<?xml version="1.0" encoding="UTF-8"?>
<?xml-stylesheet type="text/xsl" media="screen" href="/~d/styles/rss2full.xsl"?><?xml-stylesheet type="text/css" media="screen" href="http://feeds.feedburner.com/~d/styles/itemcontent.css"?><rss xmlns:feedburner="http://rssnamespace.org/feedburner/ext/1.0" version="2.0">
<channel>
<title>Mathrubhumi Sports</title>
<link>http://www.mathrubhumi.com/sports/</link>
<description>Mathrubhumi Sports</description>

<language>en-us</language><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="self" type="application/rss+xml" href="http://feeds.feedburner.com/MathrubhumiSports" /><feedburner:info uri="mathrubhumisports" /><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="hub" href="http://pubsubhubbub.appspot.com/" /><item>
<title>കോലി മികച്ച ഏകദിന ക്രിക്കറ്റര്‍</title>
<link>http://feedproxy.google.com/~r/MathrubhumiSports/~3/JloXnZYmOnM/story.php</link>
<description>കൊളംബൊ: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഏകദിന താരത്തിനുള്ള ഐ.സി.സി.യുടെ പുരസ്‌കാരം ഇന്ത്യയുടെ വിരാട് കോലി സ്വന്തമാക്കി. ശ്രീലങ്കയുടെ കുമാര്‍ സംഗകാരയാണ് മികച്ച ക്രിക്കറ്റര്‍. മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരവും സംഗകാര സ്വന്തമാക്കി. മികച്ച താരത്തിനുള്ള ജനങ്ങളുടെ അവാര്‍ഡും സംഗകാരയ്ക്കുതന്നെയാണ്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംല, വെര്‍നണ്‍ ഫിലാണ്ടര്‍, ഓസ്‌ട്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്ക് എന്നിവരെ പിന്തള്ളിയാണ് സംഗകാര ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയത്.    കഴിഞ്ഞ വര്‍ഷം 31 ഏകദിനങ്ങളില്‍ നിന്ന് 66.65 ശരാശരിയില്‍ കോലി 1733 റണ്‍സാണ് നേടിയത്. ഇതില്‍ എട്ട് സെഞ്ച്വറികളും ആറ് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടും. ഏഷ്യാ കപ്പില്‍ പാകിസ്താനെതിരെ നേടിയ 183 റണ്‍സാണ് ഏറ്റവും മികച്ച പ്രകടനം.    90 ഏകദിനങ്ങളില്‍ നിന്നായി കോലി ഇതുവരെയായി 3886 ഉം പത്തു ടെസ്റ്റുകളില്‍ നിന്നായി 703 ഉം റണ്‍സാണ് നേടിയത്. രണ്ട് ടെസ്റ്റ് സെഞ്ച്വറികളും അഞ്ച് അര്‍ധസെഞ്ച്വറികളും നേടിയിട്ടുണ്ട്. 116 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.    വെസ്റ്റിന്‍ഡീസിന്റെ ഓഫ് സ്പിന്നര്‍....&lt;img src="http://feeds.feedburner.com/~r/MathrubhumiSports/~4/JloXnZYmOnM" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/sports/story.php?id=302465</guid>
<feedburner:origLink>http://www.mathrubhumi.com/sports/story.php?id=302465</feedburner:origLink></item>
<item>
<title>ഡേവിസ് കപ്പ്: ഇന്ത്യ ലീഡ് ഉയര്‍ത്തി</title>
<link>http://feedproxy.google.com/~r/MathrubhumiSports/~3/5jWQ895lMUU/story.php</link>
<description>ചണ്ഡീഗഡ്: ഡേവിസ് കപ്പില്‍ ന്യൂസീലഡിനെതിരെ ഇന്ത്യയ്ക്ക് 2-0ത്തിന്റെ ലീഡ്. രണ്ടാമത്തെ സിംഗിള്‍സ് മത്സരത്തില്‍ ഇന്ത്യയുടെ വിഷ്ണുവര്‍ധന്‍ ന്യൂസീലഡിന്റെ ജോണ്‍ സ്റ്റാതത്തെ തോല്പിച്ചതോടെയാണ് ഇന്ത്യ ലീഡ് ഉയര്‍ത്തിയത്. സ്‌കോര്‍: 6-2, 6-7, 6-4, 6-2.     ലോകറാങ്കിങില്‍ 262-ാം സ്ഥാനക്കാരനാണ് വിഷ്ണുവര്‍ധന്‍. ജോണ്‍ സ്റ്റാതത്തിന്റെ റാങ്കിങ് 317 ആണ്.    വെള്ളിയാഴ്ച പൂര്‍ത്തിയായ ആദ്യ സിംഗിള്‍സ് മത്സരത്തില്‍ യൂക്കി ഭാംബ്രി ന്യൂസീലന്‍ഡിന്റെ ഡാനിയേല്‍ കിങ്ങിനെ തോല്പിച്ചിരുന്നു. ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായശേഷം ശക്തമായ തിരിച്ചുവരവിലൂടെയാണ് യൂക്കി കിങ്ങിനെ കീഴടക്കിയത് (3-6, 0-6, 6-2, 6-4, 6-2).&lt;img src="http://feeds.feedburner.com/~r/MathrubhumiSports/~4/5jWQ895lMUU" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/sports/story.php?id=302430</guid>
<feedburner:origLink>http://www.mathrubhumi.com/sports/story.php?id=302430</feedburner:origLink></item>
<item>
<title>ഗംഭീറിന് പരിക്ക്‌</title>
<link>http://feedproxy.google.com/~r/MathrubhumiSports/~3/l2dYmcJYsEI/story.php</link>
