<?xml version="1.0" encoding="UTF-8"?>
<?xml-stylesheet type="text/xsl" media="screen" href="/~d/styles/rss2enclosuresfull.xsl"?><?xml-stylesheet type="text/css" media="screen" href="http://feeds.feedburner.com/~d/styles/itemcontent.css"?><rss xmlns:atom="http://www.w3.org/2005/Atom" xmlns:openSearch="http://a9.com/-/spec/opensearch/1.1/" xmlns:georss="http://www.georss.org/georss" xmlns:gd="http://schemas.google.com/g/2005" xmlns:thr="http://purl.org/syndication/thread/1.0" xmlns:media="http://search.yahoo.com/mrss/" xmlns:itunes="http://www.itunes.com/dtds/podcast-1.0.dtd" xmlns:feedburner="http://rssnamespace.org/feedburner/ext/1.0" version="2.0"><channel><atom:id>tag:blogger.com,1999:blog-3388226731780839944</atom:id><lastBuildDate>Fri, 10 Feb 2012 15:28:05 +0000</lastBuildDate><category>Krishna Menon</category><category>Market</category><category>Cast</category><category>Chandrakumar</category><category>KOMBAN MEESHA</category><category>ayurveda</category><category>Women</category><category>rat</category><category>Power</category><category>Nano</category><category>silk smitha</category><category>Gopakumar</category><category>Customer Service</category><category>Sukumar Azheekkodu</category><category>VKN</category><category>Reliance</category><category>Pattathuvila</category><category>drawings</category><category>JOB</category><category>GOUTHAMAN</category><category>romance</category><category>Aadipapam</category><category>life style</category><category>Suresh Gopi</category><category>VAT</category><category>Intellectuals</category><category>dress</category><category>cartoon</category><category>inflation</category><category>humour</category><category>Bandh</category><category>Chemist</category><category>philosophy</category><category>Atomic Energy</category><category>Divorce</category><category>M.P.Narayana Pillai</category><category>viagra</category><category>Aisanet</category><category>lajavathi</category><category>Left</category><category>Amruthanandamayi</category><category>Astrology</category><category>Bandh tourism</category><category>PAINTING</category><category>Chennai</category><category>Aged</category><category>Journal</category><category>Mushraf</category><category>Mohanlal</category><category>Literature</category><category>Vocabulary</category><category>Indian Car Market</category><category>gold fish</category><category>bullet</category><category>Blog</category><category>campus</category><category>Gopi</category><category>Grandfather</category><category>Rich</category><category>ramanan</category><category>education</category><category>Sexual Education</category><category>Marriage</category><category>Saibaba</category><category>Temple</category><category>Edakka</category><category>English</category><category>KPAppan</category><category>song</category><category>critics</category><category>Balachandran</category><category>M.N.Vijayan</category><category>Finance</category><category>Kavitha</category><category>Mammutty</category><category>water</category><category>Eliot</category><category>Language</category><category>Harigovindan</category><category>Poetry</category><category>new year</category><category>Maruti</category><category>Money</category><category>India</category><category>Keralam</category><category>Health</category><category>Type Writter</category><category>Rameshwaram. Travel</category><category>Kerala Society</category><category>social work</category><category>Econocmics</category><category>channel</category><category>barber</category><category>Toddy</category><category>Communist</category><category>calicut</category><category>Western world</category><category>Digital pen</category><category>Poem</category><category>Agriculture</category><category>Malyali</category><category>item number</category><category>mILMA</category><category>Liquor</category><category>Journey</category><category>Travell</category><category>Cultural celebrity</category><category>career</category><category>Alcoholic</category><category>Spirituality</category><category>writing</category><category>rummy</category><category>Football</category><category>periodicals</category><category>Shit</category><category>Valluvanadu</category><category>K.G.Shankarappilla</category><category>Reading</category><category>Kerala Politics</category><category>BPO</category><category>Journalism</category><category>Kerala women</category><category>Q</category><category>Toxine</category><category>art</category><category>Nizam</category><category>Words</category><category>jassigift</category><category>Computer</category><category>bike</category><category>Masanobu fukuoka</category><category>Sreenivasan</category><category>Military</category><category>Reality show</category><category>katha</category><category>Liquer</category><category>Tea</category><category>drink</category><category>emotional vaccum</category><category>Bhaghyalakshmi</category><category>Madhavikkutti</category><category>Amby</category><category>Car</category><category>Snake</category><category>News</category><category>ONGC</category><category>serial</category><category>story</category><category>oil</category><category>feminist</category><category>SMS</category><category>American embassy</category><category>female</category><category>TV</category><category>Royal</category><category>logic</category><category>Investors</category><category>MARXIST</category><category>economy</category><category>Malayalam</category><category>Toddy Arrack</category><category>dresss code</category><category>depression</category><category>Bengal</category><category>Onam</category><category>Kerala History</category><category>Suzuki</category><category>TJS</category><category>Church</category><category>economic history</category><category>O.V.Vijayan</category><category>vegetable</category><category>k.p.nirmalkumar</category><category>Polititians</category><category>Cat</category><category>Malayali</category><category>Victor lenus</category><category>Iraq</category><category>Pakistan</category><category>media</category><category>കവിത</category><category>Family</category><category>kozhikkodu</category><category>Pondicherry</category><category>Real Estate</category><category>IT</category><category>Elassu</category><category>actress</category><category>Progress</category><category>Drama</category><category>Politics</category><category>Ayyappan</category><category>eranadu</category><category>valentaine</category><category>Virgnity</category><category>sex</category><category>Advertisement</category><category>Election</category><category>Gandhi</category><category>Fighter fish</category><category>Elder</category><category>Medicine</category><category>Rain</category><category>Sathyam</category><category>Food</category><category>Thala</category><category>MNC</category><category>Kerala Men</category><category>K.P.Appan</category><category>Chozhan</category><category>Mobile</category><category>Tata</category><category>Joke</category><category>Kerala</category><category>Sanjay Gandhi</category><category>stress</category><category>Cinema</category><category>vacation</category><category>Jayaraj</category><category>Music</category><category>Share</category><category>Sathayan Anthikkadu</category><category>Arrack</category><category>dog</category><category>Malayalam cinema</category><category>Manju varriar</category><category>Knowledge</category><category>Farming</category><category>lovers</category><category>flirting</category><category>Ambani</category><category>Kadammanitta</category><category>picaso</category><category>Chullikkadu</category><category>US</category><category>Mazha</category><category>velankanni</category><category>cochin</category><category>NRI</category><category>smocking</category><category>Relgion</category><title>നമത്</title><description>Perspective of Kerala, Malayalam &amp;amp; Malayalees.</description><link>http://disorderedorder.blogspot.com/</link><managingEditor>noreply@blogger.com (Namath | നമത്)</managingEditor><generator>Blogger</generator><openSearch:totalResults>450</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="self" type="application/rss+xml" href="http://feeds.feedburner.com/namath" /><feedburner:info uri="namath" /><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="hub" href="http://pubsubhubbub.appspot.com/" /><media:copyright>©blogresp@gmail.com.Copyrighted articles and pictures. All rights reserved. No reproduction without prior written permission </media:copyright><itunes:owner><itunes:email>noreply@blogger.com</itunes:email></itunes:owner><itunes:explicit>no</itunes:explicit><itunes:subtitle>Perspective of Kerala, Malayalam &amp;amp; Malayalees.</itunes:subtitle><feedburner:emailServiceId>namath</feedburner:emailServiceId><feedburner:feedburnerHostname>http://feedburner.google.com</feedburner:feedburnerHostname><item><guid isPermaLink="false">tag:blogger.com,1999:blog-3388226731780839944.post-5179164668446863907</guid><pubDate>Sun, 15 Jan 2012 05:35:00 +0000</pubDate><atom:updated>2012-01-15T11:05:39.676+05:30</atom:updated><title>മരുഭൂവില്‍ മഞ്ഞു പെയ്യുമ്പോള്‍</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;
1. &lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/--a4SMuKJI1E/TxJlKbonePI/AAAAAAAAAjA/y4223CZhCp4/s1600/new-5.gif" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://3.bp.blogspot.com/--a4SMuKJI1E/TxJlKbonePI/AAAAAAAAAjA/y4223CZhCp4/s1600/new-5.gif" /&gt;&lt;/a&gt;&lt;/div&gt;നിന്നോടൊപ്പമായിരിക്കുമ്പോള്‍ രാത്രി പകലാകുന്നു. &lt;br /&gt;
നീ അകലെയായിരിക്കുമ്പോള്‍ നിദ്ര എന്നെ കൈവെടിയുന്നു&lt;br /&gt;
രണ്ടു നിദ്രയില്ലായ്മകള്‍ക്കും,&lt;br /&gt;
അവ തമ്മിലുള്ള വ്യത്യാസത്തിനും ദൈവത്തിനു സ്തുതി.&lt;br /&gt;
&lt;br /&gt;
2. &lt;br /&gt;
വായിച്ച പുസ്തകങ്ങളും, ഹൃദിസ്ഥമാക്കിയ വരികളുമൊന്നും &lt;br /&gt;
പ്രണയത്തെ വിവരിക്കാനെനിക്കു വാക്കുകള്‍ നല്‍കുന്നില്ല&lt;br /&gt;
വാക്കുകള്‍ സ്വപ്നച്ചിറകുകളിലേറി&lt;br /&gt;
മേഘത്തുണ്ടുകളിലൊളിഞ്ഞിരിക്കുന്നു.&lt;br /&gt;
നെഞ്ചകത്ത് ഒരു തൂവല്‍ പോലെ പാറിപ്പറക്കുന്നു.&lt;br /&gt;
പുറത്തെത്താന്‍ വെമ്പല്‍ കൊണ്ട്.&lt;br /&gt;
സ്വയം ത്രസിച്ചു കൊണ്ട്.&lt;br /&gt;
&lt;br /&gt;
&lt;br /&gt;
3&lt;br /&gt;
കാട്ടപൂക്കളെ സുന്ദരമാക്കുന്നത് നിന്‍റെ മുഖമാണോ?&lt;br /&gt;
പൂവിനു സുഗന്ധം പകരുന്നത്&lt;br /&gt;
നിന്‍റെ നറുഗന്ധമാണോ?&lt;br /&gt;
സ്നേഹത്തിന്‍റെ ഈ കാട്ടരുവി പുറപ്പെടുന്നത്&lt;br /&gt;
നിന്‍റെ ഹൃദയത്തില്‍ നിന്നാണോ?&lt;br /&gt;
ആത്മാവിന്‍റെ ആഴങ്ങളില്‍ നിന്നും വാക്കുകളായും&lt;br /&gt;
ചിന്തകളായും പൊട്ടിവീഴുന്നത്&lt;br /&gt;
സ്വപ്നത്തില്‍ നൃത്തം വെക്കുന്നത് നീയാണോ?&lt;br /&gt;
&lt;br /&gt;
4&lt;br /&gt;
ഞാനാണ് പ്രണയം&lt;br /&gt;
ഈ മഴപ്പെരുക്കത്തില്‍ നിനക്കെന്നെ കേള്‍ക്കാനാവുന്നുവോ?&lt;br /&gt;
മഴഗന്ധത്തില്‍ എന്‍റെ സുഗന്ധം നിന്നെ പൊതിയുന്നുവോ&lt;br /&gt;
നനഞ്ഞുകുതിര്‍ന്ന ഇലത്തളിരുകള്‍ക്കിടയ്ക്ക്&lt;br /&gt;
പൂക്കള്‍ നാമ്പിടുന്നത് നീയറിയുന്നുവോ?&lt;br /&gt;
ഇളംകാറ്റില്‍ ചാറ്റമഴയത്ത്&lt;br /&gt;
ഒളിഞ്ഞു നോക്കുന്നത് ഞാനെന്ന് നീയറിഞ്ഞോ?&lt;br /&gt;
&lt;br /&gt;
&lt;br /&gt;
5&lt;br /&gt;
ആകാശത്തിനു സ്വപ്നം പോലും കാണാത്ത&lt;br /&gt;
ആ ചന്ദ്രന്‍ തിരികെയെത്തിയിരിക്കുന്നു.&lt;br /&gt;
ഹിമപാതത്തിനും കെടുത്താന്‍ സാധിക്കാത്ത&lt;br /&gt;
അഗ്നിയെരിച്ചുകൊണ്ട്&lt;br /&gt;
നിഴലിലെരിയുന്ന എന്‍റെ മുഖം നോക്കുക.&lt;br /&gt;
പ്രണയത്താല്‍ ത്രസിക്കുന്ന എന്‍റെ ആത്മാവ് വായിക്കുക.&lt;br /&gt;
പ്രണയം ഉന്മത്തനാക്കിയ എന്നെയും&lt;br /&gt;
സ്നേഹമൂട്ടി എന്നെ കീഴ്പെടുത്തിയ നിന്നെയും കാണുക. &lt;br /&gt;
ഇരുളിലും നിലാവിലും സ്വയമലിയുക&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-mcpArsrKHow/TxJlUO4EKNI/AAAAAAAAAjI/B_rbIz0YD0Q/s1600/new4.gif" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://4.bp.blogspot.com/-mcpArsrKHow/TxJlUO4EKNI/AAAAAAAAAjI/B_rbIz0YD0Q/s1600/new4.gif" /&gt;&lt;/a&gt;&lt;/div&gt;6&lt;br /&gt;
എന്‍റെ ഹൃദയം നിന്‍റെ രൂപം തെളിയുന്ന&lt;br /&gt;
നീലജലാശയമാണ്.&lt;br /&gt;
മനസ്സ് നിനക്ക് തണലേകുന്ന ചില്ലയും&lt;br /&gt;
നിനക്കായി മിടിക്കുന്ന, &lt;br /&gt;
എന്‍റെ ഹൃദയത്തില്‍ മുഖം ചേര്‍ക്കൂ, &lt;br /&gt;
നീ വിരല്‍ തൊടുമ്പോള്‍ പൂവണിയുന്നു&lt;br /&gt;
ചിരിയുടെ പൂമഴ പെയ്യുമ്പോള്‍&lt;br /&gt;
അപാരതയിലേക്കൊരുകിളിവാതില്‍ തുറക്കുന്നു.&lt;br /&gt;
മനസ്സെന്ന പക്ഷി നിന്നെ ചിറകിലേറ്റുന്നു&lt;br /&gt;
നക്ഷത്രങ്ങളെയും ചന്ദ്രനെയും താണ്ടി അനന്തതയിലേക്ക് പറക്കുന്നു&lt;br /&gt;
&lt;br /&gt;
7&lt;br /&gt;
ഇതാണ് പ്രണയം. നിഗൂ‍ഡമായ ഒരു ആകാശത്തിലേക്കുള്ള മനോയാനം&lt;br /&gt;
ഓരോ നിമിഷത്തിലും ഒരായിരം മോഹത്തൂവലുകള്‍ പൊഴിയുന്ന സ്വപ്നസഞ്ചാരം&lt;br /&gt;
ജീവന്‍ പിടയ്ക്കുന്ന തുടിക്കുന്ന ഉന്മത്തനൃത്തം.&lt;br /&gt;
യാഥാര്‍ത്ഥ്യത്തിന്‍റെ ഭൂമിയില്‍ നിന്നും ചുവടുവെച്ചുയര്‍ന്ന്&lt;br /&gt;
ഈ ലോകത്തെ മറന്ന്&lt;br /&gt;
സ്വയം മറന്ന്........&lt;br /&gt;
&lt;br /&gt;
8 &lt;br /&gt;
ഹൃദയമേ... &lt;br /&gt;
പ്രണയത്തിന്‍റെ തീരത്തെ കാല്‍പ്പാടുകള്‍&lt;br /&gt;
സ്വയം തിരിച്ചറിയുന്നു.&lt;br /&gt;
നെഞ്ചകത്ത് ഒരു നീറ്റലായെരിഞ്ഞു നിറയുന്നു&lt;br /&gt;
&lt;br /&gt;
&lt;br /&gt;
9&lt;br /&gt;
സന്തോഷപ്പുലരിയില്‍&lt;br /&gt;
സ്നേഹത്തിന്‍റെ ഈ നിമിഷത്തിലേക്ക്&lt;br /&gt;
കണ്‍മിഴിക്കുന്നതിനായി നീ&lt;br /&gt;
എന്നെ ചുംബിച്ചുണര്‍ത്തി.&lt;br /&gt;
ഈ ജീവിതപ്പുലരിയിലേക്കുണരുന്നതിനു മുന്‍പ്&lt;br /&gt;
എന്‍റെ ഹൃദയം&lt;br /&gt;
രാവില്‍ കണ്ടസ്വപ്നങ്ങളോര്‍ത്തെടുക്കാന്‍ ശ്രമിച്ചു.&lt;br /&gt;
രാവില്‍ കണ്ട സ്വപ്നങ്ങള്‍&lt;br /&gt;
കണ്ണില്‍തെളിഞ്ഞപ്പോള്‍ &lt;br /&gt;
നിലാവു പെയ്തിറങ്ങി&lt;br /&gt;
ചാറ്റല്‍മഴയില്‍ നനഞ്ഞ്&lt;br /&gt;
എന്‍റെ ഹൃദയം ഒരുമൂളിപ്പാട്ടു പാടി &lt;br /&gt;
നിന്‍റെ വഴിത്താരയില്‍ പതിച്ചെങ്ങനെയെന്ന് &lt;br /&gt;
ഞാന്‍ കണ്ടു.&lt;br /&gt;
എന്‍റെ പ്രണയത്തിനും എന്‍റെ ഹൃദയത്തിനുമിടയ്ക്ക്&lt;br /&gt;
ഒരു കടലിരമ്പമുയര്‍ന്നു&lt;br /&gt;
പതിയെ, പതിയെ&lt;br /&gt;
എനിക്കെല്ലാമോര്‍മ്മ വന്നു.&lt;br /&gt;
എന്‍റെ ഹൃദയത്തിലൊളിഞ്ഞിരുന്നു&lt;br /&gt;
അദൃശ്യമായ നിന്‍റെ കരാംഗുലികളാല്‍&lt;br /&gt;
നീയെന്നെ ഉണര്‍ത്തി.&lt;br /&gt;
&lt;br /&gt;
10 &lt;br /&gt;
നിഴലും നിലാവും പ്രണയത്തിലിണചേരുമ്പോള്‍&lt;br /&gt;
മനസ്സ് തുടികൊട്ടി നിന്നെക്കുറിച്ചു പാടുന്നു.&lt;br /&gt;
നിന്നെകുറിച്ചു മാത്രം.&lt;br /&gt;
നിനക്കു മാത്രം കേള്‍ക്കാവുന്ന ഗാനം.&lt;br /&gt;
അനന്തതയില്‍ നിന്നുമൊഴുകി നീയായി തെളിയുന്ന&lt;br /&gt;
നീയായി വിടരുന്ന, നീയായ് നൃത്തം വെക്കുന്ന&lt;br /&gt;
ലോലസുന്ദരഗാനം.&lt;br /&gt;
അറിയാതെ പറയാതെ സംഭവിക്കുന്ന പ്രണയം&lt;br /&gt;
ദൈവത്തിന്‍റെ നിധികുംഭത്തില്‍&lt;br /&gt;
കാലം എനിക്കായി കാത്തുവെച്ച വരദാനം.&lt;br /&gt;
&lt;br /&gt;
10&lt;br /&gt;
പ്രണയം എന്ന വാക്കാദ്യം കേട്ട നിമിഷം മുതല്‍&lt;br /&gt;
ഞാന്‍ നിന്നെ തേടുകയായിരുന്നു.&lt;br /&gt;
എന്നിലെവിടെയോ ഒളിച്ചിരുന്ന നിന്നെ&lt;br /&gt;
എവിടെയെന്നറിയാതെ തേടിയലയുകയായിരുന്നു.&lt;br /&gt;
പ്രണയികള്‍ എവിടെയെങ്കിലും തമ്മില്‍ കാണുകയല്ല.&lt;br /&gt;
നീ എന്നിലും ഞാന്‍ നിന്നിലും യുഗങ്ങളായി നിറഞ്ഞിരുന്നുവെന്ന്&lt;br /&gt;
സ്വയം മനസ്സിലാക്കുകയാണ്&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
--------&lt;br /&gt;
&lt;br /&gt;
റൂമിയാണോന്നു ചോദിച്ചാല്‍ അല്ല. എന്നാല്‍ അല്ലേ എന്നു ചോദിച്ചാല്‍ ആണ്. ചിലത് പരിഭാഷ, ചിലത് പ്രചോദനം &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3388226731780839944-5179164668446863907?l=disorderedorder.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/namath/~4/zEGE1Xe3bQo" height="1" width="1"/&gt;</description><link>http://feedproxy.google.com/~r/namath/~3/zEGE1Xe3bQo/blog-post_15.html</link><author>noreply@blogger.com (Namath | നമത്)</author><media:thumbnail url="http://3.bp.blogspot.com/--a4SMuKJI1E/TxJlKbonePI/AAAAAAAAAjA/y4223CZhCp4/s72-c/new-5.gif" height="72" width="72" /><thr:total>1</thr:total><feedburner:origLink>http://disorderedorder.blogspot.com/2012/01/blog-post_15.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-3388226731780839944.post-782199257678912087</guid><pubDate>Tue, 10 Jan 2012 03:09:00 +0000</pubDate><atom:updated>2012-01-10T08:40:53.264+05:30</atom:updated><title>വൈകുണ്ഠ ഏകാദശിയും ഭക്തിരക്തസാക്ഷികളും</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;മതം, അല്ലെങ്കില്‍ സംഘടിത സ്വഭാവമുള്ള ഏതു വിശ്വാസവും എന്നും രക്തസാക്ഷികളെ സൃഷ്ടിച്ചിട്ടുണ്ട്. വിശ്വാസം വിളവെടുക്കുന്നത് രക്തസാക്ഷികളുടെ ചോരയിലാണ്. കുരിശുയുദ്ധങ്ങളിലാണെങ്കിലും വൈഷ്ണവ ശൈവസംഘര്‍ഷങ്ങളിലാണെങ്കിലും പ്രത്യയശാസ്ത്രങ്ങളാണെങ്കിലും നൂറ്റാണ്ടുകളുടെ ദിനസരികളില്‍ രക്തസാക്ഷികളുടെ ചോര പരന്നും പടര്‍ന്നും കിടക്കുന്നു. രക്തത്തിന്‍റെ നിലവിളി ചരിത്രത്തില്‍ കറുത്തും നീലിച്ചും. ചാവേറുകളായും അനാചാരമായും.&lt;br /&gt;
