<?xml version="1.0" encoding="utf-8"?>
<rss version="2.0">
<channel>
<title><![CDATA[technology rss feed]]></title>
<link>http://www.mathrubhumi.com//cmlink/technology-rss-feed-1.1184589</link>
<description>

</description>
<item>
<title><![CDATA[ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു]]></title>
<link>https://www.mathrubhumi.com/technology/mobiles/vivo-y5s-launched-in-india-1.6459569</link>
<description><![CDATA[വിവോ വൈ15എസ് (2021) ഇന്ത്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം സിംഗപൂരിലാണ് ഈ ഫോൺ ഔദ്യോഗികമായി പുറത്തിറക്കിയത്. വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയുമായെത്തുന്ന ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണുള്ളത്. ഗൂഗിളിന്റെ ആൻഡ്രോയിഡ് ഗോ എഡിഷനാണിതിൽ. രണ്ട് നിറങ്ങളിലെത്തുന്ന ഫോണിൽ 5000 എംഎഎച്ച് ബാറ്ററിയുണ്ട്.  10,990 രൂപയാണ് വിവോ വൈ15 എസിന്റെ മൂന്ന് ജിബി റാം, 32 ജിബി സ്റ്റോറേജ് പതിപ്പിന് വില. മിസ്റ്റിക് ബ്ലൂ, വേവ് ഗ്രീൻ നിറങ്ങളിൽ ഫോൺ വിപണിയിലെത്തും. വിവോ ഇന്ത്യ ഇ സ്റ്റോറിലും വിവിധ റീടെയിൽ സ്റ്റോറുകളിലും ഫോൺ വിൽപനയ്ക്കെത്തും.  നവംബറിലാണ് വിവോ വൈ15എസ് സിംഗപ്പൂരിൽ അവതരിപ്പിച്ചത്. 179 സിംഗപ്പൂർ ഡോളറായിരുന്നു ഇതിന്റെ മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജ് പതിപ്പിന് വില. ഇത് ഏകദേശം 10000 രൂപ വരും. 2015 ൽ വിവോ വൈ15എസ് എന്ന പേരിൽ മറ്റൊരു ഫോൺ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.  ആൻഡ്രോയിഡ് 11 ഗോ എഡിഷൻ അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഓഎസ് 11.1 ഇന്റർഫെയ്സ് ആണ് വിവോ വൈ15എസിലുള്ളത്. 6.51 ഇഞ്ച് എച്ച്ഡി പ്ലസ് (720 x 1600 പിക്സൽ ) ഐപിഎസ് ഡിസ്പ്ലേ, 20:9 വീക്ഷണാനുപാതം, ഒക്ടാകോർ മീഡിയാ ടെക് ഹീലിയോ പി35 പ്രൊസസർ, 3ജിബി റാം, എന്നിവയുണ്ട്.  ഡ്യുവൽ കാമറയിൽ 13 എംപി പ്രധാന സെൻസറും രണ്ട് എംപി മാക്രോ സെൻസറുമാണുള്ളത്. എട്ട് എംപിയാണ് സെൽഫി ക്യാമറ.  38 ജിബി ഓൺബോർഡ് സ്റ്റോറേജുണ്ട് മൈക്രോ എസ്ഡി കാർഡ് സൗകര്യമുണ്ട്. 4ജി എൽടിഇ, ഡ്യുവൽ ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് വി5.0, ജിപിഎസ്/എ-ജിപിഎസ്, എഫ്എം റേഡിയോ, മൈക്രോ യുഎസ്ബി പോർട്ട് എന്നിവയുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണിതിന്.  Content Highlights:vivo y5s launched in india]]></description>
    <pubDate>Fri, 18 February 2022, 11:07:22 PM +0530</pubDate>
        <modified_date>Fri, 18 February 2022, 11:07:23 PM +0530</modified_date>
    </item>
<item>
<title><![CDATA[ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും]]></title>
<link>https://www.mathrubhumi.com/technology/gadgets/galaxy-tab-s8-series-arriving-in-india-next-week-1.6459422</link>
<description><![CDATA[സാംസങിന്റെ ഏറ്റവും പുതിയ ടാബ് ലെറ്റുകളായ ഗാലക്സി ടാബ് എസ്8, ടാബ് എസ്8 പ്ലസ്, ടാബ് എസ്8 അൾട്ര എന്നിവ അടുത്തയാഴ്ച ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും. 60000 രൂപയിൽ തുടങ്ങുന്ന വിലയായിരിക്കും ഇവയ്ക്കെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലെ പ്രീമിയം പതിപ്പായ ഗാലക്സി ടാബ് എസ്8 അൾട്രയ്ക്ക് 120000 രൂപയോളം വിലയുണ്ടാവുമെന്നും ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.  ഗാലക്സി ടാബ് എസ്8 , ഗാലക്സി ടാബ് എസ്8 പ്ലസ് എന്നിവ 8ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനിലും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷനിലും ലഭ്യമാണ്. അതേസമയം ഗാലക്സി ടാബ് എസ് 8 അൾട്രയുടെ 8ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനിലും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നീ ഓപ്ഷനുകൾക്കൊപ്പം 16 ജിബി റാം 512 ജിബി സ്റ്റോറേജ് മോഡലും ലഭിക്കും.  സാംസങ് ഗാലക്സി എസ്8  11 ഇഞ്ച് WQXGA (2560x1600 പിക്സൽ) എൽടിപിഎസ് ടിഎഫ്ടി ഡിസ്പ്ലേയാണിതിന്. 4എൻഎം ഒക്ടാകോർ പ്രൊസസർ ചിപ്പിന്റെ പിൻബലത്തിൽ 12 ജിബി വരെ റാം ശേഷിയുണ്ട് ഇതിന്. സ്നാപ്ഡ്രാഗൺ 8ജെൻ 1 പ്രൊസസർ ആണിത് എന്നാണ് കരുതുന്നത്.  ഡ്യുവൽ റിയർ ക്യാമറയാണ് ഈ ടാബ് ലെറ്റിനുള്ളത്. അതിൽ 13 എംപി പ്രധാന ക്യാമറയും ആറ് എംപി അൾട്ര വൈഡ് ക്യാമറയും ഉൾപ്പെടുന്നു. സെൽഫിയ്ക്ക് വേണ്ടി 12 എംപി അൾട്രാ വൈഡ് ക്യാമറയാണ് നൽകിയിരിക്കുന്നത്.  8000 എംഎഎച്ച് ബാറ്ററിയിൽ 45 വാട്ട് വരെ വേഗതയിൽ ചാർജ് ചെയ്യാൻ സാധിക്കുന്ന സൂപ്പർ ഫാസ്റ്റ് ചാർജിങ് സൗകര്യമുണ്ട്.  സാംസങ് ഗാലക്സി എസ് 8 പ്ലസ്  12.4 ഇഞ്ച് WQXGA+ (2800x1752 പിക്സൽ) സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണിതിന്. 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. ഒരു ഒക്ടാകോർ പ്രൊസസർ ചിപ്പാണ് ഇതിലുള്ളത്. 12 ജിബി വരെ റാം ശേഷിയുണ്ട്.  ഗാലക്സി എസ് 8 ലെ അതേ ഡ്യുവൽ ക്യാമറ ഫീച്ചർ ആണ് ഇതിലുമുള്ളത്. സെൽഫിയ്ക്കും വീഡിയോ കോളുകൾക്കുമായി 12 എംപി അൾട്രാ വൈഡ് ക്യാമറയും നൽകിയിരിക്കുന്നു.  ഇതിലെ 10090 എംഎച്ച് ബാറ്ററിയിൽ സൂപ്പർ ഫാസ്റ്റ്ചാർജ് സൗകര്യമുണ്ട്.  സാംസങ് ഗാലക്സി എസ്8 അൾട്ര  കൂട്ടത്തിൽ ഏറ്റവും വില കൂടിയ മോഡലാണിത്. 14.6 ഇഞ്ച് വലിപ്പമുള്ള WQXGA+ (2960x1848 പിക്സൽ) സൂപ്പർ അമോലെഡ് ഡിസ്പ്ലേയിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. മറ്റ് രണ്ട് ടാബുകളിൽ ഉള്ള 4എൻഎം ഒക്ടാകോർ പ്രൊസസർ ചിപ്പ് തന്നെയാണിതിലും.  ഇതിലെ ഡ്യുവൽ റിയർ ക്യാമറയിൽ 13 എംപി പ്രൈമറി സെൻസറും 6എംപി അൾട്രാ വൈഡ് സെൻസറും ഉൾക്കൊള്ളുന്നു.  11200 എംഎഎച്ച് ബാറ്ററിയിൽ അതിവേഗ ചാർജിങ് സൗകര്യവുമുണ്ട്.  Content Highlights:Galaxy Tab S8 series arriving in India next week]]></description>
    <pubDate>Fri, 18 February 2022, 09:47:43 PM +0530</pubDate>
        <modified_date>Fri, 18 February 2022, 09:47:43 PM +0530</modified_date>
    </item>
<item>
<title><![CDATA[ചൈനീസ് ആപ്പ് നിരോധനം;  ഇന്ത്യ ചൈനയുടെ ക്ഷമ പരീക്ഷിക്കുന്നുവെന്ന് ചൈന]]></title>
<link>https://www.mathrubhumi.com/technology/news/india-s-crackdown-on-chinese-firms-apps-chinese-global-times-editorial-1.6459174</link>
<description><![CDATA[ന്യൂഡൽഹി: ചൈനീസ് സ്ഥാപനങ്ങൾക്കും മൊബൈൽ ആപ്പുകൾക്കും എതിരെയുള്ള ഇന്ത്യയുടെ നടപടികൾ അനിയന്ത്രിതമാവുന്നുവെന്നും ചൈനയിൽ നിന്നുള്ള കമ്പനികളെ അടച്ചുപൂട്ടുന്നത് വെറും രാഷ്ട്രീയ താൽപര്യത്തോടുകൂടിയുള്ള നടപടിയാണെന്നും ചൈനീസ് മുഖപത്രമായ ഗ്ലോബൽ ടൈംസ്.  രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ച് 54 ചൈനീസ് ആപ്പുകൾക്ക് അടുത്തിടെ ഇന്ത്യ നിരോധനം പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചൈനീസ് കമ്പനിയായ വാവേയുടെ ഇന്ത്യയിലുടനീളമുള്ള ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ പരിശോധനയും നടന്നു. നേരത്തെ ഷാവോമി, ഓപ്പോ തുടങ്ങിയ കമ്പനികളിലും പരിശോധന നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗ്ലോബൽ ടൈംസ് എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.  അതിർത്തിയിൽ ചൈനയുമായി പ്രശ്നങ്ങളുണ്ടാക്കി ചൈനീസ് സൈനികരിൽ നിന്ന് കനത്ത പ്രതികരണം ഉണ്ടായതോടെ നേട്ടമൊന്നും ലഭിക്കാതായതോടെയാണ് ഇന്ത്യയിലെ ചൈനീസ് കമ്പനികൾക്ക് നേരെ ഇന്ത്യൻ ഭരണകൂടം തിരിഞ്ഞതെന്ന് ഗ്ലോബൽ ടൈംസ് ലേഖനത്തിൽ ആരോപിക്കുന്നു.  കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡസൻ കണക്കിന് ചൈനീസ് മൊബൈൽ ആപ്പുകൾ ഇന്ത്യൻ അധികൃതർ നിരോധിച്ചു, ചൈനീസ് കമ്പനികളുടെ പ്രാദേശിക ശാഖകൾ നികുതിവെട്ടിപ്പ് അന്വേഷണമെന്ന പേരിൽ റെയ്ഡ് ചെയ്തു. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ ആരോപിക്കുന്നു.  കമ്പനികൾക്കെതിരെയുള്ള നടപടികളിൽ ചൈനീസ് അധികൃതർ ഇതുമായി ബന്ധപ്പെട്ട ആശങ്ക പ്രകടിപ്പിച്ചതായും ചൈനീസ് സ്ഥാപനങ്ങളോട് മാന്യമായി പെരുമാറണെന്നാവശ്യപ്പെട്ടതായും ഗ്ലോബൽ ടൈംസ് പറയുന്നു.  ചൈനീസ് കമ്പനികൾക്ക് നിയമപരമായുള്ള അവകാശങ്ങൾക്കും താൽപര്യങ്ങൾക്കും എതിരാണ് ഈ നടപടികളെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം വക്താവ് ആരോപിച്ചു. ചൈന ഇതിൽ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു.  ഇന്ത്യ ചൈനയുടെ ക്ഷമ നിരന്തരം പരീക്ഷിക്കുകയാണെങ്കിലും ഇന്ത്യയോട് പകരത്തിന് പകരം നടപടി സ്വീകരിക്കുന്നതിൽ നിന്ന് മാറി നിൽക്കുന്നത് ചൈന തുടരാാണാ സാധ്യത. അങ്ങനെയെങ്കിലും വിവേചനപരമായ നടപടികൾ നേരിടുന്ന വിദേശ രാജ്യങ്ങളിൽ ചൈനയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള ഗ്ലോബൽ ടൈംസ് പറഞ്ഞു.  Content Highlights:Indias crackdown on Chinese firms, apps chinese global times editorial]]></description>
