<?xml version="1.0" encoding="UTF-8"?>
<?xml-stylesheet type="text/xsl" media="screen" href="/~d/styles/rss2full.xsl"?><?xml-stylesheet type="text/css" media="screen" href="http://feeds.feedburner.com/~d/styles/itemcontent.css"?><rss xmlns:feedburner="http://rssnamespace.org/feedburner/ext/1.0" version="2.0">
<channel>
<title>Mathrubhumi Eves</title>
<link>http://www.mathrubhumi.com/mb4eves</link>
<description>Mathrubhumi Eves</description>
<language>en-us</language><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="self" type="application/rss+xml" href="http://feeds.feedburner.com/mb4eves" /><feedburner:info uri="mb4eves" /><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="hub" href="http://pubsubhubbub.appspot.com/" /><item>
<title>കേരളത്തില്‍ മാസം തികയാത്ത പ്രസവങ്ങള്‍ കൂടുന്നു</title>
<link>http://feedproxy.google.com/~r/mb4eves/~3/HrPPKabTXqc/articles-story-362143</link>
<description>കേരളത്തില്‍ മാസം തികയാതെയുള്ള പ്രസവങ്ങള്‍ കൂടുന്നു. ശിശുമരണനിരക്ക് ഗണ്യമായി കുറയ്ക്കുന്നതില്‍ കേരളം നേടിയ നേട്ടങ്ങളുടെ തിളക്കം കുറയ്ക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.      ദേശീയ ഗ്രാമീണാരോഗ്യമിഷനും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സും (ഐ.എ.പി.) ചേര്‍ന്ന് കേരളത്തിലെ നാലു ജില്ലകളില്‍ നടത്തിയ പഠനത്തില്‍ മാസം തികയാതെയുള്ള പ്രസവങ്ങള്‍ ശിശുമരണ നിരക്ക് കൂട്ടുന്നതിന് ഇടയാക്കുന്നതായി കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. എം.കെ.സി. നായര്‍ നേതൃത്വം നല്‍കിയ പഠനം കണ്ണൂര്‍, വയനാട്, എറണാകുളം, കൊല്ലം ജില്ലകളിലാണ് നടന്നത്. മരിച്ച കുഞ്ഞുങ്ങളില്‍ 90 ശതമാനത്തിലേറെയും മാസം തികയാതെ പിറന്നവരായിരുന്നു. കൊല്ലത്താണ് ഏറ്റവും കൂടുതല്‍ ശിശുമരണങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയത്. റജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം ബുള്ളറ്റിന്‍ പ്രകാരം കേരളത്തിലെ ശിശുമരണ നിരക്ക് 1000-ത്തിന് 12 ആണ്. മാറുന്ന ജീവിതശൈലിയും ഗര്‍ഭകാലത്തെ ശ്രദ്ധക്കുറവുമാണ് മാസം  തികയാെതയുള്ള....&lt;img src="http://feeds.feedburner.com/~r/mb4eves/~4/HrPPKabTXqc" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-362143</guid>
<feedburner:origLink>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-362143</feedburner:origLink></item>
<item>
<title>ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ടത്‌</title>
<link>http://feedproxy.google.com/~r/mb4eves/~3/_rA_JCy16Q8/articles-story-362142</link>
<description>ഗര്‍ഭിണികള്‍ വീട്ടിലും ചുറ്റുപാടും ജോലിസ്ഥലത്തുമൊക്കെ പല പദാര്‍ഥങ്ങളുമായി സ്ഥിരം സമ്പര്‍ക്കത്തിലാവാറുണ്ട്. ഇതില്‍ ചിലത് ചര്‍മം, ശ്വാസകോശം, അന്നനാളം എന്നിവയിലൂടെ ഉള്ളിലെത്തി അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. റേഡിയേഷന്‍, പുകവലി, മദ്യപാനം, കീടനാശിനികള്‍, രാസപദാര്‍ഥങ്ങള്‍, രോഗാണുക്കള്‍ തുടങ്ങിയവയെല്ലാം ഇതില്‍പെടും.     റേഡിയേഷന്‍      അക്‌സ്‌റേയും സിടി സ്‌കാനും അയേണൈസിങ് റേഡിയേഷന്‍ പുറത്തുവിടുന്നു, ഉയര്‍ന്ന അളവില്‍ അയേണൈസിങ് റേഡിയേഷന്‍ ഉപയോഗിച്ചാല്‍ കുഞ്ഞിന് അംഗവൈകല്യം, വളര്‍ച്ചക്കുറവ,് ഭാവിയില്‍ ലുക്കിമിയ സാധ്യത തുടങ്ങിയവയ്ക്ക് വഴിവെക്കും. സാധാരണ എക്‌സ്‌റേയിലും സിടി സ്‌കാനിലും പരിശോധനയ്ക്ക് നിശ്ചയിച്ച അളവില്‍ (റശമഴിീേെശര റീലെ) മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അതുകൊണ്ട് ഗര്‍ഭാവസ്ഥയില്‍ ഒറ്റതവണ ചെയ്യുന്ന എക്‌സ്‌റേയോ സിടി സ്‌കാനോ സുരക്ഷിതമാണ്.       മദ്യപാനവും പുകവലിയും     മദ്യം എത്ര ചെറിയ തോതിലായാലും കുഞ്ഞിനെ ദോഷകരമായി ബാധിക്കും. മദ്യപാനമുള്ള അമ്മയുടെ രക്തത്തില്‍ നിന്നും പ്ലാസന്റ വഴി....&lt;img src="http://feeds.feedburner.com/~r/mb4eves/~4/_rA_JCy16Q8" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-362142</guid>
<feedburner:origLink>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-362142</feedburner:origLink></item>
<item>
<title>അമ്മയായി കൊതി തീര്‍ന്നില്ല</title>
<link>http://feedproxy.google.com/~r/mb4eves/~3/eDmzQ0Eql-w/articles-story-362140</link>
<description>ആലുവാ പുഴയോരത്തെ വലിയവീട്ടില്‍ ഒറ്റയ്ക്കാണ് മലയാള സിനിമയിലെ അമ്മ, കവിയൂര്‍ പൊന്നമ്മ. ഈ ഏകാന്തത  പക്ഷേ, അവര്‍ ആസ്വദിക്കുന്നുണ്ട്. ''കൊച്ചിലേ ഒറ്റയ്ക്കിരിക്കാനായിരുന്നു എനിക്കിഷ്ടം. കൂട്ടുകാരുടെകൂടെ തുള്ളിച്ചാടി നടന്ന കാലം എനിക്കുണ്ടായിട്ടില്ല.  തൊടിയിലെ മരങ്ങളും കിളികളുമൊക്കെയായിരുന്നു എന്റെ ചങ്ങാതിമാര്‍. അന്നേ ഞാന്‍ മനസ്സില്‍ കരുതിയതാണ് വലുതായാല്‍ വീടുവെക്കുന്നത് പ്രകൃതിരമണീയമായ, തിരക്കുകളില്‍ നിന്നൊഴിഞ്ഞ സ്ഥലത്തു വേണമെന്ന്. അങ്ങനെ അന്വേഷിച്ചന്വേഷിച്ച് ഞാനീ പുഴയോരത്തെത്തി...'', കവിയൂര്‍ പൊന്നമ്മ ഓര്‍മകളുടെ വഞ്ചിയിറക്കി തുഴയെറിഞ്ഞു. ചുവടുകള്‍ക്കപ്പുറം പെരിയാര്‍ മൗനമായി ഒഴുകുന്നു. പൊന്നമ്മയുടെ അമ്മ കഥാപാത്രങ്ങളുടെ സ്‌നേഹവായ്പ് അറിഞ്ഞ നായകനെപ്പോലെ...      സിനിമയിലെ അമ്മയാകാനുള്ള നിയോഗം എപ്പോഴായിരുന്നു?      1966ല്‍ തൊമ്മന്റെ മക്കള്‍ എന്ന സിനിമയില്‍ സത്യന്റെയും മധുവിന്റെയും അമ്മയായിട്ടാണ് തുടക്കം. അന്നെനിക്ക് 19 വയസ്സാണ്. എന്റെ അച്ഛനേക്കാള്‍ പ്രായമുണ്ടായിരുന്നു സത്യന്‍ മാഷ്‌ക്ക്. ക്യാമറക്ക് മുന്നില്‍ മകനായിരുന്നെങ്കിലും,....&lt;img src="http://feeds.feedburner.com/~r/mb4eves/~4/eDmzQ0Eql-w" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-362140</guid>
