<?xml version="1.0" encoding="UTF-8"?>
<?xml-stylesheet type="text/xsl" media="screen" href="/~d/styles/atom10full.xsl"?><?xml-stylesheet type="text/css" media="screen" href="http://feeds.feedburner.com/~d/styles/itemcontent.css"?><feed xmlns="http://www.w3.org/2005/Atom" xmlns:feedburner="http://rssnamespace.org/feedburner/ext/1.0" xml:lang="en"><title type="text">മനസ്സിന്റെ യാത്ര</title><link rel="alternate" type="text/html" href="http://bindukp.blogspot.com/" /><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="self" type="application/atom+xml" href="http://feeds.feedburner.com/bindukp/feeds" /><subtitle type="html">മനസ്സിന്റെ അന്തമില്ലാത്ത യാത്രകള്‍ അക്ഷരങ്ങളാവുമ്പോള്‍...</subtitle><author><name>ബിന്ദു കെ പി</name><email>noreply@blogger.com</email><uri>http://www.blogger.com/profile/00320212276328609289</uri></author><updated>2012-02-14T07:52:54+00:00</updated><generator uri="http://www.blogger.com">Blogger</generator><openSearch:totalResults xmlns:openSearch="http://a9.com/-/spec/opensearch/1.1/">18</openSearch:totalResults><openSearch:startIndex xmlns:openSearch="http://a9.com/-/spec/opensearch/1.1/">1</openSearch:startIndex><openSearch:itemsPerPage xmlns:openSearch="http://a9.com/-/spec/opensearch/1.1/">25</openSearch:itemsPerPage><feedburner:info uri="bindukp/feeds" /><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="hub" href="http://pubsubhubbub.appspot.com/" /><id>tag:blogger.com,1999:blog-2981293166553340759</id><entry><title type="text">ഫോബിയ</title><link rel="alternate" type="text/html" href="http://feedproxy.google.com/~r/bindukp/feeds/~3/VnKqmnR_vAA/blog-post.html" /><category term="അനുഭവം" /><author><name>ബിന്ദു കെ പി</name><email>noreply@blogger.com</email><uri>http://www.blogger.com/profile/00320212276328609289</uri></author><updated>2011-05-23T00:04:55-07:00</updated><id>tag:blogger.com,1999:blog-2981293166553340759.post-3094518926069617499</id><content type="html">&lt;div dir="ltr" style="text-align: left;" trbidi="on"&gt;ഭയം(Fear) എല്ലാവരിലുമുണ്ട്. അപകടാവസ്ഥകളില്‍ സ്വയരക്ഷയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശരീരത്തേയും മനസ്സിനേയും സജ്ജമാക്കാന്‍ ഭയം സഹായിക്കുന്നു. ഇത് ശരീരത്തിന്റെ തികച്ചും സ്വാഭാവികമായ പ്രതികരണമാണ്. എന്നാല്‍, അമിതവും, യുക്തിപരമായ അടിസ്ഥാനമില്ലാത്തതും, അസാധാരണവുമായ ഭയത്തെ ഫോബിയ(phobia) എന്ന് പറയുന്നു. ഇതൊരു മാനസികരോഗമായാണ് കണക്കാക്കപ്പെടുന്നത്. കാരണം, ഫോബിയ പിടികൂടുന്ന  വ്യക്തിയുടെ മനസ്സിന്റെ നിയന്ത്രണം തന്നെ പലപ്പോഴും  കൈവിട്ടുപോവുന്ന അവസ്ഥ ഉണ്ടാവാറുണ്ട്.&lt;br /&gt;
&lt;br /&gt;
ഇത്തരത്തിലുള്ള  തീവ്രഭയം അപ്രതീക്ഷിതമായി കാണുന്ന ഒരു വസ്തുവിനോടോ, ജീവിയോടോ,  അകപ്പെടുന്ന സാഹചര്യത്തോടോ ഉണ്ടാകാം. ഇതില്‍ ഏറ്റവും കൂടുതലായിട്ടുള്ളത് പട്ടി, പൂച്ച മുതലായ മൃഗങ്ങളോടുള്ളതും പിന്നെ ഇഴജന്തുക്കളോടുമുള്ളതത്രേ. വെള്ളത്തിനോട്, ഇടിമിന്നലിനോട്, ഇരുട്ടിനോട്, ഉയരത്തിനോട്,എട്ടുകാലിയോട്, കറങ്ങുന്ന ഫാനിനോട്, എന്നുവേണ്ട ക്യാമറയുടെ ഫ്ലാഷ് ലൈറ്റിനോടുപോലും ഫോബിയയുള്ളവരുണ്ട്. മനുഷ്യരില്‍ ഇരുപത്തഞ്ചു ശതമാനം പേരിലും ഏതെങ്കിലും തരത്തിലുള്ള ഫോബിയ ഉള്ളതായി പറയപ്പെടുന്നു.&lt;br /&gt;
&lt;br /&gt;
ഞാനിപ്പോള്‍ പറഞ്ഞുവരുന്നത് മേല്പറഞ്ഞ ഇരുപത്തഞ്ചു ശതമാനത്തില്‍ ഈയുള്ളവളും പെടുന്നു എന്നതാണ്. &lt;br /&gt;
&lt;br /&gt;
കുട്ടിക്കാലത്ത്, കുളത്തില്‍, പുളയുന്ന വാല്‍മാക്രിക്കൂട്ടങ്ങളുടെയും, അവയെ നോട്ടമിട്ട് പായലിനുമീതെ തപസിരിക്കുന്ന നീര്‍ക്കോലികളുടെ ത്രികോണത്തലകള്‍ക്കിടയിലൂടെയുമാണ് പതിവായി കുളിച്ചുകയറിയിരുന്നത്.&amp;nbsp; ഭയത്തിനവിടെ സ്ഥാനമുണ്ടായിരുന്നില്ല. കര്‍ക്കിടകത്തില്‍, മഴ കോരിച്ചൊരിയുന്ന കറുത്ത രാത്രികളില്‍,  വിളക്കിനു ചുറ്റും വന്നണയുന്ന പ്രാണികളും കുഞ്ഞുവണ്ടുകളും പുസ്തകങ്ങളില്‍ അരിച്ചുനടക്കുമ്പോള്‍ അതൊരു കളിയായിരുന്നു. ചിലപ്പോളൊരു തവളക്കുഞ്ഞായിരിക്കും കയ്യില്‍ ചാടിവന്നിരിക്കുക. അതിനെ തട്ടിക്കളയുമ്പോള്‍ കയ്യില്‍ ബാക്കിയാവുന്ന തണുപ്പൊരു കൗതുകം മാത്രമായിരുന്നു. പാറ്റകളും എട്ടുകാലികളും ചുണ്ടെലികളും യഥേഷ്ടം വിഹരിക്കുന്ന തട്ടിന്‍‌പുറത്ത് പലപ്പോഴും ഒറ്റയ്ക്ക്  “പുരാവസ്തുഗവേഷണം” നടത്താന്‍ കയറുമ്പോഴും ഒരിക്കലും ഭയം തോന്നിയിട്ടില്ല.  ആ ഞാന്‍ തോറ്റുപോയത്, ഇപ്പോഴും തോറ്റുകൊണ്ടിരിക്കുന്നത്, തികച്ചുമൊരു നിരുപദ്രവകാരിയായ, വെറുമൊരു പാവം ജീവിയായ, &lt;b&gt;തേരട്ട&lt;/b&gt;(&lt;b&gt;Millipede&lt;/b&gt;)യോടാണ്. (തേരട്ടയോടും  പഴുതാരയോടുമുള്ള ഫോബിയയ്ക്ക്&amp;nbsp; &lt;b&gt;Myriopodophobia&lt;/b&gt; എന്നാണത്രേ പേര്). &lt;br /&gt;
നോക്കൂ, തേരട്ടയെപ്പറ്റി എഴുതാന്‍ തുടങ്ങുമ്പോള്‍ തന്നെ എന്റെ കൈ നേരിയതോതില്‍ വിറയ്ക്കാന്‍ തുടങ്ങിക്കഴിഞ്ഞു!. &lt;br /&gt;
&lt;br /&gt;
ഓര്‍മ്മവച്ച കാലം മുതലേ ഉള്ളതാണ് എനിക്ക്  തേരട്ടയോടുള്ള അസാധാരണമായ, അകാരണമായ ഭയം.അതും കറുത്ത തേരട്ടയാണെങ്കില്‍ പറയാനുമില്ല. എങ്ങിനെയാണത് വിവരിക്കേണ്ടതെന്ന് എനിക്കറിയില്ല.....തേരട്ടെയെ കാണുന്ന മാത്രയില്‍ ശരീരമാസകലം ഒരു വിറയല്‍ പടരുകയും, തൊണ്ടയാകെ വരളുകയും, ഉച്ചത്തിലുള്ള ഒരു നിലവിളി പുറത്തേക്ക് വരാതെ തൊണ്ടയില്‍ കുടുങ്ങുകയും ചെയ്യും.  കുറച്ചുനേരത്തേക്കെങ്കിലും മാനസികമായും ശാരീരികമായും തളര്‍ത്തിക്കളയുന്ന ഈ ഭയാനുഭവത്തിന്റെ തീവ്രത, തേരട്ടയെ എത്രത്തോളം അപ്രതീക്ഷിതമായാണ് കാണുന്നത് എന്നതിനനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. ഇവയുടെ എണ്ണം പെരുകുന്ന കാലം എന്ന നിലയില്‍ മാത്രം മഴക്കാലം എന്റെ പേടിസ്വപ്നവുമാണ്.&lt;br /&gt;
&lt;br /&gt;
ചെറിയ കുട്ടിയായിരിക്കേ ഒരു ദിവസം രാത്രി തറവാട്ടില്‍ വച്ച് എല്ലാവരും കൂടി അത്താഴം  കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഞാന്‍  പ്ലേറ്റ് തട്ടിത്തെറിപ്പിച്ച് എഴുന്നേറ്റോടിയത് ഇപ്പോഴും നല്ല ഓര്‍മ്മ.  കാര്യമെന്താണെന്നു മനസ്സിലാവാതെ മറ്റുള്ളവര്‍ പകച്ചു.  എല്ലാവരും മാറിമാറി ചോദിച്ചിട്ടും  തൊണ്ടയാകെ വരണ്ട്, കിലുകിലാ വിറച്ചുകൊണ്ടുനിന്ന എനിക്ക് ഒരക്ഷരം പോലും പറയാന്‍ സാധിച്ചില്ല. അവസാനം ആരോ തേരട്ടെയെ കണ്ടെത്തിയപ്പോഴാണ് കാര്യം പിടികിട്ടിയത്.&lt;br /&gt;
&lt;br /&gt;
പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരു  ദിവസം രാവിലെ ക്ലാസിലെ ഒരു കുട്ടി വന്നു പറഞ്ഞ വിശേഷം എനിക്കൊരു അഘാതമായി. അന്നവള്‍ കുളി കഴിഞ്ഞ് പെറ്റിക്കോട്ട് ഇട്ടപ്പോള്‍ ഉള്ളിലെന്തോ ഉരയുന്നപോലെ തോന്നി, ഊരിനോക്കിയപ്പോള്‍ അകത്തൊരു  കറുത്ത തേരട്ടയായിരുന്നത്രേ!! &lt;br /&gt;
“എന്നിട്ട്?” -ആരോ ചോദിച്ചു.&lt;br /&gt;
“എന്നിട്ടെന്താ, ഞാനതിനെ എടുത്തുകളഞ്ഞു”.&lt;br /&gt;
&lt;br /&gt;
വളരെ നിസ്സാരമായിട്ടാണ് അവളതു പറഞ്ഞതെങ്കിലും കേട്ടപാടെ തലകറങ്ങുന്നതുപോലെ തോന്നിയെനിക്ക്. അങ്ങനെയൊരു അപകടസാധ്യതയെപ്പറ്റി അപ്പോഴാണ് ഞാന്‍ ബോധവതിയാവുന്നത്. അവളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലോ എന്ന ചിന്തപോലും എനിക്ക് തളര്‍ച്ചയുണ്ടാക്കി.  ഇടാനുള്ള വസ്ത്രങ്ങളോരോന്നും  നന്നായി പരിശോധിച്ച ശേഷം മാത്രം ഇടുക എന്ന ശീലം അതിനുശേഷം ജീവിതത്തിന്റെ ഭാഗമായി. ഇന്നുവരെയും അതിന് മാറ്റമുണ്ടായിട്ടില്ല.&lt;br /&gt;
&lt;br /&gt;
കുട്ടിക്കാലത്ത് എന്റെ വല്യമ്മയുടെ മകനായ അനിച്ചേട്ടന് എന്റെ ഈ തേരട്ടപ്പേടി ഒരു തമാശ പോലെയായിരുന്നു.  എന്റെ മുന്നിലേക്ക് തേരട്ടയെ തോണ്ടിയിട്ട് പേടിപ്പിക്കുന്നത് അനിച്ചേട്ടനൊരു രസമായിരുന്നു. ഒരിക്കല്‍  കളിസ്ഥലത്ത് കിടക്കുന്ന തണങ്ങിനെ(കവുങ്ങിന്റെ ഓല) ചൂണ്ടിക്കൊണ്ട് അനിച്ചേട്ടന്‍ പറഞ്ഞു, അതിന്റെ അടിയില്‍ എനിക്കൊരു സമ്മാനം വച്ചിട്ടുണ്ടെന്ന്. ഞാന്‍ ഓടിച്ചെന്ന് തണങ്ങ് മാറ്റിയപ്പോള്‍ കണ്ടതോ? അതിനടിയില്‍ മുഴുവന്‍ പലതരം തേരട്ടകള്‍! പിന്നത്തെ പുകില്‍ പറയേണ്ടല്ലോ. &lt;br /&gt;
&lt;br /&gt;
തേരട്ടയോടുള്ളത്രയും ഇല്ലെങ്കിലും പിന്നെയെനിക്ക് ഇതേ പേടി തോന്നിയിരുന്നത് ഞാഞ്ഞൂളി(മണ്ണിര)നോടാണ്. സ്കൂളില്‍ നിന് മടങ്ങുമ്പോള്‍ പലയിടങ്ങളില്‍നിന്ന് സംഘടിപ്പിച്ചുകൊണ്ടുവരുന്ന ചെടികള്‍ നടാനായി കുഴിതോണ്ടുമ്പോള്‍ അതില്‍നിന്ന് പുളഞ്ഞുപൊന്തുന്ന ഞാഞ്ഞൂളുകളെ കണ്ട് ചെടിയും വലിച്ചെറിഞ്ഞ് ഭയന്നോടിയിട്ടുണ്ട് പലതവണ. എന്തായാലും ആ പേടി മാറിയത് പ്രീഡിഗ്രിയ്ക്ക് സുവോളജി ലാബില്‍ വച്ചാണ്.  കീറിമുറിച്ച് പഠിക്കാനുള്ള  സ്പെസിമനുകളില്‍ തവള-പാറ്റ എന്നിവയ്ക്കുപുറമേ ഞാഞ്ഞൂളും ഉണ്ടായിരുന്നു. ഡിസക്ഷന്‍ ട്രേയില്‍ നിണ്ടുനിവര്‍ന്നു കിടക്കുന്ന ഞാഞ്ഞൂളിനെ നോക്കാന്‍ പോലും ശക്തിയില്ലാതെ  പകച്ചിരിക്കവേ, മിസ്സിന്റെ ദേഷ്യത്തോടെയുള്ള അലര്‍ച്ചയില്‍, അതുകേട്ട് ലാബ് അറ്റന്‍ഡറിന്റെ പരിഹാസച്ചിരിയില്‍, ഒക്കെ എന്തോ ഒരു വാശി കേറി , വിറകൈ കൊണ്ടാണെങ്കിലും ഞാന്‍ ടൂള്‍സെടുക്കുകയായിരുന്നു...... അങ്ങനെ  രണ്ടുമൂന്നു ക്ലാസ് കഴിഞ്ഞപ്പോഴേക്കും ഞാഞ്ഞൂള്‍ എന്റെ പേടിസ്വപ്നമല്ലാതായി.&lt;br /&gt;
&lt;br /&gt;
പക്ഷേ വര്‍ഷങ്ങളെത്ര കടന്നുപോയിട്ടും തേരട്ട ഇന്നുമെന്റെ മനസ്സിനൊരു കീറാമുട്ടി തന്നെ.ചുമരിലൂടെ പതിയെ നീങ്ങുന്ന ചെറുരേഖയായും, ചെടികള്‍ക്കിടയില്‍ ഒളിപ്പിച്ചുവച്ച ചക്രമായും പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ തൂങ്ങിക്കിടക്കുന്ന ചോദ്യചിഹ്നമായുമൊക്കെ എത്രയൊ തവണ ഈ ചെറുജീവിയെന്റെ  മനഃസ്സമാധാനം കെടുത്തിയിരിക്കുന്നു.... തേരട്ട തുരത്തലിന്റെ ഭാഗമായി വീട്ടിലെ സകലമാന ജനലുകളും വെന്റിലേറ്ററുകളും  കൊതുകുവല അടിച്ച് സുരക്ഷിതമാക്കിയിട്ടും ഫലമില്ല. എങ്ങിനെയെങ്കിലും അകത്തു കയറിപ്പറ്റുന്നതില്‍ എന്റെ എതിരാളി വിജയിക്കുക തന്നെ ചെയ്യുന്നു. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്ന പോളിസിയാണ് ഞാനിതിന് ബദലായി സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് എന്റെ പതിവ് സൂക്ഷ്മപരിശോധനകളില്‍ മിക്കവാറും തേരട്ട കണ്ടെത്തപ്പെടാറുമുണ്ട്. ശരിക്കുമൊരു കള്ളനും പോലീസും കളി!!&lt;br /&gt;
&lt;br /&gt;
ഇനി ഞാനും തേരട്ടയും തമ്മില്‍ എന്തെങ്കിലും മുജ്ജന്മബന്ധമുണ്ടായിരുന്നൊ എന്തോ......പോയ ജന്മങ്ങളിലെപ്പോഴോ തിരസ്ക്കരിക്കപ്പെട്ട  വാത്സല്യത്തിന്റെ, സ്നേഹത്തിന്റെ, അതുമല്ലെങ്കില്‍ പ്രണയത്തിന്റെ കടം ബാക്കിയുണ്ടോ ഞങ്ങള്‍ക്കിടയില്‍? എങ്കില്‍.....എങ്കില്‍.......പ്രിയ സഹജീവീ, എന്നോടു പൊറുക്കുക..... ഒരുപക്ഷേ ഇനിയുമെത്രയോ ജന്മങ്ങള്‍ വേണ്ടിവന്നേക്കാം ഞാന്‍ നിന്നെ തിരിച്ചറിയാന്‍.........&lt;br /&gt;
&lt;br /&gt;
&lt;u style="color: blue;"&gt;&lt;b&gt;വാല്‍ക്കഷ്ണം:&lt;/b&gt;&lt;/u&gt; എല്ലാത്തരം ഫോബിയക്കും ചികിത്സയുണ്ടത്രേ. ഇതില്‍  ജീവികളോടുള്ള ഫോബിയയുടെ ചികിത്സയ്ക്ക് പ്രധാനമായും നാല് ഘട്ടങ്ങളാണ് പറയുന്നത്. &lt;br /&gt;
ഒന്നാം ഘട്ടം:&amp;nbsp; ഭയമുള്ള ജീവിയുടെ/മൃഗത്തിന്റെ ഫോട്ടോ(ക്ലോസപ്പ്)യില്‍ എന്നും കുറേനേരം നോക്കിയിരിക്കുക.&lt;br /&gt;
രണ്ടാം ഘട്ടം:&amp;nbsp; അതിന്റെ വീഡിയോ ഷോട്ട് കുറേയധികം കാണുക.&lt;br /&gt;
മൂന്നാംഘട്ടം:&amp;nbsp; അവയുടെ (യഥാര്‍ത്ഥരൂപത്തോട് വളരെ സാമ്യമുള്ള) കൃത്രിമ രൂപങ്ങളോട് അടുത്തിടപഴകാന്‍ ശീലിക്കുക.&lt;br /&gt;
ഇതെല്ലാം തരണം ചെയ്തുകഴിഞ്ഞാൽ നാലാമത്തേതും അവസാനത്തേതുമായ&amp;nbsp; ഘട്ടമാ‍ണ് യഥാര്‍ത്ഥ ജീവിയുമായി ഇടപഴകാന്‍ ശ്രമിക്കുക എന്നത്.....&lt;br /&gt;
&lt;br /&gt;
ആത്മഗതം:  ങും....നടന്നതുതന്നെ!&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2981293166553340759-3094518926069617499?l=bindukp.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/bindukp/feeds/~4/VnKqmnR_vAA" height="1" width="1"/&gt;</content><app:edited xmlns:app="http://www.w3.org/2007/app">2011-05-23T12:34:55.507+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">29</thr:total><feedburner:origLink>http://bindukp.blogspot.com/2011/05/blog-post.html</feedburner:origLink></entry><entry><title type="text">മലർമണമില്ലാത്ത മലർവാടി</title><link rel="alternate" type="text/html" href="http://feedproxy.google.com/~r/bindukp/feeds/~3/-Jau-xhhsco/blog-post_03.html" /><category term="സിനിമ" /><author><name>ബിന്ദു കെ പി</name><email>noreply@blogger.com</email><uri>http://www.blogger.com/profile/00320212276328609289</uri></author><updated>2010-08-03T03:43:11-07:00</updated><id>tag:blogger.com,1999:blog-2981293166553340759.post-2851931753736847660</id><content type="html">കഴിഞ്ഞ കുറച്ചു നാളായി ടിവിയില്‍, റേഡിയോയില്‍ എന്നുവേണ്ട എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം സംസാരവിഷയം “മലര്‍വാടി ആര്‍ട്സ് ക്ലബ്”  മാത്രം. നല്ല റിഫ്രഷിങ്ങ് പടമെന്ന് ചില സുഹൃത്തുക്കളും. പുതുമുഖ അഭിനേതാക്കാള്‍, സംവിധായകന്‍ എന്നിങ്ങനെ ഒട്ടേറെ പുതുമകളുള്ള ചിത്രമായതുകൊണ്ട് കേള്‍ക്കുന്നത് സത്യമാവാതിരിക്കാന്‍ തരമില്ലല്ലോ, കണ്ടിട്ടുതന്നെ കാര്യം എന്നു ഞാനും തീരുമാനിച്ചു. പടം സംവിധാനം ചെയ്തിരിക്കുന്നത് സാക്ഷാല്‍ ശ്രീനിവാസന്റെ മകന്‍ വിനീതും കാശിറക്കിയിരിക്കുന്നത് നടന്‍ ദിലീപും! പോരേ പൂരം? കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയപ്പോള്‍ നല്ലപാതിക്കും ഉത്സാഹകുറവില്ല. അദ്ദേഹത്തിനൊരു കുഴപ്പമുണ്ട്: ഞാനായിട്ട് നിര്‍ബന്ധിച്ച് “നല്ലതാണ്,വരൂന്നേ.."എന്നൊക്കെ പറഞ്ഞ് കൊണ്ടുപോയി കാണിക്കുന്ന പടങ്ങളെങ്ങാനും മോശമായാല്‍ പിന്നെ അതിന്റെ കലിപ്പ് അടുത്ത പടം കാണുന്നതുവരെ നിലനില്‍ക്കും. നാട്ടില്‍നിന്ന് “കഥ തുടരുന്നു” കണ്ടതിന്റെ ഏനക്കേട് ഇനിയും മാറിയിട്ടില്ല. അതു മാറ്റാനിതാ ഒരു സുവര്‍ണ്ണാവസരം എന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു. അങ്ങനെ മലര്‍വാടി അബുദാബിയില്‍ എത്തിയ അന്നുതന്നെ ഞങ്ങള്‍ തീയേറ്ററിലെത്തി.&lt;br /&gt;&lt;br /&gt; പടം തുടങ്ങി ഒരു പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ തന്നെ പന്തികേട് മണത്തു. ഭഗവാനേ! ഇതും കുളമാണോ? ഏയ്, അങ്ങനെയാവാന്‍ തരമില്ല, സിനിമ തുടങ്ങിയതല്ലേ ഉള്ളൂ എന്നൊക്കെ സ്വയം സമാധാനിച്ച്, ഭര്‍ത്താവ് രൂക്ഷമായൊന്നു നോക്കിയത് കണ്ടില്ലെന്നു നടിച്ച്, ഞാന്‍ സ്ക്രീനിലേക്ക് കണ്ണുനട്ടു. (ഇതെന്തു പാട്! ഇങ്ങേരുടെ മട്ടു കണ്ടാല്‍ സിനിമ സംവിധാനം ചെയ്തത് ഞാനാണെന്നു തോന്നുമല്ലോ).&lt;br /&gt;&lt;br /&gt;അഞ്ചു യുവാക്കളെ ചുറ്റിപ്പറ്റിയാണ് സിനിമ നില്‍ക്കുന്നത്. ഇവര്‍ക്കു പ്രത്യേകിച്ച് പണിയോ ലക്ഷ്യബോധമോ ഒന്നുമില്ല. അതിലൊരുത്തന്റെ ജീവിതാഭിലാഷം ഒരിക്കലെങ്കിലും ഗോവയില്‍ പോയി അടിച്ച് പൂസാകണമെന്നുള്ളതാണ്. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ രാഷ്ട്രീയക്കാരെ സഹായിച്ചും മറ്റുമാണ് ഇവര്‍ ജീവിക്കാനുള്ള വക സമ്പാദിക്കുന്നത്. പോലീസ് സ്റ്റേഷന്‍ ഇവര്‍ക്ക് പുത്തരിയല്ല. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഇവര്‍ നല്ല കലാബോധമുള്ളവരത്രേ. ഭാര്യയും മക്കളുമൊന്നുമില്ലാതെ ഒറ്റാന്തടിയായി ജീവിക്കുന്ന കുമാരേട്ടന്‍ എന്നയാള്‍ ഈ യുവാക്കളെ സ്വന്തം  മക്കളേപ്പോലെ സ്നേഹിക്കുകയും അവരുടെ എല്ലാ “കുസൃതി”കളും വകവെച്ചുകൊടുക്കുകയും ചെയ്യുന്നു. കുമാരേട്ടന്റെപഴയ കെട്ടിടത്തിലെ ഒരു മുറിയിലാണ് നമ്മുടെ സംഘത്തിന്റെ “മലര്‍വാടി ആര്‍ട്ട്സ് ക്ലബ്” പ്രവര്‍ത്തിക്കുന്നത്. ആര്‍ട്ട്സ് ക്ലബ്ബില്‍ കാര്യമായി നടക്കുന്ന പ്രവര്‍ത്തനം തീറ്റയും കുടിയുമാണെന്നുമാത്രം. &lt;br /&gt;&lt;br /&gt;ഒരു ഹര്‍ത്താല്‍ ദിനത്തില്‍ സ്കൂട്ടര്‍ കത്തിച്ചതിന് മുപ്പതിനായിരം രൂപ നഷ്ടപരിഹാരം കൊടുക്കേണ്ടിവന്നപ്പോള്‍, കാശുണ്ടാക്കാനുള്ള വഴിക്കുവേണ്ടി തലപുകയ്ക്കവേ, കുമാരേട്ടന്‍ ഓര്‍മ്മിപ്പിച്ചപ്പോഴാണ് ഐവര്‍സംഘം ആ സത്യം മനസ്സിലാക്കുന്നത്. ഏത് സത്യം? അവരുടെ ആര്‍ട്ട്സ് ക്ലബ്ബില്‍ ഒരു ഓര്‍ക്കസ്‌ട്രയ്ക്കാവശ്യമുള്ള സംഗീതോപകരണങ്ങള്‍ ഉണ്ടെന്നും അവര്‍ക്ക് അതൊക്കെ ഉപയോഗിക്കാനും പാ‍ടാനുമൊക്കെ കഴിവുണ്ടെന്നുമുള്ള സത്യം! ഉടനെതന്നെ അതൊക്കെ പൊടിതട്ടിയെടുത്ത് പ്രോഗ്രാം അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നു. എല്ലാത്തിനും സഹായിയായി കുമാരേട്ടന്‍.&lt;br /&gt;&lt;br /&gt;ഇതിനിടയില്‍ ഒരുവന്റെ വീടും പറമ്പും ജപ്തി ചെയ്യപ്പെടുമെന്ന അവസ്ഥ വന്നുചേരുന്നു(ഇവരൊക്കെ കുടി മാത്രമല്ല, വീടും ഉള്ളവരാണ് കേട്ടോ). കുടുംബത്തെ രക്ഷിക്കാനായി കൂട്ടുകാര്‍ അവനെ നിര്‍ബന്ധപൂര്‍വ്വം പാട്ടിന്റെ ഒരു റിയാലിറ്റിഷോയില്‍ പങ്കെടുപ്പിക്കുന്നു. പയ്യന്‍ ദാന്ന് പറയുമ്പോഴേക്കും റിയാലിറ്റിഷോയില്‍ ഒന്നാമനായി പുറത്തുവരുന്നു! പിന്നെ അവന്  പേരായി, പ്രശസ്തിയായി, തിരക്കായി..... ഗായക സുഹൃത്തിനെ മുന്‍‌നിറുത്തിക്കൊണ്ട് ഒരു പ്രോഗ്രാം അവതരിപ്പിക്കാന്‍ സംഘം തയ്യാറെടുക്കുന്നു. തിരക്കുകള്‍ക്കിടയിലും വരാമെന്ന് ഉറപ്പുപറഞ്ഞിരുന്ന ഗായകന്‍ സമയമായിട്ടും വന്നില്ല. ഈ സമയം ടിയാന്‍ മറ്റൊരിടത്ത് പരിപാടി അവതരിപ്പിക്കുകയാണെന്നു മനസ്സിലാക്കിയ മറ്റു നാലുപേരും ചതിയാനായ സുഹൃത്തിനെ വെറുക്കാന്‍ തുടങ്ങുന്നു.&lt;br /&gt;&lt;br /&gt;കഥയില്‍ ഒരു വഴിത്തിരിവുണ്ടായല്ലോ എന്നാശ്വസിക്കാന്‍ തുടങ്ങുമ്പോള്‍ ഠിം! ദേ കിടക്കുന്നു! അത് വെറും തെറ്റിദ്ധാരണയായിരുന്നത്രേ! ഗായകന്റെ ദുരാഗ്രഹിയായ അച്ഛനാണിവിടെ വില്ലന്‍.  കൂട്ടുകാര്‍ ആ പ്രോഗ്രാം കാന്‍സല്‍ ചെയ്തെന്ന് അച്ഛന്‍ മകനെ പറഞ്ഞു വിശ്വസിപ്പിച്ചത്രേ!   ഇതു കേട്ട പാതി കേക്കാത്ത പാതി,  (പ്രോഗ്രാം കാന്‍സല്‍ ചെയ്യാനെന്താണു കാരണമെന്ന് ഉറ്റതോഴരോടൊരു വാക്കു പോലും ചോദിക്കാതെ!!!!) പയ്യന്‍ അടുത്ത സ്റ്റേജില്‍ പാടാന്‍ പോയത്രേ! പാവം, നമ്മള്‍ വെറുതേ തെറ്റിദ്ധരിച്ചു! &lt;br /&gt;&lt;br /&gt;സംഘത്തിലെ മറ്റൊരുവന്റെ പ്രേമവും ഇതിനിടയില്‍ അരങ്ങുതകര്‍ക്കുന്നുണ്ട്. പെണ്‍‌കുട്ടിയെ ആദ്യമായി കാണുന്ന മാത്രയില്‍ “മാടപ്രാവേ വാ" എന്ന ഗാനം പശ്ചാത്തലത്തില്‍ ഉയരുന്നു. അതെ, അതിനര്‍ത്ഥം ചെക്കനും പെണ്ണും മരണപ്രേമത്തിലായിക്കഴിഞ്ഞു എന്നാണ്! ഹോ, എന്തൊരു നൂതനമായ ആവിഷ്കാരം! തീര്‍ന്നില്ല, പ്രേമം മണത്തറിഞ്ഞ പെണ്ണിന്റെ ആങ്ങളമാരില്‍ നിന്ന് തല്ലു കൊണ്ട് ഹോസ്പിറ്റലിലായ കാമുകന്‍ അവിടുന്ന് നേരെ അവളുടെ വീട്ടിലേക്ക് ചെന്ന് അച്ഛനമ്മമാരുടേയും ആങ്ങളമാരുടേയും മുഖത്തുനോക്കി “മനസ്സിനിഷ്ടമില്ലാത്ത ആളുടെ കൂടെയാണോ ഇവള്‍ ഈ ജന്മം മുഴുവന്‍ ജീവിക്കേണ്ടത്” എന്ന മട്ടിലുള്ള ഉശിരന്‍ ഡയലോഗുകള്‍ കാച്ചുമ്പോള്‍ അവരൊക്കെ കുറ്റബോധത്താല്‍ തലതാഴ്ത്തുന്നു! അങ്ങനെ,പെണ്ണിനേയും കൊണ്ട് ആശാന്‍ സ്ഥലം വിടുന്നു! കല്യാണം കഴിഞ്ഞ് എല്ലാവരും കൂടി വീട്ടിലേക്കു പോകുമ്പോള്‍ ജീപ്പ് വഴിയില്‍ കേടായി ഒരു ബസ്സില്‍ കയറേണ്ടിവരുന്നു. ബസ്സില്‍ ഇവര്‍ പാട്ടൊക്കെ പാടി  യാത്രക്കാരെ കയ്യിലെടുത്ത് അവസാനം ബസ്സിനെ കല്യാണവീട്ടിലെത്തിക്കുക പോലും ചെയ്യുന്നുണ്ട് ! ആനന്ദലബ്ധിക്കിനിയെന്തു വേണം?&lt;br /&gt;&lt;br /&gt;പിന്നെയെന്താ…അതുതന്നെ. തെറ്റിദ്ധാരണകളൊക്കെ നീങ്ങി അവസാനം പയ്യന്‍സ് എല്ലാരും ഒരു സ്റ്റേജ്‌ഷോയിലൂടെ വീണ്ടും ഒന്നാവുന്നു. കുമാരേട്ടന്റെ മരണമാണ് അതിനു വഴിതെളിക്കുന്നത്.  മരണശേഷമാണ് അദ്ദേഹത്തിന്റെ കടബാധ്യതയെപ്പറ്റി ഇവര്‍ അറിയുന്നത്. സ്ഥലത്തെ ഒരു മുന്തിയ പലിശക്കാരനില്‍നിന്ന് അദ്ദേഹം കുറച്ചു പൈസ കടം വാങ്ങിയിരുന്നത്രേ. അതും ചുമ്മാ ഒരു മുദ്രപ്പത്രം ഒപ്പിട്ടുകൊടുത്തുകൊണ്ട് ! പോരേ പുകില്‍? (ഈ പൈസ അദ്ദേഹം വാങ്ങിയത് നേരത്തേപറഞ്ഞ കല്യാണത്തിലെ പെണ്ണിന് ഒരു പട്ടുസാരിയും മോതിരവും സമ്മാനം കൊടുക്കാനായിരുന്നത്രേ!). മുദ്രപ്പത്രം തിരിച്ചുതരാനായി പലിശക്കാരന്‍ ആവശ്യപ്പെടുന്ന അമ്പതിനായിരം രൂപ ഉണ്ടാക്കാനായി പ്രശസ്തനായ മറ്റൊരു ഗായകനെ കൂട്ടി വലിയൊരു സ്റ്റേജ് ഷോയ്ക്ക് കൂട്ടുകാര്‍ പ്ലാനിടുന്നു. ഗായകന്‍ സമയത്ത് വരാതെ മുങ്ങിക്കളയുമ്പോഴതാ, നമ്മുടെ റിയാലിറ്റി പയ്യന്‍ പ്രത്യക്ഷനാകുന്നു! പിന്നെ എല്ലാവരും ആടിപ്പാടി അര്‍മാദിച്ച് ഷോ തകര്‍ക്കുന്നു. സിനിമ തീര്‍ന്നെന്നു കരുതി സീറ്റില്‍നിന്നൊന്നു പൊങ്ങിയതായിരുന്നു. ഇല്ല, തീര്‍ന്നിട്ടില്ല, കാശു കൊടുക്കാന്‍ ചെന്നപ്പോള്‍ പലിശക്കാരന് പൊടുന്നനെ മനം‌മാറ്റമുണ്ടായി കാശും മുദ്രപ്പത്രവും തിരിച്ചുകൊടുക്കുന്നതും ജീവിതാഭിലാഷം നിറവേറ്റാന്‍ ഐവര്‍സംഘം ഗോവയിലേക്ക് തിരിക്കുന്നതും കൂടി കാണിച്ചിട്ടേ സിനിമ നമ്മളെ എണീപ്പിച്ചുള്ളൂ.&lt;br /&gt;&lt;br /&gt;ങാ, പിന്നെ, ദോഷം പറയരുതല്ലോ, ഗാനങ്ങള്‍ മുട്ടിനു മുട്ടിനുണ്ട് കേട്ടോ ചിത്രത്തില്‍. മലയാളവാക്കുകള്‍ ചുമ്മാ കോര്‍ത്തുകെട്ടി വിനീത് ശ്രിനിവാസന്‍ തന്നെ രചിച്ചത്. അതിന് “പലവട്ടം കാത്തുനിന്നു ഞാന്‍” എന്ന മട്ടിലുള്ള ഈണവും കൂടിയായപ്പോള്‍ ഗംഭീരം! സൂപ്പര്‍! ഇതില്‍ “വീണുടയുകയായ് അഹമെന്ന പദം”, “പലനാള്‍ കനവിതു വരമായ് തന്നതു മഹിത വയോധികനോ”, എന്നിങ്ങനെ എടുത്തുപറയേണ്ട പ്രയോഗങ്ങള്‍ നിരവധിയുണ്ട്.  പുതുമുഖങ്ങളുടെ അഭിനയവും സംഭാഷണവുമൊക്കെ പരിതാപകരമെന്നേ പറയേണ്ടൂ. അഭിനേതാക്കളുടെ കുഴപ്പമാണോ, അതോ സംവിധായകന്‍ പുതുമുഖമായതിന്റെ കുഴപ്പമാണോ, ഇനി ഇത് രണ്ടുമാണോ എന്നെനിക്കറിയില്ല.  