<?xml version="1.0" encoding="UTF-8" standalone="no"?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><rss xmlns:itunes="http://www.itunes.com/dtds/podcast-1.0.dtd" version="2.0"><channel><title>Hasaniyyah </title><description></description><managingEditor>noreply@blogger.com (ബാവാസ്‌ കുറിയോടം)</managingEditor><pubDate>Wed, 2 Apr 2025 17:38:33 +0530</pubDate><generator>Blogger http://www.blogger.com</generator><openSearch:totalResults xmlns:openSearch="http://a9.com/-/spec/opensearchrss/1.0/">78</openSearch:totalResults><openSearch:startIndex xmlns:openSearch="http://a9.com/-/spec/opensearchrss/1.0/">1</openSearch:startIndex><openSearch:itemsPerPage xmlns:openSearch="http://a9.com/-/spec/opensearchrss/1.0/">25</openSearch:itemsPerPage><link>http://hasaniyyamadrasa.blogspot.com/</link><language>en-us</language><itunes:explicit>no</itunes:explicit><itunes:subtitle/><itunes:category text="Religion &amp; Spirituality"><itunes:category text="Islam"/></itunes:category><itunes:owner><itunes:email>noreply@blogger.com</itunes:email></itunes:owner><item><title>സുന്നി പ്രസ്ഥാനം പ്രമാണിമാരെ ഇരുത്തിയതെങ്ങനെ? </title><link>http://hasaniyyamadrasa.blogspot.com/2015/07/blog-post.html</link><category>Samastha History</category><author>noreply@blogger.com (ബാവാസ്‌ കുറിയോടം)</author><pubDate>Tue, 28 Jul 2015 18:34:00 +0530</pubDate><guid isPermaLink="false">tag:blogger.com,1999:blog-1270537680446781546.post-7098146242375289131</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;b style="background-color: #ffd966;"&gt;&amp;nbsp;പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍&lt;/b&gt;&lt;br /&gt;
&lt;span class="text_exposed_show"&gt;&lt;br /&gt;
 1954 ഫെബ്രുവരിയില്‍ എസ് വൈ എസ് സ്ഥാപിതമായ അതേവര്‍ഷത്തില്‍ തന്നെയാണ് 
ഞാന്‍ ജനിച്ചത്. അതുകൊണ്ട് തന്നെ സംഘടനയുടെ തുടക്കകാല സാഹസങ്ങളെ കുറിച്ച് 
വായിച്ചും പറഞ്ഞും കേട്ട അനുഭവങ്ങളാണ് എനിക്കുള്ളത്. എല്ലാവരും സംഘടനകളില്‍
 പ്രവര്‍ത്തിച്ചു തുടങ്ങുന്ന പ്രായമായപ്പോഴും ഞാന്‍ എവിടെയും 
ഉണ്ടായിരുന്നില്ല. 1973ല്‍ എസ് എസ് എഫ് രൂപം കൊണ്ടിരുന്നെങ്കിലും ഞാന്‍ 
അതുമായി ബന്ധപ്പെട്ടും എവിടെയും പ്രവര്‍ത്തിച്ചിരുന്നില്ല. 
വിയോജിപ്പുണ്ടായത് കൊണ്ടല്ല ഇത്. കോട്ടൂര്‍ ഉസ്താദിന്റെ അടുത്ത് മുഴുവന്‍ 
ശ്രദ്ധയും പഠനത്തില്‍ കൊടുക്കുകയും ശേഷം അധ്യാപനത്തിലേക്ക് പ്രവേശിക്കുകയും
 ചെയ്തതോടെ പരിപൂര്‍ണമായും ഞാനതിലായിപ്പോയി.&lt;/span&gt;&lt;br /&gt;
&lt;div class="text_exposed_show"&gt;
 അല്‍പ്പം വൈകി എന്നര്‍ത്ഥം. എം എം ബശീര്‍ മുസ്‌ലിയാരാണ് എനിക്ക് 
സംഘടനയിലേക്കുള്ള ഒരു നിമിത്തമുണ്ടാക്കുന്നത്. 1981ല്‍ ഞാന്‍ 
തലക്കടത്തൂരില്‍ ദര്‍സു നടത്തുന്ന കാലത്ത്. തിരൂര്‍ താഴെപാലത്ത് സുന്നീ 
മഹല്ല് ഫെഡറേഷന്റെ ഒരു കണ്‍വെന്‍ഷന്‍ നടക്കുന്നു. തലക്കടുത്തൂരിലെ 
കുഞ്ഞുട്ടി ഹാജി അങ്ങോട്ട് പോകാനിറങ്ങിയപ്പോള്‍ എന്നെയും കൂട്ടി. 
കണ്‍വെന്‍ഷന്റെ ലക്ഷ്യമോ പ്രാധാന്യമോ ഒന്നുമറിയാതെ ഞാന്‍ വെറുതെ കൂടെ 
കൂടിയതാണ്. ചെന്നുനോക്കുമ്പോള്‍ നിര്‍ജ്ജീവമായി കിടക്കുന്ന മഹല്ല് 
ഫെഡറേഷന്റെ ചെറിയമുണ്ടം പഞ്ചായത്ത് കമ്മിറ്റി പുനരുജ്ജീവിപ്പിക്കാനും 
പുനഃസംഘടിപ്പിക്കാനും വേണ്ടി വിളിച്ചു ചേര്‍ത്ത കണ്‍വെന്‍ഷനാണ്. 
മീറ്റിംഗില്‍ പുതിയ കമ്മിറ്റിയുടെ പാനല്‍ വായിച്ചപ്പോള്‍ ഒട്ടും 
പ്രതീക്ഷിക്കാതെ ഞാന്‍ പ്രസിഡന്റായി. അതായിരുന്നു സംഘടനാ രംഗത്തെ തുടക്കം. 
ബശീര്‍ മുസ്‌ലിയാരെ അന്നാണ് പരിചയപ്പെടുന്നത്. അദ്ദേഹമാണ് ഈ ഭാരവാഹിത്വം 
എല്‍പ്പിക്കുന്നതിനു പിന്നിലെ നീക്കങ്ങളെല്ലാം നടത്തിയത്.&lt;br /&gt;
 കുറച്ച് 
ദിവസങ്ങള്‍ക്ക് ശേഷം വൈലത്തൂരില്‍ മഹല്ല് ഫെഡറേഷന്റെ ഒരു യോഗത്തിനു ഞാന്‍ 
പോയി. അവിടെ വെച്ചു ബശീര്‍ മുസ്‌ലിയാരെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: 
‘ഖാദര്‍ മുസ്‌ലിയാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത, നിങ്ങളെ സമസ്തയുടെ ജില്ലാ 
ജംഇയ്യത്തുല്‍ഉലമയില്‍ എടുത്തിട്ടുണ്ട്’. എന്നിട്ടദ്ദേഹം എന്നെ 
പട്ടിക്കാട്ട് നടക്കുന്ന ജില്ലാ മുശാവറയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയും 
ചെയ്തു. കോട്ടുമല ഉസ്താദാണ് അന്ന് സമസ്തയുടെ ജില്ലാ പ്രസിഡന്റ്. അങ്ങനെ എസ്
 വൈ എസില്‍ യൂനിറ്റ് തലത്തില്‍ പോലും പ്രവര്‍ത്തിക്കുന്നതിന് മുമ്പ് ഞാന്‍ 
സമസ്തയിലെത്തി.&lt;br /&gt;
 1984-85 കാലത്ത് എസ് വൈ എസ് ജില്ലാ കമ്മിറ്റിയില്‍ 
അംഗമായി. അതിനു പിന്നിലും ബശീര്‍ മുസ്‌ലിയാര്‍ തന്നെയാണ് ഉണ്ടായിരുന്നത്. 
അധികം വൈകാതെ എസ് വൈ എസിന്റെ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 
തിരഞ്ഞെടുത്തു. ഉമറലി ശിഹാബ് തങ്ങളാണ് അന്ന് ജില്ലാ പ്രസിഡന്റ്. 
മുസ്ത്വഫല്‍ ഫൈസി ജനറല്‍ സെക്രട്ടറിയും. അങ്ങനെയാണ് ദര്‍സുമായി 
ഒതുങ്ങിക്കൂടിയിരുന്ന ഞാന്‍ സംഘടനയില്‍ സജീവമായിത്തുടങ്ങിയത്.&lt;br /&gt;
 
എന്നാല്‍, പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ തന്നെ വാക്കിലും 
പ്രവര്‍ത്തിയിലും ആലോചനയിലുമൊക്കെ ഒട്ടും സുഖകരമല്ലാത്ത ചില പ്രവണതകള്‍ 
പലരില്‍ നിന്നും പ്രകടമായി തുടങ്ങി. കോഴിക്കോട്ടുകാരോട് ഒരു അസഹിഷ്ണുതയും 
അകല്‍ച്ചയും എല്ലായ്‌പ്പോഴും ദൃശ്യമായിരുന്നു. പ്രത്യേകിച്ച് ഇ കെ 
അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ കെ ഹസന്‍ മുസ്‌ലിയാര്‍, എ പി അബൂബക്കര്‍ 
മുസ്‌ലിയാര്‍ എന്നിവരോടായിരുന്നു ഈ അസൂയ കാര്യമായുണ്ടായിരുന്നത്. ലീഗിന്റെ 
അപ്രമാദിത്വം വകവെച്ചുകൊടുക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല എന്നത് 
തന്നെയാണ് ഇതിന് കാരണം.&lt;br /&gt;
 ഒരിക്കല്‍ മലപ്പുറം ജില്ലയിലെ സുന്നി 
സംഘടനകളുടെ ഒരു സംയുക്ത മീറ്റിംഗ് വിളിച്ചു ചേര്‍ത്തു ചെമ്മാട്ട്. 
പണ്ഡിതന്‍മാരും ഉമറാക്കളും അടക്കം നിരവധി ആളുകള്‍ വന്നുചേര്‍ന്നിട്ടുണ്ട്. 
ഒരു പണ്ഡിതന്‍ എഴുന്നേറ്റ് നിന്നു പ്രസംഗിക്കാന്‍ തുടങ്ങി: ‘എ പി മര്‍കസ് 
തുടങ്ങീട്ടുണ്ട്. ഇനി നമ്മുടെ കുട്ടികളെ ചേര്‍ത്ത് പഠിപ്പിക്കണമെങ്കില്‍ 
അവരുടെ കാലുപിടിക്കാന്‍ പോവേണ്ടി വരും. അതുകൊണ്ട് നമുക്ക് മലപ്പുറത്ത് ഒരു 
സ്ഥാപനം തുടങ്ങണം.’ ഈ വാക്കുകള്‍ ഒരു സാമാന്യ മനസ്സിന് നല്‍കുന്ന സന്ദേശം 
എന്തായിരിക്കുമെന്ന് ഞാനിവിടെ പറയുന്നില്ല. അപ്പോള്‍ ഊരകത്തുകാരനായ ഒരു 
പ്രമാണി എഴുന്നേറ്റു പറഞ്ഞു: ‘നിങ്ങള്‍ മുന്നില്‍ നിന്ന് നയിച്ചാല്‍ 
നമുക്ക് എ പിയെയും കൂട്ടരെയും പരാജയപ്പെടുത്താന്‍ ഒരു പണിയുമുണ്ടാവില്ല.’ 
അപ്പോള്‍ ‘നിങ്ങള്‍ ഉണ്ടാകുമെങ്കില്‍ ഞങ്ങള്‍ മുന്നില്‍ നില്‍ക്കാം’ 
എന്നായിരുന്നു വേദിയില്‍ നിന്നുള്ള പ്രതികരണം. അങ്ങനെ ഒരു സ്ഥാപനത്തിന് 
നമുക്കിവിടെയും തറക്കല്ലിടാം എന്ന തീരുമാനത്തിലേക്കെത്തി. അങ്ങനെയാണ് 
വളാഞ്ചേരിക്കടുത്ത് കാര്‍ത്തല മര്‍കസ് തുടക്കം കുറിക്കുന്നത്.&lt;br /&gt;
 ഈ 
രൂപത്തിലുള്ള അനുഭവങ്ങള്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരുന്നു. എല്ലാത്തിനും 
പിന്നില്‍ ചില മുസ്‌ലിംലീഗ് നേതാക്കളാണ്. എന്നാല്‍ ശംസുല്‍ഉലമയുടെ അടുത്ത് 
അതൊന്നും ഏശിയില്ല. അദ്ദേഹത്തിന്റെ ഭാഷയില്‍ ‘മൊല്ലാക്കമാര്‍’ പരിഗണന പോലും
 അര്‍ഹിക്കുന്നില്ല. ആദ്ദേഹം ആ കലപിലകളെ ശ്രദ്ധിക്കുകയോ ചര്‍ച്ച ചെയ്യുകയോ 
ചെയ്യാതെ, രാഷ്ട്രീയക്കാര്‍ക്ക് പിടികൊടുക്കാതെ സമസ്തയുടെ ശാക്തീകരണ 
പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് നീങ്ങി. എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. 
ഇതിനൊരു പരിഹാരം കാണാന്‍ ഞാന്‍ സി എച്ച് ഹൈദ്രോസ് മുസ്‌ലിയാരെ കണ്ടു 
കാര്യം പറഞ്ഞു. എന്നാല്‍ ‘അത് കോഴിക്കോട്- മലപ്പുറം പ്രശ്‌നമാണ്. ഇന്നും 
ഇന്നലെയും തുടങ്ങിയതല്ല’ എന്ന മട്ടില്‍ അദ്ദേഹം ഒഴിഞ്ഞുമാറി.&lt;br /&gt; ‘മലപ്പുറം
 ലോബി’യുടെ രാഷ്ട്രീയ വിധേയത്വത്തോട് എതിര്‍പ്പുള്ളവരായിരുന്നു മലപ്പുറത്തെ
 പുതിയ തലമുറയിലെ മഹാഭൂരിപക്ഷവും. മുസ്ത്വഫല്‍ ഫൈസി, റഹ്മാന്‍ ഫൈസി, പി കെ 
അബ്ദുമുസ്‌ലിയാര്‍ തുടങ്ങിയ യുവാക്കളുടെ ഒരു തലമുറ ഈ രാഷ്ട്രീയാതിപ്രസരത്തെ
 ശക്തമായി തന്നെ നേരിട്ടു. മുസ്ത്വഫല്‍ ഫൈസി എസ് വൈ എസിന്റെ ജില്ലാ 
സെക്രട്ടറിയായതിനാല്‍ അദ്ദേഹത്തിന് ഇ കെയുടെയും എ പി ഉസ്താദിന്റെയും 
ഉദ്ദേശ്യശുദ്ധി അറിയാമായിരുന്നു. ‘അല്‍മുബാറക്’ മുന്നില്‍ വെച്ച് ഈ 
രാഷ്ട്രീയ ബാന്ധവത്തിനെതിരെ അദ്ദേഹം ശക്തമായ വിമര്‍ശനം തന്നെ എഴുതിവിട്ടു. 
ജനങ്ങള്‍ അതിന്റെ ലക്കങ്ങള്‍ക്ക് വേണ്ടി അക്ഷമരായി കാത്തിരുന്നു. അതിന്റെ 
എഡിറ്റോറിയലുകള്‍ ‘മലപ്പുറം ലോബി’ എന്നറിയപ്പെടുന്നവരെ വല്ലാതെ 
പ്രതിരോധത്തിലാക്കി. ചില ലക്കങ്ങളിലെ തലക്കെട്ടുകള്‍ പോലും വലിയ 
മൂര്‍ച്ചയുള്ളതായിരുന്നു. ‘ചേറൂര്‍ പട’ ഒരു തലക്കെട്ടാണ്. മറ്റൊരിക്കല്‍ 
‘ഉസ്താദുമാര്‍ ശറഹുല്‍അഖാഇദ് ഒരാവര്‍ത്തി കൂടി നോക്കട്ടെ’ എന്നായിരുന്നു 
ഹെഡ്ഡിംഗ്. ബിദഇകള്‍ക്ക് സലാം പറയാം എന്ന മലപ്പുറം ലോബിയിലെ ചിലരുടെ 
നിലപാടിനെ കശക്കിയെറിയുകയായിരുന്നു ലക്ഷ്യം.&lt;br /&gt;
 എല്ലാം അറിയാമെങ്കിലും 
ഞാന്‍ പ്രത്യക്ഷത്തില്‍ ആരോടും അടുപ്പം കാണിച്ചില്ല. എന്നാല്‍ 
ഫൈസിമാരുടേതാണ് ശരി എന്നു ബോധ്യമുള്ളത് കൊണ്ടും പ്രായത്തില്‍ നന്നേ 
ചെറുപ്പമായതിനാലും മാനസികമായി അവരോടാണ് ആഭിമുഖ്യമുണ്ടായിരുന്നത്. 
മുശാവറക്ക് പോകുമ്പോള്‍ മുസ്ത്വഫല്‍ ഫൈസിയുടെ കാറില്‍ ഒരുമിച്ചാണ് 
പോകാറുള്ളത്. ഒരു മീറ്റിംഗുള്ള ദിവസം, കോഴിക്കോട്ട് ഫൈസീസ് അസോസിയേഷന്റെ 
ഒരു യോഗം ഉണ്ടായതിനാല്‍ ഫൈസിമാര്‍ വന്നില്ല. അന്നു ഞാന്‍ തനിച്ചാണ് പോയത്. 
അപ്പോള്‍ കോട്ടുമല ഉസ്താദ് ചോദിച്ചു: ‘നിങ്ങളുടെ ഫൈസികള്‍ ഒക്കെ എവിടെ?’ 
ഞാന്‍ ഫൈസീസ് അസോസിയേഷന്റെ മീറ്റിംഗിനെ കുറിച്ച് പറഞ്ഞു. അപ്പോള്‍ അദ്ദേഹം 
അല്‍പ്പം ക്ഷുഭിതനായി.&lt;br /&gt;
 എനിക്ക് വിഷമം തോന്നി. പ്രശ്‌നം 
പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്യണം എന്നു കരുതി, പിന്നീട് മുസ്ത്വഫല്‍ 
ഫൈസിയെ കണ്ടു. കാര്യങ്ങളെല്ലാം പറഞ്ഞ ശേഷം ഞാന്‍ ഉണര്‍ത്തി: ‘നമുക്കിതൊന്ന്
 രമ്യതയിലെത്തിക്കണം’. എന്നാല്‍ മുസ്ത്വഫല്‍ ഫൈസിയുടെ പ്രതികരണത്തില്‍ 
ഞാന്‍ നിസ്സഹായനായി.&lt;br /&gt;
 ആയിടക്കാണ് സമസ്തയുടെ അറുപതാം വാര്‍ഷിക 
സമ്മേളനം തീരുമാനിക്കപ്പെടുന്നത്. രാഷ്ട്രീയക്കാരുടെ ഇംഗിതം 
വകവെച്ചുകൊടുക്കാതെ കണ്ണിയത്ത് ഉസ്താദ് പ്രസിഡന്റും ശംസുല്‍ഉലമ ജനറല്‍ 
സെക്രട്ടറിയുമായ കമ്മിറ്റി ഏറെ മുന്നോട്ടുപോയ ഘട്ടമാണ്. വൈസ് പ്രസിഡന്റും 
ജോയിന്റ് സെക്രട്ടറിയുമായി താജുല്‍ഉലമയും എ പി ഉസ്താദും. ഇവരും ഇതേനിലപാട് 
ശക്തമായി ഉയര്‍ത്തിപ്പിടിക്കുന്നവര്‍ തന്നെ. എസ് വൈ എസ് ആവട്ടെ, ഇ കെ ഹസന്‍
 മുസ്‌ലിയാര്‍ പ്രസിഡന്റും എ പി ഉസ്താദ് ജനറല്‍ സെക്രട്ടറിയുമായ 
കമ്മിറ്റിക്ക് കീഴിലും. ഈ ഘട്ടത്തില്‍ സമ്മേളനം നടന്നാല്‍ അതോടെ തങ്ങളുടെ 
എല്ലാ അടിവേരും ഇളകുമെന്ന് ചില ലീഗ് നേതാക്കള്‍ മനസ്സിലാക്കി. അതിനാല്‍ 
സമ്മേളനം മുടങ്ങുകയോ അവര്‍ പറയുന്ന രൂപത്തില്‍ നടക്കുകയോ ചെയ്യേണ്ടത് 
അവരുടെ ആവശ്യമായിരുന്നു. അതിന് അവര്‍ തയാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് 
നല്ലൊരു കളി നടന്നു, മലപ്പുറം ജില്ലാ ജംഇയ്യത്തുല്‍ഉലമയില്‍. സമസ്തയുടെ 
അറുപതാം വാര്‍ഷിക സമ്മേളനവുമായി ജില്ലാ ജംഇയ്യത്തുല്‍ഉലമ സഹകരിക്കണോ 
വേണ്ടയോ എന്ന് ചര്‍ച്ച ചെയ്യാന്‍ കോട്ടക്കല്‍ എ എം ഓഡിറ്റോറിയത്തില്‍ 
മീറ്റിംഗ് വിളിച്ചു. അല്‍മുബാറകിന്റെ ചില ലക്കങ്ങളുമായാണ് കെ കെ ഹസ്രത്തും 
ബശീര്‍ മുസ്‌ലിയാരും എല്ലാം മീറ്റിംഗിന് വന്നത്. അതിലെ പരാമര്‍ശങ്ങള്‍ 
വായിച്ച് വികാരാധീനരായാണ് അവര്‍ പ്രസംഗിച്ചത്. അല്‍മുബാറകിന്റെ ആളുകളുമായി 
സഹകരിക്കുന്നവരാണ് സമസ്തയുടെ സംസ്ഥാന നേതാക്കള്‍. അതിനാല്‍ സമ്മേളനവുമായി 
സഹകരിക്കാന്‍ പാടില്ല എന്ന രൂപത്തിലാണ് പ്രസംഗങ്ങളെല്ലാം പോയത്. സമ്മേളനം 
ബഹിഷ്‌കരിക്കാം എന്നായിരുന്നു പൊതുവികാരം. എതിരഭിപ്രായമുള്ള ഞാന്‍ ഒന്നും 
മിണ്ടിയില്ല. കാരണം രംഗം വഷളാകും. വളരെ ചെറുപ്പമായ ഞാന്‍ ഒറ്റപ്പെട്ടു 
പോകുകയും ചെയ്യും. എന്നെപ്പോലെ നിലപാടെടുത്ത വേറെയും ചിലര്‍ ആ 
സദസ്സിലുണ്ടായിരുന്നു. എന്നാല്‍ കോട്ടുമല ഉസ്താദ് പറഞ്ഞു: ‘ഇത് 
നമുക്കിടയിലെ ചില പ്രശ്‌നങ്ങളല്ലേ? സമ്മേളനം സംസ്ഥാനത്താകെ പ്രചാരണം 
ചെയ്തുള്ള പ്രധാനപ്പെട്ട ഒരു പരിപാടിയല്ലേ? അതുകൊണ്ട് പങ്കെടുക്കില്ല എന്ന 
തീരുമാനം എടുക്കാതിരിക്കലാണ് നല്ലത്’. ആ മീറ്റിംഗ് പൂര്‍ണമായ ഒരു 
തീരുമാനത്തിലെത്തിയില്ല. ഉച്ചതിരിഞ്ഞ് ഇതേവിഷയം ചര്‍ച്ച ചെയ്യാന്‍ എസ് വൈ 
എസിന്റെ ഒരു മീറ്റിംഗ് വിളിച്ചിരുന്നു. അതുംകൂടി കഴിഞ്ഞ് 
തീരുമാനത്തിലെത്താം എന്നു പറഞ്ഞ് പിരിഞ്ഞു.&lt;br /&gt; അന്നേദിവസം എസ് വൈ എസ് 
ജില്ലാ കമ്മിറ്റി ഇതേ ആവശ്യത്തിനു വേണ്ടി കോട്ടക്കലില്‍ തന്നെ ചേര്‍ന്നു. 
ജംഇയ്യത്തുല്‍ ഉലമയില്‍ നടന്ന അതേരൂപത്തിലുള്ള വികാരപ്രസംഗങ്ങള്‍ നടന്നു. 
മലപ്പുറം ജില്ല പങ്കെടുക്കുന്നില്ല എന്ന് തീരുമാനിക്കാനുള്ള മുറവിളി 
ശക്തമായി. മീറ്റിംഗിനെത്തിയ പണ്ഡിതന്‍മാരല്ലാത്ത എസ് വൈ എസുകാരില്‍ പലരും 
ലീഗിന്റെ സജീവ പ്രവര്‍ത്തകരും നേതാക്കളുമായിരുന്നു. അതിനാല്‍ രാവിലെ നടന്ന 
മീറ്റിംഗിലേതിലേറെ ലീഗനുകൂലികള്‍ ഈ മീറ്റിംഗില്‍ ഉണ്ടായിരുന്നു. തീരുമാനം 
അന്തിമമാകും എന്ന ഘട്ടം വന്നപ്പോള്‍ കോട്ടുമല ഉസ്താദ് എഴുന്നേറ്റു. അദ്ദേഹം
 പറഞ്ഞു: ‘മലപ്പുറം ജില്ല സഹകരിച്ചുകൊള്ളാം എന്ന് കേന്ദ്രമുശാവറയില്‍ ഞാന്‍
 പറഞ്ഞിട്ടുണ്ട്. അതിനാല്‍ പങ്കെടുക്കൂല എന്ന് തീരുമാനിക്കരുത്.’ അപ്പോള്‍ 
ചുങ്കത്തറക്കാരന്‍ ഒരുനാട്ടു പ്രമാണി, സജീവ ലീഗുകാരനായ അദ്ദേഹം 
മേശപ്പുറത്ത് ഒന്നു കൊട്ടി പരിഹാസഭാവത്തില്‍ കോട്ടുമല ഉസ്താദിന് നേരെ 
അംഗവിക്ഷേപം നടത്തി ചോദിച്ചു: ‘പങ്കെടുക്കും എന്ന് ആരോട് ചോദിച്ചാണ് വാക്ക്
 കൊടുത്തത്?’. ആരും വല്ലാതെ വേദനിച്ചുപോകുന്ന രംഗമായിരുന്നു അത്. കോട്ടുമല 
ഉസ്താദ് ആരാ? ഈ നാട്ടുപ്രമാണി ആരാ? ഉസ്താദ് വല്ലാതെയായി. അപ്പോള്‍ ചെമ്മാട്
 ബാപ്പുട്ടി ഹാജി എഴുന്നേറ്റുനിന്ന് പറഞ്ഞു: ‘ഇന്ന് അങ്ങനെ പറയാനും സമ്മതം 
കൊടുക്കാനും ഉള്ള അധികാരമൊക്കെ കോട്ടുമല ഉസ്താദിന് ഉണ്ട്’. അതുകേട്ടപ്പോള്‍
 സദസ്സില്‍ നിന്ന് വലിയ ഉച്ചത്തില്‍ തക്ബീര്‍ മുഴങ്ങി. അങ്ങനെ 
സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന തീരുമാനത്തിലെത്തി. അപ്പോള്‍ അടുത്ത 
ഘട്ടത്തിലേക്ക് ചര്‍ച്ചപോയി; ‘എങ്കില്‍ ചില ഉപാധികള്‍ വെക്കണം. സമ്മേളനം 
മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യണം. മുസ്ത്വഫല്‍ ഫൈസി, റഹ്മാന്‍ 
ഫൈസി അടക്കമുള്ള ആളുകള്‍ സ്റ്റേജില്‍ കയറാനോ ഉത്തരവാദപ്പെട്ട സമിതികളില്‍ 
ഉണ്ടാകാനോ പാടില്ല. ഇ കെ, എ പി എന്നിവരുടെ പ്രസംഗത്തില്‍ എന്തെങ്കിലും 
വിമര്‍ശനം ഉണ്ടായാല്‍ അതിന് മറുപടി പറയാന്‍ അവസരം ഉണ്ടാകും വിധം കെ വിയുടെ 
പ്രസംഗം അവര്‍ക്ക് ശേഷമായിരിക്കണം’ ഇതൊക്കെയായിരുന്നു പ്രധാന ഉപാധികള്‍. 
അത് പാലിക്കപ്പെട്ടിട്ടില്ലെങ്കില്‍ ജില്ലാ കമ്മിറ്റി പങ്കെടുക്കില്ല എന്ന്
 രേഖാമൂലം എഴുത്തയച്ചു.&lt;br /&gt;
 മലപ്പുറം ലോബിയുടെ കത്തുപോയി എന്നല്ലാതെ ഇ 
കെ അങ്ങനെ ഒരു കത്ത് കിട്ടിയിട്ടുണ്ടെന്ന ഭാവം പോലും നടിച്ചില്ല. അതിലെ 
ഉപാധികളൊന്നും അംഗീകരിച്ചതുമില്ല. സമ്മേളനത്തില്‍ എ പി ഉസ്താദ് സ്വാഗതം 
പറഞ്ഞു. കണ്ണിയത്ത് ഉസ്താദ് അധ്യക്ഷത വഹിച്ചു. ശംസുല്‍ഉലമ എല്ലാവര്‍ക്കും 
കണക്കിന് കൊടുത്തിട്ട് ഉദ്ഘാടനവും ചെയ്തു. തന്റെ ഒരു വിരല്‍ കൊണ്ട് 
സദസ്സിനെ എഴുന്നേല്‍പ്പിച്ച് ഇരുത്തിയ പ്രസിദ്ധമായ സംഭവത്തിലൂടെ കേരള 
മുസ്‌ലിംകള്‍ സമസ്തയുടെ പണ്ഡിതന്‍മാരുടെ പൂര്‍ണമായ നേതൃത്വത്തിന് 
കീഴിലാണെന്ന സന്ദേശവും അദ്ദേഹം നല്‍കി. സമ്മേളനത്തിന്റെ സുവനീറില്‍ 
മുസ്ത്വഫല്‍ ഫൈസിക്ക് പ്രധാന ഉത്തരവാദിത്വം നല്‍കുക വഴി മലപ്പുറം ലോബിയുടെ 
പ്രധാന ഉപാധി അദ്ദേഹം അവഗണിച്ചു. നിരാശരായ മലപ്പുറം ലോബി കൂടുതല്‍ 
പകയുള്ളവരായി മാറുകയും ചെയ്തു.&lt;br /&gt;
 ഫൈസിമാര്‍ ദൗത്യം തുടര്‍ന്നു. അവരുടെ
 നീക്കം വല്ലാതെ ജില്ലാ സമസ്തയെ പ്രതിരോധത്തിലാക്കിയപ്പോള്‍ പിന്നെ 
അവര്‍ക്ക് മുശാവറ കത്തയക്കുന്നത് നിര്‍ത്തി. പ്രത്യക്ഷത്തില്‍ അവര്‍ 
അകത്തും പുറത്തും അല്ലാതെയായി മാറി. ഈ വടംവലിക്കിടയില്‍ ജില്ലയില്‍ എസ് വൈ 
എസ് നിശ്ചലമായി. മഹല്ല് ഫെഡറേഷന്‍ സജീവമാകുകയും ചെയ്തു. ഇ കെ , എ പി 
നേതൃത്വത്തെ അംഗീകരിക്കാത്തവര്‍ക്ക് ആവശ്യവും അത് തന്നെയായിരുന്നു. കാരണം 
എസ് വൈ എസിന്റെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും യഥാക്രമം ഇ കെ ഹസന്‍ 
മുസ്‌ലിയാരും എ പി ഉസ്താദും ആയിരുന്നു. ജില്ലാ കമ്മിറ്റി ആകുമ്പോള്‍ 
സംസ്ഥാന കമ്മിറ്റിയെ അംഗീകരിക്കേണ്ടി വരുമല്ലോ? എന്നാല്‍ മുസ്ത്വഫല്‍ ഫൈസി 
ഉറച്ചുതന്നെയായിരുന്നു. അദ്ദേഹം മുന്‍കൈ എടുത്ത് എസ് വൈ എസ് കണ്‍വെന്‍ഷന്‍ 
വിളിച്ചുചേര്‍ത്തു. ഉമറലി ശിഹാബ് തങ്ങള്‍ക്ക് പകരം വൈലത്തൂര്‍ തങ്ങള്‍ 
പ്രസിഡന്റും മുസ്ത്വഫല്‍ ഫൈസി തന്നെ ജനറല്‍ സെക്രട്ടറിയുമായി എസ് വൈ എസ് 
പുനഃസംഘടിപ്പിച്ചു. ഞാന്‍ വൈസ് പ്രസിഡന്റായി ഈ കമ്മിറ്റിയില്‍ 
ഉണ്ടായിരുന്നു.&lt;br /&gt;
 അതിനു ശേഷം തിരൂരങ്ങാടിയില്‍ ഒരു പണ്ഡിത സമ്മേളനം 
വിളിച്ചു ചേര്‍ത്തു. ആറായിരത്തിലധികം പേര്‍ രജിസ്‌ട്രേഷന്‍ നടത്തിയിരുന്ന ആ
 സമ്മേളനത്തില്‍ രജിസ്‌ട്രേഷന്‍ നടത്താത്തവരായി ഒട്ടനവധി പേര്‍ വേറെയും 
ഉണ്ടായിരുന്നു. പണ്ഡിതന്‍മാര്‍ ആര്‍ക്കൊപ്പമാണെന്ന് 
വെളിപ്പെടുത്തലായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. ആ സമ്മേളനത്തില്‍ 
റഹ്മാന്‍ ഫൈസി മൈക്ക് ഓണ്‍ ചെയ്തു പ്രഖ്യാപിച്ചു: ‘നിലവിലുള്ള സമസ്തയുടെ 
ജില്ലാ കമ്മിറ്റി പിരിച്ചുവിടുന്നു. പുതിയ ഭാരവാഹികളും അംഗങ്ങളുമായി താഴെ 
പറയുന്നവരെ പ്രഖ്യാപിക്കുന്നു’. നെല്ലിക്കുത്ത് ഉസ്താദ് പ്രസിഡന്റും ഞാന്‍ 
ജനറല്‍ സെക്രട്ടറിയുമായ പാനലാണ് അദ്ദേഹം വായിച്ചത്. സദസ്സ് തക്ബീര്‍ 
ധ്വനികളോടെ അത് അംഗീകരിച്ചു. ഈ സംഭവത്തോടെയാണ് എനിക്ക് കത്തയക്കാതെ ആയത്. 
മാനസികമായി എതിര്‍പ്പുണ്ടായിരുന്നെങ്കിലും ആരോടും വാക്കേറ്റവും 
പരസ്യപ്രസംഗവും ഒന്നും അതുവരെ ഞാന്‍ നടത്തിയിട്ടില്ല. ഈ പണ്ഡിത 
സമ്മേളനത്തിന് പകരമായാണ് കോഴിക്കോട്ട് സമ്മേളനം നടത്തി അവര്‍ 
പരിഹാസ്യരായത്. മദ്രസാധ്യാപകരെ നിര്‍ബന്ധിച്ച് സമ്മേളനത്തില്‍ എത്തിച്ചു. 
എന്നിട്ടും എണ്ണൂറില്‍ താഴെ അംഗങ്ങളാണ് പങ്കെടുത്തത്. ഈ സമ്മേളനത്തിലാണ് 
‘ഇത് ഉലമാ സമ്മേളനമാണ്, എല്ലാവരും തലമറക്കണം’ എന്ന് ആലിക്കുട്ടി 
മുസ്‌ലിയാര്‍ക്ക് പറയേണ്ടി വന്നത്.&lt;br /&gt;
 ഇവ്വിധം കാര്യങ്ങള്‍ 
നീങ്ങുന്നതിനിടക്കാണ് തലശ്ശേരിയില്‍ കേയി സാഹിബിന്റെ വീട്ടില്‍ നടന്ന 
കൂടിക്കാഴ്ചയെ തുടര്‍ന്ന് ശംസുല്‍ഉലമ ലീഗിനോട് ആഭിമുഖ്യമുള്ള ആളാകുന്നതും 
പറഞ്ഞത് പലതും തിരുത്തി പറയുന്നതും. പിന്നീട് ഒരു ഘട്ടത്തില്‍ മുസ്ത്വഫല്‍ 
ഫൈസിയും റഹ്മാന്‍ ഫൈസിയും നിലപാട് മാറ്റി. അത്രയും കാലം അവര്‍ 
ആര്‍ക്കെതിരായിരുന്നോ അവര്‍ക്കൊപ്പം ചേര്‍ന്നു. എന്നാല്‍ എന്നെ ആര്‍ക്കും 
കാര്യങ്ങള്‍ പറഞ്ഞുധരിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഞാന്‍ ഇതെല്ലാം 
കണ്ടും കേട്ടും കൂടെ നടന്നതിനാല്‍ എനിക്ക് എല്ലാം വ്യക്തമായിരുന്നു. 
സാധാരണക്കാര്‍ കാര്യങ്ങള്‍ അറിയാതെ പോയിട്ടുണ്ടാകാം. എന്നാല്‍ 
നേതൃതലത്തില്‍ ഉള്ളവര്‍ക്കെല്ലാം സത്യമറിയാം. പുനഃസംഘാടനത്തിനു ശേഷം 
ഒരിക്കല്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരെ കണ്ടപ്പോള്‍ ഞാന്‍ 
അതുസംബന്ധമായി സംസാരിച്ചു. അന്നദ്ദേഹം ആ വിഭാഗത്തിന്റെ 
സെക്രട്ടറിയൊന്നുമായിട്ടില്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞത്, ‘എണ്‍പത് ശതമാനം എ
 പി പറയുന്നതും ഇരുപത് ശതമാനം ഇ കെ പറയുന്നതുമാണ് ശരി. ദീന്‍ നോക്കുമ്പോള്‍
 എ പി പറയുന്നിടത്താണ് കാര്യം. എന്നാല്‍ രാഷ്ട്രീയം കുറച്ചൊക്കെ 
പരിഗണിക്കേണ്ടേ, അപ്പോള്‍ ഇ കെ പറയുന്നതില്‍ ചില ന്യായങ്ങളുണ്ട്’. അപ്പോള്‍
 ഞാന്‍ ചോദിച്ചു: ‘എണ്‍പത് ശതമാനത്തിന്റെ ഒപ്പമല്ലേ നാം നില്‍ക്കേണ്ടത്?’. 
അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘നിങ്ങള്‍ 
ചെറുപ്പക്കാര്‍ക്ക് അത് പറയാം. നിങ്ങള്‍ അങ്ങനെ പറയുന്നവര്‍ ഒരു ടീമുണ്ട്. 
നിങ്ങളുടെ കൂടെ വന്നാല്‍ ഞാന്‍ ഒറ്റപ്പെട്ടുപോകും’. അദ്ദേഹത്തിനും 
കാര്യങ്ങള്‍ അറിയാം എന്നര്‍ഥം. മുസ്ത്വഫല്‍ഫൈസിയുടെ സംസാരങ്ങളില്‍ 
പലപ്പോഴും അത് അറിയാതെ വന്നുപോവാറുണ്ട്. മുമ്പ് രിസാല പ്രസിദ്ധീകരിച്ച ഒരു 
ഇന്റര്‍വ്യൂവില്‍ അത് അദ്ദേഹം തുറന്നുപറഞ്ഞിട്ടുമുണ്ട്.&lt;br /&gt;
 എല്ലാം 
ബോധ്യപ്പെട്ടാണ് ഞാന്‍ താജുല്‍ഉലമക്കും എ പി ഉസ്താദിനും ഒപ്പം നില്‍ക്കാന്‍
 തീരുമാനിച്ചത്. പിന്നെ ഒരു പ്രധാന നിമിത്തമുണ്ടായത്, ഒരിക്കല്‍ മടവൂര്‍ സി
 എം വലിയ്യുല്ലാഹിയുടെ അടുത്ത് ചെന്നപ്പോള്‍ ‘ ഉള്ളാളം തങ്ങളും എ പിയും 
പറയുന്നതാണ് ശരി, അവരുടെ കൂടെ ഉറച്ച് നില്‍ക്കണം’ എന്ന് നേരിട്ട് പറയുകയും 
കൂടി ചെയ്തതോടെ എന്റെ തീരുമാനം കൂടുതല്‍ ദൃഢമായി.&lt;br /&gt;
 മുശാവറയിലെ 
ഇറങ്ങിപ്പോക്കിന് ശേഷമാണ് ഞാന്‍ കേന്ദ്ര മുശാവറയില്‍ വരുന്നത്. മുശാവറ 
പുനഃസംഘടിപ്പിക്കാനുണ്ടായ സാഹചര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. 
മുശാവറയില്‍ വരുന്ന ഒഴിവുകള്‍ ജനറല്‍ ബോഡി ചേരാതെ നോമിനേഷനിലൂടെ നികത്തി 
മറ്റു നടപടിക്രമങ്ങളില്ലാതെ മുന്നോട്ട് പോവുകയാണ് ചെയ്തിരുന്നത്. സമസ്തയുടെ
 ബൈലോ അനുസരിച്ച് നോമിനേറ്റഡ് മെമ്പര്‍മാരുടെ തെരഞ്ഞെടുപ്പ് ശരിയാവില്ല. 
ജനറല്‍ ബോഡിയിലൂടെയാണ് പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍ 
പണ്ഡിതന്‍മാര്‍ ആരുടെ കൂടെയാണെന്ന് ബോധ്യമുള്ളതിനാല്‍ ജനറല്‍ ബോഡി 
വിളിക്കാന്‍ ധൈര്യവുമില്ല. താജുല്‍ഉലമയെയും എ പി ഉസ്താദിനെയും 
പുറത്താക്കാന്‍ മുശാവറ കൂടാനിരുന്നപ്പോള്‍ കോടതിയില്‍ നിന്ന് സ്റ്റേ 
വാങ്ങിയത് മെമ്പര്‍മാരെ നിയമപ്രകാരം തെരഞ്ഞെടുത്തതല്ല എന്നു കാണിച്ചാണ്. 
പിന്നീട് കൃത്രിമമായി ജനറല്‍ ബോഡി കൂടിയതായി രേഖകളുണ്ടാക്കിയാണ് അവര്‍ ആ 
പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചത്. ഇറങ്ങിപ്പോന്ന ശേഷം തുടര്‍നടപടിയെ കുറിച്ച് 
ആലോചിക്കാന്‍ വക്കീലിനെ സമീപിച്ചപ്പോള്‍ രണ്ട് മാര്‍ഗമാണ് അദ്ദേഹം പറഞ്ഞത്:
 ഒന്ന് വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയും പ്രസിഡന്റിനും ജനറല്‍ 
സെക്രട്ടറിക്കുമെതിരെ കേസ് കൊടുക്കുക എന്നതാണ്. എന്നാല്‍ താജുല്‍ഉലമയും എ 
പി ഉസ്താദും അതിന് തയ്യാറായില്ല. മറ്റൊന്നും കൊണ്ടല്ല, അവരോടുള്ള ആദരവ് 
കൊണ്ട് മാത്രം. രണ്ടാമത്തെ മാര്‍ഗം, മുശാവറ കൈയേറുക എന്നതായിരുന്നു. അതിനും
 അവര്‍ തയ്യാറായില്ല. പിന്നീടാണ് ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കാന്‍ 
തീരുമാനിച്ചത്.&lt;br /&gt;
 ജനറല്‍ ബോഡിക്ക് മുമ്പായി പാനലുണ്ടാക്കാന്‍ എ പി 
ഉസ്താദും മറ്റും ഒ കെ ഉസ്താദിനെ സമീപിച്ചപ്പോള്‍ ഒ കെ ഉസ്താദാണ് എന്റെ പേര്
 നിര്‍ദേശിച്ചത്. അന്നെനിക്ക് മുപ്പത്താറ് വയസ്സായിട്ടേ ഉള്ളൂ. 
ചെറുപ്പമല്ലേ എന്ന് എ പി ഉസ്താദ് ചോദിച്ചെങ്കിലും ഒ കെ ഉസ്താദ് പറഞ്ഞതിന്റെ
 അടിസ്ഥാനത്തില്‍ ഞാന്‍ മുശാവറയിലെത്തി. ജില്ലാ മുശാവറയുടെ രൂപീകരണ ചര്‍ച്ച
 വന്നപ്പോള്‍ റഹ്മാന്‍ ഫൈസി തിരൂരങ്ങാടിയില്‍ നിന്ന് പ്രഖ്യാപിച്ചത് പോലെ, 
നെല്ലിക്കുത്ത് ഉസ്താദ് പ്രസിഡന്റും ഞാന്‍ സെക്രട്ടറിയുമായി തന്നെ നിലവില്‍
 വന്നു. കുറച്ചുകാലങ്ങള്‍ക്ക് ശേഷം കേന്ദ്ര മുശാവറയുടെ ജോ. 
സെക്രട്ടറിയുമായി.&lt;br /&gt;
 സമസ്തയില്‍ വന്നതിന് ശേഷമാണ് ഞാന്‍ എസ് വൈ എസ് 
സംസ്ഥാനകമ്മിറ്റിയില്‍ വരുന്നത്. ആദ്യം കമ്മിറ്റി മെമ്പറായി പിന്നീട് 
ജനറല്‍ സെക്രട്ടറിയായി. അപ്പോള്‍ എ പി ഉസ്താദ് ആയിരുന്നു പ്രസിഡന്റ്. 
പിന്നീട് ഞാന്‍ പ്രസിഡന്റായി. ആദ്യം സി മുഹമ്മദ് ഫൈസിയും പിന്നീട് പേരോട് 
അബ്ദുര്‍റഹ്മാന്‍ സഖാഫിയുമായിരുന്നു ജനറല്‍ സെക്രട്ടറിമാര്‍. ഞാന്‍ 
സെക്രട്ടറി ആവുന്നതിന്റെ മുമ്പ് എ പി ഉസ്താദായിരുന്നു ജനറല്‍ സെക്രട്ടറി. 
ഉസ്താദിന്റെ കൂടെ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, ഇ കെ ഹസന്‍ 
മുസ്‌ലിയാര്‍, എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ 
പ്രസിഡന്റുമാരായിരുന്നിട്ടുണ്ട്. മുപ്പത് വര്‍ഷക്കാലം പ്രസിഡന്റും ജനറല്‍ 
സെക്രട്ടറിയുമായി ഉസ്താദ് എസ് വൈ എസിനെ നയിച്ചിട്ടുണ്ട്. 1974ല്‍ ഉസ്താദ് 
സെക്രട്ടറിയാകുമ്പോള്‍ നൂറിനടുത്ത് യൂനിറ്റുകള്‍ മാത്രമാണ് എസ് വൈ 
എസിനുള്ളത്. അത് പിന്നീട് കുതിച്ചു കയറി. 1974ല്‍ മുശാവറയില്‍ എത്തിയ 
ഉസ്താദിനെ 1978 ആകുമ്പോഴേക്കും ജോ സെക്രട്ടറിയായി ഇ കെ 
ഉയര്‍ത്തിക്കൊണ്ടുവന്നത് ഉസ്താദിന്റെ സംഘാടക മികവ് കൊണ്ട് കൂടിയാണ്.&lt;br /&gt;

 ഇ കെ ഹസന്‍ മുസ്‌ലിയാരുടെയും എ പി ഉസ്താദിന്റെയും നേതൃത്വത്തിലുള്ള എസ് വൈ
 എസ് കാലമാണ് സുന്നികള്‍ക്ക് സ്വത്വബോധം നല്‍കിയത്. അതുവരെ സുന്നികള്‍ 
മഹാഭൂരിപക്ഷമുള്ള മഹല്ലുകളില്‍ പോലും ബിദഇകള്‍ ഭാരവാഹികളാകുന്ന 
സ്ഥിതിയായിരുന്നു. എന്റെ നാട്ടില്‍ പൊന്മളയില്‍ പി ടി മൗലവി എന്ന 
പുത്തനാശയക്കാരന്‍ സുന്നി മഹല്ലിന്റെ സെക്രട്ടറിയായിട്ടുണ്ട്. ബിദഇകള്‍ 
നേരത്തെ തന്നെ എല്ലാ അവസരവും ചൂഷണം ചെയ്ത് വഖ്ഫ് സ്വത്തുക്കള്‍ 
തട്ടിയെടുക്കുകയും ജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്തു കൊണ്ടിരുന്നു. ലീഗ് 
രാഷ്ട്രീയത്തിനും ഈ സ്ഥിതി അനിവാര്യമായിരുന്നു. ഹസന്‍ മുസ്‌ലിയാരും എ പി 
ഉസ്താദും ഈ സ്ഥിതിക്ക് മാറ്റം വരുത്തി. എസ് വൈ എസിന്റെ ഈ മുന്നേറ്റത്തിന് 
സമസ്തയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശംസുല്‍ഉലമയുടെ മുഴുവന്‍ പിന്തുണയും
 ഉണ്ടായിരുന്നു. പിന്നീടാണ് അദ്ദേഹത്തിന് നിലപാട് മാറ്റമുണ്ടായത്.&lt;br /&gt;
 
സുന്നികളുടെ സ്വത്വത്തിന് വേണ്ടി ഉസ്താദും എസ് വൈ എസും എക്കാലവും 
നിലനിന്നപ്പോള്‍ ആദ്യം, ഇ കെക്കെതിരെ നില്‍ക്കുകയും പിന്നീട് അദ്ദേഹത്തെ 
അടര്‍ത്തിയെടുക്കുകയും ചെയ്ത വിഭാഗം അന്നും ഇന്നും എന്നും ബിദഇകളെ 
പ്രീണിപ്പിക്കാനാണ് താല്‍പര്യം കാട്ടിയത്. സമസ്തയുടെ സ്ഥാപിത ലക്ഷ്യം 
ആദര്‍ശ സംരക്ഷണവും ബിദഈ പ്രതിരോധവുമാണെങ്കില്‍ കെ എന്‍ എമ്മിന്റെ സംസ്ഥാന 
ജനറല്‍ സെക്രട്ടറി മരിച്ചപ്പോള്‍ ‘സമസ്ത’ എന്നുപറഞ്ഞുനടക്കുന്നവരുടെ 
പ്രസിഡന്റ് അയാളുടെ വിയോഗം തീരാനഷ്ടമാണ് എന്ന് അനുശോചിക്കുന്ന സ്ഥിതി 
വിശേഷം എത്ര അനവധാനപൂര്‍ണമാണ്?. കെ ടി മാനു മുസ്‌ലിയാര്‍ ഇപ്പറഞ്ഞ 
സമസ്തയുടെ സെക്രട്ടറിയായിരുന്നല്ലോ? അദ്ദേഹത്തിന്റെ ആണ്ടിന് ഇരുവിഭാഗം 
മുജാഹിദുകളുടെയും പ്രതിനിധികളും ജമാഅത്തെ ഇസ്‌ലാമിയുടെ അമീറും 
ക്ഷണിക്കപ്പെട്ടിരുന്നു. ഇത്രക്കൊരു ആദര്‍ശപരമായ അര്‍ഥശൂന്യത മറ്റാരും 
പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകില്ല. താജുല്‍ഉലമ വഫാത്തായപ്പോള്‍ വന്നില്ല, 
നല്ലതൊന്നും പറഞ്ഞതുമില്ല. ആദര്‍ശവും ജീവിതവും രണ്ട് വഴിക്ക് 
നീങ്ങുന്നുവെന്നത് മറ്റാരും പറയേണ്ട കാര്യമില്ല. അവര്‍ സ്വജീവിതം കൊണ്ട് ആ 
വൈരുദ്ധ്യം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.&lt;br /&gt;
 എസ് വൈ എസിന്റെ 
ഭാരവാഹിത്വത്തില്‍ വന്നതിന് ശേഷം കാര്യമായി ശ്രദ്ധിച്ചത് സമസ്തയുടെ 
ലക്ഷ്യമായ ആദര്‍ശ സംരക്ഷണത്തിന് തന്നെയായിരുന്നു. അതിന് വേണ്ടി വിവിധ 
പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി. നിലവില്‍ കേരളത്തിലെ ബിദഈ സംഘടനകളുടെ
 സ്ഥിതി എത്രത്തോളം ദയനീയമാണ് എന്നറിയുമ്പോഴാണ് ആ പദ്ധതികളുടെ വിജയം 
നമുക്ക് ബോധ്യമാകുന്നത്. എ പി ഉസ്താദിന്റെ കാലത്ത് മര്‍കസ് മുഖേന എസ് വൈ 
എസ് ആരംഭിച്ച വിദ്യാഭ്യാസ പ്രവര്‍ത്തനം കേരളത്തിന്റെ മുഖച്ഛായ തന്നെ 
മാറ്റി. മതവിദ്യാര്‍ഥികളുടെ അന്തസ് വര്‍ധിച്ചു. ഭൗതിക വിദ്യാഭ്യാസത്തിന്റെ 
ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്താന്‍ അതിലൂടെ സാധിച്ചു.&lt;br /&gt;
 സാന്ത്വനം 
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വളരെ സന്തോഷം നല്‍കിയ ഒരു മുന്നേറ്റമായി. 
നാടുനീളെ സാന്ത്വന കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ആവശ്യക്കാര്‍ക്ക് വേണ്ടത് 
നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു. വിവിധ ഗവണ്‍മെന്റ് ആശുപത്രികള്‍ 
കേന്ദ്രീകരിച്ച് സൗജന്യ മരുന്ന് വിതരണവും സൗജന്യ നിരക്കില്‍ ആംബുലന്‍സ് 
സേവനവും നടപ്പാക്കി. പലയിടങ്ങളിലും രോഗികള്‍ക്കും കൂടെ 
നില്‍ക്കുന്നവര്‍ക്കും ഭക്ഷണം നല്‍കി. സാന്ത്വനം വളണ്ടിയര്‍മാരുടെ 
രാപ്പകലില്ലാത്ത പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ വിവിധയിടങ്ങളില്‍ ജാതി, മത
 വിത്യാസമില്ലാതെ എല്ലാവര്‍ക്കും അനുഭവിക്കാനായി. ഇപ്പോള്‍ അറുപതാം 
വാര്‍ഷികത്തിന്റെ ഭാഗമായി പരിശീലനം നല്‍കി ക്രമപ്പെടുത്തിയ 
ഇരുപത്തയ്യായിരത്തിലധികം വരുന്ന സ്വഫ്‌വ വളണ്ടിയര്‍മാര്‍ ഈ മേഖലയില്‍ വരും 
കാലത്ത് കൂടുതല്‍ കാര്യക്ഷമതയോടെ പ്രസ്ഥാനത്തിന് സമര്‍പ്പിക്കാനുള്ള 
സന്നദ്ധ സേവകരാണ്. സമ്മേളനത്തോടനുബന്ധിച്ച് വിവിധ ഗവണ്‍മെന്റ് 
ഹോസ്പിറ്റലുകളില്‍ അറുപതോളം വാര്‍ഡുകള്‍ നവീകരിച്ച് സ്വകാര്യ ആശുപത്രികളെ 
വെല്ലുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍
 സെന്ററിന്റെ പരിസരത്ത് സ്ഥാപിതമാകാന്‍ പോകുന്ന സാന്ത്വന കേന്ദ്രം ഈ 
മേഖലയില്‍ എടുത്തുപറയാവുന്ന ഒരു നാഴികക്കല്ലാവും.&lt;br /&gt;
 പ്രവാസ ലോകത്ത് 
വിവിധ പേരുകളില്‍ ചിതറിക്കിടന്നിരുന്ന പ്രവര്‍ത്തകരെ ഐ സി എഫ് എന്ന പേരില്‍
 മുഴുവന്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും സംഘടിപ്പിച്ചു. വളരെ സ്തുത്യര്‍ഹമായ 
പ്രവര്‍ത്തനമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പഴയ കാലത്ത് ഗള്‍ഫില്‍ 
ജോലിക്ക് പോകുന്ന സുന്നികള്‍ ബിദഈ കുപ്രചാരണങ്ങളില്‍ പെട്ട് വഞ്ചിതരായി 
വഴിതെറ്റിപ്പോകുന്ന സാഹചര്യമുണ്ടായിരുന്നെങ്കില്‍ ഇന്നത് മാറി ബിദഈ 
കുടുംബങ്ങളില്‍ നിന്ന് ഗള്‍ഫിലെത്തുന്നവര്‍ക്ക് നേര്‍വഴി കാണിച്ചു 
കൊടുക്കാന്‍ കഴിയും വിധം ഐസിഎഫ് കാര്യക്ഷമമായി ഇടപെട്ട്‌കൊണ്ടിരിക്കുന്നു. 
‘പ്രവാസി വായന’ എന്ന പേരില്‍ അവര്‍ക്ക് വേണ്ടി ഒരു മാസികയും ഇപ്പോള്‍ 
തുടങ്ങിക്കഴിഞ്ഞു.&lt;br /&gt;
 സംഘടനാ രംഗത്ത് നന്നായി പ്രവര്‍ത്തിച്ച് 
പരിചയമുള്ള ഒരു സംഘം സഹപ്രവര്‍ത്തകന്‍മാര്‍ കൂടെയുണ്ടായി എന്നു തന്നെയാണ് 
എല്ലാ പ്രവര്‍ത്തനങ്ങളുടെയും സമയത്ത് ധൈര്യം നല്‍കിയ ഘടകം. ഇപ്പോഴത്തെ 
ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി എസ് എസ് എഫിന്റെ സംസ്ഥാന 
പ്രസിഡന്റായും മറ്റും പ്രവര്‍ത്തിച്ചു തഴക്കമുണ്ട്. വണ്ടൂര്‍ 
അബ്ദുര്‍റഹ്മാന്‍ ഫൈസിയുടെ സാന്നിധ്യം നയരൂപീകരണങ്ങളിലും 
ഘടനാക്രമീകരണങ്ങളിലും പദ്ധതി രൂപീകരണങ്ങളിലുമെല്ലാം വളരെ പ്രധാനപ്പെട്ട ഒരു
 ഘടകമാണ്. അതുപോലെ ഓരോ രംഗത്തും പ്രഗത്ഭമതികളായ ആളുകള്‍ ഒരേ മനസ്സോടെ 
പ്രവര്‍ത്തിച്ച് പ്രസ്ഥാനം അറുപതിലെത്തി. അറുപത് പിന്മാറ്റത്തിന്റെയോ 
അല്ലെങ്കില്‍ ഇടവേളയുടെയോ സന്ദര്‍ഭമല്ല, മുന്നേറ്റത്തിലേക്ക് കൂടുതല്‍ 
വഴികള്‍ തുറക്കാനുള്ളതാണ്. അതിന്നായി നമുക്ക് ഈ താജുല്‍ഉലമ നഗരിയില്‍ 
നിന്ന് ഊര്‍ജമെടുക്കാം.&lt;br /&gt;
&lt;br /&gt;
 കേട്ടെഴുത്ത്: എം ടി ശിഹാബുദ്ദീന്‍ സഖാഫി&lt;br /&gt;
&lt;br /&gt;
Samastha History, Causes of AP E K Split in Kerala , Samastha kerala Sunni Yuvajana Samgham, SYS History , Original Samastha, Ponmala Abdul Qadir Musliyar,&amp;nbsp;&lt;/div&gt;
&lt;/div&gt;
</description><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>മര്‍കസ് എക്സ്പോയില്‍ നിന്ന് മര്‍കസിലേക്ക് അധികം ദൂരമില്ല !!</title><link>http://hasaniyyamadrasa.blogspot.com/2014/12/blog-post.html</link><author>noreply@blogger.com (ബാവാസ്‌ കുറിയോടം)</author><pubDate>Thu, 18 Dec 2014 02:42:00 +0530</pubDate><guid isPermaLink="false">tag:blogger.com,1999:blog-1270537680446781546.post-2500198103527710304</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;div class="_5pbx userContent" data-ft="{&amp;quot;tn&amp;quot;:&amp;quot;K&amp;quot;}"&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXfSCCaxbm5upxFXahTeHU9-Qrg65ZY_AnG_sTU_UOBCH1SXq8zMELzyoINk_X-QWVYeeCCQsrLt9knul3rmPD2XS9rkDtJPLdZNAbZ_Z3Zw5K4cg-qTYgEn5sx1Q7rjmP2RJlD3T4-50/s1600/ad_1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXfSCCaxbm5upxFXahTeHU9-Qrg65ZY_AnG_sTU_UOBCH1SXq8zMELzyoINk_X-QWVYeeCCQsrLt9knul3rmPD2XS9rkDtJPLdZNAbZ_Z3Zw5K4cg-qTYgEn5sx1Q7rjmP2RJlD3T4-50/s1600/ad_1.jpg" height="245" width="400" /&gt;&lt;/a&gt;&lt;/div&gt;
&lt;br /&gt;&lt;br /&gt;&lt;span style="color: blue; font-size: large;"&gt; ഒരു&lt;/span&gt; സന്തോഷ ത്തിന്റെ നിലാവ് മായാന്‍ അധിക നേരം വേണ്ട.&lt;br /&gt;
ചിലത് അങ്ങിനെയാണ്  . &lt;br /&gt; എന്തായാലും  ഏറെ കൊതിച്ചു പോയി ...&lt;br /&gt;
  മറുനാടന്‍ മലയാളിയിലെ ആ വാര്‍ത്ത കണ്ടപ്പോള്‍.ഒരു പാട് കൂട്ടുകാര്‍ ആ 
വാര്‍ത്ത അല്ലാഹുവിനു സ്തുതികള്‍ അര്‍പ്പിച്ചു കൊണ്ട് ഷെയര്‍ 
ചെയ്തിരിക്കുന്നു . പലരുടെയും വാചകങ്ങളില്‍ അവരുടെ സന്തോഷം കാണാം .&lt;br /&gt;
 
