<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:blogger='http://schemas.google.com/blogger/2008' xmlns:georss='http://www.georss.org/georss' xmlns:gd="http://schemas.google.com/g/2005" xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-3148943023870667542</id><updated>2024-10-25T14:23:07.881+05:30</updated><category term="ലേഖനം"/><category term="പ്രതികരണം"/><category term="സന്തോഷ് പല്ലശ്ശന"/><category term="ആഴ്ചപ്പാങ്ങ്‌"/><category term="സന്തോഷ്‌ പല്ലശ്ശന"/><category term="നിരൂപണം"/><category term="പുസ്തകം"/><category term="Book Review"/><category term="Santhosh Pallassana"/><category term="ഉന്മാദോന്മീലനം"/><category term="സംവാദം"/><category term="അനുഭവം"/><category term="DC Books"/><category term="പംക്തി"/><category term="സാറാ ജോസഫ്"/><category term="Book"/><category term="Dr B R Ambedkar"/><category term="Lenin"/><category term="M V Paili"/><category term="Malayalam books"/><category term="Mathrubhumi Books"/><category term="Novel"/><category term="Prof. T J Jeseph"/><category term="Russia"/><category term="Sadath Hasan Manto"/><category term="Sheela tomy"/><category term="Short Story"/><category term="T D Ramakrishnan"/><category term="budhini"/><category term="greta"/><category term="hate story"/><category term="islamphobia"/><category term="jack dorsey"/><category term="kerala story"/><category term="movie"/><category term="narendramodi"/><category term="opinion"/><category term="propaganda"/><category term="rajdeep sardesai"/><category term="rhihanna"/><category term="sara joseph"/><category term="sudeepto sen"/><category term="twitter"/><category term="valli"/><category term="അംബേദ്കര്‍"/><category term="അജയ് പി. മങ്ങാട്‌"/><category term="അഭിമുഖം"/><category term="അര്‍ണാബ് ഗോസ്വാമി"/><category term="ഇന്ദു മേനോന്‍"/><category term="കണ്ണയ്യ കുമാര്‍"/><category term="കഥകള്‍"/><category term="കെ. വി. മോഹന്‍കുമാര്‍"/><category term="ഗായത്രി"/><category term="ചര്‍ച്ച"/><category term="ചിത്രകല"/><category term="ചുംബന സമരം"/><category term="ചെറുകഥ"/><category term="നോവല്‍"/><category term="ബുധിനി"/><category term="മധുസൂദനന്‍ നായര്‍"/><category term="മാമ ആഫ്രിക്ക"/><category term="മുംബൈ"/><category term="വല്ലി"/><category term="വാര്‍ത്ത"/><category term="വിശുദ്ധ യൂദാശ്ലീഹാ"/><category term="വൈറ്റ്ലൈന്‍ വാര്‍ത്ത"/><category term="ഷീലോ ടോമി"/><category term="സാദത്ത് ഹസന്‍ മന്‍ടോ"/><category term="സൂസ്സന്നയുടെ ഗ്രന്ഥപ്പുര"/><category term="ഹമീദ് ചേന്ദമംഗലൂര്‍"/><title type='text'>തിരമൊഴികള്‍</title><subtitle type='html'>സമകാലീനതയിലേക്ക്‌ സര്‍ഗ്ഗാത്മകമായി ഇടപെടാനുള്ള ഒരു എളിയ ശ്രമം. &#xa;ഒരു പുതിയ സംവാദ മേഖല നിങ്ങള്‍ക്കായ്‌ തുറന്നിടുന്നു</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://thiramozhikal.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default?max-results=3'/><link rel='alternate' type='text/html' href='http://thiramozhikal.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><link rel='next' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default?start-index=4&amp;max-results=3'/><author><name>സന്തോഷ്‌ പല്ലശ്ശന</name><uri>http://www.blogger.com/profile/06162226140621016768</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuf-PnV9A6lJFrzWUZjSC-IATHg3RWgJmgRYnPNjmE0fGU5EGbSAmnre6SiHm_mIAddoW46hEKUxKhgqegzdxr397zRTJjVCs2vyJQfGrLDTfUhsRaK89qymupHt4-9A/s113/*'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>62</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>3</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-3148943023870667542.post-1437405176554320780</id><published>2023-05-05T13:22:00.004+05:30</published><updated>2023-05-05T13:36:33.942+05:30</updated><category scheme="http://www.blogger.com/atom/ns#" term="hate story"/><category scheme="http://www.blogger.com/atom/ns#" term="islamphobia"/><category