<?xml version="1.0" encoding="UTF-8"?>
<?xml-stylesheet type="text/xsl" media="screen" href="/~d/styles/rss2full.xsl"?><?xml-stylesheet type="text/css" media="screen" href="http://feeds.feedburner.com/~d/styles/itemcontent.css"?><rss xmlns:feedburner="http://rssnamespace.org/feedburner/ext/1.0" version="2.0">
<channel>
<title>Mathrubhumi - Tech</title>
<link>http://www.mathrubhumi.com/tech</link>
<description>Mathrubhumi - Tech</description>
<language>en-us</language><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="self" type="application/rss+xml" href="http://feeds.feedburner.com/mb4tech" /><feedburner:info uri="mb4tech" /><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="hub" href="http://pubsubhubbub.appspot.com/" /><item>
<title>ഇത് കുഞ്ഞന്‍ പ്രൊജക്ടറുകളുടെ കാലം</title>
<link>http://feedproxy.google.com/~r/mb4tech/~3/S7UhqyGHSFQ/362135</link>
<description>ഹോം തീയറ്റര്‍.. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനികള്‍ ഈ ആശയം വെച്ച് പരസ്യം ചെയ്യുമ്പോള്‍ പലരും ആദ്യം ഒന്നമ്പരന്നു.. വീട്ടിലും സിനിമാ തീയറ്ററോ.. എന്നാല്‍ ഈ ആശയത്തിന് അറുപതാണ്ടോളം പഴക്കുമുണ്ടെന്നതാണ് വാസ്തവം.     1950 കളില്‍ ഉപയോഗിച്ചിരുന്ന പോര്‍ട്ടബിള്‍ 8 എംഎം ഫിലിം പ്രൊജക്ടറുകള്‍ക്ക് പകരം ഹോം തീയറ്ററുകളില്‍ ടിവിയും വിസിആറും പ്രത്യക്ഷപ്പെട്ടു. പിന്നീട് എല്‍സിഡി, എല്‍ഇഡി ടെലിവിഷനുകള്‍, ഡിവിഡി പ്ലെയര്‍, സറൗണ്ട് സൗണ്ട് തുടങ്ങി ആധുനിക ഉപകരണങ്ങളുടെ ആവിര്‍ഭാവത്തോടെ തീയറ്ററിന്റെ രൂപവും ഭാവവും മാറിമാറി വന്നു. പുതിയ എല്‍ഇഡി പ്രൊജക്ടറുകളുടെ വരവോടെ ഹോം തീയറ്ററുകളില്‍ പഴയ പ്രൊജക്ടര്‍ പുനരവതരിക്കുകയാണ്.     എല്‍സിഡി ടെലിവിഷനുകളോടൊപ്പം എല്‍സിഡി പ്രൊജക്ടറുകളും വ്യാപകമായെങ്കിലും ഉയര്‍ന്ന വിലയും പ്രവര്‍ത്തനത്തിന് വലിയ മുറി വേണമെന്നുള്ളതും ഇവയെ ഹോം തീയറ്ററില്‍ നിന്ന് അകറ്റി നിര്‍ത്തി.     കാലം വീണ്ടും മുന്നോട്ടുപോയി, ടെക്‌നോളജി വളര്‍ന്നുകൊണ്ടിരുന്നു. ഒരു ടെലിവിഷന്‍ സെറ്റിന്റെ ചിലവില്‍....&lt;img src="http://feeds.feedburner.com/~r/mb4tech/~4/S7UhqyGHSFQ" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/tech/article/362135</guid>
<feedburner:origLink>http://www.mathrubhumi.com/tech/article/362135</feedburner:origLink></item>
<item>
<title>'ഓളം' ഓണ്‍ലൈന്‍ നിഘണ്ടു ഓപ്പണ്‍ സോഴ്‌സിലേക്ക്</title>
<link>http://feedproxy.google.com/~r/mb4tech/~3/2XpCGHis8ag/362116</link>
<description>കോഴിക്കോട് : സൈബര്‍ മലയാളലോകത്ത് ഇതിനകം ശ്രദ്ധേയമായ 'ഓളം' ഓണ്‍ലൈന്‍ നിഘണ്ടു ഓപ്പണ്‍ സോഴ്‌സിലേക്ക് മാറുന്നു. സ്വന്തന്ത്ര സോഫ്റ്റ്‌വേര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രോത്സാഹനമേകുന്ന നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു.    ഓപ്പണ്‍ സോഴ്‌സ് ആകുന്നു എന്നത് മാത്രമല്ല 'ഓള'ത്തിന്റെ ഇപ്പോഴത്തെ പ്രത്യേകത. ഇതുവരെ ഉപയോക്താക്കള്‍ക്ക് വാക്കുകളും വിശദീകരണവും സമര്‍പ്പിക്കാവുന്ന ഇംഗ്ലീഷ് - മലയാളം നിഘണ്ടു മാത്രമായിരുന്നു ഓളമെങ്കില്‍, ഇപ്പോള്‍ അതൊരു 'മലയാളം-മലയാളം നിഘണ്ടു' കൂടിയായി മാറിയിരിക്കുന്നു.    83,000 ലേറെ പദങ്ങളും അവയുടെ ഒന്നര ലക്ഷത്തിനടുത്ത് വിശദീകരണവുമുള്ള 'മലയാളം-മലയാളം നിഘണ്ടു' ശനിയാഴ്ച്ച (മെയ് 18) മുതല്‍ ഓളത്തിന്റെ ഭാഗമായതായി, ഈ ഓണ്‍ലൈന്‍ നിഘണ്ടു സ്ഥാപിച്ച ബി എന്‍ കൈലാഷ് നാഥ് അറിയിച്ചു.     മൂന്നുവര്‍ഷം മുമ്പ് ലണ്ടനിലെ മിഡില്‍സക്‌സ് സര്‍വകലാശാലയില്‍ നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യില്‍ പി.എച്ച്.ഡി. ചെയ്യുന്ന വേളയിലാണ് കോഴിക്കോട് സ്വദേശിയായ കൈലാഷ് നാഥ് 'ഓളം' ആരംഭിച്ചത്. ഇപ്പോള്‍ പ്രതിമാസം 80,000 സന്ദര്‍ശകരുള്ള,....&lt;img src="http://feeds.feedburner.com/~r/mb4tech/~4/2XpCGHis8ag" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/tech/article/362116</guid>
<feedburner:origLink>http://www.mathrubhumi.com/tech/article/362116</feedburner:origLink></item>
<item>
<title>ഇതാ ഒരു സ്‌കാന്‍ മാജിക്‌</title>
<link>http://feedproxy.google.com/~r/mb4tech/~3/Woi0FbPrwIc/361924</link>
<description>അസൈന്‍മെന്റ് സമര്‍പ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലൈബ്രറിയില്‍ അത്യാവശ്യം വിവരങ്ങള്‍ക്കായി തിരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് അത് കണ്ടത്. വേണ്ട വിവരങ്ങള്‍ അതേ ക്രമത്തില്‍ ഒരു റഫറന്‍സ് പുസ്തകത്തില്‍ ... ലൈബ്രറിയിലെ ഫോട്ടോസ്റ്റാറ്റ് മെഷീന്‍ കട്ടപ്പുറത്താണ്.. പകര്‍പ്പെടുക്കാനെന്തു ചെയ്യും.. ഫോണിലെ ക്യാമറ തന്നെ ശരണം..!    പ്രശസ്തമായ ഒരു കമ്പനിയില്‍ ബിസിനസ് മാനേജരായ ടോണിക്ക് അതല്ല പ്രശ്‌നം.. ഒരു അത്യാവശ്യ രേഖ പെട്ടെന്ന് ഹെഡ് ഓഫീസിലെത്തിക്കണം.. ഫോണിലെ ക്യാമറയിലെടുത്താല്‍ വ്യക്തമാവില്ല.. സ്‌കാന്‍ ചെയ്തുതന്നെ അയയ്ക്കണം.. അടുത്തെങ്ങും ഒരു ഇന്റര്‍നെറ്റ് കഫേ പോലുമില്ല...!    വളരെ ചെറിയ അക്ഷരമുള്ള പുസ്തകമാവുമ്പോള്‍, കൂടുതല്‍ വ്യക്തത വേണ്ട രേഖയാവുമ്പോള്‍, മിഴിവ് ചോരാതെ ഒരു ചിത്രം പകര്‍ത്തേണ്ടിവരുമ്പോള്‍ ... അങ്ങനെ ഒരു സ്‌കാനറിന്റെ സഹായം വേണ്ടിവരുന്ന അവസരങ്ങള്‍ പലതാണ്. എന്നാല്‍ കൊണ്ടുനടക്കാവുന്ന വലിപ്പമല്ലല്ലോ സ്‌കാനറുകള്‍ക്കുള്ളത്.    പോര്‍ട്ടബിള്‍ ഉപകരണങ്ങളുടെ കാലമാണിത്. ക്യാമറയും ഇന്റര്‍നെറ്റും അലാറവും ഡിജിറ്റല്‍....&lt;img src="http://feeds.feedburner.com/~r/mb4tech/~4/Woi0FbPrwIc" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/tech/article/361924</guid>
