<?xml version="1.0" encoding="UTF-8"?>
<?xml-stylesheet type="text/xsl" media="screen" href="/~d/styles/rss2enclosuresfull.xsl"?><?xml-stylesheet type="text/css" media="screen" href="http://feeds.feedburner.com/~d/styles/itemcontent.css"?><rss xmlns:media="http://search.yahoo.com/mrss/" xmlns:itunes="http://www.itunes.com/dtds/podcast-1.0.dtd" xmlns:feedburner="http://rssnamespace.org/feedburner/ext/1.0" version="2.0"><channel><title>മാര്‍ജാരന്‍</title><link>http://marjaaran.blogspot.com/</link><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="self" type="application/rss+xml" href="http://feeds.feedburner.com/marjaaran" /><description>അടക്കിവെക്കല്‍ ആത്മഹത്യയാണ്</description><language>en</language><managingEditor>manilalbodhi@gmail.com (മാ ര്‍ ... ജാ ര ന്‍)</managingEditor><lastBuildDate>Mon, 03 Jan 2011 04:24:00 PST</lastBuildDate><generator>Blogger http://www.blogger.com</generator><openSearch:totalResults xmlns:openSearch="http://a9.com/-/spec/opensearch/1.1/">90</openSearch:totalResults><openSearch:startIndex xmlns:openSearch="http://a9.com/-/spec/opensearch/1.1/">1</openSearch:startIndex><openSearch:itemsPerPage xmlns:openSearch="http://a9.com/-/spec/opensearch/1.1/">25</openSearch:itemsPerPage><feedburner:info uri="marjaaran" /><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="hub" href="http://pubsubhubbub.appspot.com/" /><itunes:owner><itunes:email>manilalbodhi@gmail.com</itunes:email></itunes:owner><itunes:explicit>no</itunes:explicit><itunes:subtitle>അടക്കിവെക്കല്‍ ആത്മഹത്യയാണ്</itunes:subtitle><feedburner:browserFriendly></feedburner:browserFriendly><item><title>ഗോവ:സിനിമാ പാരഡൈസോ...........!</title><link>http://marjaaran.blogspot.com/2010/11/blog-post_30.html</link><author>manilalbodhi@gmail.com (മാ ര്‍ ... ജാ ര ന്‍)</author><pubDate>Fri, 03 Dec 2010 05:43:13 PST</pubDate><guid isPermaLink="false">tag:blogger.com,1999:blog-1585964296446659194.post-4663321340121949623</guid><description>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_NNPqUTYE154/TPhufkN4NjI/AAAAAAAAAaY/wjU-bD73xnU/s1600/filmmmmmmmmmmmmm.JPG"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 400px; height: 245px;" src="http://1.bp.blogspot.com/_NNPqUTYE154/TPhufkN4NjI/AAAAAAAAAaY/wjU-bD73xnU/s400/filmmmmmmmmmmmmm.JPG" alt="" id="BLOGGER_PHOTO_ID_5546304429683652146" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;  അന്തർദ്ദേശീയ ഫിലിംഫെസ്റ്റിവൽ സ്ഥിരം വേദി ഗോവയിലാക്കിയതിൽ പിന്നെ സിനിമയോടൊപ്പം ചിന്തിക്കുന്നവർ മാത്രമല്ല അനുബന്ധ&lt;/span&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ആഘോഷക്കാരും ഗോവയിലേക്ക് വെച്ചു പിടിച്ചു തുടങ്ങി.&lt;/span&gt;&lt;span style="font-weight: bold;"&gt;ശരിക്കും ഫെസ്റ്റിവലായത്   ഗോവയിൽ നിന്നു തുടങ്ങിയതിനു ശേഷം എന്നു വരെ ഏതു സന്ദർഭത്തേയും ആഘോഷമാക്കി  മാറ്റുന്ന സർഗാത്മക പ്രതിഭകൾ  പ്രഖ്യാപിച്ചു.&lt;br /&gt;&lt;br /&gt;എണ്ണിയാലൊതുങ്ങാത്തതും വായിൽ കൊള്ളാത്തതുമായ ദേശീയവും അന്തർദ്ദേശിയവുമായ സിനിമാ-സംവിധായക   പേരുകൾക്കു പകരമോ പേരുകൾക്കൊപ്പമോ  മീൻ റവ ഫ്രൈ, മാർക്കറ്റിനടുത്ത് ബ്രാണ്ടി ഷോപ്പ് നടത്തുന്ന ബെറ്റി ഫെർണാണ്ടസ്, പന്നിയിറച്ചി സ്പെഷ്യൽ ജോർജ്ജേട്ടൻ,  സൂപ്പർ ഫെനി കിട്ടുന്ന ഊടുവഴി, മദ്യക്കടത്തിനെ പോലീസ് പിടിയിൽ നിന്നും രക്ഷപ്പെടുത്തുന്ന ഒറീസ്സ പെർമിറ്റ്,ഗോവയുടെ മധുരമായ ബെബിൻക,മാങ്കോ ബാർ,കടലിലെ ഉപരിജലബാറുകൾ( (കാസിനോകൾ),ചൂതാട്ടങ്ങൾ,സൌജന്യ ഫെറി കടന്നാൽ കയറാവുന്ന ടെറി ബാർ.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഗോവ ഒരു തുറന്ന സ്ഥലമാണ് എല്ലാ അർത്ഥത്തിലും.പോലീസ് ഇവിടെ മദ്യപാനികളോടാണ് ഏറ്റവും നന്നായി പെരുമാറുക.പോലീസിനെ ഒന്നു കണ്ടെങ്കിൽ ഒന്ന് ഊതാമായിരുന്നു എന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചു പോകുന്ന മദ്യപാനികൾ ഇവിടെ കാണാം.മദ്യപാനികളോട് കേരളാഭരണം കാണിക്കുന്ന കൊടുത്തകൈക്ക് കടിക്കുന്ന പട്ടിസ്വഭാവം ഗോവക്കില്ല.വാതിൽ തുറന്ന് സ്വാഗതം ചെയ്യുന്ന ഒരു വീട്ടുകാരനെയാണ്/വീട്ടുകാരിയേയാണ് ഗോവ ഓർമ്മയുണർത്തുക.സ്ത്രീകൾ പുറത്തും പുരുഷകേസരികൾ അകത്തും എന്നൊരു ധ്വനി ഗോവയുടെ കാഴ്ചകളിലുണ്ട്.മീൻ മാർക്കറ്റിൽ,പച്ചക്കറിച്ചന്തയിൽ,ബാർ നടത്തിപ്പിലുമൊക്കെ സ്ത്രീകളുടെ പങ്കാളിത്തം സജീവം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പുറംകടലിൽ പോയി ഡോൾഫിനെ തൊട്ടു മടങ്ങാ‍ൻ ബോട്ടുകാർ ഈടാക്കുന്നത്  ഇരുന്നൂറു രൂപ, ബ്രാണ്ടിഷോപ്പിലാണെങ്കിൽ എങ്ങിനെ തലകുത്തി മറഞ്ഞാലും ഇരുനൂറിൽ കവിയില്ല എന്നിങ്ങനെയുള്ള വിശേഷങ്ങൾ  സിനിമക്കൊപ്പം കഥകളാവുന്നു.&lt;br /&gt;&lt;br /&gt;മീൻകാരികളും പച്ചക്കറി പഴവർഗ്ഗങ്ങൾ വിൽക്കുന്ന സ്ത്രീകളും വാങ്ങാനെത്തിയ സ്ത്രീകളും നിറഞ്ഞ മാർക്കറ്റ് വിട്ട് ചെറിയ ബസുകൾക്ക് നിൽക്കാനിടമുള്ള സ്റ്റോപ്പിനരികിലൂടെ ഒരു ചെറിയ സ്ലാബ് ചായ്ച്ചുവെച്ചാൽ ഐനോക്സ് കോമ്പ്ലക്സിലെത്താം,ആ വിശാലതയിൽ നിറയെ സിനിമക്കാരും സിനിമയേയും സിനിമാക്കാരെയും പ്രണയിക്കുന്നവരുമാണ്.അതൊരു സ്വതന്ത്രമായ ഒരിടം.കോമ്പൌണ്ടിൽ തന്നെ ബീർ പാർലറും.വന്മരങ്ങളുടെ തണലൊരുക്കങ്ങളിൽ ഇരുന്ന് ബീർ വലിക്കുക,ഒന്ന്,രണ്ട്,മൂന്ന്,നാല് എന്നിങ്ങനെയുള്ള അത്യന്താധുനികമായ ഐനോക്സിലേക്ക് വലിഞ്ഞു കയറി ഒരു സിനിമ കാണുക.പിന്നെ തിരികെ ബീർ കുപ്പികളിലേക്കോ ചായ കാപ്പി ഭഷണപദാർത്ഥങ്ങളിലേക്കോ.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഒരു വശത്ത് സ്ലം ഡോഗ് മില്ല്യണയറീലെ നായിക,നാനാ പടേക്കർ,ത്രീ ഇഡിയറ്റ് ഹിറാനി ഒളിമിന്നൽ പോലെ ചുവപ്പു പരവതാനിയിലൂടെ,ക്യാമറക്കരുടെയും പത്രക്കാരുടെയും വലയത്തിനുള്ളിലൂടെ കടന്നു പോകുമ്പോൾ...........&lt;/span&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;നമ്മുടെ  സംവിധായകരായ കെ.ആർ.മോഹനനും,ഹരികുമാറും,രഞ്ജിത്തും ലെനിനും,ലാൽ ജോസും മലയാളിക്കുതിപ്പിനൊപ്പം ഇപ്പുറത്തെ മരച്ചുവട്ടിൽ സൊറ പറഞ്ഞോ ചായ കുടിച്ചൊ ബീർ വലിച്ചോ ഇരിപ്പുണ്ടാവും.മേളയുടെ യുവത്വമായി നിറയുന്ന സി.വി.ബാലകൃഷ്ണൻ ഇത്തവണ ഒരു മിന്നായം പോലെ വന്നു പോയി.അദ്ദേഹത്തിന്റെ എഴുത്ത് കേരളത്തിൽ ഷൂട്ട് ചെയ്യുന്നുണ്ട്.അവിടേക്കാണ് സി.വി.മുങ്ങിയത്. സംവൃതാ സുനിലും വിനീതും രേവതിയുമൊക്കെ സ്വന്തം വീട്ടിലെന്ന പോലെ സ്വതന്ത്രരായി.ഭാഷയിൽ പുറത്താണെങ്കിലും പത്മപ്രിയ മലയാളികൾക്കൊപ്പം കൂടാൻ വന്നു.ഷോർട്ട് ഫിലിം വിഭാഗത്തില് സമ്മാനിതമായ “ചാരുലതയുടെ ബാക്കി“   നായികയായിട്ടാണവരുടെ ഈ വർഷത്തെ വരവ്.മലയാളികളുടെ മുഴുവൻ ചുമതലക്കാരനായ ഗോവാ പ്രകാശൻ എവിടെയും നിറയുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;കറന്റ് ജോണിയും വാസ്തുകം ശ്രീനിയും മോൻസി ജോസഫും തിരക്കഥ ഗിരീഷ് കുമാറും കൂട്ടം തെറ്റാതെ കൈപിടിച്ചു നടന്നു.&lt;/span&gt;&lt;span style="font-weight: bold;"&gt;പത്രക്കാരുടെഅന്തർദ്ദേശീയ സമ്മേളനത്തിൽ നിന്നും ഊരി ഇടക്ക് മേളയിൽ തെളിയുന്ന ഗൌരീദാസൻ നായർ പിന്നെ പൊടുന്നനെ പൊഴിയുകയും ചെയ്യും.ചാനലുകാർ ചട്ടിയും കലവുമായി അന്നന്നത്തെ അന്നത്തിന് കറങ്ങി നടപ്പാണ്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;കോഴിക്കോട്ടിരുന്ന് ഫിലിം ഫെസ്റ്റിവൽ മിസ്സ് ചെയ്യുന്നു എന്ന് രഞ്ജൻ പ്രമോദിന്റെ എസ്।എം।എസ്। കമ്പി വന്നു.പഴയകാല മലയാള സിനിമയിലെ കെ.പി.കൊട്ടാരക്കരയുടെ മകനും നടനുമൊക്കെയായ രവി കൊട്ടാരക്കര കപ്പൽ ബാറുകളിലേക്കുള്ള ക്ഷണക്കത്തുകളുമായി മലയാളിക്കൂട്ടങ്ങളെ തിരഞ്ഞുനടന്നു.അദ്ദേഹം ഇപ്പോൾ സൌത്തിന്ത്യൻ ചേംബറിന്റെ സെക്രട്ടറിയാണ്.മേളയിൽ കാണാതാവുന്നവരെ രാത്രി പോയാൽ അവിടെ കാണാം.പല വമ്പൻ സ്രാവുകളെയും അവിടെ വെച്ചാണ് കണ്ടുമുട്ടിയത്.അവരുടെ പേരു പറയുന്നില്ല,അവർ അഹങ്കരിക്കും.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;  ആഘോഷത്തിമർപ്പിനിടയിൽ ഒരു കുടുംബം ഫെസ്റ്റിവൽ കോമ്പൌണ്ടിലെ തട്ടുകടക്കു മുന്നിൽ ഭക്ഷണം കഴിക്കുന്നു.ചുറ്റും മലയാളി ബഹളം കൊഴുക്കവെ സെക്യൂരിറ്റിയെപ്പോലെ തോന്നിക്കുന്ന ഒരാൾ ഞങ്ങളോട് ഒന്ന് മാറി നിൽക്കാൻ ഭവ്യതയിൽ ആവശ്യപ്പെട്ടു.തട്ടുകടയിൽ നിന്നുള്ള ഭക്ഷണംകഴിപ്പുകാർ ഗോവാമുഖ്യമന്ത്രിയും കുടുംബവുമായിരുന്നു.കോൺഗ്രസ്സുകാരനായ മുഖ്യമന്ത്രി നിലമ്പൂർ മുനിസിപ്പൽ ചെയർമാനായ തന്നെ അറിയേണ്ടതല്ലേ എന്ന് ആര്യാടൻ ഷൌക്കത്തിന്റെ രസികത്വം.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;കൊങ്ങിണി സിനിമയുടെ ഛായാഗ്രഹകനായിട്ടാണ് സണ്ണി ജോസഫിന്റെ വരവ്.സണ്ണിക്കിപ്പോൾ മലയാളത്തിനു പുറത്താണ് ജീവിതം.നരച്ച താടിക്കുള്ളിൽ കാമുകത്വം തെളിഞ്ഞുതന്നെ.ക്യാമറാമാന്മാരെല്ലാം കാമുകരാകുന്നു.ക്യാമറക്കണ്ണ് ഒളിക്കണ്ണും.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;“അവൾ“ എന്ന പുതിയ സിനിമയുമായി ചെന്നെയിൽ നിന്നും പ്രശാന്ത് കാനത്തൂർ പതിവുപോലെ.ഫോർട്ടി പ്ലസ് മാസികയുടെ ചുമതലക്കാരൻ ഹരീഷ് കടയപ്രത്ത് ഫോർട്ടി മൈനസിന്റെ ചുറുചുറുക്കോടെ.റിപ്പോർട്ടിംഗും സിനിമയുമായി പ്രേംചന്ദും സിനിമ മാത്രമായി ദീദിയും.സിനിമയിലേക്ക് അന്തിക്കാട്ടുനിന്നുള്ള കുതിച്ചു ചാട്ടത്തിന് ഒരുമ്പെടുന്ന സജീവ് ഇപ്പോൾ ബുൾഗാൻ താടിയിലാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;സിനിമാ നിർമ്മിതിയിൽ പുതിയ പ്രതീക്ഷകളായ പ്രകാശ് ബാര,സന്തോഷ് പവിത്രം എന്നിവർ സജീവം.പ്രകാശിന്റെ ഭാവം പി കുഞ്ഞിരാമന്നായരുടെ വിസ്തൃത കാമനകളിലേക്ക് വളർന്നുവോ?.മേഘരൂപൻ മലയാള സിനിമയുടെ പുതുപ്രതീക്ഷയാണ്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;നാട്ടുവട്ടത്തിന്റെ ചേലിൽ സിനിമയെഴുത്തുകാരൻ കെ.ബി. വേണുവിന്റെ ഹെയർ സ്റ്റൈൽ പഴയ മാമാട്ടിക്കുട്ടിയെപ്പോലുണ്ട് എന്നാരോ കമന്റടിച്ചതും അടുത്ത ദിവസം മറ്റൊരു സ്റ്റൈലിൽ വേണു വന്നു.പക്ഷെ പഴയ പാട്ടുകളിൽ വേണു ഉറച്ചുനിന്നു.ഹോട്ടലിൽ ഏതു മുറിയിൽ ഇരുന്നാലും വേണുവിന്റെ പാട്ടു കേൾക്കാം.ഗോവൻ ഫെസ്റ്റിവൽ തുടങ്ങിയതിനു ശേഷം ഒട്ടും മാറാത്തതും ഐനോക്സ് തിയ്യറ്ററും റവയിൽ പൊരിച്ച അയിലയും വേണുവിന്റെ പാട്ടുമാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;ഓരോ ദിവസത്തെയും പനോരമ സിനിമകൾ കഴിഞ്ഞാൽ മരച്ചുവട്ടിലെ വെടിവട്ടത്തിൽ ആ സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഉയരും.പിന്നെ അനുബന്ധ കമന്റുകളൂം കഥകളും.&lt;/span&gt;&lt;span style="font-weight: bold;"&gt;എല്ലാം സൌഹൃദത്തിൽ പൊതിഞ്ഞത്,റവയിൽ പൊരിച്ച ഗോവൻ മീൻ പോലെ.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;വി.കെ.ജോസഫും,കെ.ആർ മോഹനനും, എം.ആർ.രാജനും,ഫ്രാൻസിൽ നിന്നുള്ള ആർട് ഡയറക്ടർ ബാർബറയും,സംവിധായിക ജെ.ഗീതയുമൊന്നിച്ച് കടൽക്കരയിലെ ടെറിയിലിരിക്കവെ കാറ്റ് ഞങ്ങളെ ഉണർവ്വുള്ള ഒരു ലോകത്തേക്ക് ഉയർത്തി.ആഗോളീകരണകാലത്തെ കാറ്റെന്ന് വി.കെ.ജോസഫ് കാറ്റിനെ പേരിട്ടു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഈ വർഷത്തെ ഒരൊറ്റ സിനിമയും ആരെയും ത്രസിപ്പിച്ചില്ല എന്നതാണ് പൊതുവെ ഉയർന്ന വികാരം.മലയാളത്തിലെ ഒരു സിനിമ കണ്ടിറങ്ങിയ ഒരു സഹൃദയൻ ...........ആ പടം പനോരമയിലേക്ക് തെരഞ്ഞെടുത്ത ജൂറിമക്കളെ ആരെയെങ്കിലും കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്ന് മോഹൻലാൽ സ്റ്റൈലിൽ കൈപിരിക്കുന്നുണ്ടായിരുന്നു.(മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാൻ പറ്റുന്ന അപൂർവ്വം കലകളിൽ ഒന്നാണ് സിനിമ.എഴുത്തിൽ നിങ്ങൾ എഴുതി തെളിയിക്കണം എഴുത്തുകാരനാവാൻ.സിനിമയിൽ അതിന്റെ ആവശ്യമേ ഇല്ല.അതിന്റെ അടുത്തു കൂടെ പോയാൽ മതി.എഴുത്തുംവായനയുംഅറിയാത്തവന്റെ കലയാണ് സിനിമ എന്നത്  ചിലപ്പോൾ സംവിധായകർക്കു കൂടി ബാധകമാവുന്നു)&lt;/span&gt;.&lt;span style="font-weight: bold;"&gt;രുചിക്കുന്നവന്റെ മനസ്സറിയുന്ന തട്ടുകടക്കാരന്റെ സെൻസിബിലിറ്റിയെങ്കിലും സിനിമക്കാർക്കുണ്ടാവണം.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ആ നിലയിൽ ചാരുലതയുടെ ബാക്കി എന്ന സംഗീതയുടെ സിനിമ ഒറ്റപ്പെട്ട അനുഭവവുമായി.അതിൽ സിനിമയുടെ മണമുണ്ട്.നെൽ വയലുകളിലെ ആവാസവ്യവസ്ഥയെ പ്രതിപാദിക്കുന്ന ബാബു കാമ്പ്രോത്തിന്റെ “കൈപ്പാട്“ എന്ന സിനിമയും പ്രകൃതിക്കുമേൽ മനുഷ്യൻ ആക്രമണം നടത്തുന്ന കേരളിയ പരിതസ്ഥിതിയിൽ  ശ്രദ്ധേയമാണ്.ഈ രണ്ടു സിനിമകളും സമ്മാനിതമായി.അവസാനിക്കാത്ത മനുഷ്യത്വത്തെ ഈ സിനിമകൾ പുറത്തെടുക്കുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ലോക സിനിമയുടെ തളർച്ചയെപ്പറ്റി എല്ലാവരും പരിതപിക്കുന്ന കാ‍ഴ്ചയാണ് ഗോവയിൽ കണ്ടത്.പഴയ മാസ്റ്റേഴ്സിലേക്ക് തിരിയുന്ന കാഴ്ചയും.ഇംഗ്ലീഷ് സബ് ടൈറ്റിൽ ഇല്ലാതെ പോലും ഗോദാർദിന്റെ “സിനിമ സോഷ്യലിസം“ കാണാൻ കാണികൾ നിറഞ്ഞു.കിരോസ്തമിയുടെ “സർട്ടിഫൈഡ് കോപ്പി“ക്കും ഇതേ അനുഭവം.ആഖ്യാനസിനിമയുടെ  ഉസ്താദ് ആയ ഋതുപർണഘോസിന്റെ സിനിമക്ക് എന്നും  ഗ്യാരണ്ടി ഉറപ്പാണ്.‘അഭോമൻ‘ എന്ന സിനിമയുമായി ഇത്തവണയും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.സർജ്ജറിയിലൂടെ സ്ത്രീയായി മാറിയ ആളുടെ കഥ പറയുന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട്,ഋതുപർണ്ണഘോഷ് തന്റെ ജീവിതത്തെ സിനിമയുമായി ബന്ധപ്പെടുത്തി.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;കുറെ പേർ അങ്ങിനെയാണ്.കാത്തിരിക്കാൻ അവർക്ക് വയ്യ.&lt;/span&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഒരു കൂട്ടം സിനിമാഭക്തർ മേള തുടങ്ങുന്നതിന് മുമ്പേ വന്ന് മേളയുടെ തിരക്ക് കൂടുന്നതിന് മുമ്പേ സ്ഥലം വിടും.ഞങ്ങൾ മഡ്ഗാവിൽ ട്രെയിനിറങ്ങുമ്പോൾ ഡെലിഗേറ്റ്സ് ബാഡ്ജ് ധരിച്ച ഒരു കൂട്ടത്തെ കണ്ടു.അവർ മടക്കയാത്രയിലാണ്.&lt;/span&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;മതിയായി എന്നാണവർ ധൃതി പിടിച്ചുള്ള മടക്കത്തെ സൂചിപ്പിച്ചപ്പോൾ പറഞ്ഞത്.മതിയായത് സിനിമയല്ലെന്ന് സാരം.ഗോവ നിങ്ങളെ മതിയാക്കിയിട്ടെ വിടൂ.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഡിസംബറിൽ തുടങ്ങുന്ന തിരുവനന്തപുരത്തെ ഫെസ്റ്റിവലിൽ കാണാമെന്ന വിചാരത്തോടെ പല സമയത്തെ ട്രെയിനുകളിൽ കയറി ഞങ്ങൾ കേരളത്തിലെ പല സ്റ്റേഷനുകളിൾ ചിതറി.&lt;/span&gt;&lt;div class="blogger-post-footer"&gt;മ്യാവൂ ! മ്യാവൂ !&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1585964296446659194-4663321340121949623?l=marjaaran.blogspot.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-12-03T05:43:13.506-08:00</app:edited><media:thumbnail url="http://1.bp.blogspot.com/_NNPqUTYE154/TPhufkN4NjI/AAAAAAAAAaY/wjU-bD73xnU/s72-c/filmmmmmmmmmmmmm.JPG" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">5</thr:total></item><item><title>സർഗാത്മകതക്ക്  ആർത്തിപിടിക്കുമ്പോൾ</title><link>http://marjaaran.blogspot.com/2010/09/blog-post.html</link><author>manilalbodhi@gmail.com (മാ ര്‍ ... ജാ ര ന്‍)</author><pubDate>Tue, 28 Sep 2010 03:28:50 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-1585964296446659194.post-8352583583173362912</guid><description>&lt;div class="mbl notesBlogText clearfix"&gt;&lt;div&gt;&lt;p style="font-weight: bold;"&gt;കലാമണ്ഡലം ഹേമലതയുടെ  മോഹിനിയാട്ടം ഗിന്നസ് കയറ്റാനുള്ള  ശ്രമം വിജയകരമായി സമാപിച്ചു.ഇനി അവർ രംഗത്തവതരിപ്പിച്ചത് മോഹിനിയാട്ടം ആണോ വേറെ എന്തെങ്കിലും   ഉഡാൻസാണോ എന്നു മാത്രമേ അന്വേഷിക്കേണ്ടതുള്ളൂ.&lt;/p&gt;&lt;p style="font-weight: bold;"&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p style="font-weight: bold;"&gt;&lt;span&gt;സ്വന്തം നേട്ടത്തിനു വേണ്ടി നടത്തുന്ന (അവനവനിസം) നൃത്തമെന്നോ മറ്റോ വിളിച്ചാലും തരക്കേടില്ല.കാരണം മോഹിനിയാട്ടം എന്ന കലാരൂപത്തെ ജനങ്ങളിൽ നിന്നകറ്റാനെ ഈ കപടവേഷം ഉപകരിക്കൂ.(അവനവനിസം രാഷ്ടീയം തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകാര്യമാകുന്ന പുതിയ ലോകത്ത് ഹേമലതയും വാഴ്ത്തപ്പെടും)ഈ കലാരൂപം രണ്ടു മണിക്കൂർ തന്നെ സ്റ്റേജിൽ അവതരിപ്പിക്കനുള്ള തയ്യാറെടുപ്പും സമർപ്പണവും ശ്രമകരമാണെന്ന് ഈ രംഗത്ത് സ്വാഭാവിക താല്പര്യത്തോടെ നിൽക്കുന്ന ഈ നൃത്ത രൂപത്തിൽ സ്വയം സമർപ്പിച്ചവർ പറയുന്നു.ഇവിടെ     &lt;/span&gt;ഇരുനൂറോളം മണിക്കൂർ !&lt;/p&gt;&lt;p style="font-weight: bold;"&gt;മോഹിനിയാട്ടംരൂപപ്പെടുത്തിയ ആൾ ഉയിത്തെഴുന്നേറ്റുവന്ന് അത്മഹത്യ ചെയ്യാനുള്ള സാധ്യതയും ഇല്ലാതില്ല,&lt;span&gt;ശ്രദ്ധിക്കണം.&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p style="font-weight: bold;"&gt;&lt;span&gt;യഞ്ജം&lt;/span&gt; തുടങ്ങി മൂന്നാം ദിവസം ഞാൻ ഇതെന്തു കൂത്തെന്നന്വേഷിക്കാൻ റീജിയണൽ തിയ്യറ്ററിൽ പോയി.അവർ നൃത്തം(?)   ചെയ്യുന്നതുകണ്ടപ്പോൾ.എൺപത് കഴിഞ്ഞ എന്റെ അമ്മയെ ഓർമ്മ വന്നു.ഉണക്കാനിട്ട നെല്ല് വേച്ചു   വേച്ചു ചിക്കുന്നതുപോലെ അവർ സ്റ്റേജിൽ ചലിക്കുന്നു.യന്ത്രവൽകൃതമായ ചുവടുകളോടെ ലവലേശം ആർജ്ജവമില്ലാതെ. ചിക്കുന്നതിനിടയിൽ  കണ്ണിൽ‌പ്പെടുന്ന കല്ലോ മറ്റോ  എടുത്തു കളയുന്നതുപോലെ ഹേമലതയും സ്റ്റേജിൽ  നിന്ന് എന്തോക്കെയോ  എടുത്തുമാറ്റുന്നു.(സർപ്പയഞ്ജത്തിൽ പാമ്പു വേലായുധന് വിഷമേൽക്കുമെന്നു പേടിച്ചാൽ മതിയായിരുന്നു)&lt;br /&gt;&lt;/p&gt;&lt;p style="font-weight: bold;"&gt; &lt;/p&gt;&lt;p style="font-weight: bold;"&gt;ഒരു   കലാകാരിയെ/കലാകാരനെ  ഭരിക്കേണ്ടതല്ല ഇത്തരം പ്രലോഭനങ്ങൾ.&lt;/p&gt;&lt;p style="font-weight: bold;"&gt;&lt;span&gt;മാനസികവും&lt;/span&gt; ശാരീരികവുമായ  ആഘോഷത്തിലൂടെ  നർത്തകിയുടെ ഓരോ സ്റ്റേജും കീഴടക്കുന്നത്  എത്രയോ വലിയ  ഉയരങ്ങളാണ്,ഗ്വിന്നസ് ബുക്കിലവസാനിപ്പിക്കാനുള്ളതല്ല അതിന്റെ മെയ്യും മനസ്സും.ഉയരത്തെക്കുറിച്ച് പറയുമ്പോൾ എവറെസ്റ്റിലേക്ക് നോക്കുന്ന ഒരു മണ്ടനെ എല്ലാവരിലുംസൃഷ്ടിച്ചെടുത്തിരിക്കുന്നു ഈ സമൂഹം.തലയെന്നു കേൾക്കുമ്പോ ചിർപ്പെടുക്കാനോങ്ങുന്ന.........എന്നു ചോദിക്കുന്ന മുല്ലനേഴിക്കവിത പോലെ.&lt;br /&gt;&lt;/p&gt;&lt;p style="font-weight: bold;"&gt;&lt;br /&gt;&lt;/p&gt;&lt;p style="font-weight: bold;"&gt;&lt;span&gt;ഒന്നാമനെ&lt;/span&gt; രണ്ടാമനാക്കുവാനുള്ള ആർത്തിപിടിച്ച പുതിയ ലോകം ആഞ്ഞുപിടിക്കുമ്പൊൾ    കുട്ടികൾ മാത്രമല്ല ഭാരം ചുമക്കുന്നത്   മുതിർന്നവരും കൂടി ആണെന്ന്  ഈ സ്വയം പീഢനം(ഈ പ്രായത്തിൽ നിർബ്ബന്ധങ്ങൾക്കു   വഴങ്ങിയാണെങ്കിലും ഇത് സ്വയം പീഢനത്തിന്റെ പട്ടികയിലാണ്  പേടുത്തേണ്ടത്)സാക്ഷ്യപ്പെടുത്തുന്നു.﻿ മനുഷ്യരെ    പിടിച്ച് വാഴ്ത്തപ്പ്ടുത്തുന്നവരാക്കുന്ന മതത്തിന്റെ പിന്തുണയുണ്ടെങ്കിൽ   ഈ സ്വയം പീഢനത്തിന് ഹേമലതയുടെ സ്ഥാനം അങ്ങു വത്തിക്കാനിലായിരിക്കും.&lt;br /&gt;&lt;/p&gt;&lt;p style="font-weight: bold;"&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p style="font-weight: bold;"&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p style="font-weight: bold;"&gt;&lt;span&gt;കേരളത്തിൽ സാംസ്കാരിക രംഗം നിരന്തരമായ കസേരകളിയിൽ ഏർപ്പെട്ടിരിക്കയാണ്.അക്കാദമികളിൽ ഇടം കിട്ടിയവരും കിട്ടുമെന്ന് സ്വപ്നം കാണുന്നവരും കിട്ടില്ലെന്നുറപ്പുള്ളവരും നടത്തുന്ന കസേരകളി.സ്റ്റേജിൽ&lt;/span&gt; കയറിയില്ലെങ്കിൽ വിറ  വരുന്ന, പത്രത്തിൽ പേരു വന്നില്ലെങ്കിൽ സമൂഹത്തിൽ നിന്നും പുറത്താവുമെന്നു  ഭയമുള്ള  രോഗികളുടെ താവളമായി സാംസ്കാരിക തലസ്ഥാനം മാറിയിരിക്കുന്നു.എന്റർടെയിന്മെന്റിന് കൊട്ടകയിൽ പോയി പ്രാഞ്ചിയേട്ടനെ കാണണമെന്നില്ല,അല്പന്മാരായ ഒരു പാടു പ്രാഞ്ചിയേട്ടന്മാരുടെ  അരിയങ്ങാടിയായി സാംസ്കാരിക രംഗം മാറിയിരിക്കുന്നു.ഹേമലതയുടെ ഈ കോപ്രായത്തിനു പിറകിലും അണിനിരന്നു തൃശൂരിലെ സാംസ്കാരിക രംഗത്തെ ചെറുപൂരങ്ങൾ.ഈ  സാംസ്കാരിക രോഗത്തെ സ്പോൺസർ ചെയ്യാൻ ആനപ്പുറത്തിരിക്കാൻ കൊതിക്കുന്ന പുതുപ്പണക്കാരും  സജീവം.&lt;br /&gt;&lt;/p&gt;&lt;p style="font-weight: bold;"&gt;&lt;br /&gt;&lt;/p&gt;&lt;p&gt;&lt;span style="font-weight: bold;"&gt;ഹേമലതമാർ&lt;/span&gt;&lt;span style="font-weight: bold;"&gt; ഇനിയും ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും,അല്ലെങ്കിൽ ഇവന്മാർ  ഉണ്ടാക്കിക്കൊണ്ടിരിക്കും&lt;/span&gt;.&lt;/p&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;മ്യാവൂ ! മ്യാവൂ !&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1585964296446659194-8352583583173362912?l=marjaaran.blogspot.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-09-28T03:28:50.681-07:00</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">7</thr:total></item><item><title>ലാൻഡ്ഫോൺ കാലത്തെ പ്രണയം</title><link>http://marjaaran.blogspot.com/2010/08/blog-post.html</link><category>ലാന്‍ഫോണ്‍ പ്രണയം</category><author>manilalbodhi@gmail.com (മാ ര്‍ ... ജാ ര ന്‍)</author><pubDate>Sat, 18 Sep 2010 21:26:12 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-1585964296446659194.post-3783947967395892180</guid><description>&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: center;"&gt;&lt;strong&gt;&lt;span style="font-size:100%;"&gt; &lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-weight: bold;font-size:100%;" &gt;മാ&lt;/span&gt;&lt;span style="font-weight: bold;font-size:100%;" &gt;വേലിയെപ്പോലെ കള്ളവും ചതിയുമില്ലാത്ത ഒരു ഫോൺ നാടുവാണിരുന്നു.ലാൻഡ് ഫോൺ എന്നായിരുന്നു കറുത്തവർഗ്ഗക്കാരനായ ആ പാവം രാജകുമാരന്റെ പേര്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;മാളയിലെ ഫോൺ ചെവിയിൽ വെച്ച് മാവിലായിൽ നിന്നാണെന്ന് പറയാൻ അന്നാർക്കും കഴിയില്ല.ബാറിലിരുന്ന് ഭർത്താവ് സോഡ പൊട്ടിക്കുമ്പോൾ ടയർ പഞ്ചറായതാണെന്ന് ഭാര്യയോട് പറയാനും കഴിയില്ല.വെക്കടാ ഫോൺ എന്നു പറഞ്ഞാൽ ക്രെഡിലിൽ വെക്കുക തന്നെ വേണം.ആരെയുംറേഞ്ചൌട്ട് ആക്കാനും നിശബ്ദമാക്കാനും പറ്റില്ല.ലൈനിൽ തുടരൂ.... എന്ന് ടെലിവിഷൻ വാർത്താ വിതരണക്കാർ ആരെങ്കിലും അജ്ഞാപിച്ചാൽ &lt;span style="font-style: italic;"&gt;നിന്റപ്പൻ ബിൽ കൊടുക്കുമോ&lt;/span&gt; എന്ന് ചോദിക്കാനുള്ള ത്രാണി അന്നത്തെ ജനങ്ങൾക്കുണ്ടായിരുന്നു.അത്രക്ക് ശക്തമായിരുന്നു ആ രാജകുമാരന്റെ സാന്നിദ്ധ്യം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ആ രാജാവിനെ അസുരന്മാരെല്ലാരും കൂടി ചവിട്ടി താഴ്ത്തി.എന്നിട്ട് അദ്ദേഹത്തിന്റെ രാജ്യം റിലയൻസ് ഐഡിയ തുടങ്ങിയ നാട്ടു രാജാക്കന്മാർ പങ്കിട്ടെടുക്കുകയും ജനങ്ങളെ പഞ്ചാരപ്പാട്ടുകളിൽ മയക്കി പിഴിഞ്ഞുകൊണ്ടിരിക്കുകയും ചെയ്തുപോരുന്നു.&lt;br /&gt;&lt;br /&gt;പഴയ കഥയാണ്.&lt;br /&gt;ലാന്‍ഡ് ഫോണുകളില്‍ കറുത്ത ഭീകരന്മാരും &lt;/span&gt;&lt;span style="font-weight: bold;"&gt;&lt;span style="font-size:100%;"&gt;അപൂര്‍വ്വം ചുവപ്പന്മാരും വാഴുന്ന കാലം.പ്രണയത്തിന്റെ വ്യവഹാരങ്ങളായ ഹംസങ്ങള്‍ക്കും എസ് .എം.എസ് മിസ് കോളുകൾക്കും ഇടയിലെ പ്രണയിനികളുടെ ഇരുണ്ട നാളുകൾ എന്നു വിശേഷിപ്പിക്കാവുന്ന ഒരു കാലമുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;രണ്ടു യുവതീയുവാക്കള്‍ കാണുകയും പ്രണയത്തിന്റെ ദുര്‍ഘടങ്ങളിലേക്ക് വീഴുകയും ചെയ്യുക എന്നുള്ളത് നാട്ടിലെ പ്രധാന സംഭവങ്ങൾ ആകുന്ന കാലം.പ്രണയത്തിന് അത്ര മതിപ്പുള്ള കാലവുമല്ല.ഏറെ പണിപ്പെട്ടാണ് പ്രണയം പൊട്ടിമുളക്കുക.ഇരുപത്തിനാല് മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്താലും മുളപൊട്ടാന്‍ നാല്‍പ്പത് ദിവസമെടുക്കുന്ന കാപ്പിക്കുരു പോലെ കടുപ്പമാണ് അന്നത്തെ പ്രണയത്തിന്റെ അവസ്ഥ.മുളപൊട്ടിയാൽ തന്നെ കാലാവസ്ഥ അനുകൂലമായിരിക്കില്ല പലപ്പോഴും.&lt;br /&gt;&lt;br /&gt;എണ്ണിയാലൊതുങ്ങാത്ത കത്തെഴുത്തിലും കണ്ണേറിലുമൊതുങ്ങുന്നു,അന്നത്തെ ചന്ദ്രികാ രമണ യുദ്ധങ്ങളുടെ പ്രാരഭദിശകൾ.&lt;br /&gt;അങ്ങിനെയിരിക്കെയാണ് നമ്മനാട്ടിൽ&lt;br /&gt;രണ്ടു പേർ പ്രണയത്തിലാവുന്നത്.ട്യൂട്ടോറിയൽ കോളേജിന്റെ ഓലപ്പഴുതിലൂടെ രണ്ടു ക്ലാസുകളിലെ സമാനഹൃദയങ്ങൾ ഊർന്നിറങ്ങി ഒരുമിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;നമ്മ കഥാനായകര്‍ക്ക് ഭാഗ്യമുണ്ടായിരുന്നു.പോസ്റ്റ്മാൻ കണ്ണന്നായരുടെ നിഴൽ കാത്തിരിക്കേണ്ട കാര്യമില്ലായിരുന്നു.രണ്ടുപേരുടെയും വീട്ടുകാര്‍ നല്ല നിലയിലായിരുന്നു,വീടുകളില്‍ ഫൊണുകളുമുണ്ടായിരുന്നു.പിന്നെ രണ്ടു പേര്‍ക്കും സൌകര്യപ്പെട്ട ഒരു സമയം,അതുമാത്രമേ അവർ കണ്ടെത്തേണ്ടതുണ്ടായിരുന്നുള്ളു?അതവര്‍ കണ്ടെത്തി.രാത്രി പത്തുമണിക്ക് ശേക്ഷം എത്ര വരെ വേണമെങ്കിലും പോകാം&lt;br /&gt;(അന്നൊക്കെ പത്തുമണി ഇന്നത്തെപ്പൊലെയല്ല,പാതിരയാണ്)&lt;br /&gt;അവര്‍ സംസാ‍രിച്ചു തുടങ്ങി.ഏതൊരു പ്രണയത്തിലുമെന്ന പോലെ മറ്റുള്ളവര്‍ക്ക് ഒരു രസവുമില്ലാത്ത കാര്യങ്ങള്‍ അവര്‍ ചമച്ചു.മണിക്കൂറുകളോളം അതു പറഞ്ഞവര്‍ കിതച്ചു.പിന്നെ പ്രണയം പൂക്കൾ വിടർത്തിയ പ്രഭാതത്തിലേക്ക് ഉണരാന്‍ വേണ്ടി മാത്രമവര്‍ ഉറങ്ങി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;മറ്റുള്ളവര്‍ക്ക് താല്പര്യമില്ലാത്ത കാര്യം എന്നു പറഞ്ഞത് പിന്‍ വലിക്കുന്നു.&lt;br /&gt;&lt;br /&gt;ഇവരുടേ സംസാരം ഒരാള്‍ക്ക് വളരെ താല്‍പ്പര്യപ്പെട്ടു.അയാളുടെ പേര് സദാശിവന്‍.ജോലി ടെലഫോണ്‍സില്‍ നൈറ്റ് ഡ്യൂട്ടിക്കാരൻ.എത്ര ആവശ്യപ്പെട്ടിട്ടും പകൽ ഡ്യൂട്ടി കിട്ടാത്തവൻ,സ്വാധീനമില്ലാത്തവൻ.വെറുതെ നേരം പോയിക്കിട്ടാന്‍ റെസീവർ ചെപ്പിയില്‍ കുത്തി നോക്കിയതാണ്.എന്നും ഒരേ സമയത്ത് പച്ച വെളിച്ചം മിന്നുന്നതിലൊരു കൌതുകം തോന്നിയാണ് ഒപ്പറേറ്റിംഗ് റൂമിലെ റസീവർ ചെപ്പിയിൽ വെച്ചത്.&lt;br /&gt;കേട്ടപ്പോൾ ഭയങ്കര രസം.പ്രണയമല്ലെ,ഇല്ലാതിരിക്കുമോ!&lt;br /&gt;കൊതുകു കടിയേറ്റു കഴിയുന്നതിലും ഭേദമല്ലെ,രണ്ടു ഹൃദയങ്ങളുടെ ഓരിയിടൽ കേൾക്കുന്നത്.നാട്ടിലും വീട്ടിലുമാണെങ്കിൽ പ്രണയം കമ്മിയും.&lt;br /&gt;&lt;br /&gt;&lt;br /&gt;കമിതാക്കളുടെ പേരു പറയാന്‍ വിട്ടുപോയി.ഷാജഹാനും ഷെഹനാസും.ഒരേ സമുദായക്കാര്‍.ഒരു കീറാമുട്ടിയുമില്ല.മറ്റു സമുദായങ്ങൾക്കിതിൽ പങ്കുമില്ല.&lt;br /&gt;പത്തുമണി കഴിഞ്ഞാല്‍ പ്രണയത്തിന്റെ പേരില്ലാക്കഥകള്‍, പൊള്ളക്കഥകള്‍.പിള്ളയുണ്ടായാൽ വിളിക്കേണ്ട പേരു പോലും അവർ സങ്കല്പിച്ചു.പ്രണയം കേട്ടുകേട്ട് സദാശിവന്നായര്‍ ചേട്ടനും ഇരിക്കപ്പൊറുതിയില്ലാതായി.അനുവദിക്കപ്പെട്ട ലീവ് പോലും അയാള്‍ വേണ്ടെന്ന് വെച്ചു.കേബിള്‍ ചെവിയില്‍ കുത്തിയില്ലെങ്കില്‍ ജീവിതമില്ലെന്നായി.ചുടല വരെയെന്ന് കൂട്ടുകാർക്കൊപ്പം&lt;br /&gt;പ്രതിജ്ഞ ചെയത സ്മോളടി പോലും വേണ്ടെന്നായി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;യേശുദാസും ജാനകിയും പോലെയോ മൊഹമ്മദ് റാഫിയും ലതാമങ്കേഷ്കറും ഒരുമിച്ചു പാടുന്ന ഡ്യുയറ്റ് പോലെ ഫോൺ വിളികൾ തോന്നിപ്പിച്ചു.&lt;br /&gt;പ്രണയം പുഷ്പിച്ചു പുഷ്പിച്ച് സ്വാഭാവിക പ്രതിസന്ധിയിലെത്തുകയും ചെയ്തു.പെണ്‍കുട്ടിക്ക് നിക്കാഹൊരുക്കങ്ങള്‍.&lt;br /&gt;&lt;br /&gt;ഇനിയുള്ള ഭാഗം നേരില്‍ കേള്‍ക്കാൻ എല്ലാവരും ഈ കേബിള്‍&lt;br /&gt;ചെവിയില്‍ കുത്തിക്കയറ്റിക്കോളൂ.&lt;br /&gt;&lt;br /&gt;“നിക്കിനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല.“പെണ്‍കുട്ടി.&lt;br /&gt;അപ്പുറത്ത് ഒരു ദീര്‍ഘനിശ്വാസം, പിന്നെ ശബ്ദം.&lt;br /&gt;“ഞമ്മ എന്തു ചെയ്യും“.&lt;br /&gt;“ഞമ്മക്കൊളിച്ചോടാം.ദുനിയാവിന്റെ ഏതു മുക്കിലേക്കു വിളിച്ചാ‍ലും ഞാന്‍ റെഡി.“കാമുകി.&lt;br /&gt;“പെട്ടെന്നൊക്കെ ഇങ്ങനെ പറഞ്ഞാല്‍.“കാമുകന്‍ തനി പുറത്തെടുത്തു.&lt;br /&gt;“പെട്ടെന്നല്ലല്ലോ രണ്ടു വര്‍ഷമായില്ലെ ഞമ്മ ഫോണുമ്മെ കുത്തിരിക്കാന്‍ തൊടങ്ങീട്ട്,കൃത്യം പറഞ്ഞാല്‍.........”കാമുകി.&lt;br /&gt;“ന്തായാലും ഇപ്ല് ഒന്നും പെട്ടെന്ന് ചെയ്യാന്‍ കയീല്ല.“കാമുകന്‍.&lt;br /&gt;“വീട്ടുകാര്‍ എന്നെ വല്ലോനെക്കൊണ്ടും കെട്ടിക്കും“കാമുകി.&lt;br /&gt;“അപ്പോപ്പിന്നെ എന്താ ചെയ്യാ”കാമുകൻ.&lt;br /&gt;“എന്നെ രക്ഷിക്കൂ...പ്ലീസ്,നീയില്ലാതെ“കാമുകി.&lt;br /&gt;&lt;br /&gt;“നീ ഒരു കാര്യം ചെയ്യ്..........“കാമുകൻ.&lt;br /&gt;“എന്താ.....? കാമുകി.&lt;br /&gt;“വേറെ കെട്ടിക്കോ......അതാ നല്ലത്,ഞാന്‍ സഹിച്ചോളാം”കാമുകന്‍.&lt;br /&gt;ഷെഹനാസില്‍ നിന്നും ഒരു കരച്ചില്‍ പൊട്ടിപ്പുറപ്പെട്ടു,തുടര്‍ന്ന് ഒരലര്‍ച്ചയും.&lt;br /&gt;“നായിന്റെ മോനെ....“&lt;br /&gt;കരച്ചിൽ ഷെഹനാസിൽ നിന്നായിരുന്നുവെങ്കിലും, അലര്‍ച്ച ഷെഹനാസില്‍ നിന്നായിരുന്നില്ല,സദാശിവന്നായർ ചേട്ടനില്‍ നിന്നായിരുന്നുവെന്നു മാത്രം.&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;മ്യാവൂ ! മ്യാവൂ !&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1585964296446659194-3783947967395892180?l=marjaaran.blogspot.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-09-18T21:26:12.048-07:00</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">12</thr:total></item><item><title>സ്ഥലകാലജല വിഭ്രമങ്ങളിൽ ഒരു പ്രണയം</title><link>http://marjaaran.blogspot.com/2010/07/blog-post_30.html</link><category>വിഭ്രമങ്ങളില്‍ ഒരു പ്രണയം</category><author>manilalbodhi@gmail.com (മാ ര്‍ ... ജാ ര ന്‍)</author><pubDate>Sun, 19 Sep 2010 06:09:15 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-1585964296446659194.post-3905513309031994124</guid><description>&lt;a href="http://1.bp.blogspot.com/_NNPqUTYE154/TGBfQgCsWqI/AAAAAAAAAY4/j49jqz9m3VE/s1600/kai.JPG"&gt;&lt;img id="BLOGGER_PHOTO_ID_5503503481730521762" style="display: block; margin: 0px auto 10px; width: 400px; height: 154px; text-align: center;" alt="" src="http://1.bp.blogspot.com/_NNPqUTYE154/TGBfQgCsWqI/AAAAAAAAAY4/j49jqz9m3VE/s400/kai.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:100%;"&gt;&lt;strong&gt;&lt;span style="color: rgb(102, 102, 102);"&gt;പ&lt;/span&gt;രോപകാരത്തിന് ഞങ്ങളുടെ നാട്ടില്‍ മാമന്‍ എന്നാണ് പറയുക.&lt;br /&gt;&lt;br /&gt;മാമൻ ഒറ്റവാക്കിൽ സുന്ദരനാണ്.ഏതു ചടങ്ങിനും പാകം.മൂന്നാളുകളുമായി നല്ലകാര്യത്തിന്(മോശം കാര്യങ്ങൾക്ക് ഒറ്റക്കേ പോകാവു) പോകാൻ വയ്യാത്ത വിശ്വാസികൾ വഴിയിൽ നിന്നോ ചായക്കടയിൽ നിന്നോ കലുങ്കിന്റെ കൈവരികളിൽ നിന്നോ ശവഘോഷയാത്രയുടെ ഇടയിൽ നിന്നോ ചക്കമൂത്ത പ്ലാവിൽ നിന്നോ മാമനെ കണ്ടെടുത്ത് പുത്തനുടുപ്പിച്ച് നാലാമനായി കൂട്ടും.വർത്തമാനം പറയുന്നതിൽ നിന്ന് വിലക്കിയാൽ മതി.സംസാരിച്ചില്ലെങ്കിൽ നമ്മുടെ പ്രധാനമന്ത്രി മൻമോഹൻസിംഗിനെപ്പോലെ മാന്യനും വിനീതനും യോഗ്യനുമായി തോന്നും.സംസാരിച്ചുതുടങ്ങിയാൽ കൊഞ്ഞാണൻ മന്ത്രിമാരെപ്പോലെ കത്തിക്കയറി അന്തരീക്ഷത്തെ കുന്നംകുളമാക്കും.(ആരെതിർത്താലും കെ.ഇ.എൻ എന്നൊരു വിദ്വാൻ മാമനു കൂട്ടിനുണ്ടാവുമെന്നു തീർച്ച,വാമൊഴി വഴക്കത്തിന്റെ വാഴക്ക എന്നൊക്കെ പറഞ്ഞ്)&lt;br /&gt;&lt;br /&gt;&lt;br /&gt;കല്യാണം,മരണം,ആത്മഹത്യ,വിവാഹമോചനം,പെണ്ണുകേസ്,നിക്കാഹ്,മനസ്സമ്മതം,അടുക്കള കാണൽ,വയറുകാണൽ തുടങ്ങിയ ചടങ്ങുകളിലെല്ലാം മാമന്റെ സാന്നിദ്ധ്യം സജീവമാണ്.ഒരു പാർട്ടിയിലും അംഗമല്ല,ആ‍യതിനാൽ ഇലക്ഷൻ സമയത്ത് ചീഫ് ഇലക്ഷൻ കമ്മിഷ്ണറെപ്പോലെ ഇലക്കും മുള്ളിനും കേടു വരാതിരിക്കാൻ ലീവെടുക്കാതെ ജോലിക്കു കയറി നിഷ്പക്ഷമായി ജോലി ചെയ്യും,ഇലക്ഷൻ കഴിഞ്ഞേ തിരികെ വരൂ.ആയതിനാൽ കോൺഗ്രസ്സുകാർക്കും കമ്മ്യൂണിസ്റ്റുകൾക്കും മാമനോട് വിരോധമില്ല.ഇലക്ഷൻ ബഹിഷ്കരണവാദികൾ മാമനെ സ്വന്തം പട്ടികയിൽ പെടുത്തി പ്രകീർത്തിക്കും.&lt;br /&gt;&lt;br /&gt;&lt;br /&gt;മാമന്‍ സർവ്വവ്യാപിയാണ്. ഏതെങ്കിലും വിശേഷപ്പെട്ട കാര്യത്തിന് ഉടുത്തൊരുങ്ങി പോകയാണെന്ന് വിചാരിക്കുക.ഒരു ലീലേച്ചി മുരിങ്ങയുടെ ചോട്ടിൽ എത്താ തോട്ടി മുരിങ്ങക്കായില്‍ തൊട്ടു തൊട്ടില്ല എന്ന നിലയില്‍ ഉപ്പുറ്റിയില്‍ നില്‍ക്കുകയാണെന്നും കരുതുക.വിശേഷങ്ങള്‍ എല്ലാം മാറ്റിവെച്ച് മുരിങ്ങ കയറാന്‍ കൊള്ളാത്ത ഉറപ്പില്ലാത്ത മരമാണെന്നൊന്നും ആലോചിക്കാതെ അതില്‍ കയറി മുരിങ്ങക്കായക്കൊപ്പം അടര്‍ന്നു വീണാലും ലീലേച്ചിയുടെ അടുപ്പിലേക്ക് മുരിങ്ങ ഉറപ്പു വരുത്തിയിട്ടേ മമൻ യാത്ര തുടരൂ.&lt;br /&gt;&lt;br /&gt;&lt;br /&gt;ഇങ്ങനെ ചെയ്യുന്നവരെ നാട്ടിൻപുറത്ത് പരോപകാരി എന്നും നഗരത്തിൽ മന്ദബുദ്ധി എന്നും വിളിച്ചുപോരുന്നു.&lt;br /&gt;&lt;br /&gt;മാമനുള്ളപ്പോ ഉപ്പിനു പോലും മുട്ടില്ലെന്നും നാട്ടുകാര്‍ പറയും.&lt;br /&gt;പറയാന്‍ മറന്നു,മാമന്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കിളിയാണ്.തൂത്തുക്കുടിയില്‍ പോയി വരുമ്പോഴൊക്കെ ചരക്കൊഴിഞ്ഞ ലോറിയില്‍ മാമന്‍ രണ്ടു മൂന്നു ചാക്ക് ഉപ്പ് കയറ്റിയിടും.അവിടെ മൂന്നു നാലുറുപ്പിക ഒരു ചാക്കിന്‍ പുറത്ത് വിലക്കുറവുണ്ട് . ഈ ലാഭത്തിൽ ഉടക്കിയാണ് മാമന്റെ ഉപ്പിടപാട്.ചിലരങ്ങിനെയാണ്.നാലണയുടെ ലാഭം മോഹിച്ച് കോണകം വാങ്ങാൻ കൊച്ചിയിലേക്കും വെച്ചു പിടിക്കും.&lt;br /&gt;&lt;br /&gt;തൂത്തുക്കുടിയില്‍ നിന്നാണ് ചരക്കുലോറിയുടെ മടക്കമെങ്കില്‍ രാവിലെ മാമന്റെ അമ്മ നാരായണിയേടത്തിയുടെ ഉപ്പു വണ്ടി ഞങ്ങളുടെ അടുക്കളഭാഗത്തും ശബ്ദമുണ്ടാക്കും.മുറത്തിൽ ഉപ്പു പകർച്ചയുമായി പിന്നെ നാരായണിച്ചേച്ചിക്ക് വിശ്രമമില്ല.ചുറ്റുപാടും എല്ലാ വീടുകളിലേക്കും ഉപ്പിന്റെ പറയളക്കണം. മുറം നിറയെ ഉപ്പുമായി നാരായണിയേടത്തി അന്തിവരെയെങ്കിലും നടക്കണം,ഉപ്പു സപ്ലൈ അടുത്ത വീട്ടുകളിലെല്ലാം എത്തണമെങ്കിൽ.&lt;br /&gt;&lt;br /&gt;പതിയാമ്പറത്തെ ഉപ്പുതൊട്ടി ഒഴിഞ്ഞു തുടങ്ങുമ്പോഴേക്കും അമ്മ പറയുന്നത് കേള്‍ക്കാം എന്നണാവോ മാമന്‍ തൂത്തുക്കുടിയില്‍ പോയി വരുന്നത്.ഉപ്പു കൂട്ടുന്നവരൊക്കെ മാമനെ ഓർക്കും,പ്രഷറുള്ളവർക്ക് ചതുർത്ഥിയും.&lt;br /&gt;അവന്റെ അമ്മേടെ നായരുടെ ഉപ്പ് എന്നാണവരുടെ നിലപാട്.ഇവിടുത്തെ കുട്ടികൾ സ്കൂൾ പരീക്ഷക്ക്&lt;br /&gt;ഉപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കൊക്കെ തൂ‍ത്തുക്കുടിയെന്നോർക്കും.&lt;br /&gt;ഗാന്ധിജി ഉപ്പു കുറുക്കാൻ പോയ സ്ഥലത്തിന് നേരെ തൂത്തുക്കുടി എന്നവർ എഴുതിവെക്കും.&lt;br /&gt;(ആരാണ് ഉപ്പു കുറുക്കുവാൻ പോയത് എന്ന് ചോദിക്കാതിരുന്നാൽ മാഷന്മാർക്കു കൊള്ളാം.അല്ലേൽ അവർ വിവരമറിഞ്ഞേനെ)&lt;br /&gt;&lt;br /&gt;കേവലം ഉപ്പിന്റെ പേരിൽ ഒരാൾ ഓർക്കപ്പെടുക മഹാഭാഗ്യമല്ലെ,ദണ്ഡിയാത്രയുടെ പേരിൽ ഗാന്ധിജിയെ ഓർക്കുന്നതുപോലെ.&lt;br /&gt;&lt;br /&gt;അങ്ങിനെയിരിക്കെയാണ് ഞങ്ങളുടെ വാര്‍ഡ് മെമ്പര്‍ കുരിയാക്കു പുതിയപറമ്പില്‍ ഒരു കാര്‍ ആക്സിഡന്റില്‍ പെടുന്നത്.ആവശ്യത്തിന് ഗൌരവം കൊടുക്കാവുന്ന കേസാണ്,(പോരെങ്കിൽ ഇലക്ഷനൊക്കെ അടുത്തു വരികയുമാണ്.)