    <pubDate>Fri, 18 February 2022, 08:30:55 PM +0530</pubDate>
        <modified_date>Fri, 18 February 2022, 08:32:36 PM +0530</modified_date>
    </item>
<item>
<title><![CDATA[നോയ്‌സ് പുതിയ സ്മാര്‍ട് വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു]]></title>
<link>https://www.mathrubhumi.com/technology/news/noice-launched-new-smartwatch-colorfit-pulse-grand-india-1.6459052</link>
<description><![CDATA[നോയ്സിന്റെ പുതിയ സ്മാർട് വാച്ചായ കളർഫിറ്റ് പൾസ് ഗ്രാൻഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. എസ്പിഒ2 മോണിറ്റർ, 150 വാച്ച് ഫേസുകൾ, ഐപി68 റേറ്റിങ് എന്നിവയോടുകൂടിയാണ് വാച്ച് എത്തിയിരിക്കുന്നത്.  1.69 ഇഞ്ച് ടിഎഫ്ടി എൽസിഡി സ്ക്രീൻ ഉള്ള വാച്ചിൽ 60 സ്പോർട്സ് മോഡുകളുണ്ട്. ആമസോൺ.ഇനിൽ നിന്നും നോയ്സ് വെബ്സൈറ്റിൽ നിന്നും 1999 രൂപയ്ക്ക് വാങ്ങാം.  ഹാർട്ട് റേറ്റ് മോണിറ്റർ, സ്ട്രെസ്സ് മോണിറ്റർ, സ്ലീപ്പ് മോണിറ്റർ, ബ്ലഡ് ഓക്സിജൻ മോണിറ്റർ, മെൻസ്റ്ററൽ സൈക്കിൾ ട്രാക്കർ എന്നിവ ഉൾക്കൊള്ളുന്ന നോയ്സ് ഹെൽത്ത് സ്യൂട്ട് ഇതിലുണ്ട്. നോയ്സ് പിറ്റ് ആപ്പുമായി ബന്ധിപ്പിച്ച് ഇത് പ്രവർത്തിപ്പിക്കാം.  ഏഴ് ദിവസം തടസമില്ലാതെ ഇത് ഉപയോഗിക്കാനാവും. ഐപി 68 വാട്ടർ പ്രൂഫ് ആയതിനാൽ നീന്തലിനിടയിലും ഉപയോഗിക്കാം. ആൻഡ്രോയിഡ് ഫോണുകളിൽ നിന്നുള്ള കോളുകൾ, ടെക്സ്റ്റ് മെസേജുകൾ എന്നിവ കാണുകയും ചെയ്യാം.  Content Highlights:noice launched new smartwatch colorfit pulse grand india]]></description>
    <pubDate>Fri, 18 February 2022, 07:46:00 PM +0530</pubDate>
        <modified_date>Fri, 18 February 2022, 07:47:50 PM +0530</modified_date>
    </item>
<item>
<title><![CDATA[കുട്ടികള്‍ക്കുള്ള 'പോക്കറ്റ് മണി' ഇനി ഇങ്ങനെ കൊടുക്കാം; പുതിയ ഐഡിയയുമായി ജൂനിയോ സ്റ്റാര്‍ട്ട് അപ്പ്]]></title>
<link>https://www.mathrubhumi.com/technology/news/junio-a-pocket-money-app-for-kids-ex-paytm-executives-1.6458945</link>
<description><![CDATA[പണം എങ്ങനെ ചിലവാക്കണമെന്ന് കുട്ടികൾ പഠിക്കേണ്ടത് അനിവാര്യതയാണ്. പണ്ട് കാലത്ത് മാതാപിതാക്കൾ സമ്മാനിക്കുന്ന ചെറിയ പോക്കറ്റ് മണികളാണ് പണമിടപാടിന്റെ ബാലപാഠങ്ങൾ പഠിക്കാൻ നമ്മളെയെല്ലാം സഹായിച്ചിട്ടുണ്ടാവുക. സ്കൂളിലേക്ക് വേണ്ട പുസ്തകം, പേന, പെൻസിൽ ബസ് യാത്രയ്ക്കുള്ള കാശ്, ഒപ്പം ഇടയ്ക്കൊക്കെ അടുത്തുള്ള കടയിൽ നിന്നും മിഠായികൾ വാങ്ങി കഴിക്കാനുള്ള കാശും.  ഇന്ന് കാലമേറെ മാറി ഡിജിറ്റൽ യുഗത്തിൽ ഇന്ത്യയിലാകമാനം ഡിജിറ്റൽ പണമിടപാടുകൾ ഏറെ ജനപ്രിയമായിക്കഴിഞ്ഞു. ചെറിയ പെട്ടിക്കടകളിൽ മുതൽ വലിയ സൂപ്പർമാർക്കറ്റുകളിൽ വരെ ഡിജിറ്റൽ പേമെന്റുകളും കാർഡ് പേമെന്റുകളുമാണുള്ളത്. തീർച്ചയായും ഇവയുടെ ഉപയോഗവും കുട്ടികൾ അറിഞ്ഞിരിക്കേണ്ടത് തന്നെ.  കുട്ടികളെ സ്മാർട്ഫോൺ ഉൾപ്പടെയുള്ള സാങ്കേതിക വിദ്യകളിൽ നിന്ന് അകറ്റി നിർത്തുക ഇനിയത്ര പ്രായോഗികമായിക്കൊള്ളണമെന്നില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു ഉദ്യമത്തിനിറങ്ങിയിരിക്കുകയാണ് മുമ്പ് പേടിഎമ്മിൽ പ്രവർത്തിച്ചിരുന്ന രണ്ട് ഉദ്യോഗസ്ഥർ.  കുട്ടികൾക്ക് വേണ്ടി ഒരു ഡിജിറ്റൽ പേമെന്റ് ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ് ജൂനിയോ എന്ന സ്റ്റാർട്ട് അപ്പ്. പേടിഎമ്മിൽ ഉദ്യോഗസ്ഥരായിരുന്ന അങ്കിത് ഗെര, ശങ്കർനാഥ് എന്നിവർ ചേർന്നാണ് 2020 ൽ ഡൽഹിയിൽ ജൂനിയോയ്ക്ക് തുടക്കമിട്ടത്.  ജൂനിയോ എന്ന് തന്നെയാണ് ഇവർ തയ്യാറാക്കിയിരിക്കുന്ന ആപ്പിന് പേര്. സംഗതി ഇങ്ങനെയാണ്. കുട്ടികളുടെ ഫോണിലും രക്ഷിതാക്കളുടെ ഫോണിലും ജൂനിയോ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നു. രക്ഷിതാവിന്റെ നിയന്ത്രണത്തിലായിരിക്കും കുട്ടികളുടെ ജൂനിയോ അക്കൗണ്ട്. ജൂനിയോ ആപ്പ് ആൻഡ്രോയിഡിലും ഐഓഎസിലും ലഭ്യമാണ്. കുട്ടികൾക്കും, രക്ഷിതാക്കൾക്കും ഒരു പോലെ ഫോൺനമ്പറുകൾ ഉപയോഗിച്ച് ഇതിൽ അക്കൗണ്ടുകൾ തുടങ്ങാം.  ലളിതമായ കെവൈസി വെരിഫിക്കേഷനിലൂടെ കുട്ടികൾക്ക് വേണ്ടിയുള്ള വിർച്വൽ പ്രീപെയ്ഡ് കാർഡ് രക്ഷിതാക്കൾക്ക് നിർമിച്ചെടുക്കാം. സാമ്പത്തിക ഇടപാടിനുള്ള പിന്തുണ നൽകുന്നത് ആർബിഎൽ ബാങ്ക് ആണ്. റുപേയുടെ (Rupay) പിന്തുണയിലാണ് കാർഡ് ഇടപാടുകൾ നടക്കുന്നത്.  കുട്ടികൾക്ക് വേണ്ടിയുള്ള വിർച്വൽ കാർഡ് നിർമിക്കപ്പെട്ടാൽ രക്ഷിതാക്കൾക്ക് ഈ കാർഡിൽ പണം ഇട്ടുകൊടുക്കാം. ഈ കാർഡ് ഓൺലൈൻ ഇടപാടുകൾക്കെല്ലാം ഉപയോഗിക്കാനും സാധിക്കും. സാധാരണ നമ്മൾ ഉപയോഗിക്കുന്ന പോലുള്ള ഫിസിക്കൽ കാർഡ് ദിവസങ്ങൾക്കുള്ളിൽ കയ്യിൽ കിട്ടുകയും ചെയ്യും. ഈ കാർഡ് എവിടെയും ഉപയോഗിച്ച് ഇടപാട് നടത്താനാവും.  കൂട്ടികൾ എവിടെയെല്ലാം പണം ചിലവഴിക്കുന്നുവെന്ന് മൊബൈൽ ആപ്പ് വഴി രക്ഷിതാക്കൾക്ക് അറിയാൻ സാധിക്കും. ഇടപാട് സംബന്ധിച്ച് കുട്ടികൾക്കും രക്ഷിതാവിനും ഒരു പോലെ നോട്ടിഫിക്കേഷൻ ലഭിക്കും.  എത്ര ദിവസങ്ങൾക്ക് ശേഷം ഈ രീതിയിൽ പോക്കറ്റ് മണി നൽകണം എന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാം. അതായത് ഒരോ ആഴ്ചയിലും കുട്ടികളുടെ അക്കൗണ്ടിൽ നിശ്ചിത തുക ക്രെഡിറ്റാവുന്ന രീതിയിൽ സെറ്റ് ചെയ്യാം. ഇത് ഒരു മാസത്തെ ഇടവേള വരെ ലഭ്യമാണ്.  ജൂനിയോയുടെ വിർച്വൽ കാർഡും, ഫിസിക്കൽ കാർഡും വെറും പ്രീപെയ്ഡ് കാർഡ് മാത്രമാണ്. ഇത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടാവില്ല. റീച്ചാർജ് ചെയ്യുന്ന തുക ഈ കാർഡ് വഴി ചിലവാക്കാം എന്ന് മാത്രം. 10000 രൂപ വരെ മാത്രമേ ഈ കാർഡ് വഴി പരമാവധി ചിലവഴിക്കാനാവൂ.    മാസങ്ങൾക്ക് മുമ്പാണ് ജൂനിയോ ആപ്പ് പുറത്തിറക്കിയത്. ഇതിനകം പത്ത് ലക്ഷത്തിലേറെ പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ദിവസവും 10000 ൽ ഏറെ ഇടപാടുകൾ കാർഡ് വഴി നടക്കുന്നുണ്ട്. ഇതുവരെ ആറ് ലക്ഷത്തിലേറെ അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ഏകദേശം മൂന്ന് ലക്ഷം പേർ കുട്ടികളാണ്.  ഒരു ഫിസിക്കൽ ജൂനിയോ കാർഡിനായി കമ്പനി 99 രൂപ ഈടാക്കും. കാർഡ് വഴി നടക്കുന്ന ഇടപാടുകൾക്കും നിശ്ചിത തുക കമ്പനിക്ക് ലഭിക്കും. ഈ രീതിയിലാണ് ജൂനിയോ സംരംഭത്തിന്റെ വരുമാനം. 1-1.5 ശതമാനം വരെയാണ് ഇത്. പ്രചാരം വർധിപ്പിക്കാനുള്ള ഓഫറുകൾ അവതരിപ്പിക്കാനും കമ്പനി ഒരുങ്ങുകയാണ്. മുതിർന്ന കുട്ടികൾക്കായി സേവിങ്സ് അക്കൗണ്ട് ഒരുക്കാനും ജൂനിയോയ്ക്ക് പദ്ധതിയുണ്ട്.  Content Highlights:junio a pocket money app, paytm, digital payment,for kids ex-paytm executives]]></description>
    <pubDate>Fri, 18 February 2022, 06:41:00 PM +0530</pubDate>
        <modified_date>Fri, 18 February 2022, 06:44:06 PM +0530</modified_date>
    </item>
<item>
<title><![CDATA[ആന്‍ഡ്രോയിഡ് ആപ്പുകളിലെ ഡാറ്റാ ട്രാക്കിങ് നിയന്ത്രിക്കും; ആപ്പിളിന് സമാനമായ നീക്കവുമായി ഗൂഗിള്‍]]></title>
<link>https://www.mathrubhumi.com/technology/news/google-s-privacy-sandbox-project-expanding-to-android-apps-for-user-privacy-1.6456311</link>