ഇതില്‍ ആ താടി വച്ച പയ്യനെ(പേരറിയില്ല) ഒന്നു തേച്ചുമിനുക്കിയെടുത്താല്‍ ഭാവിയില്‍ തിളങ്ങാന്‍ സാധ്യതയുണ്ടെന്നു തോന്നുന്നു. പുതുമുഖങ്ങളേക്കൂടാതെ തങ്ങളുടെ സ്ഥിരം ശൈലിയില്‍ നെടുമുടി,ജഗതി, സുറാജ് വെഞ്ഞാറമ്മൂട്, സലിം‌കുമാര്‍,ജനാര്‍ദ്ദനന്‍ മുതലായ പഴമുഖങ്ങളുമുണ്ട്. അവസാനം ശ്രീനിവാസനും കൂടി എത്തിയപ്പോള്‍ പൂര്‍ത്തിയായി. &lt;br /&gt;&lt;br /&gt;മലയാളസിനിമയുടെ  ഇന്നത്തെ ശോച്യാവസ്ഥ മാറണമെങ്കില്‍ തീര്‍ച്ചയായും യുവാക്കള്‍ മുന്നോട്ടു  വരുകയും,  അഭിനയത്തിലും സാങ്കേതികമേഖലയിലുമൊക്കെ പുതിയ പരീക്ഷണങ്ങള്‍ക്കു  മുതിരുകയും വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത്തരം  ശ്രമങ്ങളെ പരിഹസിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യണമെന്ന  ദുരുദ്ദേശമൊന്നും ഈ കുറിപ്പിനു പുറകിലില്ല കേട്ടോ (പ്ലീസ് ഡോണ്ട്  മിസണ്ടര്‍സ്റ്റാന്റ് മീ). പക്ഷേ, നല്ലതിനെയല്ലേ നല്ലത് എന്നു പറയാന്‍  പറ്റൂ? വെറുതേ കുറച്ചു ചെറുപ്പക്കാര്‍ സ്ക്രീനില്‍ അങ്ങോട്ടുമിങ്ങോട്ടും  ആടിപ്പാടി നടന്നാല്‍ അതു പുതുമയാവുമോ?  ആവോ, എനിയ്ക്കറിയില്ല.............&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2981293166553340759-2851931753736847660?l=bindukp.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/bindukp/feeds/~4/-Jau-xhhsco" height="1" width="1"/&gt;</content><app:edited xmlns:app="http://www.w3.org/2007/app">2010-08-03T16:13:11.516+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">54</thr:total><feedburner:origLink>http://bindukp.blogspot.com/2010/08/blog-post_03.html</feedburner:origLink></entry><entry><title type="text">ശ്രീ ആറ്റൂർ കൃഷ്ണപ്പിഷാരടിയുടെ ജീവിതവും സാഹിത്യസംഭാവനകളും</title><link rel="alternate" type="text/html" href="http://feedproxy.google.com/~r/bindukp/feeds/~3/aK9SmfrxQlA/blog-post.html" /><category term="വ്യക്തിപരിചയം" /><category term="സാഹിത്യം" /><category term="ലേഖനം" /><author><name>ബിന്ദു കെ പി</name><email>noreply@blogger.com</email><uri>http://www.blogger.com/profile/00320212276328609289</uri></author><updated>2009-12-13T23:31:47-08:00</updated><id>tag:blogger.com,1999:blog-2981293166553340759.post-5641661475282924350</id><content type="html">&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_yJtFCqtksfE/SyXfwOM4zSI/AAAAAAAADT0/njpaFr1fNoU/s1600-h/AattoorCopy2.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 240px; height: 291px;" src="http://4.bp.blogspot.com/_yJtFCqtksfE/SyXfwOM4zSI/AAAAAAAADT0/njpaFr1fNoU/s400/AattoorCopy2.jpg" border="0" alt=""id="BLOGGER_PHOTO_ID_5414980146521754914" /&gt;&lt;/a&gt;അദ്ധ്യാപകൻ, കവി, നാടകരചയിതാവ്, വിവർത്തകൻ, ഗവേഷകൻ, നിരൂപകൻ, വ്യാഖ്യാതാവ്, വിമർശകൻ, സംഗീതജ്ഞൻ, പ്രസാധകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ ഒരേസമയം വ്യാപരിച്ച്   തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ കഴിഞ്ഞ പണ്ഡിതശ്രേഷ്ഠനായിരുന്നു ആറ്റൂർ കൃഷ്ണപ്പിഷാരടി. &lt;span style="font-weight:bold;"&gt;‘ആറ്റൂർ’ &lt;/span&gt;എന്നചുരുക്കപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പ്രമുഖ വിദ്വൽ സദസ്സുകളിൽ‌വച്ചു  പ്രശംസാപത്രങ്ങൾക്കും കീർത്തിമുദ്രകൾക്കും  പുറമേ ‘പണ്ഡിതരാജൻ’, ‘കവിരത്നം’ എന്നീ ബഹുമതികളും ആറ്റൂരിന്  ലഭിക്കുകയുണ്ടായി. അതോടെ  &lt;span style="font-weight:bold;"&gt;‘പണ്ഡിതരാജകവിരത്നം’&lt;/span&gt;  എന്ന വിശേഷണത്തിനുകൂടി അദ്ദേഹം അർഹനായി. ആറ്റൂരിന് ലഭിച്ചിട്ടുള്ള ബഹുമതികളിൽ ഏറ്റവും ശ്രേഷ്ഠമായത്  1956-ൽ തൃപ്പൂണിത്തുറ പണ്ഡിതസദസ്സിൽ വച്ചു കൊച്ചിരാജാവു പരീക്ഷിത്തുതമ്പുരാനാൽ സമ്മാനിക്കപ്പെട്ട &lt;span style="font-weight:bold;"&gt;വീരശൃംഖല&lt;/span&gt;യാണ്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന്,  പ്രതികൂലസാഹചര്യങ്ങളുമായി മല്ലിട്ട്, സ്വന്തം പ്രയത്നമൊന്നുകൊണ്ടു മാത്രം ഉയർച്ചയിലെത്തിയ വ്യക്തിയായിരുന്നു ആറ്റൂർ. 1876 മുതൽ 1964 വരെയുള്ള എൺപത്തെട്ടു കൊല്ലക്കാലം നീണ്ടുനിന്ന ആ ധന്യജീവിതത്തേയും സാഹിത്യപ്രവർത്തനങ്ങളേയും  പരിചയപ്പെടുത്താനുള്ള ഒരു എളിയ ശ്രമമാണ് ഞാനിവിടെ  നടത്തുന്നത്.&lt;br /&gt;&lt;br /&gt;&lt;u&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ബാല്യം, വിദ്യാഭ്യാസം&lt;/strong&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;br /&gt;1876-ൽ ആറ്റൂർ പിഷാരത്തെ പാപ്പിക്കുട്ടിപ്പിഷാരസ്യാരുടേയും വെള്ളാറ്റഞ്ഞൂറ് നാരായണൻ നമ്പൂതിരിയുടേയും മകനായി  ആറ്റൂർ കൃഷ്ണപ്പിഷാരടി ജനിച്ചു. അന്നത്തെ സമ്പ്രദായപ്രകാരം  അടിസ്ഥാനവിദ്യാഭ്യാസം (എഴുത്ത്, കണക്ക്, വായന)  വീട്ടിൽ വച്ചു തന്നെ നടന്നു.  പിന്നീട് കിള്ളിക്കുറുശ്ശിമംഗലത്ത് മേലേടത്ത് രാമുണ്ണിനമ്പ്യാരുടെ അടുത്തു താമസിച്ച് സംസ്കൃതം പഠിച്ചു. സംസ്കൃതപഠനത്തിനുശേഷം  തുടർന്നു പഠിക്കാനുള്ള അതിയായ ആഗ്രഹം  പ്രകടിപ്പിച്ചെങ്കിലും അത് പാടേ തള്ളിക്കളഞ്ഞുകൊണ്ട് അമ്മാവൻ (മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്ന ആ കാലത്ത് അമ്മാവനാണ് ഒരു കുട്ടിയുടെ രക്ഷാകർത്താവ്) മരുമകനെ കാര്യസ്ഥപ്പണിക്ക്  ഒപ്പം കൂട്ടുകയാണുണ്ടായത്. രണ്ടുമൂന്നു കൊല്ലം അങ്ങനെ കഴിച്ചുകൂട്ടിയെങ്കിലും ഉള്ളിലെ തീവ്രമായ ആഗ്രഹം അടക്കാനാവാതെ, തന്റെ 18-‌ാമത്തെ വയസ്സിൽ, ഒരു ദിവസം വെളുപ്പിന് ആരുമറിയാതെ, കാര്യസ്ഥപ്പണിയിൽ നിന്നുള്ള എകസമ്പാദ്യമായ 25 രൂപയുമായി അദ്ദേഹം കൊടുങ്ങല്ലൂർക്കു നടന്നു പോയി.  കൊടുങ്ങല്ലൂർ കോവിലകമായിരുന്നു ലക്ഷ്യം.&lt;br /&gt;&lt;br /&gt;ഗുരുകുല സമ്പ്രദായപ്രകാരം വിദ്യാഭ്യാസം നൽകിയിരുന്ന കൊടുങ്ങല്ലൂർ കോവിലകം അക്കാലത്ത്  ഒരു സർവ്വകലശാല തന്നെയായിരുന്നത്രേ. അവിടത്തെ തമ്പുരാക്കന്മാർ-തമ്പുരാട്ടിമാർ പോലും- ഓരോ ശാസ്ത്രങ്ങളിലും കലകളിലും അഗാധ പാണ്ഡിത്യം നേടിയിട്ടുള്ളവരായിരുന്നു. പഠിച്ചത് മറ്റുള്ളവരെ പഠിപ്പിക്കാൻ  അവരൊക്കെ സദാ സന്നദ്ധരുമായിരുന്നു. തർക്കം, വ്യാകരണം, വേദാന്തം, വൈദ്യം, ജ്യോതിഷം, തച്ചുശാസ്ത്രം, സംഗീതം, സാഹിത്യം, അഭിനയം ഇങ്ങനെ അവരവരുടെ താല്പര്യമനുസരിച്ച് ഏത്  പഠിക്കണമെങ്കിലും അന്ന്  കൊടുങ്ങല്ലൂർ കോവിലകം ഒരു ഉത്തമ ഗുരുകുലമായിരുന്നു. കവിസാർവ്വഭൗമൻ കൊച്ചുണ്ണിത്തമ്പുരാൻ, കേരള വ്യാസൻ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, മഹാമഹോപാദ്ധ്യായൻ ഭട്ടൻ തമ്പുരാൻ മുതലായവരായിരുന്നു അന്ന് പ്രധാന ഗുരുനാഥന്മാർ. പല വിഷയങ്ങളിലുമായി നാനൂറോളം വിദ്യാർത്ഥികൾ അവിടെ താമസിച്ചു പഠിച്ചിരുന്നു എന്നു പറയപ്പെടുന്നു. ഈ സർവ്വകലാശാലയിലേക്കാണ് ഉപരിപഠനം ലക്ഷ്യമാക്കി ആറ്റൂർ എത്തിച്ചേരുന്നത്.&lt;br /&gt;&lt;br /&gt;കയ്യിലുള്ള 25 രൂപ കൊണ്ട് ചിലവ് കഴിച്ചുകൂട്ടേണ്ടിവന്ന, വളരെ അരിഷ്ടിച്ചുള്ള ജീവിതമായിരുന്നു അവിടെ രണ്ടുകൊല്ലത്തോളം. മുക്കാൽ രൂപ കൊടുത്താൽ ഒരുമാസക്കാലത്തേക്ക് അമ്പലത്തിൽനിന്നു നിവേദ്യച്ചോറിന്റെ ഒരു പട കിട്ടുമായിരുന്നത്രേ. ഈ ചോറ് രണ്ടുഭാഗമാക്കി  ഉപ്പും പുളിയും പച്ചവെള്ളവും കൂട്ടി രണ്ടുനേരം കഴിയ്ക്കും. അത്ര തന്നെ. അടങ്ങാത്ത വിജ്ഞാനതൃഷ്ണ ഒന്നുകൊണ്ടുമാത്രം അദ്ദേഹം ഈ ബുദ്ധിമുട്ടുകളെല്ലാം അതിജീവിച്ചു. പിന്നീടുള്ള  രണ്ടുകൊല്ലക്കാലം കോവിലകത്തുനിന്നുതന്നെ ഭക്ഷണം കിട്ടാനുള്ള ഏർപ്പാടുണ്ടായി. ഇങ്ങനെ ആകെ നാലു കൊല്ലമായിരുന്നു കൊടുങ്ങല്ലൂരിലെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസകാലം. ന്യായശാസ്ത്രം, തർക്കശാസ്ത്രം, എന്നിവയ്ക്കു പുറമേ സാഹിത്യത്തിലും നാട്യകലകളിലുമൊക്കെ സാമാന്യമായ വിജ്ഞാനം സമ്പാദിക്കാൻ കൊടുങ്ങല്ലൂരിലെ ഹ്രസ്വകാലജീവിതം കൊണ്ടു ആറ്റൂരിന് സാധിച്ചു .ഈ നാലു കൊല്ലത്തെ ജീവിതമാണ് തന്റെ ജീവിതത്തിലെ എല്ലാ ഉയർച്ചകളുടേയും മൂലകാരണമെന്ന് അദ്ദേഹം  പലപ്പോഴും പറയാറുണ്ടത്രേ.&lt;br /&gt;&lt;br /&gt;&lt;u&gt;&lt;span style="font-size:130%;"&gt;&lt;strong&gt;അദ്ധ്യാപനം, വിവാഹം&lt;/strong&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;br /&gt;വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം നാട്ടിൽ തിരിച്ചെത്തിയ ആറ്റൂർ നേരെ അദ്ധ്യാപക ജീവിതത്തിലേക്ക് പ്രവേശിക്കുകയാണുണ്ടായത്. മണ്ണാർക്കാട്ടു നായരുടെ വീട്ടിൽ താമസിച്ച് മൂപ്പിൽനായരെ സംസ്കൃതം പഠിപ്പിക്കുക എന്നതായിരുന്നു തുടക്കം. അവിടത്തെ ജീവിതം കൊണ്ടുണ്ടായ വലിയൊരു നേട്ടം  വീണാവായന അഭ്യസിക്കാൻ സാധിച്ചു എന്നുള്ളതാണ്.  ഒരു വീണാവിദ്വാൻ കൂടിയായിരുന്ന  മൂപ്പിൽ നായരെ  സംസ്കൃതം അങ്ങോട്ടു പഠിപ്പിച്ചു; പകരം വീണ ഇങ്ങോട്ടും പഠിച്ചു. (വിദ്യ അഭ്യസിക്കുന്നത് മൂന്നു വിധത്തിലാവാമെന്നു പറയുന്നു. ഒന്ന്, ഗുരുവിനെ ശുശ്രൂഷിച്ചുകൊണ്ട് വിദ്യ പഠിക്കുക. രണ്ട്, പ്രതിഫലമായി ധനം കൊടുത്തു പഠിക്കുക. മൂന്നാമത്തേത്, വിദ്യ കൊടുത്തുകൊണ്ട് വിദ്യ വാങ്ങുക. ധനം കൊടുത്ത് പഠിക്കാനുള്ള പരിതസ്ഥിതി ഇല്ലാതിരുന്നതുകൊണ്ട് ഒന്നാമത്തേയും മൂന്നാമത്തേയും മാർഗ്ഗങ്ങളിലൂടെയാണ് ആറ്റൂർ വിദ്യാഭ്യാസം  പൂർത്തിയാക്കിയതെന്നു പറയാം).&lt;br /&gt;&lt;br /&gt;പിന്നീട് മൂന്നു കൊല്ലത്തോളം പലയിടങ്ങളിലായി അദ്ധ്യാപകജീവിതമായിരുന്നു. ഇതിനിടയിൽ  പഴയന്നൂർ വടക്കൂട്ടു പിഷാരത്തെ നാനിക്കുട്ടിപിഷാരസ്യാരുമായുള്ള വിവാഹം ആറ്റൂരിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി മാറുകയായിരുന്നു. നല്ലൊരു സംഗീത വിദുഷിയും വായ്പാട്ടിൽ അസാമാന്യ വൈദഗ്ദ്ധ്യവുമുണ്ടായിരുന്ന പത്നിയിൽ നിന്നു ആറ്റൂർ സംഗീതജ്ഞാനത്തിന്റെ പടവുകൾ താണ്ടാനും ഒപ്പം അവരെ അങ്ങോട്ടു വീണ പഠിപ്പിക്കാനും തുടങ്ങി.  അമ്പത്താറു കൊല്ലത്തെ,തികച്ചും  സംഗീതസാന്ദ്രമായ  ഈ ദാമ്പത്യജീവിതം  അദ്ദേഹത്തിന് സംഗീതശാസ്ത്രത്തിൽ പലവിധ ഗവേഷണങ്ങൾ  നടത്താനും, തുടർന്ന് &lt;span style="font-weight:bold;"&gt;‘സംഗീതചന്ദ്രിക’&lt;/span&gt; എന്ന മഹത്തായ ഗ്രന്ഥം  രചിക്കാനുമൊക്കെ വഴിവിളക്കായി.&lt;br /&gt;&lt;br /&gt;&lt;u&gt;&lt;span style="font-size:130%;"&gt;&lt;strong&gt;തൃശ്ശൂർവാസവും സാഹിത്യജീവിതത്തിന്റെ തുടക്കവും&lt;/strong&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;br /&gt;ആലത്തൂർ ഹൈസ്കൂളിൽ ഭാഷാദ്ധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് തൃശ്ശൂർ ഭാരതവിലാസം പ്രസ്സുടമ മാളിയമ്മാവു കുഞ്ഞുവറീത് പ്രസാധകസ്ഥാനം നൽകി ആറ്റൂരിനെ തൃശ്ശൂർക്ക് ക്ഷണിക്കുന്നത്.  തൃശ്ശൂരിലെ നാലഞ്ചുകൊല്ലത്തെ ജീവിതമാണ് യഥാർത്ഥത്തിൽ ആറ്റൂരിന്റെ സാഹിത്യജീവിതത്തിന് തുടക്കമിട്ടത്. തൃശ്ശൂരിൽ അദ്ദേഹം ഭാരതവിലാസം പ്രസ്സിലെ പ്രസാധകസ്ഥാനം  എറ്റെടുത്തതിനുപുറമേ സർക്കാർ ഹൈസ്ക്കൂളിൽ ഭാഷാദ്ധ്യാപകനായി ജോലിയും നോക്കിയിരുന്നു. ശ്രീ രാമവർമ്മ അപ്പൻ തമ്പുരാൻ, മഹാകവി കുണ്ടൂർ നാരായണമേനോൻ,ജോസഫ് മുണ്ടശ്ശേരി മുതലായവരുമായി അടുപ്പം സ്ഥാപിക്കാൻ അവസരമുണ്ടായതും ഇക്കാലയളവിൽ തന്നെ. അപ്പൻ തമ്പുരാനെ സംസ്കൃതം പഠിപ്പിക്കുന്നതോടൊപ്പം  മംഗളോദയം മാസികയുടെ നടത്തിപ്പിൽ തമ്പുരാനെ സഹായിക്കുകയും മാസികയിൽ നിരൂപണങ്ങളും മറ്റും എഴുതുകയും ആറ്റൂർ ചെയ്തിരുന്നു.  ഇക്കാലത്ത് &lt;span style="font-weight:bold;"&gt;‘നീതിമാല’&lt;/span&gt; എന്നൊരു ബാലസാഹിത്യപുസ്തകത്തിന്റെ രചന നിർവ്വഹിച്ചു. ആ കൃതി കുറേക്കാലം കൊച്ചി സംസ്ഥാനത്തിലെ സ്കൂളുകളിൽ പാഠപുസ്തകമായിരുന്നുവത്രേ. കൂടാതെ കേരളവർമ്മരാമായണം പോലുള്ള പഴയ കൃതികൾ പരിശോധിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തു. വിഷവൈദ്യസാരസംഗ്രഹത്തിന്റെ രചനയും, സഹസ്രയോഗം(ആയുർവ്വേദം), മുഹൂർത്തപദവി(ജ്യോതിഷം) എന്നിവയുടെ വ്യാഖ്യാനവും നടത്തിയത് അക്കാലത്തുതന്നെ. ഇവയെല്ലാം പ്രസിദ്ധീകരിച്ചത്  ഭാരതവിലാസത്തിൽ നിന്നാണ്.&lt;br /&gt;&lt;br /&gt;&lt;u&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;span style="font-style: italic;font-size:100%;" &gt;നീതിമാലയിലെ ചില വരികൾ നോക്കൂ:&lt;/span&gt;&lt;/strong&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;br /&gt;&lt;div style="text-align: center;"&gt;വേലചെയ്യുന്നതഖിലം&lt;br /&gt;കാലത്തിന്നൊത്തിരിക്കണം.&lt;br /&gt;പാലേറ്റം രക്ഷയെന്നാലും&lt;br /&gt;കാലം നോക്കിക്കുടിക്കണം.&lt;br /&gt;പലർക്കുമുള്ള പക്ഷങ്ങൾ&lt;br /&gt;പലതും കേട്ടുകൊള്ളണം.&lt;br /&gt;കുലധർമ്മം മറക്കാതെ&lt;br /&gt;വിലയുള്ളതെടുക്കണം.&lt;br /&gt;മുടങ്ങും കാര്യമെന്നോർത്തു&lt;br /&gt;തുടങ്ങീടാതിരിക്കൊലാ.&lt;br /&gt;പിടിക്കും ദീനമെന്നോർത്തു&lt;br /&gt;കിടക്കാറില്ലൊരുത്തനും.&lt;br /&gt;ഏറുമാപത്തിലും ശീലം&lt;br /&gt;മാറാ സജ്ജനമെന്നുമേ.&lt;br /&gt;എറെത്തിളപ്പിച്ചെന്നാലും&lt;br /&gt;ക്ഷീരം മധുരമെപ്പോഴും.&lt;br /&gt;കുറച്ചു മാത്രം ഗുണമങ്ങുചെയ്താൽ&lt;br /&gt;പെരുത്തു നൽകും പകരം മഹാന്മാർ.&lt;br /&gt;ചെറുപ്പകാലത്തു നനച്ച തെങ്ങു&lt;br /&gt;തരുന്നു നൽ‌സ്വാദുജലത്തെയെന്നും.&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: center; color: rgb(0, 153, 0);"&gt;**********&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;u&gt;&lt;span style="font-size:130%;"&gt;&lt;strong&gt;തിരുവനന്തപുരവാസവും ഗവേഷണങ്ങളും:&lt;/strong&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;br /&gt;ഏ.ആർ.രാജരാജവർമ്മ തമ്പുരാന്റെ(കേരളപാണിനി) “മണിദീപിക” എന്ന സംസ്കൃതവ്യാകരണ ഗ്രന്ഥത്തിന് മംഗളോദയം മാസികയിൽ ആറ്റൂർ എഴുതിയ നിരൂപണം മറ്റൊരു വഴിത്തിരിവായി. അന്ന് തിരുവനന്തപുരം മഹാരാജാ കോളേജിൽ ഭാഷാവിഭാഗം പ്രൊഫസറായിരുന്ന തമ്പുരാൻ ഈ നിരൂപണം വായിച്ച്  നിരൂപകന്റെ പാണ്ഡിത്യത്തിൽ ആകൃഷ്ടനാവുകയും  തന്റെ സഹപ്രവർത്തകനായി ജോലി ചെയ്യാൻ അദ്ദേഹത്തെ  തിരുവനന്തപുരത്തേക്ക് ക്ഷണിക്കുകയും ചെയ്തു. അങ്ങനെ ആറ്റൂരിന്റെ താമസം തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറിച്ചുനടപ്പെട്ടു.   കേരളപാണിനിയുടെ സഹാദ്ധ്യാപകനായിട്ടും പീന്നീട് അദ്ദേഹത്തിന്റെ നിര്യാണശേഷം ഭാഷവിഭാഗത്തിന്റെ ചുമതല ഏറ്റെടുത്തുകൊണ്ടും ഏതാണ്ട് 18 കൊല്ലത്തോളം മഹാരാജാസ് കോളേജിൽ  ആറ്റൂർ സേവനമനുഷ്ഠിച്ചു. അതിനുശേഷം അഞ്ചുകൊല്ലത്തോളം ശ്രീചിത്രത്തിരുനാൾ  മഹാരാജാവിന്റെ ട്യൂട്ടറായും ജോലി ചെയ്തു.&lt;br /&gt;&lt;br /&gt;തിരുവനന്തപുരത്തുള്ള ഈ 23 കൊല്ലക്കാലം(1911-1933) ആറ്റൂരിന്റെ സാഹിത്യജീവിതത്തിന്റെ ശുക്രദശയുടെ കാലമായിരുന്നു. ധാരാളം വായിക്കാനും വായിച്ചവയിൽ ഗവേഷണം നടത്താനുമുള്ള അവസരം ലഭിച്ചതുമൂലം ഒരു സാഹിത്യഗവേഷകൻ എന്ന നിലയിലേക്ക് അദ്ദേഹം സ്വയം ഉയരുകയായിരുന്നു. ഭാഷാചരിത്രം, സാഹിത്യചരിത്രം,ദേശചരിത്രം, ഭാഷാവ്യാകരണം, അലങ്കാരം എന്നിവയിലെല്ലാം ആഴത്തിലുള്ള ഗവേഷണം നടത്തുകയുണ്ടായി. ഈ കാലഘട്ടത്തിലെ പ്രധാന രചനകൾ ഉത്തരരാമചരിതം ഒന്നാം ഭാഗം, ബാലരത്നം, ലഘുരാമായണം, ‘അംബരീഷചരിതം’ കഥകളിയുടെ വ്യാഖ്യാനം, ലീലാതിലകം തർജ്ജുമ, സംസ്കൃതപാഠക്രമം(പാഠപുസ്തകം), ഉണ്ണുനീലിസന്ദേശം വ്യാഖ്യാനം, എന്നിവയാണ്. കൂടാതെ ആറ്റൂർ സ്വന്തമായി നടത്തിയിരുന്ന ‘രസികരത്നം’ എന്ന മാസികയിലൂടെയും  പല കൃതികളും പുറത്തു വന്നു. കേരളപാണിനീയത്തിലെ ലിപിസംബന്ധമായ ചില സിദ്ധാന്തങ്ങളെ വിമർശിച്ചുകൊണ്ടുള്ള പുസ്തകമായ ‘ലിപിസാധാരണ്യം’ മറ്റൊരു ശ്രദ്ധേയമായ രചനയാണ്.1932-ൽ കോട്ടക്കൽ‌വച്ചു നടന്ന സമസ്തകേരള സാഹിത്യപരിഷത്തിൽ ആറ്റൂർ നടത്തിയ പ്രസംഗമാണത്രേ ‘ലിപിസാധാരണ്യം’ എന്ന പുസ്തകമായി മാറിയത്.&lt;br /&gt;&lt;br /&gt;&lt;u&gt;&lt;span style="font-size:130%;"&gt;&lt;strong&gt;തൃശ്ശൂരിലേക്ക് മടക്കം:&lt;/strong&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;br /&gt;1934-ൽ ഉദ്യോഗത്തിൽനിന്നു വിരമിച്ചശേഷം തിരുവനന്തപുരം വിട്ട് ആറ്റൂർ വീണ്ടും തൃശ്ശൂരിൽ താമസമാക്കി. ഈശ്വരസേവ, അദ്ധ്യാപനം, ഗ്രന്ഥരചന ഈ മൂന്നു പ്രവൃത്തികളിലും മുഴുകിയുള്ള ഒരു ജീവിതമായിരുന്നു പിന്നീട്. രാവിലത്തെ സമയം  പൂജാദികർമ്മങ്ങൾക്കായി നീക്കിവച്ചശേഷം രാത്രി വരെയുള്ള സമയം മുഴുവൻ  അദ്ധ്യാപനത്തിനായി വിനിയോഗിക്കുക വഴി ആറ്റൂരിന്റെ  വീട് അക്ഷരാർത്ഥത്തിലൊരു ഗുരുകുലമായി മാറുകയായിരുന്നു.  വൈകുന്നേരങ്ങൾ സംഗീതം അഭ്യസിപ്പിക്കുന്നതിനു വേണ്ടിയുള്ളതായിരുന്നുവത്രേ. ആറ്റൂരും പത്നിയും ചേർന്നാണ് വിദ്യാർത്ഥികളെ വീണവായന പഠിപ്പിച്ചിരുന്നത്. പതിമൂന്ന് വീണകളും അറുപതോളം കുട്ടികളുമായി തികച്ചും സംഗീതമയമായ സായാഹ്നങ്ങളായിരുന്നത്രേ അന്നത്തേത്.  എഴുത്തുജോലി രാത്രികളിലായിരുന്നു ചെയ്തിരുന്നത്. കേരളസാഹിത്യ അക്കാദമിയിലെ അംഗത്വത്തിനുപുറമേ കേരളകലാപരിഷത്തിന്റെ അദ്ധ്യക്ഷൻ, തൃശ്ശൂർ സംസ്കൃതപരിഷത്തിന്റെ പ്രസിഡന്റ് എന്നീ പദവികളും അക്കാലത്ത് വഹിച്ചിട്ടുണ്ട്.&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_yJtFCqtksfE/SyXgATzfNKI/AAAAAAAADT8/JJCkawKMLzQ/s1600-h/kerala+sakunthalam1.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 175px; height: 225px;" src="http://4.bp.blogspot.com/_yJtFCqtksfE/SyXgATzfNKI/AAAAAAAADT8/JJCkawKMLzQ/s400/kerala+sakunthalam1.jpg" border="0" alt=""id="BLOGGER_PHOTO_ID_5414980422903739554" /&gt;&lt;/a&gt; കേരളചരിത്രം, കേരളചരിതം ഒന്നാംഭാഗം, ഭാഷാസാഹിത്യചരിതം എന്നീ മൂന്നു ചരിത്രപുസ്തകങ്ങൾ, വിദ്യാവിവേകം എന്ന ഉപന്യാസസമാഹാരം, &lt;span style="font-weight:bold;"&gt;ഭാഷാദർപ്പണം&lt;/span&gt; എന്ന അലങ്കാരഗ്രന്ഥം, &lt;span style="font-weight:bold;"&gt;കേരളശാകുന്തളം&lt;/span&gt; എന്ന ശാകുന്തളവിവർത്തനം, , ഭീഷ്മരെ നായകനാക്കിയുള്ള, ധീരവ്രതം എന്ന നാടകം, കേരളകഥ എന്നപേരിലുളള കഥാസമാഹാരം, സംഗീതചന്ദ്രിക എന്ന സംഗീതശാസ്ത്രഗ്രന്ഥം എന്നിവയാണ് ഇക്കാലത്തെ പ്രധാന കൃതികൾ.&lt;br /&gt;&lt;br /&gt;&lt;u&gt;&lt;span style="font-size:130%;"&gt;&lt;strong&gt;സംഗീതചന്ദ്രിക&lt;/strong&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_yJtFCqtksfE/SyXgaFkKxYI/AAAAAAAADUE/JSft1mvFrOg/s1600-h/samgeetha+chandrika.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 276px;" src="http://2.bp.blogspot.com/_yJtFCqtksfE/SyXgaFkKxYI/AAAAAAAADUE/JSft1mvFrOg/s400/samgeetha+chandrika.jpg" border="0" alt=""id="BLOGGER_PHOTO_ID_5414980865757988226" /&gt;&lt;/a&gt;&lt;br /&gt;ആറ്റൂരിന്റെ കൃതികളിൽ വച്ച് എറ്റവും ഉൽകൃഷ്ടമായത് സംഗീതചന്ദ്രിക എന്ന സംഗീതശാസ്ത്ര ഗ്രന്ഥമാണ്. ‘കൃഷ്ണചന്ദ്രൻ‘ എന്ന തൂലികാനാമമാണ് അദ്ദേഹം ഇതിൽ സ്വീകരിച്ചിരിക്കുന്നത്. അറുന്നൂറ്റി എഴുപത്തെട്ടോളം പേജുകളുള്ള ഈ ബൃഹദ്ഗ്രന്ഥം നിർമ്മിക്കുന്നതിന്  നീണ്ട ആറു വർഷക്കാലത്തെ നിരന്തരമായ പഠനങ്ങളും  ഗവേഷണങ്ങളും  വേണ്ടിവന്നുവത്രേ. പുസ്തകത്തിലെ ആമുഖത്തിൽ ഇതേക്കുറിച്ച് ഗ്രന്ഥകാരൻ പറയുന്നത് നോക്കുക:&lt;br /&gt;&lt;span style="font-style: italic; color: rgb(0, 153, 0);"&gt;“ഭരതമഹർഷി, മാതംഗമഹർഷി മുതലായ പ്രാചീനാചാര്യന്മാരുടെ സംഗീതശാസ്ത്രഗ്രന്ഥങ്ങളും രാമാമാത്യൻ, രഘുനാഥൻ, വെങ്കടമഖി, ഗോവിന്ദദീക്ഷിതർ മുതലായവരുടെ നവീനശാസ്ത്രഗ്രന്ഥങ്ങളും ആ മാതിരി പ്രാചീനമദ്ധ്യനവീനകാലങ്ങളിൽ ഉണ്ടായിട്ടുള്ള മറ്റു പല ഗ്രന്ഥങ്ങളും കഴിയുന്നിടത്തോളം നിഷ്കർഷയോടുകൂടി പരിശോധിച്ചും മാർഗ്ഗദേശീസംഗീതങ്ങളുടെ വ്യത്യാസങ്ങളും കാലക്രമത്തിൽ സംഗീതഗതിക്കുണ്ടായ പരിണാമങ്ങളും ആ വഴിക്ക് എന്റെ ജ്ഞാനസ്ഥിതിക്കനുസരിച്ചു കണ്ടുപിടിച്ചും വിഷയസംശയം വരുന്നേടത്തെല്ലാം വീണയിൽ പ്രയോഗിച്ചു നോക്കിയും ആറു സംവത്സരത്തോളം കാലം ഇടവിടാതെ വളരെ പ്രയത്നപ്പെട്ടാണ് ഈ ഗ്രന്ഥം നിർമ്മിച്ചിട്ടുള്ളത്”&lt;/span&gt;&lt;br /&gt;&lt;br /&gt;നാദം, ശ്രുതി, സ്വരം, വീണ, ഗ്രാമമൂർച്ഛനാദി, മേളം, താളം, വർണ്ണാലങ്കാരം, ഗമകസ്ഥായാദി, പ്രബന്ധം, രാഗം, ഗീതം എന്നിങ്ങനെ മൊത്തം പന്ത്രണ്ട് പ്രകാശങ്ങളും(അദ്ധ്യായങ്ങൾ),  അനുബന്ധമായി അക്ഷരമാലാക്രമത്തിൽ രാഗങ്ങളുടെ ഒരു പട്ടികയും അടങ്ങുന്നതാണ് ഈ പുസ്തകം. ഇതിൽ ഒന്നുമുതൽ പതിനൊന്നു വരെയുള്ള  ഓരോ പ്രകാശത്തിനും സൂത്രം, ഭാഷ്യം എന്നിങ്ങനെ രണ്ടു ഘടകങ്ങളുണ്ട്. ആകെ 1728 സൂത്രങ്ങൾ. അവസാനത്തേതായ ഗീതാപ്രകാശത്തിൽ 443 ഗീതങ്ങളെ വിസ്തരിച്ചിരിക്കുന്നു. നാലാം പ്രകാശത്തിൽ വീണയുടെ നിർമ്മാണരീതികൾ, വകഭേദം, അകൃതിഭേദം, അളവുകൾ, കമ്പികളുടെ സ്വഭാവം, കെട്ടുന്ന രീതി മുതലായ വീണയെ സംബന്ധിക്കുന്ന സകല വിവരങ്ങളും സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു. സംസ്കൃതത്തിൽ എഴുതിയിട്ടുള്ള  ഓരോ സൂത്രത്തിന്റേയും മലയാളഭാഷ്യം ഏതൊരു  സാധാരണക്കാരനും മനസ്സിലാകത്തക്ക വിധത്തിൽ വളരെ വ്യക്തമായും ലളിതമായും വിശദമാക്കിയിട്ടുണ്ട്.  സംസ്കൃതത്തിൽ പാണ്ഡിത്യമില്ലാവർക്ക് തീർത്തും അപ്രാപ്യമായിപ്പോകുന്ന ഒട്ടുമിക്ക പുരാതന ശാസ്ത്രഗ്രന്ഥങ്ങളിൽ നിന്നും സംഗീതചന്ദ്രികയെ വ്യത്യസ്തമാക്കുന്ന ഒരു പ്രധാന ഘടകം അതിലെ ലളിതസുന്ദരമായ മലയാള ഭാഷ്യങ്ങളാണ്.  &lt;span style="font-style: italic;"&gt;“ചന്ദ്രൻ ചന്ദ്രികയെ പരത്തുന്നതുപോലെ ആഹ്ലാദകരമായ വിധത്തിലും പ്രയാസം കൂടാതെയും സംഗീതതത്വം ഗ്രഹിക്കത്തക്കവിധമാണ് ഈ ഗ്രന്ഥനിർമ്മാണ”&lt;/span&gt;മെന്ന് എഴുത്തുകാരന്റെ തന്നെ വാക്കുകൾ.