&lt;br /&gt;
മനുഷ്യന്‍ വൈദ്യുതി കണ്ടു പിടിച്ചു, റോക്കറ്റു കണ്ടു പിടിച്ചു. സ്പേസില്‍ അപ്പാര്‍ട്ടുമെന്‍റ് ബുക്ക് ചെയ്യുന്ന കാലമായി. വ്യക്തിസ്വാതന്ത്ര്യത്തിനു വിരുദ്ധമായ അനാചാരങ്ങള്‍ക്കു നിയമം കൂച്ചു വിലങ്ങിട്ടു. പക്ഷെ ഭക്തി വ്യക്തിഗതമായ ഒരത്യാഹിതമാകുമ്പോള്‍? നാലു വര്‍ഷങ്ങള്‍ക്കു മുന്‍പൊരു കുറിപ്പില്‍ &lt;a href="http://disorderedorder.blogspot.com/2007/11/blog-post_02.html"&gt;ഭക്തി വിപ്ലവവും വ്യവസായവും&lt;/a&gt; ഉപജീവനമാര്‍ഗ്ഗവുമാകുന്നതിനെക്കുറിച്ചെഴുതിയപ്പോള്‍ ആത്മാവിനെ ആരു രക്ഷിക്കുമെന്ന് വ്യാകുലപ്പെട്ടിരുന്നു. ഇന്നോ?&lt;br /&gt;
&lt;br /&gt;
വീണ്ടും പത്രമാസികകളിലേക്കും മാധ്യമങ്ങളിലേക്കും. അത്ഭുത ശക്തിയുള്ള ഏലസ്സുകളും യന്ത്രങ്ങളും അടക്കം ഭയവും അത്യാര്‍ത്തിയും നിര്‍മ്മിക്കുന്ന അന്ധവിശ്വാസം വിപണനം ചെയ്യുന്ന പരസ്യത്താളുകള്‍. ഭക്തിയുടെ സ്പോണ്‍സേര്‍ഡ് പ്രോഗ്രാമുകള്‍. ഭക്തി വിപണനം ചെയ്യപ്പെടുന്നത് ഭയത്തിന്‍റെ നിര്‍മ്മിതിയിലാണ്. അല്ലെങ്കില്‍ ദുരയുടെ വിപണനത്തില്‍. ഒരു പത്തു പതിനഞ്ചു വര്‍ഷം മുന്‍പു വരെ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന അക്ഷയ ത്രിതീയ പൊതുജീവിതത്തില്‍ പടര്‍ന്നത് എങ്ങനെയെന്നത് ഈ വിപണനത്തിന്‍റെ ശരിചിത്രമാണ്. ഐതിഹ്യങ്ങളിലും പുരാണങ്ങളിലും നിന്ന് സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട ഒരു വിശ്വാസം അടര്‍ത്തിയെടുക്കുന്നു. അതിനെ സമൃദ്ധിയുമായി ബന്ധപ്പെടുത്തുന്നു. പരസ്യ ഏജന്‍സിയിലെ തലകള്‍ പുകയുമ്പോള്‍ സങ്കല്‍പ്പങ്ങള്‍ക്ക്&amp;nbsp; ബഹുമാനങ്ങള്‍ കൈവരുന്നു. അനായാസേനെ പണം ആപ്തവാക്യമാകുമ്പോള്‍ ദുര ആഭരണക്കടയിലെ ആള്‍ക്കൂട്ടമാകുന്നു. മറ്റു പുതിയ വിശ്വാസങ്ങളിലും ഏറിയും കുറഞ്ഞും ഇതു തന്നെ സംഭവിക്കുന്നു.&amp;nbsp; &lt;br /&gt;
&lt;br /&gt;
നൂറുശതമാനം സാക്ഷരതയും സ്കൂളിലെങ്കിലും പഠിച്ച ശാസ്ത്രവും അന്ധവിശ്വാസങ്ങളില്‍ നിന്നും ആരെയും രക്ഷിക്കുന്നില്ല. ശാസ്ത്രസാഹിത്യപരിഷത്ത് പോലെയുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ മുഖ്യധാരയില്‍ നിന്നും അപ്രസക്തമാം വിധം അപ്രത്യക്ഷമായി തുടങ്ങിയപ്പോള്‍ അന്ധവിശ്വാസങ്ങള്‍ പെറ്റുപെരുകുകയും അനാചാരങ്ങള്‍ വിളവെടുക്കുകയും ചെയ്യുന്നു. ശാസ്ത്രം ജീവിതരീതിയില്‍ നിന്നും&amp;nbsp; തൊഴില്‍പരമായ ഒരു ചിന്ത മാത്രമായി തരംതാഴുമ്പോള്‍ സംഭവിക്കാവുന്ന അപചയങ്ങള്‍ സമൂഹത്തെ ബാധിച്ചിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
സ്വന്തം ജീവിതത്തിലെ പ്രോബബിലിറ്റികളില്‍ ഭാഗ്യ നിര്‍ഭാഗ്യ വശങ്ങള്‍ തെളിഞ്ഞുവീഴുമ്പോള്‍ ഭയം ഗ്രസിക്കുന്നു. ലഭിച്ചവന് നഷ്ടപ്പെടുമോ എന്ന ഭയം. നഷ്ടപ്പെട്ടവന് നിലവിളി. നാണയത്തിന്‍റെ ഏതുവശം വീണാലും ഒരു കവിടിപ്പലകയുടെ മുന്നിലെത്തുന്നു.അവനവന് പുറത്തുള്ള കാരണങ്ങള്‍ ഭയം നിറയ്ക്കുന്നു. ഭയത്തിന്‍റെ നിഴല്‍ വീണ മനസ്സില്‍ വേവലാതിയും വിദ്വേഷവും നിറയുന്നു. അകാരണമായ ഭയം ഒരു മൈനറായ എന്നാല്‍ അല്ലാത്ത മനോരോഗമോ ലക്ഷണമോ ആണ്.&amp;nbsp; എപ്പോഴും സംഭവിക്കുന്നതു പോലെ അന്ധവിശ്വാസങ്ങള്‍ മൈനര്‍ മനോരോഗികളെ സൃഷ്ടിക്കുന്നു. രോഗാതുരമായ സമുഹം വളരുമ്പോഴും രോഗാസക്തി തുടരുന്നു. സ്വര്‍ഗ്ഗലോക സംപ്രാപ്തിക്കു വേണ്ടി വൈകുണ്ഠ ഏകാദശി നാളില്‍ ആത്മഹത്യ ചെയ്യുന്നിടത്തോളം രോഗാതുരം. ഇരുണ്ട യുഗങ്ങളിലേക്കുള്ള തിരിച്ചു പോക്ക്.&amp;nbsp; ഭഗ്‍വാന്‍ തുമാരി ലീല.&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3388226731780839944-782199257678912087?l=disorderedorder.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/namath/~4/_IMi82WcBx8" height="1" width="1"/&gt;</description><link>http://feedproxy.google.com/~r/namath/~3/_IMi82WcBx8/blog-post.html</link><author>noreply@blogger.com (Namath | നമത്)</author><thr:total>2</thr:total><feedburner:origLink>http://disorderedorder.blogspot.com/2012/01/blog-post.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-3388226731780839944.post-3330704548468856344</guid><pubDate>Thu, 01 Dec 2011 11:41:00 +0000</pubDate><atom:updated>2011-12-01T17:11:19.157+05:30</atom:updated><title>ഇരവിഴുങ്ങുന്നത് അനക്കോണ്ടയോ പെരുമ്പാമ്പോ?</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം എന്ന അനുകരണവും വിദേശ മദ്യം എന്ന ഒറിജിനലും തമ്മിലെന്ത്? സ്കോട്ലന്‍റിലുണ്ടാക്കിയാലും പുളിക്കീഴ് സര്‍ക്കാര് വാറ്റി സാധാരണക്കാരന്‍ വൈകുന്നേരം ജയ് ജവാന്‍ ജയ് കിസാന്‍ മുദ്രാവാക്യം വിളിക്കുന്ന ജവാന്‍ റമ്മാണെങ്കിലും അടിസ്ഥാനപരമായി രണ്ടും മദ്യം എന്ന പൊതു സത്ത. ഉപഭോക്താവിനെ പൂസ്സാക്കുന്നു എന്ന എന്‍ഡ് റിസള്‍ട്ട്.&amp;nbsp; ദേശിയായതു കൊണ്ട് ജവാന്‍ റം നല്ലതും വിദേശിയായതു കൊണ്ടുമാത്രം വരത്തന്‍ മോശവുമാകുമോ? ബ്രാന്‍ഡ് അതു കള്ളാണെങ്കിലും സോപ്പാണെങ്കിലും അരിയാണെങ്കിലും കഥയതു തന്നെ. &amp;nbsp; കുടം തുറന്നു പുറത്തു വന്ന ഭൂതത്തെ പോലെ&amp;nbsp; റീട്ടെയില്‍ മേഖലയും ബ്രാന്‍ഡുകളും അന്തരീഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ആകെ മൊത്തം ഒരു പുക. &lt;br /&gt;
&lt;br /&gt;
സംഭവം ബ്രാന്‍ഡ് തന്നെ. കോണാന്‍ വരെ വീട്ടില്‍ കൃഷി ചെയ്തിരുന്ന കാലം പോയ്  പോച്ച്. ഇപ്പോ സൂര്യനു താഴെ എന്തും ഏതും പലതരം ബ്രാന്‍ഡുകള്‍. മൊട്ടുസൂചി  മുതല്‍ ശവപ്പെട്ടി വരെ. വെളുപ്പിനു&amp;nbsp; സൂര്യനുദിക്കുന്നതല്ലാതെ&amp;nbsp; അട്ടപ്പാടിയിലും മദ്രാസ്സിലും ബാംഗ്ലൂരിലും എല്ലാം&amp;nbsp; പൊതുവായി സംഭവിക്കുന്ന ഒന്നുണ്ട്. പല്‍പ്പൊടിയോ പേസ്റ്റോ എന്തോ ആവട്ടെ, ഇപ്പോഴും കടുത്ത പരമ്പരാഗത പിടിവാശികള്‍ പുലര്‍ത്തുന്നവരൊഴികെ&amp;nbsp; ബ്രാന്‍ഡ് ചെയ്ത ഒരുല്‍പ്പന്നം ഉപയോഗിച്ചു പല്ലു തേക്കുന്നു. ചിലര്‍ മറ്റു ബ്രാന്‍ഡുകളുടെയും. ബ്രാന്‍ഡേതാണേലും സോപ്പിട്ടു കുളിക്കുന്നു. പണ്ഡിതനാണെങ്കിലും പാമരനാണെങ്കിലും കാനനവാസിയാണെങ്കിലും നഗരവാസിയാണെങ്കിലും പകലുലദിച്ച് രാവിരുളുന്നതു വരെ ജീവിതം ബ്രാന്‍ഡ് സമൃദ്ധം. ശരീരമാണെങ്കിലും ശാരീരമാണെങ്കിലും&amp;nbsp; ഭക്ഷണമാണെങ്കിലും ഭാഷണമാണെങ്കിലും ബ്രാന്‍ഡു തന്നെ ഭൂഷണം.&amp;nbsp; ബ്രാന്‍ഡുകള്‍ രംഗപ്രവേശം ചെയ്യുന്നത് ഒളിവിലും മറവിലുമല്ല. ഉത്പാദനം മുതല്‍ വിപണനവും വിതരണവും അടക്കമുള്ള വന്‍ പ്രക്രിയകള്‍ക്കവസാനമാണ്.&amp;nbsp; ബ്രാന്‍ഡിനെ അബ്രാന്‍ഡില്‍ നിന്നും വ്യത്യസ്തമാക്കുന്നതും ഈ സംഘടിത സ്വഭാവമുള്ള പ്രക്രിയകളാണ്. ബ്രാന്‍ഡിന്‍റെ നിര്‍മ്മിതികള്‍ പലവിധം. പണ്ടു കേശവന്‍ വൈദ്യര്‍ സഞ്ചിയില്‍ കൊണ്ടു നടന്ന വിറ്റ സോപ്പ് പതിയെ ബ്രാന്‍ഡായി, ചന്ദ്രിക കമ്പനിയായി,&amp;nbsp; കാലക്രമത്തില്‍&amp;nbsp; ബ്രാന്‍ഡ് വിപണി മൂല്യം വന്‍കിട കമ്പനിയായ&amp;nbsp; വിപ്രോ ഏറ്റെടുക്കുന്നതിലെത്തി. ഗുഡ്നൈറ്റ് കൊതുകു തിരി സ്വയമൊരു ബ്രാന്‍ഡായി, വിപണിയായി, കാലാന്തരത്തില്‍ കൈമാറപ്പെട്ടു. &amp;nbsp; മറ്റൊരു ബ്രാന്‍ഡ് ഉജാല വിപണിയിലെത്തി, വിപണി സ്വന്തമാക്കി. ബ്രാന്‍ഡ് കൈമാറുന്നതിനു പകരം സ്വയം വന്‍കിടകമ്പനിയായി. ഉത്പന്നം ബ്രാന്‍ഡുകളായി വളരുന്ന ക്ലാസ്സിക്&amp;nbsp; കാലം ഏകദേശം അസ്തമിച്ചു. പകരം ബ്രാന്‍ഡുകള്‍ ഉത്പന്നങ്ങളായി വൈവിധ്യവത്കരണം നടത്തുന്നു. ഉത്പന്നങ്ങളില്‍ ബ്രാന്‍ഡുകളുടെ വിപണന ശേഷി ഇംപോസ് ചെയ്യപ്പെടുന്നു. ബ്രാന്‍ഡ് നിര്‍മ്മിതിക്കിറക്കിയ പണത്തിന്‍റെ അവസാന പൈസയും വസൂലാക്കുന്നു. കൂടെ ലോക്കല്‍ ബ്രാന്‍ഡുകളും ഉദയം ചെയ്യുന്നു. തുറന്ന വിപണിയുടെ വലിയ പ്രശ്നങ്ങളിലൊന്ന് ചെറുകിട ബ്രാന്‍ഡുകളുടെ വളര്‍ച്ചയ്ക്കുള്ള പരിമിതിയാണ്. അപൂര്‍വ്വം ചില വിജയഗാഥകളിലൊഴിച്ച് വന്‍കിടബ്രാന്‍ഡുകള്‍ ചെറുമരങ്ങളെ ഒരു പരിധിയില്‍ കൂടുതല്‍ വളരാനനുവദിക്കാത്ത വടവൃക്ഷങ്ങളാണ്. പരമാവധി ഒരു ലോക്കല്‍ ബ്രാന്‍ഡ‍െന്ന ജ്ഞാനസ്നാനം.&lt;br /&gt;
അതിനെയും മറികടക്കുന്ന മറ്റു ചിലതുണ്ട്. ചില്ലറ വ്യാപാരികളുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍. എന്തിനു വ്യാപാരികളെ മാത്രം പറയുന്നു. കടയിലെടുത്തു കൊടുക്കുന്ന താപ്പാന അണ്ണന്‍മാരുടെ താല്‍പ്പര്യങ്ങള്‍ വരെ ഒരു ഉത്പന്നം വിപണി പിടിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നു. റീട്ടെയിലിങ്ങെന്നത് അധരവ്യായാമമായല്ലാതെ ഒരിക്കലെങ്കിലും ഫീല്‍ഡില്‍ ചെയ്തിട്ടുള്ളവര്‍ക്കറിയാം ബ്രാന്‍ഡുണ്ടാക്കുന്നതിന്‍റെ കഷ്ടപ്പാട്. പ്രത്യേകിച്ചും കേരളത്തില്‍. ഇടയ്ക്ക് ഒരു കുടയോ ബാഗോ ഇച്ചിരി ചില്ലറയോ കൊടുക്കുന്ന ചെറുകിട കമ്പനികളുടെ ഉത്പന്നങ്ങള്‍ ചിലവാകുകയോ ചിലവാക്കപ്പെടുകയോ ചെയ്യുന്നു. നാട്ടിന്‍പുറങ്ങളില്‍ ചില്ലറ വ്യാപാരിയോ വില്‍പ്പനയ്ക്കു നില്‍ക്കുന്നവനോ പറയുന്ന അഭിപ്രായങ്ങള്‍ക്ക് ആധികാരികത കൂടുതലാണ്. അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് പ്രസക്തിയും. സ്വയം തൊഴില്‍ കണ്ടെത്തുന്നവരുടെ ഉത്പന്നങ്ങള്‍ പലപ്പോഴും കച്ചിക്കു തൊടാതെ പോകുന്നത് ഇത്തരം സ്ഥാപിത താല്‍പ്പര്യങ്ങളിലാണ്. ഗുണപാഠം ലളിതം. ദേശിയാണെങ്കിലും വിദേശിയാണെങ്കിലും കച്ചവടത്തിന്‍റെ പ്രാഥമിക ലക്‍ഷ്യം ലാഭമുണ്ടാക്കുകയെന്നതു മാത്രമാണ്. വിദേശിയുണ്ടാക്കുന്ന ലാഭം പാപവും സ്വദേശിയുണ്ടാക്കുന്ന ലാഭം പുണ്യവുമെന്ന ലൈന്‍ കാപട്യമാണ്. ഏറ്റവും നല്ല ഉദാഹരണം അടുത്ത കാലത്തായി ചോക്ലേറ്റ് വിപണിയില്‍ കണ്ടു വരുന്നു. ഒരിക്കലും കേരളത്തിലെ കുഗ്രാമങ്ങളില്‍ കാണാന്‍ പോലും സാധ്യതയില്ലാതിരുന്ന ഉത്പന്നവൈവിധ്യമാണ് ഇന്ന് കൌണ്ടറുകളില്‍. പെട്ടിക്കടകള്‍ മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരെ ഇറക്കുമതി ചെയ്ത മധുരം. അതു വില്‍ക്കാനൊരിഷ്ടക്കൂടുതല്‍. കൌണ്ടറില്‍ കാശെണ്ണിയിട്ടുള്ളവനറിയാവുന്ന രഹസ്യം.&amp;nbsp; പ്രചോദനം ലളിതം. താരതമ്യേനെ ഉയര്‍ന്ന ലാഭം. &lt;br /&gt;
&lt;br /&gt;
പണം കൊടുത്തു സാധനം വാങ്ങുന്ന ഉപഭോക്താവിന്‍റെ വീക്ഷണകോണില്‍ ചെറുകിട വ്യാപാരികള്‍ ചെയ്യുന്നതെന്താണ്? അവര്‍ക്ക് ലാഭമുള്ള, അല്ലെങ്കില്‍ താല്‍പ്പര്യമുള്ള&amp;nbsp; ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിനായി ഷെല്‍ഫിലടുക്കുന്നു. താരതമ്യേനെ ലാഭം കുറവായ പല ഉത്പന്നങ്ങളും (കടയാണെങ്കില്‍ ഉണ്ടാവണം എന്ന നിലയിലേക്കു വളര്‍ന്ന വന്‍ബ്രാന്‍ഡുകളൊഴികെ) ഒഴിവാക്കപ്പെടുന്നു.&amp;nbsp; തിരഞ്ഞെടുപ്പിനുള്ള സാധ്യത പരിമിതമാകുന്നത് ഇത്തരം ഗണിതങ്ങളിലാണ്. മറിച്ച് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സംഭവിക്കുന്നതെന്ത്? റീട്ടെയിലിങ്ങ് ദുര്‍ഭൂതത്തെ കുടത്തില്‍ നിന്നു തുറന്നു വിടുന്നതിനു മുന്‍പുള്ള സൂപ്പര്‍മാര്‍ക്കറ്റുകളില്‍? അവിടെയും ലാഭം തന്നെ രാസത്വരകം. പക്ഷെ ലാഭം നേടുന്ന വഴികളില്‍ മറ്റു ചിലതു കൂടെ സംഭവിക്കുന്നു. കമ്പനികള്‍ പ്രൊമോഷനു വേണ്ടി നല്‍കുന്ന ഓഫറുകളില്‍ ഭൂരിഭാഗവും വിതരണക്കാരനിലും ചില്ലറവ്യാപാരിയിലും അവസാനിക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അപൂര്‍വ്വമായെങ്കിലും ഓഫറുകള്‍, ഒന്നിനൊന്നു സൌജന്യമായോ അല്ലാതെയോ ഉപഭോക്താവിലെത്തുന്നു. ഇത് പരമ്പരാഗത &amp;nbsp; യാഥാസ്ഥിതികതയെ വെല്ലുവിളിക്കുന്ന വില്‍പ്പന സംസ്കാരമാണ്. ചിലപ്പോഴെങ്കിലും ഉപഭോക്താവ് സെന്‍റര്‍ സ്റ്റേജിലെത്തുന്നു. അനുബന്ധസൌകര്യങ്ങളും ആഡംബരങ്ങളും ഉപഭോക്താവിനെ കാത്തിരിക്കുന്നു. ചില നഗരങ്ങളിലെങ്കിലും രാത്രി മയങ്ങുമ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പച്ചക്കറിക്ക് ഓഫറുകള്‍ വരുന്നു. ഉപഭോക്താവിനെ നന്നാക്കാനല്ലാതെ ഉത്പന്നം വിറ്റഴിക്കുന്നതിനുള്ള അടവുനയങ്ങള്‍. പക്ഷെ എന്‍ഡ് യൂസര്‍ക്ക് ഗുണം.ലാഭത്തിന്‍റെ സമവാക്യങ്ങളിലും ചേരുവയിലും വ്യത്യാസങ്ങളുണ്ടെങ്കിലും മറ്റൊരു ക്ലാസ്സിനെ ലക്‍ഷ്യമിടുന്നതുകൊണ്ട് കൂടുതല്‍ യൂസര്‍ ഫ്രണ്ട്ലി.&amp;nbsp; മറ്റൊരു ക്ലാസ്സ്. അതാണ് മണിച്ചിത്രത്താഴ് തുറക്കുന്നതിനുള്ള താക്കോല്‍. &lt;br /&gt;
&lt;br /&gt;
ഉദാരവത്കരണത്തിനു ശേഷമുള്ള ഭാരതം സാമ്പത്തികവളര്‍ച്ചയുടെ ഭാരതമാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അനുനിമിഷം വലുതാകുന്ന, പണക്കാരനും പാവപ്പെട്ടവനും പരസ്പരബന്ധമില്ലാത്ത ഭൂഖണ്ഡങ്ങളാകുന്ന ഇന്ത്യ. ഈ വേര്‍തിരിവിനു അനുനിമിഷം അകലം വര്‍ദ്ധിച്ചു വരുന്നു. ബിസ്സിനസ്സ് ക്ലാസ്സില്‍ സഞ്ചരിച്ച് ലക്ഷറിക്ലാസ്സിലുറങ്ങുന്നവരുടെ എസ് ക്ലാസ്സ് ഇന്ത്യയില്‍ റേഷനരിക്കാരുടെ ഇന്ത്യ ഓവര്‍ലാപ്പ് ചെയ്യുന്നില്ല. തിരിച്ചും.ഇവിടെയാണ് മറ്റു ചില ചോദ്യങ്ങള്‍ പ്രസക്തമാകുന്നത്. ഉദാരവത്കരണത്തിനു മുന്‍പുള്ള കാലത്ത്&amp;nbsp; സുസുക്കിയെന്ന വ്യവസായ ഭീമന്‍ വന്നതു കൊണ്ടെന്തു സംഭവിച്ചു? കാറുകളുടെ വില യുക്തിസഹമാകുകയും സൌകര്യങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തു. മൈക്രോസോഫ്റ്റ് വന്നതു കൊണ്ടെന്തു സംഭവിച്ചു? മറ്റിംഗ്ലീഷും ടൈപ്പ് റൈറ്റിങ്ങും പഠിച്ചു ജോലി തേടിയവര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായും ഐടി തൊഴിലാളിയായും കൂടുതല്‍ മികച്ച അവസരങ്ങള്‍ കണ്ടെത്തി. നോക്കിയ വന്നതു കൊണ്ടെന്തു സംഭവിച്ചു? അല്ലെങ്കില്‍ ചൈനീസ് ഫോണ്‍ കുത്തൊഴുക്കിലെന്തു സംഭവിച്ചു? ഏതു സാധാരണക്കാരനും സ്വന്തമാക്കാവുന്ന വിധം ഫോണിന്‍റെ വില ഭീകരമായി (ക്രൂരമല്ലെങ്കില്‍ ) കുറഞ്ഞു. സൂപ്പര്‍മാര്‍ക്കറ്റുകളും മാളുകളും എന്തു ചെയ്തു? ഉപഭോക്താവിനെ സെന്‍റര്‍ സ്റ്റേജില്‍ പ്രതിഷ്ടിച്ചു.&amp;nbsp; റീട്ടെയിലിങ്ങില്‍ വിദേശ ബ്രാന്‍ഡുകള്‍ വന്നതു കൊണ്ടും&amp;nbsp; പ്രത്യേകിച്ച് ഒരാകാശവും ഇടിഞ്ഞു വീഴാന്‍ പോകുന്നില്ല. കമ്പ്യൂട്ടറു വരുന്നതിനു മുന്‍പും ചാനലു വരുന്നതിനു മുന്‍പും മൊബൈല്‍ ഫോണ്‍ വരുന്നതിനു മുന്‍പും കണ്ട ഭയോന്മാദം. അത്ര തന്നെ.&lt;br /&gt;
&lt;br /&gt;
ആദിയില്‍ ശങ്കരന്‍ പറഞ്ഞത് ഉദര നിമിത്തം ബഹുകൃത വേഷമെന്നാണ്. റീട്ടെയിലിങ്ങില്‍ തിരിച്ചും. ലാഭനിമിത്തം ബഹുകൃതവേഷം. ഇര വിഴുങ്ങുന്നത് അനക്കോണ്ടയായാലും പെരുമ്പാമ്പാണെങ്കിലും പ്രേരകം കച്ചവടം എന്ന പ്രക്രിയയുടെ അടിസ്ഥാന ഘടകമാണ്. ലാഭം.&amp;nbsp; വില്‍ക്കുന്നവനു മാത്രം ലാഭമെന്നത് പഴങ്കഥയാകുമോ? &amp;nbsp; ഒരു പക്ഷെ വില്‍ക്കുന്നവനു മാത്രം ലാഭമെന്നതിനു പകരം വാങ്ങുന്നവനും ലാഭമെന്നത് ഉള്‍ക്കൊള്ളാനുള്ള ബുദ്ധിമുട്ടുകളുണ്ടാവാം. പക്ഷെ പുതിയ വിപണിയുടെ വ്യാകരണത്തില്‍ വാങ്ങുന്നവനും&amp;nbsp; ലാഭം അല്ലെങ്കില്‍ തത്തുല്യം എന്നത് കടന്നു വരുന്നു. &amp;nbsp; അതുള്ളത് നിലനില്‍ക്കും. ലോകം ഒരു വിപണി മാത്രമാകുമ്പോള്‍ പ്രത്യേകിച്ചും.&amp;nbsp;&amp;nbsp; &lt;br /&gt;
&lt;br /&gt;
&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3388226731780839944-3330704548468856344?l=disorderedorder.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/namath/~4/x0Irn_EBgVM" height="1" width="1"/&gt;</description><link>http://feedproxy.google.com/~r/namath/~3/x0Irn_EBgVM/blog-post.html</link><author>noreply@blogger.com (Namath | നമത്)</author><thr:total>1</thr:total><feedburner:origLink>http://disorderedorder.blogspot.com/2011/12/blog-post.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-3388226731780839944.post-1330681177326456465</guid><pubDate>Thu, 06 Oct 2011 04:55:00 +0000</pubDate><atom:updated>2011-10-06T10:26:28.680+05:30</atom:updated><title>കഥയും കാലവും ഇഴപിരിഞ്ഞും ഉടല്‍ നിറഞ്ഞും</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;blockquote&gt;&lt;i&gt;ഞാന്‍ ജീവിച്ചു നടക്കുന്ന ഈ പുതിയ കാലത്തെക്കുറിച്ചുള്ള കഥ. അതില്‍ ആ പഴയ മനുഷ്യരുടെ സ്ഥാനം, അത് പറയാനൊരുങ്ങുമ്പോഴേ ചെടിപ്പ് അനുഭവപ്പെടുന്നു. നടുക്കമനുഭവപ്പെടുന്നു. കൃത്രിമത്വമനുഭവപ്പെടുന്നു. പല മുഖങ്ങളില്‍, പക്ഷെ ഒരൊറ്റ ഭാവമായി, ഓരോ നീക്കങ്ങളിലും അരുതായ്മകളും സൂത്രച്ചിരികളുമായി വന്നെത്തുന്ന പുതിയ മനുഷ്യരെക്കുറിച്ച് എന്തു പറയണമെന്നു തന്നെ അറിയില്ല, ഒറ്റ വാക്കില്‍ ഒതുക്കാന്‍ അനുവദിച്ചാലും. എല്ലാവരും ഇന്ന് ഇങ്ങനെയായിരിക്കുന്നു - കൊച്ചുബാവ.&lt;/i&gt;&lt;/blockquote&gt;&lt;i&gt;&lt;/i&gt;&lt;br /&gt;
&lt;br /&gt;
ദൃക്സാക്ഷി വിവരണം എന്ന യാഥാര്‍ത്ഥ്യവും ഭാവന എന്ന സങ്കല്‍പ്പവും മാത്രമായിരുന്ന മലയാള കഥ ലാളിത്യം വെടിയുന്നത് ആധുനികത എന്ന അനുകരണസുനാമിയിലായിരുന്നു. കാലം അറുപതുകളായിരുന്നു. ചാനല്‍ വേലിയേറ്റം നടത്തുന്നതിനും ഇന്‍റര്‍നെറ്റ് വലനെയ്യുന്നതിനും മുന്‍പുള്ള കാലം. കീബോര്‍‍ഡുകളില്‍ വിഷാദരോഗമരങ്ങള്‍ പൂത്തുതളിര്‍ത്തു കായ്ക്കുന്നതിനു മുന്‍പുള്ള കാലം. മെഷീന്‍ ഏജിന്‍റെ പ്രശ്നങ്ങള്‍ പോയിട്ട് യന്ത്രങ്ങള്‍ പോലും മലയാള ജീവിതത്തില്‍ ബസ്സിനും ലോറിക്കുമപ്പുറം തിരനോക്കാത്ത കാലത്ത് ആധുനികതയുടെ മാനസിക സമ്മര്‍ദ്ദഭൂമികയും കടം കൊണ്ടു. ഔട്ട് സോഴ്സിങ്ങിന്‍റെ റിവേഴ്സ് പ്രൊസസ്സില്‍ കാമുവും കാഫ്കയും പുനര്‍നിര്‍മ്മിക്കപ്പെട്ടു. ജീവിതത്തില്‍ പ്രായോഗികരും ചിന്തയില്‍ അന്യരുമായ എഴുത്തുകാരുടെ വംശം ചിന്തേരിടപ്പെടുന്നതവിടെയാണ്. വി.കെ.എന്‍ എഴുതിയ ബില്‍റ്റ് ഇന്‍ ഭീരുത്വം, കടം കൊണ്ട മാനസികസമ്മര്‍ദ്ധങ്ങളില്‍ നിന്നും  ചായക്കോപ്പകളിലെ കൊടുങ്കാറ്റുകളുണര്‍ത്തി. രാഷ്ട്രീയത്തിലുപരി സങ്കീര്‍ണ്ണതകളന്യമായിരുന്ന ഒരു കാലത്ത് ആ കടം കൊണ്ട മുടുപടങ്ങളുടെ മേലാപ്പുകളെ പ്രതിഭയുടെ ഉത്തുംഗസൌധങ്ങളായി ജ്ഞാനസ്നാനം ചെയ്യുന്നത് ജീവിതവും കഥയും തമ്മിലുള്ള ബന്ധത്തെ കൊഞ്ഞനം കുത്തുകയും കപടതയുടെ വചന പ്രഘോഷണം നടത്തുകയും ചെയ്തു. അന്യതാ ബോധത്തിന്‍റെ പടിഞ്ഞാറന്‍ പരിപ്രേക്ഷ്യവും കിഴക്കന്‍ പരിപ്രേക്ഷ്യവും വിരുദ്ധോക്തികളില്‍ സമന്വയിപ്പിക്കപ്പെട്ടു. കിഴക്കിന്‍റെ അന്യത വിരക്തിയുടെ, നിരാസക്തിയുടെ തത്വചിന്തയായിരുന്നു. ബ്രഹ്മം എന്ന സത്തയില്‍ വ്യക്തിയെ സമന്വയിപ്പിക്കുമ്പോള്‍ സംഭവിക്കുന്ന ഡിറ്റാച്ച്മെന്‍റ്. അഹം ബ്രഹ്മമാവുന്നു. ബ്രഹ്മം അഹവും. പടിഞ്ഞാറിന്‍റെ അന്യന്‍ കേശാദിപാദം വ്യക്തിഗതവും. വിരക്തിയുടെ പവിത്ര സ്പര്‍ശമില്ലാത്ത ആസക്തിയുടെ നിരാശ. തിളച്ചുമറിഞ്ഞും ഉരുകിയൊലിച്ചും വ്യക്തി,&amp;nbsp; നിരാശയില്‍ അപനിര്‍മ്മിക്കപ്പെട്ടപ്പോള്‍, അതു കടം കൊണ്ട മലയാള കഥ, ഭാവനയുടെ മലയാള പരിസരങ്ങളില്‍ നിന്നകന്നു. ഇടയ്ക്കൊക്കെ ചില* അമ്ലതീഷ്ണസ്പര്‍ശങ്ങളൊഴിച്ച്&amp;nbsp; ആഫ്രിക്കന്‍ പായല്‍ പോലെ ആധുനികത പടര്‍ന്നു പിടിച്ച കഥയുടെ ഭൂമിക തരിശായി നിലവിളിച്ചു. ജീവിതത്തില്‍ മുഖം ചേര്‍ത്ത്, ഇയ്യോബിനെ പോലെ നിലവിളിച്ച്&amp;nbsp;&amp;nbsp; ജീവിതത്തിനും മരണത്തിനുമിടയില്‍ പ്രാര്‍ത്ഥനകളോടെ നിന്ന കൊച്ചുബാവ, ചിലപ്പോള്‍ ഒരു മാന്ത്രികനെ പോലെയും, മറ്റു ചിലപ്പോള്‍ ആഭിചാരക്കാരനെ പോലെയും കഥയില്‍ കേരളവും ജീവിക്കുന്ന കാലവും നിറച്ചു.&lt;br /&gt;
&lt;br /&gt;
&lt;a name='more'&gt;&lt;/a&gt;&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;blockquote&gt;ഞാന്‍ വിശ്വനാഥന്‍, ഒരു സ്വതന്ത്രപത്രപ്രവര്‍ത്തകന്‍. സ്വാതന്ത്ര്യം തന്നെ ഭക്ഷണം എന്നു കവിത. കൂലിയെഴുത്തുകാരന്‍ എന്നുമാവാം ചുരുക്കത്തില്‍. കാലം 1977. ഇതെന്‍റെ സുഹൃത്ത് ടിവി.കൊച്ചുബാവ. കഥയെഴുത്തില്‍ ലേശം കമ്പമുണ്ട്.....&lt;/blockquote&gt;എന്നു തുടങ്ങുന്ന നോവലെന്ന പേരിലും നോവലാകാതിരുന്ന കഥ,  &lt;b&gt;പെരുങ്കളിയാട്ടം&lt;/b&gt; റിപ്പോര്‍ട്ടേജ് എന്ന ആഖ്യാനവ്യത്യസ്തതയില്‍ മാത്രമല്ല കൊച്ചുബാവയുടെ പെരുവിരലടയാളം പതിപ്പിക്കുന്നത്. &lt;br /&gt;