    ഒരു പിളര്‍പ്പ് കൊണ്ട് എന്തെല്ലാം ദുരന്തങ്ങള്‍ ഞങ്ങള്‍ ഏറ്റുവാങ്ങി . 
പ്രിയപ്പെട്ട കുണ്ടൂര്‍ ഉസ്താദിന്റെ മകന്‍ കുഞ്ഞു മുതല്‍ എണ്ണാന്‍ മാത്രം 
ഞങ്ങളുടെ പ്രവര്‍ത്തകരെ അവര്‍ ക്രൂരമായി കൊല ചെയ്തിട്ടുണ്ട് . കല്ലെറിഞ്ഞും
 കൂക്ക് വിളിച്ചും   ഞങ്ങളെ ഉസ്താദ് മാരെ അവര്‍ ആക്രമിച്ചിട്ടുണ്ട് . 
ഞങ്ങളുടെ പ്രിയപ്പെട്ട നെല്ലി കുത്ത് ഉസ്താദിനെ കുത്തി മാരകമായി 
മുറിവേല്‍പ്പിച്ചു ..എ പി സുന്നി ആയതിന്റെ പേരില്‍ നിരവധി ഉസ്താദ് മാരെ 
പള്ളികളില്‍ നിന്ന് ഇറക്കി വിട്ടു . മദ്രസാ ഉസ്താദ് മാരെ അവിടെ നിന്നും 
പുറത്താക്കി ...രാഷ്ട്രീയ തിമിരം ബാധിച്ച വരാല്‍ ഈ സമൂഹത്തിനു 
അനുഭവിക്കേണ്ട വ്യഥകളുടെ കഥകള്‍ പറഞ്ഞു തീര്‍ക്കാന്‍ ഒരു രാവോന്നും പോരാ 
...&lt;br /&gt;
      പക്ഷെ എല്ലാം സഹിക്കാനും മറക്കാനും പൊറുക്കാനും , 
ഐക്യത്തിന്റെ സൂചനകള്‍ കണ്ടു  ഞങ്ങളുടെ മനസ്സ് വെമ്പി . പടച്ച റബ്ബേ ..ഈ 
ദുരന്തങ്ങളൊക്കെ ഞങ്ങള്‍ പൊറുക്കാം ..എന്നാലും നിന്റെ ദീനിന്റെ പേര് പറഞ്ഞു
 ആലിമുകളെ യും സയ്യിദന്മാരെയും പരിഹസിക്കുകയും കുറ്റം പറയുകയും ചെയ്യുന്ന 
പ്രവണത ക്കെങ്കിലും ഒരു മാറ്റം വരുമല്ലോ . അതിന്റെ പേരില്‍ ഇനിയും ഒരു 
പള്ളി ആക്രമിക്ക പ്പെടുക യില്ലല്ലോ . മുസ്ലിം ഉമ്മത്തിന്റെ എല്ലാമായ 
വിശുദ്ധ ഖുര്‍ ആനിലെ ഒരു പേജു പോലും വിദ്വാഷത്തിന്റെ പേരില്‍ കത്തിക്കാന്‍ 
ഇനി അവര്‍ ശ്രമിക്കില്ലല്ലോ .  മറ്റു സമുദായ ങ്ങള്‍ക്കിടയില്‍ ഈ ഉമ്മത്തിനെ
 കുറിച്ച് അവമതിപ്പ്‌ ഉണ്ടാക്കും വിധത്തിലുള്ള പ്രസംഗങ്ങളും , ഫ്ലക്സ് 
ഷീറ്റ് കളും അങ്ങാടികളില്‍ നിറയില്ലല്ലോ ..? പൂര്‍ വീക മഹത്തുക്കള്‍ 
അടിത്തറ പാകിയ മഹാല്ലുകളില്‍ സന്തോഷവും സമാധാനവും തിരിച്ചു വരുമല്ലോ . അംഗ 
ബലാ ബലത്തിന്റെ പേര് പറഞ്ഞു  ഒരു ഉസ്താദിനും കണ്ണീരോടെ പള്ളിയില്‍ നിന്ന് 
ഇറങ്ങേണ്ട ഗതി ഇനി വരില്ലല്ലോ ...ഐക്യ ത്തിന്റെ ഒരു നീരുറവ കാണുമ്പോഴേക്കു 
എത്രയാണ് സുന്നികളുടെ സന്തോഷം ..എത്ര ആവേശ ത്തോടെ അവരാവാര്‍ത്തകളെ സ്വാഗതം 
ചെയ്തത് .ചിലര്‍ അവരെയും കുറ്റപ്പെടുത്തി ..ആവേശ കമ്മിറ്റി ..?&lt;br /&gt;   
ഇങ്ങിനെ  ഒരു വാര്‍ത്ത കണ്ടപ്പോള്‍ അതിനെ ആവേശ ത്തോടെ ,,ഷെയര്‍ ചെയ്തവരെ  
പഴിക്കേണ്ടതുണ്ടോ ..? ഇല്ല എന്നാണു എന്റെ അഭിപ്രായം .അതവരുടെ മനസ്സ് ആണ് 
..ദീനിനോടുള്ള സ്നേഹം . ഈ ഉമ്മത്ത്‌ ഭിന്നിക്കരുത് എന്ന അതിയായ ആഗ്രഹം . &lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjh5CedlSlx6M0uBuCluFCEr6j2JwqpF-GhCir9KuUYyf1OIGVMZwmAj4WA-9FylnCZQPR3ZbLYwyyQ57xQwA-D-UKbtmJ_ZaqFtZRpsDgJTqfPZsugSr1TiIe-djqt8_lIEUhOVqt7z-I/s1600/Sayyid+Munavvarali+shihab+thangal+at+Markaz+conference.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjh5CedlSlx6M0uBuCluFCEr6j2JwqpF-GhCir9KuUYyf1OIGVMZwmAj4WA-9FylnCZQPR3ZbLYwyyQ57xQwA-D-UKbtmJ_ZaqFtZRpsDgJTqfPZsugSr1TiIe-djqt8_lIEUhOVqt7z-I/s1600/Sayyid+Munavvarali+shihab+thangal+at+Markaz+conference.jpg" height="480" width="640" /&gt;&lt;/a&gt;&lt;/div&gt;
&lt;br /&gt;
    സുന്നീ ഐക്യത്തിന് വേണ്ടി ഇറങ്ങി പുറപ്പെട്ടു അവസാനം വെറും കയ്യോടെ 
തിരിച്ചു മടങ്ങിയ ഒരു പാട് പേര്‍ ഉണ്ട് . അവര്‍ക്കെല്ലാം ഐക്യ വിരോധികള്‍ 
ആരെന്ന ചോദ്യത്തിന് ഉത്തരം കിട്ടി എന്ന് മാത്രം . ഇവിടെയും നമുക്ക് ചില 
കാര്യങ്ങള്‍ മനസ്സിലാകും. ഒരു വിഭാഗം ഈ ഒരു വാര്‍ത്ത യെ സമീപിച്ച വിധം . 
മുസ്ലിം ഉമ്മത്ത്‌ ഒന്നാകാന്‍ വഴി തെളിയുന്നു  എന്ന് കേട്ടപ്പോള്‍ അവരുടെ 
മുഖം വിവര്‍ണമായി .  അവരുടെ സന്തോഷം ഇല്ലാതായി. ഒരാള്‍ പോലും അതിനു 
അനുകൂലിച്ചു ഒരു വരി എഴുതിയത് നിങ്ങള്‍ ആരെങ്കിലും കണ്ടോ . അല്ലാഹുവേ 
നിനക്ക് സ്തുതി എന്ന ഒരു വാചകം ...ചില മുജാഹിദുകള്‍ വരെ അല്‍ഹംദുലില്ലാ 
എന്ന് എഴുതി .പക്ഷെ ചേളാരി സുന്നികള്‍ എന്ന് പറയുന്നവരുടെ സമീപനം 
എന്തായിരുന്നു . ? മുസ്ലിം ഉമ്മത്തിന്റെ ഐക്യം കാണുമ്പോള്‍ പിശാചു 
ദുഖിക്കും എന്ന് എവിടെയോ വായിച്ച തായി ഓര്‍ക്കുന്നു . ഇവിടെയും ചിലര്‍ 
ദുഃഖം .&lt;br /&gt;
   ഇനി വാര്‍ത്തയുടെ മറ്റൊരു വശത്തേക്ക് . മുനവ്വര്‍ അലി 
തങ്ങളുടെ പേജില്‍ ഇങ്ങിനെ ഒരു വിശദീകരണം ഉടനെ തന്നെ വന്നു , Inaugurating 
agar wood show room in Karanthoor. Srilankan delegates and SKSSF leaders
 are also seen .  &lt;br /&gt;   ഇതും കൂടെയുള്ള ഫോട്ടോയും  കണ്ടപ്പോള്‍ തന്നെ 
,,വശ പിശക് തോന്നി . മര്‍കസിലെ ഒരു കൂട്ടുകാരന് വിളിച്ചു . അവന്‍ പറഞ്ഞു , 
മര്‍കസ് എക്സ്പോയില്‍ ഊദ് ഷോറൂം ഉദ്ഘാടന ത്തിനു വന്നിരുന്നു എന്ന് . &lt;br /&gt;

