<?xml version="1.0" encoding="UTF-8"?>
<?xml-stylesheet type="text/xsl" media="screen" href="/~d/styles/rss2full.xsl"?><?xml-stylesheet type="text/css" media="screen" href="http://feeds.feedburner.com/~d/styles/itemcontent.css"?><rss xmlns:feedburner="http://rssnamespace.org/feedburner/ext/1.0" version="2.0">
<channel>
<title>Mathrubhumi Business</title>
<link>http://www.mathrubhumi.com/business</link>
<description>Mathrubhumi Business</description>
<language>en-us</language><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="self" type="application/rss+xml" href="http://feeds.feedburner.com/mb4fin" /><feedburner:info uri="mb4fin" /><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="hub" href="http://pubsubhubbub.appspot.com/" /><item>
<title>എയര്‍ഏഷ്യയുടെ ഇന്ത്യന്‍ സംരംഭം ഡിസംബറോടെ</title>
<link>http://feedproxy.google.com/~r/mb4fin/~3/6eFibK_OIbc/story.php</link>
<description>മൊണാക്കോ: ടാറ്റാ ഗ്രൂപ്പുമായി ചേര്‍ന്ന് മലേഷ്യന്‍ വിമാനക്കമ്പനിയായ എയര്‍ഏഷ്യ ഇന്ത്യയില്‍ ആരംഭിക്കുന്ന വിമാനക്കമ്പനി ഡിസംബറോടെ സര്‍വീസ് തുടങ്ങും. എയര്‍ഏഷ്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടോണി ഫെര്‍ണാണ്ടസ്സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.     സപ്തംബറോടെ സര്‍വീസ് തുടങ്ങുമെന്നായിരുന്നു നേരത്തെ കേട്ടിരുന്നത്. എന്നാല്‍ ഇത് വൈകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതെപ്പറ്റി ചോദിച്ചപ്പോള്‍ ഈ വര്‍ഷത്തെ അവസാന ത്രൈമാസത്തില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. റെഗുലേറ്ററി അനുമതികള്‍ക്ക് വിധേയമായിട്ടായിരിക്കും സര്‍വീസ് ആരംഭിക്കുക.     മൊണാക്കോയില്‍ ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രിക്‌സ് കാറോട്ട മത്സരത്തിന് എത്തിയതായിരുന്നു അദ്ദേഹം.     ഏഷ്യയിലെ ഏറ്റവും വലിയ ബജറ്റ് വിമാനക്കമ്പനിയായി വളര്‍ന്ന എയര്‍ഏഷ്യ വന്‍തോതില്‍ വിപുലീകരണത്തിന് ഒരുങ്ങുകയാണെന്ന് ടോണി ഫെര്‍ണാണ്ടസ് പറഞ്ഞു. ഇതിന്റെ ഭാഗമായി വിമാനനിര്‍മാണ കമ്പനിയായ എയര്‍ബസ്സില്‍ നിന്ന് 50 എ320 വിമാനങ്ങള്‍ കൂടി വാങ്ങുമെന്ന്....&lt;img src="http://feeds.feedburner.com/~r/mb4fin/~4/6eFibK_OIbc" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=363550</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=363550</feedburner:origLink></item>
<item>
<title>സെബി @ 25</title>
<link>http://feedproxy.google.com/~r/mb4fin/~3/pxpUTUmO6bw/story.php</link>
<description>മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയുടെ നിയന്ത്രിതാവായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യക്ക് (സെബി) 25 വയസ്സ് തികയുന്നു. വിപണിയിലെ കള്ളനാണയങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണമെന്ന് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന സെബി ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. സ്വതന്ത്ര വിപണി നിയന്ത്രിതാവായി 1988-ലാണ് സെബി പ്രവര്‍ത്തനം തുടങ്ങിയത്.    ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് ഇന്‍സൈഡര്‍ ട്രേഡിങ് (ഒരു കമ്പനിയെ സംബന്ധിച്ച വിവരങ്ങള്‍ നേരത്തേ മനസ്സിലാക്കി അതനുസരിച്ച് വിപണിയില്‍ വ്യാപാരം ചെയ്ത് അനര്‍ഹമായി ലാഭം കൊയ്യുന്ന രീതി) നിര്‍മാര്‍ജനം ചെയ്യണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. കര്‍ശന നടപടികളെടുക്കുന്നതിനായി സെബിക്ക് വേണ്ടത്ര അധികാരങ്ങള്‍ നല്‍കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സെബി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.    കേന്ദ്ര ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള വിദേശ നിക്ഷേപകര്‍ക്കും പെന്‍ഷന്‍....&lt;img src="http://feeds.feedburner.com/~r/mb4fin/~4/pxpUTUmO6bw" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=363548</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=363548</feedburner:origLink></item>
<item>
<title>ബാങ്ക് ഓഫ് ബഹ്‌റൈന്‍ ആന്‍ഡ് കുവൈത്തിന്റെ ശാഖ കേരളത്തിലും</title>
<link>http://feedproxy.google.com/~r/mb4fin/~3/lvG6tDUi52g/story.php</link>