<description><![CDATA[പരസ്യങ്ങൾക്ക് വേണ്ടി ക്രോം ബ്രൗസറിൽ നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നത് പരിമിതപ്പെടുത്താനുള്ള പദ്ധതി ഗൂഗിൾ ആൻഡ്രോയിഡ് ആപ്പുകളിലേക്കും വ്യാപിപ്പിക്കുന്നു. ഇതോടെ ആൻഡ്രോയിഡ് ആപ്പുകളിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സ്വകാര്യത കൈവരും.  നിലവിൽ ഓൺലൈൻ പരസ്യ വിതരണ സേവനങ്ങൾ പരസ്യ വിതരണത്തിനായി ആശ്രയിക്കുന്ന ഉപഭോക്തൃ വിവരങ്ങളുടെ പ്രധാന ഉറവിടങ്ങളിലൊന്നാണ് മൊബൈൽ ആപ്പുകൾ. ആൻഡ്രോയിഡ് ആപ്പുകൾ പ്രത്യേകിച്ചും. ഗൂഗിൾ ക്രോം ബ്രൗസറും ആളുകളുടെ ഇന്റർനെറ്റ് ഉപയോഗ രീതികളും താൽപര്യങ്ങളും മനസിലാക്കാൻ പ്രയോജനപ്പെടുത്തിവന്നിരുന്നു.  പരസ്യങ്ങൾക്ക് വേണ്ടി പരസ്യ ദാതാക്കൾ ഉപഭോക്താക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത് പരിമിതപ്പെടുത്താനുള്ള ഗൂഗിളിന്റെ പദ്ധതിയ്ക്ക്  പ്രൈവസി സാന്റ് ബോക്സ് പ്രൊജക്ട് എന്നാണ് പേര്.  ഗൂഗിളിന്റെ മുഖ്യ എതിരാളിയായ ആപ്പിളും ഉപഭോക്താക്കളെ നിരീക്ഷിക്കുന്നതിന് മുമ്പ് അവരിൽ നിന്ന് അനുവാദം വാങ്ങണമെന്ന കർശന നിബന്ധന ഏർപ്പെടുത്തിയിട്ടുണ്ട്.  എന്തായാലും പുതിയ വാർത്ത മെറ്റായെ പോലുള്ള സ്ഥാപനങ്ങളെ പിടിച്ചുകുലുക്കുന്നതാണ്. ആപ്പുകളിൽ നിന്നും ബ്രൗസറുകളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ പരസ്യ വിതരണം നടത്തുന്നത്.  ആപ്പിൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കമ്പനിയ്ക്ക് കനത്ത നഷ്ടമുണ്ടാക്കിയതായി മെറ്റ മേധാവി മാർക്ക് സക്കർബർഗ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സ്മാർട്ഫോൺ ഉപഭോക്താക്കളിൽ 85 ശതമാനവും ആൻഡ്രോയിഡ് ഉപയോഗിക്കുന്നവരാണ് എന്ന വസ്തുത മെറ്റായെ പോലുള്ള കമ്പനികളെ ഇനിയും പ്രതിസന്ധിയിലാക്കാൻ സാധ്യതയുണ്ട്.  ഗൂഗിൾ ക്രോം ബ്രൗസറിൽ ഉപഭോക്താക്കൾ തിരയുന്ന കാര്യങ്ങളും അവരുടെ ശീലങ്ങളുമെല്ലാം പിന്തുടരുന്നതിനും അതിനനുസരിച്ച് അവരുടെ താൽപര്യങ്ങൾ മനസിലാക്കിയുള്ള ടാർഗറ്റഡ് പരസ്യങ്ങൾ അയക്കുന്നതിനും ഉപയോഗിക്കുന്ന തേഡ് പാർട്ടി കുക്കികൾ (Third party cookies) ഉപയോഗിക്കുന്നത് 2023 ഓടുകൂടി പൂർണമായും ഒഴിവാക്കുമെന്നാണ് ഗൂഗിളിന്റെ പ്രഖ്യാപനം.  പ്രൈവസി സാന്റ് ബോക്സ് പ്രോജക്ട് ആൻഡ്രോയിഡ് ആപ്പുകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണെന്നാണ് ഗൂഗിൾ ഒരു ബ്ലോഗ് പോസ്റ്റിലൂടെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇതുവഴി ആപ്പുകളിൽ ഉപഭോക്താക്കളുടെ വിവര ശേഖരണത്തിനായി ഉപയോഗിക്കുന്ന അഡൈ്വർട്ടൈസിങ് ഐഡി ഉൾപ്പടെയുള്ള ക്രോസ് ആപ്പ് ഐഡന്റി ഫയറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള സംവിധാനമൊരുക്കാനുള്ള ശ്രമത്തിലാണ് കമ്പനി.  ഇത്തരം ഐഡന്റിഫയറുകൾ ഉപയോഗിച്ചാണ് ആപ്പുകൾ ഫോൺ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നത്. രണ്ട് വർഷത്തോളം ഇത് തന്നെ തുടരുമെന്നും പകരം പുതിയ സംവിധാനമൊരുക്കാൻ പരിശ്രമിക്കുമെന്നും ഗൂഗിൾ പറഞ്ഞു.  എങ്കിലും ഏത് രീതിയിലാണ് ഇത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല.  കഴിഞ്ഞ വർഷം ഏപ്രിലിലാണ് ആപ്പ് ഡെവലപ്പർമാർ വിവര ശേഖരണത്തിനായുള്ള ഐഡന്റിഫയർ ഫോർ അഡൈ്വർട്ടൈസേഴ്സ് അഥവാ ഐഡിഎഫ്എ ഉപയോഗിക്കുന്നതിന് അനുവാദം വാങ്ങണം എന്ന നിബന്ധന ആപ്പിൾകർശനമാക്കിയത്.  96 ശതമാനം ഉപഭോക്താക്കളും പരസ്യത്തിനായുള്ള ട്രാക്കിങ് ഒഴിവാക്കുന്നുണ്ടെന്ന് ഫ്ളറി അനലിറ്റിക്സ് എന്ന പരസ്യ കമ്പനിയിൽ നിന്നുള്ള വിവരം അടിസ്ഥാനപ്പെടുത്തി ആപ്പിൾ പറയുന്നു.  ആപ്പിളിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും മറ്റ് പ്ലാറ്റ്ഫോമുകൾക്ക് മറ്റൊരു സമീപനമാണെന്നും ഡെവലപ്പർമാരും പരസ്യദാതാക്കളും നിലവിൽ ഉപയോഗിച്ചുവരുന്ന സാങ്കേതിക വിദ്യകളെ യാതൊരു മയവുമില്ലാതെ നിയന്ത്രിക്കുകയാണെന്നും ഗൂഗിൾ പറഞ്ഞു.  പകരം സംവിധാനം ആദ്യം ഒരുക്കാതെ ഇത്തരം സമീപനം ഫലപ്രദമാവില്ലെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും ഗൂഗിൾ പറഞ്ഞു.  ഇക്കാരണം കൊണ്ടുതന്നെ ഉപഭോക്താക്കളുടെ സ്വകാര്യത പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള പകരം സംവിധാനങ്ങൾ തയ്യാറാക്കുന്നതിനും അതിലേക്ക് മാറുന്നതും അൽപം സമയമെടുത്ത് ചെയ്യുക എന്ന നയമാണ് ഗൂഗിളിന്റേത്. മാത്രവുമല്ല ഉപഭോക്താക്കളുടെ സ്വകാര്യത ഹനിക്കാതെയുള്ള വിവര ശേഖരണ രീതികൾ അവലംബിക്കാനായിരിക്കും കമ്പനി മുൻഗണന നൽകുക.  പരസ്യ വരുമാനത്തെ ആശ്രയിക്കുന്ന ഒരു കമ്പനി തന്നെയാണ് ഗൂഗിളും. ആപ്പിൾ എന്നാൽ അങ്ങനെയല്ല. ആപ്പിളിന്റെ കടുത്ത നിയന്ത്രണങ്ങൾ ഗൂഗിളിന്റെയും പരസ്യ വിതരണ സംവിധാനങ്ങൾക്ക് തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ആൻഡ്രോയിഡ് ഫോണുകളും ക്രോം ഉപഭോക്താക്കളും ഗൂഗിൾ ക്രോമിന് മുതൽകൂട്ടാണ്.  Content Highlights:Google's Privacy Sandbox project expanding to android apps for user privacy]]></description>
    <pubDate>Thu, 17 February 2022, 10:11:25 PM +0530</pubDate>
        <modified_date>Fri, 18 February 2022, 03:28:51 PM +0530</modified_date>
    </item>
<item>
<title><![CDATA[സ്വകാര്യ കമ്പനികളുടെ താരിഫ് വര്‍ധന; ബിഎസ്എന്‍എലിലേക്ക് ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍]]></title>
<link>https://www.mathrubhumi.com/technology/telecom/bsnl-benefited-from-the-prepaid-tariff-hikes-of-the-private-telecom-1.6456003</link>
<description><![CDATA[രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധന പ്രഖ്യാപിച്ചത് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലിന് നേട്ടമായതായി റിപ്പോർട്ട്. 2021 ഡിസംബറിൽ ബിഎസ്എൻഎലിന് 11 ലക്ഷം പുതിയ ഉപഭോക്താക്കളെ ലഭിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ കമ്പനികളിൽ ഭാരതി എയർടെലിന് മാത്രമാണ് ഡിസംബറിൽ പുതിയ വരിക്കാരെ കിട്ടിയത്. ജിയോ, വോഡഫോൺ ഐഡിയ എന്നിവർക്ക് വരിക്കാരെ നഷ്ടമായി. 1.29 കോടി ഉപഭോക്താക്കളെയാണ് ജിയോയ്ക്ക് നഷ്ടമായത്.  ഇനിയും 4ജിയിലേക്ക് പൂർണമായും മാറിയിട്ടില്ലാത്ത ബിഎസ്എൻഎലിലേക്കാണ് ആളുകൾ പോവുന്നത് എന്നതാണ് ശ്രദ്ധേയം. മുൻനിര സ്വകാര്യ കമ്പനികളുടെ പ്രീപെയ്ഡ് നിരക്ക് വർധന തന്നെയാണ് ഇതിന് പ്രധാന കാരണമായി കണക്കാക്കുന്നത്.  അതേസമയം ഇതുവഴി കുറഞ്ഞ തുകമാത്രം ചിലവഴിക്കുന്ന ഉപഭോക്താക്കളെ ഒഴിവാക്കാൻ സ്വകാര്യ കമ്പനികൾക്ക് സാധിച്ചു. ഇതുവഴി അവരുടെ ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം ഉയരും (ആവറേജ് റവന്യൂ പെർ യൂസർ). ബിഎസ്എൻഎലിന് പുതിയ കുറേ ഉപഭോക്താക്കളെ കിട്ടുകയും ചെയ്തു. സംഭവം രണ്ട് കക്ഷികൾക്കും നേട്ടം തന്നെ.  ബിഎസ്എൻഎൽ 4ജിയിലേക്ക് മാറിയാൽ തീർച്ചയായും ഉപഭോക്താക്കൾ ബിഎസ്എൻഎലിനെ കൈവിടാൻ സാധ്യതയില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. അതിന് കാരണം കുറഞ്ഞ നിരക്ക് തന്നെയാണ്. അടുത്തിടെ ബിഎസ്എൻഎലിൽ നിന്നുണ്ടായ കൊഴിഞ്ഞുപോക്കിനുള്ള പ്രധാന കാരണം 4ജിയുടെ അഭാവമായിരുന്നു. മറ്റ് കണക്ഷനുകൾ അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കാനാവുന്നത് ഉപഭോക്താക്കളെ ആകർഷിക്കുകയായിരുന്നു. രണ്ട് നമ്പറുകൾ കൈകാര്യം ചെയ്യുന്നവരും ചിലവ് കുറയ്ക്കാൻ ബിഎസ്എൻഎലിലേക്ക് ചേക്കേറിയിട്ടുള്ളവരാവാനിടയുണ്ട്.  ബിഎസ്എൻഎലിനോട് ഇപ്പോഴും ഇന്ത്യൻ ഉപഭോക്താക്കൾക്ക് താൽപര്യമുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴുണ്ടായ പ്രതിഭാസം. സർക്കാർ സ്ഥാപനമെന്ന നിലയിലുള്ള വിശ്വാസ്യത ഇനിയും ഉപഭോക്താക്കൾക്ക് നഷ്ടമായിട്ടില്ല. പക്ഷെ അവർ ആഗ്രഹിക്കുന്ന നിലവാരത്തിലേക്ക് സേവനം ഉയരുന്നില്ല എന്നതാണ് പ്രശ്നം.  ബിഎസ്എൻഎലിന് വേണ്ടി ടാറ്റ കൺസൾടൻസി സർവീസസും (ടിസിഎസ്) സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഫോർ ടെലിമാറ്റിക്സും (സി-ഡോട്ട്) 4ജി പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഇതിന് മുമ്പ് പല തവണ വൈകിയതാണെങ്കിലും ഫെബ്രുവരിയോടെ ഇത് പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ഓഗസ്റ്റിലോ സെപ്റ്റംബറിലോ ബിഎസ്എൻഎൽ 4ജി അവതരിപ്പിക്കാനാവുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. ഡിസംബറിലെ കണക്കുകൾ ബിഎസ്എൻഎലിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ്.  Content Highlights: BSNL, 4G network, Telecomn Tarif Hike,private telecom, Reliance jio, Vodafone Idea, Airtel]]></description>
    <pubDate>Thu, 17 February 2022, 07:56:31 PM +0530</pubDate>
        <modified_date>Thu, 17 February 2022, 08:00:46 PM +0530</modified_date>
    </item>
<item>
<title><![CDATA[സാംസങ് ഗാലക്‌സി എസ് 22 ഇന്ത്യയില്‍ എത്തി; വിലയും മറ്റ് വിവരങ്ങളും അറിയാം]]></title>
<link>https://www.mathrubhumi.com/technology/mobiles/samsung-galaxy-s22-series-launched-in-india-1.6455970</link>
