<?xml version="1.0" encoding="UTF-8"?>
<?xml-stylesheet type="text/xsl" media="screen" href="/~d/styles/rss2full.xsl"?><?xml-stylesheet type="text/css" media="screen" href="http://feeds.feedburner.com/~d/styles/itemcontent.css"?><rss version="2.0"><channel><title>ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്</title><link>http://hameedmadani.hudainfo.com/</link><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="self" type="application/rss+xml" href="http://feeds.feedburner.com/cheriyamundam" /><description>ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരം.</description><language>en</language><managingEditor>noreply@blogger.com (Huda Info Solutions)</managingEditor><lastBuildDate>Thu, 03 May 2012 16:14:49 PDT</lastBuildDate><generator>Blogger http://www.blogger.com</generator><openSearch:totalResults xmlns:openSearch="http://a9.com/-/spec/opensearch/1.1/">148</openSearch:totalResults><openSearch:startIndex xmlns:openSearch="http://a9.com/-/spec/opensearch/1.1/">1</openSearch:startIndex><openSearch:itemsPerPage xmlns:openSearch="http://a9.com/-/spec/opensearch/1.1/">25</openSearch:itemsPerPage><feedburner:info xmlns:feedburner="http://rssnamespace.org/feedburner/ext/1.0" uri="cheriyamundam" /><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="hub" href="http://pubsubhubbub.appspot.com/" /><feedburner:emailServiceId xmlns:feedburner="http://rssnamespace.org/feedburner/ext/1.0">cheriyamundam</feedburner:emailServiceId><feedburner:feedburnerHostname xmlns:feedburner="http://rssnamespace.org/feedburner/ext/1.0">http://feedburner.google.com</feedburner:feedburnerHostname><item><title>വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ</title><link>http://hameedmadani.hudainfo.com/2010/08/blog-post_4975.html</link><category>ഖുര്‍ആന്‍</category><category>പുസ്തകം</category><author>noreply@blogger.com (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്)</author><pubDate>Sun, 22 Aug 2010 22:38:08 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-2684255654300105572.post-5147726848013265875</guid><description>&lt;div class="separator" style="clear: both; text-align: center;"&gt;&lt;br /&gt;&lt;a href="http://hudainfo.com/HameedMadani/QuranMT_Cover.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img src="http://hudainfo.com/HameedMadani/QuranMT_Cover.jpg" wt="true" border="0" width="219" height="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;strong style="color: rgb(0, 0, 0);"&gt;വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ വിവിധ രൂപത്തില്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം.&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;strong style="color: rgb(0, 0, 0);"&gt;പരിഭാഷ&lt;/strong&gt;&lt;span style="color: rgb(0, 0, 0);"&gt; : ചെറിയമുണ്ടം അബ്ദുല്‍ഹമീദ്,  കുഞ്ഞിമുഹമ്മദ് പറപ്പൂര്&lt;/span&gt;&lt;br /&gt;&lt;strong style="color: rgb(0, 0, 0);"&gt;പരിശോധന&lt;/strong&gt;&lt;span style="color: rgb(0, 0, 0);"&gt; : കെ പി മുഹമ്മദ് ബിന്‍ അഹ്മദ്&lt;/span&gt;&lt;br /&gt;&lt;img src="http://hudainfo.com/images/icons16/button-blue.png" wt="true" border="0" /&gt;     &lt;a href="http://www.hudainfo.com/DownloadPDF.aspx?file=/HameedMadani/Quran-Malayalam"&gt;Download PDF format&lt;/a&gt;  -&lt;br /&gt;&lt;br /&gt;&lt;img src="http://hudainfo.com/images/icons16/button-blue.png" wt="true" border="0" /&gt;     &lt;a href="http://hudainfo.com/QuranMP3.htm" target="_blank"&gt;MP3 Audio രൂപത്തില്‍&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;img src="http://hudainfo.com/images/icons16/button-blue.png" wt="true" border="0" /&gt;     &lt;a href="http://hudainfo.com/Translation.asp" target="_blank"&gt;ഓണ്‍ലൈന്‍ വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ&lt;/a&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2684255654300105572-5147726848013265875?l=hameedmadani.hudainfo.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/cheriyamundam/~4/Pw-chlDuDHY" height="1" width="1"/&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-08-23T11:08:08.452+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">5</thr:total></item><item><title>ഖുര്‍ആന്‍ സത്യാന്വേഷിയുടെ മുമ്പില്‍  (പുസ്തകം)</title><link>http://hameedmadani.hudainfo.com/2010/08/blog-post_23.html</link><category>പുസ്തകം</category><author>noreply@blogger.com (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്)</author><pubDate>Sun, 22 Aug 2010 22:37:30 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-2684255654300105572.post-7590696249774908226</guid><description>&lt;img style="cursor: pointer; width: 200px; height: 300px; margin-right: 20px;" src="http://hudainfo.com/HameedMadani/NTO18QSM.jpg" alt="" align="left" border="0" /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഖുര്‍ആന്‍ സത്യാന്വേഷിയുടെ മുമ്പില്‍ (പുസ്തകം)&lt;br /&gt;&lt;br /&gt;പ്രസാധകര്‍ : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള&lt;br /&gt;&lt;br /&gt;Download : &lt;a href="http://www.hudainfo.com/DownloadPDF.aspx?file=/HameedMadani/Quran-OSM"&gt;&lt;strong&gt;&lt;span style=";font-family:Georgia,&amp;quot;;" &gt;Download in PDF Format&lt;/span&gt;&lt;/strong&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2684255654300105572-7590696249774908226?l=hameedmadani.hudainfo.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/cheriyamundam/~4/o_P6wminCVo" height="1" width="1"/&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-08-23T11:07:30.247+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">2</thr:total></item><item><title>നഷ്‌ടപ്പെട്ട നോമ്പ്‌ അതേ വര്‍ഷത്തില്‍ തന്നെ നോറ്റുവീട്ടേണ്ടതുണ്ടോ?</title><link>http://hameedmadani.hudainfo.com/2010/08/blog-post_14.html</link><category>നോമ്പ്</category><category>ചോദ്യോത്തരം</category><category>മുഖാമുഖം</category><author>noreply@blogger.com (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്)</author><pubDate>Fri, 13 Aug 2010 21:41:44 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-2684255654300105572.post-3387450865217969262</guid><description>&lt;style&gt;&lt;/style&gt;&lt;div&gt;&lt;span style="font-weight: bold;"&gt;ചോദ്യം :&lt;/span&gt; &lt;/div&gt; &lt;div&gt;&lt;div style="text-align: justify; color: rgb(0, 0, 0);"&gt;ഓരോ വര്‍ഷവും നഷ്‌ടമാകുന്ന നോമ്പ്‌ ആഇശ(റ)യും മറ്റും അതേ വര്‍ഷത്തില്‍ തന്നെ  നോറ്റ്‌ വീട്ടിയിരുന്നുവെങ്കിലും അപ്രകാരം തന്നെ നോറ്റ്‌ വീട്ടല്‍  നിര്‍ബന്ധമുണ്ടോ? നോമ്പനുഷ്‌ഠിക്കാന്‍ കഴിയാതെ പ്രായശ്ചിത്തം നല്‌കാന്‍  ബാധ്യതയുള്ളവര്‍ ഓരോ വ്രതത്തിനും പ്രായശ്ചിത്തമായി ഒരു അഗതിക്ക്‌ ഭക്ഷണം  നല്‌കുന്നതിന്‌ പകരം പണം നല്‌കിയാല്‍ മതിയാകുമോ?&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;/div&gt; &lt;div&gt;&lt;span style="font-weight: bold;"&gt;ഉത്തരം :&lt;/span&gt;&lt;span style="color: rgb(147, 196, 125);"&gt;&lt;span style="color: rgb(0, 0, 0);"&gt;&lt;br /&gt;നിര്‍ബന്ധമായ  നോറ്റുവീട്ടേണ്ട നോമ്പ്‌ കഴിയും വേഗം നിര്‍വഹിക്കുക തന്നെയാണ്‌ അഭികാമ്യം.  കാരണം, മരണം എപ്പോഴാണെന്ന്‌ ആര്‍ക്കും അറിയില്ല. അല്ലാഹുവോടുള്ള ബാധ്യത  നിര്‍വഹിക്കാന്‍ അവസരം ലഭിച്ചിട്ടും അത്‌ ചെയ്യാത്ത നിലയില്‍  മരിച്ചുപോകാന്‍ ഇടയാകുന്നത്‌ വലിയ നഷ്‌ടമായിരിക്കും. എന്നാല്‍ അടുത്ത  റമദ്വാനിന്‌ മുമ്പ്‌ തന്നെ നോറ്റുവീട്ടല്‍ നിര്‍ബന്ധമാണെന്നതിന്‌ ഖണ്ഡിതമായ  തെളിവൊന്നുമില്ല.&lt;/span&gt; &lt;/span&gt;&lt;br /&gt;&lt;span style="color: rgb(147, 196, 125);"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;div style="text-align: justify; color: rgb(0, 0, 0);"&gt;വിശുദ്ധഖുര്‍ആനില്‍ നിര്‍ദേശിച്ച  പ്രായശ്ചിത്തം അഗതിക്ക്‌ ആഹാരം നല്‌കുക എന്നതാണ്‌. അല്ലാഹുവിന്റെ കല്‌പന  അക്ഷരം പ്രതി പാലിച്ചുകൊണ്ട്‌ ഭക്ഷ്യപദാര്‍ഥം തന്നെ &lt;span class="fullpost"&gt; നല്‌കുന്നതാണ്‌ ഉത്തമം.  എന്നാല്‍ അഗതികള്‍ക്ക്‌ ഇഷ്‌ടമുള്ള ആഹാരം വാങ്ങിക്കഴിക്കാന്‍  സൗകര്യപ്പെടുംവിധം പണം നല്‌കിയാലും മതിയാകുമെന്ന്‌ തന്നെയാണ്‌  മനസ്സിലാകുന്നത്‌. അല്ലാഹുവിന്റെ കല്‌പനകൊണ്ട്‌ ഉദ്ദേശിക്കപ്പെട്ട കാര്യം  ഭക്ഷ്യപദാര്‍ഥത്തിന്റെ വില നല്‌കുന്നതു മുഖേനയും നിറവേറുമല്ലോ.&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2684255654300105572-3387450865217969262?l=hameedmadani.hudainfo.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/cheriyamundam/~4/fRXliPiT85U" height="1" width="1"/&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-08-14T10:11:44.489+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>മറന്നു തിന്നവന്റെ നോമ്പ്‌</title><link>http://hameedmadani.hudainfo.com/2010/08/blog-post_6675.html</link><category>നോമ്പ്</category><category>ചോദ്യോത്തരം</category><category>മുഖാമുഖം</category><author>noreply@blogger.com (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്)</author><pubDate>Fri, 06 Aug 2010 18:12:33 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-2684255654300105572.post-8601512680393669822</guid><description>&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;style&gt;&lt;/style&gt;&lt;/div&gt;&lt;div style="font-weight: bold; text-align: justify; color: rgb(0, 0, 0);"&gt;ചോദ്യം :&lt;/div&gt;&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;br /&gt;നോമ്പെടുക്കാന്‍ തീരുമാനമെടുത്തതിനുശേഷം ഓര്‍മയില്ലാതെ ഒരാള്‍ വല്ലതും തിന്നുകയോ കുടിക്കുകയോ ചെയ്‌താല്‍ അയാളുടെ നോമ്പ്‌ നിഷ്‌ഫലമാകുമോ?&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഉത്തരം :&lt;/span&gt;&lt;br /&gt;&lt;br /&gt;സത്യവിശ്വാസികളുടെ ഒരു പ്രാര്‍ഥന വിശുദ്ധഖുര്‍ആനില്‍ എടുത്തുകാണിച്ചിട്ടുള്ളത്‌ ഇപ്രകാരമാണ്‌. ``ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോവുകയോ ഞങ്ങള്‍ക്ക്‌ തെറ്റ്‌ പറ്റുകയോ ചെയ്‌താല്‍ ഞങ്ങളെ ശിക്ഷിക്കരുതേ'' (2:286). ``എന്റെ സമുദായത്തിന്‌ അബദ്ധത്തിന്റെയും മറവിയുടെയും കാര്യത്തില്‍ വിട്ടുവീഴ്‌ച നല്‌കപ്പെട്ടിരിക്കുന്നു'' എന്ന്‌ നബി(സ) പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;നോമ്പിന്റെ കാര്യത്തില്‍ പ്രത്യേകമായുള്ള ഒരു നബിവചനം ഇപ്രകാരമാകുന്നു: ``നോമ്പുണ്ടായിരിക്കെ ആരെങ്കിലും മറന്നുകൊണ്ട്‌ വല്ലതും തിന്നുകയോ കുടിക്കുകയോ ചെയ്‌താല്‍ (അത്‌ പരിഗണിക്കാതെ) ആ ദിവസത്തെ നോമ്പ്‌ അവര്‍ പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. അല്ലാഹുവാണ്‌ അവര്‍ക്ക്‌ ആ ഭക്ഷണമോ പാനീയമോ നല്‌കിയത്‌.'' (ബുഖാരിയും മുസ്‌ലിമും അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌) മറന്നുകൊണ്ട്‌ നോമ്പ്‌ മുറിക്കാന്‍ ഇടയായാല്‍ പകരം നോമ്പ്‌ നോറ്റുവീട്ടുകയോ പ്രായശ്ചിത്തം ചെയ്യുകയോ വേണ്ടതില്ലെന്ന്‌ വ്യക്തമാക്കുന്ന ഒരു ഹദീസ്‌ ഹാകിം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2684255654300105572-8601512680393669822?l=hameedmadani.hudainfo.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/cheriyamundam/~4/mcuThYbW7DM" height="1" width="1"/&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-08-07T06:42:33.479+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>ലൈംഗികബന്ധത്തിലൂടെ നോമ്പ്‌ മുറിച്ചാല്‍</title><link>http://hameedmadani.hudainfo.com/2010/08/blog-post_07.html</link><category>നോമ്പ്</category><category>ചോദ്യോത്തരം</category><category>മുഖാമുഖം</category><author>noreply@blogger.com (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്)</author><pubDate>Fri, 06 Aug 2010 18:10:46 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-2684255654300105572.post-8497331525725545481</guid><description>&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;style&gt;&lt;/style&gt;&lt;/div&gt;&lt;div style="font-weight: bold; text-align: justify; color: rgb(0, 0, 0);"&gt;ചോദ്യം :&lt;/div&gt;&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;br /&gt;ഒരാള്‍ ലൈംഗികവേഴ്‌ച മുഖേന നോമ്പ്‌ മുറിക്കാന്‍ ഇടയായാല്‍ എന്താണു ചെയ്യേണ്ടത്‌?&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഉത്തരം : &lt;/span&gt;&lt;br /&gt;&lt;br /&gt;ബുഖാരിയും മുസ്‌ലിമും മറ്റു പ്രമുഖ ഹദീസ്‌ ഗ്രന്ഥകര്‍ത്താക്കളും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ള ഒരു നബിവചനമനുസരിച്ച്‌ അയാള്‍ പ്രായശ്ചിത്തം ചെയ്യേണ്ടതാണ്‌. ഒന്നുകില്‍ ഒരു അടിമയെ മോചിപ്പിക്കുക, അല്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്‌ഠിക്കുക, അതും സാധ്യമല്ലെങ്കില്‍ അറുപത്‌ അഗതികള്‍ക്ക്‌ ആഹാരം നല്‌കുക. ആഹാരത്തിന്റെ അളവ്‌ നബി(സ) നിര്‍ണയിച്ചിട്ടില്ല. സംഭോഗം മുഖേന നോമ്പു മുറിച്ചവന്‍ അതിനു പകരം മറ്റൊരു ദിവസം നോമ്പെടുക്കണമെന്ന്‌ നബി(സ) പറഞ്ഞതായി അബൂദാവൂദ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2684255654300105572-8497331525725545481?l=hameedmadani.hudainfo.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/cheriyamundam/~4/yWYFqhoOHLM" height="1" width="1"/&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-08-07T06:40:46.113+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>തഖ്‌വയുടെ മഹനീയ മാനങ്ങള്‍</title><link>http://hameedmadani.hudainfo.com/2010/08/blog-post.html</link><category>ലേഖനം</category><author>noreply@blogger.com (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്)</author><pubDate>Fri, 06 Aug 2010 18:05:36 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-2684255654300105572.post-1444547931927088545</guid><description>&lt;div style="text-align: justify;"&gt;&lt;span style="color: rgb(0, 0, 0);"&gt;പ്രവാചകന്മാരുടെ പ്രബോധന വിഷയങ്ങളില്‍ ഒന്നാമത്തേത്‌ ഇബാദത്ത്‌ അല്ലാഹുവിന്‌ മാത്രം എന്നതായിരുന്നു. രണ്ടാമത്തേത്‌ അല്ലാഹുവെ സൂക്ഷിച്ചുജീവിക്കണം എന്നതും. അഅ്‌റാഫ്‌, ഹൂദ്‌, ശുഅറാ എന്നീ സൂറത്തുകളിലെ പൂര്‍വപ്രവാചകന്മാരുടെ പ്രബോധനചരിത്രം പ്രതിപാദിക്കുന്ന സൂക്തങ്ങളില്‍ നിന്ന്‌ ഇത്‌ വ്യക്തമായി ഗ്രഹിക്കാം. ഇബാദത്ത്‌ അല്ലാഹുവിന്‌ മാത്രമേ സമര്‍പ്പിക്കാവൂ എന്ന കാര്യം മുസ്‌ലിംകളെല്ലാം പൊതുവെ ഔപചാരികമായി അംഗീകരിക്കുന്നുണ്ട്‌. എന്നാല്‍ ഇബാദത്തിന്റെ വകുപ്പില്‍ പെട്ട നേര്‍ച്ചയും പ്രാര്‍ഥനയും അല്ലാഹുവല്ലാത്തവര്‍ക്ക്‌ സമര്‍പ്പിക്കുന്ന ചിലരെയും മുസ്‌ലിം സമൂഹത്തില്‍ കാണാം. ഭരണനിയമങ്ങള്‍ അനുസരിക്കുക എന്നൊരു വിഷയം കൂടി ഇബാദത്തിന്റെ വകുപ്പില്‍ ഉള്‍പ്പെടുത്തുകയും മുസ്‌ലിംകളില്‍ മഹാഭൂരിപക്ഷവും രാഷ്‌ട്രീയ ശിര്‍ക്കില്‍ അകപ്പെട്ടിരിക്കുന്നു എന്ന്‌ സമര്‍ഥിക്കുകയും ചെയ്യുന്ന ഒരു വിഭാഗവുമുണ്ട്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(0, 0, 0);"&gt;തഖ്‌വയുടെ അഥവാ സൂക്ഷ്‌മതയുടെ കാര്യത്തില്‍ ഗുരുതരമായ അഭിപ്രായ വ്യത്യാസമൊന്നും മുസ്‌ലിംകള്‍ക്കിടയില്‍ നിലവിലില്ല. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അതിലംഘിക്കാതെ സൂക്ഷിക്കുക എന്നത്‌ തഖ്‌വയുടെ താല്‌പര്യമായി പൊതുവെ അംഗീകരിക്കപ്പെടുന്നു. ദോഷബാധയെ കാത്തുസൂക്ഷിക്കുക എന്നാണ്‌ ചിലര്‍ തഖ്‌വയെ വിശദീകരിക്കാറുള്ളത്‌. ഇഹത്തിലും പരത്തിലും ദോഷമുളവാക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കി നല്ലൊരു ജീവിതത്തിന്‌ വഴിയൊരുക്കലാണ്‌ തഖ്‌വാ എന്നൊരു സൂചന കൂടി ഈ വിശദീകരണത്തിലുണ്ട്‌. എന്നാല്‍ തഖ്‌വ എന്തിന്‌, അതുകൊണ്ടുള്ള പ്രയോജനമെന്ത്‌, തഖ്‌വയില്ലാതിരുന്നാല്‍ എന്താണ്‌ നഷ്‌ടം? എന്നീ കാര്യങ്ങളെക്കുറിച്ച്‌ വിശ്വാസികളില്‍ പലരും ബോധവാന്മാരല്ല. ഇബാദത്ത്‌ അല്ലാഹുവിന്‌ മാത്രം എന്ന തത്വം മുറുകെ പിടിക്കുന്നവര്‍ പോലും ചിലപ്പോള്‍ തഖ്‌വയുടെ കാര്യത്തില്‍ ഉദാസീനരാകാറുണ്ട്‌.&lt;/span&gt;&lt;br /&gt;&lt;span class="fullpost"&gt;&lt;br /&gt;&lt;span style="color: rgb(0, 0, 0);"&gt;അല്ലാഹുവിന്റെ ശിക്ഷ ഭയപ്പെട്ടിട്ട്‌ അവന്‍ കല്‌പിച്ച എല്ലാ കര്‍മങ്ങളും ചെയ്യുകയും അവന്‍ നിരോധിച്ച എല്ലാ ദുഷ്‌പ്രവൃത്തികളും ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണ്‌ തഖ്‌വ എന്ന വാക്ക്‌ കേള്‍ക്കുമ്പോള്‍ പലരുടെയും മനസ്സില്‍ കടന്നുവരുന്ന ആശയം. അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച്‌ ഒട്ടേറെ ഖുര്‍ആന്‍ സൂക്തങ്ങളിലും നബിവചനങ്ങളിലും താക്കീത്‌ നല്‌കിയിട്ടുണ്ട്‌. ദൈവിക ശിക്ഷയെക്കുറിച്ച്‌ ഭയമില്ലാത്തവര്‍ താന്തോന്നികളായിത്തീരാന്‍ ഏറെ സാധ്യതയുണ്ട്‌. അതിനാല്‍ തഖ്‌വയ്‌ക്ക്‌ പ്രേരകമാകുന്ന കാര്യങ്ങളില്‍ ദൈവഭയത്തിന്‌ അപ്രധാനമല്ലാത്ത സ്ഥാനമുണ്ട്‌. എന്നാല്‍ തഖ്‌വയുള്ളവരുടെ മനസ്സില്‍ ഭയമെന്ന വികാരത്തെക്കാള്‍ മുന്നിട്ടു നില്‌ക്കേണ്ടത്‌ അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളെയും അനുഗ്രഹങ്ങളെയും സംബന്ധിച്ച ഓര്‍മയും കൃതജ്ഞതാബോധവുമാണ്‌. അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും നബിവചനങ്ങളില്‍ നിന്നും ഈ കാര്യം ഗ്രഹിക്കാം. ദോഷബാധയില്‍ നിന്ന്‌ മുക്തി ലഭിക്കാനും നന്മകള്‍ക്ക്‌ പ്രചോദനമേകാനും വേണ്ടി അല്ലാഹു നമുക്ക്‌ നിയമമാക്കിയ നമസ്‌കാരമെന്ന അനുഷ്‌ഠാനത്തെപ്പറ്റി വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു: ``തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും എന്നെ ഓര്‍മിക്കുന്നതിനായി നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക'' (വി.ഖു 20:14). ``തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധ കര്‍മത്തില്‍ നിന്നും തടയുന്നു: അല്ലാഹുവെ ഓര്‍മിക്കുക എന്നത്‌ ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത്‌ അല്ലാഹു അറിയുന്നു'' (വി.ഖു 29:45). പതിവായി മനസ്സാന്നിധ്യത്തോടെ നമസ്‌കരിക്കുന്ന മനുഷ്യന്‌ നമസ്‌കാരവേളയിലും മറ്റുള്ളപ്പോഴും അല്ലാഹുവെ സംബന്ധിച്ച ഓര്‍മയുണ്ടാകുന്നു. ആ ഓര്‍മ നീചമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കപ്പെട്ട കാര്യങ്ങളില്‍ നിന്നും അവനെ പിന്തിരിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ജീവിത വിശുദ്ധിക്ക്‌ അവലംബമാകുന്ന ദൈവസ്‌മരണ അതിമഹത്തായ കാര്യമാണെന്ന്‌ ഈ സൂക്തം പഠിപ്പിക്കുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(0, 0, 0);"&gt;തഖ്‌വയുടെ ഭാഗമായി ദിക്‌റിന്‌ വലിയ പ്രാധാന്യം കല്‌പിക്കുന്നവരാണ്‌ മുസ്‌ലിംകളില്‍ ഭൂരിഭാഗവും. പക്ഷെ, അവരില്‍ അധിക പേരും അല്ലാഹുവെ അനുസ്‌മരിക്കുക എന്നര്‍ഥമുള്ള ദിക്‌റിനെ സുബ്‌ഹാനല്ലാഹ്‌, അല്‍ഹംദുലില്ലാഹ്‌, അല്ലാഹു അക്‌ബര്‍ പോലെയുള്ള ചില മഹദ്‌വാക്യങ്ങള്‍ ഉരുവിടുന്നതില്‍ പരിമിതപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. ഈ വാക്യങ്ങള്‍ തികച്ചും പുണ്യകരമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അതിനപ്പുറം ദിക്‌റിന്‌ അതിവിശാലമായ അര്‍ഥതലങ്ങളുണ്ട്‌. ആകാശഭൂമികളിലെവിടെയുമുള്ള അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളെയും അവന്റെ അപാരമായ അനുഗ്രഹങ്ങളെയും അവന്റെ മാര്‍ഗദര്‍ശനത്തിന്റെ അന്യൂനതയെയും അവന്റെ നടപടി ക്രമങ്ങളുടെ മൗലികതയെയും മറ്റും അനുസ്‌മരിക്കുന്നത്‌ ദിക്‌റിന്റെ ഭാഗമാണ്‌. വിശുദ്ധ ഖുര്‍ആനില്‍ ഇതിനെക്കുറിച്ച്‌ പരാമര്‍ശിച്ചിട്ടുള്ളത്‌ ഇപ്രകാരമാകുന്നു:&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(0, 0, 0);"&gt;``നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ ഓര്‍മിക്കുകയും ആകാശഭൂമികളുടെ സൃഷ്‌ടിപ്പിനെക്കുറിച്ച്‌ ചിന്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ, നീ നിരര്‍ഥകമായി സൃഷ്‌ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍? അതിനാല്‍ നരകശിക്ഷയില്‍ നിന്ന്‌ ഞങ്ങളെ നീ കാത്തുരക്ഷിക്കണേ'' (വി.ഖു 3:191). ``അല്ലാഹു നിങ്ങള്‍ക്ക്‌ ചെയ്‌തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുക. നിങ്ങള്‍ക്ക്‌ സാരോപദേശം നല്‌കിക്കൊണ്ട്‌ അവന്‍ അവതരിപ്പിച്ച വേദവും വിജ്ഞാനവും ഓര്‍മിക്കുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക'' (വി.ഖു 2:231). മനസ്സിലേക്ക്‌ കടക്കാത്ത, ജീവിതതലങ്ങളെ സ്‌പര്‍ശിക്കാത്ത, അലസവും യാന്ത്രികവുമായ ഉരുവിടലില്‍ ഒതുങ്ങുന്ന ദിക്‌റിന്റെ വ്യര്‍ഥതയെക്കുറിച്ചും വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്‌: ``അവര്‍ നമസ്‌കരിക്കാന്‍ നിന്നാല്‍ ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ്‌ നില്‌ക്കുന്നത്‌. കുറച്ചു മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍ക്കുകയുള്ളൂ.''(വി.ഖു 4:142)&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(0, 0, 0);"&gt;ആകാശഭൂമികളില്‍ അല്ലാഹു സംവിധാനിച്ചൊരുക്കിയ ഭൗതിക പ്രതിഭാസങ്ങളെയും ഭൂമിയില്‍ അവന്‍ വിന്യസിച്ച സസ്യ-ജീവജാലങ്ങളുടെ അത്ഭുത വ്യവസ്ഥകളെയും മനുഷ്യന്റെ ശരീരത്തിന്റെയും മനസ്സിന്റെയും ഘടനാവിശേഷങ്ങളെയും സംബന്ധിച്ച്‌ അനുസ്‌മരിക്കുന്നിടത്തോളം എത്തുന്ന ദിക്‌ര്‍ അല്ലാഹുവിന്റെ നിയമപരിധികള്‍ ഒട്ടും ലംഘിക്കാതെ തികഞ്ഞ തഖ്‌വ പുലര്‍ത്താന്‍ പ്രേരകമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മനുഷ്യര്‍ക്ക്‌ മറ്റു ജന്തുജാലങ്ങളില്‍ നിന്നും വ്യത്യസ്‌തമായി വിശേഷ ബുദ്ധിയും വിപുലമായ അറിവുകളും കഴിവുകളും നല്‌കി അനുഗ്രഹിച്ച അല്ലാഹുവിന്റെ അപാരമായ കാരുണ്യത്തെ യഥോചിതം അനുസ്‌മരിക്കുന്നവര്‍ അവന്റെ മാര്‍ഗദര്‍ശനത്തിന്റെ മഹനീയത അംഗീകരിക്കാന്‍ പ്രചോദിതരായിത്തീരുക തന്നെ ചെയ്യും. അങ്ങനെ അല്ലാഹുവും പ്രപഞ്ചവും തമ്മിലും അല്ലാഹുവും മനുഷ്യനും തമ്മിലുമുള്ള ബന്ധത്തിന്റെ സൂക്ഷ്‌മതലങ്ങളിലേക്ക്‌ ദിക്‌ര്‍ അഥവാ അനുസ്‌മരണം നീങ്ങുമ്പോള്‍ ജീവിതമേഖലകളെയാകെ സംശുദ്ധമാക്കാനുതകുന്ന ആത്മീയ ചൈതന്യം അതില്‍ നിന്ന്‌ സ്‌ഫുരിക്കും. അതാണ്‌ ചുണ്ടില്‍ തങ്ങാതെ സര്‍വതല സ്‌പര്‍ശിയായി വികസിക്കുന്ന ദിക്‌ര്‍. ജീവിത വ്യവഹാരങ്ങളെയാകെ തഖ്‌വയില്‍ അധിഷ്‌ഠിതമാക്കാന്‍ ആ ദിക്‌ര്‍ പ്രചോദകമായി വര്‍ത്തിക്കുക തന്നെ ചെയ്യും.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(0, 0, 0);"&gt;അല്ലാഹുവിന്റെ സൃഷ്‌ടിപ്പിന്റെയും പരിപാലനത്തിന്റെയും നിയമ നിര്‍ദേശങ്ങളുടെയും മൗലികത യഥോചിതം ഗ്രഹിക്കുന്നവരുടെ മനസ്സില്‍ അല്ലാഹുവോടു നന്ദി നിറയും. ദിക്‌റിന്റെ അനിവാര്യ താല്‌പര്യമാണ്‌ ശുക്‌ര്‍. നന്ദിയുള്ള മനസ്സ്‌ അസ്വസ്ഥമാവുകയില്ല. ശാന്തി ആ മനസ്സിനെ ധന്യമാക്കും. ``അറിയുക: അല്ലാഹുവെ അനുസ്‌മരിക്കുന്നതിലൂടെയാണ്‌ ഖല്‍ബുകള്‍ പ്രശാന്തമായിത്തീരുന്നത്‌''(വി.ഖു 13:28). കൃതജ്ഞതാ നിര്‍ഭരമായ ജീവിതം നയിക്കുന്നവര്‍ക്ക്‌ അല്ലാഹു അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ചുകൊടുക്കുമെന്ന്‌ വിശുദ്ധ ഖുര്‍ആനിലൂടെ (14:7) വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി കാണിക്കണമെന്ന ഉല്‍ബോധനം ഒട്ടേറെ ഖുര്‍ആന്‍ സൂക്തങ്ങളില്‍ കാണാം. കോടാനുകോടി മനുഷ്യര്‍ നന്ദിവാക്ക്‌ പറഞ്ഞതുകൊണ്ട്‌ അല്ലാഹുവിന്‌ എന്താണ്‌ പ്രയോജനമെന്ന്‌ ചില നിഷേധികള്‍ ചോദിക്കാറുണ്ട്‌. മനുഷ്യര്‍ അല്ലാഹുവോട്‌ നന്ദിയുള്ളവരായാല്‍ അവര്‍ക്ക്‌ തന്നെയാണ്‌ ഗുണമെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹുവിന്റെ അത്യധികം അനുഗ്രഹങ്ങള്‍ ലഭിച്ച സുലൈമാന്‍ നബി(അ)യുടെ ഒരു പ്രസ്‌താവം ഖുര്‍ആനില്‍ ഉദ്ധരിച്ചിട്ടുള്ളത്‌ ഇപ്രകാരമാകുന്നു: ``ഞാന്‍ നന്ദി കാണിക്കുമോ നന്ദികേട്‌ കാണിക്കുമോ എന്ന്‌ എന്നെ പരീക്ഷിക്കാന്‍ വേണ്ടി എന്റെ രക്ഷിതാവ്‌ നല്‌കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്‌. വല്ലവനും നന്ദി കാണിക്കുകയാണെങ്കില്‍ അവന്റെ ഗുണത്തിനായിട്ട്‌ തന്നെയാണ്‌ അവന്‍ നന്ദി കാണിക്കുന്നത്‌. വല്ലവനും നന്ദികേട്‌ കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ രക്ഷിതാവ്‌ പരാശ്രയമുക്തനും ഉല്‍കൃഷ്‌ടനുമാകുന്നു'' (വി.ഖു 27:40). ഭൂമിയിലുള്ള മുഴുവന്‍ മനുഷ്യരും ധിക്കാരികളായി മാറിയാലും അല്ലാഹുവിന്റെ അധികാരത്തിനോ പ്രതാപത്തിനോ യാതൊരു കോട്ടവും തട്ടുകയില്ലെന്ന്‌ പ്രാമാണികമായ ഹദീസില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(0, 0, 0);"&gt;രാഷ്‌ട്രീയത്തിലും ഉദ്യോഗത്തിലും വ്യാപാരത്തിലും വ്യവസായത്തിലുമൊക്കെ തഖ്‌വ പുലര്‍ത്തിയാല്‍ അഥവാ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ലംഘിക്കാതെ സൂക്ഷിച്ചാല്‍ പ്രയാസങ്ങളും നഷ്‌ടങ്ങളുമുണ്ടാകുമെന്ന അബദ്ധ ധാരണയില്‍ കഴിയുന്നവരും വിശ്വാസികളുടെ കൂട്ടത്തിലുണ്ട്‌. അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം മനുഷ്യരുടെ സര്‍വതോമുകമായ നന്മയ്‌ക്കും വിജയത്തിനും വേണ്ടിയുള്ളതാണെന്ന മൗലിക സത്യം ഗ്രഹിക്കാത്തതിന്റെ ഫലമാണ്‌ ഈ അബദ്ധ ധാരണ. നമ്മെ കഷ്‌ടത്തിലാക്കുകയല്ല, കഷ്‌ടനഷ്‌ടങ്ങള്‍ക്ക്‌ നിവാരണമുണ്ടാക്കുകയാണ്‌ അല്ലാഹുവിന്റെ പദ്ധതി. വ്രതമാസം വിളിപ്പാടകലെ നില്‌ക്കുമ്പോള്‍ ദൈവിക മാര്‍ഗദര്‍ശനത്തിന്റെ മഹദ്‌ഭാവങ്ങളെ സംബന്ധിച്ച്‌ നാം കൂടുതല്‍ ബോധവാന്മാരാകുന്നത്‌ ഇഹത്തിലും പരത്തിലും നമുക്ക്‌ ഗുണദായകമായിരിക്കും. അല്ലാഹു അനുഗ്രഹിക്കട്ടെ.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2684255654300105572-1444547931927088545?l=hameedmadani.hudainfo.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/cheriyamundam/~4/4dVgg7vkGqU" height="1" width="1"/&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-08-07T06:35:36.158+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>സലഫി വീക്ഷണം പ്രതിലോമപരതയുടെ പ്രതീകമോ?</title><link>http://hameedmadani.hudainfo.com/2010/07/blog-post_6371.html</link><category>ലേഖനം</category><author>noreply@blogger.com (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്)</author><pubDate>Fri, 30 Jul 2010 22:07:29 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-2684255654300105572.post-1615079014474766004</guid><description>&lt;div style="text-align: justify; color: rgb(0, 0, 0);"&gt;മതവിഷയത്തിലും ലൗകിക കാര്യങ്ങളിലും ഒരുപോലെ മുസ്‌ലിം സമൂഹത്തെ പതിനാലു നൂറ്റാണ്ടു മുമ്പത്തെ അവസ്ഥയിലേക്ക്‌ തിരിച്ചുകൊണ്ടുപോവുകയാണ്‌ സലഫികള്‍ ചെയ്യുന്നതെന്ന്‌ പല കേന്ദ്രങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തേജോവധം ചെയ്യാന്‍ തക്കംപാര്‍ത്തിരിക്കുന്ന അമുസ്‌ലിം വിമര്‍ശകര്‍ മാത്രമല്ല, കാലത്തിനും ലോകത്തിനും മുമ്പില്‍ ഇസ്‌ലാമിന്റെ പ്രതിച്ഛായ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുന്ന ഗുണകാംക്ഷികള്‍ പോലുമുണ്ട്‌ സലഫീ ആദര്‍ശത്തെ സംബന്ധിച്ച്‌ സംശയമോ തെറ്റിദ്ധാരണയോ പുലര്‍ത്തുന്നവരുടെ കൂട്ടത്തില്‍. നൂറ്റാണ്ടുകള്‍ക്കിടയില്‍ മുസ്‌ലിം പ്രതിഭാശാലികള്‍ ഗവേഷണ പഠനങ്ങളിലൂടെ വികസിപ്പിച്ചെടുത്ത ആശയങ്ങളെയൊക്കെ ബിദ്‌അത്തുകള്‍ എന്ന നിലയിലോ സച്ചരിതരായ പൂര്‍വികര്‍ മാതൃക കാണിക്കാത്തത്‌ എന്ന നിലയിലോ തള്ളിക്കളയാനാണ്‌ സലഫികള്‍ ആഹ്വാനം ചെയ്യുന്നത്‌ എന്ന്‌ സമര്‍ഥിച്ചുകൊണ്ടാണ്‌ പലരും വിരുദ്ധ പ്രചാരണം നടത്തുന്നത്‌. ക്ലാസിക്കല്‍ ഇസ്‌ലാമിന്റെ കാലഘട്ടത്തിലെ അഥവാ ഇസ്‌ലാമിന്റെ സുവര്‍ണയുഗത്തിലെ സ്ഥിതി ഇങ്ങനെയായിരുന്നില്ലെന്നും, അന്ന്‌ വികസിത ചിന്തയ്‌ക്കും അഭിപ്രായ പ്രകടനത്തിനും ഏറെ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നുവെന്നും വിമര്‍ശകര്‍ വാദിക്കുന്നു.&lt;br /&gt;&lt;br /&gt;സലഫികളും ഇതര മുസ്‌ലിം വിഭാഗങ്ങളും ഒരുപോലെ വസ്‌തുനിഷ്‌ഠമായ വിശകലനത്തിന്‌ വിധേയമാക്കേണ്ട വിഷയമാണിത്‌. അബ്ബാസിയാ ഭരണത്തിന്റെ പ്രതാപകാലത്ത്‌ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന്‌ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ സമാഹരിച്ച്‌ അറബി ഭാഷയിലേക്ക്‌ വിവര്‍ത്തനം ചെയ്യാനും&lt;span class="fullpost"&gt; അവയിലെ വിജ്ഞാനം മുസ്‌ലിം സമൂഹത്തിന്റെ ബൗദ്ധിക മുന്നേറ്റത്തിനു വേണ്ടി ഉപയോഗപ്പെടുത്താനും ഭരണകൂടത്തിന്റെ പിന്തുണയോടെ വിപുലമായ ശ്രമങ്ങള്‍ നടക്കുകയുണ്ടായി. ലക്ഷക്കണക്കില്‍ കയ്യെഴുത്തു ഗ്രന്ഥങ്ങളുള്ള ലൈബ്രറികള്‍ ഗവേഷണപഠനങ്ങള്‍ക്ക്‌ ആക്കംകൂട്ടുകയും ഇസ്‌ലാമിക ഖിലാഫത്തിന്റെ ആസ്ഥാനമായ ബഗ്‌ദാദ്‌ ലോകത്തിലെ തന്നെ ഏറ്റവുമധികം വൈജ്ഞാനിക വികാസം സിദ്ധിച്ച നഗരമായി പരിണമിക്കുകയും ചെയ്‌തു. മുസ്‌ലിം സ്‌പെയിനിലെ കോര്‍ഡോവ, ഗ്രാനഡ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചും അഭൂതപൂര്‍വകമായ വൈജ്ഞാനിക വികാസം ഉണ്ടായി. ഗ്രീസിലെയും റോമിലെയും ഈജിപ്‌തിലെയും പേര്‍ഷ്യയിലെയും ഇന്ത്യയിലെയും പല ഗ്രന്ഥങ്ങളും പാശ്ചാത്യര്‍ക്ക്‌ ലഭ്യമായത്‌ അറബികളുടെ വിവര്‍ത്തനങ്ങള്‍ മുഖേനയാണ്‌. നിഷ്‌പക്ഷരായ പാശ്ചാത്യ ചരിത്രകാരന്മാര്‍ ഇസ്‌ലാമിന്റെ സുവര്‍ണയുഗത്തില്‍ ബഗ്‌ദാദ്‌ കേന്ദ്രീകരിച്ച്‌ നടന്ന വൈജ്ഞാനിക വികാസത്തിന്‌ വലിയ വില കല്‌പിച്ചിട്ടുണ്ട്‌. എന്നാല്‍ ഖുര്‍ആനിന്റെയും ഹദീസിന്റെയും പിന്‍ബലത്തില്‍ നടന്നതല്ല ഈ വൈജ്ഞാനിക വികാസം എന്നതിനാല്‍ സലഫീ പാരമ്പര്യമുള്ള പണ്ഡിതന്മാര്‍ അതിനെ അനുകൂലിച്ചിട്ടില്ലെന്നും ഇന്നത്തെ സലഫികളും വൈജ്ഞാനിക സാഹിത്യമേഖലകളിലെ ആധുനികതയെ എതിര്‍ക്കുകയാണ്‌ ചെയ്യുന്നതെന്നും വിമര്‍ശകര്‍ വാദിക്കുന്നു.&lt;br /&gt;&lt;br /&gt;മുസ്‌ലിംകള്‍ എക്കാലത്തും പിന്തുടരേണ്ടത്‌ സലഫുസ്സ്വാലിഹുകളുടെ അഥവാ സച്ചരിതരായ മുന്‍ഗാമികളുടെ ആശയാദര്‍ശങ്ങളെയാണെന്ന്‌ വാദിക്കുന്ന സലഫികള്‍ യഥാര്‍ഥത്തില്‍ വൈജ്ഞാനിക പുരോഗതിക്ക്‌ പുറംതിരിഞ്ഞു നില്‍ക്കുകയാണോ ചെയ്യുന്നത്‌? അഹ്‌മദുബ്‌നു ഹന്‍ബലിനെപ്പോലുള്ള സലഫുകള്‍ വിജ്ഞാനരംഗത്തെ സമകാലിക പ്രവണതകളെ എതിര്‍ക്കുകയാണോ ചെയ്‌തത്‌? ശാസ്‌ത്ര സാങ്കേതിക രംഗങ്ങളില്‍ ആധുനിക സമൂഹങ്ങള്‍ക്കൊപ്പം മുന്നേറാന്‍ മുസ്‌ലിംകളെ സലഫികള്‍ പ്രേരിപ്പിക്കുന്നുണ്ടോ? സലഫീ പണ്ഡിതന്മാരുടെ മാര്‍ഗനിര്‍ദേശപ്രകാരം ഭരണം നടക്കുന്ന സുഊദി അറേബ്യയില്‍ കാലം മരവിച്ചു കിടക്കുന്നു എന്ന ചിലരുടെ പ്രചാരണത്തിന്‌ വല്ല അടിസ്ഥാനവുമുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക്‌ വിവിധ വിഭാഗങ്ങള്‍ നല്‍കുന്ന ഉത്തരം അവരുടെ മതപരമായ വീക്ഷണവ്യത്യാസങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരിക്കും.&lt;br /&gt;&lt;br /&gt;ഏത്‌ കാലത്തും ഏത്‌ നാട്ടിലും പഴമയുടെയും പുതുമയുടെയും കാര്യത്തില്‍ ജനങ്ങള്‍ രണ്ടുചേരിയിലാണ്‌. പ്രായംചെന്ന തലമുറയില്‍ പലരും പഴയ സമ്പ്രാദയങ്ങളെ ഗൃഹാതുരത്വത്തോടെ ശ്ലാഘിക്കുകയും പുതിയ ജീവിതരീതികളെ ദോഷൈകദൃഷ്‌ടിയോടെ വിമര്‍ശിക്കുകയും ചെയ്യും. ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഭരണത്തിന്റെ ഗുണഗണങ്ങള്‍ എടുത്തുപറയുന്ന ചിലരെ ഇപ്പോഴും നമ്മുടെ നാട്ടില്‍ കണ്ടെത്താന്‍ കഴിയും. ആദര്‍ശപ്രതിബദ്ധതയുള്ള മുസ്‌ലിംകള്‍ എക്കാലത്തും സ്വഹാബികളുടെ കാലത്തെ ആദരാതിശയങ്ങളോടെ വിലയിരുത്തിപ്പോന്നിട്ടുണ്ട്‌. ഏത്‌ കാലത്തും പുതുതലമുറയില്‍ അധികപേരും നൂതനാശയങ്ങളോടും പുതിയ കണ്ടെത്തലുകളോടും അഭിനിവേശം പുലര്‍ത്തിപ്പോരുകയാണ്‌ ചെയ്യുന്നത്‌. നാഗരിക പുരോഗതിക്ക്‌ അനുപേക്ഷ്യമായ ഒരു പ്രധാനഗുണമാണ്‌ നവീകരണത്തിനു വേണ്ടിയുള്ള വെമ്പല്‍ എന്ന യാഥാര്‍ഥ്യത്തെ ആര്‍ക്കും അവഗണിക്കാനാവില്ല. എന്നാല്‍ പഴയ മനുഷ്യരും പുതിയ മനുഷ്യരും ഒരുപോലെ ചില വിഷയങ്ങളില്‍ തെറ്റുപറ്റാന്‍ സാധ്യതയുള്ളവരാണ്‌. തെറ്റ്‌ തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുകയാണ്‌ മതപരവും ലൗകികവുമായ വിഷയങ്ങളില്‍ വിജയിക്കാനും മുന്നേറാനും അനിവാര്യമായിട്ടുള്ളത്‌. ആദം സന്തതികളെല്ലാം തെറ്റുപറ്റാവുന്നവരാണെന്നും തെറ്റുപറ്റുന്നവരില്‍ ഏറ്റവും നല്ലവര്‍ പശ്ചാത്തപിച്ചുമടങ്ങുന്നവരാണെന്നും വ്യക്തമാക്കിയ മുഹമ്മദ്‌ നബി(സ) തെറ്റും തിരുത്തുമായി മുന്നോട്ടുനീങ്ങുന്ന നാഗരിക പ്രയാണത്തിന്‌ ശരിയായ ദിശ കാണിക്കുകയാണ്‌ ചെയ്‌തത്‌.&lt;br /&gt;&lt;br /&gt;ഖുര്‍ആനില്‍ നിന്നും പ്രവാചക നടപടികളില്‍ നിന്നും ഇസ്‌ലാമിക തത്വങ്ങള്‍ നിര്‍ധരിച്ചെടുക്കുമ്പോള്‍ തെറ്റ്‌ പറ്റാനുള്ള സാധ്യതയെ നബി(സ) ദീര്‍ഘദര്‍ശനം ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ തെറ്റുപറ്റുന്നവരെ കുറ്റപ്പെടുത്തുകയല്ല സത്യം കണ്ടെത്താന്‍ ശ്രമിച്ച വകയില്‍ അവര്‍ക്ക്‌ അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുമെന്ന്‌ സന്തോഷവാര്‍ത്ത അറിയിക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. പഠനഗവേഷണങ്ങളില്‍ സംഭവിക്കുന്ന തെറ്റുകളുടെ നേര്‍ക്കുള്ള ഉദാരമായ ഈ നിലപാട്‌ ഒരു സമൂഹത്തിന്റെ സര്‍വതോമുഖമായ വികാസത്തിന്‌ ഉത്തേജനമേകാന്‍ പര്യാപ്‌തമത്രെ. അതുകൊണ്ടാണ്‌ പ്രവാചകശിഷ്യന്മാര്‍ക്കും അവരുടെ അടുത്ത തലമുറകള്‍ക്കും അഭൂതപൂര്‍വകമായ വൈജ്ഞാനിക-നാഗരിക മുന്നേറ്റം സാധ്യമായത്‌. പുതിയ സാമൂഹ്യ-സാമ്പത്തിക വിഷയങ്ങളെ ഇസ്‌ലാമിക ദൃഷ്‌ട്യാ വിലയിരുത്തുമ്പോള്‍ വിവിധ വീക്ഷണങ്ങള്‍ ഉയര്‍ന്നുവന്നതിനെ അക്കാലത്ത്‌ ആരും അസഹിഷ്‌ണുതയോടെ വിലയിരുത്തിയിരുന്നില്ല. ലൗകിക വിജ്ഞാനത്തിന്റെ ഏത്‌ ശാഖകളില്‍ നടക്കുന്ന പഠനങ്ങളെയും അവര്‍ സര്‍വാത്മനാ സ്വാഗതം ചെയ്‌തിരുന്നു. അഹ്‌മദുബ്‌നു ഹമ്പലിനെപ്പോലുള്ള സലഫീ പണ്ഡിതന്മാര്‍ സമകാലിക വൈജ്ഞാനിക പുരോഗതിക്ക്‌ നേരെ പുറംതിരിഞ്ഞു നിന്നു എന്നതിന്‌ തെളിവൊന്നുമില്ല.&lt;br /&gt;&lt;br /&gt;എന്നാല്‍ ചില അനിസ്‌ലാമിക ദര്‍ശനങ്ങളുടെ സ്വാധീനത്തില്‍ അകപ്പെട്ട പണ്ഡിതന്മാര്‍ ഖുര്‍ആന്‍ ഒരു സൃഷ്‌ടിയാണെന്ന വാദം ഉന്നയിക്കുകയും ഖലീഫ ആ വാദത്തെ അംഗീകരിക്കുകയും ചെയ്‌തപ്പോള്‍ ഇമാം അഹ്‌മദ്‌ അതിനോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചത്‌ സ്വാഭാവികമാണ്‌. സര്‍വജ്ഞനായ സ്രഷ്‌ടാവ്‌ മാനവരാശിയുടെ മൊത്തം മാര്‍ഗദര്‍ശനത്തിനായി അവതരിപ്പിച്ച കാലഹരണപ്പെടാത്ത വേദഗ്രന്ഥത്തെ മനുഷ്യരചനകളുടെ തലത്തിലേക്ക്‌ താഴ്‌ത്തുന്നതിനെ പ്രതിരോധിക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌.&lt;br /&gt;&lt;br /&gt;അല്ലാഹുവിന്റെ ദീന്‍ അവന്റെ ഗ്രന്ഥത്തില്‍ പറഞ്ഞതും അവന്‍ നിയോഗിച്ച അന്തിമ പ്രവാചകന്‍ വിശദീകരിച്ചതുമാണെന്ന സത്യം തുറന്നുപറയുകയും മതത്തില്‍ നൂതന നിര്‍മിതികള്‍ പാടില്ലെന്ന്‌ പ്രവാചകന്‍ വിലക്കിയത്‌ ഊന്നിപ്പറയുകയുമാണ്‌ സലഫികള്‍ ചെയ്യുന്നത്‌. ഇസ്‌ലാമിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ ഈ നിലപാട്‌ അനിവാര്യവുമാണ്‌. ഇതില്‍ നിന്ന്‌ വ്യത്യസ്‌തമായി മനുഷ്യചിന്തകള്‍ക്ക്‌ മതപരിവേഷം ചാര്‍ത്തിയപ്പോഴാണ്‌ ഖബ്‌റാരാധനയും ത്വരീഖത്തുകളും അദൈ്വതസൂഫിസവും മറ്റും ഇസ്‌ലാമിന്റെ സാക്ഷാല്‍ സ്വരൂപങ്ങളെന്നോണം അവതരിപ്പിക്കപ്പെട്ടത്‌. ഗുരുതരമായ വ്യതിയാനങ്ങള്‍ക്കെതിരില്‍ ജാഗ്രതപുലര്‍ത്തുന്നതോടൊപ്പം അടിസ്ഥാന പ്രമാണങ്ങള്‍ക്ക്‌ വിരുദ്ധമാകാത്ത മതഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്‌ സച്ചരിതരായ പൂര്‍വികര്‍ ചെയ്‌തത്‌. ആ പൂര്‍വികരുടെ മാതൃക പിന്തുടരുന്നവര്‍ ഇക്കാലത്ത്‌ ചെയ്യേണ്ടതും മതചിന്തയുടെ സമുചിതമായ വികാസത്തെ സര്‍വഥാ പിന്തുണയ്‌ക്കുകയാണ്‌. അതോടൊപ്പം ശാസ്‌ത്ര സാങ്കേതിക രംഗങ്ങളിലെ മുന്നേറ്റത്തെയും.&lt;br /&gt;&lt;br /&gt;ഒരു നാട്ടില്‍ ബഹുകക്ഷിരാഷ്‌ട്രീയമില്ലെങ്കില്‍, അവിടുത്തെ നഗരങ്ങളില്‍ ഇടയ്‌ക്കിടെ രാഷ്‌ട്രീയ പ്രകടനങ്ങള്‍ നടക്കുന്നില്ലെങ്കില്‍ അവിടെ സ്‌ത്രീകള്‍ അര്‍ധനഗ്‌നരായി ചുറ്റിത്തിരിയുന്നില്ലെങ്കില്‍, അവിടെ സിനിമാ തിയേറ്ററുകളും നിശാക്ലബ്ബുകളുമില്ലെങ്കില്‍, അവിടെ സ്‌ത്രീ സൗന്ദര്യം വില്‍പനച്ചരക്കാക്കുന്ന പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നില്ലെങ്കില്‍, അവിടുത്തെ മാധ്യമങ്ങളില്‍ പരദൂഷണങ്ങളും അപവാദ പ്രചാരണങ്ങളുമില്ലെങ്കില്‍ ആ നാട്ടില്‍ കാലം മരവിച്ചു കിടക്കുന്നു എന്ന ആരോപണം ആധുനികതയുടെ ഹാവഭാവങ്ങളില്‍ ഭ്രമിച്ചുപോയവരുടെ പഴിവാക്ക്‌ മാത്രമാണ്‌. ഇത്‌ പറയുമ്പോഴും ആധുനികതയുടെ നല്ല അംശങ്ങള്‍ സ്വാംശീകരിക്കാന്‍ നാം വൈമുഖ്യം കാണിക്കരുത്‌. ഈ ദുനിയാവിലെ എല്ലാ നന്മകളും-പഴമയിലും പുതുമയിലുമുള്ള നന്മകള്‍ സത്യവിശ്വാസികള്‍ക്ക്‌ ഉപയോഗപ്പെടുത്താനും അനുഭവിക്കാനും അല്ലാഹു അനുവദിച്ചിട്ടുള്ളതാണ്‌.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2684255654300105572-1615079014474766004?l=hameedmadani.hudainfo.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/cheriyamundam/~4/QwPzpyAgF9o" height="1" width="1"/&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-07-31T10:37:29.446+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>ഹജറുല്‍ അസ്‌വദ്‌ സ്വര്‍ഗത്തിലെ കല്ലോ?</title><link>http://hameedmadani.hudainfo.com/2010/07/blog-post_3545.html</link><category>ചോദ്യോത്തരം</category><category>മുഖാമുഖം</category><author>noreply@blogger.com (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്)</author><pubDate>Fri, 30 Jul 2010 22:04:05 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-2684255654300105572.post-9138755420724124634</guid><description>&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;style&gt;&lt;/style&gt;&lt;/div&gt;&lt;div style="font-weight: bold; color: rgb(0, 0, 0); text-align: justify;"&gt;ചോദ്യം :&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify; color: rgb(0, 0, 0);"&gt;"എന്താണ്‌ ഹജറുല്‍ അസ്‌വദ്‌? അതിന്റെ നിറം കറുപ്പ്‌ തന്നെയാണോ? ഉത്തരം: സ്വര്‍ഗത്തില്‍ നിന്നുള്ള കല്ല്‌. പാലിനേക്കാള്‍ വെളുത്ത നിറമായിരുന്നു. പക്ഷേ, മനുഷ്യ ദോഷങ്ങള്‍ അതിനെ കറുപ്പിച്ചു.'' (ഇസ്‌ലാം ക്വിസ്‌, പേജ്‌ 148)&lt;br /&gt;&lt;br /&gt;ഇത്‌ ശരിയാണോ? ഹജറുല്‍ അസ്‌വദ്‌ സ്വര്‍ഗത്തില്‍ നിന്നാണെന്നതിനോ മനുഷ്യദോഷങ്ങള്‍ അതിനെ കറുപ്പിച്ചുവെന്നതിനോ പ്രവാചകവചനങ്ങളിലെവിടെയെങ്കിലും പരാമര്‍ശങ്ങളുണ്ടോ?&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഉത്തരം :&lt;/span&gt;&lt;br /&gt;&lt;br /&gt;ഹജറുല്‍ അസ്‌വദ്‌ സ്വര്‍ഗത്തില്‍ നിന്ന്‌ ഇറങ്ങിയതാണെന്ന്‌ റസൂല്‍(സ) പറഞ്ഞതായി തിര്‍മിദിയും നസാഈയും ഇബ്‌നുഅബ്ബാസി(റ)ല്‍ നിന്ന്‌ റോപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഈ ഹദീസ്‌ സ്വഹീഹാണെന്ന്‌ തിര്‍മിദിയും അല്‍ബാനിയും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഇതിന്റെ തുടര്‍ച്ചയായി "അത്‌ പാലിനേക്കാള്‍ തൂവെള്ള നിറമുള്ളതായിരുന്നു. മനുഷ്യരുടെ പാപങ്ങളാണ്‌ അതിനെ കറുപ്പിച്ചുകളഞ്ഞത്‌'' എന്നു കൂടി റസൂല്‍(സ) പറഞ്ഞുവെന്ന്‌ തിര്‍മിദി, അഹ്‌മദ്‌ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഈ ഹദീസ്‌ സ്വഹീഹാണെന്ന്‌ ഇബ്‌നു ഖുസൈമ: അഭിപ്രായപ്പെട്ടിരിക്കുന്നു.&lt;br /&gt;&lt;br /&gt;നബി(സ) ഹജറുല്‍ അസ്‌വദ്‌ ചുംബിച്ചുവെന്നും തൊട്ടുവെന്നും വ്യക്തമാക്കുന്ന ബുഖാരിയുടെയും മുസ്‌ലിമിന്റെയും കൂടുതല്‍ പ്രബലമായ ഹദീസുകളില്‍ ആ കല്ല്‌ സ്വര്‍ഗത്തില്‍ നിന്ന്‌ കൊണ്ടുവന്നതാണെന്നോ മുമ്പ്‌ അതിന്റെ നിറം വെള്ളയായിരുന്നുവെന്നോ പറഞ്ഞിട്ടില്ല. ഈ വിഷയകമായി കൂടുതല്‍ വിവരങ്ങള്‍ ഹദീസുകളില്‍ നിന്ന്‌ ലഭ്യമല്ല.&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2684255654300105572-9138755420724124634?l=hameedmadani.hudainfo.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/cheriyamundam/~4/tt_t_uNL6gQ" height="1" width="1"/&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-07-31T10:34:05.471+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>കൈ പല രൂപത്തില്‍ കെട്ടുന്നവരും കെട്ടാത്തവരും</title><link>http://hameedmadani.hudainfo.com/2010/07/blog-post_6912.html</link><category>ചോദ്യോത്തരം</category><category>മുഖാമുഖം</category><category>നമസ്കാരം</category><author>noreply@blogger.com (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്)</author><pubDate>Fri, 30 Jul 2010 22:00:43 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-2684255654300105572.post-7039607308597850330</guid><description>&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;span style="font-weight: bold;"&gt;ചോദ്യം :&lt;/span&gt;&lt;br /&gt;&lt;br /&gt;മസ്‌ജിദുല്‍ഹറാമിലെ ഒരു നമസ്‌കാരത്തില്‍ പല രൂപത്തില്‍ കൈ കെട്ടുന്നവരെയും കൈ കെട്ടാത്തവരെയും ഒരു മരക്കഷ്‌ണം കൊണ്ട്‌ പല്ല്‌ തേക്കുന്നവരെയും കണ്ടു. ഇതിന്റെയൊക്കെ ഇസ്‌ലാമിക കാഴ്‌ചപ്പാടെന്താണ്‌?&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഉത്തരം :&lt;/span&gt;&lt;br /&gt;&lt;br /&gt;ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള പല മദ്‌ഹബുകാരും പല വീക്ഷണക്കാരുമായ മുസ്‌ലിംകളാണ്‌ മക്കയിലെ മസ്‌ജിദുല്‍ ഹറാമിലും മദീനയിലെ മസ്‌ജിദുന്നബവിയിലും ഒരുമിച്ചു കൂടുന്നത്‌. പ്രധാനപ്പെട്ട നാലു മദ്‌ഹബുകാര്‍ക്ക്‌ പുറമെ ശീഅകളും ഇബാളീ മദ്‌ഹബുകാരും മറ്റുമുണ്ട്‌. ഹദീസുകള്‍ക്ക്‌ പ്രാമാണികത കല്‌പിക്കുന്നതിലും അവയെ വ്യാഖ്യാനിക്കുന്നതിലും ഇവരുടെ സമീപനങ്ങള്‍ വ്യത്യസ്‌തമായിരിക്കും. ചില ഇമാമുകള്‍ ഈ വിഷയകമായ എല്ലാ ഹദീസുകളും കണ്ടിട്ടില്ലെന്ന്‌ വരാം. ഹദീസുകളില്‍ ഏതിന്‌ മുന്‍ഗണന നല്‌കണമെന്ന കാര്യത്തില്‍ അവര്‍ അംഗീകരിച്ച മാനദണ്ഡങ്ങള്‍ വ്യത്യസ്‌തമായിരിക്കാനും സാധ്യതയുണ്ട്‌.&lt;br /&gt;&lt;br /&gt;നമസ്‌കാരത്തിന്റെ തുടക്കത്തെ സംബന്ധിച്ച്‌ അബൂഹുമൈദി(റ)ല്‍ നിന്ന്‌ ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌ത&lt;span class="fullpost"&gt; ഒരു ഹദീസില്‍ റസൂല്‍(സ) തക്‌ബീര്‍ ചൊല്ലുമ്പോള്‍ കൈകള്‍ ചുമലിന്‌ നേരെ ഉയര്‍ത്തുമായിരുന്നു എന്നേ പറഞ്ഞിട്ടുള്ളൂ. അതിന്‌ ശേഷം കൈകള്‍ കെട്ടി എന്നോ താഴ്‌ത്തിയിട്ടു എന്നോ വ്യക്തമാക്കിയിട്ടില്ല. വാഇലുബ്‌നു ഹുജ്‌റി(റ)ല്‍ നിന്ന്‌ മുസ്‌ലിം, അബൂദാവൂദ്‌, അഹ്‌മദ്‌ എന്നിവര്‍ ഉദ്ധരിച്ച ഒരു ഹദീസില്‍ നബി(സ) നമസ്‌കാരം തുടങ്ങുമ്പോള്‍ കൈകള്‍ ഉയര്‍ത്തി തക്‌ബീര്‍ ചൊല്ലിയ ശേഷം വലതു കൈ ഇടതു കൈമേല്‍ വെച്ചു എന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ കൈകള്‍ വെച്ചത്‌ നെഞ്ചത്തോ വയറ്റത്തോ പൊക്കിളിന്‌ താഴെയോ എന്ന്‌ ഈ ഹദീസില്‍ പറഞ്ഞിട്ടില്ല. നമസ്‌കാരത്തില്‍ കൈപ്പടങ്ങള്‍ കൈപ്പടങ്ങളിന്മേലായി പൊക്കിളിന്‌ താഴെ വെക്കുകയാണ്‌ നബിചര്യയെന്ന്‌ അലി(റ) പറഞ്ഞതായി അഹ്‌മദും അബൂദാവൂദും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ടെങ്കിലും ആ ഹദീസിന്റെ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാള്‍ വിമര്‍ശന വിധേയനായിട്ടുണ്ട്‌. നമസ്‌കാരത്തില്‍ കൈകള്‍ എവിടെ വെക്കണം എന്നത്‌ സംബന്ധിച്ച്‌ താരതമ്യേന പ്രബലമായ ഹദീസ്‌ വാഇലുബ്‌നു ഹുജ്‌റി(റ)ല്‍ നിന്ന്‌ ഇബ്‌നുഖുസൈമ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളതാണ്‌. റസൂല്‍(സ) വലതുകൈ ഇടതു കയ്യിന്മേലായി നെഞ്ചത്ത്‌ വെച്ചുവെന്ന്‌ ഈ ഹദീസില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇത്‌ പ്രബലമാണെന്ന്‌ ഇബ്‌നു ഖുസൈമ പറഞ്ഞിട്ടുണ്ട്‌.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2684255654300105572-7039607308597850330?l=hameedmadani.hudainfo.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/cheriyamundam/~4/ysjWQ2DQUWw" height="1" width="1"/&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-07-31T10:30:43.265+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">1</thr:total></item><item><title>ഖുത്‌ബക്കിടയില്‍ ഇരിക്കാന്‍ മറന്നാല്‍</title><link>http://hameedmadani.hudainfo.com/2010/07/blog-post_2924.html</link><category>ചോദ്യോത്തരം</category><category>മുഖാമുഖം</category><category>ജുമഅ</category><category>നമസ്കാരം</category><author>noreply@blogger.com (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്)</author><pubDate>Fri, 30 Jul 2010 21:58:57 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-2684255654300105572.post-1102579492881022640</guid><description>&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;style&gt;&lt;/style&gt;&lt;/div&gt;&lt;div style="font-weight: bold; text-align: justify; color: rgb(0, 0, 0);"&gt;ചോദ്യം :&lt;/div&gt;&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;br /&gt;ഖുത്വുബക്കിടയില്‍ ഖത്വീബ്‌ ഇരിക്കാന്‍ മറക്കുകയാണെങ്കില്‍ അയാള്‍ ഒരു ഖുത്വുബ മാത്രമാണല്ലോ നിര്‍വഹിച്ചത്‌. എങ്കില്‍ ആ ഖുത്വുബയും ജുമുഅയും സാധുവാകുമോ? വ്യാഴാഴ്‌ച ഇശാ നമസ്‌കാരത്തിലും വെള്ളിയാഴ്‌ച സുബ്‌ഹിലും സൂറത്തുല്‍ അഅ്‌ലായും സൂറതു ഗാശിഅയും ചിലര്‍ പതിവാക്കുന്നു. ഇതിന്‌ പ്രത്യേക പുണ്യമുണ്ടോ?&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഉത്തരം :&lt;/span&gt;&lt;br /&gt;&lt;br /&gt;നബി(സ) വെള്ളിയാഴ്‌ച രണ്ട്‌ ഖുത്വ്‌ബ നിര്‍വഹിച്ചിരുന്നുവെന്നും അവക്കിടയില്‍ ഇരുന്നിരുന്നുവെന്നും പ്രാമാണികമായ ഹദീസുകളില്‍ കാണാം. അതേ നിലയില്‍ നിര്‍വഹിക്കുകയാണ്‌ സുന്നത്ത്‌. എന്നാല്‍ രണ്ടു ഖുത്വ്‌ബ നിര്‍വഹിക്കണമെന്ന്‌ നബി(സ) നിര്‍ബന്ധ സ്വരത്തില്‍ കല്‌പിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ ഒരു ഖുത്വ്‌ബയേ നിര്‍ബന്ധമുള്ളൂ എന്നാണ്‌ പൂര്‍വിക പണ്ഡിതന്മാരില്‍ ഭൂരിപക്ഷം പേര്‍ അഭിപ്രായപ്പെട്ടത്‌. രണ്ടാം ഖുത്വ്‌ബയും നിര്‍ബന്ധമാണെന്നാണ്‌ മറ്റു പണ്ഡിതന്മാരുടെ അഭിപ്രായം. രണ്ടു അഭിപ്രായപ്രകാരമാണെങ്കിലും ഖുത്വ്‌ബക്കിടയില്‍ ഇരിക്കാന്‍ മറന്നുപോയ ഇമാം കുറ്റക്കാരനല്ല. അബദ്ധവും മറവിയും നിമിത്തം വല്ല കാര്യവും വിട്ടുപോയാല്‍ അല്ലാഹു ശിക്ഷിക്കുകയില്ലെന്നാണ്‌ ഖുര്‍ആനില്‍ നിന്നും പ്രാമാണികമായ ഹദീസുകളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്‌. അതിനാല്‍ ജുമുഅയുടെയോ, ഖുത്വ്‌ബയുടെയോ സാധുതയെ സംബന്ധിച്ച്‌ ആശങ്കപ്പെടേണ്ടതില്ല. രണ്ടാം ഖുത്വ്‌ബ മറന്നാല്‍ അതിന്‌ പ്രായശ്ചിത്തമായി എന്തെങ്കിലും ചെയ്യാന്‍ നബി(സ) കല്‌പിച്ചിട്ടില്ല.&lt;br /&gt;&lt;br /&gt;വ്യാഴാഴ്‌ച ഇശാനമസ്‌കാരത്തിലോ വെള്ളിയാഴ്‌ച സുബ്‌ഹിലോ ചോദ്യകര്‍ത്താവ്‌ എഴുതിയ സൂറത്തുകള്‍&lt;span class="fullpost"&gt; നബി(സ) പതിവായി ഓതിയിരുന്നുവെന്നോ ഓതാന്‍ കല്‌പിച്ചിരുന്നുവെന്നോ പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. വെള്ളിയാഴ്‌ച സുബ്‌ഹ്‌ നമസ്‌കാരത്തില്‍ അലിഫ്‌ലാം തന്‍സീലു..., ഹല്‍അതാഅലല്‍ ഇന്‍സാനി എന്നീ സൂറത്തുകള്‍ നബി(സ) പാരായണം ചെയ്‌തിരുന്നുവെന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ എല്ലാവരും ഈ സൂറത്തുകള്‍ തന്നെ ഓതണമെന്ന്‌ കല്‌പിച്ചിട്ടില്ല. ഇശാനമസ്‌കാരത്തില്‍ പൊതുവെ ഏറെ ദൈര്‍ഘ്യമില്ലാത്ത സൂറത്തുകള്‍ ഓതാന്‍ നബി(സ) നിര്‍ദേശിച്ചതായി പ്രബലമായ ഹദീസുകളില്‍ കാണാം. അഅ്‌ലാ, ഗാശിയ പോലുള്ള സൂറത്തുകള്‍ ആ വിഭാഗത്തില്‍ ഉള്‍പ്പെടും. ഖുര്‍ആനില്‍ നിന്ന്‌ ഏത്‌ ഭാഗം ഓതുന്നതും തെറ്റാണെന്ന്‌ പറയാവുന്നതല്ല.