&lt;blockquote&gt;വരണ്ട കാറ്റുകള്‍ ഊതുന്ന ഒരു പീഠഭുമിയിലാണ് നമ്മളിപ്പോള്‍ നില്‍ക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരം അടി മേലെ മണ്ണാംപതി. ക്ഷയിച്ച ഗ്രാമം. ......ജാതിയില്‍ താന്നവര്‍ക്ക് അവിടെ ചായ ചാച്ചിറക്കില്‍, ചേന്ദു ചക്കിലിയന്‍മാര്‍ ഇന്നലെ കഴിഞ്ഞത് അപ്പോള്‍ തന്നെ മറക്കുന്നവര്‍. .. ചായ കുടിച്ചു കഴിഞ്ഞാല്‍ ഗ്ലാസ്സ് കഴുകി യഥാസ്ഥാനത്ത് വെച്ച് കാശു കൊടുത്ത് പൊയ്ക്കൊള്ളണം. അവരുടെ കാശിടുന്ന പെട്ടി പക്ഷെ പഴയതു തന്നെ!....... &lt;/blockquote&gt;നിരാസക്ത വിവരണത്തിലൂടെ കൊച്ചുബാവ കേരളത്തിലുണ്ടെന്നു വിശ്വസിക്കാന്‍ പോലും സാമാന്യജനം വിമുഖത കാണിക്കുന്ന സാമൂഹിക യാഥാര്‍ത്ഥ്യങ്ങളിലേക്ക് കൈപിടിച്ചു കൊണ്ടു പോകുന്നു. കടം കൊണ്ട ഭാവുകത്വമില്ലാതെ, കറുത്തഫലിതത്തിന്‍റെ തണുത്ത വിരലുകളുടെ സ്പര്‍ശമറിയിക്കാതെ,പുറംലോകം എന്ന ജയിലിലെ അന്തേവാസിയായ ഒരു കാട്ടൂരുകാരന്‍റെ നിര്‍മ്മമതയോടെ കഥയില്‍ സമൂഹത്തെ നിറയ്ക്കുന്നു. നിരാസക്തി അല്ലെങ്കില്‍ ക്ലിനിക്കല്‍ നിസ്സംഗത ശമം വന്ന മനസ്സിനു സഹജമാണ്. പ്രതിഭയുടെ ലോലതന്തുക്കള്‍ തിളച്ചുമറിയുന്ന ലോകത്തെ സ്പന്ദനങ്ങള്‍ക്കായി നീളുമ്പോള്‍, സ്വാംശീകരണത്തിന്‍റെ തുടര്‍ചലനങ്ങളില്‍ സ്വയമെരിയുമ്പോള്‍ സ്ഥിതപ്രജ്ഞനായിരിക്കുന്നത് ദുഷ്കരസങ്കീര്‍ണ്ണമായ ഒന്നാണ്. അമിതവൈകാരികതകളില്‍ കാലിടറാതെയും പ്രത്യയശാസ്ത്രപ്രതിബന്ധങ്ങളില്‍ ബന്ധനസ്ഥനാകാതെയും ഇരിക്കുന്നത് മലയാളത്തിലെ സവിശേഷസാഹചര്യങ്ങളില്‍ കഥയെഴുത്തുകാരന്, കഥയില്ലാത്തതെങ്കിലും കഴുമ്പുള്ള വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോള്‍ പ്രത്യേകിച്ചും. കഥയെഴുത്തെന്ന ആധുനിക യക്ഷകല ജീവന്‍റെ ഓരോ ശ്വാസവും ഊറ്റിക്കുടിക്കുമ്പോഴും കൊച്ചുബാവയുടെ കൈയ്യടക്കം നല്ല കഥാകാരന്‍റെ വിളംബരമായിരുന്നു. ജീവിതമെന്ന തീരത്തു നിന്നും മുങ്ങിത്താണ് ഓരോ കഥയ്ക്കും ശേഷം എഴുത്തുകാരന്‍ ഇറ്റു ശ്വാസത്തിനായി തിരികെയെത്തുമ്പോള്‍ അജ്ഞാതലിപികള്‍ പോലെ തോന്നിക്കുന്ന കഥയെന്ന പദസഞ്ചയത്തില്‍ കൈയ്യടക്കം ഗണ്യപ്രസക്തമാകുന്നു. കഥാശില്പഭദ്രത ഭാവനയ്ക്കും മനസ്സിനും പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. പ്രിവിലേജ്‍ഡ് ഫ്യൂ. ആ പ്രിവിലേജ്ഡ് കൈയ്യടക്കത്തോടെ കൊച്ചുബാവ എഴുതുന്നു. ഇറച്ചിയെന്ന ഇട്ടീരക്കഥയില്‍ നിന്നും. ഭോജനാസക്തിയും മാനസികഅപഭ്രംശങ്ങളും നിഴല്‍ വിരിക്കുന്ന, മനസ്സിന്‍റെ നിലവിളികളെ ഉടലിന്‍റെ ആസക്തികള്‍ കീഴടുക്കുന്നതിന്‍റെ ദൃക്സാക്ഷിവിവരണം.&lt;br /&gt;
&lt;br /&gt;
&lt;blockquote&gt;കട്ടിലിന്‍റെ സിംഹാസനത്തില്‍ നിന്നും മാഡം കിടക്കയിലേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍ തെളിയുന്നു ചെത്തി രൂപപ്പെടുത്തിയ തുടകള്‍. നീല പശ്ചാത്തലത്തില്‍ വെളുപ്പിന്‍റെ തുടിപ്പ്. അതു കാണ്‍കെ അവന്‍ കാസ്മിനാകുകയാണ്. അവന്‍ കട്ടിലിലേക്ക് കുതിച്ചു കയറുകയാണ്. മാഡത്തെ തൊടുകയാണ്. മാഡം പ്രതിഷേധിക്കുന്നതേയില്ല. പകരം മാഡം അവനെ പുണര്‍ന്ന്, ചുണ്ടുകളാല്‍ നുകര്‍ന്ന്.............&lt;/blockquote&gt;&lt;br /&gt;
മീനമാസത്തിലെ സൂര്യനെ പോലെ ജ്വലിപ്പിച്ചുരുക്കുന്ന നിസ്സംഗതയില്‍ ഇറച്ചി തിന്നാന്‍ വിളിച്ചുണര്‍ത്തുന്ന മാഡത്തിന്‍റെ മൂത്തപുത്രനേയും കാര്‍പ്പറ്റിലിരുന്നുകൊണ്ട്, നേര്‍ത്ത തലയാട്ടലോടെ ഭക്ഷണം കഴിച്ച് ഇട്ടീരയുടെ ഉറക്കമെങ്ങനെയുണ്ടായിരുന്നുവെന്ന് സ്നേഹപൂര്‍വ്വം തിരക്കുന്ന കാസ്മിനേയും വിവരിച്ച് കൊച്ചുബാവ വര്‍ത്തമാനകാലത്തിലേക്ക് മടങ്ങി വന്ന് ഇട്ടീരയുടെയും ആസുരമായ മാംസഭോജന കാലത്തിന്‍റെയും പുരാവൃത്തം തുടരുന്നു. &lt;br /&gt;
&lt;br /&gt;
&lt;blockquote&gt;ചിലതു കേള്‍ക്കുക. കുറച്ചു ദിവസം മുന്‍പ് ഇട്ടീര മരിച്ചു. ഇന്നലെ ശവം ഇവിടെ എത്തിച്ചേര്‍ന്നു. എട്ടുകൊല്ലക്കാലം അവന്‍ മറന്നു പോയ ഭൂമിയിലേക്ക്, ഒടുവിലൊരു ബാധ്യതയായി അവന്‍ തിരിച്ചു വന്നു. മരണം, ഉപകാരപ്പെടാത്തവര്‍ മരിക്കുമ്പോള്‍ പ്രത്യേകിച്ചും മറ്റുള്ളവര്‍ക്ക് ബാധ്യതയാകുന്നു. .....................&lt;/blockquote&gt;&lt;br /&gt;
നിരാസക്തിയുടെ ശമം വന്ന മനസ്സില്‍, യൌവ്വനക്ഷുബ്ദതയില്‍ വാര്‍ദ്ധക്യപക്വത നിറച്ച് നിസ്സംഗമായി കൊച്ചുബാവ തുടരുന്നു. ചിലപ്പോഴൊക്കെ എം.പി.നാരായണപ്പിള്ളയുടെ പരിണാമത്തിലെ സെക്രട്ടറി സ്വാമി സംവാദത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട്**. ചിലപ്പോള്‍ സൂഫിക്കഥകളുടെ, സാരോപദേശകഥകളുടെ നിഴല്‍ തെളിച്ചുകൊണ്ട്.   &lt;br /&gt;
&lt;blockquote&gt;അപ്പോള്‍ സുഹൃത്ത്. കാസ്മിനോ&lt;br /&gt;
അവിടെയുണ്ടാവും, ഇട്ടീരയുടെ മൃതദേഹം എത്തിച്ചുകൊടുക്കാന്‍ തോന്നിയതു തന്നെ അയാളുടെ നല്ല മനസ്സു കൊണ്ടാണ്. അവിടെ ആര്‍ക്കാരെ ശ്രദ്ധിക്കാന്‍ സമയം? ഇനിയാ മാളികയില്‍ ഇട്ടീരയ്ക്കു പകരം വേറൊരുവന്‍ വരും. ദുര്‍ബലന്‍ ഓടും. അല്ലാത്തവര്‍ നില്‍ക്കും. അവനും ഒരു പക്ഷെ ഇട്ടീരയെ പോലെ...&lt;br /&gt;
എന്നിട്ടു ഞാന്‍ പുഴയിലേക്കിറങ്ങി. വൃശ്ചികത്തിലെ ജലം. നേരിയ ഇരുട്ടില്‍ പച്ചപ്പിന്‍റെ നിതാന്ത സൌകുമാര്യം. ഞാന്‍ കൈക്കുടന്നയില്‍ വെള്ളമെടുത്തു. അതിലേക്ക് നിലാവിറങ്ങി വന്നു.&lt;/blockquote&gt;അതില്‍ നോക്കി കൊച്ചുബാവ മന്ത്രിച്ചു. പ്രകൃതിക്കു നന്ദി. ഈ ജലമേ സത്യമാവുന്നുള്ളൂ. സത്യം കൊച്ചുബാവ. കാമക്രോധലോഭമോഹിതമായ ജീവിതം മടുപ്പിക്കുമ്പോള്‍ പ്രകൃതി ഒരിക്കലും മടുപ്പിക്കാതെ, വെറുപ്പിക്കാതെ ചെടിപ്പിക്കാതെ.. ഉള്ളില്‍ കുതിര്‍ത്തും, തളിര്‍ത്തും, പൂത്തും.......&lt;br /&gt;
&lt;br /&gt;
നീര്‍ച്ചുഴികള്‍ പോലെ കാഴ്ചപതിയുമ്പോള്‍,  ഉള്‍ക്കാമ്പിലേക്കു പിടിച്ചു വലിച്ചാവാഹിക്കുന്ന കൊച്ചുബാവക്കഥകളുടെ കാലത്തിലേക്ക് തിരികെ. മലയാള കഥയിലെ ആധുനികതയുടെ ചരമഗാനത്തിലെ ചിലവരികളെങ്കിലും, കൊച്ചുബാവയുടെ കഥകള്‍ കൊണ്ടെഴുതപ്പെട്ടതാണ്. ആധുനികോത്തര മലയാള കഥയുടെ പിറവിയുടെ ആകാശത്ത് ജോണ്‍ എബ്രഹാമിന്‍റെ നേര്‍ച്ചക്കോഴിക്കും, ടി.ആറിന്‍റെ കഥകള്‍ക്കുമൊപ്പം  കൊച്ചുബാവയുടെ നക്ഷത്രങ്ങള്‍ക്കിടയില്‍,  അതാ നമ്മുടെ തോമസ് ആന്‍റണിയുണ്ട്. ഏഴാംമുദ്രയിലെ മരണത്തോടുള്ള ചതുരംഗക്കളി പോലെ, നചികേതസ്സിന്‍റെ സംവാദം പോലെ തോമസ് ആന്‍റണിയില്‍ കൊച്ചുബാവയുടെ ആത്മഭാഷണം.&lt;br /&gt;
&lt;br /&gt;
&lt;blockquote&gt;ഒരു ഉച്ചയുറക്കത്തിന്‍റെ പെരുവഴിയില്‍, തീരെ ദുര്‍ബലമായൊരു സ്വപ്നത്തിനടിപ്പെട്ട് നമ്മുടെ തോമസ് ആന്‍റണി കിടക്കുന്നു. ഉറക്കമാണെങ്കിലും അവന്‍റെ കണ്ണുകള്‍, പ്രകാശവും സ്നേഹവും ശേഖരിച്ചൊതുക്കിവെച്ചിരിക്കുന്ന അവന്‍റെ കണ്ണുകള്‍ തുറന്നേയിരിക്കുന്നു. നോക്കൂ, അവന്‍റെ ഒരു കണ്ണെപ്പോഴും തുറന്നിരിക്കുന്നത് മരണത്തിനു നേരെയാണ്. മറുകണ്ണെപ്പോഴും ജീവിതത്തിനു നേരെയും. ഇടംകണ്ണിലൂടെ ഒരു കുഴിയാന കടന്നു പോകുന്നതായി ഉറക്കത്തില്‍ അവനറിയുന്നു. വലംകണ്ണില്‍ ഒരു മുളകുചെടി വളര്‍ന്നു വരുന്നതായി ഉറക്കത്തില്‍ അവനറിയുന്നു. അതോടെ കൂര്‍ത്തുമൂര്‍ത്ത ഒരു യാഥാര്‍ത്ഥ്യത്തിനു നേരെ അവന്‍ തെറിച്ചുണരുന്നു.&lt;/blockquote&gt;&lt;br /&gt;
തുറിച്ചു നോക്കുന്ന യാഥാര്‍ത്ഥ്യത്തിലേക്കു തെറിച്ചുണര്‍ന്ന കൊച്ചുബാവ പഴയ വാക്കുകള്‍ കൊണ്ട് പുതിയ ഭാവുകത്വമെഴുതുമ്പോള്‍,  കഥാപാത്രമായ പൂപ്പല്‍ പിടിച്ച വൈദ്യനെ പോലെ പരമ്പരാഗത യാഥാസ്ഥിതിക സാഹിത്യമനസ്സിനു കൊച്ചുബാവയെ മനസ്സിലാവുകയുണ്ടായില്ല. സാഹിത്യമനസ്സും ചിലപ്പോഴൊക്കെ പഴമക്കാരാണ്. ക്ലാവുപിടിച്ച അഹംബോധമുള്ള പൂപ്പല്‍പ്യൂപ്പകള്‍. അവരെ, അവരുടെ പരിമിതികളെ ഉല്ലംഘിച്ച് കൊച്ചുബാവയുടെ കഥകള്‍ ആധുനികോത്തരതയും കടന്നു വളരുന്നു. &lt;br /&gt;
&lt;blockquote&gt;കലൂരില്‍ നിന്നും കാട്ടൂരിലേക്കുള്ള ബസ്സ് യാത്രയ്ക്കിടയില്‍ തോമസ് ആന്‍റണി പലവട്ടം മരിക്കുന്നതും പലവട്ടം വഴിതെറ്റി കാരളത്തും കരുനാഗപ്പള്ളിയിലും ചെന്നു ചേരുന്നതും എന്തുകൊണ്ടാണെന്ന് ആരും തിരക്കുന്നില്ല. തോമസ് ആന്‍റണി എപ്പോഴും സ്വസ്ഥതയില്‍ നിന്നും അസ്വസ്ഥതയിലേക്കു ഞെട്ടിവീഴുന്നതും ഇടയ്ക്കിടെ ആകാശം നോക്കി വിറച്ചുവിറച്ച് നിലവിളിക്കുന്നതും എന്തുകൊണ്ടാണെന്ന് ആരും അന്വേഷിക്കുന്നില്ല....... അവനെ ആര്‍ക്കും ആവശ്യമില്ലാതായിരിക്കുന്നു. അവനൊരു കൊച്ചിക്കാരന്‍ യുവാവ് മാത്രമാകുന്നു&lt;/blockquote&gt;&lt;br /&gt;
ലോകം പ്ലാസ്റ്റിക് ക്യൂബിക്കിളുകളും സൂര്യന്‍ മെര്‍ക്കുറിലൈറ്റുകളും മേല്‍വിലാസം പ്ലാസ്റ്റിക് ടാഗുകളും മാത്രമാകുമ്പോള്‍ ജീവിതം ഫംഗ്ഷണലാകുമ്പോള്‍ ആസുരമായ കാലത്തില്‍ ഏകാകി നിലവിളിക്കുന്നു. നഗരങ്ങള്‍ ബന്ധങ്ങളുടെ മരുഭൂമികളാകുന്നു. പ്രകൃതിയുമായുള്ള പൊക്കിള്‍കൊടി ബന്ധമറ്റ മനുഷ്യന്‍ കൂണു പോലെ മുളച്ചു പൊന്തുകയും ചവിട്ടടിയിലെ മണ്ണു പോലെ ഞെരിഞ്ഞമരുകയും ചെയ്യുന്ന ബന്ധങ്ങളില്‍ ശ്വാസംമുട്ടുന്നു. ഏകാകി വംശനാശം സംഭവിക്കാത്ത വംശമാകുന്നു. കൊച്ചുബാവയുടെ കഥകള്‍ പ്രശ്നസങ്കീര്‍ണ്ണങ്ങളായി നിത്യജീവിതത്തില്‍ പിടയുന്ന ആത്മാക്കളുടെ നേരിന്‍റെ നിലവിളിയാണ്. പിന്‍വഴികളും ഓര്‍മ്മകളും ഖേദങ്ങളുടെ ശിശിരവുമാണ്. ചാനല്‍മഴയ്ക്കും ഇന്‍റര്‍നെറ്റ് വലകള്‍ക്കുമിടയില്‍ പിടയുന്ന കാലത്തിന്‍റെ വ്യഥകളുടെ മുന്നെഴുത്തും പിന്നെഴുത്തുമാണ്. കാലത്തിന്‍റെ അടയാളങ്ങളുള്ള, കാലഗണനാചിഹ്നങ്ങളുള്ള എല്ലാ എഴുത്തും കാലം എന്ന കുത്തൊഴുക്കില്‍ അലിഞ്ഞില്ലാതാകുമെങ്കിലും, കണ്ണുകളില്‍ തറഞ്ഞു കയറുന്ന പുറംലോകം പകരുന്ന വേദനയില്‍ ആര്‍ക്കുവേണ്ടിയെന്നില്ലാതെ  വിലപിക്കുന്ന ഏകാകിയുടെ വംശം നിലനില്‍ക്കുന്നിടത്തോളം മലയാളഭാവനയില്‍ കൊച്ചുബാവയും കഥയാണ്. കാര്യവും.  &lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
കുറിപ്പുകള്‍.&lt;br /&gt;
&lt;br /&gt;
1. കഥ - ടിവി.കൊച്ചുബാവ, മള്‍ബറി, കോഴിക്കോട്.&lt;br /&gt;
2. എഴുത്തില്‍ ഇടപെടുമ്പോള്‍, മണര്‍ക്കാട് മാത്യു, കറണ്ട് ബുക്സ്, തൃശൂര്‍.&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
* സാഹിത്യമെന്ന ലേബലില്‍ ഇടയ്ക്കു പറഞ്ഞു പോയ ചിലത്  &lt;/div&gt;** &lt;a href="http://disorderedorder.blogspot.com/2008/05/blog-post_30.html"&gt;പരിണാമം അധികാരസങ്കല്‍പ്പത്തിന്‍റെ പൊളിച്ചെഴുത്ത്&lt;/a&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3388226731780839944-1330681177326456465?l=disorderedorder.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/namath/~4/imOGgr8QWIk" height="1" width="1"/&gt;</description><link>http://feedproxy.google.com/~r/namath/~3/imOGgr8QWIk/blog-post.html</link><author>noreply@blogger.com (Namath | നമത്)</author><thr:total>2</thr:total><feedburner:origLink>http://disorderedorder.blogspot.com/2011/10/blog-post.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-3388226731780839944.post-1704916643872148704</guid><pubDate>Tue, 27 Sep 2011 02:40:00 +0000</pubDate><atom:updated>2011-09-27T08:10:05.543+05:30</atom:updated><title>still life</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-vhdHcmloBXA/ToE3ZE_gviI/AAAAAAAAAds/JelC2cXMlsM/s1600/DSC_0048.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0"  src="http://1.bp.blogspot.com/-vhdHcmloBXA/ToE3ZE_gviI/AAAAAAAAAds/JelC2cXMlsM/s800/DSC_0048.JPG"  /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;
&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3388226731780839944-1704916643872148704?l=disorderedorder.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/namath/~4/a3Nj4MaosV8" height="1" width="1"/&gt;</description><link>http://feedproxy.google.com/~r/namath/~3/a3Nj4MaosV8/still-life.html</link><author>noreply@blogger.com (Namath | നമത്)</author><media:thumbnail url="http://1.bp.blogspot.com/-vhdHcmloBXA/ToE3ZE_gviI/AAAAAAAAAds/JelC2cXMlsM/s72-c/DSC_0048.JPG" height="72" width="72" /><thr:total>0</thr:total><feedburner:origLink>http://disorderedorder.blogspot.com/2011/09/still-life.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-3388226731780839944.post-2220997181182120303</guid><pubDate>Wed, 24 Aug 2011 02:15:00 +0000</pubDate><atom:updated>2011-08-24T07:45:20.709+05:30</atom:updated><title>വിശുദ്ധകാപട്യങ്ങളുടെ അള്‍ത്താരകളിലെ ദിവ്യബലികള്‍</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;span style="font-size: large;"&gt;&lt;b&gt;അ&lt;/b&gt;&lt;/span&gt;ണ്ണാ ഹസാരേ രാംലീലാ മൈതാനത്ത് നിരാഹാരം കിടക്കുന്നു. ടിവിയിലും പത്രങ്ങളിലും ഓണ്‍ലൈനിലുമെല്ലാം ഹസാരെ തരംഗം. പൊതുജനത്തിന്‍റെ ധാര്‍മ്മികത സടകുടഞ്ഞെഴുന്നേറ്റ് ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറിയിരിക്കുന്നു. മധ്യവര്‍ത്തി ഇടത്തരം മേല്‍ത്തരം രാഷ്ട്രീയ പുശ്ചങ്ങളുടെ&amp;nbsp; ചായക്കോപ്പയില്‍ ആ കൊടുങ്കാറ്റ് ആത്മരതികളുടെ സുനാമികള്‍ സൃഷ്ടിക്കുന്നു. &lt;br /&gt;
&lt;br /&gt;
അണ്ണാ ഹസാരെ ഒരു സൂചകം അല്ലെങ്കില്‍ ദൃഷ്ടാന്തം മാത്രമാണ്. ഹസാരയെക്കാള്‍ പ്രസക്തമായ അനുയായികളിലേക്ക്. ബാബുലോകെന്നും ഭദ്രലോകെന്നും പല ഭാഷകളില്‍ വിളിക്കപ്പെടുന്ന അഷ്ടിക്കു വകയുള്ളവരും അത്താഴപ്പഷ്ണിക്കാരല്ലാത്തവരെങ്കിലും അത്താഴ പഷ്ണിക്കാരുണ്ടോ എന്നു വിളിച്ചുചൊല്ലാത്തവര്‍. താനും പെണ്ണുമ്പിള്ളേം തട്ടാനുമായി സുഖജീവിതം നയിക്കുന്നവര്‍. &lt;br /&gt;
&lt;br /&gt;
ഇവിടെയാണ് അമിതാഭ് ബച്ചന്‍ മുതല്‍ സുരേഷ് ഗോപി വരെയുള്ളവര്‍ കടന്നു വരുന്നത്. ഒരുകാലത്ത് രോഷാകുലനും ചെറുപ്പക്കാരനുമായിരുന്ന ബച്ചന്‍ താരമായത് തിരക്കഥയെഴുത്തുകാര്‍ വരികളില്‍ അനീതികളോടുള്ള രോഷം വിതച്ചപ്പോഴാണ്. അതു കണ്ടു ജനം കയ്യടിച്ചപ്പോഴാണ്. വീണ്ടും വീണ്ടും കയ്യടിക്കാന്‍ വേണ്ടി ഇരച്ചു കയറിയപ്പോഴാണ്. ഏറിയും കുറഞ്ഞും മഹാതാരനിര്‍മ്മിതികളൊക്കെ ഇങ്ങനെയാണ്. ജനത്തിന്‍റെ ആ സൈക്കോളജി വോട്ടും അധികാരവുമാക്കിയ എം.ജി.ആറടക്കം. വിഷയം താരനിര്‍മ്മിതിയല്ല. താരനിര്‍മ്മിതിക്കു കാരണമാകുന്ന ജനത്തിന്‍റെ മനശ്ശാസ്ത്രമാണ്.&lt;br /&gt;
&lt;br /&gt;
തിരശ്ശീലയിലെ പ്രതികരണം ചായക്കോപ്പയിലെ സുനാമിയാണ്. യഥാര്‍ത്ഥമല്ലാത്ത നിഴല്‍ചിത്രം. നിത്യജീവിതത്തില്‍ നിന്നെടുക്കുന്ന സ്വപ്നത്തിന്‍റെ ഇടവേളകള്‍. നടന്‍ രോഷാകുലനാകുമ്പോള്‍ അനീതിക്കെതിരെ പ്രതികരിക്കുമ്പോള്‍ നന്മ തിന്മയെ വെല്ലുമ്പോള്‍ സാമൂഹിക പ്രതിബദ്ധതയുടെ ഏതൊക്കെയോ രസമുകുളങ്ങള്‍ സംതൃപ്തമാകുന്നു. ആത്മരതിയില്‍ സായൂജ്യമടയുന്നു. സ്വന്തം ജീവിതം നല്‍കുന്ന സുരക്ഷയില്‍ നിന്നുള്ള കപടസായൂജ്യം. ഏറിയും കുറഞ്ഞും ഹസാരെയുടെ നിരാഹാരം നല്‍കുന്നതും അതു തന്നെയാണ്. &lt;br /&gt;
&lt;br /&gt;
ഭദ്രലോകെന്ന മധ്യവര്‍ത്തിലോകത്തിന്‍റെ ധാര്‍മ്മിക അധാര്‍മ്മികത. ജനാധിപത്യത്തെക്കുറിച്ചും അവകാശങ്ങളെയും കുറിച്ചുള്ള സെലക്ടീവ് ബ്ലൈന്‍ഡ്നെസ്സും കാട്ടിക്കൂട്ടലുകളുടെ ജുഗുപ്സയും. ധര്‍മ്മസമരത്തിനു പിന്തുണ നല്‍കാന്‍ വേണമെങ്കില്‍ ടിടിആറിനു കൈക്കൂലി കൊടുത്തു സീറ്റുറപ്പിച്ചു പോകും. സ്വന്തം വീട്ടിലെ കുപ്പ പ്ലാസ്റ്റിക് കവറിലാക്കി അന്യന്‍റെ സ്ഥലത്തു സ്ഥിരനിക്ഷേപം നടത്തും. ആധാരമെഴുതുന്നതു മുതല്‍ സര്‍ക്കാരിനു കൊടുക്കേണ്ട നികുതികളെല്ലാം കൊടുക്കാതിരിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തി ആദായനികുതി റെയ്ഡിന്‍റെ ടിവി കാഴ്ചകളില്‍ മുഴുകി മുഖത്ത് നവരസങ്ങളോടൊപ്പം ആശ്ചര്യചിഹ്നം വിരിയിക്കും. അത്തരം കാപട്യത്തിലേക്കാണ് ഹസാരേ സമരം മുതല്‍കൂട്ടുന്നത്.&lt;br /&gt;
&lt;br /&gt;
ഓരോ കാഴ്ചകള്‍ക്കും ശേഷം ഭദ്രലോകിന്‍റെ ജീവിതം സുഭദ്രമായി തന്നെ തുടരും. ടിവി കാഴ്ചകളില്‍ നിന്നും കണ്ണും ബ്ലോഗിലെയും ബസ്സിലെയും പ്രതികരണങ്ങളില്‍ നിന്നും വിരലുമെടുത്ത് സ്വന്തം ജീവിതത്തിന്‍റെ സുഖങ്ങളിലേക്ക് മടക്കയാത്ര. എന്‍റെയും നിങ്ങളുടെയും കാപട്യങ്ങള്‍ക്ക് വോയറിസ്റ്റ് സുഖം പകരുന്ന സമരങ്ങള്‍. ഓരോ കാലത്തും കപടധാര്‍മ്മികതയുണരുന്നതിനു ഓരോ കാരണങ്ങളുണ്ടാകും. ഇടയ്ക്ക് ഒരു വൈദ്യുതി കമ്പി പോലെ ദുരന്തങ്ങള്‍ പൊട്ടീവീഴും. ധാര്‍മ്മികതയുടെ വൈദ്യുതാഘാതമേറ്റ് വാചകങ്ങളും പ്രതികരണങ്ങളും ചിതറിത്തെറിക്കും. പത്രത്താളുകളിലെ ദിനസ്സരിക്കുറിപ്പുകള്‍ മാറുന്നതിനനുസരിച്ച് നടക്കുന്ന വിശുദ്ധകാപട്യങ്ങളുടെ അള്‍ത്താരകളിലെ ദിവ്യബലികള്‍. തമിഴ്മൊഴി പോലെ വന്തിട്ടേയിരിക്കും പോയിട്ടും.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3388226731780839944-2220997181182120303?l=disorderedorder.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/namath/~4/GVifNJniT8s" height="1" width="1"/&gt;</description><link>http://feedproxy.google.com/~r/namath/~3/GVifNJniT8s/blog-post.html</link><author>noreply@blogger.com (Namath | നമത്)</author><thr:total>9</thr:total><feedburner:origLink>http://disorderedorder.blogspot.com/2011/08/blog-post.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-3388226731780839944.post-3548867865281475020</guid><pubDate>Sun, 24 Jul 2011 07:40:00 +0000</pubDate><atom:updated>2011-07-25T10:23:49.669+05:30</atom:updated><title>കന്യാസ്ഥലി</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;അയാളവളെ കാണുകയായിരുന്നു. പൂത്തിരികത്തി നില്‍ക്കുന്ന കണ്ണുകള്‍. അയാള്‍ &lt;br /&gt;
നോക്കുന്നുവെന്നറിഞ്ഞപ്പോള്‍ അവള്‍ തുടുത്തു. ചലനം സാവധാനത്തിലായി. തിരക്കിട്ടെന്തോ &lt;br /&gt;
എടുക്കാനെന്ന ഭാവത്തില്‍ അടുക്കളയിലേക്കോടാന്‍ തുടങ്ങി. പിന്നെ സാവകാശം നടന്നു. വാതില്‍പ്പടിയിലെത്തി തിരിഞ്ഞു നോക്കി അവളുടെ ഒളിത്താവളത്തില്‍ മറഞ്ഞു. അയാള്‍ക്ക് ചിരി വന്നു. ഓടിച്ചാടി നടന്നപ്പോഴൊരിക്കല്‍ അയാളാണ് പറഞ്ഞത്.&lt;br /&gt;
&lt;br /&gt;
ഡീ, നിനക്കറിയൂല്ല. നീ നെട്ടോട്ടമോടുമ്പോള്‍ അതൊരഴകാണ്.&lt;br /&gt;
ങ്ങേ?&lt;br /&gt;
നിറഞ്ഞു തുളുമ്പിക്കുലങ്ങിത്തെറിച്ച്&lt;br /&gt;
മിണ്ടരുത്. ചുപ് രഹേ.&lt;br /&gt;
ഓടിച്ചാടിക്കൊതിപ്പിക്കരുത്, മെല്ലെ നടക്ക് എന്നതിന്‍റെ ഹിന്ദിയെന്തോന്ന്?&lt;br /&gt;
&lt;br /&gt;
അന്നു തുടങ്ങിയതാണ്, വെപ്രാളപ്പെട്ടോടാന്‍ തുടങ്ങുമ്പോഴൊരു പിന്‍വിളി. അയാളുടെ &lt;br /&gt;
കണ്ണുപതിയുമ്പോഴൊരു പരവേശം. അടുക്കളയില്‍ തട്ടലും മുട്ടലും തുടരുന്നു. പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടാവില്ല. വെറുതെ. എന്തെങ്കിലുമെടുത്ത് തൂത്തു തുടച്ച്. സ്ഥാനം മാറ്റി മറിച്ച്.... ഓര്‍മ്മകളില്‍ നിന്നും രക്ഷപെടാനുള്ള കുറുക്കുവഴികള്‍.&lt;br /&gt;
&lt;br /&gt;
അവളുമതു തന്നെയാണ് ചിന്തിച്ചത്.ഓര്‍മ്മകളില്‍ നിന്നും രക്ഷപെടുന്നതിനെക്കുറിച്ചുള്ള കുറുക്കുവഴികളെക്കുറിച്ച്. മറവിയിലെങ്ങോ മറഞ്ഞ് കിടന്ന് ഇടയ്ക്കിടയ്ക്കുയിര്‍ത്തെഴുന്നേറ്റു വരുന്ന നിലവിളികളെക്കുറിച്ച്. അടക്കിപ്പിടിച്ച ആര്‍ത്തനാദത്തെക്കുറിച്ച്. ഓര്‍ക്കുമ്പോഴെല്ലാം &lt;br /&gt;
മനസ്സിന്‍റെ അഗാധഖനികളില്‍ വേദന തുരന്നിറങ്ങി കണ്ണുനീര്‍ പൊഴിയും... കണ്ണുനിറഞ്ഞപ്പോള്‍ അയാള്‍ ഇടയ്ക്ക് പറയുന്നതോര്‍ത്ത് അവളറിയാതെ ചിരിച്ചു. &lt;br /&gt;
നിന്‍റെ കണ്ണുനീരിനൊരു ഫോട്ടോഗ്രാഫിക് വാല്യു. &lt;br /&gt;
