<?xml version="1.0" encoding="utf-8"?>
<rss version="2.0">
<channel>
<title><![CDATA[women rss]]></title>
<link>http://www.mathrubhumi.com//cmlink/women-rss-1.1184594</link>
<description>

</description>
<item>
<title><![CDATA[മൂന്നര ലക്ഷത്തിന്റെ ജാക്കറ്റും മിനി സ്‌കേര്‍ട്ടും അണിഞ്ഞ് ക്ലാസിക് ലുക്കില്‍ ദീപികാ പദുക്കോണ്‍]]></title>
<link>https://www.mathrubhumi.com/women/fashion/celebs-choice/deepika-padukone-in-denim-jacket-and-mini-skirt-priced-at-3-5-lakhs-designed-by-louis-vuitton-1.6461609</link>
<description><![CDATA[മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ദീപികാ പദുക്കോൺ നായികയായെത്തിയ ബോളിവുഡ് സിനിമ ഗെഹ്രിയാൻ. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദീപിക അണിഞ്ഞെത്തിയ ജാക്കറ്റും മിനി സ്കേർട്ടുമാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്. ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ ലൂയി വിറ്റോൺ ഡിസൈൻ ചെയ്ത ജാക്കറ്റും മിനി സ്കേർട്ടുമാണ് ദീപിക അണിഞ്ഞിരിക്കുന്നത്.  ക്രീം നിറത്തിൽ ചെക്ക് ഡിസൈനിലുള്ള ഡെനിം ട്രക്കർ ജാക്കറ്റാണിത്. സ്വർണനിറമുള്ള ബട്ടൺസും ഇതിൽ പിടിപ്പിച്ചിരിക്കുന്നു. സമാനമായ ഡിസൈനോടുകൂടിയതാണ് സ്കേർട്ടും. ജാക്കറ്റിനുള്ളിൽ വൈറ്റ് ടീ ഷർട്ടും മുട്ടിനൊപ്പമെത്തുന്ന സോക്സും ബൂട്സും അണിഞ്ഞിരിക്കുന്നു.  ലൂയി വിറ്റോണിന്റെ തന്നെ ഹാൻഡ്ബാഗും ദീപികയുടെ കൈയ്യിലുണ്ട്. ചിത്രങ്ങൾ ദീപിക തന്റെ ഇൻസ്റ്റഗ്രാം പേജിൽ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.  ഡാമിയെർ അസുർ ഡെനിം ട്രക്കർ ജാക്കറ്റിന് 2750 ഡോളറും എ-ലൈൻ മിനി സ്കേർട്ടിന് 1800 ഡോളറുമാണ് വില. രണ്ടിനും കൂടി ഏകദേശം 3.50 ലക്ഷം രൂപ വിലവരും.  ദീപികയുടെ കൈയ്യിലുള്ള ബാഗിനാകട്ടെ ഏകദേശം 4.5 ലക്ഷം രൂപ(6100 ഡോളർ)യാണ് വില.                   View this post on Instagram                                   A post shared by Deepika Padukone (@deepikapadukone)      Content highlights: deepika padukone in denim jacket and mini skirt priced at 3.5 lakhs, designed byLouis Vuitton]]></description>
    <pubDate>Sat, 19 February 2022, 10:45:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 10:49:48 AM +0530</modified_date>
    </item>
<item>
<title><![CDATA[ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ തൂവെള്ള സാരിയില്‍ മാലാഖയെപ്പോലെ തിളങ്ങി ആലിയാ ഭട്ട്]]></title>
<link>https://www.mathrubhumi.com/women/fashion/celebs-choice/alia-bhatt-in-white-saree-at-berlin-international-film-festival-looks-like-an-angel-1.6458778</link>
<description><![CDATA[സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്ത ഗംഗുബായ് കത്തിയവാഡി എന്ന ചിത്രത്തിന്റെ ട്രെയ്ലർ അടുത്തിടെ പുറത്തുവന്നിരുന്നു. ഒരുകാലത്ത് കാമാത്തിപ്പുരയെന്ന ചുവന്ന തെരുവിന്റെ അധിപയായി കഴിഞ്ഞിരുന്ന ഗംഗുഭായ് എന്ന സ്ത്രീയുടെ ജീവിതകഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ ഗംഗുഭായ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആലിയ ഭട്ട് ആണ്. ശക്തമായ കഥാപാത്രമാണ് ആലിയയുടേതെന്ന് ട്രെയ്ലറിൽനിന്ന് മനസ്സിലാക്കാം.  ഇപ്പോഴിതാ ബെർലിനിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ എത്തിയിരിക്കുന്ന ആലിയ ഭട്ടിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. തൂവെള്ളസാരിയുടുത്ത് അതിസുന്ദരിയായാണ് ആലിയ ചലച്ചിത്രമേളയ്ക്ക് എത്തിയിരിക്കുന്നത്. സഞ്ജയ് ലീലാ ബൻസാലിയും ആലിയയ്ക്കൊപ്പം ചലച്ചിത്രമേളയ്ക്ക് എത്തിയിട്ടുണ്ട്.                   View this post on Instagram                                   A post shared by Gangubai 🤍🙏 (@aliaabhatt)      തന്റെ ഇൻസ്റ്റഗ്രാം പേജിൽ ചലച്ചിത്രമേളയിൽനിന്നുള്ളചിത്രങ്ങൾ ആലിയപങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങൾ കണ്ടിട്ട് കണ്ണെടുക്കാനേ തോന്നുന്നില്ലെന്ന് ആരാധകർ കമന്റ് ചെയ്തു.                   View this post on Instagram                                   A post shared by Ami Patel (@stylebyami)      ഡിസൈനർമാരായ റിംപിളും ഹർപ്രീതും ചേർന്ന് ഡിസൈൻ ചെയ്തതാണ് ഐവറി നിറത്തിൽ നിറയെ സീക്വൻസുകൾ തുന്നിച്ചേർത്ത ഈ കസ്റ്റമൈസ്ഡ് സാരി. ഇതേനിറമുള്ള സ്ലീവ്ലെസ് ബ്ലൗസ് ആണ് ആലിയ ധരിച്ചിരിക്കുന്നത്.  റെഡ് കാർപ്പറ്റിലെത്തിയ ആലിയ ഗംഗുഭായ് ശൈലിയിൽ മടക്കിയ കൈകൾ തലയ്ക്ക് മുകളിൽ കൂപ്പിപിടിച്ചാണ് ആരാധകരെ അഭിവാദ്യം ചെയ്തത്.                   View this post on Instagram                                   A post shared by Ami Patel (@stylebyami)      വളരെകുറച്ച് മേക്ക് അപ് മാത്രമാണ് ആലിയ അണിഞ്ഞിരിക്കുന്നത്. ആഭരണമായി വജ്രകമ്മൽമാത്രമാണ് ധരിച്ചിരിക്കുന്നത്. ആലിയയുടെ സ്റ്റൈലിസ്റ്റായ ആമിയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.  Content highlights:alia bhatt in white saree, at berlin international film festival, looks like an angel]]></description>
    <pubDate>Fri, 18 February 2022, 02:34:00 PM +0530</pubDate>
        <modified_date>Fri, 18 February 2022, 02:35:35 PM +0530</modified_date>
    </item>
<item>
<title><![CDATA[പറ്റേണിറ്റി ലീവ് എടുക്കാന്‍ ട്വിറ്റര്‍ സി.ഇ.ഒ. പരാഗ് അഗര്‍വാള്‍; അഭിനന്ദിച്ച് അനുഷ്‌കാ ശര്‍മ്മയും]]></title>
<link>https://www.mathrubhumi.com/women/news/twitter-ceo-parag-agrawal-to-take-paternity-leave-anushka-sharma-and-others-praise-him-1.6458697</link>
<description><![CDATA[ഒരു കുഞ്ഞുണ്ടായി കഴിഞ്ഞാൽ അതിനെ നോക്കുന്ന ഉത്തരവാദിത്വം അമ്മയ്ക്ക് മാത്രമാണെന്ന് കരുതുന്നവരാണ് നമ്മുടെ നാട്ടിൽഭൂരിഭാഗവും. കുഞ്ഞുജനിച്ചാൽ അമ്മക്ക് മറ്റേണിറ്റി അവധി നൽകുന്നുണ്ടെങ്കിലും അച്ഛന് പറ്റേണിറ്റി ലീവ് നൽകുന്നത് നമ്മുടെ നാട്ടിൽ ഇന്നും പതിവുള്ള കാഴ്ചയല്ല. എന്നാൽ, ക്രിക്കറ്റ് താരമായ വിരാട് കോലി, സിനിമാതാരം സെയ്ഫ് അലി ഖാൻ എന്നിവർ ആഴ്ചകളോളം പറ്റേണിറ്റി ലീവ് എടുത്തത് വലിയ ചർച്ചയ്ക്ക് കാരണമായിരുന്നു. വൻകിട ടെക് കമ്പനികളായ ഫെയ്സ്ബുക്ക്, ട്വിറ്റർ എന്നിവ തങ്ങളുടെ സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്.  ഇപ്പോഴിതാ തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിന്ശേഷം താൻ പറ്റേണിറ്റി ലീവിലായിരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ട്വിറ്റർ സി.ഇ.ഒ.യും ഇന്ത്യൻ വംശജനുമായ പരാഗ് അഗർവാൾ. കുഞ്ഞ് ജനിച്ചു കഴിഞ്ഞ് ഭാര്യ വിനീതയ്ക്കൊപ്പം ഏതാനും ആഴ്ച താൻ അവധിയിലായിരിക്കുമെന്ന് പരാഗ് തന്റെ സഹപ്രവർത്തകരെ അറിയിച്ചു.  പരാഗിന്റെ തീരുമാനത്തെ അഭിനന്ദിച്ച് ഒട്ടേറെപ്പേർ രംഗത്തെത്തിയിട്ടുണ്ട്. പറ്റേണിറ്റി ലീവ് എടുക്കുന്നത് ഒരു സാധാരണസംഭവമാകണമെന്ന് അവർ അഭിപ്രായപ്പെട്ടു.  പരാഗിന്റെ നടപടി ഏറെ അഭിനന്ദനം അർഹിക്കുന്നതായി ബോളിവുഡ് നടി അനുഷ്ക ശർമ പറഞ്ഞു. പരാഗ് പറ്റേണിറ്റി അവധിയെടുക്കുന്നതെന്ന വാർത്തയുടെ സ്ക്രീൻഷോട്ട് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി അവർ പങ്കുവെച്ചു. ഇത് ഒരു സാധാരണസംഭവമായി മാറിത്തുടങ്ങിയിരിക്കുന്നുവെന്ന് അവർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.   