<feedburner:origLink>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-362140</feedburner:origLink></item>
<item>
<title>കഠിനമായി ഭയന്ന് ജീവിക്കുന്നവര്‍</title>
<link>http://feedproxy.google.com/~r/mb4eves/~3/u1IffSIP1pw/articles-story-359802</link>
<description>കഴിഞ്ഞ ആഴ്ചകളില്‍ കേരളത്തിലെ മാധ്യമങ്ങളിലാകെ സൗദിഅറേബ്യയിലെ 'നിതാഖാത്' പ്രശ്‌നങ്ങളുടെ ബഹളമായിരുന്നു. സ്വദേശിവത്കരണം ഒന്നുകൂടി കര്‍ശനമാക്കിയപ്പോഴുണ്ടായ റെയിഡുകളും പുറത്താക്കലുകളും ഒരു അപസര്‍പ്പകകഥയിലെന്നവണ്ണം ദൃശ്യങ്ങളിലും വാക്കുകളിലും നിറഞ്ഞു. രാഷ്ട്രീയക്കാര്‍, മന്ത്രിമാര്‍ ചിലപ്പോഴൊക്കെ അപഹാസ്യമെന്നു തോന്നിപ്പിച്ച പ്രസ്താവനകള്‍ നടത്തി. സൗദി അറേബ്യയിലെ പാവം മലയാളികളൊന്നടങ്കം നാട്ടില്‍ തൊഴില്‍രഹിതരായി തിരിച്ചെത്തിയാലുണ്ടാകാവുന്ന സാമ്പത്തിക-സാമൂഹിക പ്രതിസന്ധികളെക്കുറിച്ച് കൂലങ്കഷമായ ചര്‍ച്ചകള്‍ നടന്നു.     നിങ്ങള്‍ അവിടെ സുരക്ഷിതര്‍ തന്നെയല്ലേ എന്ന് നാട്ടില്‍ നിന്ന് പ്രിയപ്പെട്ടവരുടെ പരിഭ്രമത്തോടെയുള്ള ഫോണ്‍വിളികള്‍ വരാന്‍ തുടങ്ങി. അപ്പോഴാണ് മൂന്നുനാലു ദിവസങ്ങളിലെ ബഹളങ്ങള്‍ക്കിടയിലായി  യാമിനി എന്ന സ്ത്രീയുടെ കണ്ണുനീര്‍, പ്രവാസിയുടെ പകച്ച മുഖങ്ങള്‍ക്കു മേലെ വീണത്. യാമിനി-ഗണേശന്‍ പ്രശ്‌നങ്ങളുടെ സെന്‍സേഷനലിസത്തിന്റെ തള്ളിത്തിരക്കില്‍, കത്തിമുനയില്‍, നില്‍ക്കുന്ന ആലംബഹീനരായി, തങ്ങള്‍ തന്നെ....&lt;img src="http://feeds.feedburner.com/~r/mb4eves/~4/u1IffSIP1pw" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-359802</guid>
<feedburner:origLink>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-359802</feedburner:origLink></item>
<item>
<title>പെണ്ണുങ്ങള്‍ പൂരം കണ്ടാലെന്താ</title>
<link>http://feedproxy.google.com/~r/mb4eves/~3/BJAiJ6zK928/articles-story-356189</link>
<description>രണ്ടു ദിവസമായി തൃശ്ശൂര്‍ നഗരം പൂരത്തിരക്കിലായിരുന്നു. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പൂരം കാണാനെത്തിയ മനുഷ്യര്‍. അവരില്‍ 80 വയസ്സുള്ള ബ്രിട്ടീഷുകാരി മാര്‍ഗരറ്റ് മുതല്‍ രാജസ്ഥാനില്‍ നിന്നെത്തിയ 18-കാരന്‍ ബബ്‌ലു വരെ. യൂറോപ്പുകാരും അമേരിക്കക്കാരും വടക്കേ ഇന്ത്യക്കാരും കേരളത്തിന്റെ എല്ലാ കോണില്‍ നിന്നുള്ളവരും ഉണ്ട് കൂട്ടത്തില്‍.     ഞായറാഴ്ച രാവിലെ പൂരപ്പറമ്പിലെത്തുമ്പോള്‍ വിശാലമായ തേക്കിന്‍കാട് മൈതാനത്തില്‍ ആനകളും മനുഷ്യരും വാദ്യക്കാരും ചേര്‍ന്ന് തിളച്ചു മറിയുന്ന ജനക്കൂട്ടം. എല്ലായിടത്തും ധാരാളം സ്ത്രീകളും കുട്ടികളും. ആനപ്പള്ള മതിലിന്റെ മുകള്‍ ഭാഗം വരെ അവര്‍ കയ്യടക്കിയിരിക്കുന്നു. ഓരോ ചെറുപൂരത്തിന്റെയും മുന്നില്‍ മേളം ആസ്വദിച്ചും ആനകളെ ക്യാമറയില്‍ പകര്‍ത്തിയും ചെറുപ്പക്കാരികളുടെ സംഘങ്ങള്‍. തൃശ്ശൂര്‍ പൂരം പെണ്ണുങ്ങള്‍ക്ക് പോകാന്‍ പറ്റാത്ത സ്ഥലമാണെന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുള്ളതൊക്കെ  വെറുതെയാണല്ലോ എന്നു മനസ്സില്‍ പറഞ്ഞു. മേളം കാണാനും കേള്‍ക്കാനും ശ്രീമൂല സ്ഥാനത്തെ ആല്‍ത്തറയില്‍ വലിഞ്ഞു കയറുമ്പോള്‍....&lt;img src="http://feeds.feedburner.com/~r/mb4eves/~4/BJAiJ6zK928" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-356189</guid>
<feedburner:origLink>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-356189</feedburner:origLink></item>
<item>
<title>മയക്കു മരുന്നുകള്‍ രുചിച്ചു നോക്കുന്നവര്‍</title>
<link>http://feedproxy.google.com/~r/mb4eves/~3/o6YUQTAEswM/articles-story-355693</link>
<description>കേട്ടറിയുന്ന എന്തും ഒന്നു രുചിച്ചു നോക്കുവാന്‍ വെമ്പുന്ന കൗമാരക്കാര്‍ പലരും ആകാംക്ഷയുടെയും സാഹസികതയുടെയും പേരിലാണ് ചീത്തശീലങ്ങളില്‍ ചെന്നുപാടുന്നത്. മറ്റുള്ളവരുടെ പ്രേരണയാല്‍ ഒന്നു രുചിച്ചു നോക്കുന്നവരാണ് ചിലരെങ്കില്‍ ഉത്കണ്ഠയും അപകര്‍ഷതയും മറക്കാനായി മയക്കുമരുന്നുകളെ കൂട്ടുപിടിക്കുന്നവരാണ് മറ്റു ചിലര്‍.  	  മയക്കുമരുന്നില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ മസ്തികഷ്‌കത്തെ ബാധിച്ച് വ്യക്തിയെ മായാലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ഈ വസ്തുക്കള്‍ നാഡീകോശത്തില്‍ കടന്നുകയറി. വീണ്ടും ഇതുപയോഗിക്കാനുള്ള പ്രേരണ ഉണര്‍ത്തുകയും ചെയ്യും. മദ്യത്തില്‍ നിന്ന് രൂപം കൊള്ളുന്ന THIO  ഉം കഞ്ചാവില്‍ അടങ്ങിയിരിക്കുന്ന THE  യും ആണ് ഇവയില്‍ പ്രധാനം ഒരു കവിള്‍ പുകയോ ഒരറ്റ ഗ്ലാസ് മദ്യമോ അകത്തു ചെന്നാല്‍ ആത്മവിശ്വാസം വര്‍ധിക്കും എന്നവകാശപ്പെടുന്നവരുണ്ട്. ദുഃഖങ്ങള്‍ മറക്കാനും സന്തോഷം പങ്കുവയ്ക്കുവാനും യുവാക്കള്‍ ലഹരി പദാര്‍ത്ഥങ്ങള്‍ തേടിപ്പോകുന്നത് ദയനീയമായ കാഴ്ചയാണ്. സ്വയം മുതിര്‍ന്നയാളായി പ്രഖ്യാപിക്കാനായി ദുശീലങ്ങള്‍....&lt;img src="http://feeds.feedburner.com/~r/mb4eves/~4/o6YUQTAEswM" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-355693</guid>
