<?xml version="1.0" encoding="UTF-8"?>
<?xml-stylesheet type="text/xsl" media="screen" href="/~d/styles/rss2full.xsl"?><?xml-stylesheet type="text/css" media="screen" href="http://feeds.feedburner.com/~d/styles/itemcontent.css"?><rss version="2.0">
<channel>
<title>Mathrubhumi - Agriculture</title>
<link>http://www.mathrubhumi.com/agriculture</link>
<description>Mathrubhumi - Agriculture</description>
<language>en-us</language><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="self" type="application/rss+xml" href="http://feeds.feedburner.com/mb4agri" /><feedburner:info xmlns:feedburner="http://rssnamespace.org/feedburner/ext/1.0" uri="mb4agri" /><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="hub" href="http://pubsubhubbub.appspot.com/" /><item>
<title>ചെറുകിട കര്‍ഷകര്‍ക്ക് കൂടുതല്‍ വായ്‌പ നല്‍കണം - റിസര്‍വ് ബാങ്ക് സമിതി</title>
<link>http://www.mathrubhumi.com/agriculture/story-253970.html</link>
<description>തിരുവനന്തപുരം: ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് മുന്‍ഗണനാമേഖലയില്‍ കൂടുതല്‍ വായ്പ നല്‍കണമെന്ന് റിസര്‍വ് ബാങ്ക് നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തു. ചെറുകിട നാമമാത്ര കര്‍ഷകരെ കാര്‍ഷിക അനുബന്ധ മേഖലയില്‍ പ്രത്യേക ഉപവിഭാഗമായി പരിഗണിച്ച് ലക്ഷ്യം നിശ്ചയിക്കാനാണ് ശുപാര്‍ശ.    മുന്‍ഗണനാമേഖലയിലെ വായ്പാവിതരണം പരിഷ്‌കരിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയോഗിച്ച എം.വി.നായര്‍ അധ്യക്ഷനായ സമിതിയുടേതാണ് നിര്‍ദേശങ്ങള്‍. കാര്‍ഷിക വായ്പകളില്‍ നേരിട്ടുള്ള വായ്പ, പരോക്ഷ വായ്പ എന്ന വേര്‍തിരിവ് പാടില്ല.    റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചതുപ്രകാരമുള്ള കിഴിവുകള്‍ക്ക് ശേഷമുള്ള മൊത്തം വായ്പ ( അഡ്ജസ്റ്റഡ് നെറ്റ് ബാങ്ക് ക്രെഡിറ്റ്) യുടെ 40 ശതമാനമാണ് മുന്‍ഗണനാ മേഖലയ്ക്ക് ബാങ്കുകള്‍ നല്‍കിക്കൊണ്ടിരുന്നത്. ഇത് തുടരാനാണ് സമിതിയുടെ നിര്‍ദ്ദേശം. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് നല്‍കുന്ന വായ്പ 2015-16 നുള്ളില്‍ ഘട്ടംഘട്ടമായി അഡ്ജസ്റ്റഡ് നെറ്റ് ബാങ്ക് ക്രെഡിറ്റിന്റെ ഒമ്പതുശതമാനമാക്കണം. വായ്പ നല്‍കുന്ന കര്‍ഷകരുടെ എണ്ണത്തില്‍ വര്‍ഷംതോറും 15 ശതമാനം വര്‍ദ്ധനവേണം.....</description>
<guid>http://www.mathrubhumi.com/agriculture/story-253970.html</guid>
</item>
<item>
<title>ജൈവ കൃഷിയുടെ പാഠങ്ങള്‍ തേടി കുട്ടികള്‍ ചന്ദ്രന്റെ കൃഷിയിടത്തില്‍</title>
<link>http://www.mathrubhumi.com/agriculture/story-253969.html</link>
<description>   എടപ്പാള്‍: ജൈവിക കൃഷിരീതികള്‍ കാണാനും അനുഭവത്തിലൂടെ പഠിക്കാനുമായി അക്ഷയശ്രീ പുരസ്‌കാര ജേതാവിന്റെ വീട്ടിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് പച്ചപ്പ് നിറഞ്ഞ തോട്ടത്തിലെ കൃഷിപാഠം പുത്തനനുഭവമായി.    നെല്ലിശ്ശേരി എം.എം.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികളാണ് നല്ല ഭക്ഷണവും ആരോഗ്യവുമെന്ന പ്രൊജക്ടിന്റെ ഭാഗമായി നീലിയാടിലുള്ള നിളയിലെത്തിയത്. വയലില്‍ കന്നുപൂട്ടുകയായിരുന്ന അധ്യാപകന്‍ കൂടിയായ ചന്ദ്രന് പ്രധാനാധ്യാപിക ഇ.പി. ബിന്ദു ഉപഹാരം നല്‍കി.  പറമ്പില്‍ ഉത്പാദിപ്പിച്ച പപ്പായ, പഴങ്ങള്‍, നാരങ്ങ വെള്ളം എന്നിവയെല്ലാം നല്‍കിയാണ് ചന്ദ്രന്‍ കുട്ടികളെ യാത്രയാക്കിയത്. ഇ.പി. ബിന്ദു, പി.കെ. ഷഹീന, കെ. ശ്രീലജ എന്നിവരും കുട്ടികള്‍ക്കൊപ്പം കൃഷിയിടത്തിലെത്തിയിരുന്നു.</description>
<guid>http://www.mathrubhumi.com/agriculture/story-253969.html</guid>
</item>
<item>
<title>ആനവൈദ്യം പഠിക്കാന്‍ കടല്‍ കടന്ന്‌</title>
<link>http://www.mathrubhumi.com/agriculture/story-253968.html</link>
<description>   ആനവൈദ്യം പഠിക്കാനാണ് നിക്കി മദാമ്മ കടല്‍കടന്ന് തൃശ്ശൂരിലെത്തിയത്. സ്വന്തം നാട്ടിലെ കാഴ്ച ബംഗ്ലാവില്‍ മാത്രം കണ്ട കൊമ്പന്മാര്‍ കാറും ബസ്സും ചീറിപ്പറക്കുന്ന റോഡരികിലൂടെ ശാന്തമായി നടന്നു പോകുന്നതു കണ്ടപ്പോള്‍ മദാമ്മയ്ക്ക് അല്ഭുതം അടക്കാനായില്ല.    ജര്‍മനിയിലെ കൊളോണ്‍ യൂണിവേഴ്‌സിറ്റിയിലെ വെറ്ററിനറി ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥിയാണ് നിക്കി. പഠനത്തിന്റെ അവസാന ഘട്ടത്തില്‍ ലോകത്തിന്റെ ഏത് കോണില്‍പോലും ആഴത്തിലുള്ള പഠനം നടത്താന്‍ യൂണിവേഴ്‌സിറ്റി സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ആന വൈദ്യത്തിലാണ് നിക്കിയിന്ന് സ്‌പെഷലൈസ് ചെയ്യുന്നത്. ആനയുടെ ചെറിയൊരനക്കം മതി ഏതുറക്കത്തില്‍നിന്നും മദാമ്മ ചാടി എഴുന്നേല്‍ക്കും. ആനകളെക്കുറിച്ച് ലഭ്യമാകുന്ന വിവരങ്ങളെല്ലാം കുറിച്ചുവെയ്ക്കാന്‍ കയ്യിലെപ്പോഴും ഒരു ഡയറിയുണ്ടാകും. ആനച്ചികിത്സ, പരിചരണം എന്നിവയെല്ലാം വെറ്ററിനറി കോളേജിലെ ആനപഠന കേന്ദ്രത്തില്‍നിന്ന് മദാമ്മ പഠിച്ചുകഴിഞ്ഞു. പാലക്കാട് എലപ്പുള്ളി പഞ്ചായത്തിലെ ഡോ. ശുദ്ധോധനന്റെ ശിഷ്യയായി കേരളത്തിലെത്തിയ മദാമ്മയ്ക്ക് വെറ്ററിനറി....</description>
