<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:blogger='http://schemas.google.com/blogger/2008' xmlns:georss='http://www.georss.org/georss' xmlns:gd="http://schemas.google.com/g/2005" xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-3088590932999361528</id><updated>2026-05-13T05:59:21.584+05:30</updated><category term="വിശ്വാസം"/><category term="പാപബോധം"/><category term="ദൈവസ്നേഹം"/><category term="സഹോദരസ്നേഹം"/><category term="അപഗ്രഥനം"/><category term="പരിശുദ്ധഅമ്മ"/><category term="പരിശുദ്ധാത്മാവ്"/><category term="അത്ഭുതം"/><category term="സുവിശേഷഭാഗ്യങ്ങൾ"/><category term="മാനുഷിക ബന്ധങ്ങൾ"/><category term="തിരുസ്സഭ"/><category term="ചോദ്യോത്തരം"/><title type='text'>ബൈബിൾ ചിന്തകൾ </title><subtitle type='html'>Inspirational Bible Meditations based on catholic teachings</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://biblechinthakal.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default'/><link rel='alternate' type='text/html' href='http://biblechinthakal.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><link rel='next' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default?start-index=26&amp;max-results=25'/><author><name>EMMANUEL JOSEPH</name><uri>http://www.blogger.com/profile/06645806276613242024</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>291</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-3088590932999361528.post-2574416813622107334</id><published>2018-09-10T13:42:00.000+05:30</published><updated>2018-09-10T13:42:21.015+05:30</updated><category scheme="http://www.blogger.com/atom/ns#" term="അത്ഭുതം"/><category scheme="http://www.blogger.com/atom/ns#" term="വിശ്വാസം"/><title type='text'>നിങ്ങളുടെ വിശ്വാസം എവിടെ?</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;span id=&quot;docs-internal-guid-01f9c6c2-7fff-0e44-125b-329cfe070884&quot;&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;
&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjIwoPnhDbKLYpTLfMVlV_lf92a70owdLHj5Cou9XHm2NV7VAYQAUJjqNkRAvO98jQXEot98mEWupA_aTcXX5mz_ExKlTLhF31j63nCSw58QqO6Z6UJK54xLqx9pznVmO61UubAP9ti-2mz/s1600/Rembrandt-Christ-calms-the-storm-cropped.jpg&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; data-original-height=&quot;292&quot; data-original-width=&quot;618&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjIwoPnhDbKLYpTLfMVlV_lf92a70owdLHj5Cou9XHm2NV7VAYQAUJjqNkRAvO98jQXEot98mEWupA_aTcXX5mz_ExKlTLhF31j63nCSw58QqO6Z6UJK54xLqx9pznVmO61UubAP9ti-2mz/s1600/Rembrandt-Christ-calms-the-storm-cropped.jpg&quot; /&gt;&lt;/a&gt;&lt;/div&gt;
&lt;div dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;
&lt;span style=&quot;font-family: Arial; font-size: 11pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;ഒരു ദിവസം യേശുവും ശിഷ്യന്മാരും വഞ്ചിയിൽ കയറി. നമുക്ക് തടാകത്തിന്റെ മറുകരയ്ക്കു പോകാം എന്ന് അവൻ പറഞ്ഞു. അവർ പുറപ്പെട്ടു. അവർ തുഴഞ്ഞുകൊണ്ടിരുന്നപ്പോൾ അവൻ ഉറങ്ങുകയായിരുന്നു. അപ്പോൾ തടാകത്തിൽ കൊടുങ്കാറ്റുണ്ടായി. വഞ്ചിയിൽ വെള്ളം കയറി, അവർ അപകടത്തിലായി. അവർ അടുത്തുവന്ന് ഗുരോ, ഗുരോ, ഞങ്ങൾ നശിക്കുന്നു എന്നുപറഞ്ഞ് അവനെ ഉണർത്തി. അവൻ എഴുന്നേറ്റ് കാറ്റിനെയും തിരകളെയും ശാസിച്ചു. അവ നിലച്ചു, ശാന്തതയുണ്ടായി. അവൻ അവരോടു ചോദിച്ചു: നിങ്ങളുടെ വിശ്വാസം എവിടെ? അവർ ഭയന്ന് അത്ഭുതത്തോടെ അന്യോന്യം പറഞ്ഞു: ഇവൻ ആരാണ്? കാറ്റിനോടും വെള്ളത്തോടും ഇവൻ കൽപിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നല്ലോ. &lt;/span&gt;&lt;/div&gt;
&lt;div dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;
&lt;span style=&quot;font-family: Arial; font-size: 11pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;(ലൂക്കാ 8: 22-25)&lt;/span&gt;&lt;/div&gt;
&lt;br /&gt;&lt;div dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;
&lt;span style=&quot;font-family: Arial; font-variant-east-asian: normal; font-variant-numeric: normal; text-decoration-line: underline; text-decoration-skip-ink: none; vertical-align: baseline; white-space: pre-wrap;&quot;&gt;&lt;b&gt;വിചിന്തനം &lt;/b&gt;&lt;/span&gt;&lt;/div&gt;
&lt;div dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;
&lt;span style=&quot;font-family: Arial; font-size: 11pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;കൊടുങ്കാറ്റിൽ വഞ്ചി തകരുമെന്നായപ്പോൾ വിശ്വാസം നഷ്ടപ്പെട്ട് ഭയത്തോടെ നിലവിളിക്കുന്ന ശിഷ്യരെയാണ് ഈ വചനഭാഗത്ത് നമ്മൾ കണ്ടുമുട്ടുന്നത്. എന്നാൽ എന്തിലുള്ള വിശ്വാസമാണ് അവർക്ക് നഷ്ടമാകുന്നത്? യേശുവിന് തങ്ങളെ സഹായിക്കാൻ കഴിയുമെന്നുള്ള വിശ്വാസമാണ് നഷ്ടമായതെങ്കിൽ അവർ യേശുവിനെ വിളിച്ചുണർത്തി പരാതിപറയാൻ മുതിരില്ലായിരുന്നു. താൻ സഞ്ചരിച്ച വഞ്ചിയെ പ്രപഞ്ചശക്തികളുടെ ആക്രമണത്തിന് വിട്ടുകൊടുത്തതുവഴി യേശു തന്റെ ശിഷ്യരുടെ ഉള്ളിൽ വേരുപിടിച്ചുപോയ ഒരു തെറ്റായ വിശ്വാസത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ദൈവപുത്രനായ ഈശോ സഞ്ചരിക്കുന്ന വഞ്ചി കൊടുങ്കാറ്റിൽപെട്ട് അപകടത്തിലാകും എന്നത് ശിഷ്യന്മാരുടെ സങ്കല്പത്തിന് അതീതമായ ഒരു കാര്യമായിരുന്നു. ഈശോ കൂടെയുള്ളപ്പോൾ യാതൊരു അനർത്ഥങ്ങളും തങ്ങളെ സമീപിക്കുകയില്ല എന്ന മിഥ്യാധാരണയിലേക്ക് തന്റെ ശിഷ്യന്മാരുടെ ശ്രദ്ധ ആകർഷിച്ചുകൊണ്ടുകൂടിയാണ് യേശു ചോദിക്കുന്നത്: നിങ്ങളുടെ വിശ്വാസം എവിടെ?&lt;/span&gt;&lt;/div&gt;
&lt;br /&gt;&lt;div dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;
&lt;span style=&quot;font-family: Arial; font-size: 11pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;പ്രകൃതിക്ഷോഭങ്ങളും മറ്റ് തകർച്ചകളും അഭിമുഖീകരിക്കേണ്ടിവരുമ്പോൾ ക്രിസ്തുശിഷ്യർ ഇന്നും പകച്ചുനിൽക്കാറുണ്ട്. ഈശോയോടൊപ്പം ജീവിച്ചിട്ടും ദുരന്തങ്ങൾ എന്തുകൊണ്ടാണ് ജീവിതത്തെ പിടിച്ചുലയ്ക്കുന്നതെന്ന് ആകുലപ്പെടാറുണ്ട്. ആ അവസരങ്ങളിലെല്ലാം നമ്മൾ ഓർത്തിരിക്കേണ്ട കാര്യം കൊടുങ്കാറ്റുകൾ ഉണ്ടാകില്ലാത്ത ഒരു യാത്രയല്ല നമ്മുടെ ജീവിതം എന്നാണ്. തകർച്ചകളും പ്രതിബന്ധങ്ങളും ഉണ്ടാകുമ്പോൾ അവയെ എല്ലാം ഈശോയുടെ അടുത്തുചെല്ലാനുള്ള ഒരു അവസരമാക്കി മാറ്റാൻ നമുക്കാകുമെങ്കിൽ അവിടെയെല്ലാം ദൈവം അത്ഭുതം പ്രവർത്തിക്കും. “ദൈവമാണ് നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളിൽ അവിടുന്ന് സുനിശ്ചിതമായ തുണയാണ്. ഭൂമി ഇളകിയാലും പർവതങ്ങൾ സമുദ്രമധ്യത്തിൽ അടർന്നുപതിച്ചാലും നാം ഭയപ്പെടുകയില്ല. ജലം പതഞ്ഞുയർന്നിരമ്പിയാലും അതിന്റെ പ്രകമ്പനംകൊണ്ടു പർവതങ്ങൾ വിറകൊണ്ടാലും നാം ഭയപ്പെടുകയില്ല” (സങ്കീർത്തനങ്ങൾ 46:1-3). ഇതായിരിക്കട്ടെ നമ്മുടെ വിശ്വാസം.&lt;/span&gt;&lt;/div&gt;
&lt;br /&gt;&lt;div dir=&quot;ltr&quot; style=&quot;line-height: 1.38; margin-bottom: 0pt; margin-top: 0pt;&quot;&gt;
&lt;span style=&quot;font-family: Arial; font-size: 11pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;കാറ്റിനെയും കടലിനെയും ശാസിച്ച് തടാകത്തെ ശാന്തമാക്കിയ കർത്താവേ, ജീവിതത്തിലുണ്ടാകുന്ന പ്രയാസങ്ങളും തകർച്ചകളും അങ്ങയുടെ മഹത്വത്തിന് സാക്ഷിയാകാനുള്ള അവസരമാണെന്ന് തിരിച്ചറിയാനുള്ള വിശ്വാസംതന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ.&lt;/span&gt;&lt;/div&gt;
&lt;div&gt;
&lt;span style=&quot;font-family: Arial; font-size: 11pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;/span&gt;&lt;/div&gt;
</content><link rel='replies' type='application/atom+xml' href='http://biblechinthakal.blogspot.com/feeds/2574416813622107334/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://biblechinthakal.blogspot.com/2018/09/blog-post.html#comment-form' title='1 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/2574416813622107334'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/2574416813622107334'/><link rel='alternate' type='text/html' href='http://biblechinthakal.blogspot.com/2018/09/blog-post.html' title='നിങ്ങളുടെ വിശ്വാസം എവിടെ?'/><author><name>EMMANUEL JOSEPH</name><uri>http://www.blogger.com/profile/06645806276613242024</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjIwoPnhDbKLYpTLfMVlV_lf92a70owdLHj5Cou9XHm2NV7VAYQAUJjqNkRAvO98jQXEot98mEWupA_aTcXX5mz_ExKlTLhF31j63nCSw58QqO6Z6UJK54xLqx9pznVmO61UubAP9ti-2mz/s72-c/Rembrandt-Christ-calms-the-storm-cropped.jpg" height="72" width="72"/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3088590932999361528.post-175746088422369287</id><published>2017-05-07T04:40:00.000+05:30</published><updated>2017-05-07T04:41:29.813+05:30</updated><category scheme="http://www.blogger.com/atom/ns#" term="ദൈവസ്നേഹം"/><category scheme="http://www.blogger.com/atom/ns#" term="പാപബോധം"/><category scheme="http://www.blogger.com/atom/ns#" term="വിശ്വാസം"/><title type='text'>ദൈവം ലജ്ജിക്കുന്നില്ല</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;
&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEib_0PTD93By7kfxTa39uB_vjuLVB9ikCAYkadghh_b8LLhK7p-iNFyTyQlcR5_AkwIscxeHgLId024dXHuUi65qljcFopSK-iXKhCsuztJI3xiCTTZGoC4QCbNymrPW2OIheovFoYgjD1D/s1600/Return_of_the_Prodigal_Son_1667-1670_Murillo-e1423348281457.jpg&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;353&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEib_0PTD93By7kfxTa39uB_vjuLVB9ikCAYkadghh_b8LLhK7p-iNFyTyQlcR5_AkwIscxeHgLId024dXHuUi65qljcFopSK-iXKhCsuztJI3xiCTTZGoC4QCbNymrPW2OIheovFoYgjD1D/s640/Return_of_the_Prodigal_Son_1667-1670_Murillo-e1423348281457.jpg&quot; width=&quot;640&quot; /&gt;&lt;/a&gt;&lt;/div&gt;
&lt;br /&gt;
തങ്ങൾ വിട്ടുപോന്ന സ്ഥലത്തെക്കുറിച്ചാണ് അവർ ചിന്തിച്ചിരുന്നതെങ്കിൽ, അവിടേക്കുതന്നെ മടങ്ങിച്ചെല്ലാൻ അവസരം ഉണ്ടാകുമായിരുന്നു. ഇപ്പോഴാകട്ടെ, അവർ അതിനേക്കാൾ ശ്രേഷ്ഠവും സ്വർഗ്ഗീയവുമായതിനെ ലക്‌ഷ്യം വയ്‌ക്കുന്നു. അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതിൽ ദൈവം ലജ്ജിക്കുന്നില്ല. അവർക്കായി അവിടുന്ന് ഒരു നഗരം തയ്യാറാക്കിയിട്ടുണ്ടല്ലോ. (ഹെബ്രായർ 11:14-16)&lt;br /&gt;
&lt;br /&gt;
&lt;b&gt;&lt;u&gt;വിചിന്തനം&lt;/u&gt;&lt;/b&gt;&lt;br /&gt;
ഹെബ്രായർക്കുള്ള ലേഖനത്തിലെ പതിനൊന്നാം അദ്ധ്യായത്തിലെ പ്രധാന പ്രതിപാദ്യം വിശ്വാസമാണ്. ദൈവവിശ്വാസത്തെക്കുറിച്ച് അറിവുനൽകുന്നതിനായി ലേഖകൻ പഴയനിയമത്തിലെ നിരവധി പ്രമുഖരുടെ ഉദാരഹരണങ്ങൾ വായനക്കാരുടെ മുന്പിൽ നിരത്തുന്നുണ്ട്. വിശ്വാസം മൂലം സഹോദരനെക്കാൾ ശ്രേഷ്ഠമായ ബലിയർപ്പിച്ച ആബേൽ മുതൽ പൂർവ പിതാക്കന്മാരെക്കുറിച്ചും ന്യായാധിപൻമാരെക്കുറിച്ചും രാജാക്കന്മാരെകുറിച്ചും പ്രവാചകന്മാരെക്കുറിച്ചുമെല്ലാമുള്ള പരാമർശങ്ങൾ ഈ അധ്യായത്തിൽ കാണാവുന്നതാണ്. ദൈവത്തെ വളരെയധികം സ്നേഹിക്കുകയും ദൈവഹിതം അനുസരിച്ചു ജീവിക്കാൻ ഒട്ടേറെ കഷ്ടതകൾ അനുഭവിക്കുകയും ചെയ്തവരായിരുന്നു അവരിൽ എല്ലാവരും തന്നെ. രക്ഷകന്റെ വരവിനായി ലോകത്തെ ഒരുക്കുന്നതിൽ അവർ വഹിച്ച പങ്ക് വളരെ വലുതാണ്.&lt;br /&gt;
&lt;br /&gt;
ദൈവത്തോട് വിശ്വസ്തത പുലർത്തിയിരുന്നപ്പോഴും ഇവരിൽ പലർക്കും പലവിധത്തിലുള്ള വീഴ്ചകൾ സംഭവിച്ചു എന്നുള്ള കാര്യം ഈ അവസരത്തിൽ നമ്മൾ ഓർക്കേണ്ടതുണ്ട്. ദൈവത്തോടുള്ള അവരുടെ സ്നേഹം വർണ്ണിക്കുന്നതുപോലെതന്നെ അവർക്ക് സംഭവിച്ച വീഴ്ചകളെക്കുറിച്ചും വിശുദ്ധ ഗ്രന്ഥം വ്യക്തമായ വിവരണം നൽകുന്നുണ്ട്. നോഹയുടെ മദ്യപാനം അവന്റെ മകനായ ഹാമിന്റെ നാശകാരണമായി പരിണമിച്ചു (ഉൽപത്തി 9:18-27). അബ്രാഹത്തിന്റെ വിശ്വാസത്തെ പലപ്പോഴും ഭീരുത്വം കീഴടക്കിയിരുന്നു (ഉൽപത്തി 12:10-16). &amp;nbsp;പിതാവിനെപ്പോലെതന്നെ, സ്വന്തം സുരക്ഷയെക്കുറിച്ചു ആകുലതയുണ്ടായപ്പോൾ ഭാര്യയെ സഹോദരിയെന്ന്‌ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിക്കൊടുക്കാൻ ഇസഹാക്കും നിർബന്ധിതനായി (ഉൽപത്തി 26:6-11). യാക്കോബ് ഒരു വഞ്ചകനും മറ്റുള്ളവരുടെ ദുർബലതകൾ മുതലെടുക്കുന്നവനും ആയിരുന്നു. അവൻ സഹോദരനെ കൊതിപ്പിച്ചു കടിഞ്ഞൂൽ പുത്രന്റെ അവകാശവും (ഉൽപത്തി 25:27-34), പിതാവിനെ കബളിപ്പിച്ചു അനുഗ്രഹവും സ്വന്തമാക്കി (ഉൽപത്തി 27:1-29). ജോസഫിന്റെ പൊങ്ങച്ചവും വിവേകരഹിതമായ പെരുമാറ്റവും അവന്റെ സഹോദരന്മാർക്ക് അവനോട് അസൂയ ജനിക്കാൻ കാരണമായി (ഉൽപത്തി 37:5-11).&lt;br /&gt;
&lt;br /&gt;
ദൈവത്തിന്റെ ഉപകരണമായി ഇസ്രായേൽക്കാരുടെയിടയിൽ നിരവധി അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച മോശയുടെ വീഴ്ചയ്ക്ക് കാരണമായിത്തീർന്നത് അഹങ്കാരമാണ് (സംഖ്യ 20:10-12). ദുർബലനും സംശയമനസ്കനുമായിരുന്നു ഗിദെയോൻ (ന്യായാധിപന്മാർ 6:33-40). ഒരു സ്ത്രീയുടെ വശീകരണത്തിന് അടിമയായി സ്വയം നശിച്ചവനാണ് സാംസൺ (ന്യായാധിപന്മാർ 16:15-21). വേശ്യാപുത്രനും ഒരു നീചസംഘത്തോടൊപ്പം കൊള്ള ചെയ്തു നടന്നിരുന്നവനുമാണ് ജഫ്‌താ (ന്യായാധിപന്മാർ 11:1-3). അവൻ പ്രതിജ്ഞ നിറവേറ്റാനായി സ്വന്തം മകളെ ദഹനബലിയായി നൽകി (ന്യായാധിപന്മാർ 11:34-40). സ്വന്തം തെറ്റ് മറച്ചുവയ്ക്കുന്നതിനായി കൊലപാതകം ചെയ്യാൻപോലും ദാവീദ് മടികാണിച്ചില്ല (2 സാമുവൽ 11:1-27). ഇസ്രായേലിന്റെ ന്യായാധിപനും പ്രധാന പുരോഹിതനുമായിരുന്നിട്ടും സ്വന്തം മക്കളെ നേർവഴിക്ക് നടത്താൻ സാമുവലിന് കഴിഞില്ല (1 സാമുവൽ 8:1-3).&lt;br /&gt;
&lt;br /&gt;
ഇങ്ങനെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ദൈവത്തോട് വിശ്വസ്ഥത കാണിക്കുന്നതിൽ പരാജയപ്പെട്ടവരാണ് പഴയനിയമ പിതാക്കന്മാർ എല്ലാവരുംതന്നെ. തങ്ങളുടെ തെറ്റുകൾ മനസ്സിലാക്കി പശ്ചാത്താപത്തോടെ തിരികെ വരാൻ തയ്യാറായപ്പോൾ അവരെ വിശ്വാസത്തിന്റെ മാതൃകയായി വരുംതലമുറകൾക്ക് പരിചയപ്പെടുത്താൻ ദൈവം തയാറായി. ദൈവത്തിന്റെ ഈ സ്നേഹം തിരിച്ചറിഞ്ഞ അവരാകട്ടെ തങ്ങൾ&amp;nbsp; പിന്നിട്ടുപോന്നവയെക്കുറിച്ചു ചിന്തിക്കാതെ അവയേക്കാൾ ശ്രേഷ്ഠവും സ്വർഗ്ഗീയവുമായതിനെ ലക്‌ഷ്യം വയ്ക്കുകയും ചെയ്തു.&lt;br /&gt;
&lt;br /&gt;
വിശ്വാസത്തിന്റെ സന്ദേശവാഹകരായി കുറ്റങ്ങളും കുറവുകളുമുള്ളവരെ ഉയർത്തിക്കാണിക്കുകവഴി ദൈവം എന്താണ് നമ്മോട് പറയുന്നത്? നമ്മുടെ പരാജയങ്ങളെയും പാപങ്ങളെയുംപ്രതി ലജ്ജിക്കുന്ന ഒരു ദൈവമല്ല നമ്മുടെ ദൈവം എന്നല്ലേ. നമ്മൾ പാപം ചെയ്യുന്പോൾ വേദനിക്കുകയും, നമ്മുടെ തിരിച്ചുവരവിനായി ആകാംക്ഷാപൂർവം കാത്തിരിക്കുകയും ചെയ്യുന്ന ദൈവത്തെക്കുറിച്ചാണ് വിശുദ്ധഗ്രന്ഥം നമുക്ക് പറഞ്ഞുതരുന്നത്. മുടിയനായ പുത്രന്റെ പിതാവ് അവനെക്കുറിച്ചോർത്തു ലജ്ജിക്കുകയല്ലല്ലോ ചെയ്യുന്നത്. അവൻ തിരികെ വരുന്നതിനായി കാത്തിരിക്കുകയും, ഒടുവിൽ പശ്ചാത്താപത്തോടെ തിരികെ എത്തിയപ്പോൾ എല്ലാം മറന്ന് സ്വീകരിക്കുകയും ചെയ്തു എന്നല്ലേ ഈശോ നമുക്ക് പറഞ്ഞുതന്നിരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
തെറ്റുപറ്റി എന്ന തിരിച്ചറിവുണ്ടാകുന്പോൾ ദൈവത്തിലേക്ക് തിരികെച്ചെല്ലാൻ എന്താണ് നമുക്ക് തടസ്സമായി നിൽക്കുന്നത്? നമ്മെക്കുറിച്ചുള്ള നാണക്കേടുമൂലം ദൈവം നമ്മുടെനേരെ മുഖം തിരിക്കും എന്ന ഭയമോ, അതോ, കോപത്തോടെ നമ്മെ തള്ളിക്കളയും എന്ന ആശങ്കയോ? നമ്മുടെ കുറ്റങ്ങളും കുറവുകളും എല്ലാം അറിയാവുന്ന ദൈവത്തിന് നമ്മെ സ്നേഹിക്കാൻ സാധിക്കുമോ എന്ന സംശയത്തിനുള്ള ഉത്തരമാണ് വിശ്വാസത്തിന്റെ സന്ദേശവാഹകരായ പഴയനിയമ പിതാക്കന്മാരെല്ലാം. കഴിഞ്ഞുപോയവയെക്കുറിച്ചുള്ള ലജ്ജയും കുറ്റബോധവും നിമിത്തം ദൈവത്തിൽനിന്ന് അകന്നുനിൽക്കാതെ അവരെ ശ്രേഷ്ഠവും സ്വർഗ്ഗീയവുമായതിനെ ലക്ഷ്യംവച്ചുകൊണ്ട് ജീവിക്കാൻ കഴിയുന്പോഴാണ് നമ്മളും ക്രിസ്തീയവിശ്വാസത്തിന്റെ സന്ദേശവാഹകരായി മാറുന്നത്.&lt;br /&gt;
&lt;br /&gt;
&lt;b&gt;&lt;u&gt;പ്രാർത്ഥന&lt;/u&gt;&lt;/b&gt;&lt;br /&gt;
സ്നേഹപിതാവേ, ചെയ്തുപോയ പാപങ്ങളെക്കുറിച്ചുള്ള ലജ്ജയും കുറ്റബോധവുംമൂലം അവിടുത്തെ സന്നിധിയിലേക്ക് തിരികെവരാൻ പലപ്പോഴും ഞാൻ മടികാണിക്കാറുണ്ട്. അവിടുന്ന് എന്നെക്കുറിച്ചു ലജ്ജിക്കുന്നില്ല, എന്നെ കുറ്റപ്പെടുത്തുന്നുമില്ല. പശ്ചാത്താപത്തോടെ തിരികെ വരാൻ മാത്രമാണ് അവിടുന്ന് എന്നോട് പറയുന്നത്. ആ വിളി സ്വീകരിക്കാനും അവിടുത്തെ പുത്രനോടൊപ്പം അങ്ങേ തിരുസന്നിധിയിൽ തിരികെ വരാനും അങ്ങുതന്നെ എന്നെ സഹായിക്കണമേ. എന്നെ കെട്ടിവരിഞ്ഞിരിക്കുന്ന ഭയത്തിൽനിന്നും കുറ്റബോധത്തിൽനിന്നും അപകർഷതാബോധത്തിൽനിന്നുമെല്ലാം അവിടുത്തെ പരിശുദ്ധാത്മാവിനാൽ അഭിഷേകംചെയ്ത്‌ എന്നെ സ്വതന്ത്രനാക്കണമേ. ആമേൻ.&lt;/div&gt;
</content><link rel='replies' type='application/atom+xml' href='http://biblechinthakal.blogspot.com/feeds/175746088422369287/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://biblechinthakal.blogspot.com/2017/05/blog-post.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/175746088422369287'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/175746088422369287'/><link rel='alternate' type='text/html' href='http://biblechinthakal.blogspot.com/2017/05/blog-post.html' title='ദൈവം ലജ്ജിക്കുന്നില്ല'/><author><name>EMMANUEL JOSEPH</name><uri>http://www.blogger.com/profile/06645806276613242024</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEib_0PTD93By7kfxTa39uB_vjuLVB9ikCAYkadghh_b8LLhK7p-iNFyTyQlcR5_AkwIscxeHgLId024dXHuUi65qljcFopSK-iXKhCsuztJI3xiCTTZGoC4QCbNymrPW2OIheovFoYgjD1D/s72-c/Return_of_the_Prodigal_Son_1667-1670_Murillo-e1423348281457.jpg" height="72" width="72"/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3088590932999361528.post-5355167974854270860</id><published>2017-04-01T23:04:00.001+05:30</published><updated>2017-05-04T02:22:10.399+05:30</updated><category scheme="http://www.blogger.com/atom/ns#" term="അത്ഭുതം"/><category scheme="http://www.blogger.com/atom/ns#" term="വിശ്വാസം"/><title type='text'>വെള്ളത്തിനുമീതെ നടക്കുക</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;
&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTZ2JqBgyfZy5GcZDsC4yKjSCBById0RMrfu13fLP3NyD2lux-ccQfj6yTDby21vpAOUg0NiKh0geMNopv2lxtY8pSvTjGx-L4rMZwtGn3EaPo3_rwUe45RfntGgErpOFad7BEdv5oulWA/s1600/water.jpg&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;152&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTZ2JqBgyfZy5GcZDsC4yKjSCBById0RMrfu13fLP3NyD2lux-ccQfj6yTDby21vpAOUg0NiKh0geMNopv2lxtY8pSvTjGx-L4rMZwtGn3EaPo3_rwUe45RfntGgErpOFad7BEdv5oulWA/s400/water.jpg&quot; width=&quot;400&quot; /&gt;&lt;/a&gt;&lt;/div&gt;
&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;
&lt;/div&gt;
&lt;br /&gt;
ജനസഞ്ചയത്തെ പിരിച്ചു വിടുന്പോഴേക്കും തനിക്കു മുന്പായി വഞ്ചിയിൽ കയറി മറുകരക്ക് പോകാൻ യേശു ശിഷ്യന്മാരെ നിർബന്ധിച്ചു. അവൻ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനു ശേഷം ഏകാന്തതയിൽ പ്രാർത്ഥിക്കാൻ മലയിലേക്ക് കയറി. രാത്രിയായപ്പോഴും അവൻ അവിടെ തനിച്ചായിരുന്നു. ഇതിനിടെ വഞ്ചി കരയിൽ നിന്ന് ഏറെ ദൂരം അകന്നു കഴിഞ്ഞിരുന്നു. കാറ്റ് പ്രതികൂലമായിരുന്നതിനാൽ തിരമാലകളിൽ പെട്ട് അത് വല്ലാതെ ഉലഞ്ഞു. രാത്രിയുടെ നാലാം യാമത്തിൽ അവൻ കടലിനുമീതെ നടന്ന് &amp;nbsp;അവരുടെ അടുത്തേക്ക് ചെന്നു. അവൻ കടലിനു മീതെ നടക്കുന്നതുകണ്ട് ശിഷ്യന്മാർ പരിഭ്രാന്തരായി, ഇതാ ഭൂതം എന്നു പറഞ്ഞു ഭയം നിമിത്തം നിലവിളിച്ചു. ഉടനെ അവൻ അവരോട് സംസാരിച്ചു: ധൈര്യമായിരിക്കുവിൻ, ഞാനാണ്, ഭയപ്പെടേണ്ട. പത്രോസ് അവനോട് പറഞ്ഞു: കർത്താവേ, അങ്ങാണെങ്കിൽ ഞാൻ ജലത്തിനുമീതെകൂടി അങ്ങയുടെ അടുത്തേക്കു വരാൻ കല്പിക്കുക. വരൂ, അവൻ പറഞ്ഞു. പത്രോസ് വഞ്ചിയിൽ നിന്നിറങ്ങി വെള്ളത്തിനു മുകളിലൂടെ യേശുവിന്റെ അടുത്തേക്ക് നടന്നു ചെന്നു. എന്നാൽ, കാറ്റ് ആഞ്ഞടിക്കുന്നതുകണ്ട് അവൻ ഭയന്നു. ജലത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയപ്പോൾ അവൻ നിലവിളിച്ചു പറഞ്ഞു: കർത്താവേ, രക്ഷിക്കണേ! ഉടനെ യേശു കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറഞ്ഞു: അല്പവിശ്വാസീ, നീ സംശയിച്ചതെന്ത്? അവൻ വഞ്ചിയിൽ കയറിയപ്പോൾ കാറ്റ് ശമിച്ചു. വഞ്ചിയിൽ ഉണ്ടായിരുന്നവർ അവനെ ആരാധിച്ചുകൊണ്ട് സത്യമായും നീ ദൈവപുത്രനാണ് എന്നുപറഞ്ഞു. (മത്തായി 14: 22-32)&lt;br /&gt;
&lt;br /&gt;
&lt;b&gt;&lt;u&gt;വിചിന്തനം&amp;nbsp;&lt;/u&gt;&lt;/b&gt;&lt;br /&gt;
ഈജിപ്തിലെ അടിമത്തത്തിൽനിന്നും പുറത്തുവന്ന ഇസ്രായേൽക്കാർക്ക് കടന്നുപോകാനാണ്‌ &amp;nbsp;ദൈവം ചെങ്കടൽ വിഭജിച്ചത്. ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള അത്ഭുതങ്ങൾ പരിശോധിച്ചാൽ ഇത്രയും ബൃഹത്തായ മറ്റൊന്നുണ്ടോയെന്ന് സംശയമാണ്. പഴയ നിയമത്തിൽ കടൽ കടക്കാൻ മാർഗ്ഗം അന്വേഷിച്ചു നിന്നത് ഇസ്രായേൽക്കാർ ആയിരുന്നെങ്കിൽ, പുതിയ നിയമത്തിൽ കടലിന് അഭിമുഖമായി നിൽക്കുന്നത് യേശുവാണ്. കടൽ വിഭജിച്ചു &amp;nbsp;വരണ്ട നിലത്തുകൂടി കടന്നുപോകാൻ ദൈവം തന്നെയായ യേശുവിനു സാധിക്കുമായിരുന്നു. എന്നാൽ, ക്ഷോഭിച്ചു ഇളകിമറിയുന്ന ആ കടൽ കടക്കാൻ യേശു മറ്റൊരു മാർഗ്ഗമാണ് സ്വീകരിച്ചത്. തന്റെ വഴി മുടക്കുന്ന വെള്ളത്തിന്റെ മുകളിലൂടെ നടന്ന് മറുകര എത്താനാണ് കർത്താവ് തീരുമാനിച്ചത്! അനുദിന ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന കൊടുംകാറ്റും കടൽക്ഷോഭങ്ങളും മൂലം മുന്പോട്ടു പോകാൻ ഭയപ്പെട്ടു നിൽക്കാറുള്ള നമുക്ക് വിശ്വാസത്തെക്കുറിച്ച് പുതിയ ഒരു അറിവ് പകർന്നുതരികയായിരുന്നില്ലേ യേശു ഈ സംഭവത്തിലൂടെ ചെയ്തത്?&lt;br /&gt;
&lt;br /&gt;
ദൈവം ഒരു വഴി ഒരുക്കി തരുന്നതുവരെ മുന്പോട്ടു പോവുകയില്ല എന്നുപറഞ്ഞു പിന്തിരിഞ്ഞു നിൽക്കാതെ, ദൈവത്തിന്റെ ശക്തിയിൽ വിശ്വസിച്ചുകൊണ്ട് വഴിമുടക്കിനിൽക്കുന്ന വെള്ളത്തിലേക്ക് കാലെടുത്തുവയ്‌ക്കാനാണ് യേശു നമ്മോട് പറയുന്നത്. അതിനു നമ്മൾ തയ്യാറാവുമ്പോൾ, ഒന്നുകിൽ ദൈവം കടൽ വിഭജിക്കും, അല്ലെങ്കിൽ വെള്ളത്തിന് മുകളിലൂടെ നമ്മെ നടത്തും. വെള്ളത്തിനുമുകളിലൂടെ നമ്മൾ നടക്കണം എന്നാണ് ദൈവഹിതമെങ്കിൽ, അതിനിടയിൽ പത്രോസ് ശ്ളീഹായെപ്പോലെ ചുറ്റും കാറ്റ് ആഞ്ഞടിക്കുന്നതുകണ്ട് ഭയപ്പെടരുതെന്നുമാത്രം. യേശുവിനോടൊപ്പം നടക്കുന്നവർ എന്തെല്ലാം പ്രതിസന്ധികൾ ഉണ്ടായാലും ലക്ഷ്യസ്ഥാനത്തു എത്തുകതന്നെ ചെയ്യും.&lt;br /&gt;
&lt;br /&gt;
&lt;b&gt;&lt;u&gt;പ്രാർത്ഥന&amp;nbsp;&lt;/u&gt;&lt;/b&gt;&lt;br /&gt;
പ്രശ്നങ്ങളിൽപെട്ട് വഴികാണാതെ ഭയന്നുനിൽക്കുന്ന ഞങ്ങളുടെ നേരെ അവിടുത്തെ കരം നീട്ടണമേ. ഞങ്ങളുടെ വഴികളിൽ വിളക്കും പാദങ്ങൾക്കു പ്രകാശവുമായി അങ്ങ് ഞങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കേണമേ. അങ്ങ് ആഗ്രഹിക്കുന്ന വിധത്തിൽ ഈ ജീവിതയാത്ര പൂർത്തിയാക്കി എന്നെന്നും അവിടുത്തെ ഭവനത്തിൽ വസിക്കാൻ ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ.&lt;/div&gt;
</content><link rel='replies' type='application/atom+xml' href='http://biblechinthakal.blogspot.com/feeds/5355167974854270860/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://biblechinthakal.blogspot.com/2017/04/blog-post.html#comment-form' title='1 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/5355167974854270860'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/5355167974854270860'/><link rel='alternate' type='text/html' href='http://biblechinthakal.blogspot.com/2017/04/blog-post.html' title='വെള്ളത്തിനുമീതെ നടക്കുക'/><author><name>EMMANUEL JOSEPH</name><uri>http://www.blogger.com/profile/06645806276613242024</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTZ2JqBgyfZy5GcZDsC4yKjSCBById0RMrfu13fLP3NyD2lux-ccQfj6yTDby21vpAOUg0NiKh0geMNopv2lxtY8pSvTjGx-L4rMZwtGn3EaPo3_rwUe45RfntGgErpOFad7BEdv5oulWA/s72-c/water.jpg" height="72" width="72"/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3088590932999361528.post-2305382611486365357</id><published>2014-02-28T16:18:00.000+05:30</published><updated>2017-05-04T02:32:28.043+05:30</updated><category scheme="http://www.blogger.com/atom/ns#" term="മാനുഷിക ബന്ധങ്ങൾ"/><title type='text'>വിവാഹം: വിശുദ്ധിയിലേക്കുള്ള വിളി </title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;
&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhetOV3rN9JhiIakPkNyffiPhp1L6wPayMSojkxWvpS2xqY9lpO-wHe6wsaruZHJxVc3BStWd9kzRVh7lPGV8ie8KV8GN1qqY7F-rxhfILjmRG67DSFdm4jrqV_KOI04NcXjilZZ_KL4RQW/s1600/weddings.jpg&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;329&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhetOV3rN9JhiIakPkNyffiPhp1L6wPayMSojkxWvpS2xqY9lpO-wHe6wsaruZHJxVc3BStWd9kzRVh7lPGV8ie8KV8GN1qqY7F-rxhfILjmRG67DSFdm4jrqV_KOI04NcXjilZZ_KL4RQW/s640/weddings.jpg&quot; width=&quot;640&quot; /&gt;&lt;/a&gt;&lt;/div&gt;
&lt;span style=&quot;font-family: &amp;quot;georgia&amp;quot; , &amp;quot;times new roman&amp;quot; , serif;&quot;&gt;&lt;br /&gt;&lt;/span&gt;