<description><![CDATA[സാംസങ് അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാർട്ഫോൺ പരമ്പരയായ സാംസങ് ഗാലക്സി എസ്22 ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. സാംസങ് ഗാലക്സി എസ്22, ഗാലക്സി എസ്22 പ്ലസ്, സാംസങ് ഗാലക്സി എസ്22 അൾട്ര ഫോണുകളാണ് അവതരിപ്പിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഇവ ആഗോള വിപണിയിൽ അവതരിപ്പിച്ചത്. ഗാലക്സി എസ്21 പിൻമുറക്കാരായാണ് പുതിയ ഫോണുകൾ എത്തിയിരിക്കുന്നത്. ക്വാൽകോമിന്റെ മുൻനിര പ്രൊസസർ ചിപ്പായ സ്നാപ്ഡ്രാഗൺ 8ജെൻ 1 പ്രൊസസറുമായാണ് ഫോൺ എത്തുന്നത്.  എസ് 22 പരമ്പരയുടെ വില വിവരങ്ങൾ  ഗാലക്സി എസ്22 ന്റെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളാണ് എത്തിയിരിക്കുന്നത്. 8എട്ട് ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് പതിപ്പിന് 72999 രൂപയും എട്ട് ജിബിയും + 256 ജിബി പതിപ്പിന് 76999 രൂപയുമാണ് വില.  ഗാലക്സി എസ് 22 പ്ലസിനും രണ്ട് പതിപ്പുകളാണുള്ളത്. 8 ജിബി റാം + 128 ജിബി പതിപ്പിന് 84999 രൂപയും 8 ജിബി റാം + 256 ജിബി പതിപ്പിന് 88999 രൂപയുമാണ് വില.  ഗാലക്സി എസ്22 അൾട്രയുടേതാകട്ടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള പതിപ്പിന് 1,09,999 രൂപയും 12 ജിബി + 512 ജിബി പതിപ്പിന് 1,18,999 രൂപയുമാണ് വില.  ഗ്രീൻ, ഫാന്റം ബ്ലാക്ക്, ഫാന്റം വൈറ്റ് നിറങ്ങളിലാണ് എസ് 22, എസ്22 പ്ലസ് ഫോണുകൾ എത്തുക. അതേസമയം എസ് 22 അൾട്രയ്ക്ക് ബർഗണ്ടി, ഫാന്റം ബ്ലാക്ക്, ഫാന്റം വൈറ്റ് എന്നീ നിറങ്ങളാണുണ്ടാവുക. അൾട്രയുടെ 512 ജിബി സ്റ്റോറേജ് പതിപ്പിന് ഫാന്റം ബ്ലാക്ക് നിറം മാത്രമാണുള്ളത്.  ഫോണുകൾക്ക് വേണ്ടിയുള്ള പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 25 മുതൽ ഫോൺ ലഭ്യമാവും.  സവിശേഷതകൾ  സാംസങ് ഗാലക്സി എസ് 22  ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 4.1 ാണ് ഗാലക്സി എസ് 22 ലുള്ളത്. 6.1 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്പ്ലേയാണിതിന്. ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് സംരക്ഷണമുണ്ട് ഇതിന്. ആർമർ അലൂമനിയം ബോഡിയാണ് ഫോണിന് നൽകിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റോറ്റുള്ള സ്ക്രീനിൽ സാംസങിന്റെ ഐ കംഫർട്ട് ഷീൽഡ് സംരക്ഷണവുമുണ്ട്. ഒരു ഒക്ടാകോർ 4എൻഎം പ്രൊസസർ ചിപ്പാണിതിലുള്ളത്. എട്ട് ജിബി റാം ശേഷിയുണ്ട്.  50 മെഗാപിക്സൽ പ്രധാന ക്യാമറയായെത്തുന്ന ട്രിപ്പിൾ റിയർ ക്യാമറയിൽ 12 എംപി അൾട്രാ വൈഡ് ക്യാമറ, 10 എംപി ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. മികച്ച അപ്പേർച്ചറോടുകൂടിയാണ് ഇവ ഒരുക്കിയിരിക്കുന്നത്. അൾട്രാ വൈഡ് ആംഗിൾ ലെൻസിന് 120 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, 3x ഒപ്റ്റിക്കൽ സൂം എന്നിവയുമുണ്ട്. 10 എംപി ക്യാമറയാണ് സെൽഫിയ്ക്ക് നൽകിയിരിക്കുന്നത്.  256 ജിബി വരെയാണ് ഇതിൽ സ്റ്റോറേജുള്ളത്. 5ജി കണക്റ്റിവിറ്റിയുണ്ട്. 3700 എംഎഎച്ച് ബാറ്ററിയിൽ 25 വാട്ട് അതിവേഗ വയേർഡ് ചാർജിങ് സൗകര്യവും 15 വാട്ട് വയർലെസ് ചാർജിങ് സൗകര്യവുമുണ്ട്. റിവേഴ്സ് ചാർജിങും സാധ്യമാണ്.  സാംസങ് ഗാലക്സി എസ്22 പ്ലസ്  ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 4.1 ാണ് ഗാലക്സി എസ് 22 പ്ലസിലുള്ളത്. 6.6 ഇഞ്ച് ഫുൾഎച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2x ഡിസ്പ്ലേയിൽ നീല വെളിച്ചം നിയന്ത്രിക്കുന്നതിനുള്ള ഐ കംഫർട്ട് ഷീൽഡുമുണ്ട്. 120 ഹെർട്സ് ആണ് റിഫ്രഷ് റേറ്റ്. 1750 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസ് ലഭിക്കും. ഒരു ഒക്ടാകോർ 4എൻഎം പ്രൊസസറാണ് ഗാലക്സി എസ്22 പ്ലസിലുള്ളത്. 12 ജിബി വരെ റാം ശേഷിയുണ്ട്.  ഇതിലെ റിയർ ക്യാമറയിൽ 50എംപി ഡ്യുവൽ പിക്സൽ ഓട്ടോ ഫോക്കസ് വൈഡ് ആംഗിൾ സെൻസർ പ്രധാന ക്യാമറയായെത്തുന്നു. 12 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 10 എംപി ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്. 3x ഒപ്റ്റിക്കൽ സൂം, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ എന്നിവയുണ്ട്. 10 എംപി ആണ് സെൽഫി കാമറ.  256 ജിബി വരെ ഇതിൽ സ്റ്റോറേജ് ലഭിക്കും. 5ജി കണക്റ്റിവിറ്റിയുണ്ട്. 4500 എംഎഎച്ച് ബാറ്ററിയിൽ 45 വാട്ട് അതിവേഗ വയേർഡ് ചാർജിങ് സൗകര്യവും 15 വാട്ട് വയർലെസ് ചാർജിങ് സൗകര്യവുമുണ്ട്. ഒപ്പം വയർലെസ് പവർഷെയർ ഉപയോഗിച്ചുപള്ള റിവേഴ്സ് വയർലെസ് ചാർജിങ് സംവിധാനവുമുണ്ട്. 196 ഗ്രാം ആണ് ഇതിന്റെ ഭാരം.  സാംസങ് ഗാലക്സി എസ് 22 അൾട്ര  എസ് പെൻ ഒന്നിച്ചുവരുന്ന ആദ്യ എസ് സീരീസ് ഫോൺ ആണ് ഗാലക്സി എസ് 22 അൾട്ര. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 4.1 ാണ് ഗാലക്സി എസ് 22 ലുള്ളത്. മറ്റ് ഫോണുകളെ വ്യത്യസ്തമായി 6.8 ഇഞ്ച് എഡ്ജ് ക്യുഎച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്പ്ലേയാണിതിന്. 120 ഹെർട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റുണ്ട്. ഡിസ്പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് സംരക്ഷണമുണ്ട്. 1750 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസ് കിട്ടും. എസ് പെന്നിന്റെ പ്രവർത്തനം മികച്ചതാക്കുന്നതിനുള്ള പരിഷ്കരിച്ച വാകോം സാങ്കേതിക വിദ്യയും ഇതിൽ ഉപയോഗിച്ചിരിക്കുന്നു. ഒരു ഒക്ടാകോർ 4എൻഎം പ്രൊസസറാണിതിന് ശക്തിപകരുന്നത്. 12 ജിബി വരെ റാം ശേഷിയുണ്ട്.  മറ്റ് ഫോണുകളിൽ നിന്ന് വ്യത്യസ്തമായി ക്വാഡ് റിയർ ക്യാമറയാണിതിന്. ഇതിൽ 108 എംപി വൈഡ് ആംഗിൾ പ്രധാന ക്യാമറയും 12 എംപി അൾട്രാ വൈഡ് ക്യാമറയും രണ്ട് 10 എംപി ടെലിഫോട്ടോ ക്യാമറകളും ഉൾപ്പെടുന്നു. സ്പേസ് സൂം, 10 എക്സ് ഒപ്റ്റിക്കൽ സൂം എഐ സൂപ്പർ റസലൂഷൻ ടെക്നോളജി എന്നിവയും ക്യാമറയിലുണ്ട്. 40 എംപി ക്യാമറയാണ് സെൽഫിയ്ക്കായി നൽകിയിരിക്കുന്നത്.  128ജിബി, 256 ജിബി., 512ജിബി, 1ടിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ഗാലക്സി എസ്22 അൾട്ര വിൽപനയ്ക്കെത്തും. 5000 എംഎഎച്ച് ബാറ്ററിയിൽ 45 വാട്ട് വയേർഡ് ചാർജിങ് സൗകര്യമുണ്ട്. 15 വാട്ട് വയർലെസ് ചാർജിങും വയർലെസ് പവർഷെയർ ഉപയോഗിച്ചുള്ള വയർലെസ് റിവേഴ്സ് ചാർജിങുമുണ്ട്. 229 ഗ്രാം ആണ് ഇതിന് ഭാരം.  Content Highlights: Samsung Galaxy S22 series, S22 ultra, S22 plus, Galaxy Phones with Spen, New samsung Phones]]></description>
    <pubDate>Thu, 17 February 2022, 06:22:57 PM +0530</pubDate>
        <modified_date>Thu, 17 February 2022, 06:34:16 PM +0530</modified_date>
    </item>
<item>
<title><![CDATA[മോജ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം]]></title>
<link>https://www.mathrubhumi.com/technology/news/moj-app-partnering-with-femina-miss-india-2022-1.6455936</link>
<description><![CDATA[ഫെമിന മിസ് ഇന്ത്യ 2022 ഡിജിറ്റൽ ഓഡിഷന്റെ എക്സ്ക്ലൂസിവ് പങ്കാളികളായി ഷോർട്ട് വീഡിയോ സേവനമായ മോജ് (Moj). പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മോജിൽ പ്രൊഫൈൽ ആരംഭിച്ച് ഇൻട്രൊഡക്ഷൻ, ടാലന്റ് ഷോകേസ്, റാംപ് വാക്ക് എന്നിവയടങ്ങുന്ന മൂന്ന് ഷോർട്ട് വീഡിയോകൾ അപ്ലോഡ് ചെയ്യണം. വീഡിയോ പങ്കുവെച്ച് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തവരിൽ നിന്നാണ് സംസ്ഥാനതല മത്സരാർത്ഥികളെ തിരഞ്ഞെടുക്കുക.  പുതിയ സൗന്ദര്യ മത്സരാർത്ഥികൾക്കായുള്ള മിസ് ഇന്ത്യ ഓർഗനൈസേഷൻ തങ്ങളുടെ ഓഡീഷൻ പ്രവർത്തനങ്ങൾ ഡിജിറ്റൽ മീഡിയ രംഗത്തേക്കും വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് സൗന്ദര്യ മത്സരം വെർച്വൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കപ്പെടുന്നത്.  വി.എൽ.സി.സി അവതരിപ്പിക്കുന്ന ഫെമിന മിസ് ഇന്ത്യ 2022 യിലൂടെ മികച്ച ഇന്ത്യൻ പ്രതിഭകൾക്ക് അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.  2022 ഫെബ്രുവരി 14 മുതൽ ആരംഭിച്ച മത്സരത്തിൽ 28 സംസ്ഥാനങ്ങളിൽ നിന്നും ഓരോ പ്രതിനിധിയും ഡൽഹി, ജമ്മു എന്നിവിടങ്ങളിൽ നിന്നും ഓരോ പ്രതിനിധികളും മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് ഒരു മത്സരാർത്ഥിയുമുൾപ്പെടെ ആകെ 31 മത്സരാർഥികളാകും ഫൈനൽ മത്സരത്തിൽ പങ്കെടുക്കുക.  മോജ് ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം പ്രൊഫൈൽ ഇല്ലാത്തവർ പുതിയ പ്രൊഫൈൽ നിർമിച്ച് ഇൻഡ്രൊഡക്ഷൻ, ടാലന്റ് ഷോകേസ്, റാംപ് വാക്ക് എന്നിവ ഉൾക്കൊള്ളുന്ന മൂന്ന് ഓഡിഷൻ വീഡിയോകൾ അപ്ലോഡ് ചെയ്യണം. ഇത് പൂർത്തിയാക്കിക്കഴിഞ്ഞാൽ, അപേക്ഷകർ www.missindia.com-ൽ ലോഗിൻ ചെയ്ത് ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കണം.  Content Highlights:moj app partnering with femina miss india 2022]]></description>
    <pubDate>Thu, 17 February 2022, 04:59:04 PM +0530</pubDate>
        <modified_date>Thu, 17 February 2022, 05:03:07 PM +0530</modified_date>
    </item>
<item>
<title><![CDATA[ക്രിയേറ്റര്‍മാര്‍ക്ക് ടിപ്പ് കൊടുക്കാന്‍ ഇന്ത്യയിലെ ട്വിറ്ററില്‍ പേടിഎം ഓപ്ഷനും]]></title>
<link>https://www.mathrubhumi.com/technology/social-media/twitter-enables-paytm-option-in-india-for-tips-to-creators-1.6453433</link>
