<?xml version="1.0" encoding="utf-8"?>
<rss version="2.0">
<channel>
<title><![CDATA[movies and music rss]]></title>
<link>http://www.mathrubhumi.com//cmlink/movies-and-music-rss-1.1184581</link>
<description>

</description>
<item>
<title><![CDATA[അടിപൊളി വൈബൊരുക്കി സുഷിന്‍ ശ്യാം മാജിക്; ഭീഷ്മപര്‍വ്വത്തിലെ പറുദീസ വീഡിയോഗാനം എത്തി]]></title>
<link>https://www.mathrubhumi.com/movies-music/music/parudeesa-video-song-bheeshma-parvam-mammootty-sushin-shyam-1.6461855</link>
<description><![CDATA[യൂട്യൂബിൽ റിലീസായി രണ്ട് മണിക്കൂർ പിന്നിടുമ്പോൾ രണ്ട് ലക്ഷം വ്യൂസ് കടന്ന് ഭീഷ്മപർവ്വം സിനിമയിലെ പറുദീസ എന്ന ഡാൻസ് നമ്പറിന്റെ വീഡിയോ സോങ്. സുഷിൻ ശ്യാമിന്റെ സംഗീതസംവിധാനത്തിലൊരുങ്ങിയ ഗാനത്തിന്റെ വരികളെഴുതിയത് വിനായക് ശശികുമാറാണ്. ശ്രീനാഥ് ഭാസിയാണ് ഗാനമാലപിച്ചിരിക്കുന്നത്. സിനിമയിൽ അജാസ് എന്ന കഥാപാത്രമായെത്തുന്ന സൗബിൻ ഷാഹിറിന്റെ അടിപൊളി നൃത്തമാണ് വീഡിയോയുടെ ഹൈലൈറ്റ്.    ഒരു മാസം മുമ്പ് പുറത്തിറങ്ങിയ ഗാനത്തിന്റെ ലിറിക് വീഡിയോയും ശ്രദ്ധ നേടിയിരുന്നു. സൗബിനൊപ്പം ശ്രീനാഥ് ഭാസി, ശ്രിന്ദ, അനഘ തുടങ്ങിയവരും ഗാനരംഗത്തുണ്ട്. മമ്മൂട്ടി നായകനായെത്തുന്ന ഭീഷ്മപർവ്വം മാർച്ച് മൂന്നിന് തിയറ്ററുകളിൽ എത്തും. അമൽ നീരദാണ് സംവിധായകൻ. പതിനാല് വർഷം മുമ്പിറങ്ങിയ ബിഗ് ബി എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഭീഷ്മപർവ്വത്തിനുണ്ട്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ ആകാശം പോലെ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.    Content Highlights: Parudeesa Video Song Bheeshma Parvam starring Mammootty music by Sushin Shyam]]></description>
    <pubDate>Sat, 19 February 2022, 08:32:00 PM +0530</pubDate>
        <modified_date>Sat, 19 February 2022, 08:32:24 PM +0530</modified_date>
    </item>
<item>
<title><![CDATA[ഇളയരാജയുടെ ഗാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നാല് സ്ഥാപനങ്ങളെ വിലക്കി കോടതി]]></title>
<link>https://www.mathrubhumi.com/movies-music/news/ilayaraja-copy-right-issue-madras-high-court-verdict-against-four-music-companies-1.6461809</link>
<description><![CDATA[ചെന്നൈ: സംഗീതസംവിധായകൻ ഇളയരാജ ഈണംനൽകിയ ഗാനങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് നാലു സംഗീതവിതരണ സ്ഥാപനങ്ങളെ മദ്രാസ് ഹൈക്കോടതി വിലക്കി. ഈ കമ്പനികളുമായുണ്ടാക്കിയ കരാർ അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ നൽകിയ ഹർജിയിലാണ് ഉത്തരവ്.  നേരത്തെ ഹർജി പരിഗണിച്ച ഏകാംഗബെഞ്ച് ഹർജി തള്ളിയിരുന്നു. ഇതിനെതിരേ നൽകിയ ഹർജിയിലാണ് എക്കോ, അഗി മ്യൂസിക്, യുനിസെസ്, ഗിരി ട്രേഡിങ് എന്നീ സ്ഥാപനങ്ങളെ വിലക്കിയത്. പകർപ്പവകാശ നിയമം പരിഗണിക്കാതെയാണ് ഏകാംഗ ബെഞ്ച് ഹർജി തള്ളിയതെന്നായിരുന്നു ഡിവിഷൻ ബെഞ്ചിന് മുമ്പാകെ ഇളയരാജ വാദിച്ചത്. ഇത് തനിക്ക് വലിയ നഷ്ടത്തിന് കാരണമായെന്നും വിശദീകരിച്ചു.  ബന്ധപ്പെട്ട സംഗീത വിതരണ സ്ഥാപനങ്ങളിൽനിന്ന് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ഹർജി മാർച്ച് 21-ന് വീണ്ടും പരിഗണിക്കും.  തന്റെ പാട്ടുകൾ ഗാനമേളകൾക്കും സ്റ്റേജ് ഷോകൾക്കും ഉപയോഗിക്കുന്നതിന് റോയൽറ്റി നൽക്കണമെന്നാവശ്യപ്പെട്ട് ഏതാനും വർഷംമുമ്പ് ഇളയരാജ രംഗത്തുവന്നത് വലിയ ചർച്ചയായിരുന്നു.  അടുത്ത സുഹൃത്തായ എസ്.പി. ബാലസുബ്രഹ്മണ്യത്തിനും ഇളയരാജ നോട്ടീസ് അയച്ചിരുന്നു. പണംവാങ്ങിയുള്ള പരിപാടികൾക്ക് തന്റെ പാട്ട് പാടിയാൽ റോയൽറ്റി ലഭിക്കണമെന്നാണ് ഇളയരാജയുടെ ആവശ്യം.  Content Highlights:Ilayaraja Copy right issue, Madras High court verdict against four Music Companies]]></description>
    <pubDate>Sat, 19 February 2022, 05:28:38 PM +0530</pubDate>
        <modified_date>Sat, 19 February 2022, 05:37:52 PM +0530</modified_date>
    </item>
<item>
<title><![CDATA[15 വർഷം,മാറ്റമില്ലാതെ ലാലേട്ടന്റെ എനര്‍ജി;ആറാട്ടിലെ മാസ് രംഗങ്ങളും കൊലമാസ് ബിജിഎമ്മും]]></title>
<link>https://www.mathrubhumi.com/movies-music/interview/aaraattu-music-director-rahul-raj-interview-mohanlal-chotta-mumbai-annan-thampi-movie-music-composer-1.6461778</link>
<description><![CDATA[തീയേറ്ററുകളിൽ ഇപ്പോൾ ഉത്സവകാലമാണ്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടുത്സവക്കാലം. മാസും ആക്ഷനും കോമഡിയും അടങ്ങുന്ന കംപ്ലീറ്റ് എന്റർടെയ്നറായി മോഹൻലാൽ-ബി.ഉണ്ണിക്കൃഷ്ണൻ ചിത്രം ആറാട്ട് തീയേറ്റുകളിൽ തകർത്തോടുമ്പോൾ ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ രാഹുൽ രാജും ആവേശത്തിലാണ്. 2007 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ഛോട്ടാമുംബൈക്ക് സംഗീതം പകർന്ന് സിനിമയിലേക്ക് എത്തിയ രാഹുൽ മറ്റൊരു മോഹൻലാൽ ചിത്രത്തിലൂടെ സിനിമാസംഗീത രംഗത്ത് 15 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ മാതൃഭൂമി ഡോട് കോമിനോട് മനസ് തുറക്കുന്നു.  പൈസ വസൂലാക്കുന്ന ആറാട്ട്  ഭയങ്കര സ്വീകാര്യതയാണ് ആറാട്ടിനും ആറാട്ടിന്റെ സംഗീതത്തിനും ലഭിക്കുന്നത്. വലിയ സന്തോഷം. ഇതുപോലെ ചർച്ച ചെയ്യപ്പെടുന്ന ഒരു സിനിമയുടെ ഭാഗമാവാൻ ഞാനെപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. അത്തരം ചിത്രത്തിന്റെ ഭാഗമാവുമ്പോൾ നമ്മളിലേക്കും ആ സ്നേഹം എത്തും. ഇതിന് മുമ്പ് അങ്ങനെയുള്ള അനുഭവം എനിക്കുണ്ടായ ചിത്രങ്ങളാണ് ഛോട്ടാ മുംബൈയും അണ്ണൻ തമ്പിയും തെലുങ്കിലെ ഓ മൈ ഫ്രണ്ട് എന്ന ചിത്രവുമൊക്കെ. അതിനെല്ലാം ശേഷം ഇത്രയധികം സ്വീകാര്യത ലഭിക്കുന്നത് ആറാട്ടിനാണ്. ആരാധകർ ആവേശത്തിലാണ്. ഇത്തരത്തിലുള്ള പ്രേക്ഷകരെ ലക്ഷ്യം വച്ച് തന്നെയാണ് ആറാട്ട് ഒരുങ്ങിയതും. അവരെ പൂർണമായും എന്റർടെയ്ൻ ചെയ്യിക്കുന്ന, പൈസ വസൂലായി എന്ന് തോന്നുന്ന ചിത്രമായി മാറി ആറാട്ട് എന്നറിയുന്നതിൽ സന്തോഷം.  ലാലേട്ടൻ ചിത്രങ്ങളിലെ റഫറൻസ് മ്യൂസിക്ക്  അത്തരം റഫറൻസുകൾ ബോധപൂർവം ചെയ്തത് തന്നെയാണ്. ലാലേട്ടന്റെ ചിത്രങ്ങളിൽ നമുക്കേറെ ഇഷ്ടപ്പെട്ട ചില റഫറൻസുകൾ സ്പൂഫ് രീതിയിൽ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ആ രംഗങ്ങളിൽ വേറേത് മ്യൂസിക്ക് ആണ് ചേരുക? അന്നത്തെ പശ്ചാത്തല സംഗീതം ഇപ്പോഴത്തെ റെക്കോർഡിങ് ക്വാളിറ്റിയിൽ ആ സീനിന് ആവശ്യമായ വിധത്തിൽ നന്നായി പുനരവതരിപ്പിച്ചിരിക്കുകയാണ്. അത് സ്കോറിന്റെ ഭാഗമല്ല. പക്ഷേ അതാണ് ആ രംഗത്തിൽ പൂർണമായും ചേരുക. ഒരു സീനിൽ ലിറിക്സ് ഒക്കെ വച്ച് ഒരു മ്യൂസിക് നമ്മൾ ഉപയോഗിച്ചതാണ്, എല്ലാവർക്കും അതിഷ്ടപ്പെടുകയും ചെയ്തു. പക്ഷേ സ്പൂഫിന്റെ സിംപ്ലിസിറ്റി അവിടെ നഷ്ടപ്പെട്ടു പോകുമായിരുന്നു. ആ രംഗത്തിന് വേറെ അർഥങ്ങളുണ്ടോ എന്ന് പ്രേക്ഷകന് സംശയം തോന്നുന്ന തരത്തിലായി മാറി. അത് വേണ്ട എന്ന് കരുതി അവസാനം പഴയ ചിത്രത്തിലെ മ്യൂസിക് തന്നെ ഉപയോഗിക്കുകയായിരുന്നു. ആ രംഗങ്ങളുമായി കണക്ട് ചെയ്യാൻ എല്ലാവർക്കും സാധിച്ചു.  എങ്കിലും നെഗറ്റീവായി ഞാൻ കണ്ട ഒരു കമന്റ് ഉണ്ട്. "ഈ സിനിമയിൽ ഏറ്റവും ജോലി കുറഞ്ഞത് സംഗീത സംവിധായകനാണ്, പഴയ മ്യൂസിക് എടുത്ത് ഇട്ടാൽ മതിയല്ലോ" എന്നായിരുന്നു കമന്റ്. മറ്റൊരു മ്യൂസിക് ഉണ്ടാക്കാൻ പറ്റാത്തത് കൊണ്ടോ, പ്രൊഡക്ഷൻ ദാരിദ്ര്യം കൊണ്ടോ അല്ല, അങ്ങനെ ഒരു മ്യൂസിക്കും കട്ട് ആൻഡ് പേസ്റ്റ് ചെയ്യാനും പറ്റില്ല. സൗണ്ട് ക്വാളിറ്റിയിൽ വരെ ഭീകര വ്യത്യാസമുണ്ടായിരിക്കും. പുനരുപയോഗിക്കാനും പണിയുണ്ട്. നേരത്തെ പറഞ്ഞതേ ഈ കമന്റിനും മറുപടിയായി പറയാൻ ഉള്ളൂ. ആ രംഗത്തിന് വേണ്ടത് എന്തോ അതാണ് നൽകിയിരിക്കുന്നത്.    ആറാട്ടിൽ മോഹൻലാൽ    ബിഗ് എംസിനായി സംഗീതം പകരുമ്പോൾ  മാസ് മസാല പടങ്ങൾ ചെയ്യുന്ന സമയത്ത് മമ്മൂക്കയുടെയും ലാലേട്ടന്റെയും എനർജി ലെവൽ ഒന്ന് വേറെ തന്നെയാണ്. രണ്ടും രണ്ട് തരത്തിലാണ് അത് പ്രകടിക്കുന്നതെങ്കിലും ആ എനർജി ലെവലിന്റെ ഭാരം ഒരുപോലെയാണ്. ആറാട്ടിന്റെ മ്യൂസിക് പ്രൊഡക്ഷന്റെ സമയത്ത് പെർക്കഷൻ വായിക്കാൻ ഒരു ആർടിസ്റ്റ് വന്നിരുന്നു. ഒരുപാട് തമിഴ് ഹിന്ദി ചിത്രങ്ങളിലൊക്കെ പെർക്കഷൻ വായിച്ചിരുന്ന ആളാണ്. അദ്ദേഹം നമ്മളോട് ചോദിച്ചത് ഇത് രജനി പടമാണോ എന്നാണ്. ഇത് മലയാളത്തിന്റെ രജനി പടമാണെന്നായിരുന്നു തമാശയായി ഞാൻ മറുപടി നൽകിയത്. പക്ഷേ രജനി പടങ്ങളിലൊക്കെ വരുന്ന ബിഗ് സ്കെയിൽ പ്രൊഡക്ഷൻ പാട്ടുകൾ മലയാളത്തിലുണ്ടാവുന്നില്ല എന്നത് സത്യമാണ്. അപ്പോൾ അത്തരത്തിലുള്ള അവസരം കിട്ടിയപ്പോൾ അത് നമ്മൾ ശരിക്കും ഉപയോഗിച്ചു.  ഛോട്ടാ മുംബൈയിൽ ലാലേട്ടൻ കാണിച്ച അതേ എനർജി ലെവൽ തന്നെയാണ് ഏതാണ്ട് 15 വർഷങ്ങൾക്കിപ്പുറം ആറാട്ടിലെത്തുമ്പോഴുമുള്ളത്. ഒരുദാഹരണം പറയാം...ചിത്രത്തിന്റെ ക്ലൈമാക്സിലേക്ക് ഞാനൊരു മ്യൂസിക് ചെയ്ത് ഉണ്ണി സർ അത് അപ്രൂവ് ആക്കി സെറ്റാക്കി വച്ചിരുന്നു. പക്ഷേ കുറച്ച് ദിവസം കഴിഞ്ഞ് ആ രംഗം കണ്ട് കഴിഞ്ഞപ്പോൾ ലാലേട്ടൻ ആ രംഗത്തിൽ കൊടുത്തിരിക്കുന്ന പെർഫോമൻസിന് ആ മ്യൂസിക് പോരാ എന്ന് എനിക്ക് തോന്നി.