അന്നൊക്കെ കോഴിക്കോട് മെഡിക്കല്‍ കോളേജായിരുന്നു മനുഷ്യന് പുനർജന്മം കൊടുക്കുന്ന സർക്കാർ സംവിധാനം.തൃശൂർ മെഡിക്കൽ കോളേജ് സ്വപ്നത്തിൽ പോലും വന്നിട്ടില്ല.കോൺഗ്രസ്സ് നേതാവുകൂടിയായ കുരിയാക്കു പുതിയപറമ്പിൽ നാട്ടിൽ സ്വീകാര്യനാണ് .എല്ലാവർക്കും വളഞ്ഞുകൊടുക്കുന്നവൻ,വിധേയൻ.എന്തിനും മുന്നിട്ടിറങ്ങുന്നവൻ.&lt;br /&gt;&lt;br /&gt;പോലീസ് സ്നേഷൻ ഞങ്ങളുടെ നാട്ടിൽ വന്നതിനുപിറകിൽ കുരിയാക്കു പുതിയപറമ്പിലിന്റെ അത്യുത്സാഹം ഉണ്ടായിരുന്നു.പോലീസും കേസും ഇല്ലെങ്കിൽ വാർഡ് മെമ്പർ എന്നു പറഞ്ഞു നടന്നിട്ടെന്തു കാര്യം.പിന്നീട് പെറ്റി കേസിൽ പോലീസ് പിടിയലകപ്പെട്ടപ്പോൾ സ്റ്റേഷൻ കൊണ്ടുവന്നതിൽ തനിക്കുള്ള പങ്ക് അഭിമാനത്തോടെ പോലീസുകാരൊട് വിവരിക്കുകയും തൽഫലമായി പോലീസിന്റെ കയ്യിൽ നിന്ന് ഒന്നു രണ്ടെണ്ണം കൂടുതൽ&lt;br /&gt;കിട്ടുകയും ചെയ്തു.ഈ ഓണം കേറാമൂലയിൽ കൊണ്ടുവന്ന് ഞങ്ങളെ ഇങ്ങിനെ ബുദ്ധിമുട്ടിച്ചതിനു പിറകിൽ നീയാണല്ലെ എന്നും പറഞ്ഞാണ് ഇടിമുഴക്കം നടത്തിയത്.പോലീസ് സ്റ്റേഷൻ പ്രേമം അന്നത്തോടെ അടങ്ങി.(ഇതിലും നല്ലത് ഫയർ സ്റ്റേഷൻ ആണെന്ന് കുരിയാക്കു നിലപാടുമാറ്റി.)&lt;br /&gt;കോൺഗ്രസ്സുകാരെ ഇടിക്കാനും കമ്മ്യൂണിസ്റ്റുകാർക്ക് മാർച്ച് നടത്താനും വേണ്ടിയാണല്ലോ താൻ മുൻ കൈയ്യെടുത്ത് സ്റ്റേഷൻ കൊണ്ടുവന്നതെന്ന കുറ്റബോധവും പുതിയപറമ്പിലിനുണ്ടായി.&lt;br /&gt;&lt;br /&gt;&lt;br /&gt;ഇങ്ങിനെയുള്ള ജനകീയ പ്രവർത്തകനാണ് അപകടം സംഭവിച്ചിരിക്കുന്നത്.പൊതു പ്രവർത്തകൻ നാട്ടുകാരുടെ പൊതുസ്വത്താണ്.അങ്ങിനെയുള്ള നേതാവിന്ന് അപകടം വരുമ്പോൾ വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നതിൽ ഒരേനക്കേടുണ്ട്.ആയതിനാൽ എല്ലാവരും കൂടി ഒരു തീരുമാനമെടുക്കുന്നു.പരിചരണത്തിന് മാമനെ വിട്ടുകൊടുക്കുക.മാമൻ കുറച്ചുനാൾ മാറി നിന്നാലും നാഷണൽഹൈവേയിൽ കൂടി ലോറി ഓടാതിരിക്കില്ല.പിന്നെയുള്ളത് കുറച്ചു വീട്ടുകാരുടെ ഉപ്പിന്റെ പ്രശ്നമാണ്.അത് പരിഹരിക്കാവുന്നതേയുള്ളു.അതിന് ദണ്ഡിയാത്ര പോലെയൊന്നും ബുദ്ധിമുട്ടേണ്ടി വരില്ല.&lt;br /&gt;&lt;br /&gt;ഇട്ടിക്കുരുമാപ്പിളയുടെ ഉപ്പുപെട്ടിയിൽ കല്ലുപ്പ് ധാരാളമുണ്ടുതാനും.മാമന്റെ ഉപ്പുവിതരണം മൂലം ഇട്ടിക്കുരു മാപ്പിളയുടെ ഉപ്പുപെട്ടിയിലെ ഉപ്പെല്ലാം വെള്ളമായി നശിച്ചു പോകുകയുമായിരുന്നു പതിവ.ആയതിനാൽ അതിൽ കയറിയിരുന്നുള്ള പത്ര പാരായണക്കാർ പെരുകുകയും ചെയ്തു.ഉപ്പേടുക്കണമെങ്കിൽ അതിന്മേൽ കയറിയിരുന്ന് കാലത്ത് മാതൃഭൂമിയും വൈകീട്ട് ഇടിവാളും വായിക്കുന്നവരെ മാറ്റിയിരുത്തണമെന്നുമാത്രം.കട തുറക്കുന്നതു മുതലുള്ള ആ ഇരിപ്പ് കാണുമ്പോൾ ഇട്ടിക്കുരുമുതലാളിയും ആഗ്രഹിച്ചു പോകാറുണ്ട് ആരെങ്കിലും അരക്കിലോ കല്ലുപ്പിനു വന്നെങ്കിൽ അവരെ കുറച്ചു നേരത്തേക്കെങ്കിലും ഒന്ന്ഏഴുന്നേൽ‌പ്പിച്ച് ദ്വേഷ്യം തീർക്കാമെന്ന്.പലചരക്കു കാരനും കാണില്ലെ പലതല്ലെങ്കിലും ചെറുതല്ലാത്ത ഒരാഗ്രഹമെങ്കിലും.&lt;br /&gt;&lt;br /&gt;&lt;br /&gt;എന്തായാലും ലോറിയിൽ നിന്നും ലീവെടുത്ത് മംഗലാപുരത്തേക്ക് തിരിച്ചു പോകുന്ന ഒരു മീൻലോറിയിൽ മാമൻ കോഴിക്കോട്ടെ മെഡിക്കൽ കോളേജിന്റെ പടിക്കൽ ഇറങ്ങുന്നു.വണ്ടി നിർത്തിയതും അവിടെ നിന്നവർ മൂക്കത്ത് വിരൽ വെച്ചു നാറിയ മീൻ വണ്ടിയെ ശപിച്ചു.മാമനതു മനസ്സിലായില്ല.ലോറിയിലിരുന്ന മാമനില്ല,പിന്നല്ലെ റോഡിൽ നിൽക്കുന്ന മനുഷ്യർക്ക്.മാമൻ അങ്ങിനെയാണതിനെ നിരൂപിച്ചത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;രാവിലെഎഴുന്നേൽക്കുന്നു,ചായപ്പാത്രവുമായി മെഡിക്കൽ കോളേജിനു മുന്നിലെ ഹോട്ടലിൽ പോയി&lt;br /&gt;നാലുപേർക്കിരിക്കാവുന്ന ടേബിളിൽ ഇരുന്ന് പൊറോട്ടയും മീൻ മൊളകിട്ടതും ഓർഡർ ചെയ്യുന്നു.മൂക്കറ്റം തിന്നുന്നതിനിടയിൽ സപ്ലയർ വന്ന് ഇനിയെന്തെങ്കിലും വേണൊ എന്ന ചോദ്യത്തിന് ചായപ്പാത്രം എടുത്ത് നീട്ടി മധുരം കുറച്ച് രണ്ട് ചായ എന്ന് ഓർഡർചെയ്യുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;രോഗികൾ അത്യാസന്ന നില കൈവിട്ടാൽ ബൈസ്റ്റാന്റർക്ക് പിന്നെ മറ്റു പണികളിലേക്ക് പ്രവേശിക്കാം.അടുത്ത് ബേഡിലെ രോഗികൾ, രോഗമില്ലാത്ത ബൈസ്റ്റാന്റർമാർ,ഇടക്കിടെ വന്ന് രോഗിയോടും ബൈസ്റ്റാന്റർമാരോടും കൊച്ചുവർത്തമാനം പറയുന്ന നഴ്സുമാർ,കാഷ്വാലിറ്റി,അപകടങ്ങൾ,മരണങ്ങൾ എന്നിങ്ങനെയുള്ള സമ്മിശ്രങ്ങളിൽ മാമനും മുറുകി.&lt;br /&gt;&lt;br /&gt;&lt;br /&gt;മാമാ മാമാ എന്നു മാടിവിളിക്കുന്ന ഹോട്ടലുകളാണെങ്കിൽ ഒന്നും രണ്ടുമല്ല.രോഗിക്കല്ലെ നിയന്ത്രണമുള്ളു.മാമനില്ലല്ലോ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഞങ്ങളുടെനാട്ടിൽ നിന്നും മെഡിക്കൽ പഠിക്കാൻ പോയി കാണാതായ പ്രകാശനെ മാമൻ കണ്ടുപിടിക്കുന്നു.ആൾ അവിടെത്തന്നെയുണ്ട്.പഠനത്തേക്കാൾ പ്രകാശൻ താല്പര്യം കാണിച്ചത് ബിസിനസ്സിലായിരുന്നു.അവിടെ ചില്ല്ല്ല്ലറ ഇടപാടുകളും ഉണ്ടായിരുന്നു.പ്രകാശന്റെ മേൽവിലാസം കിട്ടിയതോടെ മാമന്റെ നിലയും വിലയും വർദ്ധിച്ചു,പത്തിരുപത് വർഷത്തെ പഠനയോഗ്യതയുള്ള ഡോക്ടറൂടെ സുഹൃത്ത് എന്ന നിലയിലേക്ക് മാമൻ വളർന്നു.പത്തിരുപത് വർഷമായി ബിസിനെസ്സിൽ മുഴുകിനടുക്കുന്നതിനാൽ ഒരു സീനിയർ ഡോക്ടറുടെ ബഹുമാനം പ്രകാശൻവിദ്യാർത്ഥിക്ക് കിട്ടിയിരുന്നു.ഇതു മൂലം നഴ്സുമാർ മാമനു നേരെയുള്ള ചിരിയിൽ കൂടുതൽമധുരം കലർത്തി.&lt;br /&gt;&lt;br /&gt;&lt;br /&gt;എന്തു പറയാൻ. ഒരു സ്ഥിരം നഴ്സിന് മാമനോടൊരു മമത.ഹൈവേയിൽ ലോറി നിർത്തി ഡ്രൈവർ ഇരുട്ടിലേക്ക് മറഞ്ഞ സമയത്ത് ആ സീറ്റിൽ കയറിയിരുന്ന് സ്റ്റിയറിംഗിൽ കൈ വെച്ച് കണ്ണാടിയിൽ നോക്കുന്ന നിയുക്ത ഡ്രൈവറുടെ അഹംഭാവം മാമനും കൈവന്നു,ഒരു കാമുകഭാവം. നാഷ്ണൽ പെർമിറ്റ് ജീവിതമാണെങ്കിലും ലോകപരിചയം കൂടുതൽ ആണെങ്കിലും മനസിന്റെ ഇളകിയാട്ടം മാമനും ആദ്യമായിരുന്നു.മാമനും ഒന്നിളകി.കട്ട വെച്ചുതടസ്സപ്പെടുത്തിയില്ല.ലോറിയാണെങ്കിൽ അതാണ് പതിവ്.&lt;br /&gt;&lt;br /&gt;ഹൃദയങ്ങൾ തമ്മിൽ കൊളുത്തിയതോടെ നഴ്സിന്റെ പെരുമാറ്റത്തിലും നടത്തയിലുമൊക്കെ( പ്രണയത്തിന്റെ ആദ്യഘട്ടത്തിൽ എല്ലാവരും ആടാറുള്ള ചുവടുകൾ തന്നെ)മാറ്റംപ്രകടമായി.രോഗിയായ പ്രകാശനോടു മാത്രം സംസാരിക്കും,മാമനോട് പ്രണയത്തിൽ കുതിർന്ന മൌനംമാത്രം.ഒളിഞ്ഞു നോട്ടത്തിലേക്ക് കാര്യങ്ങൾ മാറി.സൈഡ് മിററിലൂടെയെന്ന പോലെ&lt;br /&gt;&lt;br /&gt;മാമനും നഴ്സിനെ ഒളിഞ്ഞു നോക്കി.&lt;br /&gt;&lt;br /&gt;അങ്ങിനെ പ്രണയത്തിന്റെ ടേർണിംഗ് പോയന്റാവേണ്ട ആദിവസം സമാഗതമായി.&lt;br /&gt;ന്യൂട്രലിൽ മുരടനക്കി,ക്ലച്ചിൽ ചവിട്ടി,ആദ്യത്തെ ഗിയറിൽ മാമനെത്തിച്ചേർന്നു.&lt;br /&gt;&lt;/strong&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;strong&gt;&lt;em&gt;പേരെന്താ?&lt;br /&gt;&lt;/em&gt;&lt;span style="font-weight: bold; font-style: italic;"&gt;വിമല&lt;/span&gt;&lt;span style="font-weight: bold; font-style: italic;"&gt;&lt;/span&gt;&lt;br /&gt;ചങ്കിൽ ഉടക്കി തുടർവാക്കുകൾ വന്നില്ല.ആക്സിലറേറ്റർ അമർത്തി റെയിസ് ചെയ്തുനോക്കി.&lt;br /&gt;പിടിച്ചു കയറാൻ ഒരു പിടിവള്ളി കിട്ടിയാൽ പിന്നെ വാക്കുകളിൽ പടർന്നുകയറാം. അടുത്തത് ഏതു കാമുകനും സംശയമില്ലാത്ത രണ്ടാമത്തെ ചോദ്യം.&lt;br /&gt;&lt;em&gt;എവിടെയാ വീട്? &lt;/em&gt;&lt;br /&gt;&lt;/strong&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;strong&gt;&lt;em&gt;മുക്കം&lt;br /&gt;&lt;/em&gt;മാമന് ആവേശമായി.പിടിവള്ളി കിട്ടിയിരിന്നു.തനിക്കറിയുന്ന സ്ഥലം.&lt;br /&gt;പല തവണ പോയിട്ടുള്ള സ്ഥലം.&lt;br /&gt;പെട്ടെന്നായിരുന്നു മാമനിലെ കാമുകൻ ആവേശഭരിതനായതും&lt;br /&gt;സംസാരം ആരംഭിച്ചതും&lt;br /&gt;&lt;span style="font-weight: bold; font-style: italic;"&gt;ഞാനവിടെ&lt;/span&gt;&lt;span style="font-weight: bold; font-style: italic;"&gt; &lt;/span&gt;&lt;span style="font-weight: bold; font-style: italic;"&gt;വന്നിട്ടുണ്ട്&lt;/span&gt;&lt;span style="font-weight: bold; font-style: italic;"&gt;,&lt;/span&gt;&lt;span style="font-weight: bold; font-style: italic;"&gt;കോഴിക്കാട്ടം&lt;/span&gt;&lt;span style="font-weight: bold; font-style: italic;"&gt; &lt;/span&gt;&lt;span style="font-weight: bold; font-style: italic;"&gt;കേറ്റീട്ട്&lt;/span&gt;&lt;span style="font-weight: bold; font-style: italic;"&gt;...............&lt;/span&gt;&lt;br /&gt;വിമലയുടെ മുഖത്ത് പ്രണയത്തിന്റെ എല്ലാ സൌഭഗവും അസ്തമിച്ചു.&lt;br /&gt;കെ.എസ്.ആർ.ടി.സിയിലെ മൂത്രപ്പുരയിൽ നിന്നും പുറത്തേക്ക് വരുന്ന യാത്രക്കാരെപ്പോലെ മുഖം ചുളിച്ച് വാർഡിനു പുറത്തേക്ക് കടന്നു അവൾ.&lt;br /&gt;കുരിയാക്കുവിനെ ഡിസ്ചാർജ്ജ് ചെയ്യുന്നതു വരെ ലോങ് ലീവിൽ പ്രവേശിച്ച വിമലയെ പിന്നെ മാമൻ കണ്ടതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല,കാരണം ഇപ്പോൾ ലീലയെന്നൊരു മൂധേവിയാണ് മാമന്റെ പിള്ളേരുടെ തള്ള.&lt;br /&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;p&gt;&lt;em&gt;&lt;span style="font-size:100%;"&gt;(ഈ കഥക്ക് പ്രിന്റെക്സ് അജിതിനോടും പൂച്ചെട്ടി എരവിമംഗലം മൂർക്കനിക്കര നിവാസികളോടും കടപ്പെട്ടിരിക്കുന്നു)&lt;/span&gt;&lt;/em&gt;&lt;/p&gt;&lt;br /&gt;&lt;p&gt;&lt;em&gt;&lt;span style="font-size:100%;"&gt;&lt;/span&gt;&lt;/em&gt;&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:100%;"&gt;&lt;em&gt;&lt;span style="color: rgb(255, 0, 0);"&gt;&lt;strong&gt;നടുക്കഷ്ണം&lt;/strong&gt;&lt;/span&gt;:ആശുപത്രിയിൽ വിലസുന്നിന്നിടയിൽ മാമന് കലശലായ ചുമ വന്നു.പ്രകാശനെ രോഗം ധരിപ്പിച്ചു.പ്രകാശൻ സ്വയം തോന്നിയ മതിപ്പു കാരണം മറ്റൊരു ഡോക്ടറുടേ അടുത്തേക്ക് മാമനെ അയച്ചു.കോഴിക്കോടൻ രീതിയിൽ ഡോക്ടർ മാമനോട് ഒന്നു കുരക്കാൻ പറഞ്ഞു.നാടൻ പട്ടിയുടെ വേണോ അൽ സേഷ്യൻ പട്ടിയുടെ വേണോഎന്ന് മാമനും തൃശൂർ ഭാഷയിൽ തിരിച്ചുകുരച്ചു.&lt;/em&gt;&lt;br /&gt;&lt;em&gt;&lt;/em&gt;&lt;br /&gt;&lt;em&gt;&lt;/em&gt;&lt;br /&gt;&lt;em&gt;&lt;/em&gt;&lt;br /&gt;&lt;em&gt;&lt;/em&gt;&lt;br /&gt;&lt;em&gt;&lt;/em&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;മ്യാവൂ ! മ്യാവൂ !&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1585964296446659194-3905513309031994124?l=marjaaran.blogspot.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-09-19T06:09:15.094-07:00</app:edited><media:thumbnail url="http://1.bp.blogspot.com/_NNPqUTYE154/TGBfQgCsWqI/AAAAAAAAAY4/j49jqz9m3VE/s72-c/kai.JPG" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">5</thr:total></item><item><title>കല്‍ക്കത്താ നഗരമെനിക്കൊരു കല്‍ക്കണ്ടത്തരിയാണല്ലോ!</title><link>http://marjaaran.blogspot.com/2010/07/blog-post_18.html</link><category>കല്‍ക്കത്ത നഗരം</category><author>manilalbodhi@gmail.com (മാ ര്‍ ... ജാ ര ന്‍)</author><pubDate>Sun, 19 Sep 2010 06:09:56 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-1585964296446659194.post-5982081039253739562</guid><description>&lt;span style="color: rgb(255, 0, 0);"&gt;&lt;/span&gt;&lt;br /&gt;&lt;span style="color: rgb(255, 0, 0);"&gt;&lt;/span&gt;&lt;br /&gt;&lt;span style="color: rgb(255, 0, 0);"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:85%;"&gt;&lt;span style="color: rgb(255, 0, 0);"&gt;s&lt;/span&gt; a&lt;span style="color: rgb(255, 0, 0);"&gt; n&lt;/span&gt; t &lt;span style="color: rgb(255, 0, 0);"&gt;h&lt;/span&gt; i &lt;span style="color: rgb(255, 0, 0);"&gt;n&lt;/span&gt; i &lt;span style="color: rgb(255, 0, 0);"&gt;k&lt;/span&gt; e&lt;span style="color: rgb(255, 0, 0);"&gt; t&lt;/span&gt; h &lt;span style="color: rgb(255, 0, 0);"&gt;a&lt;/span&gt; n&lt;/span&gt;&lt;a href="http://3.bp.blogspot.com/_NNPqUTYE154/TEXw18RYBqI/AAAAAAAAAYw/hoTwKleJFqk/s1600/baaaaaaaaaaaaaa.JPG"&gt;&lt;span style="font-size:130%;"&gt;&lt;img id="BLOGGER_PHOTO_ID_5496063729778296482" style="display: block; margin: 0px auto 10px; width: 400px; height: 306px; text-align: center;" alt="" src="http://3.bp.blogspot.com/_NNPqUTYE154/TEXw18RYBqI/AAAAAAAAAYw/hoTwKleJFqk/s400/baaaaaaaaaaaaaa.JPG" border="0" /&gt;&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;span style="color: rgb(153, 153, 153);"&gt;&lt;/span&gt;&lt;/span&gt;&lt;div&gt;&lt;br /&gt;&lt;span style="color: rgb(153, 153, 153);"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(153, 153, 153);"&gt;സ&lt;/span&gt;ത്യജിത് റായിയും ഘട്ടക്കും രവീന്ദ്ര നാഥ ടാഗോറും താരാ ശങ്കര്‍ ബാനര്‍ജിയും ബിമല്‍ മിത്രയും യശ്പാലും ബങ്കിം ചന്ദ്രയും ബംഗാളിനെ മഹാനഗരമാക്കി ഉയര്‍ത്തിപ്പിടിച്ചു.മലയാളികളുടെ മഹാകാഥികനായ സാംബശിവന്‍ കൊല്‍ക്കൊത്താ നഗരം ഒരു കല്‍ക്കണ്ഠത്തരിയാണെന്നുവരെ പറഞ്ഞുവെച്ചു,പാടി.ആധുനിക ബംഗാളിന്റെ നാടകക്കാരനായ ബാദല്‍ സര്‍ക്കാറിനെ കേരളത്തില്‍ വ്യത്യസ്തതയോടെ തന്നെ അവാതരിപ്പിച്ചു,&lt;em&gt;ഭോമ&lt;/em&gt;യിലൂടെ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;യാത്രകളെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ കൊല്‍ക്കൊത്ത ചങ്കില്‍ തടഞ്ഞുനിന്നു.തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ കോട്ടയം വഴി വേണ്ട എന്നു കട്ടായം പറയും പോലെ പശ്ചിമഭാഗത്തേക്ക് ചെരിഞ്ഞുള്ള യാത്ര പലപ്പോഴും വഴിയെക്കുറിച്ചുള്ള പേടിയാല്‍ മുടങ്ങി.&lt;br /&gt;ഫിലിംഫെസ്റ്റിവലുകളില്‍ പോയി സര്‍ഗപൂജനടത്തി രണ്ടുതവണ പോയിവന്നതൊഴിച്ചാല്‍.അന്നൊക്കെ ചൌരംഗിയിലും നൊന്ദന്‍ കോംപ്ലക്സിനു ചുറ്റുമായി യാത്രകള്‍ നുരഞ്ഞമര്‍ന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അന്നൊക്കെ ബാവുള്‍ സംഗീതവും ശാന്തിനികേതനും ബംഗാളിന്റെ ആദര്‍ശഗ്രാമവുമൊക്കെ യാത്രക്കു പുറത്തായിരുന്നു.കാടും മേടും കുന്നുമിറങ്ങി പാട്ടും പാടി സ്കൂളിലേക്കു പോകുന്ന കുട്ടികളെക്കുറിച്ച് ശാന്തിനികേതനില്‍ പഠിച്ച ചങ്ങായിമാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. കടുകെണ്ണ തേച്ച് കടുകുപാടത്തിന്റെ ഗന്ധവുമായി യാത്ര ചെയ്യുന്ന സ്ത്രീകളും,അതില്‍ തന്നെ പൊരിച്ച മീനും,മുഷിഞ്ഞുറങ്ങുന്ന പുരുഷന്മാരും ബാവുല്‍ നാടോടികളും അന്യമായിരുന്നു ആ യാത്രയിലൊക്കെ.&lt;br /&gt;&lt;br /&gt;ഇത്തവണത്തെ യാത്ര മറ്റൊരു തരത്തില്‍ ആവിഷ്കരിക്കുകയായിരുന്നു.ഒറ്റക്ക്,തോന്നിയ ദിക്കുകളിലേക്ക്,ഒതുക്കുകളിലേക്ക്,തുറസ്സുകളിലേക്ക്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;തീവണ്ടിയില്‍ പട്ടാളക്കാരായിരുന്നു സഹയാത്രികരില്‍ അധികവും.പിന്നെ ഒരു ചണസഞ്ചി നിറയെ പുഴുങ്ങിയ കോഴിമുട്ടയുമായി കയറിയ ബംഗാളി മദ്ധ്യവര്‍ഗ്ഗ കുടുംബവും.പട്ടാളക്കാര്‍ നോര്‍ത്ത് ഈസ്റ്റില്‍ അധിക കാലം സര്‍വ്വീസിലിരുന്നതിനാല്‍ ആയിരിക്കണം ബംഗാളികള്‍ ആദ്യത്തെ കോഴിമുട്ട പൊളിച്ച് തൊണ്ട് താഴെ ഇട്ടതോടെ അവരോട് ശത്രുത പ്രഖ്യാപിച്ചു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;വൃത്തികെട്ടവര്‍, ബുദ്ധിയില്ലാത്തവര്‍ എന്നൊക്കെ തൃശൂര്‍ തിരുവല്ല ആലപ്പുഴ ഭാഷകളില്‍ അവരെ ചീത്തവിളിച്ചു,ചീട്ടുകളിച്ചു.(മനുഷ്യരെപ്പറ്റി പൊതുവില്‍ ഇങ്ങനെ പറയാന്‍ പാടുണ്ടൊ എന്നൊന്നും ചോദിച്ചില്ല,ഹൌറവരെയുള്ള കൂട്ടല്ലെ)ഇതൊന്നും ഞങ്ങളെ ബാധിക്കുന്നില്ലെന്ന ഭാവത്തോടെ യുവദമ്പതികളില്‍ കലപിലവെക്കാന്‍ അര്‍ഹതപ്പെട്ടവള്‍ മുട്ടയുടെ തോട് പൊളിച്ചുകൊണ്ടിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;അവള്‍ എന്ന ഭാര്യ കറുമുറെ പൊളിക്കുന്നു,അവന്‍ എന്ന ഭര്‍ത്താവ് കറുമുറെ തിന്നുന്നു.ഉറങ്ങിക്കൊണ്ടിരുന്ന പുരുഷവിഭാഗം ഉണരുമ്പോഴൊക്കെ അയാള്‍ കൈകള്‍ നീട്ടും,അവള്‍ അതില്‍ മുട്ട വെക്കും.മുട്ട കഴിക്കുന്നതും അയാള്‍ ഉറക്കത്തിലേക്ക് വീണ്ടും.പൊളിച്ച മുട്ടയുമായി ആ താപസ്വിനി ഭര്‍ത്താവിന്റെ ഉണര്‍ച്ച ക്ഷമയോടെ കാത്തിരിക്കും.(മുട്ടക്ക് ക്ഷാമം വരുന്ന അവസ്ഥയില്‍ ആ കുടുംബത്തില്‍ എന്തും സംഭവിക്കാം)ഫസ്റ്റ് റമ്മിയും സെക്കന്റ് റമ്മിയും റണ്ണും കളറും മറിച്ചും തിരിച്ചും ഉണ്ടാക്കുന്നതിനിടയിലും ബംഗാള്‍ വിരുദ്ധ ഒളിയമ്പുകളില്‍ പട്ടാളക്കാര്‍ വ്യാപൃതരായി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;നല്ല &lt;em&gt;ഇന്ത്യന്‍ &lt;/em&gt;പട്ടാളം.&lt;br /&gt;&lt;br /&gt;&lt;br /&gt;ഓരോ സ്റ്റേഷനുകളും അതിന്റെ അനുബന്ധ ചേരികളും ഇന്ത്യയുടെ ഓരോ മുഖം കാട്ടിത്തന്നു.പതിനേഴു വര്‍ഷത്തിനു ശേഷവും മാറ്റം കലണ്ടറിനുമാത്രം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;മേരാ ഭാരത് മഹാന്‍!&lt;br /&gt;........എവിടെയെന്നു മാത്രം ചോദിക്കരുത്?&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;മോനായി എന്ന മേലുകാവുകാരന്‍ ഇടക്കിടെ മുകള്‍ ബര്‍ത്തിലേക്ക് വലിഞ്ഞുകയറും. എന്തൊക്കെയോ തപ്പിത്തിരഞ്ഞ് മുഖം തുടച്ച് താഴെക്ക് തിരിച്ചു പോരും.കുഴയുന്ന നാവിന്റെ ബാലന്‍സ് നിലനിര്‍ത്താനാണ് ഇടക്കിടെയുള്ള കയറ്റം.പട്ടാളക്കാര്‍ നാട്ടില്‍ നിന്നും തിരിച്ചു പോകുമ്പോള്‍ പിശുക്കന്മാരാവും(വരുമ്പോളും വ്യത്യസ്ഥമല്ല,മാന്ദ്യകാലത്തെ ഗള്‍ഫുകാരെപ്പോലെ).അതിന്റെ ഉദാഹരണമാണീ ഒറ്റയാന്‍ ഹണ്ടിംഗ്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ചായ മണ്‍പാത്രത്തില്‍ കിട്ടാന്‍ തുടങ്ങിയതോടെ വണ്ടി ബംഗാളില്‍ കടന്നു എന്ന് തിരിഞ്ഞു.ചായ ചട്ടിയിലെങ്കില്‍ സ്ഥലം ബംഗാള്‍ തന്നെ.(എനിക്കിഷ്ടമാണ് തേയിലയും പാത്രത്തിന്റെ മണ്‍വാസനയും ചേര്‍ന്ന ആ പ്രാചീനമായ രുചി)&lt;br /&gt;ഖരക്പൂറിലെത്തി.(ഞാന്‍ പുറത്തേക്ക് പാളി നോക്കി,മാവോ വാദികളെ എങ്ങാനും കാണാനുണ്ടൊ എന്ന്.തൊട്ടടുത്ത ദിവസം ഇതേ പാളമാണ് ട്രെയിനിന്റെയും മനുഷ്യരുടെയും യാത്ര തെറ്റിച്ചത്) &lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/p&gt;&lt;span style="font-size:130%;"&gt;&lt;br /&gt;അവിടുത്തെ ഐ ഐ ടിയില്‍ തൃശൂരുള്ള രാജു ഗവേഷണം നടത്തുന്നുണ്ട്.സ്വതന്ത്ര സോഫ്റ്റ്വെയര്‍ വിദഗ്ദനായ രാജുവാണ് കൊല്‍ക്കൊത്തയില്‍ നിന്നുള്ള ഗ്രാമമുഖം പറഞ്ഞുതരാറ്.&lt;br /&gt;മഴക്കാലത്ത് വീടു ഒലിച്ചു പോകുമ്പോള്‍ &lt;em&gt;എന്റെ വീടെ എന്റെ വീടെ&lt;/em&gt; എന്ന് വാവിട്ട് കരയാതെ ,വില്ലേജ് ഓഹീസില്‍ പോയി അപമാനിതരാവാതെ വല്ല സ്കൂളിലോ ഓലച്ചെരിവിലോ മരച്ചോട്ടിലോ പെരുമഴക്കാലം കഴിച്ചു കൂട്ടി വേനലില്‍ എവിടെയെങ്കിലും വീണ്ടും കൂടുകൂട്ടുന്ന മനുഷ്യരെപ്പറ്റിയും രാജു പറഞ്ഞിട്ടുണ്ട്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഭരണകൂടത്തോടൊപ്പം നില്‍ക്കുന്ന കുതന്ത്രരായ ആ‍ധുനികമനുഷ്യര്‍ക്കൊപ്പമല്ല ഋതുഭേദങ്ങള്‍ക്കൊപ്പം നിറം മാറ്റുന്ന പ്രകൃതിക്കൊപ്പമാണവരുടെ സഞ്ചാരം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;എ.പി.എല്ലോ ബി.പി.എല്ലൊ ഒന്നും അവരെ അലട്ടുന്നില്ല.അന്നത്തെ അന്നത്തിലാണ് അവരുടെ കൈമെയ്മനസ്സ്.&lt;br /&gt;സ്കൂളുകള്‍, ആശുപത്രികള്‍, പോലീസ് സ്റ്റേഷന്‍, അതിര്‍ത്തി തര്‍ക്കം, വൈദ്യുതി,പുസ്തകം,പാക്കറ്റ് പാല്‍,ലോകകപ്പ്,റിസര്‍വ്വേഷന്‍,സ്ത്രീ പീഡനം,സ്നഗ്ഗി,നിരോധനസാമഗ്രികള്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍,സേഫ്റ്റി ടാങ്ക്,തീവ്രവാദം ഇതൊക്കെ കേട്ടാല്‍ &lt;em&gt;എന്തൊന്നിതെന്ന്&lt;/em&gt; അവര്‍ മൂക്കത്ത് വിരല്‍ വെക്കും.&lt;br /&gt;&lt;br /&gt;സ്വത്വ രാഷ്ടീയം, കുഞ്ഞുമുഹമ്മദുമെന്നൊക്കെ പറഞ്ഞാല്‍ അവര്‍ തലചുറ്റിവീഴും.&lt;br /&gt;സ്വന്തമായി വീടും വരാന്തയും വീട്ടുനമ്പറും ഇല്ലാത്തതിനാല്‍ അയല്‍ക്കൂട്ടവുമില്ല,തൊഴിലുമില്ല,തൊഴിലുറപ്പുമില്ല.നാടോടികളാണെങ്കിലും നാടോടുമ്പോള്‍ ആര്‍ത്തി പൂണ്ട് നടുവെ ഓടുന്നുമില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇങ്ങനെയൊക്കെയുള്ള ഖരക്പൂരില്‍ ആണ് ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍ വേ സ്റ്റേഷന്‍ എന്നതും വിസ്മയമുളവാക്കി.കയറിക്കിടക്കുന്ന നാടോടികളുടെ എണ്ണത്തെ ഉള്‍ക്കൊള്ളാനായിരിക്കും ഫ്ലാറ്റ് ഫോം വലിച്ചു നീട്ടുന്നത്.&lt;br /&gt;ദാരിദ്യം പങ്കുവെക്കലും സോഷ്യലിസമാണോ?&lt;br /&gt;&lt;br /&gt;&lt;br /&gt;ഒറീസയുടെ അതിര്‍ത്തിയായ ഖരക്പൂര്‍ വിട്ടാല്‍ അവിടിന്നങ്ങോട്ട് ട്രെയിന്റെ പോക്ക് ഷുഗര്‍ തലക്കടിച്ച ആളുടെ മട്ടാണ്,ദിക്കും കണ്ണും തെരിയാത്തതുപോലെ ഒരു പകപ്പില്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ബുദ്ധനെയോ മമതയേയോ ?&lt;br /&gt;ബംഗാളില്‍ ഇനി ആരെ അനുസരിക്കണം!&lt;br /&gt;സംശയമുള്ള മട്ടില്‍ വണ്ടി പതുക്കെ ഇഴഞ്ഞും നിരങ്ങിയും.&lt;br /&gt;&lt;br /&gt;കാത്തുനിന്ന ശോഭ കൊല്‍ക്കൊത്തയിലെ ഹുമിഡിറ്റിയില്‍ മുഷിഞ്ഞു.അവരുടെ കൌതുകത്തില്‍ പൊതിഞ്ഞ മമത നിറഞ്ഞ മുഖം പഴയ പടി.തേടുന്നതിനേക്കാളേറെ സ്നേഹം സ്വയം പ്രസരിപ്പിക്കുന്നവള്‍ ശോഭ. വര്‍ഷങ്ങള്‍ക്കു ശേഷം ശോഭയെ നേരിടുകയാണ്.കൊല്‍ക്കത്തയെ 17 വര്‍ഷങ്ങള്‍ക്കു ശേഷവും. കാറില്‍ എന്നെയും ലഗ്ഗേജിനേയും ശോഭ നിറച്ചുവെച്ചു.കാറിനെ കാറ്റിനൊപ്പം പറത്തി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;നഗരത്തിന് മാറ്റമൊന്നുമില്ല,കെട്ടിടങ്ങളും മനുഷ്യരും മുഷിഞ്ഞു തന്നെ.കേരളത്തിലെ സര്‍ക്കാര്‍ യാത്രാ‍ ബോട്ടിനു സമാനമാണ് ഇവിടുത്തെ ബസുകള്‍.നേരത്തെ ഞാന്‍ കണ്ടത് സീറ്റിനു പകരം ബഞ്ചായിരുന്നെങ്കില്‍ ഇപ്പോള്‍ ചാരുബെഞ്ചാണ്.നമ്മുടേതു പോലുള്ള സീറ്റിലേക്കുള്ള മാറ്റത്തിന് ഇനിയും വര്‍ഷങ്ങള്‍ എടുക്കും.(ദാരിദ്യം ഒരു സാദ്ധ്യതയാണോ?)എവിടെയും തിരക്കുതന്നെ,റെയില്‍ വേ സ്റ്റേഷനില്‍,മാര്‍ക്കറ്റില്‍,റോഡില്‍ എല്ലാം തിരക്കോടു തിരക്ക്.&lt;br /&gt;എവിടേക്കും പോകാനല്ല പലരും തിരക്കു കൂട്ടുന്നത്.വെറുതെ തിരക്കു കൂട്ടുക അല്ലെങ്കില്‍ ഒരു കേരളാ മോഡല്‍ തിരിഞ്ഞുകളി.&lt;br /&gt;(പോക്കറ്റടിക്കാര്‍ രൂപപ്പെടുന്നത് ഇവിടേ നിന്നായിരിക്കും)&lt;br /&gt;തിരിഞ്ഞുകളിയില്‍ മാത്രം ബംഗാളികള്‍ക്ക് മലയാളികളോട് മുട്ടാം.ഒരു ബ്രസീൽ അർജന്റീന മുട്ട് പ്രതീക്ഷിക്കാം.&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;ട്രെയിനിലെ ബംഗാളി മുങ്ങിയത് മുട്ടയിലാണെങ്കിൽ ബംഗാളിലെ ബംഗാളി വഴിമുട്ടി നിൽക്കുന്നത് ഉരുളക്കിഴങ്ങിലാ‍ണ്.&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;നാലു കറിയുണ്ടെങ്കിൽ അഞ്ചിലും ഉരുളൻ കിഴങ്ങ് കമിഴ്ന്നുകിടപ്പുണ്ടാകും.(മോര് വേണോ എന്നു ചോദിച്ചാൽ ഉരുളക്കിഴങ്ങുകൊണ്ടാണെങ്കിൽ വേണ്ടാ എന്ന് പറയേണ്ടി വരും).ശങ്കു ഉണ്ടാക്കിയ ഉപ്പുമാവിലും ഉരുളൻ കിഴങ്ങ് കണ്ടതിനെത്തുടർന്ന് ഞാൻ താമസം മാറ്റി.&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;ശോഭയുടെ ഫ്രിഡ്ജിലെ മീൻശേഖരം ഗൌതം ഘോഷിന്റെ &lt;em&gt;പത്മാ നദീർ മാജീ&lt;/em&gt; എന്ന സിനിമയെ ഓർമ്മിക്കാൻ ഇടയാക്കി,മത്സ്യം ഗംഗയുടേ ഉപാഖ്യാനമായ ഹൂഗ്ലിയിലേതാണെങ്കിലും.&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;കിംവദന്തി എന്ന പദം നമ്മുടെ നാട്ടിൽ രാഷ്ടീയക്കാരുടെയും ജർണ്ണലിസ്റ്റുകളുടെയും ജീവരക്തമാണെങ്കിൽ ഇവിടെ അത് ജുബ്ബകൾ വിൽക്കുന്ന പ്രശസ്തമായ ഷോപ്പിന്റെ പേരാണ്.(ദേശാഭിമാനിയിലെ ജയിൻ താമസിക്കുന്നത് കിംവദന്തി റോഡിലാണ്,കണ്ടുപിടിക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു.)&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;കേരളത്തിൽ കേസിൽ കുടുക്കാൻ പോലീസ് ഉപയോഗിക്കുന്ന ഇനങ്ങളാണ് കഞ്ചാവും ബ്ലു ഫിലിമും.അതിനവർ വീട്ടിൽ നിന്നും നീലനേയും സ്റ്റേഷനിൽ നിന്നും കഞ്ചാവും കയ്യിൽ കരുതും.(മദ്യത്തിന് നാന്നൂറൂം അഞ്ചൂറും ശതമാനം പിടുങ്ങുന്ന കൊള്ളപ്പിരിവുകാരാണ് ഇവിടെ ഭരിക്കുന്നതെന്നും ഓർക്കുക).നമ്മുടെ ബെവറേജിനു മുന്നിലെ അച്ചാർ പാക്കറ്റുകൾ പോലെ സത്യജിത് റായ് ഫിലിം ഇൻസ്റ്റിട്ട്യൂട്ടിനു മുന്നിലെ ഘോഷിന്റെ കടയിൽ കഞ്ചാവ് പാക്കറ്റുകൾ ഞാന്നുകിടന്നു.തൊപ്പി കയ്യിൽ പിടിച്ച ഒരു പോലീസുകാരനും മറ്റുള്ളവർക്കൊപ്പം അതു വാങ്ങുന്നതു കണ്ടു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പരിക്കേല്‍ക്കാത്ത കാറുകള്‍ ഇവിടെ വിരളം.ചുളുങ്ങിയും ചളുങ്ങിയും.&lt;br /&gt;മരണക്കിണറുകളില്‍ വാഹനമോടിക്കുന്നവരുടെ ജന്മസ്ഥലമെന്ന് തോന്നിപ്പിക്കും ഇവിടുത്തെ വാഹനങ്ങളുടെ പോക്കുവരത്ത് കണ്ടാല്‍.&lt;br /&gt;അക്ഷമര്‍,അസ്വസ്ഥര്‍.&lt;br /&gt;ഇവരെയാണ് രാഷ്ടീയക്കാര്‍ എവിടേയും അമ്മാനമാടുന്നത്,ഇപ്പോള്‍ പന്ത് മമതയുടെ കയ്യിലും.അവര്‍ അടിക്കുന്നതൊക്കെ ഗോള്‍ ആകുന്നു,അവര്‍ അന്തംവിടുന്നു.&lt;br /&gt;മറഡോണയെപ്പോലെ താടിവെച്ച് വായില്‍ക്കൊള്ളാത്ത വാചകമടിച്ച് നടന്നിട്ട് ഇനി കാര്യമില്ല,കളത്തെ തിരിച്ചറിയണം,കാണികളെ ബഹുമാനിക്കണം.&lt;br /&gt;അതാണ് ഇവിടെ ജനങ്ങള്‍ രാഷ്ടീയക്കാര്‍ക്ക് നല്‍കുന്ന പാഠം.&lt;br /&gt;&lt;br /&gt;&lt;br /&gt;കൊല്‍ക്കത്തെയെ അറിയാന്‍ പല വഴിക്ക് സഞ്ചരിച്ചു.&lt;br /&gt;കൊല്‍ക്കൊത്തയിലേക്ക് വന്ന ദേശാഭിമാനിയിലെ ജെയിന്‍,ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട് വിദ്യാര്‍ത്ഥികളായ രശ്മി,പ്രത്യുഷ്,സോളങ്കി,രഞ്ജിത് എന്നിവരും സി.ഐ.ടി.യു നേതൃത്വം വഹിക്കുന്ന നാരായണന്‍ സഖാവ്,ഷിപ്പിംഗ് കമ്പനിയിലെ ശങ്കു(സംഗമേശ്വരന്‍),മൊബൈല്‍ ഫോണ്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന പ്രേം ഇവരൊക്കെ പലയിടങ്ങളിലേക്കും അനുഭവങ്ങളിലേക്കും ചൂണ്ടുപലകകളായി.പുതു സ്ഥലത്തിന്റെ അന്യത ഇവരിലൂടെ അലിഞ്ഞുപോയി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ബംഗാളിന്റെ അവസ്ഥ അവിടുത്തെ സൈക്കിള്‍ റിക്ഷയിലുണ്ട്.ഭാരം വലിക്കുന്ന മനുഷ്യരിലുണ്ട്.തെരുവു ജീവിതത്തിലുണ്ട്.ഘട്ടക്കിന്റെ സിനിമയിലുണ്ട്.കൃഷിയിടങ്ങളിലുണ്ട്.നന്ദിഗ്രാമിലെ വെടിയൊച്ചയിലുണ്ട്.&lt;br /&gt;(ടാഗോറിന്റെ എഴുത്തിലുണ്ടൊ?)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ശാന്തിനികേതനിലേക്ക് റെയില്‍ വേ സ്റ്റേഷനിൽ നിന്നും 2 കി.മീറ്റര്‍ ദൂരമുണ്ട്.&lt;br /&gt;സ്റ്റേഷനു പുറത്ത് റിക്ഷക്കാർ നമ്മെ പൊതിയും.കയ്യിൽ വണ്ടിയും ഉണ്ടാവും.ആർത്തിയല്ല,ദാരിദ്യമാണവരെ നയിക്കുന്നത്.അവരുടെ മുഖം കണ്ടാൽ പിന്നെ ഒന്നും പറയാൻ പറ്റില്ല.തിരുവല്ല സ്റ്റേഷനിലെ ഓട്ടോറിക്ഷക്കാരെപ്പോലെ അവരെ സംശയിക്കേണ്ടതില്ല.&lt;br /&gt;&lt;br /&gt;ടയറിനു പകരം റബ്ബര്‍പട്ട ചുറ്റിട്ട സൈക്കിള്‍ റിക്ഷയില്‍ ശാന്തിനികേതന്‍&lt;span style="color: rgb(255, 0, 0);"&gt;*&lt;/span&gt; വരെ പോകാന്‍ ചോദിക്കുന്ന വലിയ തുക 20 രൂപ.തര്‍ക്കിച്ചാല്‍ 10.അവിടെ ചെന്ന് പറഞ്ഞുറപ്പിച്ച തുകക്ക് മേലെ കൊടുത്താല്‍ അവിശ്വസീയതയോടെ അവര്‍ നമ്മെ തുറിച്ചു നോക്കും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;100 രൂപയാണ് കൊടുക്കുന്നതെങ്കില്‍ ടാഗോറിനേക്കാളും ഉന്നതിയില്‍ നിങ്ങളെ അവര്‍ പരിഗണിക്കും. അതില്‍ കയറുന്നതും അവരെക്കൊണ്ടു ഏന്തിവലിപ്പിക്കുന്നതും ഇന്നത്തെ ലോകത്തില്‍ മനുഷ്യത്വരഹിതമായ കാര്യമാണ്.&lt;br /&gt;ബംഗാളിന്റെ മുഖം അതാണ്.&lt;br /&gt;&lt;br /&gt;ഇത്തരം മനുഷ്യപ്രകൃതിയില്‍ കൂടി ഉല്ലാസത്തോടെ യാത്ര അസാധ്യമാണ്.&lt;br /&gt;&lt;br /&gt;നമ്മള്‍&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;em&gt;ബംഗാള്‍ ഓ.... ബംഗാള്‍&lt;br /&gt;&lt;/em&gt;എന്നൊക്കെ കവിതയും കഥയും കഥാപ്രസംഗവുമൊക്കെ ഉണ്ടാക്കും.&lt;br /&gt;മുദ്രാവാക്യവും വിളിക്കും.&lt;br /&gt;&lt;br /&gt;കമ്യൂണിസ്റ്റുകളുടെ ഒരു ദോഷം അതാണ്.അക്കരപ്പച്ചയില്‍ അവര്‍ അബ്നോര്‍മല്‍ ആവും.ഇവിടെയിരുന്നു അവിടുത്തെ സ്വര്‍ഗ്ഗത്തെപ്പറ്റിയും അവിടെയിരുന്ന് ഇവിടുത്തെ സ്വര്‍ഗ്ഗത്തെപ്പറ്റിയും വാഴ്ത്തും.&lt;br /&gt;&lt;br /&gt;ഓ...റക്ഷ്യ&lt;br /&gt;ഓ..ബംഗാള്‍&lt;br /&gt;എന്നൊക്കെ അലറിയത് അങ്ങിനെയാണ്.&lt;br /&gt;&lt;br /&gt;(ആകെയുള്ളത് ബാവുല്‍ സംഗീതവും അതിന്റെ ഉപാസകരായ ഗായകരുമാണ്.അവര്‍ പാടുന്ന നിമിഷങ്ങള്‍ അവര്‍ക്കുള്ളതാണ്,കേള്‍ക്കുന്ന നമുക്കും.അവരാണ് ഈ സമൂഹത്തിന്റെ അവകാശികള്‍.തെരുവില്‍,തീവണ്ടിയില്‍,ഗ്രാ‍മങ്ങളില്‍ എവിടെയും നമുക്കവരെ കാണാം,കേള്‍ക്കാം.ശാന്തിനികേതനില്‍ വെച്ച് ഒരു മണിക്കൂര്‍ ഒരു ബാവുല്‍ ഗായകനൊത്ത് പാട്ടുകേട്ടു.അതായിരുന്നു ബംഗാളിലെ എന്റെ നല്ല ഒരു മുഹൂര്‍ത്തം.)&lt;br /&gt;&lt;br /&gt;&lt;br /&gt;അരവിന്ദന്‍ സിനിമയിലെ കഥാപാത്രം പോലെ .......&lt;br /&gt;“ഞാന്‍ നേരിട്ട് കേട്ടതാണ്”&lt;br /&gt;എന്നൊരു സത്യപ്രസ്താവത്തില്‍ അവര്‍ ആധികാരികത നിറക്കും.&lt;br /&gt;&lt;br /&gt;കൊല്‍ക്കത്ത നഗരജീവികള്‍ ശ്വാസം വിടാന്‍ പോകുന്നത് വിശാലമായ മൈതാനത്തേക്കാണ്.ബ്രിട്ടിഷുകാരുടെ പണിയാണ്.കുട്ടികള്‍ ശ്വാസം മുട്ടുന്നതുവരെ കളിക്കുന്നതും ഇവിടെയാണ്.മൊഹമ്മദിന്‍സിന്റേയും ഈസ്റ്റ് ബംഗാളിന്റെയും ക്ലബ്ബുകള്‍ കണ്ടു.ഐ.എം.വിജയനും ഇവിടെ പന്തൂരുട്ടുകയും ഉയര്‍ത്തുകയും നീട്ടുകയും ചെയ്തിട്ടുണ്ട്.മനോഹരമാണീ പ്രദേശം.&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ബ്രിട്ടീഷുകാരുടെ പഴയ കെട്ടിടങ്ങള്‍ മാത്രം ഭംഗിയില്‍ നിലനിര്‍ത്തിയിരിക്കുന്നു.കെട്ടിട സമുച്ചയങ്ങള്‍ക്കിടയിലൂടെ ശോഭ കാറോടിച്ചു.ഈ സ്ഥലങ്ങള്‍ എല്ലാം ഇന്ന് ഇന്ത്യന്‍ ആര്‍മിയുടെ ഓഫീസുകള്‍ ആണ്.ലെറ്റനന്റ് കേണലായ ശോഭക്ക് അവിടെ എല്ലാ വഴികളും ചിരപരിചിതം,അവരുടെ ഇന്ത്യന്‍ ഭാഷകള്‍ പോലെ.(അതിലുപരി അവര്‍ മലയാളത്തെ സ്നേഹിക്കുന്നു,പറയുന്നു,എഴുതുന്നു.വൈക്കത്തെ തലയോലപ്പറമ്പിലെ പത്തിരുപത് വര്‍ഷങ്ങളുടെ ഓര്‍മ്മകള്‍ ഒരു കഥാപുസ്തകത്തിന്റെ അദ്ധ്യായങ്ങള്‍ പോലെ ചിട്ടയോടെ പറയാന്‍ പാകത്തില്‍ അവരുടെ മനസ്സിന്നും സജ്ജമാണ്.)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇതിനു പുറത്താണ് കൊല്‍ക്കൊത്തയുടെ മലിനമുഖം.പഴയ കെട്ടിടങ്ങള്‍.ഒരു ദുരന്തമുണ്ടായാല്‍ എല്ലാവരും അമര്‍ന്നടങ്ങുന്ന പഴഞ്ചന്‍ മാതൃകകള്‍.തീപിടുത്തമുണ്ടായി അനേകങ്ങള്‍ മരിച്ച കെട്ടിടം ഇപ്പോഴും അതേപടി പുതുക്കിപ്പണിഞ്ഞുകൊണ്ടിരിക്കുന്നു.പുതുമയിലേക്കുള്ള വഴി ഇപ്പോഴും തിരിയാത്ത സമൂഹം.&lt;br /&gt;ആര്‍മി ഹെഡ് ക്വാര്‍ട്ടേഴ്സും സയന്‍സ് സിറ്റിയും ശാന്തിനികേതനും സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടും ചൈനീസ് സിറ്റിയുമാണ് ബംഗാളില്‍ ഞാന്‍ കണ്ട നല്ല സ്ഥലങ്ങള്‍.അമൃതാനന്ദമയിയുടെ ആശ്രമം പുറത്തുനിന്ന് നോക്കിയപ്പോള്‍ കൊള്ളാം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ചൈനീസ് സിറ്റിയില്‍ നിന്നും എന്തെങ്കിലും കഴിക്കാതെ,ന്യൂ മാര്‍ക്കറ്റില്‍ നിന്നും എന്തെങ്കിലും വാങ്ങാതെ,ലിച്ചിപ്പഴം രുചിക്കാതെ കൊല്‍ക്കൊത്താ അനുഭവം അപൂര്‍ണ്ണം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഗുന്തര്‍ ഗ്രാസ് പ്രസ്താവിച്ചതു പോലെ&lt;br /&gt;കൊല്‍ക്കത്ത മരിക്കുന്ന നഗരമാണ്.&lt;br /&gt;പക്ഷെ&lt;br /&gt;സത്യജിത് റായിയും ടഗോറും ഘട്ടക്കും യശ്പാലും ബിമല്‍ മിത്രയും താരാശങ്കര്‍ ബാ‍നര്‍ജിയും ബെങ്കിംചന്ദ്രയും എണ്ണിയാലൊതുങ്ങാത്ത സംഗീതജ്ഞരും&lt;br /&gt;അര്‍ദ്ധനഗ്നരായ കൃഷീവലന്മാരും ബംഗാളിന്റെ നിശ്വാസങ്ങളെ പ്രതീക്ഷാനിര്‍ഭരമായി ഉയർത്തുന്നു,ദീര്‍ഘിപ്പിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;em&gt;ഓ.....ബംഗാള്‍ !&lt;/em&gt;&lt;br /&gt;&lt;em&gt;ഈ ഭൂമിയിൽ ഒരിടം ഏവരുടേയും അവകാശമാണ്.&lt;/em&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;ബംഗാളിനെ കുറിച്ചുള്ള എന്റെ കവിത ഈ ഒറ്റവരിയിലൊതുങ്ങുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="color: rgb(255, 0, 0);font-size:180%;" &gt;* &lt;span style="color: rgb(102, 102, 102);font-size:78%;" &gt;(ശാന്തിനികേതന്‍ പല പ്ലോട്ടുകളായാണ് തിരിച്ചിരിക്കുന്നത്,ഭൂമി വിശാലമായി കിടക്കുന്നത് കണ്ടാല്‍ സഹിക്കാത്ത കേരളത്തിലെ റിയലല്ലാത്ത ഏസ്റ്റേറ്റ് മാഫിയകളെ ഓര്‍മ്മിക്കും വിധം.&lt;em&gt;മൂപ്പര്‍ക്കും ഈ പണിയുണ്ടായിരുന്നോ&lt;/em&gt; എന്ന് കൂടെയുണ്ടായിരുന്ന സംഗമേശ്വരന്‍ തമാശരൂപത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.ഭാഷ മലയാളമായതിനാല്‍ ഞാനവന്റെ വായ പൊത്തിയുമില്ല)&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:78%;"&gt;(ശാന്തിനികേതനിൽ അനുഭവിച്ച ബാവുൽ സംഗീതം)&lt;/span&gt;&lt;object width="320" height="266" class="BLOG_video_class" id="BLOG_video-1f8605a028ebbdad" classid="clsid:D27CDB6E-AE6D-11cf-96B8-444553540000" codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=6,0,40,0"&gt;&lt;param name="movie" value="http://www.youtube.com/get_player"&gt;
&lt;param name="bgcolor" value="#FFFFFF"&gt;
&lt;param name="allowfullscreen" value="true"&gt;
&lt;param name="flashvars" value="flvurl=http%3A%2F%2Fv8.nonxt6.googlevideo.com%2Fvideoplayback%3Fid%3D1f8605a028ebbdad%26itag%3D5%26app%3Dblogger%26ip%3D0.0.0.0%26ipbits%3D0%26expire%3D1296205059%26sparams%3Did%252Citag%252Cip%252Cipbits%252Cexpire%26signature%3D3E36D04C55092A98F3A0881393F316606D769021.32B9CED3DE0BE373C66A9374F63B3D8571309D87%26key%3Dck1&amp;amp;iurl=http%3A%2F%2Fvideo.google.com%2FThumbnailServer2%3Fapp%3Dblogger%26contentid%3D1f8605a028ebbdad%26offsetms%3D5000%26itag%3Dw160%26sigh%3DZG7yJ5EeOYpJE8M55Dp5acPtE3c&amp;amp;autoplay=0&amp;amp;ps=blogger"&gt;
&lt;embed src="http://www.youtube.com/get_player" type="application/x-shockwave-flash"
width="320" height="266" bgcolor="#FFFFFF"
flashvars="flvurl=http%3A%2F%2Fv8.nonxt6.googlevideo.com%2Fvideoplayback%3Fid%3D1f8605a028ebbdad%26itag%3D5%26app%3Dblogger%26ip%3D0.0.0.0%26ipbits%3D0%26expire%3D1296205059%26sparams%3Did%252Citag%252Cip%252Cipbits%252Cexpire%26signature%3D3E36D04C55092A98F3A0881393F316606D769021.32B9CED3DE0BE373C66A9374F63B3D8571309D87%26key%3Dck1&amp;iurl=http%3A%2F%2Fvideo.google.com%2FThumbnailServer2%3Fapp%3Dblogger%26contentid%3D1f8605a028ebbdad%26offsetms%3D5000%26itag%3Dw160%26sigh%3DZG7yJ5EeOYpJE8M55Dp5acPtE3c&amp;autoplay=0&amp;ps=blogger"
allowFullScreen="true" /&gt;&lt;/object&gt;
