<?xml version="1.0" encoding="UTF-8"?>
<?xml-stylesheet type="text/xsl" media="screen" href="/~d/styles/rss2full.xsl"?><?xml-stylesheet type="text/css" media="screen" href="http://feeds.feedburner.com/~d/styles/itemcontent.css"?><rss xmlns:atom="http://www.w3.org/2005/Atom" xmlns:openSearch="http://a9.com/-/spec/opensearch/1.1/" xmlns:georss="http://www.georss.org/georss" xmlns:gd="http://schemas.google.com/g/2005" xmlns:thr="http://purl.org/syndication/thread/1.0" xmlns:feedburner="http://rssnamespace.org/feedburner/ext/1.0" version="2.0"><channel><atom:id>tag:blogger.com,1999:blog-322922687805574566</atom:id><lastBuildDate>Thu, 16 Feb 2012 20:01:46 +0000</lastBuildDate><category>സ്വത്വം</category><category>ലേഖനം</category><category>വിശേഷങ്ങള്‍</category><category>സ്മരണിക</category><category>ധര്‍മ്മം</category><category>ഹൈന്ദവകൂട്ടായ്മ</category><category>സനാതനം</category><category>ജീവനകല</category><title>ഹൈന്ദവം</title><description /><link>http://www.haindavam.org/</link><managingEditor>noreply@blogger.com (Sree)</managingEditor><generator>Blogger</generator><openSearch:totalResults>7</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="self" type="application/rss+xml" href="http://feeds.feedburner.com/haindavam" /><feedburner:info uri="haindavam" /><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="hub" href="http://pubsubhubbub.appspot.com/" /><feedburner:emailServiceId>haindavam</feedburner:emailServiceId><feedburner:feedburnerHostname>http://feedburner.google.com</feedburner:feedburnerHostname><item><guid isPermaLink="false">tag:blogger.com,1999:blog-322922687805574566.post-7351234156278841018</guid><pubDate>Tue, 04 Oct 2011 10:39:00 +0000</pubDate><atom:updated>2011-10-04T16:22:29.676+05:30</atom:updated><category domain="http://www.blogger.com/atom/ns#">ഹൈന്ദവകൂട്ടായ്മ</category><title>മലപ്പുറം ജില്ലയില്‍ ക്ഷേത്രരക്ഷാ രഥയാത്ര</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;blockquote&gt;
പൈത്യകത്തെയും സംസ്കാരത്തെയും ചോദ്യം ചെയ്യുന്നതിനെതിരായി, സാമൂഹ്യ ദ്രോഹികളാല്‍ അക്രമിച്ച് നശിക്കപ്പെട്ട ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് , കയ്യേറ്റം ചെയ്ത് ക്ഷേത്ര ഭൂമി വീണ്ടെടുത്ത് സംരക്ഷിക്കുന്നതിന് മലപ്പുറം അങ്ങാടിപ്പുറത്ത് &lt;b&gt;ഹൈന്ദവ കൂട്ടായ്മ ഒക്ടോബര്‍ 20&lt;/b&gt; വൈകിട്ട് മൂന്നുമണിക്ക്‌."&lt;br /&gt;
&lt;br /&gt;
&lt;b&gt;ജാതികള്‍ക്കതീതമായി, പാര്‍ട്ടികള്‍ക്കതീതമായി, ഹൈന്ദവരേ ഉണരുവിന്‍ ! ഉയരുവിന്‍ !&lt;/b&gt;" എന്ന &lt;b&gt;സ്വാമി സത്യാനന്ദ സരസ്വതി&lt;/b&gt;യുടെ ആഹ്വാനം ഉള്‍ക്കൊണ്ടുകൊണ്ട് മലപ്പുറം ജില്ലയില്‍ ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 2 വരെ ക്ഷേത്ര രക്ഷാ രഥയാത്ര നടത്തുന്നു&lt;/blockquote&gt;
&lt;a name='more'&gt;&lt;/a&gt;&lt;b&gt;&lt;u&gt;സമിതി പ്രസിദ്ധീകരിച്ച ലഘുലേഖയില്‍ നിന്നും:&lt;/u&gt;&lt;/b&gt;&lt;br /&gt;
&lt;br /&gt;
&lt;b&gt;നവംബര്‍ 3 വ്യാഴാഴ്ച&lt;/b&gt; ഊരകം ശങ്കരനാരായണ സ്വാമി ക്ഷേത്രമലയിലേക്ക് തിരുവോണ &lt;b&gt;ഘോഷയാത്ര&lt;/b&gt;. പ്രമുഖ സന്യാസി ശ്രേഷ്ഠന്‍മാരായ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ ശങ്കരാനന്ദ ബ്രഹ്മാനന്ദ ഭുതി തിരുവടികള്‍ , ചെങ്കോട്ടുകോണം ശ്രീ രാമദാസാശ്രമം പ്രസിഡന്റ് സ്വാമി ബ്രഹ്മാപാദനന്ദ സരസ്വതി തിരുവടികള്‍ , കൊളത്തൂര്‍ അദ്വൈതാശ്രമ മഠാധിപതി ശ്രീമദ് ചിദാനന്ദപുരി സ്വാമികള്‍ , സാന്ദീപനി സാധനാലയം ചെയര്‍മാന്‍ രാജീവ്ജി, ​എം. ജയചന്ദ്രന്‍ താനൂര്‍ , കെ. എം. സേതുമാധവന്‍ , നറുകര ഗോപി തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.&lt;br /&gt;
&lt;br /&gt;
ഹിന്ദുവിന്റെ ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി ജാതി, രാഷ്ട്രീയ ഭേദമെന്യേ മലപ്പുറത്തെ ഹൈന്ദവ ജനത ഒന്നിച്ചണിനിരക്കുന്നു. രാഷ്ട്രീയത്തിനതീതമായി സാംസ്കാരിക ദേശീയതയിലൂന്നിയുള്ള കൂട്ടായ ഹൈന്ദവ മുന്നേറ്റത്തിനു മാത്രമേ മലപ്പുറം ജില്ലയില്‍ ആരാധനാസ്വാതന്ത്യം സംരക്ഷിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവോടെ മലപ്പുറത്തെ ഹൈന്ദവജനത തയ്യാറെടുക്കുന്നു. ആരാധനാസ്വാതന്ത്യം മൗലികാവകാശമാണെന്നു പ്രഖ്യാപിച്ച കേളപ്പജിയുടെ നേതൃത്വത്തില്‍ നടന്ന തളിക്ഷേത്രസമരം മലപ്പുറത്തെ ഹൈന്ദവ മുന്നേറ്റത്തിന്റെ പ്രതീകമായിരുന്നു. എന്നാല്‍ പഴയകാലത്തെ പടയോട്ടത്തിലും തുടര്‍ന്നുള്ള 1921 അക്രമപ്രവര്‍ത്തനങ്ങളിലും മലപ്പുറം ജില്ലയില്‍ നിരവധി ക്ഷേത്രങ്ങള്‍ കയ്യേറ്റം ചെയ്ത് ക്ഷേത്രഭൂമി പിടിച്ചെടുക്കുകയും ചെയ്തു. ഇത്തരം അധിനിവേശത്തിന്റെയും കയ്യേറ്റത്തിന്റെയും അടയാളം പേറിക്കൊണ്ടാണ് മലപ്പുറം ജില്ലയിലെ മിക്ക ആരാധനാലയങ്ങളും പ്രദേശങ്ങളും സ്ഥിതിചെയ്യുന്നത്. എന്നാല്‍ ഇന്നും ഹിന്ദുക്കളുടെ സ്വത്തും ക്ഷേത്രങ്ങളും ക്ഷേത്രഭൂമിയും കയ്യേറി പിടിച്ചെടുത്ത് സമാജത്തെ ദരിദ്രമാക്കാനുള്ള ശ്രമം വളരെ ആസൂത്രിതമായി ദീര്‍ഘകാലപദ്ധതി ആവിഷ്കരിച്ച്, നിശബ്ദമായി, പ്രത്യക്ഷമായും പരോക്ഷമായും മലപ്പുറം ജില്ലയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് നാം തിരിച്ചറിയേണ്ടതുണ്ട്. സാമൂതിരിമാരുടെയും വള്ളുവക്കോനാതിരിമാരുടേയും പ്രദേശിക നാടുവാഴികളുടെയും അധീനതയിലായിരുന്ന മലപ്പുറത്തെ ക്ഷേത്രഭൂമികള്‍ ഭീഷണിപ്പെടുത്തിയും ഭരണ സ്വാധീനമുപയോഗിച്ചും സംഘടിതതാല്പര്യക്കാര്‍ കൈക്കലാക്കികൊണ്ടിരിക്കുന്നു. മതേതരത്വവും ഹൈന്ദവ ആരാധനാസ്വാതന്ത്യവും ക്ഷേത്രാചാരങ്ങളും ഉത്സവങ്ങളും മലപ്പുറത്തിന്റെ മണ്ണില്‍നിന്ന് അന്യവല്‍ക്കരിക്കാനുള്ള ചിലരുടെ ആസൂത്രിത ശ്രമം ഒരു കാരണവശാലും നാം അനുവദിച്ചുകൂടാ. ജില്ലയില്‍ ഹിന്ദുക്കളുടെ ശവശരീരം സംസ്കാരിക്കാനുള്ള ശ്മശാനം നിര്‍മ്മിക്കാന്‍ പോലും അധികാരികള്‍ തയ്യാറല്ല. വരുമാനമുള്ള ക്ഷേത്രങ്ങളുടെ പണം സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ ക്ഷയിച്ചു കൊണ്ടിരിക്കുന്ന ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ഭരണകൂടം കൂട്ടുനില്‍ക്കുകയാണ്.&lt;br /&gt;
&lt;br /&gt;
ഹൈന്ദവ ആരാധനാലയങ്ങള്‍ക്ക് നേരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ ജനാധിപത്യരീതിയില്‍ , നിയമവാഴ്ച ഉറപ്പുവരുത്തി പരിഹരിച്ചേ മതിയാകൂ. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ഐക്യവും മതേതരത്വവും നിലര്‍ത്താന്‍ ഉതകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നാം സജ്ജരാകേണ്ടതുണ്ട്. ഉടഞ്ഞ ക്ഷേത്രബിംബങ്ങളും തകര്‍ത്തെറിഞ്ഞ ശ്രീകോവിലുകളും പൊളിഞ്ഞ കല്‍മതിലുകളുമുള്ള മലപ്പുറം ജില്ലയിലെ അനാഥമായ നിരവധി ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുവാന്‍ നാം തയ്യാറാകേണ്ടിയിരിക്കുന്നു. തെക്കന്‍കാശിയായ തിരുനാവായ ക്ഷേത്രത്തിന്റെയും കാടാമ്പുഴ ദേവി ക്ഷേത്രത്തിന്റെയും നറുകര നറുമധുരം മാനാക്ഷി ക്ഷേത്രത്തിന്റെയും പന്തല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന്റെയും കൊണ്ടോട്ടി അയ്യപ്പക്ഷേത്രത്തിന്റെയും കരിക്കാട് ദേവസ്വത്തിന്റെയും തൃക്കളയൂര്‍ ദേവസ്വത്തിന്റെയും മലപ്പുറത്തെ ത്രിപുരാന്തക ക്ഷേത്രത്തിന്റെയും ഇങ്ങനെ മഹാക്ഷേത്രങ്ങളുടെ ഭൂമിയും സ്വത്തുക്കളും കയ്യേറിക്കഴിഞ്ഞു. ഇപ്പോള്‍ ഊരകം തിരുവര്‍ച്ചനാംകുന്ന് ശങ്കര നാരായണസ്വാമി ക്ഷേത്രത്തിന്റെ സ്ഥലം കയ്യേറി വ്യാജരേഖയുണ്ടാക്കി ക്ഷേത്രം തച്ചുതകര്‍ത്ത് അതിക്രമം നടത്തിയിരിക്കുന്നു. ഈ രീതിയില്‍ ഹിന്ദുക്കളുടെ സാംസ്കാരിക ശരീരം അറവുശാലയിലെ മാംസം പോലെ വെട്ടിമുറിക്കപ്പെടുമ്പോള്‍ , ധര്‍മ്മത്തിന്റെ മൂര്‍ത്തിമദ്ഭാവമായ ഭഗവത് ചൈതന്യത്തെ ചവിട്ടിത്തേക്കുമ്പോള്‍ ക്ഷേത്രത്തിലേക്കുള്ള വഴിയും വെള്ളവും വെളിച്ചവും വെളിച്ചവും നിഷേധിക്കപ്പെടുന്ന അവസ്ഥ പരമദയനീയമാണ്. ക്ഷേത്രസ്വത്തുക്കളുടെ സ്ഥിതിവിവരകണക്കുകള്‍ പോലും ആധികാരികസ്ഥാനങ്ങളില്‍ ലഭ്യമല്ലെന്ന പരമാര്‍ത്ഥം ഖേദകരമാണ്.&lt;br /&gt;
