<?xml version="1.0" encoding="utf-8"?>
<rss version="2.0">
<channel>
<title><![CDATA[agriculture rss]]></title>
<link>http://www.mathrubhumi.com//cmlink/agriculture-rss-1.1184592</link>
<description>

</description>
<item>
<title><![CDATA[ബ്രസീലില്‍ നിന്നെത്തിയ വിത്ത്, ഒറ്റ ചുവടില്‍ 7 കിലോ ഇഞ്ചി ]]></title>
<link>https://www.mathrubhumi.com/agriculture/news/brazilian-ginger-cultivation-1.6455642</link>
<description><![CDATA[പാണത്തൂർ:കർഷകനായ പുത്തൂരടുക്കം ഇലവുങ്കൽ തോമസ് ഇക്കുറി ഇഞ്ചി വിളവെടുത്തപ്പോൾ ശരിക്കും ഞെട്ടി. ഒരു ചുവട് ഇഞ്ചിയുടെ തൂക്കം 7.3 കിലോഗ്രാം. ബ്രസീലിയൻ ഇഞ്ചിയാണ് ഈ വിളവ് നൽകിയത്. നാലുവർഷം മുൻപ് ബ്രസീലിൽനിന്ന് വന്ന ബന്ധുവാണ് ഇഞ്ചിവിത്ത് നൽകിയത്. അത് നട്ട് ആദ്യവർഷം വിളവെടുത്തപ്പോൾ മൂന്ന് ക്വിന്റലോളം ഇഞ്ചി കിട്ടി. പിന്നീട് ഓരോ വർഷവും ശരാശരി ഒരു ഇഞ്ചിച്ചുവടിൽനിന്ന് രണ്ട്-മൂന്ന് കിലോഗ്രാം വരെ വിളവ് ലഭിച്ചു.  രണ്ടുവർഷം മുൻപ് സി.പി.സി.ആർ.ഐ.യിൽ നടന്ന കാർഷികോത്പന്ന പ്രദർശനമേളയിൽ 5.3 കിലോഗ്രാം തൂക്കമുള്ള ഭീമൻ ഇഞ്ചിയുമായി തോമസും മകൻ സെൻ തോമസും എത്തിയിരുന്നു. കൃഷിയിടത്തിൽ നട്ട ഇഞ്ചി കുറേയൊക്കെ വന്യമൃഗങ്ങൾ നശിപ്പിച്ചു. അതിനാൽ ഇക്കുറി ചാക്കിലാണ് നട്ടത്. ജൈവവളം മാത്രമാണ് നൽകിയത്. മികച്ച വിളവ് ലഭിച്ചതോടെ ഇഞ്ചിക്കൃഷി വിപുലമാക്കാനും തോമസ് ആലോചിക്കുന്നുണ്ട്.]]></description>
    <pubDate>Thu, 17 February 2022, 10:03:48 AM +0530</pubDate>
        <modified_date>Thu, 17 February 2022, 10:03:48 AM +0530</modified_date>
    </item>
<item>
<title><![CDATA[ശോഭന ടീച്ചർ 65, തെങ്ങുകയറുകയാണ്...]]></title>
<link>https://www.mathrubhumi.com/agriculture/features/sobhana-teacher-coconut-tree-climbing-using-machine-1.6452739</link>
<description><![CDATA[അരൂർ : ഏഴ് മീറ്റർ ഉയരമുള്ള തെങ്ങിനു മുകളിൽ നിമിഷങ്ങൾ കൊണ്ട് ശോഭന ടീച്ചർ കയറിയെത്തി. 65-ാം വയസ്സിന്റെ ചുറുചുറുക്കിൽ തെങ്ങിനു മുകളിലെത്തിയപ്പോൾ ടീച്ചർ നിറഞ്ഞു ചിരിച്ചു. അധ്യാപക ജോലിയിൽനിന്നു വിരമിച്ച് കൊല്ലം പത്തായെങ്കിലും പുതിയൊരു കാര്യം പഠിച്ചെടുക്കാൻ ടീച്ചർക്ക് വിഷമമുണ്ടായില്ല. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മഹിളാ കിസാൻ ശാക്തീകരൺ പരിയോജന പദ്ധതിയുടെ ഭാഗമായി നടത്തുന്ന തെങ്ങുകയറ്റ പരിശീലനത്തിലാണ് ടീച്ചർ തെങ്ങുകയറ്റം പഠിച്ചത്. യന്ത്രസഹായത്താൽ നിമിഷങ്ങൾകൊണ്ട് ടീച്ചർ തെങ്ങിൽ കയറിയിറങ്ങി.  തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ പെരുമ്പളത്തുനിന്നുള്ള പ്രതിനിധിയാണ്. പെരുമ്പളം ഗവ. സ്കൂളിൽ അധ്യാപികയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആശ തെങ്ങിൽ കയറിയാണ് പത്ത് ദിവസത്തെ പരിശീലനം ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ പത്ത് സ്ത്രീകൾ തെങ്ങുകയറ്റം പരിശീലിക്കുന്നു. പെരുമ്പളത്തിനു പുറമേ അരൂക്കുറ്റി, തൈക്കാട്ടുശ്ശേരി പഞ്ചായത്തുകളിലും പരിശീലനം നടക്കുന്നു.  എം.കെ.എസ്.പി.യുടെ ജില്ലാ കോ-ഓർഡിനേറ്ററായ വേണുവിന്റെയും ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ ഓഫീസർ ഡേവിഡ് ജോസിന്റെയും നേതൃത്വത്തിലാണ് തെങ്ങുകയറ്റ പരിശീലനം. ഒപ്പം ട്രാക്കർ ഓടിക്കൽ, ഞാറുനടീൽ, മഴവെള്ള സംഭരണം തുടങ്ങി നിരവധി പരിശീലനങ്ങളും നടക്കുന്നുണ്ട്. പരിശീലനത്തിന് താത്പര്യമുള്ള യുവതികൾ ബ്ലോക്ക് പഞ്ചായത്തിലോ അതത് പഞ്ചായത്തിലോ അപേക്ഷ നൽകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് പറഞ്ഞു.]]></description>
    <pubDate>Wed, 16 February 2022, 11:10:47 AM +0530</pubDate>
        <modified_date>Wed, 16 February 2022, 11:10:47 AM +0530</modified_date>
    </item>
<item>
<title><![CDATA[ആദായം, ആഹാരം, ആനന്ദം; തിരഞ്ഞെടുക്കാം മത്സ്യക്കൃഷി]]></title>
<link>https://www.mathrubhumi.com/agriculture/aqua-culture/fish-farming-cultivation-and-fish-pond-preparation-1.6441613</link>
<description><![CDATA[ശുദ്ധജലത്തിലും സമുദ്രജലത്തിലും ജീവിക്കുന്ന നട്ടെല്ലുള്ള ശീതരക്ത ജീവികളാണ് മത്സ്യങ്ങൾ. രോഹു, മൃഗാൾ, കാർപ്പ് ഇനങ്ങൾ, അനാബസ്, കോയി, മുഷി, ആസാം വാള, വരാൽ, കാരി, ജയന്റ് ഗൗരാമി, ക്യാറ്റ്ഫിഷ്, സാൽമൺ, തിലാപ്പിയ എന്നിവയാണ് വളർത്താൻപറ്റിയ ചില മത്സ്യങ്ങൾ.  കൃഷിരീതികൾ    എതെങ്കിലും ഒരുമത്സ്യത്തെമാത്രം കൃഷിചെയ്യുന്ന രീതിയാണ് ഏകയിന മത്സ്യക്കൃഷി. കോമൺ കാർപ്പ്, വരാൽ, മുഷി, കാരി, തിലാപ്പിയ, ചെമ്മീൻ എന്നിവയാണ് ഇങ്ങനെ വളർത്തുന്നത്.  സമ്മിശ്ര മത്സ്യക്കൃഷിയെന്നാൽ കുളത്തിൽ അനുയോജ്യമായ ഒന്നിൽക്കൂടുതൽ മത്സ്യങ്ങളെ ഒന്നിച്ചുവളർത്തുന്ന രീതിയാണ്. പ്രധാനമായും കാർപ്പ്, മുഷി, കാരി എന്നിവയാണ് ഇങ്ങനെ കൃഷിചെയ്യുന്നത്.  നെൽപ്പാടങ്ങളിൽ കാർപ്പ്, മുഷി, തിലാപ്പിയ എന്നിവ കൃഷിചെയ്യാം  സംയോജിത മത്സ്യക്കൃഷിയാണ് മറ്റൊരു രീതി. മൃഗസംരക്ഷണത്തോടും കൃഷിയോടും ഒപ്പം മത്സ്യം വളർത്താം. കാർപ്പ് മത്സ്യങ്ങളാണ് ഇതിനു കൂടുതൽനല്ലത്.  നദികൾ, കനാലുകൾ, തോടുകൾ എന്നിവിടങ്ങളിലും മത്സ്യക്കൃഷി ചെയ്യുന്നുണ്ട്.   കുളം നിർമാണം  സ്ഥലം തിരഞ്ഞെടുക്കുമ്പോൾ ജലത്തിന്റെ ലഭ്യത ശ്രദ്ധിക്കണം. കുറഞ്ഞത് നാലടിയെങ്കിലും വെള്ളം കുളത്തിലുണ്ടാകണം. വെള്ളം തുറന്നുവിടാൻ പറ്റിയരീതിയിൽ കുളം നിർമിക്കുന്നതാണ് നല്ലത്. ദീർഘ ചതുരാകൃതിയിലുള്ള കുഴിയാണ് നല്ലത്. അടിവശം മധ്യത്തിലേക്ക് രണ്ടടിയെങ്കിലും ചെരിവനുവദിച്ച് കുഴിഞ്ഞതാക്കിയാൽ തീറ്റ അവശിഷ്ടങ്ങൾ വന്ന് നിറയാനും അത് നീക്കംചെയ്യാനും എളുപ്പമാകും. കുഴിയിൽ ടാർപ്പോളിൻ വിരിച്ച് വശങ്ങൾ സംരക്ഷിക്കുന്നതിനുമുമ്പ് ഒരിഞ്ച് കനത്തിൽ മണലോ ചകിരിച്ചോറോ ചാക്കുകളോ തുണികളോ വിരിക്കുന്നത് നല്ലതാണ്. അതിനുമുകളിൽവേണം ടാർപ്പോളിൻ ഷീറ്റ് ഇടാൻ. 550 ജി.എസ്.എമ്മിൽ കുറയാത്ത ഷീറ്റുപയോഗിക്കണം. നാലുവശങ്ങളും തറനിരപ്പിലെത്തിയാൽ രണ്ടടികൂടി നീളം അധികം നൽകണം. ഇത് തറയിൽവിരിച്ച് അതിൽ ഇഷ്ടികയോ കല്ലോ വെച്ച് കെട്ടി ടാർപ്പോളിൻ കുഴിയിലേക്ക് വീഴാതിരിക്കാൻ ശ്രദ്ധിക്കണം. കുഴിയിലേക്ക് പറമ്പിലെ വെള്ളം വീഴാതിരിക്കാൻ മണ്ണുകൊണ്ട് ചുറ്റും ചെറിയ ബണ്ട് കെട്ടണം.  മത്സ്യങ്ങളുടെ എണ്ണം  കുളത്തിന് താങ്ങാൻകഴിയുന്ന പരമാവധിമത്സ്യങ്ങൾ എത്രയാണെന്ന് അറിയണം. 10 ലിറ്റർ വെള്ളം ഒരു മത്സ്യത്തിനെന്ന് കണക്കാക്കുമ്പോൾ 1000 ലിറ്റർ വെള്ളത്തിൽ 100 എണ്ണത്തിനെ വളർത്താം. വിളവെടുപ്പുസമയത്ത് ഒരുകിലോഗ്രാം വരുന്ന 100 മത്സ്യങ്ങളെ (100 കിലോഗ്രാം) മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ എന്നർഥം. (വിളവെടുപ്പുസമയത്ത് ഒരു മത്സ്യം രണ്ടുകിലോഗ്രാം ഭാരം വരുന്നുണ്ടെങ്കിൽ അത്തരത്തിലുള്ള 50 കുഞ്ഞുങ്ങളെയും 500 ഗ്രാം വരുന്ന 200 എണ്ണത്തെയും വളർത്താൻ സാധിക്കും. അല്ലെങ്കിൽ സഞ്ചാരസ്വാതന്ത്ര്യവും ഭക്ഷണവും ലഭിക്കാതെ ഇവയിൽച്ചിലത് ചത്തുപോകും. (15 അടി നീളം, 15 അടി വീതി, അഞ്ചടി ആഴമുള്ള സ്ഥലത്ത് 500 മത്സ്യക്കുഞ്ഞുങ്ങളെ വളർത്താം. അക്വാപോണിക്, ഫിൽട്ടറിങ് സമ്പ്രദായത്തിലാണെങ്കിൽ ഇതിന്റെ മൂന്നിരട്ടിയോളം വളർത്താം.) മത്സ്യത്തിന്റെ ശരാശരി രക്തത്തിലെ പി.എച്ച്. 7.4 ആണ്. ഇവയ്ക്ക് വളരാൻവേണ്ട പി.എച്ച്. 6.5മുതൽ 8.5വരെ ആകണം.    മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ  ഒരിഞ്ചെങ്കിലും വലുപ്പമുള്ള ഒരു മാസം പ്രായമുള്ള മത്സ്യക്കുഞ്ഞുങ്ങളെ സർക്കാർ അംഗീകൃത ഹാച്ചറികളിൽനിന്നുമാത്രം വാങ്ങുക. വാങ്ങിച്ചുകഴിഞ്ഞാൽ കഴിയുന്നതുംവേഗത്തിൽ കുളത്തിൽ വിടണം. പുതിയ വെള്ളവുമായി പൊരുത്തപ്പെടാൻ ഒരുബക്കറ്റിൽ കുറച്ചുവെള്ളം നിറച്ച് അതിലേക്ക് കുഞ്ഞുങ്ങളെ ഇട്ട് 5-10 മിനിറ്റുകൾക്കുശേഷം ബക്കറ്റ്, വെള്ളത്തിൽ മുക്കി ചെരിച്ചുകൊടുത്ത് പതിയെ വിടാം. കഴിക്കാത്ത തീറ്റ വെള്ളത്തെ മലിനപ്പെടുത്തും. ഇവയ്ക്ക് വേണ്ടുന്ന തീറ്റ മൂന്നുനാല് മിനിറ്റുകൊണ്ട് തിന്നുതീർക്കും. അതുകൊണ്ട് ഒരേസമയം അധികം തീറ്റനൽകാതെ മൂന്നുനാല് തവണയായി നൽകുന്നതാണ് നല്ലത്.  മത്സ്യങ്ങൾക്ക് സ്വീകാര്യമായിരിക്കുന്നതും എളുപ്പത്തിൽ ദഹിക്കുന്നതുമായിരിക്കണം തീറ്റ. സസ്യജന്യവും ജന്തുജന്യവുമായ പുല്ല്, അസോള, ചീര, മുരിങ്ങയില, മൾബറി ഇല, കിഴങ്ങുകൾ, വേരുകൾ, പിണ്ണാക്ക്, തവിട്, മുട്ട, കൊഞ്ച്, ഞണ്ട്, അറവുശാലയിലെ അവശിഷ്ടങ്ങൾ എന്നിവയും നൽകാം. സസ്യജന്യമായ കൃത്രിമാഹാരം പൊടിച്ചോ കുതിർത്തോ ഉണക്കിയോ വേണം നൽകാൻ. രാവിലെ ആറുമുതൽ രാത്രി പത്തുവരെ മണിക്കൂറുകൾ ഇടവിട്ട് നൽകാവുന്നതാണ്. ആറുമാസം പ്രായമെത്തിയാൽ ഇവയെ ഭക്ഷണാവശ്യത്തിനായി വിപണിയിലെത്തിക്കാം.  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ    ദീർഘചതുരാകൃതിയിലുള്ള ടാങ്കുകൾ നിർമിക്കാം. സഞ്ചരിക്കാൻ കൂടുതൽ സ്ഥലം കിട്ടുമെന്നതും ഇവയുടെ വളർച്ചയ്ക്കും സഹായകമാകും.  കുളത്തിൽ അടിത്തട്ടിലും ഇടത്തട്ടിലും വളർത്തുന്ന മത്സ്യങ്ങളുണ്ടെങ്കിൽ അവയുടെ ശ്വസനപ്രക്രിയ സുഗമമാക്കാൻ വെള്ളത്തിലെ ഓക്സിജൻ ലെവൽ നിരീക്ഷിക്കണം. ഓക്സിജൻ ട്യൂബ് ഇട്ടുകൊടുത്ത് ക്രമീകരിക്കണം.  രണ്ടാഴ്ചയിൽ ഒരുതവണയെങ്കിലും കുളത്തിന്റെ അടിയിൽ കുമിഞ്ഞുകൂടിയിട്ടുള്ള മാലിന്യം മുൻകൂട്ടിസ്ഥാപിച്ചിട്ടുള്ള പമ്പുവഴി പുറത്തേക്കുകളയണം.  ചെറിയ പൈപ്പുകളും സൈഫനും ഉപയോഗിച്ച് സാവധാനത്തിൽവേണം ടാങ്കിലേക്ക് വെള്ളം നിറയ്ക്കേണ്ടത്.  സർക്കാർസബ്സിഡി സംബന്ധിച്ചും മീൻവളർത്തലിനെക്കുറിച്ചും കൂടുതലറിയുന്നതിന് ജില്ലയിലെ ഫിഷറീസ് വകുപ്പുമായോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായോ കുടുംബശ്രീയുമായോ ബന്ധപ്പെടാം   വിവരങ്ങൾക്ക്: 9947452708  Contnet Highlights:Fish Farming; Cultivation and Fish Pond Preparation]]></description>