<feedburner:origLink>http://www.mathrubhumi.com/tech/article/361924</feedburner:origLink></item>
<item>
<title>ഇനി 'മാതൃഭൂമി' കമ്പ്യൂട്ടറും വായിച്ചുതരും!</title>
<link>http://feedproxy.google.com/~r/mb4tech/~3/yWoI-hgz0ZA/361880</link>
<description>കമ്പ്യൂട്ടര്‍, വിവര സാങ്കേതിക വിദ്യകളെ ജനങ്ങളോടടുപ്പിക്കുന്നതില്‍ ഭാഷാകംപ്യൂട്ടിങ്ങിന് വലിയ പങ്കുണ്ട്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമെല്ലാം സ്വന്തം ഭാഷയില്‍ ഉപയോഗിക്കുവാന്‍ കഴിയുന്നത് ഭാഷാസ്‌നേഹികള്‍ക്കെല്ലാം ആനന്ദം പകരുന്നതാണ്. ഭാഷാ സാങ്കേതികവിദ്യകളുടെ ലഭ്യത ആ ഭാഷയുടെ വളര്‍ച്ചയുടെ അളവുകോലായിത്തന്നെ കണക്കാക്കാം.     മലയാളത്തെ സംബന്ധിച്ച് തുടക്കത്തില്‍ ഡെസ്‌ക്ക് ടോപ്പ് പബ്ലിഷിങ്ങില്‍ (ഡിടിപി) മാത്രം ഒതുങ്ങി നിന്നിരുന്ന ഭാഷാകംപ്യൂട്ടിങ് സങ്കേതങ്ങള്‍ ഇന്ന് വളരെയേറെ മുന്നോട്ട് പോയിട്ടുണ്ട്. പ്രമാണങ്ങള്‍ തയ്യാറാക്കാനും അച്ചടിച്ചെടുക്കാനുമുള്ള എഡിറ്ററുകള്‍, നിഘണ്ടുകള്‍, അക്ഷരത്തെറ്റ് പരിശോധനാ സംവിധാനം, പാഠം വായിച്ചുതരുന്ന ടെക്സ്റ്റ് ടു സ്പീച്ച്, സ്‌കാന്‍ ചെയ്ത, ചിത്രരൂപത്തിലുള്ള താളിനെ എഡിറ്റ് ചെയ്യാവുന്ന വിധത്തിലാക്കി മാറ്റുന്ന, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അക്ഷരചിത്രത്തെ അക്ഷരമായി തിരിച്ചറിയുന്ന ഓപ്റ്റിക്കല്‍ ക്യാരക്ടര്‍ റെക്കഗനൈസര്‍ തുടങ്ങിയ ഭാഷാധിഷ്ഠിത സാങ്കേതിക വിദ്യകളെല്ലാം ഇന്ന് മലയാളത്തിലും....&lt;img src="http://feeds.feedburner.com/~r/mb4tech/~4/yWoI-hgz0ZA" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/tech/article/361880</guid>
<feedburner:origLink>http://www.mathrubhumi.com/tech/article/361880</feedburner:origLink></item>
<item>
<title>പുതിയ ഫീച്ചറുകളുമായി അടിമുടി മാറി ഗൂഗിള്‍ പ്ലസ്</title>
<link>http://feedproxy.google.com/~r/mb4tech/~3/m2wI3rUnRpc/361670</link>
<description>ഒന്നും രണ്ടുമല്ല, 41 പുതിയ ഫീച്ചറുകളാണ് ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ ഗൂഗിള്‍ പ്ലസിന്റെ മോടികൂട്ടാന്‍ എത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കുമായി ശരിക്കുള്ള മത്സരം ഗൂഗിള്‍ പ്രസ് ആരംഭിക്കുകയല്ലേ എന്ന് സംശയം തോന്നാവുന്ന പരിഷ്‌ക്കരണം.     ഗൂഗിള്‍ പ്ലസിന്റെ യൂസര്‍മാര്‍ക്ക് കഴിഞ്ഞ രണ്ടുദിവസമായി ഈ മാറ്റം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ടാകും. സൈറ്റിലെ ന്യൂസ് ട്രീമിന്റെ ഘടന മുതല്‍, ചിത്രങ്ങളും ലിങ്കുകളും ടെക്സ്റ്റും വീഡിയോയുമൊക്കെ പോസ്റ്റ് ചെയ്യുന്നതിന്റെ രീതി വരെ പുതുമയാര്‍ന്ന മാറ്റത്തിന് വിധേയമായിരിക്കുന്നു.     സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ മള്‍ട്ടിമീഡിയയുടെ പ്രധാന്യം വകവെച്ചുകൊണ്ടുള്ള പരിഷ്‌ക്കരണമാണ് ഗൂഗിള്‍ പ്ലസ് വരുത്തിയിരിക്കുന്നത്. ശരിക്കുമൊരു ഫോട്ടോസര്‍വീസ് പോലെയോ, ന്യൂസ് സൈറ്റ് പോലെയോ ആണ് പുതിയ ഗൂഗിള്‍ പ്ലസ് അനുഭവപ്പെടുക.     നിലവില്‍ 19 കോടി അംഗങ്ങളാണ് ഗൂഗിള്‍ പ്ലസിലുള്ളത്. നൂറുകോടിയിലേറെ അംഗങ്ങള്‍ ഉള്ള ഫെയ്‌സ്ബുക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഗൂഗിള്‍ പ്ലസിന്റെ വലിപ്പം കുറവായിരിക്കാം.....&lt;img src="http://feeds.feedburner.com/~r/mb4tech/~4/m2wI3rUnRpc" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/tech/article/361670</guid>
<feedburner:origLink>http://www.mathrubhumi.com/tech/article/361670</feedburner:origLink></item>
<item>
<title>കാന്‍വാസ് നിരയിലേക്ക് ഒരു മ്യൂസിക് ഫോണ്‍</title>
<link>http://feedproxy.google.com/~r/mb4tech/~3/NXclKkh6EUE/361622</link>
<description>ഇന്ത്യന്‍ മൊബൈല്‍ കമ്പനികളില്‍ മൈക്രോമാക്‌സിനാണിപ്പോള്‍ നല്ല കാലം. മൈക്രോമാക്‌സ് അവതരിപ്പിക്കുന്ന മോഡലുകളെല്ലാം നന്നായി വിറ്റുപോകുന്നു. 1991 ല്‍ ഗുഡ്ഗാവ് ആസ്ഥാനമായി ആരംഭിച്ച തുടങ്ങിയ കമ്പനിയുടെ വിറ്റുവരവ് 368 കോടിരൂപയിലെത്തി നില്‍ക്കുകയാണിപ്പോള്‍.     മൂവായിരം രൂപയ്ക്ക് ഡ്യുവല്‍-സിം ഫോണുകള്‍ വില്പനയ്‌ക്കെത്തിച്ചു കൊണ്ടായിരുന്നു മിക്ക ഇന്ത്യന്‍ മൊബൈല്‍ കമ്പനികളുടെയും പോലെ മൈക്രോമാക്‌സിന്റെയും തുടക്കം. ആന്‍ഡ്രോയ്ഡ് യുഗത്തിന്റെ വരവോടെ കമ്പനി വില കുറഞ്ഞ ആന്‍ഡ്രോയ്ഡ് മോഡലുകളിറക്കാന്‍ തുടങ്ങി. അതു നന്നായി സ്വീകരിക്കപ്പെട്ടു. 2010 ആഗസ്തിന് അവതരിപ്പിക്കപ്പെട്ട കാന്‍വാസ് സീരീസ് സ്മാര്‍ട്‌ഫോണുകളാണ് മൈക്രോമാക്‌സിന്റെ വന്‍വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.     വന്‍കിട കമ്പനികളുടെ വിലകൂടിയ സ്മാര്‍ട്‌ഫോണുകളോട് കിടപിടിക്കുന്നവയായി കാന്‍വാസ് സീരീസിലെ മോഡലുകളെല്ലാം. വില പതിനായിരം രൂപ റേഞ്ചില്‍ കൂടാതിരിക്കാനും മൈക്രോമാക്‌സ് ശ്രദ്ധിച്ചു. അതോടെ ചെറുപ്പക്കാരായ സ്മാര്‍ട്‌ഫോണ്‍ പ്രേമികളുടെ ശ്രദ്ധ കാന്‍വാസ് നിരയിലേക്ക്....&lt;img src="http://feeds.feedburner.com/~r/mb4tech/~4/NXclKkh6EUE" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/tech/article/361622</guid>
<feedburner:origLink>http://www.mathrubhumi.com/tech/article/361622</feedburner:origLink></item>
<item>
