<?xml version='1.0'?>
<rss version='2.0'>
<channel>
<title>Mathrubhumi</title>
<link>http://www.mathrubhumi.com</link>
<description>Mathrubhumi Latest News</description>
<language>en-us</language><item>
<title>ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം</title>
<link>http://www.mathrubhumi.com/story.php?id=65448</link>
<description>മുംബൈ: ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചിക - സെന്‍സെക്‌സ് 0.19 ശതമാനം ഉയര്‍ന്ന് ഓഹരി വ്യാപാരം തുടങ്ങി. ഇന്നലെ ക്ലോസ് ചെയ്തതിനേക്കാള്‍ 31.05 പോയിന്റ് നേട്ടത്തോടെ 16,444.44 ലാണ് വ്യാപാരം നടക്കുന്നത്.       ദേശീയ സൂചികയായ നിഫ്റ്റി 0.12 ശതമാനം ഉയര്‍ന്ന് 4,887.8 ലും ഓഹരി വ്യാപാരം നടത്തുന്നു.</description>
<guid>http://www.mathrubhumi.com/story.php?id=65448</guid>
</item>
<item>
<title>കെ. കരുണാകരന്‍ ആസ്​പത്രിയില്‍</title>
<link>http://www.mathrubhumi.com/story.php?id=65445</link>
<description>തിരുവനന്തപുരം: പനിബാധിച്ചതിനെ തുടര്‍ന്ന് കെ. കരുണാകരനെ തിരുവനന്തപുരത്ത് സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി ആസ്​പത്രി അധികൃതര്‍ അറിയിച്ചു.</description>
<guid>http://www.mathrubhumi.com/story.php?id=65445</guid>
</item>
<item>
<title>ഇന്ത്യയിലേക്കുള്ള സഞ്ചാരികള്‍ ജാഗ്രതപാലിക്കണമെന്ന് ബ്രിട്ടണ്‍</title>
<link>http://www.mathrubhumi.com/story.php?id=65444</link>
<description>പനാജി: ഗോവയിലും ഇന്ത്യയിലെ പ്രധാന നാലുനഗരങ്ങളിലും സന്ദര്‍ശനം നടത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ ഭീകരാക്രമണ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടണ്‍ നിര്‍ദേശം നല്‍കി.       കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ, മുംബൈ എന്നീ നഗരങ്ങളാണ് ഗോവയ്ക്കു പുറമെ ഭീകരാക്രമണസാധ്യതാ പട്ടികയിലുള്ളതെന്നാണ് ബ്രിട്ടണ്‍ പറയുന്നത്.       പഞ്ചനക്ഷത്ര ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ബാറുകളില്‍ സന്ദര്‍ശിക്കുമ്പോഴും ജാഗ്രതപാലിക്കണം. മദ്യപിച്ചവരെ കൊള്ളയടിക്കുന്നതും ലൈംഗികമായി പീഡിപ്പിക്കുന്നതും ഇവിടെ പതിവാകുന്നതാണ് ബാറുകള്‍ക്കെതിരെ നിര്‍ദേശം നല്‍കാന്‍ ഇടയാക്കിയത്. 2008 ല്‍ മാത്രം 40 ബ്രിട്ടീഷ് പൗരന്മാരാണ് ഗോവയില്‍ കൊല്ലപ്പെട്ടത്.       ഇരുട്ടിയശേഷം ഗോവയിലെ ബീച്ചുകളില്‍ കറങ്ങരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.</description>
<guid>http://www.mathrubhumi.com/story.php?id=65444</guid>
</item>
<item>
<title>ബീഹാറില്‍ 4500 കിലോ സ്‌ഫോടകവസ്തു പിടിച്ചെടുത്തു</title>
<link>http://www.mathrubhumi.com/story.php?id=65443</link>
<description>ഗയ: ബീഹാറിലെ ഗയയില്‍ കടകളില്‍ സൂക്ഷിച്ചിരുന്ന 4500 കിലോ അനധികൃത സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ പ്രത്യേക ദൗത്യസംഘം നടത്തിയ റെയ്ഡിലാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തത്.       40-45 കിലോ വരുന്ന 99 ബാഗുകളിലായാണ് സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. രണ്ടുകടകളില്‍ നടത്തിയ റെയ്ഡിലാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തത്.       ഇവയുടെ സാമ്പിള്‍ കൂടുതല്‍ പരിശോധനക്കായി പാറ്റ്‌നയിലെ ഫോറന്‍സിക് ലാബിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു.       രണ്ടുദിവസംമുമ്പ് ഒരു വീട്ടില്‍നിന്നും ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന നാല് ഇന്‍സാസ് റൈഫിളുകളും രണ്ട് എ.കെ. 47 തോക്കുകളും 30,000 വെടിയുണ്ടകളും പിടിച്ചെടുത്തു.  കഴിഞ്ഞയാഴ്ചയില്‍ പ്രത്യേക ദൗത്യസംഘം നടത്തിയ റെയ്ഡില്‍ ദ്രാവകാവസ്ഥയിലുള്ള സ്‌ഫോകടവസ്തുക്കളും 2 പിസ്റ്റളുകളും 7221 വെടിയുണ്ടകളും 50 ഡിറ്റണേറ്ററുകളും നക്‌സലുകളുടെ രഹസ്യരേഖകളും കണ്ടെത്തിയിരുന്നു.</description>
<guid>http://www.mathrubhumi.com/story.php?id=65443</guid>
</item>
<item>
<title>ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഇന്ത്യയില്‍</title>