    <pubDate>Sat, 12 February 2022, 10:51:11 AM +0530</pubDate>
        <modified_date>Sat, 12 February 2022, 10:51:11 AM +0530</modified_date>
    </item>
<item>
<title><![CDATA[കൃഷിയാണ് ജീവിതം; എന്‍ജിനീയറിങ് അധ്യാപകന്റെ മണ്ണിലെ പാഠങ്ങള്‍]]></title>
<link>https://www.mathrubhumi.com/agriculture/features/this-engineering-college-teacher-finds-pleasure-in-farming-1.6441551</link>
<description><![CDATA[കോഴിക്കോട്,വെസ്റ്റ്ഹിൽ ഗവ. എൻജിനിയറിങ് കോളേജ് വനിതാ ഹോസ്റ്റലിന് മുമ്പിലെ കാടുവെട്ടിത്തെളിച്ച് വിദ്യാർഥികൾ വത്തയ്ക്ക വിത്ത് പാകുമ്പോൾ അധ്യാപകൻ മനുവിന്റെ മുഖത്ത് സംതൃപ്തി നിറഞ്ഞ ചിരി. ഇടവേളകളിൽ പകർന്നുനൽകിയ കൃഷി പാഠങ്ങൾ യുവത്വം ഏറ്റെടുത്തതിന്റെ സന്തോഷമായിരുന്നു ആ പുഞ്ചിരിക്ക് കാരണം. മെക്കാനിക്കൽ വിഭാഗം അസോസിയേറ്റ് പ്രൊഫസറായ മനു വി. തോട്ടയ്ക്കാടിന് എൻജിനിയറിങ്ങിനോടുള്ള അതേ ഇഷ്ടം തന്നെയാണ് കൃഷിയോടും.  കൃഷിയാണ് ജീവിതം  കൂരാച്ചുണ്ട് സ്വദേശിയായ മനുവിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ കോളേജിൽ കൃഷിചെയ്യാൻ തുടങ്ങിയിട്ട് കാലങ്ങളായി. വീട്ടിലെ മട്ടുപ്പാവിൽ കൃഷി ഒരുക്കിയ ഇദ്ദേഹം കാർഷിക സംബന്ധമായ ക്ലാസെടുക്കാനും പോവാറുണ്ട്. ജില്ലയ്ക്ക് അകത്തും പുറത്തുമായി സ്കൂൾ, കോളേജ്, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് കൃഷിയുമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ ക്ലാസുകൾ എടുത്തു. ആവശ്യക്കാർക്ക് ഗുണമേന്മയുള്ള വിത്തുകൾ എത്തിച്ച് നൽകുകയും ചെയ്യുന്നു. ഇതിനായി വർഷം 70,000 രൂപ വരെ ചെലവ് വരാറുണ്ടെന്ന് മനു പറഞ്ഞു.  കഴിഞ്ഞ വർഷം മൂവായിരം ആളുകൾക്കാണ് സൗജന്യമായി വിവിധതരം പച്ചക്കറി വിത്തുകൾ വിതരണം ചെയ്തത്. എല്ലാ വർഷവും പി.ടി.എ. യുടെ സഹായത്താൽ കോളേജിലെ അധ്യാപകർക്കും പച്ചക്കറി, ഔഷധസസ്യ വിത്തുകൾ മനുവിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നുണ്ട്. ഒട്ടേറെ കർഷകരും ഗുണമേന്മയുള്ള പച്ചക്കറി വിത്തുകൾക്കുവേണ്ടി ഇദ്ദേഹത്തെ സമീപിക്കാറുണ്ട്. കർഷകരിൽനിന്നും കൃഷി ഓഫീസുകളിൽ നിന്നുമാണ് വിത്ത് ശേഖരിക്കുന്നത്. ഗുണമേന്മയുള്ള പച്ചക്കറിവിത്തുകൾ ശേഖരിക്കാനായി പലപ്പോഴും ജില്ലയ്ക്ക് പുറത്തും പോവേണ്ടിവരാറുണ്ടെന്ന് മനു പറഞ്ഞു.]]></description>
    <pubDate>Sat, 12 February 2022, 08:55:15 AM +0530</pubDate>
        <modified_date>Sat, 12 February 2022, 09:04:02 AM +0530</modified_date>
    </item>
<item>
<title><![CDATA[30 കാലികള്‍, പ്രതിദിന പാലുത്പാദനം 200 ലിറ്റര്‍; സംജാദ്, ദി ന്യൂജന്‍ 'പാല്‍ക്കാരന്‍ പയ്യന്‍']]></title>
<link>https://www.mathrubhumi.com/agriculture/success-stories/samjad-scripts-a-success-story-in-dairy-farming-1.6441513</link>
<description><![CDATA[സമയം പുലർച്ചെ 3.15. സൂര്യൻ ഉദിക്കുംമുമ്പേ അവനുണരും... പിന്നെ, പശു ഫാമിലേക്ക്... അവിടെ പശുവിനെ കുളിപ്പിക്കൽ, ചാണകം വാരൽ, തൊഴുത്ത് വൃത്തിയാക്കൽ. സമയം 6.30. പശുവിനെ കറക്കുന്നതിന്റെ തിരക്ക്. ഏഴുമണിയോടെ സൊസൈറ്റിയിലേക്കുള്ള പാൽ എത്തിച്ചശേഷം, ഫാമിലെത്തിയ ആവശ്യക്കാർക്കുള്ള പാൽ വിതരണം. 10 മണിയോടെ പുല്ലിനായി ഇടച്ചിറ, ബ്രഹ്മപുരം ഭാഗങ്ങളിലെ പാടത്തേക്ക്. പിന്നെ, വീട്ടിലെത്തി അല്പം വിശ്രമശേഷം വൈകീട്ടോടെ ഇതേ ജോലികൾ വീണ്ടും ആരംഭിക്കും... കാക്കനാട് തുതിയൂർ ആദർശ നഗറിൽ നടയ്ക്കൽ വീട്ടിൽ 25 കാരനായ എൻ.ബി. സംജാദിന്റെ ഒരു ദിവസം ഇങ്ങനെയാണ്.  പള്ളിക്കര ആർ.യു. കോളേജിൽ ബി.കോം കംപ്യൂട്ടർ പഠിച്ചിറങ്ങിയ ഈ ചെറുപ്പക്കാരൻ, ജോലിയുടെ സ്റ്റാറ്റസിനെ കുറിച്ചും മറ്റും ചിന്തിക്കാതെ എങ്ങനെ ഈ മേഖലയിൽ എത്തിയെന്ന് വിചാരിക്കുന്നവരുണ്ടാകാം. സംജാദിന്റെ പിതാവിന്റെ പിതാവ് നടയ്ക്കൽ ആലി 60 വർഷം മുൻപ് ആരംഭിച്ച പശുപരിപാലനം പിതാവ് എൻ.എ. ബഷീർ ഏറ്റെടുക്കുകയായിരുന്നു. പശുത്തൊഴുത്തിൽ സംജാദ് സ്കൂൾകാലംമുതൽ സഹായിയായി. ബഷീറിന്റെ നട്ടെല്ലിന് സുഖമില്ലാതായതോടെ, ബി.കോം പൂർത്തിയാക്കിയ സംജാദ് വൈറ്റ് കോളർ ജോലിയെക്കുറിച്ച് ആലോചിക്കാതെ പശുക്കളുടെ ലോകത്തേക്കിറങ്ങി.  കൂടുതൽ പശുക്കളെ വീട്ടിൽ വളർത്താൻ സൗകര്യമില്ലാത്തതിനാൽ സംജാദ് 2019-ൽ ഇൻഫോപാർക്കിന് സമീപം നിലംപതിഞ്ഞിമുകളിൽ പഴയ ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനടുത്തായി 18 സെന്റ് സ്ഥലം വാടകയ്ക്കെടുത്ത് പുതിയ ഫാം ഒരുക്കി. പിതാവ് 13 കാലികളിൽ തുടങ്ങിയത്, സംജാദ് 30-ലെത്തിച്ചു. 25 കറവപ്പശുക്കൾ, കിടാക്കൾ, എരുമ ഉൾപ്പെടെയുള്ളവയാണ് ഫാമിലെ അംഗങ്ങൾ. ജേഴ്സി, എഫ്.എച്ച്. നാടൻ ക്രോസ്, സിന്ധി ഇനങ്ങളിലുള്ള പശുക്കളാണുള്ളത്. സംജാദിന് കട്ട സപ്പോർട്ടുമായി കാക്കനാട് പോസ്റ്റ് ഓഫീസിലെ താത്കാലിക ജീവനക്കാരനായ സഹോദരൻ എൻ.ബി. സനൂപ്, മാതാവ് ലൈല, സഹോദരഭാര്യ റുസ്ന എന്നിവരുമുണ്ട്. തുടർന്നും പഠിക്കണമെന്ന ആഗ്രഹമുള്ളതിനാൽ അതിന് സമയം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ യുവാവ്.  കുട്ടി ഡോക്ടർ  ക്ഷീര കർഷകർക്കിടയിൽ കുട്ടിഡോക്ടർ എന്നാണ് സംജാദ് അറിയപ്പെടുന്നത്. തലമുറകളായി പകർന്നുകിട്ടിയ ക്ഷീരോത്പാദനത്തിന്റെ ബാലപാഠങ്ങളും ശാസ്ത്രീയവശങ്ങളും പ്രായോഗിക പരിശീലനങ്ങളുമെല്ലാം സംജാദ് ഉപ്പൂപ്പയിൽനിന്നും വാപ്പയിൽ നിന്നും സ്വായത്തമാക്കിയിരുന്നു. പശു പരിപാലനം സംബന്ധിച്ച ഏത് സംശയത്തിനും ശാസ്ത്രീയ മറുപടിയുമായി കർഷകർക്കൊപ്പം ഈ ന്യൂജെൻ യുവാവുണ്ട്.  പ്രതിദിനം 200 ലിറ്റർ  ഈ ഡയറി ഫാമിലെ പ്രതിദിന പാലുത്പാദനം 200 ലിറ്ററിലേറെയാണ്. 80 ലിറ്റർ ചിറ്റേത്തുകര ക്ഷീരോത്പദക സഹകരണ സംഘത്തിലേക്ക്. ബാക്കി ഫാമിൽ വരുന്ന ആളുകൾക്ക് വിതരണം ചെയ്യും. യന്ത്രസഹായമില്ലാതെ സംജാദ് കൈകൊണ്ടു തന്നെയാണ് മുഴുവൻ പശുക്കളെയും കറക്കുന്നത്. മറ്റു ജോലികൾക്കായി ഒരു സഹായിയുണ്ട്. തൈര്, മോര്, നെയ്യ് എന്നിവയും ഉത്പാദിപ്പിക്കുന്നുണ്ട്. ചാണകം ഉണക്കി ചാക്കിലാക്കി കർഷകർക്ക് വിൽക്കും. ആവശ്യക്കാർക്ക് ഗോമൂത്രവും നൽകും. ഇടപ്പള്ളി ക്ഷീര വികസന യൂണിറ്റിലെ 2021-22 വർഷത്തെ ഏറ്റവും പ്രായംകുറഞ്ഞ ക്ഷീരകർഷകനുള്ള അവാർഡും സംജാദിന് ലഭിച്ചിരുന്നു.  Content Highlights:Samjad scripts a success story in dairy farming]]></description>
    <pubDate>Sat, 12 February 2022, 07:41:57 AM +0530</pubDate>
        <modified_date>Sat, 12 February 2022, 07:42:52 AM +0530</modified_date>
    </item>
<item>
<title><![CDATA[ജ്യൂസ്, അച്ചാര്‍, പള്‍പ്പ്, ബര്‍ഫി, ലഡു, കാന്‍ഡി... നെല്ലിക്കയിൽനിന്ന് ഒട്ടേറെ ഉത്പന്നങ്ങൾ]]></title>
<link>https://www.mathrubhumi.com/agriculture/news/preparing-value-added-products-from-gooseberry-1.6432558</link>
<description><![CDATA[ആദ്യം കയ്ക്കും പിന്നെ മധുരിക്കും; നെല്ലിക്കയുടെ ഗുണങ്ങളെക്കുറിച്ച് മലയാളിയോട് പ്രത്യേകം പറയേണ്ടതില്ല. എന്നാൽ, നെല്ലിക്കയുടെ മൂല്യവർധിത ഉത്പന്നങ്ങളെക്കുറിച്ച് അറിയാൻ സഹായിക്കുന്ന ആപ്പാണ് Aonla (Indian Gooseberry) Products. ഇന്ത്യൻ കാർഷികഗവേഷണ കൗൺസിലിന്റെകീഴിൽ ലഖ്നൗവിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സബ്ട്രോപ്പിക്കൽ ഹോർട്ടികൾച്ചറാണ് ഇത് വികസിപ്പിച്ചത്.  പ്ലേസ്റ്റോറിൽനിന് ആപ്പ് ഡൗൺലോഡ് ചെയ്യാം. നെല്ലിക്ക ജ്യൂസ്, അച്ചാർ, പൾപ്പ്, മധുരപലഹാരങ്ങളായ ബർഫി, ലഡു, പഞ്ചസാര ലായനിയിലിട്ടു ഉണക്കിയെടുത്ത നെല്ലിക്ക കാൻഡി, ഉണക്കനെല്ലിക്ക ചേർത്ത സുപ്പാരി, ഔഷധഗുണമുള്ള നെല്ലിക്ക ചൂർണം, പഞ്ചസാര സിറപ്പിലിട്ട നെല്ലിക്ക പ്രിസെർവ് എന്നീ ഉത്പന്നങ്ങളുടെ നിർമാണരീതി ഇതിൽ കൊടുത്തിട്ടുണ്ട്.  ഉത്പന്നമാക്കേണ്ട നെല്ലിക്കയുടെ അളവ് കൊടുത്താൽ അതിനാനുപാതികമായി മറ്റുചേരുവകളുടെ തോത് അറിയാൻ കഴിയും. നെല്ലിക്ക, പാവയ്ക്ക എന്നിവയുടെ ജ്യൂസുകൾ ഒരുമിച്ചു ചേർത്ത ബ്ലെൻഡഡ് പാനീയം, പഞ്ചസാര സിറപ്പും കോകം പുളിയുടെ ജൂസും ചേർത്തുണ്ടാക്കുന്ന മിശ്രിതത്തിൽ നെല്ലിക്ക ഇട്ടുവെച്ച് ഉണക്കിയുണ്ടാക്കുന്ന കോകം ആംല (നെല്ലിക്ക) കാൻഡി എന്നിവയുണ്ടാക്കാനുള്ള സാങ്കേതികവിദ്യ ബെംഗളൂരുവിലെ ഇന്ത്യൻ ഹോർട്ടികൾച്ചർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (08023086100) വികസിപ്പിച്ചിട്ടുണ്ട്.  മൈസൂരു കേന്ദ്ര ഭക്ഷ്യസാങ്കേതിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് cftri.res.in -ൽ ആംല സ്പ്രെഡ്, ആംല പേസ്റ്റ് എന്നിവയുണ്ടാക്കാനുള്ള രീതി കൊടുത്തിട്ടുണ്ട്.  വിവരങ്ങൾക്ക്: 0821 -2515453]]></description>
