമിട്ടു അയാൾ റെഡിയാണ്; കൊണ്ടുപോകാൻ. കാരണം വീണു കിട്ടിയ ഒരവസരം ഒരിക്കലും അയാൾ നഷ്ട്ടപ്പെടുത്തില്ല. സ്‌കൂളിൽ വിട്ടശേഷം ഉടനെത്തന്നെ &#39;അച്ഛൻ കൃഷിഭവനിൽ പോയിവരാം&#39; എന്ന് പറഞ്ഞു ധൃതിയിൽ സ്ഥലം വിടുകയാണ്. വളരെ സൂക്ഷമായ നിരീക്ഷണം തിരക്കഥയിൽ എടുത്തുപറയേണ്ടതാണ്. &lt;br /&gt;&lt;br /&gt;       ഷാപ്പിലെ മെലഡിയും ചായക്കടയിൽ നിന്നും &#39;നയാപൈസയില്ല കൈയ്യിലൊരു നയാപൈസയില്ല&#39; എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ മുരളി മരത്തിനുകീഴെ ലക്ക് കേട്ട് കിടന്നുറങ്ങുന്നതും വേണമായിരുന്നോ? അതെ സമയം സിനിമ കാണാനിരിക്കുമ്പോൾ ഉണ്ടാകുന്ന കശപിശയും അതേത്തുടർന്ന് ആ യുവതിയോട് കോടതി &#39;പറയുന്നതെല്ലാം സത്യമാവും&#39; എന്ന് മതഗ്രന്ഥത്തെ തൊട്ടു പറയാനാവശ്യപ്പെടുമ്പോൾ &#39;എനിക്ക് ഭരണഘടനയിലാണ് വിശ്വാസം&#39; എന്നു പറയുന്നതും സിനിമയുടെ ആകെത്തുകയുമായി വലിയ ബന്ധമില്ലെങ്കിലും കാലികപ്രസക്തി കാരണം  ഇഷ്ടമായി.&lt;br /&gt;&lt;br /&gt;        മദ്യാസക്തികൊണ്ടു അയാൾ ചെന്നുപെടുന്ന കുരുക്കുകൾ നിരവധി. അത്രയേറെ  ഒരു സിനിമക്ക് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. എന്നാൽ സാമൂഹികമായ ബോധ്യം ഉണ്ടാക്കൽ കൂടി ദൗത്യമായുള്ളതിനാൽ കൂടുതൽ സംഭവങ്ങൾ ഉദാഹരണങ്ങളായി കാട്ടിത്തരുന്നു എന്നതിൽ അപാകത തോന്നിയുമില്ല.&lt;br /&gt;&lt;br /&gt;       സ്വതവേ മദ്യപാനികൾ സ്നേഹമുള്ളവരും നർമബോധമുള്ളവരുമായാണ് അനുഭവം. സിനിമയിലുടനീളം മുരളിയുടെ വാക്കുകളിലെ (അതും കണ്ണൂർ സ്ലാങ്ങിൽ) പരിഹാസവും (മനഃപൂർവം ആരെങ്കിലും കുടിക്കുമോ? എന്നൊക്കെ അയാൾ നമ്മോടു ചോദിക്കുന്നതും സ്വയം ന്യായീകരിക്കുന്നതും) നർമരസവും മാത്രം മതിയായിരുന്നു എന്ന് തോന്നി. ഒരു ഗാന്ധിയനെ വേഷം കെട്ടിച്ചു കല്യാണസദ്യക്കു കൊണ്ടുവന്നു അയാൾക്ക്‌ അയാളറിയാതെ മദ്യം കൊടുത്തു കാണികളെ ചിരിപ്പിക്കേണ്ടതില്ലായിരുന്നു. പിന്നെ വംശനാശം സംഭവിച്ചിച്ചു കൊണ്ടിരിക്കുന്ന വിഭാഗത്തിൽ നിന്നൊരാളെ സ്‌ക്രീനിലെങ്കിലും കണ്ടതിന്റെ സന്തോഷം മറച്ചുവക്കുന്നില്ല. &lt;br /&gt;&lt;br /&gt;       സിനിമയിലൂടെ ചിലതു സമൂഹത്തോടും മദ്യപാനികളോടും അവർക്കു ചുറ്റുമുള്ളവരോടും കൃത്യമായി  സംവദിക്കുന്നുണ്ട്. സന്ദേശം തന്നെയായി പറയേണ്ടിടത്തു ഡോക്ടറുടെ വാക്കുകളിലൂടെ അവക്ക് ആധികാരികതയുണ്ടാക്കിയിട്ടുണ്ട്. &#39;അയാൾക്ക്‌ നിങ്ങളുടെ സഹായം ആവശ്യമുണ്ട് അതിനാൽ വരണം&#39; എന്നുപറയുമ്പോൾ ആദ്യം നിരസിക്കുകയും പിന്നെ പോവാൻ ഭാര്യ സന്നദ്ധയാവുന്നതും സ്ത്രീയിലെ നന്മ കാണിക്കുന്നു. ഭാര്യയെ കൂടെ നിറുത്തി മുരളിക്ക്‌ നല്ലൊരു ഡോസ് ഡോക്ടർ കൊടുക്കുന്നു: &quot;ഇപ്പൊ അവർക്കു നിന്നെ വേണ്ട നിനക്കാണ്  അവരെ ഇപ്പോൾ ആവശ്യം&#39; . രോഗികൾ അറിഞ്ഞാവണം ചികിത്സയെന്നതും പൊതു സന്ദേശമാണ്. &lt;br /&gt;&lt;br /&gt;       സമൂഹം വളരെ വേഗം തീർപ്പുകളിൽ എത്തുമെന്നതാണ് യാഥാർഥ്യം . അതുകൊണ്ടു തന്നെ സമൂഹത്തിനു മദ്യപാനിക്കു മേലുള്ള വിശ്വാസ്യത നഷ്ടപ്പെടാൻ അധികം സമയമൊന്നും വേണ്ട. കണ്ടവരോടൊക്കെ കടം ചോദിക്കുകയും കള്ളം പറയുകയും ചെയ്യുന്നയാൾ ഏറ്റവും ദുർബലനാണ്. പെട്ടെന്ന് തന്നെ അരക്ഷിതാവസ്ഥയിലേക്കും ഭയത്തിലേക്കും അയാൾ വഴുതിവീഴുന്നു. ഇത്തരം അവസ്ഥകൾ അമിതാഭിനയത്തിലോട്ടു വഴുതിവീഴാതെ ചെയ്തു ഫലിപ്പിക്കുക അത്ര എളുപ്പമല്ല.  മികവുറ്റ അഭിനയം കൊണ്ട് ജയസൂര്യ തന്റെ കഴിവ് വീണ്ടും തെളിയിച്ചിരിക്കുന്നു. എക്കാലവും അഭിമാനിക്കാവുന്ന കഥാപാത്രാവിഷ്കാരം. &lt;br /&gt;&lt;br /&gt;        കല്യാണവീട്ടിൽ മദ്യപിക്കാൻ ഒരു ബോട്ടിൽ പെപ്സി കൊടുക്കുന്ന പെൺകുട്ടിക്ക് നന്ദിസൂചകമായി ചുമ്മാ ഒരു ഷേക്ക് ഹാൻഡ്‌ കൊടുത്തതാണ്. അയാളുടെ കഷ്ടകാലത്തിനു അവളുടെ മോതിരം കാണാതെപോവുന്നു . അവിടെ മുരളിയാണത്‌ അടിച്ചുമാറ്റിയതു എന്ന് സ്ഥിരീകരിക്കാൻ വളരെ എളുപ്പമായിരുന്നു. അയാൾ പറയുന്നത് അവിടെ ആർക്കും കേൾക്കേണ്ട കാരണം അയാളുടെ നാളിതുവരെയുള്ള സ്വഭാവം അയാളെ വിശ്വസിക്കാൻ കൊള്ളാത്തവനാക്കിയിരുന്നു. ലഹരിയിൽ കൂട്ടുകാരൻ പറഞ്ഞത് ശരിക്കും മനസിലാക്കാതെ മരണവീട്ടിൽ കയറി അലമ്പുണ്ടാക്കുന്ന മുരളി മുപ്പത്തിരണ്ട് ദിവസം ജയിലിൽ കിടക്കേണ്ടി വരുന്നു. &lt;br /&gt;&lt;br /&gt;        അയാളുടെ തിരിച്ചു വരവും ഉയർച്ചയും മറ്റുള്ളവർക്കും പ്രചോദനമാവും വിധം പോസറ്റീവ് എനർജിയോടെ കാണികളിലെത്തിച്ചുണ്ട്.  ഇവിടെയൊക്കെ പശ്ചാത്തല സംഗീതം കൃത്യമായ  പങ്കു വഹിച്ചിട്ടുണ്ട്.മദ്യപാനം നിറുത്തി തിരിച്ചെത്തുന്ന അയാൾക്ക്‌ ജോലി  നിഷേധിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോൾ ഡീഅഡിൿഷൻ സെന്റരലിലെ ഡോക്ടറുടെ വാക്കുകകൾ സമൂഹ  മനോഭാവത്തിനു നേരെ ശക്തമായി വിരൽ ചൂണ്ടുന്നു. വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ സമൂഹത്തിനുള്ള പങ്കിനെക്കുറിച്ചു സൂചനയുണ്ട്.  സ്വന്തമായി എന്തെങ്കിലും തുടങ്ങു എന്ന് സമാധാനിപ്പിക്കുമ്പോൾ എനിക്കെന്തറിയാം ഇൻവെസ്റ്റ്മെന്റ് ഒന്നുമില്ല എന്ന് പറയുമ്പോൾ നിങ്ങൾക്ക്  വേണ്ടതെല്ലാം ചുറ്റിനുമുണ്ട്, &quot;Insult is the biggest investment&quot; എന്ന് പറഞ്ഞു  നേരിട്ട  അപമാനങ്ങളെ മൂലധനമാക്കാൻ ഉപദേശിക്കുന്ന ഡോക്ടർ മുരളിയെ മദ്യവിമുക്തനാക്കുക എന്നിടത്തു മാത്രം തന്റെ ദൗത്യം അവസാനിപ്പിക്കുന്നില്ല.  അയാൾക്ക്‌ പുതിയ ദിശാബോധവും ഊർജവും നൽകുന്നു. അയാളുടെ സംരംഭത്തെ ബിസിനസ് ഓർഡർ കൊടുത്തു സഹായിക്കുന്ന വീഗാലാൻഡ് ഹോംസ് CEO കൊച്ചൗസേഫ് ചിറ്റിലപ്പള്ളി  ഒന്നോ രണ്ടോ സീനുകളിൽ മാത്രമേയുള്ളുവെങ്കിലും ശബ്ദവും സംഭാഷണ രീതിയും കൊണ്ട് പെട്ടെന്ന് ശ്രദ്ധ പിടിച്ചു പറ്റുന്നു.&lt;br /&gt;&lt;br /&gt;പാട്ടുകളും സംഗീതവും തീർച്ചയായും നിലവാരം പുലർത്തുന്നുവെങ്കിലും  എങ്കിലും ഈ സിനിമയിൽ ഗാനങ്ങൾ വേണ്ടായിരുന്നു എന്ന അഭിപ്രായമാണ്; പ്രത്യേകിച്ചും ഹിന്ദി പാട്ട്.&lt;br /&gt;&lt;br /&gt;സിനിമയുടെ ശില്പികൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. കാണേണ്ട സിനിമ തന്നെ.&lt;br /&gt;&lt;br /&gt;&lt;/p&gt;</description><link>http://lalens.blogspot.com/2021/10/blog-post_24.html</link><author>noreply@blogger.com (Anilal Sreenivasan)</author><thr:total>6</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-6386980593694867598.post-4424015321044835292</guid><pubDate>Fri, 15 Oct 2021 12:00:00 +0000</pubDate><atom:updated>2024-04-15T18:17:06.548-05:00</atom:updated><category domain="http://www.blogger.com/atom/ns#">കഥ</category><title>വംശാവലി</title><description>വീടിനുള്ളിലേക്കു കയറുന്ന ആർക്കും കാണാവുന്നവിധം ചുമരിൽ ‘വട്ടമറ്റം കുരിശും കുന്നേൽ’ എന്നെഴുതിയ ബോർഡ്. മുൻവാതിലിനഭിമുഖമായി ഭിത്തിയോടു ചേർന്ന്  ആൾപ്പൊക്കമുള്ള നിലവിളക്ക്  കുരിശും ചുമന്നു നിൽക്കുന്നു. ഫോയറിൽ തൂങ്ങിക്കിടന്ന മരിയാ തെരേസ ഷാൻഡ് ലിയർ ക്രിസ്റ്റൽ വിളക്കിലെ  വെളിച്ചം ചില്ലുകളിൽ വെട്ടി മിന്നുമ്പോൾ അതൊരു സുവർണ ശിൽപ്പം പോലെ തോന്നിച്ചു. &lt;br /&gt;&lt;br /&gt;ചുമരിൽ ഇത്തിരിമാറി പിടിപ്പിച്ച കർത്താവിന്റെയും തൊട്ടടുത്തായുള്ള ഫാത്തിമ മാതാവിന്റെയും  രൂപങ്ങൾക്കു  മുന്നിൽ മിക്കവാറും രാത്രികളിൽ അടക്കിയ ശബ്ദത്തിലും ചിലപ്പോൾ മാത്രം അറിയാതെ ഉറക്കെയായിപ്പോവുന്നതുമായ രീതിയിൽ അവറാച്ചനും അന്നമ്മയും തകർത്ത് തമ്മിൽ പോരാണ്.&lt;br /&gt;&lt;br /&gt;വേറെ എവിടെയാണെങ്കിലും അവറാച്ചന്റപ്പൻ പാപ്പുക്കുഞ്ഞു കേൾക്കും. പ്രായമായതിന്റെ ചില്ലറ അസുഖങ്ങളുമായി കിടപ്പാണേലും ഈ പ്രായത്തിലും ഫുൾ കപ്പാസിറ്റിയിൽ പ്രവർത്തിക്കുന്നത് മുഴുത്ത ആ രണ്ടു ചെവികൾ മാത്രമാണ്. ഈ വഴക്കുകൾ അപ്പൻ കേക്കരുതെന്ന് അവറാച്ചന് നിർബന്ധമാണ്.  &lt;br /&gt;&lt;br /&gt;“അല്ലെ, മിൽവാക്കീല് നിങ്ങടെ പെങ്ങടെ മോൻ വെളുമ്പിയേം കൊണ്ടു കുടുംബത്തേ കേറിയപ്പം ഒരു ദെണ്ണവുമില്ലാരുന്നല്ലോ? ഇവിടെ ഐറിന്റെ കാര്യം വന്നപ്പോ കെടന്നു തുള്ളുവാ,” പടക്കപ്പുരയിലേക്ക് അന്നമ്മ ആദ്യത്തെ കൊള്ളി തെറിപ്പിച്ചു.&lt;br /&gt;&lt;br /&gt;“പെങ്ങടെ വീട്ടുകാര്യം നോക്കാൻ അവള കെട്ട്യോനോണ്ട്. ഞാനെതിര്‌ പറയാഞ്ഞിട്ടാന്നോ?”  &lt;br /&gt;&lt;br /&gt;ഒരേയൊരു കാര്യത്തെ ചൊല്ലിയാണ് രണ്ടുമാസത്തിലേറെയായി നടക്കുന്ന ഈ കണകൊണ പോര്. പറയുന്ന ഡയലോഗുകളും ഏകദേശം ഒരുപോലിരിക്കും. അതുകൊണ്ട് നാടക റിഹേഴ്സലിന്റെ സ്വഭാവമാണ് അവരുടെ വഴക്കിന്. അവറാച്ചൻ ജുബ്ബയും മുണ്ടുമുടുത്ത്, നിന്നേടത്തു നിന്നു കൂടുതൽ മാറാതെയാണ് ഡയലോഗ് ഡെലിവറി. അന്നമ്മയാവട്ടെ ദേഷ്യം വരുമ്പോ അകന്നു മാറിയും അടക്കം പറയേണ്ടുന്നേരം അടുത്തു വന്നും കാര്യം പറയും. താൻ അടിക്കാൻ പോവുന്നത് കുറിക്കു കൊണ്ടേക്കും എന്ന് തോന്നിയാൽ ഡയലോഗ് പറഞ്ഞിട്ട് വേഗത്തിൽ മുറിവിട്ടു പോവുന്നപോലെ കാണിക്കും. അവറാച്ചനപ്പോൾ തിരിച്ചൊന്നും പറയാനില്ലേലും പിന്നാലെ ചെന്ന് ‘നിക്ക് നിക്ക് ഇതൂടെ കേട്ടിട്ടു പോ’ എന്നു പറഞ്ഞു പുള്ളിക്കാരിയെ വലിച്ചു തിരികെ കൊണ്ടുവരും. &lt;br /&gt;&lt;br /&gt;“നല്ല പുള്ളി. കൂടുതലൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുതേ. ഞാനൊന്നും മറന്നിട്ടില്ല കേട്ടാ. അവൾടെ കല്യാണത്തിന് അവിടെ മലയാളി കുർബാന നടത്താൻ അച്ചനില്ലാന്നു പറഞ്ഞപ്പം ഇവിടുന്നല്ലായോ  പോളച്ചനേം കൊണ്ട് രായ്ക്കു രാമാനം അങ്ങോട്ട് വണ്ടി വിട്ടത്.”&lt;br /&gt;&lt;br /&gt;“എടി അപ്പൻ പെങ്ങടടുത്തല്ല ഇവിടെയാ  താമസം. അവിടെ എന്നാ നടന്നാലെന്നാ? അപ്പൻ ഇവിടുള്ളപ്പോ എന്നെക്കൊണ്ട് പറ്റത്തില്ല. കുടുംബോം  പാരമ്പര്യോം ഒക്കെ വല്യ കാര്യാ അപ്പച്ചന്, അറിയാല്ലോ നെനക്ക്?”&lt;br /&gt;&lt;br /&gt;കുരിശും കുന്നേല് തറവാടിന്റെ മതിലേല് പലകയിൽ പതിച്ചിരുന്ന വീട്ടു പേര് അതെ പോലെ പറിച്ചു ഭദ്രമായി ബാഗിൽ വച്ചോണ്ടാണ് പാപ്പുക്കുഞ്ഞു വിമാനം കേറിയത്. സ്പോൺസർ ചെയ്തു കൊണ്ടുവരാന്നേരം പാപ്പുക്കുഞ്ഞു വച്ച ഡിമാൻഡ് അത് മാത്രമായിരുന്നു. അതു കൊണ്ടാണ് കാശുള്ളോരു  താമസിക്കുന്ന ബാരിങ്ങ്ടണിൽ കുന്നുകളും താഴ്‌വരകളും കൃത്രിമ തടാകങ്ങളും പൂന്തോട്ടങ്ങളും വാട്ടർ ഫൗണ്ടനും ഒക്കെയുള്ള ഗേറ്റഡ് കമ്മ്യൂണിറ്റിയിലെ കത്തീഡ്രൽ മാതൃകയിലുള്ള മാളികയുടെ മുൻവാതിൽ തുറന്നു കേറുമ്പൊത്തന്നെ കാണും വിധം തറവാട്ട് പേരുറപ്പിച്ചത്. പാപ്പുക്കുഞ്ഞു വീട്ടിൽ കേറിയതിന്റെ പിറ്റേന്ന്!&lt;br /&gt;&lt;br /&gt;“ഹും, കല്യാണത്തിനു  മുന്നേ ചെറുക്കനും പെണ്ണും നാട്ടിപ്പോയതോർക്കുന്നോ? നിങ്ങടെ തറവാട്ടിലല്ലിയോ അവരു താമസിച്ചേ. അവള് ചട്ടയും മുണ്ടുമിടുന്നത് കാണണം…സാരിയുടുത്തു നിക്കണ കാണണം..ഇപ്പഴത്തെ മലയാളി പെമ്പിള്ളേര് ഇതുപോലെ സാരിയുടുക്കുവോ... അവളു നമുക്ക് ചേരുമെടീ. ദേ ഇതെല്ലാം ആ വായീന്നു മൊഴിഞ്ഞതാ..എന്നെക്കൊണ്ട് കൂടുതല് പറയിക്കണ്ട..ദേ മനുഷ്യാ ബ്യൂട്ടീഷ്യൻ ഒരുക്കിയെറക്കിയതാരുന്നു കൊച്ചിനെയന്ന് അറിയാവോ,” അന്നമ്മ മുറി വിടാനൊരുങ്ങി.&lt;br /&gt;&lt;br /&gt;“ഒള്ളതു തന്നെയാടീ ഞാൻ പറഞ്ഞേ. ഞാൻ വിചാരിച്ചോ ഇവിടൊരുത്തി കയറു പൊട്ടിക്കാൻ ഒരുമ്പെട്ടു നിക്കുവാന്ന്? ഇതെന്നാ ചക്കയാണോടി തുന്നിച്ചു നോക്കാൻ, അതും മക്കളെ. അതുങ്ങളില് ഒരു വിശ്വാസം കാണിച്ചില്ലേ പിന്നെ എന്നാത്തിനാടി ഇക്കണ്ടതെല്ലാം?”&lt;br /&gt;&lt;br /&gt;അവറാച്ചന്റെ വികാരപ്രകടനം ഏറ്റുവെന്നു വേണം പറയാൻ. അന്നമ്മ പെട്ടെന്ന് നിശബ്ദയായി. കുറെ നേരം ഒന്നും മിണ്ടിയില്ല. തക്കം നോക്കി അയാൾ ഒന്നുകൂടി സ്കോറ് ചെയ്യാൻ നോക്കി.&lt;br /&gt;&lt;br /&gt;“എല്ലാം പൊളിച്ചടുക്കാൻ നീയാ കൂട്ടു നിന്നെ.” &lt;br /&gt;&lt;br /&gt;അതുകേട്ടപാടെ അന്നമ്മ ചാർജ് ആയി.&lt;br /&gt;&lt;br /&gt;“ഞാനാരുടേം കൂടെ നിന്നിട്ടില്ല. പക്ഷെങ്കി പിള്ളേരെ മനസ്സിലാക്കണം. അതുങ്ങള് ഇവിടെ പടിച്ചു വളർന്നതാ. വന്നിട്ട് പത്തിരുപത്തെട്ടു വർഷമായില്ലേ...ഇനീം കുരിശും കുന്നേന്നു താഴോട്ടേറങ്ങാറായില്ലേ..?”&lt;br /&gt;&lt;br /&gt;“അത് വിട്. ചുമ്മാ തറവാടിനെ  പറയാതെ.”&lt;br /&gt;&lt;br /&gt;“എങ്ങിനെ പറയാതിരിക്കും. ആ മഹത്വം ഞാൻ കൊറേ കണ്ടതാണേ? മനോരമയില് പരസ്യം കൊടുത്തിട്ട് അവധിക്കു നാട്ടീ വന്നപ്പൊ ആലോചിച്ചു പെണ്ണുകാണാൻ വന്നത്...ഓർക്കുന്നോ? അന്നേ മഹത്വം പിടികിട്ടിയാരുന്ന്. തോമാശ്ലീഹ തൊട്ടൊള്ള പുരാണം..നമ്പൂരി മഠത്തിന്റെ വലിപ്പം. ബാക്കിയുള്ളൊരു കേട്ടു കണ്ണു തള്ളിയിരിക്കുമ്പഴാ അമ്മാച്ചൻ വേറെ രണ്ടെണ്ണത്തിനേം കൂട്ടി ശൂന്ന് വെളിയിലേക്കിറങ്ങി പോയത്. ”&lt;br /&gt;&lt;br /&gt;“അതിനെന്നാ പറ്റി?”&lt;br /&gt;&lt;br /&gt;“അതിയാൻ പൊറത്തെറങ്ങി പോയത് പറമ്പ് കാണാൻ അല്ലാരുന്നോ...അവിടെ കെണറൊണ്ടോ കച്ചിത്തുറുവൊണ്ടോ കോഴിക്കൂടൊണ്ടോ ന്നൊക്കെ നോക്കാനല്ലാരുന്നോ?”&lt;br /&gt;&lt;br /&gt;“പിന്നേ നിന്റെ കോഴിക്കൂട് വിറ്റാരുന്നല്ലോ ഇങ്ങോട്ടു വരാൻ എനിക്ക് ടിക്കറ്റ് എടുത്തത്,” അവറാച്ചൻ ചുവടൊന്നു മാറ്റി ചവുട്ടി. “അവള് ഇവിടെന്നെറങ്ങി പോയിട്ടു മൂന്നു മാസമാവുന്നു..അറിയോ..പള്ളീലോട്ടു ചെന്ന് കേറാൻ മേലാ..എടീ നാണക്കേടാന്ന്”&lt;br /&gt;&lt;br /&gt;“നിങ്ങളോടു പിണങ്ങീട്ടല്ലേ ഇറങ്ങിപ്പോയത്..അതിനു ഞാനെന്നാ എടുത്തെന്നാ?”&lt;br /&gt;&lt;br /&gt;“ഉം അത് പറയാൻ തൊടങ്ങിയാ ഇവിടൊന്നും തീരൂല്ല. പെമ്പിള്ളേരെ വളർത്തുന്നത് തള്ളമാരാ..അല്ലാതെ അപ്പന്മാരല്ല..കോണദോഷിച്ചും കുടുംബത്തിനെപ്പറ്റി പറഞ്ഞും വളത്തേണ്ടത് തള്ളമാരാ..അതെങ്ങനാ ഹൈ സ്കൂളിൽ കേറിയപ്പോ നിറുത്തീല്ലേ നാട്ടീ പ്പോക്ക്. അല്ലെങ്കി അങ്ങനേങ്കിലും കുടുംബത്തെ അറിയാനും ആളുകളെ അറിയാനും കഴിഞ്ഞേനെ. ‘അഡ്ജസ്റ്റ് ചെയ്യാമ്മേലാ പോലും’ അതിനൊക്കെ നീ കൂട്ട് നിന്നിട്ടാ...അവള് ഫക്കും ഷിറ്റും പറഞ്ഞു സ്ഥലം വിട്ടത്”&lt;br /&gt;&lt;br /&gt;“അതു തന്നെ, ഈ ഞാന് നേരാമ്മണ്ണം വളത്തിയതിനെക്കൊണ്ടാ മൂന്നു മാസം മുന്നെവരെ അവളു ഇവിടുണ്ടായിരുന്നെ..അല്ലെങ്കി ഈ പറഞ്ഞതെല്ലാം എന്നെ കേപ്പിച്ചിട്ടു നേരത്തെ പോയേനെ. പിള്ളേരെ അവര്ടെ മനസറിഞ്ഞു വളർത്തണം. ഇവിടെ വളന്ന പിള്ളാര് ആണാണേലും പെണ്ണാണെലും അവരോർക്കിഷ്ടമൊള്ളതേ ചെയ്യൂ”&lt;br /&gt;&lt;br /&gt;തർക്കം ഒരിടത്തും എത്തുന്നില്ലാന്നു കണ്ട് അന്നമ്മ അടുത്തെത്തി സമവായത്തിൽ പറഞ്ഞു:       &lt;br /&gt;&lt;br /&gt;“നിങ്ങള് സമ്മതിച്ചൂന്നു പറഞ്ഞു വിളിച്ചാ അവള് വരും. നമ്മടെ മോളല്ലേ? നോക്ക് അവൻ ക്രിസ്ത്യാനിയാണെ...എല്ലാം പോട്ട് ആണാണെ..?രണ്ടാൾക്കും നല്ല ജോലീമൊണ്ട്… എന്നതാണെലും നിങ്ങടെ വട്ടമറ്റം കുരിശും കുന്നേലിനും ഒരു പടി മേളി നിക്കും ഐറിഷ് മർഫി” &lt;br /&gt;&lt;br /&gt;“എന്നാ  മർഫിയാടി  അവൻ. ഇതു കേട്ടപ്പം അപ്പൻ ചോദിച്ചതാ ആദ്യം. ന്നിട്ട് ‘അവറാച്ചാ അവൾടെ പേരിന്റെ കൂടെ മർഫിന്നു ചേരത്തില്ല അത് മോരും മുതിരേം  പോലെ കിടക്കും’ ന്നു. അവനെന്നാ വംശാവലിയിരിക്കുന്നെന്നാ അപ്പന്റെ ചോദ്യം” &lt;br /&gt;&lt;br /&gt;“വംശാവലീം തെങ്ങേമൊന്നും എനിക്കറിയത്തില്ല. അത് അവർക്കു വേണോങ്കി മതിയല്ലാ?പിന്നെ, പേര് ചേരുവോ ഇല്ലയോ എന്നത് അവരാലോചിച്ചോളും..എന്നതാണേലും മൂന്നു മാസമായില്ലേ  പോയിട്ട്. ഒരുമിച്ചാണെ താമസം. അവര് ചേരേണ്ടപോലെ ഇതിനകം ചേർന്നുകാണും”&lt;br /&gt;&lt;br /&gt;“ഹും ലിവിങ് ടുഗെതർ..,അല്ലേ ഞാനാലോചിക്കുവാ എന്നാ മൈരിനാ ഒള്ള കാശു കൊണ്ട് വർഷം തോറും മലയാളി കൂട്ടായ്‌മാന്നും കമ്മറ്റിന്നും പറഞ്ഞു കളഞ്ഞത്..ഇതുങ്ങള് സമുദായത്തീ പെട്ട ആരേങ്കിലും കണ്ടു ഇഷ്ട്ടപ്പെട്ടങ്ങനെ പൊക്കോളും ന്നു കരുതി. അല്ലെങ്കി പിന്നെ ഇതിനൊക്കെ ആരേലും കാശു കളയുവോ? എല്ലാത്തിനും കെട്ടിയൊരുങ്ങി വരാനുള്ള പൂതി കണ്ടപ്പൊ ചെലവാക്കുന്ന കാശു വെറുതെ ആവണില്ലല്ലോ എന്നാരുന്നു. പിന്നല്ലേ ഇതുങ്ങള തനിനെറം അറീന്നേ..”&lt;br /&gt;&lt;br /&gt;പതിവുപോലെ എങ്ങനെങ്കിലും ഊരേണ്ട സമയമായി എന്ന് വിചാരിക്കാൻ തുടങ്ങുമ്പോളാണ് അകത്തെ മുറീന്നൊരു മണിയൊച്ച കേട്ടത്. &lt;br /&gt;&lt;br /&gt;“ദേ  അപ്പനാ. അങ്ങോട്ട് ചെല്ലട്ട്, അവിടെ ഇനി എന്നാ ഒപ്പിച്ചു വെച്ചക്കുന്നെന്നു കാണട്ട്!”, മറുപടിക്കു കാത്തു നിൽക്കാതെ അന്നമ്മ അകത്തേക്ക് പോയി. &lt;br /&gt;&lt;br /&gt;രണ്ടു ദിവസം കഴിഞ്ഞു. &lt;br /&gt;&lt;br /&gt;ഒരു വെള്ളിയാഴ്ച.&lt;br /&gt;&lt;br /&gt;‘യൂദൻമാരുടെ രാജാവായ നസ്രായക്കാരൻ ഈശോയെ, പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിലും  അസുഖങ്ങളിലും  നിന്നും ഭയത്തിലും പൈശാചിക ബാധയിൽ നിന്നും ദുഷ്ചിന്തകളിലും ദുഷ്ചര്യകളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും കാത്ത് രക്ഷിക്കണമേ’ &lt;br /&gt;&lt;br /&gt;രാത്രി പ്രാർഥന കഴിഞ്ഞു നെറ്റിയിൽ കുരിശും വരച്ചെഴുന്നേൽക്കുമ്പോളാണ് സൈറൻ പോലെ എന്തോ ഒച്ച കേട്ടത്. ഇത്രേം ഉറക്കെ കേട്ടപ്പൊ വല്ല കൊടുങ്കാറ്റോ ഭൂമികുലുക്കമോ മറ്റോ ആയിരിക്കും എന്നാണ് അന്നമ്മ കരുതിയത്. വർഷങ്ങൾക്കു മുമ്പ്, ഇവിടെ വന്ന കാലത്ത് ഒരു കൊടുങ്കാറ്റുണ്ടായപ്പോഴാ സിറ്റി ഇങ്ങനെ സൈറൺ മുഴക്കിയത്. അത് കേട്ടാ എല്ലാരും ഓടി ഏറ്റവും താഴെ ബേസ്‌മെന്റിൽ പോയിരുന്നോണം. മേൽക്കൂര പറന്നുപോയാലും മേളിലത്തെ നില പൊളിഞ്ഞു വീണാലും ബേസ്‌മെന്റിൽ കുഴപ്പമുണ്ടാവൂല്ല. അങ്ങിനെ അതിനു തയ്യാറെടുത്തു നിൽക്കുമ്പോഴാണ് കാളിംഗ് ബെല്ലടിച്ചത്‌.&lt;br /&gt;&lt;br /&gt;അവറാച്ചൻ മെല്ലെ മുൻവശത്തെ മുറിയിൽ എത്തി മുറ്റത്തേക്കുള്ള ജനാലയിലെ ബ്ലൈൻഡ്‌സ് മെല്ലെയകത്തി പുറത്തേക്ക് ഒളിഞ്ഞു നോക്കി.&lt;br /&gt;&lt;br /&gt;“എടി പോലീസാ.”  &lt;br /&gt;&lt;br /&gt;“കർത്താവെ?, എന്നാ പറ്റി? നിങ്ങളെന്തെലും കുരുത്തക്കേട് ഒപ്പിച്ചാ?”&lt;br /&gt;&lt;br /&gt;“ഇങ്ങോട്ടൊന്നു വാ, തമാശിക്കാൻ കണ്ട നേരം”&lt;br /&gt;&lt;br /&gt;ഒന്നൂടെ രൂപത്തെ മുത്തി കൊന്തയും ഉരുട്ടി കെട്ട്യോന്റെ കൈയും പിടിച്ച് അന്നമ്മ മുൻവാതിക്കലേക്കു നടന്നു. &lt;br /&gt;&lt;br /&gt;ആജാനബാഹുവായ ഒരു വെള്ളക്കാരൻ പോലീസ് തൊട്ടുമുന്നിൽ. കടുംനീല യൂണിഫോമിൽ തിളങ്ങുന്ന വെള്ളിനക്ഷത്രങ്ങൾ. വാതിൽ തുറന്നതും അതുവരെ രണ്ടു കൈകളും ബെൽറ്റിൽ താങ്ങിനിന്ന അയാളുടെ വലതു കയ്യ് അറിഞ്ഞോ അറിയാതെയോ വലതു ഭാഗത്തു തൂങ്ങുന്ന റിവോൾവറിലേക്കു നീങ്ങി. അയാളുടെ വമ്പൻ ദേഹം മറഞ്ഞ് ഐറിൻ. അടുത്ത്  ധൈര്യം കൊടുക്കാനെന്നോണം അവളുടെ ഒരു കൈയ്യും പിടിച്ചു കഥാനായകൻ ജാക്ക് മർഫി. ചെമ്പൻ മുടിയും താടിയും ഇടുങ്ങിയ കണ്ണുകളും ഇത്തിരി മേളിലേക്കു തുറന്ന മൂക്കുമുള്ള ഒരു ചുള്ളൻ.&lt;br /&gt;&lt;br /&gt;മുറ്റത്തു രണ്ടു കാറുകൾ. പോലീസു കാറിന്റെ മേളിൽ നിന്നും ചുവപ്പും നീലയും അപ്പോഴും ഫ്ളാഷ് ചെയ്യുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;അന്നമ്മ  അവറാച്ചന്റെ ഇടത്തേക്കയ്യേലൊന്ന് ഒന്ന് അമർത്തിപ്പിടിച്ചത് കൈവെള്ളയിലെ വിയർപ്പുകാരണം വഴുതിപ്പോയി. &lt;br /&gt;&lt;br /&gt;അവറാച്ചനെ ഒരു വെള്ളക്കാരൻ ‘സർ’ എന്ന് വിളിക്കുന്നത് ആദ്യമായാണ്. സ്വയം ഓഫീസർ എന്നു പരിചയപ്പെടുത്തിയ അയാൾ തിരിച്ചറിയൽ കാർഡ് കാണിച്ചു. അപ്പനും മോളും, അമ്മയും മോളും, അന്നമ്മയും അവറാച്ചനും ഒക്കെ തമ്മിലുള്ള ബന്ധം ചോദിച്ചുറപ്പിച്ചശേഷം വിനയത്തോടെ സംഗതി അവതരിപ്പിച്ചു.&lt;br /&gt;&lt;br /&gt;ഐറിന്റെ പാസ്സ്പോർട്ടും മറ്റു വകകളും അപ്പനും അമ്മയും ഹോൾഡ് ചെയ്യുന്നത്രെ. അവൾക്കത് കിട്ടണം. എടുക്കാൻ അനുവാദമുണ്ടോ?&lt;br /&gt;&lt;br /&gt;‘നിങ്ങള് എന്നായീ ചോദിക്കുന്നെ? അവള എന്നാ തടഞ്ഞു വച്ചേക്കുന്നെന്നാ? ഇവിടങ്ങനൊരു സംസാരം പോലുമുണ്ടായിട്ടില്ല.. പിന്നെന്നാത്തിനാ  ഈ പെറുക്കിയെയും കൊണ്ട് ഇങ്ങോട്ടു ലൈറ്റും അടിച്ചു ഒള്ള ബഹളമെല്ലാം ഒണ്ടാക്കി വന്നത്?”, മലയാളിപ്പോലീസാണേൽ ഇങ്ങിനെ പറയാമായിരുന്നു. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പറഞ്ഞാൽ ചെലപ്പം അയാൾടെ കൂടെ താനും സ്റ്റേഷനിലേക്ക് പോവേണ്ടി വരും എന്നോർത്താവണം മറുപടി ഇങ്ങനെയായി.&lt;br /&gt;&lt;br /&gt;“തീർച്ച. ഒരു പ്രശ്നവുമില്ല” &lt;br /&gt;&lt;br /&gt;അവറാച്ചൻ ഐറീനെ ഒന്ന് സൂക്ഷിച്ചു നോക്കി ഒരു ഭാഗത്തേക്കു  മാറിനിന്നു. ഓഫീസർ പറഞ്ഞതനുസരിച്ച് ഐറിൻ വീടിനകത്തേക്കു നടക്കാൻ തുടങ്ങുമ്പോൾ ജാക്ക് മർഫി ‘ഹണീ’ എന്നു വിളിച്ച് അവളുടെ തോളിൽ കൈവച്ചു. ഒരു ധൈര്യത്തിന് താനും വരാം എന്നാണ് പറയുന്നതെന്ന് മനസ്സിലാക്കിയ അവൾ ‘ഇറ്റ്സ് ഓക്കേ’ എന്നും പറഞ്ഞു  ഇലക്ട്രിക്ക് ബോട്ട് കുതിക്കുന്നപോലെ ഉള്ളിലേക്കൊരു പോക്ക് പോയി. അവളുടെ പുറകെ ‘എന്നാ മോളെയിത്? ഇതിന്റെയൊക്കെ വല്ല കാര്യോം  ഉണ്ടാർന്നോ’ എന്നു ചോദിച്ചോണ്ടു പോവാൻ തുടങ്ങിയ അന്നമ്മയെ അവറാച്ചൻ ഒറ്റ നോട്ടത്തിൽ തളച്ചു. &lt;br /&gt;&lt;br /&gt;എടുക്കേണ്ട രേഖകളും അത്യാവശ്യ സാമാനങ്ങൾ പാക്ക് ചെയ്ത രണ്ടു പെട്ടികളും വലിച്ച് ഐറീൻ, അപ്പന്റെയും അമ്മേടെയും മുന്നിലൂടെ കൂളായി നടന്നു. പുറത്തെ വാതിൽ കടന്നതും ജാക്ക് രണ്ടു കൈയ്യിലേയും പെട്ടികൾ തട്ടിപ്പറിച്ചെടുത്ത് അവരുടെ കാറിനടുത്തേക്ക് നടന്നു. &lt;br /&gt;&lt;br /&gt;സഹകരണത്തിന് നന്ദി പറഞ്ഞ് ഓഫീസറും അയാളുടെ കാറിനടുത്തേക്കു പോകാൻ തുടങ്ങി.&lt;br /&gt;&lt;br /&gt;അകത്തേക്ക് കയറിയപ്പോഴോ പുറത്തേക്കു ഇറങ്ങിയപ്പോഴോ  ഒരു തവണ പോലും അമ്മച്ചീടെ മുഖത്തുനോക്കാതെ ഇറങ്ങിപ്പോയ മോളെയോർത്തു നെഞ്ച് കലങ്ങി അന്നമ്മ വാതിൽപ്പടിയിൽ നിൽപ്പുണ്ടായിരുന്നു. കാറിൽ കേറുന്നതിനു മുൻപെങ്കിലും അവൾ ഒന്ന് തിരിഞ്ഞു നോക്കുമെന്നു കരുതി. പക്ഷെ അതുണ്ടായില്ല. &lt;br /&gt;&lt;br /&gt;രണ്ടും കാറുകളും സ്റ്റാർട്ട് ചെയ്യുമ്പോൾ അവറാച്ചൻ അന്നമ്മയെ വലിച്ചു വീടിനുള്ളിലേക്ക് കയറ്റി. &lt;br /&gt;&lt;br /&gt;പുറത്തെ വാതിൽ ശക്തിയായി വലിച്ചടച്ചു.</description><link>http://lalens.blogspot.com/2021/10/blog-post_15.html</link><author>noreply@blogger.com (Anilal Sreenivasan)</author><thr:total>1</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-6386980593694867598.post-2666737076926897782</guid><pubDate>Fri, 15 Oct 2021 11:59:00 +0000</pubDate><atom:updated>2024-04-11T05:22:50.060-05:00</atom:updated><title>വിചിത്രവീര്യൻ </title><description>ഉച്ചതിരിഞ്ഞ് ഷോപ്പിംഗ് മാളിൽ ക്ലാസ്സിലെ കുട്ടികളെയും കൂടെക്കൂട്ടി നടക്കുകയായിരുന്നു. പ്രത്യേക ശ്രദ്ധ വേണ്ട കുട്ടികളായ കാരണം ഇടയ്ക്ക്  ഇങ്ങനെ ചില ഔട്ടിങ് ഒക്കെ അവർക്ക് ആവശ്യമാണ്. അന്നേരമാണ് പൂനം എവിടുന്നോ പ്രത്യക്ഷപ്പെട്ട് ഒപ്പം കൂടിയത്. &lt;br /&gt;&lt;br /&gt;“ഹി ഈസ് മിസ്സിംഗ്. കുറച്ചുദിവസമായി കാണാനില്ല,” അടുത്തു ചേർന്നു നടന്ന്, അങ്ങനെ പറഞ്ഞപ്പോൾ മാത്രമാണ് സവിത അവരെ സൂക്ഷിച്ചു നോക്കിയത്, ആദ്യമായി. നെറ്റിക്കുമേലെ ഇരുവശങ്ങളിലും അകാലത്തിലെ നര വെള്ളിയിട്ടിക്കുന്നു. ഗാന്ധി കണ്ണട. നെറ്റിയിൽ നിറയെ ചുളിവുകൾ.  ചോരച്ചുവപ്പു ലിപ്സ്റ്റിക്ക് ചുണ്ടുകൾക്കു പിന്നിൽ  കൃത്രിമമായി വെളുപ്പിച്ച പല്ലുകൾ ചിരിക്കാൻ മാത്രം ഒരുങ്ങി നിന്നു. കുറെനേരം ഒന്നും മിണ്ടാതെ കൂടെ നടന്നശേഷം പെട്ടെന്നടുത്തുവന്ന് എന്തോ രഹസ്യം പറയും പോലെയാണതു പറഞ്ഞത്:&lt;br /&gt;&lt;br /&gt;“സമീറിന്റെ കാര്യമാണ്,” ആളാരാണെന്നു ചോദിക്കാൻ നാവെടുത്തതാണ്. വേണ്ടിവന്നില്ല.&lt;br /&gt;&lt;br /&gt;സ്കൂളിലെ പുതിയ സ്റ്റാഫ് ആണ് പൂനവും ഭർത്താവു സമീറും. മൂന്നാഴ്ച മുമ്പ് മാത്രമാണ് തൻ്റെ സഹ അധ്യാപകരായി സ്‌കൂളിൽ ജോലി തുടങ്ങിയത്. എന്നാൽ ഒരാഴ്ചയായി അയാൾ സ്കൂളിൽ വരുന്നുണ്ടായിരുന്നില്ല. ‘സമീറിന് എന്തു പറ്റി?’ എന്ന രണ്ടു ദിവസം മുൻപുള്ള ചോദ്യത്തിനുള്ള മറുപടിയുടെ തുടക്കമായിരുന്നു പൂനത്തിന്റെ വാക്കുകൾ.&lt;br /&gt;&lt;br /&gt;അവർ മൂന്നു പേരായിരുന്നു ഇന്ത്യാക്കാരായി ആ സ്‌കൂളിൽ ഉണ്ടായിരുന്നത്. പുതിയതായി ചേർന്ന ജോഡി, വിചിത്രമായ രീതികൾ കൊണ്ട് വളരെ വേഗം തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വേഷത്തിലും പെരുമാറ്റത്തിലുമെല്ലാം വല്ലാതെ വ്യത്യാസപ്പെട്ടവരായിരുന്നു രണ്ടുപേരും. മുട്ടുവരെ നിൽക്കുന്ന ഫ്രോക്കിലാണ് പൂനം സ്‌കൂളിലെത്തിയിരുന്നത്. ഓരോ ദിവസവും ഫ്രോക്കിലെ പൂക്കൾക്ക് മാത്രം നിറവും വലിപ്പവും മാറിയിരുന്നു. സമീറിനാവട്ടെ  വസ്ത്രധാരണത്തിൽ ഒട്ടുമേ താല്പര്യം ഉണ്ടായിരുന്നില്ല. പഴഞ്ചൻ ജീൻസും നരച്ച ഓവർ കോട്ടുമായിരുന്നു വേഷം. പിന്നെ ഒരു ബീനി തൊപ്പിയും കണ്ണടയും. എന്നാൽ എല്ലാ ദിവസവും ക്ലീൻ ഷേവ് ആയി മാത്രമെ അയാൾ സ്കൂളിൽ എത്തുമായിരുന്നുള്ളു. &lt;br /&gt;&lt;br /&gt;ഉച്ചക്കു കഴിക്കാന്നേരം, ബ്രേക്ക് റൂമിൽ മറ്റുള്ളവരുടെ കൂടെയിരിക്കാതെ, സമീറും പൂനവും ദൂരെ മാറി ഒരൊഴിഞ്ഞ കോണിലാണ് ഇരിക്കുക. എല്ലാവരും കാണെ വല്ലാത്ത പ്രേമപരവശ്യം അവരോടു തുറന്നു കാട്ടാൻ അയാൾ മനഃപൂർവം ശ്രമിച്ചിരുന്നു. മധ്യവയസ്സുകഴിഞ്ഞവർക്കിടയിലെ പരസ്യമായ പ്രണയപ്രകടനങ്ങൾ മറ്റു സ്റ്റാഫുകൾക്കിടയിൽ അവരെ നോട്ടപ്പുള്ളികളാക്കി. അതും ഒരു സ്കൂൾ അന്തരീക്ഷത്തിലാണെന്നോർക്കണം.  &lt;br /&gt;&lt;br /&gt;“സ്വീറ്റി...മൈ ലവ്..” എന്നൊക്കെ ഉറക്കെ പറയുന്നതും അവരുടെ  കണ്ണുകളിൽ  പ്രേമാർദ്രമായി  നോട്ടമെറിയുന്നതും  സവിതയുൾപ്പെടെയുള്ളവർ  കൗതുകത്തോടെയാണ് കണ്ടിരുന്നത്. അസഹ്യമായ പ്രകടനപരത. പി. ഡി. എ (പബ്ലിക് ഡിസ്പ്ലേ ഓഫ് അഫക്ഷൻ), അതായിരുന്നു അത്തരക്കാർക്ക് അവർക്കിടയിലെ കോഡ് വാക്ക്.  ചാപല്യങ്ങൾ കണ്ടുമടുത്ത കണ്ണുകൾക്ക് ഇതെല്ലം തികച്ചും അരോചകമായിരുന്നെങ്കിലും, പ്രണയം  വിരസവും എന്തിന് സെക്സ് പോലും വെറും ചടങ്ങുമാവുന്ന പ്രായത്തിൽ ഇത്രയും ചേർച്ചയോടെ ഒത്തുപോകാൻ അവർക്കു കഴിയുന്നല്ലോ എന്ന് പലരും അത്ഭുതപ്പെട്ടു. ചിലർ അസൂയപ്പെട്ടു.&lt;br /&gt;&lt;br /&gt;അതിലൊരാൾ മറ്റെയാളെപ്പറ്റി അപ്രതീക്ഷിതമായി ഇങ്ങിനെ പറഞ്ഞതാണ് സവിതയെ അമ്പരപ്പിച്ചത്. &lt;br /&gt;&lt;br /&gt;അവൾ മുന്നിൽ നടക്കുന്ന കുട്ടികളെനോക്കി. മാളിൽ തിരക്കൊഴിഞ്ഞ സമയമാണ്. അവരങ്ങു നടന്നോളും; ഇടക്കൊരു കണ്ണുണ്ടായാൽ മതി. അതുകൊണ്ട്‌ ‘പറഞ്ഞോളൂ’ എന്നുപറയാനാണു തോന്നിയത്. എന്നാൽ അതിനുമുമ്പേ, മുഖംപോലും നോക്കാതെ അവർ സംസാരിക്കാൻ തുടങ്ങിയിരുന്നു; അടക്കിയ സ്വരത്തിൽ.&lt;br /&gt;&lt;br /&gt;“വെർജീനിയ വിട്ടിവിടെവന്നതും രണ്ടുപേരും പുതിയ ജോലിയിൽ കേറിയതുമെല്ലാം സമീർ ഏതെങ്കിലും മട്ടിൽ നന്നാവട്ടെ എന്ന് കരുതീട്ടായിരുന്നു. ഒപ്പം, എന്റെയുള്ളിലെ പേടി കുറയുമെന്നും കരുതി. അവിടെവച്ച്‌ ഇടയ്ക്കൊക്കെ ആരോടും പറയാതെ വീട് വിട്ടുപോകും. തുടക്കത്തിൽ നല്ല ടെൻഷനായിരുന്നു. വിട്ടുപോക്കും തിരിച്ചു വരലും സ്ഥിരം പരിപാടിയാണെന്നു മനസ്സിലായശേഷം ഞാനതൊന്നും മൈൻഡ് ചെയ്യാറില്ലായിരുന്നു. ഏറിയാൽ നാലഞ്ചു ദിവസം, അപ്പോഴേക്കും പോയപോലെ തിരിച്ചെത്തും. പക്ഷേ ഇവിടെ വന്നശേഷം ആദ്യമായാണ്. പോയിട്ട് ഒരാഴ്ച്ച കഴിയുന്നു.”&lt;br /&gt;&lt;br /&gt;അപ്പോഴാണ് അവരുടെ കണ്ണുകളിലും വാക്കുകളിലും ഭയവും നിരാശയും ഉൽക്കണ്ഠയും നിറഞ്ഞു നിന്നിരുന്നത് സവിത ശ്രദ്ധിച്ചത്. ആകെ ആശയക്കുഴപ്പത്തിലായെങ്കിലും ആ സമയത്ത് അവരാണ് സംസാരിക്കേണ്ടത് എന്ന് അവൾക്കു തോന്നി. ഒത്തിരി സംശയങ്ങളും ചോദ്യങ്ങളും മനസ്സിലുയർന്നെങ്കിലും ‘ഇപ്പോഴെന്താണുണ്ടായത്?’എന്നു മാത്രമാണു ചോദിച്ചത്. &lt;br /&gt;&lt;br /&gt;“സവിത അവനെ കണ്ടിട്ടുണ്ടോ?”, മറുചോദ്യത്തിലൂടെ അതാ വരുന്നു മറ്റൊരു സസ്പെൻസ്. അത് ചോദിക്കുമ്പോൾ അവരുടെ ഭാവപ്പകർച്ച സവിത ശ്രദ്ധിക്കാതിരുന്നില്ല. &lt;br /&gt;&lt;br /&gt;പൂനം പേഴ്സ് തുറന്ന്  ഒരു ഫോട്ടോ പുറത്തെടുത്തു. മെലിഞ്ഞു നീണ്ടൊരു പയ്യൻ. അയഞ്ഞൊരു ടീ ഷർട്ടും ബർമുഡയുമാണു വേഷം. മെലിഞ്ഞ കൈകാലുകൾ. ഊശാൻ താടിയും കണ്ണടയും. നെറ്റിയിൽ തെറിച്ചുവീണ അനുസരണയില്ലാത്ത നീണ്ട തലമുടി. ഒരു വെളുത്ത പോമറേനിയനെയും നെഞ്ചോടു ചേർത്ത് വെളുക്കെ ചിരിച്ചു നിൽക്കുന്നു.&lt;br /&gt;&lt;br /&gt;“പതിനെട്ടു വയസാണ്. ഇല്ലാത്ത അസുഖങ്ങളില്ല - ആസ്മയും അലർജിയും ഉൾപ്പെടെ പലതും. ഈ വർഷം അവനു കോളേജിൽ പോണം. അതും പറഞ്ഞു സമീറുമായി വഴക്കുണ്ടായി. അതാണ് എല്ലാത്തിനും കാരണം”&lt;br /&gt;&lt;br /&gt;“കോളേജിൽ പോവുന്നതിനു വഴക്കെന്തിന്? അതിനെച്ചൊല്ലി വീടുവിട്ടു പോകേണ്ട കാര്യം?”&lt;br /&gt;&lt;br /&gt;“വാക്‌സിനേഷനായിരുന്നു വിഷയം. ഇത് മാത്രമല്ല, മുടങ്ങിപ്പോയ എല്ലാ വാക്സിനും എടുക്കും എന്നവൻ സമീറിന്റെ മുഖത്തുനോക്കി പറഞ്ഞു.”&lt;br /&gt;&lt;br /&gt;വാക്‌സിനെച്ചൊല്ലി വാക്കുതർക്കമോ? സവിത അന്ധാളിച്ചു. &lt;br /&gt;&lt;br /&gt;“കുട്ടിക്ക് ഒരു വാക്‌സിനും എടുക്കാൻ അയാൾ സമ്മതിച്ചിരുന്നില്ല. ചെറുപ്പത്തിൽ അയാളുടെ വാക്കുകളിൽപ്പെട്ടു ഞാനും ആന്റി വാക്സിൻ ക്യാമ്പിൽ ചെന്നുപെട്ടിരുന്നു. ഒരു ശാസ്ത്രഞ്ജനോട് അയാളുടെ വിഷയത്തിൽ തർക്കിച്ചു ജയിക്കാനാവുമോ?”&lt;br /&gt;&lt;br /&gt;വാക്സിൻ  എടുക്കുന്ന കുഞ്ഞുങ്ങൾക്ക് സിഡ്‌സ് (SIDS) എന്ന അസുഖം വന്നു മരണപ്പെടുന്നതിനെക്കുറിച്ചു തെളിവുകൾ നിരത്തി വാക്‌സിനുകൾ  എടുക്കുന്നതിനെ അയാൾ നിരുത്സാഹപ്പെടുത്തിയിരുന്നു. അങ്ങനെ പ്രധാനപ്പെട്ട വാക്‌സിനുകളെല്ലാം മുടങ്ങി.  അക്കാലത്ത് സമീർ, പേരുള്ള സയൻന്റിസ്‌റ്റ് തന്നെയായിരുന്നു. തൊണ്ണൂറ്റിഎട്ടിൽ ലാൻസെറ്റ് (Lancet) മാസികയിൽ എം എം ആർ വാക്‌സിനും ബുദ്ധിമാന്ദ്യവും ബന്ധപ്പെടുത്തിവന്ന പരമ്പരയിൽ അയാളുടെ സംഭാവനയുണ്ടായിരുന്നു. പക്ഷെ ഇങ്ങനെയുള്ള വിചിത്ര രീതികളുമുണ്ടായിരുന്നു.  ചില ആന്റി വാക്‌സിനേഷൻ ഗ്രൂപ്പുകളിലും സജീവമായിരുന്നു എന്ന് വൈകിയാണറിയുന്നത്.&lt;br /&gt;&lt;br /&gt;ജൈവരസതന്ത്രത്തിൽ ഡോക്ടറേറ്റ് ഉള്ളയാളാണ്. അമേരിക്കയിൽ സ്കോളർഷിപ്പോടെയെത്തി പഠിച്ചു. ഒരുമിച്ചു ജോലിചെയ്ത കമ്പനിയിൽ വച്ചാണ് തമ്മിൽ പരിചയത്തിലാവുന്നത്. തമിഴ് നാട്ടിൽ നിന്നുള്ള മധുമതി അങ്ങിനെയാണ് മഹാരാഷ്ട്രക്കാരൻ സമീർ മഹ്‌റിന്റെ ഭാര്യ പൂനം മഹർ ആവുന്നത്.  സാഹസികത ഒട്ടും കുറവില്ലാത്ത പ്രണയവിവാഹം. &lt;br /&gt;&lt;br /&gt;കുടുംബപരമായി അവരെ അറിയുന്ന ബോസ് അയാളെ കല്യാണം കഴിച്ചതിന്റെ പേരിൽ മാത്രം ഉപദ്രവിക്കുകയായിരുന്നു. അയാളുടെ സൗഹൃദവലയങ്ങളിലെല്ലാം, സമീർ സർക്കാർ  ആനുകൂല്യം കൊണ്ട് മാത്രം അമേരിക്കയിൽ വിദ്യാഭ്യാസം നേടി ഉയരത്തിലെത്തിയതെന്നായിരുന്നു പറഞ്ഞു പരത്തിയത്. പല കാരണങ്ങൾ പറഞ്ഞ്  അയാളുടെ  ഉദ്യോഗക്കയറ്റം അവർ തടഞ്ഞുവച്ചു. ഒട്ടും താൽപ്പര്യമില്ലാത്ത പ്രോജെക്ടുകളിൽ കൊണ്ടിട്ടു. ശമ്പള വർദ്ധന തടസപ്പെടുത്തി. കൂടെ ജോലി ചെയ്യുന്നവർക്കിടയിൽ ഒരു നെഗറ്റീവ്  ഇമേജു നല്കി ദുർബലപ്പെടുത്തി. തുടർന്ന് ഒരിടത്തുമെത്താതെപോയ കേസുകൾ. അവ മൂലമുണ്ടായ ഒറ്റപ്പെടലുകൾ. എന്നാൽ അതൊന്നും തന്നെ പൂനത്തിനു  വിഷയമായിരുന്നില്ല, അയാളുടെ രീതികൾ സ്വന്തം കുഞ്ഞിന്റെ ജീവിതം തൊട്ടു കളിയ്ക്കാൻ തുടങ്ങും വരെ.&lt;br /&gt;&lt;br /&gt;കേൾക്കുകയല്ലാതെ എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉള്ള മനസായിരുന്നില്ല സവിതക്കപ്പോൾ. &lt;br /&gt;&lt;br /&gt;“ഞാനെന്തുതരം സ്ത്രീയെന്നാവും ചിന്തിക്കുന്നത്..അല്ലെ? ഏതൊരമ്മയും കുട്ടി ജീവിച്ചിരിക്കാനും ആരോഗ്യത്തോടെ വളരാനുമല്ലേ പ്രസവിക്കുന്നത്? ഇണയെ തെരഞ്ഞെടുക്കുന്നതു പോലും സ്വന്തം കുഞ്ഞുങ്ങളെ കാത്തുസൂക്ഷിക്കാനാവുമോ എന്ന് ഉള്ളാലെയെങ്കിലും അളന്നാണ്. പക്ഷെ എന്റെ അന്നത്തെ മാനസികാവസ്ഥ വേറൊന്നായിരുന്നു. വിശ്വസിച്ചയാളെ അങ്ങേയറ്റംവരെ വിശ്വസിക്കുക എന്നിടത്ത്. മാത്രവുമല്ല ഓഫീസിൽ സമീറിനു പ്രശ്നങ്ങൾ ഉണ്ടായ സമയവുമായിരുന്നു, അങ്ങു നിന്നുകൊടുത്തു. കുട്ടീടെ ഈ അവസ്ഥക്കുകാരണം ഞാൻ തന്നെ.. എന്നെപ്പറഞ്ഞാൽ മതി..,”&lt;br /&gt;&lt;br /&gt;“വാക്‌സിൻ എടുക്കുമെന്ന് അവൻ പറഞ്ഞതും സമീർ ദേഷ്യപ്പെട്ട്  അകത്തുപോയി. അയാൾ തിരികെ വന്നത് ഒരു പാമ്പുമായായിരുന്നു. സമീറിന്റെ പെറ്റ്. വിഷമില്ലാത്തത് എന്നാണ് പറഞ്ഞിട്ടുള്ളത്..ആർക്കറിയാം! കിടപ്പുമുറിയിൽ കണ്ണാടിക്കൂട്ടിലാണതിന്റെ വാസം. എപ്പോൾ നോക്കിയാലും പന്തുപോലെ ചുരുണ്ടിരിക്കും. ചെറിയതല. മെലിഞ്ഞ വാൽഭാഗം. ബാക്കിയൊക്കെ ഒട്ടും സ്വാഭാവികമല്ലാത്ത വിധം തടിച്ചിട്ടാണ്. വാലിന്മേൽ ശരീരം ചുരുട്ടിച്ചുരുട്ടി തല ഏറ്റവും മേളിൽ വച്ചാണിരിപ്പ്. തപസ്സിലെന്ന പോലെ. തവിട്ടുനിറം. എണ്ണയുഴിഞ്ഞപോലുള്ള ഉടൽ. ഇടയ്ക്കു നീട്ടുന്ന നാവും ഇളം മഞ്ഞക്കരയുള്ള ചത്തകണ്ണുകളും,”&lt;br /&gt;&lt;br /&gt;“പിന്നിൽ നിന്നൊരു ശബ്ദം കേട്ടാണ് ഗണേഷ് തിരിഞ്ഞു നോക്കിയത്. വലത്തേ കൈയിൽ തലയും ഇടത്തേകൈയ്യിൽ വാലും പിടിച്ചു പാമ്പിനെ നെഞ്ചോട് ചേർത്ത് വലിച്ചുനീട്ടി അയാൾ തൊട്ടുമുന്നിൽ.&lt;br /&gt;&lt;br /&gt;അങ്ങനെ ചെയ്താൽ..കൊല്ലും ഞാൻ - പറഞ്ഞു തീർന്നതും പാമ്പിനെ അവന്റെ ദേഹത്തേക്കെറിഞ്ഞു.”&lt;br /&gt;&lt;br /&gt;അറിയാതെ സവിത ശരീരം ഒന്നു പെരുത്തു കുടഞ്ഞു. ചെറുതായിരിക്കുമ്പോൾ, ചുമരിലിരുന്ന പല്ലിയെ ഈർക്കിലിനടിച്ചപ്പോൾ അത് പിടഞ്ഞു ദേഹത്തു വീണപ്പോൾ ചെയ്തപോലെ.&lt;br /&gt;&lt;br /&gt;“അവൻ നിലവിളിച്ചു പുറത്തേക്കോടി. പിറകെ ഞാനും. ഞങ്ങൾ തിരിച്ചെത്തുമ്പോഴേക്കും അയാൾ വീടുവിട്ടു പോയിരുന്നു.”&lt;br /&gt;&lt;br /&gt;“എന്തിനാണ് ഈ ഭാരം ചുമക്കുന്നത്?,” ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.&lt;br /&gt;&lt;br /&gt;“എത്രയോ തവണ സ്വയം ചോദിച്ച ചോദ്യം. സമൂഹത്തിനെതിരെ നീങ്ങി പരാജയപ്പെട്ടു എന്നു തോന്നാതിരിക്കാൻ. അങ്ങനെ മറ്റുള്ളവരെക്കൊണ്ടു   പറയിക്കാതിരിക്കാൻ. അവിടം വിട്ടു മറ്റൊരിടത്ത് വേറേതെങ്കിലും ജോലിയെടുത്താൽ മാറിക്കോളും എന്ന വ്യാമോഹം.”&lt;br /&gt;&lt;br /&gt;അവർ പെട്ടെന്ന് നിറുത്തി. രണ്ടുപേരും ഒന്നുനിന്നു, അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ചെറിയ കിതപ്പോടെ, കൈകൾ കൂട്ടി തിരുമ്മി. കടൽക്ഷോഭത്തിലുലഞ്ഞു മറിയാൻ തുടങ്ങുന്ന  ചെറു തോണിയെപ്പോലെ തന്റെ മുന്നിൽ നിന്ന ആ സ്ത്രീയെ അവൾ ചേർത്തുപിടിച്ചു. ചുമലിൽ കൈവച്ചു പറഞ്ഞു, “എല്ലാം ശരിയാവും, വിഷമിക്കണ്ട.”     &lt;br /&gt;&lt;br /&gt;ഒന്നുമറിയാതെ, കുട്ടികൾ മുമ്പേ നടന്നുപോവുന്നതു കണ്ട് അവർക്കൊപ്പമെത്താനെന്നോണം രണ്ടുപേരും വേഗം കൂട്ടി. കുറെനേരം അവർ ഒന്നും സംസാരിച്ചില്ല. “കൗണ്സിലിംഗോ...അതുപോലെ മറ്റെന്തെങ്കിലും കൂടെ നോക്കാമായിരുന്നില്ലേ?,” പൂനം ഒന്ന് തണുത്തു എന്ന് തോന്നിയപ്പോഴാണ് സവിത  ചോദിച്ചത്.&lt;br /&gt;&lt;br /&gt;“കൗൺസിലിംഗിന് പോയി ഡോക്ടർക്കു കൗൺസിലിംഗ് കൊടുത്തു തിരികെ വരും. സൈക്യാട്രിസ്റ്റ് എന്നുകേട്ടാൽ കലിയാണ്!” പൂനം പരിഹാസത്തോടെ ചിരിച്ചു. “ഞാനതൊക്കെ എന്നേ  മറന്നു.”&lt;br /&gt;&lt;br /&gt;അയാളോടൊപ്പം കൂടി തനിക്കും വട്ടായെന്നു പൂനം നിരാശപ്പെട്ടു. അകമേ അയാൾ വേറൊരാളാണ്. ബോധത്തിനും ബുദ്ധിക്കും മേലെ കനത്ത പാട പടർന്ന ഒരാൾ. ഒരു കാര്യത്തിലും താല്പര്യമില്ല. മറ്റേതോ ലോകത്തിൽ ജീവിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. തൊട്ടതിനും പിടിച്ചതിനുമൊക്ക കലപിലയാണ്.&lt;br /&gt;&lt;br /&gt;പുറംലോകം സമീറിന് അഭിനയിക്കാനുള്ള അരങ്ങു മാത്രമാണ്. അതിന്റെ ഭാഗമാണ് സ്കൂളിലെ റൊമാൻസ്.&lt;br /&gt;&lt;br /&gt;“ആൽക്കഹോൾ?..ഡ്രഗ്സ്..?”&lt;br /&gt;&lt;br /&gt;“അങ്ങിനെ എന്തെങ്കിലും ഉണ്ടായാൽ മതിയെന്നാണ്! ശല്യം ഒതുങ്ങുമല്ലോ!  ഫോട്ടോയിൽ കണ്ട പട്ടിക്കുഞ്ഞില്ലേ? കിം. മോനുവേണ്ടി സമീർ വാങ്ങിയതാണ്. മുഴുവൻ പേര് കിം ജോംങ് യുൻ. കൊറിയൻ ഏകാധിപതിയുടെ പേര് പട്ടിക്കിട്ടതിന് പിന്നിലെ രഹസ്യം ഇനിയും പിടികിട്ടിയിട്ടില്ല. സ്കൂൾ കഴിഞ്ഞു വന്നാൽ അതിനെയും കളിപ്പിച്ചിരിപ്പായിരുന്നു. അതിനു വേണ്ടിപ്പോലും മോനോട് തല്ലുകൂടാറുണ്ട്... ഹി ഈസ് ആൻ ആസ് ഹോൾ.”&lt;br /&gt;&lt;br /&gt;സ്കൂളിനെക്കുറിച്ചു  പറഞ്ഞപ്പോഴാണ് അയാളുടെ പഴഞ്ചൻ ബാക്ക്പാക്കിനെക്കുറിച്ച് സവിതയോർത്തത്. എന്തൊക്കെയോ കുത്തിനിറച്ചു പൊട്ടുന്ന പാകത്തിലായിരുന്നു അത്.  ഉച്ചക്ക് രണ്ട് ആപ്പിൾ മാത്രം കഴിക്കുന്നയാളുടെ ബാക്ക്പാക്ക് ഇത്രയധികം നിറഞ്ഞിരിക്കുന്നതിൽ എന്തോ പന്തികേടു തോന്നിയിരുന്നു. അങ്ങനെ കൂട്ടുകാരി മീനാക്ഷി ടീച്ചറെക്കൊണ്ട് ചോദിപ്പിച്ചു. കേട്ടപാതി അതഴിച്ചു മേശപ്പുറത്തുവച്ചു തുറന്നു. ഒരു വലിയ ബോയ് ഡോൾ - നീല ഫ്രെയിമുള്ള കണ്ണടവച്ച്, ജീൻസും ടീഷർട്ടുമിട്ടൊരെണ്ണം. അതിനുമുണ്ടായിരുന്നൊരു കുഞ്ഞു ബാക്ക് പാക്ക്. പിന്നെ ഗണേഷിന്റെയാവണം  കുട്ടിക്കാലത്തെ ലെഗോസ് കളിപ്പാട്ടങ്ങൾ. കൂടാതെ മഞ്ഞയും ചുവപ്പും ഫ്രെയിമുകളുള്ള കണ്ണടകളും. &lt;br /&gt;&lt;br /&gt;ആയിടക്കാണ്, താല്പര്യമുള്ള അധ്യാപകർക്ക് സ്കൂൾ ബസ്സ് ഓടിക്കാം എന്ന  അറിയിപ്പുവന്നത്. സമീർ ചാടിവീണു, അയാൾക്ക്‌ വണ്ടി ഓടിക്കണം. ബസ്സുനിറയെ പരിഭ്രമം നിറച്ച ആദ്യയാത്രയോടെ ആ പണി പോയിക്കിട്ടി. എങ്ങോട്ടു പോണം എന്ന് തിട്ടമില്ലാത്ത ഡ്രൈവർ. ആര്  പറയുന്നതും കേൾക്കാതെ നേരെ വിട്ടത് കുറച്ചു മാറിയുള്ള ബീച്ചിലേക്കാണ്! അതും പതിനഞ്ചു മൈൽ വേഗതയിൽ…അവൾക്കു ചിരിവന്നു.&lt;br /&gt;&lt;br /&gt;“ഒന്നു ടോയ്‌ലെറ്റിലേക്ക് വരാമോ?,” ഒരു ദിവസം വൈകുന്നേരം സ്കൂൾവിട്ടു പുറത്തേക്കിറങ്ങാൻ നേരം പൂനം  ചോദിച്ചു. എപ്പോഴും അവർ അങ്ങിനെയാണ്. യാതൊരു ഉപചാരവുമില്ലാതെ പറയേണ്ടത് വെട്ടിത്തുറന്നങ്ങു പറയും, ചോദിക്കേണ്ടതു ചോദിക്കും,. &lt;br /&gt;&lt;br /&gt;“അതിനെന്താ നമുക്കൊരുമിച്ചു നടക്കാം?”&lt;br /&gt;&lt;br /&gt;അതുവേണ്ട താൻ പിന്നാലെ വന്നോളാം എന്ന് പറഞ്ഞപ്പോൾ സവിതക്കു സംശയമായി. എന്നാലും, പറഞ്ഞതനുസരിച്ച് ആദ്യം തന്നെ ടോയ്‌ലെറ്റിലെത്തി  കാത്തുനിന്നു.  അൽപ്പനേരം കഴിഞ്ഞ് പൂനം എത്തി. വാതിൽചാരി അവർ അടുത്തുവന്നു.  സവിത ചിരിക്കാൻ ശ്രമിച്ചു. പൂനം ചുമലിൽ മെല്ലെ കൈവച്ചു.&lt;br /&gt;&lt;br /&gt;“എനിക്കു നിന്നെ വിശ്വാസമാണ്.” &lt;br /&gt;&lt;br /&gt;പെട്ടെന്നു ശ്വാസഗതി ഉയർന്നു. ഹൃദയമിടിപ്പ് കൂടി. ചെറുതായി വിയർക്കാൻ  തുടങ്ങുമ്പോഴാണ് അവളെ  അതിശയിപ്പിച്ചുകൊണ്ട് അവർ തോളിൽ തൂക്കിയിരുന്ന ബാഗ് കയ്യിലെടുത്തു തുറന്നത്. ആദ്യം ഫോൺ പുറത്തേക്കെടുത്തു. അതിന്റെ ബാറ്ററി ഇളക്കിമാറ്റി പ്രത്യേകം വച്ചിരുന്നു. ഫോണും ബാറ്ററിയും വാഷ് ബേസിനിൽ വച്ചു.&lt;br /&gt;&lt;br /&gt;ബാഗിനുള്ളിൽ നിന്നും റബ്ബർബാൻഡിട്ടു സൂക്ഷിച്ചിരുന്ന ഒരു കെട്ട് സവിതയുടെ  നേരെ വച്ച്നീട്ടി. പത്രവാർത്തകളുടെ കട്ടിങ്ങുകൾ, ഫോട്ടോകൾ, ഒരു ഡയറി ഒക്കെയടങ്ങുന്നതായിരുന്നു അത്. &lt;br /&gt;&lt;br /&gt;നോട്ടം വീണത് അവരുടെ ഭർത്താവിന്റെ പടമുള്ള ഒരു റിപ്പോർട്ടിലായിരുന്നു. വെർജീനിയ സംസ്ഥാനത്തെ റിച്ച്മണ്ട് എന്ന സ്ഥലത്തു നിന്നുള്ള വാർത്ത. ജോലി ചെയ്തിരുന്ന കമ്പനിക്കെതിരെ കൊടുത്ത കേസിനെക്കുറിച്ചായിരുന്നു അത്.  അതുമാത്രം കൈയിലെടുത്ത് ഒന്നോടിച്ചു നോക്കി. മുമ്പു പറഞ്ഞതിന്റെ തെളിവുകളാണ്.&lt;br /&gt;&lt;br /&gt;ആദ്യം കമ്പനിയിലെ ഹ്യൂമൻ റിസോഴ്സസിനെ സമീപിച്ചു. പിന്നെ സ്വന്തം നിലയിൽ കേസ്. എല്ലാം പരാജയപ്പെട്ടപ്പോഴേക്കും  അവർ തീർത്തും ഒറ്റപ്പെട്ടിരുന്നു. ജോലിസ്ഥലത്തു മാത്രമല്ല അതുവരെ ഭാഗമായിരുന്ന ദേശി കൂട്ടായ്മകളിലും. പിന്നെ  ജോലിയിടത്തെ തിരിച്ചടികൾ. പീഡനം സഹിക്കവയ്യാതെ രണ്ടുപേരും ജോലി രാജിവച്ചു. ഒരുമാസത്തിനകം അവിടം വിട്ടു പോരുകയും ചെയ്തു. &lt;br /&gt;&lt;br /&gt;ഇത്രയും വലിയ വിദ്യാഭ്യാസം ഉള്ളവർ എന്തിനാണ് ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളുടെ അദ്ധ്യാപകരായെത്തിയത്? മറ്റെതെങ്കിലും സ്ഥലത്തു ശ്രമിക്കാമായിരുന്നല്ലോ.&lt;br /&gt;&lt;br /&gt;മനസമാധാനത്തിനെന്നായിരുന്നു  മറുപടി. പത്രങ്ങളിൽ വാർത്ത വന്നശേഷം അവരനുഭവിച്ച ഒറ്റപ്പെടൽ ഭീകരമായിരുന്നത്രെ. പുറംനാട്ടിൽ സ്വതവേയുണ്ടാവുന്ന അന്യവത്കരണത്തിനു പുറമെ സ്വന്തം ദേശക്കാരുടെ ഒഴിവാക്കൽ കൂടിയായപ്പോൾ പിടിച്ചുനിൽക്കാനായില്ല. വിളിച്ചാൽ തിരിച്ചു വിളിക്കാതെയായ സുഹൃത്തുക്കൾ, തങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഒത്തുചേരലുകൾ, എവിടെയെങ്കിലും കണ്ടുപോയാലുള്ള അവഗണന, അടക്കം പറച്ചിലുകൾ. &lt;br /&gt;&lt;br /&gt;എന്നാൽ ഇവിടെയെത്തിയിട്ടും സമീർ ഒരിക്കലും നേരെയായില്ല. &lt;br /&gt;&lt;br /&gt;കൂടുതൽ മോശമാവുക മാത്രമാണുണ്ടായത്. &lt;br /&gt;&lt;br /&gt;ഒരാഴ്ച കഴിഞ്ഞു കാണും. പൂനം രണ്ടാഴ്ചത്തെ അവധിയെടുത്തുപോയി. ആരോടും ഒന്നും പറഞ്ഞിരുന്നില്ല. ഫോൺ ചെയ്തിട്ട് ഗുണമില്ലെന്നറിയാമെങ്കിലും ശ്രമിച്ചു നോക്കി. മിക്കവാറും വിളിച്ചപ്പോഴൊക്കെ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നെ വാട്‍സ്ആപ്പ് സന്ദേശങ്ങളയച്ചു. പെട്ടെന്നൊരുദിവസം മറുപടി വന്നു.&lt;br /&gt;&lt;br /&gt;“ഗണേഷ് ആശുപത്രിയിലാണ്”&lt;br /&gt;&lt;br /&gt;എന്തുപറ്റി എന്നതിന് ആശുപത്രിയുടെ വിലാസവും മറ്റുവിവരങ്ങളും ആയിരുന്നു മറുപടി. &lt;br /&gt;&lt;br /&gt;എല്ലാം കൃത്യമായിരുന്നു. കണ്ടുപിടിക്കാനൊരു പ്രയാസവുമുണ്ടായില്ല.&lt;br /&gt;&lt;br /&gt;മുറിയിൽ തലയിലും കൈകാലുകളിലും ബാൻഡ് എയിഡുകളുമായി  ഗണേഷ്. സോഫയിൽ പൂനം കണ്ണുമടച്ച് ചാരിക്കിടക്കുന്നു. അരികിലെ സ്റ്റാൻഡിൽ തൂങ്ങിക്കിടന്ന ഡ്രിപ്പ് കുപ്പിയിൽനിന്നും ട്യൂബിലേക്കിറങ്ങുന്ന തുള്ളികൾ നോക്കി കിടക്കുകയാണവൻ.&lt;br /&gt;&lt;br /&gt;“എന്താണുണ്ടായത്?”&lt;br /&gt;&lt;br /&gt;“ഇന്നലെ ആദ്യമായി അയാൾ വൈൽഡ് ആയി. ഞങ്ങളെ രണ്ടുപേരെയും ഉപദ്രവിച്ചു. മോൻ 911 (പോലീസ് എമർജൻസി നമ്പർ) വിളിക്കാൻ ഫോണെടുത്തതും അയാൾ അതും തട്ടിപ്പറിച്ചു വീടിവിട്ടോടി.…പക്ഷെ ഞാൻ വിളിച്ചു. പോലീസ് എത്തി,” ദീർഘശ്വാസത്തിനൊടുവിൽ പൂനം പറഞ്ഞു.&lt;br /&gt;&lt;br /&gt;“സമീർ!?”, സത്യത്തിൽ, എന്താണ് അവർ പറയുന്നതെന്ന് സവിതക്ക് ഒരെത്തുംപിടിയും കിട്ടിയില്ല. &lt;br /&gt;&lt;br /&gt;വീടുവിട്ടുപോയ സമീർ തിരിച്ചെത്തിയ കാര്യം അവളറിയുന്നത് അപ്പോഴാണ്. എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. അനവസരമെന്നു കരുതി  വേണ്ടെന്നുവച്ചു. അവരുടെ സൗകര്യത്തിനു പറയുന്നെങ്കിൽ പറഞ്ഞോട്ടെ. &lt;br /&gt;&lt;br /&gt;“അയാള് വേറെവിടെ പോവാൻ. എല്ലാം ഒന്ന് തണുത്തെന്നു തോന്നിയപ്പോൾ തിരിച്ചു വന്നു. അയാൾ പോയ തക്കത്തിന് അവനു കോവിഡ് വാക്‌സിൻ എടുപ്പിച്ച കാര്യം  പറയണ്ടെന്നു  വിചാരിച്ചതായിരുന്നു. പക്ഷെ അന്നു രാത്രി അവനു ചില അസ്വസ്ഥതകളുണ്ടായി. എന്തോ ചെയ്യാൻ പറഞ്ഞിട്ടു കൂട്ടാക്കാത്തതിന് സമീർ, അവനോടു ഫൈറ്റിനു ചെന്നു. അന്നേരം വേണമെന്നു വച്ചുതന്നെ അവൻ വിളിച്ചു പറഞ്ഞതാണ്..വാക്‌സിന്റെ കാര്യം. പട്ടിക്ക് വാക്‌സിനേഷൻ എടുത്തിട്ടില്ലേ? അതില്ലാതെ പറ്റുമായിരുന്നോ? പിന്നെ അവനെന്താ എടുത്താൽ? ഇതൊക്കെ അവന്റെ തീരുമാനങ്ങളല്ലേ? എന്നൊക്കെ. വല്യകുട്ടിയല്ലേ. ഇപ്പോൾ അവനെല്ലാം അറിയാം. പറഞ്ഞു നിറുത്തിയതും കുട്ടിയെ പിടിച്ചു ചുമരിലേക്കു തള്ളുകയായിരുന്നു. കുഞ്ഞിന്റെ തല ചുമരിലിടിച്ചു. അവൻ താഴത്തുവീണു. തലപൊട്ടി ചോര ചുറ്റും പടർന്നു. അടുത്തുകിടന്ന ബേസ് ബാൾ ബാറ്റെടുത്ത് അയാൾ അടിക്കാൻ തുടങ്ങി. അവന്റെ അലർച്ച കേട്ടാണ് ഞാൻ എത്തിയത്. അയാൾക്കു സമനിലതെറ്റിയിരുന്നു. ഇടയ്ക്കു ചെന്ന എന്നെയും തല്ലി.”&lt;br /&gt;&lt;br /&gt;“ഇപ്പൊ നിനക്കെന്നോട് ദേഷ്യം തോന്നും. തോന്നണം. വീണ്ടും  അയാളെ പിടിച്ചു വീട്ടിൽ കേറ്റിയതിന്,” ഒന്ന് നിറുത്തിയിട്ടവർ പറഞ്ഞു.  &lt;br /&gt;&lt;br /&gt;സവിത ഒന്നും മിണ്ടിയില്ല.&lt;br /&gt;&lt;br /&gt;“നോക്കു  ഇനി അയാൾ വരില്ല. വേണ്ടാന്നു വച്ചു. വീട്ടിലെ പീഡനത്തിന് പോലീസിൽ  പരാതി കൊടുത്തു.”&lt;br /&gt;&lt;br /&gt;മുറിയിലെ മൂന്നു ജോഡി കണ്ണുകൾ മിനിറ്റുകളോളം കൂട്ടിമുട്ടിയില്ല. ചുണ്ടുകളും അനങ്ങിയില്ല. &lt;br /&gt;&lt;br /&gt;“ഐ മിസ് കിം ബാഡ്‌ലി,” കിടക്കയുടെ ഭാഗത്തു നിന്നുകേട്ട നേർത്ത ശബ്ദം ഗണേഷിന്റേതായിരുന്നു. അവൻ പട്ടിക്കുഞ്ഞിനെ മിസ് ചെയ്യുന്നുവത്രേ.&lt;br /&gt;&lt;br /&gt;“വി വിൽ ഗെറ്റ് എ ന്യൂ കിം,” പുതിയൊരു കിം ഉടനെ എത്തും എന്നുറപ്പുകൊടുത്ത ശേഷം പൂനം സവിതക്കു നേരെ തിരിഞ്ഞു, “പോയപോക്കിൽ അതിനെയും എടുത്തിരിക്കണം. കൊണ്ടുപോട്ടെ. അതിനുപോലും വീട്ടിൽ വഴക്കായിരുന്നു.”&lt;br /&gt;&lt;br /&gt;ഗണേഷ് ചിരിച്ചു. പൂനം കിടക്കയിൽ അവനടുത്തിരുന്നു. അവന്റെ വലതു കൈയ്യെടുത്തു മടിയിൽ വച്ചു. കുനിഞ്ഞു നെറ്റിയിൽ ചുണ്ടുകളമർത്തി. &lt;br /&gt;&lt;br /&gt;ആ ചിരി മാത്രമാണ് മടക്കയാത്രയിൽ സവിത കൂടെക്കൂട്ടിയത്. പ്രതീക്ഷയും  ആശ്വാസവുമായി വിടർന്ന ചിരിയിൽ അവർക്കു ചുറ്റിനുമുണ്ടായിരുന്ന ഭീകരത അയഞ്ഞു നേർത്തു വരുന്നത് അവൾ മനസ്സിൽ കണ്ടു.&lt;span id=&quot;docs-internal-guid-058f8440-7fff-da28-4f85-5d639ebccc6d&quot;&gt;&lt;div&gt;&lt;span style=&quot;font-family: &amp;quot;Noto Serif Malayalam&amp;quot;, serif; font-size: 12pt; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; vertical-align: baseline; white-space-collapse: preserve;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;/span&gt;</description><link>http://lalens.blogspot.com/2021/10/blog-post.html</link><author>noreply@blogger.com (Anilal Sreenivasan)</author><thr:total>1</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-6386980593694867598.post-4076158385615391161</guid><pubDate>Tue, 13 Jul 2021 14:26:00 +0000</pubDate><atom:updated>2024-04-15T18:17:52.867-05:00</atom:updated><category domain="http://www.blogger.com/atom/ns#">കഥ</category><title>ഫിത്ർ സക്കാത്ത്    </title><description>ഓസ്ബോൺ പാർക്കിനുള്ളിലേക്കു കടക്കുന്നിടത്താണ്  ചുവന്ന മേൽക്കൂരയുള്ള ഷെൽട്ടർ. പാർക്കിലെ തടാകത്തെ ചുറ്റിയുള്ള നടപ്പാത തുടങ്ങുന്നത് അവിടെ നിന്നാണ്. ഷെൽട്ടറിനു ചുമരുകളില്ല, നീളൻ കൽത്തൂണുകൾ മാത്രം. സന്ദർശകർ അത്യാവശ്യം വിശ്രമിക്കുന്നത് ഇവിടെയാണ്.  സന്ധ്യാനേരത്ത്  അതിനു മുന്നിലൂടെ  നടക്കുമ്പോൾ  തിക്കാ മസാലയുടെയും  കുർമകളുടെയും കൊതിപ്പിക്കുന്ന രുചികൾ കാറ്റിലൂടെ ഒഴുകിയെത്താറുണ്ട്. ഈയിടെയായി തമ്മിലധികം മിണ്ടാറില്ലെങ്കിലും  ആ ഗന്ധങ്ങൾ അമൻ എന്ന് വിളിപ്പേരുള്ള മുഹമ്മദ്ഖാന്റെ സാന്നിധ്യമറിയിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതില്ലാതെ വന്നപ്പോഴാണ് എന്തുപറ്റിയെന്നറിയാൻ അങ്ങോട്ട് നോക്കിയത്. &lt;br /&gt;&lt;br /&gt;അമൻ  അവിടില്ല. പകരം ഷെൽട്ടറിനുള്ളിൽ, ഒരു തൂണോട് ചേർന്ന് നരച്ച മഞ്ഞ നിറത്തിൽ കമ്പിളിപ്പുതപ്പു വലിച്ചു കെട്ടി ചെറിയൊരു കൂടാരം; നാലടിയോളം മാത്രം ഉയരം കാണും. മുമ്പ്  അതവിടെ ഇല്ലായിരുന്നു. മസാലമണങ്ങൾക്കു പകരം ഇപ്പോഴവിടെ മരിജ്വാനയുടെ മണമാണെന്നറിയാൻ മൂക്കൊന്നു വിടർത്തിയാൽ മാത്രം മതി. തൂണിൽ നിന്നും  തടിച്ചു ചുവന്നൊരു വയർ ഊർന്നിറങ്ങി ടെന്റിനുള്ളിലേക്കു പോയിട്ടുണ്ട്; ഹീറ്ററോ  സ്റ്റൗവോ അങ്ങനെയെന്തെങ്കിലും ഉള്ളിലുണ്ടാവണം.  &lt;br /&gt;&lt;br /&gt;അൽപ്പം മാറിയുള്ള കാർ പാർക്കിലേക്കു നോക്കി. അയാളുടെ കാറുണ്ടവിടെ.  ഷെൽട്ടറിലില്ലെങ്കിൽ മിക്കവാറും കാറിലായിരിക്കും. അതിലാണ് ഉറക്കം. അങ്ങോട്ടു നടന്നു. കാറിന്റെ പിൻവാതിലുകൾ തുറന്നിട്ടിരിക്കുന്നു. കാലുകൾ പുറത്തേക്കു കാണാം. അമൻ പിൻസീറ്റിൽ കിടന്ന് പുസ്തകം വായിക്കുകയാണ്, ‘ഞാൻ മലാല’. എന്നെ കണ്ടതും പുസ്തകം മടക്കി സീറ്റിലിട്ട് പുറത്തിറങ്ങി.&lt;br /&gt;&lt;br /&gt;“എവിടെന്നോ വന്നു കയറിയതാണ്. രാവിലെയെണീറ്റു പോവും, ഉച്ചകഴിയുമ്പം തിരിച്ചെത്തും. കഞ്ചാവുകേസു തന്നെ. ഒരു ദിവസം ഉച്ചക്ക് കാറിനടുത്തു വന്നു. ഞാൻ ഉറക്കമായിരുന്നു. ഹലോ ഹലോ വിളി കേട്ട് നോക്കുമ്പോഴാണ് ആദ്യമായി കാണുന്നത്. സാൻവിച്ചും സോഡയുമായി നിൽക്കുന്നു; വേണോന്നും ചോദിച്ച്. ഓടിച്ചു വിട്ടു. പിന്നെയും ഒന്നു  രണ്ടു തവണ എന്തോ വാങ്ങിക്കൊണ്ടു വന്നു വിളിച്ചിട്ടുണ്ട്. ഞാനങ്ങോട്ട് പോവാറില്ല. ഇതൊക്കെ എന്ത് ടൈപ്പ് ആണെന്നറിയില്ലല്ലോ. അങ്ങോട്ട് പോകേണ്ട കാര്യവുമില്ല. റംസാനായതുകൊണ്ടു നൊയമ്പിലാണ്. പാചകം കമ്മിയും. പള്ളീ പോവും നിസ്കരിക്കാൻ, അത്രതന്നെ.” &lt;br /&gt;&lt;br /&gt;‘കാണാനില്ലല്ലോ’ എന്ന പരിഭവത്തിനു  മറുപടിയായാണ്  ഷെൽട്ടറിലെ പുതിയ താമസക്കാരിയെപ്പറ്റി അയാൾ പറയാൻ തുടങ്ങിയത്.&lt;br /&gt;&lt;br /&gt;ചാരനിറമുള്ള ഗൂസ് പക്ഷികളുടെ ഒരു ബറ്റാലിയൻ, ഭാരമുള്ള  ശരീരങ്ങളും വലിച്ച് ആരവങ്ങളോടെ തലക്കു മേളിലൂടെ പറന്നുപോയി. ഇരുട്ടു വീഴാൻ തുടങ്ങുന്നു. അധികം സംസാരിച്ചു നിന്നില്ല. കുറേക്കൂടെ കഴിഞ്ഞാൽ ആളനക്കമോ ചെറിയ കാറ്റനക്കമോ പോലുമില്ലാതെ ഇവിടം വിജനവും മൂകവുമാവും.&lt;br /&gt;&lt;br /&gt;കാറിൽ വീട്ടിലേക്കുമടങ്ങുമ്പോളോർത്തു.  അമനെ ആദ്യം കാണുമ്പോൾ എനിക്കും ഇങ്ങനെ തന്നെയായിരുന്നു. അകാരണമായ ഒരകൽച്ച. ചിലരെ കണ്ടാലങ്ങോട്ട് മിണ്ടാൻ തോന്നില്ലല്ലോ. ദിവസവും കണ്ടാലും മിണ്ടണമെന്നു തോന്നില്ല. കഴിഞ്ഞവർഷം ഇലപൊഴിയാൻ തുടങ്ങുമ്പോഴാണ് അയാളെ പാർക്കിൽ ആദ്യം കാണുന്നത്. ഇപ്പോൾ തണുപ്പു മാറി വസന്തമായിരിക്കുന്നു. &lt;br /&gt;&lt;br /&gt;അമനോട് എനിക്ക് അങ്ങിനെയായിരുന്നെങ്കിൽ അയാൾക്ക്‌ ആ സ്ത്രീയോട് അടുക്കാൻ തോന്നാത്തതിൽ അതിശയിക്കേണ്ട കാര്യമില്ല.&lt;br /&gt;&lt;br /&gt;കണ്ണാടി പതിച്ച പച്ചത്തുണിയിൽ സിൽക്‌ നൂലുകൾ കോർത്ത് കൈവേല ചെയ്ത സിന്ധിത്തൊപ്പിയിലാണ് കൂടുതലായി അയാളെ കണ്ടിരുന്നത്. അല്ലെങ്കിൽ തലയിൽ ഒട്ടിച്ചുവച്ചപോലുള്ള നീല തൊപ്പി. ഇറുക്കമുള്ള ജീൻസും തോളിൽ സ്ട്രാപ്പുകളുള്ള  നീളം കൂടിയ ഉടുപ്പുമിട്ടായിരുന്നു വൈകുന്നേരങ്ങളിൽ മാത്രം സന്ദർശകരെത്തിയിരുന്ന പാർക്കിൽ അയാൾ എത്തിയിരുന്നത്. ആറടിയിലധികം ഉയരം.  ഇരുണ്ട്  ഉറപ്പുള്ള  ശരീരം. കട്ടിയുള്ള പുരികങ്ങൾ. നെടിയ കണ്ണുകൾ. പാതിയിലേറെ നരച്ചു നീണ്ട താടി. പലപ്പോഴും നേർത്ത വരയൻ ചുണ്ടുകൾക്കിടയിൽ പുകയുന്ന സിഗരറ്റുണ്ടാവും. &lt;br /&gt;&lt;br /&gt;തലയുയർത്തി ഞെളിഞ്ഞു നടന്നിരുന്ന അയാളുടെ കണ്ണിൽപ്പെടാൻ പോലും സാധ്യത കുറവാണ്. പരിസരത്തെങ്ങാനും അയാളുണ്ടെങ്കിൽ ദൂരെ നിന്നേ നോക്കി കാര്യങ്ങളുറപ്പു വരുത്തി, അടുത്തെത്തുമ്പോൾ കാണാത്തപോലെയങ്ങ് നടന്നു പോകും. &lt;br /&gt;&lt;br /&gt;മാസങ്ങൾക്കു മുമ്പ്, പാർക്കും പരിസരവും മഞ്ഞു മൂടും മുമ്പാണ്. പതിവു റൗണ്ട്സ്  കഴിഞ്ഞു വൈകുന്നേരം തിരികെ വരുമ്പോൾ ഷെൽട്ടറിനുള്ളിൽ വീണ്ടും അയാളെ കണ്ടു.  രാത്രി കഴിക്കാനുള്ള വക റെഡിയാക്കുകയാണ്. ഉറക്കെ കേട്ട പഞ്ചാബി നാടോടി ഗാനം പരിസരമാകെ ഉന്മേഷിതമാക്കുന്നു. ഏതോ ഉൾത്തള്ളലിൽ ഞാൻ അങ്ങോട്ടു നടന്നു.&lt;br /&gt;&lt;br /&gt;പിന്നിലെ വെള്ളത്തിൽ തട്ടി തെറിച്ച വെയിലിൽ അമൻ ഇരുണ്ട നിഴൽച്ചിത്രം പോലെ തോന്നിച്ചു. &lt;br /&gt;&lt;br /&gt;&quot;ഇന്നെന്താണ് സ്പെഷ്യൽ?&quot;, ഞാൻ അകത്തേക്കു കയറി.&lt;br /&gt;&lt;br /&gt;അയാൾ മുഖമുയർത്തി. കറുത്ത ചുണ്ടുകൾക്കിടയിൽ തെളിഞ്ഞ പുകക്കറ പിടിച്ച പല്ലുകൾ കണ്ടപ്പോഴാണ് അയാൾക്ക്‌ ചിരിക്കാനറിയാമെന്ന് മനസ്സിലായത്. മേശപ്പുറത്തു കിടന്ന സെൽ ഫോണിലേക്കു കൈയ്യെത്തി പാട്ടിന്റെ ശബ്ദം കുറച്ചുകൊണ്ട് പറഞ്ഞു:&lt;br /&gt;&lt;br /&gt;&quot;ശ്ചാൽ ചാക്കിയൻ, ഒരു ദാൽ കറി. സർഗോഥാ സ്പെഷ്യൽ ആണ്. ഇരിക്കൂ&quot;&lt;br /&gt;&lt;br /&gt;നീളമുള്ള മേശയുടെ ഇരുവശത്തും പിടിപ്പിച്ച ബഞ്ചുകളിലൊന്നിൽ അയാൾക്കഭിമുഖമായിരുന്നു. രണ്ടടുപ്പുകളുള്ള ഇലക്ട്രിക്ക് സ്റ്റവ്. ഒരു മൺചട്ടിയിൽ ഇളം പച്ചനിറത്തിൽ &#39;ശ്ചാൽ ചാക്കിയൻ&#39; തിളച്ചു മറിയുന്നു. തൊട്ടടുത്തൊരു ചപ്പാത്തി പലക. മൂടിയുള്ള വലിയൊരു അലൂമിനിയം പാത്രം.  ചെറിയൊരു ബ്രീഫ് കേസിനോളം വലിപ്പമുള്ള ഗാംബ്ലർ സിഗരറ്റിന്റെ പെട്ടി തുറന്ന് ഒരു സിഗരെറ്റെടുത്തു കത്തിച്ച്, ആദ്യപുക പുറത്തേക്കൂതിക്കളഞ്ഞ് അയാൾ സംസാരിച്ചു തുടങ്ങി, ഒഴുക്കുള്ള ഇംഗ്ലീഷിലും അതു പോലെ ഹിന്ദിയിലും. ട്രക്ക് ഡ്രൈവറാണെന്നതൊഴിച്ച്‌ കൂടുതലൊന്നും അയാളെക്കുറിച്ച്  ആ അഭിമുഖത്തിൽ എനിക്കു കിട്ടിയില്ല.&lt;br /&gt;&lt;br /&gt;അടുത്ത ദിവസങ്ങളിൽ വീണ്ടും കണ്ടു. അപ്പോഴേക്കും നല്ലൊരു സുഹൃത്തിനോടെന്നപോലെ അയാൾ കാര്യങ്ങൾ പറയാൻ തുടങ്ങിയിരുന്നു. &lt;br /&gt;&lt;br /&gt;സർഗോഥാ സിറ്റിക്കടൂത്ത ഒരു ചെറു പട്ടണമാണ്  അയാളുടെ നാട്. ഇരുപത്തിയാറാമത്തെ വയസ്സിലാണ് സ്വിട്സ്സർലണ്ടിലേക്കു നാട് വിട്ടത്. അവിടുന്ന്, കുടിയേറാൻ കൂടുതലെളുപ്പമുള്ള സ്പെയിനിലേക്ക്. പിന്നെ അമേരിക്കയിലേക്ക്.  &lt;br /&gt;&lt;br /&gt;സർഗോഥയെക്കുറിച്ചു പറയുമ്പോൾ അയാൾ വാചാലനായി. ചെമ്പൻ നിറമുള്ള കുന്നുകളെക്കുറിച്ചും മലകളെക്കുറിച്ചും പച്ചപടർന്ന ഓറഞ്ചു തോട്ടങ്ങളെക്കുറിച്ചും കരിമ്പിൻതോട്ടങ്ങളെക്കുറിച്ചും തുണി മില്ലുകളെക്കുറിച്ചുമായിരുന്നു കൂടുതലും പറഞ്ഞത്.  വാപ്പ തോട്ടം തൊഴിലാളിയും ഉമ്മ തുണിമില്ലു തൊഴിലാളിയും. മൂത്ത രണ്ടു സഹോദരങ്ങൾ. &lt;br /&gt;&lt;br /&gt;&quot;നാട് അത്ര ഇഷ്ടമായിരുന്നെങ്കിൽ പിന്നെ അവിടം വിട്ടതെന്തിനായിരുന്നു?&quot;&lt;br /&gt;&lt;br /&gt;&quot;അന്ന് അതിലും ഇഷ്‌ടം ഭീമൻ ട്രക്കുകളോടായിപ്പോയി&quot;, അയാൾ ഉറക്കെ ചിരിച്ചു. ആ ചിരി എനിക്കത്ഭുതമായിരുന്നു. പെട്ടെന്നങ്ങനെ പറഞ്ഞെങ്കിലും അതുമാത്രമായിരുന്നില്ല കാരണമെന്നു സാവധാനം എനിക്ക് മനസ്സിലായി. &lt;br /&gt;&lt;br /&gt;അന്നത്തെ രാഷ്ട്രീയമായ അസ്ഥിരത അധികാരത്തോടൊട്ടിനിന്ന ഭൂമിയുടെ ഉടമസ്ഥരെയാണു കൂടുതലും ബാധിച്ചത്. എങ്കിലും ചെറുപ്പക്കാർ അസ്വസ്ഥരായിരുന്നു.  അവസരം കിട്ടിയവർ പുറം രാജ്യങ്ങളിലേക്ക്  പോകാൻ തുടങ്ങി. ആ ഒഴുക്കിൽപ്പെട്ട് അമനും നാടുവിട്ട വർഷമാണ് ബേനസീർ വീണ്ടും അധികാരത്തിൽ വന്നത്. പിന്നെ അവർ കൊലചെയ്യപ്പെടുന്ന വർഷമാണ് അമേരിക്കയിലെത്തുന്നത്. ഒട്ടും സംഭവബഹുലമല്ലാത്ത ജീവിത സന്ദർഭങ്ങളെ തികച്ചും സംഭവബഹുലമായ രാഷ്ട്രീയ കാലാവസ്ഥയിലുണ്ടായ നിർണായക സംഭവങ്ങളോട് യാദൃശ്ചികതയുടെ പേരിലെങ്കിലും ചേർത്തുവെക്കുന്നത് എന്തിനാണ്? ഒരുപക്ഷെ ഓർത്തെടുക്കാൻ എളുപ്പത്തിനായിരിക്കണം.  &lt;br /&gt;&lt;br /&gt;കബഡിയും ക്രിക്കറ്റും നിറഞ്ഞു നിന്ന ചെറുപ്പം. പക്കോഡയിലും സമോസയിലും തുടങ്ങി മസാലയുടെ ധാരാളിത്തം ആഘോഷിച്ചിരുന്ന നാട്ടുകാരുടെ തീറ്റവിശേഷങ്ങൾ. പ്രധാന തെരുവുകൾക്കരുകിൽ ട്രക്ക് ഓടിക്കുന്നവർക്കായുള്ള ധാബകൾ. അടിപൊളി ഭക്ഷണമാണവിടെ. മറ്റു പല കുടുംബങ്ങളെയും പോലെ അവരും പതിവായി ധാബയിൽ പോകുമായിരുന്നു. അങ്ങിനെ ചെറുതിലേ ട്രക്കുകളോടും അതോടിക്കുന്നവരോടും ഇഷ്‌ടം തോന്നി. ചെറുപ്പമായപ്പോൾ വാപ്പയെ സോപ്പിട്ടു ലൈസൻസ് എടുത്തു. തോട്ടത്തിൽ നിന്നും യൂറോപ്പിലേക്ക് കയറ്റിവിടാൻ ഓറഞ്ചു ശേഖരിക്കാനെത്തുന്ന ട്രക്കുകളിലൊന്നിന്റെ ഡ്രൈവറുമായുള്ള വാപ്പയുടെ ചങ്ങാത്തമാണ് സ്വിറ്റ്‌സ് സർലണ്ടിൽ എത്തിച്ചത്. നിറയെ സാമാനങ്ങൾ കയറ്റിയ കൂറ്റൻ വണ്ടിയോടിക്കുക എന്ന വട്ടാണ് ചുരുക്കിപ്പറഞ്ഞാൽ ഇവിടം വരെ കൊണ്ടെത്തിച്ചത്. &lt;br /&gt;&lt;br /&gt;വലിയ വാവട്ടമുള്ള പാത്രത്തിലെ വെള്ളത്തിൽ, കത്തിച്ചു വിട്ടാൽ എങ്ങോട്ടെന്നില്ലാതെ പാഞ്ഞു വക്കിലിടിച്ചു നിൽക്കുന്ന കളിബോട്ടുകൾ കണ്ടിട്ടുണ്ട്;  ഉത്സവപ്പറമ്പുകളിൽ. അപ്പോൾ കൈ ചെന്നു ദിശയൊന്നു മാറ്റി കൊടുക്കണം. വീണ്ടും എങ്ങോട്ടെന്നില്ലാതെ ഓടി പിന്നെയും എവിടെയെങ്കിലും ഇടിച്ചു നിൽക്കും. അയാളുടെ കഥ കേട്ടപ്പോൾ എങ്ങാണ്ടുന്നൊരു കളിബോട്ട്  മനസ്സിന്റെയേതോ വക്കിലിടിച്ചു നിന്നു.&lt;br /&gt;&lt;br /&gt;പെട്ടെന്നു തെളിവ് സമർപ്പിക്കും പോലെ പേഴ്സ് തുറന്ന് ലൈസൻസും ഒപ്പം ഗ്രീൻ കാർഡും പുറത്തെടുത്തു. &lt;br /&gt;&lt;br /&gt; ‘പിന്നെന്താണ് ജോലിക്കു പോകാത്തത്?’ എന്ന ചോദ്യത്തിന് ‘ശ്രമിക്കുന്നു!! ഇൻഷാ അള്ളാ’ എന്ന് മാത്രം പറഞ്ഞു. കുറെ ദിവസങ്ങൾ കഴിഞ്ഞാണ് ‘ഇൻഷാ  അള്ളാ’  എന്ന പ്രയോഗത്തിലെ രാഷ്ട്രീയം പിടികിട്ടിയത്. ചില കാര്യങ്ങൾ സംസാരിക്കാൻ താല്പര്യമില്ലാത്തപ്പോഴോ മറ്റു ചിലതിന് ഉത്തരമില്ലാതെ വരുമ്പോഴോ ആണ് കൂടുതലായി ആ വാക്കുപയോഗിച്ചിരുന്നത്. അന്നേരം വിഷയം വഴിതിരിക്കുകയോ പിന്നെ കാണാമെന്നു പറഞ്ഞു പിരിയുകയോ ആണ് പതിവ്. &lt;br /&gt;&lt;br /&gt;അങ്ങനെ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ചങ്ങാത്തം ഒന്ന് തണുത്തു. കാണുമ്പോളൊന്നു ചിരിക്കും. ചിലപ്പോൾ ദൂരെനിന്നും കൈ കാണിച്ചു അടുത്തെത്തുമ്പോൾ ഒന്നും മിണ്ടാതെ കടന്നു പോവും. ദൂരെ നിന്നു കണ്ടാലും മിണ്ടാതെയും നോക്കാതെയും അപരിചിതരെപ്പോലെ കടന്നു പോയിട്ടുമുണ്ട്. പുതിയതായി ഒന്നും പറയാനില്ല എന്നത് മാത്രമായിരുന്നു അതിനൊക്കെ കാരണം.&lt;br /&gt;&lt;br /&gt;അവിചാരിതമായാണ് അമൻ പറഞ്ഞ സ്ത്രീയെ കാണാനിടയായത്. റോഡരികിലെ  നടപ്പാതയിൽ നിന്നും പാർക്കിനുള്ളിലേക്കു നടക്കുകയായിരുന്നു അവർ. വെളുത്തു  മെലിഞ്ഞൊരു സ്ത്രീ. അയഞ്ഞ ജീൻസും പഴയൊരു ബൂട്സും തലമൂടിയുള്ളൊരു ജാക്കറ്റും. കൈയ്യിൽ മക് ഡൊണാൾസിന്റെ പൊതി. മുൻപരിചയമുള്ളപോലെ അവർ ദൂരെ നിന്നേ ചിരിച്ചു. ആടിയാടി വളരെ പതുക്കെയാണ് നടപ്പ്. അടുത്തുവരട്ടെയെന്നു കരുതി ഞാൻ നിന്നിടത്തു തന്നെ നിന്നു.&lt;br /&gt;&lt;br /&gt;&quot;അമൻ, ആ കാറിൽ കഴിയുന്നയാളില്ലേ, അയാൾ നിങ്ങളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്,” അടുത്തെത്തി അവർ ചെറുതായി ചിരിച്ചുനിന്നു.&lt;br /&gt;&lt;br /&gt;അതിശയം തോന്നി. അവർ തമ്മിൽ ഇതിനകം കൂട്ടായോ? അതെപ്പോൾ? എങ്ങനെ?&lt;br /&gt;&lt;br /&gt;&quot;ആദ്യമൊക്കെ ഒരുമാതിരി മുരടൻ സ്വഭാവമായിരുന്നു. വല്ലാത്ത ദേഷ്യവും. പിന്നങ്ങു നന്നായി. ഇടക്കൊക്കെ വന്നു ചില്ലറ കാശൊക്കെ തരും.  ഈയിടെ ഒന്ന് രണ്ടു തവണ ഗ്രോസറി വാങ്ങാൻ കാറിൽ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.&quot;&lt;br /&gt;&lt;br /&gt;നല്ല കാര്യം. പക്ഷെ, ദിവസങ്ങൾക്കു മുൻപ് ഏറ്റവും മോശമായാണല്ലോ അയാൾ ഇവരെക്കുറിച്ചു പറഞ്ഞത്. കൊള്ളാം കാര്യങ്ങളുടെ പോക്ക്. ആ സ്ത്രീയാണെങ്കിൽ   വീണ്ടുമെന്തൊക്കെയോ തട്ടി വിടുന്നുണ്ടായിരുന്നു. എത്രപെട്ടെന്നാണ് മറ്റുള്ളവരെപ്പറ്റി ഓരോ ധാരണകളുണ്ടാക്കുന്നത്. അടുക്കാതെയോ മിണ്ടാതെയോ ഒരാൾ അങ്ങിനെയാവും ഇങ്ങിനെയാവും എന്ന് തീർച്ചപ്പെടുത്തുക. ഒന്നടുത്തുകഴിയുമ്പോഴേക്കും മാറ്റി പറയേണ്ടി വരുക.&lt;br /&gt;&lt;br /&gt;അമൻ കാറിനുള്ളിലേക്കു മാറിയതിനു ശേഷം, വൈകുന്നേരങ്ങളിൽ ആ സ്ത്രീയെ ഇടയ്ക്കിടെ കണ്ടുമുട്ടി. അപ്പോഴൊക്കെ എങ്ങനെയെങ്കിലും   അയാൾ സംഭാഷണത്തിനിടയിൽ കടന്നുവരുമായിരുന്നു. സ്വന്തം കാര്യങ്ങൾ പറയാൻ അവർ   ഇഷ്ടപ്പെടുന്നില്ല എന്ന് ആദ്യ ദിവസം തന്നെ ബോധ്യപ്പെട്ടതാണ്. എന്നാലും  രണ്ടുപേർ പരിചയപ്പെടുമ്പോൾ ചോദിക്കാവുന്ന ചിലതുണ്ടല്ലോ? അങ്ങിനെയെന്തോ ചോദിച്ചപ്പോഴാണ് ‘ഫക്ഡ്‌ അപ്പ്’ എന്ന് ഇത്തിരി ഉറപ്പിച്ച് ഒരു വിലക്കുപോലെ പറഞ്ഞു നിറുത്തിയത്. പിന്നെയൊന്നും കൂടുതലങ്ങോട്ട് കേറി ചോദിയ്ക്കാൻ പോവാറില്ല. ചുമ്മാ കേട്ട് നില്ക്കും.&lt;br /&gt;&lt;br /&gt;ട്രാഫിക് സിഗ്നൽ മാറാനായി കാറ് നിറുത്തിയിട്ടിരിക്കുമ്പോൾ ഒന്നോ രണ്ടോ തവണ കണ്ടിട്ടുണ്ട്. ‘ഹോം ലെസ്സ്, ദയവായി സഹായിക്കു’ എന്ന് നീലമഷി കൊണ്ടെഴുതിയ ബോർഡും പിടിച്ച്  വാഹനങ്ങൾക്കിടയിലൂടെ ധൃതിപ്പെട്ടു നടക്കുകയായിരുന്നു അവരപ്പോൾ. ഷെൽട്ടറിനുള്ളിലെ ചെറിയ കൂടാരവും റോഡിലെ കാഴ്ചയും ആ സ്ത്രീയുടെ വർത്തമാന ചിത്രം കൃത്യമാക്കുന്നുണ്ട്. ദിവസക്കണക്കിനു ജീവിതം തള്ളുന്നവർക്ക് കഴിഞ്ഞ കഥകൾ ആവർത്തിച്ചിട്ടോ ഭാവി കഥകൾ മെനഞ്ഞിട്ടോ എന്തുകാര്യം!&lt;br /&gt;&lt;br /&gt;ആ സ്ത്രീയും അമനും തമ്മിൽ നല്ല കൂട്ടാണെന്നും ‘ഇൻഷാ അള്ളാ’ എന്ന് എന്നോടു പറഞ്ഞവസാനിപ്പിച്ച പലതും അയാൾ അവരോടു തുറന്നു പറയുന്നുണ്ടെന്നും ഞങ്ങളുടെ സംഭാഷണങ്ങളിൽ നിന്നും എനിക്കു പിടികിട്ടി.  &lt;br /&gt;&lt;br /&gt;കുഞ്ഞൻമാരായ എലികളെ കെണിയിലാക്കി, പാർക്കിൽ കൊണ്ടു വന്നു തുറന്നു വിടുന്നവരെ അയാൾ സഹായിക്കാറുണ്ടു പോലും. കുറ്റിക്കാട്ടിലേക്കോ  കരിയിലകൾക്കിടയിലേക്കോ പാഞ്ഞു പോകുമ്പോൾ അവയുടെ കണ്ണുകളിലെ തിളക്കം അയാളെ സന്തോഷിപ്പിച്ചു. സ്വന്തമായ ഇടത്തിൽ എത്തിപ്പെടുമ്പോഴുള്ള ആനന്ദമാണത്; സ്വാതന്ത്ര്യത്തിന്റെ ആനന്ദം.&lt;br /&gt;&lt;br /&gt;എന്നാൽ സ്വാതന്ത്ര്യത്തിന്റെ ഉന്മാദമാണ് അമനെ ഭീകരമായ ഒറ്റപ്പെടലിൽ കൊണ്ടെത്തിച്ചത്. ട്രക്കിന്റെ കാബിനിൽ ഒതുങ്ങിപ്പോയ അമന്റെ ജീവിതം ചക്രങ്ങളിൽ മുന്നോട്ടുരുളുകയായിരുന്നു. മഞ്ഞും മഴയും വെയിലും കാറ്റും പ്രകൃതിയുമെല്ലാം കാബിനിൽ നിന്നുമാത്രമുള്ള അനുഭവങ്ങളായിരുന്നു, അയാൾക്കതുവരെ. &lt;br /&gt;&lt;br /&gt;ഡ്രൈവിംഗ് ഉപേക്ഷിച്ചെത്തിയ അമന് ഓസ്ബോൺ പാർക്ക് തന്റേതു മാത്രമായ ഒരു തുരുത്തു പോലെയായിരുന്നു. പുറം ലോകവുമായി അത്യാവശ്യത്തിനു   മാത്രം  ബന്ധം. അവിടെ അയാൾ സന്തോഷവും സ്വാതന്ത്ര്യവും അനുഭവിച്ചു. പാർക്കിലൊരിടത്ത് അധികം ഉയരമില്ലാത്ത ഒരു മരത്തൂണിനു മുകളിലായി കിളിവാതിലുകളുള്ള കുരുവിക്കൂടുണ്ട്. കൂടിനു താഴെയായി തൂണിൽ രണ്ടു പരന്ന പാത്രങ്ങൾ പിടിപ്പിച്ചിട്ടുണ്ട്.  രാത്രിസമയത്ത് അവിടെയെത്തി പാത്രങ്ങളിൽ  വെള്ളവും അരിമണികളും നിറയ്ക്കുകയാണ് അയാളുടെ മറ്റൊരു ഹോബി.&lt;br /&gt;&lt;br /&gt;“കുറെ ദിവസങ്ങളായി അമനെ കാണുന്നില്ല,” തിരക്കിട്ടു നടക്കുകയായിരുന്ന എന്നെ ഒരു ദിവസം അവർ വഴിയിൽ  തടഞ്ഞു. മുഖത്ത് അന്നേരം വല്ലാത്ത അസ്വസ്ഥതയും ഉത്കണ്ഠയും നിഴലിട്ടിരുന്നു.  &lt;br /&gt;&lt;br /&gt;“കടയിൽ പോയതായിരുന്നു. വാലറ്റ് (പേഴ്സ്) തന്നിട്ട്, പോയി വരാൻ പറഞ്ഞു. അമൻ കാറിലിരുന്നു. കാശു കൊടുക്കാനായി വാലറ്റു തുറന്നപ്പോൾ നോട്ടിനൊപ്പം ഒരു ഫോട്ടോ കൂടി എന്റെ കയ്യിൽ വന്നു. കടയിൽ നിന്നും കാറിലെത്തി; വാലറ്റ് തിരികെ ഏൽപ്പിച്ചു. എന്നാൽ ഫോട്ടോയെപ്പറ്റി ഒന്നും മിണ്ടിയില്ല. അത് എന്റെ കൈവശം വച്ചു.  &lt;br /&gt;&lt;br /&gt;പാർക്കിലെത്തിയ ശേഷം അതെടുത്തു കാണിച്ചു, “ഇതാരാണ്?  എങ്ങിനെയറിയാം?”&lt;br /&gt;&lt;br /&gt;യാതൊരു ഭാവഭേദവുമില്ലാതെ അയാൾ പറയുകയാണ്:&lt;br /&gt;&lt;br /&gt;“സൂസൻ. ഭാര്യയായിരുന്നു. അഞ്ചു വർഷം ഒന്നിച്ചു ജീവിച്ചു. പിന്നെ പിരിഞ്ഞു. നിങ്ങൾക്കറിയുമോ അവളെ?”&lt;br /&gt;&lt;br /&gt;‘ഞാനറിയും’ എന്ന മറുപടി കേട്ടതും അയാളുടെ മട്ടുമാറി. ‘ഒന്നു സഹായിക്കാമോ?’ എന്നായി. അന്വേഷിച്ചു മടുത്തെങ്കിലും എവിടെയോ ഉണ്ടെന്നൊരു തോന്നലാണു പോലും.&lt;br /&gt;&lt;br /&gt;അവർ ഒന്നും മിണ്ടിയില്ല. പിന്നീടൊരു വൈകുന്നേരം ഒരു മണിക്കൂറിലേറെ വണ്ടിയോടിച്ചാണ് രണ്ടുപേരും നാട്ടിൻപുറം പോലൊരിടത്ത് എത്തിയത്. ചെറിയൊരു  ജംഗ്ഷനിൽ ഉള്ളിലേക്ക് മാറി പഴയൊരു ഫ്ലാറ്റ് സമുച്ചയം. രണ്ടാം നിലയിൽ പൂട്ടിക്കിടന്നൊരു ഫ്ലാറ്റിനു മുന്നിൽ അവർ നിന്നു. &lt;br /&gt;&lt;br /&gt;“ഇവിടം വരെയേ എനിക്കു  കൂട്ടിക്കൊണ്ടു വരാനാകൂ. സൂസൻ അവസാനം താമസിച്ചതിവിടെയാണ്. അവൾ രണ്ടു വര്‍ഷം മുൻപ് മരിച്ചു.”&lt;br /&gt;&lt;br /&gt;തിരിഞ്ഞു നോക്കുമ്പോൾ അമൻ ഒന്നും മിണ്ടാതെ മുഖം താഴ്ത്തി  നിൽക്കുന്നു. ഉള്ളിൽ നിരാശയാണോ, സങ്കടമാണോ, ദേഷ്യമാണോ എന്നൊന്നും പറയാനാവുമായിരുന്നില്ല. തിരിച്ചു നടക്കുമ്പോൾ അയാളോട് ഇത്രയും കൂടി പറഞ്ഞു, “നിങ്ങളുടെ ഓസ്ബോൺ പാർക്കിലേക്ക് വരും മുമ്പ് ഞാൻ വന്നതിവിടെയാണ്.”&lt;br /&gt;&lt;br /&gt;തിരികെ കാറോടിക്കുമ്പോൾ  അയാളുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. ഒട്ടും ശ്രദ്ധയില്ലാതെ വണ്ടിയോടിക്കുന്നു. അമന്റെ ഡ്രൈവിങ്ങിനെക്കുറിച്ചു ചിലതൊക്കെ മനസ്സിലുള്ളതുകൊണ്ട് ഹൈ വേയിലൊരിടത്തു നിറുത്തി ചെറിയൊരു ബ്രേക്ക് എടുത്തശേഷം യാത്ര തുടർന്നാൽ മതിയെന്നായി അവർ.&lt;br /&gt;&lt;br /&gt;മേശക്കിരുപാടുമായി  ഇരിക്കുമ്പോൾ അമൻ എന്തെങ്കിലും  ചോദിക്കുകയോ പറയുകയോ ചെയ്തില്ല. പക്ഷെ അവർക്കതു പറയണമായിരുന്നു.&lt;br /&gt;&lt;br /&gt;“നിങ്ങൾ പിടിക്കപ്പെടുമ്പോൾ ഞാൻ അവളുടെ വീട്ടിലുണ്ടായിരുന്നു. അന്ന് നിങ്ങൾ ഒരുമിച്ചു താമസിച്ചിരുന്ന വീട്ടിൽ. എനിക്ക് ആകെയുണ്ടായിരുന്ന കൂട്ടുകാരി. റീഹാബിൽ നിന്നൊളിച്ചോടിയത് അങ്ങോട്ടായിരുന്നു. നിങ്ങൾ പിണങ്ങിപ്പോയെന്നും അവിടെയില്ലായെന്നുമറിഞ്ഞിരുന്നു. അവിടെ കഴിയുമ്പോഴാണ് രാവിലെ ടി വി യിൽ ആ വാർത്ത കാണുന്നത്!&quot;&lt;br /&gt;&lt;br /&gt;“സൂസനെ  കാണുമ്പോൾ മനുഷ്യരുമായി ഞാൻ വല്ലാതെ അകന്നു പോയിരുന്നു. സർഗോഥ വിട്ടശേഷം ഒരു കൂട്ടുകാരനോ കാമുകിയോ പോട്ടെ, പേരിനൊരു ശത്രുപോലും  ഉണ്ടായിട്ടില്ല. എല്ലാം നേരേയാക്കണം എന്നുണ്ടായിരുന്നു. പക്ഷെ ഒന്നും ശരിയായില്ല. അവൾക്ക് എന്നോടുണ്ടായിരുന്ന കരുതലും സ്നേഹവും പോലും എന്നെ ചങ്ങലക്കിടുന്നപോലെ തോന്നിച്ചു. എല്ലാവരോടും എല്ലാത്തിനോടും ദേഷ്യമായിരുന്നു. എപ്പൊഴോ എനിക്ക് മനസ്സിലായി, ഒന്നും നേരേയാവില്ലെന്നും സൂസൻ വിട്ടുപോകുമെന്നും. കാലം കഴിയുന്തോറും എന്തൊക്കെയോ പിറകോട്ടു പിടിച്ചു വലിക്കുന്ന പോലെ. ഇവിടം വിട്ടു പോകും മുമ്പ്  ഒരിക്കൽ കൂടി കാണണം. അല്ലാതെ  മടങ്ങിപ്പോവാൻ മനസ്സു വരുന്നില്ല.  അതിനുവേണ്ടി മാത്രമാണ് അവളുണ്ടെന്നറിഞ്ഞ്‍ ഇവിടേക്കു വന്നത്... ഇപ്പോൾ ട്രക്ക് ഓടിക്കാറില്ല. എല്ലാമാസവും പള്ളിയിൽ നിന്നും സകാത്ത് കിട്ടും. അത് കൊണ്ട് ജീവിച്ചുപോവുന്നു,” അമന്റെ വാക്കുകൾ കുറ്റബോധത്താൽ ദുർബലമായിരുന്നു. &lt;br /&gt;&lt;br /&gt;“അന്ന് യാത്ര കഴിഞ്ഞ് തിരിച്ചെത്തി, എന്നെ പാർക്കിൽ തിരികെ വിട്ട ശേഷം പോയതാണ്!”&lt;br /&gt;&lt;br /&gt;എന്തോ കേൾക്കാൻ ബാക്കിയുണ്ടെന്ന തോന്നലിലാണ് ഞാൻ അന്ന് കണ്ട വർത്തയെപ്പറ്റി അവരോടു ചോദിച്ചത്.&lt;br /&gt;&lt;br /&gt;&quot;ആടിയുലഞ്ഞു നിയന്ത്രണമില്ലാതെ, അതിരാവിലെ മഞ്ഞു മാറ്റാനോടുന്ന ട്രക്കുകൾക്കിടയിലൂടെ അമിതവേഗത്തിലോടുന്ന കൂറ്റൻ ട്രക്ക്. പിറകെ കരുതലോടെ  പിന്തുടരുന്ന പോലീസു കാറുകൾ. ട്രക്ക് പിടികൊടുക്കാതെ അതിവിദഗ്ദ്ധമായി വെട്ടിച്ചു വെട്ടിച്ചോടുകയാണ്. പിന്നെ കാണുന്നത് ഹൈവേയുടെ വശങ്ങളിൽ കൂട്ടിയിരുന്ന മഞ്ഞിൽ തെന്നി നിയന്ത്രണം നഷ്ടപ്പെട്ട്  മതിലിൽ ഇടിച്ചു നിൽക്കുന്നതാണ്. തലയൊടിഞ്ഞ തിമിംഗലത്തെപോലെ കാബിൻ ഒരു വശത്തേക്കൊടിഞ്ഞു പോയിരുന്നു.&lt;br /&gt;&lt;br /&gt;കാബിനിൽ നിന്നും ഡ്രൈവറെ പുറത്തിറക്കി പോലീസ് നടത്തിക്കുന്നു. പിറകിൽ വരുന്ന പോലീസുകാരന്റെ കയ്യിൽ ട്രക്കിൽ നിന്നു കിട്ടിയ, ചെറിയൊരു ഭരണീടത്രയും പോന്ന ഒരു മദ്യക്കുപ്പി.  എപ്പോഴോ ടിവിയിൽ അടുത്ത് കാണുമ്പോഴാണ് അത് അമൻ ആണെന്ന് ഞങ്ങൾക്ക് മനസ്സിലായത്.&lt;br /&gt;&lt;br /&gt;അയാളുടെ ദേഷ്യവും മദ്യപാനവും സഹിക്കാൻ കഴിയാത്ത രീതിയിലായിരിക്കുന്നുവെന്ന് ഇതൊക്കെ കാണുന്നതിന് മുമ്പേ സൂസൻ പറഞ്ഞിരുന്നു. അയാൾ തിരിച്ചെത്തി അധികനാളുകൾ വേണ്ടിവന്നില്ല; അവർ പിരിഞ്ഞു. ഞാനപ്പോഴേക്കും തിരികെ റീഹാബിലും എത്തിപ്പെട്ടു.&quot;&lt;br /&gt;&lt;br /&gt;ഒരിക്കൽ ഞാൻ ചോദിക്കാതെ തന്നെ ഫോട്ടോ പുറത്തെടുത്ത് അമൻ സൂസനെക്കുറിച്ചു പറഞ്ഞിരുന്നു. ഹൈവേയിലൊരു ട്രക്ക് ജോയിന്റിൽ വച്ചാണ് സൂസനെ പരിചയപ്പെട്ടതെന്നും അപ്പോൾ അവർ വിവാഹമോചിതയും രണ്ടു കുട്ടികളുടെ അമ്മയായിരുന്നെന്നും. &lt;br /&gt;&lt;br /&gt;ആ വേർപിരിയലിന് കാരണം ചോദിച്ചപ്പോഴും   ‘ഇൻഷാ അള്ളാ&#39; എന്നുമാത്രമായിരുന്നു മറുപടി. &lt;br /&gt;&lt;br /&gt;ദിവസങ്ങൾക്കു ശേഷം, ഒരു വൈകുന്നേരം അപ്രതീക്ഷിതമായി അമനെ കണ്ടു. ഷെൽട്ടറിന് അരികിലായി രണ്ടുപേരും സംസാരിച്ചു നിൽക്കുകയായിരുന്നു. ഞാൻ അങ്ങോട്ട് നടന്നു. അടുത്തെത്തിയതും പതിവു ചിരിയോടെ പറഞ്ഞു: &lt;br /&gt;&lt;br /&gt;&quot;നോമ്പ് മുറിക്കുന്ന. ദിവസമാണിന്ന്. പള്ളിയിൽ പോയി നിസ്കരിക്കണം.” &lt;br /&gt;&lt;br /&gt;അയാൾ വളരെ ശാന്തനും സന്തോഷവാനുമായിരുന്നു. എന്തോ ഉറപ്പുവരുത്താനെന്നപോലെ കുപ്പായകീശയിൽ കൈയിട്ടു.&lt;br /&gt;&lt;br /&gt;“പക്ഷെ അതിനു മുമ്പ് ഞങ്ങൾക്കൊരു ചടങ്ങുണ്ട്. ഫിത്ർ സകാത്ത്. അത് കഴിഞ്ഞു  നിസ്കാരം ചെയ്തു നോമ്പ് അവസാനിപ്പിക്കണം. പോയ വർഷങ്ങളിൽ ഒക്കെ മറന്നു പോയിരുന്നു. ഇത്തവണ എല്ലാം ശരിയാവണം. അർഹതപ്പെട്ടവരിൽ നിന്ന് സ്വരൂപിച്ച് അർഹതയില്ലാത്തവർക്കു കൊടുക്കുന്ന ദാനമാണ്.  ഇന്ന് കൊടുക്കാൻ അർഹത ഇല്ലാത്തൊരാൾ വാങ്ങാൻ അർഹതയുള്ളൊരാളിനു കൊടുക്കട്ടെ.&quot;&lt;br /&gt;&lt;br /&gt;അമൻ സാമാന്യം വലിയൊരു  നോട്ടുകെട്ട് പുറത്തെടുത്തു. നിറഞ്ഞ ചിരിയോടെ അവരുടെ കൈപിടിച്ച് അതിൽ വച്ചു. അവർ അത് നിരസിച്ചില്ല. അന്ധാളിച്ചു നോക്കി നിൽക്കുക മാത്രം ചെയ്തു. &lt;br /&gt;&lt;br /&gt;&quot;പണമായി കൊടുക്കരുതെന്നാണ്,” ആരോടെന്നില്ലാതെ അൽപ്പം ഉറക്കെപ്പറഞ്ഞുകൊണ്ട് അയാൾ കാറിനടുത്തേക്ക് നടന്നു.&lt;br /&gt;&lt;br /&gt;അടുത്ത ദിവസം പതിവുപോലെ ഞാൻ നടക്കാനെത്തി. കൗതുകത്തോടെ ഷെൽട്ടറിലേക്കു നോക്കി. നരച്ച കമ്പിളിപ്പുതപ്പിന്റെ  കൂടാരം അവിടില്ല. അവരും ഇവിടം വിട്ടു പോയിരിക്കുന്നു. &lt;br /&gt;&lt;br /&gt;അല്ലെങ്കിലും പാർക്കുകൾ മനുഷ്യർക്ക് സ്ഥിരവാസത്തിനുള്ളതല്ല - ഞാൻ മുന്നോട്ടു നടന്നു. &amp;nbsp;(deshabhimani july 11, 2021)&lt;br /&gt;&lt;div&gt;&lt;div&gt;&lt;span style=&quot;font-size: small;&quot;&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;</description><link>http://lalens.blogspot.com/2021/07/blog-post.html</link><author>noreply@blogger.com (Anilal Sreenivasan)</author><thr:total>2</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-6386980593694867598.post-4071574027501387683</guid><pubDate>Fri, 04 Jun 2021 04:46:00 +0000</pubDate><atom:updated>2021-06-03T23:46:15.654-05:00</atom:updated><title>കിംഗ് സോളമൻ </title><description>&lt;div&gt;&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;b&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 24.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&lt;/span&gt;&lt;/b&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 12pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ജ്ഞാനദാസ്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സോളമൻ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;എന്ന&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സോളമന്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സ്‌കൂളിലെ ഇരട്ടപ്പേര് &lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കിംഗ് സോളമൻ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39; &amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;എന്നായിരുന്നു.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അടുത്തറിയാമായിരുന്ന&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;,&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ആ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സോളമനെക്കുറിച്ചാണ്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;രണ്ടരമണിക്കൂർ വിമാന യാത്രക്കിടയിൽ പലപ്പോഴായി&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അജയൻ ഓർത്തത്. ചിക്കാഗോയിൽ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;നിന്നും ഡാളസിലേ ക്കുള്ള&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;യാത്രക്കു കാരണം
അയാൾ അവിടെയാണെന്നതും&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;യാത്രയിൽ സ്‌കൂൾ തൊട്ടിങ്ങോട്ടുള്ള
കാര്യങ്ങളോർക്കാൻ കാരണം കുറെ നാളുകൾക്കു ശേഷം അവനയച്ച വാട്ട്സ്ആപ്പ്
സന്ദേശവും.തന്നെ.&amp;nbsp;&lt;/span&gt;&lt;/p&gt;&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കോളേജ്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കഴിഞ്ഞു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സോളമനെ അജയൻ
കണ്ടിട്ടേയില്ലായിരുന്നു. കാൽ നൂറ്റാണ്ടിലേറെപരസ്പരം അറിയാൻ കഴിയാത്ത വഴികളിലൂടെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ജീവിതം&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അവരെ
നടത്തുകയായിരുന്നു. തികച്ചും&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അപ്രതീക്ഷിതമായാണ്
ചിക്കാഗോയിൽ സ്ഥിരതാമസമാക്കിയിരുന്ന&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അജയന്റെ മുന്നിൽ സോളമൻ പ്രത്യക്ഷനായത്.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഒരോണാഘോഷവേളയിൽ
സോളമൻ അങ്ങോട്ട് ചെന്നു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പരിചയം പുതുക്കിയതാണ്. സ്കൂളിൽ ഒരുമിച്ചു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പഠിച്ചപ്പോൾക്കണ്ട&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;മെല്ലിച്ചു നീണ്ട ചെക്കൻ. കോളേജ് കാലത്തു ബെൽ ബോട്ടം പാൻറ്സും&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അറ്റം നീണ്ടുരുണ്ട കോളർ പിടിപ്പിച്ച ഷർട്ടും&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 12pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;നീളൻ മുടിയും&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പെൻസിൽ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വര മീശയുമായി മാത്രം&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കണ്ടു പരിചയമുള്ള&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സോളമൻ. അവൻ സുമുഖനായൊരു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;മധ്യവയസ്കനായി അജയന്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;മുന്നിൽ! ആദ്യം മനസ്സിലായതേയില്ല&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;,&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;എന്നെ
മനസ്സിലാവില്ല! അറിയാം. ഇവിടെ തീരെ പ്രതീക്ഷിച്ചുമില്ല അല്ലെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സോളമൻ സ്വയം പരിചയപ്പെടുത്തി സംസാരിച്ചു തുടങ്ങി.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 12pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ജീൻസും സ്റ്റൈലൻ
പ്രിന്റുകളുള്ള ഷർട്ടുമിട്ട്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;,&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സ്വയം
പരിചയപ്പെടുത്തിക്കൊണ്ട് അയാൾ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സംസാരിച്ചു
തുടങ്ങി. ഒരാൾക്കെങ്ങിനെ ഇങ്ങനെ മാറാനൊക്കും! വാക്കിലും നോക്കിലും പുതിയൊരവതാരം.
മേൽവരിയിലെ പല്ലിട കാട്ടിയുള്ള ചിരിയോടെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സമൃദ്ധമായ സംസാരം. ചിലപ്പോൾ വർത്തമാനം&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കഴിഞ്ഞും മുഖത്ത് ആ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ചിരി മായാതെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കിടന്നു. പ്രത്യേക ശരീരഭാഷ. താടിരോമങ്ങളെ അവയുടെ
സ്വാതന്ത്ര്യത്തിനു വളരാൻ വിട്ടുകൊടുത്തിരിക്കുന്നു.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഇടയ്ക്കിടെ വലതു കൈകൊണ്ടു താടി തടവുന്നത് ഒരു
ശീലമായിട്ടുണ്ടെന്ന്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അജയന് തോന്നി. കഴുത്തിലൊരു തടിച്ച വെള്ളിമാല.
ഇടതുകൈയിലൊരു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ബ്രേസ്‌ലെറ്റ് .&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പറയ്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;നീ&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കോളേജ്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കഴിഞ്ഞു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;എന്ത്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ചെയ്തു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;?&#39;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അജയൻ ചോദിച്ചു.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അമ്മച്ചിയുടെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;മടിയിൽ കിടന്നു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അവർ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വായിച്ചു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കൊടുക്കുന്നത് മാത്രം കേട്ടു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പരീക്ഷയെഴുതിയാണ്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;എസ്. എസ്. എൽ. സി&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;തോറ്റവൻ എന്ന നാണക്കേട് ഉണ്ടാക്കാതെ കുടുംബത്തെ രക്ഷപ്പെടുത്തിയത്.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അമ്മച്ചിയുടെ കരച്ചിലും പിഴിച്ചിലും കണ്ടു സഹികെട്ടാണ്
പള്ളിയിൽ നിന്നു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ശുപാർശ ചെന്ന്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കോളേജിൽ സീറ്റു തരപ്പെട്ടതും.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ആ കഥകളൊ ക്കെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 12pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 12pt;&quot;&gt;കൂട്ടുകാർക്കെല്ലാം&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 12pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അറിയാവുന്നതാണ്. അതുകൊണ്ടാണ്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അങ്ങിനെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ചോദിച്ചത്.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കോളേജ്
കഴിഞ്ഞപ്പോഴേക്കും&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ജീവിതത്തെ കുറിച്ച്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പല പരുക്കൻ സത്യങ്ങളും സോളമൻ മനസ്സിലാക്കിയിരുന്നു.
പഠിച്ചിട്ടു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കാര്യമില്ല&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പണമാണ് കാര്യം. ചെറുപ്പത്തിലേ അതുണ്ടാക്കുള്ള വഴികൾ
കണ്ടെത്തുക&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സമയം പാഴാക്കരുത്. പ്രേമിച്ചിട്ടു
കാര്യമില്ല&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പെണ്ണിന് പ്രണയം എന്നത് സമയം കളയാനുള്ള
നേരമ്പോണ്.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കല്യാണം ഉറപ്പിച്ചു കഴിഞ്ഞാൽ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കാമുകനെ കൂട്ടുകാരനോ കൂടെപ്പിറപ്പോ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ആക്കി മാറ്റാനുള്ള വിദ്യ അവരുടെ കൈയ്യിലുണ്ട്. കോളേജ്
വീടുമ്പോൾത്തന്നെ അങ്ങിനെയൊരുത്തിയുടെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സഹോദരനും മറ്റു രണ്ടുപേരുടെ കൂട്ടുകാരനുമായിരുന്നു സോളമൻ. പണമുള്ള പെണ്ണിനെ
ഏതു വിധേനെയും കല്യാണം കഴിക്കുക&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അങ്ങിനെ ഭാവി
ഭാസുരമാക്കാനുള്ള വഴി നോക്കുക.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഒരു ബ്ലേഡ്
കമ്പനിയുടെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സെയിൽസ് വിഭാഗത്തിൽ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കയറിപ്പറ്റിയതാണു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വഴിത്തിരിവായത്. അങ്ങിനെയാണ് ആളുകളെ പരിചയപ്പെടുന്നതും സംസാരിക്കാനും
ഇടപെടാനുമൊക്കെ പഠിക്കുന്നതും. ചുരുക്കത്തിൽ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;,&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ജീവിക്കാൻ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പഠിച്ചത് അവിടെ വച്ചാണ് എന്നാണ് സോളമൻ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പറഞ്ഞത്. പ്രത്യക്ഷത്തിൽ ഒരു കസ്റ്റമറെയും
പറ്റിച്ചിട്ടില്ല. മാനേജ്മെന്റിന്റെ വിശ്വസ്തനായും കാര്യപ്രാപ്തിയുള്ളവനായും
വിധേയത്വമുള്ളവനായും പ്രവർത്തിച്ചു എന്നതായിരുന്നു വിജയരഹസ്യം. അങ്ങിനെ കമ്പനിയുടെ
അമേരിക്കയിലുള്ള മുതലാളിയുമായി വ്യക്തിബന്ധം സ്ഥാപിച്ചു. പ്രാരാബ്ധങ്ങൾ പറയേണ്ട
വിധം പറഞ്ഞു അയാളുടെ അനുകമ്പ നേടി. അതിന്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;മുൻപ്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കണ്ട സിനിമകളിലെ ഡയലോഗുകൾ പോലും&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സഹായിച്ചിട്ടുണ്ട്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;രോഗിയായ അച്ഛൻ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വിവാഹപ്രായമെത്തിയ പെങ്ങൾ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;തുടങ്ങി&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഏശുന്നതെല്ലാം.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഷോ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ട്രൂപ്പിൽ ചെണ്ടക്കാരനായാണ്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സോളമൻ അമേരിക്കൻ മണ്ണിലെത്തുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടം അവിടെയാരംഭിച്ചു.
ഇവിടെയെത്തി&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;മുങ്ങി. പിന്നെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;മുതലാളിയുടെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഗ്യാസ് സ്റ്റേഷനിൽ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അതായതു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പെട്രോൾ പമ്പിൽ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ജോലി തുടങ്ങി. ഫ്ലാറ്റിലായിരുന്നു താമസം.
ഒരു കീബോര്ഡ് പ്ലയെർ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ദുബായിൽ നിന്നെത്തിയ രണ്ടു പേർ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പിന്നെ സോളമനും.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അങ്ങിനെ നാലുപേർ. എല്ലാവർക്കും&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ജോലി ഏതെങ്കിലും ഗ്യാസ് സ്റ്റേഷനിൽ തന്നെ. ഒന്നുരണ്ടുപേർ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഒന്നാന്തരമായി പാചകം ചെയ്യുമായിരുന്ന കാരണം ഭക്ഷണം
സുഭിക്ഷം. ഇടയ്ക്കു ചെറിയ തോതിൽ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;മദ്യപാനം.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഒന്നിടവിട്ടുള്ള ആഴ്ചകളിൽ കറുത്തതും ഇരുനിരക്കാരുമായ
രതിദേവതാ ശിൽപ്പങ്ങൾ ഫ്ലാറ്റിൽ വന്നു പോവുമായിരുന്നു. അത് മാത്രം ദുബായിൽ നിന്നു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വന്നവർക്കു നിർബന്ധമായിരുന്നു.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ബെഞ്ചമിൻ
ഫ്രാങ്കിളിന്റെ പടം പതിഞ്ഞ നൂറിന്റെ ഡോളർ ബില്ലു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പോട്ടെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;തോമസ് ജെഫേഴ്സന്റെ പടമുള്ള&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഒരു ഡോളറിനു പോലും രൂപ കണക്കിൽ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;എന്ത് വിലയാണ്! ചുമ്മാതല്ല&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഗാന്ധിജിക്കു കമ്പോളത്തിൽ വിലയില്ല! ഇത്രയേറെ കാഷ്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അടുത്ത രണ്ടു ജൻമം കഴിഞ്ഞാലും ഇങ്ങനെയല്ലാതെ സോളമന്റെ
കൈയ്യിലെത്തുമായിരുന്നില്ല.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കടയടക്കാൻ നേരം
ഡോളർ ബില്ലുകൾ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;തരം&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;തിരിച്ചു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കെട്ടുകളാക്കുമ്പോൾ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ആദ്യമൊക്കെ സോളമന്റെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കൈ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വിറക്കുമായിരുന്നു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;നെഞ്ചിടിപ്പു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കൂടുമായിരുന്നു. എങ്കിലും&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;എല്ലാം കൊണ്ടൊരു
രാത്രി മുങ്ങണം എന്നൊന്നും അയാൾക്ക്‌&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;‌ &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;തോന്നിയില്ല. ആകെ ചെയ്തത്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കടയിലെ ലോട്ടറി&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;യന്ത്രത്തിൽ നടത്തിയിരുന്ന&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഭാഗ്യപരീക്ഷണം മാത്രമായിരുന്നു. ധനനഷ്ടത്തിന്റെ വ്യാപ്തിയും ഭാഗ്യദേവതക്കു
തന്നോടുള്ള കരുണയില്ലായ്മയും മനസ്സിലാക്കിയ സോളമൻ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;,&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;മൂന്നുനാലു മാസത്തിനകം&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;,&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ബുദ്ധിപൂർവം അത്തരം ഭാഗ്യാന്വേഷണ
പരീക്ഷണങ്ങളിൽ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;നിന്നും സ്വയം&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പിന്മാറി.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കിട്ടുന്ന ശമ്പളം
കാഷ് ആയതു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കാരണം നികുതി കൊടുക്കണ്ട. സത്യത്തിൽ
അത്യാവശ്യം ആഡംബരത്തിനും&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കുറെ നാട്ടിലേക്കു അയക്കാനും&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ബാക്കി മിച്ചം വെക്കാനും ഒരു ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
അപ്പന്റെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;മരിപ്പിനോ മോളീടെ കല്യാണത്തിനോ ചെല്ലാൻ
കഴിഞ്ഞില്ല. പക്ഷെ കുറെ കാശു അയക്കാൻ പറ്റി. പോയാൽ പിന്നെ തിരിച്ചു വരവുണ്ടാവില്ല.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഒക്കെ പ്പറഞ്ഞു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഓണസദ്യയും ഒരുമിച്ചുണ്ടാണ് അവർ പിരിഞ്ഞത്. അന്ന് കണ്ടതിൽ
പ്പിന്നെ കുറച്ചു കാലം ബന്ധമുണ്ടായിരുന്നു. പിന്നെയെപ്പോഴോ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വിളിക്കാതെയും കാണാതെയുമായി.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അഞ്ചു വർഷങ്ങൾക്കു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ശേഷമാണ്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;,&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അജയന്റെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വാട്ടസ്ആപ്പിൽ ഒരു പത്രറിപ്പോർട്ടിന്റെ ലിങ്കും അതിനു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;താഴെ എങ്ങിനെയെങ്കിലും സഹായിക്കാമോ എന്ന ചോദ്യവുമായി ഒരു
മെസ്സേജ് വന്നത്. റിപ്പോർട്ട്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വായിച്ചു അജയൻ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഞെട്ടി. ടെക്സാസ് സംസ്ഥാനത്തൊരിടത്തു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വച്ച്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സോളമൻ
ദേശാന്തരാധിവാസപ്പോലീസിന്റെ പിടിയിലായിരിക്കുന്നു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വിവാഹ തട്ടിപ്പിൽ പെട്ട്!&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ശ്ശെടാ ഇവൻ ഇതിനകം കല്യാണം കഴിച്ചോ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;? &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പോരാത്തതിന് അതിന്റെ പേരില്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;തട്ടിപ്പും &lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;?&#39; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അജയന് വിശ്വസിക്കാനായില്ല.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 12pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വിളിച്ചു സംസാരിക്കുമ്പോഴേക്കും സോളമൻ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;രക്ഷപ്പെടാനാവാത്തവിധം കുടുങ്ങിയിരുന്നു. അതുകൊണ്ടാണ്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വിവാഹത്തെ പറ്റിയൊക്കെ പിന്നീട് പറയാമെന്നും എത്രയും വേഗം
പെട്ടുപോയ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കുഴിയിൽ നിന്നു കരകേറാൻ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കഴിയാവുന്ന സഹായം ചെയ്യണമെന്നും അയാൾ ആവശ്യപ്പെട്ടത്.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സംഗതികൾ &lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;രാജ്യത്തു നിന്നും
പുറത്താക്കൽ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഘട്ടത്തിലേക്ക് കടന്നിരുന്നു. ആകെ
ചെയ്യാനൊത്തത് ജാമ്യമൊപ്പിക്കുക എന്നതായിരുന്നു.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഉണ്ടായിരുന്ന ചെറിയ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;രാഷ്ട്രീയബന്ധങ്ങൾ നല്ല കാര്യത്തിന്
വേണ്ടിയല്ലെങ്കിലും ഉപയോഗപ്പെടുത്തി. എന്തോ അങ്ങിനെ ചെയ്യണം എന്ന് അപ്പോൾ അജയനന്നു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;തോന്നി. വിചാരണക്കെത്തുമ്പോൾ ഒരു ജാമ്യമുണ്ടായത് കാരണം
മാത്രമാണ് ജയിലിൽ പോകാതെ &lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ബാഗ് ആൻഡ് ബാഗേജ് &lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കത്ത് വരുന്നതുവരെ ഫ്ലാറ്റിൽ കഴിയാൻ സാധിച്ചത്.
ഇമ്മിഗ്രേഷനിൽ നിന്ന്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ആ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കത്ത് വരുമ്പോഴറിയാം&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഏതു എയർ പോർട്ടിൽ നിന്നാവും പോവുകയെന്നും&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ബാഗിൽ എന്തൊക്കെയുണ്ടാവാമെന്നും.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സോളമൻ ഇതുവരെ കാണിച്ച കൗശല ബുദ്ധിയൊക്കെ
എവിടെപ്പോയി&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;? &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അജയൻ ചിന്തിച്ചു. എല്ലാം രഹസ്യമായി വച്ച
കാരണമാണ് ഈയൊരവസ്ഥ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വന്നു പെട്ടത്. ഇനിയും സ്റ്റേ നീട്ടാൻ
പലതും ചെയ്യാൻ കഴിഞ്ഞേക്കും. പക്ഷെ ഫോണിലൂടെ അതു പറയുമ്പോൾ അയാൾ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;തീരുമാനിച്ചുറച്ചിരുന്നു. ഒന്നും വേണ്ട&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പരിക്കുകളില്ലാതെ തിരിച്ചു പോണം. പറ്റിയാൽ അജയൻ ഒന്നവിടം
വരെ ചെല്ലണം. കുറച്ചു കാശു കിട്ടിയാൽ നല്ലതു. ഇപ്പോൾ ജോലിയില്ല.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സ്‌കൂൾ തൊട്ടിതുവരെയുള്ള
കാര്യങ്ങളാലോചിച്ചപ്പോൾ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കുറച്ചൊക്കെ സാഹസികനാവാനും&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വഴിവിട്ടു കാര്യങ്ങൾ ചെയ്യാനും സോളമന് പ്രത്യേക&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;താല്പര്യമായിരുന്നു എന്നു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അജയന് തോന്നി. പെട്ടെന്നു ഓർമയിൽ വന്നതു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോഴുള്ള ഒരു സംഭവമാണ്.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഏഴാം ക്ലാസ്സിൽ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പഠിക്കുമ്പോഴായിരുന്നു. അജയനും സോളമനും ഉച്ചക്ക് ശേഷമുള്ള
ഡ്രിൽ പീരീഡിൽ വച്ച്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഒരു സിനിമ കാണാൻ പദ്ധതിയിട്ടു.
ടിക്കറ്റിന് എത്ര&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കൊടുക്കണമെന്നോ ബാക്കി ചെലവും ചേർത്ത്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;എത്ര സംഘടിപ്പിക്കണമെന്നോ രണ്ടുപേർക്കും വല്യ
പിടുത്തമുണ്ടായിരുന്നില്ല. സിനിമയ്ക്കു പോകാനുള്ളതൊത്തില്ലെങ്കിൽ മറ്റെന്തെങ്കിലും
ചെയ്യാം എന്നായിരുന്നു പരിപാടി.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വീട്ടിൽ ചോദിച്ചാൽ തല്ലുറപ്പാണ്.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സിനിമയെന്നെങ്ങാനും മിണ്ടിപ്പോയാൽപ്പിന്നെ പറയുകയും&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വേണ്ട. എന്തായാലും സോളമൻ അതിനൊന്നും പോയില്ല. ആർക്കും ഒരു
ബുദ്ധിമുട്ടുമുണ്ടാവാതെ കാര്യങ്ങൾ നടക്കണം. അറിയാം&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അപ്പൻ സാധാരണ വീട്ടിൽ വന്നാൽ ഉടുപ്പൂരുംമുമ്പ്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പോക്കറ്റിലുള്ള നോട്ടും ചില്ലറയും മേശപ്പുറത്തു വക്കും. എന്നിട്ടു ഷർട്ടൂരി&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ചുമരിൽ അധികം ഉയരെയല്ലാതെ പിടിപ്പിച്ചിട്ടുള്ള തടികൊണ്ടുള്ള
കൊളുത്തുകളിലൊന്നിൽ തൂക്കിയിടും. രണ്ടെണ്ണം വീശിവരുന്ന ദിവസം മാത്രം നോട്ടും
ചില്ലറയും പോക്കറ്റിൽ നിന്നു പുറത്തെടുക്കാൻ മറന്നു പോവും.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഒരു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ദിവസം രാത്രി എല്ലാവരും ഉറങ്ങിയ ശേഷം&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പതിയെ മൂത്രമൊഴിക്കാനെന്ന മട്ടിലെഴു ന്നേറ്റു. പൂച്ചനടത്തം നടന്ന്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഷർട്ടിലുണ്ടായിരുന്ന നോട്ടുകളും ചില്ലറയും കൈക്കലാക്കി
സ്കൂളിൽ കൊണ്ടുപോകുന്ന അലുമിനിയപ്പെട്ടിയിൽ വച്ചു.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പിറ്റേന്നു രാത്രി കഴിക്കാൻനേരം&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അപ്പൻ അമ്മച്ചിയോടു ചോദിച്ചു:&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;എടീ..എന്റെ പോക്കറ്റി കിടന്ന പൈസ
കാണാനില്ലല്ലാ!&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഓ..ഞാനെങ്ങും കണ്ടില്ലപ്പാ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വലിയ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കാര്യമാക്കാതെ അവർ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കുറച്ചുകൂടി മെഴുക്കു പെരട്ടി പിഞ്ഞാണത്തിലേക്കുമ്പോൾ
ചുമ്മാ ചോദിച്ചു:&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;എത്രണ്ടാർന്നു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;?&#39;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അത് വല്ലോ രണ്ടോ മൂന്നോ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കാണും.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അപ്പന്റെ മറുപടി.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഓ രണ്ടുലവയ്ക്കാണാ..&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അമ്മച്ചി കാര്യം നിസ്സാരമാക്കി തള്ളി.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സോളമൻ കഞ്ഞിയിലും പപ്പടത്തിലും
മെഴുക്കുപുരട്ടിയിലും&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പതിവിൽ കവിഞ്ഞ ശ്രദ്ധ കൊടുത്തു.
അനിയത്തിക്ക് രൂപയുടെയെന്നല്ല&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഒന്നിന്റെയും വില
മനസ്സിലാവാറായിട്ടില്ല. അവൾ അതൊന്നും ശ്രദ്ധിക്കാതെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;,&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;രണ്ടു കൈകൊണ്ടും പിഞ്ഞാണത്തിന്റെ വക്കിൽ പിടിച്ചുയർത്തി കഞ്ഞിവെള്ളവും ബാക്കി&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വറ്റും കൂടി ചുണ്ടുകൾ വക്കിലമർത്തി ഒരു സീല്കാര ശബ്ദത്തോടെ
അകത്താക്കി&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;എഴുനേറ്റു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;നേരേ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വാഷ്ബേസിനടുത്തേക്കു നടന്നു.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;എടി&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;,&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;എത്രയുണ്ടായിരുന്നു എന്നല്ല..അത് നമ്മളറിയാതെ എവിടെ പോയെന്നാണ്.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അപ്പൻ സത്യസന്ധനായിരുന്നു. അപ്പന്റപ്പൻ
കേസുകൾക്ക് കള്ള സാക്ഷിപറഞ്ഞാണ് ഇക്കണ്ട&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സ്വത്തൊക്കെ ഉണ്ടാക്കിയതെന്ന&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;നാട്ടുവർത്തമാനം
കേട്ടാണ് അപ്പൻ വളർന്നത്.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സൂക്ഷിക്കാനറിയാത്തവനു
സ്വത്തുണ്ടായിട്ടെന്തു കാര്യം&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;എന്നായിരുന്നു
അപ്പാപ്പന്റെ നീതിശാസ്ത്രം.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അക്കാരണം കൊണ്ടു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;തന്നെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സ്വത്തു
കൈവിട്ടുപോയ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;,&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കുറെ കുടുംബങ്ങൾ ശത്രുതയിലുമാണ്.
അതിനാൽത്തന്നെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;തന്റെ മക്കൾ സത്യവാന്മാരായിരിക്കണം&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;എന്നപ്പനു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;നിർബന്ധമായിരുന്നു.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;നീയെടുത്തോടാ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;?&#39;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അപ്പൻ സോളമന്റെ നേരെ തിരിഞ്ഞു ചോദിച്ചു.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 10.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പാത്രത്തിൽ മനഃപൂർവം അനാവശ്യമായ ശ്രദ്ധ
കൊടുത്തിരുന്ന സോളമൻ തലയുയർത്താതെ പറഞ്ഞു:&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;എനിക്കെന്തിനപ്പാ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;?&#39;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഈ സംഭവം നടന്നത്തിന്റെ മൂന്നാംനാൾ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;രാത്രിയിൽ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വീട്ടിൽ ചിലതൊക്കെ
നടന്നു.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അന്നുച്ചക്ക് അജയനും സോളമനും ഒരു സിനിമ
കണ്ടു.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അവർ ക്ലാസ്സു കട്ട് ചെയ്താണ് പോയത്.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഉച്ചക്ക് ചെന്നപ്പോൾ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കളി ഉച്ചപ്പടമായിരുന്നു. പോയിട്ട് രണ്ടുമണിക്ക് വരാൻ ടിക്കറ്റ് കൊടുക്കുന്നയാൾ
പറഞ്ഞു. രണ്ടു മണിക്കു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ക്യൂവിൽ നിന്ന സോളമനെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഉച്ചപ്പടം കണ്ടിറങ്ങിയവരിൽ അപ്പന്റെ പ്രായമുള്ളൊരാൾ
ശ്രദ്ധിച്ചത് സോളമൻ കണ്ടില്ല. മാറ്റിനിക്കു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ക്യൂവിൽ നിൽക്കുന്നവരുടെ നോട്ടം&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വിയർപ്പൊട്ടിയ ഷർട്ടുകളുമായി പുറത്തിറങ്ങിയവരിൽ പരിചയക്കാരുണ്ടോ എന്നും
പുറത്തിറങ്ങിയവരിൽ ചിലരുടെ നോട്ടം ക്യൂവിൽ നിൽക്കുന്നവർ ആരെങ്കിലും അവരെ
ശ്രദ്ധിക്കുന്നുണ്ടോ എന്നുമായിരുന്നു. അജയനും സോളമനും ഇതൊന്നും ഒരു
വിഷയമേയായിരുന്നില്ല. എന്തിന്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;,&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഏതു
സിനിമയെന്നതുപോലും അവർക്കു കാര്യമായിരുന്നില്ല. കയറിക്കഴിഞ്ഞാണു മനസ്സിലായത്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഏതോ പഴഞ്ചൻ പടമാണെന്ന്.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വൈകുന്നേരം ക്ലബ്ബിൽ ചീട്ടുകളിക്കു
കൂടിയപ്പോൾ അയാൾ ആ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വിവരം അപ്പനെ അറിയിച്ചു. എന്തൊക്കെയോ
കണ്ടുപിടിച്ച മട്ടിലാണ് അന്ന് സോളമന്റപ്പൻ വീട്ടിലെത്തിയത്. അത്താഴം കഴിയും വരെ
ഒന്നുമേ മിണ്ടിയില്ല.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കൈ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കഴുകി അപ്പൻ നേരെ കിടപ്പു മുറിയിലെത്തി സോളമനെ വിളിച്ചു:&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഇവിടെ വാടാ &lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സോളമൻ മുറിയിലെത്തി&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കതകുചാരി കുനിഞ്ഞു നിന്നു. മുറിയിൽ ലൈറ്റിട്ടിട്ടില്ല.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;നടുമുറിയിൽ നിന്നുള്ള വെളിച്ചത്തിന്റെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഇത്തിരി ബാക്കി മാത്രം.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അപ്പൻ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കട്ടിലിലി രിക്കുന്നു.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഷർട്ടൂരി ചുമരിൽ തൂക്കിയിട്ടുണ്ട്.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;മാറ്റിനി എങ്ങിനേണ്ടാർന്നു ..&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;?&#39;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഒന്നും മിണ്ടിയില്ല.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അപ്പന്റെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;നോട്ടവും ഭാവവും
കണ്ടപ്പോൾ സോളമന്റെ ചങ്കിടിപ്പ് കൂടി.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കൂടെണ്ടാരുന്ന വായിനോക്കിയാരെടാ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;എല്ലാം പൊളിഞ്ഞു എന്ന് തോന്നിയ സോളമൻ
പറഞ്ഞു:&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അജയനാ. എന്റെ ക്ലാസ്സിലാ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അതിനു നിനക്കെവിടെന്നു കിട്ടി&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ടിക്കറ്റെടുക്കാൻ പൈസ..&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അവൻ വിളിച്ചിതാ. അവൻ തന്നെ ടിക്കറ്റ്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;എടുത്തു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അവനെവിടുന്നു പൈസ..&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;?&#39;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അറിഞ്ഞൂടാ..&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അറിഞ്ഞൂടല്ലേ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;?&#39;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അപ്പൻ എഴുനേറ്റു. ചുമരോടു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ചേർത്തു വച്ച&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അലമാരയുടെ പിറകിൽ നിന്ന്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വെട്ടി ത്ത
യാറാക്കി വച്ചിരുന്ന പുളിങ്കമ്പെടുത്തു. പെട്ടെന്ന് മുന്നോട്ടു വന്ന്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;,&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കതകു ചാരിനിന്ന സോളമനെ ഒരു കൈകൊണ്ടു പിടിച്ചു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;മുറിക്കുള്ളിലേക്കു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വലിച്ചു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;,. &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കതക്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അകത്തുനിന്നു ചാരി.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സത്യം പറെടാ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സത്യം&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പറെടാ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;നീയല്ലേ മിനിഞ്ഞാന്നു പോക്കറ്റിന്ന് പൈസ
എടുത്തത്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;?&#39;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 10.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: &amp;quot;Kartika&amp;quot;,serif; font-size: 10.0pt; mso-ascii-font-family: &amp;quot;Times New Roman&amp;quot;; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;; mso-hansi-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;പറഞ്ഞു തീരും മുമ്പേ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 10.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: &amp;quot;Kartika&amp;quot;,serif; font-size: 10.0pt; mso-ascii-font-family: &amp;quot;Times New Roman&amp;quot;; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;; mso-hansi-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;തുടയിൽ നാലഞ്ച് തവണ പുളിങ്കമ്പു പതിഞ്ഞിരുന്നു.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അപ്പാ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഞാനല്ല.. ഞാനെടുത്തില്ലാ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അവൻ ഉറക്കെ കരയാൻ
തുടങ്ങി&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;നീ സത്യം പറഞ്ഞോ.. അല്ലെങ്കി സത്യം
പറയുന്നവരെ ഞാനടിക്കും&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 10.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: &amp;quot;Kartika&amp;quot;,serif; font-size: 10.0pt; mso-ascii-font-family: &amp;quot;Times New Roman&amp;quot;; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;; mso-hansi-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;അപ്പന്റെ ശബ്ദവും മോന്റെ കരച്ചിലും
കേട്ടു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 10.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: &amp;quot;Kartika&amp;quot;,serif; font-size: 10.0pt; mso-ascii-font-family: &amp;quot;Times New Roman&amp;quot;; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;; mso-hansi-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;സഹിയാതെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 10.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: &amp;quot;Kartika&amp;quot;,serif; font-size: 10.0pt; mso-ascii-font-family: &amp;quot;Times New Roman&amp;quot;; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;; mso-hansi-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;അമ്മച്ചി കതകുതള്ളിത്തുറന്ന്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 10.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: &amp;quot;Kartika&amp;quot;,serif; font-size: 10.0pt; mso-ascii-font-family: &amp;quot;Times New Roman&amp;quot;; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;; mso-hansi-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;അകത്തു കയറി.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അവനൊന്നും എടുക്കൂല്ല ചുമ്മാതെ
അവനെയിങ്ങിനെ അടിക്കാതെ ..&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അവർ സോളമനെ
പിടിച്ചു വലിച്ചു പുറത്തേക്കു കൊണ്ടുപോകാൻ തുടങ്ങി.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പൊക്കോ ഇവിടുന്നു. നീയാണവനെ വഷളാക്കിയത്.
ഇവിടെ നിന്നാ നിനക്കും കിട്ടും&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;
&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ആക്രോശിച്ചു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കൊണ്ട്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അപ്പൻ
അമ്മച്ചിയേയും തല്ലാൻ തുടങ്ങി.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഇങ്ങേർക്ക് പ്രാന്താണ്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;എന്നും പറഞ്ഞു കരഞ്ഞുകൊണ്ട്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അവർ പുറത്തേക്കോടിപ്പോയി.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അപ്പൻ പിറകേ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ചെന്നു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കതകടച്ചു
കുറ്റിയിട്ടു.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;നിങ്ങളവനെ കൊല്ലും - രണ്ടുലവക്കു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അവനെ നിങ്ങള് കൊല്ലും. കുടിച്ചേച്ചു വന്നേക്കണത്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അതിനാ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ശബ്ദത്തോടെ
കതകടയുമ്പോൾ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അവർ പുലമ്പുന്നുണ്ടായിരുന്നു.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഇടതടവില്ലാത്ത&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അടിയും ചോദ്യം ചെയ്യലും രാവിലെ മൂന്നുമണിയോടെ സോളമന്റെ
കുറ്റസമ്മതത്തിൽ അവസാനിച്ചു. കുറേനേരം &lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അപ്പാ..&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അടിക്കല്ലേ ഞാനെടുത്തില്ലാ &lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;എന്ന് കരഞ്ഞു പറഞ്ഞെങ്കിലും അടിക്കൊരു കുറവുമുണ്ടായില്ല.
പിന്നെപിന്നെ ശബ്ദമില്ലാത്ത ഏങ്ങലുകൾ മാത്രമായി. കിട്ടിയ അടി മുഴുവൻ തുടകളിലും
കണങ്കാലുകളിലും കറുത്തു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;തടിച്ച&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വരകളായും ചുവന്ന തടിപ്പുകളായും&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ചിലതു നീലിച്ചും ബാക്കി നിന്നു.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഇത് നേരത്തെ സമ്മതിച്ചൂടായിരുന്നോ മോനേ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;?&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഇനി കള്ളം പറയല്ല്. നിനക്കെന്തു വേണോ ചോദിച്ചാലീയപ്പൻ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;തരൂല്ലേ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;?&#39;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അപ്പൻ ഒന്നു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;തണുത്തു. അവനോടു വീണ്ടും പറഞ്ഞു:&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പോയിക്കെടന്നുറങ്ങിക്കോ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സോളമനതു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കേട്ടില്ല. അവൻ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വാതിൽ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;തുറക്കുമ്പോൾ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അമ്മച്ചി&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പുറത്തിരിപ്പുണ്ടായിയിരുന്നു.
മോളി&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അമ്മച്ചിയുടെ മടിയിൽ കിടന്നുറങ്ങുന്നു.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഇത്തരം അനുഭവങ്ങൾ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അടി ചെയ്യും ഉപകാരം&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;എന്നപോലുള്ള പഴം ചൊല്ലലുകളുടെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പിൻബലത്തോടെ സാധൂകരിക്കപ്പെടാറുണ്ട്. അവരൊക്കെ സത്യവാന്മാരും നീതിമാന്മാരുമായി
മാറിയ കഥകളാണ് കൂടുതലും. എന്നാൽ സോളമന്റെ കാര്യത്തിൽ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അന്നത്തെ അടി വലിയ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഫലമൊന്നുമുണ്ടാക്കിയില്ല. അയാൾ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഏറെക്കുറെ അതേ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വഴിയാണ് പോയത്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അറിഞ്ഞോ അറിയാതെയോ.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 12pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വൈകിട്ട്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;,&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഡാളസ്സിൽ വിമാനമിറങ്ങി.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പുറത്തു വന്ന് അതേ
&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;,&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സോളമൻ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;താമസിക്കുന്ന ഫ്ലാറ്റിലേക്ക് പോകാൻ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഊബർ ടാക്സി പിടിച്ചു.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വാ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വലിയ
തിരക്കൊന്നുമില്ലാത്തൊരിടത്തെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പഴയൊരു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഫ്ലാറ്റ് സമുച്ചയം.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സോളമൻ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span lang=&quot;ML&quot; style=&quot;font-family: &amp;quot;Kartika&amp;quot;,serif; font-size: 10.0pt; mso-ascii-font-family: &amp;quot;Times New Roman&amp;quot;; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;; mso-hansi-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;പുറത്തുതന്നെ കാത്ത് നിന്നിരുന്നു.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 10.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: &amp;quot;Kartika&amp;quot;,serif; font-size: 10.0pt; mso-ascii-font-family: &amp;quot;Times New Roman&amp;quot;; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;; mso-hansi-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;അജയനെയും കൂട്ടി പിന്നിലായുള്ള&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 10.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: &amp;quot;Kartika&amp;quot;,serif; font-size: 10.0pt; mso-ascii-font-family: &amp;quot;Times New Roman&amp;quot;; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;; mso-hansi-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;ഒരു കെട്ടിടത്തിനുള്ളിലേക്കു നടന്നു. ഒറ്റമുറിയും
അടുക്കളയുമുള്ള ചെറിയൊരിടം. കുറെ പാത്രങ്ങളും പാചകത്തിനായുള്ള അത്യാവശ്യ
സാധനങ്ങളും കിടക്കാനുള്ള സോഫയുമൊഴിച്ചാൽ കാര്യമായി മറ്റൊന്നും അവിടെ കണ്ടില്ല.
മുറിയുടെ ഒരു മൂലയ്ക്ക് വച്ചിരുന്ന ഉയരമുള്ള മെലിഞ്ഞ വിളക്കിനു താഴെ ഒരു വലിയ
പെട്ടിയും പിന്നെയൊരു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 10.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: &amp;quot;Kartika&amp;quot;,serif; font-size: 10.0pt; mso-ascii-font-family: &amp;quot;Times New Roman&amp;quot;; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;; mso-hansi-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;ചെറിയപെട്ടിയും&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 10.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: &amp;quot;Kartika&amp;quot;,serif; font-size: 10.0pt; mso-ascii-font-family: &amp;quot;Times New Roman&amp;quot;; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;; mso-hansi-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;ചുറ്റും പാക്ക് ചെയ്യാനായുള്ള&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 10.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: &amp;quot;Kartika&amp;quot;,serif; font-size: 10.0pt; mso-ascii-font-family: &amp;quot;Times New Roman&amp;quot;; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;; mso-hansi-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;കുറെ മുഷിഞ്ഞ തുണികളും. വലിഞ്ഞു കത്തിയിരുന്ന&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 10.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: &amp;quot;Kartika&amp;quot;,serif; font-size: 10.0pt; mso-ascii-font-family: &amp;quot;Times New Roman&amp;quot;; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;; mso-hansi-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;ബൾബിന്റെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 10.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: &amp;quot;Kartika&amp;quot;,serif; font-size: 10.0pt; mso-ascii-font-family: &amp;quot;Times New Roman&amp;quot;; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;; mso-hansi-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;വിളറിയ മഞ്ഞ
വെളിച്ചം ഉള്ളിലെ ഏകാന്തതയെ കൂടുതൽ പെരുപ്പിച്ചു.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അജയൻ വരുന്നതു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കാരണം ഇന്ത്യൻ റസ്റ്ററന്റിൽ നിന്നും ബിരിയാണി
വരുത്തിയിരുന്നു.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കൂടെ ഒരു കുപ്പി മദ്യവും.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;മാസവാടകക്കാണ്..
ജോലിയും&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പോയി.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വിളറിയ ചിരിയോടെ സോളമൻ പറഞ്ഞു.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;എന്താണ്
സോളമാ..ഇങ്ങിനെയൊക്കെ..&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഒത്തിരികാര്യങ്ങൾ
പറഞ്ഞു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;,&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;നിസംഗതയോടെ. ചെറിയതോതിലെങ്കിലും ഒരു
വിഷമം&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;മുഖത്തോ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പശ്ചാത്താപം&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വാക്കുകളിലോ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഉണ്ടായിരുന്നില്ല&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;.&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അയാൾ വെറുതെ സംഭവങ്ങൾ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വിവരിക്കുകയായിരുന്നു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വികാരമില്ലാത്ത വാക്കുകളിൽ:&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ആലോചിക്കുമ്പം
തോന്നുന്നു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഈ രാജ്യത്തു എന്നെപ്പോലൊരാൾ ഇങ്ങിനെ
ചെയ്താൽക്കിട്ടാവുന്ന ഏറ്റവും ചുരുങ്ങിയ ശിക്ഷയേ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;എനിക്ക് കിട്ടിയിട്ടുള്ളു. നിന്നോട് വല്യ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;നന്ദിയുണ്ട്. വിചാരണ സമയത്തു ജാമ്യമില്ലായിരുന്നെങ്കിൽ ഞാനിപ്പോ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഇമിഗ്രേഷൻ ജയിലിൽ അഴിക്കുള്ളിലായിരുന്നേനെ!&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അതൊക്കെ പോട്ടെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;മനസ്സിലാവാത്തത്..മര്യാദക്ക് ഈ വിവാഹത്തിൽ
തുടരമായിരുന്നില്ലേ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;?&#39;,&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അജയന്റെ ചോദ്യത്തിനു മറുപടി
പെട്ടെന്നായിരുന്നു.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഇല്ല..കാതറിനെ ഞാൻ
ഒരിക്കലും സ്നേഹിച്ചിരുന്നില്ല. അടുത്തതുതന്നെ ഇതിനൊക്കെ വേണ്ടിയായിരുന്നു.