&lt;div class="blogger-post-footer"&gt;മ്യാവൂ ! മ്യാവൂ !&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1585964296446659194-5982081039253739562?l=marjaaran.blogspot.com' alt='' /&gt;&lt;/div&gt;</description><enclosure url="http://www.blogger.com/video-play.mp4?contentId=1f8605a028ebbdad&amp;type=video%2Fmp4" length="0" type="video/mp4" /><app:edited xmlns:app="http://www.w3.org/2007/app">2010-09-19T06:09:56.274-07:00</app:edited><media:thumbnail url="http://3.bp.blogspot.com/_NNPqUTYE154/TEXw18RYBqI/AAAAAAAAAYw/hoTwKleJFqk/s72-c/baaaaaaaaaaaaaa.JPG" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">18</thr:total><media:content url="http://www.blogger.com/video-play.mp4?contentId=1f8605a028ebbdad&amp;type=video%2Fmp4" type="video/mp4" /><itunes:subtitle> s a n t h i n i k e t h a n സത്യജിത് റായിയും ഘട്ടക്കും രവീന്ദ്ര നാഥ ടാഗോറും താരാ ശങ്കര്‍ ബാനര്‍ജിയും ബിമല്‍ മിത്രയും യശ്പാലും ബങ്കിം ചന്ദ്രയും ബംഗാളിനെ മഹാനഗരമാക്കി ഉയര്‍ത്തിപ്പിടിച്ചു.മലയാളികളുടെ മഹാകാഥികനായ സാംബശിവന്‍ കൊല്‍ക്കൊത്താ നഗരം ഒരു കല്‍ക്കണ്ഠത</itunes:subtitle><itunes:author>manilalbodhi@gmail.com (മാ ര്‍ ... ജാ ര ന്‍)</itunes:author><itunes:summary> s a n t h i n i k e t h a n സത്യജിത് റായിയും ഘട്ടക്കും രവീന്ദ്ര നാഥ ടാഗോറും താരാ ശങ്കര്‍ ബാനര്‍ജിയും ബിമല്‍ മിത്രയും യശ്പാലും ബങ്കിം ചന്ദ്രയും ബംഗാളിനെ മഹാനഗരമാക്കി ഉയര്‍ത്തിപ്പിടിച്ചു.മലയാളികളുടെ മഹാകാഥികനായ സാംബശിവന്‍ കൊല്‍ക്കൊത്താ നഗരം ഒരു കല്‍ക്കണ്ഠത്തരിയാണെന്നുവരെ പറഞ്ഞുവെച്ചു,പാടി.ആധുനിക ബംഗാളിന്റെ നാടകക്കാരനായ ബാദല്‍ സര്‍ക്കാറിനെ കേരളത്തില്‍ വ്യത്യസ്തതയോടെ തന്നെ അവാതരിപ്പിച്ചു,ഭോമയിലൂടെ. യാത്രകളെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ കൊല്‍ക്കൊത്ത ചങ്കില്‍ തടഞ്ഞുനിന്നു.തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ കോട്ടയം വഴി വേണ്ട എന്നു കട്ടായം പറയും പോലെ പശ്ചിമഭാഗത്തേക്ക് ചെരിഞ്ഞുള്ള യാത്ര പലപ്പോഴും വഴിയെക്കുറിച്ചുള്ള പേടിയാല്‍ മുടങ്ങി. ഫിലിംഫെസ്റ്റിവലുകളില്‍ പോയി സര്‍ഗപൂജനടത്തി രണ്ടുതവണ പോയിവന്നതൊഴിച്ചാല്‍.അന്നൊക്കെ ചൌരംഗിയിലും നൊന്ദന്‍ കോംപ്ലക്സിനു ചുറ്റുമായി യാത്രകള്‍ നുരഞ്ഞമര്‍ന്നു. അന്നൊക്കെ ബാവുള്‍ സംഗീതവും ശാന്തിനികേതനും ബംഗാളിന്റെ ആദര്‍ശഗ്രാമവുമൊക്കെ യാത്രക്കു പുറത്തായിരുന്നു.കാടും മേടും കുന്നുമിറങ്ങി പാട്ടും പാടി സ്കൂളിലേക്കു പോകുന്ന കുട്ടികളെക്കുറിച്ച് ശാന്തിനികേതനില്‍ പഠിച്ച ചങ്ങായിമാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. കടുകെണ്ണ തേച്ച് കടുകുപാടത്തിന്റെ ഗന്ധവുമായി യാത്ര ചെയ്യുന്ന സ്ത്രീകളും,അതില്‍ തന്നെ പൊരിച്ച മീനും,മുഷിഞ്ഞുറങ്ങുന്ന പുരുഷന്മാരും ബാവുല്‍ നാടോടികളും അന്യമായിരുന്നു ആ യാത്രയിലൊക്കെ. ഇത്തവണത്തെ യാത്ര മറ്റൊരു തരത്തില്‍ ആവിഷ്കരിക്കുകയായിരുന്നു.ഒറ്റക്ക്,തോന്നിയ ദിക്കുകളിലേക്ക്,ഒതുക്കുകളിലേക്ക്,തുറസ്സുകളിലേക്ക്. തീവണ്ടിയില്‍ പട്ടാളക്കാരായിരുന്നു സഹയാത്രികരില്‍ അധികവും.പിന്നെ ഒരു ചണസഞ്ചി നിറയെ പുഴുങ്ങിയ കോഴിമുട്ടയുമായി കയറിയ ബംഗാളി മദ്ധ്യവര്‍ഗ്ഗ കുടുംബവും.പട്ടാളക്കാര്‍ നോര്‍ത്ത് ഈസ്റ്റില്‍ അധിക കാലം സര്‍വ്വീസിലിരുന്നതിനാല്‍ ആയിരിക്കണം ബംഗാളികള്‍ ആദ്യത്തെ കോഴിമുട്ട പൊളിച്ച് തൊണ്ട് താഴെ ഇട്ടതോടെ അവരോട് ശത്രുത പ്രഖ്യാപിച്ചു.വൃത്തികെട്ടവര്‍, ബുദ്ധിയില്ലാത്തവര്‍ എന്നൊക്കെ തൃശൂര്‍ തിരുവല്ല ആലപ്പുഴ ഭാഷകളില്‍ അവരെ ചീത്തവിളിച്ചു,ചീട്ടുകളിച്ചു.(മനുഷ്യരെപ്പറ്റി പൊതുവില്‍ ഇങ്ങനെ പറയാന്‍ പാടുണ്ടൊ എന്നൊന്നും ചോദിച്ചില്ല,ഹൌറവരെയുള്ള കൂട്ടല്ലെ)ഇതൊന്നും ഞങ്ങളെ ബാധിക്കുന്നില്ലെന്ന ഭാവത്തോടെ യുവദമ്പതികളില്‍ കലപിലവെക്കാന്‍ അര്‍ഹതപ്പെട്ടവള്‍ മുട്ടയുടെ തോട് പൊളിച്ചുകൊണ്ടിരുന്നു.അവള്‍ എന്ന ഭാര്യ കറുമുറെ പൊളിക്കുന്നു,അവന്‍ എന്ന ഭര്‍ത്താവ് കറുമുറെ തിന്നുന്നു.ഉറങ്ങിക്കൊണ്ടിരുന്ന പുരുഷവിഭാഗം ഉണരുമ്പോഴൊക്കെ അയാള്‍ കൈകള്‍ നീട്ടും,അവള്‍ അതില്‍ മുട്ട വെക്കും.മുട്ട കഴിക്കുന്നതും അയാള്‍ ഉറക്കത്തിലേക്ക് വീണ്ടും.പൊളിച്ച മുട്ടയുമായി ആ താപസ്വിനി ഭര്‍ത്താവിന്റെ ഉണര്‍ച്ച ക്ഷമയോടെ കാത്തിരിക്കും.(മുട്ടക്ക് ക്ഷാമം വരുന്ന അവസ്ഥയില്‍ ആ കുടുംബത്തില്‍ എന്തും സംഭവിക്കാം)ഫസ്റ്റ് റമ്മിയും സെക്കന്റ് റമ്മിയും റണ്ണും കളറും മറിച്ചും തിരിച്ചും ഉണ്ടാക്കുന്നതിനിടയിലും ബംഗാള്‍ വിരുദ്ധ ഒളിയമ്പുകളില്‍ പട്ടാളക്കാര്‍ വ്യാപൃതരായി.നല്ല ഇന്ത്യന്‍ പട്ടാളം. ഓരോ സ്റ്റേഷനുകളും അതിന്റെ അനുബന്ധ ചേരികളും ഇന്ത്യയുടെ ഓരോ മുഖം കാട്ടിത്തന്നു.പതിനേഴു വര്‍ഷത്തിനു ശേഷവും മാറ്റം കലണ്ടറിനുമാത്രം.മേരാ ഭാരത് മഹാന്‍! ........എവിടെയെന്നു മാത്രം ചോദിക്കരുത്? മോനായി എന്ന മേലുകാവുകാരന്‍ ഇടക്കിടെ മുകള്‍ ബര്‍ത്തിലേക്ക് വലിഞ്ഞുകയറും. എന്തൊക്കെയോ തപ്പിത്തിരഞ്ഞ് മുഖം തുടച്ച് താഴെക്ക് തിരിച്ചു പോരും.കുഴയുന്ന നാവിന്റെ ബാലന്‍സ് നിലനിര്‍ത്താനാണ് ഇടക്കിടെയുള്ള കയറ്റം.പട്ടാളക്കാര്‍ നാട്ടില്‍ നിന്നും തിരിച്ചു പോകുമ്പോള്‍ പിശുക്കന്മാരാവും(വരുമ്പോളും വ്യത്യസ്ഥമല്ല,മാന്ദ്യകാലത്തെ ഗള്‍ഫുകാരെപ്പോലെ).അതിന്റെ ഉദാഹരണമാണീ ഒറ്റയാന്‍ ഹണ്ടിംഗ്. ചായ മണ്‍പാത്രത്തില്‍ കിട്ടാന്‍ തുടങ്ങിയതോടെ വണ്ടി ബംഗാളില്‍ കടന്നു എന്ന് തിരിഞ്ഞു.ചായ ചട്ടിയിലെങ്കില്‍ സ്ഥലം ബംഗാള്‍ തന്നെ.(എനിക്കിഷ്ടമാണ് തേയിലയും പാത്രത്തിന്റെ മണ്‍വാസനയും ചേര്‍ന്ന ആ പ്രാചീനമായ രുചി) ഖരക്പൂറിലെത്തി.(ഞാന്‍ പുറത്തേക്ക് പാളി നോക്കി,മാവോ വാദികളെ എങ്ങാനും കാണാനുണ്ടൊ എന്ന്.തൊട്ടടുത്ത ദിവസം ഇതേ പാളമാണ് ട്രെയിനിന്റെയും മനുഷ്യരുടെയും യാത്ര തെറ്റിച്ചത്) അവിടുത്തെ ഐ ഐ ടിയില്‍ തൃശൂരുള്ള രാജു ഗവേഷണം നടത്തുന്നുണ്ട്.സ്വതന്ത്ര സോഫ്റ്റ്വെയര്‍ വിദഗ്ദനായ രാജുവാണ് കൊല്‍ക്കൊത്തയില്‍ നിന്നുള്ള ഗ്രാമമുഖം പറഞ്ഞുതരാറ്. മഴക്കാലത്ത് വീടു ഒലിച്ചു പോകുമ്പോള്‍ എന്റെ വീടെ എന്റെ വീടെ എന്ന് വാവിട്ട് കരയാതെ ,വില്ലേജ് ഓഹീസില്‍ പോയി അപമാനിതരാവാതെ വല്ല സ്കൂളിലോ ഓലച്ചെരിവിലോ മരച്ചോട്ടിലോ പെരുമഴക്കാലം കഴിച്ചു കൂട്ടി വേനലില്‍ എവിടെയെങ്കിലും വീണ്ടും കൂടുകൂട്ടുന്ന മനുഷ്യരെപ്പറ്റിയും രാജു പറഞ്ഞിട്ടുണ്ട്. ഭരണകൂടത്തോടൊപ്പം നില്‍ക്കുന്ന കുതന്ത്രരായ ആ‍ധുനികമനുഷ്യര്‍ക്കൊപ്പമല്ല ഋതുഭേദങ്ങള്‍ക്കൊപ്പം നിറം മാറ്റുന്ന പ്രകൃതിക്കൊപ്പ</itunes:summary><itunes:keywords>കല്‍ക്കത്ത നഗരം</itunes:keywords></item><item><title>സദാചാരം : കേരളത്തിന്റെ തനത് കല</title><link>http://marjaaran.blogspot.com/2010/07/blog-post.html</link><category>കേരളത്തിന്റെ  കല</category><author>manilalbodhi@gmail.com (മാ ര്‍ ... ജാ ര ന്‍)</author><pubDate>Sun, 19 Sep 2010 06:10:32 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-1585964296446659194.post-7351520012877519043</guid><description>&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കേരളം എന്തിലും മുന്നില്‍ നില്‍ക്കും!&lt;br /&gt;സാക്ഷരതയില്‍ /നിരക്ഷരതയില്‍,ആരോഗ്യത്തില്‍ / അസുഖങ്ങളില്‍, ബഹുമാനിക്കുന്നതില്‍/അപമാനിക്കുന്നതില്‍ മതേതരത്വത്തില്‍/വര്‍ഗ്ഗീയതയില്‍ അത്മാര്‍ത്ഥതയില്‍/അഴിമതിയില്‍‍........&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;ഇപ്പോള്‍ സദാചാരമാണ് ജനകീയമായ കലാപരിപാടി.ഭാവിയില്‍ ടൂറിസ്റ്റുകള്‍ കേരളത്തില്‍ വരുന്നത് കേരളത്തിലെ തനത് കലാരുപമായ സദാചാര കല അസ്വദിക്കാന്‍ ആയിരിക്കും.ഇത്തരമൊരു പ്രാകൃത കലാരൂപം ആധുനിക മനുഷ്യന്‍ ജീവിക്കുന്ന മറ്റൊരു സമൂഹത്തിലും കാണാന്‍ കഴിഞ്ഞെന്നുവരില്ല,ഭാവിയില്‍.ഈ കല നിലനിർത്താൻ നമ്മൾ കേരളീയർ ഓരോരുത്തരും രാപകലിലില്ലാതെ മെനക്കെട്ട് പ്രവർത്തിക്കുന്നുമുണ്ട്.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;ഏതെങ്കിലും പെണ്ണുമായി ഏതെങ്കിലും ഒരുത്തന്റെ മമത പരദൂഷണമാക്കി ആഘോഷിക്കുക പണ്ടൊക്കെ നാട്ടിന്‍പുറങ്ങളിൽ മാത്രം കണ്ടുവരുന്ന വിനോദം ആയിരുന്നു.മറ്റൊന്നും ഇല്ലാത്തതിനാലായിരുന്നു അത്.&lt;br /&gt;&lt;br /&gt;ക്രിക്കറ്റും ബ്രോയിലർ ചിക്കനും മൊബൈൽ ഫോണും ഇന്റര്‍നെറ്റും മറ്റും എല്ലായിടത്തും എത്തി നേരംപോക്കിന് സംഗതികൾ തടഞ്ഞതോടെ അവരീ കലാരൂപത്തെ തള്ളി.തികച്ചും ഗ്രാമീണമായ ഈ കലാരൂപം ഇന്ന് നാഗരികമനുഷ്യന്റെ പ്രധാനവിനോദമായി വികസിച്ചിരിക്കുന്നു.പുരോഗമന രാഷ്ടീയക്കാര്‍,അന്നത്തെ അരിക്ക് ഗതിയില്ലാതെ അന്യന്റെ മടിശ്ശീല ലക്ഷ്യമാക്കി ഭിക്ഷാംദേഹികളെ പോലെ തേരാപാരാ ഗതിയില്ലാക്യാമറയും തൂക്കി നടക്കുന്ന ചാനല്‍ പ്രതിഭകള്‍,സാംസ്കാരിക പ്രബുദ്ധര്‍,പത്രപ്രവര്‍ത്തകര്‍ എന്നിവരൊക്കെ ഇന്ന് ആണും പെണ്ണും നേരില്‍ക്കണ്ടാല്‍ നടക്കാൻ സാധ്യതയുള്ള ഒരു കാര്യത്തെ കുറിച്ച് മാത്രം ആലോചിച്ച് തലപുണ്ണാക്കുന്നു,ക്യാമറ ചൂടാക്കുന്നു,പേന കുടയുന്നു.&lt;br /&gt;&lt;br /&gt;ഈയിടെ ഇത്തരം സ്വഭാവമുള്ള ഒരു കേസിന്റെ വിചാരണ സമയത്ത് ഹൈക്കോടതിയിലെ ജഡ്ജി ചോദിച്ചു:എന്തിനാണ് മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഒളിഞ്ഞു നോക്കാന്‍ പോകുന്നത്.(ബൂര്‍ഷ്വാ കോടതികള്‍ തുലയട്ടെ !എന്ന് ഞങ്ങൾ മുദ്രവാക്യം വിളിക്കും.)ഈ കാര്യത്തിലെങ്കിലും കീറച്ചാക്കുപോലെ ചിന്തയുള്ള ഇവിടുത്തെ രാഷ്ട്രീയക്കാരേക്കാൾ എത്രയോ മുന്നിലാണ്.&lt;br /&gt;&lt;br /&gt;സ്ത്രീപുരുഷ സംസർഗ്ഗങ്ങളെ ലോകത്തെ വിഴുങ്ങുന്ന മഹാകാര്യമെന്ന് കൂകിവിളിച്ച് ഇവർ സാമൂഹിക ജീവിതത്തെ അശ്ലീലമാക്കുന്നു.എന്നിട്ട് ഈ അഴുകിയ ചിന്ത സമൂഹത്തിന്റേതെന്ന് വരുത്തിത്തീര്‍ത്ത് സ്വയം കൈകഴുകുന്നു.(എന്തും തലയില്‍ വെക്കാന്‍ ഒരു സമൂഹം ഉണ്ടായത് നന്നായി.ഈ സമൂഹം ഒരൊറ്റ മനുഷ്യനാണെങ്കില്‍ അയാളെ പ്രബുദ്ധവല്‍ക്കരിച്ച് കഴുത എന്ന സംജ്ഞയില്‍ നിന്നും മോചിപ്പിച്ച് നേതാക്കളെ അട്ടത്ത് കേറ്റാമായിരുന്നു)&lt;br /&gt;&lt;br /&gt;എന്തെങ്കിലും പുതിയ കാര്യങ്ങൾ ചിന്തിച്ചും കടലയും കൊറിച്ചും മുന്നോട്ടുപോകുന്ന സമൂഹത്തെ പിറകോട്ടു പിടിച്ചു വലിച്ച് &lt;span style="font-weight: bold; font-style: italic;"&gt;എവിടെക്കാ‍ ഇത്ര ധൃതി പിടിച്ച്,അവിടെ നിൽ&lt;/span&gt; എന്നു മാധ്യമങ്ങളും രാഷ്ട്രീയക്കാരും മറ്റും പറയുന്നു.മാധ്യമ ധര്‍മ്മം മഹത്തരമാകുന്നത് ഇവിടെയാണ്.സമൂഹത്തിന്റെ മുന്നോട്ടേക്കുള്ള പ്രയാണത്തെ തടഞ്ഞുനിര്‍ത്തുന്നതിൽ.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;span style="font-weight: bold; font-style: italic;"&gt;ഓ! ചാനലിലും പത്രത്തിലുമൊക്കെ വന്നതല്ലെ,രാഷ്ട്രീയക്കാര്‍ വിളമ്പിയതല്ലെ,എന്തെങ്കിലും ഇല്ലാണ്ടിരിക്ക്വോ&lt;/span&gt; എന്ന് പാവം നാട്ടുകാര്‍ വിധേയരാവുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇത് നമ്മുടെ ചുറ്റുവട്ടത്തും പരിശീലിക്കവുന്ന ഒരു കലാപരിപാടിയാണല്ലോ എന്നും അവരും ആലോചിക്കുന്നു.കണ്ണുകള്‍ കൂര്‍പ്പിച്ച് അവരും ചുറ്റുപാടും ഒന്നു പരതുന്നു.ആണും പെണ്ണും കുശൂകുശുക്കുന്നത് എവിടെനിന്നെങ്കിലും കേള്‍ക്കുന്നുണ്ടൊ............?&lt;br /&gt;പത്രങ്ങളും ചാനലും പാർട്ടിക്കാരും കൂടെയുണ്ടെങ്കിൽ പിന്നെന്ത് ചെയ്തുകൂടാ‍....! &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;(എവിടെ ഉണ്ണിത്താൻ,എവിടെ അബ്ദുള്ളക്കുട്ടി,എവിടെ സക്കറിയാ.......)&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;ചൊറിയും കുത്തിയിരിക്കുമ്പോള്‍ കിട്ടുന്ന ഹര്‍ത്താല്‍ പോലെ ഇതും ആഘോഷിച്ചു കളയാം എന്ന് ചുമ്മതങ്ങു തീരുമാനിക്കുന്നു.പത്രങ്ങളും ചാനലുകളും വിളമ്പിയ മണ്ടത്തരങ്ങളുടെ പേരില്‍ ഓരോ ടിമിന്റെയും കൂടെ നിന്ന് ഇളിഭ്യരാ‍യ ഫുട്ബാള്‍ ഫാന്‍സുകാരെപ്പോലെയാണ് പാവം മനുഷ്യര്‍.&lt;br /&gt;&lt;br /&gt;പൈഡ് പൈപ്പറെ പോലെ മാധ്യമങ്ങള്‍ കുഴലൂതുന്നു.എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ പോലെ അവരുടെ വാലിൽ തൂങ്ങി സമൂഹം അപമാനിതരാവുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇതൊക്കെ നമ്മെ നയിക്കുന്നത് തുറസ്സിലേക്കല്ല,പൈഡ് പൈപ്പറെപ്പോലെ ഇരുട്ടിലേക്ക് നയിക്കുന്നവരാണ് നമുക്കു മുന്നില്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;അബ്ദുള്ളക്കുട്ടി എന്ന എം.എല്‍.എ. കേരള സമൂഹത്തില്‍ ജീവിക്കുന്ന ഒരു മനുഷ്യനാണ്.ഒരു ലെഫ്റ്റ് എന്ന് സ്വയം കരുതുന്ന എന്നെപ്പോലെ അയാള്‍ക്കും ഈ ഭൂമുഖത്ത് അവകാശമുണ്ട്.തിരുവനന്തപുരത്തെ ബോറില്‍(നിയമ സഭ,പുറമെ നിന്ന് കാണുന്നവർക്ക് തമാശയാണെങ്കിലും) നിന്ന് രക്ഷപ്പെടാന്‍ ഒന്ന് പൊന്മുടിക്കോ മറ്റൊ കറങ്ങാ‍ന്‍ തീരുമാനിച്ചത് അങ്ങിനെയിരിക്കും.എങ്ങിനെയായാലും അത് അയാളുടെ കാര്യം.ഇക്കാര്യത്തിനു നിയമസഭയില്‍ സിക്ക് ലീവോ ചാനലുകളില്‍ നിന്ന് മാറ്റേണിറ്റി ലീവോ തേടേണ്ടതില്ല.&lt;br /&gt;&lt;br /&gt;സഞ്ചരിക്കാൻ ഒരു റോഡ് വേണം,റോഡാവുമ്പോൾ വാഹനത്തിന് പിന്നിലോ മുന്നിലോ പല വാഹനങ്ങളും ഉണ്ടായെന്നിരിക്കും.അതില്‍ സ്വാഭാവികമായും സ്ത്രീകളും(സ്ത്രീകള്‍ എന്ന് കേള്‍ക്കുമ്പോഴെ ഹാലിളകുന്ന സ്വഭാവം എവിടെ നിന്നായിരിക്കും ഉല്‍ഭവിച്ചത്,സ്ത്രീ എന്നു മുതലാണ് കളിക്കുന്നവരുടെ തുരുപ്പു ശീട്ടായി മാറിയത്) ഉണ്ടായിരിക്കും.&lt;br /&gt;&lt;br /&gt;പിന്നാലെ വന്ന വാഹനത്തില്‍ സഞ്ചരിച്ച കുടുംബത്തിലെ സ്ത്രീകളുമായി ബന്ധപ്പെടുത്തി കഥകള്‍ മെനയുക.ഇതേത് സ്ഥലമാ.........സര്‍.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;ചാനലുകളില്‍ സ്ക്രോളിംഗ്,ചര്‍ച്ച,പത്രത്തില്‍ വെണ്ടക്ക,നിയമ സഭയില്‍ സബ്മിഷന്‍...ഇതെന്താണ് സര്‍............&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;ഈ നൂറ്റാ‍ണ്ട് ഏതെന്ന് നോക്കാന്‍ കലണ്ടര്‍ പരതിപ്പോകും നമ്മള്‍.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;സക്കറിയ,ഉണ്ണിത്താന്‍,അബ്ദുള്ളക്കുട്ടി,പിന്നെ പേരില്ലാത്ത പലരും...........&lt;br /&gt;......സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റം തുടരുന്നു.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;നമ്മള്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്.&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;സദാചാരസംരക്ഷണത്തില്‍,തെമ്മാടിത്തത്തില്‍.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മനുസ്മൃതിയിലേക്കും സതിയിലേക്കും ഉള്ള അകലം എത്ര?&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;പെന്‍ഷന്‍ കാരുടെയും വയസ്സന്മാരുടെയും സംസ്ഥാനമായി കേരളം മാറുന്നുവെന്ന് വിവരമുള്ള മന്ത്രിമാര്‍ പറഞ്ഞതിന്റെ ഗുട്ടന്‍സ് ഇപ്പോളാണ് പുടികിട്ടിയത്.പ്രണയാതുരമായ മനസ്സുകള്‍ യൌവ്വനത്തിന്റെ ഊര്‍ജ്ജസ്വലതക്കൊപ്പം പോകുന്ന സഹസഞ്ചാരികളാണ്.(സഞ്ചരിക്കാത്ത പിശുക്കന്മാരും ഇല്ലാതില്ല).അതിന് പറ്റിയതല്ല സദാചാര കേരളത്തിന്റെ മൈക്രോസ്കോപ്പ് മനസ്സ്.കിട്ടിയ വണ്ടിക്ക്,അല്ലെങ്കില്‍ കള്ളവണ്ടിക്ക് കേരളത്തെ പിന്തള്ളുകയായിരിക്കും ഇവരൊക്കെ.(യാത്രക്ക് സ്കോപ്പില്ലാത്ത പ്രണയാതുരരായ പാവം മനുഷ്യര്‍ ക്ഷമിക്കുക).&lt;br /&gt;&lt;br /&gt;ആധുനികരായ ചെറുപ്പക്കാര്‍ പ്രാകൃതമായ ഈ സദാചാരകേരളത്തില്‍ ജീവിക്കണൊ, സര്‍.&lt;br /&gt;&lt;br /&gt;അത്രക്ക് മോശമായി വരികയാണ് സർ, നമ്മുടെ കേരളം&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;അടുത്ത വീട്ടില്‍/ഫ്ലാറ്റില്‍ സ്ത്രീകള്‍ ഉണ്ടെങ്കില്‍ സൂക്ഷിക്കണം. നിങ്ങളെ സാമൂഹ്യവിരുദ്ധര്‍ ആയി ചിത്രീകരിക്കാനുള്ള അവകാശമുണ്ട് ഈ സദാചാരകേരളത്തിന്.എൻ കൌണ്ടറിൽ തീവ്രവാദികളെ കൊലചെയ്യുന്നതുപോലെ, കമിതാക്കളും ഇങ്ങിനെ കൊലചെയ്യപ്പെടുന്ന കാലവും വിദൂരമല്ല ഇവിടെ.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;ഏതു നിമിഷവും പത്രങ്ങളില്‍, ചാനലുകളില്‍ ഏതൊരു മനുഷ്യനും സ്ത്രീ സാമീപ്യത്തിന്റെ പേരില്‍ “ബഹുമാന്യരാവാനുള്ള“ സാധ്യത ഇന്ന് കേരളത്തില്‍ ഉണ്ട്. സര്‍,ഇനി പറയൂ ഇത് ദൈവത്തിന്റെ നാടു തന്നെ?&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;തന്നെ!&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;ലോക ഫുട്ബാളില്‍ പോലും ഒന്നു ഗോളടിക്കണം മാധ്യമങ്ങളില്‍ നിറയാന്‍.ഇവിടെ ഒന്നും ചെയ്യാതിരുന്നാല്‍ പോലും നിങ്ങള്‍ക്ക് പത്രത്തില്‍ നിറയാം.ആരെങ്കിലും ഒരു ഊച്ചാളി വിചാരിച്ചാല്‍ മതി, നിങ്ങള്‍ എഴുത്തിലും ദൃശ്യത്തിലും നിറയും.കല്ലെറിയാൻ ഒരു ഭാരത സ്ത്രീ ഉണ്ടാവുകയും വേണം.&lt;br /&gt;&lt;br /&gt;മാനുഷികതയും പരസ്പരമായ മമതകളും അഭിനിവേശങ്ങളും ജനാധിപത്യത്തിന്റെ യൌവ്വനമായിരിക്കണം.സ്ത്രീപുരുഷബന്ധങ്ങള്‍ അതിന്റെ പൂക്കാലവും ആയിത്തീരണം&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;.കേരളത്തിലെ എല്ലാ രാഷ്ട്രീയപക്ഷങ്ങളും ലവ് ജിഹാദുകാരും(ഉണ്ടെങ്കില്‍)ഒളിനോട്ടക്കാരായ സദാചാരികളെപ്പോലെയാണ്.നേരില്‍ കണ്ടാല്‍ &lt;em&gt;&lt;strong&gt;ഷൂട്ട് അറ്റ് സൈറ്റ്&lt;/strong&gt;&lt;/em&gt; അല്ലെങ്കില്‍ ഈ വക പ്രാകൃതലീലകള്‍‍.ലൈംഗിക ദാരിദ്ര്യവും വൈകൃതങ്ങളും പുരുഷദൌബ്ബല്യങ്ങളും താത്രിക്കുട്ടി മുതലിങ്ങോട്ട് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്............പുരുഷന്മാരുടെ സ്വന്തം നാട്ടില്‍ അതിന്റെ കഥകള്‍ തുടരുന്നു.&lt;br /&gt;&lt;br /&gt;കള്ളന്മാരെ കണ്ടെത്താന്‍ എറ്റവും മിടുക്ക് കള്ളന്മാര്‍/പോലീസുകാര്‍ക്കാണ്.&lt;br /&gt;നീ...........അല്ല നീ............. എന്നു പരസ്പരം കൈ ചൂണ്ടുന്ന സദാചാര സമൂഹമായി നമ്മള്‍ താഴ്ന്നു പൊയ്ക്കൊണ്ടിരിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(0, 153, 0);"&gt;പ്രണയങ്ങള്‍, സ്തീപുരുഷ സൌഹൃദങ്ങള്‍, ഒന്നായ് നിറയുന്ന ലൈംഗീകത‍..... ഒരു പാക്കറ്റ് പാല്‍ വാങ്ങി ഉള്ളിലേക്കും പുറത്തേക്കും വലിച്ചെറിയുന്നത്ര പ്രകൃതിക്ക് ദോഷം ചെയ്യുന്നില്ല.&lt;/span&gt;&lt;br /&gt;&lt;span style="color: rgb(0, 153, 0);"&gt;ഭൂമിയുടെ മന്ദഹാസങ്ങളിലൊന്നും അതാണ്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;പിന്‍ കുറിപ്പ:&lt;span style="color: rgb(102, 102, 102); font-style: italic;"&gt;സ്വന്തം വീട്ടുവളപ്പില്‍ ആരോ ഉപേക്ഷിച്ചു പോയ ചാരായം വാറ്റ് സാമഗ്രികള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് പ്രതിയായി കോടതിയില്‍ ഹാജരാക്കപ്പെട്ട ആൾ ജഡ്ജിക്കുമുമ്പാകെ ഇങ്ങനെ അപേക്ഷിച്ചുവത്രെ : സര്‍.സര്‍..... നീതി പീഠത്തിനു ദയവുണ്ടായി ബലാത്സംഗത്തിനു കൂടി എന്റെ പേരില്‍ കേസ്സെടുക്കണം.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span style="color: rgb(102, 102, 102);"&gt;&lt;span style="font-size:130%;"&gt;അതിനുള്ള സാമഗ്രിയും എന്റെ പക്കലുണ്ട്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="color: rgb(102, 102, 102);"&gt;&lt;/span&gt;&lt;div style="color: rgb(102, 102, 102); font-style: italic;"&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;മ്യാവൂ ! മ്യാവൂ !&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1585964296446659194-7351520012877519043?l=marjaaran.blogspot.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-09-19T06:10:32.493-07:00</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">15</thr:total></item><item><title>മയ്യഴി:മുകുന്ദന്റേയൊ ദാസന്റെയോ</title><link>http://marjaaran.blogspot.com/2010/06/blog-post_24.html</link><category>മുകുന്ദന്റെ ദാസി</category><author>manilalbodhi@gmail.com (മാ ര്‍ ... ജാ ര ന്‍)</author><pubDate>Sun, 19 Sep 2010 06:10:59 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-1585964296446659194.post-3332625197058000866</guid><description>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_NNPqUTYE154/TCW0wsifNuI/AAAAAAAAAYM/SAuCOTMj_hU/s1600/cheenaval.jpg"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 160px; height: 120px;" src="http://1.bp.blogspot.com/_NNPqUTYE154/TCW0wsifNuI/AAAAAAAAAYM/SAuCOTMj_hU/s400/cheenaval.jpg" alt="" id="BLOGGER_PHOTO_ID_5486990469703349986" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മാഹി എന്നു കേള്‍ക്കുമ്പോള്‍ തന്നെ ലഹരിദായകമായ ഒരോര്‍മ്മയില്‍ അച്ചാറിലോ എരിവിലോ കൈമുക്കുന്ന മദ്യമ സുഹൃത്തുക്കളുണ്ട്.എരിവു കൂടിപ്പോയതു പോലെ മുഖം ചുളിക്കുന്ന  മദ്യവിരുദ്ധരായ സോ കോള്‍ഡ് സദാചാരികളേയും അറിയാം.   മയ്യഴിമാതാവിനെ നോക്കി കുരിശുവരക്കുന്ന പഴയതും പുതിയതുമാ പൈതങ്ങളുമുണ്ട്.നാഷണല്‍ പെര്‍മിറ്റ് വണ്ടികള്‍ മാഹി വഴി മാത്രമേ പോകു.യാത്രയെ സുരക്ഷിതമാക്കുന്ന രണ്ടും അവിടെ കിട്ടും,&lt;br /&gt;മാതാവിന്റെ കൃപയും മദ്യത്തിന്റെ കിക്കും.&lt;br /&gt;&lt;br /&gt;മുകുന്ദനേയും മുകുന്ദന്റെ നോവലായ&lt;span style="font-style: italic; color: rgb(255, 0, 0);"&gt; മയ്യഴിപ്പുഴയിലെ തീരങ്ങളി&lt;/span&gt;ലെ ലെസ്ലിസായ്‌വിനേയും കൊറമ്പിയമ്മയേയും ചന്ദ്രിയേയും ഗിരിജയേയുമൊക്കെ ഓര്‍ക്കുന്ന വായനക്കാരുടെ നീണ്ട നിരതന്നെയുണ്ട്.പാതാറിലേക്ക് കണ്ണ് പാറിക്കുന്ന കാല്പനികരുണ്ട്,&lt;span style="font-style: italic;"&gt;&lt;br /&gt;‘കൊറമ്പിയമ്മെ ച്ചിരി പൊടി താ&lt;/span&gt;’എന്ന   ലെസ്ലിസായ്‌വിന്റെ കാതരമായ വര്‍ത്തമാനത്തിന്  കുതിര വണ്ടിയുടെ മണികിലുക്കം കാതോര്‍ക്കുന്ന കൊറമ്പിയമ്മയെപ്പോലെ ആതുരമായി കാത്തിരിക്കുന്നവരും ഉണ്ട്.&lt;br /&gt;&lt;br /&gt;ചന്ദ്രികയെ കിട്ടിയിരുന്നെങ്കില്‍ ഒന്നു കണ്ണിറുക്കാമെന്നും പ്രണയം തകരുമ്പോള്‍ രണ്ടെണ്ണം വിട്ട് മാഹിപ്പാലത്തില്‍ നിന്നും വെള്ളിയാംകല്ലിലേക്ക്  നോക്കി തുമ്പികളുടെ കുച്ചിപ്പുടി കാണാമെന്നും മോഹിച്ച കാല്പനികന്മാരും എണ്ണത്തില്‍ കുറവായിരുന്നില്ല..........അങ്ങിനെയങ്ങിനെ പോകുന്ന മയ്യഴി ചീന്തുകള്‍.മുകുന്ദേട്ടന്‍ പറ്റിച്ച ഓരോ പണികള്....&lt;br /&gt;&lt;br /&gt;&lt;br /&gt;‘കുരിശിന്റെ വഴി’  കേസുകെട്ടുമായി വിയ്യൂര്‍  രണ്ടുനാള്‍ ജയിലില്‍  കഴിഞ്ഞപ്പോള്‍ ജോലിയുമായി ബന്ധപ്പെട്ട കഥകള്‍ പറയുന്നതിനിടയില്‍ പോലീസുമായുള്ള ഒളിച്ചുകളിയില്‍ മാഹിപ്പുഴ(പുഴയില്‍ ചാടി രക്ഷപ്പെട്ട)രക്ഷപ്പെടുത്തിയ പിക് പോക്കറ്റ്  ദോസ്തിന്റെ കഥയും  കേട്ടു.(എന്റെ ജയില്‍ ഡയറിയില്‍ അത് വിശദമായി പ്രതിപാദിക്കുന്നതാണ്)&lt;br /&gt;&lt;br /&gt;&lt;br /&gt;റോമില്‍ നിന്നും വരുന്നവരോട് കൊന്തകള്‍ ആവശ്യപ്പെടുന്ന വിശ്വാസികളെപ്പോലെയാണ് മാഹിയില്‍ പോകുന്നവരോട്  മദ്യാനുഭാവികള്‍ കുപ്പിയാവശ്യപ്പെടുക.&lt;br /&gt;&lt;br /&gt;എത്രയെത്ര മാഹികള്‍.&lt;br /&gt;അങ്ങിനെയങ്ങിനെ പലരുടേയും പലതരം മഹിമയാണ് മാഹി.&lt;br /&gt;ഒരു പക്ഷെ മാഹിക്കാരുടെ മാഹി മറ്റൊന്നായിരിക്കും.കേരള ഗ്രാമം പോലെ ഒന്ന്.ദാസന്റെ പെങ്ങള്‍ ഗിരിജയേ അച്ചുവും അച്ചുവിന്റെ പെങ്ങളെ മൊയ്തീനും പ്രേമിച്ചും അല്ലാതെയും സകുടുംബമായി സന്തോഷിച്ചും കുടുംബമായി കലഹിച്ചും കടിച്ചുകീറിയും ജീവിക്കാന്‍ ഇടമുള്ള  ഒരു തനി നാടന്‍ വില്ലേജ്.നിലവിലുള്ള ലിക്വര്‍ ജിഹാദ് പോലെ ഭാവി പ്രതീക്ഷയായ  ലവ് ജിഹാദിനും വമ്പിച്ച സാധ്യതയുള്ള ഒരിടം.&lt;br /&gt;&lt;br /&gt;&lt;br /&gt;‘മയ്യഴിപ്പുഴ’ വായിച്ച് ഒരുനാള്‍ ഈയുള്ളവനും പുറപ്പെട്ടു പോകുന്നു മാഹിയിലേക്ക്.കോവിലനേയും മാധവിക്കുട്ടിയേയും സി.വി.ശ്രീരാമനേയും ഇടശ്ശേരിയേയും കക്കാടിനേയും ബഷീറിനേയും  പട്ടത്തുവിളയേയും ഉറൂബിനേയും എം.ടി.യേയും&lt;br /&gt;എന്‍.പി.മുഹമ്മദിനേയും തിക്കൊടിയനേയും യു.എ.ഖാദറിനേയും പി.വത്സലയേയും വൈലോപ്പിള്ളിയേയും അവരവരുടെ സ്ഥലങ്ങളില്‍ പിന്നിട്ടാണ്  മയ്യഴിലേക്കുള്ള കുതിപ്പ്.&lt;br /&gt;&lt;br /&gt;&lt;br /&gt;ഇന്നാണെങ്കില്‍ മഹേഷ് മംഗലാട്ടിനോട്  ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാമായിരുന്നു,യാത്രയും അനുബന്ധസേവയും ഒഴിവാക്കാമായിരുന്നു.&lt;br /&gt;പത്തിരുപത്തിയഞ്ചാണ്ടിനുമുമ്പുള്ള സംഗതിയല്ലെ.&lt;br /&gt;&lt;br /&gt;സാഹിത്യം വായിച്ച് വയലന്റാവുന്ന  പ്രായത്തില്‍ എന്തും സംഭവിക്കും.മലയാളികള്‍ വര്‍ഷങ്ങളായി കണ്ടു വരുന്ന ഒരു മാറാരോഗമാണത്,കരപ്പന്‍ വരട്ടുചൊറി  എന്നിവ പോലെ.(പട്ടിയുടെ വാലിനു തീപിടിച്ചതു പോലെ   ജീവിതാന്ത്യം വരെ  സാഹിത്യം ക്വോട്ട് ചെയ്തു ജീവിക്കുന്ന രോഗികളെ വെറുതെ വിടുക)&lt;br /&gt;അതെന്തായാലും ചന്ദ്രികയും ഗിരിജയും കൊറമ്പിയമ്മയും ദാസനുമൊക്കെ തലക്കകത്തെ പത്തു സെന്റില്‍ കുടിയേറി നമ്മള്‍ നമ്മിളില്‍ നിന്നും പുറത്താക്കപ്പെടുന്ന കാലമായിരുന്നു അത്.&lt;br /&gt;&lt;br /&gt;&lt;br /&gt;എം.ടിയുടെ മഞ്ഞ് വായിച്ചു നോക്കി,മയ്യഴി ഉരുകിയില്ല.വി കെ എന്നിന്റെ പയ്യന്‍സ് വായിച്ചു നോക്കി,നര്‍മ്മത്തിനുമുകളില്‍ മയ്യഴി പൊങ്ങിക്കിടന്നു, ഉറൂബിന്റെ സുന്ദരന്മാരും സുന്ദരിമാരേയും കണ്ടു,മനുഷ്യത്വത്തിനും മേലെ മയ്യഴി തെളിഞ്ഞു കിടന്നു.കവിതകള്‍ പലതും കഴിച്ചുനോക്കി,കുലുക്കമില്ല  മയ്യഴിക്ക്.സിനിമയില്‍ മുഴുകി നോക്കി.കണ്ട ചിത്രങ്ങളേക്കാള്‍ മനോഹരം കാണാത്തത് എന്ന മട്ടില്‍ മയ്യഴി കൂടുതല്‍ വര്‍ണ്ണാഭമായി.&lt;br /&gt;&lt;br /&gt;&lt;span style="font-style: italic;"&gt;എന്നിട്ടും പോയില്ല ചോണനുറുമ്പ്&lt;/span&gt; ....&lt;br /&gt;എന്നു പാടിയ ബാല്യം  പോലെ പാതാറും മയ്യഴിയും വെള്ളിയാങ്കല്ലും ദാസനും ചന്ദ്രിയും.....&lt;br /&gt;അങ്ങിനെയാണ് സാഹിത്യച്ചൊറി മാറ്റാന്‍ മറുമരുന്നിന് മയ്യഴിലെത്തുന്നത്.ചൊറിക്ക് ജാ‍ലിംലോഷന്‍ കണ്ടുപിടിച്ച കാലമായിരുന്നു അത്.സാഹിത്യച്ചൊറി തുടര്‍ന്നു.&lt;br /&gt;എന്തിനും എതിനും  മരുന്നുണ്ടല്ലോ മയ്യഴിയില്‍.കുമാരന്‍ മാസ്റ്ററെ ഒന്നു പേടിക്കണമെന്നുമാത്രം.&lt;br /&gt;&lt;br /&gt;&lt;br /&gt;അന്ന് കേരളത്തില്‍ നിന്നും വ്യത്യസ്തമായൊരിടമായിരുന്നു മയ്യഴി.നിരനിരയായ മദ്യക്കടകള്‍ മയ്യഴി ഗാന്ധിയായ കുമാരന്‍ മാസ്റ്ററുടെ കണ്ണുനിറച്ചെങ്കില്‍ നമ്മുടെ കരളാണ് നിറക്കുക.ഇന്നത്തെ കേരളത്തിലെ ബിവറേജിന് മുന്നിലെ ക്യൂ പോലെ.കൊറമ്പിയമ്മയേയും കണാരേട്ടനേയും ദാസനെയും ഗിരിജയേയും ലെസ്ലി സായ്‌വിനേയും ചന്ദ്രിയേയും അച്ചുവിനേയും കണ്ടില്ല, നിഴല്‍ പോലും.&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരു ബ്രാണ്ടിഷോപ്പ് വഴി    കടലിനെ ലക്ഷ്യമാക്കി നടന്നു.&lt;br /&gt;&lt;br /&gt;മനുഷ്യര്‍ മലയാളികള്‍ തന്നെ,പ്രണയത്തിന്റെയും തമ്മിലടിയുടേയും ഭാഷ മലയാളം തന്നെ,വണ്ടി ഓട്ടോറിക്ഷയും.പോലീസ് വേഷം മാത്രം ഇവിടെ വ്യത്യസ്തമാണ്. അവരുടെ ഭാഷ എല്ലായിടത്തുമെന്ന പോലെ  തെറി തന്നെ,ആശ്വാസം.&lt;br /&gt;&lt;br /&gt;പൊതു നിരത്തില്‍ പുരുഷന്മാര്‍ മദ്യത്തിലും സ്ത്രീകള്‍ സ്വന്തം കാലിലും നടക്കുന്നു.അങ്ങിനെ തനി നാടന്‍ കേരളഗ്രാമം പോലെ ഒന്ന്.  പാര്‍ക്കിലെ സിമന്റ് ബഞ്ചില്‍ ഇരുന്ന് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ജീവിച്ചു മരിച്ച കഥാപാത്രങ്ങളെ ഓര്‍ത്തു, മരിക്കാത്ത ആരെങ്കിലുമുണ്ടെങ്കില്‍ കാണാനാഗ്രഹിച്ചു. അടങ്ങാത്ത കഥാപാത്ര ചിന്തകളുമായി ഇരിക്കുമ്പോള്‍ ഒരു താടിക്കാരന്‍ അമ്പതമ്പത്തഞ്ച് വയസ്സില്‍ സഞ്ചരിച്ച് എന്റെ അടുത്തെത്തി.&lt;br /&gt;&lt;br /&gt;ആദ്യം  ചിരി.അഥിതിയുടെ സ്നേഹം പോലെ.ഞാനും  സഞ്ചാരിയുടെ ചിരി മടക്കി.ആള്‍ എന്നോട് അടുത്തു കൂടുകയാണ്.എനിക്കും ഉത്സാഹം.അങ്ങോട്ട് പോകാതെ ഇങ്ങോട്ടു വരുന്ന സൌഹൃദങ്ങള്‍ എന്നും താല്പര്യമായിരുന്നു.അയാള്‍ അവിടെ വരുന്ന കേരള മദ്യപാനികളെക്കുറിച്ചും സമൂഹത്തിന്റെ മൂല്യച്യുതിയെക്കുറിച്ചും മയ്യഴി മാതാവിന്റെ  അത്ഭുത സിദ്ധിയെക്കുറിച്ചും പെറുക്കിവെച്ച വാക്കുകള്‍ കൊണ്ട് ഭംഗിയില്‍ സംസാരിച്ചു.&lt;br /&gt;&lt;br /&gt;സ്വഭാവികമായും മുകുന്ദനിലുമെത്തി കാര്യങ്ങള്‍.മുകുന്ദനില്ലെങ്കില്‍ മാഹിയില്ല,ടാഗോറില്ലെങ്കില്‍ ബംഗാള്‍ ഇല്ലാത്തതുപോലെ.(ബംഗാളിന് ഈ നിലയില്‍ നില്‍ക്കാന്‍   മമതയും കമ്യൂണിസവും വേണ്ടതില്ല)&lt;br /&gt;മുകുന്ദന്‍ വഴിതെറ്റിച്ച കേരളത്തിലെ ചെറുബാല്യക്കാരെപ്പറ്റിയും  ഈ മനുഷ്യന്‍ സംസാരിച്ചു.പേരു പറയുകയോ ഞാന്‍ ചോദിക്കുകയോ ചെയ്തില്ല.എന്റെ പേരും പുറത്തേടുക്കേണ്ടിവന്നില്ല.&lt;br /&gt;സംസാരം ഒടുവില്‍ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എത്തി,ഞങ്ങള്‍ അവിടെയിരുന്ന് സ്വല്പം കാറ്റുകൊണ്ടു.&lt;br /&gt;&lt;br /&gt;&lt;br /&gt;എന്റെ യാത്രക്കൊരു ലക്ഷ്യമുണ്ടെന്നും അത് നടത്താതെ മടങ്ങുന്നത് മാഹിയില്‍ പോയി മദ്യപിക്കാതെ വരുന്നതിനു തുല്യമാണെന്നും എനിക്കറിയാമായിരുന്നു.ഞാന്‍ അടക്കി വെച്ച  ചോദ്യം അയാളോട് ചോദിച്ചു.&lt;br /&gt;&lt;br /&gt;&lt;span style="font-style: italic;"&gt;“ദാസനും ചന്ദ്രിയും ലെസ്ലിസായ്‌വുമൊക്കെ ശരിക്കും മാഹിയില്‍ ജനിച്ച് തിന്നും കുടിച്ചും സ്നേഹിച്ചും വിദ്വേഷിച്ചും അര്‍മാദിച്ചും ജീവിച്ച മനുഷ്യനായിരുന്നോ?”&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അയാള്‍ ഒന്നു മുരണ്ട് തൊണ്ട ശരിയാക്കി താടി ഉഴിഞ്ഞ് പുഴയിലേക്ക് ചാഞ്ഞ മരത്തിന്റെ വിടവിലൂടെ വെള്ളിയാങ്കല്ലിലേക്കെന്ന പോലെ   നോക്കി,  പതുക്കെ എന്റെ നേരേ തിരിഞ്ഞു.സാഹിത്യം സാഹിത്യം എന്നൊക്കെ പറഞ്ഞു നടക്കുന്ന മരമണ്ടനാണ്  മുന്നിലിരിക്കുന്നതെന്ന ഭാവം ആ നോട്ടത്തില്‍ ഉണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;പിന്നെ ഒരു ബി.എ.ഫിലോസഫറുടെ കനത്തോടെ പറഞ്ഞു.മൊഴിഞ്ഞു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി.&lt;br /&gt;&lt;br /&gt;&lt;span style="font-style: italic;"&gt;“മോനെ മറ്റുള്ളവരുടെ കാര്യം എനിക്കറിഞ്ഞൂടാ...........പക്ഷെ മുകുന്ദന്‍ എഴുതിയ ദാസന്‍ ഞാനാണ് ‍.അതെല്ലാം എന്നെപ്പറ്റിയാണ്.”&lt;/span&gt;&lt;br /&gt;&lt;br /&gt;എനിക്ക് സമനില തെറ്റി,കുടിച്ച കള്ളത്രയും അത്ഭുതമായി പുറത്തേക്ക് തള്ളി.ഇത്രക്ക് ഞാന്‍ പ്രതീക്ഷിച്ചതല്ല മാഹിക്ക് പുറപ്പെടുമ്പോള്‍.അധികമാരും അറിയാത്ത ഒരു സത്യം ഇതാ ഞാന്‍ കണ്ടെത്തിയിരിക്കുന്നു.ഒരു പത്രപ്രവര്‍ത്തകന്റെ സ്വാര്‍ത്ഥതയോടെ ഞാന്‍ ചുറ്റും നോക്കി.മറ്റാരും കേള്‍ക്കുന്നില്ലല്ലോ ഈ രഹസ്യം.ആ നിമിഷത്തിന്റെ സന്തോഷം പങ്കുവെക്കാന്‍ അയാള്‍ മാത്രമേ എന്നോടൊപ്പമുള്ളു,അന്ന് മൊബൈലും ഇല്ലല്ലോ!&lt;br /&gt;&lt;br /&gt;അയാളാണെങ്കില്‍ എന്റെ താല്പര്യം മുതലെടുത്ത് കഥ തുടരുകയാണ്.&lt;br /&gt;&lt;br /&gt;&lt;span style="font-style: italic;"&gt;“കഥ എഴുതിക്കഴിഞ്ഞാല്‍ കഥാപാത്രങ്ങള്‍ വഴിയാധാരമാകുന്നു.എഴുത്തുകാരന്‍ അണിയിച്ച കുപ്പായവും, തലയില്‍ വെച്ചുതന്ന  ഭാണ്ഡവും പേറി നടക്കാന്‍ അയാള്‍ വിധിക്കപ്പെട്ടിരിക്കുന്നു.എഴുത്തുകാരനും കഥാപാത്രങ്ങളും ലോകം മുഴുവനും ശ്രദ്ധിക്കപ്പെടുന്നു.എന്നെ പോലുള്ള  പാവം മാതൃകകള്‍ അതിന്റെ  ഭാരം പേറി ഇങ്ങനെ ജീവിച്ച് മണ്ണടിയുന്നു.”&lt;/span&gt;&lt;br /&gt;&lt;br /&gt;ഞാന്‍ ദാസന്റെ കൈത്തലം തടവി.&lt;br /&gt;&lt;br /&gt;തെങ്ങുകയറ്റക്കാരനോ ബ്രാണ്ടിഷാപ്പിലെ  സപ്ലയറോ ടൂറിസ്റ്റുകളെ വഴിതെറ്റിക്കുന്ന  ഗൈഡോ  സാധാ സ്കൂള്‍ ടീച്ചറുടെയോ ഉപ്പുമാവ് വെപ്പുകാരിയുടെയോ പാവം ഭര്‍ത്താവായിപ്പോകുന്നതിനു പകരം ഈ മനുഷ്യന്‍ ഉയരെ പൊങ്ങിയത് കേരള സാഹിത്യ ചരിത്രത്തിന്റെ ഈഫല്‍ ഗോപുരാ‍ഗ്രത്തിലേക്കാണ്.മുകുന്ദനു സ്തുതി.&lt;br /&gt;&lt;br /&gt;പാതാറിനെ വിട്ട് ഞങ്ങള്‍ എഴുന്നേറ്റു.സ്വാഭാവികമായും എത്തപ്പെട്ടത് ബ്രാണ്ടിഷോപ്പില്‍.അവിടെ  ആളുകളും ഷോപ്പ് ജീവനക്കാരും സ്ഥിരം പറ്റുകാരനെപ്പോലെ ദാസനെ നോക്കുക മാത്രം ചെയ്തു.ഞാന്‍  സാക്ഷാല്‍ക്കാരിക്കപ്പെട്ട വിജയിയുടെ ഭാവത്തില്‍.നിറയെ മദ്യപിച്ചു.പൊരിച്ചതും വെച്ചതുമായ കടലിന്റെ  ജീവവൈവിധ്യത്തെ ആവോളം അകത്താക്കി,ദാസനെ കണ്ടെത്തിയ സന്തോഷത്തില്‍ പരിസ്ഥിതി സ്നേഹത്തെ മറന്നു.&lt;br /&gt;&lt;br /&gt;ദാസന്‍ കുടിച്ചുവെങ്കിലും ലക്കുകെട്ടില്ല.മുകുന്ദന്റെ കഥാപാത്രമാണെകിലും!&lt;br /&gt;&lt;br /&gt;ഞങ്ങള്‍ പുറത്തിറങ്ങി. യാത്ര പറഞ്ഞ് കോഴിക്കോട്ടേക്കുള്ള വണ്ടിക്ക് മയ്യഴിമാതാവിന്റെ  നേരെ ഞാന്‍ നടക്കുമ്പോള്‍ ദാസന്റെ കുപ്പായത്തിലിറങ്ങിയ ആ മനുഷ്യന്‍ പാതാറിനെ ഉന്നം വെച്ച് നടക്കുകയായിരുന്നു.&lt;br /&gt;&lt;span style="font-style: italic;"&gt;ആരായിരിക്കും അയാളുടെ പുതിയ ഇര &lt;span style="color: rgb(192, 192, 192);font-size:180%;" &gt;!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;മ്യാവൂ ! മ്യാവൂ !&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1585964296446659194-3332625197058000866?l=marjaaran.blogspot.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-09-19T06:10:59.387-07:00</app:edited><media:thumbnail url="http://1.bp.blogspot.com/_NNPqUTYE154/TCW0wsifNuI/AAAAAAAAAYM/SAuCOTMj_hU/s72-c/cheenaval.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">8</thr:total></item><item><title>സിംഹം കാട്ടിലെ പുലി‘യാണ് !</title><link>http://marjaaran.blogspot.com/2010/06/blog-post.html</link><category>കാട്ടിലെ  പുലി</category><author>manilalbodhi@gmail.com (മാ ര്‍ ... ജാ ര ന്‍)</author><pubDate>Sun, 19 Sep 2010 06:11:29 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-1585964296446659194.post-1426182066047563178</guid><description>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_NNPqUTYE154/TB2daK7C8VI/AAAAAAAAAXg/fZwgY_d_MzE/s1600/puli.JPG"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 400px; height: 314px;" src="http://2.bp.blogspot.com/_NNPqUTYE154/TB2daK7C8VI/AAAAAAAAAXg/fZwgY_d_MzE/s400/puli.JPG" alt="" id="BLOGGER_PHOTO_ID_5484712994141303122" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഞങ്ങള്‍ തൃശൂരുകാരുടെ ദേശീയ മൃഗം പുലിയാണ്.പുലിക്കളി ദേശീയോത്സവമായതും മറ്റൊന്നുകൊണ്ടുമല്ല.ഐ.എം.വിജയനെയോ&lt;br /&gt;ബിന്ദു മേയറേയോ ശില്പി രാജനെയോ ലാലൂര്‍ വാസുവേട്ടനേയോ പുരുഷന്‍ കടലുണ്ടിയേയോ കറന്റ് ജോണിയേയോ നാടകം ഗോപാലനെയോ വാചകം ഗോപിയേയോ  തീറ്റ റപ്പായിയോ  ഫ്ലക്സില്‍ കയറിയില്ലെങ്കില്‍ ഉറക്കം വരത്ത എം.എല്‍.എയേയൊ ചൂണ്ടി തൃശൂര്‍ ഘടികള്‍ പറയും.&lt;br /&gt;&lt;br /&gt;“പുലിയാണ്  ട്ടാ”.&lt;br /&gt;സിംഹത്തെ ചൂണ്ടി ഞങ്ങള്‍ തൃശൂര്‍ ചുണക്കുട്ടികള്‍ പറയും.&lt;br /&gt;“സിംഹം കാട്ടിലെ പുലിയാ ട്ടാ”&lt;br /&gt;&lt;br /&gt;പുലിക്കും മേലെയുള്ളവരെ പുപ്പുലി എന്നു വിളിക്കാന്‍ ഞങ്ങള്‍ തിരോന്തരം കാരല്ല കേട്ടാ.&lt;br /&gt;&lt;br /&gt;പുലികളെ പൂച്ചകളെക്കാള്‍  സ്നേഹിക്കുന്ന ജനത ലോകത്തില്‍ ഞങ്ങളെപ്പോലെ ഉണ്ടാവില്ല.അതു കൊണ്ടു തന്നെ സിങ്കങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗീര്‍ വനങ്ങള്‍ ഞങ്ങള്‍ക്കു&lt;br /&gt;പുല്ലാണെ,പുല്ലാണെ......&lt;br /&gt;അതിനേക്കാള്‍ ഞങ്ങള്‍ തൃശൂരുകാര്‍ക്ക് പ്രിയതരം പുലിമടയില്‍ കൊഴിഞ്ഞ കുഞ്ചിരോമങ്ങള്‍ ആണ്.&lt;br /&gt;തൃശൂര്‍ക്കാരുടെ ഈ ഭയഭക്തിബഹുമാനങ്ങള്‍ ആദ്യമൊക്കെ നീരസത്തോടെ കണ്ട പുലികള്‍  പിന്നീട്  യുദ്ധം പോലും മെച്ചമാക്കിയെടുക്കുന്ന വ്യാപാരി വ്യവസായികളെ പോലെ(കുവൈറ്റ് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലത്ത് പത്രം വായിച്ചു കൊണ്ടിരിക്കുന്ന പ്രശസ്ത കഥാകാരന്‍ സി.വി.ശ്രീരാമനോട് ഇതോണ്ട് നമുക്കെന്താ മെച്ചം വക്കീലേ......എന്നു ചോദിച്ച കുന്നംകുളത്തെ ബാറുടമ ഇട്ടിക്കുരു മാപ്പിളയുടെ കഥ പിന്നീട് പറയാം) അവസരമാക്കിയെടുക്കുകയായിരുന്നു എന്നു വേണം കരുതാന്‍.നാക്കെടുത്താല്‍ പുലി പുലി എന്ന് പുലമ്പുന്ന ഈ സാംസ്കാരികകൊഞ്ഞാണന്മാരെ(ഈ പദമുപയോഗിക്കുന്നതില്‍ മന്ത്രി ജി സുധാകരനോടുള്ള കടപ്പാട് ഇവിടെ തീരുന്നില്ല) എന്തിനു ഭയക്കുന്നു എന്നൊരു ചിന്തയില്‍ ആയിരിക്കും പുലികള്‍ നാടുചുറ്റാന്‍ ഇറങ്ങിയിരിക്കുക,മനുഷ്യപ്പേടിയില്ലാതെ.ആദ്യമൊക്കെ കാടും മേടും ഉള്ള സ്ഥലങ്ങളിലാണ് പുലിയിറക്കമെങ്കില്‍ ഇപ്പോള്‍ തുറസ്സാ‍യ സ്ഥലങ്ങളിലാണ് പുലികള്‍ വെയിലുകായാനും കപ്പലണ്ടി കൊറിക്കാനും വരുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;ഞങ്ങള്‍ മൂക്കത്ത് കൈവെച്ചത് വാടാനപ്പിള്ളി മണപ്പുറത്ത് പുലിയിറങ്ങി എന്ന് കേട്ടപ്പോളാണ്.