ഡോസ്റ്റ് വേസ്റ്റ് ദാറ്റ്.. ടൂ പ്രിഷ്യസ്.&lt;br /&gt;
ചിരിയുടെ അടുത്ത നിമിഷം അവളെ മ്ലാനത മൂടി. &lt;br /&gt;
സന്ധ്യയാകുമ്പോള്‍ ചിരിയുടെ തിരയടങ്ങും തീരം നിശബ്ദമാകും. പെന്‍ഡുലത്തിന്‍റെ ശബ്ദത്തോടൊപ്പം വേവലാതി പെരുകിയുറയും. വിളക്കണയുമ്പോള്‍ ഇരുട്ട് പൊതിയുമ്പോള്‍ ഒരു മരവിപ്പവളെ പൊതിയും. വേദനിപ്പിക്കുന്ന തുളച്ചു കയറുന്ന ഒരു&amp;nbsp; മരവിപ്പ്. ശ്വാസംമുട്ടിക്കുന്ന....&lt;br /&gt;
&lt;br /&gt;
അയാള്‍ പതിവു പോലെ ടിവിയിലെ കാഴ്ചകള്‍ കാണുകയായിരുന്നു. അടുക്കളയിലെ ചലനങ്ങള്‍ &lt;br /&gt;
നേര്‍ത്തു വരുന്നു. ഇടയ്ക്കിടയ്ക്ക് വാതിലനടുത്തോളമെത്തുന്ന പാദപതനം അല്‍പ്പം ശങ്കിച്ചു തിരിച്ചു പോകുന്നു. പിന്നെയും തിരികെ വരുന്നു. പിന്നെയും തിരികെ. അല്‍പ്പസമയത്തിനു ശേഷം വീണ്ടും തിരികെ. നേരമിരുളുവോളം നിര്‍ത്താതെ പെയ്യുന്ന അവളുടെ സംസാരം രാത്രിയാകുമ്പോള്‍ ഇടറുന്നു. അവള്‍ക്ക് വാക്കുകള്‍ നഷ്ടപ്പെടുന്നു. വിളക്കണയുമ്പോള്‍ പുഞ്ചിരി കത്തിയ കണ്ണുകളില്‍ വേവലാതിയെരിയിച്ച് ഭയത്തിന്‍റെ ഒരു പുതപ്പിലവള്‍ ചുരുളുന്നു. ഭിത്തിയിലെ ഇരുട്ടിലേക്ക് തുറിച്ചു നോക്കിക്കിടക്കുന്നു. ഉറക്കം കണ്‍പോളകളെ &lt;br /&gt;
മുദ്രവെക്കുന്നത് വരെ...&lt;br /&gt;
&lt;br /&gt;
അയാള്‍ കിടക്കയിലമരുന്നതവളറിഞ്ഞു. പെട്ടന്നവളുടെ ഹൃദയമിടിപ്പുയര്‍ന്നു. കൈവെള്ള &lt;br /&gt;
എന്തിനെന്നറിയാതെ വിയര്‍ത്തു. പുതപ്പിനടിയിലും അവള്‍ക്കു കുളിര്‍ന്നു. അവളെ വിറച്ചു. ഭിത്തിയില്‍ തെളിയുന്ന അവളുടെ സ്വന്തം നിഴല്‍ കണ്ട് അവളുടെ ശരീരം തളര്‍ന്നു. &lt;br /&gt;
&lt;br /&gt;
അയാള്‍ ഇരുട്ടിലേക്ക് നോക്കിക്കിടക്കുകയായിരുന്നു. പതിഞ്ഞ ശബ്ദത്തിലുള്ള ഏതോ പ്രണയഗാനത്തിനു കാതോര്‍ത്ത്. ഏതോ പ്രണയഗാനമോ? അയാളമ്പരന്നു. അതെ, വാക്കുളറിയാത്ത, ലിപികള്‍ മനസ്സിലാകാത്ത ഏതോ പ്രണയഗാനം. ഇരുളില്‍ &lt;br /&gt;
അവളുടെ ഗന്ധം. ഏതോ പഴത്തിന്‍റെ നറുമണം. ഏതു പഴത്തിന്‍റെ മണമെന്നവളോട് ചോദിക്കണോന്നു ശങ്കിച്ചു. പിന്നെ മടിച്ചു. വേണ്ട നേരം വെളുത്തിട്ടാവാം.&lt;br /&gt;
&lt;br /&gt;
കൈത്തണ്ടയില്‍ അവളുടെ മുടിയിഴകള്‍. പട്ടിന്‍റെ മിനുസം. വിരല്‍ നീട്ടി തൊടണോ? വേണ്ട. മനസ്സിലെവിടെയോ ഒരു വിതുമ്പലും. പിന്നെ പ്ലീസെന്ന ഒരു ദയനീയ അപേക്ഷയും.......&lt;br /&gt;
&lt;br /&gt;
അവളും ഒരുനിലവിളിയെക്കുറിച്ചു തന്നെ ഓര്‍ക്കുകയായിരുന്നു. എന്നത്തേയും പോലെ ഇന്നും &lt;br /&gt;
പുതപ്പ് കണ്ണീരില്‍ കുതിരും. കണ്ണീരിന്‍റെ നനവില്‍ മുഖത്തൊട്ടുന്ന പുതപ്പിനടിയിലവളുറങ്ങും. ഇരുളില്‍ &lt;br /&gt;
അയാളുടെ വിരലുകളവളെ തേടി വരുമോ? എനിക്ക് രാത്രിയിലെന്താണ് സംഭവിക്കുന്നത്? തിരക്കില്‍ യാത്രയില്‍ അയാളുടെ വിരലുകള്‍ വിരലുകളില്‍ കോര്‍ത്തിണങ്ങുന്നതിനുള്ള കാത്തിരിപ്പ് &lt;br /&gt;
രാത്രിയാകുമ്പോള്‍....... അവളുടെ ശരീരം തണുത്തുറഞ്ഞു.&lt;br /&gt;
&lt;br /&gt;
ഒരിക്കല്‍ ഇരുളില്‍ വിരലുകള്‍ കോര്‍ത്തതായിരുന്നു. അയാളോര്‍ത്തു. വിറയ്ക്കുന്ന ഇളംചൂടുള്ള &lt;br /&gt;
വിരലുകള്‍. പെട്ടന്നാണ് വിരലുകളയാളെ തള്ളിമാറ്റിയത്. നിലവിളിയോളമുയര്‍ന്ന ഒരു &lt;br /&gt;
വിതുമ്പല്‍ കണ്ണുനീരിന്‍റെ ശബ്ദത്തില്‍ പ്ലീസ് എന്നപേക്ഷിച്ചത്............ &lt;br /&gt;
&lt;br /&gt;
അവളുടെ ഓര്‍മ്മകളിലും ഒരു നിലവിളിയായിരുന്നു. ഓര്‍മ്മയുടെ ചിതറിയ കഷണങ്ങളില്‍ നിന്നും ഇടയ്ക്കിടയ്ക്ക് സ്വയമൊത്തു ചേര്‍ന്ന് വികൃത നൃത്തം ചെയ്യുന്ന, ഓരോ അണുവിലും വേദന തറഞ്ഞുകയറുമ്പോള്‍ മനസ്സിലലറി നിലവിളിച്ച നിലവിളി. ആ നിലവിളി അവളെ ശ്വാസംമുട്ടിച്ചു. ഇറുക്കിയടച്ച കണ്‍പോളകളില്‍ പല നിറങ്ങള്‍ തെളിഞ്ഞവളെ തുറിച്ചുനോക്കി ഭീഷണിപ്പെടുത്തി. തൊണ്ടയില്‍ ഞരക്കം പുറത്തേക്കു ചാടാന്‍ വെമ്പി. അവള്‍ കുതറിയപ്പോള്‍ ഞരങ്ങുന്ന ബെഡ്പോസ്റ്റില്‍ വിരലമര്‍ന്നപ്പോള്‍ ലോഹത്തിന്‍റെ ഇരുണ്ട തണുപ്പ്. പച്ചവിരികള്‍ക്കപ്പുറത്ത് സൂര്യന്‍ ക്രൂരമായ നിസ്സംഗതയോടെ തിളങ്ങുന്നു. &lt;br /&gt;
&lt;br /&gt;
ഉച്ചവെയിലിലേക്കിറങ്ങി വളവു തിരിഞ്ഞപ്പോള്‍ പൊള്ളുന്ന ചൂടിലും കണ്ണുനീര്‍ പെയ്യുന്നുണ്ടായിരുന്നു. സങ്കടക്കയങ്ങളില്‍ മുങ്ങിത്താണ് വേദനയറിഞ്ഞവള്‍ നടന്നു. അവളുടെ ആഴങ്ങളില്‍ നിന്നും തോരാതെ കണ്ണീര്‍മഴ മാത്രം പെയ്തുകൊണ്ടിരുന്നു. &lt;br /&gt;
&lt;br /&gt;
മഴയേക്കുറിച്ചോര്‍ത്തപ്പോള്‍ പെട്ടന്ന് വൈദ്യുതി നിലച്ചു. ജനലിലെ കര്‍ട്ടനു പിറകിലൂടെത്തി നോക്കുന്ന തെരുവുവിളക്ക് ഇരുട്ടില്‍ മറഞ്ഞു. മന്ദമായി പാടിക്കൊണ്ടിരുന്ന ഗാനം പാതിയിലടറി നിന്നു. ഇരുട്ടില്‍ അവള്‍ക്കയാള്‍ ശ്വസിക്കുന്നത് കേള്‍ക്കാമായിരുന്നു. അയാള്‍ക്കും. പുറത്ത് തണുത്ത കാറ്റടിക്കുന്നു. മഴ പെയ്തേക്കും. &lt;br /&gt;
&lt;br /&gt;
ജനലിനു പുറത്തെ ഇരുട്ടില്‍ പെട്ടന്നെവിടെ നിന്നെന്നില്ലാതെ ഒരു കാറ്റടിച്ചു. കാറ്റിന്‍റെ ശബ്ദം ജനല്‍ കടന്ന് മുറിയിലെ ഭിത്തിയില്‍ അലയടിച്ചു തണുപ്പ് കൂടിക്കൂടി വരുന്നു. പെട്ടന്ന് ഭിത്തികളെ വിറപ്പിച്ച് ഒരിടി മുഴങ്ങി. മിന്നലിന്‍റെ തീഷ്ണവെളിച്ചത്തിലയാളവള്‍ വിറയ്ക്കുന്നത് കണ്ടു. എന്തു ചെയ്യണമെന്നറിയാതെ അയാളമ്പരന്നു. വിളിക്കണോ? വേണ്ടെന്ന് മനസ്സുത്തരം കണ്ടെത്തുമ്പോഴേക്കും അടുത്ത ഇടിമിന്നി, അവളൊരു നിലവിളിയോടെ പുതപ്പിനു പുറത്തേക്ക് തലനീട്ടി. അരണ്ട വെളിച്ചത്തിലും അവളുടെ കണ്ണുകളില്‍ ഭയം തിരയടിക്കുന്നു.&lt;br /&gt;
പേടിയാണോ..&lt;br /&gt;
അരണ്ട വെളിച്ചത്തില്‍ അവളുടെ തല അനങ്ങുന്നു.&lt;br /&gt;
ചെറുപ്പത്തില്‍?&lt;br /&gt;
അമ്മയെ കെട്ടിപ്പിടിക്കും.&lt;br /&gt;
ദെന്‍ കം. ഹഗ്ഗ് മീ.&lt;br /&gt;
അവളെ തേടിയെത്തുന്ന കൈയ്യിലേക്ക് നോക്കി അവളെന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം അമ്പരന്നപ്പോള്‍ അടുത്ത മിന്നല്‍പിണര്‍ തെളിഞ്ഞു. വല്ലാത്ത ഒരു വെമ്പലോടെ അവളയാളിലേക്ക് ചേര്‍ന്നു. ഇളംചൂടുള്ള ഉടലിന്‍റെ ഭയം അയാളെ പൊതിഞ്ഞു. പുറത്ത് മഴ തോരാതെ പെയ്യുന്നു.&amp;nbsp; കൈത്തണ്ട നനയുന്നു.&lt;br /&gt;
ആര്‍ യൂ ക്രൈയിങ്ങ്?&lt;br /&gt;
ഇരുട്ടില്‍ തെളിയുന്ന ഇടിമിന്നലിന്‍റെ വെളിച്ചത്തില്‍ അയാളവളെ കണ്ടു. അവളുടെ മുഖം നെഞ്ചോടു ചേര്‍ത്തയളാവളെ കൈകളില്‍ പൊതിഞ്ഞു. നെഞ്ചില്‍ കണ്ണീര്‍തുള്ളികളുടെ ചൂട് പതിയുമ്പോള്‍ പുറത്ത് മഴ കാറ്റില്‍ നൃത്തം ചെയ്യുന്നു. തണുപ്പ് മുറിയിലേക്കരിച്ചു കയറുന്നു. &lt;br /&gt;
ഡോണ്ട് ക്രൈ. &lt;br /&gt;
നെഞ്ചില്‍ മുഖം ചേര്‍ത്തു കിടന്നപ്പോള്‍ അവള്‍ക്ക് അയാളുടെ ഹൃദയം താളത്തില്‍ മിടിക്കുന്നത് കേള്‍ക്കാമായിരുന്നു. എപ്പോഴോ അയാള്‍പറഞ്ഞതോര്‍ത്തു. &lt;br /&gt;
മൈ ഹേര്‍ട്ട് ബീറ്റ്സ് യുവര്‍ നെയിം.&lt;br /&gt;
ഇളംചൂടുള്ള നെഞ്ചില്‍ മഴയേക്കാള്‍ ഉച്ചത്തില്‍ കേള്‍ക്കുന്നത്, ഹൃദയം മിടിക്കുന്നത് എന്‍റെ പേരാണോ? ഈസ് ഇറ്റ്?&lt;br /&gt;
അറിയാതെ അവളുറങ്ങി. വീണ്ടും കണ്‍മിഴിച്ചപ്പോള്‍ പുറത്ത് പെയ്യുന്ന മഴ അല്‍പ്പം ശമിച്ചു. മഴയുടെ വേഗത കുറയുന്നു.. അവളെന്തിനെന്നറിയാതെ വേവലാതിപ്പെട്ടു. നേരം വെളുക്കുന്നതിനു മുന്‍പ് മഴ തീരുമോയെന്നവള്‍ ഭയന്നു. പതിയെ മുഖമുയര്‍ത്തി നോക്കിയപ്പോള്‍ അയാള്‍ അവളെ നോക്കി പുഞ്ചിരിക്കുന്നു. ഇരുട്ടില്‍ മുഖം ചുവന്നത് അയാള്‍ കണ്ടുകാണുമോ.. ആ മുഖത്തെ ചുവപ്പ് തൊട്ടറിയാനെന്നതു പോലെ അയാളുടെ വിരലുകള്‍ അവളുടെ മുഖത്തെ തേടി വന്നു.&lt;br /&gt;
&lt;br /&gt;
ഇടയ്ക്കൊന്നു തോരാന്‍ തുടങ്ങിയ മഴ വീണ്ടും പെയ്തു തുടങ്ങി.&lt;br /&gt;
മഴയുടെ ശമനതാളപ്പെരുക്കത്തിലെപ്പോഴോ അവളയാളുടെ കണ്ണുകുളിലേക്കുറ്റു നോക്കി.&amp;nbsp; അവളിലേക്കു തുറക്കുന്ന താക്കോല്‍ ഏറ്റുവാങ്ങി അയാള്‍ പുഞ്ചിരിച്ചു. &lt;br /&gt;
&lt;br /&gt;
മൈന്‍, ജസ്റ്റ് മൈന്‍.&lt;br /&gt;
&lt;br /&gt;
നൃത്തത്തിന്‍റെ ലാസ്യഭാവത്തില്‍. ഇളംചൂടുള്ള മഴയില്‍ കിടക്കവിരി പകരുന്ന ഇളംചൂടറിയുമ്പോള്‍, അവള്‍ നിലവിളികള്‍ മറന്നു. കണ്ണീര്‍മഴകളും. മുറിക്കകത്തെ ഇരുട്ട് മാത്രമല്ല. ജനലിനും പുറത്തും ഇരുട്ടകന്നുതുടങ്ങുന്നു. വെളിച്ചത്തെ നോക്കി അവള്‍ പുഞ്ചിരിച്ചു.&lt;br /&gt;
&lt;br /&gt;
&lt;br /&gt;
------------------&lt;br /&gt;
കുറിപ്പ്&lt;br /&gt;
റേപ്പ് വിക്ടിമുകളെക്കുറിച്ചൊരു കഥ പലപ്പോഴും കബളിപ്പിച്ച ഒന്നായിരുന്നു. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3388226731780839944-3548867865281475020?l=disorderedorder.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/namath/~4/GjuBVj1V-hg" height="1" width="1"/&gt;</description><link>http://feedproxy.google.com/~r/namath/~3/GjuBVj1V-hg/blog-post_24.html</link><author>noreply@blogger.com (Namath | നമത്)</author><thr:total>10</thr:total><feedburner:origLink>http://disorderedorder.blogspot.com/2011/07/blog-post_24.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-3388226731780839944.post-1491402744753439230</guid><pubDate>Sun, 24 Jul 2011 04:34:00 +0000</pubDate><atom:updated>2011-07-24T10:06:13.902+05:30</atom:updated><title>ഏകാന്തസഞ്ചാരിയുടെ  ഭയം എന്ന നിശാവസ്ത്രം</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;span style="font-size: large;"&gt;&lt;b&gt;അ&lt;/b&gt;&lt;/span&gt;ശാന്തിയുടെ മണല്‍ക്കാറ്റില്‍ ഭയത്തിന്‍റെ വിത്തുകള്‍ ലോകമെങ്ങും വിതറപ്പെട്ടിരിക്കുന്നു. ചില വിത്തുകള്‍ ബോംബുകളായും അക്രമങ്ങളായും മുളപൊട്ടുന്നു. അവിശ്വാസം ഒരു കരിമ്പടം പോലെ&amp;nbsp; പൊതിയുന്നു. ആശങ്കയില്‍ തഴച്ച് ഭീതിയുടെ കണ്ണുകള്‍ തുറിച്ചു നോക്കുന്നു. സംശയം ഓരോ വാക്കിലും ചലനത്തിലും പതിയിരിക്കുന്നു.&amp;nbsp; ഈ ലോകം ജീവിക്കാന്‍ കൊള്ളാത്ത സ്ഥലമായി അതിവേഗം മാറുന്നു. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്കുള്ള ദൂരം ദിവസവും കാതങ്ങള്‍ പെരുകുന്നു. മതിലുകളുയരുന്നു. പരിമിതികളും.&lt;br /&gt;
&lt;br /&gt;
ഡെല്‍ഹിയിലെ തെരുവുകളില്‍ അലഞ്ഞു തിരിഞ്ഞതോര്‍മ്മയുണ്ട്. കോഴിക്കോട്ടെ, കൊച്ചിയിലെ&amp;nbsp; മദ്രാസിലെ പാതിരാതെരുവുകളും. നിയോണ്‍വെളിച്ചത്തിന്‍റെ സംഘനൃത്തം. തെരുവുവിളക്കുകള്‍ക്ക് കീഴിലെ ഏകാന്തത. ഇരുള്‍രൂപങ്ങള്‍. ഇന്ന് രാവിന്‍റെ ഇരുളിനു കട്ടിയേറെയാണ് കനവും. ഒരിക്കല്‍ പോലും ആരും തടഞ്ഞു നിര്‍ത്താതെ രാപുലരുവോളം ചുറ്റിക്കൊണ്ടിരുന്ന ചെന്നൈ നഗരത്തിലിന്ന് ഒരു മൂന്നു തവണയെങ്കിലും പരിശോധിക്കപ്പെടാതെ രാത്രി പത്തുമണിക്ക് വീടണയാന്‍ പോലും സാധിക്കില്ല. ആകാശത്തെയും നക്ഷത്രങ്ങളെയും ചന്ദ്രനേയും മേഘത്തുണ്ടുകളേയും നോക്കി കടലിരമ്പത്തിന്‍റെ സംഗീതത്തില്‍ സ്വയം മറന്ന് മലര്‍ന്നുകിടന്നിരുന്ന മറീന കടപ്പുറത്തെ രാത്രകളിന്നെവിടെ? പുലരിയില്‍ തെരുവുജീവിതം കണ്ട്&amp;nbsp; തിരികെ നടന്നിരുന്ന പ്രഭാതങ്ങളെവിടെ?&lt;br /&gt;
&lt;br /&gt;
കര്‍ണാടകയില്‍&amp;nbsp; കാടകത്തേക്കുള്ള ഒരു ഓര്‍ഗനൈസ്ഡ് ടൂറിന്‍റെ നിബന്ധന. കോമോഫ്ലാഗ് വസ്ത്രങ്ങള്‍ ധരിക്കരുത്. കണ്ണില്‍ തറയ്ക്കുന്ന വസ്ത്രങ്ങള്‍ മാത്രം. കാരണം. കാടകം തീവ്രവാദികളുടെ സങ്കേതം. ഒളിച്ചിരിക്കുന്ന തീവ്രവാദികളും&amp;nbsp; തിരിച്ചില്‍ നടത്തുന്ന പോലീസുകാരും ഒരുപോലെ അണിയുന്ന വേഷം. ഇരുപക്ഷത്തേതെങ്കിലും ഒരു പക്ഷം നിങ്ങളെ ശത്രുവായി തെറ്റിദ്ധരിക്കാം. പുഴ കടന്ന് മരങ്ങള്‍ക്കിടയിലൂടെ ഒരു ബുള്ളറ്റ് പാഞ്ഞു വരാം. ശുഷ്കവിരസമായ&amp;nbsp; നഗരജീവിതത്തിന്‍റെ കണ്ണഞ്ചിക്കുന്ന കപടവര്‍ണത്തിളക്കത്തില്‍ നിന്നും കാടകത്തെ മനംകുളിര്‍പ്പിക്കുന്ന പച്ചയില്‍ പൊതിഞ്ഞ നിറങ്ങളുടെ ലോകത്തേക്കുള്ള ഒളിച്ചോട്ടത്തിനും, നഗരം എന്ന നരകത്തിലെ മനുഷ്യനെന്ന&amp;nbsp; കപട മൃഗത്തെ വല്ലാതെ വെറുക്കുമ്പോള്‍, മൃഗങ്ങളുടെ, പൂമ്പാറ്റകളുടെ, പക്ഷികളുടെ പച്ചപ്പിന്‍റെ ലോകത്തേക്കിടയ്ക്കു നടത്തുന്ന ഒളിച്ചോട്ടത്തിനും ഭയം എന്ന ബാരിക്കേഡ്. &lt;br /&gt;
&lt;br /&gt;
പീക്കോ അയ്യരുടെ സില്‍ക്ക് റൂട്ടിലൂടെയുള്ള യാത്ര വായിച്ച് കോരിത്തരിക്കാം. പക്ഷെ കൂടെ തന്നെ&amp;nbsp; ഇനിയൊരിക്കലും അത്തരമൊരു യാത്ര സാധിക്കില്ലെന്ന നിരാശയില്‍ നിശ്വാസമുതിര്‍ക്കാം. ലെബനനിലെ ഒലിവുമരങ്ങളെ സ്വപ്നം കാണാം. തിബത്തിലെ ബുദ്ധസന്യാസിമാരെ. ഡാകിനികളെ. സൈബീരിയയിലെ മഞ്ഞുകാലത്തെ. എല്ലാം സ്വപ്നത്തില്‍ മാത്രം കാണാം. സന്ദര്‍ശകന്‍ അല്ലെങ്കില്‍ സഞ്ചാരിയെന്ന പദത്തിന്‍റെ അര്‍ത്ഥം മാറിയിരിക്കുന്നു, സൌന്ദര്യം നഷ്ടപ്പെട്ടിരിക്കുന്നു.  സംശയം സഞ്ചാരിയെ ചുഴിഞ്ഞു നോക്കുന്നു. നഗരപഥങ്ങളിലും ഗ്രാമങ്ങളിലെ  ഇടവഴികളിലുമൊരുപോലെ അപരിചിതന്‍ അങ്കലാപ്പുണര്‍ത്തുന്നു. അപരിചതിനായ  യാത്രക്കാരന് അന്നവും അഭയവും നല്‍കാന്‍ ഗ്രാമങ്ങളിലോ നഗരങ്ങളിലോ&amp;nbsp; വീടുകളുടെ  വാതില്‍ മലര്‍ക്കെത്തുറക്കുന്നില്ല. ആതിഥേയന്‍റെ സംശയഗ്രസ്ഥമായ കണ്ണുകളില്‍ അങ്കലാപ്പ് അലയടിക്കുമ്പോള്‍ സഞ്ചാരി, കാല്‍നടക്കാരന്‍ അനന്യനാകുമ്പോള്‍, മനുഷന്‍ എന്ന പദത്തിന്‍റെ അര്‍ത്ഥവ്യാപ്തികളില്‍ ചിലത് അന്യം നിന്നു പോകുന്നു.സഞ്ചാരിയുടെ പാദങ്ങളില്‍ ഭയത്തിന്‍റെ ഇരട്ടച്ചങ്ങല വീഴുന്നു.&lt;br /&gt;
&lt;br /&gt;
പേടിസ്വപ്നങ്ങളുടെ രാത്രികളുടെ ഇരുട്ടിനെ&amp;nbsp; അതിക്രമിച്ച് ഭയം പകല്‍വെളിച്ചത്തെ കീഴടക്കുന്നു. മെറ്റല്‍ ഡിറ്റക്ടറുകളും ബാരിക്കേഡുകളും സൃഷ്ടിക്കുന്ന ഭയത്തിന്‍റെ&amp;nbsp; കിടങ്ങുകള്‍. അശാന്തിയുടെ മണല്‍ക്കാറ്റില്‍ വിതയ്ക്കപ്പെട്ട&amp;nbsp; ഭയത്തിന്‍റെ വിത്തുകള്‍ സഞ്ചാരിയുടെ പാദങ്ങളില്‍ വിലങ്ങണിയിക്കുന്നു. ലോകം അവനവനിലേക്കു ചുരുങ്ങുന്നു.നാലുചുമരുകളുടെ ഏകാന്തതയിലേക്ക്. ടിവി കാണിക്കുന്ന അന്യഗ്രഹകാഴ്ചകളിലേക്ക്. രാഷ്ട്രീയതെരുക്കൂത്തുകളിലേക്ക്, വാചകക്കസര്‍ത്തുകളിലേക്ക്.&amp;nbsp; അവനവനെന്ന നിത്യവിരസതയിലേക്ക്. പുറത്ത് ലോകം കാത്തിരിക്കുന്നു. ഹിമവല്‍ശൈലശൃംഘങ്ങള്‍, പവിഴത്തടാകങ്ങള്‍.. മലരണിക്കാടുകള്‍.. പക്ഷെ..&lt;br /&gt;
ആ പക്ഷെയൊന്നുകൊണ്ടു മാത്രം ഈ&amp;nbsp; ലോകത്തെ വെറുക്കുന്നു. ഏകാന്ത യാത്രകളില്‍ ഭയം എന്ന നിശാവസ്ത്രം നിറച്ച ലോകത്തെ.&amp;nbsp; ഐ ഹേറ്റ് ദിസ് വേള്‍ഡ്.&amp;nbsp;&amp;nbsp; &lt;br /&gt;
&lt;br /&gt;
&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3388226731780839944-1491402744753439230?l=disorderedorder.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/namath/~4/lqQ48xhO_aI" height="1" width="1"/&gt;</description><link>http://feedproxy.google.com/~r/namath/~3/lqQ48xhO_aI/blog-post.html</link><author>noreply@blogger.com (Namath | നമത്)</author><thr:total>2</thr:total><feedburner:origLink>http://disorderedorder.blogspot.com/2011/07/blog-post.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-3388226731780839944.post-622956795541095158</guid><pubDate>Fri, 10 Jun 2011 07:48:00 +0000</pubDate><atom:updated>2011-06-10T13:19:59.844+05:30</atom:updated><title>വിജയം ചാലിച്ചെഴുതിയ രജതരേഖകള്‍</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://www.hindu.com/fline/fl2502/images/20080201507708702.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="200" src="http://www.hindu.com/fline/fl2502/images/20080201507708702.jpg" width="124" /&gt;&lt;/a&gt;&lt;/div&gt;വിജയം ഒരുപാടു കാര്യങ്ങളെ നിര്‍വചിക്കുന്നു. ഇഹത്തിലും പരത്തിലും. വിജയം വിവാദങ്ങളുയര്‍ത്തുന്നു, അപവാദങ്ങള്‍ നിറയ്ക്കുന്നു, എതിരാളികളെ സൃഷ്ടിക്കുന്നു, സംഘര്‍ഷത്തിന്‍റെ യുദ്ധമുഖങ്ങള്‍ തുറക്കുന്നു. കവടി നിരത്തി, ഊഹോപോഹങ്ങളലിഭരിമിച്ച എതിര്‍പ്പുകള്‍ അപ്രസക്തമാകുമ്പോള്‍ പ്രസക്തമാകുന്ന ഒന്നു മാത്രം. വിജയത്തിനു മുന്‍പില്‍ മറ്റെല്ലാം അപ്രസക്തമാക്കുന്ന, സിദ്ധിയും സാധനയും. ഒപ്പം വിപണിയുടെ മൂന്നാം കണ്ണുള്ള ലളിതബുദ്ധിയും. വിപണി ചേരുവയുടെ ലളിത ഗണിതത്തില്‍ വിജയി ബ്രാന്‍ഡാവുന്നു. ബ്രാന്‍ഡ് ലെജന്‍ഡും. ആധുനിക ഭാരതീയ ചിത്രകാരന്‍മാരില്‍ വിജയികളേറെയുണ്ട്. ന്യൂനപക്ഷത്തിനു മുന്‍പിലെങ്കിലും ലെജണ്ടായവരും.&amp;nbsp; പക്ഷെ ഒരേ സമയം ബ്രാന്‍ഡും ലെജണ്ടുമായി വിജയിച്ചവര്‍ തുലോം അപൂര്‍വ്വം. തെരുവോരത്തു നിന്നും തുടങ്ങി വിജയിച്ചവരത്യപൂര്‍വ്വം. &lt;br /&gt;
&lt;br /&gt;
ലണ്ടനിലെ റോയല്‍ ബ്രോംപ്ടണ്‍ ആശുപത്രിയും സത്പുരാ മലഞ്ചരുവിലെ ചെറ്റക്കുടിലും തമ്മിലുള്ള ദൂരം പ്രകാശവര്‍ഷങ്ങളുടെതാണ്. തകരപ്പണിക്കാരന്‍റെ ചെറ്റക്കുടിലിലെ ജനനത്തിനും&amp;nbsp;&amp;nbsp; ലണ്ടനിലെ പഞ്ചനക്ഷത്ര ആശുപത്രിയിലെ സര്‍വ്വപ്രതാപങ്ങളോടെയുമുള്ള മരണത്തിനും ഇടയില്‍ രണ്ടു ഇരുട്ടുകള്‍ക്കിടയിലുള്ള വെളിച്ചമാണ്. വെറും വെളിച്ചമല്ല,&amp;nbsp; ഒരു തുണിമില്‍ തൊഴിലാളിയോ പുരോഹിതനോ ആയി അസ്തമിക്കാതിരുന്ന പ്രതിഭയുടെ തീഷ്ണപ്രകാശം. അശാന്തിയുടെ മാറാവൃണമുള്ള* പ്രതിഭ ഒരേ സമയം ഒരനുഗ്രഹവും തീരാശാപവുമാണ്. സ്വപ്നങ്ങള്‍ തിളച്ചുമറിയുകയും ആസക്തസമുദ്രങ്ങള്‍ അലയടിക്കുകയും പാപത്തിന്‍റെയും ഖേദത്തിന്‍റെയും ലാവാപ്രവാഹങ്ങളില്‍ കനലാട്ടം നടത്തുകയും&amp;nbsp; ചെയ്യുന്ന ഒന്ന്. സ്വയം നഷ്ടപ്പെടാനും വിടരും മുന്‍പ് കൊഴിഞ്ഞ് സാധരണ ജീവിതത്തിലസ്തമിക്കാനുള്ള ഏളുപ്പ വഴി ത്വരകളേയും മദ്യത്തിലോ രതിയിലോ ആത്മഹത്യ ചെയ്യാനുള്ള പ്രചോദനങ്ങളെയും, ഒറ്റപ്പെടലിന്‍റെ ഏകാന്തലോകങ്ങളെയും പ്രതിഭയുടെ അലഞ്ഞു തിരിയുന്ന മനസ്സും ചിന്തയും അതിജീവിക്കണമെങ്കില്‍ അതിന് അസാമാന്യമായ നിശ്ചയധാര്‍ഢ്യം വേണം. ലിത്തോപ്രസ്സിലടിക്കുന്നതു പോലെ ഒരുലക്ഷത്തിലധികം ചിത്രങ്ങള്‍ വരച്ചുകൂട്ടുകയും അപ്പോഴും ലോകോത്തരനായി തുടരുകയും ചെയ്യണമെങ്കില്‍ ശമമില്ലാത്ത ആ പ്രതിഭ അലകടല്‍ പോലെ നിരന്തരം ക്ഷോഭിച്ചലയടിക്കുന്നതായിരിക്കണം. ആ ക്ഷോഭമാണ്, നാല്‍പ്പതടി ഉയരമുള്ള ബോളിവുഡ് ബില്‍ബോര്‍ഡിന്‍റെ നെറുകയില്‍ നിന്നും ദിവസക്കൂലിക്കാരന്‍റെ ദാരിദ്യത്തെ ലോകത്തിന്‍റെ നെറുകയിലെത്തിച്ച് പിക്കാസോയുടെ ഇന്ത്യന്‍ പതിപ്പായി വാഴ്ത്തിച്ചത്. ഓരോ വരയ്ക്കും നാഴിക്കണക്കിനു പണം കൊണ്ടു തുലാഭാരം നടത്തിച്ചത്. ആധുനികതയുടെയും ഉത്തരാധുനികതയുടെയും വിശുദ്ധനാക്കിയത്. &lt;br /&gt;
&lt;br /&gt;
ഇലയും പൂക്കളും പ്രകൃതിയും അടങ്ങുന്ന പിച്ചവെക്കലിനു ശേഷം വരയുടെ ആദ്യ ഘട്ടത്തില്‍ ഉടല്‍ കലാകാരനില്‍ ആവേശിക്കുന്നു. ഏറ്റവും സുന്ദരവും ഏറ്റവും വിരൂപവുമായ ഉടലുകള്‍. വരയില്‍ ഉടലുകളും ഭാവങ്ങളും വഴങ്ങുമ്പോള്‍ അടുത്ത ഘട്ടത്തിലേക്ക് പ്രായപൂര്‍ത്തിയെത്തുന്നു. സങ്കല്‍പ്പങ്ങളുടെയും അനുമാനങ്ങളുടെയും നിര്‍മ്മാണത്തിന്‍റെയും അപനിര്‍മ്മാണത്തിന്‍റെയും പുനര്‍നിര്‍മ്മാണത്തിന്‍റെയും ഘട്ടങ്ങള്‍. ചിന്ത വരയ്ക്കു തൊങ്ങല്‍ വെക്കുന്നു. ചിത്രമനസ്സ് രൂപങ്ങളില്‍ നിന്നും ചിന്തയിലേക്കു കാടുകയറുന്നു. മാസ്റ്റേഴ്സിനെ പുനര്‍നിര്‍മ്മിച്ചു സ്വയം മാസ്റ്ററാകുന്ന കാലഘട്ടം. പുനര്‍നിര്‍മ്മിതി ഒരിക്കലും അനുകരണമാകുന്നില്ല. പൊളിച്ചടുക്കിയ ഇഷ്ടികക്കഷണങ്ങള്‍ കൊണ്ടു സ്വന്തം ഭാവനയിലും പ്രതിഭയിലും കെട്ടിയുയര്‍ത്തുന്ന പുതുഗോപുരങ്ങള്‍.&amp;nbsp; ചിന്ത വരയെ സ്വാധീനിക്കുമ്പോള്‍ പ്രിസം പോലെ പ്രതിഭയുടെ പ്രകാശരശ്മികള്‍ക്ക് അപവര്‍ത്തനം സംഭവിക്കുന്നു. നല്ലതിനോ തീയ്യതിനോ. &lt;br /&gt;
&lt;br /&gt;