  തങ്ങളുടെ പേജില്‍ ഈ ഒരു വിശദീകരണം വന്നതിനു ശേഷം അതുവരെ മാളത്തില്‍ 
ഒളിച്ചിരുന്ന മുസ്ലിം ഉമ്മത്തിന്റെ  ഐക്യത്തില്‍ ദുഖിക്കുന്ന ഇബ് ലീസിന്റെ ,
 പണിയാളുകള്‍ നിറഞാടാന്‍ തുടങ്ങുന്നതാണ് പിന്നെ കണ്ടത് . നോക്കൂ നിങ്ങള്‍ 
അവരുടെ ഒരു സന്തോഷം . കാരന്തൂരിലുള്ള  അത്തര്‍ കച്ചവടത്തിന്റെ 
ഉദ്ഘാടനത്തിന്നു ആണ് വന്നത് . കൂടെ എസ് കെ എസ് എഫിന്റെ ലീഡര്‍ മാരും , 
ശ്രീലങ്കന്‍ പ്രതിനിധികളും ഉണ്ട് എന്ന് തങ്ങള്‍ പറയുമ്പോള്‍ , ഞാനൊറ്റക്ക് 
അല്ല എന്ന് അനുയായികളെ അറിയിക്കുക യാണ് . ചേളാരി സംഘടനയുടെ നേതാക്കളും 
എന്നോടൊപ്പം മര്‍കസ് എക്സ്പോയില്‍ ഉണ്ട് എന്ന് . &lt;br /&gt;      ചേളാരി 
സുന്നികളെ  സമാധാനിപ്പിക്കാന്‍ തങ്ങള്‍ ഇങ്ങിനെ ഒരു വിശദീകരണം കൊടുത്താലും 
  മര്‍കസ് സമ്മേളന ത്തിനു വന്ന ശ്രീലങ്കന്‍ പ്രതിനിധികളുടെ കൂടെ , മര്‍കസ് 
സമ്മേളന ത്തിന്റെ ഭാഗമായി നടത്തുന്ന മര്‍കസ് എക്സ്പോ യിലെ ഒരു ഷോറൂം 
ഉത്ഘാടനം ചെയ്യുക എന്ന് പറഞ്ഞാല്‍ ആ സമ്മേളന ത്തോടും എക്സ്പോയുടെ   ഗുണ ഫലം
 ലഭിക്കുന്ന മര്‍കസ് എന്ന സ്ഥാപനത്തോടും ഉള്ള പോസിറ്റിവ് ആയ  സമീപനം   
തന്നെ ആണത് എന്ന് നേരായി ചിന്തിക്കുന്നവര്‍ക്ക് മനസിലാകും .അത്രയും ദൂരം 
കുറഞ്ഞല്ലോ അതിനു അല്ലാഹുവിനോട് നന്ദി പറയാം. &lt;br /&gt;   അബ്ദുല്‍ ഹഖീം അസ് ഹരി
 ഉസ്താദ് , തങ്ങളെ കണ്ടപ്പോ അവിടേക്ക് ഓടി വന്നത് ആണ് എന്നാണു മറ്റൊരു 
കുറ്റപത്രം . അത് ശരിയാകാം , എന്തായാലും വെറുപ്പ്‌ കാട്ടി പുറം തിരിഞ്ഞു 
പോയിട്ടില്ലല്ലോ . അതാണ്‌ ദീനിന് നിരക്കാത്തത് . &lt;br /&gt;
  ആരെന്തൊക്കെ 
പറഞ്ഞാലും,  കഴിഞ്ഞ വാരത്തില്‍  പേരോട് ഉസ്താദ് മൊന്നിച്ചു നെല്ലിക്കുന്ന് 
ഒരു പരിപാടിയില്‍ പങ്കെടുത്തതും ഇപ്പോള്‍ , മര്‍കസ് എക്സ്പോ യില്‍ വന്നതും 
നല്ല സൂചനകള്‍ തന്നെയാണ് , മര്‍കസ് എക്സ്പോയില്‍ നിന്നും മര്‍കസിലെക്കും 
മര്‍കസ് സമ്മേളന ത്തിലേക്കും അധികം ദൂരമില്ല ,അത് വഴി സുമനസ്സുള്ള 
സുന്നികളുടെ യോജിപ്പിനും , അകലങ്ങളില്‍ നിന്നവര്‍ അടുക്കുന്നതിന്റെ 
സൂചനകള്‍ തന്നെയാണ് നാം കാണുന്നത് .ഏതു എസ് കെ എസ് എഫുകാരന്‍ വഴിയില്‍ 
തടഞ്ഞാലും  ബഹു മുഹമ്മദലി ശിഹാബ് തങ്ങള്‍  മരണം വരെ മനസ്സില്‍ സൂക്ഷിച്ചു 
കൊണ്ട് നടന്ന ആ ആഗ്രഹം ആ മകന് നല്ലത് പോലെ അറിയാം .അത് ആദേഹം മാലോകരോട് 
പറഞ്ഞതുമാണ് . ആയതു കൊണ്ട് തന്നെ അദ്ദേഹ ത്തില്‍ നിന്ന് ഇതിലേറെ , ഈ 
ഉമ്മത്തിന്റെ യോജിപ്പ് ആഗ്രഹിക്കുന്നവര്‍ പ്രതീക്ഷിക്കുന്നുണ്ട് . ആ 
പിതാവിന്റെ ആത്മാവ് ആഗ്രഹിക്കുന്നുമുണ്ടാകും.  ശുഭ പ്രതീക്ഷ യോടെ നമുക്ക് 
പ്രാര്‍ഥിക്കാം &lt;br /&gt;
 പൂച്ച വാല്‍ : &lt;br /&gt; ഇത് സ്കൂള്‍ പരീക്ഷാ കാലം : &lt;br /&gt;
 മുനവ്വറലി തങ്ങള്‍ക്കു പകരം , ഏതെങ്കിലും ബി ജെപി നേതാവോ , വല്ല സിനിമാ 
നടന്മാരോ ആണ് ആ സ്റ്റാള്‍ ഉദ്ഘാടനം ചെയ്തിരുന്നത് എങ്കില്‍ പിന്നെയുള്ള 
ചേളാരി സുന്നീ പോസ്റ്റുകള്‍ എങ്ങിനെ എന്ന്  വിവരിക്കാം . അടിക്കുറിപ്പുള്ള 
ഫോട്ടോകള്‍ തയ്യാറാക്കുക .&lt;/div&gt;
&lt;/div&gt;
</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXfSCCaxbm5upxFXahTeHU9-Qrg65ZY_AnG_sTU_UOBCH1SXq8zMELzyoINk_X-QWVYeeCCQsrLt9knul3rmPD2XS9rkDtJPLdZNAbZ_Z3Zw5K4cg-qTYgEn5sx1Q7rjmP2RJlD3T4-50/s72-c/ad_1.jpg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>ഗുജറാത്ത് കലാപവും കാന്തപുരം വിമര്‍ശകരും </title><link>http://hasaniyyamadrasa.blogspot.com/2014/11/blog-post.html</link><category>Kerala News paper</category><author>noreply@blogger.com (ബാവാസ്‌ കുറിയോടം)</author><pubDate>Wed, 12 Nov 2014 22:49:00 +0530</pubDate><guid isPermaLink="false">tag:blogger.com,1999:blog-1270537680446781546.post-5710218594670072127</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLfwBLOBpztJVnmXE42xUGdItOmiWz_BloTzvNajlAhdb7D8tRVdM1KNj74cMlP52XbB2CuWJWsFT4OrG6_1-fKRmEtoFAT2z3J7vEtuI-mFG7rJGNWZz6zjbNEyR1c3_NlSTpIYpIf4I/s1600/ssss.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="330" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLfwBLOBpztJVnmXE42xUGdItOmiWz_BloTzvNajlAhdb7D8tRVdM1KNj74cMlP52XbB2CuWJWsFT4OrG6_1-fKRmEtoFAT2z3J7vEtuI-mFG7rJGNWZz6zjbNEyR1c3_NlSTpIYpIf4I/s640/ssss.JPG" width="640" /&gt;&lt;/a&gt;&lt;/div&gt;
&lt;div style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19.3199996948242px; margin-bottom: 6px;"&gt;
&lt;br /&gt;&lt;/div&gt;
&lt;div style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; line-height: 19.3199996948242px; margin-bottom: 6px;"&gt;
&lt;span style="line-height: 19.3199996948242px;"&gt;&lt;span style="font-size: 14px;"&gt;&amp;nbsp; &amp;nbsp; &amp;nbsp;&lt;/span&gt;&lt;span style="font-size: large;"&gt;&lt;b&gt;ഗു&lt;/b&gt;&lt;/span&gt;&lt;span style="font-size: 14px;"&gt;ജറാത്ത് കലാപത്തെ കുറിച്ച് അറിയില്ല എന്ന പേരില്‍ കാന്തപുരം ഉസ്താദിന്റെ പേരില്‍ വന്ന വാര്‍ത്താ തലകെട്ടിനെ കുറിച്ച് ഇവിടെ ഇപ്പോള്‍ ഞാന്‍ ചര്‍ച്ച ചെയ്യുന്നില്ല . വാര്‍ത്തയുടെ ഉള്ളിലേക്ക് കടക്കുമ്പോള്‍ , അത്തരം തലകെട്ടുകള്‍ മെനഞ്ഞര്‍ക്ക് എത്ര ത്തോളം പത്ര ധര്മബോധത്തിന്റെ അന്തസ്സ് ഉണ്ട് എന്ന് തിരിച്ചറിയാന്‍ അത് ഉപകരിക്കും . എഴുതി വിടുന്നവര്‍ വിഡ്ഢി ആണെന്ന് വെച്ച് മാധ്യമവും ദേശാ ഭിമാനിയും വായിക്കുന്നവര്‍ വിഡ്ഢികള്‍ ആയികൊള്ളണം എന്നില്ലല്ലോ .അത് കൊണ്ട് തന്നെ അവരെ വെറുതെ വിടാം .ജമാഅ ത്തെ ഇസ്ലാമി ശൈലിയില്‍ പറഞ്ഞാല്‍ ഏക പിതാവിന് പിറന്നവര്‍ക്കെ അന്തസ്സും ആഭിജാത്യവും ഉണ്ടാവുകയുള്ളൂ .&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/div&gt;
&lt;div style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19.3199996948242px; margin-bottom: 6px;"&gt;
ഞാന്‍ പറഞ്ഞു വരുന്നത് മറ്റൊന്നാണ് .&lt;br /&gt;ഇന്ത്യയില്‍ നിന്ന് ഇന്ന് ലോകം ശ്രദ്ധിക്കുന്നത് ഒരേ ഒരു മുസ്ലിം പണ്ഡിതന്റെ വാക്കുകള്‍ ആണ് എന്ന് ഇവിടെ പലരും തിരിച്ചറിഞ്ഞിട്ടുണ്ട് . അക്കൂട്ടത്തില്‍ ജമാഅത്തെ ഇസ്ലാമിയും മറ്റു പലരും ഉണ്ട് . ആ പണ്ഡിതന്റെ നാവില്‍ നിന്ന് രണ്ടക്ഷരം വീണു കിട്ടിയാല്‍ അത് ലോകം ശ്രദ്ധിക്കും ..വായിക്കപ്പെടും. പ്രതികരണങ്ങളും ഉണ്ടാകും.&lt;br /&gt;ഇപ്പോള്‍ ഒരു ഇലക്ഷന്‍ ഇന്ത്യ യില്‍ നടക്കുന്നില്ല . എടുത്തു പറയത്തക്ക പ്രശ്നങ്ങളൊന്നും എവിടെയും കേള്‍ക്കുന്നില്ല . പിന്നെ എന്തിനാണ് ഒരു വിദേശ മുസ്ലിം രാജ്യത്ത് സന്ദര്‍ശനം നടത്തുന്ന കാന്തപുരം ഉസ്താദിനോട് വര്‍ഷങ്ങള്‍ പിന്നിട്ട ഗുജറാത്ത് കലാപത്തെ കുറിച്ചും , ഇന്ത്യ യിലെ മുസ്ലിം സുരക്ഷയും ഭീകരതയെയും ആവര്‍ത്തിച്ചു ചോദ്യക്കുന്നത് .&lt;br /&gt;ഈ ചോദിക്കുന്നവര്‍ ഇന്ത്യക്കാര്‍ തന്നെ ആണല്ലോ . അതും പത്രക്കാര്‍ , നാട്ടിലെ വിശേഷങ്ങള്‍ &lt;br /&gt;ഗുജറാത്ത് കലാപം അറിയില്ല എന്ന വാര്‍ത്താ കട്ടിംഗ് , കാന്തപുരം വിമര്‍ശനം തൊഴിലാക്കിയവര്‍ക്ക്‌ ഉപകരിക്കുമെങ്കിലും , മനാമയിലെ പത്ര സമ്മേളന ത്തില്‍ ഈ ചോദ്യം ഉന്നയിച്ചവന്റെ ലക്‌ഷ്യം സാധ്യമാവാതെ പോകുകയാണ് ഉണ്ടായതു . ഇന്ത്യ യിലെ ഭരണ കൂടം മുസ്ലിം വിരുദ്ധമാണ് എന്നും , ന്യൂന പക്ഷങ്ങള്‍ ഇവിടെ വേട്ട യാടപ്പെടുന്നുവെന്നും , കാന്തപുരം ഉസ്താദിന്റെ നാവിലൂടെ പുറത്തേക്ക് വന്നു , അതാരുടെ ചെവിയിലൊക്കെ എത്തണം എന്നാണോ അവര്‍ ആഗ്രഹിച്ചതു ആ മോഹത്തിന്റെ കൂമ്പിനിട്ടാണ് കാന്തപുരം ഉസ്താദിന്റെ മറുപടിയുടെ പ്രഹരം ഏല്‍ക്കേണ്ടി വന്നത് .&lt;/div&gt;
&lt;table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"&gt;&lt;tbody&gt;
&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjls6rE9x2eb7S9o4NF3gXAXgkqLHYKu7mYbDtbJl5Infdca7Y05H008GjlIR0uPjrooqVV7cnA2lEpOLPBE2SAqDUMD6uIs6kvbSFqaSFF5XKCbvNkEkkSd3wcANATA5fk4u1o60jzpNo/s1600/10665235_736983113050313_5081971631261897310_n.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"&gt;&lt;img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjls6rE9x2eb7S9o4NF3gXAXgkqLHYKu7mYbDtbJl5Infdca7Y05H008GjlIR0uPjrooqVV7cnA2lEpOLPBE2SAqDUMD6uIs6kvbSFqaSFF5XKCbvNkEkkSd3wcANATA5fk4u1o60jzpNo/s320/10665235_736983113050313_5081971631261897310_n.jpg" width="305" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;&lt;span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 20px; text-align: left;"&gt;ഇമാം നവവി പുരസ്‌കാരം കാന്തപുരത്തിന്&amp;nbsp;&lt;/span&gt;&lt;br style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 20px; text-align: left;" /&gt;&lt;span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 20px; text-align: left;"&gt;കുവൈത്ത് പ്രവിശ്യാ ഗവര്‍ണര്‍ &lt;br /&gt;ശൈഖ് ഫൈസല്‍ ബിന്‍ ഹമൂദ് അല്‍ സബാഹ് &lt;br /&gt;കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ആദരിക്കുന്നു&lt;/span&gt;&lt;/td&gt;&lt;/tr&gt;
&lt;/tbody&gt;&lt;/table&gt;
കാന്തപുരത്തെക്കാളും അറിയുന്നവര്‍ അവരറിയാതെ ഒരു വാര്‍ത്തയും ഇവിടെ ഇല്ലല്ലോ ..? പിന്നെ എന്തിനു ഇത്തരം ചോദ്യങ്ങള്‍ ..? അവിടെയാണ് ഞാന്‍ മുകളില്‍ പറഞ്ഞ ലോജിക് തിരിച്ചറിഞ്ഞവരുടെ കുബുദ്ധി വര്‍ക്ക് ചെയ്യുന്നത് . പക്ഷെ ആ കുതന്ത്രം കാന്തപുരം എന്ന ജീനിയസിന്റെ മുന്നില്‍ തകര്‍ന്നടിഞ്ഞതാണ് ഇന്ന് കണ്ടത് . പത്രക്കാരന്‍ മരത്തിന്റെ ചുവട്ടില്‍ കണ്ടത് , കാന്തപുരം ഉസ്താദ് എഴാനാകാശത്തിന്റെ അപ്പുറത്ത് തന്നെ കണ്ടു . ചോദിച്ചവന്‍ ഉദ്ദേശിച്ച രൂപത്തില്‍ ഉള്ള ഒരു മറുപടിയും അദ്ദേഹത്തില്‍ നിന്ന് വന്നില്ല . എന്ത് കൊണ്ട് കാന്തപുരം ഉസ്താദും കേരളത്തില്‍ അദ്ദേഹം നേത്രത്വം നല്‍കുന്ന സുന്നീ സംഘടനകളും , ഗുജറാത്ത് ഫോക്കസ് ചെയ്യുന്നു എന്ന് നേരത്തെ തന്നെ പല ആവര്‍ത്തി ചര്‍ച്ച ചെയ്യപ്പെടുകയും , ഉത്തരം പറയുകയും ചെയ്ത വിഷയമാണ് . സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന&lt;br /&gt;
&lt;div style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19.3199996948242px; margin-bottom: 6px; margin-top: 6px;"&gt;
ഗുജറാത്ത് കലാപത്തിന്റെ മുറിവുകള്‍ ഈ നാട്ടില്‍ നിന്ന് ഉണങ്ങാതെ നില്‍ക്കുകയും , മുസ്ലിംകള്‍ ഭീതിയിലും അസ്വസ്ഥത കളിലും കാലാ കാലം കഴിഞ്ഞു കൂടണമെന്ന താല്‍പര്യവും ഇവര്‍ക്കെന്തു കൊണ്ട് എന്ന് ചിന്തിക്കുമ്പോള്‍ ചിലരുടെ കപട മുസ്ലിം സ്നേഹവും , ജമാഅത്തെ ഇസ്ലാമിയുടെ തനി നിറവും ബോധ്യമായി തുടങ്ങും . ഇന്ത്യാ രാജ്യത്ത് മുസ്ലിംകള്‍ സുരക്ഷി തരല്ല എന്ന് വരുത്തി തീര്‍ത്തു , പൊതുവേ സമാധാന അന്തരീക്ഷത്തില്‍ കഴിയുന്ന ഈ രാജ്യത്ത് താലിബാനിസ്റ്റ് കളുടെയും അല്‍ഖയ്ദ ക്കാരുടേയും വെടിയൊച്ചകള്‍ കൂടി ഇവര്‍ ആഗ്രഹിക്കുന്നുവോ .&lt;br /&gt;ഇല്ല എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല , അറബ് നാടുകളിലെ അരക്ഷിതാവസ്ഥകള്‍ നിറഞ്ഞ കഴിഞ്ഞ ദിനങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയും അവരുടെ വഴിത്തിരിവ് പത്രവും ഏതൊരു ഭാഗത്ത് നിലയുറപ്പിച്ചിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞാല്‍ , അയല്‍പക്കരാജ്യങ്ങളില്‍ അശാന്തി വിതക്കുന്നവരുടെ തോഴര്‍ ഈ നാട്ടിലും ഉണ്ടെന്നു തിരിച്ചറിയും.&lt;/div&gt;
&lt;div style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19.3199996948242px; margin-bottom: 6px; margin-top: 6px;"&gt;
മോഡി ഭരണ ത്തില്‍ ആശങ്കള്‍ ഇല്ല എന്ന് കാന്തപുരം പറഞ്ഞല്ലോ എന്നാണു ചിലരുടെ രോഷം . പത്രങ്ങളില്‍ ഉസ്താദ് പറഞ്ഞതായി കണ്ടത് അങ്ങിനെയല്ല . "മോഡി ഭരണത്തില്‍ ആശങ്കയോ പ്രതീക്ഷ യോയില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍. ഭരണം കിട്ടിയവര്‍ ഭരിക്കട്ടെ. ആര്‍ ക്കായാലും ഭരണഘടന അനുസരിച്ചേ ഭരിക്കാനാകൂ. ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ഭരണഘടനയാണ് ഇന്ത്യയുടേത്. ഭരണഘടനക്കെതിരെ പ്രവര്‍ത്തക്കുമ്പോള്‍ ശക്തമായി പ്രതികരിക്കും-കാന്തപുരം പറഞ്ഞു. "&lt;/div&gt;
&lt;div style="background-color: white; color: #141823; display: inline; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19.3199996948242px; margin-top: 6px;"&gt;
വാര്‍ത്തകളിലെ ചില വരികള്‍ മാത്രം തിരഞ്ഞെടുത്തു സോഷ്യല്‍ മീഡിയകളിലെ ആഘോഷിക്കുന്നത് പോലെയല്ല ഒരു സമുദായത്തിന്റെ നേതാവിന് ഇടപെടലുകള്‍ നടത്താന്‍ കഴിയുക . അത് കൊണ്ട് തന്നെയാണ് കാന്തപുരം ഉസ്താദിന്റെ സൂക്ഷ്മത നിറഞ്ഞ വാക്കുകള്‍ . അത് തിരിച്ചറിയണമെങ്കില്‍ ഒരു പാട് ബുദ്ധി യൊന്നും വേണ്ടതില്ല ,&lt;/div&gt;
&lt;/div&gt;
</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLfwBLOBpztJVnmXE42xUGdItOmiWz_BloTzvNajlAhdb7D8tRVdM1KNj74cMlP52XbB2CuWJWsFT4OrG6_1-fKRmEtoFAT2z3J7vEtuI-mFG7rJGNWZz6zjbNEyR1c3_NlSTpIYpIf4I/s72-c/ssss.JPG" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">1</thr:total></item><item><title>കന്നടയുടെ മണ്ണില്‍ ചരിത്രം കുറിക്കാനൊരു 'കേരള'യാത്ര </title><link>http://hasaniyyamadrasa.blogspot.com/2014/10/blog-post.html</link><author>noreply@blogger.com (ബാവാസ്‌ കുറിയോടം)</author><pubDate>Fri, 24 Oct 2014 22:56:00 +0530</pubDate><guid isPermaLink="false">tag:blogger.com,1999:blog-1270537680446781546.post-4477268612536682665</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh4fd8aOOazkDkEUDj-bB9fV_UURxWNGd3d4KF66iCuBQra3Vi9nwFRp05BWIEgQo5uPZsMTXcvCm8jKf_j5f-SWQQFQelXgtKLbUsEaAx3IyMxodupnuPOU2SXAMjTF-H87sNtM5hxSLs/s1600/1490784_877388925604610_4511318841660369101_o.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh4fd8aOOazkDkEUDj-bB9fV_UURxWNGd3d4KF66iCuBQra3Vi9nwFRp05BWIEgQo5uPZsMTXcvCm8jKf_j5f-SWQQFQelXgtKLbUsEaAx3IyMxodupnuPOU2SXAMjTF-H87sNtM5hxSLs/s1600/1490784_877388925604610_4511318841660369101_o.jpg" height="316" width="640" /&gt;&lt;/a&gt;&lt;/div&gt;
&lt;br style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 12px; line-height: 15.3599996566772px;" /&gt;&lt;b&gt;&lt;a href="https://www.facebook.com/aboobacker.kuriyedam?fref=nf" target="_blank"&gt;Bavas Kuriyodam&amp;nbsp;&lt;/a&gt;&lt;/b&gt;&lt;br /&gt;
&lt;h3 style="text-align: left;"&gt;
&lt;span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 12px; line-height: 15.3599996566772px;"&gt;കന്നടയുടെ മണ്ണില്‍ നാളെയുടെ സൂര്യോദയം പുതിയൊരു ചരിത്രത്തിനു അക്ഷരങ്ങള്‍ കുറിക്കുക യാണ് . മാനവ സമൂഹ ത്തെ മാനിക്കുക എന്നുറക്കെ ഉത്ഘോഷിച്ചു കൊണ്ട് , ശൈഖുനാ കാന്തപുരത്തിന്റെ കര്‍ണാടക യാത്ര ക്ക് ഇനി ഏതാനും മണിക്കൂറുകള്‍ കൂടി ബാക്കി .&lt;/span&gt;&lt;/h3&gt;
&lt;span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 12px; line-height: 15.3599996566772px;"&gt;ഭാരതീയ ജീവിതങ്ങളിലെ ബഹുസ്വരതകളിലും , വിഭിന്നാശയ -സംഹിത വിശ&lt;/span&gt;&lt;span class="text_exposed_show" style="background-color: white; color: #141823; display: inline; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 12px; line-height: 15.3599996566772px;"&gt;്വാസങ്ങളുടെ ജാതി - മത -രാഷ്ട്രീയ പരിസരങ്ങളിലും നിന്ന് കൊണ്ട് , മാനവ സ്നേഹത്തിന്റെ മന്ത്രങ്ങള്‍ , ..മനുഷ്യാ ,,, നിന്റെ സഹജീവിയെ കൂടി നീ മാനിക്കുക , അവന്റെ അവകാശങ്ങള്‍ നീ ഹനിക്കരുത് എന്നൊരു ഉത്ബോധന ത്തിനു ജനിച്ച നാടിന്റെയും ഭാഷാ ചുറ്റുപാടുകളുടെ യും അതിര്‍ത്തികള്‍ ക്കപ്പുറത്തെക്കൊരു മലയാളി പുത്രന്‍ ഇങ്ങിനെ കടന്നു ചെല്ലുന്നത് ചരിത്ര ത്തില്‍ ഇതാദ്യ മായിട്ടായിരിക്കും . പ്രത്യേകിച്ചും മുസ്ലിം സമുദായ ത്തില്‍ നിന്ന് . അത് കൊണ്ട് തന്നെയാണ് ഈ യാത്ര ഒരു ചരിത്ര മാകുന്നതും . ജമ്മു കാശ്മീര്‍ , ആസ്സാം , ഉത്തര്‍ പ്രദേശ്‌ , ദല്‍ഹി , ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലോക്കെ വ്യത്യസ്ത സംഗമങ്ങളും യാത്രകളും നേരത്തെ തന്നെ കാന്തപുരം ഉസ്താദ് നടത്തിയിട്ടുണ്ട് . ലക്‌ഷ്യം ഒന്നേ ഉണ്ടായിരുന്നുള്ളൂ , മാനുഷിക സേവനങ്ങള്‍ . വികസനത്തിന്റെ കാലൊച്ചകള്‍ കേള്‍ക്കാതെ , നിരക്ഷരതയുടെ ശാപം പേറി പാര്‍ശ്വവത്കരിക്ക പ്പെട്ട വിഭാഗങ്ങളെ തേടി , വിദ്യാഭ്യാസത്തിലൂടെയും സമാശ്വാസ പ്രവര്‍ത്തന ങ്ങളിലൂടെയും അവര്‍ക്ക് കരുത്തു പകര്‍ന്നു നല്‍കാനുള്ള യാത്രകള്‍ ആയിരുന്നു അവ . അതിനു ഫലവും ഉണ്ടായി നിരവധി വിദ്യാഭ്യാസ -സാംസ്കാരിക സ്ഥാപനങ്ങള്‍ പുതുതായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഉയര്‍ന്നു വന്നു . അതോടൊപ്പം വിജ്ഞാന മധു നുകര്‍ന്നു സമൂഹ ത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ പ്രാപ്തരായവരും പിറന്നു .&lt;br /&gt;&lt;br /&gt;&lt;br /&gt;കലാപങ്ങളുടെ തീച്ചൂളകളില്‍ എരിഞ്ഞു കൊണ്ടിരുന്ന സമൂഹ മായിരുന്നു ആസ്സാമില്‍ ഉണ്ടായിരുന്നതു . കാന്തപുരം ഉസ്താദിന്റെ കണ്ണും കരവും അങ്ങോട്ട്‌ തിരിഞ്ഞപ്പോള്‍ , അവര്‍ക്ക് ലഭിച്ചതു ജീവിത ത്തിലേക്ക് തിരിച്ചു വരാനുള്ളരു പിടിവള്ളി ആയിരുന്നു. വസ്ത്രവും പാര്‍പ്പിടവും , മക്കളുടെ വിദ്യാഭ്യാസ ത്തിനുള്ള വഴികളും പകര്‍ന്നു നല്‍കിയ ശൈഖ് സാബിനെ , ആസ്സാമിന്റെ മക്കള്‍ അത്ര പെട്ടെന്ന് മറക്കില്ല. അതിലേറെ അവര്‍ക്ക് സന്തോഷം ആരും തിരിഞ്ഞു നോക്കാനില്ലാ വേളയില്‍ അവരെ കെയര്‍ ചെയ്യാന്‍ ആളുണ്ടായി എന്നതാണു .&lt;br /&gt;ആസ്സാമിലെ പോലെ തന്നെ , വര്‍ഷങ്ങള്‍ക്കു മുന്നേ കഴിഞ്ഞ കലാപ ദുരന്തങ്ങളുടെ ഓര്‍മകളുടെ നീരാളി പിടുത്തത്തില്‍ നിന്ന് മോചനം കിട്ടാത്തിരുന്ന ഒരു സമൂഹത്തിനു തങ്ങളുടെ പാരമ്പര്യവും ഇസ്സത്തും ബോധ്യ പ്പെടുത്തുക യായിരുന്നു ഗുജറാത്ത് സന്ദര്‍ശനത്തിന്റെ ലക്‌ഷ്യം.&lt;br /&gt;&lt;br /&gt;കാന്തപുരം ഉസ്താദിന്റെ ഓരോ യാത്രകളും സാമൂഹിക മുന്നേറ്റങ്ങളുടെ ചരിത്രങ്ങള്‍ കൂടിയാണ് . അത് കേരളത്തിന്റെ മണ്ണിനു പുറത്തേക്ക് ആകുമ്പോള്‍ , ആ യാത്രക്ക് തിളക്കം കൂടുന്നു ..തുല്യത വിരളവും .&lt;br /&gt;ഗുല്‍ബര്‍ഗ യില്‍ നിന്ന് തുടങ്ങി മാന്ഗ്ലൂരില്‍ അവസാനിക്കുന്ന കര്‍ണാടക യാത്ര , നേരത്തെ നടന്ന അദ്ദേഹ ത്തിന്റെ ഇതര സംസ്ഥാനങ്ങളിലെക്കുള്ള യാത്രകളില്‍ നിന്ന് വ്യത്യസ്ത മാണ്.തുല്യത യില്ലാത്ത വിധം അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ കേരള മണ്ണില്‍ കാഴ്ച വെച്ച കാന്തപുരത്തിന്റെ കേരള യാത്രയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് കര്‍ണാടക യാത്ര സംഘടിപ്പിക്കപെട്ടിരിക്കുന്&lt;wbr&gt;&lt;/wbr&gt;&lt;span class="word_break" style="display: inline-block;"&gt;&lt;/span&gt;നത് . മാനുഷിക ബന്ധങ്ങള്‍ക്ക് നിലയും വിലയും ഇല്ലാതാകുന്ന വര്‍ത്തമാന കാലം , കുടുബത്തിന്റെ മുഴുവന്‍ സ്വപ്നങ്ങളും തകര്‍ക്കും വിധം പ്രതി യോഗികളെ കൊന്നു തള്ളുന്ന കൊലപാതക രാഷ്ട്രീയങ്ങള്‍ , വിചാരണ തടവിന്റെയും , അന്വേഷണ പ്രഹസനങ്ങളുടെ പേരില്‍ തടവറ കള്‍ ക്കുള്ളില്‍ ക്കിടന്നു ജീവിതം മുരടിച്ചു പോകുന്നവരുടെ അവകാശങ്ങള്‍ ഭരണ കൂടങ്ങളെ ഓര്മപ്പെടുത്താന്‍ ..അധാര്‍മികതകളും അക്രമങ്ങളും നിറഞ്ഞ . കലുഷിത സാമൂഹ്യ ചുറ്റുപാടില്‍ കാന്തപുരം ഉസ്താദ് ഉയര്‍ത്തി പിടിക്കുന്ന മാനവ സമൂഹത്തെ മാനിക്കുക എന്ന പ്രമേയത്തിനു ഏറെ പ്രസക്തി ഉണ്ട് . നന്മ ആഗ്രഹിക്കുന്ന ഏതൊരാളും നന്മയുടെ ഒരു കൈത്തിരിയെയും കണ്ടില്ലെന്നു നടിക്കരുത് . അത് കെടാതെ സൂക്ഷിക്കാനും അതിനു ഊര്‍ജ്ജം പകരാനും നമ്മളാലാവും വിധം ശ്രമിക്കേണ്ടതുണ്ട്‌ . ഏറ്റവും ചുരുങ്ങിയത് മാനസീക പിന്തുണ എങ്കിലും നല്‍കാന്‍ നമുക്ക് കഴിയണം .&lt;br /&gt;&lt;br /&gt;ചരിത്രത്തിന്റെ ഭാഗമാകാനും ചരിത്ര പുരുഷന്മാരോട് ചേര്‍ന്ന് നില്‍ക്കാനും അവര്‍ക്ക് കൈത്താങ്ങായി വര്ത്തിക്കാനും ഭാഗ്യം ലഭിക്കുക എന്നത് , കാലം ചിലര്‍ക്ക് കരുതി വെച്ച സുകൃത മാണ് . നമ്മള്‍ മലയാളീ സമൂഹത്തിനു , ഇതൊരു അഭിമാനത്തിന്റെ മുഹൂര്‍ത്തം കൂടിയാണ് . മണ്ണിന്റെയും ഭാഷയുടെയും അതിര്‍ത്തികള്‍ കടന്നു മലയാളത്തിന്റെ ഈ വിപ്ലവ നായകന്‍ കന്നടയുടെ മക്കളെ അഭിസംബോധനം ചെയ്യുമ്പോള്‍ തീര്‍ച്ച യായും അതൊരു ചരിത്രമാണ് . കാലം കാത്തു വെച്ച അത്തരം അപൂര്‍വ നിമിഷങ്ങളെ സങ്കുചിത ചിന്തകള്‍ കൊണ്ട് വേലി കെട്ടി പുറം തിരിഞ്ഞു നിന്നാല്‍ നന്മകളുടെ എതിര്‍പക്ഷത്തെ ചരിത്രം നമ്മളെ ചേര്‍ത്ത് വായിക്കുകയുള്ളൂ. അത് കൊണ്ട് തന്നെ മാനവ സമൂഹത്തിന്റെ നല്ലൊരു നാളേക്ക് വേണ്ടി നമുക്കും ഉറക്കെ ശബ്ടിക്കാം . കന്നടയുടെ മണ്ണില്‍ മനുഷ്യ മനസ്സുകളെ കോര്‍ത്തിണക്കാന്‍ കാന്തപുരം ഉസ്താദിന് കഴിയട്ടെ എന്ന് പ്രാര്‍ഥിക്കാം !!&lt;/span&gt;&lt;br /&gt;
&lt;span class="text_exposed_show" style="background-color: white; color: #141823; display: inline; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 12px; line-height: 15.3599996566772px;"&gt;&lt;br /&gt;&lt;/span&gt;
&lt;span class="text_exposed_show" style="background-color: white; color: #141823; display: inline; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 12px; line-height: 15.3599996566772px;"&gt;&lt;br /&gt;&lt;/span&gt;
&lt;span class="text_exposed_show" style="background-color: white; color: #141823; display: inline; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 12px; line-height: 15.3599996566772px;"&gt;&lt;a href="http://islamikakeralam.blogspot.in/2014/10/kanthapuram-ap-aboobacker-musliyar.html" target="_blank"&gt;Kanthapuram Karnataka yathra poster&amp;nbsp;&lt;/a&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &lt;b&gt;&lt;a href="http://islamikakeralam.blogspot.in/search/label/Karnataka%20Yathra" target="_blank"&gt;&amp;nbsp; &amp;nbsp;Karnataka yathra &amp;nbsp;More Photos&amp;nbsp;&lt;/a&gt;&lt;/b&gt;&lt;/span&gt;&lt;/div&gt;
</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh4fd8aOOazkDkEUDj-bB9fV_UURxWNGd3d4KF66iCuBQra3Vi9nwFRp05BWIEgQo5uPZsMTXcvCm8jKf_j5f-SWQQFQelXgtKLbUsEaAx3IyMxodupnuPOU2SXAMjTF-H87sNtM5hxSLs/s72-c/1490784_877388925604610_4511318841660369101_o.jpg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>നിങ്ങള്‍ വിധവകളെ കാണുന്നുണ്ടോ ...?</title><link>http://hasaniyyamadrasa.blogspot.com/2014/09/blog-post.html</link><author>noreply@blogger.com (ബാവാസ്‌ കുറിയോടം)</author><pubDate>Wed, 3 Sep 2014 11:26:00 +0530</pubDate><guid isPermaLink="false">tag:blogger.com,1999:blog-1270537680446781546.post-7735263743330321198</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-mV4OGadyhZbHXADq95iV8B4JylJfshkb8U7YVuGkS5CtzCaXgC6YyRRteu4BQNvhcDLyWgIbxIDgIHmokbs0bBy2RzNolAQ0FLpS6gYJwenp84CmULGAwviq19gKRkGT_8Rdof13Wgw/s1600/MUSLIM_WOMAN.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-mV4OGadyhZbHXADq95iV8B4JylJfshkb8U7YVuGkS5CtzCaXgC6YyRRteu4BQNvhcDLyWgIbxIDgIHmokbs0bBy2RzNolAQ0FLpS6gYJwenp84CmULGAwviq19gKRkGT_8Rdof13Wgw/s1600/MUSLIM_WOMAN.jpg" height="136" width="320" /&gt;&lt;/a&gt;&lt;/div&gt;
&lt;span class="fbPhotosPhotoCaption" data-ft="{&amp;quot;tn&amp;quot;:&amp;quot;*G&amp;quot;,&amp;quot;type&amp;quot;:45}" id="fbPhotoPageCaption" tabindex="0"&gt;&lt;span class="hasCaption"&gt;&lt;br /&gt;
  നാട്ടിലെ എസ് വൈ എസിന്റെ , സാന്ത്വനം പരിപാടിയുടെ ഭാഗമായി കഴിഞ്ഞ 
റമളാനില്‍ റിലീഫ്‌  വിതരണത്തിനു ലിസ്റ്റ് തയ്യാറാക്കുന്ന വേളയില്‍, 
ആരെയെല്ലാം പരിഗണിക്കണം എന്ന ചര്‍ച്ചയിലാണ് നാട്ടിലെ വിധവകളുടെ ഒരു 
ലിസ്റ്റ് കുറിച്ചതു . റിലീഫ്‌ വിതരണ ത്തിനു അര്‍ഹരായ വിധവകളോടൊപ്പം അല്പം 
സാമ്പത്തികമായി കഴിവുണ്ടെന്ന് കരുതി മാറ്റി വെച്ച വ&lt;span class="text_exposed_show"&gt;ിധവകളുടെയും
 കൂടെ കണക്ക് എടുത്താല്‍ , നാട്ടിലെ സ്ത്രീകണക്കില്‍ എണ്ണാന്‍ മാത്രം 
വിധവകള്‍ ഉണ്ടെന്ന വസ്തുത ഞെട്ടി പ്പിക്കുന്നതായിരുന്നു . ചിലരുടെ 
ഭര്‍ത്താക്കന്മാര്‍ ഗള്‍ഫില്‍ നിന്ന് മരിച്ചത് , യുവത്വത്തില്‍  തന്നെ 
റോഡപകടങ്ങളില്‍ ഭര്‍ത്താക്കന്‍മാര്‍ നഷ്ടപെട്ടവരാണ് ഏറെയും. അതോടൊപ്പം പല 
കാരണങ്ങളാല്‍ വിവാഹ മോചനം നടന്നവരും , പിന്നെ ഭര്‍ത്താക്കന്മാര്‍ വരുമോ 
ഇല്ലയോ എന്നറിയാതെ , മോചനം പോലും ലഭിക്കാത്തവരും . ഇവരില്‍ ഏറെയും ദാമ്പത്യ
 ജീവിതത്തിന്റെ വഴിയില്‍ ഏറെ ദൂരം സഞ്ചരിക്കാത്തവരും യുവത്വ കാലം 
വിടാത്തവരുമാണ് . പഠനകാലം പിന്നിടാത്ത മക്കളെയും ചേര്‍ത്ത് ആരോടും  പരാതി 
പറയാതെ തങ്ങള്‍ക്കു വന്ന വിധിയില്‍ ക്ഷമിച്ചു കഴിയുന്ന ഈ സ്ത്രീകള്‍ക്കും 
ഉണ്ടാവില്ലേ വികാരങ്ങളും വിചാരങ്ങളും ...? ആങ്ങളമാരുടെ ആശ്രയത്തിലോ 
അല്ലെങ്കില്‍ പിതാവിന്റെ ആശ്രയത്തിലോ അല്ലെങ്കില്‍ നാട്ടുകാരുടെ 
ആശ്രയത്തിലോ കഴിയെണ്ടാവരാണോ കാലാ കാലം ഇവര്‍ .  ഡ്രൈവര്‍ ആയിരുന്ന ഒരു 
കൂട്ടുകാരന്‍ അപകടത്തില്‍ മരണ പെട്ടിട്ടു പതിമൂന്നു കൊല്ലം എങ്കിലും 
ആയിക്കാണും , തന്റെ മോന് ഒരു വയസ്സ് ആയപ്പോഴാണ്  അവന്‍ അപകട ത്തില്‍ പെട്ട്
 മരണ പെട്ടത് . ആ വര്ഷം മുതല്‍ ഈ കഴിഞ്ഞ വര്ഷം വരെ നാട്ടിലെ റമളാന്‍ 
റിലീഫ്‌ കിറ്റില്‍ , അവന്റെ ഭാര്യ വിധവ യായി തന്നെ നില നില്‍ക്കുന്നു ..  
എന്റെ നാട് വിട്ടു തൊട്ടടുത്ത നാട്ടിലേക്ക് ചിന്തിച്ചപ്പോഴും സ്ഥിതി 
ഇതൊക്കെ  തന്നെ . &lt;br /&gt; &lt;br /&gt;    പറക്ക മുറ്റാത്ത രണ്ടു കുട്ടികളെയും 
ഭാര്യയെയും നാട്ടിലാക്കി ഗള്‍ഫിന്റെ മണ്ണില്‍ ജോലിക്ക് പോയ കൂട്ടുകാരന്‍ 
അവിടെ നടന്ന ഒരു ആക്സിടന്റില്‍ മരണപ്പെട്ടു. . വര്‍ഷങ്ങളായി ഈ സംഭവം 
കഴിഞ്ഞിട്ട് . കുട്ടികള്‍ക്ക് യതീം കുട്ടികള്‍ എന്ന പരിവേഷം കിട്ടി സഹായ 
ഹസ്തങ്ങള്‍  അവരിലേക്ക് ഒരു പാട് ചെന്നിട്ടുണ്ട് . ചിരിച്ചിരുന്ന ആ മുഖം 
മൌനി യായി എന്നതിനപ്പുറം ആ സ്ത്രീ യുടെ മനസ്സ് ആരെങ്കിലും 
ചിന്തിച്ചിട്ടുണ്ടോ എന്ന് അറിയില്ല . &lt;br /&gt;       വര്‍ധിച്ചു വരുന്ന റോഡ് 
പകടങ്ങളിലും  , ചെറുപ്പത്തില്‍ തന്നെ പിടി പെടുന്ന മാരക രോഗങ്ങളിലും പെട്ട്
 മരണ മടയുന്നവരുടെ എണ്ണം നാട്ടില്‍ വര്‍ധിക്കുമ്പോള്‍ മറുഭാഗത്ത് വിധവകളുടെ
 എണ്ണവും പെരുകുന്നു . കയ്യിലിരിക്കുന്ന പിഞ്ചു കുഞ്ഞിന്റെ യോ മറ്റു 
കുട്ടികളുടെയോ കണ്ണിലേക്ക് നോക്കി നെടുവീര്‍പ്പുകളുടെ കാലം തീര്‍ക്കാനാകും 
പിന്നെ അവരുടെ വിധി .&lt;br /&gt; &lt;br /&gt;    പെണ്ണ് മരണ പെട്ടാല്‍ , ആണുങ്ങള്‍ ആ ഒരു 
കൊല്ലത്തിനുള്ളില്‍ തന്നെ പുനര്‍ വിവാഹിതര്‍ ആവുന്നുണ്ട് . കുട്ടികളെ 
നോക്കാന്‍ ആളില്ല , വീട്ടില്‍ ആളില്ല , എന്നൊക്കെയാണ് കാരണങ്ങളായി 
കാണുന്നത് . എന്നാല്‍ സ്ത്രീകളുടെ വിഷയത്തില്‍ അവരില്‍ പലരും വിധവകളായി 
തന്നെ ജീവിതാ അവസാനം വരെ കഴിയേണ്ടി വരുന്നു . ഭാര്യയോ ഭര്‍ത്താവോ 
മരിച്ചവര്‍ക്ക് ഖുര്‍ആന്‍ (2:234) പുനര്‍വിവാഹത്തിന് അനുമതി നല്‍കുന്നു. 
തിരുനബി (സ) യുടെ കാലത്ത് വിധവാ വിവാഹത്തിനു വളരെ പ്രാധാന്യം 
നല്‍കിയിരുന്നതായി ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം . പ്രവാചകര്‍( സ)തങ്ങള്‍ 
തന്നെ അതിനു മാത്രക യാണ് .ഇരുപത്തി അഞ്ചാം വയസ്സില്‍ വിവാഹിത യായ  
അവിടുത്തെ ആദ്യ ഭാര്യ തന്നെ നാല്പതു വയസ്സുള്ള വിധവ യായ ഖദീജ ബീവി 
(റ)ആയിരുന്നു . പ്രവാചകര്‍ ( സ) തങ്ങളുടെ ഭാര്യ മാരില്‍ അധികവും 
വിധവകളായിരുന്നു എന്ന് നമുക്ക് കാണാം . പ്രവാചകന്റെ അനുചരന്മാരില്‍ നിരവധി 
പുരുഷന്മാര്‍ യുദ്ധങ്ങളില്‍ കൊല്ലപ്പെടുകയുണ്ടായി. വലിയതോതിലുള്ള 
വിധവകളുടെയും അനാഥരുടെയും സംരക്ഷണം എന്ന പ്രശ്‌നം പരിഹരിക്കേണ്ട സാഹചര്യം 
വന്നു. അനാഥരായ കുട്ടികള്‍ക്ക് മതിയായ സംരക്ഷണം നല്‍കാന്‍  ഈ 
വിധവകള്‍ക്കായില്ല. ഈ സാഹചര്യത്തിലാണ് ഒന്നിലേറെ വിവാഹം ചെയ്യാനും അത് 
നാലിലേറെ പാടില്ലെന്നുമുള്ള നിയമമുണ്ടായത് (ഖുര്‍ആന്‍ 4:3).&lt;br /&gt;   ഇന്ന് 
യുദ്ധങ്ങള്‍ ഇല്ല എങ്കിലും അപകടങ്ങളും  രോഗങ്ങളും വിധവകളെ സൃഷ്ടിക്കുന്നു .
 അവരെ സംരക്ഷിക്കുക മത പരമായ ബാധ്യതയും . പലപ്പോഴും നാട്ടിലുള്ള വിധവകളുടെ 
മനസ്സ് അറിയാന്‍ നമുക്ക് കഴിയാറില്ല .അല്ലെങ്കില്‍ നമ്മള്‍ അത്രത്തോളം 
ചിന്തിക്കുന്നുമില്ല. നമ്മുടെ സ്ത്രീകള്‍ ഉയര്ത്തി പ്പിടിക്കുന്ന 
വിശ്വാസവും ധാര്‍മികതയും കുടുംബ സ്നേഹവും കൊണ്ട് അവരാല്‍ പേര് ദോഷമൊന്നും 
കേള്‍പ്പിക്കപ്പെടുന്നില്ല എങ്കിലും , ആനുകാലിക കേരളീയ പശ്ചാത്തലത്തില്‍ 
കേള്‍ക്കുന്ന വാര്‍ത്തകളിലെ  കഴുക കണ്ണുകള്‍ അവര്‍ക്ക് പിന്നിലും ഉണ്ടാകാം .
 നിങ്ങളുടെ പരിസര ത്തേക്ക് കൂടി ഒന്ന് നോക്കുക .വിധവകളെ നിങ്ങള്‍ 
കാണുന്നുണ്ടോ എന്ന് ചോദിക്കാനെ എനിക്ക് അറിയൂ ...!കഴിയൂ ...!!&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;
&lt;span class="fbPhotosPhotoCaption" data-ft="{&amp;quot;tn&amp;quot;:&amp;quot;*G&amp;quot;,&amp;quot;type&amp;quot;:45}" id="fbPhotoPageCaption" tabindex="0"&gt;&lt;span class="hasCaption"&gt;&lt;span class="text_exposed_show"&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;
&lt;span class="fbPhotosPhotoCaption" data-ft="{&amp;quot;tn&amp;quot;:&amp;quot;*G&amp;quot;,&amp;quot;type&amp;quot;:45}" id="fbPhotoPageCaption" tabindex="0"&gt;&lt;span class="hasCaption"&gt;&lt;span class="text_exposed_show"&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;
&lt;span class="fbPhotosPhotoCaption" data-ft="{&amp;quot;tn&amp;quot;:&amp;quot;*G&amp;quot;,&amp;quot;type&amp;quot;:45}" id="fbPhotoPageCaption" tabindex="0"&gt;&lt;span class="hasCaption"&gt;&lt;span class="text_exposed_show"&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;
&lt;span class="fbPhotosPhotoCaption" data-ft="{&amp;quot;tn&amp;quot;:&amp;quot;*G&amp;quot;,&amp;quot;type&amp;quot;:45}" id="fbPhotoPageCaption" tabindex="0"&gt;&lt;span class="hasCaption"&gt;&lt;span class="text_exposed_show"&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;
&lt;span class="fbPhotosPhotoCaption" data-ft="{&amp;quot;tn&amp;quot;:&amp;quot;*G&amp;quot;,&amp;quot;type&amp;quot;:45}" id="fbPhotoPageCaption" tabindex="0"&gt;&lt;span class="hasCaption"&gt;&lt;span class="text_exposed_show"&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;
&lt;span class="fbPhotosPhotoCaption" data-ft="{&amp;quot;tn&amp;quot;:&amp;quot;*G&amp;quot;,&amp;quot;type&amp;quot;:45}" id="fbPhotoPageCaption" tabindex="0"&gt;&lt;span class="hasCaption"&gt;&lt;span class="text_exposed_show"&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;
&lt;span class="fbPhotosPhotoCaption" data-ft="{&amp;quot;tn&amp;quot;:&amp;quot;*G&amp;quot;,&amp;quot;type&amp;quot;:45}" id="fbPhotoPageCaption" tabindex="0"&gt;&lt;span class="hasCaption"&gt;&lt;span class="text_exposed_show"&gt;&lt;br /&gt;&lt;span&gt; --------------------------&lt;/span&gt;&lt;wbr&gt;&lt;/wbr&gt;&lt;span class="word_break"&gt;&lt;/span&gt;-----------BAVAS KURIYODAM ---------------&lt;br /&gt;
 ഈ പോസ്റ്റ്‌   എഴുതിയത്  ഒരു കാഴ്ച പ്പാട് മാത്രമായാണ് . സൂചിപ്പിച്ച മത 
ഉദ്ധരണികള്‍ മറ്റൊരു സൈറ്റില്‍ നിന്നുമാണ് . മത  വിഷയങ്ങള്‍ ആധികാരിക മായി 
പറയേണ്ടത് പണ്ഡിതന്‍മാരാണ് .അതിനാല്‍ തന്നെ  തെറ്റുണ്ടെങ്കില്‍ തിരുത്താന്‍
 അപേക്ഷ .  Photo : Google&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;
</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-mV4OGadyhZbHXADq95iV8B4JylJfshkb8U7YVuGkS5CtzCaXgC6YyRRteu4BQNvhcDLyWgIbxIDgIHmokbs0bBy2RzNolAQ0FLpS6gYJwenp84CmULGAwviq19gKRkGT_8Rdof13Wgw/s72-c/MUSLIM_WOMAN.jpg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>ജനാസ നിസ്കാരം : ചില ചിന്തകള്‍ </title><link>http://hasaniyyamadrasa.blogspot.com/2014/08/blog-post_24.html</link><author>noreply@blogger.com (ബാവാസ്‌ കുറിയോടം)</author><pubDate>Sun, 24 Aug 2014 20:38:00 +0530</pubDate><guid isPermaLink="false">tag:blogger.com,1999:blog-1270537680446781546.post-5826472999937917855</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"&gt;&lt;tbody&gt;
&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4xQrWpOINitQxwRYqQO1iGN5g1-qp6IJKUrHSfeVY57TBiTs_ui3b4dE7v3YR6mpxW3j_Is7M-TYDJ6lx1zhlKoxNNo4iBncn8AR07FwLkxQ6aKUBBehqvTrKEDfl3YTp_W17ckYoHFc/s1600/ettikkulam.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"&gt;&lt;img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4xQrWpOINitQxwRYqQO1iGN5g1-qp6IJKUrHSfeVY57TBiTs_ui3b4dE7v3YR6mpxW3j_Is7M-TYDJ6lx1zhlKoxNNo4iBncn8AR07FwLkxQ6aKUBBehqvTrKEDfl3YTp_W17ckYoHFc/s1600/ettikkulam.jpg" height="240" width="320" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;&lt;span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px; text-align: left;"&gt;മര്‍ഹും ഉള്ളാള്‍ തങ്ങളുടെ ജനാസ ഒരു നോക്ക് &lt;br /&gt;കാണാനുള്ളവരുടെ ഒഴുക്ക്&lt;/span&gt;&lt;/td&gt;&lt;/tr&gt;
&lt;/tbody&gt;&lt;/table&gt;
&lt;span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px;"&gt;&lt;br /&gt;&lt;/span&gt;
&lt;span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px;"&gt;&lt;br /&gt;&lt;/span&gt;
&lt;span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px;"&gt;പല പ്പോഴും ജനാസ നിസ്കാരങ്ങള്‍ക്ക് പങ്കെടുക്കുമ്പോള്‍ മനസ്സിലേക്ക് ഉയര്‍ന്നു വരുന്ന ഒരു ചോദ്യമുണ്ട് ..പടച്ചോനെ ഇത്ര ആളുകള്‍ എനിക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കാന്‍ ഉണ്ടാകുമോ ...? കൂടുതല്‍ ആളുകള്‍ ജനാസ നിസ്കാരത്തില്‍ പങ്കു കൊണ്ടാല്‍ അതിനു വലിയ ശ്രേഷ്ടത കല്‍പ്പിക്കുകയും , മയ്യിത്തിന്റെ ഗുണമായി അത് എണ്ണുകയും ചെയ്യുന്നു . പണ്ഡിതന്മാര്‍ക്കും വലിയ ഉസ്താദ് മാര്‍ക്കുമൊക്കെ വേണ്ടി മയ്യിത്ത് നിസ്കരിക്കാന&lt;/span&gt;&lt;span class="text_exposed_show" style="background-color: white; color: #141823; display: inline; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px;"&gt;്‍ എത്രയാണ് ജനം തടിച്ചു കൂടുന്നത് ,,, കഴിഞ്ഞ ആഴ്ച മരണപ്പെട്ട തിരൂരങ്ങാടി ബാപ്പു മുസ്ലിയാരുടെ ജനാസ നിസ്കാരം പല തവണ കളായാണ് ആവര്‍ത്തി ക്കപ്പെട്ടത് , പതിനാലായിരത്തോളം ശിഷ്യന്മാരും അവരുടെ ശിഷ്യന്‍ മാരും ഉള്ള അനുഗ്രഹീതനായ പണ്ഡിതനായിരുന്നു മര്‍ഹും തിരൂരങ്ങാടി ബാപ്പു ഉസ്താദ്‌ .&lt;br /&gt;നമ്മില്‍ നിന്നും ഈ അടുത്ത് വിട പറഞ്ഞ , വന്ദ്യരായ താജുല്‍ ഉലമയുടെ ജനാസ നിസ്കാരത്തില്‍ പങ്കു കൊള്ളാന്‍ പന്ത്രണ്ട് കിലോമീറ്ററിലേറെ ദൂരം ജനങ്ങള്‍ നടന്നു നീങ്ങി ,, അത്രക്കായിരുന്നു ജന ബാഹുല്യം ...ഇല്‍മിന്റെ സേവകനാവുന്നതിലൂടെ പണ്ഡിതന്മാര്‍ക്കു കിട്ടുന്ന മഹത്തായ ഒരു പദവി തന്നെയാണ് ജനാസ നിസ്കാരത്തിലുള്ള ഈ ജനപങ്കാളിത്തം .&lt;br /&gt;പണ്ഡിതനോ , ഏതെന്കിലും ഹൈറായ നിലക്ക് പ്രമുഖനോ അല്ലാതായിപോകുമ്പോള്‍ , നമ്മുടെയൊക്കെ ജനാസ നിസ്കരിക്കനുള്ളവരുടെ എണ്ണം പള്ളിയുടെ അകത്തെ റൂമിലേക്ക്‌ ഒതുങ്ങി പോകുന്നു . പല ജനാസ നിസ്കാര ത്തിലും നാം പങ്കു കൊള്ളുമ്പോള്‍ നാം അറിയാത്തവര്‍ ആയിരിക്കും അവിടെ ഏറെയും ...മരണപെട്ട വ്യക്തിക്ക് ഇവരെയൊക്കെ അറിയുമായിരിക്കുമോ ..?&lt;br /&gt;നമ്മെ പരിചയമുള്ളവര്‍ മാത്രം ജനാസ നിസ്കാരത്തിനു വരുന്നുവെങ്കില്‍ അത് വളരെ എത്ര കുറവ് ആയിരിക്കുമല്ലേ .. എന്റെ മനസ്സില്‍ ഇവിടെയാണ്‌ സംഘടനാ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന താല്‍പര്യങ്ങളില്‍ ഒന്ന് , മരണ പ്പെട്ടു എന്ന വിവരം അറിഞ്ഞാല്‍ , ജനാസ നിസ്കാരത്തിലേക്ക് പങ്കു കൊള്ളിക്കാന്‍ മറ്റുള്ളവരെ തോന്നിപ്പിക്കുന്ന മാനസിക ബന്ധം ഒരു സംഘടനാ പ്രവര്‍ത്തകന്‍ ആവുന്നതിലൂടെ നേടി എടുക്കാന്‍ കഴിയുമെന്ന തോന്നല്‍ ഉള്ളില്‍ ഉണ്ട് . നാം സൌഹ്രദം പങ്കു വെക്കുമ്പോള്‍ പരസ്പരം വസ്സിയത്ത് ചെയ്യേണ്ട കാര്യവും , സ്നേഹ ബന്ധം ഉണ്ടാക്കുമ്പോള്‍ നമ്മുടെ നിയ്യത്തും , നമുക്ക് വേണ്ടി നിസ്കരിക്കാനുള്ള ഒരു കൂട്ട് കാരനെയാണ് ഞാന്‍ കണ്ടെത്തുന്നത് എന്നതാകുന്നതല്ലേ ഗുണം .&lt;br /&gt;ഒരു സ്നേഹിതന്‍ മരണപ്പെട്ടു എന്ന് കേട്ടാല്‍ , അവനോടു നമുക്ക് ചെയ്യാനുള്ള ഏറ്റവും വലിയ ബാധ്യത അവന്റെ ജനാസ നിസ്കാരത്തില്‍ പങ്കെടുക്കുക എന്നതാണു , അതിനു കഴിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് വേണ്ടി നമ്മുടെ പരിസരത്ത് ജനാസ നിസ്കാരം സംഘടിപ്പിക്കുക എന്നതും . ഓരോ ജനാസ നിസ്കാരവും നാട്ടിലോ പരിസരത്തോ നടക്കുമ്പോള്‍ , അതിനെ കണ്ടില്ലെന്നു നാം നടിച്ചാല്‍ , നാളെ നമ്മുടെ മയ്യിത്ത് , പള്ളിയില്‍ നിസ്കാരത്തിനായി വെക്കുമ്പോള്‍ , അകത്തെ പള്ളിയുടെ ഹാള്‍ പോലും നിറയാന്‍ ആളില്ലാതെ പോകും .. കൊടുത്തതല്ലേ തിരിച്ചു കിട്ടൂ ...അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ , നമ്മില്‍ നിന്നും മരണപെട്ടവരുടെ ഖബര്‍ ജീവിതം അവന്‍ സന്തോഷത്തിലാക്കട്ടെ ..ആമീന്‍ .&lt;/span&gt;&lt;/div&gt;
</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4xQrWpOINitQxwRYqQO1iGN5g1-qp6IJKUrHSfeVY57TBiTs_ui3b4dE7v3YR6mpxW3j_Is7M-TYDJ6lx1zhlKoxNNo4iBncn8AR07FwLkxQ6aKUBBehqvTrKEDfl3YTp_W17ckYoHFc/s72-c/ettikkulam.jpg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">1</thr:total></item><item><title>കാന്തപുരം വിരോധത്തില്‍ പണിത  ബ്ലോഗന്‍ പോസ്റ്റും ചില യാഥാര്‍ത്ഥ്യങ്ങളും </title><link>http://hasaniyyamadrasa.blogspot.com/2014/08/blog-post_34.html</link><author>noreply@blogger.com (ബാവാസ്‌ കുറിയോടം)</author><pubDate>Thu, 21 Aug 2014 00:46:00 +0530</pubDate><guid isPermaLink="false">tag:blogger.com,1999:blog-1270537680446781546.post-5175571172962763566</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGy_t8SusRHRLtldmKLLTQzPtp3AMdKq4fzMQ6nLPaUmSLgPZcGmUTq8wQQjt1l5y9Jy-g8MPh55szMUZdRT-r-NObMlYClfCEB_XuRKxsodOPZS1RVNMp8N1qbYxyxikSRrG9zLrDdvs/s1600/44444.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGy_t8SusRHRLtldmKLLTQzPtp3AMdKq4fzMQ6nLPaUmSLgPZcGmUTq8wQQjt1l5y9Jy-g8MPh55szMUZdRT-r-NObMlYClfCEB_XuRKxsodOPZS1RVNMp8N1qbYxyxikSRrG9zLrDdvs/s1600/44444.JPG" height="211" width="320" /&gt;&lt;/a&gt;&lt;/div&gt;
&lt;div style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px; margin-bottom: 6px;"&gt;
&lt;br /&gt;
------------------------------------------------------------------------&lt;/div&gt;
&lt;div style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px; margin-bottom: 6px; margin-top: 6px;"&gt;
കാന്തപുരം എ പി ഉസ്താദിന്റെ മകന്‍ എ പി അബ്ദുല്‍ ഹഖീം ഉസ്താദ്‌ , ഒരു വ്യാജ ശൈഖിനെ , പ്രമോട്ട് ചെയ്യുന്നു എന്ന് പറഞ്ഞു , സ്വന്തം പേര് മറച്ചു വെക്കുന്ന ഒരു ബ്ലോഗ്ഗന്‍ ബ്ലോഗ്‌ എഴുതുകയും ,മറുനാടന്‍ മലയാളി അതേറ്റു പിടിച്ചു സ്പെഷ്യല്‍ റിപ്പോര്‍ട ആയി അവതരിപ്പിക്കുകയും ചെയ്തിരുന്നു . മലേഷ്യ കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന ഡോ. ശൈഖു ഇസ്മായില്‍ ഖാസിമിന്റെയും , എ പി അബ്ദുല്‍ ഹഖീമിന്റെയും മേല്‍ നിരവധി നുണകള്‍ പ്രചരിപ്പിക്കുകയും വായനക്കാരെ , തെറ്റി ദ്ധരിപ്പിക്കുകയുമാണ് ഇവര്‍ രണ്ടു കൂട്ടരും ചെയ്തത് . ബ്ലോഗന്‍ ഇങ്ങിനെ ബ്ലോഗ്‌ എഴുതിയപ്പോള്‍ , ശൈഖു ഇസ്മായില്‍ ഹഖീം ഉസ്താതിന്റെ കോളേജില്‍ വരാന്‍ ഇടയായ സാഹചര്യം വിവരിക്കുകയും , ബ്ലോഗന്‍ പറഞ്ഞ പോലെയുള്ള പ്രശ്നങ്ങള്‍ തങ്ങള്‍ക്കു അറിവുണ്ടായിരുന്നില്ല എന്നും ആദ്യമായാണ് അദ്ദേഹത്തെ കാണുന്നത് എന്നും പറഞ്ഞു , ഹഖീം ഉസ്താദ്‌ അവരുടെ ഫേസ്ബുക്ക് പേജിലൂടെ , ഈ വിഷയത്തിന് മറുപടി നല്‍കുകയാണ് ഉണ്ടായതു . അതോടെ മല പോലെ കൊണ്ട് വന്ന ഒരു വിവാദം അവിടെ അടങ്ങി .&lt;br /&gt;
എന്നാല്‍ ബ്ലോഗന്‍ തന്റെ ബ്ലോഗില്‍ ഈ ശൈഖു ഇസ്മായില്‍ ഖാസിംനെതിരെ പറഞ്ഞ പ്രധാന വസ്തുതകളില്‍ ചിലത് ഈയുള്ളവന്‍ ഒന്ന് പരിശോധിച്ചപ്പോള്‍ , . മലപ്പുറം ജില്ലയിലെ തിരൂരില്‍ കുടുബ ബന്ധമുള്ള ഇസ്മായില്‍ ഖാസിം , ഹൈദരാബാദില്‍ ഒരു ഉരൂസിനു വന്നപ്പോള്‍ ആണ് , ഹഖീം ഉസ്താദിന്റെ സ്ഥാപനത്തിലെ ഒരു വ്യക്തി മുഖാന്തിരം , പൂനൂരിലെ മര്‍കസ്‌ ഗാര്‍ഡനില്‍ എത്തിയത് .ഇത് തന്നെയാണ് ഹഖീം ഉസ്താദ്‌ തന്റെ ഫേസ്ബുക്ക് പേജില്‍ നല്‍കിയ വിശദകാരണവും . ബ്ലോഗന്‍ തന്റെ ബ്ലോഗില്‍ ആരോപിച്ച പോലെ , ഹഖീം ഉസ്താദിന് ഇദ്ദേഹത്തെ നേരത്തെ അറിയില്ലാത്തത് കൊണ്ട് , അദ്ദേഹ ത്തെ കുറിച്ച് കൂടെയുള്ള ആള്‍ എഴുതി കൊടുത്ത ,വിവരണം നോക്കി വായിച്ചു കൊണ്ട് , സ്ഥാപനത്തില്‍ വന്ന ഒരു ഗസ്റ്റ്‌ എന്ന നിലക്ക് ഒരു ചെറിയ സ്വീകരണം , അവിടത്തെ ലൈബ്രറി ഹാളില്‍ ഒരുക്കുക യായിരുന്നു . പരിപാടി കഴിഞ്ഞു അവര്‍ പോവുകയും ചെയ്തു . ഈ സംഭവം ആ സ്ഥാപനവുമായി ബന്ധപെട്ടവര്‍ അല്ലാതെ ആരും അറിഞ്ഞിരുന്നില്ല . അത്ര മാത്രം പ്രസക്തി ശൈഖിനോ ആ പരിപാടിക്കോ ഇല്ലതിരുന്നത് കൊണ്ട് ,ഫേസ്ബുക്കില്‍ വരെ അതിനെ കുറിച്ചൊന്നും ആരും കണ്ടില്ല . പരിപാടി കഴിഞ്ഞു , രണ്ടു മാസം കഴിഞ്ഞു , അന്ന് ശൈഖിന്റെ കൂടെ വന്ന ഹൈദരാബാദ് കാരനാണ് ശൈഖിനെ ഹഖീം ഉസ്താദ്‌ പരിചയ പ്പെടുത്തുന്നത്തിന്റെയും , ശേഷം നടന്ന ശൈഖിന്റെ ക്ലാസും , അടങ്ങുന്ന വീഡിയോ യൂട്യൂബില്‍ പോസ്റ്റ്‌ ചെയ്തതു .&lt;br /&gt;
ബ്ലോഗനും മറുനാടന്‍ മലയാളിയും നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ തങ്ങളെ ബാധിക്കുന്നതിനു മാത്രം വിശദീകരണം നല്‍കുകയാണ് ഹഖീം ഉസ്താദ്‌ ചെയ്തുതു . ഒന്നുകില്‍ ഈ ശൈഖിനെ പറ്റി കൂടുതല്‍ അറിവ് ഇല്ലാത്തതു കൊണ്ടാകാം , അല്ലെങ്കില്‍ എന്നെ പോലുള്ള സാധാരണക്കാര്‍ക്ക് അറിവില്ലാത്ത , ഒരു ശൈഖു എന്ന നിലക്കുള്ള അസ്വീകാര്യത (ത്വരീഖത്ത് ) അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായേക്കാം . ആയതു കൊണ്ട് അതില്‍ നിന്ന് മാറി നിന്നാകാം . എങ്ങിനെ ആയാലും ഹഖീം ഉസ്താദിന്റെ വിശദീകരണ ത്തോടെ , ഒരു വന്‍ വിവാദത്തിനു തിരി കൊളുത്താന്‍ വേണ്ടി ഓടി നടന്നവരുടെ ശ്രമങ്ങള്‍ ,തുടക്കത്തില്‍ തന്നെ ചീറ്റി പോയി .&lt;br /&gt;
ഈ ശൈഖിനെ നമുക്ക് അംഗീകരിക്കാന്‍ പറ്റുന്ന ആള്‍ ആണോ എന്ന് എനിക്ക് അറിയില്ല . ഞാനൊട്ടു അതിന്റെ പിറകെ പോകുന്നുമില്ല . മറു നാടനില്‍ ഈ വിഷയം കണ്ടപ്പോള്‍ അവിടെ ഞാനെഴുതിയ കമന്റു , വന്ദ്യരായ താജുല്‍ ഉലമാക്കും കാന്തപുരം ഉസ്താദിനുമപ്പുറം ഒരു ശൈഖിനെയും ഈ കാലഘട്ടത്തിന്റെതായി ഞങ്ങള്‍ക്ക് ആവശ്യമില്ല. സയ്യിദ്‌ അലവി മാലിക്കി അടക്കമുള്ള നിരവധി സുന്നത് ജമാഅത്തിന്റെ സരണിയില്‍ ഉള്ളവരെ അവര്‍ ഞങ്ങള്‍ക്ക് പരിചയ പ്പെടുത്തി തന്നിട്ടുണ്ട് .അതിനപ്പുറമുള്ളതും ഞങ്ങള്‍ക്ക് ആവശ്യമില്ല .&lt;br /&gt;
എന്നാല്‍ ഇനി ഞാന്‍ പറയുന്നത് ശ്രദ്ധിക്കണം , മലേഷ്യായില്‍ നിന്നുള്ള ശൈഖു ഇസ്മായില്‍ ഖാസിം , നമുക്ക് അംഗീകരിക്കാന്‍ പറ്റിയ ആളായാലും ഇല്ലാത്ത ആളായാലും , കാന്തപുരം ഉസ്താദിനെ മോശമാക്കി ചിത്രീകരിക്കാന്‍ , എന്റെ നേരെ കാഴ്ച പ്പാടില്‍ , വലിയ പണ്ഡിതനും പ്രവാചക സ്നേഹിയുമായ , ഇസ്ലാമിക പ്രബോധകനുമായ ശൈഖു ഇസ്മായില്‍ ഖാസിമിനെയും വളരെ മോശ മാക്കി ചിത്രീകരിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണു നമ്മുടെ നാട്ടിലെ കാന്തപുരം വിരോധികള്‍ . ഉസ്താദിനോടുള്ള വിരോധം കൊണ്ട് വേറെയും പലരെ ഇവര്‍ മോശക്കാര്‍ ആക്കി ചിത്രീകരിച്ചിട്ടുണ്ട് . അബുദാബി യിലെ ശൈഖു ഖസ്രാജി , ജാലിയാ വാല , ഉക്രയിന്റെ പ്രസിഡന്റ് തുടങ്ങി നിരവധി പേര്‍ ഉണ്ടതില്‍. കാന്തപുരം ഉസ്താദും ഹഖീം ഉസ്താദും ബന്ധപ്പെടുന്നവരെല്ലാം തട്ടിപ്പിന്റെ ആളുകളും , മോശ ക്കാരും ആണ് എന്ന് പ്രചരിപ്പിക്കുന്നതില്‍ വ്യക്തമായ അജണ്ടകള്‍ ഉണ്ട് . അത്തരം ഒന്നാണ് ഇവിടെയും നടന്നത് . പക്ഷെ നാം ആരും ആ വഴിക്ക് പോയിട്ടില്ല .അല്ലെങ്കില്‍ ഹഖീം ഉസ്താദ്‌ വിശദീകരിച്ച , ആ ഒരുകാര്യം മാത്രം അംഗീകരിക്കുകയും , ശൈഖു ഇസ്മായില്‍ ഖാസിമിനെ പറ്റി പറഞ്ഞ ആരോപണങ്ങള്‍ നാം വിശ്വസിക്കുകയോ ആണ് ചെയ്തിരിക്കുന്നത് .&lt;br /&gt;
ആ ശൈഖിനെ പറ്റി ബ്ലോഗനും മറുനാടന്‍ മലയാളിയും നല്‍കിയ പ്രധാന പ്പെട്ട ചില ആരോപണങ്ങള്‍ മാത്രം സൂചിപ്പിച്ചു ,അതിനു ഞാന്‍ ഇന്റര്‍ നെറ്റില്‍ നിന്ന് കണ്ടെത്തിയ ചില വസ്തുതകള്‍ മാത്രം പറയുകയാണ്‌ എന്റെ ലക്‌ഷ്യം .&lt;/div&gt;
&lt;div style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px; margin-bottom: 6px; margin-top: 6px;"&gt;
1. ബ്ലോഗന്‍ പറയുന്നു , അബുദാബിയിലെ ഫ്യൂച്ചര്‍ സിറ്റിയുടെ ചെയര്‍മാന് ആണ് ശൈഖു എന്ന് അവര്‍ അവകാശ പ്പെടുന്നു , അങ്ങിനെ ഒരു ഫ്യൂച്ചര്‍ സിറ്റി പോലും ഇല്ല അബൂദാബിയില്‍ .&lt;br /&gt;
മറുപടി : ശൈഖു ഇസ്മായില് എവിടെയും ഇങ്ങിനെ ഒരു അവകാശ വാദം പറഞ്ഞിട്ടില്ല . മറിച്ചു അബൂദാബി യിലെ ഫര്‍ണിച്ചര്‍ സിറ്റിയുടെ ചെയര്‍മാന്‍ ( അഡ്വൈസര്‍ ) എന്ന് ഒരു ചില സ്ഥലങ്ങളില്‍ കാണുന്നുണ്ട് . അബൂദാബിയില്‍ ഫര്‍ണിച്ചര്‍ സിറ്റി എന്നൊരു പ്രൊജെക്റ്റ് ഉള്ളതാണ് എന്നും നമുക്ക് കാണാം. പിന്നെ എന്തിനാണ് ഫര്‍ണിച്ചര്‍ സിറ്റി ഫ്യൂച്ചര്‍ സിറ്റി ആക്കിയത് . ബ്ലോഗന് അല്ലാഹുവില്‍ ഭയമില്ലേ ...?&lt;/div&gt;
&lt;div style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px; margin-bottom: 6px; margin-top: 6px;"&gt;
അബൂദാബിയില്‍ ഇല്ലാത്ത ഫ്യൂച്ചര്‍ സിറ്റി അല്ല ഉള്ള ഫര്‍ണിച്ചര്‍ സിറ്റി ആണ് എന്ന് ഇവിടെ കാണാം&lt;br /&gt;
&lt;a href="http://l.facebook.com/l.php?u=http%3A%2F%2Falfaqirilallahdrismailkassim.blogspot.in%2F2013%2F10%2Fthe-posts-held-by-sheikh-dr-ismail.html&amp;amp;h=tAQGJByqC&amp;amp;enc=AZMBaqsFQ0rDBkG6m75TNcHqLn0rhcR4aa0Xv2QI35xkiOkD4U5Oo8prqwBpDXFmKhdP6KfpeYrRe8ft7KPgQixZ5zZC9w_TwcPzJawMmWgu1tuPPW0gPiz9QB8V49jdCd2wq17qU7riVWpgOQ_5S0XPLuo06JlZiw2t2LSoOYBRtg&amp;amp;s=1" rel="nofollow" style="color: #3b5998; cursor: pointer; text-decoration: none;" target="_blank"&gt;http://alfaqirilallahdrismailkassim.blogspot.in/2013/10/the-posts-held-by-sheikh-dr-ismail.html&lt;/a&gt;&lt;/div&gt;
&lt;div style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px; margin-bottom: 6px; margin-top: 6px;"&gt;
2 . ഇന്ത്യയില്‍ നിന്ന് നെല്‍സന്‍ മണ്ടേല അവാര്‍ഡ്‌ കിട്ടി എന്നുള്ള കാര്യം വെബ്‌ സൈറ്റില്‍ ഉണ്ട് . എപ്പോള്‍ കിട്ടി ആര് കൊടുത്തു എന്ന് പറയുന്നില്ല എന്നും ഇതൊരു പ്രാഞ്ചി അവാര്‍ഡ്‌ എന്നുമാണ് ബ്ലോഗന്‍ പരിഹസിക്കുന്നത്&lt;br /&gt;
മറുപടി : ആമുഖമായി ഒരു കാര്യം , നമ്മുടെ നാട്ടില്‍ ഉള്ള ഒരാള്‍ക്ക്‌ . മലേഷ്യ യിലെ ഏതെന്കിലും ഒരു ചെറിയ സംഘടന ഒരു അവാര്‍ഡ്‌ കൊടുത്താല്‍ നമ്മള്‍ അത് വലിയ കാര്യമായി കാണുമോ ...? ഉത്തരം അതെ എന്നാണു എങ്കില്‍ ഒരു മലേഷ്യാ ക്കാരനും ആവാം . ഇനി നെല്‍സന്‍ മണ്ടേല അവാര്‍ഡ്‌ നല്‍കുന്നത് ,എക്കണോമിക്‌ ഗ്രോത്ത്‌ സൊസൈറ്റി ആണ് . 2014 അവര്‍ ആര്‍ക്കൊക്കെ അവാര്‍ഡ്‌ നല്‍കി , എന്തിനോക്കെ നല്‍കി എന്നുള്ളത് ഒരു വെബ്സൈറ്റില്‍ ഉണ്ട് .അതിന്റെലിങ്ക് ഇവിടെ കൊടുക്കുന്നു . ഇനി പറയുക ബ്ലോഗാ നെല്‍സന്‍ മണ്ടേല അവാര്‍ഡ്‌ കിട്ടി എന്ന് പറഞ്ഞു , ആരെയാണ് ഇസ്മായില്‍ ശൈഖു പറ്റിച്ചതു .&lt;/div&gt;
&lt;div style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px; margin-bottom: 6px; margin-top: 6px;"&gt;
&lt;a href="http://l.facebook.com/l.php?u=http%3A%2F%2Fwww.business-standard.com%2Farticle%2Fnews-ians%2Fjpk-education-gets-nelson-mandela-peace-award-114042000506_1.html&amp;amp;h=pAQG-vpAM&amp;amp;enc=AZMiBi87_cYe2jEklMvNcV7t87RT2Gs7eYmcJWYlNcqAgtWmyzNroX2qRZigYmfvmKCSwyO5YDDuDVWy6fMEYKUQrF3lylAub2JP7KdnnzfrvmAC3u94r3nGz4ccLX7SrSHYzhXgckGQrKjrEQeZgiZZnDz9-DdSo4RrgXYgQZjlbQ&amp;amp;s=1" rel="nofollow" style="color: #3b5998; cursor: pointer; text-decoration: none;" target="_blank"&gt;http://www.business-standard.com/article/news-ians/jpk-education-gets-nelson-mandela-peace-award-114042000506_1.html&lt;/a&gt;&lt;/div&gt;
&lt;div style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px; margin-bottom: 6px; margin-top: 6px;"&gt;
ഈ വെബ്സൈറ്റിലെ നാലാം പാരഗ്രാഫ്‌ മുതല്‍ വായിക്കുക&lt;/div&gt;
&lt;div style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px; margin-bottom: 6px; margin-top: 6px;"&gt;
3 . വലിയൊരു പ്രശനം ആയി അവതരിപ്പിച്ചിരിക്കുന്നത് , ശൈഖു ഇസ്മായില്‍ 130 സ്പിരിച്ചല്‍ പുസ്തകങ്ങളുടെ രച യിതാവ് ആണ് എന്ന് അവരുടെ വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട് . അതൊരു മഹാ തട്ടിപ്പ് ആണ് എന്നാണു ബ്ലോഗന്‍ പറയുന്നത് . ഞാനും നെറ്റില്‍ പരതി, അവരുടെ വെബ്‌ സൈറ്റില്‍ കുറെ പുസ്തകങ്ങളുടെ പുറം ചട്ടകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്നല്ലാതെ . പുസ്തകങ്ങള്‍ ഒന്നും കണ്ടില്ല . ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്തിട്ട് കിട്ടിയില്ല എങ്കില്‍ അദ്ദേഹം പുസ്തകങ്ങള്‍ എഴിതിയിട്ടില്ല എന്ന് ഉറപ്പിച്ചു വിശ്വസിക്കണോ . പോസിറ്റിവ് ആയി ചിന്തിക്കുന്നവര്‍ക്ക് ആ പുറം ചട്ടകള്‍ക്ക് 90 ശതമാനവും സാധ്യത കല്‍പ്പിച്ചു കൂടെ . ഇതിന്റെ മറ്റൊരു വശം കൂടി പറയട്ടെ , നമ്മുടെ നാട്ടിലെ ഇസ്ലാമിക്ക് പുസ്തക സ്റ്റാളുകളില്‍ ഒരു പാട് കിട്ടുന്ന പുസ്തകങ്ങളാണ് കെ വി എം പാന്താവൂര്‍ എന്നവരുടെ പുസ്തകങ്ങള്‍ , നൂറിലേറെ പുസ്തകങ്ങള്‍ അദ്ദേഹ ത്തിന്റെതായി മാര്‍ക്കെറ്റില്‍ ഉണ്ടാകും . നെറ്റില്‍ ഒന്ന് തിരഞ്ഞു നോക്കൂ .ഒരറ്റ പുസ്തകം പോലും കിട്ടില്ല .എന്ന് വെച്ച് കെ വി പാന്താവൂര്‍ പുസ്തകങ്ങള്‍ എഴിതിയ്ട്ടില്ല എന്ന് പറയാമോ . പുസ്തകങ്ങള്‍ എന്ന് കേള്‍ക്കുമ്പോഴേക്കു മാര്‍ക്കെസിയുടെയും , ഒവി വിജയന്റെയും പുസ്തകങ്ങളുടെ വലിപ്പം കാണുന്നത് പോലെ എല്ലാറ്റിനും കാണേണ്ടല്ലോ . കുറെ ചെറിയ പുസ്തകങ്ങള്‍ ആയിരിക്കാം , സ്പിരി ച്ച ല്‍ ബുക്സ്‌ എന്നാണല്ലോ അവരും പറയുന്നത് , ചെറിയ ലേഖനങ്ങള്‍ ഉള്‍കൊണ്ട പുസ്തകങ്ങള്‍ ആയിരിക്കാം .&lt;br /&gt;
ഇനി ഞാന്‍ തരുന്ന ലിങ്കുകള്‍ പോയി ഒന്ന് നോക്കൂ . അവിടെ നിങ്ങള്ക്ക് ബ്ലോഗുകളുടെ ഒരു ലോകം തന്നെ കാണാം , ഒരു പോസ്റ്റ്‌ ഉള്ള ബ്ലോഗും അമ്പതിലേറെ പോസ്റ്റും ഉള്ള ബ്ലോഗ്‌ കള്‍ അതില്‍ കാണാം . ഓരോ ബ്ലോഗും വിശദമായി നോക്കൂ .. നീണ്ട ലേഖങ്ങള്‍ ,വിത്യസ്തവും ഗഹനവുമായ വിഷയങ്ങള്‍ എല്ലാം ഉള്ളത് ശൈഖു ഇസ്മായില്‍ ഖാസിമിന്റെ പേരിലാണ് .&lt;/div&gt;
&lt;div style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px; margin-bottom: 6px; margin-top: 6px;"&gt;
&lt;a href="https://www.facebook.com/l.php?u=https%3A%2F%2Fwww.blogger.com%2Fprofile%2F05217956832937605280&amp;amp;h=PAQEbqwzL&amp;amp;enc=AZOWEWnRfrLBi2y-yOeG71XTxc43QHk_pIr2dw9lSUNG0dUrgu06gdhGYlfH9Jb-EAzdPJL-TCTQBNUr3dAtiI3tV37QDcLPjNQBJDM5kXWC0iZpimlztipUQrRcNobN75wco0H_AdgUrD4t_M6jUAK8Q79leKrqbdVNtQ9VpArDJQ&amp;amp;s=1" rel="nofollow" style="color: #3b5998; cursor: pointer; text-decoration: none;" target="_blank"&gt;https://www.blogger.com/profile/05217956832937605280&lt;/a&gt;&lt;/div&gt;
&lt;div style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px; margin-bottom: 6px; margin-top: 6px;"&gt;
ഇനി പറയൂ ..ഇദ്ദേഹ ത്തിന്റെ ഈ അവകാശ വാദം തെറ്റ് ആയികൊള്ളണം എന്നുണ്ടോ .&lt;/div&gt;
&lt;div style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px; margin-bottom: 6px; margin-top: 6px;"&gt;
ഇനിയും ഏറെ പറയാന്‍ ഉണ്ട് .ബ്ലോഗന്റെ പോസ്റ്റ്‌ കണ്ടപ്പോള്‍ തന്നെ ഇതുമായി പഠിക്കുകയും നിരവധി ഡാറ്റകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു . പക്ഷെ ഇതെഴുതാനോ പോസ്റ്റ്‌ ചെയ്യാനോ എന്റെ ജോലി തിരക്ക് എന്നെ അനുവദിച്ചില്ല . അദ്ദേഹ ത്തെ കുറിച്ച് കൂടുതല്‍ പഠിക്കുന്നവര്‍ക്ക് ബ്ലോഗന്‍ എഴുതിയ മുഴുവന്‍ കാര്യങ്ങളും കളവാണ് എന്ന് ബോധ്യപ്പെടും . മലേഷ്യാ , ഇന്തോനേഷ്യ പോലോത്ത രാജ്യങ്ങളിലെ വിവധ പാനലുകളില്‍ ഉള്ള അയാളുടെ പേര് വിവരങ്ങള്‍ , വിവധ രാജ്യങ്ങളില്‍ നടന്ന പ്രസംഗങ്ങള്‍ ഒക്കെ നമ്മു സേര്‍ച്ച്‌ ചെയ്‌താല്‍ കിട്ടാവുന്നവയാണ് . ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന നിരവധി ഭാഷണങ്ങള്‍ നമുക്കതില്‍ കണ്ടെത്താം . മനോഹരവും വശ്യവും ആണ് അദ്ദേഹത്തിന്റെ ശൈലി , ഗഹനവും വിത്യസ്തവും ആണ് ആ പ്രസംഗങ്ങള്‍ . ശ്രോധാക്കളോട് സംവദിച്ചുള്ള ആ രീതി ഒരു മികച്ച പ്രഭാഷകന്റേതു കൂടിയാണ് എന്ന് മനസ്സിലാക്കുമ്പോള്‍ , ബ്ലോഗന്‍ പറഞ്ഞ മറ്റൊരു നുണ കൂടി പൊളിയും തേരാ പാരാ നടന്നിരുന്ന ഒരാള്‍ രണ്ടു കൊല്ലം കൊണ്ടാണ് ഇങ്ങിനെ ശൈഖു ആയി കുപ്പായം ഇട്ടതു എന്ന പെരും നുണ .&lt;/div&gt;
&lt;div style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px; margin-bottom: 6px; margin-top: 6px;"&gt;
ശൈഖു ഇസ്മായില്‍ ഖാസിമിന്റെ പിറകെ കൂടാന്‍ ഈ പോസ്റ്റ്‌ ഒരു മാര്‍ഗ രേഖ അല്ല എന്നോര്‍മ പ്പെടുത്തി കൊണ്ട് ,ഇത്രയൊക്കെ പറഞ്ഞത് , ശൈഖു ഇസ്മായില്‍ സുന്നികള്‍ക്ക് സ്വീകാര്യനാണ് എന്ന് പറയാന്‍ അല്ല . ആരെയും വെള്ള പൂശേണ്ട ഒരാവശ്യവും ഇല്ല . ശൈഖു ഇസ്മായില്‍ കാസിം ചെയ്യുന്ന എല്ലാ രീതികളും നമ്മള്‍അംഗീകരിക്കുന്നവ ആയി കൊള്ളണം എന്നും ഇല്ല . .എന്നാല്‍ വഴിയിലൂടെ നടന്നു പോകുന്നവനെ പിടിച്ചു വെറുതെ കള്ളനാക്കുന്നതിനും കൂട്ട് നില്‍ക്കരുത് .&lt;/div&gt;
&lt;div style="background-color: white; color: #141823; display: inline; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px; margin-top: 6px;"&gt;
ബ്ലോഗന്‍ പറഞ്ഞ ചില കാര്യങ്ങള്‍ മാത്രമേ ഞാന്‍ സൂചിപ്പിച്ചി ട്ടുള്ളൂ . ഇത് കൊണ്ട് തന്നെ ബ്ലോഗന്‍ പോസ്റ്റിന്റെ അസ്ഥിവാരം തകര്‍ന്നടിയും എന്ന് എനിക്ക് ഉറപ്പാണ്‌ .അതോടൊപ്പം ഒരു മനുഷ്യന്റെ മേല്‍ ഉള്ള കളങ്കം മാറ്റാന്‍ എന്നാല്‍ കഴിയുന്നതു ചെയ്തു എന്നുള്ള ആശ്വാസവും എനിക്കുണ്ട് . അതോടൊപ്പം തന്നെ കാന്തപുരം ഉസ്താദിനെയും ഹഖീം ഉസ്താദി നെയും തകര്‍ക്കാന്‍ സദാ ജാഗരൂകരായി ഗൂഡ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നവരുടെ രീതികള്‍ പൊതു വായനക്കാരെ അറിയിക്കാനും ഇത് വഴി കഴിയും എന്ന് ഞാന്‍ കരുതുന്നു . ഇതുമായി ബന്ധപെട്ട സംശയങ്ങള്‍ ആര്‍ക്കും ചോദിക്കാം .&lt;br /&gt;
.&lt;br /&gt;
ഹൈറ് ചിന്തിക്കാനും അത് പ്രചരിപ്പിക്കാനുംഅല്ലാഹു നമുക്ക് തൗഫീഖ്‌ നല്‍കട്ടെ .&lt;/div&gt;
&lt;/div&gt;
</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGy_t8SusRHRLtldmKLLTQzPtp3AMdKq4fzMQ6nLPaUmSLgPZcGmUTq8wQQjt1l5y9Jy-g8MPh55szMUZdRT-r-NObMlYClfCEB_XuRKxsodOPZS1RVNMp8N1qbYxyxikSRrG9zLrDdvs/s72-c/44444.JPG" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">1</thr:total></item><item><title>ഇസ്രാ- മിഅറാജ് -Al-Isra and al-Miraj-fasting on miraj </title><link>http://hasaniyyamadrasa.blogspot.com/2014/05/al-isra-and-al-miraj-fasting-on-miraj.html</link><category>Al-Isra and al-Miraj</category><category>fasting on miraj</category><author>noreply@blogger.com (ബാവാസ്‌ കുറിയോടം)</author><pubDate>Mon, 26 May 2014 11:37:00 +0530</pubDate><guid isPermaLink="false">tag:blogger.com,1999:blog-1270537680446781546.post-485119157443335938</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;div style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px; margin-bottom: 6px;"&gt;
&lt;/div&gt;
&lt;h2 style="text-align: left;"&gt;
ഇന്ന് ഇസ്രാ- മിഅറാജ് രാവ്‌. നാളെ റജബ് 27 . നോമ്പ് സുന്നത്ത്&lt;/h2&gt;
&lt;br /&gt;&lt;br /&gt;
&lt;div style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px; margin-bottom: 6px; margin-top: 6px;"&gt;
&lt;br /&gt;ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു കൂടിക്കാഴ്ചയുടെ സ്മരണ പുതുക്കി കൊണ്ട് വീണ്ടും ഒരു മിഅറാജ് ദിനം കൂടി സമാഗതമായി. അതെ, ഇത് പോലൊരു റജബ് 27 ആം രാവിലാണ് പ്രപഞ്ചത്തിന്റെ സൃഷ്ടാവും, അവന്റെ സൃഷ്ടികളില്‍ ഏറ്റവും ഉത്തമനായ മുത്ത്‌ നബി (സ) യും തമ്മില്‍ സംഭാഷണം നടത്തിയത്.&lt;/div&gt;
&lt;div class="text_exposed_show" style="background-color: white; display: inline;"&gt;
&lt;div style="color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px; margin-bottom: 6px;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjiDi1d58Jfto1NY14phERQFk04fox55eiFl736xkIQqcQxM1BpWt9Frisnou349KpsM5GXWhjEGbJizRM4xDxuWRI9SYBv_LqyRrHGEd7TbWk4OxAJuVDC5_IRtACkr1KHot5ooaDkHKw/s1600/prophet_night_journey.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjiDi1d58Jfto1NY14phERQFk04fox55eiFl736xkIQqcQxM1BpWt9Frisnou349KpsM5GXWhjEGbJizRM4xDxuWRI9SYBv_LqyRrHGEd7TbWk4OxAJuVDC5_IRtACkr1KHot5ooaDkHKw/s1600/prophet_night_journey.jpg" height="320" width="223" /&gt;&lt;/a&gt;നബി (സ) ക്ക് പ്രവാചകത്വം ലഭിച്ചു 10 വര്‍ഷവും 3 മാസവും കഴിഞ്ഞ ഒരു റജബ് 27 ആം രാത്രിയിലാണ് ആ മഹാ സംഭവം നടന്നത്. മക്കയില്‍ നിന്നും ബൈതുല്‍ മുഖദ്ദസിലേക്കും അവിടെ നിന്നും ആകാശ ലോകങ്ങളിലേക്കും, അതിനുമപ്പുറം അല്ലാഹു സംവിധാനിച്ച പ്രത്യേക ഇടങ്ങളിലേക്കുമുള്ള ഒരു അതുല്യ യാത്ര !അവസാനത്തെ പ്രവാചകര്‍&lt;br /&gt;മുഹമ്മദ്‌ നബി (സ) യും നടത്തിയ ആ കൂടിക്കാഴ്ചക്ക് തുല്യമായ ഒരു കൂടിക്കാഴ്ചയും ലോക ചരിത്രത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല. ആ കൂടിക്കാഴ്ചയുടെ സമ്മാനമാണ് 5 വഖ്ത് നിസ്കാരം. ഒരു അടിമക്ക് സൃഷ്ടാവുമായി കാര്യങ്ങള്‍ നേരിട്ട് പറയാനുള്ള സന്ദര്‍ഭം ആണ് നിസ്കാര വേള. ഏതു പ്രതികൂല സാഹചര്യത്തിലും എന്റെ നിസ്കാരം ഖളാ ആക്കുകയില്ലെന്നു പ്രതിജ്ഞ എടുക്കാനുള്ള സന്ദര്‍ഭമായി ഈ ദിനത്തെ ഓരോ വിശ്വാസിയും കരുതുക.&lt;/div&gt;
&lt;div style="color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px; margin-bottom: 6px; margin-top: 6px;"&gt;
മിഅറാജ് ദിനത്തിലെ നോമ്പ്&lt;br /&gt;-------------------------------------&lt;br /&gt;റസൂല്‍ ( സ) യും സ്വഹാബികളും ഒരിക്കല്‍ ഒരു ഖബറിന്റെ സമീപത്തു കൂടി നടന്നു പോയി . റസൂല്‍ ( സ) പെട്ടെന്ന് പൊട്ടി കരഞ്ഞു. സ്വഹബാക്കള്‍ കാരണം അന്വേഷിച്ചു. അപ്പോള്‍ ഈ ഖബരാളി ശിക്ഷിക്കപ്പെടുകയാനെന്നു റസൂല്‍ ( സ) മറുപടി പറഞ്ഞു. എന്നിട്ട് അവിടുന്ന് അയാള്‍ക്ക് വേണ്ടി ദുആ ചെയ്തു. അപ്പോള്‍ ആ ഖബരാളിക്ക് ശിക്ഷ ഇളവു ചെയ്തു കൊടുത്തതായി റസൂല്‍ ( സ) പറഞ്ഞു. ശേഷം അവിടുന്ന് സ്വഹബക്കളോട് പറഞ്ഞു ഇയാളുടെ ജീവിതത്തില്‍ എത്രയോ റജബ് മാസം കടന്നു പോയി . റജബിനെ ആദരിച് കൊണ്ട് ഒരു നോമ്പോ ഒരു നിസ്കരമോ നിര്‍വഹിച്ചു വെങ്കില്‍ ഇയാള്‍ക്ക് ഇത്രയും ശിക്ഷ ഖബറില്‍ കിട്ടില്ലായിരുന്നു...&lt;/div&gt;
&lt;div style="color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px; margin-bottom: 6px; margin-top: 6px;"&gt;
റജബ് മാസം ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിക്കല്‍ പുണ്യമുള്ള കാര്യമാണ്. പ്രവാചകര്‍ (സ) വാനാരോഹണം, രാപ്രയാണം എന്നിവ നടത്തിയത് റജബ് 27 ന്റെ രാവിലായിരുന്നു എന്നത് ഇതിന്റെ ഒരു കാരണമാണ്. അജ്ഞതകാരണം ചിലര്‍ മിഅ്റാജ് ദിനത്തില്‍ സുന്നത്തില്ലെന്ന് പറയാറുണ്ട്. അത്തരം കാഴ്ച്ചപ്പാടുള്ളവരെകുറിച്ച് ബോധവാന്‍മാരാകണമെന്ന് ഭുവനപ്രശസ്ത പണ്ഡിതന്‍ ശിഹാബുദ്ദീന്‍ അഹ്മദുബ്നുഹജര്‍ (റ) ഓര്‍മപ്പെടുത്തുന്നുണ്ട്.&lt;br /&gt;സുന്നത്തില്ലെന്ന പക്ഷക്കാരെ അടക്കി നിറുത്തി അവരുടെ വാദങ്ങള്‍ ഖണ്ഡിച്ചു കൊണ്ട് ഇബ്നുഹജര്‍ തന്റെ ഫതാവല്‍ കുബ്റയില്‍ സുദീര്‍ഘമായ ചര്‍ച്ചക്കൊടുവില്‍പ്രസ്തുത ദിനത്തിലെ നോമ്പ് സുന്നത്താണെന്ന് തെളിവുകള്‍ നിരത്തി സ്ഥിരീകരിക്കുന്നുണ്ട്. (ഫതാവല്‍ കുബ്റ 2/54)&lt;br /&gt;-islamonsite&lt;br /&gt;ى أبو هريرة أن رسول الله صلى الله عليه و سلم قال من صام يوم سبع وعشرين من رجب كتب الله له صيام ستين شهرا&lt;br /&gt;(അബൂ ഹുറൈറയിൽ നിന്ന് ,റസൂൽ (സ്വ )പറഞ്ഞു :ആരെങ്കിലും റജബ് 27-നു നോമ്പ് അനുഷ്ടിച്ചാൽ 60- മാസം നോമ്പ് അനുഷ്ടിച്ച പ്രതിഫലം അവന്നു ലഭിക്കുന്നതാണ് ) - ഇഹ് യാ ഉലൂമിദ്ദീൻ&lt;/div&gt;
&lt;div style="color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px; margin-bottom: 6px; margin-top: 6px;"&gt;
റജബ് 27 നു നോമ്പ് പ്രത്യേകം സുന്നത്ത്‌ ഉണ്ട്. മിഅറാജ് രാവ്‌ കൂടുതല്‍ ഇബാദത് പ്രത്യേകിച്ച് സ്വലാതുകള്‍ കൂടുതല്‍ ചൊല്ലണം. താജു സ്വലാത്ത് ചൊല്ലല്‍ നല്ലതാണു. റബ്ബ് തൌഫീക്ക് ചെയ്യുമാറാകട്ടെ. ആമീന്‍&lt;/div&gt;
&lt;div style="color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px; margin-bottom: 6px; margin-top: 6px;"&gt;
Please Join :&amp;nbsp;&lt;a class="profileLink" data-hovercard="/ajax/hovercard/group.php?id=133682836718900" href="https://www.facebook.com/groups/133682836718900/" style="color: #3b5998; cursor: pointer; text-decoration: none;"&gt;https://www.facebook.com/groups/133682836718900/&lt;/a&gt;&lt;/div&gt;
&lt;div style="color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px; margin-bottom: 6px; margin-top: 6px;"&gt;
&lt;br /&gt;&lt;/div&gt;
&lt;div style="color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19px; margin-bottom: 6px; margin-top: 6px;"&gt;
&lt;br /&gt;&lt;/div&gt;
&lt;div style="margin-bottom: 6px; margin-top: 6px;"&gt;
&lt;span style="color: #141823; font-family: Helvetica, Arial, lucida grande, tahoma, verdana, arial, sans-serif;"&gt;&lt;span style="font-size: 14px; line-height: 19px;"&gt;al isra miraj- Al-Isra' and al-Mi^raj &amp;nbsp;- Al-Isra and al-Miraj,&lt;/span&gt;&lt;/span&gt;&lt;span style="background-color: transparent; font-size: 14px; line-height: 19px;"&gt;&lt;span style="color: #141823; font-family: Helvetica, Arial, lucida grande, tahoma, verdana, arial, sans-serif;"&gt;fasting on miraj&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/div&gt;
&lt;/div&gt;
&lt;/div&gt;
</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjiDi1d58Jfto1NY14phERQFk04fox55eiFl736xkIQqcQxM1BpWt9Frisnou349KpsM5GXWhjEGbJizRM4xDxuWRI9SYBv_LqyRrHGEd7TbWk4OxAJuVDC5_IRtACkr1KHot5ooaDkHKw/s72-c/prophet_night_journey.jpg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">2</thr:total></item><item><title>ചേളാരി സമസ്തയുടെ പോക്ക് വരവുകള്‍ പഠിക്കേണ്ടത് ആരാണ് ..?</title><link>http://hasaniyyamadrasa.blogspot.com/2013/12/blog-post.html</link><author>noreply@blogger.com (ബാവാസ്‌ കുറിയോടം)</author><pubDate>Sun, 1 Dec 2013 14:58:00 +0530</pubDate><guid isPermaLink="false">tag:blogger.com,1999:blog-1270537680446781546.post-7629266627224404059</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /&gt;&lt;br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /&gt;&lt;br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /&gt;&lt;span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;"&gt;പലരും ചോദിക്കും ഈ ശഅ റെ മുബാറക്കിന്റെ പേരില്‍ ആണല്ലോ ഈ കടി പിടികള്‍ നടക്കുന്നത് . എ .പി വിഭാഗത്തിനു അതങ്ങോട്ട് മാറ്റി വെച്ചാല്‍ പോരെ എന്ന് ..അവരോടു പറയാന്‍ ഉള്ളത് , തിരുകേശ ചര്‍ച്ചകള്‍ കേരളത്തില്‍ എത്തിയിട്ട് മൂന്നു വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ ..എന്നാല്‍ , ഇപ്പോള്‍ 35 -40 വയസ്സുള്ള , കേരളത്തിലെ മുസ്ലിം ചലനങ്ങള്‍ നിരീക്ഷിക്കുന്ന, അറിയുന്ന ഒരാള്‍ക്ക്‌ , കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയുന്ന പ്രായത്തില്‍ കണ്ടു തുടങ്ങിയതാണ് കാന്തപുരം ഉസ്താദിന് നേരെയുള്ള കുപ്രചാരണങ്ങളും അപവാദങ്ങളും , പറഞ്ഞു വന്നത് ,,ഇതൊരു തിരുകേശ വിഷയം കൊണ്ട് മാത്രം ഉണ്ടായത് അല്ല എന്നാണു .&amp;nbsp;&lt;/span&gt;&lt;br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /&gt;&lt;br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /&gt;&lt;span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;"&gt;എന്നാല്‍ ഇപ്പോള്‍ സംഭവങ്ങളുടെ പോക്ക് അങ്ങിനെ യല്ല ..ഞങ്ങള്‍ എ പി സുന്നികളെ ചേളാരി വിഭാഗക്കാര്‍ തെറി പറയുന്നത് ആദ്യ സംഭവം ഒന്നും അല്ല ...അതവരുടെ തൊഴിലാക്കി മാറ്റിയിട്ടു വര്ഷങ്ങളായി .മുജാഹിദു - ജമാഅ ത്തെ ഇസ്ലാമി - തബ്ലീഗ് , മറ്റു സുന്നീ വിരുദ്ധ ത്വരീഖത്തുകള്‍ എന്നിവയെ എതിര്‍ക്കാന്‍ പോലും സമയം കണ്ടെത്താത്ത ഇവര്‍ കാന്തപുരം വിഭാഗം സുന്നികള്‍ ക്കെതിരെയായി നടത്തിയ സമ്മേളനങ്ങളും , പ്രകടനങ്ങളുടെയും കണക്കോ ..അതിനു വേണ്ടി ചിലവഴിച്ച ധനമോ ഊര്‍ജ്ജമൊ ചെറിയ കണക്കിലോന്നും തീരുകയില്ല എന്ന് ഏതൊരാള്‍ക്കും അറിയാം.. അത് കൊണ്ട് തന്നെ അവരുടെ ഈ പ്രവണ ത ഞങ്ങള്‍ക്ക് ഒരു പ്രശനമേ അല്ല . കാന്തപുരത്തിന്റെ ആയുസ്സ് ഉള്ള കാലത്തോളം അതവര്‍ തുടരുക തന്നെ ചെയ്യും .. ...എന്നാല്‍ ഇപ്പോള്‍ അവര്‍ മറ്റു ചിലരെ കൂടി വ്യാപകമായി എതിര്‍ത്തു വരുന്നു . ഇന്നലത്തെ ചേളാരി പരിപാടി ശ്രദ്ധിച്ചവര്‍ക്ക് അത് മനസ്സിലാകും . ഇക്കാലം വരെ അവര്‍ക്ക് വേണ്ടി പ്രസംഗിച്ച റഹ്മത്തുള്ള ഖാസിമി കോഴിക്കോട് നടത്തിയ പരിഹാസം പ്രബോധനമൊ എന്ന വിഷയത്തില്‍ നടന്ന പ്രസംഗം കേട്ടവര്‍ക്കു അറിയാം ,അതില്‍ ഒരാളെയും അദ്ദേഹം വിമര്‍ശിച്ചിട്ടില്ല . മുസ്ലിം സംഘടനകള്‍ക്കും പണ്ഡിതന്‍ മാര്‍ക്കും നേരെയുള്ള ഇന്നത്തെ രീതിയില്‍ ഉള്ള ഈ അലക്കല്‍ പ്രവണ ത അവസാനിപ്പിക്കണം , അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ആക്ഷേപിക്കുന്നത് നിര്‍ത്തണം എന്നാണ് . ഇസ്ലാമിനെ അറിയുന്ന ബുദ്ധിയുള്ള ഒരാളും ഖാസിമി യുടെ ആ പ്രഭാഷണത്തില്‍ തെറ്റ് കാണുകയില്ല . എന്നാല്‍ അദ്ദേഹത്തെ ഇന്നലെ ചേളാരി വേദിയില്‍ പരിഹസിക്കുന്ന കാഴ്ച യാണ് കാണാന്‍ കഴിഞ്ഞത് . . ഖാസിമിയുടെ കോഴിക്കോട് ഖുര്‍ആന്‍ പ്രഭാഷണങ്ങള്‍ തുടര്‍ച്ചയായി കേള്‍ക്കാന്‍ പോയ എത്രയോ എ പി അനുകൂലികള്‍ ഉണ്ടായിരുന്നു . വളരെ മാന്യമായ നിലക്ക് ഖുര്‍ആന്‍ പ്രഭാഷണം എന്ന പേരില്‍ പരിപാടികള്‍ നടത്തിയിരുന്ന ഖാസിമിയെ , കാന്തപുരം വിരുദ്ധ പ്രഭാഷങ്ങളുടെ ആളാ ക്കി മാറ്റിയത് ഈ ചേളാരി കമ്പനി ആയിരുന്നു . ഇപ്പോള്‍ പലതും തിരിച്ചറിഞ്ഞു ദീനീ നിയമങ്ങള്‍ വിളിച്ചു പറഞ്ഞപ്പോള്‍ , അയാള്‍ പരിഹാസിക്കപ്പെട്ടു . ഇക്കാലം വരെ ഖാസിമിയുടെ പ്രാര്‍ത്ഥനക്ക്‌ ആമീന്‍ പറഞ്ഞവരെ കൊണ്ട് ,അയാള്‍ക്ക്‌ എതിരെ തക്ബീര്‍ വിളിപ്പിച്ചു ഇവര്‍ . ബുദ്ധിയുള്ളവര്‍ ഒന്നേ പറയേണ്ടതുള്ളൂ ..ഖാസിമി ചെയ്ത തെറ്റ് എന്താണ് . കാന്തപുരം വിഭാഗത്തിലേക്ക് പോയോ അദ്ദേഹം ..? അവര്‍ നല്ലവരാണ് എന്ന് പറഞ്ഞോ ..? ചേളാരി സമസ്ത മോശം ആണ് എന്ന് പറഞ്ഞോ ...? ഒന്നുമില്ല ..പിന്നെ എന്തിനായിരുന്നു ..അയാളെ അവര്‍ പരിഹസിച്ചത്‌ ..?&amp;nbsp;&lt;/span&gt;&lt;br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /&gt;&lt;span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;"&gt;ഇനി മറ്റൊന്ന് , ചന്ദ്രിക പത്രം , അതിനെതിരെയും കേട്ടു ആ വേദിയില്‍ കൊലവിളികള്‍ . ബഹു : ഹൈദരാലി ശിഹാബു തങ്ങളുടെ കാല്‍ച്ചുവട്ടില്‍ ആണ് ഞങ്ങള്‍ എന്ന് ആവര്ത്തിക്കുന്നവര്‍ . ഇക്കാലംവരെ പാണക്കാട്‌ തങ്ങന്മാര്‍ ജീവസ്സും ഓജസ്സും നല്‍കിയ ചന്ദ്രിക ക്കെതിരെ ഉറഞ്ഞു തുള്ളുന്നത് ആര്‍ക്കു വേണ്ടിയാണ് ..? ജമാഅത്തെ ഇസലാമിക്കാരുടെ ആശീര്‍ വാദത്തോടെ പുറത്തിറക്കാന്‍ ശ്രമം നടത്തുന്ന സുപ്രഭാത ത്തിനെ പൊലിപ്പിക്കാന്‍ വേണ്ടിയാണോ ..ഈ കൊലവിളികള്‍ ..?&amp;nbsp;&lt;/span&gt;&lt;br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /&gt;&lt;br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /&gt;&lt;span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;"&gt;മലയാളത്തില്‍ ഉള്ള സകല തെറികളും പഠിച്ചു വെച്ച ഇവര്‍ ഇന്നലെ യൂത്ത് ലീഗ് കാര്‍ക്ക് നല്‍കിയത് എരപ്പാളികള്‍ എന്ന പേരാണ് . ഈ യൂത്ത് ലീഗിനെയും നയിക്കുന്നത് പാണക്കാട് തങ്ങള്‍ മാര്‍ തന്നെയല്ലേ ...അവരിലെ ഓരോ ചെറിയ തങ്ങള്‍മാരും യൂത്ത് ലീഗുകാരും അല്ലെ ...? ഈ എരപ്പാളി പ്രയോഗം ഇവിടം വരെ ചെന്നെത്തും എന്ന് നിങ്ങള്‍ ആലോചിക്കുക . ഇനിയുള്ള ചോദ്യം ചോദിക്കാന്‍ എന്റെ നാവു അനുവദിക്കില്ല . ഇതൊന്നും സ്റ്റേജു കെട്ടി പറയുന്നത് ആര്യാടാനോ ..പിണറായി സഖാവോ അല്ലല്ലോ , സമസ്തയുടെ ആലിമീങ്ങള്‍ എന്ന് സ്വയം കൊട്ടി ഘോഷിക്കുനവര്‍ അല്ലെ ..? ഇതാണോ ദീന്‍ .?.. പരസ്യമായി സ്റ്റേജു കെട്ടി തലപ്പാവും താടിയും വെച്ച് ഇപ്രകാരം തെറി കള്‍ പറയലാണോ സമസ്ത .? ..അതല്ലേ ഖാസിമി വേണ്ടാ എന്ന് പറഞ്ഞത് . അത് കൊണ്ടല്ലേ അയാളെയും പരിഹസിച്ചത്‌ .&lt;/span&gt;&lt;br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /&gt;&lt;br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /&gt;&lt;span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;"&gt;കെട്ടത് എവിടെയും ഉണ്ടാകാം ..അതാരും വെച്ച് പൊറുപ്പിക്കില്ല . അങ്ങിനെ കെട്ട് ചീഞ്ഞു നാറിയ രണ്ടെണ്ണമാണ് ഇസ്മായില്‍ തോട്ടുമുക്കവും , ഹസന്‍ പൂക്കൊട്ടൂരും .അവരാണ് ഇപ്പോള്‍ ഈ ചേളാരി സമസ്തയുടെ മുഖ്യ വക്താക്കള്‍ . അവര്‍ ഈ സമസ്തയെ എവിടെ കൊണ്ടെത്തിക്കും എന്ന് കണ്ടറിയണം. അവരുടെ കൂട്ടത്തി ലേക്കാണ് പുതുതായി&amp;nbsp;&lt;/span&gt;&lt;br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /&gt;&lt;span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;"&gt;ഇന്നലെ കയറി വന്ന രാമന്തളിയും ചെന്നെത്തുന്നത് . അയാളെ സുന്നീ സംഘടന പുറത്താക്കിയ താണ് എന്ന് എല്ലാവര്ക്കും അറിയാം. എസ് .എസ് എഫി ന്റെയോ , എസ് വൈ എസിന്റെയോ ഒരു യൂണിറ്റു ഭാരവാഹി ആയി പോലും അയാള്‍ ഉണ്ടായിട്ടില്ല . സംഘടനാ നിര്‍ദ്ദേശം ഇല്ലാതെ , സംഘടന സംവിധാനങ്ങള്‍ ഉപയോഗിച്ച് വ്യാപകമായി സി ഡി ഇറക്കി ബിസിനസ് ആയിരുന്നു അയാളുടെ ലക്‌ഷ്യം . അതിനു നൌഷാദ് അഹ്സനി പ്രസംഗിച്ചു കൊടുക്കും. മുജാഹിദു മായി വെല്ലുവിളി നടത്തും , സംവാദങ്ങള്‍ക്ക് വെല്ലു വിളിക്കും , സുന്നീ പക്ഷത്തെ മോഡറെറ്റര്‍ രാമന്തളി , പരിപാടി കഴിഞ്ഞാല്‍ പിന്നെ സി ഡി വില്പനയുടെ പൊടി പൂരം . വല്ല പ്രശനവും ഉണ്ടായാല്‍ പഴി എസ് .എസ് എഫിനും , എസ് വൈ എസിനും .ജീവസ്സുള്ള ഒരു സംഘടന യും വെച്ച് പൊറുപ്പിക്കില്ല ഈ പ്രവണത . രാമന്തളിയെക്കെതിരെയും നൌഷാദ് അഹ്സ നിക്കെതിരെയും കൂടെയുള്ള ചിലര്‍ക്കു .എതിരെയും സംഘടനാ തലത്തില്‍ ചര്‍ച്ചകള്‍ നടന്നു . കാര്യങ്ങളുടെ പോക്ക് ശരിയാല്ല മനസ്സിലാക്കിയ രാമന്തളി കാന്തപുരം ഉസ്താദിന്റെ യും തിരു കേശ ത്തിന്റെയും സംരക്ഷകനായി സ്വയം കുപ്പായം ഇട്ടു.,&amp;nbsp;&lt;/span&gt;&lt;br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /&gt;&lt;span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;"&gt;സംഘടനാ തലത്തില്‍, ഇത്തരം പ്രവണതകളെ ശക്തമായി എതിര്‍ക്കുന്ന പൊന്മള ഉസ്താദിന് എതിരെ ചാനലില്‍ പ്രത്യക്ഷപ്പെട്ടു . അതോടെ സംഘടന അയാള്‍ക്ക്‌ ഉണ്ടായിരുന്ന പ്രാഥമിക അംഗത്വം റദ്ദാക്കി . അയാള്‍ സംഘടനക്കു പുറത്ത് ആണ് എന്നറിയിച്ചു . കൂടെ ഉണ്ടായിരുന്ന നൌഷാദ് അഹ്സനി തെറ്റുകള്‍ തിരുത്താം എന്ന വ്യവസ്ഥയില്‍, ഇവിടെ നിന്നു. സംഘടനക്ക് വേണ്ടി ആദര്‍ശം പ്രസംഗിച്ചു നടന്ന ഒരാള്‍ തെറ്റ് തിരുത്താന്‍ തയ്യാറാകുമ്പോള്‍ അത് പരിഗണിക്കുക സ്വാഭാവികം . പക്ഷെ സുന്നീ പ്രവര്ത്തകര്‍ ഒന്ന് കണ്ടറിഞ്ഞു . ഫലമോ ഒരു പരിപാടിയും ഇല്ലാതെ അഹസ്നി വീട്ടില്‍ ഇരിപ്പായി . ഈ അവസരം മുതലെടുത്ത്‌ ചെളാരിക്കാര്‍ നൌഷാദ് അഹ്സനിക്ക് വല വിരിച്ചു .&amp;nbsp;&lt;/span&gt;&lt;br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /&gt;&lt;span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;"&gt;രാമന്തളി ആ വലയിലേക്ക് നൌഷാദ് അഹ്സനിയെ വേഗത്തില്‍ എത്തിച്ചു . രാമന്തളിയെ കൊണ്ട് ചേളാരിക്കാര്‍ക്ക് തലവേദന അല്ലാതെ ഉപകാരം കിട്ടും എന്ന് തോന്നുന്നില്ല . എന്നാല്‍ നൌഷാദ് അഹ്സനി അങ്ങിനെ അല്ല . ഇന്നയാള്‍ തിരിഞ്ഞു കുത്തുന്ന ഉസ്താദുമാരുടെ കീഴില്‍ പഠിച്ച ആളാണ്‌ അദേഹം . അതിന്റെ ഗുണം , ഉസ്താദ് മാരുടേയും ഇതുവരെ അന്നം നല്‍കിയ ഉമ്മമാരുടെയും മാനസിക വിഷമം , ഒരു കുരുത്ത ക്കെട് ആയി മാറിയിട്ടില്ല എങ്കില്‍ അയാള്‍ക്ക്‌ ഉണ്ടാകും. മുജാഹിദു വിഭാഗത്തിനു എതിരെ , അവരുടെ ദൌര്‍ബല്യങ്ങള്‍ അറിഞ്ഞു പോരാടുന്ന ഒരാള്‍ ചേളാരി സമസ്തയില്‍ ഇല്ല എന്നുള്ളതിന്റെ കുറവ് നികത്താന്‍ നൌഷാദിന് കഴിയും. ആ നിലക്ക് ചെളാരിക്കാര്‍ ഉപയോഗ പ്പെടുത്തിയാല്‍ അത് ഞങ്ങള്‍ക്ക് ഒരു പാട് സന്തോഷമുണ്ടാക്കും ..ഈ കൂറ് മാറ്റം വെറുതെ ആയില്ലല്ലോ എന്ന് കരുതി ഞങ്ങള്‍ അദ്ദേഹത്തിനു ആശീര്‍ വാദങ്ങള്‍ അര്‍പ്പിക്കും. ...പക്ഷെ അതുണ്ടാകും എന്ന് തോന്നുന്നില്ല , ചേളാരി ആലയത്തില്‍ നിന്ന് പുതിയ തെറി പാഠങ്ങള്‍ പഠിച്ചാല്‍ , മാത്രമേ അയാള്‍ക്ക്‌ അവിടെ നില നില്‍പ്പ് ഉള്ളൂ . അത് കക്കാട് ഫൈസി യിലൂടെ നമ്മള്‍ കണ്ടതാണ് .&amp;nbsp;&lt;/span&gt;&lt;br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /&gt;&lt;br style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;" /&gt;&lt;span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 17px;"&gt;സുന്നികള്‍ക്ക് ഇന്നലത്തെ ഈ കുതിര കച്ചവടം കൊണ്ടൊരു നഷ്ടവും ഇല്ല. ശുദ്ധീകരണ കാലം ആണിത് . നൌഷാദ്‌ അഹ്സനിക്ക് പകരം വെക്കാന്‍ പറ്റിയ അതിലും മുന്തിയതു കാന്തപുരം പക്ഷത്ത് ഉണ്ട് എന്ന് , മുഖ്യ എതിരാളികള്‍ ആയ വഹാബികള്‍ക്ക് വരേ അറിയാം. എന്നാല്‍ ഇവിടന്നു കൂടു വിട്ടു ചേക്കേറിയ ചിലരുടെ ബലത്തില്‍ ചേളാരി സമസ്ത ക്കാരുടെ അഹങ്കാരത്തിനു ബലം വെക്കുമ്പോള്‍ അതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വരിക , ഇക്കാലം വരെ ചേളാരി സമസ്തക്ക്‌ ചെല്ലും ചെലവും കൊടുത്തു പോറ്റിയവര്‍ ആയിരിക്കും...അതാണ്‌ ഇപ്പോള്‍ അവരുടെ പാടികളില്‍ നിന്നുള്ള സൂചനകളും .&lt;/span&gt;&lt;/div&gt;
</description><thr:total xmlns:thr="http://purl.org/syndication/thread/1.0">1</thr:total></item><item><title>പ്രമാണങ്ങളറിയാത്ത പ്രാമാണികന്മാര്‍</title><link>http://hasaniyyamadrasa.blogspot.com/2013/10/blog-post_4.html</link><author>noreply@blogger.com (ബാവാസ്‌ കുറിയോടം)</author><pubDate>Fri, 4 Oct 2013 21:46:00 +0530</pubDate><guid isPermaLink="false">tag:blogger.com,1999:blog-1270537680446781546.post-9009793988779756227</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&amp;nbsp;കടപ്പാട് ; ഓ. എം .തരുവണ&amp;nbsp; -- സിറാജ് ലൈവ് .കോം &lt;br /&gt;
&lt;br /&gt;
രണ്ട് വര്‍ഷം മുമ്പ് ഇവരുന്നയിച്ച പ്രശ്‌നങ്ങള്‍ അക്കമിട്ടു പറയാം; 
ഇതല്ലാത്ത പുതിയതെന്തെങ്കിലും ഇപ്പോള്‍ പറയുന്നുണ്ടോ എന്നു വായനക്കാര്‍ 
പരിശോധിച്ചു നോക്കണം. ഒന്ന്: തിരുശേഷിപ്പുകളെ ആദരിക്കാനും അതുകൊണ്ടു 
ബറകത്തെടുക്കാനും സനദ്(കൈമാറ്റ പരമ്പര) കണ്ടു ബോധ്യപ്പെടണം. രണ്ട്: 
മര്‍കസില്‍ സൂക്ഷിച്ചിരിക്കുന്ന തിരുകേശങ്ങള്‍ക്കു സനദില്ല. മൂന്ന്: 
മര്‍കസിലുള്ള സനദ് ശരിയല്ല; അത് ഏതോ ഒരു സഖാഫി എഴുതിയുണ്ടാക്കിയതാണ്, അല്ല;
 ഖാദിരിയ്യഃ സില്‍സിലയുടെ പകര്‍പ്പാണ്. നാല്: മര്‍കസിനു തിരുകേശം കൈമാറിയ 
ശെയ്ഖ് ഖസ്‌റജിയും ജാലിയാവാലയും സ്വീകാര്യരല്ല. അഞ്ച്: തിരുകേശം മുക്കിയ 
ജലം വിറ്റ് മര്‍കസ് സാമ്പത്തിക നേട്ടമുണ്ടാക്കി. ആറ്: തിരുകേശത്തിന്റെ 
മറവില്‍ ജനങ്ങളെ കബളിപ്പിച്ചു പണം പിരിച്ചു മസ്ജിദ് നിര്‍മിക്കുന്നു. 
വരട്ടിയും കറിവെച്ചും പൊരിച്ചും നിറുത്തിപ്പൊരിച്ചും രണ്ട് വര്‍ഷമായി 
വിളമ്പിക്കൊണ്ടിരിക്കുന്ന വിഭവങ്ങള്‍ ഈ അഞ്ചാറ് ആക്ഷേപങ്ങളാണ്. ഇതിനൊക്കെ 
മറുപടി പറഞ്ഞു തുലച്ചുവിട്ടതുമാണ്. ആവര്‍ത്തിക്കുന്നവര്‍ക്കു നാണവും മാനവും
 ഇല്ലെന്നു കരുതി കേള്‍ക്കുന്നവര്‍ക്ക് അതില്ല എന്നു കരുതരുത്. പുതിയ 
വെളിപ്പെടുത്തലുകള്‍ ഉണ്ടായത്രെ! വെളിപ്പെടുത്തലുകളും വെളിക്കുപോക്കുമൊക്കെ
 നല്ലതാണ്. വെളിക്കുപോകേണ്ടത് അകത്തുതന്നെ കെട്ടിക്കിടക്കുന്നതുകൊണ്ടാണ് 
അതിങ്ങനെ വായിലൂടെ പുറത്തുവരുന്നത്.ഇതു സംഭവിക്കാതിരിക്കാനാണു ജനങ്ങള്‍ 
ദിവസം രണ്ട്‌നേരം വെളിക്കുപോകുന്നത്- കഥയില്ലാത്ത ഖൗമ്!&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp; ഈ വൈസ് ചാന്‍സ്‌ലര്‍ മുഴുത്ത നാടന്‍ ന്യായങ്ങള്‍ വച്ചാണു മതം പറയുന്നത്, 
പണ്ഡിതന്മാരാണെങ്കില്‍ കിതാബ് കൊണ്ടു സംസാരിക്കണം. തിരുശേഷിപ്പുകള്‍ കൊണ്ടു
 ബറകത്തെടുക്കുന്നതിനും അതിനെ ആദരിക്കുന്നതിനും സനദ് കണ്ടു 
ബോധ്യപ്പെടണമെന്ന് ഇസ്‌ലാമിലെ ഏതു പ്രമാണമാണു 
നിഷ്‌കര്‍ഷിക്കുന്നത?~’പ്രാമാണികമായി’ തെളിയിക്കപ്പെട്ടതാണ്, 
‘പ്രാമാണികമായി’ പറഞ്ഞതാണ് എന്നിങ്ങനെ ‘പ്രമാണം’ ആവര്‍ത്തിക്കുന്നുണ്ടല്ലോ 
മി. ബഹാഉദ്ദീന്‍. പ്രമാണങ്ങള്‍ നിരത്തിവെച്ചു മറുപടി പറയണം- താങ്കള്‍ 
പറയുന്നതുപോലുള്ള ഒരു ശാസന ഇസ്‌ലാമിലുണ്ടോ? സനദ് കാണുകയോ ഉറപ്പിക്കുകയോ 
ചെയ്യാതെ പൂര്‍വസൂരികളായ മഹാന്മാര്‍ തിരുശേഷിപ്പുകള്‍കൊണ്ടു 
ബറകത്തെടുത്തതിനു ഡസന്‍ കണക്കിനു തെളിവുകള്‍ തരാം; പ്രാമാണികമായിത്തന്നെ, 
അംഗീകരിക്കുമോ? നിസ്‌കാരത്തില്‍ ഫാതിഹഃ നിര്‍ബന്ധമാണെന്നും ളുഹറ് നിസ്‌കാരം
 നാല് റക്അത്താണെന്നും ഹദീസുകള്‍ കൊണ്ടു സ്ഥിരപ്പെട്ടതാണ്. 
നിസ്‌കരിക്കുന്നവരെല്ലാം ഈ ഹദീസുകളും അതിന്റെ സനദും കണ്ടു 
ബോധ്യപ്പെടണമെന്നു ഇസ്‌ലാമില്‍ ഒരു നിയമവുമില്ല. അതു 
മുഹദ്ദിസുകളുടെയും(ഹദീസ് ശാസ്ത്രജ്ഞന്മാര്‍) മുജ്തഹിദുകളായ ഇമാമുകളുടെയും 
കാര്യമാണ്. മൗലിക പ്രധാനമായ ഇത്തരം വിഷയങ്ങളില്‍ പോലും സനദ് പരിശോധിക്കാന്‍
 സാധാരണക്കാര്‍ക്കോ പണ്ഡിതന്മാര്‍ക്കു പോലുമോ ബാധ്യതയില്ലെന്നിരിക്കെ 
ഐച്ഛികമായ ഒരു വിഷയത്തില്‍ സനദ് കണ്ടു ബോധ്യപ്പെടണം എന്ന വാദം 
അനിസ്‌ലാമികമല്ലേ? ഇവരേതു ഗോശാലയില്‍ പോയിട്ടാണു മതം പഠിച്ചത്? മി. 
ബഹാഉദ്ദീന്‍, താങ്കള്‍ വൈസ് ചാന്‍സലറായിക്കോളൂ; വെയ്സ്റ്റ് ചാന്‍സലറാകരുത്.&lt;br /&gt;
രാജ്യത്തിനകത്തും പുറത്തുമായി ധാരാളം കേന്ദ്രങ്ങളില്‍ തിരുശേഷിപ്പുകള്‍ 
സൂക്ഷിച്ചുവരുന്നുണ്ട്. ഈ സൂക്ഷിപ്പുകാരുടെ കൈവശം കൈമാറ്റരേഖകളുണ്ടെങ്കില്‍
 അതുപോലെ, മതിയായ കൈമാറ്റരേഖ മര്‍കസും സൂക്ഷിച്ചിട്ടുണ്ട്. 
തര്‍ക്കമുള്ളവര്‍ക്കു പരിശോധിക്കാം. ശരിയായ സനദല്ല എന്നു തോന്നുന്നവര്‍ക്ക്
 അക്കാര്യം ചൂണ്ടിക്കാണിക്കാം; പ്രാമാണികമായിരിക്കണമെന്നു മാത്രം- 
വായ്ത്താരി പോര. മര്‍കസിലെ രേഖ ഖാദിരിയ്യാ ത്വരീഖത്തിന്റെ സില്‍സിലയാണത്രെ.
 ശരിയല്ല, അല്ല; ഖാദിരിയ്യാ ത്വരീഖത്തിന്റെ സില്‍സില വഴി തിരുശേഷിപ്പുകള്‍ 
വരാന്‍ പാടില്ല എന്നു ഏതു പ്രമാണമാണ് ഉത്തരവായിരിക്കുന്നത്? 
തിരുശേഷിപ്പുകള്‍ മതപരമായ വിഷയമാണ്. ഹദീസുകളിലും വ്യാഖ്യാനങ്ങളിലും 
പൂര്‍വികരുടെ കിതാബുകളിലും സ്വാഭാവികമായും ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ 
വന്നിട്ടുണ്ട്. ഇവ്വിഷയം പഠിക്കാനിറങ്ങിയപ്പോള്‍ വെറും കോളമിസ്റ്റായ ഈ 
ലേഖകന്‍ മുപ്പതോളം ഗ്രന്ഥങ്ങള്‍ ‘റഫര്‍’ ചെയ്തിട്ടുണ്ട്. ‘പ്രാമാണികം’ 
എന്നു തലങ്ങും വിലങ്ങും പറയുന്ന വൈസ് ചാന്‍സലറും അയാളുടെ തലവനായ 
ചാന്‍സ്‌ലറും സകല മുസ്‌ല്യാര്‍മാരും ഒരു സമസ്ത അപ്പാടെയും തലകുത്തി 
നിന്നിട്ടും രണ്ട് വര്‍ഷമായി അര വരി പ്രാമാണം എവിടെയും ഉദ്ധരിച്ചു 
കാണുന്നില്ല! പണ്ഡിതസമൂഹത്തിനു ചീത്തപ്പേരു വീഴാതിരിക്കാന്‍ ഇവര്‍ 
തലപ്പാവഴിച്ചു വെക്കണം, ജീവിക്കാന്‍ മറ്റെന്തൊക്കെ വഴികളുണ്ട്. മര്‍കസിനു 
തിരുകേശങ്ങള്‍ കൈമാറിയ ശെയ്ഖ് ഖസ്‌റജിയും ജാലിയാവാലയും അയോഗ്യരാണെന്ന് 
ഇവര്‍ തുടക്കം മുതലേ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. എല്ലാം ‘പ്രാമാണിക’മായി 
പറയുന്നവരായതുകൊണ്ടു ചോദിക്കുകയാണ്; തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നതിനും 
കൈമാറുന്നതിനും ഈ വ്യക്തികള്‍ക്കുള്ള മതപരമായ അയോഗ്യത എന്താണ്? മറുപടി 
പ്രാമാണികവും വസ്തുതാപരവും ആകണേ! ‘തിരുകേശം മുക്കിയ ജലം വിറ്റു കാശു 
വാങ്ങി’ എന്ന ആക്ഷേപം ശുദ്ധ നുണയാണ്. ഗീബല്‍സിയന്‍ തത്വം 
രാഷ്ട്രീയക്കാര്‍ക്കു ചേരും, രാഷ്ട്രീയത്തിനു കൂട്ടുകിടക്കുന്നവര്‍ക്കും 
ചേരും. താടിയും തലപ്പാവും വെച്ച പണ്ഡിതവേഷങ്ങള്‍ ഗീബല്‍സിയന്‍ തത്വം 
പ്രയോഗിച്ചാല്‍ അതിനു പ്രയോഗിക്കേണ്ട ഭാഷ വേറെയാണ്.&lt;br /&gt;