<description>കൊച്ചി: ബാങ്ക് ഓഫ് ബഹ്‌റൈന്‍ ആന്‍ഡ് കുവൈത്തിന്റെ (ബിബികെ) സംസ്ഥാനത്തെ ആദ്യ ശാഖ ആലുവയില്‍ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈന്‍ ആസ്ഥാനമായുള്ള ഈ വാണിജ്യ ബാങ്കിന്റെ രാജ്യത്തെ മൂന്നാമത്തെ ശാഖയാണിത്. മുംബൈയിലും ഹൈദരാബാദിലുമാണ് മറ്റ് രണ്ട് ശാഖകള്‍ .    കേന്ദ്രമന്ത്രി കെ.വി. തോമസും ബിബികെ ഗ്രൂപ്പ് സി.ഇ.ഒ. അബ്ദുള്‍ കരീം അഹമ്മദ് ബുച്ചേരിയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. എം.എല്‍.എ.മാരായ വി.ഡി. സതീശന്‍, അന്‍വര്‍ സാദത്ത്, ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ ജേക്കബ് മൂത്തേടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.     സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങള്‍ക്ക് തങ്ങള്‍ എട്ട് ശതമാനം വരെ പലിശ നല്‍കുമെന്ന് പിന്നീട് ലെ-മെറിഡിയനില്‍ നടന്ന പത്രസമ്മേളനത്തില്‍ ബുച്ചേരി പറഞ്ഞു. മിനിമം ബാലന്‍സിനു പോലും അഞ്ചുശതമാനം പലിശ നല്‍കും.     ബാങ്കിന്റെ നാലാമത്തെ ശാഖ ഉടനേതന്നെ ഡല്‍ഹിയില്‍ തുടങ്ങുമെന്നും ബുച്ചേരി അറിയിച്ചു.കോര്‍പ്പറേറ്റുകളേയും പ്രവാസി മലയാളികളേയുമാണ് തങ്ങള്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ബിബികെ വൈസ് പ്രസിഡന്റും ആലുവ ബ്രാഞ്ച് മേധാവിയുമായ എം.കെ. ഹരി പറഞ്ഞു. ഇന്ത്യയിലെ....&lt;img src="http://feeds.feedburner.com/~r/mb4fin/~4/lvG6tDUi52g" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=363545</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=363545</feedburner:origLink></item>
<item>
<title>സെബി @ 25</title>
<link>http://feedproxy.google.com/~r/mb4fin/~3/InLe9G_cwtM/story.php</link>
<description>മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയുടെ നിയന്ത്രിതാവായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യക്ക് (സെബി) 25 വയസ്സ് തികയുന്നു. വിപണിയിലെ കള്ളനാണയങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണമെന്ന് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന സെബി ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. സ്വതന്ത്ര വിപണി നിയന്ത്രിതാവായി 1988-ലാണ് സെബി പ്രവര്‍ത്തനം തുടങ്ങിയത്.    ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് ഇന്‍സൈഡര്‍ ട്രേഡിങ് (ഒരു കമ്പനിയെ സംബന്ധിച്ച വിവരങ്ങള്‍ നേരത്തേ മനസ്സിലാക്കി അതനുസരിച്ച് വിപണിയില്‍ വ്യാപാരം ചെയ്ത് അനര്‍ഹമായി ലാഭം കൊയ്യുന്ന രീതി) നിര്‍മാര്‍ജനം ചെയ്യണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. കര്‍ശന നടപടികളെടുക്കുന്നതിനായി സെബിക്ക് വേണ്ടത്ര അധികാരങ്ങള്‍ നല്‍കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സെബി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.    കേന്ദ്ര ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള വിദേശ നിക്ഷേപകര്‍ക്കും പെന്‍ഷന്‍ ഫണ്ടുള്‍പ്പെടെയുള്ള....&lt;img src="http://feeds.feedburner.com/~r/mb4fin/~4/InLe9G_cwtM" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=363544</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=363544</feedburner:origLink></item>
<item>
<title>ചന്ദാ കൊച്ചാറിന്റെ ശമ്പളം 5.12 കോടിയായി ഉയര്‍ത്തി</title>
<link>http://feedproxy.google.com/~r/mb4fin/~3/lyv2kEPQyYE/story.php</link>
<description>മുംബൈ: റിസര്‍വ് ബാങ്ക് പുതിയ ബാങ്കുകള്‍ക്ക് ലൈസന്‍സ് കൊടുക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിച്ചു. മേല്‍ത്തട്ടിലുള്ള കൊഴിഞ്ഞുപോക്ക് തടയാനാണ് ഇത്.     മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ചന്ദാ കൊച്ചാറിന്റെ ശമ്പളം 20.75 ശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഈ വര്‍ഷം അവര്‍ക്ക് 5.12 കോടി രൂപ പ്രതിഫലം ലഭിക്കും. പ്രതിമാസ അനുബന്ധ അലവന്‍സ് 8.70 ലക്ഷം രൂപയില്‍ നിന്ന് 10-18 ലക്ഷം രൂപയാക്കിയിട്ടുമുണ്ട്.     2009 മെയ് മാസം മുതല്‍ അവര്‍ ഐസിഐസിഐ ബാങ്കിന്റെ എംഡിയും സിഇഒയുമാണ്.     ബാങ്കിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എന്‍എസ് കണ്ണന്റെ ശമ്പളം 26.17 ശതമാനം ഉയര്‍ത്തി. എക്‌സിക്യൂട്ടീവ് ഡയറക്ടറും എച്ച്ആര്‍ മേധാവിയുമായ കെ.രാംകുമാറിന്റെ ശമ്പളം 24.78 ശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.     എക്‌സിക്യൂട്ടീവ് ഡയറക്ടറും ബാങ്കിന്റെ റീട്ടെയില്‍ ബാങ്കിങ് വിഭാഗം മേധാവിയുമായ രാജീവ് സബര്‍വാളിന്റെ ശമ്പളം 3.20 കോടി രൂപയായി....&lt;img src="http://feeds.feedburner.com/~r/mb4fin/~4/lyv2kEPQyYE" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=363525</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=363525</feedburner:origLink></item>