മുങ്ങുകയെന്നത് ആദ്യമേയിട്ട പദ്ധതിയായിരുന്നു.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 13.5pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ചിക്കാഗോയിൽ
ജോലിചെയ്യുമ്പോഴാണ് കാതറീനെ പരിചയപ്പെടുന്നത്. മുഖപുസ്തകത്തിൽ &lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;,&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സുഹൃത്തിന്റെ സുഹൃത്തായി പരിചയപ്പെതാണ്.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഒരു മഞ്ഞു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കാലത്തു രാത്രി
ജോലിക്കിടയിൽ.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഇവിടെ ജനിച്ചു വളർന്നവളും ഉദ്യോഗസ്ഥയും
ആയിരുന്നു കാതറീൻ. ഏകദേശം ആറുമാസത്തോളം &lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഹൈ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;,&amp;nbsp; &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഹൌ ആർ യൂ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;എന്നൊക്കെ മാത്രമായിരുന്നു. &amp;nbsp; എപ്പോഴെന്നറിയില്ല&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പരസ്പരം കാര്യങ്ങൾ ചോദിക്കാനും പറയാനും&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;തുടങ്ങിയത്. എന്നാൽ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;,&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സോളമൻ പറഞ്ഞെതെല്ലാം അസത്യങ്ങളും അവൾ പറഞ്ഞതെല്ലാം സത്യവുമായിരുന്നു. അവൾ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വിവാഹമോചിതയാണെന്നു പറയുമ്പോൾ സോളമന്റെ മനസ്സിൽ ഒരു ലഡ്ഡു
പൊട്ടിയിരുന്നു.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അതിന്റെ പിന്നിലെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ദുരന്തം പറയാനാണ് ആദ്യമായി അവൾ സോളമനെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വിളിച്ചത്. ഒരു പിടിവള്ളിയായേക്കും&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;എന്നുകണ്ടാണ്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അന്നൊരു പ്രണയ നാടകത്തിനു തുടക്കം കുറിച്ചത്. ജോലി നഷ്ട്ടപ്പെട്ടു
പ്രതിസന്ധിയിലാണെന്നും എന്തെങ്കിലും നിവർത്തിയുണ്ടെങ്കിൽ ഐ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ടി മേഖലയിലേക്ക് തന്നെ തിരിച്ചുവരണമെന്നുമൊക്കെ വളരെ
സമയമെടുത്താണ് സോളമൻ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അവളെ ധരിപ്പിച്ചത്. എന്തിനു പറയുന്നു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;,. &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പരിചയമായി ഒരു വർഷം&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കഴിഞ്ഞവർ വിവാഹിതരായി. അതിനു തൊട്ടു മുൻപായിരുന്നു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;,&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ചിക്കാഗോയിൽ നിന്നു മുങ്ങിയത്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഒത്തിരി സഹായിച്ച&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;മുതലാളിയോടു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പോലും പറയാതെ!&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 13.5pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 13.5pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വിവാഹശേഷമാണ് നിയമാനുസൃതം
ജോലിചെയ്യാനുള്ള സർക്കാർ അനുമതി കിട്ടുന്നത്. അതോടെ സോളമന്റെ മോഹച്ചിറകുകൾ പുതിയ
ആകാശങ്ങൾ തേടാൻ തുടങ്ങി. ഒരു ദിവസ്സം&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അയാൾ അവിടെ നിന്നു മുങ്ങി. ഒരാഴ്ച കഴിഞ്ഞു അവളെ ഫോണിൽ വിളിച്ചു
ഭീഷണിപ്പെടുത്താൻ തുടങ്ങി. പരാതിപ്പെട്ടാൽ അവരുടെ സ്വകാര്യതകൾ ലോകത്തിനു
കാട്ടിക്കൊടുക്കും എന്നുവരെ പറയാൻ തുടങ്ങി. അവളുടെ സഹോദരങ്ങൾ ഇമ്മിഗ്രേഷനിലും
പോലീസിലും പരാതിപ്പെടു. ഇതിനകം മറ്റൊരു സംസ്ഥാനത്തു ചേക്കേറിയ അയാളെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;,&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;മൂന്നു മാസങ്ങൾക്കു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ശേഷം ഒരു ദിവസം&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ജോലിക്കായി പുറത്തിങ്ങുമ്പോൾ പോലീസ്
അറസ്റ്റ് ചെയ്തു.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഒരു മൂന്നെണ്ണം
കഴിഞ്ഞു നാലാമത്തേത് ബിരിയാണിക്കൊപ്പമാക്കി. പിന്നെ അവർ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പുറത്തേക്കിറങ്ങി. കാർപാർക്കിനരികിലേക്കു നടക്കുമ്പോൾ സോളമൻ
ഒരു സിഗരറ്റിനു തീ കൊടുത്തു.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ചെറിയ തണുപ്പുള്ള
കാറ്റ്. തെരുവ് വിളക്കുകളല്ലാതെ ഇരുട്ടിൽ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ദൂരെയായി ചില വെളിച്ച പൊട്ടുകൾ മാത്രം&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;. &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പുറത്തു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;റോഡിൽ വാഹനങ്ങളെയോ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അടുത്തെങ്ങും ആളുകളെയോ കാണുന്നില്ല. വീടിനുള്ളിലേക്കാൾ
ഏകാന്തതയും മരവിപ്പും പുറത്തിറങ്ങിയപ്പോൾ തോന്നുന്നു.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കുറെ നടന്നു. ഇടക്കൊരു ഫോൺ വന്നു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സോളമനാണ്.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 10.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അങ്ങോട്ട് പറയുന്നത് മാത്രം കേൾക്കാം.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഫ്ലൈറ്റ് റെഡിയായിട്ടില്ലമ്മച്ചി&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;,&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 12pt;&quot;&gt;.&lt;/span&gt;&lt;span style=&quot;font-size: x-small;&quot;&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif;&quot;&gt;മടുത്തു..എങ്ങിനെയെങ്കിലും അങ്ങെത്തിയാ മതി..&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif;&quot;&gt;&#39;&lt;/span&gt;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഒന്ന് നിർത്തി&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അവിടുന്ന് കേട്ടതിനു മറുപടിയെന്നോണം പറഞ്ഞു.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 10.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ങാ..അന്നങ്ങിനെക്കെ
പറഞ്ഞു. എന്നും ഒരുപോലെയാവില്ലല്ലോ.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഇത് നമുക്ക് പറ്റിയ സ്ഥലമല്ലന്നേ ..നാട്ടീ വന്നു എന്തേലും നോക്കണം.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഞാനേ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;,&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;നാളെയോമറ്റോ
വിളിക്കാം&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-size: x-small;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif;&quot;&gt;ഫോൺ കഴിഞ്ഞു സോളമൻ
അജയനോടായി&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif;&quot;&gt;പറഞ്ഞു:&lt;/span&gt;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അമ്മച്ചിയായിരുന്നു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അജയന് ഒരു കാര്യം മനസ്സിലായി അവർക്കു
കാര്യങ്ങൾ ഒന്നുമറിയില്ല..&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;തിരികെ ഫ്ലാറ്റിലേക്ക് നടക്കുമ്പോൾ സോളമൻ
സ്വകാര്യമായി പറഞ്ഞു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ആത്മഗതം പോലെ:&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വണ്ടി അങ്ങിനെ
ഓടുകയായിരുന്നു. ആരോ ചൂണ്ടിക്കാണിച്ച&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വഴിയിലൂടെ.. മുന്നോട്ട് . ആക്സിലറേറ്ററിൽ ഇടയ്ക്കിടെ കാലമർത്തിയിരുന്നത്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;മാത്രമേ ഓർമയുള്ളു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വശങ്ങളിലേക്ക് നോക്കിയതായോ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ഇടയ്ക്കു ബ്രേക്ക്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ചവുട്ടിയതായോ ഓർക്കുന്നില്ല&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;,serif; font-size: 10.0pt; mso-bidi-language: ML; mso-fareast-font-family: &amp;quot;Times New Roman&amp;quot;;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സോളമനെ
നോക്കിയൊന്നു&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;മൂളിയതല്ലാതെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അജയൻ ഒന്നും പറഞ്ഞില്ല.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ബൈബിളിലെ സോളമൻ
ഇസ്രയേലിന്റെ രാജാവായിരുന്നു.ജെ. സോളമനെന്ന &lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&#39;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;കിംഗ് സോളമൻ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;രാജ്യത്തുനിന്നും&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;പുറത്താക്കപ്പെടുകയാണ്. ദാവീദിന്റെ മകൻ സോളമൻ
ബുദ്ധിക്കപ്പുറം വിവേകശാലിയായിരുന്നു. ജ്ഞാനദാസ്&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;സോളമന് വിവേകം എന്നോ നഷ്ടപ്പെട്ടു പോയിരിക്കുന്നു. വെറും കൗശലങ്ങൾ മാത്രം&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;, &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;മുങ്ങലും പൊങ്ങലും മാത്രം. ഇപ്പോഴെങ്കിലും ഇത്രയെങ്കിലും
ഓർത്തത് നന്ന്.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അങ്ങോട്ടെന്തെങ്കിലും സഹതാപത്തോടെ
പറഞ്ഞാൽ അയാളൊരുപക്ഷേ നാട്ടിലെ ബ്ലേഡ് കമ്പനികളെ കുറ്റം പറഞ്ഞു തുടങ്ങിയേക്കും.&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;ചെറുചിരിയോടെ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അജയൻ പിന്നാലെ നടന്നു.&lt;/span&gt;&lt;/p&gt;

&lt;p class=&quot;MsoNormal&quot; style=&quot;line-height: normal; margin-bottom: 0in;&quot;&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;അവർ ഫ്ലാറ്റിനുള്ളിൽ കയറി. സോളമൻ&lt;/span&gt;&lt;span style=&quot;font-family: &amp;quot;Times New Roman&amp;quot;, serif; font-size: 10pt;&quot;&gt;&amp;nbsp; &lt;/span&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika, serif; font-size: 10pt;&quot;&gt;വാതിലടച്ചു.&lt;/span&gt;&lt;/p&gt;&lt;/div&gt;&lt;div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&amp;nbsp;.&amp;nbsp; &amp;nbsp;&lt;/div&gt;&lt;/div&gt;</description><link>http://lalens.blogspot.com/2021/06/blog-post_3.html</link><author>noreply@blogger.com (Anilal Sreenivasan)</author><thr:total>3</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-6386980593694867598.post-8777479344864897600</guid><pubDate>Fri, 04 Jun 2021 04:31:00 +0000</pubDate><atom:updated>2024-04-11T05:25:13.981-05:00</atom:updated><category domain="http://www.blogger.com/atom/ns#">കഥ</category><title>വിക്ടോറിയ മിസ്സിംഗ് </title><description>തോളിൽ തൂക്കി മടിയിൽ കിടത്തിയിരുന്ന തോൽ സഞ്ചിയുടെ വാറ് ശരിക്കു പിടിച്ചിട്ട്, കണ്ണട ഒന്നിളക്കി നേരെയാക്കി, താടിയും തടവിയൊതുക്കി അജയൻ സീറ്റിൽ നിന്നും എണീറ്റു. മുന്നിലുള്ളവരെ ചെറുതായൊന്നു തള്ളി യാത്രക്കാർ വാതിലിനരികിലേക്കു നീങ്ങുന്നു. തൊട്ടുമുന്നിലെയാളിന്റെ തലമുടിയിലെ എണ്ണമയം മുഖത്തൊട്ടാതിരിക്കാൻ തല ഒരുവശത്തേക്കു ചരിച്ചു പിടിച്ചു. ഇറങ്ങാനുള്ള തിരക്കിലും ഞെരുക്കത്തിലും പെട്ട് വഴുതി മെല്ലെ പ്ലാറ്റ് ഫോമിലിറങ്ങി ആൾക്കൂട്ടത്തിനൊപ്പം നടന്നു. &lt;br /&gt;&lt;br /&gt;ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷൻ. ഓരോ തീവണ്ടിയും എത്തിക്കഴിഞ്ഞാൽ പ്ലാറ്റ് ഫോമുകളിൽ യാത്രക്കാരുടെ തിരയിളക്കമാണ്, പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും. കൂറ്റൻ മേൽക്കൂരയ്ക്കു താഴെ മഞ്ഞയിലും ചുവപ്പിലും കത്തുന്ന ഡിജിറ്റൽ ഡിസ്‌പ്ലേകളിലും ഉയരമുള്ള തൂണുകളിലെ പരസ്യങ്ങളിലും അലസമായി നോട്ടമെറിഞ്ഞ് അയാൾ ധൃതിയിൽ നടന്നു. മുഖ്യപ്ലാറ്റ് ഫോമിലെ ടീ സ്റ്റാളിൽ നിന്ന്  ആ നേരത്തു കേൾക്കാറുള്ള ‘വൈഷ്ണവ് ജന് തോ’  കേട്ട്, രാവിലെ പതിവുള്ളപോലെ ചൂടുള്ള  ‘പാനി കം കട്ടിങ്’ ചായ ഊതിക്കുടിക്കുമ്പോൾ അന്നും അയാൾ അവരെ  കണ്ടു.&lt;br /&gt;&lt;br /&gt;കുറച്ചു ദൂരെ മാറി ഒരൊഴിഞ്ഞ ഭാഗത്തുള്ള തൂണിനരികിലേക്ക് അവരിലെ ആ ചെറുപ്പക്കാരൻ ചെറിയ ചക്രങ്ങൾ പിടിപ്പിച്ച പലകയിൽ രണ്ടു കൈയും പങ്കായങ്ങൾ പോലെ തറയിലൂന്നി തുഴഞ്ഞെത്തുന്നു.  അപ്പോഴേക്കും വെളുത്ത് മെലിഞ്ഞ്  ചെമ്പൻ മുടിയും നീലക്കണ്ണുകളുമുള്ള ആ പെൺകുട്ടി  മുഷിഞ്ഞു പിഞ്ഞിയ  മുഴുപ്പാവാടയും ബ്ലൗസുമിട്ട് രണ്ടു ഗ്ളാസ്സുകളിൽ ചായയുമായി അയാൾക്കരികിലേക്കു നടക്കുന്നു. പതിനേഴു പതിനെട്ടു വയസ്സുകാണും.  അയാൾ  കൈയ്യെത്തി  ഗ്ലാസ്സുകൾ വാങ്ങി. അവൾ അയാളോടു ചേർന്ന് നിലത്തിരുന്നു. &lt;br /&gt;&lt;br /&gt;ചായ അവൾക്കു നേരെനീട്ടുമ്പോൾ അയാളെന്തോ പറയുന്നു.   &lt;br /&gt;&lt;br /&gt;രണ്ടു കാലുകളും മുട്ടിനു താഴെവച്ചു മുറിച്ചു മാറ്റപ്പെട്ടതാണ്. തറയിലൂന്നി നീങ്ങാൻ സഹായത്തിന് മെലിഞ്ഞ കൈപ്പത്തികളിളിൽ പഴഞ്ചൻ തോലുറ. അനുസരണയില്ലാതെ വളർന്ന താടിയും പാറിച്ചിതറിയ നീണ്ട മുടിയും.  അയഞ്ഞ ഷർട്ടിനുള്ളിൽ ശരീരം ഉണ്ടോയെന്നു പോലും സംശയം തോന്നും വിധം അയാൾ മെലിഞ്ഞിരുന്നു. അവളുടെ മുഖമാവട്ടെ ആകെ കരിയും പൊടിയും പിടിച്ച് മങ്ങിയിരുന്നു. അവൾ അയാളെ നോക്കിച്ചിരിച്ചു. വെറുതെ അയാളുടെ കൈത്തണ്ടയിൽ ഒന്നു നുള്ളി സ്നേഹം മടക്കിക്കൊടുത്തു. സുന്ദരിയായിരിക്കുന്നു എന്നോ മറ്റോ ആവും അയാൾ അവളോട് പറഞ്ഞിട്ടുണ്ടാവുക.&lt;br /&gt;&lt;br /&gt;അരഗ്ലാസ്സ് ചായ കുടിച്ചു തീരും വരെയുള്ള നേരമ്പോക്കു നിറുത്തി അജയൻ സ്റ്റേഷനു പുറത്തേക്കു നടന്നു. വെയിലായി  തുടങ്ങുന്നു. കറുത്ത സൽവാറും മഞ്ഞ കമ്മീസുമിട്ട്  തലങ്ങും വിലങ്ങുമോടുന്ന ‘പദ്മിനിമാർ’ നഗരത്തിന്റെ പ്രത്യേകതയാണ്. സ്‌കൂട്ടറുകൾ, ബൈക്കുകൾ, ‘ബെസ്റ്റ് ബസ്സുകൾ’, അവക്കിടയിലൂടെ റോഡുമുറിച്ചു കടക്കുന്ന യാത്രക്കാർ. അടുക്കിയ തട്ടുകളുള്ള ചോറ്റുപാത്രങ്ങൾ ഒറ്റനിരയായി തലയിൽ ചുമന്ന് ധൃതിയിൽ നടന്നു പോവുന്ന ഡബ്ബാവാലകളെ കണ്ടപ്പോൾ, ഉത്സവത്തിനു കൊണ്ടുവരുന്ന കോലങ്ങളിലെ രാവണന്റെ തലയാണ് ഓർമ്മ വന്നത്. &lt;br /&gt;&lt;br /&gt;വാഹനങ്ങളുടെ ഇരമ്പത്തിനും നിരന്തരമായ ഹോൺ ശബ്ദത്തിനുമൊപ്പം  അടക്കം പറഞ്ഞും ഒച്ചയുണ്ടാക്കിയും നീങ്ങുന്ന ആൾക്കൂട്ടത്തിന്റെ കലപില കൂടിക്കലർന്നു. ഓരോ നഗരത്തിനും അതിൻറേതായ പരിസരശബ്ദങ്ങളുടെ ആവരണമുണ്ട്. &lt;br /&gt;&lt;br /&gt;മ്യൂസിയത്തിലെത്തണം.  പത്തര മണിക്കാണ് ക്യൂറേറ്ററുമായി അഭിമുഖം.&lt;br /&gt;&lt;br /&gt;അജയൻ തിരിഞ്ഞു നോക്കി. &lt;br /&gt;&lt;br /&gt;പഴയ വിക്‌ടോറിയ ടെർമിനസ് എന്ന വി ടി സ്റ്റേഷൻ. സാൻഡ്  സ്റ്റോണും ലൈം സ്റ്റോണും കൂടിച്ചേർന്ന കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ശിൽപ്പ സമന്വയം. ഏകദേശം ദീർഘചതുരത്തിന്റെ മൂന്നു വശങ്ങൾ പോലെയാണത്. നീളം കൂടിയ നടുഭാഗത്തെ മുഖ്യ കെട്ടിടത്തിന്റെ ഭിത്തിയിൽ ഏറ്റവും  മുകളിലായി വെള്ള വട്ടത്തിൽ കറുത്ത സൂചികളുള്ള ഘടികാരം.&lt;br /&gt;&lt;br /&gt;ഘടികാരത്തിനു തൊട്ടു താഴെയുള്ള മേലാപ്പിനു കീഴെ വിക്ടോറിയ രാജ്ഞിയുടെ പ്രതിമ നിന്നിരുന്നിടം ഒഴിഞ്ഞു കിടക്കുന്നു. ന്യൂ ഇന്ത്യ ടൈംസിൽ കൗതുക വാർത്തയായാണ് അത് ശ്രദ്ധയിൽ പെട്ടത് . പക്ഷെ ജേർണലിസ്റ്റ് ആയ തനിക്ക്  അതിൽ  ഒരു ഇൻവെസ്റ്റിഗേറ്റീവ് സ്റ്റോറിക്കുള്ള സാധ്യതയാണ് പെട്ടെന്ന് തോന്നിയത്. അന്വേഷണകഥ വിജയമെങ്കിൽ കരിയറിൽ അതാവശ്യം വേണ്ടിയിരുന്ന ബ്രേക്ക് ആയേക്കും. അതുകൊണ്ട് ആരോടും പറയാതെയാണ് അവധിയെടുത്ത്  അനന്തപുരിയിൽ നിന്നും മുംബൈയ്ക്ക് തിരിച്ചത്.&lt;br /&gt;&lt;br /&gt;വെള്ള അരക്കൈയ്യൻ ഷർട്ടും കാക്കി പാന്റും നെറ്റിയിൽ ചുവന്ന വലിയ സിന്ദൂരപ്പൊട്ടും ഗാന്ധിത്തൊപ്പിയുമുള്ള ഡ്രൈവർ അന്നത്തെ ആദ്യയാത്രക്കാരനായ മദ്രാസിക്ക് ടാക്സിയുടെ പിൻവാതിൽ തുറന്നു കൊടുത്തു. ഹൂലസുന്ദരികളും പിങ്ക് നിറമുള്ള ഹൈബിസ്‌ക്കസ് പുഷ്പങ്ങളും നിറഞ്ഞ ഹവായിയൻ ദൃശ്യങ്ങളായിരുന്നു  കാറിനുള്ളിൽ. മുന്നിലെ ഡാഷ്ബോഡിനു നടുവിലായി ചെറിയൊരു ഫോട്ടോ. നീണ്ട കാവിക്കുപ്പായത്തിൽ കാട്ടുവഴിയരുകിൽ പാറപ്പുറത്ത് ഷിർദിസായിബാബ വലതുകൈയുയർത്തി കാറിലെ യാത്രക്കാരെ അനുഗ്രഹിക്കുന്നു. പിൻസീറ്റിൽ സവാരിക്കാർക്കു വായിക്കാൻ ‘സാമ്‌ന’ പത്രവും.&lt;br /&gt;&lt;br /&gt;ഡ്രൈവറുടെ വശത്തെ തുറന്ന ജനാലയിലൂടെ പുറത്തെ പുകയും പൊടിയും ചൂടും ഉള്ളിലേക്ക് കയറുന്നു.&lt;br /&gt;&lt;br /&gt;വേണ്ടത്ര സമയമുണ്ടായിട്ടും മ്യൂസിയം ക്യൂറേറ്ററുമായുള്ള കൂടിക്കാഴ്ച പെട്ടെന്നു തന്നെ അവസാനിച്ചു. പത്രക്കാരനുമായുള്ള അഭിമുഖം സൂക്ഷിച്ചു വേണം എന്നറിയാവുന്ന അയാൾ കരുതലോടെ മറുപടികൾ പറഞ്ഞു. അതുകൊണ്ടു തന്നെ പുതിയതായി ഒന്നും കിട്ടിയുമില്ല. പ്രതിമ മ്യൂസിയത്തിൽ എത്തിയതായി രേഖയില്ലെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് അയാൾ സമർത്ഥിച്ചത്. എങ്കിലും ഇളക്കി മാറ്റിയ പ്രതിമ മ്യൂസിയം വളപ്പിലുള്ള റാണി ബാഗ് ഗാർഡൻസിലേക്കാണ് തല്ക്കാലത്തേക്ക് മാറ്റിയിരുന്നതെന്നാണ് അനൗദ്യോഗികമായി അയാൾ പറഞ്ഞുവച്ചത്. എൺപതുകൾ വരെ അതവിടെയുണ്ടായിരുന്നു പോലും.&lt;br /&gt;&lt;br /&gt; ചൗപ്പാട്ടി ബീച്ചിലൊന്നു പോകണമെന്ന് മുംബൈ ട്രിപ്പ് പ്ലാൻ ചെയ്യുമ്പോഴേ തീരുമാനിച്ചിരുന്നു. ഓരോ യാത്രയ്ക്കു പിന്നിലും മറ്റെന്തെങ്കിലും ആന്തരിക ലക്‌ഷ്യം കൂടി ഉണ്ടാവാറുണ്ട്. വര്‍ഷങ്ങള്‍ക്കു മുൻപ്  താമസിച്ചു ജോലിചെയ്തിരുന്ന നഗരത്തെ വീണ്ടുമോർക്കുമ്പോൾ ചിലയിടങ്ങൾ ആർക്കും വീണ്ടും കാണാൻ തോന്നും. അവിടെ അസ്തമയം കാണുന്നതിലും പാവ് ഭാജി കഴിക്കുന്നതിലും ഒരോർമ്മ പുതുക്കലിന്റെ പ്രത്യേക സുഖമുണ്ട്. അവധി ദിവസമല്ലാത്തതിനാൽ വലിയ തിരക്കില്ല. അസ്തമയ സൂര്യന്റെ പിൻവെളിച്ചത്തിൽ കടൽക്കാറ്റേറ്റു തിരചവുട്ടുന്നവർ ദൂരെ ഇരുണ്ട രൂപങ്ങളായി അനങ്ങുന്നു. അധികം ബുദ്ധിമുട്ടാതെ തന്നെ പഴയ ബാലാജി പാവ് ഭാജി തെരഞ്ഞു പിടിച്ചു. പഴയൊരു പ്രണയനിഴൽ ഒപ്പമുണ്ടെന്ന വിചാരത്തിൽ അങ്ങോട്ടു നടന്നു. &lt;br /&gt;&lt;br /&gt;പൊതുവെ തിരക്കു കുറവാണെങ്കിലും സ്റ്റാളുകൾക്ക് മുന്നിൽ ആൾക്കൂട്ടങ്ങളാണ്. വലിയ വട്ടത്തിലുള്ള ലോഹത്തട്ടുകളിൽ പാവിനു വേണ്ട ഭാജി മസാല കൊതിപ്പിക്കുന്ന മണങ്ങളോടെ തുള്ളിമറിയുന്നു. തട്ടുകളിൽ നിന്നുയരുന്ന ആവിപ്പുകയ്ക്കിടയിലൂടെ പാവും ഭാജിയും ഉള്ളി നുറുക്കിയതും നാരങ്ങാമുറിയും സ്റ്റീൽ പ്ലേറ്റിലെ കള്ളികളിലാക്കി അതാ അവൾ വീണ്ടും! വൃത്തിയുള്ള ചുവന്ന പാവാടയും ബ്ലൗസുമിട്ട് കൈനിറയെ കുപ്പി വളകളിട്ട്, നെറ്റിയിൽ തിളങ്ങുന്ന പൊട്ടും ജിമിക്കി കമ്മലുകളുമിട്ട് തന്റെ നേരെ നടന്നു വരുന്നു. അജയന് അതിശയം തോന്നി. വൈകുന്നേരമായപ്പോഴേക്കും ആളുമാറിയതുപോലെ. പ്ലേറ്റ് മുന്നിലായി തട്ടിൽ വച്ച് ചെറുതായി ചിരിച്ചു. കറുത്ത ചരടിൽ കെട്ടി കഴുത്തിൽ തൂക്കിയ അസാധാരണം എന്നു തോന്നുന്ന ലോക്കറ്റിലെ ഫോട്ടോ അപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്.  മന്ത്രത്തകിട് പോലെയായിരുന്നു ലോക്കറ്റ്. അതിനുള്ളിലെ ഫോട്ടോക്ക് ഒറ്റനോട്ടത്തിൽ വിക്ടോറിയ രാജ്ഞിയുടെ മുഖമാണ്. എന്നാൽ അതിലെ നീണ്ട മൂക്കും നേരീയ ചുണ്ടുകളും അവളുടേതുമായി അതിശയകരമാം വിധം സാദൃശ്യമുണ്ട്. ഒരു നിമിഷത്തേക്ക് മൂന്നു മുഖങ്ങൾ സാദൃശ്യങ്ങളുടെ സമവശ ത്രികോണത്തിലെ മൂന്നു ബിന്ദുക്കളായി അയാൾക്കു തോന്നി. എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ്  അവൾ  അകത്തേക്കു തിരിഞ്ഞു നടന്നു. &lt;br /&gt;&lt;br /&gt;അന്നത്തെ അന്വേഷണക്കുറിപ്പുകൾ എഴുതിക്കഴിഞ്ഞപ്പോഴേക്കും രാത്രി വൈകിയിരുന്നു. സ്വാതന്ത്ര്യം നേടിയ ജനത അവരെ അടക്കിവാണവരുടെ ആധിപത്യത്തിന്റെ പ്രതീകങ്ങൾ ആവുന്നത്ര എടുത്തുമാറ്റിയതിന്റെ കൂട്ടത്തിലാണ് വിക്ടോറിയ ടെർമിനസ് സ്റ്റേഷനു മുകളിലായി കനോപ്പിക്കു കീഴിൽ ഉണ്ടായിരുന്ന രാജ്ഞിയുടെ പ്രതിമയും അവിടുന്ന് മാറ്റിയത്. അത് ഭാരത സർക്കാരിന്റെ തീരുമാനമായിരുന്നു. അടുത്തുള്ള വിക്ടോറിയ മ്യൂസിയത്തിലേക്ക് മാറ്റാനായിരുന്നു പ്ളാൻ. മാറ്റപ്പെട്ട പല പ്രതിമകൾക്കുമൊപ്പം റാണിയുടെ പ്രതിമയും താൽക്കാലത്തേക്കാണ് മ്യൂസിയം വളപ്പിലുള്ള പൂന്തോട്ടത്തിലേക്കു മാറ്റിയത്.&lt;br /&gt;&lt;br /&gt;പതിറ്റാണ്ടുകൾക്കു മുമ്പ് പൊതുഇടത്തിൽ കൊണ്ടിട്ട  പ്രതിമയെക്കുറിച്ച് ആധികാരികമായ അന്വേഷണം ശ്രമകരമാണ്. നമ്മുടെ രാജ്യം ഒരിക്കലും കണ്ടിട്ടില്ലാത്ത രാജ്ഞിയുടെ കാണാതെപോയ പ്രതിമ  ഇത്രയും വർഷങ്ങൾക്കു ശേഷം അന്വേഷിച്ചിറങ്ങിയതിൽ പെട്ടെന്നൊരു ജാള്യതയും തോന്നാതിരുന്നില്ല. മാത്രവുമല്ല ആ പെൺകുട്ടിയും അന്നുകണ്ട ലോക്കറ്റും പുതിയൊരു കഥാകൗതുകമായി താനറിയാതെ മനസ്സിൽ വളരാൻ തുടങ്ങിയിട്ടുമുണ്ട്. ഏതായാലും പരീക്ഷണമെന്ന നിലയിലെങ്കിലും പ്രതിമാന്വേഷണവുമായി മുന്നോട്ടുപോകാൻ തന്നെ തീരുമാനിച്ചാണ് അന്ന് കിടന്നത്.&lt;br /&gt;&lt;br /&gt;അടുത്ത ദിവസവും രാവിലെ ചായ കുടിക്കുമ്പോൾ ആ പെൺകുട്ടിയെയും ചെറുപ്പക്കാരനെയും അതേ സ്ഥലത്തു വീണ്ടും കണ്ടു. സിനിമയിലെപ്പോലെ പാട്ടുസീൻ അഭിനയിക്കുകയായിരുന്നു അവർ.  ഇത്ര രാവിലെ തുടങ്ങിയോ റൊമാൻസ്?  മനോഹരമായി താളം ചവുട്ടി ഏതോ പാട്ടുറക്കെ പാടി അവൾ ആ സ്ഥലം മുഴുവൻ ഓടിക്കളിക്കുന്നു. അവളെ പിടിക്കാനെന്നവണ്ണം കൈ നിലത്തൂന്നിത്തുഴഞ്ഞ്  അയാൾ വണ്ടിയിൽ പിന്നാലെ വേഗത്തിലോടുന്നു. കുറേ ഓടിച്ചു വട്ടം കറക്കിയശേഷം അവൾ അവന്റെ മേലേക്ക് വീണു. രണ്ടുപേരും കെട്ടിപ്പിടിച്ചു നിലത്തേക്കുരുളുന്നു.&lt;br /&gt;&lt;br /&gt;&quot;തെമ്മാടിയാണ്. കാലില്ലെങ്കിലെന്ത്! കൈയ്യിലിരിപ്പ് കണ്ടോ?” അങ്ങോട്ട് തന്നെ നോക്കി നിൽക്കുമ്പോൾ കടക്കാരൻ പറഞ്ഞു.&lt;br /&gt;&lt;br /&gt;&quot;തമ്മിൽ തല്ലിനിടയിൽ വണ്ടിക്കടിയിൽ പോയതാണ്.&quot;  &lt;br /&gt;&lt;br /&gt;അവന്റെ കാൽ നഷ്ട്ടപ്പെട്ടതെങ്ങനെയെന്നാണ് അയാൾ പറയുന്നത്.&lt;br /&gt;&lt;br /&gt;മനസ്സിൽ ആ പെൺകുട്ടിയായിരുന്നു. എങ്ങിനെയാണ് അവളവിടെ എത്തിപ്പെട്ടത്? എന്ത് ധൈര്യത്തിലാണ് അവൾ ഈ സ്റ്റേഷനിൽ കഴിയുന്നത്? &lt;br /&gt;&lt;br /&gt;“പൂജയെന്നാണ് പേര്. രണ്ടു വർഷം മുന്‍പാണ് അതിരാവിലത്തെ ട്രെയിനിൽ അമ്മാവനെന്നു പറഞ്ഞൊരു കെളവൻ അവളെയും കൂട്ടി വണ്ടിയിറങ്ങിയത്. കല്യാൺ ഭാഗത്തൂന്നാണ്. ഇറങ്ങിയതും അവൾ  നിലവിളിച്ചോണ്ടൊരോട്ടം. കെളവൻ അന്തം വിട്ടു പിറകെ. ഇപ്പൊ കാലില്ലാത്ത ഈ ഛോട്ടാ ദാദയാണ് അന്ന് അയാളെ അടിച്ചു നിരപ്പാക്കിയത്. അങ്ങനെ, ഉറപ്പിച്ച രഹസ്യക്കച്ചവടം അന്നു നടന്നില്ല. ഞങ്ങൾക്ക് ഇതൊന്നും പുതിയ കാഴ്ചകളല്ല.എന്തായാലും, അന്നു കുനിഞ്ഞുതൂങ്ങി നിന്ന പൂജയല്ല  ആളിപ്പോ,” കടക്കാരൻ ചിരിച്ചു, “പിന്നെ അവൾ ഇവിടെത്തന്നെ. സ്വന്തം വീടുപോലെയാണ് ഇവിടമെന്ന് പറയാറുണ്ട്. അതിന് അവൾക്കു ന്യായവുമുണ്ടു കേട്ടോ! അവളുടെ ഏതോ മുതുമുത്തച്ഛനും കൂടി ചേർന്നുണ്ടാക്കിയതാണത്രേ ഈ സ്റ്റേഷൻ. അതെക്കുറിച്ച് കുറെ ചരിത്രവും പുരാണവുമൊക്കെ പറയും. ഞങ്ങളത് വെറുതെ കേട്ട് കളയും. എന്തായാലും ഞങ്ങൾക്ക് സഹായമാണ്. ചില്ലറപ്പണിയൊക്കെ ചെയ്യും… പിന്നെ.. എല്ലാർക്കും അവളെ വല്യ കാര്യവുമാണ്.”&lt;br /&gt;&lt;br /&gt;തന്റെ താല്പര്യം കണ്ടാവണം പിന്നൊരു ദിവസം, സ്റ്റേഷനിലെ കടക്കാരൻ  തനി തപോരി സ്ലാങ്ങിൽ അവളെക്കുറിച്ചു  പറഞ്ഞത്.&lt;br /&gt;&lt;br /&gt;കാണാതായ പ്രതിമയെക്കാൾ ദൂരുഹമാണ് കൺമുന്നിലുള്ള പെൺകുട്ടി എന്നു തോന്നി. തലമുറകൾക്കപ്പുറം നടന്നതും എന്നാൽ എഴുതപ്പെടാതെ പോയതുമായ സംഭവങ്ങൾ കേട്ടുകേൾവിയായെങ്കിലും അവളിലുണ്ടാവാം. ചിലപ്പോൾ പറയുന്നതെല്ലാം വിധേയത്വം ഊതിവീർപ്പിച്ച വെറും കഥകളുമാവാം. എന്നെങ്കിലും ഒരവസമുണ്ടാക്കി അവളെ കേൾക്കണം. ഒരുപക്ഷെ താൻ അന്വേഷിക്കുന്ന കാര്യങ്ങൾക്ക് കൂടുതൽ തെളിച്ചം ഉണ്ടായേക്കും. ഒരു വഴിത്തിരിവ് തന്നെ യായിക്കൂടെന്നുമില്ല. എന്തായാലും അവളുടെ നിറവും മുടിയും മുഖവും ഒരു കലർപ്പിന്റെ കഥ പിൻപറ്റുന്നുണ്ട്.&lt;br /&gt;&lt;br /&gt;“പിന്നെയാരും അന്വേഷിച്ചു വന്നില്ലേ?”&lt;br /&gt;&lt;br /&gt;“വന്നു. അന്നു വന്നയാൾതന്നെ പിന്നീടൊരിക്കൽ കുറച്ചുപേരുമായി വീണ്ടും വന്നു. അവളെ കാണാൻ പോലും കരിം ഭായി വിട്ടുകൊടുത്തില്ല. അന്നവൻ  ചില്ലറക്കാരനായിരുന്നില്ല. ഛോട്ടാ ദാദാ കാലുകൾ നഷ്ട്ടപ്പെട്ട ശേഷമാണ് കരിം ഭായി ആയത്.”&lt;br /&gt;&lt;br /&gt;ഒന്നു നിറുത്തി, രഹസ്യം പറയും പോലെ അയാൾ മുന്നോട്ടാഞ്ഞ് ശബ്ദം താഴ്ത്തിപ്പറഞ്ഞു:&lt;br /&gt;&lt;br /&gt; “കേക്കണോ! അവളവനെ കെട്ടാൻ പോകുവാ!”&lt;br /&gt;&lt;br /&gt;പരസ്യമായ പ്രേമപ്രകടനങ്ങളിൽ നിന്ന് ചിലതൊക്കെ മനസ്സില്ലായിരുന്നെങ്കിലും അത്രയും പ്രതീക്ഷിച്ചില്ല. &lt;br /&gt;&lt;br /&gt;റാണി ബാഗ് ഗാർഡൻസിൽ കറങ്ങിനടന്ന ശേഷം സന്ധ്യക്ക്‌ അവിടുന്ന് മടങ്ങുമ്പോൾ പാതിവഴിക്കുവച്ച് എടുത്തൊഴിച്ചപോലെ മഴ പെയ്യാൻ തുടങ്ങി. രാത്രി ഹോട്ടലിലെത്താനുള്ള  ഇടവഴിയിലൂടെ നടക്കുമ്പോൾ റോഡിലാകെ  വെള്ളപ്പൊക്കം. തെരുവിലെ വിളക്കുകളെല്ലാം കെട്ടു. മഴ മുംബൈ നഗരത്തിനു ശുദ്ധികലശമാണ്. ഉറഞ്ഞുകൂടിയ ഗന്ധങ്ങൾ ഇളകി പരക്കും. റോഡിൽ വിസർജ്യങ്ങളുടെയും മാലിന്യങ്ങളുടെയും ജലഘോഷയാത്ര. ഒരൂഹം വച്ച് കാലുകൊണ്ട് വെള്ളം വകഞ്ഞു നടന്നു.        &lt;br /&gt;&lt;br /&gt;മുറിയിലെത്തിയതും കുളിമുറിയിൽ കയറി കാലുകൾ കഴുകി. അന്നു രാത്രി എഴുതിത്തീർത്ത കുറിപ്പുകൾ വായിക്കുന്നതിനിടയിലാണ് പൊടുന്നനെ ടി. വി. യിൽ ആ വാർത്ത വന്നതും ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞതും.&lt;br /&gt;&lt;br /&gt;ഛത്രപതി ശിവജി ടെർമിനസ് സ്റ്റേഷനിൽ ഭീകരാക്രമണം. മരവിപ്പോടെയാണ് അജയൻ വാർത്തയും ദൃശ്യങ്ങളും കണ്ടിരുന്നത്.&lt;br /&gt;&lt;br /&gt;സ്റ്റേഷനിൽ നുഴഞ്ഞു കയറിയ രണ്ടു ഭീകരർ എ കെ 47 തോക്കുകളിൽ നിന്നു വെടിയുതിർക്കുകയാണ്. നിലവിളികൾ. പുകപടലങ്ങളിക്കിടയിലൂടെ നാലു പാടും ഓടുന്ന യാത്രക്കാർ. ചിതറിത്തെറിച്ച  ബാഗുകൾ. അവിടവിടെയായി ചോരക്കളങ്ങൾ, ചോരച്ചാലുകൾ. അൻപത്തെട്ടുപേർ മരിച്ചു. നൂറിലേറെ പേർ പരിക്കേറ്റ് ആശുപത്രികളിലായി. &lt;br /&gt;&lt;br /&gt;ആ ദൃശ്യങ്ങൾ  അന്നത്തെ ഉറക്കം കളഞ്ഞു.&lt;br /&gt;&lt;br /&gt;പിറ്റേന്നെണീറ്റ് ആദ്യം ചെയ്തത് യാത്ര നീട്ടിവെയ്ക്കുകയായിരുന്നു. അടുത്ത  നാലു ദിവസം ആക്രമണങ്ങളുടെ പരമ്പര തന്നെ. നഗരത്തിന്റെ മുഖം മാറി. അത് മുമ്പ് നേരിട്ടനുഭവിച്ചിട്ടുള്ളതുമാണ്. തൊണ്ണൂറ്റി രണ്ടിലെ ഡിസംബർ കലാപസമയത്തായിരുന്നു  ജോലിയന്വേഷിച്ചു അജയൻ മുംബൈയിൽ എത്തിയത്.&lt;br /&gt;&lt;br /&gt;ഒരാഴ്ച കഴിഞ്ഞു തിരികെ പോകാനായി സ്റ്റേഷനിൽ എത്തിയപ്പോൾ പുതിയ സുരക്ഷാ ചെക്കുകൾ ഏർപ്പെടുത്തിയിരിക്കുന്നു. ആയുധധാരികളായ സൈനികരെക്കൊണ്ട് സ്റ്റേഷനും പരിസരവും യുദ്ധഭൂമിക്കു സമാനമായിരുന്നു. ഉള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സാധാരണ കാണാറുള്ള ബാഗുകൾ അപ്പോൾ കാണാനേയില്ലായിരുന്നു. സ്റ്റേഷൻ, പതിവു കാര്യങ്ങളുടെ സാധാരണത്വം വീണ്ടെടുത്തു വരുന്നതേ ഉണ്ടായിരുന്നുള്ളു.&lt;br /&gt;&lt;br /&gt;ദീർഘദൂര തീവണ്ടികൾ പുറപ്പെടുന്ന പന്ത്രണ്ടാം നമ്പർ പ്ലാറ്റഫോമിലേക്കു നടന്നു. വെറുതെ ചുറ്റും കണ്ണോടിച്ചു നോക്കുമ്പോഴാണ് സാധാരണ കാണുന്നിടത്തല്ലാതെ ആ പെൺകുട്ടിയെ കണ്ടത്. ഒഴിഞ്ഞൊരു ഭാഗത്തു തൂണുംചാരി കാലും നീട്ടി  ഒറ്റയ്ക്കിരിക്കുന്നു. കൈയ്യിലുള്ള കല്ലുകൊണ്ട് വെറുതെ നിലത്തു കുത്തിവരച്ച് അതും നോക്കിയിരിക്കുകയാണ്. അവൾക്കരികിലായി വലിയ വൃത്തങ്ങളിൽ ഉണങ്ങിയ ചോരപ്പാടുകൾ. ഫിനോളും  ചോരയും കൂടിക്കലർന്ന മണം.  അലസമായ ഇരുപ്പും വരയും നോട്ടവും കണ്ടാൽ പരിസരം പാടെ മറന്നുപോയതു പോലെയുണ്ട്. &lt;br /&gt;&lt;br /&gt;അജയൻ അങ്ങോട്ടു നടന്നു. &lt;br /&gt;&lt;br /&gt;&quot;കൂട്ടുകാരനെവിടെപ്പോയി? കാണുന്നില്ലല്ലോ!&quot;&lt;br /&gt;&lt;br /&gt;അവൾ മുഖമുയർത്തിനോക്കി. ആദ്യമായാണ് അവളുടെ മുഖം അത്ര അടുത്ത് കാണുന്നത്. കഴുത്തിലെ ലോക്കറ്റില്ലാത്ത കറുത്ത ചരടും കാതുകളിൽ തിരുകിയ ഈർക്കിൽ തുണ്ടുകളും ആ ഇരുപ്പും കണ്ട് അജയന് സങ്കടവും ദയയും തോന്നി. അയാൾ കുനിഞ്ഞ് കാൽമുട്ടു നിലത്തൂന്നി അവൾക്ക് അഭിമുഖമായി ഇരുന്നു. ഒന്നും മിണ്ടാതെ അവൾ കാലുകൾ മടക്കി മുട്ടിന്മേൽ  മുഖം പൂഴ്ത്തിയിരുന്നു. &lt;br /&gt;&lt;br /&gt;&quot;രണ്ടു പേരെയും ഒരുമിച്ചു കാണുമായിരുന്നല്ലോ. അതുകൊണ്ടു ചോദിച്ചതാണ്. ദേഷ്യം വേണ്ട, ഞാൻ പൊയ്ക്കൊള്ളാം.”  &lt;br /&gt;&lt;br /&gt;അങ്ങനെ പറഞ്ഞ്  എണീക്കാൻ തുടങ്ങുമ്പോഴാണ് അവൾ മുഖമുയർത്തിയത്. കവിളുകളിൽ കണ്ണീരു നനഞ്ഞു പടർന്നിരുന്നു.  രണ്ടും കൈകളും മലർത്തി ആരോടെന്നില്ലാതെ പറഞ്ഞു:&lt;br /&gt;&lt;br /&gt;&quot;വോ മർഗയാ&quot;&lt;br /&gt;&lt;br /&gt;അത് പറയുമ്പോൾ അവളുടെ മുഖം കൂടുതൽ ഇരുളുകയും ചുണ്ടുകൾ വിറയ്ക്കുകയും സ്വരമിടറുകയും ചെയ്തു. പിന്നെ കാൽമുട്ടുകളിൽ മുഖം ചേർത്ത് ഏങ്ങലടിച്ചു കരയാൻ തുടങ്ങി. &lt;br /&gt;&lt;br /&gt;മരിച്ചവരുടെ എണ്ണം അപ്പോൾ അമ്പത്തെട്ടല്ല. അമ്പത്തൊമ്പതാണ്. അതിൽ കൂടുതലുമാവാം. തിരിച്ചറിഞ്ഞ അമ്പത്തെട്ടുപേരുടെ പേരുകൾ ദിവസങ്ങൾക്കു മുൻപ് മാധ്യമങ്ങളിൽ വന്നത് കണ്ടതാണ്. ഓരോരുത്തരുടെയും പേരും അഡ്രസ്സും പറയുകയും എഴുതിക്കാണിക്കുകയും ചെയ്തിരുന്നു. &lt;br /&gt;&lt;br /&gt;&quot;ഒരു പക്ഷെ പരിക്കേറ്റ്  ആശുപതിയിലാണെങ്കിലോ?&quot; &lt;br /&gt;&lt;br /&gt;ആണെങ്കിലും അല്ലെങ്കിലും അപ്പോൾ അങ്ങിനെ പറയാൻ മാത്രമേ അയാൾക്ക്‌ കഴിയുമായിരുന്നുള്ളൂ. &lt;br /&gt;&lt;br /&gt;&quot;ഇല്ല, എനിക്കറിയാം. ഞാൻ കണ്ടതാണ്.. നിങ്ങൾ പൊക്കോളൂ,&quot; അവൾ മുഖമുയർത്തി ഉറപ്പിച്ചു പറഞ്ഞു.&lt;br /&gt;&lt;br /&gt;ശരിയാവും. അല്ല ശരിയാണ്. പാതിദേഹത്തിൽ അവശേഷിച്ച ജീവനും കൊണ്ട് ചക്രങ്ങൾക്കുമേലെ പലകയിൽ പരക്കം പായുന്നതിനിടയിൽ അതു ചിതറിപ്പോയിരിക്കും. ഇനിയും എന്തു പറയാനാണ്?  എന്തു സഹായമാണ് ഇപ്പോൾ  ചെയ്യാൻ കഴിയുക? അയാൾ വാച്ചു നോക്കി. വണ്ടി വൈകാതെ സ്റ്റേഷൻ വിടും. എന്തെങ്കിലും ചെയ്യാനുള്ള സമയവുമില്ല. ഒന്നും ചോദിക്കണ്ടായിരുന്നു എന്നു മാത്രം ചിന്തിച്ച് മനസ്സില്ലാ മനസ്സോടെ അജയൻ എണീറ്റു. നാട്ടിലേക്കുള്ള ട്രെയിൻ കിടക്കുന്ന പ്ലാറ്റഫോമിലേക്കു നടന്നു. അവൾ വീണ്ടും പഴയപടി ഇരുന്ന്, കല്ലുകൊണ്ട് നിലത്തു കുത്തിവരക്കാൻ തുടങ്ങി.&lt;br /&gt;&lt;br /&gt;മുന്നോട്ടു നടക്കുമ്പോൾ, വർഷങ്ങൾക്കു മുൻപ് താനെ സ്റ്റേഷനിൽ അതിരാവിലെ കണ്ട ദൃശ്യം വീണ്ടും ഓർമ്മയിൽ തികട്ടി. &lt;br /&gt;&lt;br /&gt;പ്ലാറ്റ്ഫോമിന് പിന്നിൽ മതിലിനോട് ചേർത്ത് വച്ചിരുന്ന കൈവണ്ടി. അതിനുമേലെ വെളുത്ത തുണി മൂടിയ ജഡം. തുണിയിൽ ഉണങ്ങിയതും അല്ലാത്തതുമായ ചോരപ്പാടുകൾ. വണ്ടി തട്ടി മരിച്ച ഏതെങ്കിലുമൊരാളോ അല്ലെങ്കിൽ പാളത്തിനു കുറുകെ കടക്കാൻ ശ്രമിച്ച നാൽക്കാലിയോ ആയിരുന്നിരിക്കണം ആ വിരിപ്പിനുള്ളിൽ. തെറിച്ചു വീണ മനുഷ്യമാംസക്കഷണങ്ങൾ കൂട്ടിയിട്ട് കൈക്കോട്ട്  കൊണ്ട് അവ വാരിയെടുക്കുന്നൊരു കാഴ്ച മിന്നായം പോലെ അയാളിലുടെ കടന്നുപോയി.&lt;br /&gt;&lt;br /&gt;ആ കുട്ടിയുടെ ഇരുപ്പും കരച്ചിലും നിസ്സഹായതയും അയാളുടെ ഹൃദയത്തിൽ തീക്കൊള്ളികളായി കുത്തുന്നുണ്ടായിരുന്നു. ഏതാനും ദിവസങ്ങൾ മുമ്പുവരെ എത്ര സന്തോഷവതിയായിരുന്നു അവൾ. എത്ര പെട്ടെന്നാണ് അവളുടെ ചെറിയ ലോകത്തെ സന്തോഷവും സുരക്ഷിതത്വവും  പറിച്ചുമാറ്റപ്പെട്ടത്!  ഇനിയെന്താവും അവൾക്കു സംഭവിക്കുക? ഏതെങ്കിലും ഒരു ചെന്നായ ഇതിനകം തന്നെ അവളെ നോട്ടമിട്ടിട്ടുണ്ടാവില്ലേ? &lt;br /&gt;&lt;br /&gt;മനസ്സിനെ വഴി തിരിച്ചുവിടാനായി ബ്രീഫ് കേസുതുറന്ന് അതുവരെ എഴുതിക്കൂട്ടിയ കുറിപ്പുകളുടെ ഫയൽ പുറത്തെടുത്തു. വെറുതെ പേജുകൾ മറിച്ചു നോക്കി. തലങ്ങും വിലങ്ങും തിങ്ങിയോടുന്ന പലവക വിചാരങ്ങൾ കാരണം ഒന്നുമങ്ങോട്ടു തലയിൽ കേറുന്നില്ല. ഇന്നോ നാളെയോ ചരിത്രമാലിന്യമായി വിധിയെഴുതപ്പെടാവുന്ന ഒന്നിനെക്കുറിച്ചുള്ള അന്വേഷണവും അതുമൂലം കിട്ടിയേക്കാവുന്ന അംഗീകാരവും! വിലക്ഷണമായ അന്വേഷണത്തിനായി അവധിയുമെടുത്തിറങ്ങി പുറപ്പെട്ടതിൽ വല്ലാത്ത ആത്മനിന്ദ തോന്നി. അധികം താമസിയാതെ താൻ തിരിച്ചുവരും. ഈ യാത്രയിൽ കണ്ട മൂന്നു മുഖങ്ങളെ കോർത്തിണക്കിയ പുതിയ കഥയുമായി മടങ്ങണം.&lt;br /&gt;&lt;br /&gt;വണ്ടി ശബ്ദമുണ്ടാക്കാതെ മെല്ലെ നീങ്ങിതുടങ്ങി. പുറത്തു നിന്നും നേരിയ കാറ്റ് ഉള്ളിലേക്ക് കടന്നു. മിനിറ്റുകൾക്കുള്ളിൽ വണ്ടി വേഗത കൂട്ടി. &lt;br /&gt;&lt;br /&gt;കൈയ്യിലിരുന്ന ഫയലിൽനിന്നും കടലാസുകൾ അലസമായി പറിച്ചെടുത്ത്  ജനലിലൂടെ അയാൾ പുറത്തേക്കെറിഞ്ഞു. ഇരുട്ടിൽ ചിതറി കാറ്റിൽ പാറി നടന്ന്  അവ കാഴ്ചയിൽ നിന്നും മറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഉള്ളിലെ വെളിച്ചത്തിലേയ്ക്കു മുഖം തിരിച്ച് മുന്നിലിരിക്കുന്നവരിൽ കണ്ണ് നട്ടു. പിന്നിലേക്ക് ചാരിയിരുന്ന് ഇരുട്ടിനെ കീറിപ്പായുന്ന വണ്ടിയുടെ താളത്തിലേക്ക് അയാൾ ചെവിയോർത്തു.</description><link>http://lalens.blogspot.com/2021/06/blog-post.html</link><author>noreply@blogger.com (Anilal Sreenivasan)</author><thr:total>2</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-6386980593694867598.post-4187109759256748832</guid><pubDate>Sat, 20 Feb 2021 11:23:00 +0000</pubDate><atom:updated>2024-04-11T05:26:21.287-05:00</atom:updated><category domain="http://www.blogger.com/atom/ns#">അഭിപ്രായം</category><title> ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ - ചില മണ്ടൻ  ചിന്തകൾ</title><description>&lt;p&gt;&lt;span style=&quot;font-family: Arial; font-size: 9pt; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;br /&gt;&lt;/span&gt;സിനിമ കണ്ടു. സിനിമ എങ്ങിനെ ആയിരിക്കണം എന്നത് സംവിധായകന്റെ സ്വാതന്ത്യ്രം തന്നെയാണ്. പക്ഷെ കാണുയാളിന് അതേക്കുറിച്ചു അഭിപ്രായം  പറയാനുള്ള സ്വാതന്ത്ര്യമാണ് ഈകുറിപ്പിനാധാരം.&lt;br /&gt;&lt;br /&gt;       സ്ത്രീപക്ഷസിനിമയാണോ എന്ന്ചോദിച്ചാൽ  പ്രമേയപരമായി ആണ്. കാലാകാലങ്ങളായി ആണധികാരത്താൽ നിയന്ത്രിതമായ ഒരു കുടുംബ വ്യവസ്ഥയുടെ അന്തരീക്ഷത്തിൽ എത്തുന്ന അഭ്യസ്തവിദ്യയായപെൺകുട്ടി. അവൾ നേരിടേണ്ടിവരുന്ന വിഷമങ്ങൾ ദുരിതങ്ങൾ  സഹനങ്ങൾ കഷ്ടപ്പാടുകൾ. സഹിച്ചിച്ചു സഹിച്ചോടുവിൽ ചിലതീരുമാനങ്ങളെടുത്തു വീടുവിടുന്നു. അവൾ  മറ്റൊരു  ജീവിതം തുടങ്ങുന്നു. സ്ത്രീയുടെ സഹനവും കഷ്ടപ്പാടും ദുരിതവും  ഒക്കെ വിഷയമാവുന്നതു കൊണ്ടു മാത്രമാണ് ഇത് സ്ത്രീപക്ഷ സിനിമയാവുന്നത്. ഇത്തരം സിനിമകൾ മലയാളത്തിൽ വേണ്ടുവോളം ഉണ്ടായിട്ടുണ്ട്. സ്ത്രീ ഹൃദയങ്ങളെ കണ്ണീരിലാഴ്ത്തിയ സിനിമയെന്നൊക്കെയായിരുന്നല്ലോ പരസ്യങ്ങൾ. നന്നായി കരയാൻ കഴിയുന്നവരാണ്  കൂടുതലും നല്ല നടികളായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. സിനിമ കാണുന്നയാൾ പ്രത്യേകിച്ചു സ്ത്രീയാണെങ്കിൽ, സിനിമയിൽ നിമിഷ അവതരിപ്പിച്ച കഥാപാത്രത്തെ സ്വന്തം അനുഭവങ്ങളുമായോ അറിയുന്ന മറ്റേതെങ്കിലും ജീവിതവുമായോ  തട്ടിച്ചുനോക്കുക  സ്വാഭാവികം. അവിടെ സ്ക്രീനിലെ കഥാപാത്രത്തോട് അനുകകമ്പയോ സഹാനുഭൂതിയോ ഉണ്ടാവുകയും സ്വാഭാവികം.  എന്നാൽ അതിനപ്പുറം ഏതെങ്കിലും സാധ്യമാവുന്നുണ്ടോ എന്നതിൽ സംശയമുണ്ട്.  അതുമാത്രമാണ് സംവിധായകന്റെ ഉദ്ദേശമെങ്കിൽ സമ്മതിക്കുന്നു. സ്ക്രീനിലെ അനുഭവത്തിനപ്പുറം (show and tell) ചിന്തിപ്പിക്കാനോ സ്ത്രീ സ്വയം ശാക്തീകരിക്കപ്പെടുന്നതിലൂടെ   മാറ്റത്തിനു പ്രേരകമാവുന്ന തരത്തിൽ എന്തെങ്കിലും സംഭാവന ചെയ്യാനോ സിനിമക്ക് കഴിഞ്ഞിട്ടില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;        ഇവിടെ സിനിമയുടെ സർറിയൽ എന്ന് പറയാവുന്ന ക്ലൈമാക്സു ഭർത്താവിനെയും അയാളുടെ അച്ഛന്റെയും മുഖത്ത് അടുക്കള സിങ്കിലെ  വെള്ളം ഒഴിച്ച  ശേഷം വീട് വിട്ടിറങ്ങുന്നതാണ്. സർറിയൽ എന്ന് പറയാൻ കാരണം സിങ്കിലെ വെള്ളം ഭർത്താവിന്റെയും അയാളുടെ അച്ഛന്റെയും മുഖത്തൊഴിച്ച ശേഷം കടൽത്തീരത്തൂടെ,  ആചാരസംരക്ഷക സമിതിയുടെ സമരപ്പന്തലിനു മുന്നിലൂടെ ദീഘദൂരം നടന്നുപോവുകയെന്നതു യാഥാർഥ്യമായി കാണാൻ  സമകാലിക സാഹചര്യം സമ്മതിക്കുന്നില്ല എന്നത് തന്നെയാണ്. അവർ പുതിയൊരു ജീവിതം തുടങ്ങുന്നു എന്നത് സന്തോഷം തന്നെ. &lt;br /&gt;&lt;br /&gt;&lt;br /&gt;      സിനിമയുടെ അവസാനം ഭർത്താവു പുതിയൊരു വിവാഹം കഴിക്കുന്നു. അവരെ  ആദ്യം കാണിക്കുന്നത് അടുക്കളയിൽ ചായ ഉണ്ടാക്കുന്നതായാണ്. അത് ഒരു തുടർച്ചയെ കാണിക്കുന്നു, പഴയതു തന്നെ തുടരും എന്നത്. അവളുടെ അടുത്തുവന്ന് അയാൾ പറയുന്നു - കഴിഞ്ഞത് ഒരു റിഹേഴ്‌സൽ  ആയിരുന്നു. റിഹേഴ്സലുകൾക്ക് ആവർത്തനസ്വഭാവമുണ്ട്. പ്രകടനം ശരിയാവുന്നവരെ അതു വീണ്ടും ആവർത്തിക്കാവുന്നതാണ്. എന്നുവച്ചാൽ പുതിയ ഭാര്യയുടെയും സ്ഥിതി മറിച്ചാവില്ല  എന്ന ധ്വനി. ഇവിടെ കുടുംബത്തിന് മേൽ ആണധികാരം  വീണ്ടും ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അവിടെ ഒരു മാറ്റവും ഉണ്ടാവുന്നില്ല. പഴയ ഭാര്യ പരാജിതയായി പുറത്തിറങ്ങി പോവുകയും വ്യവസ്ഥ കൂടുതൽ ശക്തിയോടെ ഉറപ്പിക്കപ്പെടുകയുമാണ്. &lt;br /&gt;&lt;br /&gt;&lt;br /&gt;       ഒരു സിനിമ കാണുമ്പൊൾ അതിലെ കഥയോ ചർച്ചചെയ്യപ്പെടുന്ന വിഷയമോ സ്വന്തം ജീവിതവുമായി എവിടെയെങ്കിലും സാമ്യമുണ്ടെകിൽ ഒന്നു തിരിഞ്ഞു നോക്കുക സ്വാഭാവികമാണ്. അങ്ങിനെയൊന്നും നോക്കട്ടെ ആദ്യം.വീട്ടിൽ അമ്മ അതിരാവിലെ ആരെ മുക്കാലിന് ജോലിക്കുപോയിരുന്നയാളാണ്. രണ്ടോ മൂന്നോ ബസുകയറിയാണ് നെടുമങ്ങാടുള്ള സ്കൂളിൽ പോയി വന്നിരുന്നത് വൈകുന്നേരം ആറര കഴിയും തിരിച്ചുവരാൻ. ഞങ്ങൾ മൂന്നുപേർ സ്കൂളിൽ പഠിക്കുന്നു. വീട്ടിൽ സഹായത്തിനു ആളുണ്ടായിരുന്നെങ്കിലും അമ്മ കൂടെയുണ്ടാവും. അങ്ങിനെ രാവിലെ നാലര മുതൽ രാത്രി പത്തര വരെ. ഒരിക്കലും വീട്ടിലെ ആണുങ്ങളാരും സഹായിച്ചിട്ടില്ല. ആവശ്യപ്പെട്ടതായി ഓർമയുമില്ല. അങ്ങിനെ വീട്ടിൽ വീട്ടുകാര്യങ്ങളെച്ചൊല്ലി കലഹം ഉണ്ടായതായും ഓർമയില്ല. ഒരു സംതുലനാവസ്ഥയിൽ  (equilibrium). കാര്യങ്ങൾ മുന്നോട്ടുപോയി. ഞങ്ങളുടെ പണി  പഠനമാണെന്നും അമ്മ അമ്മയുടെ പണി നോക്കുന്നുവെന്നും അച്ഛൻ അച്ഛന്റെ പണി നോക്കുന്നുവെന്നും ഉള്ള ധാരണയിലെ സംതുലനാവസ്ഥ. അത്തരം ഒരവസ്ഥ സ്വയം മാറുന്നതേയില്ല. മാറേണ്ട കാര്യമില്ല.ശാസ്ത്രവും പറയുന്നതു അതുതന്നെ. &lt;br /&gt;&lt;br /&gt;&lt;br /&gt;       സമൂഹത്തിലെ വിരുദ്ധങ്ങളായ ശക്തികൾ തമ്മിലുള്ള സംഘർഷത്തെക്കുറിച്ചു സിദ്ധാന്തങ്ങളുണ്ട്.  അതിനെ അടിസ്ഥാനം സമ്പത്തും. അവിടെ അന്തിമമായി ഉണ്ടാകാവുന്ന വിപ്ലവാനന്തരം  ഒരു പുതിയ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥ ഉണ്ടാവുന്നതായി പറയുന്നു. ഇതു കുടുംബ  വ്യവസ്ഥയിലും ബാധകമാണ്. പമ്പരാഗതമായി തുടർന്ന്പോരുന്ന ആണധികാരമുള്ള കുടുംബ വ്യവസ്ഥയിൽ    സമവായമാണ്. വിരുദ്ധശക്തികൾ ഇല്ല. വൈരുധ്യം മൂലമുള്ള സംഘർഷത്തിനൊടുവിൽ മാത്രമേ കാല്പനികമായിപ്പോലും പുതിയ സംതുലനം സ്വപ്നംകാണാൻ പോലുമാവൂ.&lt;br /&gt;&lt;br /&gt;&lt;br /&gt;       സിനിമയിൽ, ഇന്നസെന്റിന്റെ ഭാഷയിൽ പറഞ്ഞാൽ അണ്ഡകടാഹം പോലൊരു തറവാട്. ജില്ല  ഉപജില്ല  എന്നൊക്കെ പറയുന്നപോലെ അടുക്കളയും ഉപ അടുക്കളകളും. രണ്ടണുങ്ങൾ. അവരെ തീറ്റിപോറ്റിയിരുന്ന ഒരമ്മ. അവരുടെയിടയിലേക്കു മകന്റെ ഭാര്യയായി എത്തുന്ന കുട്ടി. അവൾ വിദ്യാസമ്പന്നയാണ്. കടുംബ പശ്ചാത്തലം  കൊണ്ട് ആചാരങ്ങളോട്  വല്യമമതയില്ലാത്തവളും സർവോപരി കലാകാരിയുമാണ്. ഒരു മാറ്റത്തിനു കാരണമാവാൻ  വേണ്ട  എല്ലാ ഗുണങ്ങളും ഈ കഥാപാത്രത്തിനുണ്ട്. പക്ഷെ സിനിമയിൽ ഈ സാധ്യതകളൊന്നും  തന്നെ ഉപയോഗപ്പെടുത്തുന്നില്ല.  മാറ്റത്തിന് തുടക്കമാവാവുന്ന തരത്തിൽ അവൾ കുടുബത്തിൽ വിരുദ്ധ ശക്തിയാവുകളും പോസിറ്റീവ് ആയ മാറ്റം അവൾ വഴി വീട്ടിനുള്ളിൽ ഉണ്ടാവുകയും ചെയ്യുന്നിടത്താണ് ശരിക്കും സിനിമയുടെ വിജയവും  സ്ത്രീയുടെ വിജയവും എന്ന് കരുതുന്നു. അതിനുള്ള കഥാസന്ദർഭങ്ങൾ ധാരാളം ഉണ്ട് താനും. &lt;br /&gt;&lt;br /&gt;&lt;br /&gt;       സിനിമയുടെ ആദ്യത്തെ ഒരു മണിക്കൂറിൽ പ്രതികരിച്ചു, പ്രശ്നം ഉണ്ടാക്കി പരിഹാരം കാണാവുന്ന പല സന്ദർഭങ്ങളിലും അവർ നിശ്ശബ്ദയാവുകയാണ്. പരാതി പറയുക എന്നതു ഏറ്റവും താഴ്ന്ന നിലയിലുള്ള പ്രതികരണമാണ്. സുരാജിന്റെ കഥാപാത്രം അവരുടെ രീതിയനുസരിച്ചു അയാളുടെ ഭാര്യയെ കുറിച്ചുള്ള പ്രതീക്ഷകൾ അച്ഛൻന്മാർ വഴി കൈമാറിയിട്ടുണ്ട്. എന്നാൽ ഗൾഫിൽ ജോലിചെയ്തു കുറെയൊക്കെ പുരോഗമന മനോഭാവമുള്ള അച്ഛൻ ഇത് നമുക്ക് പറ്റിയ ബന്ധമല്ല എന്ന് തീരുമാനിക്കുകയോ  കുറഞ്ഞ പക്ഷം മകളോട് പറയുകയോ ചെയ്തില്ല. അതുംപോട്ടെ വിദ്യാസമ്പന്നയായ കഥാപാത്രം ഭാവി വരനോട് ഒരു പ്രാവശ്യംപോലും ഒറ്റക്കൊറ്റക്കു സംസാരിക്കുകയോ തന്റെ വീക്ഷണമോ  പ്രതീക്ഷകളോ പങ്കുവക്കുകയോ ചെയ്യുന്നില്ല. വന്നു കയറുന്ന വീടിനു സമാനമായ പശ്ചാത്തലത്തിൽ നിന്ന് വരുന്ന ഒരാളെങ്കിൽ  ഈ ചോദ്യമുണ്ടാവില്ല. &lt;br /&gt;&lt;br /&gt;&lt;br /&gt;      അവസാനത്തെ അരമണിക്കൂറിൽ ഉണ്ടാകുന്ന ശബരിമല പ്രശ്നം. അപ്പോൾ മാത്രമാണ് അവളുടെ ആർത്തവം വലിയൊരു പ്രശ്നമാവുന്നതു. അതിനു മുൻപ് ആർത്തവം ഉണ്ടാവുന്നു. അപ്പോൾ സ്നേഹമുള്ള ഭർത്താവു പാഡു  വാങ്ങി വരുന്നു. വീട്ടിൽ അയാളെ നേരിടുന്ന പ്രശ്നത്തിന് ഉടൻ തന്നെ പരിഹാരവും കാണുന്നു. ബ്രേക്ക് ഫാസ്റ്റ് പുറത്തുന്നു വാങ്ങാം. ഉച്ചക്ക് ജോലിക്കു വേറൊരാളെ വരുത്താം. ഇതിൽ കൂടുതൽ എന്ത് വേണം. ഇവിടെ സ്ത്രീകൾ എന്നതുപോലെ പുരുഷനും വ്യവസ്ഥയുടെ ഭാഗമാണ്. ഒരു തുടർച്ചയുടെ ഭാഗമാണ് അവരും; അവരായി ഒന്നും തന്നെ പുതിയതായി അവിടെ ഉണ്ടാക്കുന്നില്ല. കാരണം തലമുറകളായി അത്തരം ഒരു സംതുലിതാ അവസ്ഥ അവിടെ നിലനിനിൽക്കുന്നുണ്ട്. അവരായി അത് മാറുന്ന പ്രശ്നമേയില്ല. കാരണം അവർ ഹാപ്പിയാണ്. പുറത്തേക്കിറങ്ങുന്നു എന്നു പറയുമ്പോൾ ഭാര്യ ചെരുപ്പ് കൊണ്ട് വന്നു കാലിനരുകിൽ വച്ചുകൊടുക്കുന്നതു  അയാൾ അയാളുടെ അച്ഛനിൽ നിന്ന് കണ്ടു പഠിച്ചതാവാനേ വഴിയുള്ളു. ബ്രഷ് ഭാര്യയെടുത്തു കൊടുക്കുന്നത് അതാണവിടെ നിലനിന്നിരുന്ന രീതി എന്നത് കൊണ്ടാണ്. ഇതൊക്കെ മാറണമെങ്കിൽ ഒരാളിന്റെ ഭാഗത്തു നിന്നും എതിർപ്പുണ്ടാവണം. ഇവിടെ അതൊരിക്കലും ആണിന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ല കാരണം നിലവിലുള്ള രീതികളിൽ അവർ സന്തുഷ്ടരാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;       രാവിലെ പല്ലുതേക്കാൻ ബ്രഷ് ചോദിക്കുമ്പോൾ  ‘നിനക്ക് പ്രശ്‌നമെങ്കിൽ  ഞാൻ കൊടുക്കാം’ എന്ന് പറയുന്ന ഭർത്താവിനോട്  വേണ്ട ഞാൻ കൊടുത്തോളം എന്ന് ഉറപ്പിച്ചു പറയുന്നു.  അവൾക്കൊട്ടും പരിചയമില്ലാത്ത അവസ്ഥകളോട് ആദ്യമൊക്കെ ഒത്തുപോവുന്നതു സ്വാഭാവികം. എന്നാൽ അടുക്കളയിലെ സിങ്ക് പ്രശ്നം ആവുന്നുണ്ട്. അവൾ അത് അവതരിപ്പിക്കുന്നത് പരാതിയുടെ രൂപത്തിൽ മാത്രമാണ്. വലിയ  പ്രശ്നമാണെങ്കിൽ അതിനു പരിഹാരം ഉറപ്പാക്കുന്ന വരെ അവൾ  കൊണ്ടെത്തിക്കണമായിരുന്നു. മേശപ്പുറത്തു വേസ്റ്റ് കണ്ടിട്ട്         &lt;br /&gt;&lt;br /&gt;അതിടാൻ ആരും അറിയാതെ ഒരു ചെറിയ ഡിഷ് കൊണ്ട് വയ്ക്കുന്നുണ്ട്. അതിനു ശേഷമുള്ള സീനിലും അത് ശൂന്യമായിരിക്കുന്നതായും ചുറ്റും വേസ്റ്റ് കിടക്കുന്നതായും നാം കാണുന്നു. എപ്പോഴെങ്കിലും ഇത് ഉപയോഗിച്ചൂടെ എന്നോ അത് അവിടെ വച്ചതെന്തിനാണെന്നോ ഓര്മിപ്പിക്കപോലും ചെയ്യുന്നില്ല. തമുറകളായി മേശപ്പുറത്തു കാണുന്ന അന്യവസ്തു അടുത്ത ദിവസം മുതൽ അവർ ഉപയോഗിച്ച് കൊള്ളും എന്ന് ധരിച്ചെങ്കിൽ ശരി. പക്ഷെ ഉപയോഗിക്കുന്നില്ല എന്ന് കാണുമ്പോൾ ഒന്നോർമിപ്പിക്കാമല്ലോ. അതുണ്ടാവുന്നില്ല. ഹോട്ടലിൽ പോയി കഴിക്കുമ്പോൾ മാത്രം അത് ചൂണ്ടിക്കാണിച്ചു പറയുന്നു - അപ്പൊ പുറത്തു ഇത് ഉപയോഗിക്കാനറിയാം. കുളിമുറിയിൽ കുളിക്കുന്ന പോലെ കുളത്തിൽ കുളിക്കാൻ കഴിയില്ലാ എന്നത് ഒരാൾ മറ്റൊരാളെ പഠിപ്പിക്കേണ്ട കാര്യമില്ല. &lt;br /&gt;&lt;br /&gt;&lt;br /&gt;       അതേച്ചൊല്ലി രാത്രി വീട്ടിൽ  വഴക്കുണ്ടാവുന്നു. അവിടെയും അവൾ സോറി പറഞ്ഞു സഹിക്കുന്നു അല്ലെങ്കിൽ കീഴടങ്ങുന്നു. അടുക്കളയിലെ ജോലി, നിലം തുടക്കൽ, ഭർത്താവിന്റെ അച്ഛന്റെ അണ്ടർ വെയർ വരെയുള്ള തുണി അലക്കൽ  ഇതൊക്കെ പ്രശ്നമാക്കേണ്ടതായിരുന്നു. കാരണം ഇതിനൊക്കെ ജോലിക്കൊരാളെ വച്ച് പരിഹാരം കാണാവുന്നതല്ലേ? സിനിമ സ്ത്രീയുടെ അവസ്ഥ  കാണിക്കുന്നതല്ലാതെ  ഒരു ടേക്ക് എവേ  തരുന്നുണ്ടോ? ഉണ്ടാവും. വിദ്യാഭ്യാസമുള്ളവരെങ്കിലും ഇങ്ങിനെ സഹിച്ചും ക്ഷമിച്ചും കരഞ്ഞും  ജീവിതം കളയരുതെന്നും പ്രതികരിക്കേണ്ടപ്പോൾ പ്രതികരിച്ചു പ്രശ്നപരിഹാരവും ഉറപ്പാക്കിയില്ലെങ്കിൽ അവസാനം പ്രതിഷേക്കാനോ ഇറങ്ങിപ്പോവാനോ മാത്രമേ  കഴിയു എന്നതാവും ടേക്ക് എവേ.&lt;br /&gt;&lt;br /&gt;&lt;br /&gt;      ഫോർ പ്ലേ ഉണ്ടെങ്കിൽ നന്നാവുമെന്നും അല്ലെങ്കിൽ പെയിൻ ഫുൾ ആണെന്നും ഒരു രാത്രി അവൾ പറയുന്നുണ്ട്. അവിടെ സുരാജിന്റെ കഥാപാത്രം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. രസകരവും എന്നാൽ വളരെ പ്രാധാന്യമുള്ളതുമായ ചോദ്യം. അതിനു എനിക്ക് കൂടി തോന്നണ്ടേ എന്ന്. ശരിക്കും വഴക്കിനോ അത് വഴി മാറ്റത്തിനുള്ളതോ ആയ  കഥാസന്ദർഭം.അവിടെ അവൾ എന്ത് കൊണ്ടാണത് എന്ന് വ്യക്തമാക്കിയിരുന്നെങ്കിൽ വഴക്കുണ്ടായെങ്കിലും പല കാര്യങ്ങൾക്കും ഒരു പുതിയ തുടക്കമാവുമായിരുന്നു. പകരം നിശബ്ദതയാണ്. പിന്നെയവൾ കരഞ്ഞുറങ്ങുന്നു. പിന്നെയും സഹനം തന്നെ. &lt;br /&gt;&lt;br /&gt;&lt;br /&gt;       ഇങ്ങിനെ അടുക്കളയുമായി കഥ  മുന്നോട്ടു പോയാൽ ഒരിടവും എത്തില്ല എന്ന ആശക്കുഴപ്പത്തിലിരുമ്പോഴാണ് ശബരിമല പ്രശ്നം കുടുംബത്തിലേക്ക് തള്ളിക്കയറ്റുന്നതും  ആർത്തവം ഒരു മഹാപ്രശ്നമാക്കുന്നതും. അതോടെ കഥാഗതിക്കു പുതിയ ഊർജം  കൈവരുന്നു. സംഭവം മറ്റൊരു തലത്തിലാവുന്നു. ശബരിമല പ്രശ്നം വരുന്നത് വരെ ആർത്തവം അവൾക്കോ വീട്ടുകാർക്കോ വല്യപ്രശ്നമായിരുന്നില്ല. അവൾക്കു ഒറ്റയ്ക്ക് മുറിയിലിരിക്കേണ്ടി വരുന്നത് അപ്പോൾ മാത്രമാണ്. അപ്പോഴാണ് സകല ആചാരങ്ങളും ഭാണ്ഡത്തിലാക്കി ബന്ധുവായ കുലസ്ത്രീയും അവിടെ എത്തുന്നത്. &lt;br /&gt;&lt;br /&gt;&lt;br /&gt;       ദൃശ്യം പോലുള്ള സിനിമകൾക്ക് പാർട്ട് -2 ഉണ്ടായല്ലോ. അവസാന സീനിൽ രണ്ടാം ഭാര്യയെ കാണിക്കുന്നത് അടുക്കള -പാർട്ട് 2 നു  സ്കോപ്പ് ഇട്ടാണ് സിനിമ അവസാനിപ്പിച്ചിരിക്കുന്നതു. ആണധികാരം വീണ്ടും  ശക്തമായ സ്ഥിതിക്ക് പാർട്ട് -2 ലെ അടുക്കളയിൽ തുറന്ന കക്കൂസും കൂടി കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;       സ്ത്രീ സമത്വം എന്നത് പുതിയ ഉല്പന്നമാവുകയാണ്. ഉൽപ്പന്നങ്ങളുടെ ലക്‌ഷ്യം വിപണനവും അതുവഴിയുള്ള ചൂഷണവും. സിനിമാക്കാരും ബുദ്ധിജീവികളും അതേറ്റെടുക്കുമ്പോൾ പലപ്പോഴും മുഖ്യധാരക്ക്  വഴങ്ങാത്ത ഗൂഢാർത്ഥങ്ങൾ  ഉണ്ടാവാം. &lt;br /&gt;&lt;br /&gt;&lt;br /&gt;അനുബന്ധം:&lt;br /&gt;&lt;br /&gt;       നിസ്സാർ അഹമ്മദിന്റെ ‘ലിംഗനീതിയുെട തിരിച്ചറിവു്’ എന്ന ലേഖനത്തിലെ &lt;br /&gt;&lt;br /&gt;പ്രസക്ത ഭാഗം&lt;br /&gt;&lt;br /&gt;      “എങ്ങനെ ശക്തിയാർജ്ജിക്കുെമന്നുള്ളതു് വേറെ ആളുടെ  ചിന്തയിൽ നിന്നു നിങ്ങൾ കണ്ടുപിടിേക്കണ്ട കാര്യമല്ല. അല്ലെങ്കിൽ സ്വീകരിേക്കണ്ട കാര്യമല്ല. എന്നുെവച്ചാൽ ഒരു സംരക്ഷകന്റെ സ്വഭാവം, അതിൽ ഒരു റോൾ മറ്റുള്ളവരിൽ നിന്നു് പ്രതീക്ഷിേക്കണ്ട കാര്യമില്ല. അങ്ങനെ പ്രതീക്ഷിക്കുന്നതു് പ്രത്യേക മനഃസ്ഥിതിെകാണ്ടാണു്.&lt;br /&gt;&lt;br /&gt;&lt;br /&gt;       ഇതിന്റ സങ്കീർണതയിലേക്കു പോകാതെ കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടയിൽ എഴുതപ്പെട്ടിട്ടുള്ള ഒരു കൃതിയെക്കുറിച്ചു് പറയാം. അതു് അഞ്ചു സ്ത്രീകൾ, സാമൂ ഹികശാസ്ത്രജ്ഞർ, കൂടി എഴുതിയതാണു്. അവർ അനേകവർഷങ്ങൾ, ഒരു പതിറ്റാണ്ടിെന്റ മേലെ തന്നെ, ദരിദ്രരും, വളരെയധികം പിേന്നാക്കാവസ്ഥയിലും നിൽക്കുന്ന സ്ത്രീകളുടെ  ഇടയിൽ വളരെ കഠിനമായി പ്രവർത്തിച്ചു് അവരുടെ കാര്യങ്ങൾ മനസ്സിലാക്കി ഒരുപാടു ഗവേഷണം നടത്തിയ ആളുകളാണു്. അവർ എഴുതിയ ഒരു പുസ്തകം ആണു്: ‘Women and Power.’ Janet, Emma, Martha, Pilar and Jo ഇങ്ങെന അഞ്ചു േപരാണു് ഇതു് ചെയ്തിട്ടുള്ളതു്. വളരെ ഉണർവുണ്ടാക്കുന്ന രീതിയിലുള്ള അവലോകനം അഥവാ വിശകലനമാണു് അവർ നടത്തിയിട്ടുള്ളതു്. സാധാരണ കാണാറുള്ള സൈദ്ധാന്തികമായ ഭാരം അതിനില്ല. അതിൽ ജാനറ്റ് ടോൺെസന്റ് ശക്തിയെ പറ്റി വിശകലനം നടത്തിയിട്ടുണ്ടു്. Empowerment എന്നുള്ള ആശയം എങ്ങെനെയാെക്കയാണു് എന്നു്. ഉദാഹരണത്തിനു് ശക്തിപ്രാപ്തിക്കു് ഏതാെക്കതരത്തിലുള്ള മാനങ്ങൾ ഉണ്ടു്, മാനദണ്ഡങ്ങളുണ്ടു്? ഒന്നു് ഉപരിശക്തി, എന്നുെവച്ചാൽ power over, ഒന്നിന്റെ മേലുള്ള ശക്തി. പിന്നെ ഒന്നുള്ളതു് ആധാരികശക്തിയാണു്, അതായതു് power within. ആധാരിക എന്നുവച്ചാൽ ആധാരമായിട്ടുള്ളതു്. പിന്നെ ഉള്ളതു് സംയോജികശക്തി. അതായതു് power with. പിന്നെ power to. അതു് ഉദ്ദേശക ശക്തി. ഇങ്ങനെ വ്യത്യസ്തമായ മാനങ്ങളിലൂെട സ്ത്രീക്കു്, ശക്തിപ്രാപ്തി കൈവരിക്കാവുന്നതാണു്.&lt;br /&gt;&lt;br /&gt;&lt;br /&gt;       ശക്തിപ്രാപ്തിയുടെ ഈ വ്യത്യസ്തമായ മാനങ്ങൾ വെച്ചു നോക്കിയാൽ,ഈ പ്രയോഗത്തിലൂടെ , ശക്തി യഥാർത്ഥത്തിൽ പ്രയോഗിക്കുന്നതിലൂടെ  ഈ സാമൂഹിക ഇടത്തിൽ അവർക്കു വന്നിട്ടുള്ള മേന്മക്കുറവു് എത്ര അതിജീവിക്കാൻ കഴിയും എന്നു് ആേലാചിച്ചു നോക്കണ്ടതുണ്ടു്. അതു പറഞ്ഞു മനസ്സിലാേക്കണ്ട കാര്യമല്ല. ഇത്തരത്തിലുള്ള ശക്തിയുടെ പ്രകാശനം അല്ലെങ്കിൽ ശക്തിയുടെ പ്രയോഗം  അവർ ഇപ്പോൾ നിലനിൽക്കുന്ന സാമൂഹിക ഇടത്തിെന്റ സ്വഭാവം എത്രേത്താളം മാറ്റാം എന്നതു് ആ ലോചിക്കേണ്ടതാണു്. അത്തരത്തിലുള്ള ഒന്നിെനെയാണു് self empowerment എന്നു പറയുന്നതു്, സ്വയം ശക്തമാകൽ.“&lt;/p&gt;&lt;span id=&quot;docs-internal-guid-a4bf1ab1-7fff-eac2-38c6-8c27582e7359&quot;&gt;&lt;br /&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;Published :emalayalee .com 02 .19 .2021&amp;nbsp;&lt;/span&gt;&lt;/p&gt;&lt;div&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;/span&gt;</description><link>http://lalens.blogspot.com/2021/02/blog-post.html</link><author>noreply@blogger.com (Anilal Sreenivasan)</author><thr:total>2</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-6386980593694867598.post-8445603503374585128</guid><pubDate>Sat, 12 Dec 2020 22:58:00 +0000</pubDate><atom:updated>2020-12-13T07:35:28.163-06:00</atom:updated><category domain="http://www.blogger.com/atom/ns#">ലേഖനം</category><title>സമ്പന്ന രാജ്യങ്ങൾക്കു മാത്രം മതിയോ വാക്‌സിൻ?</title><description>ബ്രിട്ടനിൽ തൊണ്ണൂറു വയസ്സായ സ്ത്രീ, ലോകത്താദ്യമായി COVID-19 വാക്‌സിനേഷൻ സ്വീകരിക്കുന്ന വാർത്ത കേട്ടാണ് ദിവസം ആരംഭിച്ചത്. ഈ വർഷം ഫെബ്രുവരിമാസത്തിനു ശേഷം ശുഭകരമായി തോന്നിയ രണ്ടു വാർത്തകൾ - ഒന്ന് പ്രസിഡന്റ് ട്രംപ് തെരെഞ്ഞെടുപ്പിൽ ദയനീയമായി പരാജപ്പെട്ടു. രണ്ട് - കോവിഡ്  -19 വാക്‌സിൻ ഫലപ്രദമായ ടെസ്റ്റുകൾക്കു ശേഷം പൊതുജനത്തിനായി തയ്യാറായി.&lt;br /&gt;&lt;br /&gt;പിന്നീടെപ്പോഴോ ഉണ്ടായ കോവിഡ് ചിന്തകളിലാണ്, സയൻസ് മാഗസിനിൽ (/2020/07) വായിച്ചൊരു ലേഖനം വീണ്ടും തെളിഞ്ഞത്.  പ്രസിദ്ധ ആരോഗ്യ  പ്രവർത്തകയായ  എലൻ ടി ഹോൻ  (Ellen F. M. &#39;t Hoen) പറയുന്നു:  സമ്പന്ന രാജ്യങ്ങളിലെ അപകട സാധ്യത കുറഞ്ഞവർക്ക്‌ വേഗത്തിലും എളുപ്പത്തിലും വാക്‌സിൻ ലഭിക്കുകയും എന്നാൽ സൗത്ത് ആഫ്രിക്കയിലെ ആരോഗ്യപ്രവർത്തകന് ആവശ്യമുണ്ടെങ്കിലും അതു ലഭ്യമാവാതെയും വരുന്നത് അപഹാസ്യമാണ്. അതുകൊണ്ടാണ് ആദ്യ ഡോസുകൾ ലഭിക്കേണ്ടത് ആരോഗ്യ പ്രവർത്തകർക്കും, മറ്റു രോഗങ്ങളാൽ അപകട സാധ്യത കൂടിയവർക്കും , ശേഷം  രോഗ വ്യാപന സാധ്യതയേറിയ സ്ഥലങ്ങളിൽ വസിക്കുന്നവർക്കും  ഏറ്റവുമൊടുവിൽ മറ്റുള്ളവർക്കും എന്ന ക്രമം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.  അതാണ് ഫലപ്രദവും നീതിപൂർവവുമായ രീതി.&lt;br /&gt;&lt;br /&gt;COVID-19 വാക്‌സിൻ ആദ്യ ഡോസുകൾ ആദ്യം ലഭിക്കേണ്ടത് ദേശഭേദമില്ലാതെ ഏറ്റവും അത്യാവശ്യക്കാർക്കാണെങ്കിലും അങ്ങിനെയല്ല സംഭവിക്കാൻ പോകുന്നത് എന്ന ആശങ്കയാണ് ഈ കുറിപ്പിനു പ്രേരകമായിട്ടുള്ളത്. &lt;br /&gt;&lt;br /&gt;ഡിസംബർ 7, 2020 കണക്കനുസരിച്ചു  ലോകത്തിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 60.7 മില്യൺ കടന്നിരിക്കുന്നു; 1.4 മില്യൺ മരണങ്ങൾ. അമേരിക്കയിൽ മാത്രം 14.9 മില്യൺ രോഗബാധിതർ; മരണം 2.83 മില്യൺ. വാക്‌സിൻ തയ്യാറാവുന്നത് ആശ്വാസമെങ്കിലും, ലോകത്താകമാനം വ്യാപനം നിയന്ത്രണത്തിലാവുകയും (വൈറസ് നിയന്ത്രണാതീതമായി വ്യാപിക്കുന്ന ഒരു സമൂഹത്തിൽ വാക്‌സിനേഷൻ വേണ്ടത്ര പ്രയോജനം ചെയ്യില്ല എന്ന് വിദഗ്ദ്ധർ ചൂണ്ടി കാണിക്കുന്നു) വാക്‌സിനേഷൻ എന്ന പ്രക്രിയ ഫലപ്രദമായി നടപ്പിലാവുകായും  ചെയ്യുമ്പോൾ മാത്രമേ  ലോക സാമ്പത്തിക വ്യവസ്ഥക്കുമേൽ ഈ മഹാമാരിയേൽപ്പിച്ച ആഘാതത്തിൽ നിന്നും ലോകസമൂഹം രക്ഷപെടാൻ തുടങ്ങി എന്ന് പറയാനാവൂ.&lt;br /&gt;&lt;br /&gt;രാജ്യങ്ങളെ പ്രത്യേകമായെടുക്കുമ്പോൾ, മേൽപ്പറഞ്ഞ തരത്തിലുള്ള വിതരണം ഏറെക്കുറെ സാധ്യമാവുമെങ്കിലും ലോകസമൂഹത്തെ ഒന്നായി കാണുമ്പോഴാണ്  വൈറസ് ദേശീയത ഒരു പ്രശ്നമാവുന്നത്.  അതിരുകൾക്കുള്ളിൽ പൊതുവായി പങ്കുവെക്കപ്പെടുന്ന പ്രത്യേകതകളിലൂന്നിയാണ് ദേശീയതാബോധം നിർമ്മിക്കപ്പെടുന്നത്. സംസ്കാരം, ഭൂപ്രദേശത്തിന്റെ സവിശേഷതകൾ, മതം, ഭാഷ എന്നിവയൊക്കെ  ദേശീയതാ ബോധത്തിനാധാരാമാവാമെന്നു നമുക്കറിയാം. ഇന്ന് കൊറോണ  വൈറസ് എന്ന രോഗാണുവാണ് ദേശീയ താല്പര്യങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്ന ചാലക ശക്തി. ഇതുമൂലം പ്രശ്നത്തിലായേക്കാ വുന്നതു സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളും പ്രശ്‌നമുണ്ടാക്കിയേക്കാവുന്നത് സാമ്പത്തികമായും സാങ്കേതികമായും മുൻപന്തിയിൽ നിൽക്കുന്ന രാഷ്ട്രങ്ങളുടെ അന്ധമായ വൈറസ് ദേശീയതാ താല്പര്യങ്ങളുമാണ്.