<?xml version="1.0" encoding="utf-8"?>
<rss version="2.0">
<channel>
<title><![CDATA[books feed]]></title>
<link>http://www.mathrubhumi.com//cmlink/books-feed-1.1184605</link>
<description>

</description>
<item>
<title><![CDATA[ഹാസ്യകവി മേനാത്ത് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു]]></title>
<link>https://www.mathrubhumi.com/books/news/poet-menath-ramakrishnan-nair-passed-away-1.6461803</link>
<description><![CDATA[മലപ്പുറം: രാവണപ്രഭു എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ഹാസ്യകവി മേനാത്ത് രാമകൃഷ്ണൻ നായർ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. അരിയല്ലൂരിലെ വസതിയിലായിരുന്നു അന്ത്യം. ഹാസ്യവേദിയുടെ സംസ്ഥാന പ്രസിഡണ്ടായിരുന്നു. ഉമാദേവിയമ്മയാണ് ഭാര്യ, ഡോ. ശ്രീകുമാർ, ഗീതാലക്ഷ്മി, നിഷ എന്നിവർ മക്കളാണ്.  Content Highlights:poet menath ramakrishnan nair passed away]]></description>
    <pubDate>Sat, 19 February 2022, 05:09:49 PM +0530</pubDate>
        <modified_date>Sat, 19 February 2022, 05:11:11 PM +0530</modified_date>
    </item>
<item>
<title><![CDATA[നഗ്നയാക്കി കൂട്ടിലടച്ച് പ്രദര്‍ശിപ്പിക്കപ്പെട്ട സാറ, വെളള കാല്‍മുട്ടുകള്‍ കൊലചെയ്ത ജോര്‍ജ് ഫ്‌ളോയ്ഡ്]]></title>
<link>https://www.mathrubhumi.com/books/columns/genocide/history-of-genocide-dinakaran-kombilath-writes-genocide-in-united-states-1.6461695</link>
<description><![CDATA[വംശീയതയുടെ ഐക്യനാടുകളെക്കുറിച്ച് ദിനകരൻ കൊമ്പിലാത്ത് എഴുതുന്നു.  ആഫ്രിക്കയിലെ ഹോട്ടൻടോട്ട് വംശത്തിലെ ഖോയിഖോയി ഗോത്രവിഭാഗസ്ത്രീയായിരുന്നു സാറാ ബാർട്മാൻ. 1789-ൽ ആഫ്രിക്കയിലെ കേപ്കോളനിയിലെ കിഴക്കൻഭാഗത്തുള്ള ഗ്രാമത്തിൽ ജനിച്ചു. കറുത്തവർഗക്കാരുടെനേരെ ഡച്ചുകാരുടെ ആക്രമണത്തിൽ നേരത്തേ സാറയുടെ ഭർത്താവ് കൊല്ലപ്പെട്ടിരുന്നു. പതിനാറുവയസ്സുമാത്രമായിരുന്നു അവർക്കപ്പോൾ പ്രായം. പക്ഷേ, സാറയെ ഡച്ചുകാർ കൊന്നില്ല. അവളുടെ ശരീരത്തിന്റെ പ്രത്യേകത കാരണം അവളെ ലൈംഗികാവശ്യത്തിനായി അവർ വിൽക്കുകയായിരുന്നു. ശാരീരികമായി ഒരുപാട് അവൾ ഉപദ്രവിക്കപ്പെട്ടു.  1810 ഒക്ടോബറിലാണ് അവളുടെ ജീവിതം മാറ്റിമറിക്കുന്ന സംഭവം ഉണ്ടായത്. ഇംഗ്ലീഷ് കപ്പലിലെ ഒരു സർജനായ വില്യം ഡൺലപ്, സാറയെ കണ്ടുമുട്ടി. യൂറോപ്പിൽ ഏറ്റവും മികച്ച പ്രദർശനവസ്തുവായിരിക്കും സാറ എന്ന് അയാൾ തിരിച്ചറിഞ്ഞു. അവളെ ഇംഗ്ലണ്ടിലേക്ക് കടത്തിക്കൊണ്ടുപോയി. 1810 മുതൽ അവളെ പൊതുസ്ഥലത്ത് വലിയ കൂട്ടിലാക്കി ടിക്കറ്റ് വിറ്റ് പ്രദർശിപ്പിച്ചു. കൂട്ടിലടയ്ക്കപ്പെട്ട ഇരുകാലിമൃഗം എന്ന പേരും നൽകി. വലിയ കൂട്ടിൽ നഗ്നയായിരുന്നു അവർ. കരാറുണ്ടാക്കിയശേഷമായിരുന്നു പ്രദർശനം. നിർബന്ധിച്ച് കരാറിൽ ഒപ്പിടുവിക്കുകയായിരുന്നു. ഇംഗ്ലണ്ടിൽ ആഫ്രിക്കക്കാർ എത്താത്ത കാലമായിരുന്നു അത്. ആ സ്ത്രീരൂപത്തെ കാണാൻ ആൾക്കാർ ഒഴുകിയെത്തി. അസഭ്യം നിറഞ്ഞ കമന്റുകൾക്ക് മുന്നിൽ ചൂളിക്കൊണ്ട് പേടിച്ച മൃഗത്തെപ്പോലെ ആ കറുത്ത സ്ത്രീ നിന്നുകൊടുത്തു. മനുഷ്യാവകാശപ്രവർത്തകർ ശബ്ദമുയർത്തിയപ്പോൾ വില്യം ഡൺലപ് അവരെ സാറ എഴുതിക്കൊടുത്ത സമ്മതപത്രം കാണിച്ചു. അവൾ സ്വമനസ്സോടെയാണ് കൂട്ടിലിരിക്കുന്നതെന്നും വരുമാനത്തിൽ ഒരു വിഹിതം കൈപ്പറ്റുന്നുണ്ടെന്നും അതിൽ എഴുതിയിരുന്നു. അതേസമയം ഇത് ഒരു വ്യാജ സാക്ഷ്യപത്രമായിരുന്നു. കാരണം സാറ ബാർട്മാൻ സമ്പൂർണ നിരക്ഷരയായിരുന്നു. ഇംഗ്ലണ്ടിൽ എതിർപ്പുണ്ടായതോടെ അവളെ ഫ്രാൻസിലുള്ള ഒരാൾ വൻ വിലയ്ക്ക് വാങ്ങി പ്രദർശനത്തിനായി കൊണ്ടുപോയി. സമാനമായ പ്രദർശനങ്ങൾ അവിടെയും നടന്നു. അവിടെവെച്ച് 26-ാംവയസ്സിൽ ന്യുമോണിയ ബാധിച്ചാണ് സാറാ ബാർട്മാൻ മരിക്കുന്നത്.  പാരീസിൽവെച്ച് പ്രമുഖ നരവംശശാസ്ത്രജ്ഞനും വംശീയവാദിയുമായ ജോർജ് ക്വിയർ, സാറയെ ശ്രദ്ധിച്ചു. അവളുടെ ശരീരവും ജനിതകവും പരീക്ഷണവിധേയമാക്കണമെന്ന് അദ്ദേഹത്തിന് തോന്നി. ഹോട്ടൻടോട്ട് വംശജർ കുരങ്ങുകൾക്കും നീഗ്രോകൾക്കും ഇടയിലുള്ള കണ്ണിയാണെന്നായിരുന്നു കണ്ടെത്തൽ. ചുരുക്കത്തിൽ സാറ എന്ന മനുഷ്യസ്ത്രീയെ അവർ ബുദ്ധിയുള്ള ജന്തുവായി വിലയിരുത്തി.  ജോർജ് ക്വിവിയർ എന്ന മനുഷ്യവിരുദ്ധനായ നരവംശശാസ്ത്രജ്ഞന്റെ ലക്ഷ്യം ആഫ്രിക്കൻവംശീയതയെ മൃഗസമാനമാക്കുക എന്നതായിരുന്നു. അടിമകളാക്കി അമേരിക്കയിൽ എത്തിക്കൊണ്ടിരിക്കുന്ന ആഫ്രിക്കൻവംശജർ മനുഷ്യരല്ലെന്നും കാളകളെപ്പോലെ പണിയെടുപ്പിക്കാനുള്ളവരാണെന്നും അവർക്ക് കാമം ശമിപ്പിക്കാനുള്ള ലൈംഗികകൃഷിയിടമാണെന്നും പറഞ്ഞുകൊടുത്തു. ജന്തുസമാനമായ ക്രൗര്യമുള്ളതിനാൽ ആ രീതിയിൽ കൈകാര്യംചെയ്യപ്പെടേണ്ടതാണെന്നും വ്യാഖ്യാനിച്ചു. അവരിൽനിന്ന് മനുഷ്യത്വപരമായ അവകാശങ്ങൾ കവർന്നെടുക്കുകയായിരുന്നു.  സാറയോട് കാണിച്ച വംശീയ ജനിതക പരീക്ഷണങ്ങൾ ചർച്ചയായി. കറുത്തവർഗക്കാർക്കിടയിൽ പ്രതിഷേധമുണ്ടായി. ദക്ഷിണാഫ്രിക്കയിൽ ബ്രിട്ടന്റെ ആധിപത്യം അവസാനിക്കുകയും നെൽസൺ മൺഡേല പ്രസിഡന്റാവുകയും ചെയ്തപ്പോൾ 1994-ൽ സാറയുടെ ശരീരാവശിഷ്ടങ്ങൾ ഫ്രാൻസിനോട് ആവശ്യപ്പെട്ടു. 2002-ൽ ഫ്രാൻസ് അത് വിട്ടുകൊടുത്തു. അങ്ങനെ 187 വർഷങ്ങൾക്കുശേഷം ദക്ഷിണാഫ്രിക്കയിലെ ശാന്തൂസ് നദിക്കരയിൽ സർവവിധ ഔദ്യോഗികബഹുമതികളോടെ സാറയുടെ ഭൗതികാവശിഷ്ടങ്ങൾ സംസ്കരിച്ചു. അതും ദേശീയബഹുമതിദിനമായ ഓഗസ്റ്റ് 9-ന്. മനുഷ്യർ മനുഷ്യരോട് കാട്ടുന്ന കൊടും വംശീയതയുടെ ഒരുദാഹരണം മാത്രമാണ് സാറ. എല്ലാ വംശഹത്യകളുടെയും പിന്നിൽ ഈ വംശീയതയാണ്. അമേരിക്കയിൽ നടക്കുന്ന ഒറ്റപ്പെട്ടതെന്ന് തോന്നാവുന്ന, എന്നാൽ വ്യാപകമായ കൊലപാതകങ്ങൾ യഥാർഥത്തിൽ കറുത്തവർക്കുനേരേയുള്ള വംശഹത്യയാണ്. അവിടെ നടന്ന ഒരു ഏകാംഗ വംശഹത്യ ലോകം നടുക്കത്തോടെ കണ്ടിട്ട് അധികകാലമായിട്ടില്ല.  പരസ്യമായി തിരക്കുള്ള റോഡിൽ ഒരു വെളുത്ത കാൽമുട്ട് കറുത്ത കഴുത്തിൽ അമർത്തി ഞെരിക്കുന്ന കാഴ്ച. എട്ടുമിനിറ്റ് 46 സെക്കൻഡ് നീണ്ടുനിന്ന ആ ഹിംസയുടെ അവസാനം വെളുത്ത കാൽമുട്ടിൽ കിടന്ന് കഴുത്ത് ഞെരിഞ്ഞ് ശ്വാസംകിട്ടാതെ പിടയാനും കുതറാനുമാകാതെ അയാൾ മരിച്ചു. അഞ്ചുനൂറ്റാണ്ടുമുൻപ് യൂറോപ്യൻമാർ അമേരിക്കയിലേക്ക് കുടിയേറുമ്പോൾതന്നെ അവിടെ തദ്ദേശീയരായ ലക്ഷക്കണക്കിന് റെഡ് ഇന്ത്യൻ വംശജരെ കൊന്നുതുടങ്ങിയ പരമ്പരയിലെ, ആഫ്രിക്കയിൽനിന്ന് കടത്തിക്കൊണ്ടുവന്ന അടിമകളായ നിഗ്രോകളെ വേട്ടയാടിയ പരമ്പരയിലെ കൊളംബസ് ജീനുകൾ ഇപ്പോഴും കൊണ്ടുനടക്കുന്ന അമേരിക്കൻ വംശീയതയുടെ പ്രദർശനമാണ് മിനസോട്ടയിലെ മിനിയാപോളിസ് എന്ന നഗരത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കാണിച്ചത്.  2020 മേയ് 25-ന് മരണത്തിന്റെ കാൽപ്പൂട്ടിനുള്ളിൽ കിടന്ന് ഒന്ന് കുതറാനാകാതെ ജോർജ് അസ്പഷ്ടമായി പറഞ്ഞു: എനിക്ക് ശ്വാസം മുട്ടുന്നു. അമേരിക്കയുടെ തെരുവിൽ ആളുകൾ നോക്കിനിൽക്കെ ആ ജീവൻ പിടച്ച് നിലച്ചു. ലോകം ലൈവായി അത് കാണുകയും ചെയ്തു. മിനസോട്ടയിലെ മിനിയാപോളിസ് നഗരത്തിൽ, വ്യവസായ കേന്ദ്രത്തിന് തെക്കുള്ള പൗഡർഹോൺ എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. കടയിൽ കൊടുത്ത സിഗരറ്റിന്റെ വിലയായ 20 ഡോളർ കള്ളനോട്ടാണെന്ന് പറഞ്ഞായിരുന്നു ഡറിക്ക് ഷോവിൽ എന്ന വെള്ളപ്പൊലീസ് ജോർജിനെ അറസ്റ്റുചെയ്തത്. മൂന്ന് സഹപൊലീസുകാരെ കാവൽ നിർത്തി വാഹനത്തിന്റെ അരികിലേക്ക് തള്ളിയിട്ട ജോർജിന്റെ കഴുത്തിൽ മുട്ടുമടക്കി അമർത്തുകയായിരുന്നു.  ഏറെ പ്രക്ഷോഭങ്ങൾക്കുശേഷം ഫ്ളോയിഡിന്റെ ഘാതകൻ 42കാരനായ ഡെറിക് ഷോവിൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചപ്പോൾ അമേരിക്കൻ തെരുവീഥികളിൽ നിന്നുയർന്ന മുദ്രാവാക്യത്തിന്റെ സാരം ഇങ്ങനെയായിരുന്നു. കറുത്ത അമേരിക്കയ്ക്ക് നീതിലഭിച്ചാൽ അത് അമേരിക്കയ്ക്ക് മൊത്തം നീതി എന്നായിരുന്നു. പിതാവിന്റെ കൊലപാതകം ഈ ലോകത്തെ ആകെ മാറ്റിമറിച്ചുവെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്ളോയിഡിന്റെ ഏഴുവയസ്സുകാരിയായ മകൾ ജിയാനയോട് പറഞ്ഞത്.      ജോർജ് ഫ്ളോയ്ഡിന്റെ ഭാര്യ റോക്സി വാഷിംടണും മകൾ ജിയാന ഫ്ളോയ്ഡും    ലോകമാസകലമുള്ള പ്രതിഷേധത്തെത്തുടർന്നാണ് ഫ്ളോയിഡ് കേസ് ഇത്രവേഗം വിചാരണയ്ക്കെടുത്ത് വിധി പ്രഖ്യാപിച്ചത്. എന്നാൽ ഘാതകൻ കുറ്റക്കാരനാണെന്ന് വിധിച്ച അതേദിവസംതന്നെയാണ് ഹോയോ സംസ്ഥാനത്തെ കൊളംബസിൽ 15കാരിയായ കറുത്തവർഗക്കാരി മെകിയബ്രൈറ്റിനെ പോലീസ് വെടിവെച്ചുകൊന്നത്.  ആഫ്രിക്കയിലെ കറുത്തവർഗക്കാരായ മനുഷ്യരെ മൃഗങ്ങളെപ്പോലെ വേട്ടയാടിപ്പിടിച്ച് വിലപറഞ്ഞുവാങ്ങി ചങ്ങലക്കിട്ട് കപ്പലിൽക്കൊണ്ടുവന്ന എഡ്വേഡ് കോൾസ്റ്റന്റെ കഥ മറക്കാൻ കഴിയില്ല. ഈ ബിസിനസിൽ ശതകോടികൾ സമ്പാദിച്ച കോൾസ്റ്റൺ, ഒരുലക്ഷത്തോളം അടിമകളെയാണ് അമേരിക്കൻ വൻകരയിലേക്ക് കടത്തിയത്. വടക്കേ അമേരിക്ക മുതൽ തെക്കേ അമേരിക്ക വരെ അതുനീണ്ടു. കപ്പലിൽ മൃതപ്രായരായവരെയും പ്രതിഷേധിക്കുന്നവരെയും തിരമാലയിലേക്ക് വലിച്ചെറിഞ്ഞു. പണവും അധികാരവും വംശീയ മഹിമയുമുള്ള കോൾസ്റ്റന്റെ പ്രതിമകൾ ചിലസ്ഥലത്ത് സ്ഥാപിക്കപ്പെട്ടിരുന്നു. ബ്രിസ്റ്റളിൽ 19-ാം നൂറ്റാണ്ടിൽ സ്ഥാപിച്ച അത്തരമൊരു പ്രതിമ പ്രതിഷേധക്കാർ തകർത്തു. അമേരിക്ക കണ്ടുപിടിച്ച ക്രിസ്റ്റഫർ കൊളംബസിന്റെ പ്രതിമയും തകർക്കപ്പെട്ടു. മിനസോട്ട, റിച്ച്മണ്ട്, വെർജിനിയ, ബോസ്റ്റൺ, സെന്റ്പോൾ തുടങ്ങിയ സ്ഥലങ്ങളിലുള്ള കൊളംബസിന്റെ പ്രതിമകളാണ് കറുത്തവരുടെ രോഷത്തിനിടയാക്കിയത്. കൊളംബസാണ് അമേരിക്ക കണ്ടുപിടിച്ചതെന്ന പാഠഭാഗങ്ങൾ ഒരു തലമുറയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അവർ പറഞ്ഞു. കൊളംബസ് കപ്പലിലെത്തിയ കൊലയാളിയാണെന്നാണ് കറുത്തവർ പറയുക.  ബ്രിട്ടീഷ് നാവികൻ ക്യാപ്റ്റൻ ജോൺ ഹാമിൽട്ടന്റെ പ്രതിമ ന്യൂസീലൻഡിലെ ഹാമിൽട്ടൻ നഗരത്തിൽനിന്ന് നീക്കിയതിനും കാരണമുണ്ട്. ഗോത്രവർഗക്കാരുടെ കൊലയാളി എന്ന പേരുള്ള അദ്ദേഹത്തിന്റെ പേരിൽത്തന്നെയാണ് ആ നഗരവും അറിയപ്പെടുന്നത്. 1860-ൽ ന്യൂസീലൻഡിലെ ആദിഗോത്രവർഗക്കാരായ മവോരി വർഗക്കാരെ വേട്ടയാടി കൂട്ടക്കൊല ചെയ്തത് ഹാമിൽട്ടന്റെ സംഘമായിരുന്നു. ആ ഗോത്രങ്ങളുടെ വംശശുദ്ധീകരണം ചിലമേഖലകളിൽ വ്യാപകമായി നടന്നു. യൂറോപ്യൻ കോളനിവത്കരണത്തിന്റെ പ്രതീകമായ ക്രിസ്ത്യൻ മിഷണറിയായ ജൂനിപൊറോവിന്റെ പ്രതിമ, സാൻഫ്രാൻസിസ്കോയുടെ ഗോൾഡൻ ഗേറ്റ് പാർക്കിൽനിന്നാണ് പിഴുതുമാറ്റിയത്.  അമേരിക്കയിൽ നൂറ്റാണ്ടുകളായി കറുത്തവർക്കുനേരേ നടക്കുന്ന വംശീയാക്രമണങ്ങൾക്കെതിരെ ജനരോഷം പലരൂപത്തിൽ ഉണ്ടാവാറുണ്ട്. പക്ഷേ, പലപ്പോഴും അതൊരു പൊതുവികാരമായി വരുന്നില്ല. അതേസമയം 2000-ത്തിനുശേഷം അതിലൊരു മാറ്റംവന്നു. ബ്ലാക്ലൈവ്സ് മാറ്റർ എന്ന ഹാഷ്ടാഗിലൂടെ സൈബർ മുന്നേറ്റം തുടങ്ങിയത് 2013-ലാണ്. ഫ്ളോറിഡയിൽ ട്രേവൺമാർട്ടിൻ എന്ന യുവാവിനെ വെടിവെച്ചുകൊന്ന സംഭവത്തിൽ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതേവിട്ടതിൽ പ്രതിഷേധിച്ചായിരുന്നു ഈ ഹാഷ്ടാഗ് സമരം. ലോകമാസകലം ഇതിന് അനുരണനമുണ്ടായി. ബ്ലാക്ക്ലൈവ്സ് മാറ്റർ ചുരുങ്ങിയ കാലംകൊണ്ട് അമേരിക്കയിൽ ചലനം സൃഷ്ടിച്ചു. അതോടെ വെള്ളപ്പോലീസുകാരുടെ ഇടയിൽനിന്ന് എതിർപ്പും രൂക്ഷമായി. ഒഹിയോവിലെ ക്ലീൻലാൻഡിൽ പന്ത്രണ്ടുവയസ്സുകാരനായ താമിർറാസ എന്ന വിദ്യാർഥിയെ പോലീസുകാർക്കുനേരേ കളിത്തോക്ക് ചൂണ്ടിയെന്ന പേരിൽ വെടിവെച്ചുകൊന്ന സംഭവമുണ്ടായി. മിസൗറിയിലെ ഫെർഗുസോനിൽ മൈക്കൽ ബ്രൗൺ എന്ന 18-കാരനെ സിഗരറ്റ് മോഷ്ടിച്ചു എന്നാരോപിച്ചാണ് കൊലപ്പെടുത്തിയത്. കെന്റക്കിയിൽ 29-കാരിയായ ബ്രിയോന്ന ടൈലറെ വീട്ടിൽക്കയറി പോലീസ് വെടിവെച്ചുകൊന്നു. വീട്ടിൽ മയക്കുമരുന്ന് സൂക്ഷിച്ചു എന്ന സംശയത്തിന്റെ പേരിൽ ഡള്ളാസിലെ ബോഥം ജീൻ എന്ന കറുത്തവർഗക്കാരനെ പോലീസ് ഓഫീസർ വെടിവെച്ചുകൊല്ലുകയായിരുന്നു.  അമേരിക്കൻ വംശീയതയുടെ മുൻഗാമി ബ്രിട്ടനാണ്. 16-ാം നൂറ്റാണ്ടിൽത്തന്നെ അമേരിക്കയിൽ പതിമ്മൂന്ന് കോളനികൾ സ്ഥാപിച്ചുകൊണ്ട് ബ്രിട്ടൻ അതിന് തുടക്കമിട്ടു. ബ്രിട്ടീഷ് അധിനിവേശംവഴി കറുത്തവർ കൂട്ടമായി അടിമകളായി. ഇവരുടെ പിന്മുറക്കാരാണ് ആഫ്രോ അമേരിക്കൻ വംശജർ. യു.എസ്. ജനസംഖ്യയിൽ 13 ശതമാനത്തോളം അവരാണ്. എബ്രഹാം ലിങ്കന്റെ ഇടപെടൽകാരണം അമേരിക്കയിൽ അടിമത്തം നിയമപരമായി ഇല്ലാതായി. അതേസമയം മനസ്സിന്റെ ആഴങ്ങളിൽ വംശീയത ഒരു വലിയവിഭാഗം വെള്ളക്കാരുടെ മനസ്സിൽ നിലനിൽക്കുന്നു. 1959-കളിലും 1960-കളിലും പിന്നീട് തുടർന്നുമുണ്ടായ വംശീയകലാപങ്ങൾക്കുകാരണം വെളുത്തവരോട് തോന്നുന്ന കറുത്തവരുടെ അസഹിഷ്ണുതയാണെന്ന് ഇത്തരം അക്രമങ്ങളെക്കുറിച്ച് പഠിച്ച് ലിൻഡൻ.ബി.ജോൺ സമർപ്പിച്ച കെർണൽ കമ്മീഷൻ പറഞ്ഞിട്ടുണ്ട്.  രാജ്യത്തെ വംശീയവെറിയും വിവേചനവും അവസാനിപ്പിക്കാൻ ലക്ഷ്യംവെയ്ക്കുന്ന നിയമനിർമാണങ്ങൾക്ക് ജോ ബൈഡൻ തുടക്കംകുറിച്ചത് പ്രതീക്ഷയുളവാക്കുന്നതാണ്. ജോർജ് ഫ്ളോയിഡിന്റെ കൊലപാതകം നീതിയുടെ കഴുത്തിൽ കാലമർത്തി ഞെരിച്ചതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും തുല്യരാണ് എന്നതുതന്നെയാണ് അമേരിക്കൻ ജനാധിപത്യത്തിന്റെ അടിസ്ഥാനതത്ത്വം. പക്ഷേ, നമ്മുടെ ജനതയ്ക്ക് ഇതുവരെ അതിനുകഴിഞ്ഞില്ലെന്നും ബൈഡൻ വൈറ്റ് ഹൗസിൽ പുതിയ നിയമനിർമാണങ്ങൾ പരിഗണിക്കുന്ന വേളയിൽ പറഞ്ഞിരുന്നു.  1989-ലെ കുപ്രസിദ്ധമായ സെൻട്രൽ പാർക്ക്ഫൈറ്റ് സംഭവത്തിന്റെ പേരിൽ കൗമാരക്കാരായ നിരപരാധികളായ അഞ്ചുപേർ 12 വർഷം ജയിലിലടയ്ക്കപ്പെട്ട സംഭവം അമേരിക്കയിലെ നീതിന്യായവകുപ്പിന് നാണക്കേടുണ്ടാക്കിയിരുന്നു. ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ ഒരു വെളുത്തവർഗക്കാരിയായ യുവതി ബലാത്സംഗത്തിനിരയായി. ഈ കേസിൽ അന്ന് സെൻട്രൽ പാർക്കിലുണ്ടായിരുന്ന അഞ്ച് കറുത്തവർഗക്കാരായ കൗമാരക്കാർ അറസ്റ്റിലായി. അവർ സെൻട്രൽ പാർക്കിൽ ഉണ്ടായിരുന്നു എന്നുമാത്രമാണ് തെളിവ്. അവസാനം വെളുത്ത പോലീസിന്റെ ചോദ്യം ചെയ്യലിൽ, ഭീഷണിയിൽ, മർദനത്തിൽ അവർ പ്രതികളായി. ഒരാളെ ജയിലിലേക്കും നാലുപേരെ ജുവനൈൽ സെന്ററിലേക്കും മാറ്റി. കേസ് അവസാനിപ്പിച്ചു. പക്ഷേ, അമേരിക്കയിൽ ഈ ശിക്ഷയ്ക്കെതിരെ വലിയ എതിർപ്പുണ്ടായി. കുട്ടികളല്ല കുറ്റവാളികളെന്ന് പത്രങ്ങൾ പലതും എഴുതി. പക്ഷേ, പോലീസിന്റെ കൈയിൽ കറുത്തവർക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടായിരുന്നു. 12 വർഷത്തിനുശേഷമാണ് കേസിന് ഞെട്ടിക്കുന്ന ട്വിസ്റ്റുണ്ടായത്. ഒരു ബലാത്സംഗക്കേസിൽ അറസ്റ്റിലായ മത്തിയാസ് റെയ്സ് എന്നയാളെ ചോദ്യം ചെയ്യുമ്പോൾ സെൻട്രൽ പാർക്കിലെ ബലാത്സംഗം നടത്തിയതും താൻ തന്നെയെന്ന് അയാൾ തുറന്നുപറഞ്ഞു. ഇതോടെ നിരപരാധികൾ ജയിൽമോചിതരായി. അപ്പോഴേക്കും അവർ 12 വർഷം ജയിൽശിക്ഷ അനുഭവിച്ചുകഴിഞ്ഞിരുന്നു. കേസിലെ ഇത്തരം മുൻവിധികൾ കറുത്തവർഗക്കാർക്കുനേരേ ഉപയോഗിക്കുന്നതിൽ വെളുത്ത പോലീസ് മടികാണിക്കാറില്ല.  (മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവരുന്ന വംശഹത്യയുടെ ലോകചരിത്രം എന്ന പരമ്പരയിൽ നിന്ന്.)   മുൻലക്കങ്ങൾ വായിക്കാം  (തുടരും)  Content Highlights :History of Genocide Dinakaran Kombilath writes Genocide in United States of America]]></description>
    <pubDate>Sat, 19 February 2022, 01:52:45 PM +0530</pubDate>
        <modified_date>Sat, 19 February 2022, 02:04:55 PM +0530</modified_date>
    </item>
<item>
<title><![CDATA[എപ്പോഴും കൂടെയുള്ള ഒരാൾ...പിന്തുടരുന്ന പൂച്ചക്കണ്ണുകള്‍!]]></title>
<link>https://www.mathrubhumi.com/books/columns/mashi-pacha/mashipacha-sajay-k-v-writes-about-akbar-kakkattil-1.6461634</link>
<description><![CDATA[ഫലിതമയമായ എഴുത്തും ജീവിതവുമായിരുന്നു അക്ബർ കക്കട്ടിലിന്റേത് എന്നാണ് പൊതുവേയുള്ള ധാരണ. ജീവിതത്തിൽ അദ്ദേഹം എടുത്തണിഞ്ഞിരുന്ന ബാഹ്യവ്യക്തിത്വവും ആ കഥകളിൽ ചിലതും അത്തരമൊരു ധാരണയെ ശരിവയ്ക്കുന്നുമുണ്ടാകാം. എന്നാൽ ദാരുണമായ യാഥാർത്ഥ്യബോധത്തോടെ ജീവിതത്തെയും മനുഷ്യാവസ്ഥയെയും അഭിമുഖീകരിക്കുന്ന ചില ഭാരിച്ച കഥകളും അദ്ദേഹത്തിന്റേതായുണ്ട്. അത്തരം കഥകളുടെ രചനാവേളയിലാണ് അദ്ദേഹം കൂടുതൽ ആഴവും സങ്കീർണ്ണതയുമുള്ള ഒരു സർഗ്ഗാത്മകവ്യക്തിത്വത്തിനുടമയായി സ്വയം പരിണമിച്ചതെന്നും ഞാൻ കരുതുന്നു. ഈ ഗണത്തിൽ നിസ്സംശയമായും ഉൾപ്പെടുന്ന ഒരു കഥയാണ് പൂച്ചക്കണ്ണ്.  ഒരു സ്വകാര്യബസ്സിലെ ഡ്രൈവറും കണ്ടക്ടറും അവരുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ട് എല്ലാ യാത്രയിലും ബസ്സിന്റെ പിൻസീറ്റിൽ ഇടം പിടിക്കുന്ന അപരിചിതനായ പൂച്ചക്കണ്ണനുമാണ് കഥയിൽ. ഡ്രൈവർ സദാനന്ദനും കണ്ടക്ടർ പ്രഭാകരനും അയാളുടെ തീക്ഷ്ണദൃഷ്ടികളെ അഭിമുഖീകരിക്കാനാവാതെ പതറുന്നു. ബസ്സിലെ അയാളുടെ സ്ഥിരസാന്നിധ്യമാണ് അവരെ അങ്കലാപ്പിലാഴ്ത്തുന്ന മറ്റൊരു വിചിത്രത. അയാൾ എവിടേയ്ക്കും യാത്ര ചെയ്യുകയല്ല, എപ്പോഴും അവരോടൊപ്പം യാത്ര ചെയ്യുകയാണ്. അയാളെക്കുറിച്ചുള്ള അവരുടെ കണക്കുകൂട്ടലുകളും ഊഹങ്ങളുമെല്ലാം തെറ്റുന്നു. ആ ദുരൂഹത അങ്ങനെ തന്നെ നിലനിർത്തിക്കൊണ്ടാണ് കഥയുടെ സന്ദിഗ്ദ്ധമായ പര്യവസാനം.  ഒരാൾക്കൂട്ടത്തെയപ്പടി കഥയിലേയ്ക്കാനയിക്കാനുതകുന്ന കഥനതന്ത്രമാണ് ബസ്സ് യാത്രയെ , അതിന്റെ മനുഷ്യസാന്നിധ്യനിബിഡതയോടെ, കഥനവൽക്കരിക്കുക എന്നത്. അക്ബർ കക്കട്ടിലിന്റെ ഒന്നിലധികം കഥകളിൽ ഈ രീതി കാണാം. യാത്ര എന്ന ചിരപുരാതനമായ ജീവിതരൂപകവും അതോടൊപ്പം സ്വയം സന്നിഹിതമാകുന്നു. കണ്ടക്ടറുടെയും ഡ്രൈവറുടെയും കൊച്ചുകൊച്ചു കള്ളത്തരങ്ങളിലേയ്ക്കും പൊങ്ങച്ചങ്ങളിലേയ്ക്കും സ്വാർത്ഥതകളിലേയ്ക്കുമാണ് വിചിത്രവും വിലക്ഷണവുമായ പൂച്ചക്കണ്ണുകളുടെ നോട്ടമയച്ച് അയാൾ അവരുടെ സ്വാസ്ഥ്യം കെടുത്തുന്നതെന്നാണ് ആദ്യവായനയിൽ തോന്നിയത്. പക്ഷേ കഥയുടെ അവസാനത്തോടടുക്കുമ്പോൾ ആഖ്യാനത്തിൽ ക്രമേണ, കനത്തു വരുന്ന ഭയം ആ വായനയെ അസാധുവാക്കുന്നുണ്ടെന്നു തോന്നി. പുറത്ത് ഇരുട്ട് കട്ടപിടിച്ച് കറുത്ത രക്തം പോലെ തങ്ങിക്കിടപ്പാണ് എന്നതു പോലെ ഭാരിച്ച വാക്യങ്ങൾ കടന്നുവരുന്നു. നാളത്തെ യാത്രയിലും അയാൾ ബസ്സിലുണ്ടാവും എന്ന ഭീഷണമായ മുന്നറിയിപ്പിലാണ് കഥയവസാനിക്കുന്നത്. പൂച്ചക്കണ്ണുകളുടെ മാരകപ്രഭ, അത് പ്രഭാകരനിലും സദാനന്ദ നിലുമുണർത്തിയ ആഴത്തിൽ വേരുകളുള്ള നടുക്കവും, പരാമർശിക്കപ്പെടുന്നു. ദുർബ്ബലർക്ക് ബലവാനോടും കുറ്റവാളിക്ക് നിയമപാലകനോടുമുള്ള മനോഭാവമാണ് ഇപ്പോൾ അവർക്ക് അയാളോട്. എലികൾക്ക് പൂച്ചയോടുള്ള , ഇരയ്ക്ക് തന്നെ ഭക്ഷിക്കാനടുക്കുന്നതിനോടുള്ള ഭയം എന്നും പറയാം. പൂച്ചക്കണ്ണ് എന്ന രൂപകത്തിന് കഥയിൽ ലഭിക്കുന്ന ദാർശനികവിസ്താരമാണത്. തീർത്തും ജൈവികമായും കൃത്രിമത്വലേശമില്ലാതെയും അതു സംഭവിക്കുന്നു.  കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരിക്കെ, കഥാന്തരീക്ഷത്തിന് അസാധാരണമായ ഗാഢതയും തീവ്രതയും പകരുന്ന ആ കഥാപാത്രസാന്നിധ്യം മറ്റു ചില വ്യാഖ്യാന/വായനാസാധ്യതകൾ കൂടി തുറന്നിടുന്നില്ലേ? എന്റെ ഈ തോന്നൽ ബലപ്പെടുത്തിയതും അതിന് ഒരു വെളിപാടുപോലെ രമ്യമായ പരിഹാരമുണ്ടാക്കിത്തന്നതും ഒരു വൈലോപ്പിള്ളിക്കവിതയാണ്.  കവിത വളരെ പ്രസിദ്ധമാണ് - ചേറ്റുപുഴ;1961 ലെ ഓണക്കാലത്ത് തൃശ്ശൂരിൽ നടന്ന ഒരു ബസ്സപകടത്തെ മുൻനിർത്തി, മഹാകവി എഴുതിയത്. അതിനു പിന്നാണ്ടിൽ അതേ വഴിയിലൂടെ, ആ കൊലപ്പാലത്തിലൂടെ ബസ്സിൽ സഞ്ചരിക്കുകയാണ് കവി. ഇന്നത്തേപ്പോലെ അന്നും ബസ്സിനുള്ളിൽ മനുഷ്യജീവിതം അതിന്റെ നാനാത്വമനോഹരമായ മനുഷ്യചിത്രങ്ങൾ വിടർത്തിക്കാട്ടി ഉല്ലാസം നിറച്ചിട്ടുണ്ടാവും. പക്ഷേ കഴിഞ്ഞ കൊല്ലത്തെ യാത്രയിൽ ആ ബസ്സിൽ സന്നിഹിതനായിരുന്ന ഒരാളെ സങ്കല്പിച്ചു നടുങ്ങുകയാണ് കവി -  വണ്ടിയിലൊരാൾ കൂടിയുണ്ടൊരു പുരാതനൻ , മിണ്ടാതെ, യാത്രച്ചീട്ടും വാങ്ങാതെ ചിന്താമഗ്നൻ . കൈകളിൽ ചെതുമ്പലും കൺകളിൽ ചെന്നായ്ക്കളും വൈകൃതമേലും ചുണ്ടിൽ ഗൂഢമാം സ്മിതവുമായ് നെഞ്ചലിഞ്ഞീടും മാതൃത്വങ്ങളെ , യുണ്ണിപ്പിണ്ടി - പ്പിഞ്ചുകൈശോരങ്ങളെ, വിരിപൗരുഷങ്ങളെ ഉറ്റുനോക്കവേ, പൊറുക്കാതെ, കാറ്റേൽക്കും കനൽ - ക്കട്ട പോലിടയ്ക്കിടയ്ക്കവന്റെ മിഴി മിന്നീ. ഈ യാത്രക്കാരൻ മരണമായിരുന്നു എന്നും അവന്റെ കനൽക്കണ്ണിലെ തിളക്കം കൂട്ടമരണമെന്ന ഓണവിരുന്നുണ്ണാനുള്ള പ്രാക്തനമായ ബുഭുക്ഷയായിരുന്നു എന്നും കവിതയിൽ തുടർന്നു നമ്മൾ വായിക്കുന്നുണ്ട്. കവി, വൈലോപ്പിളിയായതു കൊണ്ട് മരണമല്ല, ജീവിതമാണ് വിജിഗീഷു എന്ന പ്രത്യാശയുടെ തുറമുഖത്താണ് കവിത ഒടുവിൽ നങ്കൂരമിടുന്നത്. അപ്പോഴും ആ മരണചിത്രം ശേഷിക്കുന്നു. കൈകളിൽ ചെതുമ്പലും കണ്ണുകളിൽ ചെന്നായ്ക്കളുമുള്ള ആ ചിരപുരാതനനായ ചിന്താമഗ്നൻ. ജീവിതത്തിന്റെ മേദസ്സിനെ ഉറ്റുനോക്കുമ്പോൾ അവന്റെ കണ്ണുകളിൽത്തെളിയുന്ന ആ കനൽപ്പൊരിത്തിളക്കം.  ഈ വൈലോപ്പിള്ളിക്കവിതയെ പൂച്ചക്കണ്ണ് എന്ന ചെറുകഥയുമായി ചേർത്തു വയ്ക്കുമ്പോൾ, ചേർത്തു വായിക്കുമ്പോൾ എന്നും പറയാം , ലഭിക്കുന്ന ചിത്രം വ്യത്യസ്തമാണ്. കഥയും കവിതയും പരസ്പരം പൂരിപ്പിക്കുന്നു. രണ്ടിലും ഒരേ യാത്രക്കാരനെ നമ്മൾ കാണുന്നു, മരണമെന്ന സന്തതസഹചാരിയായ കൂട്ടുയാത്രക്കാരനെ. ചേറ്റുപുഴയിൽ ബസ്സപകടം നടന്ന ആ ആ യാത്രയിൽ മാത്രം യാത്രച്ചീട്ടും വാങ്ങാതെ ആ ബസ്സിൽ കയറിപ്പറ്റുകയായിരുന്നു അയാൾ എന്ന് വൈലോപ്പിള്ളി. അയാൾ എപ്പോഴും, എല്ലാ യാത്രയിലും നമ്മോടൊപ്പമുണ്ട് എന്ന് അക്ബർ കക്കട്ടിൽ എന്ന കഥാകാരൻ. വൈലോപ്പിള്ളിയോളമൊന്നും പ്രത്യാശാഭരിതനായിരുന്നില്ല അക്ബർ; ജീവിതബോധത്തിന്റെ കാര്യത്തിൽ അദ്ദേഹത്തേക്കാൾ ഒട്ടും പിന്നിലും.  മഷിപ്പച്ചയുടെ മുൻഭാഗങ്ങൾ വായിക്കാം  Content Highlights :Mashipacha Sajay K. Vwrites about Akbar Kakkattil]]></description>
    <pubDate>Sat, 19 February 2022, 11:51:15 AM +0530</pubDate>
        <modified_date>Sat, 19 February 2022, 11:51:15 AM +0530</modified_date>
    </item>
<item>
<title><![CDATA[ മാതൃഭാഷാ ദിനത്തില്‍ വിദ്യാലയങ്ങളില്‍ ഭാഷാപ്രതിജ്ഞ]]></title>
<link>https://www.mathrubhumi.com/books/news/world-mother-tongue-day-students-in-kerala-will-take-oath-1.6458818</link>
<description><![CDATA[കൊല്ലം: സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഭാഷാ-സാംസ്കാരിക പരിപാടികളിൽ ഭാഷാപ്രതിജ്ഞയെടുക്കും. ലോക മാതൃഭാഷാദിനമായ ഫെബ്രുവരി 21-ന് അധ്യാപകരും വിദ്യാർഥികളും പ്രതിജ്ഞയെടുക്കണമെന്ന് ഔദ്യോഗിക ഭാഷാവകുപ്പ് ഉത്തരവിറക്കി.  വർഷങ്ങൾക്കുമുമ്പ് എം.ടി. വാസുദേവൻ നായർ തയ്യാറാക്കിയതാണിത്. തിരുവനന്തപുരത്തെ മലയാളം പള്ളിക്കൂടത്തിലെ കുട്ടികൾക്കായാണ് എം.ടി. ഈ പ്രതിജ്ഞ എഴുതിയത്. മുമ്പ് മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി ഈ പ്രതിജ്ഞ ചൊല്ലിയിരുന്നു.  ഭാഷാ പ്രതിജ്ഞ  മലയാളമാണ് എന്റെ ഭാഷ എന്റെ ഭാഷ എന്റെ വീടാണ് എന്റെ ആകാശമാണ് ഞാൻ കാണുന്ന നക്ഷത്രമാണ് എന്നെത്തഴുകുന്ന കാറ്റാണ് എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ് എന്റെ അമ്മയുടെ തലോടലും ശാസനയുമാണ് ഏത് നാട്ടിലെത്തിയാലും ഞാൻ സ്വപ്നംകാണുന്നത് എന്റെ ഭാഷയിലാണ് എന്റെ ഭാഷ ഞാൻ തന്നെയാണ്.  Content Highlights :world mother tongue day students in kerala will take oath]]></description>
    <pubDate>Fri, 18 February 2022, 03:03:17 PM +0530</pubDate>
        <modified_date>Fri, 18 February 2022, 03:05:40 PM +0530</modified_date>
    </item>
<item>
<title><![CDATA[സാഹിത്യ അക്കാദമി ലൈബ്രറിയില്‍ എന്‍.വി.യുടെ ചിത്രഗാലറി]]></title>
<link>https://www.mathrubhumi.com/books/news/art-gallery-for-n-v-krishna-warrier-in-kerala-sahithya-academy-1.6458801</link>
<description><![CDATA[തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി ലൈബ്രറിയുടെ പൂമുഖത്തെ ചുവരിൽ എൻ.വി. ആഴത്തിലുള്ള ചിന്തയിലാണ്. തൊട്ടടുത്ത് എഴുത്തിൽ വ്യാപൃതനായ എൻ.വി, അതിനുമപ്പുറത്ത് വായനയുടെ ഗൗരവത്തിൽ.  മലയാളത്തിന്റെ മഹാപണ്ഡിതനും മാതൃഭൂമി മുൻപത്രാധിപരുമായിരുന്ന എൻ.വി. കൃഷ്ണവാരിയർക്ക് സ്ഥിരം ചിത്രഗാലറി സജ്ജമാക്കി ആദരമൊരുക്കിയിരിക്കുകയാണ് അക്കാദമി.  വിനയ്ലാൽ വരച്ച 11 ചിത്രങ്ങളാണ് ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. അക്കാദമി പ്രസിദ്ധീകരിച്ച 11 വാല്യങ്ങളുള്ള എൻ.വി.യുടെ പുസ്തകപരമ്പരയുടെ കവറിനായി വരച്ച ചിത്രങ്ങളാണിവ. ചിത്രങ്ങൾക്ക് താഴെ പുസ്തകപരമ്പരയുടെ 11 വാല്യങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.  പുസ്തകങ്ങളിൽ സഞ്ചിതമത്രേ മർത്യവിജ്ഞാന സാരസർവസ്വം  എന്ന ഈരടികളും ചിത്രങ്ങൾക്കൊപ്പമുണ്ട്. പരിപ്രേക്ഷ്യം, ഗവേഷണപ്രബന്ധങ്ങൾ, സ്മാരകപ്രഭാഷണങ്ങൾ, യാത്രാവിവരണങ്ങൾ, വെല്ലുവിളികൾ പ്രതികരണങ്ങൾ, പ്രശ്നങ്ങൾ പഠനങ്ങൾ, സമസ്യകൾ സമാധാനങ്ങൾ, അന്വേഷണങ്ങൾ കണ്ടെത്തലുകൾ, മനനങ്ങൾ നിഗമനങ്ങൾ, വിചിന്തനങ്ങൾ വിശദീകരണങ്ങൾ, വീക്ഷണങ്ങൾ വിമർശനങ്ങൾ എന്നിങ്ങനെ വേർതിരിച്ചവയാണ് പുസ്തകങ്ങൾ.  Content Highlights :art gallery for n v krishna warrier in kerala sahithya academy]]></description>
    <pubDate>Fri, 18 February 2022, 02:49:06 PM +0530</pubDate>
        <modified_date>Fri, 18 February 2022, 02:49:06 PM +0530</modified_date>
    </item>
<item>
<title><![CDATA['കഥ നന്നായി, പക്ഷേ നിങ്ങള്‍ ആ സ്പാനിഷ് കഥ വായിച്ചിട്ടുണ്ടല്ലേ? ഞാനിതാരോടും പറയാന്‍ പോകുന്നില്ല!']]></title>
<link>https://www.mathrubhumi.com/books/columns/writer-s-diary/e-santhoshkumar-writes-about-a-frequent-call-and-letter-from-a-reader-1.6458710</link>
