<?xml version="1.0" encoding="utf-8"?>
<rss version="2.0">
<channel>
<title><![CDATA[sports rss feed]]></title>
<link>http://www.mathrubhumi.com//cmlink/sports-rss-feed-1.1184583</link>
<description>

</description>
<item>
<title><![CDATA[ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന്‍]]></title>
<link>https://www.mathrubhumi.com/sports/specials/isl-2021-2022/isl-2021-2022-kerala-blasters-vs-mohun-bagan-1.6461861</link>
<description><![CDATA[ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.  ഏഴാം മിനിറ്റിലും 64ാം മിനിറ്റിലും നായകൻ അഡ്രിയാൻ ലൂണയാണ് കേരളത്തിനായി ഗോളുകൾ നേടിയത്. ഏഴാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽ നിന്നാണ് ലൂണ കേരളത്തെ മുന്നിലെത്തിച്ചത്. എന്നാൽ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായില്ല. തൊട്ടടുത്ത മിനിറ്റിൽ ഡേവിഡ് വില്യംസിന്റെ ഗോളിൽ എടികെ ഒപ്പമെത്തി. രണ്ടാം പകുതിയിൽ കേരളം വീണ്ടും ലൂണയിലൂടെ മുന്നിലെത്തി. പിന്നീട് ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് എടികെ നിരന്തരം ആക്രമണം അഴിച്ചുവിട്ടു.  എന്നാൽ തകർപ്പൻ ഡിഫെൻസും ഒപ്പം ഗോൾ കീപ്പർ പ്രഭ്സുഖൻ ഗില്ലിന്റെ തകർപ്പൻ പ്രകടനവും കൊൽക്കത്ത ക്ലബ്ബിന് ഗോൾ മാത്രം നിഷേധിച്ചു. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലാണ് കോകോയുടെ ഗോൾ കേരളത്തെ സമനിലയിൽ തളച്ചത്. ജയിച്ചിരുന്നുവെങ്കിൽ 29 പോയിന്റുമായി കേരളത്തിന് മൂന്നാം സ്ഥാനത്തേക്ക് ഉയരാമായിരുന്നു. 16 കളികൾ വീതം പൂർത്തിയായപ്പോൾ 30 പോയിന്റുമായി എ.ടി.കെ മോഹൻബഗാൻ ഒന്നാം സ്ഥാനത്തും 16 കളികളിൽ നിന്ന് 27 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തുമാണ്.  മറ്റൊരു മത്സരത്തിൽ ഗോവ ഹൈദരാബാദിനെ നേരിടുകയാണ്. ജയിച്ചാൽ 32 പോയിന്റുമായി ഹൈദരാബാദിന് ഒന്നാമതെത്താം സമനില നേടിയാലും 30 പോയിന്റുമായി അവർക്ക് ഒന്നാം സ്ഥാനത്ത് തിരിച്ചെത്താൻ കഴിയും.  Content Highlights: ISL 2021 2022 Kerala Blasters vs Mohun Bagan]]></description>
    <pubDate>Sat, 19 February 2022, 08:56:44 PM +0530</pubDate>
        <modified_date>Sat, 19 February 2022, 09:48:56 PM +0530</modified_date>
    </item>
<item>
<title><![CDATA['സഞ്ജുവും ലോകകപ്പ് പദ്ധതികളുടെ ഭാഗം, ഹാര്‍ദികിന് പിന്നാലെ പോകുന്നത് അവസാനിപ്പിക്കണം']]></title>
<link>https://www.mathrubhumi.com/sports/cricket/chief-selector-chetan-sharma-makes-big-statement-after-announcing-indian-team-1.6461832</link>
<description><![CDATA[മുംബൈ: ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പ് മുൻകൂട്ടി കണ്ടാണ് ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലേക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. സഞ്ജു സാംസൺ ആ ടീമിന്റെ ഭാഗമാകുമ്പോൾ ലോകകപ്പിനുള്ള സെലക്ടർമാരുടെ പദ്ധതികളിൽ മലയാളി താരത്തിനും ഇടമുണ്ടാകുമെന്ന് വ്യക്തം. ഇതു സൂചിപ്പിക്കുന്ന രീതിയിലാണ് ടീമിനെ പ്രഖ്യാപിച്ച ശേഷം സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ സംസാരിച്ചത്.  ഇന്ത്യയുടെ പരിശീലകൻ രാഹുൽ ദ്രാവിഡ് ആണെന്നതും സഞ്ജുവിന് കൂടുതൽ പ്രതീക്ഷ നൽകുന്നു. പരിക്കിന്റെ പിടിയിലായതിനെ തുടർന്ന് ഈ സീസണിൽ രഞ്ജി ട്രോഫിയിൽ മേഘാലയ്ക്കെതിരായ മത്സരത്തിൽ കേരളത്തിനായി സഞ്ജു കളിച്ചിരുന്നില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്ന സഞ്ജു കഴിഞ്ഞ ദിവസം ഫിറ്റ്നസ് കടമ്പ കടക്കുകയും ചെയ്തു. ദേശീയ ടീമിൽ ഇടം നേടിയതിനാൽ ഫെബ്രുവരി 24-ന് ഗുജറാത്തിനെതിരായ രഞ്ജി മത്സരത്തിലും സഞ്ജുവുണ്ടാകില്ല. ഫെബ്രുവരി 24-ന് തന്നെയാണ് ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്റി-20 മത്സരവും.  പരിക്കേറ്റ് വിശ്രമിക്കുന്ന ഹാർദിക് പാണ്ഡ്യയെ ടീം തിരഞ്ഞെടുപ്പിൽ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് അറിയിപ്പൊന്നും ലഭിച്ചില്ലെന്നും ചേതൻ കൂട്ടിച്ചേർത്തു. ഫിറ്റ്നസ് ടെസ്റ്റ് പാസായ ശേഷം ഹാർദികിനെ ടീമിലേക്ക് തിരഞ്ഞെടുക്കുമെന്നും മാധ്യമങ്ങൾ അദ്ദേഹത്തിന് പിന്നാലെ പോകുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിനായി ഒരുപാട് സംഭാവനകൾ നൽകിയ താരത്തിന് പ്രതിസന്ധി ഘട്ടത്തിൽ പിന്തുണയാണ് നൽകേണ്ടതെന്നും ചേതൻ ഓർമിപ്പിച്ചു.  അതേസമയം, ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ ഉൾപ്പെടുത്തില്ലെന്ന് വെറ്ററൻ താരങ്ങളായ അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര, വൃദ്ധിമാൻ സാഹ, ഇഷാന്ത് ശർമ എന്നിവരെ നേരത്തെ അറിയിച്ചിരുന്നതായും സെലക്ഷൻ കമ്മിറ്റി ചെയർമാൻ വെളിപ്പെടുത്തി. പൂജാരയ്ക്കും രഹാനയ്ക്കും മുന്നിൽ ഇന്ത്യൻ ടീമിന്റെ വാതിലുകൾ തുറന്നു കിടക്കുകയാണെന്നും രഞ്ജി ട്രോഫിയിൽ കളിച്ച് മികവ് തെളിയിച്ച് തിരിച്ചെത്തുന്നതിനായാണ് എല്ലാവരും കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  Content Highlights: Chief selector Chetan Sharma makes big statement after announcing Indian team]]></description>
    <pubDate>Sat, 19 February 2022, 06:56:21 PM +0530</pubDate>
        <modified_date>Sat, 19 February 2022, 07:06:49 PM +0530</modified_date>
    </item>
<item>
<title><![CDATA[സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍; മൂന്നു ഫോര്‍മാറ്റിലും രോഹിത് ക്യാപ്റ്റന്‍]]></title>
<link>https://www.mathrubhumi.com/sports/cricket/india-squad-for-sri-lanka-series-sanju-samson-return-to-t20s-1.6461792</link>
<description><![CDATA[മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ്, ട്വന്റി-20 പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ ഇടം നേടി. ട്വന്റി-20 പരമ്പരയിലേക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.  ടെസ്റ്റ് ടീമിന്റെ പുതിയ നായകനായി രോഹിത് ശർമയെ നിയമിച്ചതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. ഇതോടെ മൂന്ന് ഫോർമാറ്റിലും രോഹിത് ഇന്ത്യയുടെ നായകനായി. ജസ്പ്രീത് ബുംറയാണ് ടീമിന്റെ ഉപനായകൻ. ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് 18 അംഗ ടീമുകളെ പ്രഖ്യാപിച്ചത്.  മുൻ ക്യാപ്റ്റൻ വിരാട് കോലിക്കും വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനും ട്വന്റി-20യിൽ വിശ്രമം അനുവദിച്ചു. ഋഷഭിന് പകരം ഇഷാൻ കിഷനാണ് ട്വന്റി-20യിൽ വിക്കറ്റ് കീപ്പറാകുക. പരിക്കേറ്റ് പുറത്തായിരുന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ട്വന്റി-20 ടീമിൽ തിരിച്ചെത്തി.  