&lt;br /&gt;&lt;br /&gt;&lt;h3 style=&quot;text-align: left;&quot;&gt;വൈറസ് ദേശീയതയുടെ ഉദാഹരണങ്ങൾ &lt;/h3&gt;ആസ്‌ട്രേലിയ, കാനഡ, അമേരിക്ക, ബ്രിട്ടൻ  , ജപ്പാൻ , യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാഷ്ട്രങ്ങൾ അവരുടെ പൗരന്മാർക്ക് വേണ്ട വാക്‌സിൻ ഡോസുകൾക്കായി ഉത്പാദകരായ കമ്പനികളുമായി നേരിട്ടു  കരാറിൽ ഏർപ്പെട്ടുണ്ട്. ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക ചുമതല അവിടുത്തെ  പൗരന്മാർക്ക് സുരക്ഷാ ഉറപ്പു വരുത്തുക എന്നിരിക്കെ ഇത് ഒരു പരിധിവരെ ന്യായീകരിക്കപ്പെടാവുന്നതാണ്. എന്നാൽ ഇവിടെ ഉയരുന്ന നൈതിക പ്രശ്നം ഇത്തരം മുൻ‌കൂർ ഓർഡറുകൾ  കാരണം ഒരു ദരിദ്ര രാഷ്ട്രത്തിലെ ആരോഗ്യപ്രവർത്തകനു വാക്‌സിൻ ലഭ്യമല്ലാതെ വന്നേക്കാം എന്നതാണ്.&lt;br /&gt;&lt;br /&gt;സനോഫി S.A   എന്ന ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനി, തുടക്കത്തിൽ U.S. Biomedical Advanced Research and Development Authority (BARDA) യുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ അവർ വികസിപ്പിച്ചെടുക്കുന്ന വാക്‌സിൻ  ആവശ്യത്തിന് മുൻ‌കൂർ ഓർഡർ ചെയ്യാനുള്ള  അവകാശം അമേരിക്കക്കു ലഭിക്കുകയും പിന്നീട് യൂറോപ്യൻ യൂണിയന്റെ പ്രതിഷേധം കാരണം കമ്പനി  ആ കരാർ പിന് വലിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ലോകാരോഗ്യ സംഘടനയുടെ സംരംഭങ്ങളിൽനിന്നു  വിട്ടുനിന്ന അമേരിക്ക, രാജ്യത്തിനാവശ്യമായ 300 മില്യൺ ഡോസുകൾ 2021 ജനുവരിയോടെ ഫലപ്രദവും സുരക്ഷിതമായും ലഭ്യമാക്കാനായി ഓപ്പറേഷൻ വാർപ് സ്പീഡ് (OWS) എന്ന പ്രോഗ്രാം 2020 ഫെബ്രുവരിയിൽ തന്നെ ആസൂത്രണം ചെയ്തു പ്രവർത്തനം തുടങ്ങിയിരുന്നു. പ്രതിരോധ വകുപ്പും  HHS (Department of health and human services)  ന്റെ വിവിധ ഘടകങ്ങളായ CDC (Center for  Decease Control and Prevention), NIH (National Institute of Health) BARDA (Biomedical Advanced Research and Development Authority) എന്നിവയും ചേർന്നുള്ള സംയുക്ത സംരംഭമാണിത്.  &lt;br /&gt;&lt;br /&gt;ഡിസംബർ പകുതിയോടെ അമേരിക്കയിൽ കൊറോണ വാക്‌സിൻ വിതരണം ആരംഭിച്ചേക്കും. ഫൈസർ (Pfizer). മോഡേന (Moderna) എന്നീ കമ്പനികൾ അവരുടെ വാക്‌സിനുകൾക്കു വേണ്ട  അംഗീകാരം ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (FDA) നിന്നും ലഭിക്കുവാനായി കാത്തിരിക്കുന്നു. ഈ വാക്‌സിനുകൾ പാർശ്വഫലങ്ങളില്ലാതെ 95 ശതമാനത്തോളം ഫലപ്രദമാണെന്ന് ഇതുവരെ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ അവർ അവകാശപ്പെടുന്നു. ആസ്ട്രാ സെനെക്ക ( AstraZeneca) എന്ന കമ്പനിയും വാക്‌സിൻ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്.   എന്നാൽ ഇത് അമേരിക്കയുടെ മാത്രം പരിഹാരമാണ്; ഒരു ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും രോഗത്തോടും ജനത്തോ ടുമുള്ള അവഗണനയും മൂലം ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക സാങ്കേതിക ശക്തിക്കു നേരിട്ട ദുര്യോഗമെങ്കിലും അമേരിക്കയിലെ സാധാരണ ജനത ഇത്  ഏറ്റവും കൂടുതലായി അർഹിക്കുന്നുമുണ്ട്. &lt;br /&gt;79 മില്യൺ ഡോളർ കരാർ പ്രകാരം 30 മില്യൺ ഡോസുകൾ ബ്രിട്ടനും  അമേരിക്കയുടെ 1.2 ബില്യൺ ഡോളർ OWS പങ്കാളിത്തം കാരണം 300 മില്യൺ ഡോസുകൾ ആ രാജ്യത്തിനും നല്കാമെന്നു  AstraZeneca നേരത്തെ തന്നെ സമ്മതിച്ചിരുന്നു. &lt;br /&gt;&lt;br /&gt;ലോകത്തിലേക്കും വച്ചേറ്റവും വലിയ വാക്‌സിൻ ഉൽപ്പാദകരായ SI I (Serum Institute of India) യുടെ തലവൻ സ്വന്തം രാജ്യത്തെ ജനങ്ങൾക്ക്‌ കൊടുത്ത ശേഷം മാത്രമേ പുറത്തേക്കു നൽകൂ  എന്നും പ്രസ്താവിച്ചിട്ടുണ്ട്.&lt;br /&gt;&lt;br /&gt;അമേരിക്ക, ഇന്ത്യ, UK തുടങ്ങിയ രാജ്യങ്ങളിലെ  ജനങ്ങൾക്ക്  തീർച്ചയായും ആശ്വാസാം പകരുന്നതാണ് അവരുടെ രാജ്യങ്ങളുടെ സമീപനങ്ങൾ. മഹാമാരികളെന്നല്ല ഏതു ദുരിതത്തിലും രാജ്യത്തെ ജനങ്ങൾ സുരക്ഷക്കും സംരക്ഷണത്തിനും ആശ്രയിക്കുന്നത്  അവരുടെ ഗവണ്മെന്റുകളെയാണ്.  പുറത്തു നിന്നും പരിഹാരം ഉണ്ടാകുന്ന വരെ കാത്തിരുന്നാൽ ജനം അക്ഷമരാവുന്നതും  ഗവണ്മെന്റിനെതിരെ പ്രതിഷേധമുണ്ടാവുന്നതും സാധാരണയാണ്.  &lt;br /&gt;&lt;br /&gt;ദേശീയതയിലൂന്നിയ  ഇത്തരം സമീപനങ്ങൾ മുന്പും ഉണ്ടായിട്ടുണ്ട് . 2009 ൽ 284,000  പേരുടെ മരണത്തിടയാക്കിയ പന്നിപ്പനി (Swine Flu) വാക്‌സിൻ, ഏഴു മാസങ്ങൾ കൊണ്ട് തയാറായെങ്കിലും സമ്പന്ന രാഷ്ട്രങ്ങൾ അവരുടെ സാമ്പത്തിക ശേഷി  ഉപയോഗപ്പെടുത്തി  കമ്പനികളിൽ നിന്നും ആവശ്യത്തിലേറെ ഡോസുകൾ നേരിട്ടു വാങ്ങിക്കൂട്ടുകയുണ്ടായി. പിന്നീട് രാജ്യത്തെ ജനം ഉപയോഗിച്ചു ബാക്കി വന്നപ്പോൾ മാത്രമാണ്  മറ്റു രാഷ്ട്രങ്ങൾക്ക് വിൽക്കാൻ  അവർ തയാറായത്. അമേരിക്ക പോലെയുള്ള രാജ്യങ്ങൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങൾക്കു വാക്‌സിൻ ഡോസുകൾ സംഭാവന ചെയ്‌തെങ്കിലും ഉപയോഗം കഴിഞ്ഞു മിച്ചം വന്ന ഡോസുകളാണ് അങ്ങിനെ നൽകിയത്. രോഗവ്യാപന സാധ്യത കണക്കിലെടുക്കാതെ രാഷ്ട്രങ്ങളുടെ പണക്കൊഴുപ്പിനു വഴങ്ങിയാണ് H 1 N 1 വാക്‌സിൻ അന്നു വിതരണം ചെയ്യപ്പെട്ടത്. &lt;br /&gt;&lt;br /&gt;ലാഭേച്ഛ മാത്രം നോക്കി, ഏറ്റവും കൂടുതൽ പണം നൽകുന്ന രാജ്യത്തിന് ആവശ്യം നോക്കാതെ വിൽക്കുന്ന ഒന്നാവരുത് വാക്‌സിനുകൾ. രോഗവ്യാപനം കുറക്കുവാനുതകുന്നതും ആഗോളതലത്തിൽ ഏറ്റവും ആവശ്യക്കാർക്കു  ലഭ്യമാവുന്ന തരത്തിലുമായിരിക്കണം വാക്‌സിനുകളുടെ വിതരണം. അതായത്, സമീപനങ്ങളിൽ ഒരു സംതുലനം  ആവശ്യമായിവരുന്നു.  ഈ സംതുലനം  പ്രവർത്തികമാകണമെങ്കിൽ വാക്‌സിൻ ഉൽപ്പാദകരായ കമ്പനികൾ മാനുഷികതയിലൂന്നിയ നീതിബോധം  (Ethics ) പ്രാവർത്തികമാക്കേണ്ടതുണ്ട്. അതുപോലെ, ഇത്തരം ഘട്ടങ്ങളിൽ  കേവല ദേശീയതക്കപ്പുറം ആഗോളതാല്പര്യങ്ങൾക്കു കൂടി പരിഗണന കൊടുക്കുന്നവരാവണം രാഷ്ട്ര തലവന്മാർ. &lt;br /&gt;&lt;br /&gt;&lt;h3&gt;മഹാമാരികളുടെ സ്വഭാവവും ആഗോള സംഘടനകളുടെ ഇടപെടലും &lt;/h3&gt;ഒരു രോഗം പകരാത്തിടത്തോളം അത് പകർച്ചവ്യാധിയല്ല. ഒരു പകർച്ചവ്യാധി ഭൂമിപരമായ അതിരുകളെയും ദേശീയതയെയും അവഗണിച്ചു ഭൂഖണ്ഡങ്ങളിലേക്കു വ്യാപിക്കുമ്പോഴാണ് അത് മഹാമാരിയാവുക. ലോകസമൂഹത്തെയും സമ്പദ്‌വ്യവസ്ഥയെയും ഏറ്റവും ചുരുങ്ങിയ സമയംകൊണ്ടു പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് മനുഷ്യൻ മഹാമാരികൾക്കു നേരെ തിരിയാനും അതിന്റെ വ്യാപനത്തിനു തടയിടാനും വിവിധ സംവിധാനങ്ങൾ ആവിഷ്കരിച്ചു നടപ്പിലാനും ശ്രമിക്കുന്നതിനു പിന്നിലെ കാരണം . ലോകയുദ്ധങ്ങളിൽ രാജ്യങ്ങൾ പക്ഷം പിടിച്ചു പരസ്പരം പോരാടുമ്പോഴും ലോകസമാധാനവും സുരക്ഷയും നഷ്ടമാവുന്ന ഘട്ടത്തിലും ഇത്തരം ആഗോള ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഇവിടെ യുദ്ധം മനുഷ്യനും അദൃശ്യമായ  വൈറസും തമ്മിലാണെന്ന്  മാത്രം; നഷ്ടമാവുന്നത്  ആരോഗ്യവും സമ്പത്തും.&lt;br /&gt;&lt;br /&gt; COVID-19 ഉൾപ്പെടെ ഏറ്റവും അവസാനമുണ്ടായ മഹാമാരികൾ പരിശോധിച്ചാൽ  (COVID-19 (2019), Swine Flu (2009), SARS (2002), HIV/AIDS (1981))വൈറസ് ആക്രമണത്തിന്റെ ഇടവേള ചുരുങ്ങിവരുന്നത് കാണാം.  പത്തുവര്ഷത്തിലൊരിക്കൽ ഒരാക്രണമം പ്രതീക്ഷിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ഈ ആക്രമണങ്ങൾ അതിരുകളെയോ ദേശീയതകളെയോ വകവെക്കുന്നില്ല. അക്കാരണം കൊണ്ട് തന്നെ ഇത്തരം മഹാമാരികൾ നേരിടാനും ഒഴിവാക്കാനും സാർവ്വ ദേശീയമായ സംവിധാനങ്ങളെ  പ്രോ ത്സാഹിപ്പിക്കുകയും  നിലനിറുത്തേണ്ടതിന്റെയും  ആവശ്യകത വ്യക്തമാണ്.&lt;br /&gt;&lt;br /&gt;മസൂരി രോഗം ലോകത്തു നിന്ന് നിർമാർജനം ചെയ്യപ്പെട്ടുവെങ്കിലും പോളിയോയും മീസിൽസും വാക്‌സിൻ ലഭ്യമെങ്കിലും  പൂർണമായും നിർമാർജനം ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതുപോലെ തന്നെ, മുഴുവൻ ലോകജനതയും വാക്‌സിനേഷൻ പൂർത്തിയാക്കിയാലും കൊറോണ വൈറസിന്റെ പുതുമയും സ്വഭാവവും കാരണം വീണ്ടും പുതിയ സ്ട്രെയിനുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. &lt;br /&gt;&lt;br /&gt;ലോകജനതയുടെ ആരോഗ്യം താല്പര്യമാക്കി 1948 -ൽ ജനീവ ആസ്ഥാനമായി സ്ഥാപിതമായ വേൾഡ് ഹെൽത്ത് ഓർഗനൈസഷനിൽ (WHO) ഇന്നു 150 രാജ്യങ്ങൾ അംഗങ്ങളാണ്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പ്രധാന പ്രഖ്യാപിത ലക്ഷ്യം മഹാമാരികളെ തടയുക, നേരിടുക എന്നതാണ്. മഹാമാരികളുടെ ചരിത്രം നോക്കിയാൽ ആദ്യകാലത്തു ബാക്ടീരിയ പുലർത്തിയ ആധിപത്യം അടുത്ത ദശകങ്ങളിൽ വൈറസ് പിടിച്ചെടുത്തതായി കാണാം. ആദ്യകാലത്തു രണ്ടു മഹാമാരികൾക്കിടയിലെ ഇടവേള വലുതായിരുന്നു, വർഷം രണ്ടായിരത്തോളം ജീവൻ അപഹരിച്ചിരുന്ന അന്റോണിയൻ ഫ്ലൂ AD 165 ൽ ഉണ്ടായി പതിനഞ്ചു വർഷത്തോളം അതു  നിലനിന്നു. അതിനു ശേഷം  AD 1347 ലാണ് യൂറോപ്പിലും ഏഷ്യയിലുമായി  ഇരുപത്തിയഞ്ചു മില്യൺ  ജീവൻ അപഹരിച്ച ബുബോണിക് പ്ലേഗ് (ബ്ലാക്ക് ഡെത്ത്) അരങ്ങേറ്റം നടത്തുന്നത്.   ലോകമെമ്പാടുമായി 500 മില്യൺ ആൾക്കാരെ ബാധിക്കുകയും അമ്പതു മില്യനോളം ആളുകൾ മരിക്കുകയും ചെയ്ത 1918 ലെ സ്പാനിഷ് ഫ്ലൂ (influenza) വിലെക്കെത്തുമ്പോഴേക്കും മനുഷ്യനു നേരെയുള്ള യുദ്ധത്തിന്റെ പിന്നിൽ വൈറസ് എന്ന സൂക്ഷ്മാണുവായി മാറിക്കഴിഞ്ഞു. വൈറസ് സിദ്ധന്മാരാണ്. അവക്കു ഏതു തരം  എതിർപ്പുകളെയും സ്വയം പരിവർത്തനം ചെയ്തു ചെറുത്തുനിൽക്കാനുള്ള ശേഷിയുണ്ട്. അതുകൊണ്ടാണ് വാക്‌സിൻ ഉണ്ടായിട്ടും എല്ലാവർഷവും ആളുകൾ ഫ്ലൂ വാക്‌സിൻ എടുത്തിട്ടും ഇന്നും ഒളിച്ചും പതുങ്ങിയും പുതിയ രൂപത്തിലും ഭാവത്തിലും ഈ വൈറസ് മനുഷ്യനെ ഉപദ്രിവിച്ചുകൊണ്ടിരിക്കുന്നത് . 2019 -2020 വർഷം  ഇതുവരെ ഏകദേശം ഇരുപതിനായിരത്തോളം ആളുകൾ  അമേരിക്കയിൽ തന്നെ ഇതിനോടകം  മരണരമടഞ്ഞു.&lt;br /&gt;&lt;br /&gt;ഇവിടെയാണ് ലോകത്തു ഏറ്റവും കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാൻ പോന്നതും (രാജ്യങ്ങളുടെ GDP ഇവിടെ ബാധകമാവരുത്)ഏറ്റവും വേഗത്തിൽ രോഗവ്യാപനം തടയുന്നതുമായ ഒരു വാക്‌സിനേഷൻ സ്ട്രാറ്റജി  ഉണ്ടാകേണ്ടത്. വാക്‌സിൻ ഉണ്ടാവുകയെന്നതും ലോക ജനതയിൽ ആവശ്യം വേണ്ടവർക്ക് ആദ്യം തന്നെ വാക്‌സിനേഷൻ കിട്ടുക എന്നതും രണ്ടു പ്രക്രിയയാണ്. &lt;br /&gt;&lt;br /&gt;GDP പരിഗണിക്കാതെ, ആവശ്യം മാത്രം മുൻനിറുത്തി ലോകജനതക്കു വേണ്ടി പ്രവർത്തിക്കാൻ, പ്രതിജ്ഞാബദ്ധമായ ഒരു ആഗോള സംഘടനക്കുമാത്രമേ മാത്രമേ കഴിയൂ. വാക്‌സിനേഷൻ പ്രക്രിയയിൽ നേരാവുന്ന ഏറ്റവും വലിയ വെല്ലിവിളി അതിലെ ആഗോള വിതരണ ശൃഖലക്കു നേരിടേണ്ടിവരുന്ന തടസങ്ങളാണ്.‌  അവിടെയാണ് ഇത്തരം സംഘടനകളുടെ പ്രസക്തിയേറുന്നത്. &lt;br /&gt;&lt;br /&gt;ഈ ഒരു ലക്ഷ്യത്തോടെ ലോകാരോഗ്യസംഘടന മുൻകൈയെടുത്തു യൂറോപ്യൻ യൂണിയന്റെയും ഫ്രാൻസിന്റെയും  സഹകരണത്തോടെ ആവിഷ്‌കരിച്ച  പദ്ധതിയാണ് Access to COVID-19 Tools (ACT) Accelerator. ഫലപ്രദമായ വാക്‌സിൻ വികസിപ്പിച്ചെടുക്കുന്നതോടൊപ്പം, വേണ്ടത്ര ടെസ്റ്റുകളും  ചികിത്സകളും ലഭ്യമാക്കുന്നതോടൊപ്പം,  മനുഷ്യരിൽ വിജയകരമായി പരീക്ഷിച്ചു പൂർത്തിയായ വാക്‌സിൻ,  ലോകത്താകമാനമുള്ളവരിൽ അർഹിക്കുന്നവർക്ക് വേണ്ട സമയത്തു എത്തിക്കുക എന്നതാണ് ഈ പ്രോജക്ടിന്റെ ലക്‌ഷ്യം. &lt;br /&gt;&lt;br /&gt;വാക്‌സിൻ ഗവേഷണങ്ങൾക്കു GAVI (The Vaccine Alliance), Coalition for Epidemic Preparedness Innovations (CEPI), ലോകാരോഗ്യ സംഘടന എന്നിവയാണ് ACT-Accelerator ന്റെ വാക്‌സിൻ പ്രോഗ്രാമിനു നേതൃത്വം കൊടുക്കുന്നത്. പകർച്ചവ്യാധിയെ പ്രതിരോധിക്കാനും കീഴ്പ്പെടുത്താനുമായുണ്ടായിട്ടുള്ള  ശ്രമങ്ങളിൽ, ചരിത്രത്തിൽ വച്ചേറ്റവും ബ്രഹത്തായ ഒന്നാണിത്. വിവിധ രാജ്യങ്ങളിലായി  ഗവേഷണങ്ങളിലേർപ്പെട്ടിരിക്കുന്ന അക്കാഡെമിയ, ഗവർമെന്റുകൾ, പ്രൈവറ്റ് കമ്പനികൾ ഒക്കെ ഇതിൽ സഹകരിക്കുന്നുണ്ട്. 2 ബില്യൺ  വാക്‌സിൻ ഡോസുകൾ 2021 അവസാനത്തോടെ നിർമിച്ചു വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ യാണ്  COVAX (Covid-19 Vaccines Global Access) എന്ന സംരംഭത്തിന് തുടക്കമായത് . ഒക്ടോബർമസ്സമാവുമ്പോഴേക്കും വിവിധ സാമ്പത്തിക നിലകളിലുള്ള 170-ൽ പരം രാജ്യങ്ങൾ  ഈ സംരംഭത്തിന്റെ ഗുണഭോക്താക്കളാകാനും സഹകരിക്കാനും പ്രതിഞ്ജാ ബദ്ധരായപ്പോൾ  അതിൽ നിന്നും വിട്ടുനിൽക്കുന്ന ഏറ്റവും പ്രധാന രാഷ്ട്രം അമേരിക്കയാണ്.  &lt;br /&gt;&lt;br /&gt;ലോകാരോഗ്യസംഘടന കൊറോണ വൈറസ് വിഷയത്തിൽ ചൈനാ പക്ഷം പിടിച്ചെന്നും അതു ലോകശ്രദ്ധയിൽ നിന്ന് മറച്ചുപിടിച്ചുവെന്നും ആരോപിച്ചാണ്  ലോകാരോഗ്യസംഘടനക്കുള്ള ഫണ്ടിംഗ് പിൻവലിക്കുകയും അതിൽനിന്നും പുറത്തുപോരുകയും ചെയ്തത്. അതിന്റെ തുടർച്ചയായാണ് COVAX ൽ തങ്ങളുടെ സഹകരണം ഉണ്ടാവില്ല എന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയത്. സ്പെറ്റംബറിനൽ അത്തരം പ്രഖ്യാപനം ഉണ്ടായി കഴിഞ്ഞു ഒക്ടോബറായപ്പോഴേക്കും അതുവരെ COVAX ൽ നിന്ന് വിട്ടു നിന്ന ചൈന അതിനെ ഭാഗമായി.  ഇന്ത്യ ഈ പ്രോഗ്രാമിൽ നിന്ന് വിട്ടുനിന്നെങ്കിലും പിന്നീട് ഇതിന്റെ ഭാഗമായി.&lt;br /&gt;&lt;br /&gt;യൂറോപ്യൻ യൂണിയനും, ബിൽ ആൻഡ് മെലിൻഡാ ഫൗണ്ടേഷനും , വെൽക്കം ട്രസ്റ്റും (Wellcome Trust) ചേർന്ന്  8 ബില്യൺ ഡോളർ, COVID-19 നെ നേരിടാനുള്ള വിവിധ സങ്കേതങ്ങൾ വികസിപ്പിച്ചെടുക്കാൻ രൂപീകൃതമായ  Access to COVID-19 Tools (ACT) നു ഫണ്ടിംഗ് നൽകിയപ്പോൾ അമേരിക്കയും റഷ്യയും ഇന്ത്യയും പുറം തിരിഞ്ഞു നിൽക്കുകയായിരുന്നു; 2020 ഏപ്രിൽ മേയ് മാസങ്ങളിലെ റിപ്പോർട്ടുകളുടെ വെളിച്ചത്തിലാണിത്.&lt;br /&gt;&lt;br /&gt;CEPI പിന്തുണയോടെ  വിതരണത്തിനു തയാറായിട്ടുള്ള ഒമ്പതോളം വാക്‌സിനുകളും കൂടാതെ ടെസ്റ്റ് ഫലങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന മറ്റു ഒൻപതു കമ്പനികളും ചേരുമ്പോൾ COVAX പ്രൊജെക്ടുകൾ ലോകത്തിലെ ഏറ്റവും വലിയ COVID-19 വാക്‌സിൻ portfolio ആവുന്നു. രോഗകാരണമായ Severe Acute Respiratory Syndrome Coronavirus 2 (SARS-CoV-2) നെ പ്രതിരോധിക്കാനായി നാൽപ്പതിലേറെ വാക്‌സിനുകൾ വികസനത്തിന്റെയും പരീക്ഷണത്തിന്റെയും വിവിധ ഘട്ടങ്ങളിലുണ്ട്; ഒൻപതെണ്ണമെങ്കിലും മനുഷ്യരിൽ പരീക്ഷിക്കേണ്ടുന്നതിന്റെ അവസാന ഘട്ടത്തിലും.   ചിലതു തയാറായി അംഗീകാരങ്ങൾക്കായി കാത്തു നിൽക്കുന്നു. ചരിത്രത്തിലാദ്യമായാണ് ഇത്ര വേഗം ഒരു മഹാമാരിക്കെതിരെ വാക്‌സിൻ തയാറാവുന്നത്. &lt;br /&gt;&lt;br /&gt;ആഗോള തലത്തിൽ COVAX പോലുള്ള സംരഭങ്ങൾ ഒരു തവണത്തേക്ക് മാത്രമുള്ളതവാതെ, മഹാമാരികൾ എന്ന പൊതു സ്വഭാവത്തോടെ തുടർ പദ്ധതിയായി നിലനിൽക്കേണ്ടത് ആവശ്യമാണ്. മുൻകാലങ്ങളെ അപേക്ഷിച്ചു മഹാമാരികൾകിടയിലെ ഇടവേള കുറഞ്ഞു വരുന്നുവെന്നതും ഇത്തരം പ്രോഗ്രാമുകൾ തുടർന്ന് പോരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു. അന്തർദേശീയമായി  പകർച്ചവ്യാധി നിർമാർജന പ്രവർത്തനങ്ങളുടെ നടത്തിപ്പു ചുമതല ഇവർ വഹിക്കുമ്പോൾ ദേശീയ തലത്തിലുള്ള പ്രവർത്തനങ്ങൾ ഈ സംഘടനയുമായി ചേർന്നു പ്രവർത്തിക്കാവുന്നതാണ്. അപ്പോൾ രാജ്യ താൽപ്പര്യങ്ങളും അതേസമയം ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ താൽപ്പര്യങ്ങളും സംരക്ഷിക്കപ്പെടും. യൂദ്ധങ്ങളിൽ ചേരിതിരിഞ്ഞു രാജ്യങ്ങൾ ഏറ്റുമുട്ടുമ്പോൾ മഹാമാരികൾ അദൃശ്യമായി പൊരുതുന്നത് മനുഷ്യ രാശിയോടാണ്. ഇവിടെ ശത്രു വൈറസ് ആണ് മനുഷ്യരല്ല. &lt;br /&gt;&lt;br /&gt;&lt;br /&gt;മഹാമാരികളോട് കേവലം ദേശീയതയിലൂന്നിയ  സമീപനം ആഗോള സമ്പദ്‌വ്യവസ്ഥയും  ആരോഗ്യമേഖലയും നേരിടുന്ന പ്രതിസന്ധി  കൂടുതൽ നീണ്ടുപോകാൻ കരണമാവുകയേ  ഉള്ളു. ഇന്നു വാക്‌സിൻ വേണ്ടതു  രോഗമുക്തിക്കു മാത്രമല്ല ലോക സാമ്പത്തികാവസ്ഥ  നേരിടുന്ന പ്രതിസന്ധി പരിഹരിക്കുവാൻ കൂടി വേണ്ടിയാണ്. അതിനു എല്ലാ രാജ്യങ്ങളിലെയും അർഹതപ്പെട്ടവർക്ക് സമയോചിതമായി വാക്‌സിൻ ലഭ്യമാവേണ്ടതുണ്ട്. ആയതിനായി,  മഹാമാരികൾക്കെതിരെ ആഗോളതലത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും പ്രവർത്തനങ്ങൾക്കും തുടർച്ച ആവശ്യമാണ്. അങ്ങിനെ വിലപേശലുകൾക്കും  രാജ്യങ്ങൾ തമ്മിലുള്ള  വാതുവയ്പുകൾക്കുമപ്പുറത്തു മാനുഷികമായ തലത്തിൽ വാക്‌സിൻ വികസനവും വിതരണവും നടക്കുമെന്നു പ്രതീക്ഷിക്കാം.&lt;br /&gt;&lt;br /&gt;&lt;p&gt;&lt;span style=&quot;font-size: xx-small;&quot;&gt;അവലംബം:&amp;nbsp;&lt;/span&gt;&lt;span face=&quot;arial, helvetica, clean, sans-serif&quot;&gt;&lt;span style=&quot;font-size: xx-small;&quot;&gt;https://hbr.org/2020/05/the-danger-of-vaccine-nationalism, മറ്റു ശാസ്ത്ര സാമൂഹിക മാസികകൾ, റിപ്പോർട്ടുകൾ&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;br /&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;background-color: white; color: #1a1a1a; font-family: Georgia, serif; font-size: 20px;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;br /&gt;&lt;/p&gt;</description><link>http://lalens.blogspot.com/2020/12/blog-post.html</link><author>noreply@blogger.com (Anilal Sreenivasan)</author><thr:total>3</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-6386980593694867598.post-803911342015781048</guid><pubDate>Fri, 31 Jul 2020 18:12:00 +0000</pubDate><atom:updated>2021-05-04T21:33:28.160-05:00</atom:updated><category domain="http://www.blogger.com/atom/ns#">കഥ</category><title>ജെന്റിൽമെൻ</title><description>&lt;span id=&quot;docs-internal-guid-992a4082-7fff-55a9-35c4-8c3dd6a1e7ec&quot;&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;      അമേരിക്കയായാലും അന്റാർട്ടിക്കയായാലും തൊമ്മിച്ചനും വർക്കിക്കും അങ്ങനങ്ങ് മൂട് മറക്കാനൊക്കുമോ?&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ഈ മഹാനഗരത്തിൽ , അന്നമ്മക്കൊപ്പവും ഗ്രേസിക്കൊപ്പവും സസുഖം കഴിയുന്നുണ്ടെങ്കിലും അവർ ഇന്നും തനി കുട്ടനാട്ടുകാരാണ്. കായലും വയലും കള്ളും മീനും എല്ലാം ഇന്നും മനസ്സിൽ നിറഞ്ഞ ഓർമ്മകളാണ്.&amp;nbsp;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;നാട്ടിൽ രണ്ടുപേരും ഒരേ സ്കൂളിൽ പഠിച്ചവർ. ഒരേ തോൽവികൾ പങ്കിട്ടവർ . തോൽവികൾക്ക് പിന്നാലെ അവസാനം എത്തിയ വിജയം അപ്രതീക്ഷിതമായ കല്യാണമായിരുന്നു. എന്തിനധികം അതോടുകൂടി ഇരുവരും രക്ഷപ്പെട്ടു. തൊമ്മിച്ചൻ പോയി കുറെ കഴിഞ്ഞാണെങ്കിലും വർക്കിക്കും ഒരു നല്ല കല്യാണം കിട്ടി കൂട്ടുകാരനോടൊപ്പമെത്താൻ കഴിഞ്ഞു . കുട്ടികളില്ലെങ്കിലും അവർക്ക് മറ്റ് കാര്യങ്ങളിലെല്ലാം സന്തോഷമായിരുന്നു . അധികമൊന്നും ചെയ്യാനില്ല. അന്നമ്മയും ഗ്രേസിയും പറയുമായിരുന്നു വേണ്ട പണി ഞങ്ങള് ചെയ്യുന്നുണ്ടല്ലോ . ആർക്കുവേണ്ടിയാ അധികം പണം.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;തൊമ്മിച്ചനും വർക്കിയും ആ വാക്കുകൾ ദൈവവചനങ്ങളായി മനസ്സിലേറ്റി. കൂട്ടുകാരുടെ മുൻപില് ഒന്ന് പറയാൻ വേണ്ടി മാത്രം തൊമ്മി ച്ചന്‍ ഒരു പ്രിന്റിംഗ് പ്രസ്സിലും വർക്കി വർക്ക് ഷോപ്പിലും ജോലി ചെയ്തു . എന്നാൽ കുറച്ചൊരു പ്രസിദ്ധികൂടിയാകട്ടെ എന്ന് കരുതിയാണ് ഒരാൾ റിയൽ എസ്റ്റേറ്റ് ബിസിനസ്സും മറ്റെയാൾ ട്രാവൽ ഏജൻസിയും തുടങ്ങിയത് . ജീവിതം സുന്ദരവും സുരഭിലവുമായി തന്നെ മുന്നോട്ടുപോയി.&amp;nbsp;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;എല്ലാ അവധി ദിവസങ്ങളിലും പാർട്ടികൾ. അവധിയല്ലാത്ത ദിവസങ്ങളിൽ വളരെ റിലാക്സ് ആയ ജീവിതരീതി. വർഷത്തിൽ നാലുമാസത്തോളം കടുത്ത തണുപ്പാണ്. രണ്ടുപേർക്കും അത് സഹി ക്കാൻ വയ്യ . അപ്പോൾ വിന്റർ സ്പെഷ്യൽ ആയി ബാറിൽ കുറെയധികം മദ്യങ്ങൾ നിറയും . രാവിലെ പത്തുമണിക്കുതന്നെ വീട്ടിലെ ബാർ തുറക്കും . നാലെണ്ണം വിട്ടിട്ടു ഫുട്ട് പാത്തിലൂടെ നടക്കാൻ പ്രത്യേക രസമാണെന്ന് ഒരിക്കൽ അന്നമ്മയോട് തൊമ്മിച്ചൻ തുറന്നു പറഞ്ഞു . വേനൽക്കാലമായാൽ പിന്നെ പിക്നിക്കുകളുടേയും മറ്റ് അടിച്ചുപൊളി പരിപാടികളുടേയും സമയമാണ്.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;എന്നാൽ ഇതിനൊക്കെ പുറമെ പഴയ ബാല്യകാല സുഹൃത്തുക്കൾക്ക് അവരുടേതായ ഒരു ലോകമുണ്ടായിരൂന്നു . അവധി ദിവസമായാലും അല്ലങ്കിലും രണ്ടുപേരും ഫ്രീ ആകുന്ന സമയം അവർ എന്തെങ്കിലുമൊക്കെ പ്ലാൻ ചെയ്തിരുന്നു . ആരെയും ഉപദ്രവിക്കാത്ത തരികിടകൾ അവരുടെ സന്തോഷത്തിനായി മാത്രം ചെയ്തിരുന്നു. അങ്ങനെ ചെയ്യുന്നതൊന്നും തന്നെ ഭാര്യമാർ അറിഞ്ഞിരുന്നില്ല . അതിൽ രണ്ടുപേരും അഭിമാനം കൊള്ളുകയും അവരുടെ പരസ്പര വിശ്വാസം ശങ്കർസിമന്റുപോലെ ഉറച്ചതാവുകയും ചെയ്തു .&amp;nbsp;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;എല്ലാ വെള്ളിയാഴ്ചകളിലും ഭാര്യമാരെ നൈറ്റ് ഡ്യൂട്ടിക്ക് പ്രേരിപ്പിച്ചത് ശനിയും ഞായറും ഫ്രീയായിരിക്കാം എന്ന് പറഞ്ഞിട്ടായിരുന്നെങ്കിലും അതിന് പിന്നിലെ സ്ഥാപിത താല്പര്യം സ്റ്റേറ്റ് അതിർത്തിയിലുള്ള നൈറ്റ് ക്ലബ്ബില് പോയി വിലസ്സുക എന്നതായിരുന്നു . ഒരു കൂട്ടുകാരനൊപ്പം ആദ്യമായി അവിടെ പോയപ്പോൾ മുന്നിൽ തുറന്നു കിട്ടിയത് മറ്റൊരു ലോകമായിരുന്നു. ഭൂമിയിലൊരു സർഗ്ഗമുണ്ടെങ്കിൽ അതിവിടമാണ് അതിവിടമാണ് എന്ന് ഉറക്കെ വിളിച്ചു പറയാൻ അവിടിരിക്കുമ്പോൾ അവർക്കു തോന്നി. പിന്നെ എല്ലാ വെള്ളിയാഴ്ചകളിലും മുടങ്ങാതെ അവിടെയെത്താൻ ശ്രദ്ധിച്ചിരുന്നു .&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;അങ്ങനെ വന്നതാണിപ്രാവശ്യവും. രാത്രി മണിയായിക്കാണും. ‘ജന്റിൽമെൻസ് ക്ലബ്’ എന്ന ബോർഡിനുതാഴെയുള്ള ഡോർ തുറന്ന് അവർ പുറത്തുവന്നു. വാതിൽ തുറക്കുന്നത് വിശാലമായ പാർക്കിംഗ് ലോട്ടിലേക്കാണ്. പുറത്തിറങ്ങി തൊമ്മിച്ചന്റെ കാറിനടുത്തേക്ക് നട ക്കുന്നതിന് ഇടയ്ക്ക് ഇരുവരും ഒന്നു നിന്നു . വർക്കി ജീൻസിന്റെ പോക്കറ്റിൽ നിന്നും രണ്ടു ദിനേശ് ബീഡിയെടുത്തു . ഒന്ന് മറ്റെയാൾക്ക് നീട്ടി . ചുണ്ടത്തുവെച്ച ബീഡിക്ക് ലൈറ്ററിൽനിന്നും തീ കൊളുത്തുമ്പോൾ നാട്ടിലെ ടാക്കീസിൽ നിന്നും സെക്കന്റ് ഷോ കഴിഞ്ഞിറങ്ങിയപോലായിരുന്നു. സെക്കന്റ് ഷോകളും ദിനേശ് ബീഡിയും അവർ ക്കെന്നും ഗ്രഹാതുരതയുടെ ഭാഗമായിരുന്നു.&amp;nbsp; &amp;nbsp; &amp;nbsp; ഒരോർമ്മ പുതുക്കൽ പോലെ രണ്ടുപേരും അവിടെ നിന്ന് ബിഡിവലിച്ചു . ഇടക്കിടക്ക് അകത്തു നടന്ന, ഓർത്താൽ ഇക്കിളിയുണ്ടാകുന്ന സംഭവങ്ങൾ രണ്ടുപേരും പറഞ്ഞ് ഊറി ചിരിച്ചു . ബീഡി താഴെയിട്ടു ചവിട്ടി അണച്ചശേഷം കാറിനടുത്തേക്ക് നടന്നു.&amp;nbsp;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;തൊമ്മിച്ചൻകാർ സ്റ്റാർട്ട് ചെയ്തപ്പോൾ വർക്കിച്ചൻ സ്റ്റീരിയോ ഓൺ ചെയ്തു .&#39;ചാലക്കുടി ചന്തയ്ക്കു പോകു മ്പോൾ ചന്ദനച്ചോപ്പുള്ള മീൻകാരി പെണ്ണിനെ കണ്ട് ഞാൻ&#39; - എല്ലാ വെള്ളിയാഴ്ചകളിലും ക്ലബ്ബിൽ നിന്ന് തിരിച്ചുപോകുമ്പോൾ ഈ പാട്ടാണ് . വർക്കിച്ചൻ കുട്ടനാടൻ ഓർമ്മ പുതുക്കാനായി തോർത്തെടുത്ത് തലയിൽകെട്ടി സുഖമായി ഇരുപ്പുറപ്പിച്ചു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;കാർ ഹൈവേയിലൂടെ ചീറിപ്പായുകയാണ്. നേരം വൈകിയത് കാരണം ഹൈവേയിൽ കുറച്ച് വാഹനങ്ങളെ ഓടുന്നുള്ളൂ . ഒരു മണിക്കുറോളം വണ്ടിയോടിച്ചു കഴിഞ്ഞപ്പോൾ അവർക്കിറങ്ങേണ്ട എക്സിറ്റ് കിട്ടി. ലോക്കൽ റോഡിൽ കുറെ ഓടിച്ചു ചെന്നപ്പോൾ പെട്ടെന്ന് കാറ് ഭാരമുള്ള എന്തിലോ ഇടിച്ചപോലെ. ഒപ്പം ഒരു സ്ത്രീയുടെ നിലവി ളിയും. തൊമ്മിച്ചൻ ബ്രേ ക്കിൽ ആഞ്ഞു ചവുട്ടി. വണ്ടി നിന്നു . ശബ്ദം കേട്ട് ഭയന്ന തൊമ്മിച്ചൻ രണ്ടു മിനിറ്റു കണ്ണടച്ചിരുന്നു. കണ്ണ് തുറന്നു നോക്കുമ്പോൾ വർക്കിച്ചൻ ഒന്നുമറിയാതെ കൂർക്കം വലിച്ചുറങ്ങുകയാണ്.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;എടൊ..ഒന്നെണീക്ക്&#39;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;വർക്കിച്ചനെ കുലുക്കി വിളിച്ചുണർത്തി . തെല്ലു നീരസത്തോടെ വർക്കിച്ചൻ ചോദിച്ചു:&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;ങാ എന്നാ പറ്റി? &#39;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;വണ്ടി ആരെയോ ഇടിച്ചെന്നാ തോന്നുന്നു. ഒന്നിറങ്ങി നോക്കാം. വാ .&#39;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;‘നിന്നോട് പലപ്പോളും പറഞ്ഞിട്ടുള്ളതാ. കള്ളടിച്ചു ലക്ക് കെട്ട് വണ്ടിയോടിക്കരുതെന്ന്. ഇപ്പം ഓരോന്നു വരുത്തിവെച്ചിട്ട്.&#39;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;അങ്ങനെയെങ്കിൽ അടുത്ത പ്രാവശ്യം മൂന്നാമതൊരാളെക്കൂടി കൊണ്ടു വരണം. നീ കാര്യം മനസ്സിലാക്ക് . സംഗതി സീരിയസ് ആണ്. വാ നമുക്കൊന്ന് നോക്കാം.&#39;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;പിന്നേ ഞനെങ്ങും വരുന്നില്ല. തന്നെയിറങ്ങി നോക്ക്&#39;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;‘യ്യോ ഇങ്ങനെയൊരവസരത്തില് നീയെന്നെ ഒറ്റക്കാക്കിയാലോ. പൊന്നു വർക്കിച്ചാ, എന്നോടൊപ്പം ഇറങ്ങ്. ഒരു ബലം താ&#39;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;മടിച്ചാണെങ്കിലും തൊമ്മിച്ചനു കൂട്ടായി വർക്കിച്ചനും ഇറങ്ങി. തടിച്ചൊരു കറമ്പിപ്പെണ്ണിനെയാണ് വണ്ടിയിടിച്ചത്. വണ്ടിയുടെ മുൻ ഭാഗം കുറച്ചു തകർന്നെങ്കിലും അവർക്ക് കാര്യമായ പരിക്കുള്ളതായി കണ്ടി ല്ല . റോഡു കുറുകെ മുറിച്ചു കടക്കുന്നതിനിടയ്ക്ക് പറ്റിയതാണ് . കാലിനാണ് പരിക്ക് .&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;രാതി ഈ സമയത്ത്, എന്തോ അനാശാസ്യത്തിനു പോയിട്ടു വരുവാ,&#39; വർക്കിച്ചൻ പറഞ്ഞു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;അത് പറഞ്ഞിട്ട് കാര്യമില്ല . ഇപ്പം എന്നാ ചെയ്യും?&#39;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;എന്നാ ചെയ്യാനാ. നീ ആ വണ്ടീടെ കീയിങ്ങുതാ! രാതി ഓരോന്നിറങ്ങി നടക്കും . മനുഷ്യന്റെ സമാധാനം കെടുത്താൻ ..&#39;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;എന്നാ വർക്കിച്ചാ ഈ പറേണെ. ഇത് നാടല്ല. ഹിറ്റ് ആൻഡ് റൺ കേസാ . അറിയില്ലെങ്കിൽ കേട്ടോ&#39;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;ഓ ... എന്നാ ഒരു കാര്യം ചെയ്യാം. നമുക്ക് 911 വിളിക്കാം. പോലീസ് വരട്ടെ . ഇവളുടെ രക്ഷയാണോ അതോ നമ്മുടെ രക്ഷയാണോ വലുത് എന്നാദ്യം തീരുമാനിക്ക് . അല്ലെങ്കിൽ നീ പറഞ്ഞപോലെ പോലിസിനെ വിളിക്കാം. എന്നിട്ട് അന്നമ്മയും ഗ്രേസിയും അറിയട്ടെ, നമ്മുടെ തരികിടകളെല്ലാം. പിന്നെ പായ്ക്ക് ചെയ്തു എങ്ങോട്ടു വിട്ടു എന്നാലോചിച്ചാമതി. കുറച്ചു ഭാഗ്യമുണ്ടെങ്കിൽ വീണ്ടും നാട്ടിലെ വയൽ വരമ്പത്തിരുന്നു സമയം കൊല്ലാം. പിന്നെ അതിന് പോലിസ് വിട്ടുകൊടുക്കുമോ എന്നറിയില്ല. നന്നായി പൂസായിട്ടുമുണ്ടല്ലോ,” വർക്കിച്ചൻ പരിഹാസത്തോടെ പറഞ്ഞുനിർത്തി .&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;ശ്ശോ..വെറുതെ ഓരോന്ന് പറഞ്ഞു പേടിപ്പിക്കാതെ . ഒരു പോംവഴി പറ&#39;&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;ആദ്യം ചത്തോ ഇല്ലയോ എന്ന് നോക്കാം&#39;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;വർക്കിച്ചൻ അവളുടെ തലക്കടുത്തു കുത്തിയിരുന്നു. പിന്നാലെ തൊമ്മിച്ചനും. ഗ്രേസി പഠിപ്പിച്ച പ്രാഥമിക ശുശ്രൂഷയിൽ ഒരിനം ആദ്യമായി വർക്കിച്ചൻ പരീക്ഷിച്ചു. കുനിഞ്ഞിരുന്ന് അവളുടെ വലതുകൈ പിടിച്ചു പൾസ് പരിശോധിച്ചു. തൊമ്മിച്ചൻ ആകാംക്ഷയോടെ കാത്തിരുന്നു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;ചത്തിട്ടില്ല. ബോധം പോയിട്ടേ ഉള്ളൂ&#39;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;വർക്കിച്ചൻ പറഞ്ഞു .&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;ഇനിയിപ്പം എന്നാ ചെയ്യും?&#39;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;ഇനി എല്ലാം പറയുന്നതുപോലെ ചെയ്താൽ മതി . ആ കീയിങ്ങു താ . ഭാഗ്യത്തിന് ഒരു കാറുപോലും ഈ വഴി വന്നില്ല ഇതുവരെ. ഇനി സമയം കളയാനില്ല. നമുക്കിവളെ താങ്ങിയെടുത്ത് കാറിൽ കിടത്താം . ബാക്കിയെല്ലാം പിന്നെ പറയാം.&#39;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;തൊമ്മിച്ചൻ ഒന്നും പറഞ്ഞില്ല . തന്റെ കാറിന്റെ കീ വർക്കിച്ചനെ ഏല്പിച്ചു . എന്നിട്ട് ഇരുവരും കൂടി അവളെ താങ്ങിയെടുത്ത് കാറിന്റെ ബാക്ക് സീറ്റില് കിടത്തി. എടുത്തു പൊക്കുമ്പോൾ തൊമ്മിച്ചൻ മനസ്സിലോർത്തു - എന്തൊരു ഭാരം..അന്നമ്മേടെ മൂന്നിരട്ടി കാണും.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ഇപ്രാവശ്യം വർക്കിച്ചൻ വണ്ടിയോടിച്ചുകൊണ്ട് കാര്യം പറഞ്ഞു:&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;അതേ ഇത് വെറും സിമ്പിള് കേസ് ആണ്. ഇവളെ നമുക്ക് വീട്ടിൽ കാണ്ടു പോകാം&#39;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;തൊമ്മിച്ചൻ:&amp;nbsp;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;അയ്യോ .. അതപകടമല്ലേ. ഇവള് അവിടെ കെടന്നെങ്ങാനും ചത്താല് ..&#39;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;ഒന്നുമില്ല . ചെറുതായൊന്നു തട്ടിയതെ ഉള്ളു&#39;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ഇത് പറയുമ്പോൾ ഒരു ഡോക്ടറുടെ ഭാവം വർക്കിച്ചന്റെ മുഖത്തുണ്ടായിരുന്നു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;നമുക്കിവളെ വീട്ടിൽ കൊണ്ടുപോയി സോഫയില് കിടത്താം എന്നിട്ട് ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളം എടുത്ത് മുഖത്ത് തളിക്കാം. അതോടെ അവളുടെ ബോധം തെളിയും. പിന്നെ കരിമീനും കൂട്ടി തനി കേരള ഡിന്നർ. അത് കഴിഞ്ഞു മാത്രം നടന്നതെല്ലാം പറഞ്ഞു കേൾപ്പിക്കാം. അവൾക്കു മനസ്സിലാവും. എല്ലാ കൂട്ടത്തിലുമില്ലേ നല്ലയാൾക്കാർ ? ഒരുപക്ഷെ അതോടെ നമ്മൾ നല്ല സുഹൃത്തുക്കളാവുകയും ചെയ്യും.&#39;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;പറഞ്ഞത് പലതും തൊമ്മിച്ചൻ കേട്ടില്ല. അയാൾ ഉറക്കത്തിന്റെയും മദ്യത്തിന്റെയും ഭയത്തിന്റെയും സ്വാധീനത്തിലാണ്. വണ്ടി വീടിനടുത്തെത്തിയപ്പോൾ ഹെഡ് ലൈറ്റ് ഓഫ് ചെയ്തു . കാർ വെളിയിൽ പാർക്ക് ചെയ്തിട്ടു വർക്കി ഇറങ്ങി വീട് പതുക്കെ തുറന്നു. ചുറ്റും ഒന്നു കണ്ണോടിച്ചു. പരിസരം സുരക്ഷിതം എന്ന് ഉറപ്പു വരുത്തിയതിനുശേഷം തൊമ്മിച്ചനെ വിളിച്ചു. ഒരു സ്വപ്നത്തിലെന്നപോലെ അയാൾ വർക്കിച്ചൻ പറഞ്ഞതെല്ലാം അനുസരിച്ചു .&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ഇരുവരും ബാക്ക് സീറ്റില് കിടന്നിരുന്ന സ്ത്രീയെ താങ്ങിയെടുത്ത് ലിവിംഗ് റൂമിലെ സോഫയിൽ കൊണ്ടു കിടത്തി.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;ഹോ രക്ഷപ്പെട്ടു. ഓരോന്ന് വരുത്തി വെച്ചിട്ട് ഇപ്പം ഞാനുള്ളതുകൊണ്ട് രക്ഷപ്പെട്ടു . കുറച്ചു വെള്ളം കൊണ്ടുവാ,’ വർക്കിച്ചൻ തൊമ്മിച്ചനോട് അല്പം അധികാരത്തോടെ ആവശ്യപ്പെട്ടു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;തൊമ്മിച്ചൻ ഒന്നും പറഞ്ഞില്ല. അയാൾ എണീറ്റ് അടുക്കളയിലെ ഫ്രിഡ്ജിനു നേരെ നടന്നു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ഫ്രിഡ്ജ് തുറക്കുമ്പോഴാണ് മുകളിൽ തന്റെ ഫാമിലി ഫോട്ടോ ശ്രദ്ധയിൽ പെട്ടത്. ഫ്രിഡ്ജ് തുറന്ന് ഒരു വലിയ ബോട്ടിൽ വെള്ളവും രണ്ടു ഗ്ലാസ്സുകളും ഷിവാസ് റീഗലിന്റെ ബോട്ടിലുമായി വർക്കിച്ചനടുത്തെത്തി ചോദിച്ചു .&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;എടോ തന്റെ വീട്ടിലെങ്ങിനെ ഞങ്ങളുടെ ഫോട്ടോ വന്നു?&#39;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;വർക്കിച്ചൻ ഒന്നും പറയാതെ രണ്ടു ഗ്ലാസ്സുകളിലായി ഓരോ ഡബിൾ ലാർജ് ഒഴിച്ചു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;അതേ..തന്റെ ബോധം കംപ്ലീറ്റ് പോയെന്നാ തോന്നുന്നെ. ഇത് തന്റെ വീടാന്നെ,&#39;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;ഗ്ലാസിൽ വെള്ളം ഒഴിക്കുന്നതിനിടെ വർക്കിച്ചൻ പറഞ്ഞു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;കേട്ടപാടെ തൊമ്മിച്ചനു സ്വബോധം തിരിച്ചു കിട്ടിയതുപോ ലെ. ഇതിലെന്തോ എന്തോ പന്തികേട് ഉള്ളതുപോലെ തോന്നിയാവണം അയാൾ ചോദിച്ചു.&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;അതെ വർക്കിച്ചൻ വണ്ടിയോടിച്ചപ്പം തന്റെ വീട്ടിലേക്കായിരിക്കും എന്നല്ലേ ഞാൻ വിചാരിച്ചേ&#39;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;എന്നാലും കാർ തൊമ്മിച്ചന്റേതല്ലായോ ?&#39;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;ഇത് മഹാ ചതിയായിപ്പോയി’&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;വർക്കിച്ചനാവട്ടെ വല്ലാത്ത ദേഷ്യം വന്നു . അയാൾ ഗ്ലാസ് കാലിയാക്കിക്കൊണ്ട് പറഞ്ഞു:&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;ഒരുമാതിരി കോപ്പിലെ വർത്തമാനം പറയരുത് . തന്റെ കൂടെ ഇറങ്ങി തിരിച്ച എന്നെ വേണം പറയാൻ. ഓരോ തൊന്തരവ് വരുത്തിവെച്ചിട്ട് അവളെയും കൊണ്ട് ഞാൻ എന്റെ വീട്ടിലേക്ക് പോണം അല്ലേ?&#39;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;എന്നാലും. ഇത് ചതിയാണ്. താൻ എന്നെ ട്രാപ്പിൽ ആക്കാൻ ചെയ്തതാണിത്,’ തൊമ്മിച്ചനിതു പറഞ്ഞപ്പോൾ വർക്കിച്ചൻ പൊട്ടിത്തെറിച്ചു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;ദേ എന്റെ സ്വഭാവം മാറ്റരുത്. പോലീസിനെ വിളിച്ചു പറഞ്ഞു തന്നെ അക ത്താക്കിയിട്ട് എനിക്കെന്റെ വീട്ടിൽ പോവാനറിയാം. അവിടെ മിണ്ടാ തിരുന്നോ ”&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;എന്തിനു പറയുന്നു . അവർ തമ്മിൽ വല്ലാത്ത വഴക്കായി. വഴക്ക് പുരോഗമിക്കുന്നതനുസരിച്ച് ഷിവാസ് റീഗല് തീർന്നുകൊണ്ടേയിരുന്നു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ഗ്രേസിയെ വെച്ചെന്താ പറഞ്ഞപ്പോഴാവണം വർക്കിച്ചൻ തൊമ്മിച്ചന്റെ കരണക്കുറ്റിക്ക് ആഞ്ഞടിച്ചു. താഴെ വീണ തൊമ്മിച്ചൻ, വർക്കിച്ചന്റെ കാലിൽ ശക്തിയായി പിടിച്ചു വലിച്ചു താഴെയിട്ടു. പിന്നെ നിലത്തു പൊരിഞ്ഞ പോരാട്ടം. രണ്ടു കൊച്ചു കുട്ടികളെപ്പോലെ അവർ നിലത്തു കിടന്നു മല്ലിട്ടു .&amp;nbsp;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ഇതൊന്നുമറിയാതെ കറമ്പിപ്പെണ്ണ് സോഫയിൽ മുഖത്ത് തണുത്ത വെള്ളം വീഴുന്നതും കാത്ത് കിടന്നു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;പെട്ടെന്നാണത് സംഭവിച്ചത് . പുറത്ത് കയറിയിരുന്ന് ശ്വാസംമുട്ടിക്കാൻ ശ്രമിച്ച വർക്കിച്ചന്റെ തലപിടിച്ച്, തൊമ്മിച്ചൻ ആത്മരക്ഷാർത്ഥം ചുവരിലേക്കിടിച്ചു . തന്റെ തല വേൾഡ് ട്രേഡ് സെന്റർ തകർന്നപോലെ തകരുന്നതായി വർക്കിച്ചനുതോന്നി. അയാൾ പ്രയാസപ്പെട്ടെണീറ്റ് കൈയിൽ കിട്ടിയ ഭാരമുള്ള ടേബിൾ ലാമ്പടുത്ത് തൊമ്മിച്ചന്റെ തലനോക്കി ഒറ്റയടി.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;നിലത്ത് പടർന്നിറങ്ങിയ ചോരകണ്ട് വർക്കിച്ചന്റെ സ്വബോധമുണർന്നു. അയാൾ ചിന്തിച്ചു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&#39;എന്താണ് സംഭവിച്ചത്? കർത്താവേ..ഇനിയെന്നാചെയ്യും? പ്രിയപ്പെട്ട കൂട്ടുകാരനെ..അയാളുടെ വീട്ടിൽ വച്ച്.. ഹൊ..ഓർക്കാൻ വയ്യ.&#39;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;പെട്ടെന്നാണ് കൈളിലേയും വസ്ത്രങ്ങളിലേയും ചോര ശ്രദ്ധയിൽപ്പെട്ടത്. അയാൾ ഷർട്ടും പാന്റും ഊരിമാറ്റി. എണീറ്റ് നടന്ന് വാഷ്ബേസിനടുത്ത് ചെന്നു. കൈയ്യും മുഖവും കഴുകി ചോര കളഞ്ഞശേഷം, മുന്നിലെ കണ്ണാടി നോക്കുമ്പോൾ കാളിംഗ് ബെല്ലടിക്കുന്ന ശബ്ദം.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ആരായിരിക്കും. അതോ തോന്നിയതോ? കർത്താവേ..പോലീസ് ആവുമോ? പിടിക്കപ്പെട്ടാൽ ഒരുപക്ഷെ എല്ലാ കുറ്റങ്ങളും തന്റേതാകും. വേണ്ട. ഒരിക്കലും പിടികൊടുക്കരുത്.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;വീണ്ടും ആരോ കാളിംഗ് ബല്ലടിക്കുന്ന ശബ്ദം. ഇനിയൊരുപക്ഷേ, അന്നമ്മയാവുമോ? ആലോചിക്കാൻ കൂടി വയ്യ . തൊമ്മിച്ചൻ പറഞ്ഞിട്ട് അന്നമ്മ കാരണമല്ലേ താനിവിടെ എത്തിയതുതന്നെ. ആ മുഖത്തങ്ങനെ നോക്കും. എന്തൊരു പാപിയാണു താൻ.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;അയാൾ പെട്ടെന്ന് ലിവിംഗ് റൂമിൽ തിരിച്ചെത്തി. ഷർട്ടും പാന്റും ഒരു പ്ലാസ്റ്റിക് ബാഗിലാക്കി. താഴെകിടന്നിരുന്ന കാറിന്റെ താക്കോൽ കൈക്കലാക്കി പിൻവശത്തെ വാതിൽ ലക്ഷ്യമാക്കി നടന്നു.&lt;/span&gt;&lt;/p&gt;&lt;div&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;/span&gt;</description><link>http://lalens.blogspot.com/2020/07/blog-post_73.html</link><author>noreply@blogger.com (Anilal Sreenivasan)</author><thr:total>2</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-6386980593694867598.post-22015822152309134</guid><pubDate>Fri, 31 Jul 2020 05:22:00 +0000</pubDate><atom:updated>2020-08-01T09:08:28.291-05:00</atom:updated><category domain="http://www.blogger.com/atom/ns#">കഥ</category><title>ഹോസ്റ്റൽ</title><description>&lt;div&gt;&lt;span&gt;പിന്നിലത്തെ സീറ്റിൽ ചാരിക്കിടന്നുകൊണ്ട് പുറത്തെ കാഴ്ചകൾ കാണാൻ രസമുണ്ട്. മുഴുവൻ റബ്ബർ മരങ്ങളാണ്. കുന്നിനെ ചുറ്റിവരിയുന്ന റോഡിലൂടെ, കാർ മുകളിലേക്ക് പോവുമ്പോൾ ഡ്രൈവറോട് ചോദിച്ചു. &lt;br /&gt;&lt;br /&gt;&#39;ഇനിം എത്ര സമയമെടുക്കും?&#39;&lt;br /&gt;&lt;br /&gt;&#39; ഏറിയാൽ ഒരു പതിനഞ്ചുമിനിറ്റ്.&#39;  അയാൾ പറഞ്ഞു.&lt;br /&gt;&lt;br /&gt;സീറ്റിൽ ഒപ്പമുണ്ടായിരുന്ന മോനെയൊന്നു നോക്കി. അവനൊന്നും കാണണ്ട . ഒന്നിനോടും താല്പര്യവുമില്ല. ഐപാഡു  നോക്കി അതിലെ കാഴ്ചകൾ കണ്ടു സീറ്റിൽ ചാരിക്കിടക്കുകയാണ്, കണ്ണുമടച്ചു. &lt;br /&gt;&lt;br /&gt;രണ്ടാഴ്ചത്തെ അവധിയെടുത്ത് നാട്ടിൽ വന്നതാണ്. മോനോടൊപ്പം. അവന്റെ എഞ്ചിനിയറിംഗ് കോളേജ് അഡ്മിഷൻ ഫോർമാലിറ്റികളെല്ലാം തീർത്ത് ഹോസ്റ്റലിലുമാക്കിയിട്ട് തിരിച്ചുപോകണം. പിന്നെ ആറുമാസം കൂടുമ്പോളൊരിക്കൽ വന്നു കാണും. അവനു താല്പര്യ മുണ്ടായിട്ടല്ല . അവനിവിടെ പഠിക്കന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. അവനെയും കൂടിയെനിക്ക് നഷ്ടപ്പെടാൻ വയ്യ. ജീവിതത്തിന്റെ ബാക്കിപത്രമാണവൻ. ഭർത്താവും മോളും അവർക്കു തോന്നിയ വഴിയേ പോയി. എന്നെക്കുറിച്ചാരും ഓർത്തില്ല . അല്ലെങ്കിലും എന്റെ ജീവിതം അങ്ങിനെതന്നെയായിരുന്നല്ലോ. മറ്റാർക്കൊക്കെയോ വേണ്ടി മാത്രം ജീവിച്ചവൾ . &lt;br /&gt;&lt;br /&gt;കുടുംബത്തെ രക്ഷപ്പെടുത്താൻ നേഴ്സായി. ഡൽഹിയിൽനിന്ന് അമേരിക്കയിലെത്തി. മറുനാടൻ നഴ്സിനെ കെട്ടിയാൽ രക്ഷപ്പെട്ടു എന്ന ചിന്തയോടെ മാത്രം വന്നയാളെ വിവാഹവും കഴിച്ചു . അയാളുടെ ഉദ്ദേശം മനസ്സിലാക്കുന്നതിൽ എനിക്കാണ് തെറ്റു പറ്റിയത്. അല്ലെങ്കിൽ തന്നെ മറ്റാരെയെങ്കിലും കുറ്റപ്പെടുത്തിയിട്ടെന്തു കാര്യം. ഏതായാലും എനിക്കെന്റെ ജീവിതം നഷ്ടപ്പെട്ടെങ്കിലും കൂടെയുണ്ടായിരുന്നവർക്കെല്ലാം അവർക്കിഷ്ടപ്പെട്ട ജീവിതങ്ങളുണ്ടായി. ആദ്യത്തെ ഒരു പത്തു വർഷത്തെ സമ്പാദ്യം കുടുംബത്തെ നന്നാക്കാനായി നാട്ടിലേക്കയച്ചു . ഇപ്പോൾ നാട്ടിൽ വന്നിട്ട് താമസിക്കാൻ പോലും തനിക്കൊരിടമില്ല. സ്വന്തം സഹോദരൻ നാട്ടിലുണ്ടായിട്ടുപോലും ഒടുവിൽ ഫ്ളാറ്റ് വാടകക്കെടുക്കേണ്ടിവന്നു. അല്ലെങ്കിൽ അവരെന്തിനിനി എന്റെ കാര്യത്തിൽ താല്പര്യം കാണിക്കണം? അവർക്കാർക്കും ഇനി എന്നിൽ നിന്നൊന്നും കിട്ടാനില്ല. അതുതന്നെ കാര്യം . ഇനി കൊടു ക്കാനും എന്റെ കൈയ്യിലൊന്നുമില്ല .&lt;br /&gt;ഇനിയുള്ളത് ഇവൻ മാത്രമാണ്. എന്റെ ജോഷ്. ഇവനെങ്കിലും ഈ മമ്മിയെ വിട്ടുപോകരുത് . സാരിത്തുമ്പുകൊണ്ട് കണ്ണുതുടച്ചു . അല്ലാ എന്തിനാണിപ്പൊ ഇതെല്ലാം ഓർക്കുന്നത്.  പോയതുപോട്ടെ..&lt;br /&gt;&lt;br /&gt;&#39;മേഡം .... കോളേജെത്തി&#39;&lt;br /&gt;&lt;br /&gt;ഡ്രൈവർ കാറ് പോർട്ടിക്കോയിൽ നിറുത്തിയിട്ടു പറഞ്ഞു &lt;br /&gt;&lt;br /&gt;&#39;ഇവിടെ ഇറങ്ങിക്കൊള്ളു. ഞാൻ അങ്ങോട്ട് മാറ്റി പാർക്ക് ചെയ്യാം. ഫോൺ നമ്പരുണ്ടല്ലോ. പോകാൻ നേരം വിളിച്ചാൽ മതി &#39;&lt;br /&gt;&lt;br /&gt;&#39;മോനേ ജോഷ് കം ”  ഞാൻ അവനെ കോടി  പുറത്തിറങ്ങി.&lt;br /&gt;&lt;br /&gt;മൂന്നാം നിലയിലുള്ള കോളേജ് ഓഫീസിലേക്കുള്ള പടികൾ കയറി. ഓഫീസിലെ എല്ലാ ഫോർമാലിറ്റീസും കഴിഞ്ഞശേഷമാണ് പ്രിൻസിപ്പലുമായുള്ള മീറ്റിംഗ്. ഹാഫ് ഡോർ തുറന്ന് അകത്തു കയറി. പിറകേ ജോഷും.  മുന്നിലിരുന്ന ഫയലിൽ എന്തോ കുറിച്ചിട്ട് മുഖമുയർത്തി നോക്കുമ്പോഴാണ് പ്രിൻസിപ്പൽ ഡോ.രവീന്ദ്രന്റെ മുഖം ആദ്യമായി കണ്ടത്. സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് രവിയല്ലേ. പഴയ കോളേജ് മേറ്റ് . എന്തൊക്കെയോ ഓർമകൾ നിയന്ത്രണമില്ലാതെ മനസിലേക്കിരമ്പി കയറുന്നു. എന്തൊരു കൂടിക്കാഴ്ചയാണിത്. തികച്ചും അവിചാ രിതം. ഈ മുഖം കാണുമ്പോൾ പിന്നിട്ടത് ഒത്തിരി വർഷങ്ങളായിരുന്നു എന്നോർമ്മ വരുന്നു . കുറെയധികം നരച്ചിട്ടുണ്ട്. താടിയും കണ്ണാ ടിയുംകൂടിയായപ്പോൾ ആകെ മാറിയതുപോലെ. എന്തൊരു കൂടിക്കാഴ്ചയാണിത്. എന്തായാലും ഒറ്റനോട്ടത്തിൽ തന്നെ പരസ്പരം മനസ്സിലായല്ലോ. ദൈവത്തിനു നന്ദി .&lt;br /&gt;&lt;br /&gt;&#39;സാറാ..വല്ലാത്ത സർപ്രൈസ്  ആണു കേട്ടോ..ഒട്ടും പ്രതീക്ഷിച്ചില്ല&#39;&lt;br /&gt; &lt;br /&gt; എന്തുപറയണമെന്നറിയാതെ അമ്പരന്നുനിന്ന തന്നോട് കാഷ്വലായാണ് രവിയതു  പറഞ്ഞത് . മനസ്സ്നിറയുന്നു . കണ്ണീരോടെ ഒന്നു പുഞ്ചിരിക്കാൻ മാത്രമേ കഴിഞ്ഞുള്ളു.&lt;br /&gt;&lt;br /&gt;&#39;മോന്റെ പേര്? &#39; &lt;br /&gt;&lt;br /&gt;മോനെ നോക്കി രവി ചോദിച്ചു.&lt;br /&gt;&lt;br /&gt;&#39;ഇവൻ ജോഷ്&#39;&lt;br /&gt;&lt;br /&gt;&#39;അമ്മയെക്കാളും പൊക്കം വച്ചല്ലോ. ഇരിക്ക്  രണ്ടുപേരും.&#39;&lt;br /&gt;&lt;br /&gt;മുന്നിലെ കസേര ചൂണ്ടിക്കാട്ടി രവി പറഞ്ഞു . ഞങ്ങൾ ഇരുന്നു. രവിക്ക് ജോഷിനോട് പലതും ചോദിക്കാനുണ്ടായിരുന്നു. അവനാവട്ടെ ഒട്ടും താല്പര്യമില്ലാതെയും, പലപ്പോഴും മുഖത്തു നോക്കാതെയും മറുപടി പറഞ്ഞു. വളരെ ചുരുക്കി. വളരെഫ്രീയായാണ് രവി സംസാരിച്ചിരുന്നത്. &lt;br /&gt;&lt;br /&gt;ഇടക്ക് പെട്ടെന്നെന്തോ ഓർത്തപോലെ ഞാൻ ചോദിച്ചു.&lt;br /&gt;&lt;br /&gt;&#39; രവിയുടെ കുടുംബം?&#39;&lt;br /&gt;&lt;br /&gt;അതിനു മറുപടി വെറുതെ ഒരു ചിരിയായിരുന്നു. വീണ്ടും ചോദിച്ചപ്പോൾ പറഞ്ഞു .&lt;br /&gt;&lt;br /&gt;&#39;ഒരിക്കൽ  കല്യാണം വേണമെന്ന് തോന്നിയിരുന്നു. അറിയാമല്ലോ  അന്നത് നടന്നില്ല. പിന്നെ , കുറെക്കാലം പഠനവും യാത്രയുമൊക്കയായങ്ങു പോയി. പിന്നൊരിക്കലും അതേപ്പറ്റി ചിന്തിച്ചിട്ടില്ല. ബട്ട് ഐ ഹാവ് നോ കംപ്ലൈൻസ് ..പരാതികളില്ല. ഹാപ്പി&#39; &lt;br /&gt;&lt;br /&gt;മനസ്സിൽ ഓർമകളുടെ വേലിയേറ്റം. കണ്ണുകൾ നനയുന്നത് രവിയുടെ  ശ്രദ്ധയിൽപെടാതിരിക്കാൻ നന്നെ പാടുപെട്ടു. തന്റെ കാര്യം എന്തെങ്കിലും ചോദിക്കുന്നതിനുമുമ്പ് പ്യൂൺ കയറിവന്ന്, അടുത്ത അപ്പോയിന്റ്മെന്റിനെക്കുറിച്ച് ഓർമ്മിപ്പിച്ചു. നന്നായി ഇവിടെവച്ചോന്നും പറയണ്ട. യാത്രപറഞ്ഞിറങ്ങുമ്പോൾ പരസ്പരം ഫോൺ നമ്പർ കൈമാറാൻ മറന്നില്ല. &lt;br /&gt;&lt;br /&gt;&#39;വിളിക്കാം&#39; ഞാൻ പറഞ്ഞു. &lt;br /&gt;&lt;br /&gt;വാടകക്കെടുത്ത ഫ്ളാറ്റിൽ ഉറക്കം വരാതെ ഓരോന്നോർത്തു കിടന്നു. പിന്നെ വിളിക്കാമെന്നു പറഞ്ഞെങ്കിലും വിളിച്ചില്ല. &lt;br /&gt;&lt;br /&gt;ക്ലാസ്സ് പരീക്ഷയിൽ നാട്ടിലേറ്റവും ഉയർന്ന മാർക്കു വാങ്ങിയ കുട്ടിയെന്നും പറഞ്ഞാണ് മമ്മി കോളേജ് അഡ്മിഷൻവേളയിൽ രവിയെ പരിചയപ്പെടുത്തിയത്. ബെൽബോട്ടും പാന്റും വലിയ കോളറുള്ള ഹാഫ് കൈ ഷർട്ടുമിട്ടു നേർത്ത വരയൻ മീശക്കാരനായാണ് രവിയെ ആദ്യം കാണുന്നത്. ഒരു പാവം ചെക്കൻ. പിന്നെ രണ്ടു വർഷം ഒരേ കോളേ ജിൽ. ഒരേ ബസ്സിൽ പോക്കും വരവും, ഒന്നോർക്കുമ്പോൾ ജീവിത ത്തിൽ ഏറ്റവും സന്തോഷിച്ച് രണ്ടുവർഷങ്ങൾ. &lt;br /&gt;&lt;br /&gt;പിന്നെ രണ്ടുപേരും രണ്ടുവഴിക്ക് പിരിഞ്ഞ് പഠനം തുടർന്നെങ്കിലും പരസ്പരബന്ധം മുറി യാതെ തന്നെ നിന്നു . രവിക്ക് എന്നോട് ഇഷ്ടമായിരുന്നു . സ്നേഹമാണെന്നുതന്നെ  പറഞ്ഞിട്ടുമുണ്ടായിരുന്നല്ലോ. പക്ഷെ..എന്തൊക്കെയാണ് താൻ ആലോചിച്ചു കൂട്ടുന്നത് , വെറുതെ. ഓർമ്മകൾ ഓർമ്മകളായിതന്നെ നില്ക്കട്ടെ. &lt;br /&gt;&lt;br /&gt;ഒന്നു മയങ്ങാൻ തുടങ്ങിയപ്പോഴാണ് ഫോൺ ബെല്ലടിച്ചത്. പ്രതിക്ഷ തെറ്റിയില്ല. &lt;br /&gt;&lt;br /&gt;&#39;വിളിക്കാം . എന്നു പറഞ്ഞിട്ട് വിളിച്ചതേയില്ല? എന്തു പറ്റി?&#39;&lt;br /&gt;&lt;br /&gt;ശരിയാണ് . വിളിക്കാമെന്നു പറഞ്ഞ് പിരിഞ്ഞിട്ട് ഇത് അഞ്ചാംദിവസമാണ് . &lt;br /&gt;&lt;br /&gt;&#39;ഏയ് ഒന്നുമില്ല. പതുക്കെയാവാം എന്നു കരുതി . അത്രമാത്രം.&#39; &lt;br /&gt;&lt;br /&gt;പല കാര്യങ്ങളും സംസാരിച്ചു . ഏറെയും വ്യക്തിപരമല്ലാത്തവ തന്നെ . ഇടക്ക് ജോഷിന്റെ കോളേജു  പഠനം തുടങ്ങുന്നതിനുമുമ്പ് ഓറിയന്റേഷനുവേണ്ടി ഒരു ടിച്ചറെ നോക്കുന്നതായി പറഞ്ഞപ്പോൾ രവിയുടെ മറുപടി എന്നിൽ കൗതുകമുണർത്തി.&lt;br /&gt;&lt;br /&gt;&#39;ഒരാഴ്ച അവനെ എന്റെ വീട്ടിൽ വിടുന്നതിൽ വിരോധമുണ്ടാ?&#39;&lt;br /&gt;&lt;br /&gt;ഞാൻ സംശയത്തോടെ പറഞ്ഞു &lt;br /&gt;&lt;br /&gt;&#39;അതൊക്കെ രവിക്ക് ...&#39;&amp;nbsp;&lt;br /&gt;&lt;br /&gt;മുഴുമിപ്പിക്കുന്നതിനുമമ്പ് രവി പറഞ്ഞു. &lt;br /&gt;&lt;br /&gt;&#39;സാറ അവന്റെ കൈയ്യിൽ ഫോൺകൊടുക്ക് .&#39;&lt;br /&gt;&lt;br /&gt;&#39;മോനെ, പ്രിൻസിപ്പലങ്കിൾ വാൺഡ് ടു ടാക്ക് റ്റു യൂ&#39; &lt;br /&gt;&lt;br /&gt;ഞാൻ ജോഷിനെ വിളിച്ചു. ഫോണുംകൊണ്ട് അവന്റെ മുറിയിൽ ചെന്നു. അവനൊട്ടും താല്പര്യമില്ലായിരുന്നു. എന്നാലും അവസാനം സംസാരിക്കാൻ തയ്യാറായി. ഫോൺ അവനുകൊടുത്തിട്ട് ഞാൻ അടുക്കളയി ലേക്കുപോയി. അവർ എത്രനേരം സംസാരിച്ചെന്നറിയില്ല. &lt;br /&gt;&lt;br /&gt;പക്ഷെ ഫോൺ സംസാരം കഴിഞ്ഞത്തി അവൻ പറഞ്ഞു .&lt;br /&gt;&lt;br /&gt;&#39;ഹി സെഡ് ഹി ഈസ് ഗോയിംഗ് ടു സെൻഡ് ഹിസ് കാർ.ഇൻ ദി മോർണിംഗ്..മേ ബി ഐ കാൻ ഗോ വിത്ത് ഹിം .. ” &lt;br /&gt;&lt;br /&gt;ഞെട്ടിപ്പോയി. രാവിലെ രവിയോടൊപ്പം പോവാൻ  അവനു സമ്മതമത്രെ. അവനിവിടെ വന്നതു മുതല് മൂഡിയാണ്. ആരോടും സംസാരിക്കണ്ട. കാണണ്ട . ഇന്നെന്തു പറ്റി? &lt;br /&gt;&lt;br /&gt;പിറ്റേന്നു രാവിലെ കാറെത്തി . രാത്രി ഡിന്നറും കഴിഞ്ഞാണവൻ തിരിച്ചെത്തിയത്. എന്തു ചെയ്തു എന്ന ചോദ്യത്തിന് വെറുതെ കടപ്പുറത്തും മറ്റും കറങ്ങി നടക്കുകയായിരുന്നു എന്നായിരുന്നു മറുപടി . രാത്രി രവിയെ വിളിച്ചു, കാര്യങ്ങളറിയാൻ .&lt;br /&gt;&lt;br /&gt;&#39; ഉം.. ഞങ്ങൾ കുറച്ച് സ്ഥലങ്ങൾ കണ്ടു. കുറെയാളുകളെ കണ്ടു.&#39; &lt;br /&gt;&lt;br /&gt;അല്പസമയത്തിനുശേഷം രവി തുടർന്നു. &lt;br /&gt;&lt;br /&gt;&#39;ഇതൊക്കെ തന്നെയല്ലേ ഓറിയന്റേഷൻ. അവൻ നമ്മുടെ നാടിനെയറിയണം. നമ്മുടെ ആൾക്കാരെ അറിയണം. അതാണു പ്രധാനം . എനിക്കു വിട്ടുതരൂ . അവന്റെ കാര്യത്തിൽ വിഷമിക്കണ്ട.&#39;&lt;br /&gt;&lt;br /&gt;മനസ്സിലെ ഓറിയന്റേഷൻ വേറെയായിരുന്നു. തികച്ചും അക്കാദമിക്ക്. എങ്കിലും ഒന്നും പറഞ്ഞില്ല. അക്കാദമിക്സിൽ ഡോക്ടറേറ്റുള്ള രവിയെ ഞാൻ പറഞ്ഞു മനസ്സിലാക്കണ്ടല്ലോ. പിന്നെയും ഫോണിൽ സംസാരം തുടർന്നു. കൂടുതലും ജോഷിന്റെ കാര്യങ്ങൾ. ഒരാഴ്ചകഴിഞ്ഞാൽ  അവനെ ഹോസ്റ്റലിലാക്കി തനിക്കു തിരിച്ചു പോകേണ്ടതല്ലേ? ഒരമ്മയുടെ എല്ലാ അസ്വസ്ഥതകളും ഉൽക്കണ്ഠാകളും രവിയോടു പറ ഞ്ഞു, എന്തോ ഒരു വിശ്വാസത്തിന്റെ പേരിൽ. &lt;br /&gt;&lt;br /&gt;&#39;എല്ലാം ശരിയാവും. ഡോൻഡ് വറി. ഞങ്ങളൊക്കെയില്ലേയിവിടെ?&#39; രവി സമാധാനിപ്പിച്ചു .&lt;br /&gt;&lt;br /&gt;സംഭാഷണം അവസാനിക്കുന്നതിനുമുമ്പ് പെട്ടന്നായിരുന്നു ആ ചോദ്യം.&lt;br /&gt;&lt;br /&gt;&#39;മടങ്ങിപ്പോകുന്നതിനുമുമ്പ് ഒന്നുകാണാൻ തരമാവുമോ?&#39;&lt;br /&gt;&lt;br /&gt;പ്രതീക്ഷിച്ചതല്ല. എന്തെങ്കിലും പറയുന്നതിനുമുമ്പ് രവി പറഞ്ഞു. &lt;br /&gt;&lt;br /&gt;&#39;ചോദിച്ചെന്നേയുള്ളൂ . ഇവിടം വിട്ടുപോയാൽ ഇനിയെന്നാ കാണാൻ പറ്റുക?&#39;&lt;br /&gt;&lt;br /&gt;ഹൃദയത്തിൽ തുളഞ്ഞു കേറുന്ന ചോദ്യം. ഒന്നും കൂടുതലാലോചിച്ചില്ല . ഞാൻ പറഞ്ഞു . &lt;br /&gt;&lt;br /&gt;&#39;കാണാം&#39; &lt;br /&gt;&lt;br /&gt;തുടർന്നുള്ള ദിവസങ്ങളിലും രാവിലെതന്നെ കാറെത്തി . രാത്രി അധികം വൈകാതെ തന്നെ അവർ തിരിച്ചെത്തിയിരുന്നു. മൂന്നുനാലു ദിവസങ്ങൾകൊണ്ട് അവനിൽ നല്ല മാറ്റങ്ങൾ കാണുന്നുണ്ട്. വെറും &#39;ഹായ്&#39; എന്നഭിസംബോധന ചെയ്തിരുന്ന രവിയയിപ്പോൾ &#39;രവിയ ങ്കിൾ&#39; എന്നാണ് പറയുക. എന്നോടുള്ള പെരുമാറ്റത്തിൽ തന്നെ മാറ്റം. എന്തോ കുറച്ച് വിനയവും ഗുരുത്വവുമൊക്കെ വന്നപോലെ. രാത്രി വന്നാൽ തന്നെ മുറിയിൽ കയറി ഏതങ്കിലും പുസ്തകം വായിക്കുകയോ ഡി.വി.ഡി. ഇട്ടു കാണുകയോ ഒക്കെയാണിപ്പോൾ പതിവ്. വീഡിയോ ഗെയിംസ് ഇല്ലേയില്ല . ഒരുദിവസം ഞാൻ വെറുതെ അവന്റെ മുറിയിൽ ചെന്നു. ഏതോ സിനിമ കാണുകയാണ്. ചോദിച്ചപ്പോൾ പറഞ്ഞത്  മനസിലായില്ലെങ്കിലും നല്ലതെന്തോ ആണെന്ന് തോന്നി. എന്താ യാലും നന്നായി വരട്ടെ. &lt;br /&gt;&lt;br /&gt;ജോഷിനെ ഹോസ്റ്റലിൽ അയയ്ക്കുന്നതിനു തലേദിവസമാണ് രവിയെ വീണ്ടും കണ്ടത് . ഒരിക്കൽ ഞങ്ങളേറ്റവും ഇഷ്ടപ്പെട്ടിരുന്ന കടൽ തീരം . കടൽ എന്നും ആശ്ചാസമായിരുന്നു . പരസ്പരം ഒന്നും പറയാത കുറെ നേരമിരുന്നു. ഒരു പാറക്കെട്ടിനു മേളിൽ. ഇടക്കൊന്നു നോക്കു മ്പോൾ ആ കണ്ണുകളിൽ ചാരിതാർത്ഥ്യം. കുടുംബത്തെക്കുറിച്ചു ചോദി ച്ചപ്പോൾ എല്ലാം പറയേണ്ടിവന്നു. അല്ല, ഒരിക്കൽ അവസരം കിട്ടുമ്പോ എല്ലാം പറയണം എന്നു കരുതിയാണല്ലോ. എന്തോ മനസ്സിന്റെ ഭാരം വല്ലാതെ കുറഞ്ഞപോലെ. &lt;br /&gt;&lt;br /&gt;ഇടക്ക് രവി പറഞ്ഞു.&lt;br /&gt;&lt;br /&gt;&#39;പോകുന്നതിനുമുമ്പ് കാണുമെന്നു കരുതിയതല്ല . എത്ര പെട്ടന്നാണ് കാലം കടന്നുപോയത് . എനിക്കോർമ്മയുണ്ട്. ഞാൻ ഗവേഷണത്തിന് ഡൽഹിയിൽ പോകുന്നവരെ കാര്യങ്ങളറിയുന്നുണ്ടായിരുന്നു.&#39;&lt;br /&gt;&lt;br /&gt;&#39;ഞാനും ഒത്തിരി അന്വേഷിച്ചിരുന്നു . പിന്നെ എന്റെ പരിമിതികൾ ..&#39;  ഞാൻ പറഞ്ഞു. &lt;br /&gt;&lt;br /&gt;&#39;എല്ലാം എനിക്ക് മനസ്സിലാവും&#39; രവി ആശ്വസിപ്പിച്ചു.&lt;br /&gt;&lt;br /&gt;&#39; ഞാനോർത്തു ഒരു കുടുംബമൊക്കെയായി.....&#39;&lt;br /&gt;&lt;br /&gt;രവി ഒരുതരം നിസ്സംഗതയോടെ പറഞ്ഞു . &lt;br /&gt;&lt;br /&gt;&#39;എനിക്ക് അതോർത്തിന്നു വിഷമമില്ല. അതൊക്കെ പോട്ടെ. തിരിച്ചു പോയാലും വിളിക്കണം.   മോനെക്കാണാൻ വരുമ്പോഴെങ്കിലും വീണ്ടും കാണണം.&#39; &lt;br /&gt;&lt;br /&gt;തിരിച്ചെത്തുമ്പോൾ ജീവിതത്തിലെ ഏറ്റവും വല്യ നഷ്ടത്തെയോർത്തുള്ള ദുഃഖമായിരുന്നോ അതോ നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയതെക്കുറിച്ചുള്ള സന്തോഷമായിരുന്നോ മനസ്സിൽ? &lt;br /&gt;&lt;br /&gt;പിറ്റേന്ന് രാവിലെ ഹോസ്റ്റലിൽ പോകാനായി കാറെത്തി. ഞങ്ങൾ കാറിൽ കയറി. ഡ്രൈവർ പെട്ടികളെല്ലാം എടുത്ത് കാറിൽ വെച്ചു. രാത്രി പറഞ്ഞ കാര്യം ജോഷ് വീണ്ടുമോർമിപ്പിച്ചു . പോകുന്നവഴിക്ക് രവി അങ്കിളിന്റെ വീട്ടിൽ ഇറങ്ങണം. എന്തോ ഗിഫ്റ്റ് കരുതിയിട്ടുണ്ടത്രേ. &lt;br /&gt;&lt;br /&gt;ഒരു ചെറിയ വീട്. എന്നാൽ മനോഹരം . ഒന്നിനും ഒരു കുറവുമില്ല . പറമ്പു നിറയെ മരങ്ങളും ചെടികളും . ബ്രേക്ക്  ഫാസ്റ് അവിടുന്നാണെന്നു പറഞ്ഞപ്പോൾ നിരസിച്ചില്ല. എല്ലാം കഴിഞ്ഞ് വീട് മുഴുവനും കണ്ടു . പുറത്തിറങ്ങി കാറിനടുത്തേക്ക് നടക്കുമ്പോഴാണ് പെട്ടന്നതോർത്തത്. ഞാൻ ജോഷിനോട് പറഞ്ഞു . &lt;br /&gt;&lt;br /&gt;&#39;നീ ഗിഫ്റ്റ് വാങ്ങാൻ മറന്നു.&#39;&lt;br /&gt;&lt;br /&gt;അവൻ തിരികെ അകത്തുപോയി രവിയോടു ചോദിച്ചു.&lt;br /&gt;&lt;br /&gt;&#39;അങ്കിൾ വെയറീസ് മൈ ഗിഫ്റ്റ്?&#39;&lt;br /&gt;&lt;br /&gt;&#39;ഓ . അതോ .. വരൂ . മമ്മിയെയും കൂട്ടിക്കോളൂ&#39;&lt;br /&gt;&lt;br /&gt;രവി ഞങ്ങളെ രണ്ടുപേരെയും മുകളിലത്തെ നിലയിലേക്കു കൂട്ടി  ക്കൊണ്ടുപോയി.രണ്ടുപേർക്കും ആകാംക്ഷയായിരുന്നു. ഞങ്ങൾ കാണാത്ത ഒരു മുറിയുടെ മുന്നിൽ രവി നിന്നു. തിരിഞ്ഞ് ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് മെല്ലെ വാതിൽ തുറന്നു . മൂവരും അകത്തുപോയി. &lt;br /&gt;&lt;br /&gt;നന്നായി അലങ്കരിച്ച ഒരു പഠനമുറി. ഒരു ബെഡ് . പുസ്തകങ്ങൾ വയ്ക്കാനൊരു ഷെൽഫ് . മുറിയോടനുബന്ധിച്ചൊരു ബാത്റൂമും. ഒന്നും മനസ്സിലാകാതെ ഞങ്ങൾ നില്ക്കുമ്പോൾ രവി പറഞ്ഞു, ജോഷിനോടായി.&lt;br /&gt;&lt;br /&gt;&#39;ഹിയറിറ്റിസ് . ഇതാണ് നിനക്കുള്ള ഗിഫ്റ്റ്&#39;&lt;br /&gt;&lt;br /&gt;&#39;നിനക്കായി ഞാൻ തയ്യാറാക്കിയ ഗിഫ്റ്റ്. എന്താ ഇഷ്ടമായോ?&#39; &lt;br /&gt;&lt;br /&gt;പറയാൻ വാക്കുകളില്ലാതെ ഞങ്ങൾ നില്ക്കുമ്പോൾ രവി എന്നോടു ചോദിച്ചു &lt;br /&gt;&lt;br /&gt;&#39;സാറാ..ഇവനെ എന്റെ കൂടെയാക്കിക്കൂടെ? ഇവിടെ നിന്നു പഠിച്ചുകൂ&lt;font color=&quot;#222222&quot; face=&quot;&quot; size=&quot;2&quot;&gt;&lt;span style=&quot;background-color: white;&quot;&gt;ടെ?&#39;&lt;/span&gt;&lt;/font&gt;&lt;/span&gt;&lt;/div&gt;</description><link>http://lalens.blogspot.com/2020/07/blog-post_31.html</link><author>noreply@blogger.com (Anilal Sreenivasan)</author><thr:total>2</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-6386980593694867598.post-3299463031938314461</guid><pubDate>Fri, 31 Jul 2020 03:00:00 +0000</pubDate><atom:updated>2020-08-01T09:11:10.236-05:00</atom:updated><title>റിയോ</title><description>ബീച്ചിൽ ആൾക്കാരെത്തിത്തുടങ്ങുന്നതേയുള്ളൂ. ഇവിടം സർഗ മാണ് . അയാൾ മനസ്സിൽ കരുതി. ഒരാഴ്ചത്തെ അവധിയെടുത്താണ് റിയോ ഡി ജനറോ എന്ന സ്വപ്നലോകം കാണാൻ ഇന്നലെ വൈകുന്നേരം എത്തിയത്. എന്തൊക്കെ കേട്ടിരിക്കുന്നു ഈ സ്ഥലത്തെക്കുറി ച്ച്. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ കടൽത്തീരങ്ങളിലൊന്ന് ഇവിടെയാണ്. അടുത്തിടെ വായിച്ചു രണ്ടായിരത്തി പതിനാറിലെ ഒളിംപിക്സ് ഇവിടെ വെച്ചാണെന്ന്. പിന്നെ  പ്രിയപ്പെട്ട കഥാകാരൻ പൗലോ കൊയ്‌ലോയുടെ നാട്. എപ്പോഴോ തീരുമാനി ച്ചു. അടുത്ത വേക്കേഷൻ റിയോയിലാണെന്ന് . &lt;br /&gt;&lt;br /&gt;എയർപോർട്ടിൽനിന്നും ടാക്സി പിടിച്ച് ഹോട്ടലിലേക്കു വരുമ്പോൾ സ്വന്തം നാട്ടിലെത്തിയപോലെ. തിരക്കു പിടിച്ച് റോഡുകൾ. നനുത്ത ചാറ്റൽ മഴ. കൂറ്റൻ സിമന്റ് സൗധങ്ങൾ. നാടിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ചുമരെഴുത്തുകളും ചിത്രങ്ങളും. കാലാവസ്ഥയോ? കേരളം പോലെയെന്നല്ല കേരളം തന്നെ. കോപ്പകബാന ബീച്ചിലെ ഹോട്ടലിൽ മുറിയെടുത്തപ്പോൾ പ്രത്യേകം അന്വേഷിച്ചിരുന്നു. പനാമ ബീച്ച് എവിടെയാണ് . അപ്പോൾ റിസപ്ഷനിസ്റ്റ് പെണ്ണു പറഞ്ഞു .നടക്കാവുന്നതേയുള്ളു . ഒരഞ്ചു കിലോമീറ്റർ വരുമായിരിക്കും.