It's amazing to work at a company where the executives lead by example and take the generous Parental Leave given to all employees 💙  Congrats to Twitter Parents Executive Chair, ⁦@paraga⁩, on this exciting news! #LoveWhereYouWork #WatchUsWingIt https://t.co/GCLuyNpxKb &mdash; Twitter Parents (@TwitterParents) February 16, 2022    വലിയ തീരുമാനങ്ങൾ എടുക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്യാൻ സാധിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ട്വിറ്ററിലെ പല ജീവനക്കാരും അഭിപ്രായപ്പെട്ടു. കമ്പനിയുടെ തലപ്പത്തുനിന്നുതന്നെ ഒരു ഉദാഹരണം ഉണ്ടാക്കിയ സ്ഥാപനത്തെക്കുറിച്ച് ഓർത്ത് എന്നും അഭിമാനം. ഞാൻ പറ്റേണൽ അവധി എടുത്തപ്പോൾ ഒട്ടേറെപ്പേർ അത് ചോദ്യം ചെയ്തു. എന്നാൽ, എല്ലാ പുതിയ മാതാപിതാക്കൾക്കും കുറച്ച് സമയം ആവശ്യമാണെന്നത് വളരെയേറെ പ്രധാനപ്പെട്ടതാണ്. ആ അവസരം നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനത്തിനൊപ്പം ജോലി ചെയ്യുന്നതിൽ നന്ദിയുണ്ട്-ട്വിറ്ററിലെ ജീവനക്കാരനായ ആൻഡ്രൂ കാറ്റ് ട്വീറ്റ് ചെയ്തു.   Proud to work for a company where the example is set from the very top. When I took parental leave, I had a lot of people questioning it, but its so important that all new parents take the time. Grateful to work for a company that gives--and encourages--it.  Congrats, @paraga! https://t.co/tF1tOes8dE &mdash; Andrew Kat💤 (@KatzAndrewS) February 16, 2022    Content highlights:twitter ceo parag agrawal to take paternity leave, anushka sharma and others praise him]]></description>
    <pubDate>Fri, 18 February 2022, 10:29:00 AM +0530</pubDate>
        <modified_date>Fri, 18 February 2022, 10:36:10 AM +0530</modified_date>
    </item>
<item>
<title><![CDATA[13-ാം വയസ്സിൽ തുടങ്ങിയ കുലത്തൊഴിൽ; 68-ാം വയസ്സിലും ഓലക്കുട നിർമിച്ച് ദേവി]]></title>
<link>https://www.mathrubhumi.com/women/features/devi-still-countinue-the-making-of-olakkuda-at-the-age-of-68-1.6458668</link>
<description><![CDATA[തളിപ്പറമ്പ്: ദുബായിലേക്കുവരെ പറന്ന ഓലക്കുടയുടെ പെരുമ തളിപ്പറമ്പിലെ പുളിമ്പറമ്പിൽ കെ.ദേവിക്ക് സ്വന്തം. അറുപത്തിയെട്ടാം വയസ്സിലും ഓലക്കുടനിർമാണത്തിലാണ് ദേവി.  ഈറ്റയുടെ ഓടയും കുടപ്പനയുടെ ഓലയും ഉപയോഗിച്ചാണ് കുടയുണ്ടാക്കുന്നത്. കുടയുടെ ഫ്രെയിം നിർമിക്കാൻ ഓട, കാൽ നിർമിക്കാൻ മുള, പൊതിയാൻ ഓല, കെട്ടാൻ നാര് എന്നിവയാണ് വേണ്ടത്. ഓടയും ഓലയും പഴയപോലെ കിട്ടാനില്ല. ദൂരസ്ഥലങ്ങളിൽ നേരിട്ടുപോയി സംഘടിപ്പിച്ചിട്ടാണ് ഈ പ്രായത്തിലും ഓലക്കുട നിർമിക്കുന്നത്. അതിനാൽ ചെലവ് കഴിയുമ്പോൾ പറയത്തക്ക ലാഭം കിട്ടാറില്ലെന്നതാണ് അവസ്ഥ.  ഓലക്കുട നേരിട്ട് വാങ്ങുന്നവർ ഒന്നിന് 1000 രൂപയും ഇടനിലക്കാർ 800-ഉം ആണ് പ്രതിഫലം നൽകുന്നത്. എന്നാൽ, ഒരു ഓലക്കുട നിർമിക്കാൻ രണ്ടു ദിവസത്തെ അധ്വാനം ആവശ്യമാണ്. ഇതിനുപകരം കൂലിപ്പണിക്ക് പോയാൽ ഒരു ദിവസം 800 രൂപ ലഭിക്കുമെങ്കിലും ഭക്തിയും കുലത്തൊഴിലിനോടുള്ള ആദരവുമാണ് ഓലക്കുട നിർമാണം ഈ പ്രായത്തിലും തുടരാൻ ഇവർക്ക് പ്രേരണയാവുന്നത്. പ്രധാനമായും കാഴ്ചക്കുട, വീരൻകുട എന്നിവയാണ് നിർമിക്കുന്നത്.  പതിമൂന്നാംവയസ്സിൽ മാതാപിതാക്കൾ മരണപ്പെട്ടതോടെയാണ് ഓലക്കുടയുണ്ടാക്കാൻ തുടങ്ങിയത്. ഇവരിൽനിന്നാണ് കുലത്തൊഴിലായ ഓലക്കുട നിർമാണം പരിശീലിച്ചത്. ഓലക്കുടകൾക്ക് ആവശ്യക്കാർ കുറഞ്ഞപ്പോൾ കൃഷിപ്പണിക്കാർക്കുള്ള നാട്ടിക്കുട, തലക്കുട, പ്ലാക്കൂട് എന്നിവയിലേക്ക് ചുരുങ്ങി. വിവാഹം കഴിഞ്ഞ് എട്ടാംവർഷം ഭർത്താവ് മരിച്ചു. മൂന്നുമാസവും മൂന്നുവയസ്സുമുള്ള മക്കളുമായി ചെറിയ പ്രായത്തിൽ തന്നെ ദേവിക്ക് ജീവിതം വെല്ലുവിളിയായി. അവിടുന്നിങ്ങോട്ട് ദേവി ചെയ്യാത്ത തൊഴിലുകളില്ല. 27 കൊല്ലം പാറ പൊട്ടിച്ച് ലോറിയിൽ കയറ്റുന്ന പണിക്ക് പോയി. അക്കാലത്ത് രാത്രിയിൽ ഓലക്കുടനിർമാണം തുടർന്നു. ഇപ്പോൾ കോഴി, താറാവ് എന്നിവയെ വളർത്തലും ചെറിയ കൃഷിയുമുണ്ട്.  പഴയപോലെ ഓലക്കുടകൾക്ക് ഇപ്പോൾ ആവശ്യക്കാരില്ല. ക്ഷേത്രങ്ങളിലേക്ക് മാത്രമാണ് കൊണ്ടുപോകുന്നത്. രണ്ടുവർഷമായി കോവിഡ് കാരണം ഉത്സവങ്ങളില്ലാതിരുന്നതിനാൽ ഒരു കുട പോലും വിൽക്കാനായിട്ടില്ല. ഇപ്പോൾ പതിയെ ഉത്സവങ്ങളും തെയ്യവും സജീവമാകുന്ന സന്തോഷത്തിലാണ് ദേവി. പ്രധാനക്ഷേത്രങ്ങൾക്കു പുറമേ അയൽജില്ലകളിലേക്കും ഇവിടുന്ന് കുടകൾ കൊണ്ടുപോയിട്ടുണ്ട്. ഈയടുത്ത് ഫോട്ടോഷൂട്ടിനായി ഒരു ഓലക്കുട നിർമിച്ചത് പുതിയ അനുഭവമായെന്ന് ദേവി പറയുന്നു. മാറുന്ന കാലത്തിനൊത്ത് ഓലക്കുടയ്ക്കും മേക്ക് ഓവർ സാധ്യമാണെന്നത് ഈ മേഖലയ്ക്ക് ഒരു പ്രതീക്ഷയാണ്. ആർക്കെങ്കിലും ഓലക്കുട നിർമാണം പഠിപ്പിച്ചു കൊടുക്കണമെന്നും ഈ തൊഴിൽ വരുംകാലത്ത് സംരക്ഷിക്കപ്പെടണമെന്നുമാണ് ദേവിയുടെ ആഗ്രഹം. മകൻ പ്രശാന്തും മകൾ ബിന്ദുവും മരുമക്കൾ നിഷയും ബാബുവും പേരക്കുട്ടികളുമടങ്ങുന്നതാണ് ദേവിയുടെ കുടുംബം.  Content highlights:devi still countinue the making of olakkuda at the age of 68]]></description>
    <pubDate>Fri, 18 February 2022, 08:54:06 AM +0530</pubDate>
        <modified_date>Fri, 18 February 2022, 09:41:12 AM +0530</modified_date>
    </item>
<item>
<title><![CDATA[യുവതികൾക്ക് സാമൂഹിക പിന്തുണ ഉറപ്പുവരുത്താൻ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ]]></title>
<link>https://www.mathrubhumi.com/women/news/to-ensure-social-support-for-young-women-auxiliary-groups-of-kudumbasree-1.6458655</link>
<description><![CDATA[മലപ്പുറം: സ്ത്രീധനമരണങ്ങളും പെൺകുട്ടികളുടെ ആത്മഹത്യകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ യുവതികൾക്ക് താങ്ങാവുകയാണ് കുടുംബശ്രീയുടെ ഓക്സിലറി ഗ്രൂപ്പുകൾ. കുടുംബങ്ങളിൽ യുവതികൾ നേരിടുന്ന പ്രശ്നങ്ങൾ പൊതുഇടങ്ങളിലെത്തിക്കുക, യുവ വനിതാ സംരംഭകർക്ക് പ്രോത്സാഹനം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് കുടുംബശ്രീ മിഷൻ ഓക്സിലറി ഗ്രൂപ്പുകൾക്ക് രൂപംനൽകിയത്.  സാമ്പത്തികസഹായത്തേക്കാൾ യുവതികൾക്ക് ഇന്ന് സാമൂഹികപിന്തുണയാണ് വേണ്ടതെന്ന ആശയമായിരുന്നു പിന്നിൽ. 18-നും 40-നും ഇടയിൽ പ്രായമുള്ള യുവതികൾക്കായി ആരംഭിച്ച പദ്ധതിയിൽ ജില്ലയിൽ ഇതുവരെ 30,660 പേർ രജിസ്റ്റർ ചെയ്തു.  അഞ്ചംഗഭരണസമിതികളാണ് ഓരോ ഗ്രൂപ്പിനുമുള്ളത്. അഞ്ചുമുതൽ 50 വരെ അംഗങ്ങൾ ഓരോ ഗ്രൂപ്പിലുമുണ്ടായിരിക്കും. കുടുംബശ്രീയിൽ ഒരു കുടുംബത്തിൽനിന്ന് ഒരാൾ മാത്രമേ പാടുള്ളൂ എന്ന നിബന്ധന ഇവയ്ക്കില്ല. ഇതുവരെ രജിസ്റ്റർ ചെയ്തവരിൽ 20,421 പേർ കുടുംബശ്രീ അംഗങ്ങളുടെ വീടുകളിൽനിന്നുള്ളവരാണ്. ഇവരിൽ 90 ശതമാനവും 18-നും 30-നും ഇടയിൽ പ്രായമുള്ളവരും. കോളേജ് വിദ്യാർഥിനികളുൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്.  വീടുകളിൽ ഒറ്റപ്പെട്ടുകഴിയുന്ന പ്രവാസികളുടെ ഭാര്യമാർക്കായി പ്രത്യേക പദ്ധതി തുടങ്ങും. ഇപ്പോൾ നടന്നുവരുന്ന സ്ത്രീധനവിരുദ്ധ കാമ്പയിൻ മാർച്ചിൽ അവസാനിക്കും. അതിനുശേഷം മറ്റു പദ്ധതികളിലേക്ക് കടക്കും. സംസ്ഥാനത്താകെ 2261 ഓക്സിലറി ഗ്രൂപ്പുകളാണുള്ളത്. അംഗങ്ങൾക്ക് സ്വയംസംരംഭങ്ങൾ തുടങ്ങുന്നതിനുള്ള സഹായങ്ങൾ കുടുംബശ്രീ നൽകും. ഇവരുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ പദ്ധതികൾ ആവിഷ്കരിക്കും. ഓരോ ഇടവേളയിലും ചേരുന്ന യോഗങ്ങളിൽ ജെൻഡർ റിസോഴ്സ് കൗൺസിലർമാർ പങ്കെടുക്കും. ഇതുവഴി സ്ത്രീകൾക്ക് പ്രശ്നങ്ങൾ തുറന്നുപറയാനും സഹായം തേടാനും വഴിയൊരുക്കും. സ്ത്രീപക്ഷകേരളത്തിലും അംഗങ്ങളെ ഉൾപ്പെടുത്തി പരിപാടികൾ നടത്തുമെന്നും കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ. ജാഫർ പറഞ്ഞു.  Content highlights:to ensure social support for young women, auxiliary groups of kudumbasree]]></description>