scheme="http://www.blogger.com/atom/ns#" term="kerala story"/><category scheme="http://www.blogger.com/atom/ns#" term="movie"/><category scheme="http://www.blogger.com/atom/ns#" term="opinion"/><category scheme="http://www.blogger.com/atom/ns#" term="propaganda"/><category scheme="http://www.blogger.com/atom/ns#" term="sudeepto sen"/><title type='text'>സിനിമയെന്നാല്‍ ഇവര്‍ക്ക് പ്രൊപ്പഗണ്ട മാത്രമാണ്</title><content type='html'>&lt;p style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;&lt;/span&gt;&lt;/p&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/a/AVvXsEi-f627UVdTGS1KSqp-hX3M5GFGNoig80Ma5PTqo9wCgX69fnNI59zX8rT9R8asTkCBQL5oYfu_wgGI8U0uDUxghXfsMgNFhCeiW2J_R8ze3kdjX4dRMsxLxA4UgtU3yJ_X6pG1FHUk-fMNlMPlJY8MJvvaOgmoCWgV9ycuAygt_aVspBMYxDhlJ5oxHQ&quot; style=&quot;clear: right; float: right; margin-bottom: 1em; margin-left: 1em;&quot;&gt;&lt;img alt=&quot;image credit: huffpost.com&quot; data-original-height=&quot;1000&quot; data-original-width=&quot;1778&quot; height=&quot;180&quot; src=&quot;https://blogger.googleusercontent.com/img/a/AVvXsEi-f627UVdTGS1KSqp-hX3M5GFGNoig80Ma5PTqo9wCgX69fnNI59zX8rT9R8asTkCBQL5oYfu_wgGI8U0uDUxghXfsMgNFhCeiW2J_R8ze3kdjX4dRMsxLxA4UgtU3yJ_X6pG1FHUk-fMNlMPlJY8MJvvaOgmoCWgV9ycuAygt_aVspBMYxDhlJ5oxHQ=w320-h180&quot; width=&quot;320&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;span style=&quot;font-size: medium;&quot;&gt;&lt;br /&gt;ഒരുവന് മറ്റൊരു വ്യക്തിയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ചോദ്യചെയ്യാന്‍ ജനാധിപത്യ രാജ്യത്ത് സാധ്യമല്ല. ആ വ്യക്തിയുടെ കലയുടെ മെറിറ്റിനെ ചോദ്യചെയ്യുന്നതിനൊ വിമര്‍ശിക്കുന്നതിനൊ പക്ഷെ ഈ രാജ്യത്ത് യാതൊരു തടസവുമില്ല. കേരള സ്റ്റോറി എന്ന പ്രൊപഗണ്ട സിനിമയുടെ മെറിറ്റിനെ, അതിന്റെ ഉദ്ദേശ്യ ശുദ്ധിയെ, അതു വിനിമയം ചെയ്യുന്ന വെറുപ്പിനെ, അത് അപനിര്‍മ്മിക്കുന്ന ചരിത്രത്തെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാനും ശക്തമായി എതിര്‍ക്കാനും ഓരോ ഇന്ത്യക്കാരനും സ്വാതന്ത്ര്യമുണ്ട്. സിനിമ നിരോധിക്കണമെന്ന് ആര്‍ക്കും ഇവിടെ ആവശ്യപ്പെടാനാകില്ല. അത് ജനാധിപത്യ മര്യാദയ്ക്ക് യോജിച്ചതുമല്ല. പക്ഷെ ഈ സിനിമ ശുദ്ധ അസംബന്ധമാണെന്ന് പറയാന്‍ ഇവിടെ ആരുടേയും അനുവാദത്തിന് കാത്തുനില്‍ക്കേണ്ടതില്ല.&amp;nbsp;&lt;/span&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;സിനിമയിലെവിടേയും 32000 യുവതികളെ കേരളത്തില്‍ നിന്ന് മതംമാറ്റി സിറിയയില്‍ കൊണ്ടുപോയി എന്ന് പറയുന്നില്ലത്രെ. പക്ഷെ ഇന്നിറങ്ങിയ സിനിമയെക്കുറിച്ച് ലഭിക്കുന്ന സാധാരണക്കാരില്‍ നിന്നുള്ള റിപ്പോര്‍ട്ട് കണ്ടാല്‍ സഹതാപം തോന്നും. &#39;നമ്മുടെ ഹിന്ദു സഹോദരിമാരെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്ന ഒരു യാഥാര്‍ത്ഥ്യത്തെയാണ് സിനിമയില്‍ കാണിക്കുന്നത്&#39; എന്നൊക്കെ വളരെ വൈകാരികമായി ആക്രോശിക്കുന്ന ലോല ഹൃദയരായ ചില സിനിമ ആസ്വാദകരുടെ ചില വീഡിയൊകള്‍ സോഷ്യല്‍മീഡിയയില്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഈ സിനിമയില്‍ കാണിച്ചിരിക്കുന്ന സംഭവങ്ങള്‍ സാര്‍വ്വത്രികമായി കേരളത്തില്‍ നടക്കുന്നതാണ് എന്ന രീതിയിലാണ് സാധാരണക്കാര്‍ ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ ധരിക്കുന്നത്. അതുതന്നെയാണ് ഈ സിനിമ സമൂഹത്തില്‍ ചെയ്യുന്ന പ്രധാന ദൂഷ്യവും.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;കേരള സ്‌റ്റോറി എന്നു പേരിട്ടുകൊണ്ട് ഒരു വലിയ വിവാദം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യം വെച്ചിരുന്നു. 32000 ത്തിന്റെ കണക്ക് ടീസറിനൊപ്പം അവതരിപ്പിച്ചതും ഇതേ ലക്ഷ്യത്തോടെയായിരുന്നു. രണ്ടും അവര്‍ പ്രതീക്ഷിച്ചതിലുമപ്പുറത്തെ വിജയം കണ്ടിരിക്കുന്നു. വലിയ താരങ്ങളൊ മറ്റ് പകിട്ടൊ ഒന്നുമില്ലാത്ത ഒരു സാധാരണ സിനിമയ്ക്ക് അത് അര്‍ഹിക്കുന്നതിലുമപ്പുറത്തെ ഹൈപ്പ് ഉണ്ടാക്കാനുള്ള അവരുടെ തന്ത്രങ്ങള്‍ വിജയം കണ്ടിരിക്കുന്നു. ഈ സിനിമ ലോല ഹൃദയരായ തീവ്ര മത ഭക്തന്മാരില്‍ വലിയ ചലനങ്ങളുണ്ടാക്കും (അല്‍പം വിവരവും വിദ്യാഭ്യാസവുമുള്ളവരെ ഈ സിനിമ ലക്ഷ്യം വയ്ക്കുന്നില്ല). അവര്‍ ഇതര മതത്തോട് കൂടുതല്‍ വെറുപ്പുള്ളവരായി തീരും. സിനിമയില്‍ കാണുന്ന കഥാപാത്രങ്ങളുടെ സഹനങ്ങള്‍ കേരളത്തിലെ വലിയൊരു സമൂഹം ഹിന്ദു സോഹോദരിമാര്‍ നേരിടുന്ന എന്തോ വലിയൊരു ദുരന്തമാണെന്ന് അവര്‍ വിശ്വസിക്കാന്‍ ആരംഭിക്കും. ഇതുതന്നെയാണ് അവര്‍ ആത്യന്തികമായി ലക്ഷ്യം വെച്ചിരുന്നത്.