&lt;br /&gt;
ഈ അധിനിവേശത്തിന്നെതിരെ സഹവര്‍ത്തിത്വത്തിന്റെയും മതേതരത്വത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒരു ഹൈന്ദവകൂട്ടായ്മയ്ക്കു മലപ്പുറം ജില്ലയില്‍ ഒരു സമിതി രൂപീകരിച്ചു പ്രവര്‍ത്തിക്കുകയാണ്. ജില്ലയിലെ അതിപുരാതനമായ തീര്‍ത്ഥാനടകേന്ദ്രമായ ഊരകം ശ്രീ തിരുവര്‍ച്ചനാംകുന്ന് ശങ്കരനാരായണ സ്വാമിക്ഷേത്രം പുനരുദ്ധരിക്കുന്നതിനും വ്യാജരേഖയുണ്ടാക്കി കയ്യേറ്റം ചെയ്ത ക്ഷേത്രഭൂമി തിരിച്ചുപിടിക്കുന്നതിനും കൂടാതെ ജില്ലയില്‍ ഇതേ രീതിയില്‍ കയ്യേറി നശിപ്പിച്ച ക്ഷേത്രങ്ങളും ക്ഷേത്ര സ്വത്തുക്കളും നിയമപരമായ മാര്‍ഗ്ഗം സ്വീകരിച്ച് തിരിച്ചുപിടിക്കാനും സമിതി തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ തഴക്കവും പഴക്കവും ചെന്ന ഒട്ടനവധി ധര്‍മ്മസമരത്തിന് നേതൃത്വം നല്‍കിയ, ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും ഹിന്ദുരക്ഷക്കും പോരാട്ടം നടത്തിയ സര്‍വ്വശ്രീ എം . ജയചന്ദ്രന്‍ താനൂര്‍ , സാന്ദീപനി രാജീവ്ജി, കെ.എം . സേതുമാധവന്‍, നറുകര ഗോപി, ശിവദാസന്‍ എന്ന അമൃത ഉണ്ണി തുടങ്ങിയവരുടെ നേത്യത്വത്തില്‍ ഹൈന്ദവരക്ഷക്കായി വീണ്ടും ഒരു ധര്‍മ്മസമരത്തിന് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി ഹൈന്ദവജനതയെ ബോധവല്‍ക്കരിക്കുന്നതിനും മത്തരത്വത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന ഹൈന്ദവ ആരാധനാലയങ്ങളുടെമേലുള്ള കയ്യേറ്റവും അതിക്രമവും ഭരണകൂടത്തെയും ജനങ്ങളെയും അറിയിക്കുന്നതിനും വേണ്ടി മലപ്പുറം ജില്ലയില്‍ ഒക്ടോബര്‍ 21&lt;br /&gt;
മുതല്‍ 2-‍ാം തീയതി വരെ ക്ഷേത്രരക്ഷാരഥയാത്ര നടത്തുകയാണ്. 20-‍ാം തീയതി വൈകുന്നേരം 3 മണിക്ക് അങ്ങാടിപ്പുരം തളി ക്ഷേത്രാങ്കണത്തില്‍ വെച്ച് രഥയാത്ര ഉദ്ഘാടനം ചെയ്യപ്പെടുന്നു. തുലാമാസത്തിലെ തിരുവോണനാളായ നവംബര്‍ 3 കേരളത്തിലെ പ്രമുഖ സന്യാസി വര്യരുടെയും ഹൈന്ദവനേതാക്കളുടെയും നേതൃത്വത്തില്‍ ഊരകം ശ്രീ തിരുവര്‍ച്ചനാം കുന്ന് ' ശങ്കരനാരായണ സ്വാമി ക്ഷേത്ര' തിരുവോണ ഘോഷയാത്ര നടക്കും.&lt;br /&gt;
&lt;br /&gt;
ഭക്തജനങ്ങളെ, നമ്മുടെ ആരാധനാ സ്വാതന്ത്യം സംരക്കിക്കുന്നതിനായി, ധര്‍മ്മസംരക്ഷണത്തിനായി, ജാതിക്കതീതമായി, രാഷ്ട്രീയത്തിന്നതീതമായി നമുക്ക് സംഘടിക്കാം. ഈ ധര്‍മ്മ സമരത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും എല്ലാവിധസഹായങ്ങളും പ്രതീക്ഷിച്ചുകൊണ്ട്&lt;br /&gt;
&lt;br /&gt;
ഭഗവത് സേവയില്‍,&lt;br /&gt;
ഊരകം ശ്രീ തിരുവര്‍ച്ചനാംകുന്ന് ശങ്കരനാരായണസ്വാമി ക്ഷേത്ര സമിതി&lt;br /&gt;
ബന്ധപ്പെടുക: &amp;nbsp;9946440214 ( ജയചന്ദ്രന്‍ താനൂര്‍ ) , 9847289378 (ഗോപി നരുകര), 9446501409 (ശിവദാസന്‍ എന്ന അമൃത ഉണ്ണി)&lt;br /&gt;
&lt;div&gt;
&lt;br /&gt;&lt;/div&gt;
&lt;/div&gt;
&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/322922687805574566-7351234156278841018?l=www.haindavam.org' alt='' /&gt;&lt;/div&gt;</description><link>http://feedproxy.google.com/~r/haindavam/~3/QBkVwQJjctE/blog-post.html</link><author>noreply@blogger.com (Sree)</author><thr:total>3</thr:total><georss:featurename>മലപ്പുറം, കേരളം, India</georss:featurename><georss:point>11.0416667 76.0794444</georss:point><georss:box>11.026082200000001 76.0597034 11.0572512 76.0991854</georss:box><feedburner:origLink>http://www.haindavam.org/2011/10/blog-post.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-322922687805574566.post-4070721149681728139</guid><pubDate>Sat, 25 Jun 2011 03:50:00 +0000</pubDate><atom:updated>2011-10-04T16:12:16.218+05:30</atom:updated><category domain="http://www.blogger.com/atom/ns#">വിശേഷങ്ങള്‍</category><title>കൊളത്തൂർ അദ്വൈതാശ്രമത്തിൽ സനാതനധർമ്മ പഠന ശിബിരം</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;span class="Apple-style-span"&gt;&lt;a href="http://2.bp.blogspot.com/-QAP_Wyl2Pu4/TgVbp8ZfJsI/AAAAAAAAAA4/-2lEmH8K_rE/s1600/swami-chidanandapuri.jpg"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5622000485987722946" src="http://2.bp.blogspot.com/-QAP_Wyl2Pu4/TgVbp8ZfJsI/AAAAAAAAAA4/-2lEmH8K_rE/s320/swami-chidanandapuri.jpg" style="cursor: hand; cursor: pointer; float: right; height: 150px; margin: 0 0 10px 10px; width: 100px;" /&gt;&lt;/a&gt;കൊളത്തൂർ അദ്വൈതാശ്രമത്തിൽ  ഗുരുപൂർണ്ണിമാ സമാചരണവും 108 ദിവസത്തെ സനാതന ധർമ്മ പഠന ശിബിരവും 2011 &lt;b&gt;ജൂലായ് 15&lt;/b&gt;ന് വിപുലമായ പരിപാടികളോടെ സമാചരിക്കുന്നു.&lt;br /&gt;&lt;br /&gt;ഉദയം മുതൽ നാമജപം, പ്രഭാഷണങ്ങൾ, ഒരാഴ്ച് നീണ്ടുനിൽക്കുന്ന ഉപനിഷദ് വിചാര സത്രം തുടങ്ങിയവ ഉണ്ടായിരിക്കും.&lt;br /&gt;&lt;br /&gt;തുടർന്ന് സനാതന ധർമ്മ പ്രചരണ പ്രവർത്തനങ്ങളിൽ താത്പരമുള്ളവരെ ഉദ്ദേശിച്ച് ശ്രീമദ് ഭഗവത് ഗീത, ഉപനിഷത്തുക്കൾ, പ്രകരണഗ്രന്ഥങ്ങൾ, ധർമ്മ ശാസ്ത്രങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി 108 ദിവസത്തെ സനാതനധർമ്മ പഠന ശിബിരവും നടക്കും.&lt;/span&gt;&lt;br /&gt;
&lt;a name='more'&gt;&lt;/a&gt;&lt;span class="Apple-style-span"&gt;പങ്കെടുക്കുവാൻ താത്പര്യമുള്ളവർ താഴെ കാണുന്ന വിലാസത്തില്‍ ബന്ധപ്പെടണം.&lt;br /&gt;&lt;br /&gt;&lt;i&gt;സ്വാമി ചിദാനന്ദപുരി,&lt;br /&gt;അദ്വൈതാശ്രമം,&lt;br /&gt;കൊളത്തൂർ,&lt;br /&gt;കോഴിക്കോട് - 673315&lt;/i&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;
&lt;div&gt;
Phone: 0495-2455050, 0495-2455996&lt;br /&gt;
വെബ്സൈറ്റ്: &lt;a href="http://advaithashramam.org/"&gt;http://advaithashramam.org/&lt;/a&gt;&lt;/div&gt;
&lt;div&gt;
&lt;br /&gt;&lt;/div&gt;
&lt;div&gt;
(വാര്‍ത്ത എത്തിച്ചു തന്നത് &lt;i&gt;ശ്രീ നാരായണന്‍ നമ്പൂതിരി&lt;/i&gt;)&lt;/div&gt;
&lt;div&gt;
&lt;br /&gt;&lt;/div&gt;
&lt;/div&gt;