തിമിംഗലം എന്നു കേള്‍ക്കുമ്പോള്‍ കടല്‍ ലക്ഷ്യമിട്ട് പടിഞ്ഞാറോട്ടും സുനാമി എന്ന് കേള്‍ക്കുമ്പോള്‍ പാലം കടന്ന് കിഴക്കോട്ടും പായുന്ന ഞങ്ങള്‍ പുലിയിറങ്ങി എന്ന് കേട്ടപ്പോള്‍  ദിക്കുതെറ്റി പകച്ചു പോയി.&lt;br /&gt;&lt;br /&gt;പുലിയിറക്കം തളിക്കുളത്തെ സ്നേഹതീരത്താണെങ്കില്‍ മൂന്നു നാലു മന്ത്രിമാര്‍ക്ക് പണിയാ‍യേനെ.പുലിക്കും പുലിയെ പേടിച്ചവര്‍ക്കും പിടിച്ചവര്‍ക്കും സ്വീകരണവും പിന്നെ ഫ്ലക്സും ഗാനമേളയും.കാട്ടു ഭക്ഷണത്തിന്റെ ഒരു മഹാമേളയും സംഘടിപ്പിക്കാമായിരുന്നു.കീശയില്‍ വരുന്നതെത്രയെന്നു പോലും ആരും തിരക്കില്ല.&lt;br /&gt;&lt;br /&gt;നാലു പാടും വെള്ളത്താല്‍(കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ സാധാ വെള്ളമെന്ന് പ്രത്യേകം പറയുന്നു) ചുറ്റപ്പെട്ട സ്ഥലമാണ് മണപ്പൂറം.&lt;br /&gt;&lt;br /&gt;മനുഷ്യപ്പറ്റുള്ള സര്‍ദാറിനെയും ടി.കെ.രാമനേയും കമ്യൂണിസവും വോളീബോളും സമം ചേര്‍ത്ത കുഞ്ഞിക്കെളവന്‍ മാസ്റ്ററെയും പോലെയുള്ള കമ്യൂണിസ്റ്റ് പുലികള്‍  ഇറങ്ങിയ ചരിത്രം മണപ്പുറത്തിനുണ്ടെങ്കിലും റിയലിസ്റ്റിക്ക് പുലികള്‍ ഇതാദ്യമാണ്.&lt;br /&gt;&lt;br /&gt;നാലുവരിപ്പാതയുണ്ടാക്കാന്‍ സാധാരണക്കാരന്റെ മേല്‍ കോടാലി വെക്കാന്‍ കൂട്ടു നില്‍ക്കുന്ന പുതിയ ബി.ഒ.ടി.കമ്യൂണിസ്റ്റുകാരെ വെറുതെ വിടുക(പഴയകാല കമ്യൂണീസ്റ്റുകള്‍  ലാല്‍ സലാം),കവികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണെന്ന കാര്യമെങ്കിലും പുലികള്‍ ഓര്‍ക്കണ്ടേ.ആരോടാ കളി അല്ലെ !&lt;br /&gt;&lt;br /&gt;&lt;br /&gt;കടല്‍ കടന്നോ പുഴ നീന്തിയോ തരക് കൊടുക്കാതെ പാലം കടന്നോ എങ്ങിനെയാണ് ഈ പുലി മണപ്പുറത്തെത്തിയത്?&lt;br /&gt;ശ്രീലങ്കയില്‍ നിന്നാവാനും വഴിയില്ല!&lt;br /&gt;&lt;br /&gt;&lt;br /&gt;ചായപ്പീടിക ചര്‍ച്ചകളില്‍ ഒന്നും തെളിഞ്ഞുവരുന്നില്ല,പറ്റ് കുമിഞ്ഞുകൂടുന്നതല്ലാതെ.രാത്രീഞ്ചരന്മാര്‍ പുറത്തിറങ്ങില്ലെന്നൊരു കാര്യം പലരേയും സന്തോഷിപ്പിക്കുന്നുണ്ട് പോലും.ജീവനില്‍ ഏറ്റവും കൊതി രാത്രീഞ്ചരന്മാര്‍ക്കാണെന്ന കാര്യത്തില്‍ സംശയം മറ്റുള്ളവര്‍ക്കുണ്ടെങ്കിലും അവര്‍ക്കില്ല.&lt;br /&gt;&lt;br /&gt;രാത്രി ലൈറ്റിംഗിനെക്കുറിച്ച് ഉറക്കമൊഴിച്ച് നിരീക്ഷണം നടത്തുന്ന സ്റ്റില്‍ ഫോട്ടൊഗ്രാഫിയിലെ പുലി ഇമബാബു പുലിയെ പേടിച്ച് രാത്രി പുറത്തിറങ്ങുന്നില്ലെന്ന് മാത്രമല്ല  രാത്രി മൊബൈല്‍ ഓഫ് ചെയ്ത് ഇരുട്ടുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;&lt;br /&gt;നാട്ടുകാരേയും വനപാലകരേയും പ്രത്യേകിച്ച് ഗ്രാമ പഞ്ചായത്തിനെയും ഒന്നിച്ച് കുഴക്കുന്ന ചോദ്യമിതാണ്? മണപ്പുറത്തെങ്ങിനെ പുലിവീരന്‍ എത്തി.&lt;br /&gt;സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ മീശ പിരിച്ച് ഭരണാധികാരികളെ വിറപ്പിച്ച നാടാണ്.ഈ നാട്ടിലാണ്  ഒരു സാധാ പുലി നാട്ടുകാരെ വിറപ്പിക്കുന്നത്.വനപാലകര്‍ കൂടൊരുക്കി കടപ്പുറത്തേക്ക് കുടുംബസമേതം പുറപ്പെട്ടിട്ടുണ്ട്.വാടാനപ്പിള്ളി മനോഹരമായ ബീച്ചാണ്,സുനാമി വരുമ്പോള്‍ ലളിത ഗാനം പാടി കടപ്പുറത്ത് മതിമറന്നിരിക്കുന്ന മണ്ടന്‍ കാമുകനെപ്പോലെ കൈക്കൂലിക്കാര്‍ കരിങ്കല്ലിറക്കി നാശമാക്കിയിട്ടുണ്ടെങ്കിലും.&lt;br /&gt;&lt;br /&gt;പുലികളെന്ന് വീമ്പിളക്കിയ ആരും ഇപ്പോള്‍ പുറത്തിറങ്ങുന്നില്ല.പുലികളാവാന്‍ ബെവറേജില്‍ ക്യൂ നില്‍ക്കുന്നവര്‍ ഇപ്പോള്‍ ഒമ്പതുമണി വരെ കാത്തുനില്‍ക്കാതെ മാളത്തിലൊളിക്കുന്നു,എലികളെപ്പോലെ.രാത്രി കുറ്റിക്കാട്ടിലെക്ക് നീട്ടി മൂത്രം വീശുന്നത് അത്ര പന്തിയല്ലെന്നും പുരുഷകേസരികള്‍ക്ക് ബോധ്യം വന്നിട്ടുണ്ട്.&lt;br /&gt;രാത്രികാല വിപ്ലവ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ച മട്ടാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;നാട്ടിലിറങ്ങി മനുഷ്യനെ മാന്തിയും കടിച്ചും പരിചയപ്പെട്ടതോടെ പുലിയുടെ സ്വഭാവത്തിലും മാറ്റം വന്നു തുടങ്ങിയിരിക്കുന്നു എന്ന് ജന്തു നിരീക്ഷകര്‍ വിലയിരുത്തുന്നു.&lt;br /&gt;കാട്ടു മൃഗം വീട്ടുമൃഗമാകുന്നുവോ ?&lt;br /&gt;വൃത്തികെട്ട മനുഷ്യത്വം പുലികളെയും ബാധിക്കുന്നുവോ ?&lt;br /&gt;സംശയം അതാണ്.&lt;br /&gt;&lt;br /&gt;അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ തയ്യാറാക്കി കൊണ്ടുവെക്കുന്ന കൂട്ടില്‍ കയറി അകത്തുനിന്നും പൂട്ടി മനുഷ്യരെപ്പോലെ(പ്രത്യേകിച്ച് എന്‍.ജി.ഒ.മാരെപ്പോലെ) സ്വയം സുരക്ഷിതമാവേണ്ട കാ‍ര്യം പാവം പുലിക്കില്ലല്ലോ!&lt;br /&gt;&lt;br /&gt;ഗ്രാമപഞ്ചായത്ത്  കമ്മിറ്റികള്‍ പുലികളെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും  അതേത്തുടര്‍ന്ന് പുലികള്‍ കൂര്‍ക്കം വലിച്ചുറങ്ങുകയും ചെയ്യുന്ന കാലം വിദൂരമല്ല.&lt;/span&gt;&lt;div class="blogger-post-footer"&gt;മ്യാവൂ ! മ്യാവൂ !&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1585964296446659194-1426182066047563178?l=marjaaran.blogspot.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-09-19T06:11:29.810-07:00</app:edited><media:thumbnail url="http://2.bp.blogspot.com/_NNPqUTYE154/TB2daK7C8VI/AAAAAAAAAXg/fZwgY_d_MzE/s72-c/puli.JPG" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">7</thr:total></item><item><title>നുണ മാതൃഭാഷയാവുമ്പോള്‍ സാഹിത്യം അത്മഹത്യ ചെയ്യും</title><link>http://marjaaran.blogspot.com/2010/05/blog-post.html</link><category>മാതൃഭാഷ ആത്മഹത്യചെയ്യുമ്പോള്‍</category><author>manilalbodhi@gmail.com (മാ ര്‍ ... ജാ ര ന്‍)</author><pubDate>Sun, 19 Sep 2010 06:12:30 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-1585964296446659194.post-165223766831776396</guid><description>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_NNPqUTYE154/S_on4ASjk1I/AAAAAAAAAXY/uw1Ru5V9Dpc/s1600/IMG_2168.JPG"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 400px; height: 294px;" src="http://4.bp.blogspot.com/_NNPqUTYE154/S_on4ASjk1I/AAAAAAAAAXY/uw1Ru5V9Dpc/s400/IMG_2168.JPG" alt="" id="BLOGGER_PHOTO_ID_5474732140126245714" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;നുണ ഇന്ന് മാതൃഭാഷയായി ഉയര്‍ത്തപ്പെട്ടിരിക്കുന്നു.നുണ പറയരുത് എന്നാരും ഇന്നു പറയാറില്ല.എന്തു പറഞാലും എന്റെ മോന്‍ ഒന്നാമാനായാല്‍ മതി എന്നേയുള്ളു സമൂഹമെന്ന തന്തതള്ളക്ക്.ചിലപ്പോള്‍ സത്യം പറയൂ എന്ന്  കേള്‍ക്കേണ്ടി വരികയും ചെയ്യും.അത് നുണകള്‍ക്കിടയില്‍ ജീവിച്ച് പൊറുതിമുട്ടി സത്യം കേള്‍ക്കാനുള്ള കൊതി കൊണ്ടായിരിക്കും.അടിത്തട്ടില്‍ നിന്നും ചിലപ്പോഴെങ്കിലും ജലജീവികള്‍ സൂര്യനെത്തേടി ജലപ്പരപ്പില്‍ എത്തുന്നതുപോലെ.ആരാണ് നുണ പറയുന്നതെന്നു ചോദിക്കേണ്ട കാര്യമില്ല.ആരാണ് പറയാത്തത് എന്നെ അന്വേഷിക്കേണ്ടതുള്ളു.സത്യത്തെ മറച്ചു പിടിക്കല്‍ മാത്രമല്ല നുണ,അതിനെ വക്രീകരിക്കലും വളച്ചൊടിക്കലും നുണതന്നെയാണ്.കഥയും കലയും പരദൂഷണവും കുടുംബമടക്കമുള്ള സാമൂഹ്യസ്ഥാപനങ്ങളും നുണയുടെ നേരര്‍ത്ഥങ്ങള്‍ ആണ്.അതു കൊണ്ടുതന്നെ അവയോക്കെ സര്‍ഗ്ഗാത്മകവുമാണ്.&lt;br /&gt;&lt;br /&gt;പത്രങ്ങള്‍ വായിക്കുന്നവര്‍ക്കറിയാം.ഒരു സത്യത്തെ എങ്ങിനെ വളച്ചൊടിക്കാമെന്ന് അല്ലെങ്കില്‍ ഒരു നുണയെ എങ്ങിനെ സത്യമാക്കാമെന്ന്.കഥ വായിക്കുന്നവര്‍ക്കറിയാം നുണയെ എത്ര മാത്രം മിനുക്കാമെന്ന് മോഹിപ്പിക്കാമെന്ന്.നുണകളെക്കാള്‍ മനോഹരമായ മറ്റൊന്നില്ല ഈ ലോകത്ത്,ഉണ്ടെങ്കില്‍ തന്നെ അത്&lt;br /&gt;സത്യവുമല്ല.ഈയടുത്ത് വയനാട്ടില്‍  ഒരു സത്യാന്വേഷിയായ റിട്ടയേര്‍ഡ്  മാസ്റ്ററെ മാനസിക ചികിത്സക്ക് വിധേയമാക്കി.ഒരു പത്രം മാത്രം കാ‍ലാകാലങ്ങളായി വായിക്കുകയും അതിനെ സത്യത്തിന്റെ തനിസ്വരൂപമായി കൊണ്ടു നടക്കുകയും ചെയ്ത മാസ്റ്റര്‍ മറ്റു ചില പത്രങ്ങള്‍ നിത്യവും വായിക്കാനിടവരികയും തദ്വാര നുണയേത് സത്യമേത് എന്ന മാനസിക വിഭ്രാന്തിയില്‍ എത്തുകയും കലശലായ ചിത്ത ഭ്രമത്താല്‍ ഏതോ ആശുപത്രിയില്‍ രഹസ്യ ചികിത്സയിലുമായത് ചുരമിറങ്ങിയ കഥയാണ്.ദൃശ്യമാദ്ധ്യമങ്ങള്‍ വന്നതോടെ കഥയുടെ ചുവടുകള്‍ പിന്നെയും മാറി.ആര്‍ക്കു വേണമെങ്കിലും ആവശ്യമെങ്കില്‍ സത്യം പറയാമെന്നായി.അത് മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അടുത്ത നിമിഷം അത് നിഷേധിച്ച് ആരുടെയെങ്കിലും നുണയായി രക്ഷപ്പെടാനുള്ള പഴുതിന്റെ സാദ്ധ്യതയാണ് സത്യം പറയാനുള്ള പ്രേരണ.മറ്റൊന്ന് രണ്ടു തവണയോ അതില്‍ കൂടുതലോ പെട്ടിയില്‍ മുഖം കാണിക്കാമെന്നുമായി.അപ്പോ അതല്ലെ നല്ലത് ആദ്യം സത്യം പറയുക,പിന്നെ എല്ലാവരേയും തൃപ്തിപ്പെടുത്താനുള്ള നുണ പറയുക.നുണ പറഞ്ഞാണ് പ്രശ്നം ഉണ്ടായതെങ്കിലും നുണയില്‍ നുണകള്‍ കൊരുത്ത് വലിയൊരു നുണയാക്കി  സത്യത്തില്‍ നിന്നും കരകയറാം.ഇ.എം.എസ്.പലപ്പോഴും ഉറങ്ങാറുണ്ടായിരുന്നില്ലത്രെ.അദ്ദേഹം പറഞ്ഞകാര്യങ്ങള്‍ പത്രങ്ങളും പ്രതിപക്ഷവും വളച്ചോടിക്കുന്ന ശബ്ദം കേട്ട്.&lt;br /&gt;&lt;br /&gt;&lt;br /&gt;ബാബ്റി മസ്ജിദിനെ തര്‍ക്കഭൂമിയാക്കുകയും പിന്നീടതിനെ രാമജന്മഭൂമിയാക്കുകയും ചെയ്തത് തല്പര രാഷ്ടീയക്കാരോട് ചേര്‍ന്ന്  ചരിത്രകാരന്മാരും നുണകള്‍ക്കൊപ്പം  നിന്നതിന്റെ നാറുന്ന സത്യമാണ്.ആവശ്യാനുസരണം എല്ലാവരും നുണകള്‍ക്കൊപ്പം നിന്നു.സത്യത്തിന്റെ ഇഴയില്‍ ജീവിതത്തെ  തുന്നിപ്പിടിപ്പിച്ച ഗാന്ധിജിയുടെ ഇന്ത്യ കണ്ട ഏറ്റവും വലിയ നുണയായിരുന്നില്ലെ അത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരു തര്‍ക്കത്തില്‍ എത്ര കക്ഷികളുണ്ടോ അത്രക്കും നുണയും അവിടെ ഉണ്ടാവും.ഉദാഹരണം മൂന്നാര്‍.അവിടെ കക്ഷികള്‍ പലതാണ്.റ്റാറ്റ,കയ്യേറ്റക്കാര്‍,റ്റാറ്റയുടെ പക്കലുള്ള രഷ്ട്രീയക്കാര്‍,പോക്കറ്റിനു പുറത്തുള്ള രാഷ്ട്രീയക്കാര്‍,പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ള നുണയുന്ന മനുഷ്യരും     പിന്നെ പൂച്ച പട്ടികള്‍ എന്നിങ്ങനെ ജന്തു മൃഗാദികളും.കയ്യേറിയില്ല,കയ്യേറി,തടയണ കെട്ടിയിട്ടില്ല,കെട്ടി,പൊളിച്ചു,പൊളിച്ചില്ല,സര്‍ക്കാര്‍ ഭൂമിയാണ്,അല്ല  വനഭൂമി,അല്ല റവന്യൂ.പോടാ പട്ടി,പൂച്ച,എന്നിങ്ങനെ സത്യത്തെ അസത്യമാക്കുന്ന,അസത്യത്തെ സത്യമാക്കുന്ന അധികാരത്തിന്റെ അത്ഭുത വിദ്യ  കേരളം നുണ‘യാന്‍ തുടങ്ങിയിട്ട് എത്രയോ കാലങ്ങളായി.നുണയുന്നത് നുണയോ സത്യമോ.രാഷ്ടീയം വലിയ നുണയാണൊ?ജനാധിപത്യം അതിനേക്കാള്‍ വലിയ നുണയാണോ ‍.രാഷ്ട്രീയക്കാര്‍ക്ക് നുണ പറയാം.അത് നിലനില്പിന്റെ പ്രശ്നമാണ്.ജനങ്ങള്‍ ഉള്ളതിനാല്‍ അത് ജനാധിപത്യത്തിന്റെ പ്രശ്നം കൂടിയാണ്.അരിക്ക് വ്ഇല കൂടില്ല എന്നും അഴിമതി നടത്തില്ല എന്നും പറഞ്ഞു കൊണ്ടിരിക്കണം.നുണ പറഞ്ഞില്ലെങ്കിലും തള്ളിപ്പറയണം.എന്തായാലും സത്യം പറഞ്ഞ് ഒരു രാഷ്ട്രീയക്കാരനും ഇവിടെ നിലനിട്ടിട്ടില്ല.അല്ലെങ്കില്‍ സത്യത്തെ തള്ളിപ്പറയാതെ.മണ്ഡരി എന്ന തെങ്ങിനെ ബാധിക്കുന്ന രോഗം പ്രതിപക്ഷാരോപണമാണെന്നു വരെ മറുമരുന്നില്ലാത്ത നുണ പറഞ്ഞ രാഷ്ട്രീയക്കാര്‍ വരെ കേരളം ഭരിച്ചിട്ടുണ്ട്.പ്ലാസ്റ്റിക് സര്‍ജറിയില്ലാത്ത കാലത്ത് സ്വന്തം കാറില്‍ കണ്ടെത്തിയ ഒരുത്തിയെ പലതാക്കി മാറ്റിയ ജാലവിദ്യക്കാരന്‍ ഈ കൊച്ചു കേരളത്തിലെ വലിയ രാഷ്ട്രീയക്കാരന്‍ ആയിരുന്നു.സ്വന്തം ഫോട്ടോ/വീഡിയോ കണ്ടിട്ട് ഇത് ഞാനല്ല എന്നെപ്പോലെ ഉള്ള മോര്‍ഫിംഗ് എന്നൊരാളാണ് എന്നു വരെ ഇവര്‍ പറഞ്ഞു കളയും.ഒരു മഴുവെറിഞ്ഞാണ് കേരളം ഉണ്ടായതെന്നു പറയുമ്പോലെ ഒരു നുണ ആരും ഇതുവരെ കേട്ടിട്ടുണ്ടാവില്ല.ആ കഥയിലെ കഥാപാത്രങ്ങള്‍ അല്ലെ നമ്മളും.ഇപ്പോള്‍ ഇവിടേത്തന്നെയുള്ള രാമന്മാര്‍ മഴുവും കോടാലിയുമായി കണ്ടിച്ചും കീറിമുറിച്ചും കുറെ കേരളങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നുമുണ്ട്.&lt;br /&gt;&lt;br /&gt;&lt;br /&gt;പാര്‍ട്ടിക്കു വേണ്ടി പറയുന്ന നുണകള്‍ പാര്‍ട്ടിയെ രക്ഷിക്കാനെന്ന കാരണത്താല്‍ അത് പാര്‍ട്ടി ആദര്‍ശത്തിന്റെ ഭാഗമാണ്.അതിനെ ആരും തൊട്ടുകളിക്കരുത്.സാഹിത്യകാരന്മാര്‍ എഴുത്തിലേ നുണ പറയാറുണ്ടായിരുന്നുള്ളു.അത് അവര്‍ക്ക് അനുവദിച്ചു കൊടുത്തിട്ടുള്ളതാണ്.സമൂഹം മൊത്തത്തില്‍ നുണ പറഞ്ഞു കൊണ്ടിരിക്കേണ്ടതില്ലല്ലോ.നിങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി നുണക്കഥകള്‍  പറഞ്ഞു കൊണ്ടിരിക്കുക.ഞങ്ങളത് വായിച്ച് രസിച്ചോളാം എന്നൊരു സങ്കല്പക്കരാര്‍ എഴുത്തിനും വായനക്കുമിടയില്‍ കാലാകാലങ്ങളായിട്ടുണ്ട്.പക്ഷെ ഇപ്പോള്‍ അക്കാദമിയും അഹങ്കാരങ്ങളും കസേരകളുമൊക്കെ അഴകില്‍ വ്വന്നതോടെ പൊതു ജീവിതത്തിലും നുണ പറയാമെന്നായി,അവര്‍ക്ക്.പ്രത്യയശാസ്ത്രവും മനുഷ്യരെക്കൊണ്ട് നുണ പറയിപ്പിക്കുന്നുമുണ്ട്.തങ്ങളുടെ പ്രത്യയശാസ്ത്രം ചെയ്യുന്നതെന്തും സത്യമാണെന്ന് ധരിക്കുന്നതു കൊണ്ടാണിത്.സ്വന്തം പാര്‍ട്ടിക്കാര്‍ ബസ് കത്തിച്ചാല്‍ അത് ജനരോഷത്തിന്റെ ആളിക്കത്തലും മറ്റുള്ള പാര്‍ട്ടിക്കാര്‍ കത്തിച്ചാല്‍ അത് തെമ്മാടികളുടെ തീവെപ്പും ആകുന്നത് പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലത്തിലുള്ള നുണ പറയലാണ്.&lt;br /&gt;&lt;br /&gt;നുണയില്‍ നിന്നാണ് കുടുംബം തുടങ്ങുന്നതും നുണയില്‍ നിന്നാണ് അത് തഴച്ചു വളരുന്നതും നുണ തൊണ്ടയില്‍ കുരുങ്ങിയാണത്  അവസാനിക്കുന്നതും(മറിച്ചാണെന്നൊരു വാദവും നിലവിലുണ്ട്).&lt;br /&gt;&lt;br /&gt;&lt;br /&gt;വിവാഹിതരായ മദ്യപാനികളൊടൊപ്പം കുറച്ചു സായാഹ്നം ചിലവഴിക്കുക.ഒരൊമ്പതു മണി കഴിഞ്ഞാല്‍ വീട്ടില്‍ നിന്നുള്ള മൊബൈല്‍ വിളികള്‍ക്കുള്ള മറുപടി ശ്രദ്ധിക്കുക.വീട്ടില്‍ നിന്നും ഒന്നു മനസ്സു കുടയാനാണ് മദ്യപാനം.പക്ഷെ കുടിച്ചു പൂക്കുറ്റിയായാലും നുണ പറയാനുള്ള ഫാക്കല്‍റ്റി സജീവമാണ്.ഓരോ പെഗ്ഗിനൊപ്പം അച്ചാറിലോ കോഴിക്കാലിലോ തൊടുന്നതു പോലെ നുണ നുണയുന്നവനാണ് നമ്മുടെ പാവം ഗൃഹനാഥന്മാര്‍‍.അപ്പുറത്ത് നിന്നും വരുന്ന നുണകള്‍ നമ്മള്‍ കേള്‍ക്കാത്തതിനാല്‍ സുന്ദരമായ ആ പെണ്‍നുണകളെ വിചാരണ ചെയ്യാതെ തല്‍ക്കാലം വെറുതെ വിടുക.സത്യം ഏതു മന്ദബുദ്ധികള്‍ക്കും പറയാം.പക്ഷെ നുണ പറയണമെങ്കില്‍ അസാരം ഭാവന ബുദ്ധി എന്നിങ്ങനെ വിശേഷതകള്‍ വേണം.നുണ ഒരു സാധാരണ സംഭവമല്ല.കുരിശിലേറിയ കൃസ്തുവിനെപ്പോലെ മനോഹരമായ ഒരു  സംഗതിയാണ്.അത് സാഹിത്യത്തോളം വളരുന്ന ഒരു പ്രതിഭാ വിശേഷമാണ്.അതില്‍ വിളയാടുന്നവരെ സാധാരണക്കാര്‍ എന്ന നിലയില്‍ വെറുതെ വിടരുത്.&lt;br /&gt;&lt;br /&gt;&lt;br /&gt;ആഗോളതാപനത്തിന്റെ ഉറവിടവും പ്രകൃതി വിരുദ്ധ സംവിധാനവുമായ കുടുംബ പശ്ചാത്തലത്തില്‍ സത്യം മുറുകെ പിടിക്കുക എന്നത് വെടിക്കെട്ടുപുരയില്‍ പൂത്തിരി കത്തിക്കുന്നതിനു തുല്യമാണ്.അതു കൊണ്ട് രാഷ്ട്ര പിതാവായ ഗാന്ധിജി ആയാലും ആരായാലും വിഭാവന ചെയ്ത സത്യം എന്നത് നമുക്കു പറ്റിയ പണിയല്ല മാഷെ.അത് കോണ്‍ഗ്രസ്സുകാര്‍ എന്നെ മനസ്സിലാക്കി.അതല്ലെ ഗാന്ധി കുടുംബത്തെ മാറ്റിപ്പിടിച്ചത്.&lt;br /&gt;&lt;br /&gt;സത്യം കുറെ നാള്‍ കൊണ്ടു നടന്നതിന്റെ പുലിവാലാണ് നമ്മള്‍ ഇന്ന്  അനുഭവിച്ചു കൊണ്ടിരിക്കുന്നത്.അതു കൊണ്ടല്ലെ ലൈംഗികതയെക്കുറിച്ച് സക്കറിയ ഒരു നഗ്നസത്യം പറഞ്ഞപ്പോള്‍ &lt;span style="font-style: italic; font-weight: bold;"&gt;നുണ പറയെടോ&lt;/span&gt; എന്ന് സമൂഹം ഒന്നടങ്കം ആക്രോശിച്ചത്.(സത്യം പറഞ്ഞ് താങ്കള്‍ക്ക് സ്ഥലം വിടാം.പിന്നെ അനുഭവിക്കുന്നത് ഞങ്ങളല്ലെ എന്നൊരു മുറുമുറുപ്പ് അതിലുണ്ട്).&lt;br /&gt;&lt;br /&gt;&lt;br /&gt;അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച്  ജയറാം രമേഷ്  പരിസ്ഥിതിക്ക് ദോഷം വരുമെന്ന് സത്യം പറഞ്ഞപ്പോള്‍ ആ സത്യമല്ലെടൊ കാടുവെട്ടിയാലും മരം പോകില്ല എന്ന സത്യമാടൊ ഞങ്ങക്ക് വേണ്ടത് എന്ന് നമ്മുടെ ബാലന്‍മാഷ് ആവശ്യപ്പെട്ടത്.അങ്ങിനെയങ്ങിനെ എല്ലാവരും ഒത്തൊരുമിച്ച് ഒരു വലിയ നുണയായി നമ്മളുടെ നാട് മാറിക്കൊണ്ടിരിക്കുന്നു.നാലുവരിപ്പാതക്കാ‍രാണൊ നുണ അല്ലെങ്കില്‍ സ്വന്തം ഭൂമിയില്‍ നിന്നും വലിച്ചെറിയപ്പെടുന്നവരാണൊ നുണ ബാറുകള്‍ ഉള്‍പ്പെടെ വന്‍ കിടക്കാരെ ഒഴിവാക്കി സാധാരണക്കാരന്റെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന അഴിമതി വീരന്മാരായ ഉദ്യോഗസ്ഥരാ‍ണോ നുണ വന്‍ കിടക്കാര്‍ക്കു വേണ്ടി വക്കാലത്തുമായി നടക്കുന്ന ഭരണകൂടന്മാരാണൊ നുണ.&lt;br /&gt;&lt;br /&gt;&lt;br /&gt;ഭരണ ഘടനയില്‍ തൊട്ടു സത്യം ചെയ്യുന്നവരിലാണ് ലോകം  ഏറ്റവും വലിയ നുണയന്മാരെ കണ്ടിട്ടുള്ളത്.ചിലപ്പോ ഭരണഘടനയും ഒരു വലിയ നുണയാവുമോ?&lt;br /&gt;&lt;br /&gt;&lt;br /&gt;ഇന്ന് എഴുത്ത് ശുഷ്കിച്ചു മരണാസന്നനായ രോഗിയെപ്പോലെ ആയിരിക്കുന്നു.നല്ല കഥയില്ല.ഇപ്പോ ഇറങ്ങുന്ന കഥകളേക്കാള്‍ മുന്തിയത് ജനകീയ സമരങ്ങളിലെ മുദ്രവാക്യങ്ങള്‍ ആണ്.അതിന് ജീവിതത്തിന്റെ,സമരോത്സുകതയുടെ ആര്‍ജ്ജവമെങ്കിലുമുണ്ട്.സാഹിത്യം തോന്നലുകളുടേയും സങ്കല്പങ്ങളുടെയുമൊക്കെ എന്തോ ആണ്.അതിന് നുണയുമായിട്ടാണ് കൂടുതല്‍ അവിഹിത ബന്ധം.സത്യം പറയുന്ന കല സാഹിത്യമല്ല.ചിലപ്പോ അത് പുരോഗമന സാഹിത്യമായേക്കാം.പക്ഷെ സാഹിത്യമാകില്ല.അപ്പോ സത്യത്തിന്റെ ലോകത്തേ നുണ വ്യത്യസ്തമാകൂ,സാഹിത്യമാകൂ.നുണയുടെ സര്‍ഗാത്മക ലോകത്ത് സാഹിത്യമല്ല ഒരു കലയും സാദ്ധ്യമല്ല.മനുഷ്യര്‍ സന്തോഷത്തോടെ  ഉള്ള ലോകത്ത് ഒരു കലയും ജീവിക്കില്ല എന്ന തത്വം പോലെ.ആയതിനാല്‍ കേരളത്തില്‍ സാഹിത്യം ജീവിച്ചിരിക്കാന്‍ ഇനിയങ്ങോട്ട് അര്‍ഹത നേടുന്നില്ല.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;മ്യാവൂ ! മ്യാവൂ !&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1585964296446659194-165223766831776396?l=marjaaran.blogspot.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-09-19T06:12:30.405-07:00</app:edited><media:thumbnail url="http://4.bp.blogspot.com/_NNPqUTYE154/S_on4ASjk1I/AAAAAAAAAXY/uw1Ru5V9Dpc/s72-c/IMG_2168.JPG" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">10</thr:total></item><item><title>ജോസാട്ടന്റെ പൂരം എക്സിബിഷന്‍</title><link>http://marjaaran.blogspot.com/2010/04/blog-post.html</link><category>ജോസേട്ടന്റെ  എക്സിബിഷന്‍</category><author>manilalbodhi@gmail.com (മാ ര്‍ ... ജാ ര ന്‍)</author><pubDate>Sun, 19 Sep 2010 06:13:05 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-1585964296446659194.post-1847995947809876763</guid><description>&lt;a href="http://2.bp.blogspot.com/_NNPqUTYE154/S9KWq10u3PI/AAAAAAAAAWs/Nwv_r3unWAA/s1600/IMG_2048.JPG"&gt;&lt;img id="BLOGGER_PHOTO_ID_5463594960700759282" style="float: left; margin: 0px 10px 10px 0px; width: 400px; height: 296px;" alt="" src="http://2.bp.blogspot.com/_NNPqUTYE154/S9KWq10u3PI/AAAAAAAAAWs/Nwv_r3unWAA/s400/IMG_2048.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(255, 0, 0);font-size:180%;" &gt;തീ&lt;/span&gt;രദേശത്ത് കവികളെക്കൊണ്ട് മുട്ടി നടക്കാന്‍ വയ്യെങ്കില്‍ തൃശൂരില്‍ നാടകപ്രവര്‍ത്തകരാണ് മുട്ടുന്നവര്‍.ചെറുചെറു നാടകസംഘങ്ങള്‍ വല്യ സംഭവമാണ് തൃശൂരില്‍.സ്കൂള്‍ ഓഫ് ഡ്രാമ വന്നതിനു ശേഷം കുറച്ചു കാലത്തേക്ക് നാടകം വഴിതെറ്റിപ്പോയെങ്കിലും(നാടകം അകത്തോ പുറത്തോ എന്ന ഒരു സംശയം അന്നൊക്കെ ഇബിടുത്ത്കാര്‍ക്ക് തോന്നിയിരുന്നു) പഴയ പ്രതാപത്തിലേക്ക് നാടകം തിരിച്ചു പോകുന്നതിന്റെ മണിമുഴക്കം കേട്ടു തുടങ്ങിയിരിക്കുന്നു.ദീപന്റെ സംഘാടനത്തില്‍ അവതരിപ്പിച്ച ഓക്സിജന്‍ തിയ്യറ്ററിന്റെ &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;em&gt;&lt;strong&gt;സ്പൈനല്‍ കോഡ്&lt;/strong&gt;&lt;/em&gt; &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;നാടകത്തിലേക്കുള്ള നവമായ ഊര്‍ജ്ജമാണ്.ഈ നാടകാവതരണത്തോടെ ഗോപാലന്‍, ജോസ് പി റാഫേല്‍ അടക്കമുള്ള നടന്മാരുടെ നെഞ്ച് വിരിയാന്‍ തുടങ്ങിയിരിക്കുന്നത് സന്തോഷകരമായ കാര്യമാണ്.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(51, 204, 0);font-size:180%;" &gt;നാ&lt;/span&gt;ടകത്തെ പറയുമ്പോള്‍ വിട്ടുകളയാന്‍ പറ്റാത്തൊരു പേരാണ് ജോസ് പാ‍യമ്മല്‍. സത്യന്‍ അന്തിക്കാടും റാഫി മെക്കാര്‍ട്ടിനും ഷാഫിയുമൊക്കെ സിനിമക്കാരെന്നു പറയാമെങ്കില്‍ ജോസ് പായമ്മല്‍ നാടകക്കാരനാണ്,സംശയമില്ല.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(102, 51, 255);font-size:180%;" &gt;നാ&lt;/span&gt;ടകം തുടങ്ങുന്നതിന് തൊട്ടുമുമ്പ് കഥ ആലോചിക്കുന്നു, നടന്മാരെ നിശ്ചയിക്കുന്നു.പിന്നീട് ഒന്നു രണ്ടു മണിക്കൂര്‍ അരങ്ങ് തകര്‍ക്കലാണ്.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;em&gt;ഇഷ്ടാ, സ്റ്റേജിലെ പണി.............. നിസ്സാര പണിയൊന്നുമല്ല&lt;/em&gt;.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;നാടകമറിയുന്നവര്‍ പറയും.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(204, 51, 204);font-size:180%;" &gt;ജോ&lt;/span&gt;സാട്ടനും ഭാര്യ രാധേച്ചിയും(കലാനിലയം രാധ) അവരുടെ മകളും പിന്നെ നടിപ്പാന്‍ വീര്‍പ്പുമുട്ടി മുഖം മിനുക്കി വന്നെത്തുന്നവരും സ്റ്റേജിനുപിന്നില്‍ ഒത്തു ചേരും.കര്‍ട്ടന്‍ പൊന്തുന്നതും കാത്ത് കാണികളിരിക്കുമ്പോളാണ് അന്ന് അരങ്ങേറാനുള്ള നാടകത്തെ സംബന്ധിച്ച ചര്‍ച്ച നടക്കുന്നതെന്നും നമ്മള്‍ അറിയുക.ജോസാട്ടന്‍ തന്റെ നെഞ്ചിലേക്ക് കൈ ചൂണ്ടി&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;“ഞാന്‍ അച്ഛന്‍ (രാധയെ ചൂണ്ടി)ഇവള്‍ അമ്മ (സ്വന്തം മകളെ ചേര്‍ത്തുനിര്‍ത്തി)ഇവള്‍ ഒരേയൊരു മകള്‍,പിന്നെ കൂട്ടം കൂടിയവരില്‍ നിന്നും ഒരാളെ പിടിച്ച് ഇവന്‍ എന്റെ മോളുടെ പിന്നാലെ പ്രേമവുമായി നടക്കുന്നവന്‍,ഇവന്‍ മൂന്നാന്‍,ഇവന്‍ ഇവളെ കെട്ടുന്നോന്‍,ഇവന്‍ അയലത്തെ എരപ്പാളി എന്നൊക്കെ കഥാപാത്രങ്ങളെ നിശ്ചയിക്കും.അപ്പോളായിരിക്കും റോളൊന്നും തടയാതെ വിഷമിച്ചുനില്‍ക്കുന്ന ഒരുവന്‍ കേറിവന്ന്&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;em&gt;ജോസാട്ടാ &lt;/em&gt;...........&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;എന്ന് തല ചൊറിഞ്ഞു നില്‍ക്കുക.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;em&gt;“ഡാ ഇവനെ നെനക്ക് ഒരു മരം വെട്ടുകാരനാവാന്‍ പറ്റോടാ?.&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;നീരസത്തോടെ അയാള്‍ പിന്നെയും തല ചൊറിയും.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;em&gt;“അത് വേണ്ടെങ്കില്‍ വേണ്ട.നീ എട്ടാം ക്ലാസ്സ് പാസ്സായോനല്ലെ,നീയൊരു ഡോക്ടര്‍ ആയിക്കോ.ഒരു കൊഴല് എവിടന്ന കിട്ട്വാ.......അല്ലെങ്കില്‍ വേണ്ടാ നീ പശൂന്റെ ഡോക്ടര്‍ ആയിക്കോ...അതാവുമ്പോ കൊമ്പും കൊഴലൊന്നും&lt;/em&gt; &lt;em&gt;വേണ്ടല്ലോ&lt;/em&gt;.....&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;പി&lt;/span&gt;ന്നെയാണ് ഇതിനൊത്ത കഥ ഉണ്ടാക്കുക.ഭാര്യയും ഭര്‍ത്താവും ത സന്തോഷത്തോടേ എര്‍ച്ചിയും ഞായറാഴ്ച കുര്‍ബ്ബാനയും ഇടവക കോമാളിത്തങ്ങളുമായി തൃശൂര്‍ക്കാരുടെ സന്തോഷത്തോടെ കഴിയുന്നു.ഒരു മകള്‍.അവളുടെ ശരീരത്തിന്റെ ഭാഷയിലെവിടെയൊ ഇറച്ചിയില്‍ എല്ല് കടിച്ച മാതിരി ഒരു പന്തികേട്. ദൈവങ്ങളെ സാക്ഷിയായി മാതാപിതാക്കള്‍ക്ക് പ്രേമം മണക്കുന്നു.പശൂന്റെ ഏനക്കേട് നോക്കാന്‍ വന്ന പശുഡോക്ടര്‍ക്ക് പശുവിന്റെ വാലു പോക്കിക്കൊടുത്ത മകളുടെ അമറലില്‍ ഒരീണം തോന്നുന്നതോടെയാണ് കഥക്ക് മസാലയുടെ മണം വരുന്നത്.സംഗതി കൊള്ളാമല്ലോന്നു മാതാപിതാദൈവം വകവെയ്ക്കുമ്പോളാണ് കഥ ട്വിസ്റ്റാകുന്നത്.ടിയാന് ഏതോ ഇടവകയില്‍ സ്വന്തം വകയില്‍ തന്നെ തൊഴുത്ത് നിറഞ്ഞുനില്‍ക്കുന്ന ഒരു കറവറ്റിയതും പിന്നെ ഒന്നു രണ്ടു കിടാങ്ങളും ഉണ്ടെന്നറിയുന്നത്.ഇതാണ് കഥ.ഇതിനെ ശുഭപര്യവസാ‍യിയാക്കേണ്ടെ.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(153, 153, 0);font-size:180%;" &gt;ഇ&lt;/span&gt;ങ്ങിനെ പോകുന്ന കഥ ഒന്നവസാനിപ്പിക്കാന്‍ പെടുന്ന പാട് ജോസാട്ടനു മാത്രമേ അറിയൂ.മറ്റാര്‍ക്കും അറിയേണ്ടതില്ല,ജോസാട്ടനാണല്ലോ അമരക്കാരന്‍.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(255, 0, 0);font-size:180%;" &gt;ജോ&lt;/span&gt;സാട്ടനെ പരിചയപ്പെടുന്നത് രണ്ടായിരത്തിനു മുമ്പാണ്.പി.ടി.കുഞ്ഞുമുഹമ്മദിന്റെ ആദ്യ ചിത്രമായ &lt;em&gt;&lt;strong&gt;മഗ് രിബ്&lt;/strong&gt;&lt;/em&gt; എന്ന സിനിമയുടെ ഷൂ‍ട്ടിംഗിനിടയില്‍.അതില്‍ ജോസാട്ടന്റെ എല്ലാ അര്‍ത്ഥത്തിലും പ്രിയതമയായ രാധേച്ചി നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.ഭാര്യയോടുള്ള സ്നേഹക്കൂടുതല്‍ കാരണം സഹസംവിധാ‍യകരായ ഞങ്ങള്‍ക്ക് എപ്പോഴും ജോസാട്ടന്‍ ഒരു ശല്യക്കാരനായിരുന്നു.ചില സീനുകളില്‍ രാധേച്ചിയുടെ സാന്നിദ്ധ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.വാ തുറക്കേണ്ടിയിരുന്നില്ല.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;em&gt;&lt;span style="color: rgb(204, 153, 51);font-size:180%;" &gt;ഡ&lt;/span&gt;യലോഗില്ലെങ്കില്‍ എന്തഭിനയം&lt;/em&gt; എന്ന് തന്റെ സ്വന്തം നാടകാനുഭവത്തില്‍ നിന്നും ജോസേട്ടന് ന്യായമായും ചോദിക്കാം.ഇടക്കിടക്ക് ജോസാട്ടന്‍ ഞങ്ങളെ വിളിച്ചു പറയും.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;em&gt;ഡാ.........രാധേച്ചിക്കൊരു ഡയലോഗ് കൊടുക്കെടാ&lt;/em&gt;.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഞങ്ങള്‍ പറയും &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;em&gt;പി.ടി.യോട് പറയ് ജോസാട്ടാ....&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ബുള്‍ഗാന്‍ താടിയും വെച്ച് നടക്കുന്ന പി.ടി.യെ ജോസാട്ടന് പേടിയായിരുന്നു.താടിയുള്ളപ്പനെ പേടിയുള്ളതു പോലെ.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(204, 51, 204);font-size:180%;" &gt;സ&lt;/span&gt;മദ് എന്ന വക്കീല്‍ മറ്റൊരു അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;കഥയെഴുത്ത് സി.വി.ശ്രീരാമന്‍ കൊണ്ടു വന്നതായിരുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;അഭിനയമോഹവുമായി പി.ടി.യെ കാണാന്‍ വന്നതാണ്.പി.ടി.ക്ലാപ് ബോര്‍ഡ് കയ്യില്‍ കൊടുത്തു അവനെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു.(ഒറ്റ സിനിമ കഴിഞ്ഞതോടെ അവന്‍ വക്കീല്‍ പണിയിലേക്കും കുടുംബത്തിലേക്കും മടങ്ങി നല്ലൊരു മനുഷ്യനായി.)അവന്റെ അഭിനയമോഹം മനസ്സിലാക്കി ജോസാട്ടന്‍ തന്റെ നാടകത്തിലേക്ക് ക്ഷണിച്ചു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;em&gt;നീ പൂരക്കാലത്ത് പവലിയനില്‍ വാ.ഞാന്‍ നിന്നെ അഭിനയിപ്പിക്കാം&lt;/em&gt;.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(204, 0, 0);font-size:180%;" &gt;അ&lt;/span&gt;ങ്ങിനെയാണ് ഒരു പൂരക്കാലത്ത് സമദ് ജോസാട്ടന്റെ തിയ്യറ്ററായ പൂരം എക്സിബിഷനിലെത്തുന്നത്..പതിവുപോലെ അന്നും ആറുമണി.കഥാ ചര്‍ച്ച നടക്കുകയാണ്.നേരത്തെ പറഞ്ഞതു പോലെ അച്ഛനുമമ്മയും മകളും തീരുമാനമായി.മകള്‍ക്കുപിന്നില്‍ ചുറ്റിത്തിരിയുന്നവനേയും തീരുമാനമായി.കെട്ടുന്നവനെയും അവന്റെ അപ്പനമ്മയേയും ഒപ്പിച്ചു.അപ്പോള്‍ ആണ് സമദിന്റെ വരവ്.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;em&gt;“ഈശോ ഈ കുരിശിനെ എവിടെ തറക്കും&lt;/em&gt;.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ജോസാട്ടന്‍ തലയില്‍ കൈവെച്ചില്ല,കഥയില്‍ ഒരു മാറ്റം ആലോചിച്ചു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;em&gt;മഗ് രിബ്&lt;/em&gt; ഷൂട്ടിംഗിനിടയില്‍ ചില ഗ്ലാസ്സ് കമിഴ്ത്തലുകളില്‍ സംഭവിച്ച സമദുമായുള്ള അടുപ്പം അവനെ നാടകത്തില്‍ തന്റെ മകനാക്കാന്‍ തന്നെ തീരുമാനിച്ചു.ആദ്യം രാധേച്ചി ഉടക്കി.ഇതു വരെയില്ലാത്ത ഒരു മകന്‍ ഇപ്പൊ എവിടുന്നു വന്നു.പോട്ടെടി ഒരു മകനിരിക്കട്ടെ.കഥ ആ വിധത്തില്‍ തിരിച്ചുവിട്ടാല്‍ മതിയല്ലൊ.കഥയും തീരുമാനമായി.മകളുടെ വിവാഹമാണ് വിഷയം. വിവാഹത്തോടെ നാടകം അവസാനിക്കും.അതിനിടയിലെ പ്രേമവും കോടാലികളുമാണ് നാടകത്തിന്റെ ശരീരം.(അതിലെക്കെത്താന്‍ കുറച്ചു സമയമെടുക്കണം.അതിന് സ്റ്റേജിലെ എല്ലാവരും ആഞ്ഞുപിടിക്കണം,കഥ വലിച്ചു നീട്ടിക്കൊണ്ടുപോകണം.ഇതു തീരുമാനമായി.എല്ലാവരും സ്റ്റേജില്‍ കയറി.)കഥ തുടങ്ങി.പത്തു മിനിട്ടെ ആയിട്ടുള്ളൂ.പ്രണയം വീട്ടില്‍ അറിയുന്നു,അച്ഛന്‍ അത് വലിയൊരു ഭൂകമ്പമാക്കി മാറ്റുന്നു.അമ്മ.അലമുറയിടുന്നു.മകള്‍ മറ്റൊരാളുടെ കഴുത്തില്‍ താലികെട്ടുന്നതിനുമുമ്പ് താന്‍ കിണറ്റുകയറില്‍ കെട്ടി തൂങ്ങുമെന്ന വാശിയിലും.ഈ സമയത്താണ് ജോസാട്ടന്‍ അവതരിപ്പിക്കുന്ന പുതുമുഖ നടന്‍ സമദ് മകന്റെ റോളില്‍ ഇടപെടുന്നത്.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(0, 153, 0);font-size:180%;" &gt;പ്രേ&lt;/span&gt;മത്തെ ഊതിവീര്‍പ്പിച്ച് ഒരു പൊട്ടിത്തൈറിയില്‍ എത്തിച്ച് നാടകീയമാക്കാനുള്ള ചേരുവകള്‍ ജോസാട്ടന്‍ കുടുംബം ഇറക്കുന്നതിനിടയിലാണ് സമദിന്റെ ഇടപെടല്‍.സന്ദര്‍ഭത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതിനുപകരം സമദ് സമവായത്തിന്റെ വഴികളാണ് അവതരിപ്പിച്ചത്.എങ്ങിനെയെങ്കിലും പെങ്ങളെ ഇറക്കി വിട്ട് സ്വസ്ഥമായിരിക്കാമെന്ന ഒരു അഴകൊഴമ്പന്‍ സഹോദരന്റെ മനസ്സോടെ സമദ് കാമുകനുമായുള്ള വിവാഹത്തെ ന്യായീകരിച്ചു.സഹോദരിയുടെ കാമുകന്റെ കുടുംബ മഹിമയെപ്പറ്റിയും സാമ്പത്തിക സ്ഥിതിയെയുമൊക്കെ ഉയര്‍ത്തി അവനു തന്നെ സഹോദരിയെ വിവാഹം കഴിച്ചു കൊടുക്കുകയാവും ഭംഗിയെന്ന് സമദ് വാദിച്ചു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(51, 204, 0);font-size:180%;" &gt;ജോ&lt;/span&gt;സാട്ടനും രാധേച്ചിയും മകളും സമദിന്റെ വര്‍ത്തമാനം കേട്ട് ഒരു പോലെ ഞെട്ടി.രണ്ടുമണിക്കൂര്‍ കൊണ്ടു പോകേണ്ട നാടകമാണ് ,പത്തു പതിനഞ്ച് മിനിറ്റേ ആയിട്ടുള്ളു.എന്തു ചെയ്യും.ഒന്നും ചെയ്യാനില്ല.നിയന്ത്രണം കയ്യിലെടുത്ത ജോസാട്ടന്‍ പെട്ടെന്നു തന്നെ സമദിന്റെ മോന്തക്കുറ്റിക്ക് ഒരു കീറ്. അത് അഭിനയമായിരുന്നില്ല,നേരായിട്ടു തന്നെ കൊടുത്തു.സമദ് സ്റ്റേജില്‍ കറങ്ങി വീണു. ഒന്നും മിണ്ടാതെ കിടന്നു.പിറകെ വരുന്നു ജോസാട്ടന്റെ ഡയലോഗ്&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;em&gt;“നീ എന്തറിഞ്ഞിട്ടാണ് ഇതൊക്കെ പറയുന്നത്.&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;em&gt;ഞാന്‍ ഇന്നലെ കാളന്‍ ഡോക്ടറെ കണ്ടിരുന്നു.&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;em&gt;ഡോക്ടറാണ് ആ രഹസ്യം എന്നോട് പറഞ്ഞത്.&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;em&gt;നിനക്കറിയോ.........അവന് കുഷ്ഠമാണെടാ,കുഷ്ഠം.&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;em&gt;ഒരു സഹോദരന്‍ വന്നിരിക്കുന്നു.സ്വന്തം സഹോദരിക്ക് വരനായി ഒരു നിത്യരോഗിയേയും തെരഞ്ഞുപിടിച്ച്.&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;em&gt;നീ ഇപ്പോ ഇറങ്ങണം ഈ വീട്ടില്‍ നിന്ന്&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഒരു വെടിക്ക് രണ്ടു പക്ഷികള്‍ എന്ന പോലെ ജോസാട്ടന്റെ വാക്കുകള്‍.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;നാടകം തുടരുകയും വേണം, സമദിനെ ഇറക്കിവിടുകയും വേണം.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(204, 153, 51);font-size:180%;" &gt;ഇ&lt;/span&gt;നിയും സമദ് സ്റ്റേജില്‍ നിന്നാല്‍ അപ്പച്ചനു പണികൂടുമെന്ന് രാധേച്ചിക്കും മകള്‍ക്കും മനസ്സിലായി.മനസ്സില്ലാ മനസ്സോടെ സമദ് സ്റ്റേജിനു പുറത്തേക്ക് പതുക്കെ പതുക്കെ നടന്നു.ഈ സമയം പശ്ചാത്തല സംഗീതം വേണമായിരുന്നു.പക്ഷെ ഇതൊന്നും പായമ്മല്‍ തിയ്യറ്ററിനു പതിവില്ലല്ലോ.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(204, 0, 0);font-size:180%;" &gt;നേ&lt;/span&gt;രത്തെ സമദിനെപ്പറ്റി പറഞ്ഞ വാചകം ഒന്നു കൂടി വീശാം.കലാരംഗത്തേക്കുള്ള കാല്‍ വെയ്പില്‍ തിക്താനുഭവം രുചിച്ച സമദ് കുടുംബവുമായി നല്ല ജീവിതം നയിക്കുന്നു.നാടകാന്തം വീട്ടിലും കോടതിയിലും സത്യം മാത്രമെ പറയൂ എന്നു പറയുന്ന മനുഷ്യനായി.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;മ്യാവൂ ! മ്യാവൂ !&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1585964296446659194-1847995947809876763?l=marjaaran.blogspot.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-09-19T06:13:05.579-07:00</app:edited><media:thumbnail url="http://2.bp.blogspot.com/_NNPqUTYE154/S9KWq10u3PI/AAAAAAAAAWs/Nwv_r3unWAA/s72-c/IMG_2048.JPG" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">10</thr:total></item><item><title>മിന്നാ ഫ്രൈ മഹാളിയെ പ്രണയിക്കുമ്പോള്‍.........?</title><link>http://marjaaran.blogspot.com/2010/03/blog-post_30.html</link><category>മഹിളകളെ പ്രണയിക്കുമ്പോള്‍</category><author>manilalbodhi@gmail.com (മാ ര്‍ ... ജാ ര ന്‍)</author><pubDate>Sun, 19 Sep 2010 06:14:56 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-1585964296446659194.post-8538923237513398998</guid><description>&lt;a href="http://1.bp.blogspot.com/_NNPqUTYE154/S7WxAx2ihII/AAAAAAAAAWA/5oRgajo7AHs/s1600/IMG_0113.JPG"&gt;&lt;img id="BLOGGER_PHOTO_ID_5455461150569432194" style="float: left; margin: 0px 10px 10px 0px; width: 291px; height: 400px;" alt="" src="http://1.bp.blogspot.com/_NNPqUTYE154/S7WxAx2ihII/AAAAAAAAAWA/5oRgajo7AHs/s400/IMG_0113.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(204, 0, 0);font-size:180%;" &gt;പാ&lt;/span&gt;ഴ്പ്രണയത്തിന്റെ താജ് മഹല്‍ എന്ന് കേരളീയ വാസ്തുവിദ്യയുടേ ഈ അത്ഭുതത്തെ പേരിട്ടവതരിപ്പിച്ചേക്കാം ചരിത്രകാരന്മാര്‍ വരും കാലങ്ങളില്‍.(വര്‍ത്തമാനത്തില്‍ മണ്ണിട്ടു മൂടുകയും പിന്നെ വന്‍ സന്നാഹത്തോടെ കുഴിച്ചെടുക്കുകയും ചെയ്യുന്ന പണച്ചിലവുള്ള ഒരു പണിയാണല്ലൊ ചരിത്രം)ദേശാന്തരങ്ങളില്‍ മദിച്ചുമറിയേണ്ട ഒരു പ്രണയത്തെ ഞെക്കിക്കൊന്നതിന്റെ നിശബ്ദമായ വികാരങ്ങള്‍ ഈ പണ്ടാറക്കെട്ടിന്റെ കനംതൂങ്ങിയ ഓരോ മുറിയും മച്ചും മൂലയും ഒളിപ്പിച്ചു വെക്കുന്നതു പോലെ സന്ദര്‍ശകര്‍ക്കു തോന്നുന്നുവെങ്കില്‍..............ഈ കഥ കേട്ടിട്ടുണ്ടായിരിക്കണം.&lt;/span&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(204, 0, 0);font-size:180%;" &gt;ഇ&lt;/span&gt;ന്ത്യക്കാരെ ബ്രിട്ടിഷ് ബിസ്കറ്റ് രുചിപ്പിക്കുവാനാണ് ജോസഫ് ഫ്രൈ എന്ന ബ്രിട്ടിഷുകാരന്‍ ഇന്ത്യയിലെത്തുന്നത്.ചായക്കൊപ്പം ബിസ്കറ്റൊ മറ്റെന്തിങ്കിലുമോ കടിക്കുന്ന മദിരാശി പട്ടണമാണ് സ്വാഭാവികമായും അവര്‍ ബിസിനെസ്സിന് തെരഞ്ഞെടുത്തത്.ബിസ്കറ്റ് തീറ്റ മൂലം മദിരാശി പട്ടണം പോഷക സമൃദ്ധമായില്ലെങ്കിലും ഗ്രഹണിയും തൂറലും മറ്റുമായി വഴിവക്കുകള്‍ ആങ്ങിനെയായി.ഫ്രൈ കുടുംബം ഇതില്‍ നിന്നും പോഷകം വലിച്ചെടുത്ത് വടവൃക്ഷം പോലെ സമ്പന്നരായി.പോഷക സമൃദ്ധമായ ഇന്ത്യനവസ്ഥയില്‍ ആകൃഷ്ടരായ ഫ്രൈ കുടുംബം വീടുവെക്കാന്‍ സ്ഥലം തേടിയാണ് നെല്ലിയാമ്പതിയില്‍ എത്തുന്നത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(204, 0, 0);font-size:180%;" &gt;പാ&lt;/span&gt;ലക്കാട്ടുകാര്‍ക്കു പോലും ഓണം കേറാമൂലയായിരുന്നു അന്ന് നെല്ലിയാമ്പതി.ആനകളടക്കം കാട്ടു മൃഗങ്ങള്‍ വനപാലകരുടെ ശല്യമില്ലാതെ കഴിഞ്ഞിരുന്ന കാലം. കുടിയേറ്റക്കാര്‍ കണ്ടതൊക്കെ കൈക്കലാക്കിയിരുന്നതും ഇക്കാലത്താണ്.കാട്ടുമൃഗങ്ങള്‍ക്കും കാടുകൈയ്യേറ്റക്കാരുക്കും ഇടയില്‍ ഞെരുങ്ങി ആദിമനിവാസികളും ഉണ്ടായിരുന്നു.