<description>കൊളംബോ: ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള ശ്രീലങ്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിനിടെ ഓപ്പണര്‍ ഗൗതം ഗംഭീറിന് പരിക്കേറ്റു.     അഞ്ചു റണ്‍സ് എടുത്തു നില്‍ക്കുമ്പോള്‍ ലസിത് മലിംഗയുടെ പന്ത് കൊണ്ടാണ് ഗംഭീറിന് പരിക്കേറ്റത്. കൈക്കുഴയ്ക്കാണ് പരിക്ക്. കടുത്ത വേദനയെ തുടര്‍ന്ന് ക്രീസ് വിട്ട ഗംഭീറിനെ പരിശോധനകള്‍ക്കായി ആസ്പത്രിയിലേയ്ക്ക് കൊണ്ടുപോയി.     തിങ്കളാഴ്ച പാക്കിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത സന്നാഹമല്‍സരം.&lt;img src="http://feeds.feedburner.com/~r/MathrubhumiSports/~4/l2dYmcJYsEI" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/sports/story.php?id=302419</guid>
<feedburner:origLink>http://www.mathrubhumi.com/sports/story.php?id=302419</feedburner:origLink></item>
<item>
<title>മാഞ്ചസ്റ്ററിലേക്ക് മൂന്ന് പ്രതിഭകള്‍</title>
<link>http://feedproxy.google.com/~r/MathrubhumiSports/~3/0-Xe6JOU-KE/story.php</link>
<description>ബാംഗ്ലൂര്‍: വെയ്ന്‍ റൂണിയുടെ കളിത്തട്ടായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പന്തു തട്ടാന്‍ കേരളത്തില്‍ നിന്ന് മൂന്നു പ്രതിഭകള്‍. രാജ്യ വ്യാപകമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സംഘടിപ്പിച്ച എയര്‍ടെല്‍ റൈസിങ് സ്റ്റാര്‍ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 12 അംഗ ടീമില്‍ മൂന്ന് മലയാളികള്‍ ഇടം നേടി. തിരുവനന്തപുരം സ്വദേശികളായ എം. രാഹുല്‍, എഫ്. ജിജോ, മലപ്പുറം സ്വദേശി വി.കെ. അഫ്ദല്‍ എന്നിവരാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സോക്കര്‍ സ്‌കൂളില്‍ പരിശീലനത്തിനു പോകുന്നത്.    രാജ്യത്തെ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തുന്നതിനും വളര്‍ത്തുന്നതിനുമായി സംഘടിപ്പിച്ച റൈസിങ് സ്റ്റാര്‍സില്‍ അന്തിമഘട്ടത്തില്‍ തിരഞ്ഞെടുത്ത 52 പേരില്‍ നിന്നാണ് അവസാന 12 പേരെ തിരഞ്ഞെടുത്തത്. കോഴിക്കോട് സ്വദേശി ഗോള്‍കീപ്പര്‍ മുഹമ്മദ് ഷാഫിയെ റിസര്‍വ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. നവംബറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അക്കാദമിയില്‍ നടക്കുന്ന ഒരാഴ്ചത്തെ പരിശീലനത്തില്‍ 12 പേര്‍ പങ്കെടുക്കും.    ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് എം. രാഹുല്‍. നെടുമങ്ങാട്....&lt;img src="http://feeds.feedburner.com/~r/MathrubhumiSports/~4/0-Xe6JOU-KE" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/sports/story.php?id=302229</guid>
<feedburner:origLink>http://www.mathrubhumi.com/sports/story.php?id=302229</feedburner:origLink></item>
<item>
<title>ഡെന്മാര്‍ക്കിലേക്ക് മലയാളി ഗോള്‍കീപ്പര്‍</title>
<link>http://feedproxy.google.com/~r/MathrubhumiSports/~3/508Zhre8zos/story.php</link>
<description>കേരള ഫുട്‌ബോളിന് പ്രതീക്ഷയുടെ ദിനം      കോഴിക്കോട്: പീറ്റര്‍ ഷ്മിഷേലും മോര്‍ട്ടന്‍ ഓള്‍സനും ലാഡ്രൂപ്പ് സഹോദരന്മാരും കളിച്ചു പ്രശസ്തരായ ഡെന്‍മാര്‍ക്ക് ഫുട്‌ബോളിലേക്ക് മലയാളി ഗോള്‍കീപ്പറും. ഡെന്‍മാര്‍ക്ക് ഒന്നാം ഡിവിഷന്‍ ക്ലബായ എഫ്.സി. ഹ്യോറിങ്ങില്‍ കളിക്കാനുള്ള അവസരമാണ് തിരുവന്തപുരം സ്വദേശിയായ ഗോള്‍കീപ്പര്‍ കരുണിനെ തേടിയെത്തിയിരിക്കുന്നത്. യൂറോപ്യന്‍ ലീഗുകളില്‍ ഇതുവരെ കളിക്കാന്‍ കേരള ഫുട്‌ബോള്‍ താരങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. സിക്കിം യുണൈറ്റഡിനു വേണ്ടിയാണ് കഴിഞ്ഞ സീസണില്‍ കരുണ്‍ കളിച്ചത്.      മലയാളിയാണെങ്കിലും കേരള ഫുട്‌ബോളിന് അത്ര പരിചിതനല്ല കരുണ്‍. കാരണം കേരള ടീമുകള്‍ക്കായി ഇതുവരെ കളിച്ചിട്ടില്ലെന്നതുതന്നെ. മാലെ ദ്വീപ്, മലേഷ്യ എന്നീ രാജ്യങ്ങളിലെ ക്ലബുകളിലും ഇന്ത്യന്‍ ക്ലബുകളായ ഗുവാഹാട്ടി ടൗണ്‍ സ്‌പോര്‍ട്‌സ് ക്ലബ്, എച്ച്.എ.എല്‍. ബാംഗ്ലൂര്‍ എന്നിവയിലുമാണ് മുമ്പ് കരുണ്‍ ഗോള്‍വല കാത്തത്. സിക്കിം യുണൈറ്റഡ്, ഈസ്റ്റ് ബംഗാള്‍ ക്ലബുകളില്‍ നിന്നുള്ള മികച്ച ഓഫറുണ്ടെങ്കിലും ഇന്ത്യന്‍ ഫുട്‌ബോളിനെക്കാള്‍ നിലവാരമുള്ള....&lt;img src="http://feeds.feedburner.com/~r/MathrubhumiSports/~4/508Zhre8zos" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/sports/story.php?id=302228</guid>
<feedburner:origLink>http://www.mathrubhumi.com/sports/story.php?id=302228</feedburner:origLink></item>
<item>
<title>മെക്കല്ലം, കുട്ടി ക്രിക്കറ്റിന്റെ സച്ചിന്‍</title>
<link>http://feedproxy.google.com/~r/MathrubhumiSports/~3/KvVQ5rV9vfk/story.php</link>