തിരുകേശത്തെചൊല്ലി സമസ്തയിലെ പണ്ഡിതന്മാര്‍ക്കിടയില്‍ 
അഭിപ്രായവ്യത്യാസമുണ്ടത്രെ! ഇതും തുടക്കം മുതല്‍ പറഞ്ഞുകേട്ടതിന്റെ 
തനിയാവര്‍ത്തനമാണ്. പൊന്മള ഉസ്താദ് മുതല്‍ താജുല്‍ഉലമയുടെ വരെ പേരുകള്‍ ഈ 
ആക്ഷേപത്തില്‍ പറഞ്ഞുകേട്ടിട്ടുണ്ട്. സമസ്തയിലെ ഉലമാഇനെക്കുറിച്ച് ഇവരെന്താ
 ധരിച്ചത്, ആള്‍ക്കൂട്ടത്തിലെ കമ്മുകളാണെന്നോ? വിശ്രുതനായ വരയ്ക്കല്‍ 
മുല്ലക്കോയ തങ്ങള്‍ സ്ഥാപിച്ച മഹാപ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരാണിവര്‍. 
ഏതോ രാഷ്ട്രീയ പാര്‍ട്ടി തങ്ങള്‍ക്കു സിന്ദാബാദ് വിളിക്കാന്‍ 
തട്ടിക്കൂട്ടിയ കെട്ടുവേഷങ്ങളല്ല. മഹാമനീഷികളായ പാങ്ങും പതിയും 
അബ്ദുല്‍ബാരി തങ്ങളും കെട്ടിപ്പടുത്ത മഹാപ്രസ്ഥാനത്തെ ഒരു 
പാര്‍ട്ടിക്കുവേണ്ടി കുത്തിപ്പിളര്‍ത്തിയപ്പോള്‍ കോടികളുടെ ബേങ്ക് 
ബാലന്‍സിനു പിന്നില്‍ ചുരുണ്ടുകൂടിയവരല്ല സമസ്തയുടെ ഉലമാക്കള്‍, 
ഖാളീഖുളാത്ത് സ്ഥാനമാനങ്ങളും പാര്‍ട്ടിയാപ്പീസിലെ വിരുന്നും കണ്ടു ആദര്‍ശം 
ചുരുട്ടിക്കെട്ടി അട്ടത്തിട്ടവരുമല്ല. സകലം ഉപേക്ഷിച്ച് 
ഒരാദര്‍ശത്തിനുവേണ്ടി വെറും കൈയുമായി ജനങ്ങള്‍ക്കിടയിലേക്കിറങ്ങാന്‍ 
ചങ്കുറപ്പ് കാണിച്ചവരാണ്. ഈ പണ്ഡിതന്മാരെ വെച്ച് ഊഹക്കഥകള്‍ മെനയുന്നതു 
മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്‌നമാണ്, വിഷയത്തില്‍ നിലപാടെന്തെന്നു സമസ്ത 
മുശാവറ ഏകസ്വരത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.&lt;br /&gt;
മര്‍കസ് പ്രൊമോട്ട് ചെയ്യുന്ന പരിപാടികള്‍ക്കും പദ്ധതികള്‍ക്കും 
സമൂഹത്തിന്റെ തുറന്ന പിന്തുണയും കലവറയില്ലാത്ത സഹകരണവുമുണ്ട്. രാഷ്ട്രീയ 
പാര്‍ട്ടികളും ഭരണകൂടവും ഇതര മതവിഭാഗങ്ങളും ഉദാരമായിട്ടാണ് മര്‍കസിനോട് ഈ 
വിഷയത്തില്‍ സഹകരിക്കുന്നത്. ഹെറിറ്റേജ് മ്യൂസിയവും മസ്ജിദും ഉള്‍പ്പെടുന്ന
 മര്‍കസ് നോളജ്‌സിറ്റി പദ്ധതിയുടെ ശിലയിടല്‍ ചടങ്ങുകള്‍ കണ്ണ് തുറന്നു 
കണ്ടില്ലേ? മുഖ്യമന്ത്രിയും നാലഞ്ച് മന്ത്രിമാരും നിരവധി ജനപ്രതിനിധികളും 
വിവിധ മത-സാമൂഹിക-രാഷ്ട്രീയ നേതാക്കളും കൂട്ടത്തോടെയാണ് പങ്കെടുത്തത്. ഈ 
പരിപാടി നല്‍കുന്ന സന്ദേശം വ്യക്തമാണ്; കേരളം ഒറ്റക്കെട്ടായി മര്‍കസിന്റെ 
പദ്ധതിക്കു പിന്നിലുണ്ട്. പദ്ധതി പ്രദേശത്തേക്കു വിശാലമായ പാതയുള്‍പ്പെടെ 
പല സഹായങ്ങളും ആ വേദിയില്‍ വെച്ചു സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. 
ഇത്തരമൊരു പദ്ധതിക്കെതിരെയാണ് അസൂയയും വിദ്വേഷവും കൊണ്ടു പ്രജ്ഞ നശിച്ച 
ഒരുപിടി അന്തംകമ്മികള്‍ ഇറങ്ങിയിരിക്കുന്നത്. ഇവരെ വഷളാക്കാന്‍ 
പടച്ചതമ്പുരാന്‍ തീരുമാനിച്ചതാണ്. ആരും വിചാരിച്ചിട്ടു കാര്യമില്ല; 
രക്ഷപ്പെടില്ല.&lt;br /&gt;
പണ്ഡിതന്മാരെക്കുറിച്ചു കേശാലു, കേശകൂടാരം എന്നിങ്ങനെയാണ് ഒരു വൈസ് 
ചാന്‍സലറുടെ ഭാഷ, ഇതേതാ സംസ്‌കാരം; ഇയാളുടെ സമനില പോയോ? സംസ്ഥാനത്തിന്റെ 
അതിര്‍ത്തി കടന്നാല്‍ നാവു കുഴയുകയും ബോധം മറയുകയും ചെയ്യുന്നയാളാണെന്ന് 
അനുഭവസ്ഥര്‍ രേഖപ്പെടുത്തിവെച്ചത് വായിച്ചിട്ടുണ്ട്. ഇപ്പോള്‍ 
സംസ്ഥാനത്തിനകത്തായാലും അതുതന്നെയാണോ അവസ്ഥ? ഇടക്കിടെ ‘മാഹി’ യെക്കുറിച്ചു 
പറഞ്ഞുകൊണ്ടിരിക്കുന്നതു കേട്ടപ്പോള്‍ തോന്നിയതാണേ- ഇല്ലെങ്കില്‍ വിട്ടു. 
പിന്നെ; കോടതി, കേസ് എന്നൊക്കെ പറഞ്ഞു വിരട്ടാനുള്ള ശ്രമമുണ്ടല്ലോ; 
സമസ്തയോടു വേണ്ട, കോടതിയും കേസും ചേളാരിയിലെ തട്ടിന്‍പുറത്തു നടക്കുന്ന 
ഉപജാപക ഏര്‍പ്പാടൊന്നുമല്ല. കണ്ണുരുട്ടി പേടിപ്പിക്കാന്‍ ഇത് വെള്ള 
കാണുമ്പോള്‍ ഉടുമുണ്ട് നനയുന്ന ലീഗുമല്ല.&lt;br /&gt;
കാന്തപുരത്തിന്റെ രക്തത്തിനു വേണ്ടിയാണ് ഈ ദാഹമെങ്കില്‍ പാഴ്ജന്മം എന്നേ 
പറയാനുള്ളൂ. 20 വര്‍ഷം മുമ്പ് ഒരു തുള്ളിക്കുവേണ്ടി ദാഹിച്ചു മോഹിച്ചു 
തൊണ്ടപൊട്ടി മരിച്ചു ഖബറടങ്ങിയവരുണ്ട് ആ കൂട്ടത്തില്‍, ആ മീസാന്‍ കല്ലുകള്‍
 ഒന്നിളക്കി നോക്ക്; തോല്‍വിയുടെ കഥ പറഞ്ഞുതരും. കേരളത്തിനകത്തെ ഇത്തിരി 
വട്ടത്തില്‍ കഴിഞ്ഞിരുന്ന കാന്തപുരത്തെ നേരിടാന്‍ അന്നിറങ്ങിയത് 
വമ്പന്മാരും കൊമ്പന്മാരുമായിരുന്നു; ഇന്നത്തെ പരല്‍മീനുകളല്ല. ആ 
മഹാസമുദ്രങ്ങള്‍ നീന്തിക്കയറിവന്ന കാന്തപുരം ഇന്ന് രാജ്യത്തിനകത്തും 
പുറത്തും പണ്ഡിത ലോകത്തും നിറഞ്ഞുനില്‍ക്കുന്ന ആഗോള വ്യക്തിത്വമാണ്. ഈ 
കാന്തപുരത്തെ നേരിടാന്‍, പയ്യന്മാര്‍ക്ക് 5-ാം ക്ലാസില്‍ പ്രവേശനം 
കൊടുക്കുന്ന ഒരു വിശ്വോത്തര യൂനിവേഴ്‌സിറ്റിയുടെ വെയ്സ്റ്റ് ചാന്‍സലറും 
കമ്പനിയും- വെളിവില്ലാതെ പോയാലെന്തു ചെയ്യും! ‘ആഗോള പണ്ഡിത സഭാംഗം’ എന്ന 
അടിക്കുറിപ്പ് ലേഖനത്തിനൊടുവിലെല്ലാം ആവര്‍ത്തിക്കുന്നതിനു പകരം 
ബോര്‍ഡെഴുതി കഴുത്തില്‍ കെട്ടിത്തൂക്കി നടക്കുന്നതു കൊള്ളാം. 
ബോര്‍ഡെഴുതുമ്പോള്‍ ഈ ആഗോളന്‍ യൂസുഫുല്‍ ഖര്‍ളാവി നേതൃത്വം 
വഹിക്കുന്നതാണെന്ന കാര്യം കൂടി എഴുതാന്‍ മറക്കരുത്, വര്‍ഗം തിരിച്ചറിയാന്‍ 
ഉപകരിക്കും. (ഈ ലേഖകന്‍ ആഗോള പണ്ഡിതസഭാംഗമല്ല).&lt;br /&gt;
&lt;br /&gt;
&lt;/div&gt;
</description><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>തിരുകേശവിവാദം നിറുത്താന്‍ സമയമായ് പോലും…</title><link>http://hasaniyyamadrasa.blogspot.com/2013/10/blog-post.html</link><author>noreply@blogger.com (ബാവാസ്‌ കുറിയോടം)</author><pubDate>Wed, 2 Oct 2013 09:10:00 +0530</pubDate><guid isPermaLink="false">tag:blogger.com,1999:blog-1270537680446781546.post-2093818900040388669</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;div style="color: #cd0f05; float: left; font-family: Meera; font-size: 18px; font-weight: bold; margin-top: 2px;"&gt;
ഒ എം തരുവണ&lt;/div&gt;
&lt;div style="color: #cd0f05; float: left; font-family: Meera; font-size: 18px; font-weight: bold; margin-top: 2px;"&gt;
&lt;br /&gt;
&lt;/div&gt;
&lt;div style="color: #cd0f05; float: left; font-family: Meera; font-size: 18px; font-weight: bold; margin-top: 2px;"&gt;
&amp;nbsp;| സിറാജ് ലൈവ് .കോം &lt;/div&gt;
&lt;br /&gt;
&lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibrGm2Lur70HMA6e7SDhteCn6BEXX1B8jqQHbffeXOJWZx0gTbFg2k0L7imTmJZPAScsgpgBsvTet3DyjJlvomvbw53JGbeHbatzPOOznvNGpl2qTwoo6YVAi3-trw24BNCgZ5VxblDUg/s1600/desert-wallpapers-hd.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibrGm2Lur70HMA6e7SDhteCn6BEXX1B8jqQHbffeXOJWZx0gTbFg2k0L7imTmJZPAScsgpgBsvTet3DyjJlvomvbw53JGbeHbatzPOOznvNGpl2qTwoo6YVAi3-trw24BNCgZ5VxblDUg/s640/desert-wallpapers-hd.jpg" width="640" /&gt;&lt;/a&gt;&lt;/div&gt;
&lt;br /&gt;
&amp;nbsp;തിരുകേശ വിവാദം നിറുത്താന്‍ സമയമായിരിക്കുന്നുവെന്നാണ് ബഹാഉദ്ദീന്‍ 
കൂരിയാട് പറയുന്നത്. തുടങ്ങിയ ആളിനു തന്നെ നിറുത്താന്‍ 
സമയമായിരിക്കുന്നുവെന്നു തോന്നുന്നുവെങ്കില്‍ നല്ല കാര്യമാണ്. നാട്ടുകാരെ 
മുഴുവന്‍ വിളിച്ചുകൂട്ടി സമ്മതം ചോദിച്ചിട്ടൊന്നുമല്ലല്ലോ തുടങ്ങിയത്, 
അതുകൊണ്ട് അവസാനിപ്പിക്കാനും ഒരു പൊതുസമ്മതത്തിന്റെ ആവശ്യമുണ്ടെന്നു 
തോന്നുന്നില്ല. രണ്ട് വര്‍ഷം മുമ്പാണ് ബഹാഉദ്ദീനും അയാളുടെ സമസ്തയും ഈ 
പാഴ്‌വിവാദം കെട്ടിപ്പേറിക്കൊണ്ടുവന്നത്. അന്ന് ഇവരുന്നയിച്ച മുഴുവന്‍ 
പ്രശ്‌നങ്ങള്‍ക്കും സുന്നീ പ്രസ്ഥാനം അക്കമിട്ടു മറുപടി പറഞ്ഞതാണ്; ഒന്നര 
വര്‍ഷം മുമ്പ് കഥകഴിച്ചു പെരുവഴിയിലുപേക്ഷിച്ചതുമാണ്. ഇപ്പോള്‍ നിറുത്താന്‍
 സമയമായിരിക്കുന്നുവെന്നു തോന്നുന്നുവത്രെ. നല്ല കാര്യം വൈകിത്തോന്നിയെന്നു
 വെച്ചു കുറ്റപ്പെടുത്താനാകുമോ? നിറുത്താന്‍ സമയമായി എന്നു 
തോന്നിത്തുടങ്ങിയ സ്ഥിതിക്ക് അതെത്രയും നേരത്തെയാകുന്നതാണ് 
തുടങ്ങിയവര്‍ക്കും സമുദായത്തിനും നല്ലത്. ചില കാര്യങ്ങള്‍ക്കൊരു 
കുഴപ്പമുണ്ട്; നിറുത്താന്‍ എപ്പോള്‍ തോന്നിയോ അപ്പോള്‍ നിറുത്തിക്കൊള്ളണം, 
അമാന്തം കാണിച്ചാല്‍ പിന്നെ നിറുത്താന്‍ കഴിഞ്ഞെന്നു വരില്ല. ജീവിതം തന്നെ 
അതങ്ങെടുത്തുകോണ്ടുപോയെന്നു വരും!&lt;br /&gt;
പ്രഖ്യാപിച്ചിരിക്കുന്ന അറുപതാം വാര്‍ഷികം കൂടി തിരുകേശ വിവാദത്തിന്റെ 
ചെലവില്‍ വിജയിപ്പിച്ചെടുക്കാനാണ് വിചാരമെങ്കില്‍ അഞ്ചാറ് മാസം കൂടി 
സമുദായം സഹിക്കേണ്ടതായിവരും. തിരുകേശ വിവാദം കത്തിച്ചുകിട്ടിയ 
വെളിച്ചത്തിലാണ് ബഹാഉദ്ദീന്റെ സ്ഥാപന സമ്മേളനത്തില്‍ ചരിത്രത്തിലാദ്യമായി 
നാലാളുകൂടിയത്. കൂരിയാട് മേള കൊഴുപ്പിച്ചതും ഈ വിവാദപ്പുകമറയത്താണ്. 
മറ്റൊരജന്‍ഡയും പരിപാടിയും ജനങ്ങള്‍ക്കു മുമ്പില്‍ വെക്കാനില്ലാത്തതുകൊണ്ട്
 നാല്‍പ്പതില്ലാത്ത ഈ അറുപത് കൂടി ഒന്നു വേവിച്ചെടുത്തോട്ടെ എന്നാണ് 
പറയുന്നതെങ്കില്‍; സമുദായം പലതും സഹിക്കുന്നുണ്ട്, അക്കൂട്ടത്തില്‍ ഇതും, 
അല്ലാതെന്തു പറയാന്‍? രാഷ്ട്രീയത്തിലെ കൂട്ടുകിടപ്പുകൊണ്ടു കിട്ടിയതാകണം 
ഇത്തരം നാലാം കിട നമ്പറുകള്‍. രണ്ട് എം പിമാര്‍ മാത്രമുണ്ടായിരുന്ന ബി ജെ 
പി രാജ്യം ഭരിക്കുന്നിടത്തേക്കു വളര്‍ന്നത് അയോധ്യാ പ്രശ്‌നം ദേശീയ 
വിവാദമാക്കി മുന്നില്‍ നിറുത്തിക്കൊണ്ടാണ്. ബാബരി മസ്ജിദ് തകര്‍ത്തതാണ് 
ചരിത്രത്തില്‍ ആ പാര്‍ട്ടി ചെയ്ത ഏറ്റവും വലിയ മണ്ടത്തരമെന്നു കരുതുന്ന 
രാഷ്ട്രീയ നിരീക്ഷകരുണ്ട്. മസ്ജിദ് മുന്നില്‍ വെച്ച് അയോധ്യാ പ്രശ്‌നം 
ലൈവായി നിലനിറുത്തിയിരുന്നുവെങ്കില്‍ ബി ജെ പിക്കിപ്പോള്‍ 
പ്രതിപക്ഷത്തിരിക്കേണ്ടിവരില്ലായിരുന്നത്രെ. തിരുകേശ വിവാദം ഇങ്ങനെ 
പൊന്‍മുട്ടയിടുന്ന താറാവാക്കിക്കൊണ്ടു നടക്കാനാണു പരിപാടിയെങ്കില്‍ 
സഹതപിക്കുക; അട്ടക്കു പൊട്ടക്കുളം.&lt;br /&gt;
ബഹാഉദ്ദീനും അയാളുടെ സമസ്തയും അയാളുടെ തന്നെ സ്വകാര്യ താത്പര്യമായ ജമാഅത്തെ
 ഇസ്‌ലാമിയും വഹാബി ഗ്രൂപ്പുകളും ചേര്‍ന്നാണ് ഈ അസംബന്ധ നാടകം 
കെട്ടിയെഴുന്നള്ളിച്ചത്. പിന്നീട് ഈ കൂട്ടായ്മയിലേക്കു വന്നുചേര്‍ന്ന 
കക്ഷികളുടെ പെരുപ്പവും വലിപ്പവും കോലവും കണ്ട് ശരിക്കും അമ്പരന്നുപോയി. 
ഖാദിയാനികള്‍, ചേകന്നൂരികള്‍, വ്യാജ ത്വരീഖത്തുകാര്‍, യുക്തിവാദികള്‍… 
എന്തൊരു ചേര്‍ച്ച! ചേളാരി സമസ്ത അതിന്റെ നിയോഗം അനുസരിച്ച് 
എത്തിച്ചേരേണ്ടിടത്തു തന്നെയാണ് എത്തിയതെന്ന് അന്നാണ് ബോധ്യപ്പെട്ടത്. 
അടിസ്ഥാനപരമായി തിരുകേശം ഇസ്‌ലാമിലെ ആത്മീയ വിഷയമാണ്. ഇസ്‌ലാമിലെ 
ആത്മീയതയേയും തിരുശേഷിപ്പുകളെയും നിരാകരിക്കുന്ന ബിദ്അത്തുകാരും എല്ലാത്തരം
 ആത്മീയതകളെയും എതിര്‍ക്കുന്ന ഭൗതികവാദികളും ചേളാരി സമസ്തയുടെ ബാനറില്‍ 
അണിനിരന്നു. കമ്യൂണിസത്തിന്റെ മതവിരോധം വരെ ഉപയോഗപ്പെടുത്താന്‍ 
ശ്രമമുണ്ടായിട്ടുണ്ട്; ക്ലിക്കായില്ലെന്നു മാത്രം.&lt;br /&gt;
കണ്ടുകൂടാത്തവരും തൊട്ടുകൂടാത്തവരും വേദികള്‍ പങ്കിട്ടു, പേജുകള്‍ 
പങ്കിട്ടു, സംയുക്ത ഗ്രന്ഥരചനയും നടത്തി, ബിദ്അത്തും സുന്നത്തും പരസ്പരം 
വിരുന്നൊരുക്കി പച്ചപ്പരവതാനി വിരിച്ചു സ്വീകരിച്ചു. ഖുറൈശികളുടെ 
നേതൃത്വത്തില്‍ മദീനയെ വിഴുങ്ങാന്‍ വന്ന സഖ്യശക്തികളെ 
ഓര്‍മിപ്പിക്കുന്നതായിരുന്നു തിരുശേഷിപ്പുകളെ എതിര്‍ക്കാന്‍ ചേളാരി സമസ്ത 
തട്ടിക്കൂട്ടിയ ഹറാംപിറന്ന മുന്നണി. ഖന്‍ദഖില്‍ എന്തു സംഭവിച്ചോ അതുതന്നെ ഈ
 അവിശുദ്ധ മുന്നണിക്കും സംഭവിച്ചുകൊണ്ടിരിക്കുന്നു.&lt;br /&gt;
ചേളാരി സമസ്തയുടെ ഞെളിയന്‍പറമ്പ് മുന്നണിക്കെതിരെ സുന്നിപ്രസ്ഥാനവും 
കാന്തപുരവും ഒറ്റക്കായിരുന്നു. പൊതുസമൂഹം തെറ്റിദ്ധരിക്കാതിരിക്കാന്‍ അന്ന്
 ഇവരുന്നയിച്ച മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പ്രാഥമികമായി മറുപടി പറഞ്ഞതാണ്.
 അതിനപ്പുറം ഈ ചുളയില്ലാ വിവാദത്തിനു പിന്നാലെ കൂടേണ്ട എന്നായിരുന്നു 
സുന്നി നേതൃത്വത്തിന്റെ നിലപാട്. ആ സമസ്തക്കാര്‍ കൊണ്ടുവരുന്ന വിവാദങ്ങളുടെ
 വാലാകേണ്ട എന്നത് നേരത്തെയുള്ള നയമപരമായ നിലപാടായിരുന്നു. കഴിഞ്ഞ ഇരുപത് 
വര്‍ഷമായി ആ സംഘടനയുടെ മുഖ്യ ഏര്‍പ്പാട് വിവാദങ്ങള്‍ സൃഷ്ടിക്കുക 
മാത്രമാണ്. നാടിനോ സമുദായത്തിനോ വേണ്ടി ഒന്നും ചെയ്യാനില്ലാതെ, 
വ്യാവസായികാടിസ്ഥാനത്തില്‍ വിവാദങ്ങള്‍ ഉത്പാദിപ്പിക്കുന്ന 
നിത്യശല്യങ്ങള്‍. ഇവര്‍ അര്‍ഹിക്കുന്നത് അവഗണന എന്ന മുന്തിയ പരിഗണന 
മാത്രമാണ്. അതു ലോഭമില്ലാതെ നല്‍കിപ്പോന്നിട്ടുമുണ്ട്.&lt;br /&gt;
തിരുകേശ വിവാദത്തില്‍ സുന്നി പ്രസ്ഥാനം പ്രതിസ്ഥാനത്തായിരുന്നു. എന്നിട്ടും
 പരിധിക്കപ്പുറം വിവാദം പേറേണ്ട എന്നു തീരുമാനിച്ചതിനു കാരണങ്ങളുണ്ട്. 
തിരുകേശവും മറ്റു തിരുശേഷിപ്പുകളും തീര്‍ത്തും മതകീയവും ആത്മീയവും 
സമുദായത്തിനകത്തു മാത്രം ചര്‍ച്ച ചെയ്യേണ്ടതുമായ വിഷയമാണ്. പൊതുസമൂഹത്തിന് 
ഒട്ടും താത്പര്യമില്ലാത്ത ഇത്തരം വിഷയങ്ങള്‍ സമൂഹമധ്യത്തിലേക്കു 
വലിച്ചിഴക്കുന്നത് അനാരോഗ്യകരമായ പ്രവണതയാണ്. ഒരു ബഹുസ്വര- ബഹുമത 
സമൂഹത്തില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചക്കിടുന്നത് ഇസ്‌ലാമിലെ ആത്മീയ 
ദര്‍ശനങ്ങള്‍ തെറ്റിദ്ധരിക്കാനും അവമതിക്കപ്പെടാനും കാരണമാകും. മതവും 
ആത്മീയതയുമൊക്കെ വ്യക്തികേന്ദ്രീകൃതമായിരിക്കണം എന്നു കരുതുന്ന ഒരു സാമൂഹിക
 സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. പെണ്‍കുട്ടികള്‍ക്കു വ്യഭിചരിക്കാന്‍ 
പതിനാറ് വയസ്സ് മതിയെന്നും വിവാഹിതരാകാന്‍ പതിനെട്ട് വയസ്സ് വേണമെന്നും 
കരുതുന്ന നാടാണിത്, മദ്യവും പലിശയും ചൂതാട്ടവും തുടങ്ങി സകല തിന്മകളും 
ഇവിടെ പൊതുധാരയുടെ ഭാഗമാണ്. ഇത്തരമൊരു സാമൂഹികാവസ്ഥയില്‍ തിരുശേഷിപ്പുകളെ 
സംബന്ധിച്ച പൊതു ചര്‍ച്ച സമുദായത്തിനു ചീത്തപ്പേര് മാത്രമാകും നേടിത്തരിക.&lt;br /&gt;
ഇസ്‌ലാമില്‍ തന്നെ തിരുശേഷിപ്പുകളുടെ വിഷയം മതത്തിന്റെ മൗലികമായ 
ഒരാശയമല്ല; തീര്‍ത്തും ഐച്ഛികമാണ്, നിസ്‌കാരമോ നോമ്പോ സകാത്തോ പോലെ 
‘മുഹ്കമാതി’ല്‍(വിധിവിലക്കുകളില്‍) ഉള്‍പ്പെടുന്നതല്ല. ഇത് ‘തഅഌമിന്റെയും 
തബര്‍റുകി’ന്റെയും(ആദരവിന്റെയും പുണ്യം തേടലിന്റെയും) വിഷയമാണ്. 
ഇവ്വിഷയത്തില്‍ മതം ആരെയും നിര്‍ബന്ധിക്കുന്നില്ല. മതത്തിനകത്തുതന്നെ 
നിര്‍ബന്ധശാസനയില്ലാത്ത ഒരു കാര്യത്തില്‍ എന്തിനു പൊതുസമൂഹത്തിനു മുമ്പില്‍
 ചെന്നു പോരടിക്കണം? പല തരം വെല്ലുവിളികള്‍ക്കും അവശതകള്‍ക്കും നടുവിലാണ് 
മുസ്‌ലിം സമുദായം, ഭീഷണമായ ഇത്തരമൊരു ചുറ്റുപാടില്‍ തമ്മില്‍ തല്ലാനും 
വഴക്കിടാനുമുള്ള അവസരങ്ങളല്ല; ഒന്നിച്ചു നില്‍ക്കാനുള്ള സാധ്യതകളാണ് 
അന്വേഷിക്കേണ്ടത്. ഇത്തരം വൃഥാവിവാദങ്ങള്‍ നിലവിലുള്ള മുറിവിന്റെ ആഴവും 
പരപ്പും കൂട്ടാനേ സഹായിക്കൂ.&lt;br /&gt;
മേല്‍പ്പറഞ്ഞ കാരണങ്ങള്‍കൊണ്ടാണ് ചേളാരി സമസ്തയിലെ വികാരജീവികള്‍ 
കൂകിയാര്‍ത്തു വന്നപ്പോള്‍ അതവഗണിക്കാന്‍ തീരുമാനിച്ചത്. പക്ഷേ, 
സമ്മതിച്ചില്ല; അസത്യങ്ങളും അര്‍ധസത്യങ്ങളും നാടാകെ പറഞ്ഞുപരത്താന്‍ 
തുടങ്ങി, കുപ്രചാരണങ്ങള്‍ കെട്ടഴിച്ചുവിട്ടു, അപവാദപ്രചാരണത്തിനു സ്ഥിരം 
വേദികളുയര്‍ന്നു, ഇതിനുവേണ്ടി അവിശുദ്ധ കൂട്ടുകെട്ടുകള്‍ രൂപപ്പെട്ടു, 
മതപ്രമാണങ്ങള്‍ ദൂര്‍വ്യാഖ്യാനം ചെയ്യപ്പെടുകയും മഹത്തുക്കള്‍ 
അവമതിക്കപ്പെടുകയും പൊതു സമൂഹം തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്തു. പേ 
പിടിച്ചിറങ്ങിയതു പോലെ ഒരു തരം വേട്ടയായിരുന്നു. സഹികെട്ടപ്പോള്‍ 
പ്രതികരിച്ചു. 2011ലെ റമസാന്‍ വരെയുള്ള അഞ്ചാറ് മാസക്കാലം ശരിക്കും അലക്കി.
 പ്രസംഗത്തിനു പ്രസംഗം, ലേഖനത്തിനു ലേഖനം, ചുവരിനു ചുവര്, ഖണ്ഡനത്തിനു 
ഖണ്ഡനം, സംവാദം, ചോദ്യങ്ങള്‍ക്കെല്ലാം മറുപടി, സംശയങ്ങള്‍ക്കെല്ലാം 
നിവാരണം-ഉരുളക്കുപ്പേരി പോലെ.&lt;br /&gt;
പൈശാചിക പിന്തുണ പോയതുകൊണ്ടാകണം; റമസാനോടെ അലമ്പൊടുങ്ങി. റമസാന്‍ 
കഴിയുകയും പിശാചുക്കളെ കെട്ടഴിച്ചു വിടുകയും ചെയ്തതോടെ ഒരു സമ്മേളനം 
വിജയിപ്പിക്കാനുള്ള ഗര്‍ഭവും പേറി വീണ്ടുമതാ ചേളാരി സമസ്ത ഇഴഞ്ഞുവരുന്നു! 
അന്നു വിട്ടതാണ് സുന്നി പ്രസ്ഥാനം ഈ കേസ്. ഒന്നര വര്‍ഷമായി ഒരക്ഷരം 
മിണ്ടിയിട്ടില്ല. ഒരു വരിയും എഴുതിയിട്ടുമില്ല. എന്നിട്ടിപ്പോള്‍ 
നിറുത്താന്‍ സമയമായിപോലും! എങ്കില്‍ നിറുത്തിപ്പോ മാഷേ! അല്ലെങ്കില്‍ 
നിങ്ങള്‍ നിറുത്തിയാലെന്ത്, തുടര്‍ന്നാലെന്ത്? കലക്കാന്‍ ഒരു 
ചളിക്കുളമില്ലെങ്കില്‍ നിലനില്‍പ്പില്ലാത്ത പാര്‍ട്ടിയാണ് നിങ്ങളുടെത്, 
ഇതല്ലെങ്കില്‍ മറ്റൊരു മുസീബത്തുമായി നിങ്ങള്‍ വരും- ഓരോ നിയോഗം!&lt;br /&gt;
നിറുത്താന്‍ വന്നയാളുടെ ലേഖനം വായിച്ചുനോക്കുമ്പോഴാണതിശയം. ചിതലും പൊടിയും 
തട്ടി വീണ്ടും തുടങ്ങാനുള്ള പുറപ്പാടാണ്. എന്തോ പുതിയ കണ്ടെത്തലുകള്‍ 
ഉണ്ടായിരിക്കുന്നുവെന്നു കേട്ടപ്പോള്‍ വായിച്ചുനോക്കി- വീഞ്ഞ് പഴയതു തന്നെ.
 ദോഷം പറയരുതല്ലോ; കുപ്പി പുതിയതാണ്. ആദ്യത്തെ ആറ് മാസം 
പറഞ്ഞുനടന്നതുതന്നെയാണു പിന്നീടുള്ള ഒന്നര വര്‍ഷം ഓക്കാനം കൂടാതെ 
ആവര്‍ത്തിച്ചത്. അതേ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും ഉരുക്കഴിക്കുന്നത്, 
മിമിക്രി താരങ്ങളെപ്പോലെ സ്വരവും ഭാവവും മാറിയിട്ടുണ്ടെന്നു മാത്രം. 
‘പ്രാമാണികം’ എന്ന പദം നിരന്തരമായി ഉപയോഗിച്ചതു കണ്ടു. ലേഖനത്തിലാണെങ്കില്‍
 ഒരു പ്രമാണവും അരവരിയും കാണുന്നുമില്ല. ആകെയൊന്നു വായിച്ചപ്പോഴാണു 
‘പ്രാമാണികം’ പിടികിട്ടിയത്- ‘വലാ തജസ്സസൂ’ എന്നു വിശുദ്ധ ഖുര്‍ആന്‍ 
നിരോധിച്ച കാര്യമാണു പ്രമാണമായി കൊണ്ടുവന്നിരിക്കുന്നത്! കട്ടുകേള്‍ക്കല്‍,
 കട്ടുനോട്ടം, വ്യക്തിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തി പ്രചരിപ്പിക്കല്‍ 
ഇതൊക്കെയാണ് ഖുര്‍ആന്‍ നിരോധിച്ച തജസ്സുസ്. ഇതാണു തിരുകേശ വിവാദത്തിലെ 
പുതിയ തെളിവുകള്‍! അല്ലാഹുവിലഭയം. ഇതേതാ ജാതി?&lt;br /&gt;
&lt;br /&gt;
&lt;br /&gt;
കടപ്പാട്&amp;nbsp; : &lt;a href="http://www.sirajlive.com/2013/10/02/57793.html" target="_blank"&gt;സിറാജ് ലൈവ് .കോം &lt;/a&gt;&lt;/div&gt;
</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibrGm2Lur70HMA6e7SDhteCn6BEXX1B8jqQHbffeXOJWZx0gTbFg2k0L7imTmJZPAScsgpgBsvTet3DyjJlvomvbw53JGbeHbatzPOOznvNGpl2qTwoo6YVAi3-trw24BNCgZ5VxblDUg/s72-c/desert-wallpapers-hd.jpg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>നെഞ്ചുറപ്പോടെ നേരിന്റെ പക്ഷത്ത് ...!!</title><link>http://hasaniyyamadrasa.blogspot.com/2013/09/blog-post.html</link><category>ലേഖനം</category><author>noreply@blogger.com (ബാവാസ്‌ കുറിയോടം)</author><pubDate>Mon, 30 Sep 2013 14:28:00 +0530</pubDate><guid isPermaLink="false">tag:blogger.com,1999:blog-1270537680446781546.post-6473341639196256768</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_lvBsjMPm61iwbSzfEUL3OQnk6yxdgyfn0FTmYEbqjW4Z-YlNWS8vQV61kTpbV8I67jXrPIhJjndsp2fYeDQOsV2ujbQ9qnezAj9DycpL1VYEceEweRzZa0e3RMJcRonuzzufaXpGNeM/s1600/url.jpeg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="360" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_lvBsjMPm61iwbSzfEUL3OQnk6yxdgyfn0FTmYEbqjW4Z-YlNWS8vQV61kTpbV8I67jXrPIhJjndsp2fYeDQOsV2ujbQ9qnezAj9DycpL1VYEceEweRzZa0e3RMJcRonuzzufaXpGNeM/s640/url.jpeg" width="640" /&gt;&lt;/a&gt;&lt;/div&gt;
&lt;h5 class="uiStreamMessage userContentWrapper" data-ft="{&amp;quot;type&amp;quot;:1,&amp;quot;tn&amp;quot;:&amp;quot;K&amp;quot;}" style="font-weight: normal;"&gt;
&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3,&amp;quot;tn&amp;quot;:&amp;quot;K&amp;quot;}"&gt;&lt;span class="userContent"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;span style="color: blue; font-size: large;"&gt;&lt;b&gt;ആദര്‍ശ&lt;/b&gt;&lt;/span&gt;
 പോരട്ട വീഥി യില്‍ കഴിഞ്ഞ കുറെ നാളുകളായി നമ്മുടെ നേതൃത്വം മുന്നില്‍ 
നിന്ന് കൊണ്ട് നമുക്ക് വിളിച്ചു തന്ന മുദ്രാവാക്യമാണ് "നെഞ്ചുറപ്പോടെ 
നേരിന്റെ പക്ഷത്ത് "എന്നുള്ളത്. ഉറക്കെ തന്നെ സുന്നീ സംഘ ശക്തി അതേറ്റു 
വിളിച്ചു . നേരിന്റെ പക്ഷത് ഒന്നിച്ചു ചേര്‍ന്നവരുടെ  വലിപ്പം  &lt;a href="http://islamicphotogallery.blogspot.in/2012/04/kerala-political-leaders-in-kerala.html" target="_blank"&gt;കേരള യാത്ര&lt;/a&gt; 
സമാപന വേളയിലും  , എറണാകുളം രിസാല നഗറില്‍ നടന്ന എസ് എസ് എഫ് നാല്പതാം 
&lt;a href="http://ssf40.blogspot.in/2013/04/ssf-40th-anniversary-conference-rally.html" target="_blank"&gt;വാര്‍ഷിക സമ്മേളനത്തിലും&lt;/a&gt; കേരളം നോക്കി കണ്ടു . ഒരാദര്‍ശത്തിന്റെ 
കൊടിക്കീഴില്‍  ഒരു നേതൃത്വത്തിന്റെ പിന്നില്‍  അച്ചടക്കത്തോടെ  
ആവേശത്തിന്റെ തിരമാലകളായി ഒരുമിച്ച ഒരു മഹാ ജന ശക്തിയുടെ  വലിപ്പത്തിനെ 
കവച്ചു വെക്കാന്‍ മുസ്ലിം കൈരളിയില്‍ മറ്റൊന്നില്ല തന്നെ . &lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp; പക്ഷെ നേരിന്റെ പക്ഷത്ത് ചേര്‍ന്ന് നില്‍ക്കുന്നവരുടെ നെഞ്ചുറപ്പ് അളക്കുന്നത് പ്രസ്ഥാനം പ്രതി സന്ധികള്‍ നേരിടുമ്പോഴാണ് . ഇസ്ലാമിക പ്രസ്ഥാനം അതിന്റെ പ്രബോധന തുടക്കകാലം മുതല്‍ തന്നെ പ്രതി 
സന്ധികളും അക്രമങ്ങളും നേരിട്ടിട്ടുണ്ട് . കാലാ കാലങ്ങളില്‍ 
സത്യപ്രസ്ഥാനത്തെ  നയിച്ച വര്‍ക്ക് നേരെ പരിഹാസങ്ങളുടെയും 
കുപ്രചാരണങ്ങളുടെയും അണ മുറിയാത്ത പ്രവാഹങ്ങള്‍ ഉണ്ടായിട്ടുണ്ട് .  
അക്രമങ്ങളും കൊലപാതകങ്ങളും ഈ പ്രസ്ഥാനത്തെ തളര്‍ത്തിയില്ലഅന്നും ഇന്നും&amp;nbsp; .&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;    &lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8btU1F4NuWyk9cObnoLJapwsQQLZ4jNvkDKdGlYC2Vv-wjiS9Y9hD_Tc887pLrX8qrAwDJ4S8RRyciVHvKGDsnUqxrAp9Gxf3qH7fYWzapBCn0h9Li6RZ5tFRCwNaqUG0EnbCV3Hl8k4/s1600/DSC_0233.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="212" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8btU1F4NuWyk9cObnoLJapwsQQLZ4jNvkDKdGlYC2Vv-wjiS9Y9hD_Tc887pLrX8qrAwDJ4S8RRyciVHvKGDsnUqxrAp9Gxf3qH7fYWzapBCn0h9Li6RZ5tFRCwNaqUG0EnbCV3Hl8k4/s320/DSC_0233.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;
&lt;span style="color: blue; font-size: large;"&gt;&lt;b&gt;മുസ്ലിം&lt;/b&gt;&lt;/span&gt; കേരളത്തിന്റെ ഒരു പ്രത്യേക ദശാ 
സന്ധിയില്‍ , ധാര്‍മിക പക്ഷത്തിന്റെ കാവലാളുകളായി വന്നത്  ബഹു : താജുല്‍ 
ഉലമ ഉള്ളാള്‍ തങ്ങളും ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദും ആയിരുന്നു , 
അവര്‍ക്ക് പിന്നില്‍ കറയില്ലാത്ത ആദര്‍ശത്തിന്റെ മധു നുകര്‍ന് , വിശ്വാസ 
വിഷയങ്ങളില്‍ വിട്ടു വീഴ്ചയുടെ ലാഞ്ചന യില്ലാതെ  അധികാരത്തിന്റെ തിണ്ണ ബല 
ങ്ങള്‍ക്കും രാഷ്ട്രീയ തിട്ടൂരങ്ങള്‍ക്കും എതിരെ  ബദറിന്റെയും ഉഹദിന്റെയും 
രണ വീര്യം കൈമുതലാക്കി ആദര്‍ശ പോരാളികള്‍  നെഞ്ചു വിരിച്ചു നിന്നപ്പോള്‍ 
,മുസ്ലിം  കേരളം  പുതിയൊരു ചരിത്രം രചിക്കുക യായിരുന്നു . ആ ആദര്‍ശ 
-പ്രാസ്ഥാനിക പടയോട്ടത്തില്‍ , കല്ലേറും കൂക്ക് വിളികളും , ഉപരോധങ്ങളും , 
ഒളിഞ്ഞും തെളിഞ്ഞും ഉള്ള അക്രമങ്ങളും ഈ സംഘ ശക്തിയെ പിന്നോട്ട് വലിച്ചില്ല .
 ആദര്‍ശത്തെ അതെ നാണയം കൊണ്ട്  നേരിടാന്‍ ചങ്കുറപ്പില്ലാത്തവര്‍ 
ഇരുട്ടിന്റെ ശക്തികളെ കൂട്ട് പിടിച്ചു കുണ്ടൂര് ഉസ്താദിന്റെ മകന്‍ 
കുഞ്ഞുവിന്റെയും അമ്പല കണ്ടിയിലെ അബ്ദുല്‍ ഖാദിരിന്റെയും കിടങ്ങയത്തെ 
കുട്ടിക്കയുടെയും ജീവനായിരുന്നു കിരാത അക്രമങ്ങളിലൂടെ  കവര്‍ന്നത് . &lt;br /&gt;  
പക്ഷെ അതീ പ്രസ്ഥാനത്തെ കൂടുതല്‍ സക്രിയമാക്കുകയായിരുന്നു . അക്രമത്തെ 
അക്രമത്തിലൂടെ നേരിടുന്നതിന് പകരം&amp;nbsp; കൊലക്ക് പകരം കൊല എന്നതിനു പകരം , 
ആദര്‍ശം ആയുധമാക്കി ഈ പ്രസ്ഥാനം കര്‍മ രംഗത്ത് ഇറങ്ങി . പള്ളികള്‍ ഇല്ലാത്ത
 സ്ഥലത്ത് പള്ളികളും , മദ്രസകള്‍ ഇല്ലാത്തിടത്ത് മദ്രസകളും , സംഘടനക്ക് 
യൂണിറ്റുകള്‍ ഇല്ലാത്തിടത്ത്  സുന്നി വിദ്യാര്‍ഥി സംഘടനയുടെയും   , സുന്നി 
യുവജന സംഘത്തിന്റെയും യൂണിറ്റുകള്‍ നാടായ നാട്ടിലൊക്കെ രൂപ 
വത്കരിക്കപ്പെട്ടു .ആയിരങ്ങള്‍ ഈ ആദര്‍ശ പ്രസ്ഥാനത്തിലേക്ക് നടന്നു കയറി . 
വിദ്യാഭ്യാസത്തിലൂടെയാണ് വിപ്ലവം എന്ന് കാന്തപുരം ഉസ്താദ് മുന്നില്‍ നിന്ന്
 വിളിച്ചു പറഞ്ഞു . മര്‍കസിന്റെ വഴി സ്വീകരിച്ചു കാസര്‍കോട് സഅദിയ്യ അറബി 
കോളേജും , കണ്ണൂരില്‍ അല്‍ -മഖറും , കുറ്റിയാടിയില്‍ സിറാജുല്‍ ഹുദയും, 
മലപ്പുറത്ത് മഅദിനും , മഞ്ചേരിയില്‍ ഹിഖമിയ്യയും , നിലമ്പൂരിലും 
,അരീക്കോടും മജ്മ ഉ കളും , കൊല്ലം ജില്ലയില്‍ ഖാദിസിയ്യയും തുടങ്ങി 
പതിനായിര കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠനവഴികള്‍ ഒരുങ്ങി . ഞാന്‍ സുന്നി 
എന്ന് പറയാന്‍ മടിച്ചിരുന്നവര്‍ തലയെടുപ്പോടെ&amp;nbsp; പറഞ്ഞു ഞാന്‍ സുന്നി ആണ് 
എന്ന് . ഒരു കാലത്ത് മലപ്പുറം ജില്ലയിലെ പുളിക്കല്‍ അങ്ങാടിയിലൂടെ തൊപ്പി 
ധരിച്ച ഒരാള്‍ പോയാല്‍ അയാളെ കൂക്കി വിളിച്ച കാലത്തില്‍ നിന്ന് ഒരു മുസ്ലിയാര് കുട്ടിയെ കണ്ടാല്‍&amp;nbsp; ആദരിച്ചു  നില്‍ക്കുന്ന ഒരു അവസ്ഥ യിലേക്ക് 
കാര്യങ്ങള്‍ മാറി . എഴുത്തുകാരും ചിന്തകരും പ്രസംഗകരും ഈ വഴിയില്‍ 
വളര്‍ന്നു വന്നു . പത്ര പ്രസിദ്ധീകര ണങ്ങള്‍ മുടാങ്ങതെ വായനക്കാരിലെത്തി . &amp;nbsp; കേവലം മുപ്പതില്‍ കുറഞ്ഞ കൊല്ലം കൊണ്ട് കേരളം വലിയൊരു 
മാറ്റത്തിനായിരുന്നു സാക്ഷി യായത് . തൊള്ളായിരത്തി എണ്പതു വരെ ഉണ്ടായിരുന്ന
 ചരിത്രം ആയിരുന്നില്ല മുസ്ലിം കൈരളി&amp;nbsp; രണ്ടായിരത്തി പത്തില്‍ 
എത്തുമ്പോള്‍ ഉണ്ടായിരുന്നത് . നൂറ്റാണ്ടിന്റെ ചരിത്ര മാറ്റം . വിദ്യാഭ്യാസ
 പരമായും സാമൂഹികമായും  സാംസ്കാരികമായും സുന്നീ സമൂഹം വിപ്ലവം രചിച്ചപ്പോള്‍&amp;nbsp; ,&amp;nbsp;
പാരമ്പര്യത്തെ പഴിച്ചു കൊണ്ട്&amp;nbsp; പുരോഗമനത്തിന്റെ പേര് പറഞ്ഞു നൂറ്റാണ്ട് ആഘോഷിക്കാന്‍ ഇറങ്ങിയവര്‍ 
ജിന്നിന്റെയും പിശാചിന്റെയും പേരില്‍ എട്ടായി പിരിയുന്നതാണ് കണ്ടത് . മാന 
വി കതയിലൂന്നിയ പ്രവര്‍ത്തനങ്ങളും സംരംഭങ്ങളും കണ്ടു സഹായ ഹസ്തവുമായി 
ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് സഹായ ഹസ്തങ്ങള്‍ സുന്നീ കേന്ദ്രങ്ങളിലേക്ക് നീളുമ്പോള്‍ , പതിനാറു തികയാത്ത പെണ്‍കുട്ടിയെ നിക്കാഹ് നടത്തി കൊടുത്തു 
കമ്മീഷന്‍ വാങ്ങി സ്ഥാപനം നടത്തേണ്ട ഗതി കേടില്‍ എത്തി നില്‍ക്കയാണ്  
ഇസ്ലാമില്‍ പുരോഗമനം കുറിക്കാന്‍ വന്നവര്‍ .&lt;/span&gt;&lt;/span&gt;&lt;/h5&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8xfQ7jPoe7MHHhO2HvrZzjKXaBW4g-b26cyrbCiVlS97jGPKPWjoniroeYpGLxOGlW04_4gpDYJ2N9syML3kU-uufRIwPmIl1RiwXY2_rGPzgE54mkZuekf32sComztdBcnRxI60TEPY/s1600/ssf+division+rally+3.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="214" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8xfQ7jPoe7MHHhO2HvrZzjKXaBW4g-b26cyrbCiVlS97jGPKPWjoniroeYpGLxOGlW04_4gpDYJ2N9syML3kU-uufRIwPmIl1RiwXY2_rGPzgE54mkZuekf32sComztdBcnRxI60TEPY/s320/ssf+division+rally+3.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;
&lt;h5 class="uiStreamMessage userContentWrapper" data-ft="{&amp;quot;type&amp;quot;:1,&amp;quot;tn&amp;quot;:&amp;quot;K&amp;quot;}" style="font-weight: normal; text-align: justify;"&gt;
&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3,&amp;quot;tn&amp;quot;:&amp;quot;K&amp;quot;}"&gt;&lt;span class="userContent"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;/span&gt;&lt;/span&gt;&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3,&amp;quot;tn&amp;quot;:&amp;quot;K&amp;quot;}"&gt;&lt;span class="userContent"&gt;&lt;b&gt;&lt;span style="color: blue; font-size: large;"&gt;പക്ഷെ
&lt;/span&gt;&lt;/b&gt;  അസൂയാലുക്കള്‍ക്ക്  അടങ്ങിയിരിക്കാന്‍ കഴിയുമായിരുന്നില്ല . മുന്‍പ് 
തേര്‍ തെളിച്ചവരെല്ലാം തകര്‍ക്കാനാവില്ല ഈ സത്യപ്രസ്ഥാനത്തെ എന്ന് 
മനസ്സിലാക്കി മൂലയില്‍ ഒതുങ്ങുകയും രംഗം വിടുകയും ചെയ്തപ്പോള്‍ പിശാചു 
പുതിയ കൂട്ടാളികളെ കണ്ടെത്തി . പതിനായിരങ്ങള്‍ സാക്ഷി യായി മര്‍കസില്‍ 
എത്തിയ തിരുനബി (സ) തങ്ങളുടെ ശറഫാക്കപെട്ട ശഅര്‍ മുബാറക്&amp;nbsp; ആയിരുന്നു അവരെ 
ഇത്തവണ പ്രകോപ്പിച്ചത് .മുസ്ലിം ലോകം  ഇക്കാലം വരെ  തിരു ശേഷിപ്പുകള്‍  
ദര്‍ശി ചിരുന്നതും  അത് കൊണ്ട് പുണ്യം നേടിയിരുന്നതും അതിന്റെ പരമ്പര 
നോക്കിയായിരുന്നില്ല . എന്നാല്‍  സനദ് വേണം എന്നൊരു പുതിയ വാദവുമായി 
അസൂയാലുക്കള്‍ ഇളകിയാടി . തിരുശേഷിപ്പുകളുടെ മഹത്വം അറിയാത്ത ബറഖത്  
എന്തെന്നെറിയാത്ത അമുസ്ലിം സഹോദരങ്ങളുടെ   മുന്നില്‍ സത്യ പ്രസ്ഥാനത്തെ അവര്‍
 മുടിയന്മാരാക്കി ചിത്രീകരിച്ചു .  തിരു ശേഷിപ്പുകള്‍കളെ പുച്ഛത്തോടെ 
മാത്രം കാണുന്ന , നബി തിരുമേനിയുടെ വിശുദ്ധ ശരീരം നശിച്ചു പോകും എന്ന് 
പറയുന്ന മുജ - ജമ കളും &amp;nbsp;  ഒന്നിച്ചുള്ള ഈ മുക്കൂട്ടു മുന്നണിയുടെ പൈശാചിക 
കൂട്ട്  കെട്ടു കേരളത്തില്‍ നിറഞ്ഞാടി . തിരു കേശത്തെ വിവാദമാക്കി 
കാന്തപുരത്തെ അവര്‍&amp;nbsp; ആക്രമിച്ചു . പക്ഷെ സുന്നീ പണ്ഡിത നേതൃത്വം 
ഇവിടെ കോട്ടം തട്ടുന്നത് , തിരു ശേഷിപ്പുകളുടെ പവിത്രതക്കാണ് , 
നഷ്ടമാകുന്നത് സാധാരണ ക്കാരന്റെ ഈമാനാണ് എന്ന തിരിച്ചറിവ് കൊണ്ട്  
അനിവാര്യമായ ,ഏക പക്ഷീയമായ മൌനത്തിലേക്ക് നീങ്ങി . പ്രസംഗകര്‍ക്ക്  ശഅ ര്‍ 
മുബാറഖ്‌ വിരോധികള്‍ക്ക് തത്ക്കാലം മറുപടി പറയേണ്ടതില്ല എന്ന് നിര്‍ദ്ദേശം നല്‍കി .  
സംഘടന യും നേതൃത്വവും മറ്റു പ്രവര്‍ത്തനങ്ങളില്‍ സജീവമായി .&lt;/span&gt;&lt;/span&gt;&lt;/h5&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTBdRCn2RgOVYZc8r1K-L6CSpL0Bb67fRhwga5XKqZ-XluCpGdMLVmSUzOyhLDjbKZ1ZzDt7viwWW33N-OpGby0ruoL_glu67Q9Zu1y5eJ7123R_q43W0G4FC3qv32OUGSYVG6AL-F6LI/s1600/1362827671ponmala+usthad.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTBdRCn2RgOVYZc8r1K-L6CSpL0Bb67fRhwga5XKqZ-XluCpGdMLVmSUzOyhLDjbKZ1ZzDt7viwWW33N-OpGby0ruoL_glu67Q9Zu1y5eJ7123R_q43W0G4FC3qv32OUGSYVG6AL-F6LI/s320/1362827671ponmala+usthad.jpg" width="220" /&gt;&lt;/a&gt;&lt;/div&gt;
&lt;h5 class="uiStreamMessage userContentWrapper" data-ft="{&amp;quot;type&amp;quot;:1,&amp;quot;tn&amp;quot;:&amp;quot;K&amp;quot;}" style="font-weight: normal;"&gt;
&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3,&amp;quot;tn&amp;quot;:&amp;quot;K&amp;quot;}"&gt;&lt;span class="userContent"&gt;&amp;nbsp;&amp;nbsp; &lt;/span&gt;&lt;/span&gt;&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3,&amp;quot;tn&amp;quot;:&amp;quot;K&amp;quot;}"&gt;&lt;span class="userContent"&gt;&lt;span style="color: blue; font-size: large;"&gt;&lt;b&gt;ഏക&lt;/b&gt;&lt;/span&gt;ദേശം
 ഒരു വര്ഷം ഈ വിരോധികളുടെ തെറി പാട്ടുകള്‍ മറുപടിയില്ലാതെ നാടുകളില്‍ 
അരങ്ങേറി . സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തകര്‍ മൈക്കിനു മുന്നില്‍ 
കുരക്കുന്ന ഈ അങ്ങാടി ജീവികളെ കണ്ടില്ലെന്നു നടിച്ചു . രണ്ടു കയ്യും കൂട്ടി
 അടിക്കുംപോഴല്ലേ ശബ്ദം ഉണ്ടാവുകയുള്ളൂ . എന്നാല്‍ ഇരുട്ടിന്റെ 
വിഭാഗം പുതിയ കരുക്കള്‍ക്ക് ചായം തേക്കുകയായിരുന്നു . ശഅര്‍ മുബാറക്‌ 
വിഷയത്തില്‍ ഉള്ള&amp;nbsp; പണ്ഡിത മൌനം ,സുന്നീ  പണ്ഡിതന്മാര്‍ക്കിടയിലുള്ള ഭിന്നിപ്പ് ആണ് 
എന്നവര്‍ ദുര്‍വ്യാഖ്യാനം ചെയ്തു . ശൈഖുനാ കാന്തപുരം ഉസ്താദിനെയും ശൈഖുനാ 
പൊന്മള ഉസ്താദിനെയും അവര്‍ രണ്ടു ചേരിയിലാക്കി പ്രഖ്യാപിച്ചു . കാന്തപുരം 
ഉസ്താദിന് എതിരെ പൊന്മള ഉസ്താദിന്റെതെന്നു പറഞ്ഞു വ്യാജ ഓഡിയോ യുമായി&amp;nbsp; ഒരു സ്വകാര്യ ചാനലില്‍ വന്‍ തുക നല്‍കി&amp;nbsp; സ്പോണ്‍സേര്‍ഡ്&amp;nbsp; പരിപാടിക്ക് കളമൊരുക്കി . സത്യത്തിന്റെ മേല്‍ നില നില്‍ക്കുന്ന ഈ സുന്നീ 
പടയണിയെ ഭിന്നിച്ചു കാണാന്‍ ആഗ്രഹിച്ച എല്ലാ മുള്ള് മുരിക്ക് മൂര്‍ഖന്‍ 
പാമ്പുകളും തലപൊക്കി . പച്ച കള്ളം എഴുതി പിടിപ്പിച്ച മാധ്യമത്തിന് രണ്ടാം 
ദിവസം തിരുത്ത് കൊടുക്കേണ്ടി വന്നു . അതെ സമയം തന്നെ മറ്റൊരു ചാരന്‍ കൂടി  
തലപൊക്കി . ഈ പ്രസ്ഥാനത്തിന്റെ എതിരാളിയില്‍ നിന്ന് അച്ചാരം&amp;nbsp; വാങ്ങി രണ്ടു 
മൂന്നു കൊല്ലം ഇതോടൊപ്പം ഒട്ടി നിന്ന്&amp;nbsp; ചാരപ്രവര്‍ത്തനം നടത്തിയ 
മാഹിക്കാരനു&amp;nbsp; തോട്ടുമുക്കം ശൈഖു&amp;nbsp; രംഗപ്രവേശനത്തിനുള്ള നിര്‍ദ്ദേശം 
നല്‍കി . ഫേസ്ബുക്ക് , ബ്ലോഗ്‌ അടക്കമുള്ള സോഷ്യല്‍ മീഡിയകളിലും യു 
ടുബിലും ചാരന്റെ അതുവരെയുള്ള ക്രിയേറ്റിവിറ്റി കള്‍ നിറഞ്ഞു . എസ് .കെ 
കാരും . മുജ - ജമകളും ഗ്രഹണി ബാധിച്ച കുട്ടികള്‍ക്ക് ചക്കകൂട്ടാന്‍ കിട്ടിയ
 പോലെ അത് വലിച്ചു കേറ്റി&amp;nbsp; . അതിന്റെ ദുര്‍ഗന്ധം സോഷ്യല്‍ മീഡിയകളില്‍ അവര്‍ വിസര്‍ജിച്ചു .കാന്തപുരം ഉസ്താദിനെതിരെ ചിന്തിച്ചു മാത്രം ജീവിക്കുന്ന 
വിഭാഗത്തിലെ നേതാക്കള്‍ക്ക്  മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണ 
ചേലായിരുന്നു , ചാരന്റെ ക്ളിപ്പുമായി അവര്‍ നഗരം ചുറ്റി . ഇതാ കാന്തപുരം 
സുന്നിയുടെ കാലം കഴിഞ്ഞേ ..? പൊന്മള ഉസ്താദ് തിരുകേശ ത്തെ 
അംഗീകരിക്കുന്നില്ലേ...? &lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഇവിടെയായിരുന്നു സുന്നീ പ്രവര്‍ത്തകരുടെ 
നെഞ്ചുറപ്പ് വീണ്ടും കണ്ടത് . ഫേസ്ബുക്കില് ഒരു സാധാരണ പ്രവര്‍ത്തകനോടു ഈ 
ആക്രോശം നടത്തിയ ഒരു എസ് .കെ എസ് എഫ് കാരനോട് അവന്‍ പറഞ്ഞ മറുപടി , പോടാ 
പുല്ലേ ...ഇരുപത്തി നാല് മണിക്കൂര്‍ തികക്കില്ല നിങ്ങളുടെ ഈ ആഘോഷം 
എന്നായിരുന്നു . ആ കൂട്ടുകാരന്‍ ഒരു  പ്രതീക മായിരുന്നു . രാമന്തളിയെയും 
മാഹിക്കാരനെയും കൂട്ട് പിടിച്ചു എസ് കെ എസ് എഫുകാര്‍ രണ്ടു കൊല്ലം കഠിനാധ്വാനം ചെയ്തു ഉണ്ടാക്കിയ ചാര സ്രോതസ്സും വെച്ച്&amp;nbsp; നടത്തിയ കള്ള 
പ്രചാരണങ്ങള്‍ക്ക് ഒരു സാദാ പ്രവര്‍ത്തകന്റെ മനസ്സില്‍ പോലും അണുകിട സംശയത്തിന്റെ 
ലാഞ്ചനയുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത്     നേരിന്റെ പക്ഷത്ത്  
നിലയുറപ്പിച്ചവരുടെ നെഞ്ചുറപ്പ് തന്നെയായിരുന്നു .&lt;/span&gt;&lt;/span&gt;&lt;/h5&gt;
&lt;h5 class="uiStreamMessage userContentWrapper" data-ft="{&amp;quot;type&amp;quot;:1,&amp;quot;tn&amp;quot;:&amp;quot;K&amp;quot;}"&gt;
&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3,&amp;quot;tn&amp;quot;:&amp;quot;K&amp;quot;}"&gt;&lt;span class="userContent"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;/span&gt;&lt;/span&gt;&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3,&amp;quot;tn&amp;quot;:&amp;quot;K&amp;quot;}"&gt;&lt;span class="userContent"&gt;&lt;span style="font-weight: normal;"&gt;പിന്നെ
 എല്ലാം പെട്ടെന്ന് ആയിരുന്നു ,കള്ളത്തരങ്ങള്‍ക്കും വ്യാജ 
പ്രചാരണങ്ങള്‍ക്കും മണിക്കൂറുകളുടെ ആയുസ്സ് പോലും ഇല്ലാതെയായി . മര്‍കസില്‍
 സൂക്ഷിച്ച തിരുകേശത്തോടും കാന്തപുരം ഉസ്താദിനോടും ഉള്ള തന്റെ ആദരവ് പൊന്മള
 ഉസ്താദ്‌ ഉറക്കെ വിളിച്ചു പറഞ്ഞു . സുന്നീ പ്രസ്ഥാനത്തോടോന്നിച്ചു നിന്ന് 
ചാര പ്രവര്‍ത്തനം നടത്തിയവനും    എസ് കെ നേതാവ്  തോട്ടു മുക്കം ശൈഖും 
തമ്മിലുള്ള അവിഹിത ബന്ധം മൌലാനാ പേരോട് ഉസ്താദ്‌ പൊളിച്ചടക്കി . പക്ഷെ 
ആദര്‍ശത്തെ നേരിടാന്‍ മറ്റൊരു ആദര്‍ശം കയ്യിലില്ലാത്ത പിശാചാചിന്റെ 
സന്തതികള്‍ അക്രമത്തിന്റെ മാര്‍ഗത്തിലേക്ക് വീണ്ടുമിറങ്ങി .  മഞ്ചേരി 
ക്കടുത്ത എളംകൂരിലെ അബുഹാജി എന്ന വയോധികനായ നാട്ടു കാരണവര്‍ ആയ സുന്നീ 
പ്രവര്‍ത്തകനെ അടിച്ചു കൊന്നാണ് വിഘടിത ഗുണ്ടകള്‍ വീണ്ടും രംഗപ്രവേശം 
ചെയ്തിരിക്കുന്നത് . ഇവിടെയും നമ്മുടെ നേതൃത്വം സംയമനത്തിനാണ് ആഹ്വാനം 
നല്കിയിരിക്കുന്നത് . മറുപടി പ്രവര്‍ത്തിയിലൂടെ കാണിച്ചു കൊടുക്കാനാണ് 
നിര്‍ദ്ദേശിച്ചിരിക്കുന്നത് . അതെ ആ നിര്‍ദ്ദേശം അതെ പടി ആവാഹിച്ചു   
നേരിന്റെ പക്ഷത്ത് നെഞ്ചുറപ്പോടെ നമുക്ക് ചേര്‍ന്ന് നില്‍ക്കാം ..അല്ലാഹു 
തൗഫീഖ്‌ ചെയ്യട്ടെ  !!!&lt;/span&gt;&lt;br /&gt; &lt;br /&gt; എഴുത്തില്‍ വല്ല തെറ്റുകളും വന്നിട്ടുണ്ട് എങ്കില്‍ സദയം ക്ഷമിക്കുക  :&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/h5&gt;
&lt;h5 class="uiStreamMessage userContentWrapper" data-ft="{&amp;quot;type&amp;quot;:1,&amp;quot;tn&amp;quot;:&amp;quot;K&amp;quot;}"&gt;
&lt;a href="https://www.facebook.com/aboobacker.kuriyedam" target="_blank"&gt;&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3,&amp;quot;tn&amp;quot;:&amp;quot;K&amp;quot;}"&gt;&lt;span class="userContent"&gt;ബാവാസ്‌ കുറിയോടം&lt;/span&gt;&lt;/span&gt;&lt;/a&gt;&lt;/h5&gt;
&lt;/div&gt;
</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_lvBsjMPm61iwbSzfEUL3OQnk6yxdgyfn0FTmYEbqjW4Z-YlNWS8vQV61kTpbV8I67jXrPIhJjndsp2fYeDQOsV2ujbQ9qnezAj9DycpL1VYEceEweRzZa0e3RMJcRonuzzufaXpGNeM/s72-c/url.jpeg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">5</thr:total></item><item><title>നിതാഖത്ത്: സൗദി ഭരണകൂടം ഉറപ്പ് നല്‍കി - കാന്തപുരം</title><link>http://hasaniyyamadrasa.blogspot.com/2013/04/blog-post_26.html</link><category>Kanthapuram</category><category>nithwkhathu</category><author>noreply@blogger.com (ബാവാസ്‌ കുറിയോടം)</author><pubDate>Fri, 26 Apr 2013 10:20:00 +0530</pubDate><guid isPermaLink="false">tag:blogger.com,1999:blog-1270537680446781546.post-5381068069150114410</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiMGWyOkkmSY5l30jbD76yWu3H2ZoyEYhE_EOLo63vNZnFam0x7f4IzQC-4dk4sL7xwNQX3TeZZxJ4Y9smTcRMZVGbsdbQOoX8H8vDJ4ib5EQ_I3Xu5MYayPgB_gFiG-kEuK2vvy6PUNmY/s1600/sheikh+Aboobacker+with+Soudi+Makkah+Governer10.jpg" imageanchor="1"&gt;&lt;img border="0" height="480" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiMGWyOkkmSY5l30jbD76yWu3H2ZoyEYhE_EOLo63vNZnFam0x7f4IzQC-4dk4sL7xwNQX3TeZZxJ4Y9smTcRMZVGbsdbQOoX8H8vDJ4ib5EQ_I3Xu5MYayPgB_gFiG-kEuK2vvy6PUNmY/s640/sheikh+Aboobacker+with+Soudi+Makkah+Governer10.jpg" width="640" /&gt;&lt;/a&gt;