അവരെ കാടിറക്കി നല്ല വസ്ത്രങ്ങളും ഭഷണവും ശീലിപ്പിച്ച് ജനാധിപത്യ സര്‍ക്കാര്‍ പെരുവഴിയിലാക്കിയത് പിന്നീടാണ്.നെല്ലിയാമ്പതിയില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തിയ സായ്പ് കേരള വാസ്തുവിദ്യയില്‍ തടഞ്ഞ് വീണതിന്റെ പരിണതഫലമായി “നാലെ ഇന്റു നാല് “എന്ന കണക്ക് പ്രകാരം ഒരു പതിനാറുകെട്ട് വിലക്കു വാങ്ങാന്‍ കോട്ടയത്തെ പള്ളം രാജകുടുംബാംഗങ്ങളെ സമീപിക്കുന്നത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(204, 0, 0);font-size:180%;" &gt;കെ&lt;/span&gt;ട്ടുകളൊക്കെ വിട്ട് പുറത്തിറങ്ങി മനുഷ്യരെപ്പോലെ ജീവിക്കാന്‍ തുടങ്ങണമെന്ന് കെട്ടുകളില്‍ താമസിക്കുന്ന അധോലോകവാസികള്‍ ആലോചിച്ചു തുടങ്ങിയ കാലമായിരുന്നു അത്. അവര്‍ ഇതു തന്നെ താപ്പ് എന്ന് കരുതി സായ്പിനെ മേല്‍ പതിനാറുകെട്ട് കെട്ടിവെക്കുന്നു.(കുറെ നാള്‍ നമ്മെ ഇരുട്ടിലാക്കിയവരല്ലെ,തിരിച്ചു കൊടുക്കാനുള്ള നല്ല അവസരം എന്നു കരുതി കഴുക്കോല്‍ ഊരി നിത്യച്ചെലവിന് വഴി കണ്ടെത്തിക്കൊണ്ടിരുന്ന ഈ രാജകുടുംബം.)പതിനാറുകെട്ട് സ്വന്തമായിക്കിട്ടിയ സായ്പ് അതെല്ലാം പോളിച്ചെടുത്ത് നൂറുകണക്കിന് ലോറിയിലും ട്രക്കിലുമായി നെല്ലിയാമ്പതി മല കയറുന്നു.അവിടെ പതിനാറുകെട്ട് പുനസ്ഥാപിക്കുന്നു.ജീവിതം ആരംഭിക്കുന്നു.ഒരു സസ്യഗവേഷണ സ്ഥാപനവും ഒരുക്കുന്നു.കാടിനോടുള്ള സ്നേഹം കൂടുകയും മനുഷ്യരോടുള്ളത് കുറയുകയും ചെയ്തപ്പോള്‍ സ്വാഭാവികമായും ബിസ്കറ്റ് കമ്പനി പൂട്ടേണ്ടി വന്നു,തമിഴന്മാര്‍ പഴയ സാക്രീന്‍ ബിസ്കറ്റിലേക്ക് തന്നെ തിരിച്ചു കടിച്ചു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(204, 0, 0);font-size:180%;" &gt;വ&lt;/span&gt;നവും വനഗവേഷണവുമായി ജീവിതം മുന്നേറുമ്പോഴാണ് മഹാളി എന്ന ഇരുകാലന്‍ വനജീവി ഫ്രൈ കുടുംബത്തില്‍ വന്നെത്തുന്നത്.ആരോഗ്യ ദൃഢഗാത്രനായ മഹാളി ഫ്രൈ കുടുംബത്തില്‍ സഹായത്തിനു വന്നതാണ്,പ്രത്യേകിച്ച് വനനിഗൂഢതകളില്‍ സായ്പിനൊരു കൂട്ടായി.സിനിമയിലൊക്കെ സംഭവിക്കുന്നതു പോലെ ഫ്രൈ കുടുബത്തിലെ കിച്ചണ്‍ വഴി ഒരു പ്രണയം പൂക്കാന്‍ തുടങ്ങി.ആറടി പൊക്കവും അതിനൊത്ത വീതിയുമുള്ള ഒരു കാടനായിരുന്നു മഹാളി.ഫ്രൈയുടെ മകള്‍ മിന്നാ ഫ്രൈക്ക് മഹാളി ഇഷ്ടപുരുഷനാവുന്നു.ചുറ്റാനൊരു മരമുള്ളപ്പോള്‍ എന്തിന് വള്ളി നിലത്തിഴയണം.മഹാളി എന്ന മഹാവൃക്ഷത്തില്‍ മിന്ന പടര്‍പ്പായി.മിന്നയുടെ തിരുവായ്ക്ക് മഹാളിക്ക് എതിര്‍വാ ഇല്ലായിരുന്നു.കാട്ടുഭാഷ വശമില്ലാത്ത ഒരു സാധാരണ സ്ത്രീ ആയിരുന്നു മിന്ന.യെസ് നോ എന്നു പറഞ്ഞൊഴിയാനറിയാത്ത മഹാളി മിന്നല്‍പ്രണയത്തില്‍ അടിയറവു പറഞ്ഞു,മനസ്സില്ലാ മനസ്സോടെ.ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം പോലെ അവര്‍ കാടായ കാടും മുച്ചൂടും അലഞ്ഞ് പ്രേമിച്ചു.കാട്ടുവള്ളികളില്‍ ആടിക്കളിച്ചു,ഫ്രൈ ബിസ്കറ്റുകള്‍ കൊറിച്ചു.കാട്ടുമക്കളെയും കള്ളവാറ്റുകാരെയും മാത്രം കണ്ടു പരിചയിച്ച കൊടും വനത്തിലെ മാന്‍ പേടകളും പന്നികളും ചെന്നായ്ക്കളും കാട്ടുപോത്തുമൊക്കെ വെട്ടിത്തിളങ്ങുന്ന മിന്നയെ കണ്ട് കണ്ണഞ്ചി,മഹാളിയെ പ്രതി ഏതു ജന്തു എന്ന് കണ്ണിറുക്കുകയും ചെയ്തു.മനുഷ്യകുലമല്ലെങ്കിലും അവരും സായ്പിനെ കണ്ടപ്പോള്‍ കവാത്തു മറന്നു. മക്കളേക്കാളും ബിസ്കറ്റ് കമ്പനിയേക്കാളും കാടിനെ സ്നേഹിക്കുന്ന ഫാദര്‍ ഫ്രൈ ഈ ബന്ധത്തെ അംഗീകരിക്കുമെന്നായിരുന്നു മകള്‍ ഫ്രൈ വിചാരിച്ചത്.പക്ഷെ കാര്യങ്ങള്‍ ഓവര്‍ ഫ്രൈ ആയി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(204, 0, 0);font-size:180%;" &gt;ഒ&lt;/span&gt;രു ദിവസം രാവിലെ ഉണരുമ്പോള്‍ താന്‍ ഉറങ്ങുന്ന മുറിയൊഴിച്ച് വീടാകെ പൊളിച്ച് ലോറിയിലേക്കും ട്രക്കിലേക്കും കയറ്റുന്ന കാഴ്ചയാണ് മഹാളിയെ വിചാരിച്ച് മുറിവിട്ട് വന്ന മിന്ന കണ്ടത്.മഹാളി എന്ന രോഗത്തെ പേടിച്ച് ജോസഫ് ഫ്രൈ കൊടൈക്കനാലിലേക്ക് താമസം മാറ്റുകയായിരുന്നു.വീടു വിട്ടല്ല,വീടിനെയും കൂ‍ട്ടി.നെല്ലിയില്‍ നിന്നും നൂറുകണക്കിന് ട്രക്കുകുള്‍ മലയിറങ്ങുകയും കൊടൈ മല കയറുകയും ചെയ്തു.പതിനാറുകെട്ടിന് ഇരിക്കപ്പൊറുതിയില്ലാതെയായി,ഒരു പ്രണയത്തിന്റെ ചൂടുകൊണ്ട്.ചുട്ട കാട്ടുകിഴങ്ങ് ഒരു ട്രൈബല്‍ കാമുകന്റെ സാഹസത്തോടെ കടിച്ച് മോണ വെന്ത് നിറംകെട്ട പല്ലിനാല്‍ കണ്ണീരില്‍ കുതിര്‍ന്ന പുഞ്ചിരിയോടെ മഹാളി മലയിറങ്ങുന്ന മിന്നയെ നോക്കിനിന്നു.പുതിയ അന്തരീക്ഷത്തില്‍ മിന്ന മഹാളിയെ മറന്നു.മഹാളി കാട്ടുകിഴങ്ങും കടിച്ചും തേന്‍ കുടിച്ചും കാട്ടില്‍ അലഞ്ഞു,മിന്നയില്ലെങ്കിലും എന്തെങ്കിലും കടിക്കണമല്ലോ.അച്ഛന്‍ ഫ്രൈ അധിക നാള്‍ കൊടൈക്കനാല്‍ തണുപ്പ് കൊണ്ടില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(204, 0, 0);font-size:180%;" &gt;സ&lt;/span&gt;ഹോദരനൊന്നിച്ച് മിന്ന കടല്‍ കടന്നു.നെല്ലിയാമ്പതിയില്‍ നിന്നും കൊടൈക്കനാലില്‍ നിന്നും കേട്ടറിഞ്ഞ കഥക്ക് കെട്ടുകഥയുടെ ഛായ ഉണ്ടായിരിക്കാം.പക്ഷെ കൊടൈക്കനാലിലെ പതിനാറുകെട്ടില്‍ പൊടിപിടിച്ചു കിടന്ന, ആരോ മെഴുകിയ ഒരു പെയിന്റിംഗ് (ഈ പോസ്റ്റിനൊപ്പം ഉള്ളത്) മിന്നയുടെയും മഹാളിയുടെയും പ്രണയത്തിന് ആധികാരികത്വം നല്‍കുന്ന സൂചനയാണ്.ഈ ചിത്രം മിന്നാസഹോദരന്‍ ജോസഫ് ഫ്രൈ വരച്ചതാകാനും സാധ്യതയുണ്ട്.അയാള്‍ ലോകം അറിയുന്ന ചിത്രകാരനാണ്.)&lt;em&gt;സൂചന കണ്ടു പഠിക്കേണ്ടവരാണ് &lt;/em&gt;കഥാകൃത്തുക്കള്‍.പഠിച്ചില്ലെങ്കില്‍ അവര്‍ വെറുമൊരു ജാഥത്തൊഴിലാളിയായി മാറും.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(204, 0, 0);font-size:180%;" &gt;ഇ&lt;/span&gt;ക്കഥ കേട്ട കൌതുകത്തില്‍ ഞാന്‍ ഗൂഗിളില്‍ പോയി മിന്ന ഫ്രൈ എന്ന് ടൈപ്പ് ചെയ്തു.റിസല്‍ട്ട് അത്ഭുതപ്പെടുത്തുന്നതായിരുന്നു.മിന്ന ഫ്രൈ എന്ന പേരിനൊപ്പം ഒരുപാടു ലിങ്കൂകള്‍.അതൊക്കെ അവരുടെ ഉയര്‍ന്ന സാമൂഹ്യാവസ്ഥ വെളിവാക്കുന്നവയായിരുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(204, 0, 0);font-size:180%;" &gt;ഇം&lt;/span&gt;ഗ്ലണ്ടില്‍ വലിയൊരു കമ്പനിയുടെ തലപ്പത്ത് റിസഷന്‍ കാലത്തെ അസ്വസ്ഥതയോടെയിരിക്കുകയാണ് മിന്ന,കാട്ടുകിഴങ്ങും തേന്‍ നുണഞ്ഞും മഹാളിയോടൊപ്പം പൂവിതളുകളെപ്പോലെ മലഞ്ചെരിവുകളില്‍ പാറിക്കൊണ്ടിരിക്കേണ്ടതിനു പകരം.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;മ്യാവൂ ! മ്യാവൂ !&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1585964296446659194-8538923237513398998?l=marjaaran.blogspot.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-09-19T06:14:56.406-07:00</app:edited><media:thumbnail url="http://1.bp.blogspot.com/_NNPqUTYE154/S7WxAx2ihII/AAAAAAAAAWA/5oRgajo7AHs/s72-c/IMG_0113.JPG" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">7</thr:total></item><item><title>കേരളവര്‍മ്മ കോളേജിലെ ചുമരുകള്‍</title><link>http://marjaaran.blogspot.com/2010/03/blog-post.html</link><category>കേരളവര്‍മ്മ കോളേജ്</category><author>manilalbodhi@gmail.com (മാ ര്‍ ... ജാ ര ന്‍)</author><pubDate>Sun, 19 Sep 2010 06:16:13 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-1585964296446659194.post-8307790135694489431</guid><description>&lt;a href="http://2.bp.blogspot.com/_NNPqUTYE154/S6xFRvwZGSI/AAAAAAAAAV4/uQYy0qH9bcU/s1600/IMG_1598.JPG"&gt;&lt;img id="BLOGGER_PHOTO_ID_5452809420018358562" style="float: left; margin: 0px 10px 10px 0px; width: 400px; height: 317px;" alt="" src="http://2.bp.blogspot.com/_NNPqUTYE154/S6xFRvwZGSI/AAAAAAAAAV4/uQYy0qH9bcU/s400/IMG_1598.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div align="left"&gt;&lt;strong&gt;&lt;span style="color: rgb(255, 0, 0);"&gt;ഭാഗം 1&lt;/span&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;കോ&lt;/span&gt;ളേജിനു പിന്നാമ്പുറത്തെ ഊട്ടി എന്ന് വിളിക്കുന്ന ഹരിതംഭംഗി അതേപടി.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;വാ‍ര്‍ഷികവളയങ്ങള്‍ മരങ്ങളെ കൂടുതല്‍ പ്രൌഢമാക്കി മാറ്റിയിരിക്കുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;ഊഞ്ഞാലാടാന്‍ പാകത്തില്‍ ഉണ്ടായിരുന്ന വള്ളിപ്പടര്‍പ്പുകള്‍ കരുത്തിന്റെ ധാര്‍ഷ്ട്യത്തോടെ കാറ്റിലും ഇളകാന്‍ മടിച്ചുനില്‍ക്കുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;ഓഡിറ്റോറിയത്തിന്റെ പിറകില്‍ കമിതാക്കള്‍(ശുഷ്കമാണെങ്കിലും) ആരേയും ശ്രദ്ധിക്കാതെ.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;താടിയും ചിരിയുമായി തമ്പിമാഷ് പഴയതുപോലെ .&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;അലസമീ ജീവിതമെന്നുല്‍ഘോഷിച്ച് വിനോദ്ചന്ദ്രന്‍ പതിവു പോലെ.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;മഞ്ഞക്കിളികളും മലയാളം ഡീപ്പാര്‍ട്ട്മെന്റും കൈകോര്‍ത്ത് പഴയപടി.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;പഴയ രാമേട്ടന്റെ സ്ഥാനത്ത് ആധുനികമായ കാന്റീന്‍.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;കാന്റിനിനു മുന്നില്‍ കാമ്പസിന്റെ പുതിയ കവിത ശ്രീദേവി,തൃപ്രയാറില്‍ നിന്നാണ്.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;മരത്തറകള്‍ക്കും അവിടുത്തെ ഇരിപ്പുകള്‍ക്കും പ്രായവ്യത്യാസമില്ല.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;കാമ്പസില്‍ കാളവണ്ടിയില്‍ വന്ന അരാജകവാദി താടി ഡേവിസിന്റെ കാലവുമല്ല ഇത്.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;കാമ്പസില്‍ സൌഹൃദമായി വിളഞ്ഞ ബീനമാരേയും ഇന്ന് കണ്ടുമുട്ടില്ല.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;em&gt;“എത്ര മുറിവുകള്‍ വേണം&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;em&gt;ഒരു മരണമാകാന്‍,&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;em&gt;എത്ര മരണങ്ങള്‍ വേണം &lt;/em&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;em&gt;ഒരു ജീവിതമാകാന്‍ ”&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;എന്ന് ചോദിച്ച എഴുത്തിലെ ഒറ്റയാന്‍ മേതില്‍ ഇനിയുമുണ്ടാവണമെങ്കില്‍ കാമ്പസ് എത്ര കാത്തിരിക്കണം.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;അ&lt;/span&gt;ടവ് പിഴച്ചതും അല്ലാത്തതുമായ പുത്തന്‍ വണ്ടികള്‍ കാമ്പസ് നിറഞ്ഞ് അതിന്റെ വിസ്തൃതികളെ ചുരുക്കിയിരിക്കുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;ഇതിന്റെ മറവിലും തണലിലും ഹൃദയസംവേദകര്‍ തൊട്ടു തലോടിയും.&lt;br /&gt;&lt;br /&gt;&lt;span style="font-size:180%;"&gt;കൊ&lt;/span&gt;മ്പന്‍ മീശയും അതുയര്‍ത്തുന്ന ഭീതിയെ തുരത്തുന്ന ചുണ്ടിലെ സൌമ്യതയും ചേര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പ്രിയനായിരുന്ന പി.കെ.ടി മാഷുടെ സ്മരണ പുതുക്കുന്ന സന്ദര്‍ഭത്തിലേക്കാണ് വര്‍ഷങ്ങള്‍ക്കുശേഷം കേരളവര്‍മ്മയിലെത്തുന്നത്.പികെടിയുടെ മകള്‍ ലണ്ടനില്‍ നൃത്താദ്ധ്യാപികയും സോഷ്യല്‍ വര്‍ക്കറുമായ ശ്രീകല വിളിച്ചു പറഞ്ഞിരുന്നു ഇക്കാര്യം.ശ്രീകല നൃത്തം വെച്ച കാമ്പസാണിത്.ഹാളിലേക്ക് കയറുമ്പോള്‍ ശ്രദ്ധിച്ചത് ചുമരിലെ എഴുത്തിലേക്കാണ്.ഹാളിനടുത്ത ക്ലാസ്സ് റൂമിന്റെ പുറത്തെ ചുമരില്‍ ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു.&lt;br /&gt;&lt;em&gt;&lt;strong&gt;“ഓരോ ചുമരും ഓരോ ചിത്രത്തെ ഒളിപ്പിച്ചു വെച്ചിരിക്കുന്നു ”&lt;/strong&gt;&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;p align="left"&gt;&lt;em&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt;&lt;/em&gt;&lt;/p&gt;&lt;br /&gt;&lt;p align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;em&gt;&lt;strong&gt;&lt;/strong&gt;&lt;/em&gt;&lt;/p&gt;&lt;em&gt;&lt;strong&gt;&lt;/strong&gt;&lt;/em&gt;&lt;br /&gt;&lt;em&gt;&lt;strong&gt;&lt;/strong&gt;&lt;/em&gt;&lt;div align="left"&gt;&lt;em&gt;&lt;strong&gt;&lt;br /&gt;&lt;/strong&gt;&lt;/em&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;ഒ&lt;/span&gt;രു സമൂഹത്തിന്റെ മനസ്സാണ് ഓരോ ചുമരും മതിലുകളും വെളിപ്പെടുത്തുന്നത്.ഇപ്പോള്‍ ഫ്ലക്സുകള്‍ ആ സ്ഥാനം വഹിക്കുന്നു.ഫ്ലക്സുകള്‍ നോക്കിയാല്‍ കേരളത്തിന്റെ നിലവാരം എന്താണെന്ന് ഉറപ്പിക്കാം,നിലവാരത്തകര്‍ച്ചകളും.25 വര്‍ഷങ്ങള്‍ക്കു ശേഷം കേരളവര്‍മ്മയില്‍ ചെല്ലുമ്പോള്‍ എന്തായിരിക്കും കാണുക, പുതുതായി കിട്ടുക എന്നൊക്കെ ആലോചിച്ചിരുന്നു.പക്ഷെ ഈ ഒറ്റ ചുമര്‍സാഹിത്യത്തില്‍ ഞാന്‍ കാമ്പസിന്റെ വസന്തനിത്യത കണ്ടു.മാറുന്നത് കാമ്പസ് വിടുന്നവര്‍ മാത്രമാണ്.&lt;br /&gt;സെമിനാറില്‍ പങ്കെടുത്ത ഇ.രാജന്‍ മാസ്റ്റരും,ചുമതലക്കാരനായ വിനോദ് ചന്ദ്രനും ലളിതടീച്ചറും പി.കെ.ടിയുടെ ബന്ധുവായ ഡോ:സര്‍വ്വോത്തമനും മുഖ്യാതിഥിയായ എം.ജി.എസ്.നാരായണനും കേരളവര്‍മ്മയിലെ കാലങ്ങളെ ഓര്‍മ്മിച്ചു,പികെടിയിലെ മനുഷ്യസ്നേഹത്തെ പുതു തലമുറയ്ക്കായി അവതരിപ്പിച്ചു.മലയാളികള്‍ ചരിത്രരചനയില്‍ വിമുഖരാണെന്ന് എം.ജി.എസ്.സമര്‍ത്ഥിച്ചു.&lt;/span&gt;&lt;br /&gt;&lt;p align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;p align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;കേ&lt;/span&gt;രളവര്‍മ്മയുടെ മനസ്സ് വര്‍ത്തമാനത്തിന്റെതാണ്.എന്നും കാലങ്ങളെ പുതുമയോടെ സ്വീകരിക്കുന്നത്.ചുമരുകളും ഉള്ളും നവീനമായ വരകള്‍ കൊണ്ടും ചിത്രം കൊണ്ടും നിറക്കുന്നത്.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;എ&lt;/span&gt;ല്‍.പി,യു.പി,ഹൈസ്കൂളുകളിലെ സൌഹൃദങ്ങള്‍ ഗാഢമാണെന്നായിരുന്നു,അന്നൊക്കെ വിശ്വസിച്ചിരുന്നത്.പക്ഷെ പൊടി മീശ വളര്‍ന്നുതുടങ്ങിയപ്പോള്‍ യൌവ്വനത്തിലേക്ക് വിരിഞ്ഞ പെണ്‍കുട്ടികളൊക്കെയുമായി ചങ്ങാത്തം തുടങ്ങിയപ്പോള്‍ പഴയ എല്‍കേജി ചിന്തകളെല്ലാം കടലെടുത്തു.നാടകം,കവിത,സൌഹൃദമൊക്കെയായി കേരളവര്‍മ്മ ജീവിതത്തില്‍ നിറഞ്ഞു.കേരളവര്‍മ്മയിലെ വര്‍ത്തമാനം എപ്പോഴും പഴമക്കാരെക്കുറിച്ചുള്ള അപദാനങ്ങള്‍ പാടിക്കൊണ്ടിരിക്കും.പ്രത്യേകിച്ചും വിദ്യാര്‍ത്ഥി നേതാക്കളെക്കുറിച്ച്,പിന്നീടുള്ള അവരുടെ വളര്‍ച്ചയെക്കുറിച്ച്.പിന്നെ പ്രകമ്പനം കൊള്ളിച്ച പെണ്‍കുട്ടികളെക്കുറിച്ച്,ബുദ്ധിയുള്ള അദ്ധ്യാപകരെക്കുറിച്ച്,കവിതയുള്ള ജീവിതത്തെക്കുറിച്ച്.കേരളവര്‍മ്മയില്‍ പഠിച്ചു എന്ന ഒറ്റക്കാരണത്താല്‍ മുന്മുറക്കാരും പിന്മുറക്കാരും നമ്മുടെ സൌഹൃദത്തില്‍ വരുന്നു പിന്നീടുള്ള കാലങ്ങളില്‍.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="color: rgb(255, 0, 0);font-size:130%;" &gt;&lt;strong&gt;ഭാഗം 2&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;ഭാ&lt;/span&gt;രതീയ പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്ന സുധാകരന്‍ മാഷോട് ലോക സോഷ്യലിസത്തില്‍ വിശ്വസിക്കുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനക്കാര്‍ക്ക് ചെറിയൊരു വിരോധം.അങ്ങിനെയിരിക്കെ ഒരു ദിവസം തന്റെ ഹോസ്റ്റല്‍ റൂമില്‍ നിന്നും റിബേറ്റ് ഖദര്‍ മൂണ്ടും ഷര്‍ട്ടും കാണാതായ വിവരം മാഷ് അറിയുന്നു,അതും കോളേജില്‍ പോകാന്‍ തേച്ചുമിനുക്കിവെച്ചത്.പോയതുപോകട്ടെ എന്നും വിചരിച്ച് ഉള്ള തുണിയെടുത്ത് കോളേജില്‍ ചെല്ലുമ്പോള്‍ കണ്ട കാഴ്ച മാഷെ അത്ഭുതപ്പെടുത്തി.തന്റെ ഷര്‍ട്ടും മുണ്ടുമിട്ട് അന്നത്തെ അഭ്യന്തരമന്ത്രിയായ വയലാര്‍ രവി കോളേജില്‍.അത്ഭുതപ്പെടാനൊന്നുമില്ലായിരുന്നു.എവിടെയോ ഉള്ള വിദ്യാര്‍ത്ഥികളെ അന്നത്തെ കോണ്‍ഗ്രസ്സ് പോലീസ് തല്ലിയതിലോ തലോടിയതിലോ പ്രതിഷേധിച്ച് കത്തിക്കാനുള്ള മന്ത്രിയുടെ കോലം ഉണ്ടാക്കാന്‍ സൂപ്പന്റെ നേതൃത്വത്തില്‍ മാഷുടെ റൂമില്‍ നിന്നും ചൂണ്ടിയതായിരുന്നു ആ വസ്ത്രങ്ങള്‍.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;strong&gt;&lt;span style="color: rgb(255, 0, 0);"&gt;ഭാഗം 3&lt;/span&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;ഇ&lt;/span&gt;നി സൂപ്പന്‍ പറഞ്ഞ കഥ.ബ്രാക്കറ്റിലെങ്കിലും തന്റെ സ്വന്തം പേരിടണമെന്ന് സൂപ്പന്‍ പറഞ്ഞതു പ്രകാരം അതു ചെയ്യുന്നു.(സൂരേഷ്)&lt;br /&gt;കുരിശിന്റെ വഴി നിരോധിച്ച കാലം.1987.ശ്രീ കേരളവര്‍മ്മയിലെ സഖാക്കള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി.എന്തെങ്കിലും ചെയ്തേപറ്റൂ.അങ്ങിനെ നാ‍ടകം ചെയ്യാന്‍ തീരുമാനമായി.അന്നു നാടകമായിരുന്നു പുരോഗമനം.പക്ഷെ പ്രിന്‍സിപ്പള്‍ അനുമതി നല്‍കിയില്ല.നാടകമെന്നാല്‍ പേപ്പട്ടിയെപ്പോലെ പേടിക്കുന്നൊരു കാലമായിരുന്നു അത്.(കുണ്ടുകുളവും എണ്ണിയാലൊതുങ്ങാ‍ത്ത ആട്ടിന്‍ പറ്റങ്ങളും കൊലവിളിയുമായി ചെന്നായ്ക്കളെ തിരഞ്ഞ കാലം.)പി.ജെ.ആന്റണിയാണ് ഈ ഭൂതത്തെ കുടത്തില്‍ നിന്നും ഇറക്കിവിട്ടത്.വികാരം വൃണപ്പെടുന്ന ഒരു വഹ മഹാരോഗം കേരളത്തിന്റെ ഇടവകകളില്‍ പടര്‍ന്നു പിടിച്ച കാലമായിരുന്നു അത്.ആയതിനാല്‍ എവിടെയും നാടകമെന്നു കേട്ടാല്‍ അധികാരികള്‍ ഉണര്‍ന്ന് അതിനെ മുളയിലെ നുള്ളും.കാരണം അത്രക്ക് വലിയ വോട്ട് ബാങ്കാണ് കൃസ്ത്യന്‍ വര്‍ഗ്ഗത്തില്‍പെട്ട ആട്ടിന്‍ പറ്റങ്ങള്‍.പോരാത്തതിന് അജബാലപാലകനായ കെ.കരുണാകരന്‍ മുഖ്യമന്ത്രിയും.കേരളവര്‍മ്മയിലും പ്രിന്‍സിപ്പല്‍ നാടകത്തെ നിരോധിച്ചു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;അ&lt;/span&gt;ങ്ങിനെയിരിക്കെയാ‍ണ് ചൊല്ലിയാട്ടം എന്നൊരു കലാരൂ‍പത്തെക്കുറിച്ച് യൂണിയന്‍ ഭരിക്കുന്ന സഖാക്കള്‍ക്ക് അറിവുകിട്ടുന്നത്.അതിന്റെ ഉപജ്ഞാതാവും പ്രയോക്താവും സുരാസു എന്നൊരു അരാജകവാദിയും മനുഷ്യസ്നേഹിയുമാണ് എന്നും കണ്ടു പിടിക്കപ്പെട്ടു.സ്റ്റേജില്‍ ഒറ്റക്ക് നിന്ന് കവിതയും പാട്ടും പ്രസംഗവുമൊക്കെയായി അരങ്ങു തകര്‍ക്കുന്നൊരു രാഷ്ടീയ കലാപരിപാടിയായിരുന്നു അത്.കേരളത്തിലതൊരു പുതിയ തരംഗമായി മാറിയ സമയമായിരുന്നു അത്.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;എ&lt;/span&gt;ഴുത്തിന് ചുമരുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഭാരതാംബയുടെ മക്കളുമായി സഖാക്കള്‍ ഉരസല്‍ നടക്കുന്ന സമയമായിരുന്നു അത്.ഏത് നിമിഷവും പരസ്പരം ആക്രമിക്കാവുന്ന അവസ്ഥ.വടിവാള്‍,ഉറുമി,കത്തി,പട്ടിക,കരിങ്കല്ല് തുടങ്ങിയ ആയുധങ്ങള്‍ ഇരുവശത്തും ശേഖരിക്കപ്പെട്ടു.ഇങ്ങിനെ ഒരു സംഘര്‍ഷാവസ്ഥയിലാണ് ചൊല്ലിയാട്ടം നടക്കുന്നത്.ഉച്ചക്കുള്ള ഇടനേരത്താണ് പരിപാടി പ്ലാന്‍ ചെയ്തത്.സുരാസുവും അമ്മുവേടത്തിയും എത്തുന്നു.പരിപാടിക്ക് സുരാസു തയ്യാറെടുക്കുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;പ&lt;/span&gt;രിപാടി തുടങ്ങുന്നതിനുമുമ്പ് അമ്മുവേടത്തി നമ്മുടെ സഖാവ് സൂപ്പന്റെ കാതില്‍ അടക്കം പറയുന്നു,ആവേശം മൂത്താല്‍ ആശാന്‍ സ്റ്റേജില്‍ നിന്നും ഇറങ്ങിയോടും&lt;span style="font-size:180%;"&gt;! &lt;/span&gt;&lt;br /&gt;എവിടെക്കെന്ന് സൂപ്പന് ആകാംക്ഷ.പാമ്പ് ഓടിയാല്‍ മാളം വാരെ,സുരാസു ഓടിയാല്‍..........ഒരെത്തും പിടിയുമില്ല.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;എവിടെക്ക് പോകുമെന്ന് പറയാന്‍ പറ്റില്ലെന്ന് അമ്മുവേടത്തി.&lt;em&gt;അമ്മമ്മോ.......സൂപ്പന്‍ തലയില്‍ കൈവെച്ചു.&lt;/em&gt;എവിടേക്കോടിയാലും പിന്നാലെ ചെന്ന് പിടീച്ചു കൊണ്ടുവരേണ്ടത് സംഘാടകരുടെ ഉത്തരവാദിത്വമെന്ന് അമ്മുവേടത്തി തീര്‍ത്തു പറഞ്ഞു.പുതിയ ഉത്തരവാദിത്വമോര്‍ത്ത് അരാജകവാദിയായ സൂപ്പന്‍ നിന്നു വിയര്‍ത്തു.സൂര്യാഘാതമെന്നോ മറ്റൊ മറ്റുള്ളവര്‍ അടക്കം പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;em&gt;&lt;span style="font-size:180%;"&gt;നാ&lt;/span&gt;ലുകാലുള്ള നാല്‍ക്കാലികളെ&lt;br /&gt;വിടുക.......... വെറുതെ വിടുക.............&lt;br /&gt;രണ്ടുകാലുള്ള മനുഷ്യരെ എറിയുക..........&lt;br /&gt;കല്ല്ലെറിയുക...........&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;em&gt;&lt;span style="font-size:130%;"&gt;കല്ലെറിഞ്ഞു കൊല്ലുക...........&lt;/span&gt;&lt;/em&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;em&gt;&lt;/em&gt;&lt;br /&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:180%;"&gt;ചൊ&lt;/span&gt;ല്ലിയാട്ടം കത്തിക്കയറുന്നതിനിടക്ക് പറഞ്ഞതു തന്നെ സംഭവിച്ചു.&lt;br /&gt;സുരാ‍സു ഇറങ്ങിയോടി.&lt;br /&gt;ഒരു നിമിഷം പകച്ചുനിന്ന സൂപ്പനും പിറകെയോടി.ചില വിദ്യാര്‍ത്ഥികള്‍ ഗേറ്റുവരെ ഓടി അവരെ അനുഗമിച്ചു,തിരിച്ചു പോന്നു.ചിലര്‍ അന്തം വിട്ടു നിന്നു.ഇങ്ങിനെയൊരു കലാപരിപാടി ആദ്യമാണ്.ഓടിപ്പോയവരുടെ തിരിച്ചു വരവ് എങ്ങിനെയെന്ന് കാണാന്‍ കുറെ പേര്‍ അവിടെത്തന്നെ നിന്നു. &lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:180%;"&gt;ഗേ&lt;/span&gt;റ്റും കടന്നും ഓടിയ സുരാസുവിനൊപ്പമെത്താന്‍ സൂപ്പന്‍ കിണഞ്ഞു ശ്രമിച്ചു.സുരാസു കുതിക്കുകയാണ്.ഉടുത്തത് കാവി ആയതിനാല്‍ ഓട്ടത്തിനൊരു അദ്ധ്യാത്മകപരിവേഷവുമുണ്ട്.ആ പരിവേഷത്തിനു പിറകെ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ വെച്ചു പിടിക്കുന്നതില്‍ ഒരു പന്തികേടുമുണ്ട്.ഓടുന്നതിനിടയിലാണ് സൂപ്പന്റെ അരയില്‍ ചുറ്റിയ ഉറുമി നിലത്തുവീഴുന്നത്,ഉയര്‍ന്ന ശബ്ദത്തോടെ.&lt;br /&gt;ശബ്ദത്തോടെ ഉറുമി വീണതു കേട്ട സുരാസു ഒന്നു തിരിഞ്ഞു നോക്കുകയും മാരകായുധം കണ്ട് ഓട്ടത്തിന്റെ വേഗത കൂട്ടുകയും ചെയ്തു.കളി കാര്യമാവുകയാണൊ..........സുരാസു ഓര്‍ത്തിട്ടുണ്ടാവണം.അഴിഞ്ഞുപോയ ഉറുമി വീണ്ടും അരയില്‍ ചുറ്റണമെങ്കില്‍ വലിയ പാടാണ്.അത് കാനയിലേക്ക് വലിച്ചെറിഞ്ഞ് സൂപ്പന്‍ ഓട്ടം തുടര്‍ന്നു.ഒടുവില്‍ കുന്നംകുളം റൂട്ടിലെ കേരളവര്‍മ്മ ബസ് സ്റ്റോപ്പില്‍ സുരാസു തളര്‍ന്നിരിക്കുന്നതു വരെ.&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:180%;"&gt;ഒ&lt;/span&gt;രു വിധത്തില്‍ സുരാസുവിനെ ഓട്ടോയില്‍ കയറ്റി കോളേജിലേക്ക് തിരിച്ചു പോരുമ്പോള്‍ അതാ വരുന്നു ആയുധങ്ങളുമായി ഒരു സംഘം സഖാക്കള്‍.കാവിധാരിയായ സുരാസുവിന് പിന്നാലെയുള്ള സൂപ്പന്റെ ഓട്ടം കോളെജിനു ചുറ്റും പാ‍ത്തും പതുങ്ങിയും ഇരുന്ന സഖാക്കളെ തെറ്റിദ്ധരിപ്പിച്ചതാണ്.&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:180%;"&gt;ഇ&lt;/span&gt;തിനിടയില്‍ കാവിയുടുത്ത ഒരാളെ സൂപ്പന്‍ ഓടിക്കുന്നത് കണ്ട് മറ്റേ സംഘവും ആയുധങ്ങളുമായി സംഘടിക്കുന്നുണ്ടായിരുന്നു.&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;ചൊ&lt;/span&gt;ല്ലിയാട്ടം ചീറ്റിപ്പോയെങ്കിലും വലിയ സംഘര്‍ഷം ഒഴിവായി എന്നതു മാത്രമാണ് സംഗതികളുടെ ബാക്കി പത്രം.സൂപ്പനാണെങ്കില്‍ ഒരു വിപ്ലവം നടന്ന പോലത്തെ ഒരനുഭവവും.എന്നും എല്ലാ തരം വിപ്ലവങ്ങളെയും സ്നേഹിച്ചിരുന്നു സൂപ്പന്‍.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;ഇ&lt;/span&gt;വിടെ കാര്യങ്ങളുടെ പോക്കത്ര ശരിയല്ലാത്തതിനാല്‍ സൂപ്പന്‍ വിപ്ലവ ചൈനയിലെ ഹോങ്കോങ്ങില്‍ കുടുംബജീ‍വിതം തകര്‍ക്കുകയാണിപ്പോള്‍. &lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/p&gt;&lt;/span&gt;&lt;div align="left"&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;മ്യാവൂ ! മ്യാവൂ !&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1585964296446659194-8307790135694489431?l=marjaaran.blogspot.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-09-19T06:16:13.700-07:00</app:edited><media:thumbnail url="http://2.bp.blogspot.com/_NNPqUTYE154/S6xFRvwZGSI/AAAAAAAAAV4/uQYy0qH9bcU/s72-c/IMG_1598.JPG" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">18</thr:total></item><item><title>മനുഷ്യനാദ്യം പിറന്ന വീട്</title><link>http://marjaaran.blogspot.com/2010/02/blog-post_26.html</link><category>മനുഷ്യനാദ്യം പിറന്നവീട്</category><author>manilalbodhi@gmail.com (മാ ര്‍ ... ജാ ര ന്‍)</author><pubDate>Sun, 19 Sep 2010 06:17:40 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-1585964296446659194.post-2293837372695031745</guid><description>&lt;a href="http://1.bp.blogspot.com/_NNPqUTYE154/S5JAB3O1iCI/AAAAAAAAAVw/SvG7obVFrMM/s1600-h/IMG_0186.JPG"&gt;&lt;span style="font-size:130%;"&gt;&lt;img id="BLOGGER_PHOTO_ID_5445485300194576418" style="float: left; margin: 0px 10px 10px 0px; width: 400px; height: 300px;" alt="" src="http://1.bp.blogspot.com/_NNPqUTYE154/S5JAB3O1iCI/AAAAAAAAAVw/SvG7obVFrMM/s400/IMG_0186.JPG" border="0" /&gt;&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;അ&lt;/span&gt;കന്നിരിക്കാന്‍ തോന്നിയപ്പോഴാണ് മുരളി തിരുനെല്ലിയിലേക്ക് വഴി കാട്ടിയത്।പാപനാശിനിയും പക്ഷിപാതാളം ഉള്‍ക്കൊള്ളുന്ന മലയും അതിരിടുന്ന കൃഷിയിടത്തില്‍ ധ്യാനത്തിലമരാന്‍ മുരളി മുംബൈയില്‍ നിന്നും പറന്നുവരുന്ന സ്ഥലം.ഒന്നിലേക്ക് ചാഞ്ഞ് ആഴത്തില്‍ ആവേശിക്കുന്നൊരു ബുദ്ധന്‍ എല്ലാവരിലും ഉറഞ്ഞിരിപ്പുണ്ടെന്നും അതിന് ഉരുത്തിരിയാന്‍ സ്വസ്ഥത നിറഞ്ഞൊരു സ്ഥലം വേണമെന്നുള്ള തിരിച്ചറിവില്‍ ആയിരിക്കണം മുരളി തിരുനെല്ലിയില്‍ തേടിയതും സ്വന്തമാക്കിയതും.ഞങ്ങളുടെ സുഹൃത്തും പ്രശസ്ത വാസ്തുവിദഗ്ദനുമായ ശ്രീനിയാണ് കുന്നിന്മുകളില്‍ പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന വീടിന്റെ ശില്പി.എട്ടുദിക്കിലേക്കും തുറന്നു വെക്കാവുന്ന വീട്.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;ഇ&lt;/span&gt;വിടേക്ക് പോരുമ്പോള്‍ ഒറ്റക്കാര്യം മാത്രം മുരളി എന്നോട് ആവശ്യപ്പെട്ടു.രാജവെമ്പാലയടക്കം പാമ്പുകള്‍ തോട്ടത്തില്‍ ഉണ്ട്.ഒന്നിനെയും ഉപദ്രവിക്കരുത്. പാമ്പ് കടിച്ചെന്നിരിക്കട്ടെ നീ അത് കൈക്കൊള്ളുക,അഹിംസയെ ആവാഹിച്ച ബുദ്ധപ്രതിമ പോലെ.ആ നില്പിലെ ധ്യാനാത്മകതയും പിന്നീടുള്ള മരണവും നിന്നെ ബുദ്ധനെപ്പോലെ ഉയര്‍ത്തും.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;ഈ&lt;/span&gt; പറച്ചില്‍ കേട്ടതിനുശേഷം ഞാന്‍ പാമ്പിനെ ഭയപ്പെടാനും അന്വേഷിക്കാനും തുടങ്ങി.തൃശൂരില്‍ പെരിങ്ങാവിലെ വീട്ടിന്‍പുറത്തെ തൊരപ്പന്‍ തുരന്ന മാളങ്ങളിലെല്ലാം ശ്രദ്ധയോടെ നോക്കാനും തുടങ്ങി.രാത്രി ടെറസിലേക്ക് കാറ്റു കൊള്ളാന്‍ പോകണമെങ്കില്‍ 4 കട്ടയുടെ മുത്തന്‍ ടോര്‍ച്ച് വേണമെന്നായി.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;പാ&lt;/span&gt;മ്പിന്‍ പേടിയോ അതിനെ നിരീക്ഷിക്കാനുള്ള കൌതുകമോ എന്തൊ&lt;br /&gt;ജിജ്ഞാസ എന്നില്‍ വളരുന്നതും ഫണം വിടര്‍ത്തുന്നതും ഞാനറിഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;കു&lt;/strong&gt;ട്ടിക്കാലത്ത് പാമ്പിന്‍ കാവെന്നുപേരുള്ള കാട്ടില്‍ കയറാനും കളിക്കാനും പേടിയൊന്നുമില്ലായിരുന്നു.അവിടെ പോകരുതെന്ന് ആരും വിലക്കിയതുമില്ല.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;പ&lt;/span&gt;ല കാരണങ്ങളാല്‍ തിരുനെല്ലി യാത്ര നീണ്ടു പോയി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;മുരളി മുംബയില്‍ നിന്നും കോഴിക്കോട് വിമാനമിറങ്ങി എന്നെയും കൂട്ടി വയനാട്ടിലേക്ക് പോകാമെന്നായിരുന്നു പദ്ധതി.മുരളി പക്ഷെ നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങി നേരെ വലപ്പാട് പോയി അവിടെ വീട്ടില്‍ ഏകാന്ത ബുദ്ധനായി പലപ്പോഴും തിരിച്ചു പോയി.എന്റെ തിരുനെല്ലിയും അവിടുത്തെ രാജവെമ്പാലയും അകന്നുതന്നെ നിന്നു.ഒരു ദിവസം മുരളി വിളിച്ചപ്പോള്‍ പാമ്പിനെ സ്വപ്നം കണ്ടതായി ഞാന്‍ പറഞ്ഞു. മറുപടി ഏതാണ്ടിങ്ങനെയായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;em&gt;നിനക്ക് തിരുനെല്ലിയില്‍ പോകാന്‍ സമയമായി.എല്ലാം കെട്ടിയെടുക്കുക.&lt;/em&gt;&lt;/strong&gt;&lt;strong&gt;&lt;em&gt;ഞാന്‍ വരുന്നില്ല,നീ താമസിക്കുന്നിടം കാലം ആരും അവിടെ വരികയുമില്ല.&lt;/em&gt;&lt;/strong&gt;&lt;strong&gt;&lt;em&gt;നിന്റെ എഴുത്താണ് പ്രധാനം.സാഹചര്യങ്ങളെ സ്വയം കൈകാര്യം ചെയ്യുക. വീടിന്റെ വടക്കെ വാതില്‍ എപ്പോഴും തുറന്നു കിടപ്പുണ്ടാകും.&lt;/em&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;ഹി&lt;/span&gt;മാലയത്തിലെ ഒരു സന്യാസി മുരളിയോട് പറഞ്ഞ കാര്യം വീണ്ടും ഓര്‍മ്മിച്ചു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;പുലര്‍ന്നാല്‍ എല്ലാ പാമ്പുകളും ആദ്യം ചെയ്യുക,സൂര്യനു നേരെ നിന്ന് പ്രാര്‍ത്ഥനയാണ്.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;em&gt;ഒരു മനുഷ്യന്റേയും മുന്നില്‍ ചെന്നു പെടരുതേ&lt;/em&gt;&lt;/strong&gt; എന്ന്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;രാ&lt;/span&gt;ത്രിയിലെ യാത്രക്ക് ഇറങ്ങി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;ബസ് സ്റ്റാന്റില്‍ ചെല്ലുമ്പോള്‍ കര്‍ണ്ണാടകയുടെ ആധുനിക ബസ്.ഇവിടെനിന്ന് തന്നെ തണുപ്പ് അനുഭവിച്ചുതുടങ്ങാം എന്നൊരു മട്ടില്‍.കല്പറ്റയില്‍ ഇറങ്ങിയപ്പോള്‍ രാവിലെ 3 മണി.തണുത്തു വിറക്കുന്ന ഒരു ചായക്കട മാത്രമുണ്ട്.പെട്ടെന്ന് തന്നെ മാനന്തവാടി ബസ് വരുന്നു.മാനന്തവാടിയില്‍ കുറച്ചുപേരുണ്ട്.അവിടെയും തട്ടുകടയെ പൊതിഞ്ഞ് തണുപ്പന്മാര്‍.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;ത&lt;/span&gt;ണുപ്പിലും കോടയിലും പുതച്ച് തിരുനെല്ലി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;തണുപ്പ് എന്നും എനിക്കൊരു കവചമായിരുന്നു,പുതിയൊരു ലോകത്തിന്റെ സുരക്ഷിതത്വവും ലഹരിയും.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;അമ്പലത്തില്‍ നിന്നുള്ള പാട്ടുകള്‍ മഞ്ഞില്‍ പുതഞ്ഞ് പുറത്തേക്ക് കടക്കാന്‍ പറ്റാതെ.മുരളിയുടെ വീടിനിരുവശവും പ്രശസ്തരാണ്.എഴുത്തിലെ പി.വത്സലയും കൃഷിയിലെ സുകുമാരനുണ്ണിയും.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;വടക്കെ വാതില്‍ തുറന്നിട്ടില്ല.ദിക്കറിയാത്തതിനാല്‍ ചുറ്റും നടന്ന് എല്ലാ വാതിലും മുട്ടി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;കണ്ടറിഞ്ഞ് സുകുമാരനുണ്ണി സഹായത്തിനെത്തി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;സുകുമാരനുണ്ണിയുടെ വിളിക്ക് മുരളിയുടെ കെയര്‍ടേക്കറും മറ്റെല്ലാമായ ബാലന്‍ വിളിപ്പാടകലെയുള്ള ഊരില്‍ നിന്നും തലയുയര്‍ത്തി നോക്കി,പൊന്തക്കാട്ടില്‍ നിന്നും ഫണമുയര്‍ത്തി ചുറ്റുവട്ടത്തെ നിരീക്ഷിക്കുന്ന വിഷപ്പാമ്പു പോലെ.വാതില്‍ തുറന്നു തന്ന ബാലന്‍ ഞാന്‍ നോക്കിനില്‍ക്കെ തന്നെ കുന്നിറങ്ങി പുഴയിറങ്ങി അപ്രത്യക്ഷനായി.എന്നെ കാല്പനികതയില്‍ മുക്കുന്നതായിരുന്നു ആ പോക്ക്.ഞാന്‍ വെറുതെ ഒന്ന് കൂക്കി വിളിച്ചു.ഉടന്‍ വന്നു ബാലന്റെ മറുവിളി.കാട്ടില്‍ നല്ല റേഞ്ച്. എല്ലാ ശബ്ദങ്ങളേയും ഇരട്ടിയായി പ്രതിദ്ധ്വനിപ്പിക്കുന്ന പക്ഷി പാതാളം ഞങ്ങളുടെ ശബ്ദങ്ങളെയും സ്വീകരിച്ചു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;സ്ഥലകാല ബോധത്തില്‍ ഞാനൊന്നു ഞെട്ടി. നില്‍ക്കുന്നത് പുല്ലും ചവറും നിറഞ്ഞ ചതുപ്പില്‍.................രാജവെമ്പാലയുടെ ആവാസവ്യവസ്ഥയില്‍ !&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;മുറിയിലേക്ക് തിടുക്കത്തില്‍ കയറി.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;ഇ&lt;/span&gt;ളം വെയിലിലും പോക്കുവെയിലിലും ആണ് പാമ്പുകള്‍ മാളം വിട്ട് ചൂടു കൊള്ളാനിറങ്ങുക.മുറിയില്‍ തണുപ്പ് നിറഞ്ഞു,ബാലന്‍ തുറന്നിട്ട ജാലകങ്ങളിലൂടെ.ജനവതിലിലൂടെ തണുപ്പ് നിയന്ത്രിക്കാവുന്നതാണ് വീടിന്റെ വാസ്തുവിദ്യ.ശ്രീനിയുടെ മറ്റൊരു പരീക്ഷണം.പൊതുവേ വൃത്തിയില്‍ സൂക്ഷിക്കപ്പെട്ട പുറത്തെ സ്ഥലം കണ്ടപ്പോള്‍ തോന്നി,പാമ്പിനെ പേടിക്കേണ്ടതില്ല. വൃത്തിയാക്കിയിട്ട വഴികള്‍.പൊന്തക്കാടുകള്‍ ഇല്ലെന്നു തന്നെ പറയാം.ആകെ സൌന്ദര്യം മുറ്റി നില്‍ക്കുന്നൊരിടം.പല തരം മുളകളും മരങ്ങളും നിറഞ്ഞു നില്‍ക്കുന്നു.മുറ്റത്താണെങ്കില്‍ പൂക്കളുടെ സുഗന്ധവര്‍ഷം.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;പു&lt;/span&gt;തിയ സ്ഥലങ്ങളിലെ പ്രഭാത സവാരി ത്രില്‍ ആണ്.പുതിയ ഭൂപ്രകൃതി,മനുഷ്യപ്രകൃതികള്‍.എവിടെയുമെന്ന പോലെ ഓരോ ചായക്കടകളും അറിവുകളുടെയും ഭാവനകളുടേയും ഉറവിടങ്ങളാണ് ഇവിടെയും.ആദിവാസികളും കഥാകഥനത്തില്‍ പിറകിലല്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;ജ&lt;/span&gt;നുവരി ഫിബ്രവരി മാസങ്ങള്‍ പാമ്പുകള്‍ ഇണചേരുന്ന മാസങ്ങളാണെന്നും ഈ സമയങ്ങളില്‍ അവര്‍ക്ക് കണ്ണും മൂക്കുമൊന്നുമില്ലെന്നും ഊരിലെ പ്രധാനിയായ തേന്‍ മാധവന്‍ പറഞ്ഞു.സദാചാരികളായ മനുഷ്യര്‍ എന്നാണാവോ പാമ്പുകളെ കണ്ടു പഠിക്കുക.ഒരു ദിവസം മാധവന്‍ വീട്ടിലേക്ക് പോകുമ്പോള്‍ ഒരു വശത്ത് മൂര്‍ക്കന്മാരും മറുവശത്ത് ചേരയും പിന്നെ മറ്റൊരിടത്ത് വേറെ ഏതോ പാമ്പുകളും ഇണചേര്‍ന്നു കിടക്കുന്നത് കണ്ടുവത്രെ.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;പിന്നെ ആനകള്‍.ഇല്ലിക്കാടുകളുടേ അടുത്ത് കൂടെ പോകരുതെന്നും ഏതു നിമിഷവും ആനകള്‍ കണ്മുന്നിലേക്ക് വരാമെന്നും മധവന്‍ എന്നെ പേടിപ്പിച്ചു.പുറമെ നിന്ന് ആരും വന്നാലും ഇവരുടെ പണി ഇതാണത്രെ.പാമ്പും ആനയും സമാസമം ചേര്‍ത്ത കഥകള്‍ പറഞ്ഞ് പേടിപ്പിക്കുക.ആദിമനിവാസികളെ കാട്ടില്‍ നിന്നും ആട്ടിയിറക്കിയ ആധുനികമനുഷ്യര്‍ തന്നെ അവരെക്കോണ്ട് കയ്യേറ്റം നടത്തിക്കുന്നതുമായ കഥകളുടെ കൌതുകങ്ങളും അവിടെ നിന്നും കേട്ടു. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;അ&lt;/span&gt;മ്പലത്തിന് താഴ്വാരത്തെ മാതൃഭൂമിയുടെ ബുക്ക്സ്റ്റാളില്‍ ഇവയൊന്നും പ്രതിപാദിക്കുന്ന എഴുത്തൊന്നുമില്ല. വായ്മൊഴിയില്‍ ആരംഭിക്കുന്നു അതില്‍ തന്നെ അവസാനിക്കുന്നു ഇക്കഥകളെല്ലാം. സുഹൃത്ത് ഓ.കെ.ജോണിയുടെ ‘വയനാടന്‍ രേഖകളും‘ ‘കൊടുമുടികളെയും താഴ്വരകളെയും സ്വീ‍കരിക്കുക‘ എന്ന ഓഷൊ ബുക്കും താല്പര്യപ്പെട്ടു.ഓഷോയുടെ ഇരുപതിലധികം ടൈറ്റിലുകളാണ് ഈ കാട്ടുമുക്കില്‍ കണ്ടത് .&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;തി&lt;/span&gt;രുനെല്ലിക്കഥകളില്‍ ഭയപ്പെട്ട ശോഭ കല്‍ക്കത്തയില്‍ നിന്നും വിളിക്കുമ്പോഴൊക്കെ വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്ന് പറഞ്ഞുകൊണ്ടിരിക്കും,ഇനി മലയിലേക്ക് പോകരുതെന്നും.പാമ്പിനെപ്പിടിക്കാനും തിന്നാനും(യുദ്ധസമാന ഘട്ടങ്ങളില്‍ മെനു കാര്‍ഡ് നോക്കി ഓര്‍ഡര്‍ സാദ്ധ്യമല്ലാത്തതിനാല്‍)പരിശീലനം നേടിയിട്ടുള്ള ആര്‍മി ഓഫീസറാണവര്‍. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;span style="font-size:180%;"&gt;വീ&lt;/span&gt;ട്ടില്‍ നിന്നറങ്ങിയാല്‍ ആദ്യം ചെയ്യുക അപ്പുറത്തെയും ഇപ്പുറത്തേയും വീട്ടിലേക്ക് നോക്കുക എന്നുള്ളതാണ്.സുകുമാരനുണ്ണിയും വത്സലട്ടീച്ചറും അവിടെയുണ്ടൊ എന്നൊരു അന്വേഷണം.മനുഷ്യരെ കാണണമല്ലോ,പാമ്പുകളല്ലല്ലോ നമ്മള്‍.തോട്ടത്തിലൂടെ നടന്ന് പുഴവക്കില്‍ പോകുക ദിനചര്യയാക്കി.പുഴവക്കത്തെ പൂര്‍ത്തിയാവാത്ത വീട്ടില്‍ കുറച്ചിരുന്ന ശേഷം പുഴയിലേക്കിറങ്ങും.അവിടെയിരുന്നാല്‍ ബാലന്റെ വീടും ഊരും കാണാം.പക്ഷി പാതാളത്തിലേക്കുള്ള മലകളും കാണാം.അവിടെ നിന്നും കയറി മറ്റൊരു വഴി ചവിട്ടിയാല്‍ രാജവെമ്പാലയുടെ സാമ്രാജ്യമാണ്.പല ദിവസം പോയിട്ടും ഒരനക്കവും കേട്ടില്ല.കരിയിലകളില്‍ പാമ്പുകള്‍ ഇഴയുമ്പോള്‍ ഉയരുന്ന ശബ്ദം, മുളകള്‍ കാറ്റില്‍ മുള്ളുകളില്‍ നിന്നും അടരുന്നതിന്റെ ശബ്ദസൌകുമാര്യതക്ക് തുല്യമാണ്.ചെറിയ ചങ്കിടിപ്പോടെയാണ് അതിലേയുള്ള പോക്ക്.പാമ്പിന്റെ ഉറകള്‍ സുലഭമായി കാണാം.