<description><![CDATA[റൈറ്റേഴ്സ് ഡയറിയിൽ ഇ. സന്തോഷ് കുമാർ എഴുതുന്നു.  കുറച്ചുകാലം മുമ്പുവരെ വാരികകളിൽ കഥ പ്രസിദ്ധീകരിച്ചുവരുന്ന ദിവസം അതിരാവിലെ ഒരു ഫോൺ കോൾ എന്നെ ഉണർത്തുമായിരുന്നു. നേരിട്ടു കണ്ടിട്ടില്ലാത്ത ഒരാളാണ്. പക്ഷേ, കുറെ വർഷങ്ങളായി ഇടയ്ക്കിടെ വിളിക്കും, വിശേഷിച്ചും ഇങ്ങനെ കഥ വരുന്ന ദിവസങ്ങളിൽ. .... വാരികയിൽ കഥയുണ്ട് അല്ലേ, അയാൾ ചോദിക്കും. ഉവ്വ്. പക്ഷേ, എനിക്കു കിട്ടുന്നതേയുള്ളൂ. എനിക്കിവിടെ നേരത്തേ കിട്ടും. അദ്ദേഹം പറയും. വായിച്ചിട്ടാണ് വിളിക്കുന്നത്.  കുറച്ചുനേരത്തെ മൗനം. അയാൾ കഥയുടെ വിധി കല്പിക്കാൻ പോവുകയാണ്.  വേണ്ടിയിരുന്നില്ല. അയാൾ പറയും. കഥ എഴുതേണ്ടിയിരുന്നില്ല എന്നാണ്. ശരിയായില്ല അല്ലേ? എന്റെ വാക്കുകളിൽ പശ്ചാത്താപം നിറയും.  ശരിയോ തെറ്റോ എന്നതല്ല. പക്ഷേ, കഥ നന്നായില്ല. ഇങ്ങനെ ഇടയ്ക്കിടെ എഴുതുമ്പോൾ വലിയ കുഴപ്പമുണ്ട്. കഥ നന്നായില്ല എന്നതു ശരിയാവാം. ഞാൻ പറഞ്ഞു. പക്ഷേ, അങ്ങനെ ഇടയ്ക്കിടെയൊന്നും എഴുതുന്നില്ലല്ലോ. ഒരുവർഷമായി ഇപ്പോൾ... ഓ! ഒരു വർഷം. അതത്ര കൂടിയ കാലയളവാണോ! നല്ല എഴുത്തുകാർ, വിശേഷിച്ചും ലാറ്റിനമേരിക്കയിലൊക്കെയുള്ളവർ കഥയ്ക്കു വേണ്ടി ഒരു ആയുസ്സാണ് കാത്തിരിക്കാറുള്ളത്. അയാൾ ഹുവാൻ റൂൾഫോ, ജിയോ ഗ്വിമാറെ റോസ (ഉച്ചാരണങ്ങൾ ശരിയാവാനിടയില്ല) തുടങ്ങിയ ചില വന്മരങ്ങളെപ്പറ്റി പറഞ്ഞുകൊണ്ട് സാഹിത്യസംഭാഷണം നിർത്തും. സ്നേഹാന്വേഷണങ്ങൾ ചോദിക്കും. ഈ ഭാഗത്തേക്കൊക്കെ വരുമ്പോൾ വരൂ. നമുക്കു സംസാരിക്കാം, എന്നു പറഞ്ഞ് ഫോൺ വയ്ക്കും.  ആദ്യകാലത്തൊക്കെ അന്നത്തെ ദിവസം പോയി എന്നു തോന്നാറുണ്ട്. പോകെപ്പോകെ, ഈ ഫോൺവിളിയിലുള്ള പതിവുസ്വഭാവം കാരണം അതത്ര കാര്യമാക്കാറില്ല. ഒരു കഥയോ കവിതയോ എന്തോ ആവട്ടെ, കുറച്ചു പേർ ഇഷ്ടപ്പെട്ടെന്നു പറയും. കുറച്ചുപേർ വിയോജിക്കും. വിമർശനമുള്ള പലരും നമ്മളോടു നേരിട്ടു പറയാത്തതുകൊണ്ടാവാം, എഴുത്തുകാർക്ക് നെഗറ്റീവ് ഫീഡ്ബാക്ക് കുറച്ചേ കിട്ടുള്ളൂ എന്നും മനസ്സിലാക്കേണ്ടതുണ്ട്.  ഒരു ദിവസം കഥ വന്ന അതിരാവിലെ അദ്ദേഹം ഈ വാക്കുകൾ തന്നെ ആവർത്തിച്ചപ്പോൾ പ്രതിരോധത്തിനെന്നോണം ഞാൻ പറഞ്ഞു: ഇതു ചിലപ്പോൾ ചിലർക്കൊക്കെ ഇഷ്ടപ്പെട്ടെന്നും വരാം.  അയാൾ ഹൃദ്യമായി ചിരിച്ചു. തീർച്ചയായും. അങ്ങനെ ചിലർ കാണും. എഴുത്തുകാരെ വഴിതെറ്റിക്കുന്നത് അത്തരം വായനക്കാർ തന്നെയാണ്. പ്രശംസകൾ നിങ്ങളെ നശിപ്പിക്കുകയേ ഉള്ളൂവെന്ന് ഞാൻ പറഞ്ഞുതരണോ?  വേണ്ട. ഞാൻ സമ്മതിച്ചു. സത്യം പറയുന്നവരെ അവിശ്വസിച്ചൂകൂടാ.  മറ്റൊരിക്കൽ അദ്ദേഹം ഒരു കഥയെ കഷ്ടി പാസ്സ് മാർക്കുകൊടുത്തു ജയിപ്പിച്ചു. എനിക്കു സന്തോഷമായി. ഇത്രയും ശ്രദ്ധാലുവായ ഒരാൾ രണ്ടുവാക്കു നല്ലതു പറയുകയല്ലേ! പക്ഷേ, ആ ആഹ്ലാദം ക്ഷണികമായിരുന്നു. അദ്ദേഹം ചോദിച്ചു :  പക്ഷേ, നിങ്ങൾ .... എന്ന സ്പാനിഷ് കഥ വായിച്ചിട്ടുണ്ട് അല്ലേ? ഇല്ല. ഞാൻ പറഞ്ഞു. സത്യമായും ആ കഥയെക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. അങ്ങനെയല്ലാതെ വരില്ല. വലിയ സാദൃശ്യങ്ങളുണ്ട്. ഫോൺ വയ്ക്കുന്നതിനു മുമ്പ് അദ്ദേഹം പറഞ്ഞു: ഒന്നും തോന്നരുത്. നിങ്ങൾ എപ്പോഴെങ്കിലും വായിച്ചു കാണും. മറന്നതാവാം. അങ്ങനെയല്ലാതെ നമ്മുടെ എഴുത്തുകാർ വിചാരിച്ചാൽ അതൊന്നും സാധിക്കില്ല. നമ്മുടെ സാഹിത്യ പാരമ്പര്യം അവരുടേതുപോലല്ലല്ലോ. സാരമില്ല. ഞാനിതാരോടും പറയാൻ പോകുന്നില്ല. എന്നാലും ശ്രദ്ധിക്കണം. പഴയ പോലെയല്ല, ഇതെല്ലാം ആളുകൾ കാണും.  മോശം സാഹിത്യം എന്ന നിലയിൽ നിന്നും മോഷണസാഹിത്യത്തിലേക്കുള്ളതു വളർച്ചയാണോ? സംശയമായി. മാത്രവുമല്ല, എത്ര വലിയ രഹസ്യമാണ് അഭ്യുദയകാംക്ഷിയായ ആ ചങ്ങാതി സ്വന്തം ഭാഷയ്ക്കുവേണ്ടി സൂക്ഷിക്കുന്നത്!  ഈയിടെയായി കഥകൾ വരുമ്പോഴൊന്നും അദ്ദേഹത്തിന്റെ വിളികൾ ഇല്ല. ഗുണദോഷിച്ചിട്ടു പ്രയോജനമില്ല എന്നതു കൊണ്ടാവാം. നാല്പതു കഴിഞ്ഞവരെ പ്രോത്സാഹിപ്പിക്കരുതെന്നോ മറ്റോ കേസരി ബാലകൃഷ്ണപ്പിള്ള പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്. പ്രയോജനമില്ലത്രേ. അതു തിരിച്ചിട്ടാൽ നാല്പതു കഴിഞ്ഞവരെ ഉപദേശിച്ചിട്ടും വലിയ കാര്യമില്ലെന്നു വരും. അവർ നന്നാവുകയില്ല.  അതിനെ സാധൂകരിക്കാൻ പോന്ന മറ്റൊരു സംഗതി കൂടി പറയാം.  2016 മാർച്ച് 27-ാം തിയ്യതി, ഞായറാഴ്ച. ഞാനന്ന് മുംബൈയിലാണ്. എഴുത്തും വായനയുമൊന്നും നടക്കാത്തതിന്റെ അലോസരങ്ങളിൽപ്പെട്ട് വെറുതേയിരിക്കുന്നു. രാവിലെ മെയിൽ നോക്കിയപ്പോൾ പരിചയമില്ലാത്ത ഒരു മെയിൽ കണ്ടു. മലപ്പുറത്തുനിന്നാണ്. ഇംഗ്ലീഷിലാണ് കത്ത്. മറ്റൊന്നുമല്ല; നാലു വർഷം മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട എന്റെ 45 കഥകളുടെ സമാഹാരം (കഥകൾ: ഇ. സന്തോഷ് കുമാർ) അദ്ദേഹം വായിച്ചുകൊണ്ടിരിക്കുന്നു. അവയിൽ ഒന്നോ രണ്ടോ മാത്രമേ നല്ലതുള്ളൂ, ബാക്കിയെല്ലാം കൃത്രിമവും മുഷിപ്പനുമാണ്. അതിനാൽ എഴുത്തു നിർത്തണം, ആളുകളെ കൂടുതൽ പീഡിപ്പിക്കരുത് എന്നതാണ് ആവശ്യം. (Please stop writing, do not torment people any more എന്നാണ് എഴുതിയിരിക്കുന്നത്.) ഇത്തരമൊരു കത്തുകിട്ടുന്ന ഏതൊരു എഴുത്തുകാരനേ/കാരിയേയും പോലെ ഞാനും തെല്ലു വിഷമിച്ചു. പരിചയമുള്ള ആളല്ല, അതുകൊണ്ട് വ്യക്തിവിദ്വേഷമല്ല കാരണം. തികച്ചും സത്യസന്ധമായ ഒരഭിപ്രായം. എത്ര സഹികെട്ടിട്ടാവും അദ്ദേഹം ഈ മെയിൽ അയച്ചിട്ടുണ്ടാവുക! സഹായിച്ചില്ലെങ്കിലും മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കണമല്ലോ. അപ്പോൾത്തന്നെ അദ്ദേഹത്തിനു ഞാൻ മറുപടി അയച്ചു. താങ്കളുടെ സത്യസന്ധമായ നിർദ്ദേശത്തിനു നന്ദി. ഈയിടെയായി അങ്ങനെ വലുതായിട്ടൊന്നും എഴുതുന്നില്ല. പഴയ ചില കഥകളാണ് പ്രസിദ്ധീകരിക്കുന്നത്. അതെല്ലാം കഴിയുമ്പോൾ താങ്കളുടെ നിർദ്ദേശം പാലിക്കാൻ പരമാവധി ശ്രമിക്കാം. അങ്ങേക്കുണ്ടായ മനോവിഷമത്തിൽ ഖേദിക്കുന്നു.  അദ്ദേഹത്തിന്റെ ഉപദേശം കേട്ടതുകൊണ്ടോ എന്തോ (ഒരു ഒഴിവുകഴിവാകാം), കുറെക്കാലത്തേക്ക് എനിക്ക് പുതിയ കഥകളെഴുതാനോ പ്രസിദ്ധീകരിക്കാനോ സാധിച്ചതുമില്ല. എന്നാലും മനുഷ്യനു തെറ്റിക്കാൻ ആകെ വാക്കല്ലേ കൈയ്യിലുള്ളൂ; ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ഞാൻ വീണ്ടും ചിലതൊക്കെ എഴുതാൻ തുടങ്ങി. അവയൊക്കെ കണ്ടിട്ടാണോ എന്നറിഞ്ഞുകൂടാ, 2018 ആഗസ്ത് മാസം 7-ാം തിയ്യതി വീണ്ടും അദ്ദേഹത്തിന്റെ മെയിൽ വന്നു. അതു പക്ഷേ, വെറും കുശലം മാത്രമായിരുന്നു. ഒരു പക്ഷേ, കഥയെഴുതേണ്ട എന്ന തന്റെ നിർദ്ദേശം ലംഘിച്ചതിന്റെ വേദനയാവാം, അല്ലെങ്കിൽ അക്കാര്യം വീണ്ടും രഹസ്യമായി ഓർമ്മിപ്പിച്ചതുമാവാം. ഏതായാലും ഇത്തവണയും മറുപടി അയച്ചെങ്കിലും പഴയ വാഗ്ദാനം ആവർത്തിക്കാൻ ഞാൻ ശ്രമിച്ചതേയില്ല. പകരം ആ മെയിൽ കോപ്പിയെടുത്ത് കമ്പ്യൂട്ടറിന്റെ ഡെസ്ക്ക്ടോപ്പിൽ തന്നെ വച്ചു. ഇപ്പോഴുമുണ്ട് അത്. എഴുതുന്ന ഓരോ വാക്കും വരിയും അജ്ഞാതനായ ആ സുഹൃത്തിനോടുള്ള വാഗ്ദാനലംഘനമാണ് എന്ന് സ്വയം ഓർമ്മിപ്പിക്കാൻ. സ്തുതികൾ കേട്ട് ക്ഷിപ്രപ്രസാദികളായ എഴുത്തുകാർ വഴിതെറ്റാതിക്കാതിരിക്കാൻ.  എന്നാലും വളരെ പണ്ടുള്ള ഒരു കാലം ഞാൻ എപ്പോഴും ഓർക്കും. വാരികകൾക്കയക്കുന്ന കഥകൾ, കാത്തിരിപ്പുകൾ, മടങ്ങിവരവുകൾ. ഒരു എഴുത്തുകാരന്റെ ജീവിതത്തിൽ, തുടക്കത്തിലെങ്കിലും എത്രയോ തവണ ആവർത്തിക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം. അന്നാണെങ്കിൽ കഥകൾ എഴുതണം, പകർത്തണം, തപാലിൽ സ്റ്റാമ്പൊട്ടിച്ച് അയക്കണം. ദീർഘകാലം കാത്തിരിക്കണം. ചിലർ പ്രസിദ്ധീകരിച്ചില്ലെങ്കിലും മടക്കി അയക്കുകയുമില്ല. അങ്ങനെയിരിക്കേ, വർഷങ്ങൾക്കുശേഷം ഒരു കഥ വാരികയിൽ അച്ചടിച്ചുവരുന്നു. സാഹിത്യലോകത്തിലേക്കു പ്രവേശനം കിട്ടി എന്നു സന്തോഷിക്കുന്ന ഹ്രസ്വമായ രണ്ടാഴ്ചക്കാലം. അതുകഴിഞ്ഞാൽ ആ ധാരണ തെറ്റാണ് എന്നു മനസ്സിലാവും. സാഹിത്യവാരഫലത്തിൽ പ്രൊഫസർ എം. കൃഷ്ണൻ നായർ ആ കഥയെ കൊന്നുകൊലവിളിച്ചിട്ടുണ്ടാവും. സാഹിത്യവാരഫലം ഒരു അന്ത്യവിധിയാണ്. അതു വായിച്ചുകഴിയുന്നതോടെ, അത്രയും കാലം നമ്മുടെ കഥ നന്നായി എന്നു പറഞ്ഞിരുന്ന സുഹൃത്തുക്കൾ പോലും പൊടുന്നനെ എതിരാവും. കൃഷ്ണൻ നായർ സാറല്ലേ, അദ്ദേഹം ലോകത്തിലെ എല്ലാ സാഹിത്യവും വായിച്ച ആളാണല്ലോ. അപ്പോൾ അദ്ദേഹത്തിന്റെ അഭിപ്രായമല്ലേ ശരിയാവുക? സുഹൃത്തുക്കൾ ഉപദേശിക്കും: കുറച്ചുകൂടി ശ്രദ്ധിച്ച് എഴുതാൻ ശ്രമിക്കൂ. എന്നെങ്കിലും അദ്ദേഹം അഭിനന്ദിക്കാതിരിക്കുകയില്ല. ഇനി ചിലപ്പോൾ അങ്ങനെ അഭിനന്ദനം കിട്ടുകയില്ലെന്നും വരാം. ആർക്കറിയാം! എഴുതുന്ന എല്ലാവരും സാഹിത്യകാരന്മാരാകും എന്നൊന്നുമില്ലല്ലോ. അക്കാലത്ത് അത്രയും പ്രബലമായിരുന്നു വാരഫലത്തിന്റെ സ്ഥാനം. എം പി നാരായണപിള്ളയുടെ നോവലിലെ ഒരു പ്രയോഗം കടമെടുത്താൽ കഥാനിരൂപകരായ മത്തായിമാർക്കിടയിലെ ആദിമത്തായിയായിരുന്നു അദ്ദേഹം. ഇങ്ങനെ ആപൽക്കരമായി വിമർശിക്കുന്നതു നോക്കേണ്ട, എത്രയും സൗമ്യനും ഹൃദയാലുവുമാണ് കൃഷ്ണൻ നായർ എന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. വിമർശനമേൽക്കുന്ന എഴുത്തുകാർക്കു മാത്രമേ അദ്ദേഹത്തോട് എതിർപ്പുണ്ടായിരുന്നുള്ളൂ.  ചില വായനക്കാർ ചോദിക്കും: നിങ്ങൾക്കു കത്തെഴുതിയ വിദ്വാന് ഇഷ്ടമല്ലെങ്കിൽ ഇനി നിങ്ങളുടെ വായിക്കില്ലെന്നു വച്ചാൽപ്പോരേ? എന്തിന് എഴുത്തുകാരന് നേരിട്ടെഴുതുന്നു? ശരിയാണെന്ന് ചിലർക്കു തോന്നാം. ഇക്കാര്യത്തിൽ ഞാൻ അവരോടൊപ്പമല്ല. സ്തുതിക്കുന്ന കത്തുകളാണെങ്കിൽ എഴുത്തുകാർ ആഹ്ലാദിക്കുകയില്ലേ? നീചസാഹിത്യം സൃഷ്ടിച്ചതു പോരാഞ്ഞിട്ട് അതിൽ സ്വയം ആനന്ദിക്കുകയും വേണോ? എല്ലാവരും സ്തുതിപാഠകരായി മാറുന്ന ഒരു സമൂഹം എന്തിനു കൊള്ളാം? എം. കൃഷ്ണൻ നായരോടും ഇത്തരം ചോദ്യങ്ങൾ അക്കാലത്ത് വായനക്കാർ ഉയർത്തിയിരുന്നതായി സാഹിത്യവാരഫലം വായിച്ചിട്ടുള്ളവർക്കറിയാം. (എല്ലാ എഴുത്തുകാരും അതു വായിക്കുമായിരുന്നു.) അപ്പോഴെല്ലാം അദ്ദേഹം പറയുന്ന മറുപടി മോശം സാഹിത്യം സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യം ആണെന്നായിരുന്നു. (Bad literature is a crime against the society എന്നോ മറ്റോ ആണ്. ഓസ്ക്കാർ വൈൽഡിന്റെ വാക്കുകളാണെന്നാണ് ഓർമ്മ.)   എന്നിട്ടും എഴുത്തുകാരാ/കാരീ, നിങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു. കുറ്റകൃത്യങ്ങൾ തുടരുന്നു. എന്താണ് അതിനുള്ള ന്യായം? ഒന്നുമില്ല. കുറ്റകൃത്യങ്ങൾ ഇല്ലാത്ത ഒരു ആദർശാത്മക സമൂഹത്തെ വിഭാവനം ചെയ്യുക പ്രയാസമാണ്. അതു സമീപഭാവിയിലൊന്നും സംഭവിക്കുമെന്നു തോന്നുന്നില്ല. ചെറിയ ചെറിയ നുണകൾ, കളവുകൾ, ചതി, വാക്കു തെറ്റിക്കൽ, കള്ളസാക്ഷി പറയൽ: ഇവയൊക്കെ എന്നെങ്കിലും ഇല്ലാതാവുമോ? ഇടയിൽ കുറച്ചു സാഹിത്യവും കടന്നുപോയ്ക്കോട്ടേ. മനുഷ്യശീലങ്ങൾ മാറ്റുക ദുഷ്ക്കരം.   എന്നാലും കുറച്ചുകാലം കഴിയുമ്പോൾ എല്ലാ കുറ്റകൃത്യങ്ങളും ആളുകൾ മറക്കും. ഇക്കാണുന്ന ക്ഷുദ്രസാഹിത്യമെല്ലാം മാഞ്ഞുപോകും. അങ്ങനെ ആശ്വസിക്കുക.  പിൻകുറിപ്പ്:  കുറച്ചു ദിവസങ്ങൾക്കു മുമ്പ് ആദ്യം പറഞ്ഞ വലിയ വായനക്കാരൻ വിളിച്ചിരുന്നു. ഞങ്ങൾ പരസ്പരം ക്ഷേമാന്വേഷണങ്ങൾ നടത്തി. അതിനിടെ അദ്ദേഹം ആ രഹസ്യം എന്നോടു പങ്കുവച്ചു: താൻ ഒരു നോവൽ എഴുതിക്കൊണ്ടിരിക്കുകയാണ്.  ഓഹോ! വിശേഷപ്പെട്ട വാർത്തയാണല്ലോ. എത്രത്തോളമായി? രണ്ടു ഖണ്ഡിക, അദ്ദേഹം പറഞ്ഞു. ഒരു ദിവസം ഒരു വാക്യം വീതമാണ് എഴുതുക. അതുതന്നെ പിറ്റേന്ന് തിരുത്തിയെഴുതും. എപ്പോഴാണ് പ്രസിദ്ധീകരിക്കുക? ആ വിശിഷ്ടസാഹിത്യം വായിക്കണമെന്ന ആത്മാർത്ഥമായ ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്റെ മരണശേഷം പത്തുവർഷം കഴിഞ്ഞിട്ട്. അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഏതാണ്ട് ഒരേ പ്രായക്കാരാണ്. അതുകൊണ്ട് സാധാരണഗതിയിൽ പ്രസ്തുത നോവൽ എനിക്കു വായിക്കാൻ പറ്റുകയില്ല. എന്തിനാണ് ഇത്രയും വൈകിക്കുന്നത്? ഞാൻ ചോദിച്ചു. അതു വായിക്കാൻ അപ്പോൾ മാത്രമേ നമ്മുടെ സമൂഹം പാകമാവുകയുള്ളൂ. അദ്ദേഹം പറഞ്ഞു.  ഇ. സന്തോഷ്കുമാർ എഴുതിയ പുസ്തകങ്ങൾ വാങ്ങാം    Content Highlights :ESanthoshkumar writes about a frequent call and letter from a reader]]></description>
    <pubDate>Fri, 18 February 2022, 11:12:59 AM +0530</pubDate>
        <modified_date>Fri, 18 February 2022, 11:19:55 AM +0530</modified_date>
    </item>
<item>
<title><![CDATA['അതിന് എഴുത്തച്ഛന്‍ ബി.ജെ.പിയല്ലേ': മാഷ്‌ എടുത്തടിച്ചുപറഞ്ഞു;  ഓര്‍മയിലെ അക്ബര്‍ കക്കട്ടില്‍]]></title>
<link>https://www.mathrubhumi.com/books/memories/dr-a-k-abdul-hakkim-remembers-veteran-writer-akbar-kakkattil-1.6455961</link>
<description><![CDATA[തമാശയുടെയും അത്ഭുതത്തിന്റെയും ആകെത്തുകയായിരുന്നു അക്ബർ കക്കട്ടിൽ. അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ചില സന്ദർഭങ്ങൾ ഈയവസരത്തിൽ ഓർക്കുകയാണ് ഡോ. എ.കെ. അബ്ദുൾ ഹക്കീം.   അബ്ദുൾ ഹക്കീം   അക്ബർ കക്കട്ടിലിനെ ആദ്യമായി നേരിട്ടു കാണുന്നതും സംസാരിക്കുന്നതും 1999- 2000 കാലത്ത് പാഠപുസ്തക സമിതിയിൽ ഒന്നിച്ചു പ്രവർത്തിച്ചപ്പോഴാണ്. തിരുവനന്തപുരം എസ്.സി.ആർ.ടിയിൽ ഞാൻ ചെല്ലുമ്പോൾ അക്ബർ മാഷ് കൈലിയുമുടുത്ത് ഗേറ്റിനടുത്ത് നിൽക്കുകയാണ്. മാഷിന്റെ മുമ്പിൽ അതീവബഹുമാനത്തോടെ നിന്നപ്പോൾ ആരാണ് എന്ന ഭാവത്തിൽ അദ്ദേഹം നോക്കി. സ്വയം പരിചയപ്പെടുത്തിയപ്പോൾ സ്നേഹത്തോടെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ വളരെ ജൂനിയറായിരുന്ന അധ്യാപകനായിരുന്നു ഞാൻ. പക്ഷേ, ആരോടും എളുപ്പം സൗഹൃദം സ്ഥാപിച്ചെടുക്കാനും ആ സൗഹൃദം ചിരകാലം യാതൊരു കോട്ടവും തട്ടാതെ മുന്നോട്ടു കൊണ്ടുപോകാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പാഠപുസ്തക സമിതിയുടെ പ്രവർത്തനങ്ങൾ കഴിയുമ്പോഴേക്കും ഞങ്ങൾ നല്ല സുഹൃത്തുക്കളായി.  പാഠപുസ്തക സമിതിയിൽ ചില ആശയപരമായ തർക്കങ്ങളൊക്കെ നടക്കും. അത് പതിവാണ്. പാഠങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ.പരിഗണനയിലുള്ള വിഷയങ്ങളെക്കുറിച്ചും സാഹിത്യത്തിലെ എല്ലാ വിഭാഗങ്ങളും ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങി സംവാദരൂപത്തിലാണ് തർക്കങ്ങൾ നടക്കുക. സാഹിത്യത്തിൽ പദ്യത്തിനുവേണ്ടി വാദിക്കുന്നവരുണ്ടാകും, ഗദ്യത്തിനും നാടകത്തിനും വേണ്ടി വാദിക്കുന്നവരുണ്ടാകും. ഇതിനിടയിൽ ചിലർ രസകരമായ വാദങ്ങളും മുന്നോട്ട് വെക്കും.  ഒരിക്കൽ ഇതുപോലൊരു തർക്കം രാഷ്ട്രീയമായി തിരിഞ്ഞു. ഇടതുപക്ഷ സ്വഭാവം പുലർത്തുന്ന എഴുത്തുകാരുടെ രചനകളാണ് പാഠപുസ്തകത്തിൽ കൂടുതലായും ഉൾപ്പെടുത്തുന്നത് എന്ന ആരോപണം യു.ഡി.എഫ്. അനുകൂല അധ്യാപകരുടെ പ്രതിനിധി ഉന്നയിച്ചു. കൗണ്ടർ വാദങ്ങൾ സ്വാഭാവികമായും ഉണ്ടാകുമല്ലോ. അപ്പോൾ ഒരാൾ എഴുന്നേറ്റ് ചോദിച്ചു ബി.ജെ.പിയെ പ്രതിനിധീകരിക്കുന്ന എഴുത്തുകാർ ആരാണ് ഉള്ളതെന്ന്. അപ്പോൾ അക്ബർ മാഷ് എടുത്തടിച്ചു പറഞ്ഞു: അതിന് എഴുത്തച്ഛൻ ബി.ജെ.പിയല്ലേ? സമിതിയിലാകെ കൂട്ടച്ചിരിയുയർന്നു. സംവാദം ചിതറിപ്പോയി. പാഠസമിതിയിലും സാംസ്കാരിക കൂട്ടായ്മകളിലും ഒന്നരപ്പതിറ്റാണ്ടോളം അക്ബർ മാഷോടൊപ്പം പ്രവർത്തിക്കാൻ എനിക്കു സാധിച്ചിട്ടുണ്ട്. തർക്കങ്ങളെ മാഷ് അനുനയിപ്പിക്കുന്നത് കണ്ടുപഠിക്കേണ്ടതുണ്ടായിരുന്നു. അതിരൂക്ഷമായ വാദപ്രതിവാദങ്ങൾ അക്ബർ മാഷ് നിയന്ത്രിച്ച് അനുനയിപ്പിക്കുമായിരുന്നു.  അക്ബർ മാഷോടൊപ്പമുള്ള യാത്രാനുഭവങ്ങൾ രസകരമാണ്. പുകവലി മാഷിന് വലിയൊരു ദൗർബല്യമായിരുന്നു. യാത്രയ്ക്കു പുറപ്പെടുന്നതിന് മുമ്പേ മാഷ് ഓർമിപ്പിക്കും, നാല് പാക്കറ്റ് സിഗരറ്റ് വാങ്ങിവെക്കണം. ചെയിൻ സ്മോക്കറായിരുന്നു. നാല് പാക്കറ്റൊക്കെഎന്തിനാണ് മാഷേ, ഒരു പാക്കറ്റ് മതിയാവൂലെ ഒരു ദിവസം വലിക്കാൻ, അതല്ലേൽ ഒരു പാക്കറ്റ് കൂടി അധികം വാങ്ങാം. ഇതെന്തിനാ നാലെണ്ണമൊക്കെ? മാഷ് ഗൗരവത്തോടെ എന്നെ നോക്കി. അതിലും ഗൗരവത്തോടെ പറയാൻ തുടങ്ങി: അല്ല ഹക്കീമേ, നിനക്ക് കാര്യമെന്താ മനസ്സിലാകാത്തത്? ഒരു വഴിക്കു പുറപ്പെടുകയല്ലേ, നാളെ പെട്ടെന്ന് ഹർത്താലായാലോ, അല്ല പോട്ടെ, ഇന്നു രാത്രി എന്തെങ്കിലും സംഭവമുണ്ടായി നാളെ ഹർത്താൽ പ്രഖ്യാപിച്ചു എന്നു വെക്ക്.നമുക്ക് നാളേക്കുള്ള സിഗരറ്റ് കൂടി വാങ്ങി വെച്ചൂടെ? തൈക്കാടേക്കു പോകാൻ തമ്പാനൂരിൽ വണ്ടിയിറങ്ങിയാൽ തൈക്കാടെത്തി വലിക്കാനുള്ള സിഗരറ്റ് മാഷിന് തമ്പാനൂരിൽ നിന്നുതന്നെ വാങ്ങിക്കണം. അല്ല മാഷേ, തൈക്കാടെത്തിയിട്ട് വാങ്ങിച്ചാൽ പോരേ എന്നു ചോദിച്ചാൽ ഉടൻ ന്യായീകരണം എത്തും. തൈക്കാടെത്തുമ്പോഴേക്കും കട പൂട്ടിപ്പോയാലോ? സിഗരറ്റിനോട് അത്രയും പ്രിയമായിരുന്നു മാഷിന്. പുകവലിയോടുള്ള ആസക്തിയായിരിക്കാം അറുപത്തിയൊന്നാം വയസ്സിൽത്തന്നെ യാത്രയാവാനുള്ള കാരണങ്ങളിലൊന്ന്.  മലയാളത്തിലെ ഒട്ടുമിക്ക സാഹിത്യകാരുമായുള്ള എന്റെ ബന്ധങ്ങൾക്കും കാരണം അക്ബർ മാഷാണ് എന്ന് ഞാൻ നന്ദിയോടെ ഓർക്കുന്നു. യാദൃച്ഛികമായിട്ടാണ് അങ്ങനെ വന്നുഭവിച്ചത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വിദ്യാഭ്യാസ സംബന്ധമായ ഒന്നു രണ്ടു ലേഖനങ്ങൾ എഴുതിയല്ലാതെ കാര്യമായ എഴുത്തുപരിപാടികളോ സാഹിത്യാന്വേഷണമോ എനിക്കില്ലായിരുന്നു. അക്ബർ മാഷുമായി ഒരു വൈകുന്നേരം സംസാരിച്ചിരിക്കുമ്പോഴാണ് അന്നത്തെ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരെ കാണുന്നത്. യു.എ. ഖാദറുമായുള്ള ഒരു അഭിമുഖം ആഴ്ചപ്പതിപ്പിൽ വരുന്നതിനെക്കുറിച്ച് എഡിറ്ററും അക്ബർ മാഷും ചർച്ച ചെയ്യുകയാണ്. നമ്മൾ ആരെ ഏൽപ്പിക്കും എന്നാണ് എഡിറ്റർ ചോദിക്കുന്നത്. അക്ബർ മാഷ് അക്കാലത്ത് അഭിമുഖങ്ങളുടെ അധിപനായി സർഗസമീക്ഷയിൽ വാഴുന്ന കാലമാണ്.  മാഷ് എഡിറ്ററോട് ചോദിച്ചു ഈ ഹക്കീമിനെക്കൊണ്ട് ചെയ്യിച്ചാലോ. എഡിറ്റർ അത് അംഗീകരിച്ചു. ഖാദറിന്റെ ഭൂമിമലയാളം എന്ന അഭിമുഖം കവർ സ്റ്റോറിയായും തുടർന്നുള്ള ലക്കത്തിലും പ്രസിദ്ധീകരിച്ചു. സത്യത്തിൽ ആ അഭിമുഖമാണ് മലയാളത്തിലെ എഴുത്തുകാരുമായി സംസാരിക്കുക, എഴുതുക എന്നതിലേക്കെല്ലാം ഞാൻ എത്തിപ്പെടുന്നത്. മാതൃഭൂമിയിൽത്തന്നെ ധാരാളം അഭിമുഖങ്ങൾ വന്നു. അതെല്ലാം ചേർത്ത് പുസ്തകമാക്കി. മലയാളത്തിലെ ബഹുഭൂരി പക്ഷം എഴുത്തുകാരെയും നേരിൽച്ചെന്നു കാണാനുള്ള പ്രചോദനവും അക്ബർ മാഷായിരുന്നു. അക്ബർ മാഷ് പറഞ്ഞിട്ടു വരുന്ന ആളാണ് എന്നു പറഞ്ഞായിരുന്നു ഞാനെന്നെ എഴുത്തുകാർക്ക് പരിചയപ്പെടുത്തിയിരുന്നത്. ചില എഴുത്തുകാരെ കാണാൻ അക്ബർ മാഷ് കൂടെ വരുമായിരുന്നു. എന്നിട്ട് പരിചയപ്പെടുത്തും, ഉദ്ദേശ്യവും അറിയിക്കും. സാഹിത്യവുമായി ബന്ധം സ്ഥാപിക്കുന്നത് അക്ബർ മാഷിലൂടെയാണ്.  പുനത്തിൽ കുഞ്ഞബ്ദുള്ളയുമായി വ്യക്തിബന്ധം സ്ഥാപിക്കപ്പെടുന്നതും അക്ബർ മാഷിലൂടെയാണ്. പുനത്തിൽ അന്ന് തിരുവനന്തപുരത്താണ് ജോലി ചെയ്യുന്നത്. മാതൃഭൂമി ഓണപ്പതിപ്പിനു വേണ്ടിയുള്ള ദീർഘമായ ഒരു സംഭാഷണം തയ്യാറാക്കാനാണ് ഞാൻ പുനത്തിലിനെ കാണാൻ പോകുന്നത്. അക്ബർ മാഷ് വിളിച്ചുപറയുകയും മാതൃഭൂമി ഏർപ്പാടാക്കിയതനുസരിച്ച് പുനത്തിൽ ഒരാഴ്ച കോഴിക്കോട്ട് അളകാപുരിയിൽ താമസിക്കുകയും ചെയ്തു. ട്രെയിൻ വന്നിറങ്ങിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാനായി ഞാൻ കമ്പാർട്ടുമെന്റിന് മുമ്പിൽത്തന്നെ നിന്നു. പുനത്തിൽ വന്നിറങ്ങി എന്നെ കണ്ടതും അക്ബർ വിട്ട ആളല്ലേ എന്ന് ചോദിച്ചുകൊണ്ട് കൈപിടിച്ചു. ഒരാഴ്ച അദ്ദേഹത്തിനൊപ്പം താമസിച്ചാണ് ഏതാണ്ട് നൂറോളം പേജുകൾ വരുന്ന അഭിമുഖം തയ്യാറാക്കിയത്.  അരാജകവാദിയുടെ ആത്മഭാഷണം എന്ന പേരിൽ ആ അഭിമുഖം പിന്നീട് പുസ്തകമായി. പുനത്തിലുമായി അന്നുടലെടുത്തതാണ് മഹത്തായൊരു സൗഹൃദബന്ധം. അക്ബർ മാഷും പുനത്തിലും ഞാനുമുൾപ്പെടുന്നൊരു സൗഹൃദത്രയമായി അത് പിന്നീട് രൂപപ്പപെട്ടു. ഒന്നിച്ചിരുന്നു സംസാരിച്ച, പങ്കിട്ട ഒട്ടേറെവേദികൾ പിൽക്കാലത്തുണ്ടായി. പുനത്തിലുമായുള്ള സൗഹൃദത്തിന്റെ പ്രധാന പാലവും അക്ബർ മാഷായിരുന്നു എന്നു ഞാൻ ഓർക്കുന്നു.  പുനത്തിലും അക്ബർ മാഷും അടുത്തടുത്ത നാട്ടുകാരാണല്ലോ. ഒരു സംഭവത്തിന്റെ പേരിൽ അക്ബർ മാഷിനെപുനത്തിൽചീത്ത വിളിക്കുമായിരുന്നു. അതൊരു തമാശക്കഥയായതിനാൽ ഇവിടെ പങ്കുവെക്കുന്നു. പുനത്തിൽ സ്മാരകശിലകൾ എഴുതി കത്തിനിൽക്കുന്ന കാലമാണ്. പുനത്തിൽ പ്രശസ്തനാണ്, ഡോക്ടറാണ്, പുരസ്കാരങ്ങൾ വാരിക്കൂട്ടുന്ന ആളാണ്. പുനത്തിൽ വലിയ എഴുത്തുകാരനായി വിലസുമ്പോൾ അക്ബർ മാഷ് ബാലപംക്തികളിൽ എഴുതിത്തെളിയുന്നേയുള്ളൂ. സ്വാഭാവികമായും നാട്ടുകാരനെന്ന നിലയിലും സാഹിത്യസ്നേഹി എന്ന നിലയിലും പുനത്തിലിന്റെ വീട്ടിൽ സ്ഥിരം സന്ദർശകനാണ് അക്ബർ മാഷ്.  പുനത്തിലിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാനായി ഡൽഹിയിൽ പോകാനുണ്ട്. കുറച്ചു ദിവസം അവിടെയൊക്കെ കറങ്ങിയിട്ടേ തിരികെ വരൂ. അലിഗഡ് കാലത്ത് ഡൽഹിയിൽ വിലസിയ ആളാണ് പുനത്തിൽ. അക്ബർ മാഷ് അതുവരെ ഡൽഹി കണ്ടിട്ടില്ല. താനും കൂടെ വരട്ടെ എന്നു ചോദിച്ചു. പുനത്തിൽ കൊണ്ടുപോയി. അങ്ങനെ അവർ ഡൽഹി മൊത്തം കറങ്ങി ഒരാഴ്ച കഴിഞ്ഞ് തിരിച്ചുവന്നു. അക്ബർ മാഷിന് വലിയ സന്തോഷമായി. പുനത്തിലും ഹാപ്പിയാണ്. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ മാതൃഭൂമി വാരാന്തപ്പതിപ്പിൽ അക്ബർ മാഷിന്റെ യാത്രാനുഭവം- എന്റെ ഡൽഹിയാത്ര!  അതു കണ്ണിടലുക്കിയപ്പോൾ വളരെ കൗതുകത്തോടെ പുനത്തിൽ അത് വായിച്ച് ആസ്വദിക്കുകയാണ്. യാത്രാനുഭവം തീരാനായപ്പോൾ അവസാനത്തെ വാചകം കണ്ട് പുനത്തിൽ ഞെട്ടി. അതിങ്ങനെയായിരുന്നു- എന്നോടൊപ്പം എഴുത്തുകാരനായ ഡോക്ടർ പുനത്തിൽ കുഞ്ഞബ്ദുള്ളയുമുണ്ടായിരുന്നു!പുനത്തിൽ പിന്നെ അക്ബർ മാഷിനെ കാണുന്നിടത്തെല്ലാം വെച്ച് മുട്ടൻ ചീത്തപറയും. കാലങ്ങളോളം അത് തുടർന്നു. കാണുന്നവർക്കെല്ലാം ആ വഴക്ക് തമാശയായിട്ടാണ് തോന്നുക. ഒരുപാട് തവണ ഈയൊരു വിഷയത്തെച്ചൊല്ലി, പല സന്ദർഭങ്ങളിൽ പുനത്തിൽ അക്ബർ മാഷിനെ വഴക്ക് പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്.  അക്ബർ മാഷ് എന്നായിരുന്നു ഞാൻ സംബോധന ചെയ്തിരുന്നത്. മാഷേ എപ്പോൾ വന്നു എന്നു ചോദിച്ച് ഒരിക്കൽ കുശലം ചോദിക്കാൻ തുടങ്ങിയപ്പോൾ ഞാനെന്നാടാ നിന്റെ മാഷായത്, അക്ബർക്കാ എന്നുവിളിയെടാ എന്നു പറഞ്ഞു. സ്വന്തം ജ്യേഷ്ഠനെന്ന പോലെ കൂടെചേർത്തുപിടിച്ച ആ സ്നേഹത്തെ ഓർക്കുന്നു.  തയ്യാറാക്കിയത്: ഷബിത  Content Highlights :dr a k abdul hakkim remembers veteran writer akbar kakkattil]]></description>
    <pubDate>Thu, 17 February 2022, 05:53:34 PM +0530</pubDate>
        <modified_date>Thu, 17 February 2022, 06:33:55 PM +0530</modified_date>
    </item>
<item>
<title><![CDATA[സൗഹൃദങ്ങളുടെ ചക്രവര്‍ത്തി, അക്ബര്‍ കക്കട്ടില്‍]]></title>
<link>https://www.mathrubhumi.com/books/features/akbar-kakkattil-death-anniversary-1.6455799</link>
<description><![CDATA[മലയാളത്തിന്റെ പ്രിയ കഥാകാരൻ അക്ബർ കക്കട്ടിലിന്റെ ചരമവാർഷികദിനമാണ് ഇന്ന്.  മുഗൾസാമ്രാജ്യത്തിലെ ചക്രവർത്തിയായിരുന്നു മഹാനായ അക്ബർ. കേരളത്തെ വിശേഷിച്ച്, മലയാളസാഹിത്യത്തെ ഒരു സാമ്രാജ്യമായി സങ്കല്പിച്ചാൽ, അതിൽ 'സൗഹൃദങ്ങളുടെ ചക്രവർത്തി' എന്ന വിശേഷണത്തിന് അർഹരായവരിൽ അഗ്രഗണ്യൻ ആരാവും? സംശയമില്ല: അക്ബർ കക്കട്ടിൽ.അത്രമേൽ വിസ്തൃതമായിരുന്നു അക്ബർ മാഷുടെ ദീപ്തസൗഹൃദങ്ങളുടെ വൻകരകൾ.  സർഗാത്മകരചനകളിലൂടെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ എത്തുമ്പോഴേക്കും അനാവശ്യമായ അഹങ്കാരവും അശ്ലീലമായ ജാഡയും പ്രകടിപ്പിക്കുന്ന ശരാശരി മലയാളി എഴുത്തുകാരിൽനിന്ന് എന്തുകൊണ്ടും വ്യത്യസ്തനായിരുന്നു അക്ബർ കക്കട്ടിൽ.  സൗഹൃദപൂർവം നീളുന്ന കൈയും സിഗരറ്റുപുക പുരണ്ട ചുണ്ടിൽപ്പരക്കുന്ന ചിരിയും കണ്ണുകളിൽ (അദ്ദേഹത്തിന്റെ ഭാഷയിൽ 'കോങ്കണ്ണ്') തെളിയുന്ന സഹജീവിസ്നേഹത്തിന്റെ വെളിച്ചവും കാന്തശക്തിയിലെന്നോണം അക്ബർ മാഷിലേക്ക് നമ്മെ ആകർഷിക്കുന്നു. നിർദോഷകരമായ 'അക്ബറിയൻ തമാശ'കളുടെ അകമ്പടികൂടിയാവുമ്പോൾ ആകർഷണവലയം ഭേദിക്കുകയെന്നത് അസാധ്യമായിത്തീരുന്നു. അക്ബർമാഷുടെ സൗഹൃദസാമ്രാജ്യത്തിൽ ജാതി, മതം, പണം, വിദ്യാഭ്യാസം, പ്രായം... ഒന്നും പരിഗണനാർഹമായ വിഷയങ്ങളായതേയില്ല. മുൻ, പിൻ തലമുറക്കാരോടും സമകാലീനരോടുമുള്ള സ്നേഹദീപ്തിയിൽ ഏറ്റക്കുറച്ചിൽ ഉണ്ടായതേയില്ല.  മസിൽപ്പിടിത്തക്കാരെയും ഈഗോയിസ്റ്റുകളെയും ഒരുനിമിഷംകൊണ്ട് സൗഹൃദത്തിന്റെ ചെപ്പിലടയ്ക്കുന്ന കൈയടക്കമാണത്. എങ്ങനെയിത് സാധ്യമാവുന്നുവെന്ന് അമ്പരന്ന സന്ദർഭങ്ങളുണ്ട്. വ്യക്തിപരമായ ഒരോർമ: 2010 മേയ് മാസം. കോഴിക്കോട് നഗരത്തിൽ ഇതെഴുതുന്നയാൾ വിലയ്ക്കുവാങ്ങിയ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിന്റെ ദിവസം. സ്ഥലപരിമിതിയും മറ്റും പരിഗണിച്ച് ചുരുക്കം ചില സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രമേ ക്ഷണിച്ചിരുന്നുള്ളൂ.  വൈകീട്ട് നാലുമണിയായിക്കാണും -മൊബൈൽഫോണിൽ ആരോ വിളിക്കുന്നു.''ദിനേശാ.. ഇത് ഞാനാണ്, അക്ബർ മാഷ്...'' കുറച്ചിട നിർത്തി, 'നേരെചൊവ്വേ' ഒരൊറ്റ ചോദ്യം:''നീയെന്താ വീട്ടിലേക്ക് എന്നെ വിളിക്കാഞ്ഞത്?...'' സ്നേഹത്തിന്റെ മുഖംമൂടിയില്ലാത്ത ആ അധികാരപ്രയോഗം പെരുത്തിഷ്ടമായെങ്കിലും ഞാനൊന്നു പതറി:''മാഷേ... ബോധപൂർവമൊന്നുമല്ല. അങ്ങനെ... അധികമാരെയും... വിളിച്ചിട്ടില്ല!''''സാരമില്ലെടാ...'' എന്നെ സമാധാനിപ്പിക്കുംമട്ടിൽ തനി 'അക്ബർ ശൈലി'യിലായി അടുത്ത ഡയലോഗ്:''നാം നിന്നോട് ക്ഷമിച്ചിരിക്കുന്നു''നേർത്ത ചമ്മലോടെ ഞാൻ ആലോചിച്ചു: മറ്റാരുമായിരുന്നെങ്കിൽ, ഞാൻതന്നെ ആയിരുന്നെങ്കിൽ, ഇത്തരമൊരു സന്ദർഭത്തിൽ ഈവിധമൊരു 'തുറന്ന സമീപനം' സാധ്യമായേക്കുമോ?...  വൈവിധ്യമാർന്ന സൗഹൃദങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുക്കാൻ അക്ബർ കക്കട്ടിൽ എന്ന എഴുത്തുകാരനെ (വ്യക്തിയെയും) തുണച്ചത് അദ്ദേഹത്തിന്റെ ഗ്രാമജീവിതപ്പശ്ചാത്തലമാണ്. സാഹിത്യമേഖലയിൽ നാലാളറിയുന്ന അക്ബറായി മാറിയിട്ടും കക്കട്ടിൽ ഗ്രാമത്തിന്റെ നിർമലഭാവങ്ങളെ കുടഞ്ഞെറിയാൻ തുനിയാത്ത വ്യക്തിത്വത്തിന്റെ മാറ്റ്. ഒപ്പം കലാലയനാളുകളിലെ രാഷ്ട്രീയപ്രവർത്തനം സമ്മാനിച്ച പ്രായോഗികബുദ്ധിയും.  മേൽപരാമർശിച്ച രണ്ടുസവിശേഷതകൾ മൂലധനമാക്കിയാണ് അക്ബർ കക്കട്ടിൽ എന്ന എഴുത്തുകാരൻ (വ്യക്തിയും) കേരളക്കരയിലെ സങ്കീർണമനസ്കരായ സാഹിത്യകാരന്മാരെയും 'പ്രതിജനഭിന്നവിചിത്രമാർഗികളായ' സാധാരണക്കാരെയും നേരിട്ടത്. അതിൽ പുഷ്പംപോലെ ജയിച്ചുവെന്ന് അറുപതാണ്ടത്തെ അദ്ദേഹത്തിന്റെ സഫലജീവിതം നമ്മെ ബോധ്യപ്പെടുത്തുന്നു. അചുംബിതമായ ആശയങ്ങളാലോ, നൃത്തംവെയ്ക്കുന്ന ഭാഷയാലോ വായനക്കാരിൽ വിസ്മയമുണർത്തുന്ന സർഗാത്മകമായ ഇന്ദ്രജാലം അക്ബർ കക്കട്ടിലിന്റെ കലാലോകത്തിന് അന്യമാണ്. അവിടെയും തന്റെ ഗ്രാമജീവിതപശ്ചാത്തലമാണ് അദ്ദേഹത്തിന് തുണയായത്.  നാട്ടിൻപുറങ്ങളിലെ കണ്ടതും കേട്ടതുമായ ജീവിതസമസ്യകൾ സരളമായ ഭാഷയിൽ നർമത്തിൽ കൊരുത്താണ് അക്ബർ കക്കട്ടിൽ കഥകളും നോവലുകളും രസകരമായ 'മിഡിൽ പീസു'കളുമൊരുക്കിയത്. പണ്ഡിതർക്കും പാമരർക്കും ഒരുപോലെ ആസ്വാദ്യകരമായ സർഗാത്മകരുചിക്കൂട്ട്. കരിമ്പാറക്കെട്ടിൽനിന്ന് ഉറവെടുക്കുന്ന നാട്ടുകിണറ്റിലെ തെളിനീരിന്റെ സ്വച്ഛതയാണവയ്ക്ക്.  വ്യക്തിപരമായ ശാരീരികപരിമിതികളെ നിശിതമായ സ്വയം പരിഹാസത്തിന് വിധേയമാക്കുകയെന്ന അപൂർവ മികവ് അക്ബർ മാഷ് ആദ്യാവസാനം കാത്തുസൂക്ഷിച്ചു. സ്വന്തം കോങ്കണ്ണിനെയും കഷണ്ടിയെയും ആത്മപരിഹാസത്തിന് ഇരയാക്കുന്ന അനുപമസിദ്ധി ആർജിക്കുകയെന്നത് എളുപ്പമായ കാര്യമല്ല. ആത്മാനുരാഗികളും കാല്പനികരുമായ എഴുത്തുകാർ തിങ്ങിനിറഞ്ഞ മലയാളത്തിൽ ആത്മപരിഹാസം ചാലിച്ചെഴുതിയ വരികൾ അധികമൊന്നുമില്ല.  ഇടപെടുന്ന വ്യക്തികളുടെ തനിമയുൾക്കൊണ്ട്, അവർക്കുകൂടി രസിക്കുന്ന കമൻറുകളും തമാശകളും നിറഞ്ഞ പ്രതികരണങ്ങളിലൂടെ സ്നേഹസൗഹൃദങ്ങളുടെ ചെങ്കോലും കിരീടവുമണിഞ്ഞ അക്ബർ ചക്രവർത്തി, വിപുലമായ സൗഹൃദസാമ്രാജ്യത്തെ അനാഥമാക്കി വിടപറഞ്ഞുപോയിട്ട് വർഷം ഒന്നായെന്ന് വിശ്വസിക്കാൻ പ്രയാസം. അക്ബർ കക്കട്ടിലിന്റെ അകാലവിയോഗത്തിലൂടെ നമുക്കുനഷ്ടമായത് കേവലമൊരു എഴുത്തുകാരനെയല്ല, സ്നേഹനിർഭരനായൊരു വ്യക്തിയെക്കൂടിയാണ്.    Content Highlights:Akbar kakkattil death anniversary]]></description>
    <pubDate>Thu, 17 February 2022, 02:03:00 PM +0530</pubDate>
        <modified_date>Thu, 17 February 2022, 02:05:57 PM +0530</modified_date>
    </item>
<item>
<title><![CDATA[മരണവീട് ; യഹിയ മുഹമ്മദ് എഴുതിയ കവിത]]></title>
<link>https://www.mathrubhumi.com/books/poems/a-poem-by-yahiya-muhammed-1.6455704</link>
<description><![CDATA[എല്ലാ വീടുകളും ഒരുദിവസം ഒരു മരണവീടാവും അടക്കിപ്പിടിച്ച നോവുകൾ വീർപ്പുമുട്ടി തേങ്ങലുകളായ് പുറത്തേക്ക് ചാടും  ഒന്നും മിണ്ടാതെ പടിയിറങ്ങിപ്പോയതിന്റെ പരിഭവം വീടു മുഴുവനും തളം കെട്ടി നിൽക്കും  വീടുമായി അത്രയ്ക്കും ഒട്ടിച്ചേർന്നു പോയ ഒരു ആത്മാവിനെ എത്ര പണിപ്പെട്ടാവും മരണം തട്ടിപ്പറിച്ച് കൊണ്ടുപോവുക  മരിച്ച വീട്ടിൽ ചെല്ലുമ്പോൾ നമുക്കോരോരുത്തർക്കും തോന്നും അയാളായിരുന്നു ആ വീടെന്ന്  തേപ്പുപെട്ടിയുടെ ചൂട് ആറിയിട്ടില്ല ഓഫീസിൽ നിന്നും വിളിച്ച മാനേജെറോട് പുറപ്പെടുകയാണ്. എന്ന് പറഞ്ഞ് ഫോൺ വച്ചതേയുള്ളൂ.  അടുക്കളമുറ്റത്ത് ഇട്ടു കൊടുത്തമീൻച്ചല്ല് പൂച്ചയും കുഞ്ഞുങ്ങളും മണം പിടിച്ച് പമ്മി പമ്മിയിരിപ്പുണ്ട്  ഉണങ്ങാനിട്ട അയാളുടെ ഷർട്ട് ഉറ്റിയുറ്റി കണ്ണുനീർ പൊഴിക്കുന്നുണ്ട്  രാത്രിയിൽ അവളുടെ കവിളത്ത് ചൊരിഞ്ഞ ചുടുചുംബനത്തിന്റെ ചുവന്ന പൂക്കൾ തുടുത്ത് അവിടെ തന്നെയിരിപ്പുണ്ട്  അപ്പോഴേക്കും.....!  കഴിച്ചു തീരാത്ത ചപ്പാത്തി അയാളെയും കാത്ത് ടേബിളിൽ തണുത്തു തണുത്ത് മരവിക്കുന്നുണ്ട്  ഇന്ന് കടലു കാണാൻ പോവാം എന്ന ഉറപ്പിൽ സ്കൂളിൽ പോയ മകൻ ക്ലാസ് മുറിയിൽ അയാൾക്കൊപ്പം കടൽക്കരയിൽ തിരകളെണ്ണി കടല കുറിക്കുന്നുണ്ട്  കവലയിൽ അയാളുടെ ശബ്ദം പതിയെ പതിയെ മൗനം വിഴുങ്ങി തുടങ്ങിക്കാണും  അവളുടെ കണ്ണുകളിപ്പോൾ അവസാനത്തെ ഉറവയും വറ്റിയ ഒരു നദിയെ ചുമന്നു കാണും  ആരോ ചോദിക്കുന്നു. എപ്പോഴാണ് ശവമടക്ക്! എന്തിന് ഇനിയും വച്ച് താമസിപ്പിക്കുന്നേ വേഗം തന്നെ എടുക്കാലോ  സെന്റർ ഹാളിലെ ചുമരിൽ നോക്കി അമ്മാവൻ പറഞ്ഞു ഫ്രെയിം ചെയ്ത ആവലിയ ഫോട്ടെ ഇവിടെ വെക്കാം.  ഒടുക്കം പേരും ശബ്ദവും നഷ്ടപ്പെട്ട് അയാൾ - ആ ചുവരിൽ പുനർജനിച്ചു.  Content Highlights:a poem by Yahiya Muhammed]]></description>