&amp;nbsp;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ഉത്തരേന്ത്യക്കാര്‍ ചെയ്യാറുള്ളതുപോലെ തീയേറ്ററടിച്ചു പൊട്ടിക്കാനൊ തെരുവില്‍ തീ കത്തിച്ച് പ്രക്ഷോഭം നടത്താനൊ തയ്യാറായില്ല എന്നത് ആശ്വാസം തരുന്നു. അങ്ങിനെ ചെയ്തിരുന്നുവെങ്കില്‍ സുദീപ്‌തൊ സെന്‍ എന്ന് പ്രൊപഗണ്ട സിനിമക്കാരന് കിട്ടുമായിരുന്ന മൈലേജ് ഇതിലും വലുതാകുമായിരുന്നു.&amp;nbsp;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;ഓരോ വര്‍ഷവും ഭാരതത്തിലൊട്ടാകെ 7 ലക്ഷത്തിലധികം ആളുകളെ കാണാതാകുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ 3 മതം മാറ്റക്കേസുകളും, ഇന്ത്യയൊട്ടാകെയുള്ള 100 ല്‍ താഴെ മാത്രം വരുന്ന നിര്‍ബന്ധിത മതം മാറ്റവും സിറിയയിലേയ്ക്ക് കടത്തിയതിന്റെ കണക്കുകളും വളരെ നിസ്സാരമാണ്. പക്ഷെ മതവിദ്വേഷം മാത്രം ലക്ഷ്യമിട്ടുകൊണ്ട് ഉണ്ടാക്കിവിടുന്ന ഇത്തരം സിനിമകള്‍ക്ക് സമൂഹത്തിലെ യഥാര്‍ത്ഥ സംഭവങ്ങളെ പ്രശ്‌നവല്‍ക്കരിക്കാന്‍ യാതൊരു താല്‍പര്യമുണ്ടാകില്ല.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;ഇത്തരം സിനിമകളെ എതിര്‍ക്കുന്നതിനു പകരം ഈ സിനിമ പറയുന്ന, ചെറുതായിക്കോട്ടെ.... ഇതിന്റെ പ്രമേയത്തിലെ യാഥാര്‍ത്ഥ്യങ്ങളെ ഒരു മുന്നറിയിപ്പായി എടുത്തുകൂടെ.... എന്നു ചോദിക്കുന്നവരും നമുക്കിടയിലുണ്ട്. സ്‌നേഹിച്ച് കല്യാണം കഴിക്കുന്നതും നിര്‍ബന്ധിച്ച് മതം മാറ്റുന്നതും മറ്റൊരു രാജ്യത്തേയ്ക്ക് കൊണ്ടുപോയി തീവ്രവാദ പ്രവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നതുമാണ് സിനിമയുടെ പ്രമേയം. ഒരു സങ്കല്‍പ കഥ എന്നുള്ള നിലയ്ക്കാണെങ്കിലും, ചെറുതെങ്കിലും ചില യാഥാര്‍ത്ഥ്യങ്ങളുമായി ഈ സിനിമയ്ക്ക് ഒരു ബന്ധമുണ്ട് എന്നതുകൊണ്ടുമാത്രം ഈ സിനിമയ്ക്ക് അതിന്റെതായ ഒരിടമുണ്ട് എന്ന വാദത്തെ അംഗീകരിക്കാന്‍ സാധിക്കുമൊ? ഏതൊരു കലാസൃഷ്ടിക്കുമുള്ള ഇടമേ ഈ സിനിമയ്ക്കുമുള്ളു. അതിലുമപ്പുറത്തെ ഒരു പ്രാധാന്യം ഇത് അവകാശപ്പെടാനാകില്ല. അങ്ങിനെ അവകാശപ്പെട്ടാല്‍ അത് അനുവദിച്ചുകൊടുക്കേണ്ട കാര്യം നമുക്കില്ല. പക്ഷെ ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പച്ചക്കള്ളങ്ങളിലൂടെ നമ്മുടെ രാജ്യത്തിന്റെ സെക്യുലര്‍ ഫാബ്രിക്കിന് എല്‍പ്പിക്കാനിടയുള്ള പരിക്ക് വളരെ വലുതായിരിക്കും എന്നത് പറയാതിരിക്കാനാവില്ല.&amp;nbsp;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;ഒരു മുസ്ലീം യുവാവ് ഒരു ഹിന്ദു യുവതിയെ സ്‌നേഹിക്കുന്നതും വിവാഹം കഴിക്കുന്നതും പിന്നീട് മതം മാറുന്നതുമൊന്നും പത്തിരുപതു വര്‍ഷം മുന്‍പുവരെ കേരള സമൂഹത്തില്‍ ഒരു സാമൂഹിക പ്രശ്‌നമായിരുന്നിട്ടില്ല. കേരളത്തില്‍ വളരെ പ്രമാദമായി നടന്ന - മൂന്ന് പെണ്‍കുട്ടികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാകുകയും സിറിയയിലേയ്ക്ക് കയറ്റിക്കൊണ്ടുപോവുകയും ചെയ്ത സംഭവം നമുക്കിടയില്‍ അതുകൊണ്ടുതന്നെ വലിയ വാര്‍ത്തയായതുമാണ്. എന്നാല്‍ സിനിമയില്‍ കാണിക്കുന്നതുപോലെയുള്ള ക്രൂരതകള്‍ നടക്കുന്ന ഒരു സ്ഥലമാണ് എന്ന രീതിയില്‍ നമ്മുടെ സംസ്ഥാനത്തെ ചിത്രീകരിക്കുന്നത് തികച്ചും ദുരുദ്ദേശപരമാണ്. അത് എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;പൊതു നിരത്തില്‍ നിസ്‌കരിച്ചു എന്നതിന്റെ പേരില്‍ പോലീസ് നടപടിയെടുത്തു എന്നൊക്കെയുള്ള വാര്‍ത്തകള്‍ ഉത്തരേന്ത്യയില്‍ നിന്ന് നമ്മള്‍ വായിച്ചിട്ടുണ്ട്. പൊതുവിടത്തില്‍ ഒരു യാഥാസ്ഥിതിക മുസല്‍മാന്‍ അല്‍പം സമയം നിസ്‌കരിക്കുന്നതിനെ എന്തോ വലിയ അപരാധമായി വര്‍ഗ്ഗീയമായി വിഘടിച്ചുനില്‍ക്കുന്ന ഹിന്ദു മതസ്ഥരായ ആളുകള്‍ ചിത്രീകരിക്കുന്നു. എന്നാല്‍ മുംബൈ പോലെയുള്ള നഗരങ്ങളില്‍ പൊതു നിരത്തും ജലശ്രോതസ്സുമൊക്കെ ഗണപതി ഘോഷയാത്രകളും പൊട്ടിയ ഗണപതി വിഗ്രഹങ്ങളും കൊണ്ടുനിറയ്ക്കുന്നതില്‍ ഒരു തെറ്റും ഇത്തരക്കാര്‍ കാണുന്നില്ല. മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ ഹിന്ദു ഗ്രൂപ്പുകള്‍ നടത്തന്ന ഭജനയെ ചോദ്യചെയ്യാന്‍ ഇവിടെ ആര്‍ക്കും ധൈര്യമില്ല. പക്ഷെ ഒരു മുസല്‍മാന്‍ പൊതുനിരത്തില്‍ അല്‍പനേരം നിസ്‌കരിച്ചാല്‍ പത്രത്തില്‍ വലിയ വാര്‍ത്തയാകുന്നു. പെരുനാളിന് പള്ളിമുറികള്‍ നിറഞ്ഞ് ആള്‍ക്കൂട്ടം പൊതുനിരത്തില്‍ നിന്ന് നിസ്‌കരിച്ചതിന്റെ വീഡിയൊ ഇവിടെ വയറലാണ്. ഇസ്ലാമോഫോബിയയുടെ അതി ഭീകരമായ വെര്‍ഷനുകളാണ് നമ്മുടെ രാജ്യത്ത് നിരന്തരമായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. 2014 ന്റെ തിരഞ്ഞെടുപ്പിനു മുന്‍പും ശേഷവും വലിയരീതിയിലുള്ള വര്‍ഗ്ഗീയ ധ്രൂവീകരണം സൃഷ്ടിക്കുന്നതിന് സംഘപരിവാര്‍ ശ്രമിച്ചു വരികയാണ്.