<?xml version="1.0" encoding="utf-8"?>
<rss version="2.0">
<channel>
<title><![CDATA[nri rss feed]]></title>
<link>http://www.mathrubhumi.com//cmlink/nri-rss-feed-1.1184577</link>
<description>

</description>
<item>
<title><![CDATA[എംഎസിഎഫ് സൂപ്പര്‍ ബൗള്‍ സായാഹ്നം ആഘോഷിച്ചു]]></title>
<link>https://www.mathrubhumi.com/nri/america/news/macf-1.6461793</link>
<description><![CDATA[എംഎസിഎഫ് താമ്പാ അംഗങ്ങൾ സൂപ്പർ ബൗൾ സായാഹ്നം കേരളാ സെന്ററിൽ ആഘോഷിച്ചു. സൂപ്പർ ബൗളിനോടൊപ്പം 56 ചീട്ടുകളി പഠിക്കാൻ താല്പര്യം കാണിച്ചവർക്കു സാജൻ കോരത് അതിന്റെ ബാലപാഠങ്ങൾക്കായി ക്ലാസ് എടുത്തു.  കേരളാ സെന്ററിൽ സ്പോർട്സ് കമ്മിറ്റി മെംബർ തോമസ് ജോർജ് പരിപാടികൾക്ക് നേതൃത്വം നൽകി. ഒരു സമൂഹമായി ഇതുപോലെയുള്ള അവസരങ്ങളിൽ ഒത്തു ചേരാനും സൗഹൃദങ്ങൾ സ്ഥാപിക്കാനും കൂടുതൽ അവസരങ്ങൾ എംഎസിഎഫ് താമ്പാ ഒരുക്കുന്നതാണെന്ന് എംഎസിഎഫ് ട്രസ്റ്റി ബോർഡ് ചെയർമാൻ ടി.ഉണ്ണികൃഷ്ണൻ, പ്രസിഡന്റ് ബാബു തോമസ്, ട്രഷറർ സാജൻ കോരത് എന്നിവർ അറിയിച്ചു. സൂപ്പർബൗൾ ട്രഡീഷണൽ വിഭവങ്ങളോടൊപ്പം, കേരളത്തിന്റെ തനതായ ഭക്ഷണങ്ങളും ഉണ്ടായിരുന്നു.]]></description>
    <pubDate>Sat, 19 February 2022, 04:39:08 PM +0530</pubDate>
        <modified_date>Sat, 19 February 2022, 04:39:08 PM +0530</modified_date>
    </item>
<item>
<title><![CDATA[ഫോമാ യുവജനോത്സവം മാര്‍ച്ച് മാസം മുതല്‍ ആരംഭിക്കുന്നു]]></title>
<link>https://www.mathrubhumi.com/nri/america/news/foma-1.6461790</link>
<description><![CDATA[കലാ പ്രതിഭകളെ കണ്ടെത്തുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും അമേരിക്കയിലുടനീളം, ഫോമാ സാംസ്കാരിക വിഭാഗം യുവജനോത്സവങ്ങൾ സംഘടിപ്പിക്കുന്നു.  ഫോമായുടെ 12 റീജിയനുകളിലായി മത്സരങ്ങൾ സംഘടിപ്പിക്കുകയും റീജിയണൽ മത്സരങ്ങളിൽ വിജയികളാകുന്നവർ ക്യാൻകൂണിൽ നടക്കുന്ന ഫിനാലെയിൽ മാറ്റുരക്കുകയും ചെയ്യും. മേഖലാ മത്സരങ്ങൾ 2022 മെയ് 30 നു മുൻപ് അവസാനിക്കും. യുവജനോത്സവത്തിന്റെ അന്തിമ മത്സരങ്ങൾ ഫോമാ രാജ്യാന്തര കൺവെൻഷൻ വേദിയായ മെക്സിക്കോയിലെ ക്യാൻകൂണിൽ വെച്ചായിരിക്കും നടക്കുക. മികച്ച പ്രകടനവും ഏറ്റവും കൂടുതൽ പോയിന്റും നേടുന്നവരിൽ നിന്ന് കലാ പ്രതിഭയെയും, കലാതിലകത്തെയും തിരഞ്ഞെടുക്കും. മത്സര വിഷയങ്ങളും, നിബന്ധനകളും, രജിസ്ട്രേഷൻ വിവരങ്ങളും ഫോമയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉടൻ ലഭ്യമാകും.  യുവജനോത്സവങ്ങളുടെ വിജയകരമായ നടത്തിപ്പിനായി ജോൺസൺ കണ്ണൂക്കാടൻ ചെയർമാനായും, അനു സ്കറിയ, അച്ഛൻകുഞ്ഞ്. ഡോ.ജിൽസി ഡെൻസ് എന്നിവർ കോ-ചെയർമാന്മാരായും വിപുലമായ കമ്മിറ്റി രൂപീകരിച്ചു.  ഫോമാ സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന കല-സാംസ്കാരിക മത്സരങ്ങളിൽ പങ്കാളികളായും, സഹകരിച്ചും, പരിപാടികൾ വിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, ഫോമാ സാംസ്കാരിക വിഭാഗം സമിതി ചെയർമാൻ പൗലോസ് കുയിലാടൻ, അച്ചൻകുഞ്ഞ് മാത്യു, സെക്രട്ടറി ബിജു തുരുത്തിമലിൽ, വൈസ് ചെയർമാൻ ജിൽസി ഡെന്നിസ്, ജോയിന്റ് സെക്രട്ടറി സണ്ണി കല്ലൂപ്പാറ, നാഷണൽ കമ്മിറ്റി കോഓർഡിനേറ്റർ അനു സ്കറിയ, നാഷണൽ കമ്മിറ്റി മെംബർ ജോൺസൻ കണ്ണൂക്കാടൻ, നാഷണൽ കമ്മിറ്റി മെംബർ ബിനൂപ് ശ്രീധരൻ, നാഷണൽ കമ്മിറ്റി മെംബർ സൈജൻ കണിയൊടികൾ എന്നിവർ അഭ്യർത്ഥിച്ചു.  യുവജനോത്സവത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ജോൺസൺ കണ്ണൂക്കാടൻ (8474770564), അനു സ്കറിയ (2674962423), അച്ചൻകുഞ്ഞ് മാത്യു (8479122578), ഡോ.ജിൽസി ഡെൻസ് (6025168800) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.  വാർത്തയും ഫോട്ടോയും : ജോസഫ് ജോൺ കാൽഗറി]]></description>
    <pubDate>Sat, 19 February 2022, 04:24:34 PM +0530</pubDate>
        <modified_date>Sat, 19 February 2022, 04:24:34 PM +0530</modified_date>
    </item>
<item>
<title><![CDATA[കാനഡയിലെ ഒട്ടാവയില്‍ മലയാളികള്‍ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീം രജിസ്റ്റര്‍ ചെയ്തു]]></title>
<link>https://www.mathrubhumi.com/nri/america/news/cricket-team-1.6461767</link>
<description><![CDATA[ഒട്ടാവ: ഒട്ടാവയിൽ ആദ്യമായി, പൂർണ്ണമായും മലയാളികൾ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീമിന് ഒട്ടാവ വാലി ക്രിക്കറ്റ് കൗൺസിലിന്റെ (ഒവിസിസി) അസോസിയേറ്റ് അംഗമായി അംഗീകാരം ലഭിച്ചിട്ടുണ്ട്. ടീമിന് ഒട്ടാവ ടസ്കേഴ്സ് എന്നാണ് പേര്. കാനഡ നോട്ട്-ഫോർ-പ്രോഫിറ്റ് കോർപ്പറേഷൻസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ലാഭേച്ഛയില്ലാത്ത സ്ഥാപനമായ ഒട്ടാവ ടസ്കേഴ്സ് സ്പോർട്സ് ക്ലബ് ഇൻക് എന്ന സ്ഥാപനത്തിന് കീഴിലാണ് ടീം. ടീം സ്പോർട്സ്, ഫിസിക്കൽ ഫിറ്റ്നസ് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആളുകളെ പ്രോത്സാഹിപ്പിക്കാനുള്ള ഒരു സംരംഭമായി 2018 ൽ ഒട്ടാവയിൽ ക്ലബ് ആരംഭിച്ചു. ഒട്ടാവയിലെ ജനങ്ങൾക്കിടയിൽ ക്രിക്കറ്റും മറ്റ് തിരഞ്ഞെടുത്ത കായിക ഇനങ്ങളും പ്രോത്സാഹിപ്പിക്കുക, കായിക സുരക്ഷയും ശാരീരിക പ്രവർത്തന അവബോധവും വ്യാപിപ്പിക്കുക, ഓരോ കായിക വിനോദവും ആഘോഷിക്കാൻ നഗരത്തിലെ സാംസ്കാരികമായി വൈവിധ്യമാർന്ന കമ്മ്യൂണിറ്റികളെ ഒരുമിച്ച് കൊണ്ടുവരിക എന്നിവയാണ് ക്ലബ്ബിന്റെ ദൗത്യം.  പ്രസിഡന്റായ പ്രതാപ്, ട്രഷററായ രാകേഷ്, ഓപ്പറേഷൻസ് ഡയറക്ടറായി ജോബിൻ എന്നിവരടങ്ങുന്നതാണ് ക്ലബിന്റെ നേതൃത്വം. ഭാവിയിൽ ടെന്നീസ്, സോക്കർ, വോളിബോൾ, ബാസ്കറ്റ്ബോൾ, ടേപ്പ് ബോൾ ക്രിക്കറ്റ് തുടങ്ങിയ വ്യത്യസ്ത ഗെയിമുകൾ സംഘടിപ്പിക്കാൻ ക്ലബ് പദ്ധതിയിടുന്നു. വിവിധ കായിക വിനോദങ്ങൾക്കായി കമ്മ്യൂണിറ്റിയിലെ കുട്ടികൾക്കിടയിൽ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കാനും അവർ പദ്ധതിയിടുന്നു. ക്ലബ്ബിൽ മെമ്പർഷിപ്പ് എടുക്കുന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഇവന്റുകളെക്കുറിച്ചും വെബ് സൈറ്റിൽ www.ottawatuskers.ca സന്ദർശിക്കുക, കൂടാതെ ottawatuskers@gmail.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.  കേരള സംസ്ഥാനവും ഒട്ടാവ നഗരവും തമ്മിലുള്ള അതിശയകരമായ ബന്ധം ഉയർത്തിക്കാട്ടാനാണ് ഒട്ടാവ ടസ്കേഴ്സ് എന്ന പേര് ക്ലബിന് നൽകിയതെന്ന് നേതൃത്വം പരാമർശിച്ചു. ഇതിനെ കൂടുതൽ സാധുകരിക്കുന്ന ലോഗോ ആണ് ടീമിന് നൽകിയിരിക്കുന്നത്. 2022 വേനൽക്കാലത്തിന്റെ തുടക്കത്തിൽ ആരംഭിക്കുന്ന ഈ വർഷത്തെ രണ്ടാം ഡിവിഷൻ ക്രിക്കറ്റ് മത്സരങ്ങളിൽ ക്രിക്കറ്റ് ടീം മത്സരിക്കും. മലയാളി അസോസിയേഷൻ ഓഫ് ഒട്ടാവ (എംഎഒ), സ്പോൺസർമാർ ബിജു ജോർജ് (റോയൽ ലെപേജ് ടീം റിയൽറ്റി), ടീം കൊച്ചിൻ കിച്ചൻ സൗത്ത് ഇന്ത്യൻ ക്യൂസിൻ, ടീം സാഫിൻ എന്നിവരുടെ വലിയ പിന്തുണ കാരണമാണ് ക്ലബ്ബും ടീമും യാഥാർത്ഥ്യമായതെന്നു നേതൃത്വം സൂചിപ്പിച്ചു.  വാർത്തയും ഫോട്ടോയും : ജോസഫ് ജോൺ കാൽഗറി]]></description>
    <pubDate>Sat, 19 February 2022, 03:41:14 PM +0530</pubDate>
        <modified_date>Sat, 19 February 2022, 03:41:14 PM +0530</modified_date>
    </item>
<item>
<title><![CDATA[ജനസംഖ്യയുടെ ഒരു ശതമാനം വീതം കുടിയേറ്റക്കാരെ കാനഡ പ്രതിവര്‍ഷം സ്വീകരിക്കും]]></title>
<link>https://www.mathrubhumi.com/nri/america/news/canada-1.6461754</link>
<description><![CDATA[ടൊറന്റോ: ജനസംഖ്യയുടെ ഒരു ശതമാനം വീതം കുടിയേറ്റക്കാരെ കാനഡ പ്രതിവർഷം സ്വീകരിക്കും. കുടിയേറ്റകാര്യ മന്ത്രി സീൻ ഫ്രേസർ ആണ് പ്രഖ്യാപനം നടത്തിയത്. മൂന്ന് വർഷം കൊണ്ട് 1.2 മില്യൺ വിദേശീയരെ സ്വീകരിക്കാനാണ് കാനഡ പദ്ധതി തയാറാക്കിയിരിക്കുന്നത്. ഈ കുടിയേറ്റ നയപ്രഖ്യാപനം ഇന്ത്യക്കാർക്കു കൂടുതൽ ഗുണകരമാകും. പുതിയ തീരുമാനമനുസരിച്ചു 2022 ൽ 4,31,645 സ്ഥിരതാമസാനുമതി (പിആർ) ലഭിക്കും. 2023 ൽ 4,47,055, 2024 ൽ 4,51,000 എന്നിങ്ങനെയും. 2024 ൽ 4,75,000 വരെ ഉയർന്നേക്കാം.  നിലവിൽ കാനഡയിൽ കുടിയേറ്റക്കാരിൽ 60 ശതമാനവും ഇന്ത്യക്കാരാണ്. 2019 ൽ 85,593 ഇന്ത്യക്കാർക്കാണ് കാനഡയിൽ പിആർ ലഭിച്ചത്. കോവിഡ് വ്യാപകമായതിനാൽ 2020 ൽ പിആർ കാർഡ് ലഭിച്ചവരുടെ എണ്ണം 1,84,606 ആയി കുറഞ്ഞിരുന്നു. ഇതിൽ 42,876 പേർ (23%) ഇന്ത്യക്കാരാണ്. 16,535. ചൈനക്കാർക്ക് കാനഡയിൽ പിആർ ലഭിച്ചു. ഇന്ത്യൻ വിദ്യാർത്ഥികൾ കൂടുതൽ പഠനത്തിനായി വരുന്നത് കാനഡയിലാണ്. പഠനം പൂർത്തിയാക്കി അവിടെത്തന്നെ ജോലിയും ലഭിക്കുമെന്നത് കൂടുതൽ വിദ്യാർത്ഥികളെ കാനഡയിലേക്ക് ആകർഷിക്കുന്നു.  വാർത്തയും ഫോട്ടോയും : പി.പി.ചെറിയാൻ]]></description>
    <pubDate>Sat, 19 February 2022, 03:10:57 PM +0530</pubDate>
        <modified_date>Sat, 19 February 2022, 03:10:57 PM +0530</modified_date>
    </item>
<item>
<title><![CDATA[ടിവി താരം ലിന്‍ഡ്‌സെ പേള്‍മാന്‍ മരിച്ച നിലയില്‍]]></title>
<link>https://www.mathrubhumi.com/nri/america/news/lindsey-pearlman-empire-and-general-hospital-actress-found-dead-in-los-angeles-at-43-1.6461736</link>
<description><![CDATA[ലോസ് ആഞ്ജലിസ്: പ്രമുഖ ടെലിവിഷൻ താരം ലിൻഡ്സി പേൾമാൻ (43) ലോസ് ആഞ്ജലിസിൽ മരിച്ച നിലയിൽ കണ്ടെത്തി.  ഫെബ്രുവരി 13 മുതൽ ഇവരെ കാണാതായിരുന്നുവെന്ന് ലോസ് ആഞ്ജലിസ് പോലീസ് പറഞ്ഞു. മരണ കാരണം വ്യക്തമല്ലെന്നും ഇവർ പറഞ്ഞു. കൗണ്ടി കോറോണർ സംഭവത്തെക്കുറിച്ച് അന്വേഷിക്കും. വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.  ജനറൽ ഹോസ്പിറ്റൽ, എമ്പയർ തുടങ്ങിയ ടിവി ഷോകളിൽ അഭിനയിച്ച ടെലിവിഷൻ ആരാധകർ നിരവധിയുള്ള നടിയാണ്. ഷിക്കാഗോ ജസ്റ്റിസ്, ദി പർജ തുടങ്ങിയ ടിവി സീരിയലിലും ഇവർ പ്രധാന റോളുകളിൽ അഭിനയിച്ചിട്ടുണ്ട്.  ഷിക്കാഗോയിലായിരുന്നു ഇവരുടെ ജനനം. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം കരസ്ഥമാക്കി. ലോസ് ആഞ്ജലിസിലെ മാരിപോസാ അവന്യൂവിലാണ് ഇവരെ അവസാനമായി കാണുന്നത്. ഇവിടെ നിന്നും മൂന്ന് മൈൽ ദൂരെയുള്ള വെസ്റ്റ് ഇന്റർസെക്ഷൻ ഫ്രാങ്ക്ലിൻ അവന്യൂവിലാണ് മൃതദേഹം കണ്ടെത്തിയത്. എല്ലാവരും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന ഭാര്യയുടെ മരണം തന്നെ തളർത്തിയതായി ഭർത്താവ് വാൻസ് സ്മിത്ത് പറഞ്ഞു.  വാർത്തയും ഫോട്ടോയും : പി.പി.ചെറിയാൻ]]></description>
    <pubDate>Sat, 19 February 2022, 02:56:50 PM +0530</pubDate>
        <modified_date>Sat, 19 February 2022, 02:56:50 PM +0530</modified_date>
    </item>
<item>
<title><![CDATA[റഷ്യ യുക്രെയിനെ ആക്രമിക്കുമെന്ന് ഉറപ്പാണെന്ന് ബൈഡന്‍]]></title>
<link>https://www.mathrubhumi.com/nri/america/news/biden-says-he-s-now-convinced-putin-has-decided-to-invade-ukraine-but-leaves-door-open-for-diplomac-1.6461683</link>