<description>ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് മാച്ചുകളിലെ സകല ബാറ്റിങ് റെക്കോഡുകളും സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരിലാണ്. പക്ഷേ, ട്വന്റി 20-യില്‍ സച്ചിന്‍ ഒരേയൊരു മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ. 2006-ല്‍ ജൊഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ച മത്സരത്തില്‍ നേടിയ 10 റണ്‍സാണ് ട്വന്റി 20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലിറ്റില്‍ മാസ്റ്ററുടെ സമ്പാദ്യം. ട്വന്റി-20 ക്രിക്കറ്റിന് രാജാക്കന്മാര്‍ വേറെയാണെന്നര്‍ഥം.      അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സിന്റെ റെക്കോഡ് ന്യൂസീലന്‍ഡിന്റെ ബ്രണ്ടന്‍ മെക്കല്ലത്തിന്റെ പേരിലാണ്. 48 കളിയില്‍ ഒരു സെഞ്ച്വറിയും ഒമ്പത് അര്‍ധസെഞ്ച്വറിയുമടക്കം 1443 റണ്‍സാണ് മക്കല്ലം നേടിയത്. 132 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും ഈ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനുണ്ട്. 36 മത്സരത്തില്‍ 1176 റണ്‍സ് നേടിയ ഇംഗ്ലീഷുകാരന്‍ കെവിന്‍ പീറ്റേഴ്‌സന്‍ രണ്ടാം സ്ഥാനത്തും 33 മത്സരത്തില്‍ 982 റണ്‍സ് നേടിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രേയം സ്മിത്ത് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.     ഈ പട്ടികയില്‍ ഒരു ഇന്ത്യക്കാരനെ....&lt;img src="http://feeds.feedburner.com/~r/MathrubhumiSports/~4/KvVQ5rV9vfk" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/sports/story.php?id=302227</guid>
<feedburner:origLink>http://www.mathrubhumi.com/sports/story.php?id=302227</feedburner:origLink></item>
<item>
<title>കാലിക്കറ്റ്  ഫുട്‌ബോള്‍: ഫൈനല്‍ ഇന്ന്‌</title>
<link>http://feedproxy.google.com/~r/MathrubhumiSports/~3/OvfEOkILO0k/story.php</link>
<description>തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടക്കുന്ന അന്തഃകലാലയ പുരുഷ ഫുട്‌ബോള്‍ ഫൈനലില്‍ മമ്പാട് എം.ഇ.എസ് കോളേജും തൃശ്ശൂര്‍ ശ്രീ കേരളവര്‍മ കോളേജും ഫൈനലില്‍ ഏറ്റു മുട്ടും. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനാണ് ഫൈനല്‍. സെമി ഫൈനലില്‍ കേരളവര്‍മ കോളേജ്, മഞ്ചേരി എന്‍.എസ്.എസ്. കോളേജിനെയാണ് പരാജയപ്പെടുത്തിയത്.&lt;img src="http://feeds.feedburner.com/~r/MathrubhumiSports/~4/OvfEOkILO0k" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/sports/story.php?id=302226</guid>
<feedburner:origLink>http://www.mathrubhumi.com/sports/story.php?id=302226</feedburner:origLink></item>
<item>
<title>ഡെക്കാണിന്റെ ഭാവി ഇന്നറിയാം</title>
<link>http://feedproxy.google.com/~r/MathrubhumiSports/~3/wKctMBLKIS4/story.php</link>
<description>ചെന്നൈ: കടക്കെണിയിലായി വില്പനയ്ക്കു വെക്കുകയും ലേലത്തില്‍ കൊള്ളാന്‍ പറ്റിയ ഉടമ എത്താതിരുന്നതും മൂലം ത്രിശങ്കുവിലായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ക്രിക്കറ്റ് ടീം ഹൈദരാബാദ് ഡെക്കാണ്‍ ചാര്‍ജേഴ്‌സിന്റെ ഭാവി ശനിയാഴ്ച അറിയാം.     900 കോടി രൂപയ്ക്ക് ഡെക്കാണിനെ വാങ്ങാന്‍ വിജയവാഡ ആസ്ഥാനമായ പി.വി.പി.വെഞ്ച്വേഴ്‌സ് മുന്നോട്ടു വന്നെങ്കിലും അവരുടെ വ്യവസ്ഥകള്‍ സ്വീകാര്യമല്ലാത്തതിനാല്‍ ചാര്‍ജേഴ്‌സ് ഉടമകളായ ഡെക്കാണ്‍ ക്രോണിക്കിള്‍ വാഗ്ദാനം നിരസിക്കുകയായിരുന്നു.&lt;img src="http://feeds.feedburner.com/~r/MathrubhumiSports/~4/wKctMBLKIS4" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/sports/story.php?id=302225</guid>
<feedburner:origLink>http://www.mathrubhumi.com/sports/story.php?id=302225</feedburner:origLink></item>
<item>
<title>ഏഷ്യന്‍ ബാസ്‌കറ്റ്: ഇന്ത്യ ഇറാനോട് പൊരുതിത്തോറ്റു</title>
<link>http://feedproxy.google.com/~r/MathrubhumiSports/~3/9fDjyRfaRGA/story.php</link>
<description>ടോക്കിയോ: ഫിബ ഏഷ്യാ കപ്പ് ബാസ്‌കറ്റ്‌ബോള്‍ ബി ഗ്രൂപ്പ്  മത്സരത്തില്‍ ഇന്ത്യ കരുത്തരായ ഇറാനോട് പൊരുതിത്തോറ്റു (71-83). ഒന്നാം പകുതിയില്‍ 37-40ന് പിന്നിട്ടു നിന്ന ഇന്ത്യ മൂന്നാം ക്വാര്‍ട്ടറില്‍ ഉജ്വലമായ തിരിച്ചുവരവ് നടത്തി. വിശേഷ് ബൃഗുവന്‍ഷിയുടെയും (21 പോയന്റ്) അമൃത്പാല്‍ സിങ്ങിന്റെയും(15) സ്‌കോറിങ് മികവില്‍ ആഞ്ഞടിച്ച ഇന്ത്യ അട്ടിമറി വിജയം നേടുമെന്നുപോലും തോന്നിച്ചു.     എന്നാല്‍ ഇരുവരും ഫൗളുകളുടെ പേരില്‍ ബൃഗുവന്‍ഷിയും യദ്‌വിന്ദര്‍ സിങ്ങുംപുറത്തായതോടെ ആക്രമണത്തിന്റെ മുനയൊടിഞ്ഞു. ഈ സാഹചര്യം ശരിക്കും മുതലെടുത്ത ഇറാന്‍ മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. നിക്ക ബറാമി(23)യാണ് ഇറാന്റെ ടോപ്‌സ്‌കോറര്‍.&lt;img src="http://feeds.feedburner.com/~r/MathrubhumiSports/~4/9fDjyRfaRGA" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/sports/story.php?id=302224</guid>