ആ സീൻ അതിലേറെ ഡിമാൻഡ് ചെയ്യുന്നുണ്ടായിരുന്നു. ഉണ്ണി സാറിനോടും ഞാൻ ഇത് തന്നെ പറഞ്ഞു. അഞ്ചെട്ട് മിനിറ്റുള്ള ആ സീക്വൻസ് ഞാൻ വീണ്ടും റീ സ്കോർ ചെയ്തു. അത് കേട്ട വഴിക്ക് സർ പറഞ്ഞു ഇത് മതിയെന്ന്. ഇതുപോലെ ഈ ബിഗ് എം.സിന്റെ പെർഫോൻസ് തന്നെയാണ് ഇന്ന രംഗത്തിന് കുറച്ചുകൂടെ എനർജി ലെവൽ കൂടുതലുള്ള, കളറായ പശ്ചാത്തല സംഗീതം വേണമെന്ന് നമ്മളെ കൊണ്ട് തോന്നിക്കുന്നത്. അത് ഏതൊരു കമ്പോസറിനും അങ്ങനെ തന്നെയായിരിക്കും  സിനിമയിൽ ഇല്ലെങ്കിലും ഇന്നും ഹിറ്റായി തുടരുന്ന പൂനിലാ മഴ  ഛോട്ടാ മുബൈക്ക് വേണ്ടി ഞാൻ ചെയ്ത ഗാനമാണ് പൂനിലാ മഴ നനയും. ഇന്നും ആളുകൾക്ക് ആ പാട്ടിനോട് പ്രത്യേക സ്നേഹമുണ്ട്, പലരും ആ ഗാനം പാടാൻ ആവശ്യപ്പെടാറുണ്ട്. അന്ന് ആ ഗാനം ചിത്രത്തിൽ ഉൾപ്പെടുത്താതിരുന്നതിൽ എനിക്ക് സങ്കടം തോന്നിയിരുന്നു. പക്ഷേ കാലത്തെ അതിജീവിച്ച് അത് ഇന്നും പലരുടെയും ഫേവറിറ്റ് ലിസ്റ്റിൽ ഉള്ള ഗാനമാണ്. അതല്ലേ വലിയ സന്തോഷം.  ബെർക്ക്ലി നൽകിയ അനുഭവങ്ങൾ  ഇപ്പോൾ ഞാൻ എന്ത് രീതിയിലാണോ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത് അതിന്റെ പൂർണമായ ക്രെഡിറ്റും ബെർക്ക്ലിയിലെ അനുഭവങ്ങൾക്കുള്ളതാണ്. നേരത്തെ പറഞ്ഞത് പോലെ ഒരു സീക്വൻസ് മുഴുവൻ ഞാനങ്ങോട്ട് ആവശ്യപ്പെട്ടാണ് റീ സ്കോർ ചെയ്തത്. അത് ബെർക്ക്ലിയിൽ നിന്നും ലഭിച്ച ഗുണമാണ്. മുമ്പായിരുന്നുവെങ്കിൽ ഞാനത് രണ്ടാമത് ചെയ്യാൻ മടിക്കുമായിരുന്നു. നല്ല ഔട്ട്പുട്ടിന് വേണ്ടി ഏതറ്റം വരെയും പോകാനുള്ള മനസ് അവിടുത്തെ അനുഭവങ്ങളിൽ നിന്നും പഠനങ്ങളിൽ നിന്നും ലഭിച്ചതാണെന്നാണ് എനിക്ക് തോന്നുന്നത്.  ഭാഷയും സംഗീതാസ്വാദകരും  ലിറിക്സിനെക്കുറിച്ച് വളരെയധികം കൺസേൺ ഉള്ളവരാണ് തെലുങ്കിലെ സംഗീതാസ്വാദകർ. എത്ര കാതടപ്പിക്കുന്ന കൊമേഴ്സ്യൽ ഘടകങ്ങൾ നിറഞ്ഞ പാട്ടാണെങ്കിലും ലിറിക്സിന്റെ വ്യക്തത അവർക്ക് വളരെ പ്രധാനമാണ്. അതുപോലെ ഒറ്റയടിക്ക് ആ പാട്ട് ഹിറ്റാവണം എന്ന് കരുതുന്നവരുമാണ്. മലയാളത്തിൽ പക്ഷേ പരീക്ഷണങ്ങൾ നടത്താനും മറ്റും കുറച്ചു കൂടി സ്വാതന്ത്രൃം ഉണ്ട്. അതേസമയം തെലുങ്ക് പാട്ടുകൾ നമ്മൾ കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുമെങ്കിലും മലയാളത്തിൽ അതേ രീതിയിലൊരു പാട്ട് വന്നാൽ ആ സ്വീകാര്യത കണ്ടിട്ടില്ല. ആറാട്ട് പോലുള്ള സിനിമയിലേക്ക് വരുമ്പോൾ പശ്ചാത്തല സംഗീതം വളരെ കളർഫുൾ ആണെങ്കിലും പാട്ടുകളിൽ ഒരു മലയാളിത്തം കൊണ്ടു വന്നിട്ടുണ്ട്. തലയുടെ വിളയാട്ട് എന്ന തീം മ്യൂസിക് കേട്ടും ട്രെയ്ലർ കണ്ടും തെലുങ്കിൽ നിന്ന് കുറേ പേർ അഭിനന്ദനം അറിയിച്ചിരുന്നു. അവർക്കത് എളുപ്പത്തിൽ റിലേറ്റ് ചെയ്യാൻ പറ്റി എന്നതാണ്. രണ്ട് തരം പ്രേക്ഷകരെയും എവിടെയൊക്കെയോ കണക്ട് ചെയ്യാൻ പറ്റി എന്നതിൽ സന്തോഷം.  സിനിമയിലെ 15 വർഷങ്ങൾ  ഇവിടെ പാട്ടുകളുടെ വിധി അല്ലെങ്കിൽ ഭാവി എന്ന് പറയുന്നത് സിനിമയുടെ വിജയവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരുദാഹരണത്തിന് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ ആകാശമാകേ എന്ന ഗാനം ഇന്നുമാലോചിക്കുമ്പോൾ അതിലെ കഥാപാത്രങ്ങളും രംഗങ്ങളും വരെ നമ്മുടെ ഓർമകളിൽ മിന്നിമറയും. പാട്ട് ഒരു ക്ലാസിക് കമ്പോസിഷൻ തന്നെയാണെന്നതിൽ തർക്കമില്ല. എങ്കിലും ആ സിനിമയുമായി കൂട്ടിക്കെട്ടി ആ പാട്ട് ഓർക്കാനിഷ്ടപ്പെടുന്നവരുണ്ട്. എന്നാൽ ചിലപ്പോൾ നല്ല പാട്ടാണെങ്കിലും ആ സിനിമയുമായി കൂട്ടിക്കെട്ടാൻ പറ്റാത്തതിന്റെ പേരിൽ ശ്രദ്ധിക്കപ്പെടാതെ പോയ പാട്ടുകളുമുണ്ട്. നമ്മുടെ ഇമോഷൻസുമായി ബന്ധപ്പെട്ടോ, ജീവിതവുമായി ബന്ധപ്പെട്ടോ നമ്മൾ ഇഷ്ടപ്പെട്ട പാട്ടുകളുമുണ്ട്. ചില പാട്ടുകൾക്ക് വർഷങ്ങൾ കഴിഞ്ഞാലാവും സ്വീകാര്യത ലഭിക്കുക.  15 വർഷത്തെ സംഗീത യാത്രയിൽ ഒരുപാട് ഉയർച്ച താഴ്ച്ചകൾ നേരിട്ടിട്ടുണ്ട്. ഉയർച്ചകൾ വരുമ്പോൾ ഒരുപാട് ആവേശഭരിതരാകാതിരുന്നാൽ താഴ്ച്ച വന്നാൽ അത് നമ്മളെ കാര്യമായി ബാധിക്കാതെ നോക്കാം. സ്വീകരിക്കപ്പെട്ടാൻ അത് ബോണസ് ആയി കണക്കാക്കണം എന്നേയുള്ളൂ.  തലയും തലയുടെ വിളയാട്ടവും  എന്റെ ആദ്യത്തെ ചിത്രമായ ഛോട്ടാ മുംബൈയിലും ആറാട്ടിലും തല എന്ന കഥാപാത്രവും ലാലേട്ടനും പൊതുവായ ഘടകമാണ്. ആദ്യത്തേതിൽ തലയാണെങ്കിൽ രണ്ടാമത്തേതിൽ തലയുടെ വിളയാട്ടമാണ്. ആറാട്ടിന്റെ തീം മ്യൂസിക് ചെയ്യുമ്പോൾ നമ്മൾ പക്ഷേ ഈ ബന്ധം ചിന്തിച്ചിരുന്നില്ല. അത് യാദൃശ്ചികതയാണ്. പക്ഷേ ഈ പതിനഞ്ചാം വർഷത്തിൽ തലയിൽ നിന്ന് തലയുടെ വിളയാട്ടത്തിലേത്ത് എത്തുമ്പോൾ ഒരു സൈക്കിൾ പൂർത്തിയാക്കിയ അനുഭവമാണ്.  റഹ്മാൻ സാറിന്റെ സാന്നിധ്യം  ആറാട്ടിലെ റഹ്മാൻ സാർ പെർഫോം ചെയ്യുന്ന പാട്ട് ആദ്യം ഞാൻ റീമിക്സ് ചെയ്യാമെന്നായിരുന്നു തീരുമാനം. അത് പക്ഷേ വളരെ അപകടകരമായ കാര്യമാണ്. നേരത്തെ ഛോട്ടാ മുംബൈയ്ക്കായി ചെട്ടിക്കുളങ്ങര ഭരണി എന്ന ഗാനം റീമിക്സ് ചെയ്തപ്പോൾ വിവാദങ്ങളുണ്ടായി. റീമിക്സുകൾ എപ്പോഴും ആളുകൾ സ്വീകരിക്കണമെന്നില്ല. പ്രത്യേകിച്ച് ആളുകളുടെ മനസിൽ പതിഞ്ഞു പോയ റഹ്മാൻ സാറിന്റെ ഒരു ട്രാക്ക് വരുമ്പോൾ അത് നമ്മൾ ചെയ്താൽ കുളമാകാനേ സാധ്യതയുള്ളൂ. ആദ്യം ഞാൻ ചെയ്യാമെന്നായിരുന്നു തീരുമാനമെങ്കിലും പിന്നീട് റഹ്മാൻ സാറുമായുള്ള മീറ്റിങ്ങിൽ അത് അദ്ദേഹം തന്നെ ചെയ്യാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.    സ്വപ്നം സത്യമായ മകൾ  ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ സന്തോഷം സത്യൻ അന്തിക്കാട് സാറിന്റെ പുതിയ ചിത്രം മകളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നു എന്നതാണ്. ഞാനൊരുപാട് ഇഷ്ടപ്പെടുന്ന സംവിധായകനാണ് അദ്ദേഹം. സംവിധായകനാവുന്നതിന് മുമ്പ് വളരെ തിരക്കുള്ള ​ഗാനരചയിതാവ് കൂടിയാണ്. നമുക്ക് ഒരുപാട് ഇഷ്ടപ്പെട്ട പാട്ടുകളും ചിത്രങ്ങളും നിമിഷങ്ങളും നമുക്ക് തന്നിട്ടുള്ള ആളാണ്. അദ്ദേഹത്തിന്റെ സിനിമയിൽ സം​ഗീതം പകരുക എന്നത് എന്റെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു.  നിവിൻ പോളി ചിത്രം താരമാണ് ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം, ലവ്ഫുള്ളി യുവേഴ്സ് വേദ, നാദിർഷ ചിത്രം ഈശോയിലെ പശ്ചാത്തല സം​ഗീതം ചെയ്യുന്നുണ്ട്. ഇപ്പോൾ പുറത്തിറങ്ങിയ ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റിൽ ഓൾഡ് എയ്ജ് ഹോം എന്ന സെഗ്മന്റിന് സംഗീതം നൽകിയിരുന്നു.. കൂടാതെ എം. ടിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് ഒരുക്കുന്ന പുതിയ ചിത്രത്തിലും സംഗീതം ചെയ്യുന്നുണ്ട്.. ഈ രണ്ടു ചിത്രങ്ങളിലും ബുടാപെസ്റ്റ് ഓർക്കസ്ട്ര ആണ് ഉപയോഗിച്ചിരിക്കുന്നത്... ഇതൊക്കെയാണ് പുതിയ വിശേഷങ്ങൾ.  Content Highlights : Aaraattu Music Director Rahul Raj Interview Mohanlal Chotta Mumbai Annan Thampi Movie Music Composer Rahul Raj]]></description>
    <pubDate>Sat, 19 February 2022, 03:59:09 PM +0530</pubDate>
        <modified_date>Sat, 19 February 2022, 05:10:59 PM +0530</modified_date>
    </item>
<item>
<title><![CDATA[ചുവന്ന ഗൗണില്‍ ഷിബാനിയും കറുത്ത സ്യൂട്ടില്‍ ഫര്‍ഹാനും; വിവാഹചിത്രങ്ങള്‍]]></title>
<link>https://www.mathrubhumi.com/movies-music/news/farhan-akhtar-shibani-dandekar-tied-knot-wedding-photos-marriage-video-1.6461798</link>
<description><![CDATA[ബോളിവുഡ് താരം ഫർഹാൻ അക്തറും ഇന്ത്യൻ-ഓസ്ട്രേലിയൻ ഗായിക ഷിബാനി ദണ്ഡേക്കറും വിവാഹിതരായി. ഫർഹാന്റെ പിതാവ് ജാവേദ് അക്തറിന്റെ ഉടമസ്ഥതയിലുള്ള ഖണ്ടാലയിലെ ഫാം ഹൗസിൽ വച്ചാണ് വിവാഹചടങ്ങുകൾ നടന്നത്. ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷൻ, അമൃത അറോറ, റിയാ ചക്രബർത്തി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്.  ചുവന്ന നിറത്തിലുള്ള ഗൗണും ശിരോവസ്ത്രവുമാണ് ഷബാനിയുടെ വേഷം. കറുത്ത നിറത്തിലുള്ള സ്യൂട്ട് ധരിച്ചാണ് ഫർഹാനെത്തിയത്.  കഴിഞ്ഞ ദിവസമായിരുന്നു വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങുകൾ. ഹൽദിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.                   View this post on Instagram                                   A post shared by Bombay Times (@bombaytimes)      വിവാഹ മോചിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഫർഹാൻ അക്തർ. അധുന ബബാനി അക്തറുമായി 2017 ലാണ് ഫർഹാൻ വിവാഹ മോചിതനാകുന്നത്. അതിന് ശേഷമാണ് ഫർഹാൻ ഷിബാനിയുമായി പ്രണയത്തിലാകുന്നത്.                   View this post on Instagram                                   A post shared by Chipku Media (@chipkumedia)      Content Highlights:Farhan Akhtar Shibani Dandekar tied Knot, wedding photos, marriage Video]]></description>
    <pubDate>Sat, 19 February 2022, 04:55:15 PM +0530</pubDate>
        <modified_date>Sat, 19 February 2022, 04:57:27 PM +0530</modified_date>