&lt;br /&gt;&lt;br /&gt;ഇന്ന് ഞായറാഴ്ച. ഹോട്ടലിൽ നിന്നുതന്നെ ബ്രേക്ക് ഫാസ്റ്റ് കഴിച്ച്, ഒരു പത്തരമണിയോടെ പനാമ ബീച്ചിലേക്ക് നടക്കാൻ തുടങ്ങി. റോഡ് രാവിലെതന്നെ സജീവമാവുന്നു . ടൂറിസ്റ്റുകൾ, ഓട്ട ക്കാർ, മോർണിംഗ് വാക്ക് നടത്തുന്നവർ  പിന്നെ ഒറ്റയാൻമാർ. അങ്ങിനെ എല്ലാത്തരക്കാരും . ശനിയും ഞായറും ബീച്ചിനു മുന്നിലെ റോഡിൽ ഗതാഗതം നിരോധിക്കുമത്ര, ടൂറിസ്റ്റുകളുടെ സൗകര്യത്തിനു വേണ്ടി . റോഡിനരുകിലെ നടപ്പാതയിലൂടെ ഒരു ഷോർട്ട്സും ടീഷർട്ടുമിട്ട് കുമാരൻ നടന്നു . ഒരുവശം കുടലും മറുവശത്ത് ദൂരെയായി കാണുന്ന മലനിരകളും . ഈ തീരവും അതിന്റെ പരിസരങ്ങളും എത മനോഹരം . അകലെമലകളുടെ താഴ്വാരങ്ങളിൽ കാണുന്ന വലിയ ഹോട്ടലുകൾ . &lt;br /&gt;&lt;br /&gt;ഇടക്കൊന്നു നിന്നു . ദാഹം തോന്നുന്നുണ്ട്. ഒരു കടയിൽ കയറി കരിക്ക് ചൂണ്ടിക്കാണിച്ചു . കരിക്കിൻ വെള്ളം കുടിച്ചശേഷം കൈയ്യിൽ കരുതിയിരുന്ന സിഗററ്റിനു തീകൊളുത്തി വലിച്ചു തീരുംവരെ ഒരു കല്പടവിലിരുന്ന് കടലും തീരവും കണ്ടാസ്വദിച്ചു. വീണ്ടും നടന്നൊടുവിൽ പനാമ ബീച്ചിലെത്തി.&lt;br /&gt;&lt;br /&gt;ഉച്ചയാവുന്നതേയുള്ളു . ഇപ്പോൾതന്നെ അവിടം തിരക്കായിട്ടുണ്ട് . ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും പേരിനുമാത്രം തുണികളുടുത്ത് തിരകളിൽ കളിച്ചു തിമിർക്കുന്നു . ഇടക്കു ചിലർ തീരത്തെ സ്വന്തം കൂടാരങ്ങളിലെത്തി ബിയറു കുടിക്കുന്നു. സാൻവിച്ച് കഴിക്കുന്നു . പൂഴിമണലിൽ തോർത്തു വിരിച്ച് വെറുതെ കിടക്കുന്നവരുമുണ്ട് . മറ്റുചിലരാകട്ടെ ബീച്ചിലെ ഓപ്പൺ ഷവറുകളിൽ കുളിച്ച് രസിക്കുന്നുമുണ്ട്. കുമാരൻ കാഴ്ചകൾ കണ്ടുകണ്ട് മുന്നോട്ട് നടന്നു. &lt;br /&gt;&lt;br /&gt;പെട്ടെന്നാണാരു കാഴ്ച അയാളിൽ കൗതുകമുണർത്തിയത് . നട പ്പാതക്കരുകിലെ പൂഴിമണലിൽ, ശ്രദ്ധയോടെ തീർത്ത മണൽ ശില്പ ങ്ങൾ. എല്ലാം ആണിന്റെയും പെണ്ണിന്റെയും വിവിധ പോസുകളിൽ. ചിലർ ജോഡികളായി കെട്ടിപ്പുണർന്നു കിടക്കുന്നു . ഒരുത്തൻ ജട്ടിമാത്രമിട്ട് മലർന്നു കിടക്കുകയാണ്. അർദ്ധനഗ്നകളായ ചില സുന്ദരിമാർ ചരിഞ്ഞും കമഴ്ന്നും മലർന്നും കിടപ്പുണ്ട്. രസമുണ്ട്, നോക്കിനില്ക്കാൻ. ഇഷ്ടപ്പെട്ട ശില്പങ്ങളോടൊത്ത് പലരും ഇഷ്ടപ്പെട്ട പോസുകളിൽ ഫോട്ടോകളെടുക്കുന്നു. പിന്നെയവർ അരികിൽവെച്ച സംഭാവനപ്പെ ട്ടിയിലെന്തെങ്കിലുമൊക്കെയിട്ട് യാത്ര തുടരുന്നു. ശില്പസൗന്ദര്യം നുകർന്നുനിന്ന കുമാരന്റെ മനസ്സിൽ ഒരു സ്ത്രീശില്പം പെട്ടെന്ന് കയറിക്കുടി . വശം തിരിഞ്ഞ് അർദ്ധനഗ്നയായി കിടക്കുന്ന ഒരു സുന്ദരി. വടിവൊത്ത മാറിടങ്ങളും നിതംബവും. അയാൾ സൂക്ഷിച്ചു നോക്കി . ഈ മുഖം , മേനി , മദാലസമായ ഈ കിടപ്പ്. ഏറെ പരിചയമുള്ളാരു മുഖം പെട്ടെന്ന് മനസ്സിലോടിയെത്തി.&lt;br /&gt;&lt;br /&gt;റീത്ത. അവളാവുമോയിത്? ഏയ് വെറുതെ തോന്നിയതാവും. കുറച്ചുനേരം സംശയിച്ചു നിന്നശേഷം തിരിച്ചു നടക്കാൻ തുടങ്ങുമ്പോഴാണ് സംഭാവനപ്പെട്ടിക്കരികിൽ ഫ്രെയിം ചെയ്ത് വച്ചിരിക്കുന്ന റീത്തയുടെ ഫോട്ടോ കുമാരന്റെ കണ്ണിൽപെട്ടത്. ഉള്ളിലെ ഞെട്ടൽ പുറത്തുകാട്ടിയില്ല . തിരിച്ച് ഹോട്ടലിലേക്ക് നടന്നു. രാത്രി കിടക്കാൻ നേരം അയാളോർത്തു . ഗോവക്കാരി ഒരു റീത്തായെ. ഹോട്ടലിൽ റിസപ്ഷനിസ്റ്റായി ജോലിനോക്കിയിരുന്ന റീത്തായെ പരിചയപ്പെട്ടപ്പോൾ അവളുടെ കേരളബന്ധമാണ് തന്നെ അവളിലേക്കാകർഷിച്ചത്. അമ്മ മലയാളിയത്രെ. അടുത്തു കഴിഞ്ഞ പ്പോൾ ഒരു ജീവിതകാലത്തിന്റെ തൃഷ്ണകൾ  മുഴുവൻ ഒരുമിച്ചനുഭവിച്ചും ആസ്വദിച്ചും തീർത്തു. സ്നേഹം മൂക്കുമ്പോൾ കെട്ടിപ്പിടിച്ച് നെറ്റിയിൽ ചുംബിച്ചിട്ടവൾ ചോദിക്കും. &lt;br /&gt;&lt;br /&gt;&#39;മൈ ഡിയർ ... വിൽ യൂ മാരി മീ?&#39; &lt;br /&gt;&lt;br /&gt;എന്നെ കല്യാണം ചെയ്യുമോ? അപ്പോഴൊക്കെ വെറുതെ ചിരിക്കുകമാത്രം ചെയ്തു. പിരിയുന്നതു വരെ ഇഷ്ടം വെറും ശാരീരികം മാത്രമായിരുന്നു. പിന്നീട് അവിടം വിട്ടശേഷമാണ് സ്വയം മനസ്സിലാക്കിയത്. അവളോട് വല്ലാത്ത സ്നേഹമായിരുന്നെന്ന്. രണ്ടു മൂന്നുമാസങ്ങൾക്കുശേഷം കുറെ കത്തു കളയച്ചെങ്കിലും മറുപടിയുണ്ടായില്ല. അവളുടെ പഴയ ഫോണും നിലവിലില്ല. പിന്നെ തിരക്കുപിടിച്ച ജീവിതത്തിൽ, വല്ലപ്പോഴും മനപ്പൂർവ്വ മല്ലാതെയായെത്തുന്ന ഓർമകളിൽ മാത്രമായി റീത്ത ഒതുങ്ങി. അന്നു രാതി അസ്വസ്ഥതമൂലം അയാൾക്ക് ഉറങ്ങാനായില്ല. രാവിലെ തന്നെയെണീറ്റ് കുളിച്ച്  ചെറുതായൊരു ബ്രേക്ക് ക്ക് ഫാസ്റ്റും കഴിഞ്ഞ് പഴയ സ്ഥലത്തേക്കു നടന്നു. അത്ഭുതമെന്നു പറയട്ടെ, ശില്പി, തലേന്നു കണ്ട  റീത്തായുടെ ശില്പം ഉടച്ചുകളഞ്ഞു  പുതിയൊരെണ്ണം പണിയാണ് തുടങ്ങുന്നു. മറ്റു ശില്പങ്ങൾ പഴയതുതന്നെ . അവക്കു മാറ്റമില്ല . &lt;br /&gt;&lt;br /&gt;കുമാരൻ മെല്ലെയടുത്തുചെന്ന് ശില്പിയോട് ചോദിച്ചു .&lt;br /&gt;&#39;ആരാണിവൾ . നിങ്ങൾക്കറിയുമോ ഇവളെ..?&#39; &lt;br /&gt;&lt;br /&gt;ശില്പിക്ക് തന്റെ ഇംഗ്ലീഷ് മനസ്സിലാവുമോ എന്നുപോലും ആലോചിക്കാതെയാണ് ചോദിച്ചത് . അയാൾ അതിശയത്തോടും അതോടൊപ്പം ഭയത്തോടെയും മുഖമുയർത്തി ഒന്നും മിണ്ടാതെ വീണ്ടും പണിയാൻ തുടങ്ങി. കുറച്ചുനേരം കഴിഞ്ഞ് ചോദ്യം ഒന്നുകൂടി ആവർത്തിച്ചു . ശില്പി പൊടുന്നനെയെണീറ്റ് കുമാരനടുത്തെത്തി പറഞ്ഞു . &lt;br /&gt;&lt;br /&gt;&#39;എന്താ നിങ്ങൾക്കറിയുമോ അവളെ . എങ്കിൽ പറ .. അവളെവിടെയാണ്? ഇല്ലെങ്കിൽ വെറുതെയെന്റെ സമയം മെനക്കെടുത്തണ്ട.&#39;&lt;br /&gt;&lt;br /&gt;ഒന്നും മിണ്ടാതെ തിരിച്ചുപോന്നു. അടുത്ത രണ്ടുദിവസങ്ങളിലും ശില്പിയെ കാണാൻ പോയെങ്കിലും കൂടുതലൊന്നും അയാളിൽ നിന്നു കിട്ടിയില്ല. രണ്ടാമത്തെ ദിവസം അയാൾ പറഞ്ഞു, അടുത്ത ദിവസം വൈകിട്ട് ബീച്ചിലെ ഒരു പ്രത്യേക സ്ഥലത്തുവെച്ച് തമ്മിൽ കാണാമെന്ന് . തെങ്ങുകൾ ഏറെയുള്ള, കായൽപോലെ വെള്ളം കെട്ടിനിന്ന ഒരു സ്ഥലം. കുറച്ചു നേരം തമ്മിൽ ഒന്നും സംസാരിച്ചില്ല . &lt;br /&gt;&lt;br /&gt;ഒടുവിലയാൾ പറഞ്ഞു.&lt;br /&gt;&lt;br /&gt;&#39;നോക്കു ... എത്ര രാത്രികൾ ഞങ്ങളീ നിലാവത്ത് ഈ മണലിൽ ഉറങ്ങിയിരിക്കുന്നു. അവൾ പറയുമായിരുന്നു . ഇവിടം കാണുമ്പോൾ അവളുടെ ഗോവായെക്കുറിച്ചോർമ്മ വരുമെന്ന് &#39;&lt;br /&gt;&lt;br /&gt;അയാൾ പതുക്കെ കഥ പറഞ്ഞു തുടങ്ങി. പപ്പായെത്തേടിയെത്തിയതായിരുന്നു അവൾ . രണ്ടുവർഷം മുമ്പ് ഒരു മ്യൂസിക് ഗ്രൂപ്പിനോടൊപ്പമാണവളെത്തിയത് . പോർച്ചുഗീസുകാരനായ അച്ഛനൊരിക്കൽ ടൂറിസ്റ്റായിട്ടാണ് ഗോവയിലെത്തിയത്. അവിടെവെച്ച് അവളുടെ മമ്മിയെ പരിചയപ്പെട്ടു. ഒടുവിൽ വിവാഹവും. റീത്താ ജനിച്ച് കുറെ വർഷങ്ങൾക്കുശേഷം അയാൾ പറയാൻ തുടങ്ങി; അയാൾക്ക് അയാ ളുടെ സ്വന്തം മണ്ണിലേക്ക്, റിയോയിലേക്ക് തിരിച്ചുപോവണമെന്ന്. എന്നാൽ റീത്തായും അവളുടെ അമ്മയും അതിനു തയ്യാറല്ലായിരുന്നു . അങ്ങിനെ ഒരുനാൾ ആരുമറിയാതെ അയാൾ അവിടം വിട്ടു . റീത്ത ഇവിടെ വരുമ്പോൾ അവളുടെ കൈയിൽ ഒരു ഫോട്ടോയുമു ണ്ടായിരുന്നു, അവളുടെ പപ്പായുടെ&#39;&lt;br /&gt;&lt;br /&gt;&#39;എന്നിട്ടെന്തായി..?&#39; &lt;br /&gt;&lt;br /&gt;കുമരൻ അക്ഷമനായി. ശില്പി കുറെനേരം മൗനമായിരുന്നു. എന്നിട്ട് തുടർന്നു.&lt;br /&gt;&lt;br /&gt;&#39;ആ മ്യൂസിക് ബാന്റ് അത്ര ശരിയായിരുന്നില്ലത്രേ . പാട്ടിനോടൊപ്പം അവർക്ക് മയക്കുമരുന്നു കച്ചവടവുമുണ്ടായിരുന്നു. അവൾ വഴിയായിരുന്നു മയക്കുമരുന്ന് വിറ്റിരുന്നത്. പിന്നീട് പലപ്പോഴും ഇവിടുത്തെ ലോക്കൽ മാഫിയയുമായി അതിന്റെ പേരിൽ വഴക്കിടേണ്ടി വന്നിട്ടു ണ്ട്. ഒരു സമയത്ത് അവളെ കൊല്ലാൻ വരെ അവർ പ്ലാനിട്ടിരുന്നു . അതിശയത്തോടെയും വേദനയോടെയും കുമാരൻ കഥ കേട്ടിരുന്നു . തെല്ലുനേരത്തെ ഇടവേളക്കുശേഷം അയാൾ വീണ്ടും സംസാരി ക്കാൻ തുടങ്ങി . &lt;br /&gt;&lt;br /&gt;&#39;ഈ മണലിൽ കെട്ടിപ്പുണർന്നു കിടക്കുമ്പോൾ, ചിലപ്പോഴൊക്കെ അവൾ പാടുമായിരുന്നു , സ്വപ്നങ്ങളെക്കുറിച്ചുള്ളാരു പാട്ട്&#39;&lt;br /&gt;&lt;br /&gt;നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ടയാൾ തുടർന്നു.  &lt;br /&gt;&lt;br /&gt;അവൾക്ക് ജീവിക്കണമായിരുന്നു. പിഴച്ചവഴികൾ വിട്ട് തന്നോടൊപ്പം ജീവിക്കാൻ അവൾക്കു കൊതിയായിരുന്നു . മ്യൂസിക്  ബാന്റും  മയക്കുമരുന്നു കച്ചവടവുമൊക്കെ വിട്ട് ഒരുമിച്ചെവിടെയെങ്കിലും പോയി ജീവിക്കാൻ ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു. എന്നാൽ അതൊന്നുമത എളുപ്പമല്ലായിരുന്നില്ല. &lt;br /&gt;&lt;br /&gt;&#39;പറയു..എന്നിട്ട്?&#39; കുമാരൻ ചോദിച്ചു. &lt;br /&gt;&lt;br /&gt;&#39;ഗോവക്ക് പോകാൻ ഞങ്ങൾ രഹസ്യമായി പ്ലാനിട്ടു. അവിടെ അവൾ പറഞ്ഞ ഏതോ പള്ളിയിൽവെച്ച് കല്യാണം. എനിക്ക് ഈ പണി അവിടെയും ചെയ്യാമല്ലോ. മമ്മിയെ കാണാനും ധൃതിയായെന്നവൾ പറയുമായിരുന്നു. തന്നെയും മമ്മിയെയും ഉപേക്ഷിച്ചുപോയ പപ്പ, ഈ റിയോയിലെവിടെയെങ്കിലും ഉണ്ടാവുമെന്നവൾ വിശ്വസിച്ചിരുന്നു. എന്നെങ്കിലും കണ്ടെത്തിയാൽ മമ്മിക്കു കൊടുത്ത വാക്ക് പാലിക്കാനും കഴിഞ്ഞനെ. പക്ഷെ സംഭവിച്ചതെല്ലാം വിശ്വാസങ്ങൾക്കും പ്രതീക്ഷകൾക്കുമപ്പുറമായിരുന്നു. ഒരു രാതി അക്രമികളിൽനിന്നും കഷ്ടിച്ചു രക്ഷപ്പെട്ട കഥ അവളെന്നോടു പറഞ്ഞു . കേട്ടു കഴിഞ്ഞപ്പോൾ ഉറച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു “ ഒന്നുകിൽ നിയെന്നോടൊത്തു വരിക . അല്ലെങ്കിൽ നീ പറയുന്നിടത്തേക്ക് നമുക്ക് പോകാം , എവിടെയെങ്കിലും സമാധാനത്തോടെ ജീവിക്കാൻ പറ്റുന്നിടത്തേക്ക് .... അല്ലെങ്കിൽ ..&#39;അവളത് മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല. അടുത്ത വെള്ളിയാഴ്ച രാത്രി റിയോ വിടാം എന്നു പദ്ധതിയിട്ടാണ് ഞങ്ങൾ പിരിഞ്ഞത് . എന്നാൽ ആ വെള്ളിയാഴ്ച ഒരിക്കലുമെത്തിയില്ല. അവളെ പിന്നെ ഞാൻ കണ്ടി ട്ടില്ല. അന്വേഷിച്ചപ്പോഴറിഞ്ഞു മ്യൂസിക് ബാന്റും സ്ഥലം വിട്ടെന്ന്.&#39;&lt;br /&gt;&lt;br /&gt;അയാൾ പറഞ്ഞു നിറുത്തി . കുമാരൻ എന്തു പറയണമെന്നറിയാതെ വിഷമിച്ചു . താനൊരിക്കൽ അടുത്തറിഞ്ഞിരുന്ന റീത്തായെന്ന പെൺകു ട്ടിയുടെ ജീവിതത്തിൽ ഇത്രയധികം സങ്കീർണ്ണതകൾ ! വിശ്വസിക്കാൻ തന്നെ വയ്യ . &lt;br /&gt;&lt;br /&gt;ഒടുവിൽ ശില്പിയെ സമാധാനിപ്പിക്കാനെന്നവണ്ണം പറഞ്ഞു . &lt;br /&gt;&lt;br /&gt;&#39;സ്വന്തം ഇഷ്ടപ്രകാരം അവൾ നിങ്ങളെ വിട്ട് മറ്റൊരിടത്തേക്കും പോവില്ല. ഒരുപക്ഷെ, ആപത്ത് ഭയന്ന്, ബാന്റ് അവളെയുംകൊണ്ട് സ്ഥലം വിട്ടതാവാം..&#39;&lt;br /&gt;&lt;br /&gt;അയാൾ പറഞ്ഞു . &lt;br /&gt;&lt;br /&gt;&#39;ശരിയാണ്. അങ്ങിനെ സാധ്യതകളുണ്ട് . എല്ലാം ഞാനാലോചിച്ചതാണ് . ഞാനിന്നും കാത്തിരിക്കുന്നു. എന്റെ ഒരുദിവസം തുടങ്ങുന്നത് അവളെ ഇഷ്ടപ്പെട്ട രീതിയിലൊരുക്കി കിടത്തിക്കൊണ്ടാണ്. ഞാനിവിടെ തന്നെയുണ്ടാകും. ഒരിക്കലവൾ വരുമെന്ന പ്രതീക്ഷയിൽ&#39;&lt;br /&gt;&lt;br /&gt;അവിടെ അയാളോടൊപ്പം എത്രനേരമിരുന്നുവെന്നറിയില്ല. തിരിച്ച് ഹോട്ടലിലേക്കു നടക്കുമ്പോൾ മനസിന് വല്ലാത്ത വിങ്ങലനുഭവപ്പെട്ടു. ആദ്യം കാണുമ്പോൾ അവൾക്കൊരു പതിനെട്ടോ പത്തൊൻപതോ വയസ്സുണ്ടായിരുന്നിരിക്കും. വെളുത്ത് ചെമ്പിച്ച മുടിയുമായി. &lt;br /&gt;&lt;br /&gt;അയാൾ കൂടുതലോർക്കാൻ ശ്രമിച്ചു. മമ്മിയെക്കുറിച്ചു മാത്രമേ അവൾ തന്നോടു പറഞ്ഞിരുന്നുള്ളു. അവസാനം തമ്മിൽ പിരിഞ്ഞത് അയാളോർത്തു. അവൾ കരഞ്ഞില്ല . &lt;br /&gt;അവൾ പറഞ്ഞു &lt;br /&gt;&lt;br /&gt;&#39;ഐവിൽ സീയു എഗൈൻ&#39; വീണ്ടും തമ്മിൽ കാണും.&lt;br /&gt;&lt;br /&gt;&#39; പ്രിയപ്പെട്ട റീത്താ നീയെവിടെയാണ്?&#39; &lt;br /&gt;&lt;br /&gt;തിരിച്ചു നടക്കുമ്പോൾ അയാളുടെ കണ്ണുകൾ ആൾക്കൂട്ടത്തിനിടയിൽ അറിയാതെ തിരയുന്നുണ്ടായിരുന്നു. ഒരുപക്ഷെ കണ്ട ങ്കിലോ.&lt;br /&gt;&lt;br /&gt;&#39;റിത്താ.. നിന്നെക്കാത്തൊരാൾ ഇവിടെയുണ്ട് . ഈ ബീച്ചിൽ. നീ നൽകിയ പ്രതീക്ഷകളുമായി . അയാളെയോർത്തെങ്കിലും തിരിച്ചുവരിക.&#39;&lt;br /&gt;&lt;br /&gt;ഒരുപക്ഷെ അവൾക്കെന്തെങ്കിലും സംഭവിച്ചിരിക്കുമോ? അതിനു പിന്നാലെ ബാന്റുകാർ ഭയന്ന് സ്ഥലം വിട്ടതാവുമോ? അതോ നിലക്കക്കള്ളിയില്ലാതെ, അവർ അവളെയും കൊണ്ട് സ്ഥലം വിട്ടതാവുമോ. അതല്ലായിനി ഗോവയിലേക്ക് തിരിച്ചു പോയതാവുമോ? ഏയ് അതാ വില്ല . അവളെയും കാത്തിരിക്കുന്ന അയാളെയുമുപേക്ഷിച്ച് അവൾക്ക് പോകാനാവില്ല.&lt;br /&gt;&lt;br /&gt;ചോദ്യങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി മനസ്സിലുയരുന്നു . ആ രാതി , തണുത്ത കാറ്റത്ത് ഉത്തരങ്ങളന്വേഷിച്ചുനടന്ന കുമാരൻ , താൻ താമസിച്ചിരുന്ന ഹോട്ടൽ കടന്നു പോയതറിഞ്ഞില്ല.&lt;br /&gt;&lt;br /&gt;</description><link>http://lalens.blogspot.com/2020/07/blog-post_51.html</link><author>noreply@blogger.com (Anilal Sreenivasan)</author><thr:total>0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-6386980593694867598.post-4181347868777459664</guid><pubDate>Fri, 31 Jul 2020 02:07:00 +0000</pubDate><atom:updated>2020-08-01T09:13:21.682-05:00</atom:updated><category domain="http://www.blogger.com/atom/ns#">കഥ</category><title>വേക്ക് </title><description>അലക്ഷ്യമായി മദ്യപിച്ച് കാറോടിക്കവേയാണ്, ജോസഫ് എന്ന ഗോപാലകൃഷ്ണൻ, 58 വയസ്സ് , മരണപ്പെട്ടത്. ഹൈവേയിൽ നിന്നും വേഗത കുറക്കാതെ വളരെ വളവുള്ള ഒരു എക്സിറ്റ് കട ക്കവേയാണ് നിയന്ത്രണം വിട്ട കാറ്, തൊട്ടടുത്ത കൊക്കയിലേക്ക് മറിഞ്ഞ് മരണം സംഭവിച്ചത്.&lt;br /&gt;&lt;br /&gt;ഗോപാലകൃഷ്ണന്റെ ഏറ്റവും അടുത്ത കൂട്ടുകാർ; രാമദാസും , കുര്യനും,  വിവരങ്ങളറിഞ്ഞശേഷം ഫോണിൽ സംസാരിച്ചു . &#39;നമ്മള് ചെയ്യണ്ടത് നമ്മളു ചെയ്യണം.&#39; രാമദാസ് കൂട്ടുകാരന ഓർമ്മിപ്പിച്ചു.&lt;br /&gt;&lt;br /&gt;&#39;ഒരിക്കല് കമ്മ്യൂണിറ്റില്  മുഖ്യധാരയിലൊണ്ടായിരുന്നയാളാണ് . അതോർക്കണം. പിന്നെ, നമുക്കും ചില കടമകളും ഉത്തരവാദിത്തങ്ങളുമില്ലേ&#39;.&lt;br /&gt;&lt;br /&gt;കുര്യൻ പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;div&gt;&#39;എന്നെ വെറുതെ തെറ്റിദ്ധരിക്കണ്ട. എനിക്കെല്ലാമറിയാം. അന്തസ്സായിട്ട് ഗോപാലനൊരു വേക്ക് വക്കണം നമ്മള്. ആർക്കിഷ്ടമില്ലേലും നമ്മളതു ചെയ്യും. ചെയ്യണം. എന്നാൽ വളരെയടുത്ത ചില സുഹൃത്തുക്ക ളൊഴിച്ചാൽ, ഗോപാലകൃഷ്ണനെന്ന ജോസഫിന്റെ മരണം മറ്റാരിലും ഒരു ഒരു ചലനവുമുണ്ടാക്കിയില്ല . &lt;br /&gt;&lt;br /&gt;എന്തുകൊണ്ടാണത്? &lt;br /&gt;&lt;br /&gt;ഗോപാലകൃഷ്ണൻ അന്നമ്മയെക്കെട്ടുമ്പോൾ പ്രായം 28. അമേരിക്കയിൽ നഴ്സായിരുന്ന അന്നമ്മ നാട്ടിലെത്തിയതായിരുന്നു , അനുയോജ്യനായ ഒരു ഭർത്താവിനെത്തേടി. കൂട്ടുകാരനൊപ്പം കണ്ട് പരി ചയപ്പെട്ടതായിരുന്നു ഗോപാലകൃഷ്ണന . അന്നമ്മയേക്കാൾ മൂന്നു വയസ്സിനിളയതായിരുന്നെങ്കിലും, ഒടുവിൽ അന്നമ്മയുടെ ഹൃദയം കവരാൻ ഗോപാലകൃഷ്ണനു കഴിഞ്ഞു. ഒരു ഡിഗ്രിയല്ലാതെ പറയത്തക്ക മറ്റു യോഗ്യതകളൊന്നും അയാൾക്കുണ്ടായിരുന്നില്ല. എന്തൊക്കെയായാലും അയാൾക്ക് ആത്മാർത്ഥതയുള്ളൊരു ഹൃദയമുണ്ടെന്നു മനസ്സിലാക്കാൻ മറ്റാരെക്കാളും വേഗത്തിൽ അന്നമ്മക്കു കഴിഞ്ഞു. ഒടുവിൽ പഞ്ചായത്തിനെ ഞെട്ടിച്ചുകൊണ്ട് അന്നമ്മയുടെ വിവാഹക്കാര്യം പുറത്തുവന്നു. ഒപ്പം ഗോപാലകൃഷ്ണൻ മതംമാറി ക്രിസ്ത്യാനിയായെന്നും . &lt;br /&gt;&lt;br /&gt;രണ്ടുകൂട്ടരും, ഹിന്ദുക്കളും കൃസ്ത്യാനികളും, വിഷയം പൊതുവായും വേറെ വേറെയും ചർച്ചചെയ്തു. ഗോപാലകൃഷ്ണൻ ഹിന്ദുക്കൾക്കു മുഴുവൻ അപമാനമാണെന്ന് തങ്കപ്പൻനായരുടെ ചായപ്പീടികയിൽ പ്രമേയം പാസാക്കപ്പെട്ടു. എന്നാൽ അന്യമതക്കാരനെ പ്രേമിച്ചെങ്കിലും അയാളെ മതംമാറ്റിയ അന്നമ്മ മിടുക്കിയാണെന്ന് മെമ്പറ് വർക്കിയും കൂട്ടരും അവകാശപ്പെട്ടു . ഒടുവിൽ ഗോപാലകൃഷ്ണന്റെ വീട്ടുകാരുടെ പൂർണ്ണ നിസ്സഹകരണത്തോടെ, അന്നമ്മയുടെ വിവാഹം നടത്തപ്പെട്ടു. ശേഷം താമസിയാതെ ഗോപാലകൃഷ്ണനെന്ന ജോസഫുമൊത്ത് അന്നമ്മ അമേരിക്കയിലേക്കു പറന്നു . &lt;br /&gt;&lt;br /&gt;മഹാനഗര മായ ന്യൂയോർക്കിലേക്ക് . ഗോപാലകൃഷ്ണന്റെ നാട്ടുകാരിൽ ചിലർ അയാളെത്തുമ്പോഴേക്കും ചില തീരുമാനങ്ങളെടുത്തിരുന്നു. അത്യാർത്തിമൂലം സ്വന്തം മൂടുമ റന്ന അയാളെ അടുപ്പിക്കരുതെന്നവർ പ്രതിജ്ഞയെടുത്തു. പുതിയ ആകാശവും പുതിയ ഭൂമിയും കണ്ട അമ്പരപ്പിൽ, മാസങ്ങൾ കഴിഞ്ഞത് ഗോപാലകൃഷ്ണനറിഞ്ഞില്ല. അന്നമ്മ സ്നേഹമുള്ളവളും തന്റേടിയുമായിരുന്നു . അവൾ തന്റെ ജോസഫിനെ പൊന്നുപോലെ നോക്കി. തല്ക്കാലം ജോലിയെക്കുറിച്ചോർത്ത് വിഷമിക്കണ്ടെന്നും സമയംപോലെയെല്ലാം ശരിയാകുമെന്നും അവൾ സമാധാനിപ്പിച്ചു. പല ജോലികൾക്കും ശ്രമിച്ചെങ്കിലും വർഷങ്ങൾക്കുശേഷം ഒരു ട്രാവൽ ഏജ ന്റെന്ന നിലയിലാണ് അയാൾ പച്ചപിടിച്ചത് . അന്നമ്മയുടെ സ്വഭാവവും സൗന്ദര്യവും ആളുകളോടിടപെടാനുള്ള കഴിവും, ബിസിനസ്സിൽ ഉയരാൻ അയാളെ സഹായിച്ചു. ക്രമേണ, സമുദായത്തിൽ ജോസഫ് ഒരു നല്ല ബിസിനസുകാരനായി പേരെടുത്തു . പുരോഗമനവാദികളായ കുറെ ഹിന്ദു സുഹൃത്തുക്കൾ അയാളോ ടൊപ്പമുണ്ടായിരുന്നെങ്കിലും പൊതുവെ ഹൈന്ദവ കൂട്ടായ്മയിൽ നിന്നും ഗോപാലകൃഷ്ണൻ അകറ്റി നിറുത്തപ്പെട്ടു . അടുത്ത ബന്ധുക്കൾ പോലും ബന്ധം പറയാൻ മടിച്ചു . &lt;br /&gt;അന്നമ്മയോടൊപ്പമുള്ള ജീവിതം അയാൾക്ക് സന്തോഷം നിറഞ്ഞതായിരുന്നു. കാലം ചെന്നപ്പോൾ അന്നമ്മ പേരും അന്തസുമുള്ളാരു നഴ്സ് ആയി. ജോസഫ് അറിയപ്പെടുന്നൊരു ബിസിനസ്സുകാരനും . സമൂ ഹത്തിലെ എന്തു നല്ല കാര്യത്തിനും അവരുടെ പിന്തുണയുണ്ടായി. &lt;br /&gt;&lt;br /&gt;പെട്ടെന്നാണ് പാൻക്രിയാറ്റിക് കാൻസർ എന്ന രോഗം അന്നമ്മയുടെ ജീവൻ കവർന്നെടുത്തത് . ഒരു മൂന്നു മാസത്തോളം അവർ രോഗവുമായി മല്ലിട്ടു . അവരുടെ മരണം ഗാപാലക്യഷ്ണണനെ വല്ലാതെ തളർത്തി. ജീവിക്കാൻ പണത്തിനൊരു കുറവുമില്ലായിരുന്നെങ്കിലും ഏകാന്തതയും ഒറ്റപ്പെടലും അയാളെ വേട്ടയാടാൻ തുടങ്ങി. മക്കളി ല്ലാത്ത ദുഃഖം അയാളെ അലട്ടി . ആകെയുണ്ടായിരുന്നത് അന്നമ്മയായിരുന്നല്ലോ. എല്ലാം നഷ്ടപ്പെട്ടതായി അയാൾക്കു തോന്നി . ക്രമേണ ബിസിനസ്സിലുള്ള താല്പര്യം കുറഞ്ഞു . &lt;br /&gt;&lt;br /&gt;&#39;ഓ ഇനിയും എന്തിനാണിങ്ങനെയുണ്ടാക്കി കൂട്ടണെ . ആർക്കു വേണ്ടിയാണിതൊക്കെ ..&#39; &lt;br /&gt;&lt;br /&gt;കുര്യനോടും രാമദാസിനോടും ചീട്ടുകളിക്കുന്ന അവസരങ്ങളിൽ പലപ്പോഴും ഇങ്ങിനെ പറഞ്ഞിരുന്നു. ബിസിനസ്സും കളഞ്ഞ് വീട്ടിൽ കുത്തിയിരിക്കാതെ, പള്ളിയിൽ സ്ഥിരമായി പോകാനും എന്തെങ്കിലും ചാരിറ്റി പോലുള്ള സൽക്കർമ്മങ്ങളിലേർപ്പെടാനും അവർ ഉപദേശിച്ചെ ങ്കിലും, ഗോപാലകൃഷ്ണനെ വല്ലാത്ത മടി ബാധിച്ചു തുടങ്ങിയിരുന്നു. &lt;br /&gt;&lt;br /&gt;വല്ലപ്പോഴും ചില ഞായറാഴ്ചകളിൽ പള്ളിയിൽ പോയെങ്കിലും, അച്ചന്മാരുടേയും ബാക്കിയുള്ളവരുടെയും മനോഭാവത്തിലും പെരുമാറ്റത്തിലുമുള്ള മാറ്റം അയാളെ നോവിച്ചു. കുത്തിക്കുത്തിയുള്ള വർത്തമാനം സഹിക്കാതെയായപ്പോൾ, ഗോപാലകൃഷ്ണൻ പള്ളിയിൽ പോകാതെയായി . തന്റെ പഴയ ഹിന്ദു പശ്ചാത്തലം ചികഞ്ഞെടുക്കപ്പെടുന്നതായും പള്ളിയിലേക്കുള്ള വരവ് സ്വാഗതാർഹമല്ലായെന്നും അയാൾക്ക് അനുഭവപ്പെട്ടു. സ്വന്തം ദുഃഖങ്ങൾ പങ്കുവച്ചിരുന്നത് ആത്മസുഹൃത്തുക്കളായ രാമദാസിനോടും കുര്യനോടുമാണ്.&lt;br /&gt;&lt;br /&gt;&#39;അടുത്ത പിറന്നാൾ എനിക്ക് അമ്പലത്തിൽ ആഘോഷിക്കണം. കൂട്ടുകാർക്കൊരു സദ്യ ഏർപ്പാടാക്കണം. രാമദാസ് അതിനുവേണ്ടതൊക്കെ മുൻകൈയ്യെടുത്തു ചെയ്യണം.&#39;&lt;br /&gt;&lt;br /&gt;ആഗ്രഹം രാമദാസിനോടു പറഞ്ഞപ്പോൾ അയാൾ ശരിവെച്ചു . രാമദാസ് ഓർത്തു. എങ്ങിനെ കഴിഞ്ഞയാളാണ്. അന്നമ്മയുടെ മരണശേഷം ഒന്നു രണ്ടു വർഷത്തിനുള്ളിൽ ഗോപാലകൃഷ്ണന്റെ ജീവിതം ആകെ കീഴ്മേൽ മറിഞ്ഞു. അയാൾക്ക് പെട്ടെന്ന് പ്രായം കൂടിയ പോലെ. മദ്യപാനവുമുണ്ട്. പൊതുവേദികളിൽ നിന്നും പാർട്ടികളിൽ നിന്നും അയാൾ അകന്നു . ഒരിക്കൽ അന്നമ്മ ഉറങ്ങിയ സെമിത്തേരിയിൽ പോയി അവരുടെ കല്ലറക്കുമേൽ കിടന്നശേഷം കുര്യനെ വിളിച്ചു. &lt;br /&gt;&lt;br /&gt;“ സുഖം . ഞാനിവിടെ അന്നമ്മയോടൊപ്പമാണ്.&#39;&lt;br /&gt;&lt;br /&gt;വേക്കിന്റെ ഒന്നാം ദിവസം . ഗോപാലകൃഷ്ണന്റെ ശരീരമേറ്റുവാങ്ങി സൂട്ടും മേക്കപ്പുമിടുന്നതിൽ കുര്യനും രാമദാസും സഹായിച്ചു . മൂന്നുമണിയോടെ വേക്ക് ആരംഭിച്ചു . അത്ഭുതമെന്നു പറയട്ടെ, രാത്രി എഴു മണിയായിട്ടും കാണാനെത്തിയവർ ഏഴോ എട്ടോ പേർ മാത്രം. രാത്രി മൃതദേഹം തിരിച്ചേല്പിച്ചശേഷം കാര്യങ്ങൾ തിരക്കിയപ്പോഴാണ് രണ്ടുപേരും ഞെട്ടിപ്പോയത് .&lt;br /&gt;&lt;br /&gt;&#39;മാന്യമായ  മരണം കിട്ടണമെങ്കിൽ മാന്യമായിട്ട് ജീവിക്കണം. വെറുതെ പണത്തിനു പിറകെയോടിയാൽ ഇങ്ങിനിരിക്കും. സിറ്റിയിലെ ഹിന്ദു സംഘടനയുടെ നിലപാടതായിരുന്നു. &lt;br /&gt;&lt;br /&gt;പളളിക്കാർക്ക് പറയാനുണ്ടായിരുന്നത് മറ്റൊന്നാണ്. &lt;br /&gt;&lt;br /&gt;&#39;പേരില് കൃസ്ത്യാനിയായിട്ടു കാര്യമില്ല. അവിശ്വാസിയും നിഷേധിയുമായൊരാളുടെ മരണകർമ്മങ്ങളിൽ വിശ്വാസികളാരും പങ്കെടു ക്കരുത്&#39;&lt;br /&gt;&lt;br /&gt;ചിലർ പറഞ്ഞു.&lt;br /&gt;&lt;br /&gt;&#39;ഒരു വേക്കിന് പോണതിനോട് ഞങ്ങൾക്കു വിരോധമില്ല. പക്ഷെ പള്ളീലങ്ങിനൊരു സംസാരമുള്ളപ്പോ ....&#39;&lt;br /&gt;&lt;br /&gt;പിറ്റേന്നുച്ചയോടെ രാമദാസും കുര്യനും വീണ്ടും ഫ്യൂണറൽ ഹോമിലെത്തി . ഇന്നുകൂടി വേക്ക് വച്ചിട്ടുണ്ട്. അടുത്ത സ്റ്റേറ്റിൽ ചില ബന്ധുക്കളെ അറിയിച്ചിട്ടുമുണ്ട്. വരുന്നെങ്കിൽ വരട്ടെ . &lt;br /&gt;&lt;br /&gt;ഡെഡ്ബോഡി വേക്കിനായി ഏറ്റുവാങ്ങാൻ ചെന്നപ്പോഴാണ് ഞെട്ടിക്കുന്ന വാർത്ത അറിയുന്നത്. ബോഡി ഈസ് മിസ്സിംഗ്. ഡെഡ് ബോഡി കാണാനില്ല . &lt;br /&gt;&lt;br /&gt;&#39;എന്താ . എന്തുപറ്റി..&#39;&lt;br /&gt;&lt;br /&gt;രാംദാസും കുര്യനും തരിച്ചുനിന്നുപോയി . കർശനമായ സുരക്ഷിതത്വത്തിലും നിബന്ധനകളിലും സൂക്ഷിക്കപ്പെടുന്ന മൃതദേഹത്തിനെന്തു സംഭവിക്കാനാണ്. ഫ്യൂണറൽ ഹോമിലെ ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം ആരംഭിച്ചു . എന്തെങ്കിലുമൊന്നറിയാനായി രണ്ടുപേരും കാത്തിരുന്നു. ഒടുവിൽ ഒരുദ്യോഗസ്ഥൻ അടുത്തെത്തി പതുക്കെപ്പറഞ്ഞു .&lt;br /&gt;&lt;br /&gt;&#39;വി ആർ സോറി ... ഔവർ പ്രിലിമിനറി ഇൻവെസ്റ്റിഷേൻ കുഡിന്റ് ഫെന്റ് എനിതിംഗ് മോർ . എ ഡീറ്റയിൽഡ് ഇൻവെസ്റ്റിഗേഷൻ വിൽ ഫോളോ&#39; &lt;br /&gt;&lt;br /&gt;ബോഡി കാണാനില്ല എന്നതിൽ കവിഞ്ഞ് കൂടുതലൊന്നും ഇപ്പോൾ പറയാനാവില്ല. തികച്ചും അവിശ്വസനീയം. പുറത്തുനിന്നാർക്കും മൃതദേഹം കടത്തിക്കൊണ്ടുപോകാൻ അത്ര എളുപ്പമല്ല. അല്ലെങ്കിൽ തന്നെ അതിന്റെ ആവശ്യമെന്ത് ? അവർക്കാലോചിച്ചിട്ടൊരെത്തും പിടിയും കിട്ടിയില്ല. ഒരുകാര്യം ഉറപ്പാണ്. സ്വന്തം ദേഹം അവിടം വിട്ടുപോയതിൽ ഗോപാലകൃഷ്ണന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ട് . അന്നമ്മയുടേയും.&lt;br /&gt;&lt;br /&gt;ചില കൊള്ളരുതാത്തവരുടെ മരണശേഷംപോലും അവരെപ്പറ്റി  എന്തെങ്കിലുമൊക്കെ നല്ലത് പറഞ്ഞ് കേൾക്കാറുണ്ട് . ഇവിടെ മരിച്ചുക ഴിഞ്ഞിട്ടുപോലും അവഹേളിക്കൽ തുടരുകയാണ് - മൃതശരീരത്തോടുപോലും ദയകാട്ടാത്തവർ.&lt;/div&gt;</description><link>http://lalens.blogspot.com/2020/07/blog-post_30.html</link><author>noreply@blogger.com (Anilal Sreenivasan)</author><thr:total>0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-6386980593694867598.post-1446382248694574213</guid><pubDate>Fri, 31 Jul 2020 01:38:00 +0000</pubDate><atom:updated>2020-08-01T09:15:35.296-05:00</atom:updated><category domain="http://www.blogger.com/atom/ns#">കഥ</category><title> ഓം നമഃശിവായ</title><description>പാരലൽ കോളേജ് അദ്ധ്യാപകനും, അതിലുപരി അറിയപ്പെടുന്ന ഭക്തനുമായ ശിവാനന്ദൻ പശുകുത്തി ആശുപത്രിയിലായി. ആറ്റിൻകര ഗ്രാമത്തിലങ്ങോളമിങ്ങോളം ഈ വാർത്തയെത്തിക്കാൻ പാടുപെട്ടത് പോസ്റ്റുമാൻ നാണുവായിരുന്നു. അന്നു വൈകുന്നേരം ദാസപ്പന്റെ ചായ ക്കടയിൽ കൂടിയവർ ഈ വിഷയം ചർച്ചചെയ്തു . ശിവാനന്ദൻ ആളുകളുടെ അഭിപ്രായത്തിൽ നല്ലവനും, പരോപകാരി അല്ലെങ്കിലും ആരെയും ദ്രോഹിക്കാത്തവനും ആയിരുന്നു.&lt;br /&gt;&lt;br /&gt;വൈകിട്ട് ശിവന്റെയമ്പ ലത്തിൽ പോകുന്നവഴിയാണ് സംഭവം . വീടിനു പുറകിലെ പാട ങ്ങൾക്കപ്പുറമാണ് അമ്പലം . കൊയ്ത്ത് കഴിഞ്ഞ പാടങ്ങളുടെ വരമ്പി ലൂടെ നടന്നുവേണം അമ്പലത്തിലെത്താൻ. പാതിവഴിയെത്തിയപ്പോഴാണ്, പാടത്തെവിടെയോ മേഞ്ഞു നിന്നിരുന്ന ഒരു പശു ശിവാനന്ദനു പിന്നാലെ പാഞ്ഞെത്തിയത്. ആദ്യത്തെ കുത്ത് പിന്നിൽനിന്നു തന്നെ കിട്ടി . അപ്രതീക്ഷിതമായി കിട്ടിയ കുത്തിന്റെ ആഘാതത്തിലും വേദനയിലും സ്വയം മറന്നുപോയ ശിവാനന്ദൻ, സമനില വിണ്ടെടുത്ത് തിരിഞ്ഞു നോക്കിയപ്പോഴാണ് തൊട്ടു പിന്നിൽ തലതാഴ്ത്തി വാലും പൊക്കി അടുത്ത കുത്തിനു തയ്യാറെടുക്കുന്ന പശുവിനെക്കണ്ടത് .ഒന്നു മാലോചിച്ചില്ല . അയാൾ ഫസ്റ്റ് ഗിയറിൽ തന്നെ ഓടാൻ തുടങ്ങി; പശു പിന്നാലെയും. എന്നാൽ മുണ്ട് മടക്കി കുത്താത്തതിനാലും കാലിൽ സ്ലിപ്പർ ചെരുപ്പുകളായിരുന്നതിനാലും കൈയിൽ അമ്പലത്തിലേക്കായി കരുതിയ പൂക്കടയുണ്ടായിരുന്നതിനാലും പ്രതീക്ഷിച്ചതു പോലെ പിക്കപ്പ് കിട്ടിയില്ല വിണ്ടും പശുവിന്റെ കുത്തേറ്റ് ശിവാനന്ദൻ പാടത്തേക്ക് മറിഞ്ഞുവീണു . പ്രയാസപ്പെട്ടെണീറ്റ് . കാലിലെ ചെരിപ്പൂരി മാറ്റി. മുണ്ടും മടക്കിക്കുത്തി, വീണ്ടും വരമ്പത്തു കയറി മുന്നോട്ടോടാൻ തുടങ്ങി . പശുവുണ്ടോ വിടുന്നു. അതു പിന്നാലെ പാഞ്ഞു. പാടത്തു വീണപ്പോൾ കൈയിൽ നിന്നും തെറിച്ചു പോയ പൂക്കുടയെടുക്കാൻ തിരക്കിനിടയിൽ ശിവാനന്ദൻ മറന്നുപോയി. &lt;br /&gt;&lt;br /&gt;ഒടുവിൽ അമ്പലമുറ്റത്ത് അരയാലിന്റെ ചോട്ടിൽ സ്ഥിരമായി ചീട്ടുകളിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരാണ് രക്ഷക്കെത്തിയത് . പാടവരമ്പത്ത് കൂടെ ഓടിവരുന്ന പശുവിനെയും ശിവാനന്ദനെയും കണ്ടു കാര്യം മനസ്സിലാക്കിയ അവർ ഓടിയെത്തി അയാളെ പശുവിന്റെ ആക്രമണത്തിൽ നിന്നും രക്ഷിച്ചു.&lt;br /&gt;&lt;br /&gt;പരുക്കേറ്റ അയാളെ, പെട്ടെന്നുതന്നെ ഒരു ടാക്സി പിടിച്ച് അവർ ആശുപ്രതിയിലെത്തിച്ചു . അവിടെയെത്തി പലരും അയാളെ സന്ദർശി ച്ചു . സഹ അദ്ധ്യാപകർ , വിദ്യാർത്ഥി വിദ്യാർത്ഥിനികൾ , അമ്പലം ശാന്തിക്കാരൻ , കമ്മിറ്റിക്കാർ , ബന്ധുമിത്രാദികൾ അങ്ങിനെ പലരും. തലക്കും കൈകാലുകൾക്കും നല്ല പരിക്കുണ്ട് . പ്ലാസ്റ്ററിട്ട കാലുകൾ അല്പം ഉയർത്തി വെച്ച നിലയിലാണ് കിടപ്പ് - ഒന്നും സംസാരിക്കാ തെ , നിസ്സംഗനായി . കൂടെയുണ്ടായിരുന്ന ഭാര്യയാണ് വിവരമന്വേഷിച്ചെത്തിയവരോട് വർത്തമാനം പറഞ്ഞത്. ആശുപ്രതി മുറിവിടുന്നതിനു മുൻപ് അവരിൽ പലരും “ നാലും ശിവാനന്ദനിങ്ങനെ വന്നല്ലോ ... ? &quot; എന്ന് അതിശയപ്പെട്ടു . വെറുതെ കണ്ണുകൾ മിഴിച്ചങ്ങിനെ കിടന്നത ല്ലാതെ അയാൾ ആരോടും ഒന്നും മിണ്ടിയില്ല . വിശക്കുമ്പോൾ മാത്രം, സന്ദർശകർ കൊണ്ടുകൊടുത്ത മുന്തിരിയും പഴവും കഴിച്ചു . &lt;br /&gt;&lt;br /&gt;കണക്കദ്ധ്യാപകനായിരുന്ന ശിവാനന്ദന്റെ ജീവിതം തികച്ചും ലളി തമായിരുന്നു . കോളേജ് ഡിഗ്രി പഠനം പൂർത്തിയാക്കിയശേഷമാണ് ദേവമാതാ ട്യൂഷൻ സെന്ററിൽ അദ്ധ്യാപനം തുടങ്ങിയത്. ഗവൺമെന്റ് ജോലി കിട്ടുന്നതുവരെ, എന്നായിരുന്നു ആദ്യത്തെ പ്ലാൻ . എന്നാൽ ഈ പണി ഇഷ്ടപ്പെട്ടതുകൊണ്ടാ വീട്ടുകാരാരും മറ്റൊന്നിനും നിർബന്ധിക്കാത്തതുകൊണ്ടോ ... എന്തോ .... അയാൾ പിന്നെ മറ്റൊരു ജോലിക്കും ശ്രമിച്ചില്ല, പോയില്ല . കുട്ടികൾക്ക് , പ്രത്യേകിച്ച് , പെൺകു ട്ടികൾക്ക് ശിവാനന്ദൻ സാറിനെ വലിയ മതിപ്പുമായിരുന്നു . പഠിപ്പിക്കല് അത്ര കേമമല്ലായിരുന്നെങ്കിലും, എന്നും വെള്ളമുണ്ടും വെള്ള ഷർട്ടും ധരിച്ചെത്തിയിരുന്ന കട്ടിമീശക്കാരനായ ഈ കണക്കദ്ധ്യാപ കനെ പെൺകുട്ടികൾക്കെല്ലാം വലിയ ഇഷ്ടമായിരുന്നു . സാറിന് പെൺ കുട്ടികളെയും. എപ്പോഴെങ്കിലുമൊക്കെ സാറിനോടസൂയ തോന്നിയ ചില വികൃതിപ്പയ്യൻമാർ അയാൾക്ക് “ മീശമാധവൻ ” എന്ന ഇരട്ടപ്പേരു നല്കിയിരുന്നു . &lt;br /&gt;അങ്ങിനെ വർഷങ്ങൾ കടന്നുപോയപ്പോൾ ശിവാനന്ദന് ഒരു പെണ്ണു കെട്ടണമെന്നു തോന്നി. മകന്റെ ആഗ്രഹം മണത്തറിഞ്ഞ മാതാപിതാ ക്കൾ ഒരു ഗവൺമെന്റു ജോലിക്കാരിയതന്നെ തപ്പിയെടുത്തു. ഒരു പാരലൽ കോളേജ് വാദ്ധ്യാർക്ക് കെട്ടിച്ചുകൊടുക്കാൻ പെണ്ണിന്റെ വീട്ടു കാർക്ക് താല്പര്യമില്ലായിരുന്നെങ്കിലും, ആദ്യകൂടിക്കാഴ്ചയിൽ തന്നെ പെൺകുട്ടിയെ വീഴ്ത്താൻ ശിവാനന്ദനു കഴിഞ്ഞതുകൊണ്ട്, വീട്ടുകാരുടെ എതിർപ്പിന് വലിയ ബലമില്ലായിരുന്നു . കല്യാണം കഴിഞ്ഞ് ദാമ്പത്യം സുഖകരമായിരുന്നു എന്നതിനു തെളിവെന്നോണമാണ്, കൃത്യം ഒരു വർഷം കഴിഞ്ഞ് ഒരാൺകുട്ടിയും പിന്നെയും ഒരു വർഷം കഴിഞ്ഞ് ഒരു പെൺകുട്ടിയും ഉണ്ടായത് . &lt;br /&gt;&lt;br /&gt;എന്നാൽ ഒരഞ്ചുവർഷം കഴിഞ്ഞപ്പോൾ ജീവിതത്തിലെ പുതുമക ളെല്ലാം നഷ്ടപ്പെട്ടതായി അയാൾക്കുതോന്നിത്തുടങ്ങി . പഠിപ്പിക്കലും കുടുംബജീവിതവുമൊക്കെ പരമബോറായി. ഒന്നിലും ഒരുത്സാഹവുമില്ല. പഠിപ്പിക്കാൻ പോകുന്നതുപോലും കേവലം ഒരു ചടങ്ങ് എന്ന പോലെയായി. പലരാത്രികളിലും സ്നേഹത്തോടെ കെട്ടിപ്പിടിക്കാൻ തുടങ്ങുന്ന ഭാര്യയോട് &lt;br /&gt;&#39;നല്ല സുഖമില്ല&#39; എന്നു പറഞ്ഞ് തിരിഞ്ഞു കിടന്നു. അച്ഛനോടും അമ്മയോടും എന്തിന് സ്വന്തം കുഞ്ഞുങ്ങളോടു പോലും അധികം മിണ്ടാതെയായി. ഈ മാറ്റങ്ങൾ കണ്ട് മനസ്സുനൊന്ത ഭാര്യ സ്വന്തം ഭർത്താവിനു സൽബുദ്ധി തിരിച്ചുകിട്ടാൻ എന്നും ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ചു . അങ്ങിനെ ഒരുദിവസം സന്ധ്യാനേരത്ത് വിളക്കു കത്തിക്കാൻ തുടങ്ങുമ്പോൾ കയറിവന്ന ശിവാനന്ദനെ തന്റെ കൂടെയിരിക്കാൻ അവർ നിർബന്ധിച്ചു . ഒരെതിർപ്പും കൂടാതെ അയാൾ അനുസരിച്ചു. എന്തിന് തുടർന്നുള്ള എല്ലാ ദിവസങ്ങളിലും വൈകുന്നേരം അയാൾ പ്രാർത്ഥനക്കായി ഭാര്യയോടൊപ്പം കൂടി. ക്രമേണ അയാൾ ഈശ്വരവിശ്വാസ ത്തിലേക്ക് തിരിഞ്ഞു . ആദ്യം വീട്ടിലെല്ലാപേർക്കും ശിവാനന്ദന്റെ മാറ്റ ത്തിൽ സന്തോഷം തോന്നിയെങ്കിലും പിന്നീടുള്ള അയാളിലെ മാറ്റ ങ്ങൾ അവരെ വിഷമിപ്പിച്ചു . &lt;br /&gt;&lt;br /&gt;ദിവസങ്ങൾ കഴിയുന്തോറും അയാളിലെ ഭക്തി കൂടിക്കൂടി വന്നു . ആദ്യമൊക്കെ പ്രാർത്ഥനാസമയത്ത് ഭാര്യയോടൊപ്പം വെറുതെയിരുന്ന അയാൾ, പിന്നീട് എല്ലാ കാര്യങ്ങൾക്കും മുൻകൈയെടുത്തു തുടങ്ങി. വിളക്ക് പുറത്തുകൊണ്ടുപോയി ചാരം തേച്ച് കഴുകി തുടക്കുക. തിരി തയ്യാറാക്കുക - അങ്ങിനെ എല്ലാ കാര്യങ്ങളും അയാൾ തന്നെ ചെയ്യാൻ തുടങ്ങി. ഏതാനും മാസങ്ങൾകൊണ്ട് ശിവാനന്ദൻ ഒരു തികഞ്ഞ ഭക്തനായി മാറുകയുണ്ടായി . വീട്ടിൽ പുതുതായി ഒരു പൂജാ മുറി ഒരുക്കി അതിൽ ഇഷ്ടദൈവങ്ങളുടെ ഫോട്ടോകൾ നിരത്തി . എല്ലാ ദൈവങ്ങൾക്കും കൂടി ആ കൊച്ചുമുറിയിൽ ഇരിക്കാൻ തന്നെ പ്രയാസമായിരുന്നു . പുതിയ വിളക്കുകൾ, മറ്റു പൂജാസാമഗ്രികൾ, ഇരിക്കാൻ ഒരു ചെറിയ പീഠം, ഒരു കൊച്ചുരുളി തുടങ്ങിയവ പൂജാമുറിയിൽ സജ്ജമായി. &lt;br /&gt;&lt;br /&gt;ചുരുക്കത്തിൽ പുതുതായി കൈവന്ന ഭക്തി ശിവാനന്ദന്റെ ജീവിതം തന്നെ മാറ്റി മറിച്ചു . അയാൾ എന്നും രാവിലെ അഞ്ചുമണിക്കെണീറ്റ് സൂര്യനമസ്കാരം ചെയ്യാനാരംഭിച്ചു. അത് കഴിഞ്ഞ് മറ്റ് ദിനചര്യകൾക്കുശേഷം ഈറനുടുത്ത് പൂജാമുറിയിൽ കയറും. അവിടെ പിന്നെ ഒരു രണ്ടുമണിക്കുർ രാമായണമോ മഹാഭാരതമോ അങ്ങിനെയെന്തെങ്കിലും ഉറക്കെ വായി ക്കും . അത് കഴിഞ്ഞ് പൂജ . പൂജക്കുശേഷം കർപ്പൂരം കത്തിച്ച് വീട്ടിലെല്ലാപേരെയും തൊഴിച്ചിട്ടു മാത്രമേ അയാൾ പ്രഭാതഭക്ഷണം കഴിക്കു മായിരുന്നുള്ളു . ട്യൂഷൻ സെന്ററിൽ പഠിപ്പിക്കാൻ പോകുന്നതിനുമുമ്പ് ദിവസവും രാവിലെ അമ്പലത്തിൽ പോകുന്നത് ശീലമാക്കി. ജോലി കഴിഞ്ഞ് നേരെ അമ്പലത്തിലേക്ക്. പിന്നെ ദീപാരാധനയും കഴിഞ്ഞ് നടയടച്ചശേഷമേ വീട്ടിലെത്തുകയുള്ളു. വിട്ടിലെത്തിയാൽ എന്തെ ങ്കിലും കഴിച്ച് കിടന്നുറങ്ങും . ആരോടും അധികം സംസാരിക്കാതെ യായി ,&lt;br /&gt;&lt;br /&gt;ശിവാനന്ദന്റെ ഈ മാറ്റവും രീതികളും, ഭാര്യയെയും അച്ഛനമ്മമാരെയും വല്ലാതെ ദുഖിപ്പിച്ചു . &#39;അച്ഛനെന്താ ഒന്നും മിണ്ടാത്തെ &#39; എന്ന് കുട്ടികളും ചോദിച്ചു തുടങ്ങി. അയാൾ വീട്ടിൽ നിന്നും യാഥാർത്ഥ്യ ങ്ങളിൽനിന്നുമകന്ന് തന്റേതായ മറ്റേതോ ലോകത്തു ചെന്നുപെട്ടതായി വീട്ടിലുള്ളവർ മനസ്സിലാക്കി. ദൈവകാര്യങ്ങളൊഴിച്ച് മറ്റൊന്നിലും അയാൾ ശ്രദ്ധയില്ലാതായി . അമ്പലത്തിൽ പോയശേഷം പലദിവസങ്ങ ളിലും ട്യൂഷൻ സെന്ററിലെത്താൻ വൈകിയതിനു പ്രിൻസിപ്പലിന്റെ വായിൽ നിന്നും ശകാരം കേട്ടു.&amp;nbsp;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അങ്ങിനെയിരിക്കുമ്പോഴാണ് അമ്പലക്കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് വന്നത് . സെക്രട്ടറിയായി ശിവാനന്ദൻ ഐകകണ്ഠന തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ അതോടുകൂടി ഉത്തരവാദിത്തങ്ങൾ കൂടു കയും മറ്റൊന്നിലും ശ്രദ്ധിക്കാൻ പറ്റാതെയാവുകയും ചെയ്തു . ദീപാരാധന കഴിഞ്ഞ് നടയടച്ചുകഴിഞ്ഞാലും കണക്കുകളെല്ലാം കൃത്യമായി എഴുതിക്കഴിഞ്ഞശേഷമേ വീട്ടിലേക്ക് തിരിക്കുകയുള്ളു . അയാൾ ക്രമേണ വീടുമായും വീട്ടുകാരുമായകന്ന് സ്വന്തമായ ലോകത്ത് ഒറ്റ പ്പെട്ടു . കിട്ടുന്ന ശമ്പളത്തിന്റെ പകുതിയും അമ്പലത്തിന്റെ ആവശ്യങ്ങൾക്കായി ചെലവാക്കാൻ തുടങ്ങി. എല്ലാ ഉത്തരവാദിത്തങ്ങളും ചെലവുകളും തലയിൽ വീണ ശിവാനന്ദന്റെ ഭാര്യ, ഒരാളിന്റെ ശമ്പളം കൊണ്ട് മാസത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടി. &lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കുമ്പോഴാണ്, ഒരുദിവസം അമ്പലത്തിൽ നിന്നും മടങ്ങിവരുന്ന വഴി , ശിവാനന്ദന്റെ കാലിൽ ഒരു പാമ്പ് കടിച്ചത്. ഒപ്പമുണ്ടായിരുന്നവർ ഉടൻതന്നെ അടുത്തുള്ള വിഷവൈദ്യന്റെയടുത്ത് എത്തിക്കുകയും അതുകൊണ്ടുമാത്രം മരണത്തിൽ നിന്നും രക്ഷപ്പെടുകയും ചെയ്തു . എന്നാൽ ഇതൊരു തുടക്കം മാത്രമായിരുന്നു. മാസത്തിലൊ രിക്കലെങ്കിലും, ഒന്നുകിൽ അമ്പലത്തിൽ പോകുന്നവഴി, അല്ലെങ്കില് മടങ്ങിവരുന്ന വഴി, ഇങ്ങിനെയെന്തെങ്കിലും അത്യാഹിതം സംഭവിക്കുക പതിവായി. അങ്ങനെ കഴിഞ്ഞ ആറുമാസങ്ങളിലെ അവസാനത്തെ സംഭവമായിരുന്നു പശു കുത്തിയത്.&lt;br /&gt;&lt;br /&gt;ആശുപ്രതിയിലെത്തിയ പലരും ചേർന്ന്, ഒരു പ്രശ്നം വെച്ചാലെന്ത് എന്നാലോചിച്ചു . ഇത്രയും ദൈവഭയവും ഭക്തിയുമുള്ള ഒരാൾക്ക്, എന്തു കൊണ്ടാണ് ഇത്തരം അനുഭവങ്ങളുണ്ടാകുന്നത് . അതും അമ്പലപരിസരത്തുവെച്ച്. ഭാര്യക്ക് ആദ്യം ആ ആശയത്തോട് യോജിപ്പില്ലായിരു ന്നെങ്കിലും ഒടുവിൽ സമ്മതിച്ചു. അമ്പലം ശാന്തിക്കാരൻ നിർദ്ദേശിച്ച ജ്യോത്സ്യനെത്തന്നെ പ്രശ്നം വയ്ക്കാൻ ബുക്ക് ചെയ്തു . പറഞ്ഞുറപ്പിച്ച് ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ജ്യോത്സ്യൻ വീട്ടിലെത്തി. നാട്ടുകാരിൽ പ്രധാനിമാരും വീട്ടുകാരും ഹാജരായി. ഭാര്യ വീട്ടിനുള്ളിൽ നിന്നും പതുക്കെ ശിവാനന്ദനെ താങ്ങിപ്പിടിച്ച് നടത്തി, ഉമ്മറത്ത് ജോത്സ്യനു സമിപം ഇരുത്തി. മുറിവുകൾ ഉണങ്ങി തുടങ്ങ ന്നതേയുള്ളു .&amp;nbsp;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അയാൾ നിർവികാരനായി അവിടെയിരുന്നു . ജോത്സ്യൻ പലകമേൽ വരച്ച കളങ്ങളിൽ കവിടി നിരത്തി ധ്യാനനിരതനായി . ആളുകൾ ആകാംഷയോടെ ജ്യോത്സ്യന്റെ പ്രവർത്തികൾ ശ്രദ്ധിച്ചു നിന്നു . അയാൾ ഇടക്കിടക്ക് എന്തൊക്കെയോ ശ്ലോകങ്ങൾ ചൊല്ലുകയും, കവിടികൾ കളങ്ങളിൽ മാറ്റി മാറ്റി വയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒടുവിൽ അല്പം നീണ്ടു നിന്ന ധ്യാന ത്തിനു ശേഷം ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് ഇങ്ങിനെ പറഞ്ഞു; ആരോടെന്നില്ലാതെ -&lt;br /&gt;&lt;br /&gt;&#39;ശിവാനന്ദൻ സ്വന്തം കർമ്മങ്ങളുടെ ലോകത്തേക്ക് മടങ്ങി വരേണ്ടതുണ്ട്. പരമശിവനു വേണ്ടത് അതാണ് . സ്വന്തം കർമ്മങ്ങൾ തിരിച്ചറിഞ്ഞ് അവ നിറവേറ്റുക . അതാണ് ജീവിതം . അതുകഴിഞ്ഞ് സമയഉണ്ടെങ്കിൽ മാത്രം അങ്ങോട്ടു ചെല്ലുക. സ്വന്തം കർമ്മങ്ങൾ ശരിയായി നിറവേറ്റുന്നതുതന്നെയാണ് ഈശ്വരസേവ. സ്വന്തം കർമ്മങ്ങൾ മറന്ന് അങ്ങോട്ടു പോകണ്ട. . ഓരോ അനുഭവങ്ങൾ നല്കി പരമശിവൻ പറയാൻ ശ്രമിച്ചത് അതാണ് .&#39;&lt;/div&gt;</description><link>http://lalens.blogspot.com/2020/07/blog-post.html</link><author>noreply@blogger.com (Anilal Sreenivasan)</author><thr:total>0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-6386980593694867598.post-3844891803957611383</guid><pubDate>Fri, 03 Jul 2020 04:50:00 +0000</pubDate><atom:updated>2020-07-02T23:58:50.002-05:00</atom:updated><category domain="http://www.blogger.com/atom/ns#">അനുഭവം</category><title>വിനാശകാലേ </title><description>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;&lt;br /&gt;&lt;div style=&quot;text-align: right;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&lt;b&gt;&lt;font size=&quot;1&quot;&gt; &amp;nbsp;Ellis Island (എല്ലിസ് ഐലൻഡിൽ നിന്ന്)&lt;/font&gt;&lt;/b&gt;&lt;/div&gt;&lt;div style=&quot;text-align: right;&quot;&gt;&lt;b&gt;&lt;font size=&quot;1&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp;&amp;nbsp; &lt;/span&gt;&lt;/span&gt;(അനുഭവം /ഓർമ, Anthology)&lt;/font&gt;&lt;/b&gt;&lt;/div&gt;&lt;div style=&quot;text-align: right;&quot;&gt;&lt;b&gt;&lt;font size=&quot;1&quot;&gt;Published by Pulitzer June 2020&amp;nbsp;&lt;/font&gt;&lt;/b&gt;&lt;b&gt;&lt;font size=&quot;1&quot;&gt;&amp;nbsp;&lt;/font&gt;&lt;/b&gt;&lt;/div&gt;&lt;div style=&quot;text-align: right;&quot;&gt;&lt;b&gt;&lt;font size=&quot;1&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &lt;span&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span&gt;&amp;nbsp; &amp;nbsp; &amp;nbsp;&lt;/span&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&lt;/font&gt;&lt;/b&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;2001 സെപ്റ്റംബർ&amp;nbsp;&amp;nbsp;മാസത്തിലൊരു&amp;nbsp;&amp;nbsp;ദിവസം&amp;nbsp;രാവിലെ. പതിവ് ചൊവ്വാഴ്ചകളിലൊന്ന്.&amp;nbsp;ഒരിടത്തും മുൻപ് കണ്ടിട്ടില്ലാത്തതോ&amp;nbsp; വായിച്ചിട്ടില്ലാത്തതോ ആയ&amp;nbsp;ആ വാർത്ത ഭീതിദമെങ്കിലും കൗതുകത്തോടെ&amp;nbsp;&amp;nbsp;കാണുകയായിരുന്നു. വീട്ടിലിരുന്നു ജോലി ചെയ്യുമ്പോൾ സ്വയം നേടിയൊരനുകൂല്യമായിരുന്നു&amp;nbsp;ഇടയ്ക്കു ഒരിടവേള&amp;nbsp; എടുത്തു&amp;nbsp;&amp;nbsp;ടി വി കാണുകയെന്നത്‌. ബോസ്റ്റണിൽ&amp;nbsp; നിന്നും ലോസ് ആൻജലസിലേക്കു തിരിച്ച &#39;അമേരിക്കൻ എയർലൈൻസ് -11&#39; വിമാനം, രാവിലെ 8.46 നു ലോകത്തിനു മുൻപാകെ അഭി മാനത്തോടെ ഉയർന്നു നിന്നിരുന്ന 110 നിലകളുള്ള&amp;nbsp;&amp;nbsp;വേൾഡ് ട്രേഡ് സെന്റർ ഇരട്ട ഗോപുരങ്ങളിൽ, വടക്കേ ഗോപുരത്തിന്റെ ചങ്കിലേക്ക് നൂറോളം വരുന്ന യാത്രക്കാരുമായി ഇടിച്ചുകയറുന്ന ദൃശ്യങ്ങളും വാർത്തകളും.&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
ഉള്ളിൽ കത്തിയ&amp;nbsp;അഗ്നി ഗോളങ്ങൾ ടവറിന്റെ മുകളിലും പാർശ്വങ്ങളിലുമായി&amp;nbsp;ഇരുണ്ട പുകപടലങ്ങളായി പടരുന്നു. അഗ്നിശമന സേനയുടെയും എഫ് ബി ഐ&amp;nbsp;&amp;nbsp;ഉദ്യോഗസ്ഥരുടെയും ന്യൂയോർക്ക് പോലീസിന്റേയും നിയന്ത്രണ ശ്രമങ്ങൾക്കിടയിൽ എങ്ങോട്ടോടിയാൽ രക്ഷയുണ്ട് എന്നറിയാതെ സമനില വിട്ടു പരക്കം പായുന്ന ജനങ്ങൾ... &lt;span&gt;ആ രൻ&amp;nbsp;&amp;nbsp; ബ്രൗണിന്റെ (Aaron Brown)&lt;/span&gt;&lt;span style=&quot;color: red;&quot;&gt; &lt;/span&gt;CNN ചാനൽ&amp;nbsp;&amp;nbsp;ബ്രേക്കിംഗ് ന്യൂസ്&amp;nbsp; ആയിരുന്നു എന്നാണോർമ.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
ഇതിനിടയിലാണ് കാളിങ് ബെൽ രണ്ടു മൂന്നു തവണ അടുപ്പിച്ചു ശബ്ദിച്ചത്. &lt;span&gt;ആരായിരിക്കും, ഇത്ര രാവിലെ എന്തിനായിരിക്കും എന്ന സംശയത്തോടെ വാതിൽ തുറന്നു.&lt;/span&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
ജൂലിയാൻ - തൊട്ടടുത്ത വീട്ടിലെ താമസ്സക്കാരിയാണ്. കൂടെ സ്വർണ തലമുടിയുള്ള രണ്ടു പെൺകുട്ടികളും. ഒരെണ്ണം ഒക്കത്തും മറ്റേതു സ്‌ട്രോളറിലും..&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
&#39;അറിഞ്ഞുവോ ..ന്യൂസ്?&#39;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
വാതിൽ തുറന്നതും അമ്പരപ്പോടെ അവർ ആരാഞ്ഞു.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;span&gt;&lt;font size=&quot;2&quot;&gt;&#39;ഞാനും കാണുകയായിരുന്നു&#39;&lt;/font&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
ഞാൻ കണ്ട വാർത്ത തന്നെയാണ് അവരും കണ്ടത്. പക്ഷെ അവരിൽ അത് കൂടുതൽ&amp;nbsp;ആഘാതവും ഉൽക്കണ്ഠയും ഉണ്ടാക്കിയിരിക്കുന്നു.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
അവരുടെ ഭർത്താവ്&amp;nbsp; അമേരിക്കൻ എയർ ലൈൻസ് പൈലറ്റ് ആണ്. രണ്ടു ദിവസ്സം മുൻപ് പോയതാണ്. തലേന്നു&amp;nbsp;&amp;nbsp;വിളിച്ചിരുന്നത്രെ. പിന്നെ യാതൊരു വിവരവുമില്ല.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
അകത്തേക്കിരിക്കാൻ പറഞ്ഞെങ്കിലും അത് കൂട്ടാക്കാതെ അവിടെ നിന്നു&amp;nbsp; തന്നെ കൂടുതൽ കാര്യങ്ങൾ&amp;nbsp; പറയാൻ തുടങ്ങുന്നു. അവരുടെ ശരീരഭാഷയിലും ശബ്ദത്തിലും ഭയവും സങ്കടവും ആവലാതിയും കൂടുന്നതായി ഞാനറിഞ്ഞു.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;span&gt;&lt;font size=&quot;2&quot;&gt;സ്‌കോട്ട്, ഇടിച്ച വിമാനത്തിന്റെ പൈലറ്റ് ആവാനുള്ള സാധ്യത ഏറെ വിദൂരമാണെങ്കിലും ആ നേരീയ സാധ്യതയോർത്തവർ തളരുന്നു.&lt;/font&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
കുട്ടികളുമായി നടക്കാനിറങ്ങുമ്പോൾ ഏതു വിമാനം കണ്ടാലും സ്‌ട്രോളർ കാരി മുകളിലേക്ക്&amp;nbsp; കൈ കാണിച്ചു കുഞ്ഞി വായിൽ ചിരിക്കുമത്രേ. ഇതുപറയുമ്പോൾ അവരുടെ കണ്ണുകൾ അറിയാതെ തുളുമ്പി.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;span&gt;&lt;font size=&quot;2&quot;&gt;സ്നേഹിക്കുന്നവർക്ക് ഒരാപത്തുവരുമോയെന്ന&amp;nbsp;ചിന്തപോലും നമ്മെ എത്ര പരിഭ്രാന്തരാക്കുന്നുവല്ലേ?&lt;/font&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
അവരെ സമാധാനപ്പെടുത്താനായി നമ്പർ വാങ്ങി അയാളെ വിളിച്ചു നോക്കി. ഫോൺ ഓഫ് ആണ്.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
ഞാൻ ചോദിച്ചു&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
&amp;nbsp;&#39;എങ്ങോട്ടാണ് സ്കോട്ട് പോയിരിക്കുന്നത്?&#39;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;span&gt;&lt;font size=&quot;2&quot;&gt;&#39;ഡാളസ്&#39;&lt;/font&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
എന്നാൽ വിഷമിക്കേണ്ട കാര്യമില്ലെന്നും ഇത് ബോസ്റ്റണിൽ നിന്നുമുള്ള ഫ്ലൈറ്റ് ആണെന്നുമൊക്കെ പറഞ്ഞു സമധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർക്കു കാര്യങ്ങൾ എന്നേക്കാൾ കൂടുതൽ അറിയാമെന്നു ചുരുങ്ങിയ സമയം കൊണ്ട് എനിക്ക് മനസ്സിലായി.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
&#39;പ്ളീസ് കം ഇൻ&amp;nbsp;&#39;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
രണ്ടാമതും പറഞ്ഞപ്പോൾ അവർ അകത്തുകയറി സോഫയിൽ ഇരുന്നു. &lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
മുന്നിലെ ടി വി യിൽ സംഭവത്തെ കുറിച്ചുള്ള കൂടുതൽ&amp;nbsp;വാർത്തകൾ.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
ഇടക്ക്‌&amp;nbsp; അവർ ഭർത്താവിന്റെ അച്ഛനെ (അദ്ദേഹം വ്യോമ സേനയിൽ ജോലിചെയ്തിരുന്ന ആളാണ്) ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹവും സാന്ത്വന&amp;nbsp;&amp;nbsp;വാക്കുകൾ പറഞ്ഞതിനാലാവണം പിന്നെയവർ അൽപ്പം ആശ്വാസത്തിലായിരുന്നു.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
ഇതിനകം മറ്റൊരു വിമാനം &#39;യുണൈറ്റഡ്-175&#39;&amp;nbsp; രാവിലെ 9.03 നു&amp;nbsp; തെക്കൻ ഗോപുരത്തിന്റെ എഴുപത്തി അഞ്ചുമുതൽ എൺപത്തി അഞ്ചുവരെ നിലകളിലേക്കു ഇടിച്ചു കയറിയിരുന്നു. ഏകദേശം രണ്ടു മണിക്കൂറിനുള്ളിൽ രണ്ടു ഗോപുരങ്ങളും ഉരുക്കു തൂണുകൾ&amp;nbsp;&amp;nbsp;തീർത്ത&amp;nbsp;&amp;nbsp;നട്ടെലുരുകി നിലം പതിച്ചു.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
AL-QUEADA&amp;nbsp;&amp;nbsp;ഭീകരർ&amp;nbsp;&amp;nbsp;ആസൂത്രണം ചെയ്തു, അമേരിക്കൻ മണ്ണിൽ നടത്തിയ ആക്രമണ പരമ്പരയിലെ ആദ്യ സംഭവമായിരുന്നു ഇത്. ആ സെപ്റ്റംബർ 11 ന്റെ ഓർമ &#39;911&#39; എന്ന പേരിൽ തുടർന്നെല്ലാവർഷവും അതെ ദിവസ്സം,&amp;nbsp; ആയിരങ്ങളുടെ ആത്മരക്ഷക്കായുള്ള സഹായവിളിയായി ഈ രാജ്യത്തെ ജനത ഓർക്കുന്നു. (അമേരിക്കയിൽ അത്യാവശ്യ സർവീസിന് വിളിക്കേണ്ടുന്ന നമ്പറാണ് 911). മൂവായിരത്തോളം ആളുകൾ കൊല്ലപ്പെട്ട, അതിലിരട്ടിയോളം പേർക്കു പരിക്കേറ്റ, സാമ്പത്തികമായി &lt;span&gt;ബില്യനുകൾ&amp;nbsp;വിലകൊടുക്കേണ്ടിവന്ന&lt;/span&gt;, വിലയിടാനാവാത്ത പൗര സ്വാതന്ത്ര്യത്തിനു മേൽ എന്നെന്നേക്കുമായി ഭീതിയുടെ കരിനിഴൽ വീഴ്ത്തിയ സംഭവം.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
ഒരപകട വാർത്ത കേൾക്കുമ്പോൾ, സ്വന്തക്കാരിലാരെങ്കിലും, പിന്നെ ബന്ധുക്കൾ പിന്നെ സുഹൃത്തുക്കൾ അതും കഴിഞ്ഞു പരിചയക്കാരിക്കാരിലാരെങ്കിലും അതിൽ പെട്ടുവോ&amp;nbsp;എന്ന ക്രമത്തിലാണല്ലോ നമ്മുടെ അന്വേഷണ വ്യഗ്രത നീളുക.&amp;nbsp;അങ്ങിനെ നോക്കുമ്പോൾ സ്വാർഥതാൽപ്പര്യപരമായ&amp;nbsp;&amp;nbsp;എല്ലാ അന്വേഷണങ്ങൾക്കൊടുവിലും&amp;nbsp;&amp;nbsp;വ്യക്തിപരമായി എന്നെ ബാധിച്ച ഒരു പ്രശ്നമായിരുന്നില്ല ഇത്. പക്ഷെ പിന്നീട് ഇവിടെ ജീവിക്കുന്ന എല്ലാവ രെയുംപോലെ എന്നെയും ആ കറുത്ത ദിവസവും&amp;nbsp;&amp;nbsp;അതിനു ശേഷം ഉണ്ടായ സംഭവവികാസങ്ങളും ബാധിച്ചിട്ടുണ്ട്. &#39;ഫ്രീ കൺട്രി&#39; എന്ന പ്രയോഗത്തിന്റെ &lt;span&gt;അർത്ഥതലങ്ങൾ&lt;/span&gt; തന്നെ മാറിപ്പോയിരിക്കുന്നു.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
എന്റെ അയൽക്കാർക്ക് ആ സമയത്തു ഓടിവരാൻ&amp;nbsp; തോന്നിയത് ഞങ്ങളുടെ വീട്ടിലേക്കാണ്. തീർച്ചയായും അവർ അവരുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഒക്കെ ഫോണിൽ ബന്ധപ്പെട്ടിരിക്കാം. പക്ഷെ എത്തിച്ചേരാനുള്ള കാലതാമസം കൊണ്ടോ, അവരുടെ അപ്പോഴത്തെ ഭയവും ആശങ്കകളും പങ്കിടാൻ പെട്ടെന്നൊരാൾ വേണമെന്ന കാരണത്താലോ, എന്തുകൊണ്ടോ ഞങ്ങളുടെ അടുത്ത് വന്നു. അതുവരെ പുറത്തു നിന്ന് മാത്രം കാര്യങ്ങൾ പറയുകയോ &#39;ഹാലോവീൻ&#39; ( പുരാതന സെൽറ്റിക് (Celtic ) ആത്മീയ പാരമ്പര്യത്തിലെ ഒരാഘോഷത്തിന്റെ തുർച്ചയായി എല്ലാവർഷവും ഒക്ടോബർ 31 നു പ്രേതപിശാചുക്കളുടെ വേഷങ്ങളണിഞ്ഞുള്ള ഒരാഘോഷം) പോലുള്ള ആഘോഷങ്ങളുടെ സമയത്തു മാത്രം കുട്ടികൾക്കൊപ്പം കൂടുകയോ&amp;nbsp;&amp;nbsp;ചെയ്യുമായിരുന്നവർ അരക്ഷിതാവസ്ഥയുടെയോ ഭീതിയുടെയോ സമയത്തു &lt;span&gt;മറ്റെല്ലാം മറന്ന്&lt;/span&gt;&lt;span style=&quot;color: red;&quot;&gt;&amp;nbsp;&lt;/span&gt;സഹജീവിയെന്ന&amp;nbsp;പരിഗണയിൽ മാത്രം പെരുമാറുന്നു.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
ഇതുതന്നെയാണ്&amp;nbsp; 2018 ൽ സംഭവിച്ചതും&amp;nbsp;&amp;nbsp;&amp;nbsp;ഈ വർഷം വീണ്ടും ആവർത്തിച്ചതുമായ&amp;nbsp; പ്രളയദുരന്തത്തിൽ കേരളം കണ്ടത്. ഇതൊക്കെ കൊണ്ട്&amp;nbsp;&amp;nbsp;അടിവരയിട്ടു പറയാവുന്ന ഒന്ന്, അതിജീവനത്തിന്റെ വെല്ലുവിളി നേരിടേണ്ടി വരുമ്പോൾ മനുഷ്യനെ പരസ്പരം ബന്ധിപ്പിച്ചു നിറുത്തുന്നത് മാനുഷികതയാണ്. ജാതി മത വംശ വ്യത്യാസങ്ങളും അതുമൂലമുള്ള സ്പർദ്ധകളും നിലനില്പിന്റെയോ മറ്റു പ്രാഥമിക സുരക്ഷിതത്വത്തിന്റെയോ വെല്ലുവിളികൾ ഇല്ലാതെ വരുമ്പോൾ, ഒറ്റക്കോ കൂട്ടായോ മനുഷ്യൻ വളർത്തിയെടുക്കുന്ന വിഭജനത്തിന്റെ വിഷവിത്തുകൾ മാത്രമാണ്.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
ഇനി ജൂലിയന്റെ കാര്യത്തിലേക്കു തിരിച്ചുവരാം. വൈകുന്നേരം നാലു മണിയോടെ ഭർത്താവിന്റെ അച്ഛൻ അവരെ&amp;nbsp; തിരിച്ചു വിളിക്കുകയും&amp;nbsp;&amp;nbsp;സ്‌കോട്ട് സുരക്ഷിതനാണെന്നു&amp;nbsp; സ്ഥിരീകരിക്കുകയും ചെയ്തു. സുരക്ഷാകാരണങ്ങളാലാണ് അദ്ദേഹവുമായി നേരിട്ട് ഫോണിൽ ബന്ധപ്പെടാൻ ആ സമയത്തു സാധിക്കാതെ പോയത്&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
സമാധാനത്തോടെ അവർ പോകുമ്പോൾ അവരെയും , അന്ന്&amp;nbsp;&amp;nbsp;മരണമടഞ്ഞവരെയും , കത്തിയമരുന്ന ഗോപുരങ്ങളിൽ നിന്നും &lt;span&gt;പ്രാണരക്ഷാർത്ഥo&lt;/span&gt;&lt;span style=&quot;color: red;&quot;&gt;&amp;nbsp;&lt;/span&gt;&amp;nbsp;നാലുപാടുമോടിയവരെയും , ഏറെ നാളുകൾക്കു ശേഷം&amp;nbsp;സഹാനുഭൂതി (Empathy )യെന്ന വികാരത്തോടെ&amp;nbsp; എനിക്കു കാണുവാൻ കഴിഞ്ഞു. &lt;span&gt;പരക്കം പായുന്നതിനിടയിൽ അവരിലാരോ&amp;nbsp;ഉപേക്ഷിച്ചിട്ട&amp;nbsp;രണ്ടു ഷൂസുകളിൽ അവരിലൊരാളായി&amp;nbsp;&lt;/span&gt;&lt;span&gt;ഞാൻ&lt;/span&gt;&lt;span&gt;&amp;nbsp;&lt;/span&gt;&lt;span&gt;നിൽക്കാൻ&amp;nbsp;&amp;nbsp;ശ്രമിച്ചു.&lt;/span&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
ദിവസ്സങ്ങൾ അധികം കഴിയുന്നതിനു മുൻപേ തന്നെ,&amp;nbsp;ഈ ആക്രമണ പരമ്പരകളുടെ സൂത്രധാരൻ ബിൻ ലാദൻ വക ഒരു വീഡിയോ മാധ്യമങ്ങളി ലൂടെ പ്രചരിക്കാൻ തുടങ്ങിയിരുന്നു. അമേരിക്കൻ അതിർത്തിയുടെ തെക്കു മുതൽ വടക്കേയറ്റം വരെയും പടിഞ്ഞാറുമുതൽ കിഴക്കേയറ്റം വരെയും ഉള്ള ജനങ്ങളുടെ മനസ്സിൽ&amp;nbsp;&amp;nbsp;വരും നാളുകളിൽ&amp;nbsp;ഭീതിയുടെ വേലിയേറ്റം സൃഷ്ടിക്കും എന്നായിരുന്നു സന്ദേശം.&amp;nbsp;&amp;nbsp;ഇനിയും ഇത്തരം ഭീകര ആക്രമണങ്ങൾ അമേരിക്കൻ മണ്ണിൽ ആസൂത്രണം ചെയ്യുന്നതിന്റെ സൂചനയായിരുന്നു അത്. അമർഷത്തോടെ അത് കാണുകയും കേൾക്കുകയും ചെയ്‌തെങ്കിലും അതിലെ ഗൂഢാർത്ഥം അന്ന് മനസ്സിലാക്കിയിരുന്നില്ല.&amp;nbsp; അതിനു ശേഷം&amp;nbsp;&lt;span style=&quot;color: red;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;background-color: white;&quot;&gt;&lt;span&gt;&amp;nbsp;&#39;ഹോം ബ്രീഡ്&#39; ആയി നടന്ന&amp;nbsp;&amp;nbsp;ശ്രമങ്ങൾ എല്ലാം വിജയിച്ചില്ലായെങ്കിലും&amp;nbsp;&lt;/span&gt;&amp;nbsp;ഭീകരവാദികളുടെ ആത്യന്തിക ലക്‌ഷ്യം ജനജീവിതത്തിൽ ഭീതി പരത്തി അവരുടെ സ്വതന്ത്ര വ്യാപാരങ്ങളെ&amp;nbsp; അലങ്കോലപ്പെടുത്തുക എന്നത് തന്നെയാണ്. അതിൽ വലിയൊരു പരിധിവരെ അവർ വിജയിച്ചുവെന്ന് വേണം കരുതാൻ.&amp;nbsp;&lt;/span&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;span style=&quot;background-color: white;&quot;&gt;&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;span&gt;&lt;font size=&quot;2&quot;&gt;&lt;span style=&quot;background-color: white;&quot;&gt;&amp;nbsp;911 സംഭവം അമേരിക്കൻ ജനതയിലുണ്ടാക്കിയ മുറിവുണങ്ങാൻ&amp;nbsp;&lt;/span&gt;&lt;span style=&quot;background-color: white;&quot;&gt;വർഷങ്ങൾ വേണ്ടിവന്നു&lt;/span&gt;&lt;span style=&quot;background-color: white;&quot;&gt;. ജീവിതം അതിന്റെ നിയതമായ വഴികളിലൂടെ വീണ്ടും മുന്നോട്ടുപോയെങ്കിലും, എപ്പോഴെങ്കിലുമൊക്കെ ജൂലിയാനും&amp;nbsp; കുട്ടികളും ചിന്തയിൽ വന്നു കേറുമായിരുന്നു. നമുക്കൊരു പങ്കുമില്ലാത്ത അവിചാരിതസംഭവങ്ങൾ നമ്മെ എന്തുമാത്രം നിരാലംബരും നിസ്സഹായരുമാക്കുന്നു എന്നോർത്ത് നടുങ്ങിയിരുന്നു. ആ നടുക്കത്തിലെപ്പോഴോ ആണ്&amp;nbsp;&amp;nbsp;വർഷങ്ങൾക്കു&amp;nbsp; മുൻപ്&amp;nbsp;&amp;nbsp;&lt;/span&gt;&lt;span style=&quot;background-color: white;&quot;&gt;&amp;nbsp;ഞാനും സമാനവ്യഥകളിലൂടെ കടന്ന് പോയ ആ ദിവസങ്ങൾ ഓർമയിലേക്ക് തള്ളിക്കയറിയത്.&lt;/span&gt;&lt;span style=&quot;background-color: white;&quot;&gt;&amp;nbsp;&lt;/span&gt;&lt;/font&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
1992 ഡിസംബറിൽ മുംബൈയിൽ അരങ്ങേറിയ ഹിന്ദു മുസ്ലിം കലാപമാണ് ജീവിതത്തിൽ ആദ്യമായി എന്നിൽ ഭയവും&amp;nbsp;അരക്ഷിതാവസ്ഥയും നിറച്ചത്. ഡിസംബർ 6 -നു ഹിന്ദു കർസേവകർ അയോദ്ധ്യയിലെ&amp;nbsp; ബാബറി മസ്‌ജിദ്‌ പൊളിച്ചതിൽ പ്രകോപിതരായ മുസ്ലിംങ്ങൾ തെരുവിലിറങ്ങിയതോടെ തുടങ്ങിയ കലാപം 1993 ജനുവരി പകുതിയോടെ അടങ്ങിയപ്പോൾ തൊള്ളായിരത്തോളം പേർ&amp;nbsp; കൊല്ലപ്പെട്ടു. അതിന്റെ നടുക്കുന്ന വിശദാംശങ്ങൾ വായനക്കാരിൽ&amp;nbsp; ചിലർക്കെങ്കിലും&amp;nbsp;&amp;nbsp;അറിവുള്ളതാണല്ലോ&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിനു ഏതാനും മാസങ്ങൾക്കു മുൻപേ ഞങ്ങൾ മുംബൈ നഗരത്തിൽ എത്തിപ്പെട്ടിരുന്നു.&amp;nbsp;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
പ്രശ്നസങ്കീർണമായ&amp;nbsp; വിവാഹം കഴിഞ്ഞു കുറെ ദിവസ്സങ്ങൾ കഴിയുമ്പോഴാണ് ജോലി നഷ്ട്ടപ്പെട്ട വിവരം അറിയുന്നത്.&amp;nbsp; &#39;എന്ന് തിരിച്ചു ജോലിക്കു കയറും?&#39; എന്ന നാട്ടുകാരുടെ കുത്തിനോവിക്കുന്ന സ്ഥിരം&amp;nbsp;ചോദ്യം സഹിക്കാനാവാതെ&amp;nbsp;&amp;nbsp;വന്നപ്പോഴാണ് അത്യാവശ്യം വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളുമടങ്ങിയ രണ്ടു പെട്ടികളുമായി ഞങ്ങൾ മുംബൈക്ക് വണ്ടി കയറിയത്. ആ സമയത്തു, മറ്റു വഴികളില്ലാതെ ഭാൺഡുപ്പ് (Bhandup ) റെയിൽവേ സ്റ്റേഷനു&amp;nbsp;&amp;nbsp;കിഴക്കു ഭാഗത്തുള്ള&amp;nbsp; CGS (Central Government Staff ) ക്വാർട്ടേഴ്സിൽ, ഉത്തർ പ്രദേശിൽ നിന്നുള്ള&amp;nbsp; ഒരു കുടുംബത്തിനൊപ്പം അവരുടെ ഫ്ലാറ്റിൽ&amp;nbsp;പേയിങ് ഗസ്റ്റ് ആയി - മാസം 670 രൂപാ വാടകയിൽ ഒരു മുറിയിൽ&amp;nbsp;താമസിച്ചു .&amp;nbsp;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;span&gt;ഞങ്ങൾ ചെന്നുപെട്ട സമയം, കമ്പനികൾ ജോലിക്കാരെ എടുക്കുന്നതു&amp;nbsp;&amp;nbsp;തൽക്കാലം നിറുത്തി വച്ചേക്കുകയായിരുന്നു.&lt;/span&gt; എങ്കിലും ബയോ-ഡാറ്റയുടെ കോപ്പികളുമായി&amp;nbsp;രാവിലെ ഇറങ്ങും. വാങ്ങാൻ&amp;nbsp; തയാറുള്ള കമ്പനികൾക്കും വ്യക്തികൾക്കും കൊടുത്തു തിരികെയെത്തും. ഇതായിരുന്നു പതിവ് പരിപാടി.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
മടങ്ങിയെത്തിയാൽ ആ ഒറ്റ മുറിയിലും സമാധാനമുണ്ടായിരുന്നില്ല. ഒരു സ്ത്രീയും അവരുടെ 20 -22 വയസ്സായ മകളും മാത്രമായിരുന്നു ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. ഞങ്ങളോട്&amp;nbsp; ഒരു സഹകരണ മനോഭാവവും&amp;nbsp;അവർ കാണിച്ചിരുന്നില്ല. &#39;നിങ്ങൾ മദ്രാസികൾക്കു വൃത്തി തീരെയില്ല&#39; എന്ന് അവർ അവസരമുണ്ടാക്കി തന്നെ ഇടയ്ക്കിടെ&amp;nbsp;ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. ഒരുദിവസം കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും എന്തെങ്കിലും കുത്തുവാക്കുകൾ&amp;nbsp; പറഞ്ഞവർ നോവിച്ചിരുന്നു. ബാക്കി മുറികൾ നല്ല രീതിയിൽചായം തേച്ചു&amp;nbsp;&amp;nbsp;സൂക്ഷിച്ചിരുന്നെങ്കിലും പേയിങ് ഗുസ്റ്റിന്റെ മുറി മാത്രം വിട്ടുപോയിരുന്നു. വർഷങ്ങളായി ചായം തേക്കാതെ മുഷിഞ്ഞതായിരുന്നു അത് . രണ്ടു പെട്ടികൾ, ഒരു പായ,&amp;nbsp; ചെറിയൊരു&amp;nbsp;&amp;nbsp;മെത്ത, പ്ലാസ്റ്റിക് പ്ലേറ്റുകൾ&amp;nbsp;&amp;nbsp;കുറെ അലുമിനിയം പാത്രങ്ങൾ. കൂടാതെ&amp;nbsp;&amp;nbsp;&amp;nbsp;മിക്കവാറും കൂടെയുണ്ടായിരുന്ന ഒരു പൂച്ചക്കുട്ടിയും. ഇതായിരുന്നു ഞങ്ങളുടെ ലോകം. &lt;span&gt;(ഏകദേശം&lt;/span&gt;&amp;nbsp;രണ്ടു മാസങ്ങൾക്കു ശേഷം ഒരു കാറിനടിയിൽ പെട്ട് ആ പൂച്ചക്കുട്ടി&amp;nbsp;ചത്തപ്പോഴാണ് എത്രയോ വര്ഷങ്ങള്ക്കു ശേഷം കരയാൻ തോന്നിയത്. കാരണം അത് ഞങ്ങളെ അത്രയ്ക്ക് സന്തോഷിപ്പിച്ചിരുന്നു അന്ന്&amp;nbsp;).&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