ടെസ്റ്റ് ടീമിൽ നിന്ന് ഫോമിലല്ലാത്ത വെറ്ററൻ താരങ്ങളായ അജിങ്ക്യ രഹാനയേയും ചേതേശ്വർ പൂജാരയേയും ഒഴിവാക്കി. പരിക്കിന്റെ പിടിയിലായ കെഎൽ രാഹുലും വാഷിങ്ടൺ സുന്ദറും പരമ്പരയിൽ കളിക്കില്ല.  ടെസ്റ്റ് ടീമിൽ പുതുമുഖമായ സൗരഭ് കുമാറും സ്ഥാനം കണ്ടെത്തി. 2019-2020 രഞ്ജി ട്രോഫി സീസണിൽ 28-കാരൻ 44 വിക്കറ്റ് വീഴ്ത്തിയിരുന്നു. ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിലും അംഗമായിരുന്നു സൗരഭ്. സ്പിൻ ബൗളർ കുൽദീപ് യാദവ് ഇരുടീമിലും ഇടം കണ്ടെത്തി. ആന്ധ്രാ പ്രദേശിൽ നിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെഎസ് ഭരത് ടെസ്റ്റ് ടീമിലുണ്ട്.  ഫെബ്രുവരി 24-നാണ് പരമ്പര ആരംഭിക്കുന്നത്. മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി-20 പരമ്പരയാണ് ആദ്യം നടക്കുക. അതിശേഷം രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിക്കും. ഫെബ്രുവരി 24, 26, 27 തിയ്യതികളിലാണ് ട്വന്റി-20 മത്സരങ്ങൾ. ആദ്യ ടെസ്റ്റ് മാർച്ച് നാലിനും രണ്ടാം ടെസ്റ്റ് മാർച്ച് 12നും ആരംഭിക്കും.   T20I squad - Rohit Sharma (C),Ruturaj Gaikwad, Shreyas Iyer, Surya Kumar Yadav, Sanju Samson, Ishan Kishan (wk), Venkatesh Iyer, Deepak Chahar, Deepak Hooda, R Jadeja, Y Chahal, R Bishnoi,Kuldeep Yadav, Mohd. Siraj, Bhuvneshwar Kumar, Harshal Patel, Jasprit Bumrah(VC),Avesh Khan &mdash; BCCI (@BCCI) February 19, 2022     Test squad - Rohit Sharma (C), Priyank Panchal, Mayank Agarwal, Virat Kohli, Shreyas Iyer, Hanuma Vihari, Shubhman Gill, Rishabh Pant (wk), KS Bharath, R Jadeja, Jayant Yadav, R Ashwin, Kuldeep Yadav, Sourabh Kumar, Mohd. Siraj, Umesh Yadav, Mohd. Shami, Jasprit Bumrah (VC). &mdash; BCCI (@BCCI) February 19, 2022    Content Highlights: India squad for Sri Lanka series Sanju Samson return to T20s]]></description>
    <pubDate>Sat, 19 February 2022, 04:38:50 PM +0530</pubDate>
        <modified_date>Sat, 19 February 2022, 06:23:15 PM +0530</modified_date>
    </item>
<item>
<title><![CDATA[ബേസിലിന് നാല് വിക്കറ്റ്, മേഘാലയ 191ന് പുറത്ത്; കേരളത്തിന് ഇന്നിങ്‌സ് വിജയം]]></title>
<link>https://www.mathrubhumi.com/sports/cricket/ranji-trophy-cricket-kerala-vs-meghalaya-1.6461713</link>
<description><![CDATA[രാജ്കോട്ട്: രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ രഞ്ജി ട്രോഫിയിൽ കേരളത്തിന് തകർപ്പൻ തുടക്കം. മേഘാലയയെ ഇന്നിങ്സിനും 166 റൺസിനും പരാജയപ്പെടുത്തി കേരളം വിലപ്പെട്ട ഏഴു പോയിന്റ് സ്വന്തമാക്കി. നാല് വിക്കറ്റ് വീഴ്ത്തിയ ബേസിലിന്റേയും മൂന്ന് വിക്കറ്റെടുത്ത ജലജ് സക്സേനയുടേയും ബൗളിങ്ങ് മികവിൽ മേഘാലയ രണ്ടാം ഇന്നിങ്സിൽ 191 റൺസിന് പുറത്തായി.  357 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ മേഘാലയയുടെ തുടക്കം തന്നെ പാളിച്ചയോടെയായിരുന്നു. അക്കൗണ്ട് തുറക്കും മുമ്പ് അവർക്ക് ഓപ്പണർ കിഷനെ നഷ്ടപ്പെട്ടു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ മേഘാലയക്ക് കഴിഞ്ഞില്ല. 75 റൺസെടുത്ത സി.ജി ഖുറാനയും 55 റൺസെടുത്ത ദിപ്പുവും മാത്രമാണ് പിടിച്ചുനിന്നത്. ശേഷിക്കുന്നവരെല്ലാം ബാറ്റിങ് മറന്നു.  കേരളത്തിനായി ബേസിൽ തമ്പി 16 ഓവറിൽ 43 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തു. ജലജ് സക്സേന 11.5 ഓവറിൽ 28 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്തു. ഏദൻ ആപ്പിൾ ടോം രണ്ടും മനു കൃഷ്ണൻ ഒരു വിക്കറ്റുമെടുത്തു. ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റെടുത്തിരുന്ന അരങ്ങേറ്റക്കാരൻ ഏദൻ രണ്ടിന്നിങ്സിലുമായി ആറു വിക്കറ്റ് വീഴ്ത്തി.  എട്ടു വിക്കറ്റ് നഷ്ടത്തിൽ 454 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ കേരളത്തിനായി വത്സൽ ഗോവിന്ദ് സെഞ്ചുറി പൂർത്തിയാക്കി. 193 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം വത്സൽ 106 റൺസ് നേടി. വെറ്ററൻ താരം എസ്. ശ്രീശാന്തിന്റെ പിന്തുണയിലാണ് വത്സൽ മൂന്നക്കത്തിലെത്തിയത്. 43 പന്ത് നേരിട്ട് പ്രതിരോധിച്ചു കളിച്ച ശ്രീശാന്ത് 19 റൺസെടുത്തു. ശ്രീശാന്തിനെ ആര്യൻ പുറത്താക്കിയതോടെ കേരളം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഒമ്പതാം വിക്കറ്റിൽ ശ്രീശാന്ത്- വത്സൽ സഖ്യം 89 പന്തിൽ 51 റൺസ് കൂട്ടിച്ചേർത്തു.മേഘാലയക്കായി സി.ജി ഖുറാനയും ആര്യനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. നഫീസ് രണ്ടും ദിപ്പു ഒരു വിക്കറ്റും നേടി.  രണ്ടാം ദിനം കേരളത്തിന്റെ ആധിപത്യം  ഓപ്പണറായ രോഹൻ എസ് കുന്നുമ്മലിന്റെ സെഞ്ചുറിക്ക് പിന്നാലെ പി രാഹുൽ സെഞ്ചുറിയും സച്ചിൻ ബേബി അർധ സെഞ്ചുറിയും കണ്ടെത്തുന്നതാണ് രണ്ടാം ദിനം രാജ്കോട്ടിൽ കണ്ടത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെന്ന നിലയിൽ രണ്ടാം ദിനം കളി തുടങ്ങിയ കേരളത്തിന് 14 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും ജലജ് സക്സേനയെ നഷ്ടമായിരുന്നു. 15 പന്തിൽ 10 റൺസാണ് ജലജ് നേടിയത്. പിന്നീട് സച്ചിൻ ബേബിയും രാഹുലും ഒത്തുചേർന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും 96 റൺസ് കൂട്ടുകെട്ടുണ്ടാക്കി. സച്ചിനെ പുറത്താക്കി നഫീസാണ് ഈ സഖ്യം പൊളിച്ചത്. സച്ചിൻ ബേബി ആറു ഫോറിന്റെ അകമ്പടിയോടെ 113 പന്തിൽ നിന്ന് 56 റൺസ് നേടി. പിന്നാലെ രാഹുലിനെ ആര്യൻ, ആകാശ് കുമാറിന്റെ കൈയിലെത്തിച്ചു. 239 പന്തിൽ 17 ഫോറും ഒരു സിക്സും സഹിതം 147 റൺസ് രാഹുൽ അടിച്ചെടുത്തു. വിഷ്ണു വിനോദിന് അധികം ആയുസുണ്ടായിരുന്നില്ല. 17 പന്ത് നേരിട്ട് നാല് റൺസെടുത്ത വിഷ്ണുവിനെ ആര്യൻ ബൗൾഡാക്കി.  എന്നാൽ വത്സൽ ഒരറ്റത്ത് പിടിച്ചുനിന്നു. സിജോമോൻ ജോസഫിനെ കൂട്ടിപിടിച്ച് ആറാം വിക്കറ്റിൽ 53 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 67 പന്തിൽ 21 റൺസെടുത്ത സിജോമോനെ നഫീസ് പുറത്താക്കിയതോടെ ആ കൂട്ടുകെട്ടും അവസാനിച്ചു. പിന്നാലെ ക്രീസിലെത്തിയ മനു കൃഷ്ണനും (11) ബേസിൽ തമ്പിക്കും (8) അധികം ആയുസുണ്ടായിരുന്നില്ല. ഇരുവരേയും സി.ജി ഖുറാന പുറത്താക്കി.  അരങ്ങേറ്റത്തിൽ ഏദനും തിരിച്ചുവരവിൽ ശ്രീശാന്തും തിളങ്ങി  നേരത്തെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കേരളം ഒന്നാമിന്നിങ്സിൽ മേഘാലയയെ 40.5 ഓവറിൽ 148 റൺസിന് എറിഞ്ഞൊതുക്കിയിരുന്നു. അരങ്ങേറ്റ മത്സരം കളിച്ച ഏദൻ ആപ്പിൾ ടോം നാല് വിക്കറ്റും മനു കൃഷ്ണൻ മൂന്നു വിക്കറ്റും വീഴ്ത്തി. നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിൽ തിരിച്ചെത്തിയ വെറ്ററൻ പേസർ എസ് ശ്രീശാന്ത് രണ്ട് വിക്കറ്റുമെടുത്തു. ഒരു വിക്കറ്റ് ബേസിൽ തമ്പിക്കാണ്.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മേഘാലയ്ക്ക് പുനീത് ബിഷ്ടിന്റെ അർധ സെഞ്ചുറിയാണ് കരുത്തായത്. 