&lt;br /&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;span style="color: rgb(0, 153, 0);"&gt;**********************&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;1956-ൽ പത്നിയുടെ ദേഹവിയോഗത്തിനുശേഷം അദ്ധ്യാപകജീവിതം അവസാനിപ്പിച്ച് ഒരു നിസ്സംഗജീവിതം നയിക്കുകയായിരുന്ന ആറ്റൂർ  അപൂർണ്ണമായ ഒട്ടേറെ കൃതികൾ  ബാക്കിയാക്കി 1964 ജൂൺ അഞ്ചിനു ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്റെ മൂന്ന് ആണ്മക്കളിൽ ഏറ്റവും ഇളയ മകനായ ശാരദാനന്ദൻ മാത്രമേ ഇന്നു ജീവിച്ചിരുപ്പുള്ളൂ.&lt;br /&gt;&lt;br /&gt;&lt;u&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ആറ്റൂരിന്റെ കൃതികൾ ഒറ്റ നോട്ടത്തിൽ:&lt;br /&gt;&lt;/strong&gt;&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;ol&gt;&lt;li&gt;സംഗീതചന്ദ്രിക  (സംഗീതശാസ്ത്രം)&lt;/li&gt;&lt;li&gt;ഭാഷാദർപ്പണം (അലങ്കാരഗ്രന്ഥം)&lt;br /&gt;&lt;/li&gt;&lt;li&gt;നീതിമാല  (ബാലസാഹിത്യം)&lt;br /&gt;&lt;/li&gt;&lt;li&gt;ഭാർഗ്ഗവീയചരിതം (ഭാഷാകാവ്യം)&lt;/li&gt;&lt;li&gt;ധീരവ്രതം (നാടകം)&lt;/li&gt;&lt;li&gt;കേരളകഥ (കഥ)&lt;/li&gt;&lt;li&gt;താരക (ബാലസാഹിത്യം)&lt;/li&gt;&lt;li&gt;പുരാണപുരുഷന്മാർ (ബാലസാഹിത്യം)&lt;/li&gt;&lt;li&gt;ലഘുരാമായണം (ബാലസാഹിത്യം)&lt;/li&gt;&lt;li&gt;ഉണ്ണുനീലിസന്ദേശം (വ്യാഖ്യാനം)&lt;br /&gt;&lt;/li&gt;&lt;li&gt;വിദ്യാവിവേകം (പ്രബന്ധസമാഹാരം)&lt;/li&gt;&lt;li&gt;വിദ്യാസംഗ്രഹം (ഉപന്യാസം)&lt;/li&gt;&lt;li&gt;ഭാഷാസാഹിത്യചരിതം (സാഹിത്യചരിത്രം)&lt;/li&gt;&lt;li&gt;മലയാളഭാഷയും സാഹിത്യവും (സാഹിത്യചരിത്രം)&lt;/li&gt;&lt;li&gt;ലിപിസാധാരണ്യം (സാഹിത്യചരിത്രം)&lt;/li&gt;&lt;li&gt;കോട്ടയം കഥകളി (ആട്ടക്കഥാവ്യാഖ്യാനം)&lt;/li&gt;&lt;li&gt;കേരളചരിത്രം- (ചരിത്രം)&lt;/li&gt;&lt;li&gt;കേരളചരിതം ഒന്നാം ഭാഗം&lt;/li&gt;&lt;li&gt;തിരുവിതാംകൂർ ചരിത്രം (ചരിത്രം)&lt;/li&gt;&lt;li&gt;കേരളകഥാനാടകങ്ങൾ &lt;സംസ്കൃതം&gt; (നാടകങ്ങൾ)&lt;/li&gt;&lt;li&gt;കേരളശാകുന്തളം (വിവർത്തനം)&lt;/li&gt;&lt;li&gt;ലീലാതിലകം (വിവർത്തനം)&lt;br /&gt;&lt;/li&gt;&lt;li&gt;സംസ്കൃതപാഠക്രമം-2 ഭാഗങ്ങൾ (പാഠപുസ്തകം)&lt;br /&gt;&lt;/li&gt;&lt;li&gt;ബാലരത്നം (ലഘു ബാലവ്യാകരണം)&lt;/li&gt;&lt;li&gt;ഉത്തരരാമചരിതം ഒന്നാം ഭാഗം (കാവ്യം)&lt;/li&gt;&lt;li&gt;അംബരീഷചരിതം (ആട്ടക്കഥാവ്യാഖ്യാനം)&lt;/li&gt;&lt;li&gt;രസികരത്നം (സംസ്കൃതം)&lt;/li&gt;&lt;li&gt;വിഷവൈദ്യസാരസംഗ്രഹം (വിഷവൈദ്യം)&lt;/li&gt;&lt;li&gt;സഹസ്രയോഗം &lt;വൈദ്യം&gt; (വ്യാഖ്യാനം)&lt;/li&gt;&lt;li&gt;മുഹൂർത്തപദവി &lt;ജ്യോതിഷം&gt; (വ്യാഖ്യാനം)&lt;/li&gt;&lt;/ol&gt;&lt;br /&gt;&lt;hr  width="100%" style="font-size:85%;"&gt;&lt;span style="color: rgb(0, 153, 0); font-weight: bold;"&gt;അവലംബം: &lt;/span&gt;&lt;br /&gt;&lt;ul&gt;&lt;li style="color: rgb(0, 153, 0);"&gt;&lt;span style="font-size:85%;"&gt; ആറ്റൂരിന്റെ ശിഷ്യനായിരുന്ന പ്രൊഫസർ കെ. പി നാരായണപിഷാരടിയുടെ “ആറ്റൂർ” എന്ന ലേഖന സമാഹാരം&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style="color: rgb(0, 153, 0);font-size:85%;" &gt;ആറ്റൂരിന്റെ മകൻ ശ്രീ ശാരദാനന്ദനുമായി നടത്തിയ സംഭാഷണങ്ങൾ&lt;/span&gt;&lt;br /&gt;&lt;/li&gt;&lt;/ul&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2981293166553340759-5641661475282924350?l=bindukp.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/bindukp/feeds/~4/aK9SmfrxQlA" height="1" width="1"/&gt;</content><app:edited xmlns:app="http://www.w3.org/2007/app">2009-12-14T13:01:47.169+05:30</app:edited><media:thumbnail xmlns:media="http://search.yahoo.com/mrss/" url="http://4.bp.blogspot.com/_yJtFCqtksfE/SyXfwOM4zSI/AAAAAAAADT0/njpaFr1fNoU/s72-c/AattoorCopy2.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">35</thr:total><feedburner:origLink>http://bindukp.blogspot.com/2009/12/blog-post.html</feedburner:origLink></entry><entry><title type="text">ജമന്തിപ്പൂക്കൾ</title><link rel="alternate" type="text/html" href="http://feedproxy.google.com/~r/bindukp/feeds/~3/3PkZTeyThPk/blog-post.html" /><category term="കഥ" /><author><name>ബിന്ദു കെ പി</name><email>noreply@blogger.com</email><uri>http://www.blogger.com/profile/00320212276328609289</uri></author><updated>2009-09-09T22:09:44-07:00</updated><id>tag:blogger.com,1999:blog-2981293166553340759.post-8283569688408113982</id><content type="html">കോളേജിൽ നിന്ന് ടൗണിലുള്ള   ബസ്‌സ്റ്റാന്റിലേക്ക് അവൾ തനിച്ചാണ് വന്നത്. അവിടുന്നങ്ങോട്ടുള്ള യാത്ര ഒരേ ബസ്സിലായിരുന്നെങ്കിലും,  തമ്മിൽ കണ്ടിട്ടും കാണാത്തഭാവത്തിൽ, തികച്ചും അപരിചിതരെന്നപോലെ, ബസ്സിന്റെ വെവ്വേറെ വാതിലുകളിലൂടെ ഞങ്ങൾ അകത്തു കയറി. ആർക്കും ഒരു സംശയവും തോന്നാനിടവരാത്ത രീതിയിലായിരിക്കണം കാര്യങ്ങൾ... ഒരു പിഴവും സംഭവിച്ചുകൂടാ... കോളേജ് ബാഗിനുള്ളിൽ വച്ച് പലപ്രവശ്യമായി അവൾ  എത്തിച്ചുതന്നിട്ടുള്ള, അവളുടെ വസ്ത്രങ്ങൾ നിറച്ച കൊച്ചുബാഗുമായി ഞാൻ ഏറ്റവും പിൻ‌നിരയിൽ ഇരിപ്പുറപ്പിച്ചു.&lt;br /&gt;&lt;br /&gt;തമ്മിൽ കാണാൻ പോലും പറ്റാത്ത വിധം തിരക്കനുഭവപ്പെട്ട ആ ബസ്സിലെ രണ്ടു മണിക്കൂർ നേരത്തെ യാത്രയ്ക്കു ശേഷം മറ്റൊരു ബസ്‌സ്റ്റാന്റിൽ ഇറങ്ങുമ്പോൾ മനസ്സിന് വല്ലാത്ത ലാഘവത്വം അനുഭവപ്പെട്ടു. ആശ്വാസത്തോടെ അവളെ നോക്കി പുഞ്ചിരിയ്ക്കവേ, സഫലമായ  ഒളിച്ചോട്ടത്തിന്റെ ആഹ്ലാദം അവളുടെ മുഖത്തും അലയടിച്ചു. രക്ഷപ്പെട്ടു...!! ഇനിയൊന്നും പേടിയ്ക്കാനില്ല...ഇവിടെ ഞങ്ങളെ തിരിച്ചറിയുന്നവർ  ആരും തന്നെ  ഉണ്ടാവാനിടയില്ല...&lt;br /&gt;&lt;br /&gt;ഉച്ചയൂണിന്റെ സമയമൊക്കെ കഴിഞ്ഞുപോയിരുന്നെങ്കിലും ബസ്‌സ്റ്റാന്റിനുപുറത്തുള്ള ഒരു ഹോട്ടലിൽ ഊണ് കിട്ടി.  കൗണ്ടറിലൊരു പിച്ചളക്കിണ്ണത്തിൽ മഞ്ഞളും കുങ്കുമവും വാടിത്തുടങ്ങിയ കുറച്ചു ജമന്തിപ്പൂക്കളും വച്ചിരുന്നു. അവൾ അതിൽനിന്നൊരു പൂവെടുത്ത് കയ്യിൽ വച്ചു തിരുപ്പിടിച്ചുകൊണ്ടുനിന്നു. കൗണ്ടറിലിരുന്ന തമിഴൻ ചിരിച്ചുകൊണ്ട് ഒരു പിടി പൂക്കളെടുത്ത് കൊടുക്കുകയും ചെയ്തു. അവളുടെ മുഖമൊരു കൊച്ചുകുട്ടിയുടേതുപോലെ വിടർന്നു.&lt;br /&gt;&lt;br /&gt;ഞങ്ങൾക്കു പോകാനുള്ള ബസ്സ് പുറപ്പെടാറായി കിടപ്പുണ്ട്. ലക്ഷ്യസ്ഥാനത്തേക്ക് ഇനിയൊരു മുന്നുമണിക്കൂർ നേരത്തെ യാത്രകൂടി....സീറ്റുകളധികവും ഒഴിഞ്ഞുകിടക്കുന്ന ബസ്സിലെ എറ്റവും സൗകര്യപ്രദമായ സ്ഥാനത്തുതന്നെ ഞങ്ങളിരിപ്പുറപ്പിച്ചു. വാതോരാതെയുള്ള വർത്തമാനങ്ങളും കുസൃതിച്ചിരികളുമായി തികച്ചും ഉല്ലാസകരമായിത്തന്നെ യാത്ര പുരോഗമിച്ചു.&lt;br /&gt;&lt;br /&gt;“നമുക്കുള്ള വീട് ഉടനെ ശരിയാവില്ലേ?” ഇടയ്ക്കെപ്പോഴോ അവൾ ആശങ്ക പങ്കുവച്ചു.&lt;br /&gt;&lt;br /&gt;“രണ്ടുദിവസത്തിനകം. അതുവരെ ആ വീട്ടിൽത്തന്നെ അഡ്ജസ്റ്റ്  ചെയ്യേണ്ടിവരും...ഒരു കുഴപ്പവുമില്ല...ഞാൻ നേരത്തേ പറഞ്ഞില്ലേ, അവരെന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും ഭാര്യയുമാണെന്ന്..?. നാളെ രജിസ്റ്ററോഫീസിലും നമ്മുടെ കൂടെ അവരാണ് വരുന്നത്”. ഞാൻ പറഞ്ഞു.&lt;br /&gt;&lt;br /&gt;“നമുക്കൊരു കൊച്ചു വീടു മതി....വലിയ മുറ്റമുള്ളൊരു കൊച്ചു വീട്.....മുറ്റം മുഴുവൻ ഞാൻ ജമന്തികൾ വച്ചുപിടിപ്പിയ്ക്കും.....  ജമന്തിപ്പൂക്കളുടെ ഗന്ധമായിരിയ്ക്കണം  അവിടത്തെ കാറ്റിനെന്നും....” അവൾ  കയ്യിലിരുന്ന, കൊഴിഞ്ഞുതുടങ്ങിയ ജമന്തിപ്പൂവിതളുകളെ മെല്ലെ എന്റെ മുഖത്തേയ്ക്ക് ഊതിപ്പറപ്പിച്ചുകൊണ്ട്, ഒരു സ്വപ്നത്തിലെന്നപോലെ പറഞ്ഞു.&lt;br /&gt;&lt;br /&gt;ബസ്സിറങ്ങുമ്പോൾ നേരം ഇരുട്ടാൻ തുടങ്ങിയിരുന്നു. ഞാൻ അവളേയും കൂട്ടി വേഗം വീട്ടിലേയ്ക്ക് നടന്നു. മാർട്ടിനും സൂസനും ഞങ്ങളെ കാത്തിരിയ്ക്കുകയായിരുന്നു. കുശലസംഭാഷണങ്ങൾക്കും  ചായസൽക്കാരത്തിനും ശേഷം സൂസൻ ബാഗുമായി അവളെ  കിടപ്പുമുറിയിലേയ്ക്ക്  കൂട്ടിക്കൊണ്ടുപോയി.  അല്പസമയത്തിനുശേഷം ബാഗിൽനിന്ന് വസ്ത്രങ്ങളെടുത്ത് അവൾ   കുളിമുറിയിൽ കയറി കതകടയ്ക്കുന്നതു കണ്ടു.&lt;br /&gt;&lt;br /&gt;മാർട്ടിനും ഞാനും പരസ്പരം നോക്കി പുഞ്ചിരിച്ചു.  മാർട്ടിൻ വച്ചുനീട്ടിയ എന്റെ പ്രതിഫലം എണ്ണിവാങ്ങി ഞാൻ ഉടനെതന്നെ ഇറങ്ങി....&lt;br /&gt;&lt;br /&gt;എന്റെ ദൗത്യം ഇവിടെ തീരുന്നു!&lt;br /&gt;&lt;br /&gt;വെളിയിൽ കടന്ന് റോഡ് ക്രോസ് ചെയ്യാൻ നിൽക്കവേ, കിഴവൻ സേഠിന്റെ കറുത്ത ആഡംബരക്കാർ ഗേറ്റിനുള്ളിലേയ്ക്ക് ഒഴുകി നീങ്ങുന്നതു കണ്ടു ഊറിച്ചിരിച്ചുകൊണ്ട് ഞാൻ നടന്നു....&lt;br /&gt;&lt;br /&gt;ബാറിലെ അരണ്ട വെളിച്ചത്തിലേയ്ക്കൂളിയിടുമ്പോൾ ഓർത്തു:  ഇന്നൊരു നല്ല ദിവസം തന്നെ...കൈനിറയെ പണമാണ് ഈ അനാഘ്രാതകുസുമം എനിയ്ക്ക് നേടിത്തന്നത്! സുന്ദരിയെങ്കിലും, അവളൊരു ബുദ്ധിശൂന്യയായതുകൊണ്ട് ഏറെയൊന്നും ബുദ്ധിമുട്ടാതെ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കുവാനെനിയ്ക്ക് സാധിച്ചു....&lt;br /&gt;&lt;br /&gt;തീർന്നില്ല.......ഏറ്റെടുത്ത ജോലികൾ ഇനിയുമുണ്ട്...........പലതും കുഴപ്പം പിടിച്ചതുമാണ്.....വിശ്രമിക്കാൻ നേരമില്ല.......എപ്പോഴും ഭാഗ്യം കൂടെ ഉണ്ടായെന്നും വരില്ല.....എന്തൊക്കെയായാലും ഒന്നുണ്ട്,  ‘സഹപ്രവർത്തകർക്കിടയിൽ’ നല്ല  മതിപ്പ് നേടിയെടുക്കാൻ ഇതിനോടകം എനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വിശ്വസ്തതയുടേയും അർപ്പണബോധത്തിന്റേയും കാര്യത്തിൽ വിട്ടുവീഴ്ചയില്ല തന്നെ!!!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2981293166553340759-8283569688408113982?l=bindukp.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/bindukp/feeds/~4/3PkZTeyThPk" height="1" width="1"/&gt;</content><app:edited xmlns:app="http://www.w3.org/2007/app">2009-09-10T10:39:44.291+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">53</thr:total><feedburner:origLink>http://bindukp.blogspot.com/2009/09/blog-post.html</feedburner:origLink></entry><entry><title type="text">ജാക്കിപുരാണം</title><link rel="alternate" type="text/html" href="http://feedproxy.google.com/~r/bindukp/feeds/~3/pfmmkL8wirI/blog-post.html" /><author><name>ബിന്ദു കെ പി</name><email>noreply@blogger.com</email><uri>http://www.blogger.com/profile/00320212276328609289</uri></author><updated>2009-01-25T20:50:40-08:00</updated><id>tag:blogger.com,1999:blog-2981293166553340759.post-9070392806549533330</id><content type="html">&lt;span style="font-weight:bold;"&gt;ചില ഹൈദ്രാബാദ് ഓർമ്മകളിലേയ്ക്ക്..&lt;/span&gt;&lt;br /&gt;&lt;br /&gt;അച്ഛൻ ജോലി ചെയ്തിരുന്ന ഐ.ഡി.പി.എൽ കമ്പനി, സ്റ്റാഫിനു വേണ്ടി ഒരുക്കിയിരുന്ന ടൗൺഷിപ്പിലായിരുന്നു ഞങ്ങൾ(അച്ഛൻ, അമ്മ, ഞാൻ, അനിയൻ ബിനു) താമസിച്ചിരുന്നത്. അറുന്നൂറ് ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടന്നിരുന്ന ഈ ടൗൺഷിപ് ഐ.ഡി.പി.എൽ കോളനി എന്നാണറിയപ്പെട്ടിരുന്നത്. ക്വാർട്ടേഴ്സുകളെ കൂടാതെ അമ്പലം, പള്ളി, മോസ്ക്ക്, പാർക്കുകൾ, ക്ലബ്ബുകൾ, പോസ്റ്റോഫീസ്, സ്കൂൾ, സിനിമാതിയേറ്റർ, ഷോപ്പിംഗ്‌സെന്റർ, ബാങ്ക്, വിശാലമായ കളിസ്ഥലങ്ങൾ മുതലായ സകലമാനസൗകര്യങ്ങളും ലഭ്യം. ഇതെല്ലാം കഴിഞ്ഞും കോളനിയുടെ അതിർത്തിപ്രദേശത്ത്  കുറേയധികം സ്ഥലം ഉപയോഗശൂന്യമായി, കുറ്റിക്കാടുകളും പനകളും നിറഞ്ഞ് ആരുടേയും നോട്ടമെത്താതെ കിടന്നിരുന്നു. ഒരു കമ്പിവേലിയുടെ നാമമാത്രവേർതിരിവ് മാത്രമുണ്ടായിരുന്ന ആ സ്ഥലം തൊട്ടപ്പുറത്തുള്ള  പ്രദേശങ്ങളിലെ ആളുകൾ തങ്ങളുടെ എരുമകളെ മേയ്ക്കാനും മറ്റും നിർബാധം ഉപയോഗിച്ചിരുന്നു. ചിലപ്പോൾ ഈ എരുമകൾ കൂട്ടംകൂട്ടമായി ക്വാർട്ടേഴ്സുകളുടെ ഭാഗത്തുകൂടി  ചുമ്മാ ഒരു സവാരി നടത്തി പോകാറുമുണ്ട്.&lt;br /&gt;&lt;br /&gt;ഞങ്ങളുടെ ക്വാർട്ടേഴ്സ്  താഴത്തെ നിലയിൽ ഒരറ്റത്തായതുകൊണ്ട്  മൂന്നു ചുറ്റും അത്യാവശ്യം സ്ഥലം. അതിരുകളിൽ  ചെറിയ ഇലകളുള്ള ഒരിനം ചെടികൾ ഇടത്തിങ്ങി വളർന്ന്  കനത്ത ഒരു പച്ചമതിൽ തീർത്തിരുന്നു.  ഉള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി വാഴയും മറ്റു പച്ചക്കറികളുമൊക്കെ നട്ട്  ഞങ്ങളൊരു കൃഷിഭൂമിയാക്കി മാറ്റിയിരുന്നു. അച്ഛന് പ്രിയപ്പെട്ട വാഴകൃഷിതന്നെയായിരുന്നു ഏറ്റവും കൂടുതൽ. കൂടാതെ മുൻ‌വശത്തായി എന്റെ സ്വന്തം പൂന്തോട്ടവും!&lt;br /&gt;&lt;br /&gt;കാര്യങ്ങളിങ്ങനെ തകൃതിയായി മുന്നേറിക്കൊണ്ടിരിക്കേ, ഒരു ദിവസം രാത്രി എന്തോ ഞെരിഞ്ഞമരുന്ന ശബ്ദം! പുറകേ വാഴയില കീറുന്നതുപോലുള്ള കുറേ ശബ്ദങ്ങളും! വാതിൽ തുറന്നു നോക്കുമ്പോൾ  ഒടിഞ്ഞു കിടക്കുന്ന രണ്ടുമൂന്നു വാഴകളാണ് ആദ്യം കണ്ടത്. അത് വെട്ടിവിഴുങ്ങിക്കൊണ്ടുനിൽക്കുന്ന, കറുകറെ കറുത്ത കൂറ്റൻ എരുമകളെ പിന്നെയും. ഞങ്ങളെ കണ്ടിട്ടും യാതൊരു കൂസലുമില്ലാതെ നിന്ന അവറ്റകളെ ഓടിച്ചുവിടാൻ കുറച്ചൊന്നുമല്ല പാടുപെട്ടത്. അന്നത്തെ ഉറക്കം അങ്ങനെ പോയി. അന്നത്തെ മാത്രമല്ല്ല, പിന്നീടുള്ള രാത്രികളിലേയും.. വാഴയുടെ സ്വാദ് തലയ്ക്കുപിടിച്ച എരുമകൾ ഇതൊരു ശീലമാക്കാൻ തുടങ്ങി. ഒപ്പം വാഴകളുടെ എണ്ണം കുറഞ്ഞുവന്നു.&lt;br /&gt;&lt;br /&gt;എന്താണിതിനൊരു പോവഴി എന്ന് ഞങ്ങൾ തലപുകഞ്ഞാലോച്ചു. ഐഡിയ കിട്ടി! ഒരു പട്ടിയെ വളർത്തുക! അതെ, അതുതന്നെയാണ് നല്ലത് - എല്ലാവരും പ്രോത്സാഹിപ്പിച്ചു. ഏതുബ്രീഡാണ് വാങ്ങേണ്ടത്, എവിടെയാണ് നല്ല സെലക്ഷൻസ് ഉള്ളത്, ഏകദേശം എന്തു വിലയ്ക്കു കിട്ടും ഇന്നിങ്ങനെ ഞാനും ബിനുവും ചർച്ച ചെയ്തുകൊണ്ടിരിക്കേ, ഒരു ദിവസം അച്ഛൻ പറഞ്ഞു, കോളനിയുടെ അങ്ങേയറ്റത്തെ ഒരു ക്വാർട്ടേഴ്സിലുള്ള ഒരാൾ ഒരുപട്ടിയെ കൊടുക്കമെന്നു പറഞ്ഞിട്ടുണ്ടെന്ന്. അതും ഫ്രീയായി!! കേട്ടപ്പോഴേ ഞങ്ങളുടെ സകല ഉത്സാഹവും പോയി. കാരണം, ഫ്രീയായി കിട്ടുമെങ്കിൽ അതൊരിക്കലും നല്ല ഇനമായിരിക്കില്ല, മിക്കവാറും ഒരു ചാവാലിയായിരിക്കും. ഏതായാലും അച്ഛൻ തീരുമാനിച്ചുകഴിഞ്ഞു. ഇനി എന്തെങ്കിലും പറഞ്ഞാൽ അച്ഛനെ വെറുതെ ദേഷ്യം പിടിപ്പിക്കാമെന്നല്ലാതെ കാര്യമൊന്നുമില്ല.  &lt;br /&gt;&lt;br /&gt;കുറച്ചു കഴിഞ്ഞ് അച്ഛൻ പോയി കഥാനായകനെ കൂട്ടി വന്നു. അച്ഛന്റെ കൂടെ ഒരു ചാവാലിയെ പ്രതീക്ഷിച്ച് ഇരുന്ന ഞങ്ങൾ അവനെ കണ്ട് കണ്ണുമിഴിച്ചുനിന്നു! പൊക്കം കുറഞ്ഞ, വെള്ള കലർന്ന ഇളം തവിട്ടുനിറമുള്ള രോമങ്ങൾ നിറയെ ഉള്ള, രോമത്തിന്റെ ഒരു കട്ട ഫിറ്റ് ചെയ്തതുപോലെ കുറിയ വാലുള്ള,  ഓമനത്തം തുളുമ്പുന്ന ഒരു മുന്തിരിക്കണ്ണൻ!  കണ്ടമാത്രയിൽ ഞങ്ങൾ ആഹ്ലാദഭരിതരായി. ഒരു ചെരാതിൽ പാൽ കൊടുത്ത് ഞങ്ങളവനെ സ്വീകരിച്ചു. ബിനുവിന്റെ ആഗ്രഹപ്രകാരം ഞങ്ങളവനെ ജാക്കി എന്നു വിളിക്കാൻ തീരുമാനിച്ചു. ഹോ,ഇത്രയും നല്ല ഒരു ഇനത്തിനെ ഫ്രീയായി തന്ന ആ മഹാമനസ്കനോട് എത്ര നന്ദി പറഞ്ഞാലാണ് അധികമാവുക? &lt;br /&gt;&lt;br /&gt;തൽക്കാലം ഞങ്ങളവനെ മുറ്റത്തെ ചെറിയ കാറ്റാടിമരത്തിൽ കെട്ടിയിട്ടു. അന്നു രാത്രിതന്നെ ജാക്കി തന്റെ ഡ്യൂട്ടി സ്വയം ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങി!!പതിവുപോലെ കുശാലായി ശാപ്പാടടിക്കാൻ വന്ന എരുമകൾക്കു നേരെ ജാക്കി ശ്വാസം‌പോലും വിടാതെ അലറി. ഇത്തിരിപ്പോന്ന ആ ശരീരത്തിൽനിന്നു വന്ന  ഭീകരഒച്ച കേട്ട് ഞങ്ങൾ പോലും ഞെട്ടിപ്പോയി. കേവലമൊരു അശു മാത്രമായ ജാക്കിയുടെ  കൂസലില്ലാത്ത കുര കേട്ട് ആനപോലെയുള്ള എരുമകൾ കുറച്ചുനേരം നിന്നശേഷം മടങ്ങിയത് എന്തായാലും പേടിച്ചിട്ടാകാൻ വഴിയില്ല. “ഹെന്റമ്മോ, കണ്ണുംചെവിടും കേൾക്കാൻ വയ്യല്ലോ”എന്ന് വിചാരിച്ചിട്ടാവും.(അതോ, ജാക്കിയുടെ ധൈര്യം സമ്മതിച്ചുകൊടുത്തേക്കാം എന്നു വച്ചിട്ടോ?) എന്തായാലും അതോടുകൂടി ഞങ്ങൾക്കവനോടുള്ള ഇഷ്ടം ഇരട്ടിയായി. &lt;br /&gt;&lt;br /&gt; ദിവസങ്ങൾക്കുള്ളിൽ തന്നെ ജാക്കി ഞങ്ങളോട് നന്നായിണങ്ങി വീട്ടിലെ ഒരംഗത്തേപ്പോലെയായി. ഞങ്ങളിലാരെങ്കിലും പുറത്തുപോകുന്ന സമയത്ത് സങ്കടഭാവത്തിൽ “സ്യൂം...സ്യൂം” എന്നൊരു കരച്ചിൽ ശബ്ദം ഉണ്ടാക്കുകയും, തിരിച്ചുവരുമ്പോൾ തുള്ളിച്ചാ‍ടി, കൊച്ചുവാൽ പരമാവധി സ്പീഡിൽ ആട്ടി അഹ്ലാദപ്രകടനം നടത്തുകയും ചെയ്തു. വീട്ടിൽ ഭക്ഷണസാധനങ്ങൾ എന്തെങ്കിലും വാങ്ങിക്കുകയോ ഉണ്ടാക്കുകയോ ചെയ്താൽ പിന്നെ മൂക്കു വിടർത്തി അതിന്റെ  മണം പിടിച്ചെടുത്ത് ഒരു പങ്ക് കിട്ടുന്നതുവരെ ബഹളം കൂട്ടിയും കിട്ടാൻ താമസിച്ചാൽ ദേഷ്യത്തിൽ ഒന്നു കുരച്ചും എന്നിട്ടും കിട്ടിയില്ലെങ്കിൽ അടുത്തു ചെല്ലുന്ന ഞങ്ങളെ വേദനിപ്പിക്കാതെ ഒന്നു കടിച്ചും ജാക്കി വീട്ടിൽ സ്വന്തം അവകാശം സ്ഥാപിച്ചെടുത്തു.  സാധനങ്ങൾ എറിഞ്ഞിട്ടുകൊടുത്താൽ വായകൊണ്ട് ചാടിപ്പിടിക്കുക മുതലായ നമ്പറുകളും ജാക്കി കാണിക്കും. ജാക്കിയ്ക്ക് വേണ്ടി, ഞങ്ങൾ തേയ്ക്കുന്നതിനേക്കാ‍ൾ വിലയുള്ള സോപ്പ്.. പൗഡർ...ടവ്വൽ...പ്രത്യേക ബിസ്കറ്റ്... എന്നു വേണ്ട, ആകെ പൊടിപൂരം! &lt;br /&gt;&lt;br /&gt;പക്ഷേ വൈകാതെ ഒരു സത്യം ഞങ്ങൾ മനസ്സിലാക്കി. ജാക്കിക്ക് ഞങ്ങൾ നാലു പേരല്ലാതെ ആരെ കണ്ടാലും അലർജിയാണ്!  എന്നു വച്ചാൽ വീട്ടിലോ പരിസരത്തോ ആരെങ്കിലും വന്നാൽ  ജാക്കി ഒരു “നാഗവല്ലി”യായി മാറും. പിന്നെ ജാക്കിക്കു മുന്നിൽ ഞങ്ങളോ, ഞങ്ങളോടുള്ള സ്നേഹമോ ഇല്ല. ഉള്ളത് ‘ഇര’ മാത്രം. കൊല്ലാനുള്ള പകയോടെ, വായ മാക്സിമം തുറന്ന് കൂർത്ത പല്ലുകൾ മുഴുവനും കാണിച്ച് അസഹ്യമായ ശബ്ദത്തോടെ കുരയ്ക്കുന്ന ജാക്കിയെ കൺ‌ട്രോൾ ചെയ്യാൻ ഞങ്ങൾ ശ്രമം നടത്തി. വടിയോങ്ങിക്കൊണ്ട്,&lt;br /&gt; &lt;br /&gt;“ ജാക്കി, സ്റ്റോപ്പ്...സ്റ്റോപ്പ്...നിറുത്ത് ജാക്കി..” &lt;br /&gt;&lt;br /&gt;എന്നും മറ്റും ആജ്ഞാപിച്ചപ്പോൾ കുരയുടെ വോളിയം കൂട്ടിയെന്നു മാത്രമല്ല, വടി ഒറ്റച്ചാട്ടത്തിന് കടിച്ചെടുത്ത് കുരുകുരാ കഷ്ണങ്ങളാക്കിയശേഷം ഞങ്ങളുടെ നേരെ കുരച്ചുചാടാനും തുടങ്ങി. വീട്ടിൽ വരുന്നവരുടെ മുൻപിൽ ഞങ്ങൾ ഇളിഭ്യരായി നിന്നു. വന്നവർ പോയിക്കഴിഞ്ഞാൽ ഉടനെ ബാധയിറങ്ങി ജാക്കി നോർമ്മൽ ആവും. പിന്നെ ‘സോറി’ പറഞ്ഞ് കാലിൽ നക്കും.&lt;br /&gt;&lt;br /&gt;ജാക്കിയുടെ ലീലാവിലാസങ്ങൾ അവിടെ തുടങ്ങുകയായിരുന്നു. തുടർന്ന് ജാക്കി ദേഷ്യം സഹിക്കാനാവാതെ ചങ്ങല വലിച്ചു പൊട്ടിക്കാൻ ശ്രമംതുടങ്ങുകയും ഒരു ദിവസം രാത്രി അതിൽ വിജയിക്കുകയും ചെയ്തു. മുറിച്ചങ്ങലയുമായി ഒരു വെടിയുണ്ട കണക്കെ  വേലിപ്പഴുതിലൂടെ ജാക്കി ഓടിമറയുന്നത് കണ്ടുനിൽക്കാനേ ഞങ്ങൾക്കു കഴിഞ്ഞുള്ളൂ. ഉടനെ ഞാനും ബിനുവും കൂടി കേക്ക്, ബിസ്ക്കറ്റ് തുടങ്ങിയ ജാക്കിയുടെ ഇഷ്ടവിഭവങ്ങളുമായി അന്വേഷണത്തിനിറങ്ങി. ഭാഗ്യമെന്നു പറയട്ടെ, ഓടിത്തളർന്ന്  ഒരു കുറ്റിച്ചെടിയുടെ മറവിൽ ‘നമ്പർ ടു’ സാധിച്ചുകൊണ്ടിരുന്ന ജാക്കിയെ മുറിച്ചങ്ങലയിൽ പിടുത്തമിട്ട് ഒരു കണക്കിന് വീട്ടിലെത്തിച്ചു. അങ്ങനെ എത്ര ചങ്ങലകൾ പൊട്ടി! അവസാനം അച്ഛൻ റാണിഗഞ്ജിലോ മറ്റോ പോയി കട്ടി കൂടുതലുള്ള ഒരു ചങ്ങല പ്രത്യേകം ഉണ്ടാക്കിച്ചു. അത് പൊട്ടിക്കാൻ ജാക്കി പഠിച്ചപണി പതിനെട്ടു നോക്കിയിട്ടും നടന്നില്ല. പക്ഷേ മറ്റൊരു അത്യാഹിതം നടന്നു. ഇത്തവണ പൊട്ടിയത് ബെൽറ്റാണ്! ബെൽറ്റും ചങ്ങലയും ഉപേക്ഷിച്ച് പരിപൂർണ്ണ നഗ്നനായി ജാക്കി പാഞ്ഞുപോയി. ഒരു ഗുണമുള്ളത്, എവിടെയാണെങ്കിലും തീറ്റസാധങ്ങൾ കണ്ടാൽ ജാക്കി എല്ലാം മറക്കുമെന്നുള്ളതാണ്. അന്ന് ഇഷ്ടവിഭവം കാണിച്ച് അകൃഷ്ടനാക്കിയാണ് വീട്ടിലെത്തിച്ചത് (ഭാഗ്യത്തിന് വഴിയിൽ മറ്റാരും വന്നില്ല). പിന്നെ ബെൽറ്റും റാണിഗഞ്ജിൽ നിന്ന് പ്രത്യേകം ഉണ്ടാക്കിച്ചു. ഇത് രണ്ടും ഓക്കെ ആയപ്പോൾ അടുത്ത ഓട്ടം കെട്ടിയിട്ടിരുന്ന മരക്കുറ്റി വലിച്ച് പറിച്ചുകൊണ്ടായിരുന്നു. ഇരുമ്പുകുറ്റി സംഘടിപ്പിച്ച് കുഴിയിൽ കൊൺക്രീറ്റിട്ട്  ഉറപ്പിച്ച് ആ പ്രശ്നവും പരിഹരിച്ചു. ഇത്രയും നല്ല സുന്ദരക്കുട്ടപ്പനെ ഫ്രീയായി തന്നതിനു പിന്നിലുള്ള മഹാമനസ്കത അപ്പോഴാണ് പിടികിട്ടിയത്! ഭാഗ്യം‌കൊണ്ടു മാത്രം എന്നു പറയാം, കാര്യമായ അത്യാഹിതങ്ങളൊന്നും ഉണ്ടായില്ല.    &lt;br /&gt;&lt;br /&gt;എങ്കിലും എന്തെല്ലാം തലവേദനകൾ... &lt;br /&gt;&lt;br /&gt;വീടിന്റെ പിൻ‌വശത്തുനിന്നു മുൻപിലേക്ക് കൊണ്ടുവരുകയായിരുന്ന ജാക്കിയെ അപ്രതീക്ഷിതമായി കണ്ട നമ്പ്യാർ മാമൻ ഒരു പ്രേതത്തെകണ്ടതുപോലെ പേടിച്ച് പുറകോട്ടു നീങ്ങി ചെടിച്ചട്ടിയും തകർത്തുകൊണ്ട് റോസാചെടികളിലേക്ക് മലർന്നടിച്ചുവീണ് മേലാസകലം മുറിഞ്ഞത്..&lt;br /&gt;&lt;br /&gt;മുൻ‌വശത്തെ മുറിയിൽ സോഫാക്കാലിൽ കെട്ടിയിരുന്ന ജാക്കിയുമായി സ്നേഹപ്രകടനങ്ങളിൽ മുഴുകിയിരിക്കുമ്പോൾ അപ്രതീക്ഷിതമായി വന്നു കയറിയ പാൽക്കാരന്റെ നേർക്ക്  കലി ബാധിച്ച ജാക്കി സോഫയും വലിച്ചുകൊണ്ട്  എത്തിപ്പറ്റി രണ്ടുകാലിൽ നിന്ന് മുൻ‌കാലുകൾ കൊണ്ട് അയാളെ വരിഞ്ഞുമുറുക്കിപിടിച്ചത്.... തലനാരിഴയ്ക്കാണ് അന്ന് ഞങ്ങൾ അയാളെ രക്ഷപ്പെടുത്തിയത്..&lt;br /&gt;&lt;br /&gt; വെറ്റിനറി ക്ലിനിക്കിലേക്ക്  ഇഞ്ജക്ഷൻ എടുക്കാനും മറ്റും കൊണ്ടുപോകുമ്പോൾ ഓട്ടോ ഡ്രൈവറുടെ മേൽ കുരച്ചുചാടുന്ന ജാ‍ക്കിയേയുംകൊണ്ടുള്ള ആ യാത്രകൾ വെറും രണ്ടു കിലോമീറ്റർ ദൂരം ഇരുപത് കിലോമീറ്റർ ആയി തോന്നിപ്പിച്ചത്...ക്ലിനിക്കിൽ ചെന്നാലോ, ഡോക്ടറെ അടുപ്പിക്കുകയുമില്ല. അവസാനം കയറുകൊണ്ട് വായയും കാലുകളും കെട്ടേണ്ടി വന്നത്...&lt;br /&gt;&lt;br /&gt;(മുഴുവൻ എഴുതുകയാണെങ്കിൽ ഒരു പത്തു പോസ്റ്റിലും നിൽക്കില്ല).&lt;br /&gt;&lt;br /&gt;വല്ലാതെ ദേഷ്യം തോന്നുമ്പോൾ &lt;br /&gt;“ഒറ്റച്ചവിട്ടിന് കൊല്ലണം ഈ ജന്തൂനെ”&lt;br /&gt;എന്നും പറഞ്ഞ് കാലോങ്ങുന്ന അച്ഛൻ കുറച്ചുകഴിഞ്ഞ് തലോടുന്നതും കാണാമായിരുന്നു.