അത് പാമ്പിന്റെ കാണാനും ഭയപ്പെടാനുമുള്ള സാധ്യതയാണ്. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;ചാ&lt;/span&gt;യപ്പീടികയിലെ കഥകളില്‍ നിറയുന്ന പാമ്പുകളെപ്പറ്റി കേട്ടാല്‍ ദിവസവും ഒന്നു രണ്ടെണ്ണമെങ്കിലും കാലില്‍ ചുറ്റിപ്പിണയേണ്ടതാണ്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;പോ&lt;/span&gt;രുന്നതിന്റെ തലേ ദിവസം ഞാന്‍ ഓര്‍ത്തത് ഇവിടെ പാമ്പുമില്ല ചേമ്പുമില്ല എന്ന കാര്യമാണ്.ഉണ്ടെങ്കില്‍ തന്നെ അവ സ്വന്തം ദിനചര്യകളില്‍ മുഴുകിക്കഴിയുകയായിരിക്കും.14 ദിവസങ്ങള്‍ കാട്ടില്‍ ചുറ്റിത്തിരിഞ്ഞിട്ടും ഒരു നീര്‍ക്കോലിയെപ്പോലും കണ്ടില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;പോ&lt;/span&gt;ലീസ് സ്റ്റേഷനടുത്തുനിന്നും മുന്നൂറു മീറ്റര്‍ ഇല്ലിക്കാടുകള്‍ കടന്നുവേണം സ:വര്‍ഗ്ഗീസ് രക്തസാക്ഷിത്തറയിലെത്താന്‍. രക്തസാക്ഷിദിനത്തില്‍ കൊടിയുയര്‍ത്തി ഇങ്ക്വിലാബ് വിളിക്കാനെത്തിയ സഖാക്കള്‍ സൂര്യന്‍ ഭൂമിയിലേക്ക് വീഴുന്നതുവരെ റോഡില്‍ കാത്തിരുന്നു,ആനയെപ്പേടിച്ച്.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;കാ&lt;/span&gt;ടിറങ്ങുന്നതിനുമുമ്പ് അടുത്തുള്ള സ്നേഹിതന്മാരെ വിളിച്ചു. നാട്ടില്‍ വന്നിട്ടുള്ള മലേഷ്യയിലെ യൂണിവേഴ്സിറ്റിയില്‍ പഠിപ്പിക്കുന്ന നുഅയ്മാനെയും കാട്ടിക്കുളത്തെ സ്കൂള്‍ അദ്ധ്യാപകനായ ജയറാമിനെയും തിരുനെല്ലിയിലേക്ക് ക്ഷണിച്ചു.നുഅയ്മാന്‍ വഴിയില്‍ തടഞ്ഞു.ജയറാം വന്നു.രാത്രി അവന് കിടക്കാന്‍ ജനല്‍ തുറന്ന് മുറിയെ ഫ്രഷ് അപ് ചെയ്യുന്നതിനിടയില്‍ പുറത്തെ ഈറ്റകൊണ്ടുണ്ടാക്കിയ തട്ടിക മാറ്റുന്നതിനിടയില്‍ അതില്‍ നിന്നും പാമ്പ് എന്റെ ശരീരത്തില്‍ തട്ടി നിലത്ത് വീണു.തണുപ്പിന്റെയും പേടിയുടെതുമായ ഇക്കിളി തോന്നി.പാമ്പ് അനങ്ങാതെ അവിടെത്തന്നെ കിടന്നു,ഇന്നാരെയും വിഷമേല്പിക്കില്ലെന്ന ഭാവത്തില്‍.അകത്ത് കയറി വാതില്‍ അടക്കുമ്പോഴും ഒരു വിറയല്‍ മാത്രം അനുഭവിച്ചു.(പെട്ടെന്ന് നീങ്ങാന്‍ കഴിയാത്ത,കടിക്കണമെന്ന് ആഗ്രഹമുള്ളവര്‍ കാലോ കയ്യോ അടുത്തു വെച്ചുതരികയാണെങ്കില്‍ കടിക്കാം എന്ന ചിന്താഗതിയുള്ള ചുരുട്ടിയോ ചേനത്തണ്ടനോ ആയിരിക്കാമെന്ന് പാമ്പിനെക്കുറിച്ച് അവഗാഹം നടിക്കുന്ന ഉണ്ണി പറഞ്ഞു)ജയറാമിനോട് ഇക്കാര്യം പറഞ്ഞില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;പി&lt;/span&gt;റ്റെ ദിവസം കുറുവാ ദ്വീപില്‍ ചുറ്റി.പഴശ്ശി സ്മാരകം കണ്ടു.മാനന്തവാടിയില്‍ നുഅയ്മാനെ കണ്ടു.കാട്ടിക്കുളത്ത് തിരുനെല്ലിയിലേക്കുള്ള അവസാനത്തെ വണ്ടി കാത്ത് ഒരു മണിക്കൂര്‍ നിന്നു.സുഹൃത്തുക്കളെ വിളിച്ച് യാത്രാവിവരണം ചെയ്തു. വിപ്ലവം നടന്ന നേപ്പാളില്‍ നിന്നുള്ള ബാലന്മാര്‍ ഉത്സാഹത്തോടെ ഹോട്ടലില്‍ ജോലി ചെയ്യുന്നതും കുറച്ചുനേരം നോക്കി നിന്നു.അവസാനവണ്ടിയായ ഷാജിയില്‍ മടങ്ങുമ്പോള്‍ മുള വീണ് റോഡ് തടസ്സപ്പെട്ടുകിടന്നിരുന്നു.(രക്തോട്ടം നിലച്ച നദികള്‍ ആനകളെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് ഫോറസ്റ്റുകാര്‍ പറയുന്നു.കര്‍ണ്ണാടകയില്‍ നിന്നും ആനക്കൂട്ടങ്ങള്‍ വെള്ളം തേടി തിരുനെല്ലിയിലെത്തുന്നു). ഭയം അടക്കിപ്പിടിച്ച സംസാരങ്ങളില്‍ നിന്നും ആനയിറങ്ങിയതാണെന്നു മനസ്സിലായി.ക്ലീനറുടെയും സാഹസികതയില്‍ താല്പര്യമുള്ള ആളുകളുടെയും മുന്‍കൈയ്യില്‍ മുളവെട്ടി മാറ്റുന്നതിനിടയില്‍ അകലെ മറ്റൊരു ഇല്ലിക്കാടിന് സമീപം ആനക്കൂട്ടത്തെ കണ്ടു,ബസ് ലൈറ്റില്‍. ഇരുകാലികള്‍ ചെയ്യുന്നതൊന്നും തങ്ങളെ ബാധിക്കുന്നതല്ല എന്ന മട്ടില്‍ ഇല്ലിപ്പടര്‍പ്പിന്റെ പച്ചയിലേക്ക് കൊതിയോടെ തുമ്പിക്കൈ നീട്ടുകയായിരുന്നു ആനക്കൂട്ടം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;കാ&lt;/span&gt;ടിനെക്കുറിച്ചുള്ള ഭയാ‍ശങ്കകള്‍ക്ക് തീരെ അടിസ്ഥാനമില്ലെന്ന് മനസ്സിലായി.കാട്ടില്‍ നമ്മള്‍ അഥിതികളാണ് .അവിടുത്തെ നിയമങ്ങള്‍ ആതിഥിയുടെ മാന്യതയോടെ പാലിക്കുക നമ്മുടെ ധര്‍മ്മം.മനുഷ്യനാദ്യം പിറന്ന വീടിനോട് പിറ്റെ ദിവസം യാത്ര പറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;മ്യാവൂ ! മ്യാവൂ !&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1585964296446659194-2293837372695031745?l=marjaaran.blogspot.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-09-19T06:17:40.247-07:00</app:edited><media:thumbnail url="http://1.bp.blogspot.com/_NNPqUTYE154/S5JAB3O1iCI/AAAAAAAAAVw/SvG7obVFrMM/s72-c/IMG_0186.JPG" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">10</thr:total></item><item><title>ഒറ്റത്തന്തക്ക് പിറന്ന നായകന്മാരെ നമുക്ക് ഉപേക്ഷിക്കാം</title><link>http://marjaaran.blogspot.com/2010/02/blog-post_24.html</link><category>ഒറ്റത്തന്തക്കു പിറന്ന നായകന്മാര്‍</category><author>manilalbodhi@gmail.com (മാ ര്‍ ... ജാ ര ന്‍)</author><pubDate>Sun, 19 Sep 2010 06:18:22 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-1585964296446659194.post-3210684623947889751</guid><description>&lt;a href="http://4.bp.blogspot.com/_NNPqUTYE154/S4U2G0pdwfI/AAAAAAAAAVo/NVuT0yR0OmA/s1600-h/goa.JPG"&gt;&lt;img id="BLOGGER_PHOTO_ID_5441815215586787826" style="float: left; margin: 0px 10px 10px 0px; width: 400px; height: 300px;" alt="" src="http://4.bp.blogspot.com/_NNPqUTYE154/S4U2G0pdwfI/AAAAAAAAAVo/NVuT0yR0OmA/s400/goa.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;&lt;strong&gt;തി&lt;/strong&gt;&lt;/span&gt;ലകനെ അഭിനയിക്കിപ്പിക്കണൊ കുറി തൊടുവിപ്പിച്ച് അവസാനിപ്പിക്കണൊ, മോഹന്‍ ലാലോ മമ്മൂട്ടിയോ വലിയവന്‍ (ഞങ്ങളെ തൊട്ടാല്‍ ഒന്നിച്ചെതിര്‍ക്കുമെന്ന് അവരും),അമ്മയില്ലെങ്കില്‍ പിന്നെ ആരെങ്കിലും ഉണ്ടൊ അതോ അമ്മയെക്കാള്‍ വലിയവന്‍ ആര്‍ എന്നതോക്കെ ഇന്ന് മലയാള സിനിമാരംഗവുമായി ഉയരുന്ന ചര്‍ച്ചകളാണ്.തന്റെ അറിവിന്റെ ഊന്നുവടിയില്ലെങ്കില്‍ കേരള സമൂഹം തട്ടിത്തടഞ്ഞു വീഴുമെന്ന് സാദാ ദുഖിക്കുന്ന സുകുമാര്‍ അഴീക്കോടില്‍ തുടങ്ങി ഇങ്ങ് സിനിമയെന്ന് പറയാവുന്ന സാധനത്തിലൂടെ ഗ്രാമീണ സുഗന്ധം പരത്തി മലയാളികളുടെ മുന്നോട്ടുള്ള സര്‍ഗ്ഗത്മകജീവിതം കിണറ്റുതവളകളുടേതിന് തുല്യമാക്കി അസാദ്ധ്യമാക്കുന്ന അന്തിക്കാടന്‍ സംവിധായകര്‍ വരെ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞു കഴിഞ്ഞു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;&lt;strong&gt;ഒ&lt;/strong&gt;&lt;/span&gt;രു കാര്യം സത്യമായിരിക്കാന്‍ സാദ്ധ്യതയുണ്ട്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇന്ന് മലയാള സിനിമയില്‍ സൂപ്പര്‍ താരത്തിനപ്പുറം ഒരു ഇടത്തരം, കുഞ്ഞു താരത്തിന് നില്‍ക്കണമെങ്കില്‍(സംവിധായകര്‍ക്കുപോലും)ഫ്യൂഡല്‍ വ്യവസ്ഥയിലെ പത്തു സെന്റുകാരന്റെ മാനസികമായ അവസ്ഥ ഉണ്ടായിരിക്കണം.(കമ്യൂണിസ്റ്റുകള്‍ ക്ഷമിക്കുക.പത്തു സെന്റും വാങ്ങിക്കൊടുത്ത് മൂടും തട്ടിക്കളഞ്ഞ് അതിന്റെ മേനിയില്‍ വര്‍ഷങ്ങളോളം വിപ്ലവം പറഞ്ഞു നടന്നവരാണവര്‍).അവരുടെ അപ്രീതി സമ്പാദിച്ചാല്‍ (അഭിനയം മികച്ചതായാലും) അവരെ അവരുടെ സിനിമയിലേക്ക് പരിഗണിക്കുകയേയില്ല.(സിനിമയില്‍ തീരുമാനമെടുക്കുന്ന ഹിറ്റ്ലര്‍ ആണ് സംവിധായകനെന്ന് നമ്മുടെ ജോണ്‍ അബ്രഹാമിന് പറയാം.അതിനുള്ള കുണ്ടി ബലം ബഹുമാന്യദേഹത്തിനുണ്ടായിരുന്നിരിക്കണം).ഇത് നടന്മാരുടെ മാത്രം കാര്യമല്ല,സാങ്കേതികവിദഗ്ദരുടെയും കാര്യമാണ്.ഏതാനും വര്‍ഷം മുന്ന് ഒരു സിനിമാ ഫോട്ടൊഗ്രാഫറെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയത് അയാള്‍ ക്യാമറ തൊട്ടാല്‍പിന്നെ ആ സിനിമ പരാജയത്തിന്റെ രുചി അറിയുമെന്നും പറഞ്ഞാണ്(സൂപ്പര്‍ താരത്തിന്റെ ഹേതുവിനേക്കാളും വലിയവനാണ് ഇപ്പോഴും അന്ധവിശ്വാസമെന്ന വില്ലന്‍ എന്നും ഓര്‍ക്കുക).ആ ഫോട്ടൊഗ്രാഫര്‍ ഹിന്ദിയില്‍ പോയി ചെയ്ത പടം ഹിറ്റായതിനുശേഷമാണ് പിന്നെ മലയാളത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞത്.അതും അന്ധവിശ്വാസിയല്ലാത്ത എന്നാല്‍ വിശ്വാസിയുമായ ഒരു യുവ സംവിധായകന്റെ സിനിമയില്‍.സൂപ്പര്‍ സ്റ്റാര്‍ എന്ന മഹാവ്യാധി തീരണമെങ്കില്‍ ഒരു നല്ല കോരസ്വാമി മലയാളത്തില്‍ ഉദയം ചെയ്യിപ്പിച്ച് കൊണ്ടുവരേണ്ടിവരും.വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇങ്ങിനെയൊരു സ്വാമിയായിരുന്നു മലയാളസിനിമയെ ഭത്സിച്ചുകൊണ്ടിരുന്നത്.അത് പിന്നീട് കൊച്ചിക്കാരായ സിനിമക്കാര്‍ അവരുടെ താല്പര്യത്തിനുവേണ്ടി പടച്ചുണ്ടാക്കിയതാണെന്നും വാര്‍ത്ത ഉണ്ടായിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;&lt;strong&gt;വി&lt;/strong&gt;&lt;/span&gt;ജയങ്ങളും അംഗീകാരങ്ങളും മനുഷ്യന് അധികാരവും(അഹങ്കാരവും)നല്‍കുന്നു.അധികാരം പ്രയോഗിക്കാനുള്ളതുമാണ്.(അധികാരം കിട്ടിയിട്ടും അണ്ടിപോയ അണ്ണാര്‍ക്കണ്ണന്മാരെ പോലെയിരിക്കുന്നവരും ഉണ്ടിവിടെ.) &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;&lt;strong&gt;രോ&lt;/strong&gt;&lt;/span&gt;ഗാതുരമായ സമൂഹത്തില്‍ ചികിത്സാലയങ്ങളേക്കാള്‍ അമ്പലങ്ങളും മനുഷ്യദൈവങ്ങളും ഉണ്ടാവുന്നതുപോലെയാണ് സൂപ്പര്‍ താരങ്ങളും പൊട്ടിമുളക്കുന്നത്.മനുഷ്യര്‍ക്കുവേണ്ടി രാപ്പകല്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലും ജനഹൃദയങ്ങളില്‍ എത്തില്ല.കഴിവിനേക്കാള്‍ ഫാന്‍സും കോക്കസും നടത്തുന്ന സംഘടനാപാടവമാണ് ഇവരെ നിലനിര്‍ത്തുന്നത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;"&gt;&lt;em&gt;ഒരാളില്ലെങ്കില്‍ മറ്റവനില്ലെന്ന് മോഹന്‍ ലാലിനും മമ്മൂട്ടിക്കും അറിയാം.ഫാന്‍സുകാരും മാനേജര്‍മാരും നടത്തുന്ന പരസ്പരവൈരത്തിന്റെ ശക്തിയിലും യുക്തിയിലുമാണിപ്പോള്‍ ഇരുവരുടെയും നിലനില്പ്.&lt;br /&gt;&lt;/em&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;&lt;strong&gt;അ&lt;/strong&gt;&lt;/span&gt;ധികാരത്തിന്റെ അകാരം മാഞ്ഞുപോയാല്‍ ധിക്കാരമാകും.(കുഞ്ഞുണ്ണിമാസ്റ്ററോട് കടപ്പാട്).ഇത് സിനിമയില്‍ മാത്രമല്ല രാഷ്ട്രീയം സാഹിത്യം വര്‍ഗ്ഗീയം എന്തിനേറെ കുടുംബത്തിലും സജീവമാണ്.മാഷന്മാരുടെ കൈയ്യിലെ ചൂരലിനെ ഓര്‍മ്മിപ്പിക്കുന്നു ഇതെല്ലാം.കുട്ടികളെ തല്ലാന്‍ പാടില്ലെന്ന പുതിയ നിയമം എല്ലാ‍ മേഘലയിലേക്കും പകര്‍ത്താവുന്നതാണ്.എങ്കില്‍ തിലകനും അധികാരത്തിന്റെ തല്ലുകിട്ടാതെ കഴിഞ്ഞേനെ.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:180%;"&gt;&lt;em&gt;സംശയമില്ല,സൂപ്പര്‍സ്റ്റാര്‍ പദവി ഒരു അധികാരസ്ഥാപനമാണ്.നിയമവും നിയമലംഘനവും അവിടുന്ന് തുടങ്ങുന്നു&lt;/em&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;&lt;strong&gt;സ്ഥാ&lt;/strong&gt;&lt;/span&gt;പനങ്ങള്‍ അധികാരം കൊണ്ടു വരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അത് സാധാരണ മനുഷ്യന് അവമതിയും കൊണ്ടു വരുന്നു.അമ്മയായാലും മാക്ടയായാലും.സര്‍ക്കാര്‍ സര്‍വ്വീസിലെ യൂണിയനുകള്‍ സംഘടിതമായി അഴിമതി നടത്തിയാല്‍ ജനങ്ങള്‍ അവരുടെ കഴിവിനനുസരിച്ച് കൊടുത്ത് കാര്യങ്ങള്‍ സാധിച്ചുകൊള്ളും.അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന സമൂഹം ആദര്‍ശ സമൂഹമെന്ന് നമ്മള്‍ തന്നെ പറഞ്ഞു തുടങ്ങിയിരിക്കുന്നു,ഒന്നുകില്‍ ശിങ്കിടികളാവുക,അല്ലെങ്കില്‍ കാശു കൊണ്ടു കാര്യം നേടുക. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;&lt;strong&gt;പ&lt;/strong&gt;&lt;/span&gt;ക്ഷെ ഒരു കലാരൂപമെന്നൊക്കെ പറയുന്ന(കേരളത്തില്‍ ഇതിപ്പോള്‍ പറയാമെന്ന് തോന്നുന്നില്ല)സിനിമയില്‍ ഇത്തരം അധികാര സംഘടനകള്‍ ഉണ്ടാവുന്നത് ആശാവഹമായിരിക്കണമെന്നില്ല.ഏതൊരു അധികാരത്തിന്‍ കീഴിലും സര്‍ഗ്ഗാത്മകമായ കാര്യങ്ങള്‍ ബുദ്ധിമുട്ടായിരിക്കും.അധികാര കേന്ദ്രങ്ങള്‍ മൂന്നാറിനെ കീറിമുറിക്കുന്നതും അതിനു കൂട്ടുനില്‍ക്കുന്നതും മൂന്നാറിന്റെ കുളിര്‍മയേക്കാള്‍ ചൂടുള്ള വാര്‍ത്തകളാണ്.അധികാരം, സ്വേച്ഛാപരമാണത്.അത് മറ്റുള്ളവരിലേക്ക് പകരുന്ന കുളിര്‍മയല്ല,വാള്‍മുനകളാണ്.&lt;/span&gt; &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;span style="font-size:180%;"&gt;&lt;em&gt;നിലനില്‍ക്കുന്ന സാമൂഹ്യാവസ്ഥയെ അതേപടി നിലനിര്‍ത്തുന്നതോ അതിനേക്കാള്‍ പിറകോട്ടു കൊണ്ടു പോകുന്നതൊ ആയ പ്രതിഭാദരിദ്രമായ പ്രമേയങ്ങള്‍ ആണ് ഇന്നത്തെ മലയാള സിനിമകളുടെ ആകത്തുക&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size:180%;"&gt;&lt;em&gt;&lt;/em&gt;&lt;div&gt;&lt;em&gt;&lt;br /&gt;&lt;/em&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;&lt;strong&gt;ന&lt;/strong&gt;&lt;/span&gt;ല്ല സിനിമക്കുള്ള ചര്‍ച്ചകളാണ് കേരളത്തില്‍ ഉണ്ടാവേണ്ടത്.സംഘടനകളുടെ മൂക്കുകയറില്ലാത്ത മനുഷ്യരുടെ കൂട്ടായ്മയില്‍ നിന്നുള്ള സിനിമകള്‍.ചെറിയ ചെറിയ പ്രദര്‍ശനങ്ങളിലൂടെ തിയ്യറ്റര്‍ പ്രതിസന്ധിയേയും നമുക്ക് മറികടക്കാം.വലിയ മുതല്‍മുടക്കി താരാപഥങ്ങളെ രാജവീഥിയാക്കാനുള്ള ലേലംവിളി അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു.തിലകന്‍ അമ്മ വിവാദം അതിനുള്ള വഴി തുറക്കുമെന്ന് പ്രത്യാശിക്കാം.&lt;/span&gt; &lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;"&gt;&lt;em&gt;യാഥാര്‍ത്ഥതയില്‍ നിന്നുള്ള കുതറലാണ് കല,സിനിമ.ഏങ്കോണിപ്പല്ല്ല.&lt;br /&gt;&lt;/em&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;&lt;strong&gt;മ&lt;/strong&gt;&lt;/span&gt;ലയാളസിനിമയില്‍ സ്ഥിരമായി കേള്‍ക്കുന്ന നായക ഭാഷണമാണ് ഒറ്റത്തന്തക്ക് പിറന്നവന്റെ മഹത്തരം.ഇത്തരത്തില്‍ ഒരു പ്രയോഗം സാമാന്യബുദ്ധിയുള്ള ഒരുവന്റെ പേനയില്‍ നിന്നോ വായില്‍ നിന്നോ പുറത്തുവരികയില്ല.(ബുദ്ധിശൂന്യതയുടെ സര്‍വ്വകലാശാലയയി സിനിമ മാറിക്കൂടാ.)എങ്കിലും ആ വാക്കു തന്നെ കടമെടുത്ത് ഈ കുറിപ്പ് അവസാനിപ്പിക്കാം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;em&gt;&lt;span style="font-size:180%;"&gt;ഒറ്റത്തന്തക്ക് പിറന്ന നായകന്മാരേക്കാള്‍ ഒറ്റത്തന്തക്കുപിറന്ന സംവിധായകരായിക്കും നല്ല സിനിമക്ക് കൂട്ടാവുക.&lt;/span&gt;&lt;/em&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;അതിലേക്ക് പരിശ്രമിക്കുന്ന കൂട്ടങ്ങള്‍ ഉയര്‍ന്നുവരാതിരിക്കില്ല. അതിലേക്ക് നമുക്ക് പ്രതീക്ഷിയര്‍പ്പിക്കാം.&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;മ്യാവൂ ! മ്യാവൂ !&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1585964296446659194-3210684623947889751?l=marjaaran.blogspot.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-09-19T06:18:22.903-07:00</app:edited><media:thumbnail url="http://4.bp.blogspot.com/_NNPqUTYE154/S4U2G0pdwfI/AAAAAAAAAVo/NVuT0yR0OmA/s72-c/goa.JPG" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">12</thr:total></item><item><title>കൊട്ടാരക്കരയിലെ കുട്ടന്‍പിള്ള അഥവാ കുടജാദ്രിയിലെ കുട്ടന്‍പിള്ള</title><link>http://marjaaran.blogspot.com/2010/02/blog-post.html</link><author>manilalbodhi@gmail.com (മാ ര്‍ ... ജാ ര ന്‍)</author><pubDate>Thu, 11 Feb 2010 05:51:45 PST</pubDate><guid isPermaLink="false">tag:blogger.com,1999:blog-1585964296446659194.post-494788777099456113</guid><description>&lt;a href="http://1.bp.blogspot.com/_NNPqUTYE154/S3I3oFwoZ2I/AAAAAAAAAVA/ptLadZPb7bI/s1600-h/IMG_2700.JPG"&gt;&lt;img id="BLOGGER_PHOTO_ID_5436468862070056802" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 223px" alt="" src="http://1.bp.blogspot.com/_NNPqUTYE154/S3I3oFwoZ2I/AAAAAAAAAVA/ptLadZPb7bI/s320/IMG_2700.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://marjaaran.blogspot.com/2007/12/blog-post.html"&gt;&lt;/a&gt;&lt;div&gt;&lt;br /&gt;(പുനപ്രസിദ്ധീകരണം) &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;ആ&lt;/span&gt;കെ മൂന്നു മക്കള്‍.രണ്ടാണും ഒരു പെണ്ണും.പെണ്‍പിള്ളേരെ കെട്ടിച്ചയച്ചു.ആണായിപ്പിറന്നവന് ജോലിയൊന്നുമായില്ല.പിന്നെയുള്ളത് ഭാര്യ.അവരൊക്കെ അങ്ങ് കൊട്ടാരക്കരേലാ ”&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;കു&lt;/span&gt;ട്ടന്‍പിള്ളച്ചേട്ടന്‍ ഇവിടേയും?&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇവിടേന്നു പറഞ്ഞാല്‍ കുടജാദ്രിയിലെ സര്‍വജ്ഞപീഠവും കഴിഞ്ഞ് കുത്തനെ താഴോട്ടു പോകുന്ന കാട്ടുവഴിയുടെ തുമ്പില്‍ വന വിജനതയില്‍ സൌപര്‍ണ്ണികാനദിയുടെ തുടക്കമായ ചിത്രമൂലയിലെ പാറക്കെട്ടുകള്‍ക്കിടയില്‍, തപസ്സ്.പകല്‍ ഈ വഴി ഒറ്റപ്പെട്ട തീര്‍ത്ഥാടകരൊ സഞ്ചാരികളൊ വന്നെന്നിരിക്കും.സര്‍വജ്ഞപീഠം കയറിയാല്‍ മിക്ക യാത്രക്കാരും വിശ്രമിച്ച് തിരിച്ചുപോകും.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;പോ&lt;/span&gt;രാ പോരാ എന്ന് ചോര തുടിക്കുന്ന ഉത്സാഹക്കാരാണ് ഭ്രാന്തമായ ഊക്കോടെ ചിത്രമൂലയിലേക്കു കുതിക്കുന്നത്.ഇവിടേക്കു നിര്‍മ്മിത പാതയില്ല.നടത്തത്തിലൂടെ രൂപപ്പെട്ട കാട്ടുവഴിയിലൂടെയുള്ള ദുക്ഷ്കരമായ യാത്രയാണിത്.ഇരുട്ടിനു മുമ്പു മടങ്ങുകയും വേണം.ഈ വഴിയെ അതിജീവിച്ച് ചിത്രമൂലയിലെത്തിയവര്‍ അധികം വൈകാതെ മടങ്ങുന്നു,രാത്രിയെ പേടിച്ച്,ഇരുട്ടിനെ പേടിച്ച്,തണുപ്പിനെ പേടിച്ച്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;ക്ലേ&lt;/span&gt;ശകരമെങ്കിലും മലങ്കാട്ടിലൂടെയുള്ള തണുപ്പുള്ള യാത്ര സമാനതകളില്ലാത്ത അനുഭവമാണ്.ചിത്രമൂലയിലെ വന്യമായ വിജനതയിലാണ് കുട്ടന്‍പ്പിള്ള ഒറ്റക്കിരുന്ന് പ്രകൃതിയെ അറിയുന്നത്.നിത്യസഞ്ചാരങ്ങളുടെ ഇടവേളകളിലാണ് കുട്ടന്‍പ്പിള്ള ഇവിടെയുമെത്തുന്നത്.വന്നാല്‍ ആഴ്ചകളോളം ഇവിടെയുണ്ടാകും.വനലഹരിയിലേക്ക് ലയിക്കുന്ന മനുഷ്യപ്രകൃതിയായി കുട്ടന്‍പ്പിള്ള ഇവിടെ സജീവമാകുന്നു.മുടിയും താടിയും ഉള്ളത് നീണ്ടുവളര്‍ന്ന്.ഹിമാലയത്തില്‍ നിന്നും സംഘടിപ്പിച്ച രുദ്രാക്ഷ മാല കൈയ്യില്‍ ചടുലം. ഇടക്ക് കണ്ണടച്ച് ചുണ്ടനക്കുന്നു,മന്ത്രമെന്ന് സമാധാനിക്കാം.സത്യത്തില്‍ ഇതൊന്നുമല്ല കുട്ടന്‍പ്പിള്ളയുടെ വഴി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഭക്തിയും സന്യാസവുമൊക്കെ ഒരു തടിതപ്പല്‍ മാത്രം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;ന&lt;/span&gt;ടപ്പാത അവസാനിക്കുന്നിടത്തുനിന്നും കുത്തനെ ഗുഹാമുഖത്തേക്കുള്ള കയറ്റത്തിന് സാഹസികതയുടെ പരിവേക്ഷമുണ്ട്.ഇരുമ്പിന്റെ കോണിയെങ്ങാനും മറിഞ്ഞാല്‍..... ഇപ്പുറത്ത് കാഴ്ച ചെല്ലാത്ത താഴ്ചയാണ്. ഈ ഗുഹാമുഖത്താണ് കുട്ടന്‍പിള്ളയുടെ ഏകാന്തത.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;കു&lt;/span&gt;ട്ടന്‍പിള്ള സന്തോഷവാനാണ്.ഇടക്കൊക്കെ വീട്ടില്‍ പൊകുന്നു.കൊട്ടാരക്കര നില്‍ക്കാന്‍ കൊള്ളാത്ത് സ്ഥലമാണെന്നാണ് കുട്ടന്‍പിള്ളച്ചേട്ടന്‍ പറയുന്നത്.അതെന്താ അങ്ങനെയെന്നു ചോദിച്ചാല്‍ അവിടെയാണെന്റെ വീടെന്ന് ഉത്തരം കിട്ടും.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;അ&lt;/span&gt;ങ്ങനെ കുട്ടന്‍പ്പിള്ളച്ചേട്ടന്‍ യാത്ര തുടരുകയാണ്,വിശ്രമങ്ങളും വിശ്രാന്തിയുമായി.ഭക്ഷണം ചിലപ്പോള്‍ മാത്രം.സൌപര്‍ണ്ണികയുടെ ഉല്‍ഭവമായ പാറയില്‍ നിന്നും വിയര്‍പ്പു പോലെ പൊടിയുന്ന വെള്ളം കുട്ടന്‍പ്പിള്ളച്ചേട്ടന്‍ ശേഖരിച്ചുവെക്കുന്നു.യാത്രികരും ഈ ഉറവയൂറ്റിയാണ് ദാഹം മറക്കുന്നത് . കാട്ടിലും ഒരാളെ കിട്ടി ഭിക്ഷ കൊടുക്കാന്‍ എന്ന ചിന്തയില്‍ ഭക്തര്‍ കുട്ടന്‍പ്പിള്ളയുടെ മുന്നിലെ പാത്രത്തിലേക്ക് പൈസ വെക്കുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;ആ&lt;/span&gt;ര്‍ക്കും കുട്ടന്‍പിള്ളയെ ഇഷ്ടമാകും.വയസ്സ് അന്‍പതിനു ശേഷമാണ് കുട്ടന്‍പിള്ള വീടുവിട്ട് സഞ്ചാരിയാകുന്നത്.മറ്റെല്ലാ മോഹങ്ങളും ഒരു വിധം കെട്ടടങ്ങിയതിന് ശേഷം.യാത്രകള്‍ പല പല സ്ഥലങ്ങളിലേക്കാണ്,പ്രത്യാകിച്ച് വിശുദ്ധിയുടെ പരിവേക്ഷമുള്ള സ്ഥലങ്ങളിലേക്ക്.കുടുംബജീവിതത്തില്‍ കുടുങ്ങിപ്പോയതിലും, സന്തോഷത്തിന്റെ ലോകം തിരിച്ചറിയാന്‍ വൈകിയതിലും കുട്ടന്‍പ്പിള്ളക്ക് ദുഖമുണ്ട്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;“&lt;span style="color:#ff0000;"&gt;ഏ&lt;/span&gt;കാന്തത അനുഭവിച്ചറിയണം.നിങ്ങള്‍ (നിങ്ങള്‍ എന്നു പറയുന്നത് ഞങ്ങള്‍ ആശാജോസഫ്,മനു ജോസ്,ഷാജി വര്‍ഗ്ഗീസ്,സനിത) ഇവിടെ വന്നു താമസിക്കൂ.രാത്രി ഇവിടെ മറ്റൊരനുഭവമാണ്,മറ്റൊരു ലോകമാണ് .വന്യമൃഗങ്ങളുടേയും ഉഗ്രവിഷവാഹികളായ ഇഴജന്തുക്കളുടേയും വീടായ കാട്ടില്‍ ഒറ്റക്ക് കഴിയുമ്പോഴും പറഞ്ഞറിയിക്കാന്‍ കഴിയാത്ത സമാധാനമാണ് തോന്നുക.അഭൌമികമായ തലത്തിലേക്ക് നമ്മെ ഉയര്‍ത്തിപ്പിടിക്കുന്നത് പോലെ..........”&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;രാത്രി ഒറ്റക്കിരിക്കാന്‍ പേടിയില്ലെ?&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഞങ്ങളിലാരോ ഒരു സാധാരണ ചോദ്യം കുട്ടന്‍പ്പിള്ളച്ചേട്ടന് ഇട്ടുകൊടുത്തു.കുട്ടന്‍പിള്ളച്ചേട്ടന്‍ വെള്ളം കിനിയുന്ന പാറക്കെട്ടിനു നേരെ കൈ ചൂണ്ടി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;“ഇവിടെ തവളകളും ചിലതരം ജലജീവികളും പാര്‍ക്കുന്നുണ്ട്.ഇവയെ തിന്നാന്‍ രാത്രി പലതരം പാമ്പുകളും വരും.അതൊക്കെ മതി എനിക്കു കൂട്ടിന്.പാമ്പ് ഈ ശരീരത്തിലൂടെ ചിലപ്പോ ഇഴഞ്ഞു പോകും.വല്ലാത്തൊരു തണുപ്പാ അതിന്റെ സ്പര്‍ശത്തിന് “&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പാമ്പ് കടിക്കില്ലെ?“&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇതു വരെ അങ്ങിനെയൊന്ന് സംഭവിച്ചിട്ടില്ല.ചിലപ്പോ കടിച്ചെന്നും വരും.കടിച്ചാല്‍ത്തന്നെ മാക്സിമം എന്താ സംഭവിക്ക്യാ.....“ഞങ്ങളുടെ നിശബ്ദതക്ക് മേലെ കുട്ടന്‍പ്പിള്ള ഒന്നു കൂടിപ്പറഞ്ഞു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;“മരിക്കും.അത്രതന്നെ.അതില്‍ക്കൂടുതലെന്താ സംഭവിക്ക്യാ‍.ഒരു ചെറിയ നിമിഷത്തെ സംഭവം.അതിനെക്കുറിച്ച് ജീവിതകാലം മുഴുവന്‍ ചിന്തിച്ച് ജീവിതത്തിന്റെ ആനന്ദം കളയണോ? ”&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;കു&lt;/span&gt;ട്ടന്‍ പിള്ളയുടെ ദര്‍ശനത്തിന്റെ ആഴം ഒരു മാത്ര ഉള്‍ക്കൊണ്ടെങ്കിലും മഞ്ഞുവീഴുന്നതിന് മുമ്പ് മുറിയിലെത്തണമെന്ന തീരുമാനത്തില്‍ ഞങ്ങള്‍ യാത്ര പറഞ്ഞു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;ആ&lt;/span&gt;ര്‍ത്തിയുടെ ആസുരലോകം കാടിന് പുറത്താണ്.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;മ്യാവൂ ! മ്യാവൂ !&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1585964296446659194-494788777099456113?l=marjaaran.blogspot.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-02-11T05:51:45.371-08:00</app:edited><media:thumbnail url="http://1.bp.blogspot.com/_NNPqUTYE154/S3I3oFwoZ2I/AAAAAAAAAVA/ptLadZPb7bI/s72-c/IMG_2700.JPG" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">12</thr:total></item><item><title>നുകം കെട്ടിയ കാളകളെയല്ല നമുക്കാവശ്യം(സക്കറിയ കയ്യേറ്റത്തിന് ഒരു അനുബന്ധം)</title><link>http://marjaaran.blogspot.com/2010/01/blog-post_26.html</link><author>manilalbodhi@gmail.com (മാ ര്‍ ... ജാ ര ന്‍)</author><pubDate>Wed, 27 Jan 2010 22:55:11 PST</pubDate><guid isPermaLink="false">tag:blogger.com,1999:blog-1585964296446659194.post-5218924953935373406</guid><description>&lt;a href="http://4.bp.blogspot.com/_NNPqUTYE154/S1_imlfgGTI/AAAAAAAAAU4/apfC2TX7sSI/s1600-h/IMG_0029.JPG"&gt;&lt;img id="BLOGGER_PHOTO_ID_5431308828159252786" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 227px" alt="" src="http://4.bp.blogspot.com/_NNPqUTYE154/S1_imlfgGTI/AAAAAAAAAU4/apfC2TX7sSI/s320/IMG_0029.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;span style="color:#ff0000;"&gt;എ&lt;/span&gt;&lt;/strong&gt;ണ്പതിന്റെ അവസാനത്തില്‍ തൃശൂരില്‍ നിന്നും ഒരു സമരം പൊട്ടിപ്പുറപ്പെട്ടു.ആധുനിക കേരളചരിത്രത്തില്‍ അടയാളപ്പെടുത്തിയ/അടയാളപ്പെടുത്തേണ്ട സമരമായിരുന്നു അത്.അതിന് അന്ന് പേരിട്ടത് ആവിഷ്കാരസ്വാതന്ത്ര്യ സമരമെന്നാണ്.ഇന്നത്തെ പോലെ ദൃശ്യമാധ്യമങ്ങള്‍ അന്നില്ലെങ്കിലും കേരളത്തിലാകമാനവും പുറത്തും ഈ ഉയിര്‍ത്തെഴുന്നേല്പ് സാമൂഹ്യചിന്തയുള്ള മനുഷ്യര്‍ ഏറ്റെടുത്തു.സാമൂഹികധ്വംസനത്തിനെതിരെ ഉയിര്‍ത്തെഴുന്നേറ്റവര്‍ സ്വാതന്ത്ര്യത്തിലേക്കുള്ള അഭിവാജ്ഞയുടെ പതാകവാഹകരായി.കഥയും കവിതയും നാടകവും മറ്റു അനവധി കലാരൂപങ്ങളും സമരമുഖത്തെ കൊടിയടയാളങ്ങളായി പാറി.മനുഷ്യപ്രകാശനത്തിന് അതിരുകള്‍ നിശ്ചയിക്കരുതെന്നും സംഘടിത മതമുള്‍പ്പെടെ ഒറ്റ സ്ഥാപനവും അതിനെതിരെ നില്‍ക്കരുതെന്നും അന്നത്തെ സമരവീര്യം വിളിച്ചു കൂകി.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;span style="color:#339999;"&gt;പി&lt;/span&gt;&lt;/strong&gt;.എം.ആന്റണിയുടെ &lt;em&gt;കൃസ്തുവിന്റെ ആറാം തിരുമുറിവ്&lt;/em&gt; എന്ന നാടകം കൃസ്ത്യന്‍ സഭയുടെ നിര്‍ബ്ബന്ധത്തിനുവഴങ്ങി സര്‍ക്കാര്‍ നിരോധിച്ചതും അതിനെ തുടര്‍ന്ന് കേരളത്തില്‍ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ അന്നത്തെ കരുണാകരന്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയതുമാണ് മനുഷ്യരെ(മതത്തിനു പുറത്ത് നില്‍ക്കുന്ന മതേതരമായ കാഴ്ചപ്പാടുള്ള ആധുനിക മനുഷ്യനെ) ഇത്തരമൊരു സമരത്തിലേക്ക് ഉയര്‍ത്തിയത്.സമരം സര്‍ഗ്ഗാത്മതയിലേക്കുയരുന്ന മുഹൂര്‍ത്തം ഞങ്ങള്‍ അനുഭവിച്ചു.മുദ്രവാക്യങ്ങളില്‍ കവിതയും സംഗീതവും നിറയുന്നത് ഞങ്ങള്‍ അറിഞ്ഞു.ഇടതുപക്ഷമായിരിക്കുന്നതിന്റെ ഉയര്‍ച്ചയും ഞങ്ങള്‍ ആസ്വദിച്ചു. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;span style="color:#6633ff;"&gt;ആ&lt;/span&gt;&lt;/strong&gt;വിഷ്കാരസ്വാതന്ത്രമെന്നത് മതങ്ങളോ അതിനേക്കാള്‍ താഴ്ന്ന സാംസ്കാരിക നിലവാരമുള്ള സ്ഥാപങ്ങളോ നിയന്ത്രിക്കേണ്ട ഒന്നല്ലെന്നും സാമൂഹ്യജീവി എന്ന നിലയില്‍ മനുഷ്യന്റെ അവകാശമാണതെന്നും &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;മുദ്രാവാക്യമുയരുകയായിരുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;span style="color:#cc9933;"&gt;ഈ&lt;/span&gt;&lt;/strong&gt; സമരത്തിന്റെ മുന്നോടിയായി ആലപ്പാട് , വാടാനപ്പള്ളി, മറ്റു പലയിടങ്ങളില്‍ നിന്നും പ്രതിഷേധത്തിന്റെ സര്‍ഗ്ഗാത്മരൂപങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. നാടകം അവതരിപ്പിക്കാനും തീരുമാനിച്ചു.സമൂഹത്തെ ഞെട്ടിച്ച തങ്കമണിയിലെ പോലീസ് കയ്യേറ്റം,കീഴ്മാട് അന്ധവിദ്യാലയത്തിലെ കുട്ടികളെ പോലീസ് മര്‍ദ്ദിച്ചതുള്‍പ്പെടെയുള്ള അതിക്രൂരമായ നടപടികളെ അപലപിച്ചുമാണ് നാ‍ടകം ആവിഷ്കരിക്കപ്പെട്ടത്.ആലപ്പാട് മുതല്‍ തൃപ്രയാര്‍ വരെയുള്ള പത്തു കിലോമീറ്ററില്‍ നാടകം കളിക്കാനായിരുന്നു പദ്ധതിയിട്ടത്.ഓരോ തെരുവു മൂലകളെയും ഉപയോഗപ്പെടുത്തി നാടിനെ ഉണര്‍ത്തുകയായിരുന്നു നാടകലക്ഷ്യം.ഒപ്പം സ്വാതന്ത്ര്യപ്രഖ്യാപനവും.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;span style="color:#993399;"&gt;ജോ&lt;/span&gt;&lt;/strong&gt;സ് ചിറമ്മല്‍ ആയിരുന്നു നാടകത്തിന്റെ സൂത്രധാരകന്‍.നാടകാവതരണത്തിനുമുമ്പുതന്നെ ആലപ്പാട് രഹസ്യപ്പോലീസുകാരെക്കൊണ്ട് നിറഞ്ഞു. അട്ടിമറി നടക്കാന്‍ പോകുന്നു എന്ന മട്ടിലായിരുന്നു സര്‍ക്കാര്‍. പോലീസ് പ്രകോപനങ്ങളില്‍ പ്രവര്‍ത്തകരും ഊര്‍ജ്ജസ്വലരായി. നാടകം തുടങ്ങുന്നതിനുമുമ്പുതന്നെ നടന്മാരുടെ വേഷ ഭൂഷാദികളോടെ 57 പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു.പോലീസ് വണ്ടിയ്ക്കുമുന്നില്‍ അണിനിരന്ന നാട്ടുകാര്‍ അന്തിക്കാട് പോലീസ് സ്നേഷന്‍ വരെ നീങ്ങി.എന്തും സംഭവിക്കാമെന്ന ഘട്ടത്തിലേക്ക് സമരം വളരുകയായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;span style="color:#339999;"&gt;പി&lt;/span&gt;&lt;/strong&gt;ന്നീട് നടന്ന ആവിഷ്ക്കാരസ്വാതന്ത്ര്യ കണ്‍ വെന്‍ഷനില്‍ പങ്കെടുത്തത് ആയിരക്കണക്കിനു വരുന്ന മനുഷ്യരായിരുന്നു.കവികള്‍ കഥാകൃത്തുക്കള്‍ പാട്ടുകാര്‍ നാടകക്കാര്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ രാഷ്ട്രീയക്കാര്‍ ബുദ്ധിജീവികള്‍ അരാജക വാദികള്‍ സിനിമക്കാര്‍ ഗ്രാമീണര്‍ എന്നിങ്ങനെ സമൂഹത്തിന്റെ ബൃഹുത്തായ പരിച്ഛേദം തൃശൂരിനെ ചലനാത്മകമാക്കി.മതാത്മകത സമൂഹത്തിന്റെ ചലനത്തിനെതിരാണെന്ന് കണ്‍വെന്‍ഷന്‍ വിലയിരുത്തി.തൃശൂര്‍ പൂരത്തേക്കാള്‍ ഞങ്ങളെ ഉണര്‍ത്തിയതും ഉയര്‍ത്തിയതും അന്നത്തെ പ്രതിജ്ഞാബദ്ധമായ കൂട്ടായ്മയായിരുന്നു.ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന എന്റെ ഉത്സവം അന്നും ഇന്നും അതായിരുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;span style="color:#993399;"&gt;അ&lt;/span&gt;&lt;/strong&gt;ടുത്ത വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഈ സമരം ഉയര്‍ത്തിയ പ്രശ്നങ്ങള്‍ സജീവചര്‍ച്ചയായി.കരുണാകരന്‍ സര്‍ക്കാരിനെ നിലമ്പരിശാക്കി നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.നാടകപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് സ്വാഭാവികമായും പിന്‍വലിക്കുമെന്നയിരുന്നു വിശ്വാസം.&lt;em&gt;ഇനി നല്ലത് വരും&lt;/em&gt; എന്ന് ഓരോ തെരഞ്ഞെടുപ്പിലും വോട്ടര്‍മാര്‍ ചിന്തിക്കുമ്പോലെ.മറ്റുള്ള കേസുകള്‍ പോലെ നാടകക്കേസും വക്കില്‍ ഓഫീസുകളിലും കോടതി വരാന്തയിലും ജയിലിലുമൊക്കെയായി നീണ്ടുപോയി. ഭരണത്തിനൊടുവില്‍ നാലു വര്‍ഷത്തിനു ശേഷം പിന്‍വലിച്ചു.(വീണ്ടും കരുണാകരന്റെ കോര്‍ട്ടിലേക്ക് പന്ത് പോകേണ്ട എന്നു കരുതിയാകണം).&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;&lt;em&gt;&lt;strong&gt;&lt;span style="color:#cc9933;"&gt;ഇ&lt;/span&gt;&lt;/strong&gt;പ്പോള്‍ സക്കറിയ.വീണ്ടും ആവിഷ്കാര സ്വാതന്ത്ര്യധ്വംസനം.&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;ക&lt;/span&gt;യ്യടി വാങ്ങാന്‍ സദസിന്റെ താളത്തിനൊത്ത് പ്രസംഗിക്കുന്ന നാലാംകിടക്കാരെപ്പോലെ എല്ലാവരും സംസാരിക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന വാദം.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;span style="color:#999999;"&gt;( &lt;/span&gt;&lt;/strong&gt;&lt;/span&gt;&lt;span style="font-size:130%;"&gt;ഈയടുത്ത് മമ്മൂട്ടിക്ക് സ്വീകരണം കൊടുത്ത വേദിയില്‍ ഒരു ഭരണാധികാരി പ്രസംഗിച്ചു &lt;em&gt;“വൈകീട്ടെന്താ പരിപാടി എന്നും പറഞ്ഞ് വഴിതെറ്റിക്കാത്ത നടനാണ് മമ്മൂട്ടിയെന്ന്”.&lt;/em&gt; പ്രസ്തുത കക്ഷി മോഹന്‍ലാലിന്റെ പരിപാടിയില്‍ പ്രസംഗിക്കാന്‍ സാധ്യതയുള്ളത് ഇങ്ങനെയായിരിക്കും “വൈകീട്ടെന്താ പരിപാടി എന്ന് ഈ നടനല്ലാതെ ആരെങ്കിലും നമ്മളോട് സ്നേഹാന്വേഷണം നടത്തിയിട്ടുണ്ടോ സുഹൃത്തുക്കളെ ” &lt;strong&gt;&lt;span style="color:#999999;"&gt;)&lt;/span&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;span style="font-size:180%;color:#660000;"&gt;എ&lt;/span&gt;&lt;/strong&gt;ല്ലാവരും ഇനി തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ ചെന്ന് നാലടി വാങ്ങിയിട്ടു വേണം ദിനചര്യ തുടങ്ങാന്‍ എന്ന് കല്പനയിട്ടാല്‍ നേരത്തെ ചെന്ന് കാര്യം നടത്തിപ്പോരാം എന്ന് വിചാരിച്ച് സ്റ്റേഷനുമുമ്പില്‍ ക്യൂ നില്‍ക്കാന്‍ വെമ്പുന്നതായിരിക്കും മലയാളത്തിന്റെ അരക്ഷിത മനസ്സ്.അവരെ വെറുതെ വിടുക.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;span style="font-family:lucida grande;color:#999999;"&gt;മ&lt;/span&gt;&lt;/strong&gt;തത്തിന്റെയും രാഷ്ട്രീയത്തിന്റെയും മറ്റധികാര സ്ഥാപങ്ങളുടെയും നിഷ്കര്‍ഷയില്‍ ജീവിക്കാന്‍ കഴിയാത്ത മനുഷ്യരുണ്ട്. അവരാണ് നുകം കെട്ടിയ കാളകളേക്കാള്‍ ഭൂമിയ്ക്ക് ചാലകശക്തി.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;മ്യാവൂ ! മ്യാവൂ !&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1585964296446659194-5218924953935373406?l=marjaaran.blogspot.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-01-27T22:55:11.845-08:00</app:edited><media:thumbnail url="http://4.bp.blogspot.com/_NNPqUTYE154/S1_imlfgGTI/AAAAAAAAAU4/apfC2TX7sSI/s72-c/IMG_0029.JPG" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">37</thr:total></item><item><title>പരുന്തന്‍ പാറയിലെ തമാശകള്‍</title><link>http://marjaaran.blogspot.com/2010/01/blog-post.html</link><author>manilalbodhi@gmail.com (മാ ര്‍ ... ജാ ര ന്‍)</author><pubDate>Sat, 16 Jan 2010 17:44:58 PST</pubDate><guid isPermaLink="false">tag:blogger.com,1999:blog-1585964296446659194.post-7689936618328414742</guid><description>&lt;a href="http://2.bp.blogspot.com/_NNPqUTYE154/S1FE4ie8UfI/AAAAAAAAAUw/6zhjOQUXx_4/s1600-h/parunthan+paara.JPG"&gt;&lt;img id="BLOGGER_PHOTO_ID_5427194764078109170" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 216px" alt="" src="http://2.bp.blogspot.com/_NNPqUTYE154/S1FE4ie8UfI/AAAAAAAAAUw/6zhjOQUXx_4/s320/parunthan+paara.JPG" border="0" /&gt;&lt;/a&gt;
&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;കോ&lt;/span&gt;ഴിക്കുഞ്ഞുങ്ങള്‍ പോലും കയറാത്ത ഒരു സ്ഥലമായിരുന്നു പരുന്തന്‍ പാറ.പരുന്തിനെ പേടിച്ചല്ല.അത്രക്ക് വിജനമാണ് പീരുമേട്ടിലെ ഈ സ്ഥലം. ഭക്തരാല്‍ ശബരിമല ഞെരുങ്ങുമ്പോള്‍ കുറച്ചകലെ ശാന്തതയും സൌമ്യതയും വിളംബരം ചെയ്യുന്ന ഒരു സ്ഥലമായിരുന്നു ഇതുവരെ പരുന്തന്‍ പാറ.കുന്നുകണ്ടാല്‍ കുരിശുവെക്കുന്ന പഴയ നസ്രാണിമാരെപ്പോലെ ഹൈന്ദവരും ഭൂമാഫിയകളെപ്പോലെ കുന്നുകളെ കാശാക്കാനുള്ള കുത്സിത ശ്രമത്തിലാണ്,മണ്ണും കുന്നും കണ്ടാല്‍ ഇവരുടെ വായില്‍ വെള്ളമൂറും.(&lt;em&gt;നദിയുടെ ഒഴുക്കു കണ്ടാല്‍ ഡാമിനെപ്പറ്റിയും സാധാരണക്കാരന്റെ ഭൂമി കണ്ടാല്‍ സ്മാര്‍ട്ട് സിറ്റി പോലുള്ള റിയല്‍ എസ്റ്റേറ്റിനെപ്പറ്റിയും ചിന്തിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ എന്ന ഭൂതവും വ്യത്യസ്തമല്ല,കാഴ്ചബംഗ്ലാവിലെ മാന്‍ കൂട്ടത്തെ കണ്ട് നാവില്‍ വെള്ളമൂറുന്നവരെപ്പോലെ&lt;/em&gt;)കഴിഞ്ഞ ദിവസം അതുവഴി പോയപ്പോഴാണ് ഞങ്ങളുടെ വണ്ടി ചിലര്‍ തടഞ്ഞു നിര്‍ത്തി ഒരു കൂപ്പണ്‍ പുറത്തെടുക്കുന്നത്.
&lt;br /&gt;ഡി.വൈ.എഫ്.ഐ സമ്മേളന കാലമായതിനാല്‍ ഇരുപത് രൂപ എഴുതിക്കൊള്ളാന്‍ പറഞ്ഞപ്പോഴാണ് ഇത് വിപ്ലവ പ്രവര്‍ത്തനത്തിനല്ല,വണ്ടി പാര്‍ക്കിംഗിനാണെന്നും 30 രൂപ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടത്.ഞങ്ങളുടേത് അന്തംവിട്ട പോക്കാണെന്നും എപ്പോഴാണ് പാര്‍ക്കിങ്ങെന്ന് പറയാന്‍ കഴിയില്ലെന്നും ഞങ്ങള്‍ പറഞ്ഞു.ഒരടി മുന്നോട്ട് പോകണമെങ്കില്‍ പൈസ തന്നെ പറ്റൂ എന്ന് ഭക്തിവിലാസം കാവിപ്പട വിപ്ലവസന്നദ്ധരെപ്പോലെ ഉറപ്പിച്ചു പറഞ്ഞു.ഞങ്ങളിലും സോഡ ചേര്‍ത്ത വിപ്ലവം ഉണ്ടായിരുന്നതിനാലും, ഭക്തി കഞ്ഞിക്കുപോലും തൊട്ടു കൂട്ടാന്‍ പോലും പറ്റാത്ത അഴകൊഴമ്പന്‍ സാധനമാണെന്ന അറിവിലും ഞങ്ങള്‍ പൈസ കൊടുക്കില്ലെന്ന തീരുമാനത്തില്‍ അവിടെ നിന്നും ഒരുവിധം കടന്നു.