<link>http://www.mathrubhumi.com/story.php?id=65438</link>
<description>    ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡ് ഇന്ത്യയിലെത്തി. ഇന്ത്യ-ഓസ്‌ട്രേലിയ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഡല്‍ഹിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അടക്കമുള്ളവരുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്കു നേരെയുണ്ടായ വംശീയ ആക്രമണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും കൂടിക്കാഴ്ച്ചയില്‍ നടക്കും.       ഇക്കാര്യത്തിലുള്ള ആശങ്ക ഇന്ത്യ കെവിന്‍ റൂഡിനെ അറിയിക്കും. മുംബൈയില്‍ ചില വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥ മൂലം മുംബൈ സന്ദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്.</description>
<guid>http://www.mathrubhumi.com/story.php?id=65438</guid>
</item>
<item>
<title>തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ പുരോഹിതനെ വിട്ടയച്ചു</title>
<link>http://www.mathrubhumi.com/story.php?id=65437</link>
<description> മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ 31 ദിവസം മുമ്പ് ഇസ്‌ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഐറീഷ് പുരോഹിതനെ വിട്ടയച്ചു.       ഫാ. മൈക്കല്‍ സിനോട്ടിനെ (79) യാണ് മോറോ ഇസ്‌ലാമിക്  ലിബറേഷന്‍ ഫ്രണ്ട് എന്ന തീവ്രവാദി സംഘടന ഒക്ടോബര്‍ 11 ന് പഗാഡിയന്‍ നഗരത്തിലെ കൊളമ്പന്‍ മിഷനറി ഹൗസില്‍ നിന്നും തട്ടിക്കൊണ്ട് പോയത്.       ഇരുപത് ലക്ഷം ഡോളര്‍ തീവ്രവാദികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മോചനദ്രവ്യം നല്‍കാതെയാണ് അദ്ദേഹത്തെ മോചിപ്പിച്ചതെന്ന് മേജര്‍ ജനറല്‍ ബെഞ്ചമിന്‍ ഡൊളോഫിനോ അറിയിച്ചത്.       ഫിലീപ്പിന്‍സില്‍ സ്വതന്ത്ര ഇസ്‌ലാമിക പ്രദേശം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തിക്കുന്ന തീവ്രവാദികളാണ് എം.എല്‍.എഫ്.</description>
<guid>http://www.mathrubhumi.com/story.php?id=65437</guid>
</item>
<item>
<title>തൊഴിലുറപ്പ്: എല്ലാ ജില്ലയിലും ഓംബുഡ്‌സ്മാനെ നിയമിക്കും</title>
<link>http://www.mathrubhumi.com/story.php?id=65391</link>
<description><param name='flashvars' value='uiBgColor=#ffffff&poster=http://media.mathrubhumi.com/videos/logo.jpg&video=flvPlayer.swf?video=http://media.mathrubhumi.com/videos/2009/11/11/111109183533_0234.flv'/><param name='allowfullscreen' value='true' />         തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിലെ പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്‌സ്മാനെ നിയമിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു.       കേരളത്തില്‍ പതിനേഴ് ഓംബുഡ്‌സ്മാന്‍മാരെയാണ് നിയമിക്കുക. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ രണ്ടുപേര്‍ വീതം ഉണ്ടാവും. മറ്റ് ജില്ലകളില്‍ ഒരാള്‍ വീതവും. സംസ്ഥാന തൊഴിലുറപ്പ് കൗണ്‍സില്‍ നല്‍കിയ നിര്‍ദ്ദേശമനുസരിച്ചാണ് തീരുമാനം.       നാലംഗ സമിതിയാണ് ഓബുഡ്‌സ്മാനെ തിരഞ്ഞെടുക്കുക. ചീഫ് സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷ. തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറായിരിക്കും. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം തിരഞ്ഞെടുക്കുന്ന രണ്ടുപേരാണ് മറ്റംഗങ്ങള്‍. സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ മുന്‍ ഡയറക്ടറും ഇപ്പോള്‍ പ്രൊഫസറുമായ കെ.പി. കണ്ണന്‍, കാപാര്‍ട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ നന്ദിത ചാറ്റര്‍ജി എന്നിവരെയാണ് കേരളത്തിനുവേണ്ടി കേന്ദ്രം നാമനിര്‍ദ്ദേശം....</description>
<guid>http://www.mathrubhumi.com/story.php?id=65391</guid>
</item>
<item>
<title>മന്തുനിവാരണ ഗുളിക കഴിച്ച 300 ലേറെ പേര്‍ക്ക് അസ്വാസ്ഥ്യം</title>
<link>http://www.mathrubhumi.com/story.php?id=65390</link>