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2684255654300105572-1102579492881022640?l=hameedmadani.hudainfo.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/cheriyamundam/~4/FHVEaaEXjQQ" height="1" width="1"/&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-07-31T10:28:57.573+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>നോമ്പ്‌ നോല്‌ക്കാന്‍ ബാധ്യതയുണ്ടായിരിക്കെ മരിച്ചാല്‍</title><link>http://hameedmadani.hudainfo.com/2010/07/blog-post_31.html</link><category>നോമ്പ്</category><category>ചോദ്യോത്തരം</category><category>മുഖാമുഖം</category><author>noreply@blogger.com (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്)</author><pubDate>Fri, 30 Jul 2010 21:55:49 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-2684255654300105572.post-3097416533294497763</guid><description>&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;style&gt;&lt;/style&gt;&lt;/div&gt;&lt;div style="font-weight: bold; text-align: justify; color: rgb(0, 0, 0);"&gt;ചോദ്യം :&lt;/div&gt;&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;br /&gt;നോമ്പ്‌ നോറ്റു വീട്ടേണ്ടതുള്ള ഒരാള്‍ അത്‌ നിര്‍വഹിക്കാതെ മരിച്ചാല്‍ ബന്ധുക്കള്‍ അയാള്‍ക്ക്‌ പകരം നോറ്റു വീട്ടേണ്ടതുണ്ടോ?&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഉത്തരം :&lt;/span&gt;&lt;br /&gt;&lt;br /&gt;"നോമ്പ്‌ നിര്‍വഹിക്കാന്‍ ബാധ്യതയുള്ള നിലയില്‍ വല്ലവനും മരിച്ചാല്‍ അയാള്‍ക്ക്‌ പകരം അയാളുടെ ഉറ്റബന്ധു നോമ്പനുഷ്‌ഠിക്കേണ്ടതാണ്‌ '' എന്ന്‌ നബി(സ) പറഞ്ഞതായി ആഇശ(റ)യില്‍ നിന്ന്‌ ബുഖാരിയിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത മറ്റൊരു ഹദീസ്‌ ഇപ്രകാരമാകുന്നു: " ഒരാള്‍ നബി(സ)യുടെ അടുത്ത്‌ വന്നിട്ട്‌ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എന്റെ ഉമ്മ മരിക്കുമ്പോള്‍ അവര്‍ക്ക്‌ ഒരു മാസത്തെ നോമ്പ്‌ ബാധ്യതയുണ്ട്‌. അവര്‍ക്ക്‌ പകരം ഞാന്‍ അത്‌ നോറ്റു വീട്ടണമോ? നബി(സ) പറഞ്ഞു : ``അതെ, അല്ലാഹുവിനുള്ള കടമാണ്‌ വീട്ടാന്‍ ഏറ്റവും അവകാശപ്പെട്ടത്‌.'' ഇങ്ങനെ നോറ്റുവീട്ടുന്നത്‌ നിര്‍ബന്ധമല്ല; സുന്നത്താണ്‌ എന്നത്രെ പൂര്‍വിക പണ്ഡിതന്മാരില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ഒരു നോമ്പിന്‌ പകരം ഒരു പാവപ്പെട്ടവന്‌ ഭക്ഷണം നല്‌കുകയാണ്‌ ഉറ്റ ബന്ധു ചെയ്യേണ്ടതെന്നാണ്‌ പൂര്‍വ പണ്ഡിതന്മാരില്‍ പ്രമുഖരായ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. സ്വഹാബികളില്‍ ചിലരുടെ ഫത്‌വകളാണ്‌ അവര്‍ക്ക്‌ അവലംബം.&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2684255654300105572-3097416533294497763?l=hameedmadani.hudainfo.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/cheriyamundam/~4/KEl16j8bhM0" height="1" width="1"/&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-07-31T10:25:49.109+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>നോമ്പ്‌: നിയ്യത്തിന്റെ രൂപവും സമയവും</title><link>http://hameedmadani.hudainfo.com/2010/07/blog-post.html</link><category>നോമ്പ്</category><category>ചോദ്യോത്തരം</category><category>മുഖാമുഖം</category><author>noreply@blogger.com (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്)</author><pubDate>Fri, 30 Jul 2010 21:52:57 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-2684255654300105572.post-1757810227593515345</guid><description>&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;style&gt;&lt;/style&gt;&lt;/div&gt;&lt;div style="font-weight: bold; text-align: justify; color: rgb(0, 0, 0);"&gt;ചോദ്യം :&lt;/div&gt;&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;br /&gt;നോമ്പിന്‌ നിയ്യത്ത്‌ നിര്‍ബന്ധമാണോ? അതിന്റെ വാക്കുകള്‍ എപ്രകാരമാണ്‌? നിയ്യത്ത്‌ വെക്കേണ്ട സമയം എപ്പോഴാണ്‌?&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഉത്തരം :&lt;/span&gt;&lt;br /&gt;&lt;br /&gt;ഒരു കര്‍മം ചെയ്യുമ്പോള്‍ മനസ്സിലെ വിചാരഗതിയെന്താണോ അതാണ്‌ നിയ്യത്ത്‌. ഈ വിഷയകമായി പ്രസിദ്ധമായ നബിവചനം ഇപ്രകാരമാകുന്നു: ``കര്‍മങ്ങള്‍ ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ച്‌ മാത്രമാകുന്നു. അതിനാല്‍ വല്ലവന്റെയും ഹിജ്‌റ അല്ലാഹുവിലേക്കും റസൂലിലേക്കുമാണെങ്കില്‍ അവന്റെ ഹിജ്‌റ അല്ലാഹുവിലേക്കും റസൂലിലേക്കും തന്നെ. വല്ലവന്റെയും ഹിജ്‌റ ഐഹികനേട്ടങ്ങള്‍ക്കു വേണ്ടിയോ ഒരു സ്‌ത്രീയെ വിവാഹം കഴിക്കാന്‍ വേണ്ടിയോ ആണെങ്കില്‍ അവന്റെ ഹിജ്‌റ അവന്‍ ലക്ഷ്യമാക്കിയ കാര്യത്തിലേക്ക്‌ തന്നെയാകുന്നു.'' (ബുഖാരി, മുസ്‌ലിം) നബി(സ) മദീനാവാസമാരംഭിച്ചത്‌ മുതല്‍ മക്കാവിജയംവരെ ഏത്‌ നാട്ടുകാര്‍ ഇസ്‌ലാം സ്വീകരിക്കുകയാണെങ്കിലും അവര്‍ സ്വദേശം വെടിഞ്ഞ്‌ മദീനയിലേക്ക്‌ ഹിജ്‌റ പോകണമെന്നായിരുന്നു അല്ലാഹുവിന്റെ കല്‌പന. ഈ ഹിജ്‌റ അല്ലാഹുവിങ്കല്‍ സ്വീകാര്യമായ ഒരു സല്‍കര്‍മമാകണമെങ്കില്‍ ഉദ്ദേശ്യം ശരിയാകണമെന്നും എല്ലാ കര്‍മങ്ങള്‍ക്കും ഇത്‌ ബാധകമാണെന്നും ഈ നബിവചനത്തില്‍ നിന്ന്‌ ഗ്രഹിക്കാം.&lt;br /&gt;&lt;br /&gt;നോമ്പിന്റെ നിയ്യത്ത്‌ സംബന്ധിച്ച്‌ പ്രത്യേകമായി പരാമര്‍ശിക്കുന്ന നബിവചനം ഇപ്രകാരമാകുന്നു: &lt;span class="fullpost"&gt;``നോമ്പനുഷ്‌ഠിക്കണമെന്ന്‌ ഫജ്‌റിന്‌ (പുലരിക്ക്‌) മുമ്പായി തീരുമാനിക്കാത്തവന്റെ നോമ്പ്‌ സാധുവല്ല.'' (അബൂദാവൂദും തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തത്‌) എന്നാല്‍ നിര്‍ബന്ധമല്ലാത്ത നോമ്പിന്റെ കാര്യത്തില്‍ നേരം പുലര്‍ന്നതിനു ശേഷം തീരുമാനമെടുക്കാവുന്നതാണെന്ന്‌ തെളിയിക്കുന്ന നബിവചനം ആഇശ(റ)യില്‍ നിന്നും മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഉദ്ദേശ്യശുദ്ധിയും തീരുമാനവുമൊക്കെ മനസ്സില്‍ ഉണ്ടാകേണ്ടതാണ്‌. അത്‌ ഏതെങ്കിലും ഭാഷയില്‍ പറയേണ്ടതില്ല. ഹജ്ജിലും ഉംറയിലും പ്രവേശിക്കുന്നത്‌ മാത്രമേ പ്രഖ്യാപിക്കണമെന്ന്‌ നബി(സ) പഠിപ്പിച്ചിട്ടുള്ളൂ. ഒരു റമദാന്‍ മാസം മുഴുവന്‍ നോമ്പെടുക്കാമെന്ന്‌ മനസ്സിലുറപ്പിച്ച വ്യക്തി ഓരോ രാത്രിയിലും ആ തീരുമാനം ആവര്‍ത്തിക്കണമെന്നില്ലെന്ന്‌ ചില പ്രമുഖ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2684255654300105572-1757810227593515345?l=hameedmadani.hudainfo.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/cheriyamundam/~4/jeGvMrXI9pY" height="1" width="1"/&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-07-31T10:22:57.471+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>കൈ ഉയര്‍ത്തി പ്രാര്‍ഥിക്കല്‍</title><link>http://hameedmadani.hudainfo.com/2010/06/blog-post_7253.html</link><category>ചോദ്യോത്തരം</category><category>മുഖാമുഖം</category><category>നമസ്കാരം</category><author>noreply@blogger.com (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്)</author><pubDate>Sat, 05 Jun 2010 02:01:23 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-2684255654300105572.post-820165227949309668</guid><description>&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;style&gt;&lt;/style&gt;&lt;/div&gt;&lt;div style="font-weight: bold; text-align: justify; color: rgb(0, 0, 0);"&gt;ചോദ്യം :&lt;/div&gt;&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;br /&gt;നമസ്‌കാര ശേഷമുള്ള പ്രാര്‍ഥനയില്‍ കൈ ഉയര്‍ത്താന്‍ പാടില്ല എന്നൊരു വാദം കേള്‍ക്കാനിടയായി. അല്‍ബാനിയുടെ ചില ഫത്‌വകളും ഇതിന്‌ തെളിവായി ഉദ്ധരിക്കുന്നുണ്ട്‌. പ്രാര്‍ഥനയ്‌ക്ക്‌ കൈ ഉയര്‍ത്തുന്നതില്‍ പ്രവാചകചര്യയില്ലേ? പ്രാര്‍ഥനയ്‌ക്കു ശേഷം കൈ മുഖത്ത്‌ തടവുന്നത്‌ സുന്നത്താണോ?&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഉത്തരം :&lt;/span&gt;&lt;br /&gt;&lt;br /&gt;നമസ്‌കാര ശേഷം പ്രാര്‍ഥിക്കാന്‍ നബി(സ) നിര്‍ദേശിച്ചതായി ധാരാളം ഹദീസുകളുണ്ടെങ്കിലും അതിലൊന്നും കൈ ഉയര്‍ത്തണമെന്നോ ഉയര്‍ത്തരുതെന്നോ പറഞ്ഞിട്ടില്ല. അതിനാല്‍ കൈ ഉയര്‍ത്തിയാലും ഇല്ലെങ്കിലും കുറ്റമില്ലെന്ന്‌ മനസ്സിലാക്കാനാണ്‌ ന്യായം കാണുന്നത്‌. പ്രാര്‍ഥനയില്‍ കൈ ഉയര്‍ത്തുന്നതിനെ പ്രത്യേക സന്ദര്‍ഭം പറയാതെ നബി(സ) പ്രോത്സാഹിപ്പിച്ചതായി വ്യക്തമാക്കുന്ന ഹദീസ്‌ ഉള്ളതിനാല്‍ നമസ്‌കാര ശേഷമുള്ള പ്രാര്‍ഥനയിലും കൈ ഉയര്‍ത്താവുന്നതാണെന്ന്‌ ഒരാള്‍ മനസ്സിലാക്കിയാല്‍ അയാള്‍ ആക്ഷേപാര്‍ഹനല്ല. നമസ്‌കാരശേഷം നബി(സ) കൈ ഉയര്‍ത്തി പ്രാര്‍ഥിച്ചുവെന്നോ അങ്ങനെ ചെയ്യാന്‍ കല്‌പിച്ചുവെന്നോ പ്രാമാണികമായ ഹദീസില്‍ ഇല്ലാത്തതിനാല്‍ അത്‌ അനാചാരമാണെന്നാണ്‌ ചില പണ്ഡിതന്മാരുടെ അഭിപ്രായം. ദ്വുഹ്‌റിന്‌ ശേഷം രണ്ടു റക്‌അത്ത്‌ സുന്നത്ത്‌ നമസ്‌കാരം പ്രബലമായ ഹദീസിലുണ്ട്‌. ആ നമസ്‌കാരത്തില്‍ കുപ്പായം ഇടണമെന്നോ ഇടരുതെന്നോ തല മറയ്‌ക്കണമെന്നോ മറയ്‌ക്കരുതെന്നോ നബി(സ) നിര്‍ദേശിച്ചിട്ടില്ല. അതിനാല്‍ കുപ്പായമിട്ടുകൊണ്ടോ തല മറച്ചുകൊണ്ടോ ആ സുന്നത്ത്‌ നമസ്‌കാരം നിര്‍വഹിക്കുന്നത്‌ അനാചാരമാണെന്ന്‌ വാദിക്കുന്നതു പോലെയാണ്‌ കൈ ഉയര്‍ത്തി പ്രാര്‍ഥിക്കല്‍ അനാചാരമാണെന്ന വാദം. ഇസ്‌ലാമില്‍ ഇല്ലാത്ത ഒരു മതാചാരം ഉണ്ടാക്കലാണ്‌ ബിദ്‌അത്ത്‌ അഥവാ അനാചാരം. കുപ്പായമിട്ടുകൊണ്ട്‌ നമസ്‌കരിക്കലോ കൈ ഉയര്‍ത്തി പ്രാര്‍ഥിക്കലോ ഒരു പുതിയ മതാചാരം ഉണ്ടാക്കല്‍ എന്ന വകുപ്പില്‍ ഉള്‍പ്പെടുകയില്ലെന്നാണ്‌ `മുസ്‌ലിം' കരുതുന്നത്‌. കൈ ഉയര്‍ത്താതെ പ്രാര്‍ഥിക്കലും അനാചാരമാവില്ല. പ്രാര്‍ഥനയ്‌ക്ക്‌ ശേഷം മുഖം തടവുന്നത്‌ സുന്നത്താണെന്ന്‌ പറയാന്‍ പ്രബലമായ തെളിവില്ല.&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2684255654300105572-820165227949309668?l=hameedmadani.hudainfo.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/cheriyamundam/~4/f60EmR8QvoM" height="1" width="1"/&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-06-05T14:31:23.111+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>മഅ്‌മൂമും സൂറത്തും തശഹ്‌ഹുദും</title><link>http://hameedmadani.hudainfo.com/2010/06/blog-post_1681.html</link><category>ചോദ്യോത്തരം</category><category>മുഖാമുഖം</category><category>നമസ്കാരം</category><author>noreply@blogger.com (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്)</author><pubDate>Sat, 05 Jun 2010 01:56:52 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-2684255654300105572.post-8846857481689961244</guid><description>&lt;div style="text-align: justify;"&gt;&lt;span style="font-weight: bold; color: rgb(0, 0, 0);"&gt;ചോദ്യം :&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(0, 0, 0);"&gt;ഇമാമിന്റെ കൂടെ അവസാന രണ്ട്‌ റക്‌അത്ത്‌ നമസ്‌കരിച്ച മഅ്‌മൂം ബാക്കിയുള്ള രണ്ട്‌ റക്‌അത്ത്‌ നമസ്‌കരിക്കുമ്പോള്‍ ഫാത്തിഹക്ക്‌ ശേഷം സൂറത്തുകള്‍ ഓതുന്നത്‌ സുന്നത്തുണ്ടോ? ഇമാമിന്റെ കൂടെഒരിക്കല്‍ തശഹ്‌ഹുദ്‌ മുഴുവന്‍ ചൊല്ലിയ ആള്‍ എന്നതിനാല്‍ പിന്നെ അയാള്‍ തശ്‌ഹ്‌ഹുദ്‌ മുഴുവന്‍ ചൊല്ലേണ്ടതുണ്ടോ ?&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(0, 0, 0);"&gt;ഉത്തരം :&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(0, 0, 0);"&gt;ഇമാമായാലും മുഅ്‌മൂമായാലും ഓരോരുത്തരുടെയും നമസ്‌കാരത്തിന്റെ ആദ്യത്തെ രണ്ടു റക്‌അത്തില്‍ മാത്രമാണ്‌ സൂറത്ത്‌ ഓതേണ്ടത്‌. ഇമാമിനെ മൂന്നാമത്തെ റക്‌അത്തില്‍ ഒരാള്‍ തുടര്‍ന്നാല്‍ അത്‌ അയാളുടെ ആദ്യത്തെ റക്‌അത്താണ്‌. സൗകര്യപ്പെട്ടാല്‍ അയാള്‍ക്ക്‌ അതിലും അടുത്ത റക്‌അത്തിലും സൂറത്ത്‌ ഓതാം. എന്നാല്‍ ഇമാം സലാം വീട്ടിയ ശേഷം അയാള്‍ നമസ്‌കരിക്കുന്നത്‌ അയാളുടെ അവസാനത്തെ റക്‌അത്തുകളാണ്‌. അവയില്‍ സൂറത്ത്‌ ഓതാവുന്നതല്ല. ആദ്യ റക്‌അത്തുകളില്‍ സൂറത്ത്‌ ഓതാന്‍ സൗകര്യം ലഭിക്കാത്തവര്‍ പകരം അവസാനത്തെ റക്‌അത്തുകളില്‍ ഓതണമെന്ന്‌ നബി(സ) നിര്‍ദേശിച്ചിട്ടില്ല. ഏതൊരാളുടെയും നമസ്‌കാരത്തിലെ അവസാന റക്‌അത്തില്‍ തശഹ്‌ഹുദും സ്വലാത്തും ചൊല്ലണമെന്നാണ്‌ പ്രബലമായ ഹദീസുകളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. തശഹ്‌ഹുദ്‌ മുഴുവന്‍ എന്നാല്‍ വഅശ്‌ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്‌ എന്നതുവരെയാണ്‌. അതില്‍ നിന്ന്‌ ഏതെങ്കിലും ഭാഗം ഉപേക്ഷിക്കാവുന്നതല്ല. സ്വലാത്തിന്റെ ഏറ്റവും ചുരുങ്ങിയ രൂപം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ്‌ എന്നാണ്‌. എന്നാല്‍ നബി(സ) പഠിപ്പിച്ചപോലെ ഇന്നക ഹമീദുന്‍ മജീദ്‌ വരെ ചൊല്ലുന്നതാണ്‌ പുണ്യകരം. ഇമാമിനോട്‌ കൂടെ നേരത്തെ തശഹ്‌ഹുദ്‌ ചൊല്ലിയതുകൊണ്ട്‌ അവസാനത്തെ റക്‌അത്തില്‍ തശഹ്‌ഹുദ്‌ ചൊല്ലാനുള്ള മഅ്‌മൂമിന്റെ ബാധ്യത ഒഴിവാകുകയില്ല.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2684255654300105572-8846857481689961244?l=hameedmadani.hudainfo.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/cheriyamundam/~4/M6tgEu_r2K0" height="1" width="1"/&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-06-05T14:26:52.166+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>കരിംജീരകം സര്‍വരോഗ സംഹാരിയോ ?</title><link>http://hameedmadani.hudainfo.com/2010/06/blog-post_05.html</link><category>രോഗം</category><category>ചോദ്യോത്തരം</category><category>മുഖാമുഖം</category><author>noreply@blogger.com (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്)</author><pubDate>Sat, 05 Jun 2010 01:55:06 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-2684255654300105572.post-1150700298585528972</guid><description>&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;span style="font-weight: bold;"&gt;ചോദ്യം :&lt;/span&gt;&lt;br /&gt;&lt;br /&gt;കരിംജീരകം മരണമല്ലാത്ത എല്ലാ രോഗത്തിനും ശമനം നല്‌കുമെന്ന്‌ നബി(സ) പറഞ്ഞതായി ബുഖാരി, മുസ്‌ലിം പോലുള്ള ഹദീസ്‌ ഗ്രന്ഥങ്ങളില്‍ കാണുന്നു. മുസ്‌ലിംകള്‍ക്ക്‌ ഏത്‌ രോഗം ബാധിച്ചാലും കരിംജീരകം ഉപയോഗിച്ചാണോ ചികിത്സിക്കേണ്ടത്‌?&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഉത്തരം :&lt;/span&gt;&lt;br /&gt;&lt;br /&gt;നബി(സ) പല വസ്‌തുക്കളുടെയും ഔഷധഗുണങ്ങളെ സംബന്ധിച്ച്‌ പരാമര്‍ശിച്ചതായി ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസുകളില്‍ കാണാം. ഇതൊക്കെ അല്ലാഹു അദ്ദേഹത്തിന്‌ വഹ്‌യ്‌ (ദിവ്യബോധനം) നല്‌കിയതായിരിക്കാനും അദ്ദേഹം അനുഭവങ്ങളില്‍ നിന്ന്‌ നിരീക്ഷിച്ചു മനസ്സിലാക്കിയതാകാനും സാധ്യതയുണ്ട്‌. ഈന്തപ്പനയുടെ പരാഗണത്തെപ്പറ്റി നബി(സ) പറഞ്ഞ അഭിപ്രായം&lt;span class="fullpost"&gt; അല്ലാഹു അറിയിച്ചതല്ല, സ്വന്തം നിഗമനമായിരുന്നുവെന്നാണ്‌ തല്‍സംബന്ധമായ ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. ``നിങ്ങളാണ്‌ നിങ്ങളുടെ ദുന്‍യാവിനെപ്പറ്റി കൂടുതല്‍ അറിവുള്ളവര്‍'' എന്ന്‌ നബി(സ) പറഞ്ഞതിന്റെ താല്‌പര്യം ലൗകിക വിഷയങ്ങളില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന മതപരമല്ലാത്ത അഭിപ്രായം ആത്മനിഷ്‌ഠമായ നിഗമനം ആയിരിക്കാന്‍ സാധ്യതയുണ്ട്‌ എന്നത്രെ. എല്ലാ രോഗത്തിനും ശമനം എന്നതിനെ സംബന്ധിച്ച്‌ പൂര്‍വിക പണ്ഡിതന്മാര്‍ വ്യത്യസ്‌ത വീക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്‌. അത്‌ അക്ഷരാര്‍ഥത്തില്‍ തന്നെ ആയിരിക്കാന്‍ സാധ്യതയുണ്ടെന്ന്‌ അഭിപ്രായപ്പെട്ടവരും അവരുടെ കൂട്ടത്തിലുണ്ട്‌.