    <pubDate>Wed, 9 February 2022, 01:48:41 PM +0530</pubDate>
        <modified_date>Wed, 9 February 2022, 01:48:41 PM +0530</modified_date>
    </item>
<item>
<title><![CDATA[പച്ചവെള്ളത്തിലിട്ടാൽ മതി, അരി ചോറാവും; അപൂർവ നെല്ലിനം കേരളത്തിലും]]></title>
<link>https://www.mathrubhumi.com/agriculture/news/ready-to-eat-aghoni-bora-instant-rice-needs-no-cooking-1.6432344</link>
<description><![CDATA[കോഴിക്കോട്: പച്ചവെള്ളത്തിലിട്ടാൽ അരി ചോറായിമാറുന്ന നെല്ലിനം കേരളത്തിലും വിളയിച്ച് കർഷകൻ. ചാത്തമംഗലം വെള്ളന്നൂരിലെ കരിക്കിനാരി സുനിൽകുമാറാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചാരത്തിലുള്ള അഘോനി ബോറ നെല്ല് വിജയകരമായി കൃഷിചെയ്തത്.  റെഡി ടു ഈറ്റ് റൈസ് എന്നാണ് അഘോനി ബോറ അറിയപ്പെടുന്നത്. മുക്കാൽമണിക്കൂർ പച്ചവെള്ളത്തിലിട്ടാൽ അരി ചോറായി മാറും. ചൂടുവെള്ളത്തിലാണെങ്കിൽ കാൽമണിക്കൂർ മതി. അതുകൊണ്ട് യാത്രകളിലും മറ്റും വളരെ ഉപകാരപ്രദമാണ് ഈ നെല്ലിനം.  ഒരു കൃഷി ഓഫീസർ സാമൂഹികമാധ്യമത്തിലിട്ട പോസ്റ്റിൽനിന്നാണ് അഘോനി ബോറയെക്കുറിച്ച് സുനിൽ കേൾക്കുന്നത്. തുടർന്ന് വിത്ത് സമ്പാദിക്കാൻ ശ്രമം തുടങ്ങി. അസമിൽ ജോലിചെയ്യുന്ന ബന്ധു ഒരു വർഷംമുമ്പ് വിത്ത് അയച്ചുകൊടുത്തു. ലോക്ഡൗണിൽ കുടുങ്ങി നാട്ടിലെത്തുമ്പോഴേക്കും കുറെ വിത്ത് നശിച്ചിരുന്നു. ബാക്കിയുള്ളത് മുളപ്പിച്ച് കൃഷിയിറക്കി. വെള്ളപ്പൊക്കത്തിലും കുറെ നശിച്ചുപോയി. അവശേഷിച്ച നെല്ലിൽനിന്നുള്ള വിത്ത് പിന്നീട് കൃഷിക്കുപയോഗിച്ചു.  കീടനാശിനിയോ രാസവളമോ പ്രയോഗിക്കാതെവേണം അഘോനി ബോറ കൃഷിചെയ്യാനെന്ന് സുനിൽ പറയുന്നു. വേവിക്കാതെ കഴിക്കുന്നതിനാൽ കീടനാശിനിയുടെ അംശം നെല്ലിലുണ്ടാകുമെന്നതിനാലാണിത്. കെ.എസ്.ആർ.ടി.സി. കണ്ടക്ടറായ സുനിൽ ചെറുപ്പംമുതൽ കാർഷികരംഗത്തുണ്ട്. രക്തശാലി, നവര, ചെമ്പാവ് തുടങ്ങിയ നെല്ലിനങ്ങൾ കൃഷിചെയ്യാറുണ്ട്. ആവശ്യത്തിന് വിത്തായിക്കഴിഞ്ഞാൽ അഘോനി ബോറ താത്പര്യമുള്ളവർക്ക് വിതരണം ചെയ്യുമെന്ന് സുനിൽ വ്യക്തമാക്കി.  തണുപ്പുള്ള പ്രദേശങ്ങളിലാണ് അഘോനി ബോറ സാധാരണ വളരാറുള്ളത്. എന്നാൽ, കട്ടക്കിലെ സെന്റർ ഫോർ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എല്ലാ സ്ഥലങ്ങളിലും കൃഷിചെയ്യാൻ കഴിയുന്ന അഘോനി ബോറ വികസിപ്പിച്ചിട്ടുണ്ട്.]]></description>
    <pubDate>Wed, 9 February 2022, 08:19:30 AM +0530</pubDate>
        <modified_date>Wed, 9 February 2022, 08:58:59 AM +0530</modified_date>
    </item>
<item>
<title><![CDATA[നാടന്‍ മുതല്‍ ഹൈബ്രിഡ് ഇനങ്ങള്‍ വരെ;  കാഴ്ചയുടെ മാരിവില്ലൊരുക്കി 45 തരം കടലാസുപൂക്കള്‍]]></title>
<link>https://www.mathrubhumi.com/agriculture/gardening/malappuram-native-men-grow-45-varieties-of-bougainvillaea-1.6429989</link>
<description><![CDATA[മലപ്പുറം, വൈലത്തൂരിലെ പന്നിക്കണ്ടത്തിൽ അഷ്റഫിന്റെ വീട്ടിലെത്തുന്നവരെ സ്വാഗതംചെയ്യുന്നത് മനോഹരമായ കടലാസുപൂക്കളാണ്. വ്യത്യസ്തനിറത്തിലും രൂപത്തിലുമുള്ള 45 തരം ബോഗൻവില്ലകളാണ് ഇദ്ദേഹത്തിന്റെ വീട്ടിലുള്ളത്.  നാടൻ, ഹൈബ്രിഡ് ഇനങ്ങൾക്കു പുറമെ ബ്ലൂ ഐസ്, മാജിക് വൈറ്റ്, സൺസെറ്റ് വൈറ്റ്, മൊണാലിസ ലക്റാവു, ബീഗം സിക്കന്തർ, മിസ് വേൾഡ് തുടങ്ങി തായ്ലാൻഡ്, സിംഗപ്പൂർ ഇനങ്ങളായ ഫയർ ഓപൽ, ചില്ലി റെഡ്, റൂബി റെഡ്, ടൊമാറ്റോ റെഡ്, ചില്ലി ഐസ് ക്രീം, ചില്ലി ഓറഞ്ച്, ലോല വരെ ഇവിടെയുണ്ട്.  ഒരു ചെടിയിൽത്തന്നെ എട്ടും പത്തും കളറിലുള്ള പൂക്കൾ അഷ്റഫ് ബഡ് ചെയ്ത് പിടിപ്പിക്കുന്നു. വേനൽ തുടങ്ങുന്നതോടെ പൂവിടൽ ആരംഭിക്കുന്ന ഇവ മേയ് അവസാനം വരെ തുടർച്ചയായി പൂവിട്ടു കൊണ്ടേയിരിക്കും.  കൃഷിയെ സ്നേഹിക്കുന്ന അഷ്റഫിന്റെ വീട്ടിൽ കടലാസുപൂക്കൾ കൂടാതെ 22 തരം ചെമ്പരത്തിപ്പൂക്കൾ, 25 തരം പത്തുമണിപ്പൂക്കൾ, അലങ്കാരമത്സ്യങ്ങൾ, വിവിധയിനം പേർഷ്യൻ പൂച്ചകൾ, തേനീച്ചകൾ, വിവിധയിനം കോഴികൾ, മുപ്പതോളം വിദേശപഴങ്ങൾ തുടങ്ങിയവയുമുണ്ട്.  തന്റെ കൃഷിരീതികൾ കാണാനെത്തുന്നവർക്ക് നമുക്കൊരുക്കാം നല്ലതു കഴിക്കാം എന്ന ആശയവും ഇദ്ദേഹം കൈമാറുന്നു. ബഡ്ഡിങ്ങിൽ പ്രത്യേക പ്രാവീണ്യം നേടിയ അഷ്റഫിന് സഹായവുമായി മകൾ ഫാത്തിമ നജയുമുണ്ട് കൂടെ.  Content Highlights:Malappuram native men grow 45 Varieties of Bougainvillaea]]></description>
    <pubDate>Tue, 8 February 2022, 08:12:11 PM +0530</pubDate>
        <modified_date>Tue, 8 February 2022, 08:12:11 PM +0530</modified_date>
    </item>
<item>
<title><![CDATA[ദീര്‍ഘകാല വിളവ്, മാംസളമായ ഇലകളും തണ്ടും പച്ചയില്‍ത്തന്നെ രുചികരം; വ്ളാത്തങ്കരയില്‍ പിറന്ന ചെഞ്ചീര]]></title>
<link>https://www.mathrubhumi.com/agriculture/features/vlathankara-spinach-cultivation-1.6429701</link>
<description><![CDATA[തിരുവനന്തപുരം ജില്ലയിൽ ചെങ്കൽ ഗ്രാമപ്പഞ്ചായത്തിലെ വ്ളാത്തങ്കര ഒരു കാലത്ത് പാവൽക്കൃഷിയിൽ പേരുകേട്ട സ്ഥലമായിരുന്നു. വർഷങ്ങൾക്കുശേഷമാണ് ചീരക്കൃഷിയുടെ പേരിൽ ഈ പ്രദേശം പ്രസിദ്ധമാവുന്നത്. പോഷകപ്രദവും സ്വാദിഷ്ഠവും കടുംചുവപ്പ് നിറത്തോടുകൂടിയതുമാണ് ഈ ചീരയിനം.  വ്ളാത്തങ്കരയിലെ പച്ചക്കറിക്കർഷകനായ തങ്കയ്യൻ പ്ലാങ്കാല പച്ചക്കറി മാർക്കറ്റിൽ വിൽപ്പനയ്ക്കെത്തിയ ചീരക്കെട്ടുകളിൽനിന്നു സവിശേഷത തോന്നിയ ഒരു ചീരത്തൈ എടുത്തുവളർത്തി വംശവർധന നടത്തിയെടുത്ത അത്യുത്പാദനശേഷിയുള്ള നാടൻ ഇനമാണിത്. വിത്തുപാകി നേരിട്ടും തൈകൾ പറിച്ചുനട്ടും വിളവെടുക്കുന്ന രീതിയാണ് നിലവിലുള്ളത്. കാർഷിക പരിചരണ പ്രവർത്തനങ്ങൾ സാധാരണ ചീരയുടേതു തന്നെ. ദീർഘകാലം വിളവ് ലഭിക്കും. മാംസളമായ ഇലകളും തണ്ടും പച്ചയിൽത്തന്നെ രുചികരമാണ്. ഇലപ്പുള്ളിരോഗത്തെ അതിജീവിക്കാൻ കഴിയും. മഴക്കാലത്തും കൃഷിചെയ്യാമെന്നതും ഇതിന്റെ പ്രത്യേകതയാണ്.  ചീരനട്ട് ആറുമാസമാകുമ്പോൾ വിത്തെടുക്കാൻ പാകമാകും. ഒരാൾപൊക്കത്തിലുള്ള ചെടി വെട്ടിയെടുത്താണ് വിത്ത് ശേഖരിക്കുന്നത്. മൂന്നുദിവസം വെയിലത്തും രണ്ടുദിവസം തണലത്തും ഉണക്കിയെടുത്തശേഷം വിത്ത് ശേഖരിക്കും. ഒരുചെടിയിൽനിന്ന് 250 ഗ്രാംവരെ വിത്ത് ലഭിക്കും. കിലോഗ്രാമിന് 3500 രൂപയാണ് വില. ഈ കൃഷി വ്യാപകമാവുകയാണെന്ന് കോട്ടുവള്ളി കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു (9847168656) പറയുന്നു. സമീപജില്ലകളിലും എറണാകുളം ജില്ലയിലെ വടക്കേക്കര, കോട്ടുവള്ളി ഗ്രാമപ്പഞ്ചായത്തുകളിലും നല്ലനിലയിൽ കൃഷിചെയ്തുവരുന്നുണ്ട്.  Content Highlights:Vlathankara spinach cultivation]]></description>
    <pubDate>Tue, 8 February 2022, 03:57:37 PM +0530</pubDate>
        <modified_date>Tue, 8 February 2022, 04:00:42 PM +0530</modified_date>
    </item>
<item>
<title><![CDATA[രണ്ടുമീറ്റര്‍ നീളം, 60 കിലോ തൂക്കം; കൃഷിയിടത്തില്‍നിന്ന് സജിനക്ക് ലഭിച്ചത് ഭീമന്‍ വാഴക്കുല]]></title>
<link>https://www.mathrubhumi.com/agriculture/news/jumbo-banana-harvested-in-kannur-1.6429625</link>
<description><![CDATA[ശ്രീകണ്ഠപുരം: രണ്ടുമീറ്റർ നീളം, 60 കിലോ തൂക്കം. വീട്ടുപറമ്പിലെ കൃഷിയിടത്തിൽനിന്ന് ചുഴലിയിലെ സജിന രമേശന് ലഭിച്ചത് ഭീമൻ വാഴക്കുല. കുലയിൽ തിങ്ങിനിറഞ്ഞ് കായകളുമുണ്ട്. കണ്ണൂർ സർവകലാശാലയിൽ കംപ്യൂട്ടർ അസിസ്റ്റന്റായി ജോലിചെയ്യുന്ന ചുഴലി നവപ്രഭ വായനശാലയ്ക്ക് സമീപത്തെ സജിന രമേശന്റെ വീട്ടിൽ ഇപ്പോൾ വാഴക്കുല കാണാൻ നാട്ടുകാരുടെ തിരക്കാണ്.  കൃഷിവകുപ്പിന്റെ കരിമ്പം അഗ്രിക്കൾച്ചർ ഫാമിൽനിന്ന് കഴിഞ്ഞ വർഷം സജിന വാങ്ങിയ ടിഷ്യൂകൾച്ചർ ഇനത്തിലുള്ള വാഴത്തൈയാണ് ഇപ്പോൾ വിളവെടുത്തത്. കഴിഞ്ഞ കോവിഡ് ലോക്ഡൗൺ കാലത്താണ് പച്ചക്കറിക്കൃഷിയോടൊപ്പം വാഴക്കൃഷിയും തുടങ്ങിയതെന്ന് സജിന പറഞ്ഞു. വീട്ടുപറമ്പിലെ 15 സെന്റ് സ്ഥലത്താണ് കൃഷി.  എട്ട് ടിഷ്യൂ കൾച്ചർ വാഴയുൾപ്പെടെ 25-ഓളം വാഴത്തൈകളാണ് വാങ്ങിയത്. കഴിഞ്ഞ നവംബറിലാണ് വാഴ നട്ടത്. ഇതോടൊപ്പം വാങ്ങിയ നേന്ത്രവാഴകൾ നേരത്തേതന്നെ കുലച്ച് വിളവെടുത്തിരുന്നു. മറ്റ് ടിഷ്യൂ കൾച്ചർ വാഴകൾ കുലച്ചിരുന്നെങ്കിലും ഇത്ര വലിപ്പമുള്ള കുല ലഭിച്ചിരുന്നില്ലെന്ന് സജിന പറയുന്നു.  ഭർത്താവ് രമേശൻ ഗൾഫിലായിരുന്നതിനാൽ കൃഷികാര്യങ്ങളെല്ലാം നോക്കിയത് സജിന തന്നെയാണ്. ഭീമൻ വാഴക്കുലയെക്കുറിച്ച് കരിമ്പം ഫാമിൽ വിളിച്ചറിയിച്ചപ്പോൾ സ്വർണമുഖി ഇനത്തിൽപ്പെട്ട വാഴയാകുമെന്ന മറുപടിയാണ് ലഭിച്ചത്.  Content Highlights:Jumbo banana harvested in Kannur]]></description>