&lt;span style=&quot;font-family: &amp;quot;georgia&amp;quot; , &amp;quot;times new roman&amp;quot; , serif;&quot;&gt;&quot;അവൻ അവിടംവിട്ട്‌ യൂദയായിലേക്കും ജോർദ്ദാന് മറുകരയിലേക്കും പോയി. വീണ്ടും ജനങ്ങൾ അവന്റെയടുക്കൽ ഒരുമിച്ചുകൂടി. പതിവുപോലെ അവൻ അവരെ പഠിപ്പിച്ചു. ഫരിസേയർവന്ന് അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ? അവൻ മറുപടി പറഞ്ഞു: മോശ എന്താണ് നിങ്ങളോട് കല്പിച്ചത്? അവർ പറഞ്ഞു: ഉപേക്ഷാപത്രം കൊടുത്ത് അവളെ ഉപേക്ഷിക്കാൻ മോശ അനുവദിച്ചിട്ടുണ്ട്. യേശു പറഞ്ഞു: നിങ്ങളുടെ ഹൃദയ കാഠിന്യംകൊണ്ടാണ് മോശ ഈ നിയമം നിങ്ങൾക്കുവേണ്ടി എഴുതിയത്. എന്നാൽ, സൃഷ്ടിയുടെ ആരംഭം മുതലേ ദൈവം അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു. ഇക്കാരണത്താൽ, പുരുഷൻ പിതാവിനെയും മാതാവിനെയും വിടുകയും അവർ ഇരുവരും ഒരു ശരീരമായി തീരുകയും ചെയ്യും. പിന്നീടൊരിക്കലും അവർ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. അതിനാൽ, ദൈവം സംയോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ. ഇക്കാര്യത്തെക്കുറിച്ച് ശിഷ്യന്മാർ വീട്ടിൽവച്ച് വീണ്ടും അവനോടു ചോദിച്ചു. അവൻ പറഞ്ഞു: ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു. ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു.&quot; (മർക്കോസ് 10:1-12)&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: &amp;quot;georgia&amp;quot; , &amp;quot;times new roman&amp;quot; , serif;&quot;&gt;&lt;b&gt;&lt;u&gt;&lt;br /&gt;&lt;/u&gt;&lt;/b&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: &amp;quot;georgia&amp;quot; , &amp;quot;times new roman&amp;quot; , serif;&quot;&gt;&lt;b&gt;&lt;u&gt;വിചിന്തനം&lt;/u&gt;&lt;/b&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: &amp;quot;georgia&amp;quot; , &amp;quot;times new roman&amp;quot; , serif;&quot;&gt;സത്യത്തിനായി ദാഹിച്ചിരുന്ന സാധാരണക്കാരായ ജനങ്ങൾ യേശുവിന്റെ അധരങ്ങളിൽ നിന്നും പുറപ്പെടുന്ന വചനം തേടിയെത്തുന്ന കാഴ്ചയാണ് ഒരിക്കൽക്കൂടി&amp;nbsp;ഇന്നത്തെ വചനഭാഗത്തിൽ കാണുന്നത്. അതിനിടയിലും ഫരിസേയർ തങ്ങളുടെ ദുഷ്ടലക്ഷ്യങ്ങളുമായി യേശുവിനെ പരീക്ഷിക്കാൻ എത്തുന്നുണ്ട്. യേശുവിനെ വാക്കുകൊണ്ട് കുടുക്കിലാക്കാൻ അവർ നടത്തുന്ന ശ്രമങ്ങൾ എങ്ങിനെയാണ് എല്ലാ ജനങ്ങൾക്കും ഉപകാരപ്പെടുന്ന പ്രബോധനങ്ങളാക്കി ഈശോ മാറ്റുന്നതെന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് ഇന്നത്തെ സുവിശേഷഭാഗം. ക്രിസ്തീയ പ്രബോധനങ്ങൾ ലോകത്തിനു മുൻപിൽ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും പിന്തുടരേണ്ട ഒരു മാതൃകയാണിത്. നമ്മുടെ വാക്കുകൾ വളച്ചൊടിച്ച് നമ്മിൽ കുറ്റം ആരോപിക്കാൻ ആഗ്രഹിക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ ആത്മസംയമനം നഷ്ടപ്പെടാതെ പ്രതികരിക്കാൻ നമുക്കാവണം.&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: &amp;quot;georgia&amp;quot; , &amp;quot;times new roman&amp;quot; , serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: &amp;quot;georgia&amp;quot; , &amp;quot;times new roman&amp;quot; , serif;&quot;&gt;ലോകത്തിൽ ഇന്നേറ്റവും അധികം ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ് വിവാഹം. ഒരു&amp;nbsp;സ്ത്രീയും ഒരു&amp;nbsp;പുരുഷനും തമ്മിൽ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന സ്നേഹത്തിന്റെ&amp;nbsp;ഒരു ഉടന്പടിയായി വിവാഹത്തെ കാണുന്ന സമൂഹങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അപ്പനും അമ്മയും മക്കളും അടങ്ങിയതാണ് ഒരു കുടുംബം എന്ന ആശയത്തിനും വിള്ളൽ സംഭവിച്ചിരിക്കുന്നു. കുടുംബജീവിതത്തിൽ കെട്ടുറപ്പുള്ള വിവാഹബന്ധത്തിന്റെ സ്ഥാനത്തെക്കുറിച്ച് ക്രൈസ്തവർക്കുള്ള എല്ലാ സംശയങ്ങളെയും ദൂരീകരിക്കുന്നതാണ് ഇന്നത്തെ വചനഭാഗം. വിവാഹം എന്നാൽ കേവലം രണ്ടു വ്യക്തികൾ തമ്മിൽ ഏർപ്പെടുന്ന ഒരു കരാറല്ല, അത് മനുഷ്യനെക്കുറിച്ചുള്ള ദൈവീകപദ്ധതിയുടെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. പുരുഷൻ സ്ത്രീക്കുവേണ്ടിയും സ്ത്രീ പുരുഷനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടതെന്നു വി. ഗ്രന്ഥം ഉറപ്പിച്ചുപറയുന്നു. പുരുഷനോടു തുല്യം നിൽക്കുന്നവളും എല്ലാറ്റിലും അവനോട് അടുത്തു നിൽക്കുന്നവളും ആയ സ്ത്രീയെ പുരുഷനു കൂട്ടായി നൽകിയതുവഴിയാണ് ദൈവം ഭൂമിയിൽ മാനുഷികബന്ധങ്ങൾക്ക് അടിസ്ഥാനമിട്ടത്. അതിനാൽ,&amp;nbsp;സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തിൽനിന്നും ഒരിക്കലും നമുക്ക് ദൈവത്തെ എടുത്തുമാറ്റാനാവില്ല.അതുപോലെതന്നെ, സ്ത്രീപുരുഷബന്ധത്തിന്റെ&amp;nbsp;അടിസ്ഥാനമില്ലാത്ത കുടുംബബന്ധങ്ങളൊന്നും ദൈവം ആഗ്രഹിക്കുന്ന വിധത്തിലുള്ള&amp;nbsp;മാനുഷിക ബന്ധങ്ങളും ആകുന്നില്ല.&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: &amp;quot;georgia&amp;quot; , &amp;quot;times new roman&amp;quot; , serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: &amp;quot;georgia&amp;quot; , &amp;quot;times new roman&amp;quot; , serif;&quot;&gt;വിവാഹജീവിതത്തിലെ പ്രശനങ്ങൾക്ക് കാരണമായി നമ്മൾ പലപ്പോഴും സാഹചര്യങ്ങളെയും വ്യക്തിഗത സ്വഭാവങ്ങളെയും ചൂണ്ടിക്കാട്ടാറുണ്ട്. എന്നാൽ,&amp;nbsp;ദൈവം കൂട്ടിയോജിപ്പിച്ച സ്ത്രീപുരുഷ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്നത് മനുഷ്യരിലെ പാപമാണ്. ആദ്യമായി&amp;nbsp;പാപം ചെയ്തതിനുശേഷം പരസ്പരം കുറ്റപ്പെടുത്തലുകൾക്ക് മുതിരുന്ന ആദവും ഹവയും, പാപങ്ങൾ സ്ത്രീപുരുഷബന്ധത്തെ എങ്ങിനെയാണ് വികലമാക്കുന്നത് എന്ന് വ്യക്തമാക്കിതരുന്നുണ്ട്. പാപം മനുഷ്യനെ ദൈവത്തിൽനിന്നും സഹജീവികളിൽനിന്നും അകറ്റിയപ്പോൾ, സന്താനപുഷ്ടിയുള്ളവരായി പെരുകുവാനും ഭൂമിയെ കീഴടക്കുവാനും സ്ത്രീക്കും പുരുഷനും ലഭിച്ച മനോഹരമായ വിളി പ്രസവവേദനയാലും അദ്ധ്വാനക്ലേശത്താലും ഭാരമുള്ളതായിത്തീർന്നു.&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: &amp;quot;georgia&amp;quot; , &amp;quot;times new roman&amp;quot; , serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: &amp;quot;georgia&amp;quot; , &amp;quot;times new roman&amp;quot; , serif;&quot;&gt;സ്ത്രീയും പുരുഷനും തമ്മിലുള്ള വൈവാഹികബന്ധം അവിഭാജ്യമാണ് എന്നു പഠിപ്പിക്കുക വഴി, പാപത്തിന്റെ വിനാശകരമായ ഫലങ്ങളെ പരിമിതപ്പെടുത്തി, ദൃഡമായ ഒരു വിവാഹജീവിതം നയിക്കുന്നതിന് ആവശ്യമായ കൃപകൾ ദൈവം പ്രദാനം ചെയ്യുന്നുണ്ട് എന്നും ഈശോ അർത്ഥമാക്കുന്നുണ്ട്. തന്നിൽത്തന്നെ ലയിച്ചിരിക്കാനുള്ള വാസനയും സ്വാർത്ഥചിന്തയും സ്വന്തം സുഖം തേടാനുള്ള ആസക്തിയും തരണംചെയ്ത്, അപരനുവേണ്ടി സ്വയം തുറന്നുകൊടുക്കുവാനും പരസ്പരം സഹായിക്കുവാനും സ്വയം ദാനം ചെയ്യുവാനും വിവാഹം നമ്മെ സഹായിക്കുന്നു.&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: &amp;quot;georgia&amp;quot; , &amp;quot;times new roman&amp;quot; , serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: &amp;quot;georgia&amp;quot; , &amp;quot;times new roman&amp;quot; , serif;&quot;&gt;വികാരങ്ങളിൽ അധിഷ്ഠിതമായ മാനുഷികസ്നേഹത്തെ വിവാഹമെന്ന കൂദാശയിലൂടെ ദൈവം വിശുദ്ധമായ ദൈവീകസ്നേഹത്തിന്റെ പരിവേഷം അണിയിക്കുന്നു. ഇതുകൊണ്ടുതന്നെയാണ്, വിവാഹത്തെ കേവലം സാമൂഹികമോ നിയമപരമോ ആയ ഒരു ക്രമീകരണം&amp;nbsp;മാത്രമായി&amp;nbsp;കാണാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടത്. ത്യാഗത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഒരു നവജീവിതമാണ് വിവാഹം നമ്മുടെ മുന്പാകെ തുറക്കുന്നത്; അത് ദന്പതികളെ പവിത്രീകരിക്കുകയും അവരിലൂടെ സംജാതമാകുന്ന കുടുംബത്തെ വിശുദ്ധീകരിക്കുകയും ചെയ്യുന്നു. മാനുഷിക വികാരങ്ങൾക്കും ആഗ്രഹങ്ങൾക്കും ഉപരിയായ ഒരു കൌദാശീക ജീവിതമായി വിവാഹത്തെ കാണാൻ കഴിയാതെ പോകുന്പോഴാണ് വിരസതയും തർക്കങ്ങളും പരാതികളുമെല്ലാം നമ്മുടെ വിവാഹജീവിതത്തിലേക്ക് കടന്നുവരുന്നത്‌. വളർന്നുവരുന്ന തലമുറ വിവാഹജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നത് അവരുടെ കുടുംബത്തിൽ നിന്നു തന്നെയാണ്. മാതാപിതാക്കളുടെ പരസ്പരസ്നേഹവും സഹവർത്തിത്വവുമാണ് കുട്ടികളെ കൌദാശികമായ വിവാഹജീവിതത്തിനു പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ദൈവസ്നേഹത്തിൽ അധിഷ്ഠിതമായ വിവാഹജീവിതത്തിലൂടെ ദൈവമഹത്വത്തിനു സാക്ഷ്യം വഹിക്കുന്ന കുടുംബങ്ങൾ നമ്മുടെ സമൂഹങ്ങളിൽ സമൃദ്ധമാകുന്നതിനായി പ്രാർത്ഥിക്കാം.&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: &amp;quot;georgia&amp;quot; , &amp;quot;times new roman&amp;quot; , serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: &amp;quot;georgia&amp;quot; , &amp;quot;times new roman&amp;quot; , serif;&quot;&gt;കർത്താവായ യേശുവേ, മാനുഷികബന്ധങ്ങളെ പവിത്രീകരിച്ച്‌ വിശുദ്ധിയിലേക്കുള്ള വിളിയാക്കി മാറ്റിയതിനെപ്രതി ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. മോഹങ്ങളും ആസക്തികളും കൊണ്ട് വിരൂപമായ വൈവാഹികബന്ധങ്ങളെ, വിശുദ്ധിയും വിശ്വസ്തതയും നൽകി പരിശുദ്ധമാക്കണമേ. കുടുംബജീവിതത്തിലെ പ്രതിസന്ധികളെ ശാന്തമായി നേരിടുന്നതിനും,&amp;nbsp;സമൃദ്ധിയിൽ സംയമനം പാലിക്കുന്നതിനും, പരസ്പരം സ്നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനും സഹായിക്കുന്നതിനും ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ.&lt;/span&gt;&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='http://biblechinthakal.blogspot.com/feeds/2305382611486365357/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_28.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/2305382611486365357'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/2305382611486365357'/><link rel='alternate' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_28.html' title='വിവാഹം: വിശുദ്ധിയിലേക്കുള്ള വിളി '/><author><name>EMMANUEL JOSEPH</name><uri>http://www.blogger.com/profile/06645806276613242024</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhetOV3rN9JhiIakPkNyffiPhp1L6wPayMSojkxWvpS2xqY9lpO-wHe6wsaruZHJxVc3BStWd9kzRVh7lPGV8ie8KV8GN1qqY7F-rxhfILjmRG67DSFdm4jrqV_KOI04NcXjilZZ_KL4RQW/s72-c/weddings.jpg" height="72" width="72"/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3088590932999361528.post-8353753378809920062</id><published>2014-02-27T08:54:00.000+05:30</published><updated>2014-02-27T08:54:33.994+05:30</updated><category scheme="http://www.blogger.com/atom/ns#" term="പാപബോധം"/><title type='text'>മറ്റുള്ളവരുടെ വഴി മുടക്കരുത്</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&quot;അവൻ ശിഷ്യരോടു പറഞ്ഞു: ദുഷ്പ്രേരണകൾ ഉണ്ടാകാതിരിക്കുക അസാദ്ധ്യം. എന്നാൽ, ആർമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം! ഈ ചെറിയവരിൽ ഒരുവനു ദുഷ്പ്രേരണ നൽകുന്നതിനേക്കാൾ നല്ലത് കഴുത്തിൽ തിരികല്ലു കെട്ടി കടലിൽ എറിയപ്പെടുന്നതാണ്.&quot; (ലൂക്കാ 17:1-2)&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;b&gt;&lt;u&gt;വിചിന്തനം&lt;/u&gt;&lt;/b&gt;&amp;nbsp;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;വളരെ നിഷ്ടൂരമായ&amp;nbsp;ശിക്ഷാരീതികളിൽ ഒന്നാണ് കഴുത്തിൽ ഭാരമുള്ള എന്തെങ്കിലും ബന്ധിപ്പിച്ച് വെള്ളത്തിൽ ഏറിയപ്പെടുക എന്നത്. എത്ര നീന്തലറിയാവുന്ന വ്യക്തിയും നിസ്സഹായതയോടെ മരണത്തിനു പിടികൊടുക്കുന്ന ആ അനുഭവമാണ് മറ്റുള്ളവർക്ക് പാപം ചെയ്യാൻ പ്രേരണ നൽകുന്നതിലും ഭേദപ്പെട്ടത് എന്ന യേശുവിന്റെ താക്കീത്, നമ്മുടെ അനുദിന ജീവിതത്തിലെ വാക്കുകളും പ്രവൃത്തികളും നമ്മുടെ ചുറ്റുമുള്ളവരെ എപ്രകാരം സ്വാധീനിക്കുന്നു എന്ന് ആത്മാർത്ഥമായി ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. നമ്മുടെ നിത്യരക്ഷക്കായി പരിശ്രമിക്കുന്നതിനോടൊപ്പം മറ്റുള്ളവരുടെ സ്വർഗ്ഗത്തിലേക്കുള്ള യാത്രയിൽ വിഘാതമാകാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയും ഈ വാക്കുകളിലൂടെ ഈശോ നമുക്ക് വ്യക്തമാക്കി തരുന്നു.&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;എന്തൊക്കെ പ്രവർത്തികളാണ്&amp;nbsp; ഒരു വ്യക്തിയെ മറ്റുള്ളവർക്ക് ദുഷ്പ്രേരണ നൽകുന്നവനാക്കി&amp;nbsp; മാറ്റുന്നത്? മറ്റുള്ളവരുടെ അജ്ഞതയെയും&amp;nbsp;ബലഹീനതകളെയും നിസ്സഹായാവസ്ഥയും&amp;nbsp; മുതലെടുക്കുന്ന ഏതൊരു പ്രവർത്തിയും ദുഷ്പ്രേരണ ആണ്. നമ്മുടെ എന്തെങ്കിലും സ്വകാര്യ ലാഭത്തിനായി മറ്റുള്ളവരെ ചൂഷണം ചെയ്യുന്പോൾ മാത്രമല്ല, മറ്റുള്ളവരുടെ ഇല്ലായ്മകൾ നമുക്കുള്ളതിലൂടെ പെരുപ്പിച്ചു കാട്ടിയും അവർക്ക് ദുഷ്പ്രേരണ നൽകാൻ നമുക്കാവും.&amp;nbsp;നമ്മുടെ നേട്ടങ്ങളും സന്പത്തും അനാവശ്യമായ ആർഭാടത്തിലേക്ക് നമ്മെ നയിക്കുന്പോൾ, പലപ്പോഴും നാമതിനു നൽകുന്ന ന്യായീകരണം, നമ്മുടെ കഠിനാദ്ധ്വാനത്തിന്റെ ഫലം നമ്മൾ ആസ്വദിക്കുകയാണ് എന്നാണ്. എന്നാൽ, ഇത്തരമൊരു ന്യായീകരണത്തിന് മുതിരുന്ന നമ്മൾ നമ്മുടെ വിജയത്തിനു പിന്നിൽ അദൃശ്യമായി പ്രവർത്തിച്ച ദൈവത്തിന്റെ കരങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു. തനിക്കുള്ള&amp;nbsp;സമൃദ്ധിയാണ് തന്റെ&amp;nbsp;ചുറ്റുമുള്ളവരുടെ ദാരിദ്ര്യം ഇല്ലായ്മചെയ്യാനുള്ള ദൈവത്തിന്റെ മാർഗ്ഗം എന്ന യാഥാർത്ഥ്യം മറന്ന്&amp;nbsp;ആഡംബരങ്ങളിൽ മുഴുകുന്നവർ, ഇല്ലായ്മകൾമൂലം മറ്റുള്ളവർ അനുഭവിക്കുന്ന വേദനയോടൊപ്പം അവർക്ക് അപകർഷതാബോധം, ആത്മനിന്ദ തുടങ്ങിയ മാനസിക മുറിവുകൾ നൽകുന്നവരായി മാറുന്നു.&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;അഭിമാനത്തിന് ഏൽക്കുന്ന നിരന്തരമായ ക്ഷതങ്ങൾ അവരെ നിരാശയിലേക്ക് തള്ളിയിട്ടേക്കാം, അങ്ങിനെ അത് അവരെ&amp;nbsp;ദൈവത്തിൽ നിന്നകറ്റിയേക്കാം. ഏതു വിധേനയും പണമുണ്ടാക്കാനും,&amp;nbsp;അതിനായി എത്ര മ്ലേച്ചമായ പ്രവർത്തിയും ചെയ്യാനുമെല്ലാം ചിലപ്പോഴെല്ലാം നമ്മുടെ ജീവിതശൈലി മറ്റുള്ളവർക്ക് പ്രചോദനമായെന്നു വരാം.&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ലോകത്തിന്റെ ആഡംബരങ്ങളിൽനിന്നും ഒഴിഞ്ഞുമാറാൻ പലപ്പോഴും നമുക്ക് കഴിയാതെ പോകുന്നതിനു കാരണം ഇഹലോകജീവിതം മറ്റൊരു ജീവിതത്തിലേക്കുള്ള വഴിയാണ് എന്ന സത്യം നമ്മിൽ വേരുപിടിക്കാത്തതുമൂലമാണ്. ദൈവത്തിൽനിന്നും അകന്നുള്ള ഒരു ജീവിതമാണ് ഈ ലോകത്തിൽ നമ്മൾ ആഗ്രഹിക്കുന്നതെങ്കിൽ, നമ്മുടെ മരണശേഷവും നമ്മുടെ ആഗ്രഹത്തെ മാനിക്കുന്ന സ്നേഹമാണ് ദൈവത്തിന്റേത്. ദൈവത്തിന്റെ സാമീപ്യത്തിൽ ജീവിക്കാൻ ആഗ്രഹമില്ലാത്തവർക്കായി അവിടുന്ന് മാറ്റിവച്ചിരിക്കുന്ന സ്ഥലമാണ് നരകം. യേശു ദൈവമാണെന്നും, സ്വർഗ്ഗം എന്നൊന്നുണ്ടെന്നും വിശ്വസിക്കുന്ന പലരും നരകം എന്നു കേൾക്കുന്പോൾ മുഖം തിരിക്കാറുണ്ട്. മനുഷ്യർക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്നതിൽനിന്നും അവരെ പിന്തിരിപ്പിക്കുന്നതിനായി മനുഷ്യർതന്നെ കെട്ടിച്ചമച്ച ഒരു സാങ്കല്പിക സ്ഥലമായി നരകത്തെ കരുതുന്നവരും കുറവല്ല. എന്നാൽ, യേശു നിരവധി തവണ ആവർത്തിക്കുന്ന ഒന്നാണ്&amp;nbsp;നരകവും&amp;nbsp;അവിടെ അനുഭവിക്കേണ്ടിവരുന്ന യാതനകളെക്കുറിച്ചുമുള്ള മുന്നറിയിപ്പുകൾ. കഴുത്തിൽ തിരികല്ലുകെട്ടി കടലിൽ എറിയപ്പെടുന്ന മനുഷ്യൻ അനുഭവിക്കുന്ന ഭീകരമായ അവസ്ഥയാണ് മറ്റുള്ളവരെ പാപത്തിനു പ്രേരിപ്പിക്കുകവഴി ആത്മാവിനെ നരകത്തിനു വിട്ടുകൊടുക്കുന്ന മനുഷ്യന്റെ അവസ്ഥയെക്കാൾ ഭേദം എന്ന് ഇന്നത്തെ വചനഭാഗം വിവക്ഷിക്കുന്നുണ്ട്.&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;നരകത്തെ ഒരിക്കലും ഒരു പ്രതീകമായല്ല ഈശോ നമുക്ക് വിവരിച്ചു തരുന്നത്, മറിച്ച്,&amp;nbsp;ഒരു യാഥാർത്ഥ്യമായാണ്. &quot;&lt;i&gt;നരകത്തിന്റെ അസ്ഥിത്വത്തെയും അതിന്റെ നിത്യതയെയും സഭയുടെ പ്രബോധനം സ്ഥിരീകരിക്കുന്നു...നരകത്തിലെ പ്രധാന ശിക്ഷ ദൈവത്തിൽനിന്നുള്ള എന്നേയ്ക്കുമായ വേർപാടാണ്&lt;/i&gt;&quot; (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, 1035). നരകം ഒരു യാഥാർത്ഥ്യമാണെന്ന തിരിച്ചറിവ്, മാരകപാപങ്ങളിൽനിന്നും അകന്നുനിൽക്കാനും മറ്റുള്ളവരെ പാപത്തിലേക്ക് നയിക്കുന്ന നമ്മുടെ സ്വഭാവത്തിലെ ന്യൂനതകൾ മനസ്സിലാക്കി പരിഹരിക്കാനും നമ്മെ സഹായിക്കുന്നു. മറ്റുള്ളവരെ ദൈവത്തിൽനിന്നും അകറ്റുന്പോഴല്ല, ദൈവത്തിൽനിന്നും അകന്നു ജീവിക്കുന്നവരെ നമ്മുടെ ജീവിതംകൊണ്ട് അവിടുത്തെ സന്നിധിയിലേക്ക് അടുപ്പിക്കുന്പോഴാണ് നമ്മൾ ക്രിസ്തീയ ജീവിതം നയിക്കുന്നവരാകുന്നത്. ലോകത്തിന്റെ പ്രവണതകളെ വെറുത്തുപേക്ഷിച്ച്, ദൈവത്തിനു പ്രീതികരമായ ജീവിതം നയിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;കർത്താവായ യേശുവേ, അങ്ങേക്ക് ഹിതകരമായ ജീവിതം നയിച്ച്‌, സ്വർഗ്ഗീയ മഹത്വത്തിൽ പങ്കുകാരനാകുന്നതിനും, മഹത്വപൂർണ്ണമായ ആ ജീവിതത്തിലേക്ക് മറ്റുള്ളവരെ ആനയിക്കുന്നതിനും,അങ്ങയുടെ ആത്മാവിനാൽ നിറച്ച്, എളിമയും ലാളിത്യവും നിറഞ്ഞ ഒരു ജീവിതശൈലിക്ക് ഉടമയാകാൻ എന്നെ സഹായിക്കണമേ. ആമ്മേൻ.&lt;/span&gt;&lt;/div&gt;
&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='http://biblechinthakal.blogspot.com/feeds/8353753378809920062/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_27.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/8353753378809920062'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/8353753378809920062'/><link rel='alternate' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_27.html' title='മറ്റുള്ളവരുടെ വഴി മുടക്കരുത്'/><author><name>EMMANUEL JOSEPH</name><uri>http://www.blogger.com/profile/06645806276613242024</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3088590932999361528.post-4014198512619051706</id><published>2014-02-26T07:57:00.000+05:30</published><updated>2014-02-26T07:57:53.166+05:30</updated><category scheme="http://www.blogger.com/atom/ns#" term="പാപബോധം"/><title type='text'>തിരസ്കരിക്കപ്പെടുന്ന വചനം </title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&quot;അവർ അവിടെനിന്നു യാത്രതിരിച്ചു ഗലീലിയിലൂടെ കടന്നുപോയി. ഇക്കാര്യം ആരും അറിയരുതെന്ന് അവൻ ആഗ്രഹിച്ചു.കാരണം, അവൻ ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു.&amp;nbsp;അവൻ പറഞ്ഞു: മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ എല്പ്പിക്കപ്പെടുകയും അവർ അവനെ വധിക്കുകയും ചെയ് യും. അവൻ വധിക്കപ്പെട്ടു മൂന്ന് ദിവസം കഴിയുന്പോൾ&amp;nbsp;ഉയിർത്തെഴുന്നേൽക്കും. ഈ വചനം അവർക്ക് മനസ്സിലായില്ല. എങ്കിലും അവനോടു ചോദിക്കാൻ അവർ ഭയപ്പെട്ടു.&quot; (മർക്കോസ് 9:30-32)&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;b&gt;&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;u&gt;വിചിന്തനം&lt;/u&gt;&lt;/span&gt;&lt;/b&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;യേശു തന്റെ പീഡാനുഭവത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള മുന്നറിയിപ്പ് ശിഷ്യന്മാർക്ക് നൽകുന്നത് അടയാളങ്ങളിലൂടെയോ&amp;nbsp;പ്രതീകങ്ങളിലൂടെയോ അല്ല, എല്ലാവർക്കും&amp;nbsp;മനസ്സിലാകുന്ന രീതിയിൽ യാതൊരു മറകളും ഇല്ലാതെ ലളിതമായ ഭാഷയിലാണ്. എങ്കിലും, ഈശോ എന്താണ് പറയുന്നതെന്ന് അവർക്ക് മനസ്സിലായില്ല. അവരുടെ സങ്കല്പങ്ങളിലെ മിശിഹാ ഭൂമിയിൽ തന്റെ രാജ്യം&amp;nbsp;&lt;/span&gt;&lt;span style=&quot;background-color: white; font-family: Georgia, Times New Roman, serif; line-height: 22px; text-align: -webkit-auto;&quot;&gt;സ്ഥാപിക്കുന്ന&lt;/span&gt;&lt;span style=&quot;background-color: white; font-family: Georgia, &#39;Times New Roman&#39;, serif; font-size: 15px; line-height: 22px; text-align: -webkit-auto;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ഒരു വ്യക്തിയായിരുന്നു. യേശുവിനോടൊപ്പം ഉണ്ടായിരുന്ന എല്ലാവരുടെയും തന്നെ വലിയൊരു&amp;nbsp;ആഗ്രഹം ഈശോ തന്റെ രാജ്യം&amp;nbsp;&lt;/span&gt;&lt;span style=&quot;background-color: white; font-family: Georgia, &#39;Times New Roman&#39;, serif; line-height: 22px; text-align: -webkit-auto;&quot;&gt;സ്ഥാ&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;പിക്കുന്പോൾ&amp;nbsp;ആ മഹത്വത്തിൽ പങ്കുപറ്റുക എന്നതായിരുന്നു. അതിനായി, തുടക്കത്തിൽ കുറെയൊക്കെ ക്ലേശങ്ങൾ സഹിക്കാനും അവർ തയ്യാറായിരുന്നു.&amp;nbsp;എന്നാൽ, യേശുവിന്റെ പീഡാനുഭവ&amp;nbsp; പ്രവചനം അവരുടെ പ്രതീക്ഷകൾക്ക് എതിരായിരുന്നു. തങ്ങളുടെ സങ്കല്പങ്ങളിലുള്ള മഹത്വമല്ല യേശുവിന്റെ ലക്‌ഷ്യം എന്ന അറിവ് അവർക്ക് അംഗീകരിക്കാനായില്ല. അതുകൊണ്ടുതന്നെ അത്&amp;nbsp;കേട്ടില്ലെന്നു നടിക്കാനാണ്, അല്ലെങ്കിൽ കേട്ടിട്ടും മനസ്സിലായില്ലെന്നു ഭാവിക്കാനാണ്,&amp;nbsp;അവർ&amp;nbsp; തുനിഞ്ഞത്. മാത്രവുമല്ല,&amp;nbsp;എന്തെങ്കിലും ചോദിച്ചാൽ ഈശോ കൂടുതൽ സ്പഷ്ടമായി ഉത്തരം നല്കിയേക്കുമെന്നുള്ള ഭയത്താൽ യേശുവിനോട് കൂടുതലായി എന്തെങ്കിലും ചോദിക്കാൻ അവർ ഭയപ്പെടുകയും ചെയ്തു.&lt;/span&gt;&lt;/div&gt;
&lt;br /&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;/span&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;പലപ്പോഴും നമ്മുടെ അവ&lt;span style=&quot;background-color: white; line-height: 22px; text-align: -webkit-auto;&quot;&gt;സ്ഥയും&lt;/span&gt;&lt;span style=&quot;background-color: white; font-size: 15px; line-height: 22px; text-align: -webkit-auto;&quot;&gt;&amp;nbsp;&lt;/span&gt;&amp;nbsp;ശിഷ്യന്മാരിൽ നിന്നും ഒട്ടും വിഭിന്നമല്ല. നമ്മുടെ വഴികൾ ശരിയല്ല എന്ന് ദൈവവചനത്തിനനുസൃതമായി ബോധ്യങ്ങൾ ലഭിക്കുന്പോൾ&amp;nbsp;എതിർ ചിന്തകളോടെ സ്വന്തം വഴികളെ ന്യായീകരിക്കാൻ നമ്മൾ വ്യഗ്രത കാട്ടാറുണ്ട്‌. നമ്മൾ ആഗ്രഹിക്കാത്തത്&amp;nbsp;കേൾക്കുന്പോൾ ഏതുവിധേനയും കേട്ടത്&amp;nbsp;തെറ്റാണെന്ന്&amp;nbsp;&lt;span style=&quot;background-color: white; font-size: 15px; line-height: 22px; text-align: -webkit-auto;&quot;&gt;സ്ഥാ&lt;/span&gt;പിക്കാനാണ് നമുക്ക് താൽപര്യം. നമ്മൾ വളരെയധികം&amp;nbsp;ആസ്വദിക്കുന്ന&amp;nbsp;ഏതെങ്കിലും&amp;nbsp;പ്രവൃത്തിയിലോ, അതുമൂലം നമ്മുടെ സ്വഭാവത്തിലോ, എന്തെങ്കിലും അപാകതകൾ ഉണ്ടെന്ന്, നമ്മോടുള്ള സ്നേഹം നിമിത്തമാണെങ്കിൽകൂടിയും ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ, അവരുടെ വാക്കുകൾ മൂലമുള്ള കുറ്റബോധവും, അവരെ അനുസരിച്ചാൽ നഷ്ടമാകുന്ന സുഖത്തെയുംപ്രതി, മനസ്സുകൊണ്ട്&amp;nbsp;അവരെ വെറുക്കുകയും, അവരുടെ വാക്കുകൾ കേട്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന ഒരു പ്രകൃതം ചിലപ്പോഴെല്ലാം നമ്മിൽ തലപൊക്കാറുണ്ട്. നമുക്ക് ലഭിക്കുന്ന ഉപദേശങ്ങളെയും മുന്നറിയിപ്പുകളെയും, അവ നമുക്കിഷ്ടമായില്ല എന്ന കാരണംകൊണ്ടുമാത്രം തള്ളിക്കളയുന്നത് നമ്മിലെ വിവേകരാഹിത്യത്തെയാണ് സൂചിപ്പിക്കുന്നത്. &quot;ത&lt;i&gt;ന്തോന്നികൾ ഔദ്ധത്യം നിമിത്തം കലഹമുണ്ടാക്കുന്നു; ഉപദേശം സ്വീകരിക്കുന്നവരോടു കൂടെയാണ് വിവേകം&lt;/i&gt;&quot; (സുഭാഷിതങ്ങൾ 13:10).&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;അവർക്ക് കേൾക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങളാണെന്ന് നന്നായി അറിയാമായിരുന്നെങ്കിലും, തന്റെ പീഡാനുഭവത്തെക്കുറിച്ച് ശിഷ്യർക്ക് മുന്നറിയിപ്പു നല്കുകവഴി, ഭാവിയിൽ അവർ അഭിമുഖീകരിക്കേണ്ടിയിരിക്കുന്ന ഒരു വലിയ പ്രശ്നത്തെ അഭിമുഖീകരിക്കാൻ അവരെ ഒരുക്കാനാണ് ഈശോ ആഗ്രഹിച്ചത്‌. നമുക്ക് ലഭിക്കുന്ന എല്ലാ ഉപദേശങ്ങളും നല്ലതാവണം എന്നില്ല; എന്നാൽ, എല്ലാ നല്ല ഉപദേശങ്ങളുടെയും പിന്നിലുള്ള പ്രേരകശക്തി തെറ്റായ ബോധ്യങ്ങളെ തിരുത്തി, അവമൂലം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ ലഘൂകരിക്കുകയാണ്.&amp;nbsp;ഉപദേശം നൽകുന്ന വ്യക്തിയുടെ സ്വഭാവത്തെപ്പറ്റിയോ ഉദ്ദേശശുദ്ധിയെപ്പറ്റിയോ ആകുലരാകാതെ, ലഭിക്കുന്ന ഉപദേശത്തിനു നമ്മുടെ ജീവിതത്തിൽ സ്ഥാനമുണ്ടോ എന്ന് അന്വേഷിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&quot;&lt;i&gt;ഉപദേശം കേൾക്കുകയും പ്രബോധനം അംഗീകരിക്കുകയും ചെയ്യുക, നീ ജ്ഞാനിയാകും&lt;/i&gt;&quot; (സുഭാഷിതങ്ങൾ 19:20). നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം മറ്റുള്ളവരിലൂടെ വെളിപ്പെട്ടു കിട്ടുന്പോൾ, അതിനുനേരെ കണ്ണടയ്ക്കാതെ, നമ്മുടെ ജീവിതത്തെയും പദ്ധതികളെയും&amp;nbsp;എളിമയോടെ അതിനനുസരിച്ച് ക്രമപ്പെടുത്തുന്നവർ ആകുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം.&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;കർത്താവായ യേശുവേ, പാപികളായ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ. അഹങ്കാരത്തിന്റെയും സ്വാർത്ഥതയുടെയും വ്രണങ്ങൾ നിറഞ്ഞ് നികൃഷ്ടമായ എന്റെ ഹൃദയത്തെ&amp;nbsp;അങ്ങ് സ്പർശിക്കണമേ, സുഖപ്പെടുത്തണമേ. അങ്ങയുടെ പ്രബോധനങ്ങൾ സ്വീകരിച്ച്, എല്ലാക്കാര്യങ്ങളിലും പിതാവായ ദൈവത്തെ&amp;nbsp;പ്രീതിപ്പെടുത്താൻ എന്നെ സഹായിക്കണമേ. ആമ്മേൻ.&amp;nbsp;&lt;/span&gt;&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='http://biblechinthakal.blogspot.com/feeds/4014198512619051706/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_26.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/4014198512619051706'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/4014198512619051706'/><link rel='alternate' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_26.html' title='തിരസ്കരിക്കപ്പെടുന്ന വചനം '/><author><name>EMMANUEL JOSEPH</name><uri>http://www.blogger.com/profile/06645806276613242024</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3088590932999361528.post-7020130861162549326</id><published>2014-02-25T07:50:00.000+05:30</published><updated>2014-02-25T07:50:40.258+05:30</updated><category scheme="http://www.blogger.com/atom/ns#" term="വിശ്വാസം"/><title type='text'>കടുകുമണിയോളം വിശ്വാസം</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&quot;അവർ ജനക്കൂട്ടത്തിന്റെ അടുത്തേക്ക് വന്നപ്പോൾ ഒരാൾ കടന്നുവന്ന് അവന്റെ സന്നിധിയിൽ പ്രണമിച്ചുകൊണ്ട്‌ പറഞ്ഞു: കർത്താവേ, എന്റെ പുത്രനിൽ കനിയണമേ; അവൻ അപസ്മാരം പിടിപെട്ട് വല്ലാതെ കഷ്ടപ്പെടുന്നു. പലപ്പോഴും അവൻ തീയിലും വെള്ളത്തിലും വീഴുന്നു. ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുത്തു കൊണ്ടുവന്നു. പക്ഷേ, അവനെ സുഖപ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ല. യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാൾ ഞാൻ നിങ്ങളുടെ കൂടെയുണ്ടായിരിക്കും! എത്രനാൾ ഞാൻ നിങ്ങളോടു ക്ഷമിച്ചിരിക്കും! അവനെ ഇവിടെ എന്റെ അടുത്തു കൊണ്ടുവരിക. യേശു അവനെ ശാസിച്ചു. പിശാച് അവനെ വിട്ടുപോയി. തത്ക്ഷണം ബാലൻ സുഖം പ്രാപിച്ചു. അനന്തരം ശിഷ്യന്മാർ തനിച്ച് യേശുവിനെ സമീപിച്ചു ചോദിച്ചു: എന്തുകൊണ്ടാണ് അതിനെ ബഹിഷ്കരിക്കാൻ ഞങ്ങൾക്കു കഴിയാതെ പോയത്? യേശു പറഞ്ഞു: നിങ്ങളുടെ അല്പവിശ്വാസംകൊണ്ടുതന്നെ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്, ഇവിടെനിന്നുമാറി മറ്റൊരു സ്ഥലത്തേക്കു പോകുക, എന്ന് പറഞ്ഞാൽ അതു മാറിപ്പോകും. നിങ്ങൾക്കു യാതൊന്നും അസാധ്യമായിരിക്കുകയില്ല.&quot; (മത്തായി 17:14-21)&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;b style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;u&gt;വിചിന്തനം&lt;/u&gt;&lt;/b&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;യേശു തന്റെ ശിഷ്യന്മാരെ പിശാചുക്കളെ ബഹിഷ്കരിക്കാനുള്ള അധികാരവും രോഗങ്ങൾ സുഖപ്പെടുത്താനുള്ള&amp;nbsp;&amp;nbsp;കൃപയും നൽകി വിവിധ ഗ്രാമങ്ങളിലേക്ക് അയക്കുന്നതായി സുവിശേഷത്തിൽ കാണുന്നുണ്ട് (cf.&amp;nbsp;മത്തായി 10:5-15). അവർ സന്തോഷത്തോടെ തിരികെവന്ന്, അവർ പ്രവർത്തിച്ചവയെപ്പറ്റി യേശുവിനോട് വിവരിക്കുന്നതും പിന്നീട് നമ്മൾ കാണുന്നുണ്ട്. എന്നാൽ, ഇന്നത്തെ വചനഭാഗത്തിൽ സൌഖ്യത്തിനായി ശിഷ്യന്മാരെ സമീപിച്ച അപസ്മാരരോഗിയും പിതാവും നിരാശരാകുകയാണുണ്ടായത്. പിന്നീട് ഒറ്റയ്ക്കായിരിക്കുന്പോൾ യേശുവിനെ സമീപിച്ച് അവർ പരാജയപ്പെട്ടതെന്താണെന്നു&amp;nbsp;തിരക്കിയ ശിഷ്യന്മാരോട്, അവരുടെ വിശ്വാസത്തിലെ അപാകതയാണ് ആ ബാലനെ പിടികൂടിയിരുന്ന അശുദ്ധാത്മാവിനെ ബഹിഷ്കരിക്കാൻ കഴിയാതെ പോയതിന്റെ&amp;nbsp;കാരണമെന്ന് ഈശോ വ്യക്തമാക്കികൊടുക്കുന്നുണ്ട്. ഒരു കടുകുമണിയോളം&amp;nbsp;വിശ്വാസം ഉണ്ടെങ്കിൽ അസാധ്യമായി അവർക്ക് യാതൊന്നും ഉണ്ടാവില്ല എന്നുകൂടി കൂട്ടിച്ചേർക്കാൻ ഈശോ മറക്കുന്നുമില്ല.