<description>കോഴിക്കോട്: ദേശീയ മന്തുരോഗനിവാരണ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ഗുളികകള്‍ കഴിച്ച പലര്‍ക്കും അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടു. കൊല്ലം, കോട്ടയം, പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ ചില ഭാഗങ്ങളിലാണ് ഡൈ ഈതൈല്‍ കാര്‍ബോമസിന്‍ (ഡി.ഇ.സി.), ആല്‍ബന്റസോള്‍ ഗുളികകള്‍ കഴിച്ചവര്‍ക്ക് അസുഖമുണ്ടായത്. ആരുടെയും നില ഗുരുതരമല്ല.        കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡി.ഇ.സി. ഗുളിക കഴിച്ച് നൂറോളം പേരെ ആസ്​പത്രികളില്‍ പ്രവേശിപ്പിച്ചു. ശാസ്താംകോട്ട താലൂക്കാസ്​പത്രിയിലും എഴുകോണ്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി ആസ്​പത്രികളിലും കൊല്ലം ജില്ലാ ആസ്​പത്രിയിലുമാണ് രോഗബാധിതര്‍ കഴിയുന്നത്. കശുവണ്ടിത്തൊഴിലാളികളും വിദ്യാര്‍ഥികളുമാണ് ഇവരില്‍ ഭൂരിപക്ഷവും. തലവേദന, ഛര്‍ദി, വിറയല്‍ എന്നീ ലക്ഷണങ്ങളാണ് ഇവരില്‍ പ്രകടമായത്.         കോട്ടയം ജില്ലയില്‍ മന്തുനിവാരണ ഗുളികകഴിച്ച് അമ്പതോളം പേര്‍ ആസ്​പത്രിയിലായി. ഇവരില്‍ മുപ്പതോളം പേര്‍ കശുവണ്ടിത്തൊഴിലാളി സ്ത്രീകളും വീട്ടമ്മമാരുമാണ്. ഇരുപതോളം വിദ്യാര്‍ഥികള്‍ക്കും അസ്വാസ്ഥ്യമുണ്ടായി.....</description>
<guid>http://www.mathrubhumi.com/story.php?id=65390</guid>
</item>
<item>
<title>പോര്‍വിമാനത്തില്‍ പറന്ന് രാഷ്ട്രപതി ചരിത്രം കുറിക്കാനൊരുങ്ങുന്നു</title>
<link>http://www.mathrubhumi.com/story.php?id=65385</link>
<description>ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ സര്‍വ സൈന്യാധിപയായ രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ വ്യോമസേനാ പോര്‍ വിമാനത്തില്‍ പറക്കുന്ന ആദ്യത്തെ വനിതയായും ചരിത്രം കുറിക്കാനൊരുങ്ങുന്നു. നവംബര്‍ 25ന് പോര്‍ വിമാനത്തില്‍ പറക്കുന്നതിന്റെ മുന്നോടിയായി വ്യോമസേനാ ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിക്ക് കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്തു.       പ്രത്യേക ഭൂഗുരുത്വവിരുദ്ധ സ്യൂട്ട് അണിഞ്ഞാണ് 74കാരിയായ പ്രതിഭാപട്ടീല്‍ പോര്‍വിമാനത്തില്‍ സഞ്ചരിക്കുക. ഉയര്‍ന്ന ഗുരുത്വാകര്‍ഷണ സമ്മര്‍ദം പ്രതിരോധിക്കാനാണിത്. പുണെയിലെ ലോഹെഗാവ് വ്യോമത്താവളത്തില്‍നിന്നാണ് സു-30 എം.കെ.ഐ. പോര്‍വിമാനത്തില്‍ രാഷ്ട്രപതി യാത്ര പുറപ്പെടുക.</description>
<guid>http://www.mathrubhumi.com/story.php?id=65385</guid>
</item>
<item>
<title>ഉറുമ്പുകടിച്ചാല്‍ ചെലവ് 5000 രൂപ</title>
<link>http://www.mathrubhumi.com/story.php?id=65382</link>
<description>പെരുമ്പാവൂര്‍: അബ്ദുള്‍ഖാദറിന് ലോകത്തില്‍ ഏറ്റവും പേടിയുള്ള ജീവി ഉറുമ്പാണ്. ഉറുമ്പിന്റെ കടിയേറ്റാല്‍ ശരീരമാകെ ചൊറിഞ്ഞുതടിക്കും; ശ്വാസം മുട്ടും. വൈകാതെ ബോധംകെട്ടു വീഴും. അര മണിക്കൂറിനുള്ളില്‍ ആസ്​പത്രിയില്‍ എത്തിയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകും. അലര്‍ജി മാറാന്‍ വിലപിടിപ്പുള്ള മൂന്നു കുത്തിവെയ്പുകള്‍ എടുക്കുകയാണ് പരിഹാരം. ചുരുക്കത്തില്‍ ഒരു ഉറുമ്പുകടിക്ക് അബ്ദുള്‍ഖാദറിന് ചെലവ് അയ്യായിരം രൂപയാണ്.      മാറമ്പിള്ളിയില്‍ ദോഹ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന കോണ്ടപ്പിള്ളി അബ്ദുള്‍ഖാദര്‍ 12 കൊല്ലം വിദേശത്തായിരുന്നു. ഉറുമ്പുകള്‍ തന്നെയാണ് പ്രവാസം മതിയാക്കാന്‍ നിര്‍ബന്ധിതനാക്കിയത്. '98-ല്‍ സൗദിയില്‍ വെച്ചായിരുന്നു ആദ്യത്തെ ഉറുമ്പുകടി. ഒരാഴ്ച ആസ്​പത്രിയില്‍ കിടന്നു. കൂട്ടുകാരാണ് ജോലിക്കുപോലും പോകാതെ അബ്ദുള്‍ഖാദറിനെ പരിചരിച്ചത്. ഉറുമ്പുകളുടെ ആക്രമണം പലതവണ ഉണ്ടായപ്പോള്‍ നാട്ടിലേയ്ക്കു മടങ്ങാന്‍ തീരുമാനിച്ചു. വീട്ടില്‍ അബ്ദുള്‍ ഖാദറിനെ ഉറുമ്പില്‍ നിന്ന് രക്ഷിക്കാന്‍ ഭാര്യയും മക്കളും ശ്രദ്ധ ചെലുത്തുന്നു.      ഈ അപൂര്‍വ....</description>
<guid>http://www.mathrubhumi.com/story.php?id=65382</guid>
</item>
<item>
<title>ലണ്ടന്‍ ഒളിമ്പിക്‌സിലേക്ക് ചുണ്ടന്‍ വള്ളങ്ങളും</title>
<link>http://www.mathrubhumi.com/story.php?id=65380</link>