&lt;br /&gt;&lt;br /&gt;ഒരു നല്ല ശീലം മാത്രം വന്നു കയറുമ്പോഴേ ജാക്കിയ്ക്കുണ്ടായിരുന്നു: നിൽക്കുന്ന സ്ഥലം ഒരിക്കലും വൃത്തികേടാക്കില്ല. എത്ര വൈകിയാലും നമ്മൾ പുറത്തുകൊണ്ടുപോകുന്നതുവരെ കാത്തുനിൽക്കും. പക്ഷേ പുറത്തുകൊണ്ടുപോകുമ്പോൾ ഒരുമാതിരി കുതിരപ്പുറത്തിരിക്കുന്ന ഇഫക്റ്റാണ്. ജാ‍ക്കി എപ്പോഴും മുന്നിലേ നടക്കൂ. നടക്കലല്ല, നമ്മളേയും വലിച്ചുകൊണ്ട് തോന്നിയപോലെ ഒരോട്ടമാണ്. ഇതിനും മാത്രം ‘കുതിരശക്തി’ ആ കുഞ്ഞുശരീരത്തിലെങ്ങനെ വന്നോ ആവോ..&lt;br /&gt;&lt;br /&gt;കോളനിയിലെ പട്ടിക്കമ്പക്കാരാനായ ഒരാൾ അഞ്ചാറു പട്ടികളെ വളർത്തിയിരുന്നു. പ്രഭാതസവാരിക്കിറങ്ങുന്ന അയാളുടെ പിന്നാലെ അനുസരണയോടെ പട്ടികൾ നടക്കുന്നത് അസൂയയോടെ ഞങ്ങൾ നോക്കിനിന്നു.&lt;br /&gt;&lt;br /&gt; “ നമ്മൾ പറയുന്നത് അനുസരിക്കാൻ പട്ടിയ്ക്ക്  ദിവസവും ട്രെയിനിംഗ് കൊടുക്കണം ”:  അയാൾ പറഞ്ഞു.&lt;br /&gt;&lt;br /&gt;പിറ്റേദിവസം മുതൽ ഞങ്ങൾ&lt;br /&gt;&lt;br /&gt;“ ജാക്കി... സിറ്റ് ”&lt;br /&gt;“ ജാക്കി...സ്റ്റാൻഡ് ”&lt;br /&gt;“ ഷെയ്ക്ക് ഹാൻഡ് ”&lt;br /&gt;&lt;br /&gt;എന്നിങ്ങനെ അനുസരണം പഠിപ്പിക്കാൻ കൊണ്ടുപിടിച്ച് ശ്രമിച്ചെങ്കിലും ജാക്കി അതെല്ലാം പുച്ഛത്തോടെ അവഗണിച്ച് മറ്റെങ്ങോ നോക്കി നിന്നു.&lt;br /&gt;&lt;br /&gt;കൊടും‌തണുപ്പുകാലത്ത് രാത്രി പുറത്തുനിൽക്കുന്ന ജാക്കിയെ ഓർത്ത് പാവം തോന്നി ഞങ്ങൾ പഴയതുണികൾ നിറച്ച ഒരു കിടക്കയുണ്ടാക്കിക്കൊടുത്തു. സുഖമായി അതിൽ കിടക്കുന്ന ജാക്കിയെ കാണാൻ ആകാംക്ഷയോടെ രാവിലെ ചെന്നപ്പോൾ കണ്ട കാഴ്ച കണ്ട് ഞങ്ങൾ ചിരിച്ചുപോയി : കിടക്ക മുഴുവനും കുരുകുരാ കഷ്ണങ്ങളായി കീറി അതിന്റെ നടുവിൽ ഒന്നുമറിയാത്തതുപോലെ ജാക്കി നിൽക്കുന്നു!&lt;br /&gt;&lt;br /&gt;അച്ഛൻ വൊളന്ററി റിട്ടയർമെന്റ് എടുത്തശേഷം ഞങ്ങൾ നാട്ടിലേക്ക് മടങ്ങുമ്പോൾ ഈ ‘തലവേദനയെ’ അവിടെ ഉപേക്ഷിച്ച് പോരാൻ സീരിയസ്സായിതന്നെ ആലോചിച്ചതായിരുന്നു. പക്ഷേ ഈ ഭീകരനെ ഏറ്റെടുക്കാൻ ആരാണ് തയ്യാറാവുക? മാത്രമല്ല, ഉപേക്ഷിക്കാൻ ആലോചിച്ചെങ്കിലും  ഞങ്ങൾക്കാർക്കും സത്യത്തിൽ അതിനു മനസ്സുണ്ടായിരുന്നില്ല.  ജാക്കിയെ ഉപേക്ഷിക്കേണ്ട, നാട്ടിലേക്കു കൊണ്ടുപോകാമെന്ന് ബിനു വാശി പിടിയ്ക്കുകയുംചെയ്തു. അവിടെ എത്തിക്കാനുള്ള സകല ഉത്തരവാദിത്വവും അവൻ സ്വമേധയാ ഏറ്റെടുത്തു. അങ്ങനെ ഞങ്ങൾ മൂന്നു പേരും ട്രെയിനിലും, ബിനു ജാക്കിയേയുംകൊണ്ട് വീട്ടുസാധനങ്ങൾ കയറ്റിയ ലോറിയിലും നാട്ടിലേക്ക് പുറപ്പെട്ടു. ജാക്കിയ്ക്ക് ഉറക്കഗുളിക കൊടുത്താണ് ലോറിയിൽ കയറ്റിയത്.  അഞ്ചാം ദിവസമാണ് ലോറി  നാട്ടിൽ എത്തിയത്. ക്ഷീണിച്ചവശനായി, പഞ്ചപാവമായ ജാക്കിയേയും കൊണ്ട് ബിനു വിജയശ്രീലാളിതനായി ഇറങ്ങി. ജാക്കിയുടെ സ്വഭാവം ഇതോടെ നന്നാവുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. പക്ഷേ രണ്ടുമൂന്നു ദിവസത്തിനകം തന്നെ ജാക്കി പഴയ ഫോമിലായി.  കേരളമാണ് സ്ഥലം, ഒരു റിസ്ക്കെടുക്കാൻ തയ്യാറല്ലാത്ത ഞങ്ങൾ നല്ല സ്‌ട്രോങ് ആയ ഒരു കൂട് ആദ്യം തന്നെ ഉണ്ടാക്കിച്ചു. പതിവില്ല്ലാത്തവിധം ധാരാളം ആളുകളെ എപ്പോഴും കണേണ്ടിവന്ന ജാക്കി  കൂടിനുള്ളിൽ കിടന്ന് ബഹളംവയ്ക്കുകയും നിന്ന നില്‍പ്പിൽ വട്ടം കറങ്ങുകയുമൊക്കെ ചെയ്തു. എന്തായാലും കൂടിനുള്ളിൽ നിന്ന് പുറത്തുവരില്ലല്ലോ.. അതായിരുന്നു ഒരു സമാധാനം.&lt;br /&gt;&lt;br /&gt; എന്റെ കല്യാണത്തിന് തലേദിവസം തന്നെ ജാക്കിയെ തറവാട്ടിൽ ‘വടക്കോറത്തെ’ ഇറയത്ത് അധികം ആൾപ്പെരുമാറ്റമില്ലാത്ത ഒരു  മൂലയിൽ സ്ഥാപിക്കുകയാണ് ചെയ്തത്. അവിടന്ന് ജാക്കി തിരിച്ചുവന്നപ്പോൾ വീട്ടിൽ പുതിയൊരാൾ! അഞ്ചാമതൊരാളെ  ഉൾക്കൊള്ളാൻ  തയ്യാറാവാതെ ജാക്കി വീണ്ടും ഭ്രാന്തുപിടിച്ചതുപോലെ പെരുമാറി. ബാംഗ്ലൂർക്ക് പുറപ്പെടുമ്പോൾ പിന്നിൽ ജാക്കിയുടെ സങ്കടക്കരച്ചിൽ കേട്ടു.&lt;br /&gt;&lt;br /&gt;“ജാക്കിയ്ക്ക് എന്തോ അസുഖമാണ്” മാസങ്ങൾക്കുശേഷം അമ്മയുടെ കത്തിൽ കണ്ടു.&lt;br /&gt;&lt;br /&gt;പിന്നത്തെ പ്രാവശ്യം ബാംഗ്ലൂരിൽ നിന്ന് ഞങ്ങൾ നാട്ടിലെത്തിയപ്പോൾ ജാക്കി തീരെ വയ്യാത്ത അവസ്ഥയിലായിരുന്നു. (എന്തായിരുന്നു രോഗമെന്ന് ഒരു പിടിയുമില്ല. പരിശോധിക്കാൻ വന്ന ഡോക്ടറുടെ നേരെ കുരച്ചുചാടിയപ്പോൾ ഡോക്ടർ ജീവനുംകൊണ്ട് ഓടിപ്പോവുകയായിരുന്നത്രേ). അന്നാദ്യമായി പ്രസാദിന്റെ നേരെ കുരച്ചുചാടിയില്ല. തീരെ വയ്യെങ്കിലും എന്നെ കണ്ടപ്പോൾ കിടന്ന കിടപ്പിൽ സാവധാനം വാലാട്ടി. തിരിച്ചു ബാംഗ്ലൂർക്ക് പോയി അധികം താമസിയാതെ തന്നെ ജാക്കി ഞങ്ങളെ വിട്ടുപോയതായ വാർത്തയും എത്തി.&lt;br /&gt;&lt;br /&gt;“ഇന്നലെ രാത്രി ജാക്കി നമ്മളെ വിട്ടു പോയി. കുഴിയെടുക്കലും അടക്കലുമൊക്കെ ബിനു തന്നെയാണ് ചെയ്തത്... രാത്രി ഞങ്ങളാരും ഒന്നും കഴിച്ചില്ല” അമ്മയുടെ കത്തിലെ വരികൾ..&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;തീരെ ഹ്രസ്വമെങ്കിലും സംഭവബഹുലമായ ജീവിതത്തിനുശേഷം ജാക്കി അങ്ങനെ പുത്തൻ‌വേലിക്കരയിലെ മണ്ണിൽ ഉറങ്ങുന്നു. ഒന്നുമാത്രം എത്ര അലോചിട്ടും എനിയ്ക്ക് പിടി കിട്ടുന്നില്ല : വളർത്തുന്നവരെയല്ലാതെ ആരേയും അടുപ്പിക്കാത്ത ഈ ഭീകരൻ എന്തുകൊണ്ട് അന്ന് ആ വീട്ടിൽ‌നിന്ന് ഒരു പ്രകോപനവുമില്ലാതെ,നല്ല അനുസരണയോടെ അച്ഛന്റെ കൂടെ ഇറങ്ങിപ്പോന്നു? മുജ്ജന്മബന്ധമെന്നൊക്കെ പറയുന്നത് ഇതായിരിക്കാം..(“ഈ കുരിശ് നമ്മൾക്കാണ് വിധിച്ചിട്ടുള്ളത്. അതുതന്നെ കാരണം” എന്ന് അച്ഛൻ ചിലപ്പോൾ തമാശയായി പറയാറുണ്ട്.)&lt;br /&gt;എന്തായാലും വീണ്ടുമൊരു പരീക്ഷണത്തിന് തയ്യാറാവാഞ്ഞതുകൊണ്ട് ജാക്കിയുടെ കൂട് ഇപ്പോൾ  ഒരു വിറക്/ചാണക സംഭരണിയായി മാറിയിരിക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2981293166553340759-9070392806549533330?l=bindukp.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/bindukp/feeds/~4/pfmmkL8wirI" height="1" width="1"/&gt;</content><app:edited xmlns:app="http://www.w3.org/2007/app">2009-01-26T10:20:40.117+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">67</thr:total><feedburner:origLink>http://bindukp.blogspot.com/2009/01/blog-post.html</feedburner:origLink></entry><entry><title type="text">ഐ.എൽ.ഡി. എന്ന സമർത്ഥനായ കൊലയാളി</title><link rel="alternate" type="text/html" href="http://feedproxy.google.com/~r/bindukp/feeds/~3/1ZT-u-1eN2w/blog-post_02.html" /><author><name>ബിന്ദു കെ പി</name><email>noreply@blogger.com</email><uri>http://www.blogger.com/profile/00320212276328609289</uri></author><updated>2008-12-17T20:20:00-08:00</updated><id>tag:blogger.com,1999:blog-2981293166553340759.post-6853238916126278324</id><content type="html">അച്ഛന്റെ  മരണത്തെക്കുറിച്ചുള്ള &lt;a href="http://bindukp.blogspot.com/2008/11/blog-post.html"&gt;ഓർമ്മക്കുറിപ്പ്  &lt;/a&gt;എഴുതിക്കഴിഞ്ഞപ്പോഴാണ് ഇങ്ങനെയൊരു പോസ്റ്റിന്റെ ആശയം മനസ്സിൽ രൂപപ്പെട്ടത്. നിനച്ചിരിക്കാതെ അച്ഛനെ കീഴ്പ്പെടുത്താനായി എത്തിയ ശ്വാസകോശരോഗം &lt;span style="font-weight:bold;"&gt;ഐ.എൽ.ഡി&lt;/span&gt; എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന “&lt;span style="font-weight:bold;"&gt;ഇന്റർസ്റ്റീഷ്യൽ ലങ് ഡിസീസ്&lt;/span&gt;” ആണെന്ന് ഡോക്ടർമാർ കണ്ടെത്തിയപ്പോഴാണ് അങ്ങിനെയൊരു പേര് ആദ്യമായിട്ട് കേൾക്കുന്നതു തന്നെ. പിന്നീട് പരിശോധനകളുടേയും ചികിത്സയുടേയും വിവിധ ഘട്ടങ്ങളിലൂടെ മനസ്സിലാക്കാൻ സാധിച്ച കുറച്ചു വിവരങ്ങൾ ഞാൻ ഇവിടെ കുറിയ്ക്കുന്നു. ഇതിനെപ്പറ്റി അറിയാത്തവർക്കും അറിയാനാഗ്രഹമുള്ളവർക്കും പ്രയോജനപ്പെട്ടാലോ..? &lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;എന്താണ് ഐ.എൽ.ഡി?&lt;/span&gt;&lt;br /&gt;&lt;br /&gt;ശ്വാസകോശത്തിലെ വായുഅറകളിലുള്ള(alveoli) ഇന്റർസ്റ്റീഷ്യൽ കലകൾ(tissus)ആണ്  വായുവിൽനിന്ന് ഓക്സിജനെ വേർതിരിച്ച് രക്തത്തിൽ കലർത്തുകയും തിരിച്ച് രക്തത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡിനെ പുറന്തള്ളുകയും ചെയ്യുന്ന പ്രധാന ധർമ്മം നിർവ്വഹിക്കുന്നത്. ഇവയിൽ നീർക്കെട്ടും തടിപ്പും ഉണ്ടായി, മാർദ്ദവം നഷ്ടപ്പെടുകയും,ക്രമേണ ഇരുണ്ട പാടുകൾ(scar) രൂപപ്പെട്ട് ഉപയോഗശൂന്യമാവുകയും മൂലം, ശ്വസനം ബുദ്ധിമുട്ടാവുകയും, ആവശ്യത്തിന് ഓക്സിജൻ രക്തത്തിൽ എത്തിച്ചേരാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഐ.എൽ.ഡി എന്ന അസാധാരണമായ രോഗം.  തുടക്കത്തിൽ ശ്വാസകോശത്തിന്റെ ചെറിയൊരു ഭാഗത്തെ മാത്രം ബാധിക്കുന്ന ഈ വൈകല്യം പടിപടിയായി ബാക്കിയുള്ള ഭാഗത്തേയ്ക്കും പടർന്ന് കാലക്രമേണ ശ്വാസകോശത്തെ മുഴുവനായും നശിപ്പിക്കുന്നു. രോഗം ഗുരുതരമാവുന്ന അവസ്ഥയിൽ ശ്വാസകോശത്തിന്റെ വികസിക്കാനും ചുരുങ്ങാനുമുള്ള കഴിവ് നഷ്ടമാകുന്നു. കണ്ടുപിടിക്കപ്പെട്ടുകഴിഞ്ഞാൽ രോഗത്തിന്റെ വളർച്ചയെ മന്ദഗതിയിലാക്കാനുള്ള ചില മരുന്നുകൾ പ്രയോഗിക്കാമെന്നല്ലാതെ രോഗബാധിതമായ ഭാഗം പിന്നീടൊരിക്കലും പൂർവ്വസ്ഥിതിയിലാക്കാൻ  കഴിയില്ല.  &lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;ലക്ഷണങ്ങൾ:&lt;/span&gt;&lt;br /&gt;&lt;br /&gt;ഏറ്റവും പ്രധാനപ്പെട്ട രണ്ടു ലക്ഷണങ്ങൾ ഇവയാണ്:&lt;br /&gt;&lt;br /&gt;*  ഭാരപ്പെട്ട പണികളോ വ്യായാമമോ ചെയ്യുമ്പോൾ പതിവില്ലാത്തവിധം കിതപ്പും ആയാസവും അനുഭവപ്പെടുക.&lt;br /&gt;*  ഇടയ്ക്കിടെയുള്ള വരണ്ട(കഫം തീരെയില്ലാത്ത) ചുമ.&lt;br /&gt;&lt;br /&gt;ഇവയോടനുബന്ധിച്ച് ക്ഷീണം, നെഞ്ചിൽ അസ്വസ്ഥത,ശരീരം മെലിയുക എന്നിവയ്ക്കു പുറമേ അകാരണമായ വിഷാദം, ഉത്കണ്ഠ,ഭയം, ദേഷ്യം എന്നീ മാനസിക പ്രശ്നങ്ങളും ഉണ്ടാവാം.  രോഗം മൂർച്ഛിയ്ക്കുന്ന മുറയ്ക്ക് ശ്വാസതടസ്സം കൂടിക്കൂടിവരുകയും പതിവു ദിനചര്യകൾ പോലും-വീടിനുള്ളിൽത്തന്നെ നടക്കുന്നതോ സംസാരിക്കുന്നതോ പോലും- അയാസകരമായി അനുഭവപ്പെടും. ചിലരിൽ കൈവിരലുകളുടെ അഗ്രഭാഗം (പ്രത്യേകിച്ചു വേദനയൊന്നുമില്ലാതെ തന്നെ) വീർക്കുകയും നഖങ്ങൾ അതിനുമുകളിലൂടെ വളയുകയും ചെയ്യും(clubbing).&lt;br /&gt; ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങുമ്പോഴേയ്ക്കും രോഗം അതിന്റെ വളർച്ചയുടെ പാതയിൽ ബഹുദൂരം മുന്നേറിക്കഴിഞ്ഞിരിയ്ക്കും എന്നതാണ് സങ്കടകരമായ വസ്തുത. പ്രാരംഭദശയിൽ ചില ലക്ഷണങ്ങൾ ഉണ്ടായാൽ തന്നെയും അവയെ  സാധാരണ ചുമയോ, ആസ്ത്‌മയോ, മറ്റു ശാരീരിക പ്രശ്നങ്ങളോ ഒക്കെയായി തെറ്റിദ്ധരിച്ച് അവഗണിക്കാനുള്ള സാധ്യത ഏറെയാണ്. &lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;കാരണങ്ങൾ:&lt;/span&gt;&lt;br /&gt;&lt;br /&gt;ഐ.എൽ.ഡി എന്ന രോഗാവസ്ഥയ്ക്ക് വ്യക്തമായ ഒരു കാരണം കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നറിയുന്നു. എങ്കിലും ഏറ്റവുമധികം സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്ന കാരണങ്ങൾ ഇവയാ‍ണ്:&lt;br /&gt;&lt;br /&gt;1. &lt;span style="font-weight:bold;"&gt;തൊഴിലും അനുബന്ധ പരിസ്ഥിതി ഘടകങ്ങളും :&lt;/span&gt; വിഷാംശമുള്ളതോ ആരോഗ്യത്തിന് ഹാനികരമായതോ ആയ അന്തരീക്ഷത്തിൽ ജോലിസംബന്ധമായി ദീർഘകാലം  ഇടപഴകേണ്ടിവരുന്നത് ക്രമേണ ശ്വാസകോശത്തിന് കേടുപാട് വരുത്തുന്നു. ഇതിൽ സിലിക്ക,ആസ്‌ബെസ്റ്റോസ്,ചില ലോഹങ്ങൾ,കൽക്കരി,പഞ്ഞി എന്നിവയുടെ പൊടിയോ, അമോണിയ,ക്ലോറിൻ തുടങ്ങിയ രാസവാതകങ്ങളോ കലർന്ന അന്തരീക്ഷമാണത്രേ ഏറ്റവും അപകടസാധ്യത കൂടിയത്.&lt;br /&gt; &lt;br /&gt;2.&lt;span style="font-weight:bold;"&gt; പുകവലി. &lt;/span&gt; &lt;br /&gt;&lt;br /&gt;3. &lt;span style="font-weight:bold;"&gt;അണുബാധ :&lt;/span&gt; ചിലതരം വൈറസ് ബാധകൾ,ബാക്റ്റീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ പോലുള്ള അസുഖങ്ങൾ, ഫംഗസ് ബാധ എന്നിവ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുള്ളതായി ഗവേഷകർ വിശ്വസിക്കുന്നു. ആമവാതം(rheumatoid arthritis) പോലുള്ള സന്ധിവാത രോഗങ്ങളും  ഐ.എൽ.ഡി.യ്ക്ക് കാരണാമായേക്കാം.&lt;br /&gt;&lt;br /&gt;4. &lt;span style="font-weight:bold;"&gt;റേഡിയേഷൻ :&lt;/span&gt; അർബുദചികിത്സയ്ക്ക്  റേഡിയേഷന്  വിധേയരാകേണ്ടി വരുമ്പോൾ അത് ചിലപ്പോൾ ശ്വാസകോശ കലകളെയും ഭാഗികമായി നശിപ്പിച്ചേക്കാം.&lt;br /&gt;&lt;br /&gt;5. &lt;span style="font-weight:bold;"&gt;മരുന്നുകൾ :&lt;/span&gt; കീമോതെറാപ്പി ചികിൽസയിലും,ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ഉപയോഗിക്കുന്ന ചില മരുന്നുകൾ,  ചില ആന്റിബയോട്ടിക്കുകൾ മുതലായവയ്ക്ക്  ഇന്റർസ്റ്റീഷ്യൽ കലകളെ നശിപ്പിക്കാൻ കഴിവുണ്ടത്രേ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;രോഗനിർണ്ണയം:&lt;/span&gt;&lt;br /&gt;&lt;br /&gt;ഐ.എൽ.ഡി.യുടെ ലക്ഷണങ്ങൾക്ക് മറ്റു പല രോഗലക്ഷണങ്ങളുമായി സാമ്യമുണ്ടാകാം എന്നതുകൊണ്ട് വിശദമായ പരിശോധനയിൽക്കൂടിയല്ലാതെ രോഗനിർണ്ണയം ബുദ്ധിമുട്ടാണ്.&lt;br /&gt;&lt;br /&gt;സാധാരണയായി ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ ഇവയാണ്:&lt;br /&gt;&lt;br /&gt;1. നെഞ്ചിന്റെ എക്സ്-റേ.&lt;br /&gt;&lt;br /&gt;2. കൂടുതൽ വിശദവും വ്യക്തവുമായ ചിത്രം ലഭിക്കുന്നതിന് സി.ടി.സ്കാൻ.&lt;br /&gt;&lt;br /&gt;3. രക്തത്തിലെ ഓക്സിജന്റെ അളവ് അറിയാനുള്ള രക്തപരിശോധന.&lt;br /&gt;&lt;br /&gt;4. പി.എഫ്.ടി(pulmonary function test): &lt;br /&gt;വളരെ ലളിതമായ ഈ പരിശോധനയിലൂടെ ശ്വാസകോശത്തിന് പ്രവർത്തിക്കാനുള്ള കഴിവ് എത്രത്തോളമുണ്ടെന്ന് അളക്കുവാൻ സാധിക്കുന്നു. സ്പൈറോമീറ്റർ എന്ന ഉപകരണത്തിലൂടെ ശക്തിയായി ഊതുമ്പോൾ ശ്വാസകോശത്തിനുള്ളിലേയ്ക്കും പുറത്തേക്കുമുള്ള വായുവിന്റെ പ്രവാഹം രേഖപ്പെടുത്തുന്നതിലൂടെയാണ് ഇത് സാധ്യമാവുന്നത്.&lt;br /&gt;&lt;br /&gt;5. ട്രെഡ്‌മില്ലോ സൈക്കിളോ പോലുള്ള ഉപകരണങ്ങളിൽ വ്യായാമം ചെയ്യിച്ചുകൊണ്ടിരിക്കേതന്നെ ശ്വാസോച്ഛ്വാസം,രക്തസമ്മർദ്ദം,രക്തത്തിലെ ഓകിജന്റെ അളവ് മുതലായവ  നിരീക്ഷിക്കുക.&lt;br /&gt;&lt;br /&gt;6. ബ്രോങ്കോസ്കോപ്പി: &lt;br /&gt;വായിലൂടെ ചെറിയൊരു ട്യൂബ് ശ്വാസകോശത്തിലേയ്ക്ക് കടത്തി കലകളുടെ വളരെ സൂക്ഷ്മമായ ഒരു ഭാഗം പുറത്തെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കുക. ലവണാംശമുള്ള ലായനി ശ്വാസകോശത്തിലേക്ക് കുത്തിവച്ചശേഷം ഉടനടി പുറത്തേക്ക് വലിച്ചെടുക്കുക എന്ന മറ്റൊരു രീതിയും ഉണ്ട്.പുറത്തേക്ക് വലിച്ചെടുക്കുന്ന ലായനിയിൽ വായുഅറകളിലെ കോശങ്ങളുടെ സാമ്പിളുകൾ അടങ്ങിയിരിക്കും. ഈ രീതിക്ക്  ബ്രോങ്കോഅൽ‌വിയോലാർ ലാവേജ് എന്നു പറയുന്നു. രോഗം എത്രത്തോളം സജീവമാണെന്നറിയാൻ ഈ പരിശോധനകൾ സഹായിക്കുന്നു.&lt;br /&gt;&lt;br /&gt;7.ഓപ്പൺ ലങ് ബയോപ്സി:&lt;br /&gt; മേൽ‌പറഞ്ഞ രീതിയിലൂടെ വ്യക്തത ലഭിക്കാതെ വന്നാൽ മാത്രം അവലംബിക്കുന്ന അടുത്ത പരിശോധനാമാർഗ്ഗമാണിത്. ശ്വാസകോശകലകളെ  നേരിട്ട് ശസ്ത്രക്രിയയിലൂടെ മുറിച്ചെടുക്കുകയാണ് ചെയ്യുന്നത്. സങ്കീർണ്ണവും അപകടസാധ്യതയുള്ളതും ആയതുകൊണ്ട്  ഈ ശസ്ത്രക്രിയ വളരെ അപൂർവ്വമായേ ചെയ്യാറുള്ളൂ എന്നാണറിവ്. &lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;ചികിത്സ: &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;മരുന്നുകൾ:&lt;/span&gt; മുൻപു സൂചിപ്പിച്ചതുപോലെ, ഐ.എൽ.ഡി നിർണ്ണയിക്കപ്പെട്ടുകഴിഞ്ഞാൽ പിന്നെ അതിന്റെ മുന്നേറ്റം മന്ദഗതിയിലാക്കാൻ ആവുന്നതും  ശ്രമിക്കുക എന്നതാണ് ചെയ്യാനുള്ളത്. കോർട്ടിസോൺ പോലുള്ള സ്റ്റിറോയിഡുകളും(ഇവ ഗുളിക രൂപത്തിലും, താരതമ്യേന പാർശ്വഫലം കുറഞ്ഞ ഇൻഹേലർ രൂപത്തിലും ഉണ്ട്), അർബുദത്തിനതിരെ ഉപയോഗിക്കുന്ന ചില മരുന്നുകളും, നിരോക്സീകാരികൾ അടങ്ങിയ മരുന്നുകളും ആണ് പ്രധാനമായും ഉപയോഗിക്കുന്നതെന്നാണ് അറിവ്. ദീർഘകാല ഉപയോഗത്താൽ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള ഇവ ഡോക്ടറുടെ കർശനമായ മേൽ‌നോട്ടത്തിൽ ആവശ്യാനുസരണം അളവ് കൂട്ടിയും കുറച്ചും ഉപയോഗിക്കേണ്ടതാണ്. &lt;br /&gt;മരുന്നുകളോടൊപ്പം തന്നെ,പുകവലി തീർത്തും ഉപേക്ഷിക്കുക, മാംസ്യം(protein) കൂടുതൽ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക, ശുദ്ധവായു ശ്വസിക്കുക എന്നിവയും പ്രധാനമാണ്. &lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;ഓക്സിജൻ തെറാപ്പി:&lt;/span&gt; കൃത്രിമമായി ഓക്സിജൻ നൽകുന്നത് രോഗം ഭേദപ്പെടുത്തില്ലെങ്കിലും, രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതുമൂലമുള്ള സങ്കീർണ്ണതകളെ ഒരു പരിധിവരെ നിയന്ത്രിക്കാനും,രക്തസമ്മർദ്ദം കുറയ്ക്കാനും, ക്ഷീണം കുറച്ച് ഉന്മേഷമുണ്ടാക്കാനും ഏറെ സഹായകരമാണ്. രോഗത്തിന്റെ തീവ്രത അനുസരിച്ച് ഓക്സിജൻ നൽകുന്നതിന്റെ തവണകൾ വർദ്ധിപ്പിക്കേണ്ടതായി വന്നേക്കും.  ആസ്പത്രിയിൽ പോകാതെ തന്നെ  രോഗിക്ക് വീട്ടിൽ സ്വയം  ഉപയോഗിക്കാവുന്നതാ‍യ  &lt;a href="http://en.wikipedia.org/wiki/Oxygen_concentrator"&gt;ഓക്സിജൻ കോൺസൻ‌ട്രേറ്റർ&lt;/a&gt; എന്നൊരു ഉപകരണത്തേക്കുറിച്ചും എനിയ്ക്ക് അറിയാൻ സാധിച്ചിട്ടുണ്ട്.  വൈദ്യുതിയിൽ പ്രവർത്തിക്കുന്നതും, തുടർച്ചയായി ഓക്സിജൻ നിർമ്മിച്ചുനൽകാൻ കഴിവുള്ളതും, കൊണ്ടുനടക്കാൻ തികച്ചും സൗകര്യപ്രദവുമായ ഈ ഉപകരണം  ഓക്സിജൻ സിലിണ്ടറിനേക്കാൾ എന്തുകൊണ്ടും മെച്ചമാണെങ്കിലും വില താരതമ്യേന വളരെ കൂടുതലാ‍ണ്.&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;ശ്വാസകോശം മാറ്റിവയ്ക്കൽ :&lt;/span&gt;  രോഗിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യനിലയും സാമ്പത്തിക സ്ഥിതിയും അനുവദിക്കുകയാണെങ്കിൽ, അനുയോജ്യനായ ദാതാവിനെ ലഭിക്കുന്ന പക്ഷം, അവസാനമായി പരീക്ഷിക്കാവുന്ന ഈ മാർഗ്ഗവും-വളരെ അപൂർവ്വമാണെങ്കിലും- നിലവിലുണ്ട്.&lt;br /&gt;&lt;br /&gt;*************************************&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;കുറിപ്പ്:&lt;/span&gt; ഇതൊരു ആധികാരിക ലേഖനമല്ല. തെറ്റുകുറ്റങ്ങൾ ഉണ്ടാകാം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2981293166553340759-6853238916126278324?l=bindukp.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/bindukp/feeds/~4/1ZT-u-1eN2w" height="1" width="1"/&gt;</content><app:edited xmlns:app="http://www.w3.org/2007/app">2008-12-18T09:50:00.872+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">31</thr:total><feedburner:origLink>http://bindukp.blogspot.com/2008/11/blog-post_02.html</feedburner:origLink></entry><entry><title type="text">ഒരു നവംബർ ഒന്നിന്റെ ദു:ഖസ്മരണ</title><link rel="alternate" type="text/html" href="http://feedproxy.google.com/~r/bindukp/feeds/~3/-4QaStFDH2Q/blog-post.html" /><author><name>ബിന്ദു കെ പി</name><email>noreply@blogger.com</email><uri>http://www.blogger.com/profile/00320212276328609289</uri></author><updated>2008-11-02T08:16:40-08:00</updated><id>tag:blogger.com,1999:blog-2981293166553340759.post-5958126255347905016</id><content type="html">&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_yJtFCqtksfE/SQtXPvYr2EI/AAAAAAAAAas/2L9F-JgA2Bs/s1600-h/Kalvilakku.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 200px; height: 152px;" src="http://3.bp.blogspot.com/_yJtFCqtksfE/SQtXPvYr2EI/AAAAAAAAAas/2L9F-JgA2Bs/s400/Kalvilakku.jpg" border="0" alt=""id="BLOGGER_PHOTO_ID_5263396517442213954" /&gt;&lt;/a&gt;&lt;br /&gt;കേരളപ്പിറവി ദിനമായ നവംബർ ഒന്ന്, കഴിഞ്ഞ ആറുവർഷങ്ങളാ‍യി എന്നെ സംബന്ധിച്ചിടത്തോളം  അഭിശപ്തമായ ഒരു ദിവസത്തിന്റെ ഓർമ്മകളിൽ സ്വയമറിയാതെ മുഴുകിപ്പോവുന്ന ഇരുണ്ട ദിനമാണ്.  ഓർമ്മകൾ മാത്രം ബാക്കിയാക്കി അച്ഛൻ യാത്രയായ ദിവസം...&lt;br /&gt;&lt;br /&gt; പതിവുപോലെ അമ്മ ഉണക്കലരിച്ചോറിന്റെ ഉരുളകൾ  കാക്കകൾക്ക് സമർപ്പിച്ചിട്ടുണ്ടാവും..അച്ഛന്റെ സ്മാരകത്തിലെ കൽ‌വിളക്കിൽ കൊളുത്തിയ തിരി ഇപ്പോൾ കരിന്തിരി കത്തുകയായിരിക്കാം..ഒരുപക്ഷേ കാക്ക കൊത്തിവലിച്ച് കോണ്ടുപോയിരിക്കാം...അകലെയിരുന്ന് മനസ്സുകൊണ്ട് ഒരു തിരി കൊളുത്തുമ്പോൾ ഓർക്കുന്നു, തികച്ചും ആകസ്മികമായി അശാന്തിയുടെ കരിനിഴൽ വീഴ്ത്തി കടന്നുവന്ന ആ ദിവസങ്ങളെയും,  ആ നാൾവഴികളിലൂടെ അതിവേഗം അച്ഛൻ  നടന്നുമറഞ്ഞതും..&lt;br /&gt;&lt;br /&gt; ഒരു ചെറിയ ജലദോഷം വന്നാൽ‌പോലും എന്തോ മഹാവ്യാധി പിടിപെട്ട മട്ടിൽ അവശത ഭാവിക്കുകയും   ഡോക്ടറെ കാണാൻ തിടുക്കപ്പെടുകയും ചെയ്യുന്ന അച്ഛനെ വിധി  കീഴ്പ്പെടുത്താനെത്തിയത്  ഗുരുതരമായ ശ്വാസകോശരോഗത്തിന്റെ രൂപത്തിലായിരുന്നു. അതിസമർത്ഥനായ ഒരു കള്ളനേപ്പോലെ, പതിഞ്ഞകാൽ‌വെപ്പുകളോടെ കയറിക്കൂടിയ രോഗം അതിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുമ്പോഴേയ്ക്കും വളരെ വൈകിയിരുന്നു. “ഈയിടെയായി കയറ്റം കയറുമ്പോൾ ചെറിയൊരു കിതപ്പ്” എന്ന് അച്ഛൻ പറഞ്ഞപ്പോഴും അതച്ഛന്റെ പതിവ് ആശങ്കയായി മാത്രമേ തോന്നിയിരുന്നുള്ളൂ. “കയറ്റം കയറുമ്പോൾ കിതപ്പ് എനിയ്ക്കുപോലുമുണ്ടല്ലോ” എന്നാണ് ഞാൻ അച്ഛനോട് പറഞ്ഞത്.  എങ്കിലും അച്ഛന്റെ മന:സ്സമാധാനത്തിനുവേണ്ടി മാത്രം,തികഞ്ഞ ലാഘവത്വത്തോടെ ആസ്പത്രിയിലേക്ക് നടത്തിയ ആ യാത്ര ഞങ്ങളെ നയിച്ചത് ഭീകരമായ ആ യാഥാർത്ഥ്യത്തിലേക്കാണ്. പകുതിമുക്കാലും കേടുപാടു വന്നുകഴിഞ്ഞ ശ്വാസകോശവുമായാണ് അച്ഛൻ ജീവിക്കുന്നതെന്ന യാഥാർത്ഥ്യം!! “ഒന്നുമില്ല, ചെറിയൊരു പ്രശ്നമേയുള്ളൂ, മരുന്ന് കഴിച്ചാൽ മതി” എന്ന്, കാഴ്ചയിൽ പൂർണ്ണ ആരോഗ്യവനായിരുന്ന അച്ഛനോട് പറയുമ്പോൾ, സത്യത്തെ ഉൾക്കൊള്ളാൻ തയ്യാറല്ലാതിരുന്ന ഞങ്ങൾ അവർക്ക് തെറ്റു പറ്റിയതാവാമെന്ന് ആശ്വസിച്ചു. മറ്റു ഡോക്ടർമാരുടെ അഭിപ്രായങ്ങൾ തേടിയും, മരുന്നുകൾ മാറി മാറി പരീക്ഷിച്ചും, അസുഖം ഏറിയും കുറഞ്ഞും,അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചും, എങ്ങിനെയൊക്കെയോ കുറേ നാളുകൾ കടന്നുപോയി. ശ്വാസതടസ്സവും ക്ഷീണവും കൂടിവരുമ്പോഴും അസുഖത്തെ പറ്റി അച്ഛൻ  അത്രയൊന്നും ആശങ്കാകുലനായിരുന്നില്ല എന്ന വൈപരീത്യം ദൈവം അച്ഛനു നൽകിയ അനുഗ്രഹമാവാം..