90 പന്തിൽ 19 ഫോറിന്റെ അകമ്പടിയോടെ പുനീത് അടിച്ചെടുത്തത് 93 റൺസാണ്. പുനീതിന് പുറമേ രണ്ടക്കം കണ്ടത് 26 റൺസെടുത്ത കിഷൻ ലിങ്ദോയും 15 റൺസെടുത്ത ചിരാഗ് ഖുരാനയും മാത്രമാണ്.  അരങ്ങേറ്റത്തിലെ ആദ്യ പന്തിൽതന്നെ വിക്കറ്റെടുത്ത ഏദൻ ഒമ്പത് ഓവറിൽ രണ്ട് മെയ്ഡനുകൾ സഹിതം 41 റൺസ് വിട്ടുകൊടുത്താണ് നാല് വിക്കറ്റ് വീഴ്ത്തിയത്. 11 ഓവറിൽ മൂന്നു മെയ്ഡൻ ഉൾപ്പെടെ 34 റൺസ് വിട്ടുകൊടുത്താണ് മനു കൃഷ്ണൻ മൂന്നു വിക്കറ്റെടുത്തത്. മേഘാലയയുടെ വാലറ്റത്തെ ചുരുട്ടിക്കെട്ടിയ ശ്രീശാന്ത് 11.5 ഓവറിൽ വഴങ്ങിയത് 40 റൺസാണ്.  ബൗളർമാർ പുറത്തെടുത്ത മികവ് ബാറ്റിങ് നിരയും ആവർത്തിക്കുന്നതാണ് പിന്നീട് രാജ്കോട്ടിൽ കണ്ടത്. ട്വന്റി-20 ശൈലിയിൽ അടിച്ചുതകർത്ത ഓപ്പണർ രോഹൻ എസ് കുന്നുമ്മൽ 107 റൺസ് നേടി. 97 പന്തിൽ 17 ഫോറും ഒരു സിക്സും സഹിതമാണ് രോഹൻ 107 റൺസെടുത്തത്. വെറും 73 പന്തിൽ നിന്നാണ് കേരള ഓപ്പണർ സെഞ്ചുറി പൂർത്തിയാക്കിയത്. ഓപ്പണിങ് വിക്കറ്റിൽ രാഹുലിനൊപ്പം 214 പന്തിൽ നിന്ന് 201 റൺസിന്റെ കൂട്ടുകെട്ടുമുണ്ടാക്കി.  Content Highlights: Ranji Trophy Cricket Kerala vs Meghalaya]]></description>
    <pubDate>Sat, 19 February 2022, 02:21:06 PM +0530</pubDate>
        <modified_date>Sat, 19 February 2022, 04:12:23 PM +0530</modified_date>
    </item>
<item>
<title><![CDATA[ട്വന്റി 20 വിജയങ്ങളില്‍ സെഞ്ചുറി; ടീം ഇന്ത്യയ്ക്ക് റെക്കോഡ്]]></title>
<link>https://www.mathrubhumi.com/sports/cricket/india-only-the-second-team-after-pakistan-to-win-100-matches-in-t20-cricket-1.6461574</link>
<description><![CDATA[കൊൽക്കത്ത: വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിജയം നേടിയതിനു പിന്നാലെ ഇന്ത്യൻ ടീമിന് റെക്കോഡ്. രാജ്യാന്തര ട്വന്റി 20-യിൽ 100 വിജയങ്ങൾ നേടുന്ന രണ്ടാമത്തെ മാത്രം ടീമെന്ന നേട്ടമാണ് ഇന്ത്യയ്ക്ക് സ്വന്തമായത്. പാകിസ്താനാണ് ഇന്ത്യയ്ക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ടീം.  ഇതുവരെ 155 ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. തോറ്റത് 51 എണ്ണത്തിൽ, നാല് മത്സരങ്ങൾ ഫലമില്ലാതെ പോയി. 189 മത്സരങ്ങൾ കളിച്ച പാകിസ്താന്റെ അക്കൗണ്ടിൽ 118 വിജയങ്ങളുണ്ട്. എന്നാൽ വിജയ ശതമാനത്തിൽ പാകിസ്താനേക്കാൾ (64.4) മുന്നിൽ ഇന്ത്യയാണ് (65.23).  50 ട്വന്റി 20 മത്സരങ്ങളിൽ കൂടുതൽ കളിച്ചിട്ടുള്ള ടീമുകളിൽ അഫ്ഗാനിസ്താന് (67.97) മാത്രമാണ് ഇന്ത്യയേക്കാൾ വിജയ ശതമാനമുള്ളത്.  Content Highlights: India only the second team after Pakistan to win 100 matches in t20 cricket]]></description>
    <pubDate>Sat, 19 February 2022, 10:06:58 AM +0530</pubDate>
        <modified_date>Sat, 19 February 2022, 10:06:58 AM +0530</modified_date>
    </item>
<item>
<title><![CDATA[ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ കൈവിടുന്നു; രോഹിത്തിന് നിരാശ]]></title>
<link>https://www.mathrubhumi.com/sports/cricket/rohit-sharma-disappointed-with-sloppy-fielding-1.6461554</link>
<description><![CDATA[കൊൽക്കത്ത: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി 20 വിജയിച്ച് പരമ്പര സ്വന്തമാക്കിയെങ്കിലും ടീമിന്റെ മോശം ഫീൽഡിങ്ങിന്റെ കാര്യത്തിൽ നിരാശ പങ്കുവെച്ച് ക്യാപ്റ്റൻ രോഹിത് ശർമ. ആവേശം അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ എട്ടു റൺസിനായിരുന്നു ഇന്ത്യയുടെ ജയം.  മത്സരത്തിൽ വിൻഡീസിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത നിക്കോളാസ് പുരന്റെയും റോവ്മാൻ പവലിന്റെയും ക്യാച്ചുകൾ നിർണായക സമയത്ത് ഇന്ത്യൻ താരങ്ങൾ കൈവിട്ടിരുന്നു. ആ ക്യാച്ചുൾ ഫീൽഡർമാർ എടുത്തിരുന്നുവെങ്കിൽ മത്സരം പോലും മറ്റൊന്നായാനേ എന്ന് രോഹിത് മത്സര ശേഷം അഭിപ്രായപ്പെട്ടു.  മത്സരത്തിൽ 41 പന്തിൽ 62 റൺസെടുത്ത പുരൻ, 10-ാം ഓവറിൽ വ്യക്തിഗത സ്കോർ 21-ൽ നിൽക്കേ നൽകിയ ക്യാച്ച് രവി ബിഷ്ണോയ് നിലത്തിട്ടിരുന്നു. പിന്നാലെ പവൽ നൽകിയ ക്യാച്ച് സ്വന്തം ബൗളിങ്ങിൽ ഭുവനേശ്വർ കുമാറും കൈവിട്ടു.  അതേസമയം മത്സരത്തിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്ത വിരാട് കോലി, ഋഷഭ് പന്ത്, വെങ്കടേഷ് അയ്യർ, ഭുവനേശ്വർ കുമാർ എന്നിവരെ അഭിനന്ദിക്കാനും രോഹിത് മറന്നില്ല.  Content Highlights: Rohit Sharma disappointed with sloppy fielding]]></description>
    <pubDate>Sat, 19 February 2022, 09:25:14 AM +0530</pubDate>
        <modified_date>Sat, 19 February 2022, 09:25:14 AM +0530</modified_date>
    </item>
<item>
<title><![CDATA[ട്വന്റി 20 കരിയറില്‍ 30-ാം അര്‍ധ സെഞ്ചുറി; കോലി രോഹിത്തിനൊപ്പം]]></title>
<link>https://www.mathrubhumi.com/sports/cricket/after-scoring-30th-t20-fifty-virat-kohli-equals-rohit-sharma-s-record-1.6461539</link>
<description><![CDATA[കൊൽക്കത്ത: വിമർശകരുടെ വായടപ്പിച്ചുകൊണ്ടായിരുന്നു വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി 20-യിൽ ഇന്ത്യൻ താരം വിരാട് കോലിയുടെ പ്രകടനം. 41 പന്തിൽ നിന്ന് 52 റൺസെടുത്ത കോലി ട്വന്റി 20 കരിയറിലെ തന്റെ 30-ാം അർധ സെഞ്ചുറിയാണ് ഈഡൻ ഗാർഡൻസിൽ കുറിച്ചത്.  ഇതോടെ രാജ്യാന്തര ട്വന്റി 20-യിൽ ഏറ്റവും കൂടുതൽ അർധ സെഞ്ചുറികളെന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ റെക്കോഡിനൊപ്പമെത്താനും കോലിക്കായി.  ട്വന്റി 20 കരിയറിൽ 10,000 റൺസ് പിന്നിട്ടിട്ടുള്ള ഏക ഇന്ത്യൻ ബാറ്ററാണ് കോലി. ട്വന്റി 20 റൺവേട്ടയിൽ ലോക ക്രിക്കറ്റിൽ ആറാം സ്ഥാനത്താണ് കോലി. ക്രിസ് ഗെയ്ൽ (14,529), ഷുഐബ് മാലിക് (11,611), കിറോൺ പൊള്ളാർഡ് (11,419), ആരോൺ ഫിഞ്ച് (10,434), ഡേവിഡ് വാർണർ (10,308) എന്നിവരാണ് കോലിക്ക് മുന്നിലുള്ളത്.  Content Highlights: after scoring 30th t20 fifty Virat Kohli equals Rohit Sharma s record]]></description>
    <pubDate>Sat, 19 February 2022, 08:01:56 AM +0530</pubDate>
        <modified_date>Sat, 19 February 2022, 08:01:56 AM +0530</modified_date>
    </item>
<item>
<title><![CDATA[നോര്‍ത്ത്ഈസ്റ്റിന്റെ അട്ടിമറി; ബെംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യത തുലാസില്‍]]></title>
<link>https://www.mathrubhumi.com/sports/specials/isl-2021-2022/isl-2021-22-northeast-united-fc-dent-bengaluru-fc-top-four-hopes-1.6459609</link>