<description>തിരുവനന്തപുരം: ലണ്ടന്‍ ഒളിമ്പിക്‌സില്‍ കേരളത്തിന്റെ സ്വന്തം ചുണ്ടന്‍ വള്ളങ്ങള്‍ കാണികള്‍ക്ക് വിരുന്നൊരുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ദൃശ്യവിരുന്നിന് മാറ്റുകൂട്ടാനാണ് തെംസ് നദിയെ പുളകച്ചാര്‍ത്തണിയിച്ച് അഞ്ച് ചുണ്ടന്‍വള്ളങ്ങള്‍ അണിനിരക്കുക. സാംസ്‌കാരിക സംഘടനയായ കേരളീയമാണ് ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്.       ബ്രിട്ടണിലെ പാര്‍ലമെന്റംഗം കീത്ത്‌വാസുമായി കേരളീയം ഭാരവാഹികള്‍ ചര്‍ച്ച നടത്തി. ഒളിമ്പിക്‌സിന് മുന്നോടിയായി 2010-ല്‍ കേംബ്രിഡ്ജ ്-ഓക്‌സ്‌ഫെഡ് സര്‍വകലാശാലാ ജല കായികമേളയില്‍ ഒന്നോ, രണ്ടോ ചുണ്ടന്‍ വള്ളങ്ങളെ പ്രദര്‍ശനത്തിനിറക്കാനാണ് ആദ്യ ശ്രമം. ഒളിമ്പിക്‌സ് സംഘാടക സമിതി ഇത് വിലയിരുത്തിയശേഷമായിരിക്കും അന്തിമ അനുമതി നല്‍കുക. ലീലാ ഗ്രൂപ്പ് ചെയര്‍മാന്‍ ക്യാപ്ടന്‍ കൃഷ്ണന്‍നായരാണ് കീത്ത്‌വാസ് എം.പി.യുമായി കേരളീയം ഭാരവാഹികള്‍ക്ക് ചര്‍ച്ച നടത്താന്‍ അവസരമൊരുക്കിയത്. വിശദമായ പദ്ധതി ഒളിമ്പിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍കോ, കേന്ദ്രമന്ത്രിമാരായ കുമാരി ഷെല്‍ജ, എം.എസ്. ഗില്‍, ശശി തരൂര്‍....</description>
<guid>http://www.mathrubhumi.com/story.php?id=65380</guid>
</item>
<item>
<title>സി.പി.എം ജില്ലാസമിതികളുടെ റിപ്പോര്‍ട്ട് തേടുന്നു</title>
<link>http://www.mathrubhumi.com/story.php?id=65379</link>
<description>തിരുവനന്തപുരം: കണ്ണൂര്‍, എറണാകുളം, ആലപ്പുഴ എന്നീ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയത്തിന്റെ കാരണം സംബന്ധിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ടു നല്കാന്‍ അതതു പാര്‍ട്ടി ജില്ലാസമിതികളോട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചു.       ഉപതിരഞ്ഞെടുപ്പുകളിലൊന്നും പ്രതീക്ഷിച്ച വോട്ടുനേടാന്‍ എല്‍.ഡി.എഫിനായില്ലെന്നാണ് ബുധനാഴ്ച ചേര്‍ന്ന സി.പി.എം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലെ പ്രതികൂലാവസ്ഥ പാര്‍ട്ടി നേരത്തേ വിലയിരുത്തിയിരുന്നുവെങ്കിലും നേരിയ വ്യത്യാസത്തിലെങ്കിലും കണ്ണൂരില്‍ ജയിക്കുമെന്നായിരുന്നു സെക്രട്ടേറിയറ്റിന്റെ പ്രതീക്ഷ. കണ്ണൂരിലെ വോട്ടുചോര്‍ച്ച സംബന്ധിച്ച് വിശദവും പ്രത്യേകവുമായ പരിശോധന നടത്താനാണ് നിര്‍ദ്ദേശം. അതതു ജില്ലാ കമ്മിറ്റികളുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും വിശദമായ പരിശോധന സംസ്ഥാന നേതൃത്വം നടത്തുുക. ഈ തിരഞ്ഞെടുപ്പില്‍ പരാജയമുണ്ടായെങ്കിലും എല്‍.ഡി.എഫിന്റെ ജനകീയ അടിത്തറ ശക്തമാണെന്നു തന്നെയാണ് സി.പി.എം സെക്രട്ടേറിയറ്റിന്റെ....</description>
<guid>http://www.mathrubhumi.com/story.php?id=65379</guid>
</item>
<item>
<title>കാരണവര്‍ വധം: മരുമകളും പ്രതിയെന്ന് സൂചന</title>
<link>http://www.mathrubhumi.com/story.php?id=65378</link>
<description> നാലുപ്രതികള്‍ വലയില്‍       ചെങ്ങന്നൂര്‍: തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കരകാരണവരുടെ കൊലപാതകക്കേസില്‍ നാലുപ്രതികള്‍ പോലീസ്‌വലയിലായതായി സൂചന. മംഗലാപുരത്തേക്ക് കടന്ന മൂന്നുപ്രതികള്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. വ്യാഴാഴ്ച അറസ്റ്റുരേഖപ്പെടുത്തിയേക്കും.      കൊല്ലപ്പെട്ട കാരണവരുടെ മരുമകള്‍ ഷെറിന്‍ പ്രധാനപ്രതികളുടെ പട്ടികയില്‍ വരുമെന്ന് സൂചനയുണ്ട്. പോലീസ് കസ്റ്റഡിലുള്ള പ്രതികളെ അജ്ഞാതകേന്ദ്രത്തില്‍ ചോദ്യംചെയ്തുവരികയാണ്.       പുറത്തുനിന്നുവന്ന മൂവര്‍സംഘം കാരണവരെ കൊലപ്പെടുത്തിയെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. സംഭവദിവസം രാത്രി മൂന്നുപേര്‍ കാരണവരുടെ വീട്ടുമതില്‍ ചാടിക്കടക്കുന്നതുകണ്ടെന്ന അയല്‍വാസിയുടെ മൊഴി കേസ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായി.       വന്‍തുകയുടെ സാമ്പത്തിക ഇടപാടാണ് അജ്ഞാതസംഘത്തെ കാരണവരുടെ വീട്ടില്‍ എത്തിച്ചതെന്നാണ് പോലീസിനുലഭിച്ചിരിക്കുന്ന വിവരം. കറുത്തപണം വെളുപ്പിക്കുന്ന റാക്കറ്റിന്റെ കണ്ണിയായിരുന്നു ഷെറിന്‍ എന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍,....</description>