&lt;br /&gt;&lt;br /&gt;ഇതിടയിൽ പരിശോധനകൾ അച്ഛന് ഏറ്റവുമധികം വിശ്വാസമുണ്ടായിരുന്ന മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റിയിരുന്നു. രോഗത്തേക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിച്ചതും, അവസാനത്തേത് എന്നറിയാതെ അച്ഛൻ അവസാന ഒൻപത് നാളുകൾ കഴിച്ചുകൂട്ടിയതും അവിടെത്തന്നെ. ഓക്സിജൻ ട്യൂബിന്റെ സഹായത്താൽ മാത്രം ആശ്വാസം കിട്ടിയിരുന്ന   ആ നാളുകളിൽ പോലും അച്ഛന് തികഞ്ഞ ശുഭാപ്തിവിശ്വാസമായിരുന്നു. അധികം സംസാരിക്കാൻ പാടില്ലെന്ന് ഡോക്ടർ വിലക്കിയിട്ടും, സംസാരപ്രിയനായിരുന്ന അച്ഛൻ വീട്ടിലെ കാര്യങ്ങളെകുറിച്ചും മറ്റും വാചാലനായി, വീട്ടിൽ പോകാൻ തിടുക്കം കൂട്ടി. “വീട്ടിലെത്തിയാൽ തന്നെ പകുതി ആശ്വാ‍സമായി” എന്നാണ് പറഞ്ഞിരുന്നത്. ഗൾഫിൽ പുതിയ ജോലി കിട്ടിയ അനിയനോടും, ലീവിൽ വന്ന് രണ്ടാഴ്ച മുൻപ് മടങ്ങിപ്പോയ പ്രസാദിനോടും, അച്ചന് അത്ര കുഴപ്പമൊന്നും ഇല്ലെന്നും ഉടനെ ഡിസ്ചാർജ് ആവുമെന്നും പറയാനേല്‍പ്പിച്ചു.  മുടങ്ങാതെ ലോട്ടറിടിക്കറ്റുകൾ വാങ്ങുന്ന ശീലമുണ്ടായിരുന്ന അച്ഛൻ എന്നേക്കൊണ്ട് “ദീപാവലി ബമ്പർ” വാങ്ങിപ്പിക്കാനും, ദീപാവലിദിനത്തിൽ മധുരം വാങ്ങിപ്പിക്കാനും മറന്നില്ല.ആ ശുഭാപ്തിവിശ്വാസം ഒരുപക്ഷേ അത്ഭുതങ്ങൾ പ്രവർത്തിപ്പിച്ചേക്കുമെന്ന് പ്രതീക്ഷിക്കാൻ ഞാൻ ശ്രമിച്ചു. അച്ഛനും അമ്മയും ഞാനും മാത്രമുള്ള ആ മുറിയുടെ ചുവരുകൾക്കുള്ളിൽ അവരുടെ മുൻപിൽ കരയാതിരിക്കാനും സന്തോഷം നടിക്കാനും ഏറെ പാടുപെട്ടു.  ഇടയ്ക്കിടെ സന്ദർശനത്തിനെത്താറുള്ള അമ്മാവൻ  മാത്രമായിരുന്നു ഒരു ആശ്വാസം.&lt;br /&gt;&lt;br /&gt;അന്ന് രാത്രി പതിവിലും നന്നായി ഊണു കഴിച്ച്, “ഓ, നാളെ നവംബർ ഒന്നാണല്ലോ” എന്ന് പറഞ്ഞ് ഉറങ്ങാൻ കിടന്ന അച്ഛൻ  അപ്രതീക്ഷിതമായി  രോഗനില വഷളായി ഐ.സീ.യു വിലേക്ക് മാറ്റപ്പെടേണ്ട സ്ഥിതിയിലായി. അങ്ങോട്ട് കൊണ്ടുപോകുമ്പോഴും സ്‌ട്രെച്ചറിൽ കിടന്ന് പറഞ്ഞത് “ഐസീയൂവിലേക്കാണല്ലേ? നന്നായി. അവിടെയാവുമ്പോൾ കൂടുതൽ എക്വിപ്‌മെന്റ്സ് ഉണ്ടാവുമല്ലോ” എന്നാണ്. നിമിഷങ്ങൾ എണ്ണപ്പെട്ടുകൊണ്ടിരിക്കുന്ന ജീവനെ പിടിച്ചുനിർത്താൻ &lt;a href="http://en.wikipedia.org/wiki/Medical_ventilator"&gt;വെന്റിലേറ്റർ &lt;/a&gt; ഘടിപ്പിക്കാനായി, അനസ്തീഷ്യ കൊടുക്കുന്നതിന് തൊട്ടുമുൻപുള്ള നിമിഷങ്ങളിൽ മാത്രമാണ് അച്ചന്റെ മുഖത്ത് വല്ലാത്തൊരു പരിഭ്രമം കണ്ടത്. അടുത്തുചെന്ന എന്നോട് പറഞ്ഞു, “ഓക്സിജൻ കിട്ടുന്നില്ലല്ലോ, അച്ഛന് പേടിയാവുന്നു”. ചോര പോലെ ചുവന്ന കണ്ണുകളിൽ നിന്ന് ദയനീയമായ നോട്ടം ഏറ്റുവാങ്ങി അച്ഛനെ ആശ്വസിപ്പിക്കാൻ ഞാൻ വൃഥാ ശ്രമിച്ചു. അച്ഛന്റെ  വാക്കുകൾ  പിന്നെ അവ്യക്തമായി, ഇല്ലാതായി. . വെന്റിലേറ്റർ ഘടിപ്പിക്കപ്പെട്ട്, അനേകം ട്യൂബുകളുടെ സഹായത്തോടെ പിന്നെ ഞാൻ അവിടെ  കണ്ടത് അപരിചിതനായ മറ്റാരെയോ ആണെന്നുതോന്നി.&lt;br /&gt;&lt;br /&gt;ഒരു സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നതുപോലെ പകച്ചിരിക്കുന്ന അമ്മയുമായി ഐസീയുവിന് പുറത്തുള്ള ഇരുണ്ട വരാന്തയിൽ ഏറെനേരം ഞാൻ തളർന്നിരുന്നു. അത് സംഭവിക്കാൻ പോവുകയാണ്..ഞങ്ങളുടെ വീട് ഒരു മരണവീടാകാൻ പോകുന്നു..കുട്ടിക്കാലം മുതൽ കണ്ടിട്ടുള്ള പല മരണരംഗങ്ങൾ എന്റെ മനസ്സിലുടെ കടന്നുപോയി..വെള്ളപുതച്ച ശരീരം, കത്തിച്ച നിലവിളക്ക്, തേങ്ങാമുറികളിൽ എരിയുന്ന തിരികളുടെ ഗന്ധം, കുഴി വെട്ടുന്ന ശബ്ദം, പിന്നെ കുഴിയുടെ ആഴങ്ങളിൽ അപ്രത്യക്ഷമാവുന്ന ശരീരം..ഇതാ ഇനി അച്ഛന്റെ ഊഴം...&lt;br /&gt;&lt;br /&gt; എത്ര നേരം ആ ഇരുപ്പ് ഇരുന്നെന്നറിയില്ല. എന്തെങ്കിലും ചെയ്യാൻ, ആരെയെങ്കിലും അറിയിക്കാൻ ഞാൻ മാത്രമേയുള്ളു എന്ന് അപ്പോഴാണ് ഓർത്തത്. പിന്നെ ചുമതലാബോധം ഒരു ശക്തിയായി ആവേശിക്കുകയായിരുന്നു. അധികം വൈകാതെ സ്വന്തക്കാരേയും ബന്ധുക്കളേയും കൊണ്ട് മുറി നിറഞ്ഞു. പിറ്റേ ദിവസം ഉച്ചയ്ക്ക് ഡോക്ടർ  വിളിപ്പിച്ചപ്പോൾ അമ്മാവനും ഞാനും കൂടി ചെന്നു. “അത് സംഭവിച്ചു” ഡോക്ടർ പറഞ്ഞു. എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ലായിരുന്നു. നോക്കുമ്പോൾ, ട്യൂബുകളുടെ കെട്ടുപാടുകളൊന്നുമില്ലാതെ  സ്വതന്ത്രനായി, ശാന്തനായി കിടക്കുന്ന അച്ഛനെ ഞാൻ കണ്ടു. പെട്ടെന്ന് അച്ഛനോട് എന്തെന്നില്ലാത്ത ദേഷ്യമാണ് തോന്നിയത്. ഇന്നലെ ഈ നേരത്ത് എന്തൊക്കെയാണ് പറഞ്ഞത്? എന്നിട്ടിപ്പോൾ കിടക്കുന്നത് കണ്ടില്ലേ...എല്ലാവരേയും പറ്റിച്ച്.., ഒന്നുമറിയാത്തപോലെ..?കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ തോന്നി ഞാൻ നിലത്തേയ്ക്കിരുന്നു... &lt;br /&gt;&lt;br /&gt;പിന്നെ അച്ഛനെ കാണുന്നത് വീട്ടിൽ വച്ചാണ്. കോടിമുണ്ട് പുതച്ച്,നിലവിളക്കിനു മുൻപിൽ..മൂക്കിൽ നിന്ന് പുറത്തേയ്ക്കൊഴുകിയ ചോര കവിളിലൂടെ ഒലിച്ചിറങ്ങി ചെവിയിൽ തളംകെട്ടി നിന്നിരുന്നു. മെല്ലെ നെറ്റിയിൽ തലോടുമ്പോൾ,  മരവിച്ച ശരീരത്തിന്റെ  തണുപ്പ്  ഒരു നടുക്കത്തോടെ ഞാൻ അനുഭവിച്ചറിഞ്ഞു.... കുഴിയിലേക്ക് മൂന്നുവട്ടം ഉപ്പും മണ്ണും ഇടുമ്പോൾ ശാന്തമായ ആ മുഖം അവസാനമായി നോക്കവേ, നെറ്റിയിലെ ചന്ദനക്കുറി വെയിലേറ്റ് വെട്ടിത്തിളങ്ങുകയാണെന്നു തോന്നി...&lt;br /&gt;&lt;br /&gt; മഴയത്ത് മണ്ണിൽ കിടക്കുന്ന അച്ഛനെ ഓർത്ത് ഞെട്ടിയുണർന്ന ആ തുലാവർഷ രാത്രികളും, അച്ഛന്റെ ശരീരത്തിന് എന്തെന്തു മാറ്റങ്ങൾ സംഭവിച്ചിരിക്കാമെന്ന വിചിത്രമായ ആകാംക്ഷയിൽ, അന്വേഷണത്വരയോടെ ഇന്റർനെറ്റിലെ എണ്ണമറ്റ സൈറ്റുകളിൽ ഒഴുകിനടന്ന ഭ്രാന്തമായ പകലുകളും  പിന്നിട്ട് മനസ്സ് ശാന്തമായതെപ്പോഴാണ്? അറിയില്ല.. &lt;br /&gt;&lt;br /&gt;കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ. ദു:ഖത്തിന്റെ മുറിവുകളെ ഉണക്കുന്ന  മറവിയെന്ന ഔഷധം ഈശ്വരൻ തന്നെയാണെന്നു ഞാൻ വിശ്വസിക്കുന്നു. പക്ഷേ, ചിലപ്പോഴെങ്കിലും  മറവിയുടെ ചാരത്തെ പറത്തിമാറ്റി ഓർമ്മകളുടെ കനലിനെ ജ്വലിപ്പിക്കുന്ന കാറ്റാരാണ്? ഒരു തിരിഞ്ഞുനോട്ടത്തിന് വാശി പിടിക്കുന്ന മനസ്സായിരിക്കാം. അതുകൊണ്ടായിരിക്കാം, സിന്തോൾ സോപ്പിന്റെ വാസനയുള്ള അരിസ്റ്റോക്രാറ്റ് പെട്ടിയുമായി, രാവിലെ ഏഴു മണിയുടെ ട്രാൻസ്പോർട്ട് ബസ്സിൽ വന്നിറങ്ങുന്ന അച്ഛനെ കാത്ത്, അനിയനോടൊപ്പം അമ്പലത്തിലെ ബലിക്കൽ‌പുരയിൽ ഇരിക്കുന്ന ആ കൊച്ചുപെൺകുട്ടിയാവാൻ ഒരിക്കൽക്കൂടി മനസ്സ് കൊതിയ്ക്കുന്നത്...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2981293166553340759-5958126255347905016?l=bindukp.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/bindukp/feeds/~4/-4QaStFDH2Q" height="1" width="1"/&gt;</content><app:edited xmlns:app="http://www.w3.org/2007/app">2008-11-02T21:46:40.060+05:30</app:edited><media:thumbnail xmlns:media="http://search.yahoo.com/mrss/" url="http://3.bp.blogspot.com/_yJtFCqtksfE/SQtXPvYr2EI/AAAAAAAAAas/2L9F-JgA2Bs/s72-c/Kalvilakku.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">43</thr:total><feedburner:origLink>http://bindukp.blogspot.com/2008/11/blog-post.html</feedburner:origLink></entry><entry><title type="text">അക്ഷരക്കളരി</title><link rel="alternate" type="text/html" href="http://feedproxy.google.com/~r/bindukp/feeds/~3/-692xb4CtVc/blog-post.html" /><author><name>ബിന്ദു കെ പി</name><email>noreply@blogger.com</email><uri>http://www.blogger.com/profile/00320212276328609289</uri></author><updated>2008-09-25T21:18:01-07:00</updated><id>tag:blogger.com,1999:blog-2981293166553340759.post-8405588679511454223</id><content type="html">കുട്ടികളെ സ്ക്കൂളില്‍ ചേര്‍ക്കുന്നതിനു മുന്‍പ് അക്ഷരങ്ങളും വാക്കുകളും ഹൃദിസ്ഥമാക്കാനായി അയയ്ക്കുന്ന വീടുകള്‍ പണ്ടൊക്കെ ഗ്രാമങ്ങളില്‍ സജീവമായിരുന്നു. നിലത്തെഴുത്താശാന്മാരുടെ വീടുകളായിരുന്നു അവ. നിലത്ത് മണല്‍ വിരിച്ച് അതിലാണ് അക്ഷരങ്ങള്‍ എഴുതുക. എഴുതാനും മായ്ക്കാനും വീണ്ടുമെഴുതാനും വളരെയെളുപ്പം! വേണ്ടതോ,കുറച്ച് മണലും ചൂണ്ടാണിവിരലും മാത്രം!&lt;br /&gt;&lt;br /&gt;നിലത്തെഴുത്തുകളരിയില്‍ അക്ഷരം അഭ്യസിയ്ക്കാനുള്ള ഭാഗ്യം എനിയ്ക്കും ഉണ്ടായിട്ടുണ്ടെന്ന് അഭിമാനത്തോടെ പറഞ്ഞുകൊള്ളട്ടെ.ആശാത്തീടെ വീട് എന്നാണ് നാട്ടിലെല്ലാവരും പറഞ്ഞിരുന്നത്. വീട്ടിലെ ഇറയങ്ങളും ചായ്‌പ്പും  ഒക്കെ തന്നെ ക്ലാസ് മുറികള്‍.ധാരാളം കുട്ടികള്‍. അതുകൊണ്ട് വീട്ടിലെ അംഗങ്ങള്‍ക്കെല്ലാം പഠിപ്പിക്കുന്ന ജോലി തന്നെ.പ്രായം ചെന്ന അമ്മാശാത്തി ഉള്‍പ്പെടെ.&lt;br /&gt;&lt;br /&gt;ആദ്യമായി ഒരു കുട്ടിയെ ചേര്‍ക്കുമ്പോള്‍ എഴുത്തിനിരുത്തുക എന്ന ചടങ്ങുണ്ട്. വിളക്കു കൊളുത്തിവച്ച് ആശാത്തി കുട്ടിയെ  ഹരിശ്രീ കുറിപ്പിയ്ക്കും.അരിയിലാണ് എഴുതുക എന്നാണ് എന്റെ ഓര്‍മ്മ. പിന്നെ ദക്ഷിണ കൊടുത്ത് നമസ്കരിക്കണം. അവില്‍, പഴം,ശര്‍ക്കര മുതലായ സാധനങ്ങളും മിക്കവരും കാഴ്ച വയ്ക്കാറുണ്ട്.ഈ സാധനങ്ങള്‍ അന്നു തന്നെ എല്ലാ കുട്ടികള്‍ക്കും ആശാത്തി പങ്കുവച്ചു തരുകയും ചെയ്യും. പൂര്‍ണ്ണമായും ഗാര്‍ഹികാന്തരീക്ഷത്തിലുള്ള പഠനം. ഒരു സ്കൂളില്‍ പോകുന്ന തോന്നലില്ല. എങ്കിലും ആദ്യത്തെ ദിവസം എന്താണ് കാര്യമെന്നറിയാതെ മിക്കവരും കരച്ചിലും ബഹളവുമായിരിയ്ക്കും. കരയുന്ന കുട്ടികളെ എടുത്തുകൊണ്ട് നടന്ന് ആശ്വസിപ്പിക്കുന്ന ജോലിയും ആശാത്തി ഏറ്റെടുക്കും. ആദ്യത്തെ ദിവസം ഞാന്‍ അലറിക്കരഞ്ഞത് അമ്മയേയോ അച്ഛനേയോ വിളിച്ചായിരുന്നില്ല, എന്നെ കൊണ്ടുപോവുകയും വരികയും ചെയ്തിരുന്ന രാധയെ വിളിച്ചായിരുന്നു!!&lt;br /&gt;&lt;br /&gt; നിലത്ത് ചമ്രം പടിഞ്ഞിരുന്ന്, മുന്നില്‍ പരത്തിയിട്ട മണലില്‍ ആദ്യം പഠിക്കുന്നത് ഹരിശ്രീഗണപതയേനമ: ആണ്. ഇതില്‍ ശ്രീ എന്ന അക്ഷരമായിരുന്നു വിരലിന് വഴങ്ങാന്‍ ഏറ്റവും ബുദ്ധിമുട്ടെന്ന് ഞാന്‍ ഓര്‍ക്കുന്നു. പിന്നെ യഥാക്രമം സ്വരം,വ്യഞ്ജനം,ചില്ല്,പിന്നെ കൂട്ടക്ഷരങ്ങളും. അക്ഷരങ്ങള്‍ കഴിഞ്ഞാല്‍ അക്കങ്ങളും സംഖ്യകളും അല്പസ്വല്പം ഗണിതവും. ഗണിതം പഠിപ്പിക്കാന്‍ മച്ചിങ്ങ,മഞ്ചാടിക്കുരു വെള്ളാരം‌കല്ലുകള്‍ മുതലായ വസ്തുക്കളായിരുന്നു ഉപയോഗിച്ചിരുന്നത്. കൂട്ടത്തില്‍ താരതമ്യേന ദേഷ്യക്കാരിയായ അമ്മാശാത്തിയാണ് പഠിപ്പിക്കുന്നതെങ്കില്‍ നുള്ളല്‍,വിരല്‍ മണലില്‍ ഉരയ്ക്കല്‍,“പിശാശേ,കുരങ്ങാ” വിളികള്‍ എന്നിവ യഥേഷ്ടം കിട്ടിയതുതന്നെ.സൌമ്യപ്രകൃതക്കാരിയായ കനകാശാത്തിയെ ആയിരുന്നു എല്ലാവര്‍ക്കും ഇഷ്ടം. കുറച്ചുനേരം പഠിച്ചുകഴിഞ്ഞാല്‍ എല്ലാവരേയും  മുറ്റത്ത് കളിക്കാന്‍ വിടും. “മിണ്ടാപ്പൂതം”,“നാരങ്ങപ്പാല്..”,“പൂപറിക്കാന്‍ പോരുമോ..” എന്നിങ്ങനെ പലവിധ കളികള്‍. ഞാനുള്‍പ്പെടെയുള്ള  നാണംകുണുങ്ങികളായ കുട്ടികള്‍ ആശാത്തിയുടെ കൂടെ തിണ്ണയിലിരുന്ന് കൊത്താംകല്ലുകളി അഭ്യസിക്കും. ചിലപ്പോള്‍ ആശാത്തി മുടി  ചീകി ഭംഗിയായി കെട്ടിത്തരുകയും ചെയ്യും. വല്ലാത്തൊരു ആത്മബന്ധമായിരുന്നു അത്.&lt;br /&gt;&lt;br /&gt;അവിടെ നിന്ന് പഠിച്ചുപോയി പിന്നീട് നല്ല ജോലിയൊക്കെ കിട്ടിയവര്‍ ആദ്യത്തെ ശമ്പളത്തില്‍ നിന്ന് വാങ്ങിച്ച എന്തെങ്കിലും സമ്മാനവുമായി ആശാത്തിയുടെ അനുഗ്രഹത്തിനായി വരുന്നത് കണ്ടിട്ടുണ്ട്. എല്ലാം അവിടെ അക്ഷരം പഠിച്ചതിന്റെ ഐശ്വര്യമാണ് എന്നാണ് അവരൊക്കെ പറയാറ്. &lt;br /&gt;&lt;br /&gt;വലിയ നിലയിലായെന്ന അഭിമാനത്തോടെ ആശാത്തിയെ ചെന്ന് കാണാനൊന്നും കഴിഞ്ഞില്ലെങ്കിലും, ആദ്യമായി ബ്ലോഗ് തുടങ്ങുമ്പോള്‍, കമ്പ്യൂട്ടറില്‍ അക്ഷരങ്ങള്‍ പെറുക്കി വയ്ക്കുമ്പോള്‍, ഓര്‍മ്മയില്‍ വന്നതും ആശാത്തിയുടെ വീട്ടിലെ പഠനം തന്നെയാണ്. എന്തെങ്കിലുമൊക്കെ കുത്തികുറിയ്ക്കാനൊരുങ്ങുമ്പോള്‍,  ആ പഴയ അക്ഷരക്കളരിയ്ക്ക് ഞാന്‍ മനസ്സാ നന്ദി പറയുന്നു.. കുറഞ്ഞപക്ഷം ഞാനൊരു അക്ഷരവൈരി ആയിത്തീര്‍ന്നില്ലല്ലോ..&lt;br /&gt;&lt;br /&gt;അമ്മാശാത്തിയും കനകാശാത്തിയും ഇന്ന് ഓര്‍മ്മകള്‍ മാത്രം.നിലത്തെഴുത്ത് അവരുള്ളപ്പോള്‍ തന്നെ നിലച്ച മട്ടായിരുന്നു.പഠിക്കാന്‍ കുട്ടികളില്ലാത്തതുതന്നെയാണ്  കാരണമെന്ന് ഒരിക്കല്‍ കണ്ടപ്പോള്‍ അശാത്തി പറഞ്ഞതോര്‍ക്കുന്നു.മാറ്റങ്ങള്‍ പിന്തള്ളിയ അനേകം നാടന്‍ സമ്പ്രദായങ്ങളുടെ കൂട്ടത്തില്‍ നിലത്തെഴുത്തുകളരിയും പതുക്കെ ചരിത്രത്തിലേക്ക് പിന്‍‌വാങ്ങുകയാണ്...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2981293166553340759-8405588679511454223?l=bindukp.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/bindukp/feeds/~4/-692xb4CtVc" height="1" width="1"/&gt;</content><app:edited xmlns:app="http://www.w3.org/2007/app">2008-09-26T09:48:01.925+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">29</thr:total><feedburner:origLink>http://bindukp.blogspot.com/2008/09/blog-post.html</feedburner:origLink></entry><entry><title type="text">ഓര്‍മ്മകളിലെ ഓണം</title><link rel="alternate" type="text/html" href="http://feedproxy.google.com/~r/bindukp/feeds/~3/wNmnNCbkZ1A/blog-post_15.html" /><author><name>ബിന്ദു കെ പി</name><email>noreply@blogger.com</email><uri>http://www.blogger.com/profile/00320212276328609289</uri></author><updated>2009-09-01T00:21:55-07:00</updated><id>tag:blogger.com,1999:blog-2981293166553340759.post-6647260504707316334</id><content type="html">ഓണക്കാലത്തെ കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം നിറയുന്നത് ഇരുണ്ട കര്‍ക്കിടകത്തിനു ശേഷം വരുന്ന തെളിമയേറിയ, ചെടികളായ ചെടികളെല്ലാം പുഷ്പിക്കുന്ന ചിങ്ങ മാസവും, മുറ്റത്ത്  തീര്‍ക്കുന്ന പൂക്കളത്തെ അലങ്കോലപ്പെടുത്താ‍നായി മാത്രം വരുന്ന കള്ളമഴയുമാണ്. ഉപ്പുമാങ്ങയിലും അരച്ചുകലക്കിയിലും ചെത്തുമാങ്ങയിലും മാത്രം ഒതുങ്ങിപ്പോവുന്ന, തോരാമഴയില്‍ വൈദ്യുതിവെട്ടം അപൂര്‍വ്വതയാവുമ്പോള്‍ , അരിക്കിലാമ്പിന്റെ മങ്ങിയ വെളിച്ചം മാത്രം അശ്രയമുള്ള  പഞ്ഞക്കര്‍ക്കിടകത്തിനുശേഷം വരുന്ന,ഭക്ഷണ സമൃദ്ധിയുടെ  ഓണക്കാലം മനസ്സിനും ശരീരത്തിനും വല്ലാത്ത  ഊര്‍ജ്ജം പകര്‍ന്നിരുന്നു.&lt;br /&gt;&lt;br /&gt;ഓണക്കാലത്തിന്റെ വരവറിയിക്കുന്നത് പായ,കുട്ട,മുറം,പൂവട്ടി,മുതലായവ വില്‍ക്കുന്നവരാണ്. ഇവര്‍ക്ക് സാധനങ്ങളുടെ വിലയായി കാശിനു പകരം അരി,ശര്‍ക്കര,നാളികേരം,അവില്‍,പഴം ഒക്കെയായിരുന്നു കൊടുത്തിരുന്നത്.&lt;br /&gt;&lt;br /&gt;അത്തം മുതല്‍ പൂക്കളത്തിനാ‍യി മുറ്റം ഒരുങ്ങും.അടിച്ചു വൃത്തിയാക്കിയ മുറ്റത്ത്  , തുളസിത്തറയുടെ അടുത്തായി ചാണകം കൊണ്ട് കളം മെഴുകും. വലിയവര്‍ ആരെങ്കിലുമാണ് അത് ചെയ്യുക. ചതുരത്തില്‍ വലിയൊരു കളവും, അതിന്റെ വലതുഭാഗത്തായി വട്ടത്തില്‍ ചെറിയൊരു കളവുമാണ് മെഴുകാറ്. മെഴുകിയ ഉടനെ രണ്ടു കളത്തിലും നടുക്കായി ഓരോ തുളസിപ്പൂവ് വയ്ക്കും. അതിനുശേഷമേ മറ്റു പൂക്കള്‍ വയ്ക്കൂ. “അത്തത്തിന് മത്തപ്പൂ ” എന്നാണ്  പറയുക. അതുകൊണ്ട് നിര്‍ബ്ബന്ധമായും മത്തപ്പൂ സംഘടിപ്പിച്ചിരിയ്ക്കും. ഇതെല്ലാം  ഞങ്ങള്‍ കുട്ടികള്‍ തലേദിവസം തന്നെ തേടിപ്പിടിക്കും. ഏതൊക്കെ പൂക്കള്‍ ഉണ്ടായാലും തുമ്പപ്പൂവും മുക്കൂറ്റിപ്പൂവും ഇല്ലാതെ അമ്മാവന്‍ സമ്മതിക്കില്ല. തുമ്പപ്പൂ തലേദിവസം പറിച്ചുവയ്ക്കും. തുമ്പപ്പൂ ഇടാന്‍ ചെറിയ പൂവട്ടികൾ ഉണ്ടായിരുന്നു. വലിയ പൂക്കള്‍ ചേമ്പിലയിലായിരുന്നു ഇട്ടിരുന്നത്. എല്ലാം വീട്ടുപറമ്പിലും അമ്പലപ്പറമ്പിലും‍  സമൃദ്ധമായി ഉണ്ടായിരുന്നതുകൊണ്ട് മറ്റെവിടെയും പോകേണ്ടിവന്നിട്ടില്ല.&lt;br /&gt;&lt;br /&gt;പൂക്കളത്തില്‍ അത്ര ഗംഭീര ഡിസൈനുകളൊന്നും പരീക്ഷിക്കണമെന്ന് തോന്നിയിട്ടില്ല. തുമ്പ, മുക്കൂറ്റി കോളാമ്പി,ചെത്തി,ചെമ്പരത്തി തുടങ്ങി  കിട്ടുന്ന പൂക്കളെല്ലാം ഭംഗിയായി  വട്ടത്തില്‍ ക്രമീകരിക്കും. അകെക്കൂടി ഒരാനച്ചന്തം! അത്രേയുള്ളൂ. ചതുരത്തിലുള്ള കളത്തില്‍ അവസാനത്തെ വട്ടം പൂര്‍ത്തിയായാല്‍ മൂലകള്‍  കാവടിപ്പൂ  (കൃഷ്ണകിരീടം) ഉതിര്‍ത്തിയതും ബാക്കി വന്ന എല്ലാ‍ പൂക്കളും കൂടി കൂട്ടിക്കലര്‍ത്തി നിറയ്ക്കും!! ഉത്രാടത്തിനാണ് കുറച്ചു വ്യത്യസ്തത പരീക്ഷിക്കുന്നത്. അമ്മ പറഞ്ഞുതരുന്ന താമരയുടെ ഡിസൈന്‍! രണ്ടു കമ്പുകള്‍ തമ്മില്‍  ചരട് കൊണ്ട് കെട്ടി ഒരു  കോമ്പസ്സ് കൊണ്ടെന്ന പോലെ അര്‍ദ്ധവൃത്തങ്ങള്‍ വരച്ചാണ് താമര ഉണ്ടാക്കിയിരുന്നത്.&lt;br /&gt;&lt;br /&gt;തൃക്കേട്ട നാളില്‍ വലിയ കളത്തിന്റെ നാലു വശങ്ങളിലും ഓരോ ചെറിയ കളങ്ങള്‍ ഉണ്ടാകും. മൂലം നാള്‍ നാലു മൂലകളിലും. പൂരാടവും ഉത്രാടവും ആകുമ്പോഴേയ്ക്കും വലിയ കളത്തിന്റെ ചുറ്റിലും കൂടാതെ പടി വരെ ചെറിയ കളങ്ങള്‍ വരിയായി മെഴുകിയിടും. അതിലെല്ലാം കുറേശ്ശെ പൂക്കളും.മാവേലിക്ക് നടന്നു വരാനുള്ള വഴിയാണെന്നാണ് അമ്മമ്മ പറയാറ്.&lt;br /&gt;&lt;br /&gt;ഇതിനോടകം കളിമണ്ണ് കുഴച്ചുണ്ടാക്കുന്ന തൃക്കാക്കരപ്പന്മാര്‍ തയ്യാറായിട്ടുണ്ടാകും. പറമ്പിന്റെ കിഴക്കു ഭാഗത്ത് സര്‍പ്പകാവിന്റെ അപ്പുറത്തായി കളിമണ്ണുണ്ട്. മണ്ണ് പാളയിലാക്കി കൊണ്ടുവരാന്‍ ഞങ്ങളും ഉത്സാഹിക്കും. പിന്നീട് വെള്ളത്തില്‍ കുഴച്ച് നീളന്‍ ഉരുളകളാക്കി വെയിലത്ത് വയ്ക്കും. ഭാവനയനുസരിച്ചുള്ള ഓരോ കലാരൂപങ്ങള്‍  ഞങ്ങള്‍ കുട്ടികളും ഉണ്ടാക്കും. അമ്മി,ആട്ടുക്കല്ല്,ഉരല്‍,മുത്തിയമ്മ മുതലായവ.  വെയിലത്ത് വച്ച ഉരുളകള്‍ വെള്ളം ഒന്നു വലിഞ്ഞിട്ടാണ് ഷേപ്പ് ചെയ്യുന്നത്. ഒന്നൊന്നായി എടുത്ത് നടക്കല്ലിലോ മറ്റോ ശക്തിയായി തല്ലിയാണ് തൃക്കാക്കരപ്പന്റെ ഷേപ്പിലേക്ക് മാറ്റുന്നത്. ഷേപ്പ് ചെയ്ത് മുകളില്‍ ഒരു ഈര്‍ക്കിലി കുത്തിവച്ച് (പൂവ് കുത്തിനിറുത്താനുള്ള കുഴിയ്ക്ക് വേണ്ടി) നന്നായി ഉണക്കി എടുക്കും. മണ്ണിലുണ്ടാക്കിയത് കൂടാതെ മരത്തിലുണ്ടാക്കിയ, കുറച്ച് വലുപ്പം കൂടിയ തൃക്കാക്കരപ്പന്മാര്‍ തട്ടിന്‍പുറത്ത് സ്റ്റോക്കുണ്ടാ‍കും. അവയെ പുറത്തെടുക്കുന്നത് ഉത്രാടത്തിന് വൈകുന്നേരമാണ്. കഴുകി വൃത്തിയാക്കി, മഞ്ഞളും ചുണ്ണാമ്പും ചേര്‍ന്ന മിശ്രിതം തേച്ച് പിടിപ്പിച്ച് ചുവപ്പിക്കും.&lt;br /&gt;&lt;br /&gt;&lt;br /&gt;ഉത്രാടത്തിന് ഊണ് കഴിഞ്ഞാല്‍ പിന്നെ വിശ്രമമില്ലാത്ത പണികളാണ്. ഓണം കൂടാന്‍ തറവാട്ടിലെത്തിച്ചേരുന്ന സ്വന്തക്കാരും അവരുടെ കുട്ടികളുമൊക്കെയായി നല്ല ജനത്തിരക്കുണ്ടാവും. അമ്മയ്ക്കും മറ്റും അടുക്കളയില്‍ നിന്ന് പുറത്തുകടക്കാന്‍ നേരമുണ്ടാവില്ല. ഞങ്ങള്‍ കുട്ടികളെല്ലാവരും  കൂടി തുമ്പച്ചെടി പറയ്ക്കാന്‍ പറമ്പിലേക്കിറങ്ങുകയായി. തുമ്പച്ചെടികള്‍ കടയോടെ പിഴുതുകൊണ്ടുവന്ന് മുറ്റത്ത് കൂമ്പാരമായി  കൂട്ടിയിടും. പിന്നെ   കടഭാഗം വെട്ടിക്കളഞ്ഞ് ചെറുതായി അരിഞ്ഞിടും. തുമ്പക്കുടം എന്നാ‍ണ് ഇതിന് പറയുന്നത്. അമ്മാവനും സഹായിക്കും.   മേലാകെ പൊടിയും മണ്ണും ചൊറിച്ചിലും ഒക്കെ ആവുമെങ്കിലും ഞങ്ങള്‍ വളരെ ഉത്സാഹത്തോടെ ചെയ്യാറുള്ള ജോലിയാണ് ഇത്.&lt;br /&gt;&lt;br /&gt;ഉത്രാടരാത്രി കഷ്ണം നുറുക്കലും മറ്റുമായി അകെ ബഹളമയം. അടയുണ്ടാക്കല്‍ വലിയൊരു സംഭവം തന്നെയായിരുന്നു. തലേദിവസം തന്നെ എല്ലാം തയ്യാറാക്കും. അടുക്കളത്തളത്തില്‍ ഒരുപാട് വാട്ടിയ ഇലച്ചീന്തുകള്‍ നിരത്തിയിടും. അതിലോരോന്നിന്റെ നടുക്ക് അരിപ്പൊടി കലക്കിയത് ഒഴിച്ചാല്‍ പിന്നെ പരത്തുന്നത് കുട്ടികളെല്ലാവരും ചേര്‍ന്നാണ്. എല്ല്ലാവരും വട്ടമിട്ടിരുന്ന് തമാശകളും ചിരിയുമായി നന്നായി അസ്വദിച്ചാണ് ചെയ്തിരുന്നത്. അപ്പോഴേയ്ക്കും അടയുടെ കൂട്ട് ഉരുളിയില്‍ റെഡി. കൂട്ട് വച്ച് മടക്കി വലിയ ചെമ്പില്‍ ഇടയ്ക്കിടെ വാഴയിലത്തണ്ട്(വാഴയണ എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്) കീ‍റിയതും അടകളും മാറിമാറി അടുക്കി വയ്ക്കും. അവസാനം വലിയ ചേമ്പിലകള്‍ കൊണ്ട് ചെമ്പ് മൂടി, അതിന് മീതെ വലിയൊരു ഉരുളിയും കമഴ്ത്തിവയ്ക്കും.  കിടക്കാ‍ന്‍ നേരത്ത്  തീ കത്തിച്ച് അടുപ്പത്ത് വയ്ക്കും. ചൂടായാല്‍ ഈ ചേമ്പിലകള്‍ വാടി ചെമ്പില്‍ ഒട്ടിച്ചേര്‍ന്ന് “എയര്‍ ടൈറ്റ് ”ആക്കുന്നു. കനല്‍പ്പുറത്തിരുന്ന്  സാവധാനത്തില്‍ വെന്ത് പിറ്റേദിവസം രാവിലെ അട തയ്യാർ!&lt;br /&gt;&lt;br /&gt;രാത്രി തന്നെ മാവേലിയെ വരവേല്‍ക്കാന്‍ മുറ്റം അണിഞ്ഞൊരുങ്ങും. മുറ്റം വൃത്തിയാക്കി കളങ്ങള്‍ മെഴുകി ,അരിമാവ് കൊണ്ട് അണിഞ്ഞ്, ആദ്യം തുളസിപ്പൂവ് വയ്ക്കും. വലിയ കളത്തില്‍ ആവണിപ്പലകയില്‍ തൂശനില വച്ച്   അരിമാവ് കൊണ്ടണിഞ്ഞ മരത്തിന്റെ തൃക്കാക്കരപ്പന്മാരെ നടുക്കും  മണ്ണിന്റേത് ചുറ്റിലും കുട്ടികളുടെ കലാരൂപങ്ങള്‍ ഇടയിലുമായി ക്രമീകരിച്ചതിനുശേഷം തുമ്പക്കുടം കൊണ്ട് മൂടും. മുകള്‍ഭാഗം മാത്രം പുറത്ത് കാണും. മുകളില്‍ ഏതെങ്കിലും ഭംഗിയുള്ള വലിയ പൂങ്കുല കുത്തി നിറുത്തും. ചുറ്റിലുമുള്ള ചെറിയ കളങ്ങളിലും ഇതുപോലെ ഒന്നോ രണ്ടോ തൃക്കാക്കരപ്പന്മാരെ വച്ച് തുമ്പക്കുടം കൊണ്ട് മൂടും. പിന്നെ ബാക്കിയുള്ള തുമ്പക്കുടം കുട്ടയിലാക്കി നീങ്ങുകയായി. പടി വരെ ഒറ്റവരിയില്‍ തുമ്പക്കുടം വിരിയ്ക്കും.  പിന്നെ പടിക്കലുള്ള കളത്തിലും തൃക്കാക്കരപ്പന്‍ വച്ച് തുമ്പക്കുടം ഇടും (തിരുവോണത്തിന് പൂവിടുന്ന പതിവില്ലെന്നര്‍ത്ഥം).  അമ്മമ്മയോ കൊച്ചമ്മമ്മയോ അണ് ഇതിന് നേതൃത്വം നല്‍കുന്നത്.&lt;br /&gt;&lt;br /&gt;  തിരുവോണത്തിന് രാവിലെ തന്നെ ഏല്ലാവരുടേയും വക ഓണപ്പട(ഓണക്കോടി) കിട്ടും.(കുറച്ചു വലുതായി തുടങ്ങിയപ്പോള്‍ ആ പരിപാടി കുറേശ്ശെയായി എല്ല്ലാവരും നിറുത്തി. മുതലാവില്ലെന്നു കരുതിയിട്ടാവും).