നിതാഖത്ത് നിയമം മൂലം പ്രതിസന്ധിയിലായ സൗദിയിലെ ഇന്ത്യക്കാരുടെ കാര്യത്തില്‍ ആവശ്യമായ നടപടിയെടുക്കുമെന്നു മക്ക ഗവര്‍ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലും സൗദി തൊഴില്‍കാര്യ വകുപ്പ് ഡയറക്റ്റര്‍ ജനറല്‍ ഡോ. അഹ്മദ് ഹുമൈദാനും ഉറപ്പുനല്‍കിയതായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍. സൗദിയിലെ ഇന്ത്യന്‍ ജനതയുടെ ആശങ്കകള്‍ സൗദി സന്ദര്‍ശനത്തിനിടെ അറിയിച്ചപ്പോഴാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയതെന്നു കാന്തപുരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തന്‍റേതല്ലാത്ത കാരണത്താല്‍ വിസ കാലഹരണപ്പെട്ട ആളുകളെ ശിക്ഷിക്കാതെ നാട്ടിലേക്ക് പോകാനനുവദിക്കുക, നിതാഖത് നിയമം കാരണം തിരിച്ചയക്കപ്പെടുന്നവര്‍ക്കു സൗദിയടക്കമുളള ജിസിസി രാജ്യങ്ങളിലേക്കു തിരിച്ചുപോകാനുളള സാഹചര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മക്ക ഗവര്‍ണറോടും സൗദി തൊഴില്‍കാര്യവകുപ്പ് ഡയറക്റ്റര്‍ ജനറലിനോടും ഉന്നയിച്ചിട്ടിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് അവര്‍ ഉറപ്പുനല്‍കി. എന്നാല്‍ ഈ വിഷയത്തില്‍ ഇന്ത്യന്‍ എംബസിയുടെ സമീപനം ഏറെ അപലപനീയമാണ്. സൗദിയിലെ പുതിയ തൊഴില്‍ നിയമത്തെക്കുറിച്ചറിയാനോ അതനുസരിച്ച് പ്രവര്‍ത്തിക്കാനോ എംബസി തയാറാകുന്നില്ല. എംബസിയില്‍ നിന്നു വിവരങ്ങളൊന്നും തന്നെ ലഭിക്കുന്നില്ലെന്നാണു ഡല്‍ഹിയില്‍വച്ചു കണ്ടപ്പോള്‍ കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞത്.

സൗദിയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കിയിട്ടില്ല. മറിച്ച് അവിടത്തെ സ്ഥാപനങ്ങളില്‍ നിശ്ചിത ശതമാനം സൗദി പൗരന്മാര്‍ക്കു ജോലി നല്‍കാനും സ്പോണ്‍സര്‍മാരല്ലാത്തവരുടെ കീഴില്‍ ജോലി ചെയ്യുന്നതു നിരോധിച്ചുകൊണ്ടും നിയമം കര്‍ശനമാക്കുകയുമായിരുന്നു. ഇതിലൂടെ സൗദിയിലെ വലിയ കമ്പനികള്‍ പോലും പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണു അബ്ദുല്ല രാജാവിന്‍റെ നേരിട്ടുളള ഇടപെടലിലൂടെ നിയമം മൂന്നു മാസത്തേക്കു മരവിപ്പിച്ചത്. എന്നാല്‍ ആറു മാസമായാല്‍പ്പോലും അവിടെ ജോലി ചെയ്യുന്ന സാധാരണക്കാരുടെ സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യമാണുളളത്- കാന്തപുരം പറഞ്ഞു.

ഡോ. ഹുസൈന്‍ സഖാഫി ചുളളിക്കോട്, സയ്യിദ് തുറാബ് തങ്ങള്‍, ഡോ. അബ്ദുല്‍ ഹഖീം അസ്ഹരി, എ. അഹമ്മദ്കുട്ടി ഹാജി, എന്‍.എം. സാദിഖ് സഖാഫി പെരുന്താറ്റിരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.&lt;br /&gt;
&lt;br /&gt;
&lt;a href="http://ssf40.blogspot.in/2013/04/kanthapuram-p-aboobacker-musliyar-with.html" target="_blank"&gt;&lt;b&gt;&lt;span style="font-size: x-large;"&gt;See More Photos&amp;nbsp; &lt;/span&gt;&lt;/b&gt;&lt;/a&gt;&lt;/div&gt;
</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiMGWyOkkmSY5l30jbD76yWu3H2ZoyEYhE_EOLo63vNZnFam0x7f4IzQC-4dk4sL7xwNQX3TeZZxJ4Y9smTcRMZVGbsdbQOoX8H8vDJ4ib5EQ_I3Xu5MYayPgB_gFiG-kEuK2vvy6PUNmY/s72-c/sheikh+Aboobacker+with+Soudi+Makkah+Governer10.jpg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>തിരുകേശ വിവാദം വീണ്ടും സജീവ മാക്കുന്നതിനു പിന്നില്‍ ലീഗ് വിരുദ്ധര്‍ </title><link>http://hasaniyyamadrasa.blogspot.com/2013/04/blog-post.html</link><category>Kanthapuram</category><author>noreply@blogger.com (ബാവാസ്‌ കുറിയോടം)</author><pubDate>Wed, 3 Apr 2013 12:30:00 +0530</pubDate><guid isPermaLink="false">tag:blogger.com,1999:blog-1270537680446781546.post-6860749020692343925</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"&gt;&lt;tbody&gt;
&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEguF6F9tGFOj4OAmoo61Y_l53vNoH12tWSBeCi4TKjj-z8q4h3UcoAJ-VzhSAzSJCvOrHY-n0TRwz0KAXqxgM_nwys0CqO-gSBEkwvEGBeXfJ7UzRgPcopVWiNNhbQIYkcWFoGqg0jJByA/s1600/SWEETWATER010413.jpg" imageanchor="1" style="margin-left: auto; margin-right: auto;"&gt;&lt;img border="0" height="480" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEguF6F9tGFOj4OAmoo61Y_l53vNoH12tWSBeCi4TKjj-z8q4h3UcoAJ-VzhSAzSJCvOrHY-n0TRwz0KAXqxgM_nwys0CqO-gSBEkwvEGBeXfJ7UzRgPcopVWiNNhbQIYkcWFoGqg0jJByA/s640/SWEETWATER010413.jpg" width="640" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;കേരള യാത്രയോടനുബന്ധിച്ച് തവനൂരിലെ സര്‍ക്കാര്‍ വൃദ്ധ സദന ത്തിലേക്ക് പ്രഖ്യാപിച്ച കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം കാന്തപുരം ഉസ്താദ്‌ നിര്‍വഹിക്കുന്നു&amp;nbsp;&lt;/td&gt;&lt;/tr&gt;
&lt;/tbody&gt;&lt;/table&gt;
&lt;br /&gt;
&lt;br /&gt;
&amp;nbsp; കാന്തപുരത്തോടും അദ്ദേഹം നയിക്കുന്ന സുന്നീ പ്രസ്ഥാനത്തോടും മുസ്ലിം ലീഗിനുള്ള സമീപനത്തിലും തിരിച്ചു മുസ്ലിം ലീഗിനോടുള്ള സുന്നികളുടെ സമീപനത്തിലും കാതലായ മാറ്റം വന്നു തുടങ്ങിയതാണ് തിരുകേശ വിവാദത്തിന്റെ &amp;nbsp;പിന്നിലെ പുതിയ വിവാദ പശ്ചാത്തലം. മുസ്ലിം സമുദായത്തിന്റെ പൊതു പ്ലാറ്റ് ഫോം ആയി ലീഗിനെ കാണാനാണ് സുന്നികള്‍ക്ക് താല്‍പര്യം .സുന്നി വിരുദ്ധ ശക്തികളായ മുജാഹിദു കളും ചേളാരി കേന്ത്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വിഘടിത സുന്നികളും , ജമാഅത്തെ ഇസ്ലാമിയും സമുദായ രാഷ്ട്രീയ പാര്‍ട്ടിയുടെ മറവില്‍ അവരുടെ താല്പര്യങ്ങള്‍ വളര്‍ത്താനാണ് ശ്രമിക്കുന്നത് . മുജാഹിദിന്റെ നേതാക്കള്‍ ലീഗിലെയും നേതാക്കള്‍ ആയിരുന്ന കാലത്തായിരുന്നു മുജാഹിദിന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച ഉണ്ടായിരുന്നത് . കാല ക്രമേണ സുന്നികളുടെ വിയോജിപ്പ് കൊണ്ട് തന്നെ ലീഗ് നേതൃ രംഗത്ത് നിന്ന് സജീവ മുജാഹിദുകള്‍ക്ക് സ്ഥാനം നഷ്ടപ്പെടുകയും , സ്ഥാനാര്‍ഥി നിര്‍ണയ രംഗത്ത് വരെ സജീവ മുജാഹിദിനെ മാറ്റി നിര്ത്തുന്ന അവസ്ഥയും ലീഗില്‍ ഉണ്ടായി . അതോടെ ലീഗിന്റെ ബലത്തിലുള്ള സുന്നീ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പണ്ടത്തെ പോലെ നടത്താന്‍ മുജാഹിദുകള്‍ക്കോ ,ജമാഅത്തെ ഇസ്ലാമിക്കോ കഴിയാതെ ആവുകയും സാഹചര്യം അനുകൂല മായപ്പോള്‍ ലീഗിനോടുള്ള പഴയ സമീപനത്തില്‍ നിന്നും കാന്തപുരം നേതൃത്വം കൊടുക്കുന്ന സുന്നികള്‍ മാറി ചിന്തിക്കുകയും തുടങ്ങി . അതിന്റെ ഫലമായി സുന്നീ പരിപാടികളില്‍ ലീഗ് നേതാകള്‍ പങ്കെടുക്കാനും തുടങ്ങി . കാന്തപുരം വിഭാഗത്തെ സംബന്ധി ച്ചിടത്തോളം തങ്ങള്‍ തുടങ്ങി വെച്ചതും തുടങ്ങാനിരിക്കുന്നതു മായ സാമൂഹ്യ -വിദ്യാഭ്യാസ-സേവന &amp;nbsp;പ്രവര്ത്തങ്ങനള്‍ കൂടുതല്‍ ഊര്‍ജ്ജിത പ്പെടുത്താന്‍ ഈ പുതിയ സമീപനം ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു .&lt;br /&gt;
&lt;br /&gt;
&amp;nbsp; &amp;nbsp; കഴിഞ്ഞ നാലഞ്ചു കൊല്ലമായി കേരളത്തിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ ചലനങ്ങളും കാഴ്ച പ്പടുകളില്‍ നിന്നും വിട്ടകന്നു മുജാഹിദു പ്രസ്ഥാനം ,ജിന്ന് -പിശാചു വിഷയങ്ങളില്‍ ശ്രദ്ധ കൊടുക്കുകയും , അതിന്മേല്‍ ഉണ്ടായ വിവാദങ്ങള്‍ അവരെ ഭിന്നിപ്പിക്കുകയും നേതാക്കള്‍ തമ്മില്‍ തമ്മില്‍ വരെ പരസ്പരം ആദര്‍ശ വിതിയാനവും , കുഫ്രും ആരോപിക്കുകയും , ചെയ്തു തുടങ്ങിയ ജിന്ന് വിവാദം ഇപ്പോള്‍ പരസ്പരം അടിയിലെക്കും പള്ളികള്‍ പൂട്ടിക്കുകയും പോലീസ്‌ കാവലില്‍ ആരാധനാ കര്‍മങ്ങള്‍ നടത്തുകയും ചെയ്യുന്ന അവസ്ഥയിലേക്കും നീണ്ടു .ആരാണ് മുജാഹിദു , ഏതാണ് ശരിയായ മുജാഹിദു പ്രസ്ഥാനം എന്ന് തിരിച്ചറിയാതെ നേതാക്കളും അണികളും ഒരു പോലെ ഉഴലുന്ന&lt;br /&gt;
&lt;br /&gt;
&amp;nbsp;ഈ സാഹചര്യത്തിലാണ് തിരുകേശ വിവാദം വീണ്ടും ഉയര്‍ന്നു തുടങ്ങിയത് . &amp;nbsp;മുഹമ്മദ്‌ നബി (സ) തങ്ങളുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കള്‍ക്കും ആദരവും പുണ്യവും രോഗ ശമനവും &amp;nbsp; കാണുന്ന സുന്നി സമൂഹത്തിനു തിരുകേശത്തിന്റെ ആധികാരികതയില്‍ ഒരു നിലക്കും സംശയത്തിനു വകയില്ല .എന്നാല്‍ മുജാഹിദു . ജമാഅത്തെ ഇസ്ലാമി തുടങ്ങിയ പുത്തനാശയക്കാര്‍ക്ക് &amp;nbsp; നബിയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്ക് പുണ്യം ഉണ്ട് എന്നതു അംഗീകരിക്കാന്‍ പ്രയാസമുണ്ട് .അവര്‍ പല ഘട്ടത്തിലും അതിനെ നിഷേധിക്കുകയും ചെയ്തിട്ടുണ്ട് . സുന്നികളും മുജാഹിദുകളും തമ്മില്‍ ഈ വിഷയവുമായി സംവാദങ്ങളും ഖണ്ഡന പ്രസംഗങ്ങള്‍ വരെ നടക്കുകയും ചെയ്തിട്ടുണ്ട് .&lt;br /&gt;
&lt;br /&gt;
&amp;nbsp; കാന്തപുരം വിരുദ്ധത മാത്രം അജണ്ട യിലെഴുതി ജീവിച്ചു പോരുന്ന ചേളാരി വിഭാഗം സമസ്തയും അതിനെ നയിക്കുന്ന എസ് .കെ .എസ് . എസ് .എഫും &amp;nbsp;,ഇനിയൊരിക്കലും തലയൂരാന്‍ കഴിയാത്ത വിധത്തില്‍ &amp;nbsp;ജിന്ന് വിവാദത്തില്‍ &amp;nbsp;പെട്ട മുജാഹിദുകളുടെ പിന്തുണയോടെ &amp;nbsp;മുസ്ലിം ലീഗിനെ ഇളക്കാന്‍ വേണ്ടി നടത്തിയ പരിപാടിയാണ് തിരുകേശ വിവാദം ഉയര്‍ത്തി പിടിച്ചു കൊണ്ട് പോലീസ്‌ കമ്മീഷണര്‍ ഓഫീസിലേക്കുള്ള മാര്‍ച്ച് . ഈ മാര്‍ച്ച് കൊണ്ടോ പ്രധിഷേധങ്ങള്‍ കൊണ്ടോ തകര്‍ക്കാനോ കെടുത്താണോ കഴിയുന്ന ഒന്നല്ല കാന്തപുരത്തിന്റെ നയങ്ങളും പ്രതിച്ഛായയും എന്ന് വിരോധികള്‍ക്ക് നല്ല പോലെ അറിയാം. അതിനാല്‍ തന്നെ അവരുടെ ലക്ഷ്യം മുസ്ലിം ലീഗ് ആയിരുന്നു . കാന്തപുരതിനോടു ലീഗ് അടുക്കുന്നത് തടയണം. അതിനുള്ള മറ മാത്രമായിരുന്നു മുത്തു നബിയുടെ ശഹരേ മുബാറക്‌ . ഇത് മനസ്സിലാക്കാന്‍ കഴിയാത്ത അണികള്‍ അവരുടെ ഈമാന്‍ തന്നെ നഷ്ടപ്പെടും വിധത്തില്‍ തിരുകേശത്തിനെതിരെ ഉറഞ്ഞു തുള്ളുന്നത് .&lt;br /&gt;
&lt;br /&gt;
&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; സ്ഥിരമായി കാന്തപുരം ഉസ്താദിനെതിരെ തെറി വിളിക്കാറുള്ള എസ് .കെ എസ് എഫു കാര്‍ ഇപ്രാവശ്യം &amp;nbsp;കുഞ്ഞാലി കുട്ടിക്കും ലീഗിനും ലീഗ് നേതാക്കള്‍ക്കും ചന്ദ്രികക്കും എതിരെയുള്ള മുദ്രാവാക്യങ്ങള്‍ പ്രകടനത്തില്‍ നിറചു നിര്‍ത്തിയത് ലീഗിനെ പ്രകോപിച്ചു അതില്‍ രണ്ടു വിഭാഗക്കാരെ ഉണ്ടാക്കി എടുക്കുക എന്ന എസ് .കെ .എസ് എസ് .എഫിലേ ചില ലീഗ് വിരുദ്ധരുടെ അജണ്ടയുടെ ഭാഗമായിട്ടായിരുന്നു .ഇത് മൂലം അണികളില്‍ ആശയ കുഴപ്പം ഉണ്ടാക്കാം എന്നും അവര്‍ കരുതുന്നു .&lt;br /&gt;
&lt;br /&gt;
&amp;nbsp; മലപ്പുറം &amp;nbsp;മുസ്ലിം ലീഗില്‍ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണ നേരത്തെ തന്നെ എസ് .കെ .എസ് .എഫിലേ ഈ നേതാക്കള്‍ക്ക് കിട്ടിയിട്ടുണ്ട് . ഈ പാര്‍ട്ടിയുടെ ഒരു നേതാവിന് ഇപ്പോള്‍ എസ് .കെ .എസ് .എഫു &amp;nbsp;നടത്തുന്ന ചാനലിലും അവരുടെ സ്റെജുകളിലും വന്‍ സ്വീകാര്യതയാണ് ഉള്ളത് .&lt;br /&gt;
&amp;nbsp; &amp;nbsp;ഇന്ന് ലീഗിനെതിരായുള്ള ഒരു ശക്തമായ ഉപചാപക സംഘം എസ് .കെ .എസ് എഫില്‍ ഉണ്ട് &amp;nbsp;. ചേളാരി സമസ്തയുടെ നയ പരിപാടികളെ വരെ അവര്‍ സ്വാധീനിക്കുന്നു .ചന്ദ്രിക പത്രത്തിന് ബദലായി പത്രം പുറത്ത് ഇറക്കാനുള്ള &amp;nbsp; തീരുമാനവും തിരുകേശ വിവാദം സജീവമാക്കി നിലനിര്‍ത്തുന്നതിന്റെ പിന്നിലും ഇവരുടെ കരങ്ങള്‍ ഉണ്ട് . ഈ വിഭാഗത്തിന്റെ ശക്തമായ സ്വധീനം മൂലം ചേളാരി സമസ്തയില്‍ പുരോഗമന പരമായ കാര്യങ്ങള്‍ ഒന്നും നടക്കാതെ യാവുകയും , ഏതു വേദിയെയും &amp;nbsp;കാന്തപുരം വിരുദ്ധ അജണ്ടകളിലേക്ക് വഴി തിരിച്ചു വിടുന്ന ഒരു പ്രവണത &amp;nbsp;മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവ് കൊണ്ട് വിട്ടു നില്‍ക്കുന്നവരില്‍ പ്രധാനിയാണ് റഹ്മത്തുള്ള ഖാസിമി .&lt;br /&gt;
&amp;nbsp;എസ് .കെ .എസ് .എഫിനെ ലീഗ് അവഗണിക്കുന്നു എന്നു , കുഞ്ഞാലികുട്ടി നടത്തിയ പ്രസ്താവന മുസ്ലിം ലീഗ് നേതൃത്വം കാര്യങ്ങള്‍ &amp;nbsp; യഥാവിധി മനസ്സിലാക്കുന്നുണ്ട് &amp;nbsp;എന്ന തിരിച്ചറിവ് പൊതു ജനങ്ങള്‍ക്ക്‌ നല്‍കുന്നുണ്ട് . ബഹു : പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അടക്കമുള്ള പലരുടെയും ആഗ്രഹമായ സുന്നീ ഐക്യത്തിന് വിലങ്ങു തടിയായി നില്‍ക്കുന്നതും ഐക്യ ചര്‍ച്ചകള്‍ തുടങ്ങുമ്പോള്‍ തന്നെ പുതിയ &amp;nbsp;വിവാദങ്ങള്‍ ഉണ്ടാക്കി ചര്‍ച്ചകള്‍ തകര്‍ക്കുന്നതും ആര് എന്നും മുസ്ലിം ലീഗിലെ ഉന്നത നേതാകള്‍ക്ക് വരെ മനസ്സിലായി തുടങ്ങിയിട്ടുണ്ട് . മുസ്ലിം ലീഗിന്റെ നയ നിലപാടുകളെ വരെ ചോദ്യം ചെയ്യാനും ലീഗ് നേതാകള്‍ എന്ത് ചെയ്യണം എങ്ങോട്ട് പോകണം എന്നതൊക്കെ തീരുമാനിക്കുന്നതും ചേളാരിയിലെ നാല് മുല്ല മാരുടെ തിട്ടൂരമാണ് എന്നത് ലീഗിനെ സംബന്ധിച്ചിടത്തോളം അപമാനകരമാണ് . സമുദായാത്തെ സ്ഥിരം വിവാദങ്ങളില്‍ തളച്ചു നിര്‍ത്തി വളര്‍ച്ച മുരടിപ്പിക്കുന്ന ഈ ഇത്തിക്കണ്ണി മൊല്ല മാരെ തിരിച്ചറിയുക തന്നെ വേണം.&lt;br /&gt;
&lt;table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"&gt;&lt;tbody&gt;
&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZSK1M8sZVAbmmx15mfyFSsQFfHCV3vie4lj0kGfuenevMy0FaUBf3AKTigxEhlX1GfXmd3UwIrkJipe48J7bKCPDM3OxBPL_9ArAzLSZBFYEsglcFff84lAP3rjMnPh-xYJjCF5MZcg0/s1600/ssf_conf_logo_small.jpg" imageanchor="1" style="margin-left: auto; margin-right: auto;"&gt;&lt;img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZSK1M8sZVAbmmx15mfyFSsQFfHCV3vie4lj0kGfuenevMy0FaUBf3AKTigxEhlX1GfXmd3UwIrkJipe48J7bKCPDM3OxBPL_9ArAzLSZBFYEsglcFff84lAP3rjMnPh-xYJjCF5MZcg0/s200/ssf_conf_logo_small.jpg" width="173" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;&lt;b&gt;&lt;span style="background-color: #274e13; color: #eeeeee; font-size: large;"&gt;2013 ഏപ്രില്‍ 26, 27, 28 എറണാകുളം&lt;/span&gt;&lt;/b&gt;&lt;/td&gt;&lt;/tr&gt;
&lt;/tbody&gt;&lt;/table&gt;
&lt;br /&gt;
&lt;br /&gt;&lt;/div&gt;
</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEguF6F9tGFOj4OAmoo61Y_l53vNoH12tWSBeCi4TKjj-z8q4h3UcoAJ-VzhSAzSJCvOrHY-n0TRwz0KAXqxgM_nwys0CqO-gSBEkwvEGBeXfJ7UzRgPcopVWiNNhbQIYkcWFoGqg0jJByA/s72-c/SWEETWATER010413.jpg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>വാഴക്കാട്ടെ മഖ്ബറ ഉപരോധം :വിവേകം നഷ്ടപ്പെടുന്ന ആള്‍ കൂട്ടങ്ങള്‍ </title><link>http://hasaniyyamadrasa.blogspot.com/2013/03/blog-post.html</link><category>kanniyath usthad</category><category>vazhakkadu</category><author>noreply@blogger.com (ബാവാസ്‌ കുറിയോടം)</author><pubDate>Fri, 1 Mar 2013 16:12:00 +0530</pubDate><guid isPermaLink="false">tag:blogger.com,1999:blog-1270537680446781546.post-7729502714540149963</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;div style="text-align: justify;"&gt;
&lt;b style="background-color: #ffe599; color: red;"&gt;കണ്ണിയത്ത്‌ ഉസ്താദിന്റെ ആണ്ടിനും അതിനോടനുബന്ധിച്ചു നടന്നഖുര്‍ആന്‍ പാരായണവും ദിക്ര്‍ -സ്വലാത്ത്‌ സദസിനും&amp;nbsp; നേരെ കൂക്ക് വിളിക്കുകയും കല്ലേറ് നടത്തുകയും , മഖ്ബറ യില്‍ ഉപരോധം നടത്തി സിയാറത്ത്‌&amp;nbsp; മുടക്കുകയും ചെയ്തതിലൂടെ , എസ് .കെ .എസ് എസ് എഫ് വഹാബിസത്തിനോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് .&lt;/b&gt;&lt;/div&gt;
&lt;div style="text-align: justify;"&gt;
&lt;br /&gt;&lt;/div&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3xmpI_DYMqeqsoNDaxV8ZuQThN7FolzrbjPE6fRgNvbiMs_7tibE3zB0zOkEkXtq3ktOYqBCLy2gr_SPDW6YV1iRNiFgMIQ25w386QFWb_OaJkbVeUYo42VbUGfLW6Sv6dtHzwFCEN4c/s1600/scan0001.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3xmpI_DYMqeqsoNDaxV8ZuQThN7FolzrbjPE6fRgNvbiMs_7tibE3zB0zOkEkXtq3ktOYqBCLy2gr_SPDW6YV1iRNiFgMIQ25w386QFWb_OaJkbVeUYo42VbUGfLW6Sv6dtHzwFCEN4c/s400/scan0001.jpg" width="241" /&gt;&lt;/a&gt;&lt;/div&gt;
&lt;div style="text-align: justify;"&gt;
&amp;nbsp;&amp;nbsp; സ്വന്തം നേതാക്കളെന്നു കൊട്ടി ഘോഷിച്ചു കൊണ്ട് നടക്കുമ്പോഴും അവരോടു&amp;nbsp; അനാദരവ് കാണിക്കുന്ന ഒരു ഗുണ്ടാ സംഘം ആയി  ഇന്ന് എസ് .കെ എസ് .എഫു കാര്‍ മാറിയിട്ടുണ്ട് എന്നതിന്റെ പുതിയ തെളിവാണ് വാഴക്കാട്ട് നടന്ന കണ്ണിയത്ത്‌ ഉസ്താദിന്റെ മഖ് ബറ ഉപരോധം&amp;nbsp; , ചേളാരി സമസ്തയുടെ പ്രസിഡണ്ട് ആയിരുന്ന മര്‍ഹൂം&amp;nbsp; കാളമ്പാടി ഉസ്താദിന്റെ ജനാസ സന്ദര്‍ശിക്കാന്‍ വന്ന സുന്നീ പണ്ഡിതന്മാരെ തടയുകയും കൂക്കി വിളിക്കുകയും ചെയ്ത സംഭവം നടന്നിട്ട് അധികമായിട്ടില്ല .എത്ര വിരോധമുള്ളവര്‍ ആണ് എങ്കിലും മയ്യിത്തു കാണാന്‍ വരുന്നത് തടയാനോ ,മരിച്ചു പോയ ഒരു വ്യക്തിയുടെ പേരില്‍ നടത്തുന്ന ഉറൂസ് പരിപാടികളോ തടയാന്‍ ബുദ്ധിയുള്ളവര്‍ ശ്രമിക്കില്ല . ബുദ്ധിയും വിവേകവും നഷ്ട പെട്ട് ഒരു മത സംഘടന എന്ന പേരില്‍ നിന്ന് ഒരു ഗുണ്ടാ  പാര്‍ട്ടി യായി  എസ് .കെ എസ് എസ് എഫു മാറിയിട്ടുണ്ട് എന്നതിന് ഇത് മാത്രമല്ല വേറെയും സംഭവങ്ങള്‍ ആനുകാലിക കേരളത്തില്‍ കഴിഞ്ഞു പോയിട്ടുണ്ട് .&lt;/div&gt;
&lt;br /&gt;
&lt;div style="text-align: justify;"&gt;
&amp;nbsp; &amp;nbsp; അനുസ്മരണ പരിപാടിയില്‍ , അതിനു  നേത്രത്വം കൊടുക്കുന്ന കണ്ണിയത്ത്‌ ഉസ്താദിന്റെ മകന്‍ കുഞ്ഞിമോന്‍ മുസ്ലിയാര്‍ അതിലേക്ക് കണ്ണിയത്ത്‌ ഉസ്താദിന്റെ ശിഷ്യന്മാരായ സുന്നീ നേതാക്കളെ ക്ഷണിച്ചതും , വിപുലമായി ആണ്ട് പരിപാടികള്‍ നടത്താന്‍ ശ്രമിച്ചതുമാണ് വിഘടിതരെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രഹസനമായി നടന്ന ആണ്ട് പരിപാടി വിപുലമായി നടത്താന്‍ കണ്ണിയത്ത്‌ ഉസ്താദിന്റെ മകനും ആ നാട്ടുകര്‍ക്കുമുള്ള അവകാശത്തെയാണ് പുറമേ നിന്ന് വണ്ടി കയറ്റി കൊണ്ട് വന്ന ആള്‍ ബലത്തിന്റെ ഹുങ്കില്‍ എസ് കെ എസ് എഫു കാര്‍ നടത്തിയത് . എന്നിട്ടും സുന്നികള്‍ ഭംഗിയായി രാവിലെ മുതലേ ആണ്ട് പരിപാടികള്‍ പള്ളിയില്‍ വെച്ച് നടത്തുകയും , നിരവധി പേര്‍ക്ക് അന്നദാനം നിരവഹിക്കുകയും ചെയ്തു . &lt;/div&gt;
&amp;nbsp;&amp;nbsp;&amp;nbsp; കണ്ണിയത്ത്‌ ഉസ്താദ് നടത്തി എന്ന&amp;nbsp; പേരില്‍ ഉള്ള പല പ്രസ്താവനകളും&amp;nbsp; ഇ.കെ വിഭാഗത്തിലെ ആളുകള്‍ കെട്ടി ചമച്ചത് ആണെന്നും, അതൊന്നും സത്യമല്ല എന്നും പറഞ്ഞു കൊണ്ട് കഴിഞ്ഞ കേരളയാത്രയോടെ സജീവമായി കാന്തപുരം പക്ഷത്ത് കുഞ്ഞിമോന്‍ നിലയുറപ്പിച്ചത് വിഘടിത സുന്നികള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞിട്ടില്ല.സത്യം മകന്റെ രൂപത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ തങ്ങള്‍ എത്ര തന്നെ ഉറക്കെ നുണകള്‍ വിളിച്ചു കൂവിയത് കൊണ്ട് പ്രയോജനം ഉണ്ടാവില്ലല്ലോ . &lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIJTZTezBhQreweGgquDIJ6THolTmHMhUAiNe7JUorDxZ-QfPhZph2e7e33yBB7m2KMH9N-Q2pdLnVU3dc9IjeMXgBOqptNDWTV6-QJR6C815gLegBRZBaUzCh1eGzYwAlmZISl9-lpL8/s1600/735000_413520265406139_485163339_n.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIJTZTezBhQreweGgquDIJ6THolTmHMhUAiNe7JUorDxZ-QfPhZph2e7e33yBB7m2KMH9N-Q2pdLnVU3dc9IjeMXgBOqptNDWTV6-QJR6C815gLegBRZBaUzCh1eGzYwAlmZISl9-lpL8/s320/735000_413520265406139_485163339_n.jpg" width="239" /&gt;&lt;/a&gt;&lt;/div&gt;
&lt;br /&gt;
&lt;div style="text-align: justify;"&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; വാഴക്കാട് സുന്നീ മസ്ജിദില്‍ രാവിലെ മുതല്‍ തന്നെ സ്വലാത്ത്‌ മജ്ലിസ് , ദിക്ര്‍ ദുആ , ഖത് മുല്‍ ഖുര്‍ആന്‍ , മഖ്ബറ സിയാറത്ത് ,അന്നദാന വിതരണം അനുസ്മരണ പ്രഭാഷണം എന്നിവ നടത്തി .മഗ് രിബു നിസ്കാരാനന്തരം നടത്താന്‍ തീരുമാനിച്ച കൂട്ട സിയാറത്ത്  മുന്നില്‍ കണ്ടാണ് വിഘടിത വിഭാഗം ആക്രമണത്തിനു തുടക്കം കുറിച്ചത്. പള്ളി കേന്ദ്രീ കരിച്ചു ഖുര്‍ആന്‍ പാരായണവും , ദിക്ര്‍ -ദുആ പരിപാടികള്‍ നടക്കുമ്പോള്‍ പുറത്ത് കൂക്ക് വിളികളും കല്ലേറും നടത്തുക യായിരുന്നു .എസ് .കെ ഗുണ്ടകള്‍ . ഇക്കാലം വരെ മഖബറയുടെ പരിസരത്തേക്ക് വരാത്തവര്‍ മുണ്ടും മടക്കി കുത്തി ഉപരോധ സമരത്തിനു ഇറങ്ങിയതാണ് ഇവര്‍ ആ മഹാന് നല്‍കിയ ആദരവും ബഹുമതിയും. സ്വന്തം നേതാവ് മരിച്ചു കിടക്കുമ്പോള്‍ അടുത്ത് നിന്ന് കൂവിയ ഈ വര്‍ഗ്ഗത്തില്‍ നിന്ന് ഇതിലധികവും പ്രതീക്ഷിക്കാം .&lt;/div&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; കണ്ണിയത്തിന്റെ പേരില്‍ ഒരു ഉറൂസ് നടത്തിയെങ്കില്‍ , ഉറൂസ് പുണ്യമാണ് ,അത് കൊണ്ട് മരിച്ചു പോയ ആള്‍ക്ക് ഗുണം കിട്ടും , എന്ന് കരുതുന്ന സുന്നികള്‍ അത് തടയില്ല ..കാരണം അതില്‍ ഉള്ള എല്ലാം പുണ്യമാണ് , ഖുര്‍ആന്‍ പാരായണവും ,മഹാന്മാരുടെ മദ് ഹു പറയലും ,അന്ന ദാനവും എല്ലാം പുണ്യമാണ് ,,,ജീവിച്ചിരിക്കുന്ന സമയത്ത്‌ കാന്തപുരം സുന്നികള്‍ കണ്ണിയത്തിനെ എതിര്‍ത്തിട്ടുണ്ട് എങ്കില്‍   (വ്യാജ ആരോപണം മാത്രം )  ചേളാരി സുന്നികള്‍ അദ്ദേഹത്തെ ബഹുമാനിച്ചു നടന്നിട്ടുണ്ട് എങ്കിലും മഹാന്‍ മാര്‍ മരിച്ചാലും അവരുടെ കഴിവ് നില നില്‍ക്കും എന്ന് കരുതുന്നവാരാണ് അവര്‍ക്ക്&amp;nbsp; ആശങ്ക വേണ്ടതില്ല . ചേളാരി സമസ്ത ക്കാര്‍ ആണ് കണ്ണിയത്തിനെ ആദരിച്ചു ബഹുമാനിച്ചു നടന്നത് എങ്കില്‍ അവര്‍ക്കതിന്റെ പുണ്യം കിട്ടുമല്ലോ ..ആ നിലക്ക് എന്തിനു എ. പി വിഭാഗം സുന്നികള്‍ നടത്തുന്ന പരിപാടിയെ എതിര്‍ക്കുന്നു ...ചേളാരി സമസ്ത ക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ കണ്ണിയത്ത്‌ ജീവിചിരിക്കുന്ന സമയത്ത്‌ അദ്ദേഹത്തിന് എതിരെ കേസ് കൊടുക്കുകയും , അദ്ദേഹത്തെ അവഹേളിക്കുകയും ചെയ്ത കാന്തപുരം വിഭാഗം സുന്നികള്‍  എത്ര ആണ്ട് നടത്തിയാലും കണ്ണിയത്തിന്റെ അനുഗ്രഹം കിട്ടില്ലല്ലോ ....പരിപാടി നടത്തുന്നത് അവര്‍ക്ക് പുണ്യവും പ്രതിഫലവും ലഭിക്കില്ല എന്ന് മാത്രമല്ല ഒരു പാടു സാമ്പത്തിക നഷ്ടവും ഉണ്ടാകുമല്ലോ ..&lt;br /&gt;
&lt;br /&gt;
&lt;div style="text-align: justify;"&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; എന്നിട്ടും എന്തെ ചേളാരി സമസ്തക്കാര്‍ എന്തിനു സുന്നികള്‍ നടത്തുന്ന ഉറൂസിനെ ഭയക്കുന്നു .....അതിനു കാരണം ഒന്നേയുള്ളൂ ..കണ്ണിയത്ത്‌ എന്ന മഹാ മനീഷിയെ ഈ ഖൌം ഒരിക്കലും സ്നേഹിച്ചിട്ടില്ല, അദ്ദേഹം എതിര്‍ത്ത ഖുതുബക്ക് മുന്നേയുള്ള തറ പ്രസംഗം (ശംസുല്‍ ഉലമയും എതിര്‍ത്തിട്ടുണ്ട് )മുടക്കം കൂടാതെ വിഘടിത പള്ളികളില്‍ നടത്തുന്നുമുണ്ട് .പിന്നെ എന്ത് സ്നേഹമാണ് ഇവര്‍ക്കുള്ളത്.ബഹു കണ്ണിയത്ത്‌ ഉസ്താദ് പ്രസംഗിക്കുമ്പോള്‍ എ .പി യെ അന്വേഷിക്കുകയും ആ 
സമയങ്ങളിലൊക്കെ മൈക്ക്‌ ഓഫ് ചെയ്യുകയും, കണ്ണിയത്തിന്റെ തലയില്‍ ഒരു ശാപ 
പ്രാര്‍ത്ഥന യുടെ ഭാരം വെച്ച് കൊടുക്കുകയും ചെയ്യുന്ന ഈ കൂട്ടര്‍ക്ക് ആ 
മഹാന്റെ അനുഗ്രഹം എങ്ങിനെ ലഭിക്കും. ശസുല്‍ ഉലമ അറബി കടലില്‍ വലിച്ചെറിയുന്നു എന്ന് പറഞ്ഞ വഹാബി - ജമാഅത്തെ പുത്തനാശയക്കാരെ , സമ്മേളന വേദികളിലേക്ക് സ്വീകരണം നല്‍കിയും ബുക്ക്‌ സ്റ്റാളുകള്‍ അനുവദിച്ചും പുല്കുകയാണ് ഇന്നിവര്‍ ചെയ്യുന്നത്&lt;/div&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhHMWibtmuwCqlCBRcoYaIbA4-fJd4nDLcgM12L6xT6JeYxPhF2WOEmLNV38WSUSNHatiaPo5-mwGhB5AdXY8Bp0kEgF-G0IiNrAufQkRUkrCLQ9M1uLb0m-3-qUAlsWxzaXgFN5hkGMCs/s1600/549993_298998476894895_348584051_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhHMWibtmuwCqlCBRcoYaIbA4-fJd4nDLcgM12L6xT6JeYxPhF2WOEmLNV38WSUSNHatiaPo5-mwGhB5AdXY8Bp0kEgF-G0IiNrAufQkRUkrCLQ9M1uLb0m-3-qUAlsWxzaXgFN5hkGMCs/s640/549993_298998476894895_348584051_n.jpg" width="560" /&gt;&lt;/a&gt;&lt;/div&gt;
&lt;br /&gt;
&lt;br /&gt;
&lt;div style="text-align: justify;"&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;  അവരുടെ കാന്തപുരം വിരോധം തീര്‍ക്കാന്‍ കണ്ണിയത്തിന്റെ പേരിനെ ഉപയോഗ പ്പെടുത്തുകയായിരുന്നു ഇവര്‍ കാലാകാലം ചെയ്തു പോന്നത്  ..ചേളാരി സമസ്തയുടെ യും എസ് .കെ . ധാരികളുടെയും കീഴില്‍ കുറെ സമ്മേളനങ്ങളും മറ്റും ഈ അടുത്ത് കഴിഞ്ഞു പോയിട്ടുണ്ട് . അതിലെല്ലാം കണ്ണിയത്ത്‌ എ.പി യെയ്യും കൂട്ടരെയും ശപിച്ചിടുണ്ട് , അവരുടെ മുഖം കെടട്ടെ എന്ന് പ്രാര്‍ഥി ച്ചിട്ടുണ്ട് എന്നല്ലാതെ ആരായിരുന്നു റഈ സുല്‍ മുഹഖികീന്‍ കണ്ണിയത്ത് ഉസ്താദ്‌ എന്ന് സമൂഹത്തെ പഠിപ്പിക്കാന്‍ ഈ കൌമിന് കഴിഞ്ഞിട്ടില്ല .അതിനൊട്ട് ശ്രമിച്ചിട്ടുമില്ല&amp;nbsp; സാത്വികാനായ , സൂഫിയായ ഒരു പണ്ഡിതന്‍ ശാപ പ്രാര്‍ത്ഥന നടത്തി എന്ന് ഓരോ പ്രസംഗ വേദിയിലും വിളിച്ചു കൂവുന്നത് ആ മഹാനോടു സ്നേഹം ഉള്ളവര്‍ ചെയ്യില്ല എന്ന് ഏതു ചിന്തിക്കുന്നവ്ര്‍ക്കും അറിയാം.&lt;/div&gt;
&lt;br /&gt;
&lt;div style="text-align: justify;"&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;   
  
  സൂഫിസത്തിന്റെ പ്രത്യേക ഹാലില്‍ ആയതിനാലും  പ്രായാധിക്യം  മൂല വും , അവിഭക്ത സമസ്തയുടെ പ്രസിടന്ടു ആയിരിക്കെ മാസങ്ങളോളം മുശാവറ യോഗങ്ങല്‍ക്കൊന്നും പങ്കെടുക്കാത്ത കണ്ണിയത്തിന്റെ അസാന്നിധ്യത്തില്‍ ബഹു തജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ ആയിരുന്നു സമസ്ത യോഗങ്ങളില്‍ അധ്യക്ഷനായിരുന്നത് ..   &lt;span style="background-color: #fce5cd;"&gt;ആ കാല ഘട്ടത്തില്‍ എ.പി യെയും ഉള്ളാള്‍ തങ്ങളെയും രഹസ്യമായി യോഗം കൂടി ചില ആളുകള്‍ ( മുശാവറയില്‍ ലീഗ് കോക്കസ് ഉണ്ടാക്കി )സമസ്തയില്‍ നിന്ന് പുറത്തക്കാനുള്ള ഒരു അജണ്ടക്ക് പദ്ധതി ഇട്ടപ്പോള്‍ അതറിഞ്ഞ മര്‍ഹും ആക്കോട് ടി സി ഉസ്താദ്‌&amp;nbsp; നടക്കേണ്ടിയിരുന്ന ആ ഒരു സമസ്ത യോഗത്തിന് കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി ..അതാണ്‌ ഈ കൂട്ടര്‍ കണ്ണിയത്തിനും ശംസുല്‍ ഉലമ ക്കും എതിരെ കേസ് കൊടുത്തു എന്നും അവരെ കോടതി കയറ്റി എന്നും&amp;nbsp; പറഞ്ഞു നടക്കുന്നത് . &lt;/span&gt;&lt;/div&gt;
&lt;br /&gt;
&lt;div style="text-align: justify;"&gt;
&amp;nbsp; &amp;nbsp;&amp;nbsp;  കണ്ണിയത്ത്‌ ഉസ്താദ്‌ ,ആരോഗ്യത്തോടെ ഉള്ള ഒരു കാലത്തും എ പി ഉസ്താദിനെതിരെയോ മറ്റുള്ള വര്ക്കെതിരെയോ ഒന്നും പറഞ്ഞിട്ടില്ല . പ്രായാധിക്യം മൂലം വിഷമിക്കുന്ന സമയത്ത് ..എ .പി ക്കെതിരെ പറയിപ്പിക്കുക എന്ന ലക്ഷ്യവുമായി മാത്രം കണ്ണിയത്തിനെ മൈകിന്റെ മുന്നില്‍ കൊണ്ട് വന്നിട്ടുണ്ട് ..എ.പി ഇല്ലാത്ത വേദികളില്‍ പോലും എവിടെ എ. പി എന്ന് ചോദിക്കുകയാണ് അദ്ദേഹം ചെയ്തിടുള്ളത് ...ഞാന്‍ പുളിക്കല്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് ആയിരുന്നു കണ്ണിയത്ത്‌ ഉസ്താദിന്റെ പ്രസംഗം ആകെ കേട്ടത് , അന്ന് അദ്ദേഹം പറഞ്ഞതു ....&lt;b&gt;&lt;span style="background-color: #b6d7a8;"&gt;പണ്ഡിതന്‍ മാര്‍ക്കിടയില്‍ പല അഭിപ്രായ വിത്യസങ്ങളും ഉണ്ടാവും..അത് മുമ്പും ഉണ്ടായിട്ടുണ്ട് ...അതില്‍ സാധാരണക്കാര്‍ പക്ഷം ചേരരുത് ..എന്നാണ് ..ഇന്നും ആ വരികള്‍ എന്റെ മനസ്സില്‍ ഉണ്ട് .&lt;/span&gt;&lt;/b&gt;&lt;/div&gt;
&lt;b style="background-color: #b45f06; color: #d9ead3;"&gt;വാഴക്കാട്ട് എന്ത് സംഭവിച്ചു ; ബഷീര്‍ മാസ്റ്റര്‍ വാഴക്കാട് സുന്നി ഗ്ലോബല്‍ വോയിസില്‍ 
&lt;/b&gt;&lt;iframe allowfullscreen="" frameborder="0" height="350" src="http://www.youtube.com/embed/hj66XAnsGSI" width="500"&gt;&lt;/iframe&gt;&lt;br /&gt;
&lt;br /&gt;
&lt;div style="background-color: #38761d;"&gt;
&lt;br /&gt;&lt;/div&gt;
&lt;div style="background-color: #38761d;"&gt;
&amp;nbsp;&amp;nbsp;&lt;b&gt;&lt;span style="color: #f3f3f3;"&gt; കണ്ണിയത്ത്‌ ഉസ്താദും താജുല്‍ ഉലമയും 
;;ആലിക്കോയ ഹാജി വിശദീകരിക്കുന്നു.......&lt;/span&gt;&lt;/b&gt;&lt;/div&gt;
&lt;br /&gt;
&lt;br /&gt;
ഒരിക്കല്‍ ഉള്ളാള്‍ തങ്ങളോടൊത്ത് ഞാനും,ചിത്താരി ഹംസ മുസ്ലിയാരും കണ്ണിയത്ത് ഉസ്താദിനെ കാണാന്‍ ഒരു യാത്ര പുറപ്പെട്ടു. സമസ്തയിലെ അനിഷ്ട്ട സംഭവങ്ങള്‍ക്ക് ശേഷമുള്ള യാത്ര.എസ്.വൈ.എസിന്‍റെ എറണാകുളം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സമ്മതം&amp;nbsp; വാങ്ങാന്‍ വേണ്ടിയായിരുന്നു പോയത്.
കണ്ണിയത്ത് ഉസ്താദിന്‍റെ വീട്ടു മുറ്റത്ത്‌ എത്തിയപ്പോള്‍ മകന്‍ ഉള്ളാള്‍ തങ്ങളെ കണ്ട ഉടനെ ബാപ്പാക്ക് എതിരെ കേസ് കൊടുത്തത് നിങ്ങളെയല്ലെന്നു ചോദിച്ചു. തങ്ങള്‍ക്കു ദേഷ്യം വരികയും നിന്നോട് ആരാണ് പറഞ്ഞത് എന്ന് ചോദിക്കുകയും ചെയ്തു.ശബ്ദം കേട്ട് വീടിന്‍റെ ഉള്ളില്‍ നിന്ന് കണ്ണിയത്ത് ഉസ്താദ് ആരാണ് മോനെ വന്നത് എന്ന് ചോദിച്ചപ്പോള്‍ ബപ്പാക്ക് എതിരെ കേസ് കൊടുത്ത തങ്ങളാണ് എന്ന് മകന്‍ പറഞ്ഞു.
തങ്ങളെ അകത്തേക്ക് വിളിച്ചു. ഇത് നമ്മുടെ തങ്ങളാ. തങ്ങള്‍ എനിക്ക് എതിരെ കേസ് കൊടുക്കുകയോ. നീ എന്താണ് പറഞ്ഞത്. അള്ളാഹു പൊറുക്കാത്ത കാര്യം പറയരുതേ മകനെ എന്ന് പറഞ്ഞു മകനെ ശാസിച്ചു.
തങ്ങള്‍ കണ്ണിയത്തിനോട്‌ സുഖ വിവരങ്ങള്‍ അന്യേഷിച്ചു. തങ്ങള്‍ എന്തിനാണ് വന്നത് എന്ന് ചോദിച്ചപ്പോള്‍ എന്നെ സമസ്തയില്‍ നിന്ന് ഒഴിവാക്കി പറഞ്ഞു.കണ്ണിയത്ത് ചോദിച്ചു : തങ്ങളെ ആരാണ് ഒഴിവാക്കിയത്.അങ്ങനെയാണെങ്കില്‍ ഞാനും പുറത്താണ്.തങ്ങളോടൊപ്പം ഞാനുണ്ട്.തങ്ങളെ പുറത്താക്കാന്‍ ആര്‍ക്കും കഴിയൂല.
എറണാകുളത്ത് എസ്.വൈ.എസിന്‍റെ സമ്മേളനം നടത്തുന്ന കാര്യം തങ്ങള്‍ കണ്ണിയത്തിനെ അറിയിച്ചപ്പോള്‍ കണ്ണിയത്ത് അത് എപ്പോഴാണെന്ന് ചോദിച്ചു. തീയതി പറഞ്ഞപ്പോള്‍ കണ്ണിയത്ത് മകനെ വിളിച്ചു കലണ്ടര്‍ എടുക്കാന്‍ പറഞ്ഞു. മകന്‍ കലണ്ടര്‍ എടുക്കാതെ മാറി നിന്നപ്പോള്‍ കണ്ണിയത്ത് ദേഷ്യം പിടിച്ചു. നിന്നോടല്ലേ അത് എടുക്കാന്‍ പറഞ്ഞത് എന്ന് പറഞ്ഞു കലണ്ടര്‍ എടുത്തു കൊടുത്ത് തങ്ങളോട് തിയ്യതി മാര്‍ക്ക് ചെയ്യാന്‍ ഏല്‍പിച്ചു.
എനിക്ക് ഇപ്പോള്‍ തീരെ സുഖമില്ല. ഇന്‍ശാ അല്ലാഹ് സാധിച്ചാല്‍ ഞാനും ഈ സമ്മേളനത്തില്‍ പങ്കെടുക്കും. തങ്ങള്‍ എനിക്ക് വേണ്ടി ദുആ ചെയ്യണം.ഇത് സുന്നികളുടെ സമ്മേളനമാണ്‌.തങ്ങള്‍ നിര്‍ബന്ധമായും  പോവണം.എ.പി,അവേലത്ത് തങ്ങളും സമ്മേളനത്തിന് വരില്ലേ. അവരോട് ദുആ ചെയ്യാന്‍ പറയണം.
'സമ്മേളനത്തിന് പോവാന്‍ അനുമതി നല്‍കണമെന്ന്' തങ്ങള്‍ വീണ്ടും പറഞ്ഞപ്പോള്‍ തങ്ങള്‍ എന്തിനു അനുവാദം ചോദിക്കണം.തങ്ങള്‍ പോവണം. എല്ലാവര്‍ക്കും വേണ്ടി ദുആ ചെയ്യണം. സുന്നികളുടെ സമ്മേളനത്തിന് പോവരുതെന്നു ആരാ പറഞ്ഞത്.തങ്ങളെ...തങ്ങള്‍ പോയെ പറ്റൂ.. എല്ലാ കാര്യത്തിനും തങ്ങള്‍ ദുആ ചെയ്യണമെന്നു പറഞ്ഞപ്പോള്‍ തങ്ങള്‍ യോഗത്തിന് പോയിക്കൊള്ളാമെന്നു പറഞ്ഞു.
അതിനു ശേഷം ചിത്താരി ഹംസ മുസ്ലിയാര്‍ കണ്ണിയത്തിനോട് എനിക്കും സമ്മേളനത്തിനു പോകാന്‍ അവിടുന്ന് സമ്മദം തരണമെന്ന് പറഞ്ഞപ്പോള്‍ അത് ആരാണെന്ന് കണ്ണിയത്ത് ചോദിച്ചു.അത് നമ്മുടെ ചിത്താരി ഹംസ മുസ്ലിയാരാണെന്നു തങ്ങള്‍ മറുപടി പറഞ്ഞപ്പോള്‍ ഹംസ മുസ്ലിയാരോട് നിങ്ങള്‍ എല്ലാവരും പോവണം. അത് വലിയ സമ്മേളനമാക്കി മാറണം.ആരും ഒഴിഞ്ഞു നില്‍ക്കരുത്.നിര്‍ബന്ധമായും തങ്ങളും നിങ്ങളും പോവണം.
തങ്ങളോട് ഇത് സുന്നികളുടെ സമ്മേളനമല്ലേ തങ്ങളെയെന്നു ചോദിച്ചപ്പോള്‍ സുന്നികളുടെ സമ്മേളനമാണ്‌.സുന്നികളുടെ സമ്മേളനതിനല്ലാതെ തങ്ങള്‍ പോകൂല എന്ന് എനിക്കറിയാം.അത് കൊണ്ട് നിങ്ങള്‍ എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം എന്ന് പറഞ്ഞു. അവിടെ നിന്ന് കണ്ണിയത്ത് ഉസ്താദിന്‍റെ പൊരുത്തം വാങ്ങി തിരിച്ചു പോരുകയും ചെയ്തു.
***ഉള്ളാല്‍ തങ്ങളുടെ ഉസ്താദ് ആണ് കണ്ണിയത്ത് ഉസ്താദ്, സമസ്തയുമായി മുന്നോട്ടു പോവാന്‍ ഉസ്താദിന്റെ അനുഗ്രഹവും വാങ്ങിയാണ് തങ്ങള്‍ അവിടെ നിന്ന് ഇറങ്ങിയത്‌. (കടപ്പാട് )&lt;br /&gt;
&lt;span style="background-color: #38761d; color: #38761d;"&gt;00000000000000000000000000000000000000000000000000000000000000000000&amp;nbsp;&amp;nbsp;&amp;nbsp; &lt;/span&gt;&lt;br /&gt;
&lt;br /&gt;
&lt;div style="text-align: justify;"&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അന്ന് കണ്ണിയത്ത്‌ ഉസ്താദിനെ കൊണ്ട്  പലതും പറയിപ്പിക്കാന്‍ ശ്രമിച്ച പലരുടെയും അവസ്ഥ ഇന്നെന്താണ് എന്ന് മാത്രം ആലോചിച്ചാല്‍ മതി ..സത്യം എവിടെയാണ് എന്നും ആരാണ് മുഖം കേട്ടത് എന്നും മനസ്സിലാക്കാന്‍ ...ഒരു കാലത്ത് എ .പി ക്കെതിരെ ഘോര ഘോരം മൈക്കിനു മുന്നില്‍ അലറി യിരുന്ന പലരുടെയും ഇന്നത്തെ അവസ്ഥ എന്താണ് ...ഒന്ന് അന്വേഷിക്കുന്നത്  നന്നായിരിക്കും ഇ -ഗ്രേഡ് സുന്നികള്‍ . അവരില്‍ പലരും ഇപ്പോഴും ഭൂമിയില്‍ തന്നെ ഉണ്ട് . പട്ടിക്കാട്ടെ അറബി കോളേജു സമ്മേള നത്തില്‍ ,, കാന്തപുരത്തി നെതിരെ ഉറഞ്ഞു തുള്ളിയ , ഖാസിമിയുടെ ഇന്നത്തെ അവസ്ഥ എന്താണ് ..അന്നത്തെ പോലെ വീണ്ടും ഒന്ന് കൂടി കാന്തപുരത്തി നെതിരെ പ്രസംഗിക്കാന്‍ ഖാസിമിയോടു പറയാന്‍ എസ് .കെ എസ് എസ് എഫു കാര്‍ക്ക് കഴിയുമോ ...? ബഹു കാന്തപുരത്തി നെതിരെ നിങ്ങള്‍ കൊണ്ട് നടന്ന ഓരോ വ്യക്തി കളെയും ഒന്ന് സസുക്ഷ്മം പഠിക്കുന്നത് അല്ലാഹുവിനെ ഭയക്കുകയും ഇല്മിനെ ബഹുമാനിക്കുകയും ചെയ്യുന്ന  ആരെങ്കിലും നിങ്ങളെ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് നന്ന് .&lt;/div&gt;
&lt;br /&gt;
&lt;br /&gt;
&lt;div style="text-align: justify;"&gt;
&lt;br /&gt;&lt;/div&gt;
&lt;div style="text-align: justify;"&gt;
&amp;nbsp;&amp;nbsp; കാലം എത്രയായി ,,വിഘടിതര്‍ &amp;nbsp; കാന്തപുരം ഉസ്താദി നെതിരെ പടപ്പുറപ്പാട് നടത്തുന്നു , ചേളാരി സമസ്തക്കാര്‍ തീരുമാനിച്ചത് മാറ്റിയ ചരിത്രം അല്ലാതെ കാന്തപുരം തീരുമാനിച്ച ഒരു പരിപാടിയും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മാറ്റേണ്ടി വന്നിട്ടില്ല . ..മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പരവും സാംസ്കാരിക പരവും സാമൂഹികവുമായ ഉന്നമനത്തിനു വേണ്ടി രാപകലില്ലാതെ ഓടി നടക്കുന്ന കാന്തപുരം&amp;nbsp; ഉസ്താദിന് ഓരോ ദിവസം കൂടുംതോറും പദവിയും , അംഗീകാരവും കൂടുകയല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല അതാണ് അല്ലാഹുവിന്റെ സഹായം.&amp;nbsp; ഔലിയാക്കളുടെയും&amp;nbsp;  