&lt;br /&gt;&lt;br /&gt;ഒരു മരുന്ന്‌ എല്ലാ രോഗങ്ങളുടെയും ശമനത്തിന്‌ സഹായകമാവുക എന്നത്‌ അസംഭവ്യമല്ല. കാരണം, എല്ലാ രോഗങ്ങളുടെയും അടിസ്ഥാന കാരണം ശരീരകോശങ്ങളെ ബാധിക്കുന്ന അപചയമാണ്‌. കോശങ്ങള്‍ക്ക്‌ ഊര്‍ജസ്വലത നല്‌കുന്നതോ കോശങ്ങളില്‍ നിന്ന്‌ സൂക്ഷ്‌മ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതോ ആയ ഔഷധം എല്ലാ രോഗങ്ങളുടെയും ശമനത്തിന്‌ ഉപകരിച്ചുകൂടായ്‌കയില്ല. കരിംജീരകത്തിന്റെ ഔഷധഗുണങ്ങളെ സംബന്ധിച്ച്‌ പൂര്‍വികരും ആധുനികരുമായ വൈദ്യന്മാര്‍ വിവരിച്ചിട്ടുണ്ട്‌. കരിംജീരകവും അതിന്റെ എണ്ണയും മുഖേന രോഗശമനം ലഭിച്ച ചില അനുഭവസ്ഥരെ കേള്‍ക്കാനും അവസരം ലഭിച്ചിട്ടുണ്ട്‌. ഇതിന്‌ ഒരു മറുവശവുമുണ്ട്‌. ഏത്‌ വിശിഷ്‌ട ഔഷധവും ചിലര്‍ക്ക്‌ ചിലപ്പോള്‍ ഫലിച്ചില്ലെന്ന്‌ വരാം എന്നതത്രെ അത്‌. അതിന്‌ ഔഷധത്തിന്റെ ഫലരാഹിത്യമല്ലാത്ത മറ്റു പല കാരണങ്ങളും ഉണ്ടാകാം. മുസ്‌ലിംകളെല്ലാവരും എല്ലാ രോഗങ്ങള്‍ക്കും ഒരേ മരുന്ന്‌ തന്നെ കഴിക്കണമെന്ന്‌ അല്ലാഹുവോ റസൂലോ(സ) വിധിച്ചിട്ടില്ല. ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ അങ്ങനെ അഭിപ്രായപ്പെട്ടിട്ടുമില്ല.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2684255654300105572-1150700298585528972?l=hameedmadani.hudainfo.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/cheriyamundam/~4/I7f8tv6PV-g" height="1" width="1"/&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-06-05T14:25:06.821+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>സ്‌നേഹത്തിന്റെയും സംതൃപ്‌തിയുടെയും പാരസ്‌പര്യം</title><link>http://hameedmadani.hudainfo.com/2010/06/blog-post.html</link><category>ലേഖനം</category><author>noreply@blogger.com (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്)</author><pubDate>Sat, 05 Jun 2010 01:52:13 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-2684255654300105572.post-4487848121392653819</guid><description>&lt;div style="text-align: justify; color: rgb(0, 0, 0);"&gt; അല്ലാഹുവെ അത്യധികം ഭയപ്പെടേണ്ടതാണ്‌ എന്ന ആശയം ഭക്തരായ മുസ്‌ലിംകളുടെയെല്ലാം മനസ്സുകളെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്‌. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന്‌ പല ഖുര്‍ആന്‍ സൂക്തങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതുകൊണ്ടും, മനുഷ്യരെ ഭയപ്പെടാതെ അല്ലാഹുവെ ഭയപ്പെടണമെന്ന്‌ ഖുര്‍ആനില്‍ &lt;span style="font-weight: bold;"&gt;(5:44)&lt;/span&gt; ആഹ്വാനം ചെയ്‌തിട്ടുള്ളതു കൊണ്ടും അല്ലാഹുവെ സംബന്ധിച്ച ഭയം വിശ്വാസികളുടെ മനസ്സില്‍ നിന്ന്‌ വിട്ടുപോകാന്‍ പാടില്ല. ഇതുപോലെ തന്നെ വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കപ്പെട്ടിട്ടുള്ള കാര്യമാണ്‌ സത്യവിശ്വാസികള്‍ അല്ലാഹുവോട്‌ അത്യധികം സ്‌നേഹമുള്ളവരായിരിക്കണം എന്നത്‌. അല്ലാഹുവോടുള്ളത്രയോ അതിലേറെയോ സ്‌നേഹം മറ്റാരോടും ഉണ്ടാകാന്‍ പാടില്ലെന്നതും.&lt;br /&gt;&lt;span class="fullpost"&gt;&lt;br /&gt;``അല്ലാഹുവിന്‌ പുറമെയുള്ളവരെ അവന്‌ സമന്മാരാക്കുന്ന ചില ആളുകളുണ്ട്‌. അല്ലാഹുവെ സ്‌നേഹിക്കുന്നതുപോലെ ഈ ആളുകള്‍ അവരെയും സ്‌നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട്‌ അതിശക്തമായ സ്‌നേഹമുള്ളവരത്രെ'' &lt;span style="font-weight: bold;"&gt;(വി.ഖു 2:165)&lt;/span&gt;. ``സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്റെ മതത്തില്‍ നിന്ന്‌ പിന്തിരിഞ്ഞു കളയുന്നപക്ഷം അല്ലാഹു സ്‌നേഹിക്കുന്നവരും അല്ലാഹുവെ സ്‌നേഹിക്കുന്നവരുമായ ഒരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്‌.'' &lt;span style="font-weight: bold;"&gt;(വി.ഖു 5:54, 9:24)&lt;/span&gt; സൂക്തത്തില്‍ മാതാപിതാക്കളും മക്കളും ഉള്‍പ്പെടെ മനുഷ്യര്‍ ഏറെ സ്‌നേഹിക്കുന്ന പലതും എടുത്തുപറഞ്ഞശേഷം അതൊന്നും അല്ലാഹുവെക്കാള്‍ പ്രിയപ്പെട്ടതാകാന്‍ പാടില്ലെന്ന്‌ പഠിപ്പിക്കുന്നു.&lt;br /&gt;&lt;br /&gt;മറ്റാരെക്കാളും ഉപരിയായി അല്ലാഹുവെ സ്‌നേഹിക്കണമെന്ന്‌ പറയുന്നതിന്റെ കാരണങ്ങള്‍ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹു മനുഷ്യരെ അത്യധികം സ്‌നേഹിക്കുന്നു എന്നതു തന്നെയാണ്‌ ഒരു കാരണം. അവന്‍ കരുണാനിധിയും അത്യധികം സ്‌നേഹിക്കുന്നവനുമാണെന്ന്‌  &lt;span style="font-weight: bold;"&gt;11:90&lt;/span&gt; സൂക്തത്തിലും അവന്‍ ഏറെ പൊറുക്കുന്നവനും അത്യധികം സ്‌നേഹമുള്ളവനുമാണെന്ന്‌ &lt;span style="font-weight: bold;"&gt;85:14&lt;/span&gt; സൂക്തത്തിലും വ്യക്തമാക്കിയിരിക്കുന്നു. അല്ലാഹുവിന്റെ സ്‌നേഹം അവന്റെ അപാരമായ അനുഗ്രഹങ്ങളിലൂടെയാണ്‌ പ്രകടമാകുന്നത്‌. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കത്‌ തിട്ടപ്പെടുത്താന്‍ കഴിയില്ലെന്ന്‌ &lt;span style="font-weight: bold;"&gt;14:34, 16:18&lt;/span&gt; എന്നീ സൂക്തങ്ങളില്‍ പ്രസ്‌താവിച്ചിരിക്കുന്നു. ആകാശ ഗോളങ്ങളിലും ഭൂമിയിലും അല്ലാഹു സൃഷ്‌ടിച്ചു സംവിധാനിച്ച അസംഖ്യം വസ്‌തുക്കളും വസ്‌തുതകളുമാണ്‌ നമ്മുടെ നിലനില്‌പിനും സുസ്ഥിതിക്കും നിദാനം. അവയില്‍ പലതിനെയും വിവിധ ഖുര്‍ആന്‍ സൂക്തങ്ങളില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്‌. അത്യധികം സ്‌നേഹം നല്‍കുന്നവനെ അതിയായി സ്‌നേഹിക്കുക എന്നത്‌ ശരിയായ മാനവിക ധര്‍മമാകുന്നു.&lt;br /&gt;&lt;br /&gt;സകല ജീവികളിലും സ്‌നേഹമെന്ന വികാരം സന്നിവേശിപ്പിച്ച സ്‌നേഹദാതാവാണ്‌ അല്ലാഹു. സഹജവാസനയായി ജന്തുപ്രകൃതിയില്‍ അല്ലാഹു സ്‌നേഹം സന്നിവേശിപ്പിച്ചതുകൊണ്ടാണ്‌ ജീവികളിലെ ഇണകള്‍ പരസ്‌പരം സ്‌നേഹിക്കുന്നത്‌. തള്ളകള്‍ കുഞ്ഞുങ്ങളോട്‌ വാല്‍സല്യം കാണിക്കുന്നതും. വിശേഷബുദ്ധിയുള്ള മനുഷ്യനെ സംബന്ധിച്ചേടത്തോളം സ്‌നേഹത്തിന്റെ പാരസ്‌പര്യം കൂടുതല്‍ മൂല്യവത്താകുന്നു. മനുഷ്യന്റെ വ്യക്തിത്വവികസനത്തില്‍ സ്‌നേഹത്തിന്‌ അനിതരമായ പങ്ക്‌ വഹിക്കാനുണ്ട്‌. മാതാപിതാക്കളില്‍ നിന്നും ജീവിതപങ്കാളിയില്‍ നിന്നും നിര്‍ലോഭമായ സ്‌നേഹം ലഭിച്ച ഒരു സ്‌ത്രീക്ക്‌ തന്റെ സന്തതികളിലേക്ക്‌ കലവറയില്ലാതെ സ്‌നേഹം സംക്രമിപ്പിക്കാന്‍ കഴിയും. മാതാപിതാക്കളുടെ സ്‌നേഹപരിലാളനകളേറ്റു വളരുന്ന സന്തതികള്‍ എല്ലാവരോടുംസ്‌നേഹപൂര്‍വം പെരുമാറുന്ന ലക്ഷണമൊത്ത വ്യക്തികളായിത്തീരുമെന്നാണ്‌ അനുഭവം. സ്‌നേഹം പങ്കിട്ടുകൊണ്ട്‌ ബന്ധങ്ങള്‍ക്ക്‌ സ്‌നിഗ്‌ധതയേകുന്ന വ്യക്തികള്‍ സമൂഹത്തെ സംഘര്‍ഷങ്ങളില്‍ നിന്നും കാലുഷ്യങ്ങളില്‍ നിന്നും മുക്തമാക്കുന്നു.&lt;br /&gt;&lt;br /&gt;സ്‌നേഹനിര്‍ഭരമായ ഇടപഴകല്‍ സമാധാനത്തിനും സംതൃപ്‌തിക്കും വഴിയൊരുക്കുന്നു. സ്‌നേഹദാരിദ്ര്യം അനുഭവിക്കുന്നേടത്ത്‌ ശാന്തിയും സ്വാസ്ഥ്യവും സ്ഥാപിക്കുക അസാധ്യമായിരിക്കും. കുടുംബസൗഖ്യത്തിന്‌ ദൈവദത്തമായ സ്‌നേഹം, കാരുണ്യം എന്നീ വികാരങ്ങള്‍ നിര്‍ണായകമാണെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്‌. ``നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വം ഒത്തുചേരേണ്ടതിന്നായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്‌ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്‌തതും അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളുണ്ട്‌'' &lt;span style="font-weight: bold;"&gt;(30:21)&lt;/span&gt;.&lt;br /&gt;&lt;br /&gt;അല്ലാഹു മനുഷ്യപ്രകൃതിയില്‍ സന്നിവേശിപ്പിച്ച സ്‌നേഹം, കാരുണ്യം എന്നീ വികാരങ്ങളാണ്‌ കുടുംബജീവിതത്തിലെ സമാധാനത്തിനും സംതൃപ്‌തിക്കും നിദാനമെങ്കിലും സ്‌നേഹത്തിന്‌ വിരുദ്ധമായ വികാരങ്ങളെ സ്വയം നിയന്ത്രിക്കാന്‍ സാധിക്കുന്നവര്‍ക്ക്‌ മാത്രമേ കലവറയില്ലാത്ത സ്‌നേഹത്തിന്റെ ആദാനപ്രദാനങ്ങളിലൂടെ തികഞ്ഞ സമാധാനവും സംതൃപ്‌തിയും കൈവരിക്കാന്‍ കഴിയൂ.&lt;br /&gt;അല്ലാഹുവെ അത്യധികം സ്‌നേഹിക്കുന്ന യഥാര്‍ഥ വിശ്വാസികള്‍ക്ക്‌ അല്ലാഹു സ്‌നേഹപൂര്‍വം സൃഷ്‌ടിച്ച സഹജീവികളെ സ്‌നേഹിക്കാതിരിക്കാന്‍ പറ്റില്ല. മനുഷ്യരിലും ജീവജാലങ്ങളിലും അല്ലാഹു സ്‌നേഹം സന്നിവേശിപ്പിച്ചതുകൊണ്ടാണ്‌ നമുക്ക്‌ ഇവിടെ സ്‌നേഹം ലഭിക്കുന്നത്‌. അതിനു പുറമെ സത്യവിശ്വാസികളും സല്‍കര്‍മകാരികളുമായിട്ടുള്ളവര്‍ക്ക്‌ പരമ കാരുണികനായ അല്ലാഹു പ്രത്യേകമായി സ്‌നേഹം ലഭ്യമാക്കുമെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ &lt;span style="font-weight: bold;"&gt;(19:96)&lt;/span&gt; പ്രത്യേകം വാഗ്‌ദാനം ചെയ്‌തിട്ടുമുണ്ട്‌. എന്നിട്ടും മുസ്‌ലിംകളില്‍ പലരുടെയും മനസ്സില്‍ സ്‌നേഹമല്ല അതിനെ നിഷ്‌പ്രഭമാക്കുന്ന വിദ്വേഷം, വൈരാഗ്യം, അസൂയ, മാത്സര്യം പോലുള്ള ദുര്‍വികാരങ്ങളാണ്‌ തെളിഞ്ഞുനില്‍ക്കുന്നത്‌.&lt;br /&gt;&lt;br /&gt;അല്ലാഹുവിന്റെ സ്‌നേഹത്തണലില്‍ ജീവിക്കുന്ന സഹജീവികളോട്‌ പക വെച്ചു പുലര്‍ത്തുന്നത്‌ ഒരുതരത്തില്‍ അല്ലാഹുവോട്‌ തന്നെ വെറുപ്പ്‌ പ്രകടിപ്പിക്കലാണെന്ന യാഥാര്‍ഥ്യം ദുര്‍വികാരങ്ങളുടെ ദുസ്സ്വാധീനത്താല്‍ അവര്‍ വിസ്‌മരിച്ചുപോവുകയാണ്‌. അല്ലാഹുവിന്റെ പരമമായ സ്‌നേഹത്തെയും വിശ്വാസികള്‍ക്ക്‌ അവനോടുണ്ടാണ്ടായിരിക്കേണ്ട അതിശക്തമായ സ്‌നേഹത്തെയും സംബന്ധിച്ച ഖുര്‍ആനിക ആശയം പല വിശ്വാസികളുടെയും ഉള്ളില്‍ തട്ടിയിട്ടില്ല എന്നതാണ്‌ ഈ സ്ഥിതിവിശേഷത്തിന്‌ കാരണം. ചില പ്രബോധകര്‍ സ്‌നേഹമെന്ന സദ്‌വികാരത്തിന്‌ യാതൊരു ഊന്നലും നല്‍കുന്നേയില്ല. കര്‍മശാസ്‌ത്രപരമായ വിശദാംശങ്ങളില്‍ വിയോജിക്കുന്നവരെപ്പോലും വെറുക്കേണ്ടത്‌ ആദര്‍ശവ്യതിരിക്തതയുടെ താല്‍പര്യമാണെന്നാണ്‌ ചിലര്‍ പ്രചരിപ്പിക്കുന്നത്‌.&lt;br /&gt;&lt;br /&gt;നിഷേധാത്മകമായി ചിന്തിക്കുന്നവര്‍ക്ക്‌ ആരെയും വെറുക്കാന്‍ ചില കാരണങ്ങളുണ്ടാകും. രചനാത്മകമായി ചിന്തിക്കുന്നവര്‍ക്കാകട്ടെ എല്ലാവരെയും സ്‌നേഹിക്കാന്‍ അതിലേറെ കാരണങ്ങളുണ്ടാകും. പിതാവ്‌ തന്റെ ഒരാവശ്യം നിറവേറ്റിക്കൊടുക്കാത്തതിന്റെ പേരില്‍ അദ്ദേഹത്തെ വെറുക്കുന്ന മകനെക്കുറിച്ച്‌ ആലോചിച്ചുനോക്കൂ. പോസിറ്റീവായി ചിന്തിക്കാന്‍ തയ്യാറായാല്‍ പിതാവ്‌ ചെയ്‌ത ആയിരക്കണക്കില്‍ ഉപകാരങ്ങള്‍ അവന്‌ അനുസ്‌മരിക്കാനുണ്ടാകും. സ്‌നേഹിക്കാനുള്ള ആ ന്യായങ്ങളൊക്കെ വിസ്‌മരിച്ചുകൊണ്ടോ അവഗണിച്ചുകൊണ്ടോ ആണ്‌ അവന്‍ പിതാവിനെ വെറുക്കുന്നത്‌. ഒരു വേദനയുടെയോ ഒരു രോഗത്തിന്റെയോ പേരില്‍ ചിലര്‍ പടച്ചവനെ വെറുക്കുന്നതും ഇതുപോലെ തന്നെ. ആദര്‍ശവിശകലനത്തില്‍ സ്രഷ്‌ടാവും സൃഷ്‌ടികളും തമ്മിലും സൃഷ്‌ടികള്‍ അന്യോന്യവുമുള്ള സ്‌നേഹത്തിന്റെ പാരസ്‌പര്യത്തിന്‌ വലിയ ഊന്നല്‍ നല്‍കിയാലേ വിശ്വാസികളുടെ മനസ്സ്‌ വെറുപ്പിന്റെ ആധിപത്യത്തില്‍ നിന്ന്‌ മോചിതമാകൂ. അല്ലാഹുവെ അതിശക്തമായി സ്‌നേഹിക്കാന്‍ കഴിഞ്ഞാല്‍ അവന്റെ വിധിവിലക്കുകള്‍ അവന്റെ പരമമായ സ്‌നേഹത്തിന്റെ താല്‍പര്യമാണെന്ന്‌ ബോധ്യമാകും. മനുഷ്യര്‍ക്ക്‌ ആത്യന്തികമായി ഗുണമുണ്ടാക്കുന്ന കാര്യങ്ങള്‍ മാത്രമേ സ്‌നേഹനിധിയായ രക്ഷിതാവ്‌ കല്‍പിക്കുകയുള്ളൂ. യഥാര്‍ഥത്തില്‍ പ്രത്യക്ഷമോ പരോക്ഷമോ ആയ തിന്മ അടങ്ങിയ കാര്യങ്ങള്‍ മാത്രമേ അവന്‍ നിരോധിക്കുകയുള്ളൂ.&lt;br /&gt;&lt;br /&gt;അല്ലാഹുവെ അതിരറ്റു സ്‌നേഹിക്കുന്നുവെന്നോ പ്രേമിക്കുന്നുവെന്നോ അവകാശപ്പെടുന്ന സൂഫി ത്വരീഖത്തുകാര്‍ക്ക്‌ പറ്റിയ തെറ്റ്‌, മനുഷ്യരോട്‌ അത്യന്തം സ്‌നേഹമുള്ള അല്ലാഹു അവരുടെ സര്‍വതോന്മുഖമായ നേട്ടത്തിനും വിജയത്തിനും വേണ്ടി നല്‍കിയ നിയമസംഹിതയെ അവഗണിച്ചു സ്വന്തമായി മോക്ഷമാര്‍ഗം ആവിഷ്‌കരിച്ചുവെന്നതാണ്‌. മുഹമ്മദ്‌ നബി(സ) അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ആജ്ഞാപിച്ചതെല്ലാം നല്ല കാര്യങ്ങളാണെന്നും ചീത്തകാര്യങ്ങള്‍ മാത്രമേ അദ്ദേഹം വിലക്കിയിട്ടുള്ളൂവെന്നും വിശുദ്ധ ഖുര്‍ആനിലെ &lt;span style="font-weight: bold;"&gt;7:157&lt;/span&gt; സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹുവെ അതിയായി സ്‌നേഹിക്കുന്നതിന്റെ അനിവാര്യതാല്‍പര്യമാണ്‌ അവന്റെ ഗുണകാംക്ഷാനിര്‍ഭരമായ നിയമത്തെ പൂര്‍ണമനസ്സോടെ സ്വീകരിക്കുക എന്നത്‌.&lt;br /&gt;&lt;br /&gt;അല്ലാഹുവെയും അവന്‍ സ്‌നേഹപൂര്‍വം പരിപാലിക്കുന്ന സൃഷ്‌ടികളെയും കലവറയില്ലാതെ സ്‌നേഹിക്കാന്‍ നമുക്ക്‌ കഴിഞ്ഞാല്‍ നമ്മുടെ മനസ്സില്‍ സമാധാനവും സംതൃപ്‌തിയും നിറയും. അശാന്തിയും അസന്തുഷ്‌ടിയും നീങ്ങും. സ്‌നേഹനിധിയായ രക്ഷിതാവിങ്കലേക്ക്‌ മനുഷ്യന്‍ തിരിച്ചുപോകേണ്ടത്‌ മനസ്സില്‍ സമാധാനവും സംതൃപ്‌തിയും നിറഞ്ഞ നിലയിലാണ്‌. ``ഹേ, സമാധാനമടഞ്ഞ ആത്മാവേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക്‌ സംതൃപ്‌തമായും സംപ്രീതമായും മടങ്ങിക്കൊള്ളുക. എന്നിട്ട്‌ എന്റെ അടിയന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചുകൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക.'' &lt;span style="font-weight: bold;"&gt;(വി.ഖു 89:27-30)&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2684255654300105572-4487848121392653819?l=hameedmadani.hudainfo.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/cheriyamundam/~4/FyolMvQqp90" height="1" width="1"/&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-06-05T14:22:13.152+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>നാം വരുത്തുന്ന തെറ്റുകള്‍ അല്ലാഹുവിന്റെ വിധി നിമിത്തമോ ?</title><link>http://hameedmadani.hudainfo.com/2010/05/blog-post_4583.html</link><category>ചോദ്യോത്തരം</category><category>മുഖാമുഖം</category><author>noreply@blogger.com (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്)</author><pubDate>Sat, 22 May 2010 02:13:30 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-2684255654300105572.post-3910650919336103071</guid><description>&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;style&gt;&lt;/style&gt;&lt;/div&gt;&lt;span style="color: rgb(0, 0, 0); font-weight: bold;"&gt;ചോദ്യം :&lt;/span&gt;&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;br /&gt;വിധിവിശ്വാസത്തെ സംബന്ധിച്ച ചില ധാരണകളാണ്‌ ഈ ചോദ്യത്തിനാധാരം. നന്മയും തിന്മയുമൊക്കെ അല്ലാഹുവില്‍ നിന്നുള്ളതാണെന്ന വിശ്വാസം ഈമാനിന്റെ ഭാഗമാണ്‌ എന്നാണല്ലോ. നാം സ്വയംകൃതാനര്‍ഥം കൊണ്ട്‌ വരുത്തിവെക്കുന്ന തെറ്റുകളൊക്കെ അല്ലാഹുവിന്റെ വിധികൊണ്ട്‌ സംഭവിക്കുന്നതാണെന്നുള്ളത്‌ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നുള്ള രക്ഷപ്പെടലല്ലേ? അല്ലാഹു ഖുര്‍ആനില്‍ പറയുന്നത്‌ തിന്മ അവനവന്റെ സൃഷ്‌ടിയും നന്മ അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ളതുമാണെന്നാണല്ലോ. മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതുകൊണ്ട്‌ കടലിലും കരയിലും നാശം എന്നതില്‍ നിന്നും തിന്മയുടെ ഭാഗധേയത്വം അല്ലാഹു ഏല്‍ക്കുന്നില്ല എന്നല്ലേ മനസ്സിലാകുന്നത്‌? കാര്യങ്ങളെല്ലാം അല്ലാഹു മുന്‍കൂട്ടി വിധിച്ചുവെച്ച്‌ അതിന്റെ കേവല നടത്തിപ്പ്‌ മാത്രമാണ്‌ ഇവിടെ അരങ്ങേറുന്നത്‌ എന്ന്‌ എങ്ങനെ വിശ്വസിക്കാനാകും? നമ്മുടെ പ്രാര്‍ഥനകളും സല്‍ക്കര്‍മങ്ങളും നേരത്തെ വിധിച്ചുവെച്ചിട്ടുള്ളതിനെ മറികടക്കാന്‍ പര്യാപ്‌തമാണെങ്കില്‍ നമ്മില്‍ പതിഞ്ഞുപോയ വിധിവിശ്വാസവുമായി അത്‌ എങ്ങനെ ഇണങ്ങും?&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഉത്തരം :&lt;/span&gt;&lt;br /&gt;&lt;br /&gt;ഈ വിഷയത്തെ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യമായി അല്ലാഹുവിന്റെ അറിവ്‌ പരമവും പൂര്‍ണവും സാര്‍വത്രികവുമാണെന്ന യാഥാര്‍ഥ്യം മനസ്സില്‍ ഉറപ്പിക്കണം. ``അവരുടെ മുമ്പിലുള്ളതും അവര്‍ക്ക്‌ പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന്‌ അവന്‍ ഇച്ഛിക്കുന്നതല്ലാതെ യാതൊന്നും അവര്‍ക്ക്‌ സൂക്ഷ്‌മമായി അറിയാന്‍ കഴിയില്ല.'' (വി.ഖു 2:255). ``ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ത്തന്നെയോ യാതൊരാപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിനു മുമ്പു തന്നെ ഒരു രേഖയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത്‌ അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു''(വി.ഖു 57:22). ``അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത്‌ അവന്‍ അറിയുന്നു.&lt;br /&gt;&lt;br /&gt;അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്‌തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍&lt;span class="fullpost"&gt; എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല''(വി.