<feedburner:origLink>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-355693</feedburner:origLink></item>
<item>
<title>ഐസ്... ഐസ്... ബേബി</title>
<link>http://feedproxy.google.com/~r/mb4eves/~3/vbjA3q0Ehxc/articles-story-355310</link>
<description>വേനല്‍ക്കാലത്ത് ഉന്മേഷം പകരാന്‍ നാടന്‍ പഴങ്ങള്‍കൊണ്ട് മറുനാടന്‍ സ്റ്റൈലില്‍ ഏഴ്് പാനീയങ്ങള്‍ തയ്യാറാക്കിയത്:  ബി. ചന്ദ്രബാനു,  എക്‌സിക്യൂട്ടീവ് ഷെഫ്, ലേ മെറീഡിയന്‍, കൊച്ചി      ആപ്പിള്‍ സെലറി ജ്യൂസ്      ഗ്രീന്‍ ആപ്പിള്‍	അഞ്ചെണ്ണം  സെലറി തണ്ടുകള്‍	ആറെണ്ണം  ഐസ് പൊടിച്ചത്	100 ഗ്രാം  ആപ്പിള്‍ മുറിച്ചത്	15 ഗ്രാം  സെലറി മുറിച്ചത്	15 ഗ്രാം     ആപ്പിളും സെലറിയും മിക്‌സിയില്‍ അടിച്ചെടുക്കുക. ഗ്ലാസ്സില്‍ പൊടിച്ച ഐസ് ഇട്ട് ജ്യൂസ് ഒഴിക്കുക. മുറിച്ച ചേരുവകള്‍ ജ്യൂസിനു മേല്‍ വിതറുക.          റിഫ്രഷിങ് റോ മാംഗോ     പച്ച മാങ്ങാ ജ്യൂസ്	150 മില്ലി  ഇഞ്ചി ചതച്ചത്	അര കഷണം  ഇഞ്ചി ജ്യൂസ്	പത്ത് മില്ലി  ചെറുനാരങ്ങാ ജ്യൂസ്	ഒന്നിന്റെ  ഐസ് പൊടിച്ചത്	50 ഗ്രാം  പഞ്ചസാര സിറപ്പ് 	50 ഗ്രാം  ഉപ്പ്	ഒരു നുള്ള്  ചെറുനാരങ്ങാത്തൊലി നുറുക്കിയത്	അഞ്ച് ഗ്രാം  പുതിന ഇല നുറുക്കിയത്്	അഞ്ച് ഗ്രാം  തണുപ്പിച്ച പ്ലെയിന്‍ സോഡ	100 മില്ലി     ഒരു ബൗളില്‍ എല്ലാ ചേരുവകളും ചേര്‍ക്കുക. ഇതിനുമേല്‍ സോഡ ഒഴിക്കുക. ചെറുതായി ഇളക്കി, ഗ്ലാസ്സില്‍ പകരുക.       മാംഗോ ലസ്സി     മധുരമുള്ള തൈര്	100 മില്ലി  തേന്‍	20 മില്ലി  മാങ്ങാ....&lt;img src="http://feeds.feedburner.com/~r/mb4eves/~4/vbjA3q0Ehxc" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-355310</guid>
<feedburner:origLink>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-355310</feedburner:origLink></item>
<item>
<title>കൗമാരം കൂകിപ്പായുന്നു...</title>
<link>http://feedproxy.google.com/~r/mb4eves/~3/IW76EC8C1JY/articles-story-354784</link>
<description>കാലവും ലോകവും ത്രസിച്ചു നില്‍ക്കുന്നു ഈ പതിമൂന്നുകാര്‍ വരുമ്പോള്‍. ഇനി അവര്‍ നയിക്കും, നമ്മള്‍ പിന്തുടരും     ഗൂഗിള്‍ സെര്‍ച്ചിനൊപ്പം പതുങ്ങിപ്പതുങ്ങിയായിരുന്നു ഇവരുടെ വരവ്. ആറു വയസ്സെത്തിയപ്പോള്‍ നോക്കിയയും സാംസങ്ങും അവരുടെ കൈയിലേക്ക് വന്നു. എട്ടുവയസ്സില്‍ ജി.മെയിലിലും ഓര്‍ക്കുട്ടിലും ഇവര്‍ കാലുകുത്തി. പന്ത്രണ്ടില്‍ അവര്‍ ഫേസ് ബുക്കിലേക്ക് തുള്ളിച്ചാടിവന്നു. പതിമൂന്നിലേക്ക് കാലൂന്നുമ്പോള്‍ അവര്‍ ജീവിതത്തെ നോക്കി പുഞ്ചിരിക്കുന്നു.   ഈ സഹസ്രാബ്ദത്തിലെ ആദ്യത്തെ കൗമാരക്കാരാണ് ഈ വരുന്നത്. രണ്ടായിരത്തില്‍ ജനിച്ച് ഇപ്പോള്‍ കൗമാരത്തിലേക്ക് നടന്നടുക്കുന്നവരുടെ മനസ്സിലിരിപ്പ് തേടിയപ്പോള്‍ അവര്‍ ആദ്യമേ പറഞ്ഞു, 'യോളോ' (യു ലിവ് ഒണ്‍ലി വണ്‍സ്). ഉള്‍ക്കരുത്തും ആത്മവിശ്വാസം തുടിക്കുന്ന ചുവടുകളുമുള്ള തലമുറയുടെ മുദ്രാവാക്യം. തീപ്പെട്ടി ചിത്രങ്ങള്‍ അടുക്കിവെച്ചും ചിത്രകഥാ പുസ്തകങ്ങള്‍ക്കുവേണ്ടി കാത്തിരുന്നും കൗമാരം കളഞ്ഞവരെ നോക്കി ഇവര്‍ക്കിത്രയേ പറയാനുള്ളൂ, ഓ, സില്ലി ഓള്‍ഡ് ജനറേഷന്‍....        കട്ട് ആന്‍ഡ് പേസ്റ്റ് ലൈഫ്....&lt;img src="http://feeds.feedburner.com/~r/mb4eves/~4/IW76EC8C1JY" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-354784</guid>
<feedburner:origLink>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-354784</feedburner:origLink></item>
<item>
<title>ഈ നാട്ടില്‍ ജീവിക്കാന്‍ പേടിയാവുന്നു</title>
<link>http://feedproxy.google.com/~r/mb4eves/~3/88M4sUjkVCI/articles-story-354269</link>
<description>പുത്തന്‍ കാഴ്ചപ്പാടുകളുമായി പുതിയ രമ്യ         സിനിമാ ജീവിതത്തിലെ അപ്രതീക്ഷിത വഴിത്തിരിവില്‍ അമ്പരന്നു നില്‍ക്കുകയാണ് രമ്യാ നമ്പീശന്‍. മലയാള സിനിമയില്‍ നിന്ന് പുറത്താകുമെന്ന ഘട്ടത്തിലാണ് അവരൊന്ന് കളംമാറ്റിപ്പിടിച്ചത്. മേക്ക്ഓവറിലൂടെ സ്വന്തം ഇമേജിനെ തന്നെ തച്ചുടച്ചു. പോരാത്തതിന് 'ചാപ്പാക്കുരിശി'ലൂടെ മലയാള സിനിമയിലെ ആദ്യ ചുംബനരംഗത്തിലെ നായികയുമായി.    പക്ഷേ, രമ്യയുടെ തീരുമാനങ്ങളൊന്നും പിഴച്ചില്ല. പുതിയ ഇമേജ് ഗുണം ചെയ്തു. മലയാളത്തിലും തമിഴിലും ഒന്നിനുപുറകെ ഒന്നായി കുറേ സിനിമകള്‍. തമിഴില്‍ ഒടുവിലിറങ്ങിയ 'പിസ്സ' സൂപ്പര്‍ഹിറ്റായി. മലയാളത്തില്‍ ബാച്ചിലര്‍ പാര്‍ട്ടിയില്‍ 'വിജനസുരഭി...' പാടി ഐറ്റം നമ്പറിലെത്തിയപ്പോള്‍ തന്നെ 'അയാളും ഞാനും തമ്മില്‍', 'പാതിരാമണല്‍', 'അപ് ആന്റ് ഡൗണ്‍' എന്നീ സിനിമകളില്‍ ഒട്ടും ഗ്ലാമറില്ലാതെയും അവര്‍ അഭിനയിച്ചു. മലയാളത്തില്‍ കഴിഞ്ഞവര്‍ഷം ഏറ്റവും നേട്ടമുണ്ടാക്കിയ ഗായികയും രമ്യയാണ്. പാടിയ മൂന്നു പാട്ടും ഹിറ്റ്.      ജീവിതത്തോടുള്ള കാഴ്ചപ്പാടുകള്‍ മാറിയ പുതിയ രമ്യ സംസാരിക്കുന്നു.      പാടിയ മൂന്നു....&lt;img src="http://feeds.feedburner.com/~r/mb4eves/~4/88M4sUjkVCI" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-354269</guid>
