<?xml version="1.0" encoding="utf-8"?>
<rss version="2.0">
<channel>
<title><![CDATA[health rss feed]]></title>
<link>http://www.mathrubhumi.com//cmlink/health-rss-feed-1.1184596</link>
<description>

</description>
<item>
<title><![CDATA[ഈ കോവിഡ് കാലത്ത് ജലദോഷത്തെയും ചുമയെയും നിസ്സാരമായി കാണരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം]]></title>
<link>https://www.mathrubhumi.com/health/ayurvedam/ayurveda-tips-to-prevent-cold-cough-and-asthma-during-covid19-pandemic-1.6461764</link>
<description><![CDATA[കോവിഡ് കാലമായതിനാൽതന്നെ ശ്വാസകോശത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. ചുമയും ശ്വാസതടസ്സവും മാത്രമല്ല, ജലദോഷമോ അനുബന്ധപ്രശ്നങ്ങളോ ആണെങ്കിൽപോലും ജാഗ്രതയോടെ കാണേണ്ട കാലം. കോവിഡ് നെഗറ്റീവായാലും അനുബന്ധബുദ്ധിമുട്ടെന്ന രീതിയിൽ ശ്വാസകോശരോഗങ്ങൾ പലരേയും വലയ്ക്കുന്നുണ്ട്. ഇത്തരം ബുദ്ധിമുട്ടുകൾ കോവിഡിനെ തുടർന്നുണ്ടായതാണോ അതോ നേരത്തെ ഉണ്ടായിരുന്നത് ഇപ്പോൾ കൂടിയതാണോ എന്നറിയേണ്ടത് പ്രധാനമാണ്.  ഏതു രോഗമായാലും തുടക്കത്തിൽതന്നെ മനസ്സിലാക്കുവാൻ സാധിച്ചാൽ ചികിത്സ എളുപ്പമാകും. ചികിത്സിക്കാതെതന്നെ ഈ ചുമയും ശ്വാസംമുട്ടും മാറിക്കോളുമെന്ന് കരുതിയാൽ അപകടമുണ്ടാകാം. പ്രത്യേകിച്ചും തണുപ്പുള്ള മാസങ്ങളിൽ ഇത്തരം ബുദ്ധിമുട്ടുകൾ വർധിക്കുകയും ആരോഗ്യസ്ഥിതി കൂടുതൽ സങ്കീർണമാവുകയും ചെയ്യാമെന്നിരിക്കെ.  ജലദോഷവും ചുമയും ശ്വാസംമുട്ടും മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങളാണ്. അതുകൊണ്ടുതന്നെ ഇവയുടെ കാരണം മനസ്സിലാക്കിയുള്ള ചികിത്സ മാത്രമേ പ്രയോജനപ്പെടുകയുള്ളൂ.  ജലദോഷം  മൂക്കിലും തൊണ്ടയിലും വളരെ സാധാരണയായി ഉണ്ടാകുന്ന അണുബാധയാണ് ജലദോഷത്തിന് കാരണം. അധികമൊന്നും അപകടകാരിയല്ലാത്തതുകൊണ്ട് രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിനോടനുബന്ധിച്ചുള്ള എല്ലാ ബുദ്ധിമുട്ടുകളും സ്വയം ശമിക്കാറുണ്ട്. അശ്രദ്ധമായി തുമ്മുകയും ചീറ്റുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ വായുവിലേക്കെത്തുന്ന അണുക്കളാണ് രോഗം പരത്തുന്നത്. രോഗിയിൽനിന്നും അണുക്കൾ വ്യാപിച്ച പ്രതലങ്ങളിലോ വസ്തുക്കളിലോ തൊടുന്നവർക്കും രോഗിയുമായി അടുത്തിട പഴകുന്നവർക്കുമൊക്കെ ജലദോഷം പകരാൻ സാധ്യതയുണ്ട്.  മൂക്കിലൊഴിക്കുന്നതും വായിലിട്ട് അലിയിക്കുന്നതുമൊക്കെയായി ജലദോഷത്തിനെതിരേ പലതരം മരുന്നുകൾ ലഭ്യമാണ്. അലർജി, പനി മരുന്നുകളും ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കാം.  ജലദോഷമുള്ളപ്പോൾ ശ്രദ്ധിക്കേണ്ടത്    ജലദോഷമുള്ളവർ നിർജലീകരണം വരാതിരിക്കാൻ ഇടയ്ക്കിടെ വെള്ളം കുടിക്കണം.  ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് തേൻചേർത്ത് കുടിക്കുന്നതും ഇഞ്ചിനീരിൽ തേൻചേർത്ത് കഴിക്കുന്നതും ചെറിയചൂടോടെ സൂപ്പ്, ജ്യൂസ് തുടങ്ങിയവ കഴിക്കുന്നതും ചൂടാറ്റിയ വെള്ളം കുടിക്കുന്നതുമൊക്കെ നല്ലതാണ്.  നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കോഫി, സോഡ, കോള എന്നിവ ഒഴിവാക്കണം.  ആവശ്യത്തിന് വിശ്രമിക്കുക.  മൂക്കടപ്പ് ഉള്ളപ്പോൾ ചിക്കൻ സൂപ്പ്, ചായ, ഇളം ചൂട് വെള്ളത്തിൽ തയ്യാറാക്കിയ ആപ്പിൾ ജ്യൂസ് തുടങ്ങിയവ ഉപയോഗിക്കാം.  തൊണ്ടയ്ക്ക് ഉണ്ടാകുന്ന വേദനയും ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിന് ഉപ്പുവെള്ളം കവിൾകൊള്ളുക.  ആറുവയസ്സിനു താഴെയുള്ള കുട്ടികൾ വളരെ ശ്രദ്ധിച്ചു മാത്രമേ ഉപ്പുവെള്ളമോ മരുന്നോ കവിൾ കൊള്ളാൻ പാടുള്ളൂ.  കവിൾകൊണ്ട മരുന്ന് കുടിച്ചിറക്കുന്നത് നല്ലതല്ലാത്തതിനാൽ തുപ്പിക്കളയാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.   മൂക്കൊലിപ്പ്  ജലദോഷത്തോടൊപ്പം മൂക്കൊലിപ്പ് ഉണ്ടാകുന്നത് ഒരർഥത്തിൽ നല്ലതാണ്. കാരണം അണുക്കളെ ശരീരത്തിന്റെ പുറത്തേക്ക് കളയുവാൻ അത് സഹായിക്കും. അതുപോലെ ജലദോഷമുള്ളവർ തുമ്മുമ്പോഴും രോഗാണുക്കൾ പുറത്തേക്ക് പോകുന്നുണ്ട്. രോഗിയെ സംബന്ധിച്ച് രോഗാണു പുറത്തുപോകുന്നത് നല്ലതാണെങ്കിലും മറ്റുള്ളവരിലേക്ക് രോഗം പകരാൻ ഇടവരും എന്നതാണ് മറുവശം. അതുകൊണ്ട് ജലദോഷമുള്ളവർ തുമ്മുമ്പോഴും ചീറ്റുമ്പോഴുമെല്ലാം വായയും മൂക്കും പൊത്തിപ്പിടിക്കാൻ ശ്രദ്ധിക്കണം. ഹാൻഡ്കർച്ചീഫ്, ഫെയ്സ് മാസ്ക് എന്നിവ ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാം.  തുമ്മുമ്പോൾ തെറിക്കുന്ന അണുക്കൾ സാധാരണയായി 24 മണിക്കൂർവരെ സജീവമായിരിക്കും. പല പ്രതലങ്ങളിലും സ്പർശിക്കുന്നവരായതുകൊണ്ട് എല്ലാവരും കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. ജലദോഷം അത്ര പ്രശ്നമുള്ള രോഗമല്ലെങ്കിലും പകർച്ചപ്പനി പോലെ മറ്റെന്തെങ്കിലും അസുഖത്തിന്റെ ലക്ഷണമാണോ എന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. രോഗം ഒരുപാട് കാലം നീണ്ടുനിന്നാൽ പലതരം ബുദ്ധിമുട്ടുകളും സങ്കീർണതകളും ഉണ്ടാകാം.  ചുമ  ജലദോഷംപോലെതന്നെ സാധാരണമാണ് ചുമയും. തുടർച്ചയായി കാണുന്ന ചുമയും സൈനസൈറ്റിസും നിസാരമായി കാണരുത്. എത്രയും വേഗം ചികിത്സിച്ച് മാറ്റണം.  ചുമ മാറ്റാൻ ആയുർവേദ സിറപ്പുകൾ ലഭ്യമാണ്. ഇവ തൊണ്ടയിൽ നിർത്തുന്നതും തുള്ളികളായി കുടിയ്ക്കുന്നതും ഗുണം ചെയ്യും. ഡോക്ടറുടെ നിർദേശപ്രകാരമാണ് ഇത് ചെയ്യേണ്ടത്. മരുന്നുകൾ കുടിക്കുന്നതിന് മുമ്പായി വായ വൃത്തിയാക്കുകയും ചെറുചൂടുള്ളവെള്ളം കവിൾകൊണ്ട് തുപ്പുകയും ചെയ്യേണ്ടതാണ്.  മൂക്കടപ്പ്, ഗ്യാസ് എന്നിവയുള്ളവർക്ക് ഉറക്കത്തിലും ചുമ വർധിക്കാം. അങ്ങനെയുള്ളവർ തലയണ ഉയർത്തിവച്ച്, കഴുത്തും തലയും സൗകര്യത്തിനു വെച്ച് ചാഞ്ഞിരുന്ന് ഉറങ്ങുന്നതാണ് നല്ലത്.  ആസ്ത്മ  ശ്വാസകോശത്തിലേക്കും അവിടെനിന്ന് പുറത്തേക്കും വായുവിനെ എത്തിക്കുന്ന ശ്വസനപഥത്തിനുണ്ടാകുന്ന നീർവീക്കമാണ് ആസ്ത്മയ്ക്ക് കാരണം. ഓരോ വ്യക്തിക്കും അനുഭവപ്പെടുന്ന രോഗതീവ്രത പലവിധത്തിലായിരിക്കും. എല്ലാത്തരം ആസ്ത്മാരോഗങ്ങളും ചികിത്സിച്ച് പൂർണമായി ഭേദമാക്കാൻ കഴിയുന്നതല്ല. എന്നാൽ ചിലത് ഭേദപ്പെടുത്താൻ സാധിക്കുന്നവയുമാണ്. ശരിയായ ചികിത്സ ചെയ്തുകൊണ്ടിരുന്നാൽ, ഭേദമാകാത്തതരത്തിലുള്ളവയിൽപോലും രോഗതീവ്രത കുറയ്ക്കാൻസാധിക്കും.  ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധകൾ, അലർജിക്ക് കാരണമായ വസ്തുക്കൾ, രാസവസ്തുക്കൾ, ചിലതരം മണങ്ങൾ, കായികാധ്വാനം ഇവയിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയും ശരിയായി മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യുന്നതിന് ആസ്ത്മാരോഗികൾ ശ്രദ്ധിക്കേണ്ടതുണ്ട്.  നീന്തൽ, നടത്തം, കളികൾ, യോഗ പോലുള്ള വ്യായാമങ്ങളിലൂടെ ആസ്തമ നിയന്ത്രിക്കാൻ സാധിക്കും. വീട്ടിനുള്ളിലെ പൊടിപടലങ്ങൾ, ജീവികളുടെ അവശിഷ്ടങ്ങൾ,പാറ്റകൾ, വളർത്തുമൃഗങ്ങളുടെ രോമങ്ങൾ, മാലിന്യങ്ങളും മറ്റും കത്തിക്കുമ്പോഴുള്ള പുക, പുകവലി, ബോഡി സ്പ്രേ ശക്തമായ മണങ്ങൾ എന്നിവ ശ്വാസംമുട്ടുള്ളവർക്ക് അലർജിയുണ്ടാക്കി രോഗത്തെ വീണ്ടും വർധിപ്പിക്കാറുണ്ട്. ടെൻഷൻ കാരണവും ആസ്ത്മ വർധിക്കാറുണ്ട്. കാരണങ്ങളെ ഒഴിവാക്കുന്നതിനൊപ്പം ചികിത്സയും അനിവാര്യമാണ്. തുടക്കത്തിൽതന്നെയുള്ള ചികിത്സ രോഗവർധന തടയും.  (നേമം ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസറാണ് ലേഖകൻ)  Content Highlights: Ayurveda tips to prevent cold, cough and asthmaduring Covid19 pandemic  ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്]]></description>
    <pubDate>Sat, 19 February 2022, 03:45:00 PM +0530</pubDate>
        <modified_date>Sat, 19 February 2022, 03:44:31 PM +0530</modified_date>
    </item>
<item>
<title><![CDATA[കോവിഡ് ബാധിച്ചവരില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കാമെന്ന് പഠനം]]></title>
<link>https://www.mathrubhumi.com/health/news/covid-patients-may-have-increased-risk-of-developing-mental-health-problems-1.6461752</link>
<description><![CDATA[കോവിഡ് ബാധിച്ചവരിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ വർധിച്ചേക്കാമെന്ന് പഠനം.ബി.എം.ജെ. ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. 1,53,848 കോവിഡ് രോഗികളുടെ ഡാറ്റയാണ് പഠനത്തിനായി ഉപയോഗിച്ചത്.  സാമൂഹികമായ ഒറ്റപ്പെടൽ, സാമ്പത്തിക പ്രശ്നങ്ങൾ, പ്രിയപ്പെട്ടവരുടെ വേർപാട്, മറ്റ് നിരവധി പ്രശ്നങ്ങൾ കോവിഡ് കാലത്ത് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നുണ്ട്. ഉത്കണ്ഠയും വിഷാദവുമാണ് ഇതിൽ മുന്നിൽ നിൽക്കുന്നതെന്ന് പഠനങ്ങളിൽ പറയുന്നു.  രോഗം മാറി ഒരു വർഷത്തിന് ശേഷം രോഗം ബാധിച്ച കാലത്തെ അവരുടെ അനുഭവങ്ങളും രോഗം ബാധിക്കാത്തവരുടെ ഈ കാലയളവിലെ അനുഭവങ്ങളും പഠനത്തിന്റെ ഭാഗമായി ശേഖരിച്ചു.  കോവിഡ് ബാധിക്കുന്നതിന് രണ്ടുവർഷം മുൻപ് വരെ മാനസിക പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ ഇല്ലാത്തവരെയും, മാനസിക രോഗത്തിന് ചികിത്സ സ്വീകരിക്കാത്തവരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. കൊറോണ വൈറസ് ബാധയ്ക്ക് ശേഷമുള്ള സൈക്യാട്രിക് രോഗനിർണം, ചികിത്സ എന്നീ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇതുവഴി ഗവേഷകർക്ക് സാധിച്ചു.  കോവിഡ് ബാധിച്ച 39 ശതമാനം പേരിൽ വിഷാദവും 35 ശതമാനം പേരിൽ ഉത്കണ്ഠയും ബാധിച്ചിട്ടുളളതായി കണ്ടെത്തി. ഇത് കോവിഡ് ബാധിക്കാത്തവരെ അപേക്ഷിച്ച് കോവിഡ് ബാധിച്ചവരിൽ മാസങ്ങളോളം നീണ്ടുനിന്നുവെന്നും പഠനത്തിൽ പറയുന്നു. കോവിഡ് ബാധിച്ചവരിൽ 38 ശതമാനം പേരിൽ സ്ട്രെസ്സും അഡ്ജസ്റ്റ്മെന്റ് ഡിസോഡറുകളും തിരിച്ചറിയാനായി. കോവിഡ് ബാധിച്ച 41 ശതമാനം പേരിൽ മറ്റുള്ളവരെ അപേക്ഷിച്ച് ഉറക്കപ്രശ്നങ്ങൾ കണ്ടെത്തി.  