<description><![CDATA[മഡ്ഗാവ്: ഐഎസ്എല്ലിൽ ബെംഗളൂരു എഫ്.സിയെ അട്ടിമറിച്ച് നോർത്ത്ഈസ്റ്റ്. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു നോർത്ത്ഈസ്റ്റിന്റെ ജയം.  66-ാം മിനിറ്റിൽ ക്ലെയ്റ്റൺ സിൽവയുടെ ഗോളിൽ മുന്നിലെത്തിയ ബെംഗളൂരു എഫ്.സിയെ 74-ാം മിനിറ്റിൽ ദെഷോൺ ബ്രൗൺ, 80-ാം മിനിറ്റിൽ ലാൽധൻമാവിയ റാൽതെ എന്നിവർ നേടിയ ഗോളുകളിൽ നോർത്ത്ഈസ്റ്റ് മറികടക്കുകയായിരുന്നു.  തോൽവി ബെംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് തിരിച്ചടിയായി. 17 കളികളിൽ നിന്ന് 23 പോയന്റുമായി ആറാം സ്ഥാനത്താണ് ബെംഗളൂരു ഇപ്പോൾ. പ്ലേ ഓഫ് സാധ്യത നേരത്തെ അവസാനിച്ച നേർത്ത്ഈസ്റ്റ് 13 പോയന്റുമായി പത്താം സ്ഥാനത്താണ്.  Content Highlights: ISL 2021-22 NorthEast United FC Dent Bengaluru FC Top-four Hopes]]></description>
    <pubDate>Fri, 18 February 2022, 11:29:29 PM +0530</pubDate>
        <modified_date>Fri, 18 February 2022, 11:29:29 PM +0530</modified_date>
    </item>
<item>
<title><![CDATA[100 ട്വന്റി 20 മത്സരങ്ങള്‍; പൊള്ളാര്‍ഡിന് വിന്‍ഡീസ് റെക്കോഡ്]]></title>
<link>https://www.mathrubhumi.com/sports/cricket/kieron-pollard-becomes-1st-west-indies-player-to-play-100-t20-1.6459102</link>
<description><![CDATA[കൊൽക്കത്ത: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ കളത്തിലിറങ്ങിയതിനു പിന്നാലെ അപൂർവ നേട്ടം സ്വന്തമാക്കി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ കിറോൺ പൊള്ളാർഡ്.  വിൻഡീസിനായി 100 ട്വന്റി 20 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് പൊള്ളാർഡ് സ്വന്തമാക്കിയത്. ലോക ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ഒമ്പതാമത്തെ താരവുമാണ് പൊള്ളാർഡ്.  100 ട്വന്റി 20-കളിൽ നിന്ന് 1561 റൺസും 42 വിക്കറ്റുകളും പൊള്ളാർഡ് നേടിയിട്ടുണ്ട്. മത്സരത്തിനു മുമ്പായി വിൻഡീസ് ടീം പൊള്ളാർഡിനെ ആദരിക്കുകയും ചെയ്തു. ജേസൺ ഹോൾഡറാണ് പൊള്ളാർഡിന് 100-ാം മത്സരത്തിൽ പ്രത്യേക തൊപ്പി സമ്മാനിച്ചത്. നിക്കോളാസ് പുരൻ ജേഴ്സിയും സമ്മാനിച്ചു.   Congratulations to West Indies Skipper @KieronPollard55, who is all set to play his 100th T20 International.@Paytm #INDvWI pic.twitter.com/DVe1qt0ADJ &mdash; BCCI (@BCCI) February 18, 2022    വിൻഡീസിനായി 91 മത്സരങ്ങൾ കളിച്ച ഡ്വെയ്ൻ ബ്രാവോയാണ് ഈ നേട്ടത്തിൽ പൊള്ളാർഡിന് പിന്നിലുള്ളത്. ക്രിസ് ഗെയ്ൽ രാജ്യത്തിനായി കളിച്ചത് 79 ട്വന്റി 20-കളാണ്.  Content Highlights: Kieron Pollard becomes 1st West Indies player to play 100 t20]]></description>
    <pubDate>Fri, 18 February 2022, 08:05:46 PM +0530</pubDate>
        <modified_date>Fri, 18 February 2022, 08:07:07 PM +0530</modified_date>
    </item>
<item>
<title><![CDATA[വെള്ളം കുടിപ്പിച്ച് പുരനും പവലും; ഒടുവില്‍ 8 റണ്‍സിന്റെ ജയവും പരമ്പരയും സ്വന്തമാക്കി ഇന്ത്യ]]></title>
<link>https://www.mathrubhumi.com/sports/cricket/india-vs-west-indies-2nd-t20-live-updates-1.6458944</link>
<description><![CDATA[കൊൽക്കത്ത: വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം. ആവേശം അവസാന ഓവർ വരെ നീണ്ട പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിൻഡീസിനെ എട്ടു റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ജയവും പരമ്പരയും സ്വന്തമാക്കിയത്.  ഇന്ത്യ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാനേ സാധിച്ചുള്ളൂ.നിക്കോളാസ് പുരന്റെയും റോവ്മാൻ പവലിന്റെയും തകർപ്പൻ ഇന്നിങ്സുകൾ വിൻഡീസ് ജയമൊരുക്കുമെന്ന ഘട്ടത്തിലാണ് ഇന്ത്യ കളി തിരികെ പിടിച്ചത്.  പുരൻ 41 പന്തിൽ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 62 റൺസെടുത്തപ്പോൾ പവൽ 36 പന്തിൽ നിന്ന് അഞ്ച് സിക്സും നാല് ഫോറുമടക്കം 68 റൺസോടെ പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 100 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.  ഒടുവിൽ 19-ാം ഓവറിൽ പുരനെ മടക്കി ഭുവനേശ്വർ കുമാറാണ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി തിരിച്ചത്. അവസാന ഓവറിൽ ജയിക്കാൻ 25 റൺസ് വേണ്ടിയിരുന്ന വിൻഡീസിന് ഹർഷൽ പട്ടേലിന്റെ ഓവറിൽ നേടാനായത് 16 റൺസ് മാത്രം.  187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് ആറാം ഓവറിൽ തന്നെ ഓപ്പണർ കൈൽ മയേഴ്സിനെ (9) നഷ്ടമായിരുന്നു. യുസ്വേന്ദ്ര ചാഹലിനായിരുന്നു വിക്കറ്റ്. പിന്നാലെ ഒമ്പതാം ഓവറിൽ ബ്രണ്ടൻ കിങ്ങിനെ (22) രവി ബിഷ്ണോയിയും മടക്കി.  എന്നാൽ അവിടെ നിന്നും പുരൻ - പവൽ സഖ്യം ഇന്ത്യൻ ബൗളിങ്ങിനെ കടന്നാക്രമിക്കുകയായിരുന്നു. മെല്ലെത്തുടങ്ങിയ ഇരുവരും ആവശ്യമായ റൺറേറ്റ് 12-ൽ എത്തിയതോടെ രണ്ടും കൽപ്പിച്ച് തകർത്തടിക്കാൻ തുടങ്ങി. തുടക്കത്തിൽ പുരനെ ബിഷ്ണോയിയും നിർണായക സമയത്ത് പവലിനെ സ്വന്തം ബൗളിങ്ങിൽ ഭുവനേശ്വർ കുമാറും കൈവിട്ടു. ഒടുവിൽ ഭുവനേശ്വർ എറിഞ്ഞ 19-ാം ഓവറിലാണ് കളി ഇന്ത്യയ്ക്ക് അനുകൂലമായി തിരിഞ്ഞത്.  നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. വിരാട് കോലി, ഋഷഭ് പന്ത്, വെങ്കടേഷ് അയ്യർ എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.  അർധ സെഞ്ചുറി നേടിയ ഋഷഭ് പന്ത് വെറും 28 പന്തിൽ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 52 റൺസോടെ പുറത്താകാതെ നിന്നു. വിരാട് കോലി 41 പന്തുകൾ നേരിട്ട് ഒരു സിക്സും ഏഴ് ഫോറുമടക്കം 52 റൺസെടുത്തു.  മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ഇഷാൻ കിഷനെ (2) നഷ്ടമായ ഇന്ത്യയ്ക്കായി രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ രോഹിത് ശർമ - വിരാട് കോലി സഖ്യം 49 റൺസ് കൂട്ടിച്ചേർത്തു.  18 പന്തിൽ നിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 19 റൺസെടുത്ത രോഹിത്തിനെ മടക്കി റോസ്റ്റൻ ചേസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ യാദവ് (8) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. ഈ വിക്കറ്റും റോസ്റ്റൻ ചേസിനായിരുന്നു. തുടർന്ന് 14-ാം ഓവറിൽ കോലിയുടെ കുറ്റി തെറിപ്പിച്ച് ചേസ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. നാല് ഓവർ എറിഞ്ഞ ചേസ് 25 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.  എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഋഷഭ് പന്ത് - വെങ്കടേഷ് അയ്യർ സഖ്യം ഇന്ത്യൻ ഇന്നിങ്സ് ടോപ് ഗിയറിലാക്കി. ഇരുവരും ചേർന്ന് കൂട്ടിച്ചേർത്ത 76 റൺസാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 18 പന്തിൽ നിന്ന് 33 റൺസെടുത്ത വെങ്കടേഷ് അയ്യർ അവസാന ഓവറിലാണ് പുറത്തായത്.  നേരത്തെ ടോസ് നേടിയ വെസ്റ്റിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.  Content Highlights: India vs West Indies 2nd t20 Live Updates]]></description>