അപ്പാര്‍ത്തീഡ് അതിന്‍റെ പാരമ്യത്തില്‍ കൊടികുത്തിവാഴുന്ന ഒന്നായിരുന്നു ചിത്രകല. ചിത്രകാരനാകണമെങ്കില്‍, നവോദ്ധാനം മുതല്‍ ആധുനികതവരെ പടിഞ്ഞാറിനെ അനുകരിച്ച്, നഗ്നപാദനായി മുടന്താന്‍ വിധിക്കപ്പെട്ടവനായിരുന്നു ഭാരതീയ ചിത്രകാരന്‍. സൂസയും റാസയും മുതല്‍ അക്കിത്തം നാരായണന്‍ വരെ ആദ്യകാലത്തു കണ്ടെത്തിയ കുറുക്കു വഴി, ജന്മരാജ്യത്തെ കല്ലിലും മുള്ളിലും മുടന്തുന്നതിനു പകരം പാരീസിലെ മഹാവീഥികളിലെ മഞ്ഞില്‍ ഐസ് സ്കേറ്റിങ്ങു നടത്തുകയായിരുന്നു. വിദേശിയോടൊപ്പം ഭക്ഷണം കഴിക്കുമ്പോള്‍ ടേബിള്‍ മാനേഴ്സ് പാലിക്കുന്നതു പോലെ, കത്തിയും മുള്ളുപയോഗിക്കുന്നതു പോലെ പടിഞ്ഞാറ് എന്ന വിപണിക്ക് അപരിചിതത്വമുണര്‍ത്താതിരിക്കാന്‍ കടംകൊണ്ട ചിന്തകളും, വരകളും. ചുരുക്കും ചില അപവാദങ്ങളൊഴിച്ച് ഭാരതീയ ചിത്രകല അന്നുമിന്നും സര്‍ഗ്ഗപ്രതിഭയെ കോട്ടും സ്യൂട്ടുമണിയിക്കുന്നു. വിഖ്യാതനായ രവിവര്‍മ്മ,&amp;nbsp; വിഷയമൊഴികെ സങ്കേതത്തില്‍, തികച്ചും വിദേശിയായിരുന്നു. സാങ്കേതികമായി&amp;nbsp; ദൃശ്യങ്ങളിലല്ലാതെ ചിത്രത്തില്‍ ഭാരതീയതയുടെയോ കേരളീയതയുടെയോ സ്പര്‍ശം പോലുമില്ലതത്ത പ്രതിഭ.&amp;nbsp; പണിക്കരുടെ താന്ത്രികതയുടെ മാന്ത്രികസ്പര്‍ശം ആധുനികതയില്‍ വെല്ലുവിളികളുയര്‍ത്തുന്നതു വരെ പടിഞ്ഞാറുനോക്കിയന്ത്രങ്ങളായിരുന്നു ചിത്രകാരന്‍മാര്‍.&amp;nbsp;&amp;nbsp; &lt;br /&gt;
&lt;br /&gt;
കല പടിഞ്ഞാറു മാത്രമല്ലെന്നു ആദ്യം തിരിച്ചറിഞ്ഞ ഹുസൈന്‍റെ ആധുനികതയുടെ അബ്സ്ട്രാക്ടുകളില്‍ നിന്നും ഭാരതീയ മിനിയേച്ചറുകളിലേക്കുള്ള മടക്കവും പാരീസ് എന്ന പ്രലോഭനത്തിന്‍റെ നിരാസവും തമ്മില്‍ ബന്ധമുണ്ടോ എന്തോ പക്ഷെ, ഹുസൈന്‍ ചിത്രകാരനെന്ന നിലയില്‍ സെല്‍ഫ് പോര്‍ട്രെയിറ്റ് വരയ്ക്കുന്നത് ജന്മനാട്ടില്‍ നിന്നായിരുന്നു. ആധുനികതയില്‍ നിന്നും ഭാരതീയതയിലേക്കുള്ള മടക്കയാത്ര സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിലേക്കുള്ള ഉയര്‍ച്ചയായി. സാരികളിലെ പ്രിന്‍റുകള്‍ മുതല്‍ ശില്‍പ്പങ്ങളിലെ ശിലാഭാവങ്ങള്‍ വരെ അടിമുടി ഭാരതീയത നിറഞ്ഞ കല. സമകാലിക ഭാരതീയ ചിത്രകാരന്‍മാരില്‍ അധികം ആര്‍ക്കും അവകാശപ്പെടാനാവാത്ത ഒന്ന്, ഈ ഭാരതീയതയുടെ, വിവിധ സംസ്കാരങ്ങളുടെ കരസ്പര്‍ശമാണ്. പടിഞ്ഞാറന്‍ വികല്‍പ്പങ്ങളില്‍ ഹുസൈനെന്ന കലാകാരന്‍ നടത്തിയത്, ഭാരതീയ കലയുടെ അശ്വമേധമാണ്. ആധുനികതയില്‍ വിജയിച്ച ഹുസൈന്‍, പിന്നീട് ബ്രാന്‍ഡും ലെജണ്ടുമായപ്പോള്‍ ആഗോളവ്യാപകമായി&amp;nbsp; സ്വീകരിക്കപ്പെട്ടത് ഗുഹാചിത്രങ്ങളോളം പഴക്കമുള്ള ഭാരതീയ രചനാശൈലിയാണ്. &lt;br /&gt;
&lt;br /&gt;
ഉള്ളുപൊള്ളയായ വസ്തുക്കള്‍ ശബ്ദഘോഷങ്ങളുണ്ടാക്കുമ്പോള്‍ പ്രതിഭകള്‍ സ്വാതന്ത്ര്യത്തെ വിളംബരം ചെയ്യുന്നു. സൃഷ്ടിയിലൂടെ ആദിസൃഷ്ടാവോളമുയരുന്ന കലാകാരന്‍ ദൈവവുമായി താദമ്യപ്പെടുന്നു. സൃഷ്ടിയും സ്ഥിതിയും സംഹാരവും എന്ന ത്രിത്വം കലാകാരനില്‍ ഏകഭാവത്തില്‍ താണ്ഡവം ചെയ്യുന്നു. സ്വയം തൃപ്തിപ്പെടാതെ പൂര്‍ണ്ണതയെന്ന ഉണ്മയെ തേടി യാത്ര ചെയ്യുന്നു. സ്വാതന്ത്ര്യം കലാകാരന് വാക്കുമാത്രമല്ലാതെ മാനസികാവസ്ഥയായി ഉയരുന്നു. പ്രതിഭയുടെ സ്വാതന്ത്ര്യം. പ്രതിഭയുടെ ആ ലോകത്തിനു ഉച്ചനീചത്വങ്ങളില്ല. കളങ്ങളുടെയും തിരിവുകളുടെയും പിരിവുകളുടെയും സങ്കുചിതത്വങ്ങളില്ല. മണല്‍ത്തരിയുടെ ഘര്‍ഷണത്തില്‍ നീറിയുരുകുന്ന മുത്തുച്ചിപ്പിയെ പോലെ നല്ലതോ തീയ്യതോ ആയ മുത്തുകള്‍ പുറത്തേക്ക് ചൊരിയുന്നു. മുത്തുച്ചിപ്പി ജനിക്കുന്നതു തന്നെ മുത്തുകളെ രൂപപ്പെടുത്താനാണ്. ആ വേദനിയില്‍ ആശ്വസിക്കാനും ആഹ്ലാദിക്കാനുമാണ്. രചനയുടെ വിമ്മിഷ്ടത്തില്‍ ഒരു സാഡോമസോക്കിസ്റ്റ് സമന്വയമായ പ്രതിഭ താല്‍ക്കാലികമായി ശമിക്കുന്നത് അതു സംഭവിക്കുമ്പോള്‍ മാത്രമാണ്. രചന എന്ന ദൈവികദൌത്യം. വരദാനം. &lt;br /&gt;
&lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_Ye4oI7B0I74/TELe0szFmzI/AAAAAAAAA-A/1fVWadGi5Mk/s400/selfwithhorse.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="320" src="http://4.bp.blogspot.com/_Ye4oI7B0I74/TELe0szFmzI/AAAAAAAAA-A/1fVWadGi5Mk/s320/selfwithhorse.jpg" width="175" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;
അടിമയുടെ പുറത്തെ ചാട്ടവാര്‍പാടു പോലെ അധമബോധത്തിന്‍റെ ചിഹ്നങ്ങളണിഞ്ഞ ഭാരതീയ ചിത്രകലയെ, നാടോടികലകളും ഭാരതീയ ചിത്രണരീതികളും നിറച്ച ബ്രാന്‍ഡാക്കിയതിനു, ലെജണ്ടാക്കിയതിനു നന്ദി, മഖ്ബുല്‍ ഫിദാ ഹുസൈന്‍. പന്ഥാപ്പൂരിലെ കുടിലില്‍ നിന്നും ലണ്ടനിലെ റോയല്‍ ബ്രോംപ്ടണ്‍ ആശുപത്രി വരെ നീണ്ട പ്രകാശതീഷ്ണ ഇടവേളകഴിഞ്ഞ് ജനനത്തിനു മുന്‍പും മരണത്തിനു ശേഷവുള്ള ഇരുട്ടിലേക്കു ഒരേയൊരു ഹുസൈന്‍ മാഞ്ഞു പോകുമ്പോള്‍...&lt;br /&gt;
&lt;br /&gt;
ഖുദാഫിസ്.&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
---------&lt;br /&gt;
ചിത്രങ്ങള്‍ക്ക് കടപ്പാട് ഗുഗിള്‍ ഇമേജസ്. ചിത്രങ്ങള്‍ ബന്ധപ്പെട്ട ഉടമസ്ഥരുടെ പകര്‍പ്പവകാശത്തിനു വിധേയം.&lt;br /&gt;
* ചുള്ളിക്കാട്.&lt;br /&gt;
&lt;br /&gt;
&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3388226731780839944-622956795541095158?l=disorderedorder.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/namath/~4/a_eiL8-T0Uk" height="1" width="1"/&gt;</description><link>http://feedproxy.google.com/~r/namath/~3/a_eiL8-T0Uk/blog-post_10.html</link><author>noreply@blogger.com (Namath | നമത്)</author><media:thumbnail url="http://4.bp.blogspot.com/_Ye4oI7B0I74/TELe0szFmzI/AAAAAAAAA-A/1fVWadGi5Mk/s72-c/selfwithhorse.jpg" height="72" width="72" /><thr:total>21</thr:total><feedburner:origLink>http://disorderedorder.blogspot.com/2011/06/blog-post_10.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-3388226731780839944.post-6859584102323535999</guid><pubDate>Tue, 07 Jun 2011 04:04:00 +0000</pubDate><atom:updated>2011-06-07T09:59:42.122+05:30</atom:updated><title>കണ്ണീരിന്‍റെ രുചിയും നിലവിളിയുടെ ശബ്ദവുമുള്ള മഴ</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;ചെന്നൈ നഗരത്തില്‍ ഇടിവെട്ടി മഴ പെയ്യുന്നു. സന്ധ്യയ്ക്ക് ഒരു മഴമൂടാപ്പുണ്ടായിരുന്നു. ആകാശത്തെവിടെയോ ഇടിമിന്നലിന്‍റെ ഒരു ലാഞ്ചനയും. പെട്ടന്ന് കാറ്റടിച്ചു. അറിയിപ്പൊന്നുമില്ലാതെ മഴ പൊട്ടിവീണു. എല്ലാവര്‍ഷവും അപൂര്‍വ്വമായി പെയ്യുന്ന പതിവു വേനല്‍ മഴയുടെ പത്തോ പതിനഞ്ചോ നിമിഷം, അത്രയേ പ്രതീക്ഷിച്ചുള്ളൂ. പതിയെ പതിയെ മേളവാദ്യം പോലെ മഴപ്പെരുക്കം. കാറ്റിന്‍റെ ചേങ്ങല. മഴയും കാറ്റും ഇണചേരുന്ന നാഗങ്ങളെ പോലെ കെട്ടുപിണഞ്ഞ് വന്യനൃത്തം ചെയ്യുന്നു. മഴയ്ക്ക് പലപ്പോഴും പലഭാവമാണ്. പല രുചിയും. ചിലപ്പോള്‍ ഏകാന്തതയുടെ സൌമ്യഭാവം. ചിലപ്പോള്‍ താണ്ഡവത്തിന്‍റെ പ്രചണ്ഡഭാവം. അതു പോലെ തന്നെ രുചിയും. മഴയ്ക്ക് കണ്ണീരിന്‍റെ രുചിയാണോ.. ചിലപ്പോഴെങ്കിലും ആയിരിക്കണം. അല്ല. ആണ്.&lt;br /&gt;
&lt;br /&gt;
ചെന്നൈ നഗരത്തിലെ യൌവ്വനത്തിനു മുന്‍പ് മറ്റൊരു നഗരത്തിലെ കൌമാരം. നരച്ച ഫ്ലാറ്റുകളിലെ മുഷിഞ്ഞ ജീവിതങ്ങള്‍. വെളുത്ത കുമ്മായം തേച്ച ഭിത്തികള്‍, ബ്രൌണ്‍ നിറമുള്ള വാതിലുകള്‍. കുമ്മായപ്പാളിക്കു താഴെ മുന്‍പു താമസിച്ചവരാരോ അവശേഷിപ്പിച്ചു പോയ ചുവരെഴുത്തുകളുടെ മങ്ങിയ രേഖകള്‍. ജീവിതം അങ്ങനെയാണ്. മാഞ്ഞു പോകുന്ന അടയാളങ്ങള്‍ അവശേഷിപ്പിച്ച് അടുത്ത കൂടണയുന്നവര്‍. വിരസതയുടെ ഭിത്തികളില്‍ നിന്നും പുറം ലോകത്തേക്കുള്ള രക്ഷാകവാടം. ബാല്‍ക്കണി. തടവറയിലേക്ക് ആകാശത്തിന്‍റെ വെളിച്ചം പരത്തുന്ന ജനല്‍ പോലെ,&amp;nbsp; ആ ബാല്‍ക്കണിയാണ് പുറം ലോകത്തിന്‍റെ കാഴ്ചകള്‍ പകരുന്നത്. ശൈശവം മുതല്‍ യൌവനത്തിന്‍റെ ആരംഭം വരെ ലോകത്തെ പല രൂപങ്ങളില്‍ കാണിച്ചു തന്ന ജാലകം. ചെടിച്ചട്ടികളുടെ മറവില്‍ ഒളിച്ചിരുന്നു ആരും കാണാതെ മുതിര്‍ന്നവരുടെ ലോകം കണ്ടതവിടെ നിന്നാണ്. ബാല്യത്തിന്‍റെ അവസാനത്തിലെപ്പോഴോ മുകളില്‍ താമസിക്കുന്ന സുന്ദരിക്ക്&amp;nbsp; മറുപടി പറയാന്‍&amp;nbsp; തിരിഞ്ഞപ്പോള്‍ ഋഷ്യശംഗനെ പോലെ ഇതെന്താണെന്നമ്പരന്നതവിടെ നിന്നാണ്. അന്നു&amp;nbsp; രാത്രിയില്‍ അമ്ലതീഷ്ണമായ കനല്‍മെത്തയില്‍ ഒരു നനുത്ത കാക്കപ്പുള്ളി കള്ളിമുള്ളായി നിറഞ്ഞു. ഉറക്കം വരാതെ ചാടിയെഴുന്നേറ്റ് പേപ്പറില്‍ ഓര്‍മ്മ വരച്ചും തെളിച്ചും നിറച്ചു. തൃപ്തിയാകാതെ ചുരുട്ടിക്കൂട്ടി, വീണ്ടും വരച്ചു. വീണ്ടും, വീണ്ടും.. ആ രാത്രി വെളുത്തപ്പോള്‍ ബാല്യം അസ്തമിച്ചു കൌമാരം ഉദിച്ചുയര്‍ന്നു. &lt;br /&gt;
&lt;br /&gt;
അടുത്ത ദിവസം അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്ന സുഹൃത്തിനോട്, വൈകുന്നേരത്തെ സമപ്രായക്കാരായ ചങ്ങാതിക്കൂട്ടങ്ങളോട് പങ്കുവെച്ചപ്പോള്‍, മലവെള്ളപ്പാച്ചില്‍ പോലെ പല കൌമാര ഉടലുകളുടെ ഭാവനയില്‍ പെണ്ണുടലിന്‍റെ ഭാവങ്ങള്‍ പൊട്ടിത്തെറിച്ചു. പല നിറത്തിലും രൂപത്തിലും കോലത്തിലുമുള്ള കൌമാര&amp;nbsp; ഋഷ്യശൃംഗന്‍മാര്‍ ചുറ്റുവട്ടത്തുള്ള സുന്ദരികളെ, കൌമാരപ്രിയങ്ങളെ, ഇഷ്ടങ്ങളെ വചനങ്ങളില്‍ നിറച്ചു.&amp;nbsp; ആരാധനയുടെയും വികാരാവേശത്തിന്‍റെയും കടുത്ത വര്‍ണ്ണചിത്രങ്ങളില്‍. ഒരു പക്ഷെ സ്വപ്നങ്ങളിലും.&amp;nbsp; കുറച്ചകലെ താമസിക്കുന്ന ഉയരം കുറഞ്ഞുരുണ്ട് സുന്ദരിയായ ഒരു ജാനകിടീച്ചര്‍. അച്ഛന്‍റെ&amp;nbsp; സബോര്‍ഡിനേറ്റായ റോമന്‍ ദേവതകളെ അനുസ്മരിപ്പിക്കുന്ന ഒരു ഉമ. കറുത്തു തിളങ്ങുന്ന, ചുവന്ന മുക്കുത്തിയിട്ട സരസ്വതി. ഹോമിയോപ്പതിക്കു പഠിക്കുന്ന വെളുത്തു നീണ്ട ശാലിനി.&amp;nbsp; വീടിനു മുന്നിലൂടെ വഴി നടന്നു പോകുന്ന ബബിത.. ചങ്ങാതിക്കൂട്ടത്തിലോരോരുത്തരുടെയും പ്രിയങ്ങള്‍. അടുത്ത ദിവസം, അതോ അതിനടുത്ത ദിവസമോ, ബാല്യകാലസഖിയോട് ശങ്കിച്ചും മടിച്ചും ഋഷ്യശൃംഘനായതിനേക്കുറിച്ചു പറഞ്ഞപ്പോള്‍ അവള്‍ ചിരിക്കുന്നു.&lt;br /&gt;
സ്ത്രീകള്‍ക്ക് അങ്ങനെയാണ്. പെണ്‍കുട്ടികള്‍ മുതിരുമ്പോള്‍ സ്ത്രീകളാവും.&lt;br /&gt;
നീയും മുതിരുമോ?&lt;br /&gt;
പിന്നില്ലേ?&lt;br /&gt;
എന്ന്?&lt;br /&gt;
അറിയൂല്ല...&lt;br /&gt;
&lt;br /&gt;
അതു കഴിഞ്ഞും നരച്ച ഫ്ലാറ്റുകളിലെ മുഷിഞ്ഞ ജീവിതങ്ങള്‍ക്കു മുകളില്‍ മഴ പെയ്തു, വെയില്‍ പരന്നു. രാവസ്തമിച്ചു, വെയിലുദിച്ചു.&amp;nbsp; വര്‍ഷങ്ങള്‍ കഴിഞ്ഞു. ഋഷ്യശൃംഘന്‍ സ്കൂളില്‍ നിന്നും മുതിര്‍ന്നു കോളേജിലെത്തി.&amp;nbsp; വൈകുന്നേരം ടെറസ്സിന്‍ പുറത്തെ ചങ്ങാതിക്കൂട്ടത്തില്‍ സിഗരറ്റിന്‍റെ ഗന്ധം പടര്‍ന്നു. അപൂര്‍വ്വമായെങ്കിലും മദ്യത്തിന്‍റെയും. ബാല്‍ക്കണിയിലെ പതിവു കാഴ്ചകളില്‍ ചിലത് കൊഴിഞ്ഞു പോയി, പകരം വേറെ ചിലത് വന്നു. സ്വപ്നസുന്ദരികളുടെ രൂപവും ഭാവവും മാറി. ചിലരപ്രത്യക്ഷമായി, പകരം വേറെ ചിലര്‍ വന്നു.&amp;nbsp; പുതിയ ഒരു സുന്ദരി കോളനിയിലെ കുമാരന്‍മാരുടെയും തൈക്കിളവന്‍മാരുടെയും നെഞ്ചിടിപ്പുയര്‍ത്തി. പഴയ സിനിമാ നടി മാധവിയുടെ രൂപം. കുട്ടികളെ സ്കൂളില്‍ വിടാനും തിരികെ വരാനും അണിഞ്ഞൊരുങ്ങി നടന്നു പോകുന്ന വെണ്ണയില്‍ തങ്കഭസ്മം ചാലിച്ച സുന്ദരി കൌമാര മനസ്സുകളില്‍&amp;nbsp; തേര്‍വാഴ്ച നടത്തി. സുന്ദരിയുടെ കാഴ്ച വൈദ്യുതാലിംഗനം പോലെ കൌമാരസിരകളെ നീറ്റിയെരിച്ചു. ടെറസ്സില്‍ വൈകുന്നേരങ്ങളിലെ വെടിവട്ടം തുടര്‍ന്നപ്പോളോരു ദിനം, സുന്ദരിയോടൊപ്പം ഒരു സുന്ദരന്‍. പന്ത്രണ്ട് കണ്ണുകള്‍, അസൂയയോടെയും കുശുമ്പോടെയും സുന്ദരനെ കണ്ടു. സുന്ദരിയോടും കുട്ടികളോടുമൊപ്പം ചിരിച്ചും കളിച്ചും പോകുന്ന സുന്ദരന്‍. പലപ്പോഴും പലടത്തായും സുന്ദരന്‍ പരിചയത്തിന്‍റെ പുഞ്ചിരി കൈമാറിയപ്പോഴും എന്തോ അധമമായ അസൂയ തിരിച്ചൊരു ചിരി നല്‍ക്കുന്നതില്‍ നിന്നും മനപൂര്‍വ്വം മനസ്സിനെ വിലക്കി.&lt;br /&gt;
&lt;br /&gt;
ഒരു ദിവസം തിരിച്ചുവരുമ്പോള്‍ അടുത്ത് ഒരു കാര്‍ വന്നു നിന്നു. ഡ്രൈവിങ്ങ് സീറ്റില്‍ സുന്ദരനും കുട്ടികളും. പിന്‍സീറ്റില്‍ സുന്ദരി.&lt;br /&gt;
വരൂ, വീട്ടില്‍ വിടാം. &lt;br /&gt;
ഒന്നു ശങ്കിച്ചു,&lt;br /&gt;
വേണ്ട, ഞാന്‍&amp;nbsp; നടന്നോളാം. കുറച്ചല്ലേയുള്ളൂ..&lt;br /&gt;
അപ്പോഴാണ് പിറകില്‍ നിന്നും കിളിനാദം.&lt;br /&gt;
കയറൂന്നേ, എന്തിനാ വെയിലത്ത് നടക്കുന്നത്?&lt;br /&gt;
മുത്തു മണിപോലെയുള്ള ആ ശബ്ദം വീണുടഞ്ഞപ്പോള്‍,&amp;nbsp; ആഭിചാരം ചെയ്യപ്പെട്ടവനെ പോലെ, കുഴലൂത്തുകാരന്‍റെ മാസ്മരവിദ്യയില്‍ പിന്തുടരുന്നവനെ പോലെ അറിയാതെ വാതില്‍ തുറന്നു. പിന്‍സീറ്റില്‍ പട്ടുസാരിയില്‍ പൊതിഞ്ഞ തങ്കവിഗ്രഹം. അല്‍പ്പം ചുരുണ്ട മുടി കാറ്റില്‍ പറക്കുമ്പോള്‍ കാറില്‍ നിറയുന്ന സുഗന്ധത്തില്‍ വാക്കുകള്‍ നഷ്ടപ്പെട്ടു. എന്തൊക്കെയോ ചോദ്യങ്ങള്‍ എന്തൊക്കെയോ മറുപടികള്‍. ഭാഗ്യത്തിനു വീടെത്തി. വാതില്‍ തുറന്നു പുറത്തിറങ്ങി നന്ദി പിറുപിറുത്ത്, പടികളേറുമ്പോഴും ആ ഗന്ധം ചുഴുന്നു നിന്നു. &lt;br /&gt;
&lt;br /&gt;
വീണ്ടും പതിവു ദൃശ്യങ്ങള്‍. ഒരു ഞായറാഴ്ച ചങ്ങാതിക്കൂട്ടം ഒരു ബാറില്‍ ബിയര്‍ നുണയുമ്പോള്‍ പരിചയമുള്ള ശബ്ദം. തീപ്പെട്ടി വാങ്ങി ഒരു സിഗരറ്റിനു തീകൊടുത്ത് പുക അന്തരീഷത്തിലേക്ക് പറത്തി, ചോദ്യം, എന്നാ ഞാനും കൂടിവിടങ്ങു കൂടാം. ഒറ്റയ്ക്കു മദ്യപിക്കാനൊരു രസമില്ല. സരസമായും വാചാലമായും സംസാരിക്കുന്ന സുന്ദരന്‍, പെട്ടന്നു തന്നെ ചേട്ടനായി, ബിയര്‍ കുപ്പികളൊഴിഞ്ഞപ്പോള്‍&amp;nbsp; കാലങ്ങളായി പരിചയമുള്ള ആത്മാര്‍ത്ഥസുഹൃത്തായി. ഇടയ്ക്ക് യാത്ര കഴിഞ്ഞു പോയി തിരികെ വരുമ്പോള്‍ പിളളേരു സെറ്റിനു കുപ്പികളായി. സുന്ദരന്‍റെയും സുന്ദരിയുടെയും കോളനിക്കു പുറത്തുള്ള വീട് ചിലപ്പോഴൊക്കെ ഞായറാഴ്ചകളിലെ ഇടത്താവളമായി. കൂട്ടത്തിലൊന്നു കൂടെ സംഭവിച്ചു. സുന്ദരി കൌമാരസ്വപ്നങ്ങളില്‍ നിന്നും താഴേക്കിറങ്ങി വന്നു, ചേച്ചിയായി. സിരകളില്‍ അഗ്നി പടര്‍ത്തിയ ഭാവനകളില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലെത്തിയപ്പോള്‍ സ്നേഹമയിയായി സഹോദരിയായി. യാഥാര്‍ത്ഥ്യത്തില്‍&amp;nbsp; ഭാവനകളലിഞ്ഞില്ലാതായപ്പോള്‍ ഞങ്ങള്‍ ആങ്ങളമാരില്ലാത്ത കുറവ് നികത്തുന്ന ഫ്രണ്ട്സും. കൌമാരവികല്‍പ്പങ്ങളില്‍ ഒരിക്കല്‍&amp;nbsp; മൂടിക്കെട്ടിയിരുന്ന മാനം കളിചിരികളില്‍ തെളിഞ്ഞു. &lt;br /&gt;
&lt;br /&gt;
വീണ്ടും മഴക്കാലം വന്നു. തോരാതെ പെയ്യുന്ന മഴയത്ത്,&amp;nbsp; പാരപ്പെറ്റിന്‍റെ താഴെ സൊറ പറഞ്ഞിരിക്കുമ്പോള്‍ ചേട്ടന്‍ കൈവീശി കാണിച്ചു കടന്നു പോയി. സൊറ പറച്ചിലിന്‍റെ അവസാനം സഭ പിരിഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ടുപേരുമാത്രം ബാക്കിയായി. ഒരു കുടക്കീഴില്‍ മഴ നനഞ്ഞ് അങ്ങാടിയിലേക്കു പോകുമ്പോള്‍ നിര്‍ത്താതെ പെയ്യുന്ന മഴയത്തും ചേട്ടന്‍റെ വീട്ടില്‍ നിന്നും പരിഭ്രാന്തമായ, നിലവിളിയോടെത്തുന്ന ചേട്ടന്‍റെ ശബ്ദം. ഗേറ്റു തുറന്ന്, അകത്തു ചെന്നപ്പോള്‍ ശബ്ദം പിറകിലെ കുളിമുറിയുടെ വാതിലില്‍ നിന്നും. പരിഭ്രാന്തനായ ചേട്ടന്‍ രണ്ടു കൈകൊണ്ടും വാതിലിലാഞ്ഞടിച്ചു ചേച്ചിയെ വിളിക്കുന്നു. അമ്പരപ്പില്‍ നനഞ്ഞ് ഞങ്ങളും ആ വിളിയില്‍ പങ്കു ചേര്‍ന്നു. പരിഭ്രമത്തിനറുതി വരുത്തി വാതിലിനകത്ത് ആളനക്കം. പെട്ടന്ന്, ഒട്ടും പ്രതീക്ഷിക്കാതെ&amp;nbsp; വാതില്‍ മലര്‍ക്കെ തുറന്നു. വാതിലില്‍ മുട്ടിക്കൊണ്ടിരുന്ന ചേട്ടന്‍ താഴേക്കു വീണു,&amp;nbsp; ഞങ്ങള്‍ രണ്ടു പേരും വശങ്ങളിലേക്കു ചാഞ്ചാടി. സന്ധയുടെയും മഴയുടെയും ഇരുട്ടില്‍ തലയില്‍ തുണിയിട്ട ഒരു പുരുഷരൂപം അതിവേഗം പുറത്തേക്കോടി, മതില്‍ ചാടി ഇരുളില്‍ മറഞ്ഞു. തൊട്ടു പിറകെ, നൂല്‍ബന്ധമില്ലാതെ ഒരു സ്ത്രീരൂപം&amp;nbsp; അടുക്കളവാതിലിലേക്ക് മറഞ്ഞു. ഞെട്ടലിന്‍റെ മരവിപ്പില്‍ ഞങ്ങള്‍ വാതില്‍ വെളിച്ചത്തില്‍ ഒരു നിമിഷം ഒരിക്കല്‍ സ്വപ്നവും പിന്നെ സഹോദരിയുമായിരുന്ന ആ രൂപം നഗ്നതയില്‍ വെറുമുടല്‍ മാത്രമായി തെളിയുന്നതു കണ്ടു.&amp;nbsp; മാംസപിണ്ഡമായി. &lt;br /&gt;
&lt;br /&gt;
മഴയെ വെല്ലുവിളിച്ചുകൊണ്ട്, ചേട്ടന്‍ വീണിടിത്ത് കുനിഞ്ഞിരുന്നു തലയില്‍ കൈവെച്ച് നീറിനീറി നിലവിളിക്കുന്നു.&amp;nbsp; കരച്ചിലിനും നിലവിളിക്കും തേങ്ങലിനുമിടയ്ക്ക്, വിലാപം മഴയുടെ പെരുക്കത്തിലും അയല്‍പക്കങ്ങളിലെ ജാലകങ്ങളില്‍ വെളിച്ചം തെളിയുന്നതിനു കാരണമാകുമോയെന്നു ഭയന്നു ചേട്ടനെ വീടകത്തെത്തിച്ചപ്പോള്‍, കിടപ്പുമുറിയുടെ അടഞ്ഞു കിടക്കുന്ന വാതിലിനു മുന്‍പില്‍ നിന്നും പേടിച്ചരണ്ട രണ്ടു കുഞ്ഞുങ്ങള്‍ ഓടി ചേട്ടനിലൊട്ടി. കുഞ്ഞിക്കൈകള്‍ വിലാപത്തിനും നിലവിളിക്കും അറുതിവരുത്തി. ചേട്ടന്‍ വാക്കുകള്‍ വീണ്ടെടുത്തു.&lt;br /&gt;
ശരി, നിങ്ങളു പൊയ്ക്കോ, മഴയല്ലേ വീട്ടില്‍ തിരക്കുന്നുണ്ടാവും.&lt;br /&gt;
&lt;br /&gt;
മഴ നനഞ്ഞ് തിരികെ നടക്കുമ്പോള്‍ മഴയുടെ ശബ്ദത്തിലും മൌനം തളം കെട്ടിനില്‍ക്കുന്നു. ഒന്നുമുരിയാടാതെ പിരിഞ്ഞു, പിന്നെ അവന്‍ പിറകിനു വിളിച്ചു.&lt;br /&gt;
ഡാ&lt;br /&gt;
എന്താ?&lt;br /&gt;
ആരോടേലും പറയണോ?&lt;br /&gt;
വേണ്ട..&lt;br /&gt;
ഞങ്ങളെ പൊതിഞ്ഞു നില്‍ക്കുന്ന രഹസ്യത്തിന്‍റെ അങ്കലാപ്പില്‍ നാലുചുവരുകളില്‍ ആ രാത്രി നിദ്രയില്ലാതെ ഇരുട്ടിവെളുത്തു. പുറത്തു പെയ്യുന്ന മഴയുടെ ശബ്ദത്തെ മറികടന്ന് ചേട്ടന്‍റെ നിലവിളിയും തേങ്ങലും ചെവിയില്‍ അലയടിച്ചു. അടുത്ത ദിവസം ഞായറാഴ്ച ക്ലബ്ബില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ ചേട്ടന്‍റെ കാര്‍ വന്നു നിന്നു. കൈ വീശി വിളിച്ചു. എഞ്ചിന്‍റെ ശബ്ദമല്ലാതെ&amp;nbsp; ഒരക്ഷരം പോലും പുറത്തുവരാത്ത ആ യാത്ര ഒരു ഹോട്ടല്‍മുറിയിലവസാനിച്ചു രണ്ടാമത് ഡ്രിങ്ക് മുഴുമിച്ച് മൂന്നാമതു തുടങ്ങിയപ്പോള്‍ ചേട്ടന്‍ കരഞ്ഞു തുടങ്ങി. ഇന്നലെ കണ്ട അലമുറയല്ല. നിശബ്ദസിനിമ പോലെ മുഖത്തു നിന്നും കണ്ണുനീര്‍ മാത്രമൊഴുകുന്നു.&lt;br /&gt;
വിറയ്ക്കാത്ത ഇടറാത്ത ശബ്ദത്തില്‍ സംഭവം ചുരുളഴിഞ്ഞു. കുറച്ചു ദിവസങ്ങള്‍ നീണ്ട യാത്ര കഴിഞ്ഞു വന്നെല്ലാവരും കൂടെ സിനിമ കാണുമ്പോള്‍ ചേച്ചി കുളിക്കാനിറങ്ങി. സിനിമയുടെ ഇടവേളയില്‍ മഴ. മഴയത്ത്&amp;nbsp; ഒരു ബക്കറ്റ് വെള്ളം കോരിക്കൊടുക്കാന്‍ പുറത്തിറങ്ങിയ ചേട്ടന്‍, വിളിച്ചിട്ടും മറുപടിയില്ല. എന്തെങ്കിലും പറ്റിയതാണോയെന്ന പരിഭ്രാന്തി..&lt;br /&gt;
എന്തോ കൂടുതല്‍ കേള്‍ക്കാന്‍ തോന്നിയില്ല. എനിക്കും അവനും.&lt;br /&gt;
വേണ്ട, ചേട്ടാ, അതു കഴി‍ഞ്ഞു. ഇനിയതിനെക്കുറിച്ചു പറയണ്ട..&lt;br /&gt;
ചേട്ടന്‍റെ നിശബ്ദത.&lt;br /&gt;
ഞങ്ങളാരോടും പറയില്ല.&lt;br /&gt;
പതിവില്ലാതെ നിശബ്ദതയില്‍ കുപ്പിയൊഴിഞ്ഞ് പുറത്തിറങ്ങി, തിരികെയെത്തിയപ്പോള്‍, കാറില്‍ നിന്നിറങ്ങുന്നതിനു മുന്‍പ് ചേട്ടന്‍റെ ശബ്ദം.&lt;br /&gt;
&lt;br /&gt;
&lt;br /&gt;
എനിക്കു രണ്ടു കുട്ടികളുണ്ട്, അവരെ........ അതാണ്...&lt;br /&gt;
ഒന്നും പറയാതെ പിന്‍തിരിഞ്ഞു. അന്നും അതിനടുത്ത രാത്രിയിലും മഴ നിര്‍ത്താതെ പെയ്തു. ഇടയ്ക്കു പെയ്തും പെയ്യാതെയും&amp;nbsp; ആ മഴക്കാലം പിന്നെയും തുടര്‍ന്നു. മഴ തോരുന്നതിനു മുന്‍പ് ചേട്ടന്‍റെ വീട്ടിലാളൊഴിഞ്ഞു. ബാല്‍ക്കണി വരാന്തയിലെ ദൃശ്യങ്ങള്‍ മാറ്റി മറിച്ചു കൊണ്ടു  പിന്നെയും വേറെ ആരൊക്കെയോ വന്നു. പല ദേശങ്ങളിലും പല കാലങ്ങളിലുമായി പിന്നെയും മഴ പെയ്തു. ഇന്നലെ ഇവിടെ ചെന്നൈയിലും. പക്ഷെ കണ്ണീരിന്‍റെ രുചിയും നിലവിളിയുടെ ശബ്ദവുമുള്ള ആ മഴ.........&lt;br /&gt;
&lt;br /&gt;
&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3388226731780839944-6859584102323535999?l=disorderedorder.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/namath/~4/PkJX8x582QQ" height="1" width="1"/&gt;</description><link>http://feedproxy.google.com/~r/namath/~3/PkJX8x582QQ/blog-post_07.html</link><author>noreply@blogger.com (Namath | നമത്)</author><thr:total>31</thr:total><feedburner:origLink>http://disorderedorder.blogspot.com/2011/06/blog-post_07.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-3388226731780839944.post-4699380668138415152</guid><pubDate>Sun, 05 Jun 2011 06:10:00 +0000</pubDate><atom:updated>2011-06-05T11:40:22.121+05:30</atom:updated><title>വാരാന്ത്യ വൃത്താന്തം.</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;