<item>
<title>ജെറ്റ് എയര്‍വെയ്‌സും സ്‌പൈസ്‌ജെറ്റും നഷ്ടം കുറച്ചു</title>
<link>http://feedproxy.google.com/~r/mb4fin/~3/vOEcG5mPMgs/story.php</link>
<description>മുംബൈ: രാജ്യത്തെ മുന്‍നിര സ്വകാര്യ വിമാനക്കമ്പനികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നഷ്ടം കുറച്ചു.     ജെറ്റ് എയര്‍വെയസ് 2012-13 സാമ്പത്തിക വര്‍ഷം 485.50 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം 1,236.10 കോടി രൂപയായിരുന്നു നഷ്ടം.     അതേസമയം, ജനവരി - മാര്‍ച്ച് ത്രൈമാസത്തില്‍ ജെറ്റ് എയര്‍വെയ്‌സിന്റെ നഷ്ടം പെരുകി. മുന്‍വര്‍ഷം ഇതേകാലയളവിലെ 298.12 കോടി രൂപയില്‍ നിന്ന് 495.53 കോടി രൂപയായാണ് നഷ്ടം ഉയര്‍ന്നത്. ഇതേകാലയളവില്‍ മൊത്തം വരുമാനം 4,041.61 കോടി രൂപയില്‍ നിന്ന് 3,921.92 കോടിയായി കുറയും ചെയ്തു.     സണ്‍ നെറ്റ്‌വര്‍ക്ക് മേധാവി കലാനിധി മാരന്റെ നേതൃത്വത്തിലുള്ള ബജറ്റ് എയര്‍ലൈനായ സ്‌പൈസ്‌ജെറ്റിന്റെ നഷ്ടം 2012-13 സാമ്പത്തിക വര്‍ഷം 191 കോടി രൂപയാണ്. 2011-12 സാമ്പത്തിക വര്‍ഷം ഇത് 605.8 കോടി രൂപയായിരുന്നു. പ്രവര്‍ത്തനവരുമാനം 3,997 കോടിയില്‍ നിന്ന് 5,714 കോടിയായി ഉയര്‍ന്നു.     2013 ജനവരി -മാര്‍ച്ച് ത്രൈമാസത്തിലും സ്‌പൈസ്‌ജെറ്റിന് നഷ്ടം കുറയ്ക്കാന്‍ കഴിഞ്ഞു. 249 കോടി രൂപയില്‍ നിന്ന് 186 കോടി രൂപയായാണ് നഷ്ടം കുറച്ചത്. അതേസമയം, വരുമാനം 1,113 കോടിയില്‍ നിന്ന് 1,456 കോടി രൂപയായി ഉയര്‍ന്നു.     വിദേശനാണ്യ....&lt;img src="http://feeds.feedburner.com/~r/mb4fin/~4/vOEcG5mPMgs" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=363511</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=363511</feedburner:origLink></item>
<item>
<title>ജെന്നീഫര്‍ ലോപസ് മൊബൈല്‍ ഫോണ്‍ ബിസിനസ്സിലേക്ക്‌</title>
<link>http://feedproxy.google.com/~r/mb4fin/~3/8sM9HF34-E0/story.php</link>
<description>ന്യൂയോര്‍ക്ക്: ലോകമൊട്ടാകെ അറിയപ്പെടുന്ന നടിയും ഗായികയും നര്‍ത്തകിയും ഫാഷന്‍ ഡിസൈനറുമൊക്കെയാണ് 43കാരിയായ ജെന്നീഫര്‍ ലോപസ്. ഇപ്പോഴിതാ മൊബൈല്‍ ഫോണ്‍ കച്ചവടത്തിനുമിറങ്ങുകയാണ് ഈ അമേരിക്കന്‍ സുന്ദരി.      അമേരിക്കയിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ വെറൈസണ്‍ വയര്‍ലെസ്സുമായി ചേര്‍ന്ന് മൊബൈല്‍ ഫോണ്‍ വിപണന ശൃംഖല തുടങ്ങാനൊരുങ്ങുകയാണ് ഇവര്‍ .  'വിവാ മൊവീല്‍ ' എന്ന ബ്രാന്‍ഡിലായിരിക്കും മൊബൈല്‍ സ്റ്റോറുകള്‍ തുറക്കുക.     യു.എസ്സിലെ ലാറ്റിനമേരിക്കക്കാരെ ലക്ഷ്യം വെച്ചാണ് മൊബൈല്‍ സ്റ്റോറുകള്‍ തുറക്കുന്നത്. ആദ്യഘട്ടത്തില്‍ 15 സ്‌റ്റോറുകളാണ് ആരംഭിക്കുക. ന്യൂയോര്‍ക്കിലായിരിക്കും ആദ്യ സ്‌റ്റോര്‍ . പിന്നീട് ലോസ് ഏഞ്ചലസ്, മിയാമി എന്നിവിടങ്ങളിലും വിവാ മൊവീല്‍ സ്‌റ്റോറുകള്‍ തുറക്കും. അമേരിക്കന്‍ ഇംഗ്ലീഷും ലാറ്റിനമേരിക്കന്‍ ഭാഷകളും സംസാരിക്കാന്‍ അറിയാവുന്നവരായിരിക്കും സ്‌റ്റോറിലെ ജീവനക്കാര്‍ .     സ്മാര്‍ട്ട് ഫോണുകള്‍ , ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകള്‍ എന്നിവയൊക്കെ വിവാ മൊവീലില്‍ ലഭ്യമാക്കാനാണ് ജെന്നി ഒരുങ്ങുന്നത്. സ്‌റ്റോറുകളിലൂടെയുള്ള....&lt;img src="http://feeds.feedburner.com/~r/mb4fin/~4/8sM9HF34-E0" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=363497</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=363497</feedburner:origLink></item>
<item>
<title>ജെന്നീഫര്‍ ലോപസ് മൊബൈല്‍ ഫോണ്‍ ബിസിനസ്സിലേക്ക്‌</title>
<link>http://feedproxy.google.com/~r/mb4fin/~3/A5D_T4OQmHA/story.php</link>
<description>ന്യൂയോര്‍ക്ക്: ലോകമൊട്ടാകെ അറിയപ്പെടുന്ന നടിയും ഗായികയും നര്‍ത്തകിയും ഫാഷന്‍ ഡിസൈനറുമൊക്കെയാണ് 43കാരിയായ ജെന്നീഫര്‍ ലോപസ്. ഇപ്പോഴിതാ മൊബൈല്‍ ഫോണ്‍ കച്ചവടത്തിനുമിറങ്ങുകയാണ് ഈ അമേരിക്കന്‍ സുന്ദരി.      അമേരിക്കയിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ വെറൈസണ്‍ വയര്‍ലെസ്സുമായി ചേര്‍ന്ന് മൊബൈല്‍ ഫോണ്‍ വിപണന ശൃംഖല തുടങ്ങാനൊരുങ്ങുകയാണ് ഇവര്‍ .  'വിവാ മൊവീല്‍ ' എന്ന ബ്രാന്‍ഡിലായിരിക്കും മൊബൈല്‍ സ്റ്റോറുകള്‍ തുറക്കുക.     യു.എസ്സിലെ ലാറ്റിനമേരിക്കക്കാരെ ലക്ഷ്യം വെച്ചാണ് മൊബൈല്‍ സ്റ്റോറുകള്‍ തുറക്കുന്നത്. ആദ്യഘട്ടത്തില്‍ 15 സ്‌റ്റോറുകളാണ് ആരംഭിക്കുക. ന്യൂയോര്‍ക്കിലായിരിക്കും ആദ്യ സ്‌റ്റോര്‍ . പിന്നീട് ലോസ് ഏഞ്ചലസ്, മിയാമി എന്നിവിടങ്ങളിലും വിവാ മൊവീല്‍ സ്‌റ്റോറുകള്‍ തുറക്കും. അമേരിക്കന്‍ ഇംഗ്ലീഷും ലാറ്റിനമേരിക്കന്‍ ഭാഷകളും സംസാരിക്കാന്‍ അറിയാവുന്നവരായിരിക്കും സ്‌റ്റോറിലെ ജീവനക്കാര്‍ .     സ്മാര്‍ട്ട് ഫോണുകള്‍ , ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകള്‍ എന്നിവയൊക്കെ വിവാ മൊവീലില്‍ ലഭ്യമാക്കാനാണ് ജെന്നി ഒരുങ്ങുന്നത്. സ്‌റ്റോറുകളിലൂടെയുള്ള....&lt;img src="http://feeds.feedburner.com/~r/mb4fin/~4/A5D_T4OQmHA" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=363495</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=363495</feedburner:origLink></item>