 മണ്മറഞ്ഞ മഹാന്മാരുടെയും അനുഗ്രഹം എന്ന് പറയുന്നത് . അള്ളാഹു ഉയര്‍ത്താന്‍ ഉദ്ദേശിച്ചതിനെ തടയാന്‍ ആര്‍ക്കും കഴിയില്ല . അത് കൊണ്ടാണ് തിരുകേശം മര്‍കസില്‍ എത്തിയതും സുന്നികള്‍ക് അതിന്റെ മാധുര്യം ആസ്വദിക്കാന്‍ കഴിയുന്നതും .&lt;/div&gt;
&lt;br /&gt;
അവസാന മായി പറയട്ടെ , സ്വന്തം നേതാവിനെ സ്നേഹിക്കുന്നവരാണ് എങ്കില്‍ വിഘടിതര്‍ ചിന്തിക്കേണ്ടത് , അവിടെ അദ്ദേഹത്തെ സിയാറത്ത് ചെയ്യുന്നവര്‍ ചെയ്യട്ടെ , ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ അത് ചെയ്യട്ടെ . അതിന്റെ പ്രതിഫലം നല്‍കുന്നത് അള്ളാഹു അല്ലെ . ജീവിത കാലത്ത് കണ്ണിയത്ത്‌ ഉസ്താദ്‌ നിങ്ങളെ കൂടെ ആയിരുന്നെങ്കില്‍ എ.പി സുന്നികള്‍ മരണ ശേഷം നടത്തുന്ന പരിപാടിയില്‍ നിങ്ങള്‍ ഭയക്കേണ്ട കാര്യമെന്ത്. അവിടെ നടക്കുന്ന തഹ്ലീലും ഖുര്‍ആന്‍ പാരായണവും  അദ്ദേഹത്തിന്റെ പദവി ഉയര്ത്തണെ എന്നുള്ള  പ്രാര്‍ത്ഥന കളും തടയുകയാണോ  നിങ്ങള്‍ കല്‍പ്പിച്ചു നല്‍കുന്ന ആദരവും സ്നേഹവും ..&lt;br /&gt;
&amp;nbsp;വ്യക്തമാക്കേണ്ടതുണ്ട് നിങ്ങള്‍ ..ഈ സമുദായത്തിനോടു.. സ്വന്തം അണികളെ ദീന്‍ പറഞ്ഞു പഠിപ്പിക്കുന്നതിന് പകരം&amp;nbsp; അസൂയയുടെ , വിദ്വേഷത്തിന്റെ വിത്തുകള്‍ വിതച്ചു കൊടുക്കുന്ന നേതാക്കള്‍ ഇതിനൊക്കെ അല്ലാഹുവിനോട് മറുപടി പറയേണ്ട ഒരു കാലം വരും...അന്ന് കാളമ്പാടി ഉസ്താദിന്റെ ജനാസക്ക് അരികെ കൂവി&amp;nbsp; ,ഇന്ന് ബഹു കണ്ണിയത്ത്‌ ഉസ്താദിന്റെ മഖ്ബറ ഉപരോധിച്ചു . ഈ ഖൌമിനെ തെളിയിച്ചു കൊണ്ട് നടക്കുന്ന നേതാക്കള്‍ ആഴത്തില്‍ ചിന്തിക്കുക തന്നെ വേണം . ഇല്ല എങ്കില്‍ അതിന്റെ തിക്ത ഫലം ഭാവിയില്‍ അനുഭവിക്കുക നിങ്ങള്‍ തന്നെ ആയിരിക്കും. ജാഗ്രത ...&lt;/div&gt;
</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3xmpI_DYMqeqsoNDaxV8ZuQThN7FolzrbjPE6fRgNvbiMs_7tibE3zB0zOkEkXtq3ktOYqBCLy2gr_SPDW6YV1iRNiFgMIQ25w386QFWb_OaJkbVeUYo42VbUGfLW6Sv6dtHzwFCEN4c/s72-c/scan0001.jpg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">1</thr:total></item><item><title>കാന്തപുരം ചെച് നിയയില്‍</title><link>http://hasaniyyamadrasa.blogspot.com/2013/01/blog-post_24.html</link><category>kanthapuram in chechnya</category><author>noreply@blogger.com (ബാവാസ്‌ കുറിയോടം)</author><pubDate>Thu, 24 Jan 2013 23:10:00 +0530</pubDate><guid isPermaLink="false">tag:blogger.com,1999:blog-1270537680446781546.post-8326242634497368413</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;

&lt;iframe width="560" height="315" src="http://www.youtube.com/embed/4KDJFpqCuJc" frameborder="0" allowfullscreen&gt;&lt;/iframe&gt;
&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;br /&gt;&lt;/div&gt;
&lt;br /&gt;
&lt;br /&gt;
&lt;a href="http://www.youtube.com/channel/UCAvU7yHtaUGe9YQdW2ZAQUw" target="_blank"&gt;&lt;b&gt;&lt;span style="font-size: large;"&gt;കൂടുതല്‍ വീഡിയോസ് കാണുവാന്‍ സന്ദര്‍ശിക്കുക &lt;/span&gt;&lt;/b&gt;&lt;/a&gt;&lt;/div&gt;
</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://img.youtube.com/vi/4KDJFpqCuJc/default.jpg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>പുതു വര്‍ഷ തലേന്ന് കേരളത്തില്‍ വിറ്റ മദ്യത്തിന്റെ കണക്കെവിടെ ....?</title><link>http://hasaniyyamadrasa.blogspot.com/2013/01/blog-post.html</link><category>SSF Madya vilpana thadayunnu</category><author>noreply@blogger.com (ബാവാസ്‌ കുറിയോടം)</author><pubDate>Wed, 2 Jan 2013 22:23:00 +0530</pubDate><guid isPermaLink="false">tag:blogger.com,1999:blog-1270537680446781546.post-437501876537421947</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;div style="background-color: red; text-align: right;"&gt;
&lt;b&gt;&lt;span style="font-size: small;"&gt;&lt;span style="color: #eeeeee;"&gt;ലേഖനം : ഹസീബ് പോത്തംകുളം&lt;/span&gt; 

&lt;/span&gt;&lt;/b&gt;&lt;/div&gt;
&lt;table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"&gt;&lt;tbody&gt;
&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyW_7JyEL6TUpo9rwTvT983upOnJ-emDNHp7sfzsI2YLLO-wZT9drtXNo3SC-qwO5rElHGm9QjIrmimPU7aWMrk2YBrO4IfNgxWHn3wayJvX77ofre_ZbfkWa0wWf3PiGsiykWkhwAxcY/s1600/ssf+madya+vilpana+thadayunnu+13.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"&gt;&lt;img border="0" height="300" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyW_7JyEL6TUpo9rwTvT983upOnJ-emDNHp7sfzsI2YLLO-wZT9drtXNo3SC-qwO5rElHGm9QjIrmimPU7aWMrk2YBrO4IfNgxWHn3wayJvX77ofre_ZbfkWa0wWf3PiGsiykWkhwAxcY/s400/ssf+madya+vilpana+thadayunnu+13.jpg" width="400" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;&lt;a href="http://ssf40.blogspot.in/2012/12/ssf-madya-vilpana-thadayunnu-photos.html" target="_blank"&gt;&lt;b&gt;&lt;span style="font-size: large;"&gt;watch more photos &lt;/span&gt;&lt;/b&gt;&lt;/a&gt;&lt;a href="http://ssf40.blogspot.in/2012/12/ssf-madya-vilpana-thadayunnu-photos.html" target="_blank"&gt;&lt;b&gt;&lt;span style="font-size: large;"&gt;Click here&lt;/span&gt;&lt;/b&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;
&lt;/tbody&gt;&lt;/table&gt;
&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;div style="text-align: justify;"&gt;
&amp;nbsp;&amp;nbsp;&amp;nbsp; &lt;b&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/b&gt;&lt;br /&gt;
&lt;b&gt;&lt;span style="font-size: large;"&gt;രാ&lt;/span&gt;&lt;/b&gt;ജ്യത്തിന് തന്നെ മാതൃകയാക്കാവുന്നതും ചരിത്രത്തില്‍ ഇടം പിടിക്കേണ്ടതുമായ ഒരു സമരം പുതുവര്‍ഷ പിറവിയുടെ തലേന്ന് സംസ്ഥാനത്ത് എസ്.എസ്.എഫ് നടത്തുകയുണ്ടായി. കേരളത്തില്‍ സമ്പൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സമരക്കാര്‍ സംസ്ഥാന വ്യാപകമായി ബിവറേജസ് കോര്‍പറേഷന്റെ മദ്യ വിതരണ ശാലകള്‍ ഉപരോധിക്കുകയും മദ്യത്തിനെതിരെ മണിക്കൂറുകളോളം പ്രസംഗിക്കുകയും ചെയ്തു. ഇതു മൂലം പലയിടത്തും മദ്യ ശാലകള്‍ തുറക്കാന്‍ സാധിക്കാതിരിക്കുകയും മദ്യപന്മാര്‍ക്ക് മദ്യം വാങ്ങാന്‍ കഴിയാതെ തിരിച്ച് പോകേണ്ടിയും വന്നു. പുതുവര്‍ഷാഘോഷം മദ്യത്തില്‍ മുങ്ങിക്കുളിച്ച് അടിച്ച് പൊളിക്കാന്‍ വിചാരിച്ചവര്‍ക്ക് അപ്രതീക്ഷിതമായുണ്ടായ ഒരു പ്രഹരമായിരുന്നു എസ്.എസ്.എഫിന്റെ സമരം. മദ്യ വില്‍പനയിലൂടെ ഖജനാവിലേക്ക് പണത്തിന്റെ ഒഴുക്ക് പ്രതീക്ഷിച്ചിരുന്ന സര്‍ക്കാരിനും സമരം ഓര്‍ക്കാപുറത്ത് കിട്ടിയ അടിയായി.&lt;/div&gt;
&lt;div style="text-align: justify;"&gt;
&lt;br /&gt;&lt;/div&gt;
&lt;table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"&gt;&lt;tbody&gt;
&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg7Ofm3z3zPNGsZlhY2YR64ZH9JACpDkiRHNn3OPSMyRdD6ue9uvzh3VX_oMcIuh2vcJCnT2qWsws889GQCr02vY4xwjwzRRYvUCYy3bdhRmtty2NWalkOFgWbn_JrhtelJP15-c1pB-_c/s1600/sys+anti+alchohol.jpg" imageanchor="1" style="margin-left: auto; margin-right: auto;"&gt;&lt;img border="0" height="420" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg7Ofm3z3zPNGsZlhY2YR64ZH9JACpDkiRHNn3OPSMyRdD6ue9uvzh3VX_oMcIuh2vcJCnT2qWsws889GQCr02vY4xwjwzRRYvUCYy3bdhRmtty2NWalkOFgWbn_JrhtelJP15-c1pB-_c/s640/sys+anti+alchohol.jpg" width="640" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;SYS മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ മദ്യ ത്തിനെതിരെ നടത്തിയ സമരങ്ങളില്‍ നിന്ന് &lt;/td&gt;&lt;/tr&gt;
&lt;/tbody&gt;&lt;/table&gt;
&lt;div style="text-align: justify;"&gt;
&amp;nbsp;&amp;nbsp; മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാനം പുതുവര്‍ഷാഘോഷത്തിന്റെ പേരില്‍ കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ കണക്ക് പിറ്റേന്ന് പത്രങ്ങളിലൂടെ സര്‍ക്കാര്‍ വിളംബരപ്പെടുത്തുമായിരുന്നു. എന്നാല്‍ ഇക്കുറി ആ കണക്ക് പുറത്തറിയിക്കാത്തത് വില്‍പന മുന്‍ വര്‍ഷങ്ങളെക്കാള്‍ കുറഞ്ഞത് കൊണ്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എസ്.എസ്.എഫിന്റെ സമരം മൂലമാണ് വില്‍പന കുറഞ്ഞതെന്ന് പറഞ്ഞാല്‍ സര്‍ക്കാരിന് നാണക്കേടാവും എന്നും വിചാരിച്ച് കാണും. സമരം മുന്നില്‍കണ്ട് ഇനി പിന്‍വാതില്‍ കച്ചവടംവല്ലതും നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ കണക്കുകിട്ടാന്‍ വരുന്ന കാലതാമസം മൂലമാകുമോ മദ്യവില്‍പനയുടെ യഥാര്‍ത്ഥകണക്ക് പുറത്തുവരുന്നതിന് തടസ്സമായതെന്ന് സംശയിക്കുന്നവരുമുണ്ട്. എന്ത് തന്നെയായാലും എസ്.എസ്.എഫിന്റെ സമരം മദ്യവില്‍പനയെ സാരമായി ബാധിച്ചിട്ടുണ്ടെന്നത് സത്യം.&lt;/div&gt;
&lt;div style="text-align: justify;"&gt;
&lt;br /&gt;&lt;/div&gt;
&lt;div style="text-align: justify;"&gt;
&amp;nbsp; കേരളം മദ്യപാനത്തിലൂടെയും വളരണം എന്നതാണല്ലോ സര്‍ക്കാരുകളുടെ ലക്ഷ്യം. മദ്യം വിഷമാണെന്നും അത് ആരോഗ്യത്തിന് ഹാനികരവുമാണെന്നും മദ്യക്കുപ്പികളില്‍ രേഖപ്പെടുത്തണമെന്ന് നിര്‍ബന്ധമുള്ള കേരളത്തില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിക്കുന്നത് എന്നത് വിരോധാഭാസമാണ്.&lt;/div&gt;
&lt;div style="text-align: justify;"&gt;
&lt;br /&gt;&lt;/div&gt;
&lt;div style="text-align: justify;"&gt;
&amp;nbsp;&amp;nbsp; മദ്യത്തെ സംബന്ധിച്ച് ഇരട്ടത്താപ്പ് നയമാണ് കേരളം മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണി സര്‍ക്കാറുകള്‍ എല്ലാ കാലത്തും കൈക്കൊണ്ടിരുന്നത്. അതു തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഒരു ഭാഗത്ത് സര്‍ക്കാര്‍ തന്നെ മദ്യം വില്‍ക്കുകയും മറ്റൊരു ഭാഗത്ത് പരസ്യമായി മദ്യം കുടിച്ചു എന്നതിന്റെ പേരില്‍ കേസെടുക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടില്‍ മദ്യ വില്‍പനയിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന വരുമാനമാണ് ഏറ്റവും വലിയ വരുമാനം. പുതുവര്‍ഷം അടിച്ചു പൊളിക്കാന്‍ ഒരുങ്ങി നിന്നവരുടെ മുഖത്തടിച്ച പ്രതീതിയായിരുന്നു എസ്.എസ്്.എഫിന്റെ സമരം മൂലം മദ്യശാലകള്‍ തുറക്കാന്‍ കഴിയാത്തതിലൂടെ ഉണ്ടായത്.&lt;/div&gt;
&lt;div style="text-align: justify;"&gt;
&lt;br /&gt;&lt;/div&gt;
&lt;div style="text-align: justify;"&gt;
&amp;nbsp;രാജ്യത്ത് നടക്കുന്ന സ്ത്രീ പീഡനം ഉള്‍പെടെയുള്ള എല്ലാ അതിക്രമങ്ങള്‍ക്കും കാരണം മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും വര്‍ധിച്ചു വരുന്ന ഉപയോഗമാണെന്ന് കണ്ടെത്താന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ഡല്‍ഹിയില്‍ ബസില്‍ പീഡനത്തെതുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം അടക്കം പരിശോധിച്ചാല്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്നത് മദ്യവും മയക്കു മരുന്നുമാണ്. മദ്യവും മയക്കു മരുന്നും അകത്ത് ചെന്നാല്‍ മകളെയും സഹോദരിയെയും മാതാവിനെയും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലാണ് പുതിയ തലമുറ വളര്‍ന്നു വരുന്നത്. ഈ സാഹചര്യത്തിലാണ് എസ്.എസ്.എഫ്. പോലെയുള്ള ആദര്‍ശ സംഘടന മാതൃകാപരമായ സമരത്തിലൂടെ സമൂഹ ശ്രദ്ധ ആകര്‍ഷിച്ചത്. എങ്കിലും നമ്മുടെ മാധ്യമങ്ങളൊന്നും സവിശേഷ ശ്രദ്ധ പതിയേണ്ട ഈ പ്രക്ഷോഭത്തെ വേണ്ട രീതിയില്‍ കാണാനോ, പ്രാധാന്യത്തോടെ അവതരിപ്പിക്കാനോ തയ്യാറായില്ല.&lt;/div&gt;
&lt;div style="text-align: justify;"&gt;
&lt;br /&gt;&lt;/div&gt;
&lt;div style="text-align: justify;"&gt;
&amp;nbsp; ഉടുതുണിയില്ലാതെ കൊച്ചി നഗരത്തിലൂടെ ഒരാള്‍ ഓടിയപ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് അതൊരു വലിയ വാര്‍ത്തയായിരുന്നു. ആ വാര്‍ത്താ റിപോര്‍ട്ട് ചെയ്തവര്‍ക്ക് എസ്.എസ്.എഫിന്റെ സമരം മൂലം സംസ്ഥാനത്ത് പുതുവര്‍ഷത്തലേന്ന് മദ്യ ശാലകള്‍ തുറക്കാന്‍ കഴിയാത്ത സംഭവം കാണാനായില്ല. എസ്.എസ്.എഫിനെ സംബന്ധിച്ച് മദ്യത്തിനെതിരെയുള്ള സമരം ഇതാദ്യമല്ല. ഇതിനുമുമ്പും അവര്‍ സമൂഹ ശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പാന്‍ മസാലകള്‍ക്കും ലോട്ടറികള്‍ക്കും എതിരെയും എസ്.എസ്.എഫ് സമരം ചെയ്തിട്ടുണ്ട്. സമരമാണ് ജീവിതം എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് മദ്യ ശാലകള്‍ ഉപരോധിച്ചതെന്ന് അവര്‍ പറയുന്നു. ഇനിയും തങ്ങള്‍ സമര പാതയില്‍ ഏറെ മുന്നേറുമെന്നാണ് ആ പറഞ്ഞതിന്റെ അര്‍ത്ഥം.&lt;/div&gt;
&lt;div style="text-align: justify;"&gt;
&lt;br /&gt;&lt;/div&gt;
&lt;div style="text-align: justify;"&gt;
&amp;nbsp; മദ്യശാല ഉപരോധത്തെതുടര്‍ന്ന് പുതുവര്‍ഷ മദ്യ വില്‍പനയില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്ന പൊന്നാനി, തിരൂര്‍ ബീവറേജ് ഔട്ട് ലറ്റുകള്‍ അടച്ചിടുകയും, മഞ്ചേരി, കുന്ദമംഗലം, കണ്ണൂര്‍ തുടങ്ങിയ കേരളത്തിലെ 12 ഓളം കേന്ദ്രങ്ങളില്‍ മദ്യ വില്‍പന തടസപ്പെടുകയും ചെയ്തു. നിരവധി കുടിയന്മാര്‍ക്ക് ഇക്കൊല്ലം മദ്യമില്ലാതെയാണ് പുതുവര്‍ഷം ആഘോഷിക്കേണ്ടി വന്നത്. മദ്യപരുടെ അമര്‍ഷവും ശാപ വചനങ്ങളും എസ്.എസ്.എഫുകാര്‍ക്കു നേരെ ഉയര്‍ന്നെങ്കിലും സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് തങ്ങള്‍ സമരം ചെയ്തത് എന്ന് കരുതി അവര്‍ക്ക് ആശ്വാസം കണ്ടെത്താവുന്നതാണ്.&lt;/div&gt;
&lt;div style="text-align: justify;"&gt;
&lt;br /&gt;&lt;/div&gt;
&lt;div style="text-align: justify;"&gt;
&amp;nbsp; എസ്.എസ്.എഫിന്റെ ഈ സമര രീതി മറ്റ് സംഘടനകളും പിന്തുടര്‍ന്ന് രംഗത്തു വരികയാണെങ്കില്‍ കേരളത്തില്‍ നിന്ന് മദ്യത്തെ കെട്ടുകെട്ടിക്കാന്‍ അധികകാലം വേണ്ടി വരില്ല. മദ്യം ഉണ്ടാക്കരുത്, വില്‍ക്കരുത്, കുടിക്കരുത് എന്ന് ഉദ്‌ഘോഷിച്ച ശ്രീനാരായണ ഗുരുദേവന്റെ നാടു കൂടിയാണ് നമ്മുടെ കേരളമെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.&lt;/div&gt;
&lt;/div&gt;
&lt;/div&gt;
</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyW_7JyEL6TUpo9rwTvT983upOnJ-emDNHp7sfzsI2YLLO-wZT9drtXNo3SC-qwO5rElHGm9QjIrmimPU7aWMrk2YBrO4IfNgxWHn3wayJvX77ofre_ZbfkWa0wWf3PiGsiykWkhwAxcY/s72-c/ssf+madya+vilpana+thadayunnu+13.jpg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">1</thr:total></item><item><title>അസം പുനരധിവാസം: സുന്നിസംഘടനകള്‍ 1000 വീട് നിര്‍മ്മിച്ച് നല്‍കും</title><link>http://hasaniyyamadrasa.blogspot.com/2012/11/1000.html</link><category>Kerala News paper</category><author>noreply@blogger.com (ബാവാസ്‌ കുറിയോടം)</author><pubDate>Tue, 13 Nov 2012 10:07:00 +0530</pubDate><guid isPermaLink="false">tag:blogger.com,1999:blog-1270537680446781546.post-5212046947093961849</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5ZfEaMbofX2UqQM5r47uHkWeabyVfXN8Fdvxd2B-LLg9x96uwsN0F_5mkxH98GowUn9OQ_r9ivmEG1e6DyjMFIk4MULBefZRnYUweMYffC5eKf9ouzKwJWyCy_9SZ7gL5ioWLF-H9Xy4/s1600/16208_1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5ZfEaMbofX2UqQM5r47uHkWeabyVfXN8Fdvxd2B-LLg9x96uwsN0F_5mkxH98GowUn9OQ_r9ivmEG1e6DyjMFIk4MULBefZRnYUweMYffC5eKf9ouzKwJWyCy_9SZ7gL5ioWLF-H9Xy4/s320/16208_1.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;
&lt;h4 style="text-align: left;"&gt;
&lt;b&gt;കോഴിക്കോട്: അസമിലെ വംശീയ കലാപത്തിനിരയായി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും നേതൃത്വത്തില്‍ 1000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച അസം റിലീഫ് സെല്ലിന്റെ കീഴില്‍ നേരത്തെ പ്രഖ്യാപിച്ച 20 കോടി രൂപയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മ്മിച്ച് നല്‍കുക. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണം, ആഹാരം പാകം ചെയ്യുന്നതിനുള്ള പാത്രങ്ങള്‍, &lt;/b&gt;ബലിപെരുന്നാള്‍ വസ്ത്ര വിതരണം എന്നിവയ്ക്കായി ആദ്യ ഘട്ടത്തില്‍ 5 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്.
രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒന്നേകാല്‍ ലക്ഷം രൂപ വില വരുന്ന 1000 വീടുകള്‍ പ്രാഥമികമായി നിര്‍മ്മിച്ചു നല്‍കും. ഇതിനായി 12.5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബിസിനസ് ഗ്രൂപ്പുകള്‍, മഹല്ല് ജമാഅത്ത്, സംഘടനയുടെ പ്രാദേശിക ഘടകങ്ങള്‍, പ്രവാസി സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് പദ്ധതി നിര്‍വ്വഹണത്തിനാവശ്യമായ ഫണ്ട് സ്പരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്നോ, അതിലധികമോ വീടിന്റെ തുക ഒന്നിച്ചോ, ഭാഗികമായോ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് സൗകര്യമുണ്ടായിരിക്കും. അസമിലെ ദുബ്രി, കൊക്രജാര്‍, ചിരാംഗ് തുടങ്ങിയ ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സില്‍ പരിധിയിലെ ഏകദേശം 20,000 പേരുടെ ഭവനങ്ങളാണ് അഗ്‌നിക്കിരയായിട്ടുള്ളത്.ക്യാമ്പുകളില്‍ ഭവനരഹിതരായി കഴിയുന്ന പതിനായിരക്കണക്കിന് സഹോദരങ്ങള്‍ക്ക് വലിയൊരാശ്വസമായി പദ്ധതി രൂപപ്പെടും. അസം റിലീഫ് സെല്ലിന്റെ ഗുവാഹത്തി സോണ്‍ ഓഫീസ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.

മലപ്പുറത്ത് വെച്ച് ചേര്‍ന്ന അസം റിലീഫ് സെല്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ യോഗം ഭവന നിര്‍മ്മാണ പദ്ധതിരേഖ അംഗീകരിച്ചു. പദ്ധതിയുടെ ഭാഗമായി ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളികളാകാന്‍ താല്‍പര്യമുള്ളവരെ ലക്ഷ്യം വെച്ച് അസം സന്ദര്‍ശനത്തിനുള്ള സ്‌പെഷ്യല്‍ യാത്രാ പാക്കേജിന് യോഗം രൂപം നല്‍കി. രജിസ്‌ത്രേഷനും, ബുക്കിംഗിനും കോഴിക്കോട് സമസ്ത സെന്ററിലെ അസം റിലീഫ് സെല്‍ കൗണ്ടര്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. യോഗത്തില്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ആര്‍.പി ഹുസൈന്‍, ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു. അസം സന്ദര്‍ശനത്തിന് ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍: 0495 2771536, 9745856195.&lt;/h4&gt;
&lt;/div&gt;
</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5ZfEaMbofX2UqQM5r47uHkWeabyVfXN8Fdvxd2B-LLg9x96uwsN0F_5mkxH98GowUn9OQ_r9ivmEG1e6DyjMFIk4MULBefZRnYUweMYffC5eKf9ouzKwJWyCy_9SZ7gL5ioWLF-H9Xy4/s72-c/16208_1.jpg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>സുന്നത്തുകഴിഞ്ഞ പത്രങ്ങളും സുന്നത്തുകഴിയാത്ത യൂണിയനും</title><link>http://hasaniyyamadrasa.blogspot.com/2012/11/blog-post.html</link><category>Kerala News paper</category><category>Siraj News Paper</category><author>noreply@blogger.com (ബാവാസ്‌ കുറിയോടം)</author><pubDate>Sun, 4 Nov 2012 13:11:00 +0530</pubDate><guid isPermaLink="false">tag:blogger.com,1999:blog-1270537680446781546.post-7920371268246523762</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;b&gt;&lt;span style="color: blue;"&gt;ലേഖകന്‍ :സു­മേ­ഷ് ബാ­ല­കൃ­ഷ്ണന്‍
&lt;/span&gt;&lt;/b&gt;&lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjspn-_Xw1vu0KamGQ2ySWRgn4RomdPDCox-M7T5jVX34SLLhPtz6ouXGz5qihfAQpOcfWfokjWRtZsHFjuIKLUzXzrz3fQ0SpSQpwXN8ZLtSmyRt1w8U_om6xf01WsDltisgb_8v5zuXQ/s1600/siraj+news+peper.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="301" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjspn-_Xw1vu0KamGQ2ySWRgn4RomdPDCox-M7T5jVX34SLLhPtz6ouXGz5qihfAQpOcfWfokjWRtZsHFjuIKLUzXzrz3fQ0SpSQpwXN8ZLtSmyRt1w8U_om6xf01WsDltisgb_8v5zuXQ/s400/siraj+news+peper.JPG" width="400" /&gt;&lt;/a&gt;&lt;/div&gt;
പത്ര­പ്ര­വര്‍­ത്തക യൂ­ണി­യന്‍ ഈയ­ടു­ത്ത് സജീ­വ­മാ­യി ഇട­പെ­ട്ട രണ്ടു പ്ര­ശ്ന­ങ്ങ­ളാ­ണ് വര്‍­ത്ത­മാ­ന­ത്തി­ലെ­യും സി­റാ­ജി­ലെ­യും തൊ­ഴില്‍ പ്ര­ശ്ന­ങ്ങള്‍. വര്‍­ത്ത­മാ­ന­ത്തില്‍ കൃ­ത്യ­മാ­യി ശമ്പ­ളം കൊ­ടു­ക്കാ­ത്ത­താ­യി­രു­ന്നു പ്ര­ശ്ന­മെ­ങ്കില്‍ സി­റാ­ജില്‍ പി­രി­ച്ചു­വി­ട്ട തൊ­ഴി­ലാ­ളി­യെ തി­രി­ച്ചെ­ടു­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടാ­യി­രു­ന്നു സമ­രം. വര്‍­ത്ത­മാ­ന­ത്തി­ലെ പ്ര­ശ്ന­ങ്ങള്‍ ഇപ്പോള്‍ ഏതാ­ണ്ടു കെ­ട്ട­ട­ങ്ങിയ മട്ടാ­ണ്. ജോ­ലി­ക്ക് സ്ഥി­ര­മാ­യി വൈ­കി­യെ­ത്തു­ക­യും ജോ­ലി സമ­യം പൂര്‍­ത്തി­യാ­ക്കാ­തെ ഓഫീ­സ് വി­ടു­ക­യും ചെ­യ്ത­തി­നു നി­ര­വ­ധി തവണ കാ­ര­ണം കാ­ണി­ക്കല്‍ നോ­ട്ടീ­സ് കൊ­ടു­ക്കു­ക­യും സഹ­പ്ര­വര്‍­ത്ത­ക­രായ രണ്ടു ജീ­വ­ന­ക്കാ­രെ മര്‍­ദി­ക്കു­ക­യും ഭീ­ഷ­ണി­പ്പെ­ടു­ത്തു­ക­യും ചെ­യ്ത­തി­ന്റെ പേ­രില്‍ പു­റ­ത്താ­ക്കി­യ­തെ­ന്നു മാ­നേ­ജ്മെ­ന്റ് വി­ശ­ദീ­ക­രി­ക്കു­ന്ന തൊ­ഴി­ലാ­ളി­യെ തി­രി­ച്ചെ­ടു­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടാ­യി­രു­ന്നു സി­റാ­ജി­ലെ സമ­രം. ഈ രണ്ടു സമ­ര­ങ്ങ­ളും നട­ത്താന്‍ യൂ­ണി­യന്‍ കാ­ണി­ച്ച ആവേ­ശം കണ്ടു കോ­ഴി­ക്കോ­ട് പ്ര­സ്‌­ക്ള­ബി­ലെ ഒരം­ഗം യൂ­ണി­യന്‍ നേ­താ­ക്ക­ളോ­ടു ചോ­ദി­ച്ചു: "സി­റാ­ജി­ലും വര്‍­ത്ത­മാ­ന­ത്തി­ലു­മു­ള്ള തൊ­ഴില്‍ പ്ര­ശ്ന­ങ്ങ­ളി­ലേ യൂ­ണി­യന്‍ ഇട­പെ­ടൂ എന്നു­ണ്ടോ. മറ്റു പത്ര­ങ്ങ­ളി­ലൊ­ന്നും തൊ­ഴില്‍ പ്ര­ശ്ന­ങ്ങ­ളി­ല്ലേ? അതോ അവ രണ്ടു മു­സ്ലിം പത്ര­ങ്ങള്‍ കൂ­ടി­യാ­യ­തു­കൊ­ണ്ടാ­ണോ യൂ­ണി­യ­ന്റെ ആവേ­ശം­?&lt;br /&gt;
&lt;br /&gt;
"

­വര്‍­ത്ത­മാ­ന­ത്തി­ന്റെ­യും സി­റാ­ജി­ന്റെ­യും തൊ­ഴില്‍ പ്ര­ശ്ന­ങ്ങ­ളില്‍ യൂ­ണി­യന്‍ കാ­ണി­ച്ച സം­യ­മ­ന­മി­ല്ലാ­യ്മ­യും മു­സ്ലിം മാ­ദ്ധ്യ­മ­പ്ര­വര്‍­ത്ത­ക­രു­ടെ ഇ-മെ­യില്‍ ചോര്‍­ത്താ­നാ­വ­ശ്യ­പ്പെ­ട്ടു കേ­രള പോ­ലീ­സ് നട­ത്തിയ നീ­ക്ക­ങ്ങള്‍­ക്കെ­തി­രെ സ്വീ­ക­രി­ച്ച അഴ­കൊ­ഴ­മ്പന്‍ നട­പ­ടി­യും കൂ­ട്ടി­വാ­യി­ക്കു­മ്പോള്‍ മേല്‍ ചോ­ദ്യ­ങ്ങള്‍ അത്ര­യൊ­ന്നും അസ്ഥാ­ന­ത്തു­ള്ള­താ­ണെ­ന്നു തോ­ന്നു­ന്നി­ല്ല.&lt;br /&gt;
&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;ഒ­ട്ട­ന­വ­ധി വി­ക­സന സൂ­ചി­ക­ക­ളു­ടെ കാ­ര്യ­ത്തില്‍ ഏറെ മു­ന്നോ­ക്കം നില്‍­ക്കു­ന്ന കേ­ര­ള­ത്തില്‍ പോ­ലും പത്ര­മാ­ദ്ധ്യ­മ­ങ്ങ­ളി­ലെ മു­സ്ലിം­ക­ളു­ടെ­യും ദളി­തു­ക­ളു­ടെ­യും സ്ത്രീ­ക­ളു­ടെ­യും പ്രാ­തി­നി­ധ്യം തീര്‍­ത്തും ശു­ഷ്ക­മാ­ണ്. തൊ­ഴി­ലാ­ളി­ക­ളു­ടെ­യും വാര്‍­ത്ത­ക­ളു­ടെ­യും കാ­ര്യ­ത്തില്‍ അനു­ഭ­വി­ക്കു­ന്ന ഈ ശൂ­ന്യ­ത­യെ മു­സ്ലിം­ക­ള­ട­ക്ക­മു­ള്ള­വര്‍ തങ്ങള്‍ സ്വ­ന്ത­മാ­യി നട­ത്തു­ന്ന ചെ­റു­കിട പ്ര­സി­ദ്ധീ­ക­രണ സം­രം­ഭ­ങ്ങ­ളി­ലൂ­ടെ­യാ­ണ് അല്‍­പ­മെ­ങ്കി­ലും മറി­ക­ട­ക്കാ­റു­ള്ള­ത്. വര്‍­ത്ത­മാ­ന­വും സി­റാ­ജും തേ­ജ­സും ചന്ദ്രി­ക­യും മാ­ധ്യ­മ­വു­മെ­ല്ലാം ഇങ്ങ­നെ­യൊ­രു ന്യൂ­ന­പ­ക്ഷ മന­സ്സി­നെ­യാ­ണ് പല അര്‍­ത്ഥ­ത്തി­ലും പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന­ത്. ഇവ­യില്‍ തന്നെ പല പത്ര­ങ്ങ­ളും സാ­മ്പ­ത്തി­ക­മാ­യി തീര്‍­ത്തും പരാ­ജ­യ­മാ­ണ് താ­നും. അങ്ങ­നെ­യൊ­രു സാ­ഹ­ച­ര്യ­ത്തില്‍ കോ­ടി­കള്‍ ടേണ്‍ ഓവ­റു­ള്ള പത്ര­ങ്ങ­ളി­ലെ തൊ­ഴില്‍ പ്ര­ശ്ന­ങ്ങ­ളില്‍ ഇട­പെ­ടാ­തെ­യും ചെ­റു­കിട മു­സ്ലിം പത്ര­ങ്ങ­ളി­ലെ തൊ­ഴില്‍ പ്ര­ശ്ന­ങ്ങ­ളില്‍ ഇട­പെ­ട്ടും കാ­ണി­ക്കു­ന്ന പക്ഷം ചേ­ര­ലു­ക­ളെ ഒരാള്‍ സം­ശ­യ­ത്തോ­ടെ കണ്ടാല്‍ തെ­റ്റു­പ­റ­യാ­നാ­കി­ല്ല. സാ­മൂ­ഹിക പരി­ഷ്കര്‍­ത്താ­ക്ക­ളാ­വാന്‍ ചി­ലര്‍­ക്ക് ആദി­വാ­സി­ക­ളും സ്ത്രീ­ക­ളും അതില്‍ തന്നെ മു­സ്ലിം സ്ത്രീ­ക­ളും കൂ­ടി­യേ തീ­രൂ എന്ന­തു­പോ­ലെ മാ­ദ്ധ്യമ തൊ­ഴി­ലാ­ളി നേ­താ­ക്ക­ളാ­വാന്‍ ഇവര്‍­ക്ക് മു­സ്ലിം പത്ര­ങ്ങള്‍ കൂ­ടി­യേ മതി­യാ­വൂ എന്നു­ണ്ടോ­?

­&lt;br /&gt;
&lt;br /&gt;
&amp;nbsp; &amp;nbsp;സി­റാ­ജി­ലെ സമ­രം സം­ബ­ന്ധി­ച്ച് സോ­ഷ്യല്‍ മീ­ഡി­യ­യില്‍ നട­ന്ന ഒരു ചര്‍­ച്ച­യില്‍ 'സി­റാ­ജി­ലെ സു­ന്ന­ത്ത് കഴി­ച്ച തൊ­ഴി­ലാ­ളി­കള്‍' എന്ന് ഒരു യൂ­ണി­യന്‍ നേ­താ­വ് പ്ര­തി­ക­രി­ച്ച­ത് ആ അര്‍­ത്ഥ­ത്തില്‍ യാ­ദൃ­ശ്ചി­ക­മാ­കാന്‍ ഇട­യി­ല്ല. അതേ­സ­മ­യം പു­റ­ത്താ­ക്ക­പ്പെ­ട്ട തൊ­ഴി­ലാ­ളി മര്‍­ദി­ക്കു­ക­യും ഭീ­ഷ­ണി­പ്പെ­ടു­ത്തു­ക­യും ചെ­യ്ത സി­റാ­ജി­ലെ 'സു­ന്ന­ത്ത് കഴി­ഞ്ഞ' രണ്ടു തൊ­ഴി­ലാ­ളി­ക­ളു­ടെ കാ­ര്യ­ത്തില്‍ യൂ­ണി­യ­നു­കാര്‍­ക്ക് യാ­തൊ­രു പരി­ഭ­വ­വു­മി­ല്ല­താ­നും. അതോ ഒരാള്‍ സു­ന്ന­ത്ത് കഴി­ക്കാ­ത്ത യൂ­ണി­യന്‍ അം­ഗ­മാ­വുക എന്ന­താ­ണോ തൊ­ഴില്‍ നി­യ­മ­ത്തി­ന്റെ­യും യൂ­ണി­യ­ന്റെ പരി­ഗ­ണ­ന­യു­ടെ­യും മനു­ഷ്യാ­വ­കാ­ശ­ത്തി­ന്റെ­യും പരി­ധി­യില്‍ വരാ­നു­ള്ള മാ­ന­ദ­ണ്ഡം, സി­റാ­ജില്‍ നി­ന്ന് മു­മ്പ് ഒഴി­വാ­ക്ക­പ്പെ­ട്ട 'സു­ന്ന­ത്ത് കഴി­ഞ്ഞ' തൊ­ഴി­ലാ­ളി­ക­ളു­ടെ കാ­ര്യ­ത്തില്‍ ഈ യൂ­ണി­യ­നു­ക­ളു­ടെ നി­ല­പാ­ട് എന്താ­യി­രു­ന്നു എന്നൊ­ക്കെ ആളു­കള്‍ ചോ­ദി­ച്ചു തു­ട­ങ്ങി­യാല്‍ യൂ­ണി­യ­നെ നി­യ­ന്ത്രി­ക്കു­ന്ന­വ­രു­ടെ അടി­വ­സ്ത്ര­ത്തി­ന്റെ നി­റം കു­റേ­ക്കൂ­ടി തെ­ളി­ഞ്ഞു­വ­രും­.
&lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTIc8IqducbX01hzpsCr60UeYU5KTfTNulXQZd6cSLBY8lWiktyUyJ5z79czWeo2bGQCHkS9wWrXDmjhi7rKdHXWU6kLgF0U8mSRho8kmyx1U2Csvx3HywV41-ZOJJLRaJoWjwITgBoug/s1600/siraj+daily+news+paper.JPG" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="396" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTIc8IqducbX01hzpsCr60UeYU5KTfTNulXQZd6cSLBY8lWiktyUyJ5z79czWeo2bGQCHkS9wWrXDmjhi7rKdHXWU6kLgF0U8mSRho8kmyx1U2Csvx3HywV41-ZOJJLRaJoWjwITgBoug/s400/siraj+daily+news+paper.JPG" width="400" /&gt;&lt;/a&gt;&lt;/div&gt;
&amp;nbsp; &amp;nbsp; സ­മ­ര­വു­മാ­യി ബന്ധ­പ്പെ­ട്ടു സി­റാ­ജി­ന്റെ മാ­നേ­ജ്മെ­ന്റ് പത്ര­ത്തി­ലെ വി­വിധ വി­ഭാ­ഗ­ങ്ങ­ളി­ലെ തല­വ­ന്മാ­രു­ടെ­യും ­സി­റാ­ജ് പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന സു­ന്നീ സം­ഘ­ട­ന­ക­ളി­ലൂ­ടെ പത്ര­ത്തി­ലെ­ത്തി­യ­വ­രു­ടെ­യും യോ­ഗം വി­ളി­ച്ചു­വ­ത്രെ. അവ­രെ­ല്ലാം മു­സ്ലിം­ക­ളാ­യ­ത് ആരു­ടെ കു­റ്റ­മാ­ണ്? മണ്ഡല്‍ കമ്മീ­ഷന്‍ റി­പ്പോര്‍­ട്ട് കൊ­ണ്ടു­വ­ന്ന വി പി സിം­ഗി­ന്റെ പ്ര­തി­ച്ഛായ ഉയര്‍­ത്തി­പ്പി­ടി­ച്ചു രാ­ഷ്ട്രീയ പ്ര­വര്‍­ത്ത­നം നട­ത്തു­ന്ന വീ­രേ­ന്ദ്ര­കു­മാ­റി­നെ­ക്കാ­ളും പത്ര­മാ­ദ്ധ്യ­മ­ങ്ങ­ളില്‍ സം­വ­ര­ണം നട­പ്പി­ലാ­ക്കാന്‍ കാ­ന്ത­പു­ത്തി­നോ ഒ അബ്ദു­ഹ്മാ­നോ പി കോ­യ­ക്കോ ഹൈ­ദ­ര­ലി ശി­ഹാ­ബ് തങ്ങള്‍­ക്കോ ബാ­ധ്യത ഉണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. സി­റാ­ജി­ന്റെ വര്‍­ഗീയ നി­ല­പാ­ടാ­യി ഇതി­നെ അവ­ത­രി­പ്പി­ക്കു­ന്ന പത്ര­പ്ര­വര്‍­ത്തക യൂ­ണി­യന്‍ വി­വിധ പത്ര­മാ­ദ്ധ്യ­മ­ങ്ങ­ളി­ലെ ജാ­തി­യും മത­വും തി­രി­ച്ചു­ള്ള ഒരു കണ­ക്കെ­ടു­ത്ത് വി­ശ­ക­ല­നം നട­ത്തു­ന്ന­ത് ഉപ­കാ­ര­പ്ര­ദ­മാ­യി­രി­ക്കും. മാ­തൃ­ഭൂ­മി­യി­ലെ എഡി­റ്റോ­റി­യല്‍ കോ-ഓര്‍­ഡി­നേ­റ്റര്‍­മാ­രു­ടെ ഒരു യോ­ഗം വി­ളി­ച്ചാല്‍ അതി­നെ പൂ­ണൂ­ലി­ട്ട­വ­രു­ടെ യോ­ഗം എന്നു പറ­യാന്‍ ധൈ­ര്യ­മി­ല്ലാ­ത്ത­വര്‍ സി­റാ­ജി­ലെ യോ­ഗ­ത്തെ സു­ന്ന­ത്ത് കഴി­ച്ച­വ­രു­ടെ യോ­ഗം എന്ന് പറ­യാ­തി­രി­ക്ക­ലാ­ണ് ഉചി­തം­.&lt;br /&gt;
&amp;nbsp; &amp;nbsp;&lt;br /&gt;
&amp;nbsp; &amp;nbsp; &amp;nbsp;ന്യൂ­സ്‌­പേ­പ്പര്‍ ഏജ­ന്റു­മാ­രു­ടെ സമ­രം നട­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന­തി­നി­ടെ പ്ര­ശ്നം പരി­ഹ­രി­ക്കാന്‍ തൊ­ഴില്‍ വകു­പ്പ് മന്ത്രി തി­രു­വ­ന­ന്ത­പു­ര­ത്ത് ഒരു യോ­ഗം വി­ളി­ച്ചു. പത്ര­മാ­നേ­ജ്മെ­ന്റു­കള്‍ സഹ­ക­രി­ക്കാ­ത്ത­തി­നാല്‍ പരാ­ജ­യ­പ്പെ­ട്ടു­പോയ ആ ചര്‍­ച്ച­യില്‍ ആകെ മൂ­ന്നു പത്ര­ങ്ങ­ളു­ടെ മാ­നേ­ജ്മെ­ന്റു­ക­ളാ­ണ് ചര്‍­ച്ച­ക്ക് സന്ന­ദ്ധത പ്ര­ക­ടി­പ്പി­ച്ചെ­ത്തി­യ­ത്. സി­റാ­ജ്, തേ­ജ­സ്, മാ­ദ്ധ്യ­മം എന്നീ പത്ര­ങ്ങ­ളാ­യി­രു­ന്നു അവ. ഈ മൂ­ന്നു പത്ര­ങ്ങ­ളി­ലെ­യും 'സു­ന്ന­ത്ത് കഴി­ഞ്ഞ' മാ­നേ­ജ്മെ­ന്റ് ഏജ­ന്റു­മാ­രോ­ട് പ്ര­ശ്നം ചര്‍­ച്ച ചെ­യ്യാ­നെ­ങ്കി­ലും കാ­ണി­ച്ച അനു­കൂല നി­ല­പാ­ടി­നെ ഒരു യൂ­ണി­യ­നും എവി­ടെ­യും സ്വാ­ഗ­തം ചെ­യ്ത­താ­യി ഒരി­ട­ത്തും കണ്ടി­ട്ടി­ല്ല.

­&lt;br /&gt;
&lt;br /&gt;
&amp;nbsp; &amp;nbsp;പ­ത്ര­പ്ര­വര്‍­ത്തക യൂ­ണി­യന്‍ സി­റാ­ജില്‍ പ്ര­ഖ്യാ­പി­ച്ച സമ­ര­ത്തില്‍ പങ്കെ­ടു­ക്കാ­തെ ജോ­ലി­ക്കെ­ത്തി പത്ര­മി­റ­ക്കാന്‍ സഹാ­യി­ച്ച അഞ്ചു­പേ­രെ യൂ­ണി­യ­നില്‍ നി­ന്ന് പു­റ­ത്താ­ക്ക­ണ­മെ­ന്നു­ള്ള യൂ­ണി­യന്‍ കോ­ഴി­ക്കോ­ട് ജി­ല്ലാ സെ­ക്ര­ട്ട­റി­യു­ടെ പ്ര­സ്താ­വന ചില ഓണ്‍­ലൈന്‍ മാ­ദ്ധ്യ­മ­ങ്ങ­ളില്‍ കണ്ടു. യൂ­ണി­യ­ന്റെ തീ­രു­മാ­ന­ങ്ങ­ളോ­ട് വി­യോ­ജി­പ്പു­ള്ള മാ­തൃ­ഭൂ­മി­യി­ലെ­യും മനോ­ര­മ­യി­ലെ­യും അം­ഗ­ങ്ങള്‍ ഇപ്പോ­ഴും യൂ­ണി­യന്‍ ഭാ­ര­വാ­ഹി­ക­ളും അം­ഗ­ങ്ങ­ളു­മാ­യി തു­ട­രു­ന്ന­തും സി­റാ­ജി­ലെ ജീ­വ­ന­ക്കാര്‍ മാ­ത്രം കരി­ങ്കാ­ലി­ക­ളാ­വു­ന്ന­തും എങ്ങ­നെ­യാ­ണ്? അതോ ടി കെ അബ്ദുല്‍ ഗഫൂ­റും അബ്ദു­റ­ഹ്മാന്‍ സഖാ­ഫി­യും അബ്ദുല്‍ ലത്തീ­ഫ് ഫൈ­സി­യും ടി കെ സി മു­ഹ­മ്മ­ദും കൂ­ടു­മ്പോ­ഴാ­ണോ കരി­ങ്കാ­ലി­യു­ണ്ടാ­വു­ന്ന­ത്?&lt;br /&gt;
&lt;br /&gt;
&amp;nbsp; &amp;nbsp;ഇ­ക്ക­ഴി­ഞ്ഞ കാ­ല­യ­ള­വില്‍ കേ­ര­ള­ത്തി­ലെ വി­വിധ പത്ര­സ്ഥാ­പ­ന­ങ്ങ­ളില്‍ നി­ന്ന് പു­റ­ത്താ­ക്ക­പ്പെ­ട്ട­വ­രു­ടെ, മു­വ്വാ­യി­രം­രൂ­പ­ക്ക് പതി­നാ­റ് മണി­ക്കൂര്‍ പണി­യെ­ടു­ക്കേ­ണ്ടി വരു­ന്ന­വ­രു­ടെ, മാ­നേ­ജ്മെ­ന്റി­ന്റെ ഭീ­ഷ­ണി ഭയ­ന്ന് കരാര്‍ തൊ­ഴി­ലാ­ളി­ക­ളാ­യി തു­ട­രു­ന്ന­വ­രു­ടെ ഏതെ­ല്ലാം പ്ര­ശ്ന­ങ്ങ­ളില്‍ യൂ­ണി­യന്‍ ഇട­പെ­ട്ടി­ട്ടു­ണ്ട് എന്ന­തി­നെ കു­റി­ച്ച് പത്ര­ങ്ങള്‍ തി­രി­ച്ചു­ള്ള ഒരാ­ത്മ പരി­ശോ­ധന നട­ത്താ­നെ­ങ്കി­ലും സി­റാ­ജി­ലെ സമ­രം യൂ­ണി­യ­ന് പ്ര­ചോ­ദ­ന­മാ­കു­മെ­ങ്കില്‍ അതാ­യി­രി­ക്കും സി­റാ­ജില്‍ നട­ന്ന സമ­ര­ത്തി­ന്റെ ഏറ്റ­വും മി­ക­ച്ച വി­ജ­യം. യൂ­ണി­യ­നി­ലെ ചില അം­ഗ­ങ്ങള്‍ തന്നെ ഈ ആവ­ശ്യം ഉന്ന­യി­ച്ച സ്ഥി­തി­ക്ക് അതേ­ക്കു­റി­ച്ചു­ള്ള വി­ശ­ദാം­ശ­ങ്ങള്‍ അറി­യാന്‍ ഞങ്ങള്‍ വാ­യ­ന­ക്കാര്‍­ക്കും താ­ത്പ­ര്യ­മു­ണ്ട്.

­&lt;br /&gt;
&amp;nbsp; &lt;br /&gt;
&amp;nbsp; &amp;nbsp;പി­ണ­റാ­യി വി­ജ­യന്‍ ­മാ­തൃ­ഭൂ­മി­ പത്രാ­ധി­പ­രെ 'എ­ടോ ഗോ­പാ­ല­കൃ­ഷ്ണാ' എന്നു വി­ളി­ച്ച­പ്പോള്‍ പത്ര­പ്ര­വര്‍­ത്തക യൂ­ണി­യന്‍ കാ­ട്ടിയ പ്ര­തി­ഷേ­ധ­ത്തി­ന്റെ നൂ­റി­ലൊ­രം­ശ­മെ­ങ്കി­ലും മാ­ദ്ധ്യ­മം എക്സി­ക്യൂ­ട്ടീ­വ് എഡി­റ്റ­റു­ടെ ഇ-മെ­യില്‍ ചോര്‍­ത്തി എന്ന വാര്‍­ത്ത വന്ന­പ്പോ­ഴു­ണ്ടാ­യി­ല്ല എന്ന­ത് ഇട­പെ­ടു­ന്ന കാ­ര്യ­ത്തില്‍ യൂ­ണി­യ­ന് ചില മുന്‍­ഗ­ണ­നാ­ക്ര­മ­ങ്ങള്‍ ഉണ്ട് എന്ന­തി­ലേ­ക്കാ­ണ് വി­രല്‍ ചൂ­ണ്ടൂ­ന്ന­ത്.

­ചെ­റു­കിട പത്ര­ങ്ങ­ളു­ടെ അടി­വേ­രു മാ­ന്താ­നു­ള്ള ക്വ­ട്ടേ­ഷന്‍ ഏതേ­തു മു­ത­ലാ­ളി­മാ­രാ­ണ് യൂ­ണി­യന്‍ നേ­താ­ക്ക­ളെ ഏല്‍­പി­ച്ച­തെ­ന്ന് ഇനി­യെ­ങ്കി­ലും ഒന്ന് വെ­ളി­പ്പെ­ടു­ത്താ­മോ­?&lt;br /&gt;
&lt;br /&gt;
&amp;nbsp;അവലംബം : &lt;a href="http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF-%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D/15255/%E0%B4%B8%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E-%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%82-%E0%B4%B8%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B4%B4%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4-%E0%B4%AF%E0%B5%82%E0%B4%A3%E0%B4%BF%E0%B4%AF%E0%B4%A8%E0%B5%81%E0%B4%82" target="_blank"&gt;മലയാളം വാര്‍ത്ത &lt;/a&gt;&lt;/div&gt;
</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjspn-_Xw1vu0KamGQ2ySWRgn4RomdPDCox-M7T5jVX34SLLhPtz6ouXGz5qihfAQpOcfWfokjWRtZsHFjuIKLUzXzrz3fQ0SpSQpwXN8ZLtSmyRt1w8U_om6xf01WsDltisgb_8v5zuXQ/s72-c/siraj+news+peper.JPG" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">1</thr:total></item><item><title>മതപരിഷ്‌കരണവാദം പിളര്‍ന്ന് പൊളിയുമ്പോള്‍</title><link>http://hasaniyyamadrasa.blogspot.com/2012/10/blog-post.html</link><category>മതപരിഷ്‌കരണവാദം പിളര്‍ന്ന് പൊളിയുമ്പോള്‍</category><author>noreply@blogger.com (ബാവാസ്‌ കുറിയോടം)</author><pubDate>Mon, 15 Oct 2012 09:32:00 +0530</pubDate><guid isPermaLink="false">tag:blogger.com,1999:blog-1270537680446781546.post-2402431135138691262</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;b&gt;&lt;u&gt;പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ (എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ്)
&lt;/u&gt;&lt;/b&gt;&lt;br /&gt;
&lt;b&gt;&lt;u&gt;&lt;br /&gt;&lt;/u&gt;&lt;/b&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;/div&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgwlf2q7q4YQVM1UoZZl70hRe6o7biaxhXOaWmJOlr8gmRuJ8kfPA5YO49ze3Ni-hduVAFAW-pOTT0KLColG5FndALES7NaI0xaTiteyGdkZfFwE_mVA39sdujXUDdfUEPiZY1hxec9oxU/s1600/ssf_kodoly_flag.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgwlf2q7q4YQVM1UoZZl70hRe6o7biaxhXOaWmJOlr8gmRuJ8kfPA5YO49ze3Ni-hduVAFAW-pOTT0KLColG5FndALES7NaI0xaTiteyGdkZfFwE_mVA39sdujXUDdfUEPiZY1hxec9oxU/s1600/ssf_kodoly_flag.jpg" /&gt;&lt;/a&gt;&lt;/div&gt;
&lt;b&gt;&lt;span style="font-size: large;"&gt;ഏ&lt;/span&gt;&lt;/b&gt;കനായ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസമാണ് ഇസ്ലാമിന്റെ ആദര്‍ശാടിത്തറ. മനുഷ്യോത്പത്തി മുതല്‍ തൗഹീദി സിദ്ധാന്തം ലോകത്ത് നിലവിലുണ്ട്. സ്രഷ്ടാവായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ് തൗഹീദിന്റെ കാതല്‍. പരമമായ വണക്കമാണ് ആരാധന. വണങ്ങപ്പെടുന്ന ശക്തിയില്‍ ദൈവികതയും സ്വയം പര്യാപ്തതയും വിശ്വസിക്കുമ്പോഴാണ് ആരാധനാ മനോഭാവം മനുഷ്യനില്‍ സൃഷ്ടിക്കപ്പെടുക. ഇതിന്റെ അഭാവത്തിലുള്ള വണക്കമോ വിനയമോ സൃഷ്ടികള്‍ക്കു മുമ്പില്‍ അര്‍പ്പിക്കുന്നത് ഇസ്ലാം തൗഹീദിനു വിരുദ്ധമായി ഇസ്ലാം കാണുന്നില്ല. കഴിഞ്ഞ 80 വര്‍ഷങ്ങള്‍ക്കു മുമ്പ് വരേക്കും ഈ നിലപാടായിരുന്നമുസ്ലിംകള്‍ക്ക്.
തൊള്ളായിരത്തി ഇരുപതുകള്‍ക്കു ശേഷമാണ് കേരളത്തില്‍ തൗഹീദിന്റെ പേരില്‍ വ്യാജോക്തികള്‍ പ്രചരിച്ചുതുടങ്ങിയത്. ഈജിപ്തില്‍നിന്നും കേരളത്തിലെത്തിയ റശീദ് രിളയുടെ, അല്‍മനാറിന്റെ ഏതാനും പഴയ കോപ്പികള്‍ വായിച്ചു തലകറങ്ങിയ മൗലവിമാര്‍ ഈജിപ്ഷ്യന്‍ പരിഷ്‌കരണവാദം കേരളത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു. പിന്നീട് നജ്ദില്‍ നിന്ന് മറ്റൊരു രൂപത്തില്‍ ഈ വിഴുപ്പ് തന്നെ ഇറക്കുമതി ചെയ്യപ്പെട്ടു. വിശ്വാസരംഗം അല്ലാഹു സ്ഥലകാലാതീതനാണെന്ന വിശ്വാസമായിരുന്നു മുസ്ലിംകള്‍ക്ക്. പ്രവാചകര്‍ മുഹമ്മദ് (സ) അസാധാരണവും സവിശേഷവുമായ വ്യക്തിത്വത്തിന്റെ ഉടമയാണെന്നും അവര്‍ വിശ്വസിച്ചുവന്നു. തികച്ചും പ്രമാണബദ്ധമായ വിശ്വാസങ്ങള്‍. അരങ്ങേറ്റ ഘട്ടത്തില്‍ കേരളത്തിലെ മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങള്‍ ഈ നിലപാട് തന്നെ സ്വീകരിച്ചിരുന്നു. അല്ലാഹു ഏതെങ്കിലും സ്ഥലത്തോ ഭാഗത്തോ എന്ന പരിമിതകള്‍ ഉള്ളവനല്ലെന്ന് ഖുര്‍ആന്‍ പരിഭാഷയില്‍ കെ എന്‍ എം വ്യക്തമാക്കി. അല്ലാഹുവിന് രൂപം, സ്ഥലം, ഭാഗം മുതലായവ ഉണ്ടെന്ന് വിശ്വസിക്കുന്നത് മതഭ്രഷ്ടിന് കാരണമാകുന്ന അനാചാരമാണെന്ന് മുഖപത്രത്തില്‍ (1952) ല്‍ എഴുതി. 2001 ല്‍ ഈ നിലപാട് മാറ്റി. ജൂണ്‍ നാലിന് പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ ചേര്‍ന്ന പുരോഹിത സദസ് തൗഹീദില്‍ കാതലായ മാറ്റത്തിന് തീരുമാനമെടുത്തു. ഒരുതരം ജഢവത്കരിച്ച തൗഹീദ് മെനഞ്ഞുണ്ടാക്കി അവതരിപ്പിച്ചു.