    <pubDate>Fri, 18 February 2022, 06:37:08 PM +0530</pubDate>
        <modified_date>Fri, 18 February 2022, 10:59:00 PM +0530</modified_date>
    </item>
<item>
<title><![CDATA[അന്ന് കോലി എന്റെ വീട്ടില്‍ വന്നു; എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സര്‍പ്രൈസായിരുന്നു അത്]]></title>
<link>https://www.mathrubhumi.com/sports/specials/ipl-2022/news/ipl-2022-mohammed-siraj-recalled-the-incident-when-kohli-visited-his-house-1.6458935</link>
<description><![CDATA[ബെംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റനായിരുന്ന വിരാട് കോലി തന്റെ ക്ഷണം സ്വീകരിച്ച് ഹൈദരാബാദിലെ ടോളി ചൗക്കിയിലെ വീട്ടിലേക്ക് വന്ന സംഭവം ഓർത്തെടുത്ത് പേസർ മുഹമ്മദ് സിറാജ്.  കോലി ഹൈദരാബാദിലെ തന്റെ വീട്ടിലേക്ക് വന്നത് ജീവിതത്തിലെ ഏറ്റവും മികച്ച സർപ്രൈസായിരുന്നുവെന്ന് സിറാജ് പറഞ്ഞു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഒരിക്കൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം അംഗങ്ങളെ സിറാജ് തന്റെ വീട്ടിലേക്ക് വിരുന്നിനായി ക്ഷണിച്ചു. ബിരിയാണി ഒരുക്കിവെച്ചായിരുന്നു ആ ക്ഷണം. എന്നാൽ പുറംവേദന കാരണം തനിക്ക് വരാൻ കഴിയില്ലെന്ന് കോലി അറിയിച്ചു. ഇത് തനിക്ക് വലിയ വിഷമമായെന്നും സിറാജ് പറഞ്ഞു.  ആർസിബിയിൽ നിന്ന് എല്ലാവരേയും ഞാൻ എന്റെ വീട്ടിലേക്ക് അത്താഴത്തിനായി ക്ഷണിച്ചിരുന്നു. ഞാൻ ഹോട്ടലിൽ നിന്ന് നേരേ വീട്ടിലേക്ക് പോയി. എന്നാൽ അദ്ദേഹത്തെ (കോലി) വിളിച്ചപ്പോൾ കടുത്ത പുറംവേദനയാണെന്നും തനിക്ക് വരാൻ സാധിക്കില്ലെന്നുമായിരുന്നു കോലി പറഞ്ഞത്. ഞാൻ അദ്ദേഹത്തോട് വിശ്രമിക്കാൻ പറഞ്ഞു. അല്ലാതെ ഞാൻ മറ്റെന്ത് പറയാനാണ്. എന്നാൽ എല്ലാവരും വന്നപ്പോൾ കോലിയും കാറിൽ നിന്നിറങ്ങുന്നത് കണ്ടു. എല്ലാവരും ഉണ്ടായിരുന്നു, പിപി ഭായ് (പാർഥിവ് പട്ടേൽ), ചാഹൽ ഭായ് അങ്ങനെ എല്ലാവരും. ഞാൻ ഭയ്യയുടെ (കോലി) അടുത്തേക്ക് ഓടി, അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് ആയിരുന്നു അത്. കാരണം ഭയ്യ വരില്ലെന്നായിരുന്നു പറഞ്ഞത്. വിരാട് കോലി ടോളി ചൗക്കിയിലേക്ക് വന്നിരിക്കുന്നു. അത് വലിയ വാർത്തയാകുകയും ചെയ്തു,സിറാജ് പറഞ്ഞു.  ഐപിഎല്ലിൽ കളിക്കാനാരംഭിച്ചപ്പോൾ തന്റെ ജീവിതമാകെ മാറിയത് എങ്ങനെയെന്നും സിറാജ് പറഞ്ഞു. ഇത്തവണ ആർസിബി നിലനിർത്തിയ മൂന്ന് കളിക്കാരിൽ ഒരാൾ സിറാജാണ്.  എനിക്ക് ബുദ്ധിമുട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അച്ഛൻ ഓട്ടോ ഓടിക്കുകയായിരുന്നു. എനിക്ക് ആകെഒരു പ്ലാറ്റിന (ബൈക്ക്) മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛൻ പെട്രോളടിക്കാൻ എനിക്ക് 60 രൂപ തരുമായിരുന്നു. അത് കൊണ്ട് ഞാൻ എന്റെ വീട്ടിൽ നിന്ന് വളരെ അകലെയുള്ള ഉപ്പൽ സ്റ്റേഡിയത്തിലെത്തും. ഐപിഎല്ലിലേക്കെത്തിയതോടെ ആ പ്രയാസങ്ങളെല്ലാം അവസാനിച്ചു. അച്ഛൻ ഓട്ടോ ഓടിക്കുന്നത് നിർത്തി. അമ്മ വീട്ടുജോലികൾ ചെയ്യുന്നതും അവസാനിപ്പിച്ചു. വാടകയ്ക്കുള്ള താമസവും ഞങ്ങൾ നിർത്തി. പുതിയൊരു വീട് വാങ്ങി. എനിക്ക് ഇനി ജീവിതത്തിൽ മറ്റൊന്നും വേണ്ട. അച്ഛനും അമ്മയും സ്വന്തമായി ഒരു വീട്ടിൽ സന്തോഷത്തോടെ കഴിയണമെന്നത് മാത്രമായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. ഐപിഎൽ എനിക്ക് പ്രശസ്തി നേടിത്തന്നു. നിരവധി ആളുകളെ കാണുകയും സംസാരിക്കുകയും ചെയ്യുന്നതിലൂടെ സാമൂഹിക വലയത്തിലാകുവാനുള്ള വഴികൾ അതെന്നെ പഠിപ്പിച്ചു. കുറേയെറെ കാര്യങ്ങൾ ഞാൻ പഠിച്ചു. അതിനെല്ലാം കാരണം ഐപിഎല്ലാണ്, സിറാജ് വ്യക്തമാക്കി.  Content Highlights: ipl 2022 Mohammed Siraj recalled the incident when Kohli visited his house]]></description>
    <pubDate>Fri, 18 February 2022, 06:12:03 PM +0530</pubDate>
        <modified_date>Fri, 18 February 2022, 06:18:22 PM +0530</modified_date>
    </item>
<item>
<title><![CDATA[ലേലത്തിനുള്ള പദ്ധതികള്‍ അവഗണിച്ചു; സണ്‍റൈസേഴ്‌സിന്റെ സഹപരിശീലക സ്ഥാനം രാജിവെച്ച് സൈമണ്‍ കാറ്റിച്ച്]]></title>
<link>https://www.mathrubhumi.com/sports/specials/ipl-2022/news/simon-katich-has-left-his-role-as-sunrisers-hyderabad-assistant-coach-1.6458905</link>
<description><![CDATA[ഹൈദരാബാദ്: ഐപിഎൽ ഫ്രാഞ്ചൈസി സൺറൈസേഴ്സ് ഹൈദരാബാദുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. നേരത്തെ ക്യാപ്റ്റൻ ഡേവിഡ് വാർണറെ ആദ്യ ഇലവനിൽ പോലും ഉൾപ്പെടുത്താതെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയ ഫ്രാഞ്ചൈസി ഇപ്പോൾ സഹപരിശീലകൻ സൈമൺ കാറ്റിച്ചുമായും ഉടക്കി.  ഇത്തവണത്തെ ഐപിഎല്ലിന്റെ ഭാഗമായുള്ള മെഗാ താരലേലം അവസാനിച്ച് ദിവസങ്ങൾക്കു പിന്നാലെ മുൻ ഓസ്ട്രേലിയൻ താരം സൈമൺ കാറ്റിച്ച് സൺറൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലക സ്ഥാനം രാജിവെച്ചു. ലേലത്തിനു മുമ്പ് താൻ നൽകിയ നിർദേശങ്ങളും പദ്ധതികളും ടീം അവഗണിച്ചതിനെ തുടർന്നാണ് കാറ്റിച്ചിന്റെ രാജിയെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  ലേലത്തിനു മുമ്പുള്ള പദ്ധതികളെല്ലാം അവഗണിച്ചാണ് മാനേജ്മെന്റ് ലേലത്തിൽ താരങ്ങളെ തിരഞ്ഞെടുത്തതെന്നും കാറ്റിച്ച് ആരോപിച്ചതായി റിപ്പോർട്ടുകളുണ്ട്.  ടീമിന്റെ മുഖ്യ പരിശീലകനും മുൻ ഓസീസ് താരവുമായിരുന്ന ടോം മൂഡിയാണ്. കാറ്റിച്ചിനെ സഹപരിശീലകനായി സൺറൈസേഴ്സിലെത്തിച്ചത്.  Content Highlights: Simon Katich has left his role as Sunrisers Hyderabad assistant coach]]></description>
    <pubDate>Fri, 18 February 2022, 04:41:43 PM +0530</pubDate>
        <modified_date>Fri, 18 February 2022, 05:20:08 PM +0530</modified_date>
    </item>
<item>
<title><![CDATA[ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി; ഇന്ത്യന്‍ യുവതാരത്തിന് ലോക റെക്കോര്‍ഡ്‌]]></title>
<link>https://www.mathrubhumi.com/sports/cricket/bihar-batter-sakibul-gani-scripts-world-record-with-a-triple-hundred-on-first-class-debut-1.6458894</link>