ഇതെല്ലാം തെളിയിക്കുന്നത് കോവിഡ് ബാധയുണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും മാനസിക ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നു എന്നാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഓക്സ്ഫഡ് സർവകലാശാലയിലെ സൈക്യാട്രി വിഭാഗം പ്രൊഫസർ പോൾ ഹാരിസൺ പറഞ്ഞു. കോവിഡ് പൊതുവായ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് സാധാരണക്കാരെ തള്ളിവിട്ടുവെന്ന ചിന്ത ശക്തമാക്കുന്നതാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  കോവിഡ് ബാധിക്കാത്തവരെ അപേക്ഷിച്ച്, കോവിഡ് ബാധിച്ചവരിലെ 55 ശതമാനം പേർ രോഗബാധയ്ക്ക് ശേഷം ഡോക്ടർ നിർദേശിച്ച ആന്റിഡിപ്രസന്റുകൾ ഉപയോഗിക്കാൻ തുടങ്ങിയെന്നും, 65 ശതമാനത്തോളം പേർ ഡോക്ടർ നിർദേശിച്ച ഉത്കണ്ഠാ വിരുദ്ധ ഔഷധങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയെന്നും പഠനത്തിൽ കണ്ടെത്തി.  18 ശതമാനത്തിലേറെ കോവിഡ് രോഗികൾ പിന്നീടുള്ള വർഷം രോഗനിർണയം നടത്തി ഡോക്ടറുടെ നിർദേശപ്രകാരം ന്യൂറോ സൈക്യാട്രിക് പ്രശ്നങ്ങൾക്ക് ചികിത്സ തേടി. എന്നാൽ കോവിഡ് ബാധിക്കാത്തവരിൽ ഇത്തരക്കാരുടെ എണ്ണം 12 ശതമാനത്തിൽ താഴെയാണ്. കോവിഡ് ബാധിക്കാത്തവരെ അപേക്ഷിച്ച് കോവിഡ് ബാധിച്ചവരിലെ 60 ശതമാനം പേരും ഇത്തരം മാനസികാരോഗ്യ പ്രശ്നങ്ങളിൽ വീണുപോയവരാണെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.  ഗുരുതരമായി കോവിഡ് ബാധിച്ചവരിൽ മറ്റുള്ളവരേക്കാൾ കൂടുതലായി മാനസിക പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കോവിഡ് ചെറിയ രീതിയിൽ ബാധിച്ചവരിലും രോഗം ബാധിക്കാത്തവരേക്കാൾ ഇക്കാര്യത്തിൽ അപകടസാധ്യത കൂടുതലായിട്ടാണ് കാണുന്നത്.  2020 മാർച്ച് 1 മുതൽ 2021 ജനുവരി 15 വരെയുള്ള പ്രായപൂർത്തിയായ 1,53,848 കോവിഡ് രോഗികളുടെ ഇലക്ട്രോണിക് മെഡിക്കൽ ഡാറ്റയാണ് പഠനത്തിനായി വിശകലനം ചെയ്തത്. കോവിഡ് മഹാമാരിയുടെ ആദ്യ സമയത്തായിരുന്നതിനാൽ രോഗബാധയ്ക്ക് മുൻപായി വാക്സിനെടുത്തവർ ഇല്ലായിരുന്നു. 2021 നവംബർ 30 വരെ പഠനത്തിൽ പങ്കെടുത്ത ഇവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു. വാക്സിനെടുത്ത ശേഷവും പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും ഇവരിലുണ്ടാകുന്ന മാനസികാരോഗ്യ ലക്ഷണങ്ങൾവിലയിരുത്താൻ പഠന സംഘത്തിന് പദ്ധതിയുണ്ട്.  Content Highlights: Covid patients may have increased risk of developing mental health problems]]></description>
    <pubDate>Sat, 19 February 2022, 03:18:00 PM +0530</pubDate>
        <modified_date>Sat, 19 February 2022, 03:20:03 PM +0530</modified_date>
    </item>
<item>
<title><![CDATA[നിങ്ങളുടെ കുട്ടി കുട്ടിയല്ലാതായി മാറുന്നുണ്ടോ? അസാധാരണമായ പക്വതയുണ്ടോ? ഇക്കാര്യങ്ങള്‍ അറിയാം ]]></title>
<link>https://www.mathrubhumi.com/health/parenting/kid-s-health/savant-syndrome-in-children-skill-development-in-children-1.6461701</link>
<description><![CDATA[കുട്ടികൾക്ക് പലതരം കഴിവുകളുണ്ടാകാം. പ്രകടിപ്പിക്കാനും മെച്ചപ്പെടുത്താനും അനുയോജ്യമായ ചുറ്റുപാട് ലഭിക്കുമ്പോഴാണ് ആ കഴിവുകൾ പൂർണതയിലേക്ക് എത്തുക. പഠനം, നേതൃത്വപാടവം, വൈകാരികപക്വത, കല, കായികാഭ്യാസം തുടങ്ങി ഏതുമേഖലയിലും കുട്ടികൾ മികവ് പുലർത്താം.  ചില കുട്ടികൾ അസാധാരണമായ പക്വതയും സമപ്രായക്കാരെ അപേക്ഷിച്ച് ഒന്നോ അതിലധികമോ മേഖലകളിൽ താത്പര്യവും പ്രകടിപ്പിക്കാറുണ്ട്. എല്ലാ കാര്യങ്ങളും വളരെ വേഗത്തിൽ പഠിച്ചെടുക്കുന്നതും എന്തിനെക്കുറിച്ചും നിരന്തരം സംശയങ്ങൾ ചോദിക്കുന്നതും മുതിർന്നവരുമായി കൂട്ടുകൂടാൻ താത്പര്യം പ്രകടിപ്പിക്കുന്നതുമൊക്കെ ഇവരുടെ പ്രത്യേകതകളാണ്.  നിലവിലുള്ള വിദ്യാഭ്യാസസമ്പ്രദായവുമായി യോജിച്ചുപോകാൻ ഇവരിൽ പലർക്കും ബുദ്ധിമുട്ടുണ്ടാകും. സാധാരണ പാഠ്യപദ്ധതികൾ ഈ കുട്ടികളുടെ പ്രത്യേകമായ ആവശ്യങ്ങൾ (Special Needs) സാധിച്ചുകൊടുക്കാൻ പര്യാപ്തവുമല്ല. സ്കൂളിലെ ക്ലാസുകൾ പലതും ഇവർക്ക് വിരസതയുണ്ടാക്കാം. പാഠപുസ്തകത്തിലുള്ളത് പലതും അവർക്ക് മുൻപുതന്നെ അറിയാവുന്നതുമാകും. അതുകൊണ്ടുതന്നെ ഇവരിൽ ചിലർ ക്ലാസ് മുറികളിൽ വളരെ അസ്വസ്ഥരായി കാണപ്പെടാം. തത്ഫലമായി ദേഷ്യവും ക്ലാസിൽ ശ്രദ്ധിക്കാതെ മറ്റു പ്രവൃത്തികളിലേർപ്പെടുന്ന സ്വഭാവവുമൊക്കെ ഇവർ കാണിക്കാറുണ്ട്. ശരിയായ രീതിയിൽ അധ്യാപകരും മാതാപിതാക്കളും ഇവരെ മനസ്സിലാക്കിയിട്ടില്ലെങ്കിൽ ഹൈപ്പർ ആക്ടിവിറ്റിപോലുള്ള പ്രശ്നങ്ങളായി ഇവയെ തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട്.  പലപ്പോഴും കുട്ടികളുടെ അസാധാരണമായ കഴിവുകൾ തിരിച്ചറിയപ്പെടാതെ പോകുന്നു. അതവരിൽ നിരാശയും വിഷാദവും ദേഷ്യവുമൊക്കെ ഉണ്ടാക്കും. മറ്റുചിലർ, പ്രത്യേകിച്ചും പെൺകുട്ടികൾ, ഇത്തരം കഴിവുകൾ മറച്ചുവെക്കാറുമുണ്ട്. എന്നാൽ കൂടുതൽ പേരും പെട്ടെന്ന് തിരിച്ചറിയപ്പെടുന്നവരും അവർക്ക് ലഭ്യമായ വിദ്യാഭ്യാസ സമ്പ്രദായവുമായി പൊരുത്തപ്പെടുന്നവരും അച്ചടക്കത്തോടെ പെരുമാറുന്നവരും തന്നെയാണ്.  ഓട്ടിസം, അന്ധത, കേൾവിക്കുറവ്, ശാരീരികമായ വൈകല്യങ്ങൾ തുടങ്ങിയവയൊക്കെയുള്ള കുട്ടികളിലും അസാധാരണമായ കഴിവുകൾ കാണാറുണ്ട്. ഈ അവസ്ഥയെ സാവന്ത് സിൻഡ്രോം (Savant syndrome) എന്നും അവരുടെ കഴിവുകളെ സാവന്ത് സ്കിൽസ് (Savant Skills) എന്നുമാണ് പറയുന്നത്.  ചില രാജ്യങ്ങളിൽ പ്രത്യേക കഴിവുള്ള കുട്ടികളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുകയും അവർക്കായി പ്രത്യേകം പാഠ്യപദ്ധതികൾ തയാറാക്കുകയും ചെയ്യാറുണ്ട്. എന്നാൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിലവിൽ അത്തരത്തിലുള്ള മാറ്റങ്ങൾ ഒന്നുംതന്നെ വരുത്തിയിട്ടില്ല. അതിനാൽ കുട്ടികളുടെ അസാധാരണമായ കഴിവുകൾ കൂടുതൽ വികസിക്കുന്നതിനാവശ്യമായ പരിശീലനങ്ങളും അവസരങ്ങളും നൽകേണ്ടത് മാതാപിതാക്കളുടെ മാത്രം ഉത്തരവാദിത്വ മാണ്.  അസാധാരണക്കാരെ ശ്രദ്ധിക്കാം    ഇവരെ മറ്റുകുട്ടികളുമായി താരതമ്യപ്പെടുത്തി, കുട്ടികളെ പോലെ പെരുമാറിയാൽ മതി എന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുത്.  സ്വന്തം കംഫർട്ട്സോൺ വിട്ടുള്ള പല കാര്യങ്ങളും അവർക്ക് ചെയ്യേണ്ടിവരും. അതിനുള്ള പ്രോത്സാഹനവും പിന്തുണയും നൽകുക.  കുട്ടിയുടെ കഴിവുകളിൽ വിശ്വാസം പ്രകടിപ്പിക്കുക.  അമിതമായിപ്രവൃത്തികൾ (Activities) നൽകി അവരിൽ അധികഭാരം ചുമത്തരുത്.  അവർക്കാവശ്യമായ വസ്തുക്കൾ നൽകാനും, തുറന്ന മനസ്സോടെ അവരെ കേൾക്കാനും അംഗീകരിക്കാനും ശ്രമിക്കുക.  കുട്ടികളുടെ സാമൂഹികവും വൈകാരികവും ബുദ്ധിപരവുമായ ആവശ്യങ്ങൾ മനസ്സിലാക്കി വേണ്ടത് ചെയ്യുക.  അസാധാരണ പക്വതയുള്ള കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട് വേണ്ട സഹായങ്ങൾ തേടാവുന്നതാണ്.  ഇത്തരം കുട്ടികളുടെ മാതാപിതാക്കൾ പല വെല്ലുവിളികളും (Challenges) അഭിമുഖീകരിക്കേണ്ടിവരാം. അത് ഉൾക്കൊള്ളാൻ പഠിക്കുക.  ഉദാഹരണത്തിന് സ്കൂളിലെ പഠനപ്രവർത്തനങ്ങൾ മടുപ്പുണ്ടാക്കുന്നതുകൊണ്ടും ഒരേകാര്യം ആവർത്തിച്ചുചെയ്യാൻ താത്പര്യമില്ലാത്തതുകൊണ്ടും ഇവർ ഹോം വർക്കുകൾ ചെയ്യാതിരിക്കാം. അതുപോലെ മാർക്കിനുവേണ്ടി പഠിക്കുന്ന സ്വഭാവവും ഇവരിൽ പലർക്കുമില്ല.  എന്തുകാര്യവും നൂറുശതമാനം പൂർണതയോടെ ചെയ്യണം എന്ന നിർബന്ധമുള്ളവരാണിവർ. അതിനാൽ അങ്ങനെ ചെയ്യാൻ പറ്റാതെവരുന്ന കാര്യങ്ങൾ ഇവർ ഉപേക്ഷിക്കാൻ സാധ്യതയുണ്ട്. മാതാപിതാക്കൾ ഈ സ്വഭാവം മനസ്സിലാക്കിവേണം ഇവരെ പുകഴ്ത്തേണ്ടത്.  ഫലം കിട്ടുന്നതിനേക്കാൾ പ്രധാനം അത് ചെയ്യാനായി കാണിക്കുന്ന പരിശ്രമമാണ് വലുതെന്ന് ബോധ്യപ്പെടുത്തുക. ആ പരിശ്രമത്തിനെ പ്രോത്സാഹിപ്പിക്കുക.   (കൺസൾട്ടന്റ് സൈക്കോളജിസ്റ്റാണ് ലേഖിക)  Content Highlights: Savant Syndrome in Children, Skill Development in Children  ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്]]></description>
    <pubDate>Sat, 19 February 2022, 02:03:00 PM +0530</pubDate>
        <modified_date>Sat, 19 February 2022, 02:02:48 PM +0530</modified_date>
    </item>
<item>
<title><![CDATA[ഇന്‍സുലിന്‍ ഇനി തനിയേ കയറും; പുതിയ കൃത്രിമ പാന്‍ക്രിയാസ് യന്ത്രമെത്തി]]></title>
<link>https://www.mathrubhumi.com/health/news/new-artificial-pancreas-1.6461674</link>
<description><![CDATA[തിരുവനന്തപുരം: ഇൻസുലിൻ തനിയെ ഉള്ളിലേക്കു കടത്തിവിടുന്ന 780ജി എന്ന കൃത്രിമ പാൻക്രിയാസ് ഇവിടെയുമെത്തി. ടൈപ്പ് 1 രോഗികളിലും അനിയന്ത്രിതമായ പ്രമേഹമുള്ള ടൈപ്പ് 2 പ്രമേഹരോഗികൾ, ഗർഭിണികൾ എന്നിവർക്ക് വേണ്ടിയാണ് ഈ പുത്തൻ ഉപകരണം.  ഇൻസുലിൻ പമ്പുകളുടെ കുടുംബത്തിൽപ്പെടുത്തുന്നതാണെങ്കിലും ഏറെ വ്യത്യസ്തതകൾ ഉള്ളതാണ് 780ജി.  രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്ന വേളയിൽ(ലോ ഷുഗർ) ഇൻസുലിന്റെ അളവ് കുറച്ചുകൊടുത്ത് കൂടുതൽ താഴേക്കുപോകാതെ നോക്കാൻ ഉപകരണത്തിനാവും. അതേപോലെ പഞ്ചസാരകൂടി നിൽക്കുമ്പോൾ കൂടുതൽ ഇൻസുലിൻ കൊടുത്ത് സാധാരണനിലയിലാക്കാനും ഉപകരണത്തിനാകും.  ഭക്ഷണം കഴിക്കുമ്പോൾ ഇൻസുലിൻ പോരാ എന്ന് ഉപകരണത്തിനു അറിയാനായാൽ തനിയെതന്നെ ഇൻസുലിൻ ഉള്ളിലേക്കു കടത്തിവിടുകയും ചെയ്യുന്നു. മൊബൈൽഫോണിന്റെ വലുപ്പമുള്ള ഉപകരണം വയറിലാണ് ഘടിപ്പിക്കുന്നത്. ഉപകരണത്തിൽ ഒരു ട്യൂബും സൂചിയുമുണ്ട്. സൂചി വഴിയാണ് ഇൻസുലിൻ ശരീരത്തിനുള്ളിലേക്കു കടക്കുക.  ജനുവരി 18 മുതലാണ് ഇത് ആദ്യമായി ഉപയോഗിച്ചുതുടങ്ങിയതെന്ന് ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു.  Content Highlights: New artificial pancreas, Health, Diabetes]]></description>
    <pubDate>Sat, 19 February 2022, 12:38:00 PM +0530</pubDate>
        <modified_date>Sat, 19 February 2022, 12:38:21 PM +0530</modified_date>
    </item>
<item>
<title><![CDATA[ജീവിതശൈലി രോഗങ്ങളെ ചെറുക്കാന്‍ പുതിയ ആരോഗ്യമാതൃക വേണോ? വിദഗ്ധര്‍ പ്രതികരിക്കുന്നു]]></title>
<link>https://www.mathrubhumi.com/health/news/needs-new-health-model-to-prevent-lifestyle-diseases-1.6461651</link>