    <pubDate>Thu, 17 February 2022, 11:16:46 AM +0530</pubDate>
        <modified_date>Thu, 17 February 2022, 02:39:23 PM +0530</modified_date>
    </item>
<item>
<title><![CDATA[കവികള്‍ പുഴകള്‍ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്?; ഉത്തരം തേടി ആറാം ക്ലാസുകാരന്റെ വിളി]]></title>
<link>https://www.mathrubhumi.com/books/columns/writer-s-diary/writers-diary-sajay-k-v-shares-personal-experiences-in-writing-1.6455693</link>
<description><![CDATA[ദിനസരി എന്ന വാക്ക് എനിക്കിഷ്ടമാണ്, അങ്ങനെയൊന്ന് ഞാൻ എഴുതാറില്ലെങ്കിലും. എഴുതിയിരുന്നു മുമ്പ് , യുവാവായിരുന്നപ്പോൾ. അന്നും അതെന്നെ മടുപ്പിച്ചിട്ടേയുള്ളൂ . എത്ര ഏകതാനവും വ്യർത്ഥവും വിരസവുമാണ് നമ്മുടെയൊക്കെ ജീവിതം എന്ന തോന്നലിനെ ബലപ്പെടുത്തുന്നതിനാലുള്ള മടുപ്പായിരുന്നു അത്. അന്നു ഞാൻ അവിവാഹിതനും തീർത്തുമൊരേകാകിയുമായിരുന്നു, കൂടാതെ തൊഴിൽരഹിതനും. എഴുത്തുമായി എനിക്കുള്ള ബന്ധം എനിക്കു മാത്രമറിയാവുന്ന ഒരു പരമ രഹസ്യവുമായിരുന്നു. ഇപ്പോൾ യുവാവ് മധ്യവയസ്കനായിരിക്കുന്നു, അവിവാഹിതൻ കൗമാരക്കാരികളായ രണ്ടു പെൺകുട്ടികളുടെ അച്ഛൻ, തൊഴിൽരഹിതൻ തനിക്കേറ്റവും ഇഷ്ടപ്പെട്ട തൊഴിൽ ചെയ്യുന്ന സാഹിത്യാധ്യാപകൻ. എഴുത്തുകാരൻ എന്നു പറയാൻ ധൈര്യം പോരാ. എഴുതുന്നു, ചിലതൊക്കെ. അത്രമാത്രം. ഏകാന്തത ഇപ്പോഴുമുണ്ട്. പക്ഷേ പണ്ടത്തെ നിശ്ശൂന്യമായ മരുഭൂമിയല്ല ഇപ്പോൾ. അതു കുറച്ചേറെ പച്ചപിടിച്ചിരിക്കുന്നു.  ഇങ്ങനെയൊരാളുടെ ദിനസരിയാണെഴുതേണ്ടത്; ആകാവുന്നത്ര സത്യസന്ധമായി. ഒ.എൻ.വി.യുടെ ഒരു സിംഫണി എന്ന കവിത ഒരു ദിവസത്തെ, അതിന്റെ നാനാവിധമായ ശബ്ദങ്ങളെ, ഒരു സിംഫണിയെന്നോണം ഘടനപ്പെടുത്തുന്നുണ്ട്. ആ കവിത ഇഷ്ടമാണെങ്കിലും എല്ലാദിവസങ്ങളും ഒരുപോലെ ലയഭദ്രമാണെന്നോ ലയഭദ്രമാവുമെന്നോ ഉള്ള വിശ്വാസം എനിക്കില്ല. ധാരാളം ഭാവചാപല്യങ്ങൾ -mood swings- ഉള്ളൊരു വ്യക്തിയാണ് ഞാൻ. മൂഡ് സ്വിങ്ങിലെ സ്വിങ് എന്താണെന്ന് ശരിക്കുമറിയാവുന്ന ഒരാൾ. ആ ഊഞ്ഞാലിൽ തന്നെ സ്ഥിരവാസമുറപ്പിച്ചിരിക്കുന്ന ഒരാൾ എന്നും പറയാം(പരമരുചിരമാമഹർമ്മുഖം / ചരമധരോപരി കാറു നിൽക്കവേ എന്നത് , അതിനാൽ, എനിക്കൊരു ദൈനംദിനാനുഭവം!).ചെറിയൊരു കരടു മതി ഒരു പകൽ മുഴുവൻ പാഴായും ശൂന്യമായും തോന്നാൻ.  അത്തരം കരടുകൾ നീക്കി, ഒരു ദിവസത്തെ ആകാവുന്നത്ര സ്വച്ഛവും സുന്ദരവുമാക്കാൻ സാധ്യമായ ഒരേയൊരു പോംവഴിയാണ് എഴുത്തും വായനയും. വെറുമയുടെ നേരങ്ങളിൽ എന്തെങ്കിലും വായിക്കുന്നു, ആനുകാലികങ്ങളോ പുസ്തകങ്ങളോ. നിസ്തന്ദ്രമായ, വമ്പിച്ച വായനയൊന്നുമല്ല; ആഹ്ളാദം പകരുന്ന ഒരു കവിതയോ അതിലെ ഒരു വരിയോ ഹൃദ്യമായ ഒരു വാക്യമോ വാക്കോ കണ്ടു കിട്ടിയാൽ അതു മതി, ധാരാളം. ഇന്നിപ്പോൾ The Finer Tone എന്ന പുസ്തകത്തിലെ ഒരധ്യായത്തിലായിരുന്നു രാവിലേ മുതൽ. കീറ്റ്സിന്റെ പ്രധാനകവിതകളിൽ ചിലതിന്റെ വിശദമായ പഠനമാണ് ഉള്ളടക്കം. അതിൽ രാപ്പാടിയോടൊരു ഗീതം എന്ന കവിത വിശകലനം ചെയ്യപ്പെടുന്ന അധ്യായമാണ് വായിച്ചത്. (ആനന്ദമാപിനി-pleasure thermometer എന്ന കീറ്റ്സിയൻപ്രയോഗം അതിൽ നിന്നു വീണു കിട്ടി !).  ആ കവിതയോടൊപ്പമുള്ള ഉല്ലാസയാത്രയായിരുന്നു കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി ഒന്നാം വർഷ ബിരുദാനന്തരബിരുദ ക്ലാസ്സിൽ. ആരും ഒരു പുഴയിൽ രണ്ടു വട്ടം മുഴുകാറില്ല എന്നതു പോലെയാണ് കവിതാധ്യാപനം. ഒരേ കവിത, ഓരോ വർഷവും ഓരോ രീതിയിൽ പുതുതായിത്തീരുന്നു. പുതിയ ചില ഊന്നലുകൾ, സൂക്ഷ്മഭംഗികൾ, അർത്ഥസാംഗത്യങ്ങൾ ഇവ വെളിപ്പെടുന്നു. അവയെ വീണ്ടും വിടർത്താനും വിടർന്നു കിട്ടിയവയെ അതിന്റെ ഞെട്ടിൽ ഒന്നുകൂടി ഉറപ്പിച്ചു നിർത്താനും വേണ്ടിയാണ് ഈ വായന.  അതിനിടയിൽ, വടകരയിലെ എന്റെ ഏറ്റവും മുതിർന്ന സുഹൃത്തായ ഡോ.രാജൻ, കടത്തനാടു മാധവിയമ്മയെക്കുറിച്ചെഴുതിയ ലേഖനത്തിൽ നിന്നു കുറച്ചു ഭാഗം വായിക്കുന്നു. സാഹിത്യതാൽപ്പര്യമുള്ള, വളരെ മുതിർന്ന ഡോക്ടറാണ് ലേഖകൻ. അദ്ദേഹം പലപ്പോഴായെഴുതിയ, എണ്ണത്തിൽ കുറവായ കവിതാപഠനങ്ങൾ. അവയ്ക്ക് പുസ്തരൂപം നൽകുമ്പോൾ അതിനൊരവതാരിക വേണം. മാധവിയമ്മ ഓണത്തെക്കുറിച്ചെഴുതിയ മനോഹരമായ വരികൾ ഡോക്ടറുടെ ലേഖനത്തിൽ ഉദ്ധരിച്ചു കണ്ടപ്പോൾ സന്തോഷം തോന്നി- എന്റെയുമ്മറത്തെന്തൊരാശ്ചര്യ - വർണ്ണസങ്കരഭംഗികൾ! കൺകറുത്തതാം കാക്കപ്പൂ നോക്കി- പ്പുഞ്ചിരിക്കുന്ന തുമ്പപ്പൂ... -ഓണക്കാലമല്ലാഞ്ഞിട്ടും, കൊടിയ വേനലിന്റെ തുടക്കമായിട്ടും ഓണമെത്തിയാലെന്നപോലെ ഞാനതിൽ മുഴുകുന്നു. ഹൃദയത്തിൽ വാക്കുകളുടെ ഒരു പൂക്കളം തെളിയുന്നു.  അപ്പോഴാണ് അപരിചിതമായ നമ്പറിൽ നിന്നും ഒരു വിളി വന്നത്. ഒരു കുട്ടിയാണ് അപ്പുറത്ത്. മണ്ണുത്തിയിലെ ഡോൺ ബോസ്കോ സ്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന മുകുൾ എന്ന് അവൻ സ്വയം പരിചയപ്പെടുത്തി. അത്ര ലളിതമല്ലാത്ത ഒരു ചോദ്യത്തിനുള്ള ഉത്തരമാണ് അവനു വേണ്ടിയിരുന്നത് - കവികൾ, പുഴകൾ ഇഷ്ടപ്പെടുന്നതെന്തുകൊണ്ട്? അത് അനുനിമിഷം പുതുതായിത്തീരുന്നതിനെപ്പറ്റിയും ആദ്യന്തഹീനമായ കാലമെന്ന പ്രതീതിയുണർത്തുന്നതിനെപ്പറ്റിയും നദിയുടെ മറുകര എന്ന സ്വപ്നാത്മകദൂരത്തെപ്പറ്റിയുമൊക്കെ ഒരു കുട്ടിയോട് പറയും മട്ടിൽ പറഞ്ഞിട്ടും തൃപ്തി വന്നില്ല. അവൻ വിളിച്ച വാട്ട്സ്ആപ്പ് നമ്പറിൽ ഷുൻതാരോ താനിക്കാവ എന്ന കവിയുടെ, അതീവ സരളമായ  റിവർ എന്ന കവിത കൂടി അയച്ചു കൊടുത്തു. തുടർന്ന്, അതുൾപ്പെട്ടിരുന്ന വിന്റേജ് ബുക്ക് ഓഫ് വേൾഡ് പൊയട്രിയിൽ നിന്ന് താനിക്കാവയുടെ ലളിതമനോഹരമായ മറ്റൊരു കവിത കൂടി വായിച്ചു. കവിത ഇങ്ങനെ - Sadness A half-peeled apple Not a metaphor Not a poem Merely there A half-peeled apple Sadness Merely there Yesterdays evening paper Merely there Merely there A warm breast Merely there Nightfall Sadness Apart from words Apart from the heart Merely here The things of today. -ഇതു വായിക്കുമ്പോഴേയ്ക്ക് രാത്രിയായിക്കഴിഞ്ഞിരുന്നു. ഏകാകിതയുടെയും വിഷാദത്തിന്റെയും ദിനസംഗ്രഹം പോലെ ആ കവിത. ദുഃഖത്തെപ്പറ്റിയുള്ള കവിതയും അതു വായിക്കുന്നവന്റെ അന്തരംഗത്തെ പ്രകാശപൂർണ്ണമാക്കുന്നു. ആ പ്രകാശമാണ് ഇപ്പോൾ എന്റെ ഉളളിൽ.  ഇതത്രയും ഒരൊഴിവു ദിവസത്തിന്റെ ദിനസരിയാണ്; സമയത്തിന് വലിയ വിലയൊന്നുമില്ലാത്ത, It was evening all afternoon എന്നതു പോലൊരു ദിവസത്തിന്റെ. ജോലിദിവസങ്ങൾ വ്യത്യസ്തമാണ്; മുന്നിൽ മുയൽക്കുഞ്ഞിനെത്തിന്നിളിക്കുന്നു/ ജിന്നും വലിയ ക്ലോക്കും നരിക്കൂട്ടവും (ഡി.വിനയചന്ദ്രൻ)എന്നതു പോലുള്ളവ. പകൽക്കിനാവിന്റെ നേരങ്ങൾ വിരളം. മികച്ചൊരു കവിത വിദ്യാർത്ഥികൾക്കു മുന്നിൽ ഭദ്രമായി വിനിമയം ചെയ്യാനായാൽ , രാവിലെയോ വൈകുന്നേരമോ വല്ലതുമൊന്നെഴുതാനോ വായിക്കാനോ ആയാൽ അതു മാത്രമാണ് അത്തരം ദിവസങ്ങളിലെ ആനന്ദം.  ഒ.എൻ.വി.യുടെ ഒരു സിംഫണി എന്ന കവിത ഓർമ്മിച്ചു കൊണ്ടായിരുന്നുവല്ലോ ഈ കുറിപ്പിന്റെ തുടക്കം. കുടുംബസംഗീതമാണ് അന്യഥാ വ്യഥാകലുഷിതമായ ജീവിതത്തിലെ ഒരേയൊരു സാന്ത്വനം എന്നു പറയുന്ന, എനിക്കു പ്രിയപ്പെട്ട, മറ്റൊരോയെൻവിക്കവിത കൂടിയുണ്ട് ,പ്രാവുകൾ. അതിന്റെ ഭാവസാന്ദ്രമായ പര്യവസാനം ഇങ്ങനെ -  ഹാ! ജനിമൃതികൾ ത - ന്നിടവേളയെ ദ്രാക്ഷാ - പാകമാക്കുക കൊക്കു - രുമ്മിയും കുറുകിയും!.  ആ സംഗീതത്തിലേയ്ക്ക് ഈയിടെയായി വിരുന്നു വരാറുള്ള രണ്ട് അതിഥികളെക്കുറിച്ചു കൂടി പറയണം. കറുപ്പും വെളുപ്പും നിറമുള്ള ഒരാൺപൂച്ചയാണൊരാൾ. തനി നാടോടി, വീട്ടു പൂച്ചയെന്നതിനേക്കാൾ നാട്ടുപൂച്ച. മറ്റത് പാൽനിറമുള്ളൊരു പെൺപൂച്ച. രണ്ടു പേരും ദിവസത്തിൽ ഒരിക്കലെങ്കിലും വരുന്നു. ഇഷ്ടഭക്ഷണം കഴിച്ചു മടങ്ങുന്നു, ഞങ്ങളുടെ മനുഷ്യലോകത്തെ ഇത്തിരി മൃഗപ്പറ്റു കൂടിയുള്ളതാക്കി മാറ്റിക്കൊണ്ട്.  Content Highlights:writers diary sajay k v shares personal experiences in writing]]></description>
    <pubDate>Thu, 17 February 2022, 11:12:08 AM +0530</pubDate>
        <modified_date>Thu, 17 February 2022, 02:25:36 PM +0530</modified_date>
    </item>
<item>
<title><![CDATA[ജന്മവാര്‍ഷികങ്ങള്‍ കടന്നുപോകുന്നു, തിക്കോടിയന് ഇനിയും സ്മാരകമുയര്‍ന്നില്ല]]></title>
<link>https://www.mathrubhumi.com/books/news/monument-to-thikkodiyan-has-not-been-erected-yet-1.6455612</link>
<description><![CDATA[കോഴിക്കോട്:കോഴിക്കോടിന്റെ സാംസ്കാരികമണ്ഡലത്തിൽ നിറഞ്ഞുനിന്നിരുന്ന തിക്കോടിയന് നഗരത്തിൽ ഇനിയും ശ്രദ്ധേയമായൊരു സ്മാരകമുയർന്നില്ല. ഫെബ്രുവരി 15-ന് അദ്ദേഹത്തിന്റെ 106-ാം ജന്മവാർഷികം അധികമാരും ഓർക്കാതെ കടന്നുപോയി.  കോഴിക്കോടിന്റെ സ്നേഹശാഠ്യങ്ങൾക്ക് വഴങ്ങിയാണ് തിക്കോടിയൻ നാടകങ്ങളും നോവലുകളും എഴുതിയത്. ചുവന്നകടലും അശ്വഹൃദയവും അരങ്ങുകാണാത്ത നടനുമൊക്കെ തിക്കോടിയൻ എഴുതിയത് മാതൃഭൂമിയിൽനിന്ന് എം.ടി. നിർബന്ധിച്ചതുകൊണ്ടാണെന്ന് മകൾ പുഷ്പ ഓർക്കുന്നു.  ആകാശവാണിയിൽ ജോലിചെയ്യുമ്പോൾത്തന്നെ നാടകം ഓരോ പേജായി എഴുതി പ്രൊഡ്യൂസർക്ക് നൽകുന്ന രീതിയായിരുന്നു അച്ഛന്റേതെന്ന് പുഷ്പ പറഞ്ഞു.  സൗഹൃദത്തിൽ തലമുറകളുടെ വിടവ് തിക്കോടിയൻ എന്ന പി. കുഞ്ഞനന്തൻ നായർക്കുണ്ടായിരുന്നില്ല. മിക്കദിവസങ്ങളിലും വൈകീട്ട് എൻ.ബി.എസിലെത്തുന്ന തിക്കോടിയന് അളകാപുരിയിലായിരുന്നു സൗഹൃദക്കൂട്ടായ്മ. കെ.എ. കൊടുങ്ങല്ലൂർ, പട്ടത്തുവിള കരുണാകരൻ, എൻ.പി. മുഹമ്മദ്, ഇളമുറക്കാരായ അക്ബർ കക്കട്ടിൽ, വി.ആർ. സുധീഷ് തുടങ്ങിയവരൊക്കെ ആ സ്നേഹവലയത്തിലുണ്ടാവും.  പുഷ്പശ്രീ ട്രസ്റ്റിന്റെ പേരിൽ അവാർഡ് ദാനവും തിക്കോടിയൻ അനുസ്മരണവും നടത്തിവരാറുണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങളും മറ്റുമായി കഴിഞ്ഞ രണ്ടുവർഷമായി അതും മുടങ്ങിയിരിക്കയാണെന്ന് ട്രസ്റ്റ് സെക്രട്ടറിയും കസ്റ്റംസ് ജോയന്റ് കമ്മിഷണറുമായിരുന്ന പി. രാധാകൃഷ്ണൻ പറഞ്ഞു. പി.വി. ഗംഗാധരനും എം.ബി. കൃഷ്ണക്കുറുപ്പുമൊക്കെയാണ് ട്രസ്റ്റിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോയത്.  തിക്കോടിയന് ഇവിടെ ഉചിതമായൊരു സ്മാരകം വേണമെന്നത് അക്ഷരസ്നേഹികളുടെയെല്ലാം ഏറെക്കാലമായുള്ള ആഗ്രഹമാണ്. 2005-ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇതിന്റെ ആലോചന സജീവമായി നടന്നിരുന്നു. പക്ഷേ, നഗരത്തിൽ അതിന് സൗകര്യപ്രദമായൊരു സ്ഥലം കണ്ടെത്താൻ ഇനിയുംകഴിഞ്ഞിട്ടില്ല.  1952-ൽ തിക്കോടിയന്റെ അധ്യക്ഷതയിൽ ആരംഭിച്ച ദേശപോഷിണി കലാസമിതി കേരളത്തിലെ നാടകസംസ്കാരത്തിന് വലിയസംഭാവനകളാണ് നൽകിയത്. ആ പൈതൃകം ഏറ്റെടുത്ത പുതിയതലമുറയും മലയാള നാടകവേദിയെ അടയാളപ്പെടുത്തിയിട്ടുണ്ട്. കേരളസംഗീത നാടകഅക്കാദമിയുടെ ചെയർമാനായും തിക്കോടിയൻ പ്രവർത്തിച്ചിരുന്നു.  തിക്കോടിയന്റെ നാട്ടിലും അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്ന ഒന്നുമില്ല. പയ്യോളി ഹൈസ്കൂളിന് തിക്കോടിയന്റെ പേര് നൽകണമെന്നൊരു ആവശ്യം മുമ്പുയർന്നിരുന്നു. അതും നടപ്പായില്ല.  കോഴിക്കോട് ആകാശവാണിയിൽനിന്ന് പ്രൊഡ്യൂസറായാണ് തിക്കോടിയൻ വിരമിച്ചത്. ഏകമകൾ പുഷ്പയും ആകാശവാണിയിൽത്തന്നെ പ്രോഗ്രാം എക്സിക്യുട്ടീവായിരുന്നു. പറയഞ്ചേരിയിലെ പുഷ്പശ്രീ ഒരുകാലത്ത് സാംസ്കാരിക നായകൻമാരുടെ സംഗമസ്ഥാനമായിരുന്നു. അവിടെയിപ്പോൾ അച്ഛന്റെ ഓർമകളാണ് പുഷ്പയ്ക്ക് കൂട്ട്.  അക്ഷരപ്രേമികളുടെ മനസ്സിൽ തിക്കോടിയന് എന്നും സ്മാരകമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.    Content Highlights:Monument to Thikkodiyan has not been erected yet]]></description>
    <pubDate>Thu, 17 February 2022, 09:13:35 AM +0530</pubDate>
        <modified_date>Thu, 17 February 2022, 09:13:54 AM +0530</modified_date>
    </item>
<item>
<title><![CDATA[അഭയദേവ് സ്മാരക പുരസ്‌കാരം പ്രഖ്യാപിച്ചു]]></title>
<link>https://www.mathrubhumi.com/books/news/abhayadev-memorial-award-1.6455605</link>
<description><![CDATA[കോഴിക്കോട്: അഭയദേവിന്റെ സ്മരണാർഥം ഭാഷാ സമന്വയ വേദി ഏർപ്പെടുത്തിയ 2021- ലെ വിവർത്തന പുരസ്കാരം പ്രഖ്യാപിച്ചു.  സിക്കിമിലെ നേപ്പാളി കവി അമർ ബാനിയ ലോഹോരോ നേപ്പാളിയിൽ നിന്ന് ഹിന്ദിയിലേക്ക് വിവർത്തനംചെയ്ത കാവ്യസമാഹാരം മാനവ്, ചേളന്നൂർ എസ്.എൻ.ജി. കോളേജ് സംസ്കൃതവിഭാഗം മേധാവി ഡോ. സി.ആർ. സന്തോഷ് രചിച്ച നാട്യശാസ്ത്രത്തിലെ രസഭാവങ്ങൾ എന്നീ കൃതികളാണ് പുരസ്കാരത്തിന് അർഹമായത്.  സിക്കിമിന്റെ സംസ്കാരവും പ്രകൃതിയും ഇന്നത്തെ കവിയുടെ ആശങ്കകളും പ്രതിഫലിക്കുന്നതാണ് മാനവ്. ഭാരതീയ സൗന്ദര്യദർശനത്തിന്റെ അടിത്തറ രൂപപ്പെടുത്തിയ ഭരതമുനിയുടെ നാട്യശാസ്ത്രത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതാണ് ഡോ. സി.ആർ. സന്തോഷിന്റെ കൃതി.  ഡോ. സി. രാജേന്ദ്രൻ കൺവീനറും ഡോ. പി.കെ. രാധാമണി, ഡോ. ആർസു എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിർണയിച്ചത്. മാർച്ച് അവസാന വാരത്തിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.    Content Highlights: Abhayadev memorial award]]></description>
    <pubDate>Thu, 17 February 2022, 08:57:58 AM +0530</pubDate>
        <modified_date>Thu, 17 February 2022, 09:00:20 AM +0530</modified_date>
    </item>
<item>
<title><![CDATA[അതിരും ചോദ്യവുമില്ലാത്ത സ്‌നേഹത്തിനായി അച്ഛനോടും ഭര്‍ത്താവിനോടും സര്‍വതിനോടും കലഹിച്ച മാധവിക്കുട്ടി]]></title>
<link>https://www.mathrubhumi.com/books/excerpts/excerpt-from-the-book-ente-jyeshttathi-kamala-by-sulochana-nalappat-mathrubhumi-books-1.6452873</link>
<description><![CDATA[സുലോചന നാലാപ്പാട്ട് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച എന്റെ ജ്യേഷ്ഠത്തി കമല എന്ന പുസ്തകത്തിൽ നിന്നും ഒരു ഭാഗം വായിക്കാം.    മുത്തശ്ശിയുടെ വീട് എന്ന കവിതയിൽനിന്നു തുടങ്ങട്ടെ നാലപ്പാട്ട് കമലയുടെ മനസ്സിലെ സ്നേഹത്തെക്കുറിച്ചുള്ള ദർശനം. കാരണം അതിന്റെ അടിവേരുകൾ അങ്ങോട്ടേക്കാണ് നീളുന്നത്.    അങ്ങകലെ  ഒരു വീട്ടിൽവെച്ച്  എനിക്കു സ്നേഹം ലഭിച്ചു. അവർ മരിച്ചു. എന്റെ മുത്തശ്ശി  ആ വീട് നിശ്ശബ്ദതയിലേക്ക് ഉൾവലിഞ്ഞു.  പഴകിയ പുസ്തകങ്ങളിലൂടെ പാമ്പുകളിഴഞ്ഞു.  വളർന്നാൽ വായിക്കാമെന്ന് ഞാൻ കരുതിയിരുന്ന പുസ്തകങ്ങൾ......  പിന്നീട്  എന്റെ രക്തം  ചന്ദ്രനെപ്പോലെ തണുത്തുറഞ്ഞു.  ആ പഴയ വീട്ടിലേക്കു പോവാൻ  ഞാൻ പലപ്പോഴും ആഗ്രഹിച്ചു.  ജാലകങ്ങളുടെ അന്ധനേത്രങ്ങളിലൂടെ  അകത്തേക്ക് ഉറ്റുനോക്കുവാൻ.  തണുത്തുമരവിച്ച കാറ്റിന്റെ നിശ്വാസം  കാതോർത്തു നില്ക്കുവാൻ,  അല്ലെങ്കിൽ അവിടെനിന്ന് കുറച്ച് ഇരുട്ട് വാരിയെടുത്ത്  എന്റെ വീട്ടിലേക്ക് കൊണ്ടുവരുവാൻ  ഒരു കറുത്ത നായിനെപ്പോലെ  എന്റെ കിടപ്പറക്കോണിൽ  ഇരുട്ടിനെ കിടത്തുവാൻ.....    നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ  ഞാൻ  അങ്ങനെയൊരു വീട്ടിൽ ജീവിച്ചുവെന്ന്,  ഈ ഞാൻ  വഴിതെറ്റിപ്പോയവൾ  സ്നേഹത്തിന്റെ ചില്ലറത്തുട്ടുകൾക്കായി  അപരിചിതരുടെ കവാടങ്ങളിൽ  യാചിക്കുന്നവൾ?  (വിവർത്തനം - എബ്രഹാം)  ഇതിൽ എന്റെ രക്തം തണുത്തുറഞ്ഞു എന്നൊരു വിലാപമുണ്ട്. My blood turned cold like the moon. Composition ൽ ആ തേങ്ങൽ തുടരുന്നു. കമലയ്ക്ക് വൈകാരികമായ സുരക്ഷിതത്വമേകിയ ആ വീട് വീണു, വീടിന്റെ ആത്മാവായിരുന്ന മുത്തശ്ശി മരിച്ചു. കൂടാതെ പേരിടാനാവാത്ത ഒരപരാധബോധവും കടന്നുവരുന്നു. തണുത്തുറയുന്ന രക്തം, അപരാധബോധം നിശ്ശബ്ദം നെയ്തെടുക്കുന്ന വലയിൽ കുടുങ്ങി പിടയ്ക്കുന്ന സ്നേഹം, പേരമകളെ മരിച്ചുപോയ ഭർത്താവിന്റെ പുനർജന്മമായി കണ്ട ഒരു മുത്തശ്ശി എന്നീ കടലാസുതോണികളെ അനുവാചകന്റെ സിരകളിലേക്ക് ഒന്നിനു പിറകെ ഒന്നായി ഒഴുക്കിവിടുകയാണ് എഴുത്തുകാരി. അവയെവെച്ച് മനോധർമമനുസരിച്ച് കളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് നമുക്ക്.    കമലയുടെ രക്തം ഒരുകാലത്തും തണുത്തുറയുകയുണ്ടായില്ലെന്ന് അവരെ നേരിട്ടോ എഴുത്തിലൂടെയോ പരിചയപ്പെട്ടവർക്കെല്ലാം അറിയാം. എന്തെന്നാൽ ആ ഹൃദയം മിടിച്ചുകൊണ്ടേയിരുന്നു. ചിലപ്പോൾ ഇടിവെട്ടുംപോലെ പിന്നെ സൗമ്യവും മൃദുലവുമായി, മറ്റു ചിലപ്പോൾ പഞ്ചാരിമേളംപോലെ. പാടും കിളികളുടെയും പ്രാണവായുവിന്റെ കിരീടം ധരിക്കുന്ന വൻമരങ്ങളുടെയും ഇണചേരുന്ന ഗജശ്രേഷ്ഠന്മാരുടെയും ജീവജലം പേറുന്ന അരുവികളുടെയും ആവാസകേന്ദ്രമായിരുന്നു എക്കാലവും അവരുടെ മനസ്സ്. എന്നാൽ വെയിലിനുഷ്ണം ശമിക്കെ നിലാവിന്റെയാദ്യരശ്മികളെ കാത്തുകിടക്കുന്ന ആ ഭൂമികയിൽ പല നിറത്തിലും പ്രായത്തിലുമുള്ള യാഗാശ്വങ്ങൾ നിന്നു പരുങ്ങുന്നതും നാം കാണുകയുണ്ടായി. അവകാശപ്പെടാനാരും എത്തിയില്ലല്ലോ എന്ന ദുഃഖം പേറുന്ന അശ്വങ്ങൾ, അവയുടെ കുളമ്പൊച്ചകൾ ഉത്സവപ്പിറ്റേന്നത്തെ ഈർപ്പംതട്ടിയ പടക്കങ്ങളെപ്പോലെ അങ്ങിങ്ങു മൃദുസ്വനമുയർത്തി പൊട്ടിക്കൊണ്ടിരുന്നു. കടിഞ്ഞാണയച്ചുവിട്ട കുതിരകളുടെ നിശ്വാസത്തിന്റെ ക്ഷീണവീചികൾ അന്തരീക്ഷത്തിൽ പൊങ്ങിയമരുന്നതും നാം കേട്ടു. കമലയുടെയരികിൽ തൊട്ടും തടവിയും കണ്ടും കേട്ടും വ്യസനിച്ചും നിന്ന്, അവരെ സ്നേഹിക്കുന്നവർക്കെല്ലാം പ്രാർഥിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.  അമ്മമ്മ അപരാധബോധത്തിലേക്കു വരാം. രണ്ടെണ്ണം എനിക്കറിയാവുന്നതായുണ്ട്; കൊച്ചുവമ്മമ്മയെച്ചൊല്ലിയും അച്ഛനെച്ചൊല്ലിയും.    ഓമനമകളേ, പഴയ കമലയായി ഒരേയൊരു രാത്രി നീയെന്റെ കൂടെ കഴിയൂ. നമുക്ക് പുലരുവോളം സംസാരിച്ചിരിക്കാം എന്നപേക്ഷിച്ച അമ്മമ്മയ്ക്ക് ആ രാത്രി സമ്മാനിക്കാനായില്ല കമലയ്ക്ക്. സന്ധ്യയോടെ തെക്കേക്കോലായിൽ പടിഞ്ഞാട്ടേക്കും പാമ്പിൻകാവിലെ നാഗർകുടുംബത്തിനു മുന്നിൽ കിഴക്കോട്ടും തിരികൊളുത്തിയശേഷം മുത്തശ്ശി സ്വന്തം കിടപ്പറയുടെ ജനാലപ്പടിമേൽ ഒരു ചില്ലുവിളക്കു കൊളുത്തിവെച്ച് കുട്ടിക്കായി കാത്തിരുന്നു. അവളെത്തിയില്ല. അതിനുള്ള കാരണങ്ങൾ തേടിപ്പോകുന്നത് നിരർഥകം, അവൾക്കുതന്നെ ഉൾക്കൊള്ളാനാവാത്തവയായിരുന്നു അവ.  ആ വീടിനോട് ഏറെ മമത പുലർത്തിയിരുന്ന മുത്തശ്ശി വർഷങ്ങൾക്കു മുൻപ് തന്റെ മകളുടെ മക്കളോടു പറഞ്ഞു:ശതാബ്ദിയാഘോഷിച്ച ഈ നാലപ്പാട്ടുവീട് നിങ്ങൾ കാണുന്നില്ലേ? ഇതിനിനി ആയുസ്സേറെയില്ല. പൂർവികരെ ഇറക്കിക്കിടത്തിയ വടക്കിനിനിലത്തു സൂക്ഷിച്ചു കാലൂന്നേണ്ടിയിരിക്കുന്നു, അതിനിടയിൽ പെരുച്ചാഴികൾ ഇരുണ്ട മാളങ്ങളുണ്ടാക്കിയിരിക്കുന്നു. അഞ്ചാംപുരയിലെയും ചായ്ച്ചുകെട്ടിയ കിഴക്കേ കോലായിലെയും കഴുക്കോലുകൾ ചിതലുകൾ തിന്നുതീർക്കാറായി. ഇവിടത്തെ കുട്ടികളുടെ ബുദ്ധിയെ പരിപോഷിപ്പിക്കാൻ വെണ്ണയിൽ ചേർത്തു നല്കിയിരുന്ന ബ്രഹ്മി പടർന്ന കിണറ്റിന്റെ ആൾമറ ഇടിഞ്ഞിരിക്കുന്നു. പോയ ഇടവപ്പാതിക്ക് തെക്കിനിയിലും സാളഗ്രാമപ്രതിഷ്ഠയുള്ള അമ്പലത്തിൽപ്പോലും ചോർച്ചകൾ പ്രത്യക്ഷപ്പെട്ടതോർക്കുന്നില്ലേ? മഴത്തുള്ളികൾ ശേഖരിക്കാനുള്ള ചട്ടികളും അലുമിനിയപ്പാത്രങ്ങളും അവയ്ക്കു താഴെ വെക്കാൻ നിങ്ങൾതന്നെയല്ലേ മത്സരിച്ചോടിനടന്നത്... തുടുത്ത മുഖം മുണ്ടിന്റെ കോന്തലയുയർത്തി തുടച്ച് കലങ്ങിയ കണ്ണുകളോടെ അവർ തുടർന്നു, നിങ്ങൾ വലുതായി പണക്കാരാവുമ്പോൾ നമ്മുടെയീ വീട് പുതുക്കിപ്പണിയണം.    എല്ലാവർക്കും അവകാശമുള്ള തറവാടിൻമേൽ കൂടുതൽ പണം ചെലവിടാൻ അച്ഛന് താത്പര്യം കുറവായിരുന്നു. അച്ഛൻ പടിഞ്ഞാറേ പറമ്പിൽ തന്റെ ഭാര്യയ്ക്കും മക്കൾക്കുമായി സർവോദയ എന്ന വീട് പണിതു. അടുത്ത തലമുറയും നാലപ്പാട്ട് നന്നാക്കിയില്ല- അവർ പണക്കാരായോ എന്ന ചോദ്യത്തിനിവിടെ പ്രസക്തിയില്ല.  ആ മുത്തശ്ശി മരിക്കുമ്പോൾ ആമിയോപ്പു ബോംബെയിലായിരുന്നുവെന്ന് നേരത്തേ പറഞ്ഞുവല്ലോ. ആൾപ്പാർപ്പില്ലാത്ത മൂന്നു കൊല്ലം കഴിഞ്ഞ് വീടു വീണ ഇടക്കാലത്ത് ശ്വാസമടക്കിപ്പിടിച്ചു നിന്ന നാലപ്പാട്ടിനെപ്പറ്റിയാണ് ജാലകങ്ങളുടെ അന്ധനേത്രങ്ങളിലൂടെ അകത്തേക്കുറ്റുനോക്കണം, തണുത്തുമരവിച്ച കാറ്റിന്റെ നിശ്വാസം കാതോർത്തു നില്ക്കണം, അല്ലെങ്കിൽ അവിടെനിന്ന് കുറച്ച് ഇരുട്ട് വാരിയെടുത്ത് തന്റെ വീട്ടിലേക്ക് കൊണ്ടുവരണം എന്നൊക്കെ കമലാദാസ് എഴുതിയത്. ഒരുപിടി ഇരുട്ട് ആമിയോപ്പുവിന്റെ കിടപ്പറക്കോണിൽ ഒരു വളർത്തുനായയെപ്പോലെ എന്നും ചുരുണ്ടുകിടക്കുമായിരുന്നുവെന്നത് വാസ്തവമാണ്.    ദാസേട്ടൻ ജോലിയിൽനിന്നു വിരമിച്ചശേഷം ദാസേട്ടന്റെ ഒരു പറമ്പു വിറ്റ് അവർ പഴയ നാലപ്പാട് നിന്ന സ്ഥാനത്ത് പുതിയൊരു നാലപ്പാട് പണിയിച്ചു. ആ ചെയ്തികൊണ്ട് അപരാധബോധം ഒട്ടടങ്ങിയോ, അറിയില്ല.    അച്ഛനമ്മമാർ    പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം (1896) ഗുരുവായൂര് ജനിച്ച വടേക്കര മാധവൻ നായർക്ക് പ്രശസ്തയായ മകളുടെ എഴുത്തിനെക്കുറിച്ച് വലിയ അഭിമാനമുണ്ടായിരുന്നു. അതേപ്പറ്റി ഏറെ അഹങ്കരിച്ചു നടന്നു അദ്ദേഹം. എന്റെ കഥ പുറത്തുവന്നത് 1972ലായിരുന്നു. അച്ഛന്റെ മരണം 1977-ൽ. കഥ വാസ്തവത്തിൽ തന്റെ മകളുടെ ആത്മകഥയാവാനിടയില്ലയെന്ന് മനസ്സിലൊരു ചെറിയ പ്രതീക്ഷ വെച്ചുപുലർത്തി വളരെക്കാലം. പിന്നീട് തന്നെപ്പറ്റിത്തന്നെ ചിലതെഴുതിയത് വായിച്ച് കരുത്തനും തന്റേടിയുമായ ആ മനുഷ്യന്റെ ശക്തിയെല്ലാം ചോർന്നുപോയി. ഒരു ദിവസം ആ കണ്ണു നിറയുന്നതും ഞാൻ കണ്ടു. അന്നേരം എന്തുകൊണ്ടോ ശൗരി കണ്ണുനീരണിഞ്ഞു, ധീരനായ ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ എന്നെന്റെയുള്ളം തേങ്ങിയതും ഇന്നലെ കഴിഞ്ഞപോലെ ഓർക്കുന്നു. സർവോദയയുടെ പൂമുഖമായിരുന്നു രംഗം. ആമിയോപ്പു പടിഞ്ഞാറുവശത്തെ പടിയിലിരുന്ന് അച്ഛനു തന്നോടിഷ്ടമില്ല എന്ന് ബഹളംവെച്ചു കരയുന്നു. വാദിയെയും പ്രതിയെയും സ്നേഹിക്കുന്നവരുടെ ഉപദേശങ്ങളുൾക്കൊണ്ട് ഇന്ന് മകളോടു സ്നേഹം കാണിച്ചിട്ടുതന്നെ മറ്റെന്തും എന്നുറപ്പിച്ച് അച്ഛൻ മുണ്ടു മടക്കിക്കുത്തി മകളുടെയടുത്തു ചെന്നിരുന്നു. അച്ഛൻ ആമിയോപ്പുവിനോടു പറഞ്ഞ വാക്കുകൾ എനിക്കു കൃത്യമായോർമയില്ല. എന്താ ആമ്യേ ഞാൻ വേണ്ട്, എന്താ നെനക്ക് എന്നോ മറ്റോ ആവാം. ഒരു നിമിഷം അറച്ചുനിന്ന് പെട്ടെന്ന് അച്ഛൻ വലതു കൈയുയർത്തി ആമിയോപ്പുവിന്റെ കവിളിൽ മൂന്നു വിരലുകളാൽ തടവി. കൃത്യം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. മകളുടെ കരച്ചിലും പരാതികളും കൂടിയതേയുള്ളൂ. ഏതൊരു സംവിധായകനും അന്നത്തെയാ സ്നേഹപ്രകടനം സ്വീകാര്യമാവുമായിരുന്നില്ല. എന്തിനു പറയുന്നു, സീൻ വീക്ഷിച്ചുനിന്നവർക്കും നായികാപാത്രത്തിനും അഭിനയിച്ചവശനായ നായകനുതന്നെയും കട്ട് എന്നല്ലാതെ പറയാനാവില്ലായിരുന്നു. അത്രയ്ക്ക് സംഗതി പാളിപ്പോയി. പടിവിട്ടെഴുന്നേറ്റ് വീട്ടിനകത്തേക്കു നടക്കുന്ന അച്ഛന്റെ പതറുന്ന പാദങ്ങളും കവിളത്തെ കണ്ണീർച്ചാലുകളും ഞാൻ കണ്ടു. പേലവസ്വഭാവമുള്ള അങ്ങനെയൊരു രംഗം അഭിനയിച്ചു ഫലിപ്പിക്കാൻ അച്ഛനെക്കൊണ്ടാവില്ല, അത്തരമൊരു ശൈലി ആ വ്യക്തിത്വത്തിന് ചേരില്ലായിരുന്നു.    അദ്ദേഹത്തിന് മകളെഴുതുന്ന ചില കാര്യങ്ങളെക്കുറിച്ച് ശക്തമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. അതിയായ ദുഃഖവുമുണ്ടായിരുന്നു. ആത്മകഥ വീട്ടിലെല്ലാവരെയും സ്പർശിച്ച കാലമായിരുന്നു അത്. 1976-ൽ കഥ ഇംഗ്ലീഷിലിറങ്ങിയപ്പോൾ മുതിർന്ന മക്കളടക്കം എഴുത്തുകാരിയെ ഏറെ സ്നേഹിച്ചിരുന്ന പലരുടെ മനസ്സിലും പോറലേറ്റുവെന്നതും വാസ്തവമാണ്. പിതാവും പുത്രിയും തമ്മിലുള്ള സ്നേഹം ഒരു കടലോളമാണെന്ന് ആർക്കാണറിയാത്തത്. സമുദ്രത്തിന്റെ മൗനമുറങ്ങുന്ന അടിത്തട്ടിനെ വിലമതിക്കാനാവാത്ത രത്നങ്ങളുടെ തിളക്കം പ്രകാശമാനമാക്കുന്നു. അവിടേക്ക് മറ്റൊരാൾക്ക് പ്രവേശനമില്ല. പ്രക്ഷുബ്ധമായ മേൽത്തട്ടു നോക്കി ആ സ്നേഹത്തെ വിലയിരുത്തിക്കൂടാ. മകളുടെ കാര്യത്തിൽ പറഞ്ഞതിലധികം പറയാൻ കരുതിയതുണ്ടായിരുന്നു, എഴുതിയതിലധികം എഴുതാത്തതുണ്ടായിരുന്നു. അച്ഛനാകട്ടെ ഒന്നുമെഴുതിയില്ല, പറയൽ അമ്മയോടു മാത്രവും. അമ്മയ്ക്കാണെങ്കിൽ മറ്റൊരാളെ സമാശ്വസിപ്പിക്കുന്ന കലയിൽ നൈപുണ്യമില്ല. അമ്മ പറഞ്ഞു, അത് സാരല്ല്യാ. ഓരോന്ന്ങ്ങനെ എഴ്ത്ണൂന്നേ ള്ളൂ. കുട്ട്യോളല്ലേ, നമ്മളല്ലേ ക്ഷമിക്കേണ്ടത്. വെസനിക്കേണ്ട, കെടന്നൊറങ്ങിക്കോളൂ.    അച്ഛൻ വിളിച്ചാൽ മകൾ ഫോണെടുക്കാൻ വിസമ്മതിച്ച ഒരു കാലമുണ്ടായിരുന്നു. ചീത്ത കേൾക്കാൻ വയ്യാഞ്ഞിട്ടാണെന്ന് ആമിയോപ്പു പറയും. കോഴിക്കോട്ട് പന്നിയങ്കരയിലുള്ള ഭക്തി എന്ന വീട്ടിലായിരുന്നു അന്ന് അച്ഛനുമമ്മയും താമസിച്ചിരുന്നത്. കുട്ട്യൊന്ന് വിളിച്ചു നോക്ക്ാ-ാ, കുട്ട്യാവുമ്പോ ആമി ഫോണെടുക്കും, അച്ഛൻ പറയും. എന്നിട്ട് ഫോൺ ചെയ്യുന്ന അമ്മയുടെയടുത്ത് പ്രത്യാശയോടെ നിലയുറപ്പിക്കും. അച്ഛന്റെ സൂത്രം മനസ്സിലാക്കി മകൾ പെട്ടെന്ന് ഫോൺ വെച്ചുകളയും.  I prefer the truth, but do not consider lying as a sin. To lie about other is wicked but not about myself  എന്ന് മകളെഴുതിയതു വായിക്കാൻ കാത്തുനില്ക്കാതെ അച്ഛൻ യാത്രയായി. അതുകൊണ്ട് അച്ഛനായുള്ള ചരമഗീതങ്ങളിലൊന്നിൽ മകൾ പാടുന്നു:  Father, its too late for making up with you  The time for debates on honour is over now  You won, didnt you? You left me without goodbye  Or a look that told of your feelings for me.  ഒരു രോദനമായി നേർത്തലിയുന്ന ഗീതം അവസാനിക്കുന്നതിങ്ങനെ:  Should I have loved you father,  More than I did  that wasnt so easy to do.  If I have loved others  I swear I have loved you the most.    അച്ഛനെ ഒടുവിൽ അടിയറവു പറയിച്ച അസുഖം അദ്ദേഹത്തെ അധികം കിടത്തി കഷ്ടപ്പെടുത്തിയില്ല. കോഴിക്കോട്ട് പടിഞ്ഞാറേ നടക്കാവിലുള്ള ലിൻവുഡ് എന്നു പേരായ വീട്ടിലായിരുന്നു അവരന്നു താമസിച്ചിരുന്നത്. കൂടെ, എന്റെ മൂന്നു കുട്ടികളും, ഇറാനിലായിരുന്ന ഉണ്ണിയേട്ടന്റെ മൂത്ത മൂന്നു കുട്ടികളും പിന്നെ പരിചാരകരുമായിരുന്നു ഉണ്ടായിരുന്നത്. അക്കൊല്ലത്തെ വിഷുവിന് സർവോദയയിൽ അമ്മ കണിവെച്ചു. അതിനുശേഷം കുട്ടികളുമായി അവർ മൂന്നാറിലേക്കു വന്നു, കുട്ടികളെ വേനലൊഴിവിന് ഞങ്ങളുടെയടുത്താക്കാൻ. ഒരാഴ്ച താമസിച്ച് അച്ഛനുമമ്മയും മടങ്ങിപ്പോയി. ആ ഏപ്രിൽ മുപ്പതാം തീയതി രാത്രിയാണ് അച്ഛന് ഹാർട്ട് അറ്റാക്കുണ്ടായത്. ആ ദിവസം വീട്ടിൽ ആമിയോപ്പുവിന്റെ മകൻ മോനുവും ഏട്ടന്റെ മൂത്ത മകൻ ബേബി (ഡോക്ടർ അജയ്കുമാർ)യും രണ്ടനിയൻമാരുമുണ്ടായിരുന്നു. ആമിയോപ്പു ബോംബെയിൽ, സുന്ദരേട്ടൻ അമേരിക്കയിൽ, ഞാൻ മൂന്നാറിൽ എന്നിങ്ങനെ മക്കൾ വിന്യസിക്കപ്പെട്ടു കിടന്നു. അസുഖം വന്നപ്പോൾ ഉണ്ണിയേട്ടന്റെ സ്നേഹിതനായിരുന്ന ഡോക്ടർ ബൽരാജിന്റെ നേഴ്സിങ് ഹോമിൽ പ്രവേശിപ്പിച്ചു. അതൊരു ശനിയാഴ്ചയായിരുന്നു. പിറ്റേന്ന് ഉച്ചയോടെ ആമിയോപ്പു മംഗലാപുരംവഴി എത്തിച്ചേർന്നു. വൈകുന്നേരത്തേക്ക് ഞങ്ങളുമെത്തി. ആ ചൊവ്വാഴ്ച ഉച്ചയ്ക്കു മുൻപ് അച്ഛന്റെ ബോധം മറഞ്ഞു. സുന്ദരേട്ടനും വസന്തയും വ്യാഴാഴ്ച അമേരിക്കയിൽനിന്നു വന്നു. ആ ഉറക്കത്തിൽനിന്നുണരാതെ പിന്നത്തെ ചൊവ്വാഴ്ച പുലരും മുൻപ് നാലര മണിക്ക് അച്ഛൻ യാത്രയായി. ആമിയോപ്പു മനംനൊന്ത് എഴുതി:    We wept for you,  And more for ourselves  Now, without a guardian.  Who would send us money  To bail us out of jail,  who would come  when we land as junk at city hospitals  അവസാനം മനസ്സു തുറക്കുന്നു,  I loved you father  I loved you all my life...    