    <pubDate>Fri, 18 February 2022, 08:17:47 AM +0530</pubDate>
        <modified_date>Fri, 18 February 2022, 08:20:04 AM +0530</modified_date>
    </item>
<item>
<title><![CDATA[അളവുകൾ വാട്സാപ് വഴി അയച്ചാൽ മതി‌; ഇഷ്ടമുള്ള ഡിസൈൻ കൊറിയറായി ലഭിക്കും 'നൂലി'ൽ]]></title>
<link>https://www.mathrubhumi.com/women/fashion/trend/nool-stitching-store-kochi-1.6455945</link>
<description><![CDATA[ഫാഷൻ സങ്കൽപങ്ങൾ മാറിവരുന്ന കാലമാണിത്. എത്രത്തോളം സൗകര്യപ്രദമാവും വിധത്തിൽ ഇഷ്ടപ്പെട്ട ഔട്ട്ഫിറ്റ് ലഭിക്കുമോ എന്ന് അന്വേഷിക്കുന്നവരാണ് മിക്കയാളുകളും. പണ്ടത്തെപ്പോലെ തുന്നും മുമ്പ് അളവ് നേരിട്ട് കൊടുക്കുന്ന കാലമൊക്കെ പതിയെ മാറിത്തുടങ്ങി. അത്തരം സമീപനമാണ് കൊച്ചിയിലെ നൂൽ എന്ന സ്റ്റിച്ചിങ് സ്റ്റോറിനെ വ്യത്യസ്തമാക്കുന്നത്. അളവുകൾ ഇന്ത്യയിലെവിടെ നിന്നും വാട്സാപ്പിലൂടെ അയച്ചു കൊടുത്താൽ മാത്രം മതി. സ്റ്റിച്ചിങ് പൂർത്തിയായാൽ അവ കൊറിയർ വഴി തിരിച്ചയക്കും.]]></description>
    <pubDate>Thu, 17 February 2022, 05:19:31 PM +0530</pubDate>
        <modified_date>Fri, 18 February 2022, 04:05:06 PM +0530</modified_date>
    </item>
<item>
<title><![CDATA[മകളെ ദത്തെടുത്തതാണെന്ന ഊഹാപോഹങ്ങൾക്ക് മറുപടിയുമായി നവോമി കാംപെൽ]]></title>
<link>https://www.mathrubhumi.com/women/features/naomi-campbell-on-motherhood-1.6455912</link>
<description><![CDATA[അഭിനേത്രിയും ​ഗായികയും ബ്രിട്ടീഷ് മോഡലുമായ നവോമി കാംപെലിന് കുഞ്ഞു പിറന്നത് അടുത്തിടെയാണ്. ഇത്തവണത്തെ ബ്രിട്ടീഷ് വോ​ഗ് മാ​ഗസിനിൽ മകൾക്കൊപ്പമുള്ള നവോമിയുടെ കവർ ഫോട്ടോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ ചേർത്തുപിടിച്ചു നിൽക്കുന്ന നവോമിയാണ് കവർചിത്രത്തിലുള്ളത്. ഇപ്പോഴിതാ കുഞ്ഞിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് നവോമി.  നവോമി കുഞ്ഞിനെ ദത്തെടുത്തതാണ് എന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് നവോമി ഇപ്പോൾ. മകളെ ദത്തെടുത്തതല്ല എന്നും തന്റെ തന്നെ കുഞ്ഞാണെന്നും നവോമി പറയുന്നു. മകൾ വന്നതിനുശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും നവോമി പറയുന്നുണ്ട്.  തനിക്ക് ഇതുവരെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ അനു​ഗ്രഹങ്ങളിലൊന്നാണ് മകൾ എന്ന് നവോമി പറയുന്നു. ഒരിക്കൽ അമ്മയാകുമെന്ന് അറിയാമായിരുന്നു. പക്ഷേ താൻ കരുതിയതിലുമൊക്കെ എത്രയോ വലിയ ആനന്ദമാണിത്. മകളെ ലഭിച്ചതിൽ താൻ ഭാ​ഗ്യവതിയാണെന്നും നവോമി പറയുന്നു.                   View this post on Instagram                                   A post shared by British Vogue (@britishvogue)      അമ്മയായതിനുശേഷം താൻ വീണ്ടും ഒരു കുഞ്ഞിനെപ്പോലെയായി. താൻ വീണ്ടും നഴ്സറി ​ഗാനങ്ങൾ പഠിക്കുകയും മകൾക്കൊപ്പം കളിക്കുകയും ലോകത്തിൽ അവൾക്കായി എത്ര വലിയ കളിപ്പാട്ടങ്ങൾ വാങ്ങാമെന്നുമൊക്കെ തപ്പുന്നു.  കഴിഞ്ഞ മേയിലാണ് മകൾ പിറന്നതിനെക്കുറിച്ച് അമ്പത്തിയൊന്നുകാരിയായ നവോമി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.  Content Highlights:naomi campbell on motherhood]]></description>
    <pubDate>Thu, 17 February 2022, 03:49:44 PM +0530</pubDate>
        <modified_date>Thu, 17 February 2022, 03:49:44 PM +0530</modified_date>
    </item>
<item>
<title><![CDATA['നീ  ആദ്യശ്വാസം എടുക്കുന്നതിനു മുമ്പേ നിന്നെ ഞാൻ സ്‌നേഹിച്ചു തുടങ്ങിയിരുന്നു']]></title>
<link>https://www.mathrubhumi.com/women/features/shilpa-shetty-about-her-daughter-samisha-on-her-birthday-birthday-wishes-for-daughter-1.6455797</link>
<description><![CDATA[2020 ഫെബ്രുവരി 15-നാണ് ബോളിവുഡ് നടി ശിൽപ്പ ഷെട്ടിക്കും വ്യവസായി രാജ്കുന്ദ്രക്കും പെൺകുഞ്ഞ് പിറന്നത്. സറോഗസിയിലൂടെയാണ് ഇരുവർക്കും സമീഷ പിറന്നത്. സറോഗസിയിലൂടെ കുഞ്ഞിന് ജന്മം നൽകിയതിന് കടുത്ത വിമർശനമാണ് നടി സാമൂഹികമാധ്യമങ്ങളിലൂടെ നേരിട്ടത്. എന്നാൽ, ഒരു തവണ ഗർഭം അലസുകയും വീണ്ടും ഗർഭം ധരിക്കാൻ കഴിയാത്തവിധം തന്റെ ആരോഗ്യം മോശമായതിനെക്കുറിച്ചും സറോഗസി തിരഞ്ഞെടുത്തതിന്റെ കാരണമായി പിന്നീട് ശിൽപ്പ വെളിപ്പെടുത്തിയിരുന്നു.  കഴിഞ്ഞദിവസം സമീഷയുടെ രണ്ടാം പിറന്നാൾ ആയിരുന്നു. പിങ്കും വെളുപ്പും നിറങ്ങളിൽ തയ്യാർ ചെയ്ത കേക്കായിരുന്നു ബർത് ഡേ പാർട്ടിയുടെ പ്രധാന ആകർഷണം. മകൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട് ശിൽപ.  വളരെയധികം സന്തോഷവുമായിട്ടാണ് നീ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. ഞങ്ങളുടെ ഹൃദയങ്ങളിൽ സ്നേഹവും സന്തോഷവും നിറച്ചുതരുന്നതിന് ഒരുപാട് നന്ദി. നീ ആദ്യശ്വാസം എടുക്കുന്നതിനു മുമ്പേ ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നു. അവസാനം വരെ നിന്നെ സംരക്ഷിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നു. പിറന്നാൾ ആശംസകൾ സമീഷ-മകളുടെ മനോഹരമായ വീഡിയോ പങ്കുവെച്ച് ശിൽപ്പ കുറിച്ചു.  സമീഷയ്ക്ക് പിറന്നാൾ ആശംസകൾ പങ്കുവെച്ച് വീഡിയോയ്ക്ക് താഴെ ധാരാളം പേർ കമന്റ് ചെയ്തിട്ടുണ്ട്.  സമീഷയെക്കുടാതെ എട്ടുവയസ്സുള്ള വിയാൻ എന്നൊരു മകൻ കൂടിയുണ്ട് ശിൽപ്പയ്ക്കും രാജ്കുന്ദ്രയ്ക്കും.                   View this post on Instagram                                   A post shared by Shilpa Shetty Kundra (@theshilpashetty)      Content highlights:shilpa shetty about her daughter samisha on her birthday birthday wishes for daughter]]></description>
    <pubDate>Thu, 17 February 2022, 01:50:52 PM +0530</pubDate>
        <modified_date>Thu, 17 February 2022, 02:00:40 PM +0530</modified_date>
    </item>
<item>
<title><![CDATA[പർപ്പിൾ നിറത്തിലുള്ള വെൽവെറ്റ് സാരിയിൽ സുന്ദരിയായി മാധുരി ദീക്ഷിത്; വില ഒന്നേകാൽ ലക്ഷം]]></title>
<link>https://www.mathrubhumi.com/women/fashion/celebs-choice/madhuri-dixit-saree-look-celebrity-fashion-floral-saree-1.6455765</link>
<description><![CDATA[എൺപതുകളിൽ ബോളിവുഡ് ഇൻഡസ്ട്രിയിൽ തിളങ്ങി നിന്ന താരങ്ങളിലൊരാളാണ് നടി മാധുരി ദീക്ഷിത്. ഇപ്പോഴും അഭിനയവും നൃത്തവുമൊന്നും മാധുരി കൈവിട്ടിട്ടില്ല. ഫാഷൻ സെൻസിന്റെ കാര്യത്തിലും മാധുരി ഒട്ടും പുറകിലല്ല. ഇപ്പോൾ മനോഹരമായ സാരീ ലുക്കിലുള്ള ചിത്രമാണ് മാധുരി പങ്കുവെച്ചിരിക്കുന്നത്.  പർപ്പിൾ നിറത്തിലുള്ള വെൽവെറ്റ് സാരിയാണ് മാധുരി ധരിച്ചിരിക്കുന്നത്. ടൊറാനി ലേബലിന്റേതാണ് സാരിയുടെ ഡിസൈൻ. ജാമുനി ​ഗുൽദാബ്രി എന്ന പേരിലറിയപ്പെടുന്ന സാരിയുടെ പ്രധാന ആകർഷണം ഫ്ളോറൽ ഡിസൈനാണ്.  മഞ്ഞനിറത്തിലുള്ള പൂക്കളുള്ള ഡിസൈനാണ് സാരിയിലാകെ. പർപ്പിൾ നിറത്തിലുള്ള എംബ്രോയ്ഡറിയാൽ സമൃദ്ധമായ ബ്ലൗസാണ് ഒപ്പം ധരിച്ചത്. ഇതേ ഡിസൈൻ തന്നെയാണ് സാരിയുടെ ബോർഡറിലും കാണുന്നത്.                   View this post on Instagram                                   A post shared by Madhuri Dixit (@madhuridixitnene)      സാരിയുടെ ഡിസൈനിന് ചേരുന്ന ആഭരണങ്ങളാണ് മാധുരി ഒപ്പം അണിഞ്ഞത്. പർപ്പിൾ നിറത്തിലുള്ള ചോക്കർ മനോഹരമാക്കി. സ്ഥിരം സ്റ്റൈലായ മുടി അഴിച്ചിട്ടുള്ള ഹെയർസ്റ്റൈലാണ് മാധുരി ഒപ്പം സ്വീകരിച്ചത്.  കളർഫുള്ളായ മാധുരിയുടെ സാരിയുടെ വില തപ്പിപ്പിടിച്ചവരുമുണ്ട്. ഒന്നേകാൽ ലക്ഷം രൂപയാണ് സാരിയുടെ വില.  Content Highlights:madhuri dixit saree look, celebrity fashion, floral saree]]></description>