<description><![CDATA[വാഷിങ്ടൺ ഡിസി: റഷ്യ യുക്രെയ്ൻ അതിർത്തിയിൽ അണിനിരത്തിയിരിക്കുന്ന സൈനിക വ്യൂഹം യുക്രെയിനെ ആക്രമിക്കുന്നതിനുവേണ്ടിതന്നെയാണെന്ന് ബൈഡൻ വ്യക്തമാക്കി. ഫെബ്രുവരി 18 ന് യുക്രെയ്ൻ-റഷ്യൻ അതിർത്തി സംഭവ വികാസങ്ങളെക്കുറിച്ച് ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയിലാണ് എന്റെ അഭിപ്രായം പരസ്യമായി വെളിപ്പെടുത്തിയത്. സാഹചര്യം ഇങ്ങനെയാണെങ്കിലും ചർച്ചകൾക്കുള്ള അവസരം ഇനിയുമുണ്ടെന്ന് ബൈഡൻ പറഞ്ഞു. അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാഷ്ട്രങ്ങളുടെ അഭിപ്രായത്തെ മറികടന്ന് റഷ്യൻ ആക്രമണമുണ്ടായാൽ കനത്ത വില നൽകേണ്ടിവരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി.  യുക്രെയ്ൻ അതിർത്തിയിൽ ഒന്നരലക്ഷത്തോളം സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. ഇതു സൈനിക അഭ്യാസത്തിന് വേണ്ടിയാണെന്നും റഷ്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും റഷ്യൻ പ്രസിഡന്റിന്റെ അഭിപ്രായം മുഖവിലക്കുപോലും എടുക്കാൻ കഴിയാത്തതുമാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു. സഖ്യരാഷ്ട്രങ്ങളുടെയും യുക്രെയിനിന്റെയും ഭാഗത്ത് അമേരിക്ക ഉറച്ചു നിൽക്കുമെന്നും അതിനുവേണ്ടി ഏതറ്റം വരെ പോകുന്നതിനും തയ്യാറാണെന്നും ബൈഡൻ പറഞ്ഞു.  യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ഈ വാരാന്ത്യം മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ പങ്കെടുക്കുന്നതിന് തലസ്ഥാനം വിടുന്നതോടെ റഷ്യൻ ആക്രമണം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് നാറ്റോയിലെ മുപ്പതംഗരാഷ്ട്രങ്ങൾ മുന്നറിയിപ്പു നൽകി. ശനിയാഴ്ച സെലൻസ്കി അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാഹാരിസുമായി ചർച്ച നടത്തും.  വാർത്തയും ഫോട്ടോയും : പി.പി.ചെറിയാൻ]]></description>
    <pubDate>Sat, 19 February 2022, 12:52:57 PM +0530</pubDate>
        <modified_date>Sat, 19 February 2022, 12:52:57 PM +0530</modified_date>
    </item>
<item>
<title><![CDATA[പി.എം.എഫ് നോര്‍കയുമായി സഹകരിച്ച് ഹെല്‍പ് ഡെസ്‌ക്  ആരംഭിച്ചു]]></title>
<link>https://www.mathrubhumi.com/nri/america/news/help-desk-pmf-1.6461632</link>
<description><![CDATA[ഡാലസ്: ഉക്രൈനിലുള്ള മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിനായി നോർകയുമായി സഹകരിച്ചു പ്രവാസി മലയാളി ഫെഡറേഷൻ ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചതായി പിഎംഎഫ് ഗ്ലോബൽ; പ്രസിഡന്റ് എം പി സലിം (ഖത്തർ), സെക്രട്ടറി വർഗീസ് ജോൺ (യു.കെ), ചെയർമാൻ ഡോ.ജോസ് കാനാട്ട് (യുഎസ്എ) എന്നിവർ അറിയിച്ചു. ഉക്രൈനിലുള്ള പ്രവാസികൾ, വിദ്യാർത്ഥികൾ, വിവരങ്ങൾ പി.എം.എഫ് വാട്സപ്പ് ഗ്രൂപ്പിലും ഈമെയിലിലും അറിയിച്ചാൽ ആവശ്യമായ നിർദേശങ്ങൾ ലഭിക്കുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.  നോർക്കയുടെ പ്രത്യേക സെൽ പ്രവർത്തനമാരംഭിച്ചതായി നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണനും അറിയിച്ചിട്ടുണ്ട്  നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയുടെയും നോർക്ക റൂട്ട്സ് സി.ഇ.ഒയുടെയും നേതൃത്വത്തിൽ വിദേശകാര്യമന്ത്രാലയവുമായും ഉക്രൈനിലെ ഇന്ത്യൻ എംബസിയുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്.  ഉക്രൈനിലുള്ള ഇന്ത്യക്കാർ പ്രത്യേകിച്ച് വിദ്യാർഥികൾ ആ രാജ്യത്ത് നിൽക്കേണ്ട അനിവാര്യ സാഹചര്യമില്ലെങ്കിൽ തത്ക്കാലം മടങ്ങിപ്പോകാവുന്നതാണെന്ന് ഉക്രൈനിലെ ഇന്ത്യൻ എംബസിയിൽ നിന്നും അറിയിപ്പു ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനസർവീസ് സുഗമമായി നടക്കുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്.  കൂടുതൽ വിവരങ്ങൾക്ക്:  ഫോൺ - +380997300483, +380997300428 ഇമെയിൽ - cons1.kyiv@mea.gov.in  ഉക്രൈനിലെ മലയാളികളുടെ വിവരങ്ങൾ നോർക്കയിൽ അറിയിക്കാൻ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കൾക്ക് നോർക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിലോ ceo.norka@kerala.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.  വാർത്തയും ഫോട്ടോയും : പി.പി.ചെറിയാൻ]]></description>
    <pubDate>Sat, 19 February 2022, 11:24:34 AM +0530</pubDate>
        <modified_date>Sat, 19 February 2022, 11:24:35 AM +0530</modified_date>
    </item>
<item>
<title><![CDATA[ചരമം - ഗീവറുഗീസ് ജോസഫ് (ഡാലസ്)]]></title>
<link>https://www.mathrubhumi.com/nri/america/news/obituary-1.6461621</link>
<description><![CDATA[ഡാലസ്: ചെങ്ങന്നൂർ പറമ്പത്തുർ ഗീവറുഗീസ് ജോസഫ് (86) ഡാലസിൽ അന്തരിച്ചു. അസംബ്ലി ഓഫ് ഗോഡ് ഡാലസിന്റെ സജീവ അംഗം ആയിരുന്നു. ഭാര്യ:പരേതയായ ഓമന ജോസഫ്. മക്കൾ: മോളമ്മ (ഷീല), മിനിയ (ഷേർലി), ജെയിംസ് (കുഞ്ഞു), മരുമക്കൾ: ജോസ് മാലിയിൽ, ഫിലിപ്പ് (ഷാജൻ), ബിൻസി.  സംസ്കാരം പിന്നീട്  കൂടുതൽ വിവരങ്ങൾക്ക്:  ജോസ് മലിയിൽ : 972 253 1024  വാർത്തയും ഫോട്ടോയും : പി.പി.ചെറിയാൻ]]></description>
    <pubDate>Sat, 19 February 2022, 11:02:25 AM +0530</pubDate>
        <modified_date>Sat, 19 February 2022, 11:02:25 AM +0530</modified_date>
    </item>
<item>
<title><![CDATA[കുടകിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ തിരിച്ചയച്ചു]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/bangalore/bangalore-news/19feb2022-1.6459695</link>
<description><![CDATA[മൈസൂരു : കുടകിൽ വെള്ളിയാഴ്ച മടിക്കേരി സർക്കാർ ജൂനിയർ കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ പ്രിൻസിപ്പൽ ഇടപെട്ട് തിരിച്ചയച്ചു.ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികൾ ക്ലാസ് മുറിയിൽ പ്രവേശിക്കാനൊരുങ്ങവേ പ്രിൻസിപ്പൽ വിജയ് വിലക്കുകയായിരുന്നു.  ഇതേത്തുടർന്ന് പ്രിൻസിപ്പലും വിദ്യാർഥിനികളും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഹിജാബ് അഴിച്ചുമാറ്റില്ലെന്ന വാശിയിലായിരുന്നു വിദ്യാർഥിനികൾ. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. ഒടുവിൽ പോലീസിൽ പരാതി നൽകുമെന്ന് പ്രിൻസിപ്പൽ മുന്നറിയിപ്പ് നൽകിയതോടെ വിദ്യാർഥിനികൾ വീടുകളിലേക്ക് മടങ്ങി.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:34:20 AM +0530</modified_date>
    </item>
<item>
<title><![CDATA[കുറിതൊട്ട വിദ്യാർഥിയെ കോളേജിൽ തടഞ്ഞു]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/bangalore/bangalore-news/19feb2022-1.6459696</link>
<description><![CDATA[ബെംഗളൂരു : ഹിജാബ് വിലക്ക് തുടരുന്നതിനിടെ കർണാടകത്തിലെ വിജയപുരയിൽ സിന്ദൂരക്കുറിയണിഞ്ഞെത്തിയ വിദ്യാർഥിയെ കോളേജിൽ പ്രവേശിക്കുന്നത് തടഞ്ഞു. വിജയപുര ഇന്ദിയിലുള്ള ഗവ.പി.യു.സി. കോളേജിലാണ് വിദ്യാർഥി കുറിയണിഞ്ഞെത്തിയത്. കുറി മായ്ച്ചുകളയാൻ കോളേജ് അധികൃതർ ആവശ്യപ്പെട്ടു. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നതും മറ്റും തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് അവർ ചൂണ്ടിക്കാട്ടി. കുറി മായ്ക്കാൻ തയ്യാറാകാതിരുന്ന വിദ്യാർഥിയോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.  വിദ്യാർഥിയെ തടഞ്ഞതിനെതിരേ കോളേജിനുമുമ്പിൽ ബജരംഗ്‌ദൾ പ്രവർത്തകരെത്തി പ്രതിഷേധിച്ചു. കോളേജ് അധികൃതർക്കും അധ്യാപകർക്കുമെതിരേ മുദ്രാവാക്യം മുഴക്കി. അധ്യാപകർക്കെതിരേ നടപടിയെടുക്കണമെന്ന് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് ആവശ്യപ്പെട്ടു. സിന്ദൂരം മതത്തിന്റെ സംസ്കാരമല്ലെന്നും ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:34:24 AM +0530</modified_date>
    </item>
<item>
<title><![CDATA[കോർപ്പറേഷൻ പണം അനുവദിക്കുന്നില്ല; മാലിന്യകരാറുകാർ സമരത്തിന്]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/bangalore/bangalore-news/19feb2022-1.6459697</link>
<description><![CDATA[ബെംഗളൂരു : ബി.ബി.എം.പി. നൽകാനുള്ള കുടിശ്ശിക അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് അനിശ്ചിതകാലസമരവുമായി നഗരത്തിലെ മാലിന്യകരാറുകാർ. വെള്ളിയാഴ്ച ഒരുവിഭാഗം കരാറുകാർ മാലിന്യം ശേഖരിക്കുന്നതിൽനിന്ന് വിട്ടുനിന്നു. കോർപ്പറേഷന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടായില്ലെങ്കിൽ വരുംദിവസങ്ങളിൽ കൂടുതൽ കരാറുകാർ സമരത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. ഇതോടെ നഗരത്തിലെ മാലിന്യനീക്കം നിലയ്ക്കും.  248 കോടി രൂപയാണ് കോർപ്പറേഷൻ കരാറുകാർക്ക് നൽകാനുള്ളതെന്ന് ബി.ബി.എം.പി. ഗാർബേജ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എസ്.എൻ. ബാലസുബ്രഹ്മണ്യൻ ആരോപിച്ചു. പണം ലഭിക്കാതായതോടെ ജീവനക്കാർക്ക്  ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷന് കത്തുനൽകിയെങ്കിലും കാര്യമായ നടപടികളുണ്ടായില്ലെന്ന് ബാലസുബ്രഹ്മണ്യൻ പറഞ്ഞു.  എന്നാൽ, സമരം പിൻവലിക്കണമെന്നും വിഷയത്തിൽ ചർച്ച നടത്താമെന്നും ബി.ബി.എം.പി. ജോയന്റ് കമ്മിഷണർ സർഫാസ് ഖാൻ കരാറുകാരെ അറിയിച്ചിട്ടുണ്ട്.  മൂന്നുമാസത്തിനിടെ മൂന്നാംതവണയാണ് മാലിന്യകരാറുകാർ സമരം പ്രഖ്യാപിക്കുന്നത്. രണ്ടുതവണയും ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് കോർപ്പറേഷൻ അറിയിച്ചതിനെത്തുടർന്ന് സമരം പിൻവലിക്കുകയായിരുന്നു. എന്നാൽ, രേഖാമൂലമുള്ള ഉറപ്പുലഭിക്കാതെ ഇനി സമരത്തിൽനിന്ന് പിൻമാറേണ്ടെന്ന നിലപാടിലാണ് കരാറുകാരുടെ സംഘടന.  അതേസമയം സമരം തുടർന്നാൽ നഗരത്തിൽ കനത്തപ്രതിസന്ധിയുണ്ടാകും. രണ്ടോ മൂന്നോ ദിവസം മാലിന്യം ശേഖരിച്ചില്ലെങ്കിൽപോലും പലയിടങ്ങളിലും മാലിന്യക്കൂമ്പാരം രൂപപ്പെടുന്ന സാഹചര്യമാണുള്ളത്.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:34:28 AM +0530</modified_date>
    </item>
<item>
<title><![CDATA[ബൈരക്കുപ്പയിലെ സുവർണക്ഷേത്രം അടുത്തമാസം മൂന്നിനു തുറക്കും]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/bangalore/bangalore-news/19feb2022-1.6459701</link>
<description><![CDATA[മൈസൂരു : കോവിഡിനെത്തുടർന്ന് 700 ദിവസത്തിലധികമായി അടച്ചിട്ടിരിക്കുന്ന ബൈരക്കുപ്പയിലെ സുവർണക്ഷേത്രം പൊതുജനങ്ങൾക്കായി മാർച്ച് മൂന്നിന് തുറക്കും. വൈറസ് വ്യാപനം കുറഞ്ഞതിനെത്തുടർന്നാണ് ക്ഷേത്രം തുറക്കാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതുമുതൽ അടച്ചിട്ടിരിക്കുകയാണ് ടിബറ്റൻകാരുടെ ആരാധനാകേന്ദ്രമായ സുവർണക്ഷേത്രം.ക്ഷേത്രത്തിലെ എല്ലാ ബുദ്ധസന്ന്യാസിമാരും രണ്ടുഡോസ് വാക്സിനെടുത്തുവെന്ന് ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. പ്രായമുള്ള സന്ന്യാസിമാർ കരുതൽഡോസും എടുത്തിട്ടുണ്ട്. നിലവിലെ കോവിഡ് സ്ഥിതിഗതികൾ അനുകൂലമായതിനാലാണ് ക്ഷേത്രം തുറക്കാൻ തീരുമാനിച്ചത്. എന്നാൽ, വരുംദിവസങ്ങളിൽ കേസുകൾ വർധിച്ചാൽ ക്ഷേത്രം വീണ്ടും അടച്ചിടും.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:35:04 AM +0530</modified_date>
    </item>
<item>
<title><![CDATA[മത സംരക്ഷണത്തിന് മൈസൂരു കൊട്ടാരം പ്രതിജ്ഞാബദ്ധം- മൈസൂരു രാജാവ് യദുവീർ]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/bangalore/bangalore-news/19feb2022-1.6459702</link>
