<?xml version="1.0" encoding="utf-8"?>
<rss version="2.0">
<channel>
<title><![CDATA[mathrubhumi.latestnews.rssfeed]]></title>
<link>http://www.mathrubhumi.com//cmlink/mathrubhumi-latestnews-rssfeed-1.1184486</link>
<description>

</description>
<item>
<title><![CDATA[നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ]]></title>
<link>https://www.mathrubhumi.com/election/2022/five-states-election/punjab/punjab-assembly-polls-2022-1.6461865</link>
<description><![CDATA[ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറായ്ചനടക്കും. 117 മണ്ഡലങ്ങളിൽഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.1304 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷൻമാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടർമാരും സംസ്ഥാനത്തുണ്ട്. ഭരണകക്ഷിയായ കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം.  മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസുമായിചേർന്നാണ് ബിജെപി മത്സരിക്കുന്നത്. ബി.എസ്.പിയുമായി ചേർന്നാണ് ശിരോമണി അകാലിദൾ മത്സരിക്കുന്നത്. കോൺഗ്രസും ശിരോമണി അകാലിദളും മാറി മാറി ഭരിച്ച സംസ്ഥാനത്ത് ഇത്തവണ മാറ്റമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് സൂചന.  പ്രചാരണത്തിൽ വളരെ മുന്നിലായിരുന്ന ആംആദ്മി പാർട്ടിക്ക് അവരുടെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ കണ്ട ആവേശം വോട്ടാക്കി മാറ്റാൻ കഴിഞ്ഞാൽ ഡൽഹിക്ക് പുറത്ത് ഒരു സംസ്ഥാനത്ത്അധികാരം പിടിക്കുക എന്ന ലക്ഷ്യവും പൂർത്തിയാക്കാനാകും. അതേസമയം, ഉൾപാർട്ടി പ്രശ്നങ്ങൾ കാരണം അനായാസം ജയിച്ചുകയറേണ്ടിയിരുന്ന ഒരു സംസ്ഥാനത്ത് കാര്യങ്ങൾ സങ്കീർണമാക്കിയതിന് കോൺഗ്രസിന് സ്വയം പഴിക്കേണ്ടിവരികയും ചെയ്യും.  പിസിസി അധ്യക്ഷൻ സിദ്ദുവുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് അമരീന്ദർ സിങ് പാർട്ടി വിട്ടത്. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ചരൺജിത്സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കിയായിരുന്നു കോൺഗ്രസ് പരീക്ഷണം. മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതും ചന്നിയെ തന്നെയാണ്. രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് ചന്നി ജനവിധി തേടുന്നത്.  അമൃത്സർ ഈസ്റ്റ് മണ്ഡലത്തിൽ നിന്നാണ് സിദ്ദു മത്സരിക്കുന്നത്. അമരീന്ദർ സിങ് പാട്യാല മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട്. ശിരോമണി അകാലിദളിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി സുഖ്ബിർ ബാദൽ ജലാലാബാദിൽ നിന്ന്മത്സരിക്കുന്നു.  ഭഗവന്ത് സിങ് മൻ ആണ് ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. ശിരോമണി അകാലിദൾ സഖ്യത്തിലാണ് ബിജെപി പഞ്ചാബിൽ മത്സരിച്ചിട്ടുള്ളതും അധികാരത്തിന്റെ ഭാഗമായിട്ടുള്ളതും. എന്നാൽ കാർഷിക ബില്ലിനെ തുടർന്ന് സഖ്യത്തിൽ നിന്ന് ശിരോമണി അകാലിദൾ പിരിയുകയായിരുന്നു.  Content Highlights: Punjab assembly polls 2022]]></description>
    <pubDate>Sat, 19 February 2022, 09:11:42 PM +0530</pubDate>
        <modified_date>Sat, 19 February 2022, 09:18:08 PM +0530</modified_date>
    </item>
<item>
<title><![CDATA[ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന്‍]]></title>
<link>https://www.mathrubhumi.com/sports/specials/isl-2021-2022/isl-2021-2022-kerala-blasters-vs-mohun-bagan-1.6461861</link>
<description><![CDATA[ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.  ഏഴാം മിനിറ്റിലും 64ാം മിനിറ്റിലും നായകൻ അഡ്രിയാൻ ലൂണയാണ് കേരളത്തിനായി ഗോളുകൾ നേടിയത്. ഏഴാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽ നിന്നാണ് ലൂണ കേരളത്തെ മുന്നിലെത്തിച്ചത്. എന്നാൽ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായില്ല. തൊട്ടടുത്ത മിനിറ്റിൽ ഡേവിഡ് വില്യംസിന്റെ ഗോളിൽ എടികെ ഒപ്പമെത്തി. രണ്ടാം പകുതിയിൽ കേരളം വീണ്ടും ലൂണയിലൂടെ മുന്നിലെത്തി. പിന്നീട് ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് എടികെ നിരന്തരം ആക്രമണം അഴിച്ചുവിട്ടു.  എന്നാൽ തകർപ്പൻ ഡിഫെൻസും ഒപ്പം ഗോൾ കീപ്പർ പ്രഭ്സുഖൻ ഗില്ലിന്റെ തകർപ്പൻ പ്രകടനവും കൊൽക്കത്ത ക്ലബ്ബിന് ഗോൾ മാത്രം നിഷേധിച്ചു. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലാണ് കോകോയുടെ ഗോൾ കേരളത്തെ സമനിലയിൽ തളച്ചത്. ജയിച്ചിരുന്നുവെങ്കിൽ 29 പോയിന്റുമായി കേരളത്തിന് മൂന്നാം സ്ഥാനത്തേക്ക് ഉയരാമായിരുന്നു. 16 കളികൾ വീതം പൂർത്തിയായപ്പോൾ 30 പോയിന്റുമായി എ.ടി.കെ മോഹൻബഗാൻ ഒന്നാം സ്ഥാനത്തും 16 കളികളിൽ നിന്ന് 27 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തുമാണ്.  മറ്റൊരു മത്സരത്തിൽ ഗോവ ഹൈദരാബാദിനെ നേരിടുകയാണ്. ജയിച്ചാൽ 32 പോയിന്റുമായി ഹൈദരാബാദിന് ഒന്നാമതെത്താം സമനില നേടിയാലും 30 പോയിന്റുമായി അവർക്ക് ഒന്നാം സ്ഥാനത്ത് തിരിച്ചെത്താൻ കഴിയും.  Content Highlights: ISL 2021 2022 Kerala Blasters vs Mohun Bagan]]></description>
    <pubDate>Sat, 19 February 2022, 08:56:44 PM +0530</pubDate>
        <modified_date>Sat, 19 February 2022, 09:48:56 PM +0530</modified_date>
    </item>
<item>
<title><![CDATA['ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി']]></title>
<link>https://www.mathrubhumi.com/news/kerala/twenty-20-activist-deepus-post-mortem-report-1.6461853</link>
<description><![CDATA[കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.  തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കുന്ന സ്ഥിതിയുമുണ്ടായി. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഡോക്ടർമാർ നൽകുന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ കേസിന്റെ മറ്റ് നടപടിക്രമങ്ങളുമായി പോലീസ് മുന്നോട്ട് പോകുകയാണ്.  ഇതുവരെ നാല്പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുംദിവസങ്ങളിൽ പോലീസിന് ലഭിക്കും. കൊല്ലപ്പെട്ട ദീപുവിന്റെ ശവസംസ്കാരം കാക്കനാട് സ്മശാനത്തിൽശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ നടന്നു.  ദീപുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് സിപിഎം പ്രവർത്തകർ മർദ്ദിച്ചതെന്നുംരാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കിയിരുന്നു. സ്ഥലത്ത് തുടർപ്രശ്നങ്ങളുണ്ടാകാതിരിക്കാൻ സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.  Content Highlights: twenty 20 activist deepus post mortem report]]></description>
    <pubDate>Sat, 19 February 2022, 08:09:29 PM +0530</pubDate>
        <modified_date>Sat, 19 February 2022, 08:45:30 PM +0530</modified_date>
    </item>
<item>
<title><![CDATA[തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം]]></title>
<link>https://www.mathrubhumi.com/election/2022/five-states-election/punjab/case-against-arvind-kejriwal-and-aap-on-poll-code-violation-1.6461860</link>
<description><![CDATA[ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെനിർദേശം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാർട്ടികൾക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.  ശിരോമണി അകാലി ദൾ ഉപാധ്യക്ഷൻ അർഷ്ദീപ് സിങ് ആണ് കെജ്രിവാളിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ആക്ഷേപം ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെജ്രിവാൾ പുറത്തുവിട്ട വീഡിയോയിൽ മറ്റു പാർട്ടികളെ രാജ്യദ്രോഹികൾ എന്ന് വിശേഷിപ്പിച്ചതായി ചൂണ്ടിയായിരുന്നു പരാതി. ശിരോമണി അകാലിദളിനും മറ്റു രാഷ്ട്രീയ പാർട്ടികൾക്കും പൊതു സമൂഹത്തിനു മുന്നിൽ അപകീർത്തിയുണ്ടാക്കുന്നതാണ് വീഡിയോയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.  തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പഞ്ചാബിൽ നിലനിൽക്കുന്ന മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് കെജ്രിവാളിന്റെയും എഎപിയുടെയും ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തി. ഇതേത്തുടർന്നാണ് കെജ്രിവാളിനും പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചത്.  തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനംചൂണ്ടിക്കാട്ടി ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ ബാദലിനെതിരേ എഎപിയും പരാതി നൽകിയിട്ടുണ്ട്. വോട്ടർമാരെ വഴിതെറ്റിക്കുക എന്ന ലക്ഷ്യത്തോടെ തന്റെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജിലൂടെ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് പരാതി. ഇതിലാണ് ബാദലിനെതിരേ കമ്മീഷൻ നടപടിയെടുത്തിരിക്കുന്നത്.  Content Highlights:case against Arvind Kejriwal and AAP on Poll Code Violation]]></description>
    <pubDate>Sat, 19 February 2022, 08:54:39 PM +0530</pubDate>
        <modified_date>Sat, 19 February 2022, 09:04:35 PM +0530</modified_date>
    </item>
<item>
<title><![CDATA[യുക്രൈന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ പോര്‍വിമാനങ്ങള്‍, മിസ്സൈല്‍ പരീക്ഷണം; യുദ്ധസജ്ജമാകുകയാണോ റഷ്യ?]]></title>
<link>https://www.mathrubhumi.com/news/world/satellite-images-of-russian-jets-in-airfields-near-ukraine-border-1.6461812</link>
<description><![CDATA[മോസ്കോ: യുക്രൈനിൽ നിന്ന് സേനയെ പിൻവലിക്കുന്ന നടപടി തുടരുന്നുവെന്ന് റഷ്യ ആവർത്തിച്ച് പറയുന്നതിനിടെആശങ്ക വർധിപ്പിച്ച് റഷ്യയുടെ സൈനിക തയ്യാറെടുപ്പുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. യുക്രൈൻ അതിർത്തിയിലെ റഷ്യൻ വ്യോമതാവളത്തിൽ സജ്ജമായിരിക്കുന്ന പോർവിമാനങ്ങളും, റഷ്യൻ സൈന്യം നടത്തുന്ന മിസ്സൈൽ പരീക്ഷണങ്ങളും സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ ആക്രമണം ഉണ്ടായേക്കുമെന്ന ഭീതിയാണ് അതിർത്തിയിൽ ഉയരുന്നത്.  യുക്രൈൻ അതിർത്തിയിലെ വ്യോമതാവളത്തിലെറഷ്യൻ പോർ വിമാനങ്ങളുടെ നീണ്ട നിരയുടെചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മാക്സർ ടെക്നോളജീസാണ് ഇവയുടെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.യുക്രൈനിലെ തന്ത്രപ്രധാനമായ അഞ്ച് മേഖലകൾക്ക് സമീപത്ത് നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വിട്ടത്. ബെലാറസ്, ക്രിമിയ, പടിഞ്ഞാഫൻ റഷ്യ തുടങ്ങിയ മേഖലകളിലെ ചിത്രങ്ങളാണിവ.  റഷ്യൻ അധിനിവേശം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തിപകരുന്നതാണ് ശനിയാഴ്ചറഷ്യ നടത്തിയ മിസ്സൈൽ പരീക്ഷണവും. ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ആധുനിക ഹൈപ്പർസോണിക് മിസൈലുകളാണ് റഷ്യ ശനിയാഴ്ച പരീക്ഷിച്ചത്. മിസൈൽ പരീക്ഷണങ്ങളെല്ലാം വിജയകരമായിരുന്നെന്നും ടിയു-95 യുദ്ധവിമാനങ്ങളും അന്തർവാഹിനികളും ഉൾപ്പെടെയുള്ള സൈനികാഭ്യാസങ്ങൾ നടക്കുന്നുണ്ടെന്നും റഷ്യ പ്രസ്താവനയിൽ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ശത്രുക്കൾക്കെതിരായ ആക്രമണങ്ങളിൽ മികച്ച പ്രകടനം ഉറപ്പുവരുത്തുന്നതിന് സൈന്യത്തിന്റെ കാര്യശേഷി മെച്ചപ്പെടുത്താനാണ് സൈനികാഭ്യാസങ്ങൾ നടത്തുന്നതെന്നും റഷ്യ പറയുന്നു.   റഷ്യ നടത്തിയ സൈനികാഭ്യാസത്തിൽനിന്നുള്ള ദൃശ്യം | ഫോട്ടോ: എ.പി.   കൂടാതെ, ഒരു സൈനിക നീക്കത്തിന് സജ്ജരായിരിക്കാൻ റഷ്യൻ പിന്തുണയുള്ള യുക്രൈനിലെ വിഘടനവാദി സംഘങ്ങൾക്ക് നേതൃത്വം നിർദേശം നൽകിയതായുള്ള റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. റഷ്യൻ അനുകൂലികളിൽ നിന്ന് യുക്രെയിന്റെ കിഴക്കൻ മേഖലകളിൽ ആക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെയാണ് വിഘടനവാദി നേതാക്കളിൽ നിന്ന് സജ്ജരായിരിക്കാൻ നിർദേശം ഉണ്ടായിരിക്കുന്നത്.  യുക്രെയിനെ അക്രമിക്കാൻ തങ്ങൾക്ക് ഒരു പദ്ധതിയുമില്ലെന്ന നിലപാട് ആവർത്തിക്കുന്ന റഷ്യ പക്ഷേ, യുക്രെയിൻ നാറ്റോയുടെ ഭാഗമാകില്ലെന്ന ഉറപ്പ് ലഭിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.    മാക്സർ ടെക്നോളജീസ് പുറത്തുവിട്ട സാറ്റ്ലൈറ്റ് ചിത്രം | Photo: AFP    ആഴ്ചകൾക്കു മുമ്പുതന്നെഅതിർത്തിയിൽ സൈനികരെ അണിനിരത്തി യുദ്ധത്തിന് പൂർണസജ്ജരായിരുന്നു റഷ്യ. എന്നാൽ ചൊവ്വാഴ്ചയോടെ തങ്ങൾ കുറച്ചു സൈനികരെ യുക്രൈൻ അതിർത്തിയിൽ നിന്നും പിൻവലിക്കുകയാണെന്ന് റഷ്യ അറിയിച്ചു. യുക്രൈനുമായി അതിർത്തി പങ്കിടുന്ന മേഖലയിൽ നിന്ന് അഭ്യാസം നടത്തുന്ന ചില സൈനികരെ പിൻവലിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.  എന്നാൽ അമേരിക്ക റഷ്യയുടെ ഈ പ്രസ്താവന തള്ളിക്കളഞ്ഞിരുന്നു.ഏതുനിമിഷവും റഷ്യ യുക്രൈനെ ആക്രമിച്ചേക്കാമെന്ന മുന്നറിയിപ്പ് അമേരിക്ക ദിവസങ്ങളായി നൽകുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സൈന്യവുമായി നടക്കുന്ന ഇടപാടാണ് ഇതെന്നും അതുകൊണ്ടുതന്നെ യുക്രൈനിലുള്ള അമേരിക്കൻ പൗരൻമാരെ രക്ഷിക്കാൻ പോലും സൈന്യത്തെ അയക്കില്ലെന്നും പൗരൻമാർ എത്രയും വേഗം രാജ്യം വിടണമെന്നും പ്രസിഡന്റ് ജോ ബൈഡൻ ദിവസങ്ങൾക്കു മുമ്പുതന്നെമുന്നറിയിപ്പ്നൽകിയിരുന്നു.    സേനാ വിന്യാസത്തിന്റെ സാറ്റ്ലൈറ്റ് ചിത്രം | Photo: AFP    റഷ്യയുമായി നേരിട്ട് ഏറ്റുമുട്ടാൻ ആഗ്രഹിക്കുന്നില്ലെന്നും അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ തങ്ങളുടെ പൗരൻമാരെ ലക്ഷ്യം വെച്ചാൽ ശക്തമായ പ്രതികരണമുണ്ടാകുമെന്നാണ് അമേരിക്കയുടെ നിലപാട്. റഷ്യൻ അധിനിവേശമുണ്ടായാൽ ശക്തമായ സാമ്പത്തിക ഉപരോധമുൾപ്പെടെ ഏർപ്പെടുത്തുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.  രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ സേനാവിന്യാസത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. വരും ആഴ്ചകളിൽ യുക്രൈനെ ആക്രമിക്കാൻ കഴിയുംവിധം റഷ്യ ഒരുങ്ങിയെന്നും സ്ഥിതിഗതികൾ അതീവഗുരുതരമാണെന്നുമാണ് അമേരിക്ക പറയുന്നത്.  Content Highlights: satellite images of russian jets in airfields near ukraine border]]></description>
    <pubDate>Sat, 19 February 2022, 07:06:00 PM +0530</pubDate>
        <modified_date>Sat, 19 February 2022, 07:08:21 PM +0530</modified_date>
    </item>
<item>
<title><![CDATA[മലപ്പുറത്ത് ഏഴു വയസ്സുകാരന്റെ മരണം ഷിഗെല്ല മൂലമെന്ന് സംശയം; ജാഗ്രതാ നിർദേശം]]></title>
<link>https://www.mathrubhumi.com/news/kerala/seven-year-old-boy-dies-in-malappuram-shigella-suspected-1.6461849</link>
<description><![CDATA[മലപ്പുറം:പുത്തനത്താണിയിൽ ഏഴു വയസ്സുകാരൻ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്.  സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. പരിശോധനാഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ.  മലിനജലത്തിലൂടേയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പടരുന്നത്. ഗുരുതരാവസ്ഥയിലെത്തിയാൽ കുട്ടികളുടെ മരണത്തിനുവരെ കാരണമാകാം. വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, രക്തം കലർന്ന മലം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗലക്ഷണമുള്ളവർ ചികിത്സ വൈകിപ്പിക്കരുത്.  Content Highlights: seven year old boy dies in Malappuram Shigella suspected]]></description>
    <pubDate>Sat, 19 February 2022, 08:03:01 PM +0530</pubDate>
        <modified_date>Sat, 19 February 2022, 08:12:03 PM +0530</modified_date>
    </item>
<item>
<title><![CDATA[കാലാവസ്ഥാപ്രവചനത്തിലെ അപാകത വിതച്ച ദുരന്തം; 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഭീതി പടര്‍ത്തി സ്റ്റിങ് ജെറ്റ് ]]></title>
<link>https://www.mathrubhumi.com/environment/feature/story-and-destructions-during-1987-great-storm-in-uk-1.6461831</link>