    <pubDate>Tue, 8 February 2022, 02:54:26 PM +0530</pubDate>
        <modified_date>Tue, 8 February 2022, 02:54:26 PM +0530</modified_date>
    </item>
<item>
<title><![CDATA[റബ്ബറില്‍ നിന്ന് കടലാസ് ചെടിയിലേക്ക്, 110 ഇനത്തിലുള്ള പൂക്കളും ചെടികളും; ഇത് കടലാസുപൂക്കളുടെ വീട്]]></title>
<link>https://www.mathrubhumi.com/agriculture/success-stories/success-story-of-a-bougainvillea-nursery-in-kannur-1.6426627</link>
<description><![CDATA[കടലാസുപൂക്കളുടെ പൂവിടലിൽ പുതുപ്പറമ്പിൽ വീട് വർണത്തിൽ കുളിച്ചു. കുടിയാന്മലക്കടുത്ത് പൊന്മലയിലെ പി.ടി. ജോസിന്റെയും മീറ്റി ജോസിന്റെയും പരിപാലനമേറ്റ് പൂത്തുനിൽക്കുന്നത് നൂറുകണക്കിന് ചെടികളാണ്. വിനോദസഞ്ചാരകേന്ദ്രങ്ങളായ പൈതൽമലയിലേക്കും ഏഴരക്കുണ്ടിലേക്കും പാലക്കയത്തേക്കും വരുന്നവർക്ക് മറ്റൊരു കാഴ്ചയാവുകയാണ് കടലാസുപൂക്കളുടെ നഴ്സറിയും വീടും. സമീപ വീടുകളുടെ മുറ്റവും റോഡരികും പൂച്ചെടികൾ നിറഞ്ഞതോടെ പൂമലയായി പൊൻമല മാറി.  പടമെടുക്കാനായി മാത്രം ദിവസവും ഇവിടെയെത്തുന്നവർ നിരവധി. 110 ഇനത്തിലുള്ള പൂക്കളും ചെടികളും ഇവിടെയുണ്ട്. പൂവിട്ട ഓരോ ഇനവും നമ്പറിട്ട് പ്രത്യേകം ചട്ടികളിൽ വളർത്തി വീട്ടുമുറ്റത്ത് പ്രദർശിപ്പിച്ചതും ശ്രദ്ധേയമാണ്. ഇതിനു പുറമെ പൂച്ചട്ടികളിലും പോളിത്തീൻ ബാഗുകളിലുമായി തയ്യാറാക്കിയ ചെടികൾ വാങ്ങാനെത്തുന്നവർക്കയി തരംതിരിച്ച് ഭംഗിയിൽ ക്രമീകരിച്ചുവെച്ചിട്ടുമുണ്ട്. ഒരു സീസണിൽ പതിനായിരത്തോളം തൈകൾ ഇവിടെനിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നതായി ജോസും മീറ്റിയും പറയുന്നു. ഇവരെ കൂടാതെ നാല് സ്ഥിരം തൊഴിലാളികൾ കൂടി പരിപാലനത്തിനും സഹായത്തിനുമായുണ്ട്.  60 രൂപമുതൽ മുകളിലോട്ടാണ് വില. വലുപ്പവും വ്യത്യസ്തതയും കൂടുന്നതനുസരിച്ച് വിലയിൽ മാറ്റമുണ്ടാവും. ഗാർഡൻ നഴ്സറി നടത്തിപ്പുകാരും ഇവിടെനിന്നാണ് ചെടികൾ കൊണ്ടുപോകുന്നത്. കമ്പുകൾ നട്ടും ബഡ്ഡ് ചെയ്തും പുതിയ തൈകൾ ഉണ്ടാക്കും. ജോസാണ് ബഡ്ഡ് ചെയ്യുന്നത്. പുതിയ ഇനം ചെടികൾ എവിടെ എത്തിയാലും അവിടെച്ചെന്ന് വാങ്ങിക്കൊണ്ടുവരും. നവമാധ്യമങ്ങൾ വഴിയാണ് പുതിയ ഇനങ്ങൾ പരിചയപ്പെടുന്നത്. വളർത്തി വലുതാകുമ്പോഴെ ഈ ചെടികളിൽനിന്ന് പുതിയ തൈ തയ്യാറാക്കൂ. ഒന്നിൽതന്നെ ഏഴുനിറമുള്ള പൂക്കൾ വിരിയുന്ന ചെടി ഇവിടെയുണ്ട്. മക്കളായ ജുവൽ, ആൽഡൻ എന്നിവരുടെ സഹായവും കടലാസുപൂക്കളുടെ സംരക്ഷണത്തിന് ലഭിക്കുന്നുവെന്ന് ഇവർ പറയുന്നു.  കാർഷിക നഴ്സറിയിൽനിന്ന് ഗാർഡൻ നഴ്സറിയിലേക്ക്  പുതുപ്പറമ്പിൽ നഴ്സറി എന്ന പേരിൽ റബ്ബർ തൈകൾ തയ്യാറാക്കിയാണ് ജോസ് ഈ രംഗത്തെത്തുന്നത്. കൃഷി ആദായമല്ലാതായതോടെ ചുവടുമാറ്റേണ്ടിവന്നു. റബ്ബറിനു പകരം അലങ്കാരച്ചെടികളുടെ നഴ്സറി തുടങ്ങി. പ്രായോഗികമായ ബുദ്ധിമുട്ട് ഉണ്ടായപ്പോൾ കടലാസുപൂക്കളുടെ നഴ്സറി മാത്രമാക്കി മാറ്റി. മറ്റ് ചെടികൾ കാലാവസ്ഥയ്ക്കനുസരിച്ച് സംരക്ഷിക്കലും പരിചരിക്കലും പ്രയാസമായതാണ് കാരണം.  ഏറ്റവും എളുപ്പമാണ് കടലാസ് ചെടികളുടെ സംരക്ഷണം. മഴക്കാലത്ത് മാത്രമാണ് പ്രയാസം. ആ സമയങ്ങളിൽ മഴമറയ്ക്കുള്ളിൽ ചെടികൾ വളർത്തും. വെയിലാണ് ചെടികൾക്ക് പ്രധാനം. ദിവസം ഒരു നേരം ചെറുതായി നനച്ചാൽ മതി. വിരിഞ്ഞ പൂവ് 45 മുതൽ 50 ദിവസം വരെ നിൽക്കും. തുടർന്ന് വീണ്ടും മൊട്ടുവരും. നനയ്ക്കുമ്പോൾ പൂക്കളിൽ വെള്ളം വീഴ്ത്തരുത്. വേനൽക്കാലം മുഴുവൻ പൂക്കൾ വിരിഞ്ഞുകൊണ്ടിരിക്കും.  ഇങ്ങനെ പരിചരിക്കൂ  നഴ്സറിയിൽനിന്ന് വാങ്ങി വീട്ടിലെത്തുമ്പോൾ പൂക്കൾ കുറയുന്നുവെന്ന് പരാതി ഉയരാറുണ്ട്. പരിചരണത്തിൽ ശ്രദ്ധിച്ചാൽ ഇത് പരിഹരിക്കാമെന്ന് മീറ്റി ജോസ് പറയുന്നു. മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോറ്, എല്ലുപൊടി എന്നിവയുടെ മിശ്രിതമാണ് ചട്ടിയിൽ നിറയ്ക്കേണ്ടത്. എല്ലാ വർഷവും പ്രൂൺ ചെയ്യണം. ചുവടിളക്കി ചാണകപ്പൊടിയിട്ട് കൊടുക്കണം. രണ്ടാഴ്ച കൂടുമ്പോൾ ഒരു നുള്ള് ഫാക്ടംഫോസ് ഇട്ടുകൊടുത്താൽ നല്ലതാണ്.  Content Highlights:Success story of a bougainvillea nursery in kannur]]></description>
    <pubDate>Mon, 7 February 2022, 06:58:34 PM +0530</pubDate>
        <modified_date>Mon, 7 February 2022, 06:58:34 PM +0530</modified_date>
    </item>
<item>
<title><![CDATA[സൗജന്യ വൈദ്യുതിക്ക് കര്‍ഷക ഗ്രൂപ്പുകള്‍; അംഗത്വമെടുക്കാന്‍ 100 രൂപ, മാസവരി 10 രൂപ]]></title>
<link>https://www.mathrubhumi.com/agriculture/news/free-electricity-for-agriculture-groups-in-kerala-1.6426585</link>
<description><![CDATA[കൃഷിക്കുള്ള സൗജന്യ വൈദ്യുതി പദ്ധതിയുടെ ഭാഗമായി പുതുതായി രൂപവത്കരിക്കുന്ന കർഷക ഗ്രൂപ്പുകൾക്ക് അംഗത്വ ഫീസായി നൽകേണ്ടത് 100 രൂപ. മാസവരി 10 രൂപയും. കെ.എസ്.ഇ.ബി.യിൽ കൃഷിവകുപ്പ് നേരിട്ട് പണം അടയ്കുന്ന നിലവിലെ സംവിധാനത്തിൽ ഇത്തരം ഫീസുകളില്ലായിരുന്നു. 2.72 ലക്ഷം കർഷകർക്കാണ് നിലവിൽ സൗജന്യ കണക്ഷനുള്ളത്.  തുടർച്ചയായി മൂന്നുതവണ വരിസംഖ്യ അടച്ചില്ലെങ്കിൽ ഗ്രൂപ്പിലെ അംഗത്വം നഷ്ടപ്പെടുമെന്നും കൃഷിവകുപ്പ് പുറത്തിറക്കിയ കരട് നിയമാവലിയിൽ പറയുന്നു. മൂന്നുതവണ പൊതുയോഗങ്ങളിൽ കാരണം കാണിക്കാതെ ഹാജരാകാതിരുന്നാലും അംഗത്വം പോകും. ഗ്രൂപ്പുകളിൽനിന്ന് പുറത്താകുന്ന കർഷകർക്ക് സൗജന്യ വൈദ്യുതി ലഭിക്കില്ല. ഒരുവർഷമാണ് ഗ്രൂപ്പുകളുടെ കാലാവധി. മാസത്തിൽ ഒരു തവണയെങ്കിലും യോഗം ചേരണം. കുറഞ്ഞത് ഏഴംഗങ്ങളെങ്കിലും ഒരു ഗ്രൂപ്പിൽ വേണം. ചാരിറ്റബിൾ സൊസൈറ്റീസ് നിയമമനുസരിച്ചാണ് ഇതു രജിസ്റ്റർ ചെയ്യേണ്ടത്.  രണ്ടുമാസത്തിലൊരിക്കൽ വൈദ്യുത ബിൽ അടയ്കുക എന്നുമാത്രം ലക്ഷ്യമാക്കിയാണ് ഇത്രയും വിപുലമായ സംവിധാനങ്ങൾ ഒരുക്കുന്നത്. അജൻഡ ഉൾപ്പെടെയുള്ള യോഗ നോട്ടീസ് എല്ലാ അംഗങ്ങൾക്കും നൽകണം. സമവായം സാധ്യമായില്ലെങ്കിൽ രഹസ്യബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടത്തണം. ഓരോ സാമ്പത്തിക വർഷത്തിലും കണക്കുകൾ ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് വാങ്ങിക്കണം. ഓഡിറ്റ് റിപ്പോർട്ട് ഭരണസമിതിയിൽ ചർച്ചചെയ്യണം. ഇത്തരത്തിൽ നൂറായിരം നൂലാമാലകൾ ഉൾപ്പെടുന്നതാണ് കരട് നിയമാവലി.  ഇത്രയും ഗ്രൂപ്പുകൾ ബൈലോ ഉണ്ടാക്കി രജിസ്റ്റർ ചെയ്യാൻ തന്നെ മാസങ്ങൾ വേണ്ടിവരും. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അർഹതപ്പെട്ട ആനുകൂല്യം നിഷേധിക്കാനുള്ള പ്രവണതയും ഉണ്ടാകും. കൃഷി ഓഫീസർമാരും കർഷകരും നിരവധി ഫയലുകൾ സൂക്ഷിക്കേണ്ടിവരും. ചുരുക്കത്തിൽ സൗജന്യ വൈദ്യുതി പദ്ധതി കൃഷി ഓഫീസുകൾക്കും കർഷകർക്കും വൻഭാരമായി മാറുമെന്ന സൂചനയാണ് നിയമാവലി നൽകുന്നത്.  Content Highlights:free electricity for agriculture groups in kerala]]></description>
    <pubDate>Mon, 7 February 2022, 04:40:09 PM +0530</pubDate>
        <modified_date>Mon, 7 February 2022, 04:40:09 PM +0530</modified_date>
    </item>
<item>
<title><![CDATA[സാലഡ് വെള്ളരിയുടെ വളപ്രയോഗം]]></title>
<link>https://www.mathrubhumi.com/agriculture/best-tips-for-farmers/what-is-the-best-fertilizer-for-salad-cucumber-1.6426574</link>
<description><![CDATA[വലിയ ഡിമാൻഡുള്ള സങ്കരയിനം സാലഡ് വെള്ളരി നല്ല വളപ്രയോഗം ആവശ്യമുള്ള വിളയാണ്. ജൈവകൃഷി അവലംബിച്ച് കൃഷി ചെയ്യുമ്പോൾ ജൈവ വളക്കൂട്ടുകൾ പല തവണയായി ഒരാഴ്ച ഇടവിട്ട് നൽകണം. പൊട്ടാഷിന്റെ കുറവ് ജൈവകൃഷിയിൽ പൊതുവേ കണ്ടുവരാറുണ്ട്. അതിനാൽ മതിയായ അളവിൽ ചാരം അടിവളമായി നൽകാൻ കഴിയുന്നില്ലെങ്കിൽ പൊട്ടാഷ് അടങ്ങിയ മിശ്രിതം ദ്രവരൂപത്തിൽ സ്പ്രേ ചെയ്യണം.  ജൈവ വളക്കൂട്ട് ഉണ്ടാക്കുന്നതിനായി ഒരു ഭാഗം ഉണങ്ങിയ ചാണകപ്പൊടി, ഒരു ഭാഗം എല്ലുപൊടി, ഒരു ഭാഗം മണ്ണിര കമ്പോസ്റ്റ്, അര ഭാഗം കടലപ്പിണ്ണാക്ക്, അര ഭാഗം വേപ്പിൻപിണ്ണാക്ക്, ഒരു ഭാഗം ചാരം എന്നിവ കൂട്ടിക്കലർത്തി ഒരാഴ്ച ഇടവേളയിൽ തടത്തിൽ ചേർക്കണം. 10 സെന്റ് ഉള്ള പോളിഹൗസ്/മഴമറയിലേക്ക് 2.80 കി. ഗ്രാം നൈട്രജനും ഒരു കിലോ ഗ്രാം വീതം ഫോസ്ഫറസും പൊട്ടാഷും ആവശ്യമാണ്.  നേർവളങ്ങൾ ഉപയോഗിക്കുമ്പോൾ 8.70 ഗ്രാം യൂറിയ, അഞ്ചു കിലോ ഗ്രാം ഫാക്ടംഫോസ്, 1.60 കിലോ ഗ്രാം പൊട്ടാഷ് എന്നിവയാണ് ആവശ്യമായി വരിക. എന്നാൽ കെ.പി.സി.എച്ച്. -1 ന് കുറച്ചുകൂടി കൂടുതൽ വളം നൽകേണ്ടിവരും. തൈ നടുമ്പോൾ 10 സെന്റ് സ്ഥലത്ത് നാല് കിലോ ഗ്രാം യൂറിയയും അഞ്ച് കിലോ ഗ്രാം ഫാക്ടംഫോസും 1.60 കിലോ ഗ്രാം പൊട്ടാഷും വേരിൽനിന്നും അകലം പാലിച്ചുകൊണ്ട് മണ്ണിൽ കലർത്തി നൽകണം. വള്ളി പടർന്നു പൂവിട്ടു തുടങ്ങുമ്പോൾ 4.70 കിലോ ഗ്രാം കൂടി മണ്ണിൽ കലർത്തി നൽകണം.  കായ പിടിച്ചുവരുമ്പോൾ യൂറിയയും പൊട്ടാഷും വീണ്ടും രണ്ടു കിലോ ഗ്രാം വീതം നൽകണം. ഇത് കൂടാതെ 19:19:19 എന്ന രാസവളം അഞ്ചു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് കായ വലുപ്പം വെക്കുന്ന സന്ദർഭത്തിൽ ഒരാഴ്ച ഇടവിട്ട് 3-4 തവണകളായി തളിക്കണം. ചെടിയുടെ വളർച്ചയ്ക്കും രോഗകീട നിയന്ത്രണത്തിനും ഫിഷ് അമിനോ ആസിഡ് (മത്തി ശർക്കര മിശ്രിതം) നാല് മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കാം.  വിവരങ്ങൾക്ക്: 9188248481  Content Highlights:What Is the Best Fertilizer for salad cucumber]]></description>