    </item>
<item>
<title><![CDATA[‘അസംഘടിതർ’ വെറുമൊരു സിനിമയല്ല, ചെറുത്തുനിൽപ്പിന്റെ ഒരു ഓർമ]]></title>
<link>https://www.mathrubhumi.com/movies-music/features/freedom-fight-asanghadithar-kunjila-mascillamani-jeo-baby-mittayitheruvu-toilet-issue-women-1.6461746</link>
<description><![CDATA[''പെണ്ണുങ്ങളായാൽ മൂത്രം പിടിച്ചുവെക്കാനാകണം'', ''നാളെ തൊട്ട് വരുമ്പോ ഒരു കാലിക്കുപ്പി കൊണ്ടന്നോ..'', ഏതാനും വർഷങ്ങൾക്കുമുമ്പ് മിഠായിത്തെരുവിലെ പല കടകളിലും ജോലിചെയ്തിരുന്ന പെണ്ണുങ്ങളുടെ ഉള്ളംപൊള്ളിച്ച വാക്കുകൾ. കടകളിൽ മൂത്രപ്പുര വേണമെന്ന് പറഞ്ഞപ്പോൾ 'ഓര് വെറും പെണ്ണുങ്ങളല്ലേ, എന്തുചെയ്യാനാ' എന്ന് പരിഹസിച്ചവർ. അവരുടെ പുച്ഛം നിറഞ്ഞ വാക്കുകളെ മാറ്റിപ്പറയിപ്പിച്ചത് തുന്നൽക്കാരിയായ വിജി പെൺകൂട്ടും അതേ പെണ്ണുങ്ങളുമാണ്. മൂത്രമൊഴിക്കാനുള്ള അവരുടെ സമരം 'അസംഘടിതർ' എന്ന പേരിൽ സിനിമയായപ്പോൾ അത് ചെറുത്തുനിൽപ്പിന്റെ ഒരു ഓർമപ്പെടുത്തൽ കൂടിയാണ്.  ജിയോ ബേബിയും ടീമും ചേർന്ന കൂട്ടായ്മയിൽ ഒരുക്കിയ 'സ്വാതന്ത്ര്യസമരം' എന്ന അഞ്ചുസിനിമയിൽ ഒന്നാണ് 'അസംഘടിതർ'. മിഠായിത്തെരുവിലെ തൊഴിലാളിസ്ത്രീകളുടെ ഒപ്പം നിന്നിട്ടുള്ള കുഞ്ഞില മസിലാമണി ചെയ്ത സിനിമയിൽ പെൺപോരാട്ടം അതുപോലെ ചേർത്തിട്ടുണ്ട്. വിജി പെൺകൂട്ട് തന്നെയാണ് സിനിമയിൽ അഭിനയിച്ചിട്ടുള്ളത്.  പകലന്തിയോളം കടകളിൽ പണിയെടുത്ത് രാത്രി വീട്ടിലെത്തി മൂത്രമൊഴിക്കേണ്ടി വന്ന സ്ത്രീകൾ. മൂത്രം പിടിച്ചുവെക്കുമ്പോഴുള്ള അവരുടെ പ്രശ്നങ്ങൾ പുരുഷന്മാരുടെ കാതുകൾ തള്ളിക്കളഞ്ഞു. സഹായംതേടി സംഘടനകളെ സമീപിച്ചപ്പോഴും തിരസ്കരിക്കപ്പെട്ടവർ വിജി പെൺകൂട്ടിന്റെ നേതൃത്വത്തിൽ ഒന്നിച്ചതാണ് തെരുവിലെ ചരിത്രം; സിനിമയുടെ കാമ്പും.    ''ശബ്ദിച്ചപ്പോൾ നിയമങ്ങളൊന്നും പാലിക്കാതെ തൊഴിലാളികളെ പിരിച്ചുവിടാനാണ് നോക്കിയത്. ഞങ്ങൾ കടയുടെ പൂട്ടുപൊളിച്ച് മൂത്രപ്പുരയുണ്ടാക്കാൻ തുനിഞ്ഞിറങ്ങി. നിവൃത്തിയില്ലാതെ വന്നപ്പോഴാണ് അവർ കെട്ടിടത്തിൽ മൂത്രപ്പുരയൊരുക്കിയത്. അജിതേച്ചിയാണ് ഞങ്ങൾക്ക് ഊർജമായത്. അതൊക്കെത്തന്നെയാണ് സിനിമയിൽ ആവിഷ്കരിച്ചിട്ടുള്ളത്'' -വിജി പറഞ്ഞു.  സ്ത്രീകളുടെ സമരം ഡോക്യുമെന്ററിയാക്കാനുള്ള പുറപ്പാടിലായിരുന്നു തൊണ്ടയാടുള്ള കുഞ്ഞില. അതിന്റെ പണികൾ തുടങ്ങുകയും ചെയ്തു. അതിനിടെയാണ് ജിയോ ബേബിയുടെ വിളി വന്നതും വിഷയം സിനിമയായതും. ''സിനിമയെന്ന രീതിയിലേക്ക് സമരത്തെ കൊണ്ടുവന്നു. വിജി പെൺകൂട്ടിന് പകരം മറ്റൊരു മുഖത്തിന്റെ ആവശ്യമില്ലായിരുന്നു. മറ്റുള്ളവരെ ഓഡിഷൻ നടത്തി തിരഞ്ഞെടുത്തു.''-കുഞ്ഞില പറഞ്ഞു. നേരത്തേ ഹ്രസ്വചിത്രങ്ങൾ ചെയ്തിട്ടുള്ള കുഞ്ഞിലയുടെ ആദ്യ സിനിമയാണിത്. വിജിക്കൊപ്പം ചേർന്നുനിന്ന കബനിയും മറ്റും സിനിമയിലുണ്ട്. ശ്രിൻഡയും കുറച്ചേറെ സ്ത്രീകളും തൊഴിലാളികളുടെ പ്രയാസം നിസ്സഹായതയ്ക്കിടയിലും കരുത്തോടെ പകർന്നു. ഒപ്പം ട്രാൻസ്ജെൻഡർ വ്യക്തികളും സമൂഹത്തിലേക്ക് ചോദ്യങ്ങളുതിർക്കുന്നുണ്ട്.  മിഠായിത്തരുവിൽ വിജി പെൺകൂട്ടിന്റെ നേതൃത്വത്തിൽ സ്ത്രീകൾ നടത്തിയ മൂത്രമൊഴിക്കാനുള്ള സമരം ആവിഷ്കരിച്ച് 'അസംഘടിതർ'  മാറ്റങ്ങളുണ്ടായി, എല്ലായിടത്തും  അന്നത്തെ സമരത്തിനുശേഷം മിഠായിത്തെരുവിലും പരിസരത്തും മൂത്രപ്പുരകൾ പണിതു. ഉപയോഗശൂന്യമായിക്കിടന്നവ കടയുടമകൾ നന്നാക്കി. ഇപ്പോഴും ചെറിയ ബുദ്ധിമുട്ടുണ്ടെങ്കിലും തൊഴിലാളിസ്ത്രീകൾ അവരുടെ ആരോഗ്യത്തെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയത് അന്നത്തെ സമരത്തിനുശേഷമാണ്-വിജി പെൺകൂട്ട്.  Content Highlights:Freedom Fight Anthology, Asanghadithar, Kunjila Mascillamani, Jeo Baby, mittayitheruvu women workerstoilet issue]]></description>
    <pubDate>Sat, 19 February 2022, 03:16:00 PM +0530</pubDate>
        <modified_date>Sat, 19 February 2022, 03:16:33 PM +0530</modified_date>
    </item>
<item>
<title><![CDATA[കുടുംബബന്ധങ്ങളുടെ, കുടിപ്പകയുടെ 'ഗോഡ്ഫാദര്‍' അഞ്ച്‌ പതിറ്റാണ്ടിലേക്ക്]]></title>
<link>https://www.mathrubhumi.com/movies-music/features/the-godfather-movie-marlon-brando-al-pacino-marks-50-year-francis-ford-coppola-rerelease-dolby-atom-1.6461711</link>
<description><![CDATA[എ മാൻ ഹു ഡസ് നോട്ട് സ്പെൻഡ് ടൈം വിത്ത് ഹിസ് ഫാമിലി കാൻ നെവർ ബി എ റിയൽ മാൻ വീറ്റോ കോർലിയോണി -ദ ഗോഡ്ഫാദർ  ക്രൈം ഫിലിമിലെ ക്ലാസിക്കെന്ന ഒറ്റചതുരത്തിൽ ഒതുക്കാൻ കഴിയാത്ത ഫ്രാൻസിസ് ഫോർഡ് കോപ്പലയുടെ ദ ഗോഡ്ഫാദർ തിയറ്ററുകളെ ത്രസിപ്പിച്ചതിന്റെ അമ്പതാം വാർഷികമാണ് അടുത്തമാസം. കൃത്യമായി പറഞ്ഞാൽ മാർച്ച് 14 ന്. മരിയോ പുസോയുടെ നോവലിനെ അധികരിച്ച് അദ്ദേഹവും കോപ്പലയും ചേർന്ന് തിരക്കഥയൊരുക്കി പാരമൗണ്ട് പിക്ചേഴ്സ് പ്രദർശനത്തിനെത്തിച്ച  ദ ഗോഡ്ഫാദർ ഇറങ്ങിയ കാലം മുതൽ സിനിമാസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടി. ഇന്നും അതിന് കോട്ടം തട്ടിയിട്ടില്ല.  വീറ്റോ കോർലിയോണിയെന്ന ഇറ്റാലിയൻ മാഫിയ തലവന്റെ കഥയെന്ന ഒറ്റവരിയിൽ വേണമെങ്കിൽ ദ ഗോഡ്ഫാദറിനെ വിശേഷിപ്പിക്കാം. യഥാർത്ഥത്തിൽ വീറ്റോ കോർലിയോണി (മാർലൺ ബ്രാൻഡോ) എന്ന യഥാർത്ഥ സംരക്ഷകന്റെ (ഗോഡ്ഫാദർ)ബന്ധങ്ങളുടെ,കരുതലിന്റെ കഥകൂടീയാണ് സിനിമ. കുടുംബത്തെയും കൂടെയുള്ളവരെയും സൗഹൃദങ്ങളെയുമൊക്കെ കരുതലോടെ നോക്കുന്ന, സഹായം അഭ്യർത്ഥിക്കുന്നവരെ കൈവിടാത്ത, തന്റെ ഇളയ മകൻ മൈക്കലിനെ (അൽ പാച്ചിനോ) ഒട്ടും മനസ്സില്ലാതെ തന്റെ പിൻഗാമിയാക്കേണ്ടി വരുന്ന യഥാർത്ഥ മനുഷ്യന്റെ കഥ. സിനിമയിലുടനീളം കോപ്പലയും പുസോയും ഇത് വരച്ചിടുന്നുണ്ട്.  വഴിവിട്ട ബന്ധങ്ങളിലൂടെ കടന്നുപോകുന്ന മൂത്തമകൻ സണ്ണി യോടാണ് ( ജെയിംസ് കാൻ) ബന്ധങ്ങളെ നിർവചിക്കുന്ന ശക്തമായ ഡയലോഗ് വീറ്റോ കോർലിയോണി പറയുന്നത് സ്വന്തം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാത്തയാൾ ഒരു യഥാർത്ഥ മനുഷ്യനല്ല തന്റെ സാമ്രാജ്യം സണ്ണിക്ക് കൈമാറണമന്നൊണ് വീറ്റോയുടെ ആഗ്രഹം. ചൂടനും വിഷയലമ്പടനുമായ സണ്ണി പിതാവിന്റെ ആഗ്രഹങ്ങൾക്കൊപ്പം ഉയരുന്നില്ല. മറ്റു മാഫിയാ തലവൻമാരോടുള്ള ചർച്ചയ്ക്കിടെ ഇടയ്ക്കു കയറി അഭിപ്രായം പറഞ്ഞ സണ്ണിയെക്കുറിച്ചുള്ള വീറ്റോയുടെ വിലയിരുത്തൽ ഇങ്ങനെമിണ്ടാതിരിക്കണമെന്നാഗ്രഹിക്കുമ്പോൾ നമ്മളുടെ മക്കൾ സംസാരിക്കും. സംസാരിക്കണമെന്നാഗ്രഹിക്കുമ്പോൾ അവർ മിണ്ടാതിരിക്കുകയും ചെയ്യും. രണ്ടാമത്തെ മകനായ ഫ്രെഡോയാകട്ടെ (ജോൺ കസാലെ) കാര്യപ്രാപ്തിയില്ലാത്തയാളും.    റോബർട്ട് ഡുവൽ അവതരിപ്പിച്ച ടോം ഹേഗൻ കോർണിയോലിയുടെ ദത്തുപുത്രനാണെങ്കിലും മകനെപ്പോലെ തന്നെയാണ്. കോർലിയോണിയുടെ വലംകയ്യും ഹൃദയം സൂക്ഷിപ്പുകാരനും . മകൾ കോണിയുടെ(ടാലിയ ഷയർ കോപ്പലയുടെ സഹോദരിയാണ് ടാലിയ) ഭർത്താവിനോട് എന്തു തരം ബിസിനസാണ് കോർണിയോലി കുടുംബം ചെയ്യുന്നതെന്ന് അറിയിക്കരുതെന്ന് ടോമിനോട് നിർദ്ദേശിക്കുന്ന സ്നേഹ സമ്പന്നനായ അച്ഛനെയും ചിത്രത്തിൽ കാണാം.  വീറ്റോയുടെ വലംകയ്യാണ് ലെന്നി മൊണ്ടാന അവതരിപ്പിച്ച ലൂക്കാ ബ്രാസി. പിടിച്ചുകൊണ്ടു വരാൻ പറഞ്ഞാൽ കൊന്നുകൊണ്ടുവരുന്ന ഇനം. കോണിയുടെ വിവാഹത്തിന് തന്നെ ക്ഷണിച്ചതിന് വീറ്റോയ്ക്ക് തുടരെ പതറിയ ശബ്ദത്തിൽ നന്ദി പറഞ്ഞ് ഒരു വശത്ത് മാറിഇരിക്കുന്ന ബ്രാസിയെയാണ് ഗോഡ്ഫാദറിൽ നാം ആദ്യം കാണുന്നത്. (ലൂക്കാ ബ്രാസിയെ അവതരിപ്പിച്ച ലെന്നി മൊണ്ടാന യഥാർത്ഥത്തിൽ സിനിമാ നടനായിരുന്നില്ല. ഇറ്റാലിയിലെ മാഫിയ സംഘത്തിലെ ആളായിരുന്നു. ഗോഡ്ഫാദറിൽ മാഫിയ സംഘങ്ങളെക്കുറിച്ച് എന്തെങ്കിലും സൂചനകളുണ്ടോ എന്നു പരിശോധിക്കാനായി അവർ അയച്ചതായിരുന്നു മൊണ്ടാനയെ. ഒരു ഗുസ്തി താരം കൂടിയാണ് ഇയാൾ. അഭിനയ പരിചയമൊന്നുമില്ലെങ്കിലും വീറ്റോയുടെ അനുയായിയായി ഇയാളെ ഉപയോഗപ്പെടുത്താമെന്ന് കോപ്പല തീരുമാനിക്കുകയായിരുന്നു. തുടക്കത്തിൽ അൽപ്പമൊന്നു പതറുന്നുണ്ടെങ്കിലും (ആവർത്തിച്ചുള്ള പറച്ചിൽ )തന്റെ റോൾ മൊണ്ടാന ഭംഗിയായി അവതരിപ്പിച്ചു). വീറ്റോ ഏൽപ്പിച്ച ദൗത്യത്തിനായി പോയി ജീവൻ വെടിയുകയാണ് ബ്രാസി.  വൈകാതെ എതിരാളികളുടെ ആക്രമണത്തിൽ മരണമുഖത്തു നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയാണ് വീറ്റോ കോർലിയോണി. സണ്ണിയാകട്ടെ എതിരാളികളുടെ കെണിയിൽപ്പെട്ട് കൊല്ലപ്പെടുകയും ചെയ്യുന്നു. ഇത്രയൊക്കെയായിട്ടും പ്രതികാരത്തിനു പോകാതെ ഇളയ രണ്ടു മക്കളെയും കുടുംബത്തെയും സംരക്ഷിച്ച് മുന്നോട്ടുപോകാൻ ശ്രമിക്കുന്ന സ്നേഹസമ്പന്നനായ വീറ്റോയെ ചിത്രത്തിൽ കാണാം. അതിനായി എതിരാളികളുമായി ചർച്ച നടത്താനും അനുരഞ്ജനപ്പെടാനുമൊക്കെ അദ്ദേഹം ശ്രമിക്കുന്നു. ഇതൊക്കെ വിഫലമാകുകയും മൈക്കലിന് പിതാവിന്റെ പാത പിന്തുടരേണ്ടി വരുകയും ചെയ്യുന്നു. വീറ്റോ ബന്ധങ്ങളെ ഹൃദയത്തോട് ചേർത്തെങ്കിൽ യാതൊരു കുറ്റബോധവുമില്ലാതെ ബന്ധങ്ങളെ അറത്തുമുറിച്ചു മാറ്റുന്ന മൈക്കലിനെ ദ ഗോഡ്ഫാദറിൽ തന്നെ കാണാം. സണ്ണിയുടെ മരണത്തിന് ചതിയൊരുക്കിയ സഹോദരീ ഭർത്താവ് കാർലോയ്ക്ക് മൈക്കൽ മരണശിക്ഷ വിധിക്കുന്നുണ്ട്. ഇതു ചോദിച്ചെത്തിയ കോണിയോട് യാതൊരു മനസ്സാക്ഷിക്കുത്തും കൂടാതെയാണ് മൈക്കലിന്റെ പ്രതികരണം. കോണിയുടെ കുഞ്ഞിന്റെ ഗോഡ്ഫാദർ (തലതൊട്ടപ്പൻ) കൂടിയാണ് മൈക്കൽ.  