<description><![CDATA[ട്വിറ്ററിൽ പണമിടപാട് നടത്തുന്നതിനായി പേടിഎം ഓപ്ഷനും ഉൾപ്പെടുത്തി. ക്രിയേറ്റർമാർക്ക് അവരുടെ ട്വിറ്റർ അക്കൗണ്ട് മോണിറ്റൈസ് ചെയ്യുന്നതിനും ഫോളവർമാരിൽ നിന്നും മറ്റ് ട്വിറ്റർ ഉപഭോക്താക്കളിൽ നിന്നും പണം സ്വീകരിക്കുന്നതിനും വേണ്ടിയാണിത്. ഇന്ത്യയിൽ 18 വയസിന് മുകളിലുള്ള എല്ലാ ഉപഭോക്താക്കൾക്കും ടിപ്സ് (Tips) ഫീച്ചർ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ആൻഡ്രോയിഡിലും ഐഒഎസിലും ഇത് ലഭിക്കും.  പേടിഎമ്മിന്റെ സഹായത്തോടെ യുപിഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയെല്ലാം ഉപയോഗിച്ച് ഇനി പണമിടപാട് നടത്താനാകും.  കഴിഞ്ഞ വർഷം മേയിലാണ് ട്വിറ്റർ പുതിയ ടിപ്പ് ജാർ ഫീച്ചർ അവതരിപ്പിച്ചത്. സെപ്റ്റംബറിൽ ഇത് ഐഓഎസ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കി. നവംബറിൽ ഇത് ആൻഡ്രോയിഡിലുമെത്തി.  നേരത്തെ ഇന്ത്യൻ ക്രിയേറ്റർമാർക്ക് അവരുടെ ബിറ്റ് കോയിൻ, എഥീറിയം അഡ്രസ് ലിങ്കുകളും, പേട്രൺ, റേസർ പേ ലിങ്കുകളും നൽകാൻ മാത്രമാണ് സാധിച്ചിരുന്നത്. പേടിഎം വരുന്നതോടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ ക്രിയേറ്റർമാരുമായി പണമിടപാട് നടത്താൻ സാധിക്കും.  ക്രിയേറ്റർമാർക്ക് പേടിഎം ടിപ്പ് എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം?  ട്വിറ്റർ ആപ്പിൽ പ്രൊഫൈൽ സെക്ഷനിൽ പോയി എഡിറ്റ് പ്രൊഫൈൽ ബട്ടൻ ക്ലിക്ക് ചെയ്യുക.  പ്രൊഫൈൽ എഡിറ്റ് ചെയ്യാനുള്ള സെക്ഷനിൽ താഴെയായി Tips എന്നൊരു ഓപ്ഷൻ കാണാം. നേരത്തെ ഇത് ഉപയോഗിച്ചിട്ടില്ലെങ്കിൽ off എന്നായിരിക്കും കാണുക.  ഈ ഓപ്ഷൻ നിങ്ങൾക്ക് കാണുന്നില്ലെങ്കിൽ നിങ്ങളുടെ പ്രൊഫൈലിൽ ജനന തീയ്യതി നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. 18 വയസിന് താഴെയുള്ളവർക്ക് ഈ ഫീച്ചർ ഒഴിവാക്കിയിട്ടുണ്ട്. പ്രായം വ്യക്തമാക്കിയിട്ടില്ലെങ്കിൽ ഈ സൗകര്യം ലഭിക്കില്ല.  Tips ക്ലിക്ക് ചെയ്താൽ മറ്റൊരു സ്ക്രീൻ തുറന്നുവരും അവിടെ ടിപ്സ് ഫീച്ചർ ഓൺ ആക്കുന്നതിനും ഓഫ് ആക്കുന്നതിനുമുള്ള ടോഗിൾ ബട്ടനുണ്ടാവും.  അതിന് താഴെയായി ബിറ്റ്കോയിൻ, എഥീറിയം, പേട്രൺ, പേടിഎം, റേസർപേ തുടങ്ങി വിവിധ പേമെന്റ് രീതികളും അതിന് നേരെ ടെക്സ്റ്റ് ഫീൽഡുകളും കാണാം.  പേടിഎം തിരഞ്ഞെടുത്ത് നിങ്ങളുടെ പേടിഎം വാലറ്റുമായി ട്വിറ്ററിനെ ബന്ധിപ്പിക്കുക. ഇത് പൂർത്തിയായാൽ ക്രിയേറ്റർമാർക്ക് അവരുടെ പ്രൊഫൈലിന് താഴെയായി പേടിഎം ലിങ്കും കാണാനാവും. ഈ ലിങ്ക് ഉപയോഗിച്ച് ഫോളോവർമാർക്കും മറ്റ് ട്വിറ്റർ ഉപഭോക്താക്കൾക്കും പണമയക്കാനാവും.  Content Highlights:Twitter enables Paytm option in India for tips to creators]]></description>
    <pubDate>Wed, 16 February 2022, 09:47:41 PM +0530</pubDate>
        <modified_date>Wed, 16 February 2022, 09:53:53 PM +0530</modified_date>
    </item>
<item>
<title><![CDATA[ഫേസ്ബുക്കിന്റെ 'ന്യൂസ് ഫീഡ്' ഇനി അറിയപ്പെടുക പുതിയ രീതിയില്‍]]></title>
<link>https://www.mathrubhumi.com/technology/social-media/facebook-s-news-feed-will-now-be-known-as-feed--1.6453217</link>
<description><![CDATA[ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡ് ഇനി ഫീഡ് എന്നായിരിക്കും അറിയപ്പെടുകയെന്ന് മെറ്റ. ഫേസ്ബുക്ക് തുറക്കുമ്പോൾ തന്നെ പോസ്റ്റുകളെല്ലാം കാണുന്ന ഇടമാണ് ന്യൂസ് ഫീഡ്. 15 വർഷങ്ങൾക്ക് മുമ്പാണ് ന്യൂസ് ഫീഡ് എന്ന പേര് ആദ്യമായി അവതരിപ്പിച്ചത്.  ഇന്ന് മുതൽ ന്യൂസ് ഫീഡ് ഫീഡ് എന്നായിരിക്കും അറിയപ്പെടുകയെന്ന് ഫെയ്സ്ബുക്ക് ട്വീറ്റ് ചെയ്തു. എന്താണ് ഈ പേര് മാറ്റത്തിന് കാരണമെന്ന് കമ്പനി വിശദീകരിച്ചിട്ടില്ല.  വ്യാപകമായി തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിക്കുന്നയിടമാണ് ന്യൂസ് ഫീഡ് എന്ന വിമർശനം ഏറെ കാലമായി ഉയരുന്നുണ്ട്. വ്യാജ വാർത്തയുടെ പ്രധാന പ്രചാരണ മാധ്യമമായി ഫേസ്ബുക്ക് ഉയർത്തിക്കാണിക്കപ്പെടുകയും ചെയ്യുന്നു. ഈ ചീത്തപ്പേരിൽ നിന്ന്അകലം പാലിക്കാനാണ് ഈ പേര്മാറ്റമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. എന്നാൽ പേര് മാറ്റിയത് കൊണ്ട് ഇല്ലാതാവുന്ന പ്രശ്നമല്ല ഫെസ്ബുക്കിലെ വ്യാജ വാർത്തകൾ.  അതേസമയം, ഉള്ളടക്കങ്ങളുടെ വൈവിധ്യങ്ങളെ കൂടുതൽ പ്രതിഫലിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പേര്മാറ്റമെന്ന് ഫേസ്ബുക്ക് വക്താവ് ഡാമി ഓയെഫെസോ പറഞ്ഞതായി ദി വെർജ് റിപ്പോർട്ട് ചെയ്തു.  2021-ലാണ് ഫേസ്ബുക്ക് കമ്പനി മെറ്റ പ്ലാറ്റ്ഫോംസ് എന്ന പേരിലേക്ക് മാറിയത്. യഥാർത്ഥ ലോകത്തേയും വിർച്വൽ ലോകത്തേയും സംയോജിപ്പിച്ചുകൊണ്ടുള്ള മെറ്റാവേഴ്സ് എന്ന ഹൈബ്രിഡ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പേര്മാറ്റം.  അതേസമയം, ന്യൂസ് ഫീഡിലെ ന്യൂസ് എന്നത് പുതിയൊരു ടാബ് ആക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ പേര് മാറ്റമെന്നും കരുതുന്നു. ഫ്രാൻസിലെ ഉപഭോക്താക്കൾക്ക് വേണ്ടി ന്യൂസ് എന്ന പേരിൽ പുതിയ ടാബ് ഫേസ്ബുക്ക് തുടങ്ങിയിട്ടുണ്ട്. വിശ്വാസയോഗ്യമായ വാർത്താ ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകൾ കാണിക്കുന്നതിന് വേണ്ടിയാണ് ഈ ടാബ് തയ്യാറാക്കിയിരിക്കുന്നത്.  Content Highlights:Facebook's News Feed will now be known as Feed]]></description>
    <pubDate>Wed, 16 February 2022, 08:35:14 PM +0530</pubDate>
        <modified_date>Wed, 16 February 2022, 08:42:59 PM +0530</modified_date>
    </item>
<item>
<title><![CDATA[നിറം മാറുന്ന പുതിയ ഡിസൈന്‍; വരുന്നു റിയല്‍മി 9 പ്രോ, പ്രോ പ്ലസ് ]]></title>
<link>https://www.mathrubhumi.com/technology/mobiles/realme-9-pro-and-pro-plus-announced-with-color-changing-design-1.6453025</link>
<description><![CDATA[റിയൽമി, പുതിയ റിയൽമി 9 പ്രോ, പ്രോ പ്ലസ് ഫോണുകൾ പ്രഖ്യാപിച്ചു. റിയൽമി 8 പ്രോയിൽ നിന്നും കാര്യമായ മാറ്റങ്ങളോടെയാണ് 9 പ്രോ ഫോണുകൾ വരുന്നത്. ഫോണിന്റെ ഡിസൈൻ പുതിയതാണ്. ഫോണിന്റെ സൺറൈസ് ബ്ലൂ മോഡലിൽ സൂര്യപ്രകാശം ഏൽക്കുമ്പോൾ നിറം മാറുന്ന ഫോട്ടോക്രോണിക് ലെയർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഫോൺ വെയിലത്ത് കാണിച്ചാൽ നീല നിറം ചുവപ്പിലേക്ക് മാറുന്നതായി കാണാം. വിവോയും നേരത്തെ സമാനമായ ഡിസൈനിൽ ഒരു ഫോൺ അവതരിപ്പിച്ചിരുന്നു.  9 പ്രോ പ്ലസിന്റെ മുഖ്യ സവിശേഷതകളിലൊന്ന് 50 എംപി പ്രൈമറി ക്യാമറയാണ്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ ക്യാമറയിൽ സോണി ഐഎംഎക്സ് സെൻസറാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രധാന ക്യാമറയ്ക്കൊപ്പം ഒരുഅൾട്രാ വൈഡ് ലെൻസും മാക്രോ ലെൻസും ഉണ്ടാവും. അതേസമയം, റിയൽമി 9 പ്രോയിൽ 64 എംപി പ്രൈമറി ക്യാമറയുണ്ട്. എന്നാൽ ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനില്ല.  സാധാരണ പ്രോ പതിപ്പും പ്രോ പ്ലസ് പതിപ്പും തമ്മിൽ കാണാറുള്ള പോലുള്ള വെത്യാസങ്ങളല്ല ഈ ഫോണുകളിലുള്ളത്. 9 പ്രോ പ്ലസിൽ 50 എംപി പ്രൈമറി ക്യാമറയാണെങ്കിൽ 9 പ്രോയിൽ 64 എംപി ക്യാമറയാണ്. പ്രോ പ്ലസിന്റെ സ്ക്രീനിന് 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഒഎൽഇഡി പാനലും മീഡിയാ ടെക് ഡൈമെൻസിറ്റി 920 പ്രൊസസറും 4500 എംഎഎച്ച് ബാറ്ററിയും 60 വാട്ട് അതിവേഗ ചാർജിങ് സൗകര്യവുമാണുള്ളത്.     അതേസമയം, റിയൽമി 9 പ്രോയിലാകട്ടെ 120 ഹെർട്സ് എൽസിഡി ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 695 പ്രൊസസർ, 5000 എംഎഎച്ച് ബാറ്ററി, 33 വാട്ട് ഫാസ്റ്റ് ചാർജിങ് എന്നിവയുണ്ട്.  എന്നാൽ 9 പ്രോ പ്ലസിലെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സ്കാനറാണ് പ്രധാനമായും ഇതിനെ ഒരു വിലകൂടിയ പതിപ്പാക്കി മാറ്റുന്നത്.  ഫോണുകളുടെ വില വിവരങ്ങൾ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. ഇന്ത്യയിലും യൂറോപ്പിലും ഫോൺ അവതരിപ്പിക്കും.]]></description>
    <pubDate>Wed, 16 February 2022, 07:45:55 PM +0530</pubDate>
        <modified_date>Wed, 16 February 2022, 08:15:15 PM +0530</modified_date>
    </item>
<item>
<title><![CDATA[ബഹിരാകാശത്ത് വിനോദയാത്ര പോകാം; ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ച് വിര്‍ജിന്‍ ഗാലക്ടിക്]]></title>
<link>https://www.mathrubhumi.com/technology/news/virgin-galactic-plans-to-open-ticket-sales-to-the-public-for-space-trip-1.6452912</link>