അവ സംക്ഷിപ്തമായി ഇങ്ങനെ വായിക്കാം: അല്ലാഹു സൃ്ടികളില്‍ നിന്നെല്ലാം അകന്ന് തന്റെ ശരീരത്തോട് കൂടി സിംഹാസനത്തില്‍ ഇരിക്കുകയാണ് (2006). രാത്രി മൂന്നില്‍ ഒരു ഭാഗം ശേഷിച്ചിരിക്കെ, ഒന്നാമാകാശത്തിലേക്ക് അവന്‍ ഇറങ്ങിവരും (2004) അല്ലാഹുവിന് വലതും ഇടതും കൈകളുണ്ട്. ആകാശങ്ങള്‍ ഇടത് കൈയിലും ഭൂമി വലത് കൈയിലുമാകുന്നു (അത്തൗഹീദ് 124). അല്ലാഹുവിന്റെ ഇരുകൈകളും വലത് ഭാഗത്താണ്. അവന് ഇടതു കൈ ഇല്ല (2004). അല്ലാഹുവിന് ഊരയില്ലെന്ന് പറയുന്നവര്‍ പിഴച്ചവരാണ് (ഇസ് ലാഹ് മാസിക). സര്‍വശക്തനും പ്രതാപശാലിയുമായ അല്ലാഹുവിലുള്ള വിശുദ്ധമായ വിശ്വാസത്തെ ഇവര്‍ മത്സരിച്ച് അട്ടിമറി നടത്തിക്കൊണ്ടിരിക്കുന്നു. തൗഹീദ് തരിശായിക്കിട്ടിയതോടെ നവീകരണത്തിന്റെ ഒരു ഘട്ടം പൂര്‍ത്തിയായി. ജമാഅത്തെ ഇസ്ലാമി തോളുരുമ്മി കൂടെ നിന്നു. അല്ലാഹുവിന്റെ തിരുദൂതര്‍ക്കെതിരെ ഗുരുതരമായ ആേേരാപണങ്ങളാണ് മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങള്‍ അഴിച്ചുവിട്ടത്. മുഹമ്മദ് (സ) സാധാരണ മനുഷ്യനായിരുന്നു. സാധാരണ കാഴ്ചയും കേള്‍വിയും മാത്രമേ മുഹമ്മദ് നബിക്കും ഉണ്ടായിരുന്നുള്ളൂ. മുഹമ്മദ് പ്രവാചകന്‍ ദോഷങ്ങള്‍ ചെയ്യുമായിരുന്നു. തന്നിമിത്തം ഒരു ദിവസം കുറഞ്ഞത് നൂറു പ്രാവശ്യമെങ്കിലും പശ്ചാത്തപിക്കുമായിരുന്നു. അബ്ദുല്ലയുടെയും ആമിനയുടെയും മകനായി സാധാരണക്കാരനായി ജനിച്ച മുഹമ്മദ് അവധി എത്തിയപ്പോള്‍ സാധാരണക്കാരംെ പോലെ മദീനയില്‍ വെച്ച് മരണപ്പെട്ടു. മുഹമ്മദിന്റെ മൃതശരീരം ജീര്‍ണിച്ച് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നത് കൊണ്ടാണ് മറമാടപ്പെട്ടത്. വൃത്തിഹീനമായ ഇത്തരം ഡയലോഗുകള്‍ കേട്ട് മുസ്ലിംകള്‍ മടുത്തു. സാധാരണ കേള്‍വിയും കാഴ്ചയും മാത്രമുള്ള മുഹമ്മദ് എങ്ങനെ ജിബ് രീല്‍ മാലാഖയെ കണ്ടു? ആശയവിനിമയം എങ്ങനെ സാധ്യമായി? തുടങ്ങിയ േചാദ്യങ്ങള്‍ ഉയര്‍ന്നു. സാധാരണ ഗുണവിശേഷങ്ങള്‍ മാത്രമുള്ള ഒരാള്‍ എങ്ങനെ അദൃശ്യലോകത്തുനിന്നും അവതരിക്കുന്ന ദൈവിക സന്ദേശങ്ങള്‍ (വഹ് യ്) സ്വീകരിച്ചു? ഉള്‍ക്കൊണ്ടു? എന്നീ ചോദ്യങ്ങളും ഉയര്ഡന്നു. ഉത്തരമില്ല.അല്ലെങ്കിലും വഹാബിസത്തില്‍നിന്ന് ഉത്തരങ്ങള്‍ ഉണ്ടാകാറില്ല. ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുക, പരമാവധി കുളമാക്കി നിര്‍ത്തുക, ഇതേ ലക്ഷ്യമുള്ളൂ.

നിര്‍മിതികളുടെ കൊണ്ടാട്ടം ഇസ്ലാമിക സമൂഹത്തിന്റെ ശരീരവും മനസും ഒരുപോലെ തരിശാക്കി സാമ്രാജ്യത്വത്തിന് കാഴ്ച വെച്ചവര്‍ ഇപ്പോള്‍ സ്വയം പടവെട്ടുകയാണ്. വിലപ്പെട്ടതെന്തും സമുദായ മനസില്‍ നിിന്ന് തുടച്ചെടുത്തതിന് കാലം കണക്ക് ചോദിച്ചുതുടങ്ങിയിരിക്കുന്നു. ഒരു സമൂഹം കാലങ്ങളായി കാത്തുസൂക്ഷിച്ചുവന്ന ഐക്യവും സൗഹാര്‍ദ്ദാന്തരീക്ഷവും തകര്‍ത്തവര്‍ സ്വയം അടിച്ചുപിരിയുന്നു. പിളര്‍ന്ന് പൊളിയുന്നു. കാലം എപ്പോഴും ഇങ്ങനെയാണ്. ദുഷ്ട ശക്തികളില്‍ നിന്ന് അത് സ്വയം രക്ഷപ്പെട്ടുകൊണ്ടിരിക്കും. കേരളീയ മുസ്ലിംകള്‍ക്ക് മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങള്‍ നല്‍കിയ സംഭാവനകളെന്ത്? സംഘര്‍ഷഭരിതമായ കുടുംബാന്തരീക്ഷം. കലുഷമായ സാമൂഹിക സാഹചര്യം. കൊമ്പ് കോര്‍ക്കുന്ന ഗ്രാമീണ ജനത. ' ആരെടാ പള്ളിയും ഞാനെടാ പള്ളിയും' പരസ്പരം നെഞ്ച് വിരിച്ചപ്പോള്‍ തകര്‍ന്നത് മുസ്ലിം ഐക്യം. മരണവീട്ടില്‍ സംഘര്‍ഷം. വിലാപയാത്രയില്‍ ബഹളം. ഖുര്‍ആന്‍ പാരായണം അരുത്. ലാഇലാഹ ഇല്ലല്ലാഹ് അരുത്. പത്രപാരായണമോ പരദൂഷണമോ ആകാ.ം മുസ്ലിം സ്വഫുകളില്‍ ഭിന്നിപ്പിന്റെ കൈകെട്ട് വാദം. തല്‍ഖീനും തസ്ബീത്തും ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളുമുരുവിട്ട് ഖബര്‍ പരിസരം ഭക്തിസാന്ദ്രമാക്കിയിരുന്നു മുസ്ലിംകള്‍. വഹാബിസം മഖ്ബറയില്‍ മുക്രയിട്ടതോടെ ശ്മശാന ഭൂമി സംഘര്‍ഷഭരിതമായി. മുസ്ലിം സമുദായത്തെ ഖബറിനു ചുറ്റും കറക്കിനിര്‍ത്തി ഇവര്‍. സമുദായം ഖബ്‌റിനെ കുറിച്ച് മാത്രം ചര്‍ച്ച ചയ്തു. അവരുടെ ധിഷണ പാഴായി. അജണ്ടകള്‍ അട്ടിമറിക്കപ്പെട്ടു. മതപ്രബോധന രംഗം ഖുബൂരിസത്തില്‍ ചുറ്റിപ്പിണഞ്ഞുനിന്നു. ശ്മശാന വിപ്ലവം വഹാബികള്‍ ആഘോഷമാക്കി. ആരാധനാ3കര്‍മങ്ങള്‍ വികലമാക്കി. വെട്ടിമുറിച്ചു. ഖുനൂത്തും കൂട്ടുപ്രാര്‍ഥനയും സുന്നത്ത് നിസ്‌കാരങ്ങളും തോന്നിയ മട്ടില്‍ വിശദീകരിച്ചു. പ്രാര്‍ഥനകള്‍ വെട്ടിനിരത്തി. ദികര്‍ ദുആ സ്വലസുകള്‍ക്കെതിരെ ആക്രോശിച്ചു. ആത്മീയ മേഖല തരിശാക്കി മൂത്രമൊഴിച്ചുവെച്ചു. കര്‍മാനുഷ്ഠാനങ്ങളെ വെടിപ്പാക്കി. നിസ്‌കാരം ഫര്‍ളും ശര്‍ത്തും വെട്ടി വെടക്കാക്കി. സുന്നത്തുകള്‍ പുച്ഛിച്ചുതള്ളി. ജുമുഅ മാമാങ്കമാക്കി. ഖുതുബ പ്രസംഗമാക്കി. മിമ്പറില്‍ രാഷ്ട്രീയം, ഗ്രൂപ്പ് വിശദീകരണം. പള്ളിക്കകം സംഘര്‍ഷഭരിതം, മൗലവിമാര്‍ മിംബറില്‍ നിന്ന് തൂക്കിയെറിയപ്പെട്ടു. പോലീസ് നടപടികള്‍ വന്നു. സ്ത്രീകള്‍ നിലവിൡച്ചോടി. നവോത്ഥാനം പൊടിപാറി.

തറാവീഹ് പൂജ്യമാക്കി. സകാത്തിന്റെ പേരില്‍ കൂട്ട യാചന നടന്നു. ഇസ്ലാിക സാമ്പത്തിക വ്യവസ്ഥിതിയുടെ ആണിക്കല്ലായ സകാത്ത് പരിഹാസ്യമാക്കി. പലിശ കലര്‍ത്തി വിതരണം ചെയ്തു. ഇസ്ലാമിന്റെ ഫര്‍ളായ സകാത്ത് കോരനും കണാരനും വെച്ച് വിളമ്പി. തെങ്ങിന്‍തൈകളും ഉന്തുവണ്ടികളും സകാത്തായി പരിണമിച്ചു. ഇബ് ലീസ് മാറിനിന്ന് വിശാലമായി ചിരിച്ചു. വിദ്യാഭ്യാസത്തിന്റെയും ആരാധനയുടെയും പേരില്‍ മുസ്ലിം സ്ത്രീകളെ പുറത്തിറക്കി നാശമാക്കിയവര്‍ക്ക്, സ്ത്രീകളെ കൊണ്ടുപോകുന്നവര്‍ 24 മണിക്കൂറിനകം തിരിച്ചേല്‍പിക്കണമെന്ന് വിധി പുറപ്പെടുവിക്കേണ്ടിവന്നു. അപ്പോഴും ഇബ് ലീസ് ചിരിച്ചിരിക്കണം.

തൗഹീദ് അചഞ്ചലമാണ് കേരളത്തില്‍ ഇസ്ലാമിക പ്രബോധന മേഖല ബഹളമയമായിരിക്കുന്നു. സമാധാന പൂര്‍ണമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അസാധ്യമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മുജാഹിദ് വിഭാഗം ഇപ്പോള്‍ (ഔദ്യോഗികമായി) അഞ്ച് ഗ്രൂപ്പുകളായി പിളര്‍ന്നിരിക്കുന്നു. അമ്പതില്‍പരം വര്‍ഷങ്ങളായി നിലവിലുള്ള ജമാഅത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ പ്രസ്ഥാനമായി സ്വയം പ്രഖ്യാപിച്ചിരിക്കുന്നു. വ്യാജ ആത്മീയവാദികളും മതനവീനവാദികളും കേരളത്തില്‍ അനുദിനം വര്‍ധിച്ചുവരുന്നു. മതാന്തരീക്ഷം അതിസങ്കീര്‍ണവും കലുഷിതവുമാകുകയാണ്. ഇസ്ലാമിന്റെ തനത് ആദര്‍ശങ്ങള്‍ സമൂഹത്തിലും മുസ്ലിംകളിലും പ്രചരിപ്പിക്കപ്പെടുക വഴി ശരിയായ വിശ്വാസവും സമാധാനാന്തരീക്ഷവും സാമൂഹിക ഐക്യവും തിരിച്ചുപിടിക്കേണ്ടതുണ്ട്. മുജാഹിദ് ഗ്രൂപ്പുകള്‍ സൃഷ്ടിച്ചെടുത്ത ബഹളമയമായ മതാന്തരീക്ഷവും ജമാഅത്തിന്റെ രാഷ്ട്രീയ രംഗപ്രവേശം മൂലം പൊതുസമൂഹത്തില്‍ ഉടലെടുത്ത ഭീതിയും മാറ്റിയെടുക്കേണ്ടത് മതാന്തരീക്ഷം സുതാര്യവും സമാധാനപരവുമാകാന്‍ ആവശ്യമാണ്. തൗഹീദിന്റെ പേരില്‍ തങ്ങള്‍ പ്രചരിപ്പിച്ചുവന്ന സ്വയം നിര്‍മിതമായ ആശയങ്ങളുടെ പേരില്‍ പരമ്പരാഗത മുസ്ലിംകളില്‍ മതഭ്രഷ്ട് ആരോപിച്ചുകൊണ്ടിരിക്കുന്ന മുജാഹിദ് വിഭാഗം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപചയത്തെ അഭിമുഖീകരിക്കുന്നു. അഞ്ചായി പിളര്‍ന്ന ഈ വിഭാഗം പരസ്പരം മതഭ്രഷ്ട് ആരോപിക്കുന്ന സ്ഥിതിയാണിപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്. ജിന്ന്, പിശാച് ഉള്‍പ്പെടെയുള്ള അദൃശ്യ ശക്തികളെയും അവയുടെ സ്വാധീനത്തെയും തള്ളിപ്പറഞ്ഞിരുന്ന മുജാഹിദിലെ വിവിധ ഗ്രൂപ്പുകള്‍ ആദ്യമായി അവയുടെ അസ്ഥിത്വം സമ്മതിക്കാനും തുടര്‍ന്ന് അവയെ പ്രാപിക്കാനും തുടങ്ങിയിരിക്കുന്നു. അദൃശ്യ ശക്തികളില്‍ നിന്ന് അഭൗതിക സഹായം അര്‍ഥിക്കുക മൂലം മതഭ്രഷ്ട് സംഭവിക്കുമെന്ന് വാദിച്ച് മത നവീകരണ വാദത്തിന് തുടക്കമിട്ടവര്‍ ഇപ്പോള്‍ അത്തരം ശക്തികളുടെ സഹചാരികളും സേവകരുമായിരിക്കുന്നു. ഏകദൈവ സിദ്ധാന്തങ്ങള്‍ ഇവര്‍ അടിക്കടി മാറ്റിക്കൊണ്ടിരിക്ാകുന്നു. ഖുര്‍ആനിലും സുന്നത്തിലും വന്ന മന്ത്രം ഉള്‍പ്പെടെയുള്ള ആത്മീയ ചികിത്സാ രീതികളെ തള്ളിപ്പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ ബാധയകറ്റല്‍ കര്‍മങ്ങള്‍ നടത്തുന്നു. ജിന്നിനെ അടിച്ചിറക്കുന്നു. മന്ത്രിച്ചൂതുന്നു. ഖുര്‍ആന്‍ ഓതിയും ഊതിയും പിശാചുക്കളെ ഓടിക്കുന്നു. അഭൗ തിക സഹായത്തിനായി ജിന്നിനെ വിളിക്കുന്നു. അതിന്റെ പേരില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നു.

സുന്നി സംഘടനാ കുടുംബത്തിന്റെ പ്രബോധന തന്ത്രങ്ങള്‍ വിജയിക്കുകയാണ്. മുജാഹിദ്, സുന്നി വിഭാഗങ്ങള്‍ തമ്മ്ിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹാരത്തോട് അടുക്കുകയാണ്. പരമ്പരാഗതമായ വിശ്വാസാചരാരങ്ങളിലേക്ക് മുജാഹിദിലെ വിവിധ ഗ്രൂപ്പുകള്‍ അടുത്തുവരുന്നത് ഏറെ സേേന്താഷകരമാണ്. ഇവരെ സത്യസന്ധമായ ഇസ്ലാമികാദര്‍ശങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കുക കൂടി ക്യാമ്പയിന്റെ ലക്ഷ്യമാണ്. കേരളത്തിലെ പരമ്പരാഗത മുസ്ലിംകള്‍ സ്വീകരിച്ചുവരുന്ന നിലപാടുകളിലേക്ക് ഏറെ വൈകിയെങ്കിലും മത പരിഷ്‌കരണവാദികള്‍ തിരിച്ചെത്തുകയാണ്. പതിറ്റാണ്ടുകളായി അന്ധവിശ്വാസങ്ങളാണെന്നും ഏകദൈവ വിശ്വാസത്തിന് വിരുദ്ധമെന്നും പറഞ്ഞ് തള്ളിക്കളഞ്ഞിരുന്ന വിഷയങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ മുജാഹിദ് ഗ്രൂപ്പുകള്‍ ഇപ്പോള്‍ അംഗീകരിക്കുന്നു.

ജമാഅത്തെ ഇസ്ലാമി അതിന്റെ മുത മുഖമൂടി വലിച്ചെറിഞ്ഞ് രാഷ്ട്രീയ കക്ഷിയായി സ്വയം പ്രഖ്യാപിച്ചിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ സുന്നി പണ്ഡിതര്‍ നേരത്തെ തുറന്നുകാട്ടിയിരുന്നു. ഭയപ്പെട്ടത് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നു. ഒരു മതസംഘടന എന്ന നിലയില്‍ ജമാഅത്തെ ഇസ്ലാമി ഇനിയും പെരുമാറുുന്നത് കേരളത്തില്‍ മുസ്ലിംകള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്ന് സുന്നി യുവജനപ്രസ്ഥാനം വിചാരിക്കുന്നു. മതത്തിന്റെ പേരില്‍ മതവിരുദ്ധ ആശയങ്ങള്‍് പ്രചരിപ്പിക്കുന്നവര്‍ക്കും വ്യാജ ആത്മീയവാദികള്‍ക്കുമെതിരെ മുസ്ലിം ജനസാമാന്യത്തെ നിരന്തരം ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് ആദര്‍ശകാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

താഴെ പറയുന്ന ആവശ്യങ്ങളാണ് പ്രധാനമായും കാമ്പയിന്‍ മുന്നോട്ടുവെക്കുന്നത്.&lt;br /&gt;
&lt;table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"&gt;&lt;tbody&gt;
&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgjSa5Im5NusHE10pNk1VNKTGf7rhkZZf3sCUh9VvoI4GOGVxBxNVzU-JBub43Ad3e7m9E43j_Yj5cm2Es66rcSVdhORr1GqTAZbGZtyUDtmGNHbCJkXaEuJJ8B2Rx6nvVaxN6pfbxYRn8/s1600/419500_417996964920989_1191143107_n.jpg" imageanchor="1" style="margin-left: auto; margin-right: auto;"&gt;&lt;img border="0" height="424" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgjSa5Im5NusHE10pNk1VNKTGf7rhkZZf3sCUh9VvoI4GOGVxBxNVzU-JBub43Ad3e7m9E43j_Yj5cm2Es66rcSVdhORr1GqTAZbGZtyUDtmGNHbCJkXaEuJJ8B2Rx6nvVaxN6pfbxYRn8/s640/419500_417996964920989_1191143107_n.jpg" width="640" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;&lt;br /&gt;&lt;/td&gt;&lt;/tr&gt;
&lt;/tbody&gt;&lt;/table&gt;
&lt;br /&gt;
&amp;nbsp;1. തൗഹീദ് (ഏകദൈവ വിശ്വാസം) സംബന്ധമായ ഇസ്ലാമിക കാഴ്ചപ്പാടുകള്‍ അചഞ്ചലമാണ്. അവ മാറ്റത്തിന് വിധേയമല്ല. തൗഹീദി സിദ്ധാന്തങ്ങള്‍ കൂടെക്കൂടെ മാറ്റിമറിച്ച് മുസ്ലിം സമൂഹത്തില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് മുജാഹിദ് , ജമാഅത്ത് വിഭാഗങ്ങള്‍ അവസാനിപ്പിക്കണം.&lt;br /&gt;
&amp;nbsp;2. അഭൗതികമായോ അദൃശ്യമാര്‍ഗേനയോ ദൈവേതര ശക്തികളോട് സഹായാര്‍ഥന നടത്തുക മൂലം മതഭ്രഷ്ട് സംഭവിക്കുമെന്ന് നാളിതുവരെ വാദിച്ചുകൊണ്ടിരുന്നവര്‍ അഭൗതികശക്തികളെ സമീപിക്കുന്നതില്‍ തെറ്റില്ലെന്ന് നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ മുസ്ലിംകളോട് പരസ്യമായി മാപ്പുപറയേണ്ടതാണ്.&lt;br /&gt;
3. തൗഹീദിന് കുറഞ്ഞത് അഞ്ച് പതിപ്പുകളെങ്കിലും അവതരിപ്പിച്ച് അപഹാസ്യരായ മുജാഹിദ് വിഭാഗം മതപ്രബോധന രംഗത്ത് നിന്ന് പിന്‍മാറണം. ഇവരുടെ തൗഹീദ് ഇപ്പോഴും സ്ഥിരത കൈവന്നിട്ടില്ല. എപ്പോഴും മാറാമെന്ന സ്ഥിതി നിലനില്‍ക്കുകയാണ്. പൊതുജനങ്ങള്‍ക്ക് ഈ ആട്ടക്കളിയില്‍ താത്പര്യമില്ല. വിഴുപ്പലക്കല്‍ സ്വന്തം സ്ഥാപനങ്ങളിലേക്ക് മാറ്റി ഇവര്‍ സഹകരിക്കണം.&lt;br /&gt;
4. ജമാഅത്തെ ഇസ്ലാമി സ്വയം രാഷ്ട്രീയ കക്ഷിയായി അവതരിച്ച സാഹചര്യത്തില്‍ മതരംഗത്തുനിന്ന് പിന്‍മാറണം. മതവും കക്ഷിരാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നത് മുസ്ലിംകള്‍ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടയാക്കും.&lt;br /&gt;
&amp;nbsp;5. മതപരിഷ്‌കരണ വാദികള്‍ക്കും വ്യാജ ആത്മീയ വാദികള്‍ക്കുമെതിരെ മുസ്ലിം സമൂഹം ജാഗ്രത പാലിക്കണം. അഹ്്‌ലുസ്സുന്ന പ്രതിനിധാനം ചെയ്യുന്നതാണ് ഇസ്ലാമിന്റെ ശരിയായ പാത.&lt;br /&gt;
6. ഇസ്ലാമിക പ്രബോധന തന്ത്രങ്ങള്‍ വിജയിക്കുകയാണ്. വരുന്നത് അഹ്്‌ലുസ്സുന്നയുടെ പൂക്കാലം. കാമ്പയിന്‍ കാലയളവില്‍ നിര്‍ദേശിക്കപ്പെട്ട കര്‍മപദ്ധതി ഫലപ്രദമായി നടപ്പില്‍ വരുത്താന്‍ സംഘടനാ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുക. ഇസ്ലാമികാദര്‍ശങ്ങള്‍ സുരക്ഷിതമായി നിലനില്‍ക്കണം. നശീകരണ ഉദ്യമവുമായി ഇറങ്ങിപ്പുറപ്പെട്ടവരെ തുരത്തണം.&lt;/div&gt;
</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgwlf2q7q4YQVM1UoZZl70hRe6o7biaxhXOaWmJOlr8gmRuJ8kfPA5YO49ze3Ni-hduVAFAW-pOTT0KLColG5FndALES7NaI0xaTiteyGdkZfFwE_mVA39sdujXUDdfUEPiZY1hxec9oxU/s72-c/ssf_kodoly_flag.jpg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>ആഫ്രിക്കയിലെ അത്ഭുത ബാലന്‍ : വിവാദങ്ങളും അവസാനവും </title><link>http://hasaniyyamadrasa.blogspot.com/2012/09/blog-post_21.html</link><category>Kanthapuram</category><category>Miracle boy of Tanzania</category><category>Sharfuddeen khaleef</category><category>Sheikh Saeed Hussain Tanzania</category><category>Sunni markaz</category><author>noreply@blogger.com (ബാവാസ്‌ കുറിയോടം)</author><pubDate>Fri, 21 Sep 2012 00:00:00 +0530</pubDate><guid isPermaLink="false">tag:blogger.com,1999:blog-1270537680446781546.post-3108675126263233985</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"&gt;&lt;tbody&gt;
&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhnsC6iG07gwtFczHFHYDNAJibY2dClLbL5maesAUWJSTuQoRcTRqXq8qGHTjX1mdyAdtGP_XtUdrM6KVPJrW-5xCXPREo2Snjge7BQ12NuKV-5Fro_TBEy88xF4LWiSFdLYxbMiGxkkH0/s1600/Kanthapuram+AP+Aboobacker+Musliyar+and+Sheikh+Shrafuddeen+Khaleefa.jpg" imageanchor="1" style="margin-left: auto; margin-right: auto;"&gt;&lt;img border="0" height="423" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhnsC6iG07gwtFczHFHYDNAJibY2dClLbL5maesAUWJSTuQoRcTRqXq8qGHTjX1mdyAdtGP_XtUdrM6KVPJrW-5xCXPREo2Snjge7BQ12NuKV-5Fro_TBEy88xF4LWiSFdLYxbMiGxkkH0/s640/Kanthapuram+AP+Aboobacker+Musliyar+and+Sheikh+Shrafuddeen+Khaleefa.jpg" width="640" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;Kanthapuram AP Aboobacker Musliyar &amp;nbsp;With Shekh Saeed Hassan Tanzania&lt;/td&gt;&lt;/tr&gt;
&lt;/tbody&gt;&lt;/table&gt;
&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"&gt;&lt;tbody&gt;
&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSHv-EqVPJZ6YnSU67NUXXcuLJ1meHUjDmCOUTzdsaAgVSciAAGhBzqDuOFw8z6nzeJLMGgYKi2vLUsKr8rrAWNYPuLc1qYWKh0Jw7lebjIK2Yy7g0e9ukcLs3ekV2or1LuYyW0KfLuHU/s1600/Copy+of+DSC_5229.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"&gt;&lt;img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSHv-EqVPJZ6YnSU67NUXXcuLJ1meHUjDmCOUTzdsaAgVSciAAGhBzqDuOFw8z6nzeJLMGgYKi2vLUsKr8rrAWNYPuLc1qYWKh0Jw7lebjIK2Yy7g0e9ukcLs3ekV2or1LuYyW0KfLuHU/s320/Copy+of+DSC_5229.jpg" width="212" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;&lt;span style="font-size: small; text-align: left;"&gt;&lt;span style="color: blue;"&gt;ഷെയ്ഖ് സഈദ്‌ ഹുസൈന്‍ ടാന്‍സാനിയ&lt;/span&gt;&lt;/span&gt;&amp;nbsp;&lt;/td&gt;&lt;/tr&gt;
&lt;/tbody&gt;&lt;/table&gt;
&lt;span style="font-size: large;"&gt;&lt;b&gt;അ&lt;/b&gt;&lt;/span&gt;സൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന പ്രയോഗം പണ്ടേ കേരളക്കാര്‍ തിരുത്തിയതാണ് . ഇനി മരുന്ന് കിട്ടിയില്ലെങ്കിലും ഗള്‍ഫ്‌ ഗേറ്റില്‍ പോയെങ്കിലും കഷണ്ടി മറച്ചു വെക്കാന്‍ ഇന്ന് കഴിയുന്നുണ്ട് (മത പരമായ മസ്അല മറ്റൊരു വശം ) . പക്ഷെ കേരളത്തിലെ ഒരു വിഭാഗം ആളുകളുടെ അസൂയക്ക് മാത്രം പ്രതി വിധിയില്ല . പ്രവാചക നിന്ദ ഉണ്ടായാലും , വഹാബിസം ജിന്ന് ബാധയേറ്റു പിടയുന്നതു കണ്ടാലും , ഇനി മറ്റെന്തു ഭൂകമ്പം ഉണ്ടായാലും കുലുങ്ങാത്ത ഈ വിഭാഗം കാന്തപുരം അല്ലെങ്കില്‍ മര്‍കസ്‌ എന്ന് കേട്ടാല്‍ മതി അസൂയയുടെ കരിമ്പടം പുതച്ചു വെളിയില്‍ ചാടും . പിന്നെ യാതൊരു അറപ്പും ഉളുപ്പും ഇല്ലാതെ പണ്ഡിതന്മാരെ പച്ചമാംസം കൊത്തി വലിക്കാന്‍ തുടങ്ങും. എന്തെങ്കിലും ഒരു വിഷയത്തില്‍ മനുഷ്യര്‍ ക്കിടയില്‍ സംശയത്തിന്റെ പുക ഉയരുന്നത് സാധാരണയാണ് . എന്നാല്‍ ആ സംശയം തീര്‍ക്കാനോ , സത്യാവസ്ഥ മനസ്സിലാക്കാനോ നില്‍ക്കാതെ തെറിയും അസഭ്യവും പറഞ്ഞു പണ്ഡിതന്മാരായ ആളുകളെ പരമാവധി പുച്ചികാനും പരിഹസിക്കാനും മാത്രം സമയം കണ്ടെത്തുന്ന ഈ കൂട്ടരുടെ ഏറ്റവും ലേറ്റസ്റ്റ് വിഷയമായിരുന്നു ആഫ്രിക്കയില്‍ നിന്ന് വന്ന അത്ഭുത ബാലന്‍.
&lt;br /&gt;
&lt;table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"&gt;&lt;tbody&gt;
&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgASiPWJtRBiUUqm9ULNMZvhbHQKb6cCDRvqkZJwQok2UFBMAP8StoDy7Ql4DA6JUfcV4ZVeS2ehfGfDiCox5Un3WbfHakoW-t_cvk5Ixh_2m2TzmmJ5GHKtaUS5XU5KbFwSExOtrfGy0c/s1600/Delhi+Press+Meet+Photo.JPG" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"&gt;&lt;img border="0" height="201" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgASiPWJtRBiUUqm9ULNMZvhbHQKb6cCDRvqkZJwQok2UFBMAP8StoDy7Ql4DA6JUfcV4ZVeS2ehfGfDiCox5Un3WbfHakoW-t_cvk5Ixh_2m2TzmmJ5GHKtaUS5XU5KbFwSExOtrfGy0c/s320/Delhi+Press+Meet+Photo.JPG" width="320" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;&lt;span style="font-size: small; text-align: left;"&gt;&lt;span style="color: blue;"&gt;ശാഹുല്‍ ഹമീദ്‌ ബാഖവി ശാന്തപുരം&amp;nbsp;&lt;/span&gt;&lt;/span&gt;
&lt;/td&gt;&lt;/tr&gt;
&lt;/tbody&gt;&lt;/table&gt;
കേരളത്തിലെ സുന്നികളെ സംബന്ധിച്ചിടത്തോളം ആഫ്രിക്കയിലെ അത്ഭുത ബാലന്‍ എന്ന പേര് ആദ്യമായി കേള്‍ക്കുകയല്ല.കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്നേ ആഫ്രിക്കയിലെ അത്ഭുതബാലന്‍ എന്ന പേരിലുള്ള സി ഡി പലരും കണ്ടതാണ് . എന്നാല്‍ പിന്നീട് ഈ വിഷയവുമായി ബന്ധപ്പെട്ടു ഒരു വാര്‍ത്തയും നാം അറിഞ്ഞിരുന്നില്ല എങ്കിലും അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഓര്‍ഗനൈസര്‍ ആയി പ്രവര്‍ത്തിക്കുന്ന ശാഹുല്‍ ഹമീദ്‌ ബാഖവി ശാന്തപുരം ത്തിന്റെ നേത്രത്വത്തില്‍ ആഫ്രിക്കയില്‍ നടക്കുന്ന ഇസ്ലാമിക പ്രവര്ത്തനങ്ങളെ കുറിച്ച് സുന്നീ പ്രവര്‍ത്തകര്‍ പലരും അറിയുന്നുണ്ടായിരുന്നു . ഈ യുള്ളവന്‍ ജിദ്ദയില്‍ നിന്നിരുന്ന കാലത്ത്(2001-2004)  തന്നെ ജിദ്ദ SYS / RSC യുടെ ഒരു പരിപാടിയില്‍ പ്രോജെക്ടര്‍ വെച്ച് ആഫ്രിക്കയിലെ മുസ്ലികളുടെ അവസ്ഥകള്‍ അറിയിക്കുകയും ആ പരിപാടിയുടെ പിന്‍ ബലത്തില്‍ ഉസ്താദ്‌ ശാഹുല്‍ ഹമീദ്‌ ബാഖവി ശാന്തപുരം ആവശ്യപെട്ടത്‌ അനുസരിച്ച് വസ്ത്രങ്ങളും മറ്റും ആഫ്രിക്കയിലേക്ക് അയക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തിരുന്നു . പറഞ്ഞു വരുന്നത് ശൈഖുനാ കാന്തപുരം ഉസ്താദിന്റെ കീഴില്‍ വളരെ നേരത്തെ തന്നെ ആഫ്രിക്കയില്‍ സുന്നത് ജമാ അത്തിന്റെ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചിട്ടുണ്ട് . ഭക്ഷണവും വസ്ത്രവും കൊടുത്തു ക്രിസ്ത്യന്‍ മിഷനറി മാര്‍ വളരെ പരിതാപകര മായ നിലയില്‍ കഴിയുന്ന ആഫ്രികന്‍ മുസ്ലിംകളെ വ്യാപകമായി മതം മാറ്റി കൊണ്ടിരുന്ന ഒരു കാലമായിരുന്നു അത് .അതിനാല്‍ തന്നെ അവിടെയെത്തിയ സുന്നീ പ്രവര്‍ത്തകരുടെ ശ്രദ്ധ പതിഞ്ഞതും ഈ പ്രാഥമിക വിഷയങ്ങളായിരുന്നു . അതിന്റെ ഭാഗമായിട്ടായിരുന്നു സൌദി അറേബ്യ അടക്കമുള്ള ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന് പണവും വസ്ത്രവും സംഘടിപ്പിച്ചു ആഫ്രിക്കയിലേക്ക് കൊണ്ട് പോയിരുന്നത് .

ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ് ആഫ്രിക്കയിലെ അത്ഭുത ബാലന്‍ എന്ന സി ഡി ഇറങ്ങിയതു .കേരളത്തില്‍ ആ കാസറ്റ് ഇറങ്ങിയതിന്റെ പിന്നില്‍ എന്റെ ഓര്മ ശരിയാണ് എങ്കില്‍ ടി സി .അബ്ദുല്‍ ഹഖീം സഖാഫി ആക്കോട് ആണ് .( അറിയുന്നവര്‍ ഇത് തെറ്റ് ആണെന്കില്‍ കമന്റു വഴി തിരുത്തണം) .ഇന്ന് ചിലര്‍ ദീനിലെ വിഷയങ്ങള്‍ക്ക് തെളിവ് തേടുന്ന യൂട്യൂബ് 2005 ലാണ് നിലവില്‍ വരുന്നത് .ആഫ്രിക്കന്‍ മിറക്കിള്‍ ബോയ്‌ എന്ന പേരില്‍ യുട്യുബില്‍ അപ്ലോഡ് ചെയ്യപ്പെട്ടവയില്‍ ഏറ്റവും പഴയത് ആയി ഞാന്‍ കണ്ടത് 2007 മെയ്‌ മാസം അപ്ലോഡ് ചെയ്ത ഒരു&amp;nbsp;ലിങ്ക ആണ് .അതാണിത്&lt;br /&gt;
&lt;br /&gt;
&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&lt;iframe allowfullscreen="allowfullscreen" frameborder="0" height="315" src="http://www.youtube.com/embed/mLY9qAPGAyA" width="420"&gt;&lt;/iframe&gt;&lt;br /&gt;
&lt;br /&gt;
&amp;nbsp;അതിനു ശേഷമാണ് ബാക്കിയുള്ള മിക്കതും അപ്ലോഡ്‌ ചെയ്യപ്പെടുന്നത് .
ഈ വര്‍ഷത്തെ ഖാദിസിയ്യ സമ്മേളനത്തിലെ മുഖ്യ അതിഥി യായിട്ടാണ് ഷെയ്ഖ് സഈദ്‌ ഹുസൈന്‍ ടാന്‍സാനിയ എന്ന യുവ പണ്ഡിതന്‍ കേരളത്തിലെത്തുന്നത് . കേരളത്തിലെ ആദ്യത്തെ ഈ പരിപാടിക്ക് വേണ്ടിയും ശേഷം നടന്ന എല്ലാ പരിപാടികളിലും അദ്ദേഹത്തിന്റെ പേര് പറഞ്ഞത് സഈദ്‌ ഹുസൈന്‍ ടാന്‍സാനിയ എന്നാണ് . ഖാദിസിയ്യ സമ്മേളന വേദിയില്‍ വെച്ച് അദ്ദേഹത്തെ ഉസ്താദ്‌ ശാഹുല്‍ ഹമീദ്‌ ബാഖവി ശാന്തപുരം പരിചയ പ്പെടുത്തുന്നത് ഇവിടെ കേള്‍ക്കാം.&lt;br /&gt;
&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&lt;iframe allowfullscreen="allowfullscreen" frameborder="0" height="315" src="http://www.youtube.com/embed/IqZDLfWvkvQ" width="420"&gt;&lt;/iframe&gt;

അദ്ദേഹത്തിന്റെ പേര്‍ പറഞ്ഞതു തന്നെ സഈദ്‌ ജോണ് എഡ്വാര്‍ഡ് എന്നാണ് പറഞ്ഞിരിക്കുന്നത് . ഈസ്റ്റ് ആഫ്രിക്കയിലെ മുസ്ലിംങ്ങള്‍ ന്യൂനപക്ഷമായ ടാന്‍സാനിയയിലെ അറുഷ എന്ന കുഗ്രാമത്തില്‍ കത്തോലിക്ക ക്രിസ്ത്യന്‍ കുടുംബത്തിലായിരുന്നു ജനനം, കുട്ടിയെ പ്രസവിച്ച ദിവസം ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കുട്ടിക്ക് ജീവനില്ലെന്നു വിധിക്കുകയും അങ്ങനെ വീട്ടുകാര്‍ സംസ്ക്കാരത്തിനായി കൊണ്ടു പോകുമ്പോള്‍ എല്ലാവരെയും അത്ഭുതപെടുത്തികൊണ്ട് കുട്ടി തുമ്മുകയും കരയുകയും ചെയ്തു. ചെറുപ്പം മുതല്‍ തന്നെ പഠിക്കാതെ ഖുര്‍ആന്‍ ആയത്തുകള്‍ ഓതാന്‍ തുടങ്ങി, കുട്ടിയില്‍ കണ്ടു തുടങ്ങിയ അസാധാരണ സംഭവങ്ങള്‍ സിഹ്ര്‍ ബാധയാണന്നു കരുതി മാതാപിതാക്കള്‍ ചികിത്സയും തുടങ്ങിയിരുന്നു. കുട്ടിക്ക് ജോസഫ് എന്ന നാമം നല്‍കിയെങ്കിലും അതംഗീകരിക്കാതെ മൂന്നാം വയസ്സില്‍ സഈദു എന്ന് സ്വയം പേര് വിളിച്ചു.5-ആം വയസ്സില്‍ പരിശുദ്ദ ഖുര്‍ആനിലെ ഓരോ ആയത്തുകളും വളരെ വ്യക്തമായി വിശദീകരിച്ചു കൊണ്ട് പരിശുദ്ദ ദീനിന്റെ പ്രചരണം ആഫ്രിക്കയില്‍ ഈ അത്ഭുത ബാലന്‍ മുഖേനെ വ്യാപിക്കുക യായിരുന്നു, കത്തോലിക്കാ വിശ്വാസിയായിരുന്ന പിതാവ് ഹസ്സന്‍ എന്ന പേര് സ്വീകരിച്ചു ഇസ്ലാമിലേക്ക് കടന്നു വന്നു. മാതാവ് ഈയടുത്ത കാലത്തായിരുന്നു സൈനബ എന്ന പേര് സ്വീകരിച്ചു മുസ്ലിമായത്. ഇവിടത്തെ മാതൃ ഭാഷ സ്വാഹില്‍ ആയിരുന്നു, പക്ഷെ ഈ അത്ഭുത ബാലന്‍ വിദ്യ നേടാതെ തന്നെ അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റലി തുടങ്ങിയ ഭാഷകള്‍ സ്വായത്തമാക്കിയിരുന്നു. 28,000 പരം ആളുകള്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ ബാലന്‍ മുഖേനെ ശഹാദത്തു ചൊല്ലികൊടുത്തു ഇസ്ലാമിലേക്ക് കടന്നു വന്നിടുണ്ട് എന്ന് ചരിത്രം സാക്ഷ്യപെടുത്തുന്നു...&lt;br /&gt;
&lt;br /&gt;
&amp;nbsp;ഈ വിവരങ്ങള്‍ ഏറെ കുറെ ഈ വെബ് സൈറ്റിലും കാണാന്‍ കഴിയും 
&lt;b&gt;&lt;span style="color: blue;"&gt;&lt;a href="http://www.discoveringislam.org/tanzanian_boy.htm"&gt;http://www.discoveringislam.org/tanzanian_boy.htm&lt;/a&gt;&lt;/span&gt;&lt;/b&gt;&lt;br /&gt;
&amp;nbsp;ഇത്രയും പറഞ്ഞ ശാഹുല്‍ ഹമീദ്‌ ബാഖവി ഉസ്താദ്‌ മറ്റൊരു വസ്തുത കൂടി പറയുന്നുണ്ട് . . ദാറല്‍ ഉലൂം പ്രിട്ടോറിയ എന്ന സ്ഥാപനത്തില്‍ നിന്നും അദ്ദേഹം സനദ്‌ വാങ്ങിയിട്ടുണ്ട് എങ്കിലും സഈദ്‌ ഹസ്സനു പ്രായപൂര്‍ത്തി എത്തുന്നതിനു മുന്നേയുള്ള കാലത്ത് ആയിരുന്നു അദ്ദേഹവുമായി ബന്ധപെട്ട എല്ലാ അത്ഭുതങ്ങളും നടനന്നത് എന്നു. ഇത്രയും കാര്യങ്ങള്‍ നമുക്ക് ബാഖവി ഉസ്താദിന്റെ പ്രസംഗത്തില്‍ നിന്ന് കേള്‍ക്കാം. സഈദ്‌ ഹസ്സന്‍ ആണ് അദ്ദേഹത്തിന്റെ പേര്‍ എന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്യുന്നു .

പിന്നീട് അദ്ദേഹത്തിന്റെ പ്രസംഗം നാമൊക്കെ കേട്ടു . ഡോ: ഫാറൂഖ്‌ നഈമി കൊല്ലത്തിന്റെ പരിഭാഷയിലൂടെ അദ്ദേഹത്തിന്റെ പാണ്ഡിത്യം നമ്മുടെ മുന്നില്‍ നിറഞ്ഞു നിന്നു. സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ കൈ ഒന്ന് പിടിക്കാനും അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനക്ക് ആമീന്‍ പറയാനും വിശ്വസികള്‍ കാട്ടിയ തിടുക്കവും നാം കണ്ടു .

&lt;br /&gt;
&lt;table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"&gt;&lt;tbody&gt;
&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQSIkHiMxSC3oSSfTN0roTY7NEv9kSGMjrMe6LIDMc_5Yaz1_Dyaad2g2DdzZKWYQwI9SMmbLOn1mFkAVv7I9R5MrcGxx3cCPOV4vapiSJ1VJlf_EpNShRj6HOXrbXU-QPQv3ncWD_oqY/s1600/DSC_5194.jpg" imageanchor="1" style="margin-left: auto; margin-right: auto;"&gt;&lt;img border="0" height="424" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQSIkHiMxSC3oSSfTN0roTY7NEv9kSGMjrMe6LIDMc_5Yaz1_Dyaad2g2DdzZKWYQwI9SMmbLOn1mFkAVv7I9R5MrcGxx3cCPOV4vapiSJ1VJlf_EpNShRj6HOXrbXU-QPQv3ncWD_oqY/s640/DSC_5194.jpg" width="640" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;Saeed hussain With Dr. Farooq Naeemi Kollam&lt;/td&gt;&lt;/tr&gt;
&lt;/tbody&gt;&lt;/table&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;br /&gt;&lt;/div&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;br /&gt;&lt;/div&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgoUPoQ_gztpkKNkOVXsLVv1dZhLXJm39Ebqzd5e3xmVAa-uD4Weo0RiauP9UuV592lzXCNmGcgpD42espnvyNvzGRPXntvK9COjvYi8n8JRY-XRsEp3tkWxKP1K82X-gEnWrW829r-mEA/s1600/320304_208019982661739_509302574_n.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="229" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgoUPoQ_gztpkKNkOVXsLVv1dZhLXJm39Ebqzd5e3xmVAa-uD4Weo0RiauP9UuV592lzXCNmGcgpD42espnvyNvzGRPXntvK9COjvYi8n8JRY-XRsEp3tkWxKP1K82X-gEnWrW829r-mEA/s320/320304_208019982661739_509302574_n.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;
എന്നാല്‍ പിറ്റേ ദിവസം ഇന്റര്‍നെറ്റ്‌ ലോകം ശ്രവിച്ചതു അത്ഭുത ബാലന്‍ വ്യജനാണ് എന്നായിരുന്നു . യഥാര്‍ത്ഥ അത്ഭുത ബാലന്‍ ഇന്ത്യയില്‍ വന്നിട്ടില്ല എന്നുമായിരുന്നു. . കേരളത്തില്‍ വന്ന സഈദ്‌ ഹസ്സന്റെ ഫോട്ടോക്കൊപ്പം മറ്റൊരു യുവാവിന്റെ ഫോട്ടോ കൂടി പരന്നു .ഇതാണ് യഥാര്‍ത്ഥ അത്ഭുത ബാലന്‍ എന്ന പേരില്‍ .അതോട് കൂടി ഫേസ് ബുക്കിലും വിഘടിത ബ്ലോഗുകളിലും വിഘടിത ഓണലൈന്‍ ക്ലാസ്സിലും ആഘോഷം തുടങ്ങി. പണ്ഡിതന്മാരുടെ പച്ചമാംസം യാതൊരു അറപ്പുമില്ലാതെ എസ് .കെ കുട്ടികള്‍ ഭക്ഷിക്കാന്‍ തുടങ്ങി .അത്ഭുത ബാലന് മൂക്കില്‍ കുരു ഉണ്ട് എന്ന് പറഞ്ഞു സഈദ്‌ ഹസ്സന് കുരുവില്ല എന്ന് പറഞ്ഞു തുടങ്ങിയ ആഘോഷത്തിനു രണ്ടു മണിക്കൂര്‍ പോലും ആയുസില്ലായിരുന്നു സുന്നികളുടെ പച്ച മാംസം തിന്നാന്‍ വേണ്ടി ഇരിക്കുന്ന പ്രവര്‍ത്തകന്‍ എന്ന വിഘടിത ബ്ലോഗില്‍ കാന്തപുരം ഉസ്താദിനെതിരെ വലിയൊരു ബോംബ്‌ കിട്ടി എന്ന രൂപത്തില്‍ ഇട്ട പോസ്റ്റ്‌ ഇപ്പോള്‍ ഒരു നാല് പ്രവശ്യം എങ്കിലും എഡിറ്റ് ചെയ്തു കാണും.&lt;br /&gt;
&lt;br /&gt;
&lt;span style="background-color: white;"&gt;&lt;span style="color: red;"&gt;&amp;nbsp;&lt;b&gt;എവിടെയാണ് വിഘടിത ഖൌമിന് പിഴച്ചതു..?&amp;nbsp;&lt;/b&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;
&lt;br /&gt;
&amp;nbsp;ശൈഖുനാ കാന്തപുരം ഉസ്താദിനോടുള്ള അസൂയയും വിദ്വേഷവും മാത്രം കൈമുതലായുള്ള വിഘടിതര്‍ &lt;b&gt;&lt;a href="http://islamicphotogallery.blogspot.in/2011/01/holy-hair-of-prophet-muhammad-saw-in.html" target="_blank"&gt;ശഅറേ മുബാറക്ക് മര്‍കസില്‍&lt;/a&gt;&lt;/b&gt; എത്തിയതോടെ അതിനെതിരെ വഹാബീ -മൌദൂദി കളോടൊപ്പം മുക്കൂട് മുന്നണി ഉണ്ടാക്കി നാണം കെട്ടിരുന്ന പ്പോഴാണ് മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണത്‌ പോലെ ആഫ്രിക്കയിലെ അത്ഭുത ബാലന്‍ കേരളത്തില്‍ വരുന്നു എന്ന് കേട്ടത് .ഖാദിസിയ്യയിലെ പരിപാടി കൂടി കണ്ടപ്പോള്‍ അസൂയയുടെ തീ ആളിക്കത്തി . മേലോട്ടും കീഴോട്ടും നോക്കാതെ എവിടെ നിന്നോ കിട്ടിയ കുറച്ചു ഫോട്ടോകളും രണ്ടു മൂന്നു വെബ്‌ ലിങ്കുകള് മായി എസ് .കെ കുട്ടികള്‍ നിറഞാടുന്ന രംഗമാണ് പിന്നെ കണ്ടത് . യഥാര്‍ത്ഥത്തില്‍ അവരെ വഴി പിഴപ്പിച്ചതു ഇന്റര്‍നെറ്റ്‌&amp;nbsp; ആയിരുന്നു . സേര്‍ച്ച്‌ എഞ്ചിനില്‍ മിറക്കിള്‍ ബോയ്‌ ഓഫ് ടാന്‍സാനിയ തിരഞ്ഞു അവര്‍ ചെന്ന് എത്തിയത് .ഷെയ്ഖ്‌ ഷറഫുദ്ദീന്‍ ഖലീഫ എന്ന പേരില്‍ നിറഞ്ഞു നിന്നിരുന്ന യൂട്യൂബ് വീഡിയോകളില്‍ ആയിരുന്നു . പക്ഷെ അവിടെ മുഴുവന്‍ ആ ചെറിയ ബാലന്റെ വീഡിയോ അല്ലാതെ മറ്റൊന്നും ഇല്ല . കിട്ടിയ മറ്റു സൈറ്റുകളുടെ പല ലിങ്കുകളും കാല പഴക്കം കൊണ്ട് ഡിലീറ്റ്‌ ചെയ്യപെട്ടു പോയിട്ട് മുണ്ട് . ചില ഡിസ്കഷന്‍ സൈറ്റുകളില്‍ ചിലര്‍ നല്‍കിയ അബദ്ധമാണ് ഇവരെ കുഴപ്പത്തില്‍ ചെന്ന് ചാടിച്ചതു . ഷറഫുദ്ദീന്‍ ഖലീഫയുടെ ഫോട്ടോ തിരഞ്ഞു പോയ മറ്റു ചിലര്‍ക്കും ഈ അബദ്ധം സംഭവിച്ചിട്ടുണ്ട് .അത് അവരുടെ ഫേസ്ബുക്ക്‌ ഐഡി യില്‍ കാണാം . അത്തരം വഴി തെറ്റി ക്കുന്ന ഒരു ലിങ്ക ആണിത്&lt;br /&gt;
&amp;nbsp;&lt;b&gt;&lt;span style="color: blue;"&gt;http://www.sunniforum.com/forum/showthread.php?88565-Where-is-Shariffdeen-of-Tanzania&amp;nbsp;&lt;/span&gt;&lt;/b&gt;&lt;br /&gt;
&amp;nbsp;ഇവിടെ ഷറഫുദ്ദീന്‍ ഖലീഫയെ അന്വേഷിക്കുന്നവര്‍ക്ക് മുന്നില്‍ മറുപടി യായി മറ്റൊരു ലിങ്ക നല്‍കുകയാണ്&lt;br /&gt;
&lt;br /&gt;
&lt;span style="color: blue;"&gt;&amp;nbsp;&lt;b&gt;http://ssmf.webs.com/&amp;nbsp;&lt;/b&gt;&lt;/span&gt;&lt;br /&gt;
&amp;nbsp;ഈ ലിങ്ക വഴി എത്തി ചേരുന്നത് ഇതേ സാമ്യത ഉള്ള മറ്റൊരു ആഫ്രികന്‍ ബാലനിലേക്കാണ് . ഷെയ്ഖ്‌ ശരീഫ്‌ ഫൌണ്ടേഷന്‍ എന്നാ പേരില്‍ ഉള്ള ആ സൈറ്റില്‍ നിരവധി ഫോട്ടോകളും വീഡിയൊകളും ഉണ്ട് ..കൂടെ അദ്ദേഹത്തിന്റെ ഫേസ് ബുക്ക്‌ ഐ. ഡി .യും ...അവിടെയും ഉണ്ട് നിരവധി ഫോട്ടോകള്‍ ..പ്രവര്‍ത്തകന്‍ എന്ന വിഘടിത ബ്ലോഗില്‍ ഈ സൈറ്റിന്റെ യും ഫെയ്സ്ബുക്ക്‌ ഐഡി യുടെയും ലിങ്ക കിട്ടിയപ്പോള്‍ പരിസരം മറന്നവര്‍ അതില്‍ നിന്നുള്ള ഫോട്ടോകള്‍ എടുത്തു ഖാദിസിയ്യിലും മര്കസിലും വന്ന സഈദ്‌ ഹസ്സന്‍ വ്യാജനാണ് എന്ന് പ്രഖ്യാപിച്ചു . ബെയ്ലക്സ് വിഘടിത ക്ലാസ്‌ റൂമില്‍ പ്രത്യേക പരിപാടിയും. അതോടോപ്പം വിഘടിത കുഞ്ഞാടുകള്‍ ഫേസ് ബുക്കിലെ ഷെയ്ഖ്‌ ശരീഫ്‌ മിക്ദാദി എന്ന യാളെ തെറ്റിദ്ധരിപ്പിച്ചു .അദ്ദേഹത്തിന്റെ പേരില്‍ മറ്റൊരാള്‍ കേരളത്തില്‍ വന്നു എന്ന് അദ്ദേഹത്തെ പറഞ്ഞു തെറ്റി ധരിപ്പിച്ചതിന്റെ പേരില്‍ അദ്ദേഹം ഞാന്‍ ഇന്ത്യയില്‍ വന്നിട്ടില്ല എന്നുള്ള സ്റ്റാറ്റ്സ് ഇടുകയാണ് ചെയ്തതു . അത് ഫോട്ടോയാക്കി ആഘോഷം ഗംഭീര മാക്കുംമ്പോഴാണ് , ഷെയ്ഖ്‌ ശരീഫ്‌ മിക്ദാദി യും ശരഫുധീന്‍ ഖലീഫയും രണ്ടാണ് എന്ന വിവരം പുറത്തായത് . ഈ മൂക്കില്‍ കുരു തന്നെ യാണ് അവിടെയും പണി പറ്റി ച്ചത് .
&lt;br /&gt;
&lt;table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"&gt;&lt;tbody&gt;
&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhbtXZdY0UNtRWv0amMn1wYTSujZjBZxQtNtzaUcmCN81pyhg0ngwkAY5699NCd-y-Z1QyMuNC5wHbNYexQ92qaOYYy4ntjaLKMLX7i6NAkNCirM7Jq190cDxa0goHAiDlLNIP6Orq_dRc/s1600/564397_406520602736293_1986798599_a.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"&gt;&lt;img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhbtXZdY0UNtRWv0amMn1wYTSujZjBZxQtNtzaUcmCN81pyhg0ngwkAY5699NCd-y-Z1QyMuNC5wHbNYexQ92qaOYYy4ntjaLKMLX7i6NAkNCirM7Jq190cDxa0goHAiDlLNIP6Orq_dRc/s400/564397_406520602736293_1986798599_a.jpg" width="300" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;&lt;span style="font-size: small; text-align: left;"&gt;ഷെയ്ഖ്‌ ശരീഫ്‌&lt;/span&gt;
&lt;/td&gt;&lt;/tr&gt;
&lt;/tbody&gt;&lt;/table&gt;
ഷെയ്ഖ്‌ ശരീഫ്‌ മിക് ദാദി തന്റെ മൂക്കിന്റെ മുകളില്‍ ഉള്ള ചെറിയ ഉണ്ണി തന്റെ ബെര്‍ത്ത്‌ അടയാളമായി പറഞ്ഞു സ്റ്റാറ്റസ് ഇട്ടപ്പോള്‍ വീഡിയോകളില്‍ ഉള്ള ഷറഫുദീന്‍ ഖലീഫയുടെ മൂകിന്റെ മുകളില്‍ ഒരു അടയാളവും ഉണ്ടായിരുന്നില്ല . കൂടാതെ ഷെയ്ഖ്‌ ശരീഫ്‌ , ഷെയ്ഖ്‌ സഈദ്‌ ഹസ്സന്‍ എന്നൊരു അത്ഭുത ബാലന്‍ കൂടി ഉണ്ട് എന്ന് പറയുകയും  ..അല്ലാഹുവിന്റെ അത്ഭുതങ്ങള്‍ ഇനിയും ഉണ്ടാകും എന്ന് കൂടെ പറഞ്ഞു .  