എതിരാളികളോട് കൂട്ടുകൂടിയ ചേട്ടൻ ഫ്രെഡോയോട് മൈക്കൽ പറയുന്നുണ്ട്  ഫ്രെഡോ ...ഡോണ്ട് എവർ ടേക്ക് സൈഡ്സ് വിത്ത് എനിവൺ എഗെനെസ്റ്റ് ദ ഫാമിലി...എവർ...( കുടുംബത്തിനെതിരെ ഒരിക്കലും മറ്റാളുകൾക്കൊപ്പം ചേരരുത്...ഒരിക്കലും) കുറ്റം ആവർത്തിക്കുന്ന ഫ്രെഡോയ്ക്ക് മരണശിക്ഷ നൽകുന്ന മൈക്കലിനെ ഗോഡ്ഫാദർ രണ്ടാം പാർട്ടിൽ കാണാം. വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്നതിനൊപ്പം അവർ ചതിച്ചെന്നു കരുതിയാൽ ശിക്ഷ വിധിക്കാൻ മടിക്കാത്ത മറ്റൊരു ഗോഡ്ഫാദറാണ് മൈക്കലിന്റേത്.    1972ലിറങ്ങിയ ദ ഗോഡ്ഫാദറിന്റെ വിജയത്തിനു ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം (ദ ഗോഡ്ഫാർ പാർട്ട് രണ്ട് ) 1974ൽ പുറത്തിറങ്ങി. അതും വൻവിജയമായിരുന്നു. അൽ പാച്ചിനോ മൈക്കൽ കോർലിയോണിയായും റോബർട്ട് ഡീ നിറോ യുവാവായ വീറ്റോ കോർലിയോണിയോയായും തകർത്തഭിനയിച്ച ചിത്രം ഏറെ പ്രശംസ നേടി.  1990ൽ പുറത്തിറങ്ങിയ ഗോഡ്ഫാദറിന്റെ മൂന്നാം ഭാഗം (ദ ഗോഡ്ഫാദർ പാർട്ട് 3) ആദ്യ രണ്ടു ചിത്രങ്ങളെ അപേക്ഷിച്ച് നിരാശപ്പെടുത്തി. കോപ്പലയുടെ മകൾ സോഫിയ കോപ്പല ചിത്രത്തിലെ പ്രകടനത്തിന് ഏറെ വിമർശനം കേട്ടു. മൈക്കലിന്റെ പതനമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മൈക്കലിന്റെ മകൾ മേരിയായിട്ടായിരുന്ന സോഫിയ വേഷമിട്ടത്. സണ്ണിയുടെ ജാരസന്തതി വിൻസന്റ് കോർലിയോണി (ആൻഡി ഗാർസ്യ) മൈക്കലിന്റെ പിൻഗാമിയായി സ്ഥാനമേൽക്കുകയാണ്. മൈക്കലിന് വീഴ്ചയുണ്ടാകുമ്പോൾ സഹോദരന് താങ്ങായി നിന്ന് തന്ത്രങ്ങൾ മെനയുന്ന കോണിക്ക് ചിത്രത്തിൽ നിർണായക റോളുണ്ട്. വിൻസന്റിനെ മൈക്കലിന്റെ പിൻഗാമിയാക്കാൻ മുന്നിൽ നിന്നു പ്രവർത്തിക്കുന്നത് കോണിയാണ്. സഹോദരനെതിരെയുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഡോൺ അൽട്ടോബെല്ലോയെ (ഈലൈ വാലക്) ചതിപ്രയോഗത്തിലൂടെ കോണി ഇല്ലാതാക്കുന്നു ( ദ ഗുഡ് , ദ ബാഡ് ആൻഡ് ദ അഗ്ലിയിലെ പ്രശ്സ്തനായ അഗ്ലിയുടെ റോളിലൂടെ പ്രശസ്തനാണ് ഈലൈ വാലക്). കോണിയുടെ ഗോഡ്ഫാദറാണ് ആൽബെട്ടല്ലോ(തലതൊട്ടപ്പൻ) . ക്രിസ്ത്യൻ പാരമ്പര്യത്തിൽ തലതൊട്ടപ്പന് അച്ഛനടുത്ത സ്ഥാനമാണ്. എങ്കിലും സ്വന്തം സഹോദരനെതിരെ തിരിഞ്ഞ അൽട്ടോബെല്ലോയെ വകവരുത്താൻ കോണി മടികാട്ടുന്നില്ല. ബ്ലഡ് ഈസ് തിക്കർ ദാൻ വാട്ടർ എന്നാണല്ലോ ....അങ്ങനെ ഗോഡ്ഫാദർ മൂന്നാം പാർട്ടിലും ബന്ധങ്ങളുടെ കഥ തുടരുകയാണ്.  കഴിഞ്ഞ വർഷം നവംബറിൽ കോപ്പല ഗോഡ്ഫാദർ മൂന്നാം ഭാഗം റീ എഡിറ്റ് ചെയ്ത്  ദ ഗോഡ്ഫാദർ കോഡാ -ദ ഡെത്ത് ഓഫ് മൈക്കൽ കോർണിയോലി  എന്ന പേരിൽ വീണ്ടും റീലീസ് ചെയ്തിരുന്നു.  ആസ്വാദക വിജയത്തിനൊപ്പം നിരവധി അവാർഡുകളും  ദ ഗോഡ്ഫാദർ പാർട്ട് വൺ നേടി. മികച്ച ചിത്രം, ബെസ്റ്റ് ആക്ടർ (മർലൺ ബ്രാണ്ടോ), മികച്ച തിരക്കഥ ( മരിയോ പുസോ, ഫ്രാൻസിസ് ഫോർഡ് കോപ്പല) എന്നീ വിഭാഗങ്ങളിൽ ഓസ്കർ നേടി. ഗോഡ്ഫാദർ പാർട്ട് രണ്ടിന് മികച്ച ചിത്രത്തിനും സംവിധാനത്തിനും തിരക്കഥയ്ക്കുമടക്കം ആറ് ഓസ്കറുകളാണ് ലഭിച്ചത്. ഓസ്കർ ചരിത്രത്തിലാദ്യമായാണ് ഒരു ചിത്രത്തിനും അതിന്റെ രണ്ടാം ഭാഗത്തിനും നേട്ടം സ്വന്തമാക്കുന്നത്. റോബർട്ട് ഡീ നിറോ മികച്ച സഹനടനും കോപ്പല മികച്ച സംവിധായകനുമായി തിരഞ്ഞെടുക്കപ്പെട്ടു.  ഗോഡ്ഫാദർ മൂന്നാം ഭാഗത്തിന് ഏഴ് ഓസ്കർ നാമനിർദ്ദേശങ്ങൾ ലഭിച്ചെങ്കിലും അവാർഡ് പട്ടികയിൽ ഇടം പിടിക്കാനായില്ല. ചിത്രം സാമ്പത്തിക വിജയമായിരുന്നെങ്കിലും ആദ്യ രണ്ടു ചിത്രങ്ങളുടെ നിലവാരത്തിലേക്കുയർന്നില്ലെന്നതാണ് ആസ്വാദകരുടെയും നിരൂപകരുടെയും അഭിപ്രായം.  ഗോഡ്ഫാദർ ട്രിലജിയിൽ ഒന്നാം ഭാഗമാണോ രണ്ടാം ഭാഗമാണോ മികച്ചതെന്ന തർക്കം സിനിമാസ്വാദകരുടെ ഇടയിൽ ഇപ്പോഴും തുടരുന്നുണ്ട്. ഇതെന്തു തന്നെയായാലും വീറ്റോ കോർണിയോലിയും കുടുംബവും സിനിമാസ്വാദകരുടെ തലമുറകളെ ആകർഷിച്ച് മുന്നോട്ടു പോകുമെന്നുറപ്പാണ്.  ദ ഗോഡ്ഫാദർ അമ്പതാം വാർഷികം ആഘോഷിക്കുമ്പോൾ അത് ഡോൾബിവിഷനിൽ കാണാൻ അവസരമൊരുക്കിയിരിക്കുകയാണ് കോപ്പലയും സംഘവും. തിരഞ്ഞെടുക്കപ്പെട്ട തീയറ്ററുകളിൽ ചിത്രം ഫെബ്രുവരി 25-ന് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ വിതരണക്കാരായ പാരമൗണ്ട് പിക്ചേഴ്സ് വ്യക്തമാക്കുകയും ട്രെയ്ലർ പുറത്തിറക്കുകയും ചെയ്തു  ആം ഗോയിങ് ടു മേക് ഹിം ആൻ ഓഫർ ...ഹീ കനോട്ട് റെഫ്യൂസ് എന്ന് പതിഞ്ഞ എന്നാൽ തുളഞ്ഞു കയറുന്ന ശബ്ദത്തിൽ മാർലൺ ബ്രാണ്ടോയുടെ വീറ്റോ കോർലിയോണി ഒരിക്കൽക്കൂടി പറയുന്നത് കേൾക്കാൻ സിനിമാ ലോകം ഒരുങ്ങിക്കഴിഞ്ഞു.  Content Highlights:The Godfather movie, Marlon Brando, Al Pacino marks 50 year, Francis Ford Coppola, Rerelease, Dolby Vision]]></description>
    <pubDate>Sat, 19 February 2022, 02:27:00 PM +0530</pubDate>
        <modified_date>Sat, 19 February 2022, 03:09:52 PM +0530</modified_date>
    </item>
<item>
<title><![CDATA[അഭിഭാഷകരായി കീര്‍ത്തിയും ടൊവിനോയും; 'വാശി' ഫസ്റ്റ്‌ലുക്ക് ]]></title>
<link>https://www.mathrubhumi.com/movies-music/news/vashi-movie-first-look-poster-keerthi-suresh-tovino-vishnu-g-raghav-film-1.6461805</link>
<description><![CDATA[ടൊവിനോ തോമസ്-കീർത്തി സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന വാശിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ, അഭിഷേക് ബച്ചൻ, സാമന്ത, മഹേഷ് ബാബു എന്നിവരാണ് സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവച്ചത്.  അഭിഭാഷക വേഷത്തിലാണ് ചിത്രത്തിൽ കീർത്തിയും ടൊവിനോയുമെത്തുന്നത്. നടനും സംവിധായകനുമായ വിഷ്ണു ജി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാനിസ് ചാക്കോ സൈമൺ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത് സംവിധായകൻ വിഷ്ണു തന്നെയാണ്.  രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. റോബി വർഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. മഹേഷ് നാരായണൻ എഡിറ്റിങ്. വിനായക് ശശികുമാറിന്റെ വരികൾക്ക് കൈലാസ് മേനോൻ സംഗീതവും നിർവ്വഹിക്കുന്നു. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിർമ്മാതാക്കൾ.]]></description>
    <pubDate>Sat, 19 February 2022, 05:15:39 PM +0530</pubDate>
        <modified_date>Sat, 19 February 2022, 05:15:39 PM +0530</modified_date>
    </item>
<item>
<title><![CDATA[രക്തം കൊണ്ടെഴുതിയ റിയലിസ്റ്റിക് ചരിതം; ​ഗരുഡ​ഗമന ഋഷഭവാഹന | Review]]></title>
<link>https://www.mathrubhumi.com/movies-music/review/garuda-gamana-vrishabha-vahana-kannada-movie-review-raj-b-shetty-rishabh-shetty-1.6461649</link>
<description><![CDATA[അധോലോകവും കുടിപ്പകയും എന്ന് കേൾക്കുമ്പോൾ ഏതൊരു സിനിമാപ്രേമിയുടേയും മനസിലേക്ക് വരുന്ന ഒരു ചിത്രമുണ്ട്. സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് വന്ന് കൊല്ലും കൊലയും നടത്തി അധികാരകേന്ദ്രങ്ങളിൽ വരെയെത്തുന്ന കഥാപാത്രങ്ങൾ. കാലാകാലങ്ങളായി അത്തരം നിരവധി കഥാപാത്രങ്ങളെ പല ഭാഷകളിലായി പലരും പല ശൈലിയിൽ വെള്ളിത്തിരയിലേക്ക് ആവാഹിച്ചിരിക്കുന്നു. അക്കൂട്ടത്തിൽ വ്യത്യസ്തവും ധീരവുമായ കാൽച്ചുവടാണ് കഴിഞ്ഞവർഷം കന്നഡയിലിറങ്ങിയ ​ഗരുഡ​ഗമന ഋഷഭവാഹന.  വിഷ്ണുവും ശിവനും എന്നാണ് സിനിമയുടെ പേരിന്റെ അർത്ഥം. ബ്രഹ്മാ-വിഷ്ണു- മഹേശ്വര സങ്കൽപ്പത്തിലൂന്നിയാണ് പ്രധാന കഥാപാത്രങ്ങളുടെ രൂപകല്പന. ഹരി, ശിവ എന്നീ ലോക്കൽ ​ഗുണ്ടകളായ സുഹൃത്തുക്കളും അവരുടെ പിന്നാലെയെത്തുന്ന ബ്രഹ്മയ്യ എന്ന പോലീസ് ഉദ്യോ​ഗസ്ഥനുമാണ് മുൻനിര കഥാപാത്രങ്ങൾ. ഹരിയായി റിഷഭ് ഷെട്ടിയും ശിവയായി രാജ് ബി ഷെട്ടിയും ബ്രഹ്മയ്യയായി ​ഗോപാലകൃഷ്ണ ദേശ്പാണ്ഡേയുമെത്തുന്നു. ​​സ്ത്രീ കഥാപാത്രങ്ങൾ വളരെ കുറവുള്ള ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രം കഥ നടക്കുന്ന മം​ഗളാദേവി എന്ന നാട് തന്നെയാണ്.  ഓരോ കഥാപാത്രങ്ങളേയും ഇഴകീറി പരിശോധിക്കുകയാണെങ്കിൽ ശിവയിൽ നിന്ന് തുടങ്ങാം. കുട്ടിയായിരിക്കുമ്പോൾ പാതാളം പോലൊരു പൊട്ടക്കിണറ്റിൽ നിന്ന് ഹരിയുടെ അമ്മ നാട്ടുകാരുടെ സഹായത്തോടെ പൊക്കിയെടുത്തതാണ് ശിവയെ. അന്നുമുതൽ ഹരിക്കൊപ്പം ശിവയുണ്ട്. ശിവ ആദ്യമായി ചെയ്യുന്ന കൊലപാതകത്തിന്റെ അവസരത്തിൽ വരെ ഹരിയുടെ സാന്നിധ്യമുണ്ട്. ചെറുപ്പം തൊട്ടേ അക്രമാസക്തനായിരുന്നു ശിവയെങ്കിൽ ഹരിയുടെ ​ഗ്യാങ്സ്റ്ററിലേക്കുള്ള വളർച്ച ഘട്ടംഘട്ടമായിട്ടായിരുന്നു. ഇനി മൂന്നാമത്തെ കഥാപാത്രത്തിലേക്ക് വന്നാൽ സാധാരണ ഒരു ​ഗുണ്ടയെ നേരിടാൻ വരുന്ന ഉഷാറൊന്നുമില്ല ബ്രഹ്മയ്യയ്ക്ക്. സ്വന്തം കുടുംബത്തെ ഓർത്ത് കരയാനേ അയാൾക്കാകുന്നുള്ളൂ. മറ്റുള്ളവരുടെ മുന്നിൽ വെച്ച് എം.എൽ.എ തല്ലുമ്പോൾ തിരിച്ചൊന്നും പറയുകപോലും ചെയ്യാതെ നിശ്ശബ്ദനാവുകാണ് ബ്രഹ്മയ്യ.  