<guid>http://www.mathrubhumi.com/agriculture/story-253968.html</guid>
</item>
<item>
<title>ചന്തുവിനെ തോല്‍പ്പിക്കാനാവില്ല; ഒരു കീടത്തിനും</title>
<link>http://www.mathrubhumi.com/agriculture/story-253967.html</link>
<description>   പുളിക്കല്‍(മലപ്പുറം): മുപ്പതു വര്‍ഷത്തെ കാര്‍ഷികാനുഭവങ്ങളാണ് ചന്തുവിന്റെ കരുത്ത്. ഒന്നോ രണ്ടോ ഇനങ്ങളല്ല, ഒരുപാടിനങ്ങള്‍ ഒരുമിച്ചാണ് കൃഷി .ഇതുവരെ ഒരു കീടവും ഇദ്ദേഹത്തിന്റെ കൃഷിയിടത്തെ വല്ലാതെ ആക്രമിച്ചിട്ടില്ല. അതിനുള്ള പൊടിക്കൈകളൊക്കെ അനുഭവം ചന്തുവിനെ പഠിപ്പിച്ചിട്ടുണ്ട്.    പുളിക്കല്‍ പഞ്ചായത്തില്‍ അരൂരിലെ പനയം മാക്കല്‍ വീട്ടില്‍ കോഴിപ്പള്ളി ചന്തു (68)വിന്റെ കൃഷി സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമായ രണ്ട് ഏക്കര്‍ സ്ഥലത്താണ്. രണ്ടായിരത്തില്‍പ്പരം വാഴകളും നെല്ലും പലതരം പച്ചക്കറികളുമെല്ലാം ഇവിടെയുണ്ട്. സ്വന്തം പരീക്ഷണങ്ങളിലൂടെ പുതിയ ഒരു കൃഷിരീതി തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. ചന്തുവേട്ടന്‍.    മുന്തിയ ഇനം നോക്കി വിവിധ പ്രായത്തിലുള്ളതും വ്യത്യസ്ത ഇനങ്ങളിലുള്ളതുമായ കൃഷിചെയ്യുക വഴി വിപണിയിലെ ഏറ്റക്കുറച്ചിലുകളില്‍ നിന്ന് കരകയറാമെന്ന് സ്വന്തം അനുഭവം മുന്‍നിര്‍ത്തി ഈ കര്‍ഷകന്‍ പറയുന്നു.    വാഴക്കന്നുകള്‍ ഏറിയപങ്കും രോഗവിമുക്തമാണെന്നുറപ്പാക്കിയശേഷമേ കുഴിച്ചിട്ടു പരിപാലിക്കൂ. അതിനാല്‍ കുറുനാമ്പ്, മൊസൈക്ക്,....</description>
<guid>http://www.mathrubhumi.com/agriculture/story-253967.html</guid>
</item>
<item>
<title>തൃശ്ശൂര്‍ മാങ്ങയ്ക്ക് വയനാടന്‍ വിപണിയില്‍ പ്രിയമേറുന്നു</title>
<link>http://www.mathrubhumi.com/agriculture/story-253966.html</link>
<description> കല്പറ്റ: തൃശ്ശൂരിലെ മാങ്ങയ്ക്ക് വയനാടന്‍ വിപണിയില്‍ പ്രിയമേറുന്നു. ജില്ലയിലെ ചില പ്രദേശങ്ങളില്‍ മാവുകള്‍ പൂവിട്ട് തുടങ്ങിയിട്ടേയുള്ളൂ. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിളവ് കുറവായിരിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞവര്‍ഷം ഈ സമയത്ത് വയനാട്ടില്‍ത്തന്നെ യഥേഷ്ടം കണ്ണിമാങ്ങ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അതില്ല.    തൃശ്ശൂരിലെ മാങ്ങയ്ക്ക് 50-60 രൂപയാണെങ്കില്‍ കോഴിക്കോട്ടുനിന്ന് എത്തുന്ന മൂവാണ്ടന് 38-40 രൂപയാണ് വില. ഗുണത്തിലും വിലയിലും ആദായകരം മൂവാണ്ടനാണ്. മുന്‍ വര്‍ഷങ്ങളിലേതുപോലെ തന്നെ വില തുടരുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. അതേസമയം, തമിഴ്‌നാടന്‍ കോലാപ്പുരി വിപണിയില്‍ എത്തുകയും വയനാട്ടില്‍ മാങ്ങ വിളവെടുപ്പ് തുടങ്ങുകയും ചെയ്താല്‍ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം വയനാടന്‍ മാങ്ങ വിപണിയില്‍ എത്തിത്തുടങ്ങിയതോടെ വില 15 രൂപ വരെ താഴ്ന്നു. ഇത്തവണ ഇത് ആവര്‍ത്തിക്കാന്‍ സാധ്യതയില്ല. പൊതുവെ ഈ വര്‍ഷം ഉത്പാദനം കുറവായതാണ് കാരണം. കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് ഉത്പാദനം കുറഞ്ഞത്.    വയനാട്ടില്‍ കണ്ണിമാങ്ങയ്ക്കാണ്....</description>
<guid>http://www.mathrubhumi.com/agriculture/story-253966.html</guid>
</item>
<item>
<title>ടാന്‍ഫെഡിനെ തമിഴ്‌നാട്ടില്‍ കൊപ്ര സംഭരണ ഏജന്‍സിയായി നിയോഗിച്ചു</title>
<link>http://www.mathrubhumi.com/agriculture/story-253965.html</link>
<description>   തമിഴ്‌നാട്ടില്‍ 2012 സീസണിലെ താങ്ങുവിലയ്ക്ക് കൊപ്ര സംഭരിക്കുന്നതിന് തമിഴ്‌നാട് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. ആട്ടുകൊപ്രയ്ക്ക് ക്വിന്റലിന് 5100 രൂപയും (കിലോയ്ക്ക് 51 രൂപ) ഉണ്ടകൊപ്രയ്ക്ക് ക്വിന്റലിന് 5350 രൂപയും (കിലോയ്ക്ക് 53.50 രൂപ) ആണ് താങ്ങുവില. കഴിഞ്ഞ സീസണെ അപേക്ഷിച്ച് 12 ശതമാനം അധികമാണ് താങ്ങുവില.      സംഭരണം ആരംഭിക്കന്നത് സംബന്ധിച്ച് കേന്ദ്ര സംഭരണ ഏജന്‍സിയായ  നാഫെഡും ടാന്‍ഫെഡും തമ്മില്‍ കരാറിലേര്‍പ്പെടും. തമിഴ്‌നാട്ടിലും താങ്ങുവിലയ്ക്ക് കൊപ്ര സംഭരണം ആരംഭിക്കുന്നത്, തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കുള്ള കൊപ്രയുടെ പ്രവാഹം നിയന്ത്രിക്കുന്നതിന് സഹായകരമാകും. ഇതാദ്യമായാണ് രണ്ടു സംസ്ഥാനത്തും ഒരേ സമയം സംഭരണം ആരംഭിക്കുന്നത്.  കേരളത്തില്‍ കൊപ്രയുടേയും നാളികേരത്തിന്റേയും വില ഉയര്‍ത്തുന്നതിന് ഇത് സഹായകരമാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.     കേന്ദ്രസംഭരണ ഏജന്‍സിയായ നാഫെഡ് സംസ്ഥാനതല സംഭരണ ഏജന്‍സികളായ ടാന്‍ഫെഡ്, കേരഫെഡ്, മാര്‍ക്കറ്റ് ഫെഡ് എന്നീ....</description>