<description><![CDATA[മൈസൂരു : ഹിന്ദുമത സംരക്ഷണത്തിന് മൈസൂരു കൊട്ടാരം എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് മൈസൂരു രാജാവ് യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ. ചാമരാജനഗറിൽ നടന്ന എ.ബി.വി.പി. യുടെ 41-ാമത് സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തിലെ പല പ്രശ്നങ്ങൾക്കും മതത്തിന് പരിഹാരം കാണാൻ സാധിക്കും.ഹിന്ദുക്കൾക്ക് ഐക്യമില്ലാത്തതുകൊണ്ട് മാത്രമാണ് ബ്രിട്ടീഷുകാർക്ക് രാജ്യം ഭരിക്കാൻ സാധിച്ചതെന്നും യദുവീർ പറഞ്ഞു.മതത്തിനൊപ്പം പരിസ്ഥിതിയെയും സംരക്ഷിക്കണമെന്നും യദുവീർ ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ പരിസ്ഥിതിയെക്കുറിച്ച് അവബോധമുണ്ടാകുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസ മന്ത്രി സി.എൻ. അശ്വത് നാരായൺ, പദ്മശ്രീ ജേതാവ് ഡോ. സുബ്ബയ്യ അയ്യപ്പൻ, എ.ബി.വി.പി. സംസ്ഥാന പ്രസിഡന്റ് ഡോ. ചഗൻഭായി പട്ടേൽ, മൈസൂരു സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ജി. ഹേമന്തകുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തിരുന്നു.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:35:08 AM +0530</modified_date>
    </item>
<item>
<title><![CDATA[മൈസൂരു മുത്തപ്പൻക്ഷേത്രത്തിൽ തിറ ഉത്സവം]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/bangalore/bangalore-news/19feb2022-1.6459703</link>
<description><![CDATA[മൈസൂരു : മൈസൂരു മുത്തപ്പൻക്ഷേത്രത്തിൽ തിറ ഉത്സവം 26-ന് നടക്കും. രാവിലെ ഒമ്പതിന് മലയിറക്കൽ, ഉച്ചയ്ക്ക് 12-ന് മുത്തപ്പൻ വെള്ളാട്ടം, ഉച്ചയ്ക്ക് ഒന്നിന് ഭഗവതിവെള്ളാട്ടം, വൈകീട്ട് അഞ്ചിന് കലശം വരവ്, വൈകീട്ട് ആറിന് തിരുവപ്പന, തുടർന്ന് ഭഗവതി തിറ എന്നിവയുണ്ടാകും.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:35:14 AM +0530</modified_date>
    </item>
<item>
<title><![CDATA[ബന്ദിപ്പുർ ദേശീയോദ്യാനത്തിൽ നിർമിക്കുന്ന സ്വകാര്യ റിസോർട്ടിനെതിരേ പ്രതിഷേധം]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/bangalore/bangalore-news/19feb2022-1.6459699</link>
<description><![CDATA[മൈസൂരു : കടുവസങ്കേതമായ ബന്ദിപ്പുർ ദേശീയോദ്യാനത്തിലെ പരിസ്ഥിതിലോല മേഖലയായ ഹിമവദ് ഗോപാലസ്വാമി മലയിൽ നിർമിക്കുന്ന സ്വകാര്യ റിസോർട്ടിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഗോപാലസ്വാമി മലയ്ക്ക് സമീപത്തെ ഗ്രാമവാസികളാണ് എതിർപ്പുമായി രംഗത്തെത്തിയത്. കഴിഞ്ഞ മൂന്നുമാസമായി മലഞ്ചെരിവിൽ റിസോർട്ടിന്റെ നിർമാണം നടക്കുകയാണ്. ഗോപാലസ്വാമി വനം റേഞ്ചിന്റെ പരിധിയിൽപ്പെടുന്ന പ്രദേശമാണിത്. പ്രാദേശിക എം.എൽ.എ.യുടെ അനുയായികൂടിയായ ഗുണ്ടൽപേട്ട് ടൗൺ മുനിസിപ്പൽ കൗൺസിൽ അംഗത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് റിസോർട്ട് നിർമിക്കുന്നതെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:34:42 AM +0530</modified_date>
    </item>
<item>
<title><![CDATA[കർണാടകത്തിൽ മുസ്‌ലിം വിദ്യാർഥികളുടെ കണക്കെടുത്ത് സർക്കാർ]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/bangalore/bangalore-news/19feb2022-1.6459698</link>
<description><![CDATA[ബെംഗളൂരു : ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുസ്‌ലിം വിദ്യാർഥികളുടെ കണക്കെടുത്ത് വിദ്യാഭ്യാസവകുപ്പ്. നിയമസഭയിൽ ചില എം.എൽ.എ.മാരും  ഹിജാബ് വിഷയത്തിൽ നടക്കുന്ന വാദത്തിനിടെ കോടതിയും ആവശ്യപ്പെട്ടതുകൊണ്ടാണ് കണക്കെടുക്കുന്നതെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം. എന്നാൽ, മുസ്‌ലിം വിദ്യാർഥികൾ കൂടുതലുള്ള സ്കൂളുകൾ കണ്ടെത്തി കൂടുതൽ സുരക്ഷയൊരുക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന. സ്കൂളുകൾക്ക് പുറമേ ബെംഗളൂരുവിലെ ചില കോളേജുകളോടും വിവരങ്ങൾ നൽകാൻ വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നുമുതൽ 10-ാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ കണക്കെടുപ്പ്  പൂർത്തിയായി. സംസ്ഥാനത്ത് മുസ്‌ലിം  വിഭാഗത്തിൽ 17,39,742 വിദ്യാർഥികളുണ്ടെന്നാണ് കണക്ക്. ബെംഗളൂരു സൗത്ത് വിദ്യാഭ്യാസജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ളത്. ഏറ്റവും കുറവ്  ചാമരാജ് നഗറിലാണ്.  വിദ്യാർഥികളുടെ കൃത്യമായ കണക്ക് ലഭിക്കാത്തത് കോടതിനടപടികളിലും വിവരാവകാശപ്രകാരമുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നുവെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു. കണക്കെടുപ്പിന് പിന്നിൽ മറ്റ് ഉദ്ദേശങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കി. വിദ്യാലയങ്ങളിൽ പുറത്തുനിന്നെത്തി പ്രശ്‌നമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യണം -പ്രൾഹാദ് ജോഷിബെംഗളൂരു : ഹിജാബ് ധരിക്കാൻ നിർബന്ധിച്ച് വിദ്യാലയങ്ങളിൽ പുറത്തുനിന്നെത്തി പ്രശ്നമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ചില ഗുണ്ടകൾ സ്കൂളുകൾക്കും കോളേജുകൾക്കും മുമ്പിലെത്തി പ്രശ്നമുണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് അംഗീകരിക്കാനാവില്ല. ഹിജാബ് വിവാദം അവസാനിക്കാതിരിക്കാനാണ് ചിലരുടെ ആഗ്രഹം. കോടതി ഉത്തരവ് ലംഘിക്കുന്നിടങ്ങളിലെല്ലാം നടപടിയെടുക്കണം. വിദ്യാർഥികളെയും അധ്യാപകരെയും മാത്രമേ കാമ്പസിൽ പ്രവേശിപ്പിക്കാവൂവെന്നും അദ്ദേഹം നിർദേശിച്ചു.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:34:38 AM +0530</modified_date>
    </item>
<item>
<title><![CDATA[വിദ്യാലയങ്ങൾ രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്ന കേന്ദ്രങ്ങൾ -വെള്ളാപ്പള്ളി]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/bangalore/bangalore-news/19feb2022-1.6459706</link>
<description><![CDATA[ബെംഗളൂരു : സ്കൂളുകളും കോളേജുകളും രാജ്യത്തിന്റെ ഭാഗധേയത്തെ രൂപപ്പെടുത്തുന്ന കേന്ദ്രങ്ങളാണെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ബെംഗളൂരു എസ്.എൻ.ഡി.പി. യൂണിയന്റെ സ്കൂളിനായി പണികഴിപ്പിച്ച വെള്ളാപ്പള്ളി നടേശൻ ലീഡർഷിപ്പ് സിൽവർജൂബിലി കെട്ടിടം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വിദ്യാഭ്യാസമേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തിക്കൊണ്ടാവണം എസ്.എൻ.ഡി.പി.യോഗത്തിന്റെ ഓരോ യൂണിയനും ശാഖയും പ്രവർത്തിക്കേണ്ടതെന്ന് നിർദേശിച്ചു. ‘വിദ്യകൊണ്ട് പ്രബുദ്ധരാവുക’യെന്ന ശ്രീനാരായണഗുരുവിന്റെ ലോകോത്തരസന്ദേശം ഏവർക്കും പ്രചോദനമാണെന്നും പറഞ്ഞു. തമ്മനഹള്ളിയിൽ കർണാടക സർക്കാർ അനുവദിച്ച അഞ്ചേക്കർ സ്ഥലത്താണ് കെട്ടിടംനിർമിച്ചത്. എസ്.എൻ.ഡി.പി.യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യാതിഥിയായി. കർണാടക റവന്യൂവകുപ്പ് സെക്രട്ടറി ഗംഗബായ്, എൻ. ആനന്ദൻ, അഡ്വ. സത്യൻ പുത്തൂർ, എ. ആർ. രാജേന്ദ്രൻ, പ്രിൻസിപ്പൽ മഹാലക്ഷ്മി ചിദാനന്ദ് എന്നിവർ സംസാരിച്ചു. യൂണിയൻ കൗൺസിൽ അംഗങ്ങൾ, ശാഖാ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:35:40 AM +0530</modified_date>
    </item>
<item>
<title><![CDATA[ബൈക്ക് വൈദ്യുതത്തൂണിലിടിച്ച് വിദ്യാർഥി മരിച്ചു]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/bangalore/bangalore-news/19feb2022-1.6459700</link>
<description><![CDATA[മൈസൂരു : ബൈക്ക് വൈദ്യുതത്തൂണിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു.  വിജയനഗറിലെ സ്വകാര്യ കോളേജിലെ അവസാനവർഷ ബി.ബി.എ. വിദ്യാർഥിയായ വിവേകാനന്ദനഗർ നിവാസി സുമുഖ് (21) ആണ് മരിച്ചത്.  ബൈക്കോടിച്ചിരുന്നത് സുമുഖായിരുന്നു. പിൻസീറ്റിൽ യാത്രചെയ്തിരുന്ന വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. ബോഗാധിയിലെ സ്വകാര്യ കോളേജിലെ ബി.ബി.എ. വിദ്യാർഥിനിയായ രാജരാജേശ്വരിനഗർ നിവാസി കെ.എ. അക്ഷത് റാണിക്കാണ് പരിക്കേറ്റത്. ഔട്ടർ റിങ് റോഡിൽ ദത്തഗള്ളിക്ക് സമീപമാണ് അപകടം.അക്ഷത് റാണിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഇരുവരും ബൈക്കിൽ രാമകൃഷ്ണനഗറിലേക്ക് പോകവേയാണ് അപകടമുണ്ടായത്. അതിവേഗത്തിലായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ നിയന്ത്രണംവിട്ട ബൈക്ക്  വൈദ്യുതത്തൂണിൽ ഇടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.  ഇടിയുടെ ആഘാതത്തിൽ ഇരുവരും ദൂരേക്ക് തെറിച്ചുവീണു. രണ്ടുപേരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. കെ.ആർ. ട്രാഫിക് പോലീസ് കേസെടുത്തു.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:35:00 AM +0530</modified_date>
    </item>
<item>
<title><![CDATA[ഇന്ന് വൈദ്യുതി മുടങ്ങും]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/bangalore/bangalore-news/19feb2022-1.6459694</link>
<description><![CDATA[ബെംഗളൂരു : അറ്റകുറ്റപ്പണിയുടെ ഭാഗമായി നഗരത്തിലെ വിവിധയിടങ്ങളിൽ ശനിയാഴ്ച  വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു. സൗത്ത് സോണിൽ രാവിലെ പത്തുമുതൽ വൈകീട്ട് 5.30 വരെ കെ.ആർ. റോഡ്, ജയനഗർ, കൃഷ്ണദേവരായ നഗർ, ഐ.എസ്.ആർ.ഒ. ലേഔട്ട്, സരാക്കി മാർക്കറ്റ്, ഗണപതിപുര, ടീച്ചേഴ്‌സ് കോളനി, കൊനനഗുണ്ടെ ഇൻഡസ്ട്രിയൽ മേഖല, ലക്ഷ്മിനഗർ, ശിവശക്തി നഗർ, ഭവാനി നഗര, ഓൾഡ് എയർപോർട്ട് റോഡ്, ഔട്ടർ റിങ് റോഡ്, സുഭാഷ് നഗർ, ഇലക്‌ട്രോണിക് സിറ്റി എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.  നോർത്ത് സോണിൽ രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ യശ്വന്ത്പുർ, അംബേദ്ക്കർ നഗർ, മഞ്ജുനാഥ നഗർ, ടി.ബി ക്രോസ്, ഹെസറഘട്ട, വിനായക നഗർ, എം.എസ്. പാളയ, വരദരാജ നഗര, കൊടിഗെഹള്ളി, ടാറ്റാനഗർ, ദേവിനഗർ, കെംപാപുര, ഭുവനേശ്വരി നഗർ എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും. ഈസ്റ്റ് സോണിൽ രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ കൊടിഹള്ളി, ഹനുമന്തയ്യ ഗാർഡൻ, ജോഗുപാളയ, ചാണക്യ ലേഔട്ട്, നാഗവാര, ഭുവനേശ്വരി റോഡ്, അംബേദ്കർ നഗർ, ഗായത്രി ലേഔട്ട് എന്നിവിടങ്ങളിലും നോർത്ത് സോണിൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട് 5.30-വരെ ബസവേശ്വര നഗർ, ലക്ഷ്മണ നഗര, ഹനുമന്തരായ പാളയ, വിദ്യാപീഠ റോഡ്, ഹൊസഹള്ളി റോഡ്, വസുദേവപുര, മാരുതി നഗർ, അംബേദ്കർ നഗർ, ബി.ഡി.എ. കോളനി എന്നിവിടങ്ങളിലും വൈദ്യുതിവിതരണം തടസ്സപ്പെടും.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:34:17 AM +0530</modified_date>
    </item>
<item>
<title><![CDATA[താനെ-ദിവ റൂട്ടിലെ പുതിയപാതകൾ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/mumbai/mumbai-news/19feb2022-1.6459660</link>