<description><![CDATA[കൊൽക്കത്ത: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തിൽ ട്രിപ്പിൾ സെഞ്ചുറി നേടി ലോക റെക്കോർഡ് കുറിച്ച് ഇന്ത്യയുടെ യുവതാരം. രഞ്ജി ട്രോഫിയിൽ മിസോറാമിനെതിരെ ബിഹാറിനായി യുവതാരം സകീബുൽ ഗനി അടിച്ചെടുത്തത് 341 റൺസാണ്.അഞ്ചാമനായി ക്രീസിലെത്തിയ താരം 405 പന്തിൽ 56 ഫോറും രണ്ടു സിക്സും സഹിതമാണ് 341 റൺസ് നേടിയത്.  ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റത്തിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ഗനി സ്വന്തമാക്കിയത്. ഇതോടെ 2018-19 സീസണിൽ മധ്യപ്രദേശിനായി അരങ്ങേറ്റ മത്സരത്തിൽ പുറത്താകാതെ 267 റൺസ് നേടിയ അജയ് റൊഹേരയുടെ റെക്കോർഡ് പഴങ്കഥയായി. ഹൈദരാബാദിനെതിരേ ആയിരുന്നു റൊഹേരയുടെ പ്രകടനം.  മിസോറാമിനെതിരേ അടിച്ചുതകർത്ത 22-കാരനായ ഗനി 387 പന്തിലാണ് ട്രിപ്പിൾ സെഞ്ചുറി പിന്നിട്ടത്. 50 ഫോറുകൾ സഹിതമായിരുന്നു ഇത്. അതായത് 300 റൺസിൽ 200 റൺസും നേടിയത് ഫോറിലൂടെയാണ്.  നാലാം വിക്കറ്റിൽ ബാബുൽ കുമാറിനൊപ്പം വലിയ സ്കോറിന്റെ കൂട്ടുകെട്ടും താരം പടുത്തുയർത്തി. 756 പന്തിൽ 538 റൺസാണ് ഇരുവരും അടിച്ചുകൂട്ടിയത്. ഇരട്ട സെഞ്ചുറി പിന്നിട്ട ബാബുൽ ക്രീസിൽ തുടരുകയാണ്. ഇരുവരുടേയും പ്രകടനത്തിന്റെ ഹലത്തിൽ ബിഹാറിന്റെ സ്കോർ 600 റൺസ് കടന്നു.  ബാബുൽ കുമാറിനൊപ്പമുള്ള കൂട്ടുകെട്ട് രഞ്ജി ട്രോഫി ചരിത്രത്തിലെ നാലാം വിക്കറ്റിലെ ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണ്. 1946-47 സീസണിൽ 577 റൺസ് അടിച്ച വിജയ് ഹസാരെ-ഗുൽ മുഹമ്മദ് കൂട്ടുകെട്ടാണ് ഒന്നാം സ്ഥാനത്ത്.  രഞ്ജിയിൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൂട്ടുകെട്ട് എന്ന റെക്കോർഡും ബാബുൽ-ഗനി സഖ്യം സ്വന്തമാക്കി. 2016-17 സീസണിൽ മഹാരാഷ്ട്രക്കായി സ്വപ്നിൽ ഗുഗാലെ-അങ്കിത് ബാവ്നെ എന്നിവർ പടുത്തുയർത്തിയ വഴിപിരിയാത്ത 594 റൺസ് കൂട്ടുകെട്ടാണ് ഒന്നാമത്. വിജയ് ഹസാരെ-ഗുൽ മുഹമ്മദ സഖ്യത്തിന്റെ 577 റൺസാണ് രണ്ടാം സ്ഥാനത്തുള്ളത്.  Content Highlights: Bihar batter Sakibul Gani scripts world record with a triple hundred on first-class debut]]></description>
    <pubDate>Fri, 18 February 2022, 04:05:12 PM +0530</pubDate>
        <modified_date>Fri, 18 February 2022, 04:48:08 PM +0530</modified_date>
    </item>
<item>
<title><![CDATA['ഇന്ത്യയിലെ ബന്ധുക്കള്‍ ആവേശം കാട്ടി'; വിവാഹ ക്ഷണക്കത്ത് പരസ്യമായതില്‍ മാക്‌സ്‌വെല്‍]]></title>
<link>https://www.mathrubhumi.com/sports/sports-extras/glenn-maxwell-beefs-up-security-for-wedding-after-invite-gets-leaked-1.6458836</link>
<description><![CDATA[സിഡ്നി: വിവാഹച്ചടങ്ങിന്റെ തമിഴിലുള്ള ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിൽ പ്രതികരണവുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്വെൽ. തീർത്തും സ്വകാര്യമായി വിവാഹം നടത്താനായിരുന്നു ഉദ്ദേശിച്ചതെന്നും ഇന്ത്യയിലെ ബന്ധുക്കളുടെ ആവേശവും ആകാംക്ഷയുമാണ് ക്ഷണക്കത്ത് ചോരുന്നതിലേക്ക് നയിച്ചതെന്നും മാക്സ്വെൽ പറഞ്ഞു.  ക്ഷണകത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ഞെട്ടിച്ചു. തിയ്യതി പരസ്യമായ സാഹചര്യത്തിൽ വിവാഹത്തിന്റെ സുരക്ഷ വർധിപ്പിക്കുമെന്നും ഓസീസ് താരം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഡിജിറ്റൽ മീഡിയ ആയ cricket.com.au-ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.  മാർച്ച് 27-ന് നടക്കുന്ന വിവാഹത്തിന്റെ ക്ഷണക്കത്ത് തമിഴ് ഭാഷയിൽ പരമ്പരാഗത മഞ്ഞ നിറത്തിലാണ് അച്ചടിച്ചിരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാക്സ്വെല്ലിന്റെ വധു തമിഴ്നാട്ടിൽ വേരുകളുള്ള വിനി രാമനാണ്. മെൽബണിൽ ജനിച്ചു വളർന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്. ഇപ്പോഴും തമിഴ് പാരമ്പര്യം പിന്തുടരുന്നവരാണ് വിനിയുടെ മാതാപിതാക്കൾ.  2017-ൽ പ്രണയത്തിലായ വിനിയുടേയും മാക്സ്വെല്ലിന്റേയും വിവാഹനിശ്ചയം കഴിഞ്ഞ വർഷമായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് വിവാഹം നീണ്ടുപോകുകയായിരുന്നു. തമിഴ് ആചാരപ്രകാരമായിരിക്കും മാർച്ച് 27-ലെ വിവാഹം.  Content Highlights: Glenn Maxwell beefs up security for wedding after invite gets leaked]]></description>
    <pubDate>Fri, 18 February 2022, 03:15:01 PM +0530</pubDate>
        <modified_date>Fri, 18 February 2022, 03:24:47 PM +0530</modified_date>
    </item>
<item>
<title><![CDATA[ രാഹുലിനും രോഹനും സെഞ്ചുറി, സച്ചിനും വത്സലിനും അര്‍ധ സെഞ്ചുറി; കേരളത്തിന്റെ ലീഡ് 300 കടന്നു]]></title>
<link>https://www.mathrubhumi.com/sports/cricket/ranji-trophy-cricket-kerala-vs-meghalaya-day-2-1.6458790</link>
<description><![CDATA[രാജ്കോട്ട്: രഞ്ജി ട്രോഫിയിൽ മേഘാലയക്കെതിരെ കേരളം കൂറ്റൻ സ്കോറിലേക്ക്. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ കേരളം ഒന്നാമിന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 454 റൺസ് എന്ന നിലയിലാണ്. ഇതുവരെ കേരളത്തിന് 306 റൺസിന്റെ ലീഡായി. നേരത്തെ ഒന്നാമിന്നിങ്സിൽ മേഘാലയ 148 റൺസിന് പുറത്തായിരുന്നു.  ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മൽ, പി രാഹുൽ എന്നിവരുടെ സെഞ്ചുറിക്ക് പിന്നാലെ ക്യാപ്റ്റൻ സച്ചിൻ ബേബിയും വത്സൽ ഗോവിന്ദും അർധ സെഞ്ചുറി കണ്ടെത്തി. ഒരു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെന്ന നിലയിൽ രണ്ടാം ദിനം കളി തുടങ്ങിയ കേരളത്തിന് 14 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും ജലജ് സക്സേനയെ നഷ്ടമായിരുന്നു. 15 പന്തിൽ 10 റൺസാണ് ജലജ് നേടിയത്. പിന്നീട് സച്ചിൻ ബേബിയും രാഹുലും ഒത്തുചേർന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും 96 റൺസ് കൂട്ടുകെട്ടുണ്ടാക്കി. സച്ചിനെ പുറത്താക്കി നഫീസാണ് ഈ സഖ്യം പൊളിച്ചത്. സച്ചിൻ ബേബി ആറു ഫോറിന്റെ അകമ്പടിയോടെ 113 പന്തിൽ നിന്ന് 56 റൺസ് നേടി. പിന്നാലെ രാഹുലിനെ ആര്യൻ, ആകാശ് കുമാറിന്റെ കൈയിലെത്തിച്ചു. 239 പന്തിൽ 17 ഫോറും ഒരു സിക്സും സഹിതം 147 റൺസ് രാഹുൽ അടിച്ചെടുത്തു. വിഷ്ണു വിനോദിന് അധികം ആയുസുണ്ടായിരുന്നില്ല. 17 പന്ത് നേരിട്ട് നാല് റൺസെടുത്ത വിഷ്ണുവിനെ ആര്യൻ ബൗൾഡാക്കി.  എന്നാൽ വത്സൽ ഒരറ്റത്ത് പിടിച്ചുനിന്നു. സിജോമോൻ ജോസഫിനെ കൂട്ടിപിടിച്ച് ആറാം വിക്കറ്റിൽ 53 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 67 പന്തിൽ 21 റൺസെടുത്ത സിജോമോനെ നഫീസ് പുറത്താക്കിയതോടെ ആ കൂട്ടുകെട്ടും അവസാനിച്ചു. പിന്നാലെ ക്രീസിലെത്തിയ മനു കൃഷ്ണനും (11) ബേസിൽ തമ്പിക്കും (8) അധികം ആയുസുണ്ടായിരുന്നില്ല. ഇരുവരേയും സി.ജി ഖുറാന പുറക്കാത്തി. 147 പന്തിൽ 76 റൺസോടെ വത്സൽ ക്രീസിലുണ്ട്.മേഘാലയക്കായി ഖുറാന മൂന്നു വിക്കറ്റെടുത്തു. ആര്യനും നഫീസും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. ദിപ്പുവിനാണ് ഒരു വിക്കറ്റ്.  അരങ്ങേറ്റത്തിൽ ഏദനും തിരിച്ചുവരവിൽ ശ്രീശാന്തും തിളങ്ങി  നേരത്തെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കേരളം ഒന്നാമിന്നിങ്സിൽ മേഘാലയയെ 40.5 ഓവറിൽ 148 റൺസിന് എറിഞ്ഞൊതുക്കി. അരങ്ങേറ്റ മത്സരം കളിച്ച ഏദൻ ആപ്പിൾ ടോം നാല് വിക്കറ്റും മനു കൃഷ്ണൻ മൂന്നു വിക്കറ്റും വീഴ്ത്തി. നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിൽ തിരിച്ചെത്തിയ വെറ്ററൻ പേസർ എസ് ശ്രീശാന്ത് രണ്ട് വിക്കറ്റുമെടുത്തു. ഒരു വിക്കറ്റ് ബേസിൽ തമ്പിക്കാണ്.