<description><![CDATA[ബഹിരാകാശയാത്രയ്ക്ക് ടിക്കറ്റ് വിൽപന വീണ്ടും ആരംഭിച്ചിരിക്കുകയാണ് ബ്രിട്ടീഷ് കോടീശ്വരനായ റിച്ചാർഡ് ബ്രാൻസണും അദ്ദേഹത്തിന്റെ വിർജിൻ ഗലാക്ടിക് കമ്പനിയും. ഫെബ്രുവരി 16 മുതലാണ് പൊതുജനങ്ങൾക്ക് ടിക്കറ്റെടുക്കാനുള്ള അവസരം. പക്ഷേ മുൻപത്തേതിനേക്കാൾ വില കൂട്ടിയാണ് ഇത്തവണ ടിക്കറ്റ് വിൽപന. 4.5 ലക്ഷം ഡോളറാണ് (3.33 കോടി) ടിക്കറ്റ് വില. ഒരാൾക്ക് ഒന്നിലധികമോ പേടകത്തിലെ മൊത്തം സീറ്റുകളോ ബുക്ക് ചെയ്യാൻ അവസരമുണ്ട്.  ആദ്യം ഒന്നരലക്ഷം ഡോളർ നൽകി (1.13 കോടി) ടിക്കറ്റ് ഉറപ്പാക്കാം. ബാക്കി തുക യാത്രയ്ക്ക് മുൻപായി നൽകിയാൽ മതി. ഇതിനായി വിർജിൻ ഗാലക്ടികിന്റെ വെബ്സൈറ്റിൽ അപേക്ഷ നൽകി ടിക്കറ്റ് ബുക്ക് ചെയ്യാം. 2021 ഓഗസ്റ്റിൽ ഈ രീതിയിൽ 100 ടിക്കറ്റുകൾ വിറ്റതായി കമ്പനി പറയുന്നു. എന്നാൽ ഉപഭോക്താക്കൾക്ക് പറക്കണമെങ്കിൽ അൽപം കാത്തിരിക്കേണ്ടി വരും. 2022-ൽ 200 ടിക്കറ്റുകൾ വിൽക്കാനാണ് കമ്പനിയുടെ പദ്ധതി    വിർജിൻ ഗാലക്ടികിന്റെ പുതിയ ലോഗോ | Photo: Virgin Galactic   2004 ൽ ആരംഭിച്ച വിർജിൻ ഗാലക്ടിക് ആദ്യമായി ടിക്കറ്റ് വിൽപന നടത്തിയത് പത്ത് വർഷങ്ങൾക്ക് മുമ്പാണ്. അന്ന് 2.5 ലക്ഷം ഡോളർ (1.87 കോടി രൂപ) ആയിരുന്നു ടിക്കറ്റ് വില. മലയാളിയായ സന്തോഷ് ജോർജ് കുളങ്ങര അടക്കം 60 രാജ്യങ്ങളിൽ നിന്നായി 600-ഓളം പേരാണ് ടിക്കറ്റെടുത്ത് കാത്തിരിക്കുന്നത്.  ബഹിരാകാശ ടൂറിസം പരിപാടിയിൽ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനാണ് സന്തോഷ് ജോർജ് കുളങ്ങര. ഇവർക്കായി ആസ്ട്രോനട്ട് റെഡിനസ് പ്രോഗ്രാം (Astronaut Readiness Programme) എന്നപേരിൽ പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു. ബഹിരാകാശ സഞ്ചാര സമയത്ത് ധരിക്കുന്ന പ്രത്യേകം രൂപകൽപന ചെയ്ത അണ്ടർ ആർമർ സ്പേസ് സ്യൂട്ട് ധരിപ്പിച്ചാണ് സഞ്ചാരികൾക്ക് പരിശീലനം.  വിർജിൻ ഗാലക്ടികിന്റെ സ്പേസ് പ്ലെയിനുകളിലൊന്നിലാണ് യാത്രക്കാർ യാത്ര ചെയ്യുക. വൈറ്റ് നൈറ്റ് റ്റു എന്ന് വിളിക്കുന്ന വലിയൊരു എയർക്രാഫ്റ്റ് കേരിയർ എന്ന വിക്ഷേപണ വാഹനമാണ് 49000 അടി ഉയരം വരെ ഈ സ്പേസ് പ്ലെയിനുകളെ എത്തിക്കുക. ഈ ഉയരത്തിലെത്തിയാൽ വൈറ്റ് നൈറ്റ് റ്റു (White Knight Two) സ്പേസ് പ്ലെയിനിൽ നിന്ന് വേർപെടുകയും പ്ലെയിനിൽ തന്നെയുള്ള റോക്കറ്റ് എഞ്ചിൻ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യും. ഈ എഞ്ചിനാണ് യാത്രികർ ഇരിക്കുന്ന സ്പേസ് പ്ലെയിനിനെ ബഹിരാകാശത്തേക്ക് കൊണ്ടുപോവുക. ഭൂമിയിൽ നിന്നും 80 കിലോമീറ്ററിലേറെ ദൂരത്തേക്ക് പ്ലെയിൻ സഞ്ചരിക്കുന്നതോടെ യാത്രക്കാർക്ക് സീറ്റ് ബെൽറ്റുകൾ നീക്കം ചെയ്ത് കാബിനിൽ കുറച്ച് നേരം പറന്നു നടക്കാം. ശേഷം ഭൂമിയിലേക്ക് തിരിച്ചുവരുന്നതിനായി സ്പേസ് പ്ലെയിനിന്റെ ചിറകുകൾ ക്രമീകരിക്കുകയും വായുവിൽ തെന്നിയിറങ്ങി സാധാരണ വിമാനങ്ങളെ പോലെ റൺവേയിൽ ഇറങ്ങുകയും ചെയ്യും.  ബഹിരാകാശ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി വിർജിൻ ഗാലക്ടികിന്റെ തന്നെ പേടകത്തിൽ കഴിഞ്ഞ വർഷം ബ്രാൻസണും സംഘവും നടത്തിയ ബഹിരാകാശ യാത്രയും ചർച്ചയായിരുന്നു. ഇതോടെ മനുഷ്യനെ ആദ്യമായി ബഹിരാകാശത്തേക്കെത്തിച്ച സ്വകാര്യ സ്ഥാപനവും വിർജിൻ ഗാലക്ടിക് ആയിമാറി.   Content Highlights: Virgin Galactic plans to open ticket sales to the public for space trip]]></description>
    <pubDate>Wed, 16 February 2022, 04:47:42 PM +0530</pubDate>
        <modified_date>Wed, 16 February 2022, 04:53:07 PM +0530</modified_date>
    </item>
<item>
<title><![CDATA[മീഡിയാടെക്ക് ഡൈമെന്‍സിറ്റി 810, 90 ഹെര്‍ട്‌സ് ഡിസ്‌പ്ലേ; പോകോ എം4 പ്രോ 5ജി ഇന്ത്യയില്‍ ]]></title>
<link>https://www.mathrubhumi.com/technology/mobiles/poco-m4-pro-5g-launched-in-india-with-mediatek-dimensity-810-soc-1.6450724</link>
<description><![CDATA[പോകോ എം4 പ്രോ 5ജി ചൊവ്വാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. പോകോ എം3 പ്രോ 5ജിയുടെ പിൻഗാമിയായാണ് ഫോൺ എത്തിയിരിക്കുന്നത്. ഒക്ടാകോർ മീഡിയാ ടെക്ക് ഡൈമെൻസിറ്റി 810 പ്രൊസസറാണ് ഇതിന് ശക്തിപകരുന്നത്. 33 വാട്ട് അതിവേഗ ചാർജിങ് സൗകര്യമുണ്ട്. 90 ഹെർട്സ് ഡിസ്പ്ലേ, 50 എംപി പ്രൈമറി ക്യാമറ, 8 ജിബി വരെ റാം, ഇന്റേണൽ സ്റ്റോറേജ് പ്രയോജനപ്പെടുത്തി റാം ശേഷി വർധിപ്പിക്കാൻ സാധിക്കുന്ന ടർബോ റാം ഫീച്ചർ എന്നിവയും ഇതിലുണ്ട്.  വിലയും മറ്റ് വിവരങ്ങളും  പോകോ എം4 പ്രോ 5ജിയുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 14999 രൂപയാണ് വില. ആറ് ജിബി റാം +128 ജിബി സ്റ്റോറേജ് പതിപ്പിന് 16999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 18999 രൂപയുമാണ് വില.  കൂൾ ബ്ലൂ, പോകോ യെല്ലോ, പവർ ബ്ലാക്ക് നിറങ്ങളിൽ ഇത് വിപണിയിലെത്തും. ഫെബ്രുവരി 22 മുതൽ ഇത് ഫ്ളിപ്കാർട്ടിൽ വിൽപനയ്ക്കെത്തും.  കഴിഞ്ഞ വർഷം നവംബറിൽ യൂറോപ്പിലാണ് പോകോ എം4 പ്രോ 5ജി ആദ്യം അവതരിപ്പിച്ചത്.  സവിശേഷതകൾ  ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5 ആണ് പോകോ എം4 പ്രോ 5ജിയിലുള്ളത്. 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയിൽ പഞ്ച് ഹോൾ ക്യാമറ നൽകിയിരിക്കുന്നു. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള സ്ക്രീൻ ആണിത്. ഒക്ടാകോർ മീഡിയാ ടെക്ക് ഡൈമെൻസിറ്റി 810 പ്രൊസസറാണ് ഇതിന് ശക്തിപകരുന്നത്.  ഇതിന്റെ ഡ്യുവൽ റിയർ ക്യാമറയിൽ 50എംപി മെഗാപിക്സൽ പ്രൈമറി ക്യാമറയും എട്ട് എംപി അൾട്ര വൈഡ് ക്യാമറയും ഉൾപ്പെടുന്നു. പ്രൈമറി ക്യാമറയ്ക്ക് എഫ്1.8 അപ്പേർച്ചറുണ്ട്. 16 എംപി ക്യാമറയാണ് സെൽഫിയ്ക്കായി നൽകിയിരിക്കുന്നത്.  5ജി, യുഎഫ്എസ് 2.2 സ്റ്റോറേജ്, 1 ടിബി വരെ മൈക്രോ എസ്ഡി കാർഡ് ഉപയോഗിക്കാനുള്ള സൗകര്യം. സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ, യുഎസ്ബി ടൈപ്പ് സി, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഫോണിനുണ്ട്.  Content Highlights:Poco M4 Pro 5G With MediaTek Dimensity 810 SoC]]></description>
    <pubDate>Tue, 15 February 2022, 10:39:52 PM +0530</pubDate>
        <modified_date>Tue, 15 February 2022, 10:39:52 PM +0530</modified_date>
    </item>
<item>
<title><![CDATA[ഓപ്പോ ഫോണുകളിലും ഇനി ഹാസില്‍ബ്ലാഡ് ക്യാമറകള്‍; ഫൈന്‍ഡ് എക്‌സില്‍ ആദ്യം]]></title>
<link>https://www.mathrubhumi.com/technology/mobiles/oppo-teams-up-with-hasselblad-like-oneplus-1.6450565</link>
<description><![CDATA[സ്വീഡിഷ് ക്യാമറ നിർമാതാക്കളായ ഹാസിൽ ബ്ലാഡും സ്മാർട്ഫോൺ നിർമാതാക്കളായ ഓപ്പോയും കൈകോർക്കുന്നു. ഓപ്പോയുടെ സഹോദര ബ്രാൻഡായ വൺപ്ലസ് ഇതിനകം തന്നെ ഹാസിൽ ബ്ലാഡ് ക്യാമറകൾ തങ്ങളുടെ സ്മാർട്ഫോണിൽ ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴിതാ ഓപ്പോയും ഹാസിൽ ബ്ലാഡുമായുള്ള സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്.ഫെബ്രുവരി 28 മുതൽ മാർച്ച് മൂന്ന് വരെ ബാർസലോനയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം.  മൊബൈൽ വേൾഡ് കോൺഗ്രസിൽ ഓപ്പോയും തങ്ങളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. പുതിയ മൊബൈൽ ഉപകരണങ്ങളും ഒരു കണക്റ്റിവിറ്റി ഉൽപന്നവും ഇതിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഓഗ്മെന്റഡ് റിയാലിറ്റിയിലെയും 5ജിയിലേയും തങ്ങളുടെ നേട്ടങ്ങളും ഫ്ളാഗ്ഷിപ്പ് ഉൽപന്നങ്ങളും കമ്പനി അവതരിപ്പിപ്പിക്കും.  ഓപ്പോയുടെ ഫൈന്റ് സീരീസ് ഫോണുകളിലേക്ക് വേണ്ടി ഉന്നത നിലവാരമുള്ള ക്യാമറകൾ ഒരുക്കുന്നതിന് ഹാസിൽ ബ്ലാഡും ഓപ്പോയും തമ്മിൽ സഹകരിക്കും.  ഓപ്പോയും വൺപ്ലസും തങ്ങളുടെ ഗവേഷണ വികസന പ്രവർത്തനങ്ങൾ സംയോജിപ്പിക്കുകയാണ്. അതായത് നിലവിലുള്ള വൺപ്ലസ് ഹാസിൽ ബ്ലാഡ് സഹകരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഫോട്ടോഗ്രഫി സംവിധാനങ്ങൾ ഓപ്പോയ്ക്കും ഇനി ഉപയോഗിക്കാൻ സാധിക്കും.  സഹകരണത്തിന്റെ ഭാഗമായി ഈ വർഷം പുറത്തിറങ്ങാൻ പോവുന്ന ഓപ്പോ ഫൈൻഡ് എക്സ് സീരീസിൽ ആദ്യ ഹാസിൽബ്ലാഡ് ക്യാമറയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.  Content Highlights: Oppo Hasselblad teams up, Oppo Find X Phones, Oppo Camera brand, Smarthphones]]></description>
    <pubDate>Tue, 15 February 2022, 10:02:43 PM +0530</pubDate>
        <modified_date>Tue, 15 February 2022, 10:07:22 PM +0530</modified_date>
    </item>
<item>
<title><![CDATA[കൂടുതൽ റെക്കോർഡുകൾ ലക്ഷ്യമിട്ട്  കോടീശ്വര വ്യവസായി  ജാരെഡ് ഐസക് മാന്‍ വീണ്ടും ബഹിരാകാശ യാത്രയ്ക്ക്]]></title>
<link>https://www.mathrubhumi.com/technology/news/billionaire-jared-isaacman-s-3-new-missions-to-set-space-records-1.6450237</link>