&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;യേശുവിന്റെ ശ്രോതാക്കൾക്ക് അറിവുള്ള&amp;nbsp;വിത്തുകളിൽ ഏറ്റവും ചെറിയ ഒന്നായിരിക്കണം കടുകുമണി. തീരെച്ചെറുതെങ്കിലും,&amp;nbsp;ഓരോ കടുകുമണിയും വളക്കൂറുള്ള മണ്ണിൽ വിതയ്ക്കപ്പെടുന്പോൾ വളർന്നു &quot;&lt;i&gt;വലുതായി, അകാശപ്പറവകൾ വന്ന് അതിന്റെ ശിഖരങ്ങളിൽ ചേക്കേറാൻ തക്കവിധം മരമായിത്തീരുന്നു&lt;/i&gt;&quot; (മത്തായി 13:32). വിശ്വാസത്തിന്റെ സ്ഥിതിയും ഇതിൽനിന്നും ഒട്ടും വിഭിന്നമല്ല. ദൈവത്തിന്റെ ദാനമാണ് വിശ്വാസം; ദൈവത്തിനുമാത്രമേ നമുക്ക് വിശ്വാസം നൽകാനും,&amp;nbsp;നമ്മിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന&amp;nbsp;വിശ്വാസത്തെ വർദ്ധിപ്പിക്കാനും&amp;nbsp;സാധിക്കുകയുമുള്ളൂ. പക്ഷേ, ദൈവം നമ്മുടെ ആത്മാവിൽ വിതയ്ക്കുന്ന വിശ്വാസത്തിനു വളരാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കികൊടുക്കേണ്ട ചുമതല ഓരോ മനുഷ്യന്റേതുമാണ്. കടുകുമണിയോളമുള്ള വിശ്വാസം നമ്മിൽ വളർന്നു പന്തലിച്ച്, അസാധ്യമായി ഒന്നുമില്ലാത്തവരാകുന്നതിന്&amp;nbsp;എളിമയും വിശുദ്ധിയും വിശാലതയും സ്നേഹവും നിറഞ്ഞ ഒരു ഹൃദയത്തിന്റെ ഉടമകളായി നമ്മൾ മാറണം. വിശ്വാസത്തിന്റെ അഭാവം അനുഭവപ്പെടുന്ന അവസരങ്ങളിലെല്ലാം ദൈവത്തിലേക്ക് തിരിഞ്ഞ് കൂടുതൽ വിശ്വാസത്തിനായി പ്രാർത്ഥിക്കാൻ നമുക്കാവണം.&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;യേശുക്രിസ്തുവിലും സർവലോകത്തിനും രക്ഷ നല്കുന്ന അവിടുത്തെ സുവിശേഷത്തിലും വിശ്വസിക്കാൻ മടിക്കുന്ന&amp;nbsp;ഒരവസ്ഥ നമ്മുടെയെല്ലാം സമൂഹങ്ങളിൽ ഇന്നുണ്ട്. എന്നാൽ, യേശുവിനോടൊപ്പം&amp;nbsp;ജറുസലേമിലും പരിസരങ്ങളിലും ജീവിച്ചിരുന്ന മനുഷ്യരുടെ അവസ്ഥയും ഇതിൽനിന്നും ഏറെയൊന്നും വ്യത്യസ്തമല്ലായിരുന്നു എന്ന് വ്യക്തമാണ്. സർവതിനെയും പ്രകാശിപ്പിക്കുന്ന വെളിച്ചം&amp;nbsp;മനുഷ്യനായി അവതരിച്ചപ്പോൾ, അത് ഹൃദയത്തിൽ സ്വീകരിച്ച് സ്വന്തം ആത്മാവിലെ അന്ധകാരം അകറ്റാൻ ആവശ്യമായ മനോഭാവം അവരിലേറെപ്പേരിലും ഇല്ലായിരുന്നു. മനുഷ്യർക്ക് അസാധ്യമായ നിരവധി അത്ഭുതങ്ങൾക്ക് ദൃക്സാക്ഷികളായിട്ടുകൂടി, യേശുവിലുള്ള വിശ്വാസത്തിന്റെ വിളനിലമാകാൻ അവർ വിസമ്മതിച്ചു. ദൈവത്തെ സ്നേഹിക്കുന്നു എന്ന നാട്യേന സ്വന്തം താൽപര്യങ്ങളിൽമാത്രം ശ്രദ്ധചെലുത്തിയിരുന്ന അവർ കണ്ടിട്ടും കാണാത്തവരും കേട്ടിട്ടും കേൾക്കാത്തവരും ആയിരുന്നു. രണ്ടായിരം വർഷങ്ങൾക്കുശേഷവും ക്രിസ്തുവിലുള്ള അവിശ്വാസത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്, അടയാളങ്ങളുടെയോ അത്ഭുതങ്ങളുടെയോ അഭാവമല്ല, നമ്മുടെ ഉദ്ദേശശുദ്ധിയിലെ പോരായ്മകളാണ്‌.&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;ഹൃദയത്തിൽ ദൈവത്തിനു പ്രഥമസ്ഥാനം നല്കാൻ ആഗ്രഹിക്കാത്ത ഒരു വ്യക്തിയിലും ദൈവവിശ്വാസം വളർന്നു പന്തലിക്കുകയില്ല. ചെയ്തുപോയ പാപങ്ങളെക്കുറിച്ച്&amp;nbsp;മനസ്തപിക്കുകയും&amp;nbsp;പാപസാഹചര്യങ്ങളെ വെറുത്തുപേക്ഷിക്കാൻ&amp;nbsp;ആത്മാർത്ഥമായ ശ്രമം&amp;nbsp;നടത്തുകയും ചെയ്യുന്ന&amp;nbsp;വ്യക്തികളാണ് വിശ്വാസത്തിന്റെ വിളനിലങ്ങളായി മാറുന്നത്. നല്ല ഒരുക്കത്തോടെയും പശ്ചാത്താപത്തോടെയും നടത്തുന്ന ഒരു കുന്പസാരത്തിന്, വിശ്വാസത്തിന്റെ പുതിയ കൈവഴികൾ നമ്മുടെ ഹൃദയത്തിൽ കീറുവാൻ സാധിക്കും. വെളിച്ചത്തിന്റെ&amp;nbsp;അഭാവമല്ല, നമ്മുടെ കണ്ണുകളെ മൂടിയിരിക്കുന്ന പാപത്തിന്റെ ആവരണമാണ് ദൈവത്തിന്റെ പ്രകാശം ദർശിക്കാനും അതിൽ വിശ്വസിക്കാനും നമ്മിൽ തടസ്സമായി നിൽക്കുന്നത് എന്ന തിരിച്ചറിവ് കുന്പസാരത്തിലൂടെ നമ്മൾ സ്വീകരിക്കുന്ന പാപമോചനത്തിലൂടെ നമുക്ക് ലഭിക്കുന്നു.&amp;nbsp;നിസ്വാർത്ഥതയും ഉദ്ദേശശുദ്ധിയും ഉള്ള ജീവിതത്തിന്റെ ഉടമകളായി, മലകളെ മാറ്റുന്ന വിശ്വാസത്തിന്റെ സാക്ഷികൾ ആകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;എന്റെ കർത്താവേ, എന്റെ ദൈവമേ, എന്റെ അവിശ്വാസത്തെ പരിഹരിച്ച് എന്നെ സഹായിക്കണമേ. നന്മയായവ തിരഞ്ഞെടുത്ത്,&amp;nbsp;അങ്ങേക്ക് പ്രീതികരമായ ഒരു ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന എന്റെ വിശ്വാസത്തിന്റെ അകകണ്ണുകളെ അങ്ങ് തുറക്കണമേ. അങ്ങയിൽ ആശ്രയിച്ചുകൊണ്ട് അങ്ങ് കാണിച്ചുതരുന്ന വഴിയിലൂടെ സഞ്ചരിക്കാനും, വഴിതെറ്റിയെന്നു സംശയിക്കുന്ന വേളകളിൽ കൂടുതൽ തീഷ്ണതയോടെ അങ്ങയിൽ ആശ്രയിക്കാനും എന്നെ സഹായിക്കണമേ. ആമ്മേൻ.&lt;/span&gt;&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='http://biblechinthakal.blogspot.com/feeds/7020130861162549326/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_25.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/7020130861162549326'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/7020130861162549326'/><link rel='alternate' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_25.html' title='കടുകുമണിയോളം വിശ്വാസം'/><author><name>EMMANUEL JOSEPH</name><uri>http://www.blogger.com/profile/06645806276613242024</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3088590932999361528.post-8802692656232052524</id><published>2014-02-24T10:02:00.000+05:30</published><updated>2014-02-24T10:04:37.404+05:30</updated><category scheme="http://www.blogger.com/atom/ns#" term="പാപബോധം"/><title type='text'>ആത്മാവിനു പകരമായി എന്തു കൊടുക്കും?</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&quot;സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തും; ആരെങ്കിലും എനിക്കുവേണ്ടിയോ സുവിശേഷത്തിനുവേണ്ടിയോ സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയാൽ അവൻ അതിനെ രക്ഷിക്കും. ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അതുകൊണ്ട് അവന് എന്തു പ്രയോജനം? മനുഷ്യൻ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും?&quot;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;(മർക്കോസ് 8:35 - 37)&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;b style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;u&gt;വിചിന്തനം&lt;/u&gt;&lt;/b&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപം എന്താണ്? എവിടെ മുതൽ മുടക്കിയാലാണ് നമുക്ക് ഏറ്റവും അധികം ആദായം ലഭിക്കുക? നമ്മുടെ&amp;nbsp;സമയവും വസ്തുവകകളും സമർത്ഥമായി നിക്ഷേപിക്കുന്നതിലൂടെ നമ്മുടെ ഭാവിജീവിതം സുഗമമാക്കണം എന്ന ചിന്ത&amp;nbsp;മനുഷ്യന്റെ പൊതുവായ ആഗ്രഹങ്ങളിൽ ഒന്നാണ്. എന്നാൽ, ഇന്നത്തെ വചനഭാഗത്തിലൂടെ, എന്താണ് ലാഭകരം എന്ന മനുഷ്യരുടെ സങ്കല്പത്തെ ഈശോ ചോദ്യം ചെയ്യുകയാണ്. നമ്മുടെ ജീവിതം സംബന്ധിച്ച് നാമെടുക്കുന്ന ഓരോ&amp;nbsp;തീരുമാനവുമാണ് ഒരു വ്യക്തി എന്ന നിലയിൽ നാമെന്തായിത്തീരുന്നു എന്നു നിർണ്ണയിക്കുന്ന പ്രധാന ഘടകം. നമ്മുടെ തീരുമാനങ്ങളെ രണ്ടുവിധത്തിൽ സ്വാധീനിക്കാൻ നമുക്ക് സാധിക്കും എന്നാണ് ഈശോ വ്യക്തമാക്കുന്നത് - ഒന്നുകിൽ നമുക്ക് ലോകത്തിൽ കാണപ്പെടുന്നതും നശ്വരവുമായ എല്ലാം വെട്ടിപ്പിടിക്കുന്നവരാകാം; അല്ലെങ്കിൽ, കാണപ്പെടാത്തതും എന്നാൽ അനശ്വരവുമായ സ്വന്തം ആത്മാവിനെ നേടുന്നവരാകാം.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കാത്തവരായി ആരുംതന്നെ നമ്മുടെ ഇടയിൽ ഉണ്ടാവില്ല. ദൈവം ദാനമായിതന്ന നമ്മുടെ ജീവനെ സംരക്ഷിക്കാൻ നാമെല്ലാവരും കടപ്പെട്ടവരും ആണ്. എന്നാൽ, നമ്മൾ നമ്മുടെ ജീവനെ നിലനിർത്താനും അഭിവൃദ്ധിപ്പെടുത്താനും നടത്തുന്ന ശ്രമങ്ങൾ ഒന്നും നമ്മെ ദൈവത്തിൽനിന്നും അകറ്റുന്നവ ആകരുത് എന്നാണ് ഈശോ നമ്മോടു പറയുന്നത്. ദൈവത്തോടും മറ്റുള്ളവരോടുമുള്ള സ്നേഹത്തിൽ അധിഷ്ഠിതമായ കടമകൾ മറന്നുകൊണ്ട്, നമ്മൾ ഈ ലോകത്തിൽ നേടുന്നതൊന്നും ഒരു നേട്ടമല്ല. കാരണം, &quot;&lt;/span&gt;&lt;i style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;തന്നെത്തന്നെ വീണ്ടെടുക്കാനോ സ്വന്തം ജീവന്റെ വില ദൈവത്തിനു കൊടുക്കാനോ ആർക്കും കഴിയുകയില്ല. ജീവന്റെ വിടുതൽവില വളരെ വലുതാണ്‌; എത്ര ആയാലും അതു തികയുമില്ല&lt;/i&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&quot; (സങ്കീർത്തനങ്ങൾ 49:7,8). ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധത്തിൽ നമ്മുടെ ആത്മാവിനെ നശിപ്പിക്കുന്ന പ്രവൃത്തികളിലൂടെ നമ്മൾ ഈ ലോകത്തിൽ എന്തൊക്കെ സന്പാദിച്ചുകൂട്ടിയാലും, അവയിലൂടെ എത്രയധികം സുഖങ്ങൾ അനുഭവിച്ചാലും, അവ ഒന്നും ആത്മാവിന്റെ നിത്യരക്ഷയിലൂടെ ദൈവം പ്രദാനം ചെയ്യുന്ന സൌഭാഗ്യങ്ങൾക്കു പകരം ആകുകയില്ല. ഈ തിരിച്ചറിവാണ് പൌലോസ് ശ്ലീഹായെ തനിക്കുള്ള സ്ഥാനമാനങ്ങളെല്ലാം ഉപേക്ഷിച്ച് യേശുവിനെ പിന്തുടരാൻ പ്രേരിപ്പിച്ച ഘടകം. &quot;&lt;/span&gt;&lt;i style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;എനിക്കു ലാഭമായിരുന്ന ഇവയെല്ലാം ക്രിസ്തുവിനെപ്രതി നഷ്ടമായി ഞാൻ കണക്കാക്കി....എന്റെ കർത്താവായ യേശുക്രിസ്തുവിനെ പറ്റിയുള്ള ജ്ഞാനം കൂടുതൽ വിലയുള്ളതാകയാൽ, സർവവും നഷ്ടമായിത്തന്നെ ഞാൻ പരിഗണിക്കുന്നു...ഇത് ക്രിസ്തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രേ&lt;/i&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&quot; (ഫിലിപ്പി 3:7-9).&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;അന്യായമായി സന്പാദിക്കാനും നമുക്കുള്ളത് ആവശ്യമുള്ളവർക്ക് നൽകാതിരിക്കാനും നമ്മെ സഹായിക്കുന്നത് നമ്മിലെ സ്വാർത്ഥതയാണ്. ഈ സ്വാർത്ഥതമൂലം തന്നെയാണ് നമ്മൾ പലപ്പോഴും ദൈവം നമ്മിൽനിന്നും ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാതെ ഒഴിഞ്ഞുമാറുന്നത്; ദൈവത്തിനു നേർച്ചകാഴ്ചകൾ അർപ്പിക്കുകയും, എന്നാൽ, നമ്മെത്തന്നെ സമർപ്പിക്കാൻ മടിക്കുകയും ചെയ്യുന്നത്; ദൈവത്തിന്റെ സ്നേഹത്തെ മറ്റുള്ളവരുടെ മുന്പിൽ പാടിപ്പുകഴ്തുകയും, എന്നാൽ, സ്വന്തം ഹൃദയത്തിലേക്ക് ആ സ്നേഹം സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നത്. ദൈവം എല്ലാ മനുഷ്യർക്കും നല്കിയിരിക്കുന്ന സ്വാതന്ത്ര്യം ദൈവസന്നിധിയിൽ സമർപ്പിച്ച്‌, സ്വന്തം ഹിതത്തിനു പകരം ദൈവഹിതം അനുവർത്തിക്കുന്നവർ ആകുന്പോൾ മാത്രമേ ദൈവത്തോടോപ്പമുള്ള നിത്യാനന്ദത്തിലേക്ക് നമുക്ക് പ്രവേശനം ലഭിക്കുന്നുള്ളൂ. ഇപ്രകാരമുള്ള സ്വയം സമർപ്പണം ഒരുതരം അടിമത്തമായി കാണുന്നവരുണ്ട്. എന്നാൽ, ദൈവഹിതത്തോടുള്ള പരിപൂർണ്ണ സമർപ്പണം ഒരിക്കലും അടിമത്തമാകുന്നില്ല. അത്, നമ്മെ ക്രിസ്തുവുമായി ഐക്യപ്പെടുത്തി, പിതാവായ ദൈവത്തിന്റെ സർവ സന്പത്തിന്റെയും കൂട്ടവകാശിയാക്കി മാറ്റുന്നു. നമുക്കുള്ളതെല്ലാം യേശുവിനായി നഷ്ടപ്പെടുത്തുന്നതിനും, അതുവഴി, നമുക്കാവശ്യമുള്ളതെല്ലാം യേശുവിലൂടെ നെടുന്നതിനുമായുള്ള കൃപക്കായി പ്രാർത്ഥിക്കാം.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;എന്നെ നന്മകൊണ്ട് നിറയ്ക്കുന്ന പരിശുദ്ധാത്മാവേ, എന്നിൽ നിശ്വസിച്ച്‌ എന്നെ വിശുദ്ധീകരിക്കണമേ; എന്റെ ഹൃദയത്തെ&amp;nbsp;നിയന്ത്രിച്ച്‌, നല്ലതുമാത്രം സ്നേഹിക്കാൻ എന്നെ സഹായിക്കണമേ; എന്റെ ആത്മാവിനെ ശക്തിപ്പെടുത്തി, പാപസാഹചര്യങ്ങളിൽനിന്നും അകറ്റി നിർത്തണമേ. എന്നെ കാത്തുസംരക്ഷിച്ച്, ദൈവത്തിനു പ്രീതികരമായ ഒരു സജീവബലിയായി എന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തണമേ. ആമ്മേൻ.&lt;/span&gt;&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='http://biblechinthakal.blogspot.com/feeds/8802692656232052524/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_24.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/8802692656232052524'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/8802692656232052524'/><link rel='alternate' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_24.html' title='ആത്മാവിനു പകരമായി എന്തു കൊടുക്കും?'/><author><name>EMMANUEL JOSEPH</name><uri>http://www.blogger.com/profile/06645806276613242024</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3088590932999361528.post-9182011721424788378</id><published>2014-02-23T07:04:00.000+05:30</published><updated>2014-02-23T07:04:27.818+05:30</updated><category scheme="http://www.blogger.com/atom/ns#" term="സഹോദരസ്നേഹം"/><title type='text'>കണ്ണിനുപകരം കണ്ണ്</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&quot;കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്, എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോട് പറയുന്നു, ദുഷ്ടനെ എതിർക്കരുത്. വലതുകരണത്തടിക്കുന്നവന് മറ്റേക്കരണംകൂടി കാണിച്ചുകൊടുക്കുക. നിന്നോട് വ്യവഹരിച്ചു നിന്റെ ഉടുപ്പ് കര&lt;/span&gt;&lt;span style=&quot;background-color: white; font-family: &#39;Helvetica Neue&#39;, Helvetica, Arial, sans-serif; font-size: 15px; line-height: 22px; text-align: -webkit-auto;&quot;&gt;സ്ഥ&lt;/span&gt;&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;മാക്കാനുദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക. ഒരു മൈൽ ദൂരാൻ പോകാൻ നിന്നെ നിർബ്ബന്ധിക്കുന്നവനോടുകൂടെ രണ്ടു മൈൽ ദൂരം പോകുക. ചോദിക്കുന്നവന് കൊടുക്കുക. വായ്പ വാങ്ങാൻ ഇച്ഛിക്കുന്നവനിൽനിന്ന് ഒഴിഞ്ഞുമാറരുത്.&quot; (മത്തായി 5:38-42)&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;b style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;u&gt;വിചിന്തനം&amp;nbsp;&lt;/u&gt;&lt;/b&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;സ്നേഹത്തിന്റെ കല്പനയുമായി ലോകത്തിലേക്ക് വന്ന ദൈവം, സ്നേഹം എന്താണെന്നു നമ്മെ പഠിപ്പിക്കുകയാണ് ഇന്നത്തെ ഈ വചനത്തിലൂടെ. അനുദിന ജീവിതത്തിലെ സാധാരണ സംഭവങ്ങൾക്കിടയിൽ മറ്റുള്ളവരോട് എങ്ങിനെയാണ് ഇടപഴകേണ്ടത് എന്നല്ല ഇന്നത്തെ വചനഭാഗം നമുക്ക് പറഞ്ഞു തരുന്നത്. മറ്റുള്ളവർ നമ്മെ അധിക്ഷേപിക്കുകയും മുതലെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അവസരങ്ങളിൽ നമ്മുടെ പ്രതികരണം ഏതു&amp;nbsp;വിധത്തിലുള്ളതായിരിക്കണം എന്നു നമുക്ക് വ്യക്തമാക്കിതരുകവഴി, ദൈവത്തിന്റെയും മനുഷ്യരുടെയും ചിന്താഗതികൾ തമ്മിലുള്ള അന്തരം ഈശോ വെളിപ്പെടുത്തുകയാണ്.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;നമ്മോടു തെറ്റായി പ്രവർത്തിക്കുന്നവരോട് ക്ഷമിക്കാനും, അവർക്ക് നന്മ ചെയ്യാനുമുള്ള കഴിവാണ് മനുഷ്യനെ ദൈവപ്രകൃതിയുമായി ഏറ്റവും അധികം താദാത്മ്യപ്പെടുത്തുന്ന ഘടകം. എന്നാൽ, സ്നേഹത്തിന്റെ അഭാവം അനുഭവപ്പെടുന്ന സാഹചര്യങ്ങളിലെല്ലാം മനുഷ്യൻ ക്ഷമിക്കാനും നന്മ ചെയ്യാനും വിസമ്മതം കാട്ടാറുണ്ട്‌. പാപത്തിലേക്ക് ചെരിഞ്ഞിരിക്കുന്ന മനുഷ്യർ തിങ്ങിപ്പാർക്കുന്നിടത്തെല്ലാം സ്നേഹത്തിന്റെ അഭാവം ധാരാളമായിട്ടുണ്ട് എന്നറിഞ്ഞ ദൈവം മോശയിലൂടെ ഇസ്രായേൽ ജനത്തിനു നിയമങ്ങൾ നൽകി. പക്ഷേ,&amp;nbsp;&quot;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;i&gt;കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്ക് പകരം കൈയ്; കാലിനു പകരം കാല്. പൊള്ളലിനു പകരം പൊള്ളൽ. മുറിവിനു പകരം മുറിവ്, പ്രഹരത്തിനു പകരം പ്രഹരം&lt;/i&gt;&quot; (പുറപ്പാട് 21:24-25), എന്നിങ്ങനെയുള്ള നിയമങ്ങളിൽ മനുഷ്യർ സ്നേഹമല്ല കണ്ടത്, പ്രതികാരമാണ്. എന്നാൽ, പകരത്തിനു പകരം എന്ന പഴയനിയമ കല്പനയിലെ സ്നേഹം കണ്ടെത്തണമെങ്കിൽ ശിക്ഷകളോട് മനുഷ്യർക്ക്‌ പൊതുവേയുള്ള കാഴ്ചപ്പാട് എന്താണെന്ന് നമ്മൾ മനസ്സിലാക്കിയിരിക്കണം.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;നമുക്ക് ഒരു കഷ്ടത വരുത്തുന്ന വ്യക്തിക്ക് പകരമായി ആ കഷ്ടത തന്നെ കിട്ടിയാൽ അതു നീതിയാണെന്ന് യുക്തിപ്രകാരം നമുക്ക് തോന്നാം. എന്നാൽ, മനുഷ്യന്റെ സ്വാഭാവിക പ്രകൃതിയനുസരിച്ച്, പകരത്തിനു പകരം നമ്മെ ഒരിക്കലും സംതൃപ്തരാക്കുന്നില്ല. ഒരു തെറ്റും ചെയ്യാതിരുന്ന എന്റെ കണ്ണടിച്ചു തകർത്ത വ്യക്തിയ്ക്ക് ശിക്ഷയായി അയാളുടെ ഒരു കണ്ണ് എടുത്തു എന്നിരിക്കട്ടെ. ഇപ്പോൾ, ഒരു തെറ്റും ചെയ്യാത്ത ഞാനും, തെറ്റുചെയ്ത ആ വ്യക്തിയും തുല്ല്യരാണ് - ഞങ്ങൾക്കു രണ്ടാൾക്കും ഒരു കണ്ണില്ല. എന്നെ സംബന്ധിച്ചിടത്തോളം അതിലെന്തു നീതിയാണുള്ളത്? എന്നെക്കാൾ കൂടുതൽ വേദന കുറ്റംചെയ്ത വ്യക്തി അനുഭവിച്ചെങ്കിൽ മാത്രമല്ലേ എനിക്ക് സമാധാനമാകുകയുള്ളൂ - എന്റെ ഒരു കണ്ണിനു പകരം അയാളുടെ രണ്ടു കണ്ണും എടുക്കപ്പെടുന്പോഴാണ് സ്വാഭാവിക തലത്തിൽ നീതി ലഭിച്ചു എന്ന് ഞാൻ ആശ്വസിക്കുന്നത്. ശിക്ഷകളോട് മനുഷ്യർക്ക് പൊതുവേയുള്ള കാഴ്ചപ്പാട് ഈ വിധത്തിലുള്ളതാണ്. നാം സഹിച്ചതിലുമധികം ശിക്ഷയായി നല്കണം എന്നാഗ്രഹിക്കുന്ന മനുഷ്യന്റെ പ്രതികാരമനോഭാവത്തെ തടയുക എന്ന വലിയൊരു ഉദ്ദേശം മോശയിലൂടെ ലഭിച്ച കല്പനകളുടെ പിന്നിൽ ഉണ്ടായിരുന്നു.&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;മോശയിലൂടെ ദൈവം കല്പനകൾക്ക് കരുണയുടെ&amp;nbsp;ഒരു പുതിയ മാനം നല്കുക വഴി ഒരു വ്യക്തിയുടെ ജീവിക്കാനുള്ള&amp;nbsp;അടിസ്ഥാന അവകാശത്തിന് എതിരായി സംസാരിക്കുകയല്ല ഈശോ ചെയ്തത്. നമ്മുടെ ജീവന് ഹാനികരമായ വിധത്തിൽ പ്രവർത്തിക്കുന്നവരെ എതിർക്കരുതെന്നൊ ചെറുക്കരുതെന്നോ ഈശോ പറയുന്നില്ല. വലതുകൈകൊണ്ട് വലതു കരണത്തടിക്കുന്നത് അപായപ്പെടുത്താനല്ല, അധിക്ഷേപിക്കാനാണ്. നമ്മുടെ ഉടുപ്പ് കരസ്ഥമാക്കാൻ ഉദ്യമിക്കുന്നവൻ നമ്മെ മുതലെടുക്കാൻ ശ്രമിക്കുകയാണ്, അല്ലാതെ നമ്മെ പട്ടിണിക്കിടുകയല്ല. ജീവൻ നിലനിർത്തുന്നതിന് ആവശ്യമില്ലാത്ത വസ്തുക്കൾക്കായി മറ്റുള്ളവർ നമ്മെ എതിരിടുന്പോൾ അവരോടു വഴക്കിനോ പ്രതികാരത്തിനോ പോകരുത് എന്നാണ് ഈശോ പറയുന്നത്. മറ്റുള്ളവരിൽനിന്നും ഏൽക്കേണ്ടിവരുന്ന അപമാനങ്ങളും അനീതികളും, ഇഹലോക വസ്തുക്കളോടും സ്ഥാനമാനങ്ങളോടുമുള്ള നമ്മുടെ ആർത്തിയും അത്യാഗ്രഹവും ശമിപ്പിക്കാൻ സഹായകരമായേക്കും. കരുണാപരമായ പെരുമാറ്റത്തിലൂടെ നമ്മെ&amp;nbsp;ആത്മീയമായ ദാരിദ്ര്യത്തിലേക്കു നയിക്കുക വഴി, ദൈവത്തിൽ കൂടുതലായി ആശ്രയിക്കാൻ ഇന്നത്തെ വചനഭാഗം സഹായിക്കുന്നു.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;/span&gt;&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;കരുണാമയനായ ദൈവമേ, അവിടുത്തെ പരിശുദ്ധാത്മാവിന്റെ ദാനങ്ങളായ&amp;nbsp;സ്നേഹവും ക്ഷമയും ദയയും സൌമ്യതയും നൽകി എന്നെ&amp;nbsp;അനുഗ്രഹിക്കണമേ. വെറുക്കുന്നവരെ സ്നേഹിക്കുവാനും, നിന്ദിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവാനും എന്നെ പഠിപ്പിക്കണമേ. കർത്താവായ&amp;nbsp;യേശുക്രിസ്തുവിന്റെ വചനം പാലിച്ച് അങ്ങയെ&amp;nbsp;മഹത്വപ്പെടുത്തുന്നതിനായി, അപമാനങ്ങളെ&amp;nbsp;ക്ഷമയോടെ നേരിടാനും, സന്പത്തിനോട് വിരക്തി പുലർത്താനും എന്നെ സഹായിക്കണമേ.&amp;nbsp;&amp;nbsp;ആമ്മേൻ.&lt;/span&gt;&lt;/div&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;
&lt;/span&gt;&lt;/div&gt;
</content><link rel='replies' type='application/atom+xml' href='http://biblechinthakal.blogspot.com/feeds/9182011721424788378/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_23.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/9182011721424788378'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/9182011721424788378'/><link rel='alternate' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_23.html' title='കണ്ണിനുപകരം കണ്ണ്'/><author><name>EMMANUEL JOSEPH</name><uri>http://www.blogger.com/profile/06645806276613242024</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3088590932999361528.post-105250544897745843</id><published>2014-02-22T09:49:00.000+05:30</published><updated>2014-02-22T09:50:45.590+05:30</updated><category scheme="http://www.blogger.com/atom/ns#" term="വിശ്വാസം"/><title type='text'>കുരിശ് ഒരു അനുഗ്രഹം</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&quot;അവൻ ശിഷ്യന്മാരോടൊപ്പം ജനക്കൂട്ടത്തെയും തന്റെ അടുത്തേക്ക് വിളിച്ചുവരുത്തി അവരോടു പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ.&quot;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;(മർക്കോസ് 8:34)&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;b&gt;&lt;u&gt;വിചിന്തനം&lt;/u&gt;&lt;/b&gt;&amp;nbsp;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ദൈവാനുഗ്രഹത്തിന്റെ അളവുകോലായി യഹൂദജനം കണ്ടിരുന്നത്‌ സമൃദ്ധിയാണ്. തേനും പാലും ഒഴുകുന്ന, തങ്ങളുടെ അനുദിന ആവശ്യങ്ങൾക്ക് വേണ്ടതിലും പതിന്മടങ്ങ്‌ പ്രദാനം ചെയ്യുന്ന കാനാൻദേശം അവരെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ അനുഗ്രഹമായിരുന്നു. എന്നാൽ, സദാ&amp;nbsp;ദൈവത്തിന്റെ സജീവസാന്നിദ്ധ്യവും, അന്നന്നത്തെ&amp;nbsp;ഭക്ഷണമായി&amp;nbsp;സ്വർഗ്ഗീയ വിരുന്നായ മന്നയും ലഭിച്ചിരുന്ന മരുഭൂമി അവർക്ക് ദൈവത്തിന്റെ ശിക്ഷയായാണ് അനുഭവപ്പെട്ടത്. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവർ എന്ന് അഭിമാനിച്ചിരുന്ന യഹൂദർക്ക്, നന്മയായതുമാത്രം നല്കി&amp;nbsp;അവരെ കാത്തുപരിപാലിക്കുന്ന ഒരു ദൈവത്തെ ആയിരുന്നില്ല വേണ്ടിയിരുന്നത്, അവരാഗ്രഹിക്കുന്ന വിധത്തിൽ അവരെ പരിപാലിക്കുന്ന ഒരു ദൈവത്തെ ആയിരുന്നു അവർക്കാവശ്യം. താൻ ചെയ്യുന്ന അത്ഭുതങ്ങളും ആസ്വദിച്ച്, അപ്പവും ഭക്ഷിച്ച്‌, തന്നെ പിന്തുടരുന്ന ജനക്കൂട്ടത്തോട്‌ അവർ കേൾക്കാൻ തീരെ ഇഷ്ടപ്പെടാത്ത ഒരു&amp;nbsp;സുവിശേഷം പ്രസംഗിക്കുകയാണ് ഈശോ ഇന്നത്തെ വചനഭാഗത്തിലൂടെ.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;സഹനത്തോടുള്ള ക്രിസ്തുമതത്തിന്റെ കാഴ്ചപ്പാട്&amp;nbsp;ലോകത്തുള്ളതും ഉണ്ടായിരുന്നതുമായ മറ്റേതൊരു വിശ്വാസ കൂട്ടായ്മയിൽനിന്നും വേറിട്ടു നിൽക്കുന്ന ഒന്നാണ്. വേദനകളും പരാജയങ്ങളും ദൈവകോപത്തിന്റെ ഫലങ്ങളാണെന്നു വിശ്വസിച്ചിരുന്ന ലോകത്തിലേക്കാണ് പീഡനവും തിരസ്കരണവും ഏറ്റു വാങ്ങുന്നതിനായി, അപമാനത്തിന്റെയും ശാപത്തിന്റെയും അടയാളമായ കുരിശിനെ പുല്കുന്നതിനായി, ദൈവം മനുഷ്യന്റെ രൂപമെടുത്ത്‌ വന്നത്. പാപത്തിന്റെ കെട്ടുകളിൽനിന്ന് ലോകത്തെ മോചിപ്പിക്കുന്നതിനായി ദൈവം ചെയ്തത് സഹനത്തെ സ്വീകരിക്കുകയാണ്, വേദനകൾ ഏറ്റെടുക്കുകയാണ് - അവ ഇല്ലാതാക്കുകയല്ല. അതുവഴി ഈശോ ലോകത്തിന് സഹനങ്ങളെക്കുറിച്ച് ഒരു പുതിയ കാഴ്ചപ്പാട് നൽകുകയാണ് ചെയ്യുന്നത്.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;അഹങ്കാരത്തെ ശമിപ്പിക്കാനും ദൈവാശ്രയത്തിൽ അഭിവൃദ്ധി പ്രാപിക്കാനും സഹനം സഹായിക്കുന്നു. &quot;&lt;i&gt;വെളിപാടുകളുടെ ആധിക്യത്താൽ ഞാൻ അധികം ആഹ്ലാദിക്കാതിരിക്കേണ്ടതിന് ശരീരത്തിൽ ഒരു മുള്ള് എനിക്കു നല്കപ്പെട്ടിരിക്കുന്നു&lt;/i&gt;&quot; (2 കോറിന്തോസ് 12:7), എന്ന് ഇതിനെക്കുറിച്ച്‌ വി. പൌലോസ് ശ്ലീഹാ സാക്ഷ്യപ്പെടുത്തുന്നു. നമ്മൾ നേടിയതൊന്നും നമ്മുടെ കഴിവല്ല, മറിച്ച്,&amp;nbsp;ദൈവകൃപ നമ്മിൽ പ്രവർത്തിക്കുന്നതുമൂലമാണ് അവയെല്ലാം നമുക്ക് ലഭിച്ചതെന്നു തിരിച്ചറിയാൻ ഏറ്റവും നല്ല അവസരം നമ്മുടെ അധ്വാനം പരാജയപ്പെടുന്ന വേളകളാണ്. നമ്മുടെ സമൃദ്ധിയും ആരോഗ്യവുമെല്ലാം പലപ്പോഴും നമ്മെ അഹങ്കാരത്തിലേക്ക് നയിക്കാറുണ്ട്, നേട്ടങ്ങളെല്ലാം&amp;nbsp;നമ്മുടെ കഠിനാദ്ധ്വാനത്തിന്റെ മാത്രം ഫലമാണെന്ന് നമ്മൾ മേനി പറയാറുമുണ്ട്. എന്നാൽ, എത്ര കഠിനമായി പരിശ്രമിച്ചിട്ടും ഉദ്യമങ്ങൾ വിജയിക്കാതെ വരുന്ന അവസരങ്ങളിലും, എത്രയൊക്കെ ശ്രദ്ധിച്ചിട്ടും രോഗങ്ങളും മറ്റു പീഡകളും വിട്ടുപിരിയാതിരിക്കുന്ന അവസ്ഥകളും നമ്മെ ദൈവത്തിലേക്ക് നോക്കാൻ പ്രേരിപ്പിക്കുന്നു. ദൈവരാജ്യത്തിന്റെ വേലയാണ്&amp;nbsp;ചെയ്തിരുന്നതെങ്കിലും&amp;nbsp;പൌലോസ് ശ്ലീഹായ്ക്കും കൂട്ടർക്കും ഒട്ടനവധി&amp;nbsp;തിരിച്ചടികൾ അനുഭവിക്കേണ്ടിവന്നു. അതിനു കാരണമായി അപ്പസ്തോലൻ വെളിപ്പെടുത്തുന്നത്,&amp;nbsp;&quot;&lt;i&gt;ഞങ്ങൾ ഞങ്ങളിൽത്തന്നെ ആശ്രയിക്കാതെ, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ ആശ്രയിക്കുന്നതിനു വേണ്ടിയായിരുന്നു&lt;/i&gt;&quot; (2 കോറിന്തോസ് 1:9), എന്നാണ്.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;കുരിശിന്റെ വിരോധാഭാസത്തെക്കുറിച്ച് നമുക്ക് ഏറ്റവും അധികം വ്യക്തത തരുന്നത് പൌലോസ് അപ്പസ്തോലൻ തന്നെയാണ്. &quot;&lt;/span&gt;&lt;i style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;നാശത്തിലൂടെ ചരിക്കുന്നവർക്ക് കുരിശിന്റെ വചനം ഭോഷത്തമാണ്‌. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രേ&lt;/i&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&quot; (1 കോറിന്തോസ് 1:18). ലോകത്തിന്റെ ദൃഷ്ടിയിൽ കുരിശ് അപമാനവും വേദനയും മരണവുമാണ്‌. എന്നാൽ, അപ്പസ്തോലനെ സംബന്ധിച്ചിടത്തോളം അത് ക്രിസ്തുവിലുള്ള വാസമായിരുന്നു. സഹനം, അത് യേശുവിനോടൊപ്പം ആകുന്പോൾ, മരണത്തിലേക്കല്ല, നിത്യജീവനിലേക്കാണ് നയിക്കുന്നത് എന്ന ബോധ്യത്തോടെ നമ്മുടെ അനുദിന ജീവിതത്തിലെ കുരിശുമെടുത്ത് ക്രിസ്തുവിനെ അനുഗമിക്കുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;കർത്താവായ യേശുവേ, ജീവിതഭാരത്താൽ വലയുന്ന ശരീരവും തകർന്ന ആത്മാവുമായി ഞാനിതാ അങ്ങയുടെ തൃപ്പാദങ്ങളിൽ അണയുന്നു. എന്റെ ശക്തിയും ആത്മധൈര്യവും വീണ്ടെടുത്തുതന്ന് എന്നെ അനുഗ്രഹിക്കണമേ. അങ്ങയുടെ സ്നേഹമാണ് എന്നെ എന്റെ കുരിശു വഹിക്കാൻ സഹായിക്കുന്നത്, അങ്ങയുടെ കരുണയാണ് എന്റെ കുരിശിന്റെ ഭാരം ലഘുകരിക്കുന്നത്. ആപത് കാലങ്ങളിൽ കൈവിടാത്ത ആശ്രയമായി എന്നോടൊപ്പം എപ്പോഴും ഉണ്ടായിരിക്കണമേ. എല്ലാ വേദനകൾക്കും ആശ്വാസമായ അവിടുത്തെ തിരുഹൃദയത്തിൽ എനിക്കും അഭയം നൽകണമേ. ആമ്മേൻ.&lt;/span&gt;&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='http://biblechinthakal.blogspot.com/feeds/105250544897745843/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_22.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/105250544897745843'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/105250544897745843'/><link rel='alternate' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_22.html' title='കുരിശ് ഒരു അനുഗ്രഹം'/><author><name>EMMANUEL JOSEPH</name><uri>http://www.blogger.com/profile/06645806276613242024</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3088590932999361528.post-7454803769672970164</id><published>2014-02-21T06:59:00.000+05:30</published><updated>2014-02-21T06:59:00.965+05:30</updated><category scheme="http://www.blogger.com/atom/ns#" term="വിശ്വാസം"/><title type='text'>സഹനങ്ങളിൽനിന്ന് ഒളിച്ചോടുന്ന മനുഷ്യൻ </title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
