<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Deepu Pradeep</title>
	<atom:link href="https://deepu.me/feed/" rel="self" type="application/rss+xml" />
	<link>https://deepu.me/</link>
	<description>Malayalam Short Stories</description>
	<lastBuildDate>Mon, 18 May 2026 15:42:58 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://deepu.me/wp-content/uploads/2021/03/cropped-screenshot-studio-tailorbrands-com-brands-4788719270-downloads-1614867642332-32x32.png</url>
	<title>Deepu Pradeep</title>
	<link>https://deepu.me/</link>
	<width>32</width>
	<height>32</height>
</image> 
<site xmlns="com-wordpress:feed-additions:1">39307174</site>	<item>
		<title>ചമ്മലകുരുവി</title>
		<link>https://deepu.me/2026/05/18/chammalakuruvi/</link>
		
		<dc:creator><![CDATA[ദീപു പ്രദീപ്‌]]></dc:creator>
		<pubDate>Mon, 18 May 2026 15:42:58 +0000</pubDate>
				<category><![CDATA[കുഞ്ഞ്യേ കഥകള്‍]]></category>
		<guid isPermaLink="false">https://deepu.me/?p=2838</guid>

					<description><![CDATA[<p>പത്തുകൊല്ലം നീണ്ട റോയൽ എൻഫീൽഡ് സ്റ്റാൻഡേർഡ് 500 ലൈഫിലെ സെഡേറ്റഡ് ക്രൂയിസിങ്ങിൽ നിന്നൊരു ചേഞ്ചിനു വേണ്ടി കഴിഞ്ഞ ജനുവരിയിലാണ് ഞാൻ കെ.ടി.എം അഡ്വഞ്ചർ 390 വാങ്ങിച്ചത്. അതിനുശേഷം എന്റെ ലൈഫ് പ്ലാനിൽ എവിടെയും ഇല്ലാതിരുന്ന ഓഫ് റോഡ് മോട്ടോർ സൈക്കിളിംഗ് തുടങ്ങിയപ്പോഴാണ് എഴുന്നേറ്റ് നിന്ന് വണ്ടി ഓടിക്കുന്നതിന്റെ രസവും, കാലുകൊണ്ട് വണ്ടി സ്റ്റീയർ ചെയ്യുന്നതിന്റെ സ്വാദും ഒക്കെ ഞാനറിഞ്ഞത്. ബുള്ളറ്റിന് പോലും തരാൻ പറ്റാതിരുന്ന ഒരു വികാരം തുളുമ്പി.<br />
പിന്നെ എങ്ങോട്ടേക്കിറങ്ങിയാലും പാവം ദീവു പൊട്ടിപോളിഞ്ഞ റോഡ് കിട്ടാൻ കൊതിച്ചു തുടങ്ങി, എഴുന്നേറ്റ് നിൽക്കാൻ!<br />
തെന്മലയിലെ മൂന്ന് ദിവസത്തെ ഓഫ് റോഡ് ട്രയൽസ് കഴിഞ്ഞിട്ട് കുറച്ചു ദിവസം കാർ ഡ്രൈവ് ചെയ്യുമ്പോ വരെ, റോഡിൽ കുണ്ടും കുഴിയോ ഒക്കെ വരുമ്പോൾ എഴുന്നേറ്റു നിൽക്കാൻ ഒരു ത്വര വരുമായിരുന്നു…. തല മുട്ടിയപ്പോൾ നിർത്തി. </p>
<p>ഓഫ് റോഡ് കയറും മുൻപ് എഴുന്നേറ്റ് നിന്ന് ഓടിക്കുന്നത് ഒരു മസിൽ മെമ്മറിയാക്കാൻ പരിശീലിക്കുന്നത് റോഡ് യാത്രകളിലാണ്. തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ നിന്ന് വീടിനു മുന്നിലൂടെ പോവുന്ന റോഡിലേക്ക് കയറുമ്പോൾ ഒരു ഹമ്പ് ഉണ്ട്. എന്റെ സ്ഥിരം വേട്ട മൃഗം. ഞാൻ അത് സെക്കന്റ് ഗിയറിൽ എഴുന്നേറ്റ് നിന്ന് ചാടിച്ചു പോവുന്നത് എപ്പോഴും കാണുന്ന ഒരു ഉസ്മാൻകുട്ടിക്കയുണ്ട്. ചമ്മലകുരുവി മൂത്രമൊഴിച്ച മാവിന്റെ ഇലയുടെ മണമുള്ള സ്പ്രേ അടിച്ച് നടക്കുന്ന മൂപ്പര് ഒരു ദിവസം എന്നെ കൈ കാണിച്ചു നിർത്തിയിട്ട് വിശേഷം തിരക്കി,<br />
“ഇത് ഏതാ വണ്ടി?”<br />
“കെ.ടി.എം”<br />
“അതേതാ?”<br />
Kraftfahrzeuge Trunkenpolz Mattighofen എന്ന കെ.ടി.എമ്മിന്റെ ഫുൾഫോം പറഞ്ഞു തീരുമ്പോഴേക്ക് എന്റെ തൊണ്ടയുടെ എഞ്ചിൻ ഓയിൽ വറ്റും എന്നറിയാവുന്നത് കൊണ്ട് ഞാൻ സിമ്പിളാക്കി പറഞ്ഞു,<br />
“ഡ്യൂക് ഡ്യൂക്”<br />
“ആ&#8230; ഫസ്റ്റ് സർവീസിന് പോവുമ്പോ കേക്ക് മുറിക്കുന്ന വണ്ടിയല്ലേ?”<br />
ഡ്യൂക് 390 ജെൻ വൺ ഇറങ്ങിയ സമയത്ത് അതുണ്ടാക്കാക്കിയ ആക്സിഡന്റ് ഡെത്തുകൾ കാരണം വണ്ടിയുടെ ഡെലിവറി ടൈമിൽ അല്ല,<br />
വാങ്ങിച്ചുകൊണ്ട് പോയവർ ജീവനോടെ ഫസ്റ്റ് സർവീസിന് വണ്ടിയുമായി വരുമ്പഴാണ് കേക്ക് മുറിക്കുന്നത് എന്നൊരു കഥ ഇറങ്ങിയിരുന്നു.<br />
“ആ കമ്പനി തന്നെ.” ഞാൻ പറഞ്ഞു.<br />
“എത്രയായി?”<br />
“എല്ലാം കൂടെ നാലര ലക്ഷമായി”<br />
ഉസ്മാൻകുട്ടിക്ക ഒന്നും കൂടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു, “മുഖസ്തുതി പറയാണെന്ന് വിചാരിക്കരുത്, അന്റെ ഡ്രൈവിങ് ശരിയല്ല.”<br />
”ഏ?”<br />
“ഇയ് എന്തിനാണ് നിന്നിട്ടൊക്കെ ഓടിക്കണത്?”<br />
“ഇത് ഒരു അഡ്വഞ്ചർ മോട്ടോർ സൈക്കിളായത് കൊണ്ട് സസ്പെൻഷൻ കുറച്ച് സ്റ്റീഫ് ആണ്. കുഴിയും ഹമ്പും ഒക്കെ ചാടുമ്പോ അതിന്റെ ഇമ്പാക്ട് നമ്മുടെ ദേഹത്തേക്ക് കിട്ടാതിരിക്കാനാണ് എഴുന്നേറ്റ് നിൽക്കുന്നത്.“<br />
ഞാൻ അതിന്റെ സയൻസ് സ്പഷ്ടമായി വിശദീകരിച്ചു.<br />
മൂപ്പര് ടാൻസാനിയൻ തത്തമ്മക്ക് താലി മീൽസ് കൊടുത്ത പോലെ എന്നെ നോക്കി. എന്നിട്ടൊരു ഡയലോഗും,<br />
“നാലരലക്ഷം രൂപയ്ക്ക് വണ്ടിയും വാങ്ങിച്ചിട്ട് ഹമ്പ് വരുമ്പോ എഴുന്നേറ്റ് നിൽക്കുകയും വേണം ന്ന് പറയുന്നത് കുറച്ച് കടുപ്പല്ലേ മോനെ?<br />
അങ്ങേരുടെ ആംഗിൾ ശരിയാണ്…. മൂപ്പര് മുപ്പതിനായിരം ഉർപ്പ്യക്ക് വാങ്ങിച്ച സെക്കന്റ് ഹാന്റ് ആക്ടീവയും കൊണ്ട് അതേ ഹമ്പിലൂടെ ഇരുന്നിട്ട് ഓടിച്ചിട്ട് പോവുന്നുണ്ടല്ലോ!<br />
ഉള്ളിലെ ഓറഞ്ച് ബോയ് ഉത്തരമില്ലാതെ നിന്നു.&#8230; <a href="https://deepu.me/2026/05/18/chammalakuruvi/" class="read-more">Read the rest </a></p>
<p>The post <a href="https://deepu.me/2026/05/18/chammalakuruvi/">ചമ്മലകുരുവി</a> appeared first on <a href="https://deepu.me">Deepu Pradeep</a>.</p>
]]></description>
		
		
		
		<post-id xmlns="com-wordpress:feed-additions:1">2838</post-id>	</item>
		<item>
		<title>എല്ലാം തികഞ്ഞൊരു തിങ്കളാഴ്ച</title>
		<link>https://deepu.me/2026/05/05/ellaamthikanjoru_thinkalazhcha/</link>
		
		<dc:creator><![CDATA[ദീപു പ്രദീപ്‌]]></dc:creator>
		<pubDate>Tue, 05 May 2026 12:21:57 +0000</pubDate>
				<category><![CDATA[കുഞ്ഞ്യേ കഥകള്‍]]></category>
		<guid isPermaLink="false">https://deepu.me/?p=2684</guid>

					<description><![CDATA[<p>ചെന്നൈയിലേക്കുള്ള എന്റെ മറ്റൊരു ഫ്ലൈറ്റ് യാത്ര. നെടുമ്പാശ്ശേരി സ്റ്റാന്റിൽ നിന്നുള്ള ഒമ്പതേ മുക്കാലിന്റെ ഇൻഡിഗോ പിടിക്കാൻ ഞാൻ പുലർച്ചെ ആറരയ്ക്കാണ് വീട്ടിൽ നിന്നിറങ്ങിയത്. അഞ്ചരയ്ക്ക് ഇറങ്ങാൻ വേണ്ടി ഞാൻ അഞ്ച് മണിക്ക് അലാം ഒക്കെ വെച്ചിരുന്നു. പക്ഷേ എന്ത് ചെയ്യാനാ, ചെമ്പുരുളിയില് മഞ്ചാടിക്കുരു വീഴുന്ന സൌണ്ട് പോലുള്ള അലാം ടോൺ ഞാൻ കേട്ടില്ല. ക്യാബിൻ ക്രൂ വീമാനത്തിന്റെ ഡബിൾ ബെല്ലടിക്കും മുൻപേ അവിടെ എത്താനായി എനിക്ക് വായു ഗുളിക മോഡ് ആക്ടീവ് ആക്കേണ്ടി വന്നു (ഹോണ്ട സിറ്റി i-Vtek, 1.5 NA)<br />
ജ്യൂസും സാന്റ് വിച്ചുമായി വരുമ്പോൾ എന്റെ സീറ്റിൽ എന്നെ കാണാതെ ദുഃഖിതയാവുന്ന എയർ ഹോസ്റ്റസിന്റെ ആ മുഖമാണ് എന്നെ അസ്വസ്ഥനാക്കിയത് (‘അല്ലാതെ ഫ്ലൈറ്റ് മിസ്സായി, മീറ്റിംഗും കുളമായി, ദിവസം വേസ്റ്റ് ആവുന്നതിൽ എവനൊരു പിണ്ണാക്കും ഇല്ലേ?’ എന്ന് ചിന്തിക്കേണ്ടവർക്ക് അങ്ങനെ ചിന്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്)  </p>
<p>എം.ജി റോഡിലൂടെ തൃശൂർ റൗണ്ടിലേക്ക് കേറുമ്പോൾ, വടക്കുംനാഥനെ ഒന്ന് നോക്കി ഗിയർ മാറ്റുന്നതിലും സ്പീഡിൽ ഞാൻ ഒരു പ്രാർത്ഥന വീശി എറിഞ്ഞു, ‘ഭഗവാനേ… ഫ്ലൈറ്റ് മിസ്സാവരുതേ’.<br />
ലെ ഭഗവാൻ : ‘നീ ആകാശത്തേക്ക് എറിഞ്ഞത് ഞാൻ ചാടി പിടിക്കണമായിരിക്കും!’<br />
എറിഞ്ഞത് എടുത്തില്ല, നൈസായിട്ടൊന്ന് എക്സിറ്റ് മിസ്സായി.<br />
രണ്ടാമത്തെ തവണ റൗണ്ടിലൂടെ കറങ്ങുമ്പോൾ ഞാൻ അമ്പലത്തിലേക്ക് നോക്കി പല്ലിറുക്കയാണ് ചെയ്തത്.<br />
വീണ്ടും ഭഗവാൻ : ‘ആടാ, ഇനി അതും കൂടി എന്റെ തലയിലേക്കിട്ടോ’<br />
പണ്ട് ഇതുപോലെ എക്സിറ്റ് തെറ്റി രണ്ട് പ്രാവശ്യം റൌണ്ട് കറങ്ങിയപ്പോൾ കാറിൽ കൂടെയുണ്ടായിരുന്ന അമ്മ പറഞ്ഞതാണ് ഓർമ്മ വന്നത്,<br />
“രണ്ട് പ്രാവശ്യം പ്രദിക്ഷണം ചെയ്താൽ പിന്നെ നിർത്താൻ പാടില്ല, അത് മൂന്ന് ആക്കണം”<br />
നോട്ട് ടുഡേ.<br />
<span id="more-2684"></span><br />
രണ്ട് പ്രദിക്ഷണത്തിൽ സമയം പോയെങ്കിലും, കൃത്യം ഏഴരയ്ക്ക് മരത്താക്കര സിഗ്നൽ വഴി ദേശീയ പാതയിലേക്ക് കേറിയതോടെ ‘ഇനി എന്തായാലും ഫ്ലൈറ്റ് കിട്ടും’ എന്നെനിക്ക് ഉറപ്പായി. പക്ഷേ ‘വിധി’ എന്ന അഞ്ചക്ഷരം ഉണ്ടല്ലോ (മംഗ്ലീഷില്), അത് ചിലപ്പോൾ ഓട്ടോറിക്ഷയെ പോലെയാണ്. എപ്പോ തിരിയുമെന്നോ… എങ്ങോട്ട് തിരിയുമെന്നോ പ്രഡിക്ട് ചെയ്യാൻ പറ്റില്ല, ചാറ്റ് ജിപിറ്റിയും ക്ലോഡും കൂടി ഒരുമിച്ച് പരിശ്രമിച്ചാൽ പോലും കിട്ടില്ല.<br />
പാലിയേക്കര ടോൾ പ്ലാസ കടന്ന ഉടനെ ഒരു വെളുത്ത ഐ ടെൻ എന്നെ ഉരച്ചു ഉരച്ചില്ല എന്ന മട്ടിൽ വെട്ടിച്ച് മുന്നിൽ കേറി. പിറകിൽ ഒരു സ്റ്റിക്കറും, ‘EGO MATTERS’!<br />
സ്റ്റിക്കർ ‘ഈ പാവം പൊയ്ക്കോട്ടെ’ എന്നായിരുന്നെങ്കില് ഞാൻ എഴുതിതള്ളിയേനെ. ഇതിപ്പോ എന്റെ സ്പെസിഫിക്കേഷനിലും ഉണ്ടല്ലോ ആ ഫീച്ചർ, ഈഗോ!<br />
V-tek കിക് ഇൻ ആയി, എഞ്ചിനിലും എന്റെ നെഞ്ചിലും.<br />
വളരെപ്പെട്ടെന്ന് ഓവർടേക്ക് ചെയ്ത് ഞാൻ അയാളുടെ മുന്നിലെത്തി. നേരം തെറ്റി ഫ്ലൈറ്റ് പിടിക്കാൻ പോവുന്ന എന്റെ അത്രയുമൊന്നും തിരക്ക് എന്തായാലും അയാൾക്ക് ഉണ്ടാവില്ല, ഉണ്ടെങ്കിൽ തന്നെ ഞാൻ സമ്മതിച്ചും തരൂല… ഇതായിരുന്നു എന്റെ ലോജിക്. </p>
<p>പുലർച്ചെ മുതൽ ആ റോഡിൽ പാലക്കാട് നിന്നുള്ള കള്ള് കൊണ്ടുപോവുന്ന പിക് അപ്പുകളുടെ മത്സര ഓട്ടമാണ്. അതിനിടയിലൂടെ ഞങ്ങളുടെ കൂടി മത്സരം ആരംഭിച്ചു. ആമ്പല്ലൂർ സെന്ററിൽ ഫ്ലൈ ഓവറിന്റെ പണി നടക്കുന്നിടത്ത് വാഹനങ്ങൾ മെല്ലെ വരിവരിയായിട്ട് വേണം പോവാൻ.&#8230; <a href="https://deepu.me/2026/05/05/ellaamthikanjoru_thinkalazhcha/" class="read-more">Read the rest </a></p>
<p>The post <a href="https://deepu.me/2026/05/05/ellaamthikanjoru_thinkalazhcha/">എല്ലാം തികഞ്ഞൊരു തിങ്കളാഴ്ച</a> appeared first on <a href="https://deepu.me">Deepu Pradeep</a>.</p>
]]></description>
		