<description><![CDATA[കഴിഞ്ഞ വർഷം സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ കാപ്സ്യൂളിൽ ബഹിരാകാശയാത്ര നടത്തിയ ജാരെഡ് ഐസക് മാൻ എന്ന വ്യവസായി സ്പേസ് എക്സുമായി ചേർന്ന് മൂന്ന് പുതിയ ദൗത്യങ്ങൾക്ക് കൂടി തയ്യാറെടുക്കുന്നു. മൂന്ന് ബഹിരാകാശ യാത്രകൾ താൻ സ്പേസ് എക്സിൽ നിന്നും വാങ്ങിയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പൊളാരിസ് പ്രോഗ്രാം (Polaris Programme) എന്നാണീ യാത്രകൾക്ക് പേര് നൽകിയിരിക്കുന്നത്.  ഷിഫ്റ്റ് 4 എന്ന ഓൺലൈൻ പണമിടപാട് സ്ഥാപനത്തിന്റെ സ്ഥാപകനാണ് 39 കാരനായ ഐസക്മാൻ. വിദ​ഗ്ധ ബഹിരാകാശ യാത്രികരുടെ പിന്തുണയില്ലാതെ ആദ്യമായി സാധാരണക്കാർ മാത്രം നടത്തിയ ബഹിരാകാശ യാത്രയുടെ കമാൻഡറായിരുന്നു അദ്ദേഹം. ഇൻസ്പിരേഷൻ 4 എന്നായിരുന്നു ഈ ദൗത്യത്തിന് പേര്.  നവംബറിലോ ഡിസംബറിലോ ആയിരിക്കും പൊളാരിസ് വിക്ഷേപണം. സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിലായിരിക്കും മൂന്ന് യാത്രകളും. പൊളാരിസ് പ്രോഗ്രാമിന്റെ ആദ്യ വിക്ഷേപണമായ പൊളാരിസ് ഡോൺ (Polaris dawn) ന്റെ കമാൻഡർ ഐസക്മാൻ തന്നെയായിരിക്കും.  യുഎസ് വ്യോമസേനയിൽ നിന്ന് ലഫ്റ്റനന്റ് കേണലായി വിരമിച്ചയാളും ഇൻസ്പിരേഷൻ 4 വിക്ഷേപണത്തിന്റെ മിഷൻ ഡയറക്ടറുമായിരുന്ന പൈലറ്റ് സ്കോട്ട് കിഡ്ഡ് പൊറ്റീറ്റ്, സ്പേസ് എക്സിന്റെ ആസ്ട്രൊനോട്ട് ട്രെയിനിങ് പ്രോഗ്രാമിന് നേതൃത്വം നൽകുന്ന മിഷൻ സ്പെഷ്യലിസ്റ്റ് സാറാ ഗില്ലിസ്, സ്പേസ് എക്സിന്റെ മനുഷ്യ ബഹിരാകാശയാത്രകൾക്ക് പിന്നിൽ പ്രവർത്തിക്കുകയും കമ്പനിയുടെ മിഷൻ കൺട്രോളിൽ സേവനം നൽകുകയും ചെയ്യുന്ന മെഡിക്കൽ ഓഫീസർ അന്ന മെനോൻ എന്നിവരാണ് പദ്ധതിയിലെ മറ്റ് യാത്രികർ. ഭാവി ബഹിരാകാശ പദ്ധതികൾക്കായി നാസ തിരഞ്ഞെടുത്ത പത്ത് ബഹികാശ യാത്രികരിൽ ഒരാളായ കേരള വംശജനായ അനിൽ മേനോൻ അന്ന മെനോന്റെ ഭർത്താവാണ്.  പൊളാരിസ് ഡോൺ ദൗത്യത്തിൽ ബഹിരാകാശത്ത് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കാൻ ലക്ഷ്യമിടുന്നതായി ഐസക് മാൻ പറഞ്ഞു. നിലവിൽ 1373 കി.മീ ദൂരമാണ് റെക്കോർഡ്. നാസയുടെ 1966 ലെ ജെമിനി 11 ലെ സഞ്ചാരികളായ ചാൾസ് പീറ്റ് കോൺറാഡും റിച്ചാർജ് ഡിക്ക് ഗോർഡനുമാണ് ഈ റെക്കോർഡിനുടമകൾ.  ബഹിരാകാശ റേഡിയേഷൻ മനുഷ്യന്റെ ആരോഗ്യത്തിൽ എങ്ങനെ ബാധിക്കുന്നു എന്ന പഠനവും ഈ ദൗത്യത്തിലൂടെ ഉദ്ദേശിക്കുന്നു. ഭൂമിയിൽ നിന്ന് 500 കിലോമീറ്റർ ദൂരത്ത് വാണിജ്യ ബഹിരാകാശ യാത്രികരുടെ ആദ്യ ബഹിരാകാശ നടത്തം സാധ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.  സ്പേസ് എക്സിന്റെ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനമായ സ്റ്റാർലിങ്കിന്റെ ലേസർ അധിഷ്ഠിത ആശയവിനിമയത്തിന്റെ പരീക്ഷണവും ഈ ദൗത്യങ്ങളുടെ ഭാഗമായി നടക്കും.  Content Highlights: Jared Isaacman 3 new space missions, polaris programme, spacex, dragon crew capsule, First commercial space walk, Longest commercial space travel]]></description>
    <pubDate>Tue, 15 February 2022, 08:07:48 PM +0530</pubDate>
        <modified_date>Tue, 15 February 2022, 08:13:11 PM +0530</modified_date>
    </item>
<item>
<title><![CDATA[ഇന്ത്യന്‍ ടെക്‌നോളജി രംഗം ജോലി നല്‍കിയത് 4.5 ലക്ഷം പേര്‍ക്ക്; വന്‍ വര്‍ധന]]></title>
<link>https://www.mathrubhumi.com/technology/news/indian-tech-industry-hired-record-4-5-lakh-people-1.6450074</link>
<description><![CDATA[ന്യൂഡൽഹി: 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ സാങ്കേതിക വിദ്യാ വ്യവസായ രംഗം തൊഴിൽ നൽകിയത് 4.5 ലക്ഷം പേർക്ക്. ആദ്യമായാണ് ഇത്രയും പേർ ഈ മേഖലയിലേക്ക് കടന്നുവരുന്നതെന്ന് പുതിയ നാസ്കോം റിപ്പോർട്ടിൽ പറയുന്നു. ജീവനക്കാരെ ചേർക്കുന്നതിൽ 10 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്.  കഴിവുകൾ, സാങ്കേതികവിദ്യ, സഹകരണം, നൂതനത്വം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ട്രില്യൺ ഡോളറിന്റെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, നാസ്കോം ചെയർപേഴ്സൺ രേഖ എം. മേനോൻ പറഞ്ഞു.  തൊഴിലാളികളിൽ മൂന്നിൽ ഒരാൾ നേരത്തെ തന്നെ ഡിജിറ്റൽ നൈപുണ്യം ആർജിച്ചവരാണ്. അല്ലാത്തവർക്കുള്ള പരിശീലനവും വൻതോതിൽ ഈ രംഗത്ത് നടക്കുന്നുണ്ട്. 2.8 ലക്ഷം പേർക്കാണ് 2022 സാമ്പത്തിക വർഷത്തിൽ സാങ്കേതിക വ്യവസായ രംഗം നൈപുണ്യ പരിശീലനം നൽകിയിട്ടുള്ളത്.  36 ശതമാനം ജീവനക്കാർ വനിതകളാണ്. ഇതോടെ ലോകത്തെ ഏറ്റവും കൂടുതൽ വനിതകൾക്ക് ജോലി നൽകുന്ന സ്വകാര്യ മേഖലയായി ഇന്ത്യയിലെ സാങ്കേതിക രംഗം മാറി. 18 ലക്ഷത്തിലേറെ വനിതാ ജീവനക്കാർ ഈ രംഗത്തുണ്ട്.  50 ലക്ഷത്തിലേറെ തൊഴിൽ ശക്തിയുമായി ഡിജിറ്റൽ കഴിവുള്ളവരുടെ ഒരു ആഗോള ഹബ്ബായി ഇന്ത്യ മാറിയിട്ടുണ്ട്.  70 ശതമാനം സാങ്കേതികവിദ്യാ സ്ഥാപനങ്ങളും ഹൈബ്രിഡ് വർക്ക് മോഡൽ സ്വീകരിച്ച് വരികയാണ്. ആഗോള നിലവാരത്തിനൊക്കുന്ന വിർച്വൽ സ്ക്രീനിങ്, റിക്രൂട്ട്മെന്റ്, ഓൺ ബോഡിങ്, ട്രെയ്നിങ് എന്നിവ ഈ മേഖലയിലെ സാധാരണ രീതിയായി മാറിയിട്ടുണ്ട്.  Content Highlights:Indian tech industry hired record 4.5 lakh people]]></description>
    <pubDate>Tue, 15 February 2022, 06:45:00 PM +0530</pubDate>
        <modified_date>Tue, 15 February 2022, 06:40:09 PM +0530</modified_date>
    </item>
<item>
<title><![CDATA[മലയാള സിനിമ അടിമുടി മാറും; റെഡ് വി റാപ്റ്റര്‍ ലിമിറ്റഡ് എഡിഷന്‍ 8K സിനിമ ക്യാമറ കേരളത്തിലെത്തി]]></title>
<link>https://www.mathrubhumi.com/technology/gadgets/limited-edition-red-v-raptor-8k-cinema-camera-in-kerala-1.6449984</link>
<description><![CDATA[ഇന്ത്യൻ സിനിമയ്ക്ക് പുതിയ ദൃശ്യവിസ്മയം ഒരുക്കാൻ റെഡ് വി റാപ്റ്റർ സിനിമ ക്യാമറ കേരളത്തിൽ. റെഡ് ഡിജിറ്റൽ സിനിമയുടെ ഏറ്റവും പുതിയ ക്യാമറയായ വി റാപ്റ്ററിന്റെ (V Raptor) വൈറ്റ് കളർ (White) സ്റ്റോംട്രൂപ്പർ (Stormtrooper) സ്പെഷ്യൽ എഡിഷനാണ് എത്തിയിരിക്കുന്നത്. ഡെയർ പിക്ചേഴ്സ് (Dare Pictures) മാനേജിംഗ് ഡയറക്ടർ ധീരജ് പള്ളിയിലാണ് ക്യാമറ അവതരിപ്പിച്ചത്. നടൻ മമ്മൂട്ടി പുതിയ ക്യാമറ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു. അമേരിക്കയിലെ ഹോളിവുഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ്റെഡ് ഡിജിറ്റൽ സിനിമ.  വി റാപ്റ്റർ ഒരു അൾട്രാ സ്ലോ മോഷൻ ക്യാമറയാണ്. നിരവധി അത്യാധുനിക ഫീച്ചറുകളുമായാണ് വി റാപ്റ്റർ 8K യുടെ വരവ്.ഏറ്റവും വേഗതയേറിയ സ്കാൻ ടൈം ഉള്ള സിനിമ ക്യാമറ എന്ന് ഖ്യാതി കേട്ട റാപ്റ്ററിന് 600 ഫ്രെയിംസ് സ്ലോ മോഷൻ R3D റോ ഫോർമാറ്റിൽ ചിത്രീകരിക്കാൻ കഴിയും. മറ്റ് സ്ലോ മോഷൻ ക്യാമറകൾ 68.1 ബില്യൺ കളർ ഷെയ്ഡുകൾ പകർത്തുമ്പോൾ റാപ്റ്ററിന് 281 ട്രില്യൺ ഷെയ്ഡുകൾ പകർത്താൻ സാധിക്കും.    8K റെസൊല്യൂഷനിലുളള വിസ്ത വിഷൻ സെൻസർ ആണ് ക്യാമറക്കുള്ളത്. ഇത് ഫുൾ ഫ്രെയിം സെൻസറിലും വലിപ്പമേറിയതാണ്. 17+ ഉയർന്ന ഡൈനാമിക് റേഞ്ചും പരിഷ്കരിച്ച കളർ സയൻസ് (Colour Science), തെർമൽ മെക്കാനിസം (Thermal Mechanism) എന്നിവയും റാപ്റ്ററിനുണ്ട്. കൂടാതെ, 5Ghz , സ്ട്രയിറ്റ് മൊബൈൽ ട്രാൻസ്മിഷൻ ടെക്നോളജിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഓട്ടോ ഫോക്കസും ഇതിലുണ്ട്.  പ്രൊഫഷണൽ സിനിമ ക്യാമറയുടെ നിർമാണ രംഗത്ത് എന്നും അതിശയകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയിട്ടുള്ള റെഡ് കമ്പനി ഈ ക്യാമറ 2021ന്റെ ആരംഭത്തിൽ അവതരിപ്പിക്കേണ്ടതായിരുന്നു. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ ചിപ്പ് ക്ഷാമം നേരിട്ടതിനെ തുടർന്ന് ഇത് നീണ്ടു പോകുകയായിരുന്നു.  റെഡ് ക്യാമറകളുടെ കടുത്ത ആരാധകനും ഉപഭോക്താവുമാണ് ധീരജ്. റെഡ് കമ്പനി പ്രസിഡന്റും ഉടമയുമായ ജെറെഡ് ലാൻഡുമായി നിരന്തരം ആശയവിനിമയം നടത്തിയതിനെ തുടർന്ന് സ്പെഷ്യൽ എഡിഷൻ ക്യാമറ നൽകുകയായിരുന്നു.  തെന്നിന്ത്യയിൽ ആദ്യ 8K ക്യാമറയായ വെപ്പൺ (Weapon), ഏഷ്യയിലെ ആദ്യ komodo 6K അവതരിപ്പിച്ചതും ധീരജിന്റെ ഉടമസ്ഥതയിലുള്ള ഡെയർ പിക്ചേഴ്സ് ആണ്. നായകന്റെ ഇൻട്രോ സീനുകൾ, പരസ്യ ചിത്രങ്ങൾ, മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾ എന്നിവ ചിത്രീകരിക്കാനായി നിലവിൽ ഹൈദരാബാദിൽ നിന്നും മുംബൈയിൽ നിന്നുമായിരുന്നു ക്യാമറകൾ വന്നിരുന്നത്. ഭാരമേറിയ, വയറുകൾ നിറഞ്ഞ, റെസൊല്യൂഷനും കളർ ഡെപ്തും ഡൈനാമിക് റേഞ്ചും കുറഞ്ഞ 4K ക്യാമറകൾക്ക് പരിഹാരമാണ് പുതിയ ക്യാമറയെന്ന് ഒപ്റ്റിക്കൽ ഇമേജിംഗ് അഡൈ്വസർ കൂടിയായ ധീരജ് പറഞ്ഞു.]]></description>