<guid>http://www.mathrubhumi.com/agriculture/story-253965.html</guid>
</item>
<item>
<title>കള്ളിച്ചെടിയില്‍ വിളയുന്ന പഴം</title>
<link>http://www.mathrubhumi.com/agriculture/story-253964.html</link>
<description> അലങ്കാരസസ്യമായി കള്ളിച്ചെടികള്‍ വളര്‍ത്താറുണ്ടെങ്കിലും പഴങ്ങള്‍ക്കായി വളര്‍ത്തുന്നത് അപൂര്‍വമാണ്.  ഉഷ്ണമേഖലാ കാലാവസ്ഥയില്‍ വളരുന്ന കള്ളിച്ചെടിയുടെ ഇനത്തിലെ 'ഡ്രാഗണ്‍ ഫ്രൂട്ടി' ന് നാട്ടില്‍ ഇനിയും കാര്യമായി പ്രചാരം ലഭിച്ചിട്ടില്ല.      ചെറിയമുള്ളുകളോടെ വള്ളിപോലെ കാണുന്ന ഇവയില്‍ ഇലകള്‍ കാണാറില്ല. തണ്ടില്‍ ജലം ശേഖരിച്ചു വയ്ക്കുന്ന സ്വഭാവമുള്ള ഡ്രാഗണ്‍ ഫ്രൂട്ട് മരങ്ങളിലോ, മതിലിലോ വേരുകള്‍ പിടിച്ച് വളരും.  ധാരാളം ശാഖകള്‍ താഴേക്ക് ഒതുങ്ങിയ നിലയില്‍ കാണാം.  ഇവയുടെ അഗ്രഭാഗത്തായി വിരിയുന്ന പൂക്കള്‍ രാത്രിയില്‍ കാണപ്പെടുന്നു.  കായ്കള്‍ പാകമാകുമ്പോള്‍  റോസ് നിറം പ്രാപിക്കും. മധുരവും ഇളം പുളിയും കലര്‍ന്ന സ്വാദുള്ള പഴങ്ങള്‍ കാഴ്ചക്കും മനോഹരമാണ്.      വൈറ്റമിന്‍, കാല്‍സ്യം, ധാതുലവണങ്ങള്‍ എന്നിവ അടങ്ങിയ പഴങ്ങള്‍ ഭക്ഷ്യയോഗ്യമാണ്.  ദഹനത്തെ സഹായിക്കുന്ന ഇവയ്ക്ക് മലേഷ്യ, തായ്്‌ലാന്‍ഡ്, വിയറ്റ് നാം തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ ഡിമാന്‍ഡാണുള്ളത്.      മൂപ്പെത്തിയ വള്ളികള്‍ മുട്ടുകളോടെ മുറിച്ച് മണല്‍ നിറച്ച ചെറുകവറുകളില്‍ നട്ടുവളര്‍ത്തി....</description>
<guid>http://www.mathrubhumi.com/agriculture/story-253964.html</guid>
</item>
<item>
<title>തൊഴിലുറപ്പു പദ്ധതിയില്‍ ഇനി ആട്- കോഴി- മീന്‍ വളര്‍ത്തലും</title>
<link>http://www.mathrubhumi.com/agriculture/story-253963.html</link>
<description>ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കൂടുതല്‍ ഉത്പാദനക്ഷമമാക്കാന്‍ നിര്‍ദേശിക്കുന്ന മാര്‍ഗനിര്‍ദേശപട്ടിക കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശ് പുറത്തിറക്കി. പദ്ധതിയില്‍ ആട്, കോഴി വളര്‍ത്തലും മത്സ്യ കൃഷിയും ഉള്‍പ്പെടുത്തി. ഏപ്രില്‍ മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ ഗുണരകമാണ് പുതിയ തീരുമാനം.       തൊഴിലുറപ്പ് പദ്ധതിക്ക് മൂന്ന് മാസം അവധി നല്‍കണമെന്ന കൃഷിമന്ത്രി ശരദ് പവാറിന്റെ നിര്‍ദേശം ജയറാം രമേശ് നിരസിച്ചു. കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അംഗം മിഹിര്‍ ഷായുടെ നേതൃത്വത്തിലുള്ള സമിതിയാണ് മാര്‍ഗനിര്‍ദേശപ്പട്ടിക തയ്യാറാക്കിയത്.       ഓരോ പ്രദേശത്തെയും സ്ഥിതിഗതികള്‍ക്ക് അനുസൃതമായ തൊഴിലുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കണമെന്ന് മാഗനിര്‍ദേശത്തില്‍ പറയുന്നു. ഗ്രാമീണ മേഖലയിലെ പാരിസ്ഥിതിക സന്തുലനത്തിന് ഊന്നല്‍നല്‍കണം.       മണ്ണിര കമ്പോസ്റ്റ്, മാലിന്യനിര്‍മാര്‍ജനം എന്നിവയും ഇനി തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമാവും. ആട്- കോഴി- മീന്‍ വളര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന്....</description>
<guid>http://www.mathrubhumi.com/agriculture/story-253963.html</guid>
</item>
<item>
<title>റബര്‍കൃഷി: ബാങ്ക് സര്‍ക്കുലറിനെതിരായ കേസില്‍ സംസ്ഥാനത്തെ കക്ഷിചേര്‍ത്തു</title>
<link>http://www.mathrubhumi.com/agriculture/story-253713.html</link>
<description>ന്യൂഡല്‍ഹി: റബര്‍കൃഷി ചെയ്യുന്ന ഭൂമി കൃഷിഭൂമിയായി അംഗീകരിക്കില്ലെന്ന സര്‍ക്കുലര്‍ റദ്ദാക്കിയ ഹൈക്കോടതിവിധിക്കെതിരെ എസ്.ബി.ടി. നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരാന്‍ സംസ്ഥാന സര്‍ക്കാറിനെ സുപ്രീംകോടതി അനുവദിച്ചു.      കോടതിയുടെ അനുമതി തേടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ എം.ടി. ജോര്‍ജ് മുഖേന സര്‍ക്കാര്‍ നേരത്തേ അപേക്ഷിച്ചിരുന്നു. അതേസമയം, ജോസ് കെ. മാണിയും തൊടുപുഴ റബര്‍ പ്രോസസിങ് ഫെഡറേഷന്‍, ഇന്‍ഫാം എന്നീ സംഘടനകളും നല്‍കിയ അപേക്ഷകള്‍ സുപ്രീംകോടതി അംഗീകരിച്ചില്ല.      വായ്പ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ഫൈസി നിയമത്തിന്റെ (സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീ-കണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസെറ്റ്‌സ് ആന്‍ഡ് സെക്യൂരിറ്റി ഇന്‍ററസ്റ്റ്) അടിസ്ഥാനത്തില്‍ കൃഷിഭൂമി ഏറ്റെടുക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. ഈടുവെക്കുന്ന ഭൂമി കോടതിയുടെ സമ്മതമില്ലാതെ വില്‍ക്കുന്നതിനോ അവകാശം കൈമാറുന്നതിനോ അനുവദിക്കുന്ന 'സര്‍ഫൈസി നിയമ'ത്തില്‍ റബര്‍കൃഷിയെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള എസ്.ബി.ടി.യുടെ....</description>