&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/322922687805574566-4070721149681728139?l=www.haindavam.org' alt='' /&gt;&lt;/div&gt;</description><link>http://feedproxy.google.com/~r/haindavam/~3/rni4N8bD2XU/blog-post_25.html</link><author>noreply@blogger.com (Sree)</author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="http://2.bp.blogspot.com/-QAP_Wyl2Pu4/TgVbp8ZfJsI/AAAAAAAAAA4/-2lEmH8K_rE/s72-c/swami-chidanandapuri.jpg" height="72" width="72" /><thr:total>0</thr:total><feedburner:origLink>http://www.haindavam.org/2011/06/blog-post_25.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-322922687805574566.post-3059317396455179804</guid><pubDate>Sat, 25 Jun 2011 03:13:00 +0000</pubDate><atom:updated>2011-10-04T16:12:21.270+05:30</atom:updated><category domain="http://www.blogger.com/atom/ns#">ജീവനകല</category><category domain="http://www.blogger.com/atom/ns#">വിശേഷങ്ങള്‍</category><title>ആര്‍ട്ട് ഓഫ് ലിവിംഗ് ലോക സാംസ്‌കാരികോത്സവം ബെര്‍ലിനില്‍</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;a href="http://1.bp.blogspot.com/-QnPVZcG-ahE/TgVhR8faP5I/AAAAAAAAABA/Mu3-jrtYbGs/s1600/srisri.jpg"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5622006670765473682" src="http://1.bp.blogspot.com/-QnPVZcG-ahE/TgVhR8faP5I/AAAAAAAAABA/Mu3-jrtYbGs/s320/srisri.jpg" style="cursor: hand; cursor: pointer; float: right; height: 198px; margin: 0 0 10px 10px; width: 248px;" /&gt;&lt;/a&gt;&lt;br /&gt;
&lt;div&gt;
ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂലായ് രണ്ടുമുതല്‍ ഏഴുവരെ ബെര്‍ലിനിലെ ഒളിമ്പിയാ സ്റ്റേഡിയത്തില്‍ ലോകസാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നു. ഇന്ത്യയുടെ സാസ്‌കാരികപൈതൃകം ലോകത്തിനു കാട്ടിക്കൊടുക്കുയെന്ന ലക്ഷ്യത്തോടെയാണ് ബെര്‍ലിനില്‍ പരിപാടി നടത്തുന്നതെന്ന് ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.&lt;/div&gt;
&lt;div&gt;
&lt;br /&gt;&lt;/div&gt;
&lt;div&gt;
151 രാജ്യങ്ങളില്‍ നിന്നായി 70,000 ത്തോളം പേര്‍ സംബന്ധിക്കുമെന്നു പ്രതീക്ഷിക്കുന്ന ഈ പരിപാടിയില്‍  ലോകത്തിലെ വിവിധ രാജ്യങ്ങളുടെ കലാസാംസ്‌കാരിക പരിപാടികള്‍, പരമ്പരാഗത ഭക്ഷണരീതികള്‍, നൃത്തം, സാഹിത്യം, സംഗീതം എന്നിവയുടെ സമാഗമമായിരിക്കും. ഇന്ത്യയില്‍നിന്ന് 5000ത്തോളം കലാപ്രതിഭകള്‍ പങ്കെടുക്കും.&lt;br /&gt;
&lt;a name='more'&gt;&lt;/a&gt; &lt;/div&gt;
&lt;div&gt;
&lt;br /&gt;&lt;/div&gt;
&lt;div&gt;
ഒളിമ്പിയ സ്റ്റേഡിയത്തില്‍ യോഗയുടെ തുടക്കംമുതലുള്ള ചരിത്രം പരിചയപ്പെടുത്തുന്ന യോഗാ മ്യൂസിയം  ഉള്‍പ്പെടെ യോഗാ പാര്‍ക്ക് സ്ഥാപിക്കും. വിവിധരാജ്യങ്ങളില്‍ നിന്നുള്ള യോഗാചാര്യന്മാര്‍ അനുഭവങ്ങള്‍ പങ്കുവെക്കും. യോഗശില്പശാലകളും സംഘടിപ്പിക്കും.&lt;/div&gt;
&lt;/div&gt;
&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/322922687805574566-3059317396455179804?l=www.haindavam.org' alt='' /&gt;&lt;/div&gt;</description><link>http://feedproxy.google.com/~r/haindavam/~3/6i8gJZeHx3I/blog-post_9152.html</link><author>noreply@blogger.com (Sree)</author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="http://1.bp.blogspot.com/-QnPVZcG-ahE/TgVhR8faP5I/AAAAAAAAABA/Mu3-jrtYbGs/s72-c/srisri.jpg" height="72" width="72" /><thr:total>0</thr:total><feedburner:origLink>http://www.haindavam.org/2011/06/blog-post_9152.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-322922687805574566.post-6346775085795273089</guid><pubDate>Thu, 23 Jun 2011 07:30:00 +0000</pubDate><atom:updated>2011-10-04T16:12:25.283+05:30</atom:updated><category domain="http://www.blogger.com/atom/ns#">വിശേഷങ്ങള്‍</category><title>സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണ പരമ്പര കെഎച്ച്എന്‍എ-യില്‍</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;a href="http://4.bp.blogspot.com/-KJsBUN_gJe8/TgVi1tFC6FI/AAAAAAAAABI/7nV_0TCYJvQ/s1600/udit-chaithanya.jpg"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5622008384615278674" src="http://4.bp.blogspot.com/-KJsBUN_gJe8/TgVi1tFC6FI/AAAAAAAAABI/7nV_0TCYJvQ/s320/udit-chaithanya.jpg" style="cursor: hand; cursor: pointer; float: right; height: 173px; margin: 0 0 10px 10px; width: 150px;" /&gt;&lt;/a&gt;&lt;br /&gt;
&lt;div&gt;
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (&lt;a href="http://www.namaha.org/"&gt;കെഎച്ച്എന്‍എ&lt;/a&gt;) യുടെ ജൂലൈ ഒന്നു മുതല്‍ നാലുവരെ വാഷിങ്ടണ്‍ ഡിസിയില്‍ നടക്കുന്ന ആറാമത് ദ്വൈവാര്‍ഷിക സമ്മേളനത്തില്‍ സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണ പരമ്പര ഉണ്ടായിരിക്കുമെന്ന് കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ അറിയിച്ചു.&lt;/div&gt;
&lt;div&gt;
&lt;br /&gt;&lt;/div&gt;
&lt;div&gt;
ദൃശ്യമാധ്യമങ്ങളിലൂടെയും പൊതുവേദികളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പ്രസിദ്ധനായ സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം പ്രായോഗിക ജീവിതത്തിലെ ദൈനംദിന പ്രശ്നങ്ങളുടെ പരിഹാരങ്ങള്‍, മഹാഭാരതത്തിന്റെയും മഹാഭാഗവതത്തിന്റെയും കഥാംശങ്ങളെ ഉദ്ധരിച്ച് വര്‍ണിക്കുന്നതായിരിക്കും. ഈ അവസരത്തില്‍ വ്യക്തികളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും സ്വാമി മറുപടി നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു.&lt;br /&gt;
&lt;a name='more'&gt;&lt;/a&gt;&lt;/div&gt;
&lt;div&gt;
&lt;br /&gt;&lt;/div&gt;
&lt;div&gt;
കൂടുതല്‍ വിവരങ്ങള്‍ക്ക്:&lt;/div&gt;
&lt;div&gt;
&lt;a href="http://www.namaha.org/"&gt;www.namaha.org&lt;/a&gt; എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ താഴെ പറയുന്നവരുമായി ബന്ധപ്പെടുകയോ ചെയ്യുക. &lt;/div&gt;
&lt;div&gt;
സതീഷ് നായര്‍: 703 624 1393&lt;/div&gt;
&lt;div&gt;
രാജ് കുറുപ്പ്: 410 790 3851&lt;/div&gt;
&lt;div&gt;
&lt;br /&gt;&lt;/div&gt;
&lt;div&gt;
വാര്‍ത്തയ്ക്ക് കടപ്പാട്: &lt;a href="http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9546575&amp;amp;programId=1074209519&amp;amp;BV_ID=@@@"&gt;മനോരമ&lt;/a&gt;&lt;/div&gt;
&lt;/div&gt;
&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/322922687805574566-6346775085795273089?l=www.haindavam.org' alt='' /&gt;&lt;/div&gt;</description><link>http://feedproxy.google.com/~r/haindavam/~3/oGvuX_wsRlY/blog-post.html</link><author>noreply@blogger.com (Sree)</author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="http://4.bp.blogspot.com/-KJsBUN_gJe8/TgVi1tFC6FI/AAAAAAAAABI/7nV_0TCYJvQ/s72-c/udit-chaithanya.jpg" height="72" width="72" /><thr:total>0</thr:total><feedburner:origLink>http://www.haindavam.org/2011/06/blog-post.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-322922687805574566.post-1967897083308473419</guid><pubDate>Fri, 18 Jun 2010 10:58:00 +0000</pubDate><atom:updated>2011-10-04T16:12:31.082+05:30</atom:updated><category domain="http://www.blogger.com/atom/ns#">സ്വത്വം</category><category domain="http://www.blogger.com/atom/ns#">സ്മരണിക</category><title>സാമുദായിക സ്വത്വത്തിന്‌ കരുത്തേറ്റിയ അയ്യങ്കാളി</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;b&gt;അയ്യങ്കാളിയുടെ 69-ാം ചരമദിന വാര്‍ഷികം ഇന്ന്‌&lt;/b&gt;&lt;br /&gt;