<description><![CDATA[യൂനിസ് കൊടുങ്കാറ്റിന്റെ ഭീതിയിലാണ് യു.കെ ഇപ്പോൾ. കാലാവസ്ഥാ പ്രതിഭാസമായ സ്റ്റിങ് ജെറ്റും യൂനിസിന് ഒപ്പമുണ്ടാകുമെന്നതാണ് മുന്നറിയിപ്പ്. 1987 ൽ യു.കെയെ പിടിച്ചു കുലുക്കിയ ഗ്രേറ്റ് സ്റ്റോമിലും സ്റ്റിങ് ജെറ്റിന്റെ സാന്നിധ്യമുണ്ടായിരുന്നു. 18 മരണമാണ്​അന്ന് യു.കെയിൽ സ്ഥിരീകരിച്ചത്. ഇന്നിപ്പോൾ 35 വർഷങ്ങൾക്ക് ശേഷം ഒരു ജനതയെ ആകെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് യൂനിസ് കൊടുങ്കാറ്റ്.     1987 ഒക്ടോബർ 15. ഒരാഴ്ചയായി ശക്തമായ കാറ്റും അനുകൂലമല്ലാത്ത കാലാവസ്ഥയിലും പരിഭ്രാന്തരായി കഴിയുകയായിരുന്നു ബ്രിട്ടൻ ജനത. വൈകുന്നേരത്തോടെ വന്ന വാർത്തകളിൽ ശക്തമായ കാറ്റുണ്ടാവില്ലെന്ന് വാർത്ത ആശ്വാസം പടർത്തി. കനത്ത മഴ മാത്രം ഉണ്ടാകുമെന്നായിരുന്നു പ്രവചനം. അന്ന് തന്നെ ഉച്ചയ്ക്ക് സ്പെയിനിലെ ബിസ്കേ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിരുന്നു. 1987 ൽ ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും പിടിച്ചു കുലുക്കിയ ഗ്രേറ്റ് സ്റ്റോം എന്ന കൊടുങ്കാറ്റിന്റെ തുടക്കം മാത്രമായിരുന്നു അത്. എന്നാൽ, പ്രതിരോധ മന്ത്രാലയത്തിന് വൈകി കൈമാറിയ മുന്നറിയിപ്പിൽ ആർമിയുടെ സഹായം തേടേണ്ടി വരുമെന്ന് സൂചന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരുന്നു.  തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം രേഖപ്പെടുത്തിയത്. തുടർച്ചയായ നാല് മണിക്കൂർ പ്രദേശത്ത് കൊടുങ്കാറ്റ് ഭീകര താണ്ഡവമാടി. പ്രദേശത്ത് വർഷങ്ങളായി താമസിക്കുന്നവർ പോലും മുമ്പൊരിക്കലും അതിശക്തമായ കൊടുങ്കാറ്റിന് സാക്ഷ്യം വഹിച്ചിരുന്നില്ല. 1703 ലാണ് ഗ്രേറ്റ് സ്റ്റോം എന്ന കൊടുങ്കാറ്റ് ആദ്യമായി ജനനം കൊള്ളുന്നത്. 200 വർഷത്തിനിടെ നടക്കുന്ന ഒരു പ്രതിഭാസം. എന്നാൽ ഒക്ടോബറിലുണ്ടായ ഗ്രേറ്റ് സ്റ്റോം 40 വർഷത്തിനിടെ ഉണ്ടാകുന്ന ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ബ്രിട്ടനിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫീസിന്റെ കാലാവസ്ഥാ പ്രവചനത്തിലെ അപാകതകളാണ് ദുരന്തത്തിന് ആക്കം കൂട്ടിയത്.  1987 ലെ കൊടുങ്കാറ്റ് 230 കോടിയോളം രൂപയുടെ (2.3 ബില്ല്യൺ യു.എസ് ഡോളർ) നാശനഷ്ടങ്ങളാണ് യു.കെയിൽ മാത്രം വരുത്തിയത്. നിരവധി നാശനഷ്ടങ്ങളും കൊടുങ്കാറ്റ് മൂലമുണ്ടായി. 1.5 കോടി മരങ്ങളാണ് അതിശക്തമായ കാറ്റിൽ പിഴുതെറിയപ്പെട്ടത്. ബ്രിട്ടനിൽ മാത്രം 18 പേർ മരിച്ചു. നേരം വെളുക്കും മുമ്പായിരുന്നു കൊടുങ്കാറ്റ്. പകലാണ് ഉണ്ടായിരുന്നതെങ്കിൽ നാശനഷ്ടവും മരണങ്ങളും ഇരട്ടിക്കുമായിരുന്നു. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയുള്ള കാറ്റാണ് ഇംഗ്ലണ്ടിലുണ്ടായത്. കൊടുങ്കാറ്റ് വടക്കോട്ട് പത്ത് കിലോമീറ്റർ കൂടി സഞ്ചരിച്ചിരുന്നെങ്കിൽ 1703 ൽ ഗ്രേറ്റർ ലണ്ടിനുണ്ടായതിന് സമാനമായ സാഹചര്യം അന്നുമുണ്ടായേനെ.  തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ വ്യോമ, റോഡ്, റെയിൽവെ ഗതാഗത ശൃംഖലകൾ 1987 ഒക്ടോബർ 16 വെള്ളിയാഴ്ച രാവിലെയോടെ സ്തംഭിച്ചു. ഗാറ്റ്വിക്ക് വിമാനത്താവളത്തിൽ വൈദ്യുതി പൂർണമായും ഇല്ലാതായി. കാറ്റിൽ റോഡിലും റെയിൽവെയിലും മറ്റുമെത്തിയ അവശിഷ്ടങ്ങൾ ഗതാഗതസംവിധാനങ്ങൾ താറുമാറാക്കി. ട്രെയിനുകളെ പോലും മറിച്ചിടാൻ പോന്ന ശക്തിയുള്ള കാറ്റായിരുന്ന ബ്രിട്ടനിലുണ്ടായത്. സ്പെയിനിൽ കൊടുങ്കാറ്റിന്റെ ആഘാതത്തിൽ ഒരു ട്രെയിൻ പാളം തെറ്റുകയും ചെയ്തു. പാളങ്ങളിലേക്ക് കാറ്റിന്റെ ആഘാതത്തിൽ വീണ മരങ്ങൾ നീക്കി ഗതാഗതയോഗ്യമാക്കാനും ധാരാളം സമയമെടുത്തു.  സ്റ്റിങ് ജെറ്റ് എന്ന കാലാവസ്ഥാ പ്രതിഭാസവും 1987 ലെ ഗ്രേറ്റ് സ്റ്റോമിന്റെ ആഘാതം കൂടാനുള്ള കാരണമായി. ചുഴലിക്കാറ്റിനുള്ളിൽ വളരെ തീവ്രമായ കാറ്റുള്ളതും പ്രവചനാതീതമായ മേഖലകളെയുമാണ് സ്റ്റിങ് ജെറ്റ് എന്ന് പറയുന്നത്. 10 മുതൽ 20 കിലോമീറ്റർ വരെ വ്യാപിക്കാൻ ഇവയ്ക്ക് സാധിക്കും. അതിതീവ്രമായ കൊടുങ്കാറ്റുകളുടെ മാത്രം പ്രത്യേകതയാണ് സ്റ്റിങ് ജെറ്റ്. 1987 ന് മുമ്പ് സ്റ്റിങ് ജെറ്റ് എന്ന കാലാവസ്ഥാ പ്രതിഭാസം അജ്ഞാതമായിരുന്നു. 2004 ലാണ് സ്റ്റിങ് ജെറ്റിനെ കുറിച്ച് വിശദമായ പഠനം പ്രസിദ്ധീകരിച്ചത്. ഇപ്പോൾ യൂനിസ് കൊടുങ്കാറ്റിന്റെ ഭീതിയിൽ കഴിയുന്ന യു.കെയ്ക്ക് ഇരട്ടിപ്രഹരമായി മറ്റൊരു മുന്നറിയിപ്പ് കൂടി കഴിഞ്ഞ ദിവസങ്ങളിലെത്തിയിരിക്കുന്നു.  യൂനിസ് കൊടുങ്കാറ്റിനൊപ്പം അപകടകാരിയായ സ്റ്റിങ് ജെറ്റിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതിശക്തമായ വേഗത ഇവയെ പ്രവചനാതീതമാക്കുന്നു. 15 വർഷത്തിനിടെ ബ്രിട്ടനിലുണ്ടായ അതിശക്തമായ കാറ്റാണ് യൂനിസ്. 1987 ലെ കൊടുങ്കാറ്റിന് ശേഷമാണ് കാലാവസ്ഥാപ്രവചന സംവിധാനങ്ങളിൽ സ്റ്റിങ് ജെറ്റുകളെ കൂടി ഉൾപ്പെടുത്തുന്നത്. 2011 ൽ സ്കോട്ട്ലൻഡിലുണ്ടായ കൊടുങ്കാറ്റിലും സ്റ്റിങ് ജെറ്റ് ഉൾപ്പെട്ടിരുന്നു. നിലവിൽ കാലാവസ്ഥാ പ്രവചനത്തിന് അത്യാധുനിക സൂപ്പർ കമ്പ്യൂട്ടിങ് സാങ്കേതിക വിദ്യയാണ് മെറ്റ് ഓഫീസ് ഉപയോഗിക്കുന്നത്. 1987 ഒരു പാഠമായിരുന്നു പ്രകൃതി ക്ഷോഭങ്ങളിൽ നിന്നും നാം തീർച്ചയായും പഠിക്കേണ്ടിയിരുന്ന പാഠം.  അവലംബം:മെറ്റ് ഓഫീസ്,ആർ.എം.എസ് സ്പെഷ്യൽ റിപ്പോർട്ട്  Content Highlights: story and destructions during 1987 great storm in uk]]></description>
    <pubDate>Sat, 19 February 2022, 07:00:10 PM +0530</pubDate>
        <modified_date>Sat, 19 February 2022, 08:52:48 PM +0530</modified_date>
    </item>
<item>
<title><![CDATA[തെലങ്കാന മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ചു; കഴുതയെ മോഷ്ടിച്ചതിന് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍]]></title>
<link>https://www.mathrubhumi.com/news/india/telangana-congress-leader-arrested-for-stealing-a-donkey-1.6461843</link>
<description><![CDATA[ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ കഴുതയെ മോഷ്ടിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. തെലങ്കാനയിലെ എൻഎസ്യുഐ അധ്യക്ഷൻ വെങ്കട്ട് ബാൽമൂർ ആണ് അറസ്റ്റിലായത്.  മുഖ്യമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ കഴുതയുടെ ശരീരത്തിൽ ചന്ദ്രശേഖർ റാവുവിൻറെചിത്രം പതിപ്പിച്ചായിരുന്നു പ്രതിഷേധം.സംസ്ഥാനത്ത് കെ. ചന്ദ്രശേഖർ റാവുവിന്റെ ഭരണകാലത്ത് തൊഴിലവസരങ്ങൾ കുറയുന്നെന്ന് ആരോപിച്ചാണ് സതവാഹന സർവകലാശാലയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.  വെങ്കട്ടിനും മറ്റ് ആറ് പേർക്കുമെതിരെയാണ് കേസ്. ജമ്മികുന്ദ പോലീസ് സ്റ്റേഷനിൽ തങ്കുദൂരി രാജ്കുമാർ എന്ന ആളാണ്തന്റെ കഴുത മോഷണം പോയി എന്നുകാണിച്ച് പരാതി നൽകിയത്.  അധികാരം തലയ്ക്കുപിടിച്ചതാണ് ഇത്തരം നടപടിയെടുക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നതെന്ന്കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ വിമർശിച്ചു. തെലങ്കാന പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡിയും അറസ്റ്റിനെതിരെ രംഗത്തുവന്നു.   &gt;For ruining the lives of farmers, students and unemployed youth. &gt;For false promises, fake propaganda#HappyBirthdayKCR #TelanganaDrohiDiwas @INCTelangana @revanth_anumula @manickamtagore @PonnamLoksabha pic.twitter.com/Jz6vfPi3Hr &mdash; Venkat Balmoor (@VenkatBalmoor) February 17, 2022    Content Highlights: telangana congress leader arrested for stealing a donkey]]></description>
    <pubDate>Sat, 19 February 2022, 07:51:40 PM +0530</pubDate>
        <modified_date>Sat, 19 February 2022, 08:25:52 PM +0530</modified_date>
    </item>
<item>
<title><![CDATA[പകല്‍സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നത് പരിഗണനയില്‍- മന്ത്രി കെ. കൃഷ്ണന്‍കുട്ടി]]></title>
<link>https://www.mathrubhumi.com/news/kerala/power-tariffs-cut-under-consideration-minister-k-krishnankutty-1.6461839</link>
<description><![CDATA[തിരുവനന്തപുരം:സംസ്ഥാനത്ത് സൗരോർജ്ജവും ജലവൈദ്യുതിയും ആവശ്യാനുസരണം ലഭ്യമാകുന്ന പശ്ചാത്തലത്തിൽ പകൽ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നത് പരിഗണനയിലാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പാലക്കാട് കഞ്ചിക്കോട് 220 കെ.വി സബ്സ്റ്റേഷൻ പരിസരത്ത് സ്ഥാപിച്ച മൂന്ന്മെഗാവാട്ട് സൗരോർജ്ജ നിലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സിഇഎ റെഗുലേഷൻ സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയുടെ പശ്ചാത്തലത്തിൽ കെ എസ് ഇ ബിയിൽ വർഷങ്ങളായി പ്രൊമോഷൻ മുടങ്ങിയിരുന്ന 4230 തൊഴിലാളികൾക്ക് രണ്ടാഴ്ചയ്ക്കകം പ്രമോഷൻ നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു  ലൈൻമാൻ 2-ൽ നിന്ന്ലൈൻമാൻ 1-ലേക്ക് 3170 പേർക്കും ലൈൻമാൻ 1-ൽ നിന്ന് ഓവർസീയറിലേക്ക് 830 പേർക്കും ഓവർസീയർ / മീറ്റർ റീഡറിൽ നിന്ന് സബ് എഞ്ചിനീയറിലേക്ക് 90 പേർക്കും സബ് എഞ്ചിനീയറിൽ നിന്ന് അസിസ്റ്റന്റ് എഞ്ചിനീയറിലേക്ക് 140 പേർക്കും പ്രമോഷൻ ലഭിച്ചേക്കും.  മലമ്പുഴ എം എൽ എ എ പ്രഭാകരൻ അധ്യക്ഷനായ ഉദ്ഘാടനച്ചടങ്ങിൽ പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി. കെ എസ് ഇ ബി ചെയർമാൻ &amp; മാനേജിങ്ഡയറക്ടർ ഡോ. ബി അശോക് സ്വാഗതവും ഡയറക്ടർ ആർ സുകു നന്ദിയും പ്രകാശിപ്പിച്ചു. സ്വതന്ത്ര ഡയറക്ടർ അഡ്വ. വി. മുരുഗദാസ് ആശംസകൾ അർപ്പിച്ചു.]]></description>
    <pubDate>Sat, 19 February 2022, 07:42:46 PM +0530</pubDate>
        <modified_date>Sat, 19 February 2022, 07:42:46 PM +0530</modified_date>
    </item>
<item>
<title><![CDATA[ഉച്ചത്തിലുള്ള സംസാരവും പാട്ടും വേണ്ട; മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി KSRTC]]></title>
<link>https://www.mathrubhumi.com/news/kerala/ksrtc-bans-usage-of-mobile-phone-with-high-volume-inside-buses-1.6461826</link>
<description><![CDATA[തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ഉച്ചത്തിൽ മൊബൈൽ ഫോണുംഇലക്ട്രോണിക് ഉപകരങ്ങളും ഉപയോഗിക്കുന്നത്നിരോധിച്ചു. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് കെ.എസ്.ആർ.ടി.സി പത്രക്കുറിപ്പിൽ അറിയിച്ചു.  കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്ന ചില യാത്രാക്കാർ അമിത ശബ്ദത്തിൽ മൊബൈൽ ഫോണിൽ സംസാരിക്കുന്നതും സഭ്യമല്ലാതെ സംസാരിക്കുന്നതും അമിത ശബ്ദത്തിൽ വീഡിയോ, ഗാനങ്ങൾ എന്നിവ ശ്രവിക്കുന്നതും സഹയാത്രക്കാർക്ക് ബുദ്ധിമുണ്ടാകുന്നവെന്ന നിരവധി പരാതികളാണ് ഉണ്ടാകുന്നത്.  എല്ലാത്തരം യാത്രക്കാരുടേയും താൽപര്യങ്ങൾ പരമാവധി സംരക്ഷിച്ചുകൊണ്ട് സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യാനാണ് കെഎസ്ആർടിസിയുടെ ശ്രമം. കൂടാതെ ഇത്തരത്തിലുള്ള പെരുമാറ്റം കാരണം ബസിനുള്ളിൽഅനാരോഗ്യകരവും അസുഖകരവുമായ യാത്രാ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസി നിരോധനം ഏർപ്പെടുത്തിയത്.  ഇത് ബസിനുള്ളിൽ എഴുതി പ്രദർശിപ്പിക്കും. കൂടാതെ ബസിനുള്ളിൽ ഇത് സംബന്ധിച്ചുണ്ടാകുന്ന പരാതികൾ കണ്ടക്ടർമാർ സംയമനത്തോടെ പരിഹരിക്കുകയും ഈ നിർദ്ദേശങ്ങൾ പാലിക്കാൻ യാത്രക്കാരോട് അഭ്യർത്ഥിക്കുകയും ചെയ്യും.    Content Highlights: ksrtc bans usage of mobile phone with high volume inside buses]]></description>
    <pubDate>Sat, 19 February 2022, 06:17:28 PM +0530</pubDate>
        <modified_date>Sat, 19 February 2022, 06:47:00 PM +0530</modified_date>
    </item>
<item>
<title><![CDATA[ഇന്ന് 6757 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 17,086 പേർക്ക് രോഗമുക്തി; ടിപിആർ 10.84%]]></title>
<link>https://www.mathrubhumi.com/news/kerala/covid-19-kerala-update-1.6461823</link>
<description><![CDATA[തിരുവനന്തപുരം: കേരളത്തിൽ 6757 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1462, തിരുവനന്തപുരം 750, കോഴിക്കോട് 653, കോട്ടയം 542, തൃശൂർ 542, കൊല്ലം 501, ആലപ്പുഴ 363, മലപ്പുറം 339, പാലക്കാട് 316, പത്തനംതിട്ട 311, ഇടുക്കി 298, വയനാട് 285, കണ്ണൂർ 270, കാസർഗോഡ് 125 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 62,301 സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,392 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,76,266 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4126 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 632 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  നിലവിൽ 75,017 കോവിഡ് കേസുകളിൽ, 5.5 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 96 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 412 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 64,053 ആയി.  ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 44 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6314 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 349 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,086 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2554, കൊല്ലം 1074, പത്തനംതിട്ട 751, ആലപ്പുഴ 995, കോട്ടയം 1530, ഇടുക്കി 1054, എറണാകുളം 3145, തൃശൂർ 1532, പാലക്കാട് 665, മലപ്പുറം 970, കോഴിക്കോട് 1405, വയനാട് 562, കണ്ണൂർ 597, കാസർഗോഡ് 252 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 75,017 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 63,23,697 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.]]></description>
    <pubDate>Sat, 19 February 2022, 05:58:10 PM +0530</pubDate>
        <modified_date>Sat, 19 February 2022, 05:58:10 PM +0530</modified_date>
    </item>
<item>
<title><![CDATA['സഞ്ജുവും ലോകകപ്പ് പദ്ധതികളുടെ ഭാഗം, ഹാര്‍ദികിന് പിന്നാലെ പോകുന്നത് അവസാനിപ്പിക്കണം']]></title>
<link>https://www.mathrubhumi.com/sports/cricket/chief-selector-chetan-sharma-makes-big-statement-after-announcing-indian-team-1.6461832</link>
<description><![CDATA[മുംബൈ: ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പ് മുൻകൂട്ടി കണ്ടാണ് ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലേക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. സഞ്ജു സാംസൺ ആ ടീമിന്റെ ഭാഗമാകുമ്പോൾ ലോകകപ്പിനുള്ള സെലക്ടർമാരുടെ പദ്ധതികളിൽ മലയാളി താരത്തിനും ഇടമുണ്ടാകുമെന്ന് വ്യക്തം. ഇതു സൂചിപ്പിക്കുന്ന രീതിയിലാണ് ടീമിനെ പ്രഖ്യാപിച്ച ശേഷം സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ സംസാരിച്ചത്.  ഇന്ത്യയുടെ പരിശീലകൻ രാഹുൽ ദ്രാവിഡ് ആണെന്നതും സഞ്ജുവിന് കൂടുതൽ പ്രതീക്ഷ നൽകുന്നു. പരിക്കിന്റെ പിടിയിലായതിനെ തുടർന്ന് ഈ സീസണിൽ രഞ്ജി ട്രോഫിയിൽ മേഘാലയ്ക്കെതിരായ മത്സരത്തിൽ കേരളത്തിനായി സഞ്ജു കളിച്ചിരുന്നില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്ന സഞ്ജു കഴിഞ്ഞ ദിവസം ഫിറ്റ്നസ് കടമ്പ കടക്കുകയും ചെയ്തു. ദേശീയ ടീമിൽ ഇടം നേടിയതിനാൽ ഫെബ്രുവരി 24-ന് ഗുജറാത്തിനെതിരായ രഞ്ജി മത്സരത്തിലും സഞ്ജുവുണ്ടാകില്ല. ഫെബ്രുവരി 24-ന് തന്നെയാണ് ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്റി-20 മത്സരവും.  പരിക്കേറ്റ് വിശ്രമിക്കുന്ന ഹാർദിക് പാണ്ഡ്യയെ ടീം തിരഞ്ഞെടുപ്പിൽ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് അറിയിപ്പൊന്നും ലഭിച്ചില്ലെന്നും ചേതൻ കൂട്ടിച്ചേർത്തു. ഫിറ്റ്നസ് ടെസ്റ്റ് പാസായ ശേഷം ഹാർദികിനെ ടീമിലേക്ക് തിരഞ്ഞെടുക്കുമെന്നും മാധ്യമങ്ങൾ അദ്ദേഹത്തിന് പിന്നാലെ പോകുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിനായി ഒരുപാട് സംഭാവനകൾ നൽകിയ താരത്തിന് പ്രതിസന്ധി ഘട്ടത്തിൽ പിന്തുണയാണ് നൽകേണ്ടതെന്നും ചേതൻ ഓർമിപ്പിച്ചു.  അതേസമയം, ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ ഉൾപ്പെടുത്തില്ലെന്ന് വെറ്ററൻ താരങ്ങളായ അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര, വൃദ്ധിമാൻ സാഹ, ഇഷാന്ത് ശർമ എന്നിവരെ നേരത്തെ അറിയിച്ചിരുന്നതായും സെലക്ഷൻ കമ്മിറ്റി ചെയർമാൻ വെളിപ്പെടുത്തി. പൂജാരയ്ക്കും രഹാനയ്ക്കും മുന്നിൽ ഇന്ത്യൻ ടീമിന്റെ വാതിലുകൾ തുറന്നു കിടക്കുകയാണെന്നും രഞ്ജി ട്രോഫിയിൽ കളിച്ച് മികവ് തെളിയിച്ച് തിരിച്ചെത്തുന്നതിനായാണ് എല്ലാവരും കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  Content Highlights: Chief selector Chetan Sharma makes big statement after announcing Indian team]]></description>
    <pubDate>Sat, 19 February 2022, 06:56:21 PM +0530</pubDate>
        <modified_date>Sat, 19 February 2022, 07:06:49 PM +0530</modified_date>
    </item>
<item>
<title><![CDATA['ഇടതുമുന്നണിയെ തകര്‍ക്കാന്‍ എന്നെ ഉപയോഗിക്കരുത്'; കാനം രാജേന്ദ്രന് ഗവര്‍ണറുടെ മറുപടി]]></title>
<link>https://www.mathrubhumi.com/news/kerala/governor-reply-to-kanam-rajendran-1.6461822</link>
<description><![CDATA[തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമർശനത്തിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇടതു മുന്നണിയെ തകർക്കാൻ തന്നെ ഉപയോഗിക്കരുതെന്നും മുന്നണിയിൽ അഭിപ്രായ ഭിന്നതയുണ്ടെങ്കിൽ അത് തന്റെ മേൽ തീർക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു. ഇപ്പോൾ നടക്കുന്ന സംഭവവവികാസങ്ങളിൽ തനിക്ക് യാതൊരു വിധത്തിലുള്ള മനഃപ്രയാസവുമില്ലെന്നും താൻ ആത്മവിശ്വാസത്തിലാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.  പാർട്ടി പ്രവർത്തകരെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായി നിയമിച്ച് അവർക്ക് പെൻഷൻ നൽകുന്നതിനെതിരായ നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും ഗവർണർ ആവർത്തിച്ചു. ഇത്തരത്തിൽ സർക്കാർ പൊതുഖജനാവിൽ നിന്ന് പണം കൊള്ളയടിക്കുകയാണ്. ഇത് ഭരണഘടനയുടെ മൂല്യങ്ങൾക്ക് എതിരാണ്. ഭരണഘടനയ്ക്ക് അനുസൃതമായാണ് ഭരണം നടക്കുന്നതെന്ന് ഉറപ്പുവരുത്താനാണ് താനിവിടെയുള്ളത്. തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുമ്പോൾ അത് രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞാൽ തനിക്കൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ആവശ്യമില്ലാത്ത ആർഭാടമാണ് ഗവർണർ എന്നും 157 സ്റ്റാഫുള്ള രാജ്ഭവനിൽ എന്താണ് നടക്കുന്നതെന്നും കാനം രാജേന്ദ്രൻ വിമർശിച്ചിരുന്നു. മന്ത്രിസഭ പാസാക്കികൊടുക്കുന്ന നയപ്രഖ്യാപനം വായിക്കാൻ ബാധ്യതപ്പെട്ടയാളാണ് ഗവർണർ. ആ ബാധ്യത അദ്ദേഹം നിർവഹിക്കേണ്ടതാണ്. അതു ചെയ്തില്ലെങ്കിൽ രാജിവെച്ച് പോകേണ്ടിവരുമെന്നും കാനം രാജേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.  പേഴ്സണൽ സ്റ്റാഫിന്റെ കാര്യത്തിൽ ഇടപെടാൻ ഗവർണർക്ക് അധികാരമില്ലെന്നും അത് എക്സിക്യൂട്ടീവിന്റെ അധികാരത്തിൽ പെട്ടതാണെന്നും കാനം ചൂണ്ടിക്കാട്ടിയിരുന്നു.  Content Highlights: governor reply to kanam rajendran]]></description>
    <pubDate>Sat, 19 February 2022, 05:56:54 PM +0530</pubDate>
        <modified_date>Sat, 19 February 2022, 06:02:48 PM +0530</modified_date>
    </item>
<item>
<title><![CDATA[വ്യവസായികളെ ദ്രോഹിക്കുന്നവര്‍ അധികകാലം വീട്ടിലെ ഭക്ഷണം കഴിക്കില്ല; മുന്നറിയിപ്പുമായി മുഖ്യമന്ത്രി]]></title>