<feedburner:origLink>http://www.mathrubhumi.com/sports/story.php?id=302224</feedburner:origLink></item>
<item>
<title>ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍</title>
<link>http://feedproxy.google.com/~r/MathrubhumiSports/~3/1ylet6Y1AFc/story.php</link>
<description>കൊളംബോ: അഫ്ഗാനിസ്താനെ മറുപടിയില്ലാത്ത 11 ഗോളുകള്‍ക്ക് തുരത്തി ഇന്ത്യ രണ്ടാം സാഫ് വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. നേപ്പാള്‍-ശ്രീലങ്ക മത്സരത്തിലെ വിജയികളെയാണ് ഇന്ത്യ നേരിടുക.സസ്മിത മല്ലിക്കിന്റെ നാലുഗോള്‍ പ്രകടനവും യുംനാം കമലാദേവിയുടെ ഹാട്രിക്കുമാണ് ഇന്ത്യന്‍ വിജയത്തെ തിളക്കമേറിയതാക്കിയത്.     ക്യാപ്റ്റന്‍ ഒയ്‌നാം ബീം ബീം ദേവി രണ്ടുഗോളുകള്‍ക്ക് ഉടമയായപ്പോള്‍, പരമേശ്വരി ദേവിയും പിങ്കി ബൊംപാലും ഓരോ ഗോള്‍ കണ്ടെത്തി. ഞായറാഴ്ചയാണ് ഫൈനല്‍.&lt;img src="http://feeds.feedburner.com/~r/MathrubhumiSports/~4/1ylet6Y1AFc" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/sports/story.php?id=302223</guid>
<feedburner:origLink>http://www.mathrubhumi.com/sports/story.php?id=302223</feedburner:origLink></item>
<item>
<title>ഇന്ത്യയ്ക്ക് 26 റണ്‍സ് ജയം</title>
<link>http://feedproxy.google.com/~r/MathrubhumiSports/~3/3AFw2qpyD_I/story.php</link>
<description>കൊളംബോ: ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള ശ്രീലങ്കയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് 26 റണ്‍സിന്റെ ജയം.     147 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 19.3 ഓവറില്‍ 120 റണ്‍സിന് എല്ലാവരും പുറത്തായി. കുമാര്‍ സംഗക്കാര 32ഉം ജീവ് മെന്‍ഡിസ് 26ഉം തിരിമന്നെ 24ഉം റണ്‍സെടുത്തു. ഇന്ത്യയ്ക്കുവേണ്ടി ഇര്‍ഫാന്‍ പത്താന്‍ അഞ്ചും ബാലാജി മൂന്നും വിക്കറ്റ് വീഴ്ത്തി.     നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി 55 റണ്‍സെടുത്ത് പുറത്താകാതെനിന്നു. രോഹിത് ശര്‍മ 37 റണ്‍സെടുത്തു. ശ്രീലങ്കയ്ക്കുവേണ്ടി കുലശേഖര രണ്ട് വിക്കറ്റ് വീഴ്ത്തി.&lt;img src="http://feeds.feedburner.com/~r/MathrubhumiSports/~4/3AFw2qpyD_I" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/sports/story.php?id=302222</guid>
<feedburner:origLink>http://www.mathrubhumi.com/sports/story.php?id=302222</feedburner:origLink></item>
<item>
<title>യൂക്കിയിലൂടെ വിജയത്തുടക്കം</title>
<link>http://feedproxy.google.com/~r/MathrubhumiSports/~3/-8kPsgabwrg/story.php</link>
<description>യൂക്കി ഭാംബ്രിയുടെ വിജയം ആദ്യരണ്ട് സെറ്റുകള്‍ നഷ്ടമായശേഷം  വിഷ്ണുവര്‍ധന്റെ മത്സരംവെളിച്ചക്കുറവുമൂലം നിര്‍ത്തി; ഇന്ന് തുടരും     ചണ്ഡീഗഢ്: ന്യൂസീലന്‍ഡിനെതിരായ ഡേവിസ് കപ്പ് മത്സരത്തില്‍ യൂക്കി ഭാംബ്രിയിലൂടെ ഇന്ത്യക്ക് വിജയത്തുടക്കം. വെള്ളിയാഴ്ച പൂര്‍ത്തിയായ ആദ്യ സിംഗിള്‍സ് മത്സരത്തില്‍ ന്യൂസീലന്‍ഡിന്റെ ഡാനിയേല്‍ കിങ്ങിനെ ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായശേഷം ശക്തമായ തിരിച്ചുവരവിലൂടെയാണ് യൂക്കി കീഴടക്കിയത് (3-6, 0-6, 6-2, 6-4, 6-2).          ജോസ് സ്റ്റാഥമിനെതിരായ രണ്ടാം സിംഗിള്‍സില്‍ ഇന്ത്യയുടെ വിഷ്ണുവര്‍ധന്‍ മുന്നിട്ടുനില്‍ക്കെ (6-2, 6-7, 6-4) വെളിച്ചക്കുറവ് മൂലം മത്സരം നിര്‍ത്തിവെച്ചു. മത്സരം ശനിയാഴ്ച തുടരും.     ലിയാന്‍ഡര്‍ പേസും മഹേഷ് ഭൂപതിയുമില്ലാതെ കളിക്കളത്തിലിറങ്ങിയ ഇന്ത്യക്ക് പ്രതീക്ഷ പകരുന്ന പ്രകടനമാണ് യൂക്കി ഭാംബ്രി കാഴ്ചവെച്ചത്. നാണം കെട്ട തോല്‍വി വഴങ്ങുമെന്ന് തോന്നിപ്പിച്ചശേഷമായിരുന്നു ഇന്ത്യന്‍ കൗമാരതാരത്തിന്റെ തിരിച്ചുവരവ്. ആദ്യ സെറ്റ് 6-2നും രണ്ടാം സെറ്റ് 6-0നും നേടിയ ഡാനിയേല്‍ കിങ്ങിനെ ഞെട്ടിച്ചുകൊണ്ട് തുടരെ മൂന്ന്....&lt;img src="http://feeds.feedburner.com/~r/MathrubhumiSports/~4/-8kPsgabwrg" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/sports/story.php?id=302221</guid>