    <pubDate>Mon, 7 February 2022, 04:08:42 PM +0530</pubDate>
        <modified_date>Mon, 7 February 2022, 04:08:42 PM +0530</modified_date>
    </item>
<item>
<title><![CDATA[മികച്ച അടുക്കളത്തോട്ടത്തിന് അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍]]></title>
<link>https://www.mathrubhumi.com/agriculture/kitchen-garden/arka-vertical-garden-structure-1.6426560</link>
<description><![CDATA[ദേശീയ ഉദ്യാനവിള ഗവേഷണകേന്ദ്രം വികസിപ്പിച്ച അർക്ക വെർട്ടിക്കൽ ഗാർഡനിലൂടെ പരിമിതമായ സ്ഥലത്ത് മികച്ച അടുക്കളത്തോട്ടം ഒരുക്കാം. ഇത് ഉപയോഗിക്കാൻ തിരഞ്ഞെടുത്ത നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ സഹായം നൽകുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ നഗരപരിധിയിലുള്ള പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഒരു ചതുരശ്രമീറ്റർ വിസ്തൃതിയിൽ സൂര്യപ്രകാശം യഥേഷ്ടം ലഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കാം.  ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാവുന്ന രീതിയിൽ ചക്രങ്ങളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. 16 ചെടിച്ചട്ടികൾ, നടീൽ മാധ്യമം, തുള്ളിനന എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഐ.ഐ.എച്ച്.ആർ. വികസിപ്പിച്ച അർക്ക പോഷകലായനിയും പദ്ധതിപ്രകാരം ലഭ്യമാക്കുന്നു. 75 ശതമാനം സബ്സിഡിയിൽ നടപ്പാക്കുന്ന പദ്ധതിയിൽ 25 ശതമാനം അതായത് 6000 രൂപ ഗുണഭോക്തൃവിഹിതം അടയ്ക്കണം. മുളക്, കത്തിരിക്ക, തക്കാളി, ബീൻസ്, ഫ്രഞ്ച് ബീൻസ്, ചീര, പാലക്, മല്ലി, റാഡിഷ് എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 15 വർഷംവരെയാണ് ഒരു യൂണിറ്റിന്റെ കാലാവധി.  ചെടികൾ പരിപാലിക്കാനാവശ്യമായ അർക്ക പോഷകലായനിയും ജൈവകീടരോഗനിയന്ത്രണ ഉപാധികളും ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. അർക്ക പോഷക ലായനി അഞ്ച് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായനിയാക്കി ചെടികളിൽ തളിക്കാം. പച്ചക്കറികൾക്കു പുറമേ പൂച്ചെടികളും ഔഷധച്ചെടികളായ ബ്രഹ്മി, പുതിന, തിപ്പല്ലി, തുളസി തുടങ്ങിയവും ഇതിൽ വളർത്താം.  വിവരങ്ങൾക്ക്: 0471-2330857.  Content Highlights:Arka vertical garden structure]]></description>
    <pubDate>Mon, 7 February 2022, 03:59:27 PM +0530</pubDate>
        <modified_date>Mon, 7 February 2022, 03:59:27 PM +0530</modified_date>
    </item>
<item>
<title><![CDATA[വര്‍ണാഭമായ പൂക്കളും മനോഹരമായ ഫലങ്ങളും; വളര്‍ത്താം പനിനീര്‍ചാമ്പ]]></title>
<link>https://www.mathrubhumi.com/agriculture/kitchen-garden/grow-panineer-chamba-syzygum-jambos-1.6405718</link>
<description><![CDATA[ഇടതിങ്ങിയ പച്ചിലച്ചാർത്തുകളോടുകൂടി ഏകദേശം 15 മീറ്റർവരെ ഉയരത്തിൽ ശിഖരിച്ചു വളരുന്ന വൃക്ഷമാണ് പനിനീർചാമ്പ അഥവാ മലയൻ ആപ്പിൾ. നല്ല ജൈവവളാംശവും നീർവാർച്ചയുള്ളതും സാമാന്യം നല്ല സൂര്യപ്രകാശം ലഭിക്കുന്നതുമായ പ്രദേശങ്ങളിലെ ഏതുതരം മണ്ണിലും അനായാസം വളരും. എന്നാൽ, കഠിനമായ സൂര്യപ്രകാശമേൽക്കുന്ന വരണ്ട പ്രദേശങ്ങൾ പനിനീർചാമ്പ നടാൻ യോജിച്ചതല്ല.  ഫെബ്രുവരി മുതൽ ജൂൺ വരെയാണ് ഇവയുടെ പുഷ്പ-ഫല കാലം. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രക്തചംക്രമണം വർധിപ്പിക്കാനും അസ്ഥികളെ ബലപ്പെടുത്താനും ഫലങ്ങൾ ഗുണകരമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.  വിത്തുകൾ പാകിമുളപ്പിച്ച് തൈകൾ ഉണ്ടാക്കാം. ഇത്തരം തൈകളിൽ ഫലങ്ങൾ പിടിക്കാൻ ഏഴുവർഷംവരെ കാത്തിരിക്കേണ്ടതാണ്. എന്നാൽ, ഗ്രാഫ്റ്റ് തൈകളിൽ മൂന്നരവർഷംകൊണ്ട് ഫലങ്ങൾ വിളയും. മൂന്നടി നീളം, വീതി, ആഴം ഉള്ള കുഴികൾ എടുത്ത് മേൽ മണ്ണും കമ്പോസ്റ്റും ചേർത്ത മിശ്രിതം മുക്കാൽ ഭാഗം നിറച്ചശേഷം തൈകൾ നടാം (തൈകൾക്ക്: റീജണൽ അഗ്രിക്കൾച്ചറൽ റിസർച്ച് സ്റ്റേഷൻ അമ്പലവയൽ- 9961367895).  വർണാഭമായ പൂക്കളും മനോഹരമായ ഫലങ്ങളും വിളയുന്ന പനിനീർചാമ്പ പൊതുപാർക്കുകളിലും വളർന്ന് പന്തലിക്കാൻ സ്ഥലമുള്ള വലിയ വാണിജ്യസമുച്ചയങ്ങളിലും ലാൻഡ്സ്കേപ്പ് വൃക്ഷമായും നട്ടുവളർത്താം.  വിവരങ്ങൾക്ക്: akpradeep1@uoc.ac.in  Content Highlights:Grow Panineer Chamba Syzygum Jambos]]></description>
    <pubDate>Tue, 1 February 2022, 03:04:00 PM +0530</pubDate>
        <modified_date>Tue, 1 February 2022, 03:07:33 PM +0530</modified_date>
    </item>
<item>
<title><![CDATA[മഴക്കാടുകളില്‍ നിഴല്‍ വീഴ്ത്തുന്ന എണ്ണപ്പന കൃഷി!]]></title>
<link>https://www.mathrubhumi.com/agriculture/features/large-scale-cultivation-of-oil-palm-in-india-and-its-impacts-1.6405842</link>
<description><![CDATA[ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ഇന്ത്യയിലെ ഉയർന്ന മഴയുള്ള പ്രദേശങ്ങളിൽ എണ്ണപ്പന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. തുടർന്ന് ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിയിൽ ഇന്ത്യയുടെ ആശ്രിതത്വം കുറയ്ക്കുകയെന്ന വാദത്തിന് ഊന്നൽ നൽകിക്കൊണ്ട് അഞ്ചുവർഷത്തേക്ക് ഏകദേശം 11,040 കോടി രൂപ നീക്കിവയ്ക്കാൻ ക്യാബിനറ്റ് അംഗീകാരവും നൽകി. പാമോയിൽ ഇറക്കുമതി കുറയ്ക്കുന്നതു വഴി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിക്കായി പരിസ്ഥിതി ആഘാതപഠനം എത്രത്തോളം നടത്തിയെന്നത് അവലോകനം ചെയ്യേണ്ടതാണ്.  നിലവിൽ ഇന്ത്യ മൂന്ന് ലക്ഷം ഹെക്ടറിലധികം സ്ഥലത്താണ് എണ്ണപ്പന കൃഷി ചെയ്യുന്നത്. ഇന്ന് ഏറ്റവും വലിയ പാമോയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് വൻതോതിലുള്ള ഇറക്കുമതി കുറയ്ക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് കേന്ദ്ര ഗവൺമെന്റ് ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. ഇപ്പോൾ പെട്രോളിയം കഴിഞ്ഞാൽ ഏറ്റവും അധികം വിദേശ നാണ്യം ചെലവഴിച്ച് ഇറക്കുമതി ചെയ്യുന്നത് ഭക്ഷ്യ എണ്ണയാണ്. എണ്ണ ഇറക്കുമതി ചെയ്യുന്നത് പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത്.  2011-12 കാലയളവിലാണ് എണ്ണ ഉൽപാദനം കൂട്ടുന്നതു ലക്ഷ്യമിട്ടുകൊണ്ട് എണ്ണപ്പന കൃഷിക്ക് പ്രത്യേക പരിഗണന നൽകാനായി കേന്ദ്ര ഗവൺമെന്റ് ഓയിൽ പാം ഏരിയ എക്സ്പാൻഷൻ പദ്ധതി (ഒ.പി.എ.ഇ) നടപ്പിലാക്കിയത്. നിലവിൽ ഈ പ്രോഗ്രാം നാഷണൽ മിഷൻ ഓഫ് ഓയിൽ സീഡ്സ് ആന്റ് ഓയിൽ പാം (എൻ.എം.ഒ.ഒ.പി) എന്ന പേരിൽ നാഷണൽ ഫുഡ് സെക്യൂരിറ്റി മിഷൻ (NFSM) പദ്ധതി പ്രകാരം നടപ്പിലാക്കി വരുന്നു.  ഭക്ഷ്യഎണ്ണ വിളകളിൽ വെച്ച് ഏറ്റവും കൂടുതൽ എണ്ണ നൽകുന്ന ഒന്നാണ് ഓയിൽ പാം. ഭക്ഷ്യഎണ്ണ എന്നതാണ് പാമോയിലിന്റെ പ്രാഥമിക ഉപയോഗം എങ്കിലും ലിപ്സ്റ്റിക്, ഐസ്ക്രീം, സോപ്പ് തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്കാണ് ഇത് പ്രധാന ചേരുവയായി ഉപയോഗിക്കുന്നത്. എണ്ണപ്പന പഴത്തിനെ കുരുവിൽ നിന്നെടുക്കുന്ന പാമോയിൽ ഭക്ഷ്യ എണ്ണയായും ഭക്ഷ്യ വസ്തുക്കളായ മാർഗരിൻ, ചോക്ലേറ്റ്, ബ്രെഡ്, തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്നതിനും ജൈവ ഇന്ധനമായും സോപ്പ്, കോസ്മെറ്റിക്സ്, മെഴുക് എന്നിവയുടെ നിർമാണത്തിനും മറ്റും ഉപയോഗിക്കുന്നു.  എണ്ണ നീക്കിയ ശേഷമുള്ള പിണ്ണാക്ക് കാലിത്തീറ്റയായും ഉപയോഗിക്കുന്നു. ഇങ്ങനെ നിരവധി ഉപയോഗമാണ് പാമോയിലിനു ഉള്ളത്. അതിനാൽ പാമോയിലിനുള്ള ആവശ്യം പതിന്മടങ്ങ് വർധിച്ചു. ഇപ്പോഴത്തെ കണക്കനുസരിച്ച് 2021-ൽ ലോകത്ത് ഏകദേശം 76.5 മില്യൺ ടൺ ഉൽപാദിപ്പിച്ചു. ഇതിൽ 58 ശതമാനം ഇന്തോനേഷ്യയിലും 26 ശതമാനം മലേഷ്യയിലുമാണ് ഉത്പാദിപ്പിച്ചത്. ആഗോള വിതരണത്തിന്റെ അഞ്ച് ശതമാനം പോലും മറ്റൊരു രാജ്യവും ഉൽപാദിപ്പിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഉല്പാദനത്തിന്റെ കാര്യത്തിൽ ഇന്ത്യ വെറും പതിനേഴാം സ്ഥാനത്താണ് നിലകൊള്ളുന്നത്. അതായത് 0.5 ശതമാനത്തിൽ താഴെ മാത്രമാണ് ഇന്ത്യയുടെ വാർഷിക ഉത്പാദനം.  പ്രശസ്ത ചരിത്രകാരനായ ജോൺ ഈ റോബിൻസ് തന്റെ പുസ്തകമായ ഓയിൽപാം - ഗ്ലോബൽ ഹിസ്റ്ററിയിൽ സൂചിപ്പിക്കുന്നത് പ്രകാരം എണ്ണപ്പന പടിഞ്ഞാറൻ ആഫ്രിക്കയിൽ കൃഷിചെയ്യുകയും അഞ്ചാം നൂറ്റാണ്ടുകൾക്ക് മുൻപ് അറ്റ്ലാന്റിക് അടിമ വ്യാപാരവുമായി ബന്ധപ്പെട്ട് ആഗോള വിപണിയിൽ ശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു എന്നാണ്. ആഫ്രിക്കയിലെ അടിമകൾക്ക് കൊടുക്കുന്ന ചിലവ് കുറഞ്ഞ പോഷക ആഹാരമായും ശിക്ഷാ വേളയിൽ ശരീരത്തിലടിഞ്ഞുകൂടിയ മുറിവുകളിൽ നിന്നുള്ള വേദന ലഘൂകരിക്കുന്നതിനും അടിമകളായി വിൽക്കപ്പെടുന്ന ആളുകളുടെ ചർമത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിനും അടിമ കച്ചവടക്കാർ ഇത് ധാരാളമായി വാങ്ങിയിരുന്നു.  