<link>https://www.mathrubhumi.com/news/kerala/cm-pinarayi-vijayan-warns-those-who-misbehave-with-investors-1.6461796</link>
<description><![CDATA[തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായികളോട് ശത്രുതാപരമായി പെരുമാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായികളോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്ക് ശിഷ്ടകാലം ജയിലിൽ കിടക്കാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.  നിക്ഷേപത്തിന് വലിയ തുക വരുമ്പോൾ അതിന്റെ ഒരു ഭാഗം തനിക്കുവേണം എന്ന് പറയാൻ മടികാണിക്കാത്ത ചിലർ കേരളത്തിലുണ്ടെന്നും അത്തരക്കാർക്ക് അധികകാലം വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ കഴിയില്ലെന്നും അതിനാണല്ലോ ജയിലെന്നും മുഖ്യന്ത്രി പറഞ്ഞു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.  സംസ്ഥാനത്ത് ഒരു പഞ്ചായത്തിലോ മുൻസിപ്പാലിറ്റിയിലോ വലിയ പദ്ധതി വരുമ്പോൾ ആകെ നിക്ഷേപത്തിന്റെ ഒരു ഭാഗം കണക്കാക്കി തങ്ങളുടെ കീശയിലാക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽവിമർശിച്ചു.  ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് പ്രഖ്യാപന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ്പ്രസംഗത്തിൽ മുഖ്യമന്ത്രി നൽകിയത്. ഇതിന് കടകവിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കായിരുന്നു മുന്നറിയിപ്പ്.എന്നാൽ തൊഴിലാളി യൂണിയനുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നുംതന്നെ അദ്ദേഹം പരാമർശിച്ചില്ല.  Content Highlights: cm pinarayi vijayan warns those who misbehave with investors]]></description>
    <pubDate>Sat, 19 February 2022, 04:44:07 PM +0530</pubDate>
        <modified_date>Sat, 19 February 2022, 05:19:42 PM +0530</modified_date>
    </item>
<item>
<title><![CDATA[കൊലയ്ക്ക് കാരണം ട്വന്റി-20യില്‍ പ്രവര്‍ത്തിച്ചതിന്റെ വിരോധം; പ്രതികള്‍ സിപിഎം പ്രവര്‍ത്തകരെന്ന് FIR]]></title>
<link>https://www.mathrubhumi.com/crime-beat/crime-news/twenty-20-worker-deepu-murder-case-police-fir-released-1.6461800</link>
<description><![CDATA[കൊച്ചി: ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ പോലീസിന്റെ എഫ്.ഐ.ആർ. പുറത്ത്. ട്വന്റി-20 യിൽ പ്രവർത്തിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. പ്രതികൾ സി.പി.എം. പ്രവർത്തകരാണെന്നും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും എഫ്.ഐ.ആറിലുണ്ട്.  ട്വന്റി-20 യുടെ പഞ്ചായത്ത് അംഗവും പരാതിക്കാരിയുമായ നിഷ അലിയാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്.ഐ.ആർ. തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം പ്രതിയായ സൈനുദ്ദീൻ ദീപുവിന്റെ കഴുത്തിന് പിടിച്ചെന്നും താഴെവീണ ദീപുവിന്റെ തലയിൽ ഇയാൾ പലതവണ ചവിട്ടിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഈ സമയം മറ്റുപ്രതികൾ ദീപുവിന്റെ ശരീരത്തിൽ മർദിക്കുകയായിരുന്നു. പരാതിക്കാരിയായ നിഷ അലിയാരെ പ്രതികൾ അസഭ്യം പറഞ്ഞതായും എഫ്.ഐ.ആറിലുണ്ട്.  കഴിഞ്ഞ ശനിയാഴ്ചയാണ് വിളക്കണയ്ക്കൽ സമരത്തിനിടെ സിപിഎം പ്രവർത്തകരായ നാലുപേർ ദീപുവിനെ വീട്ടിൽനിന്ന് പിടിച്ചിറക്കി മർദിച്ചത്. പഴങ്ങനാട്ട് സ്വകാര്യ ആശുപത്രിയിലും ആലുവ രാജഗിരി ആശുപത്രിയിലും ചികിത്സയിലായിരുന്ന ദീപു വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു. കേസിൽ സിപിഎം പ്രവർത്തകരായ പാറാട്ടുവീട്ടിൽ സൈനുദ്ദീൻ സലാം, നെടുങ്ങാടൻ ബഷീർ, വലിയപറമ്പിൽ അസീസ്, സിപിഎം ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുൾ റഹ്മാൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  ദീപുവിന്റെ കൊലപാതകം ആസൂത്രിതമാണെന്നായിരുന്നു ട്വന്റി 20 ചീഫ് കോർഡിനേറ്ററായ സാബു എം. ജേക്കബിന്റെ ആരോപണം. ആക്രമണത്തിന് മുമ്പും ശേഷവും പ്രതികൾ പി.വി.ശ്രീനിജൻ എം.എൽ.എ.യുമായി ബന്ധപ്പെട്ടിരുന്നതായും കൊലക്കേസിലെ ഒന്നാംപ്രതി എം.എൽ.എ.യാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.  അതേസമയം, ദീപുവിന്റെ കൊലപാതകത്തിൽ സി.പി.എമ്മിന് പങ്കില്ലെന്നായിരുന്നു പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ബി. ദേവദർശന്റെ പ്രതികരണം. ദീപുവിന്റെ മരണത്തിൽ ട്വന്റി 20 നാടകം കളിക്കുകയാണെന്നും താത്കാലിക ലാഭത്തിനായി ദീപുവിന്റെ മരണത്തെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് ഉന്നയിച്ച ആരോപണങ്ങളെല്ലാം സി.പി.എം. തള്ളിക്കളയുകയും ചെയ്തു.  Content Highlights:twenty 20 worker deepu murder case police fir]]></description>
    <pubDate>Sat, 19 February 2022, 05:00:05 PM +0530</pubDate>
        <modified_date>Sat, 19 February 2022, 05:02:56 PM +0530</modified_date>
    </item>
<item>
<title><![CDATA[സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍; മൂന്നു ഫോര്‍മാറ്റിലും രോഹിത് ക്യാപ്റ്റന്‍]]></title>
<link>https://www.mathrubhumi.com/sports/cricket/india-squad-for-sri-lanka-series-sanju-samson-return-to-t20s-1.6461792</link>
<description><![CDATA[മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ്, ട്വന്റി-20 പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ ഇടം നേടി. ട്വന്റി-20 പരമ്പരയിലേക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.  ടെസ്റ്റ് ടീമിന്റെ പുതിയ നായകനായി രോഹിത് ശർമയെ നിയമിച്ചതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. ഇതോടെ മൂന്ന് ഫോർമാറ്റിലും രോഹിത് ഇന്ത്യയുടെ നായകനായി. ജസ്പ്രീത് ബുംറയാണ് ടീമിന്റെ ഉപനായകൻ. ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് 18 അംഗ ടീമുകളെ പ്രഖ്യാപിച്ചത്.  മുൻ ക്യാപ്റ്റൻ വിരാട് കോലിക്കും വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനും ട്വന്റി-20യിൽ വിശ്രമം അനുവദിച്ചു. ഋഷഭിന് പകരം ഇഷാൻ കിഷനാണ് ട്വന്റി-20യിൽ വിക്കറ്റ് കീപ്പറാകുക. പരിക്കേറ്റ് പുറത്തായിരുന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ട്വന്റി-20 ടീമിൽ തിരിച്ചെത്തി.  ടെസ്റ്റ് ടീമിൽ നിന്ന് ഫോമിലല്ലാത്ത വെറ്ററൻ താരങ്ങളായ അജിങ്ക്യ രഹാനയേയും ചേതേശ്വർ പൂജാരയേയും ഒഴിവാക്കി. പരിക്കിന്റെ പിടിയിലായ കെഎൽ രാഹുലും വാഷിങ്ടൺ സുന്ദറും പരമ്പരയിൽ കളിക്കില്ല.  ടെസ്റ്റ് ടീമിൽ പുതുമുഖമായ സൗരഭ് കുമാറും സ്ഥാനം കണ്ടെത്തി. 2019-2020 രഞ്ജി ട്രോഫി സീസണിൽ 28-കാരൻ 44 വിക്കറ്റ് വീഴ്ത്തിയിരുന്നു. ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിലും അംഗമായിരുന്നു സൗരഭ്. സ്പിൻ ബൗളർ കുൽദീപ് യാദവ് ഇരുടീമിലും ഇടം കണ്ടെത്തി. ആന്ധ്രാ പ്രദേശിൽ നിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെഎസ് ഭരത് ടെസ്റ്റ് ടീമിലുണ്ട്.  ഫെബ്രുവരി 24-നാണ് പരമ്പര ആരംഭിക്കുന്നത്. മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി-20 പരമ്പരയാണ് ആദ്യം നടക്കുക. അതിശേഷം രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിക്കും. ഫെബ്രുവരി 24, 26, 27 തിയ്യതികളിലാണ് ട്വന്റി-20 മത്സരങ്ങൾ. ആദ്യ ടെസ്റ്റ് മാർച്ച് നാലിനും രണ്ടാം ടെസ്റ്റ് മാർച്ച് 12നും ആരംഭിക്കും.   T20I squad - Rohit Sharma (C),Ruturaj Gaikwad, Shreyas Iyer, Surya Kumar Yadav, Sanju Samson, Ishan Kishan (wk), Venkatesh Iyer, Deepak Chahar, Deepak Hooda, R Jadeja, Y Chahal, R Bishnoi,Kuldeep Yadav, Mohd. Siraj, Bhuvneshwar Kumar, Harshal Patel, Jasprit Bumrah(VC),Avesh Khan &mdash; BCCI (@BCCI) February 19, 2022     Test squad - Rohit Sharma (C), Priyank Panchal, Mayank Agarwal, Virat Kohli, Shreyas Iyer, Hanuma Vihari, Shubhman Gill, Rishabh Pant (wk), KS Bharath, R Jadeja, Jayant Yadav, R Ashwin, Kuldeep Yadav, Sourabh Kumar, Mohd. Siraj, Umesh Yadav, Mohd. Shami, Jasprit Bumrah (VC). &mdash; BCCI (@BCCI) February 19, 2022    Content Highlights: India squad for Sri Lanka series Sanju Samson return to T20s]]></description>
    <pubDate>Sat, 19 February 2022, 04:38:50 PM +0530</pubDate>
        <modified_date>Sat, 19 February 2022, 06:23:15 PM +0530</modified_date>
    </item>
<item>
<title><![CDATA[ഇളയരാജയുടെ ഗാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നാല് സ്ഥാപനങ്ങളെ വിലക്കി കോടതി]]></title>
<link>https://www.mathrubhumi.com/movies-music/news/ilayaraja-copy-right-issue-madras-high-court-verdict-against-four-music-companies-1.6461809</link>
<description><![CDATA[ചെന്നൈ: സംഗീതസംവിധായകൻ ഇളയരാജ ഈണംനൽകിയ ഗാനങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് നാലു സംഗീതവിതരണ സ്ഥാപനങ്ങളെ മദ്രാസ് ഹൈക്കോടതി വിലക്കി. ഈ കമ്പനികളുമായുണ്ടാക്കിയ കരാർ അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ നൽകിയ ഹർജിയിലാണ് ഉത്തരവ്.  നേരത്തെ ഹർജി പരിഗണിച്ച ഏകാംഗബെഞ്ച് ഹർജി തള്ളിയിരുന്നു. ഇതിനെതിരേ നൽകിയ ഹർജിയിലാണ് എക്കോ, അഗി മ്യൂസിക്, യുനിസെസ്, ഗിരി ട്രേഡിങ് എന്നീ സ്ഥാപനങ്ങളെ വിലക്കിയത്. പകർപ്പവകാശ നിയമം പരിഗണിക്കാതെയാണ് ഏകാംഗ ബെഞ്ച് ഹർജി തള്ളിയതെന്നായിരുന്നു ഡിവിഷൻ ബെഞ്ചിന് മുമ്പാകെ ഇളയരാജ വാദിച്ചത്. ഇത് തനിക്ക് വലിയ നഷ്ടത്തിന് കാരണമായെന്നും വിശദീകരിച്ചു.  ബന്ധപ്പെട്ട സംഗീത വിതരണ സ്ഥാപനങ്ങളിൽനിന്ന് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ഹർജി മാർച്ച് 21-ന് വീണ്ടും പരിഗണിക്കും.  തന്റെ പാട്ടുകൾ ഗാനമേളകൾക്കും സ്റ്റേജ് ഷോകൾക്കും ഉപയോഗിക്കുന്നതിന് റോയൽറ്റി നൽക്കണമെന്നാവശ്യപ്പെട്ട് ഏതാനും വർഷംമുമ്പ് ഇളയരാജ രംഗത്തുവന്നത് വലിയ ചർച്ചയായിരുന്നു.  അടുത്ത സുഹൃത്തായ എസ്.പി. ബാലസുബ്രഹ്മണ്യത്തിനും ഇളയരാജ നോട്ടീസ് അയച്ചിരുന്നു. പണംവാങ്ങിയുള്ള പരിപാടികൾക്ക് തന്റെ പാട്ട് പാടിയാൽ റോയൽറ്റി ലഭിക്കണമെന്നാണ് ഇളയരാജയുടെ ആവശ്യം.  Content Highlights:Ilayaraja Copy right issue, Madras High court verdict against four Music Companies]]></description>
    <pubDate>Sat, 19 February 2022, 05:28:38 PM +0530</pubDate>
        <modified_date>Sat, 19 February 2022, 05:37:52 PM +0530</modified_date>
    </item>
<item>
<title><![CDATA[ഹാസ്യകവി മേനാത്ത് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു]]></title>
<link>https://www.mathrubhumi.com/books/news/poet-menath-ramakrishnan-nair-passed-away-1.6461803</link>
<description><![CDATA[മലപ്പുറം: രാവണപ്രഭു എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ഹാസ്യകവി മേനാത്ത് രാമകൃഷ്ണൻ നായർ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. അരിയല്ലൂരിലെ വസതിയിലായിരുന്നു അന്ത്യം. ഹാസ്യവേദിയുടെ സംസ്ഥാന പ്രസിഡണ്ടായിരുന്നു. ഉമാദേവിയമ്മയാണ് ഭാര്യ, ഡോ. ശ്രീകുമാർ, ഗീതാലക്ഷ്മി, നിഷ എന്നിവർ മക്കളാണ്.  Content Highlights:poet menath ramakrishnan nair passed away]]></description>
    <pubDate>Sat, 19 February 2022, 05:09:49 PM +0530</pubDate>
        <modified_date>Sat, 19 February 2022, 05:11:11 PM +0530</modified_date>
    </item>
<item>
<title><![CDATA[രാജ്യത്തിന്റെ ദേശീയപക്ഷി, ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇര; പറക്കാനുള്ള കഴിവ് ഇല്ലാതാക്കുന്ന ഈയം]]></title>
<link>https://www.mathrubhumi.com/environment/news/bald-eagle-s-in-america-is-highly-exposed-to-lead-study-finds-1.6461808</link>
<description><![CDATA[വാഷിംഗ്ടൺ: അമേരിക്കയുടെ ദേശീയ പക്ഷിയാണ് ബാൾഡ് ഈഗിൾ അഥവാ കഷണ്ടിത്തലയൻ പരുന്ത്. അമേരിക്കൻ ഗവൺമെന്റിന്റെ ലോഗോയിൽ ഈ പക്ഷിയാണ് കാണപ്പെടുന്നത്. 2007 ലാണ് അമേരിക്കയിൽ വംശനാശ പട്ടികയിലുള്ള ജീവികളുടെ പട്ടികയിൽ നിന്ന് ഇവ പുറത്തായത്. രാജ്യത്ത് പകുതിയിലേറെ വരുന്ന ബാൾഡ് ഈഗിൾ എന്നറിയപ്പടുന്ന കഷണ്ടിത്തലയൻ പരുന്തുകൾ വൻതോതിൽ ലെഡുമായി (ഈയം) സമ്പർക്കം പുലർത്താൻ ഇടയാകുന്നതായി പഠനറിപ്പോർട്ട്. സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. 1972 ൽ ഡിഡിടി എന്ന കീടനാശിനി നിരോധിച്ചതിന് ശേഷമാണ് വംശനാശത്തിന്റെ വക്കിലായിരുന്ന കഷണ്ടിത്തലയൻ പരുന്തുകളുടെ എണ്ണത്തിൽ ​ഗണ്യമായ വർധനവുണ്ടായത്.  എന്നാൽ ആ മാറ്റത്തിന് ആയുസ്സ് അധികമുണ്ടായില്ല. പിന്നീട് കാലിഫോർണിയ മുതൽ ഫ്ളോറിഡ വരെയുള്ള 38 സംസ്ഥാനങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കിയ പരുന്തുകളിൽ 46 ശതമാനത്തിന്റെ അസ്ഥികളിൽ മാരകമായ അളിവിൽ ഈയം കണ്ടെത്തി. 2010 മുതൽ 2018 വരെ 1,200 ഓളം പരുന്തുകളുടെ രക്തം, എല്ല്, കരൾ, കോശം എന്നിവയിൽ വൻതോതിലാണ് ഈയത്തിന്റെ അംശം കണ്ടെത്തിയത്. ഇതാദ്യമായിട്ടാണ് ഒരു വന്യജീവി ഈയവുമായി സമ്പർക്കത്തിൽ വരുന്നതിന്റെ തോതും അതിന്റെ അനന്തര ഫലങ്ങളും പഠനത്തിന് വിധേയമാകുന്നത്. പരുന്തുകളിൽ 50 ശതമാനം വരുന്നവയും ഈയവുമായി നിരന്തരം സമ്പർക്കത്തിന് വിധേയമാകുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു.  മലിനമായ മണ്ണ്, സസ്യം, ജലം എന്നിവയിൽ നിന്നാണ് പക്ഷികളിലേക്ക് ഈയമെത്തിച്ചേരുന്നത്. ഈയത്തിന്റെ അംശമടങ്ങിയ പദാർത്ഥങ്ങൾ മറ്റൊരു പ്രധാന സ്രോതസ്സാണ്.  ന്യൂറോടോക്സിനായ (നാഡീ വ്യൂഹങ്ങളെ ബാധിക്കുന്ന വിഷം) ഈയത്തിന് പരുന്തിന്റെ ആരോ​ഗ്യനില തകരാറിലാക്കാനും പറക്കാനും മറ്റുമുള്ള കഴിവ് കുറയ്ക്കാനും കാരണമാകും. ലെഡുമായുള്ള സമ്പർക്കം മൂലം ബാൾഡ് ഈഗിളുകളുടെ അംഗസംഖ്യയിൽ നാല് ശതമാനവും ഗോൾഡൻ ഈഗിളിൽ ഒരു ശതമാനവും കുറവാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥാ വ്യതിയാനം, മാരകമായ രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാനുള്ള പരുന്തുകളുടെ കഴിവ് ലെഡിന്റെ സമ്പർക്കം കുറയ്ക്കും. ലെഡുമായി സമ്പർക്കും വരുന്ന പരുന്തുകൾ ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങുന്നതായാണ് കരുതപ്പെട്ടിരുന്നത്. വലിയ തോതിൽ ലെഡുമായി സമ്പർക്കം നേരിട്ട പരുന്തുകളെ ചികിത്സിച്ച് രക്ഷപ്പെടുത്തുക അസാധ്യമാണെന്ന് വിദ്ഗധർ പറയുന്നു.  Content Highlights: bald eagles in america is highly exposed to lead; study finds]]></description>
    <pubDate>Sat, 19 February 2022, 05:21:32 PM +0530</pubDate>
        <modified_date>Sat, 19 February 2022, 06:15:13 PM +0530</modified_date>
    </item>
<item>
<title><![CDATA[വിവാഹം 10 ദിവസം മുമ്പ്, നവവധു ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍]]></title>
<link>https://www.mathrubhumi.com/crime-beat/crime-news/newly-married-girl-found-dead-at-her-husband-home-in-balussery-kozhikode-1.6461769</link>
<description><![CDATA[ബാലുശ്ശേരി (കോഴിക്കോട്): നവവധുവിനെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൻ മരിച്ചനിലയിൽ കണ്ടെത്തി. ഉണ്ണികുളം ഇയ്യാട് നീറ്റോറ ചാലിൽ ജിനു കൃഷ്ണയുടെ ഭാര്യ കൊടുവള്ളി മാനിപുരം സ്വദേശിനി മുണ്ടയംപുറത്ത് കാവിൽ തേജാ ലക്ഷ്മി(18)യെയാണ് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.  തേജാലക്ഷ്മി അനങ്ങുന്നില്ലെന്ന വിവരം ശനിയാഴ്ച രാവിലെ ജിനു കൃഷ്ണ പറഞ്ഞപ്പോഴാണ് വീട്ടിലെ മറ്റുള്ളവർ അറിയുന്നത്. കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തുണി കുരുക്കിട്ട് കെട്ടിയ നിലയിൽ കാണപ്പെട്ടിട്ടുണ്ടെന്ന് പോലീസും പറഞ്ഞു.  ഫെബ്രുവരി ഒൻപതാം തീയതിയാണ് ജിനു കൃഷ്ണയും തേജാലക്ഷ്മിയും ആര്യസമാജത്തിൽ വെച്ച്വിവാഹം ചെയ്തത്.  ഒൻപതാം തിയതി രാവിലെ അഞ്ചര മണിയോടെ തേജാ ലക്ഷ്മിയെ കാണാതായതിനേതുടർന്ന് ബന്ധുക്കൾ കൊടുവള്ളി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് വൈകുന്നേരം നാലരയോടെ ഇരുവരും സ്റ്റേഷനിൽ ഹാജരായിരുന്നതായും പിന്നീട് വരന്റെ ഇയ്യാട്ടുള്ള വീട്ടിലേക്ക് പോയതായും തേജാ ലക്ഷ്മിയുടെ ബന്ധുക്കൾ പറഞ്ഞു. വട്ടോളിയിലെ ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന തേജാ ലക്ഷ്മിയുടെ സർട്ടിഫിക്കറ്റുകൾ അവിടെനിന്നും സൂത്രത്തിൽ വാങ്ങിയാണ് വിവാഹ രജിസ്ട്രേഷന് വേണ്ടി ജിനു കൃഷ്ണ ഹാജരാക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചു.  ബാലുശ്ശേരി പോലീസ്, വിരലടയാള വിദഗ്ധർ, താമശ്ശേരി ഡപ്യൂട്ടി തഹസിൽദാർ എന്നിവർ സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനയച്ചു. പരേതനായ സുനിലിന്റെയും ജിഷിയുടേയും മകളാണ് തേജാ ലക്ഷ്മി. സഹോദരങ്ങൾ: അക്ഷയ, വിശാൽ.  Content Highlights:newly married girl found dead at her husband home in balussery kozhikode]]></description>
    <pubDate>Sat, 19 February 2022, 03:45:34 PM +0530</pubDate>
        <modified_date>Sat, 19 February 2022, 03:59:24 PM +0530</modified_date>
    </item>
<item>
<title><![CDATA[ഗവർണർ ബിജെപിയുടെ തിരുവനന്തപുരം വക്താവ്, അഞ്ച് പാർട്ടി മാറിയ ആളുടെ ഉപദേശം ആവശ്യമില്ല- വി.ഡി. സതീശന്‍]]></title>
<link>https://www.mathrubhumi.com/news/kerala/vd-satheesan-against-governor-arif-muhammed-khan-1.6461727</link>