		
		
		<post-id xmlns="com-wordpress:feed-additions:1">2684</post-id>	</item>
		<item>
		<title>ലൈബ്രറി</title>
		<link>https://deepu.me/2026/02/23/%e0%b4%b2%e0%b5%88%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b1%e0%b4%bf/</link>
					<comments>https://deepu.me/2026/02/23/%e0%b4%b2%e0%b5%88%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b1%e0%b4%bf/#respond</comments>
		
		<dc:creator><![CDATA[ദീപു പ്രദീപ്‌]]></dc:creator>
		<pubDate>Mon, 23 Feb 2026 18:20:40 +0000</pubDate>
				<category><![CDATA[Updates]]></category>
		<guid isPermaLink="false">https://deepu.me/?p=2670</guid>

					<description><![CDATA[<p>പുസ്തകങ്ങളെക്കുറിച്ച് കുറെ പേർ ഇൻബോക്സിൽ വന്ന് ചോദിക്കാറുണ്ട്. അത്ര ഗംഭീരമൊന്നുമല്ലെങ്കിലും, ബ്ലോഗിൽ പബ്ലിഷ് ചെയ്തിട്ടുള്ള എന്റെ ചെറിയ റീഡിങ്ങ് ലിസ്റ്റ് നോക്കി പുസ്തകങ്ങൾ വാങ്ങിച്ചു, വിഷ്ലിസ്റ്റിൽ ആഡ് ചെയ്തു എന്നൊക്കെ ചിലർ വന്നു പറയുന്നത് കേൾക്കുമ്പോൾ ഒരു സന്തോഷമാണ്. </p>
<p>രണ്ടായിരത്തി പതിനാലിനു ശേഷം വാങ്ങിച്ച പുസ്തകങ്ങളുടെ ഡാറ്റ ഞാൻ കൃത്യമായി സൂക്ഷിക്കുന്നുണ്ട്. ആ ലിസ്റ്റ് പബ്ലിഷ് ചെയ്യുന്നു. കൂട്ടത്തിൽ എന്റെ വിഷ്ലിസ്റ്റിലുള്ള പുസ്തകങ്ങളും പേജ് ടാബ് ക്ലിക്ക് ചെയ്താൽ കാണാം. പുസ്തകം വായിക്കുന്നവർക്കും വാങ്ങിച്ചു സൂക്ഷിക്കുന്നവർക്കും ഉപകാരപ്പെട്ടേക്കുമെന്ന് കരുതുന്നു. എനിക്ക് പുസ്തകങ്ങൾ ഗിഫ്റ്റ് ചെയ്യണം എന്നുള്ളവർക്കും 😎</p>
<p>ഈ വാങ്ങിച്ചു കൂട്ടിയവയിൽ പകുതിയിലേറെയും ഇനിയും വായിക്കാൻ ബാക്കിയാണെങ്കിലും, വീണ്ടും സ്വന്തമാക്കിക്കൊണ്ടേയിരിക്കും&#8230;</p>
<p>Buying books would be a good thing if one could also buy the time to read them &#8211; Arthur Schopenhauer</p>
<blockquote class="wp-embedded-content" data-secret="n3y2rP7Odu">
<p><a href="https://deepu.me/library/">ലൈബ്രറി</a></p>
</blockquote>
<p><iframe class="wp-embedded-content" sandbox="allow-scripts" security="restricted" style="position: absolute; visibility: hidden;" title="&#8220;ലൈബ്രറി&#8221; &#8212; Deepu Pradeep" src="https://deepu.me/library/embed/#?secret=UA1zOwwGMt#?secret=n3y2rP7Odu" data-secret="n3y2rP7Odu" width="600" height="338" frameborder="0" marginwidth="0" marginheight="0" scrolling="no"></iframe>&#8230; <a href="https://deepu.me/2026/02/23/%e0%b4%b2%e0%b5%88%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b1%e0%b4%bf/" class="read-more">Read the rest </a></p>
<p>The post <a href="https://deepu.me/2026/02/23/%e0%b4%b2%e0%b5%88%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b1%e0%b4%bf/">ലൈബ്രറി</a> appeared first on <a href="https://deepu.me">Deepu Pradeep</a>.</p>
]]></description>
		
					<wfw:commentRss>https://deepu.me/2026/02/23/%e0%b4%b2%e0%b5%88%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b1%e0%b4%bf/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">2670</post-id>	</item>
		<item>
		<title>വള്ളി പിടിക്കും വാസു</title>
		<link>https://deepu.me/2026/02/17/vpv/</link>
					<comments>https://deepu.me/2026/02/17/vpv/#comments</comments>
		
		<dc:creator><![CDATA[ദീപു പ്രദീപ്‌]]></dc:creator>
		<pubDate>Tue, 17 Feb 2026 13:48:10 +0000</pubDate>
				<category><![CDATA[കുഞ്ഞ്യേ കഥകള്‍]]></category>
		<guid isPermaLink="false">https://deepu.me/?p=2655</guid>

					<description><![CDATA[<p>ഏത് അടുപ്പിലും പോയി കയ്യിടുന്ന, ഏത് പാമ്പിനെയും എടുത്ത് ട്രൗസറിന്റെ ഉള്ളിലിടുന്ന വാസുവിന്റെ ആ ക്യാരക്ടറാണ് പൊന്നാനി താലൂക്കിലെ സർവ്വചരാചരങ്ങളിൽ നിന്നും വാസുവിനെ വ്യത്യസ്തനാക്കുന്നത്. ഓർക്കാപ്പുറത്ത് സംഭവിക്കുന്നതല്ല, ഓർഗാനിക്കാണ്.<br />
വാസു പിടിക്കുന്ന സൈസ് വള്ളികളെ, വള്ളികൾ എന്നൊക്കെ വിശേഷിപ്പിച്ചാൽ വാസു ചെറുതായിപ്പോകും. വല്ലപ്പോഴും കാലാവസ്ഥ പ്രതികൂലമായി, വാസുവിന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ലാതെ വല്ലവിധേനയും ഒരാഴ്ച കടന്നുപോയാൽ വാസു ഇരുന്നു ചിന്തിക്കും, ‘ഇതല്ലല്ലോ എന്റെ ജീവിതം, ഇങ്ങനെ അല്ലല്ലോ ഞാൻ ജീവിക്കേണ്ടത്’. എന്നിട്ട് ഉടനെ പോയി എന്തെങ്കിലും പ്രശ്നങ്ങളിൽ പോയി തലയിടും, അല്ലെങ്കിൽ തന്റെ തല ഉള്ളയിടത്ത് വാസു ഒരു പ്രശ്നമുണ്ടാക്കും. വാസു മാത്രമല്ല… വാസുവിന്റെ നാട്ടുകാരും കൂട്ടുകാരും  എന്തിന്, ആ സമയത്ത് വാസുവിന്റെ അടുത്തുകൂടെ പോയവരെ വരെ വാസു ആ വള്ളിയിൽ പിടിപ്പിക്കും. പിന്നെ തെറിയായി തല്ലായി, ചവിട്ടായി കുത്തായി, പോലീസായി കേസായി…     </p>
<p>സ്വീഡനിലെ നോബൽ ഫൗണ്ടേഷൻ, വള്ളി പിടിക്കലിന് നോബൽ പുരസ്കാരം കൊടുക്കുന്നുണ്ടായിരുന്നെങ്കിൽ രണ്ട് നൊബേൽ സമ്മാനം കേരളത്തിൽ ഇരുന്നേനെ, 1998 ലും 2015 ലും. ആ കഥകൾ പിന്നെ പറയാ. തൽക്കാലം ഒമാനിൽ നിന്ന്, കയറ് ബിസിനസ് നടത്തിക്കിട്ടിയ കാശും കൊണ്ട് നാട്ടിലേക്ക് പ്ലെയിൻ കയറിയ കടപ്പ രവിയെ പരിചയപ്പെടുത്താം.<br />
അങ്ങനെ കഥയാക്കാനുള്ള എപ്പിസോഡ്സോ, സിറ്റുവേഷനുകളോ ഒന്നും രവിയേട്ടന്റെ ഒമാൻ ലൈഫിലോ കേരളാ ജീവിതത്തിലോ ഉണ്ടായിട്ടില്ല. പക്ഷേ വള്ളി പിടിക്കും വാസുവിനെയും രവിയേട്ടൻ കൊണ്ട് ഒരു പ്രാവശ്യം ആന്ധ്രപ്രദേശിലേക്ക് ഒന്ന് പോയി. കഥയുണ്ടാവാൻ വേറെ വല്ലതും വേണോ! ജി.രവികുമാർ കടപ്പ രവിയായി…<br />
<span id="more-2655"></span><br />
ലേറ്റ് നയന്റീസ്. കേരളത്തിലെ ഭവനങ്ങളിലെ നിലത്ത്, കാവിയ്ക്കും മൊസൈക്കിനും ശേഷം റ്റൈൽസും മാർബിളും വരുന്നതിന്റെ മുന്നേയുള്ള ഗാപ്പിൽ വന്ന കടപ്പ’ എന്നൊരു ഐറ്റമുണ്ട്. ആന്ധ്രപ്രദേശിലെ ഒരു സ്ഥലമാണ് കടപ്പ, അവിടെ കുഴിക്കുമ്പോൾ കിട്ടുന്ന കല്ലിനും അതേ പേരാണ്. കറുപ്പും വെളുപ്പും പച്ചയും നിറത്തിലുള്ള ആ കല്ലുകൾ വട്ടത്തിലും നീളത്തിലും ചെത്തിയുണ്ടാക്കി നിലം പണിയും.<br />
വീടുപണി നടക്കുന്നതിനിടെ ഒമാനിൽ നിന്ന് ലീവിന് വന്ന ജി.രവിയേട്ടനോട് ആരോ കടപ്പയെ പറ്റി പറഞ്ഞു. പുതുമയുള്ള എന്തിനെയും ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന സ്വഭാവമുള്ള രവികുമാർ (രവിയേട്ടന്റെ ഭാര്യയുടെ പേര് വരെ പുതുമ എന്നാണ്) കടപ്പയെക്കുറിച്ചറിയാൻ കടപ്പ വരെയൊന്നു പോയി നോക്കാൻ തീരുമാനിച്ചു. ലാഭത്തിൽ കടപ്പ വാങ്ങിയാൽ മാത്രം പോര, അത് ചെത്തി മിനുക്കി നിലത്ത് പതിക്കുന്ന പണിക്കാരെ കൂടെ അവിടെ നിന്ന് കൊണ്ടുവരണം. പക്ഷേ ഭാഷയറിയാതെ എങ്ങനെ ഡീൽ ഉറപ്പിക്കും? കഷ്ടകാലം അപ്പോൾ ജി.രവിയേട്ടന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് ഒരു ഫുൾ സ്ലീവ് പോളിസ്റ്റർ ഷർട്ടും ഉജാല മുക്കി തിരുമ്പിയ കോട്ടൺ മുണ്ടും ഉടുത്തിട്ടായിരുന്നു, വള്ളി പിടിക്കും വാസു! പറക്കമുറ്റുന്ന പ്രായത്തിൽ പാണ്ടി ലോറിയിൽ ക്ലീനറായി പോയതുകൊണ്ട് വാസുവിന് അറിയാത്ത ഭാഷയില്ലായിരുന്നു. യാത്രയുടെ കേസ് തീരുമാനമായപ്പോൾ ജി.രവിയേട്ടനോട്, രണ്ടായിരത്തിപത്തിൽ റിലീസ് ആയ ‘ഇൻ ഗോസ്റ്റ് ഹൗസ് ഇൻ’ സിനിമയിലെ നെടുമുടി വേണുച്ചേട്ടന്റെ പോപ്പുലർ ഡയലോഗ് ഞങ്ങളുടെ നാട്ടുകാർ അന്നേ പറഞ്ഞിരുന്നു, ‘നാശത്തിലേക്കാണ് നിങ്ങളുടെ പോക്ക്’</p>
<p>പിറ്റത്തെ ശനിയാഴ്ച വൈകുന്നേരത്തോടെ കടപ്പയിലെത്തിയ ഇരുവരും, ഒരു ലോഡ്ജ് എടുത്ത് കുറച്ച് നേരം കിടന്നുറങ്ങി തീവണ്ടി ലാഗ് ഒക്കെ മാറ്റി.&#8230; <a href="https://deepu.me/2026/02/17/vpv/" class="read-more">Read the rest </a></p>
<p>The post <a href="https://deepu.me/2026/02/17/vpv/">വള്ളി പിടിക്കും വാസു</a> appeared first on <a href="https://deepu.me">Deepu Pradeep</a>.</p>
]]></description>
		
					<wfw:commentRss>https://deepu.me/2026/02/17/vpv/feed/</wfw:commentRss>
			<slash:comments>1</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">2655</post-id>	</item>
		<item>
		<title>സാർ ഒരു മാന്യനാണ്</title>
		<link>https://deepu.me/2026/01/27/sir-orumanyananu/</link>
					<comments>https://deepu.me/2026/01/27/sir-orumanyananu/#respond</comments>
		
		<dc:creator><![CDATA[ദീപു പ്രദീപ്‌]]></dc:creator>
		<pubDate>Tue, 27 Jan 2026 03:47:31 +0000</pubDate>
				<category><![CDATA[കുഞ്ഞ്യേ കഥകള്‍]]></category>
		<guid isPermaLink="false">https://deepu.me/?p=2645</guid>