മറ്റൊരു കവിതയിൽ അച്ഛൻ വേദനയെ ബോധക്ഷയവുമായി വിദഗ്ധമായി വെച്ചുമാറിയെന്ന് പരിഭവിക്കുന്നു. അങ്ങനെ പിണക്കം തീർക്കാനുള്ള അവസരം നഷ്ടപ്പെട്ടു. അന്യർക്ക് പ്രവേശനമില്ലാത്ത ഒരു ബോധതലത്തിലേക്ക് തിരിഞ്ഞൊന്നു നോക്കാതെ അച്ഛൻ കടക്കുകയാണല്ലോ ഉണ്ടായത്. സ്നേഹജനങ്ങളുടെ അന്തഃസംഘർഷങ്ങളിൽനിന്നും കണ്ണീരിൽനിന്നും വഴുതിവീണുകിടക്കുന്ന ആ ദിവസങ്ങളിൽ മകൾ ആ കാതിൽ മന്ത്രിക്കുന്നു, അച്ഛനെ ഞാനൊരുപാടൊരുപാട് സ്നേഹിച്ചിരുന്നു... നീലത്തിരശ്ശീലയ്ക്കപ്പുറത്തുനിന്ന് അച്ഛൻ, നീയെനിക്കേറ്റവും പ്രിയപ്പെട്ടവളായിരുന്നുവല്ലോ, എന്തുകൊണ്ട് നീയതറിയാതെപോയി എന്നു ചോദിച്ചത് മകൾ കേട്ടില്ലെന്നുവേണം കരുതാൻ. എന്തെന്നാൽ, ആമിയോപ്പുവിന്റെ മനസ്സിൽ സ്നേഹത്തിന്റെ മാനദണ്ഡം സാധാരണയിൽനിന്ന് അല്പം വ്യത്യസ്തമായിരുന്നു. എങ്കിലും മനസ്സിലെ സംഘർഷം തുടർന്നു. വർഷങ്ങൾക്കുശേഷം കെ.എൽ. മോഹനവർമ ഭാരത് ടൂറിസ്റ്റ്ഹോമിൽ സാഹിത്യകാരന്മാർക്കൊരുക്കിയ ഒരു സത്കാരത്തിൽ പങ്കെടുക്കവേ ഇടനാഴിയുടെ അറ്റത്തെ പത്താംനമ്പർ മുറിയിൽ അച്ഛന്റെയൊപ്പം വന്ന് പണ്ടു താമസിച്ചതോർമയിലെത്തി. ഭക്ഷണം കഴിക്കുമ്പോൾ മനസ്സു നിറയെ അച്ഛന്റെ മുഖവും പുഞ്ചിരിയുമായിരുന്നുവെന്ന് ആമിയോപ്പു എഴുതുന്നു. അച്ഛൻ മരിച്ചശേഷം കുറെനാൾ ഞാനും കുട്ടികളും കോഴിക്കോട്ടുള്ള ആ വീട്ടിൽ അമ്മയുടെ കൂടെ താമസിച്ചു. ഞാൻ കിടന്നിരുന്നത് മുകളിലെ അച്ഛന്റെ മുറിയിൽ അതേ കട്ടിലിലായിരുന്നു. ചിലപ്പോൾ അച്ഛനെ സ്വപ്നം കണ്ട് ഞെട്ടിയുണരുമ്പോൾ അദ്ദേഹമുപയോഗിച്ചിരുന്ന അസനവില്വാദി എണ്ണയുടെ ഗന്ധം മുറിയിൽ നിറയുന്നതായിത്തോന്നാറുണ്ട്. ആമിയോപ്പുവിന്റെ കാര്യത്തിൽ ആ വിഭ്രാന്തിയും അതുയർത്തുന്ന മനഃസംഘർഷവും തുടർന്നുവെന്ന് ഞാൻ ശങ്കിക്കുന്നു.    താൻ സ്നേഹത്തിനുവേണ്ടി ദാഹിച്ചു, എന്നാലത് കൊതിതീരെ ലഭിച്ചില്ല എന്ന ആവലാതിയുമായി ജീവിതത്തിലൂടെ നടന്ന പ്രതിഭാധനയായൊരു സ്ത്രീയായിരുന്നു എന്റെ ജ്യേഷ്ഠത്തി. ചോദ്യോത്തരങ്ങളും അതിരുകളുമില്ലാത്ത സ്നേഹത്തിനായിരുന്നു അവർ ലോകത്തിനു മുന്നിൽ കൈനീട്ടിയത്. സ്വപ്നം കണ്ട അത്തരമൊരു സ്നേഹം, തന്റെ ഭർത്താവിന്റെ പുനർജന്മമാണ് മകളുടെ പുത്രിയെന്നു വിശ്വസിച്ച നാലപ്പാട്ടെ കൊച്ചുകുട്ടിയമ്മയിൽനിന്നു മാത്രമേ ലഭിച്ചുള്ളൂ. (വിവാഹജീവിതത്തിന്റെ സംഘർഷഭരിതമായ ആദ്യവർഷങ്ങൾക്കുശേഷം സമാനമായ സ്നേഹം നല്കാൻ ആത്മാർഥമായി ശ്രമിച്ചത് വാസ്തവത്തിൽ ദാസേട്ടനായിരുന്നു. അതേപ്പറ്റി വഴിയെ.) നാലപ്പാട് അക്ഷരാർഥത്തിൽ ഒരു കൊട്ടാരമായിരുന്നില്ല. എങ്കിലും വടക്കിനിയിലെ നിലത്തിനടിയിലെ പെരുച്ചാഴിക്കുടുംബവും തട്ടിൻപുറത്തു പണ്ടെങ്ങോ കയറ്റിവെച്ചതും അരികുകളിൽ ഞൊറികളുള്ളതുമായ മഞ്ചലും, അവിടം ചൂഴുന്ന നരിച്ചീറുകളുടെ രൂക്ഷഗന്ധവും കുളിമുറിയിലെ നനവിൽ തപസ്സിരിക്കുന്ന തവളയും, മഴക്കാലത്ത് പ്രത്യക്ഷപ്പെടുന്ന ചോർച്ചകളുമടക്കം ആ വീട് കുട്ടികളെ സംബന്ധിച്ചിടത്തോളം സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കൊട്ടാരമായിരുന്നു. മൂന്നു മുത്തശ്ശിമാരും വല്യമ്മാമനും മഹാത്മാഗാന്ധിയുമായിരുന്നു അവിടുത്തെ അന്തേവാസികൾ എന്ന് ആമിയോപ്പു എഴുതിയിട്ടുണ്ടല്ലോ. അവരാരും (ഗാന്ധിയൊഴികെ) കുട്ടികളെ അടിക്കുകപോയിട്ട് ഉറച്ചൊന്നു ദേഷ്യപ്പെടുകപോലും ചെയ്യില്ല. തറവാട്ടിലെ കുട്ടികൾ അതിബുദ്ധിമാന്മാരും സത്സ്വഭാവികളും തെറ്റു ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലും അശക്തരുമാണെന്നായിരുന്നു മുതിർന്നവരുടെ വിശ്വാസം. ബാലാമണിയമ്മയുടെ ചേച്ചി എന്ന കവിതയിൽ അനുസരണക്കേട് കാട്ടിയ മകളെ അമ്മ തല്ലുന്നത് ചൂരലാലല്ല, ചുട്ടനോട്ടത്താലാണ്. അമ്മയ്ക്കും അമ്മയുടെ അനിയത്തി അമ്മിണിയമ്മയ്ക്കും അല്പസ്വല്പം ഈ സ്വഭാവം ജനിതകമായി പകർന്നുകിട്ടിയിട്ടുണ്ട്. അമ്മയ്ക്ക് മറവി കൂടിക്കൂടി വന്ന കാലം, എന്റെ ഭർത്താവ് ഉണ്ണിയെ ഈ കസേരയിലെപ്പോഴും ഇരിക്കുന്ന ആൾ എന്നു വിശേഷിപ്പിക്കുന്ന കാലം, അമ്മ സുലു സുലു എന്നു വിളിച്ച് എല്ലായിടത്തും എന്നെ തിരയുന്നതാണ് സന്ദർഭം. ഉണ്ണി തമാശയായി പറഞ്ഞു, സുലു എന്നെയുപേക്ഷിച്ചു പോയി എന്ന്. ഒരു നിമിഷം ആലോചിച്ചശേഷം അമ്മ അസന്ദിഗ്ധമായി പ്രസ്താവിച്ചു: ന്നാൽ തക്കതായ കാരണണ്ടാവും! അമ്മയുടെ സ്നേഹത്തിന്റെ ഗോൾഡ് സ്റ്റാൻഡേർഡ് അതാണ്. പക്ഷേ ആമിയോപ്പു മോഹിച്ച തരത്തിലുള്ള സ്നേഹപ്രകടനങ്ങൾ അമ്മയ്ക്കന്യമായിരുന്നു. സുന്ദരേട്ടനും ഞാനും ഇന്നമ്മ എന്നും, മൂത്തവർ രണ്ടുപേരും അമ്മിണി എന്നും വിളിച്ചിരുന്ന ചെറിയമ്മയിൽനിന്നാണ് ആ ഇനം സ്നേഹം ഞങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് ലഭിച്ചത്. സഹോദരിമാർ തമ്മിലുള്ള ഈ വ്യത്യാസത്തിന് ഒരു കാരണം അമ്മ സാധാരണ അമ്മമാരെപ്പോലെ അടുക്കളയിൽ കയറി പാചകം ചെയ്യുകയോ കുട്ടികളെ എടുക്കുകയോ ചുരുക്കമായിരുന്നു എന്ന സത്യമാണ്. അവർക്ക് കുട്ടിക്കാലം മുതൽ ഇടയ്ക്കിടെ ദെണ്ണെളക്കം എന്നു നാടൻഭാഷയിൽ പറയുന്ന ഫിറ്റ്സ് വരുമായിരുന്നു. അതിനാൽ അത്തരം ജോലികൾ ആരും അമ്മയെക്കൊണ്ട് ചെയ്യിച്ചില്ല. വിവാഹം ഉറപ്പിച്ചശേഷം ഒരഭ്യുദയകാംക്ഷി അച്ഛനോട് പറഞ്ഞുവത്രേ, തറവാട്ടിലെ മൂത്ത പെൺകുട്ടിക്ക് ഇങ്ങനെയൊരു ദീനമുണ്ട്, അനിയത്തിയെ കല്യാണം കഴിക്കുന്നതാവും നല്ലതെന്ന്. കല്യാണശേഷമായിരുന്നു അസുഖം വന്നതെങ്കിൽ ഞാൻ ചികിത്സിക്കുമായിരുന്നുവല്ലോ. അതു ചെയ്തോളാം, മൂത്തവളെത്തന്നെ മതിയെന്നായിരുന്നു അച്ഛന്റെ മറുപടി. അതിനാൽ ഞങ്ങളുടെ വീട്ടിൽ എന്നും പാചകക്കാരും കുട്ടികളെ നോക്കാൻ സ്ത്രീകളും ഉണ്ടായിരുന്നു. ആമിയോപ്പുവിന്റെ കഥകളിലെല്ലാം ഈ പരിചാരകവൃന്ദം നിറഞ്ഞുനില്ക്കുന്നു.       കമലാദാസ്, സുലോചന നാലാപ്പാട്ട്   എന്റെ മൂത്ത മകനെ പ്രസവിച്ച് മൂന്നാംനാൾ ഉച്ചതിരിഞ്ഞ് ആസ്പത്രിയിൽനിന്ന് ഞാൻ ആദ്യസന്താനത്തെ മാറോടടക്കിപ്പിടിച്ച് അന്നു ഞങ്ങൾ താമസിച്ചിരുന്ന സരോജ് നിവാസ് എന്ന വീട്ടിലെത്തി (അതിനു മുൻപിലത്തെ വർഷം ആമിയോപ്പു കോഴിക്കോട് മെഡിക്കൽകോളേജാസ്പത്രിയിൽത്തന്നെ ഇളയ മകനെ പ്രസവിച്ച് കുട്ടിയുമായി വന്നതും ഇതേ വീട്ടിലേക്കായിരുന്നു. അന്നവിടെ ജോലി ചെയ്തിരുന്ന സ്ത്രീയാണ് ആമിയോപ്പുവിന്റെ പല കഥകളിലെയും നായിക ചിരുതേവിയമ്മ). കുട്ടിയും അവന്റെ മൂത്രത്തുണികളുമായി ഞങ്ങളെത്തി കുറച്ചുകഴിഞ്ഞപ്പോൾ അച്ഛൻ എന്റെ മുറിയിലേക്കു വന്നു. കട്ടിലിൽ എന്റെയും മോന്റെയുമടുത്തിരുന്നുകൊണ്ട് അച്ഛൻ പറഞ്ഞു, നമ്മെട ബാലാമണ്യേമക്ക് കുട്ട്യോളെ എട്ക്കാനൊന്നും വശല്ല്യാ... കുട്ട്യേ കുളിപ്പിക്കലൊക്കെ നീയെന്നെ ചെയ്തേക്ക്. പതിനൊന്നാം ദിവസം താനൂരിൽനിന്ന് ലക്ഷ്മിയമ്മ എന്ന മഹാദ്ഭുതം വന്നെത്തുംവരെ ഞാനെല്ലാം ചെയ്തതോർക്കുന്നു. ഞങ്ങളുടെ മക്കൾ അവരെ അമ്മയുടെ ഒരു വകഭേദമായ അമ്മാണി എന്നു വിളിച്ചു. ആ മകൻ ഡിഗ്രി കഴിഞ്ഞ് ഉപരിപഠനത്തിന് അമേരിക്കയിലേക്ക് പറക്കുംവരെ ലക്ഷ്മിയമ്മയെന്ന പുണ്യവതി ഞങ്ങളോടൊപ്പമുണ്ടായിരുന്നു.    പ്രകടമാക്കാത്ത സ്നേഹം നിരർഥകമാണ്, അത് പിശുക്കന്റെ ക്ലാവുപിടിച്ച നാണ്യശേഖരംപോലെ ഉപയോഗശൂന്യമാണ് എന്ന് ആമിയോപ്പു എഴുതിയിട്ടുണ്ട്. അമ്മയുടെ വിഭീഷണൻ എന്ന കവിതയിലും സമാനമായ ഒരു ചിന്താഗതി കാണാം. രാമൻ സീതയെ പരിത്യജിച്ചുവെന്നറിഞ്ഞ രാമഭക്തൻ വിഭീഷണൻ അസ്വസ്ഥനാവുന്നു. ഒരു നിമിഷം പ്രഭുവിനോടുള്ള ഭക്തി മനസ്സിലൊഴിയുന്നു. സഹധർമിണിയോടുള്ള സ്നേഹത്തെ ഉറയിലിട്ട വാളുപോലെ സൂക്ഷിച്ച് സത്കീർത്തി തേടുന്ന രാമന് രാജനീതിയെ കാരുണ്യത്തോടിണക്കാൻ കഴിയുന്നില്ലെന്നു കേഴുന്നു വിഭീഷണൻ.    എന്തൊക്കെ വിശദീകരണങ്ങൾ നിരത്തിയാലും ഒരു സത്യമവശേഷിക്കുന്നു. ഇഷ്ടപ്പെട്ട ഭക്ഷണം പാകംചെയ്തുതരുന്ന, മടിയിലിരുത്തി ലാളിക്കുന്ന, മുടി ചീകി കണ്ണെഴുതി പൊട്ടു തൊട്ടുതരുന്ന ഒരമ്മയായിരുന്നില്ല കേരളം മാതൃത്വത്തിന്റ കവിയെന്നു വിളിച്ചാദരിച്ച നാലപ്പാട്ടു ബാലാമണിയമ്മയെന്ന ഞങ്ങളുടെ അമ്മ. അച്ഛനാണെങ്കിൽ പതിനാറു വയസ്സായ മകളെ പിടിച്ച് കല്യാണം കഴിപ്പിക്കുകയും ചെയ്തു. അങ്ങനെ അമ്മയ്ക്കും അച്ഛനും തന്നോടു സ്നേഹമുണ്ടായിരുന്നില്ല എന്ന ആക്ഷേപം ആമിയോപ്പു ജീവിതം മുഴുവൻ കൊണ്ടുനടന്നു. അത് അച്ഛനമ്മമാരെ വ്യസനിപ്പിക്കുകയും ചെയ്തു. ഈയൊരു പരാതി മറ്റു മൂന്നു മക്കൾക്കുമുണ്ടായിരുന്നില്ല എന്നതും സത്യമാണ്. ഇവിടെയാണ് സ്നേഹത്തിന്റെ ബാഹ്യലക്ഷണങ്ങളെന്തെല്ലാം എന്ന ചോദ്യമുദിക്കുന്നത്. സ്പർശനം, വാക്ക്, സ്നേഹിക്കുന്നവരുടെ മനസ്സിന്റെ നോവറിയാനുള്ള കഴിവ്, കുളിപ്പിച്ച് കുപ്പായമിട്ടൊരുക്കൽ, ഗുണമറിഞ്ഞ് പ്രശംസിക്കൽ എന്നിങ്ങനെ സ്ഥൂലവും സൂക്ഷ്മവുമായ തലങ്ങളിൽ ചിതറിക്കിടക്കുകയല്ലേ അവ? അവയിൽനിന്ന് മനസ്സിനിണങ്ങിയവ തിരഞ്ഞെടുത്ത് ബുദ്ധിയിൽ നിക്ഷേപിക്കുകയാണ് നാമോരോരുത്തരും ചെയ്യുന്നത്. ഈ മനസ്സിണങ്ങലിനാധാരം മുജ്ജന്മവാസനകളാവാം, ജനിച്ചുവളർന്ന പശ്ചാത്തലമാവാം. ഇത്തരത്തിൽ നോക്കുമ്പോൾ സ്നേഹത്തിന്റെ അളവുകോൽ അല്പസ്വല്പവ്യത്യാസങ്ങളോടെ ഓരോരുത്തരുടെയും അബോധമനസ്സിൽ അടുക്കിവെച്ചിരിക്കുന്നു. വെറുപ്പിന്റെ അളവുകോലിന്റെ കാര്യവും വ്യത്യസ്തമല്ല.    അച്ഛനെ മക്കൾക്കെന്നല്ല പലർക്കും പേടിയായിരുന്നു- സ്നേഹിച്ചാരാധിച്ച സന്ദിഗ്ധഘട്ടങ്ങളിൽ രക്ഷകനായിക്കണ്ട ബന്ധുജനങ്ങൾ, പരിചാരകർ, ഒപ്പം ജോലിചെയ്തവർ, പലപ്പോഴായി കൈ നീട്ടാതെതന്നെ അദ്ദേഹത്തിന്റെ നിർലോഭമായ സഹായങ്ങൾ ലഭിച്ചവർ. പൊതുവേ ഭയംതന്നെയായിരുന്നു വി.എം. നായരെ. ആമിയോപ്പു പറയുന്നു: അച്ഛന്റെ നിറവും മൂക്കും മാത്രമല്ല അച്ഛന്റെ വിശ്വാസങ്ങളും എനിക്കു ലഭിച്ചിട്ടുണ്ട്. അന്ധവിശ്വാസങ്ങളിൽ വിശ്വാസമില്ലായ്മ. എല്ലാം ചോദ്യംചെയ്ത്, ചോദ്യംചെയ്ത് ഇല്ലാതാക്കുവാൻ എനിക്കറിയാം. ഇപ്പറഞ്ഞതിലേക്ക് ഒന്നുകൂടി ചേർക്കാഞ്ഞാൽ വാചകം പൂർണമാവില്ല. മജ്ജവരെ ഇറങ്ങിച്ചെന്ന് ഉറഞ്ഞുകൂടിയ ദാനശീലം മകൾക്ക് വടേക്കര മാധവൻ നായരുടെ പൈതൃകംതന്നെയാണ്. ദാനം ഇടതുകൈ അറിഞ്ഞാവാം അറിയാതെയുമാവാം. ഇടതുകൈ എന്ന പദംകൊണ്ടുദ്ദേശിക്കുന്നത് ബാലാമണിയമ്മയെയാണെങ്കിൽ ഒരിക്കലുമറിഞ്ഞില്ല. ദാസേട്ടനെയാണെങ്കിൽ പകുതി അറിയും, പകുതി അറിയില്ല.    ഒരുകാലത്ത് കൽക്കത്താമലയാളികൾക്കിടയിൽ ഏറ്റവുമധികം ഇൻകം ടാക്സ് കൊടുത്തിരുന്നത് അച്ഛനായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. വാൾഫോർഡ്സിൽനിന്നു വിരമിച്ചിട്ടും വെറുതേയിരുന്നിട്ടില്ല. മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടറായിരിക്കെ 1977-ലാണ് അച്ഛന്റെ മരണം. അതിനുശേഷം ദാസേട്ടൻ പല ബാങ്കുകളിലായിക്കിടന്ന ഡെപ്പോസിറ്റുകൾ സമാഹരിച്ച് കോഴിക്കോട്ടെ കനറാ ബാങ്കിലിട്ടു. മൊത്തം 37,500 ഉറുപ്പിക. അതിൽനിന്നുള്ള പലിശ മരണംവരെ (2004)അമ്മയ്ക്ക് മണിയോഡറായി ലഭിക്കാനുള്ള ഏർപ്പാടും ചെയ്തു. പണത്തിന്റെ കാര്യത്തെപ്പറ്റി ഒരു രൂപവുമില്ലാത്തൊരാളായിരുന്നു അമ്മ. അമ്മ ആ സമ്പാദ്യത്തെ കനറാ നിക്ഷേപം എന്നു വിളിച്ചു. മാസാരംഭത്തിൽ തനിക്ക് കൃത്യമായി മണിയോഡറയയ്ക്കുന്ന ഉദാരമതിയായ ബാങ്ക് മാനേജരെപ്പറ്റി നല്ല മതിപ്പായിരുന്നു അമ്മയ്ക്ക്. കുറെ കഴിഞ്ഞപ്പോൾ മനസ്സിന്റെ ഇഴകളയഞ്ഞ അരിപ്പയിലൂടെ സംഭവങ്ങളും മനുഷ്യരും വർഷങ്ങളും ചോർന്നുപോകാൻ തുടങ്ങി. അപ്പോഴാണ് മറവി എന്ന കവിതയെഴുതിയത്:  എന്തിനീ മറവി, ഞാനിത്രനാൾ പെറുക്കിയ-  തെന്തുമീ വിറകൈയിൽനിന്നു വീണുപോമെന്നോ?  പിന്നെ ആശങ്കയായി, ഈ കനറാനിക്ഷേപം ആർക്കൊക്കെയാണ് വീതംവച്ചു കൊടുക്കേണ്ടതെന്ന്. ഡയറികളിലും വായിക്കുന്ന പുസ്തകങ്ങളിലുമൊക്കെ മനസ്സിൽനിന്നൂർന്നുപോകാതിരിക്കാൻ കുറിച്ചുവെച്ചു. കനറാനിക്ഷേപം നാലു മക്കൾക്കും താൻ വളർത്തിയ പൗത്രനും സമമായി വീതിച്ചുകൊടുക്കണമെന്ന്.  പറഞ്ഞുവന്നത് അച്ഛന്റെയും മകൾ കമലയുടെയും കൈയിലുള്ളതെല്ലാം എക്കാലവും വാപിയിൽ ജലം വായ്ക്കെ വാച്ചാലിലേക്കെന്നപോലെ ഒഴുകിക്കൊണ്ടിരുന്നു എന്നാണ്. ദാനശീലത്തിൽ കർണന്റെ ചേച്ചി എന്നാണ് എം.പി. നാരായണപിള്ള ആമിയോപ്പുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. റിസർവ് ബാങ്കിൽനിന്ന് എക്സിക്യൂട്ടീവ് ഡയറക്ടറായി വിരമിച്ച ദാസേട്ടൻ ബാലാമണിയമ്മയെക്കാൾ സാമ്പത്തികത്തിൽ ഒരു പടി മുന്നിലായിരുന്നതിനാൽ, ആ ഒഴുക്കിന് തന്നാലാവുംവിധം തടയിടാൻ ശ്രമിച്ചുകൊണ്ടിരുന്നു.    കെ. മാധവദാസ് എന്ന ദാസേട്ടൻ    മുനിഞ്ഞു കത്തുന്ന പാനീസുകളുടെയും, സാളഗ്രാമപ്രതിഷ്ഠയുള്ള തെക്കിനിയിലെ അമ്പലത്തിൽനിന്നുയരുന്ന ചന്ദനധൂപസുഗന്ധങ്ങളുടെയും ആവാസസ്ഥാനമായ നാലപ്പാട്ടുവീട്ടിലേക്ക് എന്റെ ഒമ്പതാം വയസ്സിൽ ഏറ്റവും മൂത്ത ജ്യേഷ്ഠനായി ദാസേട്ടൻ വന്നു. അകമ്പടിയായി കഥകളിമേളമുണ്ടായിരുന്നു, തലയ്ക്കുചുറ്റും വി.എം.നായർ ആസൂത്രണം ചെയ്ത വിവാഹമഹോത്സവം ചാർത്തിച്ച പ്രഭാവലയമുണ്ടായിരുന്നു.    സ്വന്തം അച്ഛനുണ്ടെന്നു ബോധ്യപ്പെട്ട പ്രധാന ഗുണവിശേഷങ്ങളെ എല്ലാ പെൺകുട്ടികളെയുംപോലെ ആമിയോപ്പുവും ഭർത്താവിൽ തേടി. വി.എം. നായർക്ക് ഏറ്റവും അനുയോജ്യമായ വേഷം രക്ഷകന്റെതായിരുന്നു. കുടുംബത്തിനകത്തും പുറത്തും. എന്തു കുഴപ്പത്തിൽച്ചെന്നു ചാടിയാലും, ആദ്യം ചീത്ത പറഞ്ഞശേഷം ആ കുഴിക്കകത്തുനിന്ന് അച്ഛൻ ഏതുവിധേനയും വലിച്ചുകയറ്റാതിരിക്കില്ല എന്ന് ഞങ്ങൾ ദൃഢമായി വിശ്വസിച്ചു. അതുകൊണ്ട് അച്ഛന്റെ മരണം, തന്നെയിനി ആപത്തുകളിൽനിന്നു രക്ഷിക്കാനാരുമില്ലെന്ന ഭീതി മകളുടെ മനസ്സിലുണ്ടാക്കി. അച്ഛനെയോർത്ത് കരഞ്ഞു, എന്നാൽ അതിലേറെ കരഞ്ഞത് അദ്ദേഹത്തിന്റെ വിടവാങ്ങൽ അനാഥരാക്കിത്തീർത്ത ഞങ്ങളെയോർത്തായിരുന്നു എന്നാണ് എഴുതിയിരിക്കുന്നത്.    കമലയുടെയീ രോദനത്തെ സ്വാർഥതയെന്ന് മുദ്രകുത്താനെളുപ്പമാണ്. പക്ഷേ, മനുഷ്യബന്ധങ്ങളുടെ സത്യമാണിത്, ഇതുതന്നെ അങ്ങേയറ്റത്തെ വേദാന്തം. ആമിയോപ്പുവിന്റെ നെയ്പ്പായസം എന്ന കഥയുടെ പൊരുളും മറ്റൊന്നല്ല. ആ കഥയിൽ ഭർത്താവായിരുന്നു മരിച്ചിരുന്നതെങ്കിൽ ഭാര്യയും കേഴുന്നത് അത്തരം ലൗകികമായ ചിന്തകളാലാവും. എന്റെ ജീവിതപങ്കാളിയുടെ വിയോഗം എന്നെത്തന്നെ എത്തരത്തിലാണ് ബാധിക്കുക എന്നതാണ് പ്രശ്നം. അങ്ങനെ ചിന്തിക്കുന്നതുകൊണ്ട് പോയ ആളെ സ്നേഹിച്ചിരുന്നില്ല എന്നർഥമില്ലതാനും. ഏതായാലും അച്ഛനെക്കാൾ ഒരുപടി മേലെ നില്ക്കുന്ന രക്ഷകനായിത്തീർന്നു ദാസേട്ടൻ എന്ന് കമല പിന്നീടറിഞ്ഞു. ആ അറിവായിരുന്നു അവരുടെ ഭാര്യാഭർത്തൃബന്ധത്തിന്റെ അച്ചുതണ്ട്.    ദാസേട്ടന്റെ അമ്മ, ചെറിയോപ്പു എന്ന് ഞങ്ങൾ വിളിച്ചിരുന്ന അമ്പാഴത്തേലെ പാറുക്കുട്ടിയമ്മയായിരുന്നു. അകാലത്തിൽ മരണപ്പെടുകയും ഭർത്താവായ നാലപ്പാട്ട് നാരായണ മേനോനെക്കൊണ്ട് കണ്ണുനീർത്തുള്ളി എഴുതിപ്പിക്കുകയും ചെയ്ത ചിന്നമ്മുവമ്മ എന്ന വലിയമ്മായിയുടെ അനിയത്തിയായിരുന്നു ചെറിയോപ്പു. അവരെപ്പോലെ പ്രൗഢിയും സൗന്ദര്യവും ഇത്രമാത്രമൊത്തിണങ്ങിയ ഒരു സ്ത്രീ അവിടെ ചുറ്റുവട്ടത്തൊന്നുമില്ലായിരുന്നു. അമ്പാഴത്തേൽ വീട്ടിലെ രാജ്ഞിയായിരുന്നു ചെറിയോപ്പു. ആദ്യവിവാഹത്തിൽ രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയും അവർക്കു പിറന്നു. തങ്കമെന്നും സുന്ദരിയെന്നും പേരായ ആ പെൺകുട്ടികൾ താന്താങ്ങളുടെ പതിനാറാമത്തെ വയസ്സിൽ രണ്ടു വർഷങ്ങളിലായി അടുത്തടുത്ത് മരിച്ചു. ഒരാളെ ടൈഫോയിഡും മറ്റേ കുട്ടിയെ മഞ്ഞപ്പിത്തവുമാണ് കൊണ്ടുപോയതെന്നും കേട്ടിട്ടുണ്ട്. അതിനുശേഷം മാസങ്ങൾക്കുള്ളിൽ ചെറിയോപ്പുവിന്റെ മുടി അമ്പേ നരച്ചത്രേ. ഒരൊറ്റ കറുത്തയിഴയില്ലാത്ത സമൃദ്ധമായ മുടിയുള്ള ചെറിയോപ്പുവിനെയാണ് ഞങ്ങൾ കണ്ടിട്ടുള്ളത്.       കമലാദാസ്, കെ. മാധവദാസ്   ചെറിയോപ്പുവിനെ കണ്ടു ഭ്രമിച്ചാണ് സി.വി. സുബ്രഹ്മണ്യയ്യർ എന്ന ഹെഡ്മാഷ് രണ്ടാം കല്യാണം കഴിച്ചതെന്ന കഥ ഞങ്ങൾ കുട്ടികളുടെ മനസ്സിൽ അവർക്കൊരു പ്രണയപരിവേഷം നല്കി. അതിബുദ്ധിമാനായിരുന്ന അയ്യർ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. റിട്ടയർ ചെയ്തശേഷം നാട്ടിലെത്തി താമസം തുടങ്ങി. 1903-ൽ അദ്ദേഹം മലബാർ ലിറ്റററി റിവ്യൂ എന്ന പേരിലൊരു ഇംഗ്ലീഷ് ത്രൈമാസികം ആരംഭിക്കുകയുണ്ടായി. അതിന്റെ ബൈൻഡ് ചെയ്ത മൂന്നും നാലും വോള്യങ്ങൾ ആമിയോപ്പു കടവന്ത്രയിലായിരിക്കെ എനിക്കു തന്നു. ഒരു നാലു തലമുറയ്ക്കെങ്കിലും ഉപകരിക്കണമെന്ന ഉദ്ദേശ്യത്തോടെ ചെയ്ത ബൈൻഡിങ്, അകത്ത് കൈകാര്യം ചെയ്യപ്പെട്ട വിഷയങ്ങൾ കടുകട്ടി. കടലാസുമാത്രം തൊട്ടാൽ പൊടിയുന്ന അവസ്ഥയിലായിരുന്നു. സുബ്രഹ്മണ്യയ്യർ എന്ന എഡിറ്റർ ആൻഡ് പബ്ലിഷർ തിരഞ്ഞെടുത്ത വിഷയങ്ങൾ മാത്രമുൾക്കൊള്ളിച്ചുകൊണ്ട് ഒരു പ്രസിദ്ധീകരണമിറക്കാൻ ഇക്കാലത്താരും ധൈര്യപ്പെടില്ല! അതിലേതെങ്കിലുമൊരു ലേഖനം തർജമ ചെയ്തു ഭാഷാപോഷിണിക്ക് കൊടുക്കണമെന്ന് ആമിയോപ്പുവിന് മോഹമുണ്ടായിരുന്നു. എന്റെ ബുദ്ധിക്ക് താങ്ങാവുന്ന തരത്തിലുള്ള ഒന്ന് തിരഞ്ഞെടുത്ത് ഞാൻ തർജമ ചെയ്യുകയുണ്ടായി, ഒരു യാത്രാവിവരണം.    സുബ്രഹ്മണ്യയ്യർ ത്രൈമാസികം കൂടാതെ ഹോസ്റ്റൽസൗകര്യത്തോടെ കുന്നംകുളം ഹൈസ്കൂളും സ്ഥാപിച്ചു. വർഷങ്ങൾക്കുശേഷം അവിടെ എന്റെ രണ്ടു ജ്യേഷ്ഠന്മാർ പഠിച്ചു പ്രതാപിയായ ഏഡ്മാഷിന്റെ ഭരണകാലത്തുതന്നെ ആ സ്കൂളിൽ പഠിച്ചയാളാണ് എന്റെ ഭർത്താവ് ഉണ്ണിയുടെ അച്ഛൻ കൃഷ്ണൻ നായർ. അതുകൊണ്ടാവാം ഉണ്ണിയുടെ അച്ഛന് ദാസേട്ടനോട് വലിയ വാത്സല്യമായിരുന്നു. നാലപ്പാടന്റെ പ്രസിദ്ധമായ ഫോട്ടോവിൽ ചാരുകസേരയുടെ ഇടതുവശത്ത് ഒരുയർന്ന സ്റ്റാൻഡിൽ കാണപ്പെടുന്ന കൂറ്റൻ വെബ്സ്റ്റേഴ്സ് ഡിക്ഷണറി സുബ്രഹ്മണ്യയ്യരുടെതായിരുന്നു. അദ്ദേഹമത് എഴുത്തുകാരനായ ഒരനിയനു സമ്മാനിച്ചുവെന്നു കരുതാം. ആമിയോപ്പുവിന്റെ കടവന്ത്രയിലെ വീട്ടിൽ ഉമ്മറത്തിട്ടിരുന്ന മൂന്നു വശത്തും അഴിയുള്ള സപ്രമഞ്ചക്കട്ടിലും നാലപ്പാട്ടെയല്ല, സുബ്രഹ്മണ്യയ്യരുടെതാണ്. ഈയിടെ അവിടത്തെ കട്ടിലും മേശയും മറ്റും സാഹിത്യ അക്കാദമിക്കു കൊടുക്കാൻ തീർച്ചപ്പെടുത്തിയപ്പോൾ ഞാനിക്കാര്യം മോനുവിനോടു പറയുകയുണ്ടായി. ഡിക്ഷണറിയും ആ കട്ടിലും അച്ഛാച്ഛന്റെയാണ്, അമൂല്യമാണ്. കുട്ടികളാരെങ്കിലും അതു സൂക്ഷിക്കണമെന്നു പറഞ്ഞു ഞാൻ.    മഠം എന്ന പേരിലറിയപ്പെടുന്ന ചെറിയോപ്പുവിന്റെ വീട്ടിന്റെ ഉമ്മറത്ത് ഫ്രെയിം ചെയ്തു വെച്ചിരുന്ന ഫോട്ടോയിൽ ഗൗരവഭാവത്തോടെ വെളുത്ത തലപ്പാവ്, കറുത്ത കോട്ട്, നെറ്റിയിൽ കുറി എന്നിവ ധരിച്ചുനില്ക്കുന്ന ദാസേട്ടന്റച്ഛനെ മാത്രമാണ് ഞങ്ങളെല്ലാം കണ്ടിട്ടുള്ളത്. സുബ്രഹ്മണ്യയ്യരും ചെറിയോപ്പുവും തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ടായിരുന്നു. ദാസേട്ടന്റെ പഠിപ്പു തീരും മുൻപുതന്നെ അദ്ദേഹം മരിച്ചു. മോഹിച്ചുണ്ടായ ഒരാൺതരി മദിരാശി പ്രസിഡൻസിയിൽ ഒന്നാം റാങ്കിൽ പാസായതിന്റെ ഗോൾഡ്മെഡൽ വാങ്ങുന്നതു കാണാൻ കാത്തുനില്ക്കാതെ ആ പിതാവ് യാത്രയായി.    സി.വി.എസ്സിന്റെയും കാളിപുറയത്ത് പാറുക്കുട്ടിയമ്മയുടെയും ആ മകൻ താൻ നടന്ന പാതയിൽ ഏറെ മുന്നോട്ടു പോയി ഉയരങ്ങളിലെത്തിച്ചേർന്നു. റിസർവ് ബാങ്കിൽനിന്നു വിരമിക്കുമ്പോൾ Rural Credit ന്റെ ചാർജ് വഹിക്കുന്ന എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു കെ. മാധവദാസ്. അക്കാലത്തെയൊരു സർക്കാറുദ്യോഗസ്ഥനെന്ന നിലയിൽ വലിയ ബാങ്ക് ബാലൻസൊന്നും സ്വരുക്കൂട്ടിയില്ല. എന്നിരുന്നാലും ആദായനികുതി ഫോറത്തിൽ കാണാത്ത വിഭാഗത്തിൽപ്പെട്ട വലിയൊരു സ്ഥിരനിക്ഷേപമുണ്ടായിരുന്നു അദ്ദേഹത്തിന്. ആ ഫിക്സഡ് ഡെപ്പോസിറ്റു മൂലം അടിയന്തരാവസ്ഥക്കാലത്ത് താൻ കുറച്ചുകാലം ഈ ആപ്പീസ് തീണ്ടരുത്, വീട്ടിൽപ്പോയിരിക്കുന്നതിന് ശമ്പളം അങ്ങെത്തിച്ചുതരാം എന്ന നിർദേശം ദാസേട്ടന് മുകളിൽനിന്നു ലഭിക്കുകയുണ്ടായി. ജോലിയിലിരിക്കുമ്പോൾ ഐ.എം.എഫ്, എഫ്.എ.ഒ, ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക് എന്നിവയുടെയെല്ലാം കൺസൾട്ടന്റ് ആയിരുന്നു അദ്ദേഹം. വിരമിച്ച് പല വർഷങ്ങൾ ആ പദവിയിൽ തുടരുകയുണ്ടായി. ബാങ്കുദ്യോഗസ്ഥരുടെ ട്രെയിനിങ് കോളേജുകളിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു ദാസേട്ടൻ. കൈകാര്യം ചെയ്ത വിഷയം റൂറൽ ക്രെഡിറ്റ്. ഞങ്ങൾ 1970-ൽ നിലമ്പൂരിനടുത്ത് കുറച്ചു സ്ഥലം വാങ്ങി കൃഷിയാരംഭിച്ചപ്പോൾ ദാസേട്ടൻ ഉണ്ണിയോട് ഇടയ്ക്കിടെ പറയും, താനൊരു enlightened farmer (പ്രബുദ്ധനായ കർഷകൻ) ആണോ, എങ്കിൽ ലോൺ കിട്ടും. രാജ്യത്തെ enlightened farmers ന് റൂറൽ ക്രെഡിറ്റു കൊടുക്കപ്പെടുന്നതിനെപ്പറ്റി ദാസേട്ടനെഴുതിയ രണ്ടു പുസ്തകങ്ങൾ നമ്മുടെ ബാങ്കിങ് ട്രെയിനിങ് കോളേജുകളിലെല്ലാം ടെക്സ്റ്റ് ബുക്കായി ഇന്നും തുടരുന്നു.    കല്യാണം കഴിക്കുമ്പോൾ ദാസേട്ടന് ഇരുപത്തിയൊൻപത് വയസ്സായിരുന്നു. രണ്ടു കുട്ടികളുടെ വിയോഗമറിഞ്ഞ ഒരമ്മയും മറ്റാൺമക്കളില്ലാത്ത അച്ഛനും ചേർന്ന് ഏറെ ലാളിച്ചു വളർത്തിയ കുട്ടിയായിരുന്നു ദാസേട്ടൻ. ബോംബെയിൽ റിസർവ് ബാങ്കിൽ ജോലി. എന്നിരുന്നാലും ജീവിതാനുഭവങ്ങളിലൂടെ എത്രമാത്രം പക്വത നേടി എന്നു പറയാൻ ഞാനാളല്ല. വിവാഹജീവിതത്തിന്റെ ആരംഭദശയിൽ ആമിയോപ്പുവും ദാസേട്ടനുമായുള്ള ബന്ധം എന്തുതന്നെയായിരുന്നാലും പോകപ്പോകെ ആമിയോപ്പു തേടിയ രക്ഷകനായിത്തീർന്നു ദാസേട്ടൻ എന്നു ഞാൻ കരുതുന്നു.    അഹത്തെ പരിപൂർണമായി മാറ്റിവെച്ചുകൊണ്ടുള്ളൊരു സ്നേഹം, പതിനാറാം വയസ്സിൽ കൈപിടിച്ചു ദുഃഖിപ്പിച്ച കമലയെന്ന പെൺകിടാവിന് കാഴ്ചവെക്കാൻ കഴിഞ്ഞു ആ ഭർത്താവിന്. വല്ലപ്പോഴും തന്റെ സ്വത്വം കണ്ണാടിയിലെ പ്രതിബിംബമെന്നപോലെ മനസ്സിലെത്തുമ്പോൾ അനുരാധയ്ക്കും അമ്മുവിനും തന്റെ പഴയ വിസിറ്റിങ് കാർഡെടുത്തു കൊടുക്കുമായിരുന്നുവെന്നു പറയുന്നു എന്റെ മകൾ അമ്മു. മനില, റോം, സിലോൺ കഥകൾ ധാരാളമുണ്ട് തന്റെ ഭാണ്ഡത്തിൽ. കാർഡിലെഴുതിയിരിക്കുന്ന വിലാസം Via Della Terma di Carakella എന്നായിരുന്നുവെന്ന് മകളോർക്കുന്നു. ദാസേട്ടനത് പലകുറി ചൊല്ലിക്കൊടുത്ത് കുട്ടികളെ പഠിപ്പിച്ചതാണ്. ഇഷ്ടപ്പെട്ട ചില പാട്ടുകളും ഇത്തരത്തിൽ പാടിത്തന്ന് പഠിപ്പിക്കും. ദീന കരുണാകരനേ നടരാജാ നീലകണ്ഠനേ, മനമോഹനാംഗമ കനവിലും എൻമനം, മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് എന്നീ പാട്ടുകൾ വിശേഷിച്ചും എപ്പോഴും മൂളിനടക്കുന്നവയായിരുന്നു.    മറ്റെന്തു ചോദിക്കണമെന്നറിയാഞ്ഞിട്ട് സ്നേഹം ചോദിച്ചപ്പോൾ പതിനാറു വയസ്സായ പെൺകിടാവിനെ അവൻ കിടപ്പുമുറിയിലാക്കി വാതിലടച്ചു എന്നെഴുതിയ കമല രണ്ടു പതിറ്റാണ്ടിനുശേഷം ഭർത്താവിനെ തന്റെ മനസ്സിലെ പൗരാണികവാസി (Fond husband, ancient settler in the mind) എന്നു വിശേഷിപ്പിക്കുന്നു. അക്കാലത്തുതന്നെ എന്റെ ആത്മാവ് എന്റെ ഭർത്താവിന്റെ കാലടികളെ മണത്തുകൊണ്ടു പരുങ്ങുന്ന ഒരു അനാഥപ്പട്ടിയല്ലായിരുന്നെങ്കിൽ മറ്റൊരാൾക്കെന്നെ ആ വേനലിൽ കാഴ്ചവെച്ചേനെഎന്നും എഴുതിയിരിക്കുന്നു.       പുസ്തകം വാങ്ങാം   ദാസേട്ടൻ മരിച്ചത് 1992 ജൂലായ് 20നായിരുന്നു. അസുഖം ബാധിച്ച് കുറച്ചു ദിവസം ആശുപത്രിയിൽ കിടന്നു. പിന്നെ വീട്ടിലേക്ക് പോകണമെന്ന് ശഠിച്ചപ്പോൾ ആമിയോപ്പു ഇങ്ങു കൊണ്ടുപോന്നു. അന്നവർ താമസിച്ചിരുന്നത് ശാസ്തമഗംലത്ത് സ്ഥാണുവിലാസം ബംഗ്ലാവിലായിരുന്നു. ഒരാഴ്ച ദാസേട്ടൻ താഴത്തെ കിടപ്പുമുറിയിൽ വിശാലമായ കട്ടിലിൽ ആമിയോപ്പുവിന്റെ പരിചരണത്തിൽ കിടന്നു. ചികിത്സിച്ചിരുന്ന ഡോക്ടർ മധു വീട്ടിൽ വന്നു പരിശോധിക്കും. ഒരാഴ്ച കഴിഞ്ഞ് ഇനി മതീട്ടോ എന്നു പറഞ്ഞ് ജീവിതം തനിക്കു നല്കിയതിനെല്ലാം മനസ്സിൽ ഒരുപാട് നന്ദി എക്കാലത്തും സൂക്ഷിച്ച ആ മഹാനുഭാവൻ യാത്രയായി. ആ സമയത്ത് ദാസേട്ടന്റെയരികിൽ ചുമലിൽ തലവെച്ചുറങ്ങുകയായിരുന്നു ഉറക്കമിളച്ച് ക്ഷീണിതയായ ആമിയോപ്പു എന്നു പറയുന്നു, അന്നേരത്ത് മുറിയിലുണ്ടായിരുന്ന എന്റെ ചെറിയ മകൾ അമ്മു. കാര്യമായ അസ്വാസ്ഥ്യങ്ങളൊന്നും പ്രകടിപ്പിക്കാതെയും ആമിയോപ്പുവെന്ന തന്റെ കൊച്ചുമകളെ കഴിയുന്നത്ര വ്യസനിപ്പിക്കാതെയും ദാസേട്ടൻ പോയി.    ഭർത്താവിന്റെ വലതുചുമലിൽ ചാഞ്ഞുറങ്ങിയ ആമിയോപ്പു ഉണർന്നത് ഭീമമായൊരൊറ്റപ്പെടലിലേക്കായിരുന്നു. മഴവില്ലുകളും കാർമേഘങ്ങളും വാഴുന്ന ആകാശപ്പരപ്പിൽ സന്ധ്യമയങ്ങുംവരെ വർണച്ചിറകുകൾ വിരിച്ചു പറന്നു തളരുമ്പോൾ ചിറകുകൾ പൂട്ടി ചേക്കാറാനുള്ള സുരക്ഷിതസ്ഥാനമായിരുന്നു നഷ്ടപ്പെട്ടത്. അച്ഛന്റെ മരണശേഷം അമ്മ എഴുതി, പെട്ടെന്നൊരുനാൾ ആരാണ് വന്നെന്റെ വേരറുത്ത് ഈ ഓളങ്ങളിൽ ഒഴുക്കിവിട്ടത്. വേരറുക്കൽ സമ്മാനിച്ച സ്വാതന്ത്ര്യത്തെ നിസ്സീമഭീമം എന്നാണ് വിശേഷിപ്പിക്കുന്നത്.    മരിച്ചുപോയ ഭർത്താവിനുവേണ്ടി സ്വർഗത്തിൽ അപ്സരസ്സുകൾ വിഷുക്കണിയൊരുക്കട്ടെ, അദ്ദേഹത്തിനു സ്വാദിഷ്ഠമായ ആഹാരവും പരിചരിക്കാൻ യൗവനയുക്തകളായ സുന്ദരികളും വിശ്രമിക്കാൻ പറ്റിയ ശയനഗൃഹവും സ്വർഗത്തിലുണ്ടാവട്ടെ എന്ന് ആമിയോപ്പു. ഇതു വായിച്ച് ദാസേട്ടൻ ഏഴു കോഴ്സ് ഡിന്നർ വേണമെന്ന് ശഠിക്കുന്നയാളാണെന്ന് ആരും ധരിച്ചുപോകരുത്. ഒന്നാമത് സസ്യാഹാരി. കാലത്ത് പ്രാതലിന് ഇഡ്ഡലിയും ചട്ട്നിയും കഴിക്കുമ്പോൾ സരസ്വതി കാലത്ത് ഇഡ്ഡലിയുണ്ടാക്കി മേശേമ്മില് കൊണ്ടോന്ന് വെയ്ക്ക്യാ, നമ്മള് രണ്ടാളും ഇവടെര്ന്നത് കഴിക്ക്യാ, ഇതെന്ന്യാണാമ്യേ സ്വർഗം എന്ന് ഷാജഹാനെപ്പോലെ പറയും ദാസേട്ടൻ. ജീവിതം നല്കുന്ന കൊച്ചുകൊച്ചു സന്തോഷങ്ങൾക്കായി മനസ്സിലെന്നും നന്ദി സൂക്ഷിച്ചുപോന്നു അദ്ദേഹം. അന്നം ജീവനാണ്. അന്നത്തിന്റെ മുന്നിലിരുന്ന് ശാപവചനങ്ങളുരുവിടരുത് എന്ന് സുബ്രഹ്മണ്യയ്യർ മകനെ പഠിപ്പിച്ചുവത്രേ.   Content Highlights: Excerpt from the book ente Jyeshttathi Kamala by Sulochana Nalappat Mathrubhumi Books]]></description>
    <pubDate>Wed, 16 February 2022, 03:45:50 PM +0530</pubDate>
        <modified_date>Wed, 16 February 2022, 03:45:50 PM +0530</modified_date>
    </item>
<item>
<title><![CDATA['ഞാന്‍ ഞാനല്ല, നിഴലിന്റെ നിഴലുപോലുമല്ല'- റൈറ്റേഴ്‌സ് ഡയറിയില്‍ എന്‍ ശശിധരന്‍ എഴുതുന്നു]]></title>
<link>https://www.mathrubhumi.com/books/columns/writer-s-diary/writers-diary-n-sasidharan-shares-personal-experiences-in-writing-1.6452818</link>