<feedburner:origLink>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-354269</feedburner:origLink></item>
<item>
<title>കണ്ണെഴുതി പൊട്ടുംതൊട്ട്‌</title>
<link>http://feedproxy.google.com/~r/mb4eves/~3/g5EafqxXGOE/articles-story-352583</link>
<description>ജീന്‍സിനൊപ്പം പൊട്ട് തൊടുന്നത് ഏറ്റവും മോശം എന്നാണ് ഇതുവരെ കരുതിയതെങ്കില്‍ ആ കാലം മാറി. ഏതു വസ്ത്രത്തിനൊപ്പവും വലിയ വട്ടം പൊട്ടുകള്‍ എന്നതാണ് പുതിയ ഫാഷന്‍ മന്ത്രം.    പഴയ കാലത്തേക്കുള്ള തിരിച്ചുപോക്കെന്നവണ്ണം പൊട്ടുകളുടെ വലിപ്പം കൂടി വരികയാണ്. വലിയ വട്ടം പൊട്ടുകള്‍ സുന്ദരിമാരുടെ മുഖത്തെ ആകര്‍ഷകമാക്കുന്നു എന്നത് പുതിയ ഫാഷന്‍ ഇന്‍പുട്ട്.    ബോളിവുഡിലെ മിന്നും താരം വിദ്യാബാലനാണ് വലിയ പൊട്ടുകളുമായി ആദ്യം ശ്രദ്ധയാകര്‍ഷിച്ചത്. അടുത്തിടെ റാണി മുഖര്‍ജി മുതല്‍ സോനം കപൂര്‍ വരെ പാര്‍ട്ടിക്കും മറ്റ് ആഡംബരച്ചടങ്ങുകള്‍ക്കും വലിയ പൊട്ടും തൊട്ടാണ് എത്തിയത്. സാരിയുടെയൊപ്പം മാത്രമല്ല ഏറ്റവും ഫാഷനബിളായുള്ള ഏതു വേഷത്തിനൊപ്പവും വലിയ പൊട്ട് ചേരും എന്നത് പുതിയ ഫ്യൂഷന്‍ ഫാഷന്റെ ഭാഗമാണ്.         പൊട്ട് എന്നാല്‍ ചുവപ്പ് എന്നാണ് പൊതു ധാരണ. അതും പൊളിച്ചെഴുതുകയാണ്. വിവിധ നിറത്തിലുള്ള വലിയ വട്ടം പൊട്ടുകള്‍ ഇന്ന് സൗന്ദര്യ വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ഇനമായി മാറിയിരിക്കുന്നു. കൂടാതെ അനേകം നിറത്തിലുള്ള ചാന്തുപൊട്ടുകള്‍....&lt;img src="http://feeds.feedburner.com/~r/mb4eves/~4/g5EafqxXGOE" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-352583</guid>
<feedburner:origLink>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-352583</feedburner:origLink></item>
<item>
<title>'നന്മ'യുടെ വീട്ടില്‍ ഒരമ്മ</title>
<link>http://feedproxy.google.com/~r/mb4eves/~3/zO3jngvIoBY/articles-story-352314</link>
<description>അനാഥയായി വളര്‍ന്ന സുമതി. ഇന്ന് ആരോരുമില്ലാത്ത  ഇരുപത്തഞ്ച് കുട്ടികള്‍ക്ക്   അമ്മയാണ്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ അപൂര്‍വ്വ കഥ          വലിയ പറമ്പിലെ മരങ്ങള്‍ക്കിടയിലൂടെ കുട്ടികള്‍ ഓടിക്കളിച്ചു. ഇടയ്ക്കിടെ പറമ്പിന് നടുവിലെ വീട്ടുമുറ്റത്തേക്ക് ഓടിയെത്തി,'അമ്മേ, പന്ത് കിണറ്റില്‍ വീണു', എന്നോ 'അമ്മേ,ഓട്ടോക്കാരന്‍ വന്നു'എന്നോ വിളിച്ചുപറഞ്ഞു. അവര്‍ ഇരുപത്തഞ്ച് മക്കളുണ്ട്. അവര്‍ക്കെല്ലാം കൂടി ഒരമ്മ സുമതിയമ്മയും.    കോഴിക്കോട്ടെ'നന്മ'ചാരിറ്റബിള്‍ ട്രസ്റ്റിലെത്തുമ്പോള്‍ ഒരു വീട്ടിലെത്തിയതുപോലെ തോന്നും. 'ഓടിയോടി ഇങ്ങനെ പറക്കും മക്കളെല്ലാം... ഇവര്‍ക്ക് വീടിന്റെ അന്തരീക്ഷം തന്നെ നല്‍കണമെന്ന് തോന്നി. സ്വന്തമെന്ന് പറയാന്‍ ഒരമ്മ, വീട്, പറമ്പ്, ചെടികള്‍, ആട്ടിന്‍കുട്ടികള്‍, പശു..,' ട്രസ്റ്റ് നടത്തുന്ന സുമതിയമ്മ പറഞ്ഞു.     അനാഥാലയത്തിന്റെ ചുമതല ഏല്‍ക്കാനിടയായ സാഹചര്യം അവര്‍ വിവരിച്ചു.'തിരുവനന്തപുരത്താണ് എന്റെ നാട്. എന്റെ ഒരു പരിചയക്കാരി കോഴിക്കോട്ടെ ഒരു അനാഥാലയത്തില്‍ ജോലിചെയ്യുന്നുണ്ടായിരുന്നു. അവര്‍ക്ക് തൊഴില്‍പരമായി ചില....&lt;img src="http://feeds.feedburner.com/~r/mb4eves/~4/zO3jngvIoBY" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-352314</guid>
<feedburner:origLink>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-352314</feedburner:origLink></item>
<item>
<title>കാറ്റും വെളിച്ചവുമുള്ള വീടുകള്‍</title>
<link>http://feedproxy.google.com/~r/mb4eves/~3/chu7l9bNNF4/articles-story-352313</link>
<description>കുളവും മരങ്ങളുമുള്ള പറമ്പിലൂടെ പടിപ്പുരയും മുറ്റവും കടന്ന് പൂമുഖം വഴി വീട്ടിനകം പുണരുന്ന ഇളംകാറ്റ്... നടുമുറ്റത്തിന്റെ കുളിര്‍മ, മച്ചിന്റെ തണുപ്പ്... പഴയ കേരളീയ ശൈലിയില്‍ പണിത വീടുകളുടെ ഉള്ളം നിറയെ കാറ്റും കുളിരുമാണ്. ഇന്നിതിനെല്ലാം പകരമായി കൂളര്‍, എയര്‍ കണ്ടീഷന്‍, ഫാന്‍ എന്നിങ്ങനെയും. പലരും വീടു പണിതതിനു ശേഷമാണ് ചൂട് കുറയ്ക്കാനുള്ള വഴിയന്വേഷിച്ച് നടക്കുക. ഇത് പണവും ഊര്‍ജ്ജവും നഷ്ടപ്പെടുത്തും. വീടിന്റെ രുപരേഖ തയ്യാറാക്കുമ്പോള്‍ തന്നെ ചൂട് കുറയ്ക്കാനായവ ചെയ്യാം.   കാറ്റും വെളിച്ചവും കയറുന്ന വീടുകളാണ് ജീവനുള്ള വീടുകള്‍. വെളിച്ചം നമുക്കാവശ്യമാണ് എന്നാല്‍ അതിനൊപ്പം വരുന്ന ചൂടു തടയുകയും വേണം. ഭൂപ്രകൃതി, കാലാവസ്ഥ എന്നിവയെല്ലാം അറിഞ്ഞുവേണം ഇതെല്ലാം പ്ലാന്‍ ചെയ്യാന്‍.  കേരളത്തിലെ ഭൂപ്രകൃതിപ്രകാരം കാറ്റും വെളിച്ചവും ഏറ്റവും കൂടുതല്‍ വരുന്നത് തെക്കുപടിഞ്ഞാറു ഭാഗത്തു നിന്നാണ്. ഈ സ്ഥലത്ത് മരങ്ങള്‍ വച്ചു പിടിപ്പിക്കാം. നമ്മുടെ നാട്ടില്‍ സാധാരണയായി വളരുന്ന മരങ്ങളാണ് ഏറ്റവും ഉത്തമം. ഇത് വീട്ടില്‍ നിന്നും അല്‍പം അകലെയായി....&lt;img src="http://feeds.feedburner.com/~r/mb4eves/~4/chu7l9bNNF4" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-352313</guid>
<feedburner:origLink>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-352313</feedburner:origLink></item>
<item>
<title>മഹാനിര്‍വാണ്‍ റോഡിലെ 'ചുനിബാലദേവി'</title>
<link>http://feedproxy.google.com/~r/mb4eves/~3/zRiknk01Hzo/articles-story-352296</link>