<guid>http://www.mathrubhumi.com/story.php?id=65378</guid>
</item>
<item>
<title>അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ ഒരാളുടെ മൃതദേഹം കണ്ടെത്തി</title>
<link>http://www.mathrubhumi.com/story.php?id=65374</link>
<description>തിരുവമ്പാടി: അരിപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിലെ വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായ രണ്ടുയുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു.      മലപ്പുറം ചേളാരി പടിക്കല്‍ പാപ്പന്‍ തൊടി ഫസലുറഹ്മാന്റെ(30) മൃതദേഹമാണ് ബുധനാഴ്ച പുഴയില്‍ നിന്ന് കിട്ടിയത്. വെള്ളച്ചാട്ടത്തില്‍ നിന്ന് 50 മീറ്ററോളം താഴെ ഭാഗത്ത് പുഴയ്ക്ക് നടുവിലുള്ള മരത്തിന്റെ ചുവട്ടിലെ പാറയോടുചേര്‍ന്ന് വെള്ളത്തില്‍ അടിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നാട്ടുകാരും മുക്കത്തുനിന്നുമെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കരയ്‌ക്കെത്തിച്ചു. ഉച്ചയ്ക്ക് 12.30 ഓടെയാണ് ഫസലുറഹ്മാന്റെ മൃതദേഹം കണ്ടെത്തിയത്.      വെളിമുക്ക് ചന്ദ്രത്തില്‍ ബീരാന്‍ കോയയുടെ മകന്‍ നൗഷാദാണ് (30) ഫസലുറഹ്മാനോടൊപ്പം വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായത്. നൗഷാദിനു വേണ്ടിയുള്ള തിരച്ചില്‍ വൈകുന്നേരം വരെ തുടര്‍ന്നു. പുഴയിലെ കുത്തിയൊലിക്കുന്ന വെള്ളത്തിലിറങ്ങി തിരച്ചില്‍ നടത്താന്‍ സാധിക്കാത്തതിനാല്‍ ഫയര്‍ഫോഴ്‌സ് ഉച്ചയോടെ തിരിച്ചുപോന്നിരുന്നു. ഇത് പരാതിക്കിടയാക്കിയതിനെ തുടര്‍ന്ന് വൈകിട്ട് നാലരയോടെ വീണ്ടും....</description>
<guid>http://www.mathrubhumi.com/story.php?id=65374</guid>
</item>
<item>
<title>സി.പി.എം. അവകാശവാദം പൊള്ളയെന്ന് കണക്കുകള്‍</title>
<link>http://www.mathrubhumi.com/story.php?id=65372</link>
<description>തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിന് വോട്ട് വര്‍ധിച്ചുവെന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അവകാശവാദം പൊള്ളയെന്ന് കണക്കുകള്‍.       കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിന്റെ വോട്ട് കൂടിയെന്ന് അവകാശപ്പെടുന്ന സി.പി.എം. സെക്രട്ടേറിയറ്റ് ആകെ പോള്‍ ചെയ്ത വോട്ടിലുണ്ടായ വര്‍ധനയെക്കുറിച്ച് മൗനം പാലിക്കുകയാണ്. കണ്ണൂര്‍, എറണാകുളം മണ്ഡലങ്ങളില്‍ 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ വോട്ടുവര്‍ധനയാണ് യു.ഡി.എഫ്. നേടിയിരിക്കുന്നത്. ഈ കാര്യം വിസ്മരിച്ചാണ് നേരിയ വോട്ടുവര്‍ധന മറയാക്കി തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ക്ഷീണം മറയ്ക്കാന്‍ സി.പി.എം. സെക്രട്ടേറിയറ്റ് ശ്രമിക്കുന്നത്.       എന്നാല്‍ ആലപ്പുഴയില്‍ യു.ഡി.എഫിന് 2006നെ അപേക്ഷിച്ച് വോട്ട് കുറയുകയും എല്‍.ഡി.എഫിന് വോട്ട് കൂടുകയും ചെയ്തിട്ടുണ്ടെന്നത് സത്യമാണ്.       2006-ല്‍ കണ്ണൂരില്‍ 41132 വോട്ടായിരുന്നു എല്‍.ഡി.എഫിന് ലഭിച്ചത്. ഇത് ഇത്തവണ 41944 വോട്ടായത് വലിയ നേട്ടമായാണ്....</description>
<guid>http://www.mathrubhumi.com/story.php?id=65372</guid>
</item>
<item>
<title>പുനലൂര്‍ നഗരസഭാ ചെയര്‍മാന് ഇരട്ട ജീവപര്യന്തം</title>
<link>http://www.mathrubhumi.com/story.php?id=65370</link>
<description> ബി.ജെ.പി.ക്കാരനെ ബോംബെറിഞ്ഞ് കൊന്ന കേസ്       കൊല്ലം: ബി.ജെ.പി.പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊന്ന കേസില്‍ പുനലൂര്‍ നഗരസഭാ ചെയര്‍മാനടക്കം രണ്ടുപേര്‍ക്ക് ഇരട്ട ജീവപരന്ത്യവും പത്തുവര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ.         കേസിലെ ഒന്നാംപ്രതി പുനലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.എ.രാജഗോപാല്‍ (42), മൂന്നാംപ്രതി പുനലൂര്‍ കോളേജ് വാര്‍ഡ് പകിടിയില്‍ മാളുഭവനില്‍ മാരിയപ്പനെന്നു വിളിക്കുന്ന സുരേഷ് കുമാര്‍ (37) എന്നിവരെയാണ് സെക്കന്‍ഡ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ.കെ.ബാലകൃഷ്ണന്‍ ശിക്ഷിച്ചത്. ഏഴ് പ്രതികളുണ്ടായിരുന്ന കേസിലെ അഞ്ച് പ്രതികളെ വെറുതെവിട്ടു. പ്രതികളെല്ലാം സി.പി.എം.പ്രവര്‍ത്തകരാണ്.       പുനലൂര്‍ ഭരണിക്കാവ് ചരുവിള പുത്തന്‍വീട്ടില്‍ ജനാര്‍ദ്ദനന്‍ പിള്ളയുടെ മകന്‍ രാജേഷി(24)നെ 2002 ജൂണ്‍ ഒമ്പതിന് ബോംബെറിഞ്ഞുകൊന്ന കേസിലാണ് ശിക്ഷ. സംഭവം നടക്കുമ്പോള്‍ രാജേഷ് യുവമോര്‍ച്ച പുനലൂര്‍ ഭരണിക്കാവ് ബൂത്ത് പ്രസിഡന്റായിരുന്നു.        302-ാം വകുപ്പുപ്രകാരം ജീവപര്യന്തവും 25,000 രൂപ പിഴയും സ്‌ഫോടകവസ്തു നിയമപ്രകാരം ജീവപര്യന്തവും 25,000 രൂപ പിഴയും....</description>