<description><![CDATA[ഞാൻ ഒരു നിഴലല്ല. നിഴലിന്റെ നിഴലുപോലുമല്ല. അറുപത്തിഅഞ്ച് വർഷങ്ങളായി ഫിക്ഷൻ വായിച്ചുകൊണ്ടിരിക്കുന്ന ഒരാളെന്ന നിലയിൽ, ഞാൻ സ്വരൂപിച്ച നിഴലിനെക്കുറിച്ചുള്ള സങ്കല്പം പോലും ഫിക്ഷണലൈസ്ഡ് അഥവാ കെട്ടുകഥാ സ്വഭാവമുള്ളതാണ്. ഈ കാലം മുഴുവനും ഫിക്ഷൻ വായിച്ച് കാലം കഴിച്ചുകൂട്ടിയത് എന്തിനാണെന്ന് ഞാൻ എന്നോടുതന്നെ ചോദിക്കാറുണ്ട്. വായന, ചർച്ച, വാദങ്ങൾ, പ്രതിവാദങ്ങൾ, സെമിനാറുകൾ, അപൂർവ്വമായെങ്കിലും ഓൺലൈൻ സാഹസങ്ങൾ, പുസ്തകങ്ങൾ, എഴുത്തുകാരുമായുള്ള സൗഹൃദങ്ങൾ, ഇങ്ങനെയൊരു ജീവിതമാണോ യഥാർത്ഥത്തിൽ ഞാൻ ആഗ്രഹിച്ചത്? വിനയം കൊണ്ട് പറയുകയാണെന്ന് തോന്നരുത്; അല്ല, സത്യമായും അല്ലേ അല്ല. ഈ കെട്ട കാലത്തും ഞാനറിയാതെ സ്വയേച്ഛക്ക് വിരുദ്ധമായി ഞാനും ചിലതൊക്കെ എഴുതിപ്പോകാറുണ്ട്. അയവെട്ടൽ ശീലമാക്കിയ ഒരു പശു പുല്ലു തിന്നുന്നത് പോലെയേ അതിനെ കണക്കാക്കേണ്ടതുള്ളൂ.  ആയിരത്തി തൊള്ളായിരത്തി എഴുപതുകളുടെ അവസാനം, മഹാനായ കഥാകാരൻ ടി.ആർ.ന്റെ പത്രാധിപത്യത്തിൽ മലയാളത്തിലെ കൊച്ചുമാസികകളിലെല്ലാം ഒരു മാസികയുടെ പരസ്യം കണ്ടുപോന്നിരുന്നു. മാസികയുടെ പേര് നൂതന പ്രവേശന ദ്വാരം എന്നായിരുന്നു. (എന്തൊരു പേര് അല്ലേ?) സാഹിത്യം ഇല്ല, ഇല്ലേയില്ല; ഇല്ലല്ലോ ടെന്നിസി വില്യംസ് കാനായി എന്നായിരുന്നു മാസികയുടെ പരസ്യവാചകം. സാഹിത്യം ഇല്ല, ഇല്ലേയില്ല എന്ന വാക്യം എന്നെ വലുതായി സ്വാധീനിക്കുക തന്നെ ചെയ്തു. അവനവനിൽ മാത്രം അഭിരമിക്കുകയും മറ്റ് സഹജീവികളുടെ പുസ്തകങ്ങൾ വായിക്കാതിരിക്കുകയും ശീലമാക്കിയ തൊണ്ണൂറ് ശതമാനം എഴുത്തുകാരെയും ആദരവോടെ ഉൾക്കൊള്ളാൻ എനിക്ക് കഴിയുമായിരുന്നില്ല.  അങ്ങനെയിരിക്കെ 1978-ൽ ജി. ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ നടന്ന ദേശീയ നാടകോത്സവത്തിന് പോയത്. കാസർകോട് നിന്ന് പി.എം. മുരളീധരനും ജി. ബി. വത്സനും ഞാനുമാണ് പോയത്. അതിനിടയിൽ കുട്ടികൾക്ക് വേണ്ടി ചരിത്രഗാഥ അനന്തരം എന്നീ നാടകങ്ങൾ ജി.ബി. വത്സനും ഞാനും ചേർന്ന് എഴുതിയിരുന്നു. എം. സുകുമാരന്റെ ചരിത്രഗാഥ എന്ന കഥയെ അവലംബിച്ച് അതേ പേരിൽ ഞാൻ ഒരു സ്വതന്ത്രരംഗാവിഷ്കാരവും എഴുതി. എന്റെ നാടകങ്ങളിൽ ഏറ്റവുമധികം വേദികളിൽ അവതരിപ്പിച്ചത് ചരിത്രഗാഥയാണ്. ബാലൻ ടി. തിരുവനന്തപുരം എന്ന അകാലത്തിൽ പൊലിഞ്ഞുപോയ എന്റെ സുഹൃത്ത് തിരുവനന്തപുരത്ത് ചരിത്രഗാഥ ചെയ്യുമ്പോൾ അതിന്റെ സ്റ്റേജ് ഡിസൈൻ നിർവ്വഹിച്ചത് സാക്ഷാൽ ജോൺ അബ്രഹാമായിരുന്നു.  ഏതായാലും എറണാകുളത്തെ നാടകോത്സവം നാടകത്തെക്കുറിച്ചുള്ള പല ഉൾക്കാഴ്ചകളും എനിക്ക് തന്നു. നാടകമെന്ന പേരിൽ ഇതുവരെ എഴുതിയതും അവതരിപ്പിച്ചതുമെല്ലാം നാടകമല്ലെന്നും നാടകത്തിന് അതിന്റേതായ ഭാഷയും വ്യാകരണവുമുണ്ടെന്നും ജീവിതത്തിലാദ്യമായി എനിക്ക് ബോധ്യപ്പെട്ടു.   ഒരു കവിക്കോ കഥാകാരനോ നോവലിസ്റ്റിനോ തന്റെ കവിതയോ കഥയോ നോവലോ തന്റെ മാത്രം സർഗ്ഗാത്മക വിജയമാണെന്ന് (അങ്ങനെ പറയുന്നത് സാമൂഹികമായ അർത്ഥത്തിൽ വെറും ഭോഷ്കാണു താനും) വേണമെങ്കിൽ അവകാശപ്പെടാം. പക്ഷേ ഒരു നാടകകൃത്തിന് ഒരിക്കലും അങ്ങനെ അവകാശപ്പെടാൻ അധികാരമില്ല. നാടകം എന്ന സാമൂഹികമായ കൂട്ടായ്മയുടെ ഒരു ചെറിയ അംശം മാത്രമാണ് നാടകകൃതി.   നാടകത്തിന്റെ മറ്റൊരു സവിശേഷത കാണികളുടെ നാടകാവബോധത്തിനും അരങ്ങിന്റെ പ്രബുദ്ധതയ്ക്കും അനുസരിച്ച് അവതരിപ്പിക്കുന്ന ഓരോ നാടകവും ഓരോന്നാണ്. ദേശീയ നാടകോത്സവത്തിൽ കണ്ട അവനവൻ കടമ്പ, ഖാസിറാം കൊത്തുവാൾ തുടങ്ങിയ അനേകം നാടകങ്ങൾ നാടക മേന്മയെയും നാടകാവിഷ്കാരത്തെയും കുറിച്ചുള്ള ഞങ്ങളുടെ ധാരണകൾ പാടേ തിരുത്തിയെഴുതി. എന്നെ സംബന്ധിച്ചിടത്തോളം സാഹിത്യത്തിന്റെ നിർബന്ധിത ലോകത്തിനപ്പുറം മനുഷ്യരുടെ കൂട്ടായ്മയുടെയും സാമൂഹികമായ പങ്കാളിത്തത്തിന്റെയും മറ്റൊരു തുറസ്സ് ജീവിതത്തിലാദ്യമായി കണ്ടെത്തപ്പെടുകയായിരുന്നു.  അരങ്ങിലെ വെളിച്ചത്തിൽ ജീവിതമുഹൂർത്തങ്ങൾ കെട്ടിയാടുന്ന അഭിനേതാക്കളും സദസ്സിലെ ഇരുട്ടിലിരുന്ന് അതിൽ പങ്കാളികളാവുന്ന പ്രേക്ഷകരും തമ്മിൽ നിലനിൽക്കുന്ന വ്യവസ്ഥയുടെ അനുകൂലമായോ പ്രതികൂലമായോ ഉള്ള ഒരു വിമർശനപാഠം അറിയാതെ പങ്കുവയ്ക്കുന്നുണ്ട്. നാടകത്തിലല്ലാതെ മറ്റൊരു കലാരൂപത്തിനും ഇത് അവകാശപ്പെടാനാവില്ല. നാടകത്തിന്റെ ദർശനമോ സാമൂഹ്യവിരുദ്ധമായാൽ പോലും ചിലപ്പോൾ നാടകം നാം പ്രതീക്ഷിക്കാത്തവിധത്തിൽ ഗുണപരമായിത്തീരുന്ന അവസരങ്ങളും ഉണ്ടാകാറുണ്ട്. അസംബന്ധ നാടകവേദിയുടെ ആചാര്യനായ സാമുവൽ ബക്കറ്റിന്റെ വെയ്റ്റിംഗ് ഫോർ ഗോദോ എന്ന നാടകത്തെപ്പറ്റി കേൾക്കാത്തവരുണ്ടാവില്ല. ഒരിക്കലും വന്നെത്താത്ത ഗോദോ എന്ന രക്ഷകനെ കാത്തുനിൽക്കുന്ന കുറെ കഥാപാത്രങ്ങളിലൂടെ മനുഷ്യന്റെ നിസ്സഹായതയും ജീവിതത്തിന്റെ ആത്യന്തികമായ നിരർത്ഥകതയുമാണ് നാടകകൃത്ത് പറഞ്ഞുവയ്ക്കുന്നത്. പക്ഷേ ദക്ഷിണാഫ്രിക്കയിലെ ഒരു ചേരിപ്രദേശത്ത് യുവാവായ ഒരു സംവിധായകൻ ഈ നാടകം അവതരിപ്പിച്ചു. ആ ചേരിയിലെ കള്ളന്മാരും കുഷ്ഠരോഗികളും പിടിച്ചുപറിക്കാരും വേശ്യകളും തന്നെയായിരുന്നു അതിലെ അഭിനേതാക്കൾ. നാടകം കഴിഞ്ഞപ്പോൾ 500 ലധികം വരുന്ന കാണികളും അഭിനേതാക്കളും വാവിട്ട് നിലവിളിക്കുന്നതാണ് കണ്ടത്. തങ്ങളുടെ ജീവിത ദൈന്യതയുടെ ആഴവും അസ്തിത്വപരമായ വ്യർത്ഥതയുമാണ് നാടകം അവരെ ഓർമിപ്പിച്ചിട്ടുണ്ടാവുക.  ഏതായാലും സാഹിത്യത്തിൽ നിന്ന് എന്നെ വിമോചിപ്പിച്ച് മനുഷ്യനാക്കിത്തീർത്ത നാടകദൈവത്തിന് നന്ദി.  എൻ.ശശിധരൻ എഴുതിയ പുസ്തകങ്ങൾ വാങ്ങാം    Content Highlights :writers diary n sasidharan shares personal experiences in writing]]></description>
    <pubDate>Wed, 16 February 2022, 01:09:26 PM +0530</pubDate>
        <modified_date>Wed, 16 February 2022, 01:09:26 PM +0530</modified_date>
    </item>
<item>
<title><![CDATA[കവിതയുണ്ട് കയ്യില്‍, കുടുംബം പുലരാന്‍ വര്‍ക്ക്‌ഷോപ്പ് ജോലി; 'റിയലിസ'മാണ് പ്രസാദിന്റെ ജീവിതം]]></title>
<link>https://www.mathrubhumi.com/books/news/workshop-employee-prasad-v-mohan-writes-poems-1.6452794</link>
<description><![CDATA[പത്തനംതിട്ട: പുത്തൻപീടിക ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ഫ്ളൈ കാർ എന്ന ഫോർ വീലർ ബോഡി വർക്ക് ഷോപ്പിൽ കഴിഞ്ഞ നാലുവർഷമായി സ്പെഷ്യലിസ്റ്റ് സ്പ്രേ പെയിന്റിങ് തൊഴിലാളിയാണ് കോന്നി കോക്കാത്തോടുകാരനായ പ്രസാദ് വി.മോഹൻ. എന്നാൽ അതിലുപരി ഒരുപാട് ആരാധകരുള്ള കവി കൂടിയാണ് ഇദ്ദേഹം.  അച്ഛൻ ബീഡി തെറുത്ത് കിട്ടുന്ന തുകകൊണ്ട് മാത്രം ആറംഗ കുടുംബത്തിന്റെ പട്ടിണിമാറില്ലെന്ന തിരിച്ചറിവിൽ പത്താം ക്ളാസിൽ പഠനം അവസാനിപ്പിക്കേണ്ടിവന്നു പ്രസാദിന്. എങ്കിലും എന്നും കൂടെക്കൂട്ടിയ വായനയുടെയും കവിതയുടെയും ലോകം വർക്ക് ഷോപ്പ് ജീവിതത്തിന്റെ ശബ്ദകോലാഹലങ്ങൾക്ക് കവിതയുടെ മധുരം നൽകി. കവിത തുളുമ്പുന്ന ഭക്തിഗാനങ്ങൾ എഴുതി പ്രസിദ്ധീകരിച്ച അമ്മയെ ഗുരുവായി കണ്ടാണ് പ്രസാദ് എഴുതിത്തുടങ്ങുന്നത്. ആദ്യ കവിത പാപമുക്തി പതിനെട്ടാം വയസ്സിൽ പ്രസിദ്ധീകൃതമായി. അനാവരണം, രണ്ടിപ്പ എന്നിവ കവിതകളും മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  വർക്ക് ഷോപ്പ് പണിക്കിടെ കാവ്യസദസ്സുകളിൽ പങ്കെടുക്കാനൊന്നും സമയം കിട്ടില്ലെന്ന് പരിഭവമുണ്ടെങ്കിലും പണിക്കിടെ സ്വയം എഴുതിയ കവിതകളും ഒ.എൻ.വിയുടെയും, കുഞ്ഞുണ്ണിമാഷിന്റെയുമെല്ലാം കവിതകളും ചൊല്ലി സഹപ്രവർത്തകരെ രസിപ്പിക്കും. അതുവഴി തൊഴിലിന്റെ ആയാസം കുറയ്ക്കാനും ശ്രമിക്കാറുണ്ട്.  മൂലൂർ സാംസ്കാരിക സംഗമത്തിൽ പങ്കെടുക്കാൻ സാധിച്ചത് വലിയനേട്ടമായി കരുതുന്നു. ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ജീവിതഭാഷയിലാണ് പ്രസാദിന്റെ കവിതകൾ വിരിഞ്ഞത്. കഠിനമായ വർക്ക് ഷോപ്പ് പണിക്കിടയിലും എങ്ങനെ ഒരു മനുഷ്യൻ ജീവിതത്തെ ഇത്ര ഉൾക്കാഴ്ചയോടെ കാണാൻ കഴിയുന്നു എന്ന ചോദ്യം ആ വരികൾക്കിടയിൽ ബാക്കിയാകുന്നു.  പതിനാറാം വയസ്സിൽ വണ്ടി പെയിന്റിങ്ങും ഹെഡ് ലൈറ്റിന്റെ പണിയും പഠിക്കുന്നത് അമ്മാവന്റെ ശിക്ഷണത്തിലാണ്. പത്ത് വർഷത്തോളം നാട്ടിൽ പലയിടത്തായി ജോലി നോക്കി. ഇതിനിടയിൽ വിവാഹം. ഖത്തറിൽ ഒരു മലയാളി സുഹൃത്ത് നടത്തുന്ന വർക്ക് ഷോപ്പ് ജോലി നോക്കി ഒരു പതിറ്റാണ്ട് നീളുന്ന പ്രവാസം.  ശേഷം വീണ്ടും നാട്ടിലേക്ക്. നിലവിൽ അതിജീവനത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രവാസത്തിന്റെയും സമകാലീന ജീവിതാനുഭവങ്ങളുടെയും ചൂടും ചൂരുമുള്ള ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രസാദ്.  Content Highlights : workshop employee Prasad V Mohan writes poems]]></description>
    <pubDate>Wed, 16 February 2022, 12:42:24 PM +0530</pubDate>
        <modified_date>Wed, 16 February 2022, 12:42:24 PM +0530</modified_date>
    </item>
<item>
<title><![CDATA[ കക്കട്ടില്‍ സ്മരണകള്‍ക്ക് ആറുവര്‍ഷം തികയുന്നു;എഴുത്തുകാരന്റെ 'കുഞ്ഞിമൂസ'യ്ക്ക് വയസ്സ് മുപ്പത്തിയാറ്]]></title>
<link>https://www.mathrubhumi.com/books/news/akbar-kakkattil-6th-death-annivesary-news-about-his-one-and-only-drama-kunjimoosa-vivahithanaavunnu-1.6452738</link>
<description><![CDATA[കക്കട്ടിൽ: കഥാകൃത്തും നോവലിസ്റ്റുമായ അക്ബർ കക്കട്ടിൽ ആദ്യമായും അവസാനമായും എഴുതിയ കുഞ്ഞിമൂസ വിവാഹിതനാകുന്നു എന്ന സ്റ്റേജ് നാടകത്തിന് കാൽനൂറ്റാണ്ടും, കഥാപാത്രത്തിന് 36 വയസ്സും തികയുന്നു.  1986-ൽ അദ്ദേഹം എഴുതി ആകാശവാണിയിൽ അവതരിപ്പിച്ച വലിയവീട്ടിൽ പാർക്കും കുറ്റിക്കാട്ടിൽ കുഞ്ഞിമൂസ എന്ന കഥയാണ് ഒമ്പതുവർഷത്തിനുശേഷം നാടകമായി മാറിയത്. നടക്കാത്ത പണപ്പയറ്റുകളും പെണ്ണുകെട്ടുകളുമായി തന്റെ നാട്ടിൽ ജീവിച്ച ഒരാളെ കേന്ദ്രകഥാപാത്രമാക്കി എഴുതിയ നർമത്തിൽ ചാലിച്ച ഒരു കഥയായിരുന്നു അത്. ആകാശവാണിയിലെ കെ.ഇ. മുരളീധരന്റെ നിർബന്ധത്തെ തുടർന്ന് ആദ്യം റേഡിയോനാടകമായാണ് കുഞ്ഞിമൂസ പ്രേക്ഷകരിലേക്ക് എത്തുന്നത്. കഥയിൽനിന്ന് വലിയ മാറ്റമൊന്നും ഇല്ലാതിരുന്ന നാടകത്തിൽ കുഞ്ഞിമൂസയ്ക്ക് കുഞ്ഞാവയും ഖദീജുമ്മയ്ക്ക് ഇരിങ്ങൽ നാരായണിയും ശബ്ദം നൽകി.  പിന്നണിഗായകൻ വി.ടി. മുരളിയാണ് വടകര വരദയ്ക്കുവേണ്ടി ഇത് സ്റ്റേജ് നാടകമാക്കാൻ പിന്നീട് എഴുത്തുകാരനെ സമീപിച്ചത്.    ജയമോഹൻ നെല്ലോളി. രാജഗോപാൽ കാരപ്പറ്റ കുഞ്ഞിമൂസയുടെ വേഷത്തിൽ     എന്നാൽ, അത് അരങ്ങിലെത്തിക്കാനുള്ള നിയോഗം അക്ബർ മാഷുടെ സഹപാഠിയും നാട്ടുകാരനുമായ നാടക സംവിധായകൻ ജയമോഹൻ നെല്ലോളിക്കായിരുന്നു. രാജഗോപാൽ കാരപ്പറ്റയുടെയും വി.കെ. പ്രഭാകരന്റെയും താജുവിന്റെയുമൊക്കെ സഹായവും, തിക്കോടിയന്റെ ഉപദേശവുംകൂടിയായതോടെ ചിരിയും ചിന്തയുംകൊണ്ട് ദീപ്തമായ നാടകമായി അത് കാണികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. രാജഗോപാൽ കാരപ്പറ്റ കുഞ്ഞിമൂസയ്ക്ക് ജീവൻ നൽകി. അദ്ഭുതകരമായിരുന്നു രാജഗോപാൽ ചെയ്ത വേഷമെന്ന് നാടകം പുസ്തകരൂപത്തിലാക്കിയപ്പോൾ അതിന്റെ അവതാരികയിൽ നാടകകൃത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു കഥാപാത്രങ്ങളെ രാജൻ വട്ടോളി (കാദർ), കൃഷ്ണൻ ശ്രീവത്സം (രാമൻ നായർ), തപോവനം കരുണൻ (ജമാൽ), വി.പി. അശോകൻ (റഫീഖ്), രഞ്ജിത്ത് വട്ടോളി, കലാനിലയം ഭാസ്കരൻ നായർ (അഹമ്മദ്), ടി.എം.കെ. കല്ലൂർ (മൊയ്തു), ശ്രീകുമാരി, ജയമ്മ (ഖദീജ), ഷിജി ജ്യോതി (റാഹില), രമണി (റംല) എന്നിവരും അവതരിപ്പിച്ചു.   നാടകത്തിലെ ഒരു രംഗം    അപ്രതീക്ഷിതമായി നായകൻ  പ്രൊഫഷണൽ നാടകഗ്രൂപ്പായ കോഴിക്കോട് ശ്രീകലയ്ക്കുവേണ്ടി അക്ബർ കക്കട്ടിൽ നാടകരചനയിൽ ഏർപ്പെട്ടപ്പോൾ സഹായത്തിനു വിളിച്ച തനിക്ക് യാദൃച്ഛികമായാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കാനുള്ള നിയോഗം ഉണ്ടായതെന്ന് അദ്ദേഹത്തിന്റെ അയൽക്കാരനും സുഹൃത്തുമായ രാജഗോപാൽ കാരപ്പറ്റ ഓർമിക്കുന്നു. അക്ബർ കഥാസന്ദർഭം പറയുമ്പോൾ അത് സംഭാഷണമാക്കി കുഞ്ഞിമൂസയുടെ ഭാവവുമായി അഭിനയിച്ച് പറഞ്ഞുകൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. ബി.എസ്.എൻ.എൽ. ജീവനക്കാരനായതിനാൽ പ്രൊഫഷണൽ നാടകത്തിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടേ ഉണ്ടായിരുന്നില്ല. പെരുവണ്ണാമൂഴിയിൽ പോലീസുകാരാണ് ആദ്യ വേദിയൊരുക്കിയത്. അത് വലിയ അംഗീകാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  Content Highlights :Akbar Kakkattil 6th death annivesary news about his one and only drama Kunjimoosa Vivahithanaavunnu]]></description>
    <pubDate>Wed, 16 February 2022, 11:09:42 AM +0530</pubDate>
        <modified_date>Wed, 16 February 2022, 11:09:42 AM +0530</modified_date>
    </item>
<item>
<title><![CDATA[ആമി കമല സുരയ്യ ആയതില്‍ എന്തിത്ര അത്ഭുതപ്പെടാനിരിക്കുന്നു എന്ന നിസംഗത; അമ്മയോര്‍മകളിലെ ബാലാമണിയമ്മ]]></title>
<link>https://www.mathrubhumi.com/books/columns/ammayormakal/ammayormakal-sulochana-nalappat-shares-the-memory-of-mother-and-poet-balamani-amma-1.6449929</link>
<description><![CDATA[അമ്മയോർമകൾ; മൺമറഞ്ഞ പ്രതിഭാധനരായ അമ്മമാരെക്കുറിച്ച് മക്കൾ എഴുതുന്ന പംക്തിയിൽ മലയാളത്തിന്റെ മഹാകവയിത്രി നാലാപ്പാട്ട് ബാലാമണിയമ്മയെക്കുറിച്ച് ഇളയ മകൾ സുലോചന നാലാപ്പാട്ട് എഴുതുന്നു.  നാലാപ്പാട്ട് ബാലാമണിയമ്മ എന്ന എന്റെ അമ്മ മലയാളത്തിന്റെ പൊതുസ്വത്താണ് എന്ന ധാരണയോടെ കൂടി മാത്രമേ അമ്മയോർമകൾ എനിക്കു പങ്കുവെക്കാൻ കഴിയുകയുള്ളൂ. അമ്മയുടെ കവിതാശകലങ്ങളിലൂടെ അമ്മയെ അറിഞ്ഞ മകളായി ഞാൻ മാറിയത് വളരെ വൈകിയാണ്. അമ്മയുടെ അവസാനനാളുകളിലും അതിനുശേഷവുമാണ് അമ്മയുടെ കവിതകളിലേക്ക് ഞാൻ ഇറങ്ങിച്ചെന്നത്. അമ്മ എന്ന ശൂന്യത എനിക്കനുഭവപ്പെട്ടത് ഇല്ലാതാക്കാനായിരുന്നു ആ ഇറങ്ങിച്ചെല്ലൽ.  ലക്ഷ്മി എന്നാണ് അമ്മയുടെ യഥാർഥപേര്. ബാലാമണി എന്ന് വീട്ടിൽ വിളിക്കുന്ന പേരാണ്. അമ്മയ്ക്ക് കുട്ടിക്കാലം തൊട്ടേ അപസ്മാരം ഉണ്ടായിരുന്നു. അതുകാരണം അടുക്കളയിലേക്കോ, വെള്ളത്തിന്റെ സാന്നിധ്യമുള്ളിടത്തേക്കോ ഒന്നും അമ്മയെ തനിച്ച് അയക്കില്ല. നാലാപ്പാട്ട് വളരുന്ന കാലത്ത് അമ്മൂമ്മയും അമ്മയുടെ മുത്തശ്ശിയും അമ്മയുടെ അനിയത്തി അമ്മിണിയമ്മ (പത്മാവതി അമ്മ)യും അമ്മാവൻ നാലാപ്പാട്ട് നാരായണ മേനോനും ആണ്, നാലപ്പാട്ട്ഉണ്ടായിരുന്നത്.  എന്റെ അച്ഛൻ വി.എം. നായർ എന്ന വടേക്കരമാധവൻ നായർ ഗുരുവായൂർക്കാരനാണ്. വീട്ടിലെ മൂത്ത മകനായിരുന്നു. പുന്നയൂർക്കുളത്തുനിന്നും ആറ് മൈൽ നടന്നാൽ നാലാപ്പാട്ടെത്തത്തും. അവിടെ കവിതയൊക്കെ എഴുതുന്ന ഒരു പെൺകുട്ടിയുണ്ട് എന്നറിഞ്ഞു അവളെ വിവാഹം ചെയ്യണം എന്ന് ആഗ്രഹിച്ചു.അദ്ദേഹത്തിന്കൽക്കത്തയിലായിരുന്നു ജോലി. അടുത്ത ലീവിന്അച്ഛൻ വന്ന് പെണ്ണുകണ്ടു. അമ്മ അത്രസുന്ദരിയൊന്നുമല്ല. പക്ഷേ അച്ഛന് അമ്മയെ ഇഷ്ടമായി. എഴുത്തും വായനയുമൊക്കെ ഉള്ള പെൺകുട്ടിയെയാണ് ജീവിതസഖിയായി അച്ഛൻ ആഗ്രഹിച്ചിരുന്നത്. അച്ഛന്റെ സുഹൃത്ത് കൃഷ്ണൻകുട്ടി പണിക്കരും കൂടെയുണ്ടായിരുന്നു. സ്നേഹിതന്മാർ നടന്നാണ് വന്നത് എന്ന് പറയേണ്ടതില്ലല്ലോ.നാലാപ്പാട്ട് ഒരു അതിഥി വന്നാൽതിരിച്ചുപോകുമ്പോൾ അനുയാത്രയായി കൂടെ ഒരാൾ പോകാറുണ്ട്. അങ്ങനെ നാലാപ്പാട്ടെ കാര്യസ്ഥൻ കോന്തു നായർ അച്ഛനെയും സുഹൃത്തിനെയും അനുഗമിച്ചു. പോകുന്ന വഴിയ്ക്ക് ചില കാര്യങ്ങൾ കൂടി കാര്യസ്ഥന് വരനിൽ നിന്നും ചോദിച്ചറിയേണ്ടതുണ്ട്, ചിലതൊക്കെ അദ്ദേഹത്തെ അറിയിക്കുകയും വേണം. പെൺകുട്ടിയ്ക്ക് ഇടയ്ക്കിടെ അപസ്മാരം വരാറുണ്ട് . ഈ കുട്ടിയിൽ താല്പര്യക്കുറവ് ഉണ്ടങ്കിൽ രണ്ടു വയസിനു താഴെയുള്ള അനിയത്തിയെ വിവാഹം കഴിക്കുന്നതിൽ വിരോധമില്ലഎന്ന് അച്ഛനെ കോന്തു നായർ അറിയിച്ചു.  അച്ഛൻ മറുപടിപറഞ്ഞു. കവിയത്രിയായ ബാലയെ മതി എനിക്ക്. കല്യാണം കഴിച്ചതിനുശേഷമാണ് ഭാര്യക്ക്അസുഖം വന്നിരുന്നതെങ്കിൽ ഞാൻ ചികിത്സിക്കില്ലേ? ഞാൻ നോക്കിക്കോളാം.നാലാപ്പാട്ട് അടുക്കളപണിയ്ക്കും പുറം പണിയ്ക്കും പറമ്പ് പണിയ്ക്കുമെല്ലാം ആളുകളുണ്ട്. പക്ഷേ പണം കുറവാണ്. പറമ്പിൽ നിന്നും പാട്ടത്തിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് കഴിയുന്നത്. നാരായണമേനോൻ തത്വചിന്തയിലുംസാഹിത്യത്തിലും മുഴുകിയിരിക്കുന്നാളാണ് അതിനാൽ കുറെ കടബാധ്യതകളും ഉണ്ടായിരുന്നു.   ബാലാമണിയമ്മയുടെ ഡയറി   ബാലാമണിയമ്മയ്ക്ക് പതിനെട്ട് തികഞ്ഞിട്ടുണ്ടാവും വി.എം. നായർക്ക് മുപ്പതും. വിവാഹം കഴിഞ്ഞ ഉടൻ തന്നെ അമ്മയെ കൽക്കത്തയ്ക്കു കൊണ്ടുപോയില്ല. അവിടെ കവിയത്രിയായ ഭാര്യക്കു സൗകര്യങ്ങൾ ഒരുക്കാൻ ഉണ്ടായിരുന്നു. പുതിയ ഒരു വാടകവീട് എടുത്തു ആവശ്യത്തിന് ജോലിക്കാരെ എല്ലാം ഏർപ്പാട്ചെയ്തു. അമ്മ ആദ്യമായി കൽക്കത്തയ്ക്കു പോകുമ്പോൾ നാലാപ്പാട്ട് മുഴുവനായും കൂടെപ്പോയിരുന്നു. അമ്മയുടെ അമ്മ, അച്ഛൻ, അമ്മാവൻ, സഹോദരി, അച്ഛന്റെ അനിയൻ, ഇവരെല്ലാം... നാല് ദിവസത്തെ ട്രെയിൻ യാത്ര കഴിഞ്ഞ് കൽക്കത്തയിലെത്തി.  അമ്മ കൽക്കത്തയിലെ വീട്ടിലെത്തിയപ്പോൾ ആദ്യം അച്ഛൻ കാണിച്ചുകൊടുത്തത് ചിന്തിക്കാനും എഴുതാനും വായിക്കാനും എല്ലാ സൗകര്യങ്ങളുമുള്ള അമ്മയുടേതായ ഒരു മുറിയായിരുന്നു. കുട്ടി ഇവിടിരുന്നുഎഴുതിക്കോളൂ, മറ്റൊന്നും നോക്കണ്ട.അച്ഛൻ പറഞ്ഞു. അമ്മയെ അച്ഛൻ എന്നും വിളിച്ചിരുന്നത്കുട്ടി എന്നായിരുന്നു. ജീവിതത്തിൽ പത്മഭൂഷണും സരസ്വതി സമ്മാനും വരെ ഏറ്റുവാങ്ങിയതിന്റെ പിന്നിൽഅച്ഛന്റെ ശക്തമായ കൈകളുണ്ടായിരുന്നു. അമ്മയോർമകൾ പങ്കുവെക്കുമ്പോൾ എനിക്ക് അച്ഛനെ വിസ്മരിക്കാനാവില്ല. അമ്മ എന്ന മഹാവൃക്ഷത്തിന്റെ ജീവവേര് അച്ഛനായിരുന്നു എന്നുവേണം പറയാൻ. അച്ഛനല്ല, മറ്റാരെങ്കിലുമായിരുന്നു അമ്മയെ വിവാഹം ചെയ്തിരുന്നതെങ്കിൽ നാം കണ്ടബലമണിയമ്മഉണ്ടാവില്ലായിരുന്നുഎന്നെനിക്കുറപ്പാണ്. കുട്ടീ എന്ന് ഞങ്ങൾ മക്കളെ അച്ഛൻ വിളിച്ചത് ഓർമയില്ല. പക്ഷേ അമ്മയെ നിരന്തരം അങ്ങനെ വിളിക്കുന്നതുകേട്ടാണ് ഞങ്ങൾ വളർന്നത്.   ബാലാമണിയമ്മയും വി.എം നായരും കുടുംബവും   അമ്മ വായിച്ചു, എഴുതി, അംഗീകാരങ്ങൾ നേടി, സാഹിത്യത്തിൽ തന്റേതായ കസേരയിൽ ഇരുന്നു. ഞങ്ങൾ നാലുമക്കളെ അമ്മ പ്രസവിച്ചു. പ്രസവിച്ചെങ്കിലും കുഞ്ഞുങ്ങളെ എടുക്കുന്നതിൽ നിന്നും സ്നേഹപൂർവം അച്ഛൻ അമ്മയെ പിന്തിരിപ്പിക്കുമായിരുന്നു. അപസ്മാരം ഉള്ളതാണ്. അപ്രതീക്ഷിതമായി വല്ലതും സംഭവിച്ചാലോ എന്ന ഭയമായിരുന്നു അച്ഛന്. അതാണ് ആമിയോപ്പു എന്റെ അമ്മയ്ക്ക് എന്നോട് സ്നേഹമില്ല എന്നെഴുതിയത്. ഞങ്ങളെ സ്കൂളിലേക്ക് പോകാൻ ഒരുക്കാനോ, തലമുടി കെട്ടിത്തരാനോ, ഷൂ ഇടുവിക്കാനോ, കണ്ണെഴുതിത്തരാനോ, ഭക്ഷണം കഴിപ്പിക്കാനോ ഒന്നും അമ്മയ്ക്കറിയില്ലായിരുന്നു. ആമിയോപ്പുവിന്റെ കണ്ണിൽ കുഞ്ഞുങ്ങളെ എടുത്തു താലോലിക്കാത്ത അമ്മയാണ് ബാലാമണിയമ്മ. അച്ഛൻ കൽക്കത്തയിലെ വലിയൊരു കമ്പനിയിലെ തലവനായി ഇരുന്നപ്പോഴും ഉത്തരവാദിത്തങ്ങൾ കൊണ്ട് നിന്നുതിരിയാൻ നേരമില്ലാതിരുന്നപ്പോഴും അമ്മയ്ക്ക് ഞങ്ങൾ മക്കളെക്കുറിച്ചുള്ള ഭാരങ്ങളോ ഉത്തരവാദിത്തങ്ങളോ അച്ഛൻ കൊടുത്തിരുന്നില്ല. കൽക്കത്തയിലെ ഏറ്റവും മികച്ച സ്കൂളുകളിൽ പഠിക്കാനയച്ചു. തിരികെ വരുമ്പോൾ ജോലിക്കാരാണ് എല്ലാം ചെയ്തുതരിക.  വർഷത്തിലെ അവധിക്കാലങ്ങളിൽമക്കൾ നിർബന്ധമായും പുന്നയൂർക്കുളത്തും നാലാപ്പാട്ടും താമസിച്ചിരിക്കണെമെന്നും മലയാളഭാഷ സ്ഫുടമായി സംസാരിക്കാനും എഴുതാനും പഠിക്കണം എന്ന് അച്ഛന് നിഷ്കർഷയുണ്ടായിരുന്നു.  ഹോസ്റ്റലിൽ താമസിച്ചു കൊണ്ടായിരുന്നു ഞാൻ പഠിച്ചിരുന്നത്.അവധിക്കാലത്തു വരുമ്പോഴാണ് അമ്മയെ കാണുക. വരുമ്പോൾ ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കിത്തരിക, വിശേഷങ്ങൾ പറയുക, കൂടെ ഇരിക്കുക... ഇതൊന്നും അമ്മയ്ക്കറിയില്ലായിരുന്നു. ഞങ്ങൾ കാണുമ്പോഴെല്ലാം അമ്മ എഴുതുകയാണ്. പക്ഷേ ഞങ്ങൾ നാലു കുട്ടികളും അമ്മയെ വായിച്ചിട്ടില്ല, അമ്മ എഴുതിയതിന്റെ ആഴം അറിഞ്ഞിട്ടുമില്ല. ഈ അവസരം അതിനായിട്ട് ഉപയോഗപ്പെടുത്തുകയാണ് ഞാൻ.  അമ്മ ഇരുന്ന് എഴുതുന്നതാണ് എന്റെ ഓർമയിൽ ആദ്യം വരുന്നത്. കട്ടിലിൽ കാല് പിന്നിലേക്കു മടക്കി വജ്രാസനത്തിലിരുന്നാണ് എഴുതുക. എഴുത്തുകാരുടെ ഫോട്ടോ എടുക്കാൻ വരുമ്പോൾ മേശയ്ക്കരികിൽ ഇരുത്തി എഴുതാൻ പറയും ഫോട്ടോഗ്രാഫർമാർ. അങ്ങനെയുള്ള ഫോട്ടോകൾ അമ്മയുടെതും എടുത്തിട്ടുണ്ട്. പക്ഷേ അമ്മ ഒരിക്കലും അങ്ങനെ ഇരുന്ന് എഴുതിയിട്ടില്ല. കയ്യിലും വേഷ്ടിയിലും പരന്നിറങ്ങുന്ന ഫൗണ്ടൻ പേനയിലെ മഷിപ്പാടോടെ മാത്രമേ അക്കാലത്തെല്ലാം അമ്മയെ കാണാൻ കഴിയുമായിരുന്നുള്ളു  എന്റെ എം.ബി.ബി.എസ്. പഠനം കഴിഞ്ഞപ്പോൾ മാതൃഭൂമിയിലെ മാനേജർ എൻ. കൃഷ്ണൻനായരുടെ മകനായ ഉണ്ണിയുടെ വിവാഹാലോചന ഉണ്ടായി. ഉണ്ണിയും ഞാനും തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസമേയുള്ളൂ. ചെറുപ്പം മുതലേയുള്ള പരിചയമാണ്. മൂന്നാറിൽ ടാറ്റ ടീ എസ്റ്റേറ്റിൽ മാനേജരായിരുന്നു. വിവാഹശേഷം ഞാനും ടാറ്റയിൽ ഡോക്ടറായി സേവനം തുടങ്ങി. എനിക്കു മൂന്നു മക്കളായി. അമ്മ അക്കാലത്തൊക്കെ മിക്കവാറും ആമിയോപ്പുവിന്റെ കൂടെയായിരുന്നു. സർവീസിൽനിന്നുറിട്ടയർ ചെയ്തപ്പോൾ നാട്ടിൽ സ്ഥിരതാമസമാക്കാൻ ഞാനും ഉണ്ണിയും തീരുമാനിച്ചു. അപ്പോഴാണ് അമ്മയെയും ഞങ്ങളുടെ കൂടെ കൂട്ടാൻ തീരുമാനിച്ചത്. എറണാകുളത്ത് വീടും സ്ഥലവും വാങ്ങിച്ചു. അമ്മയ്ക്കായി മുറിയൊരുക്കി. അമ്മയെ മറവി അപ്പോഴേക്കും ബുദ്ധിമുട്ടിക്കാൻ ആരംഭിച്ചിരിന്നു. അമ്മ എന്ന എഴുത്തുക്കാരിയെക്കുറിച്ച് എനിക്കൊന്നുമറിയില്ലല്ലോ എന്ന തിരിച്ചറിവുണ്ടായത്അമ്മ ഞങ്ങളോടൊപ്പം താമസിക്കാൻ തുടങ്ങിയപ്പോഴാണ്. അമ്മയെപ്പറ്റി അറിയണം എന്ന തീരുമാനത്തിൽ നിന്നാണ് അമ്മയുടെ കവിതകൾ വായിക്കാനും പഠിക്കാനും തുടങ്ങിയത്. തത്വചിന്തയുടെ തീരാക്കടൽ അമ്മയുടെ കവിതകളിൽ ഞാൻ ദർശിക്കുകയുണ്ടായി.  അമ്മയുടെ കൂടെ താമസിച്ച്എനിക്ക് പല തിരിച്ചറിവുകളും ഉണ്ടായി. സന്ധ്യക്ക് വിളക്ക് കൊളുത്തിയാൽ നാമം ചൊല്ലുന്ന ശീലമുണ്ട് അമ്മയ്ക്ക്. അത് പക്ഷേ പൂജാമുറിയിലാവണം എന്നില്ല. ഉമ്മറത്തിരുന്ന് പ്രകൃതിയിലേക്ക് നോക്കി നാമം ചൊല്ലും. രാവിലേ നാലരയാവുമ്പോൾ എഴുന്നേൽക്കും പച്ചവെള്ളത്തിൽ കുളിക്കും. വിളക്ക് കൊളുത്തി നാമം ചൊല്ലും. അതും ഉമ്മറത്തിരുന്ന് സൂര്യനെ നോക്കിയാണ് ചൊല്ലുക. മണിക്കൂറുകളോളം നാമം ചൊല്ലും.    ബാലാമണിയമ്മയും മകൾ സുലോചന നാലാപ്പാട്ടും    അമ്മ വളർന്ന വീട്ടിൽ ദീപായുധ പൊന്നല ചാർത്തിനപ്പുറത്ത് ഗോപാലകൃഷ്ണൻ കളിക്കുന്ന കോവിലിൽ സന്ധ്യയ്ക്ക് കൈത്തിരി വെച്ചതിൽ കൺനട്ട് സർപ്പങ്ങളാടുന്ന ചിത്രകൂടങ്ങളുംകെട്ടതിരികൾതൻ പാടൊട്ടി നിൽക്കുന്ന തെക്കേ കോലായയും ഉണ്ടായിരുന്നു. നാലാപ്പാട്ടിനെക്കുറിച്ചുള്ള അമ്മയുടെ വർണനയാണ്. നാലാപ്പാട്ട് സർപ്പക്കാവ് ഉണ്ടായിരുന്നു. അമ്മ അച്ഛനോടൊപ്പം വിവിധ നാടുകളിൽ താമസിച്ചെങ്കിലും നാലാപ്പാട്ട് അമ്മയുടെ ഉള്ളിൽ ഉറഞ്ഞുകിടന്നിരുന്നു എക്കാലവും.  നാലു വയസ്സുകാരൻ മകൻ തൊട്ടിലിൽ കിടക്കുന്ന അനിയത്തിയെ നോക്കിഈ കുട്ടി എവിടുന്നു വന്നു അമ്മേ? എന്നാരാഞ്ഞപ്പോൾ ഉത്തരം തേടി മനസ്സിന്റെ ഇടനാഴികളിലൂടെ അലഞ്ഞ് അമ്മ ചോദിച്ചത് ഇങ്ങനെ:  നാൽക്കാലി സ്വന്തം നിഴലിനെ കുനിഞ്ഞുനിന്ന് സൂക്ഷ്മമായി വീക്ഷിക്കുന്നത് എന്തിനെയാണ്? പക്ഷി ചിന്നിയ തൂവൽപ്പടർപ്പിൽ കൊക്കുകൊണ്ട് തിരയുന്നതെന്ത്? ആൽവൃക്ഷം നീണ്ട വേടുകൾ മണ്ണിലേക്കിറക്കി തിരയുന്നതെന്തിനെ?അമ്മയുടെ മൗനം കണ്ട് കുട്ടി തീരുമാനിക്കുകയാണ്. ഈ അമ്മയ്ക്ക് ഒന്നും അറിയില്ല.  എന്റെ മൂത്ത ജ്യേഷ്ഠൻ ആമിയോപ്പു ഉണ്ടായപ്പോൾ ചോദിച്ചതിൽ നിന്നാണത്രേ ഈ കവിതയുണ്ടായത്.  അവസാന സന്തതിയായ ഞാൻ മെഡിസിന് ചേർന്നപ്പോൾ അനാട്ടമി ഡിസക്ഷൻ ഹാളിൽ രണ്ടു തവണ തല ചുറ്റി വീണു. അതറിഞ്ഞപ്പോൾ അമ്മ കുറിച്ചുവെച്ചതിങ്ങനെയാണ്.  ഇക്കിളിക്കൂട്ടിന്റെ നാരുകളെണ്ണിയാൽത്തൽക്കലാമർമങ്ങൾ നിങ്ങളറിയുമോ ഏതണുവെയും പുതുക്കിപ്പണിതതും ചോരയൊഴുക്ക്യന്ന്യുനമായ് വെച്ചതും മോധാപ്രദീപം സമുജ്ജ്വലിപ്പിച്ചതും.ആരെ, എന്തിന് എന്നറിയാതെ നിങ്ങൾക്കെങ്ങനെ ആയുരാരോഗ്യരഹസ്യങ്ങൾ കൈവരും എന്നാണ് അമ്മ ചോദിക്കുന്നത്.  അമ്മയുടെ ദുഃഖം എന്നൊരു കവിതയുണ്ട്. തന്റെ മാറിൽ ഒരു കുഞ്ഞിനെപ്പോലെ പറ്റികിടക്കുന്ന കദനത്തെപ്പറ്റി അമ്മ എഴുതി. ഏതുനാൾ തൊട്ടെന്ന് ഓർമയില്ല/ ഉല്ലാസയാത്രയായി ആരംഭിച്ച ജീവിതം ആൾത്തിരക്കേറി വേഗത പൂണ്ടു/ താനണിഞ്ഞ അലങ്കാരങ്ങൾ ഓരോന്നോരോന്നായി അഴിഞ്ഞുവീണു/ ചെരിപ്പ് ആണികൾ മാത്രം നിർത്തി തേഞ്ഞു/ വെണ്ണിലാവൊളിനീളേ പൊഴിച്ച കണ്ണടപോലും ഉടഞ്ഞുനുറുങ്ങി/നീ മാത്രം പണ്ട് ഞാൻ പുതപ്പിച്ച പട്ടിനുള്ളിൽ എന്റെ ജീവനാംശവും നുകർന്ന് പുലരുന്നു/ കോവിലിൻ പടിക്കൽ വെച്ച് നീയെന്നെ താങ്ങീടുന്നു/ ഹാ വളർന്നല്ലോ കുഞ്ഞേ നിർവൃതിയായെൻ ജന്മം. ഇവിടെ അമ്മയുടെ കുട്ടിയാണ് ദു:ഖം. കുട്ടിക്കാലത്തെ അസുഖവും നാടുവിട്ടുള്ള കൽക്കത്തയിലെ ജീവിതവും അമ്മയുടെ മറ്റ് സ്വകാര്യതകളിലുമെല്ലാം ദു:ഖമുണ്ടായിരുന്നിരിക്കാം. ക്ഷേത്രപ്പടിയിൽ വെച്ച് എന്റെ ദു:ഖങ്ങളെല്ലാം ഭഗവാൻ ഏറ്റുവാങ്ങി എന്നാണ് പറയുന്നത്.  അമ്മയ്ക്ക് ഔപചാരികമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. വീട്ടിൽ വന്ന് അധ്യാപകർ സംസ്കൃതവും, മലയാളവും ഇംഗ്ലീഷുംപഠിപ്പിച്ചിരുന്നവത്രേ. അമ്മ വളരെ നന്നായിഇംഗ്ലീഷ് എഴുതുകയും വായിക്കുകയും ചെയ്യുമായിരുന്നു. അച്ഛൻ മരിച്ച് തിരുനാവായയിൽ ബലിയിടാൻ പോയപ്പോൾ അമ്മയും കൂടെ വന്നിരുന്നു. അച്ഛന്റെ വിയോഗം അമ്മയെദു:ഖത്തിലാഴ്ത്തിയിരുന്നു.  മുറുകെപ്പിടിച്ച കയ്യഴയാനെന്തേതോഴ നിറയും മങ്ങൂഴത്തിൽ നിന്നു ഞാൻ നടുങ്ങുന്നു. തിരിഞ്ഞുചാരം പാറും പ്രജ്ഞതൻ ചിത ചിക്കിക്കരിഞ്ഞോരഹസ്സിന്റെ അസ്ഥികൾപെറുക്കുന്നു അറിയാവഴികളിൽ ചരിച്ചു ജഗത്തിന്റെ നിറവും മണവും സ്വാദും ഒപ്പമേ നുകർന്നൂ നാം സാന്ധ്യരാഗത്തിൽ സാന്ദ്രശോഭമായിക്കിടന്നല്ലോ സംസൃതി നമുക്ക് കാൽച്ചുവട്ടിൽ ഇത്തിരി മുമ്പും...ജീവിതമാകുന്ന സന്ധ്യയിൽ അച്ഛനോടൊപ്പം എങ്ങനെയായിരുന്നു ചിലവഴിച്ചത് എന്ന് അമ്മ ഓർക്കുകയാണ്.  പരുത്തകയ്യിൽ കൂടുവെച്ച തൂലികയുമായ്പ്പകലിൻ മങ്ങും മുഖം പാർത്തിരിക്കെ /ഭാവി, തുടച്ചിട്ട ഒരു കൂറ്റൻ വിശ്രമാലയം പോലെ മുന്നിൽ നിവർന്നുകിടക്കുന്നതറിഞ്ഞു എന്നും, അച്ഛന്റെ വിയോഗത്തിനു ശേഷം അമ്മഎഴുതി. പഴയ നാളുകളുടെ കർത്തവ്യഭണ്ഡാരങ്ങൾ മനസ്സിൽ തെളിഞ്ഞു. ഇനിയും വരുംപോകുമോണങ്ങൾ വിരുന്നുടുപ്പണിയും തീൻമേശകൾ. ചിരിയും പാട്ടും പൊങ്ങും. ഒരു മഞ്ഞലപോലെ, ഒരു നിശ്വാസം പോലെ അലയും ഞാൻവെറുതെ മുറകളെത്തേടിയും തൊട്ടും വിട്ടും...    സുലോചന നാലാപ്പാട്ടിന്റെ വീട്ടിലെ ബാലാമണിയമ്മയുടെ മുറി    അമ്മയ്ക്ക് പ്രായമായി വയ്യാതെയായിരിക്കുന്നു. എനിക്കും തിരക്കുകളൊന്നുമില്ല. അതിനാൽത്തന്നെ അമ്മയെക്കൊണ്ട് ഞാൻ ഒന്നും ചെയ്യിക്കാറില്ല. അമ്മയ്ക്കു വേണ്ടതെല്ലാം ചെയ്തുകൊടുത്ത് അവരെ സ്വസ്ഥമായി ഇരുത്താനാണ് ശ്രമിക്കുക. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മ ചിലപ്പോൾ പതുക്കെ എഴുന്നേറ്റ് ഒരു കൂട്ടാൻ തീൻമേശമേൽ നീക്കി വെക്കും. ഇത്കാണുമ്പോൾ ഞാൻ ചെയ്തോളാം അമ്മേ എന്നു പറഞ്ഞ് ആ ജോലി ഞാൻ ഏറ്റെടുക്കുമായിരുന്നു. ഇത് തെറ്റായിരുന്നു എന്ന് അമ്മയുടെ ഒരു കവിത വായിച്ചശേഷം ഞാൻ തിരിച്ചറിഞ്ഞു. തനിക്ക് ഇനി ജീവിതത്തിൽ യാതൊരു കടമയും ബാക്കിയില്ല എന്ന തോന്നൽ ആരെയും അത്യധികം വ്യസിനിപ്പിക്കും. അമ്മ എഴുതിയിട്ടുണ്ട്. ഒരു മഞ്ഞലപോലെ, ഒരു നിശ്വാസം പോലെ, അലയും ഞാൻ വെറുതെ... മുറകളെത്തേടിയും തൊട്ടും വിട്ടും...  ഞാൻ അമ്മയുടെ മനസ്സറിഞ്ഞു.  അമ്മയെ ഊർജസ്വലയായി കാണാൻ നമ്മൾ എന്തെങ്കിലുമൊക്കെ ജോലികൾ ചെയ്യാൻ അനുവദിക്കണം. അമ്മയോട് എന്തു ജോലിയാണ് ചെയ്യാൻ പറയുക? എനിക്ക് സഹായത്തിന് ആളുകൾ ഉണ്ട്. വീട് എന്ന വലിയ ആശയത്തിൽ അമ്മമാർക്ക് ധാരാളം ചെയ്തു തീർക്കാനുണ്ട്. അവർക്കെത്ര പ്രായമായാലും; വയ്യാതായാലും. തന്നെക്കൊണ്ട് ആർക്കും ഒരു ഉപകാരവുമില്ല എന്ന ചിന്ത വന്നുപെടാൻ പാടില്ല. അതുകൊണ്ട് അലക്കിയ തുണികൾ ഉണങ്ങിയാൽ ഞാൻ അമ്മയോട് പറയും; അമ്മേ തുണികൾ എല്ലാം ഒന്നു മടക്കി വെച്ചോളൂട്ടോ. വലിയ ഉത്തരവാദിത്തം ലഭിച്ച ഭാവത്തിലാണ് അമ്മ എഴുന്നേറ്റ് തുണി മടക്കാൻ പോവുക.  അച്ഛൻ വായിക്കാത്ത ഒരു കവിതയും അമ്മ പ്രസിദ്ധീകരിച്ചിട്ടില്ല. വായനയിൽ നിർദ്ദേശങ്ങളും അമ്മയ്ക്കുനേരെ വരും. അച്ഛൻ കുറേ നടക്കുന്ന ആളാണ്. ഒരു ദിവസം നടക്കാനിറങ്ങിയ അച്ഛൻ പാതിവഴിയിൽ തിരികെ വന്ന് കണ്ടാൾ തൻ കണവനെ കാമ്യനാം ഭൂപാലനെ കല്യാണപ്പൂപ്പന്തലിൽ കാതരാക്ഷിയാം മീര...എന്നു അമ്മയുടെ അടുത്തുചെന്ന് ചൊല്ലി. ബാക്കി കുട്ടി എഴുതിക്കോളൂ എന്ന് പറഞ്ഞ് മടങ്ങിപ്പോയി.  കവിത്വമുള്ള എത്രയോ സ്ത്രീകൾ അവരുടെ മനസ്സിനകത്തും അകത്തളങ്ങളിലും ഇരുന്ന് എഴുതിയിട്ടുണ്ടാകും അമ്മയുടെ കാലത്ത്. അമ്മയുടെ എഴുത്തുകളെ കൃത്യമായി ഏകോപിപ്പിച്ചുകൊണ്ട് പ്രസിദ്ധീകരിക്കാനും സമാഹരിക്കാനും അച്ഛൻ തുനിഞ്ഞിറങ്ങിയതു കൊണ്ടാണ് ബാലാമണിയമ്മ മഹാകവിയായത്.  പുരസ്കാരങ്ങൾ ലഭിക്കുമ്പോൾ അമ്മയിൽ പ്രത്യേകിച്ച് ഭാവപ്രകടനങ്ങളൊന്നും കാണില്ല. പുരസ്കാരങ്ങൾ തരുന്ന സ്വീകാര്യതയോടും മഹത്തരത്തോടുമൊക്കെ നിസംഗഭാവമാണ്. അതേക്കുറിച്ച് അമ്മയ്ക്ക് അറിയുകയുമില്ല. പത്മഭൂഷൺ സ്വീകരിക്കാനായി അമ്മയെ ഡൽഹിയിലേക്ക് കൊണ്ടുപോയത് ഞാനായിരുന്നു. പത്മഭൂഷൺ സ്വീകരിക്കേണ്ട വിധം പരിചയപ്പെടുത്താനായി തലേന്ന് റിഹേഴ്സൽ ഉണ്ടായിരുന്നു. മുണ്ടും വേഷ്ടിയുമാണ് അമ്മയുടെ വേഷം. വേഷ്ടി അമ്മ വെറുതെ ചുറ്റി ഇടുകയേ ഉള്ളൂ. കുത്തിവെക്കില്ല. പത്മഭൂഷൺ നൽകി ആദരിച്ചുകഴിഞ്ഞാൽ പുറം തിരിയാതെ വേണം പോകാൻ. ഈ ചടങ്ങാണ് റിഹേഴ്സലിൽ പഠിപ്പിക്കുക.  രണ്ട് മണിക്കൂറോളം ഇരുന്നാണ് ഇതെല്ലാം കാണിച്ചുകൊടുത്തത്. ഹോട്ടലിൽ പോയിട്ട് പിന്നെയും അമ്മയെക്കൊണ്ട് ഞാൻ ചെയ്യിപ്പിച്ചു. വേഷ്ടി കൃത്യമായി ചുറ്റാൻ പറഞ്ഞു. വേഷ്ടി ഉലയാതിരിക്കാൻ ഒരു ചരടും കെട്ടിക്കൊടുത്തു. പിറ്റേന്ന് പത്മഭൂഷൺ സ്വീകരിക്കാനായി അമ്മയെ വിളിച്ചു. അമ്മ സാധാരണ പോലെ കയറിപ്പോയി പത്മഭൂഷൺ സ്വീകരിച്ച് തിരിഞ്ഞിറങ്ങിപ്പോരുകയും ചെയ്തു! ബാലാമണിയമ്മ ബാലാമണിയമ്മയാണ്. ആര് എന്തൊക്കെ പുതിയ സമ്പ്രദായം പഠിപ്പിച്ചു കൊടുത്താലും അമ്മയെ സ്പർശിക്കില്ല.തന്നെ അത്ര വലിയ ആളായി മറ്റുള്ളവർ കാണണം എന്ന്അമ്മയ്ക്ക് നിർബന്ധവും ഇല്ല .  