<title>നെക്‌സസ് 4 ഇന്ത്യയില്‍ ; വില 25,999 രൂപ</title>
<link>http://feedproxy.google.com/~r/mb4tech/~3/uBuU90p1lu0/361409</link>
<description>ഔദ്യോഗിക ആന്‍ഡ്രോയ്ഡ് ഫോണായ  നെക്‌സസ് 4 ( Nexus 4 )  ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി; 25,999 രൂപയാണ് വില.     ഇ-കൊമേഴ്‌സ് സൈറ്റായ ഫ് ളിപ്പ്കാര്‍ട്ട് ( Flipkart ) നെക്‌സസ് 4 ന്റെ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ്, എല്‍ജിയും ഗൂഗിളും ചേര്‍ന്ന് ആ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.     'ഗൂഗിളുമായി ചേര്‍ന്ന് നെക്‌സസ് 4 ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ എല്‍ജി ഇലക്ട്രോണിക്‌സിന് സന്തോഷമുണ്ട്'' - എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സൂന്‍ നോണ്‍ അറിയിച്ചു.     16 ജിബി ഇന്റേണല്‍ മെമ്മറിയുള്ള നെക്‌സസ് 4 പതിപ്പിന്റെ വിവരങ്ങള്‍ മാത്രമാണ് എല്‍ജി പ്രഖ്യാപിച്ചത്. അതിലും വിലകുറവുള്ള 8 ജിബി പതിപ്പിന്റെ ഒരു വിവരവും സൂചിപ്പിച്ചിട്ടില്ല. 8 ജിബി മോഡല്‍ ഇന്ത്യയിലെത്താന്‍ സാധ്യതയില്ലെന്നാണ് സൂചന.        720പി റിസല്യൂഷനോടു കൂടിയ 4.7 ഇഞ്ച് സ്‌ക്രീനാണ് നെക്‌സസ് 4 നുള്ളത്. ക്വാഡ്‌കോര്‍ പ്രൊസസര്‍ കരുത്തുപകരുന്ന ഫോണിന് 2 ജിബി റാം ഉണ്ട്. മുഖ്യക്യാമറ 8 എംപിയും മുന്‍ക്യാമറ 1.3 എംപിയുമാണ്. നെക്‌സസ് 4 ല്‍ മൈക്രോ എസ്.ഡി.കാര്‍ഡ് സൗകര്യമില്ല.....&lt;img src="http://feeds.feedburner.com/~r/mb4tech/~4/uBuU90p1lu0" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/tech/article/361409</guid>
<feedburner:origLink>http://www.mathrubhumi.com/tech/article/361409</feedburner:origLink></item>
<item>
<title>ക്ലോണിങ് വഴി ഭ്രൂണവിത്തുകോശം; ചിത്സാരംഗത്ത് വന്‍മുന്നേറ്റമാകും</title>
<link>http://feedproxy.google.com/~r/mb4tech/~3/fKOGrjXQ66Y/361400</link>
<description>മനുഷ്യന്റെ ഭ്രൂണവിത്തുകോശങ്ങള്‍ക്ക് ക്ലോണിങ് വഴി രൂപംനല്‍കുന്നതില്‍ ശാസ്ത്രലോകം ആദ്യമായി വിജയിച്ചു. ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ഈ മുന്നേറ്റം, ക്ലോണിങിലൂടെ മനുഷ്യനെ സൃഷ്ടിക്കാനുള്ള സാധ്യത പോലും തുറന്നിടുന്നതായി വിലയിരുത്തപ്പെടുന്നു.     മനുഷ്യശരീരത്തിലെ ഏതിനം കോശമായും രൂപപ്പെടുത്താന്‍ കഴിയുന്നതാണ് ഭ്രൂണവിത്തുകോശങ്ങള്‍. അത്തരം ഭ്രൂണങ്ങളെ വിത്തുകോശങ്ങളുടെ സ്രോതസ്സായി ഉപയോഗിക്കാനാകും. അതുപയോഗിച്ച് പേശികള്‍, അസ്ഥി, മസ്തിഷ്‌ക്കകോശങ്ങള്‍ തുടങ്ങി ഏതിനം ശരീരകോശങ്ങളും രൂപപ്പെടുത്താനാകും. ഇത് ചികിത്സാരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കും.     അമേരിക്കയില്‍ ഒറിഗണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ ഗവേഷണത്തിന് പിന്നില്‍. ജനിതകപ്രശ്‌നം ബാധിച്ച എട്ടുമാസം പ്രായമുള്ള കുട്ടിയുടെ ചര്‍മകോശങ്ങളുപയോഗിച്ചാണ് ഗവേഷകര്‍ ഭ്രൂണവിത്തുകോശം രൂപപ്പെടുത്തിയത്.     കുട്ടിയില്‍ നിന്നെടുത്ത ചര്‍മകോശങ്ങള്‍, മനുഷ്യ അണ്ഡകോശവുമായി സംയോജിപ്പിച്ച് ഭ്രൂണം സൃഷ്ടിച്ചു. ജനിതകമായി ചര്‍മകോശങ്ങളെടുത്ത....&lt;img src="http://feeds.feedburner.com/~r/mb4tech/~4/fKOGrjXQ66Y" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/tech/article/361400</guid>
<feedburner:origLink>http://www.mathrubhumi.com/tech/article/361400</feedburner:origLink></item>
<item>
<title>ഐഫോണിലേക്കും ആന്‍ഡ്രോയ്ഡിലെക്കും ബ്ലാക്ക്ബറി മെസഞ്ചര്‍</title>
<link>http://feedproxy.google.com/~r/mb4tech/~3/Ulen2TopF4Y/361127</link>
<description>ഇതുവരെ ബ്ലാക്ക്ബറി ഫോണുകളില്‍ മാത്രം ലഭ്യമായിരുന്ന 'ബ്ലാക്ക്ബറി മെസഞ്ചര്‍ ആപ്' ( BBM app ), ബ്ലാക്ക്ബറിയുടെ പ്രതിയോഗികളായ മറ്റ് മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലേക്കും എത്തുന്നു. അധികം വൈകാതെ ഐഫോണിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഈ ആപ്ലിക്കേഷന്‍ ലഭ്യമായി തുടങ്ങും.    ടെക്സ്റ്റ് സന്ദേശങ്ങള്‍, ഫോട്ടോ സന്ദേശങ്ങള്‍, ഗ്രൂപ്പ് ഷെയറിങ് തുടങ്ങിയ സൗകര്യങ്ങളാണ് തുടക്കത്തില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിനും ആപ്പിളിന്റെ ഐഒഎസിനും നല്‍കുകയെന്ന് ബ്ലാക്ക്ബറി അറിയിച്ചു.     മാത്രമല്ല, സ്‌ക്രീന്‍ ഷെയറിങ്, വീഡിയോ കോള്‍ തുടങ്ങിയ സൗകര്യങ്ങളും സൗജന്യമായി ഈ വര്‍ഷം അവസാനത്തോടെ ഇതര പ്ലാറ്റ്‌ഫോമുകളില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്‌കൈപ്പ് മുതലായ സര്‍വീസുകളുമായിട്ടാകും ഈ മേഖലയില്‍ ബ്ലാക്ക്ബറി മെസഞ്ചറിന് ഏറ്റുമുട്ടേണ്ടി വരിക.    അമേരിക്കയില്‍ ഫ് ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ ബ്ലാക്ക്ബറിയുടെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ച്, കമ്പനിയുടെ മേധാവി തോര്‍സ്റ്റണ്‍ ഹീന്‍സ് ആണ് മെസഞ്ചര്‍ ആപ് മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ക്കൂടി എത്തിക്കുമെന്ന തീരുമാനം....&lt;img src="http://feeds.feedburner.com/~r/mb4tech/~4/Ulen2TopF4Y" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/tech/article/361127</guid>
<feedburner:origLink>http://www.mathrubhumi.com/tech/article/361127</feedburner:origLink></item>
<item>
<title>ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെ 'വകവരുത്താനുള്ള' സോഷ്യല്‍ ആപ്  ഒഴിവാക്കി</title>
<link>http://feedproxy.google.com/~r/mb4tech/~3/GfsW9Fg4fvU/361090</link>