<feedburner:origLink>http://www.mathrubhumi.com/sports/story.php?id=302221</feedburner:origLink></item>
<item>
<title>ഒളിമ്പിക് ചാമ്പ്യനെ സിന്ധു അട്ടിമറിച്ചു</title>
<link>http://feedproxy.google.com/~r/MathrubhumiSports/~3/-y49wp1V4RA/story.php</link>
<description>ചൈനീസ് മാസ്റ്റേഴ്‌സില്‍ ലി സുറേയിക്കെതിരെ സിന്ധുവിന് വിജയം  പുരുഷവിഭാഗത്തില്‍ മറുനാടന്‍ മലയാളി അജയ് ജയറാം സെമിയില്‍     ചാങ്ഷു:ഇന്ത്യന്‍ ബാഡ്മിന്റണിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന് വിലയിരുത്തപ്പെടുന്ന പി.വി. സിന്ധുവിന് കരിയറിലെ ഏറ്റവും മികച്ച വിജയം. ചൈനീസ് മാസ്റ്റേഴ്‌സ് സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ലണ്ടന്‍ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവും ലോക മൂന്നാം നമ്പര്‍ താരവുമായ ചൈനീസ് താരം ലീ സുറേയിയെ ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ അട്ടിമറിച്ച് സിന്ധു സെമിയില്‍ കടന്നു. പുരുഷ വിഭാഗത്തില്‍ നാട്ടുകാരനായ സൗരഭ് വര്‍മയെ തോല്പിച്ചാണ് മുംബൈ മലയാളിയായ അജയ് ജയറാം സെമിയിലെത്തിയത്.     ലോക 24-ാം നമ്പര്‍ താരമായ സിന്ധുവാണ് വനിതാ വിഭാഗത്തില്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏക മത്സരാര്‍ഥി. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം സൈന നേവാള്‍ പങ്കെടുക്കുന്നില്ല. ലണ്ടനില്‍ ഒളിമ്പിക്‌സില്‍ ചൈനീസ് മേധാവിത്വം ഉറപ്പിച്ച് സ്വര്‍ണം നേടിയ സുറേയിക്കെതിരെ 45 മിനിറ്റില്‍ സിന്ധു വിജയം പിടിച്ചെടുത്തു. 21-19, 9-21, 21-16. ടൂര്‍ണമെന്റില്‍ രണ്ടാം സീഡാണ്....&lt;img src="http://feeds.feedburner.com/~r/MathrubhumiSports/~4/-y49wp1V4RA" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/sports/story.php?id=302220</guid>
<feedburner:origLink>http://www.mathrubhumi.com/sports/story.php?id=302220</feedburner:origLink></item>
<item>
<title>അജയ്യരായി റെയില്‍വേസ്‌</title>
<link>http://feedproxy.google.com/~r/MathrubhumiSports/~3/R8a_kb2VqZw/story.php</link>
<description>ചെന്നൈ: ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ അജയ്യത ആവര്‍ത്തിച്ചുകൊണ്ട് റെയില്‍വേ വീണ്ടും കിരീടം ചൂടി. 327 പോയന്റോടെയാണ് റെയില്‍വേ ഓവറോള്‍ ചാമ്പ്യന്മാരായത്. ഇതില്‍ 208 പോയന്റും നേടിയ റെയില്‍വേയുടെ വനിതാ സംഘം വനിതാ കിരീടവുമുയര്‍ത്തി. പുരുഷ വിഭാഗം ചാമ്പ്യന്‍ഷിപ്പ് സര്‍വീസസിനാണ്. 2005-നുശേഷം ആദ്യമായാണ് സര്‍വീസസിന് പുരുഷ കിരീടം ലഭിക്കുന്നത്. 138 പോയന്റ് നേടിയ സര്‍വീസസാണ് ഓവറോള്‍ നിലയില്‍ രണ്ടാം സ്ഥാനത്ത്. 114 പോയന്റോടെ ഒ.എന്‍.ജി.സി. മൂന്നാം സ്ഥാനവും നേടി.    പുരുഷവിഭാഗത്തില്‍ 138 പോയന്റോടെ സര്‍വീസസ് ജേതാക്കളായപ്പോള്‍ 119 പോയന്റുമായി റെയില്‍വേ രണ്ടാമതെത്തി. വനിതകളില്‍ റെയില്‍വേയ്ക്ക് പിന്നിലെത്തിയ ഒ.എന്‍.ജി.സി.ക്ക് 42 പോയന്റാണുള്ളത്. കേരളത്തിനാണ് വനിതകളില്‍ മൂന്നാം സ്ഥാനം. 40 പോയന്റാണ് നേടിയത്.   മീറ്റിലെ മികച്ച താരങ്ങളും മലയാളികളാണ്. ഹൈജമ്പില്‍ മീറ്റ് റെക്കോഡിട്ട സര്‍വീസസിന്റെ ജിതിന്‍ സി. തോമസും 800 മീറ്റര്‍ സ്വര്‍ണം നേടിയ റെയില്‍വേയുടെ ടിന്റു ലൂക്കയുമാണ് മികച്ച താരങ്ങള്‍. 2006-ല്‍ പാലക്കാട് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍....&lt;img src="http://feeds.feedburner.com/~r/MathrubhumiSports/~4/R8a_kb2VqZw" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/sports/story.php?id=301932</guid>
<feedburner:origLink>http://www.mathrubhumi.com/sports/story.php?id=301932</feedburner:origLink></item>
<item>
<title>കരീബിയന്‍ ഗൃഹാതുരതയില്‍ 'ഫയര്‍ ഇന്‍ ബാബിലോണ്‍'</title>
<link>http://feedproxy.google.com/~r/MathrubhumiSports/~3/rAtOzf_4jR8/story.php</link>