<description><![CDATA[തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗവർണർ പദവിയിലിരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നും ബിജെപിയുടെ തിരുവനന്തപുരം വക്താവാണ് ഗവർണറെന്നും സതീശൻ വിമർശിച്ചു.  സ്വന്തം കാര്യം നടക്കാൻ അഞ്ച് പാർട്ടി മാറിയ ആളാണ് ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ നിലയ്ക്ക് നിർത്താൻ സർക്കാർ തയ്യാറാകണമെന്നും ഗവർണറുടെ ഉപദേശം തനിക്ക് ആവശ്യമില്ലെന്നും സതീശൻ പറഞ്ഞു.  പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവർത്തിക്കണമെന്ന് ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കണ്ട് പഠിക്കണമെന്ന ഗവർണറുടെ ഉപദേശത്തിനും സതീശൻ മറുപടി പറഞ്ഞു. മഹാത്മാ ഗാന്ധിയേയും ജവഹർലാൽ നെഹ്റുവിനേയും പോലെ കോൺഗ്രസിലെ മഹാൻമാരായ നേതാക്കളുടെ നല്ല വശങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയും ഉപദേശങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നയാളാണ്.  എന്നാൽ ഒരുകാരണവശാലും ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം കേൾക്കില്ല. എല്ലാ സ്ഥാനങ്ങളും നഷ്ടപ്പെട്ട് വെറുതെ ഇരുന്നാലും ശരി ഗവർണറാകുന്നതിന് മുൻപ് അഞ്ച് പാർട്ടികളിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന അദ്ദേഹത്തിന്റെ ഉപദേശം ആവശ്യമില്ലെന്നും സതീശൻ പറഞ്ഞു.    Content Highlights: vd satheesan against governor arif muhammed khan]]></description>
    <pubDate>Sat, 19 February 2022, 02:40:58 PM +0530</pubDate>
        <modified_date>Sat, 19 February 2022, 02:46:54 PM +0530</modified_date>
    </item>
<item>
<title><![CDATA[ജോധ്പുര്‍ എയിംസില്‍ ഗവേഷണം,  അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28]]></title>
<link>https://www.mathrubhumi.com/education-malayalam/notifications/research-at-the-jodhpur-aiims-1.6461802</link>
<description><![CDATA[ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ജോധ്പുർ 2022 ജനുവരി സെഷനിലെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം.  അനസ്തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ, അനാട്ടമി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ ആൻഡ് ഫാമിലി മെഡിസിൻ, ഡെൻഡിസ്ട്രി, എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം, ഫൊറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, മൈക്രോബയോളജി, പീഡിയാട്രിക് സർജറി, പീഡിയാട്രിക്സ്, ഫാർമക്കോളജി, ഫിസിയോളജി, സൈക്യാട്രി, പൾമണറി മെഡിസിൻ, ന്യൂക്ലിയാർ മെഡിസിൻ, റേഡിയോതെറാപ്പി, സർജിക്കൽ ഓങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ്ബാങ്ക്, യൂറോളജി, നിയോനാറ്റോളജി, ഒഫ്താൽമോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, നെഫ്രോളജി എന്നീ വിഭാഗങ്ങളിലാണ് അവസരം.  അപേക്ഷകർക്ക് 60 ശതമാനം മാർക്കോടെ ബയോമെഡിക്കൽ സയൻസസ് / ലബോറട്ടറി മെഡിസിൻ മാസ്റ്റർ ഓഫ് സയൻസ് ബിരുദം അല്ലെങ്കിൽ മാസ്റ്റർ ഓഫ് സർജറി / ഡോക്ടർ ഓഫ് മെഡിസിൻ/തത്തുല്യയോഗ്യത / ഡിപ്ലോമേറ്റ് ഓഫ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് അല്ലെങ്കിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള എം.ബി.ബി.എസ്. / എം.ഡി.എസ്. ബിരുദം വേണം. കേന്ദ്രസർക്കാർ/അർധസർക്കാർ / സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ അപേക്ഷകർ തൊഴിൽദാതാവ് വഴി അപേക്ഷിക്കണം. അപേക്ഷ www.aiimsjodhpur.edu.in വഴി ഫെബ്രുവരി 28ന് വൈകീട്ട് അഞ്ചുവരെ നൽകാം.  വിദ്യാഭ്യാസം, കരിയർ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group  Content Highlights: Research at the Jodhpur AIIMS]]></description>
    <pubDate>Sat, 19 February 2022, 05:11:15 PM +0530</pubDate>
        <modified_date>Sat, 19 February 2022, 06:05:23 PM +0530</modified_date>
    </item>
<item>
<title><![CDATA[ബേസിലിന് നാല് വിക്കറ്റ്, മേഘാലയ 191ന് പുറത്ത്; കേരളത്തിന് ഇന്നിങ്‌സ് വിജയം]]></title>
<link>https://www.mathrubhumi.com/sports/cricket/ranji-trophy-cricket-kerala-vs-meghalaya-1.6461713</link>
<description><![CDATA[രാജ്കോട്ട്: രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ രഞ്ജി ട്രോഫിയിൽ കേരളത്തിന് തകർപ്പൻ തുടക്കം. മേഘാലയയെ ഇന്നിങ്സിനും 166 റൺസിനും പരാജയപ്പെടുത്തി കേരളം വിലപ്പെട്ട ഏഴു പോയിന്റ് സ്വന്തമാക്കി. നാല് വിക്കറ്റ് വീഴ്ത്തിയ ബേസിലിന്റേയും മൂന്ന് വിക്കറ്റെടുത്ത ജലജ് സക്സേനയുടേയും ബൗളിങ്ങ് മികവിൽ മേഘാലയ രണ്ടാം ഇന്നിങ്സിൽ 191 റൺസിന് പുറത്തായി.  357 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ മേഘാലയയുടെ തുടക്കം തന്നെ പാളിച്ചയോടെയായിരുന്നു. അക്കൗണ്ട് തുറക്കും മുമ്പ് അവർക്ക് ഓപ്പണർ കിഷനെ നഷ്ടപ്പെട്ടു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ മേഘാലയക്ക് കഴിഞ്ഞില്ല. 75 റൺസെടുത്ത സി.ജി ഖുറാനയും 55 റൺസെടുത്ത ദിപ്പുവും മാത്രമാണ് പിടിച്ചുനിന്നത്. ശേഷിക്കുന്നവരെല്ലാം ബാറ്റിങ് മറന്നു.  കേരളത്തിനായി ബേസിൽ തമ്പി 16 ഓവറിൽ 43 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തു. ജലജ് സക്സേന 11.5 ഓവറിൽ 28 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്തു. ഏദൻ ആപ്പിൾ ടോം രണ്ടും മനു കൃഷ്ണൻ ഒരു വിക്കറ്റുമെടുത്തു. ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റെടുത്തിരുന്ന അരങ്ങേറ്റക്കാരൻ ഏദൻ രണ്ടിന്നിങ്സിലുമായി ആറു വിക്കറ്റ് വീഴ്ത്തി.  എട്ടു വിക്കറ്റ് നഷ്ടത്തിൽ 454 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ കേരളത്തിനായി വത്സൽ ഗോവിന്ദ് സെഞ്ചുറി പൂർത്തിയാക്കി. 193 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം വത്സൽ 106 റൺസ് നേടി. വെറ്ററൻ താരം എസ്. ശ്രീശാന്തിന്റെ പിന്തുണയിലാണ് വത്സൽ മൂന്നക്കത്തിലെത്തിയത്. 43 പന്ത് നേരിട്ട് പ്രതിരോധിച്ചു കളിച്ച ശ്രീശാന്ത് 19 റൺസെടുത്തു. ശ്രീശാന്തിനെ ആര്യൻ പുറത്താക്കിയതോടെ കേരളം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഒമ്പതാം വിക്കറ്റിൽ ശ്രീശാന്ത്- വത്സൽ സഖ്യം 89 പന്തിൽ 51 റൺസ് കൂട്ടിച്ചേർത്തു.മേഘാലയക്കായി സി.ജി ഖുറാനയും ആര്യനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. നഫീസ് രണ്ടും ദിപ്പു ഒരു വിക്കറ്റും നേടി.  രണ്ടാം ദിനം കേരളത്തിന്റെ ആധിപത്യം  ഓപ്പണറായ രോഹൻ എസ് കുന്നുമ്മലിന്റെ സെഞ്ചുറിക്ക് പിന്നാലെ പി രാഹുൽ സെഞ്ചുറിയും സച്ചിൻ ബേബി അർധ സെഞ്ചുറിയും കണ്ടെത്തുന്നതാണ് രണ്ടാം ദിനം രാജ്കോട്ടിൽ കണ്ടത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെന്ന നിലയിൽ രണ്ടാം ദിനം കളി തുടങ്ങിയ കേരളത്തിന് 14 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും ജലജ് സക്സേനയെ നഷ്ടമായിരുന്നു. 15 പന്തിൽ 10 റൺസാണ് ജലജ് നേടിയത്. പിന്നീട് സച്ചിൻ ബേബിയും രാഹുലും ഒത്തുചേർന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും 96 റൺസ് കൂട്ടുകെട്ടുണ്ടാക്കി. സച്ചിനെ പുറത്താക്കി നഫീസാണ് ഈ സഖ്യം പൊളിച്ചത്. സച്ചിൻ ബേബി ആറു ഫോറിന്റെ അകമ്പടിയോടെ 113 പന്തിൽ നിന്ന് 56 റൺസ് നേടി. പിന്നാലെ രാഹുലിനെ ആര്യൻ, ആകാശ് കുമാറിന്റെ കൈയിലെത്തിച്ചു. 239 പന്തിൽ 17 ഫോറും ഒരു സിക്സും സഹിതം 147 റൺസ് രാഹുൽ അടിച്ചെടുത്തു. വിഷ്ണു വിനോദിന് അധികം ആയുസുണ്ടായിരുന്നില്ല. 17 പന്ത് നേരിട്ട് നാല് റൺസെടുത്ത വിഷ്ണുവിനെ ആര്യൻ ബൗൾഡാക്കി.  എന്നാൽ വത്സൽ ഒരറ്റത്ത് പിടിച്ചുനിന്നു. സിജോമോൻ ജോസഫിനെ കൂട്ടിപിടിച്ച് ആറാം വിക്കറ്റിൽ 53 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 67 പന്തിൽ 21 റൺസെടുത്ത സിജോമോനെ നഫീസ് പുറത്താക്കിയതോടെ ആ കൂട്ടുകെട്ടും അവസാനിച്ചു. പിന്നാലെ ക്രീസിലെത്തിയ മനു കൃഷ്ണനും (11) ബേസിൽ തമ്പിക്കും (8) അധികം ആയുസുണ്ടായിരുന്നില്ല. ഇരുവരേയും സി.ജി ഖുറാന പുറത്താക്കി.  അരങ്ങേറ്റത്തിൽ ഏദനും തിരിച്ചുവരവിൽ ശ്രീശാന്തും തിളങ്ങി  നേരത്തെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കേരളം ഒന്നാമിന്നിങ്സിൽ മേഘാലയയെ 40.5 ഓവറിൽ 148 റൺസിന് എറിഞ്ഞൊതുക്കിയിരുന്നു. അരങ്ങേറ്റ മത്സരം കളിച്ച ഏദൻ ആപ്പിൾ ടോം നാല് വിക്കറ്റും മനു കൃഷ്ണൻ മൂന്നു വിക്കറ്റും വീഴ്ത്തി. നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിൽ തിരിച്ചെത്തിയ വെറ്ററൻ പേസർ എസ് ശ്രീശാന്ത് രണ്ട് വിക്കറ്റുമെടുത്തു. ഒരു വിക്കറ്റ് ബേസിൽ തമ്പിക്കാണ്.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മേഘാലയ്ക്ക് പുനീത് ബിഷ്ടിന്റെ അർധ സെഞ്ചുറിയാണ് കരുത്തായത്. 90 പന്തിൽ 19 ഫോറിന്റെ അകമ്പടിയോടെ പുനീത് അടിച്ചെടുത്തത് 93 റൺസാണ്. പുനീതിന് പുറമേ രണ്ടക്കം കണ്ടത് 26 റൺസെടുത്ത കിഷൻ ലിങ്ദോയും 15 റൺസെടുത്ത ചിരാഗ് ഖുരാനയും മാത്രമാണ്.  അരങ്ങേറ്റത്തിലെ ആദ്യ പന്തിൽതന്നെ വിക്കറ്റെടുത്ത ഏദൻ ഒമ്പത് ഓവറിൽ രണ്ട് മെയ്ഡനുകൾ സഹിതം 41 റൺസ് വിട്ടുകൊടുത്താണ് നാല് വിക്കറ്റ് വീഴ്ത്തിയത്. 11 ഓവറിൽ മൂന്നു മെയ്ഡൻ ഉൾപ്പെടെ 34 റൺസ് വിട്ടുകൊടുത്താണ് മനു കൃഷ്ണൻ മൂന്നു വിക്കറ്റെടുത്തത്. മേഘാലയയുടെ വാലറ്റത്തെ ചുരുട്ടിക്കെട്ടിയ ശ്രീശാന്ത് 11.5 ഓവറിൽ വഴങ്ങിയത് 40 റൺസാണ്.  ബൗളർമാർ പുറത്തെടുത്ത മികവ് ബാറ്റിങ് നിരയും ആവർത്തിക്കുന്നതാണ് പിന്നീട് രാജ്കോട്ടിൽ കണ്ടത്. ട്വന്റി-20 ശൈലിയിൽ അടിച്ചുതകർത്ത ഓപ്പണർ രോഹൻ എസ് കുന്നുമ്മൽ 107 റൺസ് നേടി. 97 പന്തിൽ 17 ഫോറും ഒരു സിക്സും സഹിതമാണ് രോഹൻ 107 റൺസെടുത്തത്. വെറും 73 പന്തിൽ നിന്നാണ് കേരള ഓപ്പണർ സെഞ്ചുറി പൂർത്തിയാക്കിയത്. ഓപ്പണിങ് വിക്കറ്റിൽ രാഹുലിനൊപ്പം 214 പന്തിൽ നിന്ന് 201 റൺസിന്റെ കൂട്ടുകെട്ടുമുണ്ടാക്കി.  Content Highlights: Ranji Trophy Cricket Kerala vs Meghalaya]]></description>
    <pubDate>Sat, 19 February 2022, 02:21:06 PM +0530</pubDate>
        <modified_date>Sat, 19 February 2022, 04:12:23 PM +0530</modified_date>
    </item>
<item>
<title><![CDATA[നുവാല്‍സില്‍ എക്‌സിക്യൂട്ടീവ് എല്‍എല്‍എം പ്രോഗ്രാമിന്  അപേക്ഷിക്കാം]]></title>
<link>https://www.mathrubhumi.com/education-malayalam/notifications/executive-llm-program-at-nuals-1.6461813</link>
<description><![CDATA[കൊച്ചിയിലെ നിയമ സർവകലാശാലയായ നുവാൽസ് ആരംഭിക്കുന്ന എക്സിക്യൂട്ടീവ് എൽഎൽഎം പ്രോഗ്രാമിന് മാർച്ച് 15 വരെ അപേക്ഷിക്കാം. ആകെയുള്ള 15 സീറ്റിൽ ന്യായാധിപർ, അഭിഭാഷകർ എന്നിവർക്കായി 35 ശതമാനം വീതവും പൊതുമേഖലയിലുള്ള നിയമ ഉദ്യോഗസ്ഥർക്ക് 20 ശതമാനവും സ്വകാര്യ മേഖലയിലുള്ള നിയമ ഉദ്യോഗസ്ഥർക്ക് 10 ശതമാനവും സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്.  കേരള സർക്കാറിന്റെ സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം. ഹൈക്കോടതിയുടെ വെക്കേഷൻ കാലവും പൊതു അവധി ദിവസങ്ങളും ആയിരിക്കും മുഴുവൻ ദിന ക്ലാസ്സുകൾക്കായി വിനിയോഗിക്കുക. ചുരുക്കം ചില പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് 6 മണിക്ക് ശേഷം ക്ലാസ്സുകൾ ഉണ്ടായിരിക്കും.  ഈ വർഷം ചേരുന്ന ബാച്ചിന് ഭരണഘടനാനിയമം ആയിരിക്കും സ്പെഷ്യലൈസേഷൻ. വിവിധ തലങ്ങളിൽ നിയമം കൈകാര്യം ചെയ്തു പരിചയമുള്ളവരെ ഉദ്ദേശിച്ചു നടത്തുന്ന എക്സി എൽഎൽഎമ്മിന്അതിനനനുസരിച്ചു രൂപപ്പെടുത്തിയ ബോധന തന്ത്രമായിരിക്കും സ്വീകരിക്കുന്നത്. മാർച്ച 26 നു നടത്തുന്ന പ്രവേശനപരീക്ഷയുടെ മാർക്കിന്റെയും പ്രവർത്തന പരിചയ കാലയളവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും നിയമം കൈകാര്യം ചെയ്തു പ്രവൃത്തി പരിചയമുള്ളവർക്കേ പ്രവേശനത്തിന് യോഗ്യതയുള്ളു.വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം-https://www.nuals.ac.in/ . ഫോൺ : 9446899006  വിദ്യാഭ്യാസം, കരിയർ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group  Content Highlights:Executive LLM Program at NUALS]]></description>
    <pubDate>Sat, 19 February 2022, 05:35:38 PM +0530</pubDate>
        <modified_date>Sat, 19 February 2022, 06:05:31 PM +0530</modified_date>
    </item>
<item>
<title><![CDATA[വാസം ആഴക്കടലില്‍;അപൂര്‍വമായി മാത്രം മുന്നിലെത്തുന്ന ഗോസ്റ്റ് ഷാര്‍ക്കിന്റെ കുഞ്ഞിനെ കണ്ടെത്തി  ]]></title>
<link>https://www.mathrubhumi.com/environment/biodiversity/rare-ghost-shark-found-in-new-zealand-1.6461768</link>
<description><![CDATA[വെല്ലിങ്ടൺ: സമുദ്രത്തിന്റെ ആഴമുള്ള ഭാ​ഗങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രേത സ്രാവിന്റെ (ഗോസ്റ്റ് ഷാർക്ക്) കുഞ്ഞിനെ കണ്ടെത്തി. ന്യൂസീലൻഡിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് അടുത്ത കാലത്തായി മുട്ട വിരിഞ്ഞുണ്ടായ കുഞ്ഞിനെ കണ്ടെത്തിയത്. കടലിന്റെ ആഴമേറിയ വാസമുറപ്പിക്കുന്ന ഇത്തരം സമുദ്രജീവികളെ കുറിച്ച് പഠിക്കുന്നത് ശ്രമകരമാണെന്ന് ഗവേഷകർ പറയുന്നു. അപൂർവമായി മാത്രം കാണാൻ കഴിയുന്ന ​ഗോസ്റ്റ് ഷാർക്ക് കുഞ്ഞിനെ കണ്ടെത്തിയത് ശാസ്ത്രലോകത്തെ നേട്ടമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പ്രായം ചെന്ന പ്രേതസ്രാവുകളുടെ സാന്നിധ്യം തിരിച്ചറിയപ്പെടാറുണ്ടെങ്കിലും ഇവയുടെ കുഞ്ഞുങ്ങൾ അത്യപൂർവമാണ്. പ്രേതസ്രാവിന്റെ വളർച്ചാഘട്ടങ്ങളെ കുറിച്ച് പഠിക്കാൻ ഈ കണ്ടെത്തൽ പ്രയോജനപ്പെടും.  നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് വാട്ടർ ആൻഡ് അറ്റ്മോസ്ഫറിക് റിസർച്ചിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നിൽ. ആഴക്കടൽ സമുദ്ര ജീവികളുടെ എണ്ണത്തെ കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നതിനിടെ ആകസ്മിമായിട്ടാണ് പ്രേതസ്രാവിന്റെ കുഞ്ഞിനെ കണ്ടെത്തിയതെന്ന് ഗവേഷണ സംഘത്തിലെ അംഗമായ ഡോക്ടർ ബ്രിട്ട് ഫിനുച്ചി അഭിപ്രായപ്പെട്ടു.  പ്രായമുള്ള പ്രേതസ്രാവുകളിൽ നിന്ന് വിഭിന്നമാണ് ഇവയുടെ കുഞ്ഞുങ്ങൾ. ഇവ വ്യത്യസ്ത സ്വഭാവ സവിശേഷത പ്രകടിപ്പിക്കാറുള്ളതിനാൽ തന്നെ കണ്ടെത്തലിന് വളരെയധികം പ്രാധാന്യം കൽപിക്കപ്പെടുന്നു. ഗോസ്റ്റ് ഷാർക്കുകളെന്നാണ് ഇവ അറിയപ്പെടുന്നതെങ്കിലും ഇവയ്ക്ക് സ്രാവുകളുമായി യാതൊരു വിധ ബന്ധവുമില്ല. കടലിന്റെ ആഴങ്ങളിലാണ് വാസമുറപ്പിക്കാറുള്ളതെങ്കിലും വളരെ അപൂർവമായി ആഴം കുറഞ്ഞ തീരപ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്.  Content Highlights: Rare ghost shark found in new zealand]]></description>
    <pubDate>Sat, 19 February 2022, 03:45:35 PM +0530</pubDate>
        <modified_date>Sat, 19 February 2022, 04:15:45 PM +0530</modified_date>
    </item>
<item>
<title><![CDATA[സ്വപ്‌നയ്ക്ക് ജോലി നല്‍കിയത് സിപിഎമ്മുകാരന്‍റെ സ്ഥാപനം, ബിജെപിക്ക് ബന്ധമില്ല- കെ. സുരേന്ദ്രന്‍]]></title>
<link>https://www.mathrubhumi.com/news/kerala/k-surendran-says-hrds-is-not-an-ngo-related-with-bjp-1.6461763</link>
<description><![CDATA[കോഴിക്കോട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയ സ്ഥാപനവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഈ പറയുന്ന എൻ.ജി.ഒയുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല. സ്വപ്നയ്ക്ക് ജോലി നൽകിയിരിക്കുന്നത് സിപിഎമ്മുകാരനായ പഴയ എസ്.എഫ്.ഐ നേതാവിന്റെ സ്ഥാപനത്തിലാണ്.  വിവാദ നിയമനം ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. എച്ച്.ആർ.ഡി.എസ് എന്ന കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്തിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തൊടുപുഴയിലെ സ്ഥാപനം ഉദ്ഘാടനം ചെയ്തത് മുൻ മന്ത്രി എംഎം മണിയാണ്. നിയമനം നൽകിയത് പഴയകാല എസ്.എഫ്.ഐയുടെ പ്രമുഖ നേതാവാണ്.  ഇക്കാര്യം എല്ലാവർക്കും അറിയുന്നതാണെന്നും പിന്നെങ്ങനെയാണ് അത് ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കുകയെന്നും അദ്ദേഹം ചോദിച്ചു. സ്വകാര്യ സ്ഥാപനത്തിൽ ആർക്കെങ്കിലും നിയമനം നൽകുന്നതിന് താൻ എന്തിനാണ് ഉത്തരം പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.  ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമത്തിനെതിരെയാണ് പ്രതികരണമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാപനത്തിലെ ഏതെങ്കിലും ജീവനക്കാരുടെ രാഷ്ട്രീയം നോക്കേണ്ട കാര്യം ബിജെപിക്ക് ഇല്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.    Content Highlights: k surendran says hrds is not an ngo related with bjp]]></description>
    <pubDate>Sat, 19 February 2022, 03:41:42 PM +0530</pubDate>
        <modified_date>Sat, 19 February 2022, 04:11:52 PM +0530</modified_date>
    </item>
<item>
<title><![CDATA[ഗവര്‍ണര്‍ എന്നത് ആവശ്യമില്ലാത്ത ആര്‍ഭാടം, 157 സ്റ്റാഫുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നത്?- കാനം]]></title>
<link>https://www.mathrubhumi.com/news/kerala/kanam-rajendran-on-government-row-with-kerala-governor-1.6461761</link>
<description><![CDATA[തിരുവനന്തപുരം:ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ വീണ്ടും രൂക്ഷവിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആവശ്യമില്ലാത്ത ആർഭാടമാണ് ഗവർണർ എന്നും 157 സ്റ്റാഫുള്ള രാജ്ഭവനിൽ എന്താണ് നടക്കുന്നതെന്നും കാനം രാജേന്ദ്രൻ ചോദിച്ചു. ഗവർണർ മൂന്നാറിലേക്കും ലക്ഷദ്വീപിലേക്കും നടത്തിയ യാത്രയുടെ ചെലവിനെ കുറിച്ച് ഞങ്ങളാരും ഒന്നും ചോദിക്കുന്നില്ലല്ലോ.വിവരാവകാശ നിയമം ഉപയോഗിച്ച് മാധ്യമപ്രവർത്തകർ അന്വേഷിച്ചാൽ ചെലവിന്റെ വിവരങ്ങൾ ലഭിക്കുമെന്നും കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.  ഗവർണർക്ക് എന്തും പറയാം എന്ന് ചിന്തിക്കുന്നതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത്. അദ്ദേഹം ഒരു ഭരണഘടനാ സ്ഥാപനമാണ്. അദ്ദേഹത്തിന്റെ ജോലികൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതിനപ്പുറത്തേക്ക് കടന്നുള്ള പ്രതികരണങ്ങളെ ഗൗരവമായി എടുക്കേണ്ടതില്ല.  ഭരണഘടനയുടെ 176-ാം അനുച്ഛേദം അനുസരിച്ച് സംസ്ഥാന മന്ത്രിസഭ പാസാക്കികൊടുക്കുന്ന നയപ്രഖ്യാപനം വായിക്കാൻ ബാധ്യതപ്പെട്ടയാളാണ്. അതു പശ്ചിമ ബംഗാളിലെ ഒരു കേസിൽ സുപ്രീം കോടതി ഈ അടുത്തുതന്നെ വിധിച്ചിട്ടുണ്ട്. ആ ബാധ്യത അദ്ദേഹം നിർവഹിക്കേണ്ടതാണ്. അതു ചെയ്തില്ലെങ്കിൽ രാജിവെച്ച് പോകേണ്ടി വരുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.  പേഴ്സണൽ സ്റ്റാഫിന്റെ കാര്യത്തിൽ ഇടപെടാൻ അദ്ദേഹത്തിന് ഒരു അധികാരവുമില്ല. അത് എക്സിക്യൂട്ടീവിന്റെ അധികാരത്തിൽ പെട്ടതാണെന്നും കാനം കൂട്ടിച്ചേർത്തു.  നയപ്രഖ്യാപന വിഷയത്തിൽ ഗവർണറുടെ വിലപേശലിന് സർക്കാർ വഴങ്ങിയത് ശരിയായില്ലെന്ന്കാനം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗവർണർ വില പേശിയത് ശരിയായില്ലെന്നും അതൊരു വില കുറഞ്ഞ നടപടിയാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.  Content Highlights: kanam rajendran on government row with kerala governor]]></description>