ഡിസംബർ പകുതി കഴിഞ്ഞിരിക്കും. കലാപം ശക്തമായി തുടരുന്നു. സാധാരണ ജീവിതങ്ങൾ മതഭ്രാന്തിനു മുന്നിൽ ഭയന്ന് വിറങ്ങലിച്ചു. സെൻട്രൽ ഗവണ്മെന്റ് സ്ഥാപനമായതിനാൽ അവിടേക്കു ഒത്തിരി ഭീഷണികൾ&amp;nbsp;&amp;nbsp;വരാൻ തുടങ്ങി. അടുത്തുള്ള കഞ്ചൂർ&amp;nbsp; മാർഗിൽ&amp;nbsp;&amp;nbsp;(സെൻട്രൽ റെയിൽവേ ലൈനിൽ അടുത്ത സ്റ്റേഷനു കളാണ് ഇത് രണ്ടും) നിന്നും വൈകുന്നേരം ട്രക്കിൽ എതിർ ഗ്രൂപ്പെത്തി ആക്രമണം നടത്തുമെന്നതിനാൽ തയാറായിരിക്കണമെന്നു ആണുങ്ങൾക്ക് നിർദേശം കിട്ടി. ഒന്ന് രണ്ടു ദിവസ്സം ഒന്നും സംഭവിച്ചില്ല. പിന്നൊരു ദിവസ്സം രാത്രി&amp;nbsp; പതിനൊന്നു&amp;nbsp;&amp;nbsp; മണിയോടെ പറഞ്ഞ പോലെ പോലെ ഒരു ട്രക്ക് വന്നു നിന്നു.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
ഞങ്ങൾ സജ്ജരായിരിക്കണം എന്ന് വിലക്കിയ അതെ ആൾക്കാർ തന്നെയായിരുന്നു അത്. എതിർ വിഭാഗത്തിന്റെ ഫ്ലാറ്റുകൾ കണ്ടുപിടിച്ചു നേരത്തെ കൊടുത്ത മുന്നറിയിപ്പു&amp;nbsp;&amp;nbsp;പ്രകാരം ഒഴിഞ്ഞു പോകാത്തവരെ ഒഴിപ്പിക്കാൻ വന്നവരായിരുന്നു അവർ. അർദ്ധ രാത്രിയോടെ&amp;nbsp;&amp;nbsp;ചില ഫ്ലാറ്റുകളിൽ നിന്നും സ്ത്രീകളുടെ&amp;nbsp;നിലവിളികൾ കേൾക്കാൻ&amp;nbsp;&amp;nbsp;തുടങ്ങി&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
&amp;nbsp;&#39;ബചാവോ... ബചാവോ...&#39;&amp;nbsp;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
ടീവീ യും ഫ്രിഡ്ജുമെല്ലാം മുകളിലത്തെ നിലകളിൽ നിന്നും താഴേക്ക് വലിച്ചെറിയപ്പെടുന്നു.&amp;nbsp; ആകെ ബഹളവും നിലവിളികളും. ഭയന്ന് വിറച്ചു ഞങ്ങളുടെ തൊണ്ട വരണ്ടു. ലൈറ്റുകളണച്ചു നിശ്ശബ്ദരായിരുന്നു നേരം വെളുപ്പിച്ചു.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
പിറ്റേന്ന്&amp;nbsp; വൈകുന്നേരം, വീട്ടുകാരി സ്ത്രീ ഒരു യാത്രക്കെന്നപോലെ ഒരുങ്ങി വന്നു&amp;nbsp;&amp;nbsp;ഞങ്ങളോട് പറഞ്ഞു&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
&quot;യഹാം ബഹുത് കുച്ച് ഹോനെ&amp;nbsp; വാലാ ഹൈ . ഹാം ജാ രഹാ ഹെ ..തും ലോ ഗ് കിതർ ഭീ ജാവോ ..&quot;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
ഇവിടെ എന്തൊക്കെയോ സംഭവിക്കാൻ&amp;nbsp;&amp;nbsp;പോകുന്നുവെന്നും നിങ്ങൾ വേണമെങ്കിൽ എവിടെയെങ്കിലും പൊയ്ക്കൊള്ളാനുമായിരുന്നു&amp;nbsp;&amp;nbsp;അവരുടെ ഉപദേശം. മറുപടിക്കു കാത്തുനിൽക്കാതെ അമ്മയും മകളും അത്യാവശ്യ സാധനങ്ങളുമായി പുറത്തേക്കു നടന്നു. പിന്നെയവർ വരുന്നത് രണ്ടാഴ്ച കഴിഞ്ഞാണ്.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
ഒറ്റപ്പെടലും ഭയവും വല്ലാതെ അലട്ടാൻ തുടങ്ങി. ഒരു പക്ഷെ ഇനിയൊരാക്രമണത്തിനു&amp;nbsp;&amp;nbsp;താഴത്തെ നിലയിൽ താമസിച്ചിരുന്ന ഞങ്ങൾ ഇരയായിക്കൂടെന്നില്ല.അടുത്ത് തന്നെ ഒരു ബന്ധു വീടുണ്ട്. നടക്കാവുന്ന ദൂരം മാത്രം..പക്ഷെ ബോബെ ജീവിതം അറിയാവുന്നവർക്കറിയാം..ചെറിയ വീടുകൾ, ഫ്ലാറ്റുകൾ. ഒരു കുടുംബത്തിന് അത്യാവശ്യം കഴിയാവുന്നവ..അവിടെയാകട്ടെ രണ്ടു കുട്ടികളുമുണ്ട്..അധികം സ്ഥലവുമില്ല. പോകാൻ അഭിമാനബോധം&amp;nbsp;&amp;nbsp;ആദ്യമൊന്നും സമ്മതിച്ചില്ല..പക്ഷെ നേരം വൈകുകയും ഭീതിയുടെ അന്തരീക്ഷം രൂക്ഷമാവുകയും ചെയ്തപ്പോൾ അഭിമാനം ഭയത്തിനു വഴിമാറി.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
രാത്രി&amp;nbsp; പതിനൊന്നു&amp;nbsp;&amp;nbsp;മണിയോടെ ഞങ്ങൾ&amp;nbsp;&amp;nbsp;വീട് പൂട്ടി പുറത്തിറങ്ങി. പുറത്തു ആരെയും കാണാനില്ല. എല്ലാപേരും വീടുകളിലൊതുങ്ങി ടി. വി&amp;nbsp; ക്കു&amp;nbsp;മുന്നിൽ നിശബ്ദരായി കൂടിയിരുന്നു, വർത്തകളറിയാൻ. സാധാരണ ദിവസ്സങ്ങളിൽ&amp;nbsp; രാവിലെ രണ്ടു മണിക്കുപോലും ബോംബെ റെയിൽവേ സ്റ്റേഷനുകളും പരിസരങ്ങളും സജീവമാണ്. സുരക്ഷിതമാണ്. എന്നാലിപ്പോൾ ശ്മശാന മൂകത മാത്രം. കടകൾ നേരത്തെ തന്നെ അടച്ചിരുന്നു തെരുവ് ഏറെക്കുറെ ശൂന്യം. ബോംബയിൽ ഏതു തെരുവിലും കാണാവുന്ന, സമയകാല ബോധമില്ലാതെ അലയുന്ന തെരുവ് നായ്ക്കൾ മാത്രം അവിടവിടെ കാണാമായിരുന്നു.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
സത്യത്തിൽ അപ്പോൾ എന്തായിരുന്നു മനസ്സിൽ എന്നിന്നും നിശ്ചയമില്ല. ഒരു പക്ഷെ നിസ്സംഗതയായിരുന്നിരിക്കാം. ഭയം മൂത്ത നിസ്സംഗത..&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
ഒരിരുപതു മിനുട്ടു നടന്നുകാണും. ബന്ധുവിന്റേത് ഒരു ചെറിയ വീടായിരുന്നു. വീട് നിന്നിരുന്ന&amp;nbsp;കോളനിക്കുള്ളിലേക്കു കടക്കുമ്പോൾ എന്തോ ഒരു ധൈര്യം തോന്നി. കാരണം ശിവ സേനയുടെ&amp;nbsp; കോട്ടയായിരുന്നു ആ പ്രദേശം&amp;nbsp;അന്ന്. അതുകൊണ്ടു തന്നെ ഞങ്ങൾക്ക് ആപത്തു വരില്ല എന്നൊരു തോന്നലാവണം ആ ധൈര്യത്തിനു&amp;nbsp;&amp;nbsp;പിന്നിൽ.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
വീടെത്തും മുൻപ്, തുറസ്സായതും ചതുപ്പു നിറഞ്ഞതുമായ ഒരു സ്ഥലത്തെ ഒറ്റ നിലയുള്ള കെട്ടിടത്തിന്റെ ടെറസ്സിൽ&amp;nbsp;കുറേപ്പേർ.&amp;nbsp; അവർ ഉച്ചത്തിൽ സംസാരിക്കുന്നു രാമന്റെ പേരെടുത്തു&amp;nbsp;മുദ്രാവാക്യങ്ങൾ മുഴക്കുന്നു. ഒരു പക്ഷെ ഒരാക്രണമണത്തിനു&amp;nbsp; തയാറാവുകയാണവർ. പെട്ടെന്നൊരു കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. കാക്കി നിക്കറിട്ട രണ്ടുപേർ ടെറസിൽ&amp;nbsp; നിന്നും താഴേക്ക് മൂത്രമൊഴിക്കുന്നു. മുദ്രാവാക്യം മുഴക്കിക്കൊണ്ടു&amp;nbsp;&amp;nbsp;തന്നെ - വഴിവിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ വ്യക്തമായി കാണാവുന്ന രീതിയിൽ. ആക്രമണത്തിന് മുൻപുള്ള പ്രത്യേകതരം ആഹ്ളാദ പ്രകടനം. നോക്കു പിറ്റേന്ന് പുലരുമ്പോൾ നമ്മളറിയുന്ന മരണങ്ങൾക്കോ തീവയ്പ്പുകൾക്കോ മുൻപ്&amp;nbsp;&amp;nbsp;അവരെത്ര സന്തോഷവാന്മാരായിരുന്നുവെന്നു.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
രണ്ടു മൂന്നു ദിവസം അവിടെ താമസിച്ച ശേഷം ഒരു തീരുമാനമെടുത്തു.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
തിരിച്ചു പോവുക. എന്തോ വരട്ടെ. നഷ്ടപ്പെടാൻ എന്താണുള്ളത്. വിലയുള്ളതായി തോന്നിയത് മുറിയിലുണ്ടായിരുന്ന&amp;nbsp; സർട്ടിഫിക്കറ്റുകൾ&amp;nbsp;&amp;nbsp;മാത്രമാണ്. ബാക്കിക്കൊക്കെ&amp;nbsp; ആക്രിസാധനങ്ങളുടെ&amp;nbsp;വിലമാത്രം. രണ്ടും കൽപ്പിച്ചു തിരികെപ്പോയി - ഞങ്ങളുടെ ഒറ്റ മുറിയിലേക്ക്.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
ലോകത്തെവിടെപോയാലും ഏതു സാഹചര്യത്തിലും&amp;nbsp;ജീവിക്കാനുള്ള ധൈര്യം മുംബൈയിൽ ജീവിച്ചു&amp;nbsp;&amp;nbsp;നേടിയതാണ്. &lt;span&gt;അദ്ധ്വാനത്തിന്റെ&lt;/span&gt; മഹത്വം മനസ്സിലാക്കിത്തന്ന, വേദനകൾക്കിടയിലും വെല്ലുവിളികൾക്കിടയിലും എവിടെയെങ്കിലുമൊക്കെ &lt;span&gt;സന്തോഷത്തിനും&lt;/span&gt; വകനൽകുന്ന, ഉള്ളവനെയും ഇല്ലാത്തവനെയും ഒരുപോലെ സ്വീകരിക്കുന്ന&amp;nbsp;മഹാ നഗരത്തിനു നന്ദി.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
22 വർഷങ്ങൾക്കു മുൻപ്&amp;nbsp;1997 ഫെബ്രുവരി ഒന്നിന്&amp;nbsp;അമേരിക്കയിലെത്തിയശേഷം ജീവിതം മെല്ലെ&amp;nbsp;മാറുകയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ പറുദീസ, സമൃദ്ധിയുടെയും&amp;nbsp;&amp;nbsp;അവസരങ്ങളുടെയും&amp;nbsp; നാട്. സ്വയമൊരുക്കുന്ന കൂടുകൾക്കുള്ളിൽ സുരക്ഷിതരാവുന്നവർക്കൊപ്പം ഞാനും. ഇടക്കൊരു കടിഞ്ഞാണിട്ട് , ബോംബെ ജീവിതം വരെ&amp;nbsp;എന്നെ തിരിച്ചു നടത്തിയ,&amp;nbsp;മാനുഷികതെയെ കുറിച്ച് തുറന്നു ചിന്തിക്കാൻ പ്രേരിപ്പിച്ച 2001 സെപ്തംബര് ഒൻപതു - മറക്കാനാവാത്ത ദിവസ്സം തന്നെയാണ്.&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;&lt;font size=&quot;2&quot;&gt;
മഹാകവി ടാഗോറിന്റെ പ്രസിദ്ധമായ വരികളാണ്&amp;nbsp;&amp;nbsp;ഇപ്പോഴെനിക്കോർമ&amp;nbsp;വരുന്നത്.&amp;nbsp;&amp;nbsp;&lt;/font&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;span style=&quot;color: #141823; font-family: georgia, palatino, serif;&quot;&gt;&lt;font size=&quot;2&quot;&gt;Where the mind is without fear&amp;nbsp;&lt;/font&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;span style=&quot;color: #141823; font-family: georgia, palatino, serif;&quot;&gt;&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/span&gt;&lt;/div&gt;
&lt;div class=&quot;poem_body&quot; style=&quot;box-sizing: border-box; font-family: roboto, &amp;quot;droid sans&amp;quot;, helvetica, sans-serif; text-align: left;&quot;&gt;
&lt;div style=&quot;box-sizing: border-box; color: #141823;&quot;&gt;&lt;font size=&quot;2&quot;&gt;
Where the mind is without fear and the head is held high&lt;br /&gt;
Where knowledge is free&lt;br /&gt;
Where the world has not been broken up into fragments&lt;br /&gt;
By narrow domestic walls&lt;br /&gt;
Where words come out from the depth of truth&lt;br /&gt;
Where tireless striving stretches its arms towards perfection&lt;br /&gt;
Where the clear stream of reason has not lost its way&lt;br /&gt;
Into the dreary desert sand of dead habit&lt;br /&gt;
Where the mind is led forward by thee&lt;br /&gt;
Into ever-widening thought and action&lt;br /&gt;
Into that heaven of freedom, my Father, let my country awake.&lt;/font&gt;&lt;/div&gt;
&lt;div style=&quot;box-sizing: border-box; color: #141823;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;box-sizing: border-box;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;span style=&quot;color: #141823;&quot;&gt;ഭയം മനസ്സിനെ&amp;nbsp;&amp;nbsp;കീഴ്പ്പെടുത്തുമ്പോൾ&amp;nbsp;സ്വാതന്ത്ര്യം&amp;nbsp;&amp;nbsp;എല്ലാ &lt;/span&gt;&lt;span&gt;അർത്ഥത്തിലും&lt;/span&gt;&lt;span&gt; &lt;/span&gt;&lt;span style=&quot;color: #141823;&quot;&gt;നശിക്കുന്നു - സഞ്ചാര&amp;nbsp;സ്വാതന്ത്ര്യം മുതൽ തുറന്നു ചിന്തിക്കാനുള്ള&amp;nbsp;&amp;nbsp;സ്വാതന്ത്യ്രം&lt;/span&gt;&lt;br /&gt;
&lt;/font&gt;&lt;div style=&quot;color: #141823;&quot;&gt;&lt;font size=&quot;2&quot;&gt;
വരെ . സഞ്ചാര സ്വാതന്ത്ര്യത്തിനു മേൽ വിലക്കുകൾ&amp;nbsp; വീഴുന്നു. നിലനിൽപ്പിനു വേണ്ടിയാണെങ്കിലും&amp;nbsp;സങ്കുചിതമായി മാത്രം ചിന്തിക്കാൻ തുടങ്ങുന്നു. ജാതിയുടെയോ മതത്തിന്റെയോ&amp;nbsp;&amp;nbsp;വംശത്തിന്റെയോ&amp;nbsp;&amp;nbsp;ഭൂമിപരമായ അതിരുകളുടെയോ&amp;nbsp; പരിമിതിയിൽ അവർ ഒതുങ്ങികൂടുന്നു.&amp;nbsp; ലോകത്തിലെ ഏറ്റവും&amp;nbsp;&amp;nbsp;വലിയ സ്വതന്ത്ര ജനതയെന്നു അഭിമാനിച്ചവർക്ക്‌&amp;nbsp;&amp;nbsp;ആ സ്വാതന്ത്യ്രം പതിയെ&amp;nbsp;&amp;nbsp;നഷ്ട്ടമാവുന്ന&amp;nbsp;കാഴ്ച്ച&amp;nbsp; നാം കണ്ടു കഴിഞ്ഞു.&lt;/font&gt;&lt;/div&gt;
&lt;/div&gt;
&lt;div style=&quot;box-sizing: border-box; color: #141823;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;box-sizing: border-box; color: #141823;&quot;&gt;&lt;font size=&quot;2&quot;&gt;
ചുരുക്കത്തിൽ പരിമിതികൾക്കുള്ളിലൊതുങ്ങുമ്പോൾ, (അത് എന്തിന്റെ പേരിലായാലും) മാനുഷികത അവനിൽ നിന്നകലുന്നു.&amp;nbsp;&amp;nbsp;&amp;nbsp;എന്തിനു&amp;nbsp; -സ്വാത്രന്ത്ര്യ പ്രസ്ഥനവുമായി ബന്ധപ്പെട്ടു ദേശീയതാ ബോധം ഉടലെടുത്തത് പോലും ഭൂമിപരമായാ അതിരുകളിൽ ദേശീയതയെ തളച്ചിട്ടുകൊണ്ടാണ്. പിന്നീടത് മതപരമായതിന്റെ വിപത്തുകൾ ഇന്നും നമ്മൾ അനുഭച്ചറിയുന്നു.&lt;/font&gt;&lt;/div&gt;
&lt;div style=&quot;box-sizing: border-box; color: #141823;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;box-sizing: border-box; color: #141823;&quot;&gt;&lt;font size=&quot;2&quot;&gt;
&#39;കേരളമെന്നു കേട്ടാലഭിമാന പൂരിതമാകണം അന്തരംഗം&amp;nbsp;&lt;/font&gt;&lt;/div&gt;
&lt;div style=&quot;box-sizing: border-box;&quot;&gt;
&lt;div style=&quot;color: #141823;&quot;&gt;&lt;font size=&quot;2&quot;&gt;
ഭാരതമെന്ന പേര്കേട്ടലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ &#39; എന്ന് അക്കാലത്തു വള്ളത്തോൾ എഴുതിയപ്പോൾ, മേൽപ്പറഞ്ഞ കാരണം കൊണ്ട് തന്നെ, കവിതയുടെ ആശയത്തെ&amp;nbsp;എതിർത്ത പുരഗമന വാദികൾ കേരളത്തിൽ ഉണ്ടായിരുന്നു.&lt;/font&gt;&lt;/div&gt;
&lt;div style=&quot;color: #141823;&quot;&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;color: #141823;&quot;&gt;&lt;font size=&quot;2&quot;&gt;
ടാഗോറിനെ സംബന്ധിച്ചു ദേശീയത എന്നത് ഒരു സങ്കലിത സമൂഹം&lt;/font&gt;&lt;/div&gt;
&lt;font size=&quot;2&quot;&gt;&lt;span style=&quot;color: #141823;&quot;&gt;(Syncretic S ociety&#39; ) വാർത്തെടുക്കുന്നതിന്റെ ഭാഗമായിരുന്നു.&amp;nbsp; &amp;nbsp; ആശയങ്ങളുടെയും സംസ്കാരങ്ങളുടെയും ആചാരങ്ങളുടെയും രാഷ്ട്രീയ ബോധത്തിന്റെയും ചിന്തയുടെയും വൈവിധ്യങ്ങളും&amp;nbsp; വൈജാത്യങ്ങളും&amp;nbsp;കോർത്തിണക്കാനാവുന്ന ഒരു ദേശീയത.&amp;nbsp; അവിടെ അതിരുകൾ മനുഷ്യനെ തമ്മിലകറ്റുന്ന മതിലുകളല്ല(&amp;nbsp;&#39;domestic walls&#39;).&lt;/span&gt;&lt;span&gt; &lt;/span&gt;&lt;span&gt;അതുകൊണ്ടാണ് അദ്ദേഹത്തിന് ഒരേ തൂലിക കൊണ്ടുതന്നെ&amp;nbsp;&amp;nbsp;ഭാരതത്തിന്റെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങൾ എഴുതുവാൻ കഴിഞ്ഞത്.&lt;/span&gt;&lt;/font&gt;&lt;/div&gt;
&lt;div style=&quot;box-sizing: border-box;&quot;&gt;
&lt;div&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/div&gt;
&lt;span&gt;&lt;font size=&quot;2&quot;&gt;മത തീവ്രവാദങ്ങളുടെയെല്ലാം&amp;nbsp;&amp;nbsp;അന്തിമ ലക്‌ഷ്യം&amp;nbsp;മതരാഷ്ട്രമാണ്.&amp;nbsp; എന്നാൽ ഏതു മതരാഷ്ട്രമെടുത്താലും ഭൂരിപക്ഷമതക്കാരാണ് ഭരണകൂടത്തിന്റെ തീവ്ര നിലപാടുകൾ ക്കുള്ളിൽ സ്വാതന്ത്ര്യം നഷ്ട്ടപ്പെട്ടവരാവുന്നത്. കലാപത്തിനായുള്ള ആഹ്വാന ക്രമങ്ങൾ മാറി മാറി വരുന്നു എന്നത് മാത്രമാണ് പുതുമ. ഏതു കലാപത്തിന്റെയും ഫലം ഒന്ന് തന്നെ. 911 സംഭവമായാലും 1992 ലെ മുംബൈ ഹിന്ദു മുസ്ലിം കലാപമായാലും മത തീവ്രവാദമാണ് ആഗോള സമൂഹം&amp;nbsp;&amp;nbsp;നേരിടുന്ന&amp;nbsp;&amp;nbsp;ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് എന്നത് കാൽനൂറ്റാണ്ടിനിപ്പുറവും മാറാത്ത&amp;nbsp;&amp;nbsp;&amp;nbsp;സത്യമായി ഞാനറിയു&lt;/font&gt;ന്നു.&lt;/span&gt;&lt;/div&gt;
&lt;/div&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;&lt;/div&gt;
</description><link>http://lalens.blogspot.com/2019/12/by-2001.html</link><author>noreply@blogger.com (Anilal Sreenivasan)</author><thr:total>0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-6386980593694867598.post-7479734724854682712</guid><pubDate>Fri, 03 Jul 2020 04:36:00 +0000</pubDate><atom:updated>2021-05-04T21:57:13.141-05:00</atom:updated><category domain="http://www.blogger.com/atom/ns#">കഥ</category><title>ഊമക്കൊലുസ്സ്‌</title><description>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;b&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&lt;/b&gt;&lt;br /&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &lt;font size=&quot;1&quot;&gt;&amp;nbsp; (ദേശാഭിമാനി ജൂൺ 2020)&amp;nbsp; &amp;nbsp; &amp;nbsp;&lt;/font&gt;&lt;font size=&quot;2&quot;&gt;&amp;nbsp;&lt;/font&gt; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;br /&gt;&lt;span id=&quot;docs-internal-guid-e3d11814-7fff-98a6-a5fe-dabf0ba10a60&quot;&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Arial; font-size: 9pt; white-space: pre-wrap;&quot;&gt;ആ വർഷം ആദ്യമുണ്ടായ കൊലയിലൊടുങ്ങിയൊരു ബലാത്സംഗം. മാസങ്ങൾക്കു ശേഷം നടപ്പായ നോട്ടുനിരോധനം. ഇതൊക്കെയാണ് ഹാരിസ് ചൗധരിയെന്ന ഇരുപത്തിനാലുകാരനെ അഴിക്കുള്ളിലാക്കിയത്. തോളിൽ നക്ഷത്രങ്ങളില്ലാതെ വെറും കാക്കിയും കറുത്ത ബെൽറ്റും തൊപ്പിയുമായി അന്വേഷണത്തിനു കൂടെയുണ്ടായിരുന്നെങ്കിലും തെളിവുകളുടെ വെളിച്ചത്തിൽ അന്ന് അങ്ങിനെയേ വിശ്വസിക്കാൻ പറ്റിയുള്ളൂ.&lt;/span&gt;&lt;/p&gt;&lt;/span&gt;&lt;span id=&quot;docs-internal-guid-00e2cc70-7fff-a97c-7d53-6e483c6990bf&quot;&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;അവനെ പൊക്കുന്നതു ടൗണിൽ നിന്ന് വിട്ടുമാറി തോട്ടപ്പുറത്തീനാശു നടത്തിവന്ന ലോഡ്ജിൽ നിന്നാണ്. ഇൻസ്‌പെക്ടർ ചന്ദ്രശേഖരൻ സാറിന്റെ സംഘത്തോടൊപ്പമായിരുന്നു. കുറെയധികം കാലം കോഴി ഫാം കച്ചോടം ചെയ്തു പൊളിഞ്ഞു തൊപ്പിപ്പാളയെടുത്തു മരണവഴി മാത്രം മുന്നിൽ കണ്ടു നടക്കുകയായിരുന്നു&amp;nbsp; ഈനാശു. ജീവിതഗതി തന്നെ തിരിച്ചുവിട്ട &#39;ബംഗാളീ ഫാം&#39; എന്ന ആശയത്തിനു പിന്നിൽ കോൺട്രാക്ടർ ബാലന്റെ തലയാണ്. പിന്നെ ചുരുങ്ങിയ സമയം കൊണ്ട് ഫാം ഇരുന്നിടം&amp;nbsp; മൂന്നു നിലകളുള്ള ഈനാശു ലോഡ്ജ് ആയി രൂപാന്തരപ്പെട്ടു. ഓരോ നിലയിലും പതിനഞ്ചു മുറികളുടെ ഒറ്റനിര, നീണ്ട ബാൽക്കണി.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;പിന്നീട് പ്രധാന പ്രതിയാക്കപ്പെട്ട മുനീറിനൊപ്പം അവനെപ്പിടിക്കുമ്പോഴാണ് ലോഡ്‌ജ്‌ ശ രിക്കും ഒന്നു കാണുന്നത്. കുടുസ്സുമുറികളിൽ നിലത്തും വീതികുറഞ്ഞ ചെറിയ കട്ടിലുകളിലുമായി ഉറങ്ങി അവർ നേരം വെളുപ്പിച്ചു. ചിറകുകൾ ഒന്നുയർത്തി പിടിക്കാൻ പോലും കഴിയാത്ത ഫാമിലെ കോഴികളെപ്പോലെയായിരുന്നു പലരും. സ്വപ്നങ്ങളുടെ തൂവലുകൾ അവരുടെ കണ്മുന്നിൽ കൊഴിഞ്ഞു കിടന്നു. എല്ലാപേരും ഒരുപോലെ - ഒരേ കറുപ്പ്, ഉയരമില്ലായ്മ. ഒരേ പോലെ മഞ്ഞിച്ചു വിളറിയകണ്ണുകൾ, പാറിയ നീളൻ മുടി. ഒരേ ടൈപ്പ് വേഷം.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ബലാത്സംഗത്തിലോ കൊലപാതകത്തിലോ ഹാരിസിനു പങ്കില്ലായെന്നു ചന്ദ്രശേഖരൻ സാറിന്റെ ചോദ്യം ചെയ്യലിൽ തന്നെ തെളിഞ്ഞിരുന്നു. പക്ഷെ, കണ്ടുകെട്ടിയ പെട്ടിയിൽ നിന്നും പിടിച്ചെടുത്ത ഇരുപത്തി ആറായിരത്തോളം രൂപയും (അതിൽ നിരോധിക്കപ്പെട്ട ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുണ്ടായിരുന്നു) കൂടെ കിട്ടിയ ചെറിയൊരു തുണിപ്പൊതിയുമായിരുന്നു സമാന്തരമായി മറ്റൊരന്വേഷണം ഉണ്ടാവാൻ പ്രധാന കാരണം.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;അങ്ങിനെയാണ് പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും അവനെ പോലീസ് കസ്റ്റഡിയിൽ കിട്ടുന്നത് തൊണ്ടിയോടൊപ്പം.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;നീല പട്ടുതുണിക്കണത്തിൽ പൊതിഞ്ഞ മൂക്കുത്തിയും രണ്ടു വെള്ളി കൊലുസ്സുകളും. തുണിയുടെ വക്കുകൾ കരിഞ്ഞു പോയിരുന്നു. അതാണ് കൂടുതൽ സംശയത്തിന് കാരണമായത്. എത്ര ചോദിച്ചിട്ടും പെരുമാറിയിട്ടും അവൻ പറഞ്ഞ ന്യായങ്ങളൊന്നും ഞങ്ങൾക്ക് വിശ്വസിക്കാൻ തോന്നിയില്ല.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ജനാലകളില്ലാത്ത ഇടുങ്ങിയ മുറിയിലെ ഇരുട്ടിൽ അവനെ ചുമരുചേർത്തു നിറുത്തി. ചെളിപിടിച്ച നിക്കർ മാത്രം. കടും നീല അരപ്പട്ട കെട്ടിയ നരച്ച ചുമരുകൾക്കുള്ളിൽ മേശക്കിരുപുറവുമായിട്ടിരുന്ന കസേരകളിലൊന്നിൽ മുരുകൻ കോൺസ്റ്റബിൾ കൂട്ടിരുന്നു. ജനാലകളില്ലാത്തതു കൊണ്ടും മിക്കവാറും മുറി അടഞ്ഞു കിടന്നിരുന്നതിനാലും ഉള്ളിൽ കനച്ച മണമായിരുന്നു. മേശക്കൽപ്പം മുകളിലായി നീണ്ട വയറിൽ തൂങ്ങിനിന്ന കോൺ ഷേപ്പ് ഷെയിഡിനുള്ളിൽ ചത്തൊരു ബൾബ്. മേശപ്പുറത്തു നെടുങ്ങാടപ്പള്ളി കമ്പനീടെ ഒരു ബോട്ടിൽ വെള്ളം. അടുത്തിടെയായി ഇക്കിളിന്റെ അസുഖം ഉണ്ട് മുരുകന്. അതാണ് മുന്നിൽ വെള്ളം വച്ചിരിക്കുന്നത്. എന്തെങ്കിലും കാരണത്താൽ ടെൻഷൻ വന്നാൽ ഇക്കിൾ വരും. അത് കൊണ്ട് കാര്യമായി ചോദ്യം ചെയ്യാൻ വരാറില്ല പക്ഷെ കൂട്ടിരിക്കും. നിർണായക ഘട്ടങ്ങളിൽ ഇടപെടേം ചെയ്യും.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;കഥയിലുടനീളം മുരുകൻ ഉള്ളതുകൊണ്ടും ഇടയ്ക്കിടെ ഇക്കിൾ പ്രശ്നം വന്നുപോകുന്നതുകൊണ്ടും, അതിന്റെ പിന്നാമ്പുറം ചുരുക്കിയെങ്കിലും പറയേണ്ടതുണ്ട്. മെമ്പർ തങ്കപ്പനുമായി ഉടക്കിയതിന്റെ പേരിൽ രണ്ടു വർഷം മുൻപൊരുദിവസം, പോലീസു ഭരണജാതിയിലെ നക്ഷത്ര വാഹകരിൽ നിന്നും മുരുകന് ശരിക്കും തെറി കേൾക്കേണ്ടി വന്നു. &amp;nbsp; അന്ന് രാത്രി ഒറ്റക്കൊരു ഫുള്ള് ഓ.സി.ആർ അടിച്ചു തീർത്തു. വെള്ളം ചേർക്കാതെ. പിറ്റേന്ന് രാവിലെ കട്ടനടിക്കാൻ തുടങ്ങുമ്പോഴാണതു സംഭവിച്ചത്. സെക്കൻഡ് സൂചിയുടെ താളത്തിൽ ഇക്കിൾ പൂക്കൾ മുരുകന്റെയുള്ളിൽ നിന്നും പൊട്ടിവിടർന്നു കൊഴിയാൻ തുടങ്ങി. എന്ത് ചെയ്തിട്ടും ഇക്കിളിനൊടുക്കമില്ല. പാവം പേടിച്ചുപോയി. അവസാനം ആശുപത്രിയിൽ ചെന്ന് ഉറങ്ങിയെണീറ്റു സുഖമായെങ്കിലും എന്തെങ്കിലും കാരണം കൊണ്ട് മാനസിക പിരിമുറുക്കം വന്നാൽ&amp;nbsp; ചെറിയ അളവിലെങ്കിലും ഇക്കിളടിക്കുക പതിവായി.&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ചോദിച്ചതിനെല്ലാം കുനിഞ്ഞു തൊഴുതവൻ മറുപടി പറഞ്ഞു. മേശയിൽ ഇരുന്നും എണീക്കണ്ടപ്പോൾ എണീറ്റും ചോദ്യം ചെയ്യുമ്പോൾ, മുരുകൻ കോൺസ്റ്റബിൾ എന്തിനും തയാറായി അരികിലുണ്ടായിരുന്നു. പെട്ടിയിലുണ്ടായിലുണ്ടായിരുന്ന കടലാസുകളിലൊന്ന്‌ വിലാസം തെളിയിക്കുന്നതായിരുന്നു. മറ്റേതു ജനന സർട്ടിഫിക്കറ്റും. പോലീസു നോട്ടത്തിൽ രണ്ടിലും കള്ളലക്ഷണം കണ്ടിരുന്നു. വാരണാസിയിലെ ഏതോ ഒരു വിലാസം. അമ്മ കൊലചെയ്യപ്പെട്ടശേഷം വാരണാസി റെയിൽവേ സ്റ്റേഷനിൽ നിന്നും പാതി രാത്രി കള്ളവണ്ടി കയറി. ഏതോ യാത്രയിൽ പരിചയപ്പെട്ടവർക്കൊപ്പമത്രേ കേരളത്തിലെത്തുന്നത്.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ചോദ്യങ്ങൾക്കു ചിലതിനു മാത്രം ഹിന്ദിയിൽ മറുപടി പറഞ്ഞു. കൂടുതലും മലയാളത്തിൽ തന്നെയായിരുന്നു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;“നിന്റപ്പനെവിടെടാ.. ?”&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;കണ്ടിട്ടില്ല, മരിച്ചുപോയി എന്നൊക്കെ ഉടനെ മറുപടി വന്നു.&amp;nbsp;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;“അമ്മ?”&amp;nbsp;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;വീണ്ടും വീണ്ടും ചോദിച്ചിട്ടും ഒന്നും പറയാതെയവൻ കുനിഞ്ഞു നിന്നു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ഞങ്ങളുടെ നോട്ടവും ഭാവവുമൊക്കെ അവനിൽ വല്ലാത്തൊരു ഭയം ഉണ്ടാക്കാൻ തുടങ്ങിയിരുന്നു. പക്ഷെ ഞങ്ങളതൊന്നും കണ്ടില്ലെന്നു നടിച്ചു. പോലീസുമൊറേടെ ഭാഗമാണത്.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ഓർക്കാപ്പുറത്തു കസേരയിൽ നിന്നു ചാടിയെണീറ്റ മുരുകന്റെ കൈയ്യ് അവന്റെ കരണത്തു വീണ ശബ്ദത്തിൽ, &#39;പറേടാ’ എന്നു പറഞ്ഞു വിളിച്ച തെറി മുങ്ങിപ്പോയി. അടിയുടെ ടൈമിംഗ് അത്രയ്ക്ക് കൃത്യമായിരുന്നു. മുരുകൻ തിരിച്ചു കസേരയിൽ പോയിരുന്നു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;കുത്തിയിരുന്നു വാവിട്ടു നിലവിളിച്ചുകൊണ്ടവൻ ഒറ്റയടിക്കു പറഞ്ഞു തീർത്തു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;“അമ്മയെ കൊന്നു. ലളിതയെ ആ രാത്രിമുതൽ കാണാതായി. അതിന്റെ പിറ്റേന്ന് വൈകിട്ടാണ് നാടുവിടാൻ വണ്ടി കേറിയത്. മറ്റൊന്നുമറിയില്ല.”&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;“ഏത് ലളിത?”&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;“അനുജത്തിയാണ്”&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;“ങും നിൻറ്റമ്മ ചത്തതെങ്ങിനെടാ?”&amp;nbsp;&amp;nbsp;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;“എങ്ങിനെയെന്നറിയില്ല. പക്ഷെ കണ്ടു, പിറ്റേന്നു രാവിലെ. കി സി നേ ജലാ ദിയാ ഔർ ഗംഗാ പേ ഡാലാ.”&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ആരോ കത്തിച്ചു കൊന്നു ഗംഗയിലെറിഞ്ഞെന്ന്.&amp;nbsp;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;“സംഭവം നടക്കുമ്പോ നീയെവിടെയായിരുന്നു?”&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ഉത്തരം കേട്ട് മുരുകൻ&amp;nbsp; അമ്പരന്നു. അങ്ങിനെ ഇളകിയ ഇക്കിൾ&amp;nbsp; വെള്ളം കുടിച്ചൊതുക്കി.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ജോലി ചെയ്യുന്നിടത്തായിരുന്നു. രാത്രി, അമ്മ വീട്ടിൽ തിരിച്ചുപോവുമ്പോൾ ജോലിയിൽ സഹായിക്കുന്നത് അവനാണെന്നും അന്ന് ചാരായത്തിന്റെ ലഹരിയിൽ അവിടെ കിടന്നുറങ്ങിപ്പോയെന്നും അവൻ പറഞ്ഞത് പച്ചകള്ളമായി തോന്നി. കാരണം കൂടെയുള്ളവരെപ്പോലെയവൻ മദ്യപിക്കുകയോ മറ്റു ലഹരി ഉപയോഗിക്കുകയോ ചെയ്യില്ലെന്ന് ഇതിനകം കൂട്ടുകാരോടു ചോദിച്ചു ഞങ്ങൾ മനസ്സിലാക്കിയിരുന്നു. അപ്പൊൾ&amp;nbsp; അന്ന് പതിമൂന്നു വയസ്സുള്ളവൻ കുടിച്ചു ബോധമില്ലാതെ കിടന്നു എന്നൊക്കെ പറഞ്ഞാൽ എങ്ങിനെ വിശ്വസിക്കും.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;“കള്ളം പറയുന്നോടാ പൊലയാടി മോനെ?”&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;മുരുകൻ കോൺസ്റ്റബിൾ അവനെ വലിച്ചെണീപ്പിച്ചു അടിവയറ്റിൽ തൊഴിച്ചോണ്ടു അലറി. അലറിത്തീർന്നതും മൂന്നു നാലു ഇക്കിളുകൾ പതിവുപോലെ പൂത്തു വിടർന്നു കൊഴിഞ്ഞു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;എനിക്കു ദേഷ്യവും കൂടെ മറ്റെന്തൊക്കെയോ നിരാശയും വന്നു കേറി. ഡ്യൂട്ടി മാറി ഇടാനുള്ള മുണ്ടും ഷർട്ടും പിന്നെ ചോറ്റുപാത്രവും വച്ചിരുന്ന ബാക് പാക്ക് മേശപ്പുറത്തുന്നു വലിച്ചെടുത്തവന്റെ മുതുകിനിട്ടു നാലഞ്ചെണ്ണം കൊടുത്തു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;“നിന്നേക്കെ കൊണ്ട് നല്ല പണിയായിട്ടുണ്ട്. എന്തെരെടാ ജീവിക്കാൻ സമ്മതിക്കൂല്ലേ. നീയൊക്കെ കാരണമൊള്ള നശിച്ച നൈറ്റ് ഡ്യൂട്ടി കാരണം പെണ്ണുമ്പിള്ളേടെ സന്നിധാനം ചൊവ്വേ കണ്ട കാലം മറന്നു.”&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;‘സത്യമാണ് സാർ’ എന്ന് മാത്രം പറഞ്ഞവൻ ഏങ്ങികരഞ്ഞുകൊണ്ടിരുന്നു. കൊലുസ്സുകളും മൂക്കുത്തിയും എവിടുന്ന് കിട്ടിയെന്നതിനു, അനിയത്തിയുടേതാണ് എന്ന് മാത്രം ആവർത്തിച്ചു പറഞ്ഞു. ഞങ്ങളതു വിശ്വസിച്ചില്ല. കൂടുതൽ ചോദിച്ചു സമയം കളഞ്ഞിട്ടു കാര്യവുമില്ല. ചോദ്യം ചെയ്യൽ പെട്ടെന്നവസാനിപ്പിച്ചു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;നാട് ചോദിച്ചാൽ വരണാസിയെന്നോ മണികർണികയെന്നോ എന്നല്ലാതെ കൂടുതലൊന്നുമറിയാത്തവനോട്, വീടുണ്ടോ? റേഷൻ കാർഡ് ഉണ്ടോ? സ്വന്തമായി ഭൂമിയുണ്ടോ? എന്നൊന്നും ചോദിച്ചിട്ടൊരുകാര്യവും ഇല്ല. എന്നാലും അതൊക്കെ അവനോടു ചോദിച്ചു. കാരണം ഞങ്ങൾക്ക് താല്പര്യം ഹാരിസ് ചൗധരിയെ ഇൻഡ്യാക്കാരനായി കാണാനല്ലായിരുന്നു. അവനെ ബംഗ്ലാദേശി ചൗധരിയാക്കാനായിരുന്നു ശ്രമം. ബംഗ്ലാദേശും മുസ്ലീം പേരും. നുഴഞ്ഞു കയറ്റം ആരോപിച്ചു അകത്താക്കാൻ അതാണൊരു വകുപ്പ്.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;പട്ടിൽ പൊതിഞ്ഞ കൊലുസ്സുകളും മൂക്കുത്തിയും അവനൊപ്പം നീണ്ട ദുരൂഹതയുടെ നിഴലിനു നീളം കൂട്ടി. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായാണ് ഹാരിസിനെ വരണാസിക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്. കാശിയാത്രയെന്ന സ്വാർത്ഥം സാധിച്ചെടുക്കാൻ സാറിനു കുറെ ഉഴിച്ചിലും പിഴിച്ചിലുമൊക്കെ ചെയ്തു കൊടുക്കേണ്ടി വന്നു; വാക്ക് കൊണ്ട്. ഒടുവിൽ കാര്യങ്ങൾ വിചാരിച്ചപോലെ തന്നെ ഒത്തുകിട്ടി.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;റിട്ടയർ ചെയ്ത ശേഷം പോണമെന്നായിരുന്നു. സർവീസിലിരുന്നപ്പോൾ ചെയ്തത് ഉൾപ്പെടെയുള്ള പാപങ്ങൾ അതോടെ തീരുമല്ലോ. ദശാശ്വമേധാഘട്ടിലെ ആരതിയും ഒന്നു കാണണം.&amp;nbsp;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;അങ്ങിനെ സ്വന്തം താൽപര്യങ്ങൾക്കു മുൻ‌തൂക്കം കൊടുത്തുതന്നെ യാത്ര പ്ലാൻ ചെയ്തു. അന്വേഷണം രണ്ടാം ദിവസത്തേക്കു മാറ്റി.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;യാത്രയുടെ ഇടവേളകളിൽ കൈവിലങ്ങിന്റെ പാതി ഞങ്ങൾ മാറി മാറി കെട്ടി വിലങ്ങിന്റെ അസ്വാതന്ത്ര്യത്തിൽ നിന്നും താൽക്കാലിക മോചനം നേടി. അത് പോലീസുകാരൻ അർഹിക്കുന്നതുമാണ്. അല്ലെങ്കിൽ കള്ളനും പോലീസിനും തമ്മിലെന്ത് വ്യത്യാസം?&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;മൂന്നാം ദിവസം മടങ്ങുമ്പോൾ ആ യാത്രയും അന്വേഷണവും വല്ലാതെ മനസ്സുമാറ്റിയിരുന്നു. അതുവരെയുണ്ടായിരുന്ന ധാരണകളും വിശ്വാസങ്ങളും കീഴ്‌മേൽ മറിഞ്ഞു. അന്നുവരെ പുച്ഛത്തോടെയും പരിഹാസത്തോടെയുമായിരുന്നു നാട്ടിലെ എല്ലാ ബംഗാളി ജോലിക്കാരനെയും കണ്ടിരുന്നത്. അറിഞ്ഞു കഴിഞ്ഞപ്പോൾ അതിലൊരാളിന്റെ ജീവിതം തന്നെ&amp;nbsp; ഉൾക്കൊള്ളാവുന്നതിലും അധികമായിരുന്നു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ദശാശ്വമേധഘട്ട്. പ്രാക്തന മിനാരങ്ങളുടേയുടെയും കെട്ടിടങ്ങളുടെയും നരച്ച പിന് തിരശീല. മുന്നിലെ പടവുകളിലൊന്നിൽ സന്ധ്യക്ക്‌ അവനെയുമൊപ്പമിരുത്തി മുന്നിൽ ബ്രാഹ്മണ്യത്തിന്റെയും&amp;nbsp; ജാതിധർമത്തിന്റെയും&amp;nbsp; പരോക്ഷമായ പുനഃസ്ഥാപനം ആരതിയിലുടെ കണ്ടതിലുള്ള ജാള്യത മടക്കയാത്രയിൽ തിരിച്ചറിഞ്ഞു. രംഗാവിഷ്‌കാരം പോലെ തോന്നിച്ച ആരതി കാണുമ്പോൾ അവനെ ശ്രദ്ധിച്ചിരുന്നില്ല. അവനതു കാണുന്നുണ്ടായിരുന്നോ? തിരികെയാത്രയിൽ കൗതുകത്തോടെ ചിന്തിച്ചു. ഏയ് അവനതൊന്നും കണ്ടിട്ടുണ്ടാവില്ല. ഒന്ന് തീർന്നു കിട്ടിയിരുന്നെങ്കിൽ എന്ന് പ്‌രാകി കുനിഞ്ഞിരുന്നു കാണും.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;മണികർണികാഘട്ടിൽ, ഹാരിസിന്റെ കഥയറിയാനും നിരപരാധിത്വം ബോധ്യപ്പെടാനും അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ഡോമുകൾ. ഘട്ടിനു പുറകിൽ ഗലികളിലെ ഒറ്റ മുറി വീടുകളിൽ ഒറ്റപ്പെട്ടവർ. ഉണർന്നു എന്നറിയുന്നത് ഉറങ്ങുമ്പോളറിയാത്ത കത്തുന്ന ശവങ്ങളുടെ മടുപ്പിക്കുന്ന ഗന്ധമാണ്. കണ്ണിലിരുട്ടു കേറുമ്പോഴാണ് കറുത്ത പുക കാണാതെ വരിക. അതാണവരുടെ ഉണർച്ചയും ഉറക്കവും. ശവങ്ങൾക്കു മാത്രം ഉടമകളായവർ. അവക്കിടയിൽ ജീവിതം തിരയുന്ന തൊട്ടുകൂടാ ജന്മങ്ങൾ.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ഡോം റാണിയാവുന്ന ആദ്യത്തെ സ്‌ത്രീയായിരുന്നു ഹാരിസിന്റെ അമ്മ രാധാബായി. ചെറുപ്പത്തിലേ വിധവയായ&amp;nbsp; അവർ കുറച്ചുകാലം ഭർത്താവിന്റെ വീട്ടിൽ തുടർന്നു. ജീവിതം വഴിമുട്ടിയപ്പോഴാണ് വീടുവിട്ടിറങ്ങി അടച്ചിട്ടിരുന്ന സ്വന്തം വീട്ടിലേക്കു കുട്ടികളുമായി ഇറങ്ങിപ്പോയത്. എതിർപ്പുകളെ&amp;nbsp; നേരിട്ടു തന്നെ അയാളുടെ ജോലി ഏറ്റെടുത്തു മുന്നോട്ടു പോകാതെ&amp;nbsp; നിവൃത്തിയില്ലെന്നായിരുന്നു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;അതുകൊണ്ടുതന്നെയാണ് ആ രാത്രി അവർ കൊല്ലപ്പെട്ടതും പതിനൊന്നുകാരി മകൾ ലളിത കാണാതായതും.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;അന്നു രാത്രിയും പിറ്റേന്ന് പുലർച്ചെയും ഉണ്ടായതൊക്കെ അവൻ പറയുന്നതോടൊപ്പം അവ നടന്ന സ്ഥലങ്ങൾ ഞങ്ങൾ ഒപ്പം നടന്നു കണ്ടു. സംശയങ്ങൾ ചിലരോട് ചോദിച്ചു മനസിലാക്കി.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;കൊല നടന്ന സമയം ഒന്നുമറിയാതെയവൻ അമ്മക്ക് പകരക്കാരനായി ചിതകളുടെ ബാല്യകൗമാരവർദ്ധക്യങ്ങൾക്കിടയിലായിരുന്നു. അന്ന് പതിമൂന്നു വയസ്സേ ഉണ്ടായിരുന്നെങ്കിലും മദ്യപിച്ചിരുന്നു. അതില്ലാതെ ആ ജോലി ചെയ്യാനും കത്തുന്ന ശവങ്ങൾക്കു രാത്രി മുഴുവൻ കാവലിരിക്കാനും കഴിയില്ലത്രേ. പട്ടികൾ പോലും ചിതയണഞ്ഞ ശേഷമേ എത്താറുള്ളു. ഗുഡ്‌കയും ചാരായവും. അതാണ് പത്ഥ്യം. ചോദിക്കാതെയവൻ പറഞ്ഞ മറ്റൊരു കാര്യം ഞെട്ടിച്ചു കളഞ്ഞു. കൂടെ ജോലിചെയ്യുന്നവർക്ക് ദിവസവും ഇരുനൂറ്റി അൻപതിന്റെ എട്ടു കുപ്പികൾ, അതായതു രണ്ടു ലിറ്റർ ചാരായം വരെ വേണ്ടി വരുമത്രെ. എന്റെ കണ്ണുകൾ പുറത്തേക്കു തള്ളിവന്നു. അതുവരെ യാത്രയിൽ വല്യ പ്രശ്‌നം ഇല്ലാതിരുന്ന മുരുകന് അതോടെ വീണ്ടും ഇക്കിൾ ശല്യമുണ്ടായി. വീണ്ടും സെക്കൻഡ് സൂചിയുടെ താളത്തിൽ ഇക്കിൾ പൂക്കൾ ദേഹമാകെ പൂത്തുലഞ്ഞു. ഒരഞ്ചു മിനിറ്റ് നേരം.&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ചിത കത്തി തീർന്നെന്നും അവിടം തൂത്തുവാരി വൃത്തിയാക്കിയെന്നും ഉറപ്പിച്ച ശേഷം പുലർച്ചെയാണ്,&amp;nbsp; ബാക്കി വന്ന പാതി കത്തിയ കുറെ വിറകും എടുത്തു കൂട്ടുകാർക്കൊപ്പം കഴിക്കാനിരുന്നത്. ലഹരിയും ക്ഷീണവും കാരണം അവിടെ കിടന്നുറങ്ങിപ്പോയി.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;രാവിലെ കൂട്ടുകാർ വിളിച്ചുണർത്തിയാണ് വിവരം അറിയുന്നത്.&amp;nbsp;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;പാതികരിഞ്ഞു നഗ്നയായ അമ്മയുടെ ശവം കണ്ട സ്ഥലത്തു വച്ച് ഇതൊക്കെ പറയുമ്പോൾ അവൻ കരഞ്ഞിരുന്നില്ല.&amp;nbsp;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ഓടി വീട്ടിലെത്തുമ്പോൾ വീടിന്റെ ഒറ്റവാതിൽ തുറന്നു കിടന്നിരുന്നു. പക്ഷെ അനിയത്തി ലളിത അവിടെയുണ്ടായിരുന്നില്ല. അവളുടെ കല്യാണത്തിന് കൂട്ടി വച്ചതായിരുന്നു മൂക്കുത്തിയും കൊലുസ്സും. അതുപറയുമ്പോൾ അവൻ ചെറുതായി ചിരിക്കാൻ ശ്രമിച്ചു. ആ സമയം ഉള്ളിലെ സങ്കടങ്ങൾ കണ്ണുകളിൽ ഉരുൾപൊട്ടാൻ തുടങ്ങുന്നത് അവനറിഞ്ഞില്ല. അടുത്തനിമിഷം ഏങ്ങലടിച്ചു കരയാൻ തുടങ്ങി. അണഞ്ഞ ചിതകളിൽ&amp;nbsp; വീണ്ടും വീണ്ടും തപ്പി വിലയുള്ളതൊന്നും കൈപ്പറ്റാതെ പോയിട്ടില്ല എന്നുറപ്പു വരുത്താനുള്ള നിരന്തരമായ തെരച്ചിലിൽ തടഞ്ഞതാണ് മൂക്കുത്തിയും കൊലുസ്സുകളും. കരച്ചിലിനിടയിൽ പറഞ്ഞൊപ്പിച്ചു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;കൂട്ടുകാരോട് സ്വന്തം നിസ്സഹായത കൈമാറുമ്പോൾ അവർ മറ്റൊരു സത്യം അവനെയറിയിച്ചു. അടുത്തയിര അവനാണ്. അതുകൊണ്ടു സ്ഥലം വിട്ടു പൊയ്ക്കൊള്ളാൻ. അവർ തന്നെയവനെ പകൽ മുഴുവൻ ഒളിപ്പിച്ചുവെച്ചു . രാത്രി തിരിച്ചു വീട്ടിൽ വന്നു. കിട്ടാവുന്നതു മുഴുവൻ പെറുക്കി പെട്ടിയിലിട്ടു. കൂട്ടുകാരാണ് രാത്രി ട്രെയിനിൽ കയറ്റി വിട്ടത്, എങ്ങോട്ടെന്നറിയില്ലായിരുന്നു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;തിരിച്ചുള്ള തീവണ്ടിയാത്രയിൽ മുരുകൻ, അറിഞ്ഞ കാര്യങ്ങളിൽ ഒട്ടും താൽപ്പര്യം കാണിക്കാതെ വല്ലപ്പോഴുമുള്ള ഇക്കിൾ വെള്ളം കുടിച്ചു പിടിച്ചു നിറുത്തുന്നതിൽ മാത്രം ശ്രദ്ധിച്ചു. ചന്ദ്രശേഖരൻ സാറാവട്ടെ തീവണ്ടിയുടെ ഉൾച്ചൂടിനെ പറ്റി ഇടക്കിടെ പരാതി പറഞ്ഞു. ചിലപ്പോൾ യാത്രക്കാരെ നിരീക്ഷിക്കാനെന്നോണം സീറ്റിൽ നിന്നും എണീറ്റു കമ്പാർട്ടുമെന്റിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പിന്നെ കുറെ ഉറങ്ങിയും മാസികകൾ മറിച്ചു നോക്കിയും സമയം കളഞ്ഞു. കൈവിലങ്ങിന്റെ മറുപാതി കൂടുതൽ സമയവും എന്റെ കയ്യിൽ തന്നെയായിരുന്നു. യാത്രയിലെപ്പോഴോ അതിന്റെ പൂട്ടഴിച്ചു അവനെ സ്വാത്രന്ത്രനാക്കി. അവനിൽ വിശ്വാസമായിരുന്നു. പറഞ്ഞതെല്ലാം സത്യമെന്നും.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;കൂടുതൽ അലിവോടെ പെരുമാറാൻ മനഃപൂർവം ശ്രമിച്ചു. അതുകാരണമാവും എപ്പോഴോ, ഞങ്ങൾ രണ്ടു പേരും മാത്രമായ സമയം അവൻ കെഞ്ചി ചോദിച്ചു:&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;“സാറേ, ആ കൊലുസ്സും മൂക്കുത്തിയും ഞാനെടുത്തോട്ടെ?”&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ഒന്നുമാലോചിക്കേണ്ടിവന്നില്ല. എന്നിലെ കോൺസ്റ്റബിൾ അവനെ വിലക്കി.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;“തൊണ്ടി മൊതലല്ലേ. അങ്ങിനെ തരാൻ പറ്റുവോ? കോടതിയില് തിരിച്ചു കൊടുക്കേണ്ടതാണത്.”&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;മനസ്സില്ലാമനസ്സോടെയെങ്കിലും അതിനുമവൻ ശരിയെന്ന മട്ടിൽ തലയാട്ടി.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ഹാരിസ് രക്ഷപ്പെടണം എന്ന കാര്യത്തിൽ ഞങ്ങൾക്കെല്ലാം ഒരേ അഭിപ്രായമായിരുന്നു. കാരണം അവൻ പറഞ്ഞതെല്ലാം കാണിച്ചുതന്നതെല്ലാം പകൽ പോലെ നേരായിരുന്നു. അങ്ങിനെ തന്നെയാണ് റിപ്പോർട്ട് തയ്യാറാക്കിയതും. കോടതി വെറുതെ വിടും എന്നും ഉറപ്പായിരുന്നു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;പക്ഷെയെന്തോ അവന്റെ ചോദ്യം എന്റെ ഉറക്കം കളഞ്ഞു. കൊലുസ്സുകളും മൂക്കുത്തിയും ആ ചെറുപ്പക്കാരന്റെ ഭൂതകാല ശേഷിപ്പാണ്. വേദനിപ്പിക്കുന്നതെങ്കിലും ബാക്കി നിൽക്കുന്ന ഒരേയൊരോർമയാണ്. അത് തിരിച്ചു കൊടുക്കാനായില്ലല്ലോ.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;കുറ്റവിമുക്തനാക്കാനുള്ള അപേക്ഷയോടൊപ്പം റിപ്പോർട്ടും തൊണ്ടി മുതലും കോടതിക്കു കൈമാറി.അവനെ വെറുതെ വിട്ടാലും, കൊലപാതക കേസു വിധിയാവും വരെ തൊണ്ടിയായി കണ്ടെടുത്തവ കോടതിയുടെ കൈവശമാണ്. അതുകൊണ്ടു തന്നെ പുറത്തിറങ്ങിയാലും&amp;nbsp; ഉടനെയെങ്ങും ആ കൊലുസ്സും മൂക്കുത്തിയും അവനു കൈവശം കിട്ടില്ല.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ഒരു വെള്ളിയാഴ്‌ച. ഉച്ച കഴിഞ്ഞു രണ്ടു മണിയോടെയാണ് ഹാരിസ് കോടതിയിൽ നിന്നും പുറത്തു വന്നത്. വരാന്തയിൽ ഞാൻ കാത്തു നിന്നിരുന്നു. വലതു കൈയ്യിൽ പെട്ടി. അതിൽ അവനു ഏറ്റവും വേണ്ടതു മാത്രം ഉണ്ടാവില്ല. അറിയാമായിരുന്നു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;എന്നെ കണ്ടതും രണ്ടു കയ്യും കൂട്ടി തൊഴുതു. ചെറുതായി ചിരിച്ചു. വരട്ടെയെന്ന മട്ടിൽ തലയാട്ടി. പടികളിറങ്ങി ഗേറ്റിനു നേർക്കു നടന്നു. കുറച്ചു&amp;nbsp; പിന്നിലായി ഞാനും. കോടതി ഗേറ്റു കടന്നു റോഡിലേക്കിറങ്ങി.&amp;nbsp;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;“ഏയ് നിൽക്ക്”, പുറത്തിറങ്ങിയശേഷം ഹാരിസിനെ വിളിച്ചു. അവൻ തിരിഞ്ഞുനിന്നു. അടുത്തേക്ക് വരാൻ കൈകാണിച്ചു. ചെറിയൊരു പരിഭ്രമത്തോടെ വേഗത്തിൽ അടുത്ത് വന്നു. ചുറ്റിലും ഒന്ന് കണ്ണോടിച്ചു. ആരുമില്ല. പെട്ടെന്ന് പാന്റിലെ പോക്കറ്റിൽ കൈയ്യിട്ടു കടലാസ്സു പൊതി പുറത്തെടുത്തു. അത് അവന്റെ കൈവെള്ളയിൽ&amp;nbsp; വച്ചു. എന്നിട്ട്&amp;nbsp; അവന്റെ വിരലുകൾ അതിന്മേലമർത്തിയടച്ചു പറഞ്ഞു:&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;“പൊക്കോ”&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ഹാരിസിന് കാര്യം മനസ്സിലായിക്കാണണം. മുഖത്തെ സന്തോഷം കണ്ടാൽ അങ്ങിനെ തോന്നും. കസ്റ്റഡിയിലെടുത്ത ശേഷം ആദ്യമായി അവന്റെ കണ്ണുകളിൽ ഇത്തിരി വെട്ടം കണ്ടു. പരിസരം മറന്നെന്റെ&amp;nbsp; പാദങ്ങളിൽ തൊടാനായി കുനിഞ്ഞു . അതിനു സമ്മതിക്കാതെ രണ്ടു കൈകളിലും പിടിച്ചുയർത്തി. ചുറ്റും ഒന്നുകൂടി നോക്കിയിട്ടു പറഞ്ഞു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;“ജൽദി.. ജൽദി ജാവോ.”&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ഹാരിസ് റോഡിനൊരുവശത്തേക്കു തിരിഞ്ഞു നടക്കാൻ തുടങ്ങി, എങ്ങോട്ടെന്നില്ലാതെ. പതിയെ ഉച്ചസൂര്യന്റെ ഉഷ്ണകയത്തിലേക്കവൻ മുങ്ങാം കുഴിയിട്ടു. വെയിലോളങ്ങളിൽ ഒരു പൊങ്ങുതടിയായി അകലുന്നത് നോക്കിനിന്നു. കണ്ണിലിരുട്ടു കേറും വരെ.&amp;nbsp;&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ആ കൊലുസ്സുകളും മൂക്കുത്തിയും കോടതിയിലിരിക്കേണ്ടതല്ല. സ്റ്റേഷനിലേക്കു നടക്കുമ്പോൾ മനസ്സ് പറഞ്ഞു. അത് അവന്റെ കൈവശം വേണ്ടതാണ്. നിസ്സഹായതയിൽ കൂട്ടായി. കാണുമ്പോൾ പെട്ടെന്നൊരു മരണമോ വിലാപമോ ഒക്കെയാവും ഉള്ളിൽ നിറയുക. എങ്കിലും പോയകാലത്തെയോ നഷ്ടപ്പെട്ടവരെയോ കുറിച്ചുള്ള എന്തെങ്കിലും നല്ലൊരോർമ എന്നെങ്കിലും കണ്ടെത്താൻ അതുപകരിച്ചേക്കും.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;യാത്ര കഴിഞ്ഞെത്തി രണ്ടു മൂന്നു ദിവസം കഴിഞ്ഞു കാണും. ദിവാകരന്റെ കടയിൽ നിന്നും മോക്കെന്നും പറഞ്ഞു രഹസ്യമായി വാങ്ങിയ കൊലുസ്സുകളും മൂക്കുത്തിയും തൊണ്ടിയായി പകരം വച്ച് ആദ്യമായി കള്ളത്തരം കാട്ടി. അതേ മട്ടിലും തൂക്കത്തിലും തന്നെ പണിയിച്ചു കിട്ടി. അവൾടെ കൂട്ടുകാരീടേതാണെന്നും, അത് കണ്ടുള്ള പൂതിയാണെന്നുമൊക്കെ തട്ടിവിട്ടു. ദിവാകരന് എല്ലാ പോലീസുകാരേയും ബഹുമാനവും വിശ്വാസവുമായിരുന്ന കാരണം വേറെ ചോദ്യങ്ങൾ ഉണ്ടായില്ല.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;അന്ന് രാത്രി കിടക്കുമ്പോൾ വെറുതെ ആലോചിച്ചു. എങ്ങോട്ടായിരിക്കും അയാൾ പോയിട്ടുണ്ടാവുക? അമ്മയെയും അനിയത്തിയേയും എന്നെന്നേക്കുമായി അയാളിൽ നിന്നും പറിച്ചെടുത്തു അനാഥനാക്കിയ മണികർണികാഘട്ടിന്റെ ഇരുളകങ്ങളിലേക്കോ? അതോ അമ്പതു രൂപ കിട്ടേണ്ടിടത്തു അഞ്ഞൂറ് കിട്ടുന്ന കേരളത്തിൽ തന്നെ മറ്റെവിടേക്കെങ്കിലുമോ? എവിടെയെങ്കിലും പോയി ജീവിക്കട്ടെ. ഒരു സമാധാനമുണ്ട് അവസാനമായി ചോദിച്ചത് കൊടുക്കാനായല്ലോ. പിന്നെയും എന്തൊക്കെയോ ഓർത്തു കിടന്നു. പിന്നീടെപ്പോഴോ ഉടഞ്ഞ ദേഹവും മുറിപ്പെട്ട മനസ്സുമായി അവൻ നടന്നകലുന്ന കാഴ്ച്ചയിൽ ഉറങ്ങിക്കാണണം.&lt;/span&gt;&lt;/p&gt;&lt;div&gt;&lt;span style=&quot;font-family: Arial; font-size: 9pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;/span&gt;
&lt;br /&gt;&lt;/div&gt;
</description><link>http://lalens.blogspot.com/2020/05/blog-post_26.html</link><author>noreply@blogger.com (Anilal Sreenivasan)</author><thr:total>4</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-6386980593694867598.post-738175786200066040</guid><pubDate>Sun, 24 May 2020 10:22:00 +0000</pubDate><atom:updated>2021-01-10T20:21:11.186-06:00</atom:updated><category domain="http://www.blogger.com/atom/ns#">കഥ</category><title>സബ്രീന </title><description>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &lt;span style=&quot;font-size: x-small;&quot;&gt;&amp;nbsp;(ലോകമലയാളം - ജനുവരി 2020)&lt;/span&gt;&lt;/div&gt;&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;&lt;span style=&quot;font-size: x-small;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; എസ്. അനിലാൽ&amp;nbsp;&lt;br /&gt;&lt;/span&gt;
&lt;br /&gt;&lt;font size=&quot;2&quot;&gt;
കോൺഫറൻസിന്റെ&amp;nbsp; ആദ്യ ദിവസത്തെ&amp;nbsp;&amp;nbsp;&amp;nbsp;അര മണിക്കൂർ ബ്രേക്കിലാണ് അവളെ തികച്ചും ആകസ്മികമായി കാണുന്നത്. ഹാളിനുള്ളിൽ,&amp;nbsp;&amp;nbsp;സ്റ്റാർ ബക്സ്&amp;nbsp;കോഫിയുടെ&amp;nbsp; ഉന്മാദ മണം&amp;nbsp; മുറിച്ചു&amp;nbsp;&amp;nbsp;ജാസ്മിൻ സുഗന്ധമായെത്തിയവൾ. സബ്രീന. ഔപചാരികതയിൽ&amp;nbsp;&amp;nbsp;വാക്കുകൾ കൈമാറുമ്പോഴും കടും നീല സ്യൂട്ടിലും കാൽമുട്ടിനൽപ്പം താഴെവരെയെത്തുന്ന സ്കർട്ടിലും പൊതിഞ്ഞ സൗന്ദര്യം നോക്കികണ്ടത് കുറച്ചൊരനൗപചാരികതയോടെ തന്നെയായിരുന്നു. വിവേക് ആൻ എന്ന വിവേക് അനന്തകൃഷ്ണന്റെ പുതു പരിചയങ്ങളിലൊന്ന്. ചുരിദാറും നെറ്റിയിൽ പൊട്ടുമിട്ടാൽ&amp;nbsp;&amp;nbsp;വടക്കേ ഇന്ത്യൻ സുന്ദരിയെന്നേ&amp;nbsp; തോന്നൂ, മെക്സിക്കനെന്നു പറയില്ല. കറുത്ത് ചുരുണ്ട മുടി. മനഃപൂർവ്വമെന്നു തോന്നിക്കാത്ത, നേരീയ&amp;nbsp;മേക്കപ്പിൽ&amp;nbsp;&amp;nbsp;കറുത്ത&amp;nbsp; പുരിക കൊടികൾക്കു താഴെ പ്രകാശിക്കുന്ന കണ്ണുകൾ. വശ്യമായ മുഖം പോലെ വശ്യമായ വാക്കുകൾ.&lt;br /&gt;
&lt;br /&gt;
ചില സൗഹൃദങ്ങൾക്ക് തുടക്കത്തിലേ പരസ്പരാകർഷണത്തിന്റെ കാന്തശക്തിയുണ്ടാവാറുണ്ട്. സെയിൽസ് മീറ്റിംഗ് ആയതുകാരണമാവാം, കാപ്പിരുചിയുള്ള സംഭാഷണത്തിൽ, കമ്പനി&amp;nbsp;&amp;nbsp;മുദ്രയുടെ ചരിത്ര പരിണാമങ്ങൾ വിഷയമായത്. വിവേക് മുദ്രക്കു പിന്നിലെ വിരുദ്ധങ്ങളായ രണ്ടു സാദ്ധ്യതകൾ അവതരിപ്പിച്ചത് സബ്രിനയെ ശരിക്കും ഇമ്പ്രെസ്സ് ചെയ്തു. വേണമെങ്കിൽ വെറുതെ തലയിലൊരു കിരീടവും വച്ചു രണ്ടു മീനുകളെയും കയ്യിൽ പിടിച്ചു നിക്കുന്ന ബോറൻ പെണ്ണായി കാണാം. അല്ലെങ്കിൽ അതിലെ സ്ത്രീ ബൈബിളിലെ എസ്തർ&amp;nbsp; രാജ്ഞിയാണെന്നും സിയോണിസ്റ് തന്ത്രങ്ങളെ&amp;nbsp;&amp;nbsp;പിന്തുണച്ചു ജൂതന്മാർക്കു രഹസ്യ പ്രചാരവേല ചെയ്യുന്നവരാണ് സ്റ്റാർബക്സ്&amp;nbsp;&amp;nbsp;എന്നും കണ്ടെത്താം. അവൾ&amp;nbsp;കൗതുകത്തോടെ പുഞ്ചിരിച്ചു . അതുകൊണ്ടു തന്നെ&amp;nbsp;നിങ്ങൾ ക്രിസ്ത്യാനികൾ ഈ കോഫി&amp;nbsp; കുടിക്കരുതെന്നും കൂടി വിവേക് പറഞ്ഞപ്പോൾ സബ്രീന &#39;ഹാറ്റ്‌സ്&amp;nbsp;&amp;nbsp;ഓഫ്&#39;&amp;nbsp; പറഞ്ഞു, തോൽവി സമ്മതിച്ചു തൊപ്പിയെടുത്തതായി അഭിനയിച്ചു കാട്ടി.&lt;br /&gt;
&lt;br /&gt;
കിട്ടിയ ഇടവേളകളിലെല്ലാം വിഷയങ്ങളുണ്ടാക്കിയെങ്കിലും&amp;nbsp; പരസ്പരം സംസാരിക്കാൻ രണ്ടു പേരും ശ്രദ്ധിച്ചു. എപ്പോഴോ കുടുംബത്തെപ്പറ്റി ചോദിച്ചപ്പോൾ കൊടുത്ത മറുപടിക്കു പിന്നാലെയവൾ&amp;nbsp; ചോദിക്കാതെ തന്നെ പറഞ്ഞു -&lt;br /&gt;
&lt;br /&gt;
&#39; ഐ ആം സിംഗിൾ - നോ ത്രെഡ്സ് അറ്റാച്ചഡ്&amp;nbsp;&#39;&lt;br /&gt;
&lt;br /&gt;
ചുരുക്കത്തിൽ ചരട് പൊട്ടിയ പട്ടം പോലെ ...അല്ലെ എന്ന് മലയാളിയായിരുന്നേൽ ചോദിക്കാമായിരുന്നു. കൂടുതലൊന്നും പറയാതെ &#39;ഐ സീ&#39; എന്ന് പറഞ്ഞു വിവേക്&amp;nbsp;സംഭാഷണം അവസാനിപ്പിച്ചു. മൂന്നാം ദിവസ്സം രാവിലെ എയർപോർട്ട് പിക്കപ്പിനു ഹോട്ടൽ ലോബിയിലിരിക്കുമ്പോൾ സബ്രിനയെ ഒന്ന് കൂടി കണ്ടു.&lt;br /&gt;
&lt;br /&gt;
ഫോൺ നമ്പറും ഇമെയിലും നേരത്തെ കൈമാറിയിരുന്നു.&lt;br /&gt;
ഇത്തവണ അവൾ ചോദിച്ചു&lt;br /&gt;
&lt;br /&gt;
&#39; എഫ് ബിയിൽ ഉണ്ടോ? &#39;&lt;br /&gt;
&lt;br /&gt;
രണ്ടു വർഷങ്ങൾക്കു&amp;nbsp; മുൻപാണ് കമ്പനിയുടെ വാർഷിക സെയിൽസ്&amp;nbsp; കോണ്ഫറന്സ് വച്ചവർ&amp;nbsp; ഇങ്ങിനെ&amp;nbsp;പരിചയപ്പെടുന്നത്.&lt;br /&gt;
&lt;br /&gt;
അന്ന് പിരിഞ്ഞ ശേഷം ഫോണിൽ&amp;nbsp;സംസാരിച്ചിരുന്നു, ഒന്നോ രണ്ടോ തവണ. പിന്നെ ഏതാനും&amp;nbsp;മാസങ്ങൾക്കു ശേഷമാണ് മുഖപുസ്തകഹംസം അവളുടെ ഒരു സന്ദേമെത്തിച്ചത്.&lt;br /&gt;
&lt;br /&gt;
&#39;വളരെ കാലമായപോലെ...മിസ്സ്&amp;nbsp;&amp;nbsp;യൂ..&#39;&lt;br /&gt;
&lt;br /&gt;
അങ്ങിനെയാണ്&amp;nbsp; ഹംസത്തിനു പണിയാവുന്നത്. സാൻഫ്രാന്സിസ്കോയിലെ സബ്രിനക്കും&amp;nbsp;&amp;nbsp;ഷിക്കാഗോയിലെ വിവേകിനും&amp;nbsp;തമ്മിൽ&amp;nbsp; മനസ്സുതുറക്കണമെങ്കിൽ വിവേകിന്&lt;br /&gt;
പാതിരാത്രിയെങ്കിലുമാവണം. വിവേകിന് സമയം രണ്ടു മണിക്കൂർ മുന്നോട്ടോടുന്നു എന്നതു തന്നെ&amp;nbsp;കാര്യം. പക്ഷെ അയാൾക്കതൊരു പ്രശ്നമായിരുന്നില്ല. അതിനു കാരണം അവളുടെ ചോദ്യത്തിനുത്തരമായി തന്നെ ചാറ്റിൽ പറഞ്ഞിരുന്നു.&lt;br /&gt;
&lt;br /&gt;
വിവേകും&amp;nbsp; നീതുവും&amp;nbsp;വളരെ വർഷങ്ങളായി ഒരു&amp;nbsp;&amp;nbsp;വല്യ വീട്ടിനുള്ളിലെ&amp;nbsp;&amp;nbsp;രണ്ടു ലോകങ്ങളിൽ കഴിയുകയാണ്. രണ്ടു മുറികളിൽ ഉറങ്ങുന്നവർ. പരസ്പരം അത്യപൂർവം മാത്രം കാണുന്നവർ, സംസാരിക്കുന്നവർ.&amp;nbsp;&amp;nbsp;രാത്രി താൻ തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും അവൾ ഉറക്കമായിരിക്കും. അയാളുറങ്ങിയിരുന്നത് മറ്റൊരു മുറിയിലാണ്. അതെ സമയം പ്രത്യക്ഷത്തിൽ വഴക്കൊന്നുമില്ലായെന്നും കൂട്ടിച്ചേർത്തിരുന്നു.&lt;br /&gt;
&lt;br /&gt;
എഫ് ബിയിലെ ബന്ധങ്ങളിൽ പറയേണ്ടത് മാത്രം പറഞ്ഞാൽ മതിയെന്നു&amp;nbsp; അയാൾക്കറിയാം. എങ്കിലേ നിറുത്തേണ്ടിടത്തു വേണമെങ്കിൽ വേണ്ടപോലെ അവസാനിപ്പിക്കാനാവൂ.&lt;br /&gt;
&lt;br /&gt;
&amp;nbsp;എന്നാലിവിടെ വിവേക് മനഃപൂർവം പറയാതെ പോയ ചിലതു&amp;nbsp;പറയേണ്ടതുണ്ട്.&lt;br /&gt;
&lt;br /&gt;
രണ്ടാഴ്ച കൂടുമ്പോൾ ഒരു നാലുദിവസ്സം. അത്ര&amp;nbsp;മാത്രമാണ് യാത്രയിലല്ലാതെ വീട്ടിലുണ്ടാവുക.&amp;nbsp; അപ്പോഴും മിക്കവാറും രാവിലെ എന്തെങ്കിലും കാരണം പറഞ്ഞു വീട്ടിൽനിന്നിറങ്ങും. രാത്രി തോന്നുന്ന സമയത്തു കേറി വരും..പകൽ ചിലപ്പോൾ ഗോൾഫ് കളിയിലായിരിക്കും. ജീവിതത്തിൽ ഒരു കളിയിലും വല്യ താല്പര്യമില്ലാതിരുന്ന വിവേക് ഇവിടെയെത്തിയശേഷം ഒരു വെളിപാടിന്റെ പുറത്താണ് ബാസ്കറ്റ് ബാളും അമേരിക്കൻ ഫുട്ബാളും പ്രയാസപ്പെട്ടു പഠിച്ചത്. ഓഫീസ്&amp;nbsp; സൗഹൃദങ്ങൾ കൊഴുക്കണമെങ്കിൽ ഏതെങ്കിലുമൊക്കെ ഗെയിംസ് അറിഞ്ഞിരിക്കണമത്രെ. ടീമുകളെ അറിഞ്ഞിരിക്കണം. കളികൾ കണ്ടിരിക്കണം. ഗോൾഫ് ചിലവുള്ള ഇനമാണെങ്കിലും അത് പഠിക്കാനും ഗോൾഫ് കോഴ്‌സിൽ പോയി കളിക്കാനും പ്രത്യേക കാരണമുണ്ട് -&amp;nbsp;&#39;കണക്ഷൻസ്&#39; - സമ്പന്നരും&amp;nbsp;&amp;nbsp;സ്വാധീനമുള്ളവരുമായുള്ള സൗഹൃദം ഉണ്ടാക്കിയെടുക്കാൻ ഗോൾഫ് നല്ലൊരു വഴിയാണെന്ന് മുൻപെപ്പോഴോ&amp;nbsp;മനസ്സിലാക്കിയിരുന്നു.&lt;br /&gt;
&lt;br /&gt;
ഒരു വൈകുന്നേരമെങ്കിലും&amp;nbsp;അതിർത്തിയിലുള്ള &#39;ജന്റിൽ മെൻസ്&#39; ക്ലബിന് വേണ്ടി മാറ്റിവച്ചിരിക്കും..അവിടെയാണ് ചില മുഖപുസ്തക സൗഹൃദങ്ങൾ കൈമാറിയ സെക്സ് ചാറ്റുകളുടെ പൂർണത തരപ്പെടുന്ന&amp;nbsp;പരിമിത രതികളിലൂടെ അനുഭവിക്കുന്നത്. ആറു ലാർജിന്റെ കെട്ട് പാതിരാത്രി കാറിൽ കയറുമ്പോഴും ബാക്കികാണും. എന്നാലും ഇതുവരെ ഒരു പോലീസും പിടിച്ചിട്ടില്ല. കാരണം മദ്യപിച്ചു വണ്ടിയോടിക്കുമ്പോൾ അയാൾ പതിവിലേറെ ജാഗ്രത പുലർത്തിയിരുന്നു.&lt;br /&gt;
&lt;br /&gt;
വീട്ടിലെത്തുമ്പോൾ നീതു, രാത്രി എബിസി ചാനൽ വാർത്ത കണ്ട്,&amp;nbsp;എന്നും കേൾക്കേണ്ടിവരുന്ന അപകടങ്ങളെയും കൊലകളെയും ഡ്രഗ് ഓവർ ഡോസ് മരണങ്ങളെയും കുറിച്ച്, അന്തമില്ലാതെ ചിന്തിച്ചുറക്കമായിരിക്കും. എന്നാലും വിവേകിനുള്ള രാത്രി ഭക്ഷണം ചൂട് പോകാത്ത&amp;nbsp; പാത്രങ്ങളിലാക്കി അടച്ചു തീൻ മേശയിൽ ഒരുക്കിവച്ചിരിക്കും. കുടിക്കാനുള്ള വെള്ളം പോലും&amp;nbsp;&amp;nbsp;എടുത്തു വച്ചിട്ടുണ്ടാവും.&lt;br /&gt;
&lt;br /&gt;
ഈയിടെയായി നീതുവുമായി പ്രത്യക്ഷത്തിൽ വഴക്കൊന്നുമില്ല, അത് സത്യം തന്നെ. നീതു&amp;nbsp;ഒരു സാധാരണ ജീവിതം മാത്രം ഇഷ്ട്ടപ്പെട്ട ഒരാളാണ് . കുട്ടികളാണ് എന്നും അവരുടെ ലോകം. മൂത്തയാൾ രണ്ടു വർഷമായി സബ്രിനയുടെ നാട്ടിൽ തന്നെയുണ്ട്, അവിടെയാണ് ജോലി. രണ്ടാമത്തെ മകനും വീട്ടിലില്ല. അടുത്ത സ്റ്റേറ്റിലെ യൂണിവേഴ്സിറ്റിയിൽ ബിരുദ പഠനത്തിലാണ്. അവർക്കു മൂവർക്കുമായി ഒരു ചാറ്റ് ഗ്രൂപ്പുണ്ട്. പരസ്പ്പരം എല്ലാ വിവരങ്ങളും നിരന്തരം കൈമാറും. ആഴ്ചയിൽ മൂന്നോ നാലോ തവണയെങ്കിലും ഫേസ് ടൈം ആയോ ഫോണിലോ സംസാരിക്കും..അവർക്കിടയിൽ അച്ഛനെക്കുറിച്ചുള്ള വർത്തമാനം അങ്ങിനെയുണ്ടാവാറില്ല.&lt;br /&gt;
&lt;br /&gt;
യാത്രകളുടെ രാത്രികളിലായിരുന്നു എഫ് ബിയിൽ പരസ്പരം കണ്ടു മിണ്ടിയിരുന്നത്. അവളെ കുറിച്ചു കൂടുതൽ പറഞ്ഞിരുന്നില്ലെങ്കിലും വിവേകിനെ അറിയാൻ സബ്രിനക്കു കൗതുകമായിരുന്നു.&lt;br /&gt;
&lt;br /&gt;
അവളോട് പലപ്പോഴായി പറഞ്ഞതും പറയാത്തതും -&lt;br /&gt;
&lt;br /&gt;
മുംബൈയിലെ ഒരു കൺസൾട്ടിങ് കമ്പനിയിൽ നിന്നും അമേരിക്കയിലെ ഒരു കമ്പനിക്കു വേണ്ടി കൺസൾട്ടന്റ്&amp;nbsp; ആയി എത്തിയതായിരുന്നു അയാൾ. ജോലികിട്ടി മുംബൈക്ക് പോവും വരെ വിവേക് വെറും നാട്ടുമ്പുറത്തുകാരനായിരുന്നു. അയാൾ കണ്ട ഭൂപടത്തിലും പഠിച്ച ചരിത്രത്തിലും&amp;nbsp;&amp;nbsp;അമേരിക്കയില്ലായിരുന്നു. ജീവിതം മെച്ചപ്പെടണമെങ്കിൽ ഗൾഫിൽ പോകണം എന്നായിരുന്നു അതുവരെ. അതിനേറ്റവും പറ്റിയ സ്ഥലം ബോംബെയും ആയിരുന്നു, മനം പോലെ മംഗല്യം എന്ന പോലെയാണ് അവിടെ അവിചാരിതമായി എത്തപ്പെട്ടത്.&lt;br /&gt;
&lt;br /&gt;
അപ്രതീക്ഷിതമായാണ് ഷിക്കാഗോയിലുമെത്തുന്നത് . വരുന്നതിനു മുൻപ് തന്നെ ദൃഢമായ ഒരു തീരുമാനവുമെടുത്തിരുന്നു. ഒരേഴു വർഷം ജോലിചെയ്യുക. ആവുന്നത്ര സമ്പാദിക്കുക. തിരിച്ചു പോവുക.. അങ്ങിനെ തീരുമാനിച്ചു വരുന്ന പലരും ലക്‌ഷ്യം കൈവരിച്ചു തിരിച്ചു പോവാറുണ്ട്. പലർക്കും അതിനു കഴിയാറുമില്ല.&lt;br /&gt;
&lt;br /&gt;
തൊണ്ണൂറുകളുടെ അവസാനം ഒരു&amp;nbsp;&amp;nbsp;മഞ്ഞു&amp;nbsp;കാലത്താണ് അവരെത്തിയത്.&amp;nbsp;അഞ്ചുപേരടങ്ങുന്ന സംഘത്തിലെല്ലാർക്കും തിരിച്ചു പോണം എന്നത് തന്നെയായിരുന്നു. എന്നാൽ പിന്നീട് മടങ്ങി പോയത് ഒരാൾ മാത്രം.&lt;br /&gt;
&lt;br /&gt;
അമേരിക്കക്കു വിമാനം കേറുമ്പോഴേക്കും അതുവരെയുണ്ടായിരുന്ന&amp;nbsp;&amp;nbsp;അഭിമാനം വല്ലാത്ത ഉൽക്കണ്ഠക്കു വഴിമാറിയിരുന്നു. പരിചയമില്ലാത്ത രാജ്യം, ആളുകൾ രീതികൾ..അവിടെ തനിക്കു പൊരുത്തപ്പെടാനാവുമോ? പുതിയ വർക്ക് പ്ലേസ് - അവിടത്തെ രീതികൾ - ഇതൊക്കെയായിരുന്നു ചിന്ത മുഴുവൻ. അത് തന്നെയാണ്, വിമാനത്തിൽ സമയം കിട്ടുമ്പോഴൊക്കെ സ്വന്തം സീറ്റുകൾ വിട്ടു ടോയ്‌ലറ്റ്നടുത്തു&amp;nbsp;&amp;nbsp;വട്ടം കൂടി നിന്നവർ ചർച്ച ചെയ്തത്. ഇടയ്ക്കു ബീഹാറുകാരൻ മോഹൻ സിംഗ് കരുതിയിരുന്ന വിൽസ് പാക്കറ്റ് തുറന്നു കൂട്ടുകാർക്കു നീട്ടി ഉൽക്കണ്ഠയെ പുകയാക്കി മാറ്റാൻ ശ്രമം നടത്തി. ആകെ ഒരു ആത്മവിശ്വാസം,&amp;nbsp; പുതിയ തൊഴിലിടത്തും സമൂഹത്തിലും വേണ്ട പെരുമാറ്റ രീതികളെക്കുറിച്ചു കമ്പനി നൽകിയ ട്രെയിനിങ്ങിൽ നിന്നും പഠിച്ച പാഠങ്ങളാണ്. എങ്ങിനെ ഷേക്ക് ഹാൻഡ് കൊടുക്കണം, കത്തിയും മുള്ളുമുപയോഗിച്ചു&amp;nbsp;കഴിക്കണം, ഭാഷ വ്യക്തമായും വേഗത കുറച്ചും&amp;nbsp;ഉപയോഗിക്കണം അങ്ങിനെ പലതും.&lt;br /&gt;
&lt;br /&gt;
കമ്പനി തന്നെ സഹായിച്ചു ഒരു ഫ്ലാറ്റ്&amp;nbsp;വാടകക്കെടുത്തു. ആഴ്ചകൾ കഴിഞ്ഞപ്പോൾ&amp;nbsp;അവർ ആ ബാച്ചലേഴ്‌സ് ജീവിതം ഇഷ്ടപ്പെടാൻ തുടങ്ങി. എന്നാലും തണുപ്പൊരു&amp;nbsp;പ്രശ്നം തന്നെയായിരുന്നു&amp;nbsp;. മറ്റൊന്ന്, കാറില്ലാത്തവൻ വികലാംഗനെപ്പോലെയാണീ&amp;nbsp;&amp;nbsp;നാട്ടിൽ. എവിടെ പോകാനും ആരെയെങ്കിലും ആശ്രയിക്കണം. പല പ്രോജക്ടുകളിലും ജോലിയെടുക്കുന്നവർ,&amp;nbsp;മാനേജർമാർ ഇവരൊക്കെ അതേ ഫ്ലാറ്റ് സമുച്ചയത്തിൽ&amp;nbsp;തന്നെയായതു കാരണം യാത്രക്ക് വല്യപ്രശ്നമില്ല. ചിലപ്പോഴൊക്കെ പച്ചക്കറി, പലവ്യഞ്ജനങ്ങൾ&amp;nbsp;&amp;nbsp;വാങ്ങാൻ അഞ്ചുപേരും ചേർന്ന്&amp;nbsp;&amp;nbsp;പുറത്തിറിങ്ങും, കൊടും തണുപ്പത്ത്‌.&amp;nbsp; മുട്ടോളമെത്തുന്ന&amp;nbsp;വിന്റർ ജാക്കറ്റും, ബൂട്സും,&amp;nbsp;കൈയ്യുറകളും, കമ്പിളി തൊപ്പിയുമൊക്കെയണിഞ്ഞു ഒരു സാഹത്തിനെന്നപോലെ. മിക്കവാറും മടങ്ങി വരുമ്പോൾ&amp;nbsp;രണ്ടു മൂന്നു കേസ് ബിയറും വാങ്ങിയിരിക്കും. ഇവിടെയെത്തിയശേഷമുള്ള പുതിയ രീതിയാണ്, പല രാജ്യങ്ങളിൽ നിന്നുള്ള ബീയറുകൾ മാറി മാറി കുടിക്കുകയെന്നത്. പ്രത്യേകിച്ചും വാരാന്ത്യങ്ങളിൽ. ഒഴിഞ്ഞ കാനുകൾ അലങ്കോലപ്പെട്ടു&amp;nbsp;&amp;nbsp;കിടന്നിരുന്ന മുറിയുടെ ചുമരിലിൽ ഉയരത്തിലടുക്കി മിനാരങ്ങൾ പണിഞ്ഞു.&lt;br /&gt;
&lt;br /&gt;