&quot;&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും ജനപ്രമാണികൾ, പ്രധാനപുരോഹിതന്മാർ, നിയമജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസങ്ങൾക്കു ശേഷം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് അവൻ അവരെ പഠിപ്പിക്കാൻ തുടങ്ങി. അവൻ ഇക്കാര്യം തുറന്നുപറഞ്ഞു. അപ്പോൾ, പത്രോസ് അവനെ മാറ്റി നിർത്തിക്കൊണ്ട് തടസ്സം പറയാൻ തുടങ്ങി. യേശു പിന്തിരിഞ്ഞു നോക്കിയപ്പോൾ ശിഷ്യന്മാർ നിൽക്കുന്നതുകണ്ട് പത്രോസിനെ ശാസിച്ചുകൊണ്ടു &amp;nbsp;പറഞ്ഞു: സാത്താനേ, നീ എന്റെ മുന്പിൽനിന്നു പോകൂ. നിന്റെ ചിന്ത ദൈവീകമല്ല, മാനുഷികമാണ്‌.&quot; (മർക്കോസ് 8:31-33)&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;b style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;u&gt;വിചിന്തനം&lt;/u&gt;&lt;/b&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;കേസറിയാഫിലിപ്പിയിലേക്കുള്ള വഴിമദ്ധ്യേ ഈശോ തന്റെ ശിഷ്യന്മാർക്ക് തന്നിലുള്ള വിശ്വാസത്തിന്റെ ആഴമളക്കുന്നതിനായി ചോദിച്ചു, &quot;&lt;i&gt;ഞാൻ ആരാണെന്നാണ്‌ നിങ്ങൾ പറയുന്നത്?&lt;/i&gt;&quot; (മർക്കോസ് 8:29). ശിഷ്യന്മാരിൽ പ്രധാനിയായിരുന്ന പത്രോസ് ആണ് പരിശുദ്ധാത്മാവിനാൽ പ്രചോദിതനായി മറുപടി&amp;nbsp;നൽകിയത്. നൂറ്റാണ്ടുകളായി യഹൂദജനം കാത്തിരിക്കുന്ന മിശിഹായാണ് യേശു എന്നായിരുന്നു പത്രോസിന്റെ ഉത്തരം. മറ്റു ശിഷ്യരുടെ മൌനത്തിൽനിന്നും അവർക്കും ആ ഉത്തരം സ്വീകാര്യമായിരുന്നു എന്നു വ്യക്തമാണ്. ഈശോ തന്നെയാണ് മിശിഹാ എന്ന വിശ്വാസമാണ്&amp;nbsp;അവരിൽ പലരെയും തങ്ങളുടെ ജീവിതവൃത്തി പോലും&amp;nbsp;ഉപേക്ഷിച്ച് യേശുവിനെ അനുഗമിക്കാൻ പ്രേരിപ്പിച്ച ഘടകം. കുറേക്കൂടി വ്യക്തമായി പറഞ്ഞാൽ, ആത്മാവിന്റെ രക്ഷയും സ്വർഗ്ഗരാജ്യവും മാത്രമല്ലായിരുന്നു ശിഷ്യന്മാരുടെ പ്രചോദനം, ഇസ്രായേൽ രാജ്യത്തിന്റെ ഭരണാധികാരിയായി സ്വർഗ്ഗത്തിൽനിന്ന് അയക്കപ്പെട്ടിരിക്കുന്ന മിശിഹായുടെ മന്ത്രിസഭയിലെ&amp;nbsp;പ്രധാന സ്ഥാനങ്ങൾ കൈയാളുന്നവർ ആകണം&amp;nbsp;എന്ന രഹസ്യ ഉദ്ദേശവും അവരുടെ ശിഷ്യത്വത്തിനു പിന്നിൽ ഉണ്ടായിരുന്നു.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;തങ്ങളെ നിരന്തരം ആക്രമിക്കുകയും അടിമകളാക്കുകയും ചെയ്തിരുന്ന വിദേശ ശക്തികളിൽ നിന്നെല്ലാം സംരക്ഷിക്കുകയും, ഇസ്രായേലിലെയും യൂദായിലെയും ചിതറിക്കിടക്കുന്ന ഗോത്രങ്ങളെ വീണ്ടും ഒരുമിപ്പിച്ച് ശക്തമായ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്യുന്ന&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;ഒരു രക്ഷകനെ യഹൂദജനം പ്രതീക്ഷിച്ചിരുന്നു. ഈശോയാണ് ആ രക്ഷകൻ എന്നു വിശ്വസിച്ചിരുന്ന ശിഷ്യന്മാർ ഈശോ&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;തന്റെ രാജ്യം സ്ഥാപിക്കുന്ന ദിനത്തിനായി ആകാംക്ഷാപൂർവം കാത്തിരിക്കുകയായിരുന്നു. അവരുടെ മനസ്സു ഗ്രഹിച്ച ഈശോ, ഇന്നത്തെ വചനഭാഗത്തിലൂടെ, എപ്രകാരമുള്ള രാജ്യം ഭൂമിയിൽ സ്ഥാപിക്കാനാണ് താൻ വന്നിരിക്കുന്നത് എന്ന് അവർക്ക് വ്യക്തമാക്കി കൊടുക്കുകയാണ്.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;യഹൂദജനം മാത്രമല്ല, എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും സേവിക്കേണ്ടതിനു ആവശ്യമായ ആധിപത്യവും മഹത്വവും രാജ്യത്വവും നല്കപ്പെട്ടിരിക്കുന്ന മനുഷ്യപുത്രൻ (cf.&amp;nbsp;ദാനിയേൽ 7:13,14) താനാണെന്ന് ആദ്യമേതന്നെ&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;വ്യക്തമാക്കിക്കൊണ്ടാണ് തന്റെ പീഡാനുഭവത്തെക്കുറിച്ച് ഈശോ ശിഷ്യർക്ക് മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ, വാളും പടയാളികളും നിറഞ്ഞ യുദ്ധഭൂമിയിലൂടെ അല്ല താൻ രാജ്യം സ്ഥാപിക്കുന്നതെന്നും അവിടുന്ന് വ്യക്തമാക്കുന്നുണ്ട്. സഹനങ്ങളുടെയും ബലഹീനതകളുടെയും പാപം മൂലമുള്ള മരണത്തിന്റെയുംമേൽ നേടുന്ന വിജയമാണ് തന്റെ സാമ്രാജ്യത്തിന്റെ അടിസ്ഥാനം എന്നാണ് ഈശോ ശിഷ്യന്മാരോട് തുറന്നു പറഞ്ഞത്‌. ഈശോ അനുഭവിക്കാനിരിക്കുന്ന ശിക്ഷകളാണ് തങ്ങൾക്ക് രക്ഷ നല്കുകയെന്നും, അവിടുന്ന് ശരീരത്തിൽ വഹിക്കാനിരിക്കുന്ന&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;ക്ഷതങ്ങളാണ് ലോകത്തെ സുഖപ്പെടുത്തുകയെന്നും (cf. ഏശയ്യാ 53:5) ഈശോ പറഞ്ഞത് മനസ്സിലാക്കാൻ അവർക്കായില്ല. തങ്ങളുടെ പ്രതീക്ഷ അനുസരിച്ചല്ല കാര്യങ്ങൾ പോകുന്നത് എന്ന തിരിച്ചറിവ് തീർച്ചയായും അവരുടെ ഇടയിൽ ആശയകുഴപ്പവും നിരാശയും ഉണ്ടാക്കിയിരിക്കണം. ഈശോ പറഞ്ഞത് പത്രോസിനു മനസ്സിലായെങ്കിലും, മറ്റു ശിഷ്യന്മാരെ സമാധാനിപ്പിക്കുന്നതിനായി ഈശോയെ കൂടുതൽ സംസാരിക്കുന്നതിൽനിന്നും തടയാൻ അദ്ദേഹം ശ്രമിക്കുകയാണ്. എന്നാൽ, തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിൽ ഒരാളും തന്നെ പിന്തുടരരുത് എന്നു നിർബന്ധമുള്ള ഈശോയ്ക്ക്, പത്രോസിന്റെ ദുരുദ്ദേശപരമായ തടസ്സപ്പെടുത്തൽ ഇഷ്ടമാകുന്നില്ല.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;കുരിശിലൂടെയാണ് രക്ഷ എന്നറിയാമെങ്കിലും, അനുദിന ജീവിതത്തിൽ ബുദ്ധിമുട്ടുകളും പരാജയങ്ങളും പ്രതികൂലസാഹചര്യങ്ങളും ഉണ്ടാകുന്പോൾ പതറിപ്പോകുന്നവരാണ് നമ്മിൽ ഭൂരിപക്ഷം വരുന്നവരും. കുരിശിന്റെ സുവിശേഷത്തെ അംഗീകരിക്കുന്പോഴും മനസ്സുകൊണ്ട് സമൃദ്ധിയുടെയും സന്പന്നതയുടെയും&amp;nbsp;സുവിശേഷം ആഗ്രഹിക്കാത്തവർ ചുരുക്കമേ ഉണ്ടാകുകയുള്ളൂ. കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ യാത്ര ചെയ്ത് ലഷ്യസ്ഥാനത്തെത്താൻ&amp;nbsp;വിസമ്മതിക്കുകയും, ഒരിക്കലും ലക്ഷ്യത്തിൽ കൊണ്ടെത്തിക്കില്ല എന്നറിയാമെങ്കിലും പൂവിരിച്ച വഴികളിലൂടെ നടക്കാൻ താല്പര്യം കാണിക്കുകയും ചെയ്യുന്ന മനുഷ്യസ്വഭാവത്തിന്റെ പ്രതിരൂപം മാത്രമാണ് ഈശോയെ പീഡാനുഭവത്തിൽനിന്നും പിന്തിരിപ്പിച്ച്, ശിഷ്യന്മാർ ആഗ്രഹിക്കുന്ന വിധത്തിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്ന&amp;nbsp;പത്രോസ് ശ്ലീഹാ. മനുഷ്യദൃഷ്ടിയിൽ പത്രോസ് ചെയ്തത് ഒരു നല്ല കാര്യമാണ് - സഹനങ്ങളും ത്യാഗങ്ങളും ദൈവത്തിന്റെ കരുണയുടെയും കരുതലിന്റെയും ഭാഗമായി കാണാൻ നമുക്ക് പലപ്പോഴും കഴിയാറില്ല. അവ എങ്ങിനെയും ജീവിതത്തിൽ നിന്നും ഒഴിവാക്കിയിട്ട്,&amp;nbsp;ലൌകീക നേട്ടങ്ങളുടെ പിന്നാലെ പോകുന്നതാണ് മനുഷ്യരുടെ ചിന്തയിൽ ശരിയായ കാര്യം. എന്നാൽ, മനുഷ്യൻ ചിന്തിക്കുന്നതുപോലെയല്ല ദൈവം ചിന്തിക്കുന്നത്. സന്പത്തിനും സ്ഥാനമാനങ്ങൾക്കും ഒരിക്കലും നല്കാൻ&amp;nbsp;കഴിയാത്ത തരത്തിലുള്ള അനുഗ്രഹങ്ങൾ മനുഷ്യജീവിതത്തിൽ&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;പ്രദാനം ചെയ്യാൻ ദൈവം അനുവദിക്കുന്ന സഹനങ്ങൾക്കാവും.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;മനുഷ്യജീവിതം എല്ലാക്കാലവും ദുരിതങ്ങളും വേദനകളും നിറഞ്ഞ ഒരു കണ്ണീർത്തടാകമായി അവശേഷിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നതായി സഹനത്തിന് അർത്ഥമില്ല. ജീവിതത്തിലെ എല്ലാ തകർച്ചകളും&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;നമ്മുടെ ആത്മീയനന്മയ്ക്കായി ദൈവം അനുവദിക്കുന്ന സഹനങ്ങളാകണം എന്നും നിർബന്ധമില്ല. ദൈവം ആഗ്രഹിക്കുന്ന സഹനങ്ങൾ നമുക്ക് അനുഗ്രഹമാകാനും, അവിടുന്ന് ആഗ്രഹിക്കാത്ത കഷ്ടതകൾ നമ്മിൽനിന്നും അകന്നുപോകാനും നമ്മൾ ചെയ്യേണ്ടത്, വേദനകളുടെയും പരാജയങ്ങളുടെയും നാളുകളിൽ ദൈവത്തോടു കൂടുതൽ ചേർന്നുനിൽക്കുകയാണ്. സഹനങ്ങളിൽനിന്ന് ഒരു ഒളിച്ചോട്ടമല്ല ദൈവം ആഗ്രഹിക്കുന്നത്, അവ ഹൃദയത്തിൽ സ്വീകരിച്ച്, അതുമൂലം നമുക്കുണ്ടാകുന്ന എല്ലാ കഷ്ടതകളും ഒരു ബലിയായി ദൈവസന്നിധിയിൽ സമർപ്പിക്കണമെന്നാണ്. മനുഷ്യ ദൃഷ്ടിയിൽ എത്ര തിന്മയായും ദൌർഭാഗ്യകരമായും തോന്നുന്ന കാര്യങ്ങൾ ദൈവസന്നിധിയിൽ സമർപ്പിച്ചാൽ അവയെ എല്ലാം നമുക്കും നമുക്ക് ചുറ്റുമുള്ളവർക്കും നന്മയായി മാറ്റാൻ കഴിവുള്ളവനാണ്‌ ദൈവം.&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;കഷ്ടതയുടെ നാളുകളിൽ ഹൃദയം ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;കർത്താവായ &amp;nbsp;യേശുവേ, എന്റെ അനുദിനജീവിതത്തിൽ എന്നെ വല്ലാതെ അലട്ടുകയും വേദനിപ്പിക്കുകയും ചെയ്യുന്ന എല്ലാ പ്രശ്നങ്ങളെയും രോഗങ്ങളെയും അവിടുത്തെ സ്നേഹഹൃദയത്തിലേക്ക് സമർപ്പിക്കുന്നു. പാപിയായ എന്നോടുള്ള സ്നേഹത്താൽ, പീഡകൾ സ്വയം ഏറ്റെടുത്ത കരുണാമയനായ ദൈവമേ, എന്റെ വേദനകളിലൂടെയും തകർച്ചകളിലൂടെയും കുരിശിലൂടെ അങ്ങ് നേടിത്തന്ന രക്ഷയിൽ ഭാഗഭാക്കാകാൻ എന്നെ സഹായിക്കണമേ. എന്റെ വേദനകൾ അങ്ങയോടൊപ്പം സഹിക്കുവാനും, അതുവഴി, എന്നിൽ വസിക്കുന്ന അങ്ങയിലുള്ള ആനന്ദത്താൽ നിറയുന്നതിനും എനിക്കിടയാകട്ടെ. ആമ്മേൻ.&lt;/span&gt;&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='http://biblechinthakal.blogspot.com/feeds/7454803769672970164/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_21.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/7454803769672970164'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/7454803769672970164'/><link rel='alternate' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_21.html' title='സഹനങ്ങളിൽനിന്ന് ഒളിച്ചോടുന്ന മനുഷ്യൻ '/><author><name>EMMANUEL JOSEPH</name><uri>http://www.blogger.com/profile/06645806276613242024</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3088590932999361528.post-6381574669921017598</id><published>2014-02-20T08:32:00.000+05:30</published><updated>2014-02-20T08:32:46.040+05:30</updated><category scheme="http://www.blogger.com/atom/ns#" term="വിശ്വാസം"/><title type='text'>നീ ക്രിസ്തുവാണ്‌</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&quot;യേശുവും ശിഷ്യന്മാരും കേസറിയാഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പുറപ്പെട്ടു. വഴിമദ്ധ്യേ അവൻ ശിഷ്യന്മാരോടു ചോദിച്ചു: ഞാൻ ആരെന്നാണ് ആളുകൾ പറയുന്നത്? അവർ പറഞ്ഞു: ചിലർ സ്നാപകയോഹന്നാൻ എന്നും മറ്റു ചിലർ എലിയാ എന്നും, വേറെചിലർ പ്രവാചകന്മാരിൽ ഒരുവൻ എന്നും പറയുന്നു. അവൻ ചോദിച്ചു: എന്നാൽ, ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്? പത്രോസ് മറുപടി പറഞ്ഞു: നീ ക്രിസ്തുവാണ്‌. തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് അവൻ അവരോടു കല്പിച്ചു.&quot; (മർക്കോസ് 8:27-30)&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;b style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;u&gt;വിചിന്തനം&lt;/u&gt;&lt;/b&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;യഹൂദജനത്തിന്റെ ഇടയിൽ യേശു ആരാണ് എന്ന കാര്യത്തിൽ ഒട്ടേറെ സംശയങ്ങളും അഭിപ്രായങ്ങളും നിലവിലുണ്ടായിരുന്നു. അവയെക്കുറി&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ച്ചെല്ലാം ശിഷ്യന്മാരും ബോധാവാന്മാരായിരുന്നുവെന്ന് ഇന്നത്തെ വചനഭാഗം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെയായിരിക്കണം ഈശോ തന്റെ ശിഷ്യരുടെ അഭിപ്രായം ആരായുന്നത്. ആശയകുഴപ്പവും അജ്ഞതയും അബദ്ധചിന്തകളും കൈയടക്കിയിരിക്കുന്ന ലോകത്തിൽ ഒരിക്കലും അപ്രസക്തമാകാത്ത ഒരു ചോദ്യമാണ് ഈശോ തന്റെ ശിഷ്യരോട് ചോദിച്ചത്, &quot;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;i&gt;ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്?&lt;/i&gt;&quot;. ഈ ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകാതെ ഒരാൾക്കും ഈശോയെ അനുഗമിക്കാൻ സാധിക്കുകയില്ല.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;യഹൂദസമൂഹത്തിൽ നിലനിന്നിരുന്ന സന്പ്രദായങ്ങൾ ഇഷ്ടപ്പെടാതിരുന്ന ചില യഹൂദ പ്രമാണികൾ കെട്ടിച്ചമച്ച ഒരു സാങ്കല്പിക കഥാപാത്രമായും,&amp;nbsp;ഒട്ടേറെ നല്ല കാര്യങ്ങൾ ലോകത്തെ പഠിപ്പിച്ച ഒരു നല്ല ഗുരുവായും, ചില സവിശേഷതകൾ ഉണ്ടായിരുന്ന ഒരു അത്ഭുത പ്രവർത്തകനായുമെല്ലാം നമ്മുടെ ലോകത്തിൽ ധാരാളംപേർ യേശുവിൽ വിശ്വസിക്കുന്നുണ്ട്. ഇനിയും ചിലർ ഈശോയെ&amp;nbsp;സർവശക്തനായ ദൈവത്തിന്റെ പുത്രനായി അംഗീകരിക്കുന്നവരാണ്. പക്ഷേ, ഈശോ ദൈവമാണെന്ന് വിശ്വസിക്കാൻ അവർക്ക് കഴിയാറില്ല. എന്നാൽ, ഈ ചിന്താഗതികളെല്ലാം തെറ്റാണെന്ന് ഈശോയുടെ വാക്കുകളിലൂടെ തന്നെ വ്യക്തമാണ്.&amp;nbsp;&lt;/span&gt;&lt;/div&gt;
&lt;ul style=&quot;text-align: left;&quot;&gt;
&lt;li style=&quot;text-align: justify;&quot;&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&quot;&lt;i&gt;മകനേ, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു&lt;/i&gt;&quot; (മർക്കോസ് 2:5) എന്ന വാക്കുകൾ ഒരിക്കലും നല്ല കാര്യങ്ങൾ ലോകത്തെ പഠിപ്പിച്ച ഒരു നല്ല മനുഷ്യന്റെ അധരങ്ങളിൽ നിന്നും വരികയില്ല - പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യർക്കാവില്ലെന്നു ആ നല്ല മനുഷ്യനു തീർച്ചയായും അറിഞ്ഞിരിക്കണം.&amp;nbsp;&lt;/span&gt;&lt;/li&gt;
&lt;li style=&quot;text-align: justify;&quot;&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&quot;&lt;i&gt;അബ്രാഹം ഉണ്ടാകുന്നതിനുമുന്പ് ഞാൻ ഉണ്ട്&lt;/i&gt;&quot; (യോഹന്നാൻ 8:58), എന്ന വാക്കുകൾ&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ഒരു പ്രവാചകന്റെത്&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;ആകുക അസാധ്യമാണ് - ദൈവത്തിന്റെ വഴികളെക്കുറിച്ചുള്ള&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;അറിവാണ് ഒരാളെ പ്രവാചകനാക്കുന്നത്, സ്വന്തം അസ്തിത്വത്തെക്കുറിച്ചുള്ള അബദ്ധ&amp;nbsp;പ്രസ്താവനകളല്ല.&amp;nbsp;&lt;/span&gt;&lt;/li&gt;
&lt;li style=&quot;text-align: justify;&quot;&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&quot;&lt;i&gt;സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ ഞാൻ നിനക്കു തരും&lt;/i&gt;&quot; (മത്തായി 16:19) എന്ന വാഗ്ദാനം നല്കാൻ ദിവ്യശക്തികളുള്ള ഒരു വ്യക്തിക്ക് സാധിക്കുകയില്ല. കാരണം,&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഒരു അത്ഭുത പ്രവർ&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ത്തകന്റെയും സ്വന്തമല്ല.&lt;/span&gt;&lt;/li&gt;
&lt;li style=&quot;text-align: justify;&quot;&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&quot;&lt;i&gt;എന്റെ കർത്താവേ, എന്റെ ദൈവമേ&lt;/i&gt;&quot; (യോഹന്നാൻ 20:28) എന്ന ആരാധന സ്വീകരിക്കാൻ കേവലം&amp;nbsp;ദൈവത്തിന്റെ പുത്രൻ മാത്രം ആയിരിക്കുന്ന ഒരു വ്യക്തിക്ക്&amp;nbsp;സാധിക്കുകയില്ല. അർഹതയില്ലാത്തതു സ്വീകരിച്ച്&amp;nbsp;അനേകരെ തെറ്റിദ്ധരിപ്പിക്കുന്നവൻ&amp;nbsp;ഒരിക്കലും ദൈവത്തിന്റെ പുത്രനാകുന്നില്ല.&lt;/span&gt;&lt;/li&gt;
&lt;/ul&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;ഇപ്രകാരം യേശുവിന്റെതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഓരോ വാക്കും പ്രവൃത്തിയും നമുക്ക് വെളിപ്പെടുത്തിതരുന്ന ഒരു വസ്തുതയുണ്ട്: ചില പ്രത്യേക സ്വഭാവ വിശേഷങ്ങളുള്ള കേവലം ഒരു മനുഷ്യനാണ് ഇവയെല്ലാം പറയുകയും പ്രവൃത്തിക്കുകയും ചെയ്തതെങ്കിൽ, അയാളെ&amp;nbsp;ഒരിക്കലും ഒരു നല്ല മനുഷ്യനായി കണക്കാക്കാൻ സാധിക്കുകയില്ല. കപടഭാഷണവും പൊടിക്കൈകളും ഉപയോഗിച്ച് മനുഷ്യരുടെ പ്രീതി നേടിയെടുക്കാൻ ശ്രമിച്ച ഒരു ചതിയൻ മാത്രമാണ് അയാൾ!&lt;/span&gt;&lt;/div&gt;
&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;മനുഷ്യനായിപ്പിറന്ന ദൈവമാണ് ഈശോ എന്ന ഒരു വിശദീകരണത്തിനു മാത്രമേ യേശു ഭൂമിയിൽ പറയുകയും പ്രവർത്തിക്കുകയും ചെയ്ത കാര്യങ്ങളെ യോഗ്യവും&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;നല്ലതും&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;സത്യവുമാക്കി മാറ്റാൻ സാധിക്കുകയുള്ളൂ. ഇതുകൊണ്ടുതന്നെയാണ്, ഈശോയെ പിന്ചെല്ലാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും ഈശോ ആരാണെന്ന ചോദ്യത്തിന് ഉത്തരം പറയാൻ കടപ്പെട്ടിരിക്കുന്നത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഈശോ പലപ്പോഴും നമുക്ക് ഒരു സുഹൃത്തും സഹായിയും സംരക്ഷകനും പരിപാലകനും ഒക്കെ ആയി അനുഭവപ്പെടാറുണ്ട്. ആ വിധത്തിലെല്ലാം ഈശോയോടിഴപഴകാൻ അവിടുന്ന് നമ്മെ അനുവദിക്കുന്നുമുണ്ട്. എന്നാൽ, അവയ്ക്കെല്ലാം ഉപരിയായി ഈശോ ദൈവമാണ് എന്ന ബോധ്യവും, ആ ബോധ്യത്തിൽനിന്നും ഉടലെടുക്കുന്ന ഭക്തിയും ഭയവും നമുക്കുണ്ടായിരിക്കണം.&amp;nbsp;&lt;/span&gt;&lt;/div&gt;
&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ഈശോ സ്വീകരിച്ച മനുഷ്യരൂപം അവിടുത്തെ ദൈവീകസ്വഭാവത്തിന് യാതൊരു മങ്ങലും എല്പ്പിച്ചിട്ടില്ല. മനുഷ്യനോടുള്ള സാദൃശ്യം ഈശോയുടെ ഒരു ന്യൂനതയല്ല, അത് ദൈവത്തിനു മനുഷ്യരോടുള്ള സ്നേഹത്തിന്റെ ദൃശ്യരൂപമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവത്തിലെ രണ്ടാമത്തെ വ്യക്തിയാണ് നമ്മെ &quot;&lt;i&gt;സഹോദരന്മാർ&lt;/i&gt;&quot; എന്നു വിളിച്ച ഈശോയെന്ന് ലോകത്തിനുമുന്പിൽ സാക്ഷ്യപ്പെടുത്തുന്നതിനുള്ള വിശ്വാസം യാചിച്ചുകൊണ്ട് പ്രാർത്ഥിക്കാം.&lt;/span&gt;&lt;/div&gt;
&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;കർത്താവായ യേശുവേ, പിതാവായ ദൈവത്തിന്റെ ഏകജാതനും, ഞങ്ങളുടെ രക്ഷകനും കർത്താവുമായ ക്രിസ്തുവാണ്‌ അങ്ങെന്ന് ഞാൻ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു. ദൈവമായ അങ്ങയെ സ്തുതിക്കാനും ആരാധിക്കാനും മഹത്വപ്പെടുത്താനും, അങ്ങയുടെ പാത പിന്തുടർന്ന് അങ്ങയോടോത്ത് എക്കാലവും വസിക്കുവാനും, എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തണമേ. യേശുവേ നന്ദി. യേശുവേ സ്തുതി. യേശുവേ ആരാധന. ആമ്മേൻ.&lt;/span&gt;&lt;/div&gt;
&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='http://biblechinthakal.blogspot.com/feeds/6381574669921017598/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_419.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/6381574669921017598'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/6381574669921017598'/><link rel='alternate' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_419.html' title='നീ ക്രിസ്തുവാണ്‌'/><author><name>EMMANUEL JOSEPH</name><uri>http://www.blogger.com/profile/06645806276613242024</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3088590932999361528.post-8056918506135357807</id><published>2014-02-19T07:51:00.000+05:30</published><updated>2014-02-19T07:51:21.183+05:30</updated><category scheme="http://www.blogger.com/atom/ns#" term="പാപബോധം"/><title type='text'>മരങ്ങളെപ്പോലിരിക്കുന്ന മനുഷ്യർ</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&quot;പിന്നീട് അവൻ ബേത് സയ്ദായിലെത്തി. കുറേപ്പേർ ഒരു അന്ധനെ അവന്റെയടുത്തു കൊണ്ടുവന്ന്, അവനെ സ്പർശിക്കണമെന്ന് യേശുവിനോട് അപേക്ഷിച്ചു. അവൻ അന്ധനെ കൈയ്ക്ക് പിടിച്ച് ഗ്രാമത്തിന് വെളിയിലേക്ക് കൊണ്ടുപോയി. അവന്റെ കണ്ണുകളിൽ തുപ്പിയശേഷം അവന്റെമേൽ കൈകൾവച്ചുകൊണ്ട് ചോദിച്ചു: നീ എന്തെങ്കിലും കാണുന്നുണ്ടോ? നോക്കിയിട്ട് അവൻ പറഞ്ഞു: ഞാൻ മനുഷ്യരെക്കാണുന്നുണ്ട്. അവർ മരങ്ങളെപ്പോലിരിക്കുന്നു; നടക്കുന്നതായും കാണുന്നു. വീണ്ടും യേശു അവന്റെ കണ്ണുകളിൽ കൈകൾവച്ചു. അവൻ സൂക്ഷിച്ചുനോക്കി; കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. അവൻ എല്ലാ വസ്തുക്കളും വ്യക്തമായി കണ്ടു. ഗ്രാമത്തിൽ പ്രവേശിക്കുകപോലും ചെയ്യരുത് എന്ന് പറഞ്ഞ് യേശു അവനെ വീട്ടിലേക്കയച്ചു.&quot; (മർക്കോസ് 8: 22-26)&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;b&gt;&lt;u&gt;വിചിന്തനം&amp;nbsp;&lt;/u&gt;&lt;/b&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;ദൈവം മനുഷ്യനു നല്കിയിട്ടുള്ള മഹത്തായ ദാനങ്ങളിൽ ഒന്നാണ് കാഴ്ചശക്തി. എന്നാൽ, കാഴ്ചയുണ്ടായിട്ടും ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ കാണാൻ സാധിക്കാത്തവർ നമ്മുടെ സമൂഹങ്ങളിൽ നിരവധിയുണ്ട്. നന്മയായത് കാണുവാനും, അതുവഴി, ദൈവത്തിനു നമ്മോടുള്ള സ്നേഹം സ്മരിക്കാനുമാണ് ദൈവം നമുക്ക് കാഴ്ച നല്കിയിരിക്കുന്നത്. അതിനായി, അനുദിന ജീവിതത്തിലെ സാധാരണപ്രവൃത്തികളിൽ ദൈവത്തെ ദർശിക്കാൻ നമുക്കാവണം, നമ്മുടെ ചുറ്റുമുള്ളവരിൽ ദൈവത്തിന്റെ മകനെയും മകളെയും കാണാൻ കഴിയണം, നമുക്കുള്ളവയിൽ ദൈവത്തിന്റെ കരവിരുത് ആസ്വദിക്കാൻ സാധിക്കണം. അതിനു കഴിയാത്തവരെക്കുറിച്ചാണ് &lt;i&gt;കണ്ടിട്ടും കാണാത്തവർ&lt;/i&gt; (cf. മർക്കോസ് 4:12) എന്ന് ഈശോ നെടുവീർപ്പിടുന്നത്.&amp;nbsp;ശാരീരികമായ അന്ധതയെക്കാൾ പതിന്മടങ്ങ്‌ അപകടകാരിയാണ് ആത്മീയ അന്ധത - ഒന്ന് ക്ഷണികമായ സന്തോഷം പ്രദാനം ചെയ്യുന്ന ലോകത്തിന്റെ വർണ്ണങ്ങളുടെ അഭാവമാണെങ്കിൽ, മറ്റത്, ആത്മാവിനു നിത്യാനന്ദം നല്കുന്ന ദൈവത്തിന്റെ തിരുമുഖം നമ്മിൽനിന്നു മറയ്ക്കുന്നു.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;അന്ധനായ ഒരു വ്യക്തിയെയുംകൊണ്ട് യേശുവിനടുത്തെത്തിയ കുറേപ്പേരുടെ ആവശ്യം അസാധാരണമായ ഒന്നായിരുന്നു: &quot;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;i&gt;അവനെ സ്പർശിക്കണമെന്ന് യേശുവിനോട് അപേക്ഷിച്ചു&lt;/i&gt;&quot;.&lt;/span&gt;&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&amp;nbsp;കാഴ്ച നൽകണം എന്നല്ല, അയാളെ സ്പർശിക്കണം എന്നാണ് അവർ യേശുവിനോട് അപേക്ഷിക്കുന്നത്. സാധാരണ അവസരങ്ങളിൽ ഉടനടി സൌഖ്യം നല്കുന്ന ഈശോ&amp;nbsp;അയാളോട് ഇടപഴകുന്നതും&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;വ്യസ്ത്യസ്ത&lt;/span&gt;&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;മായ രീതിയിലാണ്. മൂന്നു ഘട്ടമായാണ് ഈശോ അന്ധനായ ആ മനുഷ്യന് കാഴ്ച തിരിച്ചു നല്കുന്നത്. ഇതിൽനിന്ന് വ്യക്തമാകുന്നത്, കേവലം ശാരീരികമായ അന്ധത മാത്രമായിരുന്നില്ല ആ മനുഷ്യനെ അലട്ടിയിരുന്നത് എന്നാണ് - ഇരുളടഞ്ഞ ഒരു ലോകത്ത് ജീവിച്ച അയാളുടെ ആത്മാവിലും അന്ധകാരം കുടിയേറിയിരുന്നു.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;യേശു ആദ്യമായി&amp;nbsp;ചെയ്തത്, അയാളെ ഗ്രാമത്തിനു വെളിയിലേക്ക് കൊണ്ടുപോകുകയാണ്. അയാൾ&amp;nbsp;അന്നുവരെ ജീവിച്ച സാഹചര്യങ്ങളിൽനിന്നും ഒരു പറിച്ചുമാറ്റലാണ് ഈ പ്രവൃത്തിയിലൂടെ ഈശോ ആഗ്രഹിച്ചത്‌. നമ്മുടെ അനുദിന&amp;nbsp;ജീവിതത്തെ സ്വാധീനിക്കുന്ന&amp;nbsp;വ്യക്തികളും അവസ്ഥകളും നമ്മുടെ ആത്മീയ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ജീവിതത്തിൽ ഒരു നവീകരണം വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് അതിന്റെ ഭാഗമായി&amp;nbsp;പലപ്പോഴും ചില വ്യക്തിബന്ധങ്ങളും വരുമാന മാർഗ്ഗങ്ങളുമെല്ലാം വേണ്ടെന്നു വയ്ക്കേണ്ടതായി വരും. കാഴ്ച തിരിച്ചു ലഭിച്ചതിനുശേഷം ആ&amp;nbsp;മനുഷ്യനോട് &quot;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;i&gt;ഗ്രാമത്തിൽ പ്രവേശിക്കുകപോലും ചെയ്യരുത്&lt;/i&gt;&quot; എന്ന ഈശോയുടെ നിർദ്ദേശം വ്യക്തമാക്കുന്നത്, ഇപ്രകാരം&amp;nbsp;ഉപേക്ഷിച്ച സാഹചര്യങ്ങളിലേക്ക് പിന്നീടൊരിക്കലും തിരികെപ്പോകാതെ ഇരിക്കേണ്ടതിന്റെ പ്രാധാന്യമാണ്.&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;പാപം ഉപേക്ഷിച്ചാൽ മാത്രം പോരാ, നമ്മെ പാപം ചെയ്യാൻ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളെല്ലാം പരിപൂർണ്ണമായി ഉപേക്ഷിക്കാൻ നമ്മൾ തയ്യാറാവണം. ഇല്ലെങ്കിൽ, ക്രമേണ സാഹചര്യങ്ങളുടെ സമ്മർദ്ദത്തിനു വഴങ്ങി വീണ്ടും പാപത്തിലേക്കുതന്നെ നമ്മൾ തിരിച്ചുപോകും.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;രണ്ടാമതായി ഈശോ സുഖപ്പെടുത്തുന്ന മേഖല, കാഴ്ച തിരിച്ചു ലഭിച്ചതിനുശേഷം അയാൾ കാണുന്ന മനുഷ്യരെല്ലാം മരങ്ങളെപ്പോലിരികുന്ന അവസ്ഥയാണ്.&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;എങ്ങിനെയാണ് ഒരു വ്യക്തി മറ്റുള്ളവരെ മരങ്ങളായി കാണുന്നത്? ഈ ഭൂമിയിൽ, മനുഷ്യർക്ക്‌ ഏറ്റവും പ്രയോജനമുള്ള വസ്തുക്കളിൽ ഒന്നാണ് മരങ്ങൾ. ശുദ്ധമായ വായുവിനുമുതൽ ഭക്ഷണത്തിനും പാർപ്പിടത്തിനും വരെ&amp;nbsp;മരങ്ങൾ&amp;nbsp;അത്യന്താപേക്ഷിതമാണ്. ഇതൊക്കെതന്നെയാണ്&amp;nbsp; മനുഷ്യർ മരങ്ങളെ ഇഷ്ടപ്പെടുന്നതിന്റെ പ്രധാനകാരണവും. ഈയൊരു കാഴ്ചപ്പാടിലൂടെ നമുക്ക് മറ്റ് മനുഷ്യരെയും കാണുവാൻ&amp;nbsp;സാധിക്കും. മറ്റുള്ളവരെ നമ്മുടെ കാര്യസാധ്യത്തിനുള്ള&amp;nbsp;ഉപഭോഗവസ്തുക്കളായി മാത്രം കാണുന്പോൾ, നമ്മൾ സ്നേഹിക്കുന്നത് അവരെയല്ല, അവരിലൂടെ നമുക്ക് ലഭിക്കുന്ന സുഖസൌകര്യങ്ങളെയാണ്. മറ്റുള്ളവരെകൊണ്ട് പ്രയോജനമുള്ളിടത്തോളംകാലം അവരെ സ്നേഹിക്കുന്നതായി ഭാവിക്കുകയും, ഉപകാരത്തിന്റെ ഉറവ വറ്റുന്പോൾ ഉപേക്ഷിക്കുകയും ചെയ്യുന്ന ആത്മീയ അന്ധത&amp;nbsp;കുടുംബങ്ങളിലും സാമൂഹികബന്ധങ്ങളിലും ഒന്നുപോലെ കണ്ടുവരുന്ന ഒരു പ്രവണതയാണ്.&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;തന്റെ ആത്മാവിന്റെ യഥാർത്ഥ അവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവാണ് &lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;രണ്ടാമത്തെ ഘട്ടത്തിൽ അ&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ന്ധനായ ആ മനുഷ്യന് ഈശോ നൽകുന്നത്.&amp;nbsp;&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;തന്റെ വികലമായ കാഴ്ചപ്പാടിനെക്കുറിച്ച് മനസ്താപത്തോടെയുള്ള&amp;nbsp;അയാളുടെ ഏറ്റുപറച്ചിലാണ് സൌഖ്യത്തിന്റെ&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;മൂന്നാമത്തെ ഘട്ടത്തിലേക്ക് അയാളെ നയിക്കുന്നത്. ഈ അവസരത്തിൽ ആത്മാവിന്റെ അന്ധത&amp;nbsp;അകറ്റുന്നതിനോടൊപ്പം എല്ലാ വസ്തുക്കളും വ്യക്തമായി കാണാനുള്ള ഭൌതീകമായ കഴിവും ഈശോ അയാൾക്ക്‌ നല്കി. കേവലം ഒരു ശാരീരിക സൗഖ്യമല്ല അയാൾക്ക്‌ വേണ്ടിയിരുന്നത് എന്നറിവുള്ളവരാണ് ആ അന്ധനെ യേശുവിന്റെ അടുത്തുകൊണ്ടുവന്നതും സ്പർശിക്കണമെന്ന് അപേക്ഷിച്ചതും.&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ദൈവത്തിന്റെ സൌഖ്യസ്പർശനം അവിടുത്തെ കൃപകളായി&amp;nbsp;പരിശുദ്ധാത്മാവിലൂടെ ലഭിക്കുന്പോഴാണ്&amp;nbsp;നമ്മിലെ&amp;nbsp;ആത്മീയ അന്ധകാരം അകലുന്നതും മറ്റുള്ളവരെ നമ്മെപ്പൊലെതന്നെ സ്നേഹിക്കാൻ നമുക്ക് സാധിക്കുന്നതും. മനസ്സിന്റെ അന്ധത അകറ്റി, ദൈവത്തെയും മനുഷ്യരെയും കണ്ടെത്തി, അവരെ&amp;nbsp;സ്നേഹിക്കുന്നവരാക്കുന്ന ദൈവാത്മാവിന്റെ ദാനങ്ങൾക്കായി പ്രാർത്ഥിക്കാം.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;കർത്താവായ യേശുവേ, എനിക്കു ചുറ്റുമുള്ളവരിൽ അങ്ങയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് അവരെ സ്നേഹിക്കാനും സേവനംചെയ്യാനും എന്റെ അന്തരീക നേത്രങ്ങളെ തുറക്കണമേ. പാപാന്ധകാരത്തിൽ കാലുകൾ ഇടറാതിരിക്കാൻ,&amp;nbsp;ഇരുളടഞ്ഞ എന്റെ വഴികളെ അങ്ങയുടെ സത്യത്തിന്റെ വെളിച്ചത്താൽ പ്രകാശിപ്പിക്കണമേ. അങ്ങയുടെ സൌഖ്യസ്പർശം എന്റെ ജീവിതത്തിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ, അഹങ്കാരവും സ്വാർത്ഥതയുമകറ്റി, എളിമയും ഔദാര്യവും എന്നിൽ നിറയ്ക്കണമേ. ആമ്മേൻ.&lt;/span&gt;&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='http://biblechinthakal.blogspot.com/feeds/8056918506135357807/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_2360.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/8056918506135357807'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/8056918506135357807'/><link rel='alternate' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_2360.html' title='മരങ്ങളെപ്പോലിരിക്കുന്ന മനുഷ്യർ'/><author><name>EMMANUEL JOSEPH</name><uri>http://www.blogger.com/profile/06645806276613242024</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3088590932999361528.post-5956862001946835071</id><published>2014-02-18T07:41:00.000+05:30</published><updated>2014-02-18T07:41:12.845+05:30</updated><category scheme="http://www.blogger.com/atom/ns#" term="വിശ്വാസം"/><title type='text'>വഴിതെറ്റിക്കുന്ന വ്യാഖ്യാനങ്ങൾ</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&quot;ശിഷ്യന്മാർ അപ്പം എടുക്കാൻ മറന്നുപോയിരുന്നു. വഞ്ചിയിൽ അവരുടെപക്കൽ ഒരപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ മുന്നറിയിപ്പു നല്കി: നിങ്ങൾ ജാഗരൂകരായിരിക്കുവിൻ. ഫരിസേയരുടെയും ഹേറോദെസിന്റെയും പുളിപ്പിനെക്കുറിച്ചു കരുതലോടെ ഇരിക്കുവിൻ. അവൻ ഇങ്ങനെ പറഞ്ഞത്, തങ്ങളുടെ പക്കൽ അപ്പം ഇല്ലാത്തതുകൊണ്ടാണെന്ന് അവർ പരസ്പരം പറഞ്ഞു. ഇതു മനസ്സിലാക്കിയ യേശു അവരോടു പറഞ്ഞു: നിങ്ങൾക്ക് അപ്പമില്ലാത്തതിനെക്കുറിച്ച് എന്തിനു തർക്കിക്കുന്നു? ഇനിയും നിങ്ങൾ മനസ്സിലാക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നില്ലേ? നിങ്ങളുടെ ഹൃദയങ്ങൾ മന്ദീഭവിച്ചിരിക്കുന്നുവോ? കണ്ണുണ്ടായിട്ടും നിങ്ങൾ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും നിങ്ങൾ കേൾക്കുന്നില്ലേ? നിങ്ങൾ ഓർമ്മിക്കുന്നില്ലേ? അഞ്ചപ്പം ഞാൻ അയ്യായിരം പേർക്കായി ഭാഗിച്ചപ്പോൾ ശേഷിച്ച കഷണങ്ങൾ നിങ്ങൾ എത്ര കുട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്നവർ മറുപടി പറഞ്ഞു. ഏഴപ്പം നാലായിരം പേർക്ക് വീതിച്ചപ്പോൾ മിച്ചംവന്ന കഷണങ്ങൾ നിങ്ങൾ എത്ര കുട്ട എടുത്തു? ഏഴ് എന്നവർ മറുപടി പറഞ്ഞു. അവൻ ചോദിച്ചു: എന്നിട്ടും നിങ്ങൾ ഗ്രഹിക്കുന്നില്ലേ?