&lt;br /&gt;
&lt;br /&gt;&lt;span style="color:#ff0000;"&gt;കു&lt;/span&gt;റച്ചു ദൂരം പിന്നിട്ടപ്പോഴാണ് കാര്യത്തിന്റെ പിടി കിട്ടിയത്.മല നിറയെ അയ്യപ്പന്മാര്‍ നിറഞ്ഞിരിക്കുന്നു.ആകെ വൃത്തികെട്ട അന്തരീക്ഷം.ചിലര്‍ മൂത്രമൊഴിക്കുന്നു,ചിലര്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞു രസിക്കുന്നു,ചിലര്‍ അരികുപറ്റിയിരുന്ന് ആ സുന്ദരന്‍ മലയെ ഒരു മലമ്പ്രദേശമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.(നിങ്ങളുടെ വീടിന്റെ അടുത്തെവിടെയെങ്കിലും വല്ല കല്ലോ പാറയോ കിടക്കുന്നുണ്ടെങ്കില്‍ അതെടുത്തു മാറ്റുക!അല്ലെങ്കില്‍ അയ്യപ്പന്മാര്‍ അവിടം വൃത്തികേടാക്കും)
&lt;br /&gt;&lt;em&gt;ഇവിടെയിരുന്നാലും മകരവിളക്ക് കത്തിക്കുന്നത് കാണാമത്രെ.&lt;/em&gt;
&lt;br /&gt;&lt;em&gt;ഓഹോ !&lt;/em&gt;
&lt;br /&gt;ഞങ്ങളിലും ഭക്തിരസം നുരഞ്ഞു പൊന്തി.പൊന്താത്തവര്‍ കാറില്‍ കയറി ഒന്നു കൂടി നുരപ്പിച്ചു.ഞങ്ങള്‍ ഒളിച്ചും മറഞ്ഞും അങ്ങിനെ തുടരുമ്പോള്‍ അപ്പുറമിപ്പുറം വണ്ടികളിലും ഭക്തി നുരയുന്നത് കണ്ടു.
&lt;br /&gt;&lt;em&gt;തെര്ക്കേട് ല്യ&lt;/em&gt;
&lt;br /&gt;ഞങ്ങള്‍ക്കിടയിലെ കുന്നംകുളത്തുകാരന്‍ നുരഞ്ഞു.
&lt;br /&gt;ഭക്തര്‍, തണുപ്പും മൌനവും നിറഞ്ഞു നിന്നിരുന്ന അന്തരീക്ഷത്തെ ശരണം വിളികളുടെ ബഹളത്താല്‍ അഭംഗിപ്പെടുത്തുന്നുണ്ടായിരുന്നു.ആകാംക്ഷയോടെ ഭക്തരും അസ്വസ്ഥതയോടെ പോലീസുകാരും അവിടെ നിന്നു.ഇതിനിടയില്‍ സമരവീര്യത്തോടെ ഞങ്ങളും.
&lt;br /&gt;&lt;em&gt;കത്തിക്കേണ്ടവര്‍ വെള്ളമടിച്ചു വീണു പോയോ?&lt;/em&gt;
&lt;br /&gt;ഞങ്ങള്‍ പോലീസുകാരോട് തമാശ പറഞ്ഞു.
&lt;br /&gt;വെള്ളത്തിലായിരുന്ന പോലീസുകാര്‍ ഞങ്ങള്‍ക്കൊപ്പമായിരുന്നു,അവരെ തണുപ്പിലേക്കെത്തിച്ച ഭക്തര്‍ക്കൊപ്പമായിരുന്നില്ല. &lt;/span&gt;
&lt;br /&gt;&lt;span style="font-size:130%;"&gt;
&lt;br /&gt;&lt;span style="color:#ff0000;"&gt;നി&lt;/span&gt;ശ്ചിത സമയം കഴിഞ്ഞിട്ടും വിളക്കു കത്തിക്കപ്പെട്ടില്ല.
&lt;br /&gt;ആ സമയത്താണ് കത്തിക്കല്‍ ലൈവ് ചെയ്തു കൊണ്ടിരുന്ന ഏഷ്യാനെറ്റിലെ സുഹൃത്ത് വിളിക്കുന്നത്.
&lt;br /&gt;ഞങ്ങളുടെ സാഹചര്യം വിവരിച്ചപ്പോള്‍
&lt;br /&gt;ഒരു ഏഷ്യാനെറ്റ് പരിഹാസച്ചിരി മറുപക്ഷത്തുനിന്നും കേട്ടു.
&lt;br /&gt;&lt;em&gt;അതു കഴിഞ്ഞിട്ട് പതിനഞ്ച് മിനിട്ടായെടൈ...........&lt;/em&gt; കുന്നിന്‍ മുകളില്‍ അപ്പോഴും അയ്യപ്പന്മാര്‍ കുന്തം വിഴുങ്ങിയ മാതിരി ഹൃദയമിടിപ്പോടെ കാത്തുനില്‍ക്കയാണ്.ഇതൊക്കെ കണ്ട്&lt;em&gt; ഭ്രാന്ത് ഇവിടെക്കും വന്നോ&lt;/em&gt; എന്ന് മൂക്കത്ത് വിരല്‍ വെച്ച് സഹൃദയരായ നാട്ടുകാരും.
&lt;br /&gt;
&lt;br /&gt;&lt;em&gt;&lt;/em&gt;
&lt;br /&gt;&lt;span style="color:#ff0000;"&gt;പി&lt;/span&gt;ന്നീട് കുറച്ചുകഴിഞ്ഞ്
&lt;br /&gt;പടക്കം പൊട്ടിക്കുന്നതിന്റെയൊ മറ്റൊ വെളിച്ചം മലകളില്‍ കാണപ്പെട്ടു.
&lt;br /&gt;ഭക്തര്‍ ആര്‍പ്പുവിളിച്ച് നിര്‍വൃതിയിലാണ്ടു കുറച്ചു നേരം നിന്നു.പിന്നെ എല്ലാവരും മൂടും തട്ടി പരുന്തന്‍ മലയിറങ്ങി.അപ്പോഴും കുന്നു കച്ചവടക്കാര്‍ റസീറ്റെല്ലാം ഒതുക്കിവെച്ച് ബാഗിലെ കാശ് തിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു,
&lt;br /&gt;&lt;span style="color:#cc0000;"&gt;*&lt;/span&gt;ഒമ്പതുമണിക്കുമുമ്പേ ചേരണ്ടേടിത്ത് എത്തണമെന്ന മട്ടില്‍.
&lt;br /&gt;
&lt;br /&gt;&lt;span style="color:#ff0000;"&gt;ഇ&lt;/span&gt;തിന് ഒരുപകഥ കൂടിയുണ്ട് :
&lt;br /&gt;അന്നച്ചേടത്തിയും മണവാളന്‍ ചേട്ടനും പരുന്തന്‍ മലയുടെ കീഴ്വാരത്തില്‍ താമസിക്കുന്നവരാണ്.രണ്ടുവര്‍ഷം മുന്നെ ഇതേ ഒരു ദിവസം വലിയൊരു ചൂട്ടുമായി മണവാളന്‍ ചേട്ടന്‍ പെട്ടെന്നുള്ള ഒരു വിളി വന്ന് വെളിക്കിറങ്ങിയതാണ്,ഒരു സന്ധ്യക്ക്.മണവാളന്‍ ചേട്ടന്‍ പുറത്തിറങ്ങിയതും പരുന്തന്മല ഭക്തന്മാര്‍ ഉറക്കെ ശരണം വിളിക്കുകയും നെയ്നിറച്ച നാളികേരങ്ങള്‍ മണവാളന്‍ ചേട്ടന്റെ നേരെ വീശിയെറിയുകയും ചെയ്തു.
&lt;br /&gt;&lt;em&gt;ഈ മലനാട്ടില്‍ നാളികേരം തല്‍ക്കുവീണ് മരിക്ക്യാന്ന് വെച്ചാല്‍&lt;/em&gt;..........എന്നും പറഞ്ഞ് അന്നച്ചേടത്തി കുണ്ടികഴുകാതെ തന്നെ മണവാളന്‍ ചേട്ടനെ പിടിച്ച് പുരക്കകത്താ‍ക്കുകയായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:85%;"&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;span style="font-size:85%;color:#000000;"&gt;&lt;em&gt;&lt;span style="font-size:180%;color:#ff0000;"&gt;*&lt;/span&gt;&lt;/em&gt;&lt;/span&gt;&lt;/span&gt;&lt;/strong&gt;&lt;/span&gt;&lt;span style="font-size:85%;"&gt;&lt;em&gt;&lt;strong&gt;&lt;span style="color:#ff0000;"&gt;&lt;span style="color:#000000;"&gt;ഒന്നാം തീയതി ഒഴികെ വേനല്‍ മഴ ഭേദമില്ലാതെ&lt;/span&gt; &lt;/span&gt;രാവിലെ പത്തുമുതല്‍ ഒമ്പതു മണി വരെ തുറന്ന് വെച്ച് ജനങ്ങളെ ജനകീയമായി പറ്റിച്ച് ഖജനാവ് നിറയ്ക്കുന്ന ഒരു സര്‍ക്കാര്‍ സ്ഥാപനം. &lt;/strong&gt;&lt;/em&gt;&lt;/span&gt;&lt;/div&gt;
&lt;br /&gt;&lt;p&gt;&lt;span style="font-size:85%;"&gt;&lt;strong&gt;&lt;em&gt;&lt;/em&gt;&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:85%;"&gt;&lt;strong&gt;&lt;em&gt;&lt;/em&gt;&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:85%;"&gt;&lt;strong&gt;&lt;em&gt;&lt;/p&gt;&lt;/em&gt;&lt;/strong&gt;&lt;/span&gt;
&lt;br /&gt;
&lt;br /&gt;&lt;/span&gt;
&lt;br /&gt;&lt;div class="blogger-post-footer"&gt;മ്യാവൂ ! മ്യാവൂ !&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1585964296446659194-7689936618328414742?l=marjaaran.blogspot.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-01-16T17:44:58.226-08:00</app:edited><media:thumbnail url="http://2.bp.blogspot.com/_NNPqUTYE154/S1FE4ie8UfI/AAAAAAAAAUw/6zhjOQUXx_4/s72-c/parunthan+paara.JPG" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">12</thr:total></item><item><title>ഒളിഞ്ഞുനോട്ടം എന്ന സദാചാരകല</title><link>http://marjaaran.blogspot.com/2009/12/blog-post.html</link><author>manilalbodhi@gmail.com (മാ ര്‍ ... ജാ ര ന്‍)</author><pubDate>Tue, 29 Dec 2009 03:32:43 PST</pubDate><guid isPermaLink="false">tag:blogger.com,1999:blog-1585964296446659194.post-3045903405275688200</guid><description>&lt;a href="http://4.bp.blogspot.com/_NNPqUTYE154/Szmej4xB4TI/AAAAAAAAAUM/KHq-y9-YKcE/s1600-h/IMG_3056.JPG"&gt;&lt;img id="BLOGGER_PHOTO_ID_5420537965887742258" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 240px" alt="" src="http://4.bp.blogspot.com/_NNPqUTYE154/Szmej4xB4TI/AAAAAAAAAUM/KHq-y9-YKcE/s320/IMG_3056.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:100%;"&gt;&lt;strong&gt;&lt;em&gt;(രാജ് മോഹന്‍ ഉണ്ണിത്താനെ ഒരു സ്ത്രീയൊടൊപ്പം&lt;/em&gt;&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;em&gt;സാദാചാരികള്‍ വളഞ്ഞു എന്ന വാര്‍ത്തയോടുള്ള പ്രതികരണം)&lt;/em&gt;&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;em&gt;&lt;/em&gt;&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;span style="font-size:180%;"&gt;കേ&lt;/span&gt;രളം ദൈവങ്ങളുടെ സ്വന്തം നാടല്ല. മലയാളികളെപ്പോലെ കപട സാദാചാരികളല്ല മലയാളികളുടെ ദൈവങ്ങള്‍.പത്മരാജന്റെ ഭാഷയില്‍ പറഞ്ഞാല്‍ അവര്‍ കണ്ണീക്കണ്ട അവളുമാരുടെ പിറകെ പോയവരാണ്.&lt;/strong&gt;&lt;br /&gt;&lt;strong&gt;സത്യത്തില്‍ ഒളിഞ്ഞുനോട്ടക്കാരുടെ സ്വന്തം നാടാണ് കേരളം.&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:180%;"&gt;ര&lt;/span&gt;ണ്ടാംനിലവീട്ടിലേക്ക് ഒളിഞ്ഞുനോക്കാന്‍ മടക്കിക്കോണ്ടു നടക്കാവുന്ന കോണി നിര്‍മ്മിച്ച സാഹസികനായ ഒളിഞ്ഞുനോട്ടക്കാരന്‍ തീരദേശത്തുണ്ടായിരുന്നു.വാര്‍ദ്ധക്യം ബാധിച്ച് ഒന്നിനും പാങ്ങില്ലാതെ സ്വന്തം വീട്ടിലേക്കു തന്നെ ഒളിഞ്ഞുനോക്കി കാലം തള്ളുന്ന സമയത്ത് തന്റെ മടക്ക് കോണി പുതിയ തലമുറക്ക് കൈമാറി.ആ സമയത്ത് മാത്രമാണ് ടി മാന്യന്‍ ഒരു ഒളിഞ്ഞുനോട്ടക്കാരനാണെന്ന കാര്യം നാട്ടുകാര്‍ അറിയുന്നത്.അതിനു ശേഷം &lt;em&gt;എല്ലാമറിയുന്നവന്‍&lt;/em&gt; എന്ന നിലയില്‍ സമീപത്തെ സ്ത്രീപുരുഷ രത്നങ്ങള്‍ ടീ ഒളിഞ്ഞുനോട്ടക്കാരനോട് ദൈവത്തിനോടെന്ന പോലെ ഒരകലം പാലിക്കാന്‍ ശ്രമിച്ചു.ഒല്ലൂരില്‍ ഒരൊളിഞ്ഞുനോട്ടക്കാരന്‍ വൈദ്യുതാഘാതമേറ്റ് വീരസ്വര്‍ഗ്ഗം പൂകിയതും സദാചാര കേരളം കേട്ട കഥകളിലൊന്നാണ്.സഹിക്കവയ്യാതെ ജനല്‍ക്കമ്പിയില്‍ വൈദ്യുതി പ്രവഹിപ്പിച്ചതായിരുന്നു ഗൃഹനാഥന്‍.&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:180%;"&gt;ഒ&lt;/span&gt;ളിഞ്ഞുനോട്ടം പോലെ തന്നെ മനോരോഗത്തോളമുയര്‍ന്നതാണ് കേരളത്തിന്റെ സദാചാരവും.ആര്‍ അരെയൊക്കെ ഒളിഞ്ഞുനോക്കുന്നു എന്നു പറയാന്‍ പറ്റാത്ത അവസ്ഥ.സദാചാരികളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതികേടിലായിരിക്കുന്നു അസാന്മാര്‍ഗ്ഗികളായ നല്ല മനുഷ്യര്‍.&lt;/strong&gt;&lt;br /&gt;&lt;strong&gt;തീവ്രവാദത്തേക്കാള്‍ ഉല്‍കണ്ഠയാണ് സാക്ഷര കേരളത്തിന് ലൈംഗികതയുടെ കാര്യത്തിലും.ഒരാളെ താറടിക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗ്ഗം ലൈംഗീകതയാണ്.കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രീയത്തിലും സിനിമയിലും സഹിത്യത്തിലുമൊക്കെ ഇത് തന്നെ സ്ഥിതി.&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;em&gt;&lt;span style="font-size:180%;"&gt;ര&lt;/span&gt;ണ്ടു പേര്‍ ചുംബിച്ചാല്‍ ലോകം&lt;/em&gt; മാറുമെന്നൊക്കെ സാക്ഷരകേരളം കവിത ചൊല്ലി നടക്കും.പക്ഷെ പുരുഷനൊപ്പം ഒരു സ്തീയേയും മറിച്ചും കണ്ടാല്‍,എന്തെങ്കിലും വശപ്പിശക് തോന്നിയാല്‍ സദാചാരത്തിന്റെ ഭാരതീയ പാരമ്പര്യം വാരിവലിച്ചണിയും കൊടിയ കമ്യൂണിസ്റ്റുകള്‍ പോലും,അസ്ലീല മാസികയുടെ സെന്റര്‍ പേജ് തലയിണക്കടിയിലുണ്ടെങ്കിലും.&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:180%;"&gt;ഒ&lt;/span&gt;രാണിനും പെണ്ണിനും ഇഷ്ടം തോന്നുന്നതത് തികച്ചും സ്വാഭാവികം.അവര്‍ വാക്കുകള്‍ കൊണ്ട് ഉത്സവമാഘോഷിക്കുന്നതും ശരീരം കൊണ്ട് വസന്തമാകുന്നതും സ്വാഭാവികം.ഇതില്‍ മൂന്നാമതൊരാള്‍ക്ക് കാര്യമില്ല.നാലാമതൊരു സ്ഥാപനത്തിനും(പോലീസും ഭരണകൂടവും) കാര്യമില്ല.അണക്കെട്ടുകള്‍ കൃഷിക്കും വൈദ്യുതിക്കും ഊര്‍ജ്ജമാകും.കെട്ടിക്കിടക്കുന്ന അസ്വസ്ഥതകള്‍ മനുഷ്യനുണ്ടാക്കുന്നത് മാരകാ‍വസ്ഥയാ‍ണ്.&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:180%;"&gt;ഈ&lt;/span&gt;യിടെ ദില്ലിയിലെ ഒരു കൂറ്റന്‍ ഫ്ലാറ്റില്‍ നടത്തിയ സര്‍വ്വേയില്‍ തെളിഞ്ഞത് 40 ശതമാനം സ്തീകള്‍ക്കും വിഷാദരോഗമെന്നാണ്.ഇടുങ്ങിയ ചുമരുകള്‍ മാത്രമല്ല വെട്ടിച്ചുരുക്കപ്പെട്ട ജീവിത സാഹചര്യം കൂടിയാണ് ഇതിന് കാരണമായി തീര്‍ന്നത്.&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;തുറന്ന ജീവിതമെന്നുപറയുന്നത് തുറന്ന ലൈംഗീകതയല്ല.അത് ഒരു ഘടകം മാത്രം.സ്വതന്ത്രത്തിലേക്ക് കുതിക്കാനാഗ്രഹിക്കുന്ന മനുഷ്യന് ഓരോ അറകളും തുറന്നേ മുന്നോട്ടുപോകാനാവൂ.എന്നാല്‍ ഓരോ അറകളും പൂട്ടിക്കെട്ടാന്‍ വിധിക്കപ്പെടുന്ന കുടുംബാന്തരീക്ഷത്തില്‍ മനുഷ്യജീവിതങ്ങള്‍ വെയില്‍ കാണാതെ ചൂടു കൊള്ളാതെ ഒരു തരം കൂടുമൃഗങ്ങളെപ്പോലെ തര്‍കര്‍ന്നടിയുന്നു.&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:180%;"&gt;ഇ&lt;/span&gt;വരില്‍ നിന്നു കൂടിയാണ് സദാചാരികള്‍ മുളക്കുന്നത്.&lt;/strong&gt;&lt;br /&gt;&lt;strong&gt;അവര്‍ നാല്‍ക്കവലയില്‍ അരക്കെട്ടിന്റെ അവസാനിക്കാത്ത അസ്വസ്ഥതയോടെ പൊരിവെയിലില്‍ സ്വയം ക്രൂശിതമായി ഇരിക്കും.&lt;/strong&gt;&lt;br /&gt;&lt;strong&gt;ആരോക്കെ എവിടെയൊക്കെ ആരോടൊത്ത് പോകുന്നു എന്ന് നോക്കി നിഗമനത്തിലെത്തും.&lt;/strong&gt;&lt;br /&gt;&lt;strong&gt;വിലയിരുത്തും.&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;em&gt;അത് തന്നെ&lt;/em&gt; കേസ്സ് എന്ന് തീരുമാനത്തിലെത്തും. സദാചാരനോക്കി യന്ത്രത്തേപ്പോലെ.&lt;/strong&gt;&lt;br /&gt;&lt;strong&gt;ഇവരില്‍ ബീജേപിയും കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും ലീഗും എന്നൊരു വേര്‍തിരിവില്ല.എല്ലാവരും സദാചാര പാരമ്പര്യത്തിന്റെ ഒരേ മതില്‍ പണിയുന്നവര്‍.&lt;/strong&gt;&lt;br /&gt;&lt;strong&gt;ഒരേ കുണ്ടി കൊണ്ട് മുക്കുന്നവര്‍.&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:180%;"&gt;സ&lt;/span&gt;മഭാവനയോടെയുള്ള സ്ത്രീ പുരുഷ ബന്ധം ലോകത്തിലെ ഏറ്റവും മനോഹരമായ സന്ദര്‍ഭങ്ങളാണ്.മനുഷ്യപ്രകൃതിയുടെ വസന്തമാണത്.അന്തരീക്ഷത്തിനും ഭൂപ്രകൃതിക്കും ഒരു ദോഷവും ചെയ്യാത്ത കാര്യവുമാണ്.വലിച്ചെറിയാന്‍ കവറുള്ള പാക്കറ്റ് പാല്‍ ഉപയോഗിക്കുന്നത്ര പ്രകൃതിക്കും മറ്റും ഒരു ദോഷവും ചെയ്യാത്ത  മനോഹരമായ കൂടിക്കലരല്‍. ഒളിഞ്ഞുനോക്കിയും പരസ്യപ്പെടുത്തിയും ഇതിനെ നമ്മള്‍ അശ്ലീലമാക്കിക്കൊണ്ടിരിക്കുന്നു.&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;strong&gt;&lt;span style="font-size:100%;"&gt;(പല രാഷ്ട്രീയ നേതാക്കളെയും പെണ്‍വിഷയമുയര്‍ത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടുള്ള സദാചാരിയായ രാജ് മോഹന്‍ ഉണ്ണിത്താനോടൊപ്പം നില്‍ക്കാന്‍ കഴിയാത്തതിന്റെ അവസ്ഥയും ഇവിടെ പ്രസ്താവിക്കട്ടെ.)&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:100%;"&gt;&lt;/span&gt;&lt;/strong&gt; &lt;/div&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:100%;"&gt;&lt;/span&gt;&lt;/strong&gt; &lt;/div&gt;&lt;div class="blogger-post-footer"&gt;മ്യാവൂ ! മ്യാവൂ !&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1585964296446659194-3045903405275688200?l=marjaaran.blogspot.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2009-12-29T03:32:43.799-08:00</app:edited><media:thumbnail url="http://4.bp.blogspot.com/_NNPqUTYE154/Szmej4xB4TI/AAAAAAAAAUM/KHq-y9-YKcE/s72-c/IMG_3056.JPG" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">17</thr:total></item><item><title>മഹാന്മാര്‍ ഉണ്ടാകുന്നത് എങ്ങിനെയെന്നാല്‍...........</title><link>http://marjaaran.blogspot.com/2009/11/blog-post_16.html</link><author>manilalbodhi@gmail.com (മാ ര്‍ ... ജാ ര ന്‍)</author><pubDate>Wed, 02 Dec 2009 07:45:20 PST</pubDate><guid isPermaLink="false">tag:blogger.com,1999:blog-1585964296446659194.post-8475597958057163764</guid><description>&lt;a href="http://2.bp.blogspot.com/_NNPqUTYE154/SxXxSA6SimI/AAAAAAAAAUA/qPSiNT8epJI/s1600-h/train.JPG"&gt;&lt;img id="BLOGGER_PHOTO_ID_5410495819139943010" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 240px" alt="" src="http://2.bp.blogspot.com/_NNPqUTYE154/SxXxSA6SimI/AAAAAAAAAUA/qPSiNT8epJI/s320/train.JPG" border="0" /&gt;&lt;/a&gt;
&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;വെ&lt;/span&gt;ക്കാനുള്ള അരി വിറ്റ് ചീട്ടുകളിയും പട്ടയടിയും പുരുഷന്മാര്‍ ശീലമാക്കിയതിനാല്‍ അടുപ്പില്‍ അധികം തീ പുകച്ച് കണ്ണും കരളും പുകിലാക്കേണ്ടി വന്നില്ല ആ നാട്ടിലെ അമ്മപെങ്ങമ്മാര്‍ക്ക്.അതെ,കൊച്ചുവിന്റെ ഹെര്‍ബര്‍ട്ട് നഗര്‍ കോളനിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.&lt;/span&gt;
&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;
&lt;br /&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;span style="font-size:180%;"&gt;പു&lt;/span&gt;&lt;/strong&gt;രുഷന്മാര്‍ ഇങ്ങനെ ചീട്ടുകളിയും കള്ളുകുടിയുമൊക്കെയായി ജീവിതത്തെ അങ്ങാടിപ്പാട്ടാക്കി ആര്‍ത്തുല്ലസിച്ചു നടന്നപ്പോള്‍ ഉമ്മറപ്പടിയില്‍ വരിവരിയായിരുന്ന് തലയിലെ പേന്‍ നുള്ളുകകയും ലാലുപ്രസാദ് യാദവിനെപ്പോലെ ഒരു മര്യാദയുമില്ലാതെ കരിപ്പുക തുപ്പി അങ്ങോട്ടുമിങ്ങോട്ടും ഓടിയിരുന്ന ട്രെയിനുകളുടെ എണ്ണം പിടിച്ചും ബോഗിയെണ്ണിയും നേരം കളഞ്ഞു ഹെര്‍ബര്‍ട്ട് നഗറിലെ മിസ്സിസ്സുകള്‍ .അന്ന് ലേഡീ ലയണ്‍സ് നിലവില്‍ വന്നിട്ടില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;പൈ&lt;/span&gt;തങ്ങളാണെങ്കിലോ ഒറ്റ മുട്ടയുമിട്ട് ലോകത്തില്‍ ഒരു പ്രധാനസംഭവം നടന്നിരിക്കുന്നു എന്ന് കൂകിവിളിച്ച് വിളംബരം ചെയ്ത പി&lt;/span&gt;&lt;span style="font-size:130%;"&gt;ടക്കോഴികളെ കല്ലെറിഞ്ഞും റെയില്‍ വേ ട്രാക്കിലേക്ക് മൂത്രം നീട്ടിയൊഴിച്ചും പുതിയ തലമുറയുടെ കാഹളം മുഴക്കിക്കൊണ്ടിരുന്നു. മേരിമാതയില്‍ മാറ്റിനിക്കുള്ള പാട്ട് കേള്‍ക്കുമ്പോള്‍ കുണ്ടിയുറക്കാത്ത ചില പെണ്ണുങ്ങള്‍ എവിടെ നിന്നെങ്കിലും തറട്ടിക്കറ്റിനുള്ളത് അരിച്ചുപെറുക്കി പുറപ്പെടും.പെണ്ണുകയറ്റക്കാരായ കെ.പി.ഉമ്മറിനെയും ഗോവിന്ദന്‍ കുട്ടിയെയും കണ്ടില്ലെങ്കില്‍ ഒരിതുമില്ലാതതതുപോലെയാണ് ചില പെണ്ണുങ്ങള്‍ക്ക്.ഭര്‍ത്താവില്‍ നിന്നും കിട്ടുന്ന ഉറിയടിയുടെ ഊക്കു പോരാത്തതു പോലെ തോന്നും മേരിമാതയിലേക്കുള്ള അവരുടെ വെച്ചുപിടുത്തം കണ്ടാ‍ല്‍.അതുപോലെ നസീറിന്റെ പ്രണയത്താല്‍ ചുറ്റപ്പെട്ട് ജയഭാരതി വരിഞ്ഞുമുറുകി ഞരമ്പ് രോഗികളെപ്പോലെ ചുണ്ടുകള്‍ കോടിപ്പോകുന്ന സന്ദര്‍ഭങ്ങളില്‍ എരിപിരികൊള്ളുന്ന പുരുഷരത്നങ്ങള്‍ പ്രൊജക്റ്റര്‍ റൂമില്‍ നിന്നും തിരശ്ശീലയിലേക്ക് ഡൊമിനി വിടുന്ന പുകയിലേക്ക് നാട്ടു ബീഡി വലിച്ച് &lt;/span&gt;
&lt;br /&gt;&lt;span style="font-size:130%;"&gt;മര്യാദപ്പുക നീട്ടിവിട്ട് ഞാനാരാ എന്ന മട്ടില്‍ ചുറ്റുപാടും നോക്കി അമര്‍ന്നിരിക്കും.ഇത്യാദി സംസ്കാരസമ്പന്നരായ മനുഷ്യര്‍ വസിക്കുന്ന സ്ഥലമാണ് ഹെര്‍ബര്‍ട്ട് നഗര്‍ കോളനി.&lt;/span&gt;
&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;
&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;ലോ&lt;/span&gt;കബാങ്കിന്റെ സഹായത്തിന്റെ ഭാഗമായി സാസ്കാരിക വിപ്ലവമെങ്ങാനും തൃശൂര്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കിയാല്‍ ഉന്മൂലനാശം ചെയ്യപ്പെടാന്‍ മാത്രം സംസ്കാരം ഉള്ളവരായിരുന്നു അവര്‍.വെക്കാനുള്ള അരി,തൂറാനുള്ള കക്കൂസ്,കുളിക്കാനുള്ള കുളം,കളിക്കാനുള്ള കളം,ഇഴയാനുള്ള നിലം,ഇതൊക്കെ അവരുടെ ആവശ്യങ്ങള്‍ ആയിരുന്നു.കളിച്ചില്ലെങ്കിലും കുളിച്ചില്ലെങ്കിലും കുഴപ്പമില്ല,തൂറാനാണെങ്കില്‍ റെയില്‍ വേ ട്രാക്ക് ഉപയോഗിക്കാം.സ്പീഡ് ട്രെയിന്‍ വരുന്നത് നോക്കാന്‍ ചുവപ്പന്‍ കൊടിപിടിച്ച് ആളെ നിര്‍ത്തിയാല്‍ മതി.(അത്തരം കൊടികള്‍ക്ക് യാതൊരു ക്ഷാമവുമില്ലാത്ത സ്ഥലമായിരുന്നു ഹെര്‍ബര്‍ട്ട് നഗര്‍.മുണ്ടു പൊക്കി കാണിച്ചാലും ചുവപ്പു നിറം കണ്ട് നമ്മള്‍ ഇങ്ക്വിലാബ് വിളിച്ചു പോകും.അത്രയധികം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഹെര്‍ബര്‍ട്ട് നഗറില്‍ പ്രവര്‍ത്തിച്ചിരുന്നു.അടിവസ്ത്രങ്ങള്‍ നിര്‍ബ്ബന്ധമായതിനാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ അവര്‍ അകമഴിഞ്ഞ് സ്നേഹിച്ചു,സ്വീകരിച്ചു.)&lt;/span&gt;
&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;
&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;മീ&lt;/span&gt;റ്റര്‍ ഗേജിന്റെ കാലത്ത് സംഗതികള്‍ പരമസുഖമായിരുന്നു. ഇമ്മിണി വലിയ കക്കൂസ് പോലെയായിരുന്നു ഹെര്‍ബര്‍ട്ടുകാര്‍ക്ക് മീറ്റര്‍ ഗേജ്.ലോകത്തിലെ ഏറ്റവും വലിയ കക്കൂസ് എന്നാണ് ഹെര്‍ബര്‍ട്ടുകാ‍ര്‍ മീറ്റര്‍ ഗേജിനെപ്പറ്റി കഥകള്‍ പറഞ്ഞത്.ഓരോ പാളത്തിലും ഓരോ കാല്‍ വെച്ച് പാളത്തിലേക്ക് വിക്ഷേപിച്ചാല്‍ മതി.മീറ്റര്‍ ഗേജ് പാളങ്ങള്‍ ഒന്നു കൂടി അടുപ്പിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചിരുന്ന കാലത്താണ് ഒരപശകുനം പോലെ ബ്രോഡ് ഗേജ് വരുന്നത്.അതുമ്മേല്‍ കവച്ചുവെച്ചിരുന്നാല്‍ പോളിയുന്ന കുണ്ടി വേറാരുടേതുമല്ലെന്ന് ഹെര്‍ബര്‍ട്ടുകാര്‍ക്കറിയാം,അത്രക്ക് വിവരദോഷികളൊന്നുമല്ല അവര്‍.ഒരു വരെയെങ്കിലും പഠിച്ചവരാണ് അധികം പേരും.അറിവിന്റെ പിന്‍ബലത്തില്‍ ഹെര്‍ബര്‍ട്ടുകാര്‍ സമരത്തിനൊന്നും പോയില്ല.അതിന് നൊട്ടണം.കക്കൂസിന്റെ കാര്യത്തിന് സമരം ചെയ്യുക എന്നത് ,ഛേ....സംസ്കാരമില്ലാ‍ത്തവര്‍ ചെയ്യുന്ന കാര്യമാണ്.എങ്ങിനെയെങ്കിലും നാല് അരിമണി ഹെര്‍ബര്‍ട്ട് കുടുംബിനികള്‍ക്ക് കിട്ടിയെന്നിരിക്കട്ടെ.അതൊന്ന് വേവിച്ച് തീറ്റപ്പരുവത്തില്‍ ആക്കാന്‍ എന്തു ചെയ്യും.ഗ്യാസ് എന്ന് പറഞ്ഞാല്‍ വയറ്റില്‍ ഉരുണ്ടുകൂടുകയും പട്ടയടിച്ച് ശമിപ്പിക്കാന്‍ സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്ന ഒരു സാധനം എന്നേ ഹെര്‍ബര്‍ട്ടുകാര്‍ക്കറിയൂ.അടുപ്പിന് വിറകും മരമുട്ടിയും തന്നെ ശരണം.ഹെര്‍ബര്‍ട്ട് നഗറിലുള്ളവര്‍ക്ക് എന്തിനും ഏതിനും റെയില്‍വേയാണ് ശരണം.കടപ്പുറത്തുകാര്‍ക്ക് കടല്‍ പോലെ മലമ്പ്രദേശത്തുകാര്‍ക്ക് മല പോലെ,എഴുത്തച്ഛന്മാര്‍ക്ക് മൂര്‍ക്കനിക്കര സിറ്റിപോലെ ഹെര്‍ബര്‍ട്ട് നഗറുകാര്‍ക്ക് റെയില്‍ വേ.&lt;/span&gt;
&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;
&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;നി&lt;/span&gt;ര്‍ത്തിയിട്ട ഗുഡ്സില്‍ നിന്നും കല്‍ക്കരി,ഗോതമ്പ്,സിമന്റ് തുടങ്ങിയ നിത്യോപയോഗ വസ്തുക്കള്‍ കവര്‍ന്നെടുക്കുക പതിവു പരിപാടികളില്‍ ഒന്നായിരുന്നു.കല്‍ക്കരിയായിരുന്നു അതില്‍ പ്രധാനം.വിറകിന്റെ ക്ഷാമം അങ്ങിനെയാണ് ഹെര്‍ബര്‍ട്ടുകാര്‍ പരിഹരിച്ചത്.തീവണ്ടി ഓടിയില്ലെങ്കിലും അടുപ്പില്‍ തീ പുകയണം.കല്‍ക്കരിയുടെ യുഗം കൂകിപ്പാഞ്ഞതോടെ രക്ഷപ്പെട്ടത് കരിപുരണ്ട യാത്രക്കാരാണെങ്കിലും കഷ്ടപ്പെട്ടത് ഹെര്‍ബര്‍ട്ട് നഗറുകാരായിരുന്നു.ഇലക്ടിസിറ്റിയിലോടുന്ന വണ്ടിയിലേക്ക് നോക്കി അവര്‍ നെടുവീര്‍പ്പിട്ടു പഴയ കാലം അയവിറക്കി.ഇലക്ടിസിറ്റി മോഷണമാണെങ്കില്‍ അന്ന് സങ്കല്പിക്കാന്‍ പറ്റാത്ത കാര്യവുമായിരുന്നു.&lt;/span&gt;&lt;/span&gt;
&lt;br /&gt;
&lt;br /&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;span style="font-size:180%;"&gt;അ&lt;/span&gt;&lt;/strong&gt;ങ്ങിനെയൊരു ക്ഷാമകാലത്ത് ചൊറിയും കുത്തിയിരിക്കുമ്പോള്‍ കൊച്ചു എന്ന അതിസാഹസികനായ ഹെര്‍ബര്‍ട്ട് മനുഷ്യനില്‍ ചിന്താവിസ്ഫോടനം പോലെ ഒരു സാധ്യത തെളിഞ്ഞത്.തന്റെ തലയില്‍ തന്നെയാണൊ ഇത്തരം ബുദ്ധിയുദിച്ചതെന്ന് സംശയം തോന്നുകയും തലയില്‍ കൈവെച്ച് അക്കാര്യം ഉറപ്പുവരുത്തുകയും ചെയ്തു.റെയില്‍ വേയും തീവണ്ടിയും കണ്ടുപിടിച്ചതിനേക്കാള്‍ ഹെര്‍ബര്‍ട്ട് നഗറുകാര്‍ക്ക് ഇതായിരുന്നെനെ മഹത്തായ കണ്ടുപിടുത്തം.റെയില്‍ പാളത്തിലെ മരത്തടികൊണ്ടുള്ള സ്ലീപ്പര്‍ തഞ്ചത്തിലൂരുക,ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ ഒന്നിടവിട്ട് ഊരുക.പെട്ടെന്നാരും കണ്ടുപിടിക്കില്ല.അല്ലെങ്കില്‍ തന്നെ ഇത്ര അടുത്തടുത്ത് സ്ലീപ്പര്‍ അശാസ്ത്രീയവുമാണ്.വിറകിന്റെ ക്ഷാമം അങ്ങിനെ പരിഹരിക്കാം.പല വഴിക്കും പല തരത്തില്‍ വലിയ തലയില്‍ കൊച്ചു ചിന്തിച്ചു.പദ്ധതി നടപ്പില്‍ വരുത്താന്‍ മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കി.&lt;/span&gt;
&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;
&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;പി&lt;/span&gt;ക്കാസ് കോടാലി നൂര്‍സേട്ട് ബീഡി തീപ്പെട്ടി തുടങ്ങിയ ആയുധങ്ങളുമായി കൊച്ചു വെളുപ്പാന്‍ കാലത്ത് കൊച്ചു പാളത്തിലേക്ക് മെറ്റല്‍ വിരിപ്പിലൂടെ ഊര്‍ന്നിറങ്ങി.ഈ ഊര്‍ന്നിറങ്ങലില്‍ ചില ചില്ലറ മുറിവുകള്‍ പറ്റി രക്തം പൊടിഞ്ഞു.നല്ല കാര്യങ്ങള്‍ക്ക് ഇത്തിരി രക്തം കൊടുത്താലും കുഴപ്പമില്ല,ചിന്തയില്‍ കൊച്ചു കറകളഞ്ഞ കമ്യൂണിസ്റ്റായി.ഒരു മദാലസയെപ്പോലെ പാളം അങ്ങിനെ നീണ്ടു നിവര്‍ന്നു കിടക്കുകയാണ്.കൊച്ചു ഭാവന നെയ്തു. നൂര്‍സേട്ട് ബീഢി ആഞ്ഞുവലിച്ച് കൊച്ചു ട്രാക്കിന്റെ വശം ചേര്‍ന്ന് ഇരുന്നു.പാളത്തില്‍ ഒന്നു തൊട്ടു,പാമ്പിനെ തൊടുന്നതു പൊലെ തണുപ്പ്. തൂറാനിരിക്കുന്നു എന്നു തോന്നിക്കാനാണ് മുറിബീഡി കത്തിച്ചത്. കുന്തിച്ചിരുന്ന് ചുറ്റിക കൊണ്ടും പിക്കാസ് കൊണ്ടു സ്ലീപ്പര്‍ ഊരാന്‍ ശ്രമമാരംഭിച്ചു.ആഞ്ഞടിക്കാന്‍ പറ്റില്ല.തുടക്കത്തിലേ വിപ്ലവം പൊളിയും.തഞ്ചത്തില്‍ അടിക്കണം.സ്ലീപ്പര്‍ ഊരുകയും വേണം ശബ്ദം ഒറ്റയൊരുത്തന്‍ കേള്‍ക്കാനും പാടില്ല.&lt;/span&gt;
&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;
&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;കൊ&lt;/span&gt;ച്ചുവെളുപ്പാന്‍ കാലത്ത് റെയില്‍ വേ ട്രാക്കില്‍ ഒരു കലാകാരന്‍ ജനിക്കുകയാണ്.ഭര്‍ത്താവിനെ ഉണര്‍ത്താതെ പ്രത്യേക ശബ്ദത്തിലും ഈണത്തിലും വാതിലില്‍ മുട്ടി ഭാര്യ എന്ന കാമുകിയെ ഉണര്‍ത്തുന്ന ജാരന്റെ അതേ അനുഷ്ഠാനകല കൊച്ചു റെയില്‍വേ ട്രാക്കിലും പരീക്ഷിക്കുകയാണ്.ജയന്തി ജനതക്കും എറണാകുളം പാസഞ്ചറിനും ഇടക്കുള്ള സമയമായിരുന്നു അത്.ഒരു പത്തിരുപത്തഞ്ച് മിനിട്ട് കിട്ടും.അതിനിടയില്‍ സംഗതി പോരണം.ചുണ്ടില്‍ നൂര്‍സേട്ട് ബീഡിയും പുറത്തു വരാത്ത മൂളിപ്പാട്ടുമായി കൊച്ചു പാളത്തിന്നരികെ പതിയിരുന്ന് പണിതുടങ്ങി. ദുര്യോഗമെന്ന് പറഞ്ഞാല്‍ മതിയല്ലൊ ട്രയിന്‍ വന്നില്ല പകരം ടോര്‍ച്ചും മിന്നിച്ച് ഗാര്‍ഡ് വന്നു.വെളിയിലിരിക്കാന്‍ വന്ന് കുറ്റിക്കാട്ടില്‍ നിന്നും പുറത്ത് വന്നതായിരുന്നു.&lt;/span&gt;
&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;
&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;ട്രാ&lt;/span&gt;ക്കിലെ നിഴല്‍ കണ്ടാണ് ഗാര്‍ഡിന്റെ വരവ്.പെട്ടെന്നായിരുന്നു അവന്റെ രംഗപ്രവേശം.(റെയില്‍ വേ ഗാര്‍ഡും ആഗസ്റ്റ് പതിനഞ്ചും ഒരുപോലെയാണ്,എപ്പോളാണ് വരുന്നതെന്ന് പറയാന്‍ കഴിയില്ല.അതാണ് ഹെര്‍ബര്‍ട്ട് നഗറുകാരുടെ വിശ്വാസം.സ്കൂളില്‍ പോയിവരുന്ന കുട്ടികളുടെ കയ്യില്‍ മുട്ടായി കാണുമ്പോള്‍ മാത്രമാണ് ആഗസ്റ്റ് പതിനഞ്ച് എന്നവര്‍ ഓര്‍ക്കുക.ഇങ്ങിനെ വിലയിരുത്തിയതിന്റെ ഭാഗമായി ഒന്നോ രണ്ടൊ വര്‍ഷം ആഗസ്റ്റ് പതിനഞ്ച് രണ്ടു തവണ വന്നതായും ചില വീട്ടമ്മമാര്‍ ഓര്‍മിക്കുന്നു)അയാളെ കണ്ടതും കൊച്ചു പാതിയൂരിയ സ്ലീപ്പര്‍ തിരികെ കയറ്റാന്‍ ധൃതിയില്‍ പരിശ്രമിച്ചു.കൊച്ചുവിനരികെ വന്ന ആള്‍ കൊച്ചുവിന്റെ ശ്രമം കണ്ട് ആദ്യം പകച്ചു,പിന്നെ യാഥാര്‍ത്ഥ്യബോധത്തില്‍ സ്ലീപ്പര്‍ കയറ്റാന്‍ കൊച്ചുവിനെ സഹായിക്കുകയും ചെയ്തു.പണി തീരുകയും ജയന്തി ജനത വന്നതും ഒരുമിച്ചായിരുന്നു.ഗാര്‍ഡ് തലക്ക് കൈവെച്ച് ഭാഗ്യം എന്ന് ഉരുവിട്ടു കൂര്‍ക്കഞ്ചേരിയിലെ മദ്യപാ‍നികളുടെ ദേവനായ ഗുരുവിനെ ധ്യാനിച്ചു.തീവണ്ടി മറിഞ്ഞ് പത്തോ നൂറൊ പേര്‍ മരിക്കുന്നതല്ല, ജോലി പോകുമായിരുന്നല്ലോ എന്നായിരുന്നു ഗാര്‍ഡ് ഗാഢമായി ചിന്തിച്ചത്.&lt;/span&gt;
&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;
&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;ക&lt;/span&gt;ളി ഇവിടം കൊണ്ടും തീര്‍ന്നില്ല.ആയിരക്കണക്കിനു വരുന്ന ദില്ലിയാത്രക്കാരെ രക്ഷിച്ചതിന് റെയില്‍വേ കൊച്ചുവിനെ ആദരിച്ചു.ജീവിതാവസാനം വരെ ടിക്കറ്റെടുക്കാതെ കള്ളവണ്ടി കയറിയാനുള്ള അവകാശം റെയില്‍വേ കൊച്ചുവിന് പതിച്ചുകൊടുത്തു.റെയില്‍ വേ പാസഞ്ചേര്‍സ് അസോസിയേഷനും പണക്കിഴി നല്‍കി കൊച്ചുവിന്റെ ധീരതയേയും കര്‍മ്മശേഷിയേയും വാഴ്ത്തി.പത്രത്തില്‍ കൊച്ചു അച്ചായും ചിത്രമായും നിരന്നു. &lt;/span&gt;
&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;
&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;മ&lt;/span&gt;ഹാന്മാര്‍ ഉണ്ടാകുന്നത് അബദ്ധത്തില്‍ ആണെന്ന പുതിയ വിജ്ഞാനം കൈവന്ന സന്തോഷത്തില്‍ ആയിരുന്നു കൊച്ചു.വീട്ടിലേക്ക് കയറുന്നതിനുമുമ്പ് പട്ട വാങ്ങാനും കൊച്ചു മറന്നില്ല,അത്രക്ക് കനത്തിലായിരുന്നു ആ മഹാനുഭാവന്റെ മനസ്സ്.&lt;/span&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;
&lt;br /&gt;&lt;div class="blogger-post-footer"&gt;മ്യാവൂ ! മ്യാവൂ !&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1585964296446659194-8475597958057163764?l=marjaaran.blogspot.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2009-12-02T07:45:20.525-08:00</app:edited><media:thumbnail url="http://2.bp.blogspot.com/_NNPqUTYE154/SxXxSA6SimI/AAAAAAAAAUA/qPSiNT8epJI/s72-c/train.JPG" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">10</thr:total></item><item><title>മധുരക്കനി ഒരു പ്രണയക്കനി</title><link>http://marjaaran.blogspot.com/2009/10/blog-post_29.html</link><author>manilalbodhi@gmail.com (മാ ര്‍ ... ജാ ര ന്‍)</author><pubDate>Wed, 04 Nov 2009 23:21:27 PST</pubDate><guid isPermaLink="false">tag:blogger.com,1999:blog-1585964296446659194.post-1260352954129653848</guid><description>&lt;a href="http://2.bp.blogspot.com/_NNPqUTYE154/SuqKsUxM_lI/AAAAAAAAAT4/mbcniy-rtpM/s1600-h/IMG_2149_2.JPG"&gt;&lt;img id="BLOGGER_PHOTO_ID_5398279597450919506" style="margin: 0px 10px 10px 0px; float: left; width: 320px; height: 240px;" alt="" src="http://2.bp.blogspot.com/_NNPqUTYE154/SuqKsUxM_lI/AAAAAAAAAT4/mbcniy-rtpM/s320/IMG_2149_2.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(255, 0, 0);"&gt;തേ&lt;/span&gt;നിയിലെ ചുട്ടുപഴുത്ത ഏകാന്തതയുടെ മുട്ടത്തോട് പിളര്‍ന്നാണ് മധുരക്കനി പളനിമലയെ കണ്ടെടുക്കുന്നത്. പഴനിമലക്ക് താറാവുവളര്‍ത്തലാണ് സാഹചര്യം പതിച്ചു നല്‍കിയ ജോലി. കിട്ടിയ ജോലി നന്നായി നിര്‍വ്വഹിക്കാതെ അന്യന്റെ ജോലിയെ പ്രേമിച്ചു നടന്നില്ല പഴനി. താറാവിനെ മേച്ചു നടക്കുന്നതില്‍ പ്രാവീണ്യം നേടി എന്നു മാത്രമല്ല ഈ കൃഷിയില്‍ നേരും നെറിവും കാണിച്ച മര്യാദരാമനായിരുന്നു പഴനിമല. മധുരക്കനിയുടെ തന്തയാര്‍ക്ക് പാരമ്പര്യരോഗം പോലെ മുട്ടക്കച്ചവടമായിരുന്നു നേരമ്പോക്ക്.  കാടമുട്ട, താറാമുട്ട, കോഴിമുട്ട, പൊന്മുട്ട (പൊന്മയുടെ മുട്ട)  തുടങ്ങി ലോകത്തിലെ സകലമാന മുട്ടകളും അവിടെ മനുഷ്യര്‍ക്ക് വിഴുങ്ങാന്‍ പാകത്തില്‍ നിരത്തിവെച്ചു. വീടിനോട് ചേര്‍ന്ന പനയോലഷെഡില്‍. അവിടെ സ്ഥിരമായി മുട്ടകൊടുക്കാന്‍ വരുമായിരുന്നു പഴനിമല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(204, 0, 0);"&gt;മ&lt;/span&gt;റ്റു മുട്ടക്കച്ചവടക്കാരെപ്പോലെയായിരുന്നില്ല പഴനിമല. താറാമുട്ടയെന്നു പറഞ്ഞാല്‍ തനിത്താറാമുട്ട തന്നെയായിരിക്കും കൊണ്ടു വരുന്നത്. വെളുമ്പന്‍ കോഴിമുട്ടയില്‍ ചെളിപുരട്ടി വൃത്തിഹീനമാക്കി താറാമുട്ടയാക്കുന്ന മറിമായത്തിനൊന്നും പഴനിമല നിന്നില്ല. കച്ചവടത്തില്‍ ആനമുട്ടയുടെയത്രക്ക് സത്യസന്ധത പഴനിമല പാലിച്ചുപോന്നു. ഈ സത്യസന്ധതാപാലനമാണ് പഴനിമലയില്‍ നോക്കി നെടുവീര്‍പ്പിടാന്‍ മധുരക്കനിയുടെ നിറയൌവ്വനത്തെ പ്രേരിപ്പിച്ചത്. രായ്ക്കുരാമാനം പഴനിമലയെപ്പറ്റി മധുരക്കനിയുടെ തന്തയാര്‍ ഉരിയാടും. ഇത് പന്നിപ്പനിയുടെ വൈറസ് പോലെ മധുരക്കനിയിലേക്ക് പെടുന്നനെയാണ് പടര്‍ന്നുകയറിയത്. കോഴിപ്പേന്‍ ദേഹത്ത് അരിച്ചെന്ന മട്ടില്‍ മധുരക്കനിക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി. പഴിനിമലയെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ ഇരുപത്തിനാലു മണിക്കൂറും മധുരക്കനി അടയിരുന്നു. കുളിയൂം കളിയും ഒന്നുമില്ലാതെയായി. പഴനിമലയില്ലാതെ ഇതെല്ലാം എത്ക്ക്? ഇടക്കൊന്നു കൂകുകയോ കുറുകുകയോ മാത്രം ചെയ്തു പോന്നു. സ്വപ്നങ്ങളെല്ലാം മുട്ടകളായിരുന്നെങ്കില്‍ എത്രയെത്ര താറാവുകള്‍ എത്രയെത്ര കോഴിക്കുഞ്ഞുങ്ങള്‍ കൊത്തിവിരിഞ്ഞേനെ മധുരക്കനി അടയിരുന്നതിന്‍ ചൂടില്‍. മധുരക്കനിയുടെ അക്ഷമയുടെ കൊക്കരക്കോ, കുറുകല്‍, ചിക്കിപ്പെറുക്കല്‍, ചേവല്‍, ചിറകുവിടര്‍ത്തല്‍, വെപ്രാളങ്ങള്‍ മുട്ടക്കച്ചവടക്കാരനായ തന്തയാര്‍ക്ക് പെട്ടെന്ന് തന്നെ തിരിഞ്ഞു. തള്ളക്കോഴി കുഞ്ഞുക്കോഴിയെ എന്ന വണ്ണം തന്തയാര്‍ സ്വപ്നച്ചിറകുകള്‍ വിരിഞ്ഞ മധുരക്കനിയെ കൊത്തിയകറ്റി പഴനിമലക്കൊപ്പം പറത്തി വിട്ടു. പോണാല്‍ പോകട്ടും പോടീ............&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(204, 0, 0);"&gt;പെ&lt;/span&gt;ണ്ണുകെട്ടിയ വീടുമായി മുട്ടക്കച്ചവടം മാത്രമല്ല ഒരു കച്ചോടവും, അതും അമ്മായിയപ്പനുമായി അത്ര പന്തിയല്ലെന്ന് കണ്ട പഴനിമല മധുരക്കനിയേയും കൂട്ടി പശ്ചിമഘട്ടം കടന്നു. റിയല്‍ എസ്റ്റേറ്റും, മാഫിയാ ഗുണ്ടാ പണിയും,വ്യാജ വോട്ടര്‍ പട്ടികയും കള്ളവോട്ടും, ഗള്‍ഫ് സ്വപ്നങ്ങളുമൊന്നുമില്ലാതെ, ചുടുകാറ്റില്‍ ക്ഷീണിച്ചും നട്ടെല്ലൊടിച്ചും കൃഷിചെയ്തു സത്യസന്ധരായി,നെറ്റിയിയിലെ വിയര്‍പ്പുകൊണ്ട് പട്ടിണി കിടന്ന് ജീവിക്കുന്ന അപരിഷ്കൃതരായ ഒരു ജനത പാര്‍ക്കുന്നൊരിടം ഇപ്പോഴും കേരളത്തിലുണ്ടെന്ന് കണ്ടു പിടിച്ചു പഴനിമല. അങ്ങിനെ പാലക്കാട്ടെത്തി. താറാക്കൂട്ടത്തിന്റെ തളരാത്ത ആവേശത്തിനൊപ്പം അവര്‍ സഞ്ചരിച്ചു. ഒടുവില്‍ കൊങ്ങന്‍ ചാത്തിക്കളം എന്നൊരു സ്ഥലത്ത് അവര്‍ വലിയൊരു പാടത്തിന്‍ നടുവില്‍ ജീവിതമാരംഭിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="color: rgb(204, 0, 0);font-size:130%;" &gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(204, 0, 0);"&gt;രാ&lt;/span&gt;വിലെ മധുരക്കനി ആവാഹിച്ചും വേവിച്ചും കൊടുത്ത ഭക്ഷണം കഴിച്ച് പഴനിമല താറാവുകൂട്ടവുമായി പുറപ്പെടും. നെന്മണികള്‍ കൊത്തി മുന്നേറുന്ന താറാക്കൂട്ടത്തിനൊപ്പം ഒരു വടിയും സഞ്ചിയുമായി നൃത്തം വെച്ച് പഴനിമല സഞ്ചരിച്ചു. രാത്രി മുട്ടയിടാന്‍ മറന്നുപോയ ചില അരാജകവാദികള്‍ കണ്ടത്തില്‍ പണി പറ്റിക്കും.കൂട്ടം തെറ്റിപ്പോകാതിരിക്കാന്‍ ഒരു കണ്ണ്, മുട്ട വരുന്ന ദ്വാരം വികസിക്കുന്നത് നോക്കാന്‍ മറ്റൊരു കണ്ണ്. താറാവുകാര്‍ക്ക് അങ്ങിനെ പല കണ്ണുകള്‍ വേണം,അതിര്‍ത്തിയില്‍ നില്‍ക്കുന്ന മനുഷ്യരൂപങ്ങള്‍ പോലെ. സന്ധ്യക്കേ മടങ്ങിവരൂ.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(255, 0, 0);"&gt;പ&lt;/span&gt;ഴനിമലയെ യാത്രയാക്കിക്കഴിഞ്ഞാല്‍ മധുരക്കനി തൊട്ടടുത്ത പുഴയില്‍ നീരാടാനായി പുറപ്പെടും. അലതല്ലി കുറച്ചുനേരം അങ്ങിനെ വെള്ളത്തില്‍ കിടക്കും. ചൂടുപിടിച്ച ശരീരത്തെ തണുപ്പിക്കും. വെള്ളം കൊണ്ടെത്ര തണുപ്പിച്ചാലും ചൂടുപോകാത്ത എഞ്ചിനാണ് ശരീരമെന്ന് അവള്‍ ഫിലോസഫിച്ചു. പിന്നെ എത്ര കുളിച്ചാലും വിട്ടുമാറാ‍ത്ത താറാക്കാട്ടത്തിന്റെ മണവും. തിരിച്ച് ഷെഡിലെത്തി പൌഡര്‍ സ്പ്രേ ചാന്ത് സെന്റ് തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങള്‍ വാരിപ്പൂശും. അവള്‍ പിന്നെ കുറെ നേരം വെയില്‍ കൊള്ളും. പനമരത്തില്‍ കാറ്റു പിടിക്കുന്നത് കുറെ നേരം നോക്കി നില്‍ക്കും. മുള്‍ച്ചെടി പോലും പടരാത്ത പനമരം പോലെയാണ് തന്റെ ജീവിതമെന്ന് അത്മഭാഷണം നടത്തും. പനക്ക് കൂട്ടായി കാറ്റെങ്കിലുമുണ്ട്. തനിക്കോ?