1.&lt;br /&gt;
ലോകപരിസ്ഥിതി ദിനം. അലസോരപ്പെടുത്തുന്ന വാര്‍ത്തകള്‍. അച്ചന്‍കോവില്‍, അതിരപ്പള്ളി പദ്ധതി നടപടികള്‍ അവസാനഘട്ടത്തിലേക്ക്.&lt;br /&gt;
കൂട്ടബലാല്‍സംഘം പോലെ കാടകത്തേക്ക് ലോറികള്‍ മുരണ്ടു കയറും. പച്ചപ്പുകളുടെ ശ്മശാനത്തില്‍ സിമന്‍റുകോട്ടകളുയരും. മനുഷ്യന്‍റെ ശബ്ദഘോഷത്തില്‍ കാടിന്‍റെ ഉടമകള്‍ പാലായനം ആരംഭിക്കും. അവശേഷിക്കുന്ന മറ്റെന്തെങ്കിലും പച്ചപ്പുകള്‍ തേടി. അവര്‍ക്ക് ന്യായീകരിക്കാന്‍ ഭാഷയില്ല, പത്രസമ്മേളനങ്ങളും, ടിവി ചാനലുകളുമില്ല. കോടിവര്‍ഷങ്ങളിലുരുത്തിരിഞ്ഞ പ്രകൃതി ഏതോ ചില യുക്തികളില്‍ നാമാവശേഷമാവും. സുനാമിയോ ഉരുള്‍ പൊട്ടലോ പോലും തടയാന്‍ സാധിക്കാത്ത സാങ്കേതികവിദ്യ നിത്യഹരിത വനങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രം പുരോഗമിച്ചിട്ടില്ലാത്തതു കൊണ്ട്, സെലക്ടീവ് ബ്ലൈന്‍ഡ്നെസ്സില്‍ യുക്തികള്‍ തൊടു ന്യായങ്ങള്‍ നിരത്തും. മരമരച്ച് പള്‍പ്പായി ന്യൂസ് പ്രിന്‍റായ പത്രങ്ങളായ പത്രങ്ങളെല്ലാം ലോകപരിസ്ഥിതി ദിനം. താളുകളില്‍ അധികം താമസിക്കാതെ അച്ചന്‍കോവിലിനും അതിരപ്പള്ളിയുടെയും ചരമക്കുറിപ്പുകള്‍ നിറയും. &lt;br /&gt;
&lt;br /&gt;
2. രാംലീല മൈതാനത്ത് സ്വാമി വക സത്യാഗ്രഹം. ഇവന്‍റ് മാനേജ്മെന്‍റ് തയ്യാറാക്കിയ നല്ല പന്തല്‍. സകല സൌകര്യങ്ങളും നിറഞ്ഞത്.&amp;nbsp; മീഡിയാ കവറേജ്. സത്യാഗ്രഹമെന്ന ഗാന്ധിയന്‍ സമരമുറ.&lt;br /&gt;
&lt;br /&gt;
പഴയ ഗാന്ധി സാഹിത്യം. &lt;br /&gt;
''ഞാന്‍ നിങ്ങള്‍ക്കൊരു രക്ഷ കെട്ടിത്തരാം. നിങ്ങള്‍ സംശയഗ്രസ്തനാകുമ്പോഴോ, അഹന്ത നിങ്ങളില്‍ അതിരു കവിയുമ്പോഴോ ഈ ഉപായം പരീക്ഷിച്ചു നോക്കിയാല്‍ മതി. നിങ്ങള്‍ കണ്ടിട്ടുള്ള ഏറ്റവും ദരിദ്രനും നിസ്സഹായനുമായ മനുഷ്യന്‍റെ മുഖം സങ്കല്‍പ്പിച്ചു നോക്കുക. എന്നിട്ടു നിങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യം അയാള്‍ക്കെന്തെങ്കിലും രീതിയില്‍ പ്രയോജനപ്പെടുമോ എന്നു സ്വയം ചോദിച്ചു നോക്കുക.''&lt;br /&gt;
&lt;br /&gt;
തിരികെ രാംലീല മൈതാനത്തെ ടിവി ദൃശ്യങ്ങളിലേക്ക്.. &lt;br /&gt;
ഭഗവാന്‍ തുമാരീ ലീല!&lt;br /&gt;
&lt;br /&gt;
3.&lt;br /&gt;
ലാദാനന്തരലോകം. &lt;br /&gt;
കുറച്ച് ബ്രിട്ടീഷ് എഞ്ചിനീയര്‍മാരൊപ്പിച്ച പണിയാണെല്ലാം. ഗള്‍ഫില്‍ പെട്രോളു കണ്ടു പിടിച്ച നാള്‍ മുതല്‍ തുടങ്ങിയ ശാക്തികചേരികളുടെ രൂപീകരണം. ഹൂസ് ഗോയിങ്ങ് ടു ഹാവ് ദി ബിഗ്ഗസ്റ്റ് ബൈറ്റന്ന ചോദ്യം. അതില്‍ തുടങ്ങിയ കളികള്‍ മിഡിലീസ്റ്റും കടന്ന് എണ്ണനിധികളുടെ കണക്കെടുപ്പില്‍ സമ്പന്നമായ ചിതറിയ സോവിയറ്റു രാജ്യങ്ങളിലെ ആഭ്യന്തരപ്രശ്നങ്ങളില്‍ ചെന്നു നില്‍ക്കുന്നു‍. പെട്രോളിനു എന്നും ചോരയുടെ മണമുണ്ട്. യുദ്ധങ്ങള്‍ക്ക് ലാഭക്കൊതിയുടെ വിട്ടു മാറാത്ത കറകളും.&amp;nbsp; പെട്രോളിനെ മറികടക്കുന്ന ഖനിജങ്ങള്‍. ലാഭം അല്ലെങ്കില്‍ പണം എന്നും എവിടെയും തര്‍ക്കങ്ങളും ആഭ്യന്തരപ്രശ്നങ്ങളും യുദ്ധങ്ങളുമുണ്ടാക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp; &lt;br /&gt;
&lt;br /&gt;
&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3388226731780839944-4699380668138415152?l=disorderedorder.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/namath/~4/svW7cM3fp-8" height="1" width="1"/&gt;</description><link>http://feedproxy.google.com/~r/namath/~3/svW7cM3fp-8/blog-post.html</link><author>noreply@blogger.com (Namath | നമത്)</author><thr:total>0</thr:total><feedburner:origLink>http://disorderedorder.blogspot.com/2011/06/blog-post.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-3388226731780839944.post-2856138506886462491</guid><pubDate>Sun, 15 May 2011 11:01:00 +0000</pubDate><atom:updated>2011-05-15T16:31:16.672+05:30</atom:updated><title>മാധ്യമകൃത താരങ്ങളും മാറുന്ന സമവാക്യങ്ങളും</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;ഇലക്ഷനു മുന്‍പാണ്. ഒരു കൊച്ചി സന്ദര്‍ശനം. സംഭാഷണത്തിനിടയില്‍ കേട്ടത്.&lt;br /&gt;
പ്രത്യേകിച്ച് ദോഷങ്ങളധികം പറയാനില്ലാതിരുന്ന ഒരു സര്‍ക്കാരായിരുന്നു കടന്നു പോയത്. പക്ഷെ ഭരണം, വികസനം ഇവയൊന്നും തിരഞ്ഞെടുപ്പ് അജണ്ടയില്‍ പ്രത്യക്ഷപ്പെടുന്നില്ല.&amp;nbsp; &lt;br /&gt;
&lt;br /&gt;
അന്നു രാത്രി മനോരമയില്‍ അച്ചുതാന്ദന്‍റെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍. ഈരാറ്റുപേട്ടയിലും പാലായിലും മീനച്ചില്‍ താലൂക്കിന്‍റെ നെഞ്ചത്തും അച്ചുതാനന്ദന്‍റെ പടയോട്ടം. മനോരമ&amp;nbsp; ദൃശ്യങ്ങളെ വിശ്വസിക്കാമെങ്കില്‍ ഈരാറ്റുപേട്ടയിലെ ആയിരങ്ങള്‍ തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടം അമ്പരപ്പിച്ചു. ജനസാന്ദ്രത കുറഞ്ഞ ഹൈറേഞ്ചില്‍ ആള്‍ക്കൂട്ടം അപൂര്‍വ്വതയാണ്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ഒരു സിനിമാതാരത്തിനു പോലും സ്വപ്നം കാണാനാവാത്ത ആള്‍ക്കൂട്ടം. കോട്ടയം പോലെ പ്രകടമായി വലതുചായ്‍വുള്ള സ്ഥലങ്ങളില്‍ ഒരു രാഷ്ട്രീയ താരോദയ വൈരുദ്ധ്യം. എന്തുകൊണ്ട്? അതിന്‍റെ ഉത്തരം ഇത്തവണത്തെ തിരഞ്ഞെടുപ്പ് വ്യാഖ്യാനങ്ങളുടെ മണിച്ചിത്രത്താഴു തുറക്കുന്നതിനുള്ള താക്കോലാണ്.&lt;br /&gt;
&lt;br /&gt;
&lt;br /&gt;
അതിനു മുന്‍പ് ചെന്നൈയിലും കേരളത്തിലും കാണപ്പെടുന്ന രണ്ടു കാഴ്ചകളിലേക്ക്. ആദ്യം ചെന്നൈ കാഴ്ച. രാവിലെ ബംഗാളില്‍ നിന്നും വരുന്ന തീവണ്ടികളെല്ലാം നിറഞ്ഞു കവിയുന്നു. സ്വാതന്ത്ര്യപൂര്‍വ്വ അനന്തരവര്‍ഷങ്ങളില്‍ കേരളത്തില്‍ നിന്നുള്ള വണ്ടികള്‍ നിറഞ്ഞു കവിഞ്ഞിരുന്നതു പോലെ. ഇതു കാലഗണനയിലെ ചില ദശകങ്ങളിലുപരിയായി സാമൂഹിക അവസ്ഥയിലേക്കുള്ള ചൂണ്ടു പലക കൂടിയാണ്. പണ്ട് കേരളത്തില്‍ നിന്നുള്ള തീവണ്ടികളില്‍ ചെന്നൈയിലിറങ്ങിയത് തൊഴില്‍ തേടിയെത്തിയവരും വെല്ലൂര് ചികിത്സയ്ക്കു പോകുന്നവരുമായിരുന്നു. ഇന്ന് ബംഗാളില്‍ നിന്നുള്ള തീവണ്ടികളില്‍ ചെന്നൈയിലിറങ്ങുന്നതും കേരളം അടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍&amp;nbsp; തൊഴില്‍ തേടിയെത്തുന്നവരും ചെന്നൈയില്‍ ചികിത്സ തേടിയെത്തുന്നവരുമാണ്. ചികിത്സ തേടിയെത്തുന്നവര്‍&amp;nbsp; പെരിയമേട്ടിലെയും&amp;nbsp; ട്രിപ്ലിക്കേനിലെയും ചെപ്പോക്കിലെയും&amp;nbsp; ഗ്രീംസ് റോഡിലെയും ചെറുകിട മാന്‍ഷനുകളില്‍ താമസിച്ച് മടിശ്ശീലയുടെ കനമനുസരിച്ച് അപ്പോളോയില്‍ അല്ലെങ്കില്‍ ശങ്കരനേത്രാലയയില്‍ അതുമല്ലെങ്കില്‍ ചെറുകിട ആശുപത്രികളില്‍ ചികിത്സ തേടുന്നു. തൊഴില്‍ തേടിയെത്തിയവര്‍ മുന്‍പ് വന്നെത്തിയവരുടെ സ്ഥലം തേടി തുടര്‍യാത്രയാകുന്നു. ദശകങ്ങള്‍ക്കു ശേഷം മറ്റൊരു ദേശത്തു നിന്നും യാത്ര തുടരുന്നതിനു കാരണം&amp;nbsp; കേരളത്തില്‍ സ്വാതന്ത്ര്യപൂര്‍വ്വ അനന്തരകാലത്തെ സാമൂഹിക വികസന&amp;nbsp; ഏകകങ്ങള്‍ ഇപ്പോഴും ബംഗാളില്‍ അന്യമാണെന്നതാണ്. മലയാളിക്ക് തൊഴില്‍ തേടി, ചികിത്സ തേടി നാടു വിട്ടു പോകേണ്ട ഗതികേട് ഇല്ലാതായി. ബംഗാളില്‍ സാമൂഹിക വികസനം&amp;nbsp; ചരിത്രം പോലെ നിശ്ചലദൃശ്യമായി തുടരുന്നു.&lt;br /&gt;
&lt;br /&gt;
ചെന്നൈയില്‍ നിന്നും ബംഗാളി തൊഴിലാളികളുടെ കൂടെ കേരളത്തിലെത്തിയാല്‍ കാണുന്നതെന്താണ്? പണ്ടു മലയാളി ഫാക്ടറികളിലും സ്ഥാപനങ്ങളിലും തൊഴില്‍ തേടിയാണു പോയിരുന്നതെങ്കില്‍ ബംഗാളി കേരളത്തിലെത്തുന്നത് അടിസ്ഥാന ജോലികള്‍ ചെയ്യാനാണ്. എന്തുകൊണ്ട്? ഉത്തരം സങ്കീര്‍ണ്ണമാണ്. ദുഷ്കരവും. തൊഴിലാളി എന്നതിന്‍റെ ക്ലാസ്സിക് നിര്‍വചനത്തെ കേരളത്തിലെ ഉയര്‍ന്ന സമൂഹ വികസനം മറികടന്നിരിക്കുന്നു. വൈരുദ്ധ്യാധിഷ്ടിത രൂപാന്തരം. കിഴക്കന്‍ മലനിരകളിലെ തോട്ടം തൊഴിലാളി മേഖലകളിലും ആദിവാസി ഊരുകളിലുമൊഴിച്ച് ചൂഷണം ഏകദേശം ഇല്ലാതെയായിരിക്കുന്നു. മുതലാളി എന്ന ക്ലാസ്സിക് വില്ലന്‍ കൂലി നിശ്ചയിക്കുന്നതിനു പകരം തൊഴിലാളി കൂലി നിശ്ചയിക്കുന്നു. കുറച്ചു വര്‍ഷങ്ങളിരുട്ടി വെളുത്തപ്പോള്‍ മുതലാളികള്‍ അല്ലെങ്കില്‍ തൊഴിലുടമ ലാഭത്തിനു വേണ്ടിയുള്ള തൊഴില്‍ ചൂഷണം വേണ്ടെന്നു വെച്ചതു കൊണ്ടല്ല. മറിച്ച് മുതലാളിക്ക് മൂന്നാലൊരു ഗതിയില്ലാത്തതു കൊണ്ട്. ചെറുകിട കര്‍ഷകരും&amp;nbsp; റോഡ് സൈഡില്‍ തട്ടുകട നടത്തുന്നവരും&amp;nbsp; മള്‍ട്ടി ബ്രാന്‍ഡ് ഷോറൂമുകളുടമകളും അടക്കം&amp;nbsp; ആരോടു ചോദിച്ചാലും ലഭിക്കുന്ന ഒരുത്തരമുണ്ട്. &amp;nbsp; ചോദിക്കുന്ന കൂലി കൊടുത്താലും, ആളെ കിട്ടാനില്ല. കിട്ടിയാലും സ്ഥിരമായി നില്‍ക്കുന്നവരപൂര്‍വ്വം.&lt;br /&gt;
&lt;br /&gt;
(സന്ദര്‍ഭവശാല്‍ - മലയാളിയുടെ അവസരവാദമല്ലാത്ത ഓപ്പര്‍ച്യൂണിസ്റ്റ് മനോഭാവം, കരിയര്‍ ഓറിയന്‍റേഷന്‍ എല്ലാം മാറി മറിഞ്ഞതുകൊണ്ട്, ജീവിതാവസാനം വരെ തുടരുന്ന സ്ഥിരം തൊഴിലാളികളെ കണികാണാനില്ല.&amp;nbsp; ആദ്യം കിട്ടുന്ന അടുത്ത നല്ല അവസരത്തിലേക്ക് ചാടുകയോ സ്വയം ഒരു തൊഴിലുടമയായി മാറുകയോ ചെയ്യുന്നു. ഒരു സുഹൃത്തിന്‍റെ പിതാവ്, മുതലാളിമാര്‍ കുറഞ്ഞ കൂലിയില്‍ വിശ്വസിച്ചിരുന്ന കാലത്തിന്‍റെ പ്രതിനിധി എന്നും കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ക്ക് നക്കാപിച്ച ശമ്പളമാണ് കൊടുത്തിരുന്നതെങ്കിലും, തൊഴിലാളിയെ എക്സ്റ്റന്‍ഡഡ് ഫാമിലിയിലെ അംഗമായി കണക്കാക്കി വീടും സ്ഥലവും വാങ്ങിക്കൊടുത്തു,&amp;nbsp; കുട്ടികളുടെ കല്യാണം നടത്തിക്കൊടുത്തു. പശുവിനെ വാങ്ങിക്കൊടുക്കുക പോലെയുള്ള ബോണസ്സുകളിലൂടെ വീട്ടുചിലവുകള്‍ പോലും ഒരു പരിധി വരെ വഹിച്ചു. അടുത്ത തലമുറ, സുഹൃത്ത്. തൊഴിലാളികളുടെ ശമ്പളം കുത്തനെ ഉയര്‍ത്തി. മികച്ച ശമ്പളം. വീടു പണിതു കൊടുക്കാനും ചിലവിനു കൊടുക്കാനും കല്യാണം നടത്തിക്കൊടുക്കാനും ഒന്നും അവനു മനസ്സില്ല.  സുഹൃത്തിന്‍റെ യുക്തിയിങ്ങനെ. ചെയ്യുന്ന ജോലിക്ക് ആരു കൊടുക്കുന്നതിലും മികച്ച ശമ്പളം കൊടുക്കുന്നു. സ്ഥിരമായി ആരെങ്കിലും നില്‍ക്കുമെന്നു പ്രതീക്ഷിക്കുന്നില്ല. ഉയര്‍ന്ന ശമ്പളം തൊഴില്‍ ശേഷിയില്‍ സ്ഥിരത നല്‍കുന്നു. ജോലി ചെയ്യുന്നവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ അറിയേണ്ട ആവശ്യമില്ല.&amp;nbsp; ഇതും ഒരന്തരമാണ്. )&lt;br /&gt;
&lt;br /&gt;
തിരികെ കേരളത്തിലെ വര്‍ക്കിങ്ങ് ക്ലാസ്സിലേക്ക്. വലതു പക്ഷമാണെങ്കിലും ഇടതു പക്ഷമാണെങ്കിലും തൊഴില്‍ തേടി വരുന്ന ബംഗാളികളും ബീഹാറികളും കേരളത്തിലെ വര്‍ക്കിങ്ങ് ക്ലാസ്സിന്‍റെ ഭാഗമായി ഇനിയും പൂര്‍ണ്ണമായും സ്വീകരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടു തൊട്ടടുത്ത ക്ലാസ്സിലേക്ക്, എ.ഐ.ടി.യു.സി, സി.ഐ.ടി.യു, ബി.എം.എസ് എന്നിവര്‍ പ്രതിനിധീകരിക്കുന്ന തൊഴിലാളികളിലേക്ക്. കൊടിയുടെ നിറമേതായാലും ഒരു അംഗത്വകാര്‍ഡിനു ലക്ഷങ്ങള്‍ മറിയുന്ന വിപണിയാണിത്. മുന്നൂറു മുതല്‍ അഞ്ചക്കം വരെ പ്രതിദിന വരുമാനം.&amp;nbsp; തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നതിനു പകരം പലപ്പോഴും കടുവയെ കിടുവ പിടിക്കുന്ന അവസ്ഥ. പാര്‍ട്ടിയേതാണെങ്കിലും കൊടിയേതാണെങ്കിലും അവസ്ഥ ഒന്നു തന്നെ.&amp;nbsp; &amp;nbsp; &lt;br /&gt;
&lt;br /&gt;
പരിമിതമായ വ്യവസായ മേഖല പ്രധാനമായും സര്‍ക്കാരുടമസ്ഥതയിലാണെന്നതു കൊണ്ടു തന്നെ ബ്ലൂകോളര്‍ ജോലിയില്‍ പ്രവേശിക്കുന്നവരും നിമിഷാര്‍ദ്ധം കൊണ്ടു വെള്ളക്കോളറുകാരനാകുന്നു. തിരുവിതാംകൂറിലാണെങ്കില്‍ ശ്രീ പപ്പനാവന്‍റെ നാലു ചക്രം കൊച്ചിശ്ശീമയില്‍ ദ്വരയുടെ ശമ്പളം എന്നുള്ള പാരമ്പര്യ ഗ്ലോറിഫിക്കേഷന്‍&amp;nbsp; മാനസിക പ്രക്രിയ. കെ.എസ്.ആര്‍.ടി.സി വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്യുന്നവര്‍, അല്ലെങ്കില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലോ റെയില്‍വേയിലോ ജോലി ചെയ്യുന്നവര്‍, അവരുടെ സമൂഹത്തിലുള്ള സ്റ്റാറ്റസ് ബ്ലൂ കോളര്‍ തൊഴിലാളിയുടെതല്ല. മറിച്ച് വൈറ്റ് കോളര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെതാണ്. ഫലം കേരളത്തില്‍ തൊഴിലാളി വര്‍ഗ്ഗം എന്‍.ജി.ഓയും, ഉദ്യോഗസ്ഥരും, ഡോക്ടര്‍മാരും, ചാര്‍ട്ടഡ് അക്കൌണ്ടന്‍റുമാരും, എഞ്ചിനീയര്‍മാരുമൊക്കെയായി മാറുന്ന, തുടരുന്ന ക്വാണ്ടം ജമ്പ്. &amp;nbsp; &amp;nbsp; &lt;br /&gt;
&lt;br /&gt;
മാവേലി നാടു വാണിടും കാലമല്ലെങ്കിലും, തേനും പാലുമൊഴുകുന്നില്ലെങ്കിലും കേരളം നേടിയ സാമൂഹിക പുരോഗതി ഗണ്യമാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും സ്വപ്നം പോലും കാണാനാവാത്ത സാമൂഹിക പുരോഗതി. അപൂര്‍വ്വം ചില മേഖലകളിലെ അപവാദങ്ങളൊഴികെ, പട്ടിണിയും ചൂഷണവും തൊഴിലില്ലായ്മയും&amp;nbsp; പോലെയുള്ള കടുത്ത സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു. തൊഴിലില്ലായ്മ സെലക്ടീവാകുന്നു. ജോലി ചെയ്യുന്നതിനു മാനവശേഷിയുടെ ക്ഷാമം അനുഭവപ്പെടുമ്പോള്‍ തൊഴിലില്ലായ്മ എന്നത് സിലക്ടീവാകുന്നു. ചില ജോലികള്‍ ചെയ്യുന്നതിനുള്ള വിമുഖതയാകുന്നു. രസകരമായ മറ്റൊന്ന്, കേരളത്തില്‍ തൊഴിലെന്നു പൊതുവായി വിവക്ഷിക്കപ്പെടുന്നത് പി.എസ്സ്.സി നിയമന ഉത്തരവ് നല്‍കുന്ന സര്‍ക്കാര്‍ ലാവണങ്ങളാണ്. തിരികെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളിലേക്ക്.&lt;br /&gt;
&lt;br /&gt;
രാഷ്ട്രീയത്തിന്‍റെ ആധാരം എന്നും കടുത്ത സാമൂഹിക യാഥാര്‍ത്ഥ്യങ്ങളായിരുന്നു. സമരങ്ങള്‍ അഗ്നിജ്വാലയായി പടര്‍ന്നിരുന്നത് അത്തരം കടുത്ത സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരെയുള്ള സ്ഫുരണങ്ങളില്‍ നിന്നായിരുന്നു. അത്തരം കടുത്ത സാമൂഹിക അന്തരങ്ങളധികമില്ലാത്ത അവസ്ഥ കേരളത്തില്‍ നിലനില്‍ക്കുന്നുവെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. സമൂഹ അധികാരഘടനയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു വ്യക്തി സമ്പാദിക്കുന്നത്ര താഴ്ന്ന തലത്തില്‍ സമ്പാദിക്കപ്പെടുന്നില്ല. വരുമാനം ഇല്ലാതാവുന്ന അവസ്ഥയ്ക്കു പകരം വരുമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍. പട്ടിണിയും പരിവട്ടവുമില്ലാതായി. അടിസ്ഥാന ആവശ്യങ്ങള്‍ ഏറ്റക്കുറച്ചിലുകളോടെ ഒരു പരിധി വരെയെങ്കിലും നിറവേറ്റപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അസമത്വം അഫോര്‍ഡബിലിറ്റിയുടെ പ്രശ്നമാകുന്നു. ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ കുട്ടിയെ പഠിപ്പിക്കുന്നതിനും സ്വകാര്യ ആശുപത്രികളില്‍ പോകുന്നതിനുമുള്ള വാങ്ങല്‍ ശേഷിയുടെ പ്രശ്നം.&lt;br /&gt;
&lt;br /&gt;
കടുത്ത സാമൂഹിക അന്തരങ്ങളോ വിവേചനങ്ങളോ ഇല്ലാത്ത അവസ്ഥ പരമ്പരാഗത ഇടതു വലതു മൂല്യങ്ങളുടെ കുഴമറിച്ചിലിനു കാരണമാകുന്നു. പണം പാപമാണെന്ന അവസ്ഥ കേരളത്തില്‍ ഇല്ലാതായിരിക്കുന്നു. അല്ലെങ്കില്‍ തൊഴിലുടമയുടെ ഔദാര്യമാണെന്നതിനു പകരം അതു തൊഴിലിനു അദ്ധ്വാനത്തിനു ബുദ്ധിക്കു ലഭിക്കുന്ന പ്രതിഫലമാണെന്ന ചിന്ത. ഇവിടെയാണ് പരമ്പരാഗത മൂല്യനിര്‍ണയം സാമൂഹികമായി അപ്രസക്തമാകുന്നത്. പണം&amp;nbsp; പാപമായിരുന്നപ്പോള്‍, സമ്പത്ത് പാപമായിരുന്നു.&amp;nbsp; മിച്ചം ലഭ്യമല്ലാതായിരുന്ന കാലത്ത്&amp;nbsp; ജീവിതശൈലിയും. ജീവിത ശൈലി സാമൂഹിക പാപം എന്നതു മാറി ആരോഗ്യപരമായി മാത്രം പാപമാകുന്ന കാലമാണ്.&amp;nbsp; അഫോര്‍ഡബിളിറ്റിയിലെ ക്വാണ്ടം ജംപിനുള്ള ഉത്തമ ഉദാഹരണം എഴുതുന്ന എന്‍റെയും വായിക്കുന്ന നിങ്ങളുടെയും പോക്കറ്റിലിരുന്നു മണിയടിക്കുന്നു. മുതലാളിക്ക് ഫോണാകാം. തൊഴിലാളിക്കാവരുത്,&amp;nbsp; പണക്കാരന്‍ ചിക്കന്‍ തിന്നാം, പാവപ്പെട്ടവന്‍ അല്ലെങ്കില്‍ ഇടത്തരക്കാരന്‍ തിന്നരുത് എന്നത് ഒരു ബൌദ്ധിക കാപട്യം മാത്രമാണ്. അല്ലെങ്കില്‍ കാലാകാലങ്ങളായി കൈവശം വെച്ചനുഭവിച്ചിരുന്ന പ്രിവിലേജുകള്‍ കൈവിട്ടു പോകുന്നതിലെ, സര്‍വ്വവ്യാപിയാകുന്നതിലെ അങ്കലാപ്പ്. സമാനമായ വ്യത്യാസം പണക്കാരനിലും സംഭവിക്കുന്നു. അമ്പാസഡര്‍ കാറിനും സ്വര്‍ണ്ണാഭരണങ്ങള്‍ക്കും പകരം വിദേശയാത്രകളും കോടിക്കു മുകളില്‍ ടാഗുള്ള വീടുകളും ലൈഫ് സ്റ്റൈല്‍ ആഡംബരങ്ങളും അവിടെയും സംഭവിക്കുന്നു.&lt;br /&gt;
&lt;br /&gt;
ഇതും ഇലക്ഷനും തമ്മിലെന്തു ബന്ധം? അവിടെയാണ് സാമൂഹിക&amp;nbsp; കടുത്ത സാമൂഹിക നീതികളുടെ അഭാവം പ്രസക്തമാകുന്നത്. ജീവിതനിലവാരത്തിലുള്ള വളര്‍ച്ചയുടെ അഫോര്‍ഡബിലിറ്റിയുടെ മറ്റൊരു ഏകകം വരുന്നത്. ടിവി അല്ലെങ്കില്‍ ദൃശ്യമാധ്യമങ്ങള്‍. വികസിത സമൂഹത്തിലേക്കുള്ള യാത്രയില്‍ ജീവിതശൈലിയായി വീടകങ്ങളിലെത്തിയ ടിവി നിര്‍ണായക ഘടകമായി. എങ്ങനെ?&amp;nbsp; കടുത്ത സാമൂഹിക അനീതികളുടെ അഭാവത്തില്‍ സാമൂഹിക രാഷ്ട്രീയ ശരീരത്തില്‍ സംസാരവിഷയമാകാവുന്ന ഒരു ഘടകം മൂല്യങ്ങളാണ്. സാധാരണക്കാരന്‍ വെള്ളിത്തിരശ്ശീലയില്‍ കണ്ട ഹീറോ&amp;nbsp; തിളങ്ങുന്ന സിനിമകളുടെ തുടര്‍ച്ചയായാണ് ടിവിയെയും കാണുന്നത്. താരം എന്ന&amp;nbsp; വീരപുരുഷന്‍ അനീതികള്‍ക്കെതിരെ പടവെട്ടുന്നവനും ചെറുത്തു നില്‍ക്കുന്നവനും അതിനു വേണ്ടി എന്തും ത്യജിക്കുന്നവനുമായി. അല്ലെങ്കിലും ആരാധനയുടെ അടിസ്ഥാനം ഇത്തരം ഭാവനകളാണ്. ഹിറോയുടെ നിര്‍മ്മിതിയും. സാധാരണക്കാരനു സാധിക്കാത്തതു ചെയ്യുന്നവന്‍ ഹീറോ എന്നത് മനുഷ്യ മനസ്സ്.&amp;nbsp; സാധാരണ സംഭവങ്ങളല്ലാത്തത് വാര്‍ത്ത എന്നത് ടിവി മനസ്സ്. കഴിഞ്ഞ കുറച്ചു ദശകങ്ങളായി സാധാരണക്കാരന്‍റെ മനസ്സും ടിവിയുടെ മനസ്സും താദമ്യം പ്രാപിക്കുന്നു. കണ്ണീരും സ്വപ്നങ്ങളും വില്‍ക്കുന്ന ടിവി സീരിയലുകളും, ആത്മരോഷം ഉളവാക്കുന്ന പ്രതികരണ പരിപാടികളും, കണ്ടു സന്തോഷിക്കാന്‍ താരവിശേഷങ്ങളും ഗാനശകലങ്ങളുമെല്ലാമായി ഈ മനസ്സുകളുടെ വേഴ്ച പൂര്‍ണ്ണമായിരിക്കുന്നു. പണ്ഡിതനാട്ടെ പാമരനാട്ടെ, സമ്പന്നനോ അഷ്ടിക്കു വകയുള്ള ദരിദ്രനോ ആവട്ടെ അന്നന്നത്തെ നിത്യവൃത്തിയവസാനിപ്പിക്കുന്നത് സ്വന്തം അഭിരുകള്‍ക്കനുസൃതമായി ടിവി പെട്ടിയില്‍ തെളിയുന്ന കാഴ്ചകളിലാണ്. സ്വാധീനം സര്‍വ്വവ്യാപിയാണ്. ആ സ്വാധീനം ഏറ്റവും പ്രകടമായ ദിശാസൂചനയാണ് ഈ തിരഞ്ഞെടുപ്പ്. &lt;br /&gt;
&lt;br /&gt;
രാഷ്ട്രീയത്തിന്‍റെയും സിനിമയുടെയും ടിവിയുടെയും പൊതുവില്‍പ്പന ഘടകമായ മൂല്യങ്ങളിലേക്ക്. ദൃശ്യങ്ങളും വാര്‍ത്തകളും തിരഞ്ഞെടുപ്പ് നടക്കുന്ന പൊതുശരീരത്തിലേക്ക് യാഥാര്‍ത്ഥ്യങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുന്നു. അതെ. യാഥാര്‍ത്ഥ്യങ്ങള്‍ എന്നതു തന്നെയാണുദ്ദേശിച്ചത്. ദൃശ്യങ്ങള്‍ക്കൊപ്പം കേള്‍ക്കുന്ന വാക്കുകള്‍ യാഥാര്‍ത്ഥ്യങ്ങളല്ല, വ്യാഖ്യാനങ്ങള്‍ മാത്രമാണെന്നത് തിരിച്ചറിയുന്നതിനുള്ള ബോധം നൂറു തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ കൊണ്ടു പൊറുതിമുട്ടിയ പൊതുശരീരത്തിനില്ല എന്ന് കരുതുന്നത് ബൌദ്ധിക വിഡ്ഡിത്തരം മാത്രമാണ്. ഏകപക്ഷീയമായ വ്യാഖ്യാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനു കാലങ്ങളായി ലഭിച്ചിരുന്ന സൌകര്യമാണ് ടിവി പെട്ടി വഴി ഇല്ലാതായത്. സിനിമ കാണുന്ന സീരിയല്‍ കണ്ടു കണ്ണീരൊഴുക്കുന്ന സാധാരണക്കാരന്‍ അവന്‍റെ മൂല്യങ്ങളെ മാച്ചു ചെയ്യാന്‍ ശ്രമിക്കുന്നു. പരാജയപ്പെടുകയോ വിജയിക്കുകയോ ഭാഗികമായി വിജയിക്കുകയോ ചെയ്യുന്നു. ഈ അവസ്ഥയ്ക്കു ചേരുന്ന രാഷ്ട്രീയ സാന്നിധ്യങ്ങള്‍ പോപ്പുലറാകുന്നു.&lt;br /&gt;
&lt;br /&gt;