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മേഘാലയ്ക്ക് പുനീത് ബിഷ്ടിന്റെ അർധ സെഞ്ചുറിയാണ് കരുത്തായത്. 90 പന്തിൽ 19 ഫോറിന്റെ അകമ്പടിയോടെ പുനീത് അടിച്ചെടുത്തത് 93 റൺസാണ്. പുനീതിന് പുറമേ രണ്ടക്കം കണ്ടത് 26 റൺസെടുത്ത കിഷൻ ലിങ്ദോയും 15 റൺസെടുത്ത ചിരാഗ് ഖുരാനയും മാത്രമാണ്.  അരങ്ങേറ്റത്തിലെ ആദ്യ പന്തിൽതന്നെ വിക്കറ്റെടുത്ത ഏദൻ ഒമ്പത് ഓവറിൽ രണ്ട് മെയ്ഡനുകൾ സഹിതം 41 റൺസ് വിട്ടുകൊടുത്താണ് നാല് വിക്കറ്റ് വീഴ്ത്തിയത്. 11 ഓവറിൽ മൂന്നു മെയ്ഡൻ ഉൾപ്പെടെ 34 റൺസ് വിട്ടുകൊടുത്താണ് മനു കൃഷ്ണൻ മൂന്നു വിക്കറ്റെടുത്തത്. മേഘാലയയുടെ വാലറ്റത്തെ ചുരുട്ടിക്കെട്ടിയ ശ്രീശാന്ത് 11.5 ഓവറിൽ വഴങ്ങിയത് 40 റൺസാണ്.  ബൗളർമാർ പുറത്തെടുത്ത മികവ് ബാറ്റിങ് നിരയും ആവർത്തിക്കുന്നതാണ് പിന്നീട് രാജ്കോട്ടിൽ കണ്ടത്. ട്വന്റി-20 ശൈലിയിൽ അടിച്ചുതകർത്ത ഓപ്പണർ രോഹൻ എസ് കുന്നുമ്മൽ 107 റൺസ് നേടി. 97 പന്തിൽ 17 ഫോറും ഒരു സിക്സും സഹിതമാണ് രോഹൻ 107 റൺസെടുത്തത്. വെറും 73 പന്തിൽ നിന്നാണ് കേരള ഓപ്പണർ സെഞ്ചുറി പൂർത്തിയാക്കിയത്. ഓപ്പണിങ് വിക്കറ്റിൽ രാഹുലിനൊപ്പം 214 പന്തിൽ നിന്ന് 201 റൺസിന്റെ കൂട്ടുകെട്ടുമുണ്ടാക്കി.  Content Highlights: Ranji Trophy Cricket Kerala vs Meghalaya Day 2]]></description>
    <pubDate>Fri, 18 February 2022, 02:34:21 PM +0530</pubDate>
        <modified_date>Fri, 18 February 2022, 05:50:19 PM +0530</modified_date>
    </item>
<item>
<title><![CDATA[മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുര്‍ജിത് സെന്‍ഗുപ്ത അന്തരിച്ചു]]></title>
<link>https://www.mathrubhumi.com/sports/football/indian-football-great-surajit-sengupta-dies-1.6455957</link>
<description><![CDATA[കൊൽക്കത്ത: മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ഈസ്റ്റ് ബംഗാളിന്റെ ഇതിഹാസ താരവുമായിരുന്ന സുർജിത് സെൻഗുപ്ത (70) അന്തരിച്ചു. 1970 ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമംഗമായ അദ്ദേഹത്തിന്റെ അന്ത്യം കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. കോവിഡ് പോസിറ്റീവ് ആയതോടെ ജനുവരി 23-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞാഴ്ച്ച വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.  കഴിഞ്ഞ മാസം ഇതിഹാസ താരം സുഭാഷ് ഭൗമിക് വിട പറഞ്ഞതിന് പിന്നാലെയാണ് ഈസ്റ്റ് ബംഗാളിന്റെ മറ്റൊരു ഇതിഹാസ താരം കൂടി ജീവിതത്തിന്റെ ബൂട്ടഴിക്കുന്നത്. കൊൽക്കത്തൻ ക്ലബ്ബിന്റെ സുവർണ കാലഘട്ടത്തിൽ മധ്യനിര ഭരിച്ചിരുന്നത് സെൻഗുപ്തയായിരുന്നു. ക്ലബ്ബ് തുടർച്ചയായി ആറു തവണ കൽക്കട്ട ഫുട്ബോൾ ലീഗ് കിരീടം നേടിയപ്പോഴും സെൻഗുപ്ത ടീമംഗമായിരുന്നു. ആറു ഐഎഫ്എ ഷീൽഡും മൂന്നു ഡ്യൂറന്റ് കപ്പ് കിരീടങ്ങളും ഈസ്റ്റ് ബംഗാൾ ജഴ്സിയിൽ സെൻഗുപ്ത സ്വന്തമാക്കി.  1951 ഓഗസ്റ്റ് 30-ന് ജനിച്ച താരം കിദ്ദെർപോർ ക്ലബ്ബിലൂടേയാണ് കരിയർ തുടങ്ങിയത്. ഈസ്റ്റ്ബംഗാളിനെ കൂടാതെ കൊൽക്കത്തയിലെ വമ്പൻമാരായ മോഹൻ ബഗാനും മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിനും ബൂട്ടുകെട്ടി. 1972,1974 സീസണുകളിലാണ് മോഹൻ ബഗാൻ ജഴ്സിയിൽ കളിച്ചത്. 1980-ൽ മുഹമ്മദൻസുമായും കരാറൊപ്പിട്ടു.  ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷം മാധ്യമമേഖലയിലേക്ക് തിരിഞ്ഞ അദ്ദേഹംബംഗാളിൽ നിന്നുള്ള ആജ്കൽ ദിനപത്രത്തിന്റെ എഡിറ്റോറിയൽ സ്ഥാനം കൈകാര്യം ചെയ്തിരുന്നു.   Lost veteran star footballer Surajit Sengupta today. Heartthrob of football fans and an outstanding national sportsman as well as a perfect gentleman, he will ever be in our hearts. Deepest condolences. &mdash; Mamata Banerjee (@MamataOfficial) February 17, 2022     We are deeply saddened by the passing of club legend 𝐒𝐮𝐫𝐚𝐣𝐢𝐭 𝐒𝐞𝐧𝐠𝐮𝐩𝐭𝐚. Our thoughts are with his family.  𝗬𝗼𝘂 𝘄𝗶𝗹𝗹 𝗹𝗶𝘃𝗲 𝗳𝗼𝗿𝗲𝘃𝗲𝗿 𝗶𝗻 𝘁𝗵𝗮𝘁 𝗵𝗮𝗹𝗹𝗼𝘄𝗲𝗱 𝗿𝗲𝗱 𝗮𝗻𝗱 𝗴𝗼𝗹𝗱.  Rest in Peace, sir. pic.twitter.com/vzbVf2Srn2 &mdash; SC East Bengal (@sc_eastbengal) February 17, 2022     AIFF condoles Surajit Sengupta's death 🙏  Read 👉 https://t.co/lYPWAWtBeC#RIP 💐 #IndianFootball ⚽ pic.twitter.com/SvoIuSPcnB &mdash; Indian Football Team (@IndianFootball) February 17, 2022      Content Highlights: Indian Football Great Surajit Sengupta Dies]]></description>
    <pubDate>Thu, 17 February 2022, 05:42:31 PM +0530</pubDate>
        <modified_date>Thu, 17 February 2022, 06:17:14 PM +0530</modified_date>
    </item>
<item>
<title><![CDATA[രഞ്ജിയില്‍ 'ട്വന്റി-ട്വന്റി' കളിച്ച് രോഹന്‍, പിന്തുണ നല്‍കി രാഹുല്‍; കേരളത്തിന് ലീഡ്]]></title>
<link>https://www.mathrubhumi.com/sports/cricket/ranji-trophy-cricket-kerala-vs-meghalaya-1.6455892</link>
<description><![CDATA[രാജ്കോട്ട്: രഞ്ജി ട്രോഫിയിൽ എലീറ്റ് ഗ്രൂപ്പ് എയിലെ മത്സരത്തിൽ മേഘാലയക്കെതിരേ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 36 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എന്ന നിലയിലാണ് കേരളം. 91 റൺസോടെ ഓപ്പണർ രാഹുലും നാലു റൺസോടെ ജലജ് സക്സേനയുമാണ് ക്രീസിൽ. മേഘാലയുടെ ഒന്നാം ഇന്നിങ്സ് സ്കോർ 148 റൺസിൽ അവസാനിപ്പിച്ച കേരളത്തിന് ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ 57 റൺസിന്റെ ലീഡ് ആയി.  ബൗളർമാർ പുറത്തെടുത്ത മികവ് ബാറ്റിങ് നിരയും ആവർത്തിക്കുന്നതാണ് രാജ്കോട്ടിൽ കണ്ടത്. ട്വന്റി-20 ശൈലിയിൽ അടിച്ചുതകർത്ത ഓപ്പണർ രോഹൻ എസ് കുന്നുമ്മൽ 107 റൺസ് അടിച്ചു. 97 പന്തിൽ 17 ഫോറും ഒരു സിക്സും സഹിതമാണ് രോഹൻ 107 റൺസെടുത്തത്. വെറും 73 പന്തിൽ നിന്നാണ് കേരള ഓപ്പണർ സെഞ്ചുറി പൂർത്തിയാക്കിയത്. ഓപ്പണിങ് വിക്കറ്റിൽ രാഹുലിനൊപ്പം 214 പന്തിൽ നിന്ന് 201 റൺസിന്റെ കൂട്ടുകെട്ടുമുണ്ടാക്കി.  ക്രീസിൽ തുടരുന്ന രാഹുൽ 117 പന്തുകൾ നേരിട്ട് 13 ഫോറും ഒരു സിക്സും സഹിതമാണ് 91 റൺസെടുത്തത്. ജലജ് സക്സേന ഇതുവരെ മൂന്നു പന്തിൽ ഒരു ഫോർ സഹിതം നാല് റൺസെടുത്തിട്ടുണ്ട്.  അരങ്ങേറ്റത്തിൽ ഏദനും തിരിച്ചുവരവിൽ ശ്രീശാന്തും തിളങ്ങി  നേരത്തെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കേരളം മേഘാലയയെ എറിഞ്ഞൊതുക്കി. അരങ്ങേറ്റ മത്സരം കളിച്ച ഏദൻ ആപ്പിൾ ടോം നാല് വിക്കറ്റും മനു കൃഷ്ണൻ മൂന്നു വിക്കറ്റും വീഴ്ത്തി. നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിൽ തിരിച്ചെത്തിയ വെറ്ററൻ പേസർ എസ് ശ്രീശാന്ത് രണ്ട് വിക്കറ്റുമെടുത്തു. ഒരു വിക്കറ്റ് ബേസിൽ തമ്പിക്കാണ്.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മേഘാലയ്ക്ക് പുനീത് ബിഷ്ടിന്റെ അർധ സെഞ്ചുറിയാണ് കരുത്തായത്. 90 പന്തിൽ 19 ഫോറിന്റെ അകമ്പടിയോടെ പുനീത് അടിച്ചെടുത്തത് 93 റൺസാണ്. പുനീതിന് പുറമേ രണ്ടക്കം കണ്ടത് 26 റൺസെടുത്ത കിഷൻ ലിങ്ദോയും 15 റൺസെടുത്ത ചിരാഗ് ഖുരാനയും മാത്രമാണ്.  അരങ്ങേറ്റത്തിലെ ആദ്യ പന്തിൽതന്നെ വിക്കറ്റെടുത്ത ഏദൻ ഒമ്പത് ഓവറിൽ രണ്ട് മെയ്ഡനുകൾ സഹിതം 41 റൺസ് വിട്ടുകൊടുത്താണ് നാല് വിക്കറ്റ് വീഴ്ത്തിയത്. 11 ഓവറിൽ മൂന്നു മെയ്ഡൻ ഉൾപ്പെടെ 34 റൺസ് വിട്ടുകൊടുത്താണ് മനു കൃഷ്ണൻ മൂന്നു വിക്കറ്റെടുത്തത്. മേഘാലയയുടെ വാലറ്റത്തെ ചുരുട്ടിക്കെട്ടിയ ശ്രീശാന്ത് 11.5 ഓവറിൽ വഴങ്ങിയത് 40 റൺസാണ്.  Content Highlights: Ranji Trophy Cricket Kerala vs Meghalaya]]></description>