    <pubDate>Thu, 17 February 2022, 12:28:22 PM +0530</pubDate>
        <modified_date>Thu, 17 February 2022, 12:28:22 PM +0530</modified_date>
    </item>
<item>
<title><![CDATA[സിനിമാ മോഹ​ങ്ങളുമായി മുംബൈയിലേക്ക് പറന്ന ​ഗം​ഗുഭായ് കാമാത്തിപുരയുടെ മാഫിയാ ക്വീൻ ആയതെങ്ങനെ?]]></title>
<link>https://www.mathrubhumi.com/women/features/who-is-gangubai-kathiawadi-mafia-queen-of-mumbai-sanjay-leela-bhansali-alia-bhatt-1.6455699</link>
<description><![CDATA[സഞ്ജയ് ലീലാ ബൻസാലിയുടെ ​ഗം​ഗുബായ് കത്തിയവാഡി എന്ന ചിത്രത്തിന്റെട്രെയിലർ അടുത്തിടെയാണ് പുറത്തുവന്നത്. കാമാത്തിപ്പുരയെന്ന ചുവന്ന തെരുവിൽ ചക്രവർത്തിനിയ്ക്ക് സമാനയായി വിരാജിച്ച ഗംഗുഭായ് എന്ന വനിതയുടെ ജീവിതകഥയാണ് സിനിമയ്ക്ക് അടിസ്ഥാനം. നടി ആലിയ ഭട്ട് ആണ് ചിത്രത്തിൽ ​ഗം​ഗുബായിയെ അവതരിപ്പിക്കുന്നത്. ട്രെയിലറും പോസ്റ്ററുകളും പുറത്തുവന്നതിനു പിന്നാലെ ​ഗം​ഗുബായ് ആരെന്നറിയാനുള്ള കൗതുകവും പലർക്കുമുണ്ട്. ആരായിരുന്നു സത്യത്തിൽ ​ഗം​ഗുബായ്?  ഹുസൈൻ സെയ്ദിയുടെ മാഫിയാ ക്വീൻ എന്ന പുസ്തകത്തിലാണ് ​ഗം​ഗുഭായിയുടെ ജീവിതം വ്യക്തമാക്കുന്നത്. ഈ പുസ്തകം തന്നെയാണ് സിനിമയ്ക്കും ആധാരമായത്.​ഗുജറാത്തിലെ കത്തിയവാഡ് സ്വദേശിയാണ് ​ഗം​ഗുബായ്. യഥാർഥ പേര് ​ഗം​ഗാ ഹർജിവൻദാസ് കത്തിയവാഡി എന്നായിരുന്നു. നന്നേ ചെറിയ പ്രായത്തിൽ തന്നെ ലൈം​ഗിക തൊഴിലാളിയാവാൻ വിധിക്കപ്പെട്ടവളായിരുന്നു ​ഗം​ഗുബായ്.   അഭിനേത്രിയാവുക എന്നതായിരുന്നു ​ഗം​ഗുഭായിയുടെ വലിയ സ്വപ്നം. അതിനായി ഏതുവിധേനയും മുംബൈയിലെത്തുക എന്നതായിരുന്നു ലക്ഷ്യം. കോളേജ് പഠനകാലത്താണ് ​ഗം​ഗുഭായ് രാംനിക് ലാലിനെ കണ്ടുമുട്ടുന്നത്. അച്ഛന്റെ അക്കൗണ്ടന്റായിരുന്നു രാംനിക് ലാൽ. പ്രണയം കൊടുമ്പിരി കൊണ്ടപ്പോൾ രാംനിക് ലാലിനൊപ്പം പതിനാറാം വയസ്സിൽ ​ഗം​ഗുഭായ് മുംബൈയിലേക്ക് കടന്നു. ഒന്നിച്ചൊരു ജീവിതത്തിനൊപ്പം സിനിമാമോ​ഹങ്ങളും ​ഗം​ഗുഭായിയുടെ മനസ്സിലുണ്ടായിരുന്നു. ​    ജീവിതം തുടങ്ങി അധികമാവും മുമ്പേ രാംനിക് ലാൽ ​ഗം​ഗുഭായിയെ ലൈം​ഗിക വൃത്തിയിലേക്ക് തള്ളിയിട്ടു. അഞ്ഞൂറു രൂപയ്ക്ക് ​ഗം​ഗുബായിയെ വേശ്യാലയത്തിൽ വിറ്റ് അയാൾ തിരികെ പോയി. അതോടെ പൊലിഞ്ഞത് അവളുടെ അഭിനയ മോഹങ്ങൾ കൂടിയായിരുന്നു. പിന്നീടങ്ങോട്ടുള്ളത് കാമാത്തിപുരയിലെ മാഫിയാ ക്വീനായുള്ള ​ഗം​ഗുഭായിയുടെ മാറ്റമായിരുന്നു. അധോലോക സംഘത്തിലെ പ്രധാനികളിൽ പലരും ​ഗം​ഗുഭായിയുടെ സ്ഥിരം കസ്റ്റമേഴ്സായിരുന്നു.  അക്കാലത്താണ് പ്രധാന മാഫിയാ തലവനായ കരിം ലാലയുടെ കൂട്ടർ ​ഗം​ഗുഭായിയെ കൂട്ടബലാത്സം​ഗം ചെയ്യുന്നത്. എന്നാൽ വിട്ടുകൊടുക്കാൻ ​ഗം​ഗുഭായ് തയ്യാറായിരുന്നില്ല. കരിം ലാലയുടെ പക്കലെത്തുകയും നീതി ആവശ്യപ്പെടുകയും ചെയ്തു. അതിനായി കരിം ലാലയെക്കൊണ്ട് തനിക്ക് രാഖി കെട്ടിച്ച് സഹോദരതുല്യനാക്കി. കരിം ലാലയും ​ഗം​ഗുഭായിയെ സഹോദരിയെപ്പോലെ കണ്ടു. കരിം ലാലയുടെ സഹോദരി എന്ന സ്ഥാനം ​ഗം​ഗുഭായിയെയും മാഫിയാ ലോകത്തിന്റെ റാണിയാക്കി.  തുടർന്ന്കാമാത്തിപുരയിൽ ഒരു വേശ്യാലയവും ​ഗം​ഗുഭായ് നടത്താൻ തുടങ്ങി. ആവശ്യക്കാർക്ക് പെൺകുട്ടികളെ എത്തിക്കലും അധോലോക സം​ഘങ്ങളുമായുള്ള ബന്ധവും മയക്കുമരുന്നു കടത്തുമൊക്കെ ​ഗം​ഗുഭായിയെ കാമാത്തിപുരയുടെ മാഡം എന്ന വിളിപ്പേരിലേക്കെത്തിച്ചു. എന്നാൽ ഒരു പെൺകുട്ടിയെപ്പോലും ​സ്വന്തം സമ്മതമില്ലാതെ വേശ്യാലയത്തിൽ നിർത്തിയിരുന്നില്ലെന്നും പറയപ്പെടുന്നു. തന്റെ പണമോ സ്വാധീനങ്ങളോ ഉപയോ​ഗിച്ച് ഒരു പെൺകുട്ടിയെപ്പോലും ലൈം​ഗിക തൊഴിലിലേക്ക് ​ഗം​ഗു നിർബന്ധിച്ചിരുന്നില്ല.   പിൽക്കാലത്ത് ലൈം​ഗിക തൊഴിലാളികളുടെയും അനാഥക്കുട്ടികളുടെയും ഉന്നമനത്തിനു വേണ്ടി നിരന്തരം പ്രവർത്തിക്കാനും ​ഗം​ഗുഭായ് മുന്നിട്ടു നിന്നിരുന്നു. അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ കണ്ട് ലൈം​ഗികതൊഴിലാളികളുടെ ജീവിതനിലവാരംമെച്ചപ്പെടുത്താനുള്ള ചർച്ചകൾക്കും ​ഗം​ഗുഭായ് മുൻകൈയെടുത്തിരുന്നു. ​ഗം​ഗുഭായിയെ സംബന്ധിച്ചിടത്തോളം കാമാത്തിപുരയിൽ കഴിയുന്ന ഓരോ സ്ത്രീയുംകുട്ടിയും അവർക്ക് മക്കളെപ്പോലെയായിരുന്നു. ഇപ്പോഴും കാമാത്തിപുരയിൽ ​ഗം​ഗുഭായിയുടെ സ്മരണയ്ക്കായി പ്രതിമയും ചിത്രങ്ങളും വെക്കുന്നുണ്ട്.  സിനിമയ്ക്കു പിന്നാലെ വിവാദങ്ങളും  സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതിനു പിന്നാലെ വിവാദങ്ങളും കൊടുമ്പിരി കൊള്ളുന്നുണ്ട്. ​ഗം​ഗുഭായിയുടെ വളർത്തുപുത്രൻ ബാബു റാവോജിയും കൊച്ചുമകൾ ഭാരതിയും സിനിമയ്ക്കെതിരെ രം​ഗത്തെത്തിയിരുന്നു. ചിത്രത്തിൽ അമ്മയെ വരച്ചുകാട്ടിയിരിക്കുന്ന വിധം മോശമാണെന്നും ഒരു സാമൂഹിക പ്രവർത്തകയെ പ്രോസ്റ്റിറ്റ്യൂട്ടായി മാത്രം അവതരിപ്പിച്ചിരിക്കുന്നു എന്നുമാണ് കുടുംബത്തിന്റെ പരാതി. പുസ്തകം എഴുതുന്നതിനു മുമ്പും സിനിമ എടുക്കുമ്പോഴും അനുമതി തേടിയിരുന്നില്ലെന്ന് ഭാരതിയും പറയുന്നു. പണത്തിനു വേണ്ടി അവർ തങ്ങളുടെ കുടുംബത്തെ ഇകഴ്ത്തി കാണിക്കുകയാണ്. തന്റെ മുത്തശ്ശി കുട്ടികളെ ദത്തെടുത്തിരുന്നു എന്നും ജീവിതത്തിലുടനീളം കാമാത്തിപുരയിലെ ലൈം​ഗിക തൊഴിലാളികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച വനിതയാണെന്നും ഭാരതി പറയുന്നു.  Content Highlights :who is gangubai kathiawadi,mafia queen of mumbai, sanjay leela bhansali, alia bhatt]]></description>
    <pubDate>Thu, 17 February 2022, 11:21:54 AM +0530</pubDate>
        <modified_date>Thu, 17 February 2022, 11:32:46 AM +0530</modified_date>
    </item>
<item>
<title><![CDATA[സ്ത്രീകള്‍ക്ക് സുരക്ഷിതമായി തനിയെ യാത്ര ചെയ്യാന്‍ പറ്റുന്ന നഗരങ്ങളില്‍ ഒന്നാമത് ദുബായ്‌]]></title>
<link>https://www.mathrubhumi.com/women/news/dubai-is-one-of-the-safest-cities-for-women-to-travel-alone-1.6455617</link>
<description><![CDATA[ദുബായ്: സ്ത്രീകൾക്ക് സുരക്ഷിതമായി തനിയെ യാത്രചെയ്യാൻപറ്റുന്ന നഗരങ്ങളുടെ പട്ടികയിൽ ദുബായ് മുന്നിൽ. ആഗോളതലത്തിൽ മൂന്നാംസ്ഥാനം നേടിയാണ് ദുബായ് മുൻനിരയിലെത്തിയത്. യു.കെ. ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൽ ഇൻഷുറൻസ് സ്ഥാപനം ഇൻഷുർ മൈ ട്രിപ്പ് നടത്തിയ സർവേ റിപ്പോർട്ട് പ്രകാരമാണിത്. കുറ്റകൃത്യങ്ങളുടെ എണ്ണത്തിലെ കുറവും സമഗ്ര പൊതുഗതാഗത സംവിധാനങ്ങളും സ്ത്രീകൾക്കായുള്ള പ്രത്യേക യാത്രാസങ്കേതങ്ങളുമെല്ലാം ഈ പഠന റിപ്പോർട്ടിന് കരുത്തേകുന്നു. സാമൂഹിക സുരക്ഷാ സൂചികയിൽ മികച്ച സ്ഥാനമാണ് യു.എ.ഇ.ക്കുള്ളത്.  സർവേയിൽ ഭാഗമായ പത്തിൽ 9.43 വനിതകളും ദുബായ് നഗരം ഏറ്റവും സുരക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടു. ലിംഗവിവേചനമോ അതിന്റെ അടിസ്ഥാനത്തിലുള്ള ആക്രമണങ്ങളോ സ്ത്രീകൾക്കുനേരെ എവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അബുദാബി, ദുബായ്, ഷാർജ എന്നീ നഗരങ്ങൾ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി തിരഞ്ഞെടുത്തുകൊണ്ട് റിപ്പോർട്ടുകൾ ഈയടുത്ത് വന്നിരുന്നു. ആളുകൾക്ക് രാത്രിയിലും ആശങ്കകളില്ലാതെ പുറത്തിറങ്ങാൻ നഗരങ്ങൾ സുരക്ഷാനുഭവം പകരുന്നതായി ആളുകൾ അഭിപ്രായപ്പെട്ടു. ഇൻഷുർ മൈ ട്രിപ്പിന്റെ റിപ്പോർട്ട് പ്രകാരം സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായി തനിച്ച് യാത്രചെയ്യാനാകുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതായി സൗദി അറേബ്യയിലെ മദീന സിറ്റിയെ അടയാളപ്പെടുത്തുന്നു.  Content highlights:dubai is one of the safest cities for women to travel alone]]></description>