<description>ബംഗാളിലെ സൗത്ത് കല്‍ക്കത്തയിലുള്ള ഗൊരിയാഹട്ടിനടുത്താണ് മഹാനിര്‍വാണ്‍ റോഡ്. മഹാനിര്‍വാണ്‍ റോഡിനരികെ ഇടുങ്ങിയ ചേരിയിലൂടെ അല്‍പ്പം ഉള്ളിലേക്ക് നീങ്ങിയാല്‍ ബീണ അധികാരിയുടെ വീടായി. ആ കൊച്ചുവീട്ടിലേക്ക് അവരെ കാണാനായി പൊളിഞ്ഞടര്‍ന്നു തുടങ്ങിയ വാതില്‍ തള്ളിത്തുറന്ന് തല നന്നേ കുനിച്ച് അകത്തേക്ക് കടന്നുചെന്നു. അകംകാഴ്ച്ചയില്‍ ആദ്യം ചെറിയൊരു നടുത്തളമാണ്. അതിനോട് ചേര്‍ന്ന് കൊച്ചുമുറിയും. ദാരിദ്യത്തിന്റെ ദുസ്സൂചനകള്‍ ധാരാളമുള്ള വീട്. വീണ്ടുകീറി, നരബാധിച്ച ചുവരുകള്‍ക്കിടയിലെ പരിമിതിമായ സ്ഥലമാണ് ഇവരുടെ വാസസ്ഥലം. മഹാനിര്‍വാണ്‍ സരണിയിലെ ചേരിയിലേക്ക് നീളുന്ന ഈ കൊച്ചുവീട്ടിലെ 92കാരിയെ കാണാനായി ചെന്നപ്പോള്‍ പെട്ടെന്ന് ഓര്‍ത്തുപോയത് പഥേര്‍ പാഞ്ചാലിയിലെ ചുനിബാലാദേവിയെയാണ്. അപ്പുവിന്റേയും ദുര്‍ഗയുടേയും ഒപ്പം, തന്റെ പ്രായാധിക്യവും പ്രത്യേകതകളും കൊണ്ട് ആരും ശ്രദ്ധിച്ചുപോകുന്ന ഇന്ദിര ഠാക്കൂര്‍മാ എന്ന അച്ഛമ്മ കഥാപാത്രത്തെ അവതരിപ്പിച്ച ചുനിബാലയെ.     സത്യജിത്ത് റേയുടെ വിഖ്യാതചിത്രത്തിലെ ഓര്‍മ്മകളുടെ പുനരുത്ഥാനമാണ്....&lt;img src="http://feeds.feedburner.com/~r/mb4eves/~4/zRiknk01Hzo" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-352296</guid>
<feedburner:origLink>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-352296</feedburner:origLink></item>
<item>
<title>രക്തസമ്മര്‍ദ്ദം: ചില മുന്‍കരുതലുകള്‍</title>
<link>http://feedproxy.google.com/~r/mb4eves/~3/4FpQkUIeBkw/articles-story-352089</link>
<description>ഞാന്‍ എട്ടു മാസം ഗര്‍ഭിണിയാണ്. ജോലിയുടെ തിരക്കുകള്‍ കാരണം കൃത്യമായി ചെക്കപ്പുകള്‍ ചെയ്യാന്‍ സാധിക്കാറില്ല. ചെറിയ തോതില്‍ ബി.പി. ഉണ്ട്. എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം?   മന്യ, പറവൂര്‍           പ്രായപൂര്‍ത്തിയായ ഒരാളുടെ ബി.പി. 120/80 ആണ്. ഗര്‍ഭകാലത്ത് സാധാരണയായി ബി.പി. കുറയുകയും ഗര്‍ഭാവസാനം നോര്‍മല്‍ ആവുകയും ചെയ്യും. എന്നാല്‍ എപ്പോഴെങ്കിലും ബി.പി. 140/90 ഓ അതിലധികമോ ആയാല്‍ അമിത രക്തസമ്മര്‍ദമായി കണക്കാക്കാം.     ഗര്‍ഭിണികളില്‍ പ്രധാനമായും മൂന്നു തരത്തിലാണ് അമിതരക്തസമ്മര്‍ദം കാണാറ്. ക്രോണിക് ഹൈപ്പര്‍ടെന്‍ഷന്‍, പ്രഗ്നന്‍സി ഇന്‍ഡ്യൂസ്ഡ് ഹൈപ്പര്‍ടെന്‍ഷന്‍, പ്രീ എക്ലാംസിയ.     ക്രോണിക് ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവരില്‍ ഗര്‍ഭിണിയാകുന്നതിനു മുമ്പുതന്നെ ബി.പി. കൂടുതലായിരിക്കും.  ഗര്‍ഭകാലത്തുണ്ടാവുന്ന ഹൈപ്പര്‍ടെന്‍ഷന്‍ ആണ് പ്രഗ്‌നന്‍സി ഇന്‍ഡ്യൂസ്ഡ് ഹൈപ്പര്‍ ടെന്‍ഷന്‍.     ഇതില്‍ ഗര്‍ഭകാലത്തിന്റെ 5-ാം മാസം (20 ആഴ്ച) മുതല്‍ ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാവും. മറ്റു ലക്ഷണങ്ങള്‍ ഒന്നും കാണുകയുമില്ല. പ്രസവം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളില്‍ രക്തസമ്മര്‍ദം....&lt;img src="http://feeds.feedburner.com/~r/mb4eves/~4/4FpQkUIeBkw" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-352089</guid>
<feedburner:origLink>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-352089</feedburner:origLink></item>
<item>
<title>ഉള്ളില്‍ തീക്കനല്‍ സ്വരങ്ങള്‍</title>
<link>http://feedproxy.google.com/~r/mb4eves/~3/hXo5Q5oLT64/articles-story-352069</link>
<description>'കരയാണോ, കരയാനൊക്കെ അറിയോ. പക്ഷേ ഒരു വര്‍ഷം നിര്‍ത്താതെ കരഞ്ഞാലും ഞാനൊഴുക്കിയ കണ്ണീരിന്റെ അടുത്തുവരില്ല. ....' സങ്കടവും കണ്ണീരും ആര്‍ത്തലച്ചുപെയ്ത ചിന്താവിഷ്ടയായ ശ്യാമളയുടെ ശബ്ദം. 'യാരത്...ദ്രോഹീ കതകു തുറ... ഞാനാ ശണ്ടാള. നാന്‍താന്‍ടാ നാഗവല്ലി...' മണിച്ചിത്രത്താഴില്‍ കോപംകൊണ്ട് ഉറഞ്ഞാടിയ നാഗവല്ലി.    'വെള്ളിത്തിരയുടെ മായാപ്രപഞ്ചത്തില്‍ അഭിനയപ്രതിഭകളുടെ മിന്നലാട്ടങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ നിങ്ങളീ ശബ്ദം വേറിട്ടുകേട്ടിരുന്നോ'. ചോദ്യം ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടേതാണ്.     'ആ ശബ്ദങ്ങള്‍ പലതും ഞാനായിരുന്നു.' അവര്‍ ഓര്‍മപ്പെടുത്തുന്നു. മൂവായിരത്തിലധികം സിനിമകളില്‍ നമ്മുടെ നായികമാര്‍ക്കായി ശബ്ദിച്ച അതേ ഭാഗ്യലക്ഷ്മി. പ്രണയവും വിരഹവും സങ്കടവും കരച്ചിലുമായി അവരില്‍നിന്ന് ശബ്ദം പൊട്ടി വീണപ്പോള്‍ നമ്മള്‍ നിശ്ശബ്ദരായിരുന്നുപോയി. ആ സ്വരസൗഭഗങ്ങളില്‍ ലയിച്ചിരുന്നപ്പോള്‍ ആരുമറിഞ്ഞിരുന്നില്ല,അലച്ചും ആര്‍ത്തും പെയ്ത ഭാഗ്യലക്ഷ്മിയുടെ ജീവിതകഥ.  സിനിമയുടെ വര്‍ണശബളമായ ലോകത്തെത്തിപ്പെട്ട ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു....&lt;img src="http://feeds.feedburner.com/~r/mb4eves/~4/hXo5Q5oLT64" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-352069</guid>
<feedburner:origLink>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-352069</feedburner:origLink></item>
<item>
<title>ജലസന്ദേശങ്ങള്‍</title>
<link>http://feedproxy.google.com/~r/mb4eves/~3/Mj1i2ovWmN8/articles-story-350417</link>