ഓണപ്പടയുടെ കാര്യം പറയുമ്പോൾ, എന്റെ അമ്മയുടെ മൂന്നാമത്തെ ചേട്ടനായ, പാ‍പ്പ എന്ന വിളിപ്പേരുള്ള പാപ്പമ്മാവനെപ്പറ്റി  പറയാതിരിക്കുന്നത് കടുത്ത നന്ദികേടാവും. വല്ലപ്പോഴും മാത്രം ലീവില്‍ വരുന്ന അച്ഛന്‍ ഓണത്തിന് കൂടെയില്ലാത്തതിന്റെ കുറവ് നികത്തിയിരുന്നത്  പാപ്പമ്മാവനായിരുന്നു. തുണിക്കടയിലേക്ക് സ്വന്തം മക്കളുടെ കൂടെ ഞങ്ങളെ രണ്ടുപേരേയും കൂട്ടുമായിരുന്നു. റെഡിമെയ്ഡൊന്നും അല്ലാത്തതുകൊണ്ട് തയ്പിക്കാനുള്ള സമയം കൂടി കണക്കാക്കി നേരത്തേ തുണിക്കടയില്‍ പോവും. ഇഷ്ടമുള്ളത് എടുക്കാനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യം ഉണ്ടായിരുന്നു.   ഹോ, അന്നത്തെയൊരു സന്തോഷം..!!&lt;br /&gt;&lt;br /&gt;ഓണത്തിന്റെ അന്ന് രാവിലെ ഏതാണ്ട് അഞ്ചു മണിയോടെയാ‍ണ് “ഓണം കൊള്ളൽ‍”. കളത്തിനടുത്ത് ഒരു ഓലക്കുട വച്ചിരിക്കും(ഓലക്കുട കേടായിപ്പോയതിനുശേഷം സാധാരണ കുട തന്നെയാണ്  വയ്ക്കാറ്). ഉമ്മറപ്പടിയിലും നടക്കല്ലുകളിലും ഇറയത്തുമെല്ലാം അരിമാവുകൊണ്ട് അണിഞ്ഞിരിയ്ക്കും. അടച്ചെമ്പില്‍ തയ്യാറായി ഇരിക്കുന്ന അടകളില്‍ ഒന്ന്, നേന്ത്രപ്പഴം,കിണ്ടിയില്‍ വെള്ളം, ഇലച്ചീന്തില്‍ ചന്ദനം,നെയ്യ്(ഉപസ്തരണം), അവില്‍, ശര്‍ക്കര,നാളികേരം നിലവിളക്ക് എന്നിവയൊക്കെ കളത്തിനു മുന്‍പില്‍ വച്ച ശേഷം അമ്മാവന്‍ ആവണിപ്പലകയില്‍ ഇരുന്ന് വിളക്ക് കത്തിച്ച് ഇതെല്ലാം നേദിക്കും. അവസാനം നാളികേരം ഉടച്ച് ആ വെള്ളം തൃക്കാക്കരപ്പന് മുകളില്‍ ഒഴിച്ച് തേങ്ങയും നേദിച്ചുകഴിഞ്ഞാല്‍ ആര്‍പ്പു വിളിയ്കാനുള്ള സമയമായി. ആണ്‍കുട്ടികളെല്ലാം ഉച്ചത്തില്‍ അര്‍പ്പു വിളിയ്ക്കും.&lt;br /&gt;&lt;br /&gt;പിന്നെ ഭക്ഷണ സമൃദ്ധിയിലേയ്ക്ക്...... അത്തം നാള്‍ മുതല്‍ നിറയുന്ന സമൃദ്ധി തിരുവോണവും കഴിഞ്ഞ് ചതയം വരെ നീളും... ..മരപ്പെട്ടിയില്‍ നിറയുന്ന പച്ചയും പഴുത്തതുമായ നേന്ത്രക്കുലകൾ....കായ തൊണ്ടുകളയുന്നതിന്റെ,നുറുക്കുന്നതിന്റെ, വറുക്കുന്നതിന്റെ മറ്റൊരു ബഹളം..നാലാക്കി നുറുക്കി വറുക്കുന്ന ഉപ്പേരിയാണ് പതിവ്. വട്ടത്തില്‍ നുറുക്കുന്ന പതിവ് എന്തുകൊണ്ടോ, ഓണത്തിന് കണ്ടിട്ടില്ല. രാവിലെ മുതലേ പഴം നുറുക്കും ഉപ്പേരിയും പപ്പടം കാച്ചിയതും കൂടി മൂക്കുമുട്ടെ കഴിച്ചിരുന്ന നാളുകളായിരുന്നു അത്. പിന്നെ  അടുത്ത ഓണം വരെ  നേന്ത്രപ്പഴം  കണികാണാന്‍ പോലും കിട്ടില്ല!! വിഭവസമൃദ്ധമായ ഓണ സദ്യയില്‍ സാമ്പാറിനേക്കാള്‍ പ്രാധാന്യം കാളന് ആയിരുന്നു. ഒരു പാചകവിദഗ്ദ്ധന്‍ തന്നെയായിരുന്ന അമ്മാവന്റെ കൈപ്പുണ്യത്തിന്റെ  നിറവ് കൂടിയായിരുന്നു അന്നത്തെ സദ്യ(ഇന്നും ഞാന്‍ വിഭവങ്ങളുടെ  രുചിനിലവാരം നിശ്ചയിക്കുന്നത്  ആ പഴയ രു‍ചികളുമായി  താരതമ്യം ചെയ്താണ്) . നിലത്ത് ചമ്രം പടിഞ്ഞിരുന്നാണ് എല്ലാവരും ഊണു കഴിയ്ക്കുക.&lt;br /&gt;&lt;br /&gt; ഊണു കഴിഞ്ഞ്  ഉറങ്ങാന്‍ പോകുമ്പോള്‍ അമ്മാവന്‍ പറയും “ഓണമുണ്ട വയറേ, ചൂളം പാടിക്കിട” എന്ന്...!!&lt;br /&gt;&lt;br /&gt;&lt;br /&gt;ഇന്നിപ്പോള്‍ ഒന്നിനും ഒരു കുറവുമില്ല. എല്ലാം കൂടുതലാണെങ്കിലേ ഉള്ളൂ. നേന്ത്രപ്പഴമോ ഉപ്പേരിയോ കഴിയ്ക്കാന്‍ ഓണം വരണമെന്നില്ല. എപ്പോള്‍ തോന്നുന്നോ, അപ്പോള്‍ വാങ്ങിക്കഴിയ്ക്കാം. ഓണത്തിന് വീട്ടമ്മമാര്‍ക്കോ കുട്ടികള്‍ക്കോ വലിയ അധ്വാനമൊന്നും വേണ്ട. പൂക്കളോ, പച്ചക്കറിയോ, സദ്യ തന്നെയുമോ കയ്യെത്തും ദൂരത്ത്. പൈസ കൊടുക്കുക, വങ്ങിക്കുക. അത്രയേയുള്ളൂ! എത്ര അശ്വാസം! എന്നിട്ടും എന്തുകൊണ്ടായിരിക്കും പഴയ ഓര്‍മ്മകള്‍ കൂടുതല്‍ തെളിച്ചമുള്ളവയായി അവശേഷിക്കുന്നത്? എന്തോ ഒരു കുറവ്, ഒരു നഷ്ടബോധം എവിടെയോ..... ഇനിയുള്ള തലമുറകള്‍ക്ക് “ഓര്‍മ്മകളിലെ ഓണം” എന്ന വിഷയത്തെക്കുറിച്ച് എന്തായിരിക്കും എഴുതാനുണ്ടാവുക?&lt;br /&gt;&lt;br /&gt;ഇതുവരെ വായിക്കാന്‍ ക്ഷമ കാണിച്ചതിന് (ഇതുവരെ എത്തിയോ? അതോ പകുതി വഴിയില്‍ നിറുത്തിയോ?) നന്ദി. പോസ്റ്റ് വല്ലാതെ നീണ്ടുപോയി. ഒന്നു ചെറുതാക്കാന്‍ ഒരുപാട് ശ്രമിച്ചു. പക്ഷേ, ഏതു ഭാഗമാണ് ഒഴിവാക്കേണ്ടതെന്ന് ഒരു പിടിയും കിട്ടിയില്ല. ഒന്നും ഒഴിവാക്കാൻ തോന്നുന്നില്ല.ഒന്നും!.മടുപ്പുളവാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നു..&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2981293166553340759-6647260504707316334?l=bindukp.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/bindukp/feeds/~4/wNmnNCbkZ1A" height="1" width="1"/&gt;</content><app:edited xmlns:app="http://www.w3.org/2007/app">2009-09-01T12:51:55.677+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">38</thr:total><feedburner:origLink>http://bindukp.blogspot.com/2008/08/blog-post_15.html</feedburner:origLink></entry><entry><title type="text">ഓര്‍മയിലെ അജന്ത</title><link rel="alternate" type="text/html" href="http://feedproxy.google.com/~r/bindukp/feeds/~3/0nBO7-4dTnk/blog-post_21.html" /><author><name>ബിന്ദു കെ പി</name><email>noreply@blogger.com</email><uri>http://www.blogger.com/profile/00320212276328609289</uri></author><updated>2010-12-20T10:30:49-08:00</updated><id>tag:blogger.com,1999:blog-2981293166553340759.post-1859372290049983422</id><content type="html">കുട്ടിക്കാലത്തെ ഒരു നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു ഞങ്ങളുടെ തറവാടിനടുത്തുള്ള അജന്ത എന്ന ഓല മേഞ്ഞ  തിയേറ്റര്‍ അഥവാ സിനിമാകൊട്ടക. സിനിമാകൊട്ടക എന്ന വാക്ക് പറഞ്ഞുപറഞ്ഞു ലോപിച്ച് സിനിമാക്കോട്ട എന്നായി മാറിയിരുന്നു. അംഗസംഖ്യ  കൂടുതലുള്ള, യാഥാ‍സ്ഥിതികത്വത്തിന്റെ കനത്ത മേലങ്കി അണിഞ്ഞിരുന്ന കൂട്ടുകുടുംബത്തില്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് റേഡിയോ കഴിഞ്ഞാലുള്ള ഒരേയൊരു വിനോദം ഈ തിയേറ്ററിലെ വല്ലപ്പോഴുമുള്ള  സിനിമ കാണല്‍ മാത്രം! അതും മാറ്റിനി.&lt;br /&gt;
&lt;br /&gt;
ഉച്ചക്ക് കൃത്യം രണ്ടരയ്ക്കും, വൈകീട്ട് ആറിനും രാത്രി ഒമ്പതിനും തിയേറ്ററില്‍ നിന്ന് ഉച്ചത്തില്‍ പാട്ടുകള്‍ ഒഴുകും.ആദ്യത്തെ പാട്ട് ഒരു ഭക്തിഗാനമായിരിക്കും. ഹിന്ദു-ക്രിസ്തീയ-മുസ്ലീം ഭക്തിഗാനങ്ങള്‍ ഓരോ നേരവും മാറിമാറി ഇട്ടിരുന്നു. ‘നിന്ദിതരേ പീഡിതരേ’, ‘പൊന്നുംകുരുശു മുത്തപ്പാ’, ‘ശബരിമലയില്‍ തങ്ക സൂര്യോദയം’, ‘നവകാഭിഷേകം കഴിഞ്ഞു’, ‘അള്ളാവിന്‍ കാരുണ്യമില്ല്ലെങ്കില്‍ ഭൂമിയില്‍ ’എന്നീ ഗാനങ്ങളാ‍യിരുന്നു പതിവായി കേട്ടിരുന്നത്. ആദ്യത്തെ ഭക്തിഗാനം കഴിഞ്ഞാല്‍ പിന്നെ സിനിമാപാട്ടുകള്‍‍.  ഒരേ പാട്ടുകള്‍ പതിവായി കേള്‍ക്കുന്നതുകൊണ്ട് അന്നവ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയിരുന്നു.  ഒറ്റ നിമിഷം കൊണ്ട്  ആ കാലഘട്ടത്തിലേക്കെത്തിക്കുന്ന ടൈം മെഷീനുകളാണ് ഇന്നും എനിയ്ക്കാ പാട്ടുകള്‍...!!.&lt;br /&gt;
&lt;br /&gt;
തിയേറ്ററില്‍ പാട്ട് വയ്ക്കുന്നതിനെ പ്ലേറ്റ് വയ്ക്കുക എന്നായിരുന്നു പറഞ്ഞിരുന്നത്! &lt;br /&gt;
&lt;br /&gt;
“ദേ, സിനിമാക്കോട്ടേല് പ്ലേറ്റ് വച്ചു, പിള്ളേരെല്ലാം കാലും മുഖവും കഴുകി അമ്പലത്തില്‍ പോവിന്‍” &lt;br /&gt;
&lt;br /&gt;
എന്നത് സ്ഥിരം ആറു മണിക്ക് വീട്ടില്‍ മുഴങ്ങിയിരുന്ന പല്ലവിയായിരുന്നു.സമയം അറിയാന്‍ മറ്റൊന്നും വേണ്ടെന്നര്‍ത്ഥം!&lt;br /&gt;
&lt;br /&gt;
എല്ലാ വെള്ളിയാഴ്ച്ചയും  വല്ലാത്ത ഒരു ഉത്സാഹമാണ്, പുതിയ സിനിമ  ഏതാണെന്നറിയാന്‍. പറമ്പിന്റെ അതിര്‍ത്തിയിലേക്ക്   രാവിലെ തന്നെ ഒറ്റ ഓട്ടമാണ്.നേരെ എതിര്‍വശത്തുള്ള തിയേറ്ററില്‍ അപ്പോഴേക്കും പുതിയ പോസ്റ്റര്‍ ഒട്ടിച്ചിരിക്കും. അധികം വൈകാതെ ജീപ്പില്‍ അനൌണ്‍സ്മെന്റും നോട്ടീസ് വിതരണവും തുടങ്ങും. നോട്ടീസ് കിട്ടി കഥയെപ്പറ്റി ഏകദേശരൂപം കിട്ടിക്കഴിഞ്ഞാലാണ് സിനിമ കാണണോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്യുന്നത്. എല്ലാ വെള്ളിയാഴ്ചയും മുടങ്ങാതെ ഫസ്റ്റ്ഷോ കാണുന്ന,ഒരു അസ്സല്‍ “സിനിമാനിരൂപകനും”  ഞങ്ങളുടെ പണിക്കാരനുമായ  അയ്യപ്പന്റെ അഭിപ്രായവും കൂടി കണക്കിലെടുത്തതിനുശേഷമാണ് ഒരു ഫൈനല്‍ തീരുമാനത്തിലെത്തുക. അയ്യപ്പന്റെ അഭിപ്രായങ്ങള്‍ ഇങ്ങനെ പോകും:&lt;br /&gt;
&lt;br /&gt;
“ഇതിന് പോണ്ടാട്ടാ....ഏപ്പഡോണ്”&lt;br /&gt;
“കഥ കൊള്ളാട്ടാ...പക്ഷേ ഒരു ഉശിരു പോരാ..പഴങ്കഞ്ഞി കുടിച്ചപോലെയായിപ്പോയ്...”&lt;br /&gt;
“നല്ല ചൊങ്കന്‍ പടം...കാശ് മൊതലായി”&lt;br /&gt;
“കൊള്ളൂലാ...ഇതാര് പിടിച്ച പടോണാവോ..?”&lt;br /&gt;
&lt;br /&gt;
സിനിമ കാണാന്‍ തീരുമാനിച്ചാല്‍പിന്നെ ശനിയാഴ്ചയോ ഞായറാഴ്ചയോ മാറ്റിനി. അമ്മാവന്റെ അനുവാദം വാങ്ങുക എന്നതാണ് അടുത്ത ചടങ്ങ്. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ്  ചാരുകസേരയില്‍ ഇരുന്ന്  മുറുക്കലിന് വട്ടം കൂട്ടുന്ന സമയമാണ് ഏറ്റവും പറ്റിയത്. ഞങ്ങള്‍ നാലു പേരും ചെന്ന് ഒരു പരുങ്ങലോടെ ചോദിക്കും:&lt;br /&gt;
&lt;br /&gt;
“അമ്മാവാ, സിനിമയ്ക്ക് പൊക്കോട്ടെ?”&lt;br /&gt;
&lt;br /&gt;
ഉത്തരം അറിഞ്ഞിട്ട്  അമ്മാവന് ഒരാവശ്യവുമില്ലാത്ത മറുചോദ്യമായിരിക്കും തിരിച്ച്:&lt;br /&gt;
&lt;br /&gt;
“എന്താ, സിനിമയുടെ പേര്?”&lt;br /&gt;
&lt;br /&gt;
‘തച്ചോളി ഒതേനന്‍’, ‘ഗുരുവായൂര്‍ കേശവന്‍’ ‘ശങ്കരാഭരണം’മുതലായ പേരുകളാണെങ്കില്‍ പറയാന്‍ ഒരു ‘ഇതു’ണ്ട്. പലപ്പോഴും ‘പ്രേമാഭിഷേകം’, ‘ചക്കരയുമ്മ’,‘പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്’ പോലുള്ള പേരുകള്‍ വല്ലാത്ത മടിയോടെയും ചമ്മലോടെയുമായിരിക്കും പറയുക. പിന്നെ ആകാംക്ഷാഭരിതമായ നിമിഷങ്ങള്‍ക്കുശേഷം ,&lt;br /&gt;
&lt;br /&gt;
“ഉം ശരി” എന്ന മറുപടി കിട്ടിയാല്‍ പകുതി ജയിച്ചു!.&lt;br /&gt;
&lt;br /&gt;
(അനുവാദം ഒരിക്കലും കിട്ടാതിരുന്നിട്ടില്ലെങ്കിലും ഈ ഒരു ചടങ്ങ് വല്ലാത്ത ടെന്‍ഷന്‍ പിടിച്ച ഒന്നായിരുന്നു).&lt;br /&gt;
&lt;br /&gt;
പിന്നെ രണ്ടരയ്ക്ക് തിയേറ്ററില്‍ ‘പ്ലേറ്റ്’വയ്ക്കുന്നതോടെ തയ്യാറെടുപ്പ് തുടങ്ങും. സിനിമ തുടങ്ങുന്നതിന് 10 മിനിട്ട് മുന്‍പ് പാട്ടുകളുടെ ശബ്ദം തിയേറ്ററിനുള്ളിലേക്ക് വലിയും.‘പ്ലേറ്റ് ഉള്ളിലേയ്ക്ക്’വച്ചാല്‍  ഞങ്ങള്‍ നാലു കുട്ടികളും ,അമ്മയും,അമ്മായിയും,വല്യമ്മയും അടങ്ങുന്ന സംഘം പുറപ്പെടുകയായി.തൊട്ടാവാടികള്‍ നിറഞ്ഞ പറമ്പിന്റെ അറ്റത്തായി,  ഒരാള്‍ക്ക് കഷ്ടിച്ച്  കടക്കാവുന്ന വേലിപ്പഴുതിലൂടെ റോഡിലെത്തിയാല്‍ എതിര്‍വശത്ത് തിയേറ്റര്‍.&lt;br /&gt;
&lt;br /&gt;
എന്റെ ഓര്‍മ്മയില്‍, അജന്തയില്‍  അഭൂതപൂ‍ര്‍വ്വമായ തിരക്കനുഭവപ്പെട്ട രണ്ട് സിനിമകളേ ഉണ്ടായിട്ടുള്ളു. ‘പടയോട്ട’വും, ‘കോളിളക്ക’വും. ആദ്യത്തെ 70mm ചിത്രമായ പടയോട്ടത്തിന് സ്ക്രീന്‍ എക്സ്ട്രാതുണി വച്ച് ഏച്ചുകെട്ടിയിരുന്നത് നല്ല ഓര്‍മ്മയുണ്ട്. എന്നിട്ടും സിനിമ അതും കവിഞ്ഞ് അറ്റവും മൂലയുമൊന്നും ഇല്ലാതെയാണ് കണ്ടത്. ജയന്റെ മരണത്തിന് ഇടയാക്കിയ കോളിളക്കം സിനിമ അജന്തയിലും വന്‍ കോളിളക്കം സൃഷ്ടിച്ചു.ഹൌസ് ഫുള്‍ ബോര്‍ഡ് വച്ചിട്ടും മടങ്ങാന്‍ കൂ‍ട്ടാക്കാത്ത ജനങ്ങള്‍ അവസാനം അടുത്തുള്ള വീടുകളില്‍ നിന്ന് വരുത്തിച്ച കസേരകളിലും സ്റ്റൂളുകളിലും ഇരുന്നും ബാക്കി കുറച്ചുപേര്‍ നിന്നും വരെ കാണാന്‍ തയ്യാറായി!!!&lt;br /&gt;
&lt;br /&gt;
നാലു രൂപയുടെ ‘സൂപ്പര്‍ക്ലാസ്’ ടിക്കറ്റ് തന്നെയെടുത്ത്  അകത്തേക്ക് കടക്കുമ്പോള്‍ പ്രാര്‍ത്ഥിക്കുന്നത് സീറ്റ് കിട്ടുന്നത് തൂണിന്റെ മറവിലായിരിക്കരുതേ എന്നും  ഓലപ്പഴുതിലൂടെയുള്ള വെളിച്ചം വീഴുന്നിടത്തും ആയിരിക്കരുതേ എന്നുമാണ്. ചിലപ്പോള്‍ വെളിച്ചം വീഴുന്നത് നേരെ മുഖത്തേക്കു തന്നെയായിരിക്കും, ആരോ ടോര്‍ച്ചടിച്ചതുപോലെ!&lt;br /&gt;
&lt;br /&gt;
ഗാന്ധിജിയേയോ നെഹ്രുവിനെയോ  സ്വാതന്ത്ര്യ സമരത്തേയോ ആസ്പദമാക്കിയുള്ള ,എട്ടും പൊട്ടും തിരിച്ചറിയാത്ത ന്യൂസ് റീ‍ലുകള്‍ കൂടി സഹിച്ചതിനുശേഷം വേണം സിനിമ തുടങ്ങാന്‍! സിനിമയ്ക്കിടയില്‍ കറന്റ് പോകുമൊ എന്ന വേവലാതി വേറെ. ജനറേറ്റര്‍ എന്ന വസ്തൂ അന്ന് ഞങ്ങളുടെ നാട്ടില്‍ കണ്ടുപിടിച്ചിട്ടില്ലായിരുന്നു. കറന്റ് പോയാല്‍ കുറച്ചുനേരം കാത്തിരുന്ന ശേഷം എല്ലാവരും പോകാന്‍ തുടങ്ങും.  പിന്നീട് കറന്റ് വന്നതിനുശേഷം വീണ്ടും ചെന്ന്  ടിക്കറ്റിന്റെ പകുതിക്കഷ്ണം കാണിച്ചാല്‍ സിനിമയുടെ ബാക്കി  കാണാമെങ്കിലും ഞങ്ങളെ സംബന്ധിച്ച് അത് നടപ്പുള്ള  കാര്യമല്ലായിരുന്നു. കാരണം, അനുവാദം കിട്ടില്ല എന്നതുതന്നെ. ചിലപ്പോള്‍ വീട്ടില്‍ തിരിച്ചെത്തിയ ഉടനെ തന്നെ കറന്റും വരും(അതാണ് ഏറ്റവും സങ്കടകരം). പിന്നെ ചെവി കൂര്‍പ്പിച്ചിരുന്ന് ബാക്കി കഥ മനസ്സിലാക്കും(തിയേറ്ററില്‍ നിന്ന് ഉച്ചത്തിലൊഴുകുന്ന ഡയലോഗുകള്‍ കേട്ടുകേട്ട് പലതും അക്കാലത്ത് മനഃപാഠമായിരുന്നു.  ഞങ്ങളുടെ കൊച്ചമ്മമ്മയ്ക്ക് (അമ്മമ്മയുടെ അനിയത്തി)തിയേറ്ററില്‍ പോകാതെ തന്നെ സിനിമാക്കഥ മുഴുവന്‍  മനസ്സിലാക്കാനുള്ള പ്രത്യേക സിദ്ധിയുണ്ടായിരുന്നു! പടിഞ്ഞാപ്പുറത്തെ ഇറയത്തെ മരക്കസേരയില്‍ തിയറ്ററിലേക്ക് ചെവി വട്ടം പിടിച്ച്   സശ്രദ്ധം ഇരിക്കുന്ന കൊച്ചമ്മമ്മയുടെ രൂപം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.....&lt;br /&gt;
&lt;br /&gt;
എന്തൊക്കെയായാലും അന്നത്തെ ആ സിനിമകാണല്‍ മറക്കാനാവാത്ത അനുഭവം തന്നെയായിരുന്നു. പൌഡറിന്റേയും വിയര്‍പ്പിന്റേയും ബീഡിപ്പുകയുടേയും ഗന്ധമുള്ള ഒരു ഓര്‍മ്മച്ചിത്രം...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2981293166553340759-1859372290049983422?l=bindukp.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/bindukp/feeds/~4/0nBO7-4dTnk" height="1" width="1"/&gt;</content><app:edited xmlns:app="http://www.w3.org/2007/app">2010-12-21T00:00:49.772+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">42</thr:total><feedburner:origLink>http://bindukp.blogspot.com/2008/07/blog-post_21.html</feedburner:origLink></entry><entry><title type="text">ഒരു വ്യാഴവട്ടം</title><link rel="alternate" type="text/html" href="http://feedproxy.google.com/~r/bindukp/feeds/~3/EC152sWJpUg/blog-post_25.html" /><author><name>ബിന്ദു കെ പി</name><email>noreply@blogger.com</email><uri>http://www.blogger.com/profile/00320212276328609289</uri></author><updated>2009-03-12T00:35:53-07:00</updated><id>tag:blogger.com,1999:blog-2981293166553340759.post-8557163964615759024</id><content type="html">മനസ്സുകൊണ്ടൊരു മടക്കയാത്ര നടത്തുകയാണ് ഞാന്‍..&lt;br /&gt;&lt;br /&gt;കല്യാണാലോചനകള്‍ തകൃതിയായി നടക്കുന്ന കാലം. പലതിലും പ്രധാന തടസ്സം എന്റെ അഞ്ചടി ഏഴിഞ്ച് പൊക്കം തന്നെ. ജാതകവും മറ്റെല്ലാ ഘടകങ്ങളും ഒത്തിണങ്ങി അവസാനം സംഗതി പെണ്ണുകാണലിലെത്തുമ്പോള്‍  പലപ്പോഴും ചെക്കന്‍ എന്റെ പകുതിയേ കാണൂ!. ഒരു ഡിസംബര്‍ 24ന് മറ്റൊരു പെണ്ണുകാണല്‍ ചടങ്ങിനായി വീടും ഞാനും ഒരുങ്ങി. അതിഥികള്‍ വരേണ്ട സമയമായതോടെ വീട്ടില്‍ ഞങ്ങളെക്കൂടാതെ സ്വന്തക്കാരും മറ്റുമായി സാമാന്യം നല്ല ജനത്തിരക്ക്. വീട്ടില്‍ അങ്ങിനെയാണ്. ഇത്തരം കാര്യങ്ങളൊക്കെ എല്ലാവരും കൂടി മഹാസംഭവമാക്കി മാറ്റും!  അവര്‍ വന്നിറങ്ങുന്ന കാറും പ്രതീക്ഷിച്ച് പടിക്കലേക്ക് ദൃഷ്ടിയുറപ്പിച്ച് എല്ലാവരും. അവര്‍ക്ക് വീട് തെറ്റേണ്ടെന്നു കരുതി അനിയന്‍ ഗേറ്റില്‍ തന്നെ നിലയുറപ്പിച്ചു. &lt;br /&gt;&lt;br /&gt;എന്നാല്‍, എല്ലാവരുടേയും പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട്, ബസ്സില്‍ അമ്പലനടയില്‍ വന്നിറങ്ങി, നേരെ തറവാട്ടിലേക്ക് പോയി, അങ്ങനെ വീടിന്റെ പുറകുവശത്തുകൂടെയാണ് കഥാപുരുഷനും പെങ്ങളും അളിയനും എത്തിയത്. അതുകൊണ്ടൊരു മെച്ചമുണ്ടായി. എന്റെ ബെഡ് റൂമിന്റെ ജനലില്‍ കൂടി നേരത്തേതന്നെ എനിക്ക് കാണാന്‍ പറ്റി. കര്‍ട്ടന്റെ വിടവിലൂടെ ഞാന്‍ ഒളിഞ്ഞുനോക്കി. ഹാവൂ, രക്ഷപ്പെട്ടു! പൊക്കം വേണ്ടുവോളമുണ്ട്!. വലിയ കുഴപ്പമില്ല, മനസ്സ് പറഞ്ഞു. ചായ സല്‍ക്കാരത്തിനു ശേഷം, തമ്മില്‍ സംസാരിക്കുക എന്ന  അടുത്ത ഘട്ടം. വലിയ നാട്യങ്ങളൊന്നുമില്ലാത്ത ആ സംസാരശൈലി എനിക്ക് ഇഷ്ടമായി. അവരെല്ലാം പോയശേഷം പിന്നെ വീട്ടില്‍ ചര്‍ച്ചകളുടെ കോലാഹലം. അവരോട് എന്തു മറുപടി പറയണമെന്നതാണ് വിഷയം. എനിക്ക് സമ്മതമെന്ന് ഞാന്‍ പറഞ്ഞെങ്കിലും പൊതുവേ അര്‍ക്കും ആളെ അത്ര പിടിച്ച മട്ടില്ല. പിന്നെ പലതരം ഉപദേശങ്ങള്‍: ഇത് വിട്ടുകളയുന്നതാണ് നല്ലത്, ഇനിയുംനല്ല അലോചനകള്‍ വരും, എനിക്ക് ഇതിലും നല്ല ആളെ കിട്ടും , അങ്ങനെ പലതും. “കുറച്ച് കറുത്തിട്ടാണ്” എന്ന് അമ്മയും “നിന്റെ ഇഷ്ടം” എന്ന് അച്ഛനും എങ്ങും തൊടാതെ പറഞ്ഞൊഴിഞ്ഞു. പൂര്‍ണ്ണപിന്തുണ തന്നത്  അനിയന്‍ മാത്രം.&lt;br /&gt;ഞാന്‍ ആകെ ധര്‍മ്മസങ്കടത്തിലായി. അവസാനം മുന്നോട്ടു പോകാന്‍ തന്നെ ഞാന്‍ തീരുമാനിക്കുകയായിരുന്നു.(എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം!) പിറ്റേന്ന് അവര്‍ക്കും സമ്മതമെന്നറിയിച്ചതോടെ കാര്യങ്ങള്‍ കല്യാണനിശ്ചയത്തില്‍ ചെന്നെത്തി. &lt;br /&gt;&lt;br /&gt;നിശ്ചയത്തിനു ശേഷമുള്ള പതിവുകളായ ഫോണ്‍ ചെയ്യല്‍, തമ്മില്‍ ഇടയ്ക്കിടെ കാണല്‍, കത്തയയ്ക്കല്‍ തുടങ്ങിയ പ്രണയാനുഭവങ്ങളൊന്നും  എനിക്ക് ഉണ്ടായില്ലെന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ. എന്തിന്, ഒരു ഫോട്ടൊ പോലും ഉണ്ടായിരുന്നില്ല! കല്യാണം അടുത്തപ്പോഴേയ്ക്കും ആളുടെ മുഖച്ഛായ തന്നെ ശരിക്ക് ഓര്‍മ്മയില്ലാതായിത്തുടങ്ങി എന്നതാണ് രസം. &lt;br /&gt;&lt;br /&gt; ഒടുവില്‍,  എനിക്കായി വീടും പരിസരവും അണിഞ്ഞൊരുങ്ങിയ  ആ ദിവസം  വന്നെത്തി..  ഞങ്ങളുടെ അമ്പലത്തില്‍, മുഴുക്കാപ്പു ചാര്‍ത്തിയ കൃഷ്ണ വിഗ്രഹത്തിനു മുന്നില്‍, താലികെട്ടിനാ‍യി വേവലാതിയോടെ മുഖം കുനിച്ചു നിന്ന ദിവസം..&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരു വ്യാഴവട്ടം ഇന്ന് പൂര്‍ത്തിയാകുന്നു.. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ.. എത്ര പെട്ടെന്നാണ് കാലം കടന്നുപോയത്!. അന്നത്തെ ആ അപരിചിതനായ വ്യക്തി ഇന്ന് എനിക്ക് ജീവിതത്തില്‍ ലഭിച്ച  ഒരേ ഒരു ഭാഗ്യമാ‍ണ്. അറിയാം, നേട്ടങ്ങളുടെ പട്ടികയില്‍  ഞങ്ങള്‍ക്ക് അധികമൊന്നും അവകാശപ്പെടാനില്ലെന്ന്, പരസ്പര സ്നേഹം നല്‍കുന്ന &lt;br /&gt;തണലല്ലാതെ..&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2981293166553340759-8557163964615759024?l=bindukp.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/bindukp/feeds/~4/EC152sWJpUg" height="1" width="1"/&gt;</content><app:edited xmlns:app="http://www.w3.org/2007/app">2009-03-12T13:05:53.407+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">41</thr:total><feedburner:origLink>http://bindukp.blogspot.com/2008/04/blog-post_25.html</feedburner:origLink></entry><entry><title type="text">ഒരു സംശയം ബാക്കി..</title><link rel="alternate" type="text/html" href="http://feedproxy.google.com/~r/bindukp/feeds/~3/5fP6xg9cMI0/blog-post_17.html" /><author><name>ബിന്ദു കെ പി</name><email>noreply@blogger.com</email><uri>http://www.blogger.com/profile/00320212276328609289</uri></author><updated>2009-03-12T00:36:48-07:00</updated><id>tag:blogger.com,1999:blog-2981293166553340759.post-9177877818486779549</id><content type="html">ഇന്നലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ അത്താഴത്തിന് ക്ഷണം. വിചാരിച്ചതിലും വിപുലമായ ഒരുക്കങ്ങള്‍. എട്ട് പത്ത് കുടുംബങ്ങളെ ക്ഷണിച്ചിരുന്നു. പെണ്ണുങ്ങളെല്ലാം ഒരു മുറിയില്‍ ഒത്തുകൂടി. കുട്ടികളുടെ ഫീസ് വര്‍ദ്ധന, സ്കൂള്‍ ബസ്സിന്റെ സമയമാറ്റം,ഹോംവര്‍ക്ക് ചെയ്യിക്കാന്‍ പെടുന്ന പാട്,എന്നിങ്ങനെയുള്ള ചര്‍ച്ചകള്‍ തുടങ്ങി എല്ലാവരും. അവര്‍ക്കിടയില്‍ പ്രത്യേകിച്ചൊന്നും പറയാനില്ലാതെ ഞാനും. അവസാനം വന്നത് ഒരു കന്നഡ  കുടുംബം. അമ്മയും മകളും ഞങ്ങള്‍ക്കിടയിലേക്ക് വന്നു. ഏകദേശം 15 വയസ്സ് തോന്നിക്കുന്ന മകള്‍. മൊബൈല്‍ ഫോണിലെ പാട്ടിന്റെ താളത്തില്‍ ശരീരം ചലിപ്പിച്ച് വന്ന അത്യന്താധുനിക വേഷധാരി. ഒറ്റ നോട്ടത്തില്‍ ആര്‍ക്കും അത്ര രസിച്ചില്ലെന്നു സാരം. പക്ഷെ വന്നയുടനെ ഹെഡ് ഫോണ്‍ എടുത്ത് മാറ്റിക്കൊണ്ട് എല്ലാവര്‍ക്കും “വൈകിപ്പോയ വിഷു ആശംസകള്‍” നേര്‍ന്നു. പിന്നെ എല്ലാവരോടും കുശലാന്വേഷങ്ങളും. പിന്നീട് ഊണുമുറിയിലേക്ക് എല്ലാവരും നീങ്ങവേ, ഞാന്‍ നോക്കുമ്പോള്‍ ഈ പെണ്‍കുട്ടി അഴിഞ്ഞുകിടന്നിരുന്ന മുടിയൊന്ന് ഒതുക്കിക്കെട്ടി നേരെ അടുക്കളയിലേക്ക് പോകുന്നു,ചോറും കറികളും മറ്റു സാധനങ്ങളും ചുറുചുറുക്കോടെ ഊണ് മുറിയില്‍ എത്തിക്കുന്നു, ഇരിപ്പിടമൊരുക്കാന്‍ സഹായിക്കുന്നു,പിന്നെ ഇലയിട്ട് സദ്യവട്ടങ്ങളോരോന്നായി വിളമ്പാന്‍ സഹായിക്കുന്നു. ഇല ഇടേണ്ടതെങ്ങിനെ, വിഭവങ്ങള്‍ ഏതൊക്കെ ഭാഗങ്ങളിലാണ് വിളമ്പേണ്ടത് എന്നിങ്ങനെയുള്ള സംശയങ്ങള്‍ മറ്റുള്ളവരോട് ചോദിക്കുന്നുമുണ്ടായിരുന്നു. ചുരുക്കത്തില്‍ അവളായിരുന്നു താരം! ഊണു കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ എന്റെ മനസ്സില്‍ കൂടെ പോന്നത് അവളുടെ ഔചിത്യബോധം തന്നെയായിരുന്നു. അഭിനന്ദിക്കേണ്ടത് അവളേയോ അതോ അവളുടെ അമ്മയേയോ?&lt;br /&gt;&lt;br /&gt;     കുറച്ചുനാള്‍ മുന്‍പ് നാട്ടിലായിരുന്നപ്പോള്‍ സക്ഷ്യം വഹിച്ച ഒരു ദൃശ്യം ഓര്‍മ്മ വരുന്നു. വിദേശത്തുനിന്ന് വെക്കേഷന് എത്തിയ ടീനേജുകാരി പെണ്‍കുട്ടി. ബോറടിച്ചിട്ടു വയ്യെന്ന് പരാതി പറയുന്നു.