ഖു 6:59). ``യാതൊരു കാര്യത്തെപ്പറ്റിയും നാളെ ഞാനത്‌ തീര്‍ച്ചയായും ചെയ്യാം എന്ന്‌ നീ പറഞ്ഞുപോകരുത്‌. അല്ലാഹു ഉദ്ദേശിക്കുന്നെങ്കില്‍ ചെയ്യാമെന്നല്ലാതെ.''(വി.ഖു. 18:23,24)&lt;br /&gt;&lt;br /&gt;എല്ലാ വസ്‌തുക്കളും അവയുടെ അവസ്ഥാന്തരങ്ങളും, എല്ലാ മനുഷ്യരും അവരുടെ ചിന്തകളും വാക്കുകളും വ്യവഹാരങ്ങളും അല്ലാഹുവിന്റെ അറിവും ഹിതവുമനുസരിച്ച്‌ മാത്രമാണ്‌ എന്നത്രെ മുകളില്‍ ഉദ്ധരിച്ചതുള്‍പ്പെടെ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ഭൂമിയിലെ ഖലീഫയായി അല്ലാഹു നിശ്ചയിച്ച മനുഷ്യന്‌ സ്വതന്ത്രമായി ചിന്തിക്കാനും സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവും സൗകര്യവും നല്‌കിയത്‌ അല്ലാഹു തന്നെയാണ്‌. ``ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല'' (വി.ഖു 81:29). പ്രപഞ്ചനാഥന്റെ ഹിതത്തിന്‌ വിധേയമാണ്‌ എന്നതുകൊണ്ട്‌ മനുഷ്യന്റെ സ്വാതന്ത്ര്യവും ഇച്ഛാശക്തിയും ഉദാത്തമല്ലാതാകുന്നില്ല. കമ്പ്യൂട്ടറിന്റെ (ഹാര്‍ഡ്‌വെയറിന്റെ) പരിമിതിക്ക്‌ വിധേയമായിട്ടാണെങ്കിലും സോഫ്‌റ്റ്‌ വെയര്‍ എന്‍ജിനീയറും പ്രോഗ്രാമറും മറ്റും വിപുലമായ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടല്ലോ. തയ്യാറാക്കപ്പെട്ട കാന്‍വാസിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട്‌ തന്നെ കലാകാരന്മാര്‍ ഉദാത്തമായ കലാരൂപങ്ങള്‍ ആവിഷ്‌കരിക്കുന്നു.&lt;br /&gt;&lt;br /&gt;``പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്‌ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്‌ടമുള്ളവര്‍ അവിശ്വസിക്കട്ടെ. തീര്‍ച്ചയായും നാം അക്രമികള്‍ക്ക്‌ നരകാഗ്നി ഒരുക്കിവെച്ചിട്ടുണ്ട്‌.'' (വി.ഖു 18:29). ``വല്ലവനും നേര്‍മാര്‍ഗം സ്വീകരിക്കുന്ന പക്ഷം തന്റെ സ്വന്തം ഗുണത്തിനായി തന്നെയാണ്‌ അവന്‍ നേര്‍മാര്‍ഗം സ്വീകരിക്കുന്നത്‌. വല്ലവനും പിഴച്ചുപോകുന്ന പക്ഷം തനിക്ക്‌ ദോഷത്തിന്നായി തന്നെയാണ്‌ അവന്‍ പിഴച്ചുപോകുന്നത്‌. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നതുവരെ നാം (ആരെയും) ശിക്ഷിക്കുന്നതുമല്ല'' (വി.ഖു 17:15). വിശ്വാസവും അവിശ്വാസവും സന്മാര്‍ഗവും ദുര്‍മാര്‍ഗവും സ്വീകരിക്കാന്‍ മനുഷ്യന്‌ പൂര്‍ണ സ്വാതന്ത്ര്യം നല്‌കപ്പെട്ടിട്ടുണ്ടെന്നും ആ സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിന്റെ അനിവാര്യ ഫലം അവനു അനുഭവവേദ്യമാകുമെന്നും ഉപര്യുക്ത സൂക്തങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നു.&lt;br /&gt;&lt;br /&gt;നാം എന്ത്‌ വിശ്വസിക്കണമെന്നും ഏത്‌ മാര്‍ഗം സ്വീകരിക്കണമെന്നും അല്ലാഹു മുന്‍കൂട്ടി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ നമുക്കെങ്ങനെയാണ്‌ സ്വന്തം നിലയില്‍ സത്യമോ അസത്യമോ സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടാവുക എന്ന ചോദ്യം എക്കാലത്തും ധാരാളം ആളുകള്‍ ഉന്നയിച്ചിട്ടുണ്ട്‌. പരമമായ ദിവ്യജ്ഞാനത്തിന്റെ മാനങ്ങളൊക്കെ പരിമിതമായ മനുഷ്യവിജ്ഞാനത്തിന്റെ മാപിനികള്‍ കൊണ്ട്‌ അളന്നു തിട്ടപ്പെടുത്താനുള്ള വ്യഗ്രതയാണ്‌ ആ ചോദ്യത്തിന്‌ നിദാനം. വിശുദ്ധ ഖുര്‍ആനില്‍ അതിനെ സംബന്ധിച്ച്‌ പരാമര്‍ശിച്ചിട്ടുള്ളത്‌ ഇപ്രകാരമാണ്‌: ``ആ ബഹുദൈവാരാധകര്‍ പറഞ്ഞേക്കും; അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കളോ (അല്ലാഹുവോട്‌ ഇതര ദൈവങ്ങളെ) പങ്കുചേര്‍ക്കുമായിരുന്നില്ല; ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുകയും ചെയ്യുമായിരുന്നില്ല എന്ന്‌. ഇതേപ്രകാരം അവരുടെ മുന്‍ഗാമികളും നമ്മുടെ ശിക്ഷ ആസ്വദിക്കുന്നതു വരെ നിഷേധിച്ചുകളയുകയുണ്ടായി.&lt;br /&gt;&lt;br /&gt;പറയുക: നിങ്ങളുടെ പക്കല്‍ വല്ല വിവരവുമുണ്ടോ? എങ്കില്‍ ഞങ്ങള്‍ക്ക്‌ നിങ്ങള്‍ അതൊന്ന്‌ വെളിപ്പെടുത്തിത്തരൂ. ഊഹത്തെ മാത്രമാണ്‌ നിങ്ങള്‍ പിന്തുടരുന്നത്‌. നിങ്ങള്‍ അനുമാനിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.''(വി.ഖു 6:148)&lt;br /&gt;&lt;br /&gt;`ഞാന്‍ ഇങ്ങനെയാകണമെന്നായിരിക്കും അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്‌. അതില്‍ മാറ്റം വരുത്താന്‍ ഞാന്‍ ശ്രമിച്ചിട്ടു കാര്യമില്ലല്ലോ' എന്ന്‌ പറയുന്നവര്‍ ആരായാലും ഉറപ്പായ അറിവ്‌ കൂടാതെ ഊഹം പറയുക മാത്രമാണ്‌ അവര്‍ ചെയ്യുന്നത്‌. ഊഹത്തിന്റെ അടിസ്ഥാനത്തിലുള്ള അഭിപ്രായ പ്രകടനം ഒഴിവാക്കി, അല്ലാഹു അവന്റെ കാരുണ്യത്താല്‍ പ്രവാചകന്മാര്‍ മുഖേന, വേദഗ്രന്ഥങ്ങള്‍ മുഖേന നല്‌കിയ മാര്‍ഗദര്‍ശനത്തെ പിന്തുടരുകയാണ്‌ വിവേകമതികള്‍ ചെയ്യേണ്ടത്‌.&lt;br /&gt;&lt;br /&gt;നന്മയും തിന്മയും അല്ലാഹുവില്‍ നിന്ന്‌ എന്നതിന്റെ അര്‍ഥം അല്ലാഹുവിന്റെ തീരുമാനങ്ങള്‍, വാക്കുകള്‍, പ്രവൃത്തികള്‍ എന്നിവയില്‍ കുറെ നല്ലതും കുറെ ചീത്തയുമാണ്‌ എന്നല്ല. അല്ലാഹു സൃഷ്‌ടിച്ചതെല്ലാം വിശിഷ്‌ടമാണെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ (32:7) വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹു വിധിച്ച കാര്യങ്ങളില്‍ ചിലത്‌ നമ്മെ അപേക്ഷിച്ച്‌ ഗുണകരവും ദോഷകരവും ആകാം എന്ന്‌ മാത്രം. അല്ലാഹുവിന്റെ അനുഗ്രഹമായ മഴ നല്ല കാര്യമാണ്‌ എന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഒരു നാട്ടില്‍ ഒരു ദിവസം പെയ്യുന്ന മഴ തന്നെ കുറെ ആളുകള്‍ക്ക്‌ ഗുണകരമായി ഭവിക്കുമ്പോള്‍ ചിലര്‍ക്ക്‌ അതു മുഖേന ദോഷമോ നാശനഷ്‌ടങ്ങളോ സംഭവിക്കാം. ഇത്‌ രണ്ടും അല്ലാഹുവിന്റെ വിധി പ്രകാരം സംഭവിക്കുന്നതു തന്നെയാണ്‌. സ്വത്ത്‌, സൗന്ദര്യം, ആരോഗ്യം തുടങ്ങിയ പല കാര്യങ്ങളും ആളുകള്‍ക്ക്‌ ഗുണകരമായും ദോഷകരമായും ഭവിക്കാറുണ്ട്‌. മനുഷ്യരുടെ സ്വയംകൃത അനര്‍ഥങ്ങള്‍ക്ക്‌ അവര്‍ ഉത്തരവാദികളല്ലെന്ന്‌ ഇസ്‌ലാമിലെ വിധിവിശ്വാസത്തിന്‌ അര്‍ഥമില്ല.&lt;br /&gt;&lt;br /&gt;``നിങ്ങള്‍ എവിടെയായാലും മരണം നിങ്ങളെ പിടികൂടുന്നതാണ്‌. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും. (നബിയേ), അവര്‍ക്ക്‌ വല്ല നേട്ടവും വന്നു കിട്ടിയാല്‍ അവര്‍ പറയും; ഇത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിച്ചതാണെന്ന്‌. അവര്‍ക്ക്‌ വല്ല ദോഷവും ബാധിച്ചാല്‍ അവര്‍ പറയും; ഇത്‌ നീ കാരണം ഉണ്ടായതാണെന്ന്‌. പറയുക: എല്ലാം അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്‌. അപ്പോള്‍ ഈ ആളുകള്‍ക്കെന്ത്‌ പറ്റി? അവര്‍ ഒരു വിഷയവും മനസ്സിലാക്കാന്‍ ഭാവമില്ല. നന്മയായിട്ട്‌ നിനക്ക്‌ എന്തൊന്ന്‌ വന്നു കിട്ടിയാലും അത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്‌. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്റെ പക്കല്‍ നിന്നു തന്നെ ഉണ്ടാകുന്നതാണ്‌.'' (വി.ഖു 4:78,79). എല്ലാം അല്ലാഹുവിങ്കല്‍ നിന്ന്‌ എന്നത്‌ യാഥാര്‍ഥ്യത്തിന്റെ ഒരു വശമാണ്‌. തിന്മയുണ്ടാകുന്നത്‌ മനുഷ്യന്റെ ഭാഗത്ത്‌ നിന്ന്‌ എന്നത്‌ മറ്റൊരു വശവും. പരമകാരുണികനായ അല്ലാഹുവിന്റെ വിധി മനുഷ്യരുടെ പ്രാര്‍ഥന സ്വീകരിക്കുന്നതിനോ അവരുടെ സല്‍കര്‍മങ്ങള്‍ക്ക്‌ പ്രതിഫലം നല്‌കുന്നതിനോ തടസ്സമാവുകയില്ല. അല്ലാഹുവിന്റെ വിധിയിലൂടെ അവന്റെ കാരുണ്യം നിറവേറുമെന്നാണ്‌ ന്യായമായി പ്രതീക്ഷിക്കാവുന്നത്‌.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2684255654300105572-3910650919336103071?l=hameedmadani.hudainfo.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/cheriyamundam/~4/YpjoiB8pfms" height="1" width="1"/&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-05-22T14:43:30.835+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">2</thr:total></item><item><title>കുടിവെള്ളം കുത്തകയാക്കാമോ ?</title><link>http://hameedmadani.hudainfo.com/2010/05/blog-post_2157.html</link><category>ചോദ്യോത്തരം</category><category>മുഖാമുഖം</category><author>noreply@blogger.com (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്)</author><pubDate>Sat, 22 May 2010 02:11:45 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-2684255654300105572.post-6759803197320869874</guid><description>&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;style&gt;&lt;/style&gt;&lt;/div&gt;&lt;div style="font-weight: bold; text-align: justify; color: rgb(0, 0, 0);"&gt;ചോദ്യം :&lt;/div&gt;&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;br /&gt;കുടിവെള്ള ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. കുടിവെള്ളത്തിനു വേണ്ടി തര്‍ക്കങ്ങളും പ്രശ്‌നങ്ങളും പല ഭാഗത്തും നടന്നുകൊണ്ടിരിക്കുന്നു. കുടിവെള്ളം സുലഭമായി ലഭിക്കുന്ന ഭാഗത്തു നിന്നും കുടിവെള്ളത്തിന്‌ പ്രയാസം വരുന്ന ഭാഗത്തേക്ക്‌ എത്തിക്കുക എന്നത്‌ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്‌ അല്ലേ? ഒരു പ്രദേശത്ത്‌ ഉള്ള വെള്ളം ആ പ്രദേശത്തുകാര്‍ക്ക്‌ മാത്രം ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന വാദം ശരിയാണോ? വെള്ളം ഇല്ലാത്തവര്‍ക്ക്‌ എത്തിക്കുന്ന ശ്രമം തടയുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്നത്‌ വിശ്വാസികള്‍ക്ക്‌ ചേര്‍ന്നതാണോ? വെള്ളം ഒരു സ്വകാര്യ സ്വത്താണോ?&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഉത്തരം : &lt;/span&gt;&lt;br /&gt;&lt;br /&gt;മിച്ചമുള്ള വെള്ളം വില്‌ക്കാന്‍ പാടില്ലെന്ന്‌ നബി(സ) പറഞ്ഞതായി അബൂഹുറയ്‌റ(റ), ഇയാസുബ്‌നു അബ്‌ദ്‌, ജാബിര്‍(റ) എന്നിവരില്‍ നിന്ന്‌ പ്രമുഖ ഹദീസ്‌ ഗ്രന്ഥകര്‍ത്താക്കള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. വെള്ളം, പുല്ല്‌, തീ എന്നിവയില്‍ ജനങ്ങള്‍ക്കെല്ലാം അവകാശമുണ്ടെന്ന്‌ നബി(സ) പറഞ്ഞതായി അഹ്‌മദ്‌, അബൂദാവൂദ്‌, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഈന്തപ്പന നനയ്‌ക്കാന്‍ ഒരു ജലാശയത്തിലെ വെള്ളം ഉപയോഗപ്പെടുത്തുന്നത്‌ സംബന്ധിച്ച്‌ തര്‍ക്കമുണ്ടായപ്പോള്‍, മുകള്‍ ഭാഗത്തുള്ളവന്‍ ആദ്യം നനയ്‌ക്കുക. എന്നിട്ട്‌ വെള്ളം താഴ്‌ഭാഗത്തെ തോട്ടത്തിലേക്ക്‌ വിട്ടുകൊടുക്കുക. അവിടെ നനച്ചുകഴിഞ്ഞാല്‍ അതിന്‌ താഴെയുള്ള സ്ഥലത്തേക്ക്‌ വിട്ടുകൊടുക്കുക എന്ന്‌ നബി(സ) തീര്‍പ്പ്‌ കല്‌പിച്ചതായി ഉബാദ(റ)യില്‍ നിന്ന്‌ ഇബ്‌നുമാജ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;വെള്ളം വില്‌ക്കാന്‍ പാടില്ലെന്ന്‌ വിലക്കിയെങ്കിലും കിണറുകളുടെ ക്രയവിക്രയം&lt;span class="fullpost"&gt; നബി(സ) അനുവദിച്ചതായി പ്രബലമായ ഹദീസില്‍ കാണാം. വില കൊടുത്തു വാങ്ങിയ കിണറിന്മേല്‍ ഉടമസ്ഥനുള്ള അവകാശം അനിഷേധ്യമാണ്‌. എന്നാല്‍ അയാളുടെ ന്യായമായ ആവശ്യം കഴിച്ച്‌ മിച്ചമുള്ള വെള്ളം അടുത്തോ അകലെയോ ഉള്ള അത്യാവശ്യക്കാര്‍ ചോദിച്ചുവന്നാല്‍ അയാള്‍ നിഷേധിക്കാന്‍ പാടില്ല. നദികളോ തടാകങ്ങളോ ആര്‍ക്കും സ്വകാര്യസ്വത്താക്കാന്‍ പാടുള്ളതല്ല. മനുഷ്യര്‍ക്ക്‌ മൊത്തം അവകാശപ്പെട്ട ജലാശയങ്ങള്‍ വെള്ളക്കൊള്ള നടത്തുന്ന ഭീമന്മാര്‍ക്ക്‌ കുത്തകയാക്കാന്‍ അവസരം നല്‌കരുത്‌. രാഷ്‌ട്രങ്ങള്‍ തമ്മിലോ സംസ്ഥാനങ്ങള്‍ തമ്മിലോ ഉള്ള നദീജലത്തര്‍ക്കങ്ങള്‍ നബിചര്യയനുസരിച്ച്‌, ആദ്യം ഉയര്‍ന്ന ഭാഗത്തുള്ളവര്‍ക്ക്‌, പിന്നെ താഴ്‌ഭാഗത്തുള്ളവര്‍ക്ക്‌ എന്ന രീതിയില്‍ തീര്‍പ്പാക്കേണ്ടതാണ്‌. ശുദ്ധജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വെള്ളം മിച്ചമുള്ളവരെല്ലാം സഹജീവികളോടുള്ള ബാധ്യത നിറവേറ്റിയാലേ പ്രശ്‌നം പരിഹൃതമാകൂ. അയല്‍ക്കാരോടുള്ള കടമകള്‍ വിശുദ്ധ ഖുര്‍ആനിലും നബിവചനങ്ങളിലും ഊന്നിപ്പറഞ്ഞിട്ടുള്ളതിനാല്‍ മിച്ചമുള്ള വെള്ളത്തിന്റെ കാര്യത്തില്‍ അവര്‍ക്ക്‌ മുന്‍ഗണന നല്‌കുക തന്നെ വേണം. എന്നാല്‍ വെള്ളം ധൂര്‍ത്തടിക്കാന്‍ ആരെയും അനുവദിക്കരുത്‌.&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2684255654300105572-6759803197320869874?l=hameedmadani.hudainfo.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/cheriyamundam/~4/gCvx2mWP-DQ" height="1" width="1"/&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-05-22T14:41:45.432+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>നബി(സ) മരണസമയത്ത്‌ എന്താണ്‌ ചൊല്ലിയത്‌ ?</title><link>http://hameedmadani.hudainfo.com/2010/05/blog-post_4775.html</link><category>പ്രവാചകന്‍</category><category>ചോദ്യോത്തരം</category><category>മുഖാമുഖം</category><author>noreply@blogger.com (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്)</author><pubDate>Sat, 22 May 2010 02:03:39 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-2684255654300105572.post-6854582467720719908</guid><description>&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;style&gt;&lt;/style&gt;&lt;/div&gt;&lt;div style="font-weight: bold; text-align: justify; color: rgb(0, 0, 0);"&gt;ചോദ്യം :&lt;/div&gt;&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;br /&gt;നബി(സ)ക്ക്‌ മരണം ആസന്നമായ സമയത്ത്‌ ലാഇലാഹ ഇല്ലല്ലാഹ്‌ എന്നായിരുന്നോ ചൊല്ലിയത്‌. അതോ അതിന്‌ സമാനമായ മറ്റു വല്ല പദവുമായിരുന്നോ?&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഉത്തരം : &lt;/span&gt;&lt;br /&gt;&lt;br /&gt;അല്ലാഹുവേ, ഉന്നതരായ കൂട്ടുകാരോടൊപ്പം ചേര്‍ക്കേണമേ എന്നായിരുന്നു നബി(സ)യുടെ അവസാനത്തെ പ്രാര്‍ഥനയെന്ന്‌ ബുഖാരിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത പ്രബലമായ ഹദീസുകളില്‍ കാണാം. സൂറത്തുന്നിസാഇലെ 69-ാം സൂക്തത്തില്‍ അല്ലാഹു പറഞ്ഞിട്ടുള്ള പ്രവാചകന്മാര്‍, സിദ്ദീഖുകള്‍, രക്തസാക്ഷികള്‍ തുടങ്ങിയ നല്ല കൂട്ടുകാരും ശ്രേഷ്‌ഠരായ മലക്കുകളുമാണ്‌ `ഉന്നതരായ കൂട്ടുകാര്‍' എന്ന വാക്കുകൊണ്ട്‌ നബി(സ) ഉദ്ദേശിച്ചതെന്നും ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2684255654300105572-6854582467720719908?l=hameedmadani.hudainfo.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/cheriyamundam/~4/uyxbsCMSulw" height="1" width="1"/&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-05-22T14:33:39.998+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>ഏക മഅ്‌മൂം ഇമാമിന്റെ ഏത്‌ ഭാഗത്ത്‌ ?</title><link>http://hameedmadani.hudainfo.com/2010/05/blog-post_9453.html</link><category>ചോദ്യോത്തരം</category><category>മുഖാമുഖം</category><category>നമസ്കാരം</category><author>noreply@blogger.com (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്)</author><pubDate>Sat, 22 May 2010 02:07:24 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-2684255654300105572.post-6012335413326151871</guid><description>&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;style&gt;&lt;/style&gt;&lt;/div&gt;&lt;span style="color: rgb(0, 0, 0); font-weight: bold;"&gt;ചോദ്യം :&lt;/span&gt;&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;br /&gt;ഇബ്‌നുഅബ്ബാസ്‌(റ) പറഞ്ഞതായി ഉദ്ധരിച്ച ഒരു ഹദീസില്‍ അദ്ദേഹം നബി(സ)യുടെ കൂടെ നമസ്‌കരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വലത്തെ ചെവി പിടിച്ച്‌ വലതുഭാഗത്ത്‌ നിര്‍ത്തിയതായി പറയുന്നുണ്ട്‌. ഒരാള്‍ മാത്രമാണ്‌ ഇമാമിനെ തുടരുന്നതെങ്കില്‍ ഇമാമിന്റെ വലതുഭാഗത്താണല്ലോ മഅ്‌മൂം നില്‌ക്കേണ്ടത്‌. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഇമാമിന്റെ വലതുഭാഗത്ത്‌ തന്നെയാണ്‌ (ഒറ്റ സ്വഫ്‌ഫ്‌) മഅ്‌മൂം നില്‍ക്കാറുള്ളത്‌. രണ്ടാമത്‌ ഒരാള്‍ വന്നാല്‍ മഅ്‌മൂമിനെ തോണ്ടി പിന്നോട്ടുനിര്‍ത്തി തുടരുകയാണ്‌ ചെയ്യാറുള്ളത്‌. എന്നാല്‍ ``ഒരാള്‍ മാത്രമാണ്‌ ഇമാമിനെ തുടരുന്നതെങ്കില്‍ അയാള്‍ ഇമാമിന്റെ വലതുഭാഗത്ത്‌ അല്‌പം താഴെയായിട്ടാണ്‌ നില്‌ക്കേണ്ടത്‌. രണ്ടാമതൊരാള്‍ വന്നാല്‍ അയാള്‍ ഇമാമിന്റെ ഇടതുഭാഗത്ത്‌ നില്‌ക്കുകയും ശേഷം രണ്ട്‌ പേരുംകൂടി താഴോട്ട്‌ ഇറങ്ങിനില്‌ക്കുകയും ചെയ്യേണ്ടതാണ്‌'' (&lt;a href="http://hameedmadani.hudainfo.com/2010/04/blog-post.html"&gt;ഏക  മഅ്‌മൂം നില്‌ക്കേണ്ടത്‌ എവിടെ ?