<description><![CDATA[മുംബൈ : മധ്യറെയിൽവേയിൽ താനെ, ദിവ സ്റ്റേഷനുകൾക്കിടയിൽ നിർമിച്ച അഞ്ചുംആറും പാതകൾ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച നാടിന് സമർപ്പിച്ചു. വീഡിയോ കോൺഫ്രൻസ് മുഖേനയായാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. പുതിയ സർവീസുകൾക്ക് പ്രധാനമന്ത്രി പച്ചക്കൊടി കാട്ടി.താനെയിൽ സംഘടിപ്പിച്ച ചടങ്ങിൽ റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്, മുഖ്യമന്ത്രി ഉദ്ധവ് താക്കറേ, ഉപമുഖ്യമന്ത്രി അജിത്പവാർ, റെയിൽവേസഹമന്ത്രി റാവുസാഹേബ് ദൻവേ എന്നിവർ പങ്കെടുത്തു. 620 കോടി രൂപ ചെലവഴിച്ചാണ് പുതിയപാതകൾ നിർമിച്ചിട്ടുള്ളത്. ദീർഘദൂരതീവണ്ടികൾ പുതിയപാതയിലൂടെ ഓടും. ബാക്കിയുള്ള നാലുപാതകൾ ലോക്കൽ തീവണ്ടികൾക്ക് മാത്രമായിട്ടുള്ളതായിരിക്കും.എ.സി. ലോക്കൽ ട്രെയിൻനിരക്ക് കുറയുമെന്ന് മന്ത്രികൂടിയനിരക്ക് 80 രൂപയാക്കിയേക്കും മുംബൈ : എ.സി. ലോക്കൽ ട്രെയിൻനിരക്ക് കുറയുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി റാവുസാഹേബ് ദൻവേ. എ.സി. ലോക്കൽ ട്രെയിൻനിരക്ക് കുറയ്ക്കുന്ന കാര്യം കേന്ദ്ര റെയിൽവേമന്ത്രാലയം ചർച്ചചെയ്തതായും ഉടനെ ഇക്കാര്യത്തിൽ പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പാസഞ്ചേഴ്‌സ്  അസോസിയേഷൻ പ്രതിനിധികളോടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.നിരക്ക് കുറയ്ക്കുന്നതിനോടൊപ്പം കൂടുതൽ എ.സി. സർവീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. മെട്രോയുടെ ടിക്കറ്റ് നിരക്കിന്‌ സമാനമായിട്ടുള്ള നിരക്ക് ക്രമീകരണമായിരിക്കും എ.സി. സർവീസിലും ഏർപ്പെടുത്താൻ ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടിയനിരക്ക് 220 രൂപയിൽനിന്ന് 80 രൂപയായി കുറയും. അഞ്ച് കിലോമീറ്റർ ദൂരത്തിന് നിലവിലുള്ള 65 രൂപ 10 രൂപയായും കുറയുമെന്നാണ് അറിയുന്നത്. ഫസ്റ്റ് ക്ലാസ് യാത്രക്കാരെ എ.സി.ലോക്കലുകളിലേക്ക് ആകർഷിക്കാനാണ് റെയിൽവേയുടെ നീക്കം.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:22:32 AM +0530</modified_date>
    </item>
<item>
<title><![CDATA[പഞ്ചകർമചികിത്സ]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/mumbai/mumbai-news/19feb2022-1.6459661</link>
<description><![CDATA[മാട്ടുംഗ : ബോംബെ കേരളീയസമാജത്തിന്റെ മാട്ടുംഗ ബ്രാഞ്ചിൽ ആയുർവേദ പഞ്ചകർമ ചികിത്സാകേന്ദ്രം പ്രവർത്തനമാരംഭിച്ചു. ഡോ. അഞ്ജു ശ്രീധരന്റെ നേതൃത്വത്തിലാണ് കേരളഭവനം രണ്ടാംനിലയിൽ സജ്ജീകരിച്ച കേന്ദ്രത്തിന്റെ പ്രവർത്തനം. വിവരങ്ങൾക്ക് ഫോൺ: 022-24012366, 24024280.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:22:34 AM +0530</modified_date>
    </item>
<item>
<title><![CDATA[മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരം]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/mumbai/mumbai-news/19feb2022-1.6459662</link>
<description><![CDATA[പുണെ : മലയാളം മിഷൻ രക്ഷാധികാരിയായിരുന്ന സുഗതകുമാരി ടീച്ചറുടെ സ്മരണയ്ക്ക് മലയാളം മിഷൻ പുണെ ചാപ്റ്റർ പ്രവാസി മലയാളികളുടെ കുട്ടികൾക്കുവേണ്ടി സുഗതാഞ്ജലി കാവ്യാലാപനമത്സരം നടത്തി. സബ് ജൂനിയർ വിഭാഗത്തിൽ ഉത്തര മേനോൻ ഒന്നാംസ്ഥാനവും അദ്വിക മേനോൻ രണ്ടാംസ്ഥാനവും നന്ദന രഞ്ജിത്ത്, പാർവതി എസ്. പിഷാരടി എന്നിവർ മൂന്നാംസ്ഥാനവും നേടി. ജൂനിയർവിഭാഗത്തിൽ ദേവിക രാജേഷ് ഒന്നാംസ്ഥാനവും ആര്യ മഹേഷ് കുമാർ രണ്ടാം സ്ഥാനവും അച്യുത് രാംപ്രകാശ്, ആഞ്ജലീന ആൻ എന്നിവർ മൂന്നാംസ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ നന്ദന നമ്പ്യാർ ഒന്നാംസ്ഥാനവും ഗായത്രി സി. രണ്ടാംസ്ഥാനവും ഐശ്വര്യ നായർ മുന്നാം സ്ഥാനവും നേടി. മഹാകവി കുമാരനാശാന്റെ കവിതകളാണ് കാവ്യാലാപനമത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നത്.മലയാളം മിഷൻ പുണെ ചാപ്റ്റർ പ്രസിഡന്റ് ശശിധരൻ ബി. നായർ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ ഖജാൻജിയും പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ പ്രകാശ് മത്തായി അധ്യക്ഷതവഹിച്ചു. മലയാളം മിഷൻ പുണെ ചാപ്റ്റർ സെക്രട്ടറി കെ.എസ്. രവി, കൺവീനർ വേണുഗോപാലൻ നായർ, വൈസ് പ്രസിഡന്റ് സരസമ്മ വിജയകുമാർ എന്നിവർ ആശംസകൾ നേർന്നു. മലയാളം മിഷൻ അധ്യാപകരായ സുമ ബാബു, ജോയി ആന്റണി, ബീന സജി എന്നിവരാണ് മൂന്നു വിഭാഗങ്ങളിലായി നടത്തിയ കാവ്യാലാപനമത്സരത്തിന് നേതൃത്വം നൽകിയത്. പ്രീതി വാര്യർ, സിന്ധു വർഗീസ്, സുലഭ ശിവൻ എന്നിവരായിരുന്നു വിധികർത്താക്കൾ.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:22:36 AM +0530</modified_date>
    </item>
<item>
<title><![CDATA[ഭീമാ കൊറെഗാവ് കലാപം : എൽഗാർ പരിഷത്ത് കേസിലെ പ്രതികൾക്ക് ജാമ്യമില്ല]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/mumbai/mumbai-news/19feb2022-1.6459663</link>
<description><![CDATA[പുണെ : ഭീമാ കൊറെഗാവ് കലാപത്തിന്റെ ഭാഗമായ എൽഗാർ പരിഷത്ത് കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ എൻ.ഐ.എ. കോടതി തള്ളി. 2020 സെപ്റ്റംബർ മുതൽ എൻ.ഐ.എ. കസ്റ്റഡിയിൽ കഴിയുന്ന കബീർ കലാ മഞ്ച് അംഗങ്ങളായ സാഗർ ഗോർക്കെ, രമേഷ് ഗയ്ചർ, ജ്യോതി ജഗതപ് എന്നിവർക്കാണ് പ്രത്യേക എൻ.ഐ.എ. കോടതി ജാമ്യം നിഷേധിച്ചത്. നിരോധിത സി.പി.ഐ (മാവോയിസ്റ്റ്) സംഘടനയിലെ മറ്റു അംഗങ്ങളുമായി ചേർന്ന് പ്രതികൾ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ഗുരുതരമായ ഗൂഢാലോചന നടത്തിയെന്ന് ഇതുസംബന്ധിച്ചുള്ള രേഖകൾ സൂചിപ്പിക്കുന്നുണ്ടെന്ന് കാട്ടിയാണ് ജഡ്ജി ഡി.ഇ. കൊതാലിക്കർ ജാമ്യാപേക്ഷ നിരസിച്ചത്. മാവോയിസ്റ്റുകളുമായി ചേർന്ന് രാജ്യത്തുടനീളം അശാന്തി സൃഷ്ടിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് ഇതുസംബന്ധിച്ചുള്ള  കത്തുകളിൽനിന്ന് മനസ്സിലാക്കാൻ കഴിയും.നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ മോദിയുടെ റോഡ് ഷോകൾ ലക്ഷ്യമിട്ട് രാജീവ് ഗാന്ധിയുടെ മരണംപോലെ മറ്റൊരു അനിഷ്ടസംഭവത്തിന്  കളമൊരുക്കിയിരുന്നുവെന്ന്  രേഖകൾ സൂചിപ്പിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:22:38 AM +0530</modified_date>
    </item>
<item>
<title><![CDATA[മുൻമന്ത്രിയും മേയറുമായിരുന്ന സുധീർ ജോഷിക്ക് അന്ത്യാഞ്ജലി]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/mumbai/mumbai-news/19feb2022-1.6459664</link>
<description><![CDATA[മുംബൈ : കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന ശിവസേനാ നേതാവും മുൻമന്ത്രിയുമായ സുധീർ ജോഷിക്ക് നഗരം അന്ത്യാഞ്ജലി അർപ്പിച്ചു. മുൻ മുംബൈ മേയർ കൂടിയായിരുന്ന അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ ഔദ്യോഗിക ബഹുമതികളോടെ ദാദർ ശ്മശാനത്തിൽനടന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഭാര്യ രശ്മി താക്കറെ, മന്ത്രി ആദിത്യ താക്കറെ, സുധീർ ജോഷിയുടെ അമ്മാവനും മുൻമുഖ്യമന്ത്രിയുമായ മനോഹർ ജോഷി, ശിവസേനാമന്ത്രിമാർ, മുതിർന്ന നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോവിഡ് ബാധിച്ചശേഷം സുഖം പ്രാപിച്ചിരുന്നുവെങ്കിലും എൺപത്തിയൊന്നുകാരനായിരുന്ന അദ്ദേഹത്തെ വിവിധ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. മനോഹർ ജോഷി മന്ത്രിസഭയിൽ സുധീർ ജോഷി സ്കൂൾവിദ്യാഭ്യാസ-റവന്യൂവകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. ബാൽ താക്കേറെ സുധീർ ജോഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക്  പരിഗണിച്ചിരുന്നുവെങ്കിലും അവസാനം മനോഹർ ജോഷിക്ക് അവസരം ലഭിക്കുകയായിരുന്നു. 1968-ൽ ബി.എം.സി. കോർപ്പറേറ്ററായി രാഷ്ട്രീയജീവിതം ആരംഭിച്ച സുധീർ ജോഷി 1973-74ൽ മുംബൈ മേയറായിരുന്നു.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:22:40 AM +0530</modified_date>
    </item>
<item>
<title><![CDATA[സി.പി.ഡബ്ല്യു.ഡി. എൻജിനിയേഴ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗം]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/mumbai/mumbai-news/19feb2022-1.6459666</link>
<description><![CDATA[മുംബൈ : സെൻട്രൽ പി.ഡബ്ല്യു.ഡി. എൻജിനിയേഴ്‌സ് അസോസിയേഷന്റെ പ്രത്യേക വാർഷിക പൊതുയോഗം അന്റോപ് ഹില്ലിലെ കേന്ദ്രീയസദനിൽ നടന്നു. അസോസിയേഷന്റെ പശ്ചിമ മേഖലാ പ്രസിഡന്റ് ബാബു ഒ. വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് നീരജ് കാലിയ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ മുൻ കേന്ദ്ര പ്രസിഡന്റ് ഭൂപീന്ദർ സിങ്ങിനെ ആജീവനാന്ത സേവനപുരസ്കാരം നൽകി ആദരിച്ചു. മുൻനേതാക്കളായ ടി. മനോഹരൻ, റൊസാരിയോ റോഡ്രിഗ്‌സ് എന്നിവരേയും ആദരിച്ചു. വൈ കെ. തോമർ, മുകേഷ് ശർമ, രാജേഷ് കുമാർ അഗർവാൾ, ശിശ്പാൽ സിങ്ങ്, പി.ആർ. ചരൺപ്രഭു എന്നിവരും സംസാരിച്ചു.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:22:55 AM +0530</modified_date>
    </item>
<item>
<title><![CDATA[ഇ-ഓട്ടോ: സമ്മതപത്രം കൈമാറി]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/delhi/delhi-news/19feb2022-1.6459670</link>
<description><![CDATA[ന്യൂഡൽഹി : ഇലക്‌ട്രിക് വാഹനങ്ങളുടെ സേവനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി  4,261 ഇ-ഓട്ടോകൾ അനുവദിക്കുന്നതിനുള്ള കംപ്യൂട്ടറൈസ്ഡ് നറുക്കെടുപ്പിൽ വിജയിച്ച 20 ഇ-ഓട്ടോകളുടെ ഉടമകൾക്ക് ഗതാഗതമന്ത്രി കൈലാഷ് ഗഹ്‌ലോത്‌ സമ്മതപത്രം (ലെറ്റർ ഒാഫ് ഇന്റന്റ്) കൈമാറി. മലിനീകരണം കുറയ്ക്കുന്നതിനും ഡൽഹിയുടെ പൊതുഗതാഗത സംവിധാനത്തിൽ ശക്തമായ സ്ത്രീസാന്നിധ്യം സ്ഥാപിക്കുന്നതിനും ഡൽഹി സർക്കാർ വലിയ കുതിച്ചുചാട്ടം നടത്തുകയാണെന്ന്  ഗഹ്‌ലോത്‌ പറഞ്ഞു. ഗതാഗതകമ്മിഷണർ ആശിഷ് കുന്ദ്രയും പങ്കെടുത്തു.സുതാര്യത നിലനിർത്തുന്നതിന്, വെയ്റ്റ്‌ലിസ്റ്റ് ചെയ്ത അപേക്ഷകർ ഉൾപ്പെടെ വിജയികളായ അപേക്ഷകരുടെ നറുക്കെടുപ്പിന്റെ ഫലം ഗതാഗതവകുപ്പിന്റെ www.transport.delhi.gov.in എന്ന വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ആദ്യ ലിസ്റ്റിലുള്ളവർക്ക് ഫെബ്രുവരി 28-നകം ഓട്ടോനൽകും.ഡൽഹി ഗതാഗതവകുപ്പ് 2021 ഒക്ടോബറിൽ 4,261 ഇ-ഓട്ടോകളുടെ രജിസ്ട്രേഷനായി ഒരു സ്കീം ആരംഭിച്ചിരുന്നു. അതിൽ 33 ശതമാനം അതായത് 1,406 ഇ-ഓട്ടോകൾ വനിതാഡ്രൈവർമാർക്കായി മാത്രം സംവരണംചെയ്തിരിക്കുന്നു. ഒരു മാസത്തിനുള്ളിൽ, ഡൽഹിയിൽ ആകെ 20,589 അപേക്ഷകൾ ലഭിച്ചു, അതിൽ 19846 എണ്ണം പുരുഷന്മാരുടേതായിരുന്നു. വനിതാ അപേക്ഷകർക്കായി സംവരണം ചെയ്തിട്ടുള്ള ഇ-ഓട്ടോറിക്ഷകൾക്ക്  743 അപേക്ഷയാണ് ലഭിച്ചത്.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:28:00 AM +0530</modified_date>
    </item>
<item>
<title><![CDATA[നഗര തദ്ദേശ സ്ഥാപനങ്ങളിൽ വോട്ടെടുപ്പ് ഇന്ന്]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/chennai/chennai-news/19feb2022-1.6459733</link>