    <pubDate>Sat, 19 February 2022, 03:21:39 PM +0530</pubDate>
        <modified_date>Sat, 19 February 2022, 03:35:59 PM +0530</modified_date>
    </item>
<item>
<title><![CDATA[കഴിവ് തിരിച്ചറിഞ്ഞതുകൊണ്ടാണ് ജോലി ലഭിച്ചത്, ദ്രോഹിക്കരുത്- സ്വപ്ന സുരേഷ്]]></title>
<link>https://www.mathrubhumi.com/news/kerala/swapna-suresh-on-appointment-row-1.6461689</link>
<description><![CDATA[കൊച്ചി:എച്ച്ആർഡിഎസിലെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് സ്വപ്ന സുരേഷ്. വെള്ളിയാഴ്ചയാണ് ജോലിയിൽ പ്രവേശിച്ചത്. താൻ ഇപ്പോൾ ആ സ്ഥാപനത്തിലെ ജോലിക്കാരി ആണ്. എച്ച്ആർഡിഎസുമായി തനിക്ക് നേരത്തെ ഒരു ബന്ധവുമില്ലെന്നും സ്വപ്ന സുരേഷ് പ്രതികരിച്ചു.  ജോലിക്ക് വേണ്ടി ഒരുപാട് പേരെ സമീപച്ചെങ്കിലും എനിക്ക് ജോലി തരുന്നതിന് പേടിയാണെന്നാണ് പലരും പറഞ്ഞത്. അതുകൊണ്ട് യോഗ്യതയ്ക്കപ്പുറം പ്രതിസന്ധി ഘട്ടത്തിൽലഭിച്ച സഹായം കൂടിയാണ് ഈ ജോലി. അനിൽ എന്ന സുഹൃത്ത് വഴിയാണ് എച്ച്.ആർ.ഡി.എസിലെ ജോലിക്ക് അവസരം ലഭിച്ചത്. ഫോണിലൂടെ രണ്ട് റൗണ്ട് അഭിമുഖങ്ങൾ കഴിഞ്ഞതിനു ശേഷമാണ് താൻ ജോലിയിൽ പ്രവേശിച്ചത്. സ്ഥാപനത്തിന് രാഷ്ട്രീയബന്ധമുണ്ടോ എന്നൊന്നും അറിയില്ല.രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല. എന്റെ നിയമനത്തിലേക്ക് എന്തിനാണ് എല്ലാവരും ചേർന്ന് രാഷ്ട്രീയം വലിച്ചിടുന്നത്?ജോലി നേടി വരുമാനം ഉണ്ടായാലേ മക്കളുടെ കാര്യങ്ങൾ നോക്കാൻ കഴിയൂ. നിങ്ങൾക്ക് എന്നെ കൊല്ലണമെങ്കിൽ കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്. ഞാനെന്റെ മക്കളെ ഒന്ന് വളർത്തിക്കോട്ടെ, ജീവിക്കാൻ അനുവദിക്കണം, സ്വപ്ന സുരേഷ് പറഞ്ഞു.  സ്ഥാപനത്തിലെ സ്ത്രീ ശാക്തികരണവിഭാഗം ഡയറക്ടർ ആയാണ് എനിക്ക് ചുമതല. ഞാനൊരു സ്ത്രീ ആണ്, ദുഃഖിക്കുന്ന ഒരമ്മയാണ്. താലി പൊട്ടിയ ഭാര്യയാണ്. ജോലി സ്ഥലത്തും ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുപോലൊരു സ്ത്രീക്ക് സമൂഹത്തിലെ സ്ത്രീകളുടെ പലപ്രശ്നങ്ങളും മനസ്സിലാക്കാൻ സാധിക്കും, അവരെ സഹായിക്കാൻ പറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്.എതിരേ വരുന്ന എന്തിനേയും നേരിടാം എന്നേ ഇനി വിചാരിക്കുന്നുള്ളൂ. തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിലുൾപ്പെട്ട പലരും പലസ്ഥാപനങ്ങളിൽ ജോലിയിൽ തുടരുകയാണ്. എന്തുകൊണ്ട് എനിക്ക് മാത്രം അത് പറ്റില്ല. ഈ നാട്ടിലെ നിയമസംവിധാനത്തിൽ വിശ്വാസമുണ്ട്, സ്വപ്ന സുരേഷ് പറഞ്ഞു.  Content Highlights:Swapna suresh on appointment row]]></description>
    <pubDate>Sat, 19 February 2022, 01:06:25 PM +0530</pubDate>
        <modified_date>Sat, 19 February 2022, 02:28:18 PM +0530</modified_date>
    </item>
<item>
<title><![CDATA['ഗവർണർ തറരാഷ്ട്രീയം കളിക്കുന്നു, ഭരണകാര്യത്തില്‍ ഇടപെടുന്നത് അനുചിതം'; കടന്നാക്രമിച്ച് കെ. സുധാകരന്‍]]></title>
<link>https://www.mathrubhumi.com/news/kerala/k-sudhakaran-against-governor-arif-muhammed-khan-1.6461732</link>
<description><![CDATA[തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഗവർണർ തറരാഷ്ട്രീയം കളിക്കുകയാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. ഗവർണറെ തിരിച്ചുവിളിക്കാൻ കേരളം ഒന്നടങ്കം ആവശ്യപ്പെടണമെന്നും സുധാകരൻ പറഞ്ഞു.  ഗവർണർ പദവിയുടെ മഹിമ ആരിഫ് മുഹമ്മദ് ഖാൻ തകർത്തു. ഗവർണ്ണർ രാഷ്ട്രീയം പറയുന്നതിൽ വിയോജിപ്പുണ്ട്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ ഇടപെടാൻ ഗവർണ്ണർക്ക് അവകാശമില്ല. ഗവർണർ ആ പദവിയുടെ അന്തസത്തയ്ക്ക് ചേരാത്തവിധമാണ് പ്രവർത്തിക്കുന്നത്.  ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിൽ ഗവർണർ ഇടപെടുന്നത് ഉചിതമല്ല. തരാതരം നിലപാട് മാറ്റുന്ന ഗവർണർ തരംതാണ രാഷ്ട്രീയം കളിക്കുകയാണ്.  പ്രതിപക്ഷനേതാവിന്റെ പ്രവർത്തനം വിലയിരുത്താൻ ഗവർണ്ണറെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. അദ്ദേഹം അതോർത്ത് ആശങ്കപ്പെടേണ്ടെതുമില്ല. മികച്ച പ്രതിപക്ഷനേതാവാണ് വിഡി സതീശൻ. അതിൽ കോൺഗ്രസിനും പൊതുജനങ്ങൾക്കും സംശയമില്ലെന്നും സുധാകരൻ പറഞ്ഞു.  ഗവർണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യം യുഡിഎഫ് ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയും മുന്നണിയും ഈ വിഷയത്തിൽ ചർച്ച നടത്തുമെന്നും അഭിപ്രായസമന്വയത്തിലെത്തുമെന്നും അല്ലാതെ തനിക്ക് ഔദ്യോഗികമായി ഇക്കാര്യം ആവശ്യപ്പെടാൻ കഴിയില്ലെന്നും സുധാകരൻ പറഞ്ഞു.    Content Highlights: k sudhakaran against governor arif muhammed khan]]></description>
    <pubDate>Sat, 19 February 2022, 02:56:56 PM +0530</pubDate>
        <modified_date>Sat, 19 February 2022, 03:05:06 PM +0530</modified_date>
    </item>
<item>
<title><![CDATA[ചോരയില്‍ കുളിച്ച് നവദമ്പതിമാര്‍, നിരീക്ഷിച്ചത് 700 പേരെ;  ഒളിഞ്ഞുനോട്ടവും മോഷണവും പതിവാക്കിയ പ്രതി ]]></title>
<link>https://www.mathrubhumi.com/crime-beat/crime-special/wayanad-vellamunda-couple-murder-case-how-police-caught-accused-viswanathan-1.6461672</link>
<description><![CDATA[2018 ജൂലായ് ആറ് വെള്ളിയാഴ്ച, പതിവുപോലെ മകനും മരുമകളും താമസിക്കുന്ന വീട്ടിലെത്തിയതായിരുന്നു വയനാട് വെള്ളമുണ്ട 12-ാം മൈൽ സ്വദേശിനി ആയിഷ. പക്ഷേ, പതിവിലും വിപരീതമായിരുന്നു അന്ന് ആ വീട്ടിലെ കാഴ്ചകൾ. വീടിന്റെ പിറകിലെ വാതിൽ തുറന്നുകിടക്കുന്നത് കണ്ടാണ് ആയിഷ വീടനകത്തേക്ക് കയറിയത്. എന്നാൽ ചോരയിൽ കുളിച്ചുകിടക്കുന്ന മകൻ ഉമ്മറി(27)ന്റെയും മരുമകൾ ഫാത്തിമ(19)യുടെയും മൃതദേഹങ്ങൾ കണ്ട് അവർ വാവിട്ടുകരഞ്ഞു. ബഹളം കേട്ടതോടെ സമീപവാസികളും ഓടിയെത്തി. ക്രൂരമായ ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞു. നാട് നടുങ്ങി.  ഉമ്മറും ഫാത്തിമയും വിവാഹിതരായിട്ട് മൂന്ന് മാസമേ ആയിരുന്നുള്ളൂ. വെള്ളമുണ്ട-കുറ്റ്യാടി റോഡരികിലെ ഓടിട്ട പഴയവീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. രാത്രി വൈകിയും വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റോഡരികിൽനിന്ന് ഏതാനും മീറ്ററുകൾ അകലെ മാത്രമായിരുന്നു ഈ വീട്. എന്നാൽ അന്ന് രാത്രി ആ വീട്ടിൽ നടന്ന അരുംകൊല മണിക്കൂറുകൾ കഴിഞ്ഞാണ് പുറംലോകമറിഞ്ഞത്.  Read Also:നാടിനെ ഞെട്ടിച്ച കണ്ടത്തുവയൽ ഇരട്ടക്കൊലപാതകം; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷ തിങ്കളാഴ്ച...  ഫാത്തിമ അണിഞ്ഞിരുന്ന ആഭരണങ്ങളടക്കം എട്ടുപവൻ സ്വർണവും മൊബൈൽഫോണും വീട്ടിൽനിന്ന് നഷ്ടപ്പെട്ടതായി അന്നുതന്നെ പോലീസ് കണ്ടെത്തിയിരുന്നു. വീട്ടിലും പരിസരത്തും മുളകുപൊടി വിതറിയനിലയിലുമായിരുന്നു.  മോഷണശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് തുടക്കത്തിലേ സംശയിച്ചിരുന്നെങ്കിലും ആദ്യഘട്ടത്തിൽ ഇക്കാര്യം സ്ഥിരീകരിക്കാനായിരുന്നില്ല. വീട്ടിലെ ആഭരണങ്ങളും പണവും മുഴുവനും നഷ്ടപ്പെടാതിരുന്നതാണ് പോലീസിനെ കുഴക്കിയത്. മാത്രമല്ല, ലളിതമായ ജീവിതം നയിക്കുന്ന, ആരോടും ശത്രുതയില്ലാത്ത ഉമ്മറിനെയും ഫാത്തിമയെയും എന്തിന് വേണ്ടി കൊലപ്പെടുത്തണം എന്ന ചോദ്യവും ഉയർന്നു.    പ്രതി വിശ്വനാഥനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ. ഫയൽചിത്രം/മാതൃഭൂമി    ആദ്യ ആഴ്ചകളിൽ കേസിൽ ഒരു തുമ്പും കിട്ടാതെ പോലീസ് അലഞ്ഞു. ഇതോടെ നാട്ടിൽ പലവിധ അഭ്യൂഹങ്ങളും ഉയർന്നു. പോലീസിനെതിരേയും പ്രതിഷേധങ്ങളുണ്ടായി. എന്നാൽ സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ച പോലീസ്, മോഷണശ്രമം തന്നെയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഉറപ്പിച്ചു. പ്രതി ആര് എന്നത് മാത്രമായിരുന്നു അടുത്ത ചോദ്യം.  നിരീക്ഷിച്ചത് 700-ഓളം പേരെ, പ്രതി വലയിൽ...  കണ്ടത്തുവയൽ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് 700-ഓളം പേരെയാണ് പോലീസ് നിരീക്ഷിച്ചത്. കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലും സമാനകേസുകളിൽ പ്രതികളായവരും ജയിലുകളിൽനിന്ന് സമീപകാലത്ത് പുറത്തിറങ്ങിയവരും ഈ പട്ടികയിലുണ്ടായിരുന്നു കേസിലെ പ്രതിയായ വിശ്വനാഥനും ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.  കുറ്റ്യാടി, തൊട്ടിൽപ്പാലം, ചൊക്ലി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയായിരുന്നു വിശ്വനാഥൻ. മോഷണവും വീടുകളിൽ ഒളിഞ്ഞുനോട്ടവും പതിവാക്കിയ ഇയാൾ, വെള്ളമുണ്ട, മാനന്തവാടി ഭാഗങ്ങളിൽ ലോട്ടറി കച്ചവടം ചെയ്തിരുന്നതായും പോലീസ് മനസിലാക്കി. ഇതിനിടെയാണ് വിശ്വനാഥനെക്കുറിച്ചുള്ള മറ്റുചില നിർണായക വിവരങ്ങളും പോലീസിന് ലഭിച്ചത്.    പ്രതി വിശ്വനാഥനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ സ്ഥലത്തെത്തിയ ഉമ്മറിന്റെ മാതാവ് ആയിഷ. ഫയൽചിത്രം/മാതൃഭൂമി    വിശ്വനാഥൻ അടുത്തിടെ സാമ്പത്തിക ബാധ്യതകളെല്ലാം തീർത്തതായി പോലീസിന് വിവരം ലഭിച്ചിരുന്നു. മോഷണംപോയ മൊബൈൽ ഫോൺ വിശ്വനാഥന്റെ വീട്ടിൽനിന്ന് അബദ്ധത്തിൽ ഓൺ ചെയ്തതും അന്വേഷണത്തിൽ നിർണായകമായി. ഇതോടെ വിശ്വനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് തൊട്ടിൽപ്പാലം ദേവർകോവിലിൽനിന്ന് പ്രതിയെ പിടികൂടിയത്.ചോദ്യംചെയ്യലിൽ നവദമ്പതിമാരെ കൊലപ്പെടുത്തിയത് താനാണെന്ന് പ്രതി സമ്മതിക്കുകയും ചെയ്തു.  മോഷണശ്രമം ചെറുത്തപ്പോൾ അടിച്ചുകൊന്നു  സംഭവദിവസം വിശ്വനാഥൻ പന്ത്രണ്ടാം മൈലിലാണ് ബസ്സിറങ്ങിയത്. ഇവിടെയുള്ള വീട്ടിൽ ലൈറ്റുകണ്ട് കയറിയപ്പോൾ വാതിൽ അടച്ചിട്ടില്ലെന്ന് മനസ്സിലായി. തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു.  ശബ്ദംകേട്ടുണർന്ന ഉമ്മറിനെയും ഫാത്തിമയെയും കൈയിൽ കരുതിയിരുന്ന കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി. തലയിൽ പിടിച്ചമർത്തി മരണം ഉറപ്പാക്കിയശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെടുത്ത് വീട്ടിലും പരിസരങ്ങളിലും മുളകുപൊടിവിതറി രക്ഷപ്പെടുകയായിരുന്നുവെന്ന് വിശ്വനാഥൻ പോലീസിനോട് പറഞ്ഞു.    പ്രതി വിശ്വനാഥനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ(ഇടത്ത്) കൊലപാതകം നടന്ന വീട്(വലത്ത്). ഫയൽചിത്രം/മാതൃഭൂമി    ആഭരണങ്ങൾ കുറ്റ്യാടിയിലെ സേട്ടുവിന്റെ കടയിൽ വിറ്റതായി പോലീസ് കണ്ടെത്തി. കൊല്ലാനുപയോഗിച്ച കമ്പിവടിയും തെളിവെടുപ്പിനിടെ ലഭിച്ചു.മൊബൈൽ ഫോൺ വിശ്വനാഥന്റെ വീട്ടിൽനിന്നും ആഭരണങ്ങൾ കുറ്റ്യാടിയിലെ ജൂവലറിയിൽനിന്നും കണ്ടെടുത്തു.  വിചാരണ തുടങ്ങിയത് 2020-ൽ  മോഷണശ്രമം ചെറുത്തപ്പോൾ പ്രതി നവദമ്പതിമാരെ അതിക്രൂരമായി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കുറ്റപത്രം സമർപ്പിച്ച് 2020 നവംബറിലാണ് ജില്ലാ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങിയത്. കേസിൽ 72 സാക്ഷികളാണുണ്ടായിരുന്നത്. ഇതിൽ 45 പേരെയാണ് വിസ്താരത്തിനായി തിരഞ്ഞെടുത്തത്. ഒടുവിൽ 2022 ഫെബ്രുവരി രണ്ടാംവാരത്തോടെ കേസിൽ വാദം പൂർത്തിയായി. 2022 ഫെബ്രുവരി 19-ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. കേസിലെ ശിക്ഷാവിധി ഫെബ്രുവരി 21 തിങ്കളാഴ്ച പ്രഖ്യാപിക്കും. പ്രതിക്കുവേണ്ടി ഷൈജു മാണിശ്ശേരിയും പബ്ലിക് പ്രോസിക്യൂട്ടറായി ജോസഫ് മാത്യുവുമാണ് കേസിൽ ഹാജരായത്.  Content Highlights:wayanad vellamunda couple murder case how police caught accused viswanathan]]></description>
    <pubDate>Sat, 19 February 2022, 12:49:14 PM +0530</pubDate>
        <modified_date>Sat, 19 February 2022, 12:49:45 PM +0530</modified_date>
    </item>
<item>
<title><![CDATA[സര്‍ക്കാരിനെ വീണ്ടും കടന്നാക്രമിച്ച് ഗവര്‍ണര്‍; പ്രതിപക്ഷ നേതാവിനും എ.കെ ബാലനും വിമര്‍ശനം]]></title>
<link>https://www.mathrubhumi.com/news/kerala/governor-attacks-government-again-slams-vd-satheeshan-and-ak-balan-1.6461675</link>
<description><![CDATA[തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വീണ്ടും കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനെ നിയന്ത്രിക്കാൻ ഗവൺമെന്റ് സെക്രട്ടറിക്ക് അധികാരമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ഒരു ഉദ്യോഗസ്ഥനും അതിനുള്ള അധികാരമില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും മുൻ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ.ബാലനെയും ഗവർണർ വിമർശിച്ചു.  എങ്ങനെയാണ് വിഷയങ്ങളിൽ പ്രതികരിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവിന് അറിയില്ല. പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവർത്തിക്കണമെന്ന് ചെന്നിത്തലയോടും ഉമ്മൻ ചാണ്ടിയോടും വി.ഡി. സതീശൻ ചോദിച്ച് മനസ്സിലാക്കണം. ബാലൻ ഇപ്പോഴും ബാലനായി പെരുമാറുന്നു. അദ്ദേഹം വളരാൻ ശ്രമിക്കുന്നില്ല. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ബാലൻ മുഖ്യമന്ത്രിയുടെ ശ്രദ്ധ ആകർഷിക്കാനായി ബാലിശമായി പെരുമാറുന്നുവെന്നും ഗവർണർ പരിഹസിച്ചു.  മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തെപ്പറ്റിയുള്ള ആക്ഷേപം അദ്ദേഹം വീണ്ടും ഉന്നയിച്ചു. രണ്ടുവർഷം കൂടുമ്പോൾ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനെ മാറ്റി നിയമിക്കുകയാണ് സർക്കാർ ചെയ്യുന്നത്. സ്റ്റാഫ് നിയമനത്തിന്റെ പേരിൽ പാർട്ടി കേഡർ വളർത്തുന്നു. ഈ രീതി റദ്ദാക്കി അക്കാര്യം നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണം എന്ന് താൻ ആവശ്യപ്പെട്ടു.  പലരും കാര്യം അറിയാതെയാണ് പ്രതികരിക്കുന്നത്. സർക്കാരിനെ ഉപദേശിക്കാനുള്ള അധികാരം ഗവർണർക്കുണ്ട്. ഒരു കേന്ദ്ര മന്ത്രിക്കുപോലും 12 പേഴ്സണൽ സ്റ്റാഫാണ് ഉള്ളത്. പക്ഷെ സംസ്ഥാനത്തെ പല മന്ത്രിമാർക്കും അതിൽ കൂടുതൽ പേഴ്സണൽ സ്റ്റാഫുണ്ട്. ഇക്കാര്യത്തിൽ താൻ ഫയൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനക്ക് എതിരാണ് ഇക്കാര്യങ്ങൾ. സർക്കാർ കേരളത്തിലെ ജനങ്ങളുടെ പണം ധൂർത്തടിക്കുന്നത് അനുവദിക്കാനാകില്ല.  അതുപോലെ തന്നെ കേരള സർക്കാരിന് രാജ്ഭവൻ നിയന്ത്രിക്കാൻ അവകാശവുമില്ല. എന്നാൽ, പൊതുഭരണ സെക്രട്ടറിയെ മാറ്റാൻ താൻ ആവശ്യപ്പെട്ടിട്ടില്ല. താൻ ഒരു ഉദ്യോഗസ്ഥനെ മാറ്റണമെന്ന് എന്തിന് ആവശ്യപ്പെടണം ? രാജ്ഭവനെ നിയന്ത്രിക്കാനും ഉപദേശിക്കാനും ഗവൺമെന്റ് ഉദ്യോഗസ്ഥന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.  Content Highlights:governor attacks government again slams vd satheeshan and ak balan]]></description>
    <pubDate>Sat, 19 February 2022, 12:38:39 PM +0530</pubDate>
        <modified_date>Sat, 19 February 2022, 01:11:03 PM +0530</modified_date>
    </item>
<item>
<title><![CDATA[മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി, പോലീസിനെ ചീത്തവിളിച്ചു; നടി അറസ്റ്റില്‍]]></title>
<link>https://www.mathrubhumi.com/movies-music/news/actress-kavya-thapar-arrested-for-drunk-driving-abusing-police-accident-1.6461735</link>
<description><![CDATA[മുംബൈ: മദ്യപിച്ച് വാഹനമോടിച്ചതിന് നടി കാവ്യ തപറിനെ ജുഹു പോലീസ് അറസ്റ്റ്ചെയ്തു. നടിയുടെ വാഹനം ഇടിച്ചതിനെത്തുടർന്ന് ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ജുഹുവിലെ മാരിയറ്റ് ഹോട്ടലിന് സമീപം പുലർച്ചെ ഒരു മണിക്കാണ് അപകടം നടന്നത്. പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു നടി. കാറിൽ മറ്റു രണ്ടു സുഹൃത്തുക്കൾ കൂടിയുണ്ടായിരുന്നു.  മദ്യലഹരിയിൽ ബോധം നഷ്ടപ്പെട്ട കാവ്യ മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പോലീസ് എത്തിയതിന് ശേഷം പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു. അതിനിടയിൽ കാവ്യ പോലീസിനെ ചീത്തവിളിക്കുകയും തട്ടിക്കയറുകയും ചെയ്തു. പരിക്കേറ്റയാളുടെ നില ഗുരുതരമല്ല.  സംഭവ സ്ഥലത്ത് നിന്ന് കാവ്യയെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.  Content Highlights:Actress Kavya Thapar arrested for drunk driving abusing police accident]]></description>
    <pubDate>Sat, 19 February 2022, 02:55:41 PM +0530</pubDate>
        <modified_date>Sat, 19 February 2022, 02:59:48 PM +0530</modified_date>
    </item>
<item>
<title><![CDATA['സ്വപ്‌നയുടെ നിയമനത്തില്‍ പുനരാലോചനയില്ല'; കൃഷ്ണകുമാറിന്റെ വാദം തള്ളി പ്രോജക്ട് ഡയറക്ടര്‍]]></title>
<link>https://www.mathrubhumi.com/news/kerala/high-range-rural-development-society-project-director-on-swapna-suresh-s-appointment-row-1.6461661</link>