ആദ്യ ഖണ്ഡികയിലെഴുതിയ മീനച്ചില്‍ താലൂക്കിലെ ആള്‍ക്കൂട്ടം എന്ന വൈരുദ്ധ്യാധിഷ്ടിത യാഥാര്‍ത്ഥ്യം&amp;nbsp; ഈ മാധ്യമകൃത മൂല്യ ഇഫക്ടിന്‍റെ ഫലമാണ്.&amp;nbsp; മാധ്യമസ്വാധീനം ചിത്രത്തില്‍ നിന്നും മാറ്റി ചിന്തിക്കുക.&amp;nbsp;പരമ്പരാഗത രാഷ്ട്രീയ രീതിയില്‍. ഈ തിരഞ്ഞെടുപ്പില്‍ ദൃശ്യമാധ്യമങ്ങള്‍ക്കു പങ്കില്ലെന്നു കരുതുക. അല്ലെങ്കില്‍ ദൃശ്യമാധ്യമങ്ങളില്ലെന്നു കരുതുക. വി.എസ്സ് മീനച്ചില്‍ താലൂക്കില്‍ പോയാല്‍ ഉത്സവപ്പറമ്പില്‍ ആളു തള്ളുന്നതു പോലെ പൊതുജനം കൂടുമോ? പരമ്പരാഗത യുഡിഎഫ് ശക്തികേന്ദ്രങ്ങളായ പത്തനംതിട്ട കോട്ടയം ജില്ലകളില്‍ എല്‍.ഡി.എഫ് ക്ലച്ചു പിടിക്കുമോ. ഉത്തരം ഇല്ല എന്നതു തന്നെയാണ്. സമൂഹത്തിലുണ്ടായ വികസനം, ജീവിതരീതിയിലുണ്ടായ ഉയര്‍ച്ച എല്ലാം&amp;nbsp; പരമ്പരാഗത രാഷ്ട്രീയ ചിന്താരീതികളെ അപ്രസക്തമാക്കുന്നു. മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം പൊസിഷന്‍ ചെയ്യുന്നവര്‍ താരങ്ങളാകുന്നു. പുതിയ ലോകത്തെ, മാധ്യമങ്ങള്‍ മൂല്യനിര്‍ണ്ണയം നടത്തുന്ന പുതിയ കേരളസമൂഹത്തെ&amp;nbsp; ഏറ്റവും നന്നായി മനസ്സിലാക്കിയത് വി.എസ്സ് ആണെന്നു തന്നെ പറയണം. ആ മൂല്യത്തെ സ്പര്‍ശിക്കുന്ന സ്വാധീനിക്കുന്ന വിധം സ്വയം പൊസിഷന്‍ ചെയ്തതും. സ്വയം പൊസിഷന്‍ ചെയ്തതല്ലെങ്കില്‍ സ്വാഭാവികമായി ഈ പുതിയ മാധ്യമ മൂല്യ കാലം ആവശ്യപ്പെടുന്ന ഗുണങ്ങളുള്ളത് വി.എസ്സിനാണെന്നു പറയണം.&amp;nbsp; പ്ലാച്ചിമടയും, ഇടമലയാറും, പാമോലിനും, പരിസ്ഥിതിയും മുതല്‍ വി.എസ് പ്രതികരിച്ചത്, പ്രതിനിധീകരിച്ചത്&amp;nbsp; ഇത്തരം മൂല്യങ്ങളെയാണ്. അവിടെ കടുത്ത വലതു പക്ഷക്കാരനും മുഖ്യമന്ത്രിയായി വി.എസ് വേണമെന്നു പറയുന്ന സ്ഥിതിയായി. ഇടതുപക്ഷം ചതുര്‍ത്ഥിയായ മാധ്യമങ്ങള്‍ക്കും അവരുടെ ഇലക്ഷന്‍ നിരീക്ഷണങ്ങളില്‍ വിഎസ്സിനെ തള്ളാന്‍ വയ്യാതായി.&amp;nbsp;&amp;nbsp; &amp;nbsp; &lt;br /&gt;
&lt;br /&gt;
അല്ലറ ചില്ലറ പാകപ്പിഴകളല്ലാതെ വന്‍വീഴ്ചകളില്ലാത്ത ഒരു ഭരണം മാധ്യമങ്ങളിലൂടെ പകര്‍ന്ന അങ്കലാപ്പില്‍ പൊതുമനസ്സില്‍ അപ്രസക്തമായി. അഞ്ചുവര്‍ഷം കൂടുമ്പോഴുണ്ടാകുന്ന ഭരണവിരുദ്ധ വികാരമെന്ന സ്ഥിരം ശീലായ്മയുണ്ടാക്കുന്നതില്‍ എന്നും ഇടതുവലതു പക്ഷങ്ങള്‍ വിജയിച്ചിട്ടുണ്ട്.&amp;nbsp; &amp;nbsp; ഭരണ പക്ഷം സ്വയം സൃഷ്ടിച്ച അങ്കലാപ്പില്‍&amp;nbsp; വെള്ളിത്തളികയില്‍ മാധ്യമങ്ങള്‍ കൊണ്ടുക്കൊടുക്കുമായിരുന്ന ഒരു വന്‍വിജയം പ്രതിപക്ഷത്തിനു സ്വായത്തമാക്കാന്‍ സാധിക്കാതെ പോയത്, മുന്‍പറഞ്ഞ മാധ്യമ സൃഷ്ടിയായ മൂല്യങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ വലതുപക്ഷത്തിനു, നേതാക്കള്‍ക്ക് കഴിയാതെ പോയതുകൊണ്ടു കൂടെയാണ്. ഉപയോഗിക്കാനറിഞ്ഞ വി.എസ്സിന്‍റെ മുന്‍പില്‍ അമ്പരന്നു പോയതു കൊണ്ടാണ്. മൂല്യങ്ങളുടെ കാര്‍ഡുകളോരോന്നായി ഇറക്കി വി.എസ് ആള്‍ക്കൂട്ടങ്ങളുടെ പ്രഭവകേന്ദ്രമായപ്പോള്‍ ഇലക്ഷന്‍ ഫലം ഫോട്ടോഫിനിഷായി. ഇരുമുന്നണിയിലുമുള്ളവര്‍ തെറ്റായ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനു സ്വയം പഴിചാരുകയും ഖേദിക്കുകയും ചെയ്യുന്ന സ്ഥിതിയായി. ശിഷ്ടം വീണ്ടും നമ്മള്‍ ടിവിയില്‍ കണ്ടു കൊണ്ടിരിക്കുന്നു. അല്‍പ്പം നീണ്ട ഈ കുറിപ്പവസാനിപ്പിക്കുന്നതിനു മുന്‍പ് മറ്റൊന്നു കൂടി.&lt;br /&gt;
&lt;br /&gt;
ദശകങ്ങള്‍ക്കു മുന്‍പ്&amp;nbsp; വികസിത രാജ്യങ്ങളില്‍ ടിവി പ്രചാരത്തിലായതു മുതല്‍ ഈ മാധ്യമം ഏറ്റവും പ്രസക്തമായ രാഷ്ട്രീയ പ്രചരണ ഉപകരണമാണ്. പല സ്ഥലങ്ങളിലും രാഷ്ട്രീയ നേതാക്കളെ ടിവി പോലെയുള്ള ഒരു പൊതു മാധ്യമം അനുകൂലമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് പരിശീലനം നല്‍കാനാരംഭിച്ചിട്ടും ദശകങ്ങളായി. പാര്‍ട്ടികള്‍ക്കും അണികള്‍ക്കും നേതാക്കന്‍മാരെ വളര്‍ത്തിയെടുക്കാം. പക്ഷെ ജനപ്രിയ താരങ്ങളുദിക്കണമെങ്കില്‍ ദൃശ്യമാധ്യമങ്ങളുടെ വ്യാകരണം എഞ്ചുവടി പോലെ മനപാഠമാവണം. ഏതുറക്കത്തിലും ഹൃദിസ്ഥമായിരിക്കണം.&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3388226731780839944-2856138506886462491?l=disorderedorder.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/namath/~4/vhywdVvIRio" height="1" width="1"/&gt;</description><link>http://feedproxy.google.com/~r/namath/~3/vhywdVvIRio/blog-post_15.html</link><author>noreply@blogger.com (Namath | നമത്)</author><thr:total>2</thr:total><feedburner:origLink>http://disorderedorder.blogspot.com/2011/05/blog-post_15.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-3388226731780839944.post-629517577960403139</guid><pubDate>Wed, 11 May 2011 03:12:00 +0000</pubDate><atom:updated>2011-05-11T08:54:46.141+05:30</atom:updated><title>രാഷ്ട്രീയ കണിയാന്‍മാരുടെ വാചകമലിനീകരണവും രാഷ്ട്രീയ മൌനങ്ങളുടെ അര്‍ത്ഥതലങ്ങളും</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;ബാലറ്റ് പെട്ടി തുറക്കാറാകുമ്പോള്‍ അന്തരീഷം ഊഹപോഹപുകകളാല്‍ സമൃദ്ധം. ഇലക്ഷന്‍ കഴിഞ്ഞ് നാളിന്നുവരെയില്ലാത്ത പ്രവചനങ്ങള്‍ കൂണുപോലെ മുളയ്ക്കാന്‍ മാത്രം&amp;nbsp; വെള്ളിടികളൊന്നും വെട്ടിയിട്ടില്ലെങ്കിലും ആധികാരിക പ്രവചനങ്ങള്‍ക്കു പഞ്ഞമൊന്നുമില്ല. കല്ലു ചൂടായിക്കിടക്കുവല്ലേ, എന്നാലൊരു&amp;nbsp; ഒരു ദോശ ചുട്ടേക്കാം, അതു തന്നെ കഥ.&amp;nbsp; ഇലക്ഷന്‍ ഫലം മഹാശ്ചര്യം നമുക്കും കിട്ടേണം ഫലം.&amp;nbsp; ബ്രദേര്‍സ്,&amp;nbsp; റോമന്‍സ് ആന്‍ഡ് ബ്ലോഗേഴ്സ് ഇലക്ഷന്‍ ഫലം ഗണിക്കാന്‍ റാന്‍ഡം സാംപ്ലിങ്ങ് കവിടി നിരത്തിയാല്‍ പോര. ആടലോടകവും തൂതനാകവും മയിലെണ്ണയും&amp;nbsp; വില്‍ക്കുന്നതു പോലെ റോഡരികില്‍ സര്‍വ്വേഫോം നിരത്തിവെച്ചാലും പോര. ഹോട്ടലില്‍ നിന്നും പുറത്തു കടക്കുമ്പോള്‍ തരുന്ന ഫീഡ്ബാക്ക് ഫോം പോലെയുള്ള പി.ആര്‍ എക്സര്‍സൈസ് വ്യായാമം തീരെ പോര. അപ്പോള്‍ പിന്നെ എന്ത്?&lt;br /&gt;
&lt;br /&gt;
സാധാരണ ഒരു തിരഞ്ഞെടുപ്പില്‍ സംഭവിക്കുന്നതെന്ത്? മുന്‍പൊരിക്കല്‍ പറഞ്ഞതു പോലെ നിയോജകമണ്ഡലം എന്ന യൂണിറ്റിലെ ഉപയൂണിറ്റ്. ബൂത്തുകള്‍. വോട്ടര്‍ പട്ടികയിലെ അനുകൂല വോട്ടുകള്‍ വീഴുന്നതോളം ഗണ്യമായ പ്രതികൂല വോട്ടുകളുടെ അഭാവം ഉറപ്പു വരുത്തുന്നത്. കയ്യാലപ്പുറത്തെ തേങ്ങ പോലെ ഇലക്ഷന്‍ ദിവസം മറിയുന്ന വോട്ടുകള്‍ ചാക്കിട്ടു പിടിക്കുന്നത്. ഓരോ ബൂത്ത് ഏജന്‍റിനും വോട്ടെടുപ്പ് ദിവസം അവസാനിക്കുമ്പോള്‍ സ്വന്തം ബൂത്തിലെ ചിത്രം പകല്‍ പോലെ വ്യക്തം. പല ബൂത്തുകള്‍ കംപൈല്‍ ചെയ്യുമ്പോള്‍ നിയോജക മണ്ഡലവും&amp;nbsp; ആ പ്രായോഗിക രാഷ്ട്രീയ ലോജിക്കിനെയാണ് വോട്ടെന്ന ചാപ്പ കുത്താനല്ലാതെ ബൂത്തു പരിസരത്തു പോകാത്തവര്‍, ഗ്രാസ്സ് റൂട്ട് രാഷ്ട്രീയമറിയാത്തവര്‍&amp;nbsp; റാന്‍ഡം സാംപ്ലിങ്ങ് എന്ന അക്കാഡമിക് ആഭാസത്തില്‍ കൊഞ്ഞനം കുത്തുന്നത്.&amp;nbsp; അതവിടെ നില്‍ക്കട്ടെ തിരിച്ച് ഇലക്ഷന്‍ ഫലത്തിലേക്ക്. തിരഞ്ഞെടുപ്പ് ദിവസം വൈകുന്നേരത്തോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിത്രം വ്യക്തമാവും, പ്രസ്ഥാവനകളിലും ശരീരഭാഷയിലും വിജയം അല്ലെങ്കില്‍ പരാജയ ന്യായീകരണങ്ങള്‍ പ്രതിഫലിക്കും. ഇത് സ്വാഭാവിക രാഷ്ട്രീയ പ്രക്രിയ.&lt;br /&gt;
&lt;br /&gt;
പക്ഷെ ഇത്തവണ അവകാശവാദങ്ങളുടെ രാഷ്ട്രീയ മൌനം തളംകെട്ടുന്നു. ഇരു പക്ഷത്തും അനുഭവസമ്പത്തില്‍ പതം വന്ന രാഷ്ട്രീയനേതാക്കള്‍ കരുതോലെ പതിവു അവകാശവാദങ്ങളില്‍ ഡിഫന്‍സീവാകുന്നു. അനിശ്ചിതത്വത്തിന്‍റെ മൂടല്‍ മഞ്ഞ് പൊതിഞ്ഞിരിക്കുന്നു. എന്തുകൊണ്ട്?&lt;br /&gt;
ഊഹാപോഹങ്ങളില്‍ അഭിരമിക്കുന്നത് പതം വന്ന രാഷ്ട്രീയക്കാരുടെ ലക്ഷണമല്ലെന്നതിനേക്കാള്‍ ഗണ്യമായ ഒരു കാരണം ഈ മൌനത്തിനുണ്ട്. അടിയൊഴുക്കുകളെക്കുറിച്ചുള്ള അവ്യക്തത. അടിയൊഴുക്കുകള്‍ ഒരു സുനാമിയായി ഇരുപക്ഷത്തേയും വിഴുങ്ങുമോ എന്ന ഭയം. ഭാഗികമായോ പൂര്‍ണ്ണമായോ അരാഷ്ട്രീയവത്കരിക്കപ്പെട്ട കാലാകാലങ്ങളിലുണ്ടാവുന്ന സ്പാര്‍ക്കുകളില്‍ രാഷ്ട്രീയ നിലപാടുകള്‍ മാറിമറിയുന്ന&amp;nbsp; പുതു വോട്ടര്‍മാരുടെ മനമറിയാത്ത അങ്കലാപ്പ്. അത് മുന്‍പു പറഞ്ഞ രാഷ്ട്രീയ കണക്കുകൂട്ടല്‍ പ്രക്രിയയിലെ&amp;nbsp; വിജയ പ്രതീക്ഷയില്‍ ഇരുള്‍ പരത്തുകയും പരാജയഭീതിയില്‍ പ്രതീക്ഷയുടെ വെള്ളിവെളിച്ചം പരത്തുകയും ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
പത്തമ്പതു വര്‍ഷം മുന്‍പത്തെ പ്രസവം പോലെയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പു ഫലം. &amp;nbsp; അടിയൊഴുക്കുകളുടെ പ്രസവമുറിയില്‍ നിന്നും വയറ്റാട്ടി പുറത്തു വരുമ്പോള്‍ മാത്രം കുഞ്ഞ് ആണോ പെണ്ണോ എന്നറിയുന്ന അനിശ്ചിതത്വം. തഴക്കവും പഴക്കവും ചെന്ന വയറ്റാട്ടികള്‍ അടിപതറുന്ന&amp;nbsp; സാഹചര്യത്തില്‍&amp;nbsp; വഴിപോക്കനെ പിടിച്ചുനിര്‍ത്തി അഭിപ്രായമാരായുന്ന റാന്‍ഡം സാംപ്ലിങ്ങെന്ന അള്‍ട്രാസൌണ്ട് സ്കാനിങ്ങ്&amp;nbsp; അപ്രസക്തമാണ്.&amp;nbsp; പ്രസക്തി ഒന്നില്‍ മാത്രം. ആരെങ്കിലും ജയിക്കും. ചിലപ്പോള്‍ മിതമായി ചിലപ്പോള്‍ ഗണ്യമായി. എന്തായാലും ഫലം വരും. വന്നേ തീരു. ശിഷ്ടം പ്രവചനങ്ങളെ ഫലങ്ങളുടെ തൊഴുത്തില്‍ അവകാശവാദങ്ങള്‍&amp;nbsp; കൊണ്ടു കെട്ടുന്ന ലളിത പ്രക്രിയ.&lt;br /&gt;
&lt;br /&gt;
ഭൂമിയിനിയുമുരുളും ഇലക്ഷന്‍ വരും ഫലം വരും പിന്നെ ഓരോ നിയോജക മണ്ഡലത്തിലും എം.എല്‍.എ വരും.. സര്‍ക്കാരും. പ്രവചനങ്ങള്‍ ഇലക്ഷന്‍ എന്ന വലിയ സാമ്പത്തിക പ്രക്രിയയുമായി ബന്ധപ്പെട്ട ചെറിയ ഒരു സാമ്പത്തിക പ്രക്രിയ മാത്രമാണ്. ഇലക്ഷന്‍ മഹാശ്ചര്യം!!&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3388226731780839944-629517577960403139?l=disorderedorder.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/namath/~4/JvHLrw7yoSk" height="1" width="1"/&gt;</description><link>http://feedproxy.google.com/~r/namath/~3/JvHLrw7yoSk/blog-post_11.html</link><author>noreply@blogger.com (Namath | നമത്)</author><thr:total>1</thr:total><feedburner:origLink>http://disorderedorder.blogspot.com/2011/05/blog-post_11.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-3388226731780839944.post-6069107298331878793</guid><pubDate>Tue, 10 May 2011 03:06:00 +0000</pubDate><atom:updated>2011-05-10T08:36:10.006+05:30</atom:updated><title>ക്രിക്കറ്റെന്ന വെട്ടുകിളിയാക്രമണവും ഒരു പാവം സന്തോഷ് ട്രോഫിയും</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;ഐപിഎല്‍ വര്‍ണ്ണമാമാങ്കത്തിനിടയില്‍,&amp;nbsp; ചിയര്‍ലീഡേഴ്സിന്‍റെ ഹിപ്പ് ഷേക്കിന്‍റെയും നഴ്സറി മുഖചേഷ്ടകളുടെ അനുകരണത്തിന്‍റെയും&amp;nbsp; ഇടയില്‍ അധികമാരുമറിയാതെ, അറിഞ്ഞാലും ഗൌനിക്കാതെ നടക്കുന്ന ഒന്നുണ്ട്. ഒരു പാവം സന്തോഷ് ട്രോഫി. അതിനു മുന്‍പ് നാഷണല്‍ ഗെയിംസ് നടന്നിരുന്നു. ക്രിക്കറ്റില്ലാത്ത ദിവസങ്ങളില്‍ വാര്‍ത്ത നിറയ്ക്കാനുള്ള ഫില്ലറുകളെന്ന മാധ്യമ പ്രസക്തി മാത്രം.  അതിനു മുന്‍പ് കോമണ്‍വെല്‍ത്ത് ഗെയിസും. കളിയെക്കാള്‍ കളിക്കുള്ളിലെ കളികള്‍. മറിച്ച് ക്രിക്കറ്റ്, വെട്ടുകിളിപറ്റം പോലെ പറന്നിറങ്ങി ഈശ്വരനെ പോലെ സര്‍വ്വവ്യാപി. തൂണിലും തുരുമ്പിലും ചാനലിലും പത്രത്തിലും ബസ്സിലും ബ്ലോഗിലും എന്തിന് എസ്സ്.എം.എസ്സില്‍ വരെ.&lt;br /&gt;
&lt;br /&gt;
താടിയുള്ള അപ്പനേ വിലയുള്ളു. ദശയുള്ളിടത്തേ കത്തിയോടൂ.&amp;nbsp; ക്രിക്കറ്റിന്‍റെ വെട്ടുകിളിയാക്രമണത്തിനു സാമാന്യയുക്തിയുടെ ലഘുഗണിതം. ടെസ്റ്റ് ക്രിക്കറ്റാണെങ്കില്‍ അഞ്ചു ദിവസവും ഏകദിനമാണെങ്കില്‍ ഒരു ദിവസവും പകലന്തിയോളമുള്ള വിളയാട്ട്. ഐ.പി.എല്ലാണെങ്കില്‍ പോലും അരദിവസം. കളിതുടങ്ങുന്നതിനു മുന്‍പ് മൈക്ക് കയ്യടക്കുന്നതു മുതല്‍ ഓരോ മൂന്നു മിനിട്ടിലും പത്തു മുതല്‍ മുപ്പത് സെക്കന്‍ഡ് വരെ പണമുണ്ടാക്കാനുള്ള സാധ്യത. ഇനി അതിനുള്ള അവസരം കിട്ടിയില്ലെങ്കിലും സ്ക്രീനിലെ സ്ക്രോളുകള്‍ വേറെ, ഭാഗികമായ പരസ്യക്കയ്യേറ്റം വേറെ. ടീം ഗ്രൌണ്ടിലേക്കിറങ്ങുന്നതു മുതല്‍ സ്ഥാനം പിടിക്കുന്നതു വരെ സ്വന്തമാക്കാവുന്ന, പത്തു തുട്ടുണ്ടാക്കാവുന്ന നിമിഷങ്ങള്‍ വേറെ. ഇറങ്ങിയാലോ, ബാറ്റില്‍ കൊണ്ടാലും ഇല്ലെങ്കിലും തിരിച്ചു ബൌളറുടെ അടുത്തെത്തുന്നതു വരെയുള്ള നിമിഷങ്ങള്‍.&amp;nbsp; ഇടയ്ക്ക് ചായകുടി, ഉച്ചയ്ക്ക് ഭക്ഷണം, വൈകുന്നേരം വീണ്ടും ചായ. പരസ്യം വായുവിലാക്കുന്നതിനുള്ള സ്വര്‍ണ്ണഖനി. ചിറാപുഞ്ചീലെ മഴ പോലെ അലസ അല്ലെങ്കില്‍ നോണ്‍ഹാപ്പനിങ്ങ് നിമിഷങ്ങള്‍ ഇടവിട്ടിടവിട്ടു പെയ്യുന്നു.&lt;br /&gt;
&lt;br /&gt;
ഫുട് ബോളവിടെ നില്‍ക്കട്ടെ, മറ്റേതു കളിയെടുത്താലും.. പത്തു ജനം കാണുന്ന ഏതു കളിയും ബാസ്കറ്റ് ബോളോ, റേസിങ്ങോ, ബോക്സിങ്ങോ, ടെന്നീസോ, ഷട്ടിലോ ഏതെടുത്താലും അലസനിമിഷങ്ങള്‍ അപൂര്‍വ്വം. റിങ്ങില്‍ ഇടിമുറുകുമ്പോള്‍, സ്റ്റാര്‍ട്ടിങ്ങ് പോയിന്‍റില്‍ നിന്നും എഞ്ചിനിരച്ചു തുടങ്ങുമ്പോള്‍, റാക്കറ്റില്‍ പ്രകമ്പനമുണ്ടാകുമ്പോള്‍ ഇത്തരം അലസനിമിഷങ്ങള്‍ വിരളം. ബാസ്കറ്റുബോള്‍ ക്രിക്കറ്റിനേക്കാള്‍ പ്രചാരമുള്ള രാജ്യങ്ങളിലും ചാനലുകളുണ്ട്. കളികള്‍ക്കിടയില്‍ പരസ്യങ്ങളും. പക്ഷെ എയര്‍ടൈമെന്ന വായു സാനിറ്ററി നാപ്കിനും കീടനാശീനിയും ഒഴിവുകാലവും കോണ്ടവുമടക്കം&amp;nbsp; കുപ്പീലാക്കി വിറ്റ് പണമുണ്ടാക്കാനുള്ള വായു അല്ലെങ്കില്‍ ദുര കളിയെ അപ്രസക്തമാക്കുന്നില്ല. ക്രിക്കറ്റും മറ്റു കളികളും ഒരു പോലെ പ്രചാരമുളള സ്ഥലങ്ങളിലും ഇതു തന്നെ സംഭവിക്കുന്നു. കല കലയ്ക്കു വേണ്ടി ലൈനില്‍ കളി കളിക്കു വേണ്ടി. അതിനിടയ്ക്കു പരസ്യ വായു സമ്മര്‍ദ്ദത്തിനു&amp;nbsp; ലഭിക്കുന്ന അവസരങ്ങള്‍ കുറവായതുകൊണ്ട് കളികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നില്ല. &lt;br /&gt;
&lt;br /&gt;
തിരികെ ക്രിക്കറ്റിലേക്കും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കും. തെക്കന്‍ സംസ്ഥാനങ്ങളില്‍ മൈതാനങ്ങളില്‍ ഫുട്ബോള്‍ പന്തുകള്‍ മാത്രം തുള്ളിത്തിമര്‍ത്തിട്ടും &amp;nbsp; വടക്കന്‍ സംസ്ഥാനങ്ങളില്‍ ഹോക്കി സ്റ്റിക്കുകള്‍ മാത്രം&amp;nbsp; വാള്‍പ്പയറ്റു നടത്തിയിട്ടും അധികം കാലമൊന്നുമായിട്ടില്ല. എന്നാണ് ക്രിക്കറ്റിന്‍റെ വെട്ടുകിളിപ്പറ്റമിറങ്ങുന്നത്. വാഴ വെക്കുന്നതും സാമ്പത്തിക പ്രവര്‍ത്തനമാണെന്ന പഴയ ക്ലാസ്സിക് ലൈനില്‍ ചിന്തിച്ചു നോക്കിയാല്‍, ഏതൊരു സാമ്പത്തിക പ്രവര്‍ത്തനത്തിനും ഒരു ചാലകം അല്ലെങ്കില്‍ മീഡിയം വേണം. റേഡിയോ കമന്‍ററികളില്‍ ഫുട്ബോള്‍ കമന്‍ററിയുടെ ആരവങ്ങളൊഴിഞ്ഞ് ടിവി വന്നപ്പോഴാണ് ക്രിക്കറ്റ് വെട്ടുകിളിപ്പറ്റം പോലെ പറന്നിറങ്ങുന്നത്.&amp;nbsp; ടിവി ക്രിക്കറ്റിനു ചാലകമായോ അതോ ക്രിക്കറ്റ് ടിവിക്ക് ചാലകമായോ? ആദ്യലോകകപ്പിലെ വിജയത്തോടെ ക്രിക്കറ്റിന്‍റെ വ്യാപാരസാധ്യതകള്‍ ചാനലിനു പണം മുടക്കുന്നവര്‍ക്ക്, മുതലാളി സ്റ്റേറ്റാണെങ്കിലും വ്യക്തിയാണെങ്കിലും അവസരങ്ങളുടെ ആകാശം കാണിച്ചുകൊടുത്തു. മാധ്യമം എന്ന നിലയില്‍ ദൃശ്യങ്ങളുടെ പ്രസക്തി പരിമിതവും പ്രചാരം ശുഷ്കവുമായിരുന്ന കാലത്ത് പത്തു കാശുണ്ടാക്കുന്നതിനുള്ള വഴി.&lt;br /&gt;
&lt;br /&gt;
അവിടെയാണ് പരസ്യങ്ങളുടെ രൂപഭാവങ്ങള്‍ മാറുന്നത്. &amp;nbsp; ടിവിയുടെ, ക്രിക്കറ്റ് കമ്പത്തിന്‍റെ ആദ്യവര്‍ഷങ്ങളില്‍ ടിവിയും ക്രിക്കറ്റും പോലെ പരസ്യങ്ങളും പ്രീമിയം സ്വഭാവമുള്ളതായിരുന്നു. കുട്ടിക്കൂറയും ബോംബെ ഡയിങ്ങും വിമലും അങ്ങനെ അന്നത്തെ ആഡംബരങ്ങള്‍. ആഡംബരങ്ങള്‍ ഓരോ കാലത്തും ആപേക്ഷികമാണ്. 70കളില്‍ സൈക്കിളുകളും&amp;nbsp; 80കളില്‍ ലാംബി സ്കൂട്ടറും 90കളില്‍ മൊബൈല്‍ ഫോണും ആഡംബരമാകുമ്പോള്‍ 2011ല്‍ മിഡ് സൈസ് സിഡാന്‍ പോലും ആഡംബരമാകുന്നില്ല. ക്രിക്കറ്റിന്‍റെയും ടിവിയുടെയും മുകുളാവസ്ഥയില്‍ പരസ്യങ്ങളും തരുണാവസ്ഥയിലായിരുന്നു. ടിവി എന്ന ആഡംബരത്തിന്‍റെ ഉപയോക്താവിന്‍റെ ക്ലാസ്സ് ഡ‍െഫിനിഷനു ചേര്‍ന്ന പരസ്യങ്ങള്‍. പരസ്യങ്ങള്‍ അപ്പര്‍ക്ലാസ്സ് ജനങ്ങളിലെത്തിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗം ടിവിയും സെലക്ടീവ് ക്ലാസ്സ് ഉറപ്പു വരുത്തുന്നതിനുള്ള മികച്ച മാര്‍ഗ്ഗം ക്രിക്കറ്റുമായി. ലൈഫ് ബോയി എവിടെയുണ്ടവിടെയുണ്ടാരോഗ്യം എന്നു ഹൈപ്പിച്ചില്‍ വികാരഭരിതമായി പാടിയൊപ്പിക്കുന്നതിനേക്കളെളുപ്പം കക്ഷത്തിലെ കീടാണു അകാലചരമമടയുന്നതിനായി.&lt;br /&gt;
&lt;br /&gt;
അവിടെയാണ് വര്‍ഗ്ഗം എന്നു മലയാളത്തില്‍ പറയുന്ന ക്ലാസ്സ കടന്നു വരുന്നത്. പാവപ്പെട്ടവനും സാധാരണക്കാരനും ഇടത്തരക്കാരനും മുതല്‍ പണക്കാരന്‍ വരെ സ്കൂള്‍ കുട്ടിയെ ഒരു പോലെ കൊണ്ടു നടക്കുന്ന ആഗ്രഹം. അടുത്ത ക്ലാസ്സിലേക്കുള്ള സ്ഥാനക്കയറ്റം. ഹൈസ്കൂളില്‍ കയറുന്ന പയ്യന്‍ നിക്കറു വിട്ടു പാന്‍റില്‍ കയറുന്നതു പോലെ ടിവി സ്ഥാനക്കയറ്റ സൂചനയായി. ക്രിക്കറ്റില്‍ മണത്ത എയര്‍ ടൈം ലാഭചോര കൂടുതല്‍ വര്‍ഗ്ഗസ്ഥാനക്കയറ്റിത്തില്‍ കൂടുതല്‍ വിശാലമായി. പട കണ്ട കുതിര പന്തിയില്‍ കിടക്കാത്തതു കൊണ്ടു പരസ്യങ്ങള്‍ സാധാരണക്കാരനിലേക്കു താഴ്ന്നു. അല്ലെങ്കില്‍ പ്രചാരം എന്ന ഘടകത്തിലേക്കുയര്‍ന്നു. എയര്‍ടൈം&amp;nbsp; ലാഭത്തിന്‍റെ ഏറ്റവും സാധ്യതയുള്ള വെഹിക്കിള്‍ എന്ന നിലയില്‍ ക്രിക്കറ്റ് പ്രസക്തവും മറ്റുള്ളവ അപ്രസക്തവുമായി. ക്രിക്കറ്റു കളിക്കാരന്‍ സവര്‍ണ്ണനും മറ്റുള്ളവര്‍ അവര്‍ണ്ണനുമായി. ദശയുള്ളിടത്ത് കത്തിയോടുന്ന&amp;nbsp; ഇതേ വ്യാകരണമാണ് ദൃശ്യമാധ്യമങ്ങളില്‍ ആദ്യം സിനിമയും പിന്നെ സീരിയലും അതിനും പിന്നെ റിയാലിറ്റി ഷോകളും നിറച്ചത്.&lt;br /&gt;
&lt;br /&gt;
ഫലം. ക്രിക്കറ്റ് വെട്ടുകിളി ആക്രമണത്തില്‍&amp;nbsp; തലക്കെട്ടുകളിലെ ശുഷ്കതയില്‍ രണ്ടാം തരമായി ഒരു പാവം സന്തോഷ് ട്രോഫിയോടുന്നു. ഗാലറിയിലോ ടിവിക്കു മുന്നിലോ ഇരുന്നു പായുന്ന പന്തിന്‍റെ ചലനങ്ങള്‍ക്കനുസരിച്ച് ശരീരം റിഫ്ലക്സ് ആക്ഷനില്‍ ഇടതോട്ടും വലതോട്ടും അറിയാതെ ചലിപ്പിച്ചവരൊക്കെ എന്തു ചെയ്യുന്നോ എന്തോ?&amp;nbsp; &lt;br /&gt;
&lt;br /&gt;
&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3388226731780839944-6069107298331878793?l=disorderedorder.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/namath/~4/_JsbHoW_TpQ" height="1" width="1"/&gt;</description><link>http://feedproxy.google.com/~r/namath/~3/_JsbHoW_TpQ/blog-post.html</link><author>noreply@blogger.com (Namath | നമത്)</author><thr:total>3</thr:total><feedburner:origLink>http://disorderedorder.blogspot.com/2011/05/blog-post.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-3388226731780839944.post-985599378090378707</guid><pubDate>Fri, 29 Apr 2011 16:49:00 +0000</pubDate><atom:updated>2011-04-29T22:22:37.473+05:30</atom:updated><title>ആര്‍ത്തനാദത്തിന്‍റെ ഭാഷ</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;b&gt;ആര്‍ത്തനാദത്തിന്‍റെ ഭാഷയേതാണ്? വേദന എഴുതപ്പെടുന്ന ലിപി ഏതാണ്?  വിലാപത്തിന്‍റെ രാഗമേതാണ്? മനഃപീഢയുടെ ഭൂമികയെവിടെയാണ്? &lt;/b&gt;&lt;br /&gt;
&lt;br /&gt;
എല്ലാ വികാരങ്ങളും തലച്ചോറിലെ സ്ഫുരണങ്ങളാണെന്നു ശാസ്ത്രം. പ്രപഞ്ചം സ്ഥിതി ചെയ്യുന്നത് മനസ്സിലാണെന്ന് തത്വചിന്ത. ശാസ്ത്രമാണെങ്കിലും തത്വചിന്തയാണെങ്കിലും അറിവിന്‍റെ ഇന്‍പുട്ട് ഇന്ദ്രിയ ബദ്ധം. കാലത്തിനും ദേശത്തിനും പ്രായത്തിനും അനുസൃതം. മുതിര്‍ന്നവന്‍ പാമ്പിനെ കണ്ടു ഭയക്കുമ്പോള്‍&amp;nbsp; രണ്ടു വയസ്സുളള കുട്ടിക്ക് പാമ്പിനെ കാണുമ്പോള്‍&amp;nbsp; ഭയമുണരുന്നില്ല. നഗരവാസിക്ക് കാട്ടിലെ അട്ട പാമ്പിനോളം ഭീകരം, കാനനവാസിക്ക് പാമ്പും നിത്യസംഭവം. പിന്നെ ആപേക്ഷികത. ഉറുമ്പിനെ കൊല്ലുന്ന അടി ആനയ്ക്ക് എന്താകുമെന്നതു പോലെയുള്ള സത്യം. ചിന്തകള്‍ക്കും കിഴക്കും പടിഞ്ഞാറും വ്യത്യാസമുണ്ട്.&amp;nbsp; വ്യഥയായാലും വിലാപമാണെങ്കിലും പീഢയാണെങ്കിലും അനുഭവം സ്വപ്നം പോലെ ചിത്തത്തില്‍ പ്രതിബിംബിച്ചനുഭവിക്കുന്നെന്നു ഭാരതീയ തത്വചിന്ത. ക്യാമറ പോലെ അകത്തേക്കുളള പഴുതിലുടെ പതിയുന്ന വെളിച്ചത്തിന്‍റെ അളവും സമയവും ലെന്‍സിന്‍റെ ഗുണവും ഒക്കെ സ്വാധീനിക്കുന്ന ഒന്നാണ് ഈ ചിത്തപ്രതിബിംബം.&amp;nbsp; അത്തരമൊരു നിസ്സംഗതയോടടുത്തു നില്‍ക്കുന്ന സമീപനത്തില്‍ നഷ്ടപ്പെടുന്നത് വികാരങ്ങളുടെ ആഴങ്ങളും തീവ്രതയുമാണ്. അടിച്ചമര്‍ത്തപ്പെടുന്ന വികാരതീഷ്ണത. അത്തരം ചിന്തകളില്‍ മനുഷ്യസഹജമായ തീവ്രവേദനകള്‍ക്കും വിലാപങ്ങള്‍ക്കും അവിടെ സ്ഥാനം നഷ്ടപ്പെടുന്നു. പകരം ഉപരിപ്ലവമായ ഒരു നിസ്സംഗത അതിലേക്കു താഴുന്നു. ശമം ഒരേ സമയം രക്ഷമാര്‍ഗ്ഗവും കാപട്യവുമായി മാറുന്നു. &lt;br /&gt;