<description><![CDATA[മരുന്ന് കഴിച്ച് അസുഖം മാറ്റുക എന്നതുമാത്രമാണോ ആരോഗ്യസങ്കല്പം? രോഗങ്ങൾക്ക് ഇടംകൊടുക്കാതെ ശരീരത്തെ പരിപാലിക്കുന്നതിനെക്കുറിച്ച് ശ്രദ്ധ വേണ്ടേ? ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ പുതിയ ആരോഗ്യ മാതൃക ആവശ്യമാണോ? വിദഗ്ധർ ചർച്ച ചെയ്യുന്നു.  കേരളത്തിലെ ജനങ്ങൾ ആരോഗ്യകാര്യത്തിൽ അറിവില്ലാത്തവരല്ല. എന്നിട്ടും ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാൻ സാധിക്കാതെ വരുന്നു. മലയാളികളുടെ ഇക്കാര്യത്തിലുള്ള മനോഭാവമെന്താണ്?  ജീവിതശൈലിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഒരർഥത്തിൽ പെരുമാറ്റ വൈകല്യങ്ങളാണ്. നഗരവത്ക്കരണം അടിച്ചേൽപ്പിക്കുന്ന ചില പെരുമാറ്റ വൈകല്യങ്ങളെ ചെറുത്ത് നിൽക്കാതെ ജീവിതശൈലി രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആകില്ല. -ഡോ. സി.ജെ. ജോൺ ചീഫ് സൈക്യാട്രിസ്റ്റ് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി  ജീവിതസാഹചര്യങ്ങൾക്ക് അനുസരിച്ച് ശീലങ്ങളും മാറിക്കൊണ്ടിരിക്കുമല്ലോ. ഇതിനിടയിൽ മലയാളി ആരോഗ്യത്തെക്കുറിച്ച് മറന്നുപോയോ?  വിഖ്യാതമായ കേരള ആരോഗ്യമാതൃകയ്ക്ക് ഭീഷണിയുയർത്തുന്ന രീതിയിലാണ് ജീവിതശൈലി രോഗങ്ങൾ വർധിക്കുന്നത്. ലൈഫ് സ്റ്റൈൽ ആയപ്പോൾ ലൈഫ് സ്റ്റൈൽ രോഗങ്ങൾ കൂടി എന്ന് ലളിതമായി പറയാം. എൺപതുകൾക്ക് ശേഷമാണ് ഇവിടെ ജീവിതശൈലി രോഗങ്ങൾ കുതിച്ചുകയറാൻ തുടങ്ങിയത്. എന്നുകരുതി, പണ്ടുള്ളത് എല്ലാം നല്ലതും ഇപ്പോഴുള്ളതെല്ലാം ചീത്തയും എന്ന അഭിപ്രായമില്ല. പഴയതിലെ നൻമകളെ അപ്പാടെ തിരസ്ക്കരിക്കുകയും പുതിയതിലെ ചീത്തകളെ വേർതിരിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്നു എന്നതാണ് പ്രശ്നം. -ഡോ. ബി. പത്മകുമാർ പ്രൊഫസർ മെഡിസിൻ വിഭാഗം ഗവ. മെഡിക്കൽ കോളേജ്, ആലപ്പുഴ  ആധുനികത മലയാളിയുടെ മാത്രം അനുഭവമല്ലല്ലോ. അപ്പോൾ പിന്നെ ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ലാത്ത വിധം കേരളത്തിൽ മാത്രം ജീവിതശൈലി രോഗങ്ങൾ കൂടുന്നുവെന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താകാം?  ജീവിതശൈലി രോഗങ്ങൾ കേരളത്തിൽ കൂടുന്നുവെന്നത് ശരിയാണ്. എന്നാൽ കേരളത്തിൽ മാത്രമാണോ കൂടുന്നത് എന്ന് ഉറപ്പിച്ചുപറയാനാവില്ല. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം വളരെ കാര്യക്ഷമമാണ്. അതുകൊണ്ട്, ജീവിതശൈലി രോഗങ്ങൾ ഇവിടെ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും ഇതല്ല അവസ്ഥ. ഒരേപോലെയുള്ള റിപ്പോർട്ടിങ് സംവിധാനമില്ലാത്തിടത്തോളം ഒരു താരതമ്യത്തിന് സാധ്യതയില്ല. -ഡോ. രാജീവ് ജയദേവൻ വൈസ് ചെയർമാൻ ഐ.എം.എ. കേരള സ്റ്റേറ്റ് റിസർച്ച് സെൽ    ആരോഗ്യമാസിക വാങ്ങാം   അടുത്തിടെ എത്തിയ കോവിഡ് മഹാമാരിയെ ഒഴിച്ചുനിർത്തിയാൽ, കേരളീയർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് ജീവിതശൈലി രോഗങ്ങളെക്കുറിച്ചാണ്. ഇത്തരം രോഗങ്ങളെക്കുറിച്ച് എല്ലാവർക്കുമറിയാം. ജീവിതശൈലി ക്രമപ്പെടുത്തുന്നതിലൂടെ വലിയൊരു പരിധി വരെ ഈ രോഗാവസ്ഥകളെ തടഞ്ഞുനിർത്താനാവുമെന്നും അറിയാം. എന്നിട്ടും ഈ രോഗങ്ങളുടെ സാന്നിധ്യവും അതുണ്ടാക്കുന്ന സങ്കീർണതകളും കൂടിക്കൊണ്ടിരിക്കുന്നു. ജീവിതശൈലി രോഗങ്ങൾക്കെതിരേ നിരന്തര ബോധവത്ക്കരണം അനിവാര്യമാണെന്നാണ് ഈ സാഹചര്യം ബോധ്യപ്പെടുത്തുന്നത്. അതുകൊണ്ട് നല്ല ജീവിതശൈലിയെക്കുറിച്ച് നിരന്തരം പറയുക മാത്രമല്ല, അത് ശീലിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ ലക്കം വാർഷികപ്പതിപ്പിലൂടെ മാതൃഭൂമി ആരോഗ്യമാസിക  ആരോഗ്യം ആനന്ദം എന്ന കാമ്പയിന് തുടക്കംകുറിക്കുകയാണ്. ജീവിതശൈലീരോഗങ്ങൾ, അവയുണ്ടാക്കുന്ന സങ്കീർണതകൾ, ലളിതമായ പ്രതിരോധ മാർഗങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിദഗ്ധ ഡോക്ടർമാർ നൽകുന്ന സമഗ്രമായ അറിവുകളാണ് ഇതിലൂടെ പങ്കുവയ്ക്കുന്നത്.  വിശദമായി വായിക്കാം,,,, മാതൃഭൂമി ആരോഗ്യമാസിക മാർച്ച് ലക്കം ഇപ്പോൾ വിപണിയിൽ....  Content Highlights: Needs new health model to prevent lifestyle diseases]]></description>
    <pubDate>Sat, 19 February 2022, 12:03:00 PM +0530</pubDate>
        <modified_date>Sat, 19 February 2022, 12:03:49 PM +0530</modified_date>
    </item>
<item>
<title><![CDATA[എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് ആലോചനയില്‍]]></title>
<link>https://www.mathrubhumi.com/health/news/covid19-booster-dose-to-everyone-is-under-discussion-1.6461590</link>
<description><![CDATA[ന്യൂഡൽഹി: എല്ലാവർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. കോവിഡിന്റെ മൂന്നാംതരംഗം ഇന്ത്യയിൽ അവസാനഘട്ടത്തിലാണ്. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നത് പരിശോധിക്കുന്നത്. ഇക്കാര്യം ചർച്ചചെയ്യാൻ ദേശീയ സാങ്കേതിക ഉപദേശകസമിതി (എൻ.ടി.എ.ജി.ഐ.). അടുത്തയാഴ്ച യോഗംചേരും.  നാലുമാസംവരെയാണ് ബൂസ്റ്റർ ഡോസിന് പ്രതിരോധം നൽകാനാവുക. ആവർത്തിച്ചുള്ള ബൂസ്റ്റർ ഡോസുകൾ ഗുണത്തേക്കാൾ ദോഷംചെയ്തേക്കാമെന്ന യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ മുന്നറിപ്പുണ്ട്. പ്രതിരോധസംവിധാനത്തെ പ്രതികൂലമായി ബാധിക്കാമെന്നതിനാൽ ബൂസ്റ്റർ ഡോസ് ശുപാർശചെയ്യില്ലെന്നും ഏജൻസി വ്യക്തമാക്കുന്നു.  രണ്ടുകോടി കൗമാരക്കാർക്ക് രണ്ടു ഡോസും നൽകി  രണ്ടുകോടി കൗമാരക്കാർക്ക് കോവിഡ് വാക്സിന്റെ രണ്ടുഡോസും നൽകിയതായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. രാജ്യത്തെ യുവാക്കൾ വാക്സിൻ യജ്ഞം വിജയകരമായ അടുത്തഘട്ടത്തിലേക്കെത്തിച്ചെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. അർഹതയുള്ളവർ എത്രയും വേഗം കുത്തിവെപ്പെടുക്കണമെന്നും ആവശ്യപ്പെട്ടു.  ആകെ 7.5 കോടി കൗമാരക്കാർക്കാണ് വാക്സിന് അർഹതയുള്ളത്. ജനുവരി മൂന്നിനാണ് ഇവർക്ക് വാക്സിനേഷൻ ആരംഭിച്ചത്.  Content Highlights: Covid19 booster dose to everyone is under discussion]]></description>
    <pubDate>Sat, 19 February 2022, 10:26:29 AM +0530</pubDate>
        <modified_date>Sat, 19 February 2022, 10:26:29 AM +0530</modified_date>
    </item>
<item>
<title><![CDATA[അപസ്മാര ചികിത്സ; മേയ്ത്രയില്‍ അഡ്വാന്‍സ്ഡ് എപിലെപ്‌സി സെന്ററിനു തുടക്കമായി]]></title>
<link>https://www.mathrubhumi.com/health/news/meitra-hospital-advanced-epilepsy-centre-1.6458903</link>
<description><![CDATA[കോഴിക്കോട്: അപസ്മാര ചികിത്സയ്ക്ക് ഏറ്റവും സമഗ്രമായ ചികിത്സാ സംവിധാനങ്ങളുമായി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് എപിലെപ്സി സെന്റർ പ്രവർത്തനം ആരംഭിച്ചു. ലോക അപസ്മാര ദിനത്തിൽ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ചെന്നൈ ഗ്ലെൻഈഗ്ൾ ഗ്ലോബൽ ഹോസ്പിറ്റൽ ന്യൂറോളജി ആന്റ് എപിലെപ്റ്റോളജി ഡയറക്ടർ ഡോ. ദിനേഷ് നായക്, ഹോസ്പിറ്റൽ ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ, ഡയറക്ടർ ഡോ. അലി ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.  ന്യൂറോസൈക്കോളജിക്കൽ ഇവാല്വേഷൻ, ന്യൂറോ-സ്റ്റിമുലേഷൻ, ഇൻവേസീവ് ഇഇജി റെക്കോഡിംഗ്, ഷോർട്ട്-ടേം, 24 മണിക്കൂർ, സുദീർഘമായ വീഡിയോ ഇഇജി, 128-സ്ലൈസ് സിടി, 3-ടെസ്ല എംആർഐ, ഫംഗ്ഷണൽ എംആർഐ, തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളോടു കൂടിയതാണ് മേയ്ത്ര അഡ്വാൻസ്ഡ് എപിലെപ്സി സെന്റർ.  അപസ്മാര ചികിത്സയിൽ നിപുണരായ എപിലെപ്റ്റോളജിസ്റ്റ്, എപിലെപ്സി സർജൻ, പ്രത്യേക പരിശീലനം നേടിയ നഴ്സ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഫിസിയാട്രിസ്റ്റ്, സ്പീച്ച് തെറപിസ്റ്റ്, ഡയറ്റീഷ്യൻ, മുതിർന്ന ന്യൂറോ ടെക്നീഷ്യൻമാർ എിവരടങ്ങുന്ന വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിലാണ് അപസ്മാര രോഗത്തിന് സമഗ്ര ചികിത്സ നൽകുന്ന കേന്ദ്രം പ്രവർത്തിക്കുക.  അപസ്മാരം ഏതു പ്രായക്കാരെയും ബാധിക്കാവുന്ന രോഗമാണ്. നമ്മുടെ രാജ്യത്ത് ഒരു കോടിയിലേറെ അപസ്മാര രോഗികളുണ്ട്. ആയിരം പേരിൽ 14 പേർ രോഗികളോ രോഗബാധയ്ക്ക് സാധ്യതയുള്ളവരോ ആണെന്നാണ് കണക്ക്. അപസ്മാരം ഉള്ളവരിൽ നഗരത്തിലുള്ളവരിൽ 60 ശതമാനം പേർ ചികിത്സ തേടുന്നുണ്ട്. അതേസമയം ഗ്രാമങ്ങളിൽ ഇത് 10 ശതമാനം മാത്രമാണ്.  അപസ്മാരം അഥവാ ചുഴലി രോഗം ബാധിച്ചാൽ കാലതാമസം കൂടാതെ ചികിത്സ തേടുകയാണ് പ്രധാനമെന്നും ഇതുസംബന്ധിച്ച് സമൂഹത്തിൽ പടർന്ന തെറ്റിദ്ധാരണകൾ നീക്കം ചെയ്യണമെന്നും സെന്റർ ഓഫ് എക്സലൻസ് ഫോർ ന്യൂറോസയൻസസ് ചെയർമാനും സീനിയർ കൺസൽട്ടന്റുമായ ഡോ. കെ.എ സലാം പറഞ്ഞു. അർഹമായ ചികിത്സകിട്ടാതെ അപസ്മാര രോഗികൾക്ക് മരണം സംഭവിക്കുന്നത് കുറയ്ക്കാൻ സെന്ററിന്റെ പ്രവർത്തനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട രോഗങ്ങളിലൊന്നാണ് അപസ്മാരം എന്നും നമ്മുടെ നാട്ടിലും പുറത്തുമുള്ള രോഗികൾക്ക് ഏറ്റവും നൂതനമായ ചികിത്സ ലഭ്യമാക്കുകയാണ് സെന്ററിന്റെ ലക്ഷ്യമെന്നും ഹോസ്പിറ്റൽ ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ പറഞ്ഞു. രോഗത്തെയും രോഗിയെയും സമഗ്രമായ വീക്ഷണത്തോടെ സമീപിച്ചുകൊണ്ടുള്ള ചികിത്സയാണ് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  അപസ്മാര ചികിത്സയിൽ ലോകത്ത് ലഭ്യമായ നൂതന ചികിത്സാ സംവിധാനങ്ങളാണ് മേയ്ത്രയിൽ ഒരുക്കിയിരിക്കുന്നതെന്നും അതോടൊപ്പം അപസ്മാര ചികിത്സാരംഗത്തെ പ്രഗത്ഭരും അണിനിരക്കുന്നത് ചികിത്സാരംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്നും ന്യൂറോളജി വിഭാഗം മേധാവിയും സീനിയർ കൺസൽട്ടന്റുമായ ഡോ. സച്ചിൻ സുരേഷ് ബാബു പറഞ്ഞു. സെന്ററിൽ അപസ്മാര ശസ്ത്രക്രിയ, വാഗസ് നർവ് സ്റ്റിമുലേഷൻസ് തുടങ്ങിയ ചികിത്സകളും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. മേയ്ത്രയിലെ അതിനൂതന സാങ്കേതിക ഉപകരണങ്ങളുമായി കോർത്തിണക്കി നൽകുന്ന സമഗ്ര ചികിത്സ ഏതു സങ്കീർണ്ണമായ രോഗസാഹചര്യങ്ങളെയും കൈകാര്യം ചെയ്യാൻ പര്യാപ്തമാണെന്ന് ബ്രെയ്ൻ ആന്റ് സ്പൈൻ സർജറി വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ. മിഷാൽ ജോണി പറഞ്ഞു. അപസ്മാരം എന്നത് ശരീരത്തെ മാത്രം ബാധിക്കുന്ന രോഗമല്ലെന്നും അത് വ്യക്തിപരമായ ജീവിതത്തെ ആകെ ബാധിക്കുന്ന വിഷയമാണെന്നു കൂടി മനസ്സിലാക്കി വേണം ചികിത്സ നൽകേണ്ടതെന്ന് ഹോസ്പിറ്റൽ ഡയറക്ടറും സെന്റർ ഫോർ ഹാർട്ട് ആന്റ് വാസ്കുലർ കെയർ അഡൈ്വസറും സീനിയർ കൺസൽട്ടന്റുമായ ഡോ. അലി ഫൈസൽ പറഞ്ഞു. ഏറ്റവും അനുയോജ്യമായ ചികിത്സയ്ക്കൊപ്പം അപസ്മാര രോഗികളുടെ ആത്മധൈര്യം ചോരാതെ ചേർത്തുപിടിക്കുന്ന സമഗ്രചികിത്സാ സമീപനവുമാണ് മേയ്ത്ര അഡ്വാൻസ്ഡ് എപിലെപ്സി സെന്ററിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.  Content Highlights: Meitra hospital advanced epilepsy centre]]></description>