					<description><![CDATA[<p>ചെന്നൈയിലേക്ക് അതിരാവിലെയുള്ള ഒരു ഫ്ലൈറ്റ് യാത്ര. സിനിമയുടെ ഒരു ആവശ്യത്തിനായതുകൊണ്ട് പ്രൊഡ്യൂസർ ആണ് ടിക്കറ്റ് എടുത്ത് തന്നത്.<br />
ചെക്ക് ഇൻ ചെയ്യുമ്പോൾ എയർലൈൻസ് സ്റ്റാഫ് ‘എമർജൻസി എക്സിറ്റ് സീറ്റ് തരട്ടെ?’എന്ന് ചോദിച്ചു. ‘പ്ലെയിൻ ക്രാഷ് ഉണ്ടാവുമ്പോൾ വാതിൽ തുറക്കുന്ന കാര്യം ഞാൻ ഏറ്റു’ എന്ന് പറഞ്ഞ് ഞാൻ ബോർഡിംഗ് പാസ് വാങ്ങിച്ചു നടന്നു.<br />
സമയം വൈകിയതുകൊണ്ട് ലോഞ്ചിൽ കേറി ബ്രേക്ഫാസ്റ്റ് കഴിക്കാമെന്ന പ്ലാൻ നടന്നില്ല. കടുത്ത വിശപ്പോടെ ഫ്ലൈറ്റിൽ കയറിയ ഞാൻ എന്റെ വിൻഡോ സീറ്റിൽ കയറിയിരുന്ന് ഹെഡ്‍ഫോണിൽ പാട്ടു വെച്ചു.<br />
ടേക്ക് ഓഫ് കഴിഞ്ഞ് ഞാൻ ഒന്ന് മയങ്ങാൻ തുടങ്ങിയപ്പോഴേക്കും എയർ ഹോസ്റ്റസ് വന്ന് വിളിച്ചു, ദേ ഫുഡ്! ഹോ, പ്രൊഡ്യൂസറിന്റെ ഒരു സ്നേഹം! എന്തൊരു കരുതലാണ് എന്റെ കാര്യത്തിൽ.<br />
മച്ച് നീഡഡ് സാന്റ് വിച്ചും ജ്യൂസും കഴിച്ചു തീർന്നിട്ടും എനിക്കെന്റെ ഗ്രാറ്റിട്യൂഡ് അടക്കാനായില്ല, ഞാൻ ഫോണെടുത്ത് പ്രോഡ്യൂസർക്ക് വാട്സാസപ്പിൽ ‘സാർ ഒരു മാന്യനാണ്’എന്ന സ്റ്റിക്കർ അയച്ചിട്ടു. ഫ്ലൈറ്റ് ലാന്റ് ചെയ്ത് നെറ്റ് വരുമ്പോൾ സെൻറ് ആയിക്കോളും.<br />
<span id="more-2645"></span><br />
ചെന്നൈയിൽ ഫ്ലൈറ്റ് ഇറങ്ങി എയർപോർട്ട് ഷട്ടിൽ ബസിൽ കയറിയപ്പോഴും എനിക്ക് വിൻഡോ സീറ്റ് കിട്ടി. അസുലഭ നിമിഷം തന്നെ.<br />
ഫ്ലൈറ്റിൽ എന്റെ 12 A സീറ്റിന്റെ 12 C യിൽ ഇരുന്നിരുന്ന യാത്രക്കാരനാണ് ബസ്സിൽ എന്റെ അരികിലുണ്ടായിരുന്നത്. അയാളുണ്ട് ഞങ്ങൾ വന്ന വിമാന സർവീസിനെക്കുറിച്ചും അതിലെ ജീവനക്കാരെ പറ്റിയും വാതോരാതെ തെറി.<br />
‘ഇങ്ങനൊരു വൃത്തികെട്ട കമ്പനി, നടന്നുപോയാലും ഞാനിനി ഇവരുടെ വിമാനത്തിൽ കയറില്ല’ എന്നുള്ള ജയരാജൻ സഖാവിന്റെ ഫെമസ് ഡയലോഗ് ഒക്കെ പറയുന്നുണ്ട്.<br />
ഞാൻ കാര്യം തിരക്കി.<br />
സംഭവം വിശപ്പിന്റെയാണ്.<br />
കൊച്ചിയിൽ നിന്ന് വിമാനത്തിന്റെ ചക്രം പൊന്തിയ ഉടനെ ആ ജേഷ്ഠൻ സ്വിച്ചിട്ടപോലെ ഉറങ്ങിപ്പോയി, ചക്രം ചെന്നൈയിൽ നിലത്തു തൊട്ടപ്പോഴാണ് കണ്ണ് മിഴിച്ചത്. സ്ലീപ് ഇനേർഷ്യ കഴിഞ്ഞ്, ഈ ഷട്ടിൽ ബസ്സിൽ വെച്ചാണ് ചുള്ളന് താൻ ടിക്കറ്റ് എടുത്തപ്പോൾ ഫുഡ് കൂടി ആഡ് ഓൺ ആയിട്ട് ആഡ് ചെയ്തിരുന്നല്ലോ എന്നുള്ള ബോധം വന്നത്. അന്തംവിട്ട് ഉറങ്ങിയതുകൊണ്ട് ഫുഡ് മിസ്സായി, കാശും പോയി. അപ്പോ തുടങ്ങിയ പ്രാക്കും തെറിവിളിയുമാണ്. സ്വാഭാവികം.<br />
“ഒരു മര്യാദ ഇല്ലേ, നമ്മൾ ഉറങ്ങിയെങ്കിൽ എയർ ഹോസ്റ്റസ്മാർ നമ്മളെ വിളിച്ചുണർത്തി ഫുഡ് തരേണ്ടേ?”<br />
തികച്ചും ന്യായമായ ചോദ്യം.<br />
“എന്നെ ഒന്ന് ഉറക്കെ വിളിച്ചിരുന്നെങ്കിൽ ഞാൻ ഉണരുമായിരുന്നല്ലോ”<br />
“ഉറങ്ങിയ യാത്രക്കാരെ അവര് സാധാരണ വിളിക്കുന്നതാണ്…” ഞാനെന്റെ എക്പീരിയൻസിൽ നിന്ന് ഒരു ലൈൻ പറഞ്ഞു.<br />
“ആണല്ലോ… അപ്പോ തെണ്ടിത്തരം അല്ലേ ഇന്നവരു കാണിച്ചത്?”<br />
ചെങ്ങായി ജാതി രോഷത്തിലാണ്.<br />
അന്നേരം എനിക്ക് എന്തോ ഒരു സംശയം, ഞാൻ അയാള് കാണാതെ എന്റെ ബോർഡിംഗ് പാസ് ഒന്ന് എടുത്ത് നോക്കി. സംശയം എക്സാറ്റായിരുന്നു, ഞാൻ കേറി ഇരുന്ന വിൻഡോ സീറ്റ് അദ്ദേഹത്തിന്റെയായിരുന്നു. വിൻഡോ സീറ്റ് മാത്രമല്ല… കഴിച്ച സാന്റ് വിച്ചും ജ്യൂസും.<br />
ഞാനും പ്രപഞ്ചവും അങ്ങനെത്തന്നെ നിന്നു, വഞ്ചി ചാള ഫ്രീസറിൽ ഇരിക്കുന്ന പോലെ. </p>
<p>‘എമർജൻസി എക്സിറ്റ് സീറ്റ് തരട്ടെ?’ എന്ന് എയർപോർട്ട് എയർലൈൻ സ്റ്റാഫ് ചോദിച്ചപ്പോൾ എന്റെ മനസ്സ് അത് വിൻഡോ സീറ്റ് ആയിരിക്കും എന്നങ്ങ് തീരുമാനിച്ച് പോയതാണ്.&#8230; <a href="https://deepu.me/2026/01/27/sir-orumanyananu/" class="read-more">Read the rest </a></p>
<p>The post <a href="https://deepu.me/2026/01/27/sir-orumanyananu/">സാർ ഒരു മാന്യനാണ്</a> appeared first on <a href="https://deepu.me">Deepu Pradeep</a>.</p>
]]></description>
		
					<wfw:commentRss>https://deepu.me/2026/01/27/sir-orumanyananu/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">2645</post-id>	</item>
		<item>
		<title>ഡെലേലു</title>
		<link>https://deepu.me/2026/01/20/delelu/</link>
		
		<dc:creator><![CDATA[ദീപു പ്രദീപ്‌]]></dc:creator>
		<pubDate>Tue, 20 Jan 2026 02:58:43 +0000</pubDate>
				<category><![CDATA[കുഞ്ഞ്യേ കഥകള്‍]]></category>
		<guid isPermaLink="false">https://deepu.me/?p=2642</guid>

					<description><![CDATA[<p>അർജന്റായിട്ട് എറണാംകുളം പോവുന്ന പോക്കാണ്. പോയിട്ട് വല്ല്യ കാര്യമുണ്ടായിട്ടല്ല; ഞാൻ നാട്ടിൽ നിൽക്കുന്ന ഓരോ ദിവസത്തിനും അറന്നൂറ്‌ റുപ്പീസിന്റെ വാല്യൂവുണ്ട്. രണ്ട് ദിവസം മുൻപ് നാട്ടിലേക്ക് ട്രെയിനിൽ പോന്നപ്പോൾ കാർ സൗത്ത് റെയിൽവെ സ്റ്റേഷനിലെ പാർക്കിങ്ങിലാണ് നിർത്തിയിട്ടത്. ദിവസം 600 രൂപ പാർക്കിങ് ഫീ, ഇതിലും സൗകര്യങ്ങളും കവേർഡ്‌ റൂഫും ഒക്കെയുള്ള കൊച്ചിൻ ഇന്റർനാഷ്‌ണൽ എയർപോർട്ടിൽ പോലും ദിവസം 350 രൂപയെ ഉള്ളൂ.<br />
‘ഈശ്വരാ ഭഗവാനെ ഇന്ത്യൻ റെയിൽവെക്ക് നല്ലത് മാത്രം വരുത്തണേ&#8230;’</p>
<p>തിരിച്ച് സൗത്തിലേക്ക്, കുറ്റിപ്പുറത്തു നിന്നു വൈകുന്നേരത്തെ ഇന്റർസിറ്റിക്കാണ് ഞാൻ ജനറൽ ടിക്കട്ടെടുത്ത് കയറിയത്. പാർക്കിങ് ടിക്കറ്റ് എടുക്കാൻ മറന്നിട്ട് പുതിയ ഫേസ്ബുക്ക് പോസ്റ്റിനുള്ള വകുപ്പുണ്ടാക്കേണ്ട എന്ന് കരുതി ഞാനത് വാലറ്റിൽ തന്നെ ഇല്ലേയെന്നു രണ്ട് മൂന്ന് തവണ ഉറപ്പു വരുത്തിയിരുന്നു. അഞ്ചേ അമ്പതിന് ഷോർണൂർ സ്റ്റേഷനിലെത്തുന്ന ഇന്റർസിറ്റിക്കവിടെ അഞ്ച് മിനുറ്റ് സ്റ്റോപ്പുണ്ട്. തിരക്കിൽ നിന്നൊരു ആശ്വാസം കിട്ടാനും ചായയോ സ്‌നാക്സോ വാങ്ങിക്കാനുമൊക്കെ യാത്രക്കാർ പതിവുപോലെ പുറത്തിറങ്ങിയപ്പോഴാണ് അത് സംഭിച്ചത്, ഒരു മിനുട്ടായപ്പോഴേക്കും ട്രെയിൻ മുന്നോട്ടെടുത്തു. ലോക്കോ പൈലറ്റിന്റെ വികൃതികൾ. ഇരുപത്തഞ്ച് മീറ്റർ പിന്നിടും മുൻപ് അബദ്ധം മനസ്സിലായതുകൊണ്ടാണോ അതോ, സ്റ്റേഷൻ മാസ്റ്റർ വയർലെസ്സിലൂടെ ഫാമിലി ട്രീയിലുള്ളവർക്ക് വിളിച്ചതുകൊണ്ടോ, എന്താണെന്നറിയില്ല വണ്ടി നിർത്തി. പുറത്തിറങ്ങിയ ആളുകളെല്ലാം ഓടിപ്പെടച്ച് ട്രെയിനിൽ തിരിച്ചുകേറി.<br />
<span id="more-2642"></span><br />
ശരിക്കുള്ള അഞ്ച് മിനുറ്റ് കഴിഞ്ഞ് വണ്ടി  ഷൊർണൂർ സ്റ്റേഷൻ പിന്നിട്ട് കുറച്ച് കഴിഞ്ഞപ്പോഴാണ് ടേബിൾ ഫാനിന്റെ മുകൾഭാഗം പോലെ ചുറ്റും നോക്കി നടന്നിരുന്ന അവനെന്റെ അടുത്തേക്കെത്തുന്നത്. എന്നിട്ടൊരു ചോദ്യം,<br />
“എന്നെ കണ്ട്ണ്ടോ ?”<br />
വ്യക്തികളുടെ പേരും, സംഖ്യകളും, തീയതികളും ഒക്കെ എളുപ്പം മറക്കുമെങ്കിലും ഞാൻ എക്സൽ ചെയ്യുന്ന ഒരു കാര്യമുണ്ട്&#8230;. ആളുകളുടെ മുഖം. സൂപ്പർ റിക്കഗനൈസർ എന്ന് ഇംഗ്ലീഷിൽ പറയും. പാസിങ്ങിലൊക്കെ ഒരു  തവണ മാത്രം കണ്ടിട്ടുള്ള ആൾക്കാരെ രണ്ടാമതൊരു തവണ കൂടി കാണുമ്പോൾ തന്നെ ഞാൻ കാച്ച് ചെയ്യും.<br />
“കഴിഞ്ഞ മാസം തൃശൂര് പതൻസില് ഞാൻ ലഡുവും ജിലേബിയും വാങ്ങിക്കുമ്പോൾ മുകളിലെ റെസ്റ്റാരോന്റിൽ നിന്ന് ഭക്ഷണം കഴിച്ചു ഇറങ്ങിവന്ന ബ്ളാക്ക് ടി ഷർട്ടിട്ട പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന പയ്യൻ‌&#8230;?”<br />
അവൻ ആണെന്നോ അല്ലെന്നോ പറഞ്ഞില്ല.<br />
“എന്നെ ഈ ട്രെയിനിൽ വെച്ച് കണ്ടുണ്ടോ?“<br />
‘ഈ ട്രെയിനിൽ എന്റെ മുന്നില് നിന്ന് സംസാരിക്കുന്ന ഇവനെ കാണാതിരിക്കാൻ ഞാനെന്താ പൊട്ടനാ?’<br />
പിന്നെയാണ് ഞാൻ ഞെട്ടിയത്,<br />
’ഇനി ഇവൻ ഡെലൂലു വല്ലതും ആയിരിക്കോ?‘<br />
പക്ഷെ അവനെ എന്നെപോലെ എല്ലാർക്കും കാണാൻ പറ്റുന്നുണ്ടെന്ന് മനസ്സിലായി.<br />
അവൻ വീണ്ടും ചോദിച്ചു,<br />
“എന്നെ കണ്ടുണ്ടോ?”<br />
ഞാനവന്റെ ഇരുതോളിലും കൂടി പിടിച്ച് ‘റാംജി റാവു സ്പീക്കിങ്ങിലെ’ ഇന്നസെന്റ് ചേട്ടൻ ചോദിക്കുന്നത് പോലെ ചോദിച്ചു,<br />
“എന്താ മോനെ നിന്റെ വിഷമം?”</p>
<p>അവൻ കാര്യം പറഞ്ഞു. ഷൊർണൂർ സ്റ്റേഷനിൽ വെച്ച് അപ്രതീക്ഷിതമായി ട്രെയിൻ മുന്നോട്ട് എടുത്തപ്പോൾ ചാടിക്കേറിയ യാത്രക്കാരുടെ കൂട്ടത്തിൽ പെട്ടതായിരുന്നു അവനും. പക്ഷെ പട്ടാമ്പിയിൽ നിന്ന് ഷൊർണൂർ വരെ അവൻ നിന്നിരുന്ന കമ്പാർട്ട്മെന്റ് ഏതാണെന്നു ഇപ്പൊ മനസ്സിലാവുന്നില്ല. അവന്റെ ബാഗ് അവിടെ ഇരിക്കുകയാണ്. അവിടുന്ന് നടക്കാൻ തുടങ്ങിയതാണ്, ബാഗും തേടി&#8230;</p>
<p>അവൻ മുന്നോട്ട് നടന്ന് അടുത്ത ആളുകളോട് പോയി ചോദിക്കാൻ തുടങ്ങി,<br />
“എന്നെ കണ്ടുണ്ടോ?”&#8230; <a href="https://deepu.me/2026/01/20/delelu/" class="read-more">Read the rest </a></p>
<p>The post <a href="https://deepu.me/2026/01/20/delelu/">ഡെലേലു</a> appeared first on <a href="https://deepu.me">Deepu Pradeep</a>.</p>
]]></description>
		