<item>
<title>സ്വര്‍ണവിലയില്‍ മാറ്റമില്ല</title>
<link>http://feedproxy.google.com/~r/mb4fin/~3/6bZswDJ9yaY/story.php</link>
<description>കൊച്ചി: സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2,510 രൂപയും ഗ്രാമിന് 20,080 രൂപയും. വെള്ളിയാഴ്ച മുതല്‍ വില ഈ നിലവാരത്തിലാണ്.     അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞു. ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 5.20 ഡോളര്‍ താഴ്ന്ന് 1,386.30 ഡോളറായി.&lt;img src="http://feeds.feedburner.com/~r/mb4fin/~4/6bZswDJ9yaY" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=363488</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=363488</feedburner:origLink></item>
<item>
<title>സൊനാക്ഷി ഡാബര്‍ ഗേള്‍</title>
<link>http://feedproxy.google.com/~r/mb4fin/~3/Xx33c1wIobo/story.php</link>
<description>ന്യൂഡല്‍ഹി: പ്രമുഖ എഫ്എംസിജി കമ്പനിയായ ഡാബര്‍ ഇന്ത്യ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി ബോളീവുഡ് നടി സൊനാക്ഷി സിന്‍ഹയെ തിരഞ്ഞെടുത്തു. ഹെയര്‍ ഓയില്‍ ബ്രാന്‍ഡായ വാട്ടികയുടെ പ്രചരണത്തിനായാണ് ബോളിവുഡിലെ പഴയകാല താരമായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളെ തിരഞ്ഞെടുത്തിരിക്കുന്നത്.     25കാരിയായ സൊനാക്ഷിക്ക് പുറമെ ദക്ഷിണേന്ത്യയിലെ പ്രചരണത്തിനായി സമന്ത പ്രഭുവിനെയും ബ്രാന്‍ഡ് അംബാസഡറാക്കിയിട്ടുണ്ട്. ഇതാദ്യമായാണ് വാട്ടിക ഹെയര്‍ ഓയിലിന്റെ പ്രചരണത്തിനായി രണ്ട് നടിമാരെ ഒരേസമയം ബ്രാന്‍ഡ് അംബാസഡറാക്കുന്നത്.&lt;img src="http://feeds.feedburner.com/~r/mb4fin/~4/Xx33c1wIobo" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=363290</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=363290</feedburner:origLink></item>
<item>
<title>നരേഷ് ഗോയല്‍ ജെറ്റ് എയറിന്റെ കൂടുതല്‍ ഓഹരികള്‍ വാങ്ങി</title>
<link>http://feedproxy.google.com/~r/mb4fin/~3/GDghP4l7Caw/story.php</link>
<description>മുംബൈ: ജെറ്റ് എയര്‍വെയ്‌സിന്റെ ചെയര്‍മാന്‍ നരേഷ് ഗോയല്‍ കമ്പനിയില്‍ 29.13 ശതമാനം ഓഹരികള്‍ വാങ്ങി. ജെറ്റ് എയറിന്റെ മറ്റൊരു പ്രൊമോട്ടറായ തായല്‍ വിന്‍ഡ്‌സ് എന്ന കമ്പനിയില്‍ നിന്നാണ് 1,434 കോടി രൂപയ്ക്ക് ഓഹരികള്‍ സ്വന്തമാക്കിയത്.     നരേഷ് ഗോയിലിന്റെ തന്നെ നേതൃത്വത്തിലുള്ള കമ്പനിയാണ് തായല്‍ വിന്‍ഡ്‌സ്. 2.51 കോടി ഓഹരികള്‍ ഓഹരിയൊന്നിന് ശരാശരി 570 രൂപ നിരക്കിലാണ് ഗോയല്‍ സ്വന്തമാക്കിയത്.     2013 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് തായല്‍ വിന്‍ഡ്‌സിന് ജെറ്റ് എയര്‍വെയ്‌സില്‍ 6.90 കോടി ഓഹരികളാണ് ഉണ്ടായിരുന്നത്. അതായത്, മൊത്തം ഓഹരിയുടെ 79.99 ശതമാനം. നരേഷ് ഗോയലിന് വ്യക്തിപരമായ നിലയില്‍ 9,995 ഓഹരികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് മൊത്തം ഓഹരിയുടെ 0.01 ശതമാനം മാത്രമാണ്.     ജെറ്റ് എയര്‍വെയ്‌സിന്റെ 24 ശതമാനം ഓഹരികള്‍ അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയര്‍വെയ്‌സ് ഏറ്റെടുക്കുന്നുണ്ട്. 2,058 കോടി രൂപയ്ക്കാണ് ഇത്. ഈ ഇടപാടിന് ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരിഉടമകള്‍ അംഗീകാരം നല്‍കി.     Naresh Goyal buys 29% stake in Jet Airways from promoter....&lt;img src="http://feeds.feedburner.com/~r/mb4fin/~4/GDghP4l7Caw" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=363271</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=363271</feedburner:origLink></item>
<item>
<title>ബിബികെ ജിയോജിത് കുവൈത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു</title>
<link>http://feedproxy.google.com/~r/mb4fin/~3/nn5UkdKzEyY/story.php</link>