ഇതു കേട്ട മുത്തച്ഛന്‍ പറഞ്ഞു  “അടുക്കളയില്‍ അമ്മമ്മയുടെ കൂടെ ചെന്ന് എന്തെങ്കിലും അല്ലറ ചില്ലറ പണിയൊക്കെ പഠിക്കാന്‍ നോക്ക്. അപ്പോള്‍ ബോറടിയൊക്കെ താനെ മാറും, ഭാവിയില്‍ ഗുണവും ചെയ്യും”. ഇതു കേട്ട ഉടനെ കുട്ടിയുടെ അമ്മ ചാടി വീണ്,  “ അച്ഛന്‍ എന്തു വിഡ്ഡിത്തമാണീ പറയുന്നത്, ഞങ്ങളൊക്കെ വളര്‍ന്നപോലെയാണോ ഇപ്പോഴത്തെ കുട്ടികള്‍? കാലം മാറി, ഇനിയുള്ള ജെനറേഷന് അടുക്കളപ്പണിയൊന്നും പഠിക്കേണ്ട കാര്യമില്ല, ഭാവിയില്‍ എല്ലാവരും കുക്കിംഗിന് മെയ്ഡിനെ ആയിരിക്കും യൂസ് ചെയ്യുക ” എന്നും മറ്റും പറഞ്ഞ് അദ്ദേഹത്തെ മലര്‍ത്തിയടിച്ചു !! അദ്ദേഹം ഒന്നും മിണ്ടാതെ ടിവിയിലേക്ക് നോക്കിയിരുന്നു. ഇതില്‍, മുത്തച്ഛനെന്ന അറുപഴഞ്ചനെ തള്ളിക്കളഞ്ഞ് കുട്ടിയുടെ അമ്മ പറയുന്നതിനെ അംഗീകരിക്കാമെന്ന്  വയ്ക്കുക. പക്ഷെ ഒരു സംശയം ബാക്കി നില്‍ക്കുന്നു : മെയ്ഡ് ആവുന്ന ആള്‍ എന്തായാലും പാചകവും മറ്റു പണികളും അറിഞ്ഞിരിക്കണമല്ലോ. അപ്പോള്‍ ആരാണ് മെയ്ഡ് ആയിത്തീരുക എന്ന് നേരത്തേ എങ്ങനെ അറിയും? എന്നിട്ടു വേണമല്ലോ എന്ത് പഠിക്കണമെന്നു തീരുമാനിക്കാന്‍...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2981293166553340759-9177877818486779549?l=bindukp.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/bindukp/feeds/~4/5fP6xg9cMI0" height="1" width="1"/&gt;</content><app:edited xmlns:app="http://www.w3.org/2007/app">2009-03-12T13:06:48.174+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">28</thr:total><feedburner:origLink>http://bindukp.blogspot.com/2008/04/blog-post_17.html</feedburner:origLink></entry><entry><title type="text">വിഷുവിചാരം</title><link rel="alternate" type="text/html" href="http://feedproxy.google.com/~r/bindukp/feeds/~3/6TqwQ9G3mRU/blog-post_10.html" /><author><name>ബിന്ദു കെ പി</name><email>noreply@blogger.com</email><uri>http://www.blogger.com/profile/00320212276328609289</uri></author><updated>2009-03-12T00:36:24-07:00</updated><id>tag:blogger.com,1999:blog-2981293166553340759.post-1294367068717650917</id><content type="html">വീണ്ടും ഇതാ ഒരു വിഷു കൂടി വരുന്നു.പതിവ് മുന്നൊരുക്കങ്ങളും ചടങ്ങുകളുമായി ആഘോഷം പൊടിപൊടിയ്ക്കും.  തമിഴ് നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും വന്നിറങ്ങിയ അരിയും പച്ചക്കറികളും നിരന്നിരുന്ന് നമ്മെ നോക്കി പരിഹസിച്ച് ചിരിക്കും. പൊള്ളുന്ന വിലയെ ശപിച്ചുകൊണ്ട് അതെല്ലാം വാങ്ങിക്കൂട്ടി രാത്രി ഭംഗിയേറിയ കണി ഒരുക്കിവയ്ക്കും. അതിരാവിലെ കുടുംബാംഗങ്ങള്‍ ഒന്നൊഴിയാതെ വിഷുക്കണി കണ്ട്, സ്വന്തം കുടുംബത്തിന്റെ ഒരു വര്‍ഷത്തെ സമ്പല്‍ സമൃദ്ധിയും ഐശ്വര്യവും ഉറപ്പാക്കി സംതൃപ്തരാവും.പടക്കങ്ങളും കമ്പിത്തിരികളും  കുറേയേറെ എരിഞ്ഞുതീരും. ക്ഷേത്രങ്ങളില്‍ സ്പെഷ്യല്‍ വഴിപാടുകളുടെ തിക്കും തിരക്കുമായിരിക്കും. വിഷുവിനായി ഈ വര്‍ഷം ഇറങ്ങിയ  ഏറ്റവും പുതിയ ആല്‍ബത്തിലെ  ഗാനങ്ങള്‍ വീട്ടിലാകെ അലയടിയ്ക്കും. പിന്നെ മറ്റൊരു അനുഷ്ഠാനം പോലെ ടി.വി ഓണ്‍ ചെയ്യും. നമ്മുടെ ഈ ദിനം ഏറ്റവും മികവുറ്റതാക്കാന്‍ പരസ്പരം മത്സരിക്കുന്ന ചാനലുകളില്‍ അഭിരമിക്കും.ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ കഴിച്ച്  വിഷു  ഗംഭീരമായെന്ന് ഏമ്പക്കമിടും.പിന്നെ ബാക്കിയുള്ള സമയം ഏതെങ്കിലും സിനിമാതിയേറ്ററില്‍ സൂപ്പര്‍‍സ്റ്റാറുകളുടെ പുതിയ  അട്ടഹാസങ്ങളിലേയ്ക്ക്..അതോ, പൂരനഗരിയിലെ സാമ്പിള്‍ വെടിക്കെട്ടിലേയ്ക്കോ?&lt;br /&gt;&lt;br /&gt;      കര്‍ഷകരുടെ വിളവെടുപ്പുകാലത്തെ  അഹ്ലാദത്തിന്റെ പ്രതീകമായ വിഷുവിന് പക്ഷെ, അവര്‍‍ ഇത്തവണയും കണ്ണീരു കൊണ്ട് പത്തായം നിറയ്ക്കും!ഗതികെട്ട് ജീവനൊടുക്കും. ഒന്നും കണ്ടില്ലെന്ന് നടിച്ച് പതിവുപോലെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും  പ്രതിപക്ഷനേതാവും മാധ്യമങ്ങളും കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും വിഷു ആശംസകള്‍ നേരും. അല്ലെങ്കിലും ഇക്കാര്യത്തില്‍ നമ്മളെന്തു വേണം? സര്‍ക്കാരെന്തു വേണം? കര്‍ഷകര്‍ക്ക്  നഷ്ടമുണ്ടായെങ്കില്‍ അത് അവരുടെ കര്‍മ്മഫലം! എത്ര അനുഭവിച്ചാലും പഠിക്കില്ലെന്നു വച്ചാല്‍? നമ്മളാരെങ്കിലും പറഞ്ഞിട്ടാണോ അവര്‍‍ കൃഷിയിറക്കിയത്? കേരളത്തിലെ കര്‍ഷകര്‍ കൃഷി ചെയ്തുണ്ടാക്കുന്ന അരിയും പച്ചക്കറികളും മാത്രമേ തൊണ്ടയില്‍ നിന്നിറങ്ങൂ എന്ന് നമ്മള്‍ വാശി പിടിച്ചോ? ഇല്ലല്ലോ. പിന്നെന്തിനാണ് ഈ  പ്രയത്നം? തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന പാര്‍ട്ടിയോ, ഗാന്ധിജിയുടെ പിന്‍ഗാമികളായി സ്വയം ചമഞ്ഞിരിക്കുന്ന പാര്‍ട്ടിയോ പിന്താങ്ങുമെന്ന് വിചാരിച്ചോ? അവര്‍ക്ക് ഇതിലും എത്രയോ വലിയ വലിയ പ്രശ്നങ്ങള്‍ കൈകാ‍ര്യം ചെയ്യാനുണ്ട്..&lt;br /&gt;&lt;br /&gt;         സ്മാര്‍ട്ട് സിറ്റിയും ബഹുനില മണിമേടകളുമായി കേരളം പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന വിവരം കര്‍ഷകരേ, നിങ്ങള്‍  അറിഞ്ഞില്ലെന്നുണ്ടോ? അതുകൊണ്ട്  ഒന്നുകില്‍ നിങ്ങള്‍ കണ്ണീരില്‍ മുങ്ങിച്ചാവുക, അല്ലെങ്കില്‍ ഇനിയെങ്കിലും പിന്തിരിപ്പന്‍ ജീവിത സമ്പ്രദായങ്ങളോട് വിട പറയുക.ഞങ്ങള്‍ക്ക് അരിയും പച്ചക്കറിയും തരാന്‍ തമിഴ്നാടുണ്ട്.അതിന് വേണ്ടി നിങ്ങള്‍  ബുദ്ധിമുട്ടേണ്ടതില്ല. റിയല്‍ എസ്റ്റേറ്റ് മുതലാളിമാരുടെ വിശാലമനസ്ഥിതി  കൊണ്ട്  എത്ര പെട്ടെന്നാണ്  കേരളത്തിന്റെ കുഗ്രാമങ്ങളില്‍ പോലും സ്ഥലത്തിന്റെ വില പൊന്നിനേക്കാ‍ളും പതിന്മടങ്ങ്  ഉയര്‍ന്നത് ! അതുകൊണ്ട് എത്രയും വേഗം നിങ്ങളുടെ കൃഷിയിടങ്ങള്‍ വിറ്റ് ലാഭം കൊയ്യുക.പട്ടണത്തിലെ ത്രിശങ്കുസ്വര്‍ഗ്ഗത്തില്‍ സ്വന്തമായൊരു ഇടം വാങ്ങി ആ‍ധുനികരാവുക. കേരളത്തിന്റെ പുരോഗതിയുടെ പാതയില്‍ നിങ്ങളും നിങ്ങളുടെ കൃഷിയിടങ്ങളും ഒരു ദുശ്ശകുനമായി നില്‍ക്കാതിരിക്കുക. വേഗമാവട്ടെ, സര്‍ക്കാര്‍ കാത്തിരിക്കുകയാണ്,എല്ലാം തീര്‍ന്നിട്ടു വേണം മന്ത്രിസഭയ്ക്ക് വയല്‍ സംരക്ഷണനിയമം പാസ്സാക്കുവാന്‍!!.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2981293166553340759-1294367068717650917?l=bindukp.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/bindukp/feeds/~4/6TqwQ9G3mRU" height="1" width="1"/&gt;</content><app:edited xmlns:app="http://www.w3.org/2007/app">2009-03-12T13:06:24.278+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">7</thr:total><feedburner:origLink>http://bindukp.blogspot.com/2008/04/blog-post_10.html</feedburner:origLink></entry><entry><title type="text">നന്മയുടെ ഇനിയും വറ്റാത്ത ഉറവകള്‍</title><link rel="alternate" type="text/html" href="http://feedproxy.google.com/~r/bindukp/feeds/~3/DAPYzgtG4BQ/blog-post.html" /><author><name>ബിന്ദു കെ പി</name><email>noreply@blogger.com</email><uri>http://www.blogger.com/profile/00320212276328609289</uri></author><updated>2009-03-12T00:22:42-07:00</updated><id>tag:blogger.com,1999:blog-2981293166553340759.post-3227885773244398741</id><content type="html">ഇന്നലെ ക്ഷമയോടെ മിനക്കെട്ടിരുന്ന് ഗൂഗിള്‍ എര്‍ത്തില്‍ ഞാനെന്റെ നാടും വീടും കണ്ടുപിടിച്ചു. ഇരുണ്ട പച്ചപ്പിനിടയിലൂടെ വളഞ്ഞുപുളഞ്ഞ് നൂലു പോലുള്ള റോഡ് പിന്തുടര്‍ന്ന് , തീപ്പെട്ടിക്കൊള്ളി പോലെ തോന്നിക്കുന്ന കണക്കന്‍കടവ് പാലവും കുറച്ചുമാറി പണിപൂര്‍ത്തിയായ കൃഷ്ണന്‍ കോട്ട പാലവും കണ്ട്, അവസാനം പച്ചപ്പിനു നടുവില്‍ ഒരു വെള്ളാരങ്കല്ലുപോലെ എന്റെ വീടും കണ്ടെത്തി.ഒരു കൊല്ലമാവുന്നതേയുള്ളു ഞാന്‍ അവിടെ നിന്ന് പോന്നിട്ട്. എങ്കിലും മനസ്സ് വല്ലാതെ കുതിക്കുകയാണ് തിരികെയെത്താന്‍. പെരിയാറും ചാലക്കുടിപ്പുഴയും കോട്ടപ്പുറം കായലും അതിരിടുന്ന എന്റെ സുന്ദര ഗ്രാമം! ഭൂരിഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലമായതുകൊണ്ട് വര്‍ഷങ്ങളായി അനുഭവിച്ചുവരുന്ന യാത്രാക്ലേശം പക്ഷെ, പുതിയ പാലങ്ങളുടെ വരവോടെ പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അസൌകര്യങ്ങളും പരിമിതികളും ഏറെയുണ്ടെങ്കിലും പണ്ടുമുതലേ ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത സമാധാനപരവും സുരക്ഷിതവുമായ അന്തരീക്ഷമാണ്. നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന കൊലപാതകത്തിന്റേയും കവര്‍ച്ചയുടേയും പത്രവാര്‍ത്തകള്‍ നിത്യവും  വായിക്കുമ്പോഴും, തീര്‍ത്തും ഭയരഹിതരായിത്തന്നെയാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്. എന്തോ, അത്തരമൊരു അനുഭവം കേട്ടുകേള്‍വി പോലും ഇല്ലാത്തതിന്റെ ആത്മവിശ്വാസം കൊണ്ടാകാം..&lt;br /&gt;&lt;br /&gt;             പക്ഷെ ഇതിനൊരു അപവാദമായി ഒന്നര വര്‍ഷം മുന്‍പ് അവിടെ നടന്ന ഒരു സഭവം ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുകയാണ്. അതിദാരുണമായ ഒരു കൊലപാതകം നാട്ടില്‍  നടന്നിരിക്കുന്നു എന്ന വാര്‍ത്തയുമായി, വല്ലാത്ത ഒരു ഞെട്ടലിലേക്ക്  നാടാകെ ഉണര്‍ന്ന ആ പ്രഭാതം!ഭര്‍ത്താവും ഭാര്യയും മാത്രം താമസിക്കുന്ന വീട്ടില്‍ ഭര്‍ത്താവിനെ ആക്രമിച്ച് മൃതപ്രായനാക്കിയശേഷം ഭാര്യയെ കൊല്ലുകയായിരുന്നു.നാട്ടില്‍ എല്ലാവര്‍ക്കും സുപരിചിതരായ വ്യക്തികള്‍!ആര്‍ക്കുമത് ദിവസങ്ങളോളം ഉള്‍ക്കൊള്ളാനായില്ല എന്നതാണ് സത്യം. സ്വസ്ഥത നശിച്ച ദിവസങ്ങളായിരുന്നു പിന്നീട്. രാവും പകലും പോലീസ് ജീപ്പുകളുടെ മുരള്‍ച്ചകള്‍..ഉന്നത പോലീസുദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും വന്ന് പരിശോധിച്ചിട്ടും ഒരു തെളിവ് പോലും കിട്ടിയില്ല എന്നത് ഏവരേയും ഭീതിയിലാഴ്ത്തി. ചിരപരിചിതമായ ഗ്രാമം അപരിചിതത്വത്തിന്റെ പുതിയൊരു മേലങ്കി അണിയുകയായിരുന്നു.. ഊഹാപോഹങ്ങളുമായി, പരസ്പര വിശ്വാസം പോലും നഷ്ടപ്പെട്ട നാട്ടുകാര്‍..&lt;br /&gt;&lt;br /&gt;&lt;br /&gt;     അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയില്‍ തന്നെ, പോലീസിനോടള്ള വെല്ലുവിളിയെന്ന പോലെ, തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീണ്ടും മോഷണവും മോഷണ ശ്രമങ്ങളും നാടെങ്ങും നാടന്നുകൊണ്ടിരുന്നത്  പൊതുവേ ഭീതിയുടെ ആഴം കൂട്ടി. അമ്പലത്തിലും പള്ളിയിലും വരെ പോകാന്‍ ഭയപ്പെട്ട് നാട്ടുകാര്‍.. ആളില്ലാതെ പൂട്ടേണ്ടിവന്ന സിനിമാതിയേറ്റര്‍..ഒന്നു കടയില്‍ പോയി വരാന്‍ പോലും വല്ലാതെ ഭയപ്പെട്ടിരുന്ന ആ ദിവസങ്ങള്‍ ഞാനിന്നും ഓര്‍ക്കുന്നു. കള്ളന്റെ കാലൊച്ചകള്‍ക്ക് കാതോര്‍ത്ത് നെഞ്ചിടിപ്പോടെ തള്ളിനീക്കിയിരുന്ന ആ രാത്രികള്‍! മറ്റു വീടുകളിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;      സ്ഥിതിഗതികള്‍ നേരിടാനാവാതെ പോലീസും അക്ഷരാര്‍ത്ഥത്തില്‍ നിസ്സഹായരായി. ഈ അവസ്ഥയിലാണ് നാട്ടുകാരുടെ ശക്തമായ പ്രതികരണശേഷി ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. പ്രതിഷേധയോഗങ്ങളും മാര്‍ച്ചുകളും ഒരു വശത്ത് നടക്കുമ്പോള്‍ത്തന്നെ നാട്ടിലെ ചെറുപ്പക്കരെല്ലാവരും പോലീസിന്റെ മേല്‍നോട്ടത്തില്‍ ജനജാഗ്രതാസമിതി രൂപീകരിച്ച് ,സമിതിയെ ചെറുസംഘങ്ങളായി തിരിച്ച് ,ഓരോ സംഘവും അതതു പ്രദേശങ്ങളില്‍ രാത്രി മുഴുവന്‍ ജാഗരൂകരായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. നാടിനൊരു വിഷമഘട്ടം ഉണ്ടായപ്പോള്‍ ജാതിമതഭേദമെന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു എന്നതാണ് എടുത്തുപറയേണ്ട കാര്യം. ഭയന്നു വിറച്ച് രാത്രികള്‍ തള്ളി നീക്കിയിരുന്ന നിരവധി കുടുംബങ്ങള്‍ക്ക് ഇവരുടെ അത്മാര്‍ത്ഥമായ പ്രവര്‍ത്തനം നല്‍കിയ ആശ്വാസം വിവരണാതീതമാണ്. ആപല്‍ഘട്ടങ്ങളില്‍ സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥരായ പ്രിയപ്പെട്ടവര്‍ അരികിലില്ലാത്ത സന്ദര്‍ഭത്തില്‍, നമ്മുടെ ആ‍രുമല്ലാത്തവര്‍  &lt;strong&gt;“&lt;/strong&gt;നിങ്ങള്‍ ഉറങ്ങിക്കോളൂ, ഞങ്ങളിവിടെയുണ്ട് &lt;strong&gt;”&lt;/strong&gt; എന്നു പറയുമ്പോള്‍ , മനുഷ്യനന്മയുടെ ഹൃദയസ്പര്‍ശിയായ ഒരു ഭാവം തന്നെയല്ലേ അവിടെ കാണാന്‍ കഴിയുന്നത്? എവിടെയെങ്കിലും ചെറിയൊരു അനക്കം കേട്ടാല്‍ പോലും ഓടിയെത്തി അവിടെ പരിശോധിക്കാനുള്ള ശുഷ്കാന്തി അവര്‍ കാണിച്ചിരുന്നു. പലപ്പോഴും പിടിയില്‍ നിന്ന് മോഷ്ടാവ് സമര്‍ത്ഥമായി ര‍ക്ഷപ്പെടുകയാണുണ്ടായതെങ്കിലും അതവരുടെ ആത്മവിശ്വാസത്തെ ഒട്ടും തളര്‍ത്തിയിരുന്നില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;       അവസാനം അന്‍പത്തിരണ്ട് ദിവസങ്ങള്‍ക്ക് ശേഷം കൊലപാതകിയെ വലയിലാക്കുന്നതില്‍ പോലീസ് സ്തുത്യര്‍ഹമായ വിജയം കൈവരിച്ചതോടെയാണ് ഈ അവസ്ഥയ്ക്ക് അറുതി വന്നത് (ഏഴു കൊലപാതകങ്ങളും നിരവധി കവര്‍ച്ചകളും ചെയ്തിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്തിയ ജയാനന്ദന്‍ എന്ന പ്രതിയെക്കുറിച്ച്  ഒരു പക്ഷെ നിങ്ങള്‍ പത്രങ്ങളില്‍ വായിച്ചിട്ടുണ്ടാകും). ഇത്രയും നാള്‍ തങ്ങളുടെ സ്വസ്ഥതയും സ്വൈര്യവും കെടുത്തി നാട്ടില്‍ ഭീകരത സൃഷ്ടിച്ച പ്രതി പിടിയിലായെന്നറിഞ്ഞപ്പോള്‍ നാട്ടുകാര്‍ നടത്തിയ ആഹ്ലാദപ്രകടനങ്ങളും, തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ അയാള്‍ക്കുനേരെ ഉണ്ടായ രോഷപ്രകടനങ്ങളും എടുത്തുപറയേണ്ടവ തന്നെ.നാട് മെല്ലെ മെല്ലെ   ശാന്തതയിലേക്ക് മടങ്ങുകയും  ചെയ്തൂ. എങ്കിലും,ആ പഴയ  ആത്മവിശ്വാസത്തിന്  ഏറ്റ പോറല്‍ ഒരിക്കലും മായില്ല എന്നതൊരു സത്യം തന്നെ.&lt;br /&gt;&lt;br /&gt;&lt;br /&gt;     കുറ്റസമ്മതം നടത്തിയ പ്രതിയുടെ കേസ് ഇപ്പോഴും തീര്‍പ്പായിട്ടില്ല. അയാള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുകയോ ലഭിക്കാതിരിക്കുകയോ ചെയ്തേക്കാം. അത് ഈ ലേഖനത്തിന്റെ വിഷയമല്ല. കവര്‍ച്ചയും കൊലപാതകങ്ങളും നിത്യസംഭവങ്ങളാവുകയും പോലീസുകാര്‍ അന്വേഷണം പ്രഹസനമാക്കി മാറ്റുകയും ചെയ്യുന്ന ഇക്കാലത്ത് ഈ ഒരു സംഭവം അത്ര പുതുമയൊന്നും ഉള്ളതല്ലെന്നറിയാം. എന്നാല്‍, ഗ്രാമങ്ങളേയും ഗ്രാമീണ ജീവിതത്തേയും പുച്ഛിച്ചുതള്ളി, ഉള്ളത് വിറ്റ് നഗരങ്ങളില്‍ ചേക്കേറാന്‍ ധൃതി കൂട്ടുന്ന ഒരു പ്രവണത വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍, ഒരു ഗ്രാമീണജനതയുടെ കൂട്ടായ്മയും സഹകരണമനോഭാവവും ആപല്‍ഘട്ടത്തില്‍ എങ്ങിനെ ഉപകരിക്കുമെന്ന് ഞാന്‍ ഓര്‍ക്കുകയാണ്. പ്രതിയെ ഇത്രവേഗം പിടികൂടുന്നതിന് സഹായിച്ചത് ഈ നാട്ടുകാരുടെ പ്രതികരണശേഷിയും ഐക്യവും ധൈര്യവും ആണെന്ന് അന്നത്തെ എസ്.പി. പത്രസമ്മേളനത്തില്‍ പറഞ്ഞതും ഓര്‍ക്കുന്നു.&lt;br /&gt;&lt;br /&gt;     എത്രയോ കൊലപാതകങ്ങളും കവര്‍ച്ചകളും ദിനം പ്രതി ഓരോ നഗരങ്ങളിലും നടക്കുന്നതായി മാധ്യമങ്ങളില്‍ നാം കാണുന്നു. എത്ര പെട്ടെന്നാണ് അവയെല്ലാം വിസ്മൃതമാവുന്നത്! ഈ ഒരു പ്രതികരണശേഷിയും സംഘടിതശക്തിയും ഒരു നഗരജീവിതത്തില്‍ പ്രതീക്ഷിക്കാമോ? “ഭാഗ്യം, എനിയ്ക്കല്ലല്ലോ അത് സംഭവിച്ചത് ” എന്നൊരു  മനോഭാവത്തോടെ എല്ലാവരും നിസ്സംഗരാവുന്നു. കേസന്വേഷണത്തെ വിടാതെ പിന്തുടര്‍ന്ന് പ്രതിഷേധസ്വരവുമായി പോലീസിനെ നേരിടാന്‍ ആര്‍ക്കും താല്പര്യവുമില്ല, സമയവുമില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;    അതെ, സശയമില്ല, നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം തന്നെ.! പക്ഷെ, ഈ നന്മയും വൈകാതെ അസ്തമിക്കുമെന്ന് ഞാന്‍ ഭയക്കുന്നു. കാരണം, നഗരങ്ങളാവാന്‍ വെമ്പൽ ‍കൊള്ളുന്ന  ഗ്രാമങ്ങളുടെ ദയനീയ ചിത്രങ്ങളാണല്ലോ ഇന്ന് കേരളത്തിലുടനീളം!...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2981293166553340759-3227885773244398741?l=bindukp.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/bindukp/feeds/~4/DAPYzgtG4BQ" height="1" width="1"/&gt;</content><app:edited xmlns:app="http://www.w3.org/2007/app">2009-03-12T12:52:42.548+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">17</thr:total><feedburner:origLink>http://bindukp.blogspot.com/2008/04/blog-post.html</feedburner:origLink></entry><entry><title type="text">ഉറഞ്ഞുപോയ മാതൃവാത്സല്യത്തിന്റെ ഗദ്‍ഗദങ്ങൾ.....</title><link rel="alternate" type="text/html" href="http://feedproxy.google.com/~r/bindukp/feeds/~3/eyFKYD1-rlg/blog-post_29.html" /><author><name>ബിന്ദു കെ പി</name><email>noreply@blogger.com</email><uri>http://www.blogger.com/profile/00320212276328609289</uri></author><updated>2009-08-27T11:03:44-07:00</updated><id>tag:blogger.com,1999:blog-2981293166553340759.post-3379657807360470377</id><content type="html">&lt;a href="http://1.bp.blogspot.com/_yJtFCqtksfE/R_DXx3aPpgI/AAAAAAAAADA/dk2bjc8dAsg/s1600-h/54432827%5B1%5D.jpg"&gt;&lt;img style="margin: 0pt 0pt 10px 10px; float: right; cursor: pointer;" src="http://1.bp.blogspot.com/_yJtFCqtksfE/R_DXx3aPpgI/AAAAAAAAADA/dk2bjc8dAsg/s320/54432827%5B1%5D.jpg" alt="" id="BLOGGER_PHOTO_ID_5183880422791030274" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;പിറക്കാതെ പോയ എന്റെ പൊന്നോമനയ്ക്ക്:&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;യൌവ്വനാരംഭം മുതലേ ഈ അമ്മയുടെ സ്വപ്നങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത് നീയായിരുന്നല്ലോ. മറ്റൊന്നും....മറ്റൊന്നും തന്നെ ഞാന്‍ ആഗ്രഹിച്ചിരുന്നില്ലല്ലോ. ഓര്‍ക്കുന്നു, ആരായിത്തീരാനാണ്  ആഗ്രഹമെന്ന് പണ്ട് ക്ലാസ്സില്‍ അദ്ധ്യാപകന്‍ എല്ലാവരോടും ചോദിച്ചതും,“അമ്മയാവാന്‍” എന്ന തികച്ചും പരിഹാസ്യമായേക്കാവുന്ന മറുപടി ഉള്ളിലൊതുക്കി മറ്റെന്തോ പറയേണ്ടിവന്നതും.അതെ, നിന്റെ പിറവി മാത്രമായിരുന്നു എന്റെ സ്വപ്നം. മാതൃത്വമെന്ന മഹനീയ പദവി! എല്ലാമറിഞ്ഞിട്ടും നീ എന്തുകൊണ്ട്  പിറക്കാതെ പോയി?&lt;br /&gt;&lt;br /&gt;എവിടെയാണ് നീ മറഞ്ഞിരിക്കുന്നത്? കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി നീ വരാത്തതിന്റെ കാരണമന്വേഷിച്ച് ഒരു ഭ്രാന്തിയേപ്പോലെ അലയുകയായിരുന്നില്ലേ ഞാന്‍?ഒരു പിടിവള്ളിക്കായി  അന്ധവിശ്വാസത്തില്‍ അഭയം പ്രാപിച്ച്  ജ്യോത്സ്യന്മാര്‍ നിശ്ചയിച്ച  പാതകളിലൂടെ  അന്ധമായി അലഞ്ഞതും നീ കണ്ടതാണല്ലോ.ദോഷങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി അമ്പലങ്ങളിലും പള്ളികളിലും നെട്ടോട്ടം എത്ര ഓടി? എണ്ണമറ്റ വഴിപാടുകൾ‍.... പൂജാകര്‍മ്മങ്ങൾ.... എല്ലാം കണ്ടുകൊണ്ട്  കാണാമറയത്തെവിടെയോ  നീ നിന്നു.&lt;br /&gt;&lt;br /&gt;ജീവിതത്തിലെ എല്ലാവിധ  സുഖസൌകര്യങ്ങളും മാറ്റിവച്ച്  വിധിക്കെതിരായി പോരാട്ടം ഞാന്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അനേകമനേകം ഹതഭാഗ്യര്‍ക്ക് ജീവിതസാഫല്യം നേടിക്കൊടുത്ത ദൈവതുല്യരായ ഡോക്ടര്‍മാരുടെ ആസ്പത്രികളിൽ‍, വര്‍ഷങ്ങളോളം പ്രതീക്ഷയോടെ ഞാന്‍ കയറിയിറങ്ങി. അവിടെയൊക്കെ  അനുഭവിച്ച എത്രയോ നരകയാതനകൾ, ഉത്കണ്ഠ മൂലമുള്ള  മാനസിക പിരിമുറുക്കങ്ങൾ‍, ഭീമമായ പണച്ചിലവിനെ കുറിച്ചുള്ള ആധികള്‍ എന്നിവ സൃഷ്ടിച്ച വേദനയുടെ ആഴം ഏറ്റവും അടുത്തവര്‍ക്കു പോലും ഇന്നുവരെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, എന്റെ പ്രിയപ്പെട്ട കുഞ്ഞേ,നീയെങ്കിലും അറിയേണ്ടതായിരുന്നില്ലേ?ഈ ദുരിതപര്‍വ്വത്തിലൂടെ പലവട്ടം കടന്നു പോകാന്‍ എനിക്ക് എന്നും പ്രചോദനമായിരുന്നത് ഭാവനയില്‍ എന്നും ഞാന്‍ കണ്ടിരുന്ന നിന്റെ പൂമുഖമായിരുന്നല്ലോ. എല്ലാ വേദനകളേയും നിഷ്പ്രഭമാക്കാന്‍ പോന്ന നിന്റെയാ കുഞ്ഞുമുഖം!. ഓരോ വട്ടവും അമ്മ പ്രതീക്ഷിച്ചു,  നീ വരുമെന്ന്.വിധിക്കെതിരായുള്ള അന്തിമപോരാട്ടമായാണല്ലോ  നിന്റെ കുരുന്നു ജീവന്‍ പരീക്ഷണനാളിയില്‍ സൃഷ്ടിച്ചെടുക്കുന്ന ഘട്ടം വരെ പോകാന്‍ ഞാന്‍ തുനിഞ്ഞത് ! ഓരോ തവണയും ഗര്‍ഭപാത്രമൊരുക്കി ഈ അമ്മ കാത്തിരുന്നു. പലവട്ടം പ്രതീക്ഷയുടെ ലാഞ്ചന പോലും തരാതെയും,മറ്റൊരിക്കല്‍  സാന്നിദ്ധ്യമറിയിച്ച് സന്തോഷത്തിന്റെ കൊടുമുടിയില്‍ എത്തിച്ചശേഷം പെട്ടെന്ന് സങ്കടത്തിന്റെ ആഴക്കടലില്‍ തള്ളിയിട്ടും, പിന്നീട് സ്ഥാനം തെറ്റി വളരാന്‍ ശ്രമിച്ച നിന്നെ വേദനയുടെ പാരമ്യത്തില്‍ എന്നെക്കൊണ്ട് ശാപവാക്കുകള്‍ പറയിച്ചും നീ പരീക്ഷിച്ചു.&lt;br /&gt;&lt;br /&gt;എല്ലാ പരീക്ഷണങ്ങള്‍ക്കുമൊടുവില്‍ ഇന്നിതാ,ഈ അമ്മ തളര്‍ന്നിരിക്കുന്നു.എന്തിനാണ് നീ ഈ അമ്മയെ ഇങ്ങനെ പരിഹസിച്ചത്? എല്ലാവരുടേയും മുന്നില്‍ ഒരു വിഡ്ഡിയാക്കിയത്? മറ്റുള്ളവരുടെ സന്തോഷങ്ങള്‍ അറിയാനിട വരുമ്പോൾ, മനസ്സു തുറന്ന് അവരെ അഭിനന്ദിക്കാന്‍ കഴിയാതെ, സ്വയം ശാപവാക്കുകള്‍ ചൊരിയുന്ന ഒരു അസൂയാലുവാക്കിയത്?  പലരും തങ്ങളുടെ കുട്ടികളെ അടുപ്പിക്കുവാന്‍ ഇഷ്ടപ്പെടാത്ത ഒരു ദുര്‍നിമിത്തമാക്കിയത്?  അതുകൊണ്ടല്ലേ കുട്ടികളെ  ഒരുപാട് ഇഷ്ടമായിരുന്ന ഞാന്‍ ഇന്ന് ഔപചാരികമായി മാത്രം  വാത്സല്യം പ്രകടിപ്പിക്കുന്ന ഒരു നിര്‍വ്വികാരയായി മാറിയത്? ഇതിനും മാത്രം എന്തു  തെറ്റാണ് ഞാന്‍ നിന്നോട് ചെയ്തത്? അതോ, മുജ്ജന്മങ്ങളില്‍ തെറ്റുകളുടെ ഒരു  കൂമ്പാരമായിരുന്നോ ഞാന്‍? കൊന്നും കൊല്ലിച്ചും നിരവധി തവണ ദ്രോഹിച്ച് നിന്റെ ശാപങ്ങള്‍ ജന്മജന്മാന്തരം പേറേണ്ടി വന്നിട്ടുണ്ടോ ഞാന്‍? അതിനെല്ലാം ഉള്ള പകരം വീട്ടലാണോ ഈ ജന്മം?&lt;br /&gt;&lt;br /&gt;എങ്കില്‍, ഞാനിതാ, ഒരുപാട് അനുഭവിച്ചു തീര്‍ത്തിരിക്കുന്നു.മാനസികമായും ശാരീരികമായും. ഒരു ഓട്ടപ്പന്തയം പോലെയുള്ള ജീവിതത്തില്‍, മുന്നിലേക്ക് കുതിക്കുന്നവരെ അമ്പരപ്പോടെ നോക്കിക്കൊണ്ട് ഈ ഞാന്‍ നില്‍ക്കുന്നു, ഒന്നു തുടങ്ങാന്‍ പോലും കഴിയാതെ.....മുന്നിലുള്ളവരാല്‍ തഴയപ്പെട്ട്...&lt;br /&gt;&lt;br /&gt;വീണ്ടും ഈ അമ്മ പ്രതീക്ഷിക്കുന്നു, ഈ ജന്മത്തോടെ എല്ലാ ശാപങ്ങളും അവസാനിക്കുമെന്ന്.... വരും ജന്മം സഫലമാക്കാന്‍ നീ തീര്‍ച്ചയായും വരുമെന്ന്..... ആദ്യമായി  കാണുന്ന ദിവസം സന്തോഷാശ്രുക്കളാല്‍ നിന്നെ  മൂടുമെന്ന്......