    <pubDate>Fri, 18 February 2022, 04:35:51 PM +0530</pubDate>
        <modified_date>Fri, 18 February 2022, 04:35:51 PM +0530</modified_date>
    </item>
<item>
<title><![CDATA[കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എപ്പോള്‍, എങ്ങനെ? വിശദമായി അറിയാം]]></title>
<link>https://www.mathrubhumi.com/health/features/knee-replacement-surgery-how-to-replace-knee-1.6458768</link>
<description><![CDATA[മരുന്ന് ചികിത്സ, വ്യായാമം തുടങ്ങിയവകൊണ്ടൊന്നും മുട്ട് തേയ്മാനത്തിന് ആശ്വാസം കിട്ടാതെ വരുക, മുട്ടിന്റെ പ്രശ്നങ്ങൾ ദൈനംദിന ജീവിതത്തെ ബാധിക്കുക, മുട്ടിന് രൂപവ്യത്യാസങ്ങൾ വരുക തുടങ്ങിയ ഘട്ടങ്ങളിലേക്ക് എത്തുമ്പോഴാണ് കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പരിഗണിക്കുന്നത്.  അതായത് മുട്ടുതേയ്മാനം അതിന്റെ നാലാം സ്റ്റേജിലേക്ക് എത്തിയിരിക്കും. ഈ ഘട്ടത്തിൽ നടക്കാനും ഇരിക്കാനും സ്റ്റെപ്പ് കയറാനുമെല്ലാം പ്രയാസം നേരിടും. തേയ്മാനം കാരണം മുട്ടുസന്ധിയിലെ എല്ലുകൾ തമ്മിൽ ഉരയുന്ന ഘട്ടം എത്തുകയും ചെയ്യും. തേയ്മാനത്തിന്റെ പ്രാരംഭഘട്ടത്തിൽ മരുന്നുചികിത്സയും പേശികൾക്ക് ബലം നൽകുന്ന വ്യായാമങ്ങളുമാണ് നൽകുന്നത്.  എന്നാൽ ഇതുകൊണ്ടൊന്നും ഫലം കിട്ടാത്ത ഘട്ടത്തിൽ സർജറി ആവശ്യമായിവരും. മുട്ടുതേയ്മാനത്തിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളത്. ഒന്ന് പ്രായാധിക്യമാണ്. 55 വയസ്സിന് മുകളിലുള്ളവർക്കാണ്് ഈ പ്രശ്നം കൂടുതലായി കാണുന്നത്. അമിത ശരീരഭാരം ഉള്ളവരിൽ പലർക്കും മുട്ടുതേയ്മാനം നേരത്തെ തന്നെ വരുന്നതായി കാണുന്നുണ്ട്. വാതസംബന്ധമായ അസുഖങ്ങളും തേയ്മാനത്തിന് കാരണമാകും. ഇതിന് പുറമേ ചെറുപ്പകാലത്ത് ഉണ്ടാകുന്ന പരിക്കുകളും തകരാറുകളും കൃത്യമായി ചികിത്സിക്കാതെ അവഗണിക്കുന്നതും ഭാവിയിൽ തേയ്മാനത്തിന് കാരണമാകാം.  പിന്നീടാവാം എന്ന് കരുതിയാൽ  മുട്ടുമാറ്റിവയ്ക്കൽ സർജറി പലരും നീട്ടിവയ്ക്കാറുണ്ട്. പരമാവധി മുന്നോട്ട് പോകാം, തീരേ വയ്യാതാകുമ്പോൾ സർജറി ചെയ്താൽ മതിയല്ലോ എന്ന് കരുതും. എന്നാൽ സർജറി ആവശ്യമായ ഘട്ടത്തിലാണ് തേയ്മാനം എത്തിനിൽക്കുന്നത് എന്ന് കണ്ടെത്തിയാൽ പിന്നെ നീട്ടിവയ്ക്കുന്നത് ഗുണകരമാകില്ല. കാരണം നീട്ടിവയ്ക്കുന്തോറും തേയ്മാനവും കൂടിക്കൊണ്ടിരിക്കും. കാലക്രമേണ തേയ്മാനം വളരെ കൂടുകയും മുട്ടിന് ചുറ്റുമുള്ള ലിഗമെന്റുകളും പേശികളും ഉറച്ചുപോകുകയും ചെയ്യും. മുട്ടിലുണ്ടായ രൂപമാറ്റങ്ങൾ ഇതുകാരണം നിലനിൽക്കും. ഇതെല്ലാം സർജറിയുടെ ഫലം കുറയാൻ കാരണമാകും. മാത്രമല്ല പ്രായം കൂടുന്തോറും സർജറി ചെയ്യുന്നതിനുള്ള പൊതുവായ റിസ്കും കൂടുതലാണ്.  ഒരു മുട്ടിന് മാത്രമാണ് തേയ്മാനം ഉണ്ടായതെന്ന് കരുതുക. അത് ചികിത്സിക്കാതെ മുന്നോട്ട് പോകുമ്പോൾ മറ്റേമുട്ടിനും വളരെ വേഗം തേയ്മാനം രൂപപ്പെടും. അതുവരെ തേയ്മാനമുണ്ടായിട്ടില്ലാത്ത കാലിന് കൂടുതൽ ഭാരം താങ്ങേണ്ടിവരുന്ന രീതിയിലായി മാറും നിൽപ്പും നടപ്പുമെല്ലാം. ഒരു മുട്ടുമാത്രം മാറ്റിവെക്കേണ്ടിയിരുന്ന ആൾക്ക് രണ്ട് മുട്ടും മാറ്റിവയ്ക്കേണ്ട അവസ്ഥയിലെത്താം.  സർജറിക്ക് ഒരുങ്ങുമ്പോൾ  മറ്റ് ഏത് സർജറിക്കും എന്നതുപോലെതന്നെ മുട്ടുമാറ്റിവയ്ക്കൽ സർജറിയിലും പൊതുവായ ആരോഗ്യം വിലയിരുത്തും. ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടെങ്കിൽ അത് പരിഹരിക്കും. ഷുഗർനില സാധാരണ നിലയിലാണോ എന്ന് വിലയിരുത്തും.  പരിശോധന  തേയ്മാനം കണ്ടെത്താൻ രോഗിയുടെ നിന്നിട്ടുള്ള എക്സറേ മാത്രം മതി. രോഗിക്ക് കഠിനവേദനയുണ്ട്. എന്നാൽ എക്സറേയിൽ അതിന് മാത്രം തേയ്മാനം കാണുന്നുമില്ല എന്ന അവസ്ഥയുണ്ടാകാം. അത്തരം സന്ദർഭങ്ങളിൽ മാത്രം എം.ആർ.ഐ. സ്കാനിങ്ങും ആവശ്യമായി വരാം.  സർജറി എങ്ങനെ  മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ജനറൽ അനസ്തേഷ്യ ആവശ്യമില്ല. ആ ഭാഗം മാത്രം തരിപ്പിച്ചാണ് സർജറി പൂർത്തിയാക്കുക.  തുടയെല്ലിന്റെ താഴെ ഭാഗവും കണങ്കാൽ എല്ലിന്റെ മുകൾഭാഗവുമാണ് മുട്ടുസന്ധിയിൽ ചേർന്നുവരുന്നത്. ഈ രണ്ട് എല്ലുകളുടെയും അറ്റം തരുണാസ്ഥികൾ (കാർട്ടിലേജ്) കൊണ്ട് പൊതിഞ്ഞിരിക്കും. കൃത്രിമമുട്ട് പിടിപ്പിക്കാനായി ഈ രണ്ട് എല്ലുകളുടെയും തരുണാസ്ഥി ഉൾപ്പെടുന്ന ഭാഗം അഞ്ചോ ആറോ മില്ലീമീറ്റർ നീക്കം ചെയ്യും. അതിനുശേഷം തുടയെല്ലിന്റെ കീഴ്ഭാഗവും കണങ്കാൽ എല്ലിന്റെ മുകൾ ഭാഗവും കൃത്യമായ രീതിയിൽ ഷെയ്പ്പ് ചെയ്തെടുക്കണം. ഇത് വളരെ സൂക്ഷ്മമായി ചെയ്യേണ്ട കാര്യമാണ്. ഇവിടേക്കാണ് ലോഹസങ്കരംകൊണ്ട് നിർമിച്ച കൃത്രിമ മുട്ട് വെച്ച്പിടിപ്പിക്കേണ്ടത്. സർജറിയുടെ വിജയം ഇതിനെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്.  ടൈറ്റാനിയം, കോബാൾട്ട്, ക്രോമിയം തുടങ്ങിയവയുടെ സങ്കരംകൊണ്ടാണ് കൃത്രിമമുട്ട് നിർമിച്ചിരിക്കുന്നത്. ഈ ലോഹസങ്കരംകൊണ്ട് നിർമിച്ച ഭാഗം എല്ലുകളുമായി ഘടിപ്പിക്കും. ഇതോടൊപ്പം അൾട്രാ ഹൈ മോളിക്കുലാർ വെയ്റ്റ് പോളിഎത്തിലിൻകൊണ്ട് നിർമിച്ച പാളിയുമുണ്ടാകും. ഇതാണ് കാർട്ടിലേജായി പ്രവർത്തിക്കുന്നത്. മുട്ട് ഘടിപ്പിക്കുന്നതിനുവേണ്ടി മുട്ടിൽ 10 മുതൽ 12 സെന്റിമീറ്റർ നീളത്തിൽ മുറിവ് വേണ്ടിവരും. ഒരു മണിക്കൂർ മുതൽ ഒന്നരമണിക്കൂർകൊണ്ട് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കാൻ സാധിക്കും.  സർജറിക്കുശേഷം  മുട്ട് മാറ്റിവെച്ചതിനുശേഷം മൂന്നോ നാലോ ദിവസം ആശുപത്രിവാസം വേണം. സർജറി കഴിഞ്ഞ ദിവസം വൈകീട്ടുതന്നെ രോഗിക്ക് വാക്കറിന്റെ സഹായത്തോടെ നടക്കാനാകും. പേശികളുടെ ബലവും പ്രായവുമെല്ലാം അനുസരിച്ച് അഞ്ച് മുതൽ 15 ദിവസം വരെ വാക്കർ ഉപയോഗിക്കേണ്ടിവരാം. അതിന് ശേഷം വാക്കർ ഇല്ലാതെ തന്നെ നടക്കാനും കഴിയും. നാലോ അഞ്ചോ പടവുകൾ കയറാനാകും.  മൂന്ന് മുതൽ അഞ്ച് മാസംവരെ മുട്ടിൽ ചെറിയ വേദന അനുഭവപ്പെടാം. അത് കഴിയുന്നതോടെ പൂർണമായും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനാകും. സർജറിക്ക് ശേഷം ചിലർക്ക് ഇന്ത്യൻ ക്ലോസറ്റിൽ ഇരിക്കാൻ ബുദ്ധിമുട്ട് നേരിടാറുണ്ട്.  മുട്ട് മാറ്റിവെച്ചതിനുശേഷം അഞ്ചോ ആറോ മാസം ഡോക്ടർ നിർദേശിക്കുന്ന തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യണം. തേയ്മാനം കൂടുതലുള്ളവർക്ക് ഈ വ്യായാമങ്ങൾ ഒരു വർഷം വരെ തുടരേണ്ടിവരും. ഇത് വീട്ടിൽവെച്ചുതന്നെ ചെയ്യാം. ദിവസവും 15 മുതൽ 20 മിനിറ്റ് വരെ ചെയ്യാവുന്നതാണ്.  അണുബാധകൾക്കെതിരെ കരുതൽ വേണം. മൂത്രത്തിലുള്ള പഴുപ്പ്, ന്യുമോണിയ ഇങ്ങനെയുള്ള അണുബാധകൾ അവഗണിക്കരുത്. അത് യഥാസമയം ചികിത്സിക്കണം. പല്ല് എടുക്കുകയാണെങ്കിൽ മുട്ട് മാറ്റിവെച്ചതിന് ശേഷം മൂന്നോ നാലോ മാസംകഴിഞ്ഞ് മതി.  വിജയസാധ്യത  സർജറിയുടെ വിജയം തീരുമാനിക്കുന്നത് എത്ര കൃത്യതയോടെയാണ് ഇംപ്ലാന്റ് മുട്ടിനുള്ളിൽ സ്ഥാപിക്കുന്നത് എന്നതിന് അനുസരിച്ചാണ്. തേഞ്ഞുപോയ ഭാഗവും കുറച്ച് നോർമൽ ഭാഗവും നീക്കം ചെയ്താണ് മുട്ട് മാറ്റിവയ്ക്കുന്നത്. അപ്പോൾ എത്രമാത്രം തേയ്മാനം ഉണ്ടായിട്ടുണ്ട് എന്ന് കണക്കാക്കി കൃത്യമായി അത് നീക്കം ചെയ്താൽ മാത്രമേ ഇംപ്ലാന്റ് ശരിയായ രീതിയിൽ മുട്ടുസന്ധിയിൽ നിലനിൽക്കുകയുള്ളൂ. പലപ്പോഴും സർജറി ചെയ്യുമ്പോൾ, മുട്ടിന് വളവ് കാണാറുണ്ട്. മുട്ടിന്റെ വളവ് നിവർത്തണം. മുട്ടിന് ചുറ്റുമുള്ള പേശികളുടെ ബലം എത്രമാത്രം നിലനിർത്താനാകുന്നു എന്നതും സർജറിയുടെ വിജയസാധ്യതയെ സ്വാധീനിക്കുന്നു. വളരെ വിജയകരമായി നടത്തിയ മുട്ട് മാറ്റിവെയ്ക്കൽ 20 മുതൽ 25 വർഷം വരെ മികച്ച ഫലം നൽകും.  കൃത്രിമ മുട്ട് പൊട്ടിപ്പോകുമോ  മുട്ട് മാറ്റിവെച്ചാൽ ചെറിയതോതിൽ മുട്ട് എവിടെയെങ്കിലും ഇടിച്ചുപോയാൽ അത് പൊട്ടിപ്പോകുമോ എന്ന ആശങ്കയുണ്ടാകാം. എന്നാൽ അതിന്റെ ആവശ്യമില്ല. സാധാരണ ഒരാൾക്ക് വീഴ്ചയിൽ പറ്റുന്ന അപകടങ്ങൾ മാത്രമേ കൃത്രിമ മുട്ട് വെച്ച ആൾക്കും സംഭവിക്കുകയുള്ളൂ.  രണ്ടുമുട്ടും ഒരേസമയം മാറ്റിവയ്ക്കാം  രണ്ട് കാൽമുട്ടിനും തേയ്മാനമുള്ളയാൾക്ക് ഒറ്റത്തവണ തന്നെ രണ്ടും മാറ്റിവയ്ക്കാൻ കഴിയും. എന്നാൽ ഇക്കാര്യത്തിൽ പ്രായവും മറ്റും പ്രധാന ഘടകമാണ്.  70 വയസ്സിന് താഴെ പ്രായമുള്ളയാൾക്ക് കാര്യമായ ഹൃദയസംബന്ധ തകരാറുകൾ ഒന്നുമില്ലെങ്കിൽ ഒറ്റ സർജറിയിൽ തന്നെ രണ്ട് മുട്ടും മാറ്റിവയ്ക്കാം. 70 വയസ്സിന് മുകളിലുള്ളവർക്ക് ഓരോ മുട്ടുകളായി രണ്ട് ഘട്ടങ്ങളിൽ മാറ്റിവയ്ക്കുന്നതാണ് അഭികാമ്യം.  ഒരേസമയം തന്നെ രണ്ട് മുട്ടും മാറ്റിവയ്ക്കുമ്പോൾ രണ്ട് തവണയായുള്ള ആശുപത്രിവാസവും മറ്റും ഒഴിവാക്കാം. വളഞ്ഞുപോയ രണ്ട് മുട്ടുകളും ഒരേസമയം നേരെയാകുന്നതിലൂടെ നടക്കാനും മറ്റും കൂടുതൽ എളുപ്പമാകും.  ഭാഗികമായി മുട്ട് മാറ്റിവയ്ക്കാനാകുമോ  മുട്ടിനകത്ത് മൂന്ന് അറകളുണ്ട്. ഇന്നർ കംപാർട്ട്മെന്റ് (Medial compartment), ഔട്ടർ കംപാർട്ട്മെന്റ് (Lateral compartment), മുട്ട്ചിരട്ടയുടെ ഭാഗം(Patellofemoral compartment). പലപ്പോഴും തേയ്മാനം തുടങ്ങുന്നത് ഇന്നർ കംപാർട്ട്മെന്റിൽ നിന്നായിരിക്കും. തേയ്മാനം അവിടെ മാത്രമാണെങ്കിൽ, പേശികളും ലിഗമെന്റുകളുമെല്ലാം നോർമലാണെങ്കിൽ തേഞ്ഞുപോയ ഇന്നർ കംപാർട്ട്മെന്റ് മാത്രമായി മാറ്റിവയ്ക്കാം. അത്തരം സർജറികൾ വളരെ കൃത്യതയോടെ ചെയ്താൽ മാത്രമേ വിജയം നേടാനാകൂ. ഇത്തരം സന്ദർഭങ്ങളിൽ റോബോട്ടിക് സർജറി കൂടുതൽ ഗുണം ചെയ്യും.  ഭാഗികമായ മുട്ട് മാറ്റിവയ്ക്കലിനുശേഷം സ്വാഭാവിക മുട്ട് പോലെതന്നെയാണ് അനുഭവപ്പെടുക. ഭാഗികമായ മൂട്ട് മാറ്റിവയ്ക്കൽ സർജറിക്കുശേഷം പിറ്റേന്നുതന്നെ ആശുപത്രി വിടാം. വാക്കറിന്റെ സഹായമില്ലാതെ നടക്കാനും രണ്ട് മൂന്ന് ആഴ്ചയ്ക്കകം ചെറിയ ജോലികളെല്ലാം ചെയ്യാനും സാധിക്കും. രണ്ടുമാസംകൊണ്ട് പൂർണമായും സാധാരണ ജീവിതത്തിലേക്ക് തിരികെ വരാം. ഈ സർജറിയിൽ, തേഞ്ഞുപോയ തരുണാസ്ഥി മാത്രമേ മാറ്റേണ്ടതുള്ളൂ. കാർട്ടിലേജിന് താഴെയുള്ള ഒരു മില്ലീമീറ്റർ അസ്ഥി മാത്രമാണ് നീക്കേണ്ടത്. 