<guid>http://www.mathrubhumi.com/agriculture/story-253713.html</guid>
</item>
<item>
<title>നെല്‍വയല്‍ നികത്തിയതിന് നിയമപ്രാബല്യം നല്‍കും</title>
<link>http://www.mathrubhumi.com/agriculture/story-253712.html</link>
<description> തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം നിലവില്‍ വരുന്നതിനു മുമ്പേ വയലുകള്‍ നികത്തിയതിന് നിയമപ്രാബല്യം നല്‍കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നിലവിലുള്ള വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കും. തണ്ടപ്പേര്‍ രജിസ്റ്ററിലെ അപാകതകള്‍ പരിഹരിക്കാനായി ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നെല്‍വയല്‍ സംരക്ഷണ നിയമത്തിലെ പോരായ്മകള്‍ പരിഹരിക്കും.      വികസന ആവശ്യങ്ങള്‍ക്ക് ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് അര്‍ഹമായ പരിഗണനയും സാമ്പത്തികനേട്ടവും ലഭിക്കുന്നതരത്തില്‍ ഭൂമി ഏറ്റെടുക്കല്‍ സമീപനത്തില്‍ മാറ്റം വേണമെന്ന് മന്ത്രി പറഞ്ഞു. വികസന പദ്ധതികള്‍ക്ക് സമീപം ഭൂമിയുള്ളവരും വിട്ടുനല്‍കാതിരുന്നവരുമായ ഭൂവുടമകള്‍ക്ക് പില്‍ക്കാലത്ത് വലിയ നേട്ടമുണ്ടാവുമ്പോള്‍ ഭൂമി നല്‍കിയവര്‍ക്ക് പിന്നീടുണ്ടാവുന്ന മൂല്യ വര്‍ധനവിന്റെ ഗുണഫലം കിട്ടാതിരിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇതില്‍ മാറ്റമുണ്ടാക്കാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടിന് കഴിയും. ഭൂമിയുടെ....</description>
<guid>http://www.mathrubhumi.com/agriculture/story-253712.html</guid>
</item>
<item>
<title>അക്വേറിയത്തിലെ വിശറിച്ചെടി -കബൊംബ-2</title>
<link>http://www.mathrubhumi.com/agriculture/story-253695.html</link>
<description> കബൊംബ അക്വാട്ടിക്ക   ഇളം പച്ചനിറത്തിലുളള ഇലനാരുകള്‍ ചലിപ്പിച്ച്, അക്വേറിയത്തിന് ഹരിതഭംഗി പകരുന്ന കബൊംബ അക്വാട്ടിക്കയുടെ സ്വദേശം, തെക്കേ അമേരിക്കയിലെ ബ്രസീല്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളാണ്.  എന്നാല്‍, കാലക്രമേണ അമേരിക്കയുടെ മറ്റ് ഭാഗങ്ങളിലേക്കും ഇവ വ്യാപിച്ചു.  വളര്‍ച്ചാസാഹചര്യങ്ങളില്‍ കരൊലിനിയാനയെ അപേക്ഷിച്ച് അല്പം നിഷ്‌കര്‍ഷത പുലര്‍ത്തുന്ന കൂട്ടത്തിലാണ്, അക്വാട്ടിക്ക. അനുകൂല സാഹചര്യങ്ങളിലെ വളര്‍ച്ചാനിരക്ക് കരൊലിനിയാനയ്‌ക്കൊപ്പം വരുമെങ്കിലും, അക്വാട്ടിക്കയ്ക്ക് വ്യത്യസ്ത ആവാസവ്യവസ്ഥകളുമായി ഇണങ്ങി വളരാനുള്ള കഴിവ്, അല്പം കുറവാണ്.  താരതമ്യേന ഉയര്‍ന്ന ഊഷ്മാവ്, ജലത്തിന്റെ അമ്ലഗുണം തുടങ്ങിയ ഘടകങ്ങള്‍ അനിവാര്യമായതിനാല്‍, ഈ ചെടി മിതോഷ്ണമേഖലകളില്‍ നിയന്ത്രണാധീതമായി പെരുകാറില്ല.  അതിനാല്‍ തന്നെയാകണം, അക്വേറിയം ആവശ്യങ്ങള്‍ക്കായി കബൊംബ കരൊലിനിയാനയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള പല രാജ്യങ്ങളും, കബൊംബ അക്വാട്ടിക്കയെ അനുവദിച്ചിട്ടുള്ളത്.  പക്ഷെ ധാരാളം മഴ ലഭിക്കുന്ന ഉഷ്ണമേഖലാപ്രദേശമായ കേരളത്തില്‍,....</description>
<guid>http://www.mathrubhumi.com/agriculture/story-253695.html</guid>
</item>
<item>
<title>അക്വേറിയത്തിലെ വിശറിച്ചെടി - കബൊംബ-1</title>
<link>http://www.mathrubhumi.com/agriculture/story-253694.html</link>
<description> ഹരിതാഭയാര്‍ന്ന ജലസസ്യങ്ങളുടെ സാന്നിധ്യത്തിലല്ലാതെ, കണ്ണാടിക്കൂട്ടിലെ അരുമ മത്സ്യങ്ങളെ സങ്കല്പിക്കാന്‍ പോലുമാകില്ല.  ജലസസ്യങ്ങളെന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത്, വിശറിയിലച്ചാര്‍ത്തുമായി കടും പച്ചനിറത്തില്‍ ഇളകിയാടുന്ന കബൊംബച്ചെടികള്‍ തന്നെയാണ്.  കേരളത്തിലെ സാധാരണക്കാരായ ഹോബിയിസ്റ്റുകളുടെ ഇടയില്‍, ഇത്രയേറെ പ്രചാരം നേടിയ മറ്റൊരു ചെടി വേറെയില്ല.      ജാപ്പനീസ് നര്‍ത്തകിമാരായ ഗൈഷുകളുടെ കൈയിലെ, നിവര്‍ത്തിയ വിശറിയെ അനുസ്മരിപ്പിക്കുന്ന ഇലകളുള്ളതിനാല്‍, 'ഫാന്‍വേര്‍ട്ട് ' എന്നും അറിയപ്പെടുന്ന ഇവയെ, കബൊംബേസിയെ (Family - Cabombaceae) സസ്യകുടുംബത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ഉയര്‍ന്ന നിരക്കിലുള്ള പ്രകാശസംശ്ലേഷണം വഴി അക്വേറിയത്തില്‍ ധാരാളം ഓക്‌സിജന്‍ പ്രധാനം ചെയ്യുന്ന കബൊംബ, അനുകൂല സാഹചര്യങ്ങളില്‍ ഇടതിങ്ങിവളര്‍ന്ന് മത്സ്യങ്ങളില്‍ സുരക്ഷിതത്വബോധം സൃഷ്ടിക്കുന്നു.  അക്വേറിയത്തില്‍ അഭംഗിക്കിടയാക്കുന്ന ഫില്‍റ്റര്‍, ഹീറ്റര്‍ മുതലായവയെ, മറയ്ക്കാനും കബൊംബകളെ ഉപയോഗിക്കാവുന്നതാണ്.    അക്വേറിയം ഹോബിയിസ്റ്റുകള്‍ക്ക്....</description>
<guid>http://www.mathrubhumi.com/agriculture/story-253694.html</guid>
</item>
<item>
<title>ഹോക്കാ പഴങ്ങളുടെ തീരത്ത്‌</title>