തണുപ്പ് കാരണം പുറത്തിറങ്ങാനാവാതെ വരുമ്പോഴോ, അവധിദിവസങ്ങളിലോ ആവും ദുബെയും&amp;nbsp; മോഹൻ സിങ്ങും തമ്മിലുള്ള പാചക&amp;nbsp;മത്സരം. ദുബെയുടെ വെജിറ്റേറിയൻ പാചകവും സിംഗിന്റെ നോൺ വെജ് പാചകവും തമ്മിൽ. മത്സരത്തിനിടയിലുള്ള വാക് പയറ്റ് തനി നോൺ വെജ് എന്ന് മാത്രം..ബാക്കിയുള്ള മൂന്നുപേരും&amp;nbsp; പക്ഷം പിടിക്കാതെ മാറി നിൽക്കും. രണ്ടു പേരുടെയും പാചകം&amp;nbsp;&amp;nbsp;ബാക്കി മൂന്നു പേർക്കും വല്ലാത്ത&amp;nbsp;&amp;nbsp;ഇഷ്ട്ടം എന്നതു തന്നെയായിരുന്നു കാരണം.&lt;br /&gt;
&lt;br /&gt;
അവർ അപ്പോൾ ടീവീ കാണുകയോ, ചരിത്രമോ, രാഷ്ട്രീയമോ, സിനിമയോ ചർച്ച ചെയ്യുകയോ ആവും. ഇക്കിളി വർത്തമാനങ്ങളിൽ കൂടുതലും ക്ലിന്റണും മോണിക്കാ ലിവിൻസ്കിയുമായിരുന്നു. ബംഗാളിയായ ദബാഷിഷ്&amp;nbsp;&amp;nbsp;ഒന്നാന്തരമായി പാടും&amp;nbsp;- ഒന്നാന്തരമായി സിഗരറ്റും വലിക്കും. ദബാഷിഷ്&amp;nbsp;ഫോമിൽ ആണെങ്കിൽ ഒരു മൂന്നു ഹൈനി ക്കനും രണ്ടു മാൽബൊറോ സിഗരിറ്റിനും ശേഷം നിലത്തു മലർന്നു കിടന്നു കണ്ണടച്ച് മനോഹരമായി പാടുമായിരുന്നു. ഷേറുകൾ പാടി, ഹിന്ദി അറിയാതെ തനിക്കിരുവശവും ഇരിക്കുന്ന വിവേകിനും കണ്ണടക്കാരൻ കമ്മത്തിനും വേണ്ടി ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തി.&lt;br /&gt;
&lt;br /&gt;
മഞ്ഞുമാറിത്തുടങ്ങിയാൽ, എല്ലാ ശനിയും ഞായറും ക്രിക്കറ്റ് കളിയുണ്ടായിരുന്നു. രാവിലെ കളികഴിഞ്ഞു ഉച്ചക്ക് വെങ്കിടേശ്വരന്റെ വല്യ കോവിലിൽ പോയി മസാല ദോശയും വടയും ഇഡലിയും കഴിച്ചു, പ്രാർത്ഥി ക്കാൻ മാത്രം മറന്നവർ തിരിച്ചെത്തും.&lt;br /&gt;
&lt;br /&gt;
അങ്ങിനെ, പുതിയ ലോകവും ജോലിയും കൂട്ടുകാരുമായി പൊരുത്തപ്പെട്ടു വരാൻ തുടങ്ങുമ്പോഴാണ് നവംബർ മാസത്തിലെ ഒരു&amp;nbsp;വ്യാഴാഴ്ച ഓഫീസ മെയിൽ. പിറ്റേന്ന് രാവിലെ&amp;nbsp;ഓഡിറ്റോറിയത്തിൽ പ്രൊജക്റ്റ്&amp;nbsp;&amp;nbsp;മീറ്റിംഗ് വിളിച്ചിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
അഞ്ചു മിനിട്ടു മാത്രം നീണ്ടതായിരുന്നു മീറ്റിംഗ്. പ്രോജക്ടിന്റെ ചുമതലയുള്ള മുഖ്യൻ&amp;nbsp;&amp;nbsp;വളരെ ക്യാഷൽ ആയി വേദിയിലെത്തുന്നു..പ്രോജെക്ടിന്റെ പുരോഗതിയിൽ സന്തോഷം പ്രകടിപ്പിക്കുന്നു. അതിനു കാരണക്കാരായ എല്ലാ ടീം അംഗങ്ങളെയും പ്രശംസിക്കുന്നു എന്നിട്ടു കാര്യത്തിലേക്കു കടക്കുന്നു.&lt;br /&gt;
&lt;br /&gt;
സംഗതി സിമ്പിൾ. ഈ പ്രൊജക്റ്റ്&amp;nbsp;&amp;nbsp;മുന്നോട്ടു കൊണ്ടുപോകാൻ കസ്റ്റമർക്കു താല്പര്യമില്ല..ദേ കാൻഡ് ഇറ്റ്&#39;. അവർ അത് കാൻസൽ&amp;nbsp; ചെയ്തു എന്നും ഇതാണ് അവസാന ദിവസ്സമെന്നും കൂടിയിരുന്നവരെ അറിയിച്ചു. കമ്പനിയിലെ ജോലിക്കാരെ അടുത്തയാഴ്ച മറ്റു പ്രോജക്ടുകളിലേക്കു മാറ്റും. കോൺട്രാക്ട് എംപ്ലോയീസിന്റെ കാര്യം അതാതു കമ്പനികളുമായി തീരുമാനിക്കും. ഇത്രയും പറഞ്ഞയാൾ സ്ഥലം വിട്ടു.&lt;br /&gt;
&lt;br /&gt;
അന്ന് രാത്രി അവരെ അക്കൗണ്ട്സ് മാനേജർ വിളിച്ചു. മുന്നോട്ടുള്ള ഓപ്ഷൻസ് പറഞ്ഞു. തിരിച്ചു പോകേണ്ടവർക്കു പോകാം, അല്ലെങ്കിൽ തല്ക്കാലം ബഞ്ചിൽ ഇരിക്കാം. വേറെ പ്രോജക്ടുകളിൽ അവസരം വരുമ്പോൾ&amp;nbsp;അസൈൻ ചെയ്തയക്കും. അഞ്ചു മുതൽ ഏഴുവരെ വർഷം&amp;nbsp;&amp;nbsp;സ്വപ്നം കണ്ടു വന്നവർക്കു ഉടൻ തിരിച്ചു പോകുന്ന കാര്യം ഒട്ടുമേ സ്വീകാര്യമായിരുന്നില്ല. തല്ക്കാലം ബഞ്ചിലിരിക്കാൻ തീരുമാനിച്ചു. മെല്ലെയവർ പുറത്തു ബന്ധങ്ങളുണ്ടാക്കി. ബഞ്ചിൽ രണ്ടുമാസം ഇരുന്നു കഴിഞ്ഞപ്പോഴേക്കും വിവേകിനും മടുത്തു തുടങ്ങി.. അങ്ങിനെ ക്രിക്കറ്റിന് കണ്ട മറ്റൊരു കൂട്ടുകാരൻ വഴി ഒരു ദേശി&amp;nbsp;&amp;nbsp;കമ്പനിയിൽ ഇന്റർവ്യൂ തരപ്പെട്ടു. അക്കാലത്ത്‌&amp;nbsp;കൂണുകൾ പോലെയായിരുന്നു ദേശി കൺസൾട്ടിങ്&amp;nbsp; &amp;nbsp; കമ്പനികൾ പൊങ്ങിയിരുന്നത്.&lt;br /&gt;
&lt;br /&gt;
നാട്ടിൽ നിന്നും വന്നപ്പോൾ വാങ്ങിയ കടും നീല റയ്മണ്ട്സ്&amp;nbsp; സൂട്ട് ധരിച്ചു വിവേക് ഇന്റർവ്യൂവിനെത്തി. അഡ്രസ് ഏതെങ്കിലും ഒരു ഓഫിസോ അതുമല്ലെങ്കിൽ ഒരു വീടോ ആയിരിക്കും എന്ന് കരുതിയെങ്കിലും വിവേകിന് തെറ്റി. അതൊരു മക് ഡൊണാൾഡ്‌സ് ആയിരുന്നു.&amp;nbsp; സംശയത്തോടെ അകത്തു കയറാൻ മടിച്ചു നിൽക്കുമ്പോൾ ഒരു മധ്യ വയസ്കൻ ഉള്ളിൽ നിന്നും പുറത്തിറങ്ങി വന്നു - ജീൻസും ഫുൾ കൈ ഷർട്ടും വേഷത്തിൽ.&lt;br /&gt;
&lt;br /&gt;
&#39;വിവേക്?&#39;&lt;br /&gt;
&lt;br /&gt;
അതേയെന്ന അർഥത്തിൽ പുഞ്ചിരിച്ചു&amp;nbsp;നിൽക്കുമ്പോൾ അയാൾ തനി ഗുജറാത്തി ചുവയിൽ&amp;nbsp;&amp;nbsp;&#39;കൈസേ ഹായ് ആപ്&#39;&amp;nbsp; എന്ന് ചോദിച്ചു കൈകൊടുത്തു അകത്തേക്ക് കൂട്ടികൊണ്ടുപോയി. രണ്ടു ബ്ലാക്ക് കോഫി വാങ്ങി ഒരു മൂലയിയിൽ&amp;nbsp;&amp;nbsp;രണ്ടുപേർക്കിരിക്കാവുന്ന മേശക്കിരുവശത്തുമായി ഇരുപ്പുറപ്പിച്ചു.&lt;br /&gt;
&lt;br /&gt;
സാങ്കേതികമായ ഒരു കാര്യങ്ങളും പ്രതീക്ഷിച്ച പോലെ ചോദിച്ചില്ല. തന്റെ കഴിവുകളിൽ വിശ്വാസമാണെന്നും ഓഫർ സ്വീകരിച്ചാൽ ഉടനെ വിസ ഫയൽ ചെയ്യാമെന്നും ജോലിയിൽ പ്രവേശിച്ചു ആറു&amp;nbsp;&amp;nbsp;മാസത്തിനു ശേഷം ഗ്രീൻ കാർഡ് ഫയൽ ചെയ്യാമെന്നും അയാൾ ഉറപ്പു കൊടുത്തു. എല്ലാം ഏകദേശം ഇരുപതു മിനിറ്റിൽ കഴിഞ്ഞു. തിരിച്ചിറങ്ങാൻ നേരം വിവേകിന്റെ കൂടി കപ്പുമെടുത്തു ഗാർബേജ് ഇടുന്ന ബാസ്കെറ്റിനടുത്തേക്കു നടന്നു. തിരിച്ചിറങ്ങുന്നതിനു മുൻപേ അടുത്ത ടേബിളിൽ കരുതി വച്ചിരുന്ന പഞ്ചസാര പാക്കറ്റുകളും ക്രീമും ഓരോ പിടി വാരി ജാക്കറ്റിന്റെ പോക്കറ്റിലിട്ടു..പിന്നെ ഒരു കെട്ട് നാപ്കിൻ കൂടി.&lt;br /&gt;
&lt;br /&gt;
മൂന്നാം ദിവസ്സം ഓഫർ വന്നു. കമ്പനിയുടെ സമ്മതം വാങ്ങി&amp;nbsp;നാട്ടിലേക്കു പോയ വിവേക് ജെപി കൺസൾട്ടിങ്‌ന്റെ വിസയോടെയാണ് മൂന്ന് മാസങ്ങൾക്കു ശേഷം തിരികെ ഷിക്കാഗോയിലെത്തുന്നത്. കൂടെ ജോലി ചെയ്യുന്നവരിൽ മിക്ക പേരും&amp;nbsp;ദേശികൾ. പുതിയ സൗഹൃദങ്ങൾ, പുതിയ ജോലിസ്ഥലം. തിരിച്ചെത്തിയ&amp;nbsp;ശേഷം, ഒരു സുരക്ഷക്കെന്നോണം &amp;nbsp;പഴയ സുഹൃത്തുക്കളെ&amp;nbsp;ബന്ധപ്പെടാൻ ശ്രമിച്ചില്ല.&lt;br /&gt;
&lt;br /&gt;
അമേരിക്കൻ ജോലി ഏതു നിമിഷവും നഷ്ടപ്പെടാം എന്ന യാഥാർഥ്യം മനസ്സിലാക്കിയ വിവേക് ഇത്തവണ കരുതലോടെയാണ് മുന്നോട്ടു പോയത്. അധികം ചെലവാക്കാതെ ഓരോ രണ്ടു മാസവും ബാക്കി സമ്പാദ്യം നാട്ടിലേക്കയച്ചു. മടങ്ങിപ്പോവുകയെന്നത്,&amp;nbsp;&amp;nbsp;കൂടെയുള്ള എല്ലാപേരും പങ്കിട്ട സ്വപ്നമായിരുന്നെങ്കിലും, പലർക്കും വിവേകിന്റെ പിശുക്കു അസഹ്യമായിരുന്നു. കുളി,&amp;nbsp; നന, തീറ്റ,&amp;nbsp;&amp;nbsp;ഉടുതുണി അങ്ങിനെ എല്ലായിനത്തിലും ഡോളർ മിച്ചം പിടിക്കാൻ&amp;nbsp;&amp;nbsp;ശ്രദ്ധിച്ചു. ഒരു&amp;nbsp; ജന്മദിനത്തിന് കൂട്ടുകാർ സമ്മാനമായി കൊടുത്തത് അടുത്ത ആറുമാസത്തേക്കുള്ള സോപ്പും ഡിയോഡറന്റും ഒരു ജീൻസുമായിരുന്നു എന്ന് പറയുമ്പോൾ അതിന്റെ തീവ്രത പിടികിട്ടും.&lt;br /&gt;
&lt;br /&gt;
ജെ പി കൺസൾട്ടിങ്ങിലെ&amp;nbsp;സൗഹ്രുദങ്ങളിൽ നിന്നാണ് &#39;ആംവേ&#39; എന്ന കമ്പനിയെപ്പറ്റി അറിയുന്നത്. നെറ്റ്‌വർക്ക് മാർക്കറ്റിങ്&amp;nbsp; വിപണന തന്ത്രമായി ഉപയോഗിച്ച് വിജയിച്ച കമ്പനി. ചെറുപ്പക്കാരും വിസ കൈയ്യിലുള്ളവരുമായ അനവധി ദേശികൾ ആംവേയുടെ&amp;nbsp;&amp;nbsp;മാർക്കറ്റിംഗ് രീതികളിൽ ആകർഷിക്കപ്പെട്ടിരുന്നു. കൂട്ടുകാരൻ നിർബന്ധിച്ചിട്ടാണ്&amp;nbsp;&amp;nbsp;ഒരു ദിവസ്സം വൈകുന്നേരം&amp;nbsp;&amp;nbsp;ആംവേ യുടെ പ്രത്യേക മീറ്റിംഗിൽ പങ്കെടുക്കാൻ പോകുന്നത്. ചെറുപ്പക്കാരായ ദേശികൾ തന്നെ കൂടുതലും. വിവാഹിതരും അല്ലാത്തവരും .ഇന്ത്യൻ യുവതികളിൽ മിക്കപേരും&amp;nbsp;ബിസിനസ് വേഷങ്ങളിൽ. നെറ്റിയിലെ പൊട്ടോ നീളമുള്ള പിന്നിയിട്ട തലമുടിയോ&amp;nbsp; അവരിൽ പലരും&amp;nbsp;ഇട്ടിരുന്ന വേഷത്തോട് കലഹിച്ചു നിൽപ്പുണ്ടായിരുന്നു. എല്ലാപേരും&amp;nbsp;&amp;nbsp;ഒരു പ്രത്യേക അതിഥിയെ&amp;nbsp;&amp;nbsp;കാത്തുനിൽക്കുകയാണ്. ഹാളിന്റെ ഒരു ഭാഗത്തു ഒരാളിന് ഇരിക്കാൻ മാത്രം വേദിയൊരുക്കി അലങ്കരിച്ചിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
ചായസൽക്കാരത്തിനിടയിൽ പലരെയും പരിചയപ്പെട്ടു. അവരിലെല്ലാം ആംവേ എന്നത് പ്രതീക്ഷയുടെ പേരായിരുന്നു. പലരും കമ്പനിയുടെ ഭാഗമായി കുറേശ്ശെ പണം ഉണ്ടാക്കി&amp;nbsp;&amp;nbsp;തുടങ്ങിയിരുന്നു എന്നത് അവരുടെ സംസാരത്തിൽ നിന്നും വിവേക് മനസിലാക്കി. വൈകുന്നേരം ഏഴുമണിയോടെ വിശിഷ്ട അതിഥിയെത്തി. പ്രതീഷ് ഷാ...സ്വന്തം ആഡംബരക്കാറിൽ..വിലകൂടിയ കോട്ടും സൂട്ടുമണിഞ്ഞു. ആംവേയിലൂടെ ഭാഗ്യം കണ്ടെത്തിയ റോൾ മോഡൽ.&lt;br /&gt;
&lt;br /&gt;
അയാളുടെ പ്രസംഗവും മീറ്റിംഗ് കഴിഞ്ഞു&amp;nbsp;കിട്ടിയ മോട്ടിവേഷണൽ സി ഡിയും നിങ്ങൾക്കും കോടീശ്വരനാവാം എന്ന പരമ്പരയിൽ സുരേഷ് ഗോപി പറയും പോലെ&amp;nbsp;ജീവിതം മാറ്റി മറിച്ചു&amp;nbsp; എന്ന് ചുരുക്കി പറയുന്നതാവും നന്ന്.&lt;br /&gt;
&lt;br /&gt;
ജെപി കൺസൾട്ടിങ്ങിൽ&amp;nbsp;&amp;nbsp; തുടർന്ന് കൊണ്ട് തന്നെ&amp;nbsp;ആംവെയിൽ പാർടൈം ആയി ചിലവാക്കിയ സമയവും കിട്ടിയ ലാഭവും അയാളിൽ പുതിയ തിരിച്ചറിവുകളുണ്ടാക്കി - തന്റെ മേഖല സെയിൽസ്&amp;nbsp; ആണെന്നും&amp;nbsp;ജീവിക്കേണ്ടത് അതുവരെ ജീവിച്ചപോലല്ല എന്നും.&lt;br /&gt;
&lt;br /&gt;
ശമ്പളക്കുറവ് സഹിച്ചുകൊണ്ടുതന്നെ&amp;nbsp;സെയിൽസിലേക്ക് കാൽ&amp;nbsp; മാറ്റിചവുട്ടി. പുതിയ കമ്പനി. ഇനിയങ്ങോട്ട് കൂടുതൽ പറയേണ്ടതില്ല. ജീവിതം ടോപ് ഗിയറിൽ ഓടിത്തുടങ്ങാൻ അധികകാലം വേണ്ടിവന്നില്ല. വിവാഹം,&amp;nbsp; കുട്ടികൾ ഒക്കെ പെട്ടെന്നായിരുന്നു. കമ്പനികളിൽ&amp;nbsp;&amp;nbsp;നിന്നും കമ്പനികളിലേക്ക്. ഉയർച്ചകളിൽ നിന്നും ഉയർച്ചകളിലേക്ക്..കൂടുതൽ യാത്രകൾ.. കൂടുതൽ പണം... കൂട്ടുകാർക്കസൂയ തോന്നുന്നവിധമുള്ള&amp;nbsp;&amp;nbsp;വീട്, ലൈഫ് സ്റ്റൈൽ,&amp;nbsp; മുന്തിയ കാറുകൾ..&lt;br /&gt;
&lt;br /&gt;
കുട്ടികളും ഭാര്യയും അവരുമായുള്ള ദിവസങ്ങളും സമയവും ഇതിനിടയിൽ&amp;nbsp; നഷ്ടമാവുന്നതു&amp;nbsp;&amp;nbsp;വിവേകിന് അറിയാമായിരുന്നു. ആദ്യമൊക്കെ നീതു ചെറിയ പരാതികൾ പറഞ്ഞെങ്കിലും, കയർത്തും കരഞ്ഞും പ്രതിഷേധമറിയിച്ചെങ്കിലും&amp;nbsp; പതിയെ അവർ അവരുടെ ലോകത്തിലേക്ക് ഒതുങ്ങുകയായിരുന്നു..കുട്ടികളോടൊപ്പം കളിക്കാനോ&amp;nbsp; ഒത്തിരുന്നൊരു സിനിമ കാണാനോ വിവേക് വീട്ടിലുണ്ടായിരുന്നില്ല. മൂത്തയാൾ ഹൈ സ്കൂളിലേക്ക് കയറിതു&amp;nbsp;&amp;nbsp;അറിഞ്ഞില്ല. സ്കൂൾ അവസാനിക്കുമ്പോഴുളള ഗ്രാജുവേഷൻ&amp;nbsp;ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അവനോടൊപ്പം ആദ്യദിവസം കോളേജിൽ പോകാൻ ഒത്തില്ല.ഇളയ കുട്ടിയും ഈ വഴികളിലൂടെയൊക്കെ കടന്നുപോയത് കൂടുതലും യാതകളിലായിരുന്ന വിവേക് എല്ലാ കഴിഞ്ഞു പിന്നീടാനാണ് അറിഞ്ഞിരുന്നത് . വേണ്ടിടത്തൊന്നും&amp;nbsp; അയാൾ സമയത്തുണ്ടായിരുന്നില്ല എന്ന് ചുരുക്കം. കുടുംബത്തിന് മേളിൽ നേടാനുള്ള പലതിനും&amp;nbsp; പിന്നാലെയായിരുന്നയാൾ.&lt;br /&gt;
&lt;br /&gt;
എന്നാ&amp;nbsp; കാണുക? അങ്ങോട്ട് വരട്ടെ? ഇങ്ങോട്ടു വരാമോ?&lt;br /&gt;
&lt;br /&gt;
ഇത്തരം ചോദ്യങ്ങൾക്കൊടുവിൽ രണ്ടു വർഷങ്ങൾക്കു ശേഷമാണ് ഷി ക്കാഗോയിൽ വീണ്ടും കാണാൻ തരമാവുന്നത്. ഒരുമിച്ചു താമസിക്കും എന്ന ഉറപ്പിലാണ് കോൺഫറൻസ് ഞായറാഴ്ച്ച&amp;nbsp;&amp;nbsp;തീരുമെങ്കിലും ഒരു ദിവസ്സം കൂടി അവൾ&amp;nbsp;സ്റ്റേ നീട്ടിയത്. പക്ഷെ അവിചാരിതമെങ്കിലും&amp;nbsp;&amp;nbsp;ആ പദ്ധതി അവസാന നിമിഷം&amp;nbsp;പൊളിഞ്ഞു. എങ്കിലും ഞായറാഴ്ച വൈകുന്നേരം കാണാം എന്ന് പറഞ്ഞു സമ്മതിപ്പിച്ചു. അവളെ നിരാശപ്പെടുത്താൻ വയ്യ.&lt;br /&gt;
&lt;br /&gt;
ഹോട്ടലിന്റെ താഴത്തെ നിലയിലെ റെസ്റ്റാറന്റിന്&amp;nbsp; ഷിക്കാഗോ നദിയോട് ചേർന്നൊരു&amp;nbsp;&amp;nbsp;അങ്കണമുണ്ട്..വർണ്ണക്കുടകളുടെ കീഴിൽ മേശകളും കസേരകളും. അവിടെയാണവർ&amp;nbsp; അന്നു വൈകുന്നേരം കണ്ടത്. മുഖത്ത് മേക്കപ്പിട്ടു ചുണ്ടുകളിൽ ലിപ്സ്റ്റിക്ക് അണിഞ്ഞു മുൻപ് കണ്ടിട്ടില്ലാത്തവിധം സബ്രീന&amp;nbsp;&amp;nbsp;സുന്ദരിയായിരുന്നു. പാദങ്ങളോളം&amp;nbsp;&amp;nbsp;എത്തുന്ന കറുത്ത ഗൗൺ - അതിൽ പല നിറത്തിലുള്ള പൂക്കളുടെ ഡിസൈൻ. കറുത്ത മുടി ഒന്നുകൂടി ചുരുട്ടി രണ്ടായി&amp;nbsp;&amp;nbsp;പകുത്തു ഒരു പകുതി മാറത്തേക്കിട്ടിരിക്കുന്നു. കഴുത്തിൽ കൈവേലയുള്ള നാടൻ മാലയും കമ്മലും വളകളും.&lt;br /&gt;
&lt;br /&gt;
കണ്ടതും അവൾ അയാളെ കെട്ടിപ്പിടിച്ചു. അവളുടെ ഗന്ധമായറിഞ്ഞ&amp;nbsp; ജാസ്മിൻ സുഗന്ധം ഒന്ന് കൂടി വിവേകിനെ പൊതിഞ്ഞു.&lt;br /&gt;
&lt;br /&gt;
&#39;ഹാപ്പി റ്റു ബി വിത്ത് യൂ&#39; - അവൾ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
നദിയോട് ചേർന്ന കമ്പിവേലിക്കരികിലെ ഒരു കുടകീഴിൽ&amp;nbsp;അവരിരുന്നു. നേരത്തെ റിസേർവ് ചെയ്തതാണ്.&amp;nbsp; അവൾ തന്നെ ആപ്പേറ്റിസറും കോക്ക്ടെയിലും ഓർഡർ ചെയ്തു. കോക്ക്ടെയിൽ ഓർഡർ ചെയ്യുമ്പോൾ പറഞ്ഞു&lt;br /&gt;
&lt;br /&gt;
&#39;ഇന്ന് എന്റെ ഇഷ്ട്ടങ്ങൾ ..നോക്കട്ടെ വിവേകിന് ഇഷ്ടപ്പെടും&#39;&lt;br /&gt;
&lt;br /&gt;
മുഖപുസ്തകത്തിലെ രസമുള്ള ചാറ്റുകളിൽ&amp;nbsp; ആയിരുന്നു തുടക്കം. ചില തമാശകളിൽ അവർ ചിരിച്ചപ്പോൾ അയാളുടെ കൈകൈളിൽ&amp;nbsp; മെല്ലെ തൊടുന്നുണ്ടായിരുന്നു. നദിയിലൂടെ രാത്രി&amp;nbsp;&amp;nbsp;ടൂർ നടത്തുന്ന ബോട്ടുകളെ നോക്കി അതിനുള്ളിലെ പ്രണയങ്ങളെ പറ്റിയൊക്കെ ഗോസിപ്പുകൾ പറഞ്ഞു..ഇടയ്ക്കു അവൾ ബാഗിൽ നിന്നും വിർജീനിയ സ്‌ലിംസ് പാക്കറ്റ്&amp;nbsp; തുറന്നു. രണ്ടു സിഗരെറ്റിലൊന്ന് വിവേകിന്റെ ചുണ്ടിൽ പിടിപ്പിച്ചു തീകൊടുത്തു. മറ്റേതു സബ്രിനയും.&lt;br /&gt;
&lt;br /&gt;
മെയിൻ ഡിഷിനു സമയമായോ എന്നറിയാൻ വെയ്റ്റർ വന്നപ്പോളവൾ&lt;br /&gt;
ഞങ്ങളൊന്നു നടന്നിട്ടു വരട്ടെ എന്ന് സ്പാനിഷിൽ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
കമ്പിവേലിയിലെ ഗേറ്റ് തുറന്നവർ&amp;nbsp;&amp;nbsp;നദിക്കരയിലെ നടപ്പാതയിലേക്കു നടന്നു. എന്തോ പറഞ്ഞു ചിരിച്ചപ്പോളവൾ വിവേകിന്റെ&amp;nbsp;&amp;nbsp;&amp;nbsp;കൈ പിടിച്ചു. പിന്നെയത് വിട്ടില്ല. ചുവന്ന കല്ലുകൾ പാകിയ പാതയിലൂടെ കൈകൾ കോർത്ത് ചേർന്ന് നടന്നു.&lt;br /&gt;
&lt;br /&gt;
കുറെ നടന്നൊരിടത്തെത്തിയപ്പോൾ അവൾ നിന്നു..ന്നിട്ട് പറഞ്ഞു&lt;br /&gt;
&lt;br /&gt;
&#39;കേൾക്കു ഇത് നിങ്ങൾക്ക്&amp;nbsp;&amp;nbsp;വേണ്ടിയാണു&#39;&lt;br /&gt;
&lt;br /&gt;
നദിയിലെ കുഞ്ഞോളങ്ങളിൽ കണ്ണയച്ചു&amp;nbsp;അവളുടെ ഹൃദയം&amp;nbsp;പാടി. ഒരു മെക്സിക്കൻ മരിയാച്ചി നാടോടി പാട്ട്. അർഥം&amp;nbsp;&amp;nbsp;മനസ്സിലായില്ലെങ്കിലും&amp;nbsp;&amp;nbsp;ആ ഈണത്തിൽ പ്രണയമോ വിരഹമോ നഷ്ടമോ ഒക്കെ അയാൾ അനുഭവിച്ചു.&lt;br /&gt;
&lt;br /&gt;
ഒന്നോ രണ്ടോ വരികൾ പാടി ചാറ്റ് മെസ്സേജുകൾ ഇട്ടിരുന്നുവെങ്കിലും ഇത്ര ആർദ്രമായി പാടാൻ അവൾക്കു കഴിയുമെന്നയാൾ അറിഞ്ഞിരുന്നില്ല.&lt;br /&gt;
&lt;br /&gt;
പുറകിൽ നിന്നും &#39;അതിശയം - ഗംഭീരം&#39; എന്ന് പറയുന്നതു കേട്ടവൾ തിരിഞ്ഞു അയാൾക്കഭിമുഖമായി നിന്നു. &#39; സത്യം ?&#39; പ്രേമം കത്തുന്ന കണ്ണുകളോടെ അവൾ ഇരു കൈകളും അയാളുടെ ചുമലിലേക്ക് വച്ചു. വേനലിന്റെ ചൂട് പറ്റിയ ഇളം കാറ്റിൽ, തെളിയുന്ന&amp;nbsp;നക്ഷത്രങ്ങളുടെ സാക്ഷ്യത്തിൽ, പാതയോരത്തെ വിളക്കുകളുടെ മങ്ങിയ വെട്ടത്തിൽ,&amp;nbsp;നീണ്ടൊരു ചുംബനത്തിൽ അവർ പരസ്പരം&amp;nbsp;മറന്നു&lt;br /&gt;
&lt;br /&gt;
അത്താഴം കഴിഞ്ഞു&amp;nbsp;&amp;nbsp;പാർക്കിംഗ് ലോട്ടിലേക്കു നടന്നു. ഡോർ തുറന്നയാൾ കാറിലേക്ക് കയറും മുൻപ് ഉൾപ്രേരണകളാൽ&amp;nbsp;വീണ്ടും പരസ്പരം പുണർന്നു .&lt;br /&gt;
&lt;br /&gt;
&#39;വിളിക്കണം ഇനിയും കാണണം&amp;nbsp;&#39; എന്നാണവൾ അവസാനം പറഞ്ഞത്.&amp;nbsp; വീട്ടിലേക്കു തിരിക്കുമ്പോൾ കാറിനുള്ളിൽ ജാസ്മിന്റെയും സിഗരിറ്റിന്റെയും മിശ്ര ഗന്ധം ബാക്കിയായിരുന്നു.&lt;br /&gt;
&lt;br /&gt;
ഹൈവേയിൽ വേഗതകൂട്ടി വണ്ടിയോടിക്കുമ്പോഴാണ് നന്നായി താൻ മദ്യപിച്ചിരിക്കുന്നു എന്ന ബോധമുണ്ടാവുന്നതു. അതുകൊണ്ട് തന്നെ&amp;nbsp;പ്രത്യേക&amp;nbsp; ശ്രദ്ധയോടെയാണ്&amp;nbsp;&amp;nbsp;വണ്ടി ഓടിച്ചത്.&amp;nbsp;പക്ഷെ എക്സിറ്റ്&amp;nbsp;എടുത്തു ലോക്കൽ റോഡിൽ കേറിയപ്പോഴേക്കും മദ്യം കൊടുത്ത&amp;nbsp;ആത്മവിശ്വാസം കാരണമാവാം&amp;nbsp;സബ്രിനയെ വീണ്ടും ഫോണിൽ മെസ്സേജ് ചെയ്യാൻ തുടങ്ങി.&lt;br /&gt;
&lt;br /&gt;
ഡിവൈഡർ ഇല്ലാത്താറോഡിൽ റോഡിൽ ഒരു വളവിൽ തിരിയുമ്പോൾ അശ്രദ്ധ മൂലമാണ് എതിരെ വന്ന കാറിലിടിച്ചു അപകടം സംഭവിക്കുന്നത്.&lt;br /&gt;
&lt;br /&gt;
മൂന്ന് ദിവസം ബോധമില്ലാതെ കിടന്നു. കോമയിൽ നിന്നുണരുമ്പോൾ ആദ്യം കണ്ടത് നീതുവിനെയാണ്. മുഷിഞ്ഞൊരു ജീൻസും ഷർട്ടുമിട്ടു ക്ഷീണിച്ച മുഖവും അലസമായ&amp;nbsp;&amp;nbsp;മുടിയുമായി ആകാംക്ഷയോടെ നോക്കി നിൽക്കുന്നു. അയാൾ അവരെ തന്നെ നോക്കി കിടന്നു. കഴിഞ്ഞ എത്രയോ വർഷങ്ങളായി ആ മുഖം നോക്കാൻ അയാൾ മെനെക്കെട്ടിരുന്നില്ല.&lt;br /&gt;
&lt;br /&gt;
&#39;എന്താ വേണ്ടേ&#39;&lt;br /&gt;
&lt;br /&gt;
ഒന്നും പറഞ്ഞില്ല. വലത്തേക്കാല്&amp;nbsp; ഒടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റർ ഇട്ടു ഉയർത്തി വച്ചിരിക്കുന്നു. വലതു&amp;nbsp; കൈക്കും നല്ല പരിക്കുണ്ട്. വല്ലാത്ത ക്ഷീണവും വേദനയും.&lt;br /&gt;
&lt;br /&gt;
&#39;തിരിയുമ്പോൾ സൂക്ഷിക്കണം&#39;&amp;nbsp; എന്നവൾ പറയുമ്പോഴാണ്&amp;nbsp;നെറ്റിയിലും തലയിലും മുറിവുകളുണ്ടെന്ന്&amp;nbsp;&amp;nbsp;മനസ്സിലാവുന്നത്.&lt;br /&gt;
&lt;br /&gt;
എന്ത് ചെയ്യണമെങ്കിലും ആരുടെയെങ്കിലും സഹായം വേണ്ടി വരുന്നു. ഒന്നുകിൽ നഴ്‌സിന്റെ അല്ലെങ്കിൽ നീതുവിൻറെ. ഇടയ്ക്കു മൂത്തമകൻ ഒരിക്കൽ വന്നു കണ്ടു പോയി. അവൻ അച്ഛന്റെ മുഖത്തുനോക്കിയില്ല .&lt;br /&gt;
പോകാൻ നേരം&amp;nbsp;&amp;nbsp;&#39;ഹോപ്പ് യൂ&amp;nbsp; ഗെറ്റ് വെൽ സൂൺ&#39; എന്നു മാത്രം&amp;nbsp; പറഞ്ഞു.&lt;br /&gt;
&lt;br /&gt;
പരാതിയില്ല. കാണാൻ വന്നുവല്ലോ. അടുപ്പമുണ്ടാകേണ്ടിയിരുന്ന സമയത്തു അവരുടെയടുത്ത്&amp;nbsp;ഇല്ലാതെ പോയത് താനാണ്. അവരെ അകറ്റിയോടിച്ചതു താനാണ്. ആരോട് പരാതി പറയാൻ. രണ്ടാമത്തവൻ വിളിച്ചു പോലുമില്ല. എങ്ങിനെ വിളിക്കും. ആൾക്കഹോളിക്‌ ആയ അച്ഛൻ വന്നുകേറുമ്പോൾ കൂടെ കളിയ്ക്കാൻ ഹോട്ട് വീൽസ്&amp;nbsp;&amp;nbsp;കാറുകളുടെ ശേഖരവുമായി അടുത്ത് കൂടാൻ&amp;nbsp;&amp;nbsp; നോക്കുമ്പോൾ&amp;nbsp; ആട്ടിയോടിച്ചിരുന്നതു&amp;nbsp;താനല്ലേ.&amp;nbsp; ജീവിതത്തിൽ നിന്നും അവരെ പറിച്ചു കളഞ്ഞത് താനാണ്. അയാൾ സ്വയം നിന്ദയോടെ&amp;nbsp; ഓർത്തു.&lt;br /&gt;
&lt;br /&gt;
രണ്ടാഴ്ച കഴിഞ്ഞാണ് ആശുപത്രി വിട്ടു വീട്ടിലെത്തുന്നതു. നടക്കുമ്പോൾ സഹായത്തിനു ഊന്നുവടികൾ...എന്നോ മറന്ന അവരുടെ ബെഡ് റൂം വിവേക്&amp;nbsp;വീണ്ടും കണ്ടു..ഒരു മൂലയിൽ&amp;nbsp;ഒരു കുഞ്ഞു ഫ്രിഡ്‌ജും അതിൽ മരുന്നുകളും റെഡിയായിരുന്നു.&lt;br /&gt;
&lt;br /&gt;
ആശുപത്രിയിൽ നിന്നും എത്തിക്കഴിഞ്ഞു&amp;nbsp;&amp;nbsp;ആദ്യമായിഅവർ ഒന്നിച്ചൊരു&amp;nbsp;കട്ടിലിൽ ഉറങ്ങി. വർഷങ്ങൾക്കു&amp;nbsp; ശേഷം.&lt;br /&gt;
&lt;br /&gt;
ഒന്ന് ചുമക്കുമ്പോൾ മുരളുമ്പോൾ അവൾ &#39;എന്താ&amp;nbsp; ..&quot;എന്ന് ചോദിച്ചു എണീക്കാൻ തുടങ്ങും. അപ്രതീക്ഷിതമായ അപകടവും തുടർന്നുള്ള ആശുപത്രിവാസവും നീതുവിനെ ഉൽക്കണ്ഠാ&amp;nbsp; രോഗിയാക്കാൻ തുടങ്ങിയിരിക്കുന്നു എന്നയാൾ മനസ്സിലാക്കി.&lt;br /&gt;
&lt;br /&gt;
വന്നിട്ട് രണ്ടോ മൂന്നോ ദിവസ്സം കഴിഞ്ഞു രാവിലെ, ഇളം ചൂട് വെള്ളം കൊണ്ട് നീതു ദേഹം തുടച്ചെടുക്കുമ്പോഴാണ് അവളുടെ&amp;nbsp; നെറ്റിക്കും&amp;nbsp;&amp;nbsp;ചെവികൾക്കും&amp;nbsp;&amp;nbsp;മുകളിൽ&amp;nbsp;&amp;nbsp;നരപടർന്നത്&amp;nbsp;&amp;nbsp;അയാൾ ശ്രദ്ധിച്ചത്. മുഖത്താകെ&amp;nbsp;&amp;nbsp;കാലവും അനുഭവങ്ങളും നൽകിയ ചുളിവുകൾ.&lt;br /&gt;
&lt;br /&gt;
അവർക്കിടയിൽ അധികം വാക്കുകൾ ഉണ്ടായിരുന്നില്ല. ശരിക്കും വാക്കുകൾ വേണ്ടി വന്നിരുന്നില്ല. അയാൾക്ക്‌ വേണ്ടതെല്ലാം നീതു മനസ്സിലാക്കി ചെയ്തിരുന്നു.&lt;br /&gt;
&lt;br /&gt;
മൂന്നു മാസത്തെ അവധിയെടുത്തു. ഇപ്പോൾ&amp;nbsp; സമയം ഉണ്ട്. ചിന്തിക്കാൻ. മക്കളെയോർക്കാൻ. ഭാര്യയെ ഓർക്കാൻ. അവഗണയിൽ തകർത്ത ബന്ധങ്ങളുടെ വില മനസ്സിലാക്കാൻ.&lt;br /&gt;
&lt;br /&gt;
ശരീരം സുഖം പ്രാപിക്കുന്നതോടെ മനസ്സും സ്വയം ഉത്തരങ്ങൾ കണ്ടെത്തി ശാന്തമാവാൻ തുടങ്ങുന്നു. തിരിച്ചു നടക്കാൻ കഴിയാത്തിടത്തു മുന്നോട്ടു നടക്കുക മാത്രമാണ് സാധ്യത. സ്വയം തിരുത്തി മുന്നോട്ടു പോവുക. മനഃപൂർവം&amp;nbsp;&amp;nbsp;അവഗണിച്ച സ്നേഹങ്ങളോട് മാപ്പിരന്നിട്ടെന്ത്? അവരെ ഇനി സ്നേഹിക്കുക. ഏറ്റവും വല്യ മോചനം സ്വയം മാപ്പു കൊടുക്കാൻ കഴിയുക എന്നതാണ്. അതിനു മാത്രം വിവേക് തയാറായിരുന്നില്ല. സമയമെടുക്കും. ഒരിക്കൽ സ്വയം മാപ്പുനൽകി&amp;nbsp; മുന്നോട്ടു നടക്കാൻ കഴിയണം.&lt;br /&gt;
&lt;br /&gt;
ഒരു രാത്രി. അത്താഴം ലഘുവായി കഴിച്ചു. കുറെ നേരം ടീവീ കണ്ടിരുന്നു, രണ്ടു പേരും&amp;nbsp;. പിന്നെ കിടന്നു.&amp;nbsp; രാത്രിയെപ്പോഴോ വിവേക് ഉണർന്നു. കുറെ നേരം വെറുതെ കിടന്നു. ഒന്നും ആലോചിക്കാതെ, ശൂന്യമായ മനസ്സോടെ . പെട്ടെന്ന്&amp;nbsp;ഒരുൾപ്രേരണയാലെ&amp;nbsp;&amp;nbsp;ഉറങ്ങിയിരുന്ന അവളെ ഒന്നുടെ ചേർന്ന് കിടന്നു. വാത്സല്യത്തോടെ അയാൾ കെട്ടിപിടിച്ചു. തന്റെ കൈ പതിയെ അവളുടെ കൈകളിൽ തലോടുമ്പോൾ അയാളറിഞ്ഞു. അവളുടെ ദേഹത്തിപ്പോൾ കാൽനൂറ്റാണ്ടിനു മുൻപു തന്നെയുണർത്തിയിരുന്ന&amp;nbsp; ചൂടില്ല..ഒരു തണുപ്പ്..കൈകൾ കൂടുതൽ&amp;nbsp;&amp;nbsp;മൃദുവായിരിക്കുന്നു. ഇത്രനാൾ മറന്നുപോയവൾ..സ്നേഹിക്കാൻ മാത്രം അറിയുന്നവൾ. ആ സ്പർശനത്തിലൂടെ&amp;nbsp; ഒരിക്കൽ കൂടി കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങൾ അയാളിലേക്ക് തികട്ടി വന്നു.&lt;br /&gt;
&lt;br /&gt;
പിറ്റേന്നാവണം ആസ്പത്രിയിൽ&amp;nbsp; നിന്നെത്തിയശേഷം ആദ്യമായി ഫബി വെറുതെ ഒന്ന് നോക്കിയത്. സബ്രീന എഴുതിയിരിക്കുന്നു &#39; അറിഞ്ഞു - എത്രയും വേഗം സുഖമാവട്ടെ - പ്രാർഥനകൾ&#39; എന്തോ ഒന്നുമേ തോന്നിയില്ല. മറുപടി എഴുതിയുമില്ല&lt;br /&gt;
&lt;br /&gt;
----&lt;br /&gt;
ബഞ്ച് - ഐ ടി കമ്പനികൾ ഒരു പ്രൊജക്റ്റ് തീരുമ്പോൾ തന്നെ&amp;nbsp;അടുത്ത പ്രൊജക്റ്റ്&amp;nbsp;&amp;nbsp;തരപ്പെടുത്താനായില്ലെങ്കിൽ, ശമ്പളം നൽകി ഏതാനും മാസങ്ങൾ തള്ളിനീക്കുന്ന രീതി.&lt;br /&gt;
&lt;br /&gt;
ദേശി കമ്പനി - ഇന്ത്യൻ ഉടമസ്ഥതയിലുള്ള കമ്പനി&lt;br /&gt;&lt;br /&gt;
&lt;br /&gt;&lt;/font&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;&lt;/div&gt;
</description><link>http://lalens.blogspot.com/2020/05/blog-post_24.html</link><author>noreply@blogger.com (Anilal Sreenivasan)</author><thr:total>2</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-6386980593694867598.post-2186409116887826598</guid><pubDate>Sat, 09 May 2020 22:14:00 +0000</pubDate><atom:updated>2021-05-23T01:43:04.409-05:00</atom:updated><category domain="http://www.blogger.com/atom/ns#">കഥ</category><title>ഇര </title><description>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;b&gt;&amp;nbsp;&lt;/b&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; (janayugam, 2019)&lt;br /&gt;&lt;font&gt;&lt;span style=&quot;font-size: x-small;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &lt;/span&gt;&lt;b&gt;&lt;span style=&quot;font-size: large;&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp;ഇര&lt;/span&gt;&lt;/b&gt;&lt;span style=&quot;font-size: x-small;&quot;&gt;&amp;nbsp;
&lt;/span&gt;&lt;/font&gt;&lt;/div&gt;&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;&lt;font size=&quot;2&quot;&gt;&amp;nbsp; &amp;nbsp; &amp;nbsp;&lt;/font&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;വിറളി&amp;nbsp; പിടിച്ച കാറ്റ്. വൈകുന്നേരത്തെ&amp;nbsp; ഇളം മഞ്ഞവെയിൽ. തടാക മദ്ധ്യത്തെ&amp;nbsp; ഏകാന്തതയിൽ , മുങ്ങിയും പൊങ്ങിയും കുണുങ്ങി നീന്തുന്ന രണ്ടു താറാവുകൾ. ചാരനിറമുള്ള അവനും തലയിലും മുതുകിലും മയിൽനിറമുള്ള അവളും മിക്കപ്പോഴും&amp;nbsp; ഒരുമിച്ചായിരുന്നു. ഇടയ്ക്കു ജലോപരിതലത്തെ ഉലച്ചിരുന്ന കൊടുങ്കാറ്റിൽപ്പെട്ടു കുറച്ചൊന്നകന്നു പോയാലും അടുത്ത അവസ്സരം നോക്കി അവർ വീണ്ടും ഒന്നിക്കാൻ&amp;nbsp; ശ്രദ്ധിച്ചിരുന്നു. കരയിലാണെങ്കിലും കാര്യം പറഞ്ഞു തൊട്ടുരുമ്മി&amp;nbsp; നടന്നു. ഇതൊക്കെ കൊണ്ടു തന്നെ അവർ ഇണകളാണ്. ബാക്കി താറാവുകൾ അവരെ ഒറ്റപ്പെടുത്തിയതും ഇതേ കാരണം കൊണ്ടു തന്നെ&lt;/span&gt;&lt;span style=&quot;font-family: Arial; font-size: 11pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;.&lt;/span&gt;&lt;/div&gt;&lt;span id=&quot;docs-internal-guid-06296a2c-7fff-3798-449a-2268e72b0ad1&quot;&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Arial; font-size: 10pt; white-space: pre-wrap;&quot;&gt;ഒന്നരമൈൽ ചുറ്റളവിൽ തീർത്ത കരിങ്കൽ ഭിത്തിക്കുള്ളിൽ&amp;nbsp; ജല ജീവിതം ഏറെക്കുറെ സുരക്ഷിതമായിരുന്നു. താറാവുകളെ&amp;nbsp; കൂടാതെ അവിടെ ഉണ്ടായിരുന്നത് ഗൂസ് ഇനത്തിൽ പെട്ട വല്യ പക്ഷികളാണ്. എണ്ണത്തിൽ അവർ വളരെ കൂടുതലായിരുന്നു. അതുകൊണ്ടു തന്നെ അവർക്കിടയിൽ ഗ്രൂപ്പിസം നിലനിന്നു. ഗ്രൂപ്പുകൾ ഒന്നിച്ചു നീന്തുകയും ഒരുമിച്ചു പറന്നു കരക്കു കേറി തടാകത്തിനു ചുറ്റും ഉണ്ടായിരുന്ന നടപ്പാതയെ നിയന്തണമില്ലാതെ&amp;nbsp; വിസർജിച്ചു&amp;nbsp; നാശമാക്കുകയും ചെയ്തു. സ്വന്തം ജാതി കൂട്ടാക്കാത്തതു കാരണമാവും ഇണ താറാവുകൾ&amp;nbsp; എല്ലാ ഗ്രൂപ്പുകളുമായും രഞ്ജിപ്പിലായിരുന്നു. അവർ സന്ധ്യക്ക്‌ തടാകത്തിനു ചുറ്റുമുള്ള മതിലിലെ&amp;nbsp; ചെറിയ കൽത്തിട്ടകളിൽ ഉറങ്ങി പ്രഭാതത്തിൽ ഉണർന്നു കൂട്ടങ്ങളായി വെള്ളത്തിലിറങ്ങി ദൈനം ദിന ജീവിതം നടത്തിപ്പോന്നു.&lt;/span&gt;&lt;/p&gt;&lt;div&gt;&lt;span style=&quot;font-family: Arial; font-size: 10pt; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ശൈത്യം മരവിപ്പിക്കുന്ന തടാകത്തിൽ നിന്നവർ കൂട്ടങ്ങളായി അയൽനാടുകളിലേക്കു പറക്കുമ്പോൾ ഇണതാറാവുകൾ ഒറ്റപ്പെട്ടു. അങ്ങിനെ അത്രദൂരമൊന്നും പറക്കുക അവർക്കു ചില്ലറകാര്യമല്ല. ഭക്ഷ്യക്ഷാമം ഉണ്ടാവുമെങ്കിലും തണുപ്പ് കാര്യമായി അവരെ ബാധിച്ചിരുന്നില്ല. വാട്ടർ പ്രൂഫ് തൂവലുകളും ദേഹക്കൊഴുപ്പും പ്രത്യേക രക്ത ചംക്രമണവുമാണ് അതിനു കാരണമെന്നറിഞ്ഞു&amp;nbsp; ദൈവങ്ങൾക്കു നന്ദിപറയാനുള്ള ബോദ്ധ്യം അവർക്കില്ലല്ലോ. ശൈത്യ ശേഷം, പോയവർ കൂട്ടങ്ങളായി തിരിച്ചെത്തുമ്പോൾ, പുനഃ സമാഗമത്തിന്റെ സന്തോഷത്തിൽ പ്രത്യേക ശബ്ദത്തിൽ ആർപ്പുവിളിച്ചാഘോഷിക്കുമ്പോൾ ഇണ താറാവുകൾ അവർക്കൊപ്പം ചേർന്നു.&lt;/span&gt;&lt;/div&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;തടാകത്തിനും ചുറ്റുമുള്ള നടപ്പാതക്കു മിടയിലായി സിറ്റിയുടെ അച്ചടക്കത്തിൽ വളരുന്ന പച്ചപ്പുല്ലിൽ അവിടവിടെ മരങ്ങളും തടികൊണ്ടുള്ള ബഞ്ചുകളും മേൽനോട്ടത്തിനെന്നപോലെ ഉയരമുള്ള കാലുകളിൽ ഉറപ്പിച്ച വൈദ്യതി വിളക്കുകളും. എല്ലാം കൂടിച്ചേരുന്ന പാർക്കിൽ , മറ്റു സമയങ്ങളിലും&amp;nbsp; ആളുകളെത്തിയിരുന്നെങ്കിലും ശരിക്കും വേനലാണ് തിരക്കുകാലം.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;എന്നാൽ വേനൽക്കാലമാണ്&amp;nbsp; ജലജീവിതത്തിനു ഏറ്റവും ഭീഷണി ഉയർത്തിയിരുന്നത്. അതിനു&amp;nbsp; ലൈസൻസു കൊടുത്തത്&amp;nbsp; സിറ്റി തന്നെ, ഫിഷിങ് ലൈസൻസ്. ചിലർ നിയമപ്രകാരമുള്ള&amp;nbsp; ദിവസ കോട്ടയിൽ കവിഞ്ഞും മീൻ പിടിച്ചു കൊണ്ടുപോയി. ഇവിടെ ഇവരുടെ വർഗ ശത്രുവായ &amp;nbsp; ഒരാളെ സൂചിപ്പിക്കാതിരിക്കാൻ വയ്യ. അയാൾ എല്ലാ വേനലിലും എത്തിയിരുന്നു.&amp;nbsp; നിക്കറും&amp;nbsp; ടി -ഷർട്ടും വേഷമിട്ട അയാൾ സൂര്യനിൽ നിന്നും തലയെ ഒളിപ്പിക്കാൻ&amp;nbsp; തൊപ്പിയും വച്ചിരുന്നു. കത്തിച്ച ചുരുട്ട് ചുണ്ടത്തു വച്ചു കൃത്യമായ ലക്ഷ്യത്തിൽ ചൂണ്ടയെറിഞ്ഞു. എന്നും ഒരേ സ്ഥലത്തുനിന്നായിരുന്നു ഈ ആക്രമണം. ഇത് കാരണം ദിവസ്സങ്ങൾ കഴിഞ്ഞപ്പോൾ തദ്ദേശവാസികളായ മീനുകൾ സ്ഥലം വിട്ടു. ഇത് മനസ്സിലാക്കിയ അയാൾ പിന്നുള്ള ദിവസ്സങ്ങളിൽ തടാകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വിജയകരമായി ഫിഷിങ് ആക്രമണം നടത്തി നിയമം മറികടന്നു മീനുകളെ ദിവസ്സവും കൊന്നൊടുക്കി.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ബാക്കി വരുന്ന ചൂണ്ടക്കാർ വിനോദത്തിനായി മാത്രം മീൻ പിടിക്കുന്നവരായിരുന്നു.&amp;nbsp; പിന്നൊന്ന് എവിടൊന്നോ വല്ലപ്പോഴും ചിതറി പറന്നെത്തുന്ന നീണ്ട കൊക്കുകളുള്ള വെള്ള പക്ഷികളുടെ മിന്നലാക്രമണമായിരുന്നു. അവ ജലോപരിതലത്തിൽ പറന്നിറങ്ങി, കുറെ ദൂരം സ്വയം നിർമിത റൺ വെയിലുടെ ഓടി, ഒടുവിൽ പെട്ടെന്നു വെള്ളത്തിനടിയിൽ മുങ്ങി അൽപ്പ നേരത്തിൽ പൊങ്ങി എങ്ങോട്ടോ പറന്നു പോയിരുന്നു. തിരിച്ചു പറക്കുമ്പോൾ ഹതഭാഗ്യനായ ഒരു മീനെങ്കിലും കൊക്കിൽ ഇരയായിരിക്കും.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;കഥ നടക്കുന്ന ഈ&amp;nbsp; വേനലിൻറെ&amp;nbsp; തുടക്കം &amp;nbsp; താറാവുകൾക്കു നല്ല കാലമായിരുന്നു.&amp;nbsp; ചിലദിവസ്സങ്ങളിൽ, നട്ടുച്ചക്ക് വെള്ളം വെള്ളിത്തേച്ചു നിൽക്കുമ്പോൾ, അവർ തലകൾ മാത്രം പുറത്തു കാട്ടി, ബാക്കി ശരീരം മുഴുവൻ വെള്ളത്തിലാഴ്ത്തി കിടന്നു രസിച്ചു.&amp;nbsp; ഇഷ്ട്ടം പോലെ ആളുകൾ നടക്കാനും, വെറുതെ ബഞ്ചുകളിൽ വിശ്രമിക്കാനും, സൈക്കിൾ സവാരിക്കുമായി&amp;nbsp; വന്നു.&amp;nbsp; കുടുംബങ്ങളായി വന്നവർ കുട്ടികളുടെ&amp;nbsp; സന്തോഷത്തിനു&amp;nbsp; താറാവുകൾക്കു&amp;nbsp; റൊട്ടി പൊടിയോ&amp;nbsp; അതുപോലെ മറ്റെന്തെങ്കിലുമൊക്കെയൊ എറിഞ്ഞു കൊടുത്തു. ചിലർ വെള്ളത്തിലേക്കിറങ്ങാനുള്ള പടികളിൽ കുട്ടികളെയിറക്കി അടുത്ത് വരുന്ന താറാവുകളെ തൊടാൻ വിഫല ശ്രമം നടത്തി. എന്നാൽ മറ്റുചിലർ&amp;nbsp; താറാവുകളെ പറ്റിക്കുകയും ചെയ്തിരുന്നു. നിർദോഷമായ പറ്റിക്കലുകളായിരുന്നെങ്കിലും താറാവുകൾക്കതു&amp;nbsp; പിടിച്ചിരുന്നില്ല. കരയ്ക്കു&amp;nbsp; നിന്നും ചിലർ റൊട്ടി പൊടി എറിയുന്നപോലെ കാണിക്കും. ചിലർ ചെറിയകല്ലുകൾ ഏറിയും. വെള്ളത്തിൽ അകലെ നിൽക്കുന്ന താറാവി ണകൾ പ്രതീക്ഷയേയുടെ ഓടിയടുക്കും..നിരാശരായി തിരിച്ചുപോകുമ്പോൾ അവൻ അവളോട് ഒരിക്കൽ പറഞ്ഞു &quot;ചതിയന്മാർ&quot;.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;അങ്ങിനെയിരിക്കെ,&amp;nbsp; ഒരു വൈകുന്നേരം&amp;nbsp; നടപ്പാതയിൽ രണ്ടുപേർ പ്രത്യക്ഷപ്പെട്ടു. തോട്ടത്തിൽ കറിയാച്ചനും ഭാര്യ മാറിയക്കുട്ടിയും. രണ്ടുപേർക്കും ഒരറുപത്തഞ്ചു വയസ്സിനുമേൽ തോന്നിക്കും. കറിയാച്ചൻ&amp;nbsp; വെള്ളയിൽ ചുവന്ന നിറത്തിൽ&amp;nbsp; നൈക്കി ഡിസൈൻ ഉള്ള ഷൂസ് ഇട്ടിരിക്കുന്നു; മകന്റെയാണ്. കുറച്ചു ടൈറ്റ് ആയതിനാൽ നടക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട്. ഷർട്ടും പാന്റും വേഷം. മുക്കാൽ ഭാഗവും കഷണ്ടി ആക്രമണം നടത്തിയിരിക്കുന്നു. ആളിത്തിരി കറുത്തിട്ടാണ്. പൊതുവെ നരച്ച മീശയുള്ള കറിയാച്ചൻ അമേരിക്ക ട്രിപ്പ് കാരണം ക്ലീൻ ഷേവ്&amp;nbsp; ആണ്‌. മാറിയക്കുട്ടിക്ക് ആവട്ടെ തടി ഇത്തിരി കൂടുതലാണ്. അത് കാരണമാവാം പുറകിൽ നിന്ന് നോക്കുന്നയാളിന്, ആണി&amp;nbsp; രോഗമുള്ളയാളാണോ മുന്നിൽ നടക്കുന്നത് എന്ന് തോന്നിക്കും വിധം നടത്തത്തിൽ കുറച്ചു ആട്ടമുണ്ട്.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;നാട്ടിൽ നിന്നും തിരിക്കുന്നതിനൊരു ദിവസ്സം മുൻപ്, കിടക്കുമ്പോൾ, കറിയാച്ചൻറെ&amp;nbsp; മോൻ കുര്യാക്കോസ് ഭാര്യ ഷാനിയോടു&amp;nbsp; ശബ്ദം താഴ്ത്തി പറഞ്ഞു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&quot;എടി ആറു&amp;nbsp; മാസം കഴിഞ്ഞു തിരികെയുള്ള&amp;nbsp; ടിക്കറ്റ് എടുത്താ&amp;nbsp; മതി. എങ്ങിനെ നോക്കിയാലും ഇവിടെ ഡേ കെയറിൽ (ബേബി സിറ്റിംഗ്)&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;എണ്ണി&amp;nbsp; കൊടുക്കുന്ന വച്ച് നോക്കുമ്പോ ലാഭം തന്നെയാന്നേ. അവരാവുമ്പോ പിള്ളേരെ നന്നായി നോക്കുവേം ചെയ്യും&quot; - ഷാനി&amp;nbsp; ഒന്ന് മൂളുകമാത്രം ചെയ്തു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;എന്തായാലും, അമേരിക്ക കാണാനെന്ന വിശ്വാസത്തിലാണ് രണ്ടുപേരും അവിടുന്ന് പ്ലെയിൻ&amp;nbsp; കേറിയത്.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;അവർ കാഴ്ചകൾ കണ്ടു നടന്നു. നടപ്പാതയിലൊരിടത്തു, സാമുവൽ ആഡംസിന്റെ വയറൊഴിഞ്ഞൊരു കുപ്പി കണ്ട്, കറിയാച്ചൻ ഭാര്യയോടു&amp;nbsp; പറഞ്ഞു &quot;നീ കണ്ടോ - ഇവിടെ ഇതൊക്കെ നടക്കുമെന്നേ&quot;.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;താറാവിന് തീറ്റ കൊടുക്കുന്ന സ്ഥലത്തിയപ്പോൾ ഒന്ന് നിന്നു - എന്താണവിടെ&amp;nbsp; എന്നു കാണാനാവണം. ഇണ താറാവുകളെ കണ്ടപ്പോൾ&amp;nbsp; കറിയാച്ചൻറെ&amp;nbsp; മനസ്സിൽ ലഡ്ഡുപൊട്ടി എന്ന് പറയുന്നതാവും കൂടുതൽ ശരി. കുറച്ചുനേരം നോക്കി നിന്ന ശേഷം അവർ നടത്തം തുടർന്നു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;പിറ്റേ ദിവസ്സം മുതൽ അവർ നടക്കാനിറങ്ങുമ്പോൾ മറിയക്കുട്ടിയുടെ കൈയ്യിൽ &#39;വാൾ മാർട്ട്&#39; എന്നെഴുതിയ ഒരു പ്ലാസ്റ്റിക് കൂടുമുണ്ടായിരുന്നു. കൂടിനുള്ളിൽ താറാവിനു&amp;nbsp; കൊടുക്കാനായി റൊട്ടി പൊടി കൂടാതെ നാട്ടിൽ താറാവിനു&amp;nbsp; കൊടുക്കുന്ന ചില ധാന്യങ്ങളുമുണ്ടായിരുന്നു. ഒന്ന് രണ്ടു ദിവസങ്ങൾക്കകം, ഇണതാറാവുകൾക്കു കറിയാച്ചനെ&amp;nbsp; കാണുമ്പോൾ ലഡ്ഡു പൊട്ടാൻ തുടങ്ങി. റൊട്ടി പൊടി മാത്രം തിന്നുശീലിച്ചവക്ക്&amp;nbsp; ഇപ്പൊ ഓണക്കാലം പോലെയാണ്. പല കൊതിയൂറുന്ന സാധനങ്ങളും കിട്ടിത്തുടങ്ങിയിരിക്കുന്നു. കറിയാച്ചൻ വെള്ളത്തിൽ കാലുകളും വച്ചിരിക്കുമ്പോൾ അവ കാലിൽ വന്നുരസി സ്നേഹം അറിയിച്ചു..മെല്ലെ കുറുകി. കറിയാച്ചൻ&amp;nbsp; അവയെ മെല്ലെ തലോടി.മറ്റു താറാവുകളെ കറിയാച്ചൻ&amp;nbsp; അടുപ്പിച്ചിരുന്നില്ല.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ഒന്ന് രണ്ടു ദിവസ്സങ്ങൾ കഴിഞ്ഞു. ഇത്തിരി വൈകിയ ഒരു സന്ധ്യ. ആൾക്കാരധികമില്ല. താറാവിന് തീറ്റ കൊടുക്കുന്ന ഭാഗം ഒഴിഞ്ഞു കിടക്കുന്നു..പതിവില്ലാതെ അന്ന് തീറ്റപ്പൊടി നിറച്ച ബാഗിനൊപ്പം മാറിയക്കുട്ടീടെ സാമാന്യം വലിപ്പമുള്ള ഹാൻഡ് ബാഗും കാണാനുണ്ടായിരുന്നു. ഇത്തവണ പ്ലാസ്റ്റിക് ബാഗ് കറിയാച്ചൻ&amp;nbsp; പിടിച്ചിരുന്നു കാരണം മാറിയക്കുട്ടിയുടെ കൈയ്യിൽ ഹാൻഡ്ബാഗുണ്ടല്ലോ.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;തീറ്റ കൊടുക്കുന്ന സ്ഥലത്തെത്തിയപ്പോൾ, മറിയക്കുട്ടി ഹാൻഡ്ബാഗ് കറിയാച്ചന്റെ കൈയ്യിൽ കൊടുത്തിട്ടു, വെള്ളത്തിലേക്കുള്ള പടിയിറങ്ങാതെ അവിടെ തന്നെ നിന്നു. കാവലിനെന്നോണം. കറിയാച്ചൻ&amp;nbsp; കൽപ്പടവുകളിറങ്ങിയതും&amp;nbsp; ഇണ താറാവുകൾ ഓടിയടുത്തേക്കുവന്നു. ഇത്തവണ കറിയാച്ചൻ കാലുകൾ വെള്ളത്തിലിട്ടല്ലായിരുന്നത്. കല്പടവിൽ കുത്തിയിരുന്നാണ് തീറ്റ കൊടുത്തത് . അരികിൽ ഹാൻഡ് ബാഗ് തുറന്നു വച്ചിരുന്നു. ഒന്ന് തിരിഞ്ഞു മാറിയക്കുട്ടിയെ നോക്കി സുരക്ഷ ഉറപ്പു വരുത്തി. കുത്തിയിരിപ്പിൽ ഒന്ന് ബലമായി മുന്നോട്ടൊന്നാഞ്ഞു ഇണ താറാവുകളിലൊന്നിനെ കയ്യിലാക്കി ഹാൻഡ് ബാഗിലിട്ടു ബാഗിന്റെ സിപ്പിട്ടു. ബലമായ മുന്നോട്ടു ആയലിൽ, ഒരധോവായു ശബ്ദമുണ്ടാക്കി പറന്നുപോയി. ആ ശബ്ദം മുകളിൽ നിന്നു&amp;nbsp; കേട്ട മറിയക്കുട്ടി അതിനെ മറ്റൊരു പരിസരശബ്ദമായി അവഗണിച്ചു. ഈ ബഹളത്തിൽ, ഇണകളിൽ മറ്റേതു ശബ്ദമുണ്ടാക്കി മുന്നോട്ടു നീന്തിപ്പോയിരുന്നു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;രാത്രി അത്താഴത്തിനു മാത്തുക്കുട്ടിയും ഭാര്യയും ഉണ്ടായിരുന്നു. അവർ പത്തു നാൽപ്പതു വർഷമായി കാണാതിരുന്ന, നാട്ടിലെ പഴയ സ്‌കൂൾ കൂട്ടുകാരനെ കാണാനെത്തിയതാണ്. റെമി&amp;nbsp; മാർട്ടിൻ വിസ്‌കി ഇരുവരെയും പഴയ കാര്യങ്ങൾ ഓർമിപ്പിച്ചു; കുറെ കഥകൾ പറഞ്ഞു ചിരിച്ചു. അത്താഴത്തിനു ചപ്പാത്തിക്കൊപ്പം ചിക്കൻ കറിയും താറാവിറച്ചിയുമുണ്ടായിരുന്നു. മാത്തുക്കുട്ടി താറാവുമാത്രമേ കഴിച്ചുള്ളൂ ചിക്കൻ തൊട്ടില്ല. കഴിച്ചെണീക്കുമ്പോൾ, താറാവിറച്ചി&amp;nbsp; വച്ചിരുന്ന പാത്രത്തിൽ കൈയ്യിട്ടു ചാർ&amp;nbsp; വടിച്ചെടുത്തു&amp;nbsp; നുണഞ്ഞുകൊണ്ടു പറഞ്ഞു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&quot;അല്ലേ ഇവിടെ വന്നിട്ടു&amp;nbsp; പത്തു നാൽപ്പതു വർഷമായി. താറാവിറച്ചി ഇത്രേം രുചിക്ക് കൂട്ടുന്നത് ആദ്യമായാണ്; ഇനി നല്ല താറാവിറച്ചിക്കു ഇങ്ങോട്ടു പോരാം!.&quot; എന്നിട്ടു ഭാര്യയെ നോക്കി, എങ്ങിനെയുണ്ടെൻറെ ഐഡിയ എന്ന മട്ടിൽ.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;മറിയക്കുട്ടി കറിയാച്ചനെ&amp;nbsp; നോക്കി ഒന്നു&amp;nbsp; പുഞ്ചിരിച്ചു..&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&quot;എപ്പോഴും&amp;nbsp; കിട്ടില്ല കേട്ടോ സീസണിൽ വരണം&quot; കറിയാച്ചൻ&amp;nbsp; പകുതി സീരിയസ് ആയി പറഞ്ഞു, രഹസ്യത്തിൽ മാറിയക്കുട്ടിയെ കണ്ണിറുക്കി കാണിച്ചു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ഈ നേരമത്രയും, തലയിലും മുതുകത്തും മയിൽനിറമുള്ളവൾ, തടാകത്തിൽ&amp;nbsp; ഒഴിഞ്ഞൊരുകോണിലുള്ള കൽപ്പടവിൽ, ഉറങ്ങാതെ ഇരുകാലിൽ വിറങ്ങലിച്ചു നിൽപ്പുണ്ടായിരുന്നു. സംഭവിച്ചതെന്തെന്നു തിരിയാതെ. അവളുടെ പിങ്ക് നിറമുള്ള കാലുകൾ, ആ നിൽപ്പിൽ&amp;nbsp; തളർന്നു മരവിച്ചു നിറം മാറി തുടങ്ങിയിരിക്കുന്നു..ചിന്തയില്ലാതെയെങ്കിലും വിരഹം അവളറിയുന്നു. ആ നിൽപ്പിലെപ്പോഴോ, ഇരുട്ടിൽ, നിലാവിൽ അവളിൽ നിന്നും കണ്ണുനീരുപോലെയെന്തോ തടാകത്തിൽ വീണു ലയിച്ചു.&amp;nbsp; നിൽപ്പെത്ര നേരമെന്നറിയാത്ത&amp;nbsp; കാലുകൾക്കു കനം&amp;nbsp; വച്ചുകൊണ്ടേയിരുന്നു.&lt;/span&gt;&lt;/p&gt;&lt;p dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ചിലരുടെ ജീവിതം മറ്റുചിലർക്ക് ഇരമാത്രമാണ്.&lt;/span&gt;&lt;/p&gt;&lt;div&gt;&lt;span style=&quot;font-family: Arial; font-size: 10pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;/span&gt;&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;&lt;/div&gt;
</description><link>http://lalens.blogspot.com/2020/05/blog-post_9.html</link><author>noreply@blogger.com (Anilal Sreenivasan)</author><thr:total>1</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-6386980593694867598.post-2364014552290312270</guid><pubDate>Sat, 02 May 2020 18:09:00 +0000</pubDate><atom:updated>2020-07-03T00:07:16.510-05:00</atom:updated><category domain="http://www.blogger.com/atom/ns#">കഥ</category><title>ഊബർ </title><description>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;&lt;font size=&quot;2&quot;&gt;&lt;b&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/b&gt;&lt;/font&gt;&lt;span style=&quot;font-size: xx-small;&quot;&gt;&lt;span style=&quot;font-size: x-small;&quot;&gt;&lt;span&gt;&lt;span style=&quot;font-family: &amp;quot;times new roman&amp;quot;;&quot;&gt;(&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&lt;span style=&quot;font-size: x-small;&quot;&gt;&lt;span&gt;&lt;span style=&quot;font-family: &amp;quot;times new roman&amp;quot;;&quot;&gt;&amp;nbsp;&lt;/span&gt;&lt;a href=&quot;https://www.newspages.in/uber/&quot; style=&quot;-webkit-text-stroke-width: 0px; font-family: &amp;quot;times new roman&amp;quot;; orphans: 2; widows: 2;&quot;&gt;https://www.newspages.in/uber/&lt;/a&gt;&lt;span style=&quot;display: inline; float: none; font-family: &amp;quot;times new roman&amp;quot;;&quot;&gt;)&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;font size=&quot;2&quot;&gt;&lt;b&gt;ഒന്നാം ദിവസ്സം. രാത്രി.&lt;/b&gt;&lt;br /&gt;
ഇളം പച്ച നിറമുള്ള, അതിൽ കുറെ കടും പച്ച വരഛേദങ്ങൾ കൂട്ടങ്ങളായി&lt;br /&gt;
തെറിച്ചു നിന്ന് പരസ്പരം പോരാടുന്ന മാതൃകയിലുള്ള,  പിൻഭാഗം തുറന്ന അയഞ്ഞ കുപ്പായത്തിനുള്ളിൽ ഡോക്ടർ വേലുക്കുട്ടിയെന്ന  വേലായുധൻ കുട്ടി ഞെരിപിരി കൊണ്ടു കിടന്നു.  മൂത്രത്തിന്റെ അണക്കെട്ടു പൊട്ടും മുൻപ് എന്തേലും ചെയ്യണം.. തോന്നിത്തുടങ്ങിയിട്ടു നേരം കുറേയാവുന്നു. തീവ്ര പരിചരണ വിഭാഗക്കാർ കിടക്ക ഏകദേശം വി  - ആകൃതിയിൽ  വച്ചിരിക്കുന്നതിനാൽ വേലുക്കുട്ടിയും വി- ഷേപ്പിലാണ്.&lt;br /&gt;
&lt;br /&gt;
പതിയെ തല ചെരിച്ചു വലതു ഭാഗത്തേക്ക് നോക്കി...കർട്ടൻ മുഴുവനായി ഇട്ടിട്ടുണ്ട്..  ഇടനാഴിയിലൂടെ പോകുന്നവർക്ക് തന്നെ കാണാനാവില്ല.. സമാധാനം. &lt;br /&gt;
&lt;br /&gt;
കിടക്കയുടെ വലതു ഭാഗത്തു ആശുപത്രി ഭക്ഷണം കൊണ്ടുവക്കാൻ വച്ചിട്ടുള്ള   ചക്രങ്ങളുള്ള ചെറിയ മേശയുടെ തന്നെ ഒരറ്റത്ത് വച്ചിരുന്ന പ്ലാസ്റ്റിക് കുപ്പി  ബദ്ധപ്പെട്ടു  കൈനീട്ടിയെടുത്തു...വായ് ഭാഗം മുന്നോട്ടു വളഞ്ഞു തുറന്നു &quot;ഇങ്ങു തന്നേരെ&quot;  എന്ന മട്ടിലാണ് കുപ്പിയുടെ നില . മുഖം ഇടനാഴിയുടെ ഭാഗത്തേക്കു തിരിച്ചുകൊണ്ടു തന്നെ കുപ്പായം മുട്ടുവരെയുയർത്തി, പതിയെ കാലുകളകത്തി,  കുപ്പി  കാലിനിടയിലേക്കടുപ്പിച്ചു.  വിസർജ്ജനസുഖത്തിന്റെ  തിരയിളക്കത്തോടെ അത് കുപ്പിയിൽ പാഞ്ഞൊഴുകി നിറയുമ്പോൾ അയാൾ അറിയാതെ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
ആശ്വാസം. &lt;br /&gt;
&lt;br /&gt;
രോഗാണുക്കൾ നിറഞ്ഞ ദുർഗന്ധമുള്ള മൂത്രം കുടിക്കാൻ വിധിക്കപ്പെട്ടവൻ &lt;br /&gt;
നിയോഗം നിറവേറ്റി വീണ്ടും മേശയുടെ മുകളിൽ കുപ്പികളിലെ അരികു ജീവിതമായി  ഒതുങ്ങിക്കൂടി. &lt;br /&gt;
&lt;br /&gt;
&lt;br /&gt;
ഇത്രയൊക്കെ മതി ആതുര സേവനസമ്പാദ്യം എന്ന് സ്വയം തോന്നിയിട്ടോ&lt;br /&gt;
ഡോക്ടർ മാറാരോഗിയായാൽ മറ്റുരോഗികളെ ചികിൽസിക്കാൻ&lt;br /&gt;
അയോഗ്യനാണ് എന്ന അബോധമനസ്സിന്റെ വിളംബരമോ എന്നറിയില്ല&lt;br /&gt;
പ്രാക്ടീസ് നിറുത്തിയിട്ടു വര്ഷം പത്തിലേറെ കഴിഞ്ഞിരിക്കുന്നു. &lt;br /&gt;
&lt;br /&gt;
തലചുറ്റിവീണു മയങ്ങിയുണർന്നപ്പോൾ ഇവിടെയാണ്.  രണ്ടുദിവസമായി ഹോം നേഴ്സ് കൂടെത്തന്നെയുണ്ടായിരുന്നു - അവളായിരിക്കും ഇവിടെത്തിച്ചത്.  വേറാരുമില്ലല്ലോ. ഫ്‌ളാറ്റ്‌ വിട്ടു വൃദ്ധസദനത്തിലേക്ക് കൂടുമാറാൻ  മകൻ ഇനി കൂടുതൽ നിർബന്ധിക്കും.&lt;br /&gt;
&lt;br /&gt;
&lt;/font&gt;&lt;div&gt;&lt;font size=&quot;2&quot;&gt;
ചിന്തകളെ വഴിതിരിച്ചുവിടാനുള്ള ശ്രമത്തിനിടെയാണ് മുന്നിൽ ഭിത്തിയിലൊട്ടിച്ച ടി വിയിൽ കണ്ണ് തടഞ്ഞത്. പോട്ടസിന്റെ (പ്രസിഡന്റിന്റെ പാപ്പരാസി പേര് ) ചൊറിച്ചിൽ സന്ദേശങ്ങളിലൊന്നിന്റെ വിശകലനം. ഗവൺമെന്റ് ഷട്ട് ടൗൺ ആണ്  വിഷയം. ഭരണരഥചക്രങ്ങൾ ഇടയ്ക്കു വിശ്രമിക്കട്ടെ; അത് നല്ലതാണെന്ന്.. ദേഷ്യം വരുന്നുണ്ട്. വാർദ്ധക്യം മുറ്റിയ കയ്യിൽ പിടിപ്പിച്ച റിമോട്ട് ഒന്നു ഞെങ്ങിപ്പോയതും അറിയാതെ തന്നെ.  ചാനൽ മാറി. &quot;ടോം ആൻഡ് ജെറി&quot;&amp;nbsp;&lt;/font&gt;&lt;/div&gt;
&lt;div&gt;&lt;font size=&quot;2&quot;&gt;
&amp;nbsp;കൊള്ളാം...കണ്ടുകിടന്നുറങ്ങിപ്പോയി. &lt;/font&gt;&lt;/div&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;
അതിരാവിലെ....പരിശോധനക്ക് രക്തം എടുക്കാൻ  നേഴ്സ് വന്നപ്പോഴാണ് കണ്ണ് തുറന്നതു.  വലത്തേ കണംകൈയ്യിൽ ശുഷ്കിച്ചു ചിതറിക്കിടന്ന ഞരമ്പുകളിലൊന്നിൽ  സിറിഞ്ചു കൊമ്പുകുത്തിയിറങ്ങി. ആർത്തിമൂത്ത കൊതുകിനെപ്പോലെ.  പ്രയാസപ്പെട്ടു ചുരുട്ടിവച്ച മുഷ്ടി അയഞ്ഞപ്പോൾ കിട്ടിയ ചോര വലിച്ചെടുത്തു വയറു നിറഞ്ഞപ്പോൾ നഴ്സിന്റെ കൈയ്യിലേക്കതു പിൻവാങ്ങി.  രോഗിയുടെ പേരെഴുതിയ ലേബലുടുപ്പിച്ചു സിറിഞ്ചിനെ ഒരു കാരൃറിൽ  സുരക്ഷിതമായി കിടത്തുമ്പോൾ തൊട്ടടുത്ത് കാരൃറിൽ കിടന്നിരുന്ന, വൈറ്റ് സുപ്രീമസി  അവകാശപ്പെട്ട രണ്ടു സവർണ സിറിഞ്ചുകൾ ചെറുതായി പ്രതിഷേധിച്ചു.  നേഴ്സ് അവരെ ചെറുതായി ബലം പ്രയോഗിച്ചു തള്ളിമാറ്റി വേലുക്കുട്ടി സിറിഞ്ചിനെ  ഇടയിൽ കിടത്തിയശേഷം നാരായണ ഗുരു മന്ത്രം ഇംഗ്ലീഷിൽ പറഞ്ഞു  &#39;ഓൾ ലൈവ്സ് മാറ്റർ&#39; . എല്ലാ ജീവനും ഒരേ വില തന്നെ.&lt;br /&gt;
&lt;br /&gt;
കാരൃർ ഭദ്രമായി വച്ചശേഷം വലതു ഭാഗത്തു സ്റ്റാൻഡിൽ തൂങ്ങുന്ന പ്ലാസ്റ്റിക് &lt;br /&gt;
സഞ്ചിയിലേക്കവൾ കണ്ണോടിച്ചു. മരുന്നുമിശ്രിത ലായനി തുള്ളികൾ&lt;br /&gt;
ക്രമം തെറ്റാതെ പുറത്തേക്കിറങ്ങി വാട്ടർ പാർക്ക് റൈഡിലെന്നപോലെ ഒഴുകിയിറങ്ങി  ക്ഷീണിച്ച കോശങ്ങൾക്ക് ഊർജവും ആശ്വാസവുമായി. എല്ലാം ശെരിയെന്നുറപ്പുവരുത്തി  പോകാൻ തുടങ്ങവേ എങ്ങിനെയുണ്ടെന്ന അർത്ഥത്തിൽ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&#39;ഹൌ ടു യൂ ഫീൽ നൗ?&#39;&lt;br /&gt;
&lt;br /&gt;
&#39;ഓക്കേ ..&#39; എന്ന് പറയാൻ പ്രയാസപ്പെട്ടു തിരിഞ്ഞു മുഖത്ത് നോക്കിയപ്പോഴാണ് ... &lt;br /&gt;
&lt;br /&gt;
അതേ ഓർമ്മകളുടെ കടന്നൽ ശേഖരം വീണ്ടും മനസ്സിൽ പൊട്ടി  ചിതറി വീണത്‌ . ഇവൾക്ക് ഒരു മെക്സിക്കൻ ഛായയാണ്..എന്നാൽ എന്തോ ... ആ ശബ്ദമാണോ സ്പർശമാണോ? ഒന്നുമല്ല. അതൊക്കെ വെറും തോന്നലുകളാണ്. &lt;br /&gt;
&lt;br /&gt;
ഒരു കാരണവുമില്ലാതെയല്ലേ വര്ഷങ്ങളായി ഈ ഓർമ്മകൾ&lt;br /&gt;
പലപ്പോഴും തികട്ടിയെത്തി പാപബോധത്തിന്റെ വെള്ളിപ്പുഴുക്കൾ തലയരിക്കാൻ  വിട്ടിട്ടു കടന്നു കളയുന്നത്. ശ്രദ്ധതിരിക്കാനെന്നോണം ടി വി ഓൺ ചെയ്തു. ഏതോ ചാനൽ വിളമ്പിയ കലപില ചന്തങ്ങളിൽ നോക്കി വെറുതെ കിടന്നു &lt;br /&gt;
&lt;/font&gt;&lt;div&gt;
&lt;font size=&quot;2&quot;&gt;&lt;br /&gt;
&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/font&gt;&lt;/div&gt;
&lt;div&gt;
&lt;font size=&quot;2&quot;&gt;&lt;b&gt;രണ്ടാം ദിവസ്സം. പകൽ.&lt;/b&gt;&lt;br /&gt;
&lt;br /&gt;
ഒരു എഗ്ഗ് ഓംലെറ്റും കുറച്ചു ഗ്രനോളയും യോഗർട്ടും മാത്രം ഓർഡർ ചെയ്തു.&lt;br /&gt;
ഒന്നിനും ഒരു രുചി തോന്നിയില്ല. കഴിച്ചെന്നു &amp;nbsp; വരുത്തി...ഒന്നെണീക്കണമെന്നുണ്ട് ...ആരുടെയെങ്കിലും  സഹായമില്ലാതെ കഴിയുന്നില്ല - ആരോഗ്യം നന്നേ ക്ഷയിച്ചിരിക്കുന്നു, ഇടത്തെ കൈയ്യിൽ വന്നപ്പോൾ തന്നെ ഘടിപ്പിച്ച പിക്ക് - അതിലൂടെ ഐവി നിരന്തരമായി തന്നു കൊണ്ടിരിക്കുന്നു. നെഞ്ചിലും വയറിന്റെ ഭാഗത്തും ഇസിജി പ്രോബുകൾ.. മാത്രവുമല്ല കാലിന്റെ ഭാഗത്തു ബെഡ് ഫ്രെമിലായി ഒരു സാധനം ഘടിപ്പിച്ചിച്ചിട്ടുണ്ട്. അതിൽ നിന്നും രണ്ടു ട്യൂബുകൾ രണ്ട് കണങ്കാലുകളിലും ചുറ്റിയിട്ടുള്ള  പാഡുകൾ ക്കുള്ളിലേക്ക് . ഇടയ്ക്കിടെ ട്യൂബിലൂടെ കാറ്റുവന്നു പാഡുകൾ നിറഞ്ഞു  കാലുകൾക്കൊരു മസ്സാജ് തരുന്നു. ഏതായാലും അത് മാറ്റാതെ എണീക്കാനാവില്ല. &lt;br /&gt;
&lt;br /&gt;
കൈയ്യിലെ റിമോട്ട് അമർത്തി. നഴ്സ് വന്നു.  അവരുടെ സഹായത്തോടെ കട്ടിലിൽ എണീറ്റിരുന്നു. &lt;br /&gt;
&lt;br /&gt;
&#39;ഡു യു വാണ്ട് റ്റു ഗോ ഫോർ എ വോക് ??&#39; &lt;br /&gt;
&lt;br /&gt;
വേണം ..ഒന്ന് മുറിക്കു പുറത്തിറങ്ങണം. ഇപ്പൊ തന്നെ  വിയർപ്പും  മൂത്രത്തിന്റെ ദുർഗന്ധവും കൂടിച്ചേർന്ന ആശുപത്രി കുപ്പായം നരകം പോലെ  തന്നെ പൊതിഞ്ഞിരിക്കുന്നു. ഒരു വീൽ ചെയർ എത്തി. &lt;br /&gt;
&lt;br /&gt;
ഒരു നേഴ്സ് കൂടിയെത്തി - സഹായത്തിനു. അതിലിരുന്ന്, കാൽനടപ്രചരണ ജാഥ കാറിലെന്നപോലെ, വീൽ ചെയറിൽ  നടത്തം ആരംഭിച്ചു. മുറിയുടെ പുറത്തേക്ക്, പിന്നെ ഇടനാഴിയുടെ ഒരുഭാഗത്തേക്ക്&lt;br /&gt;
&lt;br /&gt;
വിരസമായ യാത്ര.. &lt;br /&gt;
&lt;br /&gt;
വീൽ ചെയറിൽ ശരീരം മുന്നോട്ടൊഴുകുമ്പോൾ സമയനദി  പിന്നോട്ടൊഴുകാൻ  തുടങ്ങുന്നു..വേണ്ട ഒന്നും ചിന്തിക്കരുത്‌ , ധ്യാനത്തിന്റെ ചില ട്രിക്കുകൾ,  പ്രയോഗിക്കാൻ വേലുക്കുട്ടി വിഫലമായി ശ്രമിച്ചുകൊണ്ടിരുന്നു.  ഇടനാഴിയുടെ ഒരറ്റമെത്തിയപ്പോൾ വണ്ടി ഒരു U - ടേൺ തിരിഞ്ഞു.  തിരികെ വരുമ്പോൾ എതിരെ തന്നോളം പ്രായമുള്ള ഒരു വെള്ളക്കാരി സ്ത്രീ. തൻ്റെ അതെ കുപ്പായം. അവരെ മകനും മകളും ചേർന്ന് നടത്തിക്കുന്നു. അവർ വാർദ്ധക്യവും രോഗവും കാരണം ബദ്ധപ്പെട്ടാണ് നടക്കുന്നതെങ്കിലും,  മുഖത്ത് സംതൃപ്തിയും സന്തോഷവും...വയസ്സുകാലത്തു മക്കളുടെ കൈകളിൽ  സുരക്ഷിതത്വം അറിയുന്ന മാതൃത്വം.ഭാഗ്യം .. &lt;br /&gt;
&lt;br /&gt;
തിരികെ മുറിയിൽ വന്നു.  ബാത്‌റൂമിൽ പോകണം. അവർ ഒരു മടിയുമില്ലാതെ, തന്നെ വളരെ ശ്രദ്ധിച്ചു. തന്നെ എണീപ്പിച്ചു പതിയെ നടത്തി ക്ലോസെറ്റിലിരുത്തി.&lt;br /&gt;
&lt;br /&gt;
ഇടയ്ക്കു &#39;ബി കെയർ ഫുൾ ..&#39; എന്ന് ഓർമിപ്പിച്ചു.. &lt;br /&gt;
&lt;br /&gt;
&#39;ഐ ആം നോട്ട്‌ ക്ലോസിങ് ദി ഡോർ ഓക്കേ?  പ്രെസ്സ് ദി ബസ്സർ വ്തെൻ യു ആർ ടൺ ..&#39;&lt;br /&gt;
&lt;br /&gt;
മുറി ചാരി അവർ പുറത്തു നിന്നു - പറഞ്ഞപോലെ. തിരികെ വീണ്ടും കിടക്കയിലെത്തിച്ചു.മാറ്റിയതെല്ലാം വീണ്ടും തിരികെ ഘടിപ്പിച്ചു.  പിന്നെ മോണിറ്ററിൽ നോക്കി എല്ലാം നോർമൽ എന്നുറപ്പുവരുത്തി,  എന്തേലും കാര്യമുണ്ടേൽ റിമോട്ട് ബട്ടൺ പ്രസ് ചെയ്‌താൽ മതിയെന്ന്  ഓർമിപ്പിച്ചു അവർ പുറത്തേക്കു നടന്നു. സേവനത്തിന്റെ ദേവതമാർ...ആരൊക്കെയോ ആവർത്തിച്ചത്  അയാളും അറിയാതെ വീണ്ടും പറഞ്ഞു. അതനുഭവിക്കുന്ന ആരും  പറഞ്ഞുപോകും. അതങ്ങനെയാണ്. &lt;br /&gt;
&lt;br /&gt;
എത്രയൊക്ക ശ്രമിച്ചിട്ടും ഈയിടെയായി ഇന്നിന്റെ നിമിഷങ്ങളിൽ ജീവിക്കാനാവുന്നില്ല. ഭൂതകാലം സങ്കടങ്ങളും പശ്ചാത്താപത്തിന്റെ വിങ്ങലുകളും  മനസ്സ് നിറക്കുമ്പോൾ ഭാവി ആശങ്കകളുടേതാവുന്നു.&lt;br /&gt;
&lt;br /&gt;
ധ്യാനശ്രമങ്ങൾ പ്രായത്തിനു മുന്നിൽ തോൽക്കുന്നു. എന്നിലെ ചിന്തകൻ ഞാനാവുന്നു...ആകരുത് ..പക്ഷെ കഴിയുന്നില്ല.&lt;br /&gt;
&lt;br /&gt;
&#39;ഐ തിങ്ക് - ദെയ്ർ ഫോർ ഐ ആം&#39; -  അത് ഡക്കാർട്ടെ പറഞ്ഞുവച്ചതാണെന്നയാൾ പഴയ വായനയിൽ തപ്പി ഉറപ്പിച്ചു &lt;br /&gt;
&lt;br /&gt;
വിദ്യാഭ്യാസം കഴിഞ്ഞു ഡോക്ടറായി പ്രാക്ടീസ് തുടങ്ങിയിരുന്നേയുള്ളു. നാട്ടിൻപുറത്തെ, അധികം സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത ഒരു ഹോസ്പിറ്റലിൽ. സേവിയേഴ്‌സ്  എന്നോ മറ്റോ ആയിരുന്നു അതിന്റെ പേര്. താൻ ജോലിക്കയെത്തുമ്പോൾ തന്നെ നിമ്മിയെന്ന നിർമല&amp;nbsp; അവിടെ ജോലി തുടങ്ങിയിരുന്നു. അധികം സംസാരിക്കാത്ത, ഒതുങ്ങിയ പ്രകൃതം . ഇരുനിറത്തിൽ സുന്ദരിയായിരുന്നു നിമ്മി. &lt;br /&gt;
&lt;br /&gt;
ആദ്യമൊക്കെ ആരാ എന്താ എന്നൊക്കെ അറിയാനുള്ള കൗതുകമായിരുന്നു. &lt;br /&gt;
എന്നാലും എന്തേലും കാരണം പറഞ്ഞു കൺസൾട്ടിങ് മുറിയിലേക്ക്  വിളിപ്പിക്കും. എന്തെക്കിലുമൊക്കെ ചെയ്യിച്ചവിടെ നിറുത്തും. കാര്യങ്ങൾ ചോദിച്ചറിയാൻ... &lt;br /&gt;
&lt;br /&gt;
ആദ്യമൊക്കെ ഉത്തരങ്ങൾ വാക്കുകളിലൊതുക്കുമായിരുന്നു. എന്നാലും പതിയെ കാര്യങ്ങൾ മനസ്സിലായി. താഴെ ഇളയ രണ്ടു പേർ - ഒരനിയത്തിയും അനിയനും. മൂന്ന് കുട്ടികളെ ഉണ്ടാക്കിക്കഴിഞ്ഞപ്പോൾ കുടുംബത്തോടുള്ള &lt;br /&gt;
ഉത്തരവാദിത്തം അവസാനിപ്പിച്ച് ദിവസ്സവും തലക്കുവേണ്ട&amp;nbsp; കള്ളിന്റെയും ചാരായതിന്റെയും മാത്രം ഉത്തരവാദിത്തം ഏറ്റെടുത്ത&amp;nbsp; അച്ഛൻ...രക്ഷപ്പെടാനും കുടുംബത്തെ രക്ഷപ്പെടുത്താനുമായി &lt;br /&gt;
&lt;br /&gt;
ഡൽഹിയിലുള്ള അമ്മാവൻ സഹായിച്ചാണ് നഴ്സിംഗ് പഠിച്ചത്.  കിട്ടുന്ന ശമ്പളത്തിൽ നിന്നും ഓഹരിയെടുത്തു പോയി മൂക്കറ്റം മോന്തി  വന്നാലും അവളെ തെറി വിളിക്കുമായിരുന്നത്രെ.&lt;br /&gt;
&lt;br /&gt;
നഴ്സിങ്ങിന് പോയതിന് ....കുംടുംബത്തിൽ പിറന്നവർ  ഈ വൃത്തികെട്ട പണിക്ക് പോവില്ലത്രേ. അവൾ കാരണം ബന്ധുക്കളെല്ലാം തെറ്റിപോലും... &lt;br /&gt;
&lt;br /&gt;
ഒരു പാവം പെണ്ണിന്റെ നിസ്സഹായാവസ്ഥയോടുള്ള സഹതാപം,  എപ്പോഴാണ് കൗശലത്തോടെ കരുതലോടെ  അവളെ സ്വന്തമാക്കാനുള്ള ദാഹമായി വളർന്നത്. വിവാഹം  കഴിക്കില്ലായെന്നറിയാമായിരുന്നിട്ടും അവളെ മോഹിപ്പിച്ചു. നിമ്മിക്ക് താൻ ഒരാശ്വാസ തുരുത്തായിരുന്നു - അത് നന്നായറിഞ്ഞിരുന്ന  താൻ അവളെ സ്നേഹിക്കുന്നതായും സഹതപിക്കുന്നതായും അഭിനയിക്കുകയായിരുന്നു. &lt;br /&gt;
&lt;br /&gt;
പതിയെ അവളുടെ സ്നേഹം നേടിയെടുത്തു. അവളുടെ സ്നേഹം കൂടുംതോറും  താൻ പെരും കള്ളനും ചൂഷകനുമായി മാറുകയായിരുന്നു. &lt;br /&gt;
&lt;br /&gt;
ചെറിയ ഗ്രാമം..എല്ലാപേർക്കും എല്ലാപേരെയും അറിയാം...എന്ത് നടന്നാലും &lt;br /&gt;
എല്ലാപേരും അറിയും താമസിയാതെ തന്നെ.  ആരറിഞ്ഞാലും എന്തറിഞ്ഞാലും നീയെന്റെ കൂടെയുണ്ടാവും എന്നുറപ്പു  കൊടുത്ത ശേഷമല്ലേ, നിർബന്ധിച്ചിട്ടല്ലേ അവൾ കൂടെ വരാൻ  തയാറായത്..ബീച്ചിൽ ..നഗരത്തിലെ മുന്തിയ ഹോട്ടലുകളിൽ..  സഹതാപത്തിനു വേണ്ടിയുള്ള കള്ളം പറച്ചിലുകൾ. എല്ലാത്തിനും മറുപടി കണ്ണീരിൽ നനഞ്ഞ വാക്കുകലും ചുംബനങ്ങളും. &lt;br /&gt;
&lt;br /&gt;
&#39;ഞാൻ കൂടെയുണ്ടാവില്ലേ&#39;. &lt;br /&gt;
&lt;br /&gt;
സ്ഥലം മാറ്റം ആയി പോവുന്നു എന്ന് പെട്ടെന്ന് കേട്ടപ്പോൾ അവൾ ഞെട്ടി.  കരഞ്ഞു. എന്താ? എവിടെ? എന്ന ചോദ്യങ്ങൾക്ക് ചുരുക്കത്തിൽ മറുപടി  പറഞ്ഞവസാനിപ്പിച്ചു....അപ്പോഴേക്കും ആ ബന്ധം അവളുടെ ബന്ധുക്കളും  നാട്ടുകാരും മുഴുവനറിഞ്ഞിരുന്നു എന്ന് തനിക്കറിയാമായിരുന്നു.  തന്റെ ഈ ഒളിച്ചോട്ടം, അവളെ കൊലക്കു കൊടുത്തേക്കും എന്ന് ചിന്തിക്കാൻ  സ്വാർത്ഥ മോഹങ്ങൾ അനുവദിച്ചില്ല...ഒന്ന്, ഒരു പ്രാവശ്യത്തേക്കെങ്കിലും  നേരിട്ടൊന്നു സംസാരിക്കണം എന്ന് കരഞ്ഞു പറഞ്ഞപ്പോൾ &#39;നോക്കട്ടെ .. തിരക്കാണ് അഥവാ കണ്ടില്ലേൽ ഇനി വരുമ്പോ കാണാം ..&#39; എന്ന് പറഞ്ഞു തടി തപ്പി.. &lt;br /&gt;
&lt;br /&gt;
&lt;br /&gt;
ശരിയാണ് തിരക്കായിരുന്നു...റാണിക്ക് തിരിച്ചു പോവണ്ടേ ഗൾഫിലേക്ക്.&lt;br /&gt;
രണ്ടാഴ്ചത്തെ അവധിയേയുള്ളു...പെട്ടെന്നായിരുന്നു...നിമ്മിയെ കാണാമെന്നു &lt;br /&gt;
പറഞ്ഞതിന് രണ്ടു ദിവസ്സം മുൻപ് തന്നെ താൻ വീട്ടിലേക്കു പോന്നു. എന്തോ ..അന്നൊരു കുറ്റബോധവും തോന്നിയില്ല..എല്ലാപേരുമറിഞ്ഞ ഈ ബന്ധം&lt;br /&gt;
എങ്ങുമെത്താതെ പോയാൽ അവളുടെ സ്ഥിതി എന്താവും  എന്ന് ചിന്തിച്ചതേയില്ല...തന്നെ കുറിച്ചായിരുന്നു ചിന്തകളും ആശങ്കകളും. ചെറിയ തോതിലുള്ള ഒരു രജിസ്റ്റർ മാര്യേജ് മതിയെന്നു പറഞ്ഞതും  പ്രശ്നങ്ങളുണ്ടാവാതെ മംഗളമായി കാര്യങ്ങൾ തീരണം എന്നുള്ളതുകൊണ്ട്  തന്നെയായിരുന്നു. റാണിയുമൊത്തു നാടുവിട്ടാൽ പിന്നൊന്നുമറിയേണ്ടല്ലോ.. &lt;br /&gt;
&lt;br /&gt;