<description>ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ലാതാക്കാന്‍ ആറ് എളുപ്പമാര്‍ഗങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആപ്ലിക്കേഷന്‍ (ആപ്), സൈറ്റില്‍നിന്ന് ഫെയ്‌സ്ബുക്ക് അധികൃതര്‍ ഒഴിവാക്കി.     റഷ്യന്‍ റൗലറ്റിനെ അനുകരിച്ച് 'സോഷ്യല്‍ റൗലറ്റ്' ( Social Roulette ) എന്ന് പേര് നല്‍കിയ ആപ്, സൈറ്റിന്റെ 'പ്ലാറ്റ്‌ഫോം നയങ്ങള്‍' ലംഘിക്കുന്നതായി ഫെയ്‌സ്ബുക്ക് അധികൃതര്‍ പറഞ്ഞു.     റിവോള്‍വറിന്റെ സിലണ്ടറില്‍ ഒരു വെടിയുണ്ട ലോഡ് ചെയ്ത ശേഷം, ലോഡ് ചെയ്ത ചേംബര്‍ ഒഴിവാക്കാന്‍ സിലിണ്ടര്‍ കറക്കുന്നതുപോലെയുള്ള ഒരു ഗെയിമാണ് 'സോഷ്യല്‍ റൗലറ്റ്'.     ഫെയ്‌സ്ബുക്കില്‍ ഒരു പുതിയ തുടക്കം ആഗ്രഹിക്കുന്നവര്‍ക്ക് ഈ ആപ് പ്രയോജനപ്പെട്ടേക്കാമെന്ന്, സോഷ്യല്‍ റൗലറ്റിന്റെ വെബ്ബ്‌സൈറ്റില്‍ പറയുന്നു. അതല്ലെങ്കില്‍, തങ്ങളുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ ചെലവില്‍ ത്രില്ലടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതില്‍ മതിപ്പ് തോന്നിയേക്കാമെന്നാണ് കമ്പനിയുടെ വാദം.     മാത്രമല്ല, ഏതെങ്കിലും സമയത്ത് തങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കാന്‍ ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ലെന്നും സോഷ്യല്‍ റൗലറ്റ് സൈറ്റ് വാദിക്കുന്നു.....&lt;img src="http://feeds.feedburner.com/~r/mb4tech/~4/GfsW9Fg4fvU" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/tech/article/361090</guid>
<feedburner:origLink>http://www.mathrubhumi.com/tech/article/361090</feedburner:origLink></item>
<item>
<title>വെര്‍ടു സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലും; വില വെറും ആറരലക്ഷം!!!</title>
<link>http://feedproxy.google.com/~r/mb4tech/~3/uCuk4RSU5Ic/360701</link>
<description>ഒരു ലക്ഷം രൂപ മുടക്കി വാച്ച് വാങ്ങുന്നവര്‍ ഇഷ്ടം പോലെയുണ്ട്, അത്രയും തുക മുടക്കി സ്മാര്‍ട്‌ഫോണ്‍ വാങ്ങാനും ആളുണ്ടാവില്ലേ?- ഇയൊരു ചിന്തയാണ് വെര്‍ടു എന്ന പേരില്‍ വിലകൂടിയ മൊബൈല്‍ ഫോണ്‍ ശ്രേണി അവതരിപ്പിക്കാന്‍ നോക്കിയയ്ക്ക് പ്രചോദനമായത്. അങ്ങനെ 1988 ല്‍ ആദ്യ വെര്‍ടു ഫോണ്‍ പിറവിയെടുത്തു. ഇന്ദ്രനീലക്കല്ലുകൊണ്ടു കൊത്തിയുണ്ടാക്കിയ കീപാഡും വിലയേറിയ ടൈറ്റാനിയം ലോഹം കൊണ്ട് നിര്‍മിച്ച ബോഡിയുമെല്ലാമുളള വെര്‍ടുവിനെ പണക്കാര്‍ക്ക് പെട്ടെന്നിഷ്ടമാകുകയും ചെയ്തു. പിന്നീടങ്ങോട്ട് ലോകമെങ്ങുമുളള പണച്ചാക്കുകളുടെ കൈയിലെ സ്റ്റാറ്റസ് സിംബലായി വെര്‍ടു മൊബൈല്‍ ഫോണ്‍ വിളങ്ങി.     സാമ്പത്തികപ്രതിസന്ധി കാരണം വെര്‍ടുവിന്റെ 90 ശതമാനം ഓഹരികളും 2012 ല്‍ നോക്കിയ വിറ്റഴിച്ചെങ്കിലും കമ്പനി ഇപ്പോഴും നല്ല രീതിയില്‍ നടക്കുന്നുണ്ട്. മാസങ്ങള്‍ കൂടുമ്പോള്‍ ഓരോ മോഡലിറക്കി ആഡംബരവിപണിയിലെ തങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്താനും കമ്പനി ശ്രദ്ധിക്കുന്നു. 2013 ആയപ്പോഴേക്കും 326,000 ഫോണുകള്‍ വിറ്റഴിഞ്ഞുവെന്നാണ് വെര്‍ടുവിന്റെ കണക്കുകള്‍. ഓരോന്നിനും ലക്ഷങ്ങള്‍....&lt;img src="http://feeds.feedburner.com/~r/mb4tech/~4/uCuk4RSU5Ic" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/tech/article/360701</guid>
<feedburner:origLink>http://www.mathrubhumi.com/tech/article/360701</feedburner:origLink></item>
<item>
<title>സൗരവൈദ്യുതി : ഉത്പാദനക്ഷമത ഇരട്ടിയാക്കാന്‍ വഴി തെളിയുന്നു</title>
<link>http://feedproxy.google.com/~r/mb4tech/~3/d5y7iP3hZzk/360684</link>
<description>നിലവിലുള്ളവയെ അപേക്ഷിച്ച് ഇരട്ടിയിലെറെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള സൗരോര്‍ജ പാനലുകള്‍ക്ക് സാധ്യത തുറക്കുന്നു. ഒരുസംഘം യു.എസ്. ഗവേഷകര്‍ രൂപംനല്‍കിയ നൂതന ഡിസൈനാണ് സൗരോര്‍ജ പാനലുകളുടെ ക്ഷമത ഏറെ വര്‍ധിപ്പിക്കുക.    നിലവിലെ സൗരോപകരണങ്ങളുടെ വലിപ്പം കുറയ്ക്കാനും, സൗരവൈദ്യുതി ( solar electricity ) ഉത്പാദനം സാമ്പത്തിക മെച്ചമുള്ളതാക്കാനും സഹായിക്കുന്ന മുന്നേറ്റമാണ്, കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (കാല്‍ടെക്) യിലെ ഗവേഷകര്‍ക്ക് സാധ്യമായിരിക്കുന്നത്.     പ്രകാശത്തെ അതിന്റെ സൂക്ഷ്മതലത്തില്‍ കൈകാര്യം ചെയ്ത്, സൗരവൈദ്യുതി ഉത്പാദനം മെച്ചപ്പെടുത്താനാകുമെന്ന് കാല്‍ടെക് പ്രൊഫസര്‍ ഹാരി അറ്റ്‌വാട്ടറും സംഘവും കരുതുന്നു. ഇതാണ് പുതിയ മുന്നേറ്റത്തിന് അടിത്തറയാവുക.    സൗരപാനലുകളിലെ സെല്ലുകള്‍ നിര്‍മിക്കാന്‍ അര്‍ധചാലകമാണ് നിലവില്‍ ഉപയോഗിക്കുന്നത് (ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അര്‍ധചാലകം സിലിക്കണും). സൂര്യപ്രകാശ വര്‍ണരാജി (സ്‌പെക്ട്രം) യിലെ വളരെ ചെറിയൊരു ഭാഗം ആഗിരണം ചെയ്ത് വൈദ്യുതിയാക്കി....&lt;img src="http://feeds.feedburner.com/~r/mb4tech/~4/d5y7iP3hZzk" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/tech/article/360684</guid>
<feedburner:origLink>http://www.mathrubhumi.com/tech/article/360684</feedburner:origLink></item>
<item>
<title>ക്വാഡ്‌കോര്‍ നിരയില്‍ സോളോ ക്യൂ 700</title>
<link>http://feedproxy.google.com/~r/mb4tech/~3/HWdLiXkG_xk/360222</link>