<description><![CDATA[ചെന്നൈ : തമിഴ്‌നാട്ടിലെ നഗരപ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ  വോട്ടെടുപ്പ് ശനിയാഴ്ച.  കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, നഗരപ്പഞ്ചാത്തുകൾ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 1,374 കോർപ്പറേഷൻ വാർഡുകൾ, 3,843 മുനിസിപ്പൽ വാർഡുകൾ, 7,621 നഗരപ്പഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ 57,000-ത്തിധികം സ്ഥാനാർഥികൾ മത്സരിക്കുന്നു. ഡി.എം.കെ., കോൺഗ്രസ്, ഇടതുപക്ഷം അടക്കമുള്ള ഭരണപക്ഷവും എ.ഐ.എ.ഡി.എം.കെ. യും  ചെറുപാർട്ടികളും അടങ്ങുന്ന മുഖ്യപ്രതിപക്ഷവും തമ്മിലാണ് പ്രധാനമത്സരം. ബി.ജെ.പി., പി.എം.കെ., ദിനകരന്റെ എ.എം.എം.കെ., കമൽഹാസന്റെ മക്കൾ നീതി മയ്യം, സീമാന്റെ നാം തമിഴർ കക്ഷി എന്നിവർ ഒറ്റയ്ക്ക് മത്സരിക്കുന്നുണ്ട്. നടൻ വിജയിയുടെ ആരാധ സംഘടനയിലെ അംഗങ്ങൾ സ്വതന്ത്ര സ്ഥാനാർഥികളായും രംഗത്തുണ്ട്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ.കനത്ത സുരക്ഷചെന്നൈ : വോട്ടെടുപ്പിനായി കനത്ത സുരക്ഷാക്രമീകരണങ്ങളാണ് സംസ്ഥാനമെങ്ങും ഏർപ്പെടുത്തിയിരിക്കുന്നത്. ഒരുലക്ഷം പോലീസുകാരെ തിരഞ്ഞെടുപ്പ് സുരക്ഷാ ജോലികൾക്കായി നിയോഗിച്ചു. എല്ലാ പോളിങ് ബൂത്തുകളിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടത്തിപ്പിന് നേതൃത്വം നൽകാൻ 41 ഐ.എ.എസുകാരെ നിയമിച്ചു. ആകെ 1.33 ലക്ഷം സർക്കാർ ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ചിരിക്കുന്നത്. വോട്ടെടുപ്പിന്റെ തലേദിവസമായ വെള്ളിയാഴ്ച ഫ്ലൈയിങ് സ്ക്വാഡ് വ്യാപകമായി പരിശോധ നടത്തി. വോട്ടിന് പണവും സമ്മാനങ്ങളും വിതരണംചെയ്യുന്നത് തടയുന്നതിനായിരുന്നു പരിശോധന. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനകളിൽ സംസ്ഥാനത്ത് ഇതുവരെ 11.89 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഒന്നര കോടിയും ചെന്നൈയിൽനിന്നാണ്. ആകെ 30,735 പോളിങ് ബൂത്തുകളുണ്ട്. ഇതിൽ 5,960 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. ഈ ബൂത്തുകളിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തി. ആകെ 2.83 കോടി വോട്ടർമാരാണുള്ളത്. നീതിപൂർവമായ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ. എം.എൽ.എ. മാർ നടത്തിയ പ്രതിഷേധത്തെ തുടർന്ന് കോയമ്പത്തൂരിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പോലീസ് കാവലിൽ വോട്ടിങ് യന്ത്രങ്ങൾ ബൂത്തുകളിൽ എത്തിച്ചു. സാധാരണ രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ് നടത്തുന്നതെങ്കിലും ഇത്തവണ ഒരു മണിക്കൂർ അധികം നൽകിയിരിക്കുന്നത് കോവിഡ് സ്ഥിരീകരിച്ചവർക്ക് വോട്ടു ചെയ്യുന്നതിനാണ്. വൈകീട്ട് അഞ്ചുമുതൽ ആറുവരെ കോവിഡ് രോഗികൾക്ക് വോട്ടുചെയ്യാം.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:43:21 AM +0530</modified_date>
    </item>
<item>
<title><![CDATA[ഫാത്തിമ ലത്തീഫിന്റെ മരണം കുടുംബത്തിന്റെ ഹർജി 28-ന് പരിഗണിക്കും]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/chennai/chennai-news/19feb2022-1.6459734</link>
<description><![CDATA[ചെന്നൈ : മലയാളിയായ മദ്രാസ് ഐ.ഐ.ടി. വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സി.ബി.ഐ. നടത്തിയ അന്വേഷണത്തിൽ എതിർപ്പ് രേഖപ്പെടുത്തി കുടുംബം സമർപ്പിച്ച ഹർജി 28-ന് സി.ബി.ഐ. പ്രത്യേക കോടതിപരിഗണിക്കും. തങ്ങളുടെ മൊഴിപോലും രേഖപ്പെടുത്താതെ കേസ് അന്വേഷണം അവസാനിപ്പിച്ചതിനെ എതിർത്താണ് കുടുംബം കോടതിയെ സമീപിച്ചത്. സി.ബി.ഐ. അന്വേഷണ റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് നിഗമനത്തിന് സമാനമാണ് സി.ബി.ഐ. യുടെ കണ്ടെത്തലുമെന്നാണ് സൂചന. വീട്ടിൽനിന്ന് മാറിനിൽക്കുന്നതിനെ തുടർന്നുള്ള മാനസികബുദ്ധിമുട്ടുകൾ ഫാത്തിമ നേരിട്ടിരുന്നുവെന്നും ഇത് മരണത്തിലേക്ക് നയിച്ചുവെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തൽ. എന്നാൽ ഫോണിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത് ചൂണ്ടിക്കാട്ടി മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. അന്വേഷണം പുതിയസംഘത്തെ ഏൽപ്പിക്കണമെന്നും സി.ബി.ഐ. കോടതി മുമ്പാകെ ആവശ്യപ്പെട്ടിട്ടുണ്ട്. ഐ.ഐ.ടി. യിൽ ഹ്യുമാനിറ്റീസ് ഇന്റഗ്രേറ്റഡ് എം.എ. ഒന്നാം വർഷ വിദ്യാർഥിനിയായിരുന്ന ഫാത്തിമയെ 2019 നവംബർ ഒമ്പതിനാണ് ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:43:25 AM +0530</modified_date>
    </item>
<item>
<title><![CDATA[പകർപ്പവകാശക്കേസ്  : നാലു സംഗീതവിതരണ സ്ഥാപനങ്ങൾക്ക് വിലക്ക്]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/chennai/chennai-news/19feb2022-1.6459735</link>
<description><![CDATA[ചെന്നൈ : സംഗീതസംവിധായകൻ ഇളയരാജ ഈണംനൽകിയ ഗാനങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന്  നാലു സംഗീതവിതരണ സ്ഥാപനങ്ങളെ മദ്രാസ് ഹൈക്കോടതി വിലക്കി. ഈ കമ്പനികളുമായുണ്ടാക്കിയ കരാർ അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ നൽകിയ ഹർജിയിലാണ് ഉത്തരവ്. നേരത്തെ ഹർജി പരിഗണിച്ച ഏകാംഗബെഞ്ച് ഹർജി തള്ളിയിരുന്നു.  ഇതിനെതിരേ നൽകിയ ഹർജിയിലാണ്  എക്കോ, അഗി മ്യൂസിക്, യുനിസെസ്, ഗിരി ട്രേഡിങ് എന്നീ സ്ഥാപനങ്ങളെ വിലക്കിയത്. പകർപ്പവകാശ നിയമം പരിഗണിക്കാതെയാണ് ഏകാംഗ ബെഞ്ച് ഹർജി തള്ളിയതെന്നായിരുന്നു ഡിവിഷൻ ബെഞ്ചിന് മുമ്പാകെ  ഇളയരാജ വാദിച്ചത്. ഇത് തനിക്ക് വലിയ നഷ്ടത്തിന് കാരണമായെന്നും വിശദീകരിച്ചു. ബന്ധപ്പെട്ട സംഗീത വിതരണ സ്ഥാപനങ്ങളിൽനിന്ന് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ഹർജി മാർച്ച് 21-ന് വീണ്ടും പരിഗണിക്കും. തന്റെ പാട്ടുകൾ ഗാനമേളകൾക്കും സ്റ്റേജ് ഷോകൾക്കും ഉപയോഗിക്കുന്നതിന് റോയൽറ്റി നൽക്കണമെന്നാവശ്യപ്പെട്ട് ഏതാനും വർഷംമുമ്പ് ഇളയരാജ രംഗത്തുവന്നത് വലിയ ചർച്ചയായിരുന്നു. അടുത്ത സുഹൃത്തായ എസ്.പി. ബാലസുബ്രഹ്മണ്യത്തിനും ഇളയരാജ നോട്ടീസ് അയച്ചിരുന്നു.  പണംവാങ്ങിയുള്ള പരിപാടികൾക്ക് തന്റെ പാട്ട് പാടിയാൽ റോയൽറ്റി ലഭിക്കണമെന്നാണ് ഇളയരാജയുടെ ആവശ്യം.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:43:29 AM +0530</modified_date>
    </item>
<item>
<title><![CDATA[മൂത്തമകൾ പ്രണയിച്ച് വിവാഹം ചെയ്തു; ഭാര്യയെയും മക്കളെയും കൊന്ന് ഹോട്ടലുടമ ജീവനൊടുക്കി]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/chennai/chennai-news/19feb2022-1.6459736</link>
<description><![CDATA[ചെന്നൈ : മൂത്തമകൾ പ്രണയിച്ച് വിവാഹംകഴിച്ചതിന്റെ മനോവിഷമത്തിലായിരുന്ന ഹോട്ടലുടമ ഭാര്യയെയും ഇളയ രണ്ടു പെൺമക്കളെയും അമ്മിക്കല്ലിൽ ഇടിച്ചുകൊന്നശേഷം ജീവനൊടുക്കി. നാഗപട്ടണത്ത് കഴിഞ്ഞദിവസമായിരുന്നു സംഭവം. ഹോട്ടലുടമ ലക്ഷ്മണൻ (50), ഭാര്യ ഭുവനേശ്വരി (45) മക്കളായ വിനോദിനി (18), അക്ഷയ (15) എന്നിവരാണ് മരിച്ചത്. ദമ്പതിമാരുടെ മൂത്തമകളായ ധനലക്ഷ്മിയുടെ പ്രണയബന്ധം വീട്ടുകാർ സമ്മതിക്കാത്തതിനാൽ മൂന്നുമാസംമുമ്പ് ഒളിച്ചോടി വിവാഹം ചെയ്തിരുന്നു. ഇതിനുശേഷം ലക്ഷ്മണൻ കടുത്ത മനോവിഷമത്തിലായിരുന്നെന്ന് പറയപ്പെടുന്നു. മൂന്നുമാസമായി ലക്ഷ്മണൻ ഹോട്ടൽ തുറക്കാതെ വീട്ടിൽത്തന്നെയാണ് ഭക്ഷണശാല നടത്തിവന്നത്. കഴിഞ്ഞ നാലുദിവസമായി വീട്ടിലും കട തുറന്നിരുന്നില്ല. വെള്ളിയാഴ്ച രാവിലെ ഈ കുടുംബത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചു.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:44:05 AM +0530</modified_date>
    </item>
<item>
<title><![CDATA[രജിസ്‌ട്രേഷൻ പുതുക്കൽ:ഹെൽപ്പ്ഡെസ്ക്]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/chennai/chennai-news/19feb2022-1.6459737</link>
<description><![CDATA[ചെന്നൈ : നഗരത്തിലെ മലയാളി സംഘടനകളെ രജിസ്‌ട്രേഷൻ പുതുക്കുന്നതിൽ സഹായിക്കാൻ ഹെൽപ്പ് ഡെസ്കുമായി ഫെയ്മ തമിഴ്‌നാട് ഘടകം. സർക്കാർ കൊണ്ടുവന്നിരിക്കുന്ന പുതിയ വ്യവസ്ഥകളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും രജിസ്‌ട്രേഷൻ പുതുക്കാൻ ആവശ്യമായ രേഖകളെക്കുറിച്ചും വേണ്ട മാർഗനിർദേശങ്ങൾ ഹെൽപ്പ്‌ ഡെസ്കിൽ ലഭിക്കും. സംഘടനകൾക്ക് സഹായത്തിനായി രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ ഫെയ്മ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 044-48613082, 8148506272.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:44:09 AM +0530</modified_date>
    </item>
<item>
<title><![CDATA[ഡി.എം.കെ. ക്കു വേണ്ടി പ്രചാരണം  : റൊമാനിയൻ പൗരന് ഇമിഗ്രേഷൻ നോട്ടീസ്]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/chennai/chennai-news/19feb2022-1.6459731</link>
<description><![CDATA[ചെന്നൈ : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഡി.എം.കെ.ക്കു വേണ്ടി പ്രചാരണം നടത്തിയ വിദേശിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ നോട്ടീസ്. റൊമാനിയൻ പൗരൻ നെഗോയിറ്റ സ്റ്റെഫാൻ മാരിയസിനാണ് നോട്ടീസ് അയച്ചത്. വ്യാപാരാവശ്യത്തിനായി കോയമ്പത്തൂരിൽ എത്തിയ മാരിയസ് വിസാചട്ടങ്ങൾ ലംഘിച്ച് ഡി.എം.കെ.ക്ക്‌ വേണ്ടി പ്രചാരണം നടത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായതോടെയാണ് നടപടി. ചെന്നൈയിലെ ഇമിഗ്രേഷൻ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഡി.എം.കെ. പാർട്ടിയുടെ നിറങ്ങളുള്ള ഷാൾ ധരിച്ച് മാരിയസ് ലഘുലേഖകൾ വിതരണം ചെയ്തതും ഡി.എം.കെ. കൊടിപിടിച്ച് ബൈക്കിൽ യാത്രചെയ്തതും ബസിൽ കയറി പ്രചാരണം നടത്തുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിച്ചത്. സംസ്ഥാന സർക്കാരിന്റെ ക്ഷേമ പദ്ധതികളിൽ ആകൃഷ്ടനായാണ് താൻ പ്രചാരണത്തിന് ഇറങ്ങിയതെന്നായിരുന്നു മാരിയസിന്റെ പ്രതികരണം. വിസാചട്ടലംഘനവും സന്ദർശന ഉദ്ദേശ്യത്തിന് അനുസൃതമല്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനുമാണ് നടപടി.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:43:12 AM +0530</modified_date>
    </item>
<item>
<title><![CDATA[തൂത്തുക്കുടി വെടിവെപ്പ്: ജുഡീഷ്യൽ അന്വേഷണം അവസാനിച്ചു]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/chennai/chennai-news/19feb2022-1.6459730</link>
<description><![CDATA[ചെന്നൈ : തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പ് സംസ്കരണശാലയ്ക്ക് എതിരായി നടന്ന സമരത്തിനുനേരെ പോലീസ് നടത്തിയ വെടിവെപ്പിനെക്കുറിച്ചുള്ള ജുഡീഷ്യൽ കമ്മിഷന്റെ അന്വേഷണം അവസാനിച്ചു. ജസ്റ്റിസ് അരുണ ജഗദ്ദീശൻ കമ്മിഷൻ 36 ഘട്ടങ്ങളായി നടത്തിയ തെളിവെടുപ്പിൽ തമിഴ്‌നാട് മുൻ ചീഫ് സെക്രട്ടറി, മുൻ ഡി.ജി.പി. അടക്കം 1,048 പേരെ ചോദ്യംചെയ്തു. മൂന്ന് മാസത്തിനുള്ളിൽ കമ്മിഷൻ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. വെടിവെപ്പിൽ മരിച്ചവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കഴിഞ്ഞവർഷം സമർപ്പിച്ച ഇടക്കാലറിപ്പോർട്ടിൽ ശുപാർശചെയ്തിരുന്നു. പാരിസ്ഥിതിക, ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്റ്റെർലൈറ്റ് പൂട്ടണമെന്ന് ആവശ്യപ്പെട്ട് സമീപവാസികൾ 2018 മേയ് 22-ന് നടത്തിയ സമരത്തിന് നേരെയാണ് പോലീസ് വെടിവെച്ചത്. ഇതിൽ 13 പേർ മരിച്ചു. ഇതോടെ പ്രതിഷേധം ശക്തമാകുകയും സ്റ്റെർലൈറ്റ് അടച്ചുപൂട്ടുകയുമായിരുന്നു. പ്രതിഷേധക്കാർക്കിടയിൽ സാമൂഹിക വിരുദ്ധശക്തികൾ നുഴഞ്ഞു കയറുകയും കലാപമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതിനാലാണ് നിറയൊഴിക്കേണ്ടി വന്നതെന്നാണ് പോലീസിന്റെ വിശദീകരണം.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:43:10 AM +0530</modified_date>