		
		
		<post-id xmlns="com-wordpress:feed-additions:1">2642</post-id>	</item>
		<item>
		<title>2025</title>
		<link>https://deepu.me/2025/12/27/2025/</link>
		
		<dc:creator><![CDATA[ദീപു പ്രദീപ്‌]]></dc:creator>
		<pubDate>Sat, 27 Dec 2025 11:51:07 +0000</pubDate>
				<category><![CDATA[Updates]]></category>
		<guid isPermaLink="false">https://deepu.me/?p=2639</guid>

					<description><![CDATA[<p>ഒരു ദിവസം കുറഞ്ഞത് ഒരു ചെറുകഥയെങ്കിലും വായിക്കുക എന്നൊരു റിസലൂഷൻ രണ്ടായിരത്തി ഇരുപത്തിയഞ്ചിന്റെ തുടക്കത്തിൽ എടുത്തിരുന്നു. മാർച്ച് വരെ കുഴപ്പമില്ലാതെ മുന്നോട്ട് പോയതുകൊണ്ട് ആ ഷീറ്റിന്റെ ലിങ്ക് ഷെയർ ചെയ്ത് അതെന്റെയൊരു പബ്ലിക് കമിറ്റ്മെന്റ് ആക്കി. പിന്നീട് ഞാൻ വായിച്ചില്ലെങ്കിൽ അത് ആ ഗൂഗിൾ ഷീറ്റ് ഫോളോ ചെയ്യുന്നവർ കാണുമെന്നും, ‘ഇവന് ഇതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ?’ എന്ന് പറയുമെന്നും ഉറപ്പായതോടെ വായന മുടങ്ങിയില്ല (സൈക്കോളജിക്കൽ മൂവ്).<br />
എന്നുമൊന്നും വായിക്കാൻ കഴിഞ്ഞില്ലെങ്കിലും മിസ്സായ ദിവസങ്ങൾക്ക് പകരം വേറെ വായിച്ച്, ഈ വർഷം ഏകദേശം 480 ചെറുകഥകൾ പൂർത്തിയാക്കാൻ കഴിഞ്ഞു. ആ ഒരു റിസലൂഷൻ കൊണ്ട് എന്റെ വായന രണ്ടിരട്ടിയായി കൂടി എന്നതാണ്‌ ഏറ്റവും വല്യ കാര്യം. 2025, ഞാൻ ജീവിതത്തിലിന്നേവരെ വെച്ച് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച വർഷവുമായി.<br />
44 പുസ്തകങ്ങൾ.<br />
ഏതാണ്ട് ഏഴായിരത്തിയഞ്ഞൂറ് പേജുകൾ!</p>
<p>അതുപോലെ ഏറ്റവും കൂടുതൽ സിനിമകൾ തിയേറ്ററിൽ പോയി കണ്ട വർഷവും രണ്ടായിരത്തി ഇരുപത്തിയഞ്ച് തന്നെയാണ്, 43 ചിത്രങ്ങൾ.<br />
തൊടിയിൽ ഇരുപത്തിരണ്ട് മരത്തൈകൾ നട്ടു.<br />
കഴിഞ്ഞ കുറെ കാലമായിട്ട് മനസ്സിലുണ്ടായിരുന്ന രണ്ടാഗ്രഹങ്ങൾ… ഇയർ പിയേഴ്സിങ്ങും ചെയ്തു, ടാറ്റൂവും അടിച്ചു.</p>
<p>പക്ഷേ ഇതിനേക്കാളൊക്കെ സന്തോഷം തന്നതും, 2025 പ്രിയപ്പെട്ടതായതും എന്റെ എഴുത്തിന്റെ സ്ഥിരത കാര്യമായിട്ട് കൂടിയതിന്റെ പേരിലാണ്. ചെറുതും വലുതുമായി 22 കഥകൾ ഈ വർഷം എഴുതി. ആ പേഴ്സണൽ റെക്കോർഡ് കൂടിയായത്തോടെ എന്റെ രണ്ടാമത്തെയും മൂന്നാമത്തെയും പുസ്തകങ്ങൾ സെറ്റ്. ആദ്യ നോവലിന്റെ രചനയും നടക്കുന്നു.<br />
സിനിമകളുടെ എഴുത്തിനെകുറിച്ച് പറയുന്നില്ല, സ്ക്രീനിലെത്തും വരെ അത് ഒരെഴുത്തുകാരന് കണക്ക് വെക്കാൻ പറ്റുന്നതോ, ഒരു കണക്കിലും പെടുന്നതോ, സിനിമയ്ക്കുള്ളിലുള്ളവർ തന്നെ കണ്ടില്ലെന്ന് നടിക്കുന്നതോ ആയൊരു മെട്രിക് ആണ്.</p>
<p>2016 തൊട്ട് ഓരോ വർഷവും വായിച്ച പുസ്തകങ്ങൾ ബ്ലോഗിലൊരു പേജുണ്ടാക്കി ലിസ്റ്റ് ചെയ്യുന്നുണ്ട്. അടുത്തവർഷം തൊട്ട് വായിക്കുന്ന ഓരോ പുസ്തകങ്ങളെക്കുറിച്ചും ചെറിയൊരു കുറിപ്പ് കൂടി അവിടെ ചേർക്കാനുള്ള ഒരു പ്ലാനുണ്ട്.&#8230; <a href="https://deepu.me/2025/12/27/2025/" class="read-more">Read the rest </a></p>
<p>The post <a href="https://deepu.me/2025/12/27/2025/">2025</a> appeared first on <a href="https://deepu.me">Deepu Pradeep</a>.</p>
]]></description>
		
		
		
		<post-id xmlns="com-wordpress:feed-additions:1">2639</post-id>	</item>
		<item>
		<title>മംഗളോദയം ബൗൺസേർസ്</title>
		<link>https://deepu.me/2025/12/22/mangalodhayam/</link>
		
		<dc:creator><![CDATA[ദീപു പ്രദീപ്‌]]></dc:creator>
		<pubDate>Mon, 22 Dec 2025 16:40:09 +0000</pubDate>
				<category><![CDATA[കുഞ്ഞ്യേ കഥകള്‍]]></category>
		<guid isPermaLink="false">https://deepu.me/?p=2632</guid>

					<description><![CDATA[<p>പണ്ട് മംഗളം മനോരമ ആഴ്ചപ്പതിപ്പുകളിൽ വന്നിരുന്ന സുധാകർ മംഗളോദയത്തിന്റെ നോവലുകൾ വായിച്ച് അഡിക്റ്റ് ആയി, ഇനി ജീവിതത്തിൽ എന്ത് സ്ഥാപനം തുടങ്ങുകയാണെങ്കിലും അതിന് ‘മംഗളോദയം’ എന്ന് പേരിടും എന്ന ദൃഢപ്രതിജ്ഞ എടുക്കുകയും, അടുത്ത മാസം തന്നെ നിർഭാഗ്യവശാൽ ആർമി റിക്രൂട്ട്മെന്റ് കിട്ടി പോവുകയും ചെയ്യേണ്ടി വന്ന ചന്ദ്രൻ നാല്പത്തിയാറ് റിട്ടയേഡ് ആയി തിരിച്ചു വന്നപ്പോൾ തുടങ്ങിയത് ഒരു ബൗൺസർ സർവീസ് ഏജൻസിയാണ്, ‘മംഗളോദയം’. എ മാൻ ഓഫ് ഹിസ് വേർഡ്. </p>
<p>നമ്മള് മനുഷ്യന്മാരുടെ ഇടയിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു ചന്ദ്രൻ നാൽപ്പത്തിയാറ്. അജ്ജാദി എടുപ്പും ഉയരവും. ഏതാണ്ട് അതേപോലെയുള്ള എട്ടുപത്ത് സ്റ്റാഫുകളെയും ചന്ദ്രേട്ടന് ലഭിച്ചു. മസിലുള്ള ചില മണ്ടന്മാരില്ലേ, കൂടെയുള്ള പത്തിൽ അങ്ങനെ ഒരാള് പോലും ഉണ്ടാവരുതെന്നായിരുന്നു ചന്ദ്രേട്ടന്റെ നിർബന്ധം. അതുകൊണ്ട് ചന്ദ്രേട്ടൻ ഓരോരുത്തരെയും വളരെ ശ്രദ്ധയോടെ തിരഞ്ഞെടുത്തു. മണ്ടന്മാരില്ലാത്ത മസിലന്മാർ ന്നായിരുന്നു മംഗളോദയത്തിന്റെ മേജർ സെല്ലിങ് പോയന്റ്.</p>
<p>ഗോൾഡൻ ബട്ടൺ ഉള്ളൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറിന്റെ ഒരു ജ്വല്ലറി ഉത്ഘാടനമായിരുന്നു മംഗളോദയത്തിന്റെ ആദ്യത്തെ വർക്ക്. ജനസാഗരം&#8230; ഗസ്റ്റ് ആയ ഇൻഫ്ലുവൻസർ വന്നിറങ്ങിയതോടെ ജനക്കൂട്ടത്തിന്റെ ആവേശം ചെക്ക് ഡാം പൊട്ടി (അണ എന്നൊക്കെ പറഞ്ഞാൽ ഓവറാവും) പക്ഷെ മംഗളോദയത്തിന്റെ എഫിഷ്യന്റ് ബൗണ്സർമാർ തങ്ങളുടെ ഡ്യൂട്ടി ഭംഗിയായി<br />
നിർവ്വഹിച്ച് താരത്തെ അകത്തെത്തിച്ചു. അതിലും എഫിഷ്യന്റ് ആയ മംഗളോദയത്തിന്റെ ചന്ദ്രേട്ടൻ ആകട്ടെ ജ്വല്ലറിക്ക് ചുറ്റും നടന്ന് കനത്ത സർവയ്‌ലൻസ് നടത്തുകയായിരുന്നു.<br />
ഇതിനിടെ അവിടെ ചുറ്റിപറ്റി നിന്നിരുന്ന ഒരുത്തനെ സംശയം തോന്നി ചന്ദ്രൻ സാർ കസ്റ്റഡിയിലെടുത്തു. ബാക്കി ബൗണ്സർമാർക്കില്ലാത്ത ഒരു സാധനം ആൾക്കുണ്ടല്ലോ, മിലിട്ടറി ഇന്റയൂഷ്യൻ.<br />
<span id="more-2632"></span><br />
ഉദ്ഘാടനവും സ്റ്റേജ് പ്രോഗ്രാമും കഴിഞ്ഞ ഇൻഫ്ലുവൻസർ ജനസാഗരത്തിന് ഇടയിൽ നിർത്തിയിട്ടിരുന്ന പച്ച ഹോണ്ടാ സിവിക്കിന് അടുത്തേക്ക് വന്ന് കേറാൻ വേണ്ടി നോക്കുമ്പോൾ ഡോർ തുറക്കുന്നില്ല. കാർ ലോക്കാണ്, കാറിന്റെ ചാവി ചന്ദ്രേട്ടന്റെ കയ്യിലുള്ള കാറിന്റെ ഡ്രൈവറിന്റെ കയ്യിലാണല്ലോ!<br />
പ്രിയപ്പെട്ടവരേ ആ മസിലുള്ള മണ്ടൻ ചന്ദ്രേട്ടൻ തന്നെയായിരുന്നു!!</p>
<p>ഉദയത്തിനേക്കാൾ സ്പീഡിൽ അസ്തമയവും സംഭവിച്ചതോടെ ചന്ദ്രൻ നാൽപ്പത്തിയാറ് സംരംഭകത്വത്തിൽ നിന്ന് റിട്ടയർമെന്റ്  എടുത്തു. ചന്ദ്രേട്ടൻ ബിസിനസ്സിൽ തുടർന്നിരുന്നെങ്കിൽ നമുക്ക് ലഭിച്ചേക്കാമായിരുന്ന സ്ഥാപനങ്ങളെക്കുറിച്ച് ഞാൻ വെറുതെയോർക്കാറുണ്ട്&#8230; മംഗളോദയം എന്റർടൈൻമെന്റസ് (അത് ആൾറെഡി നടന്നു),<br />
മംഗളോദയം കുഴിമന്തി, മംഗളോദയം ലബാൻ, മംഗളം ബൺമസ്‌കയും ഉദയംചായയും&#8230;</p>
<p>രണ്ടാം റിട്ടയർമെന്റിനു ശേഷവും പക്ഷെ ചന്ദ്രേട്ടൻ ജിമ്മും പൊതുസേവനവും ഒക്കെയായി ആക്‌റ്റീവ് ആയിരുന്നു. വർക്ക്ഔട്ട് കഴിഞ്ഞാൽ ചന്ദ്രേട്ടന്റെ ഇഷ്ടം ഫുട്‌ബോളാണ്. ഇഷ്ടന് അത് കളിക്കുന്നതും കാണുന്നതിലും ഇഷ്ടം നിയന്ത്രിക്കുന്നതാണ്. ചന്ദ്രേട്ടനാണ് കളിയിലെ റഫറിയെങ്കിൽ ഒരു മിലിട്ടറി ടച്ച് മത്സരത്തിലുടനീളം കാണാൻ പറ്റും. കളിക്കാർക്ക് മാത്രമല്ല, പന്തിന് വരെ ഒരച്ചടക്കം കാണും. റോഡിലേക്കും അടുത്തുള്ള വീടിന്റെ തൊടിയിലേക്കുമൊന്നും പന്ത് പോവൂല!</p>
<p>ഒരു ദിവസം ചന്ദ്രേട്ടൻ ജിമ്മിൽ നിന്ന് വീട്ടിലെത്തിയപ്പോൾ അപ്പുറത്തെ പഞ്ചായത്തിലെ ചന്ദ്രേട്ടന്റെ ഒരു പരിചയക്കാരനുണ്ട് ഒരു ശുപാർശ കോൾ ചെയ്യുന്നു. അയാളുടെ മകൻ നടത്തുന്ന ടൂർണ്ണമെന്റില് ചെറിയൊരു പ്രശ്നം, മാച്ച് നിയന്ത്രിക്കാൻ ആളില്ല.<br />
“ചന്ദ്രാ&#8230;വരാമെന്നു പറഞ്ഞിരുന്ന ആള് ലാസ്റ്റ് മിനുറ്റ് പറ്റിച്ചതാ. ഇവരെ ഒന്ന് സഹായിക്കണം. ടീമുകൾ രണ്ടും അവിടെ വെയിറ്റിങാ”<br />
മത്സരത്തിന് മുൻപ് മുഴുവൻ ശമ്പളവും വാങ്ങിക്കുന്നതാണ് ചന്ദ്രേട്ടന്റെ രീതി.&#8230; <a href="https://deepu.me/2025/12/22/mangalodhayam/" class="read-more">Read the rest </a></p>
<p>The post <a href="https://deepu.me/2025/12/22/mangalodhayam/">മംഗളോദയം ബൗൺസേർസ്</a> appeared first on <a href="https://deepu.me">Deepu Pradeep</a>.</p>
]]></description>
		