<description>ഫോണിലെ ഒഎസ് ഏതെന്ന ചോദ്യം പോലെത്തന്നെ പ്രധാനപ്പെട്ടതാണ് അതിനുള്ളിലെ പ്രൊസസര്‍ ഏതെന്നതും. ഡ്യുവല്‍കോര്‍ പ്രൊസറും കടന്ന് ക്വാഡ്‌കോറിന്റെയും ഒക്ടാ-കോറിന്റെയും പിന്നാലെയാണിപ്പോള്‍ സ്മാര്‍ട്‌ഫോണ്‍ ലോകം കറങ്ങുന്നത്. ഒന്നിലധികം സെന്‍ട്രല്‍ പ്രൊസസിങ് യൂണിറ്റ് അഥവാ കോറുകള്‍ ഉള്ള പ്രൊസസറുകളെയാണ് മള്‍ട്ടികോര്‍ പ്രൊസസര്‍ എന്നുവിളിക്കുന്നത്.     ഫോണിന്റെ പ്രവര്‍ത്തന വേഗം വര്‍ധിപ്പിക്കാനും വിവിധ ആപ്ലിക്കേഷനുകള്‍ ഒരേസമയത്ത് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനുമൊക്കെ മള്‍ട്ടികോര്‍ പ്രൊസസറുകള്‍ സഹായിക്കും. രണ്ട് സി.പി.യു. ഉള്ള ഡ്യുവല്‍കോര്‍ പ്രൊസസറുകളുള്ള സ്മാര്‍ട്‌ഫോണുകള്‍ സാധാരണമായിക്കഴിഞ്ഞു. നാലു സി.പി.യു. ഉളള ക്വാഡ്‌കോര്‍ ഫോണുകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. സാംസങ് ഏറ്റവുമൊടുവിലിറക്കിയ എസ് 4 എന്ന മോഡലില്‍ എട്ട് കോറുകളുള്ള ഒക്ടാകോര്‍ പ്രൊസസറാണുള്ളതെന്നറിയുക. സാംസങിന്റെ ഇറങ്ങാനിരിക്കുന്ന എസ് 5 സ്മാര്‍ട്‌ഫോണില്‍ പത്തു കോറുകളുള്ള ഡെക്കാകോര്‍ പ്രൊസസറാണ് ഉപയോഗിക്കുകയെന്നും വാര്‍ത്തകളുണ്ട്.     അത്രയ്‌ക്കൊന്നും....&lt;img src="http://feeds.feedburner.com/~r/mb4tech/~4/HWdLiXkG_xk" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/tech/article/360222</guid>
<feedburner:origLink>http://www.mathrubhumi.com/tech/article/360222</feedburner:origLink></item>
<item>
<title>ഇന്ത്യക്കാര്‍ ഓണ്‍ലൈനില്‍ കാണുന്നത് പ്രതിമാസം 371 കോടി വീഡിയോകള്‍</title>
<link>http://feedproxy.google.com/~r/mb4tech/~3/dIkmEE--q7I/360033</link>
<description>ഇന്റര്‍നെറ്റില്‍ വീഡിയോ കാണുന്നവരുടെ സംഖ്യ ഇന്ത്യയിലും വന്‍തോതില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ പ്രതിമാസം 371 കോടി വീഡിയോകള്‍ ഇന്ത്യക്കാര്‍ ഓണ്‍ലൈലില്‍ കാണുന്നുണ്ടത്രേ. രണ്ടുവര്‍ഷം മുമ്പത്തെ അപേക്ഷിച്ച് ഇരട്ടിയാണിത്.     'കോംസ്‌കോര്‍' ( comScore ) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ്, ഇന്ത്യക്കാരുടെ വര്‍ധിച്ചു വരുന്ന വീഡിയോ ആസ്വാദനത്തിന്റെ സ്ഥിതിവിവരക്കണക്കുള്ളത്. 2011 മാര്‍ച്ചില്‍ പ്രതിമാസം 186 കോടി വീഡിയോകളാണ് ഇന്ത്യക്കാര്‍ കണ്ടിരുന്നതെന്ന് കോംസ്‌കോറിന്റെ വീഡിയോ മാട്രിക്‌സ് റിപ്പോര്‍ട്ട് പറയുന്നു.    കാണുന്ന വീഡിയോകളുടെ എണ്ണത്തില്‍ മാത്രമല്ല, വീഡിയോ കാണുന്നവരുടെ എണ്ണത്തിലും ഇന്ത്യയില്‍ വന്‍വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2011 മാര്‍ച്ചില്‍ 3.19 കോടി പ്രേക്ഷകരാണ് ഓണ്‍ലൈന്‍ വീഡിയോകള്‍ക്ക് രാജ്യത്ത് ഉണ്ടായിരുന്നതെങ്കില്‍, 2013 മാര്‍ച്ച് ആയപ്പോഴേക്കും അത് 5.402 കോടി ആയി. 69 ശതമാനം വര്‍ധന.    ഇന്ത്യയിലാകെ 13.7 കോടി ഇന്റര്‍നെറ്റ് യൂസര്‍മാരാണുള്ളത്.     ഗൂഗിളിന്റെ വീഡിയോ പങ്കിടല്‍ സൈറ്റായ യൂട്യൂബിന് തന്നെയാണ് ഏറ്റവുമധികം പ്രക്ഷകരുള്ളത്.....&lt;img src="http://feeds.feedburner.com/~r/mb4tech/~4/dIkmEE--q7I" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/tech/article/360033</guid>
<feedburner:origLink>http://www.mathrubhumi.com/tech/article/360033</feedburner:origLink></item>
<item>
<title>നോക്കിയയുടെ അതിജീവന തന്ത്രങ്ങള്‍ക്ക് കരുത്തുപകരാന്‍ ആഷ 501</title>
<link>http://feedproxy.google.com/~r/mb4tech/~3/t5NdWOaK2gw/360024</link>
<description>ഇന്റര്‍നെറ്റ് സൗകര്യം, സോഷ്യല്‍ മീഡിയ, ടച്ച്‌സ്‌ക്രീന്‍.....വിലയോ, വെറും 5300 രൂപ മാത്രം. നോക്കിയയുടെ അതിജീവന തന്ത്രങ്ങള്‍ക്ക് കരുത്തുപകരാന്‍ തന്നെയാണ് 'ആഷ 501'ന്റെ വരവ്.     ഫിന്നിഷ് കമ്പനിയായ നോക്കിയയ്ക്ക് ഇപ്പോഴും ശക്തമായ വിപണിയുള്ള ഇന്ത്യയിലാണ് ഈ ഫോണ്‍ അവതരിപ്പിക്കപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. നോക്കിയ മേധാവി സ്റ്റീഫന്‍ ഇലോപ് വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ ആഷ 501  ( Asha 501 ) പുറത്തിറക്കി.     ആഷ പരമ്പരയില്‍ മുമ്പിറക്കിയ മോഡലുകളെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയ പ്രവേശനമുള്‍പ്പടെ കൂടുതല്‍ ഫീച്ചറുള്‍ ആഷ 501 ലുണ്ടെങ്കിലും, അതിനെ പൂര്‍ണതോതിലുള്ള ഒരു സ്മാര്‍ട്ട്‌ഫോണ്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല.     പുതിയ ഫോണ്‍ പുറത്തിറക്കിയതിനൊപ്പം, ആഷ സോഫ്റ്റ്‌വേര്‍ പ്ലാറ്റ്‌ഫോം പരിഷ്‌ക്കരിക്കാനുള്ള നീക്കവും നോക്കിയ മേധാവി പ്രഖ്യാപിച്ചു. ആഷ ഫോണുകള്‍ക്ക് ആപ്ലിക്കേഷനുകള്‍ തയ്യാറാക്കാന്‍ കൂടുതല്‍ ഡെവലപ്പര്‍മാരെ ആകര്‍ഷിക്കാനാണ് ഈ നീക്കം.        വേഗമേറിയ ടച്ച്പാഡാണ് ആഷ 501 ന്റെ മുഖ്യ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാധാരണ സ്മാര്‍ട്ട്‌ഫോണുകളെ....&lt;img src="http://feeds.feedburner.com/~r/mb4tech/~4/t5NdWOaK2gw" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/tech/article/360024</guid>
<feedburner:origLink>http://www.mathrubhumi.com/tech/article/360024</feedburner:origLink></item>
<item>
<title>മണംപിടിക്കുന്ന റോബോട്ട് എത്തുന്നു</title>
<link>http://feedproxy.google.com/~r/mb4tech/~3/uE_p6OWUdbE/359809</link>