<description>കൊച്ചി: ബാങ്ക് ഓഫ് ബഹറൈന്‍ ആന്‍ഡ് കുവൈത്തിന്റെയും ജിയോജിത് ബിഎന്‍പി പാരിബയുടെയും സംയുക്ത സംരംഭമായ ബിബികെ ജിയോജിത് സെക്യൂരിറ്റീസിന്റെ പ്രവര്‍ത്തനം കുവൈത്തില്‍ ഉടന്‍ ആരംഭിക്കും. ഇതിനുവേണ്ട ലൈസന്‍സ് ലഭിച്ചതായി ബാങ്ക് ഓഫ് ബഹറൈന്‍ ആന്‍ഡ് കുവൈത്തിന്റെ  ചീഫ് എക്‌സിക്യുട്ടീവ് അബ്ദുള്‍ കരീം ബുച്ചീരിയും ജിയോജിത് ബിഎന്‍പി പാരിബ മാനേജിങ് ഡയറക്ടര്‍ സി.ജെ.ജോര്‍ജും പത്രസമ്മേളനത്തില്‍ അറിയിച്ചു.     മേല്‍പ്പറഞ്ഞ സംയുക്ത സംരംഭം പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇന്ത്യന്‍ മൂലധന വിപണിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇതാദ്യമായി കുവൈത്തിലെ പ്രവാസി സമൂഹത്തിനും ലഭ്യമാവുകയാണ്. സമ്പൂര്‍ണ്ണ നിക്ഷേപാവസരമൊരുക്കുന്നതോടൊപ്പം ഓഹരി വ്യാപാരം, മ്യുച്വല്‍ ഫണ്ട് അഡൈ്വസറി, റിയല്‍ എസ്‌റ്റേറ്റ് അഡൈ്വസറി, പാന്‍ കാര്‍ഡ് പ്രോസസിങ്ങിനുള്ള....&lt;img src="http://feeds.feedburner.com/~r/mb4fin/~4/nn5UkdKzEyY" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=363228</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=363228</feedburner:origLink></item>
<item>
<title>സെന്‍സെക്‌സ് ദിശയറിയാതെ</title>
<link>http://feedproxy.google.com/~r/mb4fin/~3/SzlptHiRMig/story.php</link>
<description>മുംബൈ: ഓഹരി വിപണി കാര്യമായ കയറ്റിറക്കങ്ങളില്ലാതെ നീങ്ങുന്നു. സെന്‍സെക്‌സ് രാവിലെ 10.45ന് 9.59 പോയന്റിന്റെ നഷ്ടവുമായി 19,664.74ലാണ്. നിഫ്റ്റി 1.80 പോയന്റ് താഴ്ന്ന് 5,965.25ലും.     ഫാര്‍മ, ഐടി, വാഹനം എന്നീ മേഖലകള്‍ നഷ്ടത്തിലും മൂലധന സാമഗ്രി, ലോഹം എന്നീ മേഖലകള്‍ നേട്ടത്തിലുമാണ്.     സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, ഭെല്‍ , സിപ്ല എന്നിവയുടെ വില താഴ്ന്നപ്പോള്‍ ടാറ്റാ സ്റ്റീല്‍ , എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, എല്‍ ആന്‍ഡ് ടി എന്നിവയുടെ വില ഉയര്‍ന്നു.&lt;img src="http://feeds.feedburner.com/~r/mb4fin/~4/SzlptHiRMig" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=363212</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=363212</feedburner:origLink></item>
<item>
<title>സ്വര്‍ണവില കൂടി</title>
<link>http://feedproxy.google.com/~r/mb4fin/~3/K23GBFZvC8I/story.php</link>
<description>കൊച്ചി: സ്വര്‍ണവിലയില്‍ കയറ്റിറക്കം തുടരുന്നു. വെള്ളിയാഴ്ച പവന് 200 രൂപ വര്‍ധിച്ച് 20,080 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയാണ് കൂടിയത്. ഇതോടെ വില 2,510 രൂപയായി.     തിങ്കളാഴ്ച 19,520 രൂപയായിരുന്ന പവന്‍വില ചൊവ്വാഴ്ച 20,000 രൂപയിലേക്ക് കുതിച്ചുയര്‍ന്നിരുന്നു. ബുധനാഴ്ച 19,880 രൂപയായി താഴുകയും ചെയ്തു. വ്യാഴാഴ്ച വില മാറ്റമില്ലാതെ തുടര്‍ന്നു. ആ നിലയില്‍ നിന്നാണ് ഇന്ന് 200 രൂപ കൂടിയത്.     അന്താരാഷ്ട്ര വിപണിയിലും വില ഉയര്‍ന്നിട്ടുണ്ട്. ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 3.50 ഡോളറാണ് വര്‍ധിച്ചത്. ഇതോടെ വില 1,395 ഡോളറായി.&lt;img src="http://feeds.feedburner.com/~r/mb4fin/~4/K23GBFZvC8I" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=363208</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=363208</feedburner:origLink></item>
<item>
<title>ലുലു മാളിന് ഡിസൈന്‍ അവാര്‍ഡ്‌</title>
<link>http://feedproxy.google.com/~r/mb4fin/~3/M0kxBBXDMh8/story.php</link>
<description>കൊച്ചി: ഇടപ്പള്ളി ലുലു മാളിന് മികച്ച ഷോപ്പിങ് സെന്റര്‍ ഡിസൈനിനുള്ള അവാര്‍ഡ്. ഇമേജീസ് ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് മുംബൈയില്‍ നടന്ന ചടങ്ങില്‍ ലുലു മാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ് ഏറ്റുവാങ്ങി.     പ്രമുഖ വ്യവസായി എം.എ.യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് പടുത്തുയര്‍ത്തിയ മാള്‍ മൂന്നു മാസം മുമ്പാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് മാള്‍ സന്ദര്‍ശിച്ചത്.     മാള്‍ ഷോപ്പിങ് സെന്റര്‍ രംഗത്ത് കേരളത്തിലെ ഒരു സ്ഥാപനത്തിന് ഈ അവാര്‍ഡ് ആദ്യമായാണ് ലഭിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് അവകാശപ്പെട്ടു. ലോകപ്രശസ്ത ഡിസൈനര്‍മാരായ ആറ്റ്കിന്‍സ് രൂപകല്‍പന ചെയ്ത ഇന്ത്യയിലെ ഏക മാളാണ് ഇടപ്പള്ളി ലുലു മാള്‍ .&lt;img src="http://feeds.feedburner.com/~r/mb4fin/~4/M0kxBBXDMh8" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=363033</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=363033</feedburner:origLink></item>
<item>
<title>വിപണി കൂപ്പുകുത്തി; സെന്‍സെക്‌സ് 388 പോയന്റ് ഇടിഞ്ഞു</title>