<guid>http://www.mathrubhumi.com/story.php?id=65370</guid>
</item>
<item>
<title>പോള്‍ വധം: മൂന്ന് പ്രതികള്‍ക്ക് ജാമ്യം; നാല് പ്രതികള്‍ക്ക് ജാമ്യമില്ല</title>
<link>http://www.mathrubhumi.com/story.php?id=65369</link>
<description>ആലപ്പുഴ: പോള്‍ ജോര്‍ജ് മുത്തൂറ്റ് വധക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. നാല് പ്രതികള്‍ക്ക് ജാമ്യമില്ല. 19-ാം പ്രതി റിയാസ്, 20-ാം പ്രതി ഫറൂഖ്, 21-ാം പ്രതി മര്‍സൂഖ് എന്നിവര്‍ക്കാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ ി ഇ. മെയ്തീന്‍കുഞ്ഞ് ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതി രാജീവ്കുമാര്‍, ആറാം പ്രതി സതീഷ്‌കുമാര്‍, 17-ാം പ്രതി ഫൈസല്‍, 18-ാം പ്രതി സബീര്‍ എന്നിവരുടെ ജാമ്യഹര്‍ജികളാണ് തള്ളിയത്. ജാമ്യം നിഷേധിച്ച രാജീവ്കുമാറും, സതീഷ്‌കുമാറും ചങ്ങനാശ്ശേരിയിലെ ഗുണ്ടാസംഘത്തിലെ അംഗങ്ങളാണ്. ഫൈസലും സബീറും ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറിന്റെ ഡ്രൈവര്‍മാരാണ്       ജാമ്യം ലഭിച്ച റിയാസ്, ഫറൂഖ്, മര്‍സൂഖ് എന്നിവര്‍ മണ്ണഞ്ചേരി സ്വദേശികളാണ്. ഇവര്‍ 20-ാം പ്രതി മണ്ണഞ്ചേരിക്കാരന്‍ അബിയുടെ സഹോദരങ്ങളാണ്. മണ്ണഞ്ചേരിയിലെ ഗുണ്ടാത്തലവന്‍ കുരങ്ങ് നിസാറിനെ ആക്രമിക്കാന്‍ അബി ചങ്ങനാശ്ശേരിയിലെ ക്വട്ടേഷന്‍ സംഘത്തെ വിളിച്ച് വരുത്തിയെന്നും വഴി മധ്യേ വാഹനാപകടത്തെ തുടര്‍ന്നുണ്ടായ കശപിശ പോള്‍ എം. ജോര്‍ജിന്റെ കൊലപാതകത്തില്‍....</description>
<guid>http://www.mathrubhumi.com/story.php?id=65369</guid>
</item>
<item>
<title>ലവ് ജിഹാദ്: പൂര്‍ണ തെളിവുകള്‍ ഇല്ലെന്ന് ഡി.ജി.പി</title>
<link>http://www.mathrubhumi.com/story.php?id=65367</link>
<description>കൊച്ചി: ലവ് ജിഹാദ് എന്ന സംഘടനയുടെ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൂര്‍ണമായ തെളിവുകള്‍ ഇല്ലെന്ന് പോലീസ് ഡയറക്ടര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. വിവിധ ജില്ലകളിലെ പോലീസ് സൂപ്രണ്ടുമാര്‍ നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടുകള്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതിക്ക് സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്.      ലവ് ജിഹാദ് എന്ന സംഘടനയെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് ജസ്റ്റിസ് കെ.ടി.ശങ്കരന്‍ രണ്ടാഴ്ച സമയം നല്‍കി. ഡിസംബര്‍ ഒന്നിന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.      അതിനിടെ ലവ് ജിഹാദ് എന്ന പ്രയോഗത്തെ, കേസില്‍ കക്ഷിചേരാന്‍ ഹര്‍ജി നല്‍കിയ അസോസിയേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ശക്തമായി എതിര്‍ത്തു. മതംമാറ്റം സംബന്ധിച്ച അന്വേഷണം എല്ലാ മത വിഭാഗങ്ങളെയും അടിസ്ഥാനമാക്കി നടത്തണമെന്നാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചത്.      ലവ് ജിഹാദ് എന്ന പ്രസ്ഥാനം എന്താണ്? അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഫണ്ട് എവിടെ നിന്ന് കിട്ടുന്നു തുടങ്ങിയ എട്ട് ചോദ്യങ്ങള്‍ കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. എന്നാല്‍ വ്യക്തമായ ഉത്തരങ്ങള്‍....</description>
<guid>http://www.mathrubhumi.com/story.php?id=65367</guid>
</item>
<item>
<title>കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കേസ് ഭരണഘടനാ ബെഞ്ചിനുവിട്ടു</title>
<link>http://www.mathrubhumi.com/story.php?id=65364</link>