<description>സ്വന്തം ശരീരത്തിന്റെ ഗന്ധം മറ്റുള്ളവര്‍ക്ക് എത്ര അസഹനീയമാണെന്ന് പലര്‍ക്കും നിശ്ചയമില്ല. അത്തരക്കാരുമായി ഇടപഴകുന്നവര്‍ ശരിക്കും അതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നു. എന്നാല്‍, ഒരാളുടെ ശരീരത്തിന്റെ ഗന്ധം എത്ര അസഹനീയമാണെന്ന് മണത്ത് പറഞ്ഞു തരാന്‍ കഴിയന്ന ഒരു റോബോട്ട് ഉണ്ടെങ്കിലോ. അത് പലര്‍ക്കും അനുഗ്രഹമാകും, തീര്‍ച്ച.     ജപ്പാനിലെ റോബോട്ട് നിര്‍മാതാക്കളായ  'ക്രെയ്‌സിലേബോ' ( CrazyLabo ) കമ്പനിയും കിറ്റാക്യുഷു നാഷണല്‍ കോളേജ് ഓഫ് ടെക്‌നോളജിയും ചേര്‍ന്ന് രൂപപ്പെടുത്തിയ രണ്ട് റോബോട്ടുകള്‍ക്ക്  മണംപിടിക്കാനുള്ള ശേഷിയുണ്ട്.     അതില്‍ ഒരെണ്ണത്തിന് ശരീരത്തിന്റെ ഗന്ധം അറിയാന്‍ കഴിയുമെങ്കില്‍, രണ്ടാമത്തേതിന് നമ്മുടെ ഉച്ഛ്വാസവായുവിലെ ദുര്‍ഗന്ധം എത്രയാണെന്ന് പറഞ്ഞു തരാന്‍ സാധിക്കും.     ഉച്ഛ്വാസവായുവിലെ ഗന്ധമറിയാന്‍ കഴിയുന്ന റോബോട്ടിന് ഒരു സ്ത്രീയുടെ തലഭാഗത്തിന്റെ രൂപമാണുള്ളത്, ശരീരഗന്ധം അറിയാന്‍ കഴിവുള്ളതിന് നായയുടെ രൂപവും. വൃത്തിയില്ലാത്ത സോക്‌സ് ഉപയോഗിച്ച പാദങ്ങള്‍ മണപ്പിച്ച് ആ നായ റോബോട്ട് മുരളും!     വാങ്ങാന്‍ കിട്ടുന്ന....&lt;img src="http://feeds.feedburner.com/~r/mb4tech/~4/uE_p6OWUdbE" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/tech/article/359809</guid>
<feedburner:origLink>http://www.mathrubhumi.com/tech/article/359809</feedburner:origLink></item>
<item>
<title>സാംസങിന്റെ ആദ്യ ' ക്യാമറഫോണ്‍ ' വരുന്നു: റിപ്പോര്‍ട്ട്</title>
<link>http://feedproxy.google.com/~r/mb4tech/~3/tfJVlhTNkVY/359776</link>
<description>സാംസങ് ഗാലക്‌സി എസ് 4 സൂമില്‍ 16 മെഗാപിക്‌സല്‍ ക്യാമറയെന്ന് സാംമൊബൈല്‍           സാംസങിന്റെ ആദ്യ ' ക്യാമറാഫോണ്‍ ' 16 മെഗാപിക്‌സല്‍ ക്യാമറയോടെ എത്തുന്നതായി റിപ്പോര്‍ട്ട്.  'ഗാലക്‌സി എസ് 4 സൂം'  ( Galaxy S4 Zoom ) എന്ന പേരിലെത്തുന്ന ഈ ഫോണ്‍, എസ്.എം - സി1010 എന് കോഡുനാമത്തില്‍ തയ്യാറായി വരുന്നതായി സാംമൊബൈല്‍ റിപ്പോര്‍ട്ട് ചെയ്തു.    ഇതിനു മുമ്പ് ഒരു ഗാഡ്ജറ്റില്‍ സാംസങ് 16 മെഗാപിക്‌സല്‍ ക്യാമറ ഉപയോഗിച്ചിരുന്നു. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി ക്യാമറയിലായിരുന്നു അത്. സ്മാര്‍ട്ട്‌ഫോണില്‍ ഇത്രയും ശക്തമായ ക്യാമറ സാംസങ് ഉപയോഗിക്കുന്നത് ആദ്യമായാണ്.     സാംമൊബൈലിന്റെ റിപ്പോര്‍ട്ട്  പ്രകാരം, സാംസങിന്റെ സൂപ്പര്‍ഫോണായ ഗാലക്‌സ് എസ് 4 ന്റെ അത്ര സ്‌ക്രീന്‍ വലിപ്പം എസ് 4 സൂമിനില്ല. എസ് 4 സൂമിലേത് 4.3 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെയാണ്.     പുതിയ ഫോണിന്റെ പ്രൊസസര്‍ സംബന്ധിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഡ്യുവല്‍ കോര്‍, അല്ലെങ്കില്‍ ക്വാഡ് കോര്‍ ആകാം പ്രൊസസര്‍ എന്ന് മാത്രമേ റിപ്പോര്‍ട്ട് പറയുന്നുള്ളൂ. ബാറ്ററി സംബന്ധിച്ച വിവരവും....&lt;img src="http://feeds.feedburner.com/~r/mb4tech/~4/tfJVlhTNkVY" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/tech/article/359776</guid>
<feedburner:origLink>http://www.mathrubhumi.com/tech/article/359776</feedburner:origLink></item>
<item>
<title>തിരഞ്ഞെടുക്കാന്‍ രണ്ട് ടാബുകള്‍</title>
<link>http://feedproxy.google.com/~r/mb4tech/~3/RNnlTJSDcTk/359531</link>
<description>അല്പം വില കുറഞ്ഞ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വാങ്ങാന്‍ തീരുമാനിക്കുന്നവരെ കുഴക്കുന്നൊരു കാര്യമുണ്ട്, എതു തിരഞ്ഞെടുക്കണമെന്ന കണ്‍ഫ്യൂഷന്‍. കാശുള്ളവര്‍ക്ക് തിരഞ്ഞെടുക്കാന്‍ ആപ്പിളിന്റെ ഐപാഡും സാംസങിന്റെ ഗാലക്‌സി ടാബും സോണി ടാബും മാത്രമേയുള്ളുവെങ്കില്‍ കാശില്ലാത്തവരുടെ കാര്യം അങ്ങനെയല്ല. പതിനായിരം രൂപയില്‍ താഴെ വിലയുള്ള ഇരുപത്തഞ്ചിലേറെ ടാബുകള്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ കിട്ടാനുണ്ടെന്നറിയുക. എല്ലാം സമാനമായ സ്‌പെസിഫിക്കേഷനോടു കൂടിയ മോഡലുകള്‍. കാര്‍ബണും മൈക്രോമാക്‌സും പോലെ ഒട്ടേറെ ഇന്ത്യന്‍ കമ്പനികള്‍ ഇപ്പോള്‍ ടാബ്‌ലറ്റ് വിപണനത്തില്‍ സജീവമാണ്.    ടാബ്‌ലറ്റ് പ്രേമികളുടെ കണ്‍ഫ്യൂഷന്‍ വര്‍ധിപ്പിച്ചുകൊണ്ട് രണ്ടു പുതിയ ടാബ് മോഡലുകള്‍ കൂടി കഴിഞ്ഞയാഴ്ച മുതല്‍ കടകളില്‍ എത്തി. സിങ്ക് കമ്പനിയുടെ ക്വാഡ് 10.1, വിക്കഡ് ലീക്കിന്റെ വാമി ഡിസയര്‍ ടാബ് 2 എന്നിവയാണ് ഈ രംഗത്തെ നവാതിഥികള്‍.       Zync Quad 10.1   ഉത്തര്‍പ്രദേശിലെ നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിങ്ക് അവതരിപ്പിക്കുന്ന ക്വാഡ് 10.1 ടാബിന്....&lt;img src="http://feeds.feedburner.com/~r/mb4tech/~4/RNnlTJSDcTk" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/tech/article/359531</guid>
<feedburner:origLink>http://www.mathrubhumi.com/tech/article/359531</feedburner:origLink></item>
<item>
<title>ത്രീഡി പ്രിന്റിങിലൂടെ ആദ്യ തോക്ക്; ഒപ്പം വിവാദവും</title>
<link>http://feedproxy.google.com/~r/mb4tech/~3/tMUZJBnwFTs/359091</link>
<description>ത്രീഡി പ്രിന്റിങ് സങ്കേതത്തിലൂടെ സൃഷ്ടിക്കപ്പെട്ട ലോകത്തെ ആദ്യ തോക്ക് വിജയകരമായി പരീക്ഷിച്ചു. അമേരിക്കയില്‍ ടെക്‌സാസിലെ ഓസ്റ്റിനിലാണ് തോക്കിന്റെ പരീക്ഷണം നടന്നത്.     വിവാദകമ്പനിയായ 'ഡിഫെന്‍സ് ഡിസ്ട്രിബ്യൂട്ടഡ്' ( Defense Distributed ) ആണ്, ത്രീഡി പ്രിന്റിങ് സങ്കേതം വഴി തോക്കിന് രൂപംനല്‍കിയത്. അതിന്റെ രൂപരേഖകള്‍ ( blueprints ) ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാനുള്ള കമ്പനിയുടെ തീരുമാനം ഇതിനകം വിവാദമായിക്കഴിഞ്ഞു.    തോക്ക് സംസ്‌ക്കാരംകൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഇത്തരമൊരു നീക്കം ആശങ്കാജനകമാണെന്ന് തോക്കുവിരുദ്ധ ലോബികള്‍ അഭിപ്രായപ്പെട്ടു കഴിഞ്ഞു. യൂറോപ്യന്‍ ഏജന്‍സികളും ഈ മുന്നേറ്റത്തെ കരുതലോടെ നിരീക്ഷിച്ചു വരികയാണ്.     ഡിഫന്‍സ് ഡിസ്ട്രിബ്യൂട്ടഡിന്റെ മേധാവി 25 -കാരനായ നിയമ വിദ്യാര്‍ഥി കോഡി വില്‍സണ്‍ ആണ്, ത്രീഡി പ്രിന്റിങ് വഴി വാര്‍ത്തെടുത്ത തോക്കുപയോഗിച്ച് വെടിയുതിര്‍ത്ത് സംഭവം വിജയമാണെന്ന് പ്രഖ്യാപിച്ചത്. ശനിയാഴ്ചയായിരുന്നു പരീക്ഷണം.     എബിഎസ് പ്ലാസ്റ്റിക് ഉപയോഗിച്ച് വെവ്വേറെ പ്രിന്റ് ചെയ്‌തെടുത്ത....&lt;img src="http://feeds.feedburner.com/~r/mb4tech/~4/tMUZJBnwFTs" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/tech/article/359091</guid>