&lt;/a&gt;&lt;span class="date"&gt;, Saturday, 3 April 2010&lt;/span&gt;)&lt;span class="date"&gt;&lt;/span&gt;. ഇതില്‍ ഏതാണ്‌ സുന്നത്തുമായി കൂടുതല്‍ യോജിക്കുന്നത്‌. ഇത്‌ സംബന്ധമായി മറ്റു വല്ല ഹദീസും വന്നിട്ടുണ്ടോ? ഒരാള്‍ നമസ്‌കരിക്കുമ്പോള്‍ സുന്നത്തോ ഫര്‍ളോ എന്നൊന്നും അറിയാതെ തോണ്ടി തുടരുന്ന പതിവും കാണുന്നുണ്ട്‌. ഇതിന്‌ വല്ല തെളിവും ഉണ്ടോ ?&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഉത്തരം :&lt;/span&gt;&lt;br /&gt;&lt;br /&gt;ഈ വിഷയകമായി ഇബ്‌നു അബ്ബാസ്‌, ജാബിര്‍, അനസ്‌(റ) എന്നിവരില്‍ നിന്ന്‌ ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. എല്ലാ ഹദീസുകളിലും ഉള്ളത്‌ ഏക മഅ്‌മൂമിനെ നബി(സ) തന്റെ വലതുഭാഗത്തേക്ക്‌ മാറ്റിനിര്‍ത്തി എന്നാണ്‌. ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന്‌ ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ `ഫജഅലനീ അന്‍ യമീനിഹി' (എന്നെ അദ്ദേഹത്തിന്റെ വലതു ഭാഗത്തേക്കാക്കി) എന്നാണുള്ളത്‌. വലത്തെ ചെവി പിടിച്ചു എന്ന്‌ പറഞ്ഞിട്ടില്ല. ഈ ഹദീസിന്‌ ബുഖാരി നല്‌കിയ ശീര്‍ഷകത്തില്‍ `അവര്‍ (ഇമാമും മുഅ്‌മൂമും) രണ്ടു പേര്‍ മാത്രമാണെങ്കില്‍ ഇമാമിന്റെ നേര്‍ വലതുഭാഗത്ത്‌ ഇരുവരും തുല്യമായിട്ട്‌ നില്‌ക്കണം' എന്ന്‌ കാണാം. ഇത്‌ ഹദീസിന്റെ ഭാഗമല്ല; ഹദീസില്‍ നിന്ന്‌ അദ്ദേഹം എത്തിച്ചേര്‍ന്ന നിഗമനമാണ്‌. ആ നിഗമനം തെറ്റാണെന്ന്‌ പറയാന്‍ പ്രത്യേക&lt;span class="fullpost"&gt; കാരണമൊന്നും കാണുന്നില്ല. എന്നാലും, ഇമാമിനേക്കാള്‍ അല്‌പം പിന്നിലായി വലതുഭാഗത്ത്‌ നിര്‍ത്തിയാലും വലതുഭാഗത്തേക്ക്‌ മാറ്റി എന്ന്‌ പറയാന്‍ സാധ്യതയുണ്ട്‌ എന്ന കാര്യം വിസ്‌മരിക്കാവുന്നതല്ല.&lt;br /&gt;&lt;br /&gt;ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥമായ ഫത്‌ഹുല്‍ ബാരിയില്‍ ഇബ്‌നുഹജര്‍ അസ്‌ഖലാനി, `ഇരുവരും തുല്യമായിട്ട്‌' എന്ന്‌ ശീര്‍ഷകത്തില്‍ ബുഖാരി രേഖപ്പെടുത്തിയതിനെ സംബന്ധിച്ച്‌ ഇപ്രകാരം പരാമര്‍ശിച്ചിരിക്കുന്നു: ``മഅ്‌മൂം മുന്നോട്ടോ പിന്നോട്ടോ നീങ്ങരുത്‌ എന്നാണ്‌ അദ്ദേഹം (ബുഖാരി) ഉദ്ദേശിച്ചത്‌.&lt;br /&gt;&lt;br /&gt;എന്നാല്‍ അദ്ദേഹം ഉദ്ധരിച്ച ഹദീസില്‍ നിന്ന്‌ ഈ ആശയം അദ്ദേഹം ഗ്രഹിച്ചതില്‍ `വിദൂരത'യുണ്ട്‌. നമ്മുടെ കൂട്ടുകാര്‍ (ശാഫിഈ മദ്‌ഹബുകാര്‍) പറഞ്ഞിട്ടുള്ളത്‌ മഅ്‌മൂം ഇമാമിനേക്കാള്‍ അല്‌പം പിന്നോട്ട്‌ നീങ്ങി നില്‌ക്കലാണ്‌ സുന്നത്ത്‌ എന്നത്രെ'' (ഫത്‌ഹുല്‍ബാരി 3:104) `വിദൂരതയുണ്ട്‌' എന്ന വാക്കു കൊണ്ട്‌ ഇബ്‌നുഹജര്‍ ഉദ്ദേശിച്ചത്‌, ഇമാമും മഅ്‌മൂമും ഒപ്പത്തിനൊപ്പം നില്‌ക്കണം എന്നത്‌ ഹദീസില്‍ നിന്ന്‌ ഖണ്ഡിതമായി തെളിയുന്നില്ല എന്നായിരിക്കാം. കേരളത്തില്‍ ശാഫിഈ മദ്‌ഹബിന്റെ സ്വാധീനം നിലനില്‌ക്കുന്നതാണ്‌ മഅ്‌മൂം അല്‌പം പിന്നോട്ട്‌ നീങ്ങുന്ന സമ്പ്രദായം നിലനില്‌ക്കുന്നതിന്‌ കാരണം. ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിലവിലുള്ള രീതി തെറ്റാണെന്ന്‌ പറയാവുന്നതല്ല എന്ന്‌ തന്നെയാണ്‌ `മുസ്‌ലിം' കരുതുന്നത്‌.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2684255654300105572-6012335413326151871?l=hameedmadani.hudainfo.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/cheriyamundam/~4/wJw17NUqSHY" height="1" width="1"/&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-05-22T14:37:24.598+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>ക്രിസ്‌തുവെയും മര്‍യമിനെയും സംബന്ധിച്ച്‌ മോശമായ പരാമര്‍ശമോ ?</title><link>http://hameedmadani.hudainfo.com/2010/05/blog-post_1070.html</link><category>ചോദ്യോത്തരം</category><category>മുഖാമുഖം</category><author>noreply@blogger.com (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്)</author><pubDate>Sat, 22 May 2010 01:59:58 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-2684255654300105572.post-2574638282042795501</guid><description>&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;style&gt;&lt;/style&gt;&lt;/div&gt;&lt;span style="color: rgb(0, 0, 0); font-weight: bold;"&gt;ചോദ്യം :&lt;/span&gt;&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;br /&gt;ചില മുസ്‌ലിം പ്രബോധകന്മാരുടെ പുസ്‌തകങ്ങളില്‍ യേശുക്രിസ്‌തു, കന്യാമര്‍യം എന്നിവരെക്കുറിച്ച്‌ മോശപ്പെട്ട പരാമര്‍ശമുണ്ടെന്നും ഈ പരാമര്‍ശമാണ്‌ മുഹമ്മദ്‌ നബിയെക്കുറിച്ച്‌ ചില അധിക്ഷേപങ്ങള്‍ വരാന്‍ കാരണമെന്നും ക്രിസ്‌തീയ സുഹൃത്തുക്കളുടെ പക്ഷത്തു നിന്ന്‌ ഒരു പരാതി ചില പത്രങ്ങളില്‍ വായിക്കാന്‍ കഴിഞ്ഞു. യഥാര്‍ഥത്തില്‍ ഈസാനബി(അ), മര്‍യം ബീവി എന്നിവരെക്കുറിച്ച്‌ ഖുര്‍ആനില്‍ നല്ലതല്ലാത്ത പരാമര്‍ശങ്ങളുണ്ടോ?&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഉത്തരം :&lt;/span&gt;&lt;br /&gt;&lt;br /&gt;അല്ലാഹുവിന്റെ ഏറ്റവും ശ്രേഷ്‌ഠരായ പ്രവാചകന്മാരിലൊരാളാണ്‌ ഈസാ അല്‍മസീഹ്‌(അ) അഥവാ യേശുക്രിസ്‌തു. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങള്‍ സിദ്ധിച്ച മഹതിയാണ്‌ അദ്ദേഹത്തിന്റെ മാതാവ്‌ മര്‍യം(റ). ഇവര്‍ ഇരുവരുടെയും മഹത്വം വ്യക്തമാക്കുന്ന അനേകം പരാമര്‍ശങ്ങള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്‌. മര്‍യമി(റ)നോട്‌ അല്ലാഹുവിന്റെ മലക്കുകള്‍ അവന്റെ നിര്‍ദേശപ്രകാരം പറഞ്ഞ വാക്കുകള്‍ വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം കാണാം: ``മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം: മര്‍യമേ അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും, നിനക്ക്‌ പരിശുദ്ധി നല്‌കുകയും, ലോകത്തുള്ള സ്‌ത്രീകളില്‍ ഉല്‍കൃഷ്‌ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്‌തിരിക്കുന്നു'' (വി.ഖു 3:42). അല്ലാഹു ഇത്രയും മഹത്വം നല്‌കിയ ആ മഹതിയെ സംബന്ധിച്ച്‌ മോശമായ യാതൊരു സംസാരവും യഥാര്‍ഥ മുസ്‌ലിംകളുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകാന്‍ പാടില്ല. ഇസ്‌ലാമിക പ്രബോധകരാകട്ടെ അല്ലാഹു ആദരിച്ചവരെ സംബന്ധിച്ച്‌ നല്ലത്‌ മാത്രം പറയാന്‍ പ്രത്യേകം ബാധ്യതയുള്ളവരാകുന്നു.&lt;br /&gt;&lt;br /&gt;വിശുദ്ധ ഖുര്‍ആനിലെ 19-ാം അധ്യായത്തിന്റെ പേര്‍ `മര്‍യം' എന്നാണ്‌. ആ മഹതിയുടെ&lt;span class="fullpost"&gt; അസാധാരണ ഗര്‍ഭധാരണത്തെയും ഈസാനബി(അ)യുടെ ജനനത്തെയും സംബന്ധിച്ച്‌ ഈ അധ്യായത്തില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. പുരുഷസ്‌പര്‍ശം കൂടാതെ അല്ലാഹുവിന്റെ തീരുമാനപ്രകാരം മര്‍യം(റ) ഗര്‍ഭം ധരിച്ച്‌ പ്രസവിച്ച കാര്യം അംഗീകരിക്കാന്‍ വിസമ്മതിച്ചവരോട്‌ തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞായിരിക്കെ ഈസാ(അ) സംസാരിച്ച കാര്യവും ഈ സൂക്തത്തില്‍ വിവരിച്ചിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;ഇസ്‌റാഈല്യരിലേക്ക്‌ അദ്ദേഹത്തെ ദൈവദൂതനായി നിയോഗിക്കുകയും അദ്ദേഹം മുഖേന അനേകം അമാനുഷിക ദൃഷ്‌ടാന്തങ്ങള്‍ അല്ലാഹു വെളിപ്പെടുത്തുകയും ചെയ്‌ത കാര്യം ഖുര്‍ആനിലെ 3:49 സൂക്തത്തില്‍ വിവരിച്ചിട്ടുണ്ട്‌. 3:45 സൂക്തത്തില്‍ അദ്ദേഹത്ത വിശേഷിപ്പിച്ചിട്ടുള്ളത്‌ `ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനും എന്നാണ്‌. ഇങ്ങനെ അല്ലാഹു ഏറെ മഹത്വം നല്‌കിയ പ്രവാചക ശ്രേഷ്‌ഠന്‍ ഈസാ(യേശു)യെ സംബന്ധിച്ച്‌ ആക്ഷേപകരമായി സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്നവര്‍ക്ക്‌ ഇസ്‌ലാമില്‍ സ്ഥാനമില്ല. അല്ലാഹു കാലാകാലങ്ങളില്‍ വിവിധ ജനവിഭാഗങ്ങളിലേക്ക്‌ നിയോഗിച്ച മുഴുവന്‍ പ്രവാചകന്മാരെയും ദൈവദൂതന്മാരെയും ആദരിക്കാന്‍ കടപ്പെട്ടവരാണ്‌ മുസ്‌ലിംകള്‍.&lt;br /&gt;&lt;br /&gt;എന്നാല്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇസ്‌ലാമില്‍ ആദരവും ആരാധനയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്‌. ആരാധനയ്‌ക്ക്‌ അര്‍ഹന്‍ ലോകരക്ഷിതാവായ അല്ലാഹു മാത്രമാണ്‌. ആദം(അ) മുതല്‍ മുഹമ്മദ്‌(സ) വരെയുള്ള പ്രവാചകന്മാരെയോ മലക്കുകളെയോ പുണ്യവാന്മാരെയോ ആരാധിക്കാന്‍ പാടില്ല. അവരോട്‌ പ്രാര്‍ഥിക്കാനും പാടില്ല. ``എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം'' എന്ന്‌ തന്നെയാണ്‌ ഈസാനബി(അ) ഞങ്ങളോട്‌ ആഹ്വാനം ചെയ്‌തതെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 5:117 സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്‌. യേശുക്രിസ്‌തുവിന്റെ അധ്യാപനങ്ങള്‍ക്ക്‌ വിരുദ്ധമായിട്ടാണ്‌ ക്രിസ്‌ത്യാനികളില്‍ ചിലര്‍ അദ്ദേഹത്തെയും മാതാവിനെയും ദൈവങ്ങളാക്കിയതെന്നാണ്‌ 5:116 സൂക്തത്തില്‍ പറഞ്ഞിട്ടുള്ളത്‌. യേശുക്രിസ്‌തുവിനെ ദൈവമാക്കരുതെന്ന്‌ ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്‌ അദ്ദേഹത്തോട്‌ ബഹുമാനക്കുറവുള്ളതുകൊണ്ടല്ല; പ്രപഞ്ചനാഥനായ അല്ലാഹുവിന്‌ മാത്രമേ ദിവ്യത്വം കല്‌പിക്കാന്‍ പാടുള്ളൂ എന്ന സത്യത്തിന്‌ അത്‌ വിരുദ്ധമായതുകൊണ്ടാണ്‌.&lt;br /&gt;&lt;br /&gt;വിശുദ്ധ ഖുര്‍ആനില്‍ യഹൂദര്‍ക്കും ക്രൈസ്‌തവര്‍ക്കും സംഭവിച്ച ആദര്‍ശവ്യതിയാനത്തെ സംബന്ധിച്ച്‌ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ഇസ്‌റാഈലീ സമൂഹത്തിലെ പ്രവാചകന്മാരെ സംബന്ധിച്ച്‌ അവരുടെ മഹത്വം തികച്ചും വ്യക്തമാക്കുന്ന പരാമര്‍ശങ്ങളാണുള്ളത്‌. മുഹമ്മദ്‌ നബി(സ)യെയും അനുചരന്മാരെയും ഉന്മൂലനം ചെയ്യാന്‍ യഹൂദര്‍ ഉപജാപം നടത്തിയ കാലഘട്ടത്തില്‍ അവതരിച്ച ഖുര്‍ആന്‍ സൂക്തങ്ങളില്‍ പോലും യഹൂദര്‍ക്കിടയിലെ മൂസാ(മോശ), ദാവൂദ്‌ (ഡേവിഡ്‌), സുലൈമാന്‍ (സോളമന്‍) മുതലായ പ്രവാചകന്മാരെ സംബന്ധിച്ച്‌ മോശമായ യാതൊരു പരാമര്‍ശവും കാണാന്‍ കഴിയില്ല. ഏകദൈവത്വത്തില്‍ മായം ചേര്‍ത്തുകൊണ്ട്‌ ക്രൈസ്‌തവര്‍ ത്രിയേകത്വ ദൈവസങ്കല്‌പം ചമച്ചുണ്ടാക്കിയതിനെ ഖുര്‍ആനില്‍ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും ഏതെങ്കിലും ക്രൈസ്‌തവ മതനേതാവിനെ വ്യക്തിപരമായി വിമര്‍ശിക്കുന്ന ഒരു വാക്കു പോലും ഖുര്‍ആനിലില്ല. മാത്രമല്ല, ക്രൈസ്‌തവരുടെ ചില സല്‍ഗുണങ്ങളെപ്പറ്റി ഖുര്‍ആനില്‍ (5:82, 57:27) പ്രതിപാദിച്ചിട്ടുമുണ്ട്‌.&lt;br /&gt;&lt;br /&gt;വിശുദ്ധ ഖുര്‍ആനിന്റെ മൗലികതയത്രെ ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്‌. എന്നാല്‍ ഇതൊക്കെ കണ്ടില്ലെന്ന്‌ നടിച്ചുകൊണ്ട്‌ ഇസ്‌ലാമിനോടും മുസ്‌ലിംകളോടും നീതിക്ക്‌ നിരക്കാത്ത ശത്രുത പുലര്‍ത്തുകയാണ്‌ ചില ക്രൈസ്‌തവ വിഭാഗങ്ങള്‍ ചെയ്യുന്നത്‌.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2684255654300105572-2574638282042795501?l=hameedmadani.hudainfo.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/cheriyamundam/~4/-adzzSLGVBg" height="1" width="1"/&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-05-22T14:29:58.740+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>ആദര്‍ശ പ്രചാരണത്തിന്‌ ബൗദ്ധികശേഷി കുറഞ്ഞവര്‍ മതിയോ ?</title><link>http://hameedmadani.hudainfo.com/2010/05/blog-post_22.html</link><category>ലേഖനം</category><author>noreply@blogger.com (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്)</author><pubDate>Sat, 22 May 2010 01:50:16 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-2684255654300105572.post-609552559871455606</guid><description>&lt;div style="text-align: justify;"&gt;&lt;span style="color: rgb(0, 0, 0);"&gt;ഇസ്‌ലാമിന്റെ സുവര്‍ണയുഗം എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന കാലഘട്ടത്തെ നൂറ്റാണ്ടുകള്‍ക്കു ശേഷവും ശ്രദ്ധേയമാക്കുന്നത്‌ പ്രഗത്ഭരായ ധാരാളം പണ്ഡിതന്മാരുടെ സാന്നിധ്യമാകുന്നു. അന്ന്‌ ബഗ്‌ദാദിലും കോര്‍ദോവയിലും കയ്‌റോയിലും സമര്‍ഖണ്ഡിലും മറ്റും വിവിധ വിജ്ഞാനശാഖകളില്‍ അഗാധമായ പാണ്ഡിത്യം നേടിയ അനേകം പേരുണ്ടായിരുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(0, 0, 0);"&gt;ഇസ്‌ലാമിക വിജ്ഞാനം അനേകം ശാഖകളായി പടര്‍ന്നുപന്തലിച്ചത്‌ തന്നെ ആ കാലഘട്ടത്തിലാണ്‌. മതവിഷയങ്ങള്‍ക്ക്‌ പുറമെ അക്കാലത്ത്‌ അറിയപ്പെട്ടിരുന്ന എല്ലാ ശാസ്‌ത്രശാഖകളിലും ഭാഷാ വിജ്ഞാനീയങ്ങളിലും അവഗാഹം നേടിയവരെക്കൊണ്ട്‌ അന്നത്തെ മുസ്‌ലിം സമൂഹം ധന്യമായിരുന്നു. ഖലീഫമാരും മന്ത്രിമാരും മറ്റും ഉള്‍പ്പെട്ട `അഭിജാതവിഭാഗം' പോലും അന്ന്‌ വിപുലമായ തോതില്‍ മതവിജ്ഞാനം നേടുന്നതില്‍ തല്‍പരരായിരുന്നു. മക്കളെ മതപണ്ഡിതന്മാരാക്കുന്നതിലും അവര്‍ ദത്തശ്രദ്ധരായിരുന്നു. ജ്ഞാനികളെ മുസ്‌ലിം സമൂഹം മാനിച്ചിരുന്നുവെങ്കിലും സമ്പത്തോ സാമൂഹ്യപദവികളോ ലക്ഷ്യമാക്കിയല്ല അന്ന്‌ ആളുകള്‍ വിദ്യതേടിയിരുന്നത്‌. അറിവ്‌ നേടുന്നതിന്‌ ഇസ്‌ലാം ചെലുത്തുന്ന പ്രചോദനവും സ്വന്തം നിലയിലുള്ള ജിജ്ഞാസയുമാണ്‌ വൈജ്ഞാനിക പുരോഗതി കൈവരിക്കാന്‍ അവര്‍ക്ക്‌ പ്രേരകമായത്‌.&lt;/span&gt;&lt;br /&gt;&lt;span class="fullpost"&gt;&lt;br /&gt;&lt;span style="color: rgb(0, 0, 0);"&gt;മലയാളി മുസ്‌ലിംകള്‍ മതപരമായ ഉപരിപഠനത്തില്‍ ഏറെ മുന്നിലായിരുന്നില്ലെങ്കിലും മക്കളെ മതപണ്ഡിതന്മാരാക്കാന്‍ സമ്പന്നരിലും ഇടത്തരക്കാരിലും ഒരു വിഭാഗം മുമ്പൊക്കെ താല്‌പര്യം കാണിച്ചിരുന്നു. മക്കള്‍ എല്ലാ നിലയിലും നല്ലവരായിത്തീരാനുള്ള ആഗ്രഹവും പണ്ഡിതന്മാര്‍ക്ക്‌ സമൂഹത്തിലുള്ള സ്ഥാനവും ഇതിനു പ്രേരകമായിരുന്നു. എന്നാല്‍ ഏതാനും പതിറ്റാണ്ടുകളായി ഈ സ്ഥിതിക്ക്‌ കാര്യമായ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്‌. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഏറ്റവും മികച്ച തൊഴില്‍ നേടുക എന്നതാണെന്ന ധാരണ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഏറെ സ്വാധീനിച്ചതോടെ മതവിജ്ഞാനത്തോടുണ്ടായിരുന്ന ആഭിമുഖ്യം തീരെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(0, 0, 0);"&gt;ഉന്നതഭൗതിക വിദ്യാഭ്യാസത്തിന്‌ പല കാരണങ്ങളാല്‍ അവസരം ലഭിക്കാത്തവരാണ്‌ ഇപ്പോള്‍ അറബി-ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ഥികളില്‍ ഗണ്യമായ ഭാഗം. പല അറബിക്കോളെജുകളിലും പഠിതാക്കളില്‍ ഭൂരിപക്ഷം പെണ്‍കുട്ടികളാണ്‌. ഉയര്‍ന്ന ബൗദ്ധികശേഷിയുള്ളവര്‍ അപൂര്‍വമായേ മതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനെത്തുന്നുള്ളൂ എന്നത്‌ മതപ്രബോധന-മതാധ്യാപന മേഖലകളില്‍ പല അപര്യാപ്‌തതകള്‍ക്കും വഴിവെക്കുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(0, 0, 0);"&gt;വിദ്യാസമ്പന്നര്‍ക്ക്‌ മതിപ്പുളവാകുംവിധം ഇസ്‌ലാമിക വിഷയങ്ങള്‍ വിശദീകരിക്കാന്‍ മതപണ്ഡിതന്മാര്‍ക്ക്‌ സാധിക്കാതിരുന്നാല്‍ പ്രബോധനത്തിന്റെ ഫലപ്രാപ്‌തിയെ അത്‌ പ്രതികൂലമായി ബാധിക്കും.&lt;/span&gt; &lt;span style="color: rgb(0, 0, 0);"&gt;ആവശ്യമായ ഇസ്‌ലാമികജ്ഞാനം നേടാന്‍ ഔപചാരിക മതവിദ്യാഭ്യാസം അനുപേക്ഷ്യമല്ലെന്നും, പ്രസിദ്ധീകരണങ്ങളില്‍ നിന്നും പ്രഭാഷണങ്ങളില്‍ നിന്നും മറ്റും കാലാകാലങ്ങളില്‍ മതപരമായ അറിവ്‌ നേടിക്കൊണ്ടിരിക്കാമെന്നും കരുതുന്ന പലരുമുണ്ട്‌. ഔപചാരിക ലൗകിക വിദ്യാഭ്യാസം അതിന്‌ ലഭിക്കുന്ന അവസരത്തില്‍ തന്നെ നേടിയാലേ യഥാസമയം തൊഴില്‍ നേടിയെടുക്കാന്‍ കഴിയുകയുള്ളൂ എന്ന ചിന്ത നിമിത്തം, മതബോധമുള്ള രക്ഷിതാക്കള്‍ പോലും മക്കളെ ഭൗതിക കോഴ്‌സുകള്‍ക്ക്‌ ചേര്‍ക്കുന്നു. മക്കളുടെ ഭാവി ഭദ്രമാക്കാനുള്ള അവരുടെ ആഗ്രഹം ആക്ഷേപിക്കപ്പെടേണ്ടതല്ല.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(0, 0, 0);"&gt;എന്നാല്‍ ഏത്‌ അറിവ്‌ നേടുന്നതിന്റെയും ആത്യന്തികലക്ഷ്യം ഐഹിക നേട്ടമാകാന്‍ പാടില്ലെന്നാണ്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്‌. ഔപചാരികമായോ അനൗപചാരികമായോ സമഗ്ര മതപരിജ്ഞാനം നേടുന്നതിലൂടെയാണ്‌ യഥാര്‍ഥ വിശ്വാസിയും ധര്‍മനിഷ്‌ഠയുള്ളവനുമായി ലക്ഷ്യബോധത്തോടെ ജീവിക്കാന്‍ പ്രചോദനം ലഭിക്കുക എന്ന യാഥാര്‍ഥ്യം പരലോകത്തിന്‌ മുന്‍ഗണന നല്‍കുന്ന രക്ഷിതാക്കളാരും വിസ്‌മരിക്കാന്‍ പാടില്ല.