നിനക്കുവേണ്ടി മനസ്സില്‍ കരുതിവച്ച ആ മനോഹരമായ പേര് നിന്റെ കാതില്‍ പറയുമെന്ന്.. മൂകമായ  നമ്മുടെ വീട് നിന്റെ കരച്ചിലാല്‍ മുഖരിതമാവുമെന്ന്.. കടകളില്‍ കാണുന്ന  ഭംഗിയേറിയ ഉടുപ്പുകളിലും കളിപ്പാട്ടങ്ങളിലും മറ്റും എനിയ്ക്ക് നിരാശാബോധത്തോടെ വിരലോടിക്കേണ്ടി വരില്ലെന്ന്....നീ “അമ്മേ” എന്ന് ആദ്യമായി വിളിക്കുന്ന ദിവസം എന്റെ ഡയറിയുടെ താള്‍ ധന്യമാവുമെന്ന്.... സങ്കല്പത്തില്‍ മാത്രം തെളിഞ്ഞിട്ടുള്ള  നിന്റെ അനേകമനേകം ചിത്രങ്ങൾ യാഥാര്‍ത്ഥ്യമാവുമെന്ന്..... അങ്ങനെയങ്ങനെ, വര്‍ഷങ്ങളായി നിനക്കുവേണ്ടി കരുതിവച്ച്, ഉറഞ്ഞുപോയ വാത്സല്യം വീണ്ടും ഉരുകിയൊലിക്കുമെന്ന്.....അതൊരു അരുവിയായി, പുഴയായി, കടലായി നിന്നെ പൊതിയുമെന്ന്........&lt;br /&gt;&lt;br /&gt;*--------------------------------------------------------------------------------------------*&lt;br /&gt;&lt;br /&gt;&lt;em&gt;&lt;strong&gt;വിധിക്കും ദൈവത്തിനുമെതിരെയുള്ള  പോരാട്ടത്തിൽ, പണച്ചിലവേറിയ വന്ധ്യതാചികിത്സയുടെ അങ്ങേയറ്റം വരെ പോകാന്‍ വേണ്ടി, അന്യനാട്ടില്‍ കഷ്ടപ്പെട്ടു ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യമത്രയും നിർല്ലോഭം ചിലവഴിച്ച, എന്റെ സ്നേഹനിധിയായ ജീവിതപങ്കാ‍ളിക്കും, എല്ലാ വിഷമഘട്ടങ്ങളിലും താങ്ങും തണലുമായി കൂടെ നിന്ന എന്റെ അമ്മയ്ക്കും, എനിയ്ക്ക് അടുത്തറിയാവുന്നതും അല്ലാത്തതുമായ നിരവധി ഹതഭാഗ്യര്‍ക്കും   ഞാന്‍ ഈ കുറിപ്പ് സമര്‍പ്പിക്കുന്നു...&lt;/strong&gt;&lt;/em&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2981293166553340759-3379657807360470377?l=bindukp.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/bindukp/feeds/~4/eyFKYD1-rlg" height="1" width="1"/&gt;</content><app:edited xmlns:app="http://www.w3.org/2007/app">2009-08-27T23:33:44.965+05:30</app:edited><media:thumbnail xmlns:media="http://search.yahoo.com/mrss/" url="http://1.bp.blogspot.com/_yJtFCqtksfE/R_DXx3aPpgI/AAAAAAAAADA/dk2bjc8dAsg/s72-c/54432827%5B1%5D.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">64</thr:total><feedburner:origLink>http://bindukp.blogspot.com/2008/03/blog-post_29.html</feedburner:origLink></entry><entry><title type="text">ബ്യൂട്ടി പാര്‍ലറില്‍ ഒരു ദിനം..</title><link rel="alternate" type="text/html" href="http://feedproxy.google.com/~r/bindukp/feeds/~3/RT80_PvxHaA/blog-post_5715.html" /><author><name>ബിന്ദു കെ പി</name><email>noreply@blogger.com</email><uri>http://www.blogger.com/profile/00320212276328609289</uri></author><updated>2008-04-02T23:07:10-07:00</updated><id>tag:blogger.com,1999:blog-2981293166553340759.post-8800395419689456957</id><content type="html">പതിവ് ഊരുചുറ്റലിനു ശേഷം സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് നേരെ ബ്യൂട്ടിപാര്‍ലറിലേക്ക് കയറി. ഇവിടെ ബ്യൂട്ടിപാര്‍ലറുകള്‍ ലേഡീസ് സലൂണ്‍ എന്നാണ് അറിയപ്പെടുന്നത്. പുരികം ഷേപ് ചെയ്യുക എന്നൊരു എന്നൊരു എളിയ ഉദ്ദേശമല്ലാതെ ഫേഷ്യല്‍,ഹെയര്‍ കട്ട് തുടങ്ങിയ അഹങ്കാരങ്ങളൊന്നും നാട് വിട്ടതില്പിന്നെ എന്നെ തൊട്ടുതീണ്ടിയിട്ടേയില്ല! അതിന് കാരണങ്ങള്‍ രണ്ട്: ഒന്ന്, ദിര്‍ഹം രൂപയിലേക്ക് മാറ്റുമ്പോഴുണ്ടാവുന്ന ടെന്‍ഷന്‍. രണ്ട്, രൂക്ഷമായ ഭാഷാ പ്രശ്നം മൂലം ഇതെങ്കിലും ഒന്ന് ഒപ്പിച്ചെടുക്കാനുള്ള പെടാപ്പാട്!!.&lt;br /&gt;&lt;br /&gt;&lt;br /&gt;കറുത്ത സുന്ദരികള്‍ രണ്ടുപേരും ഇന്ന് ബിസിയാണ്. രണ്ട് കസ്റ്റമേഴ്സ് ഉണ്ട്. അവരുടെ തലയില്‍ തകൃതിയായ പണികള്‍ നടന്നുകൊണ്ടിരിക്കുന്നു. “ഓ, ഇവളെത്തി” എന്ന മട്ടില്‍ എന്നെ ഒന്നു നോക്കി വീണ്ടും പണികളില്‍ മുഴുകി. ഞാന്‍ ഒഴിഞ്ഞു കിടന്ന ഒരു കസേരയില്‍ ഇരുന്നു. ഈയിടെ ആയി അവര്‍ക്ക് എന്നെ തീരെ മൈന്‍ഡില്ല. കിട്ടാനുള്ളത് വെറും പത്ത് ദിര്‍ഹം (ഈശ്വരാ, നാട്ടില്‍ അത് 100 രുപ!) മാത്രമാണല്ലോ. ഇന്ന് കുറച്ചു വൈകുന്ന ലക്ഷണമാണ്.പോയിട്ട് പിന്നീട് വരാം എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ എങ്ങനെ പറയും? അറബിയല്ലാതെ ഒരു വാക്കു പോലും അറിയാത്തവര്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;ഇവിടെ വന്നയിടയ്ക്ക് ബില്‍ഡിംഗിന്റെ തൊട്ടടുത്തുള്ള ഒരു പാര്‍ലറിലാണ് പോയത്. ഞാന്‍ ഇംഗ്ലീഷില്‍ കാര്യം പറഞ്ഞപ്പോള്‍ അവള്‍ “മാഫി മാഫി” എന്നു പറഞ്ഞു. സംഗതി ആകെ കുഴയുന്ന ലക്ഷണമാണ്. ഞാന്‍ പുരികം തൊട്ടു കാണിച്ച് ആംഗ്യഭാഷയില്‍ കാര്യം അവതരിപ്പിച്ചു. അവള്‍ക്ക് കാര്യം പിടി കിട്ടി. ഉടനെ അവള്‍ ഒരു കയ്യില്‍ പ്ലക്കറും മറ്റേകയ്യില്‍ ഒരുണ്ട നൂലും ‍ എടുത്ത് പിടിച്ച് നൂലിനെ ചൂണ്ടി “മാഫി” എന്നു പറഞ്ഞു. അതായത്, അവിടെ പ്ലക്കിംഗ് മാത്രമേ ചെയ്യൂ, ത്രഡിംഗ് ഇല്ല എന്നര്‍ത്ഥം. ശരി, അതെങ്കില്‍ അത് എന്ന് വച്ച് ഞാന്‍ കസേരയില്‍ ഇരുന്നു. അവള്‍ കുറെ നേരം പണിപ്പെട്ട് ഒടുവില്‍ പൂച്ച മാന്തിയതുപോലെ ആക്കിത്തരുകയും ചെയ്തു!. പൈസ കൊടുക്കാന്‍ നേരം അവള്‍ മേശ തുറന്ന് ഒരു അഞ്ച് ദിര്‍ഹം നോട്ട് ഉയര്‍ത്തിക്കാണിച്ചു. ഈ തുകയാണ് ഞാന്‍ കൊടുക്കേണ്ടതെന്ന് ആംഗ്യം! പിന്നീടൊരിക്കല്‍ ഒരു പരീക്ഷണമെന്നോണമാണ് ഞാന്‍ ഈ പാര്‍ലറില്‍ വന്നു നോക്കിയത്. പുറമേനിന്നു നോക്കിയപ്പോള്‍‍ കെട്ടും മട്ടും കുറച്ചു കൂടി ഗംഭീരമായിരുന്നു. ഭാഗ്യം! ഇവര്‍ കുറച്ചുകൂടി വിദ്യാസമ്പന്നരാണ്. പൈസ കൊടുക്കാന്‍ നേരത്ത് ടെന്‍ ദിര്‍ഹം എന്നു പറയും! പിന്നെ ത്രെഡിംഗ് എന്ന അത്യന്താധുനിക മാര്‍ഗ്ഗവുമുണ്ട്!.അതില്‍ പിന്നെ ഞാന്‍ ഇവിടത്തെ പതിവുകാരിയായി.&lt;br /&gt;&lt;br /&gt;&lt;br /&gt;കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 20 മിനിറ്റ് കഴിഞ്ഞു. ഒരുത്തി വന്ന് മ്യൂസിക് സിസ്റ്റം ഓണ്‍ ചെയ്തു. ‍ അതിനുള്ളില്‍‍ ശ്വാസം മുട്ടി ഇരുന്നിരുന്ന അറബി ഗാനങ്ങള്‍ പുറത്തേക്ക് കുതിച്ചു. അതോടെ അവരുടെ സംസാരവും കൂടുതല്‍ ഉറക്കെയായി. അകെയൊരു ഉത്സവ പ്രതീതി!&lt;br /&gt;&lt;br /&gt;തലപ്പണികള്‍ പുരോഗമിക്കുന്നു. ഇവിടെയുള്ളവര്‍ അധികവും മുടിയിലെ പരീക്ഷണങ്ങള്‍ക്കായാണ് വരുന്നത്. ചകിരി പോലെയിരിക്കുന്ന മുടി(ഞങ്ങളുടെ നാട്ടില്‍ കാപ്പിരികളുടെ മുടി എന്നു പറയും) ഷാമ്പൂ ഇട്ട് വിസ്തരിച്ചു കഴുകലാണ് ആദ്യം. വല്ലപ്പോഴും ഇവിടെ വന്നു ചെയ്യിക്കുന്നതല്ലാതെ വീട്ടില്‍ ഈ പരിപാടിയൊന്നും ഇല്ലായിരിക്കുമോ ? മുടി ഉണക്കിയശേഷം പിന്നെ വിവിധ കലാപരിപാടികളാണ്. ചുരുണ്ട് സ്പ്രിംഗ് പോലെ യിരിക്കുന്ന മുടി ബദ്ധപ്പെട്ട് ചീകിയെടുത്ത് എന്തിനാണാവോ വീണ്ടും ചുരുട്ടുന്നത്? ചിലര്‍ നല്ല കറുത്ത മുടി അവിടവിടെയായി നരച്ച മുടിയുടെ കളര്‍ ആക്കി അത്മവിശ്വാസത്തോടെ പോകുന്നതു കാണാം!&lt;br /&gt;&lt;br /&gt;&lt;br /&gt;പണികള്‍ ഒരരുക്കാക്കിയിട്ട് ഒരുവള്‍ വന്ന് എന്റെ കാര്യം നടത്തിത്തന്നു. എന്തു കാര്യത്തിനാണ് വന്നതെന്ന് ഈയിടെയായി ആംഗ്യം കാണിക്കാറില്ല. അവര്‍ക്കറിയാം ഈ ദരിദ്രവാസി എന്തിനാണ് വന്നിരിക്കുന്നതെന്ന്. ചെയ്യുന്നതിനിടയില്‍ അവള്‍ അറബിയിലെന്തോ രണ്ടുമൂന്നു പ്രാവശ്യം പറഞ്ഞു. അവര്‍ തമ്മിലെന്തോ പറയുകയാണെന്നു കരുതി ഞാന്‍ കണ്ണടച്ചുതന്നെയിരുന്നു. പിന്നെ അവള്‍ എന്നെ കുലുക്കി വിളിച്ച് വീണ്ടും ആവര്‍ത്തിച്ചു. എന്തോ ഒരു കാര്യം ചെയ്യണോ എന്നു ചോദിക്കുകയാണ്. ഒന്നു പകച്ചിരുന്ന ശേഷം ചെയ്തോളാന്‍ ഞാന്‍ ആംഗ്യം കാണിച്ചു. വേവലാതിയോടെ കണ്ണടച്ചിരുന്നു. അവള്‍ പുരികങ്ങള്‍ക്കിടയിലെ രോമം കളയാന്‍ തുടങ്ങി. ഭാഗ്യം, അവള്‍ ചോദിച്ചത് അതായിരുന്നു!!.&lt;br /&gt;&lt;br /&gt;&lt;br /&gt;പൈസ കൊടുത്ത് പുറത്തുകടക്കാന്‍ നേരം ഒരുവള്‍ കപ്പുകളില്‍ കട്ടന്‍ ചായ ഒഴിക്കുന്നതു കണ്ടു. മുടിയില്‍ പരീക്ഷണങ്ങള്‍ നടത്തി ക്ഷീണിച്ചവര്‍ക്കുവേണ്ടി..എന്നോടും കഴിക്കാന്‍ ആംഗ്യം കാണിച്ചു. വേണ്ടെന്നു ആംഗ്യം കാണിച്ച് ഞാന്‍ ഇറങ്ങി. “ഒന്നും വേണ്ടെന്റെ പൊന്നെ, ഇതെങ്കിലും ചെയ്തുതന്നത് വലിയ ഉപകാരം” എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട്.........!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2981293166553340759-8800395419689456957?l=bindukp.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/bindukp/feeds/~4/RT80_PvxHaA" height="1" width="1"/&gt;</content><app:edited xmlns:app="http://www.w3.org/2007/app">2008-04-03T11:37:10.998+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">15</thr:total><feedburner:origLink>http://bindukp.blogspot.com/2008/03/blog-post_5715.html</feedburner:origLink></entry><entry><title type="text">ഗള്‍ഫ് സ്വപ്നം സാക്ഷാത്‍കരിച്ചപ്പോള്‍.....!!!</title><link rel="alternate" type="text/html" href="http://feedproxy.google.com/~r/bindukp/feeds/~3/Zql7qYOa4LM/blog-post_17.html" /><author><name>ബിന്ദു കെ പി</name><email>noreply@blogger.com</email><uri>http://www.blogger.com/profile/00320212276328609289</uri></author><updated>2011-10-18T21:08:26-07:00</updated><id>tag:blogger.com,1999:blog-2981293166553340759.post-9136816397084626622</id><content type="html">&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;a href="http://4.bp.blogspot.com/_yJtFCqtksfE/Sbi7AH6hZ1I/AAAAAAAACPE/rwB38AQcLsg/s1600-h/17022008084.jpg"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5312201371282401106" src="http://4.bp.blogspot.com/_yJtFCqtksfE/Sbi7AH6hZ1I/AAAAAAAACPE/rwB38AQcLsg/s400/17022008084.jpg" style="cursor: hand; cursor: pointer; display: block; height: 240px; margin: 0px auto 10px; text-align: center; width: 320px;" /&gt;&lt;/a&gt;&lt;br /&gt;
&lt;br /&gt;
കേരളത്തിലുള്ള അനേകം ഗള്‍ഫ് ഭാര്യമാരുടെ ചിരകാലാഭിലാഷമായിരിക്കും ഒരിക്കലെങ്കിലും ഈ പറുദീസയില്‍ വന്ന് കുറച്ചുകാലം താമസിക്കുക എന്നത്. ഭര്‍ത്താവ് എത്രയൊക്കെ സ്നേഹസമ്മാനങ്ങള്‍ കൊണ്ടുവന്നുതന്നാലും, എത്രയൊക്കെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി തന്നാലും ഈ ഒരാഗ്രഹം എന്നും ചെറിയൊരു അസ്വസ്ഥതയായി നീറിക്കൊണ്ടിരിക്കും എന്നതാണ് സത്യം. പലപ്പോഴും ഇതിന് ആക്കം കൂട്ടുന്നത് ഗള്‍ഫില്‍ കുടുംബത്തോടെ കഴിയാന്‍‍ സാധിച്ചിട്ടുള്ള ചില ബന്ധുക്കളും മറ്റും ലീവില്‍ വരുമ്പോള്‍ കാണിക്കുന്ന പൊങ്ങച്ചപ്രകടനങ്ങളും വാചകക്കസര്‍ത്തുക്കളുമാണ്. &lt;br /&gt;
&lt;br /&gt;
കഴിഞ്ഞ പത്തു കൊല്ലത്തോളമായി ഈ “ദുര്‍വിധി” അനുഭവിച്ചു കഴിയുന്ന എനിക്ക് ശാപമോക്ഷം കിട്ടിയത് 9 മാസം മുന്‍പ്, തോരാമഴയുള്ള ഒരു മിഥുനരാവില്‍...രാവിലെ ഏഴരയോടെ “എത്തിഹാദ്‍” എന്നെ അബുദാബി എയര്‍പോര്‍ട്ടില്‍ കൊണ്ടുവന്നിറക്കുമ്പോള്‍ എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നിയത്. ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോഴേയ്ക്കും ഞാന്‍ മറ്റൊരു ലോകത്ത്!!! പുറത്ത് പ്രസാദ് കാത്തുനില്‍പ്പുണ്ടായിരുന്നു. കാറിനടുത്തേക്കുള്ള ചെറിയ ദൂരം തന്നെ ധാരാളമായിരുന്നു മണലാരണ്യത്തിലെ കരുണയറ്റ സൂര്യതാപത്തിന്റെ തീക്ഷ്ണത മനസ്സിലാവാന്‍!!. മുഖം കരിഞ്ഞുപോകുമോ എന്നു തോന്നിപ്പോയി..&lt;br /&gt;
&lt;br /&gt;
നേരെ പോയത് ഷെയറിംഗില്‍ എടുത്തിട്ടുള്ള വീട്ടിലേക്ക്. തല്‍ക്കാലം ഷെയറിംഗ് വീടാണ് നോക്കുന്നത് എന്ന്‍ മുന്‍പ് പ്രസാദ് പറഞ്ഞപ്പോഴേ എനിക്കതത്ര സമ്മതമായിരുന്നില്ല. എങ്കിലും തല്‍ക്കാലത്തേക്ക് മാത്രമാണ്, ഒറ്റക്ക് താമസിക്കുന്ന ഒരാളുടേതാണ്, നല്ല ആളായിട്ടാണ് തോന്നുന്നത് , പിന്നീട് രണ്ടുപേരുടേയും ഇഷ്ടത്തിന് നല്ല വീടെടുക്കാം എന്നൊക്കെ കേട്ടപ്പോള്‍ എനിക്കും ഉത്സാഹം തോന്നി. അങ്ങനെ അച്ചായന്‍ എന്ന വിളിപ്പേരുള്ള ആ സിംഹത്തിന്റെ ഗുഹയുടെ, ഞങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള ഭാഗത്ത് ഞങ്ങള്‍ താമസം തുടങ്ങി. തുടക്കത്തില്‍ വലിയ സ്നേഹവാനായിരുന്ന അച്ചായന്‍ താമസിയാതെ ഭരണവും ശാസനകളും തുടങ്ങി. കുക്കറിന്റെയും ,മിക്സിയുടെയും മുതല്‍ ‍കോളിങ്ങ് ബെല്ലിന്റെ ശബ്ദത്തിനു വരെ നിരോധനം! എന്തിനും ഏതിനും കുറ്റപ്പെടുത്തലുകള്‍. ആകെ മനസ്സമാധാനം നഷ്ടപ്പെട്ടു.&lt;br /&gt;
&lt;br /&gt;
കൂടാതെ, ഷോപ്പിങ്ങിനോ മറ്റോ പുറത്തു കുറച്ചു ദൂരെയെങ്ങാനും പോകേണ്ടിവന്നാല്‍, അന്നത്തെ ദിവസം അലച്ചില്‍ തന്നെ. സ്വന്തമായി വാഹനമില്ലാത്തവര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന യാത്രാക്ലേശം അതിരൂക്ഷം!! ഗള്‍ഫിനെ കുറിച്ചുള്ള എന്റെ സങ്കല്പങ്ങള്‍ക്ക് മങ്ങലേറ്റു തുടങ്ങുകയായിരുന്നു. നാട്ടില്‍, സര്‍വ്വസ്വതന്ത്രയായി, കൂളായി കഴിഞ്ഞിരുന്ന ആ നല്ല നാളുകളുടെ ഓര്‍മ്മകള്‍ എന്നെ നൊമ്പരപ്പെടുത്തി. ആയിടെ ഇറങ്ങിയ “അറബിക്കഥ” എന്ന സിനിമ സന്ദര്‍ഭത്തിന് അനുയോജ്യമായിരുന്നു..!!&lt;br /&gt;
&lt;br /&gt;
താമസിയാതെ ഞങ്ങള്‍ ഷെയറിംഗ് അല്ലാതെ ഒരു വീ‍ടിനു വേണ്ടി അന്വേഷണം ആരംഭിച്ചു. അപ്പോഴാണ് മറ്റു പല കാര്യങ്ങളും മനസ്സിലാവുന്നത്. അറിഞ്ഞതെത്രയോ തുച്ഛം, അറിയാത്തതെത്രയോ മെച്ചം!!&lt;br /&gt;
&lt;br /&gt;
വീടന്വേഷണത്തിന് ഗവന്ണ്മെന്റുമായുള്ള ഒരേ ഒരു ഇടപാട്, രെജിസ്റ്റര്‍ ചെയ്ത് ദിവസവും എസ്.എം.എസ് അയക്കുക എന്നത് മാത്രമാണ് !! 3-4 ലക്ഷം പേര്‍ വീതം ഒരു വീടിനു വേണ്ടി എസ്.എം.എസ് അയക്കുന്നു. ദിവസവും നറുക്കെടുപ്പു നടത്തി ഭാഗ്യവാനായ ഒരാള്‍ക്ക് വീടു കിട്ടുന്നു. വീട് ലഭിക്കനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് ഇതില്‍ നിന്ന് ഊഹിക്കാമല്ലോ. അതുകൊണ്ടുതന്നെ എല്ലാവരും വളഞ്ഞ വഴികള്‍ നോക്കുന്നു. വളഞ്ഞ വഴികള്‍ ചിലവേറിയതാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അതായത്, വീടിന് ഒരു വര്‍ഷത്തേക്കു കൊടുക്കുന്ന തുകയുണ്ടെങ്കില്‍ നാട്ടില്‍ ഒരു വീട് വാങ്ങിക്കാം!.&lt;br /&gt;
&lt;br /&gt;
ഞങ്ങള്‍ കണക്കു കൂട്ടി നോക്കി. ശമ്പളത്തിന്റെ പകുതി മുക്കാലും വാടകയായി പോകും. എങ്കിലും, ഏതായാലും വന്നു, കുറച്ചു നാള്‍ സ്വസ്ഥമായി താമസിക്കുക തന്നെ എന്നു തീരുമാനിച്ച് രണ്ടും കല്പിച്ച് ഇറങ്ങി. അലച്ചിലിന്റെ ദിവസങ്ങളായിരുന്നു പിന്നീട്. മീന്‍ കടകള്‍, ഗ്രോസറി കടകള്‍, വെജിറ്റബിള്‍ കടകള്‍ തുടങ്ങിയവയാണ് ഈ മേഖലയിലെ സിരാകേന്ദ്രങ്ങള്‍. പലരും മുഖേന നമ്മള്‍ അവിടെ എത്തിപ്പെടുന്നു. പിന്നെ അവരാണ് നമ്മെ നയിക്കുന്നത്. കൂട്ടത്തില്‍ പറയട്ടെ, മൊബൈല്‍ ഫോണുകള്‍ ഏറ്റവും കുടുതല്‍ ഉപയോഗിക്കപ്പെടുന്ന ഒരു മേഖലയാണിത്!! ഒരാളുടെ കയ്യില്‍ രണ്ടും മൂന്നും മൊബൈല്‍ വീതമാണുള്ളത്. ഇവ മാറി മാറി ഉപയോഗിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ കച്ചവടം നടത്തുന്നു. പിന്നെ അവര്‍ പറയുന്ന കൈക്കൂലിയാണ്. കീ മണി എന്ന ഓമനപ്പേരില്‍ അതറിയപ്പെടുന്നു. ഈ തുക 5000 മുതല്‍ 10000 ദിര്‍ഹം വരെയാകാം!. നമ്മള്‍ സമീപിക്കുന്ന ആളായിരിക്കില്ല വീട് കാണിക്കാന്‍ കൊണ്ടുപോകുന്നത്. അവിടെയെത്തുമ്പോള്‍ നമ്മെ മറ്റൊരാള്‍ക്ക് കൈമാറുന്നു. ഇങ്ങനെ വലിയൊരു ശൃംഖല തന്നെയാണ് സജീവമായിട്ടുള്ളത്.&lt;br /&gt;
&lt;br /&gt;
വീട് നോക്കാന്‍ പോയതിന്റെ ചില രസകരമായ അനുഭവങ്ങള്‍ പറയാം:-&lt;br /&gt;
&lt;br /&gt;
ഒരിക്കല്‍ ഒരാള്‍ നല്ല്ല ഒരു വീടുണ്ട്, അറബിയുടെ വില്ലയുടെ ഒരു ഭാഗമാണെന്നൊക്കെ പറഞ്ഞ് ഒരുപാട് പ്രലോഭിപ്പിച്ചു ഞങ്ങളെ കൊണ്ടുപോയി. അറബികളുടെ പടുകൂറ്റന്‍ വില്ലകള്‍ അകലെ നിന്നു കണ്ടിട്ടുണ്ട്. അതിന്റെ ഒരു ഭാഗമാവാന്‍ കഴിയുന്നതില്‍ പരം ഭാഗ്യം എന്തുണ്ട്? അഹ്ലാദഭരിതരായി ഞങ്ങള്‍ അയാളുടെ കൂടെ ഒരു പടുകൂറ്റന്‍ ഗേറ്റിനു മുമ്പില്‍ ചെന്നിറങ്ങി. അയാള്‍ സൈഡിലുള്ള മറ്റൊരു ചെറിയ ഗേറ്റിലൂടെ, പുല്ലും മറ്റും നിറഞ്ഞ വഴിയിലൂടെ ഞങ്ങളെ ആനയിച്ചത് വില്ലയുടെ പുറത്തായി ഷീറ്റുമേഞ്ഞുണ്ടാക്കിയ ഇടുങ്ങിയ ഏച്ചുകെട്ടലുകളിലേക്കാണ്!. തല ചായ്ക്കാനൊരിടം.. അത്ര മാത്രം. വാഷിംഗ് മെഷീനും മറ്റും ഇട്ടിരിക്കുന്നത് പുറത്ത് നടുക്കുള്ള പൊതുവായ ഒരു സ്ഥലത്ത്. കുറ്റം പറയരുതല്ലൊ, എല്ലാത്തിലും ഏസിയുണ്ട്!!. ഇത്തരം വീടുകള്‍ക്കും വന്‍ ഡിമാന്റാണ്. താമസിക്കുന്നത് അധികവും മലയാളികള്‍ തന്നെ. മുടക്കുന്ന തുകയോ 40000 മുതല്‍ 50000 ദിര്‍ഹം വരെയും. ഗള്‍ഫിന്റെ മറ്റൊരു മുഖം!!.&lt;br /&gt;
&lt;br /&gt;
സമാനമായ മറ്റു ചില “വില്ലകള്‍” കൂടി കണ്ടശേഷം ഇതിലും വളരെ വിശേഷപ്പെട്ട ഒരു സ്ഥലത്തേക്കാണ് പിന്നെ പോയത്. പഴയ ഒരു സ്കൂള്‍ കെട്ടിടം!.സ്കൂള്‍ പുതിയ സ്ഥലത്തേക്ക് മാറ്റിയത്രേ. ഓരോ ക്ലാസ്സ് മുറിയും ഓരോ വീട്! അടിപൊളി!!! അയാളോട് കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ ഞങ്ങള്‍ മടങ്ങി. പിന്നെയും എത്ര അലച്ചിലുകള്‍.. അവസാനം ഒത്തുകിട്ടിയ തരക്കേടില്ലാത്ത ഈ ഫ്ലാറ്റില്‍, ശമ്പളത്തിന്റെ പകുതിയിലധികവും വാടക കൊടുത്ത്, ഞങ്ങള്‍ കഴിഞ്ഞുവരുന്നു. അധികകാലം ഇങ്ങനെ തുടരാന്‍ പറ്റില്ലെന്നറിയാം. &lt;br /&gt;
&lt;br /&gt;
എങ്കിലും..കഴിയുന്നിടത്തോളം...&lt;br /&gt;
&lt;br /&gt;
ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു. അനുഭവങ്ങള്‍ ജീവിതത്തിനൊരു മുതല്‍ക്കൂട്ടാണ്. സങ്കല്പങ്ങളും യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള അന്തരം എത്ര വിചിത്രമാണ്..!!. ഇന്ന് ഞാന്‍ ജീവിക്കുന്നത് യാഥാര്‍ത്ഥ്യങ്ങളിലാണ്. ഞങ്ങളനുഭവിച്ചതൊന്നും ഒന്നുമല്ലെന്നും, ഇതിനേക്കാള്‍ ദയനീയവും വിചിത്രവുമായ ഒട്ടേറെ ജീവിതസാഹചര്യങ്ങലൂടെയാണ് ഇവിടെ ഭൂരിപക്ഷം(ഇതിനിട വന്നിട്ടില്ലാത്ത ന്യൂനപക്ഷക്കാര്‍ മഹാഭാഗ്യവാന്മാര്‍) പേരും കടന്നു പോവുന്നതെന്നും ഇന്നെനിക്കറിയാം. അതിജീവനത്തിന്റെ കഠിനമായ പാതകള്‍....!!!!!&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2981293166553340759-9136816397084626622?l=bindukp.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/bindukp/feeds/~4/Zql7qYOa4LM" height="1" width="1"/&gt;</content><app:edited xmlns:app="http://www.w3.org/2007/app">2011-10-19T09:38:26.967+05:30</app:edited><media:thumbnail xmlns:media="http://search.yahoo.com/mrss/" url="http://4.bp.blogspot.com/_yJtFCqtksfE/Sbi7AH6hZ1I/AAAAAAAACPE/rwB38AQcLsg/s72-c/17022008084.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">25</thr:total><feedburner:origLink>http://bindukp.blogspot.com/2008/03/blog-post_17.html</feedburner:origLink></entry><entry><title type="text">ഒരു ബ്ലോഗ് ശിശു കൂടി ജനിയ്ക്കുന്നു....</title><link rel="alternate" type="text/html" href="http://feedproxy.google.com/~r/bindukp/feeds/~3/7V1J6UiB_8I/blog-post.html" /><author><name>ബിന്ദു കെ പി</name><email>noreply@blogger.com</email><uri>http://www.blogger.com/profile/00320212276328609289</uri></author><updated>2008-04-02T23:05:53-07:00</updated><id>tag:blogger.com,1999:blog-2981293166553340759.post-3716680344283596640</id><content type="html">സ്വാഗതം...ഏവര്‍ക്കും, എന്റെ ലോകത്തിലേയ്ക്ക്..&lt;br /&gt;&lt;br /&gt;സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങണമെന്ന ആഗ്രഹം എന്റെ ഉള്ളില്‍ തോന്നിത്തുടങ്ങിയിട്ട് ഏതാനും മാസങ്ങളായിരിക്കുന്നു. കുട്ടിക്കാലം മുതല്‍ക്കേ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ സ്ഥിരം വായനക്കാരിയായ എനിക്ക് ഒക്റ്റോ‍ബര്‍ ലക്കത്തില്‍ നിന്നാണ് ബ്ലോഗിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. (പിന്നീട് ഒരുപാട് പേര്‍ക്ക് ആ ലേഖനങ്ങള്‍ പ്രചോദനമായിട്ടുണ്ടല്ലോ). “കൊടകര പുരാണ“ത്തില്‍ തുടങ്ങി ഒരുപാട് ബ്ലോഗുകള്‍ വായിച്ചുനോക്കി. ഇതുപോലെ ശ്രദ്ധിക്കപ്പെടുന്ന രീതിയിലൊക്കെ എഴുതാന്‍ സാധിക്കുമോ എന്ന ഭയത്തില്‍ നിന്നുളവായ മടിയായിരുന്നു എന്നെ പിന്തിരിപ്പിച്ചുകൊണ്ടിരുന്നത്. പോരാത്തതിന് എന്നും എവിടെയും എനിക്ക് കൂട്ടായിട്ടുള്ള അപകര്‍ഷതാ ബോധവും!! അവസാനമിതാ, രണ്ടും കല്‍പ്പിച്ച് ഞാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ്. കൂട്ടിന് പ്രിയ ഭര്‍ത്താവിന്റെ പ്രോത്സാഹനവും..അല്പസ്വല്‍പ്പമായുള്ള വായനാനുഭവം മാത്രം കൂട്ട്. അത് എഴുത്തിന് എത്രമാത്രം സഹായകരമാകുമെന്നറിയില്ല. എല്ലാ ദിവസവും മുടങ്ങാതെ ഡയറിപ്പേജുകള്‍ എഴുതിനിറയ്കുന്നതാണ് എഴുത്തുമായുള്ള ഒരേ ഒരു ബന്ധം!മലയാളത്തില്‍ ടൈപ്പ് ചെയ്യുക എന്നതൊരു ശ്രമകരമായ ജോലി തന്നെ. ഓരോ അക്ഷരവും പെറുക്കി വയ്ക്കുമ്പോള്‍, പണ്ട് ആശാന്‍ പള്ളിക്കൂടത്തില്‍ ആശാത്തി അക്ഷരം പഠിപ്പിച്ചതാണ് ഓര്‍മ വരുന്നത്. നിലത്തു വിരിച്ച മണലില്‍ കൈപിടിച്ച് കനകാശാത്തി എഴുതിച്ച അക്ഷരങ്ങള്‍!!...അതെ, എനിക്കിത് പുതിയൊരു കളരിയാണ്..എഴുത്തിന്റെ മറ്റൊരു കളരി.....!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2981293166553340759-3716680344283596640?l=bindukp.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/bindukp/feeds/~4/7V1J6UiB_8I" height="1" width="1"/&gt;</content><app:edited xmlns:app="http://www.w3.org/2007/app">2008-04-03T11:35:53.332+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">4</thr:total><feedburner:origLink>http://bindukp.blogspot.com/2008/03/blog-post.html</feedburner:origLink></entry></feed>