ഓരോ കൊലപാതകവും നടത്തുമ്പോൾ നാട്ടിലെ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുകയാണ് ഹരി ചെയ്യുന്നതെങ്കിൽ ക്രിക്കറ്റ് കളിക്കാൻ പോവുകയാണ് ശിവ ചെയ്യുന്നത്. അതും യാതൊരു ഭാവവ്യത്യാസവുമില്ലാതെ. അധോലോക കഥകൾ പശ്ചാത്തലമായി വരുന്ന സിനിമകൾക്ക് യാതൊരു പഞ്ഞവുമില്ലാത്തയിടമാണ് കന്നഡ സിനിമ. ഉപേന്ദ്രയുടെ ഓം മുതൽ പ്രശാന്ത് നീലിന്റെ ഉ​ഗ്രവും കെ.ജി.എഫും വരെ നീണ്ടുകിടക്കുന്ന കന്നഡ അധോലോകസംഘർഷ കഥകളിൽ നിന്നെല്ലാം ​ഗരുഡ​ഗമന ഋഷഭവാഹന വ്യത്യസ്തമാകുന്നത് കർണാടക സിനിമാ വ്യവസായമേഖല ഇതുവരെ കാണാത്ത പശ്ചാത്തലത്തിൽ (അത് കഥയാവട്ടെ, കഥാപാത്രങ്ങളാവട്ടെ ) നൽകി എന്നതാണ്. കൊല്ലുന്നവൻ കൊല്ലപ്പെടുന്നവന്റെ ചോരപുരണ്ട ചെരിപ്പിട്ട് നടക്കുന്നു. ഇന്ത്യൻ സിനിമയിൽത്തന്നെ ഇങ്ങനെയൊരു കഥാപാത്രം ഇതിന് മുമ്പോ പിൻപോ വന്നിട്ടില്ല എന്നത് തീർച്ച.  ഉളിദവരു കണ്ടാന്തേയും പൊതുവേ കന്നഡ സിനിമകളും കണ്ടിട്ടുള്ളവർക്ക് അറിയാം കർണാടകയിലെ ടൈ​ഗർ ഡാൻസിനേക്കുറിച്ച്. ആ നൃത്തത്തെ ശിവന്റെ താണ്ഡവം പോലെ ചിട്ടപ്പെടുത്തിയിരിക്കുന്ന ഒരു രം​ഗമുണ്ട് ചിത്രത്തിൽ. ശാന്തമായി കിടന്ന അന്തരീക്ഷത്തെ പെരുമഴയത്തെ ഇടിമിന്നലെന്ന പോലെ പൊടുന്നനെ ഇഴ ചേർത്ത് ഞെട്ടിക്കുന്നുണ്ട് സംവിധായകൻ രാജ് ബി ഷെട്ടി. ശിവയായെത്തുന്ന രാജ് തന്നെയാണ് ഈ രം​ഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നതും. ഒരുപക്ഷേ ശിവ എന്ന വേഷം ഇന്ത്യയിലെ ഏത് നടൻ ചെയ്താലും മതിയാവില്ല എന്ന ചിന്തയിലേക്ക് പ്രേക്ഷകനെ എത്തിക്കാൻ ഈ ഒറ്റ നൃത്തരം​ഗം തന്നെ ധാരാളം. സംഘട്ടനരം​ഗങ്ങൾ കുറച്ച് വയലൻസിന് പരമാവധി പ്രാധാന്യം നൽകിയിരിക്കുന്നു രാജ് ബി ഷെട്ടി.  ഒരു കല്ല്യാണവീട്ടിൽ പാട്ടുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് കൂട്ടർ ചേരിതിരിഞ്ഞ് വാക്കുതർക്കത്തിലേർപ്പെടുന്നു. അത് പിന്നീട് പരസ്പരമുള്ള ചേരിതിരിവിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കുന്നു. സിനിമയല്ലേ? ഇത്രയും നിസാരമായ ഒരു കാര്യത്തിന് ഇത്രയും വലിയ പ്രത്യാഘാതങ്ങളൊക്കെയുണ്ടാവുമോ എന്ന് മനസിൽ ഒരു ചോദ്യം ഉയർന്നിരുന്നു. പക്ഷേ ഏതാനും ദിവസങ്ങൾക്കുമുമ്പ് കണ്ണൂരിൽ കല്യാണവീട്ടിലുണ്ടായ ബോംബേറിൽ ഒരു ചെറുപ്പക്കാരൻ കൊല്ലപ്പെട്ട വാർത്ത വായിച്ചപ്പോൾ ആദ്യം മനസിൽ വന്നത് ഈ കന്നഡസിനിമയായിരുന്നു.  എന്തായാലും ബോംബേറും വെട്ടും കുത്തും സംഘട്ടനവുമൊക്കെയായി കിടന്ന ദക്ഷിണേന്ത്യൻ അധോലോക സിനിമകളിൽ സ്വന്തമായി ഒരിരിപ്പിടം തീർത്തുകഴിഞ്ഞു ​ഗരുഡ​ഗമന ഋഷഭവാഹന. കാരണം ഒട്ടേറെ അടുക്കുകളിലായി സിനിമ തീർന്നും പ്രേക്ഷകനെ ഇരുത്തി ചിന്തിപ്പിക്കുന്ന, പുതിയ ഉത്തരങ്ങളിലേക്കും നി​ഗമനങ്ങളിലേക്കും അവരെ കൊണ്ടെത്തിക്കുന്ന ദൃശ്യാനുഭവമാണ് ഗരുഡ​ഗമന ഋഷഭവാഹന.  Content Highlights:garuda gamana vrishabha vahana, kannada movie review, raj b shetty, rishabh shetty]]></description>
    <pubDate>Sat, 19 February 2022, 12:05:00 PM +0530</pubDate>
        <modified_date>Sat, 19 February 2022, 12:08:53 PM +0530</modified_date>
    </item>
<item>
<title><![CDATA[മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി, പോലീസിനെ ചീത്തവിളിച്ചു; നടി അറസ്റ്റില്‍]]></title>
<link>https://www.mathrubhumi.com/movies-music/news/actress-kavya-thapar-arrested-for-drunk-driving-abusing-police-accident-1.6461735</link>
<description><![CDATA[മുംബൈ: മദ്യപിച്ച് വാഹനമോടിച്ചതിന് നടി കാവ്യ തപറിനെ ജുഹു പോലീസ് അറസ്റ്റ്ചെയ്തു. നടിയുടെ വാഹനം ഇടിച്ചതിനെത്തുടർന്ന് ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ജുഹുവിലെ മാരിയറ്റ് ഹോട്ടലിന് സമീപം പുലർച്ചെ ഒരു മണിക്കാണ് അപകടം നടന്നത്. പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു നടി. കാറിൽ മറ്റു രണ്ടു സുഹൃത്തുക്കൾ കൂടിയുണ്ടായിരുന്നു.  മദ്യലഹരിയിൽ ബോധം നഷ്ടപ്പെട്ട കാവ്യ മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പോലീസ് എത്തിയതിന് ശേഷം പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു. അതിനിടയിൽ കാവ്യ പോലീസിനെ ചീത്തവിളിക്കുകയും തട്ടിക്കയറുകയും ചെയ്തു. പരിക്കേറ്റയാളുടെ നില ഗുരുതരമല്ല.  സംഭവ സ്ഥലത്ത് നിന്ന് കാവ്യയെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.  Content Highlights:Actress Kavya Thapar arrested for drunk driving abusing police accident]]></description>
    <pubDate>Sat, 19 February 2022, 02:55:41 PM +0530</pubDate>
        <modified_date>Sat, 19 February 2022, 02:59:48 PM +0530</modified_date>
    </item>
<item>
<title><![CDATA[ശരത്ത് അപ്പാനിക്ക് നായികയായി അഞ്ജലി അമീർ; 'ബെർനാർ‍ഡ്' ഫസ്റ്റ് ലുക്ക്]]></title>
<link>https://www.mathrubhumi.com/movies-music/news/sarath-appani-anjali-ameer-new-movie-bernard-1.6461646</link>
<description><![CDATA[അങ്കമാലി ഡയറീസ്, വെളിപാടിൻറെ പുസ്തകം, ആദിവാസി തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ ശരത്ത് അപ്പാനി നായകനാകുന്ന പുതിയ ചിത്രം ബെർനാർഡ്ൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.അഞ്ജലി അമീർ ആണ് ചിത്രത്തിൽ നായികയാവുന്നത്.  ദേവപ്രസാദ് നാരായണനാണ് ബെർനാർഡ് എന്ന സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും സംഗീതവും ഒരുക്കുന്നത്. ബുദ്ധദേവ് സിനിമ പാർക്കിൻറെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ലിജു മാത്യുവും, എഡിറ്റിങ് ജെറിൻ രാജുവുമാണ്.  ആർട്ട് വിപിൻ റാം,പ്രൊഡക്ഷൻ സിസൈനർ ഹരി വെഞ്ഞാറമൂട്, കളറിസ്റ്റ് മിഥുൻ, മേക്കപ്പ് രതീഷ് രവി, കോസ്റ്റ്യൂം ബിസ്നി ദേവപ്രസാദ്, ഡിസൈൻ പ്രേംജിത്ത് നടേശൻ എന്നിവരാണ് നിർവ്വഹിക്കുന്നത്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്                   View this post on Instagram                                   A post shared by Sarath appani official (@sarath_appani)      Content Highlights : Sarath Appani Anjali Ameer New movie Bernard]]></description>
    <pubDate>Sat, 19 February 2022, 11:52:57 AM +0530</pubDate>
        <modified_date>Sat, 19 February 2022, 11:52:57 AM +0530</modified_date>
    </item>
<item>
<title><![CDATA[ജീവിതം ഉപേക്ഷിക്കാൻ ആഗ്രഹിച്ചപ്പോഴും എന്നെ മുന്നോട്ട് നയിച്ചവൾ; കുറിപ്പുമായി ആര്യ]]></title>
<link>https://www.mathrubhumi.com/movies-music/news/actress-arya-heartfelt-note-on-daughter-roya-s-birthday-1.6461628</link>
<description><![CDATA[മകൾ റോയയുടെ പത്താം ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് നടി ആര്യ. എല്ലാം അവസാനിപ്പിക്കാൻ തോന്നിയപ്പോൾ തന്നെ മുന്നോട്ട് നയിച്ചതും എല്ലാ തടസ്സങ്ങളെയും അതിജീവിച്ചതും മകൾ കാരണമാണെന്ന് പറയുകയാണ് ആര്യ. മകൾക്ക് വേണ്ടിയാണ് താൻ ജീവിക്കുന്നതെന്ന് കുറിച്ചആര്യ തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിന് മകൾക്ക് നന്ദി പറയുന്നുമുണ്ട്.  ആര്യ പങ്കുവച്ച കുറിപ്പ്  18 ഫെബ്രുവരി 2012...എന്റെ ജീവിതം മാറ്റിമറിച്ച ദിവസം. 21 വയസിൽ ഞാൻ അമ്മയായപ്പോൾ മാതൃത്വത്തെക്കുറിച്ച് ഒരു ധാരണയും എനിക്കുണ്ടായിരുന്നില്ല. ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ഭയമുണ്ടായിരുന്നു. പക്ഷേ...ഈ ജീവിതത്തിൽ എനിക്ക് സംഭവിച്ചേക്കാവുന്ന ഏറ്റവും അത്ഭുതകരമായ കാര്യം ഞാൻ കണ്ടെത്തി.  ഇന്ന് അവൾക്ക് പത്ത് വയസായി..പത്ത് വർഷം..എന്റെ കുഞ്ഞ് ഇപ്പോൾ ഒരു മുതിർന്ന പെൺകുട്ടിയാണെന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നില്ല, കൂടുതൽ വിവേകവും പക്വതയുമുള്ള അമ്മയായി അല്ലെങ്കിൽ ഒരു വ്യക്തിയായി ഞാൻ വളർന്നു. അതിന് പിന്നിലെ ഒരേയൊരു കാരണം അവളാണ്..  ഈ പത്ത് വർഷത്തിനുള്ളിൽ അവളൊരുപാട് അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ഒരുപാട് കണ്ടിട്ടുണ്ട്. കഠിനമായ സാഹചര്യങ്ങളിലൂടെ ഞാൻ കടന്നു പോയപ്പോൾ എനിക്കൊപ്പം അവളുണ്ടായിരുന്നു. ഇതെല്ലാം പറയുന്നത് എന്റെ ഹൃദയത്തിൽ നിന്നാണ്. ഈ പത്ത് വയസുള്ള മികച്ച മനുഷ്യനാണ് എന്റെ കരുത്ത്...അതേ അവളാണ് എന്റെ കരുത്ത്.  ഈ പത്തുവർഷത്തെ കാലയളവിലേക്ക് ഞാൻ തിരിഞ്ഞുനോക്കുമ്പോൾ, എന്റെ ജീവിതം ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിച്ച നിരവധി അവസരങ്ങൾ ഉണ്ടായിരുന്നു. എനിക്ക് എല്ലാം അവസാനിപ്പിച്ചാൽ മതിയായിരുന്നു. പക്ഷെ എന്നെ മുന്നോട്ട് നയിച്ചതും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാൻ എന്നെ പ്രേരിപ്പിച്ചതും എന്റെ ഈ കുഞ്ഞാണ്. അവളുടെ മുഖം, ചിരി, എന്നോടുള്ള സ്നേഹം, കരുതൽ...അവൾക്ക് വേണ്ടിയാണ് ഞാൻ എന്നെ ജീവനോടെ നിലനിർത്തിയത്. അതുകൊണ്ട് എല്ലാ അർഥത്തിലും അവളെന്റെ ജീവനാണ്. മാത്രമല്ല ഞാനെന്റെ ജീവനെ ഒരുപാട് സ്നേഹിക്കുന്നു.  എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിന് നന്ദി കുഞ്ഞേ. എന്റെ എല്ലാമായി മാറിയതിന് നന്ദി. നിനക്ക് മനോഹരമായ ഒരു ജീവിതം നൽകാൻ ഞാൻ പരമാവധി ശ്രമിക്കുമെന്നും എന്തുതന്നെയായാലും എപ്പോഴും നിന്നോടൊപ്പമുണ്ടാകുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു.. ജന്മദിനാശംസകൾ.. ഞങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന്റെ പത്ത് വർഷങ്ങൾ ആഘോഷിക്കാൻ ഞാൻ ആ?ഗ്രഹിക്കുന്നു. ഞങ്ങളുടെ സന്തോഷത്തിന്റെ ഭാഗമായതിനും ഞങ്ങൾക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നതിനും എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞാൻ നന്ദി പറയുന്നു... ആര്യ കുറിച്ചു.                 View this post on Instagram                                   A post shared by Arya Babu (@arya.badai)    Content Highlights : Actress Arya heartfelt note on daughter Royas Birthday]]></description>