    <pubDate>Thu, 17 February 2022, 09:20:17 AM +0530</pubDate>
        <modified_date>Thu, 17 February 2022, 09:26:03 AM +0530</modified_date>
    </item>
<item>
<title><![CDATA[‌44കാരിയായ വിവാഹമോചിത, ഐടി കമ്പനി സിഎംഒ; വീണ്ടും വിവാഹം കഴിക്കാൻ പറഞ്ഞവരോട് ഭുവനേശ്വരി പറയുന്നു]]></title>
<link>https://www.mathrubhumi.com/women/lifestyle/my-post/inspiring-life-of-bhuvaneswari-overcoming-abusive-relationship-divorce-humans-of-bombay-1.6452853</link>
<description><![CDATA[വിവാഹശേഷമാകും തിരഞ്ഞെടുത്ത പങ്കാളിയുമായി ഒത്തുപോകാൻ കഴിയുന്നില്ലെന്ന് പലരും തിരിച്ചറിയുക. എന്നാൽ വിവാഹത്തോടെ പിന്നീടൊരു തിരിച്ചു പോക്കില്ലാത്ത വിധം പെൺമക്കൾക്ക് യാത്ര പറയുന്ന കുടുംബങ്ങളുണ്ട്. അത്തരം കുടുംബ പശ്ചാത്തലത്തിലേക്ക് തിരികെ പോകാനും കൂട്ടിന് കുടുംബത്തിന്റെ പിന്തുണ ഇല്ലാത്തവരുമൊക്കെയാണ് ആത്മഹത്യകളിൽ ഉൾപ്പെടെ അഭയം തേടുന്നത്. മോശം വിവാഹബന്ധത്തിൽ നിന്ന് തിരികെ വരാൻ ശ്രമിച്ചാൽ കുടുംബം കൂടെ നിൽക്കുമ്പോഴുള്ള സാന്ത്വനവും കരിയർ ഉൾപ്പെടെയുള്ള സ്വപ്നങ്ങൾ കീഴടക്കിയതിനെക്കുറിച്ചും ഒരു യുവതി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്.  ഭുവനേശ്വരി എന്ന യുവതിയാണ് തന്റെ അനുഭവം ഹ്യൂമൻസ് ഓഫ് ബോംബെ ഫെയ്സ്ബുക് പേജിലൂടെ പങ്കുവെക്കുന്നത്. വീഡിയോക്കൊപ്പം തന്റെ ജീവിതത്തെക്കുറിച്ച് നീണ്ട കുറിപ്പും ഭുവനേശ്വരി പങ്കുവെച്ചിട്ടുണ്ട്. പ്രണയിച്ചു വിവാഹം കഴിക്കുകയും ഒടുവിൽ ഒത്തുചേരാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞപ്പോൾ തനിച്ച് ജീവിതം നയിക്കുകയും ഇന്ന് ഒരു ഐടി കമ്പനിയുടെ സിഎംഒ പദവി വരെ എത്തുകയും ചെയ്തയാളാണ് ഭുവനേശ്വരി.  തനിക്ക് നാൽപത്തിയൊന്ന് വയസ്സാണെന്നും വിവാഹമോചിതയായ, മക്കളില്ലാത്ത തന്നോട്പലരും വീണ്ടും വിവാഹം കഴിക്കാനും കരിയറല്ല പ്രധാനമെന്നും ഒരു പുരുഷനില്ലാതെ ജീവിതം പൂർണമാകില്ല എന്നും പറയാറുണ്ടെന്ന് ഭുവനേശ്വരി വീഡിയോയിൽ പറയുന്നു. ആളുകൾ തന്നോട് സ്വാർഥയാവരുതെന്ന് പറയാറുണ്ട്, പക്ഷേ അതൊന്നും തന്നെ ബാധിക്കുന്നവ അല്ലെന്നും ഒരു മോശം വിവാഹബന്ധത്തിൽ നിന്നു പുറത്തുവന്ന താനിപ്പോൾ മികച്ച കരിയറും സന്തോഷം നിറഞ്ഞ ജീവിതവും നയിക്കുന്നുവെന്നും വീഡിയോയിൽ പറയുന്നു.  കുറിപ്പിലേക്ക്...  മൂന്നു തലമുറയിലെ സ്ത്രീകളും ജോലി ചെയ്യുന്ന ഒരു കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. അതുകൊണ്ടുതന്നെ ലക്ഷ്യബോധമുണ്ടാവുകയും ബിരുദത്തിനുശേഷം വിദ്യാഭ്യാസം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന ദിശാബോധവും ഉണ്ടായിരുന്നു. പക്ഷേ അങ്ങനെയിരിക്കെയാണ് അവസാന വർഷത്തിൽ അവനെ കണ്ടുമുട്ടന്നത്.  പത്തൊമ്പതു വയസ്സായിരുന്നു എനിക്ക്. ഞാൻ അവനിൽ ആകൃഷ്ടനായി. അതിനാൽ തന്നെ അവന്റെ കുറവുകളൊന്നും ഞാൻ കണ്ടില്ല. ഒരിക്കൽ ഞാനവനെ കളിയാക്കി ഒരുപേരു വിളിത്തപ്പോൾ വളരെയധികം ദേഷ്യപ്പെട്ടു. പക്ഷേ ഞാനത് അവ​ഗണിക്കുകയും അവനൊപ്പം നിൽക്കുകയും ചെയ്തു.  വിവാഹ​ത്തിന് മുമ്പ് നാലുവർഷത്തോളം ഞങ്ങൾ പ്രണയിച്ചു. ആ നാലുവർഷങ്ങൾക്കിടയിൽ അവന്റെ ദേഷ്യം പുറത്തുചാടിയ ചില സംഭവങ്ങളുണ്ടായിരുന്നു. പക്ഷേ ഞാനതെല്ലാം അവ​ഗണിച്ചു. അമ്മയ്ക്കും അച്ഛനും ഞങ്ങൾ ഒന്നിക്കുന്നതിനോട് താൽപര്യം ഉണ്ടായിരുന്നില്ല, പക്ഷേ എന്റെ സന്തോഷം മുൻനിർത്തി അവർ സമ്മതിച്ചു.  വിവാഹദിനത്തിന്റെ അന്ന് ബാർബിക്യു പാർട്ടി സംഘടിപ്പിച്ചിരുന്നു. അവസാനം എന്റെ ജീവിതത്തിലെ പ്രണയിയെ വിവാഹം കഴിച്ചതിൽ സന്തുഷ്ടയായിരുന്നു ഞാൻ. പക്ഷേ ജീവിതം എനിക്ക് മുന്നിൽ അപ്രതീക്ഷിതമായ മറ്റൊരു കാര്യം ഒരുക്കിയത് ഞാനറിഞ്ഞിരുന്നില്ല. പാർട്ടിക്കിടെ ആരോ അവനെ മുറിപ്പെടുത്തുന്ന എന്തോ പറഞ്ഞിരുന്നു. അതിന്റെ പേരിൽ എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ അടിച്ചു, അതെനിക്ക് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.  ഞാൻ ഓടിപ്പോയി മുറിയിൽ കയറി വാതിലടച്ചു. അയാൾ വാതിലിനു പുറത്തു നിന്ന് അലറുന്നുണ്ടായിരുന്നു, അന്നു ഞങ്ങളുടെ വിവാഹ ദിനമായിരുന്നു. ഇങ്ങനെയായിരുന്നില്ല അത് ആവേണ്ടിയിരുന്നത്, എനിക്ക് വളരെയധികം ഭയം തോന്നി.  അടുത്ത ദിവസം ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ അദ്ദേഹം പെരുമാറി. ആ സംഭവം ആദ്യത്തേതും അവസാനത്തേതും ആയിരിക്കുമെന്ന് ഞാനും പ്രതീക്ഷിച്ചു. പക്ഷേ അദ്ദേഹം അക്രമസ്വഭാവം തുടർന്നുകൊണ്ടേയിരുന്നു. എല്ലാ വൈകുന്നേരങ്ങളിലും മദ്യവുമായി ഇരിക്കും. ഓരോ തവണ കുടിച്ചു കഴിഞ്ഞാലും കൂടുതൽ അധിക്ഷേപിക്കാൻ തുടങ്ങും. ആരോടും വിശ്വസിച്ച് കാര്യങ്ങൾ പറയാൻ പോലും എനിക്ക് കഴിഞ്ഞില്ല- ഈ പുരുഷനൊപ്പം ജീവിക്കാൻ ലോകത്തോടാകെ പോരാടിയതായിരുന്നു.  പക്ഷേ ഒന്നിച്ചുള്ള ജീവിതം കൂടുതൽ കടുപ്പമായി വന്നു. അദ്ദേഹം എന്നിൽ പ്രശ്നങ്ങൾ കണ്ടെത്തിക്കൊണ്ടേയിരുന്നു. ഒരുവർഷം കഴിഞ്ഞപ്പോൾ അയാൾ ഇന്തോനേഷ്യയിലേക്ക് പോവുകയും ഒരു കാര്യം പ്രഖ്യാപിക്കുകയും ചെയ്തു, താനിനി തിരിച്ചു വരുന്നില്ല എന്നും വേറൊരാളെ കണ്ടെത്തി എന്നുമായിരുന്നു അത്. ഇക്കാര്യം പറയാൻ അച്ഛനെ വിളിച്ചു. ഇനി അവനെ തിരിച്ചു വിളിക്കേണ്ട, വീട്ടിലേക്കു വരൂ, ഞങ്ങളുണ്ട് നിനക്ക്- എന്നാണ് അദ്ദേഹം മറുപടി നൽകിയത്.    ഒരുരീതിയിൽ പറഞ്ഞാൽ ഞാന് കടപ്പെട്ടിരിക്കുന്നുണ്ട്, എന്റെ പേടിസ്വപ്നം അതോടെ അവസാനിച്ചു. ആ സംഭവത്തിനു ശേഷം ഞാൻ തിരികെ നോക്കിയിട്ടില്ല. ഞാൻ കരിയറിലും എന്നിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. കൂടുതൽ യാത്ര ചെയ്യാൻ തുടങ്ങുകയും പതിയെ എന്നെ ഇഷ്ടപ്പെടാൻ തുടങ്ങുകയും ചെയ്തു. പക്ഷേ മൂന്നുവർഷം കഴിഞ്ഞപ്പോൾ അവൻ തിരിച്ചുവന്നു,എന്നെ തിരികെ വേണമെന്നായിരുന്നു ആവശ്യം. എന്നാൽ അവളെ ഏറെക്കുറെ ഇല്ലാതാക്കിയ ജീവിതത്തിലേക്ക് അവൾ തിരികെ വരില്ല എന്ന് സഹോദരൻ മറുപടി നൽകി. വൈകാതെ വിവാഹമോചനത്തിന് ഫയൽ ചെയ്തു.  അത് പതിനേഴ് വർഷങ്ങൾക്ക് മുമ്പാണ്. ഇന്ന് ഞാൻ ഒരു ഐടി കമ്പനിയുടെ സിഎംഒ ആണ്. എന്റെ ഇഷ്ടത്തിന് ജീവിക്കുന്നു. ഏറ്റവും പ്രധാനമായി ഈ ജീവിതത്തിൽ ഞാൻ സംതൃപ്തയാണ്.  Content Highlights:inspiring life of bhuvaneswari, overcoming abusive relationship, divorce, humans of bombay]]></description>
    <pubDate>Wed, 16 February 2022, 03:05:49 PM +0530</pubDate>
        <modified_date>Wed, 16 February 2022, 03:10:00 PM +0530</modified_date>
    </item>
<item>
<title><![CDATA[മൂന്നു മക്കളുണ്ടെങ്കിലും ആരുമില്ലാതെ പുഴുവരിച്ച് ഭാരതിയമ്മ; നോക്കാൻ ആളെത്തേടി സാമൂഹികനീതിവകുപ്പ്]]></title>
<link>https://www.mathrubhumi.com/women/news/son-and-daughters-abandon-mother-children-abandon-their-parents-1.6452767</link>