അതോടൊപ്പം ഷെയ്ഖ്‌ ശരീഫ്‌  മിക് ദാദി യുടെ ജനന തിയ്യതിയും ഷറഫുദ്ദീന്‍ ഖലീഫയുടെ ജനന തിയതിയും തമ്മിലുള്ള വിത്യസവും ഫിത്ന ഉണ്ടാക്കാനായി  ഇറങ്ങിയ ചേളാരി സുന്നികള്‍ക്ക് വന്‍ തിരിച്ചടി യായി . ഷറഫുദീന്‍ ഖലീഫയെ കുറിച്ച് വിവരിച്ച സ്ഥലങ്ങളില്‍ എല്ലാം 1993 ഡിസംബര്‍ ആണ് ജനനം എന്ന് പറയുന്നു . ഖലീഫയെ കുറിച്ച് പുറം ലോകത്തെ അറിയിക്കുന്ന &lt;a href="http://islamicphotogallery.blogspot.in/2012/09/miracle-boy-of-tanzania-sheikh-saeed.html" target="_blank"&gt;പത്രത്തിന്റെ വാര്‍ത്ത കട്ടിംഗ്&lt;/a&gt;  വന്നത് 1999 ലാണ് .അതില്‍ പറയുന്ന വാര്‍ത്ത തന്നെ അഞ്ചു വയസ്സുകാരന്‍ ആയിരങ്ങളെ ഇസ്ലാമിലേക്ക് കണ്‍ വെര്‍ട്ട് ചെയ്തു എന്നാണു . എന്നാല്‍ ഷെയ്ഖ ശരീഫ്‌ മിക് ദാദി യുടെ ജനനം 1986 ല്‍ ആണ് എന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൌണ്ടിലും സ്വന്തം എന്ന് പരിചയ പ്പെടുത്തുന്ന വിഘടിതര്‍ തന്നെ പ്രചരിപ്പിച്ച സൈറ്റിലും ഉണ്ട് .&lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJBUoswvN9kKulLIqEwfDorzMyjVdcITmmlcDc_yD-Ps2aRgPBZhJCCHrLjqK-jTh0PAOgQAviDtdPmV6EXXoBO9jjRftzrB5DjhKapb1HQoh_ZvvNuY4Y1TB1le1U4ie0WKB4bvBa2eg/s1600/539373_265284786908208_604222511_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="300" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJBUoswvN9kKulLIqEwfDorzMyjVdcITmmlcDc_yD-Ps2aRgPBZhJCCHrLjqK-jTh0PAOgQAviDtdPmV6EXXoBO9jjRftzrB5DjhKapb1HQoh_ZvvNuY4Y1TB1le1U4ie0WKB4bvBa2eg/s400/539373_265284786908208_604222511_n.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;br /&gt;&lt;/div&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;br /&gt;&lt;/div&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;br /&gt;&lt;/div&gt;
&lt;b&gt;&lt;a href="http://www.youtube.com/user/sheikhshariff" target="_blank"&gt;http://www.youtube.com/user/sheikhshariff&amp;nbsp;&lt;/a&gt;&lt;/b&gt;&lt;br /&gt;
ഇത് ഷെയ്ഖ്‌ ശരീഫ്‌ മിക് ദാദി യുടെ പരിപാടികളുടെ യൂട്യൂബ് അക്കൌണ്ടിന്റെ ലിങ്ക ആണ് .. അദ്ദേഹത്തിന്റെ തായ പല വീഡിയോകളും ഇതില്‍ ഉണ്ടെങ്കിലും മിറാകിള്‍ ബോയ്‌ ഓഫ് ടാന്‍സാനിയ എന്നാ പേരിലോ ഷെയ്ഖ്‌ ഷറഫുദ്ദീന്‍ ഖലീഫയുമായോ ബന്ധപെട്ട ഒരു വീഡിയോയും ഇതില്‍ ഇല്ല . അതില്‍ നിന്ന് മനസ്സിലാകുന്നത് ഷെയ്ഖ ശരീഫ്‌ മിക് ദാദി ആഫ്രികയില്‍ പ്രശസ്തനാണ് എങ്കിലും മിറക്കിള്‍ ബോയ്‌ എന്ന പേരില്‍ അദ്ദേഹം അറിയപ്പെടുന്നില്ല എന്ന് തന്നെയാണ് . &lt;br /&gt;
&lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhbSKT8NuTqivVZT1JJodo8hmbv8BbdG8xw_oD0cGHSTkfAn4jBJbgNNTevCvN2088_lbM0K5ph1A29AugkUYsgCR9dQ3lA6oQEIZBxB_00boPKjT8bVef_Bzsba1FGA87vs5wJOgJeWSk/s1600/561564_413576538690930_841315147_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="344" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhbSKT8NuTqivVZT1JJodo8hmbv8BbdG8xw_oD0cGHSTkfAn4jBJbgNNTevCvN2088_lbM0K5ph1A29AugkUYsgCR9dQ3lA6oQEIZBxB_00boPKjT8bVef_Bzsba1FGA87vs5wJOgJeWSk/s640/561564_413576538690930_841315147_n.jpg" width="640" /&gt;&lt;/a&gt;&lt;/div&gt;
&amp;nbsp; &amp;nbsp; &amp;nbsp; ശരിക്കും വിഘടിതര്‍ അവര്‍ കുഴിച്ച കുഴിയില്‍ ചാടുകയാണ് ഉണ്ടായത് . അസൂയയും വൈരാഗ്യവും ഈ കൂട്ടരേ എന്ത് ക്രൂര കൃത്യം ചെയ്യിക്കാനും പ്രേരിപ്പിക്കും. ഇപ്പോള്‍ ഷെയ്ഖ്‌ സഈദിന്റെയും &lt;b&gt;&lt;a href="http://islamicphotogallery.blogspot.in/2012/09/kanthapuram-p-aboobacker-musliyar-and.html" target="_blank"&gt;കാന്തപുരം ഉസ്താദും ഒന്നിച്ചുള്ള കേരളത്തിലെ പരിപാടികള്‍ &lt;/a&gt;&lt;/b&gt;ദുരുദ്ദേശത്തോടെ യാണെങ്കിലും ഷെയ്ഖ്‌ ഷരീഫ് മിക് ദാദി ക്ക് എത്തിച്ചു കൊടുത്ത തു കൊണ്ട് അദ്ദേഹവും കേരളത്തിലേക്ക് വരാന്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് .ഈ അവസരം ചേളാരി സമസ്തക്കാര്‍ക്ക് ഉപയോഗ പ്പെടുത്താം . ഇന്ത്യാ വിഷനിലെ അഡ്വ:ജയ ശങ്കറിന്റെ ശൈലി കടമെടുത്തു പറഞ്ഞാല്‍ "ഷെയ്ഖ്‌ ശരീഫ്‌ മിക് ദാദി യെ കേരളത്തില്‍ കൊണ്ട് വന്നു എസ് കെ എസ് എസ് എഫു കാര്‍ ശൈഖുനാ കാന്തപുരത്തോട് പകരം വീട്ടണം." &amp;nbsp;പക്ഷെ ഷെയ്ഖ്‌ ശരീഫ്‌ മിക് ദാദി ഷെയ്ഖ്‌ അബൂബക്കറിനെ തനിക്കും കാണണം എന്ന് പറഞ്ഞതിനാല്‍ ചേളാരി സമസ്തക്കാര്‍ ഇനി ഈ ജന്മത്തില്‍ ആ വഴിക്ക് പോകില്ല 










&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;b&gt;&lt;a href="http://islamicphotogallery.blogspot.in/2012/09/miracle-boy-of-tanzania-sheikh-saeed.html" target="_blank"&gt;Shaikh Saeed Hassan Tanzania Photos&amp;nbsp;&lt;/a&gt;&lt;/b&gt;&lt;br /&gt;
&lt;br /&gt;
&lt;b&gt;&lt;u&gt;വാല്‍ കഷണം&lt;/u&gt;&lt;/b&gt; :അടുത്ത മാസം മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ: എ.പി. ജെ .അബ്ദുല്‍ കലാം മര്‍കസില്‍ വരുന്നുണ്ട് .&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;&lt;/div&gt;
&lt;/div&gt;
</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhnsC6iG07gwtFczHFHYDNAJibY2dClLbL5maesAUWJSTuQoRcTRqXq8qGHTjX1mdyAdtGP_XtUdrM6KVPJrW-5xCXPREo2Snjge7BQ12NuKV-5Fro_TBEy88xF4LWiSFdLYxbMiGxkkH0/s72-c/Kanthapuram+AP+Aboobacker+Musliyar+and+Sheikh+Shrafuddeen+Khaleefa.jpg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">50</thr:total></item><item><title>മുജാഹിദുകള്‍ കൂട്ടത്തോടെ ശിര്‍ക്കി ലേക്കോ ..?</title><link>http://hasaniyyamadrasa.blogspot.com/2012/09/blog-post_12.html</link><author>noreply@blogger.com (ബാവാസ്‌ കുറിയോടം)</author><pubDate>Wed, 12 Sep 2012 17:18:00 +0530</pubDate><guid isPermaLink="false">tag:blogger.com,1999:blog-1270537680446781546.post-5969141574333257054</guid><description>കാലാ കാലങ്ങളില്‍ മുജാഹിദുകള്‍ എന്തിന്റെ പേരിലാണോ സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്നവരാണ് എന്ന് പറഞ്ഞത് ,,ആ കാര്യങ്ങള്‍ എല്ലാം തന്നെ ഇന്ന് മുജാഹിദുകള്‍ ക്കെതിരെ തിരിഞ്ഞു നില്‍ക്കയാണ് ..പല കാര്യങ്ങളും അവര്‍ക്ക് പല പ്രാവശയം മാറ്റി പറയേണ്ടി വന്നു , ഹദീസുകളെ നിഷേധിക്കേണ്ടി വന്നു , മഹത്തുക്കളായ ഇമാമുകളെ തള്ളി പറയേണ്ടി വന്നു , ഇസ്ലാമില്‍ ജൂത ആശയങ്ങള്‍ കടത്തി കൂട്ടി എന്ന് അബൂ ഹുറൈറ (റ)നെ തൊട്ടു വരെ അവര്‍ പറഞ്ഞു .എന്തിനേറെ ,,അവരുടെ നേതാക്കളായ കെ .എം മൌലവി ,MCC മൌലവി , ഉമര്‍ മൌലവി എന്നിവരെ വരെ അവര്‍ പല വിഷയങ്ങളിലും തള്ളി പറഞ്ഞിട്ടുണ്ട് .&lt;br /&gt;നബിദിനാഘോഷം വിഷയം വരുമ്പോള്‍ സുന്നികള്‍ പറയും ..കെ. എം .മൌലവി ആഘോഷിക്കാനും നബിദിനത്തില്‍ സന്തോഷിക്കാനും പറഞ്ഞിട്ടുണ്ടല്ലോ ..അപ്പോള്‍  ആധുനിക മുവ്വഹിദുകള്‍ പറയും . കേ .എം മൌലവി പറഞ്ഞത് ദീനില്‍ തെളിവല്ല , അങ്ങിനെ എടുത്തു പറയാന്‍ തുടങ്ങിയാല്‍ ഒരു പാട് വിഷയങ്ങള്‍ വേറെ ഉണ്ട് , സ്ത്രീ പള്ളി പ്രവേശം, ഖുതുബയുടെ ഭാഷ, ഇസ്തിഗാസ തുടങ്ങി ഒരു പാട് വിഷയങ്ങളില്‍  നവ മുജാഹിദുകള്‍ പൂര് വീക മുജാഹിദുകളുമായി ഭിന്നിച്ചു നില്‍ക്കുന്നുണ്ട് ,&lt;br /&gt;സിഹ്ര്‍ , കണ്ണേറ് എന്നൊന്നില്ല എന്നായിരുന്നു , സക്കരിയ്യ സ്വലാഹി കുറെ കാലം പറഞ്ഞിരുന്നത് ..എന്നാല്‍ സിഹ്രും കണ്ണേറും ഫലിക്കും എന്നു  അയാള്‍ തന്നെ പറയുന്നത് നമുക്ക് കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട് . ഇങ്ങിനെ ഒരു സമയത്ത് ഒന്ന് പറയും മറ്റൊരു സമയത്ത് അത് മാറ്റി പറയുന്ന അവസ്ഥ മുജഹിദുക്ളില്‍ പല വിഷയങ്ങളിലും ഉണ്ട് .&lt;br /&gt;ഇസ്ലാമിന്റെ അടിസ്ഥാനമായ വിശ്വാസ കാര്യങ്ങള്‍ വരെ തങ്ങള്‍ക്കു തോന്നിയ വിധത്തില്‍ ഗവേഷണം നടത്തി മാറ്റി മാറ്റി പറയുന്ന ഒരു അവസ്ഥയില്‍ ആണ് കേരള മുജാഹിദുകള്‍ ഉളളത് .&lt;br /&gt;മഞ്ചേരിയില്‍ നടന്ന സക്കറിയയുടെ സമ്മേളന പരിപാടി കേട്ടവര്‍ക്കു അറിയാം ..ഉത്ഘാടന പ്രസംഗകന്‍ ,, കേ ,എം മൌലവി മന്ത്രിച്ചു ഊതി എന്നും ,,അത് ഫലിച്ചിരുന്നു എന്നും ,,അത് പോലെ മറ്റു പലരും ചെയ്തു എന്നും വളരെ വ്യകതമായി പരയുന്നത്   കേള്‍ക്കാം ..എന്നാല്‍ ഈ വിഷയം (കെ .എം മൌലവി മന്ത്രിച്ചു ) എന്നാ കാര്യം സക്കറിയയുടെ പ്രസംഗാവസാനം ആരോ എഴുതി ചോദിച്ചപ്പോള്‍ , അതിനുള്ള മറുപടി , കെ .എം മൌലവി അങ്ങിനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് ദീനില്‍ തെളിവല്ല, എന്നാണു ..ഇതാണ് മുജാഹിദിസം ,,തികച്ചും പൊരുത്ത കേടുകള്‍ നിറഞ്ഞത്, കഴിഞ്ഞ ദിവസം കൊപ്രക്കളത്ത് നടന്ന സക്കറിയയുടെ പരിപാടിയിലും ഒരു ചോദ്യം വന്നു ,,&lt;br /&gt;ആദര്‍ശ വിതിയാനം വന്നു എന്ന് പറയുന്നവരെ പിന്തുടര്‍ന്ന് നിസ്കരിച്ചവരുടെ നിസ്കാരവും ജുമുഅ യുടെയും വിധി എന്താണ് ..എന്ന് ,,അള്ളാഹു അഅലം എന്ന് പറയുകയാണ് അയാള്‍ ചെയ്തതു ..ആ പ്രസംഗത്തിന്റെ സി ഡി കേട്ട് നിക്ഷപക്ഷ്തയോടെ വിലയിരുത്ത്‌ാവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകും.&lt;br /&gt;&lt;br /&gt;കോട്ടക്കലില്‍ നടന്ന അബ്ദുറഹ്മാന്‍ സലഫിയുടെ പ്രസംഗത്തില്‍ വളരെ വ്യക്തമായി പറയുന്നു സക്കരിയ്യ സ്വലാഹിക്ക് ആസറിന്റെ(ഇബ്രാഹിം നബിയുടെ എതിരാളി ) തൌഹീദ് ആണെന്ന്, ശിര്‍ക്ക് വെടിഞ്ഞു സക്കരിയ്യ തൌഹീദിലേക്ക് തിരിചു വരണം എന്നും അയാള്‍ പ്രസംഗിക്കുന്നു , കൊപ്ര ക്കളത്തെ പ്രസംഗത്തില്‍ ഈ വിഷയം പറഞ്ഞു "തന്നെ മുശ്രിക്ക്‌ എന്ന് സലഫി പറഞ്ഞല്ലോ എന്ന് പറഞ്ഞു അലമുറ ഇടുന്നതു കേള്‍ക്കാം...ഇതേ സക്കരിയ്യ തലേ ദിവസം മഞ്ചേരിയില്‍ നടന്ന പരിപാടിയില്‍ മടവൂര്‍ വിഭാഗത്തെ പിഴച്ചവര്‍ ആയി പറയുന്നു മുണ്ട് ..&lt;br /&gt;&lt;br /&gt;മുശ്രിക്കിനെ പിന്തുടര്‍ന്ന് ഒരു മുസ്ലിം നിസ്കരിച്ചാല്‍ ശരിയാവില്ല എന്ന് നമുക്കെല്ലാം അറിയാം ..ആ നിലക്ക് നോക്കിയാല്‍ മുജാഹിദു കളുടെ നിസ്കാരത്തിന്റെ അവസ്ഥ എന്താണ് ..സത്യം പലതു ഉണ്ടാകില്ലല്ലോ ..ഒന്നുകില്‍ മടവൂര്‍ വിഭാഗം പറയുന്നത് ,അല്ലെങ്കില്‍ മൌലവി വിഭാഗം അത് മല്ലന്കില്‍  സക്കരിയ്യ പറയുന്നതു ..മൂന്നും കൂടി സത്യം ആവില്ലല്ലോ .. അപ്പോള്‍ ഇക്കാലം വരെ അവരെ നിസ്കാരം കൊണ്ട് പിന്തുടര്‍ന്ന മറ്റു വിഭാഗ ത്തില്‍ പെട്ടവരുടെ നിസ്കാരത്തിന്റെ വിധി എന്താണ് ..അതൊക്കെ അണികളോട് പറഞ്ഞു കൊടുക്കാനുള്ള ബാധ്യത കൂടി നേതാക്കള്‍ക്ക് ഉണ്ട് ,,പ്രത്യേകിച്ചും മരണപെട്ടു പോയ മുജാഹിദുകളുടെ കാര്യത്തില്‍ ,,ജീവിച്ചിരിക്കുന്നവര്‍ക്ക് ആരുടെ കൂടെ എങ്കിലും കൂടി മുജാഹിദ്‌ തൌഹീദ് ശരിയാക്കാം  എന്നാല്‍ മരണ പെട്ടവര്‍ക്ക് ഇനി തിരുത്താന്‍ കഴിയില്ലല്ലോ...... ..&lt;br /&gt;കാലാ കാലങ്ങളില്‍ മുജാഹിദുകള്‍ എന്തിന്റെ പേരിലാണോ സുന്നികള്‍ ശിര്‍ക്ക്  ചെയ്യുന്നവരാണ് എന്ന് പറഞ്ഞത് ,,ആ കാര്യങ്ങള്‍ എല്ലാം തന്നെ ഇന്ന്  മുജാഹിദുകള്‍ ക്കെതിരെ തിരിഞ്ഞു നില്‍ക്കയാണ് ..പല കാര്യങ്ങളും അവര്‍ക്ക്  പല പ്രാവശയം മാറ്റി പറയേണ്ടി വന്നു , ഹദീസുകളെ നിഷേധിക്കേണ്ടി വന്നു ,  മഹത്തുക്കളായ ഇമാമുകളെ തള്ളി പറയേണ്ടി വന്നു , ഇസ്ലാമില്‍ ജൂത ആശയങ്ങള്‍  കടത്തി കൂട്ടി എന്ന് അബൂ ഹുറൈറ (റ)നെ തൊട്ടു വരെ അവര്‍ പറഞ്ഞു .എന്തിനേറെ  ,,അവരുടെ നേതാക്കളായ കെ .എം മൌലവി ,MCC മൌലവി , ഉമര്‍ മൌലവി എന്നിവരെ വരെ  അവര്‍ പല വിഷയങ്ങളിലും തള്ളി പറഞ്ഞിട്ടുണ്ട് .&lt;br /&gt;നബിദിനാഘോഷം വിഷയം  വരുമ്പോള്‍ സുന്നികള്‍ പറയും ..കെ. എം .മൌലവി ആഘോഷിക്കാനും നബിദിനത്തില്‍  സന്തോഷിക്കാനും പറഞ്ഞിട്ടുണ്ടല്ലോ ..അപ്പോള്‍  ആധുനിക മുവ്വഹിദുകള്‍ പറയും .  കേ .എം മൌലവി പറഞ്ഞത് ദീനില്‍ തെളിവല്ല , അങ്ങിനെ എടുത്തു പറയാന്‍  തുടങ്ങിയാല്‍ ഒരു പാട് വിഷയങ്ങള്‍ വേറെ ഉണ്ട് , സ്ത്രീ പള്ളി പ്രവേശം,  ഖുതുബയുടെ ഭാഷ, ഇസ്തിഗാസ തുടങ്ങി ഒരു പാട് വിഷയങ്ങളില്‍  നവ മുജാഹിദുകള്‍  പൂര് വീക മുജാഹിദുകളുമായി ഭിന്നിച്ചു നില്‍ക്കുന്നുണ്ട് ,&lt;br /&gt;സിഹ്ര്‍ ,  കണ്ണേറ് എന്നൊന്നില്ല എന്നായിരുന്നു , സക്കരിയ്യ സ്വലാഹി കുറെ കാലം  പറഞ്ഞിരുന്നത് ..എന്നാല്‍ സിഹ്രും കണ്ണേറും ഫലിക്കും എന്നു  അയാള്‍ തന്നെ  പറയുന്നത് നമുക്ക് കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട് . ഇങ്ങിനെ ഒരു സമയത്ത്  ഒന്ന് പറയും മറ്റൊരു സമയത്ത് അത് മാറ്റി പറയുന്ന അവസ്ഥ മുജഹിദുക്ളില്‍ പല  വിഷയങ്ങളിലും ഉണ്ട് .&lt;br /&gt;ഇസ്ലാമിന്റെ അടിസ്ഥാനമായ വിശ്വാസ കാര്യങ്ങള്‍ വരെ  തങ്ങള്‍ക്കു തോന്നിയ വിധത്തില്‍ ഗവേഷണം നടത്തി മാറ്റി മാറ്റി പറയുന്ന ഒരു  അവസ്ഥയില്‍ ആണ് കേരള മുജാഹിദുകള്‍ ഉളളത് .&lt;br /&gt;മഞ്ചേരിയില്‍ നടന്ന  സക്കറിയയുടെ സമ്മേളന പരിപാടി കേട്ടവര്‍ക്കു അറിയാം ..ഉത്ഘാടന പ്രസംഗകന്‍ ,,  കേ ,എം മൌലവി മന്ത്രിച്ചു ഊതി എന്നും ,,അത് ഫലിച്ചിരുന്നു എന്നും ,,അത്  പോലെ മറ്റു പലരും ചെയ്തു എന്നും വളരെ വ്യകതമായി പരയുന്നത്   കേള്‍ക്കാം  ..എന്നാല്‍ ഈ വിഷയം (കെ .എം മൌലവി മന്ത്രിച്ചു ) എന്നാ കാര്യം സക്കറിയയുടെ  പ്രസംഗാവസാനം ആരോ എഴുതി ചോദിച്ചപ്പോള്‍ , അതിനുള്ള മറുപടി , കെ .എം മൌലവി  അങ്ങിനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് ദീനില്‍ തെളിവല്ല, എന്നാണു ..ഇതാണ്  മുജാഹിദിസം ,,തികച്ചും പൊരുത്ത കേടുകള്‍ നിറഞ്ഞത്, കഴിഞ്ഞ ദിവസം  കൊപ്രക്കളത്ത് നടന്ന സക്കറിയയുടെ പരിപാടിയിലും ഒരു ചോദ്യം വന്നു ,,&lt;br /&gt;ആദര്‍ശ  വിതിയാനം വന്നു എന്ന് പറയുന്നവരെ പിന്തുടര്‍ന്ന് നിസ്കരിച്ചവരുടെ  നിസ്കാരവും ജുമുഅ യുടെയും വിധി എന്താണ് ..എന്ന് ,,അള്ളാഹു അഅലം എന്ന്  പറയുകയാണ് അയാള്‍ ചെയ്തതു ..ആ പ്രസംഗത്തിന്റെ സി ഡി കേട്ട് നിക്ഷപക്ഷ്തയോടെ  വിലയിരുത്ത്‌ാവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകും.&lt;br /&gt;&lt;br /&gt;കോട്ടക്കലില്‍  നടന്ന അബ്ദുറഹ്മാന്‍ സലഫിയുടെ പ്രസംഗത്തില്‍ വളരെ വ്യക്തമായി പറയുന്നു  സക്കരിയ്യ സ്വലാഹിക്ക് ആസറിന്റെ(ഇബ്രാഹിം നബിയുടെ എതിരാളി ) തൌഹീദ്  ആണെന്ന്, ശിര്‍ക്ക് വെടിഞ്ഞു സക്കരിയ്യ തൌഹീദിലേക്ക് തിരിചു വരണം എന്നും  അയാള്‍ പ്രസംഗിക്കുന്നു , കൊപ്ര ക്കളത്തെ പ്രസംഗത്തില്‍ ഈ വിഷയം പറഞ്ഞു  "തന്നെ മുശ്രിക്ക്‌ എന്ന് സലഫി പറഞ്ഞല്ലോ എന്ന് പറഞ്ഞു അലമുറ ഇടുന്നതു  കേള്‍ക്കാം...ഇതേ സക്കരിയ്യ തലേ ദിവസം മഞ്ചേരിയില്‍ നടന്ന പരിപാടിയില്‍  മടവൂര്‍ വിഭാഗത്തെ പിഴച്ചവര്‍ ആയി പറയുന്നു മുണ്ട് ..&lt;br /&gt;&lt;br /&gt;മുശ്രിക്കിനെ  പിന്തുടര്‍ന്ന് ഒരു മുസ്ലിം നിസ്കരിച്ചാല്‍ ശരിയാവില്ല എന്ന് നമുക്കെല്ലാം  അറിയാം ..ആ നിലക്ക് നോക്കിയാല്‍ മുജാഹിദു കളുടെ നിസ്കാരത്തിന്റെ അവസ്ഥ  എന്താണ് ..സത്യം പലതു ഉണ്ടാകില്ലല്ലോ ..ഒന്നുകില്‍ മടവൂര്‍ വിഭാഗം  പറയുന്നത് ,അല്ലെങ്കില്‍ മൌലവി വിഭാഗം അത് മല്ലന്കില്‍  സക്കരിയ്യ  പറയുന്നതു ..മൂന്നും കൂടി സത്യം ആവില്ലല്ലോ .. അപ്പോള്‍ ഇക്കാലം വരെ അവരെ  നിസ്കാരം കൊണ്ട് പിന്തുടര്‍ന്ന മറ്റു വിഭാഗ ത്തില്‍ പെട്ടവരുടെ  നിസ്കാരത്തിന്റെ വിധി എന്താണ് ..അതൊക്കെ അണികളോട് പറഞ്ഞു കൊടുക്കാനുള്ള  ബാധ്യത കൂടി നേതാക്കള്‍ക്ക് ഉണ്ട് ,,പ്രത്യേകിച്ചും മരണപെട്ടു പോയ  മുജാഹിദുകളുടെ കാര്യത്തില്‍ ,,ജീവിച്ചിരിക്കുന്നവര്‍ക്ക് ആരുടെ കൂടെ  എങ്കിലും കൂടി മുജാഹിദ്‌ തൌഹീദ് ശരിയാക്കാം  എന്നാല്‍ മരണ പെട്ടവര്‍ക്ക്  ഇനി തിരുത്താന്‍ കഴിയില്ലല്ലോ...... ..&lt;br /&gt;&lt;br /&gt;&lt;br /&gt;സാധാരണ മുജാഹിദുകള്‍ക്കും ഏകദേശം ഇതേ വാദങ്ങള്‍ കൊണ്ട് നടക്കുന്ന ജമാഅ ത്തെ ഇസ്ലാമിക്കാര്‍ക്കും പുനര്‍ വിചിന്തനത്തിന് ഉള്ള സമയമാണിത് ,, ലക്ഷ കണക്കിന് ഹദീസുകള്‍ മനപാഠമുള്ള സൂരികളായ ഇമാമുകളെ മാറ്റി വെച്ച് സ്വന്തം യുക്തിക്ക് അനുസരിച്ച് ഖുര്‍ ആന്‍ ,വെറും മലയാള പരിഭാഷ പുറത്ത് ഗവേഷണം നടത്തിയതിന്റെ ഫലമാണ്‌ ഇന്ന് മുജാഹിദുകള്‍ അനുഭവിക്കുന്നത് ,,ഇത് ഇനിയും തുടര്‍ന്നണ് കൊണ്ടിരിക്കും, മദ്ഹബുകള്‍ തള്ളി സലഫി മന്ഹാജ് സ്വീകരിച്ചവര്‍ ഇന്ന് ഭിന്നിച്ചു കൊണ്ടേ ഇരിക്കുന്ന കാഴ്ച ഇസ്ലാമിന്റെ ലേബലില്‍ രൂപ പെട്ട ഇത്തിക്കണ്ണികള്‍ക്ക് ഉണ്ടാവേണ്ട അനിവാര്യമായ പതനമാണ് ..&lt;br /&gt;ബുദ്ധിയുള്ളവര്‍ ,,പരലോക വിജയം ആഗ്രഹിക്കുന്നവര്‍ ,, നേര്‍ വഴിതേടുക ,,അത് നിങ്ങള്ക്ക് മുന്നില്‍ വെളിവായി തന്നെ കിടക്കുന്നുണ്ട് ...പരീക്ഷിക്കാന്‍ മനുഷ്യന് രണ്ടു ജീവിതമില്ല ഒന്നേയുള്ളൂ ...........അള്ളാഹു അനുഗ്രഹിക്കട്ടെ ....&lt;br /&gt;</description><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>സക്കരിയ്യ സ്വലാഹിയെ മുജാഹിദില്‍ നിന്നും പുറത്താക്കിയത് എന്തിനു ..?</title><link>http://hasaniyyamadrasa.blogspot.com/2012/09/blog-post.html</link><category>jinnu mujahid</category><category>madavoori mujahid</category><category>moulavi mujahid</category><category>Sakkariyya swalhi</category><category>സുന്നി മുജാഹിദ്‌  ആദര്‍ശം</category><author>noreply@blogger.com (ബാവാസ്‌ കുറിയോടം)</author><pubDate>Fri, 7 Sep 2012 20:38:00 +0530</pubDate><guid isPermaLink="false">tag:blogger.com,1999:blog-1270537680446781546.post-9130908082576103455</guid><description>&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjttEr2i8huaVdzh9Jpx-xaaD0w-__BYClYpPDJpadV7J3l1PCJ3S14sj8hVU1dQ7_WIJwDbsnKWu_BzG_erTXhxwMTbeyoJjwimKtksE20G-X-_RjcTkVKf3RYoJ_e4QhWLasuOcuQHnU/s1600/sakkariyya+swalahi+%252C+mujahid+moulavi.JPG"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 640px; height: 244px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjttEr2i8huaVdzh9Jpx-xaaD0w-__BYClYpPDJpadV7J3l1PCJ3S14sj8hVU1dQ7_WIJwDbsnKWu_BzG_erTXhxwMTbeyoJjwimKtksE20G-X-_RjcTkVKf3RYoJ_e4QhWLasuOcuQHnU/s320/sakkariyya+swalahi+%252C+mujahid+moulavi.JPG" alt="" id="BLOGGER_PHOTO_ID_5785454578174263858" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;വഹാബീ ആദര്‍ശരംഗത്തെ തീവ്രവാദിയായിരുന്ന സക്കരിയ്യയെ എന്ത് കൊണ്ട് മുജാഹിദില്‍ നിന്നും പുറത്താക്കപെട്ടു ..? മടവൂരികളുടെ കുപ്രചരണത്തില്‍ മൌലവി വിഭാഗം വീണു പോയോ ..? ജിന്ന് വിവാദം മുജാഹിദില്‍ ഉണ്ടാക്കിയ കലാപം ചില്ലറയല്ല. അവര്‍ ഇക്കാലം വരെ സുന്നികള്‍ക്കെതിരെ ഉന്നയിച്ച പ്രധാന ആരോപണം ആണ് ജിന്ന് വിവാദത്തിലൂടെ സക്കരിയ്യ പൊളിച്ചു കളഞ്ഞത് . സുന്നികള്‍ മുഹ്‌യദ്ദീന്‍ ശൈഖെ കാക്കണേ , ബദരീങ്ങളെ കാക്കണേ എന്ന് പറഞ്ഞാല്‍ അത് ശിര്‍ക്ക് ആണ് എന്നാണു മുജാഹിദുകളുടെ ഇക്കാലം വരെയുള്ള വാദം .എന്നാല്‍ ഇത് പ്രാര്‍ത്ഥന യല്ല എന്നും മഹ്ന്മാരോട് ഉള്ള അനുവദനീയമായ ഇസ്തിഗാസ യാണെന്നും സുന്നികള്‍ ഇക്കാലം വരെ ആയത്തുകള്‍ കൊണ്ടും ഹദീസ് കൊണ്ടും സ്ഥാപിച്ചിട്ടും അത് സമ്മതിക്കാന്‍ കൂട്ടാക്കാതിരുന്ന മുജാഹിദുകളുടെ തലയില്‍ വെട്ടിയ ഇടിയയിരുന്നു ജിന്ന് വിവാദം. ജിന്നുകളോടു സ&lt;br /&gt;ഹായം ചോദിക്കാമെന്നും അവര്‍ സഹായിക്കു മെന്നും,അവരോടു സഹായം ചോദിക്കല്‍ തൌഹീദ് ആണെന്നും സക്കരിയ്യ സ്വലാഹി വാദിച്ചപ്പോള്‍ പിന്നെ എന്ത് കൊണ്ട് ബദ് രീങ്ങളോടും മരിച്ചു പോയ മഹാന്മാരോടും ആയിക്കൂട എന്ന മറു ചോദ്യം സുന്നികളുടെ ഭാഗത്ത് നിന്നും ഉയര്‍ന്നു . അവിടെ സുന്നികള്‍ നടത്തുന്ന സഹായാര്‍ത്ഥന പ്രാര്‍ത്ഥന അല്ല എന്ന് സമ്മതിക്കേണ്ടി വരികയാണ് . അതോട് കൂടി എവിടെ പോയി കൂട്ടരേ നിങ്ങളെ തൌഹീദ് എന്ന് ചോദിച്ചു കൊണ്ട് മടവൂരികളും രംഗത്ത്‌ വന്നു ..ഇത് തങ്ങളുടെ നില നില്പിനെ തന്നെ ബാധിക്കുമെന്ന് മനസ്സിലാക്കിയ മൌലവി വിഭാഗം മുജാഹിദു നേത്രത്വം ഗത്യന്തരമില്ലാതെ സക്കരിയ്യ സ്വലാഹി യെ പുറത്താക്കുകയാണ് ചെയ്തത് . ഇപ്പോള്‍ സക്കരിയ്യ സ്വലാഹി നടത്തുന്ന മുജാഹിദു ആദര്‍ശ സമ്മേളനങ്ങള്‍ തന്നെ ജിന്നുകളോട് സഹായം ചോദിച്ചാല്‍ അത് പ്രാര്‍ത്ഥന അല്ല എന്ന് അവരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ...ഇക്കാലം വരെ സുന്നികളുടെ മേല്‍ ശിര്‍ക്ക് ആരോപിച്ചവര്‍ അതെ വിഷയത്തില്‍ തന്നെ പരസ്പരം ശിര്‍ക്ക് ആരോപണം നടത്തുകയാണിവിടെ .... ..നോക്കണേ ..വഹാബിസത്തിന്റെ ഗതി !!! പാടത്തെ പണിക്കു വരമ്പത് കൂലിന്നു പറഞ്ഞാല്‍ ഇതാണ് .</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjttEr2i8huaVdzh9Jpx-xaaD0w-__BYClYpPDJpadV7J3l1PCJ3S14sj8hVU1dQ7_WIJwDbsnKWu_BzG_erTXhxwMTbeyoJjwimKtksE20G-X-_RjcTkVKf3RYoJ_e4QhWLasuOcuQHnU/s72-c/sakkariyya+swalahi+%252C+mujahid+moulavi.JPG" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">1</thr:total></item><item><title>കാന്തപുരത്തിന്റെ കേരള യാത്ര ...................</title><link>http://hasaniyyamadrasa.blogspot.com/2012/03/blog-post_30.html</link><category>Kanthapuram</category><category>Keralayathra</category><author>noreply@blogger.com (ബാവാസ്‌ കുറിയോടം)</author><pubDate>Fri, 30 Mar 2012 11:02:00 +0530</pubDate><guid isPermaLink="false">tag:blogger.com,1999:blog-1270537680446781546.post-5167411552783684676</guid><description>&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgiwMX728vKLyVdLKaqEPqribipEI0j7_VmP5rYjYHairGKchNkgJbgmOmBO1LJzI4SzXVlKeR2Ggu2jJM3VrZAS6DLi1Hkg5MJmVrlYwLEqm6Js30Q0Uti7SBEQaGs2b4pEDDhc3OT4uA/s1600/collash270312.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 400px; FLOAT: left; HEIGHT: 287px; CURSOR: hand" id="BLOGGER_PHOTO_ID_5725561043616570274" border="0" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgiwMX728vKLyVdLKaqEPqribipEI0j7_VmP5rYjYHairGKchNkgJbgmOmBO1LJzI4SzXVlKeR2Ggu2jJM3VrZAS6DLi1Hkg5MJmVrlYwLEqm6Js30Q0Uti7SBEQaGs2b4pEDDhc3OT4uA/s400/collash270312.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEha6Z1yNhWeLfLghTf2NIx9Q-i9FUzdfNz2oc-l1qsFi4GNwyN1Al8qDsc1jkMwBprmIFPXdj9jeIqP6-vK-xxapsCRm0LVDDsLlu_BZAAQHtgugLvx58UYUYkgQb04y_MiGNdwIFZnB60/s1600/poster_routmap270312.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 266px; FLOAT: left; HEIGHT: 400px; CURSOR: hand" id="BLOGGER_PHOTO_ID_5725561039144378738" border="0" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEha6Z1yNhWeLfLghTf2NIx9Q-i9FUzdfNz2oc-l1qsFi4GNwyN1Al8qDsc1jkMwBprmIFPXdj9jeIqP6-vK-xxapsCRm0LVDDsLlu_BZAAQHtgugLvx58UYUYkgQb04y_MiGNdwIFZnB60/s400/poster_routmap270312.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjVcf3fJS8_TJaqgbxrxSuvkL42y7zQGyCT0yfgGqrvwyHZe1WOMN0gE0l8TzkGaFyv5YE2UTzYv-6xDvx7D7UUepIv8li-YG0djhsat87hnaqYhQ3pzZHCHUiaynHMt2Tk0bTEzYffajk/s1600/12090_2.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 400px; FLOAT: left; HEIGHT: 323px; CURSOR: hand" id="BLOGGER_PHOTO_ID_5725561025515625650" border="0" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjVcf3fJS8_TJaqgbxrxSuvkL42y7zQGyCT0yfgGqrvwyHZe1WOMN0gE0l8TzkGaFyv5YE2UTzYv-6xDvx7D7UUepIv8li-YG0djhsat87hnaqYhQ3pzZHCHUiaynHMt2Tk0bTEzYffajk/s400/12090_2.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiE3jo_mEg1fsMBH1VTMVhFss0NjSaXxXKpDDm6Lw7_JG5OM4i10LNYj-v87hNxO1tkGtsWNtv_8eWssBlaFgQfOlmFt3TkPGBImCdabz1FGTvXvfgsieCnV_TBOo34QPZjtbQJ_4L1RGY/s1600/12078_1.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 400px; FLOAT: left; HEIGHT: 295px; CURSOR: hand" id="BLOGGER_PHOTO_ID_5725561013949213970" border="0" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiE3jo_mEg1fsMBH1VTMVhFss0NjSaXxXKpDDm6Lw7_JG5OM4i10LNYj-v87hNxO1tkGtsWNtv_8eWssBlaFgQfOlmFt3TkPGBImCdabz1FGTvXvfgsieCnV_TBOo34QPZjtbQJ_4L1RGY/s400/12078_1.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcIO0oW2K920neRP0EU9WmvHOnSltl_vveHfdYqnjab7fKTDxQ9yG_QnMv8vj-yCUs-87M2Zlnt4-9BMcGZbH95f5dGOWMYLC97YbbvB92T3A5-04zLtut3EycGe312UHX3H_2-rjDDuo/s1600/poster_highway_march280312.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 294px; FLOAT: left; HEIGHT: 400px; CURSOR: hand" id="BLOGGER_PHOTO_ID_5725561012169751122" border="0" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcIO0oW2K920neRP0EU9WmvHOnSltl_vveHfdYqnjab7fKTDxQ9yG_QnMv8vj-yCUs-87M2Zlnt4-9BMcGZbH95f5dGOWMYLC97YbbvB92T3A5-04zLtut3EycGe312UHX3H_2-rjDDuo/s400/poster_highway_march280312.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiGeSovzeui7qcvV_CPnEgtv47ayJgx3AAE-mCve1QtDJmntGP_B3dXjJkFq3KfuNzIwMRriR-EudSJ_OiwQOv8Q88vZCLHnLd9TKIk39pyhnce6rxh83D8ANgvmWTXBzCKsYjzJRzWVcQ/s1600/55.bmp"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 400px; FLOAT: left; HEIGHT: 229px; CURSOR: hand" id="BLOGGER_PHOTO_ID_5725560277414089618" border="0" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiGeSovzeui7qcvV_CPnEgtv47ayJgx3AAE-mCve1QtDJmntGP_B3dXjJkFq3KfuNzIwMRriR-EudSJ_OiwQOv8Q88vZCLHnLd9TKIk39pyhnce6rxh83D8ANgvmWTXBzCKsYjzJRzWVcQ/s400/55.bmp" /&gt;&lt;/a&gt;&lt;br /&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEikPxb7KKpAPRxk58Vo5ZcIDBW0jHLPsItkkqDH6GvGRdaP4qRzMgzThJcnLcybLQBoPm48XQnSHFa_0CpiVbyIhqwzidTYHv912murAYTv5PKUqS_VNz_cVUiu4tdC25B9Hil4GS1C_78/s1600/4.JPG"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 400px; FLOAT: left; HEIGHT: 254px; CURSOR: hand" id="BLOGGER_PHOTO_ID_5725560268807560354" border="0" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEikPxb7KKpAPRxk58Vo5ZcIDBW0jHLPsItkkqDH6GvGRdaP4qRzMgzThJcnLcybLQBoPm48XQnSHFa_0CpiVbyIhqwzidTYHv912murAYTv5PKUqS_VNz_cVUiu4tdC25B9Hil4GS1C_78/s400/4.JPG" /&gt;&lt;/a&gt;&lt;br /&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjOVQZQWJlQSfSPX8qUh4Yn-Fv8VSn_vy3iXkzHnth-3L03f_fvIXuJdoIsCx7K1pCJ1YmeGeVGWJp2KNGg-QV-gBE-eVLoDwDop1we1GuyAp97gpSfdK7OZt26GBEd4SbZJxx4d-Fxjs/s1600/untitled.JPG"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 400px; FLOAT: left; HEIGHT: 251px; CURSOR: hand" id="BLOGGER_PHOTO_ID_5725560261092525906" border="0" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjOVQZQWJlQSfSPX8qUh4Yn-Fv8VSn_vy3iXkzHnth-3L03f_fvIXuJdoIsCx7K1pCJ1YmeGeVGWJp2KNGg-QV-gBE-eVLoDwDop1we1GuyAp97gpSfdK7OZt26GBEd4SbZJxx4d-Fxjs/s400/untitled.JPG" /&gt;&lt;/a&gt;&lt;br /&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirgSTwIdn_UFG0FXUOjYjhtpOpwTGH0seRiahmyMyu9d4a4jZAgKljtcLH2vAT13FElhu6c8uEQOW0swo6NGryD8vah6La2_N7TEos6S-ZafiZaYmxvRz8WoZ5AQmMuUu8XZEHF1v0mGs/s1600/lk.JPG"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 400px; FLOAT: left; HEIGHT: 231px; CURSOR: hand" id="BLOGGER_PHOTO_ID_5725560259702470738" border="0" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirgSTwIdn_UFG0FXUOjYjhtpOpwTGH0seRiahmyMyu9d4a4jZAgKljtcLH2vAT13FElhu6c8uEQOW0swo6NGryD8vah6La2_N7TEos6S-ZafiZaYmxvRz8WoZ5AQmMuUu8XZEHF1v0mGs/s400/lk.JPG" /&gt;&lt;/a&gt;&lt;br /&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhyAn3W5gz2JwXY9rqif6Bl86S5TZvhmDgyz2mu_AQhT8D_IQBU299kGkUUbH438c7uOZ82Dc0jyb-StDyjboF2qoYfkBdDzYRCKqaYuBaUO9M8gcM7Xe-EsFjNo-dI6AROcMBqkTvo__s/s1600/poster_qatar260312.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 320px; FLOAT: left; HEIGHT: 400px; CURSOR: hand" id="BLOGGER_PHOTO_ID_5725560253771074946" border="0" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhyAn3W5gz2JwXY9rqif6Bl86S5TZvhmDgyz2mu_AQhT8D_IQBU299kGkUUbH438c7uOZ82Dc0jyb-StDyjboF2qoYfkBdDzYRCKqaYuBaUO9M8gcM7Xe-EsFjNo-dI6AROcMBqkTvo__s/s400/poster_qatar260312.jpg" /&gt;&lt;/a&gt;</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgiwMX728vKLyVdLKaqEPqribipEI0j7_VmP5rYjYHairGKchNkgJbgmOmBO1LJzI4SzXVlKeR2Ggu2jJM3VrZAS6DLi1Hkg5MJmVrlYwLEqm6Js30Q0Uti7SBEQaGs2b4pEDDhc3OT4uA/s72-c/collash270312.jpg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">1</thr:total></item><item><title>കാസ്മിയുടെ യോഗ്യതകള്‍</title><link>http://hasaniyyamadrasa.blogspot.com/2012/03/blog-post_29.html</link><category>കാസ്മിയുടെ യോഗ്യതകള്‍</category><author>noreply@blogger.com (ബാവാസ്‌ കുറിയോടം)</author><pubDate>Thu, 29 Mar 2012 12:40:00 +0530</pubDate><guid isPermaLink="false">tag:blogger.com,1999:blog-1270537680446781546.post-2556036153944845921</guid><description>ഇവിടെ രാജ്യദ്രോഹവും ഗൂഢാലോചനയും എങ്ങനെ വന്നു? എനിക്കറിയാം. ഭരണകൂടത്തിന്റെ എല്ലാ ഒത്താശകളുമുണ്ടായിരുന്നാലും കര്‍ഷകര്‍ പോലീസിനെ വധിച്ചുവെന്ന് തെളിയിക്കുക ദുസ്സാധ്യമാണെന്ന് വിജ്ഞനായ സര്‍ക്കാര്‍ വക്കീലിന് അറിയാം. അതുകൊണ്ട് ഈ പാവപ്പെട്ട കര്‍ഷകര്‍ സര്‍ക്കാറിനെ അട്ടിമറിക്കുന്നതിന് ഗൂഡാലോചന നടത്തിയെന്ന് വാദിക്കുകയാണ്! അങ്ങനെയാണ് സംഭവത്തിന് ഭീകരസ്വരൂപം നല്‍കിയത്. .... പാമ്പിനെയും പരുന്തിനെയും നേരിട്ടുകൊണ്ടിരുന്ന അന്നപ്പക്ഷി സ്വന്തം കൂട്ടിനകത്ത് സമാധാനത്തോടും സന്തോഷത്തോടും കൂടിയിരിക്കണമെന്ന് ആഗ്രഹിച്ചപ്പോള്‍ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഭരണകൂടം പ്രയോഗിച്ചതോ ബ്രഹ്മാസ്ത്രം.... ചിരസ്മരണ-നിരഞ്ജന (വിവര്‍ത്തനം- സി. രാഘവന്‍) &lt;br /&gt;1940 ലെ കയ്യൂര്‍ സംഭവത്തെ ആസ്പദമാക്കി എഴുതിയ നോവലില്‍ നിന്നാണ് ഉദ്ധരണി. ജന്മിത്വത്തിനും സാമ്രാജ്യത്വ അധിനിവേശത്തിനുമെതിരെ നടന്ന പ്രകടനം തടയാന്‍ ശ്രമിച്ച പോലീസുകാരനെ ജനം ഓടിച്ചു. പുഴയില്‍ ചാടിയ അയാള്‍ മുങ്ങിമരിച്ചു. ആ കേസിലാണ് രാജ്യദ്രോഹവും ഗൂഡാലോചനയും ആരോപിച്ച് നാലു ചെറുപ്പക്കാരെ തൂക്കിലേറ്റിയത്. 72 വര്‍ഷത്തിനിപ്പുറം രാജ്യം സ്വതന്ത്രമാണെന്നും ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഭരണസമ്പ്രദായം നിലനില്‍ക്കുന്നതാണെന്നും അവകാശവാദമുണ്ട്. പരമാധികാര രാഷ്ട്രമെന്ന് നാം സ്വയം വിശേഷിപ്പിക്കപ്പെടുകയും അതിന്‍മേലുണ്ടാകുന്ന കടന്നുകയറ്റങ്ങളെ എന്തുവില കൊടുത്തും പ്രതിരോധിക്കുമെന്നും ചെയ്യുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, പരമാധികാര രാഷ്ട്രം, കടന്നുകയറ്റം തുടങ്ങിയയവയുടെ നിര്‍വചനങ്ങളെല്ലാം ഏറെക്കറെ അധികാരികളുടെ ഇംഗിങ്ങളനുസരിച്ചുള്ളതായി മാറുമ്പോഴാണ് അവയെല്ലാം അവകാശവാദങ്ങളായി ഗണിക്കേണ്ടിവരുന്നത്. കീഴാളരുടെ ജീവനുള്‍പ്പെടെ എന്തും തങ്ങള്‍ക്ക് ചൂഷണം ചെയ്യാനുള്ളതാണെന്ന് കരുതിയിരുന്ന ജന്മിത്വവും അതിന്റെ നിലനില്‍പ്പ് തങ്ങളുടെ അധീശത്വം ഉറപ്പാക്കുന്നതില്‍ നിര്‍ണായകവുമാണെന്ന് കണ്ട ബ്രിട്ടീഷ് ഭരണസംവിധാനമായിരുന്നു 1940ല്‍. ആ സംവിധാനത്തെ ചെറുക്കാന്‍ സംഘടിച്ചതാണ് രാജ്യദ്രോഹം, ഗൂഡാലോചന തുടങ്ങിയ ക ുറ്റാരോപണങ്ങളിലേക്കുള്ള വഴി തുറന്നത്. ജനക്കൂട്ടം ഓടിച്ചപ്പോള്‍ പുഴയില്‍ ചാടി മരിച്ച പോലീസുകാരന്‍ അതിനൊരു വഴിയാണെന്ന് മാത്രം. പോലീസുകാരെ ഭയന്ന് പുഴയിലോ കിണറിലോ വീണ് കീഴാളനോ കര്‍ഷകനോ തൊഴിലാളിയോ മരിച്ച സംഭവങ്ങള്‍ അന്നുമുണ്ടായിക്കാണണം (ഇന്നുണ്ടാകുന്നവ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്). ഭയന്ത് ഭരണസംവിധാനത്തിന്റെയാളുകളായതിനാല്‍ അത്തരം സംഭവങ്ങളൊന്നും രാജ്യദ്രോഹമാകില്ല. അവക്കൊന്നും പിന്നില്‍ ഗൂഡാലോചനയുമുണ്ടാകില്ല. തിരിച്ചാകുമ്പോള്‍ രാജ്യദ്രോഹമോ ഗൂഡാലോചനയോ ചുമത്തുക എളുപ്പമാണ്.. അതിന് തെളിവുകള്‍ ചമക്കുക നിഷ്പ്രയാസം. നാളെ സമാനമായ കേസുകളില്‍ ആരോപണവിധേയരാകുമെന്നോ കുടിലുകള്‍ തീവെക്കപ്പെടുമെന്നോ ഭാര്യയും സഹോദരിയും ബലാത്സംഗം ചെയ്യപ്പെടുമെന്നോ ഒക്കെയുള്ള ഭീഷണികളുള്ളപ്പോള്‍ (അന്ന് നടക്കുമെന്ന് ഉറപ്പുള്ളവയാണ് ഇത്തരം ഭീഷണികള്‍). പോലീസിനുവേണ്ടി സാക്ഷി പറയാന്‍ ആളേറെയുണ്ടാകുകയും ചെയ്യും. &lt;br /&gt;&lt;br /&gt;ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികളുടെ കാര്‍മികത്വത്തിലുള്ള സമ്പ്രദായം, വെല്ലുവിളികളൊന്നും നേരിടാതെ ഇക്കാലമത്രയും നിലനിന്നിട്ടും പഴയ രീതികള്‍ തുടരുന്നുവെന്നതാണ് വസ്തുത. ജന്മിയും കീഴാള-കുടിയാന്മാരും വേഷം മാറിയിരിക്കുന്നു. മുസ്ലിംകള്‍, ഭരണകൂടത്തിന്റെ വഴിവിട്ട ചെയ്തികളെ വിമര്‍ശിക്കുകയും അതിനോട് തീവ്രമായി പ്രതികരിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നവര്‍, ഫെഡറല്‍ ഭരണസമ്പ്രദായത്തിന്റെ യാതൊരു പരിഗണനയും ലഭിക്കാതെ സ്വന്തം ദേശം മോചിതമാകന്നതാണ് ഉചിതമെന്ന നിഗമനത്തിലെത്തി സമരം ആരംഭിച്ച വടക്കു കിഴക്കന്‍ മേഖലകളിലും മറ്റുമുള്ള തീവ്രവാദികള്‍ എന്നിങ്ങനെ വിവിധ രൂപങ്ങളിലേക്കുള്ള കീഴാള-കുടിയാന്മാര്‍ മാറിയിരിക്കുന്നു. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്ന ധാര്‍ഷ്ട്യത്തില്‍ ഭരണം നിയന്ത്രിക്കുന്നവരും അവരെ നിയന്ത്രിക്കാന്‍ പാകത്തില്‍ സമ്പത്ത് ആര്‍ജിച്ച കമ്പനി സമുച്ഛയങ്ങളുമാണ് ഇന്നത്തെ ജന്മിമാര്‍. ഇവരുടെ കടിഞ്ഞാണ്‍ കൈയിലേന്തി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വം ഇപ്പോഴുമുണ്ട്. മുമ്പ് ബ്രിട്ടനെന്ന ഏകശക്തിയായിരുുന്നുവെങ്കില്‍ ഇന്നത് അമേരിക്കയുടെയും ബ്രിട്ടന്റെയുമൊക്കെ നേതൃത്വത്തിലുള്ള വലിയൊരു കുടയാണെന്ന് മാത്രം. ധന-വിഭവ ചൂഷണദുരയാണ് ജന്മിമാര്‍ക്ക്. ആ ചൂഷണത്തില്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി നേട്ടമുണ്ടാക്കലാണ് സാമ്രാജ്യത്വത്തിന്റെ ലക്ഷ്യം. ഈ ഇംഗിതത്തിനു വഴങ്ങാത്ത രാജ്യങ്ങളെ ആക്രമിക്കുക എന്നത് വ്യവസ്ഥാപിതം മാത്രമാകുന്നു. ആക്രമണത്തെ ചെറുത്തുനില്‍ക്കുകയും ചൂഷണത്തിന് വഴങ്ങിത്തരാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്താല്‍ അത് ലോകദ്രോഹമാകും (സാമ്രാജ്യത്വ ഭരണകൂടവും അതിനെ പിന്‍പറ്റുന്ന ഇതര ഭരണസംവിധാനങ്ങളും വ്യാപിച്ചതിനാല്‍ രാജ്യദ്രോഹമെന്ന പദത്തിന്റെ അര്‍ഥം പരിമിതപ്പെട്ടിരിക്കുന്നു). &lt;br /&gt;&lt;br /&gt;മുന്‍കാല ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും ആക്രമണത്തിനോ കടന്നുകയറ്റത്തിനോ കാര്യകാരണങ്ങളുടെ യുക്തിസഹമായ പിന്‍ബലം ആവശ്യമായിരുന്നില്ല. പരിഷ്‌കൃതരായെന്ന് സ്വയം അവകാശപ്പെടുകയും സ്വന്തം താത്പര്യം സംരക്ഷണത്തിനാണെങ്കില്‍ കൂടി വിവിധ അവകാശങ്ങളെക്കുറിച്ചുള്ള ബോധങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്തതിനാല്‍ ഇപ്പോള്‍ കാരണങ്ങള്‍ അനിവാര്യമാണ്. കാരണങ്ങള്‍ വസ്തുതാപരമാണോ അല്ലയോ എന്നത് ആക്രമണത്തിനും അധിനിവേശത്തിനും മാത്രം വിശകലനം ചെയ്യേണ്ടുന്ന ഒന്ന് മാത്രം. &lt;br /&gt;&lt;br /&gt;ആക്രമണത്തില്‍ നേരിട്ട് പങ്കാളിയാകാതിരിക്കുകയും സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നുവെന്ന പ്രതിച്ഛായ പൊതുവില്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സാമന്ത രാഷ്ട്രങ്ങള്‍ക്ക് കാരണ സൃഷ്ടിയില്‍ വലിയ പങ്ക് വഹിക്കാനുണ്ട്. സയ്യിദ് മുഹമ്മദ് അഹ്മദ് കാസ്മിയെന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകന്റെ അറസ്റ്റ് കാരണങ്ങള്‍ക്ക് ബലമേകാനുള്ള സൃഷ്ടികളിലൊന്നായി വേണം വിലയിരുത്താന്‍. ഡല്‍ഹിയിലെ ഇസ്രാഈല്‍ എമ്പസിയിലെ ഉദ്യോഗസ്ഥന്റെ ഭാര്യ സഞ്ചരിച്ചിരുന്ന കാറിലുണ്ടായ സ്‌ഫോടനവുമായി ബന്ധമുണ്ടെന്നാണ് കാസ്്മിക്കെതിരായ ആരോപണം. ഡല്‍ഹിയിലെ സ്‌ഫോടനത്തിനു മുമ്പ് ജോര്‍ജിയയിലെ ഇസ്‌റാഈല്‍ എംബസി ആക്രമിക്കാന്‍ നടന്ന ശ്രമം വിഫലമാക്കിയെന്ന് വാര്‍ത്തകളുണ്ടായി. ആക്രമണശ്രമത്തിനു പിറകില്‍ ഇറാന്റെ പാസ്‌പോര്‍ട്ടുള്ള ചിലരാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അതിനു പിറകെ ഇന്ത്യയിലെ എംമ്പസിയിലെ ഉദ്യോഗസ്ഥര്‍ക്കു നേര്‍ക്ക് ആക്രമണമുണ്ടായാല്‍ പ്രതിസ്ഥാനത്ത് മഹ്്മൂദ് അഹ്്മദി നജാദ് നേതൃത്വം നല്‍കുന്ന ഇറാനും ലബനാനിലെ ഹിസ്ബുല്ലയുമല്ലാതെ മറ്റാരുമാകില്ലെന്ന് അമേരിക്കയും ഇസ്‌റാഈലും ഉറപ്പിച്ചു. പ്രതിരോധ മേഖലയുള്‍പ്പെടെ എല്ലാ രംഗത്തും ഈ രണ്ട് രാജ്യങ്ങളുമായും അടുത്ത ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുകയും അതിനുവേണ്ടി സ്വയം സാമന്തന്റെ മേലങ്കി അണിയുകയും ചെയ്യുന്ന ഇന്ത്യന്‍ ഭരണകൂടം ഈ ആരോപണത്തെ ആദ്യം എതിര്‍ത്തു. തീര്‍ത്തും സ്വാഭാവികമെന്ന തോന്നലുണ്ടാക്കുക എന്നത് നാടകത്തിന്റെ വിജയത്തിന് അനിവാര്യമാണ്. അതിനുവേണ്ടിയായിരുന്നു ഈ എതിര്‍പ്പെനു്‌ന് ഇപ്പോള്‍ കാസ്മിയുടെ അറസ്‌റ്റോടെ വ്യക്തമാകുന്നു. മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമി, ഇസ്‌റാഈല്‍ എംബസിയുടെ കാറില്‍ സ്‌ഫോടകവസ്തു പതിപ്പിച്ചുവെക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത് പോലിസിന്റെ കൈവശം എത്തിക്കുകയും ചെയ്തു. മൊബൈല്‍ ക്യാമറയിലെ ദൃശ്യങ്ങളില്‍ അക്രമിയും വാഹനവുമൊക്കെ അവ്യക്തമാണ്. ഈ ദൃശ്യത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 25 വര്‍ഷം ഇന്ത്യാ ഗവണ്‍മെന്റിന്റെ അംഗീകാരമുള്ള പത്രപ്രവര്‍ത്തകനായി ജീവിച്ച അഹ്്മദ് കാസ്മി അറസ്റ്റിലായത്. ഇറാനില്‍ നിന്നുള്ള ഒരു മാധ്യമത്തിനുവേണ്ടി ഇന്ത്യയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അയക്കുന്നുവെന്നത് കാസ്മിക്കെതിരായ പ്രധാന തെളിവായി ഉയര്‍ത്തിക്കാട്ടുന്നു. ഡല്‍ഹിയിലെ വസതിയില്‍നിന്ന് കണ്ടെടുത്ത പഴയൊരു മോട്ടോര്‍ സൈക്കിളും തെളിവാണ്. കാറില്‍ സ്‌ഫോടകവസ്തു പതിപ്പിച്ച അക്രമി ഉപയോഗിച്ചത് ഈ മോട്ടോര്‍ സൈക്കിള്‍ തന്നെയാകും. വീടിനു സമീപത്ത് രണ്ടു വര്‍ഷത്തോളമായി ഉപയോഗിക്കാതെ കിടന്നിരുന്നതാണെന്ന കാസ്മിയുടെ മകന്റെ വാദം തെറ്റാണെന്ന് തെളിയിക്കാന്‍ വാഹനം ഉപയോഗക്ഷമമാക്കുകയേ വേണ്ടൂ. സയ്യിദ് മുഹമ്മദ് അഹ്മദ് കാസ്മി മുസ്ലിമാണ്, പോരെങ്കില്‍ ഇറാനിലെ മാധ്യമത്തിന് വാര്‍ത്തകള്‍ കൈമാറുന്നയാളും. ഇറാനിലെ മാധ്യമങ്ങളൊക്കെ ഏറെക്കുറെ സര്‍ക്കാര്‍ നിയന്ത്രിതമായതിനാല്‍ നജാദ് ഭരണകൂടവുമായി കാസ്മിക്ക് ബന്ധമില്ലാതിരിക്കാന്‍ തരമില്ല. ആരോപണവിധേയനാകാന്‍ ലക്ഷണയുക്തനായ മറ്റൊരാളെ കാണുക പ്രയാസം തന്നെ. അമേരിക്കയിലെയും ഇസ്‌റാഈലിലെയും ഭരണകൂടങ്ങള്‍ക്കുണ്ടാകുന്ന ആനന്ദാതിരേകം കൂടി ചിന്തിച്ചാല്‍ കസ്മിയെ അറസ്‌റ്‌റുചെയ്യുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. അതുകൊണ്ടാണ് സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളെല്ലാം ലംഘിച്ചുകൊണ്ട് ഉടന്‍ അറസ്റ്റ് നടത്തിയത്. &lt;br /&gt;&lt;br /&gt;ഒരു പൗരനെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ്‌ചെയ്യുകയോ ആണെങ്കില്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിവരം ധരിപ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. അറസ്റ്റിനു കാരണമെന്തെന്ന് അറിയിക്കുകയും വേണം. ഭീകരാക്രമണത്തിന് സഹായം ചെയ്ത ഒരാളുടെ കാര്യത്തിലാകുമ്പോള്‍ ഈ നിര്‍ദേശങ്ങളൊന്നും പാലിക്കേണ്ടതില്ല. അതുകൊണ്ടാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കെ വിളിച്ചിറക്കി വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയത്. രാജ്യദ്രോഹം, ഗൂഡാലോചന, രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ കാസ്മിക്കുമേല്‍ ചുമത്തുമെന്ന് ഉറപ്പ്. ഭീകരാക്രമണത്തിനു സഹായം ചെയ്തുവെന്ന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് പ്രയാസം നേരിട്ടേക്കും. എന്നാല്‍ മറ്റു മൂന്നു കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രയാസമുണ്ടാകില്ല. സാമ്രാജ്യത്വ്ം മുമ്പ് പ്രയോഗിച്ച ബ്രഹ്മാസ്ത്രം, അവര്‍ക്കുവേണ്ടി ഇപ്പോഴുപയോഗിക്കുന്നത് ജന്മിമാരാണെന്ന വ്യത്യാസമേയുള്ളൂ. കാസ്മിക്കുവേണ്ടി വിളിച്ചുകൂവി സാമ്രാജ്യത്വത്തെ അലോസരപ്പെടുത്താന്‍ ശ്രമിക്കുന്നവരെ കണ്ടെത്തി മാനസാന്തരമുണ്ടാക്കുക എന്നത് ജന്മിമാര്‍സ്വന്തം കര്‍ത്തവ്യമായി കരുതുന്നു. അതിനുവേണ്ടിയാണ് ഡല്‍ഹി പോലീസിനെ അംഗങ്ങള്‍ റിപ്പോര്‍ട്ടറും ക്യാമറാമാനുമൊക്കെയായി ചമഞ്ഞ് പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്. കൂടുതല്‍ പേര്‍ രാജ്യദ്രോഹികളായി മാറാതിരിക്കുന്നതിന് മുന്‍കരുതലെടുക്കുകയാണ് ഭരണകൂടം. മുംബൈയില്‍ മൂന്നിടത്ത് നടന്ന ആക്രമണങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നുവെന്ന് ഡല്‍ഹി പോലീസ് ആണയിട്ട് പറഞ്ഞയാളെ ഭീകരശൃംഖലയിലെ അംഗമെന്ന് ആരോപിച്ച്മുംബൈ പോലീസ് അറസ്റ്റുചെയ്തത് രാജ്യം കണ്ടത് അടുത്തിടെയാണ്. വിവരങ്ങള്‍ നല്‍കുന്നയാളെന്ന് ഒരു വിഭാഗം കരുതുന്നയാളെ ഭീകരവാദിയെന്ന് മറ്റൊരു വിഭാഗം കാണുന്നതില്‍ വൈരുധ്യമില്ലെന്ന വിശദീകരണമാണ് ഭരണകൂടം നല്‍കിയത്. ഓരോ വിഭാഗവും തങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും വിവരങ്ങള്‍ ആര് തരുന്നതാണ് എന്ന് ചോദിക്കരുത്. സ്രോതസ് രഹസ്യമാക്കി വെക്കുക എന്നത് അനിവാര്യമാണ്. കാസ്മിയുടെ കാര്യത്തിലും സ്രോതസ് രഹസ്യമാക്കി വെക്കേണ്ടതിന്റെ ആവശ്യകത വിജ്ഞമായ ഭരണകൂടത്തിന് നന്നായി അറിയാം. ആണവ ഗവേഷണ പദ്ധതിയുടെ പേരില്‍ ഇറാനെ ആക്രമിക്കാനുള്ള പദ്ധതി വേണ്ടവിധം മുന്നേറുകയും അതിലെ നിര്‍ണായക കാരണങ്ങളിലൊന്നായി ഇസ്‌റാഈല്‍ എംബസിയുടെ കാറിനു നേര്‍ക്ക് ഡല്‍ഹിയിലുണ്ടായ ആക്രമണം മാറുകയും ചെയ്താല്‍ സയ്യിദ് മുഹമ്മദ് അഹ്്മദ് കാസ്മിയെ നന്ദിയയോടെ സ്മരിക്കും, സാമ്രാട്ടുകളും ജന്മിമാരും. &lt;br /&gt;&lt;br /&gt;&lt;br /&gt;കടപ്പാട്: സിറാജ് ദിനപത്രം</description><thr:total xmlns:thr="http://purl.org/syndication/thread/1.0">1</thr:total></item></channel></rss>