<link>http://feedproxy.google.com/~r/mb4fin/~3/k105TGLH5fU/story.php</link>
<description>മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണി കൂപ്പുകുത്തി. സെന്‍സെക്‌സ് 387.91 പോയന്റ് ഇടിഞ്ഞ് 19,674.33ലും നിഫ്റ്റി 127.45 പോയന്റ് താഴ്ന്ന് 5,967.05ലും ക്ലോസ് ചെയ്തു.     ആഗോള വിപണികളില്‍ ഭൂരിഭാഗവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ജപ്പാല്‍ വിപണി ഏഴു ശതമാനത്തോളം കൂപ്പുകുത്തി. അമേരിക്കയില്‍ തൊഴില്‍ വിപണി മെച്ചപ്പെട്ടാല്‍ സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പിന്‍വലിച്ചേക്കുമെന്ന് യു.എസ്.ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ബെന്‍ ബെര്‍ണാങ്ക് സൂചന നല്‍കിയതാണ് വിപണികള്‍ക്ക് തിരിച്ചടിയായത്. ജപ്പാനില്‍ സര്‍ക്കാര്‍ ബോണ്ടുകളുടെ പലിശ ഉയര്‍ന്നതും ചൈനയില്‍ വ്യാവസായിക - ഉപഭോഗ സൂചികകള്‍ ഏഴു മാസത്തിനിടെ ആദ്യമായി താഴ്ന്നതും വിപണികളില്‍ പ്രതിഫലിച്ചു.     റിയല്‍ എസ്‌റ്റേറ്റ്, മൂലധന സാമഗ്രി എന്നീ മേഖലകള്‍ക്കാണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. ബിഎസ്ഇ റിയാല്‍റ്റി സൂചികയും ക്യാപ്പിറ്റല്‍ ഗുഡ്‌സ് സൂചികയും അഞ്ചു ശതമാനത്തിലേറെ ഇടിഞ്ഞു. ഊര്‍ജം, ബാങ്കിങ്, എണ്ണ-വാതകം എന്നീ മേഖലകള്‍ക്കും കാര്യമായ നഷ്ടമുണ്ടായി. മറ്റു മേഖലകളും നഷ്ടത്തില്‍ തന്നെയാണ് ക്ലോസ്....&lt;img src="http://feeds.feedburner.com/~r/mb4fin/~4/k105TGLH5fU" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=363022</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=363022</feedburner:origLink></item>
<item>
<title>എസ്ബിഐയുടെ ലാഭം രണ്ടുവര്‍ഷത്തിനിടെ ആദ്യമായി താഴ്ന്നു</title>
<link>http://feedproxy.google.com/~r/mb4fin/~3/tVxOLP68ZWU/story.php</link>
<description>മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലാഭം മാര്‍ച്ച് 31ന് അവസാനിച്ച ത്രൈമാസത്തില്‍ 3,299 കോടി രൂപയായി താഴ്ന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ 4,050 കോടി രൂപയായിരുന്നു ലാഭം. രണ്ടു വര്‍ഷത്തിനിടെ ഇതാദ്യമായാണ് എസ്ബിഐയുടെ ലാഭം താഴുന്നത്.     പലിശ വരുമാനവും പലിശ നല്‍കിയതും തമ്മിലുള്ള വ്യത്യാസമായ അറ്റ പലിശ വരുമാനം 4.4 ശതമാനം ഇടിഞ്ഞ് 11,080 കോടി രൂപയായി.     കിട്ടാക്കടം 2.59 ശതമാനത്തില്‍ നിന്ന് 2.10 ശതമാനമായി കുറയ്ക്കാന്‍ ബാങ്കിന് കഴിഞ്ഞു.&lt;img src="http://feeds.feedburner.com/~r/mb4fin/~4/tVxOLP68ZWU" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=363018</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=363018</feedburner:origLink></item>
<item>
<title>ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റിനും പി.വി. മിനിക്കും ധനം അവാര്‍ഡ്‌</title>
<link>http://feedproxy.google.com/~r/mb4fin/~3/frp3hwqXXrQ/story.php</link>
<description>കൊച്ചി: ഈ വര്‍ഷത്തെ ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുത്തൂറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റിനെ ബിസിനസ് മാന്‍ ഓഫ് ദി ഇയറായും പി.വി.എസ്. ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.വി. മിനിയെ മികച്ച വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയറായും തിരഞ്ഞെടുത്തു.     മുത്തൂറ്റ് ഫിനാന്‍സിനെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണപ്പണയ വായ്പാ സ്ഥാപനമായി വളര്‍ത്തുന്നതില്‍ വഹിച്ച പങ്കാണ് ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.     വെല്ലുവിളികള്‍ നിറഞ്ഞ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ അവസരങ്ങള്‍ കണ്ടറിഞ്ഞ് വിജയകരമായ ബിസിനസ് മോഡല്‍ സൃഷ്ടിച്ചെടുത്തതാണ് പി.വി. മിനിയെ മികച്ച വനിതാ സംരംഭകയാക്കിയതെന്ന് ധനം ജനറല്‍ മാനേജര്‍ ആര്‍. സുരേന്ദ്രനും      അസോസിയേറ്റ് എഡിറ്റര്‍ മരിയ എബ്രഹാമും പത്രസമ്മേളനത്തില്‍ പറഞ്ഞു.     ഇന്ത്യക്കകത്തും പുറത്തും ഒട്ടനവധി മുന്‍നിര ആസ്പത്രികള്‍ സന്ദര്‍ശിച്ച് ഹെല്‍ത്ത് കെയര്‍....&lt;img src="http://feeds.feedburner.com/~r/mb4fin/~4/frp3hwqXXrQ" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=362999</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=362999</feedburner:origLink></item>
<item>
<title>ജപ്പാനില്‍ ഓഹരി വിപണി കൂപ്പുകുത്തി</title>
<link>http://feedproxy.google.com/~r/mb4fin/~3/r15Ez45NbQQ/story.php</link>