വ്യാവസായിക വിപ്ലവത്തെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലുണ്ടായ സാമ്പത്തികവും സാംസ്കാരികവും സാമൂഹികവുമായ മാറ്റങ്ങൾക്കൊപ്പം പാമോയിലിന്റെ ഉപയോഗത്തിനും ധാരാളം രൂപാന്തരങ്ങൾ ഉണ്ടായി. ഭക്ഷ്യ എണ്ണ എന്നതിലുപരി ദൈനംദിന ജീവിതത്തിലെ പല സാധനങ്ങളുടെയും ഒരു പ്രധാന ചേരുവയായി പാമോയിൽ മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ വൻതോതിലുള്ള പാമോയിൽ ഇറക്കുമതി ലഘൂകരിക്കുക എന്ന സദുദ്ദേശ്യത്തോടു കൂടിയാണ് കേന്ദ്ര ഗവൺമെന്റ് ഈ പദ്ധതിയുമായി മുന്നോട്ടു വരുന്നതെങ്കിലും ഇത് നമ്മുടെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക, മേഖലകളിൽ ഉണ്ടാക്കുന്ന സ്വാധീനം എത്രത്തോളം വലുതാണെന്നത് പഠനത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു.  ഇന്ന് ഇന്ത്യയിൽ 2 ദശലക്ഷം ഹെക്ടറിലധികം ഭൂമിയിലാണ് പാമോയിൽ കൃഷി ചെയ്യുന്നത്. എന്നാൽ കേന്ദ്ര ഗവൺമെന്റിന്റെ ഈ പദ്ധതി നടപ്പാക്കുന്നതിനായി 6.5 ലക്ഷം ഹെക്ടറോളം അധികഭൂമി വേണ്ടി വരുമെന്നത് തന്നെയാണ് പ്രധാന വെല്ലുവിളി. എണ്ണപ്പന കൃഷിക്ക് ധാരാളം സ്ഥലവും മണ്ണും വെള്ളവും ആവശ്യമാണ്. ഭൂപ്രകൃതിയുടെ 40 ശതമാനത്തോളം ജൈവവൈവിധ്യ സമ്പന്നമായ സ്ഥലങ്ങളാണ് എണ്ണപ്പന കൃഷിക്കായി നാം കണ്ടെത്തിയിട്ടുള്ളത് എന്നത് വളരെ ദുഃഖകരമാണ്.  ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസിലെ ശാസ്ത്രജ്ഞനായ ഉമേഷ് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പഠനം സൂചിപ്പിക്കുന്നത് മഴക്കാടുകൾക്ക് പകരമായി ഓയിൽ പാം വന്നാൽ, അത് കടുവകളും ആനകളും പോലുള്ള വിശാലമായ സസ്തനികളുടെ ബന്ധത്തെ ബാധിക്കുകയും വടക്കുകിഴക്കൻ ഭാഗത്തെ താഴ്ന്ന പ്രദേശങ്ങളിലെ ഉഷ്ണമേഖലാ വനങ്ങൾ നഷ്ടമാവുകയും ചെയ്യുമെന്നാണ്.  രാജ്യത്തിന്റെ ജൈവ വൈവിധ്യ കലവറ അഥവാ ബയോഡൈവേഴ്സിറ്റി ഹോട്ട്സ്പോട്ട് എന്നറിയപ്പെടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ആൻഡമാൻ-നിക്കോബാർ ദ്വീപുകളുമാണ് ഇത് കൃഷി ചെയ്യാനായി തിരഞ്ഞെടുത്തിട്ടുള്ളത്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മാത്രം ഏകദേശം 2200 ലധികം സസ്യജാലങ്ങൾ ഉണ്ട്. ഇതിൽ 1300 ഓളം സസ്യങ്ങൾ (എന്റമിക് )മറ്റു പ്രദേശങ്ങളിൽ കാണാത്തവയാണ്. എപ്പിഫൈറ്റുകൾ ഓർക്കിഡുകൾ തുടങ്ങിയവയാൽ സമൃദ്ധമാണ് ഈ മഴക്കാടുകൾ. ഇവിടെ 56.2 ശതമാനത്തോളം വനമേഖലയാണ്.  നിത്യഹരിതവനം, ഉഷ്ണമേഖല നിത്യഹരിതവനം, അർധ നിത്യഹരിതവനം, ലിറ്ററൽ വനം, കണ്ടൽവനം തുടങ്ങി പത്തിലധികം മഴക്കാടുകൾ ഇവിടെ മാത്രം കാണുന്നുണ്ട്. ഈ വനങ്ങൾ മൃഗങ്ങളുടെ വൈവിധ്യത്താൽ സമ്പന്നമാണ്. 270 ലധികം പക്ഷികൾ, 225 ലധികം ചിത്രശലഭങ്ങൾ, നിശാശലഭങ്ങൾ തുടങ്ങിയവയുടെ ആവാസകേന്ദ്രമാണ് ഈ പ്രദേശം. പതിനാലോളം പക്ഷികൾ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മാത്രം കാണപ്പെടുന്നു. 96 വന്യജീവിസങ്കേതങ്ങളും ഒൻപത് ദേശീയ ഉദ്യാനങ്ങളും ഒരു ബയോസ്ഫിയർ റിസർവ് എന്നിവ ഉൾപ്പെടുന്നതാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ.  ഇത്രത്തോളം പ്രാധാന്യമർഹിക്കുന്ന പരിസ്ഥിതിലോല പ്രദേശത്തെ വ്യാവസായിക ആവശ്യത്തിനായി നശിപ്പിക്കുക എന്നത് തികച്ചും ദുഃഖകരമാണ്. നമ്മുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം അമ്പതിലധികം പക്ഷികളും അമൂല്യമായ ചെടികളും 51 വിവിധ തരത്തിലുള്ള മഴക്കാടുകളും ഉണ്ട്. ഇത്തരത്തിൽ ഉയർന്ന ജൈവവൈവിധ്യ ഭൂപ്രകൃതികൾ നശിപ്പിച്ച് എണ്ണപ്പന കൃഷി ചെയ്താൽ പോലും ദേശീയ ആവശ്യകതയെ തൃപ്തിപ്പെടുത്താൻ കഴിയുമോ എന്നത് ഒരു ചോദ്യചിഹ്നമാണ്.  പഠനങ്ങൾ സൂചിപ്പിക്കുന്നത് പാരിസ്ഥിതിക ആഘാതത്തിനുപുറമേ ദീർഘകാല അടിസ്ഥാനത്തിൽ കർഷകരുടെ സുരക്ഷയിലും പ്രതികൂലമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നാണ്. ആൻഡമാൻ നിക്കോബാർ പോലെയുള്ള ജൈവവൈവിധ്യ കലവറയായ പ്രദേശങ്ങളിൽ എണ്ണപ്പന തോട്ടങ്ങൾ സ്ഥാപിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്റ്റ് റിസർച്ച് എജുക്കേഷൻ (ICFRE) വിസമ്മതിച്ചിരുന്നുവെങ്കിലും അതു മറികടന്നാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.  ലോകത്തിൽ തന്നെ 90 ശതമാനത്തോളം പാമോയിൽ ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളായ ഇന്തോനേഷ്യയിലും മലേഷ്യയിലും ശരാശരി വാർഷിക മഴ 2500 മില്ലീ മീറ്ററിൽ കൂടുതലാണെങ്കിൽ ഇന്ത്യയിൽ ശരാശരി വാർഷിക മഴ ഏകദേശം 1000 മില്ലീ മീറ്ററിൽ കൂടുതൽ മാത്രമാണ്. അതിനാൽ തന്നെ ജലസേചന സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരും എന്നത് നിശ്ചയമാണ്. കൂടുതൽ മഴയുള്ള രാജ്യങ്ങൾക്ക് അനുയോജ്യമായ, ജലലഭ്യത വളരെയധികം ആവശ്യമായ കൃഷിരീതിയാണ് എണ്ണപ്പന കൃഷി എന്നിരിക്കെ നമ്മുടെ ഭൂഗർഭജലവിതാനം താഴ്ത്തുന്നതിന് ഇത് കാരണമാവുകയും ചെയ്യും. നമ്മുടെ തൊഴിൽ സാഹചര്യങ്ങൾ, മഴയുടെ അളവ് എന്നിവ ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വളരെയധികം വിഭിന്നമാണ്.  എണ്ണപ്പന കൃഷിയെ തുടർന്ന് ഇന്തോനേഷ്യയിലും മലേഷ്യയിലും ഉൾപ്പെടെ തെക്കു കിഴക്കേ ഏഷ്യയിൽ കാർഷിക മാറ്റങ്ങളെ കുറിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്, എണ്ണപ്പന കൃഷിയുടെ വർദ്ധനവ് ജൈവവൈവിധ്യങ്ങളുടെ വൻതോതിലുള്ള നാശത്തിനു കാരണമായി എന്നാണ്. 2020-ൽ മാത്രം ഇൻഡോനേഷ്യയിലെ ഏകദേശം 1,15,495 ഹെക്ടറോളം വനഭൂമിയാണ് നഷ്ടമായത്. 2002 മുതൽ 2018 വരെ ഇവിടെ 9,15,4000 ഹെക്ടർ വനഭൂമി ഇല്ലാതായി. മാത്രമല്ല ജലമലിനീകരണത്തിനും വനനശീകരണത്തെലുള്ള കാർബൺഡയോക്സൈഡ് വികേന്ദ്രീകരണത്തിനും ഇത് കാരണമായി. കാലാവസ്ഥാ വ്യതിയാനത്തിനും മനുഷ്യാവകാശ ലംഘനങ്ങൾക്കും വഴിതെളിച്ചു.  വനഭൂമി ആശ്രയിച്ചു ജീവിക്കുന്ന അനേകം മണ്ണിന്റെ മനുഷ്യർക്ക് തൊഴിൽ നഷ്ടമാവുകയും ഗവൺമെന്റുമായി നിരന്തരം തർക്കങ്ങൾക്ക് ഇടയാവുകയും ചെയ്തു. ഉദാഹരണത്തിന്, കഴിഞ്ഞ 40 വർഷത്തിനിടെ മലേഷ്യയുടെ വനനശീകരണത്തിന്റെ 47 ശതമാനവും എണ്ണപ്പന കൃഷി മൂലമാണ് നടക്കുന്നത്. എന്നാൽ ഇന്തോനേഷ്യയിലെ മഴക്കാടുകൾ വെട്ടിത്തെളിക്കുന്നത് ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന സുമാത്രൻ ഒറംഗുട്ടാനുകൾ, സുമാത്രൻ കാണ്ടാമൃഗങ്ങൾ, പിഗ്മി ആനകൾ എന്നിവയുടെ നിലനിൽപ്പിനെ അപകടത്തിലാക്കി. ഇത് മഴക്കാടുകളുടെ നശീകരണത്തിനും ഹരിത വാതകങ്ങളുടെ ബഹിർഗമനത്തിനും കാരണമാകുകയും തുടർന്ന് ഭൂമിയുടെ ചൂട് ക്രമാതീതമായി വർദ്ധിക്കാനും ഇടയാക്കുന്നു.  ഇവിടെ പല ചോദ്യങ്ങളും പ്രസക്തമാകുന്നു ഓയിൽപാം കൃഷി ഇന്ത്യൻ കർഷകർക്ക് എത്രത്തോളം ഗുണം ചെയ്യുന്നു? പരിസ്ഥിതിക്ക് അനുയോജ്യമാണോ? നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്നുണ്ടോ? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് നമ്മുടെ മുൻപിൽ ഉള്ളത്. നിലവിൽ ഇന്ത്യയുടെ അസംസ്കൃത പാം ഓയിൽ ഉൽപാദനത്തിന്റെ 90 ശതമാനവും ആന്ധ്രപ്രദേശിലും തെലുങ്കാനയിലുമാണ്. ഇന്ത്യയിൽ എണ്ണ കൃഷിചെയ്യുന്ന പ്രധാന സംസ്ഥാനങ്ങളായ ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഹരിയാന, കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ എല്ലാം തന്നെ മഴയെ ആശ്രയിച്ചുള്ള പരമ്പരാഗത കൃഷി രീതിയാണ് അവലംബിച്ചിരിക്കുന്നത്.  നമുക്ക് ശരാശരി ഏകദേശം 1000 മില്ലിലിറ്ററിൽ കൂടുതൽ മാത്രമാണ് മഴ ലഭിക്കുന്നത് എന്നിരിക്കെ കൂടുതൽ മഴയുള്ള രാജ്യങ്ങൾക്ക് അനുയോജ്യമായതും ജലലഭ്യത വളരെയധികം ആവശ്യമായതുമായ എണ്ണപ്പന കൃഷി നമ്മുടെ രാജ്യത്തിന് അനുയോജ്യമാണോ എന്നത് പരിശോധിക്കേണ്ടതാണ്. അതിനാൽ തന്നെ നമ്മുടെ കർഷകർക്ക് ഭൂഗർഭജലം ഉൾപ്പെടെയുള്ള മറ്റു ജലസേചന സംവിധാനങ്ങൾ ആശ്രയിക്കേണ്ടി വരും. ഇതാകട്ടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നമ്മുടെ ചെറുകിട കർഷകർക്ക് താങ്ങാവുന്നതിലും അധികമാകും. എന്നാൽ ഇന്ത്യയിൽ പാമോയിൽ ഉൽപാദനത്തിന് മുൻനിരയിലുള്ളത് പതഞ്ജലിയുടെ ഉടമസ്ഥതയിലുള്ള രുചി സോയ, 3എഫ് ഓയിൽ പാം, അഗ്രോടെക്ഗോദറേജ് അഗ്രോവേറ്റ് തുടങ്ങിയ കോർപ്പറേറ്റ് ഭീമൻമാരാണ് എന്നതുതന്നെ ഈ പദ്ധതിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നു.  അവശ്യസാധനങ്ങൾക്കുള്ള മിനിമം താങ്ങുവില പരിശോധിക്കുമെന്ന് അവകാശപ്പെടുമ്പോഴും വിപണിയിലെ ഏറ്റക്കുറച്ചിൽ നിന്ന് പാമോയിൽ ഉൽപ്പന്നങ്ങളെ സംരക്ഷിക്കുന്നതിനായി മാത്രം മിനിമം താങ്ങുവില വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. എന്തുകൊണ്ട് വൻകിട കാർഷിക ബിസിനസുകളുടെ നേതൃത്വത്തിലുള്ള എണ്ണപ്പന കൃഷിയിൽ ഏർപ്പെടുന്നവർക്ക് മാത്രം തോട്ടങ്ങൾ സ്ഥാപിക്കുന്നതിനും കാർഷിക ഉൽപന്നങ്ങൾ വിൽക്കുന്നതിനും സബ്സിഡി നൽകുന്നു?  1990കളിലെ മഞ്ഞ വിപ്ലവം എണ്ണക്കുരു ഉൽപ്പാദനത്തിന്റെ വർധനവിന് കാരണം ആയെങ്കിലും നിലക്കടല , കടുക്, സോയാബീൻ തുടങ്ങിയ എണ്ണ ഉൽപാദനത്തിന് വലിയ ചലനമുണ്ടാക്കാൻ സാധിച്ചില്ല. ഉൽപാദനം വർധിച്ചെങ്കിലും ആവശ്യത്തിന് അനുസൃതമായി വളർന്നില്ല. തന്മൂലം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി പാമോയിൽ ഇറക്കുമതി പെട്ടെന്ന് വർദ്ധിക്കുകയും ക്രമേണ മറ്റു ഭക്ഷ്യഎണ്ണകളെ പുറംതള്ളുകയും ചെയ്തു. എണ്ണ കൃഷി ചെയ്യുന്ന നമ്മുടെ ചെറുകിട കർഷകരെ ഇത് സാരമായി ബാധിച്ചു.  വാസ്തവത്തിൽ ഓരോ പ്രദേശത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ കാർഷിക വിളകളെ പ്രോത്സാഹിപ്പിക്കുകയാണ് നമ്മുടെ ഗവൺമെന്റ് ചെയ്യേണ്ടത്. അങ്ങനെ സമ്പദ് വ്യവസ്ഥയെ  കരുതലോടെ പിടിച്ചുനിർത്തുന്നതിനൊപ്പം തന്നെ പരിസ്ഥിതി സംരക്ഷണത്തിനും ,കർഷകരുടെ അവകാശങ്ങളെയും സംരക്ഷിക്കുന്നതിനും ഗവൺമെന്റ് ഊന്നൽ നൽകണം.  (ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി. കോളേജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)  Content Highlights:Large-scale cultivation of oil palm in india and its impacts]]></description>