&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(204, 0, 0);"&gt;ലി&lt;/span&gt;ല്ലിപ്പുട്ടുകളെപ്പോലെ കുണ്ടികുലുക്കി നടക്കുന്ന താറാവുകളും അവയെ നിയന്ത്രിക്കുന്ന വികൃതമായ ശബ്ധങ്ങളുമല്ലാതെ മറ്റൊന്നും പഴനിമലയുടെ ജീവിതത്തില്‍ ഇല്ലെന്നും മധുരക്കനി തിരിച്ചറിഞ്ഞു. മുട്ടയുടെ കനം കാണുമ്പോളുള്ള ചിരിയല്ലാതെ തനിക്കുനേരെ ആ മുഖത്തൊന്നും കാണാറില്ലെന്നും അവള്‍ മനസ്സിലാക്കി. അടുപ്പു പൂട്ടി ഇഷ്ടവിഭവങ്ങള്‍ ഉണ്ടാക്കി കുളിച്ച് പൌഡര്‍ പൂശി ഇരുന്നിട്ടൊന്നും കാര്യമില്ലെന്നും താറാക്കാട്ടത്തിന്റേയും പട്ടച്ചാരായത്തിന്റേയും ലോകത്തിലാണ് പ്രണനാഥന്‍ പഴനിമലയെന്നും അവള്‍ അരിശത്തോടെ ഓര്‍ത്തു. തന്റെ ശരീരവും മനസ്സും വെറുതെയെന്തിന് പാലക്കാടന്‍ വെയിലില്‍ ഉരുക്കുന്നുവെന്ന് അവള്‍ ആവലാതിയോടെ പരിതപിച്ചു. പുഷ്പിതമായ കാലത്തെ കന്നംതിരിവുകേടില്‍ അവള്‍ സ്വയം പഴിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇരുട്ടിയാല്‍ പഴനിമല വരുന്നതും കാറ്റു പിടിച്ചാണ്. വറ്റുചാരായത്തിന്റെ ആയാസത്തില്‍ ആടിയും ഉലഞ്ഞും. പിന്നെ താറാക്കാട്ടത്തിന്റെ മണമില്ലാത്ത ലോകത്തിലേക്ക് അയാള്‍ കുഴഞ്ഞു വീഴും. താറാവിന്റെയും പഴനിമലയുടെയും സമ്മിശ്ര ഗന്ധത്തിന്റെ രൂക്ഷത അനുഭവിക്കാന്‍ വിധിക്കപ്പെട്ടതോര്‍ത്ത് മധുരക്കനി നെടുവീര്‍പ്പിടും. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(255, 0, 0);"&gt;സ്വ&lt;/span&gt;പ്നത്തിലെന്നോണം ചില രാത്രികളില്‍ പുറത്ത് പതിഞ്ഞ കാലടിയൊച്ചകളും കേട്ടു. ഷെഡില്‍ ചിത്രം വരക്കുന്ന നിഴലുകളും കണ്ടു. താറാവിന്റെ പോലെ മൃദുലമായ ചര്‍മ്മത്തോടുകൂടിയ ഒരു സഹൃദയനായ ജീവി ഷെഡിനു ചുറ്റും രാത്രികളില്‍ സഞ്ചരിക്കുന്നതായി മധുരക്കനിക്ക് തോന്നി. അവളുടെ നെഞ്ചിടിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(204, 0, 0);"&gt;ഈ&lt;/span&gt; പ്രായത്തിലെ നെഞ്ചിടിപ്പ് ചെകുത്താന്റെ വാസ സ്ഥലത്തേക്കുള്ള പ്രയാണമാണെന്ന് തിരിച്ചറിഞ്ഞ് ചിങ്ങംചിറയിലേക്ക് സദാചാരത്തിന്റെ ചിഹ്നമാ‍യ ഭാരതസ്ത്രീയുടെ ഭാവരൂപം നേര്‍ന്നു. (താറാവിനെ പൊക്കാന്‍ വരുന്ന കുറുക്കനെങ്ങാനും അകുമോ? ആവാന്‍ തരമില്ല. കുറുക്കന് ജാരന്മാരുടെയത്ര വകതിരിവ് ഉണ്ടാവില്ല.) ദൈവമേ കൂര്‍ക്കം വലിക്കാരനെ എങ്ങിനെ ഉണര്‍ത്തും. (ഉണരാതിരിക്കട്ടെ!) ഒരു നിശ്വാസത്തിനു മറുപടിയായി മറ്റൊരു നിശ്വാസം അവളില്‍ നിന്നും പുറത്തു വന്നു. അതിന്റെ ധൈര്യത്തില്‍ കാലിടര്‍ച്ചയോടെയെങ്കിലും അവള്‍ ഷെഡിനുപുറത്തിറങ്ങി. കുറുക്കനായാലും വേണ്ടില്ല, കുറുനരിയായാലും വേണ്ടില്ല. താന്‍ മാത്രം ഉണര്‍ന്നിരിക്കുന്ന ഈ വിജനതയില്‍ ഏതൊരു ജീവിയും നല്ല കൂട്ടുകാരനായിരിക്കും. നല്ല നിലാവ്. പനയോലകളില്‍ നിലാവ് പെണ്മുടിയില്‍ എണ്ണത്തിളക്കം പോലെ ജ്വലിച്ചു. അവള്‍ തണുത്ത കാറ്റില്‍ തുളുമ്പി. തണുപ്പിനെ തൊടാനെന്നപോലെ അവളുടെ ഉണര്‍വ്വുകള്‍ പുറത്തേക്ക് വെമ്പി. നില മറന്നുനില്‍ക്കവെ ഒരു മുരടനക്കം കേട്ടു, അരികെ. ഞെട്ടലോടെ തിരിഞ്ഞു.മു ന്നില്‍ ഒരു രൂപം നിവര്‍ന്നുനില്‍ക്കുന്നു. ആദ്യം അമ്പരന്നെങ്കിലും ഉടനെ തന്നെ ആളെ മനസ്സിലായി. അതയാള്‍ തന്നെ.എന്നും രാവിലെ താറാമുട്ട വാങ്ങാ‍ന്‍ ബൈക്കിലെത്തുന്ന കണ്ണുതുറിയന്‍ . കാണുമ്പോള്‍ ഒരുന്നം ആ മുഖത്ത് എന്നും ഉണ്ടായിരുന്നു. ഈ നേരത്ത് ഇയാള്‍..... (ഇത്ര വൈകാന്‍ പാടില്ലായിരുന്നു)നിറയെ താറാവുകള്‍ നീന്തുന്ന കലങ്ങിയ കുളം പോലെ ചടുലമായിരുന്നു അയാളുടെ കണ്ണുകള്‍. അവള്‍ പലകാര്യങ്ങള്‍ പലതരത്തില്‍ ആലോചിച്ചു നില്‍ക്കെ അയാള്‍ അവള്‍ക്കരികിലെത്തി അവളുടെ ചുമലില്‍ അമര്‍ത്തിപ്പിടിച്ചു. അയാളുടെ തണുത്തതും വരണ്ടതുമായ കൈകത്തലം അവളുടെ ശരീരത്തെ കൂടുതല്‍ തണുപ്പിച്ചു. കാലില്‍ നിന്നും ഒരു വിറയല്‍ ശരീരമാകെ പടര്‍ന്നു കയറി. അവള്‍ക്ക് മിണ്ടാന്‍ കഴിഞ്ഞില്ല.അതിനു മുമ്പെ അവരുടെ ശ്വാസങ്ങള്‍ ഇട കലര്‍ന്നിരുന്നു.അവര്‍ വരമ്പത്തിരുന്നു,മുറുക്കിക്കെട്ടാന്‍ വെച്ച കറ്റകള്‍ പോലെ. അയാള്‍ പറഞ്ഞു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;em&gt;“&lt;span style="color: rgb(255, 0, 0);"&gt;ഭാ&lt;/span&gt;ര്യക്കാണെന്ന് ഞാന്‍ നുണ പറഞ്ഞതാ. എനിക്കാ മൂലക്കുരൂന്റെ അസ്കിത. താറാമുട്ട കഴിച്ചിട്ടൊന്നും ഒരു കൊറവുമില്ല. എടങ്ങറോണ്ട് രാത്രി കെടക്കാന്‍ തന്നെ പറ്റാണ്ടായപ്പോ എറങ്ങി നടന്നതാ....നടന്നപ്പ ഇങ്ങട്ടാ കാല് തോന്നിച്ചേ”&lt;/em&gt;&lt;/span&gt;&lt;br /&gt;&lt;em&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/em&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(204, 0, 0);"&gt;ഇ&lt;/span&gt;തു പറയുമ്പോള്‍ മധുരക്കനി വിളഞ്ഞ നെല്‍ക്കതിര്‍ നിലത്തിന്റെ ഊഷരതയിലേക്കെന്നപോലെ അയാളുടെ മടിയിലേക്ക് ചാഞ്ഞു. മധുരക്കനിയില്‍ ചേര്‍ന്ന പുതിയ അവതാരത്തിന്റെ പേര് ശബരിമല. അയാളുടെ അച്ഛന്‍ പത്തു പതിനഞ്ചു വര്‍ഷം മല കയറിയതിന്റെ സിദ്ധിയാണ് ശബരിമലയെന്ന മൂലക്കുരു ബാധിതന്‍. അവരുടെ ഒച്ചയനക്കങ്ങളില്‍ താറാക്കൂട്ടം ഒന്നിച്ചൊരു കോണിലേക്ക് ഉരുമ്മിനിന്നു. അവയുടെ വെപ്രാളത്തില്‍ മുട്ടകള്‍ പൊട്ടിത്തകര്‍ന്നു. പേടിച്ചരണ്ട അവയുടെ ശബ്ദങ്ങളും പഴനിമലയുടെ കൂര്‍ക്കം വലിയും അവരുടെ ചേര്‍ച്ചകള്‍ക്ക് നല്ലൊരു അകമ്പടി സംഗീതമായി. പലയോലയില്‍ കാറ്റുപിടിച്ചുണ്ടായ ഗന്ധര്‍വ്വസംഗീതം അവിടെയാകെ നിറഞ്ഞു. കൊയ്തൊഴിയാപ്പാടങ്ങളുടെ സീല്‍ക്കാരവും ഗന്ധവും അവിടെ പരന്നു. വിയര്‍പ്പും വിയര്‍പ്പും കലര്‍ന്ന് സുഗന്ധവാഹിയായ മറ്റൊരു സംഗമം കൂടി ഉടലെടുക്കുകയായിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(204, 0, 0);"&gt;രാ&lt;/span&gt;വിലെ താറാക്കൂട്ടങ്ങളുമായി പഴനിമല പുറപ്പെടുമ്പോള്‍ ഷെഡിന്റെ മുളങ്കമ്പില്‍ കൊളുത്തിയിട്ട കണ്ണാടിയില്‍ മുഖത്തെ നിറച്ചുനിര്‍ത്തി അവള്‍ സ്വയം സംസാരിക്കുകയായിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;“രാത്രിക്കൊരു പകല്‍ കണ്ടു പിടിച്ച ദുഷ്ടന്‍ ആരാണ് ”&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(204, 0, 0);"&gt;ഈ&lt;/span&gt; സമയം പഴനിമലയും താറാക്കൂട്ടങ്ങളും വെയിലിന്റെ തീഷ്ണതയിലേക്ക് അലിഞ്ഞുതീരുകയായിരുന്നു. ആ കാഴ്ച നഷ്ടമായപ്പോള്‍ മധുരക്കനി ഷെഡ്ഡിനുള്ളിലെ ഇളം ചൂടില്‍ തളര്‍ന്നുറങ്ങി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color: rgb(204, 0, 0);"&gt;രാ&lt;/span&gt;വിലെ കൊയ്ത്തിനിറങ്ങിയ പെണ്ണുങ്ങള്‍ താറാവുകണ്ടത്തിനും ഷെഡിനുമരികെ കൊഴിഞ്ഞുകിടക്കുന്ന വര്‍ണ്ണത്തൂവല്‍ കണ്ട് ഇതെന്തിന്റെ തൂവല്‍ എന്ന് ആശ്ചര്യപ്പെട്ടു.  അതെടുത്ത് മടിയില്‍ത്തിരുകി ഒരാള്‍ക്കുമാത്രം നടക്കാന്‍ പാകത്തിലുള്ള ചെറുവരമ്പത്തൂടെ വരിവരിയായി കൊയ്ത്തു കണ്ടത്തിനു നേരെ നടന്നു അവര്‍.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;മ്യാവൂ ! മ്യാവൂ !&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1585964296446659194-1260352954129653848?l=marjaaran.blogspot.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2009-11-04T23:21:27.451-08:00</app:edited><media:thumbnail url="http://2.bp.blogspot.com/_NNPqUTYE154/SuqKsUxM_lI/AAAAAAAAAT4/mbcniy-rtpM/s72-c/IMG_2149_2.JPG" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">13</thr:total></item><item><title>മണ്ണിരവധം ആ(പ)ട്ടക്കഥ</title><link>http://marjaaran.blogspot.com/2009/10/blog-post.html</link><author>manilalbodhi@gmail.com (മാ ര്‍ ... ജാ ര ന്‍)</author><pubDate>Wed, 04 Nov 2009 23:27:40 PST</pubDate><guid isPermaLink="false">tag:blogger.com,1999:blog-1585964296446659194.post-4391497292625048509</guid><description>&lt;a href="http://4.bp.blogspot.com/_NNPqUTYE154/StkimByIFZI/AAAAAAAAATw/eoam2HyHxQo/s1600-h/glass+knife.JPG"&gt;&lt;img id="BLOGGER_PHOTO_ID_5393380065461933458" style="margin: 0px 10px 10px 0px; float: left; width: 320px; height: 240px;" alt="" src="http://4.bp.blogspot.com/_NNPqUTYE154/StkimByIFZI/AAAAAAAAATw/eoam2HyHxQo/s320/glass+knife.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;span style="font-size:130%;"&gt;തെളിനീരിന്റെ തിളക്കമുള്ള അരാക്കും സ്വന്തം കാലില്‍ നില്‍ക്കാന്‍ &lt;a href="http://marjaaran.blogspot.com/"&gt;സ്വന്തം&lt;/a&gt; റിസ്കില്‍ നാട്ടുകാര്‍ കണ്ടുപിടിച്ച റാക്കും നാടിനെ ഇരുകാലിന്മേല്‍ നിര്‍ത്താത്ത ഒരു കാലവുമുണ്ടായിരുന്നു നമ്മള്‍ കേരളീയര്‍ക്ക്. എവിടേയും ജീവിതം നുരച്ചു പൊന്തി, വീണുചിതറി, ഇഴഞ്ഞുനീന്തി. ദൈവത്തിന്റെ സ്വന്തം നാടല്ലായിരുന്നു അത്. സ്വന്തം സൃഷ്ടിമാഹാത്മ്യങ്ങള്‍ മറ്റൊരു തരത്തില്‍ ചരിക്കുന്നത് കൊണ്ട് ദൈവങ്ങള്‍ പോലും സ്വന്തം നാടിനെ തള്ളിപ്പറഞ്ഞ കാലം.പൊന്തക്കാട്ടിലോ മരപ്പൊത്തിലൊ മതിലിന്റെ വിടവിലോ കൈയ്യിട്ടാല്‍ റാക്ക് തടയുന്നൊരു കാലമായിരുന്നു അത്. അമ്മായിയപ്പന്‍ മരിച്ചാല്‍ പോലും ഇത്ര സന്തോഷം ഉണ്ടാവില്ല. ഇന്നത്തെ പോലെ ബെവറേജിനുമുന്നില്‍ തലയില്‍ മുണ്ടിട്ട് നില്‍ക്കേണ്ട കാര്യമില്ലായിരുന്നു. അന്നൊക്കെ മുണ്ടുരിഞ്ഞുപോയാലും ആളുകള്‍ ബഹുമാനിക്കുമായിരുന്നു. (ഞങ്ങളുടെ സുഹൃത്തായ പ്രദീപേട്ടന്‍ പെണ്ണുകാണാന്‍ പോയി പെണ്ണിനെ ഇഷ്ടപ്പെട്ടതിന്റെ പേരില്‍ ചെത്തുകാരാ‍യ അമ്മായിയപ്പനും അളിയന്മാരുമായി കൂടി തലയും വാലും പൊങ്ങാതെ പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ഒരു കുപ്പികൊണ്ട് രണ്ട് കാര്യമെന്ന പോലെ കല്യാണം ഉറപ്പിച്ചശേഷമാണ് സംഘത്തോടൊപ്പം തിരികെപ്പോന്നത്. അന്തിക്കള്ളില്‍ നിന്നും തുടങ്ങി പുലരിക്കള്ളില്‍ അവസാനിച്ച ആ പെണ്ണുകാണലിന്റെ നുരപൊങ്ങുന്ന സ്മരണയില്‍ ആ വിവാഹബന്ധം സുന്ദരങ്ങളായ രണ്ടു വ്യാഴവട്ടക്കാലം പിന്നിടുന്നു). റാക്കിലെ ബ്രാന്റ് തിരക്കി കഴുത്തുളുക്കേണ്ട കാര്യമില്ല.ഒരേയൊരു ഐറ്റം മാത്രമേ അന്ന് നിലനിന്നിരുന്നുള്ളൂ.കുടിയന്മാരെ കീശയുടെ വലിപ്പത്തിലും കുലത്തിന്റെ മഹിമയിലും വേര്‍തിരിക്കാത്തവന്‍. സ്പിരിറ്റിന്റെ തള്ളിച്ച ഏമ്പക്ക രൂപത്തില്‍ പുറത്തേക്ക് വരാതിരിക്കാതിരിക്കാന്‍ പലതരം മുട്ടകള്‍ അന്ന് പ്രചാരത്തിലുണ്ടായിരുന്നു, താറാമുട്ടക്കും കോഴിമുട്ടക്കും പുറമെ.&lt;/span&gt; &lt;span style="font-size:130%;"&gt;മുട്ടകള്‍ അണ്ണാക്കില്‍ അമര്‍ത്തിവെച്ച് ഛര്‍ദ്ദിയെ തടഞ്ഞുനിര്‍ത്തും മിടുക്കന്മാരാം കുടിയന്മാര്‍.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഏകേജിക്കു ശേഷം ഇത്തരത്തില്‍ ഒരു ജനകീയനെ പിന്നീട് പ്രബുദ്ധ കേരളം കണ്ടിട്ടുണ്ടാവില്ല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;നിറമില്ലെങ്കിലും ഗുണത്തില്‍ മുമ്പ&lt;/span&gt;&lt;span style="font-size:130%;"&gt;ന്‍&lt;/span&gt;&lt;span style="font-size:130%;"&gt; ‍. വീട്ടിലെത്തി ഭാര്യക്ക് കൊടുത്താലും തിരിച്ച് കിട്ടിയാലും പുലരും വരെയും പിന്നെയും ഇറങ്ങിപ്പോകാത്ത സൊയമ്പന്‍ സുഹൃത്ത്. സാമ്രാജ്യത്വകുത്തക കമ്പനികളുടെ സോപ്പിനെയും ടൂത്ത് പേസ്റ്റിനെയും തോല്പിച്ച് ഗന്ധം നിലനിറുത്തുന്നവന്‍.പെണ്ണുകാണാന്‍ പോകണമെങ്കില്‍ ഒരാഴ്ചക്ക് മുമ്പേ സഹവാസം നിലനിര്‍ത്തിയില്ലെങ്കില്‍ സ്വന്തം നാറ്റം നിലനിര്‍ത്തുന്നവ&lt;/span&gt;&lt;span style="font-size:130%;"&gt;ന്‍ &lt;/span&gt;&lt;span style="font-size:130%;"&gt;‍. ഇവന്‍ കൂട്ടിനുണ്ടെങ്കില്‍ വേറെ സംഗതികളുടെ അച്ചുനിരത്തേണ്ട കാര്യമില്ല, വിവാഹമോചനത്തിന്. അന്തോണി എന്നൊരു തോന്ന്യാസി നിഷ്കരുണം അവനെ ചവിട്ടി താഴ്ത്തി ,മാവേലിയെപ്പോലെ.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എന്നെങ്കിലും ഏതെങ്കിലും മണ്ടന്റെ ഭാവനയില്‍ ദൈവമായോ കുരിശായോ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ സാദ്ധ്യതയുള്ളവന്‍.ഒരു പക്ഷെ എല്ലാ മലയാളികളാലും ഒരുനാള്‍ യെവനെ കൊണ്ടാടപ്പെടാം. കുപ്പിക്ക് പകരം കുട്ടിയാണ് ജനിച്ചിരുന്നുവെങ്കില്‍ വാഴ്ത്തപ്പെടാന്‍ സാദ്ധ്യതയുള്ള നല്ല സമരിയക്കാരന്‍(രി). അത്രയേറെ പരോപകാരപ്രദമായി മനുഷ്യരെ കൂടെക്കൊണ്ടു നടക്കുകയും ഒരു വഴിക്കാക്കുകയും ഒടുവില്‍ ഓട്ട വീണ ചെമ്പുപാത്രം പോലെ മൂലക്കിരുത്തുകയും ചെയ്തിട്ടും എവിടെയുമെന്നപോലെ സ്പിരിട്ടെന്ന ആ പാവത്തിനും ശത്രുക്കളുണ്ടായി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അന്തോണി എന്ന ഒറ്റ ശത്രുവല്ലെന്ന് വ്യംഗം.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അവരെ പില്‍ക്കാലത്ത മദ്യവിരുദ്ധസമിതിക്കാരെന്നും ഗാന്ധിയന്മാരെന്നും സമൂഹം കളിയാക്കി വിളിക്കപ്പെട്ടു. നാരായണ ഗുരു എന്നൊരു സ്വാമിയുടെ വാക്കുകള്‍ അതേപടി കേട്ട കുറെ മണ്ടന്മാരും കേള്‍ക്കാത്ത മണ്ടന്മാരും കുരിശിന്മേല്‍ തൂങ്ങി ഛര്‍ദ്ദി പതിവാക്കിയ കുറെ നസ്രാണിമാരും ആടിക്കുഴഞ്ഞാണെങ്കിലും സമിതിയുടെ പ്ലക്കാര്‍ഡ് കഴുത്തിലണിഞ്ഞ് രംഗത്തിറങ്ങി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വിദേശമദ്യത്തെ അവര്‍ തൊട്ടില്ല,ഗാന്ധിയന്മാ‍രാണെങ്കിലും. അവര്‍ക്ക് വേണ്ടത് അവനെയായിരുന്നു, അറാം പറന്ന അരക്കിനെയും തെങ്ങില്‍ നിന്നും സുഗന്ധം പൊഴിക്കുന്ന കള്ളിനേയും. ഗാന്ധിജി വിഭാവനം ചെയ്ത കുടില്‍ വ്യവസായത്തില്‍ തന്നെ അവര്‍ കൈവെച്ച്, ഗാന്ധിയെ അപഹസിച്ചു. ബാര്‍ മുതലാളിമാര്‍ വിദേശകോണകം ഊരി കാറ്റില്‍ പറത്തി ഗാന്ധിയന്‍ സമരക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കള്ളു ഷാപ്പില്‍ കുടിക്കാനെത്തിയ യുവകുടിയന്‍ ഷാപ്പിന്റെ പരിസരത്തെ പൈപ്പില്‍ വെള്ളമെടുക്കാനെത്തിയ പെണ്‍കുട്ടിയെ നോക്കി ഛര്‍ദ്ദിച്ചു എന്നൊക്കെ പറഞ്ഞ് അഴിമാവില്‍ സമരം തുടങ്ങി. ഇടവകയില്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട് പാതിരിയുടെ ളോഹ പിടിച്ചു വലിച്ചതിന്റെ പേരില്‍ കുറുപ്പംതറയിലും തുടങ്ങി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സമരം തുടങ്ങിയതോടെ സേവ മുടങ്ങിയ കുടിയന്മാര്‍ അത്യാസന്ന നിലയിലായതും ഭാര്യയുടെയൊ അടുത്ത വീട്ടിലെ മറ്റവന്റെ ഭാര്യയുടെയോ താലി പൊട്ടിച്ച് ആംബുലന്‍സ് വിളിച്ച് നഗരത്തിലെ ബാറുകളില്‍ പോയി തുലച്ചതിനാല്‍ വീടുകളിലെ രാത്രി ഷോ മുടക്കമില്ലാതെ തുടരുകയും അയല്‍ വാസികല്‍ ജനവാതില്‍ തുറന്നിട്ട് അതാസ്വദിക്കുകയും ചെയ്തു പോന്നു. പരിപാടി തുടങ്ങുന്നതിന് മുമ്പ് സ്വദേശിയെ വിട്ട് വിദേശിയെ വേള്‍ക്കേണ്ടി വന്നതിന് കാരണക്കാരായവന്റെ തലയില്‍ ഇടിത്തീ വീഴട്ടെ എന്ന് സ്വഗതഗാനം പാടി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അങ്ങിനെ അയ്യന്തോള്‍ ലൈനിലെ അരക്ക് ഷോപ്പും കലാകാരന്മാര്‍ക്കും രാത്രീഞ്ചരന്മാര്‍ക്കും വേണ്ടി തുറന്നുവെച്ച റൌണ്ട് നോര്‍ത്തിലെ ട്വന്റീ അവേര്‍സ് ഷോപ്പുമൊക്കെ ലോകത്തെ കുടിപ്പിച്ച് രസിക്കുന്ന ഒരോണക്കാലത്ത് മദ്യവിരുദ്ധക്കാര്‍ക്ക് എവിടെ നിന്നൊ കിട്ടിയ ഒരു വിളിയുടെ പുറത്ത് തെക്കുമ്പുറം കോളനിയിലെത്തുന്നു. മദ്യവിപത്തില്‍ ഒരു ഗ്രാമം ഇല്ലാതാകുന്നു എന്ന് ഏതോ ഒരു പത്രത്തില്‍ ഏതോ പത്രസമ്മേളനത്തിന്റെ ഭാഗമായി സിദ്ധിച്ച മദ്യത്തിന്റെ ലഹരിയില്‍ ഒരു വാര്‍ത്താവിദ്വാന്‍ കാച്ചിയ സ്കൂപ്പിന്റെ വെളിച്ചതില്‍ ആയിരുന്നു ഈ യാത്ര.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഒരു ശാര്‍ങധരന്‍ മാസ്റ്ററാണ് സമിതിയെ നയിച്ച് ഒരു ചെറൂജാഥയാ‍യി അങ്ങോട്ട് പോയത്. ഓണത്തിന് സൌജന്യമായി അരി നല്‍കുന്നവരാണെന്ന് വിചാരിച്ച് ജാഥയെ എതിരേല്‍ക്കാന്‍ തെക്കുമ്പുറം കോളനിക്കാര്‍ റെയില്‍വേ ഗേറ്റ് പരിസരത്തെ ഊക്കന്‍ മാവിന്‍ ചുവട്ടില്‍ കൂട്ടമാ‍യി നിന്നു.അടുത്ത് വന്നപ്പോഴാണ് അരിച്ചാകുകളല്ല കോണ്‍ഗ്രസ്സ് നേതാക്കളാണെന്ന് മനസ്സിലായത്.പിരിഞ്ഞു പോകാന്‍ തക്കം പാത്ത കോളനി വാസികളെ മദ്യവിരുദ്ധക്കാര്‍ ചങ്ങല തീര്‍ത്ത് വളഞ്ഞു വെച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആദ്യം ഒരു ചെറു പ്രസംഗം. പിന്നെ സോദ്ദോഹരണ ക്ലാസ്സ്.എങ്ങിനെയാണ് ചാരായം നമ്മുടെ ശരീരത്തില്‍ എങ്ങിനെ പ്രതികൂലമായി പ്രവര്‍ത്തിക്കുന്നതെന്ന് ശാര്‍ങ്ധരന്‍ മാസ്റ്റര്‍ ഒരു ചെറു വിവരണം നടത്തി. പിന്നെ തന്റെ ജുബയുടെ പോക്കറ്റില്‍ നിന്നും ഒരു പാക്കറ്റെടുത്ത് ഉയര്‍ത്തിപ്പിടിച്ചു.അരി കിട്ടിയില്ലെങ്കിലും മറ്റവനുണ്ട് എന്ന കൊതിയില്‍ കോളനി നിവാസികള്‍ അമര്‍ന്നിരുന്നു. പെട്ടെന്ന് കിട്ടുന്ന ഏതെങ്കിലും ജീവജാലങ്ങളെ കൊണ്ടു വരാന്‍ മാസ്റ്റര്‍ നിര്‍ദ്ദേശിച്ചു.കുട്ടികള്‍ തലങ്ങും വിലങ്ങും ഓടി.പല തരം ജീവികളുമായെത്തി. ഒരു പൂച്ചക്കുട്ടി,ഒരു കരിങ്കല്ല് കഷണം,കോഴിമുട്ട,ഒരു കൈപ്പന്ത് എന്നിങ്ങനെ.കുട്ടികളുടെ അറിവിന്‍ വൈഭവത്തില്‍ മാസ്റ്റര്‍ തലക്ക് കൈയ്യും കൊടുത്തിരുന്നു.കൈ തലയില്‍ നിന്നും മാറ്റി കുറച്ച് മണ്ണിരയെ കിട്ടുമോ എന്ന് തിരക്കി. തെക്കുമ്പുറത്തുകാര്‍ മീന്‍പിടുത്ത വിരുതന്മാരായതിനാല്‍ അത് പെട്ടെന്ന് തന്നെ കൊണ്ടുവരപ്പെട്ടു. ആരുടെയൊക്കെയൊ മുണ്ടിന്റെ കോന്തലയില്‍ അതുണ്ടായിരുന്നു.മാഷ് മണ്ണിരയില്‍ ഒന്നു രണ്ടെണ്ണത്തിനെ ഉയര്‍ത്തിപ്പിടിച്ച് എല്ലാവരും കാണ്‍കെ അതിനെ ഗ്ലാസിലെ ചാരായത്തിലേക്ക് പതുക്കെ ഇട്ടു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആദ്യം ഒന്നു പുളഞ്ഞു മണ്ണിര. പിന്നെ തളര്‍ന്നു. പിന്നെ ശോഷിച്ച് കാണാന്‍ പറ്റാത്ത വിധം അപ്രത്യക്ഷമാ‍യി. ഇതെന്തു മാജിക് എന്ന് പലരും വിരല്‍ മൂക്കത് വെച്ചു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഒരു പരീക്ഷണം വിജയിച്ചതിന്റെ ഗ്ലാമറില്‍ തലയുയര്‍ത്തി മാസ്റ്റര്‍ എല്ലാവരോടുമായി ചോദിച്ചു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇതില്‍ നിന്നെന്താണ് മനസ്സിലാക്കേണ്ടത്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എല്ലാവരും ചിന്തയിലും ചന്തിയിലും അമര്‍ന്നിരുന്നത് കൊണ്ട് ഒരുത്തരവും പുറത്തു വന്നില്ല.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മാസ്റ്റര്‍ ചോദ്യം ആവര്‍ത്തിച്ചു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അതും ഫലം കണ്ടില്ല.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഒടുവില്‍ തന്റെ പ്രിയ വിദ്യാര്‍ത്ഥിയായും അഞ്ചാംതരം കടക്കാത്തവനുമായ കൊച്ചുവിന് നേരെ വിരല്‍ ചൂണ്ടി. ക്ലാസ്സില്‍ ഒരിക്കലും ഒരു ചോദ്യത്തിനും ഉത്തരം കിട്ടാത്തവനാണ് എങ്കിലും ഒരു പരിചിത മുഖം എന്ന നിലയിലാണ് കൊച്ചുവിനോട് തന്നെ ചോദിക്കാന്‍ കാരണമായത്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;നവസാക്ഷരന്റെ ഭവഹാവാദികളോടെ കൊച്ചു സംസാരിക്കാന്‍ തുടങ്ങി.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;em&gt;“വെള്ളമടിച്ചാല്‍ നമ്മുടുള്ളിലിള്ള മുഴോന്‍ കൃമികീടങ്ങളും അന്‍സാരികളും നശിച്ച് നാറാണക്കല്ലാവും. അതീപ്പിന്നെ ഒരു തൊന്തറവും കൂടാതെ നംക്ക് ഒറങ്ങേം നടക്കേം ചെയ്യാം.ഇതുമ്മെ കേറി കൊടിപിടിക്കണ ഗാന്ധിയന്‍ തന്തപ്പിടിമാരെ നമ്മ വെറുക്കനെ വിട്ടുടാ..........&lt;/em&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ സംഭവത്തിന് ശേഷം പൊതുപ്രവര്‍ത്തനവും മദ്യവിരുദ്ധപ്രവര്‍ത്തനവും നിര്‍ത്തി അസ്വസ്ഥജീവിതം നയിച്ച ശാര്‍ങ്ധരന്‍ മാസ്റ്റര്‍ സ്വസ്ഥതയിലേക്ക് ഒരു രഹസ്യ പാലം പണിതു. പിന്നീട് കൊടിയ കരള്‍ രോഗം വന്ന് ഒരു വര്‍ഷത്തിനകം ചാരായവും കൊച്ചുവും സ്കോച്ചും ലഹരിയുമില്ലാത്ത ലോകത്തേക്ക് യാത്രയായി.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;മ്യാവൂ ! മ്യാവൂ !&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1585964296446659194-4391497292625048509?l=marjaaran.blogspot.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2009-11-04T23:27:40.283-08:00</app:edited><media:thumbnail url="http://4.bp.blogspot.com/_NNPqUTYE154/StkimByIFZI/AAAAAAAAATw/eoam2HyHxQo/s72-c/glass+knife.JPG" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">20</thr:total></item><item><title>മധുരക്കനി ഒരു പ്രണയക്കനി</title><link>http://marjaaran.blogspot.com/2009/10/blog-post_10.html</link><author>manilalbodhi@gmail.com (മാ ര്‍ ... ജാ ര ന്‍)</author><pubDate>Thu, 29 Oct 2009 23:48:18 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-1585964296446659194.post-772115323998002482</guid><description>&lt;span style="font-size:130%;"&gt;തേനിയിലെ ചുട്ടുപഴുത്ത ഏകാന്തതയുടെ മുട്ടത്തോട് പിളര്‍ന്നാണ് മധുരക്കനി പളനിമലയെ കണ്ടെടുക്കുന്നത്.പഴനിമലക്ക് താറാവുവളര്‍ത്തലാണ് സാഹചര്യം പതിച്ചു നല്‍കിയ ജോലി.കിട്ടിയ ജോലി നന്നായി നിര്‍വ്വഹിക്കാതെ അന്യന്റെ ജോലിയെ പ്രേമിച്ചു നടന്നില്ല പഴനി.താറാവിനെ മേച്ചു നടക്കുന്നതില്‍ പ്രാവീണ്യം നേടി എന്നു മാത്രമല്ല ഈ കൃഷിയില്‍ നേരും നെറിവും കാണിച്ച മര്യാദരാമനായിരുന്നു പഴനിമല.മധുരക്കനിയുടെ തന്തയാര്‍ക്ക് മുട്ടക്കച്ചവടമായിരുന്നു.കാടമുട്ട,താറാമുട്ട,കോഴിമുട്ട,പൊന്മുട്ട തുടങ്ങി ലോകത്തിലെ സകലമാന മുട്ടകളും അവിടെ മനുഷ്യര്‍ക്ക് വിഴുങ്ങാന്‍ പാകത്തില്‍ നിരത്തിവെച്ചു. വീടിനോട് ചേര്‍ന്ന പനയോലയാല്‍ നിര്‍മ്മിതമായ ഷെഡില്‍.അവിടെ സ്ഥിരമായി മുട്ടകൊടുക്കാന്‍ വരുമായിരുന്നു പഴനിമല.മറ്റു മുട്ടക്കച്ചവടക്കാരെപ്പോലെയായിരുന്നില്ല പഴനിമല.താറാമുട്ടയെന്നു പറഞ്ഞാല്‍ തനിത്താറാമുട്ട തന്നെയായിരിക്കും കൊണ്ടു വരുന്നത്.വെളുമ്പന്‍ കോഴിമുട്ടയില്‍ ചെളിപുരട്ടി താറാമുട്ടയാക്കുന്ന മറിമായത്തിനൊന്നും പഴനിമല ഇല്ലൈ.കച്ചവടത്തില്‍ ആനമുട്ടയുടെയത്ര സത്യസന്ധത പഴനിമല പാലിച്ചുപോന്നു.ഈ സത്യ സന്ധതാപാലനമാണ് പഴനിമലയില്‍ നോക്കി നെടുവീര്‍പ്പിടാന്‍ മധുരക്കനിയുടെ നിറയൌവ്വനത്തിന് പ്രേരണയായത്.രായ്ക്കുരാമാനം മധുരക്കനിയുടെ തന്തയാര്‍ പഴനിമലയെപ്പറ്റി ഉരിയാടും.ഇത് പന്നിപ്പനിയുടെ വൈറസ് പോലെ മധുരക്കനിയിലേക്ക് പെടുന്നനെ പടര്‍ന്നു.കോഴിപ്പേന്‍ അരിച്ചെന്ന മട്ടില്‍ മധുരക്കനിക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി.പഴിനിമലയെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ ഇരുപത്തിനാലു മണിക്കൂറും മധുരക്കനി അടയിരുന്നു.ഇടക്കൊന്നു കൂകുകയോ കുറുകുകയോ ചെയ്തു പോന്നു.സ്വപ്നങ്ങളെല്ലാം മുട്ടകളായിരുന്നെങ്കില്‍ എത്രയെത്ര താറാവുകള്‍ എത്രയെത്ര കോഴിക്കുഞ്ഞുങ്ങള്‍ കൊത്തിവിരിഞ്ഞേനെ മധുരക്കനി അടയിരുന്നതിന്‍ ചൂടില്‍.മധുരക്കനിയുടെ അക്ഷമയുടെ കൊക്കരക്കോ,കുറുകല്‍,ചിക്കിപ്പെറുക്കല്‍,ചേവല്‍,ചിറകുവിടര്‍ത്തല്‍,വെപ്രാളങ്ങള്‍ മുട്ടക്കച്ചവടക്കാരനായ തന്തയാര്‍ക്ക് പെട്ടെന്ന് തന്നെ തിരിഞ്ഞു.തള്ളക്കോഴി കുഞ്ഞുക്കോഴിയെ എന്ന വണ്ണം തന്തയാര്‍ സ്വപ്നച്ചിറകുകള്‍ വിരിഞ്ഞ മധുരക്കനിയെ കൊത്തിയകറ്റി പഴനിമലക്കൊപ്പം പറത്തി വിട്ടു.പെണ്ണുകെട്ടിയ വീടുമായി മുട്ടക്കച്ചവടം മാത്രമല്ല ഒരു കച്ചോടവും അതും അമ്മായിയപ്പനുമായി അത്ര പന്തിയല്ലെന്ന് കണ്ട പഴനിമല മധുരക്കനിയേയും കൂട്ടി പശ്ചിമഘട്ടം കടന്നു.റിയല്‍ എസ്റ്റേറ്റും,മാഫിയാ ഗുണ്ടാ പണിയും ഗള്‍ഫ് സ്വപ്നങ്ങളുമൊന്നുമില്ലാത്ത ചുടുകാറ്റില്‍ ക്ഷീണിച്ചും നട്ടെല്ലൊടിച്ചും കൃഷിചെയ്തു സത്യസന്ധരായി,നെറ്റിയിയിലെ വിയര്‍പ്പുകൊണ്ട് പട്ടിണി കിടന്ന് ജീവിക്കുന്ന അപരിഷ്കൃതരായ ഒരു ജനത പാര്‍ക്കുന്നൊരിടം ഇപ്പോഴും കേരളത്തിലുണ്ടെന്ന് കണ്ടു പിടിച്ചു പഴനിമല. അങ്ങിനെ പാലക്കാട്ടെത്തി.താറാക്കൂട്ടത്തിന്റെ തളരാത്ത ആവേശത്തിനൊപ്പം അവര്‍ സഞ്ചരിച്ചു.ഒടുവില്‍ കൊങ്ങന്‍ ചാത്തിക്കളം എന്നൊരു സ്ഥലത്ത് അവര്‍ വലിയൊരു പാടത്തിന്‍ നടുവില്‍ ജീവിതമാരംഭിച്ചു.രാവിലെ മധുരക്കനി ആവാഹിച്ചു കൊടുത്ത ഭക്ഷണം കഴിച്ച് പഴനിമല താറാവുകൂട്ടവുമായി പുറപ്പെടും.നെന്മണികള്‍ കൊത്തി മുന്നേറുന്ന താറാക്കൂട്ടത്തിനൊപ്പം ഒരു വടിയും സഞ്ചിയുമായി നൃത്തം വെച്ചു പഴനിമല സഞ്ചരിച്ചു.രാത്രി മുട്ടയിടാന്‍ മറന്നുപോയ ചില അരാജകവര്‍ഗ്ഗങ്ങള്‍ കണ്ടത്തില്‍ പണി പറ്റിക്കും.കൂട്ടം തെറ്റിപ്പോകാതിരിക്കാന്‍ ഒരു കണ്ണ്,മുട്ട വരുന്ന ദ്വാരം വികസിക്കുന്നത് നോക്കാന്‍ മറ്റൊരു കണ്ണ്.താറാവുകാര്‍ക്ക് അങ്ങിനെ പല കണ്ണുകള്‍ വേണം,അതിര്‍ത്തിയില്‍ നില്‍ക്കുന്ന തര്‍ക്കക്കാരെ പോലെ. സന്ധ്യക്കേ മടങ്ങിവരൂ.പഴനിമലയെ യാത്രയാക്കിക്കഴിഞ്ഞാല്‍ മധുരക്കനി തൊട്ടടുത്ത പുഴയില്‍ നീരാടാനായി പുറപ്പെടും.അലതല്ലി കുറച്ചുനേരം അങ്ങിനെ വെള്ളത്തില്‍ കിടക്കും.ചൂടുപിടിച്ച ശരീരത്തെ തണുപ്പിക്കും.എത്ര തണുപ്പിച്ചാലും ചൂടുപോകാത്ത എഞ്ചിനാണ് ശരീരമെന്ന് അവള്‍ ഫിലോസഫിച്ചു.എത്ര കുളിച്ചാലും താറാക്കാട്ടത്തിന്റെ മണം വിട്ടുമാറുന്നില്ലെന്നൊരു തോന്നല്‍.തിരിച്ച് ഷെഡിലെത്തി പൌഡര്‍ സ്പ്രേ ചന്ത് തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങള്‍ വാരിപ്പൂശും.എന്നിട്ടും പോകുന്നില്ല താറാക്കാട്ടത്തിന്റെ മണം.അവള്‍ പിന്നെ കുറെ നേരം വെയില്‍ കൊള്ളും.പനമരത്തില്‍ കാറ്റു പിടിക്കുന്നത് കുറെ നേരം നോക്കി നില്‍ക്കും.പനമരം പോലെയായി തന്റെ ജീവിതമെന്ന് അത്മഭാഷണം നടത്തും.പനക്ക് കൂട്ടായി കാറ്റെങ്കിലുമുണ്ട്.തനിക്കോ?ലില്ലിപ്പുട്ടുകളെപ്പോലെ നടക്കുന്ന താറാവുകളും അവയെ നിയന്ത്രിക്കുന്ന വികൃതമായ ശബ്ധങ്ങളുമല്ലാതെ മറ്റൊന്നും പഴനിമലയുടെ ജീവിതത്തില്‍ ഇല്ലെന്നും മധുരക്കനി തിരിച്ചറിഞ്ഞു.മുട്ടയുടെ എണ്ണം കാണുമ്പോളുള്ള ചിരിയല്ലാതെ തനിക്കുനേരെ ആ മുഖത്തൊന്നും കാണാറില്ലെന്നും അവള്‍ മനസ്സിലാക്കി.അടുപ്പു പൂട്ടി ഇഷ്ടവിഭവങ്ങള്‍ ഉണ്ടാക്കി കുളിച്ച് പൌഡര്‍ പൂശി ഇരുന്നിട്ടൊന്നും കാര്യമില്ലെന്നും താറാക്കാട്ടത്തിന്റേയും പട്ടച്ചാരായത്തിന്റേയും ലോകത്തിലാണ് സാക്ഷാല്‍ പഴനിമലയെന്നും അവള്‍ അരിശത്തോടെ ഓര്‍ത്തു.തന്റെ ശരീരവും മനസ്സും വെറുതെയെന്തിന് വെയിലത്തിട്ടുരുക്കുന്നുവെന്ന് അവള്‍ ആവലാതിയോടെ പരിതപിച്ചു.പുഷ്പിതമായ കാലത്തെ കന്നംതിരിവുകേടില്‍ അവള്‍ സ്വയം പഴിക്കാന്‍ തുടങ്ങുകയും ചെയ്തു.ഇരുട്ടിയാല്‍ പഴനിമല വരുന്നതും കാറ്റു പിടിച്ചാണ്.വറ്റുചാരായത്തിന്റെ ആയാസത്തില്‍ ആടിയും ഉലഞ്ഞും.പിന്നെ താറാക്കാട്ടത്തിന്റെ മണമില്ലാത്ത ലോകത്തിലേക്ക് അയാള്‍ കുഴഞ്ഞു വീഴും.താറാവിന്റെയും പഴനിമലയുടെയും സമ്മിശ്ര ഗന്ധത്തിന്റെ രൂക്ഷത അനുഭവിക്കാന്‍ വിധിക്കപ്പെട്ടതോര്‍ത്ത് മധുരക്കനി നെടുവീര്‍പ്പിടും. ചില രാത്രികളില്‍ പുറത്ത് പതിഞ്ഞ കാലടിയൊച്ചകളും കേട്ടു.താറാവിന്റെ പോലെ മൃദുലമായ ചര്‍മ്മത്തോടുകൂടിയ ഒരു സഹൃദയനായ ജീവി ഷെഡിനു ചുറ്റും രാത്രികളില്‍ സഞ്ചരിക്കുന്നതായി മധുരക്കനിക്ക് തോന്നി.താറാവിനെ പൊക്കാന്‍ വരുന്ന കുറുക്കനെങ്ങാനും അകുമോ.ദൈവമേ കൂര്‍ക്കം വലിക്കാരനെ എങ്ങിനെ ഉണര്‍ത്തും.അവള്‍ കാലിടര്‍ച്ചയോടെയെങ്കിലും ഷെഡിനുപുറത്തിറങ്ങി.കുറുക്കനായാലും വേണ്ടില്ല,കുറുനരിയായാലും വേണ്ടില്ല.താന്‍ മാത്രം ഉണര്‍ന്നിരിക്കുന്ന ഈ വിജനതയില്‍ ഏതൊരു ജീവിയും നല്ല കൂട്ടുകാരനായിരിക്കും.നല്ല നിലാവ്.പനയോലകളില്‍ നിലാവ് പെണ്മുടിയില്‍ എണ്ണത്തിളക്കം പോലെ.അവള്‍ തണുത്ത കാറ്റില്‍ നിറഞ്ഞു തുളുമ്പി.അവളങ്ങിനെ നില മറന്നുനില്‍ക്കവെ ഒരു മുരടനക്കം പിറകില്‍ കേട്ടു. ഞെട്ടലോടെ തിരിഞ്ഞു.മുന്നില്‍ ഒരു രൂപം നിവര്‍ന്നുനില്‍ക്കുന്നു. ആദ്യം അമ്പരന്നെങ്കിലും ഉടനെ തന്നെ ആളെ മനസ്സിലായി.എന്നും രാവിലെ താറാമുട്ട വാങ്ങാ‍ന്‍ ബൈക്കിലെത്തുന്ന കണ്ണുതുറിയന്‍ .ഈ നേരത്ത് ഇയാള്‍.....&lt;br /&gt;&lt;br /&gt;നിറയെ താറാവുകള്‍ നീന്തുന്ന ഒരു കുളം പോലെ ചടുലമായിരുന്നു അയാളുടെ കണ്ണുകള്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;അവള്‍ വേണ്ടാതീനങ്ങള്‍ ആലൊചിച്ചു നില്‍ക്കെ അയാള്‍ അവള്‍ക്കരികിലെത്തി അവളുടെ ചുമലില്‍ അമര്‍ത്തിപ്പിടിച്ചു.അയാളുടെ തണുത്തതും വരണ്ടതുമായ കൈകത്തലം അവളുടെ ശരീരത്തെ കൂടുതല്‍ തണുപ്പിച്ചു.കാലില്‍ നിന്നും ഒരു വിറയല്‍ ശരീരമാകെ പടര്‍ന്നു കയറി.അവള്‍ക്ക് മിണ്ടാന്‍ കഴിഞ്ഞില്ല.അതിനു മുമ്പെ അവരുടെ ശ്വാസങ്ങള്‍ ഇട കലര്‍ന്നിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;അവര്‍ വരമ്പത്തിരുന്നു,മുറുക്കിക്കെട്ടാന്‍ വെച്ച കറ്റകള്‍ പോലെ.&lt;br /&gt;&lt;br /&gt;&lt;br /&gt;അയാള്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;br /&gt;“ഭാര്യക്കാണെന്ന് ഞാന്‍ നുണ പറഞ്ഞതാ.എനിക്കാ മൂലക്കുരൂന്റെ അസ്കിത.താറാമുട്ട കഴിച്ചിട്ടൊന്നും ഒരു കൊറവുമില്ല.എടങ്ങറോണ്ട് രാത്രി കെടക്കാന്‍ തന്നെ പറ്റാണ്ടായപ്പോ എറങ്ങി നടന്നതാ....&lt;br /&gt;&lt;br /&gt;&lt;br /&gt;നടന്നപ്പ ഇങ്ങട്ടാ കാല് തോന്നിച്ചേ”&lt;br /&gt;&lt;br /&gt;&lt;br /&gt;ഇതു പറയുമ്പോള്‍ മധുരക്കനി വിളഞ്ഞ പാടം ഭൂമിയിലേക്കെന്നപോലെ അയാളുടെ മടിയിലേക്ക് ചാഞ്ഞു.മധുരക്കനിയില്‍ ചേര്‍ന്ന പുതിയ അവതാരത്തിന്റെ പേര് ശബരിമല.&lt;br /&gt;&lt;br /&gt;&lt;br /&gt;അയാളുടെ അച്ഛന്‍ പത്തു പതിനഞ്ചു വര്‍ഷം മല കയറിയതിന്റെ സിദ്ധിയാണ് ശബരിമലയെന്ന മൂലക്കുരു ബാധിതന്‍.&lt;br /&gt;&lt;br /&gt;അവരുടെ ഒച്ചയനക്കങ്ങളില്‍ താറാക്കൂട്ടം ഒന്നിച്ചൊരു കോണിലേക്ക് ഉരുമ്മിനിന്നു.അവയുടെ വെപ്രാളത്തില്‍ മുട്ടകള്‍ പൊട്ടിയൊലിച്ചു.പേടിച്ചരണ്ട അവയുടെ ശബ്ദങ്ങളും പഴനിമലയുടെ കൂര്‍ക്കം വലിയും അവരുടെ ചേര്‍ച്ചകള്‍ക്ക് നല്ലൊരു അകമ്പടി സംഗീതമായി.പലയോലയില്‍ കാറ്റുപിടിച്ചുണ്ടായ ഗന്ധര്‍വ്വസംഗീതം അവിടെയാകെ നിറഞ്ഞു.കൊയ്തൊഴിയാ പാടങ്ങളുടെ സീല്‍ക്കാരവും ഗന്ധവും അവിടെ പരന്നൊഴുകി.വിയര്‍പ്പും വിയര്‍പ്പും ചേര്‍ന്ന് ലോകത്തിന് സുഗന്ധവാഹിയായ പുതിയൊരു സംഗമം കൂടി ഉടലെടുക്കുകയായിരുന്നു.രാവിലെ താറാക്കൂട്ടങ്ങളുമായി പഴനിമല പുറപ്പെടുമ്പോള്‍ ഷെഡിന്റെ മുളങ്കമ്പില്‍ കൊളുത്തിയിട്ട കണ്ണാടിയില്‍ മുഖത്തെ നിറച്ചുനിര്‍ത്തി അവള്‍ സ്വയം സംസാരിക്കുകയായിരുന്നു “രാത്രിക്കൊരു പകല്‍ കണ്ടു പിടിച്ച ദുഷ്ടന്‍ ആരാണ്”.ഈ സമയം പഴനിമലയും താറാക്കൂട്ടങ്ങളും വെയിലിന്റെ തീഷ്ണതയിലേക്ക് അലിഞ്ഞുതീരുകയായിരുന്നു.ആ കാഴ്ച നഷ്ടമായപ്പോള്‍ മധുരക്കനി ഷെഢിനുള്ളിലെ ഇളം ചൂടില്‍ തളര്‍ന്നുറങ്ങി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കൊയ്ത്തിനിറങ്ങിയ പെണ്ണുങ്ങള്‍ താറാവുകണ്ടത്തിനും ഷെഡിനുമരികെ കൊഴിഞ്ഞുകിടക്കുന്ന വര്‍ണ്ണത്തൂവല്‍ കണ്ട് അത്ഭുതപ്പെട്ടു.ഇതെന്തിന്റെ തൂവല്‍ എന്ന് ആശ്ചര്യപ്പെട്ട് അതെടുത്ത് മടിയില്‍ത്തിരുകി ഒരാള്‍ക്കുമാത്രം നടക്കാന്‍ പാകത്തിലുള്ള വരമ്പത്തൂടെ വരിവരിയായി കൊയ്ത്തു പാടത്തിനു നേരെ നടന്നു അവര്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:+0;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:+0;"&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;മ്യാവൂ ! മ്യാവൂ !&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1585964296446659194-772115323998002482?l=marjaaran.blogspot.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2009-10-29T23:48:18.809-07:00</app:edited><thr:total xmlns:thr="http://purl.org/syndication/thread/1.0">5</thr:total></item><item><title>മാമല്ലപുരത്തെ സുശീലാമ്മ</title><link>http://marjaaran.blogspot.com/2009/09/blog-post_30.html</link><author>manilalbodhi@gmail.com (മാ ര്‍ ... ജാ ര ന്‍)</author><pubDate>Thu, 01 Oct 2009 21:51:43 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-1585964296446659194.post-6434461772335327996</guid><description>&lt;a href="http://4.bp.blogspot.com/_NNPqUTYE154/SsQ1XzpuByI/AAAAAAAAATA/9kvUOooJ2rQ/s1600-h/jollly+new.jpg"&gt;&lt;img id="BLOGGER_PHOTO_ID_5387489737360410402" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 240px" alt="" src="http://4.bp.blogspot.com/_NNPqUTYE154/SsQ1XzpuByI/AAAAAAAAATA/9kvUOooJ2rQ/s320/jollly+new.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;span style="color:#ff0000;"&gt;വാ&lt;/span&gt;&lt;/strong&gt;ച്ചും പേച്ചും കണിശമായി ഉപയോഗിക്കുന്ന സാധാരണ മനുഷ്യനാണെങ്കില്‍ മനസ്സമാധാനത്തോടെ പോക്കുവരത്ത് സാദ്ധ്യമല്ലാത്ത സ്ഥലമാണ് മഹാബലിപുരം.പോക്കുവരവുകള്‍ കൃത്യമായി കണക്കുവെക്കാത്ത കുതിപ്പുകള്‍ക്ക് ഈ സ്ഥലം നല്ലൊരു സാദ്ധ്യതയുമാണ്.&lt;br /&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;ഈ&lt;/span&gt; സ്ഥലത്തെ മാമല്ലന്‍ എന്ന ശില്പിയുടെ പേരുചേര്‍ത്ത് മാമല്ലപുരമെന്ന് വിളിച്ചാലും ഒന്നും സഭവിക്കാനില്ല.മൂന്നാം ലോകത്തിലെ മനുഷ്യരേക്കാള്‍ ജീവനുള്ള ശില്പഭംഗിയില്‍ സജീവമായ ഈ നഗരത്തില്‍ ചരിത്രം നമ്മെ പിറകോട്ടുവലിക്കുമെങ്കിലും കാലം എവിടെയുമെന്നപോലെ മുന്നോട്ട് തന്നെയാണ് സ്റ്റെപ് വെക്കുന്നത്.പാറകള്‍ കണ്ടും ശില്പം നുണഞ്ഞും വെയിലില്‍ കയറിയിറങ്ങിയും തളര്‍ന്നിരുന്നും........അങ്ങിനെയങ്ങിനെ നമ്മളും ശില്പങ്ങള്‍ പോലെ പലതരത്തില്‍ രൂപാന്തരം കൊള്ളും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#cc0000;"&gt;അ&lt;/span&gt;തും പോരാഞ്ഞ്,നിലത്തിറങ്ങിയാല്‍ നിങ്ങളെ കൊത്തിപ്പെറുക്കാന്‍ കാത്തുനില്‍ക്കുന്ന കുറെ ജീവിതങ്ങളും,സ്തീകള്‍.വീട്ടിലെ സ്ത്രീകളെപ്പോലെയല്ല ഇവര്‍.വീട്ടിലാണെങ്കില്‍ ചുമരിന്റെ മറയെങ്കിലുമുണ്ടാവും മറ്റുള്ളവരെ മറച്ചുപിടിക്കാന്‍.&lt;br /&gt;ഇത് സൂര്യന്‍ ഉരുക്കുന്ന ഭൂമിയുടെ തുറസ്സാണ്.കാളിയ മുഖങ്ങള്‍.ദാരിദ്യമാണ് ഇവരുടെ ശരീരഭാഷ.ഭിക്ഷയാണ് ഇവരുടെ വാമൊഴി.കൌതുകവസ്തുക്കള്‍ മാല തുടങ്ങിയവ കൈയ്യില്‍ തൂക്കിയിട്ടിരിക്കും.വെറുതെ ഭിക്ഷ യാചിക്കേണ്ടല്ലോ എന്നൊരു മട്ട്.മിക്കവരുടേയും ഒക്കിലോ കെട്ടിലോ തലനീട്ടിയിരിക്കുന്ന ഇത്തിരിപ്പോന്ന കുട്ടികളുമുണ്ടാവും.വെയില്‍ മൂത്ത പകലിലേക്ക് പാമ്പുകള്‍ തല നീട്ടുന്നതുപോലെ ഒരു കണ്മിഴിപ്പ് .ചിലരുടെ വയറ്റിലും. ശുഷ്കമരത്തില്‍ കായ്കള്‍ തിരിനീട്ടിയപോലെയും ശരീരത്തിന്റെ വിവിധ ഭാ‍ഗങ്ങളിലും കുഴന്തകള്‍ കാണപ്പെടുന്നു..മനുഷ്യത്വമുള്ളവരെ കുരക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു സ്ഥലമാണ് മാമല്ലപുരം.ദയവുണ്ടായി ഒരു സ്ത്രീയുടെ പക്കല്‍ നിന്ന് മാല വാങ്ങുകയോ ഒരാള്‍ക്ക് ഭിക്ഷ കൊടുക്കുകയോ&lt;br /&gt;ചെയ്താല്‍ പിന്നെ നിങ്ങള്‍ കൈയ്യയച്ച് നില്‍ക്കുക തന്നെ വേണം.മറ്റുള്ളവര്‍ നിങ്ങളെ വിടില്ല.പത്രക്കാരെ വെട്ടി മുന്നേറുന്ന അഴിമതിക്കാരായ രാഷ്ടീയവിരുതന്മാരുടെ മെയ്‌വഴക്കം തന്നെ വേണം അതില്‍ നിന്നും ഊരിപ്പോരാന്‍.&lt;br /&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;&lt;strong&gt;നാ&lt;/strong&gt;&lt;/span&gt;ട്ടി