&quot;&amp;nbsp;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;(മർക്കോസ് 8:14-21)&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;b&gt;&lt;u&gt;വിചിന്തനം&lt;/u&gt;&lt;/b&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;ഈശോ ഏഴപ്പം നാലായിരം പേർക്കായി വീതിച്ചു നല്കിയതിനു പിന്നാലെയാണ് സ്വർഗ്ഗത്തിൽ നിന്നും ഒരടയാളം വേണമെന്ന ആവശ്യവുമായി ഫരിസേയർ എത്തിയത്. അവരുടെ കാപട്യത്തിലും ഹൃദയകാഠിന്യത്തിലും മനസ്സുമടുത്ത ഈശോ അവരോട് വാദപ്രതിവാദത്തിനു മിനക്കെടാതെ വഞ്ചിയിൽ കയറി ഗലീലി തടാകത്തിന്റെ മറുകരയ്ക്ക് പോകുകയാണ് ചെയ്തത്. ആ യാത്രക്കിടയിൽ ഈശോ തന്റെ ശിഷ്യർക്ക് വളരെ പ്രധാനപ്പെട്ട ഒരു മുന്നറിയിപ്പ് നല്കുകയാണ്: ചുരുക്കം ചിലരുടെ ദുരുദ്ദേശം കലർന്ന ചിന്തകളും തീരുമാനങ്ങളും വലിയൊരു ജനസമൂഹത്തെ എങ്ങിനെ സത്യത്തിൽനിന്നകറ്റി നിത്യനാശത്തിന്റെ കെണിയിലേക്ക് തള്ളിയിടുന്നു എന്നാണ് ഈശോ അവർക്ക് മനസ്സിലാക്കി കൊടുക്കുന്നത്.&amp;nbsp;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;ലക്ഷക്കണക്കിനു വരുന്ന യഹൂദജനത്തിന്റെ വളരെ ചെറിയ ഒരു ശതമാനം ആളുകൾ മാത്രമേ ഫരിസേയരായിട്ടുണ്ടായിരുന്നുള്ളൂ. യഹൂദ ജനത്തിന് ആവശ്യമായ&amp;nbsp;ആത്മീയനേതൃത്വം നല്കുകയായിരുന്നു ഫരിസേയരുടെ ചുമതല. എന്നാൽ, സ്വന്തം താല്പര്യങ്ങൾക്കും സൌകര്യങ്ങൾക്കും അനുസൃതമായി ദൈവവചനത്തെയും കല്പനകളെയും വ്യാഖ്യാനിച്ച നിയമജ്ഞരോട് കൂട്ടുചേർന്ന ഫരിസേയർ ജനത്തിന്റെ ആത്മീയ നന്മകളെക്കാളും പ്രാധാന്യം നല്കിയിരുന്നത് അവരുടെ ഇഷ്ടങ്ങൾ&amp;nbsp;ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നതിനാണ്. കാര്യസാധ്യത്തിനായി അവർ ചെയ്തിരുന്നത്, തങ്ങൾക്ക് പ്രയോജനകരമാകുന്ന വിധത്തിൽ ദൈവത്തിന്റെ വചനം വ്യാഖ്യാനിച്ച് അവ മാത്രം ജനങ്ങളെ പഠിപ്പിക്കുകയും, അവർക്ക് പ്രയോജനം ചെയ്യാത്ത വചനഭാഗങ്ങളുടെ നേരെ കണ്ണടയ്ക്കുകയുമായിരുന്നു.&amp;nbsp;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;ഒരല്പം പുളിമാവ് ചേർത്ത് കുറേനേരം വയ്ക്കുന്പോൾ വളരെയധികം മാവ് പുളിക്കുന്നതുപോലെ, ചെറിയ ഒരു ശതമാനം വരുന്ന ഫരിസേയരുടെ ദുർവ്യാഖ്യാനങ്ങൾ കാലക്രമേണ ഭൂരിഭാഗം വരുന്ന സമൂഹത്തെ ദൈവത്തിൽ നിന്നകറ്റി ദുർമോഹികളും സ്വാർത്ഥരുമാക്കിത്തീർത്തു. ഫരിസേയരുടെ സ്വാധീനത്തിന്റെ ഫലമായി, നിരവധിയായ അത്ഭുതങ്ങളും അടയാളങ്ങളും കണ്ടിട്ടും, യഹൂദജനത്തിലെ ഭൂരിഭാഗത്തിനും&amp;nbsp;യേശുവിൽ വിശ്വസിക്കാൻ സാധിച്ചില്ല. അപ്പത്തെക്കുറിച്ച്‌ ആകുലപ്പെട്ടിരുന്ന&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;തന്റെ ശിഷ്യരുടെ ഹൃദയത്തിലും&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;സമൂഹത്തിലാകെ പടർന്നുപിടിച്ചിരുന്ന അപകടകരമായ ആ പുളിപ്പിന്റെ അംശങ്ങൾ&amp;nbsp;ഉണ്ടെന്നു മനസ്സിലാക്കിയാണ് ഈശോ അവരോട് ജാഗരൂകരായി ഇരിക്കാൻ ഇന്നത്തെ വചനഭാഗത്തിലൂടെ ആവശ്യപ്പെടുന്നത്.&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;ഫരിസേയരെപ്പോലെതന്നെ, ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവർ എന്ന ഭാവേന, ദൈവവചനത്തെ താന്താങ്ങളുടെ ഇഷ്ടവും സൌകര്യവും സാഹചര്യവും അനുസരിച്ച് വ്യാഖ്യാനം ചെയ്ത് ദൈവജനത്തെ സത്യദൈവത്തിൽനിന്നും അവിടുത്തെ ശരീരമാകുന്ന സഭയിൽനിന്നും അകറ്റാൻ ശ്രമിക്കുന്ന ആളുകൾ നമ്മുടെ സമൂഹത്തിലും ഉണ്ട്. എണ്ണത്തിൽ കുറവെങ്കിലും, നമ്മുടെ കർത്താവ് മുന്നറിയിപ്പുതന്ന പുളിമാവ് പോലെതന്നെയാണ് ഇവരും - അവരോടൊപ്പം&amp;nbsp;ഇടപഴകുന്നവരെയെല്ലാം&amp;nbsp;അവർ&amp;nbsp;കാലക്രമേണ ദൈവത്തിൽനിന്നകറ്റി അവരുടെ കാര്യസാധ്യത്തിനായി ഉപയോഗിക്കും. ദൈവരാജ്യമെന്ന ലക്ഷ്യവുമായി ഈ ഭൂമിയിലൂടെ യാത്ര ചെയ്യുന്നവരുടെ കൂട്ടായ്മയാണ് തിരുസഭ. ലക്ഷ്യത്തിൽ മാറ്റമില്ലാത്തതു മൂലമാണ്&amp;nbsp;രണ്ടായിരം വർഷമായിട്ടും സഭയുടെ പഠനങ്ങൾ യാതൊരു മാറ്റവുമില്ലാതെ നിലനില്ക്കുന്നത്.&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;i&gt;സ്വകാര്യ മനസാക്ഷിയും യുക്തിയും ധാർമിക നിയമത്തിനോ സഭയുടെ പ്രബോധനാധികാരത്തിനോ എതിരായി നിൽക്കരുത്&lt;/i&gt;, എന്ന് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം അനുശാസിക്കുന്നു (CCC 2039). എന്നാൽ, തങ്ങളുടെ യുക്തിക്ക് അനുസൃതമായി ദൈവവചനം വ്യാഖ്യാനിക്കുന്നവർ പ്രധാനമായും ചെയ്യാൻ ശ്രമിക്കുന്നത് സഭയുടെ അധികാരത്തെക്കുറിച്ച് കേൾക്കുന്നവരിൽ സംശയം ജനിപ്പിക്കുന്നതിനാണ്. ഇതിനായി അവർ ചെയ്യുന്നത്, തങ്ങളുടെ പ്രബോധനങ്ങളുടെ&amp;nbsp;മേന്മകളെക്കുറിച്ചു സംസാരിക്കുന്നതിനുപകരം, തിരുസഭയിൽ അവർക്കിഷ്ടമില്ലാത്ത കാര്യങ്ങളെക്കുറിച്ച് കുറ്റം പറയാനാണ്. സത്യവിശ്വാസം ലോകത്തിന്റെ അതിരുകളോളം എത്തിക്കുന്നവർ എന്നു ഭാവിക്കാറുണ്ടെങ്കിലും, യേശുവിനെ അറിയാത്തവരോട് വചനം പറയാൻ അവർ താല്പര്യം കാട്ടാറില്ല. യേശുവിനെ രക്ഷകനും കർത്താവുമായി സ്വീകരിച്ച വിശ്വാസികളോട് അവരുടെ വിശ്വാസം തെറ്റാണെന്നു പറഞ്ഞു തർക്കിക്കാനാണ് അവർ സമയം കണ്ടെത്തുന്നത്.&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;വഴിതെറ്റിക്കുന്ന ദുർവ്യാഖ്യാനങ്ങളാകുന്ന പുളിമാവ് ലോകത്തെ ദുഷിപ്പിക്കാൻ ശ്രമിക്കുന്ന വേളകളിൽ &lt;i&gt;സ്വർഗ്ഗരാജ്യമാകുന്ന നല്ല&amp;nbsp;പുളിമാവിനു&lt;/i&gt; (മത്തായി 13:33) സാക്ഷികളാകുവാൻ നാമെല്ലാവരും കടപ്പെട്ടവരാണ്. സഭയുടെ പ്രബോധനങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും അധിഷ്ടിതമായി സത്യവേദപുസ്തകം പഠിച്ചും ധ്യാനിച്ചും നമ്മുടെ സഹോദരരെ സത്യവിശ്വാസികളുടെ കൂട്ടായ്മയിലേക്ക് ആനയിക്കാൻ നമുക്കാവണം. &quot;&lt;i&gt;ദൈവവചനമാകുന്ന ആത്മാവിന്റെ വാൾ&lt;/i&gt;&quot; (എഫേസോസ് 6:17) എടുത്തുകൊണ്ട്, തെറ്റായ പ്രബോധനങ്ങളിലൂടെ ആത്മാക്കളെ നിത്യനാശത്തിലേക്ക് തള്ളിയിടുന്ന ആധുനിക ഫരിസേയരെ നേരിടുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം. അറിവിന്റെ ഇരിപ്പിടമായ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥവും നമുക്ക് അപേക്ഷിക്കാം.&amp;nbsp;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;കർത്താവായ യേശുവേ, ജീവദായകമായ തിരുവചനം, ഭൂമിയിൽ അങ്ങു സ്ഥാപിച്ച തിരുസഭയുടെ പ്രബോധനാധികാരത്തിനു അനുസൃതമായി, ശ്രവിക്കാനും ഗ്രഹിക്കാനും അതനുസരിച്ച് ജീവിക്കാനും എന്നെ പഠിപ്പിക്കണമേ. ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയാനും, സത്യത്തിനു വിരുദ്ധമായുള്ള എല്ലാ പ്രബോധനങ്ങളെയും തിരസ്കരിക്കാനും എന്നെ സഹായിക്കണമേ. ഈ ലോകത്തുള്ള ഒന്നിനും അങ്ങയിൽ അണയുന്നതിൽനിന്നും എന്നെ തടയാൻ കഴിയാതിരിക്കട്ടെ. ആമ്മേൻ.&lt;/span&gt;&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='http://biblechinthakal.blogspot.com/feeds/5956862001946835071/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_18.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/5956862001946835071'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/5956862001946835071'/><link rel='alternate' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_18.html' title='വഴിതെറ്റിക്കുന്ന വ്യാഖ്യാനങ്ങൾ'/><author><name>EMMANUEL JOSEPH</name><uri>http://www.blogger.com/profile/06645806276613242024</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3088590932999361528.post-3729241844908337907</id><published>2014-02-17T07:49:00.000+05:30</published><updated>2014-02-17T07:49:42.851+05:30</updated><category scheme="http://www.blogger.com/atom/ns#" term="വിശ്വാസം"/><title type='text'>അടയാളം അന്വേഷിക്കുന്ന തലമുറ</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&quot;ഫരിസേയർ വന്ന് അവനുമായി തർക്കിക്കാൻ തുടങ്ങി. അവർ അവനെ പരീക്ഷിച്ചുകൊണ്ട്‌ സ്വർഗ്ഗത്തിൽനിന്ന് ഒരടയാളം ആവശ്യപ്പെട്ടു. അവൻ ആത്മാവിൽ അഗാധമായി നെടുവീർപ്പെട്ടുകൊണ്ടു പറഞ്ഞു: എന്തുകൊണ്ടാണ് ഈ തലമുറ അടയാളം അന്വേഷിക്കുന്നത്? സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഈ തലമുറയ്ക്ക് അടയാളം നല്കപ്പെടുകയില്ല. അവൻ അവരെവിട്ട്, വീണ്ടും വഞ്ചിയിൽ കയറി മറുകരയിലേക്ക് പോയി.&quot; (മർക്കോസ് 8:11-13)&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;b style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;u&gt;വിചിന്തനം&lt;/u&gt;&lt;/b&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;തങ്ങളുടെ പ്രവൃത്തികൾ ദൈവഹിതപ്രകാരമാണോ എന്ന സന്ദേഹം ഉണ്ടായ അവസരങ്ങളിൽ എല്ലാം ദൈവത്തിൽനിന്നും എന്തെങ്കിലും&amp;nbsp;അടയാളം പ്രതീക്ഷിക്കുന്ന ഒരു സമൂഹമായിരുന്നു യഹൂദജനം. അവർക്ക് മനസ്സിലാകുന്ന വിധത്തിലുള്ള വ്യക്തമായ അടയാളങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട തന്റെ&amp;nbsp;ജനത്തെ വഴിനടത്താൻ ശ്രമിക്കുന്ന ദൈവത്തെയും നിരവധി അവസരങ്ങളിൽ നമ്മൾ കണ്ടുമുട്ടുന്നുണ്ട്. ഈജിപ്തിൽ നിന്നുള്ള യാത്രയിൽ മേഘസ്തംഭമായും അഗ്നിസ്തംഭമായും നാല്പതുവർഷം അവരെ മരുഭൂമിയിലൂടെ നയിച്ചത്, അവരോടൊപ്പം ഉണ്ടായിരുന്ന ദൈവസാന്നിധ്യത്തിന്റെ ഒരു അടയാളം തന്നെയായിരുന്നു. അപരിചിതമായ വഴികളിലൂടെ യാത്ര ചെയ്യുന്നവർക്ക്&amp;nbsp;ശരിയായ പാത ചൂണ്ടിക്കാണിച്ചു കൊടുക്കുന്ന ചൂണ്ടുപലകളാണ് അടയാളങ്ങൾ. ലക്‌ഷ്യംതേടി യാത്ര ചെയ്യാൻ തയ്യാറാകുകയും, എന്നാൽ, യാത്രക്കിടയിൽ വഴി തെറ്റുന്നവരെയും, വഴി തെറ്റിയോ എന്നു സംശയിക്കുന്നവരെയുമാണ്&amp;nbsp;ചൂണ്ടുപലകകൾ സഹായിക്കുന്നത്. അടയാളങ്ങൾ അതിൽതന്നെ ഒന്നിനും ഉത്തരമാകുന്നില്ല, &amp;nbsp;ദൈവരാജ്യവും നീതിയും തേടി യാത്ര ചെയ്യാൻ തയ്യാറാകുന്നവരെ&amp;nbsp;സഹായിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന&amp;nbsp;സ്ഥിരീകരണങ്ങൾ മാത്രമാണവ.&amp;nbsp;&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ദൈവരാജ്യം തേടിയുള്ള&amp;nbsp;യാത്രക്ക്&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;വിസമ്മതിക്കുന്നവരും, അത്&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;ഇടയ്ക്കുവച്ച് ഉപേക്ഷിച്ചവരും ഒരിക്കലും അടയാളങ്ങളാകുന്ന&amp;nbsp;ചൂണ്ടുപലകകൾ കണ്ടെത്തുന്നില്ല. യേശുക്രിസ്തുവിൽ&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;വിശ്വസിക്കുന്നതിനും അവിടുത്തെ വചനങ്ങൾക്ക് ചെവിനൽകുന്നതിനും&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;മുന്പായി ദൈവത്തിൽനിന്ന് എന്തെങ്കിലുമൊരു അടയാളം വേണമെന്നു വാശിപിടിക്കുന്ന സ്വഭാവം ഫരിസേയരുടേത് മാത്രമല്ല, നമ്മുടെ സ്വന്തം ജീവിതത്തിലും കുടുംബങ്ങളിലും സമൂഹത്തിലും എല്ലാം ഇന്നും നിലനിൽക്കുന്ന ഒരു അവസ്ഥാവിശേഷം തന്നെയാണത്. വ്യക്തമായ സ്ഥിരീകരണം&amp;nbsp;ലഭിച്ചാൽമാത്രമേ ദൈവം പ്രചോദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുകയുള്ളൂ എന്നു വാശിപിടിക്കുന്ന വിശ്വാസികൾ മുതൽ, മനുഷ്യപ്രയത്നത്താൽ അസാധ്യമായ കാര്യങ്ങൾ ദൈവം ഇടപെട്ടു നടത്തിതന്നാൽ മാത്രമേ ദൈവത്തിൽ വിശ്വസിക്കുകയുള്ളൂ എന്ന് വാശി പിടിക്കുന്നവർവരെ എല്ലാവരും അടയാളങ്ങൾ അന്വേഷിക്കുന്നവരാണ്. എന്നാൽ,&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;ദൈവത്തിനു നമ്മോടുള്ള സ്നേഹത്തിന്റെയും കരുണയുടെയും അളവുകോലായിരിക്കരുത് അടയാളങ്ങളും അത്ഭുതങ്ങളും. ഇടുങ്ങിയതും ക്ലേശകരവുമായ വഴികളിലൂടെ ദൈവത്തെ തേടുന്നവരെ തണൽ നല്കി ആശ്വസിപ്പിക്കുന്ന മേഘക്കീറുകൾ ആണ് അടയാളങ്ങൾ&amp;nbsp;- വഴിതെറ്റിയോ എന്ന സന്ദേഹത്താൽ യാത്ര മന്ദഗതിയിലാകുന്പോൾ ഉന്മേഷം പകരാൻ അയക്കപ്പെടുന്ന പ്രകാശകിരണങ്ങൾ.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;യേശു ദൈവരാജ്യത്തിന്റെ&amp;nbsp;സുവിശേഷം പ്രസംഗിച്ചത് ഒട്ടേറെ അടയാളങ്ങളിലൂടെയും&amp;nbsp;അത്ഭുതങ്ങളിലൂടെയും രോഗശാന്തികളിലൂടെയും ആണ്. എന്നാൽ, അവയെക്കാളൊക്കെ വലിയൊരത്ഭുതമാണ് തങ്ങളുടെ മുൻപിൽ നിൽക്കുന്ന ഈശോ എന്ന യാഥാർത്ഥ്യം&amp;nbsp;&lt;/span&gt;ഗ്രഹിക്കാൻ&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&amp;nbsp;കഴിയാതെ പോയവർ നിരവധിയായിരുന്നു. തർക്കിക്കാനും എതിർവാക്കുകൾ പറയുന്നതിനും മാത്രം സമയം കണ്ടെത്തിയിരുന്ന അവർ അടയാളങ്ങൾ ആവശ്യപ്പെടുന്നത് വിശ്വസിക്കുന്നതിനായിട്ടല്ല, എന്തെങ്കിലും പുതിയ കുറ്റം ആരോപിക്കുന്നതിനാണ് എന്ന് യേശുവിന് അറിയാമായിരുന്നു. രണ്ടായിരം വർഷംമുന്പ് ജീവിച്ചിരുന്ന ആ ജനത്തെപ്പോലെ തന്നെ ഇന്നു നമുക്കും ഈശോ സമീപസ്ഥനാണ്. മനുഷ്യകരങ്ങളാൽ നിർമ്മിതമായ അപ്പവും വീഞ്ഞും എല്ലാ ദിവസവും നമ്മുടെ കർത്താവിന്റെ തിരുശരീരവും രക്തവും ആകുന്ന അത്ഭുതം&amp;nbsp;ലോകമെന്പാടുമുള്ള നിരവധിയായ&amp;nbsp;അൾത്താരകളിൽ എല്ലാ ദിവസവും സംഭവിക്കുന്നുണ്ട്. പക്ഷേ, അടയാളങ്ങളിലും അത്ഭുതങ്ങളിലും മാത്രം മനസ്സുറപ്പിച്ചിരിക്കുന്നവർ പലപ്പോഴും അവയുടെ ദാതാവായ ദൈവത്തിന്റെ സാന്നിധ്യം വിശുദ്ധ കുർബാനയിൽ&amp;nbsp;തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു പോകുന്നു.&lt;/span&gt;&lt;/div&gt;
&lt;br /&gt;&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;/span&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;വിശ്വാസത്തോടെ ഈശോയെ സമീപിക്കുന്നവർക്ക് മാത്രമാണ്&amp;nbsp;അവിടുത്തെ നിസ്സീമമായ ശക്തിയും സ്നേഹവും അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും അനുഭവിക്കാൻ സാധിക്കുന്നത്. ഹൃദയപരമാർത്ഥതയോടെ തന്നെ അന്വേഷിക്കുന്നവർക്കായി പെരുവെള്ളത്തിലൂടെ പാതവെട്ടുകയും, ആകാശത്തുനിന്ന് മന്നാ പൊഴിക്കുകയും, സിംഹങ്ങളുടെ വായടയ്ക്കുകയും ചെയ്യുന്നവനാണ് ദൈവം. ആ ദൈവത്തിൽ വിശ്വസിക്കുന്നതിനായി അടയാളങ്ങൾ അന്വേഷിക്കുന്നവരാകാതെ, ദൈവത്തിലുള്ള നമ്മുടെ വിശ്വാസം,&amp;nbsp;മനുഷ്യരോടുള്ള ദൈവത്തിന്റെ സ്നേഹത്തിന്, മറ്റുള്ളവർക്കുമുന്പിൽ ഒരടയാളമാക്കി&amp;nbsp;മാറ്റുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം.&amp;nbsp;&amp;nbsp;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;കർത്താവായ യേശുവേ, വേദനകളും പ്രതികൂലസാഹചര്യങ്ങളും എന്നെ അലട്ടുന്പോൾ, അങ്ങയുടെ സജീവ സാന്നിദ്ധ്യം എന്റെ ജീവിതത്തിൽ അനുഭവിച്ചറിയാൻ എന്നിലെ വിശ്വാസത്തെ വളർത്തണമേ,&amp;nbsp;അങ്ങേക്കായി ക്ഷമയോടെ കാത്തിരിക്കാൻ എന്നിലെ പ്രത്യാശയെ മങ്ങാതെ കാക്കണമേ, അങ്ങയെ അനുസരിക്കാൻ എന്നിലെ സ്നേഹം തണുത്തുറയാതെ സൂക്ഷിക്കണമേ. ആമ്മേൻ.&amp;nbsp;&amp;nbsp;&lt;/span&gt;&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='http://biblechinthakal.blogspot.com/feeds/3729241844908337907/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_17.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/3729241844908337907'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/3729241844908337907'/><link rel='alternate' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_17.html' title='അടയാളം അന്വേഷിക്കുന്ന തലമുറ'/><author><name>EMMANUEL JOSEPH</name><uri>http://www.blogger.com/profile/06645806276613242024</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3088590932999361528.post-8007022718202064709</id><published>2014-02-16T06:56:00.000+05:30</published><updated>2014-02-16T06:56:01.127+05:30</updated><category scheme="http://www.blogger.com/atom/ns#" term="ദൈവസ്നേഹം"/><title type='text'>യേശു കൈനീട്ടി അവനെ തൊട്ടു</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&quot;പിന്നീടൊരിക്കൽ യേശു ഒരു പട്ടണത്തിൽ ആയിരിക്കുന്പോൾ ഒരു കുഷ്ഠരോഗിവന്ന് അവനെക്കണ്ട് സാഷ്ടാംഗം വീണു പ്രാർത്ഥിച്ചു: കർത്താവേ, അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും. യേശു കൈനീട്ടി അവനെ തൊട്ടുകൊണ്ടു പറഞ്ഞു: എനിക്കു മനസ്സുണ്ട്; നിനക്ക് ശുദ്ധിയുണ്ടാകട്ടെ! തൽക്ഷണം കുഷ്ഠം അവനെ വിട്ടുമാറി. യേശു അവനോടു പറഞ്ഞു: ഇക്കാര്യം നീ ആരോടും പറയരുത്. പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുക്കുകയും മോശ കല്പിച്ചിട്ടുള്ളതനുസരിച്ചു ജനങ്ങൾക്ക്‌ സാക്ഷ്യത്തിനായി ശുദ്ധീകരണക്കാഴ്ചകൾ സമർപ്പിക്കുകയും ചെയ്യുക. എന്നാൽ, യേശുവിന്റെ കീർത്തി പൂർവാധികം വ്യാപിച്ചതേയുള്ളൂ. അവന്റെ വാക്കു കേൾക്കുന്നതിനും രോഗശാന്തി നേടുന്നതിനുംവേണ്ടി വളരെ ആളുകൾ തിങ്ങിക്കൂടി. അവനാകട്ടെ വിജനപ്രദേശങ്ങളിലേക്ക് പിൻവാങ്ങി അവിടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.&quot; (ലൂക്കാ 5:12-16)&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;b style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;u&gt;വിചിന്തനം&amp;nbsp;&lt;/u&gt;&lt;/b&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;യേശു സുഖപ്പെടുത്തിയ നിരവധി കുഷ്ഠരോഗികളെ സുവിശേഷത്തിൽ പലയിടത്തും നമ്മൾ കാണുന്നുണ്ട്. എന്നാൽ, ഇന്നത്തെ വചനഭാഗത്തിൽ നമ്മൾ കാണുന്ന&amp;nbsp;അത്ഭുതത്തെക്കാൾ പ്രാധാന്യമർഹിക്കുന്നത്‌&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ഒരുപക്ഷേ&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;അ&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;തു നടന്ന സ്ഥലമായിരിക്കണം. ഒരു പട്ടണത്തിൽ വച്ചാണ് ഈശോ ആ കുഷ്ഠരോഗിക്ക് സൌഖ്യം നൽകിയതെന്ന് സുവിശേഷകൻ വ്യക്തമാക്കുന്നുണ്ട്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പട്ടണങ്ങളിൽ ഒരു&amp;nbsp;കുഷ്ഠരോഗി അത്യപൂർവമായ ഒരു കാഴ്ചയായിരുന്നു. പകരുമെന്നുള്ള ഭയംമൂലം ജനവാസമുള്ള സ്ഥലങ്ങൾ എല്ലാം കുഷ്ഠരോഗികൾക്ക് നിഷിദ്ധമായിരുന്നു. ദൈവകോപത്തിന്റെ ഫലമായാണ് കുഷ്ഠം ഉണ്ടാകുന്നതെന്നു വിശ്വസിച്ചിരുന്ന യഹൂദജനം, കുഷ്ഠരോഗികളെ നികൃഷ്ടരായി കണ്ടിരുന്നു.&amp;nbsp;&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;ഒരു മനുഷ്യനു നൽകുന്ന യാതൊരുവിധ പരിഗണനകളും കുഷ്ഠരോഗികൾക്ക് സ്വന്തക്കാരിൽ നിന്നുപോലും&amp;nbsp;ലഭിച്ചിരുന്നില്ല. ഏതെങ്കിലും കുഷ്ഠരോഗി ദൃഷ്ടിപഥത്തിലെങ്കിലും വന്നാൽ, ജനങ്ങൾ അയാളെ കല്ലെറിയുകയും&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ആട്ടിപ്പായിക്കുകയും&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;ചെയ്തിരുന്നു. രോഗത്തിന്റെ ക്ലേശങ്ങളുമായി ഏകാന്തജീവിതം നയിക്കാൻ വിധിക്കപ്പെട്ടവരായിരുന്നു അവർ.&amp;nbsp;എന്നാൽ, യേശുവിനെക്കുറിച്ച് കേട്ടറിഞ്ഞ ആ കുഷ്ഠരോഗി, എതിർപ്പുകളെ വകവയ്ക്കാതെ, ജീവഹാനി ഭയക്കാതെ, ആ പട്ടണത്തിലേക്ക് വന്നു. ഒറ്റയ്ക്കുള്ള ജീവിതം അയാൾക്ക് മടുത്തിരുന്നു. മനുഷ്യന്റെ&amp;nbsp;സ്പർശനത്തിനായി അയാളുടെ ഹൃദയം കൊതിച്ചിരുന്നു. ഇതറിയുന്ന&amp;nbsp;ഈശോ, മനുഷ്യകരങ്ങളുപയോഗിച്ചു ദൈവീകസ്പർശനം നൽകിയാണ്‌&amp;nbsp;അയാൾക്ക് സൌഖ്യം നൽകുന്നത്.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ശരീരത്തെ ബാധിക്കുന്ന&amp;nbsp;കുഷ്ഠരോഗം ഇന്നത്തെ സമൂഹത്തിനു തികച്ചും&amp;nbsp;അപരിചിതമായ ഒരവസ്ഥയാണ്. എന്നാൽ, ആത്മാവിനെ ബാധിക്കുന്ന കുഷ്ഠരോഗം നമ്മുടെ സമൂഹങ്ങളിൽ സർവവ്യാപകമാണ്. കാപട്യവും വഞ്ചനയും നമ്മുടെ ഹൃദയങ്ങളിൽ നിറയുന്പോൾ, പാപത്തിന്റെ പുഴുക്കുത്തുകൾ സ്വാർത്ഥതയായി നമ്മുടെ വ്യക്തിബന്ധങ്ങളെ ആക്രമിക്കുന്പോൾ,&amp;nbsp;സ്വന്തം സുഖം മാത്രം അന്വേഷിക്കുന്ന ഒറ്റപ്പെടലുകളിലേക്ക് നമ്മുടെ ജീവിതവും കൂപ്പുകുത്താറുണ്ട്. ശരീരത്തിനു കുഷ്ഠം ബാധിച്ചവരെ സംബന്ധിച്ചിടത്തോളം ഒറ്റപ്പെടൽ&amp;nbsp;ഒഴിവാക്കാനാകാത്ത ഒരു യാഥാർത്ഥ്യമായിരുന്നെങ്കിൽ, ആത്മാവിൽ കുഷ്ഠം ബാധിച്ചവർ ഏകാന്തത സ്വയം ചോദിച്ചുവാങ്ങുന്നവരാണ്, അതിൽ&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;സന്തോഷം കണ്ടെത്തുന്നവരാണ്. സദാ&amp;nbsp;നമ്മോടൊപ്പം ആയിരിക്കാൻ ആഗ്രഹിക്കുന്ന ദൈവത്തിന്റെ സാമീപ്യത്തിൽനിന്നും&amp;nbsp;ഓടിയകലാൻ പാപം നമ്മെ സഹായിക്കുന്നു. അതുപോലെതന്നെ,&amp;nbsp;ശരീരംകൊണ്ട് ചുറ്റുമുള്ളവർക്ക് സമീപസ്ഥനായിരിക്കുന്പോഴും, അവരെ എങ്ങിനെ ഉപയോഗിക്കാം എന്നു തന്ത്രം മെനയുന്ന പാപഗ്രസ്തമായ&amp;nbsp;നമ്മുടെ ഹൃദയം അവരിൽ നിന്നും അകന്നിരിക്കുന്നു.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;പാപത്താൽ വികൃതമാക്കപ്പെട്ട നമ്മുടെ ഹൃദയം ലൌകീകസുഖങ്ങളിൽ മുഴുകി, സ്വന്തം കാര്യം മാത്രം നോക്കിയുള്ള ഒരു ജീവിതം&amp;nbsp;എത്രയധികം ആസ്വദിച്ചാലും, കൃപാസ്പർശനത്തിനു കൊതിക്കുന്ന ആത്മാവിന്റെ തേങ്ങൽ മനുഷ്യരിൽ ഒരിക്കലും ഇല്ലാതാകുന്നില്ല. മറ്റെന്തെല്ലാമുണ്ടെങ്കിലും,&amp;nbsp;ദൈവം തന്റെ പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയുന്ന സ്നേഹത്തിന്റെ അഭാവത്തിൽ, സമാധാനവും സന്തോഷവും സംതൃപ്തിയും അനുഭവിക്കുക അസാധ്യമാണ്. ദൈവസ്നേഹത്തെ അകറ്റിനിർത്തുന്ന പാപം നമ്മുടെ ഹൃദയത്തിലേൽപ്പിച്ച മുറിവുകളുണക്കി നമ്മെ സുഖപ്പെടുത്തുന്ന കർത്താവാണ് യേശുക്രിസ്തു.&amp;nbsp;പാപം നമ്മുടെ ഹൃദയത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന വൈകൃതങ്ങൾ കാണാൻ&amp;nbsp;മറ്റുള്ളവർക്ക് സാധിച്ചാൽ അവർ അറപ്പോടും വെറുപ്പോടും കൂടി ആയിരിക്കും പിന്നീടുള്ള കാലമെല്ലാം&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;നമ്മെ&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;വീക്ഷിക്കുക -&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;പാപം&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;അത്രയേറെ നികൃഷ്ടത നമ്മുടെ ഉള്ളിൽ കുത്തിനിറയ്ക്കുന്നുണ്ട്. എന്നാൽ, നമ്മുടെ ഹൃദയത്തിന്റെ യഥാർത്ഥ അവസ്ഥ പൂർണ്ണമായും അറിയുന്ന ഈശോ നമ്മെ അകറ്റി നിർത്താനല്ല ആഗ്രഹിക്കുന്നത്, അടുത്തേക്ക് വിളിക്കാനാണ് - നമ്മുടെ പാപങ്ങളിൽനിന്ന് നമ്മെ സുഖപ്പെടുത്താ&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;നാണ്.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;കുന്പസാരിക്കാനായി വൈദീകന്റെ മുന്പിൽ മുട്ടുകുത്തുന്ന ഓരോ പാപിയും രണ്ടായിരം വർഷം മുന്പ് ഈശോയെക്കണ്ട് സാഷ്ടാംഗം വീണ കുഷ്ഠരോഗിക്ക് സമാനനാണ്.&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ക്രിസ്തുവിൽ മാത്രമായിരുന്നു&amp;nbsp;അയാളുടെ പ്രത്യാശ. യേശുവിന്റെ കരുണ ഒന്നിനു&amp;nbsp;മാത്രമേ തന്നെ സുഖപ്പെടുത്താനാവൂ&amp;nbsp;എന്നു തിരിച്ചറിഞ്ഞ അയാളുടെ&amp;nbsp;അതേ മനോഭാവത്തോടെ രോഗം ബാധിച്ച നമ്മുടെ ആത്മാവുമായി അവിടുത്തെ സന്നിധിയിൽ അണയാൻ നമുക്കും കഴിയണം.&amp;nbsp;ദൈവത്തിന്റെ അനന്തമായ&amp;nbsp;സ്നേഹവും ശക്തിയും അനുഭവിച്ചറിയാൻ തടസ്സമായി നമ്മിലുള്ള എല്ലാ പാപങ്ങളുടെയും കറ കഴുകിക്കളയാൻ കുന്പസാരം നമ്മെ സഹായിക്കുന്നു. തന്റെ ക്ഷതങ്ങൾ കൊണ്ട് നമ്മുടെ മുറിവുകൾ ഉണക്കുന്ന ഈശോയുമായുള്ള കണ്ടുമുട്ടലിനുള്ള വേദിയാണ് കുന്പസാരക്കൂട് എന്ന തിരിച്ചറിവോടെ, പാപം&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;മോചിക്കുന്ന&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;അവിടുത്തെ കരുണാസ്പർശത്തിനായി നമുക്ക്&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;പ്രാർത്ഥിക്കാം.&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ഈ ലോകത്തിനു അനുരൂപനായി ജീവിക്കാനുള്ള&amp;nbsp;വ്യഗ്രതകൾ,&amp;nbsp;എന്റെ ശരീരത്തിലും&amp;nbsp;ആത്മാവിലും ഏൽപ്പിച്ച മുറിവുകളുമായി, ഈശോയേ, ഞാനിതാ അങ്ങയുടെ സന്നിധിയിൽ സാഷ്ടാംഗം വീഴുന്നു. കർത്താവേ, അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെയും ശുദ്ധനാക്കാൻ കഴിയും. സുഖപ്പെടുത്തുന്ന ദൈവമേ, എന്നെ തൊടണമേ. നിസ്സാരനായ എന്നിലൂടെ അങ്ങയുടെ കീർത്തി ലോകത്തിന്റെ അതിരുകളോളം&amp;nbsp;വ്യാപിക്കട്ടെ. ആമ്മേൻ.&lt;/span&gt;&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='http://biblechinthakal.blogspot.com/feeds/8007022718202064709/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_16.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/8007022718202064709'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/8007022718202064709'/><link rel='alternate' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_16.html' title='യേശു കൈനീട്ടി അവനെ തൊട്ടു'/><author><name>EMMANUEL JOSEPH</name><uri>http://www.blogger.com/profile/06645806276613242024</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3088590932999361528.post-3911347827248316125</id><published>2014-02-15T05:09:00.000+05:30</published><updated>2014-02-15T05:09:59.362+05:30</updated><category scheme="http://www.blogger.com/atom/ns#" term="സഹോദരസ്നേഹം"/><title type='text'>അനുകന്പയുള്ളവരാകുക </title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&quot;ആ ദിവസങ്ങളിൽ വീണ്ടും ഒരു വലിയ ജനാവലി ഒന്നിച്ചുകൂടി. അവർക്കു ഭക്ഷിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. അവൻ ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട്‌ എനിക്ക് അനുകന്പ തോന്നുന്നു. ഇവർ മൂന്നുദിവസമായി എന്നോടു കൂടെയാണ്.അവർക്കു ഭക്ഷിക്കാൻ ഒന്നുമില്ല. അവരെ വിശപ്പോടെ വീട്ടിലേക്കു പറഞ്ഞയച്ചാൽ വഴിയിൽ തളർന്നു വീണേക്കും. ചിലർ ദൂരെനിന്നു വന്നവരാണ്. ശിഷ്യന്മാർ അവനോടു ചോദിച്ചു: ഈ വിജനസ്ഥലത്ത് ഇവർക്കെല്ലാം അപ്പം കൊടുക്കുന്നതെങ്ങനെ? അവൻ ചോദിച്ചു: നിങ്ങളുടെ പക്കൽ എത്ര അപ്പമുണ്ട്? ഏഴ് എന്നവർ പറഞ്ഞു. അവൻ ജനക്കൂട്ടത്തോട്‌ നിലത്തിരിക്കാൻ ആജ്ഞാപിച്ചു. പിന്നീട്, അവൻ ആ എഴാപ്പം എടുത്ത്, കൃതജ്ഞതാസ്തോത്രം ചെയ്ത്, മുറിച്ചു ജനങ്ങൾക്കു വിളന്പാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. അവർ അതു ജനങ്ങൾക്ക് വിളന്പി. കുറെ ചെറിയ മത്സ്യങ്ങളും അവരുടെ പക്കൽ ഉണ്ടായിരുന്നു. അവൻ അവയും ആശീർവദിച്ചു; വിളന്പാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. ജനം ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച കഷണങ്ങൾ ഏഴു കുട്ട നിറയെ അവർ ശേഖരിച്ചു. ഭക്ഷിച്ചവർ ഏകദേശം നാലായിരം പേരുണ്ടായിരുന്നു. അവൻ അവരെ പറഞ്ഞയച്ചതിനുശേഷം ശിഷ്യന്മാരോടൊപ്പം ഒരു വഞ്ചിയിൽ കയറി ദൽമനൂത്താ പ്രദേശത്തേക്ക് പോയി.&quot; (മർക്കോസ് 8:1-10)&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;br /&gt;&lt;/span&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;b&gt;&lt;u&gt;വിചിന്തനം&lt;/u&gt;&lt;/b&gt;&lt;/span&gt;&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങളും കഷ്ടതകളും എത്ര വലുതായാലും അതിലും വലുതാണ്‌ അവ അനുഭവിക്കുന്ന മനുഷ്യരോട് ദൈവത്തിനുള്ള അനുകന്പ. ദൈവത്തിന്റെ കരുണ അതിന്റെ പൂർണ്ണതയിൽ നമ്മൾ കണ്ടെത്തുന്നത് എല്ലാക്കാര്യങ്ങളിലും പിതാവായ&amp;nbsp;ദൈവത്തിനു സമനായിരുന്നിട്ടും, ദൈവമായിരുന്നിട്ടും, കേവലം ഒരു സ്രഷ്ടവസ്തുവായ മനുഷ്യന്റെ രൂപമെടുത്ത്‌ ഭൂമിയിലേക്കു വന്ന യേശുക്രിസ്തുവിലാണ്. പാപത്തിന്റെ യാതൊരു കളങ്കവും ഇല്ലാതിരുന്ന ഈശോ, കൊടുംപാപികൾക്കുപോലും അപൂർവമായി ലഭിച്ചിരുന്ന കുരിശിനെ പുൽകിയപ്പോൾ അത് സ്നേഹത്തിന്റെ പുസ്തകത്തിൽ പുതിയൊരു അദ്ധ്യായമായി - അതുവരെ മനുഷ്യനു അജ്ഞാതമായിരുന്ന അനുകന്പാർദ്രസ്നേഹം കളങ്കമില്ലാത്ത രക്തത്താൽ ലോകചരിത്രത്തിൽ എഴുതപ്പെട്ടു. തന്നെ തേടിവരുന്നവരോട് യേശുവിനുള്ള അനുകന്പ വെളിപ്പെടുത്തുന്ന നിരവധി സംഭവങ്ങളിൽ ഒന്നാണ് ഇന്നത്തെ വചനഭാഗം.&amp;nbsp;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ഒന്നോ രണ്ടോ നേരത്തെ ഭക്ഷണവുമായി ഒരു വിജനസ്ഥലത്ത് യേശുവിന്റെ പ്രബോധനങ്ങൾ ശ്രവിക്കാൻ ഒത്തുകൂടിയ ജനാവലിയായിരുന്നു അത്. എന്നാൽ, അന്നുവരെ അവർ ശ്രവിച്ചിട്ടില്ലാത്ത തരത്തിലുള്ള അധികാരത്തോടും&amp;nbsp;അറിവോടുംകൂടെ ഈശോ പഠിപ്പിച്ചപ്പോൾ, അവനെ വിട്ടു പോകാൻ അവർക്കായില്ല. &quot;&lt;i&gt;അപ്പംകൊണ്ടുമാത്രമല്ല, കർത്താവിന്റെ നാവിൽനിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് മനുഷ്യൻ ജീവിക്കുന്നതെന്ന്&lt;/i&gt;&quot; (നിയമാവർത്തനം 8:3) തിരിച്ചറിഞ്ഞ ആ ജനത്തോട്‌ യേശുവിന് അനുകന്പ തോന്നി. ഹൃദയത്തിലാണ് അനുകന്പ രൂപമെടുക്കുന്നതെന്ന് വി. അഗസ്തീനോസ് പഠിപ്പിക്കുന്നു. മറ്റുള്ളവരുടെ കഷ്ടതകൾ, അവ ആത്മീയമായാലും ശാരീരികമായാലും, നമ്മുടെ സ്വന്തം വേദനയായി കാണുകയും, നമ്മെക്കൊണ്ട് ആവുന്ന വിധത്തിലെല്ലാം അതു പരിഹരിക്കാൻ ശ്രമിക്കുന്നതുമാണ് അനുകന്പ. ( cf. St. Augustine, The City of God). വേദനകൾ പലപ്പോഴും നമ്മെയും വിജനസ്ഥലങ്ങളിലേക്ക് നയിക്കാറുണ്ട് - ഉറ്റവരും ഉടയവരുംപോലും കൈവിട്ടതുവഴി ലോകത്തിന്റെ തിക്കിനും തിരക്കിനും ഇടയിൽപോലും&amp;nbsp;ഏകാന്തത അനുഭവിക്കുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരികയാണ്. നമ്മുടെ വേദനകളും ദുരിതങ്ങളും കരുണാമയനായ ദൈവത്തെ തേടി കണ്ടെത്താനുള്ള അവസരങ്ങളാക്കി മാറ്റാൻ നമുക്കാവണം. കാരണം,&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;മനുഷ്യന്റെ വേദനയുടെ ആഴവും, അവന്റെ ഇല്ലായ്മകളുടെ നീറ്റലും സ്വന്തം ശരീരത്തിലും ആത്മാവിലും അനുഭവിച്ചറി&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ഞ്ഞവനാണ് ഈശോ. &quot;&lt;i&gt;നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്തു സഹതപിക്കാൻ കഴിയാത്ത ഒരു പ്രധാനപുരോ&lt;/i&gt;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;i&gt;ഹിതനല്ല നമുക്കുള്ളത് ... അതിനാൽ, വേണ്ടസമയത്ത് കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്ക് പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം&lt;/i&gt;&quot; (ഹെബ്രായർ 4:15,16).&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ശാരീരികമായും ആത്മീയമായും മനുഷ്യൻ അനുഭവിക്കുന്ന കഷ്ടതകൾ&amp;nbsp;നിരവധി ആയതിനാൽ, ഇന്നത്തെ ലോകത്തിൽ കാരുണ്യപ്രവൃത്തികൾക്കുള്ള അവസരങ്ങളും നിരവധിയാണ്. ദൈവം നമ്മോടു കരുണ കാണിക്കുന്നതുപോലെതന്നെ നാമും പരസ്പരം കരുണ ഉള്ളവരായിരിക്കണം എന്ന് ദൈവം തീർച്ചയായും ആഗ്രഹിക്കുന്നുണ്ട്. ദൈവത്തിന്റെ കരുണയിൽ ആശ്രയം തേടുന്ന എല്ലാവരും&amp;nbsp;അവർക്കു&amp;nbsp;ചുറ്റുമുള്ളവർ അനുഭവിക്കുന്ന&amp;nbsp;വേദനയും ഇല്ലായ്മകളും&amp;nbsp;തിരിച്ചറിഞ്ഞു&amp;nbsp;സഹായിക്കാൻ&amp;nbsp;സമയം കണ്ടെത്തേണ്ടതുണ്ട്. എന്നാൽ, നമ്മുടെ സഹായം ആവശ്യമുള്ളവരെ&amp;nbsp;കണ്ടുമുട്ടുന്പോൾ,&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;ഇന്നത്തെ വചനഭാഗത്തിലെ&amp;nbsp;ശിഷ്യന്മാരുടെ അവസ്ഥ നമുക്കും പലപ്പോഴും ഉണ്ടാകാറുണ്ട്.&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;അവരുടെ ഇല്ലായ്മയുടെയും വേദനയുടെയും വ്യാപ്തി മനസ്സിലാക്കുന്പോൾ,&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;അവരുടെ ആവശ്യങ്ങൾക്കു മുന്പിൽ പലപ്പോഴും പകച്ചു നിൽക്കുന്നവരാണ് നമ്മൾ.&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;നമ്മുടെ കൈയിലുള്ള ഏഴ്&amp;nbsp;അപ്പവും കുറേ ചെറിയ&amp;nbsp;മത്സ്യവും ഒന്നിനും തികയില്ല എന്ന ആകുലതയോടെ, അവരെ സഹായിക്കാൻ നമ്മൾ പലപ്പോഴും മടിക്കാറുണ്ട്. മറ്റുള്ളവരെ&amp;nbsp;സഹായിക്കാൻ സാധിക്കാത്ത അപര്യാപ്തതകളെക്കുറിച്ച് പരാതി പറഞ്ഞുകൊണ്ട് ദൈവസന്നിധിയിൽ നെടുവീർപ്പിടുന്നവരോട് ഈശോ ഇന്നും ചോദിക്കുന്നുണ്ട്,&quot;&lt;/span&gt;&lt;i style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്?&lt;/i&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&quot;. യാതൊന്നിനും തികയില്ല എന്നറിയാമെങ്കിൽകൂടിയും, നമുക്ക് ലഭ്യമായിട്ടുള്ള നിസ്സാരങ്ങളായ വിഭവങ്ങൾ, ദൈവത്തിൽ ആശ്രയിച്ചുകൊണ്ട്, അവിടുത്തെ മഹത്വം അഭിലഷിച്ചുകൊണ്ട്, മറ്റുള്ളവർക്കായി ചിലവഴിക്കുന്പോൾ, നമ്മുടെ പ്രതീക്ഷകൾക്കും ഉപരിയായുള്ള സംതൃപ്തി അവ മൂലം പ്രദാനം ചെയ്യാനും മിച്ചം വരുത്താനും&amp;nbsp;ദൈവത്തിനാകും.&amp;nbsp;&lt;/span&gt;&lt;/div&gt;