<description><![CDATA[തിരുവനന്തപുരം: സ്വപ്ന സുരേഷിന് ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയിൽ ജോലി നൽകിയതിൽ ഒരു പുനർവിചിന്തനവുമില്ലെന്ന് പ്രോജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ. ഡോ. എസ് കൃഷ്ണകുമാറിന് സ്ഥാപനവുമായി യാതൊരു ബന്ധവുമില്ല. സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരിൽ കൃഷ്ണകുമാറിനെ പുറത്താക്കിയതാണ്. എച്ച്.ആർ.ഡിഎസിന് രാഷ്ട്രീയ ബന്ധമില്ലെന്നും അദ്ദേഹംഅവകാശപ്പെട്ടു.  അഞ്ച് വർഷം മുൻപാണ് എസ് കൃഷ്ണകുമാറിനെ പ്രസിഡന്റായി നിയമിച്ചത്. അദ്ദേഹത്തിന് 87 വയസ്സുണ്ട്. പ്രായാധിക്യവും ഓർമക്കുറവും ആരോഗ്യപ്രശ്നങ്ങളും കൂടെ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും ഉയർന്നപ്പോൾ 2021 ഓഗസ്ത് 30ന് ചേർന്ന ഡയറക്ടർ ബോർഡ്യോഗം ചർച്ച ചെയ്ത് അദ്ദേഹത്തെ പ്രസിഡന്റ്സ്ഥാനത്തുനിന്ന് നീക്കി.  സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡ് ചർച്ച ചെയ്താണ് സ്വപ്ന സുരേഷിന്റെ നിയമനം നടത്തിയത്. സ്ഥാപനം ഒരു അംഗീകൃത എൻജിഒ ആണ്. നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്നവരും പ്രവർത്തിക്കുന്നവരും സ്ഥാപനത്തിലുണ്ടെങ്കിലും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയത്തിന്റെ ചായ്വുകളൊന്നുമില്ല. ഇപ്പോൾ സ്ഥാപനത്തിൽ നിന്ന് പുറത്തുപോയ ആളാണ് കുറ്റം പറയുന്നത്.  ബയോഡാറ്റ പരിശോധിച്ചപ്പോൾ കഴിവുള്ള ആളാണ് സ്വപ്ന സുരേഷ് എന്ന് മനസ്സിലായി. അവർക്ക് അഞ്ച് ഭാഷ അനായാസേനെ കൈകാര്യം ചെയ്യാൻ കഴിയും. കോൺസുലേറ്റിലും സർക്കാരിന്റെ ഐടി വകുപ്പിലുമടക്കം ജോലി ചെയ്ത പരിചയം സ്വപ്നയ്ക്കുണ്ട്. നിയമനം ആലോചിക്കുമ്പോഴും അവരുടെ കേസിനെ കുറിച്ച് ആലോചിട്ടില്ല, സ്വപ്നസുരേഷ് കുറ്റാരോപിതയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിന്റെ എല്ലാം അംഗങ്ങളുടേയും പരിപൂർണ അംഗീകാരത്തോടെയാണ് കമ്പനിയുടെ സ്ത്രീ ശാക്തീകരണത്തിന്റേയും സിഎസ്ആറിന്റേയും ചുമതലനൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു.  സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന് ജോലിനൽകിയ ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി (എച്ച്.ആർ.ഡി.എസ്)ക്കെതിരേ ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ എസ്. കൃഷ്ണകുമാർ നേരത്തെ രംഗത്തെത്തിയിരുന്നു. സെക്രട്ടറി അജികൃഷ്ണൻ സൊസൈറ്റി റാഞ്ചിയിരിക്കുകയാണ്. നിയമനം അസാധുവാണ്. സൊസൈറ്റിയുടെ ഔദ്യോഗിക അംഗീകാരമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.  നീതി ആയോഗ് ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ ഏജൻസികൾക്കും സൊസൈറ്റി രജിസ്ട്രാറിനും മുമ്പാകെയുള്ള രേഖകളിൽ താനാണ് ഇപ്പോഴും അധ്യക്ഷൻ. എന്നാൽ, ഈയിടെ ഏതാനും ജീവനക്കാരുമായി ഒത്തുകളിച്ച് അജികൃഷ്ണൻ സൊസൈറ്റിയുടെ അധികാരം പിടിച്ചു. സ്വപ്നാ സുരേഷിന്റെ നിയമനത്തിൽ ചെയർമാനെന്ന നിലയിൽ തനിക്ക് അറിവോ ബന്ധമോ ഇല്ല. അധ്യക്ഷനെന്ന നിലയിൽ തന്റെയോ ബോർഡിന്റെയോ അംഗീകാരമില്ലാതെ അജികൃഷ്ണൻ നടത്തിയതാണ് ആ നിയമനം. അജികൃഷ്ണന്റെ നേതൃത്വത്തിൽ എച്ച്.ആർ.ഡി.എസിൽ നടക്കുന്ന നിയമവിരുദ്ധ-ക്രിമിനൽ പ്രവർത്തനങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും കൃഷ്ണകുമാർആവശ്യപ്പെട്ടിരുന്നു.]]></description>
    <pubDate>Sat, 19 February 2022, 12:14:14 PM +0530</pubDate>
        <modified_date>Sat, 19 February 2022, 12:27:17 PM +0530</modified_date>
    </item>
<item>
<title><![CDATA[ആരുടെ സമീപനമാണ് ബാലിശമെന്ന് ജനം തീരുമാനിക്കട്ടെ; ഗവർണർക്ക് മറുപടിയുമായി എ.കെ. ബാലന്‍]]></title>
<link>https://www.mathrubhumi.com/news/kerala/ak-balan-replies-to-governor-on-comments-made-about-him-1.6461704</link>
<description><![CDATA[തിരുവനന്തപുരം: തനിക്കെതിരെയുള്ള ഗവർണറുടെ രൂക്ഷ വിമർശനത്തിന് മറുപടിയുമായി എ.കെ.ബാലൻ. താൻ പറഞ്ഞതാണോ ബാലിശം ഗവർണറുടെ സമീപനമാണോ ബാലിശമെന്ന് ജനം തീരുമാനിക്കട്ടെയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താൻ ഒരിക്കലും ഗവർണറെ അപമാനിച്ചിട്ടില്ല. സർക്കാരും ഗവർണറും തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല എന്ന സന്ദേശമാണ് താൻ എപ്പോഴും നൽകിയിട്ടുള്ളതെന്നും എ.കെ. ബാലൻ കൂട്ടിച്ചേർത്തു.  സഭയിൽ വരുന്നില്ലെന്നും പ്രസംഗം വായിക്കില്ലെന്നും സന്ദേശം നൽകുന്നതല്ലേ ബാലിശമെന്നും എ.കെ. ബാലൻചോദിച്ചു. യഥാർഥത്തിൽ ഗവർണറെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.  സഭയിൽ വരില്ലെന്നും നയപ്രഖ്യാപനം വായിക്കില്ലെന്നും ഗവർണർ സന്ദേശം നൽകിയതിൽതന്നെ ഭരണഘടനാലംഘനം പ്രകടമാണ്. അതിന്റെ ഭാഗമായുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും എ.കെ. ബാലൻ പറഞ്ഞു.  അതിരൂക്ഷമായ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കി അതിനെ മുതലെടുക്കാൻ പ്രതിപക്ഷത്തിന് ഇടയുണ്ടാക്കാതെ പരിഹരിക്കുകയാണ് സർക്കാർ ചെയ്തതെന്നും എ.കെ.ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.  Content Highlights:ak balan replies to governor on comments made about him]]></description>
    <pubDate>Sat, 19 February 2022, 02:06:40 PM +0530</pubDate>
        <modified_date>Sat, 19 February 2022, 02:30:48 PM +0530</modified_date>
    </item>
<item>
<title><![CDATA[പോക്‌സോ  കേസില്‍ അറസ്റ്റ് അനിവാര്യമെന്ന് പോലീസ്; സൈജുവിനെ തട്ടിക്കൊണ്ടുപോയത് പണമുണ്ടെന്ന് കരുതി]]></title>
<link>https://www.mathrubhumi.com/crime-beat/crime-news/kochi-number-18-hotel-pocso-case-and-saiju-thankachan-kidnap-case-1.6461627</link>
<description><![CDATA[കൊച്ചി: ഹോട്ടൽ നമ്പർ 18 പോക്സോ കേസിൽ പ്രതികൾക്കെതിരേ ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ചിട്ടുണ്ടെന്ന് പോലീസ്. സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്. ഇതെല്ലാം ചൂണ്ടിക്കാണിച്ച് കേസിൽ മൂന്ന് പ്രതികളുടെയും അറസ്റ്റ് അനിവാര്യമാണെന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പോലീസ് പറഞ്ഞു.  നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചൻ, അഞ്ജലി റീമാദേവ് എന്നിവരാണ് പോക്സോ കേസിലെ പ്രതികൾ. ഇവരുടെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് കോടതിയിൽ നൽകാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.  അതിനിടെ, സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ രണ്ടുപേരെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയ കേസിൽ ആകെ എട്ട് പ്രതികളാണുള്ളത്. ഈ സംഭവത്തിന് മറ്റുകേസുകളുമായി ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സൈജുവിന്റെ കൈയിൽ ധാരാളം പണമുണ്ടെന്ന് കരുതി പ്രാദേശികമായി പ്രവർത്തിക്കുന്ന ചില ക്രിമിനലുകളാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്നും പോലീസ് പറയുന്നു. ബാക്കിയുള്ള ആറുപേരെ കൂടി പിടികൂടിയാലേ സംഭവത്തെക്കുറിച്ച് വ്യക്തത ലഭിക്കുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.  കഴിഞ്ഞദിവസമാണ് തന്നെ തട്ടിക്കൊണ്ടുപോയതായി സൈജു തങ്കച്ചൻ മുനമ്പം പോലീസിൽ പരാതി നൽകിയത്.ചെറായി കുഴിപ്പള്ളിയിലെ വീട്ടിൽനിന്നാണ് സൈജുവിനെ തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യമായി ഒരുലക്ഷം രൂപ ആവശ്യപ്പെട്ടെന്നും തടവിൽനിന്ന് താൻ ഓടിരക്ഷപ്പെടുകയാണ് ചെയ്തതെന്നും സൈജു പരാതിയിൽ പറഞ്ഞിരുന്നു.  16-ന് രാവിലെയാണ് സൈജുവിനെ രണ്ടുപേർ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. ഇതിൽ ഒരാളെ പരിചയമുണ്ടെന്ന് സൈജു പറഞ്ഞു. മറ്റേയാളെ തിരിച്ചറിയാനായിട്ടില്ല. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന സൈജു തങ്കച്ചൻ നിലവിൽ ജാമ്യത്തിലാണ്.  Content Highlights:kochi number 18 hotel pocso case and saiju thankachan kidnap case]]></description>
    <pubDate>Sat, 19 February 2022, 11:20:10 AM +0530</pubDate>
        <modified_date>Sat, 19 February 2022, 11:22:17 AM +0530</modified_date>
    </item>
<item>
<title><![CDATA[നാടിനെ ഞെട്ടിച്ച കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷ തിങ്കളാഴ്ച]]></title>
<link>https://www.mathrubhumi.com/crime-beat/crime-news/wayanad-vellamunda-kandathuvayal-couple-double-murder-case-verdict-1.6461635</link>
<description><![CDATA[കല്പറ്റ: വെള്ളമുണ്ട കണ്ടത്തുവയൽ ഇരട്ടക്കൊലക്കേസിൽ പ്രതി വിശ്വനാഥൻ കുറ്റക്കാരൻ. കല്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും.  2018 ജൂലായ് ആറിനായിരുന്നു നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം. നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയൽ പൂരിഞ്ഞിയിൽ വാഴയിൽ ഉമ്മർ (26), ഭാര്യ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ തുമ്പൊന്നുമില്ലാതിരുന്ന കൊലപാതകക്കേസ് അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ പ്രത്യേകസംഘമാണ് അന്വേഷിച്ചത്.  രണ്ടുമാസത്തെ അന്വേഷണത്തിനൊടുവിൽ സെപ്റ്റംബറിൽ കോഴിക്കോട് തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയിൽ കലങ്ങോട്ടുമ്മൽ വിശ്വനാഥനെ (45) പോലീസ് അറസ്റ്റുചെയ്തു. മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് വിശ്വനാഥൻ ദമ്പതിമാരെ അടിച്ചുകൊന്നത്. വീട്ടിൽ കയറിയ വിശ്വനാഥൻ ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു. ശബ്ദംകേട്ടുണർന്ന ഉമ്മറിനെയും ഫാത്തിമയെയും കൈയിൽ കരുതിയിരുന്ന കമ്പിവടികൊണ്ട് അടിച്ചു. മരണം ഉറപ്പാക്കിയശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെടുത്ത് വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി വിശ്വനാഥൻ രക്ഷപ്പെടുകയാണുണ്ടായത്.  കേസിൽ കുറ്റപത്രം സമർപ്പിച്ച് 2020 നവംബറിലാണ് ജില്ലാ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങിയത്. കേസിൽ 72 സാക്ഷികളാണുണ്ടായിരുന്നത്. ഇതിൽ 45 പേരെയാണ് വിസ്താരത്തിനായി തിരഞ്ഞെടുത്തത്.  ഒരുതുമ്പും അവശേഷിപ്പിക്കാതെയുള്ള കൊലപാതകം അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിൽ പോലീസിന് കനത്ത വെല്ലുവിളിയായിരുന്നു. കൊലപാതകത്തിന്റെ ഉദ്ദേശ്യമെന്താണെന്ന് സ്ഥിരീകരിക്കാനും ആദ്യഘട്ടത്തിൽ സാധിച്ചില്ല. പലതരം അഭ്യൂഹങ്ങൾക്കൊടുവിലാണ് കൊലപാതകം മോഷണശ്രമത്തിനിടെയായിരുന്നെന്നും വിശ്വനാഥനാണ് കൊല ചെയ്തതെന്നും പോലീസ് കണ്ടെത്തിയത്. എഴുന്നൂറോളം പേരെയാണ് പോലീസ് നിരീക്ഷിച്ചത്. വിശ്വനാഥനും പട്ടികയിൽ ഉൾപ്പെട്ട ആളായിരുന്നു. അറസ്റ്റിലായ അന്നുമുതൽ വിശ്വനാഥൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.  Content Highlights:wayanad vellamunda kandathuvayal couple double murder case verdict]]></description>
    <pubDate>Sat, 19 February 2022, 11:44:07 AM +0530</pubDate>
        <modified_date>Sat, 19 February 2022, 11:44:07 AM +0530</modified_date>
    </item>
<item>
<title><![CDATA[രണ്ടുവർഷത്തെ ഇടവേള കഴിഞ്ഞു, പ്രതീക്ഷിച്ചതിലും നേരത്തെ സഞ്ചാരികളെ സ്വീകരിക്കാൻ വിയറ്റ്നാം]]></title>
<link>https://www.mathrubhumi.com/travel/news/vietnam-to-reopen-to-tourists-after-two-year-closure-1.6461694</link>
<description><![CDATA[ഹാനോയി:വിദേശ സഞ്ചാരികളെ രാജ്യത്തേക്ക് സ്വീകരിക്കാനൊരുങ്ങി വിയറ്റ്നാം. മാർച്ച് 15 മുതൽ അന്താരാഷ്ട്ര സഞ്ചാരികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാം. രാജ്യത്തെ വിനോദസഞ്ചാരമന്ത്രാലയമാണ് ഇക്കാര്യം ശുപാർശ ചെയ്തത്. മാർച്ച് പകുതിയോടെ രാജ്യത്തെ ഒട്ടുമിക്ക യാത്രാനിയന്ത്രണങ്ങളും എടുത്തുകളയാനാണ് അധികൃതരുടെ തീരുമാനം.  പ്രതീക്ഷിച്ചതിലും മൂന്ന് മാസം നേരത്തേയാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വിയറ്റ്നാമിലേക്ക് പറക്കുന്നതിന് മുമ്പ് സഞ്ചാരികൾ അവർ കോവിഡ് നെ​ഗറ്റീവാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ആറുമാസത്തിനും 14 ദിവസത്തിനുമുള്ളിൽ മുഴുവൻ ഡോസ് വാക്സിനുമെടുത്തവർക്കാണ് രാജ്യത്തേക്ക് വരാനാവുക.  കൂടാതെ ആദ്യത്തെ ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം. കൂടാതെ 10,000 ഡോളർ വരെ ട്രാവൽ മെഡിക്കൽ കവറേജ് വഹിക്കണം. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത യാത്രക്കാരെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുമെങ്കിലും അവർ ഒരു ഹോട്ടലിൽ ഏഴ് ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം. അവർ ആദ്യ ദിവസവും ഏഴാം ദിവസവും ആർടി പിസിആർ പരിശോധന നടത്തണം.  തായ്ലൻഡ്, ഫിലിപ്പീൻസ് തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളെ ജാഗ്രതയോടെ പിന്തുടരുകയാണ് വിയറ്റ്നാം. രാജ്യത്ത് ഇപ്പോഴും കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.  ബഡ്ജറ്റ് സൗഹൃദ വിനോദസഞ്ചാരകേന്ദ്രങ്ങൾ അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള യാത്രക്കാരുടെ ഇഷ്ടയിടമാണ് വിയറ്റ്നാം.  Content Highlights:Vietnam to reopen to tourists, Vietnam Tourism, Quarrantine rules in Vietnam]]></description>
    <pubDate>Sat, 19 February 2022, 01:45:00 PM +0530</pubDate>
        <modified_date>Sat, 19 February 2022, 01:48:37 PM +0530</modified_date>
    </item>
<item>
<title><![CDATA[ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി]]></title>
<link>https://www.mathrubhumi.com/news/kerala/post-mortem-procedures-of-twenty-20-activist-deepu-completed-at-kottayam-medical-college-1.6461687</link>
<description><![CDATA[കോട്ടയം: കിഴക്കമ്പലത്ത് മർദ്ദനമേറ്റ് മരിച്ച ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ബന്ധുക്കളുടെ ആവശ്യപ്രകാരം കോട്ടയം മെഡിക്കൽ കോളേജിൽവെച്ചാണ് പോസ്റ്റുമോർട്ടം നടത്തിയത്.  കഴിഞ്ഞ ശനിയാഴ്ചയാണ് ദീപുവിനെ സി.പി.എം. പ്രവർത്തകരായ നാലുപേർ ചേർന്ന് മർദിച്ചത്. കേസിൽ സി.പി.എം. കാവുങ്ങൽപറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുൾ റഹ്മാൻ (36), പാറാട്ടുവീട്ടിൽ സൈനുദ്ദീൻ സലാം (27), നെടുങ്ങാടൻ ബഷീർ (36), വലിയപറമ്പിൽ അസീസ് (42) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകൾ മെച്ചപ്പെടുത്താൻ നടപ്പാക്കുന്ന സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയെ കുന്നത്തുനാട് എം.എൽ.എ. പി.വി. ശ്രീനിജിൻ തകർക്കുന്നെന്നാരോപിച്ച് ശനിയാഴ്ച ഇവിടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധം നടക്കുന്നതിനിടെയാണ് നാലുപേർ ദീപുവിനെ വീട്ടിൽനിന്നു പിടിച്ചിറക്കി മർദിച്ചത്. പഴങ്ങനാട്ട് സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേക്കും മാറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മരണം സംഭവിച്ചത്.  Content Highlights:post mortem procedures of twenty 20 activist deepu completed at kottayam medical college]]></description>
    <pubDate>Sat, 19 February 2022, 01:03:44 PM +0530</pubDate>
        <modified_date>Sat, 19 February 2022, 01:03:44 PM +0530</modified_date>
    </item>
<item>
<title><![CDATA[വരാപ്പുഴ പീഡനക്കേസില്‍ പ്രതിയായിരുന്ന കണ്ണൂര്‍ സ്വദേശിയെ മഹാരാഷ്ട്രയില്‍ കൊന്ന് കിണറ്റില്‍ തള്ളി]]></title>
<link>https://www.mathrubhumi.com/crime-beat/crime-news/varappuzha-rape-case-acquitted-accused-vinod-kumar-killed-in-maharashtra-1.6461703</link>
<description><![CDATA[മുംബൈ: വരാപ്പുഴ പീഡനക്കേസിൽ പ്രതിയായിരുന്ന കണ്ണൂർ ചെറുപുഴ രാമപുരത്തൊഴുവൻ വിനോദ് കുമാറിനെ മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. റായ്ഗഡിലെ കാശിദിൽ ആദിവാസി കോളനിയിലെ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയതിനാൽ ബന്ധുക്കളോടെ അനുമതിയോടെ റായ്ഗഡിൽ സംസ്കരിച്ചു.  ഫെബ്രുവരി എട്ടാം തീയതിയാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നൽകുന്നവിവരം. കഴിഞ്ഞദിവസമാണ് കിണറ്റിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിലാണ് കൊല്ലപ്പെട്ടത് വിനോദ്കുമാറാണെന്ന് തിരിച്ചറിഞ്ഞത്. റായ്ഗഡിലെ ഒരു റിസോർട്ടിൽ ജോലിചെയ്തുവരികയായിരുന്നു ഇയാൾ. വിവരമറിഞ്ഞ് കേരള പോലീസ് റായ്ഗഡിൽ വരുന്നുണ്ടോ എന്ന കാര്യം അറിയില്ലെന്നും റായ്ഗഡ് പോലീസ് പറഞ്ഞു.  കേരളത്തിൽ വിനോദ്കുമാറിനെതിരേ 32 കേസുകളുണ്ട്. വരാപ്പുഴ പീഡനക്കേസിൽ ശോഭ ജോൺ അടക്കമുള്ളവർക്കൊപ്പം വിനോദ്കുമാറും പ്രതിയായിരുന്നു. പിന്നീട് ഇയാളെ വെറുതെവിട്ടു.  Content Highlights:varappuzha rape case acquitted accused vinod kumar killed in maharashtra]]></description>
    <pubDate>Sat, 19 February 2022, 02:04:33 PM +0530</pubDate>
        <modified_date>Sat, 19 February 2022, 02:11:40 PM +0530</modified_date>
    </item>
<item>
<title><![CDATA[ദീപുവിന്റെ മരണം: 'ട്വന്റി 20 നാടകം കളിക്കുന്നു; കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല' - സിപിഎം]]></title>
<link>https://www.mathrubhumi.com/news/kerala/doesnt-have-hands-in-kizhakkambalam-twenty-20-activist-death-says-cpm-1.6461644</link>
<description><![CDATA[കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ വിശദീകരണവുമായി സിപിഎം. നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് ഒറ്റപ്പെട്ടതോടെ താത്കാലിക ലാഭത്തിനായി ദീപുവിന്റെ മരണത്തെ ട്വന്റി 20 ഉപയോഗിക്കുകയാണെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.ബി. ദേവദർശൻ ആരോപിച്ചു.  ദീപുവിന്റെ മരണത്തിൽ ട്വന്റി 20 നാടകം കളിക്കുകയാണ്. സിപിഎമ്മിന് ദീപുവിന്റെ കൊലപാതകത്തിൽ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.സിപിഎമ്മിനെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ദേവദർശൻ തള്ളിക്കളഞ്ഞു.  സംഭവത്തിൽട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബ് സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. നാല് സിപിഎം പ്രവർത്തകർക്കെതിരെ കൊലക്കുറ്റവും ചുമത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി വിശദീകരണവുമായി രംഗത്തെത്തിയത്.  Content Highlights:doesnt have hands in kizhakkambalam twenty 20 activist death says cpm]]></description>