അതുപോലെ തന്നെ സരസ്വതി സമ്മാൻ ലഭിച്ചു. നാല് ലക്ഷം രൂപ ആണ് പുരസ്കാരത്തുക എന്നു പറഞ്ഞപ്പോൾ നാല് ലക്ഷമോ, എന്താ കഥ! എന്നു ചോദിച്ചുള്ള അമ്മയുടെ നിൽപ് ഇപ്പോഴും എനിക്കോർമയിലുണ്ട്. പിന്നെപ്പറഞ്ഞു, അത് നിങ്ങള് നാലാളും കൂടി എടുത്തോളൂ. പണത്തെക്കുറിച്ച് അമ്മയ്ക്ക് അത്ര ഗ്രാഹ്യമേ ഉള്ളൂ. അതേക്കുറിച്ച് അമ്മ വേവലാതിപ്പെട്ടിട്ടേയില്ല. അച്ഛനായിരുന്നു വീട്ടിലേക്കുള്ള ചെലവുകളും മറ്റും നടത്തിയിരുന്നത്. അച്ഛൻ മരിക്കുമ്പോൾ എന്റെ കുട്ടികൾ അമ്മയുടെ അടുത്തുനിന്നായിരുന്നു പഠിച്ചിരുന്നത്. ചെലവുകൾക്കെല്ലാം കൂടി മാസത്തിൽ ഏതാണ്ട് എത്ര രൂപ വേണ്ടി വരും എന്നന്വേഷിച്ചു ഞാൻ. അമ്മ കാര്യമായിട്ട് ആലോചിച്ച ശേഷം പറഞ്ഞു: ഒരു അഞ്ഞൂറു രൂപ! ചിലപ്പോൾ മാസാവസാനം തികഞ്ഞില്ലങ്കിൽ അച്ഛനോട് നൂറുർപ്യ കൂടി വാങ്ങും. അമ്മയുടെ വിചാരം ഈ അഞ്ഞൂറു രൂപ കൊണ്ടാണ് വീട് ഒരു മാസം കഴിയുന്നതെന്നാണ്! അമ്മ, എന്റെ മൂന്നു കുട്ടികൾ, ഏട്ടന്റെ രണ്ടു കുട്ടികൾ, രണ്ട് ജോലിക്കാരികൾ, ഒരു വെുപ്പുകാരൻ...ഇവരെയെല്ലാം പരിപാലിക്കാൻ മാസം അഞ്ഞൂറു രൂപ മതി എന്നാണ് അമ്മയുടെ വിചാരം. 1977-ലാണ് അച്ഛൻ മരിക്കുന്നത്.  നാലാപ്പാട്ട് ജനിച്ചു, അക്ഷരാഭ്യാസം പഠിച്ചു, കവിതയെഴുതുന്ന കുട്ടിയിൽ തൽപ്പരനായ വടക്കേക്കര മാധവൻ നായർ വിവാഹം കഴിച്ചു. ഒരു ജോലിയും ഉത്തരവാദിത്തവും ഏൽപ്പിക്കാതെ കവിതയെഴുതാനായി മുറിയൊരുക്കിക്കൊടുത്തു. ബാലാമണിയമ്മ നന്നായി വായിച്ചു, എഴുതി, പ്രശസ്തമായി, മലയാളത്തിന്റെ തന്നെ അമ്മയായി... അപസ്മാരമുണ്ടായിരുന്ന കുട്ടിയോടുള്ള പരിഗണനയും ചികിത്സയും അച്ഛൻ അമ്മയ്ക്ക് നൽകിയിരുന്നു. എനിക്ക് പത്തു മാസം പ്രായമുള്ളപ്പോഴാണ് അവസാനമായി അമ്മയ്ക്ക് അപസ്മാരം വന്നത്. അവസാനത്തെ പത്തു വർഷം അമ്മയെ പരിചരിക്കാനുള്ള ഭാഗ്യം എനിക്കായിരുന്നു. ആ ഭാഗ്യത്തിലൂടെയാണ് അമ്മയെന്ന കവയിത്രിയെ ഞാൻ അടുത്തറിയുന്നത്.    ബാലാമണിയമ്മയുടെ ഇംഗ്ലീഷ് ഡയറി    അമ്മ എന്ന നിലയിൽ ഞങ്ങൾ നാലു മക്കളിലും വികാരവായ്പോടെയുള്ള പെരുമാറ്റമോസ്വാധീനം ചെലുത്തലോ ഒന്നും അമ്മയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അത് നാലാപ്പാട്ടിന്റെ ഗുണമാണ്. നാലാപ്പാട്ടുകാർ അങ്ങനെയാണ്. അമ്മാവൻ നാലാപ്പാട്ട് നാരായണ മേനോനെ കാണാനും സംസാരിക്കുവാനുമായി അക്കാലത്തെ പ്രതിഭകളും പ്രശസ്തരുമായവർ വരുമായിരുന്നു. അനവധി വിഷയങ്ങൾ അവർ ചർച്ച ചെയ്യും. കാലികമായതും അല്ലാത്തതും. വള്ളത്തോൾ, ജോസഫ് മുണ്ടശ്ശേരി, വി.ടി. ഭട്ടതിരിപ്പാട്, കുട്ടികൃഷ്ണ മാരാർ, ചങ്ങമ്പുഴ തുടങ്ങിയവരെല്ലാം അടിക്കടി വരുമായിരുന്നു  നാലാപ്പാട്ടുകാർ കുട്ടികളെ ബഹുമാനിച്ചിരുന്നു എന്നാണ് എന്റെ അഭിപ്രായം. എല്ലാ കുട്ടികളെയും വ്യക്തികളായിത്തന്നെ പരിഗണിച്ചിരുന്നു. പൂമുഖത്ത് സന്ദർശകരോടൊപ്പം അമ്മാവൻ ഇരിക്കും. അമ്മാവന് പ്രത്യേക കസേര തന്നെയാണ്. തൊട്ടിപ്പുറത്ത് വലിയൊരു ഗാന്ധിച്ചിത്രം ഉണ്ട്. അതിനടുത്താണ് അമ്മാവൻ ഇരിക്കുക. സംസാരം തുടങ്ങിയാൽ, അമ്മമ്മ, അമ്മ, ചെറിയമ്മ തുടങ്ങി സ്ത്രീകളെല്ലാവരും തെക്കിനിയിൽ ഇരുന്ന് അവരുടെ സംസാരം കേൾക്കും. അമ്മാവന് അത് വലിയ ഇഷ്ടമായിരുന്നു. തങ്ങൾ ചർച്ച ചെയ്യുന്ന കാര്യങ്ങൾ വീട്ടിലെ സ്ത്രീകൾ കൂടി അറിഞ്ഞിരിക്കേണ്ട വിഷയങ്ങളാണ് എന്നദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.  തെക്കെ മുറ്റത്ത് ഞങ്ങൾ കളിക്കുമ്പോൾ അമ്മാവൻ ഓരോരുത്തരെയായി വിളിച്ച് അതിഥികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കും. ഇത് ബാലയുടെ മോളാണ് സുലു, പഠിക്കുന്നത് ഇത്രാം ക്ലാസിലാണ്. വിരുന്നുകാർ ഞങ്ങളോട് കുശലങ്ങൾ ചോദിക്കും. അവരും സ്നേഹത്തോടെയാണ് സംസാരിക്കുക. കുട്ടികൾക്ക് നൽകിയിരുന്ന ആ പരിഗണനയായിരുന്നു യഥാർഥത്തിൽ ഞങ്ങളുടെ ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും അടിത്തറ. കുറ്റം പറയില്ല കുട്ടികളെ ഒരിക്കലും. ആമിയോപ്പുവിന്റെ എഴുത്തിൽ ചില കലാപങ്ങൾ ഉണ്ടായപ്പോൾ അമ്മ അതെല്ലാം വായിച്ചു, തലയാട്ടി. എഴുത്തല്ലേ, ഭാവനയല്ലേ എന്ന മട്ടായിരുന്നു അമ്മയ്ക്ക്. അച്ഛൻ പക്ഷേ ഒരു സന്ദർഭത്തിൽ പിണങ്ങാനിടയായി. എന്നാലും ആമിയോപ്പുവിന്റെ വ്യക്തിത്വത്തെ അച്ഛനമ്മമാർ ബഹുമാനിച്ചിരുന്നു.  ആളുകൾ പ്രശ്നം വലുതാക്കി അച്ഛനു മുന്നിൽ അവതരിപ്പിക്കുമ്പോൾ അച്ഛന്റെ മുഖം കറുക്കും. അമ്മയ്ക്ക് മാത്രമേ അത് തിരിച്ചറിയാൻ കഴിഞ്ഞിരുന്നുള്ളൂ. അമ്മ അതിനു വലിയ വില കൊടുത്തില്ല. അച്ഛനോട് പറയും. ആമി അങ്ങനെയല്ലേ, അവളെന്താച്ചാ എഴുതിക്കോട്ടെ, എഴുത്തല്ലേ. അവളെ നമുക്കറീല്ലേ, അതൊന്നും നോക്കണ്ട... എന്നൊക്കെ പറഞ്ഞ് അമ്മ അത് നിസ്സാരമാക്കും. അച്ഛൻ ഏറ്റവും അധികം സ്നേഹിച്ച കുട്ടി അമ്മ കഴിഞ്ഞാൽ ആമിയോപ്പുവായിരുന്നു. ഞങ്ങൾ മറ്റു മൂന്നു കുട്ടികളും വേഗം തന്നെ ഹോസ്റ്റലുകളിലേക്ക് മാറിയിരുന്നു. കൂടുതൽ കാലം അച്ഛനോടൊപ്പം കഴിയാൻ ഭാഗ്യമുണ്ടായത് ആമിയോപ്പുവിനായിരുന്നു. പത്താം ക്ലാസ് വരെ ആമിയോപ്പു അച്ഛന്റെ കൂടെ കൽക്കട്ടയിൽനിന്നു. മാതൃഭൂമിയിലേക്ക് ആമിയോപ്പു എഴുതിയ ഒരു കഥ അച്ഛൻ എഡിറ്റ് ചെയ്തു. ആമിയോപ്പുവിന് അത് ഇഷ്ടമായില്ല, പിണങ്ങി. വിയോജിക്കാനുള്ള സ്വാതന്ത്ര്യവും അച്ഛൻ മക്കൾക്ക് തന്നിരുന്നു. ഞങ്ങളുടെയെല്ലാം പരമപ്രധാനമായ ലക്ഷ്യം മികച്ച അക്കാദമിക നേട്ടങ്ങളിലൂടെയും മറ്റും അച്ഛനിൽ മതിപ്പുളവാക്കുക എന്നതായിരുന്നു. അമ്മ അവിടെയൊരു വിഷയമായിരുന്നില്ല. അച്ഛന്റെ പുകഴ്ത്തലുകളായിരുന്നു ഞങ്ങളുടെ ഊർജം. ഇന്ത്യ വിഭജിച്ചപ്പോൾ, കൽക്കത്ത കലുഷിതമായപ്പോൾ, റിട്ടയർമെന്റിനു ശേഷം അവിടെ തുടരണ്ട എന്ന് അച്ഛൻ തീരുമാനിക്കുകയായിരുന്നു.    ബാലാമണിയമ്മയുടെ കൈപ്പടയിൽ വരവേൽപ് എന്ന കവിത    അമ്മയുടെ പുരസ്കാരങ്ങളിൽ അച്ഛനായിരുന്നു അഭിമാനിച്ചതും അഹങ്കരിച്ചതും. അച്ഛൻ സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഇരുന്നയാളും അനവധി ഉന്നതതല ബന്ധങ്ങൾ ഉള്ളയാളുമായിരുന്നു. അമ്മയ്ക്ക് കിട്ടിയ പുരസ്കാരങ്ങളില്ലെലാം അച്ഛന്റെ അദൃശ്യമായ ഇടപെടലുകൾ ഉണ്ടായിരിക്കില്ലേ എന്ന സംശയം എന്നിൽ വന്നുചേർന്നത് സ്വാഭാവികം. കാരണം അമ്മ എഴുതുന്നു, അച്ഛനെ കേൾപ്പിക്കുന്നു, പ്രസിദ്ധീകരിക്കാനായി കവറിലിട്ട് കൊടുക്കുന്നു. അച്ഛനാണെങ്കിൽ അമ്മയുടെ കവിത്വത്തിൽ അങ്ങേയറ്റം അഭിമാനിച്ചിരുന്നയാളും. അംഗീകാരങ്ങളുടെ പിറകിൽ അച്ഛനുണ്ടാവാതിരിക്കില്ല എന്ന എന്റെ നിഗമനത്തെ പാടേ റദ്ദുചെയ്തത് അമ്മയുടെ ഡയറിക്കുറിപ്പുകളായിരുന്നു. അച്ഛൻ ജീവിച്ചിരുന്ന കാലത്ത് ആകെ ഒന്നോരണ്ടോ പുരസ്കാരമേ അമ്മയ്ക്ക് ലഭിച്ചിട്ടുള്ളൂ. അച്ഛൻ മരിച്ചതിനുശേഷമാണ് സംസ്ഥാനതലത്തിലുംദേശീയതലത്തിലുമെല്ലാമുള്ള പുരസ്കാരങ്ങൾ അമ്മയെ തേടിയെത്തിയത്.  അവാർഡു കമ്മിറ്റികളുടെ പിന്നാമ്പുറത്തു ചെന്ന് ഭാര്യയ്ക്ക് പുരസ്കാരം വാങ്ങിക്കൊടുക്കുന്ന ആളായിരുന്നില്ല അച്ഛൻ എന്ന് അമ്മയുടെ ഡയറിയിലെ വടിവൊത്ത കയ്യക്ഷരങ്ങൾ എന്നോട് വിളിച്ചുപറഞ്ഞു. ഓരോ ദിനവും നടന്ന കാര്യങ്ങളെല്ലാം തന്ന അമ്മ ഡയറിയിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി കുറിച്ചുവെച്ചിരുന്നു. പുരസ്കാരങ്ങളുടെ നീണ്ട നിരകളെല്ലാം തന്നെ വിശദമാക്കിയത് 1977-ന് ശേഷമുള്ള, അച്ഛന്റെ വിയോഗശേഷമുള്ള, അമ്മയുടെ ഡയറികളായിരുന്നു. അച്ഛന്റെ ശൂന്യത അമ്മയെ വല്ലാതെ അലട്ടിയിരുന്നു. അമ്മ റൊമാന്റിക് ആയിരുന്നോ, അമ്മ അച്ഛനോട് എങ്ങനെയായിരുന്നു പ്രണയം പ്രകടിപ്പിച്ചിരുന്നത് എന്നെല്ലാം ഞാൻ ചിന്തിക്കാറുണ്ട്. അവർ തമ്മിൽ അതിഗംഭീരമായ പ്രണയം ഉണ്ടായിരുന്നുവെന്ന് എനിക്കു പറഞ്ഞുതന്നതും അമ്മയുടെ കവിത തന്നെയാണ്.  അച്ഛൻ മരിക്കുന്നതിനുമുമ്പത്തെ വർഷം ഡിസ്ക് പ്രൊലാപ്സായി. മെത്തയില്ലാതെ പലകക്കട്ടിലിൽ നിവർന്നു കിടത്തമായിരുന്നു പിന്നെ. ആ കിടത്തം അച്ഛനെ മാനസികമായി വല്ലാതെ അലട്ടിയിരുന്നു. അച്ഛന്റെ കട്ടിലിനു താഴെ നിലത്ത് കിടക്കയിട്ടാണ് അമ്മ കിടന്നിരുന്നത്. ഉറങ്ങാനൊരുങ്ങുമ്പോൾ അച്ഛൻ അമ്മയോട് പറഞ്ഞു: കുട്ടി, കുറച്ചുനേരം എന്റെടുത്തിരിക്കൂ. അമ്മ അടുത്തിരുന്നപ്പോൾ അച്ഛൻ അമ്മയുടെ കൈപിടിച്ചുകൊണ്ട് അമ്മയെത്തന്നെ നോക്കി. അച്ഛൻ ഉറങ്ങുന്നതുവരെ തൊട്ടും തലോടിയും അമ്മ അരികിലിരുന്നു. അച്ഛനുറങ്ങിയതിനു ശേഷം എഴുതിയ കവിതയാണ് കൈത്തിരി.  ഇരുളിൽപ്പരസ്പരം കാണാതെ,യെന്നാലുള്ളാ- ലിറുകെത്തഴുകിയുമങ്ങനെ കിടന്നൂ നാം. നിദ്രയെത്തപ്പിക്കൊണ്ടു കട്ടിലിൽബ്ഭവാനൊരു മെത്തമേൽത്താഴെ ഞാനു,മുണർന്നുമുറങ്ങിയും. കാണണമുണരുമ്പോഴൊക്കെ,യല്ലെന്നാലേറും ക്ഷീണമെന്തിനോ ചൊല്ലീ കിടക്കും മുമ്പേ ഭവാൻ. കൊച്ചുവാക്കിതൊന്നണയൂരിവിട്ടതാം സ്നേഹ- നിർഝരത്തിലെൻ ചിന്ത മേൽക്കുമേൽ മുങ്ങിപ്പൊങ്ങീ കൈകളിലെൻ കൈ ചേർത്തങ്ങിരുന്നേൻ കുറച്ചിട. കാൽ കുഴയുന്നോ വീണ്ടുമിത്തിരി നടക്കാനും? സാഹസിക്യമേ വഴിക്കതിരായെന്നോർക്കായ്ക. ദീനമാമുടലേവം ശയിക്കെത്തിളിയുന്നോ പ്രാണനിൽത്തിരുകിയേ സൂക്ഷിക്കുമാലേഖ്യങ്ങൾ? നമ്മളുദ്രസം വരച്ചിട്ടവ, വൈകല്യവും രമ്യമെന്നാക്കും മമത്വത്തിനാൽ നിറന്നവ. കൊച്ചുവീടുപോയ് മണിമേടയായതും, മക്കൾ നിശ്ചിത ലക്ഷ്യം നോക്കി മുന്നേറാൻ വളർന്നതും ഭാവിയിൽത്തറച്ച കണ്ണെടുക്കാനൊക്കും മുമ്പേ- യാവസന്തത്തിൻ നാൾകൾ തീർന്നുപോയതുമെല്ലാം! സാഹസിക്യമേ വഴിക്കതിരായെന്നോർക്കൊല്ലേ. മഞ്ഞുകാലത്തും സൂര്യനുദിപ്പു, പടരുന്നു മണ്ണിലുമാകാശത്തും ജീവിതോഷ്മളോച്ഛ്വാസം ശ്യാമസൗന്ദര്യത്തിന്റെ വക്ഷസ്സേ പാലൂട്ടുന്നൂ പോയ്മറഞ്ഞവയേയും മേൽവരുന്നവയേയും... കാതിലിറ്റിക്കായ്കൊളിത്തുള്ളികൾ, കടലാസ്സിൽ പ്പെയ്തൊഴിക്കാനേ പറ്റൂ, ചുണ്ടുകൾ തടഞ്ഞു മേ. കഷ്ടമേ കരൾക്കോണിൽക്കൈത്തിരിയെരിഞ്ഞിട്ടെ- ന്തിഷ്ടതോഴനു നീട്ടിക്കാട്ടുവാനാവില്ലെങ്കിൽ ഇരുളിൽ പരസ്പരം കാണാതെയെന്നാ,ലുള്ളാ- ലിറുകെത്തഴുകിയുമിങ്ങനെ കിടന്നു നാം.  ആമിയോപ്പുവിന്റെ കാര്യത്തിൽ അമ്മയ്ക്ക് യാതൊരുവിധ വിഷമവും ഇല്ലായിരുന്നു, അത് എഴുത്തായാലും ജീവിതമായാലും. ആമിയോപ്പു മതം മാറി കമലസുരയ്യയായി വേഷം ധരിച്ച് എറണാകുളത്ത് അമ്മയെ കാണാൻ വന്നു. അമ്മയ്ക്കോ എനിക്കോ അതിൽ ഒരു അത്ഭുതവും തോന്നിയില്ല. അമ്മ മകളുടെ വേഷമല്ലല്ലോ കാണുക, ആത്മാവല്ലേ. അമ്മയുടെ മനസ്സിൽ ഹിന്ദു, മുസ്ലീം, ക്രിസ്ത്യാനി വേർതിരിവുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. എന്തൊക്കെ സംഭവിച്ചാലും വിഭാഗീയത സംഭവിക്കാൻ പാടില്ല എന്നായിരുന്നു അമ്മ ആഗ്രഹിച്ചിരുന്നത്. അത് തന്റെ കുടുംബത്തിലല്ല, രാജ്യത്തും സംഭവിക്കരുത് എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. കൊൽക്കത്തയിലെ കലാപനാളുകളിൽ മതത്തിന്റെ പേരിൽ വെട്ടിയും കുത്തിയും കൊല്ലപ്പെട്ടവരെക്കുറിച്ചായിരുന്നു അമ്മയുടെ വേദന.  ഇന്ത്യ-ചൈന അതിർത്തിത്തർക്ക കാലത്ത് അമ്മയൊരു കവിത എഴുതി. രണ്ടുരാജ്യങ്ങളിലെയും പട്ടാളക്കാർ യുദ്ധം ചെയ്യുമ്പോൾ എതിർ ചേരിയിലെ ചെറുപ്പക്കാരനായ പട്ടാളക്കാരൻ വെടിയേറ്റ് വീണുകിടക്കുന്നത് കാണുന്ന മധ്യവയസ്കനായ പട്ടാളക്കാരൻ ആ ചെറുപ്പക്കാരന്റെ വീടിനെക്കുറിച്ചോർക്കുന്നതാണ് കവിത. പാടാത്ത പാട്ടുകൾ എന്നാണ് കവിതയുടെ പേര്. ചെറുപ്പക്കാരന്റെ അമ്മ തന്റെ മകനുവേണ്ടി ഭക്ഷണം ഒരുക്കുന്നതുമൊക്കെയാണ് എഴുതിയിരിക്കുന്നത്. കവിത എഴുതി അമ്മ അച്ഛന് കൊടുത്തു. ഇത് പ്രസിദ്ധീകരിക്കാൻ പറ്റുമോ എന്നു ചോദിച്ചു. അച്ഛൻ വായിച്ച ശേഷം പറഞ്ഞു, ഞാനിത് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചാൽ എന്നെപ്പിടിച്ച് ജയിലിലടയക്കും. ദേശീയതയെ വിഷയമാക്കുമ്പോൾ സൂക്ഷിക്കണം എന്നാണ് അച്ഛൻ ഉദ്ദേശിച്ചത്.  അപ്പോൾ അമ്മ ചോദിച്ചു ഈ അതിർത്തിയിൽ എന്താ ഉള്ളത്? അച്ഛൻ പറഞ്ഞു അത് ഒരു മഞ്ഞുമലയാണ്. എന്നാൽ അത് അവർക്കങ്ങ് കൊടുത്തൂടെ എന്നായി അമ്മയുടെ ചോദ്യം. അമ്മയ്ക്ക് അത്രേയുള്ളൂ. മഞ്ഞുറഞ്ഞുകിടക്കുന്ന പ്രദേശത്തെച്ചൊല്ലി എന്തിനിങ്ങനെ വെടിവെപ്പും കൊലയും നടത്തണം? ആരെങ്കിലും ഒരു കൂട്ടർ ഒന്നു താഴ്ന്നുകൊടുത്താൽ പോരേ, നമ്മളെന്തിനാ പിടിമുറുക്കുന്നത് എന്നാണ് അമ്മയുടെ ചിന്ത. അച്ഛൻ ഒന്നും മിണ്ടാതെ കവിത ആഴ്ചപ്പതിപ്പിലേക്ക് അയച്ചുകൊടുത്തു. അതു പ്രസിദ്ധീകരിച്ചു വരികയും ചെയ്തു.    കമലാദാസും ബാലാമണിയമ്മയും രണ്ടു കാലഘട്ടങ്ങളിൽ    ബാലാമണിയമ്മയും ആമിയോപ്പുവും കാണുമ്പോൾ സാഹിത്യത്തെക്കുറിച്ചൊന്നും പറയില്ല. അമ്മയുടെ കവിതകൾ ആമിയോപ്പുവും ആമിയോപ്പുവിന്റെ സൃഷ്ടികൾ അമ്മയും വായിക്കുന്നുണ്ട്. എന്നാൽ അതേപ്പറ്റി രണ്ടു പേരും പരസ്പരം ഒന്നും പറയാറില്ല. അമ്മയ്ക്ക് അങ്ങനെ വിശാലമായ സൗഹൃദവലയമൊന്നും ഉണ്ടായിരുന്നില്ല. കടത്തനാട്ട് മാധവി അമ്മയ്ക്ക് കത്തുകൾ അയക്കും. അവർ തിരിച്ച് ഇങ്ങോട്ടും വിശേഷങ്ങൾ പങ്കുവെക്കും. ബാക്കിയെല്ലാം അച്ഛനിലാണ് അമ്മ നിക്ഷേപിച്ചിരിക്കുന്നത്. അമ്മയുടെയും ആമിയോപ്പുവിന്റെയും സ്വത്വത്തിൽ വളരെ വ്യത്യാസമുണ്ടായിരുന്നു. വളരെ ഔട്ഗോയിങ് ആയിട്ടുള്ള വ്യക്തിത്വമായിരുന്നു ആമിയോപ്പുവിന്റേത്. ആരെങ്കിലും തന്നെപ്പറ്റി രണ്ട് നല്ല വാക്കുകൾ പറഞ്ഞാൽ ആമിയോപ്പുവിനു സന്തോഷമാവും. ബന്ധങ്ങൾക്ക് വലിയ വിലയാണ് ആമിയോപ്പു കൽപ്പിച്ചിരുന്നത്. എല്ലാവരും തന്നെപ്പറ്റി നല്ലതു പറയണമെന്ന് നിർബന്ധമുണ്ടായിരുന്നു. അമ്മ പക്ഷേ നേരെ തിരിച്ചായിരുന്നു. താൻ ഇത്രകാലവും ആരായിരുന്നുവോ ഇനിയും അങ്ങനെ തന്നെ മതിയെന്ന നിലപാടായിരുന്നു അമ്മയ്ക്ക്.  2004 സെപ്തംബർ 29-ന് ഉച്ച തിരിഞ്ഞ് മൂന്നു മണിയായപ്പോൾ ജീവിതത്തോടും മരണത്തോടും ഒരു ഭാവഭേദമോ അസ്വാസ്ഥ്യമോ കാട്ടാതെ ജീവിതത്തെയും മരണത്തെയും വേർതിരിക്കുന്ന തിളങ്ങുന്ന മുൾവേലി അമ്മ താണ്ടി. രവിപുരം ഇലക്ട്രിക് ക്രിമറ്റോറിയത്തിന്റെ ഇരുണ്ട വാതിൽ ഏതോ ശ്രീകോവിലിലേതെന്ന പോലെ കരകര ശബ്ദത്തോടെ തുറന്നു. ഞാൻ പുറത്ത് തൊഴുത് നിന്ന് അമ്മ പഠിപ്പിച്ച ശങ്കരാചാര്യവിരചിതമായ വിഷ്ണുഭുജംഗംചൊല്ലി. അപ്പോൾ ഞങ്ങളുടെ ഇടത് വശത്ത് ചുവന്ന പട്ടുപുതച്ചുകിടക്കുകയായിരുന്നു അമ്മ. തിരക്കിട്ട് ആ വായിലേക്ക് അവർ പ്രവേശിച്ചു. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് കുരുക്ഷേത്രത്തിലെ അർജുനൻ കണ്ട വിശ്വരൂപത്തിന്റെ അനേകം വായകളിൽ ഒന്നായിരുന്നു അത്. അവിടെ അമ്മയെ എതിരേൽക്കാൻ ചൂടും പ്രകാശവും തുപ്പുന്ന ആയിരം തീജ്വാലകൾ ഉണ്ടായിരുന്നു. എഴുപതിനായിരം ചൂടാണ് എന്ന കെ.ടി മുഹമ്മദിന്റെ പഴയൊരു നാടകഗാനം വിഷ്ണുഭുജംഗത്തിന്റെ ചുമലിൽ പിടിച്ച് എത്തിനോക്കി. അപ്പോൾ അമ്മ എന്റെ കാതിൽ മന്ത്രിച്ചു;    പുസ്തകം വാങ്ങാം    അതിരേതാണെ,ങ്ങെന്നറിയാ- ത്തഹർന്നിശ ഭ്രമണപഥത്തിൽ അവിടുന്നെൻ തേരുതെളിക്കു- ന്നളവെന്തിനഭാവഭയം മേ?  Content Highlights :Ammayormakal Sulochana Nalappat shares the memory of mother and poet Balamani Amma]]></description>
    <pubDate>Tue, 15 February 2022, 01:57:11 PM +0530</pubDate>
        <modified_date>Tue, 15 February 2022, 04:01:50 PM +0530</modified_date>
    </item>
<item>
<title><![CDATA[വിശക്കാതിരുന്നത് കഴുകന് മാത്രം!; പൂച്ചയെ വരെ ഭക്ഷിച്ച യൂറോപ്പിന്റെ അപ്പക്കൂടായ യുക്രൈന്‍]]></title>
<link>https://www.mathrubhumi.com/books/columns/genocide/history-of-genocide-dinakaran-kombilath-writes-about-ukraine-genocide-during-stalin-reign-1.6447054</link>
<description><![CDATA[ഫാസിസത്തിനെതിരേ ഉജ്ജ്വലമായ പോരാട്ടവിജയം നേടിക്കൊടുത്ത മഹാരഥൻ എന്നാണ് ജോസഫ് സ്റ്റാലിൻ കമ്യൂണിസ്റ്റ് ചരിത്രത്തിൽ അറിയപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യയ്ക്ക് മാത്രം നഷ്ടമായ സൈനികരും സാധാരണക്കാരും ഉൾപ്പെടെ ലക്ഷക്കണക്കിനാളുകൾ ഫാസിസത്തെയും ഹിറ്റ്ലറുടെ ജർമൻ സർവാധിപത്യത്തെയും ഇല്ലാതാക്കാനുള്ള ജോസഫ് സ്റ്റാലിന്റെ ബലിദാനമായിരുന്നു എന്ന് പഴയ സോവിയറ്റ് റഷ്യൻ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അതേസമയം 1953-നുശേഷം സോവിയറ്റ് യൂണിയൻ പഠിപ്പിക്കാത്ത ചോരപുരണ്ട സ്റ്റാലിന്റെ ചരിത്രം പിന്നീട് പുറത്തുവന്നു. സ്റ്റാലിന്റെ കൊടുംക്രൂരതയുടെ ചരിത്രം. ജനാധിപത്യവിശ്വാസികളായ കമ്യൂണിസ്റ്റുകാർ സ്റ്റാലിന്റെ ചെയ്തികളെ നടുക്കത്തോടെയാണ് പിന്നീട് കേട്ടത്. സ്റ്റാലിൻ മരിച്ച് നാലുദശകങ്ങൾക്കകം റഷ്യയിൽനിന്ന് കമ്യൂണിസവും അപ്രത്യക്ഷമായി. സ്റ്റാലിന്റെ മരണവാറണ്ട് ഭയന്ന് റഷ്യയിൽനിന്ന് രക്ഷപ്പെട്ട് മെക്സിക്കോവിൽ അഭയംതേടിയ, ഒരുകാലത്ത് സ്റ്റാലിന്റെ ഉറ്റസുഹൃത്തും കമ്യൂണിസ്റ്റ് നേതാവുമായ ലിയോൺ ട്രോട്സ്കി കൊല്ലപ്പെടുമ്പോൾ, അയാൾ സ്റ്റാലിന്റെ ആരും എഴുതാത്ത ദുരൂഹചരിത്രം എഴുതി പൂർത്തിയാക്കുകയായിരുന്നു. മഞ്ഞുകാലത്ത് പൂർത്തിയാക്കിയ ആ കയ്യെഴുത്തുപ്രതികളുടെ കെട്ടുകളിലാണ് ട്രോട്സ്കിയുടെ തലച്ചോറ് പൊട്ടി ചോരയോടൊപ്പം വീണത്. മഞ്ഞുകട്ട പൊട്ടിക്കുന്ന മഴുകൊണ്ട് പിന്നിൽനിന്ന് കൊലയാളി അടിച്ച ഒറ്റയടിയിൽതന്നെ ട്രോസ്കി തലതകർന്ന് മരിച്ചിരുന്നു.   ലിയോൺ ട്രോട്സ്കി   കൂട്ടക്കൊലകളുടെ ചുവന്ന ചക്രവർത്തിതന്നെയായിരുന്നു സ്റ്റാലിൻ. യുക്രൈനിൽ ലക്ഷക്കണക്കിന് സാധാരണക്കാരെ പട്ടിണിക്കിട്ട് വംശഹത്യ കൊണ്ടാടിയ സ്റ്റാലിന്റെ മനുഷ്യത്വമില്ലായ്മ കണ്ട് വേദനിച്ചിട്ടാണത്രെ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യ നടാഷെ സെർഗി അലിലുവേയ സ്വയം വെടിവെച്ച് മരിക്കുന്നത് (ഇവരുടെ മകൾ സ്വറ്റ്ലാനയാണ് പിന്നീട് പിതാവിന്റെ നാട്ടിൽനിന്ന് രക്ഷപ്പെട്ട് അമേരിക്കയിൽ രാഷ്ട്രീയാഭയം തേടിയത്). റഷ്യയിലും ജോർജിയയിലും മറ്റ് പല സോവിയറ്റ് ബ്ലോക്കുകളിലും സ്റ്റാലിൻ നടത്തിയ പാതകങ്ങൾ അദ്ദേഹത്തിന്റെ മഹത്തായ ശുദ്ധീകരണത്തിൽ (great purge) പെടുന്നു.  യുക്രൈനിൽ സ്റ്റാലിൻ തന്റെ വികലമായ നയങ്ങൾകൊണ്ട് സൃഷ്ടിച്ചെടുത്ത കൊടിയ ക്ഷാമത്തിൽ 20 മുതൽ 30 വരെ ലക്ഷം മനുഷ്യർ തുടച്ചുനീക്കപ്പെട്ടു. അവിടെ നടന്നത് വംശഹത്യയല്ലെന്ന് റഷ്യയുൾപ്പെടെ പല രാജ്യങ്ങളും പറയുന്നുണ്ടെങ്കിലും വംശഹത്യതന്നെയാണ് നടന്നതെന്ന് മറ്റ് നിരവധി ജനാധിപത്യരാജ്യങ്ങൾ പറയുന്നു. ഇപ്പോൾ ഒരു സ്വതന്ത്രരാജ്യമായ യുക്രൈൻ ആ വംശഹത്യാദിനം വേദനയോടെ ആചരിക്കുന്നു.  2021 ഓഗസ്റ്റ് 27-ന് യുക്രൈനിലെ ഒഡേസാ നഗരത്തിന് സമീപം ഒരു വിമാനത്താവളത്തിന്റെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുമ്പോഴാണ് 80 വർഷത്തിലധികം പഴക്കമുള്ള കുഴിമാടം കണ്ടെത്തിയത്. 6000-ത്തിനും 8000-ത്തിനും ഇടയിൽ മനുഷ്യരെ അവിടെ കൂട്ടമായി മറവുചെയ്തിരുന്നു. 1991-നുമുൻപ് യുക്രൈൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നുവെങ്കിലും ഇന്ന് അത് സ്വതന്ത്ര ജനാധിപത്യരാജ്യമാണ്. 1930-33 കാലഘട്ടത്തിൽ സ്റ്റാലിന്റെ ഭരണകാലത്ത് മരണത്തിലാണ്ടുപോയ ലക്ഷക്കണക്കിന് മനുഷ്യരുടെ അസ്ഥികൂടങ്ങളാണ് ഇവിടെ കണ്ടെത്തിയതെന്ന വാർത്ത പരന്നു. സോവിയറ്റ് യൂണിയന്റെ അന്നത്തെ രഹസ്യപ്പൊലീസ് വിഭാഗം കൊന്നൊടുക്കിയതാണ് ഇതെന്ന് യുക്രൈൻ നാഷണൽ മെമ്മറി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവി സെർഗി ഗുട്സാലൂക് അന്ന് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഒഡേസാ നഗരത്തിന് സമീപം കണ്ടെടുത്ത തലയോട്ടികൾ സ്റ്റാലിൻ സൃഷ്ടിച്ച ക്ഷാമകാലത്ത് മരണപ്പെട്ടവരുടെതാണോ എന്ന് പരിശോധനയിലൂടെ വ്യക്തമാക്കപ്പെട്ടിട്ടില്ല. ഇതേ കാലഘട്ടത്തിൽ യുക്രൈൻ വംശഹത്യക്കുശേഷം എട്ടൊമ്പതുവർഷം കഴിഞ്ഞ് നാസികൾ ആയിരക്കണക്കിന് ജൂതന്മാരെ കൊലപ്പെടുത്തിയ സ്ഥലവുംകൂടിയാണ് ഒഡേസ. അവരുടെ അസ്ഥികൂടങ്ങളാണ് ഇപ്പോൾ കണ്ടെടുക്കപ്പെട്ടതെന്നും അഭിപ്രായമുണ്ട്. കമ്യൂണിസത്തെ എന്നും കുറ്റപ്പെടുത്താനുള്ള മുതലാളിത്ത മാധ്യമ ഗൂഢാലോചനയാണ് ഒഡേസയിലെ കുഴിമാടത്തിന്റെ ഉത്തരവാദിത്വം സ്റ്റാലിന്റെ തലയിൽ ചാർത്തുന്നതെന്ന് ഇന്ത്യയിലെ സി.പി.എം ഉൾപ്പെടെയുള്ളവർ പറയുന്നു.  ഒഡേസയിൽ കണ്ടെടുക്കപ്പെട്ട അസ്ഥികൂടങ്ങൾ നാസികൾ കൊലപ്പെടുത്തിയ ജൂതന്മാരുടെതാണോ എന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും സമാനമായി വൈകി തെളിയിക്കപ്പെട്ട കൂട്ടക്കുഴിമാടത്തിന്റെ കഥയാണ് പോളണ്ടിലെ കാറ്റിൻ കൂട്ടക്കൊല. 22,000-ത്തോളം പോളിഷ് സൈനികരുടെതുൾപ്പെടെയുള്ള മൃതദേഹാവശിഷ്ടങ്ങൾ കൊടുംകാട്ടിൽ കണ്ടെടുത്തപ്പോൾ അത് നാസികൾ ചെയ്തതാണെന്നായിരുന്നു ലോകം മുഴുവൻ പ്രചരിക്കപ്പെട്ടത്. നാസികളുടെ ഭീകരതയെക്കുറിച്ച് സ്റ്റാലിൻതന്നെ പല തവണ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ, സോവിയറ്റ് യൂണിയൻ തകരുകയും സ്റ്റാലിൻകാലത്തെ ആർക്കൈവുകൾ പുറത്താവുകയും ചെയ്തപ്പോൾ കാറ്റിൻ കൂട്ടക്കൊലയുടെയും കുഴിച്ചുമൂടപ്പെട്ടവരുടെയും യഥാർഥ ചിത്രവും ചരിത്രവും പുറത്തുവന്നു. ഘാതകർ മാറി. നാസികളല്ല അത് ചെയ്തത്, സ്റ്റാലിന്റെ രഹസ്യപ്പൊലീസായിരുന്നു.  രണ്ടാം ലോകമഹായുദ്ധവേളയിലാണ് കാറ്റിൻ കൂട്ടക്കൊല നടക്കുന്നത്. പോളണ്ടിൽ പിടിയിലായ സൈനിക ഉദ്യോഗസ്ഥരും ബുദ്ധിജീവികളും ആയിരുന്നു കൊല്ലപ്പെട്ടവരിലേറെയും. സ്റ്റാലിന്റെ നിർദേശപ്രകാരമാണ് ദിവസങ്ങൾ നീണ്ടുനിന്ന കൂട്ടക്കൊല നടന്നത്. സോവിയറ്റ് യൂണിയനിലെ രഹസ്യപ്പൊലീസ് സേനയായ എൻ.കെ.വി.ഡി. തലവനായ ലാവ്റെന്തി ബറിയ 1940 മാർച്ച് 5-നായിരുന്നു കൂട്ടക്കൊലയ്ക്കുള്ള നിർദേശം നൽകുന്നത്. പോളണ്ടിലെ ഓഫീസർ കോറിലെ എല്ലാ അംഗങ്ങളെയും കൊന്നുകളയാൻ തന്നെയായിരുന്നു സ്റ്റാലിന്റെ ഉത്തരവ്. പോളണ്ട് പൗരത്വമുള്ള ജൂതമതക്കാർ, യുക്രൈൻ, ജോർജിയ, ബലാറസ് എന്നിവിടങ്ങളിലെ വിദ്യാസമ്പന്നരും ബുദ്ധിജീവികളുടെ കൂട്ടവും കൊല്ലപ്പെട്ടവരിൽ പെടുന്നു. രാത്രിയിൽ കാട്ടിൽ വലിയ കുഴിയെടുത്ത് മൃതശരീരം മറവ് ചെയ്യുകയായിരുന്നു.  യൂറോപ്പിന്റെ അപ്പക്കൂട് എന്നറിയപ്പെടുന്ന, ഭക്ഷ്യസമൃദ്ധമായ യുക്രൈൻ എന്ന രാജ്യത്തിലെ ലക്ഷക്കണക്കിന് മനുഷ്യരെ മഹാക്ഷാമത്തിലേക്ക് എറിഞ്ഞുകൊടുത്ത സ്റ്റാലിനെക്കുറിച്ച് ഇന്നും ഒരു വിഭാഗം യുക്രൈൻകാർ വെറുപ്പോടെ പറഞ്ഞുകൊണ്ടിരിക്കുന്നു. തലസ്ഥാനമായ കീവിലെ പിഷർക്ക് ഹിൽസിലെ ഹോളോദൊമാർ മ്യൂസിയത്തിൽ ശേഖരിച്ചുവെച്ച ചിത്രങ്ങളിൽ മനുഷ്യസൃഷ്ടമായ മഹാക്ഷാമത്തിന്റെ അസ്ഥികൂടങ്ങളുടെ ചിത്രങ്ങൾ സന്ദർശകർക്ക് കാണാം. ജൂതരുടെ ഹോളോകാസ്റ്റിന് സമാനമാണ് യുക്രൈനിലെ ഹോളോദൊമാർ. യുക്രൈൻ ഭാഷയിൽ പട്ടിണിക്കൊല. 1932-ൽ നടന്ന യുക്രൈൻ വംശഹത്യയെ ഓർമിപ്പിച്ച് നവംബറിലെ അവസാന ശനിയാഴ്ചയാണ് അന്നാട്ടുകാർ ഹോളൊദൊമാർ എന്ന പേരിൽ (ഹോളോകാസ്റ്റ്പോലെ) വംശഹത്യാദിനം ആചരിക്കുന്നത്.  കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ വലിയ രാജ്യങ്ങളിലൊന്നാണ് യുക്രൈൻ. സോവിയറ്റ് യൂണിയന്റെ പരിച്ഛേദമമെന്നും പറയാം. ചെർണോബിൽ ആണവനിലയം ഉൾപ്പെടെ കൂറ്റൻ വ്യവസായശാലകളും മറ്റുമുള്ള രാജ്യം. 1991 ഓഗസ്റ്റ്- 24-നാണ് റഷ്യയിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പുതിയ രാജ്യമായി മാറുന്നത്. ക്രിസ്തുമതത്തിന്റെ വിവിധ വിഭാഗങ്ങൾ കൂടിച്ചേർന്ന യുക്രൈനിൽ 35 ശതമാനത്തോളം മതമില്ലാത്തവരാണ്.  രാജ്യത്തിന്റെ തെക്കുകിഴക്കുഭാഗം കരിങ്കടലാണ്. ബെലാറസ്, പോളണ്ട്, സ്ളൊവാക്യ, ഹംഗറി, മൊൾഡേവിയ, റൊമാനിയ എന്നിവയാണ് അതിർത്തി രാജ്യങ്ങൾ. മംഗോളിയക്കാരുടെയും ലിത്വാനിയക്കാരുടെയും പിന്നീട് നീണ്ട 80 വർഷത്തോളം റഷ്യയുടെയും അധിനിവേശത്തിലായിരുന്നു യുക്രൈൻ. പോരാളികളായ കൊസാക് വംശജരുടെ നാടായിരുന്നു വിശാല യുക്രൈൻ. കൊസാക്ക് സ്വാതന്ത്ര്യസമരത്തോടെ കോമൺവെൽത്തിൽനിന്ന് കുറേഭാഗം യുക്രൈൻ സ്വന്തമാക്കി. പോളിഷ് ലിത്വാനിയൻ കോമൺവെൽത്ത് രൂപവത്കരിച്ചപ്പോൾ അതിന്റെ ഭാഗമായി. പിന്നീട് റഷ്യൻ ഓസ്ട്രോ ഹംഗേറിയന്റെ ഭാഗമായി. ഒന്നാം ലോകയുദ്ധത്തിൽ റഷ്യയും ഓസ്ട്രോ ഹംഗറിയും എതിർച്ചേരിയിലായതോടെ യുക്രൈൻ കടുത്ത പ്രതിസന്ധിയിലായി. ഇരുസൈന്യങ്ങൾക്കുവേണ്ടിയും അവർക്ക് യുദ്ധം ചെയ്യേണ്ടിവന്നു. യുദ്ധം അവസാനിച്ചപ്പോൾ യുക്രൈൻ വീതിക്കപ്പെട്ടു. മധ്യകിഴക്കൻ ദേശങ്ങൾ റഷ്യയുടെ ഭാഗമായി. പടിഞ്ഞാറൻ ദേശം പോളണ്ടും സ്വന്തമാക്കി. അവശിഷ്ട ഭാഗങ്ങൾ ചേർത്താണ് 1921-ൽ യുക്രൈൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് രൂപംകൊള്ളുന്നത്.    സ്റ്റാലിന്റെ ഭരണകാലത്ത് 1929 മുതൽ 1933 വരെയാണ് യുക്രൈനിൽ ക്ഷാമം ഉണ്ടാവുന്നത്. കാർഷികഭക്ഷ്യസമൃദ്ധി നിറഞ്ഞുനിന്ന് യുക്രൈന്റെ മേൽ ആധിപത്യം സ്ഥാപിച്ച മോസ്കോ അവിടെ നടപ്പാക്കിയ കമ്യൂണിസ്റ്റ് കൂട്ടുകൃഷി സമ്പ്രദായവും കൃഷിഭൂമി പിടിച്ചെടുക്കലും അതുവഴിയുണ്ടായ സംഘർഷവും ഒക്കെയാണ് യുക്രൈനെ പ്രതിസന്ധിയിലാക്കിയത്. വൻകിട കർഷകരെ ഫ്യൂഡൽ ജന്മിമാരായ കുലാക്കുകളായി കാണുകയും അവരുടെ കൃഷി മുഴുവൻ സ്റ്റേറ്റ് ഏറ്റെടുക്കുകയും അവിടെ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങൾ മറ്റ് സോവിയറ്റ് റിപ്പബ്ലിക്കിലേക്ക് കൈമാറുകയും ചെയ്യുകയായിരുന്നു സ്റ്റാലിൻ ചെയ്തത്. കാർഷികമേഖല അപ്പാടെ തകർന്ന യുക്രൈനിൽ കൊടുംക്ഷാമം രൂക്ഷമായി. അതൊന്നും പുറംലോകത്തെ അറിയിക്കാതെ എല്ലാ എതിർപ്പുകളെയും സ്റ്റാലിൻ അടിച്ചമർത്തുകയായിരുന്നു. ഈ മഹാപീഡനത്തിൽ ലക്ഷക്കണക്കിന് ആൾക്കാർ മരിച്ചു. ചൈനയിൽ മാവോവിന്റെ കാലത്തും സമാനമായ സ്ഥിതി ഉണ്ടായിട്ടുണ്ട്. സമാനമായതും എന്നാൽ അതിനെക്കാൾ ക്രൂരവുമായി ഈ നയം നടപ്പിലാക്കിയതാണ് കംബോഡിയൻ വംശഹത്യയ്ക്ക് കാരണം.  ഭൂമിപിടിച്ചെടുക്കലിനെതിരേ നാട്ടിൽ പ്രതിഷേധം രൂക്ഷമായപ്പോൾ യുക്രൈൻ, താതാർ,ക്രൈമിയൻ വംശങ്ങൾ കൂട്ടമായി നാട്ടിൽനിന്ന് ആട്ടിയോടിക്കപ്പെട്ടു. യുക്രൈൻ വംശഹത്യയ്ക്കുശേഷം രണ്ടാം ലോകയുദ്ധത്തിന്റെ അവസാന കാലഘട്ടത്തിൽ, 1944 മേയ് 18 മുതൽ 20 വരെയുള്ള കാലയളവിൽ സോവിയറ്റ് ചെമ്പട അഞ്ചുലക്ഷത്തോളംവരുന്ന ക്രൈമിയൻ തത്താറുകളെ ആയിരക്കണക്കിന് കിലോമീറ്റർ അകലെ മധ്യേഷ്യയിലേക്ക് നാടുകടത്തിയിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന വലിയ അഭയാർഥി സംഘത്തിൽ പലരും വഴിവക്കിൽ വീണുമരിച്ചു. തൊട്ടുമുൻപ് നാസിപ്പട യുക്രൈനിലെ അഞ്ച് ലക്ഷത്തോളം ജൂതരെ കൊന്നൊടുക്കിയിരുന്നു. 1930 മുതൽ 1950 വരെ യുക്രൈന്റെ രാഷ്ട്രീയം ചോരയിൽ കലങ്ങിമറിഞ്ഞതായിരുന്നു.  1917-ൽ റഷ്യയിൽ കമ്യൂണിസ്റ്റ് ഭരണം ഉണ്ടായപ്പോൾ യുക്രൈനും റഷ്യയുടെ ഭാഗമായി. ലെനിൻ ഈ രാജ്യത്തോട് മൃദുസമീപനമാണ് കാണിച്ചത്. തങ്ങളുടെ ദേശീയതയിലും സ്വത്വത്തിലും സംസ്കാരത്തിലും താത്പര്യം കാണിച്ച യുക്രൈൻ ജനതയോട് ലെനിൻ മയത്തിലാണ് പെരുമാറിയത്. അവർക്ക് സ്വത്വസാതന്ത്ര്യം നൽകി. അവരുടെ വംശീയതയെ അംഗീകരിച്ചുകൊടുത്തു. എന്നാൽ 1924-ൽ ലെനിൻ മരിച്ചപ്പോൾ അധികാരമേറ്റ സ്റ്റാലിൻ യുക്രൈനിലെ ദേശീയവികാരത്തെയും സംസ്കാരത്തെയും അംഗീകരിക്കാൻ താത്പര്യം കാണിച്ചില്ല. അങ്ങനെ വിട്ടുകൊടുത്താൽ അത് ഭാവി കമ്യൂണിസ്റ്റ് റഷ്യയ്ക്ക് ഭീഷണിയാവുമോ എന്ന് അദ്ദേഹം കരുതി. മറ്റ് റിപ്പബ്ലിക്കുകളും ഈ സ്വാതന്ത്ര്യത്തിൽ കൈവെക്കുമോ എന്ന ആശങ്കയായിരുന്നു സ്റ്റാലിന്. യുക്രൈൻ ജനതയുടെ സ്വാതന്ത്ര്യത്തെ തടയിടണമെന്ന് അദ്ദേഹം കരുതി. വർഗരഹിതമായ ഒരു യുക്രൈൻ സൃഷ്ടിക്കാനുള്ള യാന്ത്രിക പ്രവൃത്തിയിലേക്ക് സ്റ്റാലിൻ നീങ്ങുകയായിരുന്നു.  1929-ൽ ആയിരക്കണക്കിന് ആളുകൾ അറസ്റ്റിലായി. സ്വകാര്യ കൃഷിയിടങ്ങൾ മുഴുവൻ പിടിച്ചെടുത്തു. സമ്പന്ന മധ്യവർഗ ഭൂവുടമകളും കൃഷിക്കാരുമായ കുലാക്കുകൾ എന്ന വിഭാഗത്തെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാനുള്ള ശ്രമം തുടങ്ങി. അവരെ ആദ്യംതന്നെ ജനങ്ങളുടെ ശത്രുക്കൾ എന്ന് വരുത്തിത്തീർത്തു. അവരുടെ മുഴുവൻ ഭൂമിയും പിടിച്ചെടുത്ത് സ്റ്റേറ്റിന്റേതാക്കി. പത്തുലക്ഷത്തോളം കുലാക്കുകളെ വീടുകളിൽനിന്നും അവരുടെ സ്വന്തം കൃഷിഭൂമിയിൽനിന്നും പുറത്താക്കി. 1932 പകുതിയോടെ യുക്രൈനിലെ 75ശതമാനം സ്വകാര്യ കൃഷിഭൂമിയും, ഫാമുകളും ബലമായി പിടിച്ചെടുത്തു. യുക്രൈനിൽനിന്ന് റഷ്യയിലേക്ക് അയയ്ക്കേണ്ട ധാന്യക്വാട്ടകൾ വൻതോതിൽ വർധിപ്പിച്ചു. യുക്രൈൻ പട്ടിണിയിലായി. മുതലാളിത്തത്തെ തകർക്കാനായി കൃഷിഭൂമി പൊതുസ്വത്താക്കുന്നു എന്ന കമ്യൂണിസ്റ്റ് നയമായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. ഇതിനെതിരേ പ്രവർത്തിക്കുന്നവർ രാഷ്ട്രശത്രുക്കളും മുതലാളിത്തത്തിന്റെ വക്താക്കളുമാണെന്ന് വിലയിരുത്തപ്പെട്ടു.  