<feedburner:origLink>http://www.mathrubhumi.com/tech/article/359091</feedburner:origLink></item>
<item>
<title>ആദ്യ വെബ്ബ് പേജ് പുനസൃഷ്ടിച്ചപ്പോള്‍</title>
<link>http://feedproxy.google.com/~r/mb4tech/~3/idhWDZpNvu0/358877</link>
<description>ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വെബ്ബ് പേജ് കഴിഞ്ഞ ദിവസം വീണ്ടും സൈബര്‍സ്‌പേസില്‍ ലഭ്യമായി. വേള്‍ഡ് വൈഡ് വെബ്ബിന് തുടക്കം കുറിച്ച ആദ്യ വെബ്ബ് പേജാണ്, പുതിയ ബ്രൗസറുകള്‍ക്ക് യോജിച്ച വിധത്തില്‍ പുനസൃഷ്ടിക്കപ്പെട്ടത്.     വെബ്ബിന്റെ പിറവിയുമായി നേരിട്ടു ബന്ധപ്പെട്ട ഹാര്‍ഡ്‌വേറും സോഫ്റ്റ്‌വേറും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ജനീവയില്‍ യൂറോപ്യന്‍ കണികാപരീക്ഷണശാലയിലെ ഗവേഷകരാണ് ഇങ്ങനെ ഒരു പദ്ധതി നടപ്പാക്കിയത്.         യൂറോപ്യന്‍ കണികാപരീക്ഷണശാല ( സേണ്‍ - CERN )യില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ടിം ബേര്‍ണസ് ലീ ആണ് 'വേള്‍ഡ് വൈഡ് വെബ്ബി'ന് (www) രൂപംനല്‍കിയത്. 1980 കളുടെ അവസാനവും 90 കളുടെ ആദ്യവുമായി അദ്ദേഹം സൃഷ്ടിച്ച വെബ്ബ്, ആരുടെയും സ്വന്തമായിരിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന സുപ്രധാന രേഖ അംഗീകരിക്കപ്പെട്ടത് 1993 ലാണ്.     വെബ്ബിന്റെ ആവിര്‍ഭാവം വലിയൊരു വിവരവിപ്ലവത്തിനാണ് തിരികൊളുത്തിയത്. അത്രകാലവും പ്രധാനമായും അക്കാദമിക് വിദഗ്ധരുടെയും ഗവേഷകരുടെയും പക്കല്‍....&lt;img src="http://feeds.feedburner.com/~r/mb4tech/~4/idhWDZpNvu0" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/tech/article/358877</guid>
<feedburner:origLink>http://www.mathrubhumi.com/tech/article/358877</feedburner:origLink></item>
<item>
<title>എണ്ണയുടെ നാട്ടില്‍ ഒരു സൗരോര്‍ജ നിലയം</title>
<link>http://feedproxy.google.com/~r/mb4tech/~3/2YM3Pwegr18/358677</link>
<description>എണ്ണയുടെ നാട്ടില്‍ സൗരോര്‍ജ നിലയമോ! അതെ, യുണൈറ്റഡ് അറബ് എമിരൈറ്റിലെ ഷാംസ് സൗരോര്‍ജ നിലയം, ലോകത്തിലെ തന്നെ ഏറ്റവും വലിയ സൗരോര്‍ജ നിലയങ്ങളിലൊന്നാണ്. അബുദാബിയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഷാംസ് നിലയം കഴിഞ്ഞ മാര്‍ച്ച് 17 നാണ് പ്രവര്‍ത്തനമാരംഭിച്ചത്.     പാരബോളിക് ട്രഫ് ടെക്‌നോളജി ഉപയോഗിക്കുന്ന ഷാംസ് 1 ( Shams 1 ) ആണ് ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ള ആദ്യഘട്ടം. സൗരോര്‍ജത്തെ താപോര്‍ജമായി പരിവര്‍ത്തനം ചെയ്ത് അതുപയോഗിച്ച് 100 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഷാംസ് 1 ന് സാധിക്കും. ഷാംസ് 2, ഷാംസ് 3 സ്‌റ്റേഷനുകള്‍ താമസിയാതെ കമ്മീഷന്‍ ചെയ്യും.    ഷാംസ് 1 നിലയത്തില്‍ 100 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക വഴി, പ്രതിവര്‍ഷം 175,000 ടണ്‍ കാര്‍ബണ്‍ഡയോക്‌സയ്ഡ് അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് ചെറുക്കാനാകുമെന്നാണ് കണക്ക്. 20,000 ഭവനങ്ങളില്‍ വെളിച്ചമെത്തിക്കാന്‍ ഇത്രയും വൈദ്യുതികൊണ്ട് കഴിയും.     സൗരോര്‍ജം ആഗിരണം ചെയ്യാന്‍ 258,048 പരാബോളിക് ട്രഫ് ദര്‍പ്പണങ്ങള്‍ ഷാംസ് 1 നിലയത്തിലുണ്ട്. ഈ ദര്‍പ്പണങ്ങളും അനുബന്ധ ഉപകരണങ്ങളുമെല്ലാംകൂടി....&lt;img src="http://feeds.feedburner.com/~r/mb4tech/~4/2YM3Pwegr18" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/tech/article/358677</guid>
<feedburner:origLink>http://www.mathrubhumi.com/tech/article/358677</feedburner:origLink></item>
<item>
<title>എച്ച്.ടി.സി.യുടെ ഇ-വണ്‍ വരുന്നു</title>
<link>http://feedproxy.google.com/~r/mb4tech/~3/U08Rjn2Hspo/358670</link>
<description>മൊബൈല്‍ഫോണ്‍ മേഖലയില്‍ വ്യത്യസ്തമായ വഴികള്‍ തീര്‍ത്ത കമ്പനിയാണ് എച്ച്.ടി.സി. എന്ന െൈഹടെക്ക് കമ്പ്യൂട്ടര്‍ കോര്‍പ്പറേഷന്‍. ചെര്‍വാങ് എന്ന തയ്‌വാന്‍ വനിതയും സുഹൃത്ത് പീറ്റര്‍ ചൂവും ചേര്‍ന്ന് 1997ലാണ് എച്ച്.ടി.സി. തുടങ്ങിയത്. വയര്‍ലെസ് ഹാന്‍ഡ്‌ഹെല്‍ഡ് ഡിവൈസുകളായിരുന്നു കമ്പനി ആദ്യം വിപണിയിലെത്തിച്ചത്. മറ്റു പല തയ്‌വാന്‍ കമ്പനികളെയും പോലെ വന്‍കിടബ്രാന്‍ഡുകള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഫോണ്‍ നിര്‍മിച്ചുകൊടുത്തുകൊണ്ടായിരുന്നു എച്ച്.ടി.സി.യുെടയും തുടക്കം.     2000 ല്‍ ലോകത്തിലെ ആദ്യ ടച്ച്‌സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് കമ്പനി ശ്രദ്ധ പിടിച്ചുപറ്റി. തുടര്‍ന്ന് 2002 ല്‍ മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് അവര്‍ക്കു വേണ്ടി സ്മാര്‍ട്‌ഫോണ്‍ ഉണ്ടാക്കി. 2006 മുതല്‍ക്കാണ് കമ്പനി സ്വന്തം പേരില്‍ ഫോണുകള്‍ വിപണിയിലെത്തിച്ചു തുടങ്ങിയത്. 2008 ല്‍ ലോകത്തിലെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ നിര്‍മിച്ചതോടെ കമ്പനിയുടെ സമയം തെളിഞ്ഞു. ഡ്രീം എന്നു പേരിട്ട ആ മോഡല്‍ കമ്പനിക്ക് സ്വപ്‌നവിജയം തന്നെ സമ്മാനിച്ചു. പിന്നീട് തുടരെത്തുടരെ സ്മാര്‍ട്‌ഫോണ്‍....&lt;img src="http://feeds.feedburner.com/~r/mb4tech/~4/U08Rjn2Hspo" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/tech/article/358670</guid>