15 മുതൽ 20 വരെ വർഷം ഇത് ഫലം നൽകുന്നുണ്ട്.  ചെലവേറിയ ചികിത്സയാണോ  സാധാരണമായി രണ്ടുലക്ഷം മുതൽ രണ്ടരലക്ഷം വരെ ചെലവ് വരുന്നതാണിത്. വിദേശനിർമിത ഇംപ്ലാന്റുകളാണ് പൊതുവേ ഉപയോഗിക്കുന്നത്.  തുടർപരിശോധന  ഡിസ്ചാർജിനുശേഷം രണ്ടാഴ്ച എത്തുമ്പോൾ ആശുപത്രിയിൽ വരണം. പിന്നീട് രണ്ടുമാസം എത്തുമ്പോഴാണ് പരിശോധന വേണ്ടിവരുന്നത്. പിന്നീട് ഒരു വർഷമെത്തുമ്പോഴും അതിനുശേഷം അഞ്ചുവർഷം കഴിഞ്ഞും പരിശോധനയ്ക്ക് എത്തണം.  റോബോട്ടിക് നീ റീപ്ലേസ്മെന്റ് സർജറി  മുട്ടിനുള്ളിലെ എത്രഭാഗങ്ങൾ തേയ്മാനം വന്ന് നഷ്ടമായിട്ടുണ്ടെന്ന് മനസ്സിലാക്കാനും അതിസൂക്ഷ്മതയോടെ മുട്ട് മാറ്റിവയ്ക്കാനും റോബോട്ടിക് സർജറിയിലൂടെ സാധിക്കുന്നു. തേയ്മാനം കാരണം മുട്ടിന് എത്രമാത്രം വളവ് വന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാനും ചുറ്റുമുള്ള പേശികളുടെ സ്ട്രച്ചിങ് കപ്പാസിറ്റി എത്രയുണ്ടെന്ന് മനസ്സിലാക്കി അതിന് അനുസരിച്ച് കൃത്യമായി കൃത്രിമമുട്ട് ഉറപ്പിക്കാനും കഴിയും. അങ്ങനെയാകുമ്പോൾ കൃത്രിമമുട്ട് ദീർഘകാലം നിലനിൽക്കും. മുറിവിന്റെ വലുപ്പം വളരെ കുറവ്, ആശുപത്രി വാസം കുറയ്ക്കാം, വളരെ വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയും, രക്തനഷ്ടം കുറവായിരിക്കും തുടങ്ങിയ മെച്ചങ്ങളും റോബോട്ടിക് നീ റീപ്ലേസ്മെന്റ് സർജറിക്കുണ്ട്.  (കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ ജോയ്ന്റ് റീപ്ലേസ്മെന്റ് &amp; ആർത്രോസ്കോപ്പി വിഭാഗം കൺസൾട്ടന്റും ഹെഡുമാണ് ലേഖകൻ)  Content Highlights: Knee replacement surgery, How to replace Knee  ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്]]></description>
    <pubDate>Fri, 18 February 2022, 02:16:00 PM +0530</pubDate>
        <modified_date>Fri, 18 February 2022, 02:17:07 PM +0530</modified_date>
    </item>
<item>
<title><![CDATA[കോവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് ധനസഹായം;  രണ്ടാം ഘട്ടത്തില്‍ 1.48 കോടി]]></title>
<link>https://www.mathrubhumi.com/health/news/financial-assistance-to-children-who-lost-their-parents-during-covid19-1.6458699</link>
<description><![CDATA[പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ്മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള ധനസഹായ വിതരണത്തിന്റെ രണ്ടാം ഘട്ടത്തിന് സംസ്ഥാന സർക്കാർ പണം അനുവദിച്ചു. രണ്ടാം ഘട്ടത്തിൽ 47 കുട്ടികൾക്കായി 1.48 കോടി രൂപയാണ് അനുവദിച്ചത്. ഇതോടെ രണ്ട് ഘട്ടമായി സംസ്ഥാനത്ത് 103 കുട്ടികൾക്കാണ് സഹായമെത്തുന്നത്. ജില്ലാ കളക്ടർമാർ മുഖേന കുട്ടികളുടെ വിവരങ്ങൾ ഉറപ്പാക്കി പി.എം.കെയർ പോർട്ടലിൽ സമർപ്പിച്ചിരുന്നു.  അച്ഛനും അമ്മയും കോവിഡ് ബാധിച്ചുമരിച്ചവർ, മാതാപിതാക്കളിൽ ഒരാളെ നേരത്തെ നഷ്ടപ്പെടുകയും രണ്ടാമത്തെയാൾ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തവർ എന്നിങ്ങനെ അനാഥരായ കുട്ടികളെ രണ്ടുതരത്തിലാണ് കണക്കാക്കിയത്. ജില്ലാ ശിശു സംരക്ഷണ ഓഫീസർമാർ പരിശോധന നടത്തിയാണ് പട്ടിക തയാറാക്കിയത്.  രണ്ടാം ഘട്ടത്തിൽ കൊല്ലം ജില്ലയിൽനിന്നാണ് കൂടുതൽ കുട്ടികൾക്ക് സഹായം ലഭിക്കുന്നത്. ജില്ലയിലെ എട്ട് കുട്ടികൾക്കായി 24.16 ലക്ഷം രൂപയാണ് അനുവദിച്ചത്. ഓരോ കുട്ടിക്കും മൂന്ന് ലക്ഷം വീതം ഫിക്സഡ് ഡിപ്പോസിറ്റായി ബാങ്കിൽ നിക്ഷേപിക്കും. ഇവർക്ക് പ്രതിമാസ ധനസഹായമായി 2000 രൂപ വീതവും ലഭിക്കും. ഒറ്റത്തവണ സഹായമായ മൂന്ന് ലക്ഷം രൂപ പ്രകാരം 1.41 കോടിയും 2000 രൂപ നിരക്കിൽ പ്രതിമാസ ധനസഹായമായി 7,64,000 രൂപയുമാണ് അനുവദിച്ചത്.  മൂന്ന് ലക്ഷത്തിന്റെ ഫിക്സഡ് ഡിപ്പോസിറ്റ് 18 വയസ്സിന് ശേഷം കുട്ടിക്ക് പിൻവലിക്കാം. 18 വയസ്സ് പൂർത്തിയാകുന്നതുവരെ പ്രതിമാസ തുകയും അനുവദിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 12 ജില്ലകളിൽനിന്നായി 56 കുട്ടികൾക്ക് സ്ഥിരനിക്ഷേപമായും പ്രതിമാസ ധനസഹായമായും 1.73 കോടി രൂപയാണ് അനുവദിച്ചിരുന്നത്.  കുട്ടികളുടെ വിവരങ്ങൾ ജില്ലകളിൽ ശേഖരിക്കുകയും കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മിഷൻ തയ്യാറാക്കിയ ബാൽസ്വരാജ് പോർട്ടലിൽ രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഈ കുട്ടികളുടെ ബിരുദംവരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് വഹിക്കും. കോവിഡ്മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപ ധനസഹായവും സൗജന്യ സ്കൂൾ വിദ്യാഭ്യാസവും കേന്ദ്രസർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.  Content Highlights: Financial assistance to children who lost their parents during Covid19]]></description>
    <pubDate>Fri, 18 February 2022, 10:32:00 AM +0530</pubDate>
        <modified_date>Fri, 18 February 2022, 10:33:02 AM +0530</modified_date>
    </item>
<item>
<title><![CDATA['അദ്ഭുതവിളവി'ന് ഹോമിയോ മരുന്ന്; മുന്നറിയിപ്പുമായി കൃഷിവകുപ്പ്;  ഫലപ്രദമെന്ന് ഹോമിയോ ഡോക്ടര്‍മാര്‍]]></title>
<link>https://www.mathrubhumi.com/health/news/homeo-medicine-for-plant-growth-warning-from-agriculture-department-1.6458693</link>
<description><![CDATA[കൊല്ലം: ധാന്യവിളകളിലും ഫലവർഗച്ചെടികളിലും വിളസമൃദ്ധിയുണ്ടാക്കുമെന്ന അവകാശവാദവുമായി വിറ്റഴിക്കുന്ന ഹോമിയോ മരുന്നുകളെപ്പറ്റി കൃഷിവകുപ്പിന്റെ മുന്നറിയിപ്പ്. സാമൂഹികമാധ്യമങ്ങളിലെ പരസ്യങ്ങൾ കണ്ട് ചെടികളിൽ ഹോമിയോമരുന്നുകൾ പ്രയോഗിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് കൃഷിവകുപ്പും കാർഷിക സർവകലാശാലയും മുന്നറിയിപ്പുമായി രംഗത്തെത്തിയത്.  തെങ്ങിന്റെ കായ്ഫലം കൂട്ടാനും ആരോഗ്യം വർധിപ്പിക്കാനും സഹായിക്കുന്ന ഹോമിയോ മരുന്നുകളുടെ പരസ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കറിവേപ്പ്, മുരിങ്ങ, പ്ലാവ്, ഗ്രാമ്പൂ, കാപ്പി, ജാതി എന്നിവയ്ക്ക് മരുന്ന് ഫലപ്രദമാണെന്നാണ് മരുന്നുകമ്പനികളുടെ അവകാശവാദം. റബ്ബർ, മാവ്, പച്ചക്കറി, കുരുമുളക്, നെല്ല്, ഗോതമ്പ്, തിന, റാഗി, ചോളം, പനിവരക്, ചാമ, കൈത, പപ്പായ, റംബൂട്ടാൻ, ബട്ടർ, ലിച്ചി എന്നിവയ്ക്കും പൂച്ചെടികൾക്കുമെല്ലാം മരുന്ന് ഗുണംചെയ്യും.  മൂന്നുമാസത്തിലൊരിക്കൽ ചെടികളിൽ പ്രയോഗിച്ചാൽ അതിവേഗം വളർന്ന് ഫലങ്ങൾ ധാരാളമുണ്ടാകും. തെങ്ങിൽനിന്ന് മച്ചിങ്ങ കൊഴിയുന്നത് തടയുമെന്നും വളർച്ചമുരടിച്ച തെങ്ങുകൾ പൂർണവളർച്ചയിലെത്തുമെന്നും പ്രചരിപ്പിക്കുന്നുണ്ട്. വീടുകളിൽ നേരിട്ടെത്തി മരുന്നുവിതരണവും നടക്കുന്നു.  350 മുതൽ 900 രൂപവരെയാണ് മരുന്നുകളുടെയും ഗുളികകളുടെയും വിലയായി ഈടാക്കുന്നത്. വെബ്സൈറ്റ് വഴിയും വാട്സാപ്പ് വഴിയുമാണ് ഓർഡറുകൾ ശേഖരിക്കുക. കൂറിയർവഴിയും മരുന്നെത്തിക്കും. നിരവധി കർഷകർ മരുന്നുവാങ്ങി ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. മരുന്നിന്റെ ആധികാരികതതേടി ചിലർ കൃഷിവകുപ്പിനെ സമീപിച്ചിരുന്നു. മരുന്നുകളെപ്പറ്റി പരാതികളും ലഭിക്കുന്നുണ്ട്.  മരുന്ന് ശുപാർശ ചെയ്യാനാകില്ല  വിപണിയിൽ പ്രചരിക്കുന്ന മരുന്നുകൾ അംഗീകരിക്കാനാകില്ലെന്നും ശുപാർശ ചെയ്യാനാകില്ലെന്നുമാണ് കാർഷിക സർവകലാശാലയുടെ വിശദീകരണം. ശാസ്ത്രീയ പഠനങ്ങളുടെയോ പരീക്ഷണങ്ങളുടെയോ പിന്തുണ മരുന്നുപ്രയോഗത്തിനില്ല. കരിമ്പട്ടികയിൽപ്പെടുത്തിയ കമ്പനിയുൾപ്പെടെ ഹോമിയോ മരുന്ന് ഉത്പാദനത്തിലും വിതരണത്തിലും സക്രിയമാണെന്നും കൃഷിവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വ്യാജപ്രചാരണങ്ങളിൽ വിശ്വസിക്കുന്നത് വിളകൾ നശിപ്പിക്കുമെന്നും വകുപ്പ് മുന്നറിയിപ്പുനൽകുന്നു. എന്നാൽ ഹോമിയോ മരുന്ന് ചെടികളിൽ പ്രയോഗിക്കുന്നത് ഫലപ്രദമാണെന്നാണ് ഹോമിയോ ഡോക്ടർമാരുടെ വാദം.  Content Highlights: Homeo medicine for plant growth- warning from agriculture department]]></description>
    <pubDate>Fri, 18 February 2022, 10:19:00 AM +0530</pubDate>
        <modified_date>Fri, 18 February 2022, 10:19:24 AM +0530</modified_date>
    </item>
<item>
<title><![CDATA[കോവിഡനന്തര രോഗങ്ങളും തുടര്‍ചികിത്സയും; ഗവേഷണ സര്‍വേ തുടങ്ങുന്നു]]></title>
<link>https://www.mathrubhumi.com/health/news/post-covid-syndromes-and-follow-up-treatments-starts-research-survey-1.6458686</link>
<description><![CDATA[കൊല്ലം: കോവിഡനന്തര രോഗങ്ങൾ കണ്ടെത്തുന്നതിനും തുടർചികിത്സ ലഭ്യമാക്കുന്നതിനും ഗവേഷണ സർവേ നടത്തുന്നു. ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ ശലഭങ്ങൾ 2.0 എന്ന പേരിലാണ് സർവേ നടത്തുക. രണ്ടാംതരംഗത്തിൽ രോഗബാധിതരായവരിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുക. ഗൂഗിൾ ഫോം വഴിയാണ് വിവരശേഖരണം.  സിമ്പിൾ റാൻഡം സാംപ്ലിങ് വഴി 3,000 രോഗികളുടെ ഡേറ്റാ വിശകലനം ചെയ്ത് 15 ദിവസത്തിനുള്ളിൽ പഠനം പൂർത്തിയാക്കും. എല്ലാ തദ്ദേശസ്ഥാപന പരിധിക്കുള്ളിലും നടത്തുന്ന സാമ്പിൾ സർവേ കൂടാതെ കൊല്ലം സർക്കാർ മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, പുനലൂർ താലൂക്ക് ആശുപത്രി, അഴീക്കൽ പി.എച്ച്.സി., നെടുമ്പന സി.എച്ച്.സി. എന്നിവിടങ്ങളിലെ പോസ്റ്റ് കോവിഡ് ക്ലിനിക്കിലെ രോഗികളുടെ വിവരങ്ങളും പഠനത്തിനായി വിനിയോഗിക്കും. പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർചികിത്സയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദുമോഹൻ അറിയിച്ചു. ജില്ലാ സർവെലൻസ് ഓഫീസർ ഡോ. ആർ.സന്ധ്യ, ഡി.ഡി.ഇ.എം.ഒ. നോഡൽ ഓഫീസർ കോട്ടാത്തല ശ്രീകുമാർ, എൻ.എസ്.എസ്. ജില്ലാ കൺവീനർ കെ.ജി.പ്രകാശ് എന്നിവർ സർവേയ്ക്ക് നേതൃത്വം നൽകും.  Content Highlights: Post Covid syndromes and follow up treatments starts research survey]]></description>
    <pubDate>Fri, 18 February 2022, 10:10:00 AM +0530</pubDate>