<description>ടോക്യോ: ജപ്പാനില്‍ ഓഹരി വിപണി അപ്രതീക്ഷിതമായി ഇടിഞ്ഞു. 7.32 ശതമാനം നഷ്ടവുമായി 1,143.28 എന്ന നിലയിലാണ് ജാപ്പനീസ് ഓഹരി സൂചികയായ നിക്കി വ്യാഴാഴ്ച ക്ലോസ് ചെയ്തത്. നിക്കിയുടെ ചരിത്രത്തിലെ പതിനൊന്നാമത്തെ വലിയ നഷ്ടമാണ് ഇത്. 2000 ഏപ്രില്‍ 17ന് ശേഷം ഒറ്റദിവസം കൊണ്ട് ഇത്രയധികം നഷ്ടമുണ്ടാകുന്നത് ഇതാദ്യമാണ്.     1000 പോയന്റിലേറെ ഇടിഞ്ഞതോടെ നിക്കി ഇടയ്ക്ക് വ്യാപാരം നിര്‍ത്തിവെച്ചു.     പത്തു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ ബോണ്ടുകളില്‍ നിന്നുള്ള പലിശ വര്‍ധിച്ചതാണ് ഓഹരി വിപണിയിലെ ഇടിവിന് വഴിവെച്ചത്. ചൈനയില്‍ വ്യാവസായിക - ഉപഭോഗ സൂചികകള്‍ ഏഴു മാസത്തിനിടെ ആദ്യമായി താഴ്ന്നതും ജപ്പാന്‍ വിപണിയുടെ ഇടിവിന് വഴിവെച്ചു.     ഏഷ്യയിലെ ഏതാണ്ടെല്ലാ ഓഹരി വിപണികളും നഷ്ടത്തിലാണ്. ഇന്ത്യയില്‍ സെന്‍സെക്‌സും നിഫ്റ്റിയും ഒന്നര ശതമാനത്തിലേറെ ഇടിഞ്ഞു. സെന്‍സെക്‌സ് ഉച്ചയ്ക്ക് 12.30ന് 300ലേറെ പോയന്റിന്റെയും നിഫ്റ്റി 100ലേറെ പോയന്റിന്റെയും നഷ്ടത്തിലാണ്.&lt;img src="http://feeds.feedburner.com/~r/mb4fin/~4/r15Ez45NbQQ" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=362988</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=362988</feedburner:origLink></item>
<item>
<title>രൂപ ആറു മാസത്തെ പുതിയ താഴ്ചയില്‍</title>
<link>http://feedproxy.google.com/~r/mb4fin/~3/CgiCCwjNNuc/story.php</link>
<description>കൊച്ചി: വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ വിലയിടിവ് തുടരുന്നു. വ്യാഴാഴ്ച രാവിലെ 37 പൈസയുടെ ഇടിവാണ് രൂപയ്ക്കുണ്ടായത്. ഇതോടെ രൂപ 55.83 എന്ന നിലയിലെത്തി. അതായത്, ഒരു ഡോളര്‍ വാങ്ങാന്‍ 55.83 രൂപ നല്‍കണം. ആറു മാസത്തെ ഏറ്റവും താഴ്ന്ന നിലയാണിത്.     യൂറോ ഉള്‍പ്പെടെയുള്ള കറന്‍സികള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ഡോളര്‍ ശക്തിപ്രാപിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇതോടൊപ്പം ഇന്ത്യയിലെ ഇറക്കുമതിക്കാരും ബാങ്കുകളും ഡോളര്‍ വാങ്ങിക്കൂട്ടിയതും രൂപയുടെ ഇടിവ് ശക്തമാക്കി.    ബുധനാഴ്ച അഞ്ചു പൈസ നഷ്ടവുമായി 55.46 എന്ന നിലയിലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്. ആ നിലയില്‍ നിന്നാണ് 37 പൈസ കൂടി താഴ്ന്നത്.&lt;img src="http://feeds.feedburner.com/~r/mb4fin/~4/CgiCCwjNNuc" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=362981</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=362981</feedburner:origLink></item>
<item>
<title>സ്വര്‍ണവിലയില്‍ മാറ്റമില്ല</title>
<link>http://feedproxy.google.com/~r/mb4fin/~3/1GEfCIhuW2w/story.php</link>
<description>കൊച്ചി: സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2,485 രൂപയും പവന് 19,880 രൂപയും.     തിങ്കളാഴ്ച 19,520 രൂപയിലേക്ക് താഴ്ന്ന പവന്‍വില ചൊവ്വാഴ്ച 20,000 രൂപയിലേക്ക് കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ ബുധനാഴ്ച 19,880 രൂപയിലേക്ക് താഴ്ന്നു. ഇന്നും വില ഈ നിലവാരത്തില്‍ തന്നെ.     അന്താരാഷ്ട്ര വിപണിയില്‍ വില നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 2.60 ഡോളറാണ് ഉയര്‍ന്നത്. ഇതോടെ വില 1372.30 ഡോളറായി.&lt;img src="http://feeds.feedburner.com/~r/mb4fin/~4/1GEfCIhuW2w" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=362978</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=362978</feedburner:origLink></item>
<item>
<title>സെന്‍സെക്‌സ് 20,000ത്തിന് താഴെ</title>
<link>http://feedproxy.google.com/~r/mb4fin/~3/Ydsr4hJ1O9M/story.php</link>
<description>മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ് തുടരുന്നു. സെന്‍സെക്‌സ് രാവിലെ 10ന് 155.74 പോയന്റ് താഴ്ന്ന് 19,906.50ലെത്തി. നിഫ്റ്റി 53.05 പോയന്റ് താഴ്ന്ന് 6,041.45ലും.     ഐടി ഒഴികെ മറ്റെല്ലാ മേഖലകളും നഷ്ടത്തിലാണ്. മൂലധന സാമഗ്രി, റിയല്‍ എസ്‌റ്റേറ്റ്, ബാങ്കിങ്, ഊര്‍ജം എന്നീ മേഖലകള്‍ക്കാണ് ഏറ്റവുമധികം നഷ്ടം.     സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ എല്‍ ആന്‍ഡ് ടി, ഭാരതി എയര്‍ടെല്‍ , എസ്ബിഐ, ഭെല്‍ , ഐസിഐസിഐ ബാങ്ക്, മാരുതി എന്നിവയുടെ വില രണ്ടു ശതമാനത്തിലേറെ താഴ്ന്നു. അതേസമയം, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, ടിസിഎസ് എന്നിവയുടെ വില ഉയര്‍ന്നു.&lt;img src="http://feeds.feedburner.com/~r/mb4fin/~4/Ydsr4hJ1O9M" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=362976</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=362976</feedburner:origLink></item>