&lt;br /&gt;
ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം (ജനറല്‍ സെക്രട്ടറി, ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി)&lt;br /&gt;
&lt;br /&gt;
കേരളീയ ചരിത്രത്തിലെ പുനരുത്ഥാന നായകരില്‍ ഏറെ ശ്രദ്ധേയനായ മഹാനായ അയ്യങ്കാളി ഈ ലോകം വിട്ടു പിരിഞ്ഞിട്ട്‌ 69 വര്‍ഷം പിന്നിടുമ്പോള്‍, അദ്ദേഹം ഏതൊരു കാര്യത്തിന്‌ തന്റെ ജീവിതം ഉഴിഞ്ഞുവച്ചുവോ അതിന്റെ പ്രസക്തി ലോകം തിരിച്ചറിയുകയും അദ്ദേഹത്തെ അറിഞ്ഞ്‌ ആദരിക്കുകയും ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
1941 ജൂണ്‍ 18ന്‌, അയിത്തമനുഭവിച്ചിരുന്ന കുട്ടികള്‍ക്ക്‌ വേണ്ടി സ്വന്തം കൈകൊണ്ട്‌ നിര്‍മ്മിച്ച വെങ്ങാനൂര്‍ ചാവടിനടയിലുള്ള സ്‌കൂളിനോടു ചേര്‍ന്ന മുറിയില്‍ അയ്യന്‍കാളി ദിവംഗതനാകുമ്പോള്‍ അദ്ദേഹത്തിന്‌ 77 വയസ്സായിരുന്നു.&lt;br /&gt;
&lt;a name='more'&gt;&lt;/a&gt;&lt;br /&gt;
&lt;br /&gt;
കഷ്‌ടതയനുഭവിക്കുന്ന സാമുദായികക്രമത്തില്‍ അവശ സമുദായത്തില്‍ 1863 ആഗസ്റ്റ്‌ 28ന്‌ വെങ്ങാനൂരിലെ പെരുങ്കാറ്റുവിള പ്ലാവറത്തില്‍ വീട്ടില്‍ അയ്യന്റെയും മാലയുടെയും മകനായി ജനിച്ച അയ്യന്‍കാളിയുടെ സ്വത്വാഭിമാനം അനിതരസാധാരണവും അജയ്യവുമായിരുന്നു. കേരളത്തിലെ ഹൈന്ദവജനത ജാതീയതയുടെ പേരില്‍ പോരടിച്ചും, വൈദേശിക ശക്തികള്‍ തമ്മിലടിപ്പിച്ചും വന്നിരുന്ന ഒരു ഇരുണ്ട കാലഘട്ടത്തിന്റെ അന്ത്യത്തില്‍ ഉദയം ചെയ്‌ത സൂര്യതേജസ്സുകളില്‍ അഗ്രിമസ്ഥാനത്ത്‌ അയ്യന്‍കാളിയുമുണ്ട്‌. സ്വത്വാഭിമാനം ഉയര്‍ത്തിപിടിക്കണമെങ്കില്‍ എല്ലാവരെപ്പോലെ അവശസമുദായാംഗങ്ങള്‍ക്കും തുല്യമായ വിദ്യാഭ്യാസ നീതിലഭിക്കണമെന്ന കാഴ്‌ചപ്പാടിന്റെ മൂര്‍ത്തീകരണമാണ്‌ അയ്യന്‍കാളിയുടെ ജീവിതസന്ദേശം. അയിത്ത ജാതിക്കാരായ പുലയന്റെയും പറയന്റെയും കുട്ടികളുടെ വിദ്യാലയ പ്രവേശനം സാധ്യമാക്കുന്നതിന്‌ വേണ്ടി ജീവിതം മുഴുവന്‍ പോരാടിയ കാളി അന്ത്യകാലത്ത്‌ പോലും, തന്നെ സന്ദര്‍ശിക്കുവാന്‍ വെങ്ങാനൂരില്‍ വന്ന ഗാന്ധിജിയോടാവശ്യപ്പെട്ടത്‌, തന്റെ സമുദായത്തില്‍ നിന്ന്‌ 10 ബിഎ ക്കാരെയാണ്‌.&lt;br /&gt;
&lt;br /&gt;
ഇന്ന്‌ പക്ഷേ ഈ സമുദായങ്ങളില്‍ ബി.എക്കാരും ബി.എസ്‌.സിക്കാരും, എം.എക്കാരും, എം.എസിക്കാരും എം.ബി.ബി.എസ്‌ തുടങ്ങി ഐ.എ.എസ്‌ നേടിയവര്‍ വരെ വളരെയധികം ഉണ്ട്‌ എന്‌നും അവരെല്ലാം തങ്ങളുടെ മേഖലകളില്‍ പ്രവീണരാണ്‌ എന്നും കാണുമ്പോള്‍, അയ്യന്‍കാളിയുടെ ദര്‍ശനം സ്വാര്‍ത്ഥകമാണ്‌ എന്ന്‌ സന്തോഷിക്കാം. സ്വസമുദായത്തിന്റെ വിദ്യാഭ്യാസത്തിന്‌ വേണ്ടി പ്രയത്‌നിച്ച കാളിയുടെ ബാല്യകാലത്ത്‌ വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. അച്ഛനോടൊപ്പം കൃഷിപ്പണിയാണ്‌ അയ്യന്‍കാളി പഠിച്ചത്‌.&lt;br /&gt;
&lt;br /&gt;
സാര്‍വത്രിക വിദ്യാഭ്യാസത്തിലൂടെ അടിമത്വത്തിന്റെയും ചൂഷണത്തിന്റെയും അഗാധതകളില്‍ ആണ്ടുപോയ തന്റെ സമൂഹം സടകുടഞ്ഞെണീക്കുമെന്ന അയ്യന്‍കാളിയുടെ ആഗ്രഹം പരിപൂരിതമാകുമ്പോള്‍, സ്വത്വം നഷ്‌ടപ്പെടാതെ, അതിലൂന്നിനിന്നുകൊണ്ട്‌ അതിന്റെഅഭിമാനം കൊണ്ടുതന്നെ വിജയം വരിച്ച അയ്യന്‍കാളിമാതൃകയും പ്രസക്തമാണ്‌. കാരണം ജീര്‍ണമായ സാമൂഹിക പരിതസ്ഥിതിയില്‍ ഉച്ചനീചത്വ വിഷം കൈക്കൊണ്ട പലരുടെയും അവഹേളനവും അടിമത്തമനോഭാവവും അയിത്തവും പിടിമുറുക്കിയപ്പോഴും മിഷണറിമാരുടെയും സില്‍ബന്തികളുടെയും മോഹനവാഗ്‌ദാനങ്ങള്‍ക്കും, മതപരിവര്‍ത്തന തന്ത്രങ്ങള്‍ക്കും വശംവദനാകാതെ, സ്വസമുദായത്തെ വിട്ടുകൊടുക്കാതെ കൈപിടിച്ചുയര്‍ത്തിക്കൊണ്ട്‌ മുന്നേറിയ ആദര്‍ശധീരത ഇന്നും നമുക്ക്‌ അനുകരണീയമാണ്‌. ഭരണകൂടത്തില്‍ കൃത്യമായി സ്വാധീനം ചെലുത്തിവന്ന ഒരു വിഭാഗം വികലമനസ്‌കര്‍ നിരന്തരം ഉപദ്രവിച്ചപ്പോഴും ഭരണസംവിധാനത്തിന്റെ സൗജന്യം, മതംമാറ്റ ഉപാധിയ്‌ക്ക്‌ വിധേയമായി വച്ചുനീട്ടുമ്പോഴും, കൃത്യമായ ദിശാബോധത്തോടെ, കൃത്രിമ സ്വത്വങ്ങളെ ആലിംഗനം ചെയ്യാന്‍ കൂട്ടാക്കാത്ത, സമരമുഖങ്ങളില്‍ സ്വത്വവീര്യമുറപ്പിച്ചുകൊണ്ടു നേടിയെടുത്തതാണ്‌ ഇന്നു കാണുന്ന അവകാശങ്ങളെല്ലാം.&lt;br /&gt;
&lt;br /&gt;
വിദ്യാഭ്യാസം മാത്രമല്ല, സഞ്ചാര സ്വാതന്ത്ര്യം, പൊതുഇടങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഇതെല്ലാം അയ്യന്‍കാളിയുടെ സമുദായത്തിന്‌ അന്ന്‌ ബാലികേറാമലകളായിരുന്നു. തന്റെ ജനസമൂഹം അനുഭവിച്ച യാതനകള്‍ കണ്ടു വളര്‍ന്ന അയ്യന്‍കാളി യുവാവായപ്പോള്‍ ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായി. തന്റെ ദേശത്തെ ചെറുപ്പക്കാരെ ചേര്‍ത്ത്‌ സംഘമുണ്ടാക്കി സഞ്ചാരസ്വാതന്ത്ര്യത്തിന്‌ ശ്രമിച്ച അദ്ദേഹത്തിന്‌ കായീകമായ എതിര്‍പ്പുകളെയും നേരിടേണ്ടി വന്നു. പിന്നീട്‌ നാടന്‍ കളരിയില്‍ വൈദഗ്‌ദ്ധ്യം നേടിയ അവര്‍, 1898-ല്‍ തമിഴ്‌നാട്ടില്‍ നിന്ന്‌ ഒരു വില്ലു വണ്ടി വാങ്ങി അതില്‍ കയറി വെങ്ങാനൂരില്‍ നിന്നും കല്ലിയൂര്‍ വരെ പൊതുവഴികളിലൂടെ ജൈത്രയാത്ര നടത്തി. ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ കടുത്ത സംഘട്ടനങ്ങളാകുകയും ഇതില്‍ അയ്യന്‍കാളി സംഘം മുന്നേറുകയും ചെയ്‌തു. ഇതാണ്‌ അയ്യന്‍കാളിയുടെ എല്ലാ ദിഗ്‌ വിജയങ്ങളുടെയും അടിസ്ഥാനം.&lt;br /&gt;
&lt;br /&gt;
അയിത്തജാതിക്കാരായ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്ന്‌ 1904-ല്‍ വെങ്ങാനൂര്‍ ചാവടിനടയില്‍ സ്വന്തമായി ഒരു നിലത്തെഴുത്തു പള്ളിക്കൂടം സ്ഥാപിച്ചു. എന്നാല്‍ അന്നുരാത്രിതന്നെ, തീവച്ചു നശിപ്പിക്കപ്പെട്ട, സ്‌കൂള്‍ അദ്ദേഹം വീണ്ടും നിര്‍മ്മിച്ചു. ഇത്‌ പലതവണയാവര്‍ത്തിച്ചപ്പോള്‍, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരടക്കമുള്ളവരുടെ, കൃഷിയിടങ്ങളില്‍ സ്വസമുദായംഗങ്ങള്‍ ജോലി നിര്‍ത്തിവെയ്‌ക്കാന്‍ വെങ്ങാനൂര്‍ ഏലായില്‍ വച്ച്‌ പ്രഖ്യാപിച്ചു. അങ്ങനെ ആരംഭിച്ച കാര്‍ഷിക സമരം 1907 വരെ നീണ്ടു പോയി. ഒടുവില്‍ കണ്ടല നാഗന്‍പിള്ളയുടെ നേതൃത്വത്തില്‍ വിദ്യാലയ പ്രവേശനം അനുവദിച്ചുകൊണ്ട്‌ ഒത്തുതീര്‍പ്പിന്‌ തയ്യാറായി. അതോടെ 1907ല്‍ അതിനുള്ള സര്‍ക്കാര്‍ ഉത്തരവും വന്നു. അതേവര്‍ഷം തന്നെ സമുദായോല്‍ക്കര്‍ഷത്തിനായി `സാധുജനപരിപാലനസംഘം' ആരംഭിച്ചു. അതോടെ അയ്യന്‍കാളി അധഃസ്ഥിതരുടെ നേതാവായി പരക്കേ അംഗീകരിക്കപ്പെടുകയും ചെയ്‌തു. സര്‍ക്കാരിന്റെ സ്‌കൂള്‍ പ്രവേശന ഉത്തരവുമായി അയ്യന്‍കാളി ഏതാനും പുലയബാലന്മാരുമായി ചാവടിനട സര്‍ക്കാര്‍ സ്‌കൂളിലെത്തി.അയിത്ത ജാതിക്കുട്ടികള്‍ക്കവിടെ പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായാല്‍ പോലും അനുവദിക്കുകയില്ലെന്ന്‌ പ്രധാന അദ്ധ്യാപകന്‍ പറഞ്ഞു. ഇതിനിടെ ചില കുത്സിത ബുദ്ധികള്‍ പാഞ്ഞുവന്ന്‌ അയ്യന്‍കാളിയെയും സംഘത്തേയും മര്‍ദ്ദിച്ചു. അയ്യന്‍കാളിസംഘവും വിട്ടു കൊടുക്കാന്‍ ഭാവമില്ലായിരുന്നു. അയ്യന്‍കാളിയുടെ ചെറുത്തുനില്‍പ്പിനു മുന്നില്‍ പലരും ജീവനും കൊണ്ടോടി.&lt;br /&gt;
ഒടുവില്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ ഡോ.വിച്ച്വല്‍ സായ്‌പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ കോഡ്‌ പരിഷ്‌കരിക്കുകയും 1910-ല്‍ വീണ്ടും സര്‍ക്കാര്‍ വിദ്യാഭ്യാസത്തിനായുള്ള ഉത്തരവ്‌ പുതുക്കി പ്രഖ്യാപിക്കുകയും ചെയ്‌തു. 1911-ല്‍ ശ്രീമൂലം പ്രജാസഭയില്‍ അയ്യന്‍കാളിയെ സര്‍ക്കാര്‍ നോമിനേറ്റ്‌ ചെയ്‌തുകൊണ്ട്‌ ഗസറ്റ്‌ പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി നിയമനിര്‍മ്മാണ സഭയിലെത്തുന്ന ആദ്യത്തെ അധസ്ഥിത പ്രതിനിധിയായി അയ്യന്‍കാളിയെത്തി. 1912 ഫെബ്രുവരിയില്‍ അയ്യന്‍കാളി തന്റെ കന്നിപ്രസംഗം നടത്തി. പ്രജാസഭയില്‍ അയ്യന്‍കാളി ആദ്യം ആവശ്യപ്പെട്ടത്‌ അയിത്ത ജാതിക്കാര്‍ക്കായി പുതുവല്‍ ഭൂമിയും അവരുടെ കുട്ടികള്‍ക്ക്‌ വിദ്യാലയ പ്രവേശനവുമായിരുന്നു. കൂടാതെ ഫീസില്‍ ആനുകൂല്യവും ഡിപ്പാര്‍ട്ടുമെന്റിലെ താഴ്‌ന്ന തരത്തിലുള്ള തൊഴിലും ആവശ്യപ്പെട്ടു.&lt;br /&gt;