		
		
		<post-id xmlns="com-wordpress:feed-additions:1">2632</post-id>	</item>
		<item>
		<title>ഓണം ബമ്പർ</title>
		<link>https://deepu.me/2025/12/06/onam_bumper/</link>
		
		<dc:creator><![CDATA[ദീപു പ്രദീപ്‌]]></dc:creator>
		<pubDate>Sat, 06 Dec 2025 11:10:12 +0000</pubDate>
				<category><![CDATA[കുഞ്ഞ്യേ കഥകള്‍]]></category>
		<guid isPermaLink="false">https://deepu.me/?p=2453</guid>

					<description><![CDATA[<p>അങ്ങ് ദൂരെ, സൗത്ത് കൊറിയയിലെ സിയോളിൽ കിടക്കുന്ന ഒരു ഹോം അപ്ലയൻസ് കമ്പനിക്ക്, ഇവിടെ കേരളത്തിൽ മലപ്പുറം ജില്ലയിൽ കിടക്കുന്ന രണ്ട് കുടുംബങ്ങളിൽ എന്തൊക്കെ മാറ്റം വരുത്താം? വീട് വൃത്തിയാക്കാം, വസ്ത്രം കഴുകാം, ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാം, പാത്രം കഴുകാം&#8230; അങ്ങനെ പലതും ചെയ്യാം, പക്ഷെ ആ മൾട്ടി നാഷ്ണൽ കമ്പനി ചെയ്തത് വേറൊന്നാണ് (പോസ്റ്റിന് പെയ്ഡ് കൊളാബ് തരാത്തതുകൊണ്ടാണ് കമ്പനിയുടെ പേര് വെക്കാത്തത്).</p>
<p>ഇപ്പോ ചെത്തിയിറക്കിയ തെങ്ങിൻ കള്ളിന്റെ മുഖശ്രീയുള്ള ഹരിഹരനും, മൈത്രേയന്റെ മീശയും മറഡോണയുടെ ഹെയർ സ്റ്റൈലുമുള്ള ശശികാന്തനും ബന്ധുക്കൾ എന്നതിലുപരി സുഹൃത്തുക്കൾ കൂടിയായിരുന്നു. തൊണ്ണൂറുകളിൽ ഒമാനിലെത്തിയ ഹരിഹരൻ, തന്റെ അച്ഛമ്മയുടെ അനിയത്തിയുടെ മകളുടെ മകനായ ശശികാന്തനെ കൂടി ഒമാനിലേക്ക് കൊണ്ടുപോയി. ഒമാൻ കാലത്തിന്റെ ആരംഭത്തിലെ അറുതിയിലും വറുതിയിലും ഒരുമിച്ച് ജീവിച്ചതോടെ, അകന്ന ബന്ധുക്കൾ ആയിരുന്ന അവരുടെ ബന്ധം അടുത്തു. റിട്ടയർ ചെയ്തു നാട്ടിൽ വന്നിട്ടും എന്നും പരസ്പരം ഗുഡ്മോർണിംഗ് അയയ്ക്കുന്ന, എല്ലാ വാട്സപ്പ് സ്റ്റാറ്റുകൾക്കും പച്ച ലൈക്ക് കൊടുക്കുന്ന അഭേദ്യബന്ധം. ഹരിഹരൻ അറ്റാക്ക് വന്ന് അഡ്മിറ്റ് ആയപ്പോൾ ശശികാന്തൻ പുഷ്പാഞ്ജലി വരെ കഴിച്ചിട്ടുണ്ട് എന്ന് പറയുമ്പോൾ തന്നെ അറിയാലോ&#8230;</p>
<p><span id="more-2453"></span><br />
അങ്ങനെ ഹരിഹരന്റെയും ശശികാന്തന്റെയും ജീവിതം ഒരു ബഷീറിയൻ ഭാഷയിൽ പറഞ്ഞാൽ ശുഭ്രസുന്ദരവും അച്ഛസ്ഫടിക സങ്കാശവുമായി പോവുകയായിരുന്നു, രണ്ടായിരത്തി ഇരുപത്തിയഞ്ച് ചിങ്ങം വരെ. പിന്നെ എന്തുണ്ടായി?<br />
തറവാട്ടിൽ ഭാഗം നടക്കുമ്പോൾ ശശികാന്തൻ തന്റെ മൂത്ത ജേഷ്ഠന്റെ അച്ഛന് വിളിച്ച് നേടിയെടുത്ത റോഡ് സൈഡിലെ അമ്പത് സെന്റിൽ പുതിയൊരു വീട് വെച്ചു, കണ്ടംമ്പററി. ഗ്രേ-വൈറ്റ് ഇന്റീരിയറും, ഫ്ലാറ്റ് റൂഫും, അസിമെട്രിക്കൽ കോംപോസിഷനുമുള്ള മിനിമൽ ഡിസൈൻ, പിടുത്തംവിട്ട കണ്ടംമ്പററി.<br />
ഹൗസ് വാമിങ്ങിനു ക്ഷണിക്കാനായി ശശികാന്തൻ വീട്ടിലെത്തിയപ്പോൾ തന്നെ ഹരിഹരൻ പറഞ്ഞു.<br />
“വീട്ടിലേക്ക് മൈക്രോ വേവ് ഓവൻ നീ വേറെ വേടിക്കണ്ട, ന്റെ വക.”<br />
“ഹരിയേട്ടാ, ഗ്രേ വൈറ്റ് കളർ തന്നെ വേണം… വീട് കണ്ടംമ്പററിയാണ്”<br />
കണ്ടത്തില് വീട് വെക്കുന്നതിനെയാണോ കണ്ടംമ്പററി എന്ന് പറയുന്നതെന്ന് ഹരിഹരൻ സംശയിച്ചു. ശശികാന്തന്റെ കാർ ഗെയ്റ്റ് കടന്നതും, ഗൂഗിൾ അമ്മായിയുടെ മകൻ ജെമിനെയ് മോനാണ് ഹരിഹരന് കാര്യങ്ങൾ വ്യക്തമാക്കി കൊടുത്തത്.</p>
<p>ശശികാന്തൻ അന്നത്തെ ക്ഷണിക്കൽ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ഭാര്യയെ വിളിച്ചിട്ട് പറഞ്ഞു<br />
“കണ്ടോ… ഇങ്ങനെ ഒരു ബന്ധുവിനെ കിട്ടാൻ സുകൃതം ചെയ്യണം. നിന്റെ കുടുംബത്തിൽ ആരെങ്കിലുമുണ്ടോ ഇങ്ങനെ?”<br />
“ഉണ്ടായിരുന്നല്ലോ, വേണുവേട്ടൻ. അയാളുടെ മോളുടെ കല്യാണത്തിന് രണ്ടാമത് പായസം കിട്ടിയില്ലെന്ന് പറഞ്ഞ് നിങ്ങൾ തല്ലും പിടി ഉണ്ടാക്കിയില്ലായിരുന്നെങ്കിൽ ഇപ്പോ നമുക്കൊരു ഫ്രിഡ്ജ് എങ്കിലും വാങ്ങിത്തന്നേനെ”<br />
ശശികാന്തൻ ഒന്നും മിണ്ടിയില്ല.</p>
<p>ഹൗസ് വാമിങ്ങിന്റെ അന്ന് രാവിലെ തന്നെ ഹരിഹരൻ പകുതി പഴുത്ത നീലം മാങ്ങയുടെ നിറമുള്ള ഷർട്ടുമിട്ട് പോയി. മാർഗ്ഗമദ്ധ്യേ വളാഞ്ചേരിയിലെ ടൗണിലെ ഒരു ഹോം അപ്ലയൻസ് ഷോപ്പിൽ ശശികാന്തന്റെ ആഗ്രഹപ്രകാരം ഗ്രേ കളർ മൈക്രോ വേവ് ഓവൻ തന്നെ വാങ്ങിച്ചു.<br />
ഇനിയാണ് ഇൻസൈറ്റിംഗ് ഇൻസിഡന്റ്. ഓണ സീസൺ ആയതുകൊണ്ട് പ്രസ്തുത കമ്പനിയുടെ ഒരു മെഗാ സമ്മാന പദ്ധതി നടക്കുന്നുണ്ടായിരുന്നു. സെറ്റുമുണ്ട് തൊട്ട് സ്വിഫ്റ്റ് കാർ വരെ കൊടുക്കുന്ന ഗ്രാന്റ് നറുക്കെടുപ്പ്. ഹരിഹരൻ സ്വതവേ അങ്ങനത്തെ സമ്മാനം പദ്ധതിയിലൊന്നും വലിയ താല്പര്യം ഇല്ലാത്ത ആളാണ്.&#8230; <a href="https://deepu.me/2025/12/06/onam_bumper/" class="read-more">Read the rest </a></p>
<p>The post <a href="https://deepu.me/2025/12/06/onam_bumper/">ഓണം ബമ്പർ</a> appeared first on <a href="https://deepu.me">Deepu Pradeep</a>.</p>
]]></description>
		
		
		
		<post-id xmlns="com-wordpress:feed-additions:1">2453</post-id>	</item>
		<item>
		<title>ക്യൂ കഥ</title>
		<link>https://deepu.me/2025/10/29/que_katha/</link>
		
		<dc:creator><![CDATA[ദീപു പ്രദീപ്‌]]></dc:creator>
		<pubDate>Wed, 29 Oct 2025 11:08:27 +0000</pubDate>
				<category><![CDATA[കുഞ്ഞ്യേ കഥകള്‍]]></category>
		<guid isPermaLink="false">https://deepu.me/?p=2451</guid>

					<description><![CDATA[<p>ആർക്കെങ്കിലും ബാങ്കിലെയോ മറ്റ് ഓഫീസുകളിലെയോ കൗണ്ടറിൽ പോയി ക്യൂ നിന്നിട്ട് അവസാനം നമ്മുടെ ഊഴം വരുമ്പോൾ കൃത്യമായിട്ട് അവിടുത്തെ സ്‌ട്രാപ്ലറിൻ്റെ പിൻ തീരുക, പ്രിന്ററിന്റെ മഷി തീരുക, സ്വൈപ്പിംഗ് മെഷീനിന്റെ ചാർജ് കഴിയുക തുടങ്ങിയ പ്രതിഭാസങ്ങൾ സംഭവിക്കാറുണ്ടോ?<br />
സമയം എപ്പഴും ബെസ്റ്റ് ആയതുകൊണ്ട് എനിക്കത് സ്ഥിരമാണ്. മൾട്ടിപ്പിൾ കൗണ്ടറുകൾ ഉള്ള സ്ഥലമാണെങ്കിൽ വേഗത്തിൽ ഒഴിവാവാൻ വേണ്ടി ക്യൂ ചൂസ് ചെയ്യുന്നതിന്റെ മുൻപ് ആദ്യം അവിടെയിരിക്കുന്ന ഓരോ സ്റ്റാഫിന്റെയും എഫിഷ്യൻസിയും വേഗതയും നോക്കുന്ന ഒരു പതിവുണ്ട് എനിക്ക്. എന്നിട്ടും പറ്റും, നല്ല എ ക്ലാസ് പറ്റുകൾ. </p>
<p>‘ഗുരുവായൂരമ്പല നടയിൽ’ ന്റെ ദുബായ് ഷെഡ്യൂൾ ഷൂട്ടിങ്ങിന് പോവാനായി നെടുമ്പാശ്ശേരി എയർപോർട്ട് ഇമിഗ്രേഷനിൽ നിൽക്കുന്ന ക്യൂ. എന്റെ ആദ്യത്തെ ഇമിഗ്രേഷൻ കൗണ്ടർ എക്പീരിയൻസ്.<br />
ഞാനാണെങ്കിൽ അബുദാബിയിൽ നിന്ന് ഒരു വയസ്സ് തികയും മുൻപ് നാട്ടിലേക്ക് വന്ന്, മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ജന്മനാട്ടിലേക്ക് പോവുന്ന ആ ഒരു എക്സൈറ്റ്മെന്റിലാണ്. മുപ്പത്തിമൂന്നു വർഷം കഴിഞ്ഞുള്ള യാത്രയാണെന്നു അറിയുമ്പോൾ ഇവിടുത്തെ ഉദ്യോഗസ്ഥൻ വിഷ് ചെയ്യുമെന്നും, യു.എ.യി ലെ ഉദ്യോഗസ്ഥൻ ‘വെൽകം ബാക്ക്’ എന്നും പറയുമെന്നൊക്കെയായിരുന്നു എന്റെ മനസ്സിൽ. പക്ഷേ എന്റെ കൗണ്ടറിൽ ഡയമണ്ട് കട്ട് മീശയും, പുരികം ഡിവൈഡ് ചെയ്യുന്ന പഴയൊരു സ്റ്റിച്ചിന്റെ പാടുമുള്ള ഒരു അസാധ്യ ഗൗരവക്കാരൻ ചെങ്ങായി ആയിരുന്നു ഇമിഗ്രേഷൻ ഉദ്യോഗസ്ഥനായിട്ട് ഉണ്ടായിരുന്നത്.</p>
<p><span id="more-2451"></span><br />
ക്യൂവിൽ മുന്നിലുണ്ടായിരുന്ന ഒരാളുടെ പാസ്പോർട്ട് നോക്കി ഡയമണ്ട് കട്ട് മീശക്കാരൻ, അയാൾക്കെതിരെ വർഷങ്ങൾക്ക് മുൻപ് സൗദിയിലെ സ്പോൺസർ കൊടുത്ത എന്തോ കേസുണ്ടെന്ന് പറഞ്ഞ് ചോദ്യം ചെയ്തു ഒടുവിൽ വേറൊരു ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ആ പാവത്തിനെ അപ്പുറത്തെ ഒരു റൂമിലേക്ക് കൊണ്ടുപോയി. ക്യൂവിലെ അടുത്ത ചെസ്റ്റ് നമ്പർ ചെന്നു നിന്നു. അവന്റെ പേരിൽ നാട്ടിലെ തീർപ്പാവാത്ത ഒരു രാഷ്ട്രീയ സംഘർഷത്തിന്റെ പൊലീസ് കേസുണ്ടെന്ന കാര്യത്തിന് അവനെയും രണ്ടുമിനുട്ട് പിടിച്ച് വിരട്ടി ക്യൂവിൽ നിന്നും മാറ്റി നിർത്തി. ന്യൂക്ലിയർ റിയാക്റ്റർ ലീക്കായ പോലൊരു അന്തരീക്ഷം എന്റെ ആ ക്യൂവിലുണ്ടായിരുന്നവരിൽ ഉണ്ടായി. എക്സൈറ്റ്മെന്റ് എല്ലാം പോയ ഞാൻ ആലോചിച്ചു, എട്ടാം മാസത്തെ എന്റെ ഫ്ലൈറ്റ് യാത്രയിൽ എയർപോട്ടില് മൂത്രമൊഴിച്ച ആ കേസിൽ ലുക്കൗട്ട് നോട്ടീസ് ഉണ്ടായിരിക്കോ?</p>
<p>ഈ കലാപരിപാടി ഒക്കെ കാരണം സമയം പോവുന്നത് കൊണ്ട് ഞാൻ നൈസായി അപ്പുറത്തെ ക്യൂവിലേക്ക് കേറി, അല്ലാതെ പേടിച്ചിട്ടൊന്നും അല്ല. മറ്റേതിലും രണ്ട് ആള് പിറകിലാണ് ഞാൻ ഈ ക്യൂവിൽ. പക്ഷേ ഇവിടുത്തെ ഉദ്യോഗസ്ഥന്റെ മുഖത്ത് പുഞ്ചിരിയൊക്കെയുണ്ട്, ഹാ ഫ്രണ്ട്ലി.<br />
പഴയ ക്യൂവിൽ എന്റെ തൊട്ടുപിന്നിലുണ്ടായിരുന്ന കുടമ്പുളിയുടെ ചിത്രമുള്ള കോട്ടൺ ഷർട്ട് ഇട്ടവൻ, ഞാനും കൂടി രക്ഷപെടുന്നത് കണ്ടതോടെ,  വിരണ്ട് വിപ്രനാംശം സംഭവിച്ചാണ് ആ കൗണ്ടറിലെത്തിയത്. ഇങ്ങനെ പേടിച്ചാലോ!<br />
അവന്റെ പാസ്പോർട്ട് വിശദമായി മറിച്ചു നോക്കിയിട്ട് ഡയമണ്ട് അവനോട് ചോദിച്ചു,<br />
“ഈ അടുത്ത് എങ്ങോട്ടേക്കെങ്കിലും വിദേശയാത്ര നടത്തിയിട്ടുണ്ടോ?”<br />
“ഉണ്ട് സാർ, ജയ്സാൽമീർ”<br />
“ജയ്സാൽമീർ ഇന്ത്യയിലാടാ പൊട്ടാ!” തൊട്ടടുത്ത ക്യൂവിലുണ്ടായിരുന്ന കുടമ്പുളിയുടെ കൂട്ടുകാരൻ ഉറക്കെ വിളിച്ചുപറഞ്ഞു.<br />
ക്യൂവില് ഫുള്ള് ചിരി. പുരികത്തിലെ സ്റ്റിച്ചിൽ വിരലുകൊണ്ട് ഒന്നോടിച്ച് ഡയമണ്ടിന്റെ നോട്ടം. ചിരി പോയി. </p>
<p>ഇനിയാണ് നായിക വരുന്നത്. കാനഡയിലേക്ക് പഠിക്കാൻ പോവുന്ന, ആദ്യമായി ഫ്ലൈറ്റിൽ കേറുന്ന ഒരു കുട്ടി.&#8230; <a href="https://deepu.me/2025/10/29/que_katha/" class="read-more">Read the rest </a></p>
<p>The post <a href="https://deepu.me/2025/10/29/que_katha/">ക്യൂ കഥ</a> appeared first on <a href="https://deepu.me">Deepu Pradeep</a>.</p>
]]></description>
		