<item>
<title>എല്‍ ആന്‍ഡ് ടി ലാഭം ഇടിഞ്ഞു; ബോണസ് ഓഹരി നല്‍കും</title>
<link>http://feedproxy.google.com/~r/mb4fin/~3/BN_3VyCFPps/story.php</link>
<description>മുംബൈ: രാജ്യത്തെ മുന്‍നിര കമ്പനിയായ ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ (എല്‍ ആന്‍ഡ് ടി) യുടെ ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ത്രൈമാസത്തില്‍ താഴേക്ക് പോയി. 1,920.41 കോടി രൂപയില്‍ നിന്ന് 1,787.94 കോടി രൂപയായാണ് ലാഭം ഇടിഞ്ഞത്. 6.9 ശതമാനം ഇടിവ്.     മൊത്തം വില്‍പന 9.93 ശതമാനം വര്‍ധിച്ച് 20,293.83 കോടി രൂപയായി.     അതേസമയം, 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ഇതനുസരിച്ച് ഓരോ രണ്ട് ഓഹരിക്കും ഒരു ഓഹരി ബോണസ്സായി ലഭിക്കും. ഇതു കൂടാതെ ഓഹരിയൊന്നിന് 18.50 രൂപ വീതം ലാഭവീതം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.&lt;img src="http://feeds.feedburner.com/~r/mb4fin/~4/BN_3VyCFPps" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=362794</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=362794</feedburner:origLink></item>
<item>
<title>ജിയോജിത്തിന് 82 കോടി രൂപ ലാഭം</title>
<link>http://feedproxy.google.com/~r/mb4fin/~3/kDBwjAHBYDk/story.php</link>
<description>കൊച്ചി: പ്രമുഖ ഓഹരി ഇടപാട് സ്ഥാപനമായ ജിയോജിത് ബിഎന്‍പി പാരിബ  2012-13 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനഫലം പുറത്തുവിട്ടു. 2013 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തവരുമാനം 257 കോടിയില്‍ നിന്ന് 2 ശതമാനം വര്‍ധിച്ച് 262 കോടിയായി. നികുതിക്ക് ശേഷമുള്ള ലാഭം 19 കോടിയില്‍ നിന്ന്  82 കോടിയായി. ജിയോജിത്തിന്റെ സംയുക്ത സംരംഭം വിറ്റതു വഴി രണ്ടാം ത്രൈമാസത്തില്‍ ലഭിച്ച അധിക വരുമാനവും ലാഭത്തില്‍ വകയിരുത്തിയിട്ടുണ്ട്.    ജിയോജിത് ബിഎന്‍പി പാരിബയുടെ മാത്രം (അനുബന്ധ സ്ഥാപനങ്ങള്‍ ഒഴികെ) വരുമാനം ഒരു ശതമാനം കുറഞ്ഞ് 233 കോടിയായി. നികുതിക്കു ശേഷമുള്ള ലാഭം 6 ശതമാനം ഉയര്‍ന്ന് 42 കോടിയായി.    ഓഡിറ്റിങ്ങിനു ശേഷമുള്ള വാര്‍ഷിക ഫലങ്ങള്‍ അംഗീകരിച്ച ഡയറക്ടര്‍ ബോര്‍ഡ് യോഗം മുന്‍പ് പ്രഖ്യാപിച്ചിരുന്ന 75 ശതമാനം കൂടാതെ 25 ശതമാനം   ലാഭവിഹിതം കൂടി പ്രഖ്യാപിച്ചു. ഇതോടെ 2012-13 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി നല്‍കുന്ന ലാഭ വിഹിതം 100 ശതമാനമായി.    വിപണിയിലെ പ്രതികൂല സാഹചര്യങ്ങള്‍ മൂലം വരുമാനത്തില്‍ കാര്യമായ വര്‍ധന ഉണ്ടായില്ലെങ്കില്‍....&lt;img src="http://feeds.feedburner.com/~r/mb4fin/~4/kDBwjAHBYDk" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=362792</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=362792</feedburner:origLink></item>
<item>
<title>സെന്‍സെക്‌സ് നേരിയ നഷ്ടത്തില്‍</title>
<link>http://feedproxy.google.com/~r/mb4fin/~3/JdYKlg4oHH4/story.php</link>
<description>മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 49.37 പോയന്റിന്റെ നേരിയ നഷ്ടവുമായി 20,062.24ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 19.60 പോയന്റ് താഴ്ന്ന് 6,094.50ലും. ഇതോടെ ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയ്ക്കടുത്തെത്തിയിരിക്കുകയാണ് വിപണി.     മൂലധന സാമഗ്രി, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകള്‍ക്ക് ശക്തമായ ഇടിവുണ്ടായി. എണ്ണ-വാതകം, ഊര്‍ജം എന്നീ മേഖലകളും നഷ്ടത്തില്‍ തന്നെയാണ് അവസാനിച്ചത്. എഫ്എംസിജി, ഫാര്‍മ മേഖലകള്‍ നേട്ടമുണ്ടാക്കി.     സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ എല്‍ ആന്‍ഡ് ടിയുടെ വില 5.57 ശതമാനം ഇടിഞ്ഞു. നാലാം ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം മോശമായതാണ് കാരണം. ടാറ്റാ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോര്‍പ്, ഗെയില്‍ , സ്റ്റെര്‍ലൈറ്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ വിലയും താഴ്ന്നു. അതേസമയം, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍ , ഡോ.റെഡ്ഡീസ്, എന്‍ടിപിസി, ഐടിസി എന്നിവയുടെ വില ഉയര്‍ന്നു.&lt;img src="http://feeds.feedburner.com/~r/mb4fin/~4/JdYKlg4oHH4" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=362788</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=362788</feedburner:origLink></item>
</channel></rss>