<description><![CDATA[നെടുങ്കണ്ടം: അനങ്ങാൻപോലുമാകാതെ കിടക്കയിൽ ദുരിതജീവിതം നയിക്കുന്ന രാമക്കൽമെട്ട് തോവാളപ്പടി കിഴക്കേമുറിയിൽ ഭാരതിയമ്മ(68)യെ പരിചരിക്കാനാളില്ല. കൂട്ടിരിപ്പുകാരില്ലാത്തതിനാൽ ഇവരെ ആശുപത്രിയിലേക്ക് മാറ്റാനായില്ല. മക്കൾ പരിചരിക്കാത്തതോടെ 500 രൂപ ദിവസവേതനത്തിന് കൂട്ടിരിപ്പുകാരെ തേടുകയാണ് സാമൂഹികനീതിവകുപ്പ്.  തനിച്ചുതാമസിക്കുന്ന ഭാരതിയമ്മ, കുളിമുറിയിൽ കാൽവഴുതിവീണ് കിടപ്പായ അവസ്ഥ 'മാതൃഭൂമി' റിപ്പോർട്ടുചെയ്തിരുന്നു. ഇതേത്തുടർന്ന് പഞ്ചായത്തംഗവും റവന്യൂ അധികൃതരും ഇടപെടുകയും ഉടുമ്പൻചോല തഹസിൽദാർ ഇവർക്ക് വിദഗ്ധ ചികിത്സ നൽകാൻ നിർദേശിക്കുകയും ചെയ്തു. തഹസിൽദാർ സാമൂഹികനീതി വകുപ്പിന് കത്ത് നൽകിയതിനെത്തുടർന്ന് ഇവരെ പുറ്റടി ഗവ.ആശുപത്രിയിലേക്ക് മാറ്റി.  വിദഗ്ധ ചികിത്സ നൽകാനുള്ള ക്രമീകരണങ്ങളും വകുപ്പ് ഒരുക്കി. എന്നാൽ, ഇവരുടെ കൂടെനിൽക്കാൻ മക്കൾ എത്താഞ്ഞതിനാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സാധിച്ചില്ല. ഇതോടെയാണ് കൂട്ടിരിപ്പുകാരെ അന്വേഷിക്കുന്നത്.  മൂന്നുമാസം മുമ്പാണ് ഇവർക്ക് അപകടമുണ്ടായത്. ഇടുപ്പെല്ല് പൊട്ടിയനിലയിലാണ്. ഒന്നരമാസത്തോളം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു.  തോവാളപ്പടിയിൽ ഏഴ് സെന്റ് സ്ഥലത്ത് ഇ.എം.എസ്. ഭവനപദ്ധതി പ്രകാരം ലഭിച്ച വീട്ടിൽ തിരിച്ചെത്തിയെങ്കിലും പ്രമേഹം കൂടുതലായി വൃണമായി. ആരുംനോക്കാനില്ലാതെ പുഴുവരിച്ചപ്പോഴാണ് നാട്ടുകാർ വിവരം പഞ്ചായത്തംഗം വിജിമോൾ വിജയന്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്. ഭാരതിയമ്മയുടെ ഭർത്താവ് കുട്ടപ്പൻ രണ്ടുവർഷംമുമ്പ് മരിച്ചു. ഇതിനുശേഷം ഇവർ തനിച്ചാണ്. വീണ് പരിക്കേൽക്കുന്നതുവരെ തൊഴിലുറപ്പുജോലി ചെയ്തിരുന്നു.  ഒരുമകനും രണ്ടുപെൺമക്കളുമുണ്ട്. മകനെ നെടുങ്കണ്ടം പോലീസ് വിളിച്ചുവരുത്തി അമ്മയെ നോക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, അമ്മയെ നോക്കാൻ പറ്റില്ലെന്നും അവരുടെ പേരിലുള്ള ഏഴ് സെന്റ് സ്ഥലും വീടും എഴുതിനൽകിയാൽ അഗതിമന്ദിരത്തിൽ ആക്കാമെന്ന് ഇയാൾ പറഞ്ഞെന്നും പോലീസ് അറിയിച്ചു.  വിദഗ്ധ ചികിത്സയും പരിചരണവും നൽകിയാലേ ഭാരതിയമ്മ ജീവിതത്തിലേക്ക് മടങ്ങിവരൂ എന്നാണ് ഡോക്ടർമാർ പറയുന്നത്.]]></description>
    <pubDate>Wed, 16 February 2022, 11:45:13 AM +0530</pubDate>
        <modified_date>Wed, 16 February 2022, 11:45:13 AM +0530</modified_date>
    </item>
<item>
<title><![CDATA[അച്ഛന്റെ അന്ത്യകർമങ്ങൾ ചെയ്ത് രവീണ ഠണ്ടൻ; ജെൻഡർ സ്റ്റീരിയോടൈപ്പുകളെ തിരുത്തിയ താരത്തിന് പ്രശംസ]]></title>
<link>https://www.mathrubhumi.com/women/news/raveena-tandon-breaks-gender-stereotypes-performs-the-last-rites-of-her-father-1.6449955</link>
<description><![CDATA[മരണാനന്തര ചടങ്ങുകളിൽ പലതിലും സ്ത്രീകൾക്ക് അനുമതി നിഷേധിക്കുന്ന സമ്പ്രദായമാണ് പലരും പിന്തുടരുന്നത്. ഏറ്റവും പ്രിയപ്പെട്ടവരുടെ ചടങ്ങുകൾ പോലും സ്ത്രീയായതിന്റെ പേരിൽ ചെയ്യാൻ കഴിയാത്തവരുണ്ട്. എന്നാൽ അടുത്തിടെയായി അത്തരം രീതികളിൽ മാറ്റങ്ങൾ വരുന്നതും കാണാറുണ്ട്. ബോളിവുഡ് താരം മന്ദിര ബേദി ഭർത്താവിന്റെ അന്ത്യകർമങ്ങൾ ചെയ്യുന്നത് വാർത്തയിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ നടി രവീണ ഠണ്ടൻ അച്ഛന്റെ അന്ത്യകർമങ്ങൾ ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്.  അച്ഛന്റെ മരണാനന്തര ചടങ്ങുകളുടെ ഭാ​ഗമായുള്ള പൂജകളും മറ്റും ചെയ്യുന്ന രവീണയാണ് വീഡിയോയിലുള്ളത്. ഇത്തരം മാറ്റങ്ങളിലൂടെ ജെൻഡർ സ്റ്റീരിയോടൈപ്പുകളെ ഇല്ലാതാക്കണമെന്നാണ് പലരും കമന്റ് ചെയ്യുന്നത്.                   View this post on Instagram                                   A post shared by Lifestyle of Tollywood (@lifestyleoftollywood)      പ്രിയപ്പെട്ടവർ മരിച്ചപ്പോൾ ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നതിനെക്കുറിച്ച് നിരവധി സ്ത്രീകളും പങ്കുവെക്കുന്നുണ്ട്. ഇത്തരം ചടങ്ങുകളിലുള്ള വിവേചനം ഇല്ലാതാക്കണമെന്നും അച്ഛനോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണ് രവീണ ചടങ്ങുകൾ ചെയ്തതെന്നും കുറിക്കുന്നവരുണ്ട്.   Respect. 🙏 https://t.co/Z7ACYs9QHu &mdash; ABHIJEET SINGH (@aksiiita06) February 11, 2022    വെള്ളിയാഴ്ചയാണ് രവീണയുടെ അച്ഛനും സംവിധായകനുമായ രവി ഠണ്ടൻ മരിച്ചത്. തുടർന്ന് അച്ഛനെക്കുറിച്ച് നീണ്ട ഒരു കുറിപ്പും രവീണ പങ്കുവെച്ചിരുന്നു. അച്ഛന് തന്റെ ജീവിതത്തിലെ സ്ഥാനം വ്യക്തമാക്കുന്നതായിരുന്നു രവീണയുടെ പോസ്റ്റ്. അച്ഛൻ വേദനിക്കുമ്പോൾ തനിക്കും ആ വേദന അനുഭവപ്പെട്ടിരുന്നുവെന്നും സങ്കടത്തിലാവുമ്പോൾ കണ്ണീർ പങ്കിട്ടിരുന്നുവെന്നും അച്ഛൻ ചിരിക്കുമ്പോൾ തനിക്കുള്ളിൽ സന്തോഷം നിറഞ്ഞിരുന്നുവെന്നും രവീണ കുറിച്ചു.                   View this post on Instagram                                   A post shared by Raveena Tandon (@officialraveenatandon)      Content Highlights:raveena tandon breaks gender stereotypes performs the last rites of her father]]></description>
    <pubDate>Tue, 15 February 2022, 02:34:18 PM +0530</pubDate>
        <modified_date>Tue, 15 February 2022, 02:43:06 PM +0530</modified_date>
    </item>
<item>
<title><![CDATA[തരം​ഗമായ 'സാമി' ​ഗാനത്തിന് ചുവടുകൾ വച്ച് ​ഗർഭിണി; വൈറലായി വീഡിയോ]]></title>
<link>https://www.mathrubhumi.com/women/features/pregnant-woman-from-auckland-grooves-to-rashmika-mandanna-pushpa-song-1.6449891</link>
<description><![CDATA[സമൂഹമാധ്യമങ്ങളിൽ തരം​ഗമാണ് പുഷ്പയിലെ സാമി ​ഗാനം. ഇൻസ്റ്റ​ഗ്രാം റീലുകളിലും മറ്റും സാമി ​ഗാനം വൈറലായിരുന്നു. ​ഗാനരം​ഗത്തിലെ രശ്മിക മന്ദാനയുടെ ചുവടുകൾ അതേപടി പകർന്നുള്ള വീഡിയോകൾ നിരവധി പേർ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ​ഗർഭിണിയായ ഒരു യുവതി സാമി ​ഗാനത്തിന് ചുവടുകൾ വെക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.  ആബി സിങ് എന്ന യുവതിയാണ് വീഡിയോയിലുള്ളത്. ഓക്ലൻഡ് സ്വദേശിയാണ് ആബി സിങ്. മണി സിങ്ങുമായുള്ള വിവാഹശേഷം ഇന്ത്യയിലെത്തിയ ആബി നിരവധി വീഡിയോകളും ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. രണ്ടാമത്തെ കുഞ്ഞിനെ ​ഗർഭം ധരിച്ചിരിക്കുകയാണ് ആബിയിപ്പോൾ.                   View this post on Instagram                                   A post shared by Money &amp; Abbey Singh (@themodernsinghs)      തലയിൽ നിന്ന് ഈ പാട്ടു പോകുന്നില്ലെന്നും താൻ ട്രെൻഡിലെത്താൻ അൽപം വൈകിയെന്നും പറഞ്ഞാണ് ആബി ഡാൻസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രശ്മിക ​ഗാനരം​ഗത്തിൽ ചെയ്ത അതേ ചുവടുകളാണ് ആബിയും ചെയ്യുന്നത്.  മനോഹരം എന്നാണ് പലരും വീഡിയോക്ക് കീഴെ കമന്റ് ചെയ്യുന്നത്. ​2019ൽ വിവാഹ വീഡിയോ വൈറലായതോടെയാണ് ആബിയും മണിയും ശ്രദ്ധിക്കപ്പെടുന്നത്. ദി മോഡേൺ സിങ്സ് എന്ന പേരിലുള്ള ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് ഇരുവരും വീഡിയോകൾ പങ്കുവെക്കാറുള്ളത്.  Content Highlights:pregnant woman from auckland grooves to rashmika mandanna pushpa song]]></description>
    <pubDate>Tue, 15 February 2022, 12:10:48 PM +0530</pubDate>
        <modified_date>Tue, 15 February 2022, 12:13:32 PM +0530</modified_date>
    </item>
<item>
<title><![CDATA[നീ പുതിയൊരു ജീവിതം തുടങ്ങണമെന്ന് രാഹുൽ എപ്പോഴും പറയുമായിരുന്നു; ഹൃദയം തൊടുന്ന പ്രണയകഥ]]></title>
<link>https://www.mathrubhumi.com/women/my-post/inspiring-women-true-love-humans-of-bombay-touching-love-story-1.6449848</link>