    <pubDate>Sat, 19 February 2022, 11:21:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 11:34:47 AM +0530</modified_date>
    </item>
<item>
<title><![CDATA[കെ.പി നമ്പ്യാതിരിയുടെ കന്നി സംവിധാന സംരംഭം; 'ഡബ്ല്യൂ.എഫ്.എച്ച്' ഫസ്റ്റ് ലുക്ക് പുറത്തിറക്കി മോഹൻലാൽ]]></title>
<link>https://www.mathrubhumi.com/movies-music/news/cinematographer-kp-nambiathiris-directorial-debut-wfh-first-look-released-by-mohanlal-1.6461596</link>
<description><![CDATA[പ്രശസ്ത ഛായാഗ്രാഹകൻ കെ. പി.നമ്പ്യാതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ഡബ്ല്യൂ.എഫ്.എച്ച് ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു. മോഹൻലാലിന്റെ ആദ്യ സ്റ്റിൽസുകൾ പകർത്തിയ ക്യാമറാമാൻ കൂടിയാണ് കെ.പി. നമ്പ്യാതിരി.  സൈബർ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കി അഭിനേത്രി ശിവാനി ഭായ് ആണ് ചിത്രത്തിന്റെ തിരക്കഥയും നിർമാണവും നിർവഹിച്ചിരിക്കുന്നത്. കോവിഡ് കാലഘട്ടത്തിൽ മായ എന്ന വീട്ടമ്മ സൈബർ കെണികളിൽ അകപ്പെട്ടുപോകുന്ന കഥയാണ് ചിത്രം പറയുന്നത്.  വർക്ക് ഫ്രം ഹോമിന്റെ ചുരുക്കെഴുത്താണ് ഡബ്ല്യൂ.എഫ്.എച്ച്. ഇക്കഴിഞ്ഞ കോവിഡ് കാലത്ത് പൂർണ്ണമായും ചെന്നൈയിൽ ചിത്രീകരിച്ച സിനിമയായിരുന്നു ഇത്. സ്ത്രീകളെ ചൂഷണം ചെയ്യുന്ന സൈബർ ഇടങ്ങളെ കേന്ദ്രീകരിച്ചൊരുങ്ങുന്നതാണ് ഡബ്ല്യൂ.എഫ്.എച്ചിന്റെ പ്രമേയം. ഇതൊരു മർഡർ മിസ്റ്ററിയാണ്.  രാജീവ് പിള്ള, റിയാസ് ഖാൻ, ബോസ് വെങ്കിട്ട്, രവി കാന്ത്, ശിവാനി ഭായ്, കനേഡിയൻ അഭിനേത്രി മല്ലിക ചൗധരി, താനിയ, സമ്പത്ത്, യൂ.കെ.പി, പ്രിയങ്ക റെഡ്ഢി, ആന്റൺ വാനവൻ,സഞ്ജയ് ജയ്ശങ്കർ എന്നിവർക്കൊപ്പം അതിഥി വേഷത്തിൽ ഐ.എം. വിജയനും ചിത്രത്തിൽ അഭിനയിക്കുന്നു.  മുൻ ഐ.പി.എൽ. താരം പ്രശാന്ത് പരമേശ്വരൻ, മുൻ രഞ്ജി താരം പ്രശാന്ത് ചന്ദ്രൻ എന്നീ ക്രിക്കറ്റ് താരങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്. കന്നഡ സംഗീത സംവിധായകൻ രാജ്ഭാസ്കർ ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും പി സി മോഹൻ ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. പി. ആർ. ഓ: പ്രതീഷ് ശേഖർ  Content Highlights : Cinematographer KP Nambiathiris directorial debut WFH first look released by Mohanlal]]></description>
    <pubDate>Sat, 19 February 2022, 10:27:00 AM +0530</pubDate>
        <modified_date>Sat, 19 February 2022, 10:27:00 AM +0530</modified_date>
    </item>
<item>
<title><![CDATA['അന്തിക്കടപ്പുറത്ത്' അവിസ്മരണീയമാക്കിയ ഗായകന്‍; സിനിമ വിട്ട് ആത്മീയ പാതയിലെത്തിയ ജോളി]]></title>
<link>https://www.mathrubhumi.com/movies-music/columns/paatuvazhiyorathu/singer-jolly-abraham-chamayam-chattambikalyani-movie-songs-1.6461559</link>
<description><![CDATA[ജയിക്കാനാണ് വന്നത്; ജയിക്കുകയും ചെയ്തു. ജയാപചയങ്ങൾക്കെല്ലാം അപ്പുറത്താണ് പരമമായ ജീവിതസത്യമെന്ന തിരിച്ചറിവുണ്ടായത് പിന്നീടാണ്. വിലപ്പെട്ട ആ തിരിച്ചറിവിൽ നിന്ന് തുടങ്ങുന്നു ജോളി എബ്രഹാമിന്റെ സംഗീതയാത്രയുടെ രണ്ടാം ഘട്ടം.  ചട്ടമ്പിക്കല്യാണി (1975) യിലെ ജയിക്കാനായ് ജനിച്ചവൻ ഞാൻ, എതിർക്കാനായ് വളർന്നവർ ഞാൻ എന്ന ഒരൊറ്റ പാട്ടിലൂടെ ആസ്വാദക മനസ്സുകളിൽ ഇടം കണ്ടെത്തിയ ഗായകന് സംഗീതം ഇന്നൊരു ഉപജീവനമാർഗ്ഗമല്ല; നിലയ്ക്കാത്ത പ്രാർത്ഥനയാണ്. 1990 കളുടെ മധ്യത്തിലായിരുന്നു സിനിമയോടുള്ള നിശ്ശബ്ദമായ വിടവാങ്ങൽ; അതും മലയാളികൾ ഒന്നടങ്കം ഏറ്റുപാടിയ ഒരു പാട്ട് പാടി റെക്കോർഡ് ചെയ്ത ശേഷം. ചമയത്തിലെ അന്തിക്കടപ്പുറത്ത് എന്ന സൂപ്പർ ഹിറ്റ് ഗാനം എം.ജി ശ്രീകുമാറിനൊപ്പം ആസ്വദിച്ചുപാടി അവിസ്മരണീയമാക്കിയ ഗായകന് വീണ്ടും തട്ടുപൊളിപ്പൻ പാട്ടുകൾ പാടാൻ അവസരം ലഭിച്ചേനെ. പക്ഷേ സിനിമയല്ല, ആത്മീയതയാണ് തന്റെ വഴിയെന്ന് അതിനകം തീരുമാനിച്ചുറച്ചിരുന്നു ജോളി.    ഒട്ടും എളുപ്പമായിരുന്നില്ല ആ തീരുമാനത്തോട് നീതി പുലർത്താൻ. വലിയൊരു വരുമാന മാർഗ്ഗമാണ് പൊടുന്നനെ അടഞ്ഞുപോയത്. സ്വയം അടച്ചത് എന്നും പറയാം. ആദ്യമൊക്കെ സാമ്പത്തിക പ്രശ്നങ്ങൾ ധാരാളമുണ്ടായി. സിനിമാഗാനങ്ങൾ പാടി നിർത്തിയതോടെ എനിക്ക് മുന്നിൽ പല വാതിലുകളും അടഞ്ഞു. എന്നിട്ടും നിരാശ തോന്നിയില്ല എന്നതാണ് സത്യം. ഒരു വഴി അടയുമ്പോൾ ഒൻപത് വഴി തുറക്കുന്നുണ്ടായിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ അന്നത്തെ തീരുമാനത്തിൽ തെല്ലുമില്ല പശ്ചാത്താപം.  രണ്ടു ദശകത്തിലേറെക്കാലമായി ജോളിയുടെ നേതൃത്വത്തിൽ ചെന്നൈയിൽ മുടങ്ങാതെ അരങ്ങേറുന്ന മ്യൂസി-കെയർ എന്ന സംഗീത ശുശ്രൂഷയ്ക്ക് ആയിരങ്ങളാണ് എത്തുക. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ കാലത്ത് 10 മുതൽ വൈകീട്ട് 10 വരെയായിരുന്നു ഗാനോത്സവം. മ്യൂസി-കെയർ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിലെ അശരണർക്കും അംഗപരിമിതർക്കുമെല്ലാമുള്ള സഹായങ്ങളും പരിപാടിയുടെ ഭാഗമായി വിതരണം ചെയ്യപ്പെട്ടു.  സിനിമാക്കാലം ജോളിയുടെ ജീവിതത്തിലെ അടഞ്ഞ അദ്ധ്യായമാണിന്ന്. ബൈബിളാണ് എന്നെ മാറ്റിമറിച്ചത്. വേദപുസ്തകത്തിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുന്തോറും സ്വയം നവീകരിക്കപ്പെടുന്ന പോലെ തോന്നി എനിക്ക്. പിന്നണിഗായകനെന്ന നിലയിൽ ലോകത്തിന്റെ മുക്കിലും മൂലയിലും ഗാനമേളകൾ നടത്തിയിട്ടുണ്ട് ജോളി. അതേ വേദികളിൽ ഗാനശുശ്രൂഷ നടത്തുമ്പോൾ മറ്റെങ്ങും കിട്ടാത്ത ആത്മസംതൃപ്തി അനുഭവിക്കുന്നു അദ്ദേഹം. ``ഇന്ന് ഞാൻ പാടുന്നത് മുന്നിലിരിക്കുന്ന സദസ്സിന് വേണ്ടി മാത്രമല്ല; കരുണാമയനായ കർത്താവിനു കൂടി വേണ്ടിയാണ്.    എറണാകുളം ജില്ലയിലെ കുമ്പളം സ്വദേശിയായ ബിൽഡിംഗ് കോൺട്രാക്ടർ എബ്രഹാമിന്റെ മകനെ പിന്നണിഗായകനാക്കിയത് ശ്രീകുമാരൻ തമ്പി. മദ്രാസിലെ മ്യൂസിയം തിയേറ്ററിൽ പി ഭാസ്കരൻ മാഷിന്റെ സിനിമാപ്രവേശത്തിന്റെ ജൂബിലിയോടനുബന്ധിച്ചു ഒരു ഗാനമേള നടക്കുന്നു. പാടുന്നവരിൽ ജോളിയുമുണ്ട്. മിടുമിടുക്കിയിൽ ശ്രീകുമാരൻ തമ്പി -- ബാബുരാജ് സഖ്യമൊരുക്കിയ അകലെയകലെ നീലാകാശം എന്ന പാട്ടാണ് അന്ന് ജോളി വേദിയിൽ പാടിയത്. ``ഇന്നും ആ പാട്ട് എന്റെ കാതിലുണ്ട്. എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടായിരുന്നു മുഴക്കമുള്ള ആ ശബ്ദത്തിന്.-- തമ്പിയുടെ ഓർമ്മ.  പരിപാടി കഴിഞ്ഞ് ഗായകനെ കാണാനെത്തുന്നു തമ്പി. സിനിമയിൽ പാടാൻ താൽപ്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഉവ്വെന്ന് മറുപടി പറയാൻ ഇരുവട്ടം ആലോചിക്കേണ്ടിവന്നില്ല ജോളിയ്ക്ക്. അത്തരം ഓഫറുകൾ നേരത്തെയും ലഭിച്ചിരുന്നതുകൊണ്ട് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല എന്നുമാത്രം. പിറ്റേന്ന് അണ്ണാനഗറിൽ ചെന്ന് ശ്രീകുമാരൻ തമ്പിയെ കണ്ടപ്പോഴാണ് അതൊരു പാഴ് വാക്കായിരുന്നില്ല എന്ന് ജോളിക്ക് മനസ്സിലായത്. ശ്രീകുമാരൻ തമ്പി നിർമ്മിച്ച് ശശികുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായ പ്രേംനസീറിന് വേണ്ടി താൻ പാടാൻ പോകുന്നു. അവിശ്വസനീയമായിരുന്നു ആ അറിവ്. അതേ മുറിയിലിരുന്നു തന്നെ ജയിക്കാനായ് ജനിച്ചവൻ ഞാൻ എന്ന പാട്ട് സംഗീത സംവിധായകൻ അർജ്ജുനൻ മാസ്റ്റർ പുതുഗായകനെ പഠിപ്പിക്കുന്നു. രണ്ടു ദിവസത്തിനകം ഭരണി സ്റ്റുഡിയോയിൽ റെക്കോർഡിംഗ്. തുടക്കം അവിടെനിന്നാണ്.  സലിൽ ചൗധരി മുതൽ ഇളയരാജ വരെയുള്ള സംഗീത സംവിധായകർക്ക് വേണ്ടി നിരവധി ഹിറ്റ് ഗാനങ്ങൾ പാടി ജോളി. രജനീഗന്ധി വിടർന്നു (പഞ്ചമി -- എം എസ് വി), മാമലയിലെ പൂമരം പൂത്ത നാൾ (അപരാധി -- സലിൽ ചൗധരി), അള്ളാവിൻ തിരുസഭയിൽ (ജയിക്കാനായ് ജനിച്ചവൻ -- എം കെ അർജ്ജുനൻ), ശാന്തരാത്രി തിരുരാത്രി (തുറമുഖം -- അർജ്ജുനൻ), ഈണം പാടിത്തളർന്നല്ലോ (സ്നേഹം -- ജയവിജയ), എന്നെ ഞാനേ മറന്നു (നായാട്ട് -- ശ്യാം), ജീവിതം ഒരു ബലപരീക്ഷണം (ബലപരീക്ഷണം ), ഓമൽ കലാലയ വർഷങ്ങളെ (കോളിളക്കം -- എം എസ് വി), വരിക നീ വസന്തമേ (പമ്പരം --എ ടി ഉമ്മർ).... ഇടയ്ക്ക് അഭിനയത്തിലും ഒരു കൈ നോക്കി. ``ആക്രമണത്തിലെ വില്ലൻ വേഷമായിരുന്നു കൂട്ടത്തിൽ ശ്രദ്ധേയം.    