        <modified_date>Fri, 18 February 2022, 10:10:12 AM +0530</modified_date>
    </item>
<item>
<title><![CDATA[അമിതമായ എണ്ണയുടെ ഉപയോഗം ആരോഗ്യത്തിന് ദോഷകരമാവുന്നത് ഇങ്ങനെയാണ്]]></title>
<link>https://www.mathrubhumi.com/health/food/healthy-eating/why-excess-oil-in-food-is-bad-for-your-health-1.6455900</link>
<description><![CDATA[എണ്ണയില്ലാതെ എന്ത് പാചകമാണ് നമുക്ക്? പലതരത്തിലുള്ള എണ്ണയിൽ മുക്കിപ്പൊരിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ പലതുണ്ട് നമ്മുടെ മെനുവിൽ. എന്നാൽ അമിതമായി ഇത്തരം ഓയിലുകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ഇത് ശരീരത്തെ ബാധിക്കുന്നത് എങ്ങനെയെന്ന് നോക്കാം.  ദഹനപ്രശ്നങ്ങൾ: ഭക്ഷണത്തിലുള്ള ഓയിലിന്റെ അളവിന് അനുസരിച്ചാണ് ശരീരത്തിൽ എന്തുമാത്രം കൊഴുപ്പ് എത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കുക. അമിതമായ അളവിൽ ശരീരത്തിൽ ഓയിലിന്റെ അംശം എത്തുന്നത് വയറുവേദന, വയറുവീർപ്പ്, വയറിളക്കം, ഓക്കാനം എന്നിവയുണ്ടാകാൻ കാരണമാകുന്നു.  ഭാരംകൂടൽ: ഓയിൽ അടങ്ങിയ ഭക്ഷണത്തിൽ കലോറി വലിയ അളവിൽ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ എണ്ണ കൂടുതൽ അടങ്ങിയ ഭക്ഷണം ശരീരഭാരം കൂട്ടാനിടയാക്കും. കൊഴുപ്പ് കൂടുതൽ ഉണ്ടാകുന്നത് വയറിലടിയാനും ഇടയാക്കും.  ഹൃദയപ്രശ്നങ്ങൾ: ഓയിൽ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ഹൃദയത്തിന് ബുദ്ധിമുട്ടുകളുണ്ടാക്കും. ഇത് രക്തസമ്മർദവും കൊളസ്ട്രോളും കൂട്ടാൻ ഇടയാക്കുന്നു. ഇവ രണ്ടും ഹൃദയത്തിന് അമിത സമ്മർദം ഉണ്ടാക്കും. അതിനാൽ തന്നെ സ്ഥിരമായി ഓയിൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ഇടയാക്കുന്നു.  ശരീരത്തിൽ കുരുക്കൾ: എണ്ണ അമിതമായി ശരീരത്തിലെത്തുന്നത് ചർമത്തിനും പ്രശ്നമാണ്. ഇത് മുഖത്തും ശരീരത്തിലും കുരുക്കൾ ഉണ്ടാകാൻ ഇടയാക്കും. എണ്ണമയമുള്ള തരം ചർമമുള്ളവരാണെങ്കിൽ സ്ഥിതി കൂടുതൽ സങ്കീർണമാകും.  പ്രമേഹം: ഓയിൽ അടങ്ങിയ ഭക്ഷണങ്ങൾ ടൈപ്പ് 2 പ്രമേഹ സാധ്യത വർധിപ്പിക്കുന്നതാണ്. എണ്ണ അമിതമായി ശരീരത്തിലെത്തുന്നത് രക്തത്തിലെ ഷുഗർ നില ഉയർത്തും. സ്ഥിരമായി ഓയിൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 15 ശതമാനം വർധിപ്പിക്കുന്നു.  അതിനാൽ ഭക്ഷണത്തിലെ എണ്ണയുടെ ഉപയോഗം കർശനമായി നിയന്ത്രിക്കണം.  Content Highlights: Why excess oil in food is bad for your health]]></description>
    <pubDate>Thu, 17 February 2022, 03:30:00 PM +0530</pubDate>
        <modified_date>Thu, 17 February 2022, 03:26:17 PM +0530</modified_date>
    </item>
<item>
<title><![CDATA[മുന്‍നിരയിലെ പല്ലുകള്‍ക്കിടയില്‍ വിടവുണ്ടോ? പരിഹരിക്കാന്‍ ചികിത്സകളുണ്ട്‌]]></title>
<link>https://www.mathrubhumi.com/health/features/how-to-prevent-gaps-in-teeth-how-to-prevent-diastema-causes-treatment-and-prevention-1.6455832</link>
<description><![CDATA[മുൻനിരയിലെ പല്ലുകളിലെ ഇടയിലുള്ള വിടവ് പലപ്പോഴും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് പലർക്കും. ആത്മവിശ്വാസത്തോടുകൂടി പലപ്പോഴും ഇവർ ചിരിക്കാറില്ല. 98 ശതമാനം നാല്-ഏഴ് വയസ്സുവരെയുള്ള കുട്ടികളിൽ ഇങ്ങനെ കാണാറുണ്ട്. എന്നാൽ കാലക്രമേണ സ്ഥിര ദന്തങ്ങൾ മുളയ്ക്കുന്നതോടു കൂടി ഇവ ക്രമപ്പെടാറുമുണ്ട്. എന്നാൽ അമ്പത് ശതമാനത്തോളം ആളുകളിൽ മുൻനിരയുടെ പല്ലുകളിലെ വിടവ് നിലനിൽക്കുന്നതായി കാണപ്പെടുന്നു. ഇവയ്ക്ക് ഡയസ്റ്റിമ(Diastema) എന്ന് പറയുന്നു. ഇവയിൽ മുൻവശത്തെ വലിയ രണ്ട് പല്ലുകളുടെ (Central Incisor) ഇടയിൽ കാണുന്ന വിടവിനെ മിഡ്ലൈൻ ഡയസ്റ്റിമ (Midline Diastema) എന്ന് പറയുന്നു.  ഡയസ്റ്റിമയുടെ കാരണം  1) ജനിതകം  പല്ലുകളുടെയും എല്ലുകളുടെയും വളർച്ച ഏറെക്കുറെ ജനിതകപരമായി (Heriditery) കാണപ്പെടാറുണ്ട്. അതിനാൽ ഡയസ്റ്റിമയും തലമുറകളിൽ കണ്ടുവരുന്നു.  2) പല്ലുകളുടെ ഇടയിലുള്ള അമിത ദശ വളർച്ച(Tissue Overgrowth)  ചിലരിൽ മോണയോ പല്ലിന്റെ ഇടയിലുള്ള ദശയോ അമിത വളർച്ച കാണിക്കാറുണ്ട് (Gingival Hyperplasia). ഇത്തരം അവസ്ഥയിൽ മോണരോഗവും കാണപ്പെടാറുണ്ട്. ഇതും ഡയസ്റ്റിമയ്ക്ക് കാരണമാവുന്നു. മുൻനിരയിലെ വലിയ രണ്ട് പല്ലുകൾക്കിടയിലുള്ള(Central Incisor) ദശയുടെ(Frenum) അമിത വളർച്ച(High Frenal Attachment) ഡയസ്റ്റിമയ്ക്ക് കാരണമാവുന്നു.  3) പല്ലുകളുടെ വലുപ്പ വ്യത്യാസം/ പൊരുത്തക്കേട് (Tooth Discrepancies)  വിസ്താരം കൂടിയ താടിയെല്ലുകളും വലുപ്പം കുറഞ്ഞ പല്ലുകളും ഡയസ്റ്റിമയ്ക്ക് കാരണമാകുന്നു.  4) ശീലങ്ങൾ    വിരൽ കുടിക്കൽ  അമിതമായ കുപ്പിപ്പാൽ ഉപയോഗം  വായിലൂടെ ശ്വാസം എടുക്കുക(Mouth Breathing)  നാക്ക് പുറത്തേക്ക് തള്ളുക(Tongue Thrusting)   ചികിത്സ  ഓർത്തോഡോണ്ടിക് ചികിത്സ: ക്ലിപ്പ് ചികിത്സ ഡയറക്ട് കോംപോസിറ്റ്: പല്ലുകളുടെ നിറമുള്ള സിമന്റ് ഉപയോഗിച്ച് വിടവുകൾ അടയ്ക്കുക. ക്രൗൺ ആൻഡ് ബ്രിഡ്ജ്: ക്യാപ്പുകൾ ഉപയോഗിച്ചുള്ള വിടവ് നികത്തുന്ന ചികിത്സാരീതി ഡെന്റൽ വെനീർ: ആധുനിക ദന്തചികിത്സാരീതിയാണിത്.  ചികിത്സ ഓരോ വ്യക്തിയുടെയും പല്ലുകൾക്കിടയിലുള്ള വിടവും വ്യക്തി താത്പര്യവും ശാരീരിക-മാനസിക അവസ്ഥയും മുൻനിർത്തിക്കൊണ്ടാകും.  (ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഏറനാട് ബ്രാഞ്ച് അംഗമാണ് ലേഖകൻ)  Content Highlights: How to prevent gaps in teeth- How to prevent Diastema, causes treatment and prevention of Diastema]]></description>
    <pubDate>Thu, 17 February 2022, 02:50:00 PM +0530</pubDate>
        <modified_date>Thu, 17 February 2022, 02:40:46 PM +0530</modified_date>
    </item>
<item>
<title><![CDATA[കുഞ്ഞിന് കൃത്യമായ ബുദ്ധി വളര്‍ച്ചയുണ്ടോ? അറിയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ]]></title>
<link>https://www.mathrubhumi.com/health/features/parenting-tips-your-baby-s-intellectual-development-1.6455774</link>
<description><![CDATA[നവജാതശിശുവിന്റെ ശാരീരിക വളർച്ച പോലെ തന്നെ ബുദ്ധി വികാസവും നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞുങ്ങൾ ശരിയായ നിലവാരത്തിൽ വളരുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് ബുദ്ധിവികാസ പരിശോധന.  ജനന സമയത്തെ തൂക്കക്കുറവ്, മാസം തികയാതെയുള്ള ജനനം, പലതരത്തിലുള്ള രോഗാണുബാധ തുടങ്ങിയവ കുഞ്ഞുങ്ങളുടെ സാധാരണ വളർച്ചയേയും, ബുദ്ധിവികാസത്തെയും പ്രതികൂലമായി ബാധിക്കുന്നു. അത് കൊണ്ട് തന്നെ കുഞ്ഞുങ്ങളുടെ വളർച്ചയും ബുദ്ധിവികാസവും നിരീക്ഷിക്കേണ്ടതുണ്ട്. വളർച്ചയിലും വികാസത്തിലുമുള്ള വ്യതിയാനങ്ങൾ എത്ര എത്രയും നേരത്തെ കണ്ടുപിടിക്കുന്നുവോ അത്രയും ഫലപ്രദമാണ് അത് വഴിയുള്ള ചികിത്സയും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.  ബുദ്ധിവികാസത്തിന്റെ വിവിധ ഘട്ടങ്ങൾ    രണ്ട് മാസം തികയുമ്പോൾ മുഖത്ത് നോക്കി ചിരിക്കണം.  നാല് മാസം തികയുമ്പോൾ കഴുത്ത് ഉറക്കണം.  എട്ട് മാസം തികയുമ്പോൾ ഇരിക്കണം.  12 മാസം തികയുമ്പോൾ നിൽക്കണം.   രണ്ട് മാസം തികയുമ്പോൾ    അമ്മയുടെ മുഖം തിരിച്ചറിയുവാനും മറ്റുള്ളവരുടെ മുഖത്ത് നോക്കി ചിരിക്കാനും തുടങ്ങുന്നു.  ഏകദേശം 20 സെന്റിമീറ്റർ ദൂരം വരെയുള്ള വസ്തുക്കൾ കാണുവാൻ സാധിക്കും.  കണ്ണുകൾ സാവധാനം അനങ്ങുന്ന സാധനങ്ങളെ പിന്തുടരാൻ ശ്രമിക്കുന്നു.  ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു.   മൂന്ന് മാസം തികയുമ്പോൾ    മറ്റുള്ളവരുടെ മുഖത്ത് നോക്കുമ്പോൾ തന്നെ ചിരിക്കാൻ ആരംഭിക്കുന്നു.  കണ്ണിന് മുകളിൽ കാണിക്കുന്ന കളിപ്പാട്ടത്തെ ഒരു വശത്തു നിന്നും മറുവശം വരെ പിന്തുടരുന്നു.  ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് തല തിരിക്കുന്നു.  സ്വന്തം കൈ നോക്കി രസിക്കുന്നു.  കമിഴ്ത്തി കിടത്തുമ്പോൾ കൈമുട്ടുകൾ താങ്ങി തലയും നെഞ്ചും പൊക്കി പിടിക്കാൻ ശ്രമിക്കുന്നു.   നാല് മാസം തികയുമ്പോൾ    കഴുത്ത് ഉറച്ചിരിക്കും.  രണ്ട് കൈകളും ശരീരത്തിന്റെ മധ്യഭാഗത്ത് നേർക്ക് ചേർത്ത് പിടിച്ച് കളിക്കുന്നു.  വലിയ ശബ്ദം ഉണ്ടാക്കി ചിരിക്കാനുള്ള കഴിവ് ഉണ്ടാകുന്നു.  കൈയ്യിൽ കളിപ്പാട്ടം കൂടുതൽ സമയം പിടിച്ച് കളിക്കുന്നു.   അഞ്ച് മാസം തികയുമ്പോൾ    കൈ നീട്ടി സാധനങ്ങൾ വാങ്ങുന്നു.  ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു.  നിർത്തുമ്പോൾ കാലുകൾ നിലത്തുറപ്പിക്കുന്നു.  കണ്ണാടിയിൽ നോക്കി രസിക്കുന്നു.  കാലിൽ പിടിച്ച് കളിക്കുന്നു.   ആറ് മാസം തികയുമ്പോൾ    കമിഴ്ന്നുകിടന്ന് കൈ കുത്തി തലയും നെഞ്ചും ശരീരത്തിന്റെ മുൻഭാഗവും ഉയർത്തുന്നു.  പരസഹായത്തോടു കൂടി അൽപസമയം ഇരിക്കുന്നു.  കമിഴ്ത്തി കിടക്കുമ്പോൾ മലർന്ന് വീഴുന്നു.  അപരിചിതരെ ഭയക്കുന്നു.  മറ്റുള്ളവരെ അനുകരിച്ച് ശബ്ദങ്ങൾ ഉണ്ടാക്കുന്നു.  ഇഷ്ടവും ഇഷ്ടക്കേടും പ്രകടിപ്പിക്കുന്നു.   7-9 മാസം തികയുമ്പോൾ    ഒരു കൈയ്യിൽ നിന്നും മറു കൈയ്യിലേക്ക് സാധനങ്ങൾ മാറ്റുന്നു.  പരസഹായമില്ലാതെ എഴുന്നേറ്റിരിക്കുന്നു.  തപ്പു കൊട്ടൽ, ഒളിച്ചേ കണ്ടേ പോലുള്ള കളികൾ കളിക്കുന്നു.  മുട്ടിൽ ഇഴയുന്നു.  പപപ... ബബബ... മമമ... പോലുള്ള ശബ്ദങ്ങൾ ഉണ്ടാക്കുന്നു.  പിടിച്ച് നിൽക്കാൻ ആരംഭിക്കുന്നു.   9 - 12 മാസം തികയുമ്പോൾ    ബൈ - ബൈ - ടാറ്റാ കാണിക്കാൻ തുടങ്ങുന്നു.  ആവശ്യമുള്ള സാധനങ്ങൾ കരച്ചിൽ അല്ലാതെ മറ്റു മാർഗങ്ങളിലൂടെ മുതിർന്നവരെ അറിയിക്കുന്നു.  സാധനങ്ങൾ നുള്ളി എടുക്കാൻ ആരംഭിക്കുന്നു.  മറ്റുള്ളവരെ ചിരിപ്പിക്കാൻ പ്രവർത്തികൾ ആവർത്തിച്ചു കാണിക്കുന്നു.  കളിപ്പാട്ടങ്ങൾ കുലുക്കുക, അടിക്കുക, എറിയുക തുടങ്ങിയ രീതിയിൽ ഉപയോഗിക്കുന്നു.  പിടിക്കാതെ നിൽക്കാനും തനിയെ എഴുന്നേറ്റു നിൽക്കാനും ആരംഭിക്കുന്നു.  കപ്പിൽ നിന്നും സ്വന്തമായി വെള്ളം കുടിക്കാൻ ആരംഭിക്കുന്നു.   ഒരു വയസ്സ് തികയുമ്പോൾ    പാട്ടിനൊപ്പം ശരീരം അനക്കാൻ (നൃത്തം) ആരംഭിക്കുന്നു.  