<description>അത് ശരിക്കും ഒരു യുദ്ധക്കളം തന്നെയായിരുന്നു, അവര്‍ പോരാളികളും. 'വിസ്പറിങ് ഡെത്ത്'(മരണം മന്ത്രിക്കുന്നവന്‍) എന്ന് വിളിപ്പേരുള്ള മൈക്കല്‍ ഹോള്‍ഡിങ്, ബോംബര്‍ എന്ന കോളിന്‍ ക്രോഫ്റ്റ്, ഹിറ്റ്മാനായ ആന്‍ഡി റോബര്‍ട്‌സ്, ബിഗ് ബേഡ് ജോയല്‍ ഗാര്‍നര്‍, ആര്‍ക്കും വീഴ്ത്താനാവാത്ത ഓപ്പണിങ്‌ജോഡി ഗോര്‍ഡന്‍ ഗ്രീനിഡ്ജും ഡെസ്മണ്ട് ഹെയ്ന്‍സും, ഏകാകിയായ സിംഹത്തെപ്പോലെ വിവ് റിച്ചാര്‍ഡ്‌സ്, തീക്കാറ്റുപോലെ മാല്‍ക്കം മാര്‍ഷല്‍, മുന്‍ നിരയില്‍ നിന്ന് നയിച്ച് ക്ലൈവ് ലോയ്ഡ്... എതിരാളിയുടെ അന്ത്യം കണ്ടുമാത്രമേ അവര്‍ പിന്മാറിയിരുന്നുള്ളൂ. ഒരേസമയം അവര്‍ സംഗീതവും നൃത്തവും സംഹാരവുമായിരുന്നു. ഒന്നും രണ്ടുമല്ല നീണ്ട 20 വര്‍ഷങ്ങളാണ് അവര്‍ അജയ്യരായിത്തുടര്‍ന്നത്. വെസ്റ്റിന്‍ഡീസ് എന്നാല്‍ ലോക ക്രിക്കറ്റിന്റെ പര്യായമായി. ഈ കഥയാണ് 'ഫയര്‍ ഇന്‍ ബേബിലോണ്‍' എന്ന ബ്രിട്ടീഷ് ഡോക്യുമെന്ററി പറയുന്നത്. ഇന്ത്യയില്‍ സപ്തംബര്‍ 21-ന് ഇത് റിലീസ് ചെയ്യും. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ എല്ലാവിധ ഗൃഹാതുരതയും ഉള്‍ക്കൊള്ളുന്ന ഡോക്യുമെന്ററിയുടെ സംവിധായകന്‍ സ്റ്റീവന്‍....&lt;img src="http://feeds.feedburner.com/~r/MathrubhumiSports/~4/rAtOzf_4jR8" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/sports/story.php?id=301931</guid>
<feedburner:origLink>http://www.mathrubhumi.com/sports/story.php?id=301931</feedburner:origLink></item>
<item>
<title>ലങ്കയും അയര്‍ലന്‍ഡും റെഡി</title>
<link>http://feedproxy.google.com/~r/MathrubhumiSports/~3/dy-vMDiVdfY/story.php</link>
<description>കൊളംബോ: കുട്ടിക്രിക്കറ്റിന്റെ ആവേശത്തിലേക്ക് ലങ്കയെ എടുത്തെറിഞ്ഞ് ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് ഗംഭീര തുടക്കം. കൊളംബോയില്‍ നടന്ന മത്സരങ്ങളില്‍ ശ്രീലങ്ക ഒമ്പതുവിക്കറ്റിന് വെസ്റ്റിന്‍ഡീസിനെയും അയര്‍ലന്‍ഡ് 54 റണ്‍സിന് സിംബാബ്‌വെയെയും പരാജയപ്പെടുത്തി. ലോകകപ്പിന് മുന്നോടിയായുള്ള അവസാന അന്താരാഷ്ട്ര ട്വന്റി 20-യില്‍ ദക്ഷിണാഫ്രിക്കയെ തോല്പിച്ച് നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കി.      വമ്പോടെ ലങ്ക   ലങ്കന്‍ ക്രിക്കറ്റ് പ്രേമികളെ ട്വന്റി 20 ക്രിക്കറ്റിലേക്ക് അതിവേഗം കൂട്ടിക്കൊണ്ടുവരുന്നതായിരുന്നു വെസ്റ്റിന്‍ഡീസിനെതിരായ മത്സരം. ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തപ്പോള്‍, വെറും 15.4 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ ദില്‍ഷനും മഹേല ജയവര്‍ധനെയും ചേര്‍ന്ന് വിന്‍ഡീസിനെ അടിച്ചൊതുക്കി ലക്ഷ്യം നേടി.  ദില്‍ഷന്‍ ദ്വയമാണ് ലങ്കയ്ക്കുവേണ്ടി ഇന്നിങ്‌സ് തുറന്നത്. പുതുമുഖ താരം ദില്‍ഷന്‍ മുനവീരയും തിലകരതെ്‌ന ദില്‍ഷനും. 35 പന്തില്‍ ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും....&lt;img src="http://feeds.feedburner.com/~r/MathrubhumiSports/~4/dy-vMDiVdfY" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/sports/story.php?id=301930</guid>
<feedburner:origLink>http://www.mathrubhumi.com/sports/story.php?id=301930</feedburner:origLink></item>
<item>
<title>സ്വര്‍ണില്ലാതെ കേരളം; മലയാളികള്‍ നേടിയത് 10 സ്വര്‍ണം</title>
<link>http://feedproxy.google.com/~r/MathrubhumiSports/~3/Af2WW4-9rZM/story.php</link>
<description>ചെന്നൈ: കേരളത്തിലെ കായികതാരങ്ങളെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ നല്‍കി നാട്ടില്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത വിളിച്ചോതിയാണ് 32-ാം ഓപ്പണ്‍ നാഷണല്‍ അത്‌ലറ്റിക്‌സിന് ചെന്നൈയില്‍ കൊടിയിറങ്ങിയത്. ഒരൊറ്റ സ്വര്‍ണംപോലും കേരളത്തിനുവേണ്ടി കുറിക്കപ്പെടാതെയാണ് മീറ്റവസാനിച്ചത്. എന്നാല്‍, മറ്റു ടീമുകള്‍ക്കുവേണ്ടി കേരളതാരങ്ങള്‍ കൈ നിറയെ മെഡലുകള്‍ വാരുകയും ചെയ്തു.   ഓവറോള്‍ പോയന്റ് നിലയില്‍ കേരളം ആറാം സ്ഥാനത്താണ്. 47 പോയന്റാണ് നേടാനായത്. ഇതില്‍ 40 പോയന്റും വനിതകള്‍ സമ്പാദിച്ചതാണ്. പത്ത് സ്വര്‍ണം, 12 വീതം വെള്ളിയും വെങ്കലവുമാണ് മലയാളിതാരങ്ങള്‍ റെയില്‍വേസിനും സര്‍വീസസിനുമൊക്കെയായി നേടിയത്. അവസാന ദിവസം മലയാളിതാരങ്ങള്‍ നേടിയത് മൂന്ന് സ്വര്‍ണവും നാലുവെള്ളിയും രണ്ടു വെങ്കലവുമാണ്. ഇതില്‍ കേരളത്തിന്റെ നേട്ടം വനിതാ റിലേയിലെ വെങ്കലം മാത്രം.&lt;img src="http://feeds.feedburner.com/~r/MathrubhumiSports/~4/Af2WW4-9rZM" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/sports/story.php?id=301929</guid>
<feedburner:origLink>http://www.mathrubhumi.com/sports/story.php?id=301929</feedburner:origLink></item>
<item>
<title>വില്‌പന നടന്നില്ല, ഡെക്കാണ്‍ ത്രിശങ്കുവില്‍</title>
<link>http://feedproxy.google.com/~r/MathrubhumiSports/~3/S0tPVaVdyfo/story.php</link>