<description><![CDATA[പ്രണയം പലർക്കും പലതാണ്, പ്രണയത്തിന്റെ പേരിൽ കൊല്ലാൻവരെ തയ്യാറാകുന്ന ടോക്സിക് ബന്ധങ്ങളുടെ കാലത്ത് ഹൃദയം തൊടുന്ന ചില പ്രണയങ്ങളുമുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്. കുട്ടിക്കാലം തൊട്ട് സുഹൃത്തുക്കളാവുകയും ഒടുവിൽ അത് പ്രണയമാവുകയും അപ്രതീക്ഷിതമായി ജീവിതത്തിൽ ദുരന്തം സംഭവിച്ചപ്പോഴും പരസ്പരം കൈവിടാതിരിക്കുകയും ചെയ്ത ഒരു ദമ്പതികളുടെ പ്രണയമാണത്.  ഹ്യൂമൻസ് ഓഫ് ബോംബെ പേജിലൂടെയാണ് യുവതി തന്റെ പ്രണയത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. വിവാഹചിത്രത്തിനൊപ്പമാണ് മനോഹരമായ കുറിപ്പും പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ആദ്യത്തെ ക്രഷും ബെസ്റ്റ് ഫ്രണ്ടുമായ രാഹുലിനെ വിവാഹം കഴിച്ചതിനെക്കുറിച്ചാണ് കുറിപ്പ്. പ്രണയകാലത്തിനിടയ്ക്ക് രാഹുലിന് അപകടം സംഭവിച്ച് അരയ്ക്കു താഴേക്ക് തളർന്നപ്പോഴും താങ്ങും തണലുമായി നിന്ന് ഒടുവിൽ ജീവിതത്തിലേക്ക് കൂട്ടിയതിനെക്കുറിച്ച് പോസ്റ്റിൽ പറയുന്നു. ഒരുവേള തന്നോട് വേറെ വിവാഹം കഴിക്കാൻ രാഹുൽ പറഞ്ഞപ്പോഴും പ്രണയം കൈവിടാതെ കൂടെനിന്നതും കുറിപ്പിലുണ്ട്.  കുറിപ്പിലേക്ക്  രാഹുൽ ആയിരുന്നു എന്റെ ആദ്യത്തെ ക്രഷ്. അവൻ എന്റെ അയൽക്കാരനും ബെസ്റ്റ് ഫ്രണ്ടുമായിരുന്നു. വർഷങ്ങൾ കഴിയവേ എനിക്കവനോടുള്ളത് പ്രണയമായി. എപ്പോഴെല്ലാം അതു തുറന്നു പറയാമെന്നു കരുതുന്നുവോ അപ്പോഴെല്ലാം അവന് തിരിച്ചും അതുപോലൊരു ഇഷ്ടം ഇല്ലെങ്കിൽ എന്തു ചെയ്യുമെന്ന് ചിന്തിക്കും. ഞങ്ങളുടെ സൗഹൃദത്തിന് യാതൊന്നും സംഭവിക്കരുതെന്ന് എനിക്കുണ്ടായിരുന്നു. അങ്ങനെയിരിക്കേ 2008-ൽ രാഹുൽ എന്നെ ഒരു മേള കാണാൻ ക്ഷണിച്ചു. അവിടെനിന്ന് പൂക്കൾ വാങ്ങി എന്നോട് പ്രണയമാണെന്ന് തുറന്നുപറഞ്ഞു. എനിക്കെന്റെ സന്തോഷം അടക്കാനായിരുന്നില്ല. ഞാനെപ്പോഴും അവനെ സ്നേഹിച്ചിരുന്നു എന്ന് മറുപടി പറഞ്ഞു, അങ്ങനെ ഞങ്ങളുടെ പ്രണയകഥ ആരംഭിച്ചു.  ഉറ്റസുഹൃത്തുക്കളിൽനിന്ന് ഞങ്ങൾ പ്രണയികളായി. പിന്നീടുള്ള എട്ടു വർഷം ഇണക്കങ്ങളും പിണക്കങ്ങളുമായി കടന്നുപോയി. അക്കാദമിക കാര്യങ്ങളിൽ ഞാൻ നന്നായി ചെയ്യുമ്പോൾ എനിക്കൊപ്പം ആഘോഷിക്കുകയും എന്റെ രണ്ടു മാതാപിതാക്കളെയും നഷ്ടപ്പെട്ട സമയത്ത് കൂടെ നിൽക്കുകയും ചെയ്കു. അവനായിരുന്നു എന്റെ ലോകം മുഴുവൻ. ജീവിതത്തിൽ അടുത്ത ഘട്ടത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നതിനിടെ എല്ലാംകീഴ്മേൽ മറിഞ്ഞു.  മാതാപിതാക്കളുടെ മരണത്തിൽനിന്നുകര കയറുന്നതിനിടെയാണ് രാഹുലിന് ഒരു അപകടം സംഭവിക്കുന്നത്. അവൻ അരയ്ക്കു താഴേക്ക് തളർന്നു. അപ്പോൾ വെറും ഇരുപത്തിയൊന്നു വയസ്സേ പ്രായമുണ്ടായിരുന്നുള്ളു. നമ്മൾ ഇതിനെ ഒന്നിച്ച് അതിജീവിക്കുമെന്ന് ഞാൻ അവനോട് പറഞ്ഞു.  അവന്റെ ജീവിതത്തിൽ ഒരു യു ടേൺ ഉണ്ടായെന്നും അവന് എപ്പോഴത്തേക്കാളുമുപരി എന്നെ ആവശ്യമാണെന്നും ഞാൻ മനസ്സിലാക്കുകയായിരുന്നു. ഹോസ്പിറ്റലിൽനിന്ന് ഡിസ്ചാർജ് ആയതിനു ശേഷവും ഞാൻ അവന്റെ അരികിൽനിന്ന് മാറിയില്ല. അവന്റെ കുടുംബം ദൂരെ ജോലി ചെയ്യുന്നതിനാൽ ഞാനാണ് എല്ലാ ദിവസവും അവനെ നോക്കിയിരുന്നത്. അവനെ കുളിപ്പിക്കുകയും ഭക്ഷണം കഴിപ്പിക്കുകയും മരുന്നു നൽകുകയുമൊക്കെ ചെയ്തു. വിഷമിച്ചിരിക്കുന്ന ദിവസങ്ങളിൽ ഞാൻ അവന്റെ കണ്ണുനീർ തുടയ്ക്കുകയും നല്ല ദിവസങ്ങളിൽ അവന്റെ പ്രിയപ്പെട്ട ഭക്ഷണം ഒരുക്കുകയും ചെയ്തു. നീ പുതിയൊരു ജീവിതം തുടങ്ങണമെന്ന് രാഹുൽ എപ്പോഴും പറയും.എന്റെ ജീവിതം എന്നെന്നേക്കുമായി നിനക്കൊപ്പമായിരിക്കുമെന്ന് ഞാൻ മറുപടി നൽകും.  രണ്ടു മാസം കഴിഞ്ഞപ്പോൾ രാഹുലിന്റെ കുടുംബം ലക്നൗവിലേക്ക് ചേക്കേറി. നാലു വർഷത്തോളം ഞങ്ങൾ രണ്ടിടങ്ങളിലായി നിന്നു. പക്ഷേ, ഒരു ദിവസം ഞാൻ രാഹുലിന്റെ കുടുംബത്തെ കാണാനും അവനെ വിവാഹം കഴിക്കുന്ന കാര്യം സംസാരിക്കാനും തീരുമാനിച്ചു. എന്നാൽ, എന്റെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അച്ഛൻ ഞങ്ങൾ രണ്ടു ജാതിയിൽ നിന്നുള്ളവരാണെന്ന് പറഞ്ഞ് വിസമ്മതിച്ചു. പക്ഷേ, ഞങ്ങൾ വിട്ടുകൊടുത്തില്ല.    അപ്പോഴേക്കും രാഹുൽ റീഹാബിലിറ്റേഷൻ സെന്ററിലേക്ക് മാറിയിരുന്നു. രാഹുലിന്റെ അവസ്ഥ മനസ്സിലാക്കിയ സെന്റർ തന്നെ കുടുംബത്തെ കല്ല്യാണക്കാര്യം സമ്മതിപ്പിക്കാൻ മുൻകൈയെടുത്തു. ഞങ്ങളുടെ പ്രണയത്തിൽനിന്ന് പിന്മാറില്ലെന്ന് അവന്റെ കുടുംബത്തിന് മനസ്സിലായി. ഞങ്ങളുടെ ബന്ധം ആർക്കും തകർക്കാനാവാത്തത്ര ദൃഢമാണെന്ന് അവന്റെ അച്ഛൻ പറഞ്ഞു. അദ്ദേഹത്തിന്റെ അനു​ഗ്രഹത്തോടെ ഞാനും രാഹുലും വിവാഹിതരായി.  പന്ത്രണ്ടു വർഷത്തെ പ്രണയത്തിനിടെ രാഹുലും ഞാനും വിവാഹദിനത്തെക്കുറിച്ച് നൂറു തവണ സംസാരിച്ചിട്ടുണ്ട്. അങ്ങനെ ഡാൻസ് ചെയ്യണം, ഇങ്ങനെ വസ്ത്രം ധരിക്കണം എന്നെല്ലാം. ജീവിതത്തിലുടനീളം നിന്റെ ഊന്നുവടിയാകുമെന്ന് വിവാഹദിനത്തിൽ ഞാൻ രാഹുലിന് സത്യം നൽകി. എന്നെ ജീവിതത്തിൽ ലഭിച്ചതിൽ ഭാ​ഗ്യവാനാണെന്ന് രാഹുൽ ഇടയ്ക്കിടെ പറയാറുണ്ട്. പക്ഷേ, എനിക്ക് തോന്നുന്നത് ഞാനാണ് കൂടുതൽ ഭാ​ഗ്യവതി എന്നാണ്. കാരണം എല്ലാവർക്കും ആദ്യമായി പ്രണയിച്ചയാളെ തന്നെ ജീവിതത്തിൽ കൂടെ കൂട്ടാൻ കഴിയാറില്ലല്ലോ.  Content Highlights:inspiring women, true love, humans of bombay, touching love story]]></description>
    <pubDate>Tue, 15 February 2022, 10:50:27 AM +0530</pubDate>
        <modified_date>Tue, 15 February 2022, 10:57:53 AM +0530</modified_date>
    </item>
<item>
<title><![CDATA[പ്രായം 80, മണി മണിയായി ഇംഗ്ലീഷ് പറയും ഈ മുത്തശ്ശി; വൈറല്‍ വീഡിയോ]]></title>
<link>https://www.mathrubhumi.com/women/features/english-speaking-grandma-from-kashmir-takes-internet-by-storm-1.6449806</link>
<description><![CDATA[ഇംഗ്ലീഷ് പഠിക്കാൻ പ്രായമൊന്നും ഒരു പ്രശ്നമേ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കശ്മീരിൽനിന്നുള്ള 80 വയസ്സുകാരി മുത്തശ്ശി.  36 സെക്കൻഡ് ദൈർഘ്യമുള്ള ഈ മുത്തശ്ശിയുടെ വീഡിയോ ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. സയീദ് സ്ലീറ്റ് ഷാ എന്നയാളുടെ ട്വിറ്റർ അക്കൗണ്ടിലാണ് മുത്തശ്ശിയുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.  പഴങ്ങൾ, പച്ചക്കറികൾ, മൃഗങ്ങൾ എന്നിവയുടെ കശ്മീരി പേരുകൾ പറയുമ്പോൾ അതിന് മറുപടിയായി ഇംഗ്ലീഷ് പേരുകൾ പറയുകയാണ് ഈ മുത്തശ്ശി. കശ്മീരിലെ പരമ്പരാഗത വസ്ത്രമണിഞ്ഞ് യാതൊരു സങ്കോചവും കൂടാതെയാണ് മുത്തശ്ശി മറുപടി നൽകുന്നത്.കശ്മീരി ഭാഷയുടെ ഉച്ചാരണത്തോടെ ഇംഗ്ലീഷ് സംസാരിക്കുന്ന മുത്തശ്ശിയെ ഇരുകൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചിരിക്കുന്നത്.   The circle of life ! 💜 They taught us how to talk when we were babies and how the turntables ! What is even more wholesome is that learning is a consistent process in life ! 💫 pic.twitter.com/NxQ7EHjAwZ &mdash; Syed Sleet Shah (@Sleet_Shah) February 14, 2022    കശ്മീരിൽ എവിടെയുള്ള നിന്നുള്ളതാണ് ഈ മുത്തശ്ശിയെന്ന് അറിയില്ലെങ്കിലും ഉൾനാട്ടിൽനിന്നാണെന്ന സൂചന വീഡിയോ ട്വീറ്ററിൽ പങ്കുവെച്ചയാൾ നൽകുന്നുണ്ട്.  ജീവിതചക്രം! നമ്മൾ കുട്ടിയായിരിക്കുമ്പോൾ അവർ നമ്മളെ എങ്ങിനെ സംസാരിക്കണമെന്ന് പഠിപ്പിച്ചു. അതിലും ആരോഗ്യകരമായ കാര്യം പഠനം എന്നത് ജീവിതത്തിലെ മാറ്റമില്ലാത്ത കാര്യമാണെന്നതാണ്-മുത്തശ്ശിയുടെ വീഡിയോ പങ്കിട്ട് സയീജ് സ്ലീറ്റ് ഷാ പറഞ്ഞു.  54,000-ൽ പരമാളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. മുത്തശ്ശിയെ അഭിനന്ദിച്ച് ഒട്ടേറെപ്പേർ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുമുണ്ട്.  Content highlights:english speaking grandma from kashmir takes internet by storm viral video]]></description>
    <pubDate>Tue, 15 February 2022, 09:08:43 AM +0530</pubDate>
        <modified_date>Tue, 15 February 2022, 09:16:09 AM +0530</modified_date>
    </item>
<item>
<title><![CDATA[എഴുപത്തിമൂന്നാം വയസ്സിൽ വീണ്ടും പ്രണയം കണ്ടെത്തിയതിനെക്കുറിച്ച് വയോധിക; വൈറലായി ട്വീറ്റ്]]></title>