    </item>
<item>
<title><![CDATA[ജനലക്ഷങ്ങളുടെ സാന്നിധ്യത്തിൽ മേദാരം ജാത്ര തുടങ്ങി]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/chennai/chennai-news/19feb2022-1.6459728</link>
<description><![CDATA[മേദാരം (തെലങ്കാന) : ജമ്പണ്ണ നദീതീരത്തെ മേദാരത്തു ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. രണ്ടുവർഷം കൂടുമ്പോൾ തെലങ്കാനയിലെ മേദാരത്തു നടക്കുന്ന കുംഭമേളയ്ക്കു സമാനമായ ‘സമ്മക്ക സരളക്ക ജാത്ര’ ബുധനാഴ്ചയാണ് തുടങ്ങിയത്. ഒരുകോടിയിലധികം ജനങ്ങൾ പങ്കെടുക്കുന്ന നാലുദിവസത്തെ വനോത്സവം മേദാരം ജാത്രയെന്നും അറിയപ്പെടുന്നു. കെട്ടുകാഴ്ചകളുമായി സമ്മക്ക, സരളക്ക എന്ന അവരുടെ പരദേവതമാർ കാടിറങ്ങിവരുമ്പോൾ ലക്ഷക്കണക്കിന് ഭക്തർ ജമ്പണ്ണ നദീതീരത്തു വാദ്യമേളങ്ങളോടെ വൻ സ്വീകരണം നൽകും. പിന്നീട് ദേവതമാരെ പ്രത്യേകം കെട്ടിയലങ്കരിച്ചുതയ്യാറാക്കിയ മണ്ഡപത്തിൽ എഴുന്നള്ളിച്ചു കുടിയിരുത്തും. നാലാംദിവസം പരദേവതമാരെ കാട്ടിലേക്ക് യാത്രയയക്കും. സരളമ്മയുടെ ഭർത്താവ് എന്നു കരുതുന്ന ഗോവിന്ദരാജുലുവിനെയും ആദിവാസി ഗ്രാമത്തിൽനിന്ന് എഴുന്നള്ളത്തായി കൊണ്ടുവരും. ബുധനാഴ്ചതന്നെ വനദേവതയായ സരളക്ക കാടിറങ്ങിവരുന്നതോടെ ഉത്സവലഹരി ഉച്ചസ്ഥായിയിലെത്തും.ഇതുകൂടാതെ പരദേവതയായ സമ്മക്കയുടെയും ഭർത്താവ് പഗിഡിദരാജുവിന്റെയും സ്വർഗീയവിവാഹം വ്യാഴാഴ്ച മേളലഹരിയിൽ ആഘോഷിക്കപ്പെടും. ഏകദേശം 10,000-ത്തോളം പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ഡ്രോണുകൾ വഴിയും സി.സി. ക്യാമറകൾ വഴിയും തീർഥാടകരുടെ സുരക്ഷ പോലീസ് നിരീക്ഷിക്കും. ആദിവാസികളുടെ നൂറ്റാണ്ടുകളായുള്ള ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ചായിരിക്കും പൂജകൾ നടക്കുക. ജാത്ര ഉത്സവം ശനിയാഴ്ച സമാപിക്കും.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:42:57 AM +0530</modified_date>
    </item>
<item>
<title><![CDATA[ശ്രീലങ്ക വിട്ടയച്ച 47 മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/chennai/chennai-news/19feb2022-1.6459738</link>
<description><![CDATA[ചെന്നൈ : സമുദ്രാതിർത്തി ലംഘിച്ച് മീൻപിടിച്ചു എന്നാരോപിച്ച് ശ്രീലങ്കൻ നാവിക സേന അറസ്റ്റു ചെയ്ത തമിഴ്‌നാട് സ്വദേശികളായ 47 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. കൊളംബോയിൽനിന്ന് വിമാനമാർഗം വെള്ളിയാഴ്ച അവർ ചെന്നൈയിലെത്തി. ഫിഷറീസ് ഉദ്യോഗസ്ഥർ ഇവരെ വാഹനങ്ങളിൽ നാട്ടിലേക്ക് അയച്ചു. രാമേശ്വരം, നാഗപട്ടണം, കാരക്കൽ, പുതുക്കോട്ട മേഖലകളിൽനിന്നുള്ള 47 മത്സ്യത്തൊഴിലാളികളാണ് ഡിസംബറിൽ അറസ്റ്റിലായത്. ഇവരെ നേരത്തെ മോചിപ്പിക്കാൻ നിർദേശിച്ചിരുന്നുവെങ്കിലും മിക്കവർക്കും കോവിഡ് ബാധിച്ചതിനാൽ തമിഴ്നാട്ടിലേക്ക് തിരിച്ചയക്കാൻ സാധിച്ചിരുന്നില്ല. ഇതേത്തുടർന്ന് രണ്ടാഴ്ച സമ്പർക്ക വിലക്കിൽ കഴിയാൻ ആവശ്യപ്പെട്ടു. മത്‌സ്യത്തൊഴിലാളികളുടെ മോചനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:44:13 AM +0530</modified_date>
    </item>
<item>
<title><![CDATA[കോളേജ് വിദ്യാർഥിനിയുടെ ദുരൂഹമരണംആൾദൈവം അറസ്റ്റിൽ]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/chennai/chennai-news/19feb2022-1.6459726</link>
<description><![CDATA[ചെന്നൈ : പൂജയിൽ പങ്കെടുക്കാൻ ആശ്രമത്തിലെത്തിയ കോളേജ് വിദ്യാർഥിനിയുടെ ദുരൂഹമരണത്തിൽ ആൾദൈവത്തെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവള്ളൂർ ജില്ലയിലെ വെള്ളാത്തുക്കോട്ടയിൽ ആശ്രമം നടത്തിയിരുന്ന മുനുസാമിയാണ് (50) പിടിയിലായത്. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ആശ്രമത്തിലെത്തിയ തിരുവള്ളൂർ ചെമ്പേട് സ്വദേശിയായ ഹേമമാലിനി (20) വിഷം ഉള്ളിൽച്ചെന്ന് മരിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സ്വകാര്യ കോളേജിൽ ബിരുദ വിദ്യാർഥിയായിരുന്ന യുവതി ചികിത്സയിലിരിക്കെയാണ് കഴിഞ്ഞദിവസം മരിച്ചത്. ആൾദൈവമാണെന്ന് അവകാശപ്പെട്ട് മന്ത്രവാദവും നാട്ടുവൈദ്യവും നടത്തിയിരുന്ന മുനുസാമിയുടെ ആശ്രമത്തിൽ ഒട്ടേറെ ഭക്തർ എത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടികളില്ലാത്തവരും വിവാഹം വൈകുന്നവരും മാറാരോഗികളുമൊക്കെ പരിഹാരപൂജകൾക്കായി ആശ്രമത്തിലെത്താറുണ്ടായിരുന്നു. അമാവാസി, പൗർണമി ദിവസങ്ങളിൽ രാത്രിയിലാണ് ഇവിടെ കൂടുതലും പൂജകൾ നടത്തിയിരുന്നത്. ദോഷംമാറാൻ രാത്രിപൂജയിൽ പങ്കെടുക്കാനാണ് ഹേമമാലിനി ബന്ധുക്കളോടൊപ്പം കഴിഞ്ഞ ഞായറാഴ്ച ആശ്രമത്തിലെത്തിയതെന്ന് പറയപ്പെടുന്നു. തിങ്കളാഴ്ച രാവിലെ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് കീടനാശിനി കഴിച്ചത് കണ്ടെത്തിയത്. വിദഗ്ദ ചികിത്സയ്ക്കായി തിരുവള്ളൂർ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ഹേമമാലിനിയുടെ മാതാപിതാക്കൾ പെണ്ണാലൂർപേട്ട പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പോലീസ് ആശ്രമം നടത്തുന്ന മുനുസാമിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരേ മുമ്പ് കാര്യമായ പരാതികളൊന്നും ഉയർന്നിട്ടില്ലെന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. യുവതിക്ക് വ്യക്തിപരമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:42:36 AM +0530</modified_date>
    </item>
<item>
<title><![CDATA[സ്‌കൂളുകളിലെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ മാറ്റണം; ലഫ്. ജനറലിന് കത്തെഴുതി രക്ഷിതാക്കൾ]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/delhi/delhi-news/19feb2022-1.6459685</link>
<description><![CDATA[ന്യൂഡൽഹി : സർക്കാർ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങൾ മറ്റിടങ്ങളിലേക്ക് മാറ്റണമെന്നും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച അധ്യാപകരെ തിരികെ വിളിക്കണമെന്നും ആവശ്യപ്പെട്ട് ഓൾ ഇന്ത്യ പാരന്റ്സ് അസോസിയേഷൻ (എ.ഐ.പി.എ.) ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് കത്തയച്ചു.  കോവിഡ് കേസുകൾ കുറയുകയും ഡൽഹിയിൽ നീണ്ട പൂട്ടലിനുശേഷം സ്കൂളുകൾ വീണ്ടും തുറക്കുകയും ചെയ്തതിനെത്തുടർന്നാണ് കത്ത്. ഇപ്പോൾ വിദ്യാർഥികൾ സ്കൂളിലേക്ക് മടങ്ങിത്തുടങ്ങിയതിനാൽ സർക്കാർ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ സെന്ററുകൾ മറ്റിടങ്ങളിലേക്ക് മാറ്റണമെന്ന് എ.ഐ.പി.എ. പ്രസിഡന്റ് അശോക് അഗർവാൾ പറഞ്ഞു.  കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാൽ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച അധ്യാപകരെ തിരികെ വിളിക്കണം. വിദ്യാർഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യേണ്ടത് പ്രധാനമാണ്. കോവിഡ് കാരണം സ്കൂളുകൾ മാസങ്ങളോളം അടച്ചിട്ടതിനാൽ കുട്ടികളുടെ പഠനം അവതാളത്തിലാണ്. അശോക് അഗർവാൾ പറഞ്ഞു.  നഗരത്തിൽ കൊറോണ വൈറസ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ്, ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (ഡി.ഡി. എം.എ.) ഫെബ്രുവരി 7 മുതൽ 9-12 ക്ലാസുകളിലെ സ്കൂളുകൾക്കൊപ്പം ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും കോച്ചിങ് സെന്ററുകളും വീണ്ടും തുറക്കാൻ തീരുമാനിച്ചത്. നഴ്സറി മുതൽ എട്ടാം ക്ലാസ് വരെയുള്ള ക്ലാസുകൾ ഫെബ്രുവരി 14-ന് പുനരാരംഭിച്ചു.  ഡൽഹിയിൽ വ്യാഴാഴ്ച 739 പുതിയ കേസുകളും അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തു, അതേസമയം പോസിറ്റീവ് നിരക്ക് 1.48 ശതമാനമാണെന്ന് നഗര ആരോഗ്യ വകുപ്പ് അറിയിച്ചു. ജനുവരി 13-ന് 28,867 എന്ന റെക്കോർഡ് ഉയർന്നതിന് ശേഷം ഡൽഹിയിൽ പ്രതിദിന കേസുകളുടെ എണ്ണം കുറയുകയാണ്.  വിദ്യാർഥികൾക്ക് സ്കൂളിൽ ഹാജരാകുന്നതിന് നിർബന്ധിത രക്ഷാകർതൃസമ്മതം ആവശ്യമില്ലെന്ന് കേന്ദ്രം മാർഗനിർദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഡി.ഡി.എം.എ. പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ അനുസരിച്ച്, വാക്സിനേഷനോ റേഷൻ വിതരണത്തിനോ ഉപയോഗിക്കുന്ന സ്കൂളിൽ അക്കാദമിക് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാത്ത ഭാഗത്തെ കൃത്യമായി വേർതിരിക്കുകയോ അതിർത്തി നിർണയിക്കുകയോ ചെയ്യണമെന്നാണ്.  വാക്സിനേഷനോ റേഷനോ വരുന്നവരുമായി വിദ്യാർഥികൾ ഇടപഴകുന്നത് ഒഴിവാക്കാൻ മതിയായ സിവിൽ ഡിഫൻസ് വോളന്റിയർമാരെ വിന്യസിക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 02:08:34 AM +0530</modified_date>
    </item>
<item>
<title><![CDATA[കർണാടകത്തിൽ 1333 പേർക്കുകൂടി കോവിഡ്]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/bangalore/bangalore-news/19feb2022-1.6459687</link>
<description><![CDATA[ബെംഗളൂരു : കർണാടകത്തിൽ 1333 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണ നിരക്ക് 1.59 ശതമാനമാണ്. 83,355 സാംപിളുകൾ പരിശോധിച്ചപ്പോഴാണിത്. കോവിഡ് ബാധിച്ചവർ ആകെ 39,34,448 ആയി. 19 പേർ കൂടി മരിച്ചതോടെ ആകെ മരണം 39,757-ലെത്തി. 4890 പേർ സുഖംപ്രാപിച്ചു. 16,184 പേരാണ് ചികിത്സയിലുള്ളത്.  ബെംഗളൂരുവിൽ 705 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ കോവിഡ് ബാധിതർ 17,74,696 ആയി. ഒമ്പതു പേർകൂടി മരിച്ചതോടെ ആകെ മരണം 16,800-ലെത്തി. 1863 പേർകൂടി സുഖംപ്രാപിച്ചു. 7661 പേരാണ് ചികിത്സയിലുള്ളത്. ബെംഗളൂരു റൂറലിൽ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹാസനിൽ 22, മൈസൂരുവിൽ 61, ഉഡുപ്പിയിൽ 34, ബെലഗാവിയിൽ 47, മാണ്ഡ്യയിൽ 21, ദക്ഷിണ കന്നഡയിൽ 37, ബല്ലാരിയിൽ 41, കുടകിൽ 28, ചാമരാജനഗറിൽ 17 എന്നിങ്ങനെയും രോഗബാധിതരുണ്ട്.   മാണ്ഡ്യയിലും ഉഡുപ്പിയിലും കുടകിലും ഒരോരുത്തർ മരിച്ചു.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:32:04 AM +0530</modified_date>
    </item>
<item>
<title><![CDATA[മന്ത്രിയുടെ വിവാദ പരാമർശം : നിയമസഭയിൽ മൂന്നാം ദിവസവും കോൺഗ്രസ് പ്രതിഷേധം]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/bangalore/bangalore-news/19feb2022-1.6459688</link>