<description>ചെന്നൈ: കടക്കെണിയില്‍ പെട്ട് വില്പനയ്ക്ക് വെച്ച ഹൈദരാബാദ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റ് ടീം ഡെക്കാണ്‍ ചാര്‍ജേഴ്‌സിന്റെ കച്ചവടം നടന്നില്ല. മീഡിയ ഗ്രൂപ്പായ ഹൈദരാബാദിലെ ഡെക്കാണ്‍ ക്രോണിക്കിളിന്റെ ഉടമസ്ഥതയിലുള്ള ഡെക്കാണിനെ കൈമാറാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടന്ന ലേലത്തില്‍ ഒരു ഗ്രൂപ്പ് മാത്രമാണ് രംഗത്തുവന്നത്. നഗരവികസനത്തിനും സിനിമാ നിര്‍മാണത്തിനും ധനസഹായം നല്കുന്ന പി.വി.പി. വെഞ്ച്വേഴ്‌സ് ലിമിറ്റഡ് 900 കോടി രൂപയുടെ വാഗ്ദാനം മുന്നോട്ടുവെച്ചെങ്കിലും ഡെക്കാണ്‍ ഉടമകള്‍ അത് നിരസിക്കുകയായിരുന്നു. വിജയവാഡയില്‍ നിന്നുള്ള എന്‍.ആര്‍.ഐ. ബിസിനസ്സുകാരനായ പൊട്‌ലൂരി വര പ്രസാദിന്റെ ഉടമസ്ഥതയിലുള്ളതാണ് പി.വി.പി. അവര്‍ പറഞ്ഞ തുകയും അവ നല്കുന്നതിനുള്ള വ്യവസ്ഥകളും തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് ഡെക്കാണ്‍ വ്യക്തമാക്കിയതോടെ ടീമിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കയാണ്. ശനിയാഴ്ച ചെന്നൈയില്‍ ചേരുന്ന ബി.സി.സി.ഐ. പ്രവര്‍ത്തക സമിതി യോഗം ഭാവി നടപടി തീരുമാനിക്കുമെന്ന് പ്രസിഡന്റ്....&lt;img src="http://feeds.feedburner.com/~r/MathrubhumiSports/~4/S0tPVaVdyfo" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/sports/story.php?id=301928</guid>
<feedburner:origLink>http://www.mathrubhumi.com/sports/story.php?id=301928</feedburner:origLink></item>
<item>
<title>അഖിലകേരള സ്‌കൂള്‍ ബാസ്‌കറ്റ്‌</title>
<link>http://feedproxy.google.com/~r/MathrubhumiSports/~3/Xi8_FED3aVo/story.php</link>
<description>ഹൊസ്ദുര്‍ഗ്: ക്രൈസ്റ്റ് ട്രോഫിക്കുവേണ്ടിയുള്ള നാലാമത് ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ് ബോള്‍ ഒക്ടോബര്‍ 22 മുതല്‍ 25 വരെ ക്രൈസ്റ്റ് സി.എം.ഐ. പബ്ലിക് സ്‌കൂള്‍ മൈതാനത്ത് നടക്കും. ടീമുകള്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടണം. 9447795450, 9446278736, 0467 2209722.&lt;img src="http://feeds.feedburner.com/~r/MathrubhumiSports/~4/Xi8_FED3aVo" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/sports/story.php?id=301927</guid>
<feedburner:origLink>http://www.mathrubhumi.com/sports/story.php?id=301927</feedburner:origLink></item>
<item>
<title>വടംവലി മത്സരം 26-ന്‌</title>
<link>http://feedproxy.google.com/~r/MathrubhumiSports/~3/34hZToMR1NQ/story.php</link>
<description>തിരുവനന്തപുരം: ചിറയിന്‍കീഴ് വലിയകട ബ്രദേഴ്‌സ് സംഘടിപ്പിക്കുന്ന അഖില കേരള വടംവലി മത്സരം സപ്തംബര്‍ 26-ന് രാവിലെ പത്തിന് നടക്കും. 20,001 രൂപയാണ് ജേതാക്കള്‍ക്ക് ലഭിക്കുക. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി സപ്തംബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് 9037707060, 9947261939.&lt;img src="http://feeds.feedburner.com/~r/MathrubhumiSports/~4/34hZToMR1NQ" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/sports/story.php?id=301926</guid>
<feedburner:origLink>http://www.mathrubhumi.com/sports/story.php?id=301926</feedburner:origLink></item>
<item>
<title>സംസ്ഥാന ചെസ് തൊടുപുഴയില്‍</title>
<link>http://feedproxy.google.com/~r/MathrubhumiSports/~3/5LC3VMQ10wo/story.php</link>
<description>തൊടുപുഴ: ഇടുക്കി ചെസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ഓപ്പണ്‍ചെസ് 15, 16 തിയ്യതികളില്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നടക്കും. 15 വയസ്സിനു താഴെയുള്ളവര്‍ക്കും മത്സരമുണ്ട്. രജിസ്‌ട്രേഷന് 9895558742.&lt;img src="http://feeds.feedburner.com/~r/MathrubhumiSports/~4/5LC3VMQ10wo" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/sports/story.php?id=301925</guid>
<feedburner:origLink>http://www.mathrubhumi.com/sports/story.php?id=301925</feedburner:origLink></item>
<item>
<title>സംസ്ഥാന കബഡി പൊന്നാനിയില്‍</title>
<link>http://feedproxy.google.com/~r/MathrubhumiSports/~3/2xitcjFXaig/story.php</link>
<description>പൊന്നാനി: 57-ാമത് അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് പൊന്നാനി എം.ഐ.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ 14ന് ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ മലപ്പുറം പുരുഷ ടീം കോഴിക്കോടിനെ നേരിടും.&lt;img src="http://feeds.feedburner.com/~r/MathrubhumiSports/~4/2xitcjFXaig" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/sports/story.php?id=301924</guid>