		
		
		<post-id xmlns="com-wordpress:feed-additions:1">2451</post-id>	</item>
		<item>
		<title>ഷെട്ടി ഹോമം</title>
		<link>https://deepu.me/2025/10/15/shetty_homam/</link>
		
		<dc:creator><![CDATA[ദീപു പ്രദീപ്‌]]></dc:creator>
		<pubDate>Wed, 15 Oct 2025 11:06:47 +0000</pubDate>
				<category><![CDATA[കുഞ്ഞ്യേ കഥകള്‍]]></category>
		<guid isPermaLink="false">https://deepu.me/?p=2449</guid>

					<description><![CDATA[<p>സിനിമ മനുഷ്യന്മാരെ സ്വാധീനിക്കുമോ ഇല്ലയോ എന്ന ചർച്ചകൾ എല്ലാ കാലത്തും നടക്കുന്ന ഒന്നാണല്ലോ. നമ്മുടെ ഒരു പരിചയക്കാരൻ ഗിരിയെ സിനിമ സ്വാധീനിച്ചത് വല്ലാത്ത ഒരു രീതിയിലായിരുന്നു. 1999 മാർച്ചിൽ, എഫ്.ഐ.ആർ സിനിമ റിലീസ് ഡേ ക്ക് തിരൂർ ഖയാമിൽ നിന്നാണ് ഗിരി ആദ്യം കാണുന്നത്. വില്ലൻ നരേന്ദ്ര ഷെട്ടിയും ആ ബി.ജി.എമ്മും ഗിരിയുടെ ഉള്ളിൽ കേറിയപ്പോൾ അതേ സിനിമ വീണ്ടും വീണ്ടും കാണാൻ ഗിരി തിയേറ്ററിൽ കേറിയത് പതിനാല് തവണ. അതിൽ പന്ത്രണ്ടാമത്തെ തവണ കാണാൻ തിയേറ്ററിൽ പോയപ്പോഴാണ് പിൽക്കാലത്ത് ഭാര്യ ആയ രേഖയെ കാണുന്നതും ഇഷ്ടപെടുന്നതും. അതോടെ ഗിരിയുടെ ജീവിതരേഖയിൽ എഫ്.ഐ.ആർ സിനിമയ്ക്കുള്ള പ്രസക്തി കൂടി. </p>
<p>ഇതൊക്കെ ഏതൊരു സിനിമാ പ്രേമിയുടെ ജീവിതത്തിലും സംഭവിക്കാൻ സാധ്യത ഉള്ളതൊക്കെ തന്നെയേയുള്ളൂ എന്നു വിചാരിച്ചെങ്കിൽ തെറ്റി.<br />
ഗിരിക്കും രേഖയ്ക്കും ആദ്യത്തെ കുട്ടി ഉണ്ടായപ്പോൾ ആയിരുന്നു പ്രശ്നം, കൊച്ചിന് നരേന്ദ്ര ഷെട്ടി എന്നു പേരിടണം എന്ന തീരുമാനം ഗിരി ഉറക്കെ പ്രഖ്യാപിച്ചു. നരേന്ദ്രഷെട്ടിയുടെ സ്റ്റൈലും കരിസ്മയും കോൺഫിഡൻസും ഇനി ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ അതും, ഗിരിയെ അത്രമേൽ സ്വാധീനിച്ചിരുന്നു. ഭാര്യ അടക്കം എല്ലാ ബന്ധു മിത്രാദികളും ഒരേ ഉടക്ക്. ഒരടി പിന്നോട്ട് പോവില്ലെന്ന് ഗിരിയും… ഇനി പിന്നോട്ട് പോയാൽ തന്നെ ഗിരിധർ ബർവ്വ, ഈ രണ്ടു പേരുകൾ അല്ലാതെ മൂന്നാമതൊരു പേരില്‍ തന്റെ കുട്ടി അറിയപ്പെടരുതെന്നു ഗിരി തറപ്പിച്ചു പറഞ്ഞു. സ്വന്തം പുത്രിയുടെ കുടുംബജീവിതം സന്തോഷകരമാവാൻ വേണ്ടി രേഖയുടെ അച്ഛൻ ഒരു ഓഫർ വെച്ചു, കുട്ടിക്ക് വേറെന്തെങ്കിലും പേരിട്ടാൽ തന്റെ എഫ്.ഡി പൊട്ടിച്ച് ഗിരിക്ക് അമ്പതിനായിരം തരാമെന്ന ഫാദർ ഇൻ ലോയുടെ ഡീലിന് കൈകൊടുത്ത് ഗിരി കോലാഹലം അവസാനിപ്പിച്ചു. വൈ…? ദാറ്റ് ഇസ് മണി, മണി മേക്സ് പവർ. പവർ മാനിപുലേറ്റ്സ് എവരിതിങ്.  </p>
<p><span id="more-2449"></span><br />
നമ്മളൊക്കെ ചെറിയ കുട്ടികളെ &#8216;ട്ടു ട്ടു ഡു&#8217;എന്ന് പറഞ്ഞല്ലേ കളിപ്പിക്കുക ഇവൻ, ‘ട്ടു ട്ടു ഡു, ട്ടു ട്ടു ഡു, ട്ടു ട്ടു ഡു ഡു ഡു’ വിൽ തുടങ്ങി ആ ബിജിഎം മുഴുവനാക്കും. </p>
<p>ഗിരിയെ കണ്ടിട്ട് കുറച്ച് നാളായിരുന്നു…  എഫ്.ഐ.ആർ റീ-റിലീസ് ചെയ്യണം എന്ന് പറഞ്ഞ് ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ഗിരിയുടെ  പോസ്റ്റുകൾ കാണാം. എന്താണെന്നറിയില്ല, ഞാൻ അൺഫോളോ ചെയ്തതോടെ അതും കാണാതായി. അതിനിടയിലാണ് ഇത് സംഭവിക്കുന്നത്.<br />
ഭാര്യയും മാതാപിതാക്കളും കൂട്ടുകാരും വിചാരിച്ചിട്ടും മാറാതിരുന്ന ഗിരിയുടെ ഷെട്ടി പ്രേമം ഒരു ചെറിയ വയറ് വേദന വന്നതോടെ നിന്നു.</p>
<p>ഗിരിയുടെ ആ വയറുവേദന… ആശുപത്രിയും ഇഞ്ചക്ഷനും ഹൊറർ സിനിമകളേക്കാൾ പേടിയുള്ള ഗിരി കുറച്ച് ദിവസം ക്ഷമിച്ചു, രക്ഷയില്ല.<br />
തന്റെ പൊട്ട് സൈലൻസറുള്ള സസ്‌പ്ലെണ്ടറിൽ ഗിരി അടുത്തുള്ള ഒരു ആയുർവേദ ക്ലിനിക്കിലേക്ക് പോയി. അവിടെച്ചെന്ന് ഒരു ഫിസിഷ്യന് ടോക്കൻ എടുത്ത് കാത്തിരിക്കുമ്പോഴായിരുന്നു അത്, ബിജിഎം ഇല്ലാതെ നരേന്ദ്രഷെട്ടി നടന്നുവരുന്നു! എഫ്.ഐ.ആറിൽ നരേന്ദ്രഷെട്ടിയായി പകർന്നാടിയ രാജീവ് എന്ന നടന്റെ ഛായയുള്ള ഒരു തമിഴ് ഡോക്ടർ. ഗിരി കയ്യിലുണ്ടായിരുന്ന ടോക്കൻ ക്യാൻസൽ ചെയ്തിട്ട് ഷെട്ടി കോർപറേഷനിലേക്ക് ടോക്കൻ എടുത്തു. </p>
<p>അകത്തുകയറിയ ഗിരിയെ ഡോക് വിശദമായി പരിശോധിക്കുമ്പോൾ അവനാ ഡോക്ടറെ ഇമവെട്ടാതെ നോക്കി ഇരുന്നു.&#8230; <a href="https://deepu.me/2025/10/15/shetty_homam/" class="read-more">Read the rest </a></p>
<p>The post <a href="https://deepu.me/2025/10/15/shetty_homam/">ഷെട്ടി ഹോമം</a> appeared first on <a href="https://deepu.me">Deepu Pradeep</a>.</p>
]]></description>
		
		
		
		<post-id xmlns="com-wordpress:feed-additions:1">2449</post-id>	</item>
		<item>
		<title>രാജീവൻ പുലരിമഞ്ഞ്</title>
		<link>https://deepu.me/2025/09/27/rajeevan_pularimanju/</link>
					<comments>https://deepu.me/2025/09/27/rajeevan_pularimanju/#respond</comments>
		
		<dc:creator><![CDATA[ദീപു പ്രദീപ്‌]]></dc:creator>
		<pubDate>Sat, 27 Sep 2025 16:39:04 +0000</pubDate>
				<category><![CDATA[കഥകള്‍]]></category>
		<guid isPermaLink="false">http://deepu.me/?p=2432</guid>