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(0, 0, 0);"&gt;പ്രഫസര്‍മാരും നിയമജ്ഞരും ഭിഷഗ്വരരും എന്‍ജിനീയര്‍മാരും ഉള്‍പ്പെടെ അഭ്യസ്‌തവിദ്യരായ ധാരാളം പേര്‍ അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ ഖുര്‍ആനും നബിചര്യയും പഠിച്ചുകൊണ്ടിരിക്കുന്നത്‌ പ്രസ്‌താവ്യമായ ഒരു വിഷയം തന്നെയാണ്‌. എന്നാല്‍ അങ്ങനെ പഠിക്കുന്നവരില്‍ വളരെ കുറച്ചു പേര്‍ മാത്രമേ ഖുര്‍ആന്‍-ഹദീസ്‌ ക്ലാസുകളും ഖുത്വ്‌ബകളും നിര്‍വഹിക്കാന്‍ താല്‍പര്യം കാണിക്കുന്നുള്ളൂ. അഭ്യസ്‌തവിദ്യരില്‍ ഭൂരിപക്ഷത്തെ സംബന്ധിച്ചേടത്തോളം അവരുടെ അനൗപചാരിക മതവിദ്യാഭ്യാസത്തിന്റെ ഫലം സ്വജീവിതം സംശുദ്ധമാക്കുന്നതില്‍ ഒതുങ്ങുന്നു. നമ്മുടെ ഖത്വീബുമാരില്‍ ബഹുഭൂരിഭാഗം ഇപ്പോഴും അറബി-ഇസ്‌ലാമിക കലാലയങ്ങളില്‍ നിന്ന്‌ പഠനം പൂര്‍ത്തിയാക്കിയവര്‍ തന്നെയാകുന്നു. നമ്മുടെ സമൂഹത്തെ ഇസ്‌ലാമിക ആദര്‍ശത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ ഈ കലാലയങ്ങള്‍ വഹിക്കുന്ന നിര്‍ണായകമായ പങ്ക്‌ ഇതില്‍ നിന്ന്‌ വ്യക്തമാകുന്നു. അതുകൊണ്ടു തന്നെ ബുദ്ധിശക്തിയും അര്‍പ്പണബോധവുമുള്ള വിദ്യാര്‍ഥികള്‍ ഈ കലാലയങ്ങളിലേക്ക്‌ ആകൃഷ്‌ടരാകുന്നില്ലെങ്കില്‍ മുസ്‌ലിം സമൂഹത്തിന്‌ അത്‌ വലിയ നഷ്‌ടമായിരിക്കുകയും ചെയ്യും.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(0, 0, 0);"&gt;ഈ സാഹചര്യത്തില്‍ രണ്ട്‌ കാര്യങ്ങള്‍ ഇസ്‌ലാമികരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ സജീവമായി പരിഗണിക്കേണ്ടതുണ്ട്‌. (1) പ്ലസ്‌ടൂവിനും ഉയര്‍ന്ന മാര്‍ക്കുള്ള വിദ്യാര്‍ഥികളെ അറബി-ഇസ്‌ലാമിക കലാലയങ്ങളിലേക്ക്‌ ആകര്‍ഷിക്കുന്നതിന്‌ ആസൂത്രിത നടപടികള്‍ സ്വീകരിക്കുക. അറബി ബി എ, എം എ കോഴ്‌സുകളുടെ പാഠ്യപദ്ധതിയില്‍ മൗലികമായ പരിഷ്‌കരണം വരുത്തുക, ഈ കോഴ്‌സുകളില്‍ ചേരുന്ന മിടുക്കന്മാര്‍ക്ക്‌ സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കുക എന്നിങ്ങനെ പലതും ഇതിനുവേണ്ടിവരും. അറബിഭാഷയുടെ അത്യാധുനിക വികാസപരിണാമങ്ങള്‍ കണക്കിലെടുത്തു കൊണ്ടും, കമേഴ്‌സ്യല്‍ അറബിക്കിനും ഇന്‍ഡസ്‌ട്രിയല്‍ അറബിക്കിനും പ്രാധാന്യം നല്‍കിക്കൊണ്ടും ഐ ടിയുടെ സാധ്യതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടും&lt;/span&gt; &lt;span style="color: rgb(0, 0, 0);"&gt;പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത്‌ പ്രസക്തമായിരിക്കും. &lt;/span&gt;&lt;span style="color: rgb(0, 0, 0);"&gt;പരിഷ്‌കരണത്തിന്റെ പ്രയോജനത്തെക്കുറിച്ച്‌ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധവത്‌കരിക്കേണ്ടതും ആവശ്യമാകുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(0, 0, 0);"&gt;(2) ഖുര്‍ആനും ഹദീസും ഇസ്‌ലാമിക വിഷയങ്ങളും പഠിപ്പിക്കാനുള്ള അനൗപചാരിക പാഠ്യപദ്ധതിയില്‍ പ്രസംഗത്തിനും ആശയാവിഷ്‌കരണത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുക. ബൗദ്ധികമായി ഉന്നതനിലവാരമുള്ളവരെ വാഗ്‌മികളും എഴുത്തുകാരുമാക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ചിലപ്പോള്‍ ഏറെ ഫലദായകമാകാനിടയുണ്ട്‌. ആധുനിക യുഗത്തില്‍ ഇസ്‌ലാമിനെതിരില്‍ ഉയര്‍ത്തപ്പെടുന്ന വിമര്‍ശനങ്ങള്‍ക്ക്‌ ഫലപ്രദമായ മറുപടി നല്‍കാന്‍ ഇസ്‌ലാമിനെ യഥോചിതം പഠിച്ച അഭ്യസ്‌തവിദ്യര്‍ കൂടുതല്‍ കരുത്ത്‌ തെളിയിച്ചേക്കാം.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(0, 0, 0);"&gt;മതവിഷയങ്ങളിലും ലൗകിക വിഷയങ്ങളിലും ഒരുപോലെ അവഗാഹമുള്ളവരുടെ സേവനം ഇസ്‌ലാമിനുവേണ്ടി ആശയപ്രതിരോധം ഏര്‍പ്പെടുത്തുന്നതിനു മാത്രമല്ല, ആധുനിക നാഗരികതയെയും ശാസ്‌ത്രശാഖകളെയും സാങ്കേതിക വിദ്യകളെയും ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലൂടെ വിലയിരുത്താനും വിമര്‍ശനവിധേയമാക്കാനും അനുപേക്ഷ്യമാകുന്നു. നാഗരികതയുടെ പല തലങ്ങളും കടുത്ത അപചയത്തിനും അപമാനവീകരണത്തിനും വിധേയമായിക്കൊണ്ടിരിക്കുകയും തിരുത്താനും ദിശാബോധം നല്‍കാനും പരിണതപ്രജ്ഞരായ ജ്ഞാനികള്‍ മുന്നോട്ടുവരാതിരിക്കുകയും ചെയ്യുമ്പോള്‍ മാനവപ്രകൃതിയെയും പ്രാപഞ്ചിക വ്യവസ്ഥയെയും സംബന്ധിച്ച സമ്യക്കായ ഇസ്‌ലാമികദര്‍ശനം തെളിച്ചത്തോടെ, ഔജ്ജ്വല്യത്തോടെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാന്‍ ദീനും ദുന്‍യാവും മികവോടെ പഠിച്ചവര്‍ അര്‍പ്പണബോധത്തോടും സഹകരണത്തോടും കൂടെ പ്രവര്‍ത്തിക്കേണ്ടത്‌ അനിവാര്യമാകുന്നു. ഇതൊക്കെ മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം പാഠ്യപദ്ധതികള്‍ ക്രമീകരിക്കുന്നതും കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതും.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2684255654300105572-609552559871455606?l=hameedmadani.hudainfo.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/cheriyamundam/~4/Jh-t_TSuyno" height="1" width="1"/&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-05-22T14:20:16.886+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>നബി ഖദീജയില്‍ നിന്ന്‌ സ്‌ത്രീധനം വാങ്ങിയോ ?</title><link>http://hameedmadani.hudainfo.com/2010/05/blog-post_2063.html</link><category>വിവാഹം</category><category>പ്രവാചകന്‍</category><category>സ്ത്രീകള്‍</category><category>ചോദ്യോത്തരം</category><category>മുഖാമുഖം</category><author>noreply@blogger.com (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്)</author><pubDate>Fri, 07 May 2010 18:33:30 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-2684255654300105572.post-2259892543631804169</guid><description>&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;style&gt;&lt;/style&gt;&lt;/div&gt;&lt;div style="font-weight: bold; text-align: justify; color: rgb(0, 0, 0);"&gt;ചോദ്യം : &lt;/div&gt;&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;br /&gt;ഖദീജ(റ) ധനികയായ കച്ചവടക്കാരി ആയിരുന്നുവല്ലോ? നബി(സ) ഖദീജ(റ)യെ വിവാഹം ചെയ്‌തതിനു ശേഷം ഏറെ സുഖാഡംബരത്തിലായിരുന്നു ജീവിച്ചിരുന്നത്‌ എന്നും ഇതെല്ലാം നബി(സ)ക്ക്‌ സാധ്യമായത്‌ ഖദീജ(റ)യുടെ ധനം മുഖേനയാണ്‌ എന്നും ഒരു വാദം കേള്‍ക്കാനിടയായി. നബി(സ) സ്‌ത്രീധനത്തെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നല്ലേ ഇതില്‍ നിന്നും മനസ്സിലാവുന്നത്‌? നബി(സ) സ്‌ത്രീധനം വാങ്ങിയിട്ടാണോ ഖദീജ(റ)യെ വിവാഹം ചെയ്‌തത്‌?&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഉത്തരം :&lt;/span&gt;&lt;br /&gt;&lt;br /&gt;ഖദീജ(റ) മക്കയിലെ കുലീനതയുള്ള ഒരു കച്ചവടക്കാരിയും ധനികയുമായിരുന്നു. സിറിയയിലേക്ക്‌ കച്ചവടച്ചരക്കുകളുമായി ഒട്ടകക്കൂട്ടങ്ങളെ നയിക്കാനും അവിടെ നിന്ന്‌ സാധനങ്ങള്‍ വാങ്ങി മക്കയിലെത്തിക്കാനും പ്രാപ്‌തരായ പുരുഷന്മാരുമായി, ലാഭത്തിന്റെ നിശ്ചിത വിഹിതം അവര്‍ക്ക്‌ നല്‌കാം എന്ന വ്യവസ്ഥയില്‍ പങ്കുകച്ചവടക്കരാറില്‍ ഏര്‍പ്പെടുകയാണ്‌ ഖദീജ(റ) ചെയ്‌തിരുന്നത്‌. മൂലധനം ആ മഹതിയുടേതായിരുന്നു. മുഹമ്മദി(സ)ന്റെ സത്യസന്ധതയെയും വിശ്വസ്‌തതയെയും&lt;span class="fullpost"&gt; സ്വഭാവശുദ്ധിയെയും സംബന്ധിച്ച്‌ കേട്ട ഖദീജ(റ) അദ്ദേഹത്തോട്‌ തന്റെ ബിസിനസ്‌ നടത്തിപ്പുകാരനായി ശാമില്‍ (സിറിയയില്‍) പോകാന്‍ താല്‌പര്യമുണ്ടോ എന്ന്‌ ചോദിക്കുകയും, മറ്റു വ്യാപാര പങ്കാളികള്‍ക്ക്‌ നല്‌കുന്നതിനേക്കാള്‍ മെച്ചപ്പെട്ട ലാഭവിഹിതം അദ്ദേഹത്തിന്‌ നല്‌കാമെന്ന്‌ വാക്കുകൊടുക്കുകയും ചെയ്‌തു. ഈ ഓഫര്‍ സ്വീകരിച്ചുകൊണ്ട്‌ ഖദീജ(റ)യുടെ അടിമയായ മൈസറയോടൊപ്പമാണ്‌ മുഹമ്മദ്‌(സ) സിറിയയിലേക്കുള്ള ആദ്യത്തെ വ്യാപാരയാത്ര നടത്തിയത്‌.&lt;br /&gt;&lt;br /&gt;ഈ വ്യാപാര പങ്കാളിത്തത്തിനിടയില്‍ അദ്ദേഹത്തിന്റെ സ്വഭാവവൈശിഷ്‌ട്യവും മഹദ്‌ഗുണങ്ങളും മനസ്സിലാക്കിയ ഖദീജ(റ) അദ്ദേഹത്തെ ജീവിതപങ്കാളിയായി സ്വീകരിക്കാന്‍ താല്‌പര്യം പ്രകടിപ്പിക്കുകയും അദ്ദേഹം ആ താല്‌പര്യം മാനിച്ച്‌ ആ മഹതിയെ വിവാഹം കഴിക്കുകയുമാണുണ്ടായത്‌. അദ്ദേഹം ഇരുപത്‌ ഒട്ടകങ്ങളെ മഹ്‌റായി നല്‌കിയെന്ന്‌ ഇബ്‌നുഹിശാം പറഞ്ഞതായി ഇബ്‌നുകഥീര്‍ അദ്ദേഹത്തിന്റെ അല്‍ബിദായ: വന്നിഹായ: എന്ന ചരിത്രഗ്രന്ഥത്തില്‍ (2:377) രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ അദ്ദേഹം ഖദീജ(റ)യില്‍ നിന്ന്‌ സ്‌ത്രീധനം വാങ്ങിയതായി ഹദീസ്‌-ചരിത്രഗ്രന്ഥങ്ങളില്‍ കാണുന്നില്ല. വിവാഹ ശേഷം അദ്ദേഹം ആഡംബരജീവിതം നയിച്ചിരുന്നു എന്നതിനും തെളിവൊന്നുമില്ല. വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ മഹ്‌ര്‍ നല്‌കണമെന്ന്‌ നബി(സ) കല്‌പിച്ചിരുന്നു എന്നതിന്‌ ഹദീസുകളില്‍ തെളിവുണ്ട്‌. എന്നാല്‍ സ്‌ത്രീധനം കൊടുക്കാനോ വാങ്ങാനോ അദ്ദേഹം പ്രേരിപ്പിച്ചതായി വിശ്വസനീയമായ യാതൊരു രേഖയിലുമില്ല.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2684255654300105572-2259892543631804169?l=hameedmadani.hudainfo.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/cheriyamundam/~4/QuW-UvCcpQE" height="1" width="1"/&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-05-08T07:03:30.000+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>ആഭരണത്തിന്റെ സകാത്ത്‌</title><link>http://hameedmadani.hudainfo.com/2010/05/blog-post_790.html</link><category>സ്ത്രീകള്‍</category><category>ചോദ്യോത്തരം</category><category>സകാത്ത്</category><category>മുഖാമുഖം</category><author>noreply@blogger.com (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്)</author><pubDate>Fri, 07 May 2010 18:33:43 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-2684255654300105572.post-121739595347322892</guid><description>&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;style&gt;&lt;/style&gt;&lt;/div&gt;&lt;span style="color: rgb(0, 0, 0);"&gt;&lt;span style="font-weight: bold;"&gt;ചോദ്യം :&lt;/span&gt; &lt;/span&gt;&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;br /&gt;എന്റെ ഭാര്യയുടെ ഉടമസ്ഥതയില്‍ 53.4 പവന്‍ സ്വാര്‍ണാഭരണമുണ്ട്‌. ഒരു വര്‍ഷം തികയുമ്പോള്‍ അതിന്റെ പൂര്‍ണമായ മൂല്യവില കണക്കാക്കി സകാത്ത്‌ കൊടുക്കേണ്ടതുണ്ടോ? സ്വര്‍ണാഭരണത്തിന്റെ നിസ്വാബ്‌ എത്രയാണ്‌? ആഭരണമായതിനാല്‍ ആവശ്യത്തിന്‌ അണിയാനുള്ളത്‌ മാറ്റിവെച്ച്‌ അവശേഷിക്കുന്ന അളവിന്‌ സകാത്ത്‌ നല്‌കിയാല്‍ മതി എന്ന അഭിപ്രായത്തിന്‌ തെളിവുണ്ടോ?&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഉത്തരം : &lt;/span&gt;&lt;br /&gt;&lt;br /&gt;നബി(സ) അവിടുത്തെ പത്‌നി ആഇശ(റ)യുടെ കൈയിലണിഞ്ഞ വെള്ളിവളകള്‍ക്കും, മറ്റൊരു പത്‌നി ഉമ്മുസലമ(റ) കാലിലണിഞ്ഞ സ്വര്‍ണ പാദസരങ്ങള്‍ക്കും, ഒരു സ്വഹാബി വനിത കൈയിലണിഞ്ഞ സ്വര്‍ണവളകള്‍ക്കും സകാത്ത്‌ നല്‌കാന്‍ കല്‌പിച്ചതായി പ്രബലമായ ഹദീസുകളില്‍ കാണാം. ശരീരത്തില്‍ അണിയുന്ന ആഭരണത്തിന്‌ സകാത്ത്‌ നല്‌കേണ്ടതില്ലെന്ന്‌ സൂചിപ്പിക്കുന്ന ഒരു ഹദീസുണ്ടെങ്കിലും&lt;span class="fullpost"&gt; ഉപര്യുക്ത ഹദീസുകളെ അപേക്ഷിച്ച്‌ അത്‌ പ്രബലമല്ല. എങ്കിലും പണ്ഡിതന്മാരില്‍ ഒരു വിഭാഗം, പതിവായി ഉപയോഗിക്കുന്ന ആഭരണത്തിന്‌ സകാത്ത്‌ നിര്‍ബന്ധമില്ലെന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ആഭരണം, നാണയം, ലോഹം എന്നിങ്ങനെ ഏത്‌ രൂപത്തിലാണെങ്കിലും സ്വര്‍ണത്തിന്‌ സകാത്ത്‌ നിര്‍ബന്ധമാകുന്ന പരിധി നബി(സ) വ്യക്തമാക്കിയതനുസരിച്ച്‌ ഇരുപത്‌ ദീനാര്‍ (ഏകദേശം പത്തരപവന്‍) ആകുന്നു. അതിന്‌ (അല്ലെങ്കില്‍ അതിന്റെ മൂല്യത്തിന്‌) രണ്ടര ശതമാനമാണ്‌ സകാത്ത്‌. പരിധി എത്തിയാല്‍ മൊത്തം മൂല്യത്തിന്റെ രണ്ടര ശതമാനമാണ്‌ നല്‌കേണ്ടത്‌. പരിധിയില്‍ കൂടുതലുള്ളതിന്‌ മാത്രമല്ല. ഈ കാര്യം ഹദീസുകളില്‍ നിന്ന്‌ വ്യക്തമാണ്‌. പണ്ഡിതന്മാര്‍ക്ക്‌ അതില്‍ അഭിപ്രായവ്യത്യാസമില്ല. ``നിനക്ക്‌ ഇരുപത്‌ ദീനാര്‍ ഉണ്ടാവുകയും ഒരു കൊല്ലം പൂര്‍ത്തിയാവുകയും ചെയ്‌താല്‍ അതില്‍ അരദീനാറാണ്‌ സകാത്ത്‌'' എന്ന്‌ നബി(സ) പറഞ്ഞതായി അലി(റ)യില്‍ നിന്ന്‌ അബൂദാവൂദ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നു.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2684255654300105572-121739595347322892?l=hameedmadani.hudainfo.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/cheriyamundam/~4/VLV5aySolmQ" height="1" width="1"/&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-05-08T07:03:43.171+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>ഇദ്ദയും വിവാഹമുക്തയുടെ വിധിയും</title><link>http://hameedmadani.hudainfo.com/2010/05/blog-post_6610.html</link><category>വിവാഹമോചനം</category><category>വിവാഹം</category><category>സ്ത്രീകള്‍</category><category>ചോദ്യോത്തരം</category><category>മുഖാമുഖം</category><author>noreply@blogger.com (ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്)</author><pubDate>Fri, 07 May 2010 18:33:56 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-2684255654300105572.post-5375828810471688765</guid><description>&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;style&gt;&lt;/style&gt;&lt;/div&gt;&lt;div style="font-weight: bold; text-align: justify; color: rgb(0, 0, 0);"&gt;ചോദ്യം : &lt;/div&gt;&lt;div style="text-align: justify; color: rgb(0, 0, 0);"&gt;&lt;br /&gt;ഭര്‍ത്താവ്‌ മരണമടഞ്ഞ ഒരാളുടെ ഭാര്യയെ ഇദ്ദ കാലയളവില്‍ അന്യമതസ്ഥരായ സ്‌ത്രീകള്‍ക്ക്‌ കാണാന്‍ പാടില്ലേ? മകന്റെ ഭാര്യയെ ത്വലാഖ്‌ ചൊല്ലിക്കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ പിതാവിന്‌ അവള്‍ അന്യസ്‌ത്രീ തന്നെയല്ലേ? ത്വലാഖിനു ശേഷം മരുമകള്‍ ബന്ധം പാടുണ്ടോ?&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഉത്തരം :&lt;/span&gt;&lt;br /&gt;&lt;br /&gt;ഭര്‍ത്താവ്‌ മരിച്ചതിന്റെ പേരില്‍ ദു:ഖമാചരിക്കുന്ന സ്‌ത്രീ കണ്ണില്‍ സുറുമയിടരുതെന്നും വര്‍ണഭംഗിയുള്ള വസ്‌ത്രം ധരിക്കരുതെന്നും ശരീരത്തില്‍ ചായം പൂശരുതെന്നും സുഗന്ധം പൂശരുതെന്നും നബി(സ) വിലക്കിയതായി പ്രബലമായ ഹദീസുകളില്‍ നിന്ന്‌ വ്യക്തമാകുന്നുണ്ട്‌. അന്യപുരുഷന്മാരെയോ അമുസ്‌ലിം സ്‌ത്രീകളെയോ കാണാന്‍ പാടില്ല എന്ന കര്‍ശനമായ വിലക്ക്‌ ഖുര്‍ആനിലോ പ്രബലമായ ഹദീസുകളിലോ കാണുന്നില്ല. എന്നാല്‍ 24:31 ഖുര്‍ആന്‍ സൂക്തത്തില്‍ അനുശാസിക്കുന്ന&lt;span class="fullpost"&gt; പെരുമാറ്റ-വസ്‌ത്രധാരണ മര്യാദകള്‍ ദു:ഖമാചരിക്കുന്ന സ്‌ത്രീകള്‍ നിര്‍ബന്ധമായി പാലിക്കേണ്ടതാണ്‌ എന്ന കാര്യത്തില്‍ സംശയത്തിന്നവകാശമില്ല. ഈ സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നത്‌ മുസ്‌ലിം സ്‌ത്രീകള്‍ അമുസ്‌ലിം സ്‌ത്രീകളുടെ മുമ്പില്‍ ശിരോവസ്‌ത്രം ഉള്‍പ്പെടെയുള്ള മാന്യമായ വേഷം ധരിക്കണമെന്നത്രെ.&lt;br /&gt;&lt;br /&gt;മകന്‍ വിവാഹമോചനം ചെയ്‌താല്‍ അമ്മോശന്‍-മരുമകള്‍ എന്ന ബന്ധം ഇല്ലാതാകും എന്ന കാര്യം ഉറപ്പാണല്ലോ. 24:31ല്‍ ഭര്‍തൃപിതാവിന്‌ മുമ്പില്‍ ഹിജാബ്‌ നിര്‍ബന്ധമല്ലെന്ന്‌ വ്യക്തമാക്കിയിട്ടുള്ളത്‌ മകനും മരുമകളും ദാമ്പത്യ ബന്ധം തുടരുന്ന കാലത്തേക്ക്‌ മാത്രമേ ബാധകമാവുകയുള്ളൂ. എന്നാല്‍ ഖുര്‍ആനില്‍ നിര്‍ദേശിച്ചപോലെ ത്വലാഖിനു ശേഷം ഇദ്ദ: കാലത്ത്‌, ഭര്‍ത്താവും ഭര്‍തൃപിതാവും താമസിക്കുന്ന വീട്ടില്‍ തന്നെയാണ്‌ മരുമകള്‍ താമസിക്കുന്നതെങ്കില്‍ ഹിജാബ്‌ കര്‍ശനമായി പാലിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ വീക്ഷണവ്യത്യാസത്തിന്‌ സാധ്യതയുണ്ട്‌. പക്ഷെ, നമ്മുടെ നാട്ടില്‍ വിവാഹമുക്തയായ സ്‌ത്രീ ഇദ്ദ:കാലത്ത്‌ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്ന രീതി നിലവിലില്ലല്ലോ.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2684255654300105572-5375828810471688765?l=hameedmadani.hudainfo.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/cheriyamundam/~4/ohLOkB-xZmA" height="1" width="1"/&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-05-08T07:03:56.706+05:30</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item></channel></rss>