<link>http://www.mathrubhumi.com/agriculture/story-253452.html</link>
<description> ഒക്ടോബറിലെ വെരാവല്‍ എക്‌സ്പ്രസ് അക്ഷരാര്‍ഥത്തില്‍ 'തീ'വണ്ടിയായിരുന്നു. സ്ലീപ്പര്‍ ക്ലാസ്സിലെ മുകളിലെ ബര്‍ത്തില്‍ ആവിയില്‍ പുഴുങ്ങിയെടുത്ത പരുവത്തിലായി. കാറ്റുകൊള്ളാന്‍ ഇടയ്ക്കിടെ വാതിലിനടുത്തേക്ക് പോകും. അതിനും ക്യൂ നില്‍ക്കണം! ചിലര്‍ തോര്‍ത്ത് നനച്ച് ദേഹത്തിട്ട് ഉറങ്ങുന്നു.     തീവണ്ടി, ഇരുളന്‍ നാവുകള്‍ നീട്ടി വിഴുങ്ങുന്ന കൊങ്കണ്‍ പാതയിലേക്ക് കയറി. കണ്ണടയ്ക്കാതെ തന്നെ 'കണ്ണടച്ച് ഇരുട്ടാക്കുന്ന' തുരങ്കങ്ങള്‍. കൊങ്കണ്‍ പാതയിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ രത്‌നഗിരി വലിയ ബഹളങ്ങളില്ലാതെ കടന്നുപോയി. ഇതിനിടയിലെപ്പോഴോ തീവണ്ടിയുടെ ഭാഷ ഗുജറാത്തിയായി. ഗുജറാത്തി ഭക്ഷണമായ 'വടാ പാവി'ന്റെ വലിപ്പത്തിനൊപ്പം വാ പൊളിക്കുന്നവരും ചൂണ്ടുവിരലിന്റെ വലിപ്പംപോലുമില്ലാത്ത ഗ്ലാസില്‍ മസാല ചായ കുടിക്കാന്‍ ചുണ്ടു കൂര്‍പ്പിക്കുന്നവരും മറ്റുള്ളവരെ ശ്രദ്ധിക്കുന്നതേയില്ല.   ശബ്ദകോലാഹലങ്ങളുടെ ഉത്സവം പോലെ അഹമ്മദാബാദ്് സ്‌റ്റേഷന്‍. കമ്പാര്‍ട്ട്‌മെന്റ് പകുതിയും കാലിയായി. ഇരുപത് മിനിറ്റിന്റെ വിശ്രമത്തിന് ശേഷം വണ്ടി അനങ്ങിത്തുടങ്ങി.....</description>
<guid>http://www.mathrubhumi.com/agriculture/story-253452.html</guid>
</item>
<item>
<title>കാര്‍ഷിക ഗവേഷണത്തിനുള്ള തുക ഇരട്ടിയാക്കും -പ്രധാനമന്ത്രി</title>
<link>http://www.mathrubhumi.com/agriculture/story-253451.html</link>
<description>   ന്യൂഡല്‍ഹി: അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കാര്‍ഷിക ഗവേഷണത്തിനുള്ള തുക ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു.       മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ ഒരു ശതമാനമാണ് ഇപ്പോള്‍ കാര്‍ഷിക ഗവേഷണത്തിന് ചെലവഴിക്കുന്നത്. പന്ത്രണ്ടാം പദ്ധതിയുടെ അവസാനമാകുമ്പോള്‍ ഇത് രണ്ടു ശതമാനമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ സ്ഥാപനത്തിന്റെ സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.       നടപ്പു പദ്ധതിയില്‍ മൂന്നര ശതമാനമാണ് കാര്‍ഷിക വളര്‍ച്ച. പത്താം പഞ്ചവത്സര പദ്ധതിയിലുണ്ടായതിനേക്കാള്‍ മെച്ചമാണ് സ്ഥിതി. ഇത് ഇനിയും കൂട്ടണം. അടുത്ത പദ്ധതിയില്‍ നാലു ശതമാനം വളര്‍ച്ചയാണ് ലക്ഷ്യം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നിശ്ചയദാര്‍ഢ്യത്തോടെ ഇതിനായി പ്രവര്‍ത്തിക്കണം -പ്രധാനമന്ത്രി ആവശ്യപ്പെട്ടു.       നമ്മുടെ കാര്‍ഷികഗവേഷണം ആഗോളതലത്തില്‍ നടക്കുന്ന സംഭവങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം. നിലവിലുള്ള സമ്പ്രദായം പരിശോധിക്കാന്‍ ഡോ.മഷ്‌ലേക്കറിന്‍േറയും ഡോ.സ്വാമിനാഥന്‍േറയും....</description>
<guid>http://www.mathrubhumi.com/agriculture/story-253451.html</guid>
</item>
<item>
<title>കാഷ്യൂ ബോര്‍ഡിനായി തീവ്രശ്രമം നടത്തും- ആര്‍.ചന്ദ്രശേഖരന്‍</title>
<link>http://www.mathrubhumi.com/agriculture/story-253450.html</link>
<description>കൊല്ലം:കാഷ്യൂ ബോര്‍ഡ് എത്രയും വേഗം കൊല്ലത്ത് സ്ഥാപിക്കാനായി തീവ്രപരിശ്രമം നടത്തുമെന്ന് കെ.എസ്.സി.ഡി.സി.ചെയര്‍മാനായി ചുമതലയേറ്റ ഐ.എന്‍.ടി.യു.സി.സംസ്ഥാന പ്രസിഡന്‍റ് ആര്‍.ചന്ദ്രശേഖരന്‍ പറഞ്ഞു. കശുവണ്ടിത്തൊഴിലാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും കശുമാവുകൃഷി വ്യാപിപ്പിക്കാനും പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.      കൊല്ലം പ്രസ്സ്‌ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1500 ജീവനക്കാരുള്ള പൊതുമേഖലാസ്ഥാപനമാണ് കശുവണ്ടി വികസന കോര്‍പ്പറേഷന്‍. കോര്‍പ്പറേഷന് ഇപ്പോള്‍ 30 കശുവണ്ടി ഫാക്ടറികളുണ്ട്. ഇതില്‍ പത്തെണ്ണം സ്വന്തമായുള്ളതും ബാക്കി പാട്ടത്തിനെടുത്തവയുമാണ്. തൊഴിലാളികളുടെ ക്ഷേമപരിപാടികള്‍ക്ക് മുഖ്യപരിഗണന നല്‍കും. അവരുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് സഹായം നല്‍കാനും ചികിത്സാ പാക്കേജുകള്‍ തയ്യാറാക്കാനും പരിപാടിയുണ്ട്. തൊഴിലാളികള്‍ക്ക് സംതൃപ്തമായ തൊഴില്‍ സാഹചര്യം ഒരുക്കുന്നതോടൊപ്പം മാനേജ്‌മെന്‍റ് വൈദഗ്ദ്ധ്യം വേണ്ട മേഖലകളില്‍ മാറ്റങ്ങള്‍ക്കും കളമൊരുക്കും.....</description>
<guid>http://www.mathrubhumi.com/agriculture/story-253450.html</guid>
</item>
<item>
<title>അറിയാന്‍ ഇലയറിവ്‌</title>
<link>http://www.mathrubhumi.com/agriculture/story-253449.html</link>