					<description><![CDATA[<p>രാജീവൻ പുലരിമഞ്ഞ്.<br />
പേര് കേൾക്കുമ്പോ ഏതോ ഹിറ്റ് നാടകത്തിന്റെ പേരിൽ അറിയപ്പെടുന്ന മെയിൻ നടൻ ആണെന്നൊക്കെ തോന്നുമെങ്കിലും ചരിത്രം അതല്ല. ടാവ് മോഷ്ടാവാണ്&#8230; പുലരി മഞ്ഞത്ത് കക്കാൻ കേറുന്നതായിരുന്നു കിടാവിന്റെ രീതി. അങ്ങനെയാണ് രാജീവൻ പുലരിമഞ്ഞാവുന്നത്.<br />
കളിയാക്കാൻ പറ്റില്ല&#8230; ചില എഴുത്തുകാർക്ക് എഴുതാൻ പാട്ട് കേൾക്കണമെന്നും, ചില ചിത്രകാരന്മാർക്ക് കടൽതിര കണ്ടേ വരക്കാൻ പറ്റൂ എന്നൊക്കെയുള്ള നിർബന്ധങ്ങൾ ഉണ്ടെങ്കിൽ, തലയിൽ മഞ്ഞ് വീണാലേ കക്കാൻ കഴിയൂ എന്ന് ഒരു കള്ളനും പറയാം.<br />
പക്ഷേ ജീവിതകാലം മുഴുവൻ കക്കാനൊന്നും നമ്മടെ രാജീവൻ തീരുമാനിച്ചിട്ടില്ല. കാനറയിലെ സേവിംഗ്സ് അകൗണ്ടിൽ ഇരുപത് ലക്ഷം തികഞ്ഞാൽ അത് വെച്ച് ഒരു സംരഭം തുടങ്ങാനായിരുന്നു രാജീവന്റെ പദ്ധതി. പിന്നീട് മൾട്ടിപ്പിൾ സെക്റ്ററുകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ച് നാടാരാധിക്കുന്ന ഒരു കോർപറേറ്റ് ആവുക. പുലരിമഞ്ഞ് ട്രാവൽസ്, പുലരിമഞ്ഞ് സ്റ്റുഡിയോ, പുലരിമഞ്ഞ് ഫിനാൻസ്, പുലരിമഞ്ഞ് യൂട്യൂബ് ചാനൽ, പുലരിമഞ്ഞ് എന്റർടൈൻമെന്റ്സ്, Pu Ma ഷൂസ്, Pu Ma ഷർട്ട്… അങ്ങനെ ഉറക്കമില്ലെങ്കിലും സ്വപ്നങ്ങൾക്കൊന്നും രാജീവന് ഒരു കുറവുമുണ്ടായിരുന്നില്ല.</p>
<p>പക്ഷേ ഇതൊന്നുമുണ്ടായില്ല, വേറൊന്നാണ് ഉണ്ടായത്. മൊബൈലിന്റെ സിം ഇജക്ടർ മുതൽ മൊബൈൽ ടവറിന്റെ ജനറേറ്റർ വരെ മോഷ്ടിക്കുന്ന പെരുംകള്ളനായ രാജീവൻ ഈ വർഷത്തെ ഞങ്ങളുടെ പഞ്ചായത്തിലെ മികച്ച പൗരനുള്ള അവാർഡ് സ്വന്തമാക്കി. ഏഴായിരം രാജൻ സ്പോൺസർ ചെയ്യുന്ന അയ്യായിരം രൂപയും, മയൂര ഫാൻസിയിൽ നിന്ന് വാങ്ങിക്കുന്ന ഫലകവുമായിരുന്നു അവാർഡ്. രക്തത്തിൽ നെഗറ്റിവിറ്റി ഉള്ളവർക്ക് ‘ഇതെന്തൊരു നാടാണെന്ന്’ തോന്നാം, രക്തത്തിൽ ക്യൂരിയോസിറ്റിന്റെ അംശമുള്ളവർക്ക് ‘ഒരു കള്ളനെങ്ങനെ നാട്ടിലെ ബെസ്റ്റ് പൗരനായി’ എന്നും തോന്നാം&#8230;<br />
<span id="more-2432"></span><br />
ഒരു മഞ്ഞില്ലാത്ത പുലരിയിൽ രാജീവൻ, പ്രകാശൻ മാഷിന്റെ വീട്ടിൽ കക്കാൻ കയറിയതായിരുന്നു ഇതിനൊക്കെ കാരണം.<br />
ഭാര്യയുടെ മരണശേഷം മോള് നിത്യ റാസൽഖൈമയിലേക്കുള്ള എമിറേറ്റ്സും, മോൻ സന്തോഷ് ബാംഗ്ലൂരിലേക്കുള്ള യശ്വന്ത്പൂരും കയറി പോയതോടെ ആ വലിയ വീട്ടിൽ പ്രകാശൻ മാഷ് ഒറ്റയ്ക്കാണ്. എല്ലാ മലയാളമാസം ഒന്നാന്തിയും തലേന്ന് വീട് പൂട്ടി ഗുരുവായൂര് തൊഴാൻ പോവുന്ന ഒരു പതിവുണ്ട് ആ കണക്ക് മാഷിന്. ഇതറിയാവുന്ന രാജീവൻ കന്നി മാസം ഒന്നിന് പുലർച്ചെ, ‘നിത്യാ നിവാസിസിൽ’ ബ്രേക്ക് ഇൻ ചെയ്തു. അടുക്കള വാതിലിന്റെ ലോക്ക് തകർത്ത് അകത്ത് കയറിയ രാജീവൻ മെല്ലെ ഹാളിലേക്ക് നടന്നു. ഹാളിൽ കാണുന്ന വെളിച്ചം, വീട് പൂട്ടിയിട്ടു പോവുന്ന എല്ലാ ബുദ്ധിമാന്മാരും വീട്ടിൽ ആളുണ്ട് എന്ന് കാണിക്കാൻ ചെയ്യുന്ന സൈക്കോളജിക്കൽ മൂവ് ആയേ രാജീവൻ കരുതിയുള്ളൂ. പക്ഷേ മുയല് മൂത്രത്തിൻ്റെ മണമുള്ള റൂം ഫ്രഷ്ണറുള്ള ആ ഹാളിൽ എത്തിയപ്പൊ അതാ, കുട്ടി ബനിയനും കളർ ലുങ്കിയും ഉടുത്ത് പ്രകാശൻ മാഷ് ലാപ്ടോപ്പിന് മുന്നിൽ കൈകൾ പൊക്കി ഇരിക്കുന്നു!<br />
രാജീവൻ ഫെവിക്കോളിൽ വീണ ഫ്ലെമിംഗോയെ പോലെ ഫ്രീസായി നിന്നു. എന്നാൽ രാജീവനെ കണ്ട് പ്രകാശൻ മാഷ് അലറിയോ? അതുമില്ല.<br />
രാജീവന് കരിയറിൽ ഇങ്ങനൊരു അനുഭവമുണ്ടായിട്ടില്ല, ഒരു പ്രത്യേക കേസ് സ്റ്റഡി.</p>
<p>പ്രകാശൻ മാഷിനെ രണ്ട് ഹിന്ദിക്കാർ വീഡിയോ കോൾ വിളിച്ച് മഹാരാഷ്ട്ര പൊലീസ് ആണെന്ന് പരിചയപ്പെടുത്തി ഡിജിറ്റൽ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്ന സമയമായിരുന്നു അത്. ബാംഗ്ലൂരിലുള്ള മകന് കൂവപ്പൊടി കൊറിയർ ചെയ്ത മാഷിനെ, കൊക്കൈൻ കിട്ടി എന്ന് പറഞ്ഞ് അവര് വിരട്ടി വെച്ചിരിക്കുകയാണ്… അവർ സ്ക്രീനിന്റെ മുന്നിൽ നിന്ന് മാഷിനെ അനങ്ങാൻ വിടില്ല.&#8230; <a href="https://deepu.me/2025/09/27/rajeevan_pularimanju/" class="read-more">Read the rest </a></p>
<p>The post <a href="https://deepu.me/2025/09/27/rajeevan_pularimanju/">രാജീവൻ പുലരിമഞ്ഞ്</a> appeared first on <a href="https://deepu.me">Deepu Pradeep</a>.</p>
]]></description>
		
					<wfw:commentRss>https://deepu.me/2025/09/27/rajeevan_pularimanju/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">2432</post-id>	</item>
		<item>
		<title>സാർ സാരി</title>
		<link>https://deepu.me/2025/09/23/saar_saree/</link>
		
		<dc:creator><![CDATA[ദീപു പ്രദീപ്‌]]></dc:creator>
		<pubDate>Tue, 23 Sep 2025 15:30:06 +0000</pubDate>
				<category><![CDATA[കുഞ്ഞ്യേ കഥകള്‍]]></category>
		<guid isPermaLink="false">http://deepu.me/?p=2429</guid>

					<description><![CDATA[<p>കഴിഞ്ഞ കൊല്ലം ഒരു പൂരാടത്തിന്റെ അന്നാണ് തുടങ്ങുന്നത്. ഒരു തെലുങ്കാന നമ്പറിൽ നിന്നെനിക്ക് ഒരു കോൾ വന്നു.<br />
‘ഈശ്വരാ രാജമൗലി ആയിരിക്കണേ’ എന്നു പ്രാർത്ഥിച്ച് ഞാൻ ഫോണെടുത്തു.<br />
കിച്ചൻ സിങ്കിലെ ടാപ്പ് തുറന്നുവിട്ടത് പോലെ നിർത്താതെ എന്തൊക്കെയോ പറയുന്നു, പ്രജ സിനിമയിലെ ഒന്നര പേജ് ഡയലോഗ് തെലുങ്കിൽ കേൾക്കുന്ന ഫീല്.<br />
“കുടമാറ്റം നന്നായത് പാറമേക്കാവിന്റെ ആണെങ്കിലും വെടിക്കെട്ട് നന്നായത് തിരുവമ്പാടിയുടെയാ” എന്നുപറഞ്ഞ് ഞാൻ ഫോൺ വെച്ചു. പിന്നെയും വന്നു പിന്നീടുള്ള നാളുകളിൽ വെവ്വേറെ നമ്പറുകളിൽ നിന്ന് പല പല കോളുകൾ, എല്ലാം തെലുങ്ക്. വിളിക്കുന്ന എല്ലാവരും കോമൺ ആയി പറയുന്ന ഒരു വാക്ക് ഞാൻ കഷ്ടപെട്ട് കണ്ടുപിടിച്ചു, ‘സാരി’. എക്സ്ക്ലമേഷൻ മാർക്ക് എന്റെ മുഖത്ത് വന്നു.<br />
പിന്നീട് വാട്സാപ്പിലും&#8230; ‘ഹലോ അക്കാ’ എന്നു വിളിച്ച് കുറെ മെസേജുകൾ വരും. പിന്നെ പല തരം സാരികൾ പിടിച്ച് നിൽക്കുന്ന ആരുടെയൊക്കെയോ ഫോട്ടോകളും. ഇൻസ്റ്റഗ്രാം വഴി സാരി വിൽക്കുന്ന ഒരു പേജിടുന്ന റീൽസിന്റെ സ്ക്രീൻഷോട്ടുകളാണ് എന്ന് പിന്നീട് മനസ്സിലായി. അവരിടുന്ന റീൽസിന്റെ കൂടെ ഡിസ്പ്ലേ ചെയ്യുന്ന അവരുടെ ഫോൺ നമ്പറാണ് പ്രശ്നം, 9995 ആണ് എന്റെ മൊബൈൽ നമ്പറിന്റെ തുടക്കം, അവരുടെ 9959 ഉം. ബാക്കി എല്ലാ നമ്പറും ഒരുപോലെ. </p>
<p>വല്ല പ്രധാനപ്പെട്ട വർക്കിലോ, മീറ്റിങ്ങിലോ ഒക്കെ ഇരിക്കുമ്പോഴായിരിക്കും സാരിയുടെ വിലയും സ്റ്റോക്കും തിരക്കി കോളുകളും മെസേജും വരുന്നത്. സത്യം പറയാലോ, എന്നെ മലയാളം ഫിലിം ഇൻസ്ട്രിയിൽ നിന്നു പോലും ഇത്രയും ആൾക്കാർ കൊണ്ടാക്റ്റ് ചെയ്യാറില്ല. ഇത് ആ സാരി വില്പനക്കാരോട് പറഞ്ഞിട്ടും കാര്യമില്ല… അവർ കൊടുക്കുന്ന നമ്പർ കറക്ട് തന്നെ ആണല്ലോ. വിളിക്കുന്നവരെയാണ് നാല് പറയേണ്ടത്.<br />
പക്ഷേ ഞാനിതൊക്കെ വളരെ ലൈറ്റ് ആയിട്ടേ എടുക്കാറുള്ളൂ… എല്ലാം ഓരോ ജീവിതാനുഭവങ്ങളാണല്ലോ. ഒരു ദിവസം ‘സാർ ഐ ആം കാളിങ് ഫ്രം ഹൈദരാബാദ്’ എന്ന് പറഞ്ഞ ഒരു തെലുഗു പ്രൊഡ്യൂസറിനെ ‘നമ്പർ നോക്കി ഡയൽ ചെയ്യടാ നാറീ… നമ്പർ തെറ്റാതെ അടിക്കാൻ അറിയാത്തവർ കടയിൽ പോയി സാരി വാങ്ങിച്ചോണം…’ എന്നൊക്കെ ഇംഗ്ലീഷിൽ ചീത്ത വിളിച്ചതുപോലുള്ള മനോഹര അനുഭവങ്ങൾ. എങ്കിലും ഞങ്ങളിപ്പോൾ നല്ല കമ്പനിയാണ് ട്ടോ, എന്നെങ്കിലും ഹൈദരാബാദ് വരുമ്പോൾ ‘നേരിട്ട് കാണണം’ എന്ന് പറഞ്ഞിട്ടുണ്ട് (ദൈവത്തിനറിയാം എന്തിനാണെന്ന്)</p>
<p><span id="more-2429"></span><br />
ആഴ്ചയിൽ രണ്ട് മുതൽ അഞ്ച് ഓർഡറുകൾ വരെ എനിക്ക് വരാറുണ്ട്. നമ്പർ മാറിയിട്ട് എനിക്കിത്രേം ഓർഡറുകൾ വരുന്നുണ്ടെങ്കിൽ അവർക്ക് എത്ര ഓർഡറുകൾ കിട്ടുന്നുണ്ടാവും എന്ന തോട്ടിലാണ് എന്റെ മനസ്സിൽ ഒരു ബിസിനസ് ഐഡിയ രൂപപെടുന്നത്.<br />
സംഭവം ഇതാണ്, സൂറത്തിൽ നിന്നോ കാഞ്ചിപുരത്തു നിന്നോ വിലക്കുറവിൽ കുറച്ച് സാരികൾ വാങ്ങിച്ച് വെച്ചശേഷം, ആളുകൾ സ്റ്റോക്ക് ഉണ്ടോയെന്ന് ഫോട്ടോ അയച്ച് ചോദിക്കുമ്പോൾ ‘അത് കഴിഞ്ഞുപോയി, വേറെ പുതിയ സ്റ്റോക്ക് വന്നിട്ടുണ്ട്’ എന്ന് പറഞ്ഞിട്ട് കയ്യിലുള്ള സാരികളുടെ ഫോട്ടോകൾ തിരിച്ചയച്ചു കൊടുക്കുക. എന്നിട്ട് ഓർഡർ തന്നാൽ കാശ് ജിപേ ചെയ്യിപ്പിച്ച് സാരിയും അയച്ചുകൊടുക്കുക. ഇഷ്ടപെട്ടാൽ അവര് പിന്നെ വേറെ സാരി വിൽപ്പനക്കാരെ തേടി പോവത്തും ഇല്ല. ഫ്രം അഡ്രസ് കണ്ട് സംശയം തോന്നാതിരിക്കാൻ ‘മീ ഓർഡേർസ് അന്നി മാ മലപ്പുറം ബ്രാഞ്ച് നുണ്ടി ഷിപ് ചെസ്റ്റുനാം’ എന്നെഴുതി ഒട്ടിച്ചാൽ മതിയല്ലോ.&#8230; <a href="https://deepu.me/2025/09/23/saar_saree/" class="read-more">Read the rest </a></p>
<p>The post <a href="https://deepu.me/2025/09/23/saar_saree/">സാർ സാരി</a> appeared first on <a href="https://deepu.me">Deepu Pradeep</a>.</p>
]]></description>
		
		
		
		<post-id xmlns="com-wordpress:feed-additions:1">2429</post-id>	</item>
		<item>
		<title>ബിസിനസ് മീറ്റ്</title>
		<link>https://deepu.me/2025/09/10/business_meet/</link>
		
		<dc:creator><![CDATA[ദീപു പ്രദീപ്‌]]></dc:creator>
		<pubDate>Wed, 10 Sep 2025 16:22:03 +0000</pubDate>
				<category><![CDATA[കുഞ്ഞ്യേ കഥകള്‍]]></category>
		<guid isPermaLink="false">http://deepu.me/?p=2424</guid>