&lt;br /&gt;
1912-ല്‍ നെടുമങ്ങാട്‌ ചന്തയില്‍ അയിത്ത ജാതിക്കാര്‍ക്കെതിരെ മുസ്ലീം മാടമ്പിമാര്‍ മര്‍ദ്ദനം അഴിച്ചുവിട്ടു. അയ്യന്‍കാളിയും സംഘവും നിജസ്ഥിതികള്‍ അറിയാന്‍ അവിടെയെത്തി. മാടമ്പിമാര്‍ പ്രകോപനം കൂടാതെ അയ്യന്‍കാളിയെ മര്‍ദ്ദിക്കാനാണ്‌ ശ്രമിച്ചത്‌. പക്ഷെ അയ്യന്‍കാളി അവിടെ ഒറ്റയ്‌ക്ക്‌ നിന്ന്‌ പൊരുതി ജയിക്കുകയായിരുന്നു. മറ്റൊരു സംഭവം കഴക്കൂട്ടം ലഹളയായിരുന്നു. സാധുജന പരിപാലന സംഘത്തിന്റെ യോഗത്തിനെത്തിയ അയ്യന്‍കാളിയെ മര്‍ദ്ദിച്ചൊതുക്കുവാന്‍ അവിടെയും മുസ്ലീം മാടമ്പിമാര്‍ രംഗത്തെത്തിയെങ്കിലും അയ്യന്‍കാളിയെ തോല്‍പ്പിക്കാന്‍ അവര്‍ക്കായില്ല. ബാലരാമപുരം ചാലിയതെരുവിലും ആറാലുംമൂട്‌ ചന്തയിലും മുസ്ലീങ്ങളായിരുന്നു അയ്യന്‍കാളി സംഘത്തെ മര്‍ദ്ദിച്ചൊതുക്കാന്‍ രംഗത്തെത്തിയത്‌. ഇതിനിടെ സ്‌കൂള്‍ പ്രവേശനം വീണ്ടും സംഘര്‍ഷത്തിലെത്തുകയും 1914-ല്‍ സര്‍ക്കാര്‍ കര്‍ശനമായി ഉത്തരവു പാലിക്കുവാന്‍ നിര്‍ബന്ധിക്കുകയും അല്ലാത്ത സ്‌കൂളുകളുടെ പേരില്‍ ശിക്ഷണ നടപടി സ്വീകരിക്കുമെന്ന്‌ ഉത്തരവിറക്കുകയും ചെയ്‌തു. അതിനു നിര്‍ബന്ധിതമായതും അയ്യന്‍കാളിയുടെ കരുത്തുറ്റ സമരവീര്യം മാത്രമാണ്‌. അങ്ങനെ 1914-ല്‍ പുതുക്കിയ സര്‍ക്കാര്‍ ഉത്തരവുമായി പഞ്ചമിയെന്ന പെണ്‍കുട്ടിയുമായി അയ്യന്‍കാളിയും സംഘവും ഊരൂട്ടമ്പലം സ്‌കൂളിലെത്തി പഞ്ചമിയെ സ്‌കൂളിലെ ബഞ്ചില്‍ കൊണ്ടിരുത്തിയതോടെ ചിലര്‍ സംഘട്ടനം ആരംഭിക്കുകയും പഞ്ചമിയുടെ പിതാവ്‌ പൂജാരി അയ്യന്‍ അടികൊണ്ട്‌ തെറിച്ചുവീഴുകയും ചെയ്‌തു. അതോടെ അയ്യന്‍കാളിയും സംഘവും ശക്തിയോടെ അടിതുടങ്ങുകയും ഇതിനോടനുബന്ധിച്ച്‌ ചില കുത്സിത ബുദ്ധികള്‍ ഊരൂട്ടമ്പലം സ്‌കൂള്‍ ചുട്ടു ചാമ്പലാക്കുകയും ചെയ്‌തു. പഞ്ചമിയെന്ന ആ പെണ്‍കുട്ടി ഇരുന്ന ബഞ്ച്‌ ഒഴിച്ച്‌ മറ്റെല്ലാം കത്തിച്ചാമ്പലായ ആ ലഹളയുടെ സ്‌മാരകമായി ഇന്നും ആ ബഞ്ച്‌ സ്‌കൂളില്‍ സൂക്ഷിച്ചിരിക്കുന്നുണ്ട്‌. ഈ ലഹള പടര്‍ന്നുപിടിച്ചാണ്‌ തൊണ്ണൂറാമാണ്ട്‌ ലഹളയായി മാറിയത്‌. ഇതേ സന്ദര്‍ഭത്തില്‍ തന്നെയാണ്‌ കൊല്ലം പെരിനാട്ടില്‍ കല്ലമല സംഭവത്തില്‍ ലഹള ആരംഭിച്ചത്‌. 1915-ല്‍ തെക്കും വടക്കും നടന്ന രണ്ട്‌ സുപ്രധാന പോരാട്ടങ്ങളിലാണ്‌ അയ്യന്‍കാളിക്ക്‌ പോരടിക്കേണ്ടി വന്നത്‌. ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത കലാപ കലുഷിതമായ സംഭവങ്ങളിലൂടെയാണ്‌ അയ്യന്‍കാളിയെന്ന നിരക്ഷരനായ മനുഷ്യന്‍ അധസ്ഥിത ജാതികളുടെ ഉന്നമനം സാധിച്ചെടുത്തത്‌. അതിനുവേണ്ടി അദ്ദേഹം ഏറ്റുവാങ്ങിയ കൊടിയ മര്‍ദ്ദനങ്ങള്‍ക്ക്‌ കയ്യും കണക്കുമില്ല. &lt;br /&gt;
&lt;br /&gt;
ഒരുവശത്ത്‌ കുത്സിത ബുദ്ധികളെ അധസ്ഥിതര്‍ക്കെതിരായി നീങ്ങുവാന്‍ നിരന്തരം പ്രേരിപ്പിക്കുകയും മറുവശത്ത്‌ അധസ്ഥിത നേതൃത്വത്തെയാകെ പ്രലോഭിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്‌തുവന്ന മിഷണറിമാരെയും കൂട്ടാളികളെയും സമര്‍ത്ഥമായി നേരിട്ട ചരിത്രം ആധുനിക സാമുദായിക പ്രവര്‍ത്തകര്‍ക്കും മാതൃകയത്രെ. ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ അയ്യന്‍കാളിയുടെ ജീവിതത്തിലുണ്ട്‌ എങ്കിലും 1926-ല്‍ മാത്തന്‍ തരകന്‍ എന്ന ക്രിസ്‌ത്യാനി അയ്യന്‍കാളിയേയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ തേവന്‍ സ്വാമിയേയും മതപരിവര്‍ത്തനം ചെയ്യാന്‍ വേണ്ടി നടത്തിയ ശ്രമങ്ങള്‍ പ്രസക്തമാണ്‌. തുടര്‍ന്നു നടന്ന സംഭാഷണങ്ങളില്‍ അയ്യന്‍കാളിയുടെയും തേവന്‍ സ്വാമിയുടെയും ചോദ്യ ശരങ്ങള്‍ക്കു മുമ്പില്‍ മാത്തന്‍ തരകന്‍ തോറ്റു പിന്‍വാങ്ങുകയും മതപരിവര്‍ത്തന ശ്രമം ഉപേക്ഷിക്കുകയും ചെയ്‌തതായി തേവന്‍ സ്വാമി പില്‍ക്കാലത്ത്‌ വെളിപ്പെടുത്തുകയുണ്ടായി.&lt;br /&gt;
നൂറ്റാണ്ടുകളായി അടിമത്വം പേറി അസമത്വങ്ങള്‍ അനുഭവിച്ച്‌ ജീവിച്ച ഒരു ജനസാമാന്യത്തെ സമൂഹത്തോടൊപ്പം കൂട്ടിയിണക്കുവാന്‍ കാലത്തിന്റെ ഉള്‍വിളി ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിച്ച മഹാനായ അയ്യന്‍കാളി മരിച്ചിട്ടും മരിക്കാതെ ജനഹൃദയങ്ങളില്‍ ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്ന സ്വത്വബോധത്തിന്റെ ഉടമയത്രെ.&lt;/div&gt;
&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/322922687805574566-1967897083308473419?l=www.haindavam.org' alt='' /&gt;&lt;/div&gt;</description><link>http://feedproxy.google.com/~r/haindavam/~3/VJMGr0C4T28/ayyankali-69-death-anniversary.html</link><author>noreply@blogger.com (ഹൈന്ദവം ടീം)</author><thr:total>1</thr:total><feedburner:origLink>http://www.haindavam.org/2010/06/ayyankali-69-death-anniversary.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-322922687805574566.post-3436553209227465831</guid><pubDate>Thu, 17 Jun 2010 12:47:00 +0000</pubDate><atom:updated>2010-06-24T11:44:08.501+05:30</atom:updated><category domain="http://www.blogger.com/atom/ns#">ധര്‍മ്മം</category><category domain="http://www.blogger.com/atom/ns#">സനാതനം</category><category domain="http://www.blogger.com/atom/ns#">ലേഖനം</category><title>സനാതനധര്‍മ്മത്തിന്റെ സനാതനത്വവും സംസ്‌കാരാപചയവാദവും</title><description>&lt;b&gt;ബ്രഹ്മചാരി ഭാര്‍ഗവരാം&lt;/b&gt;&lt;br /&gt;
(ജനറല്‍ സെക്രട്ടറി, ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി)&lt;br /&gt;
&lt;br /&gt;
``&lt;i&gt;സനാതനധര്‍മ്മം അതിപുരാതനമാണ്‌. അത്‌ നിരവധി വെല്ലുവിളികളെ  നേരിട്ടിട്ടുണ്ട്‌. എങ്കിലും കാലത്തിന്റെ കുത്തൊഴുക്കുകളില്‍ അതിജീവനം  നേടിയ ചരിത്രമാണതിന്‌. കാരണം അത്‌ സനാതനമാണ്‌. ലോകത്തില്‍ നിലവിലിരുന്ന  റെഡിന്ത്യന്‍, മെസപ്പൊട്ടോമിയന്‍, ഈജിപ്‌ഷ്യന്‍ തുടങ്ങിയ പ്രബല  സംസ്‌കാരങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോഴും ഭാരതത്തിന്റെ സംസ്‌കാരവും  സനാതനധര്‍മ്മവും അതിജീവിച്ചു. കാരണം അത്‌ സനാതനമാണ്‌&lt;/i&gt;'' നിരന്തരം വിവിധ  ഹൈന്ദവ നേതൃത്വങ്ങളില്‍ നിന്ന്‌ മുഴങ്ങിക്കൊണ്ടിരിക്കുന്ന ഉത്തേജനത്തിന്റെ  കരുത്തുപകരുന്ന വാചകങ്ങളാണിവ. ഇവിടെ പരാമര്‍ശിക്കപ്പെട്ട ആശയാംശങ്ങള്‍  വിശകലനം ചെയ്‌താല്‍, തെറ്റായ സന്ദേശം നല്‌കിക്കൊണ്ടിരിക്കുന്ന,  അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും ചേര്‍ന്ന ചില പരിചിന്തനങ്ങളാണിവയെന്ന്‌  ബോധ്യപ്പെടും.&lt;br /&gt;
&lt;br /&gt;
ഇവയില്‍ അന്തര്‍ധാരയായി മുഴങ്ങുന്ന ആശയഗതികളില്‍ പ്രധാനം -  (i) സ്വയം കാലത്തെ അതിജീവിക്കുന്നതാണ്‌ സനാതനധര്‍മ്മം. (അതിജീവനത്തിന്‌  ആരും മുതിര്‍ന്നില്ലെങ്കിലും അത്‌ നിലനില്‌ക്കും). (ii) സനാതന  ധര്‍മ്മസംവിധാനം വെല്ലുവിളികളെ നേരിട്ടിട്ടും കോട്ടം തട്ടിയിട്ടില്ലാത്ത  അവസ്ഥയിലാണ്‌ അത്‌ നിലനില്‌ക്കുന്നത്‌. (iii) സംസ്‌കാരങ്ങളുടെ കാലസിദ്ധമായ  അപക്ഷയംമൂലം തനിയെ തകര്‍ന്നടിഞ്ഞവയാണ്‌ ലോകത്തില്‍ പ്രബലങ്ങളായിരുന്ന  റെഡിന്ത്യന്‍, റോമന്‍ തുടങ്ങിയ സംസ്‌കാരങ്ങള്‍. &lt;br /&gt;
&lt;br /&gt;