<feedburner:origLink>http://www.mathrubhumi.com/sports/story.php?id=301924</feedburner:origLink></item>
<item>
<title>മമ്പാട് കോളേജ് ഫൈനലില്‍</title>
<link>http://feedproxy.google.com/~r/MathrubhumiSports/~3/tZlCwIQF8MI/story.php</link>
<description>തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടക്കുന്ന അന്തഃകലാലയ പുരുഷ ഫുട്‌ബോള്‍ മത്സരത്തില്‍ മമ്പാട് എം.ഇ.എസ് കോളേജ് ഫൈനലിലെത്തി. കോഴിക്കോട് ഫാറൂഖ് കോളേജിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മമ്പാട് കോളേജ് ഫൈനലിലെത്തിയത്.  വെള്ളിയാഴ്ച നടക്കുന്ന തൃശ്ശൂര്‍ ശ്രീ കേരളവര്‍മ കോളേജും മഞ്ചേരി എന്‍.എസ്.എസ് കോളേജും തമ്മിലുള്ള സെമിഫൈനല്‍ മത്സരത്തിലെ വിജയികളെയാണ് മമ്പാട് കോളേജ് ഫൈനലില്‍ നേരിടുക. ശനിയാഴ്ചയാണ് ഫൈനല്‍.&lt;img src="http://feeds.feedburner.com/~r/MathrubhumiSports/~4/tZlCwIQF8MI" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/sports/story.php?id=301923</guid>
<feedburner:origLink>http://www.mathrubhumi.com/sports/story.php?id=301923</feedburner:origLink></item>
<item>
<title>ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രതിഷേധിച്ചു</title>
<link>http://feedproxy.google.com/~r/MathrubhumiSports/~3/HvOhDRM8dvM/story.php</link>
<description>കൊച്ചി: പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ 52 കായികതാരങ്ങളെ തിരഞ്ഞെടുക്കാന്‍ അപേക്ഷ ക്ഷണിച്ചതില്‍ ബാസ്‌കറ്റ്‌ബോള്‍ താരങ്ങളെ ഒഴിവാക്കിയതില്‍ സംസ്ഥാന ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രതിഷേധിച്ചു. കേരളത്തില്‍നിന്നുള്ള താരങ്ങളെ റിക്രൂട്ട് ചെയ്യുന്നതില്‍ റെയില്‍വേ, ഒ.എന്‍.ജി.സി. മുതലായ സ്ഥാപനങ്ങള്‍ ശ്രദ്ധചെലുത്തുമ്പോള്‍ സംസ്ഥാനത്ത് താരങ്ങള്‍ക്ക് അവഗണനയാണെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി. ഇതുമൂലം ദേശീയ ഗെയിംസ് ഉള്‍പ്പെടെയുള്ള മീറ്റുകളില്‍ കേരളത്തിന് നേട്ടമുണ്ടാക്കാനാവാതെയും പോകുന്നു. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിയമനങ്ങളില്‍ ബാസ്‌കറ്റ്‌ബോളിനെയും ഉള്‍പ്പെടുത്തണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.&lt;img src="http://feeds.feedburner.com/~r/MathrubhumiSports/~4/HvOhDRM8dvM" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/sports/story.php?id=301922</guid>
<feedburner:origLink>http://www.mathrubhumi.com/sports/story.php?id=301922</feedburner:origLink></item>
<item>
<title>വീണ്ടും ടര്‍ബനേറ്റര്‍</title>
<link>http://feedproxy.google.com/~r/MathrubhumiSports/~3/GGniSde0m9U/story.php</link>
<description>ചില കളികളൊക്കെ കളിക്കാനും ചിലതൊക്കെ കളിച്ചുകാണിക്കാനും സര്‍ദാര്‍ ഹര്‍ഭജന്‍ സിങ് തിരിച്ചുവരികയാണ്. ദിവസങ്ങള്‍ക്കപ്പുറം ശ്രീലങ്കയില്‍ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് ഓഫ്‌സ്പിന്നറെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. അപ്രതീക്ഷിതമായി കൈയില്‍ നിന്ന് വഴുതിപ്പോയ കരിയര്‍ തിരിച്ചുപിടിക്കാനുള്ള അവസരമാണ് ഇത്. 'ഈ യുദ്ധത്തില്‍ എനിക്ക് ജയിച്ചേ തീരൂ. ഇന്ത്യക്കുവേണ്ടി അരങ്ങേറ്റം കുറിച്ചതിനേക്കാള്‍ ദുഷ്‌കരമാണ് പുറത്തായ ശേഷം തിരിച്ചുവരികയെന്നത്. എനിക്കത് നന്നായറിയാം. പഴയ പ്രതാപം പറഞ്ഞും മേനി നടിച്ചും പിടിച്ചുനില്ക്കാനാവില്ല. വീണ്ടും കളിച്ചുതെളിയിച്ചേ തീരൂ.' - ഹര്‍ഭജന്‍ പറയുന്നു.      ഒരു വ്യാഴവട്ടക്കാലം ടീം ഇന്ത്യയുടെ സ്‌ട്രൈക്ക് ബൗളറായിരുന്ന 'ടര്‍ബനേറ്റര്‍' ഇന്ത്യക്കുവേണ്ടി അവസാനമായി കളിച്ചത് കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണ്. അന്താരാഷ്ട്ര മത്സരങ്ങളില്‍ എഴുന്നൂറോളം വിക്കറ്റ് വീഴ്ത്തിയ ഹര്‍ഭജന്‍ തുടരെ സംഭവിച്ച പരിക്കും മോശം ഫോമും കാരണമാണ് ടീമില്‍ നിന്ന് പുറത്തായത്. അതിനു ശേഷമിങ്ങോട്ട് തിരിച്ച്....&lt;img src="http://feeds.feedburner.com/~r/MathrubhumiSports/~4/GGniSde0m9U" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/sports/story.php?id=301921</guid>
<feedburner:origLink>http://www.mathrubhumi.com/sports/story.php?id=301921</feedburner:origLink></item>
</channel></rss>