    <pubDate>Thu, 17 February 2022, 03:29:09 PM +0530</pubDate>
        <modified_date>Thu, 17 February 2022, 09:15:44 PM +0530</modified_date>
    </item>
<item>
<title><![CDATA[കേരളത്തിനായി രഞ്ജി അരങ്ങേറ്റം, നാലു വിക്കറ്റുമായി തിളങ്ങി 16-കാരന്‍ ഏദന്‍ ആപ്പിള്‍ ടോം]]></title>
<link>https://www.mathrubhumi.com/sports/cricket/16-year-old-edhen-apple-tom-made-his-ranji-trophy-debut-for-kerala-with-four-wickets-1.6455851</link>
<description><![CDATA[രാജ്കോട്ട്: കേരളത്തിനായുള്ള രഞ്ജി അരങ്ങേറ്റത്തിൽ തന്നെ നാലു വിക്കറ്റുമായി തിളങ്ങി യുവതാരം ഏദൻ ആപ്പിൾ ടോം.  ഗ്രൂപ്പ് എയിൽ മേഘാലയക്കെതിരായ മത്സരത്തിലാണ് 16-കാരനായ ഏദൻ തകർപ്പൻ പ്രകടനം പുറത്തെടുത്തത്. ഒമ്പത് ഓവറിൽ 41 റൺസ് വഴങ്ങിയായിരുന്നു ഏദന്റെ നാലു വിക്കറ്റ് പ്രകടനം.  ഇതോടൊപ്പം മനുകൃഷ്ണൻ മൂന്ന് വിക്കറ്റും ശ്രീശാന്ത് രണ്ടു വിക്കറ്റും നേടിയതോടെ മേഘാലയ 148 റൺസിന് ഓൾഔട്ടായി.  ഇത്തവണത്തെ രഞ്ജി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ എല്ലാവരുടെയും ശ്രദ്ധ നേടിയത് ഏദൻ ആപ്പിൾ ടോമായിരുന്നു. കേരളത്തിനായി വിവിധ ക്യാമ്പുകളിലായും അണ്ടർ 19 കൂച്ച് ബിഹാർ ട്രോഫിയിലും പുറത്തെടുത്ത മികച്ച പ്രകടനങ്ങളാണ് താരത്തെ കേരള ടീമിലെത്തിച്ചത്. പിന്നാലെ ആദ്യ മത്സരത്തിൽ തന്നെ അരങ്ങേറ്റവും സാധ്യമായി.  Content Highlights: 16 year old edhen apple tom made his Ranji trophy debut for Kerala with four wickets]]></description>
    <pubDate>Thu, 17 February 2022, 02:41:03 PM +0530</pubDate>
        <modified_date>Thu, 17 February 2022, 02:41:03 PM +0530</modified_date>
    </item>
<item>
<title><![CDATA[രഞ്ജി അരങ്ങേറ്റത്തില്‍ തിളങ്ങി അണ്ടര്‍ 19 ക്യാപ്റ്റന്‍; സാക്ഷാല്‍ സച്ചിന്റെ റെക്കോഡിനൊപ്പം]]></title>
<link>https://www.mathrubhumi.com/sports/cricket/yash-dhull-hits-hundred-on-ranji-trophy-debut-joins-in-elite-list-of-sachin-tendulkar-1.6455812</link>
<description><![CDATA[ഗുവാഹത്തി: രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറിയുമായി തിളങ്ങി യുവതാരം യാഷ് ദുൾ. ഇത്തവണത്തെ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാണ് യാഷ്.  ഗുവാഹത്തി എസിഎ സ്റ്റേഡിയത്തിൽ തമിഴ്നാടിനെതിരായ മത്സരത്തിലായിരുന്നു 19-കാരനായ യാഷ് ദുളിന്റെ സെഞ്ചുറി.  ഡൽഹിക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്ത യാഷ് 133 പന്തിൽ നിന്നാണ് സെഞ്ചുറി തികച്ചത്. 150 പന്തുകൾ നേരിട്ട് 18 ഫോറുകളടക്കം 113 റൺസെടുത്ത ശേഷമാണ് താരം ഒടുവിൽ പുറത്തായത്. നാലാം വിക്കറ്റിൽ ജോണ്ടി സിദ്ധുവിനൊപ്പം 119 റൺസിന്റെ കൂട്ടുകെട്ട് തീർത്ത ശേഷമാണ് യാഷ് മടങ്ങിയത്.   𝙒𝙝𝙖𝙩 𝘼 𝙈𝙤𝙢𝙚𝙣𝙩! 👌 👌  💯 on Ranji Trophy debut! 👏 👏  This has been a fantastic batting performance from Yash Dhull in his maiden First Class game. 👍 👍 @Paytm | #RanjiTrophy | #DELvTN | @YashDhull2002  Follow the match ▶️ https://t.co/ZIohzqOWKi pic.twitter.com/uaukVSHgUq &mdash; BCCI Domestic (@BCCIdomestic) February 17, 2022    ഇതോടെ സച്ചിൻ തെണ്ടുൽക്കർ, പൃഥ്വി ഷാ എന്നിവർക്ക് പിന്നാലെ രഞ്ജി അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടുന്ന യുവതാരമെന്ന നേട്ടവും യാഷ് സ്വന്തമാക്കി.  Content Highlights: Yash Dhull hits hundred on Ranji Trophy debut joins in elite list of sachin Tendulkar]]></description>
    <pubDate>Thu, 17 February 2022, 02:16:35 PM +0530</pubDate>
        <modified_date>Thu, 17 February 2022, 02:16:35 PM +0530</modified_date>
    </item>
<item>
<title><![CDATA[സ്വന്തം മകന്റെ കളി കാണാന്‍ ഇതുവരെ പോയിട്ടില്ലെന്ന് സച്ചിന്‍; കാരണമിതാണ്]]></title>
<link>https://www.mathrubhumi.com/sports/sports-extras/sachin-tendulkar-never-went-to-watch-his-son-arjun-tendulkar-play-1.6455795</link>
<description><![CDATA[മുംബൈ: അച്ഛനൊപ്പമെത്തിയിട്ടില്ലെങ്കിലും ഇന്ത്യൻ ക്രിക്കറ്റിലെ പേരു കേട്ട താരം തന്നെയാണ് സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കർ. ഓൾറൗണ്ടറായ താരം മുംബൈക്കായി വിവിധ ആഭ്യന്തര ടൂർണമെന്റുകളിൽ ഇതിനോടകം തന്നെ കളിച്ചുകഴിഞ്ഞു.  എന്നാൽ താൻ ഇതുവരെ മകന്റെ കളി കണ്ടിട്ടില്ലെന്ന് സച്ചിൻ വെളിപ്പെടുത്തി. മകന്റെ/മകളുടെ വിജയം നേരിൽ കാണുക എന്നത് ഏതൊരു മാതാപിതാക്കൾക്കും അഭിമാനമുള്ള കാര്യം തന്നെയാണ്. എന്നാൽ മകന്റെ കളി കാണാൻ പോകാത്തതിന് സച്ചിന്റെ പക്കൽ കൃത്യമായ കാരണവുമുണ്ട്.  അവതാരകൻ ഗ്രഹാം ബെൻസിംഗറിന്റെ ഇൻഡെപ്ത് വിത്ത് ഗ്രഹാം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സച്ചിൻ.    അച്ഛനമ്മമാർ കളികാണാനെത്തുമ്പോൾ കുട്ടികൾക്ക് അതിന്റേതായ സമ്മർദമുണ്ടാകും. ഇക്കാരണത്താലാണ് അർജുൻ കളിക്കുന്നത് കാണാൻ ഞാൻ പോകാത്തത്. കാരണം ക്രിക്കറ്റിനെ സ്നേഹിക്കാനും അതിൽ ശ്രദ്ധകൊടുക്കുവാനുമുള്ള സ്വാതന്ത്ര്യം അവന് ലഭിക്കണം. ഞാൻ പോയി അവന്റെ കളി കാണാറില്ല. കളിക്കുമ്പോൾ എന്നെ ആരും നോക്കുന്നത് എനിക്കും ഇഷ്ടമല്ലായിരുന്നു, അതുപോലെ. ഇനി ഞാൻ അവന്റെ കളി കാണാൻ പോയാൽ തന്നെ ഞാൻ എവിടെയെങ്കിലും ഒളിച്ചിരിക്കുകയാവും. ഞാൻ അവിടെയുണ്ടെന്ന് അവൻ അറിയാൻ പാടില്ല. ആരും അറിയാൻ പാടില്ല, അവന്റെ കോച്ചോ, മാറ്റാരുമോ. - സച്ചിൻ വ്യക്തമാക്കി.  Content Highlights: Sachin Tendulkar never went to watch his son Arjun Tendulkar play]]></description>
    <pubDate>Thu, 17 February 2022, 01:51:43 PM +0530</pubDate>
        <modified_date>Thu, 17 February 2022, 01:51:43 PM +0530</modified_date>
    </item>
</channel>
</rss>