<description>ജലസന്ദേശങ്ങള്‍ (മെസേജസ്  ഫ്രം വാട്ടര്‍). ജപ്പാന്‍കാരനായ മസാരു ഇമോട്ടയുടെ പുസ്തകത്തിന്റെ പേര് അതാണ്.  മനോഹരമായ ഒരു ചിത്രപുസ്തകം.  ചിത്രങ്ങളൊക്കെ ജലകണികകളുടേത്.  ഇമോട്ടയുടെ ചിത്രങ്ങളിലെ ജലകണികകള്‍ കരയുകയും ചിരിക്കുകയും ദേഷ്യപ്പെടുകയും പരിഭവിക്കുകയും നിരാശപ്പെടുകയും ഒക്കെ ചെയ്യും.  ഓരോ വാക്കിനും, ചിന്തയ്ക്കും, വികാരത്തിനും ജലത്തില്‍ ഭാവമാറ്റം സൃഷ്ടിക്കാനാവുമെന്നാണ് ഇമോട്ട പറയുന്നത്.  ദൃശ്യങ്ങള്‍ക്കും, സംഗീതത്തിനും ജലത്തെ സ്വാധീനിക്കാനാവുമെന്നും ഇമോട്ടോയുടെ ഫോട്ടോകള്‍ കാണിച്ചു തരുന്നു.  കുട്ടിക്കാലത്ത് കാലിഡോസ്‌കോപ്പിലൂടെ കണ്ട ദൃശ്യങ്ങള്‍ പോലെയാണ് ഇമോട്ടോയുടെ ജലകണിക ചിത്രങ്ങള്‍.  സുന്ദരം, അത്ഭുതകരം, ആനന്ദദായകം - പുസ്തകം കണ്ട്, വായിച്ച് മനസ്സ് നിറഞ്ഞ് ഇന്റര്‍നെറ്റില്‍ മസാരു ഇമോട്ടോയെ തിരഞ്ഞു.    വിവരങ്ങള്‍ നിരവധി തെളിഞ്ഞു, ഒപ്പം ഇമോട്ടോയുടേത് സ്യൂഡോ സയന്‍സാണെന്നും, ബേസിക് ഫിസിക്‌സിനെതിരാണെന്നുമുള്ള ശാസ്ത്രജ്ഞരുടെ അഭിപ്രായങ്ങളും.    സ്യൂഡോ സയന്‍സോ, യഥാര്‍ത്ഥ സയന്‍സോ- ആ ചിത്രങ്ങള്‍ മനോഹരമാണ്, ആഹ്‌ളാദം തരുന്നവയാണ്.....&lt;img src="http://feeds.feedburner.com/~r/mb4eves/~4/Mj1i2ovWmN8" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-350417</guid>
<feedburner:origLink>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-350417</feedburner:origLink></item>
<item>
<title>സുഗതകുമാരിക്ക് സരസ്വതി സമ്മാനം</title>
<link>http://feedproxy.google.com/~r/mb4eves/~3/gupXaAZq9LU/articles-story-348958</link>
<description>ന്യൂഡല്‍ഹി: കെ.കെ. ബിര്‍ള ഫൗണ്ടേഷന്റെ 2012-ലെ സരസ്വതി സമ്മാനം കവയിത്രിയും സാമൂഹികപ്രവര്‍ത്തകയുമായ സുഗതകുമാരിക്ക് ലഭിച്ചു. ഇന്ത്യന്‍ ഭാഷകളിലെ മികച്ച കൃതിക്ക് നല്‍കുന്ന പുരസ്‌കാരമാണിത്. 'മണലെഴുത്ത്' എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. പത്തുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 2006-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട മണലെഴുത്ത് 27 കവിതകളുടെ സമാഹാരമാണ്.       ബിംബകല്‍പനകളുടെ സമൃദ്ധിയും ഭാവതീവ്രതയും നിറഞ്ഞതാണ് സുഗതകുമാരിയുടെ കവിതകളെന്നും പ്രകൃതിയോടും സമൂഹത്തിന്റെ ഓരങ്ങളില്‍ ജീവിക്കുന്നവരോടുമുള്ള ഉള്ള സ്‌നേഹം അവയുടെ പ്രത്യേകതയാണെന്നും അവാര്‍ഡ് നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.സി. ലഹോട്ടിയുടെ അധ്യക്ഷതയില്‍ രാജ്യത്തെ പ്രമുഖരായ എഴുത്തുകാരും പണ്ഡിതരും ഉള്‍പ്പെടുന്ന സമിതിയാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്.      22 ഭാഷാസമിതികള്‍, അഞ്ചുമേഖലാ സമിതികള്‍, അന്തിമസമിതി എന്നിങ്ങനെ മൂന്നുതലങ്ങളിലൂടെയാണ് സരസ്വതി സമ്മാനത്തിന് അര്‍ഹരെ നിശ്ചയിക്കുന്നത്. ബാലാമണിയമ്മ (നിവേദ്യം-1995),....&lt;img src="http://feeds.feedburner.com/~r/mb4eves/~4/gupXaAZq9LU" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-348958</guid>
<feedburner:origLink>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-348958</feedburner:origLink></item>
<item>
<title>ട്രാക്കിന്റെ ഗ്ലാമര്‍</title>
<link>http://feedproxy.google.com/~r/mb4eves/~3/0D4Ipsv0t8A/articles-story-348915</link>
<description>ട്രാക്കിലെ വേഗകാലത്തെ വിളിപ്പേര് 'ഇന്ത്യന്‍ ഫ്ലോജോ'. പുതിയ വേഗങ്ങള്‍ കണ്ടെത്തി മുന്നേറ്റം തുടര്‍ന്നപ്പോള്‍ 'കൂര്‍ഗ് എക്‌സ്പ്രസ്' എന്നും 'ഗ്ലാമര്‍ ഗേള്‍' എന്നും മാധ്യമങ്ങള്‍ ഓമനിച്ചു. മിന്നുന്ന പോരാട്ടങ്ങള്‍ ശേഷിപ്പിച്ച് വിടവാങ്ങിയപ്പോഴും അശ്വിനി നാച്ചപ്പ മുന്‍ അത്‌ലറ്റ് മാത്രമായി ഒതുങ്ങിയില്ല. ഒളിമ്പ്യന്‍ അത്‌ലറ്റ്, സിനിമാ താരം, സാമൂഹിക പ്രവര്‍ത്തക, വിദ്യാഭ്യാസ പ്രവര്‍ത്തക... വിശേഷണങ്ങള്‍ നീളുകയാണ്.    സ്‌പോര്‍ട്‌സ് തന്നെ ജീവിതമെന്ന് ആണയിടുന്നു അശ്വിനി. തെളിവായി മുന്നില്‍, കറുമ്പയ്യ അക്കാദമി ഫോര്‍ ലേണിങ് ആന്‍ഡ് സ്‌പോര്‍ട്‌സും അശ്വിനിസ്‌പോര്‍ട്‌സ് ഫൗണ്ടേഷനുമുണ്ട്, ഭാരതത്തിന്റെ ഭാവി വാഗ്ദാനമെന്ന് വിശേഷിപ്പിക്കാവുന്ന 600 കൗമാര സ്വപ്നങ്ങളുണ്ട്. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്റ് ആശ തോമസ് ഫെന്നിന്റെ ആതിഥ്യം സ്വീകരിച്ചാണ് അശ്വിനി കൊച്ചിയിലെത്തിയത്.    ''നമ്മുടെ പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സിന് പ്രാധാന്യം വളരെ കുറവാണ്. മികച്ച പൗരന്മാരാകണമെങ്കില്‍ കുട്ടികള്‍ ശാരീരികമായും....&lt;img src="http://feeds.feedburner.com/~r/mb4eves/~4/0D4Ipsv0t8A" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-348915</guid>
<feedburner:origLink>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-348915</feedburner:origLink></item>
<item>
<title>ഡാലുവിന്റെ ഫാഷന്‍ ലോകം</title>
<link>http://feedproxy.google.com/~r/mb4eves/~3/UCb2i34hsug/articles-story-348913</link>