<description>ന്യൂഡല്‍ഹി:കോളേജ് യൂണിയന്‍തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം രൂപവത്കരിച്ച ലിങ്‌ദോ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്ന ഇടക്കാല ഉത്തരവ് ഭരണഘടനാ ബെഞ്ചിനു വിടാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ഈ വിഷയത്തിനടിസ്ഥാനമായ കേരള സര്‍വകലാശാലാ യൂണിയന്‍ തിരഞ്ഞെടുപ്പുകേസും ഭരണഘടനാ ബെഞ്ചിന് വിട്ടിട്ടുണ്ട്. കാമ്പസുകളില്‍ പഠനാന്തരീക്ഷം ഉണ്ടാക്കാനും ക്രിമിനല്‍ രാഷ്ട്രീയം തടയാനും ലക്ഷ്യമിട്ട് ഒട്ടേറെ നിര്‍ദേശങ്ങള്‍ മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജെ.എം. ലിങ്‌ദോ അധ്യക്ഷനായ സമിതി മുന്നോട്ടുവെച്ചിരുന്നു. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്ന് 2006 സപ്തംബറില്‍ ജസ്റ്റിസ് അരിജിത് പസായത്തിന്റെ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശിച്ചു. അന്നത്തെ ഉത്തരവിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് കേസ് ഭരണഘടനാ ബെഞ്ചിന് കൈമാറാന്‍ ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, എ.കെ. ഗാംഗുലി എന്നിവരുള്‍പ്പെട്ട ബെഞ്ച് ബുധനാഴ്ച തീരുമാനിച്ചത്.....</description>
<guid>http://www.mathrubhumi.com/story.php?id=65364</guid>
</item>
<item>
<title>മുംബൈയെ പേടിപ്പിച്ച് 'ഫ്യാന്‍' ചുഴലിക്കാറ്റ് കടന്നുപോയി</title>
<link>http://www.mathrubhumi.com/story.php?id=65363</link>
<description>മുംബൈ: തൊണ്ണൂറ് കിലോമീറ്റര്‍ വേഗത്തിലുള്ള ചുഴലിക്കാറ്റ് മുംബൈയിലും പരിസരപ്രദേശങ്ങളിലും ആഞ്ഞടിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ മുംബൈ നഗരം ബുധനാഴ്ച ഭീതിയിലായി. എന്നാല്‍ നൂറു കിലോമീറ്റര്‍ വരെ വേഗം ഉണ്ടായേക്കാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച 'ഫ്യാന്‍' നഗരത്തില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാതെ കടന്നുപോകുകയായിരുന്നു. ചുഴലിക്കാറ്റിന്റെ ഭീഷണിയില്‍നിന്നും മുംബൈ രക്ഷപ്പെട്ടെങ്കിലും മുംബൈയ്ക്കും അലിബാഗിനുമിടയിലുള്ള കൊങ്കണ്‍ തീരപ്രദേശത്ത് ശക്തിയേറിയ ചുഴലിക്കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. ഇതോടൊപ്പം കനത്ത മഴയ്ക്കും സാധ്യതയുണ്ട്.       ബുധനാഴ്ച നഗരത്തില്‍ വ്യാപകമായി മഴപെയ്തു. താരതമ്യേന ശക്തികുറഞ്ഞ മഴ ചൊവ്വാഴ്ച കാലത്ത് തുടങ്ങിയത് ബുധനാഴ്ച വൈകീട്ടും തുടരുകയാണ്. ചുഴലിക്കാറ്റ് ഭീഷണിയെത്തുടര്‍ന്ന് നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധികാരികള്‍ പെട്ടെന്ന് അവധി പ്രഖ്യാപിച്ചു. ഉച്ചയ്ക്കു രണ്ടിന് എല്ലാ സ്‌കൂളുകളും അടയ്ക്കാനുള്ള ഗവണ്‍മെന്റ്....</description>
<guid>http://www.mathrubhumi.com/story.php?id=65363</guid>
</item>
<item>
<title>മുല്ലപ്പെരിയാറില്‍ ചോര്‍ച്ച കൂടി: ജലനിരപ്പ് 132.6 അടിയായി</title>
<link>http://www.mathrubhumi.com/story.php?id=65360</link>
<description> കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132.6 അടിയായി ഉയര്‍ന്നതോടെ ചോര്‍ച്ചയും കൂടി. ഈ വര്‍ഷം ആദ്യമായാണ് ജലനിരപ്പ് 132ന് മുകളിലേക്ക് ഉയരുന്നത്. ചുവരുകളിലും ഗാലറികളിലും ചോര്‍ച്ച ശക്തമായി. ഗാലറികളില്‍ നിന്നുപുറത്തേക്ക് ചോര്‍ന്നൊഴുകുന്ന സീപ്പേജ് വെള്ളത്തിന്റെ അളവിലും വര്‍ധനയുണ്ട്. സീപ്പേജ് വെള്ളത്തിനൊപ്പം, അണക്കെട്ടിന്റെ നിര്‍മ്മാണത്തിനുപയോഗിച്ച സുര്‍ക്കി മിശ്രിതവും പുറത്തേക്ക് ഒഴുകുന്നു.   ഗാലറികളിലെ ചോര്‍ച്ച പുറത്തറിയാതിരിക്കാന്‍, ആരെയും അവിടെ പ്രവേശിപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശവും തമിഴ്‌നാട് ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.         ബുധനാഴ്ച അണക്കെട്ടില്‍ ആറ്  മില്ലിമീറ്ററും തേക്കടിയില്‍ 14 മില്ലിമീറ്ററും മഴ പെയ്തു.        കേരളത്തിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജോര്‍ജ് ദാനിയേലിന്റെയും അസിസ്റ്റന്റ് എന്‍ജിനിയര്‍ ഡേവിഡിന്റെയും നേതൃത്വത്തില്‍ അണക്കെട്ടില്‍ പരിശോധന നടത്തിയെങ്കിലും സീപ്പേജ് വാട്ടറിന്റെ വിവരങ്ങള്‍ നല്‍കാന്‍ തമിഴ്‌നാട് തയ്യാറായില്ല.      ....</description>
<guid>http://www.mathrubhumi.com/story.php?id=65360</guid>
</item>
<item>