പ്രഥമദൃഷ്‌ട്യാ നിര്‍ദോഷമായ ഈ ആശയസംഹിത ദീര്‍ഘാലോചനയില്ലായ്‌മയുടെയും  ചരിത്രവിമുഖതയുടെയും അജ്ഞതയുടെയും അധിനിവേശ കാഴ്‌ചപ്പാടിന്റെ ഗൂഢാലോചനയെ  കുറിച്ചുള്ള ധാരണയില്ലായ്‌മയുടെയും എളിയ ഉദാഹരണവും വലിയ ദുരന്തവുമാണ്‌.  ഇത്തരം കാഴ്‌ചപ്പാടുകള്‍ നിരുത്തരവാദപരമായി പ്രചരിപ്പിക്കുന്നത്‌  സംസ്‌കാരത്തിന്റെയും ധര്‍മത്തിന്റെയും സ്ഥായിതയ്‌ക്ക്‌ വിഘാതമുണ്ടാക്കും. &lt;br /&gt;
&lt;br /&gt;
&lt;b&gt;സനാതനധര്‍മത്തിന്റെ സനാതനത്വം&lt;/b&gt;&lt;br /&gt;
സനാതനധര്‍മത്തിന്റെ സനാതനത്വം അതിന്റെ കാഴ്‌ചപ്പാടിന്റെ മൂല്യങ്ങളിലാണ്‌  നിലനില്‌ക്കുന്നത്‌ എന്നും ഈ ദര്‍ശനങ്ങള്‍ക്ക്‌ ചിരകാല പ്രസക്തിയുണ്ട്‌  എന്നും ഉള്ള ആശയമാണ്‌ സനാതനത്വത്തിന്റെ വിവക്ഷ. അതുകൊണ്ടുതന്നെ ഈ  മൂല്യങ്ങള്‍ പഠിക്കുവാനും പഠിപ്പിക്കുവാനും ആചരിക്കുവാനും  പ്രചരിപ്പിക്കുവാനുമുള്ള ജനതതിയും അവരുടെ നിലനില്‌പും സുരക്ഷയും കൂടി  പ്രസക്തമാകുന്നു. കേവലമായ മൂല്യം ജനതതിയില്ലാതെ നിലനില്‌ക്കുകയില്ലല്ലോ. ഈ  സ്വാഭിമാനജനതതിയെ മറന്നുകൊണ്ടുള്ള കാഴ്‌ചപ്പാട്‌ അപക്വമായിരിക്കും.  മൂല്യങ്ങളെ ഉള്‍ക്കൊള്ളുവാന്‍ ഉള്‍ക്കരുത്തുള്ള ജനതതിയില്ലെങ്കില്‍  മൂല്യങ്ങള്‍ നിലനില്‌ക്കില്ലാ എന്നും അതുകൊണ്ട്‌തന്നെ അതുള്‍ക്കൊള്ളാനുള്ള  ജനതതിയെ സംരക്ഷിക്കുവാനും നിലനിര്‍ത്തുവാനും വാര്‍ത്തെടുക്കുവാനും  സജ്ജരാക്കുവാനുമുള്ള ദൗത്യം അനിവാര്യമായിത്തീരുന്നു.&amp;nbsp;അതായത്‌  ധര്‍മ്മിയില്ലാതെ ഒരുധര്‍മ്മവും നിലനില്‍ക്കില്ല എന്നും ധാരാവാഹിയായി  കാലഘട്ടങ്ങളിലൂടെ സനാതനമായി ഒഴുകുന്ന ധര്‍മ്മിസമൂഹമാണ്‌ ധര്‍മ്മത്തിന്റെ  സ്ഥായിതയ്‌ക്ക്‌ നിദാനമെന്നും വരുന്നു. അതുകൊണ്ടുതന്നെ ബൗദ്ധികഹിന്ദുത്വം  സനാതനധര്‍മസംരക്ഷണത്തിന്റെ സര്‍വസജ്ജമായ പാതയെ അംഗീകരിക്കുകയും, അങ്ങനെയൊരു  സംരക്ഷണത്തിന്റെ ആവശ്യകതയേ പ്രസക്തമല്ല എന്ന കാഴ്‌ചപ്പാടുപേക്ഷിക്കുകയും  ചെയ്യേണ്ടതുണ്ട്‌.&lt;br /&gt;
&lt;br /&gt;
സനാതനധര്‍മവിശ്വാസികളെ ഉന്മൂലനം ചെയ്യുന്നത്‌ കണ്ടിട്ടും, നാം  ഇവരെല്ലാക്കാലവും നിലനില്‌ക്കുമെന്ന്‌ വിശ്വാസികളില്‍ സനാതനത്വം  കല്‌പിക്കുകയാണ്‌. വിശ്വാസികളില്‍ ഒരു കാലത്തും സനാതനത്വം നിലനിന്നിട്ടില്ല  എന്നത്‌ സനാതനധര്‍മ്മ വിശ്വാസികളുടെ ജനസംഖ്യാനുപാതമായി വിവിധകാലങ്ങളിലും  ദേശങ്ങളിലുമുണ്ടായ ഗതിവിഗതിക്കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.  കാലങ്ങളിലൂടെ ദേശങ്ങളിലൂടെ ഉഛേദിക്കപ്പെട്ട സനാതനി സമൂഹങ്ങള്‍  അനേകങ്ങളാണ്‌. ലോകമെങ്ങും വ്യാപരിച്ചിരുന്ന സനാതനധര്‍മസമൂഹം അതിന്റെ  മൂല്യങ്ങളില്‍ മിക്കതും കൈമോശപ്പെടുത്തിയും പലതും മാറ്റിമറിച്ചും  നാമധാരികളായി ചെറിയൊരു ക്യാന്‍വാസിലേക്ക്‌ ഒതുക്കപ്പെട്ടിരിക്കുന്നു.  എന്നിട്ടും നാമിന്നും പറയുന്നു - `അക്ഷയ്യമായ സനാതന സമൂഹം'' എന്ന്‌.  ഇത്രയും ക്ഷയങ്ങളെ അതല്ലാതായി പരികല്‌പിക്കാന്‍ നാം  മിടുക്കാര്‍ജ്ജിക്കുന്നു.&lt;br /&gt;
&lt;br /&gt;
&lt;b&gt;സനാതനധര്‍മത്തിന്റെ അതീജീവനോപായം&lt;/b&gt;&lt;br /&gt;
സനാതനധര്‍മം ആരും മുതിര്‍ന്നില്ലെങ്കിലും ധാരാവാഹിയായി  നിലനിന്നുകൊള്ളുമെന്ന കാഴ്‌ചപ്പാട്‌ അട്ടിമറിക്കപ്പെടേണ്ടതുണ്ട്‌. ധര്‍മം  സംരക്ഷിക്കപ്പെടേണ്ടതാണെന്ന്‌ വേദംതൊട്ട്‌ സകലഗ്രന്ഥങ്ങളും  ഊന്നിപ്പറയുന്നുണ്ട്‌. വേദസാരസര്‍വസ്വമായ ഗീതതന്നെ  `ധര്‍മ്മസംരക്ഷണാര്‍ത്ഥമായി ചെയ്യുന്ന ഭഗവാന്റെ വിളംബരമല്ലേ.  ധര്‍മസംരക്ഷണത്തിന്റെ ആവശ്യകത ഉദ്‌ഘോഷിച്ചുകൊണ്ടാണ്‌ ധാര്‍മികമൂല്യങ്ങളുടെ  കേദാരമെന്നോണം നമുക്ക്‌ മുന്നില്‍ അവതാരകഥകള്‍ നിലകൊളളുന്നത്‌. (i)  ആചാര്യന്മാരുടെ രൂപത്തിലും (ii) ധര്‍മ സമരസേനാനികളുടെ രൂപത്തിലും. നമ്മുടെ  മുന്നില്‍ അവതരിപ്പിക്കപ്പെടുന്ന ഇവരുടെ അപദാനങ്ങള്‍ വ്യക്തമായും നമ്മോടു  പറയുന്നത്‌ - (i) ധര്‍മബോധനം വേണമെന്നും (ii) അധാര്‍മികതയ്‌ക്ക്‌ എതിരെ  പ്രതികരിച്ച്‌ ജയിക്കണമെന്നുമാണ്‌ ഇതാണ്‌ വാസ്‌തവത്തിലുള്ള അതിജീവനോപായം. ഈ  ഉപായത്തെ മറന്നുകൊണ്ട്‌ തനിയെ പ്രവര്‍ത്തനക്ഷമമാക്കുന്ന ഒരു അലൗകീകത  കല്‌പിച്ചപ്പോള്‍ ധര്‍മനാശത്തിന്‌ വഴിവെച്ച ചരിത്രമാണ്‌ നമുക്കുള്ളത്‌.  ശ്രീരാമനോ അര്‍ജുനനോ അധാര്‍മികതയ്‌ക്കെതിരെ പോരാടിയെങ്കില്‍, വിജയം  വരിച്ചെങ്കില്‍, നാമിന്നവരെ പിന്‍പറ്റുവാനും അനുസരിക്കുവാനും ആ മാതൃക  കൈവരിക്കുവാനും ശ്രമിക്കുന്നതിനു പകരം അവരെ `പൂജിക്കുന്നതില്‍ മാത്രം'  ധാര്‍മ്മികത കണ്ടെത്തുന്നു. അവതാരങ്ങളുടെ ധര്‍മരക്ഷണോപായം മറന്നും പോകുന്നു.&lt;br /&gt;
&lt;br /&gt;
&lt;b&gt;നാം അതിജീവിച്ചോ?&lt;/b&gt;&lt;br /&gt;
സംസ്‌കാരത്തിന്റെ അതിജീവനത്തെക്കുറിച്ച്‌ പറയേണ്ടിവരുമ്പോള്‍ അതിന്റെ ആഴവും  പരപ്പും പരിശോധനാവിഷയമാക്കണം. ഒട്ടുമുക്കാലും തമസ്‌കരിക്കപ്പെട്ട തനിമയുടെ  ഉടമകളാണിവിടെ പേരുകള്‍ കൊണ്ട്‌ തിരിച്ചറിയപ്പെടുന്ന സനാതനികള്‍. ധര്‍മം  വളരുന്നതും വ്യഞ്‌ജിക്കുന്നതും ആചാരങ്ങളിലൂടെയാണെന്ന്‌ നമുക്കറിയാം.  വസ്‌ത്രധാരണംമുതല്‍ ഉത്സവങ്ങള്‍വരെ മറന്നുകളഞ്ഞ്‌, പിറന്നാളിന്ന്‌ ദീപം  കെടുത്തുന്നയിടംവരെയും മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കുന്നതുവരെയും  എത്തിയ ശൈലികളും കുടുംബ ജീവിതവ്യവസ്ഥ തന്നെ അന്യമാക്കുകയും ചെയ്യുന്ന  പശ്ചാത്തലവും പരിശോധിച്ചാല്‍ ധാര്‍മികനാശത്തിന്റെ ആഴമറിയാന്‍ പ്രയാസമില്ല.&lt;br /&gt;
&lt;br /&gt;
ആയിരത്താണ്ടുകള്‍ ലോകമെങ്ങും പ്രസരിച്ച ധാര്‍മികസന്ദേശം അതും വളരെ  വികലമാക്കപ്പെട്ട രീതിയില്‍ ലോകജനസംഖ്യയുടെ ചെറിയൊരളവിലേക്ക്‌ കേവലം  ഭാരതത്തിലേക്ക്‌ ചുരുക്കപ്പെട്ടത്‌ പരിശോധിച്ചാല്‍ നശീകരണത്തിന്റെ പരപ്പും  നമുക്ക്‌ സുവ്യക്തം. പിന്നെയും നാം പറയുന്നത്‌ നാം അതിജീവിച്ചു  എന്നുതന്നെയാണ്‌. ഏതേതംശങ്ങളിലാണ്‌ നാമതിജീവിച്ചത്‌? മൂല്യങ്ങളുടെ തനിമയും  മൂല്യങ്ങളുള്‍ക്കൊള്ളാനുള്ള ജനതതിയും കാലങ്ങളോളം അന്യാധീനമായിട്ടും  നാമതിജീവിക്കുന്നു എന്ന്‌ പറയാന്‍ നാം ധൈര്യം കാണിക്കുന്നുവെങ്കില്‍,  ബോധമില്ലാതെ അംഗങ്ങളെല്ലാം ഉച്ഛേദിക്കപ്പെട്ടനിലയിലുള്ളയാ&lt;wbr&gt;&lt;/wbr&gt;ള്‍  സ്വസ്ഥനാണെന്ന്‌ പറയുവാനുള്ള ചങ്കൂറ്റവും വേണം. സനാതനധര്‍മ്മം  ഏതേതംശങ്ങളിലെങ്കിലും അതിജീവിച്ചിട്ടുണ്ടെങ്കില്‍ അതിന്‌ പിന്നില്‍  ശക്തമായതും നിരന്തരമായതുമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അത്‌  യാഥാര്‍ത്ഥ്യം മാത്രമാണ്‌. ഇനിയും ഇവിടെ ചെയ്യാനുള്ളതൊന്നുമാത്രം -  മൂല്യങ്ങളുള്‍ക്കൊള്ളുന്ന ജനതതിയെ സജ്ജമാക്കുക - ഏതവസ്ഥയിലും  വിജയിക്കുന്നതിന്‌.&lt;br /&gt;
&lt;br /&gt;
&lt;b&gt;സംസ്‌കാരപചയവാദവും സാനതനത്വവും&lt;/b&gt;&lt;br /&gt;
നമ്മുടെ മതേതര പാഠപുസ്‌തകങ്ങള്‍ മുതല്‍ ഉയര്‍ന്ന അക്കാദമികവേദികള്‍വരെ വളരെ  സമര്‍ത്ഥമായി അവതരിപ്പിക്കുന്ന ഒരാശയമാണ്‌ ലോകത്തിലെ പ്രധാന  സംസ്‌കാരങ്ങളെല്ലാം കാലത്തിന്റെ പ്രയാണത്തിനിടയില്‍  തകര്‍ന്നടിഞ്ഞുവെന്നത്‌. എന്നാല്‍ സൂക്ഷ്‌മപരിശോധന നടത്തിയാല്‍  വ്യക്തമാകുന്നത്‌ ലോകത്തിലെ ഒരു സംസ്‌കാരവും സ്വാഭാവിക അപചയംമൂലം  ഇല്ലാതായിട്ടില്ല എന്നാണ്‌. വളരെ ക്രൂരമായും രക്തരൂക്ഷിതമായും  നശിപ്പിക്കപ്പെട്ട ചരിത്രത്തെ തമസ്‌കരിക്കുകയും സ്വാഭാവികമായി അപചയം  സംഭവിച്ചതാണെന്ന രീതിയിലുള്ള വിശദീകരണം നല്‌കുകയും ചെയ്യുന്നത്‌, നമുക്കും  ഒരപചയം ഉണ്ട്‌ എന്ന്‌ ഉപബോധമനസ്സുകളില്‍ കുത്തിവയ്‌ക്കുന്ന ഗൂഢാലോചനയത്രേ.  എന്തെന്ത്‌ നശീകരണശ്രമങ്ങള്‍ അധാര്‍മീകതയില്‍നിന്ന്‌ ആസൂത്രിതമായുണ്ടായാലും  നാം സമാധാനിക്കും, സനാതനധര്‍മം ആര്‍ക്കും നശിപ്പിക്കാന്‍ കഴിയില്ല എന്ന്‌.  മറ്റൊരുവശത്ത്‌ നാം പഠിച്ചുവയ്‌ക്കും, സാംസ്‌കാരിക ചരിത്രത്തില്‍  സാംസ്‌കാരികാപക്ഷയം അനിവാര്യമാണ്‌ എന്ന്‌. ഈ രണ്ട്‌ ആശയങ്ങള്‍ തമ്മിലുള്ള  പൊരുത്തക്കേടുകള്‍പോലും നമ്മെ അലോസരപ്പെടുത്തുന്നില്ല.&lt;br /&gt;