<feedburner:origLink>http://www.mathrubhumi.com/tech/article/358670</feedburner:origLink></item>
<item>
<title>നാസ ലക്ഷ്യമിടുന്ന ക്ഷുദ്രഗ്രഹത്തിന് 9 വയസുകാരന്‍ പേരിട്ടു - 'ബെന്നൂ'</title>
<link>http://feedproxy.google.com/~r/mb4tech/~3/Y4JUFtZmQfg/358165</link>
<description>2018 ല്‍ നാസയുടെ വാഹനമെത്തി ശിലാഭാഗം ശേഖരിക്കാന്‍ ഉദ്ദേശിക്കുന്ന ക്ഷുദ്രഗ്രഹത്തിന് നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ഒന്‍പത് വയസുകാരന്‍ പേരിട്ടു. (101955) 1999 RQ36 എന്ന ക്ഷുദ്രഗ്രഹം ഇനി 'ബെന്നൂ' ( Bennu ) എന്ന് അറിയപ്പെടും.     അന്താരാഷ്ട്രതലത്തില്‍ നടന്ന പേരിടല്‍ മത്സരത്തില്‍ 8000 ലേറെ പേരുകള്‍ നിര്‍ദേശിക്കപ്പെട്ടു. അതില്‍ നിന്നാണ് ഒന്‍പത് വയസുകാരനായ മൈക്കല്‍ പുസിയോ സമര്‍പ്പിച്ച പേര് തിരഞ്ഞെടുക്കപ്പെട്ടത്.      നാസയുടെ 'ഒസിരിയസ് - റെക്‌സ് ദൗത്യ'മാണ്  ബെന്നൂവിലെത്തി ശിലാഭാഗം ശേഖരിച്ച് ഭൂമിയിലെത്തിക്ക് മടങ്ങുക. 80 കോടി ഡോളര്‍ (4320 കോടി രൂപ) ചെലവ് വരുന്ന ദൗത്യമാണത്. 2016 ല്‍ വിക്ഷേപിക്കപ്പെടുന്ന ദൗത്യവാഹനം, 1840 അടി (560 മീറ്റര്‍) വിസ്താരമുള്ള ബന്നൂവിലെത്തുക 2018 ലാണ്. 2023 ഓടെ ക്ഷുദ്രഗ്രഹത്തിന്റെ ശിലാഭാഗവുമായി വാഹനം തിരിച്ചെത്തും.          'ഇത് ഗംഭീരമായി' - താന്‍ നിര്‍ദേശിച്ച പേര് തിരഞ്ഞെടുക്കപ്പെട്ട വിവരമറിഞ്ഞപ്പോള്‍ പുസിയോ പ്രതികരിച്ചത് ഇങ്ങനെ. 'സൗരയൂഥത്തിന്റെ ഒരു ഭാഗത്തിന് പേരിടുന്ന ആദ്യ കുട്ടി ഞാനാണ്!'     തവിട്ട് നിറമുള്ള കൊറ്റികളുടെ....&lt;img src="http://feeds.feedburner.com/~r/mb4tech/~4/Y4JUFtZmQfg" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/tech/article/358165</guid>
<feedburner:origLink>http://www.mathrubhumi.com/tech/article/358165</feedburner:origLink></item>
<item>
<title>വക്രീകരിച്ച ഒ.എല്‍.ഇ.ഡി. ടിവി വിപണിയില്‍ ആദ്യമെത്തിച്ച് എല്‍ജി</title>
<link>http://feedproxy.google.com/~r/mb4tech/~3/tFFoys0LtMA/357897</link>
<description>ലോകത്ത് ആദ്യമായി വക്രീകരിച്ച ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ് (OLED) ടിവി, ദക്ഷിണകൊറിയന്‍ കമ്പനിയായ എല്‍ജി വിപണിയിലെത്തിക്കുന്നു.     55 ഇഞ്ച് (140 സെന്റിമീറ്റര്‍) വലിപ്പമുള്ള വക്രീകരിച്ച ഒ.എല്‍.ഇ.ഡി. ടിവി ( Curved OLED TV ) ആണ് ദക്ഷിണ കൊറിയന്‍ വിപണിയില്‍ എത്തുന്നത്. അതിന് മുന്‍കൂര്‍ ഓര്‍ഡര്‍ വാങ്ങാന്‍ എല്‍ജി ആരംഭിച്ചു. ടിവി അടുത്ത മാസമാദ്യം അവിടുത്തെ ഉപഭോക്താക്കളുടെ പക്കലെത്തും.     EA9800 എന്ന ഈ ടിവി മോഡല്‍ 13,500 ഡോളര്‍ (7.3 ലക്ഷം രൂപ) വിലയ്ക്കാണ് എല്‍ജി വില്‍ക്കുന്നത്.     ഒ.എല്‍.ഇ.ഡി. സങ്കേതത്തിന്റെ വരവോടെയാണ് ടിവി സ്‌ക്രീനുകള്‍ നേര്‍ത്തതാക്കാനും വക്രീകരിച്ച് നിര്‍മിക്കാനും അവസരമൊരുങ്ങിയത്. ആ സാധ്യതയാണ് എല്‍ജി പ്രയോജനപ്പെടുത്തിയത്.     കഴിഞ്ഞ ജനവരിയില്‍ യു.എസിലെ ലാസ് വേഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍, വക്രീകരിച്ച ഒ.എല്‍.ഇ.ഡി. ടിവികളുടെ ആദ്യരൂപങ്ങള്‍ എല്‍ജിയും സാംസങും പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍, എപ്പോഴേക്ക് ഇത്തരം ടിവികള്‍ വിപണിയിലെത്തുമെന്ന് അന്ന് ഇരു കമ്പനികളും സൂചന നല്‍കിയിരുന്നില്ല.        വൈദ്യുതിയെ പ്രകാശമാക്കി....&lt;img src="http://feeds.feedburner.com/~r/mb4tech/~4/tFFoys0LtMA" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/tech/article/357897</guid>
<feedburner:origLink>http://www.mathrubhumi.com/tech/article/357897</feedburner:origLink></item>
<item>
<title>സിരിക്ക് വെല്ലുവിളിയായി ഐഫോണിലേക്ക് ഗൂഗിള്‍ നൗ</title>
<link>http://feedproxy.google.com/~r/mb4tech/~3/NuigBL3HtRU/357863</link>
<description>ഐഫോണില്‍ ആപ്പിള്‍ അവതരിപ്പിച്ച സിരിക്ക് ബദലായാണ് ഒന്‍പത് മാസം മുമ്പ് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗിള്‍ നൗ എത്തിയത്. ഇപ്പോഴിതാ സിരിയുടെ തട്ടകമായ സാക്ഷാല്‍ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് തന്നെ ഗൂഗിള്‍ നൗ എത്തുന്നു. ഐഫോണിലും ഐപാഡിലും ഇനി ഗൂഗിള്‍ നൗവിന്റെ സേവനം ലഭിക്കും.     'ചോദിക്കുംമുമ്പ് ഉത്തരം നല്‍കുന്ന'തെന്ന വിശേഷണമുള്ള സര്‍വീസാണ്  ഗൂഗിള്‍ നൗ ( Google Now ) .  ഇത്രനാളും ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒഎസ് ഉപയോഗിക്കുന്ന ഫോണുകളില്‍ മാത്രമാണ് ഗൂഗിള്‍ നൗ ലഭ്യമായിരുന്നത്.    ഗൂഗിള്‍ നൗ സര്‍വീസ് അതിന്റെ യഥാര്‍ഥ രൂപത്തിലല്ല ഐഒഎസ് പ്ലാറ്റ്‌ഫോമിലേക്ക് ചെക്കേറുന്നത്. ഐഫോണിനും ഐപാഡിനുമായുള്ള ഗൂഗിള്‍ സെര്‍ച്ച് ആപിന്റെ പുതിയ വകഭേദത്തിലാണ് ഗൂഗിള്‍ നൗ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തിങ്കളാഴ്ച മുതല്‍ അത് ആപ്പിള്‍ സ്റ്റോറില്‍ ലഭിച്ചു തുടങ്ങി.     ആവശ്യമുള്ള വിവരങ്ങള്‍ ചോദിച്ചാല്‍ പറഞ്ഞു തരുന്ന പേഴ്‌സണല്‍ ഡിജിറ്റല്‍ സഹായിയാണ് സിരി ( Siri ). അതേപോലെ, കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ മുതല്‍ ട്രാഫിക് വിവരങ്ങള്‍ വരെ നൊടിയിടയില്‍ എത്തിച്ചു തരുന്ന....&lt;img src="http://feeds.feedburner.com/~r/mb4tech/~4/NuigBL3HtRU" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/tech/article/357863</guid>
<feedburner:origLink>http://www.mathrubhumi.com/tech/article/357863</feedburner:origLink></item>
</channel></rss>