ഡോക്ടർ റാണിക്ക് അമേരിക്കയായിരുന്നു ലക്‌ഷ്യം.  അതിനു വേണ്ടിയവൾ വല്ലാതെ ശ്രമിച്ചു.  അവളിലെ സ്നേഹം താനറിഞ്ഞിരുന്നില്ല.. അറിഞ്ഞതു അതിമോഹങ്ങൾ മാത്രം കുട്ടികൾക്കു വേണ്ടി തിരക്കിടേണ്ടെന്നും എല്ലാം ഒന്ന് സെറ്റിൽ ആയിട്ട്  മതിയെന്നുമായിരുന്നു റാണിയുടെ പക്ഷം. എന്തായാലും അവളുടെ നിരന്തര ശ്രമം  കൊണ്ട് മാത്രം നാല്പതാം വയസ്സിൽ ഇവിടെയെത്തി സെറ്റിലാവുമ്പോൾ  മകൻ വിവേകിനെ ചെറിയ ക്ലാസ്സിൽ ചേർക്കാറായിരുന്നു &lt;br /&gt;
&lt;br /&gt;
നാട് വിട്ടശേഷം നിമ്മിയെക്കുറിച്ചു ചിന്തിച്ചിരുന്നില്ല.  പിന്നെയവളെ ക്കുറിച്ചു ചിന്തിക്കുന്നത് റാണി തന്നെ വിട്ടു  മറ്റൊരു വെള്ളക്കാരൻ ഡോക്ടറോടൊപ്പം പോയശേഷമാണ്. മകന്റെ കസ്റ്റഡി സ്വാഭികമായും അവൾക്കു തന്നെ. എല്ലാ വീക്ക് എന്റുകളിലും  തന്നോടൊപ്പം എന്ന കോടതി ഉറപ്പിന്മേൽ.മിക്കവാറും ആഴ്ചയിൽ രണ്ടു ദിവസ്സം കൂടെയുണ്ടാവുമായിരുന്നു അവൻ. കോളേജ് കഴിഞ്ഞു ജോലിക്കു പോവും വരെ. &lt;br /&gt;
&lt;br /&gt;
പിന്നെ വിവാഹം കഴിക്കാൻ ധൈര്യമുണ്ടായില്ല. സായാഹ്നങ്ങൾ ഒറ്റപ്പെടലിന്റേതായി..മെല്ലെ വിഷാദവും മദ്യവും ഒപ്പം കൂടി.  എപ്പോഴാണ് പിന്നെ നിമ്മിയെക്കുറിച്ചാലോചിക്കാൻ തുടങ്ങിയത് . അവളെ അന്വേഷിക്കാൻ തോന്നിയത് . അവൾ തന്നെ അന്വേഷിച്ചിരുന്നുവോ? അറിയില്ല... &lt;/font&gt;&lt;/div&gt;
&lt;div&gt;&lt;font size=&quot;2&quot;&gt;
ഉറക്കം നഷ്ട്ടപ്പെട്ട നാളുകളിലൊന്നിൽ  നാട്ടിലെ പഴയ ഹോസ്പിറ്റലിൽ തുടങ്ങിയ അന്വേഷണം കണ്ടെത്തിയത്  അസ്വസ്ഥ വേദനകൾ മാത്രം.&lt;br /&gt;
&lt;br /&gt;
&lt;br /&gt;
കുറെ കാലം അപമാനിതയായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്നുവെന്നും  പിന്നെ നിർബന്ധത്തിനു വഴങ്ങി ഒരാളെ കല്യാണം കഴിച്ചെന്നും കേട്ടു.  ആശ്വാസം തോന്നിയെങ്കിലും പിന്നെയറിഞ്ഞത്  തന്നെ&amp;nbsp; തകർത്തുകളഞ്ഞു...എല്ലാമറിഞ്ഞു കല്യാണം കഴിച്ചയാളുടെ  മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാവാതെ സ്വന്തം ജീവൻ പെത്തഡിനു എറിഞ്ഞു കൊടുത്തവൾ രണ്ടുവർഷം മുൻപ് പോയത്രേ. ആ വാർത്ത കേട്ടശേഷം അയാൾ താനറിയാതെ  മറ്റൊരാളാവുകയായിരുന്നു. മരിജ്വാനയും മദ്യവും മറ്റൊരു സ്വത്വത്തിൽ  കുടിയേറാൻ കൂട്ടായി...കൂട്ടുകാർ നഷ്ടപ്പെടാൻ തുടങ്ങി. പ്രാക്ടിസിൽ  താൽപ്പര്യം തീരെയില്ലാതെയായി... &lt;br /&gt;
&lt;br /&gt;
സ്വാർഥതയും കാമവും ചതച്ചരച്ച ആ ജീവനെയോർത്തയാൾ  കരഞ്ഞു..പലപ്പോഴുമെന്ന പോലെ ഇപ്പോഴും ... &lt;br /&gt;
&lt;br /&gt;
നേഴ്സ് ഫോണുമായി മുറിയിലേക്ക് വന്നു.  മകനാണ്. എങ്ങിനെയുണ്ട്  എന്നൊക്കെയുള്ള അന്വേഷണങ്ങൾ. നാളെ എങ്ങിനെ പോകും? വരണോ? എന്നൊക്കെ.. വേണ്ടെന്നു പറഞ്ഞു. വിളിച്ചല്ലോ അതുമതി... &lt;br /&gt;
&lt;br /&gt;
ഒന്നുമയങ്ങിപ്പോയി..രാത്രിയെപ്പോഴോ എണീറ്റു..തലേന്നത്തെ  പോലെ തന്നെ മൂത്രമൊഴിക്കാൻ ശ്രമിച്ചു..ഇപ്രാവശ്യം പ്ലാസ്റ്റിക്   കുപ്പിയൊന്നു പ്രതിഷേധിച്ചു. കുറെ മൂത്രം കുപ്പായത്തിലായി..ആവട്ടെ..ആരെയും വിളിച്ചില്ല. കുപ്പി സ്വീകരിച്ചത് അരികിലെ ടേബിളിൽ വച്ചു. മൂത്രത്തിന്റെയും വിയർപ്പിന്റെയും ദുർഗന്ധമുള്ള ആശുപത്രി &lt;br /&gt;
കുപ്പായത്തിനുള്ളിലെ ജയിലറയിൽ വേലുക്കുട്ടി നിസ്സംഗനായി കിടന്നു. &lt;br /&gt;
&lt;br /&gt;
&lt;b&gt;&lt;br /&gt; മൂന്നാം ദിവസ്സം. &lt;/b&gt;&lt;br /&gt;
&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/font&gt;&lt;/div&gt;
&lt;div&gt;&lt;font size=&quot;2&quot;&gt;
അതിരാവിലെ തന്നെ നേഴ്സ് വന്നുണർത്തി. പഴയ ആൾ തന്നെ . വീണ്ടും നിമ്മിയെ ഓർമിപ്പിച്ചുകൊണ്ട്; ചോരയെടുക്കാൻ വന്നതാണ്. ഈ ടെസ്റ്റ് ഓക്കേ ആയാൽ ആശുപത്രി വിടാം.. &lt;br /&gt;
&lt;br /&gt;
&#39;ഹൌ ആർ യു ഫീലിംഗ് നൗ ...? ബെറ്റർ ?&#39;&lt;br /&gt;
&lt;br /&gt;
ഒന്നും മിണ്ടിയില്ല &lt;br /&gt;
&lt;br /&gt;
അവൾ തുടർന്നു - ടെസ്റ്റ് റിസൾട്ട് ശെരിയായാൽ ഇന്ന് രാവിലെ തന്നെ പോകാം. ഒന്നും തോന്നിയില്ല. ഒന്നും പറഞ്ഞില്ല.. &lt;br /&gt;
&lt;br /&gt;
അവൾ പോയപ്പോൾ വീണ്ടും ഓരോന്നോർത്തു കിടന്നു. ഇപ്പോൾ വർഷങ്ങൾക്കു മുൻപ് ജോലി ചെയ്ത സേവിയേഴ്‌സ്  ഹോസ്പിറ്റലും പരിസരങ്ങളുമെല്ലാം ഒരു മൊണ്ടാഷിലെന്നപോലെ കൂടുതൽ വ്യക്തമായി വന്നുപോവുന്നു. ഓരോ ഫ്രെയിമും ഉള്ളിലെ നൊമ്പരങ്ങളെ വീണ്ടും വീണ്ടും പീഡിപ്പിച്ചു. പരാതിപ്പെടാനാവില്ല ..താൻ ഇതിലേറെ അർഹിക്കുന്നുണ്ട്.&lt;br /&gt;
&lt;br /&gt;
ഇതിനിടക്ക് രണ്ടു ഡോക്ടർമാരും അവസാനം രാവിലെയെത്തിയ നഴ്സും വന്നു. &lt;br /&gt;
&lt;br /&gt;
&#39;യു ക്യാൻ ഗോ ഹോം, ലെറ്റ് മി ഫിനിഷ് യുവർ പേപ്പർ വർക്ക്..&#39;&lt;br /&gt;
&lt;br /&gt;
ആശുപത്രി ബില്ലു ശെരിയാക്കി കഴിഞ്ഞാൽ പോകാമത്രെ.&lt;br /&gt;
&lt;br /&gt;
&#39;എനി ബഡി പിക്കിങ് യു അപ്പ്?&#39; ആരെങ്കിലും വരുന്നുണ്ടോ കൂട്ടി കൊണ്ടുപോകാൻ..? &lt;br /&gt;
&lt;br /&gt;
ഒന്നും പറയാതെ ഫോണിൽ തപ്പി താമസിക്കുന്ന അപ്പാർട്മെന്റ് വിലാസം &lt;br /&gt;
അവർക്കു കൊടുത്തു.&lt;br /&gt;
&lt;br /&gt;
&#39;കാൻ യു ബുക്ക് ഊബർ (വാടക വണ്ടി) ഫോർ മീ ..&#39;&lt;br /&gt;
&lt;br /&gt;
സന്തോഷത്തോടെ അതു വാങ്ങിപ്പോയി അൽപ്പ സമയം കഴിഞ്ഞു തിരിച്ചുവന്നു. പത്തു മിനിറ്റിൽ വരുമത്രെ. എത്തിയശേഷം ഡ്രൈവർ  വിളിക്കും, തന്റെ ഫോണിൽ. ആശുപത്രിക്കു പുറത്തേക്കുള്ള വാതിലിനരുകിൽ  കാത്തു നിന്നാൽ മതി. &lt;br /&gt;
&lt;br /&gt;
മുറിക്കു പുറത്തു വാതിലിനരുകിൽ, വീൽ ചെയറുമായി ഒരാൾ നിൽപ്പുണ്ടായിരുന്നു.  നേഴ്സ് നേരത്തെ തന്നെ ഐ വി, ബ്ലഡ് പ്രഷർ മോണിറ്റർ എന്നിവയിൽ നിന്നുമൊക്കെ  ശരീരത്തെ മോചിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ ഈ സി ജി പ്രോബുകൾ  നെഞ്ചിലുറപ്പിച്ചിരുന്ന സ്റ്റിക്കറുകൾ നിർദയം വലിച്ചെടുക്കുമ്പോൾ നെഞ്ചിലെ  വൃദ്ധരോമങ്ങൾ കൂടി പറിഞ്ഞു പോരുന്നുണ്ടായിരുന്നു.  നിലവിളിക്കാൻ തോന്നി..ഇനി അവശേഷിക്കുന്നത് ഐ വി  തരാൻ കൈയ്യിലുറപ്പിച്ചിരുന്ന പിക്ക് ആണ്. അതും മാറ്റി പതിയെ എണീപ്പിച്ചു &lt;br /&gt;
&lt;br /&gt;
നടത്തി ശ്രദ്ധയോടെ വീൽ ചെയറിലിരുത്തി. ശോഷിച്ച കാലുകൾ ഫുട്ട് റെസ്റ്റിൽ  വിശ്രമിക്കാൻ അവൾ തന്നെ സഹായിച്ചു..പോക്കറ്റിൽ കിടന്ന സെൽ  ഫോൺ  അവളെടുത്തു അയാളുടെ വലതു കൈയ്യിൽ പിടിപ്പിച്ചു.  ഡ്രൈവർ എത്തി വിളിക്കുമ്പോൾ എടുക്കാൻ സൗകര്യത്തിന്. &lt;br /&gt;
&lt;br /&gt;
&quot;ടേക്ക് കെയർ &quot; പറഞ്ഞവൾ  പോകുമ്പോഴേക്കും വീൽ ചെയർ യാത്ര തുടങ്ങിയിരുന്നു...ആദ്യം ഇടനാഴിയിലൂടെ.. പിന്നെ ലിഫ്റ്റിൽ നിന്നും താഴത്തെ നിലയിലേക്ക്. വീണ്ടും നീണ്ട  ഇടനാഴിയിലൂടെ, വാതിലിനരുകിലേക്ക് ..&lt;br /&gt;
&lt;br /&gt;
വീൽ ചെയർ മുന്നോട്ടു പോകുമ്പോൾ  പരിസരങ്ങൾ ഇളകുന്ന പോലെ..എതിരെ വന്നു തന്നെ കടന്നു പോകുന്നവർ  കൂടുതൽ തടിച്ചും ചിലർ കൂടുതൽ മെലിഞ്ഞും  കാണുന്നു. ചിലരുടെയെങ്കിലും മുഖം കോടിയപോലെ..മരുന്നുകളും ഉറക്കമില്ലായ്മയുമാവാം  കാരണം. തലതാഴ്ത്തിയിരുന്നു.&lt;br /&gt;
&lt;br /&gt;
അകാരണമായി അയാൾ വിയർക്കാൻ തുടങ്ങി...ഇടയ്ക്കു  ഇടതു കൈയെടുത്തു തലയിലെ വിയർപ്പൊപ്പി വായും നാവും വരളുന്നുണ്ട്.. ആവി എൻജിനിൽ നിന്നു പുകപോലെ ശ്വാസം, ചൂടോടെ ചെറുതായി  ചൂളമിട്ടു പുറത്തേക്കു താളം തെറ്റി  വന്നുകൊണ്ടേയിരുന്നു.  ചിലപ്പോഴെങ്കിലും തലമുതൽ പെരുവിരൽ വരെ കർമഫലത്തിന്റെ  തണുത്ത സുനാമിത്തിരകൾ.&lt;br /&gt;
&lt;br /&gt;
ദേഹം പാപ കടലാവുന്നു . വാതിലിനരികെ കുഷനുള്ള കസേരകളിലൊന്നിൽ  ഇരുത്തി വീൽ ചെയർ മടങ്ങിപ്പോയി.&lt;br /&gt;
&lt;br /&gt;
കുറച്ചുനേരത്തിനു ശേഷം തിരകളടങ്ങാൻ തുടങ്ങിയപ്പോൾ  ഒരു മയക്കം ഇരുട്ടായിവന്നു കടലിനെ മൂടി. ഇതിനിടയിൽ രണ്ടു മൂന്നു പ്രാവശ്യം, കൈയ്യിൽ നിന്നും താഴെ വീണുപോയ  ഫോൺ ശബ്ദിച്ചിരുന്നത് അയാൾ കേട്ടില്ല. മയക്കത്തിലെപ്പോഴോ, വന്നുപോയ പഴയ അനുഭവ ദൃശ്യങ്ങളിലൊന്നിൽ കേട്ട സാന്ത്വനം  &#39;ഞാൻ കൂടെയുണ്ടാവില്ലേ?&#39;. കാഴ്ചകളുടെയും കേൾവികളുടെയും ശേഷിപ്പായി  ഇത്തിരി കണ്ണീരും പുഞ്ചിരിയും ജരാതുരമായ മുഖത്ത് അപ്പോഴും ബാക്കി നിന്നു. &lt;/font&gt;&lt;/div&gt;
&lt;div&gt;
&lt;span style=&quot;font-size: xx-small;&quot;&gt;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: xx-small;&quot;&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;
&lt;/div&gt;
</description><link>http://lalens.blogspot.com/2020/05/blog-post.html</link><author>noreply@blogger.com (Anilal Sreenivasan)</author><thr:total>1</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-6386980593694867598.post-3961212668303198589</guid><pubDate>Sun, 09 Feb 2020 20:53:00 +0000</pubDate><atom:updated>2021-05-20T12:55:59.540-05:00</atom:updated><category domain="http://www.blogger.com/atom/ns#">കഥ</category><title>തന്മാത്ര</title><description>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;span style=&quot;font-size: xx-small;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-size: medium;&quot;&gt;&lt;b&gt;&amp;nbsp; &amp;nbsp;&lt;/b&gt;&lt;b&gt;&amp;nbsp;&amp;nbsp; &amp;nbsp;&amp;nbsp;&amp;nbsp; തന്മാത്ര&lt;/b&gt;&lt;/span&gt;&lt;br /&gt;
&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &lt;br /&gt;
&lt;font size=&quot;2&quot;&gt;&lt;span&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; മോഹിച്ച ജീവിതം പൊടുന്നനെയാരോ തട്ടിയെടുത്തപോലെ. ഇ നിയെന്തെന്നറിയാതെ, ഇരുട്ടിന്റെ&amp;nbsp;ഗുഹക്കുള്ളിൽ ഒറ്റപ്പെട്ടു&amp;nbsp;ഭാവിനഷ്ട്ടപ്പെട്ടവരായേക്കും&amp;nbsp;നമ്മളപ്പോൾ. അഭിമാനമായിരുന്ന &amp;nbsp;ഭൂതകാലം അങ്ങനെയല്ലായിരുന്നു എന്നറിയുമ്പോഴോ? അവിടെ&amp;nbsp;നമ്മൾ അന്യരാവുന്നു. അതൊരു പ്രതിസന്ധിയാണ്‌. അങ്ങിനെയൊരാവസ്ഥയിലാണ്, ഭൂതവും ഭാവിയും നഷ്ട്ടപ്പെട്ടവളായി ഷെറിദാൻ അപ്പാർട്മെന്റിന്റെ&amp;nbsp; മുപ്പത്തിനാലാമത്തെ&amp;nbsp;നിലയിൽ കായൽമുഖം നോക്കുന്ന ഫ്ലാറ്റിന്റെ&amp;nbsp;ബാൽക്കണിയിൽ മോളു കുഞ്ഞുലക്ഷ്മിയെയും&amp;nbsp; ഒക്കത്തെടുത്തു&amp;nbsp; മാലതി&amp;nbsp;&amp;nbsp;നിന്നിരുന്നത്. ഇടക്കെത്തുന്നുന്ന തണുത്ത കാറ്റ് ദേഹം പെരുപ്പിച്ചു കടന്നുപോവുന്നു.&lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;&lt;span&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;താഴെ, രാത്രിയുടെ കരിമ്പടം&amp;nbsp;പുതച്ചു അഗാധമായ ആഴത്തെ&amp;nbsp;&amp;nbsp;ഒളിപ്പിച്ചു നിശ്ചലമായ&amp;nbsp;മിഷിഗൺ തടാകം. ദൂരെക്കാഴ്ചയിൽ നിറഭേദങ്ങൾ ചാലിച്ച കൂറ്റൻ എണ്ണച്ഛായാചിത്രം&amp;nbsp; പോല ആകാശം തടാകത്തിനു അതിരിടുന്നു . അവൾ അപ്പോൾ താഴേക്ക് നോക്കാൻ മാത്രം ഇഷ്ട്ടപ്പെട്ടു. പ്രതീക്ഷകൾ നഷ്ടമായവർ&amp;nbsp; അങ്ങിനെയാവും. ഇഷ്ട്ടപ്പെട്ട പാട്ടുറക്കെ കേട്ട്&amp;nbsp; വേഗത്തിൽ ഓടുന്ന കാറിന്&amp;nbsp; മുന്നിൽ പെട്ടെന്ന് &#39;ഡെഡ് എൻഡ്&#39; അടയാളപ്പലക നീട്ടിയപോലെ.&lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;&lt;span&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;ആ നില്പിനും&amp;nbsp;&amp;nbsp;നോട്ടത്തിനുമൊടുവിൽ&amp;nbsp;മനസ്സൊരു വട്ടപ്പൂജ്യമാവാൻ തുടങ്ങുമ്പോഴാണ്,&amp;nbsp; &amp;nbsp;യാതൊരു ബന്ധവുമില്ലാത്ത&amp;nbsp;മറ്റൊരു കാഴ്ച്ച&amp;nbsp; പെട്ടെന്ന് മനസ്സിലേക്കിടിച്ചു കയറിയത്. പഴയ&amp;nbsp;&amp;nbsp;കോളേജ്&amp;nbsp;പ്രൊഫസർ&amp;nbsp; ഹക്സലെ. പാതിരാത്രിക്ക്, ഒരു ലിറ്റർ&amp;nbsp;&amp;nbsp;സ്മിർനോഫിനു ബോധത്തെ&amp;nbsp; വിട്ടുകൊടുത്തു അവസാനത്തെ പുകയും ആകാശത്തെക്കൂതി ഇതേ&amp;nbsp;തടാകത്തിന്റെ ആഴങ്ങളിലേക്ക് ഇരുന്നിടത്തു നിന്നും മനഃപൂർവം വഴുതിവീണു മരണത്തിലേക്ക് മരവിച്ചു താഴുന്നു.&lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;&lt;span&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;ഒരു ഞെട്ടലോടെ,&amp;nbsp; &amp;nbsp;കുഞ്ഞിനെ ഒന്നു കൂടി മാറോടു ചേർത്തവൾ&amp;nbsp; ബാൽക്കണിയിൽ നിന്നും മിന്നൽവേഗം മുറിയിലെത്തി. കിതപ്പോടെ. നെറ്റിയിൽ വിയർപ്പു പൊടിയുന്നു. കുഞ്ഞിനെ&amp;nbsp;ക്രിബിൽ കിടത്തി മെത്തയിലേക്കു വീണു.&amp;nbsp; ഇട്ടിരുന്ന ജീൻസും ടോപ്പും മാറാതെ തന്നെ. കൈവിരുതൊളിപ്പിച്ച ചൈനീസ് വിളക്കിന്റെ ഇളം മഞ്ഞ പ്രകാശത്തിൽ ഒറ്റപ്പെട്ടവളായി. നല്ല ക്ഷീണമുണ്ട്. മനസ്സിനും ശരീരത്തിനും.&lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;&lt;span&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;കുറേനേരം മുകളിലെ അലങ്കാര പങ്കയിൽ കണ്ണും നട്ടു വെറുതെ കിടന്നു. പിന്നെ&amp;nbsp;പതിയെ വർത്തമാനത്തിലേക്കു മനസ്സിനെ വീണ്ടെടുത്തു.&amp;nbsp;&lt;/span&gt;&lt;span&gt;നാളെ രാത്രിയാണ് മുംബൈക്കുള്ള ഫ്ലൈറ്റ്. പറ്റിയാൽ ചെറുതായെങ്കിലും ഒന്നുറങ്ങണം. പക്ഷെ സാധിക്കുമെന്ന് തോന്നുന്നില്ല. അശാന്തമായ മനസ്സിലേക്ക് സുഖകരമല്ലാത്ത ഓർമ്മകളുടെ വെള്ളിപ്പുഴുക്കൾ&amp;nbsp;പിടപ്പോടെ നുഴഞ്ഞു കയറുന്നു&lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;&lt;span&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;വൃക്കയൂടെ പ്രവർത്തനം തകരാറിലാണെന്നും&amp;nbsp;&amp;nbsp;ഉടനെ തന്നെ&amp;nbsp;&amp;nbsp;അമ്മക്കതു&amp;nbsp;മാറ്റിവെക്കണമെന്നുമറിഞ്ഞു, രണ്ടാഴ്ച മുൻപാണ്&amp;nbsp;ആദ്യം അവൾ&amp;nbsp;&amp;nbsp;ഫ്ലാറ്റിലെത്തിയത്.&amp;nbsp; പാരമ്പര്യാവകാശവും പറഞ്ഞു&amp;nbsp;&amp;nbsp;പ്രമേഹം ചെറുപ്പത്തിലേ അമ്മയോടൊപ്പം കൂടിയിരുന്നു.&amp;nbsp;ഉപയോഗിച്ച മരുന്നുകളാവാം ഇത്തരം ഒരു അവസ്ഥയിലേക്ക് ഇത്രവേഗം എത്തിച്ചതെന്ന്&amp;nbsp;&amp;nbsp;ഡോക്ടർമാർ&amp;nbsp; അനുമാനിച്ചു. വല്ലാത്ത സങ്കടം&amp;nbsp;&amp;nbsp;തോന്നി. അടുത്ത നിമിഷം തീരുമാനിക്കുകയായിരുന്നു. അല്ലെങ്കിൽ തന്നെ ഏതു മകളാണ് അതിനു തയാറാകാത്തത്. അമ്മയുടെ ജീവൻ രക്ഷിക്കാൻ മകൾ ഒരു പക്ഷെ&amp;nbsp;എന്തിനും തയ്യാറാവും. അല്ലെങ്കിൽ അവൾ മകളല്ല. മാത്രവുമല്ല അതിൽ റിസ്ക് ഒട്ടില്ലതാനും, കാരണം ഒരാളിന് ഒരു വൃക്ക മതിയല്ലോ.&lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;&lt;span&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;ഫോണിൽ കാര്യങ്ങൾ അവതരിപ്പിച്ചു തുടങ്ങുമ്പോൾ തന്നെ&amp;nbsp;അവിടെ തീരുമാനം ഉറപ്പായിരുന്നു. അത് വേണ്ടത്രേ. ശരിയാവില്ലപോലും. അച്ഛനുമമ്മയും നിരത്തിയ മുട്ടാപ്പോക്കു ന്യായങ്ങൾ അവൾക്കു സ്വീകാര്യമായിരുന്നില്ല. ഡോക്ടറുമായി നേരിട്ടു&amp;nbsp; സംസാരിച്ചു സമ്മതം പറഞ്ഞാണ് തന്മാത്രകളുടെ പൊരുത്തം ഉറപ്പിക്കാൻ അന്ന് മാലതി&amp;nbsp;എത്തിയത്. പക്ഷെ, കീഴ്ക്കാം തൂക്കായ പാറയുടെ മേളിൽ നിന്നും&amp;nbsp;ജീവിതത്തെ നിർദയം തള്ളി താഴെയെറിയുന്നപോലായിരുന്നു ടെസ്റ്റ് റിസൾട്ട്.&lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;&lt;span&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;മാലതിയുടെയും അമ്മയുടെയും&amp;nbsp;ജനിതക തന്മാത്രകൾക്കു പരസ്പരം അറിയില്ലത്രേ. അമ്മ അമ്മയല്ലാ വളർത്തമ്മയത്രേ.&lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;&lt;span&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;നദിക്കരയിലെ മണ്ണ്‌, അടിയിൽനിന്നിടിഞ്ഞു മേൽമണ്ണ് താണപോലായിരുന്നു അവൾക്കത്. അമ്മ അമ്മയല്ലെങ്കിൽ അവരുമായി&amp;nbsp;ചേർന്നുനിൽക്കുന്ന ഒന്നും അവളുടെ&amp;nbsp;സ്വന്തമല്ല. പക്ഷെ മാലതിയെ സംബന്ധിച്ചിടത്തോളം ഇതുവരെ സ്വന്തമായി കൊണ്ടുനടന്നതെല്ലാം അമ്മയുമായി ബന്ധപ്പെട്ടതായിരുന്നു; കുട്ടിക്കാലവും തറവാടും കുറെയേറെ സുഖമുള്ള ഓർമകളും.&amp;nbsp;അപ്പോൾ ഭൂതകാലം അവളിൽ&amp;nbsp;&amp;nbsp;നിന്നും അടർത്തിമാറ്റപ്പെട്ടിരിക്കുന്നു. മനസ്സിന്റെ സമനില തെറ്റിച്ച പരീക്ഷണ ഫലം.&lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;&lt;span&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;കൂടുതലൊന്നും&amp;nbsp;&amp;nbsp;ഇപ്പോൾ പറയേണ്ട എന്ന ഡോക്ടറുടെ നിർദേശം കാരണം&amp;nbsp;ആരും അവളോടൊന്നും കൂടുതൽ പറഞ്ഞില്ല. തല്ക്കാലം തിരിച്ചു പോയി; കുറച്ചു മൈലുകൾ മാത്രം ദൂരെയുള്ള&amp;nbsp;സ്വന്തം ഫ്ലാറ്റിലേക്ക്.&lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;&lt;span&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;പക്ഷെ അവിടെ മാലതിയെ&amp;nbsp;&amp;nbsp;കാത്തിരുന്നത് ആശ്വാസവാക്കുകളായിരുന്നില്ല. ചോദ്യങ്ങളും കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളുമായിരുന്നു.&lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;&lt;span&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;വിവാഹത്തിന് മുൻപ് അച്ഛനുമമ്മയും എല്ലാം മറച്ചുവച്ചതെന്തിന് എന്ന ചോദ്യത്തിൽ ന്യായമുണ്ട്. രവിക്ക്&amp;nbsp;പഴയതൊന്നും പ്രശ്‌നമായിരുന്നില്ല.&amp;nbsp;പക്ഷെ ഇതുവരെയത് പറയാതിരുന്നത് കടുത്ത വഞ്ചന തന്നെയാണെന്ന് ബലമായി വിശ്വസിക്കുകയും ആവർത്തിക്കുകയും ചെയ്തു. അതിൽ&amp;nbsp;&amp;nbsp;തനിക്കു യാതൊരു പങ്കുമില്ലായെന്നെത്രതവണ&amp;nbsp; പറഞ്ഞതാണ്.&amp;nbsp;അതുവരെ അജ്ഞാതമായ ഒരു കാര്യത്തിന്റെ ഉത്തരവാദിത്തം&amp;nbsp;എങ്ങിനെ താൻ&amp;nbsp;&amp;nbsp;ഏൽക്കും എന്ന&amp;nbsp;മാലതിയുടെ&amp;nbsp;&amp;nbsp;ചോദ്യത്തിന് കോടതിയോട് ചോദിക്കാം എന്നായിരുന്നു മറുപടി. രവിയുടെ അഭിമാനത്തിന് ക്ഷതമേറ്റിട്ടുണ്ട്. അതവൾ മനസിലാക്കുന്നു. പക്ഷെ അക്കാര്യത്തിൽ അവൾക്കെന്തു&amp;nbsp;പങ്കാണെന്ന കാര്യം&amp;nbsp; രവി ആലോചിക്കുന്നില്ല; അവളെ കേൾക്കുന്നുമില്ല.&lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;&lt;span&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;നാലഞ്ചു ദിവസ്സം അവർ തമ്മിൽ വഴക്കോ തർക്കമോ ഒക്കെ ആയിരുന്നു. ആ ദിവസങ്ങളിലാണ്&amp;nbsp;അവൾ അത്രയ്ക്ക് കരഞ്ഞത്. ഒടുവിൽ എല്ലാം നിഷ്‌ഫലം എന്നറിഞ്ഞു കണ്ണീരുപോലും പിൻവലിഞ്ഞു. രവിക്കാവട്ടെ&amp;nbsp;&amp;nbsp;ഉറക്കം നഷ്ട്ടപ്പെട്ടു. അവധിയെടുത്തു പകൽ സമയം മുഴുവൻ തിരുവല്ലയിലെ അച്ഛനോടും അമ്മയോടും തുടർ നടപടികളെക്കുറിച്ചു രഹസ്യ സ്വഭാവത്തോടെ&amp;nbsp;ചർച്ചചെയ്തു.&lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;&lt;span&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;ഇതുവരെയൊന്നും നഷ്ടപ്പെടാത്ത കൊണ്ടോ മനസ്സറിഞ്ഞെല്ലാം കിട്ടിയിരുന്നത് കൊണ്ടോ ആവാം അവളെ ഈ അലകൽച്ച വല്ലാതെ ഉലച്ചുകളഞ്ഞത്. ഒന്നുമല്ലെങ്കിൽ തന്നെ അത്രമേൽ&amp;nbsp;&amp;nbsp;തീഷ്ണമായിരുന്നു അവർക്കിടയിലെ സ്നേഹം. പറഞ്ഞിട്ടെന്താണ്? അഭിമാനമെന്ന തുരുമ്പിലുടക്കി കീറിപ്പോയേക്കാവുന്ന പഴന്തുണിയാവാം ഏതു സ്നേഹവും. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അവർ പരസ്പരം അറിയാത്തവരായി മാറി. രവി സ്വന്തം ഓഫീസുമുറിയിലേക്കു ഉൾവലിഞ്ഞു; അവളോട്&amp;nbsp;&amp;nbsp; ഒന്നുമേ മിണ്ടാതെയായി. കുഞ്ഞിനെപ്പോലും തീർത്തും അവഗണിച്ചു.&lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;&lt;span&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;ഇങ്ങിനെ ഉമിത്തീയിൽ കിടന്നു നീറുന്നതിൽ ഭേദം തല്ക്കാലം മാറി നിൽക്കാമെന്നു സ്വയം തീരുമാനിച്ചാണ്&amp;nbsp;&amp;nbsp;വീണ്ടും എത്തിയത്. വന്നിട്ട് നാലഞ്ചു ദിവസങ്ങളേ ആയിട്ടുള്ളു.&lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;&lt;span&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&#39;കുറേ കഴിയുമ്പോ എല്ലാം ശെരിയാവില്ലേ..നീ അവിടെ തന്നെ പിടിച്ചു നിക്കേണ്ടതായിരുന്നു&#39;&lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;&lt;span&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;പടക്കപ്പുരയിൽ തെറിച്ച തീപ്പൊരി പോലെ&amp;nbsp; അമ്മയുടെ വാക്കുകൾ വീണു മനസ്സ്&amp;nbsp; &amp;nbsp;പൊട്ടിത്തെറിച്ചു. എന്തൊക്കെയോ വിളിച്ചു പറഞ്ഞു. ഇപ്പൊൾ&amp;nbsp; ഒന്നും ഓർമയില്ല. എല്ലാം&amp;nbsp;കൈവിട്ടുപോയൊരു&amp;nbsp;&amp;nbsp;നിമിഷത്തിൽ നിയന്ത്രണമില്ലാതെ വാക്കുകൾ അച്ഛനേയും&amp;nbsp; അമ്മയേയും&amp;nbsp;നോവിക്കാനായി തന്നെ പുറത്തേക്കു വന്നു. രണ്ടുപേരും അപ്പോഴൊന്നും&amp;nbsp;&amp;nbsp;തിരിച്ചു പറഞ്ഞില്ല. പക്ഷെ അതിനു ശേഷം ഉണ്ടായതു തികച്ചും അവിചാരിതമെങ്കിലും അവളെയതു തീർത്തും കുറ്റബോധത്തിലാഴ്ത്തി.&lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;&lt;span&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;ബി. പി.&amp;nbsp; കുറഞ്ഞ കാരണം അമ്മയെ&amp;nbsp;&amp;nbsp;ആശുപത്രിയിലാക്കേണ്ടി വന്നു. അല്ലെങ്കിൽ തന്നെ അവർക്കു പ്രശ്നങ്ങളാണ്. ഇപ്പൊ ആകെ തകർന്നിരിക്കുന്നു. പിറ്റേന്ന് ആശുപത്രിയിൽ നിന്നും&amp;nbsp;മടങ്ങിയെത്തുമ്പോഴേക്ക് അവിടം ശ്മശാന മൗനം കൊണ്ടു നിറഞ്ഞിരുന്നു. ആരും പരസ്പരം സംസാരിച്ചില്ല. അച്ഛൻ അമ്മയെ നോക്കി ആ മുറിയിൽ തന്നെ കൂടി. അവർക്കിടയിൽ വീർപ്പുമുട്ടലിന്റെ കനത്ത മതിലുയരാൻ തുടങ്ങി.&lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;&lt;span&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;രണ്ടു ദിവസ്സം മുൻപാണ് അവസാനമായി&amp;nbsp; അച്ഛൻ അവളോട്&amp;nbsp;&amp;nbsp;സംസാരിച്ചത്.&lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;&lt;span&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&#39;അമ്മക്ക് കുട്ടികളുണ്ടാകാഞ്ഞിട്ടല്ല അങ്ങിനെ ചെയ്തത്.  മനസ്സിനെ നടുക്കിയ  ഒരു സംഭവം അടുത്ത് നടക്കുന്നു. അവിടെ അനാഥരാക്കപ്പെടുന്ന പിഞ്ചു കുഞ്ഞുങ്ങൾ. ഞങ്ങൾക്കെന്തു ചെയ്യാൻ കഴിയും എന്നായിരുന്നു അന്ന് ചിന്തിച്ചത്. അങ്ങിനെയാണ് നീ ഞങ്ങളുടേതാവുന്നത്. രണ്ടാമതൊരാൾ ഇല്ലാതെപോയതെന്തെന്നും നീയറിയണം. നിനക്കുശേഷം   ശേഷം മറ്റൊരാൾ വന്നാൽ ഒരുപക്ഷെ ഞങ്ങളുടെ ശ്രദ്ധ കൂടുതലും അങ്ങോട്ടായാൽ അത് നിന്നോട് ചെയ്യുന്ന ഏറ്റവും വല്യ തെറ്റായിരിക്കും. ആ  ചിന്തയാണ്  ഞങ്ങളെ അതിൽ നിന്നും  പിന്തിരിപ്പിച്ചത്. അമ്മതന്നെയാണത് പറഞ്ഞത്; ഇനി കുട്ടികൾ വേണ്ടെന്നു. നിന്നെ നോക്കാൻ നല്ലൊരു ജോലി വേണ്ടെന്നു വച്ചതാണവൾ . ആ അമ്മയോടാണ്  മോളിങ്ങിനെയൊക്കെ...ഒന്നും  മനഃപൂർവം മറച്ചുവെച്ചതല്ല. ഞങ്ങളുടെ മോളായശേഷം ഞങ്ങൾക്കതു തോന്നിയില്ല എന്നതായിരുന്നു നേര്. നീ വേറെയാണെന്നു ഞങ്ങൾക്ക് തോന്നിയാലല്ലേ അത് നിന്നോട് പറയുന്ന കാര്യം ചിന്തിക്കേണ്ടു.&#39;&lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;&lt;span&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;ഇതുപറയുമ്പോൾ ഇടയ്ക്കു വിതുമ്പി  വാക്കുകൾ കുരുങ്ങിപോയിരുന്നു. അച്ഛൻ കരയുന്നത്&amp;nbsp;&amp;nbsp;അന്നാദ്യമായി അവൾ കണ്ടു. &lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;&lt;span&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;ആ തുറന്നു പറച്ചിലിനു ശേഷം ഈ മുറിയും ബാല്കണിയും വിട്ടു മറ്റെവിടേക്കും പോകാനുള്ള ധൈര്യം മാലതിക്കു  നഷ്ട്ടപ്പെട്ടു.&lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;&lt;span&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;ജനിതക തന്മാത്രകളിലൊളിപ്പിച്ചു തലമുറകൾ കൊണ്ട് നടക്കുന്ന രഹസ്യസത്യമറിയുന്നതിനു മുൻപ്, താനറിഞ്ഞ ഭൂതകാലത്തെ ഒന്നുകൂടി അവൾ ഓർക്കാൻ ശ്രമിച്ചു. &lt;/span&gt;&lt;br /&gt;
&lt;/font&gt;&lt;div style=&quot;color: black; font-family: &amp;quot;times new roman&amp;quot;; font-style: normal; font-weight: 400; letter-spacing: normal; margin: 0px; text-align: left; text-indent: 0px; text-transform: none; white-space: normal; word-spacing: 0px;&quot;&gt;
&lt;span&gt;&lt;font size=&quot;2&quot;&gt;&lt;br /&gt;&lt;/font&gt;&lt;/span&gt;&lt;/div&gt;
&lt;font size=&quot;2&quot;&gt;&lt;span&gt;അമേരിക്കയിലെത്തും മുൻപ്, അച്ഛനുമമ്മയുമൊത്തു ഹൈദരാബാദിൽ കഴിഞ്ഞ നാളുകളേക്കാൾ, ഓർമ്മകൾ അവധിക്കാലങ്ങൾ&amp;nbsp;&amp;nbsp;ചിലവഴിച്ചിരുന്ന അമ്മയുടെ&amp;nbsp;&amp;nbsp; തറവാടിനെ&amp;nbsp;ചൂഴ്ന്നു നിൽക്കുന്നു. ഓരോ അവധി കഴിഞ്ഞു വരുമ്പോഴും ഹൈദരാബാദിലേക്ക് ഒരു കൂട്ടം ഓർമ്മകൾ കൂടി കൊണ്ടുപോരും. പലതും കൂട്ടുകാരോട് വീമ്പുപറഞ്ഞവരെ ഇളക്കാനുള്ളതായിരുന്നു.&amp;nbsp;&amp;nbsp;&#39;തമ്പ്രാട്ടിക്കൊച്ചേ&#39; എന്ന വിളിയുടെ അർത്ഥം അവർക്കായി മൊഴിമാറ്റിയതും, അച്ഛൻ വീട്ടിലുണ്ടെങ്കിൽ ജോലിക്കാർ പാലിച്ചിരുന്ന മര്യാദകളെക്കുറിച്ചവരോട് പറഞ്ഞതും&amp;nbsp;അവളോർത്തു. ഇതൊക്കെ ഇപ്പൊ മനസ്സിൽ തികട്ടി വന്നതിനു മതിയായ കരണമുണ്ടല്ലോ. എല്ലാത്തിലുമുപരി&amp;nbsp;&amp;nbsp;തറവാടെന്നത്&amp;nbsp;&amp;nbsp;ശരി തെറ്റുകൾ ഉറപ്പിച്ചു തന്ന, പെണ്ണിന്റെ ജീവിതം എന്തായിരിക്കണം എന്നതൊക്കെ രൂപപ്പെടുത്തിയ വിദ്യാലമായിരുന്നു അവൾക്ക്.&lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;
&lt;span&gt;ആ അനുഭവസാക്ഷ്യങ്ങൾ ഊതിവീർപ്പിച്ച അഭിമാനത്തിന്റെ&amp;nbsp;&amp;nbsp;ബലൂണിൽ ശാസ്ത്രം തെളിവിന്റെ സൂചി കുത്തിയിരിക്കുന്നു.&lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;
&lt;span&gt;അച്ഛനുമായി സംസാരിക്കുമ്പോഴാണ്&amp;nbsp;ആന്ധ്രയിൽ വിജയവാടക്കടുത്ത&amp;nbsp;കരംചേട് ഗ്രാമത്തെപ്പറ്റിയറിയുന്നതു തന്നെ.&lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;
&lt;span&gt;ജീവിതത്തിൽ മുമ്പൊരിക്കലും&amp;nbsp;കേട്ടിട്ടില്ലാത്ത ഒരിടം.&amp;nbsp; ചുരുങ്ങിയ സമയത്തിനുള്ളിൽ അതേറ്റവും പ്രിയപ്പെട്ടതായി മാറുന്നു. അതേക്കുറിച്ചു ഉൽക്കണ്ഠപ്പെടാൻ തുടങ്ങുന്നു. അവിടേക്കു&amp;nbsp;അത്യാവശ്യമായി പോവാൻ&amp;nbsp; തോന്നുന്നു. അവിടെ ആരാണുള്ളത്? ആരുമുണ്ടാവില്ല. ഒരു സ്ഥലപ്പേര് മാത്രമാണത്. അതിനോട്&amp;nbsp; ഇത്രേം അടുപ്പവും ഉൽക്കണ്ഠയും തോന്നുന്നതെന്തുകൊണ്ട്? അങ്ങോട്ടേക്ക് തിരിക്കാൻ തിടുക്കമായതെന്തുകൊണ്ടാണ്? അവളാലോചിച്ചു.&lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;
&lt;span&gt;1985 ജൂലൈ 16&amp;nbsp;&amp;nbsp;വൈകുന്നേരം. പെണ്ണിന്റെ പ്രതിരോധവും&amp;nbsp;&amp;nbsp; അപമാനത്തിന്റെ നിലവിളികളും&amp;nbsp;&amp;nbsp;കോടാലിയേറ്റു&amp;nbsp;&amp;nbsp;ചിതറുന്ന തലച്ചോറുകളും&amp;nbsp;ചരിത്രം അടയാളപ്പെടുത്തിയ കരം ചേടിന്റെ മണ്ണ് തന്റേതാവുന്നു. രണ്ടായിരത്തോളമാളുകൾ&amp;nbsp;&lt;/span&gt;&lt;/font&gt;&lt;span style=&quot;font-size: x-small;&quot;&gt;&lt;span&gt;രാത്രി&lt;/span&gt;&lt;span&gt;യിൽ&amp;nbsp;&amp;nbsp;&lt;/span&gt;&lt;span&gt;കുറുവടികളും കോടാലികളുമായി നിസ്സഹായരായ ഒരുപറ്റം അരികു ജീവിതങ്ങളുടെ നേർക്കഴിച്ചുവിട്ട ക്രൂരമായ കൊലകളുടെയും ബലാൽക്കാരങ്ങളുടെയും നടുവിൽനിന്നും രക്ഷനേടാൻ പാടങ്ങളിലേക്കു പാഞ്ഞ ഒരമ്മയുടെ ഒക്കത്തവൾ&amp;nbsp;&amp;nbsp;പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു. അവിടുന്നാണ് അച്ഛന്റെയും അമ്മയുടെയും കാരുണ്യം അവളെ മാലതിയാക്കി മാറ്റിയത്.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;&lt;font size=&quot;2&quot;&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;
&lt;span&gt;അവിടെത്തീട്ടന്വേഷിക്കണം. എവിടെ, എങ്ങോട്ട്, ആരെ&amp;nbsp; കാണണം&amp;nbsp; എന്നൊക്കെ. പക്ഷെ ഒന്നും പ്രശ്നമായി അവൾക്കു തോന്നിയില്ല. തന്റെ മണ്ണ് തേടി&amp;nbsp; സ്വന്തം ചോരതേടിയുള്ള യാത്രയിൽ ഒന്നും തടസ്സമാവുന്നില്ല. ദൗത്യം സത്യമായ ഭൂതകാലം തെരഞ്ഞു കണ്ടെടുക്കലാണ്. പോകാൻ തീരുമാനിച്ചതിൽ പിന്നെ എന്തോ ഒരു പ്രതീക്ഷയും ആശ്വാസവുമാണ്. ചെറുകാറ്റിലിളകുന്ന ജലപ്പരപ്പുപോലെ മനസ്സിളകുന്നു.&amp;nbsp;വിജയവാഡയിൽ താമസിച്ചു പോയിവരാം. ഒരാഴ്ചത്തെ സന്ദർശനം. മുംബൈയിൽ&amp;nbsp; നിന്നും എയർ ഇന്ത്യയിൽ രണ്ടര മണിക്കൂർ. ഗൂഗിളിൽ മുങ്ങി യാത്രയുടെ അവസാന രൂപരേഖ തയാറാക്കി, സ്വിച്ച് അമർത്തിനേടിയ&amp;nbsp; ഇരുട്ടിൽ മാലതി കണ്ണുകളടച്ചു.&lt;/span&gt;&lt;br /&gt;
&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/font&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;&lt;/div&gt;
</description><link>http://lalens.blogspot.com/2020/02/blog-post_9.html</link><author>noreply@blogger.com (Anilal Sreenivasan)</author><thr:total>1</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-6386980593694867598.post-6886537666143413217</guid><pubDate>Sat, 26 Oct 2019 10:10:00 +0000</pubDate><atom:updated>2024-04-11T05:31:49.951-05:00</atom:updated><category domain="http://www.blogger.com/atom/ns#">കഥ</category><title>താങ്ക്സ് ഗിവിങ്</title><description>(2019 ഒക്ടോബർ ലക്കം &#39;എഴുത്തു&#39; മാസികയിൽ പ്രസിദ്ധീകരിച്ചത്)&lt;br /&gt;&lt;br /&gt;തലച്ചോറിന്റെ ഗാനമേള കേട്ട് പാലച്ചോട്ടിൽ ഇട്ടി കട്ടിലിൽ രസിച്ചു കിടന്നു.&lt;br /&gt;&#39;ഒത്തു തിരിച്ചവർ കപ്പൽ കേറി&lt;br /&gt;മലനാട് നോക്കി പുറപ്പെട്ടാറെ&lt;br /&gt;കൊടുങ്ങല്ലൂരങ്ങിതെ വന്നിറങ്ങി&lt;br /&gt;കൊച്ചി ലഴിമുഖം കണ്ടവാറെ&#39;&lt;br /&gt;&lt;br /&gt;       പുറത്തെ ശബ്ദങ്ങൾ കേൾപ്പിച്ചു തരുന്ന സാധനം മാത്രമല്ല ചെവികൾ.  മനുഷ്യന് ഇങ്ങിനെ വയ്യാണ്ട് കെടക്കുമ്പോ ഇഷ്ട്ടപ്പെട്ടിരുന്നതും പാടിയിരുന്നതുമായ പാട്ടുകൾ ഒരു പാട്ടു പെട്ടീടേം സഹായമില്ലാതെ സ്വന്തം തലമണ്ട തെരഞ്ഞെടുത്തു ചെവിക്കോളാമ്പികളിലൂടെ കേപ്പിക്കുന്നത് ഒരു സുഖാല്ലേ? ആണ്, ഇട്ടി സ്വയം സമ്മതിച്ചു. പക്ഷേങ്കി അത്ര സുഖമല്ലാത്ത കേൾപ്പിക്കലുകളും ഉണ്ട്. അപ്പച്ചനോട് കള്ളിന്റെ ലഹരിയിൽ മൊതലിനായി വഴക്കൊണ്ടാക്കീതും അമ്മച്ചിയെ കരയിപ്പിച്ച ചെല അവസരങ്ങളും എല്ലാം ചെലപ്പോ കേക്കേണ്ടിവരും.എന്തിന് പണ്ടെപ്പോഴോ പാടിയ ഭരണിപ്പാട്ടുകള് പോലും. അതില് നിന്നും ഒരു രക്ഷേമില്ല.&lt;br /&gt;&lt;br /&gt;       ഒച്ചയും ബഹളോം കൂടുമ്പം ചെലപ്പോ അറിയാതെ രണ്ടു ചെവിയും പൊത്തിപ്പോവും. സഹിക്കാൻ മേലാതെ വരുമ്പം മാത്രം ഉറക്കെ വിളിക്കും.&lt;br /&gt;&lt;br /&gt;       “തെയ്യാമ്മേ.. എടീ തെയ്യാമ്മേ..”&lt;br /&gt;&lt;br /&gt;       അത് കേക്കുമ്പളേ തെയ്യാമ്മ കട്ടിലിനരികെ നിറയും. &lt;br /&gt;&lt;br /&gt;       “ഞാനടുത്തുണ്ടെന്ന. നിങ്ങള് അറിയാവുന്ന നമസ്ക്കാരോം എത്തിച്ചു കെടക്കാനേ ഒറക്കം വന്നോളും.”&lt;br /&gt;&lt;br /&gt;       “നീയവിടിരിക്കെടി. ആകെ പരവേശാ. മൊത്തത്തി ഒരു തണുപ്പാ ഇപ്പൊ”&lt;br /&gt;&lt;br /&gt;       “ഞാനിവിടുണ്ടെന്നേ. നിങ്ങള് ദേ അങ്ങോട്ട് തിരിഞ്ഞു കെട.  ആ പൊതപ്പെടുത്തങ്ങോട്ടു മൂട്. തണുപ്പൊക്കെ പൊക്കോളും”&lt;br /&gt;&lt;br /&gt;       അവള് പറേന്നപോലൊക്കെ ചെയ്താലും മറ്റേടത്തെ  തെറിപ്പാട്ട് പിന്നേം വന്നോണ്ടിരിക്കും. വട്ടാവും ചെലപ്പോ. അപ്പൊ ഉച്ചത്തിൽ പിന്നേം ഒച്ചവെക്കും. അതുകേട്ടു മുറിയിൽ വരുന്നതു ജോസൂട്ടിയാവും.&lt;br /&gt;&lt;br /&gt;       “അച്ചാച്ചാ! എന്നായിതു. ആരോടാ ഇങ്ങിനെയൊക്കെ പറയുന്നേ?”&lt;br /&gt;&lt;br /&gt;       “ങാ ജോസൂട്ടി, അച്ചാച്ചനേ സ്വപ്പനം കണ്ടതാ മോനെ.”&lt;br /&gt;&lt;br /&gt;       “അടങ്ങികിടക്കെന്റപ്പച്ചാ. അവക്ക് വെളുപ്പിനെ ജോലിക്കു പോവേണ്ടതാ”&lt;br /&gt;&lt;br /&gt;       ഒന്നും മിണ്ടാതെ പ്രാകി കൊണ്ടു കെടക്കും. വിലക്കുകൾ പാടില്ലാത്ത&lt;br /&gt;&lt;br /&gt;തെറിയും കേട്ട്. വെളുക്കപ്പൊറാവുമ്പം ഒരു മയക്കം കിട്ടും. രാവിലെ&lt;br /&gt;&lt;br /&gt;വൈകിയാവും എണീക്കുക. എപ്പോ എണീറ്റാലെന്നാ. കാത്തിരിക്കാൻ പതിവുപോലെ ഒരു വലിയ കിണ്ണം നിറയെ ഓട്സും കൂടെ കുറെ പഴങ്ങളും. അതു വേണ്ടിടത്തു തന്നെ ഉണ്ടാവും.&lt;br /&gt;&lt;br /&gt;       എണീക്കുമ്പം എല്ലാപേരും ജോലിക്കു പോയിരിക്കും. &lt;br /&gt;&lt;br /&gt;       അന്നും പതിവുപോലെ,  ഇട്ടിക്കുഞ്ഞെണീറ്റു ടി വി ക്കു മുന്നിലെ സോഫയിൽ പോയിരുന്നു. വീണ്ടും ഓരോന്നോർത്തു.&lt;br /&gt;&lt;br /&gt;       ജോസൂട്ടിക്ക് പിള്ളേരില്ല. ഒണ്ടാരുന്നേൽ അതുങ്ങളെ കണ്ടും കളിപ്പിച്ചുമിരിക്കാമായിരുന്നു. വലിയൊരു ടി വി ഉണ്ട്. സ്വിച്ചിട്ടു ഓണാക്കിയാ അതേക്കാളും വേഗത്തില് ഓഫാക്കാൻ തോന്നും. ഒടുക്കത്തെ ഇംഗ്ലീഷ്. മലയാളം വല്ലോം കാണണോങ്കി വൈകുന്നേരം ഏലിയോ ജോസൂട്ടിയോ വരണം. രണ്ടു റിമോട്ടുണ്ട്. അതിലൊന്നില് എന്തോ ചെയ്താലേ മലയാളം പരിപാടി കിട്ടൂ. ഏഷ്യാനെറ്റ് കൈരളി എല്ലാം കിട്ടും. ആദ്യം പഠിപ്പിച്ചു തന്നാരുന്നു. ഒരു പ്രാവശ്യം ഒരബദ്ധം പറ്റി. മലയാളത്തിനുവേണ്ടി ഞെക്കിയത് മാറിപ്പോയി.&lt;br /&gt;&lt;br /&gt;       ടി. വി.ക്കതു പിടിച്ചില്ല. വല്ലാത്തൊരൊച്ചയോടെ അത് കറുപ്പും വെളുപ്പും കുത്തുകളിട്ടു കെറുവിച്ചു. എന്തുചെയ്‌തിട്ടും മാറുന്നില്ല. അവസാനം ടി. വി. തന്നെ ഓഫു ചെയ്തു. വൈകുന്നേരം ഏലിക്കു &#39;തട്ടീം മുട്ടീം&#39; സീരിയലു കാണാൻ മേലാതെ എന്നാ പുകിലാരുന്നു. അതോടെ ടീ വിടെ കാര്യത്തിലൊരു തീരുമാനമായി.&lt;br /&gt;&lt;br /&gt;      നെടുവീർപ്പോടെ ഇട്ടി സോഫായിൽ ഒന്നിളകിയിരുന്നു. അലസമായ നോട്ടം ചെന്നു തറച്ചത് ഫയർ പ്ലേസിനു (മുറിയിൽ ചൂടിനായി തീയുണ്ടാക്കാനുള്ള സ്ഥലം) മുകളിൽ ഭിത്തിയിലെ കർത്താവിന്റെ വല്യ പടത്തേലായിരുന്നു. ആ കണ്ണുകൾ തന്നോടു സഹതപിക്കുന്നതായി അയാൾക്ക് തോന്നി.&lt;br /&gt;&lt;br /&gt;       കുറെ നേരം അങ്ങിനെയിരുന്നു.&lt;br /&gt;&lt;br /&gt;       ഏകാന്തതയുടെ മടുപ്പ് സഹിക്കാൻ മേലാഞ്ഞിട്ടാണ് പുറത്തേക്കിറങ്ങിയത്. വീട്ടിലാരുമില്ലാത്തപ്പോൾ പുറത്തിറങ്ങരുതെന്നാ ജോസൂട്ടിടെ എണ്ണമറ്റ കല്പനകളിലൊന്ന്.         വീടിനു പിന്നിലെ യാഡിൽ (പറമ്പ്) എലീനയുടെ പൂന്തോട്ടമാണ്. അങ്ങോട്ടു  നടന്നു. &lt;br /&gt;&lt;br /&gt;        പല തരം ചെടികൾ. ചെടികളുടെ പേരുകൾ നാട്ടിലേതു പോലൊന്നുമല്ല. ആദ്യമൊക്കെ പേരുകൾ തന്നെ ഇട്ടിക്കുഞ്ഞിന്  വെല്ലുവിളികളായിരുന്നു . ഒടുവിൽ &#39;ഒരു പേരിലെന്തിരിക്കുന്നു&#39; എന്ന് സമാധാനിച്ചാണ് അവക്കിടയിലൂടെ നടക്കാൻ തുടങ്ങിയത്. തലങ്ങും വിലങ്ങും. ചെരുപ്പിടാതെ  പാദങ്ങൾ മണ്ണിലൂന്നി. പാലച്ചോട്ടിൽ വീട്ടുപറമ്പിന്റെ സുഖം ചിലപ്പോഴെങ്കിലും കിട്ടിയിരുന്നത് അങ്ങനെയൊക്കെയാണ്.&lt;br /&gt;&lt;br /&gt;        നടത്തിനിടെ, നിലത്തു വാടിവീണുകിടന്ന പൂക്കൾ കണ്ടപ്പോൾ മണ്ണിൽ നിന്നും വേരോടെ പിഴുതെറിയപ്പെട്ട  തന്റെ ജീവിതം ഓർത്തു.        &lt;br /&gt;&lt;br /&gt;       തെയ്യാമ്മയുടെ അകാല മരണം ഇട്ടിക്കൊരിടിവെട്ടായിരുന്നു. അല്ലെങ്കിൽ ഒരിക്കലും നാടുവിടാൻ ഒരുങ്ങുമായിരുന്നില്ല. നിരന്തരമായി ജോസൂട്ടിടെ ഫോൺ വിളികൾ. പിന്നെ, എ ങ്ങാനും തലേലാവുമന്നു കരുതി ബന്ധുക്കളുടെ  സ്നേഹം നടിച്ചുള്ള ഉപദേശങ്ങളും.&lt;br /&gt;&lt;br /&gt;       “അതേയ്!  അവിടെ ഒറ്റക്കുകിടന്നു എന്തേലും സംഭവിച്ചാ പിന്നെ നാട്ടുകാരുടേം സ്വന്തക്കാരുടേം വക കുറ്റപ്പെടുത്തലുകളു മുഴുവൻ ഞങ്ങള് കേക്കണം. മേലാത്ത അപ്പനെ നാട്ടീ ഇട്ടിട്ടു  ഒറ്റമോൻ അമേരിക്കയിപ്പോയി സുഖിക്കുവാന്നു.”, ജോസൂട്ടിടെ വാക്കുകൾ. പലതവണ കേട്ടതാണ്. ഒന്നും പറയാറില്ല. ഒരിക്കൽ ശാസന പോലെ പറഞ്ഞു:&lt;br /&gt;&lt;br /&gt;       “അച്ചച്ചാ, ഞങ്ങള് ടിക്കറ്റു ബുക്കു ചെയ്യുവാ.ഏലിയും ഇരുത്തി പൊറുപ്പിക്കുന്നില്ല. ഇവിടെ ഞങ്ങളു മാത്രമല്ലേയുള്ളു. പിന്നെന്താ ഇങ്ങു പോരാനെ”&lt;br /&gt;&lt;br /&gt;       അന്ന് രാത്രി കിടന്നിട്ടുറക്കം വന്നില്ല. തെയ്യാമ്മയോടു കുറെ പരിതപിച്ചു. ജോസൂട്ടിയെ തെറി പറഞ്ഞു. ആദ്യം ഒന്നും മിണ്ടിയില്ല. ഒടുവിലവൾ പറഞ്ഞു:&lt;br /&gt;&lt;br /&gt;       “ന്റെ മനുഷ്യാ. ഞാനും അതാന്നാ പറേണെ. നാശങ്ങള്  നാട്ടിലൊരെണ്ണത്തിനെ വിശ്വസിക്കാമ്മേലാ. ഇതിയാനങ്ങു പോ. ഞാനില്ലേ കൂടെ? ഒന്നൂല്ലേലും നമ്മുടെ ജോസൂട്ടിടെ കൂടല്ലേ. ഒന്നും ആലോചിക്കെണ്ടാന്നേ. കിടന്നുറങ്ങാൻ നോക്ക്  നാളെ ആശൂത്രീ പോവേണ്ടതല്ലേ?”&lt;br /&gt;&lt;br /&gt;       പിറ്റേന്ന് രാവിലെ ഡ്രൈവർ എത്തി. ആശുപത്രിയിൽ കൊണ്ടുപോകാൻ. ആഴ്ചയിൽ മൂന്നു ദിവസ്സം ഡയാലിസിസ്. ഡ്രൈവർ നല്ല പയ്യനാണ്. എല്ലാം വേണ്ടപോലെ ചെയ്തോളും. ‘അവൻ പിന്നെ ചെയ്യേണ്ടതല്ലേ. അതിനല്ലേ മാസാമാസം ജോസൂട്ടി എണ്ണി കൊടുക്കുന്നെ’, ഇട്ടിക്കുഞ്ഞു സ്വയം ന്യായീകരിച്ചു.&lt;br /&gt;&lt;br /&gt;      നന്നായി ഡ്രസ്സ് ചെയ്തോ എന്നൊക്കെ ഡ്രൈവറു പയ്യൻ ഉറപ്പുവരുത്തി. പതിവുപോലെ ഹാൻഡ്ബാഗിൽ എന്തൊക്കെയോ നിറച്ച ശേഷം മെല്ലെ പിടിച്ചു വണ്ടിയിൽ കയറ്റി. ആശുപത്രിയിൽ എത്താൻ ഇത്തിരി വൈകി. പക്ഷെ അമേരിക്കേലുള്ള ജോസൂട്ടിടപ്പൻ ഇച്ചിരി വൈകിയാലും അത് എല്ലാർക്കും ഓക്കേയാണ്.&lt;br /&gt;&lt;br /&gt;       ഒരുപക്ഷെ അസുഖങ്ങൾ പോലും തനിക്കു സ്വകാര്യമായ ആഘോഷങ്ങളായിരുന്നു- അയാളോർത്തു.&lt;br /&gt;&lt;br /&gt;       സ്ഥിരം കാണാറുള്ളവർ തന്നെയാണ് കൂടെയുള്ള രോഗികൾ. അതുകൊണ്ടു തന്നെ അവർക്കിടയിൽ വല്ലാത്തൊരടുപ്പമുണ്ടായിരുന്നു. ചിലര് മരിച്ചുപോയി. മറ്റു ചിലർ വളരെ മോശമായ അവസ്ഥകളിലാണ്. എന്നാലും ശേഷിക്കുന്നവരിൽ ഒരാൾ വന്നില്ലെങ്കിലോ താമസിച്ചുപോയാലോ ഒക്കെ മറ്റുള്ളവർ വല്ലാതെ ഉൽക്കണ്ഠാകുലരാകാറുണ്ട്. ചിലർക്ക് ഇക്കാരണത്താൽ ബി പി കൂടി ഡയാലിസിസു  തുടങ്ങാൻ താമസിച്ചുപോയ സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ഈ അന്വേഷണങ്ങൾ, ശ്രദ്ധ ഒക്കെ ഒരു സുഖമാണ്. കൂട്ടുകാരുടെ വഴിയേ പോയി തെയ്യാമ്മക്കൊപ്പം ചേരാൻ ഇട്ടിക്കു സന്തോഷമാണ്; അത് തന്നെയാണ് മോഹവും.&lt;br /&gt;&lt;br /&gt;       കുശലാന്വേഷങ്ങൾക്കു ശേഷം പതിവുപോലെ കക്കൂസിൽ പോയി. ബാഗുമായേ കക്കൂസിൽ പോകാറുള്ളൂ. ഉള്ളിലെത്തി കതകടച്ചു കുറ്റിയിട്ടു. ബാഗ് തുറന്നു. ഡ്രൈവർ മിക്സ് ചെയ്തു വച്ചിരുന്ന പൈന്റ് കുപ്പിയിലെ ബ്രാണ്ടി മുക്കാലും അകത്താക്കി. കുപ്പി തിരികെ ബാഗിൽ വച്ചു. രണ്ടു മിനിറ്റുനേരം വെറുതെ ഒന്നുംചെയ്യാതെ നിന്നു. പിന്നെ വിസ്തരിച്ചൊന്നു മൂത്രമൊഴിച്ച ശേഷം ഫ്ലഷ് ചെയ്തു. അത് പുറത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഇട്ടിക്കുഞ്ഞിന്റെ നമ്പരാണ്‌. പക്ഷെ അതൊക്കെ അറിയുന്നവർക്കറിയാം എന്ന് ഇട്ടിക്കുഞ്ഞിന് മാത്രം അറിയില്ല.&lt;br /&gt;&lt;br /&gt;       പിന്നെ വന്നൊരു കിടപ്പാണ്, മുന്നിലെ ടി വിയും നോക്കി. എല്ലാം കഴിഞ്ഞു കൂട്ടുകാരോട് യാത്ര പറഞ്ഞു പിരിയുന്നത് പുതിയ ആകാശവും പുതിയ ഭൂമിയും നേടിയ പുതു രക്തമുള്ള ഇട്ടിയാണ്. ഡ്രൈവറോടൊപ്പം തിരികെയാത്ര ശുഭമായി അവസാനിക്കണമെങ്കിൽ കവലയിൽ കാറ് നിറുത്തി പനയത്തിലെ കുര്യന്റെ ചായക്കടയില് നിന്നും രണ്ടു പരിപ്പുവടയും ചായയും കിട്ടണം. അതും ഡ്രൈവറു  പയ്യൻ തന്നെ വാങ്ങി കാറിൽ കൊണ്ടു കൊടുക്കും.&lt;br /&gt;&lt;br /&gt;       ഇങ്ങിനെയൊക്കെ കഴിഞ്ഞ താനിപ്പോൾ  നരകത്തിലാണ്. ഇട്ടിക്കുഞ്ഞു ചിന്തിച്ചു. അന്നുണ്ടായിരുന്നവരിൽ എത്രപേർ ഇപ്പൊ ബാക്കി കാണും. പോയവർ ഭാഗ്യം ചെയ്തവർ. സ്വന്തം മണ്ണിൽ മരണം സ്വന്തമാക്കിയവർ. &lt;br /&gt;&lt;br /&gt;       അയാളുടെ ആരോഗ്യം നന്നേ താഴെപ്പോയിരുന്നു. ഡയാലിസിസിനു ജോസൂട്ടി കൊണ്ടുപോയ്ക്കോളും. പക്ഷെ നാട്ടിലെ..മറ്റേ.. ആഡംബരം ഇല്ലെന്നു മാത്രം.&lt;br /&gt;&lt;br /&gt;       ഇട്ടിക്കു ചെറുതായി പരവേശമനുഭവപ്പെട്ടു. ചെറുതായി ദേഹം തളരുന്നു. തറയിൽ തന്നെയിരുന്നു. കൈയ്യിലെ കുപ്പി തുറന്നു വെള്ളം കുടിച്ചു. കുറേനേരം കുനിഞ്ഞങ്ങിനെയിരുന്നു. നടക്കാമെന്നായപ്പോൾ എണീറ്റു. ബദ്ധപ്പെട്ടു നടന്നു വീടിനുള്ളിൽ കയറി സോഫയിൽ കിടന്നു, എപ്പോഴെങ്കിലും കിട്ടിയേക്കാവുന്ന  ഉറക്കവും കാത്ത് .&lt;br /&gt;&lt;br /&gt;       ഈയിടെയായി മരണത്തെക്കുറിച്ചുള്ള ചിന്തകൾ ഇട്ടിക്കുഞ്ഞിനെ  അലട്ടാൻ തുടങ്ങിയിരുന്നു. മരണഭയം മുമ്പൊന്നും തോന്നിയിട്ടില്ല. ചെയ്യേണ്ടതെല്ലാം ചെയ്തുതീർത്തുവെന്ന സംതൃപ്തിയാണോ അതിനു പിന്നിൽ? ഒരിക്കലുമല്ല. എന്തേലും കാര്യമായി ചെയ്തു എന്നൊന്നും വിചാരിക്കുന്നുമില്ല. ഇനിയെന്തേലും ആഗ്രഹം ബാക്കിയുണ്ടോ? ഒന്നുണ്ട് - ‘ശവാടക്ക് നാട്ടില് പള്ളി പറമ്പ  വേണം. കുടുംബക്കാരുടെ കൂട്ടത്തി തെയ്യാമ്മക്കടുത്ത്. നാട്ടിലാണെങ്കി ആരെങ്കിലുമൊക്കെ ഇടയ്ക്കു കാണാൻ വന്നെന്നിരിക്കും. ചെലരുടേങ്കിലും കൈയ്യില് പൂക്കളും കാണും.&lt;br /&gt;&lt;br /&gt;       തെയ്യാമ്മേടേം തന്റെയും കല്ലറകൾക്കു മേൽ പൂക്കൾ വച്ചിട്ടവര് വായിക്കും.&lt;br /&gt;&lt;br /&gt;       പാലച്ചോട്ടിൽ ഇട്ടിക്കുഞ്ഞ്&lt;br /&gt;&lt;br /&gt;       ജനനം : 1934 ഡിസമ്പർ 4&lt;br /&gt;&lt;br /&gt;       മരണം : .....................&lt;br /&gt;&lt;br /&gt;       അതുമതി. അവിടെ അങ്ങിനെ കുടുംബത്തിൽ മരിച്ചവനാവണം.’            &lt;br /&gt;&lt;br /&gt;       സന്തോഷത്തോടെ ഉറങ്ങിയ അന്ന് രാത്രി, മെഴുകുതിരികളുടെ വെളിച്ചത്തിൽ അവയുടെ കാവലിൽ വെള്ള വസ്ത്രമിട്ടു കുരിശും കൈയ്യിൽ പിടിച്ചു കിടക്കുന്ന ഇട്ടിക്കുഞ്ഞ്. ചുറ്റിനും പരിചിത മുഖങ്ങൾ. അവർ സംഘമായി പാടുന്നു.&lt;br /&gt;&lt;br /&gt;       &#39;മങ്ങിയോരന്തിവെളിച്ചത്തിൽ&lt;br /&gt;&lt;br /&gt;       ചെന്തീ പോലൊരു മാലാഖ&lt;br /&gt;&lt;br /&gt;       വിണ്ണിൽനിന്നും മരണത്തിൻ&lt;br /&gt;&lt;br /&gt;       സന്ദേശവുമായ് വന്നരുകിൽ&#39;&lt;br /&gt;&lt;br /&gt;       സ്വപ്നത്തിലെ ഇട്ടിക്കുഞ്ഞിനെ കണ്ടു ഉറങ്ങുന്ന ഇട്ടിയുടെ ചുണ്ടത്തു  പുഞ്ചിരി വിടർന്നു.&lt;br /&gt;&lt;br /&gt;       നാട്ടിൽ മരിച്ചില്ലേലും അമേരിക്കയില് മരിക്കേണ്ടാത്തതിനു  മറ്റൊരു കാരണം കൂടിയുണ്ട്. ഇവിടുത്തെ വേക്ക് എന്ന ചടങ്ങു്. അതിനു ശവത്തെ ഒരുക്കുന്ന രീതി. എംബാം എന്ന് പറയുമത്രെ. വന്നയിടെ ആദ്യമായി പോയ ഒരു വേക്കിനാണ് ഈ വാക്ക്  പിടിച്ചെടുത്തത്. അടുത്തിരുന്നവരുടെ വർത്തമാനത്തിൽ നിന്ന്.&lt;br /&gt;&lt;br /&gt;       വീട്ടിലെത്തി ജോസുട്ടിയോടു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി.&lt;br /&gt;&lt;br /&gt;       “അച്ചച്ചാ എംബ്ലം അല്ലാ എംബാം”, എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞ കാര്യങ്ങൾ കേട്ട് ഇട്ടിക്കുഞ്ഞു ഞെട്ടി.&lt;br /&gt;&lt;br /&gt;       പിന്നീട് ഒരു വേക്കിനു കൂടി മാത്രമേ പോയുള്ളു. പറമ്പിലെ വർക്കീനെ കാണാൻ. കണ്ണാടിയും വച്ച് കുരിശും പിടിച്ചു കിടക്കുന്ന വർക്കിക്ക് മരണം വരെ അവശ്യസാധനങ്ങളായി കൊണ്ടുനടന്നിരുന്ന കരളും കുടലുമൊക്കെ അപ്പോൾ നഷ്ടമായിരുന്നു എന്ന് ഞെട്ടലോടെ ഓർത്തു. വർക്കിക്ക് പകരം ശവപ്പെട്ടിയിൽ ഇട്ടിയെ സ്വയം സങ്കൽപ്പിച്ചു. ശവമായാൽപ്പോലും സ്വന്തം ശരീരം ഇങ്ങിനെ കീറിമുറിക്കുന്നത് ഇട്ടിക്കു സ്വീകാര്യമായിരുന്നില്ല. അത്രമേൽ അയാൾ അയാളെ ഇഷ്ടപ്പെട്ടിരുന്നു.&lt;br /&gt;&lt;br /&gt;       പക്ഷെ പിറ്റേന്നു കാര്യം ജോസൂട്ടിയോടു നയത്തിൽ അവതരിപ്പിച്ചെങ്കിലും മറുപടി കേട്ടപ്പോ കരച്ചിലാണു  വന്നത്.&lt;br /&gt;&lt;br /&gt;       “അപ്പച്ചന് എന്തേലുമൊക്കെ പറഞ്ഞു വെച്ചിട്ടു പോയാ മതി. അതിനൊക്കെ എന്നാ ഫോർമാലിറ്റീസ് എന്നറിയാമോ? കാശിന്റെ കാര്യം  പോട്ടെ. ഒന്നോർത്തുനോക്ക്. പാലച്ചോട്ടിൽ ഇട്ടിക്കുഞ്ഞു അമേരിക്കയിൽ നിര്യാതനായി എന്ന വാർത്തയും പാലച്ചോട്ടിൽ ഇട്ടിക്കുഞ്ഞു നിര്യാതനായി എന്നതും തമ്മിലുള്ള വ്യത്യാസം! ഒന്നുമാലോചിക്കാത്തങ്ങു പറഞ്ഞൊള്ളുവാ!”&lt;br /&gt;&lt;br /&gt;       കൂടുതലൊന്നും പറഞ്ഞില്ല. പ്രതിഷേധം രണ്ടു ദിവസത്തെ നിരാഹാരം കൊണ്ടു രേഖപ്പെടുത്തിയെങ്കിലും സംഗതി  ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കൊണ്ടെത്തിച്ചു. പിറ്റേന്ന് തന്നെ ജോസൂട്ടി  അപ്പച്ചനെ സമാധാനിപ്പിച്ചു.&lt;br /&gt;&lt;br /&gt;       “അപ്പച്ചനിപ്പം ഒന്നുമാലോചിക്കേണ്ട. എല്ലാം അപ്പച്ചന്റെ  ഇഷ്ട്ടം പോലെയേ ചെയ്യൂ. ഇപ്പൊ ശരിക്കു മരുന്നും ഫുഡും കഴിക്ക് കേട്ടോ.”&lt;br /&gt;&lt;br /&gt;       ജോസൂട്ടിയുടെ മനം മാറ്റം ഇട്ടിക്കുഞ്ഞിനെ സന്തോഷിപ്പിച്ചെങ്കിലും അതിനു കാരണം എലീനയുടെ തലയണമന്ത്രമായിരുന്നു  എന്നയാൾ അറിഞ്ഞില്ല.&lt;br /&gt;&lt;br /&gt;       “നിങ്ങള് ചുമ്മാ തർക്കിക്കാനൊന്നും നിക്കണ്ട. അങ്ങ് സമ്മതിച്ചു കൊടുത്തേക്കണം. നമ്മള് എന്തേലും പറഞ്ഞു  അപ്പച്ചനെന്തെങ്കിലും പറ്റിപ്പോയാ അറിയാല്ലോ. മരിച്ചു കഴിഞ്ഞാൽ പിന്നെ ചോദ്യം ഉണ്ടാവില്ലല്ലോ.”&lt;br /&gt;&lt;br /&gt;       ഇവിടെയൊക്കെയാണ് ജോസൂട്ടി എലീനയെ സമ്മതിച്ചു കൊടുക്കുന്നത്.&lt;br /&gt;&lt;br /&gt;       മൂന്നു മാസം കഴിഞ്ഞിരിക്കണം. ഇട്ടിയുടെ ആരോഗ്യവും ബോധവും നന്നേ ക്ഷയിച്ചു. പലപ്പോഴും ഡയാലിസിസ് ഇടക്കുവച്ചു നിറുത്തി മണിക്കൂറുകൾക്കു ശേഷം വീണ്ടും തുടരേണ്ടി വന്നു. തളർച്ചയോ ബോധക്കേടോ ഒക്കെ പതിവായി. ചിലപ്പോൾ ഉള്ളിൽ കയറിയ രക്തം തിരിച്ചിറങ്ങി. അകാരണമായുണ്ടായ ഭയം അയാളുടെ ഉറക്കത്തിന്റെ ക്രമം തെറ്റിച്ചു. ചിലപ്പോൾ രാത്രി മുഴുവൻ ജോസൂട്ടി അടുത്തിരിക്കണം. ബോധത്തിന്റെ ഇടവേളകളിൽ അയാൾ സ്വയം ശപിക്കാനും  വെറുക്കാനും തുടങ്ങി.&lt;br /&gt;&lt;br /&gt;       അങ്ങിനെ ‘താങ്ക്‌സ് ഗിവിങ് ഡേ’ വന്നെത്തി. അമേരിക്കയിൽ ക്രിസ്മസ് പോലെ തന്നെ പ്രാധാന്യമുള്ള ദിവസ്സം. വൈകിട്ട് ജോസൂട്ടിയുടെ കൂട്ടുകാർ, എലീനയുടെ കൂടെ ജോലി ചെയ്യുന്ന മലയാളികൾ, കൂടാരയോഗക്കാർ അങ്ങിനെ ഒരു വലിയ സംഘത്തെ തന്നെ വിളിച്ചിട്ടുണ്ടെന്ന് അവരുടെ ഒരുക്കങ്ങൾ കണ്ട് മനസ്സിലായി. ഇവിടെ വന്ന ശേഷം ആദ്യകാലത്തു ഇത്തരം പാർട്ടികൾ മാത്രമാണ് സന്തോഷം നൽകിയിരുന്നത്. എന്തൊക്കെയാണേലും കുറച്ചു ഹെന്നസ്സി രഹസ്യമായോ പരസ്യമായോ അടിച്ചിട്ട് കുറെ വർത്തമാനം പറയുക. ആളുകളെ രസിപ്പിക്കാൻ പ്രത്യേക കഴിവുണ്ട് ഇട്ടിക്ക്. രണ്ടെണ്ണം ചെന്നാൽ പിന്നെ പറയുകേം വേണ്ട.&lt;br /&gt;&lt;br /&gt;       ജോസൂട്ടി നേരത്തേ  താക്കീതു നൽകിയിരുന്നു. അധികം കുടിക്കരുതെന്ന്. എന്നാലും പരസ്യമായി രണ്ടെണ്ണവും രഹസ്യമായി കുറെ കൂടുതലും അടിച്ചു ഉഷാറായി.&lt;br /&gt;&lt;br /&gt;       “ഈ ടർക്കിയിറച്ചി കഴിക്കണേലും ഭേദം വെറകുകൊള്ളിയെടുത്തു ചവക്കുന്നതാ”, പതിവ് ശൈലിയിൽ ഇട്ടിക്കുഞ്ഞു തുടങ്ങി. ചുറ്റുമിരുന്നവർ ഇറച്ചി കഴിച്ചുകൊണ്ട് തന്നെ ഇട്ടിയെ പ്രോത്സാഹിപ്പിച്ചു. ഇട്ടിക്കുഞ്ഞ് ഒരിക്കൽക്കൂടി വാചാലനായി.  തമാശകളും പൊട്ടിച്ചിരികളുമായി പാതിരാത്രി കഴിയും വരെ അവർ ആഘോഷം തുടർന്നു.&lt;br /&gt;&lt;br /&gt;        പാർട്ടി കഴിഞ്ഞു കിടന്നെങ്കിലും ഉറക്കം വന്നില്ല. കുറേനേരം കഴിഞ്ഞു ഉറങ്ങാൻ മരുന്നെടുത്തു. സ്വപ്നം കാണാൻ മരുന്നെടുത്തു എന്നാണ് പറയേണ്ടത്. പ്രത്യേക നിറക്കൂട്ടുകളുടെ ധാരാളിത്തം നിറഞ്ഞ സ്വപ്നം. &lt;br /&gt;&lt;br /&gt;       അയാൾ കണ്ടിട്ടില്ലാത്ത തെയ്യാമ്മയുടെ മയിലാഞ്ചിയിടൽ മുഴുവൻ അവളുടെ തറവാട്ടു മുറ്റത്തെ വല്യപന്തലിൽ അന്നു രാത്രി കണ്ടു. വല്യമ്മച്ചി മയിലാഞ്ചിയണിയിക്കുന്നതും അപ്പാപ്പന്മാർ ഇച്ഛപ്പാട് കൊടുക്കുന്നതും ഒക്കെ. മാർഗം കളിപ്പാട്ടിന്റെ ഓളം ഇട്ടിക്കുഞ്ഞിനെ ഉന്മാദം കൊള്ളിച്ചു.&lt;br /&gt;&lt;br /&gt;      ‘കാലാൽ നടന്നു കനി  തിന്ന കാരണം&lt;br /&gt;&lt;br /&gt;       കാൽപ്പുടം തന്നിൽ പൊതിയുന്നു മൈലാഞ്ചി’&lt;br /&gt;&lt;br /&gt;       ചട്ടയും മുണ്ടുമിട്ട അവളുടെ സൗന്ദര്യം ഒരു കാഴ്ച്ചക്കാരനെപ്പോലെ  അയാൾ നോക്കിക്കണ്ടു. കാതുകളിലെ സ്വർണകുണുക്കിൽ തെയ്യാമ്മ തിളങ്ങി.&lt;br /&gt;&lt;br /&gt;       പിന്നെ അന്തം ചാർത്തൽ. അളിയന്റെ കൈപിടിച്ച് പന്തലിൽ വന്നത്. കൊരണ്ടിയിലിരുന്നപ്പോൾ ക്ഷുരകന്റെ ചോദ്യം:&lt;br /&gt;&lt;br /&gt;       “പതിനേഴു പരിഷക്കു നേരുള്ള മാളോരോട് ചോദിക്കുന്നു, മണവാള ചെറുക്കനെ അന്തം ചാർത്തട്ടെ?”&lt;br /&gt;&lt;br /&gt;       മൂന്നാം തവണത്തെയും ചോദ്യത്തിനുത്തരം അതേയെന്നായപ്പോൾ അയാൾ ചെറുക്കനെ ക്ഷൗരം ചെയ്തു. എണ്ണ തേച്ചു കുളിച്ചുവന്നു അപ്പാപ്പന്മാരുടെ ഇച്ഛപ്പാട് വാങ്ങി.         &lt;br /&gt;&lt;br /&gt;       ചടങ്ങുകൾക്കവസാനം അമ്മാച്ചന്മാരും അപ്പാപ്പന്മാരും പേരപ്പന്മാരും അന്തിക്കള്ളു മോന്തി വെളുക്കുവോളം  പുരാതനപ്പാട്ടുകളുച്ചത്തിൽ പാടിയതു കണ്ടു ഇട്ടിക്കുഞ്ഞിനു ചിരി വന്നു.&lt;br /&gt;&lt;br /&gt;       പള്ളീലെ കല്യാണ ചടങ്ങുകൾക്കു ശേഷം മണവാളനും മണവാട്ടിയും മണ്ഡപത്തിലേക്ക് നടന്നു. ഇടക്കുവച്ചു അമ്മാച്ചന്മാർ ഇട്ടിക്കുഞ്ഞിനെ പൊക്കിയെടുത്തു തോളത്തിരുത്തി. കാറ്റത്തു വള്ളത്തേലിരിക്കുന്ന പോലായിരുന്നു ആദ്യം. മണ്ഡപത്തിൽ അമ്മച്ചി നെല്ലും നീരും വച്ച് തെയ്യാമ്മയെയും ഇട്ടിയെയും സ്വീകരിച്ചു.&lt;br /&gt;&lt;br /&gt;       പാച്ചോറിൽ ചക്കരയലിയിച്ചു കഴിക്കാനിരുന്നപ്പോഴാണ് തെയ്യായെ അത്രേം അടുത്ത് കാണുന്നത്. പുത്തൻ ഉടുപ്പിന്റെ മണം. അവളുടെ സാമീപ്യം, അതിന്റെ ചൂട് ഇട്ടിയിൽ ഉന്മാദമുണർത്തിയെങ്കിലും മുഖത്ത് നോക്കിയില്ല. പെട്ടെന്നാണത് കണ്ടത്. ചക്കര പൊട്ടിച്ചു പാച്ചോറിലലിയിക്കാൻ അവൾ പാട് പെടുന്നു.  ഒരുൾപ്രേരണയാലെന്നോണം ഇട്ടിയുടെ കൈകൾ സഹായത്തിനെത്തി. അപ്പോഴാണ് ആദ്യമായി തെയ്യാമ്മ ഇട്ടിയെ ഒന്ന് നോക്കിയത്, നിറഞ്ഞ പ്രേമത്തോടെ.&lt;br /&gt;&lt;br /&gt;       ഇട്ടിയുടെ ഹൃദയമിടിപ്പ് കൂടി. ആ നോട്ടത്തിലൂടെ, ചക്കര പാച്ചോറിൽ ലയിച്ചപോലെ രണ്ടു ജീവന്റെ ലയനം സ്വപ്നത്തിലാണെങ്കിലും അയാൾ ഒന്നുകൂടി അറിഞ്ഞു. അമ്പതു വര്ഷങ്ങളല്ല ജന്മാന്തരങ്ങൾക്കപ്പുറം പോലുമറിയുന്ന സ്നേഹം.&lt;br /&gt;&lt;br /&gt;       പെട്ടെന്ന് ആ ദൃശ്യം അവിടെ മരവിച്ചപോലെ. ഹൃദയമിടിപ്പ് വീണ്ടും കൂടുന്നു. വല്ലാത്ത പരവേശം. നെഞ്ചും കൈകളും തോളും കഴുത്തുമൊക്കെ വല്ലാതെ കഴക്കുന്നു. അത്  വേദനയാവുന്നു. സഹിക്കാനാവാത്ത വേദന. ഓർക്കാപ്പുറത്തായിരുന്നു അത്. &lt;br /&gt;&lt;br /&gt;       നെഞ്ചിലാരോ തീയിട്ടപോലെ. &lt;br /&gt;&lt;br /&gt;       ഇട്ടിക്കുഞ്ഞു നിലവിളിച്ചില്ല. രണ്ടു കൈകളും കൊണ്ട് നെഞ്ചമർത്തിപ്പിടിച്ചു. തീ കുറെ നേരം ആളിക്കത്തി. ഒഴുകിയിറങ്ങിയ വിയർപ്പിൽ തീയണയുമ്പോഴേക്കും ശ്വാസവും നിലക്കുകയായിരുന്നു. ബോധത്തിന്റെ അവസാന നിമിഷം വരെ ആ സ്വപ്‍ന ദൃശ്യം ഇട്ടിയുടെ മനസ്സിൽ വർണപ്പൊലിമയോടെ നിറഞ്ഞു നിന്നു.&lt;br /&gt;&lt;br /&gt;       ഇ.എസ്. ആർ. ടി എന്നോ എസ്.സി.ഡി എന്നോ ഒക്കെ പറഞ്ഞു മരണം സ്ഥിരീകരിക്കപ്പെട്ടു.&lt;br /&gt;&lt;br /&gt;       പക്ഷെ ജോസൂട്ടിക്കും എലീനക്കും ഒന്നും അപ്രതീക്ഷിതമായിരുന്നില്ല.&lt;br /&gt;&lt;br /&gt;       ഇട്ടിക്കുഞ്ഞിന്റെ വേക്കും സംസ്കാരവും കഴിഞ്ഞിട്ടൊരാഴ്ചയായിക്കാണും. ഒരുച്ചനേരത്തു എലീനയും ജോസൂട്ടിയും ഫാമിലി മുറിയിൽ ഒത്തുകൂടി. അച്ചാച്ചൻ ഇരുന്നിരുന്ന സോഫാക്കെതിർവശം ഫയർ പ്ലേസിനു മുകളിൽ കർത്താവിന്റെ പടത്തിനരികെ ഇട്ടിക്കുഞ്ഞിന്റെ ഫോട്ടോ ഫ്രെയിം ചെയ്തു വച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;       ജോസൂട്ടി അതിൽ നോക്കിയിരുന്നു.&lt;br /&gt;&lt;br /&gt;       അത് ശ്രദ്ധിച്ച എലീന:&lt;br /&gt;&lt;br /&gt;       “എന്നായിതു ഓരോന്നാലോചിക്കിരിക്കുന്നെ?”&lt;br /&gt;&lt;br /&gt;       “അതെടി ഒറക്കം അങ്ങോട്ട് ശരിയാവുന്നില്ല. രാത്രി അപ്പച്ചനും അമ്മച്ചീം വന്നോരോന്നു പറയുന്നു. അമ്മച്ചി ദേഷ്യപ്പെടുന്നു. എനിക്ക് ശരിക്കും കേൾക്കാം.”&lt;br /&gt;&lt;br /&gt;       എലീന സമാധാനിപ്പിക്കാനെന്നോണം പറഞ്ഞു:&lt;br /&gt;&lt;br /&gt;       “ഇതാ കുറ്റബോധംന്നു പറേണത്. എന്തിനാ ഓരോന്ന് ആലോചിക്കാൻ പോവുന്നേ!” ഒന്ന് നിറുത്തിയിട്ട് വീണ്ടും തുടർന്നു:&lt;br /&gt;&lt;br /&gt;       “ഇവിടെ നമുക്ക് ഇങ്ങിനെയൊക്കെയേ ചെയ്യാൻ പറ്റൂ.”&lt;br /&gt;&lt;br /&gt;       “ശരിയാ ഏലി, ന്നാലും നമ്മള് അപ്പച്ചന് വാക്കു കൊടുത്തില്ലാരുന്നോ?”&lt;br /&gt;&lt;br /&gt;       “അങ്ങിനെ വാക്കു കൊടുത്തോണ്ട് ഇത്രേം കാലം ജീവിച്ചു. അല്ലെങ്കി ആധികൊണ്ട് നേരത്തെ പോയേനെ. നമ്മൾ മാന്യമായല്ലേ ഫ്യൂണറൽ നടത്തിയേ.. അന്തസ്സായി.. ല്ലേ?”&lt;br /&gt;&lt;br /&gt;       “ശരിയാ”&lt;br /&gt;&lt;br /&gt;        ഏലി തുടർന്നു:&lt;br /&gt;&lt;br /&gt;       “ഫ്ലൈറ്റിൽ ഒരു ബോഡി നാട്ടിലെത്തിക്കാൻ എന്നാ ചെലവാന്നാ? നമ്മളു നോക്കിയതല്ലേ. അതും ചുമ്മാതങ്ങു കേറ്റി വിടാനൊക്കുമോ? ജോസൂട്ടിയെങ്കിലും കൂടെപ്പോവണ്ടേ? എത്ര അന്തസ്സായി ഇവിടെ കാര്യങ്ങൾ നടന്നു. ഒരയ്യായിരം സേവ് ചെയ്യാനും പറ്റി. പിന്നേ നമ്മുടെ ഡെക്ക് (വീടിനു പിന്നിൽ ഇറച്ചി ഗ്രിൽ ചെയ്യാനും പാർട്ടിക്കുമൊക്കെയായി മേൽക്കൂരയില്ലാതെ തടികൊണ്ട് നിർമിക്കുന്ന ഒരു പ്ലാറ്റ് ഫോറം, തടി കൊണ്ടു തന്നെയുള്ള അര മതിലോടുകൂടി) സമ്മറിന് മുന്നേ റെഡി ആക്കണം. അത് നാശമായി കെടക്കുവാ. അതുകൊണ്ട് ഈ കാശ് വേറൊന്നിനും എടുത്തേക്കല്ല്”&lt;br /&gt;&lt;br /&gt;       ‘അവള് പറേണത്തിലും കാര്യമുണ്ട്  ന്നാലും,’ ജോസൂട്ടി ചിന്തിച്ചു, ‘രാത്രി അമ്മച്ചിയോടെന്തു സമാധാനം പറയും.’&lt;br /&gt;&lt;br /&gt;       ജോസൂട്ടി ഒന്നും മിണ്ടാതിരുന്നത് കണ്ട് എലീന തോളിൽ പിടിച്ചു&lt;br /&gt;&lt;br /&gt;കുലുക്കി ചോദിച്ചു: &lt;br /&gt;&lt;br /&gt;       “സമ്മതിച്ചോ?”&lt;br /&gt;&lt;br /&gt;       “സമ്മതിച്ചു”&lt;br /&gt;&lt;br /&gt;       തെയ്യാമ്മയുടെ അരികിലുറങ്ങാനുള്ള ഇട്ടിക്കുഞ്ഞിന്റെ മോഹം കത്തിച്ചു മിച്ചം പിടിച്ച പണം, വീടിനു പിന്നിലെ പുതിയ ഡെക്കായി ഉയരാൻ മാസങ്ങൾ മാത്രമേയുള്ളെങ്കിലും അമ്മച്ചീടെ ശകാരം കാരണം രാത്രി നേരെചൊവ്വെ  ഉറങ്ങാൻ കഴിയുന്നില്ല  എന്ന കാര്യം  ജോസൂട്ടി ഏലിക്കുട്ടിയോടും പറയാതെയായി.  &lt;br /&gt;&lt;br /&gt;&lt;br /&gt;------&lt;br /&gt;&lt;br /&gt;താങ്ക്‌സ് ഗിവിങ് ഡേ - അമേരിക്കക്കാരുടെ പ്രിയപ്പെട്ട അവധി ദിവസ്സങ്ങളിലൊന്ന്. ഈ ദിവസ്സം അവർ ബന്ധുമിത്രാദികളോടൊപ്പം തിന്നാനും കുടിക്കാനുമായി ഒത്തുകൂടുന്നു. &lt;h3 style=&quot;text-align: left;&quot;&gt;&lt;span id=&quot;docs-internal-guid-1577a364-7fff-c828-c087-18d6946d62ef&quot; style=&quot;font-weight: normal;&quot;&gt;&lt;div&gt;&lt;span style=&quot;font-family: &amp;quot;Noto Serif Malayalam&amp;quot;, serif; font-size: 11pt; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variant-position: normal; vertical-align: baseline; white-space-collapse: preserve;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;/span&gt;&lt;/h3&gt;&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;&lt;div&gt;&lt;div&gt;
&lt;/div&gt;
&lt;/div&gt;
&lt;/div&gt;
</description><link>http://lalens.blogspot.com/2019/10/blog-post_26.html</link><author>noreply@blogger.com (Anilal Sreenivasan)</author><thr:total>1</thr:total></item></channel></rss>