<description> ഇലകളെ അറിയാന്‍, പരിചയപ്പെടാന്‍, ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ സമൂഹത്തിന് വഴികാട്ടിയായി ഒരു 'വഴിവിളക്ക്'. നശിച്ചുകൊണ്ടിരിക്കുന്ന സസ്യങ്ങള്‍ വളര്‍ത്തി പ്രചരിപ്പിക്കുക, ഒപ്പം ഭക്ഷ്യസുരക്ഷയും ലക്ഷ്യം. ഇല പ്രേമികളായ എരഞ്ഞോളി, മൊകേരി, പാട്യം എന്നീ പഞ്ചായത്തുകളിലെ 30 യുവതീയുവാക്കളാണ് 'വഴിവിളക്കി'നു പിന്നില്‍.     നാട്ടില്‍ ലഭിക്കുന്നതും നാശത്തെ നേരിടുന്നതുമായ 50 തരം ഇലകളെ 'വഴിവിളക്ക്' പരിചയപ്പെടുത്തുന്നു. 100 തരം വിഭവങ്ങള്‍ ഒരുക്കാനുള്ള  അറിവും നല്‍കുന്നു.  കതിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ   'അക്ഷയപാത്രം' പദ്ധതിയാണ് 'വഴിവിളക്കാ'യത്. കതിരൂര്‍  ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 50 ഇലകളുടെ  പ്രദര്‍ശനം ഒരുക്കി. സ്‌കൂള്‍ കാര്‍ഷിക വിഭാഗത്തിന്റെ  സഹായത്തോടെ 500 പേര്‍ക്ക് ഇലക്കറി ഭക്ഷണം നല്‍കി. പ്ലാശിന്റെ ഇലയിലാണ് ചോറും കറിയും നല്‍കിയത്. കതിരൂരില്‍ തുടക്കമിട്ട പദ്ധതി ഇന്ന് മലബാറിന്റെ വിവിധ  ഭാഗങ്ങളില്‍ പ്രചാരം നേടിവരികയാണ്.     വിഷലിപ്ത പച്ചക്കറി ഒഴിവാക്കി, മാംസ ഉപയോഗം കുറച്ച് ഇലകളിലൂടെ രോഗപ്രതിരോധശേഷി നേടുകയാണ്....</description>
<guid>http://www.mathrubhumi.com/agriculture/story-253449.html</guid>
</item>
<item>
<title>മാംസ സംസ്‌കരണം</title>
<link>http://www.mathrubhumi.com/agriculture/story-253197.html</link>
<description> 90 ശതമാനത്തിലധികം പേരും മാംസാഹാരം കഴിക്കുന്ന കേരളത്തില്‍ മാംസ സംസ്‌കരണ മേഖല തീര്‍ത്തും അസംഘടിത മേഖലയില്‍ തന്നെയാണ്. നാം കഴിക്കുന്ന ഇറച്ചി വൃത്തിയുള്ള ചുറ്റുപാടുകളില്‍ കശാപ്പു ചെയ്തതും രോഗാണു വിമുക്തവുമായിരിക്കണം. എന്നാല്‍ വിരലിലെണ്ണാവുന്ന ശാസ്ത്രീയ അറവുശാലകള്‍ മാത്രമേ കേരളത്തിലുള്ളൂ. വഴിയോരത്തും, റോഡരികിലുമാണ് കശാപ്പും, മാംസവില്പനയും നടക്കുന്നത്. കശാപ്പു ചെയ്യപ്പെടുന്ന മൃഗങ്ങളില്‍ രോഗംബാധിച്ചതും ചത്തതുമായ മൃഗങ്ങള്‍ ഉള്‍പ്പെടുന്നു എന്നതാണ് വാസ്തവം.    കശാപ്പിനു മുമ്പ് മൃഗങ്ങള്‍ പൂര്‍ണ്ണ ആരോഗ്യത്തിലാണെന്ന് വിലയിരുത്താന്‍ പ്രത്യേക പരിശോധനയ്ക്ക്  വിധേയമാക്കണം. കശാപ്പിന് മുമ്പ് കന്നുകാലികളെ പട്ടിണിക്കിടരുത് അവയ്ക്ക് യഥേഷ്ടം ശുദ്ധജലവും കശാപ്പിന് ഒരുമണിക്കൂര്‍ മുമ്പുവരെ  തീറ്റയും നല്‍കണം. കശാപ്പിന് ശേഷം ഇറച്ചി പരിശോധനയ്ക്ക് വിധേയമാക്കണം. രോഗബാധയുള്ള ഇറച്ചി ഭാഗങ്ങള്‍ പൂര്‍ണ്ണമായോ, ഭാഗ്കമായോ ഒഴിവാക്കണം.   രോഗബാധയുള്ള ഇറച്ചി കഴിക്കുന്നതിലൂടെ 200-ഓളം രോഗങ്ങളാണ്  മനുഷ്യരിലേക്ക് പകരുന്നത്. ഭക്ഷ്യവിഷബാധ, വിരബാധ,....</description>
<guid>http://www.mathrubhumi.com/agriculture/story-253197.html</guid>
</item>
<item>
<title>ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയ്ക്ക് ഫോര്‍മുലയുമായി ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞന്‍</title>
<link>http://www.mathrubhumi.com/agriculture/story-253188.html</link>
<description> തൃശ്ശൂര്‍: ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയ്ക്ക് ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ ഗ്രാം മാര്‍ട്ടിന്റെ സി.ജി.ഇ. ഫോര്‍മുല. ക്ലീന്‍, ഗ്രീന്‍, എത്തിക്കല്‍ എന്ന ഫോര്‍മുലയിലൂടെ, ഇന്ത്യ ഭയക്കുന്ന ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ഡോ. മാര്‍ട്ടിന്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ പ്രൊഫസറും ഗവേഷകനുമാണ് ഇദ്ദേഹം. കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ നടക്കുന്ന ദ്വിദിന സെമിനാറില്‍ പ്രബന്ധമവതരിപ്പിക്കാന്‍ എത്തിയതാണ്. ഹോര്‍മോണ്‍ വിമുക്ത മൃഗങ്ങളെ ഉല്പാദിപ്പിക്കാനുള്ള അസിസ്റ്റഡ് റീപ്രൊഡക്ഷന്‍ എന്ന നൂതന സാങ്കേതികവിദ്യ കണ്ടുപിടിക്കുകയും ചെയ്തിട്ടുണ്ട് ഡോ. മാര്‍ട്ടിന്‍. ആടിന്റെ തലച്ചോറില്‍ പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കുന്ന ഹോര്‍മോണുകളെ പ്രകൃതിദത്തമായി തന്നെ ഉത്തേജിപ്പിക്കുന്ന രീതിയാണിത്. ആരോഗ്യമുള്ള കൂടുതല്‍ കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്നതിന് ഈ വിദ്യ സഹായിക്കുന്നു.    ഇന്ത്യക്കാര്‍ ഇവിടെയുള്ള ഭക്ഷ്യസുരക്ഷാ സാധ്യതകള്‍ ഉപയോഗിക്കുന്നില്ലെന്നാണ് ഇദ്ദേഹം....</description>
<guid>http://www.mathrubhumi.com/agriculture/story-253188.html</guid>
</item>
<item>
<title>ഓര്‍ക്കിഡുകളെ സ്‌നേഹിച്ച് സീന</title>
<link>http://www.mathrubhumi.com/agriculture/story-253187.html</link>