&amp;nbsp;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;മുസല്‍മാന്‍ എന്നാല്‍ മതം മാറ്റുന്നവനും തീവ്രവാദിയുമാണെന്നും, ഈ രാജ്യത്തെ ഇസ്ലാമിക സ്റ്റേറ്റാക്കി മാറ്റാന്‍ കച്ചകെട്ടിയിറങ്ങിയവരാണെന്നുമുള്ള ഒരു പൊതുബോധം സൃഷ്ടിക്കുക എന്നതിലപ്പുറം ഇത്തരം സംഘപരിവാര്‍ പടപ്പുകളായ ഇമ്മാതിരി സിനിമകള്‍ക്ക് ഒരു ലക്ഷ്യവുമില്ല.&amp;nbsp;&amp;nbsp;സിനിമയെന്നാല്‍ ഇവര്‍ക്ക് പ്രൊപ്പഗണ്ട മാത്രമാണ്.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;br /&gt;&lt;/p&gt;</content><link rel='replies' type='application/atom+xml' href='http://thiramozhikal.blogspot.com/feeds/1437405176554320780/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://thiramozhikal.blogspot.com/2023/05/blog-post.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/1437405176554320780'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/1437405176554320780'/><link rel='alternate' type='text/html' href='http://thiramozhikal.blogspot.com/2023/05/blog-post.html' title='സിനിമയെന്നാല്‍ ഇവര്‍ക്ക് പ്രൊപ്പഗണ്ട മാത്രമാണ്'/><author><name>സന്തോഷ്‌ പല്ലശ്ശന</name><uri>http://www.blogger.com/profile/06162226140621016768</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuf-PnV9A6lJFrzWUZjSC-IATHg3RWgJmgRYnPNjmE0fGU5EGbSAmnre6SiHm_mIAddoW46hEKUxKhgqegzdxr397zRTJjVCs2vyJQfGrLDTfUhsRaK89qymupHt4-9A/s113/*'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/a/AVvXsEi-f627UVdTGS1KSqp-hX3M5GFGNoig80Ma5PTqo9wCgX69fnNI59zX8rT9R8asTkCBQL5oYfu_wgGI8U0uDUxghXfsMgNFhCeiW2J_R8ze3kdjX4dRMsxLxA4UgtU3yJ_X6pG1FHUk-fMNlMPlJY8MJvvaOgmoCWgV9ycuAygt_aVspBMYxDhlJ5oxHQ=s72-w320-h180-c" height="72" width="72"/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3148943023870667542.post-311438695132700801</id><published>2023-04-30T13:07:00.003+05:30</published><updated>2023-05-02T09:58:20.404+05:30</updated><category scheme="http://www.blogger.com/atom/ns#" term="Sadath Hasan Manto"/><category scheme="http://www.blogger.com/atom/ns#" term="Short Story"/><category scheme="http://www.blogger.com/atom/ns#" term="കഥകള്‍"/><category scheme="http://www.blogger.com/atom/ns#" term="ചെറുകഥ"/><category scheme="http://www.blogger.com/atom/ns#" term="സാദത്ത് ഹസന്‍ മന്‍ടോ"/><title type='text'>സാദത്ത് ഹസന്‍ മന്‍ടോയുടെ കഥകള്‍: വിഭജനകാലത്തെ വിലാപരേഖകള്‍</title><content type='html'>&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;&amp;nbsp;-സന്തോഷ് പല്ലശ്ശന&lt;/span&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/a/AVvXsEhIvYVnSrpA0fKzu_PKFgucoSuX5wqPLlplrf8ZPptHTnJEF9Apf9RAkOfuO8aCUXLE8GV2X6u0iUw5x1PGKT1oEDAuJMBZL87wjVnHgH6DUEkno7AAc3cZB-y-E_SDK2xyDJIc6y2kp-7VypKwGglUQVnxfGKEwvgu8ctvlfnu3xNUXNOR5XMRVWQI8g&quot; style=&quot;clear: right; float: right; margin-bottom: 1em; margin-left: 1em;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;&lt;img alt=&quot;&quot; data-original-height=&quot;900&quot; data-original-width=&quot;700&quot; height=&quot;240&quot; src=&quot;https://blogger.googleusercontent.com/img/a/AVvXsEhIvYVnSrpA0fKzu_PKFgucoSuX5wqPLlplrf8ZPptHTnJEF9Apf9RAkOfuO8aCUXLE8GV2X6u0iUw5x1PGKT1oEDAuJMBZL87wjVnHgH6DUEkno7AAc3cZB-y-E_SDK2xyDJIc6y2kp-7VypKwGglUQVnxfGKEwvgu8ctvlfnu3xNUXNOR5XMRVWQI8g&quot; width=&quot;187&quot; /&gt;&lt;/span&gt;&lt;/a&gt;&lt;/div&gt;&lt;span style=&quot;font-size: medium;&quot;&gt;ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജനത്തെക്കുറിച്ചുള്ള ഔദ്യോഗികവും അനൗദ്യോഗികവുമായ ചരിത്ര രേഖകള്‍ക്കും ചുരുക്കം ചില സാക്ഷ്യങ്ങള്‍ക്കുമപ്പുറം യാഥാര്‍ത്ഥ്യത്തിന്റെ മാരകമായ മുഖം കാണണമെങ്കില്‍ സാദത്ത് ഹസന്‍ മന്‍ടോയുടെ ചെറുകഥകളിലൂടെത്തന്നെ സഞ്ചരിക്കണം. വിഭജനത്തിന്റെ മുറിവുകളത്രയും സ്വന്തം ഹൃദയത്തിലേറ്റുവാങ്ങിക്കൊണ്ട് മാനസിക നിലതെറ്റിയ, മതനിഷേധിയുടെ, ഒരുന്മാദിയുടെ പരിഹാസ തീക്ഷ്ണമായ നിലവിളിയും വാക്കുകളുടെ കലാപവും പ്രതിഷേധവുമാണ് സാദത്ത് ഹസന്‍ മന്‍ടോയുടെ കഥകള്‍. ചെറുകഥയുടെ ഏതുകാലത്തെ ഭാവുകത്വങ്ങളോടും കിടപിടിക്കുന്ന, എല്ലാ കാലത്തും സംഗതമായ, കാലത്തെ അതിജീവിക്കുന്ന കഥകള്‍ എന്നുതന്നെ സാദത്ത് ഹസന്‍ മന്‍ടോയുടെ കഥകളെ വിശേഷിപ്പിക്കേണ്ടിവരും. ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ തകര്‍ന്നുപോയത്, ഉറുദു ഭാഷയില്‍ അന്നു വികസിച്ചു വന്നിരുന്ന പുരോഗമനാശയങ്ങളുടെ പരീക്ഷണ ശാലയാണ്. ഇന്ത്യയെ ഏറെ സ്നേഹിച്ച മന്‍ടൊയുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയൊരു ദുരന്തമായിരുന്നു ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജനം, നിവൃത്തികേടുകൊണ്ടുമാത്രം അദ്ദേഹത്തിനു പാക്കിസ്ഥാനിലേക്കു മടങ്ങേണ്ടി വന്നു. അവിടെ വിഷാദ രോഗത്തിനടിമപ്പെടുകയും 1955 ജനുവരിയില്‍ അദ്ദേഹം മരണത്തിനു കീഴടങ്ങുകയും ചെയ്തു.&lt;/span&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;അന്നത്തെ പുരോഗമന സാഹിത്യ സംഘത്തില്‍ നിലനിന്നിരുന്ന ഇടതുപക്ഷ പ്രമേയങ്ങളില്‍, അതായത് ചൂഷിതവര്‍ഗ്ഗം എന്ന കള്ളിയില്‍പെടുന്ന തൊഴിലാളികളെക്കുറിച്ചുമാത്രം, ഇടതുപക്ഷ പ്രത്യേയ ശാസ്ത്രത്തിനുവേണ്ടി മാത്രകളൊപ്പിച്ചെഴുതുന്ന എഴുത്തുരീതികളല്ല മന്‍ടൊ തന്റെ എഴുത്തില്‍ പിന്‍തുടര്‍ന്നത്. നഗരത്തിലെ സാധാരണക്കാരായ വേശ്യകളുടേയും കൂട്ടിക്കൊടുപ്പുകാരുടേയും ടോംഗവലിക്കുന്നവരുടേയും, പൗരോഹിത്യത്തിന്റെ അടിമച്ചങ്ങലിയില്‍ ജീവിതം ഹോമിക്കപ്പെട്ട മതജീവികളുടേയും, വിഭജനം ഉണ്ടാക്കിയ സാമൂഹിക അസ്വസ്ഥകളോട് പടവെട്ടി മരിക്കേണ്ടി വന്ന ഇതര സമുദായത്തിലെ മനുഷ്യരെക്കുറിച്ചുമൊക്കെ യാതൊരു പ്രത്യയ ശാസ്ത്ര ബാധ്യതകളുമില്ലാതെ മന്‍ടൊ സാബ് എഴുതിക്കൊണ്ടേയിരുന്നു. വിഭജനത്തിന്റെ നോവും നൊമ്പരവും ദുരന്തങ്ങളും മന്‍ടൊയുടെ പല കഥകളിലും പ്രധാന പ്രമേയമായി. വിഭജനത്തിന്റെ ആഴവും പരപ്പും മുറിവുകളിലെ വേദനയുമറിയണമെങ്കില്‍ സാദത്ത് ഹസന്‍ മന്‍ടൊയുടെ കഥകള്‍ വായിക്കണമെന്ന് പറയുന്നത് അതുകൊണ്ടാണ്.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;ഉറുദു ഭാഷയില്‍ നിന്ന് മന്‍ടോയുടെ കഥകള്‍ മലയാളത്തിന് പരിചയപ്പെടുത്തിയിരിക്കുന്നത് അന്‍സര്‍ അലിയാണ്. ചിന്ത പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ &#39;സാദത്ത് ഹസന്‍ മന്‍ടോയുടെ തിരഞ്ഞെടുത്ത കഥകള്‍&#39; മലയാള സാഹിത്യത്തിന് തികച്ചും ഒരു മുതല്‍ക്കൂട്ടാണ്.&amp;nbsp;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;b&gt;&lt;span style=&quot;font-size: medium;&quot;&gt;അരികു ജീവിതങ്ങളുടെ ഇതിഹാസങ്ങള്‍&lt;/span&gt;&lt;/b&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/a/AVvXsEggsGuF_3D9ODafP9m_GS6U6Ah7cOrbY0egCdjWdi-j27ysx3Z5EwGARB8-rB8-2YEa9yhjgFyi6IV_2Wd_3J4z4S8cLpWRp-qNKMYthiwguugdCuoEKJFLcVYXMvu3TLDWwlOMK3txaoOc2eMZbEfgTUsEEb7C0hs0jl8PQbi4lCfNXuo8D-DdVFK8kQ&quot; style=&quot;clear: right; float: right; margin-bottom: 1em; margin-left: 1em;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;&lt;img alt=&quot;&quot; data-original-height=&quot;960&quot; data-original-width=&quot;1280&quot; height=&quot;240&quot; src=&quot;https://blogger.googleusercontent.com/img/a/AVvXsEggsGuF_3D9ODafP9m_GS6U6Ah7cOrbY0egCdjWdi-j27ysx3Z5EwGARB8-rB8-2YEa9yhjgFyi6IV_2Wd_3J4z4S8cLpWRp-qNKMYthiwguugdCuoEKJFLcVYXMvu3TLDWwlOMK3txaoOc2eMZbEfgTUsEEb7C0hs0jl8PQbi4lCfNXuo8D-DdVFK8kQ&quot; width=&quot;320&quot; /&gt;&lt;/span&gt;&lt;/a&gt;&lt;/div&gt;&lt;span style=&quot;font-size: medium;&quot;&gt;&lt;br /&gt;വിഭജനത്തിന്റെ കഥകള്‍ എന്നുമാത്രം പറഞ്ഞുകൊണ്ട് സാദത്ത് ഹസന്‍ മന്‍ടൊയുടെ കഥകളെ ടാഗു ചെയ്യുന്നത് ഒരു വലിയ തെറ്റായിരിക്കും. വ്യവസ്ഥാപിത മൂല്യങ്ങളെ ശക്തമായി ചോദ്യം ചെയ്തുകൊണ്ടാണ് സ്വതന്ത്ര്യപൂര്‍വ്വ ഇന്ത്യന്‍ സാഹിത്യരംഗത്ത് മന്‍ടോയുടെ കഥകളുടെ കലാപം ആരംഭിക്കുന്നത്. ഭൂരിഭാഗം കഥകളുടേയും അന്തരീക്ഷത്തില്‍ ഹിന്ദു-മുസ്ലീം വിഭാഗീയതകള്‍ കൊടികുത്തിവാണ ഒരു രാഷ്ട്രീയ സാഹചര്യം കാണാം. മന്‍ടോയുടെ കഥകള്‍ അശ്ലീലതയും മതവിരുദ്ധതയും ആരോപിക്കപ്പെട്ട് പലതവണ കോടതികയറിയിട്ടുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ഈ സമാഹാരത്തിലെ ശ്രദ്ധേയമായ കഥയാണ് &#39;ലൈസന്‍സ്&#39;. മതമൂല്യങ്ങള്‍ക്ക് ഉന്നതസ്ഥാനം കൊടുക്കുന്ന സമൂഹത്തില്‍ വിധവയായ ഒരു സ്ത്രീയ്ക്ക് സ്വന്തം ഉദരപൂരണത്തിന് ടോംഗയോടിച്ച് ജീവിക്കണമെങ്കില്‍, അതിനു സാധിക്കാത്ത സാഹചര്യം അന്നു നിലനിന്നിരുന്നു. സ്ത്രീ പുരുഷന്മാരെപോലെ ടോംഗയോടിക്കുകയൊ....? സമൂഹം അവളെ അതില്‍ നിന്നു ശക്തമായി വിലക്കുകയാണ്. എന്നാല്‍ അതേ സ്ത്രീയെ വേശ്യയായി ജീവിക്കാന്‍ ഒരു തടസവും കൂടാതെ നഗരസഭ ലൈസന്‍സ് അനുവദിക്കുകയും ചെയ്യുന്നു. മന്‍ടൊയുടെ &#39;ലൈസന്‍സ്&#39; എന്ന കഥയിലെ നെയ്തി എന്ന വിധവയായ സ്ത്രീയെ അന്നത്തെ വ്യവസ്ഥാപിത സമൂഹം എങ്ങിനെയാണ് സ്വീകരിച്ചിരിക്കുക എന്ന് ഇപ്പോള്‍ സങ്കല്‍പ്പിച്ചുനോക്കുക വിസ്മയകരമാണ്.