&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;i style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ഈശോയെ അനുകരിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ഉദാത്തമായ പ്രവൃത്തി മറ്റുള്ളവരുടെ ആവശ്യങ്ങളിൽ സഹായിക്കുക എന്നതാണ്&lt;/i&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;, എന്ന് വിശുദ്ധ ജോണ്‍ ക്രിസൊസ്റ്റം നമ്മെ ഓർമ്മിപ്പിക്കുന്നു. അദ്ദേഹം തുടർന്നു പറയുന്നു, &quot;&amp;nbsp;&lt;/span&gt;&lt;i style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;നീ എത്രയധികം ഉപവസിച്ചാലും, പരിഹാരപ്രവർത്തികൾ അനുഷ്ടിച്ചാലും, നിന്റെ അയൽക്കാരന്റെ ഇല്ലായ്മകളെക്കുറിച്ചു ബോധവാനല്ലെങ്കിൽ നീ ചെയ്തതെല്ലാം തുലോം നിസ്സാരം മാത്രം; ക്രിസ്തുവിന്റെ പ്രതിരൂപം ആകുന്നതിൽനിന്നും നീ ഇപ്പോഴും വളരെ അകലെയാണ്&lt;/i&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&quot; (St. John Chrysostom, Commentary on the 1st Epistle to the Corinthians). രോഗികളെയും വൃദ്ധരെയും അസൗകര്യമായിക്കണ്ട് വ്യക്തികളും, സാന്പത്തിക ക്ലേശങ്ങൾ അനുഭവിക്കുന്നവരെയും ആലംബഹീനരെയും&amp;nbsp;ഭാരമായിക്കരുതി സമൂഹങ്ങളും തള്ളിക്കളയുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്നു ജീവിക്കുന്നത്. അതുകൊണ്ടുതന്നെ,&amp;nbsp;വിശക്കുന്നവരോടും വേദനിക്കുന്നവരോടും അനുകന്പ കാട്ടാൻ ധാരാളം അവസരങ്ങൾ, സമൃദ്ധിയുടെ വിളനിലങ്ങളായ നമ്മുടെ സമൂഹങ്ങളിൽ ധാരാളമായി ഉണ്ട്. ദുരിതങ്ങൾമൂലം ജീവിതംതന്നെ ഒരു ചോദ്യചിഹ്നമായവരുടെ&amp;nbsp;&amp;nbsp;&amp;nbsp;ഏകാന്തതയിൽ ഒരല്പം ആശ്വാസമാകാൻ, അവരുടെ കദനങ്ങളിൽ ഒരിറ്റു സാന്ത്വനമാകാൻ, അവരെ നമ്മുടെ സന്തോഷത്തിന്റെ ഒരു ഭാഗമാക്കിമാറ്റാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ പരിശുദ്ധ&amp;nbsp;കന്യാമറിയത്തിന്റെ മാധ്യസ്ഥവും അതിനായി&amp;nbsp;നമുക്കപേക്ഷിക്കാം.&amp;nbsp;&lt;/span&gt;&lt;/div&gt;
&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;div style=&quot;text-align: left;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;കരുണാമയനായ കർത്താവേ, നിസ്സാരനും&amp;nbsp;പാപിയുമായ എന്നോട് അങ്ങേക്കുള്ള വാത്സല്യവും കരുണയും കുരിശിലെ ബലിയിലൂടെ&amp;nbsp;എനിക്കു വെളിപ്പെടുത്തി തന്നതിനെയോർത്തു ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. മനസ്സിലാക്കപ്പെടുന്നതിനേക്കാൾ മനസ്സിലാക്കുവാനും,&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;സ്നേഹിക്കപ്പെടുന്നതിലധികം സ്നേഹിക്കുവാനും, കിട്ടുന്നതിലധികം&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;കൊടുക്കുവാനും&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;എന്നെ പഠിപ്പിക്കണമേ. ക്ലേശങ്ങൾ അനുഭവിക്കുന്നവരിൽ അങ്ങയെ കാണാനും, അവരുടെ ദുരിതങ്ങളിൽ അവരെ സഹായിക്കാനും, അനുകന്പാർദ്രമായ ഒരു ഹൃദയത്തിന്റെ ഉടമയാക്കിയെന്നെ മാറ്റണമേ. ആമ്മേൻ.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;/span&gt;&lt;/div&gt;
&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='http://biblechinthakal.blogspot.com/feeds/3911347827248316125/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_3350.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/3911347827248316125'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/3911347827248316125'/><link rel='alternate' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_3350.html' title='അനുകന്പയുള്ളവരാകുക '/><author><name>EMMANUEL JOSEPH</name><uri>http://www.blogger.com/profile/06645806276613242024</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3088590932999361528.post-5408649136854858501</id><published>2014-02-14T07:49:00.000+05:30</published><updated>2014-02-14T07:49:01.171+05:30</updated><category scheme="http://www.blogger.com/atom/ns#" term="വിശ്വാസം"/><title type='text'>അവൻ എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&quot;അവൻ ടയിർപ്രദേശത്തുനിന്നു പുറപ്പെട്ട്, സീദോൻ കടന്ന്, ദെക്കാപ്പൊളീസ് പ്രദേശത്തുകൂടെ ഗലീലിക്കടൽത്തീരത്തേക്കുപോയി. ബധിരനും സംസാരത്തിനു തടസ്സമുണ്ടായിരുന്നവനുമായ ഒരുവനെ അവർ അവന്റെയടുത്ത് കൊണ്ടുവന്നു. അവന്റെമേൽ കൈകൾ വയ്ക്കണമെന്ന് അവർ അവനോട് അപേക്ഷിച്ചു. യേശു അവനെ ജനക്കൂട്ടത്തിൽനിന്നു മാറ്റിനിർത്തി, അവന്റെ ചെവികളിൽ വിരലുകളിട്ടു. തുപ്പലുകൊണ്ട് അവന്റെ നാവിൽ സ്പർശിച്ചു. സ്വർഗ്ഗത്തിലേക്കു നോക്കി നെടുവീർപ്പിട്ടുകൊണ്ട് അവനോട് പറഞ്ഞു: എഫ്ഫാത്ത - തുറക്കപ്പെടട്ടെ എന്നർത്ഥം. ഉടനെ അവന്റെ ചെവികൾ തുറന്നു. നാവിന്റെ കെട്ടഴിഞ്ഞു. അവൻ സ്ഫുടമായി സംസാരിച്ചു. ഇക്കാര്യം ആരോടും പറയരുതെന്ന് അവൻ അവരെ വിലക്കി. എന്നാൽ, എത്രയേറെ അവൻ വിലക്കിയോ അത്രയേറെ ശുഷ്കാന്തിയോടെ അവർ അതു പ്രഘോഷിച്ചു. അവർ അളവറ്റ വിസ്മയത്തോടെ പറഞ്ഞു: അവൻ എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു; ബധിരർക്കു ശ്രവണശക്തിയും ഊമർക്ക് സംസാരശക്തിയും നൽകുന്നു.&quot; (മർക്കോസ് 7:31-37)&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;b style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;u&gt;വിചിന്തനം&lt;/u&gt;&lt;/b&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;യേശുവിന്റെ പ്രവൃത്തികൾ കാണുന്നവരിലും അവിടുത്തെ വചനം ശ്രവിക്കുന്നവരിലും&amp;nbsp;ഉണ്ടാകുന്ന പ്രതികരണം എന്താണെന്ന് സുവിശേഷത്തിൽ പലയിടങ്ങളിൽ നമുക്ക് കാണുവാൻ സാധിക്കും. ചുരുക്കംചിലർ കുറ്റം വിധിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ചിരുന്നുവെങ്കിലും, ഭൂരിഭാഗം വരുന്ന സാധാരണക്കാരായ ജനങ്ങൾ അവിടുത്തെ സംസാരത്തിലും പ്രവൃത്തിയിലും വിസ്മയിക്കുകയും, മഹത്തായ കാര്യങ്ങൾ അവരുടെ ഇടയിൽ ചെയ്യുന്ന ദൈവത്തിൽ ആവേശം കൊള്ളുകയും ചെയ്തിരുന്നു. അവർ യേശുവിനു നൽകിയിരുന്ന പ്രശംസകളുടെ ഒരു സംക്ഷിപ്തരൂപം ഇന്നത്തെ വചനഭാഗത്തിൽ നമ്മൾ കാണുന്നുണ്ട്. ബധിരനും ഊമനുമായ ഒരു മനുഷ്യനെ സുഖപ്പെടുത്തിയ ഈശോയെക്കുറിച്ച് അവിടെ ഉണ്ടായിരുന്നവർ പറയുന്നത്, &quot;&lt;i&gt;അവൻ എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു&lt;/i&gt;&quot; എന്നാണ്.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;വലിയ അത്ഭുതങ്ങൾ മാത്രമല്ല യേശു മഹനീയമായി ചെയ്തിരുന്നത്, അനുദിന ജീവിതത്തിലെ നിസ്സാരങ്ങളും പലപ്പോഴും മറ്റുള്ളവരുടെ കണ്ണിൽപ്പെടാതെ പോകുന്നതുമായ കാര്യങ്ങളും ഈശോ ഒട്ടേറെ ശ്രദ്ധചെലുത്തി നന്നായി ചെയ്തിരുന്നു. ഒരു സാധാരണക്കാരനായ മരപ്പണിക്കാരനായി, അധികമാരും ശ്രദ്ധിക്കാത്ത നസറത്ത് എന്ന ഒരു കൊച്ചുപട്ടണത്തിലാണ് ഈശോ ഈ ഭൂമിയിലെ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത്. അത്ഭുതങ്ങൾ ചെയ്ത് നാടെങ്ങും ചുറ്റിസഞ്ചരിക്കുന്ന ഈശോയെ മാത്രമല്ല ഗലീലിത്തീരത്തുള്ള ജനങ്ങൾ അറിഞ്ഞിരുന്നത്. യൌസേപ്പിതാവിനെയും മാതാവിനെയും സഹായിക്കുകയും,&amp;nbsp;മരംകൊണ്ട് ഉരുപ്പടികൾ ഉണ്ടാക്കുകയും, അവരുടെ വീടുകളിലും പണിയായുധങ്ങളിലുമെല്ലാം ചെറിയ അറ്റകുറ്റപ്പണികൾ ചെയ്യുകയും&amp;nbsp;ചെയ്തിരുന്ന ഈശോയും അവർക്ക് അന്യനല്ലായിരുന്നു. എല്ലാക്കാര്യങ്ങളും ഈശോ നല്ലതുപോലെ ചെയ്യുന്നുവെന്ന ജനങ്ങളുടെ പ്രതികരണം തീർച്ചയായും ഈശോയുടെ അതുവരെയുള്ള എല്ലാ ജീവിതഘട്ടങ്ങളെക്കുറിച്ചും അവർക്കുള്ള അഭിപ്രായമായിരിക്കണം. എല്ലാ രീതിയിലും&amp;nbsp;ഈശോയെ അനുകരിക്കാൻ ആഗ്രഹിക്കുന്ന നമ്മുടെ എല്ലാ പ്രവൃത്തികളും നമ്മുടെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തി ചെയ്യുന്നതിൽ നാം ഉത്സുകരാണോ?&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;ശാരീരികവും മാനസികവുമായ അപര്യാപ്തതകൾ ഇല്ലാത്ത വ്യക്തികളെ സംബന്ധിച്ചിടത്തോളം ജോലി അവരുടെ ജീവിതത്തിന്റെ വലിയൊരു ഭാഗമാണ്. സ്വന്തം കുടുംബത്തിന്റെ&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;സുരക്ഷയ്ക്കും&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;പരിപാലനത്തിനും കഠിനാധ്വാനം ചെയ്യുന്നവർ മുതൽ മറ്റുള്ളവരുടെ സേവനത്തിനായി ജീവിതം സമർപ്പിച്ചവർ വരെ എല്ലാവരും ജോലി ചെയ്യുന്നവരാണ്. ലക്ഷക്കണക്കിനുപേർ ഉപജീവനത്തിനായി ആശ്രയിക്കുന്ന ബഹുരാഷ്ട്ര സംരംഭത്തിന്റെ പ്രാധാന ഉദ്യോഗസ്ഥൻ മുതൽ പകലന്തിയോളം ഭർത്താവിന്റെയും കുട്ടികളുടെയും കാര്യങ്ങളിൽ വ്യാ&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;പൃ&lt;/span&gt;&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;തയായിരിക്കുന്ന വീട്ടമ്മവരെയുള്ള എല്ലാവരും&amp;nbsp;ചെയ്യുന്ന പ്രവൃത്തിയുടെ പേര് ജോലി എന്നുതന്നെയാണ്. എന്നാൽ, പ്രതിഫലത്തിന്റെയും സാമൂഹിക&amp;nbsp;പ്രസക്തിയുടെയും ചെയ്യുന്നതിനാവശ്യമായ&amp;nbsp;യോഗ്യതകളുടെയും മറ്റും അടിസ്ഥാനത്തിൽ നമ്മുടെ ലോകം ജോലികളെ വലുതും ചെറുതുമായി തരംതിരിക്കുന്നുണ്ട്. ഈ തരംതിരിവുമൂലം പലപ്പോഴും ചില ജോലികളെ പ്രാധാന്യമർഹിക്കുന്നതായും മറ്റു ചിലതിനെ അപ്രധാനമായും നമ്മൾ തെറ്റിദ്ധരിക്കാറുണ്ട്. അത്തരത്തിലുള്ള നമ്മുടെ ചിന്താഗതിയിലെ തെറ്റ് മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നത് നസ്രത്തിലെ പണിശാലയിൽ അന്നന്നത്തെ അപ്പത്തിനായി വിയർപ്പൊഴുക്കി കഠിനാദ്ധ്വാനം ചെയ്തിരുന്ന ഈശോയാണ്.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;അനുദിന ജീവിതത്തിൽ നമ്മൾ ചെയ്യുന്ന ജോലികൾ, അവയെ ലോകം ഏതുവിധത്തിൽ വീക്ഷിച്ചാലും, ദൈവത്തിന്റെ മുൻപിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നവയാണെന്നു നമ്മൾ മനസ്സിലാക്കണം. ദൈവം നമുക്ക് ദാനമായിത്തന്ന ഓരോ ദിവസത്തെയും നമ്മുടെ പ്രവൃത്തികൾ, ആ ദിവസത്തിന്റെ അന്ത്യത്തിൽ ദൈവത്തിനു ഒരു സ്നേഹബലിയായി അർപ്പിക്കാൻ നമുക്കാവണം. അതിനു മുന്നോടിയായി, ആ ദിവസത്തിലെ&amp;nbsp;എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യാൻ നമുക്കാവണം. നാം ഏറ്റെടുത്തിരിക്കുന്ന ജോലി നമ്മുടെ എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തി ആത്മാർത്ഥതയോടും സത്യസന്ധമായും സമയനിഷ്ടമായി ചെയ്യുന്പോഴാണ് അത് നന്നായിച്ചെയ്യുന്ന ജോലിയായി മാറുന്നത്. വിശ്വാസത്തിൽ അധിഷ്ഠിതമായ പ്രവൃത്തികളിലൂടെ തന്റെ ജോലിയെ ദൈവത്തിനുമുന്പിൽ സമർപ്പിക്കുന്ന ഏതൊരു വ്യക്തിയും, തന്റെ കരങ്ങൾകൊണ്ട് നസ്രത്തിൽ കഠിനാധ്വാനം ചെയ്ത യേശുക്രിസ്തുവിനോടൊപ്പം അവിടുത്തെ&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;രക്ഷാകരപ്രവൃത്തിയിൽ ഭാഗഭാക്കാവുന്നുവെന്ന് രണ്ടാം വത്തിക്കാൻ കൌണ്‍സിൽ പഠിപ്പിക്കുന്നുണ്ട്.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ജോലിയോടുള്ള നമ്മുടെ മനോഭാവം നമ്മെ സ്നേഹിക്കുന്ന ദൈവത്തോടുള്ള നമ്മുടെ&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;പ്രതികരണത്തിന്റെ മറ്റൊരു വശം തന്നെയാണ്. ദൈവം നമുക്ക് നല്കിയിരിക്കുന്ന കഴിവുകൾ നമ്മുടെയും മറ്റുള്ളവരുടെയും നന്മയ്ക്കായി നല്ല രീതിയിൽ ഉപയോഗിക്കുന്പോൾ അതിലൂടെ മഹത്വപ്പെടുന്നത് ദൈവമാണ്&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;. ലോകം നിസ്സാരമെന്നും പരിഗണന അർഹിക്കാത്തതും എന്ന് എഴുതിത്തള്ളുന്ന ജോലികൾപ്പോലും ദൈവസന്നിധിയിൽ വിലയേറിയതാണ്. അതുകൊണ്ടുതന്നെ, മറ്റുള്ളവരുടെ അംഗീകാരവും പ്രശംസയും ലഭിക്കുന്നില്ല എന്ന കാരണത്താൽ നമ്മുടെ ജോലികളിൽ ഉപേക്ഷ വിചാരിക്കാതിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. ലോകം സ്വീകരിച്ചാലും തിരസ്കരിച്ചാലും, നമ്മുടെ പ്രവൃത്തികൾ ദൈവസന്നിധിയിൽ സ്വീകാര്യമാകുന്നതിനായി, എല്ലാക്കാര്യങ്ങളും നന്നായിചെയ്യുവാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;അന്നന്നത്തെ അപ്പത്തിനായി കഠിനാധ്വാനം ചെയ്ത്, എല്ലാ തൊഴിൽമേഖലകളെയും വിശുദ്ധീകരിച്ച കാരുണ്യവാനായ ഈശോയെ, എന്റെയും അങ്ങെന്നെ ഭരമേൽപ്പിച്ചവരുടെയും ഉപജീവനത്തിനായി ജോലിസാധ്യതകൾ തുറന്നുതരുകയും, അതു ചെയ്യുന്നതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കിത്തരുകയും ചെയ്യുന്നതിനെപ്രതി ഞാൻ അങ്ങയോടു നന്ദി പറയുന്നു. ജോലി ഇല്ലാതെ വലയുന്ന എല്ലാ സഹോദരങ്ങളെയും അവിടുത്തെ കരുണക്കായി സമർപ്പിച്ച്‌ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഞാൻ ഏറ്റെടുത്തിരിക്കുന്ന ജോലികൾ വിശ്വസ്ഥതയോടെ ചെയ്ത് അങ്ങയെ മഹത്വപ്പെടുത്താൻ, എന്നിലെ&amp;nbsp;അലസതയും&amp;nbsp;ഉദാസീനതയും എടുത്തുമാറ്റി, ഉത്സാഹവും തീഷ്ണതയും തന്ന് അനുഗ്രഹിക്കണമേ. ആമ്മേൻ.&lt;/span&gt;&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='http://biblechinthakal.blogspot.com/feeds/5408649136854858501/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_6687.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/5408649136854858501'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/5408649136854858501'/><link rel='alternate' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_6687.html' title='അവൻ എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു'/><author><name>EMMANUEL JOSEPH</name><uri>http://www.blogger.com/profile/06645806276613242024</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3088590932999361528.post-5710275052572630640</id><published>2014-02-13T07:51:00.001+05:30</published><updated>2014-02-13T07:51:34.627+05:30</updated><category scheme="http://www.blogger.com/atom/ns#" term="വിശ്വാസം"/><title type='text'>ഇടവിടാതെ പ്രാർത്ഥിക്കുവിൻ</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&quot;യേശു അവിടെനിന്നു പുറപ്പെട്ട് ടയിർ, സീദോൻ എന്നീ പ്രദേശങ്ങളിലെത്തി. അപ്പോൾ ആ പ്രദേശത്തുനിന്ന് ഒരു കാനാൻകാരി വന്നു കരഞ്ഞപേക്ഷിച്ചു: കർത്താവേ, ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ! എന്റെ മകളെ പിശാചു ക്രൂരമായി ബാധിച്ചിരിക്കുന്നു. എന്നാൽ, അവൻ ഒരു വാക്കുപോലും ഉത്തരം പറഞ്ഞില്ല. ശിഷ്യന്മാർ അവനോട് അഭ്യർത്ഥിച്ചു: അവളെ പറഞ്ഞയച്ചാലും; അവൾ നമ്മുടെ പിന്നാലെവന്ന് നിലവിളിക്കുന്നല്ലോ. അവൻ മറുപടി പറഞ്ഞു: ഇസ്രായേൽ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാൻ അയയ്ക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, അവൾ അവനെ പ്രണമിച്ച്‌ കർത്താവേ, എന്നെ സഹായിക്കണമേ എന്ന് അപേക്ഷിച്ചു. അവൻ പറഞ്ഞു: മക്കളുടെ അപ്പമെടുത്ത്‌ നായ്ക്കൾക്ക്‌ എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല. അവൾ പറഞ്ഞു: അതേ, കർത്താവേ, നായ്ക്കളും യജമാനന്മാരുടെ മേശയിൽനിന്നു വീഴുന്ന അപ്പക്കഷണങ്ങൾ തിന്നുന്നുണ്ടല്ലോ. യേശു പറഞ്ഞു: സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്‌. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയംമുതൽ അവളുടെ പുത്രി സൌഖ്യമുള്ളവളായി.&quot; (മത്തായി 15:21-28)&lt;/span&gt;&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;b&gt;&lt;u&gt;വിചിന്തനം&amp;nbsp;&lt;/u&gt;&lt;/b&gt;&lt;/span&gt;&lt;/div&gt;
&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;ഏറെനാളുകളായുള്ള തന്റെ പ്രാർത്ഥനയ്ക്ക്&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ദൈവം&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ഉത്തരം നൽകുന്നില്ല എന്ന ആകുലത ആത്മീയജീവിതത്തിൽ അനുഭവിക്കുന്നവർക്കുള്ള ഉത്തരമാണ് ഇന്നത്തെ വചനഭാഗത്തിലെ കാനാൻകാരിയായ സ്ത്രീ. യാചനാ പ്രാർത്ഥനകളിൽ അവശ്യം ഉണ്ടാകേണ്ട എല്ലാ ഘടകങ്ങളും യേശുവുമായുള്ള ആ സ്ത്രീയുടെ കണ്ടുമുട്ടലിൽ നാം കാണുന്നുണ്ട്. തന്നെ സഹായിക്കാൻ ഈശോ കൂട്ടാക്കുന്നില്ല എന്നു തോന്നിയ&amp;nbsp;അവസരങ്ങളിൽപോലും, ആ സ്ത്രീയിലെ&amp;nbsp;വിശ്വാസവും&amp;nbsp;എളിമയും&amp;nbsp;പ്രത്യാശയും&amp;nbsp;സഹനശക്തിയും, മനസ്സുമടുത്ത്&amp;nbsp;യേശുവിൽനിന്നും അകന്നുപോകാതിരിക്കാൻ അവളെ സഹായിച്ചു. ആ സ്ത്രീയോടുള്ള ഈശോയുടെ സമീപനം ശിഷ്യന്മാരിൽപ്പോലും ചോദ്യങ്ങളുയർത്തുന്നതായി നമ്മൾ കാണുന്നുണ്ട്.&amp;nbsp;കുറേക്കാലങ്ങൾക്ക് ശേഷം പ്രാർത്ഥനയിൽ ഭഗ്നാശരാകരുത് എന്നു പഠിപ്പിക്കുന്നതിനായി ന്യായാധിപന്റെയും വിധവയുടെയും ഉപമ (ലൂക്കാ 18:1-8) ഈശോ പറഞ്ഞവേളയിൽ അവിടുത്തെ ശിഷ്യന്മാർ കാനാൻകാരിയായ ആ സ്ത്രീയുടെ കാര്യം തീർച്ചയായും ഓർത്തിരിക്കണം, ഈശോയുടെ പെരുമാറ്റത്തിനു പിന്നിലുള്ള കാരണങ്ങൾ അവർ ഗ്രഹിച്ചിരിക്കണം.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&#39;പ്രാർത്ഥനയിൽ യാതൊരു കാര്യവുമില്ല, നാമെന്താഗ്രഹിച്ചാലും ഒരു&amp;nbsp;പ്രയോജനവുമില്ല, എന്തുതന്നെയായാലും ദൈവം ആഗ്രഹിക്കുന്നതേ നടക്കുകയുള്ളൂ&#39;, എന്ന തരത്തിലുള്ള ചിന്തകൾ നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാത്ത അവസരങ്ങളിൽ നമ്മിൽ ഉയർന്നുവരാറുണ്ട്. പക്ഷേ, യാചനാപ്രാർത്ഥനയുടെ ലക്ഷ്യം&amp;nbsp;ദൈവത്തിന്റെ മനസ്സുമാറ്റുക എന്ന ലക്ഷ്യത്തെക്കാളുപരിയായി, ദൈവം നമുക്കായി ഒരുക്കിവച്ചിരിക്കുന്ന നിരവധിയായ&amp;nbsp;നന്മകൾ സ്വീകരിക്കുന്നതിനായി ഹൃദയത്തെ ഒരുക്കുക എന്നതാണ്. &quot;&lt;i&gt;പാപങ്ങളെ കീഴടക്കാനും, ദൈവകൃപകളാൽ സദാ നിറയുന്നതിനും, ഹൃദയത്തെ ദൈവത്തിങ്കലേക്ക് തിരിക്കുന്നതിനും, ആത്മീയവും ഭൗതീകവുമായ അനുഗ്രഹങ്ങൾ ധാരാളം സ്വീകരിക്കുന്നതിനും, പ്രാർത്ഥന നമ്മെ സഹായിക്കുന്നു&lt;/i&gt;&quot;, എന്നാണു പ്രാർത്ഥനയെക്കുറിച്ച് വി. ജോണ്‍ വിയാന്നി പറയുന്നത്.&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;നമ്മുടെ ആവശ്യങ്ങൾ ഒരിക്കലും നമ്മെ ദൈവത്തിൽനിന്നും അകറ്റാൻ കാരണമാകരുത്, നമ്മെക്കുറിച്ചു നമ്മെക്കാൾ നന്നായി അറിയാവുന്ന ദൈവത്തിനു മാത്രമേ നമുക്കാവശ്യമായവ യഥാസമയം നൽകാൻ സാധിക്കുകയുള്ളൂ.&amp;nbsp;&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&quot;&lt;/span&gt;&lt;i style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;നിങ്ങൾക്ക് ആവശ്യമുള്ളവയെല്ലാം സദാ സമൃദ്ധമായി ഉണ്ടാകാനും സത്കൃത്യങ്ങൾ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്കാൻ കഴിവുള്ളവനാണ്‌ ദൈവം&lt;/i&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&quot; (2 കോറിന്തോസ് 9:8).&amp;nbsp;നമുക്കോരോരുത്തർക്കും ആവശ്യമുള്ളവ എന്തൊക്കെയെന്ന് ദൈവത്തിനു നന്നായറിയാം. തന്റെ മക്കൾക്ക് ആവശ്യമുള്ളവയെല്ലാം കാലേക്കൂട്ടി സന്പാദിച്ചു വയ്ക്കുന്ന ഒരു പിതാവിനെ പോലെ ദൈവവും അവിടുത്തെ മക്കളായ നമുക്ക് ഈ ലോകത്തിൽ സന്തോഷത്തോടും സമാധാനത്തോടുംകൂടി ജീവിക്കാൻ ആവശ്യമായവയെല്ലാം സ്വരുക്കൂട്ടി വച്ചിട്ടുണ്ട്. എന്നാൽ, ദൈവം നമുക്ക് നല്കിയിരിക്കുന്ന സ്വാതന്ത്ര്യമുപയോഗിച്ച് നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ ചിലപ്പോഴെല്ലാം ദൈവഹിതത്തിനെതിരാകാറുണ്ട്. അങ്ങിനെയുള്ള അവസരങ്ങളിൽ, ദൈവം നമുക്കായി കരുതിവച്ചിരിക്കുന്ന ചില അനുഗ്രഹങ്ങൾ നമുക്ക് ഗുണത്തെക്കാളേറെ ദോഷമായി മാറിയെന്നുവരാം. നമ്മുടെ പ്രവൃത്തിയിലെ പോരായ്മകൾ തിരിച്ചറിഞ്ഞ് പ്രാർത്ഥനയിലൂടെ നമ്മൾ ദൈവത്തെ സമീപിക്കുന്പോൾ മാത്രമേ&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;ഇങ്ങനെ മാറ്റിവച്ചിരിക്കുന്ന അനുഗ്രഹങ്ങൾ ദൈവം നമ്മിലേക്ക് സന്തോഷപൂർവം ചൊരിയുകയുള്ളൂ.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;നമുക്ക് വേണ്ടതെല്ലാം നല്കാൻ കഴിവുള്ളവനാണ്‌ ദൈവം എന്ന വിശ്വാസത്തോടൊപ്പം,&amp;nbsp;നമുക്കാവശ്യമുള്ളവ നമ്മേക്കാൾ നന്നായി അറിയുന്നവനാണ് ദൈവം എന്ന ബോധ്യവും&amp;nbsp;നമ്മുടെ ആവശ്യങ്ങളിൽ സഹായംതേടി ദൈവത്തെ സമീപിക്കുന്പോൾ നമുക്കുണ്ടാവണം. ചോദിക്കുന്നവ നാം ആഗ്രഹിക്കുന്ന സമയത്ത് നമുക്കിഷ്ടമുള്ള രീതിയിൽ ലഭിക്കാതിരിക്കുന്ന സാഹചര്യങ്ങളെ&amp;nbsp;ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ കൂടുതൽ&amp;nbsp;ദൃഡപ്പെടുത്തുന്ന അവസരങ്ങളാക്കി മാറ്റാൻ നമ്മൾ ശ്രമിക്കണം. ഭൌതീകാവശ്യങ്ങൾക്കായി പ്രാർത്ഥിക്കുന്നതിനോടൊപ്പം, ആ ആവശ്യങ്ങൾ നമ്മുടെ ആത്മീയ നന്മയ്ക്കു ഉപകരിക്കുന്നതിന് ആവശ്യമായ കൃപകൾക്കുവേണ്ടിയും നമ്മൾ പ്രാർത്ഥിക്കേണ്ടതുണ്ട്. പ്രാർത്ഥന കൂടാതെ ദൈവവുമായി ബന്ധപ്പെടുവാനോ, നമ്മുടെ ജീവിതത്തെ ദൈവഹിതത്തിന് അനുയോജ്യമാക്കുന്ന ദൈവാത്മാവിന്റെ പ്രചോദനങ്ങൾക്കായി ചെവികൊടുക്കാനോ&amp;nbsp;നമുക്ക് സാധിക്കുകയില്ല. വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ ചോദിക്കുന്നതെല്ലാം വാരിക്കോരി തരുന്നതല്ല ദൈവ&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;സ്നേഹം, അനന്തരഫലങ്ങളെക്കുറിച്ച് പൂർണ്ണബോധ്യമില്ലാത്ത മക്കളുടെ ആവശ്യങ്ങളിലെ പോരായ്മകൾ പരിഹരിച്ച് നിത്യജീവനിലേക്കു നയിക്കുന്നവ നല്കുന്നതാണ് ആ&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;സ്നേഹം. ആ സ്നേഹത്തിൽ ശരണം വച്ചുകൊണ്ട്, നമ്മുടെ വേദനകളും നിയോഗങ്ങളും മക്കളുടെ സ്വാതന്ത്ര്യത്തോടെ ദൈവസന്നിധിയിൽ സമർപ്പിച്ച്‌ ഇടവിടാതെ നമുക്ക് പ്രാർത്ഥിക്കാം.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;കർത്താവായ യേശുവേ, അങ്ങെനിക്കു നല്കിയ എണ്ണമില്ലാത്ത അനുഗ്രഹങ്ങളെപ്രതി നന്ദി പറയുന്നതിനുപകരം, കിട്ടാതെപോയ ചുരുക്കംചില കാര്യങ്ങളെച്ചൊല്ലി അങ്ങയോടു പരിഭവിച്ചതോർത്തു മാപ്പപേക്ഷിക്കുന്നു. അങ്ങ് എനിക്കായി കരുതി വച്ചിരിക്കുന്ന നിരവധിയായ അനുഗ്രഹങ്ങളിൽ ഏതെങ്കിലും സ്വീകരിക്കാൻ എന്റെ ഹൃദയം സജ്ജമല്ലെങ്കിൽ, എന്റെ ആ അവസ്ഥയെ അങ്ങയുടെ വിശുദ്ധ കുരിശിന്റെ ചുവട്ടിൽ ഞാൻ സമർപ്പിക്കുന്നു. എന്റെ ഹൃദയത്തെ വിശുദ്ധീകരിച്ച്, എന്റെ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും&amp;nbsp;അങ്ങയുടെ ഹിതത്തിനനുയോജ്യമാക്കണമേ. എനിക്കാവശ്യമുള്ളതെല്ലാം നല്കുന്ന അങ്ങയുടെ സന്നിധിയിൽനിന്ന് വേണ്ടതെല്ലാം ലഭിക്കുന്ന അനുഗൃഹീതനായി ഞാൻ മാറട്ടെ. ആമ്മേൻ.&lt;/span&gt;&lt;/div&gt;