<description> കോഴിക്കോട്: കഥ ഫ്ലാഷ്ബാക്കില്‍ നിന്നു തുടങ്ങാം... ഇരുപതുവര്‍ഷം മുമ്പ്. 1990-കളുടെ തുടക്കം. ദാവണി ചുറ്റിയ അന്നത്തെ പ്രീഡിഗ്രി വിദ്യാര്‍ഥിനി സീന അമ്മയ്‌ക്കൊപ്പം പുഷ്പപ്രദര്‍ശനത്തിനെത്തി. അന്ന് കേരളത്തില്‍ത്തന്നെ ദുര്‍ലഭമായിരുന്ന ഓര്‍ക്കിഡ് തൈകളില്‍ ഒരെണ്ണം സ്വന്തമാക്കുമ്പോള്‍ സീനയ്ക്ക് വിശേഷിച്ച് പ്രത്യേകതയൊന്നും തോന്നിയില്ല. എന്നാല്‍, ഈ 2012-ല്‍ ഗൃഹസ്ഥയായി മൈലാമ്പാടിയിലെ ചൈത്രം വീട്ടില്‍ ഇരിക്കുമ്പോള്‍ സീനയ്ക്കുചുറ്റും ഓര്‍ക്കിഡ് പൂക്കളാണ്. കേരളത്തിലെ പ്രൊഫഷണല്‍ ഓര്‍ക്കിഡ്പൂക്കൃഷിക്കാരെപ്പോലും വെല്ലുന്ന രീതിയില്‍ അത്യപൂര്‍വമായ 60-ഓളം ഷേയ്ഡ് ഓര്‍ക്കിഡുകള്‍ സീനയുടെ പൂന്തോട്ടത്തില്‍ ഉണ്ട്. ഡെന്‍ഡ്രോബിയം വിഭാഗത്തില്‍പ്പെട്ട സോണിയ, നയോഗപിങ്ക്, ബുരാനഗ്രീന്‍ സ്റ്റാര്‍, തായ്‌ലന്‍ഡ് റെഡ്, മെയ്ക്ക് ലോങ്, തോങ്ചായ് ത്രീലിപ്, ബ്ലാക്ക് സ്‌പൈഡര്‍ എന്നിങ്ങനെ നീളുന്നു അതിന്റെ പട്ടിക.    ഡെന്‍ഡ്രോബിയം ഇനത്തില്‍പ്പെട്ടവയാണ് സീനയുടെ ശേഖരത്തിലുള്ളത്. ഇവയുടെ 250-ഓളം തൈകള്‍ സീനയുടെ കൈവശം ഉണ്ട്. നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും....</description>
<guid>http://www.mathrubhumi.com/agriculture/story-253187.html</guid>
</item>
<item>
<title>കുരുമുളക് പറിക്കാന്‍ ഇനി ഇരുമ്പ്ഏണി</title>
<link>http://www.mathrubhumi.com/agriculture/story-253184.html</link>
<description> രാജപുരം(കാസര്‍കോട്): കുരുമുളക് വിളവെടുപ്പിനും ഓലക്കുടിലുകള്‍ പുല്ലുമേയാനും പ്രധാനമായും ഉപയോഗിച്ചിരുന്ന ഒറ്റക്കമ്പ് മുളയേണികള്‍ അപ്രത്യക്ഷമാകുന്നു. പകരം ഇരുമ്പുകൊണ്ടുള്ള ഏണികളാണ് ഈ സ്ഥാനം കൈയടക്കുന്നത്. മലയോരത്ത് മുളങ്കാടുകള്‍ ചുരുങ്ങിത്തുടങ്ങിയതോടെ ഏണി നിര്‍മിക്കാന്‍ ആവശ്യമായ ബലമേറിയതും വളവുകളില്ലാത്തതുമായ മുളകള്‍ കിട്ടാതായി. കൂടാതെ ഇവ പരമാവധി മൂന്നുവര്‍ഷത്തോളം മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.     പഴകിയതും കേടുവന്നതുമായി മുളയേണികള്‍ മുറിഞ്ഞ് അപകടങ്ങളും സാധാരണമാണ്. നല്ല പ്രാവീണ്യമുള്ള ജോലിക്കാര്‍ക്ക് മാത്രമേ ഇതില്‍ കയറിനിന്ന് ജോലിയെടുക്കാന്‍ സാധിക്കൂ. ഒരു മുളയേണി വാങ്ങാന്‍ ഇപ്പോള്‍ 500 രൂപയോളം ചെലവുണ്ട്. ഒരു ഇരുമ്പേണി നിര്‍മിക്കാന്‍ നാലായിരത്തോളം രൂപ ചെലവാകും.</description>
<guid>http://www.mathrubhumi.com/agriculture/story-253184.html</guid>
</item>
<item>
<title>അപ്പു മെമ്പര്‍ ദേ മേലോട്ട്...</title>
<link>http://www.mathrubhumi.com/agriculture/story-253182.html</link>
<description> അമ്പലപ്പുഴ: തലയെടുപ്പുള്ള ഏതു തെങ്ങും അപ്പുവിനെ കണ്ടാല്‍ തലതാഴ്ത്തും. അപ്പുവിന് തെങ്ങിനോടുള്ള ആത്മബന്ധം അത്രയുണ്ട്. നാട്ടുകാരുമായുള്ള ബന്ധത്തിനും തെങ്ങോളം ഉയരം.       തെങ്ങും നാട്ടുകാരും അപ്പുവിന്റെ ഹൃദയത്തിന്റെ ത്രാസില്‍ തൂക്കിനോക്കിയാല്‍ സമാസമം. വിപ്ലവ ഭൂമിയായ പുന്നപ്രയുടെ മണ്ണില്‍ ജനിച്ചുവളര്‍ന്ന അപ്പു നാട്ടുകാര്‍ വിളിച്ചാല്‍ വിളിപ്പുറത്തുള്ള തെങ്ങുകയറ്റക്കാരനാണ്. അതോടൊപ്പം ജനപ്രിയനായ പഞ്ചായത്ത് മെമ്പറും.  വിപ്ലവമണ്ണില്‍ ജനിച്ചു വളര്‍ന്നതു കൊണ്ടാവാം അപ്പുവിന്റെ സിരകളില്‍ വിപ്ലവവീര്യം അണയാത്തത്. കറതീര്‍ന്ന കമ്മ്യൂണിസ്റ്റായ അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് പൊതുവഴിയിലൂടെ മുദ്രാവാക്യം വിളിച്ചുപോയതിന് 62 ദിവസം ആലപ്പുഴ സബ്ജയിലില്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്. ഇതുകൂടാതെ രാഷ്ട്രീയ കൊലപാതക ക്കേസില്‍ മൂന്നരവര്‍ഷക്കാലം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷയും അനുഭവിച്ചു.    പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് 15-ാം വാര്‍ഡംഗമായ കെ. അപ്പുക്കുട്ടനെ 'അപ്പുമേലോട്ട്' എന്ന പേരിലേ നാട്ടുകാരറിയൂ. അച്ഛന്‍ കുഞ്ഞുക്കുട്ടനെ....</description>
<guid>http://www.mathrubhumi.com/agriculture/story-253182.html</guid>
</item>
<item>
<title>അടുക്കളത്തോട്ടത്തിലെ ഒടിച്ചുകുത്തി നാരകം</title>
<link>http://www.mathrubhumi.com/agriculture/story-253181.html</link>
<description>     വീട്ടില്‍ അതിഥികള്‍ എത്തുമ്പോള്‍ തൊടിയില്‍ നിന്നു ശേഖരിച്ച 'ഒടിച്ചുകുത്തി' നാരങ്ങാ പിഴിഞ്ഞ് 'ഫാംഫ്രഷ്'  ശീതളപാനീയം നല്‍കിയാല്‍ വീട്ടുകാര്‍ക്കും അതിഥികള്‍ക്കും ഒരുപോലെ സന്തോഷകരമായിരിക്കും.  കേരളത്തിലെ വീട്ടുവളപ്പുകളില്‍ മുമ്പ് പരക്കെ വളര്‍ന്നിരുന്ന ഒടിച്ചുകുത്തി നാരകങ്ങള്‍ അന്യമായിക്കഴിഞ്ഞു.  കുട നിവര്‍ത്തിയതുപോലെ നിറയെ ശാഖകളുമായി വളരുന്ന നിത്യഹരിതസസ്യമായ ഇവയില്‍ ചെറിയ മുളകളുണ്ടാകും.  'റൂട്ടേസിയ' സസ്യകുടുംബാംഗമായ ഈ ചെറുചെടിയുടെ കമ്പുകള്‍ മുറിച്ച് മണ്ണില്‍ കുത്തിയാല്‍ വേരുകള്‍ പിടിച്ച് പുതിയ സസ്യമായി വളര്‍ന്നു കൊള്ളും.      ചെറിയ കായ്കള്‍ ഒറ്റയ്ക്കും, കൂട്ടമായും കാണാറുണ്ട്.  ഇരുമ്പ്, അന്നജം, മാംസ്യം, ജീവകങ്ങള്‍ എന്നിവ കൂടിയ അളവില്‍ നാരങ്ങാനീരില്‍ അടങ്ങിയിട്ടുണ്ട്.  തേന്‍, ഇഞ്ചിനീര്, എന്നിവ ചേര്‍ത്ത്  ശീതളപാനീയം തയ്യാറാക്കി തണുപ്പിച്ച് കുടിച്ചാല്‍ ക്ഷീണമകന്ന് ഉന്‍മേഷം ലഭിക്കും.  ഭക്ഷണം അമിതമായി കഴിച്ചുണ്ടാകുന്ന അസ്വാസ്ഥ്യങ്ങള്‍ക്ക് ഒടിച്ചുകുത്തി നാരങ്ങാനീര് മരുന്നായി ഉപയോഗിക്കാം. ഒടിച്ചുകുത്തി നാരങ്ങ....</description>