&lt;/span&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;പൗരോഹിത്യ വര്‍ഗ്ഗം ഒരു സമൂഹത്തിന്റെ പുരോഗമനപരമായ ഒഴുക്കിനെ എത്രമാത്രം തടസപ്പെടുത്തുന്നു എന്ന് മന്‍ടോയുടെ പല കഥകളും ചര്‍ച്ച ചെയ്യുന്നു. ഷാദൗളയുടെ മൂഷിക വൃന്ദം, ദിവ്യന്‍ തുടങ്ങിയ കഥകള്‍ നമുക്കു തരുന്ന സര്‍ഗ്ഗാത്മക കലാപമൂല്യത്തിന് ഒരു കാലത്തും ഇടിവുണ്ടാകുന്നില്ല.&amp;nbsp;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;വേശ്യാവൃത്തിയുടെ കഥകള്‍ പറയുമ്പോള്‍ മന്‍ടൊയുടെ കഥകള്‍ വേറിട്ടൊരു ഭാവുകത്വത്തിലേയ്ക്ക് മാറുന്നു. മുളങ്കാടിന്റെ മറവില്‍, സുഗന്ധി, കറുത്ത സല്‍വാര്‍ തുടങ്ങിയ മനോഹരമായ കഥകള്‍ മന്‍ടൊയുടെ മുംബൈയിലെ ചുവന്ന തെരുവിനടുത്തുള്ള നാഗ്പാടയിലെ ജീവിത കാലത്തെ അടയാളപ്പെടുത്തുന്നു.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;b&gt;&lt;span style=&quot;font-size: medium;&quot;&gt;വിഭജനത്തിന്റെ ഉണങ്ങാത്ത മുറിവുകള്‍&lt;/span&gt;&lt;/b&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;എല്ലാ മനുഷ്യനും, കുന്നോളം ദുരന്തങ്ങളും ജീവഭയവും ചുമന്നു നടന്ന കാലമാണ് ഇന്ത്യയുടെ നാല്‍പതുകളുടെ അന്ത്യം. പക്ഷെ, വിഭജനത്തിന്റെ നോവും നെരിപ്പോടും ആവിഷ്‌ക്കരിക്കുന്ന, സാധാരണക്കാരുടെ വ്യഥകള്‍ പറയുന്ന എഴുത്തുകള്‍ അധികമില്ല എന്നതാണ് എന്റെ പരിമിതമായ അറിവ്. സാദത്ത് ഹസന്‍ മന്‍ടൊ എന്ന എഴുത്തുകാരന്റെ ഹൃദയത്തില്‍ വിഭജനം ഏല്‍പ്പിച്ച മാരകമായ മുറിവ് അതിശക്തമായിരുന്നു എന്ന് അദ്ദേഹത്തിന്റെ കഥകള്‍ സാക്ഷ്യപ്പെടുത്തുന്നു. സഹായ് എന്ന കഥയില്‍ മുംതാസ് പറയുന്നു&amp;nbsp;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;&#39;&#39;ഒരു ലക്ഷം ഹിന്ദുക്കളും ഒരു ലക്ഷം മുസ്ലീംങ്ങളും കൊല്ലപ്പെട്ടുവെന്ന് പറയരുത്. രണ്ടു ലക്ഷം മനുഷ്യര്‍ മരിച്ചുവെന്നാണ് പറയേണ്ടത്. ഒരു ലക്ഷം ഹിന്ദുക്കളെ തൂത്തെറിഞ്ഞാല്‍ ഹിന്ദുമതം നാമാവശേഷമാകുമെന്ന് മുസ്ലീംങ്ങളും ഒരു ലക്ഷം മുഹമ്മദീയരെ ഉന്മൂലനം ചെയ്താല്‍ ഇസ്ലാം തീര്‍ന്നുവെന്ന് ഹിന്ദുക്കളും കരുതുന്നത് ഭോഷത്തമാണ്. യാഥാര്‍ത്ഥ്യം നമ്മുടെ മുന്നിലുണ്ട്. മതങ്ങള്‍ക്ക് ഒരു പോറല്‍പോലും എല്‍ക്കുന്നില്ല.&#39;&#39;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;മനുഷ്യന്‍ കരയുമ്പോള്‍ മതങ്ങള്‍ ചിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യത്തെക്കുറിച്ചാണ് മുംതാസ് എന്ന കഥാപാത്രം ആ കഥയില്‍ പറയുന്നത്. മതങ്ങള്‍ക്കുമപ്പുറം മനുഷ്യത്വത്തെ ഉദ്ഘോഷിച്ച, മതത്തിന്റെ നിരര്‍ത്ഥതയെ തുറന്നുകാണിച്ച കഥകള്‍ എന്നുകൂടി മന്‍ടൊയുടെ കഥകളെ വിശേഷിപ്പിക്കാം.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;തണുത്തു മരവിച്ച മാംസം എന്ന കഥയില്‍ ഈശര്‍ സിംങ് കലാപത്തെക്കുറിച്ചും ബലാത്സംഗത്തെക്കുറിച്ചും എത്ര ലാഘവത്തോടെയാണ് തന്റെ പ്രിയതമയോടുതന്നെ പറയുന്നത് എന്നു നോക്കുക. മുസ്ലീംങ്ങളെ ആക്രമിക്കുക, അവരുടെ സ്വത്തുക്കള്‍ ആവുന്നത്ര കൊള്ളയടിക്കുക, കണ്ടുകിട്ടുന്ന മുസ്ലീം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുക എന്നതാണ് അന്നത്തെ കലാപ സാഹചര്യത്തില്‍ ജീവിച്ച ഒരു കൂട്ടം സിക്ക് മതസ്ഥരുടെ പൊതുബോധം. മുസ്ലീം വീടുകള്‍ കൊള്ളയടിച്ചുകിട്ടിയ ആഭരണങ്ങള്‍ തന്റെ പ്രിയതമയ്ക്ക് സമ്മാനിക്കുന്ന ഈശര്‍ സിംങിനോട് കുല്‍വന്ത് കൗര്‍ പ്രണയത്തിന്റെ പാരമ്യത്തില്‍ പ്രിയതമനെ ചേര്‍ത്തണയ്ക്കുന്നു. അവരുടെ ദാമ്പത്യത്തിന്റെ പ്രണയ സാന്ദ്രതയില്‍ നില്‍ക്കെ ഈശര്‍ സിംങ് താന്‍ നടത്തിയ ഒരു ബലാത്സംഗത്തെക്കുറിച്ചു പറയുമ്പോള്‍ ഭാര്യയില്‍ അത് ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല! ഇതര മതസ്ഥരെ ആക്രമിക്കുകയും സ്വത്തു തട്ടിപ്പറിക്കുകയും അവരുടെ പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നത് മതപരമായ ഒരു വലിയ ദൗത്യമായി കാണുന്ന ഒരു പൊതുബോധം മതത്തിന്റെ മൂല്യബോധം ശിരസ്സില്‍പേറുന്ന പലരും അന്നു കൊണ്ടുനടന്നിരുന്നു എന്നതാണ് ഈ കഥ തരുന്ന ചിത്രം. വിദ്വേഷ ഭരിതമായ മതമൂല്യബോധം അങ്ങേയറ്റം രാക്ഷസീയമായിരുന്നു എന്നു വായിച്ചെടുക്കാന്‍ സാധിക്കുന്ന ഒരു ഡസനിലധികം കഥകള്‍ മന്‍ടോയുടെതായി ഉണ്ട്.