&lt;br /&gt;
സംഘടിതമതങ്ങളാല്‍ ലോകത്തിലെ സംസ്‌കാരങ്ങള്‍ നശിപ്പിക്കപ്പെട്ടതിന്റെ  മാതൃകകള്‍ നാം പുനര്‍നിര്‍ണ്ണയിക്കുകയും പഠന വിധേയമാക്കുകയും  ചെയ്യേണ്ടതുണ്ട്‌. നാമിന്നഭിമുഖീകരിക്കുന്ന സംസ്‌കാരോച്ഛേദഭീഷണി നാമറിയാതെ  പോകരുത്‌. സംസ്‌കാരമില്ലെങ്കില്‍ ധര്‍മവുമില്ലല്ലോ. ആഴത്തിലും പരപ്പിലും -  മൂല്യബോധത്തിലും അംഗസംഖ്യയിലും - നാം ചുരുങ്ങിക്കൊണ്ടിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
സംസ്‌കാരാപചയവാദത്തെ നാം സനാതനവാദംകൊണ്ട്‌ ചെറുക്കണമെങ്കില്‍ നാം  കാഴ്‌ചപ്പാടില്‍ കാതലായ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്‌. സനാതനത്വം  മൂല്യങ്ങളില്‍ കല്‌പിക്കപ്പെടുകയും അതില്‍പിന്നീട്‌ മൂല്യവത്തായവയ്‌ക്ക്‌  കല്‌പിക്കുകയും ചെയ്യണം. മൂല്യവത്തല്ലാത്തിടത്തോളം സംസ്‌കാരം  നശിപ്പിക്കപ്പെടും. അതിന്‌ അവതാരങ്ങളുടെ അതിജീവനസന്ദേശം പ്രായോഗിക  ഉപായമാക്കിക്കൊണ്ട്‌ ധര്‍മം (i)പ്രചരിപ്പിക്കുവാനും (ii) സംരക്ഷിക്കുവാനും  നമുക്ക്‌ കഴിയട്ടെ. &lt;br /&gt;
&lt;br /&gt;
&lt;b&gt;&lt;u&gt; ധര്‍മോ രക്ഷതി രക്ഷിതാ:&lt;/u&gt;&lt;/b&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/322922687805574566-3436553209227465831?l=www.haindavam.org' alt='' /&gt;&lt;/div&gt;</description><link>http://feedproxy.google.com/~r/haindavam/~3/yvUhaKDPUbI/sanathanathwavum-dharmavum.html</link><author>noreply@blogger.com (ഹൈന്ദവം ടീം)</author><thr:total>1</thr:total><feedburner:origLink>http://www.haindavam.org/2010/06/sanathanathwavum-dharmavum.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-322922687805574566.post-6301096049956234350</guid><pubDate>Mon, 14 Jun 2010 16:50:00 +0000</pubDate><atom:updated>2010-06-24T11:44:29.615+05:30</atom:updated><category domain="http://www.blogger.com/atom/ns#">സ്വത്വം</category><category domain="http://www.blogger.com/atom/ns#">ലേഖനം</category><title>ചില സ്വത്വചിന്തകള്‍</title><description>&lt;b&gt;ബ്രഹ്മചാരി ഭാര്‍ഗവരാം&lt;/b&gt;&lt;br /&gt;
(ജനറല്‍ സെക്രട്ടറി, ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി)&lt;br /&gt;
&lt;div style="margin: 0px;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="margin: 0px;"&gt;&lt;b&gt;സ്വത്വവാദത്തിന്റെ പ്രസക്ത ഭൂമിക&lt;/b&gt;&lt;/div&gt;&lt;div style="margin: 0px;"&gt;&lt;br /&gt;
&lt;/div&gt;&lt;div&gt;&lt;div style="margin: 0px;"&gt;പി.കെ.പോക്കറിന്റെ  സ്വത്വചിന്തയും അതിനുമേല്‍ രാജീവിന്റെ വിമര്‍ശവും കെ.ഇ.എന്റെ  താങ്ങുസിദ്ധാന്തവും എം.എ.ബേബിയുടെ ഒത്തുതീര്‍പ്പ്‌ വിധിയും മാധ്യമങ്ങളുടെ  ചൂട്‌പിടിപ്പിക്കലും കൊണ്ട്‌ സജീവമായ സ്വത്വവാദവും സ്വത്വരാഷ്‌ട്രീയവും ചില  ചിന്തകള്‍ കൂടി ആവശ്യപ്പെടുന്നുണ്ട്‌. മതാത്മക സ്വത്വങ്ങള്‍ , സ്‌ത്രീ  പുരുഷ സ്വത്വങ്ങള്‍ , സവര്‍ണ്ണാവര്‍ണ്ണ സ്വത്വങ്ങള്‍ , കീഴാളമേലാള  സ്വത്വങ്ങള്‍ എന്നിങ്ങനെയുള്ളവയെ അംഗീകരിക്കണമെന്ന്‌ പോക്കര്‍ സാഹിബ്‌  (കമ്മ്യൂണിസ്‌റ്റ്‌കാരനാണെന്ന്‌ ആണയിട്ടിട്ടും) പറയുന്നതെന്തുകൊണ്ട്‌? നാളെ  മുതല്‍ തന്നെയും കെ.ഇ.എന്‍ . കുഞ്ഞഹമ്മദിനെയും ഹമീദ്‌ ചേന്ദമംഗലൂരിനെയും  സമദാനിയെയും പാലൊളി മുഹമ്മദ്‌കുട്ടിയെയും കുഞ്ഞാലിക്കുട്ടിയെയും പാണക്കാട്‌  തങ്ങളെയും മദനിയെയും ഖര്‍ദാവിയെയും എന്തിന്‌ ഒരു പക്ഷെ ബിന്‍ലാദനെപോലും  ഒന്നിച്ചിരിക്കുന്നത്‌ കണ്ടാല്‍ നിങ്ങളാരും ബേജാറാകരുത്‌ എന്ന്‌  ബോധിപ്പിക്കാന്‍ തന്നെയല്ലേ? നിങ്ങള്‍ ഇതിനെ മതാത്മക സ്വത്വബോധമെന്ന്‌  മാത്രം മനസ്സിലാക്കിയാല്‍ മതി. അതു നേരിട്ടു പറയാന്‍  ബുദ്ധിമുട്ടുള്ളതുകൊണ്ട്‌ നമുക്ക്‌ വൃന്ദാകാരാട്ടും സുഷമാസ്വരാജും  തമ്മിലുള്ള ആലിംഗനം സ്‌ത്രീസ്വത്വങ്ങളുടെ തിരിച്ചറിവായി, ഒരു ബിംബമായി  ഉപയോഗിക്കാം.&lt;/div&gt;&lt;div style="margin: 0px;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="margin: 0px;"&gt;ഇങ്ങനെയുള്ള മതാത്മക സ്വത്വങ്ങളും കീഴാളമേലാള  സ്വത്വങ്ങളും അംഗീകരിച്ചാല്‍ തങ്ങളുടെ പരിപാടി  പൂട്ടിക്കെട്ടേണ്ടിവരുമല്ലോയെന്നും ഇവരൊക്കെ ഇമ്മാതിരി പറയപ്പെടുന്ന  സ്വത്വങ്ങളുടെ പേരില്‍ സംഘടിച്ചാല്‍ തങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന  കൃത്രിമമായ വര്‍ഗ്ഗസ്വത്വം അപ്രസക്തമാകില്ലേ എന്നുമാണ്‌ രാജീവിന്റെ സങ്കടം.  ജനനത്തോടൊപ്പം തന്നെ നേടുന്നതും ജനിതകപരമായുമുള്ള സ്‌ത്രീപുരുഷപരമായ  സ്വത്വങ്ങളോട്‌ ഒരിക്കലും സമീകരിക്കാവുന്നതല്ല ചുറ്റുപാടുകളില്‍നിന്ന്‌  ആര്‍ജ്ജിക്കുന്ന ഇതര സ്വത്വങ്ങള്‍ എന്ന വസ്‌തുത ഇവരെല്ലാം  മറന്നുപോകുന്നുണ്ട്‌.&lt;/div&gt;&lt;div style="margin: 0px;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="margin: 0px;"&gt;ഇസ്ലാമിക തീവ്രവാദ ചിന്തകള്‍ക്ക്‌ ഇടതുപക്ഷ പിന്തുണ  ഉറപ്പിക്കാന്‍ ഇടതുപക്ഷത്തുകയറി നിന്ന്‌ പേനയുന്തുന്ന കടുത്ത ജിഹാദി  കെ.ഇ.എന്‍ .കുഞ്ഞഹമ്മദ്‌ രാജീവിനെതിരായി പോക്കറുടെ പിന്നാലെ കൂടിയത്‌ തന്നെ  തെളിയിക്കുന്നത്‌ മതാത്മകസ്വത്വം അംഗീകരിക്കണമെന്നല്ലേ? 'ഇരയും  വേട്ടക്കാരും' കല്‍പ്പനയിലൂടെ `ഇരകളുടെ ഐക്യപ്പെടലി'ന്‌ ആഹ്വാനം ചെയ്യുന്ന  കെ.ഇ.എന്‍ തന്നെ ആരാണ്‌ ഇരകള്‍ , ആരാണ്‌ വേട്ടക്കാര്‍ എന്നു  നിര്‍വ്വചിക്കുന്നു. ലോകമാകമാനമുള്ള ഇസ്ലാമിക സമൂഹം ഇരകളും അമേരിക്കന്‍  (ക്രൈസ്‌തവ)-സിയോണിസ്റ്റ്‌ (ജൂത)- സാഫ്രണിസ്റ്റ്‌ (ഹൈന്ദവ) സമൂഹങ്ങള്‍  വേട്ടക്കാരുമാണത്രെ. ഇതു കമ്മ്യൂണിസ്റ്റ്‌ പക്ഷത്തുനിന്ന്‌ പറയുമ്പോള്‍  അല്‌പസ്വല്‌പം മാറ്റി പറയണം. എങ്ങനെയെന്നാല്‍ ആഗോള മുതലാളിത്ത ഭീകര  ഫാസിസ്റ്റ്‌ ശക്തികളായ അമേരിക്കന്‍ സിയോണിസ്റ്റ്‌ സാഫ്രനിസ്റ്റ്‌ എന്ന്‌  പറയണം. ഇങ്ങനെ പറയുന്നതുകൊണ്ട്‌ കേരളത്തിലെങ്കിലും ഗുണം കിട്ടും.  അമേരിക്കയെന്നും ഇസ്രായേലെന്നും കാവിക്കാര്‍ എന്നും കേള്‍ക്കുമ്പോള്‍ തന്നെ  ചോരതിളച്ച്‌ മുഷ്‌ടി ആകാശത്തേക്കെറിയുന്ന കേരളത്തിലെ ചുവപ്പന്മാരെ കൂടെ  നിര്‍ത്തി വര്‍ഗ്ഗീയതയ്‌ക്കും ഭീകരതയ്‌ക്കും മറയിടുകയും സുരക്ഷ  ഏര്‍പ്പാടാക്കുകയും ഇതരന്മാരെ ഇല്ലായ്‌മ ചെയ്യിക്കുകയും ചെയ്യാം.  കെ.ഇ.എന്റെ ഇരകളുടെ ഐക്യപ്പെടലും പോക്കറുടെ സ്വത്വവാദവും ലക്ഷ്യം  വെയ്‌ക്കുന്നത്‌ ഒന്നു തന്നെയാണെന്ന്‌ തിരിച്ചറിയുമ്പോള്‍  കൃത്രിമസ്വത്വത്തിന്‌ വേണ്ടി പോരടിക്കുന്ന രാജീവിന്റെ സൈദ്ധാന്തിക  കസര്‍ത്തുകള്‍ അപ്രസക്തമല്ലേ? ഇരകളുടെ ഐക്യപ്പെടല്‍ പ്രഖ്യാപിച്ചപ്പോഴുള്ള  സൈദ്ധാന്തിക പ്രശ്‌നം മാത്രമേ ഇപ്പോഴും ഉള്ളൂ. വോട്ടുകളുടെ ഐക്യപ്പെടലിന്‌  ഗുണകരമാണെന്നതിനാല്‍ അന്ന്‌ ഈ സിദ്ധാന്തത്തിന്‌ ഔദ്യോഗിക പരിവേഷം  കൊടുത്തവര്‍ തന്നെ ഇന്നിപ്പോള്‍ പോക്കറിനോട്‌ ഈ ക്രൂരത കാട്ടാമോ?