<description>റീമ കല്ലിങ്കല്‍ ഫസ്റ്റ് റണ്ണറപ്പായ 2008 -ലെ മിസ് കേരള മത്സരത്തിലും കൊറിയോഗ്രാഫി ചെയ്തത് ഡാലു കൃഷ്ണദാസ് ആയിരുന്നു. സിനിമകള്‍ക്ക് വേണ്ടി കാസ്റ്റിങ് ചെയ്യുന്നു.ടി.വി. സീരിയലില്‍ ആര്‍ട്ടിസ്റ്റുകളെ തിരഞ്ഞെടുക്കുന്ന മത്സരങ്ങളിലും ഉണ്ടായിരുന്നു.      തിങ്ങിനിറഞ്ഞ സദസ്സിന് മുന്നിലേക്ക് റാമ്പില്‍ ചുവടുവെച്ച് സുന്ദരിമാര്‍ കടന്നുവന്നു... തിരശ്ശീലയ്ക്ക് പിന്നില്‍ ഏവരെയും ഉന്മാദത്തിലാഴ്ത്തുന്ന മാസ്മര സംഗീതം... നേവി ക്വീന്‍ മത്സരത്തിലെ ഓരോ റൗണ്ടുകള്‍ പിന്നിടുമ്പോഴും മത്സരം കൊഴുക്കുന്നു.        ഒടുവില്‍,തിരുവനന്തപുരം സ്വദേശി മെലീസ രാജു തോമസ് നേവി ക്വീന്‍ പട്ടം സ്വന്തമാക്കുമ്പോള്‍ ഡാലു കൃഷ്ണദാസ് എന്ന ഫാഷന്‍ കൊറിയോഗ്രാഫറുടെ അദൃശ്യസാന്നിധ്യം സദസ്സിലുണ്ടായിരുന്നു.     ആറ് വര്‍ഷമായി തുടര്‍ച്ചയായി നേവി ക്വീന്‍ ഷോയില്‍ ഡാലു കൃഷ്ണദാസുണ്ട്.             കേരളത്തിന്റെ ഫാഷന്‍ ഹബ്ബായ കൊച്ചി ഡാലുവിന് അപരിചിതമല്ല. കാരണം, വര്‍ഷത്തില്‍ പലതവണ ഷോകള്‍ക്കും മോഡലുകളുടെ ഗ്രൂമിങ്ങിനും ജ്വല്ലറി ഷോകള്‍ക്കുമായി ഡാലു കൊച്ചിയില്‍ എത്തുന്നുണ്ട്.           തെക്കേ ഇന്ത്യയുടെ....&lt;img src="http://feeds.feedburner.com/~r/mb4eves/~4/UCb2i34hsug" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-348913</guid>
<feedburner:origLink>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-348913</feedburner:origLink></item>
<item>
<title>റിമ കല്ലിങ്കലിന് സംസ്ഥാന അവാര്‍ഡ്‌</title>
<link>http://feedproxy.google.com/~r/mb4eves/~3/eqe0Fz4Is4k/articles-story-344970</link>
<description>റിമ കല്ലിങ്കലിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 22 ഫീമെയില്‍ കോട്ടയം, നിദ്ര എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിനാണ് അവാര്‍ഡ് ലഭിച്ചത്.     2009ല്‍ പുറത്തിറങ്ങിയ 'ഋതു' എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. പിന്നീട് അതേ വര്‍ഷം തന്നെ ലാല്‍ ജോസിന്റെ 'നീലത്താമര' എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി.&lt;img src="http://feeds.feedburner.com/~r/mb4eves/~4/eqe0Fz4Is4k" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-344970</guid>
<feedburner:origLink>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-344970</feedburner:origLink></item>
<item>
<title>പറഞ്ഞില്ലേ, പ്രേമത്തിന് കണ്ണില്ലെന്ന്‌</title>
<link>http://feedproxy.google.com/~r/mb4eves/~3/-_fSqJCjJsY/articles-story-342935</link>
<description>പ്രണയം വന്നു വിളിച്ചപ്പോള്‍ ഒരുമിക്കാന്‍ മതമോ ഭാഷയോ ദേശമോ ഇവര്‍ക്ക് തടസ്സമായില്ല...     ആദ്യമായി കാണുമ്പോള്‍ ഒരു ചില്ല് ചുമരിന്റെ അപ്പുറമിപ്പുറവുമായിരുന്നു ലവീനയും സുനിലും. കണ്ണാടിച്ചില്ലിന്റെ മങ്ങിയ കാഴ്ചയിലൂടെ ലവീനയെ നോക്കിനില്‍ക്കുമ്പോള്‍ അവരെ വേര്‍തിരിക്കുന്ന മറ്റു ചുമരുകളെപ്പറ്റിയൊന്നും സുനില്‍ ഓര്‍ത്തില്ല.      ലവീന കര്‍ണ്ണാടകക്കാരിയാണ്. മുഴുവന്‍ പേര് ലവീന അനീറ്റ ഡിസൂസ.അസ്സല്‍ റോമന്‍ കത്തോലിക്ക. മംഗലാപുരത്ത് നഗരജീവിതം ശീലിച്ച് വളര്‍ന്ന പെണ്‍കുട്ടി.  മലയാളം എന്ന ഭാഷ ലവീന അതുവരെ കേട്ടിട്ടുപോലുമില്ല. സുനില്‍ കുമാറാവട്ടെ കോഴിക്കോട് ജില്ലയിലെ വടകരയില്‍ ഉള്‍ഗ്രാമത്തില്‍ വളര്‍ന്ന ഒരു സാധാരണ പയ്യനും.      ചില ഉള്ളുകളികള്‍   'എന്റെ അച്ഛന് മംഗളാദേവിയില്‍ കമേഴ്‌സ്യല്‍ ഷോപ്പിങ്ങ് കോംപ്ലക്‌സുണ്ട്. അച്ഛനെ ബിസിനസ്സില്‍ സഹായിക്കാനാണ് ഞാനങ്ങോട്ട് പോയത്. ഞങ്ങളുടെ ഓഫീസില്‍ വെച്ചാണ് ആദ്യമായി ലവീനയെ കാണുന്നത്. കണ്ട നിമിഷം തന്നെ ഈ പെണ്‍കുട്ടി എന്റേതാണെന്ന് എനിക്ക് തോന്നി. ഞങ്ങളുടെ ഷോപ്പില്‍ പ്രിന്റടുക്കാന്‍ വരുമായിരുന്നു....&lt;img src="http://feeds.feedburner.com/~r/mb4eves/~4/-_fSqJCjJsY" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-342935</guid>
<feedburner:origLink>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-342935</feedburner:origLink></item>
<item>
<title>ചില മിന്നല്‍ക്കൊടികള്‍</title>
<link>http://feedproxy.google.com/~r/mb4eves/~3/IRI1cgbxXu4/articles-story-342932</link>
<description>മരുഭൂമിയിലെ ജീവിതക്കാഴ്ചകളില്‍ നിന്ന് ആലിപ്പഴങ്ങള്‍ പോലെ ചറുപറ ഓര്‍മകള്‍ പെയ്തുവീഴുകയാണ്. മലയാളത്തിന്റെ പ്രിയ കഥാകാരി എസ്.സിതാര സൗദിയില്‍ നിന്ന് എഴുതുന്ന ഡയറിക്കുറിപ്പുകള്‍...     സ്ത്രീയുടെ പുതുവര്‍ഷങ്ങള്‍ നിര്‍ണയിക്കുന്നത് അവളുടെ പ്രണയമാണ്, അഭിമാനവും. വെറും ഒരു സാധാരണ ദിവസത്തെ, മഴ നീരിലേക്ക് നനച്ചിറക്കി ഭംഗിയുള്ളതാക്കണമെങ്കില്‍ അവളുടെ മനസ്സില്‍ നിര്‍ഭയത്വത്തിന്റെയും സ്‌നേഹത്തിന്റെയും ആകാശങ്ങള്‍ ഉണ്ടായേതീരൂ. ഇത്തവണത്തെ പുതുവര്‍ഷം എനിക്ക് ആഘോഷങ്ങള്‍ ഇല്ലാത്തതായിരുന്നു. പതിവിനു വിപരീതമായി, മനസ്സില്‍ ഇരുട്ടും കുറ്റബോധവും മാത്രം. ഏറ്റവും അടുത്ത മൂന്നോ നാലോ സുഹൃത്തുക്കളോട് ഫോണില്‍ സംസാരിച്ചു. എനിക്ക് ഒട്ടും സന്തോഷം തോന്നിയില്ല. 'ആര്‍ക്കും വേണ്ടാത്തവളാണ് ഞാന്‍' എന്ന് എല്ലാ സ്ത്രീകള്‍ക്കും എപ്പോഴെങ്കിലുമൊക്കെ ഉണ്ടാകാറുള്ള ആ ഇല്ലാ തോന്നല്‍ എന്റെ മനസ്സിനെയും കീറിമുറിച്ചുകൊണ്ടിരുന്നു. പരാതികളും പരിഭവങ്ങളും ആയി ഞാന്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനോട് വഴക്കിട്ടു. ഇങ്ങോട്ട് ഫോണ്‍വിളിക്കാത്ത ചിലരെപ്പറ്റി....&lt;img src="http://feeds.feedburner.com/~r/mb4eves/~4/IRI1cgbxXu4" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-342932</guid>