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;വായനക്കാരനെ മലര്‍ത്തിയടിക്കുന്ന കഥകളാണ് &#39;അഴിച്ചുമാറ്റ്&#39; എന്ന കഥ. വിഭജനകാലത്ത് സാര്‍വത്രികമായ ഒന്നായിരുന്നു ബലാത്സംഗവും സ്ത്രീകള്‍ക്കെതിരെയുള്ള മറ്റതിക്രമങ്ങളും എന്ന് ഈ കഥ വളരെ സ്ഫോടകാത്മകമായ രീതിയില്‍ പറയന്നു. കലാപഭൂമിയില്‍ മരിച്ചുപോയി എന്നു കരുതിയ മകളുടെ ജഡം അച്ഛന്‍ ആശുപത്രിയിലെത്തിക്കുന്നു, ഡോക്ടറുടെ മുന്‍പില്‍ മേശമേല്‍ കിടത്തിയിരിക്കുകയാണ്. പെണ്‍കുട്ടി മരിച്ചുവൊ എന്ന് ഡോക്ടര്‍ പരിശോധിക്കുന്നതിനിടയില്‍ അല്‍പം വെളിച്ചം മുറിയില്‍ ലഭിക്കുന്നതിനുവേണ്ടി ജനലിലെ കര്‍ട്ടന്‍ നോക്കി &#39;&#39;അഴിച്ചുമാറ്റ്&#39;&#39; എന്ന് ഡോക്ടര്‍ പറയുന്നു. ഇതു പറഞ്ഞയുടനെ മരിച്ചുവെന്നു കരുതിയ പെണ്‍കുട്ടി തികച്ചും യാന്ത്രികമായി തന്റെ ഉടുപ്പ് കാലിനു മേലേകൂടി പൊക്കി പൊക്കിള്‍വരെ ഉയര്‍ത്തുന്നു. മകള്‍ മരിച്ചിട്ടില്ലെന്ന് ആശ്വസിക്കുന്ന അച്ഛന്റെ ആഹ്ലാദത്തില്‍ കഥ തീരുന്നു. പക്ഷെ വായനക്കാരന്റെ മനസ്സില്‍ ആ കഥ തീരുന്നില്ല. ആ കഥയും, കഥ നടന്ന കാലവും വായനക്കാരനിലേല്‍പ്പിക്കുന്ന മുറിവ് ജീവിതകാലം ഉണങ്ങുകയേയില്ല.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;ടോബൊ ടേക് സിംങ്, ഗുരുമുഖ് സിംങിന്റെ മരണപത്രം, യസീദ് എന്നിങ്ങനെ ഒരുപാട് മികച്ച കഥകള്‍ വിഭജനത്തിന്റെ നോവും നെരിപ്പോടും വായനക്കാര്‍ക്കു നല്‍കുന്നു. പുസ്തകത്തില്‍ ആനുബന്ധമായി ചേര്‍ത്ത മന്‍ടൊയുടെ ഏറെക്കുറെ സമകാലികനായിരുന്ന ഗുല്‍സാറുമായുള്ള ഒരഭിമുഖം ഏറെ ശ്രദ്ധേയമാണ്. അതില്‍ ഗുല്‍സാര്‍ പറയുന്നത് &#39;&#39;വിഷയ പ്രതിപാദനത്തിന്റെ കാര്യത്തില്‍ മോപ്പസാങ്ങിന്റെ മികവ് നാം അംഗീകരിക്കുന്നു. സാമൂഹ്യ ചിത്രീകരണത്തിലാണ് ചെഖോവിന്റെ വൈശിഷ്ട്യം. നാടകീയ മുഹൂര്‍ത്തങ്ങളുടെ കാര്യത്തില്‍ ഒ. ഹെന്‍ട്രിയെ വെല്ലാന്‍ ആരുമില്ല. മൂന്നും ഒരേയളവില്‍ സമ്മേളിക്കുന്നിടത്താണ് മന്‍ടൊ കഥകളുടെ വിജയം&#39;&#39;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;ഉറുദു ഭാഷയില്‍ നിന്ന് മലയാളത്തിലേക്കുള്ള അന്‍സര്‍ അലിയുടെ മനോഹരമായ തര്‍ജ്ജമ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. മന്‍ടൊയുടെ കഥകളുടെ ആത്മാവും ആവിഷ്‌കാരത്തിലെ ശക്തിയും തീക്ഷ്ണതയും ഒട്ടും ചോര്‍ന്നുപോകാത്ത രീതിയില്‍ അന്‍സര്‍ അലി ഇതില്‍ മൊഴിമാറ്റം നിര്‍വ്വഹിച്ചിരിക്കുന്നു. ചിന്ത പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ബ്ലര്‍ബില്‍ സച്ചിദാനന്ദന്‍ എഴുതിയിരിക്കുന്നു. &#39;&#39;ഇന്ത്യ വിഭജനം എന്ന, ഇന്നും ചോരയുണങ്ങിയിട്ടില്ലാത്ത, നരകീയ ദുരന്തത്തിന്റെയും കാലത്തെ ഇത്രയും സങ്കീര്‍ണ്ണതയിലും ആഴത്തിലും ഭാവപരമായ തീക്ഷ്ണതയിലും രൂപപരമായ പൂര്‍ണ്ണതയിലും ആവിഷ്‌ക്കരിച്ചവര്‍ മന്‍ടോയെപ്പോലെ വേറെ അധികമില്ല. ഈ കഥകളുടെ സുന്ദരമായ പരിഭാഷയിലൂടെ മലയാള സാഹിത്യം ഒന്നുകൂടി സമ്പന്നമായിരിക്കുന്നു&#39;&#39;.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;പുസ്തകം: സാദത്ത് ഹസന്‍ മന്‍ടൊയുടെ തിരഞ്ഞെടുത്ത കഥകള്‍&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;മൊഴിമാറ്റം: അന്‍സര്‍ അലി&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;പ്രസാധകര്‍: ചിന്ത പബ്ലിക്കേഷന്‍, തിരുവനന്തപുരം&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;പേജ്: 320&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;വില: 340 ക.&lt;/span&gt;&lt;/p&gt;&lt;div&gt;&lt;br /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhikal.blogspot.com/feeds/311438695132700801/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://thiramozhikal.blogspot.com/2023/04/blog-post_17.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/311438695132700801'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/311438695132700801'/><link rel='alternate' type='text/html' href='http://thiramozhikal.blogspot.com/2023/04/blog-post_17.html' title='സാദത്ത് ഹസന്‍ മന്‍ടോയുടെ കഥകള്‍: വിഭജനകാലത്തെ വിലാപരേഖകള്‍'/><author><name>സന്തോഷ്‌ പല്ലശ്ശന</name><uri>http://www.blogger.com/profile/06162226140621016768</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuf-PnV9A6lJFrzWUZjSC-IATHg3RWgJmgRYnPNjmE0fGU5EGbSAmnre6SiHm_mIAddoW46hEKUxKhgqegzdxr397zRTJjVCs2vyJQfGrLDTfUhsRaK89qymupHt4-9A/s113/*'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/a/AVvXsEhIvYVnSrpA0fKzu_PKFgucoSuX5wqPLlplrf8ZPptHTnJEF9Apf9RAkOfuO8aCUXLE8GV2X6u0iUw5x1PGKT1oEDAuJMBZL87wjVnHgH6DUEkno7AAc3cZB-y-E_SDK2xyDJIc6y2kp-7VypKwGglUQVnxfGKEwvgu8ctvlfnu3xNUXNOR5XMRVWQI8g=s72-c" height="72" width="72"/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3148943023870667542.post-2386193544368230241</id><published>2023-04-30T12:56:00.002+05:30</published><updated>2023-05-02T09:58:42.626+05:30</updated><category