    <pubDate>Mon, 31 January 2022, 07:11:53 PM +0530</pubDate>
        <modified_date>Mon, 31 January 2022, 07:11:53 PM +0530</modified_date>
    </item>
<item>
<title><![CDATA[മൂന്നു കിലോ വിത്തിട്ടാല്‍ മുപ്പത് കിലോവരെ വിളവ്; ഇത് ഗജേന്ദ്രന്‍ ചേന]]></title>
<link>https://www.mathrubhumi.com/agriculture/features/gajendra-variety-of-elephant-foot-yam-1.6400142</link>
<description><![CDATA[അഞ്ചുമാസംകൊണ്ട് വിളവെടുക്കാവുന്ന ആദായവും ഔഷധഗുണവുമുള്ള ഇനമാണ് ഗജേന്ദ്രൻ ചേന. പേരുപോലെത്തന്നെ തലയെടുപ്പുണ്ട് ഈ ചേനയുടെ വലുപ്പത്തിനും ഗുണത്തിനും. മൂന്നുകിലോ വിത്തിട്ടാൽ മുപ്പത് കിലോവരെ വിളവെടുക്കാം. ഗജേന്ദ്രൻ ചേനയുടെ അകം നല്ലവെള്ളനിറമാണ്. നല്ല വേവുന്ന ഈ ചേന കഴിക്കാനും സ്വാദിഷ്ഠമാണ്.  വീട്ടുവളപ്പിലും കൃഷിയിടത്തിലും കൃഷിചെയ്യാം. തിരുവനന്തപുരം നരുവാമൂട്ടിലും കാട്ടാക്കടയിലുമുള്ള രണ്ടേക്കറോളം സ്ഥലത്ത് ഗജേന്ദ്രൻ ചേന കൃഷിചെയ്ത് ആർ. ബാലചന്ദ്രൻനായർ വിളവെടുത്തിട്ടുണ്ട്. ആന്ധ്രയിൽനിന്നാണ് ഈ വിത്തിനം ലഭിച്ചത്.  വീട്ടിലെ ചപ്പുചവറുകൾ ഉൾപ്പെടെ ജൈവവസ്തുക്കൾ ഉപയോഗിച്ച് കൃഷിചെയ്യാം. അഞ്ചടി അകലത്തിൽ രണ്ടടി താഴ്ചയിൽ കുഴികളെടുത്ത് വിത്തിട്ട് അതിനു മുകളിൽ കമ്പോസ്റ്റ്, 10 ഗ്രാം കുമ്മായം, 10 ഗ്രാം നിമോ എന്നിവ ഇട്ടുകൊടുക്കണം. മുളച്ചതിനുശേഷം ചാണകപ്പൊടി ചേർത്ത് മണ്ണിട്ടുകൊടുക്കണം. രാസവളമോ, കീടനാശിനിയോ ആവശ്യമില്ല.  അഞ്ചുമാസമാകുമ്പോൾമുതൽ വിളവെടുക്കാമെന്ന് ബാലചന്ദ്രൻനായർ പറഞ്ഞു. വിളവെടുക്കുന്ന ചേന ആറുമാസംവരെ കേടുവരാതെ ഇരിക്കും. തോരൻ, എരിശ്ശേരി, പായസം, അവിയൽ, മെഴുക്ക്പുരട്ടി, വറ്റൽ എന്നിവയുണ്ടാക്കാം. കല്യാണസദ്യയ്ക്കും ഹോട്ടലുകളിലുമാണ് ഈ ചേനയ്ക്ക് ആവശ്യം കൂടുതൽ.  വിവരങ്ങൾക്ക്: 9497009169.  Content Highlights:Gajendra variety of Elephant Foot Yam]]></description>
    <pubDate>Sat, 29 January 2022, 03:41:00 PM +0530</pubDate>
        <modified_date>Sat, 29 January 2022, 03:41:00 PM +0530</modified_date>
    </item>
<item>
<title><![CDATA[കല്ലും മുള്ളും താണ്ടി ഡോ.ശോശാമ്മ ഐപ്പ് തീര്‍ത്ത 'വെച്ചൂര്‍ വിപ്ലവം']]></title>
<link>https://www.mathrubhumi.com/agriculture/features/dr-sosamma-iype-who-preserves-vechoor-cows-padma-shri-1.6391126</link>
<description><![CDATA[1980-ൽ ഒരു കൂട്ടം വെറ്ററിനറി ഡോക്ടർമാർ ഇടവഴികളും മൺപാതകളും ടാറിട്ട റോഡുകളും താണ്ടി ഒഴുക്കിയ വിയർപ്പാണ് ഇന്നത്തെ വെച്ചൂർ പശു. വംശനാശത്തിന്റെ വക്കിൽ നിന്ന് വെച്ചൂർ പശുവിന് പുനർജന്മം നൽകാനായി അവർ നിരത്തിലിറങ്ങുമ്പോൾ അതിന് നേതൃത്വം നൽകിയത് പത്തനംതിട്ടയിലെ നിരണത്ത് നിന്നുള്ള ഡോ.ശോശാമ്മ ഐപ്പ് ആയിരുന്നു. കർഷകനായ നാരയണ അയ്യർ വഴി മനോഹരൻ എന്ന വ്യക്തിയുടെ വീട്ടിൽ നിന്ന് ആദ്യമായി ഇവർക്ക് ഒരു വെച്ചൂർ പശുവിനെ കിട്ടി. അതിൽ നിന്ന് തുടങ്ങിയ വെച്ചൂർ പശു പരിരക്ഷണ യഞ്ജം ഇന്നും മുന്നേറുകയാണ്.  ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും വെച്ചൂർ പശു കൺസർവേഷൻ ട്രസ്റ്റിൽ സജീവമാണ് ശോശാമ്മ. ഒടുവിൽ രാജ്യത്തിന്റെ ആദരമായി പത്മശ്രീ പുരസ്കാരവും ശോശാമ്മയെ തേടിയെത്തിയിരിക്കുന്നു. പിന്നിട്ട വഴികളിലെ മുള്ളിനേയും കല്ലിനേയും കുറിച്ചും ആരും തിരഞ്ഞുവരാത്ത, പലർക്കും താത്പര്യം കുറഞ്ഞ ഈ മേഖയിൽ എങ്ങനെ എത്തിപ്പെട്ടുവെന്നും ശോശാമ്മ പറയുന്നു.  വെച്ചൂർ പശു സംരക്ഷണ സമിതി തുടങ്ങാനുണ്ടായ കാരണങ്ങൾ  1980-ലാണ് അന്യംനിന്നുപോകുന്ന നമ്മുടെ തനത് കന്നുകാലികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്. സങ്കരയിനം പശുക്കളെ ഉരുത്തിരിച്ചെടുക്കുക, പാലുത്പാദനം വർധിപ്പിക്കുക, നാടൻ ഇനം വിത്തുകാളകളെ വന്ധ്യംകരണം നടത്തുക എന്നിവയായിരുന്നു 1960 മുതൽ സർക്കാറിന്റെ നയം. ഇതിനായി വിദേശ ജനുസ്സുകളായ ജഴ്സി, ബ്രൗൺ സ്വിസ്, ഹോൾസ്റ്റീൻ ഫ്രീഷ്യൻ ഇനങ്ങളെ ഉപയോഗിച്ചിരുന്നു. 1961-ലെ കേരള ലൈവ്സ്റ്റോക്ക് ഇംപ്രൂവ്മെന്റ് ആക്ടനുസരിച്ചാണ് നാടൻ വിത്തുകാളകളെ വന്ധ്യംകരണത്തിന് വിധേയമാക്കിയിരുന്നത്.  അങ്ങനെ ഇവിടെ സങ്കരപ്രജനനം മൂന്ന് പതിറ്റാണ്ടോടടുക്കുമ്പോഴാണ് വരുംതലമുറയ്ക്കുവേണ്ടി വെച്ചൂർ പശുവിനെ സംരക്ഷിക്കണമെന്ന ആഗ്രഹവുമായി കേരള കാർഷിക സർവകലാശാലയിൽനിന്ന് ഞാനും ഒരുകൂട്ടം വിദ്യാർഥികളും മുന്നിട്ടിറങ്ങിയത്. പത്തനംതിട്ടയിലെ നിരണത്താണ് എന്റെ സ്വദേശം. എന്റെ വീട്ടിൽ 1950-കളിൽ വെച്ചൂർ പശുക്കളെ വളർത്തിയിരുന്നു. ഔഷധഗുണമുള്ള പാലാണ് വെച്ചൂരിന്റേതെന്ന് 1940-ലിറങ്ങിയ വേലുപ്പിള്ളയുടെ തിരുവിതാംകൂർ മാന്വലിലും പ്രതിപാദിച്ചിരുന്നു.  വെച്ചൂർ പശുക്കളുടെ സവിശേഷതകൾ  കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത വെച്ചൂരിലാണ് ഇവ ഉരുത്തിരിഞ്ഞത്. എട്ടുമാസത്തോളം കറവക്കാലമുള്ള ഇവയിൽനിന്ന് പ്രതിദിനം മൂന്നു ലിറ്ററോളം പാലുകിട്ടും. കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ച ഇനമാണ്. അധികം ചെലവില്ലാതെ വളർത്താം. ശരാശരി ഉയരം 90 സെന്റീമീറ്ററേയുള്ളൂ. തൂക്കം 140 കിലോഗ്രാം വരെ. ചുവപ്പ്, കറുപ്പ്, വെളുപ്പ്, ചാരനിറം... ഇങ്ങനെ നാലുനിറങ്ങളിലുണ്ട്. പാലിലെ കൊഴുപ്പുകണികകൾ വളരെ ചെറുതാണ്. അതുകൊണ്ട് അത് എളുപ്പത്തിൽ ദഹിക്കും. പാലിന് പോഷകമൂല്യവും കൂടും. ഇത് രോഗികൾക്കും പ്രായമായവർക്കും വളരെ ഗുണം ചെയ്യും. ആയുർവേദമരുന്നുകളിൽ വെച്ചൂർ പശുക്കളുടെ പാൽ, നെയ്യ്, ഗോമൂത്രം മുതലായവ ധാരാളമായി ഉപയോഗിക്കാറുണ്ട്. ഇവയുടെ പാലിലുള്ള ബീറ്റ കേസിൻ പ്രോട്ടീൻ എ 2 രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ നല്ലതാണ്. പാലിൽ ആർജിനിന്റെയും ലാക്ടോഫെറിന്റെയും അളവും കൂടുതലാണ്.  വെച്ചൂരിനെ തേടിയുള്ള യാത്രയെക്കുറിച്ച്  പശുക്കളെ അന്വേഷിച്ച് വെച്ചൂരിലെത്തിയപ്പോൾ ഒരൊറ്റ പശുവിനെപ്പോലും തുടക്കത്തിൽ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. വിദ്യാർഥികളായിരുന്ന അരുൺ സക്കറിയ, ജയൻ കെ.സി., ജയൻ ജോസഫ് എന്നിവരും ഞാനും ചേർന്നുനടത്തിയ നീണ്ട അന്വേഷണത്തിലാണ് ഒരെണ്ണത്തെ കണ്ടെത്തിയത്. ഒരു വർഷംകൊണ്ട് 24 എണ്ണത്തിനെ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. ആ പശുക്കൾ കാർഷിക സർവകലാശാലയുടെ മണ്ണുത്തി ഫാമിലെത്തിയതു മുതൽ വിവാദങ്ങൾ നിരന്തരമായി പിന്തുടർന്നു.  അതൊന്ന് വിശദീകരിക്കാമോ  നമ്മുടെ നാടൻ പശുക്കളുടെ പരിരക്ഷ സർക്കാറിന്റെ സങ്കരപ്രജനന നയത്തിനെതിരായിരുന്നു. അതുകൊണ്ട് ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് പ്രോത്സാഹനം ലഭിച്ചില്ല. സർവകലാശാലയിലെ ചില അധ്യാപകരുടെ എതിർപ്പ്, സർവകലാശാലയിലെത്തിച്ച പശുക്കൾ വെച്ചൂരല്ലെന്ന കുപ്രചാരണം എന്നിവയും നേരിട്ടു. വെച്ചൂർ പദ്ധതിക്ക് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ അംഗീകാരം നേടി മുന്നോട്ടുനീങ്ങിയപ്പോഴാണ് ഏറെ കഷ്ടപ്പെട്ട് വളർത്തിയെടുത്ത 19 എണ്ണം വിഷബാധയേറ്റ് കൊല്ലപ്പെട്ടത്.  ആരോ വിഷം നൽകിയതാണെന്ന് ഉറപ്പായിരുന്നു. പക്ഷേ, അതിന്റെ അന്വേഷണത്തിന് പദ്ധതി മേധാവിയെ മാറ്റിനിർത്തണം എന്ന കാര്യത്തിലാണ് ഊന്നലുണ്ടായത്. ഇതിനെതിരായി കേരള ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് നേടിയശേഷമേ ഞങ്ങൾക്ക് പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞുള്ളൂ. പദ്ധതിക്കായി കമ്പ്യൂട്ടർ വാങ്ങാൻ സർവകലാശാല അനുമതി നിഷേധിച്ചു. ഒടുവിൽ ഡാറ്റാ സ്റ്റോറേജ് കാബിനറ്റ് എന്ന പേരിലാണ് അത് വാങ്ങിയത്. തുടരന്വേഷണങ്ങൾ മൂലം അക്കാലത്ത് ഏറെ മാനസിക സംഘർഷങ്ങൾ അനുഭവിച്ചു. അന്ന് ഞങ്ങളോടൊപ്പംനിന്ന വൈസ് ചാൻസലർമാരായ ഡോ. സൈലാസ്, ഡോ. മൈക്കിൾ, ഡീൻ ഡോ. രാധാകൃഷ്ണ കൈമൾ, ഡോ. കെ.സി. രാഘവൻ, ഡോ. അരവിന്ദാക്ഷൻ, ഡോ. എ.പി. ഉഷ, ഡോ. തിരുപ്പതി തുടങ്ങിയവരോട് വളരെ നന്ദിയുണ്ട്്.  