<title>ഹൃദ്യമായ ആലാപനവുമായി വിജയലക്ഷ്മി സുബ്രഹ്മണ്യം</title>
<link>http://www.mathrubhumi.com/story.php?id=65336</link>
<description>      പാലക്കാട്: ഹൃദ്യമായ ആലാപനവും ചിട്ടയൊപ്പിച്ച സ്വരപ്രസ്താരവുമായി മാതൃഭൂമി-കല്പാത്തി സംഗീതോത്സവവേദിയില്‍ ചെന്നൈ വിജയലക്ഷ്മി സുബ്രഹ്മണ്യത്തിന്റെ കച്ചേരി. സ്വാതിതിരുനാള്‍ദിനമായ ബുധനാഴ്ച പ്രധാന ഇനമായവതരിപ്പിച്ച സിംഹേന്ദ്ര മധ്യമരാഗത്തിലെ 'രാമ രാമ ഗുണസീമ' എന്ന സ്വാതിതിരുനാള്‍ കീര്‍ത്തനംതന്നെയാണ് ഏറെ മനോരഞ്ജകമായത്. രാഗവിസ്താരത്തില്‍ മികച്ച ഗമക പ്രയോഗങ്ങളിലൂടെ കൈയടിനേടിയ ഗായികയ്ക്ക് ചിട്ടയൊപ്പിച്ച ശൈലിക്കൊപ്പം മധുരസ്വരവും കൈമുതലായുണ്ടായിരുന്നു.      നെരനമ്മിതി എന്ന അടതാളത്തിലെ കാനഡ വര്‍ണത്തോടെയാണ് കച്ചേരി തുടങ്ങിയത്. ദീക്ഷിതര്‍ കൃതി ചക്രവാകം രാഗത്തിലെ 'ഗജാനനയുതം', നളിനകാന്തി രാഗത്തിലെ 'നീപാദമേ ഗതി' എന്നിവയ്ക്കുശേഷം പതിവിലും നേരത്തെതന്നെ ഹ്രസ്വമായ രാഗവിസ്താരവുമായി വിജയലക്ഷ്മി തോടിരാഗം അവതരിപ്പിച്ചു. 'ഏമീ ജേസിതേ...' എന്ന കീര്‍ത്തനമാണ് തോടിരാഗത്തില്‍ അവതരിപ്പിച്ചത്. ഹുസൈനിരാഗത്തിലെ രാഗവിസ്താരവും പതിമൂന്നാം മേളകര്‍ത്താരാഗമായ ഗായകപ്രിയയുടെ അവതരണവും ചിട്ടയൊപ്പിച്ചതായി...   <param name='flashvars' value='uiBgColor=#ffffff&poster=http://media.mathrubhumi.com/videos/logo.jpg&video=flvPlayer.swf?video=http://media.mathrubhumi.com/videos/2009/11/11/111109215302_0234.flv'/><param....</description>
<guid>http://www.mathrubhumi.com/story.php?id=65336</guid>
</item>
<item>
<title>ആലപ്പുഴ തുമ്പോളിയില്‍ കടലാക്രമണം</title>
<link>http://www.mathrubhumi.com/story.php?id=65317</link>
<description>ആലപ്പുഴ: തുമ്പോളി തീരപ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കടല്‍ക്ഷോഭത്തില്‍ വ്യാപക നാശം. തീരപ്രദേശത്ത് നിരവധി തെങ്ങുകള്‍ കടപുഴകി വീണു. ഇവിടെ നിരവധി വീടുകളുടെ സ്ഥിതി അപകടകരമാണ്. ഇതില്‍ ഒരു വീടിന്റെ അടിത്തറ താറുമാറായ അവസ്ഥയിലാണ്. ഈ വീടുകളെല്ലാം സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിര്‍മിച്ചതാണ്. തീരം 250 മീറ്റര്‍ നീളത്തിലാണ് കടലെടുത്തത്.       <param name='flashvars' value='uiBgColor=#ffffff&poster=http://media.mathrubhumi.com/videos/logo.jpg&video=flvPlayer.swf?video=http://media.mathrubhumi.com/videos/2009/11/11/111109190552_0234.flv'/><param name='allowfullscreen' value='true' /></description>
<guid>http://www.mathrubhumi.com/story.php?id=65317</guid>
</item>
<item>
<title>കേരളാ കോണ്‍ഗ്രസ് (സെക്കുലര്‍) മാണി വിഭാഗത്തില്‍ ലയിച്ചു</title>
<link>http://www.mathrubhumi.com/story.php?id=65315</link>
<description>കോട്ടയം: പി.സി ജോര്‍ജ് എം.എല്‍.എയുടെ കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ കെ.എം മാണിയുടെ കേരളാ കോണ്‍ഗ്രസില്‍ ലയിച്ചു.    വൈകിട്ട് നാലു മണിയ്ക്കു കോട്ടയം തിരുനക്കര മൈതാനത്തായിരുന്നു ലയന സമ്മേളനം. സമ്മേളനം കെ.എം.മാണി ഉദ്ഘാടനം ചെയ്തു.       പി.സി.ജോര്‍ജായിരിക്കും ഇനി കേരളാ കോണ്‍ഗ്രസ് (എം)  വൈസ് ചെയര്‍മാന്‍ . ഇതിനു പുറമെ   നാലു സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങളും, ഒരു ജില്ലാ പ്രസിഡന്റ്, ഒരു പോഷക സംഘടന പ്രസിഡന്റ് സ്ഥാനവും സെക്കുലറിനു നല്‍കിയേക്കും.</description>
<guid>http://www.mathrubhumi.com/story.php?id=65315</guid>
</item>
<item>
<title>തൃശ്ശൂരില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി</title>
<link>http://www.mathrubhumi.com/story.php?id=65313</link>
<description>തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തിലെ അടച്ചിട്ട വീട്ടില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. നായ്ക്കനാല്‍ നന്ദനത്തില്‍ രാമന്‍, ഭാര്യ നന്ദന എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.</description>
<guid>http://www.mathrubhumi.com/story.php?id=65313</guid>
</item>
</channel></rss>