&lt;/div&gt;&lt;div style="margin: 0px;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="margin: 0px;"&gt;ഇനി  ബേബിസാറിന്റെ കാര്യം. മതാത്മക സ്വത്വത്തെ അംഗീകരിക്കാതിരിക്കാനും വയ്യ  എന്നാല്‍ അധികാരത്തിലേറാന്‍ പറഞ്ഞുവന്ന വര്‍ഗ്ഗസ്വത്വത്തെ തള്ളിപ്പറയാനും  വയ്യ എന്ന മട്ടിലുള്ള ഒരു വഴുവഴുത്ത ഡിപ്ലോമസിയില്‍ നിര്‍വചന വ്യാപാരങ്ങള്‍  നടത്തുകയാണ്‌ മന്ത്രി. ഭാര്യയുടെ ജന്മനാളിന്‌ പള്ളിയില്‍ വച്ച്‌  ബിഷപ്പുമായി സംസാരിച്ചതും മറ്റു മതമേലദ്ധ്യക്ഷ ബന്ധവും എല്ലാം മതാത്മക  സ്വത്വത്തിന്റെ ഭാഗമല്ലെന്ന്‌ കേരളീയര്‍ക്ക്‌ ബോദ്ധ്യപ്പെടുത്തിയതാണ്‌  വിദ്യാഭ്യാസ മാനേജുമെന്റുകളുമായുള്ള വാദമുഖങ്ങളിലെല്ലാം വര്‍ഗ്ഗ  സ്വത്വവാദിയായ ഈ മന്ത്രി. ആത്യന്തികമായി മാനേജുമെന്റുകളുമായി  ഒത്തുകളിച്ചതാണെന്ന്‌ ആരും പറയാതിരുന്നാല്‍ മതി! സമീപകാല പശ്ചാത്തലത്തിലെ  സംഭവ വികാസങ്ങള്‍ ഈ സംശയത്തിന്‌ ഇടകൊടുത്തു നീങ്ങുമ്പോള്‍ ഫലത്തില്‍  മന്ത്രിയുടെ മതാത്മക സ്വത്വത്തിന്റെ ഐക്യപ്പെടല്‍  വ്യക്തമാകുന്നുണ്ടോയെന്ന്‌ ആരും സംശയിക്കാതിരിക്കട്ടെ. ചെറിയ തുറ  വെടിവെപ്പിന്‌ പിന്നിലും മതാത്മക സ്വത്വമില്ലെന്ന്‌ കേരളീയ ജനത  ധരിക്കേണ്ടതുണ്ട്‌! വര്‍ഗ്ഗ സ്വത്വവാദമെന്ന പ്രത്യയ ശാസ്‌ത്ര ദാര്‍ഢ്യത്തെ  സ്ഥിരീകരിക്കുന്ന രാജീവിന്‌ മാത്രമാണ്‌ തന്റെ മതാത്മക സ്വത്വം  നഷ്‌ടപ്പെടുത്തി പകരം വര്‍ഗ്ഗ സ്വത്വമെന്ന കൃത്രിമ സ്വത്വത്തിനുവേണ്ടി  നിലകൊള്ളാനുള്ള സൈദ്ധാന്തിക നിയോഗിത വന്നുചേര്‍ന്നത്‌. രാജീവ്‌ ഇതിനുവേണ്ടി  നിലകൊള്ളുമ്പോള്‍ ഇതര മതാത്മക സ്വത്വങ്ങളില്‍പ്പെട്ടവരും എന്നാല്‍  വര്‍ഗ്ഗസ്വത്വവാദികളെന്ന്‌ അവകാശപ്പെടുന്നവരുമായവരുടെ പ്രതികരണങ്ങളാണ്‌  മേല്‍പ്പറഞ്ഞവ. ഇതാണ്‌ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സ്വത്വവാദം  തൊട്ടുംതൊടാതെയും പറഞ്ഞത്‌ `ഇവിടെ ന്യൂനപക്ഷ വര്‍ഗ്ഗീയത വളരുന്നുണ്ട്‌'  എന്ന്‌. ഇവിടുത്തെ രാഷ്‌ട്രീയ സ്വത്വങ്ങളെ എല്ലാകാലത്തും ഇവിടുത്തെ  ന്യൂനപക്ഷ മതാത്മക സ്വത്വങ്ങള്‍ വിഴുങ്ങുകയോ നിയന്ത്രിക്കുകയോ  ചെയ്‌തിട്ടുണ്ട്‌ എന്ന സമീപകാല ചിന്തയും പ്രസക്തം തന്നെ.&lt;/div&gt;&lt;div style="margin: 0px;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="margin: 0px;"&gt;&lt;b&gt;ഐഡന്റിറ്റി  ക്രൈസിസ്‌&lt;/b&gt;&lt;/div&gt;&lt;div style="margin: 0px;"&gt;ഈ ഭൂമികയില്‍ നിന്നുകൊണ്ട്‌  വേണം സ്വത്വവാദത്തെപ്പറ്റി പുനര്‍ചിന്തനം ചെയ്യാന്‍. എല്ലാ ക്രൈസിസിന്റെയും  അടിസ്ഥാനം ഐഡന്റിറ്റി ക്രൈസിസാണെന്നത്‌ വര്‍ഗ്ഗ സ്വത്വവാദികള്‍  അംഗീകരിക്കുകയില്ല എങ്കിലും ഒരു യാഥാര്‍ത്ഥ്യമാണെന്നാണ്‌ ഭാരതീയ  ഋഷീശ്വരന്മാര്‍ പറഞ്ഞിട്ടുള്ളത്‌. അതുകൊണ്ട്‌ ആത്മാന്വേഷണത്തിന്‌  വഴിമരുന്നിട്ട്‌ ചിന്തയെ നയിച്ച അവരുടെ കാഴ്‌ചപ്പാടുകള്‍ സ്വത്വ അന്വേഷണ  വിഷയത്തില്‍ പ്രസക്തമാണ്‌. എന്താണ്‌ തനിമയെന്നും ഉണ്‍മയെന്നും  അന്വേഷിച്ചുപോയവരാണ്‌ ഭാരതീയ മോക്ഷശാസ്‌ത്രങ്ങളുടെ കര്‍ത്താക്കള്‍.  അങ്ങനെയവര്‍ ഭൗതികേതരമായ ആത്മസത്തയെ അംഗീകരിച്ചു. ഭൗതികവിഷയത്തില്‍ അതുമായി  ബന്ധപ്പെട്ട സ്വാത്മീകരിച്ച തനിമകളെ അവര്‍ ധര്‍മ്മം എന്നാണ്‌ വിളിച്ചത്‌.  അത്‌ ഓരോ കാലത്തിനും ദേശത്തിനും വ്യക്തിക്കുമായി വിഭിന്നങ്ങളായി പറഞ്ഞു. അവ  ആചാരങ്ങളിലൂടെ നിലനിര്‍ത്തി. ഓരോരുത്തരും ഉള്‍ക്കൊള്ളുന്നതാണ്‌ അവരവരുടെ  ധര്‍മ്മം. ഈ ധര്‍മ്മമെന്ന സ്വത്വത്തിനുവേണ്ടി നിലകൊള്ളാനാണ്‌ നമ്മെ  ഋഷീശ്വരന്മാര്‍ ബോധിപ്പിച്ചത്‌. ഈ സ്വത്വത്തെ നിലനിര്‍ത്താനാണ്‌ വേദം  മുതല്‍ ഉപനിഷത്ത്‌ വരെയും രാമായണം മുതല്‍ ഗീത വരെയും പറയുന്നത്‌. ഗീതയുടെ  ഭാഷയില്‍ തന്നെ പറഞ്ഞാല്‍ ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ, പരധര്‍മ്മോ ഭയാപഹഃ'  എന്നാണ്‌. തന്റെ തനിമ അത്രയൊന്നും മേന്മയില്ലെങ്കില്‍ പോലും ശ്രേഷ്‌ഠമാണ്‌  എന്നും പരധര്‍മ്മം ഭയാപഹമാണെന്നും അതിനെ ത്യജിക്കണമെന്നുമാണ്‌ ഋഷിയുടെ  ഉപദേശം. ഇവിടെ പരാമര്‍ശിക്കപ്പെട്ട ധാര്‍മ്മിക സ്വത്വത്തിന്റെ നശീകരണവും  ആര്‍ജ്ജിത സ്വത്വങ്ങളുടെ സന്നിവേശവുമാണ്‌ ഇന്നത്തെ ഐഡന്റിറ്റി ക്രൈസിസ്‌.  നാമെല്ലാം ഇന്ന്‌ വ്യാകുലപ്പെടുന്ന പാശ്ചാത്യ അനുകരണവും ഇതേ ക്രൈസിസ്‌  തന്നെ.&lt;/div&gt;&lt;div style="margin: 0px;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="margin: 0px;"&gt;&lt;b&gt;കൃത്രിമ സ്വത്വങ്ങള്‍&lt;/b&gt;&lt;/div&gt;&lt;div style="margin: 0px;"&gt;ലോകത്തിലെ  പ്രചുരങ്ങളായ നാല്‍പ്പത്തിനാലില്‍ പരം പ്രമുഖ സംസ്‌കാരങ്ങളെയും അവയുടെ  സ്വത്വങ്ങളെയും അവയുടെ ഉപസ്വത്വങ്ങളെയും പൈശാചികമായി ഇല്ലായ്‌മ ചെയ്‌ത്‌  അവിടെ കൃത്രിമ സ്വത്വങ്ങളുടെ വേരൂന്നിയത്‌ ഇസ്ലാമികതയും  ക്രൈസ്‌തവതയുമാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. പിന്നീട്‌ ഇതേ മാതൃകയില്‍  സ്വത്വ നശീകരണം നടത്തിയത്‌ കമ്മ്യൂണിസ്റ്റ്‌ പ്രത്യയ ശാസ്‌ത്രങ്ങളുമാണ്‌.  കമ്മ്യൂണിസ്റ്റുകള്‍ സ്വത്വനശീകരണം നടത്തിയ പലയിടങ്ങളിലും പുതിയ  സ്വത്വങ്ങളുടെ കൃഷിയിറക്കിയതും മേല്‍പ്പറഞ്ഞ സംഘടിത മതസംവിധാനങ്ങള്‍ തന്നെ.  കേരളത്തിന്റെ കാര്യം മാത്രമെടുത്തു പരിശോധിച്ചാല്‍ ഇത്‌ വ്യക്തമാകും.  ഇവിടെ പാവപ്പെട്ടവന്റെ പ്രസ്ഥാനമെന്ന്‌ അവകാശപ്പെട്ടുവന്ന കമ്മ്യൂണിസവും  അവരുടെ സഹായകപ്രസ്ഥാനമായ ശാസ്‌ത്രസാഹിത്യ പരിഷത്തുമെല്ലാം ആദ്യമായി  കൈവച്ചത്‌ അവരുടെ സ്വത്വങ്ങളുടെ മേലാണ്‌. അവരുടെ വിശ്വാസങ്ങളെയും  ആചാരങ്ങളെയും എന്തിനധികം നാമകരണങ്ങളെ പോലും മോശമായും അന്ധവിശ്വാസമായും  പ്രചരിപ്പിച്ച്‌ ഫോക്‌ലോറായി വസ്‌ത്രാക്ഷേപം ചെയ്‌ത്‌ റോഡിലൂടെ  വലിച്ചിഴക്കപ്പെട്ടപ്പോള്‍ സ്വത്വഹത്യയുടെ പുതിയ പാഠങ്ങള്‍  പരീക്ഷിക്കപ്പെടുകയായിരുന്നില്ലേ. ഇങ്ങനെ സ്വത്വം നഷ്‌ടപ്പെട്ടവരെ  മതപരിവര്‍ത്തനം നടത്തി കൃത്രിമ സ്വത്വങ്ങളില്‍ ഉള്‍ച്ചേര്‍ക്കാന്‍  എളുതാക്കിയത്‌ ഈ സ്വത്വഹത്യാ പ്രവണതയാണ്‌.&lt;/div&gt;&lt;div style="margin: 0px;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="margin: 0px;"&gt;സ്വത്വ നശീകരണത്തിലും കൃത്രിമ സ്വത്വങ്ങളുടെ  സന്നിവേശത്തിലും സംഘടിത മതങ്ങളും കമ്മ്യൂണിസ്റ്റുകളും  കൈകോര്‍ക്കുന്നുണ്ട്‌. കൃത്രിമ സ്വത്വം എന്നത്‌ വര്‍ഗ്ഗ സ്വത്വമായിരിക്കണമോ  മതസ്വത്വമായിരിക്കണമോ എന്നതില്‍ മാത്രമാണ്‌ ഇവര്‍ തമ്മിലുള്ള പോര്‌.  സിദ്ധാന്തങ്ങള്‍ എന്തു പറഞ്ഞാലും വര്‍ഗ്ഗ സ്വത്വം ഒഴിച്ച്‌ മറ്റെല്ലാം  ഉന്മൂലനം ചെയ്യുക എന്നത്‌ ഇത്രയും കാലത്തെ കമ്മ്യൂണിസ്റ്റ്‌ അനുഭവവും  മതാത്മകതയൊഴിച്ച്‌ മറ്റെല്ലാം വംശോച്ഛേദം ചെയ്യുകയെന്നത്‌ സംഘടിത  മതങ്ങളുടെയും അജണ്ടകള്‍ തന്നെയാണ്‌.&lt;/div&gt;&lt;div style="margin: 0px;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="margin: 0px;"&gt;&lt;b&gt;നീലകണ്‌ഠന്റെ വാലും കെ.ഇ.എന്റെ കാലും&lt;/b&gt;&lt;/div&gt;&lt;div style="margin: 0px;"&gt;ഇത്രയും പരിശോധിച്ചാല്‍ കെ.ഇ.എന്‍ പരിഹസിച്ചു പറഞ്ഞ  നീലകണ്‌ഠന്റെ വാലായ നമ്പൂതിരി ഇവിടത്തെ സ്വത്വത്തിന്റെ തന്നെ ഭാഗമായി  വളര്‍ന്നു വന്ന വാലും കെ.ഇ.എന്റെ മുഹമ്മദ്‌ എന്ന അവകാശപ്പെട്ട കാല്‌  അറേബ്യയില്‍ നിന്ന്‌ ഇറക്കുമതിചെയ്യപ്പെട്ട പൊയ്‌ക്കാലും അഥവാ കൃത്രിമ  കാലുമാണെന്ന്‌ വ്യക്തമാകും. കൃത്രിമ സ്വത്വങ്ങളുടെ ഭാഗമായി പറിച്ചു  നടപ്പെട്ട നാമകരണ പദ്ധതിയിലൂടെ കൃത്രിമ സ്വത്വ പരമ്പരയുടെ ഭാഗമായ ഈ  പൊയ്‌കാല്‍ വച്ച്‌ മണ്ണിലൂന്നി നില്‍ക്കുന്നത്‌ ശ്രമകരമാകുമെന്ന്‌  കെ.ഇ.എന്നും പോക്കറും ഇനിയെങ്കിലും തിരിച്ചറിയണം.&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/322922687805574566-6301096049956234350?l=www.haindavam.org' alt='' /&gt;&lt;/div&gt;</description><link>http://feedproxy.google.com/~r/haindavam/~3/hSkUUhj7ncs/swathwam.html</link><author>noreply@blogger.com (ഹൈന്ദവം ടീം)</author><thr:total>0</thr:total><feedburner:origLink>http://www.haindavam.org/2010/06/swathwam.html</feedburner:origLink></item></channel></rss>