<description><![CDATA[ബെംഗളൂരു : ദേശീയപതാകയെക്കുറിച്ച് മന്ത്രി കെ.എസ്. ഈശ്വരപ്പ നടത്തിയ വിവാദ പരാമർശത്തിൽ കോൺഗ്രസ് അംഗങ്ങൾ വെള്ളിയാഴ്ചയും നിയമസഭയിൽ വൻ പ്രതിഷേധമുയർത്തി. ഈശ്വരപ്പയ്ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച സഭയിൽ നടത്തിയ രാപകൽ സമരത്തിന് തുടർച്ചയായാണ് വെള്ളിയാഴ്ചയും പ്രതിഷേധം നടന്നത്. മൂന്നാം ദിവസവും  നിയമസഭ ബഹളത്തിൽ മുങ്ങി.  കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭാ നടപടികൾ തടസ്സപ്പെട്ടു. പ്രതിഷേധം അവസാനിപ്പിക്കാൻ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരിയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് അംഗങ്ങൾ വഴങ്ങിയില്ല. രാഷ്ട്രീയലക്ഷ്യം നേടാനാണെങ്കിൽ  പ്രതിഷേധം സഭയുടെ പുറത്തു നടത്താനും സഭാനടപടികളുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ചോദ്യോത്തരവേളയും മറ്റു നടപടികളും കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തിൽ മുങ്ങി. ഒടുവിൽ സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. ഉപരിസഭയായ നിയമനിർമാണ കൗൺസിലും കോൺഗ്രസ് പ്രതിഷേധത്തിൽ സ്തംഭിച്ചു. ത്രിവർണ പതാകയ്ക്കുപകരം കാവിപതാക ദേശീയപതാകയാകുന്ന കാലം വരുമെന്നും ചെങ്കോട്ടയിൽ കാവിപതാക ഉയർത്തുമെന്നും കഴിഞ്ഞയാഴ്ച ഈശ്വരപ്പ നടത്തിയ പ്രസ്താവനയാണ്  പ്രതിഷേധത്തിന് കാരണം. ഹിജാബ് വിവാദത്തിന്റെ ഭാഗമായുണ്ടായ സംഘർഷത്തിൽ ഒരു കോളേജിലെ കൊടിമരത്തിൽ കാവിക്കൊടി കെട്ടിയ സംഭവത്തോട് പ്രതികരിക്കുമ്പോഴായിരുന്നു  മന്ത്രിയുടെ പരാമർശം. ഈശ്വരപ്പയ്ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നും മന്ത്രിസഭയിൽനിന്ന്‌ ഒഴിവാക്കണമെന്നുമാണ് കോൺഗ്രസ് ആവശ്യം. ഈശ്വരപ്പയെ ഒഴിവാക്കുന്നതുവരെ സമരം തുടരുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ പറഞ്ഞു.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:32:06 AM +0530</modified_date>
    </item>
<item>
<title><![CDATA[മുഹമ്മദ് ഹാരിസ് നാലപ്പാടിനെ അഭിനന്ദിച്ചു]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/bangalore/bangalore-news/19feb2022-1.6459690</link>
<description><![CDATA[ബെംഗളൂരു : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഹാരിസ് നാലപ്പാടിനെ കർണാടക മലയാളി കോൺഗ്രസ് (കെ.എം.സി.) അഭിനന്ദിച്ചു. കെ.എം.സി.ഭാരവാഹികൾ കെ.പി.സി.സി. ഓഫീസിൽ അദ്ദേഹത്തെ സന്ദർശിച്ചു. സുനിൽ തോമസ് മണ്ണിൽ, അഷ്‌റഫ് കൂർഗ്, ലിന്റോ കുര്യൻ, നിജോമോൻ, ഡാനി ജോൺ, മുഫ്‌ലിഹ് പാത്തയപ്പുരയിൽ, നഹാസ് റഹ്മാൻ, സിബി പായപ്പള്ളി, പ്രമോദ് കുമാർ, ഹാരിസ്, സുബിൻ തുടങ്ങിയവർ പങ്കെടുത്തു.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:32:25 AM +0530</modified_date>
    </item>
<item>
<title><![CDATA[യുവാവിന്റെ കൊലപാതകംഏഴുവർഷത്തിനുശേഷം പ്രതികൾ  പിടിയിൽ]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/bangalore/bangalore-news/19feb2022-1.6459691</link>
<description><![CDATA[ബെംഗളൂരു : ഗജാനന നഗറിൽനിന്ന് കാണാതായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഏഴുവർഷത്തിനുശേഷം പ്രതികളായ ദമ്പതിമാർ പിടിയിൽ.  ആന്ധ്രാപ്രദേശിലെ അനന്തപുർ സ്വദേശികളായ മുഹമ്മദ് ഗൗസ് (38), ഭാര്യ ഹീന കൗസർ (27) എന്നിവരാണ് പിടിയിലായത്. ഏഴുവർഷത്തിനുശേഷവും കേസിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെത്തുടർന്ന് ബെംഗളൂരു വെസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ സഞ്ജീവ് എം. പാട്ടീൽ കേസിൽ പുനരന്വേഷണത്തിന് നിർദേശം നൽകുകയായിരുന്നു. തുടർന്ന് പ്രത്യേക പോലീസ് സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണമാണ് കൊലപാതകത്തിന് പിന്നിലെ ദുരൂഹതയുടെ ചുരുളഴിച്ചത്.  2015 മേയ് 16-നായിരുന്നു കേസിനാസ്പദമായ സംഭവം. ആന്ധ്രാ സ്വദേശിയും ബെംഗളൂരുവിലെ തയ്യൽതൊഴിലാളിയുമായിരുന്ന വാസിർ പാഷയാണ് കൊല്ലപ്പെട്ടത്. ചാക്കിൽകെട്ടിയ നിലയിൽ ഇയാളുടെ മൃതദേഹം അനന്തപുരിൽനിന്ന് കണ്ടെത്തുകയായിരുന്നു. പോലീസ് കൊലപാതകത്തിന് കേസെടുത്തെങ്കിലും കൊല്ലപ്പെട്ടയളെ അന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ തന്റെ ഭർത്താവിനെ കാണാനില്ലെന്ന് വാസിർ പാഷയുടെ ഭാര്യ ബെംഗളൂരു പോലീസിലും പരാതിനൽകിയിരുന്നു. എന്നാൽ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമുണ്ടായില്ല.  തുടരന്വേഷണം പ്രഖ്യാപിച്ചതോടെ വാസിർ പാഷയുടെ ഫോൺ വിവരങ്ങൾ പോലീസ് ശേഖരിച്ചു. ഇതിൽനിന്ന് അവസാനമായി ഇയാളെ വിളിച്ചത് ഹീന കൗസറാണെന്ന് കണ്ടെത്തുകയായിരുന്നു. നേരത്തേ ബെംഗളൂരുവിൽ താമസിച്ചിരുന്ന ഇവർ എവിടെയാണെന്നതിനെപ്പറ്റി പോലീസിന് സൂചനകളുണ്ടായിരുന്നില്ല. തുടർന്ന് ഇവരുടെ ബന്ധുവീടുകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെ ഇവരുടെ ഒരു ബന്ധു മരിച്ചു. മരണവീട്ടിൽ സാധാരണ വേഷത്തിൽ കാത്തുനിന്ന പോലീസ് ഇരുവരെയും പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. വാസിറിൽനിന്ന് മുഹമ്മദ് ഗൗസും ഭാര്യയും പണം കടംവാങ്ങിയിരുന്നു. ഇത് തിരികെ നൽകാൻ കഴിയാതിരുന്നതോടെ ഹീന കൗസറിനെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെയാണ് ഭാര്യയും ഭർത്താവും ചേർന്ന് കഴുത്തിൽ സാരിമുറുക്കി വാസിറിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പിന്നീട് മൃതദേഹം ചാക്കിൽ കെട്ടി അനന്തപുരിൽ കൊണ്ടുപോയി റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം ഉപേക്ഷിക്കാൻ മറ്റാരുടേയെങ്കിലും സഹായം ലഭിച്ചോയെന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:32:29 AM +0530</modified_date>
    </item>
<item>
<title><![CDATA[സീമാപുരിയിലെ സ്‌ഫോടകവസ്തു ശേഖരം : ലക്ഷ്യമിട്ടത് വൻബോംബാക്രമണം -പോലീസ് കമ്മിഷണർ]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/delhi/delhi-news/19feb2022-1.6459683</link>
<description><![CDATA[ന്യൂഡൽഹി : സീമാപുരിയിലും ഗാസിപുർ മാർക്കറ്റിലും കണ്ടെത്തിയ സ്ഫോടകവസ്തുക്കൾ തലസ്ഥാനത്ത് വ്യാപകമായി സ്ഫോടനം നടത്താൻ ലക്ഷ്യമിട്ടുള്ളവയായിരുന്നെന്ന് ഡൽഹി പോലീസ് കമ്മിഷണർ രാകേഷ് അസ്താന. പ്രാദേശിക പിന്തുണയില്ലാതെ ഇത്തരമൊരു സ്ഫോടനം സാധ്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ഓൾഡ് സീമാപുരിയിലെ വീട്ടിൽ സ്ഫോടകവസ്തുശേഖരം കണ്ടെത്തി നിർവീര്യമാക്കിയിരുന്നു. സമാനമായി കഴിഞ്ഞമാസം ഗാസിപുർ മാർക്കറ്റിലും സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു.ഓൾഡ് സീമാപുരിയിൽ വ്യാഴാഴ്ചതന്നെ സുരക്ഷ വർധിപ്പിച്ചു. മൂന്നു കിലോയോളമുള്ള ഐ.ഇ.ഡി. ശേഖരമാണ് സീമാപുരിയിൽ കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു. ഒരു വീടിനുമുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബാഗിലായിരുന്നു സ്ഫോടകവസ്തുക്കൾ. വീടു പൂട്ടിയിട്ട നിലയിലായിരുന്നു. സംഭവത്തിൽ വീട്ടുടമസ്ഥനെയും വസ്തു ഇടപാടുകാരനെയുമൊക്കെ പോലീസ് ചോദ്യം ചെയ്തു. ഗാസിപുരിലും സീമാപുരിയിലും സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.പൊതുസ്ഥലങ്ങളിൽ വ്യാപകമായി സ്ഫോടനം നടത്താൻ ലക്ഷ്യമിട്ടുള്ള സ്ഫോടകവസ്തുക്കളെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രാദേശികപിന്തുണയില്ലാതെ ഇത്തരം പ്രവർത്തനങ്ങൾ നടത്താനാവില്ല. -രാകേഷ് അസ്താന മാധ്യമങ്ങളോടു പറഞ്ഞു. ഡൽഹിയിൽ മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ള സമാനസംഭവങ്ങളെല്ലാം പരിശോധിച്ചുവരികയാണ്. പ്രാദേശികവും വൈദേശികവുമായ ബന്ധമുണ്ടോയെന്നും അന്വേഷിച്ചുവരുന്നു.- കമ്മിഷണർ വ്യക്തമാക്കി.സംശയകരമായ സാഹചര്യത്തിൽ ബാഗിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതോടെ ഓൾഡ് സീമാപുരിയിലെ നാനൂറോളം പേരെ മാറ്റിപ്പാർപ്പിച്ചതായി ഉന്നത പോലീസുദ്യോഗസ്ഥൻ പറഞ്ഞു. പ്രദേശം മുദ്ര വെച്ച്  ബാരിക്കേഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. റിപ്പബ്ലിക് ദിനാഘോഷത്തിനു മുമ്പായി ലോക്കൽ പോലീസ് ഇവിടെ അന്വേഷണം നടത്തിയിരുന്നു. ബാഗ് കണ്ടെത്തിയ ശേഷം, പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളെല്ലാം പ്രത്യേകസംഘത്തിന്റെ നേതൃത്വത്തിൽ സൂക്ഷ്മമായി പരിശോധിച്ചുവരുന്നു.പ്രദേശത്തുനിന്ന് കണ്ടെടുത്ത സ്ഫോടകവസ്തുക്കൾ അമോണിയം നൈട്രേറ്റിന്റെയും ആർ.ഡി.എക്സിന്റെയും മിശ്രിതമാണെന്ന് എൻ.എസ്.ജി.യുടെ വിലയിരുത്തൽ. എന്നാൽ, ഫൊറൻസിക് പരിശോധനയുടെ ഫലം വന്ന ശേഷമേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാനാവൂ. ഗാസിപ്പുർ മാർക്കറ്റിൽ സ്ഫോടകവസ്തു കണ്ടെടുത്തതിലെ അന്വേഷണത്തിൽനിന്നാണ് സീമാപുരി സംഭവത്തെക്കുറിച്ചുള്ള സൂചന ലഭിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. വിവരമറിഞ്ഞയുടൻ സ്പെഷ്യൽ സംഘം സ്ഥലത്തെത്തി. എൻ.എസ്.ജി. സംഘവും വിദഗ്ധരും ഉടനെത്തി. വീടു പരിശോധിച്ചപ്പോൾ പൂട്ടിയിട്ട നിലയിലായിരുന്നു. സ്ഫോടകവസ്തുക്കൾ നിറച്ച ബാഗ് വീടിനുമുന്നിലെ റോഡിൽ കിടന്നിരുന്നു.സ്ഫോടനം ആസൂത്രണം ചെയ്തവർ രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ഗാസിപുർ പൂമാർക്കറ്റിൽ സ്ഫോടകവസ്തു കണ്ടെത്തിയതും സീമാപുരി സംഭവവും തമ്മിൽ ബന്ധമുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എൻ.എസ്.ജി. സംഘത്തിന്റെ നേതൃത്വത്തിൽ ബോംബ് നിർവീര്യമാക്കി. ശേഖരിച്ച തെളിവുകളെല്ലാം പോലീസിനു കൈമാറിയതായി എൻ.എസ്.ജി. ഉദ്യോഗസ്ഥൻ അറിയിച്ചു.വാടകവീടിന്റെ ഉടമ കസ്റ്റഡിയിൽന്യൂഡൽഹി: സീമാപുരിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമ ആഷിം പോലീസ് കസ്റ്റഡിയിൽ. ഏതാനും മാസങ്ങൾക്കുമുമ്പ് രണ്ടുപേർക്ക് വീടു വാടകയ്ക്കു നൽകിയിരുന്നതായി ആഷിമിന്റെ ഭാര്യ പറഞ്ഞു. മകനെ പോലീസ് പിടിച്ചുകൊണ്ടുപോയെന്ന് അമ്മയും പരാതിപ്പെട്ടു.വീടു വാടകയ്ക്കു നൽകാൻ രണ്ടുപേരുടെ വിവരങ്ങളുള്ള രേഖകൾ വാങ്ങിയിരുന്നതായി ഉടമസ്ഥൻ പോലീസിനോടു പറഞ്ഞു. എന്നാൽ, ഈ രേഖകൾ അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:30:54 AM +0530</modified_date>
    </item>
<item>
<title><![CDATA[സർക്കാർസ്‌കൂളിന് ഭൂമി സംഭാവനചെയ്ത് കുടുംബം]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/bangalore/bangalore-news/19feb2022-1.6459693</link>
<description><![CDATA[മൈസൂരു : സർക്കാർസ്കൂളിന്റെ വികസനത്തിന്‌ 40 ലക്ഷംരൂപ വിലമതിക്കുന്ന രണ്ടേക്കർ ഭൂമി സൗജന്യമായി നൽകി മുസ്‌ലിം കുടുംബം. എച്ച്.ഡി. കോട്ട താലൂക്കിലെ ബച്ചെഗൗഡനഹള്ളി ഗ്രാമത്തിലെ സർക്കാർ ഹയർ പ്രൈമറി സ്കൂളിനുവേണ്ടിയാണ് സ്ഥലം നൽകിയത്.ഹാംപപുര ഹൊബ്ലിനിവാസിയായ ബിസിനസുകാരൻ മുഹമ്മദ് റാക്കിബും നാലുസഹോദരങ്ങളും ചേർന്നാണ് അവരുടെ പിതാവ് മുഹമ്മദ് ജാഫറിന്റെ സ്മരണയ്ക്കായി സ്ഥലം സംഭാവന ചെയ്തത്. ആറുവർഷംമുമ്പാണ് ഇവരുടെ പിതാവ് അന്തരിച്ചത്. സ്കൂളിന് സ്ഥലം സംഭാവന നൽകുകയെന്നത് പിതാവിന്റെ സ്വപ്നമായിരുന്നെന്നും ഇതേത്തുടർന്നാണ് ഭൂമി കൈമാറിയതെന്നും മുഹമ്മദ് റാക്കിബ് പറഞ്ഞു. സ്കൂളിന്റെ അക്കാദമിക, കായിക പ്രവർത്തനങ്ങൾക്കായി സ്ഥലം ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം വ്യക്തമാക്കി. എച്ച്.ഡി. കോട്ട സബ്-രജിസ്ട്രാർ ഓഫീസിൽവെച്ചാണ് സ്കൂൾ അധികൃതർക്ക് ഭൂമിയുടെ രേഖകൾ കൈമാറിയത്. 12 ഏക്കർ സ്ഥലമാണ് റാക്കിബിന്റെ കുടുംബത്തിനുള്ളത്.സ്കൂളിന് ആവശ്യത്തിന് ക്ലാസ്‌മുറികളും മറ്റു സൗകര്യങ്ങളും ഉണ്ടെന്നും കുടുംബം ഇങ്ങോട്ട് വന്നാണ് സ്ഥലം നൽകാൻ സന്നദ്ധത അറിയിച്ചതെന്നും എച്ച്.ഡി. കോട്ട ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ചന്ദ്രകാന്ത് പറഞ്ഞു. സംഭാവന ലഭിച്ച സ്ഥലം ഉചിതമായരീതിയിൽ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 1961-ൽ ആരംഭിച്ച സ്കൂളിൽ ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലായി 205 വിദ്യാർഥികളാണ് ഇപ്പോൾ പഠിക്കുന്നത്.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:33:09 AM +0530</modified_date>
    </item>
<item>