റെക്കോർഡിംഗ് ശരിക്കും ഒരു ആഘോഷമാണ് അന്ന്.-- ജോളിയുടെ ഓർമ്മ. അപരാധിയിലെ പാട്ട് സാന്തോം ഓഷ്യാനിക് ഹോട്ടലിലെ മുറിയിലിരുന്ന് സലിൽദാ എന്നെയും വാണി ജയറാമിനേയും പഠിപ്പിച്ചത് മറക്കാനാവില്ല. പിറ്റേന്ന് കാലത്ത് ജെമിനി സ്റ്റുഡിയോയിൽ റെക്കോർഡിംഗിന് ചെന്നപ്പോൾ കണ്ട കാഴ്ച്ച അതിലേറെ അത്ഭുതകരം. ചെണ്ടക്കാരും വയലിനിസ്റ്റുകളും തബലിസ്റ്റുകളും ഉൾപ്പെടെ അറുപതോളം പേരുണ്ടാകും ഓർക്കസ്ട്രയിൽ. മുപ്പതു പേരടങ്ങിയ കോറസ് അതിന് പുറമെ. സി ഓ ആന്റോ ആയിരുന്നു അവരുടെ ലീഡർ. അത്രയും റിച്ച് ആയ ഓർക്കസ്ട്രേഷൻ അപൂർവമാണ് അന്നൊക്കെ മലയാളഗാനങ്ങളിൽ  യാദൃച്ഛികമായിരുന്നു തമിഴിലെ അരങ്ങേറ്റവും. എ വി എം സി തിയേറ്ററിലേക്ക് എം എസ് വി ക്ഷണിക്കുമ്പോൾ ഏതെങ്കിലും മലയാളം പാട്ട് പാടാനായിരിക്കുമെന്നാണ് കരുതിയത്. ചെന്നപ്പോഴറിയുന്നു പാടേണ്ടത് തമിഴ് പാട്ടാണെന്ന്. വണക്കത്തിക്കുരിയ കാതലിയേ (1978) എന്ന ചിത്രത്തിലെ അടിയനൈ പാരമ്മാ എന്ന പാട്ട് ബി എസ് ശശിരേഖക്കൊപ്പം പാടിക്കൊണ്ടായിരുന്നു തുടക്കം. ആദ്യത്തെ തമിഴ് ഹിറ്റ് പിറന്നത് രണ്ടു വർഷം കഴിഞ്ഞ് ഒരു തലൈ രാഗത്തിൽ -- മീനാ റീനാ സീതാ (സംഗീതം: ടി രാജേന്ദർ). തുടർന്ന് ഇളയരാജക്ക് വേണ്ടിയും ധാരാളം പാടി. ഒടുവിലത്തെ തമിഴ് ചലച്ചിത്രഗാനവും രാജയുടെ ഈണത്തിൽ തന്നെ: മായാബസാറിലെ (1995) അടടാ അങ്ക് വിളയാടും പുള്ളിമാനെ. സിനിമാപ്പാട്ട് പാടിയാൽ പണം ലഭിക്കും. എന്നാൽ ഭക്തിഗാനങ്ങൾ പാടുമ്പോഴുള്ള ആത്മസംതൃപ്തി അത്തരം ഗാനങ്ങളിൽ നിന്ന് ലഭിച്ചിരുന്നില്ല എനിക്ക്.-- മാഞ്ഞുപോയ ഭൂതകാലത്തേക്ക് തിരിഞ്ഞുനോക്കി ജോളി പറയുന്നു.  മാതാപിതാക്കളായിരുന്നു സംഗീതവഴിയിൽ ജോളിക്ക് എന്നും പ്രചോദനം. അപ്പച്ചൻ പള്ളിയിൽ പാടിയിരുന്നു. അമ്മച്ചിക്കും സംഗീതത്തിൽ താൽപ്പര്യമാണ്. കുട്ടിക്കാലത്ത് ഞാൻ ജാനകിയുടെയും സുശീലയുടെയും പാട്ടുകളാണ് പാടുക. ജാനകിയമ്മയുടെ തളിരിട്ട കിനാക്കൾ പാടിയായിരുന്നു പൊതുവേദിയിലെ അരങ്ങേറ്റം. ജാനകിയോടൊപ്പം ആദ്യമായി ഒരു യുഗ്മഗാനം പാടാൻ സ്റ്റുഡിയോയിൽ ചെന്ന് നിന്നപ്പോൾ ഓർമവന്നത് ആ നിമിഷങ്ങളാണ്. പഴയ പാട്ടുകഥ ജോളി പങ്കുവെച്ചപ്പോൾ പൊട്ടിച്ചിരിച്ചു ജാനകിയമ്മ.  തേവര കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നതോടെ സ്ത്രീശബ്ദത്തോട് വിടവാങ്ങുന്നു ജോളി. കേരള സർവകലാശാല കലോത്സവത്തിൽ ലളിതസംഗീതത്തിന് ഒന്നാം സ്ഥാനം നേടിയത് ഇക്കാലത്താണ്. എങ്കിലും പാട്ടിനേക്കാൾ പഠനത്തിനാണ് പ്രാധാന്യം നൽകേണ്ടത് എന്ന കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു മാതാപിതാക്കൾക്ക്. കലാഭവനിലെ ആബേലച്ചൻ ജോളിയെ തേടി വീട്ടിൽ വന്നപ്പോൾ മകനെ പാട്ടിന് വിട്ടുകൊടുക്കാൻ തെല്ലൊന്ന് മടിച്ചതും അതുകൊണ്ടുതന്നെ. പക്ഷേ ക്ഷണിക്കുന്നത് അച്ചനാകുമ്പോൾ എങ്ങനെ എതിർക്കാൻ? 1970 കളുടെ തുടക്കത്തിലാണ് കലാഭവൻ ഓർക്കസ്ട്രയിൽ ജോളി അംഗമായത്. സംഗീതസംവിധായകൻ കെ കെ ആന്റണി, എമിൽ ഐസക്സ്, റെക്സ് ഐസക്സ്, ഗായിക സുജാത ഒക്കെയുണ്ട് അന്നവിടെ. ഇടക്ക് യേശുദാസും വരും പാടാൻ.  കലാഭവൻ അക്കാലത്ത് പുറത്തിറക്കിയ ഭക്തിഗാന ആൽബത്തിൽ രണ്ടു നല്ല പാട്ടുകൾ പാടാനായതാണ് സംഗീത ജീവിതത്തിൽ ജോളിയുടെ വഴിത്തിരിവ്. ആബേലച്ചൻ രചിച്ച താലത്തിൽ വെള്ളമെടുത്ത് (സംഗീതം റാഫി ജോസ്), സർവേശ പുത്രനുയിർത്തു (കെ കെ ആന്റണി) എന്നീ പാട്ടുകൾ. തൊട്ടുപിന്നാലെ മാനേജർ തങ്കയ്യയുടെ ക്ഷണം സ്വീകരിച്ച് എച്ച് എം വിയിൽ അസിസ്റ്റന്റ് റെക്കോർഡിംഗ് ഓഫീസറായി ചുമതലയേൽക്കുന്നു ജോളി. സിനിമയിൽ പാടാനുള്ള മോഹം തന്നെയായിരുന്നു ആ തീരുമാനത്തിന് പിന്നിൽ. വിധിനിയോഗമെന്നോണം അധികം വൈകാതെ ചട്ടമ്പിക്കല്യാണിയിലൂടെ ജോളി പിന്നണിഗായകനായി മാറുകയും ചെയ്തു.  ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ സിനിമാജീവിതമായിരുന്നു തന്റേതെന്ന് പറയും ജോളി. പാടാൻ വെച്ച പാട്ടുകൾ പലതും അവസാന നിമിഷം കൈവിട്ടു പോയിട്ടുണ്ട്. പ്രതീക്ഷിക്കാത്തവ ഇങ്ങോട്ട് തേടിവന്നിട്ടുമുണ്ട്. എങ്കിലും നഷ്ടപ്പെട്ട അവസരങ്ങളെ കുറിച്ചോർത്ത് വേവലാതിപ്പെടാറില്ല ഈ ഗായകൻ. 1990 ലാണ് ജോളി ചെന്നൈയിൽ സ്വന്തമായി റെക്കോർഡിംഗ് സ്റ്റുഡിയോ സ്ഥാപിച്ചത്. മൂന്ന് പതിറ്റാണ്ടിനിടെ നൂറു കണക്കിന് ക്രിസ്തീയ ഭക്തിഗാനങ്ങൾ ഈ സ്റ്റുഡിയോയിൽ നിന്ന് ജോളിയുടെ ശബ്ദത്തിൽ പുറത്തുവന്നു. മക്കളായ രോഹിത്തും രേഷ്മയുമുണ്ട് സഹഗായകരായി.  സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് അകന്നുപോയതിൽ എന്നെങ്കിലും പശ്ചാത്തപിച്ചിട്ടുണ്ടോ? ജോളിയോടൊരു ചോദ്യം. ഒരിക്കലുമില്ല. സർവവും ദൈവത്തിൽ സമർപ്പിച്ചാൽ ദുഃഖിക്കാൻ എവിടെ സമയം? മനസ്സിനെ ഏറ്റവുമധികം സ്പർശിച്ച ബൈബിൾ വചനം ഓർത്തെടുക്കുന്നു ജോളി: ഭയപ്പെടേണ്ട, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു. ഞാൻ നിന്നെ പേര് ചൊല്ലി വിളിച്ചിരിക്കുന്നു. നീ എനിക്കുള്ളവൻ തന്നെ   Content Highlights : Singer Jolly Abraham Chamayam, Chattambikalyanimovie songs]]></description>
    <pubDate>Sat, 19 February 2022, 09:45:21 AM +0530</pubDate>
        <modified_date>Sat, 19 February 2022, 09:49:14 AM +0530</modified_date>
    </item>
<item>
<title><![CDATA[വിജയ് സേതുപതിയും നയൻതാരയും സാമന്തയുമെത്തി; അതിരപ്പിള്ളി സിനിമാ ചിത്രീകരണത്തിരക്കിലേക്ക്]]></title>
<link>https://www.mathrubhumi.com/movies-music/news/vijay-sethupathi-nayanthara-samantha-vignesh-shivan-movie-shooting-in-athirappilly-1.6461541</link>
<description><![CDATA[അതിരപ്പിള്ളി: ഏറെനാളത്തെ ഇടവേളയ്ക്കുശേഷം അതിരപ്പിള്ളിയിൽ സിനിമാ ഷൂട്ടിങ് തുടങ്ങി. തമിഴ് ചിത്രത്തിന്റെ ചിത്രീകരണത്തിനായി പ്രമുഖ നടീനടന്മാരായ നയൻതാര, സാമന്ത, വിജയ് സേതുപതി എന്നിവർ അതിരപ്പിള്ളിയിലെത്തിയിട്ടുണ്ട്.  വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തുവാക്കുലെ രെണ്ട് കാതൽ എന്ന സിനിമയുടെ ചിത്രീകരണമാണ് അതിരപ്പിള്ളിയിൽ നടക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ താഴെ പുഴയിലാണ് ഷൂട്ടിങ്.  വ്യാഴാഴ്ച ചോറ്റാനിക്കര ക്ഷേത്രത്തിൽ മകംതൊഴലിനുശേഷമാണ് നയൻതാരയും വിഘ്നേഷും അതിരപ്പിള്ളിയിലെത്തിയത്. നിരവധി തെലുങ്ക്, തമിഴ് സിനിമകളുടെ ഷൂട്ടിങ് വൈകാതെ തുടങ്ങും. കോവിഡ് വ്യാപനത്തെത്തുടർന്ന് അതിരപ്പിള്ളിയിൽ സിനിമാ ഷൂട്ടിങ് സംഘം എത്താതായത് മേഖലയിലെ നാട്ടുകാരെയും ഹോട്ടലുകളെയും സാമ്പത്തികമായി ബാധിച്ചിരുന്നു.  രാവൺ, ബാഹുബലി, പുന്നകൈ മന്നൻ, മാമാങ്കം, ഈയിടെയിറങ്ങിയ പുഷ്പ തുടങ്ങി നൂറുകണക്കിന് സിനിമകളുടെ ചിത്രീകരണത്തിന് അതിരപ്പിള്ളി വിനോദസഞ്ചാരമേഖല വേദിയായിട്ടുണ്ട്  Content Highlights : Vijay Sethupathi Nayanthara Samantha Vignesh Shivan movie shooting in Athirappilly]]></description>
    <pubDate>Sat, 19 February 2022, 08:06:55 AM +0530</pubDate>
        <modified_date>Sat, 19 February 2022, 08:06:55 AM +0530</modified_date>
    </item>
<item>
<title><![CDATA[ബോയപതി ശ്രീനു-റാം പോതിനേനി-ശ്രീനിവാസ ഛിറ്റൂരി ഒന്നിക്കുന്നു;  പാൻ-ഇന്ത്യൻ ചിത്രം അണിയറയിൽ]]></title>
<link>https://www.mathrubhumi.com/movies-music/news/boyapati-sreenu-ram-pothineni-and-producer-srinivasaa-chhitturi-come-together-for-a-pan-indian-film-1.6461528</link>
<description><![CDATA[മുൻനിര സംവിധായകൻ ബോയപതി ശ്രീനുവും നടൻ റാം പോത്തിനേനിയും നിർമ്മാതാവ് ശ്രീനിവാസ ഛിറ്റൂരിയും പാൻ-ഇന്ത്യൻ ചിത്രത്തിനായി ഒന്നിക്കുന്നു. ചിത്രത്തിന്റെ ഔപചാരിക പ്രഖ്യാപനം നടന്നു.  ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങുന്നത്. തെലുങ്ക്,കന്നട, തമിഴ്, ഹിന്ദി, മലയാളം എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്.  ചിത്രത്തിലെ നായികയും മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരും ചിത്രത്തിനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത് തന്നെ പുറത്തുവിടുന്നതാണ്.  എൻ ലിം​ഗുസാമി സംവിധാനം ചെയ്യുന്ന ദി വാറിയറാണ് റാം പോത്തിനേനിയുടെ പുതിയ ചിത്രം. ശ്രീനിവാസ സിൽവർ സ്ക്രീന്റെ ബാനറിൽ ശ്രീനിവാസ ഛിറ്റൂരി തന്നെയാണ് ചിത്രത്തിന്റെ നിർമാണം. നന്ദമൂരി ബാലകൃഷ്ണ അഭിനയിച്ച സമീപകാല ഇൻഡസ്ട്രി ഹിറ്റ് അഖണ്ഡയാണ് ബോയപതി ശ്രീനുവിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയത്. പി ആർ ഓ മഞ്ജു ഗോപിനാഥ്  Content Highlights : Boyapati Sreenu Ram Pothineni and Producer Srinivasaa Chhitturi Come Together For a Pan Indian Film]]></description>
    <pubDate>Sat, 19 February 2022, 07:43:12 AM +0530</pubDate>
        <modified_date>Sat, 19 February 2022, 07:43:12 AM +0530</modified_date>
    </item>
<item>
<title><![CDATA[ഗോഡ്‌സെയുടെ പേര് പറയരുതെന്ന്, നമ്മുടെ നാടിന്റെ അവസ്ഥ നോക്കൂ- കാര്‍ത്തിക് സുബ്ബുരാജ്]]></title>