    <pubDate>Sat, 19 February 2022, 11:55:33 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:14:46 PM +0530</modified_date>
    </item>
<item>
<title><![CDATA[കൊടുങ്കാറ്റിനിടെ ത്രില്ലടിപ്പിക്കുന്ന ലാന്‍ഡിങ്ങുകളുടെ ലൈവ് സ്ട്രീം; ലക്ഷക്കണക്കിന് കാഴ്ചക്കാർ]]></title>
<link>https://www.mathrubhumi.com/news/world/live-stream-of-risky-landings-at-heathrow-airport-goes-viral-1.6461597</link>
<description><![CDATA[ലണ്ടൻ: യൂനിസ് കൊടുങ്കാറ്റ് യുകെയിൽആഞ്ഞടിക്കുന്നതിനിടെ ലണ്ടനിലെഹീത്രു വിമാനത്താവളത്തിൽ പൈലറ്റുമാർ അപകടകരമായ സാഹചര്യത്തിൽ ശ്രദ്ധാപൂർവമായ ലാൻഡിങ്ങുകൾനടത്തുന്നതിന്റെ യൂട്യൂബ് ലൈവ് സ്ട്രീം വീഡിയോക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാർ. വിഡിയോ വെെറലായി. നിരവധി പേരാണ് ഇത്മാധ്യമങ്ങളിൽ പങ്കുവച്ചത്.  എട്ട് മണിക്കൂർ മുമ്പ് ആരംഭിച്ച യൂട്യൂബ് ലൈവ് സ്ട്രീമിൽ ബിഗ് ജെറ്റ് ടിവി അവതാരകൻ ജെറി ഡയറിന്റെ വിശദമായ കമന്ററിയോട് കൂടിയ വീഡിയോ കാണാൻ കാഴ്ചക്കാരുടെ കുത്തൊഴിക്കാണ് ഉണ്ടാകുന്നത്. ത്രില്ലടിപ്പിക്കുന്ന ലാൻഡിംഗുകൾ ഒരു ഘട്ടത്തിൽ 3.3 ദശലക്ഷത്തിലധികം കാഴ്ചക്കാർ കണ്ടു.    മധ്യ അറ്റ്ലാന്റിക് സമുദ്രത്തിൽ വീശിയടിച്ച യൂനിസ് കൊടുങ്കാറ്റ് ജെറ്റ് സ്ട്രീം വഴി അസോറസിൽ നിന്ന് യൂറോപ്പിലേക്ക് കുതിച്ചുകയറിയത് ഭീഷണിയാണെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  കണക്കുകൾ പ്രകാരം യൂനിസ് കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ യുകെയിലുടനീളം മൊത്തം 436 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. കൊടുങ്കാറ്റ് പടിഞ്ഞാറൻ ഇംഗ്ലണ്ടിനെയാണ് ബാധിച്ചത്. 15 വർഷത്തിനിടെയുള്ള അതിശക്തമായ കൊടുങ്കാറ്റായിട്ടാണ് യൂനിസിനെ വിലയിരുത്തുന്നത്. നിരവധി മരണങ്ങളും നാശനഷ്ടങ്ങളും രാജ്യത്തിലുടനീളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  Content Highlights:live stream of risky landings at heathrow airport goes viral]]></description>
    <pubDate>Sat, 19 February 2022, 10:35:48 AM +0530</pubDate>
        <modified_date>Sat, 19 February 2022, 10:46:32 AM +0530</modified_date>
    </item>
<item>
<title><![CDATA[ചന്നിയുടെ സമ്പാദ്യത്തില്‍ 5 കോടി കുറഞ്ഞു; സുഖ്ബിര്‍ ബാദലിന്റെ സമ്പാദ്യം 100 കോടി വര്‍ധിച്ചു]]></title>
<link>https://www.mathrubhumi.com/news/india/cs-channi-s-wealth-down-by-5-crore-sukhbir-badal-s-up-by-100-crore-1.6461608</link>
<description><![CDATA[ഛണ്ഡിഗഢ്: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ്ങ് ചന്നി ഉൾപ്പെടെയുള്ള നേതാക്കളുടെ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്. സ്ഥാനാർഥികൾ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ ഉൾപ്പെടെ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.  മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയുടെ ആസ്തിയിൽ അഞ്ച് കോടി രൂപയുടെ കുറവുണ്ടായെന്നാണ് റിപ്പോർട്ട് പറയുന്നത്. 2017ൽ 14.51 കോടി ആയിരുന്നു ചന്നിയുടെ ആസ്തി. 2022ൽ അത് 9.45 കോടി ആയി കുറഞ്ഞു. മുൻമുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ ആസ്തിയിൽ 2017 മുതൽ 20 കോടി രൂപയുടെ വർധനവാണ് ഉണ്ടായത്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജോത് സിങ്ങ് സിദ്ധുവിന്റെ ആസ്തിയിൽ 1.25 കോടിയുടെ കുറഞ്ഞു. 2017ൽ സിദ്ധുവിന്റെ ആകെ ആസ്തി 45.90 കോടി ആയിരുന്നെങ്കിൽ 2022ൽ അത് 44.65 കോടിയായതായി എ.ഡി.ആർ റിപ്പോർട്ട് പറയുന്നു.  കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ശിരോമണി അകാലിദൾ നേതാവ് സുഖ്ബിർ സിങ്ങ് ബാദലിന്റെ ആകെ ആസ്തിയിൽ 100 കോടി രൂപ വർധിച്ചുവെന്നാണ് കണക്ക്. ആസ്തിയിൽ ഏറ്റവും കൂടുതൽ വർധനവ് ഉണ്ടായിരിക്കുന്നത് ബാദലിനാണ്. തിങ്കളാഴ്ചയാണ് എ.ഡി.ആർ റിപ്പോർട്ട് പുറത്തുവന്നത്.  റിപ്പോർട്ട് പ്രകാരം അഞ്ച് നേതാക്കളുടെ ആസ്തിയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ (202 കോടി), കോൺഗ്രസ് നേതാവ് മൻപ്രീത് സിങ് ബാദൽ (32 കോടിയിൽ നിന്ന് 72 കോടിയായി), എഎപി നേതാവ് അമാൻ അരോര (29 കോടി വർധിച്ചു), മുൻമുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി നേതാവുമായി അമരീന്ദർ സിങ്ങ് (20.41 കോടി വർധിച്ചു) എന്നിവരുടെ ആസ്തിയിലാണ് വൻ വർധനവുണ്ടായിരിക്കുന്നത്.  തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്ന എംഎൽഎമാരിൽ 67 കോൺഗ്രസ് എംഎൽഎമാരുടെ ആസ്തിയിൽ ശരാശരി 1.47 കോടിയുടെ വർധനവാണ് ഉണ്ടായത്. ശിരോമണി അകാലിദൾ നേതാക്കളുടേതാവട്ടെ ഇത് 8.18 കോടിയാണ്. ആം ആദ്മി പാർട്ടി നേതാക്കളുടെ ആസ്തിയിൽ 3.21 കോടിയുടെ വർധനവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.  ഫെബ്രുവരി 20നാണ് പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 117 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്.]]></description>
    <pubDate>Sat, 19 February 2022, 10:50:25 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:10:03 PM +0530</modified_date>
    </item>
<item>
<title><![CDATA[കൊലപാതകം ആസൂത്രിതം; കൊലയാളികള്‍ ശ്രീനിജന്‍ എംഎല്‍എയുമായി ബന്ധപ്പെട്ടു - സാബു ]]></title>
<link>https://www.mathrubhumi.com/news/kerala/sreenijan-mla-behind-the-murder-of-twenty-twenty-worker-deepu-at-kizhakkambalam-1.6461549</link>
<description><![CDATA[കൊച്ചി: കിഴക്കമ്പലത്തെ ദീപുവിന്റെ കൊലപാതകത്തിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബ്. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആക്രമണത്തിന് മുൻപും പിൻപും കൊലയാളികൾപി.വി. ശ്രീനിജൻ എംഎൽഎയുമായി ബന്ധപ്പെട്ടെന്നു. കൊലപാതക കേസിലെ ഒന്നാം പ്രതി ശ്രീനിജനാണെന്നും അദ്ദേഹം ആരോപിച്ചു.  ശ്രീനിജൻ എംഎൽഎ ആയതിനുശേഷം കഴിഞ്ഞ പത്ത് മാസത്തിനിടെ 50-ലധികം ട്വന്റി 20 പ്രവർത്തകാണ് ആക്രമിക്കപ്പെട്ടത്. ആരെങ്കിലും പരാതിപ്പെട്ടാൽ അവരെ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കുന്ന സാഹചര്യമുണ്ട്. ട്വന്റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിലും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.  ഫെബ്രുവരി 5-നാണ് ട്വന്റി 20 ലൈറ്റണക്കൽ സമരം പ്രഖ്യാപിച്ചത്. 5-നും 12-നുമിടയിലാണ് കൊലപാതകം നടത്തുന്നതിനുള്ള വലിയ ഗൂഢാലോചന നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രൊഫഷണൽ സംഘമാണ് ദീപുവിന്റെ കൊലപാതകം നടത്തിയതെന്നും സാബു ജേക്കബ് ആരോപിച്ചു.  അതിനിടെ, ട്വന്റി 20 പ്രവർത്തകന്റെ മരണത്തിൽ നാല് സിപിഎം പ്രവർത്തകർക്കെതിരം കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത നാല് പേർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. അതേസമയം കിഴക്കമ്പലത്ത് മർദ്ദനമേറ്റ് മരിച്ച ട്വന്റി 20പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടത്തും. ബന്ധുക്കളുടെ ആവശ്യപ്രകാരം കോട്ടയം മെഡിക്കൽ കോളേജിൽവെച്ചാണ് പോസ്റ്റുമോർട്ടം.  എന്നാൽ, ദീപുവിന്റെ മരണത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തി യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്ന് പി.വി. ശ്രീനിജൻ എം.എൽ.എ. ആവശ്യപ്പെട്ടു. തനിക്കെതിരേയുള്ള ആരോപണം രാഷ്ട്രീയപ്രേരിതമാണ്. ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. അതിൽ പ്രത്യക്ഷമോ പരോക്ഷമോ ആയ ബന്ധം തനിക്കില്ല.കുറ്റാരോപിതരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  കൂടുതൽ വസ്തുതകൾ പുറത്തുവരേണ്ടതുണ്ട്. മരണപ്പെട്ട വ്യക്തി ആശുപത്രിയിൽ നൽകിയ മൊഴിയിൽ മർദനമേറ്റ വിവരം പറഞ്ഞിട്ടില്ലെന്നാണ് അറിഞ്ഞത്. ഇതോടൊപ്പം ഗുരുതരമായ വേറെ രോഗങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണോ മരണം സംഭവിച്ചത് എന്ന് അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. സംഭവത്തെ സി.പി.എമ്മിനെതിരേ തിരിക്കാനുള്ള ഗൂഢ നീക്കവും രാഷ്ട്രീയവുമായി ചിലർ രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ശ്രീനിജൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.  Content Highlights: P.V. Sreenijin MLA isthe first accused in the Kizhakkambalam Deepu murder case says Twenty20 Chief Cordinator Sabu Jacob]]></description>
    <pubDate>Sat, 19 February 2022, 08:56:15 AM +0530</pubDate>
        <modified_date>Sat, 19 February 2022, 09:30:08 AM +0530</modified_date>
    </item>
<item>
<title><![CDATA[ബിഹാറില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന് തീപ്പിടിച്ചു; ആളപായമില്ല, അന്വേഷണം നടത്തുമെന്ന് റെയില്‍വെ]]></title>
<link>https://www.mathrubhumi.com/news/india/fire-broke-out-in-train-at-bihar-madhubani-station-1.6461624</link>
<description><![CDATA[പട്ന: ബിഹാറിലെമധുബനിയിൽ ട്രയിനിന് തീപിടിച്ചു. മധുബനി റെയൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രയിനിന്റെകോച്ചുകൾക്കാണ് തീപിടിച്ചത്. സ്വതന്ത്ര സേനാനി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ കോച്ചിലാണ് തീ പടർന്നുപിടിച്ചത്. യാത്ര അവസാനിപ്പിച്ച ശേഷം സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന സമയത്താണ് സംഭവം. അതിനാൽ തന്നെ വലിയൊരു ദുരന്തമാണ് ഒഴിവായത്.   #WATCH | Fire breaks out in an empty train at Madhubani railway station in Bihar pic.twitter.com/Rps2N8gwKk &mdash; ANI (@ANI) February 19, 2022    ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീ നിയന്ത്രണവിധേയമാക്കാനായെന്നാണ് ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചിരിക്കുന്നത്. ഏകദേശം പത്ത് മണിയോടെ തന്നെ തീയണയ്ക്കാനായെന്നും യാത്രക്കാർക്ക് യാതൊരുവിധ അത്യാഹിതങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റെയിൽവേ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ ഇതിൽ വ്യക്തത ലഭിക്കുകയുള്ളുവെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു.  Content Highlights:fire broke out in train at bihar madhubani station]]></description>
    <pubDate>Sat, 19 February 2022, 11:08:36 AM +0530</pubDate>
        <modified_date>Sat, 19 February 2022, 11:18:32 AM +0530</modified_date>
    </item>
<item>
<title><![CDATA[മരിച്ചെന്നു കരുതിയ അമ്മ വീഡിയോകോളില്‍; 12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലോകിയെ കൂട്ടാന്‍ മകനെത്തും]]></title>
<link>https://www.mathrubhumi.com/news/kerala/after-12-years-of-gap-loki-sarkkar-finally-meet-her-elder-son-soon-1.6461552</link>
<description><![CDATA[തിരുവല്ല: മരിച്ചുവെന്ന് ഉറപ്പിച്ചിരിക്കെ മകനെ തേടിയെത്തിയ വീഡിയോ കോൾ.. മറുതലയ്ക്കൽ 12 വർഷമായി അവന് നഷ്ടപ്പെട്ട സ്വന്തം അമ്മയുടെ മുഖം. നിനച്ചിരിക്കാതെ തിരികെ ലഭിച്ച സൗഭാഗ്യത്തെ ഒപ്പം കൂട്ടാൻ പശ്ചിമ ബംഗാളിൽ നിന്ന് കേരളത്തിലേക്ക് വണ്ടി കയറുകയാണ് കൃഷ്ണനഗറിലുള്ള സൗരവ്.  അമ്മയും മകനും തമ്മിലുള്ള 12 വർഷത്തെ ഇടവേള മുറിച്ച് ഇരുവരുടേയും പുനസമാഗമത്തിന് വേദിയൊരുക്കിയത് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആണ്. വീഡിയോകോളിൽ കണ്ട മകനെ ഒന്ന് പുണരാൻ, സ്നേഹം പങ്കുവെയ്ക്കാൻ കണ്ണുനട്ട് കാത്തിരിക്കുകയാണ് ലോകി സർക്കാർ എന്ന അമ്മ.  മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കിടെ ആശുപത്രി വാർഡിൽ നിന്ന് സിസ്റ്റർ ജോയലിന്റെ ഫോണിലൂടെയാണ്ലോകി തന്റെ മൂത്തമകൻ സൗരവിന്റെ മുഖം കണ്ടത്. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള കൂടിക്കാഴ്ചയായിരുന്നു അതെങ്കിലും രക്തം രക്തത്തെ തിരിച്ചറിഞ്ഞു. അമ്മയെ കണ്ടെത്താനായി പലസംസ്ഥാനങ്ങളിലും അലഞ്ഞുതിരിഞ്ഞ് ഒടുവിൽ സ്ക്രീനിൽ അമ്മയുടെ മുഖം തെളിഞ്ഞപ്പോൽ സൗരവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, വാക്കുകൾ ഇടറി.    ലോകി സിസ്റ്റർ ജോയലിനൊപ്പം    11 മാസമായി ലോകി സർക്കാർ പെരുമ്പാവൂരിലെ ബദനി സ്നേഹാലയത്തിലെ മാനസികാരോഗ്യ ചികിത്സയിലായിരുന്നു. ഇതിനിടെ മഞ്ഞപ്പിത്തം പിടിപെട്ടു, കൂടെ പിത്താശായക്കല്ലും. തുടർന്നാണ് പുഷ്പഗിരി മെഡിക്കൽ കോളേജിലെത്തിച്ചത്. ഡോ. മനോജ് ഗോപാലിന്റെ ചികിത്സയും പരിചരണവും ലോകിക്ക് ആശ്വാസമായി. ബംഗാളി മാത്രം സംസാരിക്കുന്ന ലോകിയുമായി കൊൽക്കത്തയിൽ മുൻപ് താമസിച്ചിരുന്ന ഡോക്ടറുടെ ബന്ധു സംസാരിച്ചു. ആരോഗ്യം വീണ്ടെടുത്ത ലോകി നാടിനെ കുറിച്ച്, കുടുംബത്തെ കുറിച്ച് തന്റെ ഭൂതകാലത്തെ കുറിച്ച് സംസാരിച്ചു. ലോകി പറഞ്ഞ സ്ഥലങ്ങൾ ഇന്റർനെറ്റിൽ അന്വേഷിച്ച് തപാൽ അഡ്രസ് കണ്ടെത്തി, ലോകിയുടെ കുടുംബത്തെ കണ്ടെത്തി. തുടർന്ന് നമ്പർ വാങ്ങി മകനെ വീഡിയോ കോളിൽ ബന്ധപ്പെടുകയായിരുന്നു.    ലോകി ഡോ. മനോജ് ഗോപാലിനൊപ്പം    മാനസിക നില തെറ്റിയ അവസ്ഥയിലുള്ള ലോകിയെ ഒരു വർഷം മുൻപാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് കണ്ടെത്തിയത്. തുടർന്ന് ബദനി സ്നേഹാലയത്തിലെത്തിച്ചു. മാനസികാരോഗ്യ ചികിത്സ നൽകി വരികയായിരുന്നു. ഇപ്പോൾ മകനേയും നാടിനേയും കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ ലോകിയുടെ രോഗമുക്തിക്ക് വേഗം കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.  മെഡിക്കൽ കോളേജിലെ ചികിത്സ പൂർത്തിയായതിനാൽ ലോകിയെ ഞായറാഴ്ച ബദനി സ്നേഹാലയത്തിലേക്ക് തിരിച്ചെത്തിക്കും. അടുത്തയാഴ്ച ലോകിയെ കൂട്ടാൻ സൗരവ് എത്തുമെന്ന് അറിയിച്ചിട്ടുള്ളതും അവിടെയാണ്.]]></description>
    <pubDate>Sat, 19 February 2022, 09:34:27 AM +0530</pubDate>
        <modified_date>Sat, 19 February 2022, 09:47:42 AM +0530</modified_date>
    </item>
<item>
<title><![CDATA[എല്‍ഐസി ഐപിഒ: പോളിസികള്‍ പാനുമായി ബന്ധിപ്പിക്കാന്‍ തിരക്കോടുതിരക്ക്]]></title>
<link>https://www.mathrubhumi.com/money/business-news/lic-policyholders-rush-to-link-pan-with-policies-1.6461572</link>
<description><![CDATA[ഐപിഒവഴി എൽഐസിയുടെ ഓഹരികൾ സ്വന്തമാക്കാൻ പോളിസി ഉടമകളുടെ കൂട്ടപ്പാച്ചിൽ. പാനുമായി പോളിസി ബന്ധിപ്പിക്കുന്നവരുടെ എണ്ണത്തിൽ ഈ ദിവസങ്ങളിൽ വൻകുതിപ്പാണുണ്ടായത്.  ഒരാഴ്ചക്കിടെ 12 ലക്ഷം പേരാണ് പോളിസികൾ പാനുമായി ബന്ധിപ്പിച്ചത്. ഡീമാറ്റ് അക്കൗണ്ടുള്ള 92 ലക്ഷത്തോളം പേർ ഇതിനകം പോളിസികൾ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഫെബ്രുവരി 28നകം ഒരുകോടിയോളം ഡീമാറ്റ് അക്കൗണ്ട് ഉടമകൾ പോളിസികൾപാനുമായി ബന്ധിപ്പിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.  2021 സെപ്റ്റംബർ 30വരെയുള്ള കണക്കുപ്രകാരം 29.2 കോടി പോളിസികളാണ് സജീവമായുള്ളത്. അഞ്ചുകോടി പേരാണ് ഇത്രയും പോളിസികളെടുത്തിട്ടുളളത്.ഐപിഒയുടെ 10ശതമാനമാകും പോളിസി ഉടമകൾക്കായി നീക്കിവെയ്ക്കുക.  Content Highlights:LIC policyholders rush to link PAN with policies.]]></description>
    <pubDate>Sat, 19 February 2022, 10:02:18 AM +0530</pubDate>
        <modified_date>Sat, 19 February 2022, 10:02:18 AM +0530</modified_date>
    </item>
<item>
<title><![CDATA[അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസ്: വാഗമണ്ണില്‍ തുടങ്ങി കൊലക്കയറിലേക്ക്...]]></title>
<link>https://archives.mathrubhumi.com/print-edition/india/ahmedabad-serial-blasts-special-court-awarded-the-death-sentence-to-38-convicts-1.6461514</link>