scheme="http://www.blogger.com/atom/ns#" term="നോവല്‍"/><category scheme="http://www.blogger.com/atom/ns#" term="സാറാ ജോസഫ്"/><title type='text'>പ്രണയത്തിന്റെ നൈതികതയിലേയ്ക്ക് ഒരു ഒതപ്പ്</title><content type='html'>&lt;p style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;&amp;nbsp;-സന്തോഷ് പല്ലശ്ശന&lt;/span&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: justify;&quot;&gt;&lt;span style=&quot;font-size: medium; text-align: left;&quot;&gt;പച്ചഞരമ്പുപടര്‍ന്നു നില്‍ക്കുന്ന കറകളഞ്ഞ മാനവികതയാണ് സാറ ജോസഫിന്റെ നോവലിന്റെ കാന്‍വാസ്. സാറ ടീച്ചറിന്റെ കഥാപാത്രങ്ങളൊരോന്നും ഭൂമിയും മനുഷ്യനും, മനുഷ്യനും മനുഷ്യനും, മനുഷ്യനും മതങ്ങളും, മതാത്മകസാമൂഹ്യ നീതിയും മനുഷ്യനും തമ്മിലുള്ള നിരന്തരമായ സംഘര്‍ഷങ്ങളേയും ബന്ധങ്ങളേയും വൈരുദ്ധ്യങ്ങളേയും അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. സാറ ടീച്ചറിന്റെ &#39;ഒതപ്പ്&#39; എന്ന നോവലിലെ മാര്‍ഗ്ഗലീത്ത എന്ന കന്യാസ്ത്രീ മതാത്മക സദാചാരബോധത്തേയും മതത്തിന്റെ കടപട നൈതികതയെയും ചോദ്യം ചെയ്തുകൊണ്ടു ജീവിക്കുന്നവളാണ്. നേരിട്ടു ചേദ്യങ്ങള്‍ ചോദിക്കുകയല്ല, അവര്‍ പ്രണയത്തിനൊത്ത് ജീവിക്കുകയാണ്, അത് മതാത്മക സമൂഹത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. സ്വന്തം ശരീരത്തിന്റെ, മനസാക്ഷിയുടെ നൈതികതയിലൂടെ ജീസസിനെ പ്രണയിച്ചവളാണ് മാര്‍ഗലീത്ത. മതത്തിന്റെ നൈതികതയ്‌ക്കൊപ്പം ജീവിക്കാന്‍ കൊതിച്ചവള്‍തന്നെയായിരുന്നു മാര്‍ഗലീത്ത. പക്ഷെ അവളുടെ ശരീരത്തിന്റെ ജൈവചോദനകളേയും പ്രണയത്തിന്റെ ഉള്‍വിളികളേയും അടക്കിനിര്‍ത്തിക്കൊണ്ട് തിരുവസ്ത്രത്തിനകത്തെ ഒരു തടവുകാരിയായി മാറാന്‍ അവള്‍ ആഗ്രഹിച്ചില്ല. തന്റെ പ്രണയത്തെ തുറുന്നുവിടാനും അതിലൂടെ മനുഷ്യനെ സേവിക്കാനും ആഗ്രഹിച്ചു. എന്നാല്‍ അവളെ പ്രലോഭിപ്പിച്ച റോയ് ഫ്രാന്‍സിസ് കരീക്കന് മതത്തിന്റെ തടവറയില്‍ നിന്ന് സ്വയം മോചിപ്പിക്കാന്‍ സാധിക്കാതെ അസ്വസ്ഥനായി ജീവിതാസ്തമയംവരെ ഭീരുവായി ജീവിക്കേണ്ടി വരുന്നു.&lt;/span&gt;&lt;/div&gt;&lt;p&gt;&lt;/p&gt;&lt;p style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;റബേക്ക, അഗസ്റ്റിന്‍, എന്നീ കഥാപാത്രങ്ങളിലും സാറാ ടീച്ചര്‍ എന്ന നോവലിസ്റ്റിന്റെ വേറിട്ടൊരു സൃഷ്ടി വൈഭവമുണ്ട്. പ്രണയത്തേയും മാനവസ്‌നേഹത്തേയും മതബോധത്തേയും ശരീരത്തേയും അതിന്റെ ചോദനകളേയും വളരെ കൃത്യമായി സാറ ടീച്ചര്‍ മാര്‍ഗലീത്തയിലൂടെ പുതിയ വ്യാഖ്യാനങ്ങള്‍ നിര്‍മ്മിക്കുകയാണ്. സഭാവിശ്വാസികളേയും മതബോധത്തിന്റെ കപട നൈതികതയില്‍ തളച്ചിടപ്പെട്ടവരെയും ഈ നോവല്‍ തീര്‍ച്ചയായും പ്രകോപിപ്പിക്കുകതന്നെ ചെയ്യും.&amp;nbsp;&lt;/span&gt;&lt;/p&gt;&lt;p style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;പുസ്തകം: ഒതപ്പ്&amp;nbsp;&lt;/span&gt;&lt;/p&gt;&lt;p style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;സാറ ജോസഫ്&lt;/span&gt;&lt;/p&gt;&lt;p style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;പ്രസാധകര്‍: കറന്റു ബുക്‌സ്, തൃശ്ശൂര്‍&lt;/span&gt;&lt;/p&gt;&lt;p style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;പേജ്: 230&lt;/span&gt;&lt;/p&gt;&lt;p style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;വില: 140 ക.&lt;/span&gt;&lt;/p&gt;&lt;div style=&quot;text-align: left;&quot;&gt;&lt;br /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhikal.blogspot.com/feeds/2386193544368230241/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://thiramozhikal.blogspot.com/2023/04/blog-post_13.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/2386193544368230241'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/2386193544368230241'/><link rel='alternate' type='text/html' href='http://thiramozhikal.blogspot.com/2023/04/blog-post_13.html' title='പ്രണയത്തിന്റെ നൈതികതയിലേയ്ക്ക് ഒരു ഒതപ്പ്'/><author><name>സന്തോഷ്‌ പല്ലശ്ശന</name><uri>http://www.blogger.com/profile/06162226140621016768</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuf-PnV9A6lJFrzWUZjSC-IATHg3RWgJmgRYnPNjmE0fGU5EGbSAmnre6SiHm_mIAddoW46hEKUxKhgqegzdxr397zRTJjVCs2vyJQfGrLDTfUhsRaK89qymupHt4-9A/s113/*'/></author><thr:total>0</thr:total></entry></feed>