<link>https://www.mathrubhumi.com/women/features/seventy-three-year-old-woman-tweets-about-finding-true-love-1.6449797</link>
<description><![CDATA[പ്രണയത്തിന് കണ്ണും മൂക്കുമൊന്നുമില്ല എന്ന് പൊതുവേ പറയാറുണ്ട്. പ്രണയത്തിന് പ്രായവും തടസ്സമില്ല എന്നു തെളിയിക്കുന്ന വാർത്തകളും നിരവധി പുറത്തുവരാറുണ്ട്. ഇപ്പോഴിതാ എഴുപത്തിമൂന്നാം വയസ്സിൽ ജീവിതത്തിൽ വീണ്ടും പ്രണയം കണ്ടെത്തിയ ഒരു വയോധികയുടെ ട്വീറ്റാണ് വൈറലാവുന്നത്.  കരോൾ എച്ച് മാക് എന്ന മുത്തശ്ശിയാണ് കഥയിലെ നായിക. ജീവിതം വളരെ വിചിത്രമാണ് എന്ന ആമുഖത്തോടെയാണ് വിരലിൽ മോതിരം ധരിച്ച ചിത്രംസഹിതം കരോൾ പ്രണയത്തെക്കുറിച്ച് പങ്കുവെച്ചത്.  വിവാഹം കഴിഞ്ഞ് ഏതാണ്ട് നാൽപതുവർഷങ്ങൾക്കിപ്പുറം എഴുപതാം വയസ്സിൽ വീണ്ടും സിം​ഗിൾ ആവുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എഴുപത്തിമൂന്നാംവയസ്സിൽ ഈ മഹാമാരിക്ക് നടുവിൽ നിൽക്കുന്ന കാലത്ത് യഥാർഥ പ്രണയത്തെ കണ്ടെത്താനാവുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.- എന്നാണ് കരോൾ കുറിച്ചത്.  നഴ്സും അറ്റോണിയും സാമൂഹിക പ്രവർത്തകയുമൊക്കെയായ കരോളിന്റെ ട്വീറ്റ് വൈറലായെന്നു മാത്രമല്ല ഒരുമില്യണിൽപരം പേർ ലൈക് ചെയ്യുകയും ചെയ്തു. കരോളിന്റെ പ്രണയകഥ കണ്ണുതുറപ്പിച്ചുവെന്നാണ് പലരും കമന്റ് ചെയ്തത്.   Life is so strange. After nearly four decades of marriage, I never expected to be single again at 70. And I certainly didn't expect to find true love at the age of 73 in the middle of a pandemic! And now this! pic.twitter.com/HszN0zj9pr &mdash; Carol H. Mack (@AttyCarolRN) February 11, 2022    ജീവിതാന്ത്യത്തിൽ കൂട്ടുതേടാനുള്ള കരോളിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നവരുമുണ്ട്. ഏതു പ്രായമായാലും എല്ലാവരും യഥാർഥ സ്നേഹം അർഹിക്കുന്നുണ്ടെന്ന് ചിലർ കുറിച്ചു. ഇപ്പോഴും യഥാർഥ പ്രണയത്തെ കണ്ടെത്താൻ കഴിയാത്തവരും ട്വീറ്റിന് കീഴെ കമന്റുകളുമായെത്തി.  ട്വീറ്റ് വൈറലായതോടെ വീണ്ടും കരോൾ പ്രതികരണവുമായെത്തി. തന്റെ മുൻഭർത്താവിനെക്കുറിച്ചും കരോൾ ആ ട്വീറ്റിൽ പങ്കുവെച്ചു. അദ്ദേഹം മരിക്കുകയായിരുന്നില്ല എന്നും മറ്റൊരു സ്ത്രീയെ തേടിപ്പോയതിനാൽ താൻ തന്നെ ഉപേക്ഷിക്കുകയായിരുന്നു എന്നും പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല എന്നും കരോൾ കുറിച്ചു.  നിലവിലെ പ്രണയം എങ്ങനെയാവും അവസാനിക്കുക എന്നറിയില്ല എന്നും കരോൾ പറഞ്ഞു. തന്റെ പ്രണയത്തിന് ആശംസകൾ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു കരോൾ.  Content Highlights:seventy three year old woman tweets about finding true love]]></description>
    <pubDate>Tue, 15 February 2022, 08:56:28 AM +0530</pubDate>
        <modified_date>Tue, 15 February 2022, 08:56:28 AM +0530</modified_date>
    </item>
<item>
<title><![CDATA[ സമന്വയ പദ്ധതിയിലൂടെ പാതിവഴിയിൽ മുടങ്ങിയ പഠനം തുടരാൻ ട്രാൻസ്‌ജെൻഡർ ശിവാങ്കിനി]]></title>
<link>https://www.mathrubhumi.com/women/news/transgender-sivankini-to-restart-her-education-through-samanwaya-1.6449776</link>
<description><![CDATA[കല്പറ്റ: തുടർന്ന് പഠിക്കണം, വിജയിക്കണം, സ്വന്തമായി ജോലി വേണം, ഈ സ്വപ്നങ്ങളിലേക്കുള്ള ആദ്യപടിയിലാണ് തൃക്കൈപ്പറ്റ സ്വദേശി ശിവാങ്കിനി നിൽക്കുന്നത്. ട്രാൻസ്ജെൻഡറായ ശിവാങ്കിനിക്ക് സാഹചര്യങ്ങൾകൊണ്ട് പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടിവരികയായിരുന്നു. ലിംഗമാറ്റശസ്ത്രക്രിയയ്ക്കുമുമ്പ് ശിവാങ്കിനി പത്താംക്ലാസ് വരെ പഠിച്ചു. പരീക്ഷ എഴുതിയെങ്കിലും ജയിച്ചില്ല. അതോടെ പഠനം മുടങ്ങി. പഠിക്കാൻ ആഗ്രഹമുണ്ടെങ്കിലും അവസരം ലഭിക്കാത്തതിനാൽ ശ്രമിച്ചില്ല.  സംസ്ഥാന സാക്ഷരതാമിഷൻ തുടർപഠനപദ്ധതിയായ സമന്വയ പദ്ധതിയിലൂടെയാണ് ശിവാങ്കിനിക്ക് വീണ്ടും പഠിക്കാനുള്ള അവസരമൊരുക്കുന്നത്. ജില്ലാ സാക്ഷരതാമിഷൻ ഓഫീസിലെത്തി പത്താംതരം തുല്യതാപരീക്ഷയ്ക്ക് ശിവാങ്കിനി പ്രവേശനം നേടി. മറ്റു ഭിന്നലിംഗക്കാരെയും സമന്വയിലേക്ക് കൂടെകൂട്ടുമെന്നും ശിവാങ്കിനി പറഞ്ഞു.  പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടിവന്ന ഭിന്നലിംഗക്കാർക്ക് തുടർവിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സംസ്ഥാന സാക്ഷരതാ മിഷൻ സമന്വയപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സൗജന്യ പഠനത്തോടൊപ്പം സ്കോളർഷിപ്പും നൽകുന്നുണ്ട്. ജില്ലയിൽ കഴിഞ്ഞവർഷം ട്രാൻസ്ജെൻഡറുകളായ രണ്ടുപേരാണ് സമന്വയയിലൂടെ പഠനം പൂർത്തിയാക്കിയത്.  രജിസ്ട്രേഷൻ തുടങ്ങി  കല്പറ്റ: സംസ്ഥാന സാക്ഷരതാമിഷന്റെ സമന്വയപദ്ധതിയുടെ ഭാഗമായി ജില്ലയിൽ പത്താംതരം തുല്യതാപരീക്ഷയ്ക്കുള്ള ട്രാൻസ് ജെൻഡേഴ്സ് രജിസ്ട്രേഷൻ തുടങ്ങി. ട്രാൻസ്ജെൻഡർ ശിവാങ്കിനിയിൽനിന്ന് രജിസ്ട്രേഷൻ ഫോം ജില്ലാപഞ്ചായത്ത് സെക്രട്ടറി പി.സി. മജീദ് സ്വീകരിച്ചു. സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സ്വയ നാസർ, പി.വി. ജാഫർ, എം.എസ്. ഗീത, കെ. വസന്ത തുടങ്ങിയവർ പങ്കെടുത്തു.  Content highlights:transgender sivankini to restart her education,samanwaya programme]]></description>
    <pubDate>Tue, 15 February 2022, 07:34:20 AM +0530</pubDate>
        <modified_date>Tue, 15 February 2022, 07:39:46 AM +0530</modified_date>
    </item>
<item>
<title><![CDATA[നാലു ലക്ഷത്തിന്റെ ലാവന്‍ഡര്‍ ലെഹംഗയില്‍ തിളങ്ങി ശില്‍പ്പ ഷെട്ടി-ചിത്രങ്ങള്‍]]></title>
<link>https://www.mathrubhumi.com/women/fashion/celebs-choice/shilpa-shetty-on-lavender-lehanga-four-lakh-price-1.6447212</link>
<description><![CDATA[ഫാഷനിലും ഡ്രസിങ്ങിലും പുതുപുത്തൻ ട്രെൻഡുകൾ പരീക്ഷിക്കുന്ന ബോളിവുഡ് നടിമാരിൽ ഒരാളാണ് ശിൽപ്പ ഷെട്ടി. കഴിഞ്ഞദിവസം ലാവൻഡർ നിറത്തിലുള്ള ലെഹംഗ അണിഞ്ഞ് ശിൽപ പങ്കുവെച്ച ചിത്രം ഇതിന് ഉദാഹരമാണ്. നക്ഷത്രങ്ങളെയും രാത്രിയിലെ ആകാശത്തെയും പൊതിഞ്ഞ്, ഉയരത്തിൽ പറക്കാൻ കഴിയുമെന്ന് അവൾക്ക് അറിയാമായിരുന്നു എന്ന് ചിത്രങ്ങൾ പങ്കുവെച്ച് ശിൽപ്പ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.  ശിവൻ ആൻഡ് നരേഷ് എന്ന വസ്ത്രബ്രാൻഡ് ഡിസൈൻ ചെയ്ത ലെഹംഗയാണ് ശിൽപ്പ അണിഞ്ഞത്. ഗ്ലാസ് സ്വീക്വൻസ്, മുത്തുകൾ എന്നിവ തുന്നിപ്പിടിപ്പിച്ച സ്കേർട്ടിനൊപ്പം വൺ ഷോൾഡർ ബ്ലൗസുമാണ് ശിൽപ്പ ധരിച്ചത്. ബ്ലൗസിൽ സ്ലിറ്റ് നൽകിയിട്ടുണ്ട്. ഒപ്പം ബ്ലൗസ് ഹാൻഡിൽ സ്കേർട്ടിൽ നൽകിയിരിക്കുന്നതിന് സമാനമായ സ്വീക്വൻസ് വർക്കുകളും ഉണ്ട്. വെള്ളി നിറത്തിലുള്ള ബെൽറ്റ് സ്കേർട്ടിന്റെ മുഖ്യ ആകർഷണമാണ്.                   View this post on Instagram                                   A post shared by Shilpa Shetty Kundra (@theshilpashetty)      ദുപ്പട്ട ഒഴിവാക്കിയത് ശിൽപ്പയ്ക്ക് മോഡേൺ ലുക്ക് നൽകുന്നു.  3.95 ലക്ഷം രൂപയാണ് ഈ ലെഹംഗയുടെ വില. ഹെവി വർക്കോടു കൂടിയ ദുപ്പട്ടയും ഇതിനൊപ്പം ലഭിക്കുമെന്ന് ശിവൻ ആൻഡ് നരേഷിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.                   View this post on Instagram                                   A post shared by Shilpa Shetty Kundra (@theshilpashetty)      Content highlights:shilpa shetty on lavender lehanga four lakh price]]></description>
    <pubDate>Mon, 14 February 2022, 06:44:23 PM +0530</pubDate>
        <modified_date>Mon, 14 February 2022, 06:51:18 PM +0530</modified_date>
    </item>
</channel>
</rss>