അതേസമയം ഭൂമി പിടിച്ചെടുക്കലിനെതിരേ യുക്രൈനിലെ കമ്യൂണിസ്റ്റുകാർതന്നെ ശബ്ദിച്ചുതുടങ്ങി. അവർ അടിയന്തര ഭക്ഷ്യസഹായം ആവശ്യപ്പെട്ടു. പക്ഷേ, സ്റ്റാലിന്റെ പ്രതികരണം അഹങ്കാരത്തിന്റെതായിരുന്നു. പ്രതിവിപ്ലവക്കാരോട് പെരുമാറുന്നതുപോലെ ഒരുലക്ഷം റഷ്യൻ സൈനികരെ യുക്രൈനിലേക്ക് അയച്ചു. അതിർത്തികൾ അടച്ചുപൂട്ടി. രാജ്യത്തെ ഭീമാകാരമായ ഒരു തടങ്കൽപ്പാളയം പോലയാക്കി. എല്ലാ ഗോഡൗണുകളും,കാർഷിക ഫാമുകളും പിടിച്ചെടുത്തു. ദാരിദ്ര്യവും അതോടെ കടുത്തു. അപ്പം കിട്ടാതെ ലഹളക്കിറങ്ങിയ യുവാക്കളെ തോക്കുകൊണ്ട് നേരിടുകയായിരുന്നു റഷ്യൻസൈന്യം. മാസങ്ങൾക്കകം ജനങ്ങൾ തെരുവിൽ ചത്തൊടുങ്ങാൻ തുടങ്ങി. കുതിരവണ്ടികളിൽ ശവം നിരനിരയായി കൊണ്ടുപോയി തള്ളാൻതുടങ്ങി. മരിച്ചെന്ന് കരുതി ജീവിച്ചിരിക്കുന്നവരെവരെ കുഴിയിലേക്ക് വലിച്ചെറിഞ്ഞു. 1933-ൽ ക്ഷാമംകാരണം പ്രതിദിനം കാൽലക്ഷത്തിലധികം ആളുകൾ മരിച്ചതായാണ് കണക്ക്. യുക്രൈനിലെ ക്ഷാമം ലോകത്തിന് മുന്നിൽ സ്റ്റാലിൻ പൂഴ്ത്തിവെച്ചു. എന്നാൽ ബർണാഡ് ഷായെപ്പോലുള്ള എഴുത്തുകാർ സംഭവം ലോകത്തിന് മുന്നിൽ കൊണ്ടുവന്നു. 1934-ഓടെ കുട്ടികൾ ഉൾപ്പെടെ 25 ശതമാനം ജനങ്ങൾ പട്ടിണിയാൽ മരിച്ചുവീണു.  സ്വാതന്ത്ര്യത്തോടുള്ള യുക്രൈൻകാരുടെ ആഗ്രഹമാണ് സ്റ്റാലിനെ രോഷംകൊള്ളിച്ചത്. പട്ടിണിക്കിട്ടാൽ സ്വത്വബോധവും വംശീയബോധവും സ്വാതന്ത്ര്യമോഹവും കമ്യൂണിസ്റ്റ് വിരുദ്ധതയും റഷ്യൻ വിരോധവും ഇല്ലാതാവുമെന്ന് സ്റ്റാലിൻ കരുതി. സ്റ്റാലിൻ കരുതിയതുപോലെ പിന്നെ പോരാട്ടം ഭക്ഷണത്തിനുവേണ്ടിയായി. യുക്രൈൻകാരുടെ മതപരവും വംശീയവും രാഷ്ട്രീയവുമായ എല്ലാമോഹങ്ങളും പട്ടിണിയിൽ കൊത്തിനുറുക്കപ്പെട്ടു. അതേസമയം റഷ്യൻ ചായ്വുള്ള യുക്രൈൻകാർ അവരോട് ചേർന്നുനിന്നു.  വളരെ പാവപ്പെട്ടവരായിരുന്നു യുക്രൈൻ ഗ്രാമവാസികൾ. അതേസമയം വല്ലാതെ വികാരംകൊള്ളുന്നവരും. അവരെ കൈകാര്യം ചെയ്യാനുള്ള തന്ത്രങ്ങളാണ് സ്റ്റാലിൻ ആവിഷ്കരിച്ചത്. മനുഷ്യനിർമിതമായ കൊടിയക്ഷാമം അതിലേക്കുള്ള വഴിയായിരുന്നു. യുക്രൈനിലെ വിളവുകൾ സോവിയറ്റ് പട്ടാളക്കാർക്കായി രാജ്യത്തിനുപുറത്തേക്ക് വീതിക്കപ്പെട്ടു.  1929-ൽ യുക്രൈനിൽ സമ്പൂർണ കമ്യൂണിസ്റ്റ് സമ്പദ് വ്യവസ്ഥ നടപ്പാക്കാനുള്ള ശ്രമമായിരുന്നു സ്റ്റാലിന്റേതെന്ന് വേൾഡ് പീസ് ഫൗണ്ടേഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ അലക്സ് ഡി.വാൾ സൂചിപ്പിക്കുന്നു. പലഭാഗങ്ങളിലായി പ്രതിഷേധം ഉയർന്നതിന്റെ പേരിൽ സ്റ്റാലിന്റെ രഹസ്യപ്പോലീസ് അരലക്ഷം യുക്രൈൻകാരെ സൈബീരിയയിലേക്ക് നാടുകടത്തിയിരുന്നു. രാജ്യത്തെ ആധുനിക തൊഴിലാളിവർഗ സോഷ്യലിസ്റ്റ് രാഷ്ട്ര മേഖലയാക്കി മാറ്റാനുള്ള ലക്ഷ്യംപാളി.  പ്രശസ്ത അമേരിക്കൻ ചരിത്രകാരിയായ അന്നെ ആപ്പിൾബോം 2017-ൽ എഴുതിയ റെഡ് ഫമൈൻ, സ്റ്റാലിൻ വാർ ഓൺ യുക്രൈൻ എന്ന പുസ്തകത്തിൽ ചുവന്നക്ഷാമം എന്നാണ് യുക്രൈൻ വംശഹത്യയെ സൂചിപ്പിക്കുന്നത്. കമ്യൂണിസം മാത്രമല്ല, സ്റ്റാലിൻ എന്ന വ്യക്തിയുടെ മിഥ്യാരാഷ്ട്രീയം ഉണ്ടാക്കിയ ക്ഷാമമാണ് അതെന്ന് അന്നെ ആപ്പിൾബോം പറയുന്നു.  വംശഹത്യയുമായി ബന്ധപ്പെട്ട് 1932 ഡിസംബറിൽ മോസ്കോയിൽ നിന്നുള്ള ഒരു ഉത്തരവിന്റെ രേഖ പിന്നീട് കണ്ടെത്തി. യുക്രൈനിലെ നോർത്ത് കോക്കസസ്, വെസ്റ്റേൺ ഒബ്ലോസ്റ്റ് എന്നിവിടങ്ങളിലെ ധാന്യസംഭരണം എങ്ങനെയായിരിക്കണം എന്നതാണ് ആ രേഖ. പാർട്ടി അണികളോട് കർഷകരിൽ നിന്ന് ധാന്യം പിടിച്ചെടുക്കാനുള്ള ഉത്തരവായിരുന്നു അതിൽ കൂടുതലും. അനുസരണയോടെ ഇത് വ്യാപകമായി നടന്നു.  ക്ഷാമം അതിന്റെ പരിധിവിട്ടപ്പോൾ യുക്രൈനിലെ കാഴ്ചകൾ അതിദയനീയമായി. കിട്ടിയതെന്തും തിന്നുന്ന കുട്ടികളുടെ ചിത്രം അന്നത്തെ പത്രങ്ങളിൽ വന്നിരുന്നു. ഒരുതരം വിഷപ്പുല്ലുകൾ കഴിച്ച കുട്ടികൾ വയർവീർത്തു മരിച്ചതായി വാർത്തകൾവന്നു. ക്രോപ് കളക്ടർമാർ എന്നുപറയുന്ന ഒരുവിഭാഗം ഉദ്യോഗസ്ഥർ നാട്ടിലിറങ്ങി. അവരുടെ കയ്യിൽ തോക്കുകൾ ഉണ്ടായിരുന്നു. പൂഴ്ത്തിവെച്ച ധാന്യങ്ങൾ പിടിച്ചെടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഭയംകാരണം കർഷകർ ഓടിരക്ഷപ്പെട്ടതോടെ കൃഷി ഇല്ലാതായി. ക്ഷാമത്തിന്റെ ഭീകരത ഒരു പ്രതിഷേധം എന്ന നിലയിൽ ദേശീയതയെ പിന്നീട് ഉദ്ദീപിപ്പിക്കാൻ ഇടയാക്കിയതായി ക്ഷാമ ചരിത്രകാരനായ അലക്സ് ഡി വാൾ പറയുന്നുണ്ട്.  പോഷകാഹാരംകിട്ടാതെ കുട്ടികൾ വലഞ്ഞു. പാൽ ഉത്പാദനം നിലച്ചു. വിശപ്പുമൂത്തപ്പോൾ മെലിഞ്ഞ പശുക്കളെയും ആടുകളെയും ആൾക്കാർ കൊന്നുതിന്നാൻ തുടങ്ങി. അതുതീർന്നപ്പോൾ പൂച്ചയുൾപ്പെടെ അരുമമൃഗങ്ങളെ കൊന്നുതിന്നാൻ തുടങ്ങി. കുട്ടികൾ വയലുകൾ പരതി തവളകളെയും മീനുകളെയും വേട്ടയാടി. ഇലകൾ, പൂവുകൾ, കായകൾ, മരത്തോലുകൾ, തളിരിലകൾ, വേരുകൾ, കിഴങ്ങുകൾ കിട്ടിയതെല്ലാം തിന്നാൻതുടങ്ങി. എലികൾ, വലിയ പെരുച്ചാഴികൾ എന്നിവയും. പട്ടിണിയോടൊപ്പം ഛർദ്ദി, അതിസാരം എന്നിവ പടർന്നു. കുലാക്കുകളെ നേരിടാനും പ്രതിഷേധം അടിച്ചമർത്താനും അപ്പോഴും പോലീസും സൈന്യവും വന്നു. ജീവിതം നരകതുല്യമായി. വിശക്കാതെ യുക്രൈനിൽ എന്നും ഭക്ഷണം ലഭിച്ച ഒരേയൊരു ജീവി കഴുകനായിരുന്നു. തെരുവിൽ ചത്തുവീണ മനുഷ്യശരീരങ്ങൾ അവയ്ക്ക് എന്നും വിഭവമായി.  1930-31 കാലഘട്ടത്തിൽ നാടുകടത്തപ്പെട്ട 3,81,000 കുലാക് കുടുംബങ്ങളിൽ 64,000പേർ 17 ശതമാനവും യുക്രൈനിൽ നിന്നുള്ളവരാണ്. 1932-ൽ 38,000 കുടുംബങ്ങളെക്കൂടി നാടുകടത്താൻ തീരുമാനിച്ചു. യുക്രൈനിൽനിന്ന് 3,30,000 ടൺ ഭക്ഷ്യദുരിതാശ്വാസം കയറ്റി അയച്ചു. അതിൽ മോസ്കോയിലെയും അതിന്റെ സമീപപ്രദേശങ്ങളിലെയും ജനങ്ങൾക്കായി 2,51,000 ടൺ ധാന്യം ഉപയോഗിച്ചു. ഇതോടെ യുക്രൈൻ വലിയ കഷ്ടത്തിലായി. കസാഖിസ്ഥാനിലും ഇത് സംഭവിച്ചു. 1.4 ദശലക്ഷംപേർ ക്ഷാമത്തിന് ഇരകളായി. 1932-ലും 33ലും സോവിയറ്റ് യൂണിയനിൽ റജിസ്റ്റർചെയ്ത 2.93 ദശലക്ഷം മരണങ്ങളിൽ യുക്രൈനിൽ നിന്നുള്ള 1.54ലക്ഷം മരണങ്ങൾവരും (റഷ്യയുടെ മാത്രം കണക്ക്). റഷ്യയുടെ വടക്കൻ പ്രവിശ്യയായ കോക്കസസ്സിൽനിന്നുള്ള 3,10,000 മരണങ്ങളിൽ പലതും അവിടെയുള്ള യുക്രേനിയൻ ന്യൂനപക്ഷത്തിൽപ്പെട്ടവരാണ്. റജിസ്റ്റർ ചെയ്യാത്ത 1.1 മുതൽ 3.9 ദശലക്ഷം മരണങ്ങളിൽ യുക്രൈൻകാരായിരുന്നു. അങ്ങനെനോക്കുമ്പോൾ സോവിയറ്റ് യൂണിയനിൽ ക്ഷാമംകാരണം മൊത്തം അഞ്ചുമുതൽ എട്ട് മില്യൺ ആൾക്കാർ മരിച്ചു. ഇതിൽ മൂന്നുമില്യൺവരെ യുക്രൈൻകാരായിരുന്നു എന്നുപറയേണ്ടിവരും. സ്റ്റാലിൻ നടപ്പാക്കിയ കൂട്ടുകൃഷിസമ്പ്രദായത്തെ എതിർത്ത യുക്രൈൻ ദേശീയവാദികളോട് ഹിറ്റ്ലർ ജൂതരോട് കാണിച്ച അതേ മനോഭാവമാണ് സ്റ്റാലിൻ കാണിച്ചത്. ആയുധധാരികളായ സൈന്യം കൃഷിഭൂമി തിരിച്ചെടുത്തശേഷം എല്ലാ കുലാക് കുടുംബങ്ങളേയും സമയംകൊടുക്കാതെ കുടിയിറക്കി. ഖമറൂഷ് ആദ്യം കമ്പോഡിയയിൽ ചെയ്തതും ഇതുതന്നെ. ആയിരക്കണക്കിന് കുടുംബങ്ങളെ പ്രത്യേക തീവണ്ടിയിൽ സൈബീരിയയിലേക്കയച്ചു. യുക്രൈനിൽനിന്ന് ധാന്യങ്ങൾ മറ്റ് സോവിയറ്റ് കേന്ദ്രങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ സ്റ്റാലിൻ ഉത്തരവിട്ടു. ഇതിനെ തന്നാട്ടുകാർ എതിർത്തതാണ് തെരുവുലഹളകൾക്ക് കാരണമായത്. കലാപങ്ങൾ ഉണ്ടായി. കലാപകാരികൾ എന്നുകരുതി സാധാരണക്കാരുടെ വീടുകൾ തകർത്തു. തീയിട്ടു. സ്വന്തം ഭൂമിയിൽ നിന്നുപോലും ആരെങ്കിലും ധാന്യമെടുത്താൽ അറസ്റ്റിലാവുന്ന സ്ഥിതിവന്നു. ധാന്യവുമായി പുറത്തേക്കുപോകുന്നത് തടയാൻ പട്ടാളം ഗ്രാമങ്ങളിൽ ബാരിക്കേഡ് ഉയർത്തി.  ഒരു സമത്വസുന്ദരമായ സോഷ്യലിസ്റ്റ് രാജ്യം തൊഴിലാളിവർഗ സർവാധിപത്യത്തിലൂടെ പരിവർത്തനം ചെയ്യുകയായിരുന്നു സ്റ്റാലിന്റെ ലക്ഷ്യം. ഒരു വലിയ വിഭാഗം ജനതയെ ഉന്മൂലനം ചെയ്തുകൊണ്ടായിരുന്നു അത്- ട്രെവർ എർലാഷർ. ചരിത്രകാരനും എഴുത്തുകാരനും അധ്യാപകനുമായ യൂണിവേഴ്സിറ്റി ഓഫ് പീറ്റേഴ്സ് ബർഗ് സെന്ററിലെ ട്രെവർ എർലാഷർ എഴുതുന്നു.  മിയാമിയിലെ റഷ്യൻ ചരിത്ര പ്രൊഫസർ സ്റ്റീഫൻ നോറീസ് പറയുന്നു. സോവിയറ്റ് ധാന്യശേഖര ഉദ്യോഗസ്ഥർ ക്രൂരമായ രീതികളാണ് ഗ്രാമീണകർഷകരോടും കുലാക്കുകളോടും കാണിച്ചത്.  1988-ലെ യു.എസ്. കോൺഗ്രസിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നുണ്ട് മുനയുള്ള മരക്കുന്തങ്ങൾ ഉപയോഗിച്ച് പുരയിടത്തിൽ ധാന്യങ്ങൾ കുഴിച്ചിട്ടുണ്ടോയെന്ന് ക്രോപ്കളക്ടർമാരും പൊലീസും കുത്തിപ്പരിശോധിക്കും. പിടിക്കപ്പെട്ടാൽ കുടുംബങ്ങളെ ജയിലിലയക്കും. കുട്ടികളെ കൈകൾ പിന്നിൽക്കെട്ടി വലയിൽകൊണ്ടുപോയടിച്ച് എവിടെക്കുഴിച്ചിട്ടെന്ന് ചോദിക്കുമായിരുന്നു.  യുക്രൈനിൽ നടന്നത് വംശഹത്യയല്ലെന്ന് റഷ്യ പറയുന്നു. 1948-ലെ യു.എൻ. ആർട്ടിക്കിൾ 2 പ്രകാരം ദേശീയവും വംശീയവും വർഗീയവുമായി വിവേചനത്തോടെ ഒരു വിഭാഗത്തെ പൂർണമായോ ഭാഗികമായോ ഇല്ലായ്മ ചെയ്യുന്ന വംശഹത്യ യുക്രൈനിൽ നടന്നിട്ടില്ല. വംശഹത്യാനിയമാവലിയിൽ പറയുന്ന ഒരു കാര്യവും അവിടെ നടന്നിട്ടില്ല എന്നാണ് റഷ്യയുടെ നിലപാട്.  2018-ൽ യു.എസ്. സെനറ്റ് വ്യക്തമായി പറഞ്ഞു:യുക്രൈനിൽ സ്റ്റാലിൻ നടത്തിയത് ആസൂത്രിത വംശഹത്യയാണ്. യൂറോപ്പിന്റെ അപ്പക്കൂടായ ആ രാജ്യം അക്കാലത്ത് സ്വതന്ത്രമായി ചിന്തിക്കുന്നത് മോസ്കോവിന് സഹിക്കാൻ പറ്റിയിരുന്നില്ല. പട്ടിണികൊണ്ട് അവരുടെ സ്വാതന്ത്ര്യമോഹത്തെ കൊല്ലുകയായിരുന്നു.  ലക്ഷക്കണക്കിന് ആൾക്കാരുടെ മരണങ്ങൾ, ചിതറിപ്പോയ കുടുംബങ്ങൾ, വീട്, സംസ്കാരം എല്ലാം തകർന്നപ്പോൾ ഒരു യുദ്ധമില്ലാതെത്തന്നെ യുക്രൈൻ ഭൂപ്രദേശങ്ങൾ സ്വന്തമാക്കി കൂടെനിർത്താൻ സ്റ്റാലിന് കഴിഞ്ഞു. അവരുടെ സ്വാതന്ത്ര്യമോഹവും സ്വയംഭരണമോഹവും ഇല്ലാതായി. പിടിച്ചെടുത്ത ഭൂമി പട്ടാള ആവശ്യത്തിനും മറ്റുമായി ഉപയോഗിക്കപ്പെട്ടു. പഞ്ചവത്സര പദ്ധതിക്കായി വൻകിടപദ്ധതികൾ യുക്രൈനിൽ ഉദയംകൊണ്ടു. അവസാനം ആണവനിലയംവരെ (ചെർണോബിൽ പിന്നീട് പൊട്ടിത്തെറിച്ചു).   വിദേശഎഴുത്തുകാരും പത്രപ്രവർത്തകരും മറ്റും റഷ്യയും യുക്രൈനും സന്ദർശിച്ചപ്പോൾ വസ്തുതകൾ അവർ മറച്ചുവെച്ചു. സർക്കാർ അനുവദിച്ച സ്ഥലത്ത് മാത്രമേ അവർക്ക് സന്ദർശിക്കാൻ പറ്റിയുള്ളൂ. മുൻ ഫ്രഞ്ച് പ്രീമിയർ എഡ്വേഡ് ഹാരിയറ്റ് അഞ്ചുദിവസത്തെ സന്ദർശനത്തിയായി അക്കാലം യുക്രൈനിൽ പോയിരുന്നു. അവിടെ അദ്ദേഹത്തെ കൊണ്ടുപോയ സ്ഥലത്തൊന്നും പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല. കീവിലെ ശാന്തമായ തെരുവും നല്ലനിലയിൽ നടക്കുന്ന കൂട്ടുകൃഷിക്കളങ്ങളും കണ്ട് ഗംഭീരം എന്നുപറഞ്ഞ് അദ്ദേഹം മടങ്ങി.  മോസ്കോവിലുള്ള ആറ് ബ്രിട്ടീഷ് എൻജീനിയർമാർക്ക് ഭീഷണിയുണ്ടായത് യുക്രൈൻ ക്ഷാമത്തെക്കുറിച്ച് പുറംലോകത്തോട് പറയുമെന്ന ഭയം കാരണമായിരുന്നു. ക്ഷാമത്തെക്കുറിച്ച് എഴുതുകയോ പറയുകയോ ചെയ്താൽ ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി അറസ്റ്റിലാവുമെന്നായിരുന്നു. മോസ്കോവിന്റെ താക്കീത്. സന്ദർശിച്ച എല്ലാ വിദേശപത്രപ്രവർത്തകരോടും പറഞ്ഞത് യുക്രൈൻ ക്ഷാമത്തെക്കുറിച്ച് കവർ ചെയ്യരുതെന്നാണ്. ആ പത്രപ്രവർത്തകസംഘത്തിൽ പുലിസ്റ്റർ അവാർഡ് നേടിയ ന്യൂയോർക്ക് ടൈംസിന്റെ ലേഖകൻ വാൾട്ടർദുറാൻ കൂടിയുണ്ടായിരുന്നു. അദ്ദേഹം അവസാനം ഓഫീസിലേക്കെഴുതി, ക്ഷാമത്തെക്കുറിച്ചുള്ള എല്ലാ സംസാരങ്ങളും പരിഹാസ്യമാണ്.  1933 അവസാനിക്കുമ്പോൾ യുക്രൈനിലെ 25 ശതമാനം ആൾക്കാരും തുടച്ചുനീക്കപ്പെട്ടിരുന്നു. ലക്ഷക്കണക്കിന് കുട്ടികളും ഇതിലുൾപ്പെടും. കുലാക്കുകൾ എന്ന ഇടത്തരം കർഷകവിഭാഗം പൂർണമായില്ലാതായി.  മാനസികമായി തകർന്നുപോയ ആ പ്രദേശത്തെ പിന്നീട് എല്ലാവർക്കും കീഴടക്കാനെളുപ്പമായി. രണ്ടാം ലോകയുദ്ധത്തിന്റെ സമയത്ത് ലക്ഷക്കണക്കിനുവരുന്ന നാസി സൈന്യം യുക്രൈനിലാണ് തമ്പടിച്ചത്. യൂറോപ്പിന്റെ അപ്പക്കൂടവർ കൊള്ളയടിച്ചു. ലക്ഷക്കണക്കിന് ആൾക്കാർ അപ്പോഴും കൊല്ലപ്പെട്ടു. സ്റ്റാലിന്റെ സൈന്യത്തിലും ലക്ഷക്കണക്കിന് യുക്രൈൻകാർ ഉണ്ടായിരുന്നു. യുദ്ധത്തിൽ അവരിൽ മഹാഭൂരിപക്ഷവും നാസികളോട് ഏറ്റുമുട്ടിയും കൊല്ലപ്പെട്ടു.  (തുടരും)  (മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന വംശഹത്യയുടെ ലോകചരിത്രം എന്ന പംക്തിയിൽ നിന്ന്)   മുൻലക്കങ്ങൾ വായിക്കാം  Content Highlights:History of Genocide Dinakaran Kombilath writes about ukraine genocide during stalin reign]]></description>
    <pubDate>Mon, 14 February 2022, 02:30:47 PM +0530</pubDate>
        <modified_date>Mon, 14 February 2022, 02:58:36 PM +0530</modified_date>
    </item>
<item>
<title><![CDATA[പശുവിന്റെ കയറില്‍ തൂങ്ങിയ കൊച്ചാന്റി, പച്ചത്തെറിയാല്‍ മഹായുദ്ധം നടത്തിയ വേലായി;എഴുതാതിരിക്കുവങ്ങെനെ!]]></title>
<link>https://www.mathrubhumi.com/books/columns/writer-s-diary/veteran-writer-p-f-mathews-writes-about-a-day-in-his-life-1.6446974</link>
<description><![CDATA[പി.എഫ്. മാത്യൂസിന്റെ ഡയറിയിൽ നിന്ന്...    ഒരു തേരട്ടയുടെ സഞ്ചാരം ശ്രദ്ധിച്ചിട്ടുണ്ടോ...?  രാവിലെ നടക്കാനിറങ്ങിയപ്പോഴാണാ കാഴ്ച. നൂറുകണക്കിന് മഞ്ഞക്കാലുകളുള്ള നീളൻ തേരട്ട എന്റെ വഴിയെ രണ്ടായി കീറിമുറിച്ചിരിക്കുന്നു. അവിടെനിന്ന് ആ തേരട്ട കടലാസിലൂടെ നടക്കാൻ തുടങ്ങുകയായി. വാക്കുകൾ ചേർന്ന് വാചകങ്ങളായി മാറുന്നു. ഒന്നുമില്ല... വെറുമൊരു തേരട്ട നടത്തം മാത്രം. ആ ചെറുകാര്യം മനസ്സിൽ കാണുന്നതുപോലെ എഴുതാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം മാത്രം. മനസ്സിനും വാക്കുകൾക്കുമിടയിൽ ആഴമേറിയ കിടങ്ങ്. അതാണ് എന്നും വിഷമിപ്പിക്കുന്നത്.    2022 ഫെബ്രുവരിയിലെ ഈ ദിവസം പുലരുമ്പോൾ എന്റെ മനസ്സിൽ ഹൃദയം പോലെ മിടിച്ചുകൊണ്ടിരിക്കുന്ന ഒരു കഥയുണ്ട്. ജീവിതംകൊണ്ട് പാഴായിപ്പോയ ഒരു മനുഷ്യനേക്കുറിച്ചാണ് കഥ. കുറച്ചു ദിവസം മുമ്പ് ഒരു പകർപ്പ് എഴുതിക്കഴിഞ്ഞതാണ്. തീരെ നന്നായിട്ടില്ലെന്ന് നല്ല തീർച്ചയുണ്ട്. അതുകൊണ്ടു തന്നെ ഫലത്തിൽ അത് എഴുതാത്ത കഥയാണ്. കഥ ശരിയാകുന്നതുവരെ അല്ലെങ്കിൽ മടുക്കുന്നതുവരെ എഴുതിക്കൊണ്ടിരിക്കുകയാണ് പതിവ്. എന്താണിതിന്റെ പ്രശ്നം...സാമൂഹ്യമായും രാഷ്ട്രീയമായും പ്രസക്തമായ ചില അടയാളങ്ങളുള്ള കഥയാണ്...    അതെ, അതുതന്നെയാണ് അതിന്റെ കുഴപ്പവും. സോഷ്യൽ മീഡിയയിൽ അഭിരമിക്കുന്നതിന്റെ ദോഷമാകാം. നിങ്ങളെ ഇഷ്ടപ്പെടുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കണമെന്ന് നിങ്ങളാഗ്രഹിക്കുന്നു. ഉള്ളിലിരുന്ന് ഒരു വിമർശകൻ പറയുന്നുണ്ട്. ഞാനാ കഥ വീണ്ടും വായിച്ചു നോക്കി. എഴുതുന്നതിനു മുമ്പേ മനസ്സിൽ പൂർണ്ണമായി രൂപപ്പെട്ട ഒരു കഥ അതേപടി പറഞ്ഞു തീർത്തിരിക്കുകയാണ്. കൃത്യമായ തുടക്കവും മദ്ധ്യവും അന്ത്യവുമുള്ള ഒരു കഥ എങ്ങനെ എഴുതാം എന്നതിന്റെ വാർപ്പുമാതൃക പോലെ. കഥയുടെ വിവരണത്തിൽ ഉണ്ടാകേണ്ട അതിശയങ്ങളൊന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ടു തന്നെ രാവിലെ നടക്കേണ്ടതില്ലെന്നു ഞാൻ തീരുമാനിച്ചു. കടുപ്പം കൂട്ടി കടുംചുവപ്പു നിറമാക്കിയ ചായയുമായി മുറിയിലേക്കു കയറി. ആ കഥ പിന്നേയും വായിച്ചു. തെസ്യൂസിന്റെ കപ്പലിൽ ചെയ്ത പണികളെല്ലാം ഇവിടേയും ചെയ്യാം. വളരെ മോശമായ വാചകങ്ങളേയും പാരഗ്രാഫുകളേയും വെട്ടിനീക്കി പുതിയവ ചേർത്തു നോക്കാം. രാവിലെ ആറര തൊട്ട് ഒമ്പതര വരെ കുത്തിയിരുന്ന് അതൊക്കെ ചെയ്തിട്ടും ഒന്നും ശരിയായില്ല. സാമൂഹ്യ യാഥാർത്ഥ്യം മുഴച്ചു നിൽക്കുന്നു. യാഥാർത്ഥ്യം എന്ന സംഗതി തന്നെ നിലവിൽ വരുന്നത് അതു മനുഷ്യൻ വിവരിക്കുമ്പോഴാണ്. വിവരിക്കാനൊരുങ്ങുന്ന കാര്യത്തിലേക്കും വിവരണത്തിലേക്കും പരസ്പരം ലയിച്ചു ചേരുന്ന എഴുത്താണ് വരേണ്ടത്. വിവരണവും വസ്തുവും ഒന്നായി മാറേണ്ടതുണ്ട്.     ഒമ്പതര മണി. വീട്ടിലെ അടുക്കളയ്ക്കു തീപിടിക്കുന്ന സമയമാണ്. കുറേ നേരത്തേ ഇറങ്ങേണ്ടതായിരുന്നു. ശോഭ, മക്കളേപ്പോലെ സ്നേഹിച്ചു വളർത്തിയിരുന്ന ടെറസ്സു ചെടികളെല്ലാം ഉണങ്ങിത്തുടങ്ങി. വീട്ടുവരാന്തയിലെ ചെടികളും തളർന്നു തൂങ്ങിയിട്ടുണ്ട്. നിങ്ങൾക്കു വിശക്കുന്നതു പോലെ അവർക്കും വിശക്കുമെന്ന് ഓർക്കാത്തതെന്താണ് എന്ന മഹദ്വചനം അടുക്കളയിൽ ആവർത്തിക്കപ്പെടാനിടയുണ്ട്. വീട്ടിലെ സഹജീവികളാരും സഹായിച്ചില്ലെങ്കിൽ ജീവിതം മുന്നോട്ടുപോകില്ലെന്ന് ആർക്കാണ് അറിയാത്തത്. കഥയെഴുതിയില്ലെങ്കിൽ ലോകം തന്നെ നിശ്ചലമായിപ്പോകും എന്ന മട്ടിൽ ലാപ്ടോപ്പിനു മുന്നിൽ ഞെളിഞ്ഞിരിക്കുന്നവന്റെ അഹങ്കാരം വീടിന്റെ ആവാസവ്യവസ്ഥയെ പാടെ തകർക്കുമെന്നുമൊക്കെ അറിയാവുന്നതാണ്. കുറ്റബോധത്തോടെ അടുക്കളയിലേക്കു കയറുമ്പോൾ അവിടെ ആശാലത പാടുകയും പറയുകയും ചെയ്തുകൊണ്ടിരിക്കുന്നു. കൊച്ചി എഫ് എം ആഘോഷത്തിമിർപ്പിലാണെന്ന് ഊണുമുറിയിൽവച്ചു തന്നെ തിരിച്ചറിഞ്ഞപ്പോൾ ആശ്വാസമായി.    വളരെ കൃത്യമായി ദോശയുണ്ടാക്കാനായി ഇളയ മകൻ ആനന്ദ് വന്നു. ദോശയുടേയും ബ്രെഡ് ടോസ്റ്റിന്റേയും ഉസ്താദാണ് കക്ഷി. വെബ് സീരീസുകൾ ചെയ്യുന്ന കരിക്കിലെ നടനും എഡിറ്ററും കൂടിയാണയാൾ. ഇന്നെന്തായാലും തിരക്കിട്ടു പോകേണ്ട കാര്യമില്ല. അഭിനയിച്ച ഭാഗങ്ങൾ അടുത്ത ദിവസം ഡബ്ബ് ചെയ്താൽ മതി. ആശാലതയെ അടുക്കളയിൽനിന്ന് ഒഴിപ്പിച്ച് ആബിദപർവ്വീണിനെ അവൻ പ്രതിഷ്ഠിച്ചു. ആബിദയുടെ ചാപ്പ്തിലക്ക് അടുക്കളയിൽ നിറഞ്ഞ് ദോശയുടെ സുഗന്ധവുമായി ലയിച്ചു. ഇങ്ങനെയാണ് കഥയിലും സംഭവിക്കേണ്ടത് രൂപവും വിഷയവും വേറിട്ടു നിൽക്കരുത്, പരസ്പരം ലയിക്കുക തന്നെ വേണം. ശോഭ ഉച്ചയ്ക്കുള്ള ആഹാരം പോലും ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. ഇനിയുള്ളത് പിന്നണി സഹായങ്ങൾ മാത്രം.    ചാപ്പ് തിലക്കിന്റെ താളത്തിൽ പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോൾ ഞാനാലോചിച്ചത് ഒരാളിൽത്തന്നെ അസംഖ്യം പേരെ ചുമന്നുനടന്ന ഫെർനാണ്ടോ പെസോവയേക്കുറിച്ചാണ്. എഴുപതിലേറെ എഴുത്തുകാർ അദ്ദേഹത്തിന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു. അവർക്കൊക്കെ വ്യത്യസ്തമായ പേരുകളും ആത്മകഥകളുമുണ്ടായിരുന്നു. കുടുംബം വേണ്ടെന്നു വച്ചാൽ ഇത്തരം അതിശയങ്ങൾ ഒരെഴുത്തുകാരനു സാധിക്കുമെന്നൊക്കെ പൊങ്ങച്ചത്തോടെ ആലോചിച്ചു. പാത്രം കഴുകിത്തീർന്നപ്പോൾ പ്രതിഭ എന്ന വാക്കിന്റെ അർത്ഥത്തേക്കുറിച്ചും ചിന്തിക്കാൻ തുടങ്ങി. അതിഗംഭീരങ്ങളായ പുസ്തകങ്ങൾ വായിക്കുമ്പോൾ അതെഴുതിയവരുടെ പ്രതിഭ നമുക്കും ഉണ്ടെന്നൊക്കെ തോന്നുന്നതിനെ ഒരു തെറ്റായിട്ട് കാണാനാകില്ല... മാപ്പു കൊടുക്കാവുന്നതേയുള്ളൂ.      മാധവി  -അതേയ്...മാധവിയെ കണ്ടിട്ട് കുറേയായില്ലേ...നമ്മക്ക് നേരേ വിട്ടാലാ...    ആനന്ദ് പറഞ്ഞു. കരിക്ക് വെബ് സീരീസുകളിൽ വേഷമിടുന്ന ആനന്ദിന്റെ മൂത്ത ഏട്ടനായ ഉണ്ണിയുടെ മൂന്നുമാസം പ്രായമുള്ള മകളാണ് മാധവി. ഞങ്ങളുടെ വീട്ടിലെ ഏറ്റവും പുതിയ കഥാപാത്രം.    പത്തു മണി പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. ഊണുമേശ. മണിക്കൂറുകൾകൊണ്ട് രൂപപ്പെടുത്തിയ ദോശ, സാമ്പാർ, ചട്ട്ണി എന്നിവ നിമിഷങ്ങൾകൊണ്ടു തീർക്കാവുന്ന മുഹൂർത്തമാണ്. അപ്പോഴാണ് അന്നത്തെ ചരമപ്പേജിലെ ഒരു ചിത്രം ശോഭ എന്റെ മുന്നിലേക്കു നീട്ടിയത്. മരിച്ചയാളെ ഞാനറിയും. കുട്ടിക്കാലം മുഴുവൻ ചെലവിട്ട കത്തൃക്കടവിലെ തറവാട്ടു വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലെ ബന്ധുവാണയാൾ. ആ പഴയ വീടിനു പിന്നിൽ വലിയൊരു കുളമുണ്ട്. ആ കുളത്തിന്റെ വരമ്പിൽ വലിയൊരു മുളങ്കൂടുണ്ട്. എല്ലാ രാത്രികളിലും കാലൻകോഴികളുടെ മരണ നിലവിളി ഞാനവിടെ നിന്നു കേൾക്കാറുണ്ടായിരുന്നു.  ചാവുനിലം  എന്ന നോവൽ എന്റെ മനസ്സിൽ രൂപപ്പെട്ടു വന്നത് ഏതാണ്ട് ആ കാലത്താകണം.    -അതെങ്ങനെയാണ്....    ആനന്ദിന് അതറിഞ്ഞേ മതിയാകൂ. അവൻ ആ നോവൽ പലവട്ടം വായിച്ചിട്ടുണ്ട്. ഞാനാലോചിച്ചിരിക്കുന്നതു കണ്ട് അവൻ പറഞ്ഞു :    -പറയച്ഛാ....    ഭൂതകാലം പറഞ്ഞുകൊണ്ടിരിക്കുക എന്നത് പ്രായമേറിയതിന്റെ തെളിവാണ്. എന്നിട്ടും ഞാൻ സമയയന്ത്രത്തിലൂടെ സഞ്ചരിച്ച് ആ വല്ലാത്ത കാലത്തിന്റെ കെണിയിൽ അകപ്പെട്ടുപോയി. ദുർമരണങ്ങൾ അനവധി നടന്ന ഒരു പാതാളക്കുളം പഴയ വീടിനു തൊട്ടരികിലാണ്. പാതിരാവിൽ അവിടെനിന്ന് ദുരാത്മാക്കൾ ഇറങ്ങി വരുമായിരുന്നു. അതിനോടു ചേർന്ന തറവാട്ടുവീട്ടിൽനിന്ന് അസഹനീയമായ മൗനവും മന്ത്രണങ്ങളും അലർച്ചകളും നിലവിളികളും മാത്രമേ കേട്ടിട്ടുള്ളൂ. ആ വീട്ടിലെ പഴയതലമുറ മണ്ണായിമാറിക്കഴിഞ്ഞു. തിൻമകളും ദുർമ്മരണവും പുതിയ തലമുറയിലേക്കും വ്യാപിച്ചുകഴിഞ്ഞു എന്ന സൂചനയാണ് ആ പത്രവാർത്ത എനിക്കു പകർന്നു തന്നത്. അവിടെ നിന്ന് കൗമാരത്തിലേക്ക് വളരെ കുറച്ചു ദൂരമേയുള്ളൂ. ഓർക്കുന്നതെല്ലാം ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു.    വേനലിന്റെ കളിക്കളത്തിൽ ആനക്കാരൻ  എന്നു വിളിച്ചിരുന്ന കൊച്ചാന്റി എന്ന കൂട്ടുകാരൻ കൺമുന്നിലേക്കു വന്നു. വലിയ കളസമിട്ട ഇത്തിരി തടിച്ചു വെളുത്ത കോലൻമുടിക്കാരൻ ചെറുക്കൻ. ഒരുച്ച നേരത്ത് അവൻ കളിക്കളത്തിൽനിന്ന് നേരത്തേ വീട്ടിലേക്കു പോയി. പോകുന്ന പോക്കിൽ വീടിനു മുന്നിൽ മേഞ്ഞിരുന്ന പശുവന്റെ കയറും അഴിച്ചെടുത്തിരുന്നു. സ്വാതന്ത്ര്യം ആഘോഷിച്ചുകൊണ്ട് പശു അയലത്തെ വീടുകളിലൊക്കെ കയറി ചെടികളെല്ലാം കടിച്ചു തിന്നുതുടങ്ങി. അപ്പോഴാണ് അതിന്റെ കഴുത്തിലെ കയർ എല്ലാവരും അന്വേഷിച്ചത്. അത് കൊച്ചാന്റിയുടെ വീടിന്റെ കഴുക്കോലിൽ കെട്ടിയിരിക്കുകയായിരുന്നു. അവന്റെ കഴുത്ത് കയറിന്റെ മറ്റേയറ്റത്ത്. വലിയ കളസമണിഞ്ഞ വെളുത്ത കൊച്ചാന്റി പതുക്കെ ആടിക്കൊണ്ടിരുന്നു. ഞങ്ങളുടെ കളിക്കളത്തിലെ ആനക്കാരൻ ആ ഉച്ചനേരത്ത് ആരോടും യാത്ര പറയാതെ എന്തിനാണ് ഇറങ്ങിപ്പോയതെന്ന് എനിക്കറിയില്ലായിരുന്നു. അങ്ങനെ അനവധി മരണങ്ങൾ...    ഭ്രാന്ത് പകർച്ചവ്യാധിപോലെ ആ മണ്ണിൽ പടർന്നിരിക്കുകയാണെന്നു തോന്നി. പച്ചത്തെറി കൊണ്ട് മഹായുദ്ധങ്ങൾ നടത്തിയിരുന്ന  അടിയാളപ്രേതത്തിലെ കണ്ണില്ലാത്ത വേലായി വാപ്പൻ ആ നിലത്തുനിന്നു കയറി വന്നതാണ്. കൗമാരം വിടുന്നതിനു മുമ്പേ മോഷണത്തിനിറങ്ങിത്തിരിച്ച മറ്റൊരു കൂട്ടുകാരനെ ഓർമ്മ വന്നു. അവനെ കൈവിലങ്ങുവച്ച് കൊണ്ടുവന്നത് കളിക്കളത്തിലേക്കായിരുന്നു. ഒരോണക്കാലത്ത് മറ്റൊരു ചങ്ങാതിയുടെ അച്ഛൻ അതിരാവിലെ വീട്ടിൽനിന്ന് ഇറങ്ങിയോടി തോട്ടിറമ്പിൽ കണ്ട കോഴിയെ പിടിച്ചെടുത്തു കഴുത്തു കടിച്ചു കീറി ചോര കുടിച്ചത്. ആറേഴു നാളു കഴിഞ്ഞപ്പോൾ ആ മനുഷ്യൻ ഞങ്ങളുടെ കളികളെല്ലാം മുടക്കി. പറമ്പിന്റെ അതിരിൽ നിന്നിരുന്ന വലിയ മരത്തിൽ അയാൾ സ്വന്തം ലുങ്കി കഴുത്തിൽ കെട്ടി ആടിക്കൊണ്ടിരിക്കുന്നു. എന്റേയും ചങ്ങാതിമാരുടേയും കൗമാരം എന്നേക്കുമായി അവസാനിച്ചു പോയത് അങ്ങനെയൊക്കയായിരുന്നു. കഥകൾ തുടങ്ങിയിട്ടേയുള്ളു... മണിക്കൂർ ഒന്നര കടന്നു പോയിരിക്കുന്നു. പ്രാതൽ മേശയിലെ കൈപ്പടങ്ങൾ ഉണങ്ങിവരണ്ടു. കഥകളുടെ ദിവസങ്ങളിൽ മേശയ്ക്കു ചുറ്റുമുള്ള കാലം നിശ്ചലമാകുകയാണ് പതിവ്. കഴുകാനുള്ള പാത്രങ്ങൾ പെറുക്കുമ്പോൾ ആനന്ദ് പറഞ്ഞു :    -അച്ഛൻ ചാവുനിലം എഴുതിയതിൽ അതിശയമില്ല...    തൊട്ടടുത്താണ് ഉണ്ണിയും ഭാര്യ റീനുവും താമസിക്കുന്നത്. ഇത്തിരി വിസ്താരമുള്ള ആ പറമ്പിൽ മൗഗ്ലി, ഹിപ്പി എന്നീ പേരുകളുള്ള രണ്ടു പട്ടികളും കുറച്ചു കോഴികളും കിളികളുമുണ്ട്. എനിക്ക് പട്ടികളോടു തീരെ താൽപ്പര്യമില്ല. മാധവി എന്ന കൊച്ചുലോകത്തിലാണ് ഞങ്ങളുടെ കൗതുകം മുഴുവൻ. ഉണ്ണിയുമായി മാധവി രഹസ്യകോഡുകൾ കൊണ്ട് സംസാരിക്കുന്നതു കണ്ട് ഞങ്ങൾ അതിശയത്തോടെ നോക്കി നിന്നു. ആനന്ദ് അവളേയും കൊണ്ട് നടക്കാനും അവരുടേതായ ഭാഷയിൽ സംസാരിക്കാനും തുടങ്ങി. മെല്ലെ മാധവി ഉറങ്ങി. ബാബേൽഫിഷുകാരൻ സച്ചു തോമസ് വിളിച്ചത് ആ നേരത്താണ്. സാഹിത്യ കൃതികളിൽനിന്നു സിനിമയുണ്ടാക്കുന്നതിനേക്കുറിച്ച് ഒരു കുറിപ്പെഴുതിയാലോ എന്നാലോചിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. അതിനുവേണ്ടി അൽമദോവറിന്റെ  ജൂലിയറ്റ  വീണ്ടും കണ്ടു. ആലീസ് മൺറോയുടെ മൂന്നു കഥകളിൽ നിന്നാണ് ആ സിനിമയുണ്ടാക്കിയിരിക്കുന്നത്. ആ കഥകൾ മെയിലിലിൽ അയച്ചിട്ടാണ് സച്ചു വിളിച്ചത്. പക്ഷെ എനിക്കു  ജൂലിയറ്റ യുടെ രണ്ടാം കാഴ്ച തീരെ രസിച്ചില്ല. കഥകൾ പറഞ്ഞു തീർത്തിരിക്കുന്നു. അതിനപ്പുറം യാതൊന്നുമില്ല. പതിവില്ലാത്തമട്ടിൽ വളരെ നാടകീയമായാണ് അൽമദോവറിന്റെ കഥ പറച്ചിൽ.    രണ്ടു നാൾ മുമ്പു കണ്ട റ്യൂസുകെ ഹമാഗുച്ചിയുടെ  ഡ്രൈവ് മൈ കാർ  മുറകാമിയുടെ ഒരു കഥയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അതു പക്ഷെ അതീവ സുന്ദരമായ സിനിമയായിരുന്നു. ആ സിനിമയിലെ ഒരു ഭാഗം മുഴുവൻ ചെക്കോവിന്റെ  അങ്കിൾ വാനിയ  എന്ന നാടകത്തിലെ സംഭാഷണങ്ങൾ അപഹരിച്ചിരിക്കുന്നു. വിഭാര്യനായ നായകൻ നാടക നടനാണ്. അയാൾ കാർ ഡ്രൈവ് ചെയ്യുമ്പോൾ സ്റ്റീരിയോയിൽ കേൾക്കുന്നത് മരിച്ചുപോയ ഭാര്യയുടെ ശബ്ദമാണ്. അങ്കിൾ വാനിയയിലെ ഒരു കഥാപാത്രത്തിന്റെ സ്വരം അവർ മരിക്കുന്നതിനു മുമ്പേ റിക്കാർഡ് ചെയ്ത് അയാൾക്കു കൊടുത്തിരുന്നു. അയാൾ ആ സംഭാഷണത്തിനു മറുഭാഷണം പറഞ്ഞുകൊണ്ടാണ് വണ്ടിയോടിക്കുന്നത്. അനേകം തലങ്ങളിലൂടെ വ്യാപിക്കുന്ന ആ മുഹൂർത്തം എന്നെ വല്ലാതെ ബാധിച്ചിരുന്നു. പണ്ടെങ്ങോ വായിച്ചു മറന്ന അങ്കിൾ വാനിയ വീണ്ടും എടുത്തു വായിക്കണമെന്നൊക്കെ തോന്നി. ഇതാണെന്റെ കുഴപ്പം. ഒന്നും പൂർത്തിയാക്കുകയില്ല. അതിനുമുമ്പേ മറ്റൊരു പുസ്തകകത്തിലേക്കു കയറും. അങ്ങനെ അഞ്ചോ ആറോ പുസ്തകം ഒരേ സമയത്ത് മുറിയിൽ നിരക്കും. സ്വാഭാവികമായും ഫോക്കസ് തീർത്തും നഷ്ടപ്പെട്ട് അങ്ങനെ വെളിവില്ലാതെ നടക്കും. പക്ഷെ എന്തെങ്കിലും എഴുതിത്തുടങ്ങിയാൽ കാര്യങ്ങൾ മാറും. എഴുതുന്ന നേരത്തു മാത്രമാണ് എനിക്ക് ധ്യാനം കിട്ടുന്നത്. അങ്ങനെ പറയുമ്പോൾ ആനന്ദ് കൂട്ടിച്ചേർക്കും. പിന്നെ പാത്രം കഴുകുമ്പോഴും... അവന്റെ പിന്നിൽനിന്ന് മറ്റൊരാളുടെ പൊട്ടിച്ചിരി പിന്തുണയായി.    മാധവിയെ കണ്ടു മടങ്ങുന്ന നേരത്ത് ആകാശവാണി കണ്ണൂർ നിലയത്തിലെ ശരത്ത് വിളിച്ചു. ആകാശവാണിയിലെ സംവിധായക പ്രതിഭയും കഥാകാരനുമാണ് ശരത്. കൊച്ചി നിലയത്തിൽ കുറേയധികം കാലം ജോലി ചെയ്തിരുന്ന കാലത്താണ്  മണ്ണിലേക്കു മടങ്ങുക  എന്ന എന്റെ കഥയെടുത്ത് നാടകമാക്കിയത്. എൻ.എഫ്. വർഗ്ഗീസും ഞാനും വളരെ അടുപ്പമുള്ള കാലമാണ്. എൻ.എഫ്. വർഗ്ഗീസ് അതിൽ പ്രധാന കഥാപാത്രമായി. സൈമൺ ബ്രിട്ടോയെപ്പോലുള്ള ഒരു കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള നാടകമായിരുന്നു അത്.    -എടാ നിന്റെ കടലിന്റെ മണം അതിഗംഭീര നോവലാണ് കേട്ടോ...പക്ഷെ അതിന്റെ അവസാനത്തോട് എനിക്കത്ര യോജിപ്പില്ല....     ചാവുനിലം ആദ്യകാലത്തേ പലവട്ടം ആവേശത്തോടെ വായിച്ചയാളാണ് ശരത്.    -ശരത്തേ... ഒരു കഥ പറഞ്ഞ് അവസാനിപ്പിക്കുന്ന സ്ഥിരം കലാപരിപാടി വേണ്ടെന്നു വച്ചതാണ്.... ഫിക്ഷന്റെ ആഘോഷങ്ങൾക്ക് അതിരില്ലല്ലോ... ഞാൻ പറഞ്ഞു.    -എന്നാലും എന്തോ ഒരു പ്രശ്നം... ഞാനൊന്നുകൂടി വായിക്കട്ടെ..    -ശരത്തേ... നോവൽ എഴുതിയെഴുതി നോവലിനേത്തന്നെ റദ്ദാക്കിക്കളയുന്ന ഒരു സമ്പ്രദായത്തേക്കുറിച്ച് എന്താണ് നിനക്കഭിപ്രായം?വായിച്ച നോവൽ പിന്നീട് വായനക്കാരനെ വായിച്ചു തുടങ്ങുന്നത് രസമുള്ള കാര്യമല്ലേ... ഞാൻ എന്നെ പ്രതിരോധിച്ചു കൊണ്ടേയിരുന്നു.    - ഒരു വട്ടം കൂടി വായിച്ചിട്ട് അടുത്തയാഴ്ച നിന്നെ ഞാൻ വിളിക്കുന്നുണ്ട്... ശരത്ത് പൂർണ്ണവിരാമമിട്ടു.    എഴുതിക്കഴിഞ്ഞ കൃതിയേക്കുറിച്ച് ഏറെ സംസാരിക്കുന്നത് അത്ര നല്ല കാര്യമൊന്നുമല്ല. പക്ഷെ ശരത്തിനോടു സംസാരിക്കാം. എന്റെ ആത്മീയ സോദരനാണവൻ. പെട്ടെന്ന് ആ വാചകം എന്നെ മാങ്ങാട് രത്നാകരനിലേക്കും ഡേവിഡ് ദിയോപ്പിലേക്കും നയിച്ചു. രാത്രിയിൽ എല്ലാ രക്തത്തിനും നിറം കറുപ്പ്  എന്ന നോവൽ ഞാൻ വായിച്ചത് കവിയായ മാങ്ങാട് രത്നാകരന്റെ ഭാഷയിലാണ്. നോവൽ അത്ര ഗംഭീരമായി തോന്നിയില്ലെങ്കിലും അതിന്റെ വിവരണം ആകർഷകമായിരുന്നു. കൊച്ചിയിലെ കണ്ണോക്കു പാട്ടിന്റെ താളത്തിലേക്കതു കൊണ്ടുവരാമായിരുന്നു എന്നും തോന്നി. അത്രയുമായപ്പോഴാണ് രണ്ടു ദിവസമായി തലകുത്തി മറിഞ്ഞുകൊണ്ടിരിക്കുന്ന കഥയുടെ കാര്യം ഞാനോർത്തത്. പാഴായിപ്പോയ മനുഷ്യന്റെ കഥ വിവരിക്കേണ്ടത് കണ്ണോക്കു പാട്ടിന്റെ താളത്തിലല്ലേ. കൊച്ചിയുടെ പശ്ചാത്തലത്തിൽ വീണ്ടും ഒരു കഥ കൂടിയെഴുതിയാൽ കൂട്ടുകാരെല്ലാം ചേർന്ന് എന്നെ കൊച്ചിയുടെ എഴുത്തുകാരനാക്കി പ്രതിഷ്ഠിച്ചുകളയുമോ എന്നും ശങ്കിച്ചു.    