    <pubDate>Tue, 15 February 2022, 03:49:27 PM +0530</pubDate>
        <modified_date>Tue, 15 February 2022, 03:59:41 PM +0530</modified_date>
    </item>
<item>
<title><![CDATA[ഓക്‌സിജന്‍ ഒഎസ് 13 താമസിയാതെ പുറത്തിറക്കും; ഏകീകൃത ഒഎസ് ആവാന്‍ സാധ്യത]]></title>
<link>https://www.mathrubhumi.com/technology/news/oneplus-announced-oxygen-os-13-1.6447882</link>
<description><![CDATA[വൺപ്ലസിന്റെ പുതിയ ആൻഡ്രോയിഡ് അധിഷ്ഠിത സ്മാർട്ഫോൺ യൂസർ ഇന്റർഫെയ്സ്ഓക്സിജൻ ഒഎസ്13 ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഫെബ്രുവരി 28 ന് പുതിയ ഒഎസുമായി ബന്ധപ്പെട്ട ഓപ്പൺ ഇയേഴ്സ് ഫോറം ചർച്ച നടക്കും.2021 ൽ ഓക്സിജൻ ഒഎസും ഓപ്പോയുടെ കളർ ഒഎസും ലയിപ്പിക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രഖ്യാപനം.  നേരത്തെ ഓപ്പോ, റിയൽമി ഫോണുകളിൽ മാത്രമായി ഉപയോഗിച്ചിരുന്ന ഒഎസ് ആയിരുന്നു കളർ ഒഎസ്. ചൈനയിലുള്ള വൺ പ്ലസ് ഫോണുകളിൽ ഹൈഡ്രജൻ ഒഎസും ആഗോള വിപണിയിലുള്ള വൺപ്ലസ് ഫോണുകളിൽ ഓക്സിജൻ ഒഎസുമായിരുന്നു ഉപയോഗിച്ചിരുന്നുത്.  2020 ൽ റിയൽമി ഒഎസ് എന്ന പേരിൽ പുതിയ റീബ്രാൻഡ് പതിപ്പ് റിയൽമി ഫോണുകളിൽ ഉപയോഗിക്കാൻ തുടങ്ങി. അതിനിടെ ചൈനയിലെ വൺ പ്ലസ് ഫോണുകളിൽ ഉപയോഗിച്ചിരുന്ന ഹൈഡ്രജൻ ഒഎസ് കളർ ഒഎസ് ആക്കി മാറ്റി. അതേസമയം ആഗോളതലത്തിൽ അവതരിപ്പിച്ച ആൻഡ്രോയിഡ് 12 അധിഷ്ടിത ഓക്സിജൻ ആകട്ടെ കളർ ഒഎസിന്റെ പേര് മാത്രം മാറ്റിയ പതിപ്പായിരുന്നു.  അതിനിടെയാണ് വ്യത്യസ്ത ഒഎസുകൾക്ക് പകരം ഏകീകൃത ഒഎസ് ഉപയോഗിക്കാൻ കമ്പനി ഉദ്ദേശിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നത്. ഇത് എച്ച്2ഒ ഒഎസ് ആയിരിക്കും എന്നും അഭ്യൂഹങ്ങളുണ്ടായി. അതിനിടെയാണ് വൺ പ്ലസ് തന്നെ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയ ഓക്സിജൻ ഒഎസ് 13 പുറത്തിറക്കുന്ന വിവരം പ്രഖ്യാപിച്ചത്.  ഫെബ്രുവരി 28 ന് നടക്കുന്ന ഓപ്പൺ ഇയേഴ്സ് ഫോറത്തിൽ വെച്ചാണ് ഓക്സിജൻ ഒഎസ് 13 ന്റെ പ്രഖ്യാപനം നടക്കുക. ഇന്ത്യൻ സമയം വൈകീട്ട് ആറ് മണിക്കാണ് പരിപാടി. മികച്ച ഓക്സിജൻ ഒഎസ് നിർമിക്കുന്നതിന് വേണ്ടി ഉപഭോക്താക്കളിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.  നിലവിലുള്ള ഓക്സിജൻ ഒഎസ് 12 ന്റെ തുടർച്ച മാത്രമായിരിക്കുമോ അതോ പുതിയ ഏകീകൃത ഒഎസ് ആയിരിക്കുമോ ഓക്സിജൻ 13 എന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല.  വൺ പ്ലസ് നോർഡ് 2 ലാണ് കളർ ഒഎസ് അടിസ്ഥാനമാക്കിയ ഓക്സിജൻ ഒഎസ് ആദ്യമായി അവതരിപ്പിച്ചത്. 2021 ഡിസംബറിലാണ് ഓക്സിജൻ ഒഎസ് 12 പുറത്തിറക്കിയത്. പരിഷ്കരിച്ച ഐക്കണുകൾ, ത്രീ ലെവൽ അഡ്ജസ്റ്റബിൾ ഡാർക്ക് മോഡ് ഉൾപ്പടെ നിരവധി പുതിയ സൗകര്യങ്ങൾ ഇതിലുണ്ടായിരുന്നു.  Content Highlights: oneplus announced oxygen os 13]]></description>
    <pubDate>Mon, 14 February 2022, 10:50:30 PM +0530</pubDate>
        <modified_date>Mon, 14 February 2022, 10:56:26 PM +0530</modified_date>
    </item>
<item>
<title><![CDATA[ഒടുവില്‍ പബ്ജി യുടെ വിധി ഫ്രീ ഫയറിനും; ചൈനീസ് ആപ്പ് നിരോധനം തുടര്‍ന്ന് സര്‍ക്കാര്‍]]></title>
<link>https://www.mathrubhumi.com/technology/news/54-apps-banned-in-india-alleged-chinese-connections-and-security-threat-1.6447635</link>
<description><![CDATA[രാജ്യ സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് വീണ്ടും ഒരു കൂട്ടം ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. 54 ആപ്പുകളാണ് ഇത്തവണ പട്ടികയിലുള്ളത്. ജെറേന ഫ്രീഫയർ, ടെൻസെന്റിന്റെ ക്സ്റൈവർ, ആപ്പ് ലോക്ക് തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്.  ചൈനയുമായി ബന്ധമുണ്ടെന്നതാണ് ഇവയ്ക്കെതിരെയുള്ള പ്രധാന ആരോപണം. ഇക്കാരണം മുൻനിർത്തി ഇതിനകം 300 ഓളം മൊബൈൽ ആപ്പുകൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 2020 ൽ ചൈനയുമായുള്ള അതിർത്തി തർക്കം സങ്കീർണമായതോടെയാണ് കേന്ദ്രസർക്കാർ നിലപാട് കടുപ്പിച്ചത്.  ആപ്പുകൾ ശേഖരിക്കുന്ന ഉപഭോക്താക്കളുടെ ഡാറ്റ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ശത്രുരാജ്യത്തെ സെർവറുകളിലേക്ക് അവ അയക്കുന്നുണ്ടെന്നും സർക്കാർ പറയുന്നു. ഈ ആപ്പുകളിൽ ചിലതിന് ക്യാമറ, മൈക്ക്, ജിപിഎസ് പോലുള്ളവ ഉപയോഗിച്ചുള്ള രഹസ്യ നിരീക്ഷണങ്ങൾ നടത്താനാകുമെന്ന ആശങ്കയും സർക്കാർ ഉന്നയിക്കുന്നുണ്ട്.  ഇവ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായി പ്രവർത്തിക്കുന്നുവെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കും പ്രതിരോധത്തിനും ഭീഷണിയാണെന്നും സർക്കാർ പറയുന്നു.  2021 ലാണ് ഇതേ കാരണങ്ങൾ ഉന്നയിച്ച് അന്ന് ചൈനീസ് കമ്പനിയായ ടെൻസെന്റിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന പബ്ജി മൊബൈലിന് ഇന്ത്യയിൽ നിരോധമേർപ്പെടുത്തിയത്. കോവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് യുവാക്കൾക്കിടയിൽ ഏറെ ജനപ്രീതിയാർജിക്കാനായ ഗെയിം നിരോധിക്കപ്പെട്ടത് അന്ന് വലിയ വാർത്തയായിരുന്നു.  ബാറ്റിൽ റോയേൽ ഗെയിമായ പബ്ജി നിരോധിക്കപ്പെട്ടതോടെ പ്രസ്തുത വിഭാഗത്തിൽ സ്വീകാര്യത നേടാനായ ഗെയിമായിരുന്നു ജെറേന ഫ്രീ ഫയർ. കാൾ ഓഫ് ഡ്യൂട്ടി എന്ന മറ്റൊരു ഗെയിം ഉണ്ടായിരുന്നുവെങ്കിലും ഫ്രീഫയറിന് വലിയ സ്വീകാര്യത നേടാൻ സാധിച്ചു. ഇപ്പോൾ ഫ്രീ ഫയറും നിരോധനം നേരിട്ടിരിക്കുകയാണ്.  അതേസമയം ഫ്രീഫയർ ഒരു ചൈനീസ് നിർമിത ഗെയിം അല്ല എന്നതാണ് ശ്രദ്ധേയം. സിംഗപ്പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജറെനയാണ് ഫ്രീഫയർ ഗെയിമിന്റെ പ്രസാധകർ. വിയറ്റ്നാമീസ് കമ്പനിയായ 111ഡോട്സ് സ്റ്റുഡിയോ ആണ് ഫ്രീഫയർ ഗെയിം നിർമിച്ചത്.  ഫ്രീ ഫയർ ഉൾപ്പടെ നിരോധനം നേരിട്ട ആപ്പുകൾ ആപ്പിളും ഗൂഗിളും തങ്ങളുടെ ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.  നിരോധിക്കപ്പെട്ട ആപ്പുകൾ ഇവയാണ്    ബ്യൂട്ടി ക്യാമറ: സ്വീറ്റ് സെൽഫി എച്ച്ഡി  ബ്യൂട്ടി ക്യാമറ- സെൽഫി ക്യാമറ  ഇക്വലൈസർ- ബേസ് ബൂസ്റ്റർ &amp; വോളിയം ഇക്യു &amp; ഇക്വലൈസർ  മ്യൂസിക് പ്ലെയർ-മ്യൂസിക്.എംപി3 പ്ലെയർ  ഇക്വലൈസർ ആന്റ് ബേസ് ബൂസ്റ്റർ- മ്യൂസിക് വോളിയം ഇക്യൂ  മ്യൂസിക് പ്ലസ്- മ്യൂസിക് പ്ലെയർ  ഇക്വലൈസർ പ്രോ- വോളിയം ബൂസ്റ്റർ, ബേസ് ബൂസ്റ്റർ  വീഡിയോ പ്ലെയർ മീഡിയ ഓൾ ഫോർമാറ്റ്  മ്യൂസിക് പ്ലെയർ-ഇക്വലൈസർ ആന്റ് എംപി3  വോളിയം ബൂസ്റ്റർ- ലൗഡ് സ്പീക്കർ ആന്റ് സൗണ്ട് ബൂസ്റ്റർ  മ്യൂസിക്പ്ലെയർ- എംപി3 പ്ലെയർ  കാം കാർഡ് ഫോർ സെയിൽസ് ഫോ്സ് എന്റ്  ഐസോലാൻഡ്2- ആഷസ് ഓഫ് ടൈം ലൈറ്റ്  റൈസ് ഓഫ് കിങ്ഡംസ്: ലോസ്റ്റ് ക്രുസേഡ്  എപിയുഎസ് സെക്യൂരിറ്റി എച്ച്ഡി (പാഡ് വേർഷൻ)  പാരലൽ സ്പേസ് ലൈറ്റ് 32 സപ്പോർട്ട്  വിവ വീഡിയോഎഡിറ്റർ- സ്നാക്ക് വീഡിയോ മേക്കർ വിത്ത് മ്യൂസിക്  നൈസ് വീഡിയോ ബൈദു  ടെൻസെൻ്റ് ക്സറൈവർ  ഓൺമൈയോജി ചെസ്  ഓൺമൈയോജി അരെന  ആപ്പ്ലോക്ക്  ഡ്യുവൽ സ്പേസ് ലൈറ്റ്- മൾടിപ്പിൾ അക്കൗണ്ട്സ് ആന്റ് ക്ലോൺ ആപ്പ്  ഡ്യുവൽ സ്പേസ് പ്രോ- മൾടിപ്പിൾ അക്കൗണ്ട്സ് ആന്റ് ആപ്പ് ക്ലോണർ  ഡ്യുവൽസ്പേസ് ലൈറ്റ് -32 ബിറ്റ് സപ്പോർട്ട്  ഡ്യുവൽ സ്പേസ് -32 ബിറ്റ് സപ്പോർട്ട്  ഡ്യുവൽ സ്പേസ് -64 ബിറ്റ് സപ്പോർട്ട്  ഡ്യുവൽ സ്പേസ് പ്രോ - 32 ബിറ്റ് സപ്പോർട്ട്  കോൺക്വർ ഓൺലൈൻ- എംഎംഓആർപിജി ഗെയിം  കോൺക്വർ ഓൺലൈൻ 2  ലൈവ് വെതർ ആന്റ് റഡാർ -അലേർട്ട്സ്  നോട്ട്സ് -കളർ നോട്ട്പാഡ്, വോട്ട്ബുക്ക്  എംപി3 കട്ടർ- റിങ്ടോൺ മേക്കർ ആന്റ് ഓഡിയോ കട്ടർ  വോയ്സ് റെക്കോർഡർ ആന്റ് വോയ്സ് ചേഞ്ചർ  ബാർകോഡ് സ്കാനർ - ക്യൂആർ കോഡ് സ്കാൻ  ലൈക ക്യാം- സെൽഫി ക്യാമറ ആപ്പ്  ഈവ് എക്കോസ്  ആസ്ട്രാക്രാഫ്റ്റ്  യുയു ഗെയിം ബൂസ്റ്റർ-നെറ്റ്വർക്ക് സൊലൂഷൻ ഫോർ ഹൈ പിങ്  എക്സ്ട്രാ ഓഡിനറി വൺസ്  ബാഡ്ലാൻഡേഴ്സ്  സ്റ്റിക്ക് ഫൈറ്റ്: ദി ഗെയിം മൊബൈൽ  ട്വിലൈറ്റ് പയനീർസ്  ക്യൂട്ട് യു: മാച്ച് വിത്ത് ദി വേൾഡ്  സ്മോൾ വേൾഡ് -എൻജോയ് ഗ്രൂപ്പ് ചാറ്റ് ആന്റ് വീഡിയോ ചാറ്റ്  ക്യൂട്ട് യു പ്രോ  ഫാൻസിയു- വീഡിയോചാറ്റ് ആന്റ് മീറ്റ് അപ്പ്  റിയൽ: ഗോ ലൈവ്. മേക്ക് ഫ്രണ്ട്സ്  മൂൺചാറ്റ്:എൻജോയ് വീഡിയോകോൾ ചാറ്റ്സ്  റിയൽലൈറ്റ് - വീഡിയോ റ്റു ലൈവ്#  വിങ്ക്: കണക്റ്റ് നൗ  ഫൺചാറ്റ് മീറ്റ് പീപ്പിൾ എറൗണ്ട് യു  ഫെൻസിയു പ്രോ- ഇൻസ്റ്റന്റ് മീറ്റ് അപ്പ് ത്രൂ വീഡിയോ ചാറ്റ്  ജറെന ഫ്രീ ഫയർ- ഇലുമിനേറ്റ്]]></description>
    <pubDate>Mon, 14 February 2022, 09:36:11 PM +0530</pubDate>
        <modified_date>Mon, 14 February 2022, 09:45:46 PM +0530</modified_date>
    </item>
</channel>
</rss>