<title><![CDATA[കുശാൽനഗർ എയർസ്ട്രിപ്; സ്ഥലംപരിശോധിച്ച് കുടക് ഡി.സി.]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/bangalore/bangalore-news/19feb2022-1.6459692</link>
<description><![CDATA[മൈസൂരു : കുശാൽനഗറിൽ എയർസ്ട്രിപ് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം പരിശോധിച്ച് കുടക് ഡെപ്യൂട്ടി കമ്മിഷണർ ബി.സി. സതീഷ്. വിമാനത്താവള അതോറിറ്റി ഓഫ് ഇന്ത്യ, കൃഷിവകുപ്പ് എന്നിവയിൽനിന്നുള്ള ഉദ്യോഗസ്ഥരും ഡെപ്യൂട്ടി കമ്മിഷണർക്കൊപ്പമുണ്ടായിരുന്നു.കുശാൽനഗറിലെ കുടക് സൈനിക് സ്കൂളിനുസമീപത്തെ 56 ഏക്കർ ഭൂമിയാണ് എയർസ്ട്രിപ്പിനായി നീക്കിവെച്ചത്. കൃഷിവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. 2019 ജൂണിൽ വിമാനത്താവള അതോറിറ്റി ഓഫ് ഇന്ത്യ അധികൃതർ സ്ഥലം സന്ദർശിച്ച് അനുമതി നൽകിയിരുന്നു. 2019-ഡിസംബറിൽ കേന്ദ്ര വ്യോമയാനമന്ത്രാലയം കുശാൽനഗർ എയർസ്ട്രിപ്പിനെ ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തി. വിമാനങ്ങൾക്ക് ഇറങ്ങാനുള്ള റൺവേയും അടിസ്ഥാനസൗകര്യങ്ങളും മാത്രം അടങ്ങിയതാണ് എയർസ്ട്രിപ്.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:32:41 AM +0530</modified_date>
    </item>
<item>
<title><![CDATA[ഹിജാബ്: ഒഴിവാക്കാനാവാത്ത മതാചാരമല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/bangalore/bangalore-news/19feb2022-1.6459708</link>
<description><![CDATA[ബെംഗളൂരു : ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിലെ ഒഴിവാക്കാനാകാത്ത മതാചാരമല്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ. ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പി പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലെ വാദത്തിനിടെ സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ പ്രഭുലിംഗ് കെ. നവാദ്ഗിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.  ശബരിമലകേസിലും ഷയാരാ ബാനു കേസിലും (ട്രിപ്പിൾ തലാക്ക്) സുപ്രീം കോടതി പുറപ്പെടുവിച്ച വിധികളുടെ അടിസ്ഥാനത്തിൽ ഹിജാബ് ധരിക്കുന്നതിന് ഭരണഘടനാപരമായ ധാർമികതയും വ്യക്തിപരമായ അന്തസ്സും ഉണ്ടോയെന്ന് പരിശോധിച്ച് ബോധ്യപ്പെടേണ്ടതുണ്ടെന്നും അഡ്വക്കറ്റ് ജനറൽ വാദിച്ചു.  സർക്കാർ മതകാര്യത്തിൽ ഇടപെട്ടിട്ടില്ല. കോളേജുകളിൽ നിർദേശിച്ചിട്ടുള്ള യൂണിഫോം ധരിക്കണമെന്നു മാത്രമാണ് സർക്കാർ ഉത്തരവിലൂടെ നിർദേശിച്ചത്. ഫെബ്രുവരി അഞ്ചിന് സർക്കാർ ഇറക്കിയ ഉത്തരവ് വിദ്യാഭ്യാസനിയമത്തെ പിൻപറ്റിയാണ്. വിദ്യാർഥികളുടെ യൂണിഫോം നിയമം സംബന്ധിച്ച് തീരുമാനമെടുക്കാൻ കോളേജ് വികസന സമിതികളെ അനുവദിക്കുകയാണ് സർക്കാർ ചെയ്തത്. ഉത്തരവിന്റെപേരിൽ സർക്കാരിനെതിരായുയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അഡ്വക്കറ്റ് ജനറൽ വാദിച്ചു. ചീഫ് ജസ്റ്റിസിന് ഋതുരാജ് അവാസ്തി, ജസ്റ്റിസ് ജെ.എം. ഖാസി, ജസ്റ്റിസ് കൃഷ്ണ എം. ദീക്ഷിദ് എന്നിവരടങ്ങിയ ഫുൾബെഞ്ചാണ് ഹർജികളിൽ വാദംകേൾക്കുന്നത്. വാദം തിങ്കളാഴ്ച തുടരുമെന്ന് കോടതി അറിയിച്ചു.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:35:53 AM +0530</modified_date>
    </item>
<item>
<title><![CDATA[ഹിജാബ് വിലക്ക്: പ്രതിഷേധിച്ച വിദ്യാർഥിനികൾക്കെതിരേ കേസ്]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/bangalore/bangalore-news/19feb2022-1.6459709</link>
<description><![CDATA[ബെംഗളൂരു : കർണാടകത്തിൽ  ഹിജാബ് വിലക്കിനെതിരേ പ്രതിഷേധിച്ച വിദ്യാർഥിനികളുടെ പേരിൽ പോലീസ് കേസെടുത്തു. തുമകൂരു എമ്പ്രസ് കോളേജിലെ 20-ഓളം വിദ്യാർഥികളുടെ പേരിലാണ് കേസ്. നിരോധനാജ്ഞ ലംഘിച്ച് കോളേജിനുമുമ്പിൽ പ്രതിഷേധിച്ചത് ചൂണ്ടിക്കാട്ടി കോളേജ് പ്രിൻസിപ്പൽ തുമകൂരു സിറ്റി പോലീസിൽ നൽകിയ പരാതിയിലാണ് നടപടി. വിദ്യാർഥിനികളുടെ പേര് ചൂണ്ടിക്കാട്ടാതെയാണ് പ്രിൻസിപ്പൽ പരാതിനൽകിയത്. ഹിജാബ് വിലക്കിനെതിരേ പ്രതിഷേധിച്ച വിദ്യാർഥിനികളുടെ പേരിൽ ആദ്യമായാണ് പോലീസ് കേസെടുക്കുന്നത്.  കോളേജുകളിൽ വെള്ളിയാഴ്ചയും വിദ്യാർഥിനികളുടെ പ്രതിഷേധം തുടർന്നു. ഹാസനിൽ ഹിജാബ് ധരിച്ചെത്തിയ 20 വിദ്യാർഥിനികൾ ക്ലാസിൽ പ്രവേശിക്കാൻ കഴിയാതെ മടങ്ങി. മടിക്കേരി കോളേജിൽ ഹിജാബ് ധരിച്ചെത്തിയ 15-ഓളം വിദ്യാർഥികൾ ക്ലാസിൽ പ്രവേശിപ്പിക്കാത്തതിനെത്തുടർന്ന് പ്രതിഷേധിച്ചു.  ഉഡുപ്പിയിലെ ഒരു കോളേജിൽ വിദ്യാർഥിനികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഏതാനും ആൺകുട്ടികൾ ക്ലാസ് ബഹിഷ്‌കരിച്ചു. ചിത്രദുർഗ ഗവ.പി.യു.കോളേജിൽ പ്രതിഷേധിച്ച വിദ്യാർഥിനികളെ പോലീസ് ഇടപെട്ട് നീക്കി. കോളേജ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ബെംഗളൂരു യെലഹങ്കയിലെ ഒരു പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലും പ്രതിഷേധമുണ്ടായി. ചിത്രദുർഗയിലെ എസ്.ആർ.എസ്. കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികൾ പ്രതിഷേധിക്കുമ്പോൾ കോളേജ് കാമ്പസിനുള്ളിൽനിന്നും ഏതാനും ഹിന്ദുവിദ്യാർഥികൾ മതപരമായ മുദ്രാവാക്യം മുഴക്കി. തുമകൂരു ജെയ്ൻ പി.യു. കോളേജിൽ ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനെത്തുടർന്ന് ഒരധ്യാപിക ജോലി രാജിവെച്ചു. ശിവമോഗയിലെ ശിക്കാരിപുര ശിരലകൊപ്പയിൽ വിദ്യാർഥിനികൾ പ്രതിഷേധറാലി നടത്തി. ‘ഞങ്ങൾക്ക് നീതിവേണം’എന്നാവശ്യപ്പെട്ട മുദ്രാവാക്യം മുഴക്കിയായിരുന്നു റാലി. ബെലഗാവി ഖാനാപുരയിലെ കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ എതിർത്ത് കാവി ഷാൾ ധരിച്ച് ഏതാനും ആൺകുട്ടികളെത്തി. ഇവരെ കോളേജിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:35:55 AM +0530</modified_date>
    </item>
<item>
<title><![CDATA[മുല്ലപ്പെരിയാർ: കേരളഗവർണറുടെ പരാമർശം വിധിയുടെ ലംഘനമെന്ന് തമിഴ്‌നാട്]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/chennai/chennai-news/19feb2022-1.6459710</link>
<description><![CDATA[ചെന്നൈ : മുല്ലപ്പെരിയാർ വിഷയത്തിൽ കേരള ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് തമിഴ്‌നാട്. അണക്കെട്ടിന് ബലക്ഷയമില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയതാണ്. പുതിയ അണക്കെട്ട് എന്നത് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ നിലപാട് സുപ്രീം കോടതിയെ അറിയിക്കുമെന്ന് തമിഴ്‌നാട് ജലവിഭവവകുപ്പുമന്ത്രി ദുരൈമുരുഗൻ പറഞ്ഞു. തമിഴ്‌നാടുമായി ചർച്ചനടത്താതെ കേരളം ഏകപക്ഷീയമായ പ്രഖ്യാപനമാണ് നടത്തിയത്. ഇത് അംഗീകരിക്കിച്ചു കൊടുക്കാനാവില്ല. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്നാടിന്റെ ഉടമസ്ഥാവകാശം ഒരു കാരണവശാലും വിട്ടുനൽകില്ലെന്നും മന്ത്രി വ്യക്തമാക്കി. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമിക്കണമെന്നാണ് കേരളത്തിന്റെ നിലപാടെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ വെള്ളിയാഴ്ച നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞിരുന്നു. അതേസമയം മുല്ലപ്പെരിയാർ കേസിൽ വിധി പുനഃപരിശോധിക്കണമെന്നും പുതിയ അണക്കെട്ട് അനിവാര്യമെന്നും കേരളം രേഖാമൂലം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:38:03 AM +0530</modified_date>
    </item>
<item>
<title><![CDATA[പ്രവാസി ക്ഷേമനിധി: മലയാളിയുടെ കുടുംബത്തിന് മരണാനന്തര സഹായധനം]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/chennai/chennai-news/19feb2022-1.6459714</link>
<description><![CDATA[ചെന്നൈ : പ്രവാസി ക്ഷേമനിധി പെൻഷൻപദ്ധതിയിൽ അംഗമായിരുന്ന ചെന്നൈ മലയാളിയുടെ കുടുംബത്തിന് മരണാനന്തര സഹായധനം ലഭിച്ചു. 2020 സെപ്റ്റംബറിൽ മരിച്ച പാലക്കാട് നെന്മാറ സ്വദേശി സുരേഷ് മേനോന്റെ (52) കുടുംബത്തിനാണ് 30,000 രൂപ ക്ഷേമനിധി സഹായം ലഭിച്ചത്. ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്ന സുരേഷിന്റെ കുടുംബത്തിന് തുക സഹായമായി. പെരമ്പൂർ മലയാളി വെൽഫെയർ അസോസിയേഷൻ അംഗമായിരുന്ന സുരേഷ് പദ്ധതിയുടെ തുടക്കത്തിൽത്തന്നെ കുടുംബത്തോടെ ക്ഷേമനിധിയിൽ ചേർന്നിരുന്നു. 2020-ൽ സുരേഷിന്റെ അപ്രതീക്ഷിത വിയോഗമുണ്ടായപ്പോൾ നോർക്ക വഴിയാണ് കുടുംബം സഹായധനത്തിന് അപേക്ഷിച്ചത്. കഴിഞ്ഞദിവസം തുക കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടിലെത്തി. ക്ഷേമനിധി അംഗങ്ങളായ എല്ലാ പ്രവാസി മലയാളികൾക്കും ഇത്തരത്തിൽ സഹായധനത്തിന് അർഹതയുണ്ട്. സഹായത്തിനായി നോർക്ക ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്നും സ്പെഷ്യൽ ഓഫീസർ അനു പി. ചാക്കോ അറിയിച്ചു.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:39:08 AM +0530</modified_date>
    </item>
<item>
<title><![CDATA[‘ഗൂഗിൾ പേ’ വഴി കൈക്കൂലി; താംബരത്ത് വില്ലേജ് ഓഫീസർ അറസ്റ്റിൽ]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/chennai/chennai-news/19feb2022-1.6459713</link>
<description><![CDATA[ചെന്നൈ : നിരാക്ഷേപ സാക്ഷ്യപത്രം നൽകാൻ ‘ഗൂഗിൾ പേ’ വഴി കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ വിജിലൻസ് അറസ്റ്റ്ചെയ്തു. ഇടനിലക്കാരനായിനിന്ന സഹായിയും അറസ്റ്റിലായി. താംബരം വരദരാജപുരത്ത് വില്ലേജ് ഓഫീസറായ ബാബു, സഹായി സുരേഷ് എന്നിവരാണ് പിടിയിലായത്. പുരയിടത്തിന് നിരാക്ഷേപ സാക്ഷ്യപത്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയ ചെന്നൈ സ്വദേശിയോടാണ് ഇവർ 20,000 രൂപ കൈക്കൂലി ചോദിച്ചത്. 18,000 രൂപ സുരേഷ് ‘ഗൂഗിൾ പേ’ അക്കൗണ്ടിലേക്ക് ഓൺലൈനായി വാങ്ങി. ബാക്കി തുക സർട്ടിഫിക്കറ്റ് വാങ്ങാനെത്തുമ്പോൾ നേരിട്ടുതരണമെന്നായിരുന്നു ധാരണ. ഇതിനിടെ പരാതിക്കാരൻ വിജിലൻസിന് വിവരം നൽകി. അതോടെ അധികൃതർ വില്ലേജ് ഓഫീസിൽ പരിശോധന നടത്തി ബാബുവിനെയും സുരേഷിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ മുമ്പും കൈക്കൂലി വാങ്ങിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് വിജിലൻസ് സംഘം അറിയിച്ചു.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:38:34 AM +0530</modified_date>
    </item>
<item>
<title><![CDATA[ഗുണ്ടാനേതാവിന്റെ 25 കോടിയുടെ സ്വത്ത് മരവിപ്പിച്ചു]]></title>
<link>https://www.mathrubhumi.com/nri/pravasi-bharatham/chennai/chennai-news/19feb2022-1.6459715</link>
<description><![CDATA[ചെന്നൈ : കാഞ്ചീപുരത്തെ കുപ്രസിദ്ധ ഗുണ്ടാനേതാവ് പി.പി.ജി.ഡി. ശങ്കറിന്റെ സ്വത്തുക്കൾ ആദായനികുതിവകുപ്പ് മരവിപ്പിച്ചു. ബിനാമിപേരുകളിൽ സമ്പാദിച്ച 25 കോടി രൂപ മതിപ്പുള്ള സ്വത്തുക്കളാണ് മരവിപ്പിച്ചത്. ഭൂവുടമകളെ ഭീഷണിപ്പെടുത്തിയും അനധികൃതമാർഗങ്ങളിലും ശങ്കർ ചെന്നൈയിലുൾപ്പെടെ സ്ഥലംവാങ്ങിയത് അധികൃതർ കണ്ടെത്തിയിരുന്നു. അതേത്തുടർന്ന് ഇയാളുമായി ബന്ധമുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തി സ്വത്തുക്കളുടെ പട്ടിക തയ്യാറാക്കിയാണ് ഇപ്പോൾ അത് മരവിപ്പിച്ചിരിക്കുന്നത്.]]></description>
    <pubDate>Sat, 19 February 2022, 02:00:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 12:39:26 AM +0530</modified_date>
    </item>
</channel>
</rss>