<link>https://www.mathrubhumi.com/movies-music/news/karthik-subbaraj-on-being-denied-freedom-mahaan-movie-i-wasn-t-allowed-godse-name-1.6459387</link>
<description><![CDATA[മഹാൻ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപ്പെടുന്ന അനുഭവം താൻ നേരിട്ടുവെന്ന് സംവിധായകൻ കാർത്തിക് സുബ്ബുരാജ്. മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയുടെ പേര് സിനിമയിൽ ഉപയോഗിക്കേണ്ട സന്ദർഭം ഉണ്ടായിരുന്നുവെന്നും എന്നാൽ തനിക്കത് സാധിച്ചില്ലെന്നും കാർത്തിക് സുബ്ബുരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞു.  സിനിമയിൽ വിക്രമിന്റെ കഥാപാത്രത്തിന്റെ ഒരു സംഭാഷണമായിരുന്നു. നിങ്ങളെപ്പോലെ തീവ്ര ആശയമുള്ള അക്രമകാരികളാണ് ഗാന്ധിയെ വധിച്ചത് എന്നതായിരുന്നു സംഭാഷണം. അതിലെനിക്ക് ഗോഡ്സെയുടെ പേര് ഉപയോഗിക്കാൻ സാധിച്ചില്ല. അങ്ങനെ പറഞ്ഞാൽ പ്രശ്നമുണ്ടാകുമെന്നാണ് പറയുന്നത്. ഒടുവിൽ ആ സംഭാഷണം മാറ്റേണ്ടി വന്നു. നിങ്ങളെപ്പോലെ തീവ്ര ആശയമുള്ള അക്രമകാരികളാണ് ഗാന്ധിയെയും ഗാന്ധിസത്തെയും കൊന്നത് എന്ന്.  ഗാന്ധി കൊല്ലപ്പെട്ടു എന്ന് പറയാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ആരാണ് കൊന്നതെന്ന് പറയാൻ പാടില്ല. നമ്മുടെ നാടിന്റെ അവസ്ഥയിതാണിപ്പോൾ. ഗോഡ്സെ തീവ്രവാദിയാണ്. നമ്മുടെ രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ വ്യക്തി. അത് പറയാൻ പാടില്ലെന്ന് പറയുന്ന അവസ്ഥയിൽ നമ്മുടെ നാട് എത്തിയിരിക്കുന്നു- കാർത്തിക് സുബ്ബരാജ് പറഞ്ഞു.   👏🏿👏🏿👏🏿 @karthiksubbaraj 😄😄😄😄 pic.twitter.com/FYkbrnNSyU &mdash; Naveen Mohamedali (@NaveenFilmmaker) February 18, 2022    ചിയാൻ വിക്രമിനെയും മകൻ ധ്രുവ് വിക്രമിനെയും പ്രധാനകഥാപാത്രങ്ങളാക്കിയൊരുക്കിയ മഹാൻ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് പ്രദർശനത്തിനെത്തിയത്. സിമ്രാൻ, ബോബി സിൻഹ എന്നിവരായിരുന്നു മറ്റു വേഷങ്ങളിൽ.  Content Highlights:Karthik Subbaraj on being denied Creative freedom, Mahaan Movie, I wasn't allowed Godses name, Chiyaan Vikram, Dhruv Vikram]]></description>
    <pubDate>Fri, 18 February 2022, 09:42:00 PM +0530</pubDate>
        <modified_date>Fri, 18 February 2022, 09:42:09 PM +0530</modified_date>
    </item>
<item>
<title><![CDATA[ഗള്‍ഫില്‍ 'ആറാട്ട്' സര്‍വ്വകാല റെക്കോര്‍ഡിലേക്ക് ]]></title>
<link>https://www.mathrubhumi.com/movies-music/specials/aarattu/aarattu-movie-mohanlal-crosses-records-in-gulf-countries-gcc-1.6459324</link>
<description><![CDATA[മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് ഗൾഫ് രാജ്യങ്ങളിൽ സർവ്വകാല റെക്കോഡിലേക്ക്. 150 സ്ഥലങ്ങളിലായി 450 സ്ക്രീനുകൾ ഒരു ദിവസം 1000 പ്രദർശനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇത് സർവ്വകാല റെക്കോർഡാണ്.  റിലീസിനുശേഷം പ്രേക്ഷകരുടെ തിരക്കുകൊണ്ട് തീയറ്ററുകൾ/സ്ക്രീനുകൾ വൻ രീതിയിൽ വർധിപ്പിച്ചിരിക്കുന്നു. കോവിഡ് പ്രതിസന്ധി ഉണ്ടാക്കിയ ഒരു ഇടവേളക്ക് ശേഷം വേൾഡ് വൈഡ് ഫിലിംസിംന്റെ ഒരു ഗംഭീര തിരിച്ചു വരവു കൂടിയാണ് ആറാട്ട്.  നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഒരു മുഴുനീള മാസ് എന്റർടെയ്നർ ചിത്രമാണ്ആറാട്ട്  സംഗീതമാന്ത്രികൻ എ.ആർ. റഹ്മാനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്. ചിത്രത്തിന്റെ ടീസറും ട്രെയ്ലറുമെല്ലാം തരംഗമായി മാറിയിരുന്നു. വില്ലൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്.  Content Highlights:Aarattu Movie Mohanlal Movie crosses records in Gulf Countries, GCC]]></description>
    <pubDate>Fri, 18 February 2022, 09:14:43 PM +0530</pubDate>
        <modified_date>Fri, 18 February 2022, 09:48:49 PM +0530</modified_date>
    </item>
<item>
<title><![CDATA[അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം സര്‍ക്കാര്‍ എന്തുചെയ്തു? സിനിമ എന്തുചെയ്തു- ഡബ്ല്യൂ.സി.സി]]></title>
<link>https://www.mathrubhumi.com/movies-music/news/women-in-cinema-collectives-5-years-of-actress-attack-case-question-government-cinema-industry-1.6459110</link>
<description><![CDATA[കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം അഞ്ച് വർഷങ്ങൾ തികയുമ്പോൾ കുറിപ്പുമായി സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കളക്ടീവ്.  അഞ്ച് വർഷങ്ങൾക്കിപ്പുറം സർക്കാറും സിനിമാ വ്യവസായവും എന്തുചെയ്തുവെന്ന് ഡബ്ല്യൂ.സി.സി ചോദിക്കുന്നു.  ഡബ്ല്യൂ.സി.സിയുടെ കുറിപ്പ്  2017 ഫെബ്രുവരിയിൽ താൻ നേരിട്ട ലൈംഗിക അതിക്രമത്തെയും തട്ടിക്കൊണ്ടുപോക്കിനെയും കുറിച്ച് അതിജീവിത ഔദ്യോഗികമായി പരാതിപ്പെട്ടു.  അഞ്ച് വർഷങ്ങൾക്കിപ്പുറം  ഇങ്ങനെയൊരു സംഭവം ഇനി ഉണ്ടാവില്ല എന്നുറപ്പാക്കാൻ സർക്കാർ എന്തു ചെയ്തു?  അതിജീവിച്ച സ്ത്രീയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തെ പിന്താങ്ങുന്നതിന് സിനിമാ വ്യവസായം എന്ത് ചെയ്തു?  എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കാൻ നാമോരോരുത്തരും എന്ത് ചെയ്തു.  അവൾക്കൊപ്പം  അതിജീവിതയ്ക്കൊപ്പം- ഡബ്ല്യൂ.സി.സി                   View this post on Instagram                                   A post shared by Women In Cinema Collective (@wcc_cinema)      Content Highlights:Women In Cinema collective,5 years of actress attack case, WCCquestion government Cinema industry]]></description>
    <pubDate>Fri, 18 February 2022, 08:11:20 PM +0530</pubDate>
        <modified_date>Fri, 18 February 2022, 08:20:08 PM +0530</modified_date>
    </item>
<item>
<title><![CDATA[ ഗംഭീര സംഘട്ടനരംഗങ്ങളുമായി 'എതര്‍ക്കും തുനിന്തവന്‍'; ടീസര്‍ പുറത്തിറങ്ങി]]></title>
<link>https://www.mathrubhumi.com/movies-music/news/etharkkum-thunindhavan-teaser-suriya-sun-pictures-pandiraj-d-imman-priyanka-arul-1.6458950</link>
<description><![CDATA[സൂര്യ നായകനായെത്തുന്ന പുതിയ ചിത്രം എതർക്കും തുനിന്തവന്റെ ടീസർ പുറത്തിറങ്ങി. നമ്മ വീട്ട് പിള്ളൈ എന്ന ചിത്രത്തിന് ശേഷം പാണ്ടിരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എതർക്കും തുനിന്തവൻ. അതിഗംഭീര ആക്ഷൻ രംഗങ്ങളാണ് ടീസറിൽ ഒരുക്കിവച്ചിരിക്കുന്നത്. മാർച്ച് 10 ന് ചിത്രം തിയേറ്ററുകളിലെത്തും.  ഡോക്ടർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ പ്രിയങ്ക അരുൾ മോഹനാണ് നായിക. സൂരി, വിനയ്, ശരണ്യ പൊൻവർണൻ, സത്യരാജ് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.  രത്നവേലുവാണ് ഛായാഗ്രഹണം. നടൻ ശിവ കാർത്തികേയൻ, വിഘ്നേശ് ശിവൻ, യുഗഭാരതി എന്നിവരാണ് ചിത്രത്തിന്റെ ഗാനരചയിതാക്കൾ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമാണം.    തുടർച്ചയായ രണ്ട് ഡയറക്റ്റ് ഒടിടി റിലീസുകൾക്ക് ശേഷമാണ് സൂര്യയുടെ ഒരു ചിത്രം തീയേറ്റർ റിലീസിനെത്തുന്നത്. സൂരരൈ പോട്ര്, ജയ് ഭീം എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി ഒടുവിൽ ഓടിടിയിൽ റിലീസിനെത്തിയത്.  Content Highlights:Etharkkum Thunindhavan Teaser, Suriya, Sun Pictures, Pandiraj, D.Imman, Priyanka Arul]]></description>
    <pubDate>Fri, 18 February 2022, 06:50:06 PM +0530</pubDate>
        <modified_date>Fri, 18 February 2022, 06:50:06 PM +0530</modified_date>
    </item>
<item>
<title><![CDATA[ആഘോഷങ്ങള്‍ തുടങ്ങി; ഫര്‍ഹാന്‍ അക്തറിന് നാളെ വിവാഹം]]></title>
<link>https://www.mathrubhumi.com/movies-music/news/farhan-akhtar-shibani-dandekar-s-wedding-haldi-celebration-photos-videos-1.6458920</link>
<description><![CDATA[ബോളിവുഡ് താരം ഫർഹാൻ അക്തറും ഇന്ത്യൻ-ഓസ്ട്രേലിയൻ ഗായികഷിബാനി ദണ്ഡേക്കറും വിവാഹിതരാകുന്നു. വിവാഹത്തിന് മുന്നോടിയായുള്ള ഹർദി ചടങ്ങുകൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. ശനിയാഴ്ചയാണ് പരമ്പരാഗത രീതിയിലുള്ള വിവാഹചടങ്ങുകൾ നടക്കുക. തിങ്കളാഴ്ച രജിസ്റ്റർ ചെയ്യും.  ഹർദി ആഘോഷത്തിന് അതിഥികളെത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.  വിവാഹ മോചിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഫർഹാൻ അക്തർ. അധുന ബബാനി അക്തറുമായി 2017 ലാണ് ഫർഹാൻ വിവാഹ മോചിതനാകുന്നത്. അതിന് ശേഷമാണ് ഫർഹാൻ ഷിബാനിയുമായി പ്രണയത്തിലാകുന്നത്.  Content Highlights:Farhan Akhtar Shibani Dandekar Wedding, Haldi celebrations]]></description>
    <pubDate>Fri, 18 February 2022, 06:06:36 PM +0530</pubDate>
        <modified_date>Fri, 18 February 2022, 06:32:25 PM +0530</modified_date>
    </item>
</channel>
</rss>