ഞാനൊരു ദേശമെഴുത്തുകാരനല്ല ചങ്ങാതി  എന്ന് പുതിയ തലമുറയിലെ കഥാകാരനായ മനോജ് വെങ്ങോലയുമായി സംസാരിച്ചപ്പോൾ പറഞ്ഞത് അതുകൊണ്ടാണ്. കൊച്ചിയല്ല എന്റെ സാഹിത്യം... കൊച്ചിയിൽ ഞാൻ ജീവിക്കുന്നതേയുള്ളൂ. അതല്ല ഇവിടത്തെ പ്രശ്നം. ആ കഥയിലെ സാമൂഹികവും രാഷ്ട്രീയവുമായ തലനീട്ടലാണ്. അതെനിക്കു തീരെ രസിക്കുന്നില്ല. പുതിയ തലമുറയിലെ എഴുത്തുകാർ എത്ര ലാഘവത്തോടെയാണ് ആ പ്രശ്നം കൈകാര്യം ചെയ്യുന്നത്. വി. ഷിനിലാലിന്റെ 124 എന്ന നോവലും വി.എം. ദേവദാസിന്റെ ഏറ് എന്ന നോവലും ഈയിടേയാണ് വായിച്ചത്. അവർ കാണിക്കുന്ന ചങ്കൂറ്റവും ധൈര്യവും എനിക്കില്ലാത്തതെന്തുകൊണ്ടാണ്? നീ മറ്റൊരു ജനുസ്സിൽപ്പെട്ടയാളായതുകൊണ്ടാകണം. എന്റെ ഉള്ളിലെ രണ്ടാമൻ പറഞ്ഞു.    1902-ൽ എറ്റിംഗർ എന്ന ഒരാൾ ചെക്കോവിന്റെ കൃതികളിലെ ഉദ്ധരണികളും ആശയങ്ങളുമെടുത്ത് ഒരു ആന്തോളജിയുണ്ടാക്കാൻ ഒരു ശ്രമം നടത്തി. അതു നടക്കുന്ന കേസ്സല്ലെന്ന് ചെക്കോവ് തുറന്നടിച്ചു. ഒരു കൃതിയിൽനിന്ന് ആശയങ്ങൾ പെറുക്കിയെടുക്കാൻ കഴിയുന്നതുതന്നെ നല്ല കാര്യമല്ലെന്ന് ചെക്കോവ് വിശദീകരിച്ചു. ആശയങ്ങൾ എന്റെ കഥാപാത്രങ്ങളുടേതു മാത്രമാണ്. ഞാൻ ചെക്കോവിന്റെ മതത്തിൽ വിശ്വസിക്കാനാഗ്രഹിക്കുന്നു. പക്ഷെ നീ ഈ പറഞ്ഞതിനു കടകവിരുദ്ധമായതു നീ ചെയ്തിട്ടില്ലേ. പിന്നേ... ധാരാളം... ചെറുചിരിയോടെ ഞാൻ സ്വയം പറയുന്നു. എനിക്ക് എന്നേത്തന്നെ നോക്കി പരിഹസിച്ചു ചിരിക്കാൻ കഴിയും. യഥാർത്ഥത്തിൽ എന്റെ സിദ്ധി അതായിരിക്കാണം. മക്കളും അവരുടെ അമ്മയും പറയുന്ന വിമർശന ഫലിതങ്ങളും തമാശകളും മറ്റാരേയോ കുറിച്ചു പറഞ്ഞതാണെന്ന മട്ടിൽ കേട്ട് ആ വലിയ ചിരികളിൽ പങ്കെടുക്കാൻ എനിക്കെളുപ്പത്തിൽ കഴിയും.    ദാ... ഇവിടെയെത്തിയപ്പോഴാണ് എന്റെ ഇപ്പോഴത്തെ ജീവിതം എത്ര ശുഷ്ക്കവും സംഭവരഹിതവുമായാണ് നീങ്ങുന്നതെന്ന് തിരിച്ചറിഞ്ഞത്. ഒരു പകലവസാനിക്കാൻ പോകുകയാണ്. നാലുമണിച്ചായയുമായി നെറ്റ്ഫ്ളിക്സ് തുറന്നപ്പോൾ ഫിറാന്റെയുടെ കൃതിയെ അടിസ്ഥാനമാക്കിയുള്ള  ലോസ്റ്റ് ഡോട്ടർ  പ്രത്യക്ഷപ്പെട്ടു. ഒളിവിയ കോൾമാൻ എന്ന നടിയിലുള്ള പ്രതീക്ഷയാണ് എന്നെ അതിൽപ്പിടിച്ചിരുത്തിയത്. ഒപ്പം അഡാപ്റ്റേഷനേക്കുറിച്ചുള്ള കുറിപ്പെഴുതാനും ഇത് ഉപകരിക്കുമെന്നു തോന്നി. ഫിറാന്റെയുടെ ലോസ്റ്റ് ഡോട്ടർ വായിച്ചപ്പോൾ പെൺമനസ്സിനെ അതിന്റെ ആഴത്തിൽ അനുഭവിക്കാനും തൊടാനും കഴിഞ്ഞിരുന്നു. എത്ര സൂക്ഷ്മമായാണ് അവർ സ്ത്രീ മനസ്സിനെ ചിത്രീകരിക്കുന്നത്. മകളെ ഉപേക്ഷിച്ച് മറ്റൊരാളുടെ ഒപ്പം യാത്ര തിരിച്ച അമ്മ പിൽക്കാലത്ത് ഓർമ്മിക്കുന്നു: തെല്ലും കുറ്റബോധം ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, താൻ വളരെ സന്തോഷവതിയുമായിരുന്നു എന്ന്.    പെൺമനസ്സിനെ തിരിച്ചറിയാൻ പുരുഷന് ഏറെക്കുറെ അസാധ്യമാണെന്നു തോന്നിപ്പിച്ചു ആ നോവൽ. ആ നോവൽ വായിച്ചുകൊണ്ടിരിക്കെ തോന്നി: എനിക്കുമതു സാധിക്കണം.... പെൺമനസ്സിലൂടെയാണ് ഇനി ഞാൻ സഞ്ചരിക്കാൻ പോകുന്നത് എന്ന്. ഏറ്റവും അടുത്ത ചങ്ങാതി ജോജോ ആന്റണി എഴുതുന്ന വരാന്ത എന്ന കോളത്തിലെ പുതിയ ഖണ്ഡം വാട്സാപ്പിൽ വന്നിരിക്കുന്നു. അതു വായിച്ചിരിക്കെ അയാൾ ദുബായിയിൽനിന്നു വിളിച്ചു. കോളം പതിവുപോലെ കുറ്റമറ്റതാണ്. സാഹിത്യബാഹ്യമായ വിഷയങ്ങൾ കൂടുതൽ വന്നാൽ നന്നായിരിക്കും എന്ന് ഞാൻ പറഞ്ഞു. എന്നാൽ സാഹിത്യം ഇഷ്ടപ്പെടുന്നവർക്ക് അത് എഴുത്തിൽനിന്നു ഒഴിവാക്കാനാകില്ലെന്ന തീർച്ചയോടെ. സമാനമായ ചില ചിന്തകൾ പങ്കിടുന്നവരോടല്ലേ നമ്മൾ സംസാരിക്കുന്നത്. അങ്ങനെയല്ലാത്തവരോട് മൗനം എന്ന ഭാഷയിൽ മാത്രമേ നമുക്കു വിനിമയം ചെയ്യാനാകൂ.    വൈകീട്ട് ചിത്രകാരനായ സുധി അന്ന വന്നു. സാധാരണ കൊച്ചി യുണിവേഴ്സിറ്റി ക്യാംപസിലൂടെ നടക്കാറുള്ളതാണ് ഞാൻ. ഇന്ന് നടക്കാൻ തോന്നുന്നില്ല. നേരെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലേക്കു പോയി. സന്ധ്യയായിരുന്നു. ഒരു റൗണ്ട് നടത്തം പൂർത്തിയാക്കിയപ്പോൾ  സാഗരമേ ശാന്തമാക നീ... സാന്ധ്യരാഗം മായുന്നിതാ... എന്ന പാട്ട് കേട്ടു. വീണ്ടും ടൈം മെഷീൻ. 1977-ൽ എത്തിയത് വളരെ പെട്ടെന്നാണ്. അസ്തമയം വീണുകിടക്കുന്ന തടാകത്തിലെ വഞ്ചിയിൽ കനത്ത ശോകത്തോടെ ഇരിക്കുകയാണ് കമൽഹാസനും സെറീന വഹാബും. 1970-ൽ റയാൻ ഒനീലും അലി മഗ്രോയും വേഷമിട്ട ലവ് സ്റ്റോറി പ്രദർശിപ്പിച്ച അതേ ഷേണായീസിലാണ്  മദനോൽസവം  കണ്ടത്. മറവിക്കാരനെന്നു സ്വയം വിചാരിക്കുന്ന എന്റെ മനസ്സിലേക്ക് ആ 1977 വീണ്ടും കടന്നു വരാനിടയാക്കിയത് ഒരു കടയുടെ മുന്നിൽനിന്ന് പാടിക്കൊണ്ടിരിക്കുന്ന വയസ്സായ ആ പാട്ടുകാരനാണ്. പാടുന്നതെല്ലാം പഴയ  തെരുവിൽ പാടുന്നയാൾ/ ഫോട്ടോ: പി.എഫ് മാത്യൂസ്  ശോകരസമുള്ള പ്രണയഗാനങ്ങൾ. തീർച്ചയായും കേൾക്കാനാരുമില്ല. കൂട്ടത്തിൽ പ്രായമേറിയ ഞാൻ ആ പാട്ടുകൾക്കു മുമ്പിൽ ഇരുന്നു. ഒരു പാട്ട് എന്റെ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. അയാളുടെ അരികിൽച്ചെന്ന് പാട്ടു വളരെ ഗംഭീരമാണെന്ന് പറഞ്ഞപ്പോൾ അയാൾ സന്തോഷത്തോടെ എന്നെ നോക്കി ചിരിച്ചു. പ്രശംസകൾക്ക് മറുപടി പറയാൻ എത്ര പ്രയാസം എന്ന് ആ മുഖം പറഞ്ഞു. ആരോ നീട്ടിയ ചായ വാങ്ങിക്കുടിച്ച് അദ്ദേഹം അടുത്ത പാട്ടിന്റെ കരോക്കെ പാടിക്കാൻ തുടങ്ങി.    മടങ്ങുമ്പോൾ ഞാനോർക്കുകയായിരുന്നു. ദുഃഖഗാനങ്ങൾ മാത്രം പാടുന്ന ആ പാട്ടുകാരനേയും മാധവിയേയും കണ്ടില്ലായിരുന്നെങ്കിൽ ഈ ദിവസം എന്നത്തേയും പോലെ അസംഖ്യം ഒന്നുമില്ലായ്മകളുടെ കൂട്ടത്തിൽ ഒന്നുമാത്രമായിത്തീരുമായിരുന്നോ.... ഒരു ദിവസത്തിനോ നിമിഷത്തിനോ അർത്ഥമുണ്ടാകുന്നത് അതു സംഭവബഹുലമായി മാറുമ്പോഴാണോ... നാടകീയതകളോടുള്ള അമിതമായ താൽപ്പര്യമല്ലേ നമ്മളെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. എല്ലാവരും ജീവിക്കുന്ന മട്ടിലുള്ള ഒരു സാധാരണ ജീവിതം ജീവിച്ചുകൊണ്ടല്ലേ പ്രതിഭകളായ ചിലർ മഹത്തായ കൃതികളെഴുതി കടന്നുപോയത്.      രാവിലെ തനിയെ നടക്കുമ്പോൾ നൂറുകണക്കിനു മഞ്ഞക്കാലുകൾ പതുക്കെ ചലിപ്പിച്ച് എന്റെ വഴിയെ രണ്ടായി മുറിച്ചുകൊണ്ടു കടന്നുപോയ തേരട്ടയെ കണ്ടത് ഇന്നു രാവിലെ തന്നെയായായിരുന്നോ...    അല്ല... വർഷങ്ങൾക്കു മുമ്പായിരുന്നു അത്...    തൊണ്ണൂറുകളിലാണ് ഞാനാ കാഴ്ച കണ്ടത്. അതിന്റെ തെളിവ് അന്നെഴുതിയ ഒരു കഥയിൽ ഇപ്പോഴുമുണ്ട്. നാട്ടുവഴിയുടെ കുറുകെ തീവണ്ടിയിഴയുന്നു. പ്രകൃതിയുടെ എല്ലാ കണക്കുകളും തെറ്റിച്ചുകൊണ്ടു വളർന്നു വലുതായ ലോകത്തിലെ ഏറ്റവും വലിയ തേരട്ട. നടന്നിട്ടും നടന്നിട്ടും തീരുന്നില്ല. മുട്ടിവിളിച്ചത് ദൈവമോ പിശാചോ  എന്ന ആ പഴയ കഥയിൽ നിന്നാണ്  ആന്റിക്രൈസ്റ്റ്  എന്നു പേരിട്ട നടക്കാതെ പോയ സിനിമയുടെ ബീജം ഉണ്ടായത്. ഇരുട്ടിൽ ഒരു പുണ്യാളൻ  എന്ന നോവലുണ്ടായത്.    ജീവിതത്തിനു നിയതമായ ആകൃതിയുണ്ടാക്കുന്നത് എഴുത്തു തന്നെയാണ് എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. കഥയെഴുതാൻ വേണ്ടിയുള്ളതാണീ ജീവിതം... തീർച്ചയായും എന്റെ ഡയറിയിലേക്കു കയറിവരുന്ന ഈ ഒരു ദിവസവും കഥയെഴുതാനുള്ള ശ്രമത്തിനിടിയിലൂടെ കടന്നുപോകുന്ന വെറും നിമിഷങ്ങൾ മാത്രമാണ്. അതിനപ്പുറം എന്റെ ജീവിതത്തിനെന്താണ് മൂല്യമുള്ളത്?  റൈറ്റേഴ്സ് ഡയറിയുടെ മുൻഭാഗം വായിക്കാം  പി.എഫ് മാത്യൂസിന്റെ പുസ്തകങ്ങൾ വാങ്ങാം    Content Highlights : Writers Diary Veteran writer P.FMathews writes about a day in his life]]></description>
    <pubDate>Mon, 14 February 2022, 12:09:08 PM +0530</pubDate>
        <modified_date>Mon, 14 February 2022, 01:51:06 PM +0530</modified_date>
    </item>
<item>
<title><![CDATA[ഇഷ്‌കിനും ഇങ്കിലാബിനും തീ പടര്‍ത്തിയ ഫൈസ് അഹമ്മദ് ഫൈസ്]]></title>
<link>https://www.mathrubhumi.com/books/features/article-on-faiz-ahmad-faiz-by-suhail-koya-1.6441878</link>
<description><![CDATA[1911 ഫെബ്രുവരി 13 ന് അവിഭജിതഇന്ത്യയിൽ ജനിക്കുകയും 1984-ൽ പാകിസ്താനിൽ അന്തരിക്കുകയും ചെയ്ത ഫൈസ് അഹമ്മദ് ഫൈസ് എന്ന കവി ഒരു മനുഷ്യസ്നേഹിയായിരുന്നു. പ്രണയത്തേയും വിപ്ളവത്തേയും ഇരുവശങ്ങളിലായി പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിന്റെ എഴുത്തുകൾക്ക് സാധ്യമായി. ആഗോളതലത്തിൽ ഏറെ ആരാധിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്ത അദ്ദേഹത്തിന്റെ ജീവിതത്തെയും എഴുത്തിനേയും തത്വചിന്തകളേയും കുറിച്ച് ഗാനരചയിതാവ് സുഹൈൽ കോയ എഴുതുന്നു.   "പറയ് ... അതിനായ് ഈയല്പസമയം തന്നെ അധികമല്ലേ ? പറയ്...ശരീരത്തിന്റെയും ശബ്ദത്തിന്റെയും മരണത്തിന് മുന്നേ! പറയ്...സത്യം മരിച്ചിട്ടില്ലെന്നുറപ്പിച്ചു പറയ് ! പറയ്...നിനക്ക് പറയാനുള്ളതൊക്കെ മുഴുക്കെ, ഉറക്കെ പറയ്!" ( Poem : Bol )  വാക്കുകളെ പൂക്കളാക്കുന്നത് ഇന്ദ്രജാലമാണെങ്കിൽ കവികളെല്ലാം മാന്ത്രികൻമാരായിരിക്കണം, ഇഷ്കിന്റെയും (പ്രണയം) ഇലാഹിയത്തിന്റെയും (ദൈവശാസ്ത്രം) ഇങ്കിലാബിന്റെയും (വിപ്ലവം) കവി ഫൈസ് അഹമ്മദ് ഫൈസിനെക്കുറിച്ച് അങ്ങനെ ഒരു ആരോപണം ഇന്നോളം ഇല്ല. എന്നാൽ അധ്യാപകനായി, സൈനികനായി, പത്രപ്രവർത്തകനായി, അഭയാർത്ഥിയായി,തടവുകാരനായി, കവിയായി, കാമുകനായി, കമ്യൂണിസ്റ്റുകാരനായി, വിശ്വാസിയായി... കോളേജു കാമ്പസ്സുകൾ മുതൽ കാരാഗൃഹങ്ങൾ വരെ.. ഷാമിയാനകൾ മുതൽ ഷാഹിൻ ബാഗുകൾ വരെ. മെഹ്ഫിലുകൾ മുതൽ മൊബൈൽ റീലുകൾ വരെ ആ ശബ്ദം മുഴങ്ങി കേട്ടുകൊണ്ടിരിക്കുന്നു.  ചിലപ്പോൾ അത് മോരെ അരജു സുനോ ദസ്തഗീർ പീര് (എന്റെ നിലവിളി നീ കേൾക്കണേ തമ്പുരാനെ) എന്ന് വിലപിക്കുന്നു, ചിലപ്പോൾ ലാസിം ഹെ ഹം ഭി ദേഖേങ്കെ (ഉറപ്പായും നമ്മൾ കണ്ടിരിക്കും) എന്ന് വിളിച്ചു പറയുന്നു. ചിലപ്പോൾ തേരി ആഖോ കെ സിവ രഘ ക്യാ ഹെ (നിന്റെ മിഴികളല്ലാതെ മറ്റെന്തുണ്ട് ഈ ഭൂമിയിൽ) എന്ന് കൊഞ്ചുന്നു, മറ്റു ചിലപ്പോൾ മുജ്സെ പെഹലി സി മുഹബ്ബത്ത് മേരെ മെഹബൂബ് ന മാങ്ക് (എന്നോട് പണ്ടത്തെ പോലെയുള്ള ഇഷ്ടം നീയെന്നോടു ചോദിക്കരുത്) എന്ന് കേഴുന്നു. സമയകാലങ്ങളും ദൂരങ്ങളും ഭാഷകളും മാറുമ്പോളും മാറ്റമില്ലാതെ ആ കവിതകൾ, അതിന്റെ വേദികൾ മാത്രം മാറുന്നു. ആറ്റൂർ പറയുമ്പോലെ ഒരു പോലെയായിരുന്നു വയസ്സൻമാരും നൊസ്സൻമാരും കുഞ്ഞുങ്ങളുടെ കരച്ചിലും കവിതയും.  കവിത കുഞ്ഞുങ്ങളുടെ കരച്ചിലുപോലെയാണ്. അത് എല്ലാർക്കും എല്ലാ കാലവും ഒരുപോലെ മനസ്സിലാവുന്നു.    സിയാൽക്കോട്ടിന്റെ ഫൈസ്  ഇന്ത്യ പിരിഞ്ഞു രണ്ടാവും മുന്നേ സിയാൽകോട്ടിലെ കലാ ഖാദർ എന്ന ഗ്രാമത്തിൽ കംബ്രിഡ്ജ് ബിരുദധാരിയും അഫ്ഗാൻ രാജാവിന്റെ സീനിയർ മിനിസ്റ്ററുമായ സുൽത്താൻ മുഹമ്മദ് ഖാന്റെ മകനായി ഫൈസ് 1911 ഫെബ്രുവരി മാസം ജനിച്ചു. സിയാൽകോട്ടിലെ സ്കോച്ച് മിഷൻ സ്കൂളിലും പിന്നീട് ലാഹോറിലെ ഗവൺമെൻറ്റ് കോളേജിലുമായി പഠനം പൂർത്തിയാക്കി. 1935-ൽ ഒദ്യോഗിക ജീവിതം തുടങ്ങുന്നത് അമൃത്സറിലുള്ള മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് ലെക്ചറർ ആയാണ്. 1940 വരെ അദ്ദേഹം ഈ കോളജിൽ അധ്യാപന ജീവിതം തുടർന്നു. അവിടെവെച്ച് അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ ഡോ. ലുദ്മില്ലാ വസ്സിലേവായുടെ വാക്കുകളിൽ ഒരു പുതിയ ഫൈസ് ഉദയം ചെയ്തു. ലോകത്തെ ഒരു പുതിയ വീക്ഷണകോണിൽ നിന്ന് നോക്കികാണുവാൻ അമൃതസറും എം.എ.ഒ. കോളേജും അദ്ദേഹത്തെ പ്രാപ്തനാക്കി.  1942-ൽ ഫൈസ് ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ പബ്ലിക് റിലേഷൻസ് ഓഫീസ്സറായ് ചാർജെടുത്തു. എഴുത്തിലും ഭാഷകളിലും ഉള്ള പ്രാവീണ്യം കൊണ്ട് വളരെ പെട്ടെന്നുതന്നെ പല നിരകളിലുയർന്ന് പബ്ലിക് റിലേഷൻസ് അസിറ്റന്റ് ഡയറക്ടർ എന്ന തസ്തികയിൽ എത്തിചേർന്നു. ഇന്ത്യാ വിഭജനത്തിനു ശേഷവും അദ്ദേഹം സൈന്യത്തിൽ തുടരുകയും ഒന്നാം കശ്മീർ യുദ്ധത്തിന് ശേഷം സ്വന്തമെന്ന് കരുതിയ ജനങ്ങൾ തമ്മിൽ ആയുധമെടുക്കുന്നതു കണ്ട് മനംമടുത്ത് സൈനികജീവിതം അവസാനിപ്പിക്കുകയും ചെയ്തു.   രണ്ട് കവികൾ-ഫൈസും ഇന്ത്യയുടെ മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയും   പ്രണയവും മറ്റു പണികളും  ഇടയ്ക്കിടയ്ക്കെപ്പോഴൊക്കെയോ പ്രണയിച്ചു, ഇടയ്ക്കിടയ്ക്ക് എന്തൊക്കെയോ പണികളും ചെയ്തു. ( Kuch Ishq Kiya Kuch Kaam Kiya - Faiz)  ഫൈസിന്റെ തന്നെ ഭാഷയിൽ, ഭാഗ്യവാൻമാർ അവരാണ്. പ്രണയത്തെ ഒരു ജോലിയായ് കണ്ട് അത് ആത്മാർഥമായ് കൊണ്ടാടുന്നവർ. അല്ലെങ്കിൽ ചെയ്യുന്ന ജോലിയെ ആത്മാർഥമായ് പ്രണയിക്കുന്നവർ... ഞാൻ ഇതിൽ രണ്ടിലുംപെടാതെ ഇടയ്ക്കു പ്രണയിച്ചു, ഇടയ്ക്കു എന്തൊക്കെയോ പണിയെടുത്തു എന്ന് ചെറുപുഞ്ചിരിയോടെ അദ്ദേഹം പരാതിപ്പെടുന്നു.   ഫൈസ് മകൾ സലിമ ഹാഷ്മിക്കൊപ്പം   ഫൈസ് തന്റെ ഭാര്യ ആലീസിനെ കാണുന്നത് പ്രോഗ്രസ്സിവ് റൈറ്റേഴ്സ് മൂവ്മെന്റ്മായി ബന്ധപ്പെട്ട് അതിന്റെ ആദ്യ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിരക്കിനിടയിൽ ആണ്. ഫ്രീ ഇന്ത്യ മൂവ്മെന്റ് ബ്രിട്ടീഷ് ചാപ്റ്ററിൽ പ്രവർത്തിച്ചിരുന്ന മാർക്സിസിറ്റുകാരിയായ ആലീസ് തന്റെ സഹോദരിയെ കാണാൻ അത്തവണ ഇന്ത്യയിൽ വന്നതായിരുന്നു. (ആലീസ് മലയാളിയായ വി.കെ. കൃഷ്ണമേനോന്റെ സെക്രട്ടറിയായും അല്പകാലം പ്രവർത്തിച്ചിട്ടുണ്ട്). സ്വാതന്ത്ര്യത്തോടും നീതിയോടും മനുഷ്യത്വത്തോടും ഇരുവർക്കുമുള്ള മമത നിമിത്തം പരസ്പരം പ്രണയിക്കാതിരിക്കുക അസാധ്യമായിരുന്നു. 1941-ൽ കശ്മീരിൽവെച്ച് ഷൈഖ് അബ്ദുള്ളയുടെ നേതൃത്വത്തിൽ ഇരുവരും വിവാഹിതരായി (മുൻ കാശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ പിതാവ്). ഫൈസ് സാർവ്വദേശീയതയിൽ അടിയുറച്ചു വിശ്വാസിച്ചിരുന്നു. ഇക്ബാലിലും മിർസാ ഗാലിബിലും അദ്ദേഹം സ്വന്തത്തെ കണ്ടു. പാകിസ്താനിൽട്രേഡ് യൂണിയൻ തുടങ്ങാൻ അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് കഴിഞ്ഞു.  സ്വാതന്ത്ര്യം / വിഭജനം   നാം കാത്തിരുന്ന പകലിതായിരുന്നില്ലല്ലോ? (subha -e- azadi)  ഇന്ത്യാ വിഭജനത്തോടനുബന്ധിച്ചു നടന്ന കലാപങ്ങളിൽ നിരാശപൂണ്ട് നക്ഷത്രങ്ങളുടെയും അപ്പുറത്തു സ്വർഗതുല്യമായ പുലരിയെ കൊതിച്ചു പുറപ്പെട്ടവൻ കണ്ട പേക്കിനാവ്,പാകിസ്താൻ ടൈംസിലെ പത്രപ്രവർത്തനകാലത്ത് വിഭജനത്തിൽ മനുഷ്യജീവനുകളുടെ വിലയില്ലായ്മ്മയിൽ എഴുതിയ സ്വാതന്ത്ര്യത്തിന്റെ പകൽ എന്ന കവിതയിൽ മറയില്ലാതെ വിവരിക്കുന്നു. പിന്നീടുവന്ന സ്വാതന്ത്ര്യദിനത്തെ പറ്റി മധുരം പുരട്ടിയ കഥകൾ മാത്രം കേട്ടുവന്ന പുതുതലമുറ ഫയസ്സിന്റെ ഈ രോദനത്തെ നോക്കി മുഖം ചുളുക്കി. ദേശത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹം കഷ്ടിച്ചു മണ്ണിനോടുള്ളതല്ലായിരുന്നു. അത് അതിൽ തിങ്ങിപാർക്കുന്ന പതിനായിരങ്ങളോടടുള്ളതായിരുന്നു. പിന്നുടുള്ള വർഷങ്ങളിൽ പാകിസ്താൻ ടൈംസിന്റെ എഡിറ്റോറിയൽ ഭരണകൂടത്തിന്റെ എല്ലാ തിന്മകൾക്കും എതിരെ ശബ്ദിച്ചുകൊണ്ടിരുന്നു.  വിവർത്തനത്തിലുള്ള (അ)സാധ്യതകൾ  Raat yun dil mein teri khoyi hui yaad aayi, Jaise viraane mein chupke se bahaar aa jaye, Jaise sehraaon mein haule se chale baad-e-naseem, Jaise beemaar ko be-wajhe qaraar aa jaaye...  At night your lost memory stole into my mind As spring silently appears in the wilderness; As in desert wastes morning breeze begins to blow As in one sick beyond hope, hope begins to grow... (Transalated by Khushwant Singh )  മറന്നു തുടങ്ങിയ നിന്റെയോർമ്മകൾ ചിലത് ഈ രാവിലെന്നിലേക്ക് മടങ്ങിയെത്തി വരൾച്ചയിൽ മെല്ലെ വസന്തം വന്നതുപോലെ മരുഭൂവിലിളം കാറ്റടിച്ചപോലെ മരുന്നില്ലാണ്ടേതോ രോഗം ശമിച്ചപോലെ...  ഫൈസിന്റെ കവിതകളെ വിവർത്തനം ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ ധാരാളം പഠനവിധേയമായ വിഷയമാണ്. 1970-കളിൽ വിക്ടർ കേർനാൻ ഫൈസിന്റെ കവിതകളെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. പിന്നീട് ഖുഷ്വന്ത് സിങ്, ആഗ ഷാഹിദ് അലി, ബാറാൻ ഫാറൂഖി , ശിവ് വി. കുമാർ, വിക്രം സേഥ്, ഷുഹൈബ് ഹഷ്മി മുതലായ എഴുത്തുകാർ അദ്ദേഹത്തെ വിവർത്തനം ചെയ്തു, ഈ കരണാത്താൽ തന്നെ കവികളുടെ കവി എന്ന് അദ്ദേഹം അറിയപ്പെട്ടു. ഉറുദു കവിതകൾ വായിക്കാൻ എന്നതിലേറെ കേൾക്കാൻ ആവശ്യപ്പെടുന്നവയാണ്. മനുഷ്യന്റെ അകതാരിലെവിടെയോ ശീലങ്ങളായും പരിചിതങ്ങളായ ശബ്ദങ്ങളായും ഒളിച്ചു കിടക്കുന്ന ഒരു ചെറുതാളത്തിന്റെ അകമ്പടിയോടെയല്ലാതെ ആ കവിതകളെ വായിക്കുക നീതിയല്ല. ഫൈസിനെ പ്രെതേകിച്ചും! ഷാഹിദ് അലി, അദ്ദേഹത്തിന്റെ ഫൈസ് വിവർത്തനത്തെ (നിഷേധിയുടെ നിഴൽച്ചിത്രം) തുടങ്ങുന്നതിനു മുന്നേ ഫൈസിനോട് ഇങ്ങനെ എഴുതി: എന്റെ പ്രതീക്ഷ രണ്ടു ഭാഷകളും അറിയാവുന്ന ഒരു വായനക്കാരൻ ഈ വിവർത്തനങ്ങളിലൂടെ കടന്നുപോകുമ്പോൾ ചില നിമിഷങ്ങളിൽ താങ്കളുടെ ചിന്തകളോടുള്ള എന്റെ കൂറും അതിൽനിന്നുള്ള എന്റെ അകലവും ഒരുപോലെ മനസ്സിലാവും എന്നാണ്. അങ്ങനെ ഒരു അനുവർത്തനം പോലെ മാത്രമേ ഫൈസിനെ മറ്റുഭാഷകളിലേക്ക് പറിച്ചുനടാൻ പറ്റുമായിരുന്നുള്ളു.    ഇരുലോകവും നിന്റെ പ്രണയാത്താൽ കളഞ്ഞുകുളിച്ചിട്ടവൻ പുറപ്പെട്ടുപോകുന്നു വിരഹത്തിന്റെ രാത്രികളിലൂടങ്ങനെ...  (Dono jaha teri mohabbath main)  ഇവിടെ ഇരുലോകം എന്ന് പറയുന്നത് ദുനിയാവും (ഈ ലോകം) ആഖിറവും (പരലോകം) നഷ്ട്ടപ്പെടുത്തിയവൻ എന്ന അർത്ഥത്തിലാണ്. വിവാഹേതര പ്രണയത്തെ ഇസ്ലാം നിരുത്സാഹപ്പെടുത്തുന്നു. അതറിഞ്ഞിട്ടും മുന്നോട്ടു പോവുകയും ദൈവകോപത്തിന് ഇരയാകുകയും ചെയ്യുകയും പിന്നീട് പ്രണയത്താൽ വഞ്ചിക്കപ്പെടുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ നഷ്ടം രണ്ടു ലോകങ്ങളുടെ നഷ്ടമായിത്തീരുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഇസ്ലാമിക ഇമേജറികൾ ധാരാളം ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഫൈസിനെ വിവർത്തനം ചെയ്യുന്നത് ദുഷ്ക്കരമാകുന്നു. ഉർദുവിലും ഫാർസിയിലും അറബിയിലും ഇംഗ്ലീഷിലും പ്രാവീണ്യം നേടിയ അദ്ദേഹം കവിതകളിൽ ക്ലാസിക്കൽ രീതികളും ആധുനികതയും ഒരുപോലെ കോർത്തുവെച്ചു. കൊട്ടാരങ്ങളുടെ മുകപ്പുകളിൽനിന്ന് താഴെക്കു നോക്കി ജീവിതങ്ങളെ പകർത്താതെ, തെരുവകളിൽ ജനങ്ങൾക്കിടയിൽനിന്ന് മുകളിലേക്ക് നോക്കി വെല്ലുവിളിച്ചു  റാവൽപ്പിണ്ടി ഗൂഢാലോചന  ഫൈസ് സൈന്യത്തിലുള്ള തന്റെ ചില സൃഹുത്തുക്കളുടെ ആവശ്യപ്രകാരം പാകിസ്താനിൽഒരു ഇടതുപക്ഷ ഗവൺമെന്റ് സ്ഥാപിക്കാനുതകുന്ന തരത്തിൽ രാജ്യം സംജാതമാണോ എന്ന് ചർച്ചകൾ നടത്തുകയും റാവൽപ്പിണ്ടി ഗൂഢാലോചന കേസ് എന്ന് പിന്നീട് അറിയപ്പെട്ട സംഭവമായി അത് മാറുകയും ചെയ്തു. ഫൈസ് ഉൾപ്പെടെയുള്ള ഇടതുപക്ഷ ബുദ്ധിജീവികൾക്കെല്ലാം പാകിസ്താൻ ഒരു തീവ്ര വലതുപക്ഷ മതരാജ്യമാകുമോ എന്ന ഭയം എന്നുമുണ്ടായിരുന്നു.    സൈന്യത്തിൽ ഉണ്ടായിരുന്ന മുതിർന്ന കുറേ ഇടതുപക്ഷ വിചാരധാര പുലർത്തിയിരുന്നവർ ഒരു പട്ടാള അട്ടിമറിയുടെ സാധ്യത അന്വേഷിച്ചുകൊണ്ടിരുന്നു. പാക്സിതാനിലെ പാർട്ടി നേതൃത്വം അതിനെതിരായിരുന്നു. ജനങ്ങളുടെപങ്കാളിത്തത്തോടു കൂടിയല്ലാത്ത എല്ലാ അട്ടിമറികളും പരാജയത്തിൽ കലാശിക്കും എന്ന് ഫൈസ് ഉൾപ്പെടെയുള്ളവർ തീരുമാനീക്കുകയായിരുന്നു. എങ്കിലും ഫലത്തിൽ മുഖ്യ സൂത്രധാരൻ എന്ന നിലയിൽ അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയാണുണ്ടായത്. പിന്നീട് ഓരോ തവണ പട്ടാളം ഭരണം പിടിച്ചെടുക്കുമ്പോഴും ഫൈസ്ഗവണ്മെന്റ്റിന്റെ നോട്ടപ്പുള്ളിയായി മാറിയിരിക്കും. ഈ വിഷയത്തിൽ ഫൈസ് നാലു വർഷം തടവ് അനുഭവിച്ചു, പക്ഷെ, രണ്ട് അതിമനോഹരങ്ങളായ കവിതാ സമാഹാരങ്ങൾ ഈ കാലയളവിൽ പിറന്നു. കാറ്റിന്റെ കയ്യിൽ, ജയിലറയിലെ നോട്ടുപുസ്തകം എന്നിവയാണ് അവ.  ഇനിയുമെത്ര ചോരവേണമെൻ നാടേ നിനക്ക് വിളറിയ നിൻ കവിൾത്തടം ചുവപ്പിക്കുവാൻ നെടുവീർപ്പുകളെത്ര വേണം നിന്റെ തൊണ്ടതണുപ്പിക്കാൻ കണ്ണെത്ര പുഴകളൊഴുക്കണം നിന്റെ മണ്ണ് മുളപ്പിക്കാൻ  ( Hum tho majboor yeh wafa hai - നീതിയാൽ കൈകെട്ടപ്പെട്ടവർ )  വിഭജനം വീണ്ടും  1971-ൽ പാക്കിസ്താന്റെ രണ്ടാം വിഭജനം എന്നറിയപ്പെടുന്ന ബംഗ്ളാദേശിന്റെ ജനനം. അതുണ്ടാക്കിയ രക്തച്ചൊരിച്ചിലുകൾ ഫൈസിനെ, അദ്ദേഹത്തിന്റെ ശിഷ്ടകാലത്തെ വളരെയധികം ദുഃഖിപ്പിച്ചു. പിന്നീട് വന്ന സുൽഫിക്കർ അലി ഭൂട്ടോ ഗവൺമെന്റ് അദ്ദേഹത്തെ രാജ്യത്തിന്റെ കൾച്ചറൽ അഡൈ്വസർ ആയി നിയമിച്ചു. പാരമ്പര്യ കലാരൂപങ്ങളെ വളർത്തുകയും ആർക്കൈവു ചെയ്യുകയും ചെയ്യുന്ന ധാരാളം സ്ഥാപനങ്ങളെ അദ്ദേഹം ഈ കാലയളവിൽ വിഭാവനം ചെയ്തു നടപ്പിൽ വരുത്തി. രാജ്യത്തിന്റെയും അതിലെ ജനങ്ങളുടെയും ഉന്നമനത്തിന് കലയെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആയുധമായി അദ്ദേഹം നിലനിർത്തി.  അന്യരെപ്പോലെ തന്നെയിന്നും നാം എത്രയെത്ര കൂട്ടായ്മകൾക്കിപ്പുറം. കൂട്ടാവുകയെന്നത് ഇനിയെത്രയത്ര കൂടിക്കാഴ്ച്ചകൾക്കപ്പുറം?  കറയില്ലാത്ത കരിപ്പച്ചപ്പടർപ്പുകൾ പിറക്കുന്ന വസന്തങ്ങൾക്കായ് ഇനി എത്രകാത്തിരിക്കണം.  ചോരയുടെ നിറം നേർത്തുമായാൻ മഴക്കാലങ്ങൾ എത്രയെത്ര നമ്മൾ കാത്തിരിക്കണം? (Dhaka Se Wapsi Par- ധാക്കയിൽ നിന്ന് മടങ്ങുമ്പോൾ)  തിരഞ്ഞെടുക്കപ്പെട്ട ഭൂട്ടോ ഗവൺമെന്റിനെ പട്ടാള അട്ടിമറിയിലൂടെ പിടിച്ചെടുത്തു തന്റെ രാജ്യം ഒരിക്കൽ കൂടി അടിമത്വത്തിലേക്ക് കൂപ്പുകുത്തുന്ന കണ്ട് മനസ്സു മടുത്തഫൈസ് ഒരിക്കൽ കൂടി, കയ്യിൽ ഒരു സിഗററ്റ് മാത്രം എടുത്ത് തന്റെ വീടിനു വാതിൽക്കൽ കാവൽ നിൽക്കുകയായിരുന്ന പോലീസുകാരനെ നോക്കി കൈ വീശി പ്രഭാത സവാരിക്കെന്നപോലെ നടന്നു പോയി. അദ്ദേഹം അവിടെനിന്ന് നേരിട്ട് എയർപോർട്ടിൽ പോകുകയും ലെബെനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ അഭയം പ്രാപിക്കുകയും ചെയ്തു.  ഇവിടെ ഓരോ യോദ്ധാവും അലക്സണ്ടെറെക്കാൾ തെളിഞ്ഞവൻ ഓരോ മകളും, ലൈലയെക്കാൾ തികഞ്ഞവൾ ബെയ്റൂട്ട്! ഉത്പത്തിയുടെ തുടക്കത്തിലും സമയത്തിന്റെ ഒടുക്കത്തിലും നീയുണ്ട് ബെയ്റൂട്ട്! നീ സ്വർഗ്ഗത്തോട്ടങ്ങളെ പോലെ സുന്ദരം (ek nagma Karbala-e Beirut ke liye.)    (1951 -ൽ ചാരവൃത്തി കേസിൽ വധശിക്ഷക്ക് വിധേയരായ അമേരിക്കൻ ദാമ്പതിമാരായ ജൂലിയസ് &amp; ഈഥേൽ റോസൻബർഗ്ഗ് തടവറിയിൽ വെച്ച് പരസ്പ്പരം കൈമാറിയ കത്തുകളിൽ ,പ്രചോദനം ഉത്കൊണ്ട് എഴുതിയ കവിത , ഫൈസിന്റെ രാഷ്ട്രീയ നിലപാടുകൾ, അക്കാലത്ത് അമേരിക്കയും റഷ്യയും തമ്മിൽ നിലനിന്ന ശീതയുദ്ധവും അത് കലാകാരന്മാരെയും ബുദ്ധിജീവികളെയും രാഷ്ട്രീയക്കാരെപ്പോലെ തന്നെ രണ്ടു തട്ടിൽ ആക്കിയതിലേക്കും വെളിച്ചം വീശുന്നു).  നിന്റെ ചുണ്ടിന്റെ ചുവപ്പുതേടി ഞാൻ കഴുമരത്തിന്റെ ഉണങ്ങിയ ചില്ലയിൽ ആടിനിന്നു. നിന്റെ കൈവള്ളയിൽ ചുരുട്ടിപ്പിടിച്ച നിലാവ് തേടി ഞാൻ മങ്ങിയ ഇടവഴികളിൽ കൊലചെയ്യപ്പെട്ടു.  കഴുമരത്തിൽ ജീവൻ വേർപെടും നേരവും എന്റെ വായിൽ നിന്റെ ചുണ്ടിന്റെ ചുവപ്പു തുടിച്ചു നിന്നു നിന്റെ മുടിയുടെ തണുപ്പ് പിടച്ചു നിന്നു നിന്റെ കണ്ണിന്റെ നിലാവ് മിഴിച്ചു നിന്നു.  നിന്റെ വഴികളിൽ എന്നെ കാത്തുനിന്ന പീഡനങ്ങൾ മുഴുവനും സഹിച്ചു ഞാൻ എന്നെക്കൊണ്ടാവുമ്പോലെല്ലാം നിന്നടുത്തെത്തി ചുണ്ടിൽ അന്നും നിനക്കായ് ഒരു കുഞ്ഞു പാട്ടും നെഞ്ചിൽ ഒലിക്കുന്ന മുറിവും. ആ മുറിവാണ്, നമ്മുടെ പ്രണയത്തിന്റെ ഒരേ ഒരു സാക്ഷി ആ സാക്ഷി കൂറുമാറുകയ്യില്ല! ( Hum jo tareek raahon main mare gaye - നാം മങ്ങിയ വഴികളിൽ കൊലചെയ്യപ്പെട്ടവർ )  ലെനിൻ പീസ് പ്രൈസ്  ഏഷ്യയുടെ നൊബേൽ എന്നറിയപ്പെടുന്ന ലെനിൻ പീസ് പുരസ്കാരം ആദ്യമായ് ലഭിക്കുന്ന ഏഷ്യക്കാരൻ ആണ് ഫൈസ്.ആരോഗ്യ സ്ഥിതിമോശമായത് കൊണ്ട് ഡോക്ടർമാർ വിമാനയാത്ര അനുവദിച്ചിരുന്നില്ല. 1962-ൽ കപ്പൽ മാർഗ്ഗം അദ്ദേഹം മോസ്കോയിലേക്ക് തിരിച്ചു. ഗ്രാൻഡ് ക്രെംലിനിൽവെച്ച് നടന്ന ചടങ്ങിൽ അദ്ദേഹം തന്റെ തന്നെ ഒരു കവിതാ സമാഹാരത്തിലെ (Dast-i-tah-i-Sang- പാറക്കടിയിലെ കൈത്തലം) ആമുഖം ഇങ്ങനെ വായിച്ചു: മനുഷ്യബുദ്ധിയുടെ കല്പനാശക്തി, സയൻസ്, വ്യവസായങ്ങൾ എന്നിവ ഇന്ന് ലോകത്തെമ്പാടുമുള്ള മനുഷ്യർക്ക് ആവശ്യമായതും അതിലധികവും ലഭ്യമാക്കി കൊണ്ടിരിക്കുന്നു. എന്നാൽ, പ്രകൃതിയുടെയും ഉത്പാദന പ്രക്രിയകളുടെയും ഈ ആനുകൂല്യങ്ങളും നിധികളും ചിലരുടെ കൈകളിൽ മാത്രം ആയി പോവാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അത് സാധ്യമാവണമെങ്കിൽ ആർത്തിയുടെയും ചൂഷണത്തിന്റെയും അടിത്തറകളിൽനിന്ന് സമൂഹത്തെ മോചിപ്പിച്ച്, സ്നേഹത്തിന്റെ, നീതിയുടെ, സമത്വത്തിന്റെ അടിത്തറകൾ സമൂഹത്തിന് വിഭാവനം ചെയ്യേണ്ടതുണ്ട്. മനുഷ്യരാശിയുടെ അടിത്തറ പതിനാലാം നൂറ്റാണ്ടിലെ ഇറാനിയൻ കവി ഹഫീസ് ശിറാസ്സിന്റെ ഈരടിയിലാണ് ഉറച്ചു നിൽക്കേണ്ടത്, എല്ലാ അടിത്തറകളും പൊള്ളയാണ്, സ്നേഹത്തിന്റേതൊഴിച്ച്.   Photo : Twitter / @mujeeb_akbar   ഗസലുകളുടെ ഫൈസ് / ഫൈസിന്റെ ഗസൽ  "നീയെന്ന പ്രതീക്ഷ നിനക്കായെന്റെ- കാത്തിരിപ്പെന്നൊക്കൊയുണ്ടോ രാവേറിയോപകലാറിയോയെന്ന- പരാതിയില്ലെനിക്ക് " ( teri umeed ,tera intizaar )  ഗസലുകളിൽ പ്രണയത്തെ ഒളിച്ചുകടത്തുന്ന പതിവുരീതികളിൽ നിന്ന് വ്യത്യസ്തമായി, വിപ്ലവത്തിന്റെ സാധ്യതകളെ, ഒഴിവാക്കപ്പെട്ടവന്റെ വിലാപങ്ങളെ, സ്വാതന്ത്രത്തിന്റെ സ്വാപ്നങ്ങളെ ഫൈസ് പൂവ്, മുള്ള്, വാനമ്പാടി, ചുവപ്പ്,പുലരി,തോട്ടം എന്നീ രൂപകങ്ങളിൽ ചേർത്ത് വെച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഗുലോമെ രംഗ് ഭരെ അത്തരത്തിലുള്ള ഒരു ഗസൽ ആണ്. 1954 റാവൽപ്പിണ്ടി ഗൂഢാലോചന കേസിൽ മൗണ്ട്ഗോമറി ജയിലിൽ വെച്ച് എഴുതിയ ഈ മനോഹരമായ ഗസലിൽ ഉപരിപ്ലവമായി വിരഹത്തിന്റെ ,പ്രണയത്തിന്റെ നീറ്റലുകൾ കാണാമെങ്കിലും ആഴത്തിൽ വായിക്കുമ്പോൾ അധികാര മാറ്റത്തിന് സജ്ജമായ ഒരു രാജ്യത്തിന്റെ ചിത്രം തെളിഞ്ഞു വരുന്നു, അതിനായ് ആയിരങ്ങളെ സജ്ജമാക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുന്നു.  "പൂക്കളിൽ പുതുനിറങ്ങൾ വസന്തത്തിന്റെ ഒരു ചെറുകാറ്റ് തോട്ടത്തിലിനിപണികൾഒരുപാടുണ്ട് നിങ്ങളെല്ലാം എവിടെയാണ് " ( Gulon main rang bhare )    പ്രണയിനിയുമായി ഒരുമിക്കാൻ കാത്തിരിക്കുന്ന ഒരുവന്റെ പ്രതീക്ഷയെന്ന് തോന്നിപ്പിക്കുമെങ്കിലും മാറ്റത്തിലേക്കുള്ള ഒരു ചെറുപൊരി ഈ ഗസലിൽ ഫൈസ് ഒളിപ്പിച്ചു വെച്ചിരിക്കുന്നു.  "എന്റെ എല്ലാവരികളിലും ഞാൻ നിന്നെയൊളിച്ചു വെച്ചു  നിറങ്ങളെ,മണങ്ങളെ ലാവണ്യസുഖങ്ങളെ നിന്നോളമുള്ളതെല്ലാം നിന്നിൽ നിറച്ചുവെച്ചു " ( Hum ne sab sher main )  അടിമുടി കമ്മ്യൂണിസ്റ്റ്, ഹ്യൂമനിസ്റ്റ്, ഇന്റർനാഷണലിസ്റ്റ്  അതിർത്തികളില്ലാതെ ഒരു ആഗോളഗ്രാമത്തിൽ ജീവിക്കുന്നത് ഫൈസ് സ്വപ്നംകണ്ടു. അദ്ദേഹത്തിന്റെ കവിതകളെ ഒരു രാജ്യത്തിലോ ഒരു ഭാഷയുടെയോ അതിർവരമ്പുകൾ വെച്ച് അളന്നൊതുക്കുക സാധ്യമല്ല തന്നെ. പാക്സിതാന്റെ സൂഫി ഇസ്ലാമികധാരകളെയും കമ്മ്യൂണിസത്തിന്റെ സർവലൗകികതയെയും യൂറോപ്പിന്റെ പുരോഗമനവാദ / നീതിബോധത്തെയും അദ്ദേഹം ഒരുപോലെ കൊണ്ടുനടന്നു. അവയൊന്നും തമ്മിൽ ഒരു വൈരുദ്ധ്യവും അദ്ദേഹം കണ്ടില്ല. സാഹിർ ലുധ്യനവിയുടെ കവിതയിൽ പറയുന്ന പോലെ  ഞാൻ എല്ലാ കാലത്തെയും കവിയാണ് എല്ലാ കാലവും വിളിച്ചു പറയുന്നത് എന്റെ കഥയാണ് ( Main har ik pal ka shayar hoon )  ഈ അടുത്തകാലത്തുണ്ടായ സി.എ.എ. വിരുദ്ധ സമരങ്ങളിൽ മുഴങ്ങിക്കേട്ട അദ്ദേഹത്തിന്റെ കവിതകൾ പറയുന്നതും അതാണ്.   37 years ago, on November 20 1984, Revolutionary poet comrade Faiz Ahmad Faiz died. He was a Marxist, trade unionist, army officer and author in Urdu. He was one of the most celebrated writers of the Urdu language in world. Faiz was born in 1911 in India and died in Pakistan. pic.twitter.com/TN58qGhTJR &mdash; CPI(M) Puducherry ☭ (@pycpim) November 20, 2021      Content Highlights: Article on Faiz Ahmad Faiz by Suhail Koya]]></description>
    <pubDate>Sat, 12 February 2022, 08:54:00 PM +0530</pubDate>
        <modified_date>Sun, 13 February 2022, 07:47:03 PM +0530</modified_date>
    </item>
</channel>
</rss>