വെച്ചൂർ പശുവിന്റെ പേറ്റന്റ് ഒരു വിദേശ സർവകലാശാല നേടിയെന്നും കേട്ടിരുന്നു  ഇവിടത്തെ സർവകലാശാലയിലെ വിവാദം അല്പം ശമിച്ചപ്പോഴായിരുന്നു അതുണ്ടായത്. വെച്ചൂർ പശുക്കളുടെ ജനിതകഘടന കണ്ടെത്തുന്നതിൽ സ്കോട്ട്ലൻഡിലെ റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ട് പേറ്റന്റ് നേടിയെന്ന് പരിസ്ഥിതിപ്രവർത്തക വന്ദനാശിവയാണ് ആരോപിച്ചത്. ഇ.പി. 765390 എന്നതാണ് പേറ്റന്റ് നമ്പറെന്നും പദ്ധതിയിലെ ശാസ്ത്രജ്ഞരാണ് ഇതിനുപിന്നിലെന്നും വന്ദനാശിവ പറഞ്ഞു. ദേശീയ മാധ്യമങ്ങളും അന്താരാഷ്ട്ര ജേണലായ നേച്ചറുമൊക്കെ അത് വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അതോടെ വെച്ചൂരിനെ എതിർക്കുന്നവർ പൂർവാധികം ശക്തിയോടെ വീണ്ടും രംഗത്തെത്തി.  വൈസ് ചാൻസലർ ഡോ. ശ്യാമസുന്ദരൻ നായർ ലോകത്തുള്ള വെച്ചൂരിന്റെ പേറ്റന്റ് ഉറവിടങ്ങൾ അന്വേഷിക്കാൻ ഉത്തരവിട്ടു. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ, സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ, റാഫി കാനഡ തുടങ്ങിയ എല്ലാ ഏജൻസികളുടെയും സഹായത്തോടെ പേറ്റന്റ് തിരച്ചിൽ ഊർജിതമാക്കി. വന്ദനാശിവയ്ക്ക് ഇന്റർനെറ്റിൽനിന്നാണ് പേറ്റന്റിനെക്കുറിച്ച് അറിവുലഭിച്ചതെന്ന വാദം ഇതിനകം തെറ്റാണെന്ന് തെളിഞ്ഞിരുന്നു. 1998-ൽ തുടങ്ങിയ വിവാദം തീരാൻ രണ്ടുവർഷങ്ങളെടുത്തു. ഇ.പി. 765390 എന്ന പേറ്റന്റ് നമ്പർ തെറ്റാണെന്നും അത് റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിന്റേതല്ല മറിച്ച് പി.പി.എൽ. തെറാപ്യൂട്ടിക്സിന്റെ മനുഷ്യരുടെയും ഹോൾസ്റ്റീൻ ഫ്രീഷ്യൻ പശുക്കളുടെയും ജീനുകളുമായി ബന്ധപ്പെട്ട ഗവേഷണത്തിന്റേതാണെന്നും തെളിഞ്ഞു. കാർഷിക സർവകലാശാല ധവളപത്രമിറക്കി വിവാദം അവസാനിപ്പിച്ചു.  ഗവേഷണത്തിൽ പങ്കാളിത്തമുണ്ടാകുമല്ലോ  കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ്, നബാർഡ്, നാഷണൽ ബയോ ഡൈവേഴ്സിറ്റി ബോർഡ്, നാഷണൽ ബ്യൂറോ ഓഫ് ആനിമൽ ജനറ്റിക് റിസോഴ്സസ്, കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡ്, ലോക ഭക്ഷ്യകാർഷിക സംഘടന, യു.എൻ.ഡി.പി. എന്നിവയുടെ സഹകരണമുണ്ട്.  വെച്ചൂർ കൺസർവേഷൻ ട്രസ്റ്റിനെക്കുറിച്ച്  വെച്ചൂർ പശു സംരക്ഷണത്തിൽ കർഷകരുടെയും ശാസ്ത്രജ്ഞരുടെയും സന്നദ്ധപ്രവർത്തകരുടെയുമൊക്കെ സഹകരണം ആവശ്യമുണ്ടായിരുന്നു. ഒരു കൂട്ടായ്മയിലൂടെ സുസ്ഥിരപരിരക്ഷ ഉറപ്പുവരുത്താനാണ് ട്രസ്റ്റിന് രൂപംനൽകിയത്. വെച്ചൂർ പശുവിനെ തിരിച്ചറിയാൻ മൈക്രോ ചിപ്പിങ് രീതിയും ഉടൻ നടപ്പാക്കും.  മറ്റ് പദ്ധതികൾ  കാസർകോട് പശുക്കൾ, അട്ടപ്പാടി ബ്ലാക്ക് ആടുകൾ, കുട്ടനാട് എരുമകൾ, ഹൈറേഞ്ച് കുറിയ കന്നുകാലികൾ, അങ്കമാലി പന്നികൾ എന്നിവയുടെ പരിരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളുണ്ട്. കാസർകോട് പശുക്കളെ ഇന്ത്യയുടെ തനത് ജനുസ്സായി അംഗീകരിച്ചുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.  തിരിഞ്ഞു നോക്കുമ്പോൾ  ഒരുപാട് പ്രതിബന്ധങ്ങൾ നേരിട്ടെങ്കിലും ഇന്ന് വെച്ചൂർ പശു രാജ്യത്തിന്റെ തനത് ജനുസ്സായി മാറിക്കഴിഞ്ഞു. വെച്ചൂരിനെ വിമർശിച്ചവർ അതിന്റെ ആരാധകരായി! പശുക്കളുടെ എണ്ണം ഇന്ന് കേരളത്തിൽ 3000-ത്തിലധികമായി. വെച്ചൂർ പശുക്കളെ വെറ്ററിനറി സർവകലാശാലയിൽനിന്ന് ലഭിക്കാൻ കർഷകർ കാത്തിരിക്കുന്നു.  പുതിയ തലമുറയോട്...  വെച്ചൂർ പശുക്കളെ കണ്ടെത്തുന്നതിൽ വിദ്യാർഥികളുടെ സഹായം വളരെ വലുതായിരുന്നു. നമ്മുടെ യുവാക്കളുടെ കഴിവുകൾ അധ്യാപകർ തിരിച്ചറിയണം. കർഷകർക്കിണങ്ങിയ ഗവേഷണപ്രവർത്തനങ്ങൾ ആവിഷ്കരിക്കാൻ ശാസ്ത്രജ്ഞർ ശ്രമിക്കണം.  കുടുംബം, പുരസ്കാരം  പദ്മശ്രീക്ക് മുമ്പ് ലോക ഭക്ഷ്യകാർഷിക സംഘടനയുടെയും (എഫ്.എ.ഒ.), ഐക്യരാഷ്ട സംഘടനയുടെ വികസന പ്രോജക്ടിന്റെയും (യു.എൻ.ഡി. പി.) അംഗീകാരങ്ങൾ ലഭിച്ചു. മണ്ണുത്തിയിൽ ഇന്ദിരാനഗറിലാണ് താമസിക്കുന്നത്.പരേതനായ എബ്രഹാം വർക്കി (റിട്ട. പ്രൊഫസർ, കാർഷിക സർവകലാശാല)യാണ്. ഡോ. മിനിയും ജോർജുമാണ് മക്കൾ.    (പുനപ്രസിദ്ധീകരണം )  Content Highlights: Dr Sosamma Iype who preserves Vechoor Cows Padma Shri]]></description>
    <pubDate>Tue, 25 January 2022, 09:22:21 PM +0530</pubDate>
        <modified_date>Tue, 25 January 2022, 10:18:03 PM +0530</modified_date>
    </item>
<item>
<title><![CDATA[ആവശ്യക്കാരും വിലയും വിപണിയും ഇല്ലാതായി; ഈ തൊടിയിലിനി തളിര്‍വെറ്റിലയില്ല]]></title>
<link>https://www.mathrubhumi.com/agriculture/news/low-price-for-produce-puts-traditional-betel-farmers-in-the-lurch-1.6373422</link>
<description><![CDATA[തളിർവെറ്റിലയുണ്ടോ, വരദക്ഷിണ വയ്ക്കാൻ... പാട്ടുംപാടി ചോദിച്ചിരുന്ന കാലമുണ്ടായിരുന്നു. ആവശ്യക്കാരും വിലയും വിപണിയും ഇല്ലാതായതോടെ അജിത്ത്കുമാറിന് വെറ്റിലയുമായുള്ള പാരമ്പര്യബന്ധം അവസാനിപ്പിക്കുകയാണ്. പ്രളയം തകർത്തപ്പോഴും അണ്ണല്ലൂർ കൈതവളപ്പിലെ 55-കാരനായ അജിത്ത്കുമാർ വെറ്റിലകൃഷി കൈവിട്ടില്ല. എന്നാൽ ആർക്കും വേണ്ടാതായപ്പോൾ വെറ്റിലകൃഷി ഉപേക്ഷിച്ച് ആ സ്ഥലത്ത് ചേനയും ചേമ്പും നടാനുള്ള തീരുമാനത്തിലാണ്.  മുത്തച്ഛനിൽനിന്ന് പകർന്നുകിട്ടിയതാണ് മൂന്നാം തലമുറയിൽ എത്തിയ വെറ്റിലകൃഷി. ചാലക്കുടി, കോട്ടപ്പുറം, ഇരിങ്ങാലക്കുട മാർക്കറ്റുകളിൽനിന്ന് വെറ്റില പുറത്തായതോടെ അതിജീവനം സാധ്യമല്ലാതായി. ഒരേക്കറോളം സ്ഥലത്ത് മൂവായിരത്തോളം കാലുകളിലാണ് വെറ്റിലകൃഷി ഉണ്ടായിരുന്നത്. എന്നാൽ പ്രളയത്തിൽ എല്ലാം നശിച്ചു.  പിന്നീട് വീണ്ടെടുപ്പിന്റെ ഭാഗമായി 300 കാലുകളിൽ വരെ കൃഷി എത്തിച്ചെങ്കിലും വിപണി കൈവിട്ടു. 12 വയസ്സ് മുതൽ അച്ഛനൊപ്പം മാർക്കറ്റിൽ പോയിരുന്ന അജിത്ത്കുമാറിന്റെ മുഖ്യതൊഴിൽ വെറ്റിലകൃഷിയായിരുന്നു. പ്രളയത്തിന് മുമ്പ് സ്ഥിരമായി മാർക്കറ്റിൽ ഒരു കൈ വെറ്റിലയ്ക്ക് (80 മുതൽ 150 എണ്ണം വരെ) 350 മുതൽ 400 രൂപ വരെ വിലയുണ്ടായിരുന്നു. അക്കാലത്ത് പ്രതിമാസം 70,000 രൂപയുടെ വെറ്റിലയെങ്കിലും ലഭിക്കുമായിരുന്നു.  എല്ലാ ചന്തയ്ക്കും അജിത്ത്കുമാർ വെറ്റിലയുമായി പോയിരുന്നു. ഓരോ ചെടിയിലും 15 ദിവസം കൂടുമ്പോഴായിരുന്നു വിളവെടുപ്പ്. ഇന്ന് മൊത്തക്കച്ചവടക്കാർ ആരെങ്കിലും വല്ലപ്പോഴും കൊണ്ടുപോകുന്നത് 100 മുതൽ 150 രൂപ വരെ നൽകിയാണ്. കൂലിപോലും കിട്ടാത്ത സ്ഥിതി. ആവശ്യക്കാർ ഇല്ലാത്തതിനാൽ വെറ്റില നശിച്ചുപോകുന്ന അവസ്ഥയിലാണ് മറ്റു കൃഷിയിലേക്ക് കടക്കുന്നത്.  പാരമ്പര്യം നിലനിർത്തുന്നതിനൊപ്പം മുഖ്യ തൊഴിലും വരുമാന മാർഗവും വെറ്റിലകൃഷിയായിരുന്നു. ലക്ഷദ്വീപിലേക്ക് വരെ ലേലത്തിൽ നല്ല വിലയിൽ വെറ്റില കയറ്റി അയച്ചിരുന്ന കാലമുണ്ടായിരുന്നു -അജിത്ത് കുമാർ പറയുന്നു.  Content Highlights:Low price for produce puts traditional betel farmers in the lurch]]></description>
    <pubDate>Wed, 19 January 2022, 11:17:58 AM +0530</pubDate>
        <modified_date>Wed, 19 January 2022, 11:17:58 AM +0530</modified_date>
    </item>
<item>
<title><![CDATA['ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍...'; വൈകിയെത്തി മാമ്പൂക്കാലം]]></title>
<link>https://www.mathrubhumi.com/agriculture/news/late-blooming-in-mango-trees-1.6370412</link>
<description><![CDATA[കർഷകർക്ക് ഏറെ പ്രതീക്ഷ സമ്മാനിച്ച് തൃശ്ശൂർ മലയോരമേഖലയിൽ മാവുകൾ നിറയെ പൂത്തു. ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ... എന്ന സിനിമാസംഭാഷണത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് മാവുകൾ പൂത്തുനിൽക്കുന്നത്. മലയോരകർഷകരുടെ വരുമാനത്തിൽ പ്രധാനമായ മാവുകളും കശുമാവുകളും പൂക്കാത്തതിലും പ്ലാവുകളിൽ ചക്കപിടിക്കാത്തതിലും കർഷകർ നിരാശയിലായിരുന്നു. മഴ നീണ്ടുനിന്നതും മഞ്ഞ് വളരെ വൈകിയതുമാണ് മാവുകൾ പൂക്കാത്തതിന് കാരണം. എന്നാൽ, വളരെ വൈകി മഞ്ഞ് തുടങ്ങിയതോടെ മാവുകൾ നിറയെ പൂക്കാൻ തുടങ്ങി.  ഏറെ മാവുകളുള്ള വെറ്റിലപ്പാറ എക്സ് സർവീസ്മെൻ കോളനിവളപ്പിലെ ഭൂരിഭാഗം മാവുകളും പൂത്തു. ഒരു മാങ്ങ നാലുകിലോ വരെ തൂക്കം വരുന്ന ജവാൻപസന്ത്, കൊതിയൂറും മധുരമുള്ള ചെറിയ മാങ്ങയായ ചന്ദ്രക്കാരൻ, ഗുദാത്ത്, ബംഗനപ്പിള്ളി, ഓറഞ്ചിന്റെ മണമുള്ള ഓറഞ്ചുമാങ്ങ തുടങ്ങി 60 ഇനങ്ങളിലായി നൂറിലേറെ മാവുകൾ കോളനിവളപ്പിലുണ്ട്. ചക്കയും ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി മാവുകൾ ഇത്രയധികം പൂത്ത സമയം ഉണ്ടായിട്ടില്ലെന്ന് കോളനി സെക്രട്ടറി പി.എം. ജോയി പറഞ്ഞു.  മലയോരമേഖലയിൽ കാർഷികവിളകളുടെ പൂക്കലും ഫലമുണ്ടാകലും താളംതെറ്റിയിട്ടുണ്ട്. ഇക്കാര്യം വെറ്റിലപ്പാറ കൃഷിഭവൻ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൃഷിവകുപ്പ് അധികൃതരുടെ അഭ്യർത്ഥനപ്രകാരം ഇതേപ്പറ്റി പഠിക്കുന്നതിനായി മണ്ണുത്തി കാർഷിക സർവകലാശാലയിൽനിന്നുള്ള വിദഗ്ധസംഘം വൈകാതെ അതിരപ്പിള്ളി മേഖല സന്ദർശിക്കുമെന്ന് അധികൃതർ അറിയിച്ചു.]]></description>
    <pubDate>Tue, 18 January 2022, 09:32:18 AM +0530</pubDate>
        <modified_date>Tue, 18 January 2022, 09:32:18 AM +0530</modified_date>
    </item>
</channel>
</rss>