<description><![CDATA[അഹമ്മദാബാദ്: വാഗമൺ മലകൾവരെ നീളുന്നതാണ് അഹമ്മദാബാദ് ബോംബുസ്ഫോടന കേസിന്റെ മലയാളി ബന്ധങ്ങൾ. മലയാളികളായ ഏഴു പ്രതികളിൽ മൂന്നുപേർക്ക് വധശിക്ഷയും ഒരാൾക്ക് ആജീവനാന്ത തടവും നൽകിയ കോടതിവിധിയിൽ അത് എത്തിനിൽക്കുന്നു.  നിരോധിതസംഘടനയായ സിമിയിൽ സജീവമായി പ്രവർത്തിച്ചിരുന്ന ചില മലയാളി യുവാക്കളാണ് പിന്നീട് ഇന്ത്യൻ മുജാഹിദീൻ സ്ഥാപിക്കുന്നതിൽ പങ്കാളികളായത്. വാഗമണിന് സമീപത്തെ പട്ടണമായ ഈരാറ്റുപേട്ടയിൽനിന്നുള്ള ഷിബിലി ഇതിൽ പ്രധാനിയാണ്. വധശിക്ഷാ പട്ടികയിലുള്ള സഹോദരങ്ങളായ ഷിബിലിയും സാദുലിയും ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുഹമ്മദ് അൻസാറും 2007-ലെ വാഗമൺ തീവ്രവാദ പരിശീലനക്യാമ്പിൽ പങ്കെടുത്തു.   ഷിബിലി, സഹോദരൻ ഷാദുലി, ഷറഫുദ്ദീൻ (മൂവർക്കും വധശിക്ഷ), മുഹമ്മദ് അൻസാർ(ജീവപര്യന്തം)   സിമി ജനറൽസെക്രട്ടറിയായിരുന്ന സഫ്ദർ നഗോറിയായിരുന്നു മറ്റൊരു പ്രമുഖൻ. ഈ കേസുകളിൽ വിചാരണക്കോടതി സഹോദരന്മാരെ ശിക്ഷിച്ചിരുന്നു. മുഹമ്മദ് അൻസാർ പാനായിക്കുളം തീവ്രവാദക്യാമ്പ് സംബന്ധിച്ച കേസിലും ശിക്ഷിക്കപ്പെട്ടതാണ്.  ഗുജറാത്തിലെ പാവഡഢിലായിരുന്നു സ്ഫോടനത്തിനുമുമ്പുള്ള മറ്റൊരു പരിശീലനക്യാമ്പ്. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഷിബിലിക്ക് സംഘടനാച്ചുമതലകൾ നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് അഹമ്മദാബാദിലേതടക്കമുള്ള സ്ഫോടനങ്ങൾ എന്നാണ് കണ്ടെത്തൽ. എന്നാൽ, മൂവരും 2008 മാർച്ചിൽ മധ്യപ്രദേശിലെ ഇൻഡോറിൽ അറസ്റ്റിലായി. സോഫ്റ്റ്വേർ എൻജിനിയറായിരുന്ന ഷിബിലി ഇൻഡോറിൽ സ്വന്തം സ്ഥാപനത്തിന്റെ മറവിൽ തീവ്രവാദപ്രവർത്തനങ്ങൾക്ക് ആസൂത്രണം ചെയ്തുവെന്നാണ് ആരോപണം. ഈ കേസിൽ മൂവരെയും 2017-ൽ ജീവപര്യന്തം ശിക്ഷിച്ചിരുന്നു. ഫലത്തിൽ 13 വർഷമായി ഇവർ തടവിൽത്തന്നെയാണ്.  ആസുത്രണവുമായി ബന്ധപ്പെട്ടാണ് ഇവർ കുറ്റവാളികളായതെങ്കിൽ സാങ്കേതിക സഹായമാണ് ഷറഫുദ്ദീന് കൊലക്കയറൊരുക്കിയത്. കൊണ്ടോട്ടിയിൽ വേരുകളുള്ള ഇയാൾ പിതാവ് സൈനുദ്ദീനൊപ്പം ബെംഗളൂരുവിലും ഹൈദരാബാദിലും ഇലക്ട്രോണിക്സ് ബിസിനസ് നടത്തിയിരുന്നു. അഹമ്മദാബാദ് ബോംബ് നിർമാണത്തിനുള്ള ചിപ്പുകൾ പ്രധാന ആസൂത്രകനായ റിയാസ് ഭട്കലിന് ഇവരാണ് നൽകിയതെന്നാണ് കണ്ടെത്തൽ. കൂട്ടുപ്രതിയും ബന്ധുവുമായ അബ്ദുൾ റഹ്മാൻ കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സൈനുദ്ദീനെ കോടതി കുറ്റവിമുക്തനാക്കി.  വിചാരണയ്ക്കായി അഹമ്മദാബാദ് സാബർമതി ജയിലിൽ പാർപ്പിച്ച ഘട്ടത്തിൽ തുരങ്കമുണ്ടാക്കി രക്ഷപ്പെടാൻ ശ്രമിച്ച കേസിലെ 14 പ്രതികളിലൊരാൾകൂടിയാണ് ഷിബിലി.  Read more: അഹമ്മദാബാദ് സ്ഫോടനപരമ്പര; മൂന്നു മലയാളികളടക്കം 38 പേർക്ക് തൂക്കുകയർ  വധശിക്ഷ: ആളെണ്ണംകൊണ്ട് മുന്നിൽ  സ്വന്തം ലേഖകൻ  അഹമ്മദാബാദ്: ഒറ്റയടിക്ക് 38 പേർക്ക് വധശിക്ഷ നൽകുന്നത് സ്വതന്ത്ര ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ ആദ്യമായിരിക്കുമെന്ന് അഹമ്മദാബാദ് സ്ഫോടനപരമ്പരക്കേസിലെ പബ്ളിക് പ്രോസിക്യൂട്ടർ അരവിന്ദ് പട്ടേൽ പറഞ്ഞു.  അഹമ്മദാബാദ് സ്ഫോടനക്കേസിലെ കുറ്റം അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി വിശേഷിപ്പിച്ചു. ആദ്യത്തെ 70 മിനിറ്റിനുള്ളിലാണ് 21 സ്ഫോടനങ്ങൾ നഗരത്തിലുണ്ടായത്. ടിഫിൻ ബോക്സുകളിൽ ബോംബുകൾ തയ്യാറാക്കി സൈക്കിളുകളിലും മറ്റുമായി തിരക്കുള്ള സ്ഥലങ്ങളിൽ വെക്കുകയായിരുന്നു. ബസുകളിലും ചില ബോംബുകൾ വെച്ചിരുന്നു. അഞ്ചുമിനിറ്റുമുമ്പ് മാധ്യമ ഓഫീസുകളിലേക്ക് ബോംബുകൾ പൊട്ടുമെന്ന സന്ദേശം പ്രതികൾ അയച്ചു.  ഭറൂച്ചിലും അഹമ്മദാബാദിലും വീടുകൾ വാടകയ്ക്കെടുത്താണ് ബോംബുകൾ തയ്യാറാക്കിയത്. ഇവരെല്ലാം തലേദിവസം സ്ഥലംവിട്ടു. ആസൂത്രകർ, സാങ്കേതികവിദഗ്ധർ, ബോംബുകൾ വെച്ചവർ എന്നിങ്ങനെ പല തട്ടുകളായാണ് പദ്ധതി നടപ്പാക്കിയത്. സൂറത്തിൽ 29 സ്ഥലങ്ങളിൽ ബോംബുകൾ വെച്ചിരുന്നെങ്കിലും സാങ്കേതികപ്പിഴവുകൾ കാരണം പൊട്ടിയില്ല. അഹമ്മദാബാദ് നഗരത്തിലെ വിവിധഭാഗങ്ങളിലെ പൊട്ടിത്തെറികൾക്കുശേഷം 40 മിനിറ്റോളം കഴിഞ്ഞാണ് സിവിൽ ആശുപത്രിയിൽ സ്ഫോടനമുണ്ടായത്. ഗ്യാസ് സിലിണ്ടറുള്ള കാറിലായിരുന്നു ഈ ബോംബുവെച്ചിരുന്നത്.  ആദ്യസ്ഫോടനങ്ങളിൽ പരിക്കേൽക്കുന്നവരെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ വീണ്ടും സ്ഫോടനമുണ്ടാക്കുകയായിരുന്നു കുറ്റവാളികളുടെ ലക്ഷ്യം. മുപ്പതോളംപേർ മരിച്ച ഈ പൊട്ടിത്തെറിയായിരുന്നു ഏറ്റവും മാരകം. ഗർഭിണിയായ ഡോക്ടറും രക്ഷാപ്രവർത്തനത്തിനെത്തിയവരും കൊല്ലപ്പെട്ടു. സ്ഫോടനത്തിനു മുന്നേതന്നെ ഇ-മെയിൽ സന്ദേശത്തിലൂടെ തിരിച്ചടി ഏൽക്കാൻ ഒരുങ്ങുക എന്ന് പ്രതികൾ മുന്നറിയിപ്പ് നൽകിയിരുന്നു.  രാജ്യത്തെ എട്ടു ജയിലുകളിലാണ് മറ്റ് കേസുകളിലും വിചാരണനേരിടുന്ന പ്രതികളെ പാർപ്പിച്ചിട്ടുള്ളത്. 28 പേരെ കുറ്റവിമുക്തരാക്കിയെങ്കിലും ഇതിൽ ആറുപേർക്കുമാത്രമേ മോചിതരാകാനായിട്ടുള്ളൂ. 1100-ഓളം സാക്ഷികളെയാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്.  രാജീവ് വധക്കേസിൽ 26 പേർക്ക്  രാജീവ് ഗാന്ധി വധക്കേസിൽ 26 പേരെ 1998 ൽ തമിഴ്നാട് ടാഡ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. പിന്നീട് സുപ്രീം കോടതി ഇത് നാലാക്കി ചുരുക്കി. ബിഹാറിൽ 2010-ൽ ദളിത് കൂട്ടക്കൊലയിലെ 16 പ്രതികൾക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. ബോംബെ സ്ഫോടനക്കേസുകളിലും ഗോധ്ര തീവണ്ടി ആക്രമണക്കേസുകളിലും 11 പേർക്കുവീതമാണ് വിചാരണക്കോടതികൾ വധശിക്ഷ പ്രഖ്യാപിച്ചത്.  Content Highlights:Ahmedabad serial blast Case;Special court awarded death sentence to 38 convicts]]></description>
    <pubDate>Sat, 19 February 2022, 07:20:07 AM +0530</pubDate>
        <modified_date>Sat, 19 February 2022, 09:26:14 AM +0530</modified_date>
    </item>
<item>
<title><![CDATA[കലൂരിലെ കള്ളൻ ഡൽഹിയിൽ പിടിയിൽ; ചേരിയിൽനിന്ന് പുറത്തെത്തിച്ചത് സിനിമാ സ്‌റ്റൈലിൽ]]></title>
<link>https://archives.mathrubhumi.com/print-edition/kerala/kaloor-robbery-case-accused-arrested-from-delhi-1.6459005</link>
<description><![CDATA[കൊച്ചി: കലൂരിൽ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് പണവും ലാപ്ടോപ്പും കവർന്ന ബിഹാർ സ്വദേശി ജഗാവുള്ളയെ ഡൽഹിയിൽനിന്നു പിടിച്ച് കൊച്ചി സിറ്റി പോലീസ്. മറ്റൊരു പ്രതിയായ 17-കാരനായ ബിഹാർ സ്വദേശിയെ നേരത്തെ പിടിച്ച് ജുവനൈൽ ബോർഡിനു മുമ്പിൽ ഹാജരാക്കിയിരുന്നു.  കലൂർ പുതിയ റോഡിലെ ആളൊഴിഞ്ഞ ബാവാസ് മൻസിലിൽനിന്ന് ജനുവരി 30, 31 തീയതികളിൽ ഒരു ലക്ഷം രൂപയും ഒരു ലാപ്ടോപ്പുമാണ് കവർന്നത്. 31-നാണ് മോഷണ വിവരം അറിയുന്നത്. മുഖ്യ പ്രതി ജഗാവുള്ള കറുകപ്പള്ളിയിലെ ബാഗ് നിർമാണ ശാലയിൽ ജോലി ചെയ്തിരുന്നു. ഇവിടെ വെച്ചാണ് 17-കാരനുമായി ചേർന്ന് മോഷണം ആസൂത്രണം ചെയ്തത്.  മോഷണ തുക പങ്കുവെച്ച് ജഗാവുള്ള ബെംഗളൂരുവിലേക്ക് കടന്നു. മുംബൈ വഴി ഡൽഹിയിലെത്തിയ ഇയാൾ പഹാർഗഞ്ചിലെ നബീകരീം തെരുവിലെ ബാഗ് നിർമാണശാലയിൽ ജോലിക്കു കയറി. ഇവിടെ നിന്നാണ് പോലീസ് സംഘം സാഹസികമായി പ്രതിയെ പിടിച്ചത്. കോടതിയിൽ ഹാജരാക്കിയ ജഗാവുള്ളയെ റിമാൻഡ് ചെയ്തു.  കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവിന്റെ നിർദേശാനുസരണം ഡി.സി.പി. വി.യു. കുര്യാക്കോസ് പ്രത്യേക അന്വേണ സംഘം രൂപവത്കരിച്ചിരുന്നു. എറണാകുളം സെൻട്രൽ എ.സി.പി. ജയകുമാർ ചന്ദ്രമോഹൻ, എളമക്കര ഇൻസ്പെക്ടർ എം.എസ്. സാബുജി എന്നിവർ നേതൃത്വം നൽകി. എസ്.ഐ. രാമു ബാലചന്ദ്ര ബോസ്, എ.എസ്.ഐ.മാരായ വി.എ. സുബൈർ, പി.ആർ. സീമോൻ, സി.പി.ഒ. സി.വി. മധുസൂദനൻ എന്നിവരാണ് ഡൽഹിയിലെത്തി പ്രതിയെ പിടിച്ചത്.  പോലീസ് എത്തിയത് മയക്കുമരുന്ന് വാങ്ങാനെന്ന വ്യാജേന  കൊച്ചി: കലൂരിൽ മോഷണം നടത്തി മുങ്ങിയ പ്രതിയെ ക്രിമിനലുകളുടെ താവളമായ ചേരിയിൽനിന്ന് പോലീസ് പൊക്കിയത് സിനിമാ സ്റ്റൈലിൽ. ഉത്തരേന്ത്യക്കാരായ കുറ്റവാളികൾ ഒളിവിൽ താമസിക്കുന്ന സ്ഥലമാണ് ഡൽഹി പഹാർഗഞ്ചിലെ നബീകരീം. കഞ്ചാവിന്റെയും മയക്കുമരുന്ന് വില്പനയുടെയും കേന്ദ്രമായ നബീകരീമിലെ ചേരിയിൽ മയക്കുമരുന്ന് വാങ്ങാനെത്തിയവർ എന്ന വ്യാജേനയാണ് പോലീസ് എത്തുന്നത്. പ്രതി ഒരു ബാഗ് നിർമാണശാലയ്ക്ക് സമീപമുണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥർ ജഗാവുള്ള സ്ഥിരമായി ബന്ധപ്പെട്ടിരുന്ന ബിഹാർ സ്വദേശിയെ കണ്ടെത്തി ചോദ്യം ചെയ്തു.  ഇയാളിലൂടെ ജഗാവുള്ള താമസിച്ചിരുന്ന നാല് നില കെട്ടിടം കണ്ടെത്തി. ഇവിടെ അർധരാത്രി പോലീസ് സംഘം എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  പോലീസെത്തിയതറിഞ്ഞ നാട്ടുകാർ ചേരി വളയാൻ തുടങ്ങി. ഇതിനിടെ പോലീസ് തന്ത്രപൂർവം പ്രതിയെ ചേരിക്ക് പുറത്തെത്തിച്ചു. കാറും ജീപ്പും പോകാത്ത ഇടുങ്ങിയ ചേരിയിൽനിന്ന് പ്രതിയെ മോട്ടോർ ബൈക്കിൽ നടുക്കിരുത്തിയാണ് പോലീസ് പുറത്തെത്തിച്ചത്. തുടർന്ന് ഡൽഹി തീസ് ഹസാരി കോടതിയിലെത്തിച്ച പ്രതിയെ വ്യാഴാഴ്ച രാത്രിയാണ് കൊച്ചിയിലെത്തിച്ചത്.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 09:29:54 AM +0530</modified_date>
    </item>
<item>
<title><![CDATA[ട്വന്റി 20 വിജയങ്ങളില്‍ സെഞ്ചുറി; ടീം ഇന്ത്യയ്ക്ക് റെക്കോഡ്]]></title>
<link>https://www.mathrubhumi.com/sports/cricket/india-only-the-second-team-after-pakistan-to-win-100-matches-in-t20-cricket-1.6461574</link>
<description><![CDATA[കൊൽക്കത്ത: വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിജയം നേടിയതിനു പിന്നാലെ ഇന്ത്യൻ ടീമിന് റെക്കോഡ്. രാജ്യാന്തര ട്വന്റി 20-യിൽ 100 വിജയങ്ങൾ നേടുന്ന രണ്ടാമത്തെ മാത്രം ടീമെന്ന നേട്ടമാണ് ഇന്ത്യയ്ക്ക് സ്വന്തമായത്. പാകിസ്താനാണ് ഇന്ത്യയ്ക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ടീം.  ഇതുവരെ 155 ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. തോറ്റത് 51 എണ്ണത്തിൽ, നാല് മത്സരങ്ങൾ ഫലമില്ലാതെ പോയി. 189 മത്സരങ്ങൾ കളിച്ച പാകിസ്താന്റെ അക്കൗണ്ടിൽ 118 വിജയങ്ങളുണ്ട്. എന്നാൽ വിജയ ശതമാനത്തിൽ പാകിസ്താനേക്കാൾ (64.4) മുന്നിൽ ഇന്ത്യയാണ് (65.23).  50 ട്വന്റി 20 മത്സരങ്ങളിൽ കൂടുതൽ കളിച്ചിട്ടുള്ള ടീമുകളിൽ അഫ്ഗാനിസ്താന് (67.97) മാത്രമാണ് ഇന്ത്യയേക്കാൾ വിജയ ശതമാനമുള്ളത്.  Content Highlights: India only the second team after Pakistan to win 100 matches in t20 cricket]]></description>
    <pubDate>Sat, 19 February 2022, 10:06:58 AM +0530</pubDate>
        <modified_date>Sat, 19 February 2022, 10:06:58 AM +0530</modified_date>
    </item>
<item>
<title><![CDATA[പാര്‍ട്ടിപ്പോരില്‍ ജീവന്‍ പൊലിഞ്ഞ് ദീപു; തകര്‍ന്നത് നിര്‍ധന കുടുംബത്തിന്റെ സ്വപ്നം]]></title>
<link>https://www.mathrubhumi.com/crime-beat/crime-news/kizhakkambalam-deepu-murder-cpim-twenty-20-1.6461531</link>
<description><![CDATA[കൊച്ചി: ഏറെക്കാലമായി പല തരത്തിലുള്ള ഏറ്റുമുട്ടലുകളുമായി നീങ്ങിയ കിഴക്കമ്പലത്തെ സംഘർഷങ്ങൾ ഒടുവിൽ ഒരു പാവം യുവാവിന്റെ ജീവനെടുത്തിരിക്കുകയാണ്. കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണത്തിൽ നിന്ന് ട്വന്റി 20 സമീപ പഞ്ചായത്തുകളിലേക്കു വളരുകയും എം.എൽ.എ. ആയി സി.പി.എമ്മിലൂടെ പി.വി.ശ്രീനിജിൻ വരികയും ചെയ്തതോടെ ഏറ്റുമുട്ടലുകൾ രൂക്ഷമായി. അതാണിപ്പോൾ ഒരു ജീവനെടുത്ത നിലയിലേക്ക് എത്തിയത്. നേതാക്കൾ ന്യായവാദങ്ങളും പ്രസ്റ്റീജ് പോരാട്ടങ്ങളുമായി മുന്നേറുമ്പോൾ പാവപ്പെട്ട പ്രവർത്തകർക്കാണ് ജീവനും ജീവിതവും തുലയുന്നത്.  പഞ്ചായത്തുകളിലെ വഴിവിളക്കുകൾ മെച്ചപ്പെടുത്താൻ നടപ്പാക്കുന്ന സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയെ കുന്നത്തുനാട് എം.എൽ.എ. പി.വി. ശ്രീനിജിൻ തകർക്കുന്നുവെന്നാരോപിച്ചായിരുന്നു ശനിയാഴ്ച വൈകീട്ട് വീടുകളിലെ വിളക്കുകൾ അണച്ച് പ്രതിഷേധിക്കാൻ ട്വന്റി 20 ആഹ്വാനം ചെയ്തത്. ആ പ്രതിഷേധ സമയത്താണ് നാലുപേർ ദീപുവിനെ വീട്ടിൽനിന്നു പിടിച്ചിറക്കി മർദിച്ചത്. തലയ്ക്കും ദേഹത്തും ആന്തരികമായി ഗുരുതര പരിക്കേറ്റ ദീപു ഛർദിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് പഴങ്ങനാട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുറമേ കാര്യമായ പരിക്കുകൾ തോന്നാത്തതിനാലാവാം ചികിൽസ തേടാൻ വൈകിയത്.  ക്രൂമർദനം പ്രതിഷേധ ചലഞ്ചിനിടെ, ബ്രാഞ്ച് സെക്രട്ടറിയടക്കം നാല് പേർ അറസ്റ്റിൽ  കിഴക്കമ്പലം: സി.പി.എം. പ്രവർത്തകരുടെ മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവർത്തകൻ മരിച്ചു. കിഴക്കമ്പലം കാവുങ്ങപറമ്പ് ചായാട്ടുചാലിൽ സി.കെ. ദീപു (38) വാണ് ചികിത്സയിൽ കഴിയവേ മരിച്ചത്.  കഴിഞ്ഞ ശനിയാഴ്ചയാണ് ദീപുവിനെ സി.പി.എം. പ്രവർത്തകരായ നാലുപേർ ചേർന്ന് മർദിച്ചത്. കേസിൽ സി.പി.എം. കാവുങ്ങൽപറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുൾ റഹ്മാൻ (36), പാറാട്ടുവീട്ടിൽ സൈനുദ്ദീൻ സലാം (27), നെടുങ്ങാടൻ ബഷീർ (36), വലിയപറമ്പിൽ അസീസ് (42) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പ്രതിഷേധം നടക്കുന്നതിനിടെയാണ് നാലുപേർ ദീപുവിനെ വീട്ടിൽനിന്നു പിടിച്ചിറക്കി മർദിക്കുകയായിരുന്നു. പഴങ്ങനാട്ട് സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേക്കും മാറ്റി.വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മരിച്ചു. മൃതദേഹം രാജഗിരി ആശുപത്രി മോർച്ചറിയിൽ. ദീപുവിന്റെ പിതാവ് സി.സി. കുഞ്ഞാറു, മാതാവ്: കാർത്തു. സഹോദരി: ദീപ. സഹോദരീഭർത്താവ് രാജു.  തകർന്നത് നിർധന കുടുംബത്തിന്റെ സ്വപ്നം  കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിൽ ട്വന്റി 20 ക്കു വേണ്ടി ജീവൻ നൽകിയ സി.കെ. ദീപു (38) സംഘടനയിലേക്കു വന്നത് സി.പി.എമ്മിൽനിന്ന്. കാവുങ്ങപ്പറമ്പ് വാർഡിൽ പാറപ്പുറം എസ്.സി. കോളനിയിലൊന്നിലാണ് ദീപുവും കുടുംബവും താമസിക്കുന്നത്. ദീപുവിന്റെ പിതാവ് സി.സി. കുഞ്ഞാറും മാതാവ് കാർത്തുവും രോഗികളാണ്. അവരുടെ ഏക ആശ്രയമായിരുന്നു ദീപു.  ട്വന്റി 20 സംഘടനയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് അതിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. തുടർന്ന് ട്വന്റി 20-യുടെ ഏരിയ സെക്രട്ടറിയുമായിരുന്നു.  സംസ്കാരം ശനിയാഴ്ച വൈകീട്ട്  കിഴക്കമ്പലം: മരിച്ച ദീപുവിന്റെ സംസ്കാരം ശനിയാഴ്ച വൈകീട്ട് കാക്കനാട് അത്താണിയിലുള്ള പൊതുശ്മശാനത്തിൽ നടക്കും. കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹ പരിശോധന നടത്തിയ ശേഷം മൃതദേഹം ശനിയാഴ്ച വൈകീട്ട് 3-ന് കിഴക്കമ്പലം ട്വന്റി 20 നഗറിൽ കൊണ്ടുവരും. തുടർന്ന് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര ദീപുവിന്റെ കാവുങ്ങപ്പറമ്പിലെ വീട്ടിലേക്ക്. തുടർന്ന് ചടങ്ങുകൾക്കു ശേഷം ശ്മശാനത്തിലേക്ക് കൊണ്ടുപോകും.  എം.എൽ.എ.ക്കെതിരേ ട്വന്റി 20; ഒരു ബന്ധവുമില്ലെന്ന് പി.വി. ശ്രീനിജിൻ  കിഴക്കമ്പലം: സി.കെ. ദീപു (38) മർദനമേറ്റതിനെ തുടർന്ന് മരിച്ച സംഭവത്തിൽ പി.വി. ശ്രീനിജിൻ എം.എൽ.എ.ക്കെതിരേ ആരോപണവുമായി ട്വന്റി 20. എം.എൽ.എ.യുടെ നിർദേശപ്രകാരമാണ് സി.പി.എം. പ്രവർത്തകർ ദീപുവിന്റെ വീട്ടിൽ ആക്രമണം നടത്തിയതെന്നും അക്രമം നടക്കുമ്പോൾ അടുത്ത വീട്ടിൽ എം.എൽ.എ.യും കൂട്ടരും തമ്പടിച്ചിരുന്നതായും ട്വന്റി 20 ആരോപിച്ചു.  മരണവാർത്ത അറിഞ്ഞ് രാജഗിരി ആശുപത്രിയിൽ എത്തിയ ട്വന്റി 20 പ്രവർത്തകർ എം. എൽ.എ.ക്കെതിരേ വൈകാരികമായി പ്രതികരിച്ചു. ദീപുവിനെ പട്ടിയെപ്പോലെ തല്ലുകയായിരുന്നുവെന്നും കഴുത്തിന് കുത്തിപ്പിടിക്കുകയായിരുന്നുവെന്നും വാർഡ് അംഗം നിഷ പറഞ്ഞു. എം. എൽ.എ.യുടെ അറിവോടെയാണ് സംഭവം നടന്നത്. ഇക്കാര്യത്തിൽ എം.എൽ.എ.യെ വിടുന്ന പ്രശ്നമില്ലെന്നും ട്വന്റി 20 പ്രവർത്തകർ പ്രതികരിച്ചു.  എന്നാൽ, ദീപുവിന്റെ മരണത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തി യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്ന് പി.വി. ശ്രീനിജിൻ എം. എൽ.എ. ആവശ്യപ്പെട്ടു. തനിക്കെതിരേയുള്ള ആരോപണം രാഷ്ട്രീയപ്രേരിതമാണ്. ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. അതിൽ പ്രത്യക്ഷമോ പരോക്ഷമോ ആയ ബന്ധം തനിക്കില്ല.  സംഭവത്തിൽ കുറ്റാരോപിതരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ വസ്തുതകൾ പുറത്തുവരേണ്ടതുണ്ട്. മരണപ്പെട്ട വ്യക്തി ആശുപത്രിയിൽ നൽകിയ മൊഴിയിൽ മർദനമേറ്റ വിവരം പറഞ്ഞിട്ടില്ലെന്നാണ് അറിഞ്ഞത്. ഇതോടൊപ്പം ഗുരുതരമായ വേറെ രോഗങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണോ മരണം സംഭവിച്ചത് എന്ന് അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. സംഭവത്തെ സി.പി.എമ്മിനെതിരേ തിരിക്കാനുള്ള ഗൂഢ നീക്കവും രാഷ്ട്രീയവുമായി ചിലർ രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ശ്രീനിജിൻ പറഞ്ഞു.  കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം  കിഴക്കമ്പലം: രാഷ്ട്രീയ എതിരാളികളുടെ ജീവനെടുക്കുന്ന അക്രമരാഷ്ടീയം സി.പി.എം. ഉപേക്ഷിക്കണമെന്ന് യു.ഡി.എഫ്. അധികാരവും പണവും ഉണ്ടെങ്കിൽ എന്ത് ഹീനകൃത്യവും ചെയ്യാൻ സി.പി.എം. മടിക്കില്ലെന്ന് കിഴക്കമ്പലം കൊലപാതകത്തിലൂടെ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. ഈ കൊലപാതകത്തിലെ മുഴുവൻ ഗൂഢാലോചനയും പുറത്തുകൊണ്ടു വരാനുള്ള സമഗ്രമായ അന്വേഷണം വേണം. ദീപുവിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും യു.ഡി.എഫ്. ചെയർമാൻ സി.പി. ജോയ് ആവശ്യപ്പെട്ടു.  ശക്തമായ നിയമ നടപടി വേണം-ബിജെപി  ദീപുവിന്റെ മരണത്തിനുത്തരവാദികളായ മുഴുവൻ പേരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആഭ്യന്തര വകുപ്പും പട്ടികജാതി വകുപ്പും നിഷ്ക്രിയത്വം അവസാനിപ്പിച്ച് കുറ്റക്കാർക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി. പട്ടികമോർച്ച ആവശ്യപ്പെട്ടു.  കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡൊമിനിക് കാവുങ്കലും പാർട്ടി കുന്നത്തുനാട് നിയോജക മണ്ഡലം പ്രസിഡന്റ് ജോണി കുരിശിങ്കലും ആവശ്യപ്പെട്ടു.  ജനാധിപത്യ രീതിയിൽ പ്രതിഷേധം നടത്താനുള്ള ജനത്തിന്റെ അവകാശം സി.പി.എം. നിഷേധിക്കുന്നതാണ് കിഴക്കമ്പലത്ത് നടന്നത്.  ശ്രീനിജിനെതിരേ സൈബർ പ്രചാരണം; ബ്ലോക്ക് പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്തു  കോലഞ്ചേരി: നവ മാധ്യമങ്ങളിൽ എം.എൽ.എ. ക്കെതിരേ പ്രചാരണം നടത്തിയെന്ന പരാതിയിൽ ബ്ളോക്ക് പഞ്ചായത്തംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നത്തുനാട് എം. എൽ.എ. അഡ്വ. പി.വി. ശ്രീനിജിനെ നവ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുകയും ഫോട്ടോ മോർഫ് ചെയ്ത് നിർമിച്ച് പ്രചരിപ്പിക്കുകയും ചെയ്തു എന്ന കേസിൽ വടവുകോട് ബ്ളോക്ക് പഞ്ചായത്തംഗം റെസീന പരീതിനെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതേ പരാതിയിൽ കുന്നത്തുനാട് ഗ്രാമ പഞ്ചായത്തംഗം നിസാർ ഇബ്രാഹിമിനെതിരേ നടന്ന സൈബർ പ്രചാരണത്തിന് അമ്പലമേട് പോലീസിൽ നൽകിയ പരാതിയിലും റെസീനയ്ക്കെതിരേ കേസെടുത്തിട്ടുണ്ട്. രാഷ്ട്രീയ സംഘർഷമുണ്ടാക്കാൻ കരുതിക്കൂട്ടി കാവുങ്ങപറമ്പിൽ യുവാവ് മർദനമേറ്റ സംഭവത്തിൽ പ്രചാരണം നടത്തിയെന്നാണ് പരാതി. റെസീനയുടെ ഫോൺ കസ്റ്റഡിയിലെടുത്ത് വിദഗ്ധ പരിശോധനയ്ക്ക് നൽകി. രണ്ടുപേരുടെ സ്റ്റേഷൻ ജാമ്യത്തിൽ ഉപാധികളോടെ ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ പിന്നീട് വിട്ടയച്ചു.  Content Highlights :Kizhakkambalam Twenty20 Deepu Murder Case]]></description>
    <pubDate>Sat, 19 February 2022, 07:51:49 AM +0530</pubDate>
        <modified_date>Sat, 19 February 2022, 09:32:54 AM +0530</modified_date>
    </item>
</channel>
</rss>