ഒരു വാക്കെങ്കിലും സംസാരിക്കും (അമ്മ എന്ന വാക്കിനു പുറമേ).  മറ്റുള്ളവരുടെ സംസാരം ശ്രദ്ധിക്കുന്നു.  സ്വന്തമായി എഴുന്നേറ്റ് രണ്ടു സെക്കൻഡ് നിൽക്കുന്നു.   12-15 മാസമാകുമ്പോൾ    പരസഹായമില്ലാതെ നടക്കാൻ ആരംഭിക്കുന്നു.  കുനിഞ്ഞ് സാധനങ്ങൾ എടുക്കുന്നു (മുട്ട് മടക്കാതെ).  വസ്തുക്കൾ ചൂണ്ടിക്കാണിക്കാൻ ശബ്ദങ്ങൾ ഉപയോഗിക്കുന്നു.  ചിത്രങ്ങൾ രണ്ട് മിനിറ്റോളം ശ്രദ്ധിക്കുന്നു.  രണ്ടു വാക്ക് സംസാരിക്കുന്നു.  മറ്റുള്ളവരെ അനുകരിക്കാൻ ആരംഭിക്കുന്നു.   15-18 മാസം തികയുമ്പോൾ    സ്പൂൺ ഉപയോഗിച്ച് ഭക്ഷണം കഴിക്കാൻ ആരംഭിക്കുന്നു.  ചെറിയ ചെറിയ നിർദ്ദേശങ്ങൾ അനുസരിക്കുന്നു.  പേന / പെൻസിൽ / ക്രയോൺ ഉപയോഗിച്ച് കുത്തി വരയ്ക്കുന്നു.  5 -6 വാക്കുകൾ സംസാരിക്കുന്നു.  കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് ശരിയായ രീതിയിൽ കളിക്കുന്നു (ഉദാഹരണത്തിന് പാവയെ ഉറക്കുന്നു).  കൂടുതൽ സമയവും ഒറ്റയ്ക്ക് കളിക്കാനായിരിക്കും ഇഷ്ടം.  ശരീര ഭാഗങ്ങൾ തിരിച്ചറിയുന്നു.  ഓടാനും പുറകിലോട്ട് നടക്കാനും നടക്കാനും ആരംഭിക്കുന്നു.   18-24 മാസം തികയുമ്പോൾ    വസ്ത്രങ്ങൾ സ്വന്തമായി മാറ്റാൻ ആരംഭിക്കുന്നു.  ബുക്കുകളിൽ നോക്കി ചിത്രങ്ങൾ തിരിച്ചറിയാൻ ആരംഭിക്കുന്നു.  പരസഹായത്തോട് കൂടി പല്ലുതേയ്ക്കാൻ ആരംഭിക്കുന്നു.  ഒളിച്ചു വയ്ക്കുന്ന സാധനങ്ങൾ കണ്ടെത്തുന്നു.  കാല് കൊണ്ട് പന്ത് തട്ടുന്നു.  20 വാക്കുകളോളം സംസാരിക്കുന്നു.  നിറങ്ങളും ആകൃതിയും അനുസരിച്ച് വേർതിരിക്കാൻ ആരംഭിക്കുന്നു (Sorting).  പരസഹായമില്ലാതെ പടിക്കെട്ട് കയറാൻ ആരംഭിക്കുന്നു.   മുകളിൽ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങൾ നിരീക്ഷിക്കുന്നത് വഴി ബുദ്ധിവികാസത്തിലെ വ്യതിയാനം കണ്ടുപിടിക്കാനും പ്രായത്തിനനുസരിച്ചുള്ള ചികിത്സ നൽകാനും കഴിയുന്നതാണ്. കുഞ്ഞിന്റെ ബുദ്ധിവികാസം അമ്മയും കുഞ്ഞുമായുള്ള ഇടപഴകലിനേയും ആശയവിനിമയത്തെയും ആശ്രയിച്ചിരിക്കുന്നു (വീട്ടിലുള്ള മുതിർന്നവർ) അതിനാൽ കുഞ്ഞിനൊപ്പം ചിലവിടാനായി കുറച്ച് സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.  (പട്ടം എസ്.യു.ടി. ഹോസ്പിറ്റലിലെ ചൈൽഡ് ഡെവലപ്മെന്റ് ഓഫീസർ ആണ് ലേഖിക)  Content Highlights: Parenting Tips- Your babys Intellectual Development]]></description>
    <pubDate>Thu, 17 February 2022, 12:50:00 PM +0530</pubDate>
        <modified_date>Thu, 17 February 2022, 12:43:37 PM +0530</modified_date>
    </item>
<item>
<title><![CDATA[ചിക്കന്‍പോക്‌സ് വാക്‌സിന്‍ ഉപജ്ഞാതാവ് ഡോ. മിക്കിയാക്കി തകഹാഷിക്ക്‌ ആദരവുമായി ഗൂഗിള്‍ ഡൂഡില്‍]]></title>
<link>https://www.mathrubhumi.com/health/news/dr-michiaki-takahashi-google-doodle-celebrates-chickenpox-vaccine-pioneer-s-94th-birth-anniversary-1.6455657</link>
<description><![CDATA[ചിക്കൻപോക്സ് വാക്സിൻ കണ്ടെത്തിയ ജപ്പാനീസ് വൈറോളജിസ്റ്റ് ഡോ. മിക്കിയാക്കി തകഹാഷിയുടെ 94 ാം ജൻമദിനമാണ് ഇന്ന്. അദ്ദേഹത്തോട്ഡൂഡിലിലൂടെ ആദരമർപ്പിച്ചിരിക്കുകയാണ് ഗൂഗിൾ.  ചിക്കൻപോക്സിനെതിരായ വാക്സിൻ ലോകത്തുള്ള ലക്ഷക്കണക്കിന് കുട്ടികളെയാണ് രോഗപകർച്ചയിൽ നിന്നും രക്ഷിച്ചത്.  ടോക്കിയോ ആസ്ഥാനമായുള്ള ഗസ്റ്റ് ആർട്ടിസ്റ്റ് ടാട്സുറോ കിയുച്ചിയാണ് ഗൂഗിൾ ഡൂഡിൽ തയ്യാറാക്കിയത്. ഡോ. മിക്കിയാക്കി തകഹാഷി വാക്സിൻ ഗവേഷണം നടത്തുന്നതും ചിക്കൻപോക്സ് വാക്സിൻ നൽകി ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതുമാണ് ഡൂഡിലിൽ കാണിച്ചിരിക്കുന്നത്.  1928 ഫെബ്രുവരി 17ന് ജപ്പാനിലെ ഒസാക്കയിലാണ് ഡോ. മിക്കിയാക്കി തകഹാഷി ജനിച്ചത്. ഒസാക്ക സർവകലാശാലയിൽ നിന്ന് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം1959 ൽ ഒസാക്ക സർവകലാശാലയിലെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൈക്രോബിയൽ ഡിസീസിൽ ഉപരിപഠനത്തിനായി ചേർന്നു. മീസിൽസ്, പോളിയോ വൈറസുകളെക്കുറിച്ച് പഠനം നടത്തുന്നതിനിടയിൽ ഡോ. മിക്കിയാക്കി തകഹാഷിയ്ക്ക് 1963 ൽ യു.എസിലെ ബെയ്ലർ കോളേജിൽ ഫെല്ലോഷിപ്പോടെ ഗവേഷണാവസരം ലഭിച്ചു. ഈ സമയത്തായിരുന്നു ഡോ. മിക്കിയാക്കി തകഹാഷിയുടെ മകന് ചിക്കൻപോക്സ് ഗുരുതരമായി ബാധിച്ചത്. ഇതിനെത്തുടർന്ന് തന്റെ ഗവേഷണം ഈ മേഖലയിലാക്കുകയായിരുന്നു അദ്ദേഹം.  ഡോ. മിക്കിയാക്കി തകഹാഷി 1965 ൽ ജപ്പാനിലേക്ക് തിരിച്ചെത്തിയ ശേഷം ജീവനുള്ളതും അതേസമയം ശക്തികുറഞ്ഞതുമായ ചിക്കൻപോക്സ് വൈറസുകളെ മൃഗങ്ങളിലും മനുഷ്യ കോശങ്ങളിലും കൾച്ചർ ചെയ്ത് ഉപയോഗിക്കാൻ തുടങ്ങി. അഞ്ചുവർഷത്തിന് ശേഷം ഇത് ക്ലിനിക്കൽ ട്രയലുകൾക്ക് തയ്യാറായി. 1974 ൽ ഡോ. മിക്കിയാക്കി തകഹാഷി ചിക്കൻപോക്സിന് കാരണമായ വാരിസെല്ല വൈറസിനെ ടാർഗറ്റ് ചെയ്തുകൊണ്ടുള്ള ആദ്യത്തെ വാക്സിൻ വികസിപ്പിച്ചു. ഇതാണ് ലോകാരോഗ്യ സംഘടനയുടെ അനുമതി നേടിയ ഒരേ ഒരു വാരിസെല്ല വാക്സിൻ.  ഡോ. മിക്കിയാക്കി തകഹാഷിയുടെ ഗവേഷണഫലം 80 രാജ്യങ്ങളിൽജീവൻരക്ഷാ വാക്സിനായി ഉപയോഗിക്കപ്പെട്ടു തുടങ്ങി. 1994 ൽ അദ്ദേഹത്തെ ഒസാക്ക സർവകലാശാലയുടെ മൈക്രോബിയൽ ഡിസീസ് സ്റ്റഡി ഗ്രൂപ്പിന്റെ ഡയറക്ടറാക്കി. വിരമിക്കുന്ന കാലം വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നു. 2013 ഡിസംബർ 16 ന് അദ്ദേഹം അന്തരിച്ചു.  Content Highlights:Dr Michiaki Takahashi: Google Doodle Celebrates Chickenpox Vaccine Pioneers 94th Birth Anniversary]]></description>
    <pubDate>Thu, 17 February 2022, 10:32:00 AM +0530</pubDate>
        <modified_date>Thu, 17 February 2022, 10:28:34 AM +0530</modified_date>
    </item>
<item>
<title><![CDATA[രക്താർബുദത്തിന് ചികിത്സ; 64-കാരിക്ക് എയ്ഡ്സും ഭേദമായി]]></title>
<link>https://www.mathrubhumi.com/health/news/blood-cancer-treatment-cures-hiv-too-in-a-women-1.6455593</link>
<description><![CDATA[വാഷിങ്ടൺ: എച്ച.ഐ.വി. ബാധിതയായ സ്ത്രീയ്ക്ക് രക്താർബുദചികിത്സയ്ക്കായി മജ്ജ മാറ്റിവെച്ചതോടെ എയ്ഡ്സ് രോഗവും ഭേദമായി. ഈ രീതിയിൽ എച്ച്.ഐ.വി. ഭേദമാകുന്ന ആദ്യത്തെ സ്ത്രീയും മൂന്നാമത്തെ വ്യക്തിയുമാണ് 64 വയസ്സുള്ള ഈ അമേരിക്കക്കാരി.  എയ്ഡ്സിന് കാരണമാകുന്ന വൈറസിനെതിരേ സ്വാഭാവിക പ്രതിരോധശേഷിയുള്ള ഒരാളിൽനിന്നാണ് ഇവർ രക്താർബുദ ചികിത്സയ്ക്കായി മജ്ജ സ്വീകരിച്ചത്.  മജ്ജയിലെ വികാസംപ്രാപിച്ച മൂലകോശങ്ങൾ ഉപയോഗിക്കുന്ന സ്വാഭാവികരീതിക്കുപകരം ദാതാവിൽനിന്നുള്ള പൊക്കിൾക്കൊടി രക്തമാണ് ഇവർ സ്വീകരിച്ചത്. ഈ ചികിത്സ തുടങ്ങിയതോടെ ഇവർക്ക് എച്ച്.ഐ.വി.ക്കെതിരായ ആന്റിവൈറൽ ചികിത്സ 14 മാസത്തോളം വേണ്ടിവന്നില്ല.  ഇതിനുമുമ്പ് മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയയിൽ വളർച്ചയെത്തിയ മൂലകോശങ്ങൾ സ്വീകരിച്ച രണ്ടു പുരുഷന്മാർക്കും രോഗം മാറിയിട്ടുണ്ട്.  കൂടുതൽപ്പേരിൽ പഠനം തുടരുമെന്ന് അന്താരാഷ്ട്ര എയ്ഡ്സ് സൊസൈറ്റി പ്രസിഡന്റ് ഷാരോൺ ലെവിൻ പറഞ്ഞു.  കാലിഫോർണിയ ലോസ് ആഞ്ജലിസ് സർവകലാശാലയിലെ ഡോ. ഇവോൺ ബ്രൈസണും ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ഡോ. ഡെബോറ പെർസൗഡുമാണ് പഠനത്തിന് നേതൃത്വം നൽകിയത്.  Content highlights:blood cancer treatment cures hiv too in a women]]></description>
    <pubDate>Thu, 17 February 2022, 09:50:00 AM +0530</pubDate>
        <modified_date>Thu, 17 February 2022, 09:53:37 AM +0530</modified_date>
    </item>
<item>
<title><![CDATA[ആശുപത്രികളെ സുരക്ഷിതമേഖലകളായി പ്രഖ്യാപിക്കണം -ഐ.എം.എ.]]></title>
<link>https://www.mathrubhumi.com/health/news/hospitals-in-kerala-should-be-declared-as-safe-areas-1.6455606</link>
<description><![CDATA[കല്പറ്റ: കേരളത്തിലുടനീളം ആശുപത്രികൾക്കും ഡോക്ടർമാർക്കും നേരെ അക്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ആശുപത്രികളെ സുരക്ഷിതമേഖലകളായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വയനാട്ജില്ലാഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.  ചികിത്സയിലിരിക്കെ രോഗാവസ്ഥ കാരണം രോഗികൾ മരണപ്പെട്ടാൽ ഡോക്ടർമാർക്കും നഴ്സുമാർക്കുംനേരെ അക്രമങ്ങൾ നടത്തുന്നത് വർധിക്കുകയാണ്. പലപ്പോഴും സമൂഹവിരുദ്ധരും രാഷ്ട്രീയക്കാരുമാണ് ഇത്തരം സംഭവങ്ങളിൽ പ്രതികളാകുന്നത്.  ആശുപത്രികൾക്ക് നേരെയുള്ള അക്രമങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ വനിതാ ഡോക്ടർമാരുൾപ്പടെ നൂറിലധികം ഡോക്ടർമാരാണ് വിവിധഭാഗങ്ങളിൽ ക്രൂരമായ മർദനങ്ങൾക്കിരയായത്. പ്രതികളിൽ ചില പോലീസ് ഉദ്യോഗസ്ഥരുമുണ്ടെന്ന കാര്യം ആശങ്കാജനകമാണ്. പോലീസുകാർ പ്രതികളാകുന്ന സംഭവങ്ങളിൽ കേസെടുക്കാൻ പോലീസ് മടിക്കുന്നു. മാവേലിക്കര ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെയും ആലപ്പുഴ മെഡിക്കൽ കോളേജിൽ വനിതാ ഹൗസ് സർജനെ അക്രമിച്ച കേസിൽ പ്രതിയായ പോലീസുകാരനെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. നൂറനാട് ആശുപത്രി ആക്രമണക്കേസിലെ പ്രതിയും പോലീസുകാരനാണ്. പെരിന്തൽമണ്ണ ഇ.എം.എസ്. ആശുപത്രിയിൽ നടന്ന അക്രമ സംഭവങ്ങളിൽ ഐ.എം.എ. ഇടപെട്ടപ്പോഴാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.  ഈ സാഹചര്യത്തിൽ ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും നിർഭയമായും സ്വതന്ത്രമായും ജോലിചെയ്യാനുള്ള സാഹചര്യം സർക്കാർ ഒരുക്കണം. വനിതാ ഡോക്ടർമാർ അക്രമിക്കപ്പെടുമ്പോൾ വനിതാ കമ്മിഷനോ മനുഷ്യാവകാശ കമ്മിഷനോ ഇടപെടുന്നില്ല.  രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും മതിയായ സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാവണം. ചെയർമാൻ ഡോ. അബ്ദുൾഗഫൂർ, കൺവീനർ ഡോ. എം. ചന്ദ്രൻ, പ്രസിഡന്റ് ഡോ. റോഷൻ ബാലകൃഷ്ണൻ, മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. എം. ഭാസ്കരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.  Content highlights:hospitals in kerala should be declared as safe areas]]></description>