<feedburner:origLink>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-342932</feedburner:origLink></item>
<item>
<title>പുരുഷവന്ധ്യതയ്ക്ക് പുതിയ ചികിത്സ</title>
<link>http://feedproxy.google.com/~r/mb4eves/~3/xAxJBSgXXRY/articles-story-342931</link>
<description>കുട്ടികളില്ലാത്തതിന്റെ വേദന അനുഭവിക്കുന്ന ദമ്പതികളാണ് ഞങ്ങള്‍. എന്റെ ഭര്‍ത്താവിന് കൗണ്ടിങ് പ്രശ്‌നമുണ്ട്. ധാരാളം ചികിത്സ ചെയ്തു. ഒരു പ്രാവശ്യം ഐ.വി.എഫ് നടത്തി. ഫലമുണ്ടായില്ല. ഇനി വേറെ എന്തെങ്കിലും മാര്‍ഗങ്ങളുണ്ടോ?        ലക്ഷ്യ.എന്‍, കണ്ണൂര്‍     പുരുഷബീജവുമായി ബന്ധപ്പെട്ടിട്ടുള്ള വന്ധ്യതാപ്രശ്‌നങ്ങള്‍ ഇന്ന് കൂടിവരുന്നു. ഐ.വി.എഫ്., ഇക്‌സി തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള വന്ധ്യതാ ചികിത്സയിലും വിജയസാധ്യത നിശ്ചയിക്കുന്നതില്‍ ബീജങ്ങളുടെ ഗുണമേന്മ പ്രധാനമാണ്. ബീജങ്ങളുടെ തകരാര്‍ മൂലം ഗര്‍ഭധാരണം അലസിപ്പോകാനുള്ള സാധ്യതയും കൂടുതലാണ്.       പുരുഷ വന്ധ്യതയുടെ കാരണങ്ങള്‍ കണ്ടുപിടിക്കുന്നത് പ്രധാനമായും ശുക്ല പരിശോധനയിലൂടെയാണ്. ബീജാണുക്കളുടെ എണ്ണം, ചലനശേഷി, ആകൃതി എന്നീ കാര്യങ്ങള്‍ കണ്ടെത്തുന്നു. ഇവ മൂന്നും ശരിയായ അനുപാതത്തിലാണെങ്കില്‍ ഗര്‍ഭധാരണശേഷി ഏതാണ്ട് ഉറപ്പിക്കാം എന്നായിരുന്നു ഇതുവരെയുള്ള അനുമാനം. എന്നാല്‍ ഇതുമാത്രം പോര എന്നാണ് പുതിയ കണ്ടെത്തലുകള്‍ പറയുന്നത്. ഒരു മില്ലിലിറ്റര്‍ ശുക്ലത്തില്‍ കുറഞ്ഞത് ഇരുപത് ദശലക്ഷം....&lt;img src="http://feeds.feedburner.com/~r/mb4eves/~4/xAxJBSgXXRY" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-342931</guid>
<feedburner:origLink>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-342931</feedburner:origLink></item>
<item>
<title>സ്‌നേഹം പങ്കിടാം, രുചിയോടെ</title>
<link>http://feedproxy.google.com/~r/mb4eves/~3/0haOGxOpk20/articles-story-342930</link>
<description>യൗവനത്തിന്റെ ആഘോഷനിമിഷങ്ങള്‍ക്ക് ഇണങ്ങിയ ഒന്‍പത് സൂപ്പര്‍ വിഭവങ്ങള്‍. തയ്യാറാക്കിയത്:  മുഹമ്മദ് സുഹൈല്‍, സീനിയര്‍ സൂസ് ഷെഫ്, ഗോകുലം പാര്‍ക്ക്, കൊച്ചി.      ബട്ടര്‍ ചിക്കന്‍ മസാല   കോഴി	 500 ഗ്രാം  കോഴിയില്‍ പുരട്ടാന്‍ ആവശ്യമുള്ളവ  കശ്മീരി മുളകുപൊടി	രണ്ട് ടീസ്പൂണ്‍  മഞ്ഞള്‍പൊടി, ജീരകപൊടി	അര ടീസ്പൂണ്‍ വീതം  ചാട്ട് മസാല, പെരുംജീരകപൊടി	അര ടീസ്പൂണ്‍ വീതം  ബ്ലാക് സാള്‍ട്ട്	ഒരു നുള്ള്  ഗരം മസാല	അര ടീസ്പൂണ്‍  കട്ടിത്തൈര്	ഒരു കപ്പ്  കടുകെണ്ണ	20 മില്ലി  ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്	ഒരു ടീസ്പൂണ്‍  ഉപ്പ്	ആവശ്യത്തിന്    എല്ലാ ചേരുവകളും ചേര്‍ത്ത് ചിക്കന്‍ പത്ത് മിനുട്ട് വെയ്ക്കുക. ശേഷം ഗ്രില്‍ ചെയ്യുക.    ഗ്രേവിക്കാവശ്യമായവ  1. ഗരം മസാല	 25 ഗ്രാം  2. തക്കാളി, സവാള (വലുത്)	 രണ്ടെണ്ടണ്ണം വീതം  3. ഉലുവ	 ഒരു ടീസ്പൂണ്‍  4. കശുവണ്ടിപ്പരിപ്പ്	 100 ഗ്രാം  5. കശ്മീരി മുളക്	 അഞ്ചെണ്ണം      ഇവ മിക്‌സിയില്‍ അടിച്ച് അല്പം വെള്ളം ചേര്‍ത്ത് തിളപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക.    1. വെണ്ണ	100 ഗ്രാം  2. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്	 ഒരു ടീസ്പൂണ്‍  3. മഞ്ഞള്‍പ്പൊടി, മുളകുപൊടി	 അര ടീസ്പൂണ്‍ വീതം....&lt;img src="http://feeds.feedburner.com/~r/mb4eves/~4/0haOGxOpk20" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-342930</guid>
<feedburner:origLink>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-342930</feedburner:origLink></item>
<item>
<title>നൃത്തവേദിയില്‍ വേദനയുടെ പിടച്ചില്‍</title>
<link>http://feedproxy.google.com/~r/mb4eves/~3/BkjH1SRXj6I/articles-story-342929</link>
<description>സ്‌കൂള്‍ കലോത്സവങ്ങളില്‍ തുടര്‍ച്ചയായി കലാതിലക പട്ടം അണിഞ്ഞുനില്‍ക്കുമ്പോഴും ജീവിതത്തെ നോക്കി സങ്കടം കൊണ്ട ഒരു നര്‍ത്തകിയുടെ കഥ...     രാത്രി പന്ത്രണ്ട് മണി. സ്‌കൂള്‍ കലോത്സവ വേദിയില്‍ കേരളനടന മത്സരം മുറുകുന്നു. ഉറക്കം തൂങ്ങുന്ന കാഴ്ചക്കാര്‍, കോട്ടുവാ ഇടുന്ന വിധികര്‍ത്താക്കള്‍, മേക്കപ്പ് അണിഞ്ഞുകൊണ്ട് മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പാര്‍വതി അരങ്ങില്‍ ചുവടുവെയ്ക്കുകയാണ്.    ഇപ്പോള്‍ വെളുപ്പിന് നാലുമണി. അണിയറയില്‍ മേക്കപ്പ് തുടച്ചുമാറ്റുമ്പോള്‍ പുറത്ത് അനൗണ്‍സറുടെ മുഴക്കമുള്ള ശബ്ദം കേള്‍ക്കാം. 'കലാതിലകം പാര്‍വതിരാജ്.'    ഒരുപാടുവട്ടം സ്‌കൂള്‍ കലോത്സവ വേദികളില്‍ മുഴങ്ങിയ പേരുകളിലൊന്ന്. തുടര്‍ച്ചയായി കലാതിലകപട്ടമണിഞ്ഞ് പുഞ്ചിരിച്ചു നിന്നു വയനാടിന്റെ ഈ നര്‍ത്തകി. വേദികള്‍ പിന്നെയും മാറുകയാണ്. സ്ഥലം പാലക്കാട്. പാര്‍വതിയുടെ വീട് ജപ്തിയിലായി. നൃത്തം കളിച്ച് കടംകയറി അവള്‍ക്ക് വീട് നഷ്ടപ്പെടുകയാണ്.    അരങ്ങിന്റെ വെള്ളിവെളിച്ചങ്ങള്‍ക്കും ആരാധകരുടെ അഭിനന്ദനങ്ങള്‍ക്കും ഇടയില്‍നില്‍ക്കുമ്പോള്‍ ഒരു നര്‍ത്തകിയുടെ....&lt;img src="http://feeds.feedburner.com/~r/mb4eves/~4/BkjH1SRXj6I" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-342929</guid>
<feedburner:origLink>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/articles-story-342929</feedburner:origLink></item>
</channel></rss>