&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='http://biblechinthakal.blogspot.com/feeds/5710275052572630640/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_7828.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/5710275052572630640'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/5710275052572630640'/><link rel='alternate' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_7828.html' title='ഇടവിടാതെ പ്രാർത്ഥിക്കുവിൻ'/><author><name>EMMANUEL JOSEPH</name><uri>http://www.blogger.com/profile/06645806276613242024</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3088590932999361528.post-3535040742068734442</id><published>2014-02-12T07:30:00.000+05:30</published><updated>2014-02-12T07:30:53.347+05:30</updated><category scheme="http://www.blogger.com/atom/ns#" term="പാപബോധം"/><title type='text'>ആരാണ് പാപത്തിന്റെ ഉത്തരവാദി?</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&quot;ജനങ്ങളെ വീണ്ടും അടുത്തേക്ക് വിളിച്ച് അവൻ പറഞ്ഞു: നിങ്ങളെല്ലാവരും എന്റെ വാക്കു കേട്ടു മനസ്സിലാക്കുവിൻ. പുറമേനിന്ന് ഉള്ളിലേക്ക് കടന്ന്, ഒരുവനെ അശുദ്ധനാക്കാൻ ഒന്നിനും കഴിയുകയില്ല. എന്നാൽ, ഉള്ളിൽനിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. അവൻ ജനങ്ങളെവിട്ട് ഭവനത്തിലെത്തിയപ്പോൾ ഈ ഉപമയെക്കുറിച്ച് ശിഷ്യന്മാർ ചോദിച്ചു. അവൻ പറഞ്ഞു: നിങ്ങളും വിവേചനാശക്തി ഇല്ലാത്തവരാണോ? പുറമേനിന്നു മനുഷ്യന്റെ ഉള്ളിൽ പ്രവേശിക്കുന്ന ഒന്നിനും അവനെ അശുദ്ധനാക്കാൻ സാധിക്കുകയില്ലെന്നു നിങ്ങൾ മനസ്സിലാക്കുന്നില്ലേ? കാരണം, അവ മനുഷ്യന്റെ ഹൃദയത്തിൽ പ്രവേശിക്കുന്നില്ല. പിന്നെയോ ഉദരത്തിലേക്കു കടക്കുകയും വിസർജ്ജിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ ഭക്ഷണ പദാർത്ഥങ്ങളും ശുദ്ധമാണെന്ന് അങ്ങനെ അവൻ പ്രഖ്യാപിച്ചു. അവൻ തുടർന്നു: ഒരുവന്റെ ഉള്ളിൽനിന്നു പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്. എന്തെന്നാൽ, ഉള്ളിൽനിന്നാണ്, മനുഷ്യന്റെ ഹൃദയത്തിൽ നിന്നാണ്, ദുശ്ചിന്ത, പരസംഗം, മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഡത എന്നിവ പുറപ്പെടുന്നത്. ഈ തിന്മകളെല്ലാം ഉള്ളിൽനിന്നു വരുന്നു. അവ മനുഷ്യനെ അശുദ്ധനാക്കുകയും ചെയ്യുന്നു.&quot; (മർക്കോസ് 7:14-23)&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;b style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;u&gt;വിചിന്തനം&lt;/u&gt;&lt;/b&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;പാരന്പര്യത്തെച്ചൊല്ലി യേശുവുമായി തർക്കിച്ച ഫരിസേയർക്കും&amp;nbsp;ജറുസലേമിൽ നിന്നുവന്ന ചില നിയമജ്ഞർക്കും മറുപടി നൽകിയതിനുശേഷം ഈശോ ആദ്യമായി ചെയ്തത് ജനങ്ങളെ അടുത്തേക്ക് വിളിച്ച് ശുദ്ധിയെക്കുറിച്ചും അ&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ശുദ്ധിയെക്കുറി&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ച്ചുമുള്ള ദൈവഹിതം എന്തെന്ന് അവരെ അറിയിക്കുകയാണ്. ബാഹ്യമായ ശുദ്ധിയിൽ വളരെയധികം നിഷ്കർഷ പുലർത്തിയിരുന്നവരാണ് യഹൂദർ. ഭക്ഷണത്തിനു മുന്പുള്ള കൈകഴുകൽ മുതൽ ഭക്ഷണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ചും അതു പാകംചെയ്യുന്ന രീതിയെക്കുറിച്ചും എല്ലാം നിരവധിയായ നിയമങ്ങൾ അവരുടെ ഇടയിൽ നിലനിന്നിരുന്നു. ദൈവവചന പ്രകാരമെന്ന നാട്യേന യഹൂദപ്രമാണികൾ സാധാരണക്കാരുടെ ജീവിതഭാരം കൂട്ടുന്നതിനായി അടിച്ചേൽപ്പിച്ചിരുന്ന ഈ നിയമവ്യാഖ്യാനങ്ങളിലെ പൊള്ളത്തരം ജനങ്ങൾക്കു മുന്പിൽ തുറന്നു കാട്ടുകയാണ് ഈശോ ഇന്നത്തെ വചനഭാഗത്തിലൂടെ. പുറംകഴുകി വെടിപ്പാക്കുന്നതുകൊണ്ടോ ബാഹ്യമായ അനുഷ്ഠാനങ്ങളിൽ ശ്രദ്ധിക്കുന്നതുകൊണ്ടോ മാത്രം&amp;nbsp;മനുഷ്യൻ ശുദ്ധനാകുന്നില്ല. ഓരോ മനുഷ്യനും തന്റെ ചിന്തകളിലും പ്രവൃത്തികളിലും ഒളിഞ്ഞിരിക്കുന്ന ദുർമോഹങ്ങളെയും സ്വാർത്ഥതയേയും അഹങ്കാരത്തെയും നിയന്ത്രിക്കാൻ ശ്രമിക്കാത്തിടത്തോളംകാലം അവനു ദൈവഹിതപ്രകാരമുള്ള വിശുദ്ധമായ ഒരു ജീവിതം നയിക്കാൻ&amp;nbsp;സാധിക്കുകയില്ല.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;നമ്മുടെ ജീവിതത്തിൽ നമ്മൾ ചെയ്യുന്ന എല്ലാ പാപങ്ങൾക്കും കാരണമായി&amp;nbsp;നമ്മൾ പലപ്പോഴും ചൂണ്ടിക്കാണിക്കുന്നത്&amp;nbsp;പിശാചിനെയും അവന്റെ കൂട്ടാളികളെയും&amp;nbsp;ആണ്. എന്നാൽ, പലപ്പോഴും നമ്മൾ മറക്കുന്ന കാര്യം നമുക്ക് പാപം ചെയ്യാൻ ആവശ്യമായ&amp;nbsp;സാഹചര്യങ്ങൾ ഒരുക്കിത്തരാനല്ലാതെ, നമ്മെക്കൊണ്ട് പാപം ചെയ്യിക്കാൻ സാത്താന് ആവില്ല എന്നതാണ്. സാത്താന്റെ പ്രവൃത്തികൾ നമ്മുടെ ചുറ്റുമാണ് നടക്കുന്നത്, ഉള്ളിലല്ല.&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;പാപം ചെയ്യണമോ വേണ്ടയോ എന്നുള്ള തീരുമാനം എടുക്കുന്നത് ഓരോ വ്യക്തിയുമാണ്. നന്മയേയും തിന്മയേയും വേർതിരിച്ചറിഞ്ഞ് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള കൃപയും സ്വാതന്ത്ര്യവും ദൈവം നമുക്കെല്ലാവർക്കും നൽകിയിട്ടുണ്ട്. &quot;&lt;i&gt;ഇതാ, ഇന്നു ഞാൻ നിന്റെ മുൻപിൽ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു... നിന്റെ ദൈവമായ കർത്താവിനെ സ്നേഹിക്കുകയും അവിടുത്തെ മാർഗ്ഗത്തിൽ ചരിക്കുകയും അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്‌താൽ നീ ജീവിക്കും... എന്നാൽ, ഇവയൊന്നും കേൾക്കാതെ നിന്റെ ഹൃദയം വ്യതിചലിക്കുകയും അന്യദേവന്മാരെ ആരാധിക്കുന്നതിനും അവരെ സേവിക്കുന്നതിനും ആയി വശീകരിക്കപ്പെടുകയും ചെയ്‌താൽ നീ തീർച്ചയായും നശിക്കും..&lt;/i&gt;&quot; (നിയമാവർത്തനം 30:15-17).&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;എത്ര വിശുദ്ധമായ വസ്തുക്കളെയും വ്യക്തികളെയും പാപകരമാക്കി മാറ്റാൻ മനുഷ്യനാകും. അതുപോലെ, എത്ര പാപകരമായ സാഹചര്യങ്ങളിലും പാപം ചെയ്യാതിരിക്കാനും മനുഷ്യനാകും. ദൈവം നമ്മിൽ നിക്ഷേപിച്ചിരിക്കുന്ന ദൈവാത്മാവിന്റെ സ്വരം ശ്രവിക്കാൻ വിസമ്മതിക്കുകവഴി, ദൈവത്തെയും സഹോദരരേയും സ്നേഹിക്കാൻ സാധിക്കാതെ പോകുന്നിടത്താണ്&amp;nbsp;പാപത്തിന്റെ ഉത്ഭവസ്ഥാനം.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;നമ്മുടെ ഹൃദയത്തിന്റെ അവസ്ഥയാണ് നമുക്ക് ചുറ്റുമുള്ളവയെ പാപവും പുണ്യവും ആക്കുന്നത്. പ്രസാദവരാവസ്ഥയിലുള്ള ഹൃദയം എത്ര തിന്മയായതിലും ഒളിഞ്ഞിരിക്കുന്ന നന്മയുടെ അംശം കണ്ടെത്താൻ പരിശ്രമിക്കുന്ന ഒന്നാണ്. ഈ ശ്രമത്തിൽനിന്നാണ് ശത്രുക്കളെ സ്നേഹിക്കാനും പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കാനുമുള്ള ആഗ്രഹം ഉരുത്തിരിയുന്നത്. എന്നാൽ, ഉപവിക്ക് വിപരീതമായ അവസ്ഥയിൽ വർത്തിക്കുന്ന ഒരു&amp;nbsp;ഹൃദയം കാണുന്നവയെ എല്ലാം അതിന്റെ ദുരാശകളുടെയും&amp;nbsp;ദുഷ്ടലക്ഷ്യങ്ങളുടെയും പൂർത്തീകരണത്തിനുള്ള മാർഗ്ഗമായി തെറ്റിദ്ധരിക്കുന്നു. സംശയം നിറഞ്ഞ ഹൃദയം നോക്കുന്നിടത്തെല്ലാം&amp;nbsp;സംശയകരമായത് കണ്ടെത്തുന്നു;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt; ഭോഗാസക്തി നിറഞ്ഞ ഹൃദയം കാണുന്നതിലെല്ലാം മ്ലേച്ചത ദർശിക്കുന്നു; അവിശ്വസ്തമായ ഹൃദയം കാണുന്നവരെയെല്ലാം വഞ്ചകരും ദുരാഗ്രഹികളുമായി കാണുന്നു. പാപം നമ്മിൽനിന്നും വരുന്നു; സാത്താൻ പാപം ചെയ്യാനുള്ള നമ്മുടെ അഭിലാഷത്തെ പ്രോത്സാഹിപ്പിക്കുകയും, ദൈവത്തിൽനിന്നും അകന്നു ജീവിക്കാനുള്ള നമ്മുടെ ശ്രമങ്ങളിൽ നമ്മെ സഹായിക്കുകയും ചെയ്യുന്നു.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;നമ്മുടെ ശരീരത്തെ തളർത്തുകയും ആത്മാവിനെ നശിപ്പിക്കുകയും ചെയ്യുന്ന പാപത്തിന്റെ സ്വാധീനത്തിൽനിന്നും നമ്മുടെ ഹൃദയങ്ങളെ മോചിപ്പിക്കുന്നത് ഗാഗുൽത്തായിൽ ചിന്തിയ പാപലേശമില്ലാത്ത തിരുരക്തം ഒന്നുമാത്രമാണ്. പാപികളായ&amp;nbsp;നമ്മെ വ്യവസ്ഥകളില്ലാതെ&amp;nbsp;സ്നേഹിക്കുന്ന ദൈവത്തെ, യേശുക്രിസ്തുവിലൂടെ കണ്ടെത്തുന്പോഴാണ് നമ്മുടെ ജീവിതത്തിലെ പാപാവസ്ഥകളെ സ്നേഹാനുഭവങ്ങളാക്കി മാറ്റാൻ നമുക്ക് സാധിക്കുന്നത്. നമ്മിലെ പാപത്തിന്റെ സ്വാധീനം നമ്മൾ തിരിച്ചറിയുന്നതിനും അതിൽനിന്നും രക്ഷനേടി യേശുവിനെ സമീപിക്കേണ്ടതിനുമായി, സത്യാത്മായ ദൈവം തന്റെ സത്യത്തിന്റെയും സ്നേഹത്തിന്റെയും&amp;nbsp;നീതിയുടെയും പ്രകാശം നമ്മുടെ ഹൃദയത്തിലേക്ക് സദാ ചൊരിയുന്നുണ്ട്. ആ വെളിച്ചം നമ്മുടെ ജീവിതത്തിൽ പ്രതിഫലിച്ച് ലോകത്തിന്റെ പ്രകാശമായി മാറുന്നത് നമ്മുടെ ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന പാപത്തിന്റെ മൂടുപടം മാറ്റപ്പെടുന്പോഴാണ്. നമ്മുടെ ഹൃദയത്തെ പാപാന്ധകാരത്തിൽനിന്നും മോചിപ്പിച്ച്‌, ദൈവസ്നേഹത്തിന്റെ പ്രകാശവാഹകരാക്കി മാറ്റണമേയെന്ന് കാരുണ്യവാനായ ദൈവത്തോട് പ്രാർത്ഥിക്കാം.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;വിശുദ്ധിയുടെ വിളനിലമായ കർത്താവിന്റെ തിരുഹൃദയമേ, അങ്ങയുടെ പരിശുദ്ധാത്മാവിന്റെ അഗ്നിയാൽ കത്തിച്ച്&amp;nbsp;എന്റെ ഹൃദയത്തിലെ എല്ലാ അശുദ്ധിയെയും&amp;nbsp;ചാന്പലാക്കണമേ.&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;അവിടുത്തെ കൃപകളാൽ നിറച്ച് എന്റെ ഹൃദയം&amp;nbsp;അങ്ങേ ഹൃദയത്തിന് അനുരൂപമാക്കി മാറ്റേണമേ. തിന്മയായതിനെ വെറുത്തുപേക്ഷിക്കാനും നന്മയായത് വിവേചിച്ചറിഞ്ഞു സ്വീകരിക്കാനും എന്റെ ഹൃദയത്തെ ശക്തിപ്പെടുത്തി എന്നെ സഹായിക്കണമേ. ആമ്മേൻ.&lt;/span&gt;&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='http://biblechinthakal.blogspot.com/feeds/3535040742068734442/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_4170.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/3535040742068734442'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/3535040742068734442'/><link rel='alternate' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_4170.html' title='ആരാണ് പാപത്തിന്റെ ഉത്തരവാദി?'/><author><name>EMMANUEL JOSEPH</name><uri>http://www.blogger.com/profile/06645806276613242024</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3088590932999361528.post-1741253475586031291</id><published>2014-02-11T07:36:00.000+05:30</published><updated>2014-02-11T07:36:33.264+05:30</updated><category scheme="http://www.blogger.com/atom/ns#" term="മാനുഷിക ബന്ധങ്ങൾ"/><title type='text'>പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&quot;ഫരിസേയരും ജറുസലേമിൽനിന്നു വന്ന ചില നിയമജ്ഞരും യേശുവിനു ചുറ്റും കൂടി. അവന്റെ ശിഷ്യന്മാരിൽ ചിലർ കൈകഴുകി ശുദ്ധിവരുത്താതെ ഭക്ഷണം കഴിക്കുന്നത്‌ അവർ കണ്ടു. പൂർവ്വികരുടെ പാരന്പര്യമനുസരിച്ച് ഫരിസേയരും യഹൂദരെ കൈ കഴുകാതെ ഭക്ഷണം കഴിക്കാറില്ല. പൊതുസ്ഥലത്തുനിന്നു വരുന്പോഴും ദേഹശുദ്ധി വരുത്താതെ അവർ ഭക്ഷണം കഴിക്കുകയില്ല. കോപ്പകളുടെയും കലങ്ങളുടെയും ഓട്ടുപാത്രങ്ങളുടെയും ക്ഷാളണം തുടങ്ങി മറ്റു പല പാരന്പര്യങ്ങളും അവർ അനുഷ്ഠിച്ചുപോന്നു. ഫരിസേയരും നിയമജ്ഞരും അവനോടു ചോദിച്ചു: നിന്റെ ശിഷ്യന്മാർ പൂർവ്വികരുടെ പാരന്പര്യത്തിനു വിപരീതമായി അശുദ്ധമായ കൈകൊണ്ടു ഭക്ഷിക്കുന്നതെന്ത്? അവൻ പറഞ്ഞു: കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് ഏശയ്യാ ശരിയായിത്തന്നെ പ്രവചിച്ചു. അവൻ എഴുതിയിരിക്കുന്നു: ഈ ജനം അധരങ്ങൾകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാൽ, അവരുടെ ഹൃദയം എന്നിൽനിന്നു വളരെ ദൂരെയാണ്. വ്യർത്ഥമായി അവർ എന്നെ ആരാധിക്കുന്നു; മനുഷ്യരുടെ കല്പനകൾ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ കല്പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരന്പര്യം നിങ്ങൾ മുറുകെപ്പിടിക്കുന്നു. അവൻ തുടർന്നു: നിങ്ങളുടെ പാരന്പര്യം പാലിക്കാൻ വേണ്ടി നിങ്ങൾ കൌശലപൂർവം ദൈവകല്പന അവഗണിക്കുന്നു. എന്തെന്നാൽ, നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. പിതാവിനെയോ മാതാവിനെയൊ ദുഷിച്ചു പറയുന്നവൻ മരിക്കട്ടെ എന്നു മോശ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഒരുവൻ തന്റെ പിതാവിനോടോ മാതാവിനോടോ നിങ്ങൾക്ക് എന്നിൽനിന്നു ലഭിക്കേണ്ടത് കൊർബ്ബാൻ - അതായത് വഴിപാട് - ആണ് എന്നു പറഞ്ഞാൽ മതി എന്നു നിങ്ങൾ പറയുന്നു. പിന്നെ പിതാവിനോ മാതാവിനോ വേണ്ടി യാതൊന്നും ചെയ്യാൻ നിങ്ങൾ അവനെ ഒരിക്കലും അനുവദിക്കുന്നുമില്ല. അങ്ങനെ, നിങ്ങൾക്കു ലഭിച്ച പാരന്പര്യംവഴി ദൈവവചനം നിങ്ങൾ നിരർത്ഥകമാക്കുന്നു. ഇതുപോലെ പലതും നിങ്ങൾ ചെയ്യുന്നു.&quot; (മർക്കോസ് 7:1-13)&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;b style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;u&gt;വിചിന്തനം&lt;/u&gt;&lt;/b&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;യേശുവിൽ കുറ്റമാരോപിക്കാൻ സദാ പഴുത് നോക്കിയിരുന്ന ഫരിസേയർ പലപ്പോഴും അത് കണ്ടെത്തിയിരുന്നത് യേശുവിന്റെ ശിഷ്യരിലാണ്. &lt;/span&gt;&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;ശിഷ്യന്മാരെക്കുറിച്ചുള്ള പരാതികളുമായി&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;മറ്റുള്ളവർ&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;യേശുവിനെ സമീപിച്ച അവസരങ്ങളെ ചില&amp;nbsp;പ്രബോധനങ്ങളുടെ അടിസ്ഥാനമാക്കി മാറ്റാൻ യേശു ശ്രമിക്കുന്നത് സുവിശേഷത്തിൽ പലയിടത്തും നമ്മൾ കാണുന്നുണ്ട്.&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ദൈവകല്പനകൾ അണുവിട തെറ്റാതെ പാലിക്കുന്നു എന്ന് ഭാവിക്കുകയും, എന്നാൽ, ആവശ്യമുള്ള അവസരങ്ങളിൽ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി അവയെ&amp;nbsp;വളച്ചൊടിക്കുകയും ചെയ്യുന്ന യഹൂദപ്രമാണിത്വത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടാനുമാണ്&amp;nbsp;ഈശോ ഫരിസേയരുടെ പരാതിയെ&amp;nbsp;ഈയവസരത്തിൽ ഉപയോഗിച്ചത്. മാതാപിതാക്കളെയും സമൂഹത്തിലെ മറ്റു പ്രായമായവരെയും അദരിക്കുകവഴി അവരുടെ അനുദിനജീവിതത്തിൽ ആവശ്യമുള്ള കാര്യങ്ങളിൽ ഭൗതീകമായും ആത്മീയമായും അവരെ സഹായിക്കണം എന്ന അർത്ഥത്തിലാണ് മോശവഴി ദൈവം&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&quot;&lt;/span&gt;&lt;i style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക&lt;/i&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&quot; (പുറപ്പാട് 20:12) എന്ന&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;കല്പന ഇസ്രായേലിനു നൽകിയത്. എന്നാൽ, ഈ കല്പനയിൽ അടങ്ങിയിരുന്ന സ്നേഹം ദർശിക്കാൻ കഴിയാതെ പോയവർക്ക്&amp;nbsp;അതൊരു&amp;nbsp;സാന്പത്തിക ബാധ്യതയായി മാത്രമേ കാണാൻ കഴിഞ്ഞുള്ളു. പ്രായമായവർക്കുവേണ്ടി, അതു സ്വന്തം മാതാപിതാക്കൾ ആണെങ്കിൽ കൂടിയും, പണം ചിലവഴിക്കാൻ മടിച്ച യഹൂദർ അതിനായി കണ്ടെത്തിയ പോംവഴി ദൈവകല്പനയെ വളച്ചൊടിക്കുക എന്നതായിരുന്നു.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;തങ്ങളുടെ സ്വത്തിന്റെ ഒരു ഭാഗം മാതാപിതാക്കളുടെ പരിചരണത്തി&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;നായി&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;നീക്കിവയ്ക്കുകയും, പിന്നീട് അത് ദേവാലയത്തിന് സംഭാവനയായി നല്കുകയും ചെയ്യുക എന്ന കൌശലമാണ് ഫരിസേയർ പ്രായമായ മാതാപിതാക്കളുടെ സംരക്ഷണത്തിന്&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;പണം ചിലവഴി&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ക്കാതിരിക്കാൻ&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;കണ്ടെത്തിയ എളുപ്പവഴി. പ്രധാനമായും മൂന്നു കാര്യങ്ങളാണ് ഈ പ്രവൃത്തിവഴി അവർ ചെയ്തിരുന്നത്. ആദ്യമായി, ദേവാലയത്തിന് വാഗ്ദാനം ചെയ്യപ്പെട്ട&amp;nbsp;വസ്തുവായതിനാൽ പിന്നീട്&amp;nbsp;അതുപയോഗിച്ച് മാതാപിതാക്കളെ സംരക്ഷിക്കേണ്ട ആവശ്യമില്ലായിരുന്നു. രണ്ടാമതായി, വലിയൊരു സാന്പത്തിക വാഗ്ദാനം ദേവാലയത്തിനു നൽകുന്നത് അവരുടെ പ്രശസ്തി വർദ്ധിക്കാൻ സഹായിച്ചിരുന്നു. മൂന്നാമതായി, വാഗ്ദാനം ചെയ്യപ്പെടുന്ന വസ്തുവിലെ വരുമാനം വാഗ്ദാനം ചെയ്യുന്ന ആളുടെ സ്വന്തം ആവശ്യത്തിനുപയോഗിക്കാമെന്ന പഴുത് നിയമത്തിൽ കൊണ്ടുവരികവഴി, വസ്തു ദേവാലയത്തിന്റേതായിരുന്നുവെങ്കിലും അതിൽനിന്നു ലഭിക്കുന്ന വരുമാനം അവർക്ക് തന്നെ ലഭിച്ചിരുന്നു. മാതാപിതാക്കളെയും പ്രായമായവരെയും സംരക്ഷിക്കാതെയും&amp;nbsp;വരുമാനത്തിനു യാതൊരു കുറവും വരുത്താതെയും ഉദാരമനസ്കനെന്നും ദൈവകല്പനകൽ പാലിക്കുന്നവനെന്നും പേരെടുക്കാൻ യഹൂദരെ സഹായിച്ചിരുന്ന&amp;nbsp;കാപട്യമായിരുന്നു ഇത്തരത്തിലുള്ള&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;അവരുടെ വഴിപാടുകൾ.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ഒരു മനുഷ്യന്റെ ഭൂമിയിലെ ജീവിതം അതിന്റെ പൂർണ്ണതയിൽ എത്തുന്നതിന് ആ വ്യക്തി വളരെയേറെക്കാലം ഭൂമിയിൽ ജീവിച്ചിരിക്കണം എന്നു നിർബന്ധമില്ല. അതുപോലെതന്നെ, പരസഹായം കൂടാതെ യാതൊന്നും ചെയ്യാൻ സാധിക്കാത്തവിധം വാർദ്ധക്യത്തിന്റെ അരിഷ്ടതകളിൽക്കൂടി കടന്നുപോകുന്ന മനുഷ്യരും ദൈവീകപദ്ധതിയുടെ ഒരു ഭാഗം തന്നെയാണ്. എന്നാൽ, സ്വന്തം സുഖങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന മനുഷ്യൻ വാർദ്ധക്യത്തെ എക്കാലവും ഒരു അസൌകര്യമായാണ് കണ്ടതെന്ന് ഇന്നത്തെ വചനഭാഗം നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. പ്രായമായ മാതാപിതാക്കളെയും അന്യസഹായം കൂടാതെ അനുദിന ജീവിതം അസാധ്യമായ മറ്റുള്ളവരെയും കുപ്പത്തൊട്ടിയിലും ബസ് സ്റ്റാന്റിലും മുതൽ ശീതീകരിച്ച മുറികളുള്ള വൃദ്ധസദനങ്ങളിൽവരെ കൊണ്ടെത്തിച്ചിട്ട് കടമ തീർന്നു എന്ന് സ്വയം ആശ്വസിച്ചുകൊണ്ട് പുറംതിരിഞ്ഞു നടക്കുന്ന തലമുറ ഇന്നിന്റെ മാത്രം പ്രത്യേകതയല്ല. പക്ഷേ, ദൈവകല്പനകൾ അനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് &amp;nbsp;ഒരു കാരണവശാലും&amp;nbsp;ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ്&amp;nbsp;നമ്മുടെ മാതാപിതാക്കളെയും നമ്മുടെ സഹായം ആവശ്യമുള്ള മറ്റു പ്രായമായവരെയും ബഹുമാനിക്കുകയും, അവരുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുകയും&amp;nbsp;ചെയ്യുക എന്നത്. ഒരുപക്ഷേ, എല്ലാവർക്കും അവരുടെ പ്രായമായ മാതാപിതാക്കളെ കൂടെ താമസിപ്പിച്ച് അവരെ ശുശ്രൂഷിക്കാൻ കഴിഞ്ഞെന്നു വരികയില്ല. അങ്ങിനെയുള്ള അവസരങ്ങളിൽ,&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ഒരു വ്യക്തി എന്ന നിലയിലുള്ള&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;അവരുടെ അന്തസ്സിനു കോട്ടംവരാത്ത തരത്തിലുള്ള പരിചരണം അവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നമ്മൾ ബാധ്യസ്ഥരാണ്.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;നമ്മെയെല്ലാം സൃഷ്ടിക്കുകയും &amp;nbsp;പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിലാണ് മാതാപിതൃത്വം അതിന്റെ പൂർണ്ണതയിൽ കാണാൻ നമുക്ക് സാധിക്കുന്നത്. ദൈവീകപദ്ധതിയുടെ വലിയൊരു ഭാഗമായ സൃഷ്ടിയും പരിപാലനയും ഭൂമിയിൽ നാം അനുഭവിച്ചറിയുന്നത് നമ്മുടെ മാതാപിതാക്കന്മാരിലൂടെയാണ്. അതിനാൽ, നമ്മുടെ മാതാപിതാക്കന്മാരിൽ പിതാവായ ദൈവത്തിന്റെ പ്രതിഫലനം ദർശിക്കാൻ നമുക്കാവണം. അവരെ സ്നേഹിക്കുന്പോഴും ആദരിക്കുന്പോഴും അനുസരിക്കുന്പോഴും ദൈവത്തെയാണ് സ്നേഹിക്കുകയും ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നത് എന്ന് നമ്മൾ ഓർക്കണം. ജീവിച്ചിരിക്കുന്പോൾ അവർക്ക് നല്കുന്ന ശ്രദ്ധ മരണശേഷം അവരുടെ ആത്മാക്കൾക്കും നമ്മൾ നൽകേണ്ടതായിട്ടുണ്ട്. വിശ്വാസം ആവശ്യപ്പെടുന്ന വിധത്തിലുള്ള ശവസംസ്കാരവും മരണാനന്തരക്രിയകളും നടത്തുകയും, അവരുടെ ആത്മാവിന്റെ നിത്യശാന്തിക്കായി ദാനധർമ്മങ്ങൾ നൽകിയും വിശുദ്ധ കുർബാന അർപ്പിച്ചും, അവരുടെ അന്ത്യാഭിലാഷങ്ങൾ&amp;nbsp;നിറവേറ്റിയും, മരണപത്രത്തിലെ നിർദ്ദേശങ്ങൾ അംഗീകരിച്ചുമെല്ലാം അവരുടെ മരണശേഷവും അവരെ ആദരിക്കാൻ നമുക്കാവും. ഈ അവസരത്തിൽ&amp;nbsp;നമ്മുടെ മാതാപിതാക്കളോടുള്ള നമ്മുടെ സമീപനം ദൈവഹിതപ്രകാരം ഉള്ളതാണോയെന്ന് ചിന്തിക്കുകയും, പിഴവുകൾ സംഭവിച്ചിട്ടുള്ള മേഖലകളെ തിരുത്തുന്നതിനായി ദൈവത്തിന്റെ സഹായം അപേക്ഷിക്കുകയും ചെയ്യാം.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;എന്നെ സൃഷ്ടിച്ചു പരിപാലിക്കുന്ന കാരുണ്യവാനായ ദൈവമേ, അങ്ങയുടെ സ്നേഹം ഭൂമിയിൽ അനുഭവിച്ചറിയുന്നതിനായി അങ്ങെനിക്കു നൽകിയ മാതാപിതാക്കളെ പ്രതി ഞാനങ്ങയോടു നന്ദി പറയുന്നു. അവരെ സ്നേഹിക്കുവാനും ആദരിക്കുവാനും അവർക്കാവശ്യമുള്ള സഹായങ്ങൾ ചെയ്തുകൊടുക്കാനും കഴിയാതെപോയ അവസരങ്ങളെ ഓർത്ത് മാപ്പപേക്ഷിക്കുന്നു.&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;കടമയുടെയും ബാധ്യതയുടെയും മതിൽകെ&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ട്ടുകളില്ലാതെ അവരെ&amp;nbsp;സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. എന്റെ കുടുംബവൃക്ഷത്തിൽനിന്നും വേർപിരിഞ്ഞുപോയ എല്ലാ പൂർവീകരുടെ ആത്മാക്കളെയും ഈ അവസരത്തിൽ അങ്ങയുടെ സ്നേഹഹൃദയത്തിലേക്ക് സമർപ്പിക്കുകയും, അവരിൽ ഇനിയും അങ്ങയുടെ തിരുമുഖം ദർശിക്കാത്തവർ ഉണ്ടെങ്കിൽ&amp;nbsp;അവരോടു കരുണ തോന്നണമേയെന്നു യാചിക്കുകയും ചെയ്യുന്നു. ആമ്മേൻ.&lt;/span&gt;&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='http://biblechinthakal.blogspot.com/feeds/1741253475586031291/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_4850.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/1741253475586031291'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/1741253475586031291'/><link rel='alternate' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_4850.html' title='പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക'/><author><name>EMMANUEL JOSEPH</name><uri>http://www.blogger.com/profile/06645806276613242024</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3088590932999361528.post-8685174324332910904</id><published>2014-02-10T07:38:00.000+05:30</published><updated>2014-02-10T07:38:43.272+05:30</updated><category scheme="http://www.blogger.com/atom/ns#" term="മാനുഷിക ബന്ധങ്ങൾ"/><title type='text'>തളർച്ചയിൽ ആശ്വാസം </title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&quot;അപ്പസ്തോലന്മാർ യേശുവിന്റെ അടുത്ത് ഒരുമിച്ചുകൂടി, തങ്ങൾ ചെയ്തതും പഠിപ്പിച്ചതും അറിയിച്ചു. അനേകം ആളുകൾ അവിടെ വരുകയും പോവുകയും ചെയ്‌തിരുന്നു. ഭക്ഷണം കഴിക്കാൻ പോലും അവർക്ക് ഒഴിവു കിട്ടിയിരുന്നില്ല. അതിനാൽ അവൻ പറഞ്ഞു: നിങ്ങൾ ഒരു വിജനസ്ഥലത്തേക്ക് വരുവിൻ; അല്പം വിശ്രമിക്കാം. അവർ വഞ്ചിയിൽക്കയറി ഒരു വിജനസ്ഥലത്തേക്ക് പോയി. പലരും അവരെ കാണുകയും തിരിച്ചറിയുകയും ചെയ്തു. എല്ലാ പട്ടണങ്ങളിലുംനിന്ന് ജനങ്ങൾ കരവഴി ഓടി അവർക്കുമുന്പേ അവിടെയെത്തി. അവൻ കരയ്ക്കിറങ്ങിയപ്പോൾ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരോട് അവനു അനുകന്പ തോന്നി. കാരണം, അവർ ഇടയനില്ലാത്ത ആട്ടിൻപറ്റംപോലെ ആയിരുന്നു. അവൻ അവരെ പല കാര്യങ്ങളും പഠിപ്പിക്കാൻ തുടങ്ങി.&quot; (മർക്കോസ് 6:30-34)&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;b style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;u&gt;വിചിന്തനം&lt;/u&gt;&lt;/b&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;ജോലിചെയ്തു ക്ഷീണിച്ച മനുഷ്യന്റെ അവസ്ഥയെപ്പറ്റി ദൈവത്തിനു നല്ല ബോധ്യമുണ്ട്. കാരണം, പാപമൊഴികെ മറ്റെല്ലാംകൊണ്ടും മനുഷ്യനായി ജീവിച്ച ഈശോ തന്റെ ജീവിതത്തിൽ പല അവസരങ്ങളിലും അദ്ധ്വാനത്താൽ തളർന്നിരുന്നതായി സുവിശേഷത്തിൽ പലയിടത്തും നമ്മൾ കാണുന്നുണ്ട്. ഗരസേനരുടെ നാട്ടിലേക്കുള്ള യാത്രയിൽ വഞ്ചിയിൽ തളർന്നുറങ്ങുന്ന യേശുവും (മർക്കോസ് 4:37), മറ്റൊരവസരത്തിൽ യാത്ര ചെയ്തു ക്ഷീണിച്ച് കിണറിന്റെ കരയിൽ ഇരുന്ന യേശുവും (യോഹന്നാൻ 4:6) എല്ലാം നാം നമ്മുടെ അനുദിന ജീവിതത്തിൽ പലപ്പോഴും അനുഭവിക്കുന്ന തളർച്ചയുടെയും ക്ഷീണത്തിന്റെയും പ്രതിരൂപം തന്നെയാണ്. താനേൽപ്പിച്ച ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ ശിഷ്യന്മാർ ക്ഷീണിച്ചിരുന്നുവെന്ന് മനസ്സിലാക്കിയ ഈശോ അവരെ അല്പസമയം തന്നോടൊത്ത് വിശ്രമിക്കുന്നതിനായി ക്ഷണിക്കുകയാണ്. ഇതുപോലെത്തന്നെ,&amp;nbsp;ക്ലേശം നിറഞ്ഞ നമ്മുടെ ജീവിതത്തിന്റെ അവസ്ഥ യേശുവിനെക്കാൾ&amp;nbsp;നന്നായി&amp;nbsp;മനസ്സിലാക്കുന്ന വേറെ ആരുമില്ല. അതുകൊണ്ടുതന്നെ,&amp;nbsp;നമ്മുടെ തളർച്ചകളും ക്ഷീണവുമൊന്നും ഒരിക്കലും ഈശോയെ നമ്മുടെ ജീവിതത്തിൽനിന്നും അകറ്റി നിർത്താനുള്ള കാരണങ്ങളായി ഒരിക്കലും പരിണമിക്കരുത്. പൂർണ്ണ ആരോഗ്യത്തോടും ഉന്മേഷത്തോടുംകൂടി മാത്രമല്ല നമ്മൾ ഈശോയെ സമീപിക്കേണ്ടത്, തളർച്ച നമ്മെ അലട്ടുന്ന അവസരങ്ങളിലും ചെറിയ സ്നേഹപവൃത്തികളിലൂടെയും&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;പ്രാർത്ഥകളിലൂടെയും&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;ഈശോയുടെ അടുത്തെത്താൻ നമുക്കാവണം. &quot;&lt;i&gt;അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം&lt;/i&gt;&quot; (മത്തായി 11:28).&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ക്ഷീണംമൂലം നമ്മെക്കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നു തോന്നുന്ന അവസരങ്ങൾ പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ ഭാഗമായ മറ്റു വ്യക്തികളുടെ വില മനസ്സിലാക്കാനുള്ള വേളകളായി&amp;nbsp;മാറാറുണ്ട്. നമുക്ക് ഒറ്റയ്ക്ക് എല്ലാം ചെയ്യാൻ സാധിക്കുകയില്ലെന്നും മറ്റുള്ളവരുടെ സഹായം നമ്മുടെ ജീവിതത്തിലെ ഒരു അനിവാര്യ ഘടകമാണെന്നും നമ്മെ പഠിപ്പിക്കുന്ന സമയങ്ങളാണവ. എളിമ അഭ്യസിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗങ്ങളിൽ ഒന്നാണ്&amp;nbsp;നമ്മെ സഹായിക്കാൻ മറ്റുള്ളവരെ അനുവദിക്കുന്നത്. മാത്രവുമല്ല, തളർച്ചയും ക്ഷീണവും എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്ന അനുഭവങ്ങളാണെന്ന തിരിച്ചറിവ്, അതനുഭവിക്കുന്ന മറ്റുള്ളവരോട് അനുഭാവപൂർവം പെരുമാറാൻ നമ്മെ ഒരുക്കുകയും ചെയ്യും.&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ക്ഷീണമുള്ള അവസരങ്ങളിൽ നമ്മുടെ ജീവിതത്തിലെ പല വിനോദങ്ങളും നമുക്കിഷ്ടമുള്ള മറ്റു പല കാര്യങ്ങളും വേണ്ടെന്നു വയ്ക്കാൻ നമ്മൾ തീരുമാനിക്കാറുണ്ട്. നിത്യജീവിതത്തിലെ ചില ബലഹീനതകളുടെ ഭാഗമായി നമ്മൾ ചെയ്യുന്ന കാര്യങ്ങളാണ് അവയെങ്കിൽ, ക്ഷീണംമൂലം അവ വേണ്ടെന്നു വയ്ക്കുന്നത്, ക്ഷീണമില്ലാത്ത അവസരങ്ങളിലും അവ കൂടാതെ ജീവിക്കാൻ നമുക്കാവും എന്ന തിരിച്ചറിവ് നല്കി നമ്മെ സഹായിക്കും.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;തളർച്ച പല കാര്യങ്ങളും നമ്മെ പഠിപ്പിക്കുമെങ്കിലും, ഒരു പരിധിയിൽ കൂടുതൽ നമ്മെ തളർത്തി, നമ്മുടെ ശരീരത്തെയും&amp;nbsp;മനസ്സിനെയും&amp;nbsp;വളരെയധികം ആയാസപ്പെടുതുന്ന ഒരു ജീവിതശൈലി സ്ഥിരമായി പിന്തുടരുന്നതു ക്രിസ്തീയമൂല്യങ്ങൾക്കു ചേർന്നതല്ല എന്നതും ഓർമ്മിക്കേണ്ട വസ്തുത തന്നെയാണ്. &amp;nbsp;നമ്മുടെ ജീവിതവും ആരോഗ്യവുമെല്ലാം നമ്മുടെ സ്വന്തമല്ല, അതെല്ലാം&amp;nbsp;ദൈവത്തിന്റെ ദാനമാണ്. ദൈവം നമ്മെ ഭരമേല്പ്പിച്ചിരിക്കുന്ന കാര്യങ്ങൾ ഭംഗിയായി നിർവഹിക്കുന്നതിനും, അങ്ങിനെ&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;നമ്മുടെ ജീവിതത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുവാനും&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;നമ്മുടെ ആരോഗ്യം ശരിയായ വിധത്തിൽ പരിപാലിക്കേണ്ട ചുമതല നമുക്കുണ്ട്. എത്ര തിരക്കേറിയ ജീവിതമാണെങ്കിൽകൂടിയും, നമ്മുടെ ശരീരത്തിനും മനസ്സിനും ഉണർവും ഉന്മേഷവും പകരുന്ന വിശ്രമത്തിനായി അല്പസമയം കണ്ടെത്താൻ നാമെല്ലാവരും ബാധ്യസ്ഥരാണ്. വിശ്രമവേളകൾ എന്നാൽ അതിന്റെയർത്ഥം സമയം പാഴാക്കുക എന്നതല്ല, മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനുമുള്ള അവസരങ്ങൾ ഒഴിവാക്കുക എന്നതും അല്ല.&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;കുടുംബാങ്ങളുമായി കൂടുതൽ സമയം ചിലവഴിച്ചും, ആയാസരഹിതമായ കാരുണ്യപ്രവർത്തികളിൽ ഏർപ്പെട്ടും, നമ്മുടെ ആത്മീയവളർച്ചയെ സഹായിക്കുന്ന പുസ്തകങ്ങൾ വായിച്ചുമെല്ലാം നമ്മുടെ വിശ്രമവേളകളെ ദൈവത്തോടു കൂടുതൽ ചേർത്തു നിർത്തുന്നതിനും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ക്ലേശങ്ങളിൽ നമ്മെ ആശ്വസിപ്പിക്കുന്ന കർത്താവിലൂടെ നമ്മുടെ വിശ്രമവേളകളും വിശുദ്ധീകരിക്കപ്പെടുന്നതിനായി&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;പ്രാർത്ഥിക്കാം.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;കർത്താവായ യേശുവേ, അങ്ങ് ദാനമായി തന്ന എന്റെ ജീവിതത്തെ ഓർത്ത് ഞാനങ്ങേക്ക് നന്ദി പറയുന്നു. ഈ ജീവിതത്തിൽ ഓരോ ദിവസവും ഞാൻ അനുഭവിക്കുന്ന സന്തോഷങ്ങളെയും സന്താപങ്ങളെയും,&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;സുഖങ്ങളെയും&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ക്ലേശങ്ങളെയും, സമൃദ്ധിയേയും തകർച്ചകളെയും പ്രതി ഞാൻ അങ്ങയെ സ്തുതിക്കുന്നു. മുറിവേറ്റ കരങ്ങളാൽ എന്നെ എല്ലായ്പ്പോഴും ആശ്വസിപ്പിക്കുന്ന അങ്ങയുടെ സ്നേഹത്തിനു മുന്പിൽ കുന്പിട്ട് ആരാധിക്കുന്നു. ഉറങ്ങുന്പോഴും ഉണർന്നിരിക്കുന്പോഴും, ജോലിചെയ്യുന്പോഴും വിശ്രമിക്കുന്പോഴും ആഘോഷിക്കുന്പോഴും വിലപിക്കുന്പോഴും അങ്ങയോടൊപ്പം ആയിരിക്കാൻ എന്നെ സഹായിക്കണമേ. ആമ്മേൻ.&lt;/span&gt;&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='http://biblechinthakal.blogspot.com/feeds/8685174324332910904/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_5150.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/8685174324332910904'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/8685174324332910904'/><link rel='alternate' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_5150.html' title='തളർച്ചയിൽ ആശ്വാസം '/><author><name>EMMANUEL JOSEPH</name><uri>http://www.blogger.com/profile/06645806276613242024</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3088590932999361528.post-1206428684623052779</id><published>2014-02-09T09:15:00.000+05:30</published><updated>2014-02-09T09:15:35.219+05:30</updated><category scheme="http://www.blogger.com/atom/ns#" term="ദൈവസ്നേഹം"/><title type='text'>ലോകത്തെ പ്രകാശിപ്പിക്കുന്ന ക്രിസ്തീയ വെളിച്ചം</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&quot;നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്. മലമുകളിൽ പണിതുയർത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല. വിളക്കുകൊളുത്തി ആരും പറയുടെ കീഴിൽ വയ്ക്കാറില്ല, പീഠത്തിന്മേലാണ് വയ്ക്കുക. അപ്പോൾ അത് ഭവനത്തിലുള്ള എല്ലാവർക്കും പ്രകാശം നൽകുന്നു. അപ്രകാരം, മനുഷ്യർ നിങ്ങളുടെ സൽപ്രവർത്തികൾ കണ്ട്, സ്വർഗ്ഗ&lt;/span&gt;&lt;span style=&quot;background-color: white; font-family: &#39;Helvetica Neue&#39;, Helvetica, Arial, sans-serif; font-size: 15px; line-height: 22px; text-align: -webkit-auto;&quot;&gt;സ്ഥ&lt;/span&gt;&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;നായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ.&quot; (മത്തായി 5:14-16)&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;b style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;u&gt;വിചിന്തനം&lt;/u&gt;&lt;/b&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;ഇരുളിൽനിന്ന് പ്രകാശത്തെ വേർതിരിക്കുന്നത് വെളിച്ചത്തിന്റെ സാന്നിധ്യമാണ്. ഇതുപോലെത്തന്നെ, നന്മയെ തിന്മയിൽനിന്നും വേർതിരിക്കുന്നതിനാണ് പ്രകാശമായ ദൈവം ഭൂമിയിലേക്ക് വന്നത്. മനുഷ്യരെല്ലാവരും ദൈവാത്മാവിനാൽ നിറയുന്നതിനും, ദൈവകൃപകളുടെ സഹായത്തോടെ,&amp;nbsp;കൽപലകളിൽ നല്കപ്പെട്ട ദൈവകൽപനകൾ മനുഷ്യഹൃദയങ്ങളിൽ ആലേഖനം ചെയ്യുന്നതിനുമായി, ഇരുളിൽനിന്നും പ്രകാശത്തെ വേർതിരിച്ചവൻ ഒരു ബലിവസ്തുവായി മാറി. സ്വന്തം ജീവിതത്തിലൂടെസ്നേഹമെന്തെന്നു നമ്മെ പഠിപ്പിച്ച ക്രിസ്തുവിനെ പിന്തുടരാൻ ആഗ്രഹിക്കുന്നവരെല്ലാം ദൈവീകമൂല്യങ്ങളുടെ ജീവിക്കുന്ന സാക്ഷികളാകാൻ വിളിക്കപ്പെട്ടവരാണ്. പാപത്തിന്റെ അന്ധകാരംപേറി തപ്പിത്തടയുന്ന &lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ലോകത്തെ സദാ&amp;nbsp;പ്രകാശിപ്പിക്കുന്ന വിളക്കാണ് ദൈവത്തിന്റെ ഓരോ മകനും മകളും. ആ&amp;nbsp;വിളക്കുകളിൽനിന്നും പുറപ്പെടുന്ന പ്രകാശം ദൈവത്തിന്റെ ആന്തരീക സൗന്ദര്യം വെളിപ്പെടുത്തുന്നതും, സത്യത്തെയും നീതിയേയും എടുത്തുകാട്ടുന്നതും, ചുറ്റുമുള്ളവരിൽ ദൈവത്തിന്റെ ശക്തി പ്രതിഫലിപ്പിക്കുന്നതുമായിരിക്കണം.&amp;nbsp;അത്യാർത്തിയും&amp;nbsp;&lt;/span&gt;&lt;span style=&quot;background-color: white; font-family: Georgia, &#39;Times New Roman&#39;, serif; line-height: 22px; text-align: -webkit-auto;&quot;&gt;ഭോഗേച്ഛയും അസൂയയും നിറഞ്ഞ ലോകത്തിൽ സ്വർഗ്ഗരാജ്യത്തിന്റെ സ്നേഹവും വിശുദ്ധിയും കരുണയും പരത്തുന്ന പരിമളമായിരിക്കണം ക്രിസ്തുവിനെ അനുഗമിക്കുന്നവരെന്നു അവകാശപ്പെടുന്ന&amp;nbsp;നമ്മിലെ പ്രകാശം.&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;background-color: white; font-family: Georgia, &#39;Times New Roman&#39;, serif; line-height: 22px; text-align: -webkit-auto;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;background-color: white; font-family: Georgia, &#39;Times New Roman&#39;, serif; line-height: 22px; text-align: -webkit-auto;&quot;&gt;മതേതരത്വം ഇഷ്ടപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്നു ജീവിക്കുന്നത്. ക്രിസ്തുവാണ്‌ യഥാർത്ഥദൈവമെന്നും ക്രിസ്തുമതത്തിലാണ് പരമമായ സത്യം കുടികൊള്ളുന്നതെന്നും പറയുന്നതും പഠിപ്പിക്കുന്നതും അസഹിഷ്ണുതയായും അന്യമത നിന്ദയായും കണക്കാക്കുന്ന സമൂഹങ്ങളാണ് നമ്മുടേത്‌. ഏതു മതത്തിൽ വിശ്വസിച്ചാലും, ഏതു ദൈവത്തെ ആരാധിച്ചാലും കുഴപ്പമില്ല, മര്യാദയ്ക്ക് ജീവിക്കുന്നതിലാണ് കാര്യമിരിക്കുന്നത് എന്ന വാദഗതി പലപ്പോഴും ഉയരുന്നത് ക്രിസ്തീയ വിശ്വാസികളിൽ നിന്നു തന്നെയാണ്. എന്നാൽ, ലോകത്തിന്റെ സാമാന്യ രീതികളും നിയമങ്ങളുമായി പൊരുതപ്പെട്ട് എല്ലാവരെയുംപോലെ മര്യാദക്കാരനായി ജീവിക്കാൻ ശ്രമിക്കുന്ന ക്രിസ്തുശിഷ്യൻ മറക്കുന്ന ഒന്നുണ്ട്: നല്ലവനായി ജീവിക്കാനുള്ള ഒരു വിളിയല്ല ഒരു ക്രൈസ്തവന്റേത്, വിശുദ്ധിയിലേക്കുള്ള വിളിയാണത് - ലോകത്തിന്റെ പ്രകാശമാകാനുള്ള വിളി.&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;വെളിച്ചത്തിന്റെ അഭാവത്തിൽ ഇരുളും പ്രകാശവും തമ്മിൽ യാതൊരു വേർതിരിവുകളും ഇല്ലാത്തതുപോലെതന്നെ വിശുദ്ധരായി ജീവിക്കാൻ പരിശ്രമിക്കുകവഴി ലോകത്തിൽ വെളിച്ചം പരത്താൻ ഉദ്യമിക്കുന്ന&amp;nbsp;മനുഷ്യരുടെ അഭാവത്തിൽ, നന്മതിന്മകൾ തമ്മിലുള്ള അതിർവരന്പുകൾ ലോകത്തിനു നഷ്ടപ്പെടും. ആ അവസ്ഥയിൽ,&amp;nbsp;ലോകം നല്ലതെന്നു വിധിയെഴുതുന്ന എല്ലാം നന്മയാകണം എന്നു നിർബന്ധമില്ല. &amp;nbsp;ദൈവത്തിന്റെ സഹായമില്ലാതെതന്നെ നല്ലത് ചെയ്യാൻ കഴിയുമെന്നു വിശ്വസിക്കുന്ന ലോകത്തിൽ ദൈവത്തിന്റെ വെളിച്ചം കടന്നുചെല്ലണമെങ്കിൽ, നമ്മുടെ പ്രവർത്തികളിൽ എന്തെങ്കിലുമൊക്കെ വ്യത്യാസം അനുഭവിക്കാൻ ലോകത്തിനാകണം. ലോകത്തിന്റെ ദൈനംദിന&amp;nbsp;പ്രവർത്തികളിൽ കാണപ്പെടുന്ന നിസ്സംഗതയ്ക്കും വിരസതയ്ക്കും പകരം സ്നേഹിക്കാനും സേവനംചെയ്യാനുമുള്ള തീഷ്ണമായ അഭിനിവേശം നമ്മുടെ പ്രവൃത്തികളുടെ മുഖമുദ്രയാക്കാൻ നമുക്കാവണം.&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&quot;&lt;i&gt;ദിവസം മുഴുവൻ നിങ്ങൾ സുവിശേഷം പ്രസംഗിക്കണം; എന്നാൽ, അത്യാവശ്യം അവസരങ്ങളിൽ മാത്രമേ അതിനായി വാക്കുകൾ ഉപയോഗിക്കാവൂ&lt;/i&gt;&quot; എന്ന വി. ഫ്രാൻസിസ് അസ്സീസ്സിയുടെ വാക്കുകൾ, ഇന്നത്തെ വചനഭാഗത്തിന്റെ വെളിച്ചത്തിൽ,&amp;nbsp;ഓരോ ക്രൈസ്തവന്റെയും അനുദിനജീവിതം എപ്രകാരം ആയിരിക്കണമെന്നതിനു വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകുന്നുണ്ട്. പ്രവൃത്തികൾകൊണ്ട് നമ്മൾ യേശുവിനെ അനുകരിക്കുന്നവർ ആകുന്പോഴാണ് ലോകം അതിന്റെ പ്രവൃത്തികളിലെ നിരർത്ഥകത തിരിച്ചറിയുന്നത്‌. കണ്ണഞ്ചിപ്പിക്കുന്നതും എടുത്തുപറയത്തക്കതുമായ യാതൊന്നും ചെയ്യാതെതന്നെ, നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന ദൌത്യങ്ങൾ വിശ്വസ്തയോടെയും സത്യസന്ധമായും സന്തോഷപൂർവം ശുഭപ്രതീക്ഷകളോടെ ചെയ്യുന്നതുവഴി നമുക്ക് ദൈവത്തെ മഹത്വപ്പെടുത്താനാകും - മറ്റുള്ളവർക്കുമുന്പിൽ ദൈവമഹത്വത്തിനു സാക്ഷികളാകാൻ കഴിയും. നമ്മുടെ കുടുംബജീവിതത്തിലും ജോലിയിലും, വിജയങ്ങളിലും തകർച്ചകളിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, സന്തോഷങ്ങളിലും സന്താപങ്ങളിലും, വാക്കുകളിലും മൌനങ്ങളിലും&amp;nbsp;നമ്മുടെ ചുറ്റുമുള്ളവർക്ക് നമ്മിൽ കത്തിജ്വലിക്കുന്ന ദൈവത്തിന്റെ പ്രകാശം ദർശിക്കാൻ സാധിക്കണം. അങ്ങിനെ നമ്മുടെ പ്രവൃത്തികളുടെ വെളിച്ചം നമുക്ക് ചുറ്റുമുള്ളവരിൽ പ്രതിഫലിക്കുന്നതുവഴി അവരും പ്രകാശത്താൽ നിറയുന്നവരാകുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം.&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;span style=&quot;background-color: white; line-height: 22px; text-align: -webkit-auto;&quot;&gt;സ്നേഹപിതാവേ, അങ്ങയെ കണ്ടെത്താനാവാതെ എനിക്ക് ചുറ്റുമുള്ളവർ അന്ധകാരത്തിൽ ഇടറിവീഴുന്പോൾ, അങ്ങെന്നിൽ നിക്ഷേപിച്ച പ്രകാശത്തെ മറച്ചുവച്ചതോർത്ത് ഞാൻ അങ്ങയോട് മാപ്പപേക്ഷിക്കുന്നു. ചാരം മൂടിയ എന്റെ ആത്മാവിലെ കനലുകളെ&amp;nbsp;അവിടുത്തെ ആത്മാവിനെ അയച്ച് ഒരിക്കൽക്കൂടി ജ്വലിപ്പിക്കണമേ. അതുവഴി ഞാനും ഈ ലോകത്തിൽ &amp;nbsp;അങ്ങയുടെ പ്രകാശം പരത്തുന്ന വിളക്കായി മാറട്ടെ. ആമ്മേൻ.&lt;/span&gt;&lt;/span&gt;&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='http://biblechinthakal.blogspot.com/feeds/1206428684623052779/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_9.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/1206428684623052779'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/1206428684623052779'/><link rel='alternate' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_9.html' title='ലോകത്തെ പ്രകാശിപ്പിക്കുന്ന ക്രിസ്തീയ വെളിച്ചം'/><author><name>EMMANUEL JOSEPH</name><uri>http://www.blogger.com/profile/06645806276613242024</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3088590932999361528.post-3195471183686920559</id><published>2014-02-08T07:00:00.000+05:30</published><updated>2014-02-08T07:00:13.225+05:30</updated><category scheme="http://www.blogger.com/atom/ns#" term="പാപബോധം"/><title type='text'>ദുരഭിമാനത്തിന്റെ അനന്തരഫലങ്ങൾ</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&quot;ഹേറോദേ&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;സ് തന്റെ ജന്മദിനത്തിൽ രാജസേവകന്മാർക്കും സഹസ്രാധിപന്മാർക്കും ഗലീലിയിലെ പ്രമാണികൾക്കും വിരുന്നു നൽകിയപ്പോൾ ഹേറോദിയായ്ക്ക് അനുകൂലമായ ഒരവസരം വന്നു ചേർന്നു. അവളുടെ മകൾ വന്ന് നൃത്തം ചെയ്തു&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ഹേറോദേ&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;സിനെയും അതിഥികളെയും പ്രീതിപ്പെടുത്തി. രാജാവ് പെണ്‍കുട്ടിയോടു പറഞ്ഞു: നീ ആഗ്രഹിക്കുന്നതെന്തും ചോദിച്ചു കൊള്ളുക. അതു ഞാൻ നിനക്കു തരും. അവൻ അവളോടു ശപഥംചെയ്തു പറഞ്ഞു: നീ എന്തുതന്നെ ചോദിച്ചാലും, എന്റെ രാജ്യത്തിന്റെ പകുതിപോലും ഞാൻ നിനക്കു തരും. അവൾ പോയി അമ്മയോടു ചോദിച്ചു: ഞാൻ എന്താണ് ആവശ്യപ്പെടേണ്ടത്? അമ്മ പറഞ്ഞു: സ്നാപകയോഹന്നാന്റെ ശിരസ്സ്. അവൾ ഉടനെ അകത്തുവന്ന് രാജാവിനോട് ആവശ്യപ്പെട്ടു: ഇപ്പോൾത്തന്നെ സ്നാപകയോഹന്നാന്റെ ശിരസ്സ് ഒരു തളികയിൽ വച്ച് എനിക്കു തരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. രാജാവ് അതീവ ദുഖിതനായി. എങ്കിലും തന്റെ ശപഥത്തെപ്രതിയും അതിഥികളെ വിചാരിച്ചും അവളുടെ ആഗ്രഹം നിരസിക്കാൻ അവനു തോന്നിയില്ല. അവന്റെ തല കൊണ്ടുവരാൻ ആജ്ഞാപിച്ച് ഒരു സേവകനെ രാജാവ് ഉടനെ അയച്ചു. അവൻ കാരാഗൃഹത്തിൽചെന്ന് യോഹന്നാന്റെ തല വെട്ടിയെടുത്തു. അത് ഒരു തളികയിൽവച്ച് കൊണ്ടുവന്നു പെണ്‍കുട്ടിക്കു കൊടുത്തു. അവൾ അത് അമ്മയെ ഏൽപ്പിച്ചു. ഈ വിവരം അറിഞ്ഞ യോഹന്നാന്റെ ശിഷ്യന്മാർ വന്ന് മൃതദേഹം കല്ലറയിൽ സംസ്കരിച്ചു.&quot;&amp;nbsp;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;(മർക്കോസ് 6:21-29)&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;b style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;u&gt;വിചിന്തനം&amp;nbsp;&lt;/u&gt;&lt;/b&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;സത്യത്തിന്റെയും നീതിയുടെയും പാതയിൽനിന്ന് വിട്ടകന്ന് സഞ്ചരിച്ചിരുന്ന വ്യക്തിയായിരുന്നു ഹേറോദേസ് എങ്കിലും നീതിമാനും വിശുദ്ധനുമായ സ്നാപകയോഹന്നാനെ കൊല്ലാൻ അയാൾക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. ഒട്ടേറെപ്പേർ ഒരു പ്രവാചകനായി ഗണിച്ചിരുന്ന സ്നാപകനെ കൊല്ലുന്നത്‌ തന്റെ അധികാരസീമയിൽ വിള്ളലുകൾ ഉണ്ടാക്കിയേക്കും എന്നയാൾ ഭയപ്പെട്ടിരുന്നു. മാത്രവുമല്ല, കേൾക്കാൻ സുഖകരമായ കാര്യങ്ങളല്ല യോഹന്നാൻ പറയുന്നതെങ്കിലും, ആ വാക്കുകൾ കാന്പുള്ളവയാണെന്ന യാഥാർത്ഥ്യത്തിൽനിന്നും മുഖം മറയ്ക്കാൻ അയാൾക്ക് കഴിയുകയുമില്ലായിരുന്നു. എന്നിട്ടും, ഹേറോദേസിനു സ്നാപകനെ കൊല്ലേണ്ടതായി വന്നു! ചെയ്യുന്ന കാര്യങ്ങളിലെ തെറ്റിനെക്കുറിച്ച് ബോധ്യമുണ്ടായിരുന്നിട്ടും, ശരിയായ വഴി എതെന്ന് നിശ്ചയമുണ്ടായിരുന്നിട്ടും, സ്വന്തം&amp;nbsp;തെറ്റുകളെ&amp;nbsp;തെറ്റായി അംഗീകരിക്കാൻ സാധിക്കാതെപോയ ഒരു&amp;nbsp;ഭീരുവും ദുരഭിമാനിയും ആയിരുന്നു ഹേറോദേസ്.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;സ്വന്തം വാക്കുകളുടെ വില തിരിച്ചറിയുന്നതിൽ ഹേറോദേസ് എത്രയധികം പരാജയപ്പെട്ടിരുന്നു എന്ന് ഇന്നത്തെ വചനഭാഗത്തിൽ വ്യക്തമാണ്. ഹേറോദിയായുടെ മകളുടെ നൃത്തത്തിൽ മതിമയങ്ങി എന്നതിനൊപ്പം തന്റെ&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;അധികാരവും പ്രൌഡിയും മഹാമനസ്കതയും എല്ലാവരും മനസ്സിലാക്കണം എന്ന ദുരുദ്ദേശവും ഹേറോദേസ് ആ പെണ്‍കുട്ടിക്കു നൽകുന്ന വാഗ്ദാനത്തിൽ പ്രകടമാണ്. ആദ്യവാഗ്ദാനം കേട്ട ശ്രോതാക്കൾ നൽകിയ പുകഴ്തലുകളിൽനിന്നും ഉളവായ കോരിത്തരിപ്പാണ് ഒരു ശപഥത്തിന്റെ രൂപത്തിൽ ആ വാഗ്ദാനം വീണ്ടും ആവർത്തിക്കാൻ അയാളെ പ്രേരിപ്പിച്ചതെന്നു വ്യക്തമാണ്. നമ്മുടെ ബലഹീനതകൾ മറ്റുള്ളവരുടെ മുന്പിൽ മറയ്ക്കാൻ ശ്രമിക്കുന്ന അവസരങ്ങളിലും, നമുക്കുള്ളതിനേക്കാൾ മേന്മ മറ്റുള്ളവരുടെ മുന്നിൽ കാണിച്ച് അവരുടെ കൈയടി നേടാൻ ശ്രമിക്കുന്പോഴും നമ്മൾ ആവർത്തിച്ചു ചെയ്യുന്ന ഒരു തെറ്റാണ് വ്യക്തമായ ആലോചനകളില്ലാതെ വാഗ്ദാനങ്ങൾ നൽകുക എന്നത്. നമുക്ക് താങ്ങാവുന്നതിലും വലിയ സഹായങ്ങളും സംഭാവനകളും വാഗ്ദാനം ചെയ്യുകയും, പിന്നീട് അതേച്ചൊല്ലി ആകുലപ്പെടുകയും&amp;nbsp;കുണ്ഠിതപ്പെടുകയും ചെയ്യുന്പോൾ നാമും ഹേറോദേസിനെ അനുകരിക്കുന്നു. ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് നമുക്ക് അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ സഹോദരോടുള്ള സ്നേഹത്തെപ്രതി ചെയ്യാൻ ശ്രമിക്കുന്നതും, നമ്മുടെ പൊങ്ങച്ചത്തെ വളർത്തുന്നതിനും ദുർമോഹങ്ങളെ പ്രീണിപ്പിക്കുനതിനുമായി നമ്മുടെ കഴിവുകളിൽ ആശ്രയിച്ചുകൊണ്ട്‌ പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നതും തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട് എന്നതും ഈ അവസരത്തിൽ സ്മരണീയമാണ്.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;മനസ്സിലെ പൊങ്ങച്ചംമൂലം വാക്കുകളെ നിയന്ത്രിക്കാനാവാതെ&amp;nbsp;തെറ്റായ വാഗ്ദാനങ്ങൾ നൽകുന്നതിൽ മാത്രമല്ല നമ്മൾ ഹേറോദേസിനെ അനുകരിക്കാറുള്ളത്‌. നമുക്ക് പറ്റിയ തെറ്റിനെക്കുറിച്ച് മനസ്സാക്ഷി നമുക്ക് തിരിച്ചറിവ് നൽകുന്പോൾ, എളിമപ്പെട്ട് തെറ്റു തിരുത്തുന്നതിനു പകരം, മിഥ്യാഭിമാനത്തോടെ തെറ്റിൽതന്നെ ഉറച്ചുനിൽക്കുന്നവരും നമ്മുടെ ലോകത്ത് വിരളമല്ല. നമ്മുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് നമ്മെ കുറ്റപ്പെടുത്തുന്ന മനസ്സാക്ഷി ദൈവത്തിനു നമ്മോടുള്ള കരുണയുടെ വലിയ ഒരു ഉദാഹരണമാണ്. എന്നാൽ, മനസ്സാക്ഷിയുടെ കുറ്റപ്പെടുത്തലുകൾ നമ്മുടെ പാത നേരെയാക്കാനുള്ള ഒരു അവസരമായി കാണാതെ, തെറ്റായ വഴികളിലൂടെ നമുക്ക് ലഭിക്കുന്ന സന്തോഷങ്ങളെ കുറ്റബോധത്താൽ നിറച്ച്&amp;nbsp;ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു അസൗകര്യമായി നമ്മൾ പലപ്പോഴും കാണാറുണ്ട്‌. പാപകരമായ ജീവിതത്തിൽ തുടരാനാഗ്രഹിക്കുന്നവരെ അവരുടെ മനസ്സാക്ഷി എക്കാലവും കുറ്റപ്പെടുത്തണം എന്നില്ല. പരിശുദ്ധാത്മാവിലൂടെ മനസ്സാക്ഷി നൽകുന്ന പ്രേരണകൾ അതനുസരിക്കാൻ താല്പര്യമുള്ളവർക്കു മാത്രമുള്ളതാണ്. കുറേക്കാലം അതിനു ചെവികൊടുക്കാതിരുന്നാൽ, കനൽകെട്ട് ചാരംമൂടി നമ്മുടെ മനസ്സാക്ഷി നിർജ്ജീവമാകും. ദൈവഹിതപ്രകാരമുള്ള ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർ, ദൈവകല്പനകളെ അടിസ്ഥാനമാക്കി അവരുടെ മനസ്സാക്ഷിയെ രൂപപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ഭീരുത്വവും ദുരഭിമാനവും നിയന്ത്രിക്കാൻ കഴിയാതെപോയ ഹേറോദേസിന് നിരപരാധിയായ സ്നാപകയോഹന്നാന്റെ രക്തം ചിന്തുന്നതിൽ പങ്കാളിയാകേണ്ടിവന്നു. ദൈവം നല്കുന്ന കൃപകളും മനസ്സാക്ഷിയുടെ പ്രേരണകളും സ്വീകരിക്കാൻ വിസമ്മതിക്കുന്പോൾ നമ്മിലെ ഭീരുത്വവും&amp;nbsp;ദുരഭിമാനവും നമ്മെക്കൊണ്ടും നമുക്കിഷ്ടമില്ലാത്തതും പാപത്തിൽ നമ്മെ തളച്ചിടുന്നതുമായ നിരവധി കാര്യങ്ങൾ ചെയ്യിക്കും.&amp;nbsp;നമ്മുടെ പ്രവൃത്തിയിലെ തെറ്റുകൾ വെളിപ്പെട്ടു കിട്ടുന്ന അവസരങ്ങളിൽ,&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;മറ്റുള്ളവരിൽനിന്നും ഉണ്ടായേക്കാവുന്ന അപമാനങ്ങളും ലോകത്തിന്റെ ദൃഷ്ടിയിൽ നഷ്ടപ്പെട്ടേ&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ക്കാവുന്ന വിശ്വാസ്യതയും കാര്യമാക്കാതെ, ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് തെറ്റ് തിരുത്തുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;കാരുണ്യവാനായ ദൈവമേ, സ്വന്തം കീർത്തി&amp;nbsp;ആഗ്രഹിച്ചുകൊണ്ട്‌ നല്കിയിട്ടുള്ള വാഗ്ദാനങ്ങളെയും ഏറ്റെടുത്തിട്ടുള്ള പ്രവർത്തനങ്ങളെയും പ്രതി ഞാൻ അങ്ങയോടു മാപ്പപേക്ഷിക്കുന്നു. കർത്താവേ, അങ്ങയുടെ വഴികൾക്കനുസൃതമായി എന്റെ മനസ്സാക്ഷിയെ രൂപപ്പെടുതണമേ. മനസ്സാക്ഷിയുടെ സ്വരം ശ്രവിക്കുവാനും അതനുസരിച്ച് ജീവിക്കുവാനുമായി പിടിവാശിയും ദുരഭിമാനവും വെറുത്തുപേക്ഷിക്കാൻ എന്നെ സഹായിക്കണമേ. ആമ്മേൻ.&lt;/span&gt;&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='http://biblechinthakal.blogspot.com/feeds/3195471183686920559/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_4604.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/3195471183686920559'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/3195471183686920559'/><link rel='alternate' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_4604.html' title='ദുരഭിമാനത്തിന്റെ അനന്തരഫലങ്ങൾ'/><author><name>EMMANUEL JOSEPH</name><uri>http://www.blogger.com/profile/06645806276613242024</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3088590932999361528.post-2525633950009073785</id><published>2014-02-07T07:53:00.000+05:30</published><updated>2014-02-07T07:53:52.583+05:30</updated><category scheme="http://www.blogger.com/atom/ns#" term="പാപബോധം"/><title type='text'>ഉപദേശങ്ങളോടുള്ള പ്രതികരണം</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&quot;ഹേറോദേസ് രാജാവും ഇക്കാര്യങ്ങൾ കേട്ടു. യേശുവിന്റെ പേരു പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. ചിലർ പറഞ്ഞു: സ്നാപകയോഹന്നാൻ മരിച്ചവരിൽനിന്നു ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് അത്ഭുതകരമായ ഈ ശക്തികൾ ഇവനിൽ പ്രവർത്തിക്കുന്നത്. മറ്റുചിലർ പറഞ്ഞു: ഇവൻ എലിയാ ആണ്. വേറെ ചിലർ പറഞ്ഞു: പ്രവാചകരിൽ ഒരുവനെപ്പൊലെ ഇവനും ഒരു പ്രവാചകനാണ്‌. എന്നാൽ, ഇതെല്ലാം കേട്ടപ്പോൾ&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ഹേറോദേ&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;സ് പ്രസ്താവിച്ചു: ഞാൻ ശിരച്ചേദം ചെയ്ത യോഹന്നാൻ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു.&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ഹേറോദേ&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;സ് ആളയച്ച് യോഹന്നാനെ പിടിപ്പിക്കുകയും കാരാഗൃഹത്തിൽ ബന്ധിക്കുകയും ചെയ്തിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവൻ ഇങ്ങനെ ചെയ്തത്. അവൻ അവളെ വിവാഹം ചെയ്തിരുന്നു. യോഹന്നാൻ&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ഹേറോദേ&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;സിനോട്‌ പറഞ്ഞു: സഹോദരന്റെ ഭാര്യയെ നീ സ്വന്തമാക്കുന്നത് നിഷിദ്ധമാണ്. തന്മൂലം ഹേറോദിയായ്ക്ക് യോഹന്നാനോട് വിരോധം തോന്നി. അവനെ വധിക്കാൻ അവൾ ആഗ്രഹിച്ചു. എന്നാൽ അവൾക്കു സാധിച്ചില്ല. എന്തെന്നാൽ, യോഹന്നാൻ നീതിമാനും വിശുദ്ധനും ആണെന്ന് അറിഞ്ഞിരുന്നതുകൊണ്ട്,&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ഹേറോദേ&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;സ് അവനെ ഭയപ്പെട്ടു സംരക്ഷണം നൽകിപ്പോന്നു. അവന്റെ വാക്കുകൾ അവനെ അസ്വസ്ഥനാക്കിയിരുന്നെങ്കിലും അവൻ പറയുന്നതെല്ലാം സന്തോഷത്തോടെ കേൾക്കുമായിരുന്നു.&quot; (മർക്കോസ് 6:14-20)&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;b style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&lt;u&gt;വിചിന്തനം&lt;/u&gt;&lt;/b&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;സ്നാപകയോഹന്നാന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളാണ് ഇന്നത്തെ വചനഭാഗത്തിലൂടെ സുവിശേഷകൻ നമ്മുടെ മുന്നിൽ വിവരിക്കുന്നത്. കർത്താവിനു വഴിയൊരുക്കാൻ വന്ന യോഹന്നാൻ ഒന്നിനെയും ഭയക്കാത്തവൻ ആയിരുന്നു. സത്യവും നീതിയും നിറഞ്ഞ ഒരു ജീവിതശൈലിക്കുടമയായിരുന്ന യോഹന്നാൻ, അനീതിയായത് എവിടെ കണ്ടാലും പ്രതികരിക്കാൻ മടിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ, യോഹന്നാനു ധാരാളം ശത്രുക്കൾ ഉണ്ടായിരുന്നു.&amp;nbsp;അത്തരമൊരു&amp;nbsp;വിരോധത്തിന്റെ കഥയാണ് ഹേറോദേസിലൂടെയും ഹേറോദിയായിലൂടെയും ഇന്ന് നമ്മൾ കണ്ടുമുട്ടുന്നത്. വ്യക്തിപരമായ സുഖങ്ങൾ യോഹന്നാൻ മൂലം നഷ്ടപ്പെടുമോ എന്ന ഭയത്തിൽനിന്നായിരുന്നു അവർക്ക് സ്നാപകനോടുള്ള വിരോധം മുളപൊട്ടിയത്. രണ്ടുപേരുടെയും വിരോധത്തിന്റെ കാരണം ഒന്നായിരുന്നുവെങ്കിലും&amp;nbsp;അവർ രണ്ടുപേരും അതു പ്രകടിപ്പിച്ചത് രണ്ടു തരത്തിൽ ആയിരുന്നുതാനും.&amp;nbsp;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;ഇന്ന് നമ്മുടെ പ്രവൃത്തികളിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു തരുന്നവരോട് ഈ രണ്ടുവിധത്തിലും നമ്മൾ പ്രതികരിക്കാറുണ്ട്.&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, Times New Roman, serif;&quot;&gt;വളരെ കൌശലക്കാരനായ ഒരു വ്യക്തിയായിരുന്നു ഹേറോദേസ്. സ്വാർത്ഥതാല്പര്യങ്ങൾക്കായി അധികാരം ദുർവിനിയോഗം ചെയ്യുന്നതിന് അയാൾക്ക്‌ യാതൊരു മടിയുമില്ലായിരുന്നു. എന്നാൽ, തന്റെ പ്രജകൾ അതറിയരുത് എന്നയാൾ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ, താൻ നിഷിദ്ധമായത് ചെയ്തു എന്ന് വിളിച്ചുപറഞ്ഞ യോഹന്നാന്റെ വായടയ്ക്കുന്നതിനായി അവനെ കാരാഗൃഹത്തിൽ അടയ്ക്കാൻ ഹേറോദേസ് അമാന്തിച്ചില്ല. അതിലും വിചിത്രമായ വസ്തുത, &quot;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;അവന്റെ (യോഹന്നാന്റെ) വാക്കുകൾ അവനെ അസ്വസ്ഥനാക്കിയിരുന്നെങ്കിലും അവൻ പറയുന്നതെല്ലാം സന്തോഷത്തോടെ കേൾക്കുമായിരുന്നു&quot;, എന്നതാണ്. തന്നെക്കുറിച്ചു പറഞ്ഞത് ഇഷ്ടപ്പെടാത്തതിനാൽ താൻ തന്നെ കാരാഗൃഹത്തിൽ അടച്ച വ്യക്തിയുടെ സംഭാഷണം ശ്രവിക്കാൻ ഹേറോദേസ്‌ സമയം കണ്ടെത്തിയിരുന്നു.&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;വിചിത്രമെന്നു തോന്നുമെങ്കിലും ഹേറോദേസിന്റെ ഈ സ്വഭാവം പലപ്പോഴും നാമും അനുകരിക്കാറുണ്ട്. നമ്മുടെ തെറ്റുകൾ ചൂണ്ടിക്കാട്ടി നമ്മെ നേർവഴിക്കു നയിക്കാൻ ശ്രമിക്കുന്നവരെ&amp;nbsp;പ്രീണിപ്പിച്ചു നമ്മുടെ കൂടെ നിർത്താൻ പല വഴികളിലൂടെ നമ്മൾ ശ്രമിക്കാറുണ്ട്. അവരുടെ വാക്കുകൾകേട്ട് അവരുടെ വഴിയിലേക്ക് തിരിയുന്നതിനു പകരം, അവരെ നമ്മുടെ തെറ്റായ&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;വഴിയിലേക്ക് കൊണ്ടുവരാൻ പദ്ധതി തയ്യാറാക്കുന്പോൾ അവരെ നമ്മുടെ കാരാഗൃഹത്തിൽ അടച്ച് വായടപ്പി&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;യ്ക്കാനാണ്&amp;nbsp;നമ്മൾ പരിശ്രമിക്കുന്നത്. &amp;nbsp;അവർ പറയുന്നതെല്ലാം നമുക്ക് സ്വീകാര്യമാണെന്ന ഭാവേ, ഉള്ളിൽ അസ്വസ്ഥതയോടും പുറമേ സന്തോഷം നടിച്ചും&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;, കേട്ടതിനുശേഷം&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;പുറത്തിറങ്ങിയാൽ ഉടൻ അവർ പറയുന്നത് തിരസ്കരിക്കുന്ന സ്വഭാവവും നമ്മിലുണ്ട്.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ഹേറോദേസിന്റെ കൌശലംനിറഞ്ഞ വഴിയിലൂടെ അല്ലായിരുന്നു&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;ഹേറോദിയായുടെ യാത്ര.&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;തനിക്കിഷ്ടമില്ലാത്തതു പറഞ്ഞ യോഹന്നാന്റെ വായടപ്പിക്കുന്നതുകൊണ്ടുമാത്രം അവൾ &amp;nbsp;തൃപ്തയായിരുന്നില്ല. തന്റെ കുത്തഴിഞ്ഞ ജീവിതത്തെ ചൂണ്ടിക്കാട്ടി നന്മയിലേക്ക് നയിക്കാൻ ശ്രമിച്ച&amp;nbsp;യോഹന്നാനെ ഇല്ലാതാക്കാനാണ് അവൾ ശ്രമിച്ചത്. ഈ ഹേറോദിയായും ഇന്നത്തെ ലോകത്തിനു അപരിചിതയല്ല. ദൈവകല്പനകളുടെയും ക്രിസ്തുവിന്റെ പ്രബോധനങ്ങളുടെയും വെളിച്ചത്തിൽ നമ്മുടെ പ്രവൃത്തിയിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു നമ്മെ തിരുത്താൻ ശ്രമിക്കുന്നവരെ പകയോടെ എതിരിടുന്നവർ ധാരാളമുണ്ട് നമ്മുടെ ഇടയിലും. അവർ പറയുന്നത് ശരിയായ കാര്യങ്ങളാണെന്ന് ബോധ്യമുണ്ടെങ്കിൽകൂടിയും, തെറ്റായ പ്രവൃത്തികളിലൂടെ നാമനുഭവിക്കുന്ന സുഖങ്ങൾ ത്യജിക്കാനുള്ള മടിമൂലം, നമ്മെ തിരുത്താൻ ശ്രമിക്കുന്നവരുടെ വിശ്വാസ്യത നശിപ്പിക്കാനും അവരുടെ സൽപ്പേര് കളയാനുമുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കുന്പോൾ നാമും പിന്തുടരുന്നത് ഹേറോദിയായുടെ മാതൃകയാണ്.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ഉപദേശങ്ങളോടുള്ള പ്രതികരണം നമ്മുടെ ആത്മീയ വളർച്ചയിൽ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. &quot;&lt;/span&gt;&lt;i style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ഉപദേശം കേൾക്കുകയും പ്രബോധനം അംഗീകരിക്കുകയും ചെയ്യുക, നീ ജ്ഞാനിയാകും&lt;/i&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&quot; (സുഭാഷിതങ്ങൾ 19:20).&amp;nbsp;എല്ലാ ഉപദേശങ്ങളും നല്ലതാവണം എന്നില്ല; ദൌർഭാഗ്യവശാൽ,&amp;nbsp;ദുരുദ്ദേശത്തോടെ ഉപദേശങ്ങൾ നല്കുന്ന ചില&amp;nbsp;ആളുകൾ നമ്മുടെ ഇടയിലുണ്ട്. എല്ലാ ഉപദേശങ്ങളും, അവ എത്ര നല്ലതായാലും,&amp;nbsp;നമ്മുടെ ജീവിതവുമായി പൊരുത്തപ്പെടണം എന്നും നിർബന്ധമില്ല. എങ്കിലും, എല്ലാ ഉപദേശങ്ങളുടെയും ഉദ്ദേശശുദ്ധിയും പ്രാവർത്തികതയും സമയമെടുത്ത്‌ പ്രാർത്ഥനാപൂർവം അവലോകനം ചെയ്യേണ്ട ബാധ്യത നമുക്കുണ്ട്. ഉത്തമമായത് ഹൃദയപൂർവം സ്വീകരിക്കാനും, അല്ലാത്തവ ആദരവോടെ നിരസിക്കാനും നമ്മിൽ വസിക്കുന്ന ദൈവാത്മാവിന്റെ സഹായം നമ്മൾ തേടണം. &quot;&lt;/span&gt;&lt;i style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;ഭോഷന്റെ ദൃഷ്ടിയിൽ തന്റെ പ്രവൃത്തി ഉത്തമമാണ്; വിവേകി ഉപദേശം തേടുന്നു&lt;/i&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&quot; (സുഭാഷിതങ്ങൾ 12:15). കേൾക്കുന്ന മാത്രയിൽത്തന്നെ നമ്മിൽ വെറുപ്പും ക്രോധവും ജനിപ്പിക്കുന്ന ഉപദേശങ്ങളായിരിക്കും പല അവസരങ്ങളിലും നമ്മെ സംബന്ധിച്ചുള്ള ദൈവഹിത പ്രകാരം നൽകപ്പെടുന്ന വസ്തുനിഷ്ടമായ ഉപദേശങ്ങൾ എന്നതും നമ്മൾ ഓർമ്മിക്കേണ്ട ഒരു യാഥാർത്ഥ്യം തന്നെയാണ്. സ്വന്തം ബുദ്ധിയെ ആശ്രയിക്കാതെ, ദൈവസഹായത്തോടെ ഉപദേശങ്ങളെ വിവേചിച്ചറിഞ്ഞ് ഉചിതമായവയെ&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;&amp;nbsp;സ്വീകരിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.&lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;പ്രബോധനങ്ങളിലൂടെയും ഉപദേശങ്ങളിലൂടെയും അനുതാപത്തിന്റെയും സ്നേഹത്തിന്റെയും സുവിശേഷം ഞങ്ങൾക്കു നൽകിയ വചനമായ ദൈവമേ, അങ്ങയുടെ കല്പനകളും അങ്ങ് സ്ഥാപിച്ച സഭയുടെ നിയമങ്ങളും അങ്ങ് ബഹുമാനിക്കുന്നവരിലൂടെ എനിക്ക്&amp;nbsp;ലഭിക്കുന്പോൾ, അവ&amp;nbsp;സ്വീകരിക്കാനും അതനുസരിച്ചു ജീവിക്കാനും എന്നെ സഹായിക്കണമേ.&amp;nbsp;ജീവദായകമായ അങ്ങയുടെ വചനങ്ങൾ എന്നിൽ നിലനിൽക്കുന്നതിനും, അതുവഴി ഞാൻ അങ്ങയിൽ വസിക്കുന്നതിനും&amp;nbsp;&lt;/span&gt;&lt;span style=&quot;font-family: Georgia, &#39;Times New Roman&#39;, serif;&quot;&gt;എന്റെ ഹൃദയത്തെ തുറക്കണമേ. ആമ്മേൻ.&lt;/span&gt;&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='http://biblechinthakal.blogspot.com/feeds/2525633950009073785/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_8935.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/2525633950009073785'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3088590932999361528/posts/default/2525633950009073785'/><link rel='alternate' type='text/html' href='http://biblechinthakal.blogspot.com/2014/02/blog-post_8935.html' title='ഉപദേശങ്ങളോടുള്ള പ്രതികരണം'/><author><name>EMMANUEL JOSEPH</name><uri>http://www.blogger.com/profile/06645806276613242024</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry></feed>