    <pubDate>Thu, 17 February 2022, 08:59:28 AM +0530</pubDate>
        <modified_date>Thu, 17 February 2022, 09:05:44 AM +0530</modified_date>
    </item>
<item>
<title><![CDATA[എം.ബി.ബി.എസ്. പാഠ്യപദ്ധതി പരിഷ്കരിക്കുന്നു; ഡോക്ടറാകണമെങ്കിൽ വീട്ടിെലത്തി ചികിത്സിക്കണം ]]></title>
<link>https://www.mathrubhumi.com/health/news/mbbs-curriculum-revision-if-you-want-to-become-a-doctor-you-have-to-be-treated-at-home-1.6455599</link>
<description><![CDATA[ന്യൂഡൽഹി:അവയവ പഠനത്തിനൊപ്പം കുടുംബാധിഷ്ഠിത പ്രായോഗിക ചികിത്സാ പഠനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എം.ബി.ബി.എസ്. പാഠ്യപദ്ധതി പരിഷ്കരിക്കുന്നു. ഓരോ എം.ബി.ബി.എസ്.വിദ്യാർഥിയും പഠനകാലയളവിൽ അഞ്ചു കുടുംബങ്ങളെ ദത്തെടുക്കണമെന്നതാണ് പ്രധാനപരിഷ്കാരം. കുടുംബ ദത്ത് പദ്ധതി അഥവാ ഫാമിലി അഡോപ്ഷൻ പ്രോഗ്രാം (എഫ്.എ.പി.) എന്ന പേരിലുള്ള ഇതിന്റെ കരട് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.) തയ്യാറാക്കി. വൈകാതെ പൊതുജനാഭിപ്രായം തേടാനായി പ്രസിദ്ധീകരിക്കും.  സാങ്കേതിക പരിശീലനത്തിനു (കംപ്യൂട്ടർ സ്കിൽ ലേണിങ്) പകരമാണ് എഫ്.എ.പി. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ആദ്യവർഷംതന്നെ ഒരു മെഡിക്കൽ വിദ്യാർഥി അഞ്ച് കുടുംബങ്ങളെ ദത്തെടുക്കണം. കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി പതിവായി നിരീക്ഷിച്ച് അവശ്യമായ ചികിത്സ നിർദേശിക്കണം. രണ്ടാഴ്ചയിലൊരിക്കൽ വീടുസന്ദർശിക്കണം. ചുരുങ്ങിയത് പത്ത് പ്രാവശ്യമെങ്കിലും കുടുംബാംഗങ്ങളെ നേരിട്ടു ചികിത്സിച്ചെന്ന് ഉറപ്പാക്കണം. തുടർന്നുള്ള മൂന്നുവർഷങ്ങളിൽ ഗൃഹസന്ദർശത്തിനുപുറമേ, ഫോണിലൂടെയും ചികിത്സ നിർദേശിക്കാം. ഈ കാലയളവിൽ മൂന്നുമാസത്തിലൊരിക്കൽ വീട്ടിലെത്തിയാൽ മതിയാകും.  ചികിത്സയ്ക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ അസിസ്റ്റന്റ് പ്രൊഫസറിൽനിന്ന് തേടാം. 25 പേർക്ക് ഒരു അസിസ്റ്റന്റ് പ്രൊഫസർ എന്നതാണ് കണക്ക്. മെഡിക്കൽ വിദ്യാർഥിക്ക് സഹായിയായി ആശാ വർക്കറുമുണ്ടാകും. ചികിത്സാ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിച്ച് വിവരശേഖരം തയ്യാറാക്കണം. കൃത്യമായ മൂല്യനിർണയവുമുണ്ടാകും. കമ്യൂണിറ്റി മെഡിസിൻ വകുപ്പിനുകീഴിൽ പദ്ധതി ഉൾപ്പെടുത്താം. കമ്യൂണിറ്റി മെഡിസിനിൽ ഫീൽഡ് വിസിറ്റിങ്ങിലൂടെ വിദ്യാർഥികൾ ചെയ്തിരുന്നകാര്യങ്ങൾ ഒരു ചട്ടക്കൂടിൽ അവതരിപ്പിക്കുകയാണ് എൻ.എം.സി.  ജീവിതശൈലീരോഗങ്ങളിൽനിന്ന് ആളുകളെ മുക്തരാക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കുടുംബാംഗങ്ങൾക്ക് നേരിട്ട് ചികിത്സ ലഭിക്കുന്നതിനൊപ്പം ഗ്രാമപ്രദേശങ്ങളിൽ മെച്ചപ്പെട്ട ആരോഗ്യസേവനം ഉറപ്പാക്കാനും സാധിക്കും. മെഡിക്കൽ വിദ്യാർഥികളെ കൂടുതൽ സഹാനുഭൂതിയോടെയും ആത്മവിശ്വാസത്തോടെയും സമ്പൂർണ ഡോക്ടർ ആയി വളർത്തിയെടുക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. യു.ജി. മെഡിക്കൽ വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് അരുണ വണികറുടേതാണ് ആശയം. മെഡിക്കൽ പി.ജി. കോഴ്സുകളിൽ (എം.ഡി/എം.എസ്) മൂന്നുമാസത്തെ ജില്ലാ ആശുപത്രി സേവനം 2020 മുതൽ കേന്ദ്രം നിർബന്ധമാക്കിയിരുന്നു.  ലോകത്ത് ഏറ്റവും കൂടുതൽ മെഡിക്കൽ കോളേജുകളുള്ളത് ഇന്ത്യയിലാണ്.  595 അലോപ്പതി മെഡിക്കൽ കോളേജുകളിൽനിന്ന് 90,000 ബിരുദധാരികൾ ഓരോ വർഷവും പുറത്തിറങ്ങുന്നു. കൂടാതെ, 733 ആയുഷ് മെഡിക്കൽ കോളേജുകളിലായി 53,000 വിദ്യാർഥികൾ പ്രതിവർഷം ബിരുദം നേടുന്നുണ്ട്.  ഹൗസ് സർജൻസിയുടെ ഭാഗമായി സാമൂഹിക, ഗ്രാമീണപരിശീലനം മുൻപേയുള്ളതാണ്. കുടുംബദത്തുപദ്ധതി പുതിയ നിർദേശമാണ്  -ഡോ. സാമുവൽ കോശി, ഐ.എം.എ. സംസ്ഥാന പ്രസിഡന്റ്  വ്യക്തിയെന്ന നിലയിൽ ഒരാളെ അറിയുമ്പോഴാണ് ചികിത്സ പൂർണമാകുന്നത്. കുടുംബഡോക്ടർ എന്ന ആശയം നശിച്ച്, പകരം അവയവ ചികിത്സയിലേക്കുമാത്രം അലോപ്പതി ചികിത്സ ഒതുങ്ങിയ ഇക്കാലത്ത് പുതിയ നിർദേശം പ്രതീക്ഷയേകുന്നതാണ്  -ഡോ. സജീവ് കുമാർ, ചെയർമാൻ, ജൂനിയർ ഡോക്ടേഴ്സ് നെറ്റ്വർക്ക്  Content highlights: MBBD curriculum revision, need to serve at homes]]></description>
    <pubDate>Thu, 17 February 2022, 08:46:05 AM +0530</pubDate>
        <modified_date>Thu, 17 February 2022, 08:52:54 AM +0530</modified_date>
    </item>
<item>
<title><![CDATA[ക്ഷീണമാണെന്ന് കരുതി വൈദ്യസഹായം തേടാതിരിക്കരുത്; കോവിഡനന്തര അതിജീവനത്തിന് പുനർജനി]]></title>
<link>https://www.mathrubhumi.com/health/news/punarjani-scheme-for-post-covid-health-issues-1.6452889</link>
<description><![CDATA[കൊച്ചി: കോവിഡ്-19 രോഗമുക്തരായ വ്യക്തികൾക്ക് പൂർണ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള സൗജന്യ ആയുർവേദ ചികിത്സാ പദ്ധതിയാണ് 'പുനർജനി'. ശാരീരികവും മാനസികവുമായ ആരോഗ്യം വിഭാവനം ചെയ്യുന്ന ഈ പദ്ധതിയിൽ ശരീരത്തിലെ സ്വാഭാവിക പ്രതിരോധ ശേഷി വീണ്ടെടുക്കാനുള്ള മരുന്നുകളും രസായന ചികിത്സയും ജീവിതശൈലീ ക്രമീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.  എല്ലാ സർക്കാർ ആയുർവേദ ആശുപത്രികളിലും ഡിസ്പെൻസറികളിലും ഈ പദ്ധതിപ്രകാരമുള്ള സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്.  കോവിഡ് രോഗബാധിതരിൽ മൂന്നുമുതൽ നാലു ശതമാനം വരെ പേരാണ് ആശുപത്രികളിലെത്തുന്നത്. ഒരു ശതമാനംപേർ മരണത്തിനും കീഴടങ്ങുന്നു. എന്നാൽ, ബാക്കിയുള്ള 95 ശതമാനം പേരിലും കോവിഡനന്തരം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. രോഗലക്ഷണങ്ങൾ ഉണ്ടാകാത്തവരിൽ പോലും ഇത് കാണുന്നുണ്ട്. ക്ഷീണം, ഉദര-ശ്വസന സംബന്ധമായ അസുഖങ്ങൾ, പ്രമേഹത്തിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ എന്നിവ ഇവയിൽ ചിലതാണ്.  ഓരോ വ്യക്തിയെയും വ്യത്യസ്ത രീതിയിലാണ് കോവിഡ് ബാധിക്കുന്നത്. അതുകൊണ്ടുതന്നെ വ്യക്ത്യധിഷ്ഠിതമായ ചികിത്സയാണ് പുനർജനിയിലൂടെ നൽകുന്നത്.  വീട്ടിൽ ചികിത്സ പാടില്ല  കോവിഡ് ബാധിച്ചതുമൂലമുള്ള ക്ഷീണമാണെന്ന് കരുതി വൈദ്യസഹായം തേടാതിരിക്കരുത്. മറ്റ് ഗുരുതര രോഗങ്ങൾ ഇല്ലായെന്ന് ഉറപ്പു വരുത്തുന്നതിനാണിത്. വീട്ടുചികിത്സയും ദോഷമായി ബാധിക്കും.  ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം. കഠിനമായ ജോലികളിലും വ്യായാമങ്ങളിലും ഏർപ്പെടാൻ പാടില്ല.  ഭക്ഷണം ആവശ്യത്തിനു മാത്രം  കോവിഡനന്തരം കാര്യമായി ഭക്ഷണം കഴിക്കണമെന്ന തെറ്റിദ്ധാരണയാണ് ഏവർക്കുമുള്ളത്. ക്ഷീണം മാറാൻ വയറുനിറയെ ഭക്ഷണം കഴിക്കുകയെന്നതല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്. വളരെ എളുപ്പം ദഹിക്കുന്ന ഭക്ഷണം വേണം കഴിക്കാൻ. വിശപ്പിനോ ദഹനത്തിനോ ആയി ഒരു വ്യക്തിക്ക് നൽകുന്ന മരുന്ന് മറ്റൊരു വ്യക്തിക്ക് വിപരീത ഫലം ചെേയ്തക്കാം. അതുകൊണ്ട്, മരുന്നുകൾ ഡോക്ടർമാരുടെ നിർദേശത്തോടെ മാത്രമേ കഴിക്കാവൂ.  കോവിഡ് ബാധിതർ ഇതുവരെ ചെയ്തിരുന്ന എല്ലാ ദൈനംദിന ജോലികളിലേക്കും വളരെ പതുക്കെ വേണം തിരികെയെത്താൻ. ഇതിനായി ശ്വസന പ്രക്രിയകളും യോഗയും പ്രാണായാമവും ഉപയോഗപ്പെടുത്താം.  ശ്രദ്ധിക്കാം മരുന്നുകളും  ഷഡംഗം കഷായചൂർണം, ദ്രാക്ഷാദി കഷായചൂർണം, വില്വാദി ഗുളിക, സുദർശനം ഗുളിക എന്നിവയുൾപ്പെട്ട ആയുർവേദ ഔഷധങ്ങൾക്ക് 'ആയുഷ്' മന്ത്രാലയം നേരത്തെ അനുമതി നൽകിയിരുന്നു. രക്തത്തിൽ ഓക്സിജന്റെ അളവ് ക്രമപ്പെടുത്തുന്നതിനും പ്രതിരോധ ശേഷി കൂട്ടുന്നതിനും ഇവ പര്യാപ്തമാണെന്നാണ് കണ്ടെത്തിയത്. സംശമനിവടി, സുദർശനം ഗുളിക ഇവ പ്രതിരോധ ശേഷി കൂട്ടുന്നതിനായും ഉപയോഗിക്കുന്നുണ്ട്.  Content Highlights:punarjani scheme for post-Covid health issues]]></description>
    <pubDate>Wed, 16 February 2022, 03:54:04 PM +0530</pubDate>
        <modified_date>Wed, 16 February 2022, 03:54:04 PM +0530</modified_date>
    </item>
<item>
<title><![CDATA[മരുന്നുകൾ സ്വയം കുറിച്ച് മലയാളികൾ, ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗവും കൂടി]]></title>
<link>https://www.mathrubhumi.com/health/news/self-medication-during-pandemic-risks-of-self-medication-1.6452793</link>
<description><![CDATA[കൊച്ചി: പനിക്കും സമാന ലക്ഷണങ്ങൾക്കും സ്വയം ചികിത്സിക്കുന്നവരുടെ എണ്ണം കൂടുന്നു. ഒമിക്രോൺ പിടിമുറുക്കിയ മൂന്നാം ഘട്ടത്തിൽ മൂന്ന് തരത്തിലുള്ള മരുന്നുകൾ മലയാളികൾ കൂടുതലായി ഉപയോഗിച്ചതായാണ് കണ്ടെത്തൽ.  പനിക്കും ശരീര വേദനയ്ക്കും മറ്റുമായി ഉപയോഗിക്കുന്ന ഡോളോ-650, ആന്റിബയോട്ടിക് ആയ അസിത്രോമൈസിൻ, വിവിധ തരത്തിലുള്ള സ്റ്റിറോയ്ഡുകൾ, സിട്രിസിൻ എന്നിവ സ്വയം ചികിത്സയ്ക്കായി കൂടുതൽ പേർ ആശ്രയിച്ചു. ആശുപത്രികളിൽ കോക്ടെയിൽ ചികിത്സയ്ക്കും ആവശ്യക്കാരേറി.  ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം കൂടിയിട്ടുണ്ടെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. ബി. പത്മകുമാർ പറഞ്ഞു. ലോകാരോഗ്യ സംഘടനയും ഇതേക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  കോവിഡ് ആദ്യ രണ്ട് ഘട്ടങ്ങളിൽ ഇ-സഞ്ജീവനിയുടെയും ഡോക്ടറുടെയും സഹായം തേടിയിരുന്നവരാണേറെയും.  ദോഷമാകും  പനി മരുന്നുകളുടെ അമിതോപയോഗം കരളിനെയും വൃക്കയെയും ബാധിച്ചേക്കാം. കരൾ രോഗമുള്ളവർ മരുന്നുകൾ ഡോക്ടറുടെ അനുമതിയില്ലാതെ കഴിക്കുന്നത് അനിയന്ത്രിതമായ പ്രമേഹം, രക്താതി സമ്മർദം, ആന്തരിക രക്തസ്രാവം എന്നിവയ്ക്ക് കാരണമാകും.  ഉയർന്ന ഡോസിലുള്ള അസിത്രോമൈസിൻ കോഴ്സ് പൂർത്തിയാക്കാതെ നിർത്തുന്നതും സമയക്രമം പാലിക്കാതെ കഴിക്കുന്നതും ദോഷം ചെയ്യും.  മയക്കം നൽകുന്ന സിട്രിസിൻ അടക്കമുള്ള അലർജി മരുന്നുകൾ ഉപയോഗിക്കുന്നതും അപകടങ്ങൾ ക്ഷണിച്ചുവരുത്തും.  Content Highlights:risks of self-medication,self medication during pandemic]]></description>
    <pubDate>Wed, 16 February 2022, 12:31:53 PM +0530</pubDate>
        <modified_date>Wed, 16 February 2022, 12:31:53 PM +0530</modified_date>
    </item>
</channel>
</rss>