<guid>http://www.mathrubhumi.com/agriculture/story-253181.html</guid>
</item>
<item>
<title>ഉദ്യാനപ്പകിട്ടിന് കോറിയോപ്‌സിസ്‌</title>
<link>http://www.mathrubhumi.com/agriculture/story-252749.html</link>
<description> ഡെയ്‌സിപ്പൂക്കള്‍ പോലെ ഇളം കാറ്റിലിളകിയാടുന്ന മനോഹരങ്ങളായ സ്വര്‍ണവര്‍ണ പൂക്കളാല്‍ അനുഗൃഹീതമായ ഉദ്യാനസസ്യമാണ് കോറിയോപ്‌സിസ്. (Coreopsis)   നല്ല സൂര്യപ്രകാശമേല്‍ക്കുന്നതും നീര്‍വാര്‍ച്ചയുള്ളതുമായ ഏതുതരം മണ്ണിലും അനായാസം തഴച്ചുവളര്‍ന്ന് പുഷ്പാഭമാവുന്ന മധ്യഅമേരിക്കക്കാരനായ ഈ ബഹുവര്‍ഷി സസ്യം കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും ഇണങ്ങിയതാണ്. എണ്‍പതോളം സ്പീഷിസുകള്‍ ഉള്ള 'കോറിയോപ്‌സിസ്' എന്ന ജനുസ്സിലെ 'ലാന്‍സിയോലാറ്റ' എന്നയിനമാണ് കേരളത്തില്‍ ഏറ്റവും പ്രചാരത്തിലുള്ളത്.    ഏകദേശം ഒന്നരയടിവരെ ഉയരത്തില്‍ ധാരാളം ചിനപ്പുകള്‍ പൊട്ടി, കൂട്ടംകൂടി വളരുന്ന സ്വഭാവമുള്ള ഈ ചെടിയില്‍ 20 സെ.മീ. വരെ നീളംവരുന്ന ഇടതിങ്ങി വളരുന്ന ഇരുണ്ട ഇലകളും ഒരടിയോളം ഉയരംവരുന്ന പൂങ്കുലത്തണ്ടുകളും കാണാം. പൂക്കള്‍ക്ക് 4 മുതല്‍ 5 സെ.മീ. വരെ വ്യാസംവരും.    ടിക്‌സീഡ് കോറിയോപ്‌സിസ്, സാന്‍ഡ് കോറിയോപ്‌സിസ് എന്നൊക്കെ വിളിക്കപ്പെടുന്ന ഈ ചെടി, നല്ല ജൈവവളാംശമുള്ള മണ്ണില്‍ അതിവേഗ ചിനപ്പുകള്‍ പൊട്ടി തഴച്ചുവളരും. സമൃദ്ധമായി പുഷ്പിക്കുവാന്‍ നല്ല സൂര്യപ്രകാശമേല്‍ക്കണം.....</description>
<guid>http://www.mathrubhumi.com/agriculture/story-252749.html</guid>
</item>
<item>
<title>കന്നുകാലികളിലെ 'യൂട്ടറൈന്‍ പ്രൊലാപ്‌സ്'</title>
<link>http://www.mathrubhumi.com/agriculture/story-252748.html</link>
<description>'യൂട്ടറൈന്‍ പ്രൊലാപ്‌സ്' അഥവാ' ഗര്‍ഭപാത്രം തള്ളിവരല്‍' എന്ന രോഗം ക്ഷീരകര്‍ഷകരുടെ പേടിസ്വപ്നമാണ്. പശുക്കള്‍ പ്രവസിച്ചതിനുശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ ആണ് ഇത് സാധാരണ കണ്ടുവരുന്നത്.     * ലക്ഷണങ്ങള്‍   ഗര്‍ഭപാത്രം മുഴുവനായോ ഭാഗികമായോ പുറത്തേക്ക് ചാടിയിരിക്കും.  അതിരാവിലെയായിരിക്കും ഇത് കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെടുന്നത്; കാരണം രാത്രിയിലെ അമിതഭക്ഷണം.  ചിലപ്പോള്‍ മറുപിള്ള (പ്ലാസന്‍ടാ) ഗര്‍ഭപാത്രത്തില്‍ നിന്ന് വേര്‍പെട്ടിരിക്കണമെന്നില്ല. എങ്കില്‍ ആദ്യം പ്ലാസന്‍ടാ നീക്കം ചെയ്യണം.     * കാരണങ്ങള്‍   1. ധാതു ലവണങ്ങളുടെ കുറവ്; പ്രത്യേകിച്ച് കാത്സ്യം, ഫോസ്ഫറസ്. 2. വൈറ്റമിനുകളുടെ കുറവ്.  3. പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് ഗര്‍ഭിണിയാകുക.4. പോഷകാഹാരങ്ങള്‍ ക്രമമായി നല്‍കാതിരിക്കുക. 5. ശാസ്ത്രീയമായി തൊഴുത്ത് നിര്‍മിക്കാതിരിക്കുക എന്നിവയാണ് എടുത്തുപറയേണ്ടവ.     * പരിഹാരങ്ങള്‍   1. രണ്ട് രണ്ടേക്കാല്‍ വയസ്സിന് മുന്‍പ് പശുക്കള്‍ പ്രസവിക്കാതെ നോക്കണം. ഒന്നേകാല്‍ ഒന്നര വയസ്സാകുമ്പോള്‍ പശുക്കളില്‍ ബീജസങ്കലനം നടത്തണം.  2. ധാതു ലവണമിശ്രിതങ്ങള്‍....</description>
<guid>http://www.mathrubhumi.com/agriculture/story-252748.html</guid>
</item>
<item>
<title>അനുപമയെന്ന മുരിങ്ങയിനം</title>
<link>http://www.mathrubhumi.com/agriculture/story-252747.html</link>
<description> വളരെയധികം പോഷകമൂല്യവും ഔഷധമൂല്യവുമുള്ള മുരിങ്ങയുടെ ഇലയും പൂവും കായും എല്ലാം തന്നെ പച്ചക്കറികളായി ഉപയോഗിക്കാം. ദീര്‍ഘകാലവിളയായി വളര്‍ത്താവുന്ന മുരിങ്ങയുടെ ഒരു ചെടി മതിയാവും ഒരു കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക്. അനുപമ എന്നയിനത്തിന്റെ പ്രത്യേകത, വളരെ നേരത്തേ തന്നെ, അതായത് നട്ട് ആറ് ഏഴ് മാസംകൊണ്ട് തന്നെ കായ്ക്കുമെന്നുള്ളതും നല്ല കായ്ഫലമുണ്ടാകുമെന്നതുമാണ്. ഹെക്ടറില്‍ നിന്നും 50 - 55 ടണ്‍ വിളവാണ് കണക്കാക്കാവുന്നത്. ഒരു ചെടിയില്‍ നിന്നും 25 - 30 കിലോ കായ്കള്‍ വരെ 3 - 5 വിളവെടുപ്പുകളില്‍നിന്നും ലഭിക്കും. ഏപ്രില്‍-മെയാണ് നടീലിന് പറ്റിയ സമയം. കുറ്റിച്ചെടിയായി വളരുന്ന ഇവയില്‍നിന്നും നവംബര്‍ മുതല്‍ മെയ് വരെയുള്ള സമയത്താണ് കായ്കള്‍ കൂടുതലായി ലഭിക്കുക. കാര്യമായ രോഗകീടബാധകളൊന്നും ഈ ഇനത്തില്‍ കാണാറില്ല.     കാന്താരിമുളക് -വെള്ളായണി സമൃദ്ധ     കാന്താരി മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത മുളകിനമാണ്. ഏതുതരം കറിക്കും പ്രത്യേക രുചിയും മണവുമൊക്കെ നല്‍കാന്‍ ഇവയ്ക്ക് കഴിയും. രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും മറ്റും ഔഷധമായും ഇവ ഉപയോഗിക്കാറുണ്ട്.....</description>
<guid>http://www.mathrubhumi.com/agriculture/story-252747.html</guid>
</item>
</channel></rss>