					<description><![CDATA[<p>“അമ്പത് ലിറ്റർ സാമ്പാറിന് എന്താ വില?”<br />
“സാമ്പാറിനിപ്പോ&#8230;. ങ്ങേ!”<br />
പിന്നെയാണ് എനിക്ക് ബോധം വീണത്, ഒരു ഇനോവേറ്റീവ് മൊബൈൽ ആപ്ലിക്കേഷൻ ഐഡിയയും, അത് വെച്ചൊരു മില്ല്യൻ ഡോളർ ബിസിനസ് പ്ലാനും കയ്യിലുണ്ടെന്ന് പറയുന്ന അവൻ എന്ത് ഉലക്കയ്ക്കാണ് പെട്ടെന്ന് സാമ്പാറിന്റെ അങ്ങാടി നിലവാരം ചോദിച്ച് വോയ്സ് മെസേജ് അയക്കുന്നത്? അതും ഇന്നത്തെ ദിവസം തന്നെ!</p>
<p>ചെക്കൻ എന്റെ കൂട്ടുകാരനാണ്, ജിഷ്ണു. പാലക്കാട് നിന്ന് വരുന്ന തലച്ചോറ് നിറച്ച് ഐഡിയാസുള്ള അവനെയും, പിറവത്ത് നിന്ന് വരുന്ന മടിശീല നിറച്ച് കാശുള്ള ഇൻവസ്റ്ററിനെയും കണക്റ്റ് ചെയ്ത് കൊടുക്കൽ എന്നൊരു പരിപാടി ഞാൻ ഏറ്റെടുത്തിരുന്നു. വെറും പരോപകാരം. പനമ്പിള്ളി നഗറിലെ ഒരു കഫേയിൽ പിറവം ചേട്ടൻ ഉച്ചക്ക് പന്ത്രണ്ട് മണി എന്ന് ടൈം പറഞ്ഞപ്പോൾ, ഞാൻ ജിഷ്ണുവിനോട് പതിനൊന്നുമണി എന്ന് കള്ളം പറഞ്ഞു. അഥവാ ഇനി അവൻ ലേറ്റായാലും മേയ്ക്ക് അപ്പ് ചെയ്യാൻ സമയമുണ്ടല്ലോ… കുഞ്ഞ് ടാക്ടിക്സ്.<br />
സമയം പത്തരയായപ്പോൾ, ജിഷ്ണുവിന്റെ ‘കുറച്ച് ലേറ്റാവും’ എന്ന മെസേജ് കണ്ട് എന്ത് പറ്റിയെന്ന് തിരിച്ച് ചോദിച്ചപ്പോഴാണ്, അവനാ സാമ്പാറിന്റെ വോയ്സ് മെസേജ് അയച്ചത്. സ്വാഭാവികമായും എനിക്ക് ഞെട്ടി അവനെ ഫോൺ വിളിക്കേണ്ടി വരുമല്ലോ…<br />
“ജിഷ്ണു… നീ എവിടെയാണ്, അയാള് ഇവിടെ എത്താറായി”<br />
“ഞാൻ ഓൺ ദി വേ ആണ്, പക്ഷേ ലേറ്റാവും”<br />
“പിന്നെ നീ എന്തിനാടാ സാമ്പാറിന്റെ വില ഒക്കെ അന്വേഷിക്കുന്നത്?”<br />
“അറിയുമെങ്കിൽ ഒന്ന് പറഞ്ഞതാടാ&#8230; പുളിശ്ശേരിയുടെ റേറ്റും വേണം”<br />
അവൻ ഫോൺ വെച്ചു. ‘ശേടാ… ഒരു ബിസിനസ്സ് മീറ്റും സാമ്പാറും പുളിശ്ശേരിയും തമ്മിലെന്ത് ബന്ധം?’<br />
എനിക്ക് മറ്റേത് അടക്കാനായില്ല, ജിജ്ഞാസ. </p>
<p><span id="more-2424"></span><br />
ഞാൻ ക്യാറ്ററിംഗ് ഒക്കെ നടത്തുന്ന എന്റെ ഫ്രണ്ട് ഉവൈസിനെ വിളിച്ചു. ഇനി അതിന്റെ രണ്ടിന്റെയും വില അറിയാഞ്ഞിട്ട് ജിഷ്ണു ലേറ്റാവണ്ട.<br />
“ഉവൈസേ… അമ്പത് ലിറ്റർ സാമ്പാർ, അമ്പത് ലിറ്റർ പുളിശ്ശേരി”<br />
“എന്നത്തേക്കാ, എവിടെ എത്തിക്കണം?”<br />
അതങ്ങനെ ഒരു ബിസിനസ്മാൻ. <!--more--><br />
“ഓഡർ അല്ല, അതിന്റെ വില അറിയാനാണ്”<br />
“അങ്ങനെ പുളിശ്ശേരിയും സാമ്പാറും മാത്രമായി വിൽക്കുന്നൊരു പതിവില്ല”<br />
“എന്നാലും ഒരു ഏകദേശ കണക്ക് പറയ്”<br />
“സാമ്പാർ അമ്പത് ലിറ്ററിന് രണ്ടായിരത്തിയഞ്ഞൂറ്, പുളിശ്ശേരിക്ക് രണ്ടായിരവും കൂട്ടിക്കോ”<br />
കട്ട് ടു ജിഷ്ണു,<br />
അവൻ എക്സ്ക്ലമേഷൻ മാർക്കിട്ട് ഒരു ‘അയ്യോ’ എന്നു പറഞ്ഞ് ഫോൺ വെച്ചു.<br />
എനിക്ക് ജിജ്ഞാസ കൂടി. അതും അമ്പത് ലിറ്റർ ജിജ്ഞാസ കൂടിയാണെന്ന് ഓർക്കണം.<br />
ഒരു കറി മൊബൈൽ ഫോണിൽ സ്കാൻ ചെയ്താൽ ആ കറിയിൽ ചേർത്ത ഉപ്പിന്റെയും മുളകിന്റെയും, മസാലയുടെയും, പച്ചക്കറികഷണങ്ങളുടെയും ഒക്കെ ഗ്രാം വെച്ചിട്ടുള്ള കണക്കും, അന്നത്തെ ദിവസത്തെ അതിന്റെയൊക്കെ മാർക്കറ്റ് റേറ്റ് ഫെച്ച് ചെയ്ത് ആ കറിയുടെ ടോട്ടൽ മാനുഫാക്ചറിംഗ് കോസ്റ്റും കാണിക്കുന്ന ഒരു മൊബൈൽ ആപ്പ് ആയിരിക്കുമോ ഇനി അവന്റെ ഐഡിയ?</p>
<p>ഈ ജിഷ്ണു ഒരു പേര് കേൾപ്പിക്കുന്ന ഫുഡ്ഡി ആണ്. ഒരു റെസ്റ്റോറന്റ് തുടങ്ങണം എന്നൊരാഗ്രഹം കരളിനുള്ളിൽ കർപ്പൂര തുളസി പോലെ നട്ടുവളർത്തുന്നുമുണ്ട്. തന്മൂലം കൊണ്ടുതന്നെ, ഏത് റെസ്റ്റോറന്റിൽ കയറിയാലും അവനൊരു പരിപാടിയുണ്ട്. ഭക്ഷണം ഓർഡർ ചെയ്ത ശേഷം പെർമിഷൻ ചോദിച്ച് അവരുടെ കിച്ചണിൽ കയറി ഓരോ ഭക്ഷണവും പാകം ചെയ്യുന്നത് കാണുക, പാചക രീതികളെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കുക, അടുപ്പത്തിരിക്കുന്ന ചെമ്പുകൾ ചട്ടുകം വെച്ച് ഇളക്കുക തുടങ്ങിയവയായിരുന്നു അത്.&#8230; <a href="https://deepu.me/2025/09/10/business_meet/" class="read-more">Read the rest </a></p>
<p>The post <a href="https://deepu.me/2025/09/10/business_meet/">ബിസിനസ് മീറ്റ്</a> appeared first on <a href="https://deepu.me">Deepu Pradeep</a>.</p>
]]></description>
		
		
		
		<post-id xmlns="com-wordpress:feed-additions:1">2424</post-id>	</item>
		<item>
		<title>കീറി</title>
		<link>https://deepu.me/2025/08/26/keeri/</link>
		
		<dc:creator><![CDATA[ദീപു പ്രദീപ്‌]]></dc:creator>
		<pubDate>Tue, 26 Aug 2025 16:25:40 +0000</pubDate>
				<category><![CDATA[കുഞ്ഞ്യേ കഥകള്‍]]></category>
		<guid isPermaLink="false">http://deepu.me/?p=2427</guid>

					<description><![CDATA[<p>എസ്.കെ എന്ന് വിളിക്കുന്ന ഒരു പരിചയക്കാരനുണ്ടെനിക്ക്. കഴിഞ്ഞ ആഴ്ച ഒരു റെസ്റ്റോറന്റിൽ വെച്ച് യാദൃശ്ചികമായി കണ്ട് സംസാരിക്കുന്നതിനിടെയാണ് നമ്മളുടെ ഒരു കോമൺ ഫ്രണ്ടിന്റെ കല്യാണക്കാര്യം ഓർക്കുന്നത്, ഞങ്ങൾ രണ്ടാൾക്കും ക്ഷണമുണ്ട്. എന്നാ നമുക്ക് ഒപ്പം പോവാമെന്ന് എസ്.കെ. എനിക്കാണെങ്കിൽ ഒരു ഔൺസ് താല്പര്യം പോലുമില്ല അച്ഛങ്ങായിടെ കൂടെ പോവാൻ. വേറൊന്നുമല്ല, എല്ലാർക്കും ഉണ്ടാവുമല്ലോ എവിടെ ചെന്നാലും സൗഹൃദങ്ങളും പരിചയക്കാരും ഉള്ളൊരു കൂട്ടുകാരൻ. എസ്.കെയും അതാണ്‌ ഐറ്റം. കൂടെ എവിടേക്ക് പോയാലും ആളുകൾ ഇയാളോട് വന്നു സംസാരിക്കും, വിശേഷങ്ങൾ തിരക്കും&#8230; എസ്‌.കെ ഒരു പ്രഭാവലയത്തിലിങ്ങനെ ആറാടി നിൽക്കും. നമ്മളോ, കസ്തൂരിമാൻ കസീനോയില് പോയ പോലെ ചുറ്റും നോക്കിയും. ആരെങ്കിലും വന്ന് നമ്മളോടൊന്നു സംസാരിച്ചെങ്കിൽ എന്ന് കരുതിപ്പോവുന്ന വല്ലാത്ത മൊമെന്റ്സ്. ശരിക്കും ഇതിനൊക്കെയാണ് ഒരു മൊബൈൽ ആപ്പ് വേണ്ടത്, വല്ല ഇവന്റിനും പോയിട്ട് ആരും മിണ്ടാനില്ലാതെ പോസ്റ്റായിനിൽക്കുന്ന രണ്ടുപേരെ തമ്മിൽ കണക്റ്റ് ചെയ്യാൻ.</p>
<p>പക്ഷെ ഞാറാഴ്ച എനിക്ക് എസ്‌.കെയുടെ കാറിൽ ഒരുമിച്ച് ആ കല്യാണത്തിന് പോവേണ്ടി വന്നു. മൊത്തത്തില് വൻ സെറ്റ് അപ്പ്. പത്ത് ഐറ്റം വെൽക്കം ഡ്രിങ്ക്സും, അമ്പത് ഐറ്റം ഫുഡും, ബക്കലാവയും ലുകൈമത്തും മുട്ടമാലയുമുള്ള സ്നാക്സ് കൗണ്ടറും, കുതിരവണ്ടിയിലെ കപ്പിൾ എൻട്രിയും, സിൽവർ ക്രിസ്റ്റൽ പാസേജ് ഒക്കെയുള്ള പ്രീമിയം ഡിക്കോറും, ലൈവ് വയലിൻ ബിജിഎമ്മും, ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസേഴ്സിന്റെയും ഫുഡ് വ്ലോഗ്ഗെഴ്സിന്റെയും കവറേജും ഒക്കെയടങ്ങിയ ഒരു ഗ്രാന്റ് വെഡിങ്. എന്റെ ഭാഗ്യത്തിന് അത് എസ്‌.കെയുടെ ടെറിട്ടറിക്ക് പുറത്തുള്ള ഒരു സ്ഥലമായതുകൊണ്ട് പരിചയക്കാരുടെ എണ്ണവും വലുപ്പവും കൊണ്ട് എസ്.കെ ക്ക് ഷോ ഇറക്കാൻ പറ്റിയില്ല. മൂപ്പർക്കിനി ഫോൺ വിളിച്ച് വല്ലവരെയും വിളിച്ച് വരുത്താതെ നോ രക്ഷ, നോ പ്രഭാവലയം. </p>
<p><span id="more-2427"></span><br />
ഫുഡ് കൗണ്ടറിൽ ഞങ്ങൾ ഒരുമിച്ച് ഭക്ഷണം വാങ്ങിക്കാൻ ലൈനിൽ നിൽക്കുമ്പോൾ ആണ് ഞാൻ ആ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ലോഗോ ശ്രദ്ധിക്കുന്നത്. അടിച്ചു മോനെ! എന്റെ കൂടെ പഠിച്ച കൂട്ടുകാരൻ ഉവൈസിന്റെ സ്വന്തം സ്ഥാപനമാണ് അത്.<br />
“ഇതെന്റെ ഫ്രണ്ടിന്റെ കമ്പനിയാ”<br />
“ആണോ, കൊള്ളാം&#8230; എല്ലാം നന്നായി ഓർഗനൈസ് ചെയ്തിട്ടുണ്ട്” എന്ന് എസ്‌.കെ.<br />
എനിക്കങ്ങോട്ട് പൂത്തില്ലേ&#8230; ഉവൈസിനെ കൊണ്ട് ഇങ്ങനൊരു പ്രയോജനമുണ്ടാവുമെന്ന് വിചാരിച്ചതല്ല.<br />
മുന്നോട്ട് നീങ്ങിയപ്പോൾ ആദ്യത്തെ ഡിഷ്‌ വിളമ്പിതരുന്ന കാറ്ററിങ്ങ് പയ്യനോട് ഞാൻ എസ്.കെ കേൾക്കെ മെയിനാവാൻ വേണ്ടി ചോദിച്ചു,<br />
“ഉവൈസ് ഇല്ലേ?”<br />
അവനുണ്ട് അപ്പുറത്ത് നിൽക്കുന്ന മറ്റൊരു സ്റ്റാഫിന്റെ ചെവിയിൽ എന്തോ ചോദിക്കുന്നു. എന്നോട് മറുപടി പറഞ്ഞത് രണ്ടാമനാണ്,<br />
“ഉണ്ടായിരുന്നു സാർ, തീർന്നുപോയതാ“<br />
നടുപ്പേജ് കീറി!<br />
‘ഗസ്റ്റ് ചോദിക്കുമ്പോൾ ഒരു ഐറ്റവും ഇല്ലെന്ന് പറയരുത്, ഇപ്പൊ തീർന്നുപോയതേ ഉള്ളൂ’ ന്ന് പറയണം ന്ന് ഉവൈസ് തന്നെ ശട്ടം കെട്ടിയതാവാനാണ് സാധ്യത.<br />
എനിക്ക് ഭക്ഷണം പ്ളേറ്റിലെത്തുന്നതിന് മുമ്പേ തന്നെ വയറു നിറഞ്ഞു.<br />
തികച്ചും മാന്യനായ എസ്‌.കെ ആ സമയം എന്റെ മുഖത്തേക്ക് നോക്കിയിട്ടുണ്ടാവും എന്നു ഞാൻ കരുതുന്നില്ല (ഞാൻ അങ്ങോട്ട് നോക്കിയാലല്ലേ അത് കാണാൻ പറ്റൂ) പക്ഷെ മടക്കയാത്ര കഴിഞ്ഞ് കാറിൽ നിന്നിറങ്ങി ഞാൻ യാത്ര പറയുമ്പോ എസ്.കെന്റെ മുഖത്തൊരു പ്രത്യേക സൈസ് ചിരി ഉണ്ടായിരുന്നതായി തോന്നി. തോന്നലാവും.</p>
<p>കാർ മുന്നോട്ടെടുത്ത ഉടനെ ഞാൻ ഉവൈസിനെ വിളിച്ചു,<br />
“അളിയാ&#8230; നീ ജോലിക്ക് എടുക്കുന്നവർ ഓണറിന്റെ പേര് പഠിച്ചിരിക്കണം എന്നൊന്നും ഞാൻ പറയില്ല, പക്ഷെ ഒരു പേര് കേട്ടാൽ അത് മനുഷ്യന്റെ ആണോ, പലഹാരത്തിന്റെ ആണോ ന്ന് മനസ്സിലാവുന്നവരായാ നന്നായിരിക്കും“<br />
അവന്റെ അടുത്ത് നിന്ന് ഒറ്റ മറുപടിയെ വരാനുണ്ടായിരുന്നുള്ളൂ&#8230;<br />
”ഓക്കേ ഡാ, വല്ല ഇവന്റും ഉണ്ടെങ്കിൽ പറയ്“<br />
ഇനി ഇതിലും വലിയ എന്ത് ഇവന്റ്!&#8230; <a href="https://deepu.me/2025/08/26/keeri/" class="read-more">Read the rest </a></p>
<p>The post <a href="https://deepu.me/2025/08/26/keeri/">കീറി</a> appeared first on <a href="https://deepu.me">Deepu Pradeep</a>.</p>
]]></description>
		
		
		
		<post-id xmlns="com-wordpress:feed-additions:1">2427</post-id>	</item>
	</channel>
</rss>