&lt;br /&gt;
വ്യഥയെ, വികാരങ്ങളെ നിയന്ത്രിക്കുന്നതിനും തീവ്രമായ അനുഭവങ്ങളുടെ പാളങ്ങള്‍ മുറിച്ചു കടന്നു പോകുന്ന ജീവിതത്തെ താളത്തില്‍ നിര്‍ത്തുന്നതിനുമുള്ള രക്ഷാമാര്‍ഗ്ഗമായിരിക്കണം, വൈയക്തികമായ ആഴങ്ങളിലേക്കിറങ്ങുന്ന ഈ ഭാരതീയ നിസ്സംഗത.&amp;nbsp; ഏതൊരെഴുത്തുകാരന്‍റെയും ഏതൊരു വ്യക്തിയുടെയും ആത്മശിക്ഷണമായ ഒന്നുണ്ട്. ബൈബിള്‍ പഴയ നിയമത്തിലെ ഇയ്യോബിന്‍റ പുസ്തകം.&amp;nbsp; ശമിക്കാത്ത വ്യഥയും അടങ്ങാത്ത വിലാപവും ദൈവത്തോട് നിലവിളിക്കുന്നതിന്‍റെ നേര്‍ക്കാഴ്ച. ഊസ് എന്ന ദേശത്തെ ഇയ്യോബ് എന്ന ഭക്തന്‍, സാത്വികന്‍ പരീക്ഷണങ്ങളിലൂടെ കടന്നു പോകുന്ന കാഴ്ച. ഭക്തനെ ദൈവം ഇതാ അവനുള്ളതൊക്കെയും നിന്‍റെ കൈയ്യിലിരിക്കുന്നു, അവന്‍റെ മേല്‍ മാത്രം കൈയ്യേറ്റം ചെയ്യരുതെന്നു കൈയ്യൊഴിഞ്ഞപ്പോള്‍ ഇയ്യോബിന്‍റെ ജീവിതത്തില്‍ ഗന്ധകം പെയ്തു.&lt;br /&gt;
&lt;br /&gt;
&lt;i&gt;ദൈവത്തിന്‍റെ തീ ആകാശത്തു നിന്നു വീണു കത്തി. ആടുകളു വേലക്കാരും അതിനിരയായി. വിവരം അറിയിക്കാന്‍ ഞാന്‍ മാത്രം വഴുതി പോന്നു. നിന്‍റെ പുത്രന്‍മാരും പുത്രിമാരും മൂത്ത ജേഷ്ഠന്‍റെ വീട്ടില്‍ തിന്നുകയും വീഞ്ഞുകുടിക്കുകയും ചെയ്തുകൊണ്ടിരുന്നു. പെട്ടന്ന് മരുഭൂമിയില്‍ നിന്നും ഒരു കൊടുങ്കാറ്റു വന്ന് വീടിന്‍റെ നാലു മൂലയ്ക്കും അടിച്ചു. അതു യൌവ്വനക്കാരുടെ മുകളില്‍ വീണു, അവര്‍ മരിച്ചു പോയി. &lt;/i&gt;&lt;br /&gt;
&lt;br /&gt;
അനന്തരം ഇയ്യോബ് ഇങ്ങനെ പറഞ്ഞു.&amp;nbsp; ഞാന്‍ ജനിച്ച ദിവസവും ഒരു ആണ്‍ ഉല്പാദിപ്പിച്ചു എന്നു പറഞ്ഞ രാത്രിയും നശിച്ചു പോകട്ടെ. ആ നാള്‍ ഇരുണ്ടു പോകട്ടെ.&lt;br /&gt;
&lt;br /&gt;
കഥപറച്ചിലുകളുടെയും വീരേതിഹാസ വര്‍ണ്ണനകളുടെയും ഇന്ത്യന്‍ പരിപ്രേക്ഷ്യത്തില്‍&amp;nbsp; കഠിനമായ വ്യഥകളും നീണ്ടു നില്‍ക്കുന്ന പരീക്ഷണങ്ങളും തുലോം കുറവ്. ഉള്ളവ തന്നെ അതിശയ പ്രവര്‍ത്തികളാലും വരദാനങ്ങളാലും ഡയല്യൂട്ട് ചെയ്യപ്പെട്ടവ. ആത്മാവ് നിലവിളിക്കുന്നതിന്‍റെ ചിത്രീകരണങ്ങള്‍ അത്യപൂര്‍വ്വം. പകരം സന്ദേഹങ്ങളുടെയും സംശയങ്ങളുടെയും പാത തെളിയിക്കുന്ന ആത്മവിദ്യാനുറുങ്ങുകള്‍. ഭയത്തെ മറികടക്കുന്നതിനും മനസ്സാകുന്ന തമസ്സില്‍ അറിവിന്‍റെ വെളിച്ചം തെളിയിക്കുന്നതിനുമുള്ള ഗുരുവരുളുകള്‍. അര്‍ജ്ജുന വിഷാദയോഗം പീഢയുടെ വിലാപമല്ല. ദേഹമറിയാതെ ദേഹി മാത്രമറിയുന്ന വൃഥകളാണ്.&amp;nbsp; ആത്മീയ പ്രതിസന്ധികള്‍&lt;br /&gt;
&lt;br /&gt;
മനുഷ്യന്‍റെ വിഷമങ്ങളുടെ ആധാരമെന്തെന്ന ചോദ്യത്തിനു യമനിങ്ങനെ പറഞ്ഞു.&amp;nbsp; മനുഷ്യന്‍റെ വിധി നിര്‍വചിക്കുന്നത് അവന്‍റെ പ്രവൃത്തികളാണ് . സ്വന്തം പ്രവൃത്തികളുടെ ഫലം മനുഷ്യന്‍ അനുഭവിച്ചേ മതിയാവൂ. വേദനകളില്‍ മുങ്ങിത്താഴുന്നതായി സ്വയം കണ്ടെത്തുന്ന മനുഷ്യന്‍ മുന്‍കാലങ്ങളിലെ പ്രവൃത്തികളുടെ ഫലങ്ങള്‍ വിളവെടുക്കുകയാണെന്നു സ്വയം തിരിച്ചറിയണം. സദ്പ്രവര്‍ത്തികള്‍ ചെയ്യുന്ന മനുഷ്യന് ആനന്ദം അനുഭവപ്പെടുകയും ദുര്‍വൃത്തന്‍ ദുഃഖങ്ങളും ദുരിതങ്ങളും ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും ഭാരതീയ വ്യഖ്യാനം ആത്മീയമായ സാങ്കേതിക സമീപനരൂപം കൈക്കൊള്ളുന്നു. ക്ലിനിക്കല്‍ ഡിസഷന്‍ പോലെ വികാരരഹിതം. വിശകലനത്തിലും സമീപനത്തിലും ചുംബനം അധോരോഷ്ട പേശികളുടെ ചലനവും ജിഹ്വാപ്രീളനവും&amp;nbsp; ഉമിനീരിന്‍റെ കൈമാറ്റവുമൊക്കെയാകുമ്പോള്‍&amp;nbsp; വൈകാരികത&amp;nbsp; ചോര്‍ന്ന് നിര്‍ജ്ജീവതയില്‍ വേറിട്ടു നില്‍ക്കുന്ന കാഴ്ചയാകുന്നു. പ്രവര്‍ത്തിയും.&amp;nbsp; ഇതാണ് ദുഃഖത്തോടുള്ള ഭാരതീയ തത്വചിന്തയെ വിവരണാത്മകം എന്ന സ്ഥൂലത്തില്‍ നിന്നും നിരാസം എന്ന സൂക്ഷ്മത്തിലെത്തിക്കുന്നത്. ഉള്ളുപൊള്ളിക്കുന്ന നരകാഗ്നിയില്‍ നിന്നും പുറത്തുകടക്കുന്നതിനുള്ള പിടിവള്ളിയായി നിരാസം എന്ന സൂക്ഷ്മം മാറുന്നത്.&lt;br /&gt;
&lt;br /&gt;
കലി ബാധിച്ച നളന്‍റെ അല്ലെങ്കില്‍ ഹരിശ്ചന്ദ്രന്‍റെ&amp;nbsp; പീഡാനുഭവങ്ങള്‍ക്ക് ആത്മാവിഷ്കാരത്തിന്‍റെ അല്ലെങ്കില്‍&amp;nbsp; ബോധധാരയുടെ ഹൃദയത്തില്‍ നേരിട്ടു കുത്തിത്തറയ്ക്കുന്ന അനുഭവതീവ്രതയില്ല. ദൃക്സാക്ഷിയുടെ വിവരണം ഒരിക്കലും അനുഭവസ്ഥന്‍റെ സാക്ഷ്യമാകുന്നതുമില്ല. വേദനയുടെ,&amp;nbsp; ദുഃഖത്തിന്‍റെ ലഹരി&amp;nbsp; വായനക്കാരനില്‍ ഭൂതാവേശം നടത്തുന്നില്ല. അവനെ, അവന്‍റെ അന്തരാത്മാവിനെ സര്‍പ്പദംശനത്തിലെന്നതു പോലെ വിഷാലിംഗനം ചെയ്യുന്നില്ല.നരകത്തീയിലെന്നതു പോലെ ഒരാത്മാവിനെ ചുട്ടുപൊള്ളിച്ചു പഴുപ്പിക്കുന്നില്ല. വീണ്ടും തലക്കെട്ടിലേക്ക്.&lt;br /&gt;
&lt;br /&gt;
&lt;b&gt;ആര്‍ത്തനാദത്തിന്‍റെ ഭാഷയേതാണ്? വേദന എഴുതപ്പെടുന്ന ലിപി ഏതാണ്?  വിലാപത്തിന്‍റെ രാഗമേതാണ്? മനഃപീഢയുടെ ഭൂമികയെവിടെയാണ്?&amp;nbsp;&lt;/b&gt;&lt;br /&gt;
&lt;br /&gt;
&lt;b&gt;&amp;nbsp;&lt;/b&gt;ആത്മാവില്‍ അനുഭവങ്ങളുടെ നാരായം കൊണ്ടെഴുതുന്ന ജീവിതം. പാപവും പാപബോധവും നിറഞ്ഞ ജീവിതം. അപഥസഞ്ചാരിയായൊരാത്മാവിന്‍ വികൃത ചിത്രം വരയ്ക്കുകയാണെന്‍ നിഴല്‍. ആ നിഴലിന്‍റെ അമ്ലതീഷ്ണവും ലാവാസമൃദ്ധവുമായ ജീവിതം. &amp;nbsp; അതു മാത്രം.അടിക്കുറിപ്പില്‍ കുറിപ്പവസാനിപ്പിക്കുമ്പോള്‍ അഹങ്കാരം. ദിസ് ഈസ് നോട് ഫോര്‍ എവരിഒണ്‍. ഒണ്‍ലി ഫോര്‍ ദോസ് ക്വാളിഫൈഡ്. വേവ് ലെഗ്ത് പങ്കിടുന്നവര്‍ക്കു മാത്രം. ടു മൈ വെരി&amp;nbsp; സീരിയസ് റീഡേഴ്സ്.&lt;br /&gt;
&lt;br /&gt;
ഇയ്യോബിലവസാനിപ്പിക്കുന്നു. &lt;br /&gt;
&lt;br /&gt;
നീ സമുദ്രത്തിന്‍റെ ഉറവുകളോളം ചെന്നിട്ടുണ്ടുണ്ടോ?&amp;nbsp; ആഴിയുടെ ആഴങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടോ? മരണത്തിന്‍റെ വാതിലുകള്‍ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്‍റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ? ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇതൊക്കെയും അറിയുന്നവനാണെങ്കില്‍ പ്രസ്താവിക്കുക. വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴിയേത്? ഇരുളിന്‍റെ പാര്‍പ്പിടവും എവിടെ? നിനക്ക് അവയെ അവയുടെ അതിരോളം കൊണ്ടു പോകാമോ? അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ?&lt;br /&gt;
&lt;br /&gt;
&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3388226731780839944-985599378090378707?l=disorderedorder.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/namath/~4/rZuB0_49o3Y" height="1" width="1"/&gt;</description><link>http://feedproxy.google.com/~r/namath/~3/rZuB0_49o3Y/blog-post_29.html</link><author>noreply@blogger.com (namath)</author><thr:total>3</thr:total><feedburner:origLink>http://disorderedorder.blogspot.com/2011/04/blog-post_29.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-3388226731780839944.post-1750405619241930087</guid><pubDate>Tue, 26 Apr 2011 03:23:00 +0000</pubDate><atom:updated>2011-04-26T08:53:22.212+05:30</atom:updated><title>കെടുകാര്യസ്ഥതയുടെ ഇരട്ടത്താപ്പുകള്‍</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;രാവിലെ പത്രം തുറന്നപ്പോള്‍ കേരളത്തിലെ ഏറ്റവും ക്ഷുഭിതയൌവ്വനം പ്രായാധിക്യത്തിലും എന്‍ഡോസള്‍ഫാനെതിരെ നിരാഹാരമിരിക്കുന്ന ഫോട്ടോ. മലയാളി യൌവ്വനം വലതുമൂല്യങ്ങളുടെ മായക്കാഴ്ചകളില്‍ അഭിരമിക്കുമ്പോള്‍&amp;nbsp; എഴുപതുകളിലെ ബച്ചനെ പോലെ ഈ വൃദ്ധരൂപം മലയാളിയുടെ ക്ഷുഭിതയൌവ്വനത്തിന്‍റെ പ്രതിരൂപമാകുന്നു. സിനിമാതാരങ്ങളെ വെല്ലുന്ന ക്രൌഡ് പുള്ളറായി ഒരുകാല മുരടന്‍ കമ്യൂണിസ്റ്റ് മാറിയത് എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട വിഷയമല്ല. അതിനു രാഷ്ട്രീയ അര്‍ത്ഥതലങ്ങളേറെയുണ്ട്. ഒരു ഇലക്ഷന്‍ അവലോകനത്തില്‍ മാത്രം പ്രസക്തമാകുന്ന ഒന്ന്. വിഷയമതല്ല. പരസ്പരബന്ധമില്ലാത്ത മറ്റൊരു തലത്തില്‍&amp;nbsp; എന്‍ഡോസള്‍ഫാനും രാഷ്ട്രീയ അര്‍ത്ഥങ്ങളേറെ. ആ അര്‍ത്ഥങ്ങളുണ്ടാക്കുന്ന അനര്‍ത്ഥങ്ങളും.&lt;br /&gt;
&lt;br /&gt;
കീടനാശിനി അവിടെ നില്‍ക്കട്ടെ. ഒരു സാധാരണ മരുന്നെടുക്കുക.&amp;nbsp; ക്ലിനിക്കല്‍ ട്രയലുകളെന്ന പരീക്ഷണങ്ങളില്‍ (പതിവു പോലെ രാഷ്ട്രീയാതിപ്രസരമുള്ള രാജ്യങ്ങളില്‍ അതും ഫിക്സ് ചെയ്യപ്പെടാറുണ്ടെന്നു കേള്‍വി, പക്ഷെ യൂറോപ്പിയന്‍ യൂണിയനിലും അമേരിക്കയിലും കാര്യങ്ങള്‍ സുതാര്യമാണ്) അഗ്നിശുദ്ധി വരുത്തിയിട്ടാണ് പ്രിസ്ക്രൈബ്ഡ് എന്ന കുറുപ്പടി വിഭാഗം മരുന്നുകള്‍ ചികിത്സയ്ക്കായി ലഭ്യമാകുന്നത്. ഔഷധം ഒരു രോഗാവസ്ഥയുടെ പ്രതിവിധിയാണ്. വിഷമല്ല. എങ്കില്‍ പോലും പാര്‍ശ്വഫലങ്ങള്‍ നിരീക്ഷിക്കപ്പെടുകയോ സംശയിക്കപ്പെടുകയോ ചെയ്യുമ്പോള്‍ സംശത്തിന്‍റെ ആനുകൂല്യം നല്‍കാതെ തന്നെ മരുന്ന് പൊതുവിപണിയില്‍ നിന്നും പിന്‍വലിക്കപ്പെടുന്നു. നിരോധനം എന്ന വാചകത്തിന്‍റെ അഭാവത്തിലും ഫലത്തില്‍ നിരോധനം.&amp;nbsp; രോഗരക്ഷയുടെ ഉപാധിയായ ഔഷധങ്ങളുടെ അംഗീകാരത്തിനുള്ള മാനദണ്ഡങ്ങളുടെ കാര്‍ക്കശ്യം കീടനാശിനികളുടെ അംഗീകാരത്തിനുണ്ടോയെന്നറിയില്ല. വിശ്വസനീയമായ നടപടിക്രമങ്ങളിലൂടെയാണോ അംഗീകാരം എന്ന കടമ്പ കടക്കുന്നതെന്നും. അത്തരമൊരു കടമ്പയുടെ അഭാവമോ പോരായ്മയോ ആയിരിക്കണം എന്‍ഡോസള്‍ഫാന്‍ പോലെയുളള ദുരന്തങ്ങള്‍ക്ക് കാരണമാകുന്നത്.&lt;br /&gt;
&lt;br /&gt;
രോഗങ്ങള്‍ തോരാതെ പെയ്യുമ്പോള്‍ സ്വാഭാവികമായി സംഭവിക്കേണ്ടതെന്താണ്? മതിയായ തെളിവില്ലെന്നത്&amp;nbsp; ഇരയുടെ വേദനയെ വേട്ടക്കാരന്‍റെ യുക്തിയിലളക്കുന്ന ബൌദ്ധിക ആഭാസം മാത്രമാണ്. തെളിവു വരുന്നതു വേരെ രോഗങ്ങളെയും വേദനയേയും പെയ്യാന്‍ വിടുന്നത് നിന്ദ്യമായ കെടുകാര്യസ്ഥതയും. സ്വാഭാവിക നീതിന്യായ പ്രക്രിയയിലും&amp;nbsp; കുറ്റാരോപിതന്‍ കുറ്റവിമുക്തനാകുന്നത് നിരപരാധിയാണെന്നു തെളിയിക്കപ്പെടുമ്പോള്‍ മാത്രമാണ്. ഇവിടെ ഈ കേസില്‍ കുറ്റാരോപിതന്‍ ഒരു കീടനാശിനിയായതു കൊണ്ടു മാത്രം സ്വാഭാവിക നീതി അപ്രസക്തമാകുമോ?&lt;br /&gt;
&lt;br /&gt;
നരഹത്യ പോലെയുള്ള ഒരു കുറ്റത്തില്‍ സാധാരണ സംഭവിക്കുന്നതെന്താണ്? കുറ്റാരോപിതനെ തടവിലിടുന്നു. ഇരകള്‍ക്കു വേണ്ടി സ്റ്റേറ്റ് കേസ് ഫയല്‍ ചെയ്യുന്നു. പ്രോസിക്യൂഷന്‍ തെളിവുകള്‍ നിരത്തുന്നു, വാദിക്കുന്നു. കുറ്റാരോപിതനു സ്വന്തം നിരപരധിത്വം തെളിയിക്കുന്നതിനുള്ള മറുവാദങ്ങള്‍ നിരത്തുന്നതിനുള്ള അവസരം. ശിക്ഷ വിധിക്കുന്നു. എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തിലെന്താണ് സംഭവിച്ചത്. കുറ്റാരോപിതനു വേണ്ടി മന്ത്രിമാര്‍&amp;nbsp; വാദിക്കുന്നു. തെളിവുകള്‍ അല്ലെങ്കില്‍ തെളിവുകളുടെ അഭാവം നിരത്തുന്നു.&amp;nbsp; ഇരകള്‍ക്കു വേണ്ടിയോ? മരണം, രോഗം എല്ലാം അവ്യക്തമോ സാധുതയില്ലാത്തതോ ആയ തെളിവുകളാകുന്നു. സംശയകരമായ സാധ്യത പോലുമല്ലാതെയാകുന്നു. എന്‍ഡോസള്‍ഫാന്‍ കുറ്റവിമുക്തനാണെന്ന് വിചാരണയ്ക്കു മുന്‍പേ വിധി പ്രസ്താവിക്കുന്നു.&amp;nbsp; ഒരു ജീവന്‍രക്ഷാ ഔഷധത്തിനുണ്ടായേക്കാവുന്ന പാര്‍ശ്വഫലങ്ങളുടെ ഫലമായി സംഭവിക്കുന്ന പിന്‍വലിക്കലും ഉപയോഗത്തില്‍ നിന്നുള്ള അകറ്റിനിര്‍ത്തലോ പോലും ഒരു കീടനാശിനിയുടെ കാര്യത്തില്‍ സംഭവിച്ചിട്ടില്ല.&lt;br /&gt;
&lt;br /&gt;
പക്ഷം എന്ന കെടുകാര്യസ്ഥത ഇവിടെയാണ് പ്രസക്തമാകുന്നത്. രോഗദുരിതം വിതച്ച കീടനാശിനിയുടെ പക്ഷത്ത് (മറിച്ചു തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍) നില്‍ക്കുന്നതാരൊക്കെയാണ്? കീടനാശിനിക്കു വേണ്ടി വാദിക്കുന്നതാരാണ്?&amp;nbsp; ജനതയോ കീടനാശിനിയോ വലുത് എന്നതു മാത്രമാണ് പ്രസക്തമെന്നിടത്താണ് കെടുകാര്യസ്ഥതയുടെ ഇരട്ടത്താപ്പുകള്‍ ജനതയുടെ ശാപമായി മാറുന്നത്. അവര്‍ കൂടി പ്രതിനിധീകരിക്കുന്ന ജനത്തിനു ഒരു കീടനാശിനിയുടെ ലേബലിന്‍റെ വിലപോലുമില്ലാതാകുന്നത്.&amp;nbsp;&lt;br /&gt;
&lt;br /&gt;
കെടുകാര്യസ്ഥതയുടെ ഇരട്ടത്താപ്പുകളുടെ&amp;nbsp; വില പാവങ്ങളുടെ കണ്ണീരും ബാധിതപ്രദേശങ്ങളില്‍ രോഗപ്രശ്ചന്നവേഷനൃത്തമാടുന്ന മരണവുമാണ്. ഓരോ നിലവിളികളും ഞരക്കവും വിലാപവും&amp;nbsp; വിളിച്ചു ചോദിക്കുന്നത്, കേഴുന്നത് കേട്ടില്ലെന്നു എത്രകാലം നടിക്കാന്‍ സാധിക്കും? &lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3388226731780839944-1750405619241930087?l=disorderedorder.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/namath/~4/4wzskzAHaiE" height="1" width="1"/&gt;</description><link>http://feedproxy.google.com/~r/namath/~3/4wzskzAHaiE/blog-post.html</link><author>noreply@blogger.com (Namath | നമത്)</author><thr:total>1</thr:total><feedburner:origLink>http://disorderedorder.blogspot.com/2011/04/blog-post.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-3388226731780839944.post-7612063138926856332</guid><pubDate>Sun, 06 Mar 2011 16:12:00 +0000</pubDate><atom:updated>2011-03-06T21:42:55.269+05:30</atom:updated><title>വിപ്ലവാരിഷ്ടങ്ങളുടെ ബാലാരിഷ്ടതകള്‍</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;i&gt;ആദ്യം പരിവര്‍ത്തനങ്ങളുടെ ചരിത്രം പഠിക്കണം സ്വാമീ. ക്സാസ്സെടുക്കുന്ന ശബ്ദത്തില്‍ പാര്‍ട്ടി സെക്രട്ടറി പറഞ്ഞു. ആത്യന്തികമായ നേതൃത്വം എപ്പോഴും ചെന്നു നില്‍ക്കുന്നത് ആദര്‍ശവാദികളുടെയോ നിസ്വാര്‍ത്ഥ സേവകരുടെയോ വികാരജീവികളുടെയോ കൈയ്യിലായിരിക്കില്ല. അധികാരത്തിനുള്ള മത്സരത്തില്‍ വെറും കരുക്കളാകാനേ അവര്‍ക്കു പറ്റൂ.&lt;/i&gt;&lt;br /&gt;
&lt;br /&gt;
എം.പി.നാരായണപിള്ള - പരിണാമം&lt;br /&gt;
&lt;br /&gt;
ഈജിപ്തില്‍ നിന്നും വിമോചനക്കൊടുങ്കാറ്റ് കാട്ടുതീയായി മിഡില്‍ ഈസ്റ്റിലേക്കു പടരുന്നുവെന്നു മാധ്യമപാണന്‍മാര്‍. അമിത ഗ്ലോറിഫിക്കേഷന്‍ മാധ്യമങ്ങളുടെ തനതു ഗുണം. അതുളവാക്കുന്ന അമിതവൈകാരികതയില്‍, സെലക്ടീവ് അംനീഷ്യയില്‍&amp;nbsp; മറഞ്ഞു പോകുന്ന ചിലതുണ്ട്.&amp;nbsp; നാരായണപിള്ളയുടെ പരിവര്‍ത്തനങ്ങളുടെ ചരിത്രം. മറ്റെന്തും പോലെ വിപ്ലവങ്ങള്‍ക്കും ഒരു തലവരയുണ്ട്. ഇറാനിലെ പഹ്‍ലവി ഷായുടെ വിപ്ലവം പോലെ, ലിബിയയില്‍ ഗദ്ദാഫിയുടെ വിപ്ലവം പോലെ. ലിബിയന്‍ രാജാവ് ഇദ്രിസ് ചികിത്സയ്ക്കു വേണ്ടി തുര്‍ക്കിയിലായിരുന്നപ്പോള്‍ അനന്തരവനെ വീട്ടുതടങ്കലിലാക്കി നടത്തിയ രക്തരഹിത വിപ്ലവാഭ്യാസവും അതിനു ശേഷം രൂപപ്പെട്ട ലിബിയന്‍ അറബ് റിപ്പബ്ലിക്കും കാലം ചെന്നപ്പോള്‍ അപ്രസക്തമായി, ഇന്നു കാണുന്നതുപോലെ സ്വാതന്ത്യത്തിനു വേണ്ടി ഒരു ജനത തെരുവിലിറങ്ങുന്നു.&amp;nbsp; അധികാരം ദുഷിപ്പിക്കും പരമാധികാരം പരമാവധി ദുഷിപ്പിക്കും എന്നതിന്‍റെ പ്രതിരൂപമായി. ഇന്ന് ലിബിയ സ്വാതന്ത്ര്യത്തിനു വേണ്ടി കേഴുന്ന വിപ്ലവമായി. പക്ഷെ വിപ്ലവത്തിന്‍റെ ഫലങ്ങള്‍ എപ്പോഴും അധികാരത്തിന്‍റെ രസഘടനയുമായി ചേര്‍ന്നതാണ്. പാരീസ് കമ്യൂണ്‍ മുതലിങ്ങോട്ട് ഏതും എന്തും.&lt;br /&gt;
&lt;br /&gt;
ഈജിപ്തിലെ പരിവര്‍ത്തനവും പത്തായത്തിലൊളിച്ചിരിക്കുന്ന മറ്റനേകം പരിവര്‍ത്തനങ്ങളും എങ്ങോട്ടാണ് പോകുന്നത്? ക്ലാസ്സിക് എക്സാംപിള്‍ അഫ്ഗാനിസ്ഥാനാണ്. റഷ്യന്‍ അധിനിവേശത്തിനെതിരെ അമേരിക്ക നടത്തിയ പടയൊരുക്കം, സില്‍വര്‍സ്റ്റര്‍ സ്റ്റാലണു റാംബോയുടെ ഒരു ഭാഗമിറക്കാന്‍ അവസരം നല്‍കിയ പടയൊരുക്കത്തിന്‍റെ അവശിഷ്ടം താലിബാനായിരുന്നു. ഫലം ഏറ്റവും ലിബറലായിരുന്ന ഒരു രാജ്യം അപരിഷ്കൃതമായി സാംസ്കാരിക ശിലായുഗത്തിലേക്ക് യാത്രയായി. പാക്കിസ്ഥാനിലും മൈനസ്സ് വിപ്ലവം കഥ മറ്റൊന്നല്ല. മുഹമ്മദി ജിന്നയെ പോലെ ലിബറലായ ഒരു നേതാവ് രൂപം കൊടുത്ത രാജ്യം ഇന്നെവിടെയെന്നത് ചിന്തനീയം. മധ്യധരണ്യാഴിയുടെ ഗോത്രവര്‍ഗ്ഗ സംസ്കൃതിക്ക് തനതായ ഗുണങ്ങളും പോരായ്മകളുമുണ്ട്. നിസ്സാരവും ഒറ്റനോട്ടത്തില്‍ പരസ്പരബന്ധമില്ലാത്തതെന്നു തോന്നുന്നതുമായ ഒരുദാഹരണമെടുത്താല്‍, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ തിരിച്ചു പോരാടാനുള്ള കഴിവ്.&amp;nbsp; അവസാനനിമിഷം വരെയും പോരാടുന്നതിനുള്ള കഴിവ് അത്തരമൊരു വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ മാത്രമാണ്. മറിച്ചൊരു സാഹചര്യത്തില്‍ സ്വാഭാവിക നേതൃത്വഗുണങ്ങള്‍ പാക്കിസ്ഥാന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ കാണുന്നതു പോലെ വെല്ലുവിളികളെ നിശബ്ദമാക്കുന്നു.&lt;br /&gt;
&lt;br /&gt;
അധികാരത്തിന്‍റെ രൂപങ്ങള്‍ ഒരിക്കലും സാത്വികതയായിരുന്നില്ല. സാത്വികത അല്ലെങ്കില്‍ വൈകാരിക തരുണത ഒരിക്കലും അധികാരത്തെ ഹോസ്റ്റു ചെയ്യാന്‍ മാത്രം കണ്ടീഷന്‍ഡ് അല്ല.&amp;nbsp; ആവുകയുമില്ല. പരിവര്‍ത്തനങ്ങള്‍ തരുണമനസ്കരില്‍ നിന്നുരുവാകുമ്പോഴും അധികാരത്തിനു തനതു ചേരുവകളുണ്ട്. അധികാരത്തിന്‍റെ നിലനില്‍പ്പിന്‍റെയും അതിജീവനത്തിന്‍റെയും ചേരുവകള്‍. പരിവര്‍ത്തനങ്ങള്‍ക്കു മൂല്യങ്ങളും അതില്‍ അധിഷ്ടിതമായ ചെറുത്തുനില്‍പ്പും ആവശ്യമാകുമ്പോള്‍ അധികാരം ആവശ്യപ്പെടുന്നത്&amp;nbsp; പരിവര്‍ത്തനത്തിന്‍റെ ആധാരശിലകളുടെ ഉന്മൂലനമാണ്.&amp;nbsp; അധികാരത്തിന്‍റെ വ്യാകരണത്തിനു വൈകാരിക ദൌര്‍ബല്യങ്ങളില്ലതന്നെ.&lt;br /&gt;
&lt;br /&gt;
മുതലാളിത്തം മരത്തിലെ ഇലപോലെ കൊഴിയും എന്നു മാര്‍ക്സ് പ്രവചിച്ചിട്ടു നൂറ്റാണ്ടുകളായി. ചരിത്രം ഏറിയും കുറഞ്ഞും ഒരു കാര്യത്തിന്‍റെ തന്നെ ആവര്‍ത്തനമാകുമെന്നു നീഷേ പറഞ്ഞിട്ടും.&amp;nbsp; മുതലാളിത്തമരത്തിലെ ഇലകള്‍ കൊഴിയുകയും വീണ്ടും തളിര്‍ക്കുകയും ചെയ്യുന്നു. അധ്വാനത്തിന്‍റെ മിച്ചമൂല്യം അധ്വാനിക്കുന്നവനു പകരം അധ്വാനം വിനിയോഗിക്കുന്നതിനുള്ള ബുദ്ധി ഉപയോഗിക്കുന്നവനു സ്വന്തമാകുന്നതിനു മനുഷ്യോല്‍പ്പത്തിയോളം പഴക്കമുണ്ട്. ആ ബുദ്ധിയെയാണ്&amp;nbsp; നേതൃഗുണമെന്നു കൌടില്യന്‍ വിവരിക്കുന്നത്. &amp;nbsp; മനുഷ്യനുണ്ടായ കാലം മുതല്‍ അധികാരമുണ്ടായിരുന്നു. ആദ്യം ഒരു പായ്ക്കിലെ ശക്തന്‍റെ അധികാരം. സംസ്കാരം വികസിച്ചപ്പോള്‍ അധികാരവും സങ്കീര്‍ണ്ണമായി. അതിനു കുലചിഹ്നങ്ങളും അടയാളങ്ങളും കൈവന്നു. പൈതൃകപ്രോക്തമായി അധികാരം പരിവര്‍ത്തനം ചെയ്യപ്പെട്ടു.&lt;br /&gt;
&lt;br /&gt;
മനുഷ്യനുണ്ടായ കാലം മുതല്‍ അധികാരത്തിന്‍റെ സ്വഭാവം വ്യതിചലിക്കാത്തിടത്തോളം ഏതു പരിവര്‍ത്തനങ്ങളുടെയും വിധി മറ്റൊന്നിനു വേണ്ടി കാത്തിരിക്കുന്നതു വരെ മാത്രമാണ്. വിമോചന പ്രതീകമായി വാഴ്ത്തപ്പെട്ട ഗദ്ദാഫി ഏകാധിപത്യത്തിന്‍റെ പ്രതിരൂപമായി വെറുക്കപ്പെടുന്ന ചരിത്രത്തിന്‍റെ കോമഡി.&amp;nbsp; ഈജിപ്തില്‍ മാറ്റങ്ങളിരമ്പുമ്പോള്‍, ഇപ്പോള്‍ അലകളൊഴിഞ്ഞ് ശാന്തമാകുമ്പോള്‍ ചരിത്രം ഓര്‍മ്മിപ്പിക്കുന്ന ഒന്നുണ്ട്. മാറ്റങ്ങളുടെ പ്രസക്തിയെ നിശ്ചയിക്കുന്നത് കാലമാണ്. അഫ്ഗാനിസ്ഥാനിലേതു പോലെ വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ എന്നു കണ്ടു തന്നെ അറിയണം. ചരിത്രം നല്‍കുന്നത് ഇരുണ്ട ഫലിതബോധമാണ്. എലിയറ്റിന്‍റെ വൈക്കോല്‍ മനുഷ്യരുടെ കോലങ്ങളുടെ&amp;nbsp; പൊള്ളത്തരം.&lt;br /&gt;
&lt;br /&gt;
പഴയ പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ നിന്നും ഇന്നത്തെ പല കഷണങ്ങളായി തിരിഞ്ഞ രാജ്യങ്ങളുടെ ചരിത്രം, അവരുടെ ഭൂതകാലം പുതു പരിവര്‍ത്തനങ്ങളേയും കാത്തിരിക്കുന്നുണ്ടോ എന്തോ? അധികാരം തേടുന്നതും നിലനിര്‍ത്തുന്നതും എസ്ക്ട്രീമിസ്റ്റുകളാണെങ്കില്‍, ജനാധിപത്യ ഭരണക്രമത്തിനു പകരം ഗോത്രങ്ങള്‍ സ്ഥാനം പിടിക്കുകയാണെങ്കില്‍ ചരിത്രം നല്‍കുന്ന പാഠം, ആ സംജ്ഞ പോലും ശുഭോദര്‍ക്കമല്ലെന്നാണ്.&amp;nbsp; വൈകാരികആവേശങ്ങളുടെ താല്‍ക്കാലിക പ്രസക്തി കൊടിയിറങ്ങുമ്പോള്‍ കണ്ടു തന്നെ അറിയേണ്ട ഒന്ന്.&lt;br /&gt;
&lt;br /&gt;
ഇന്നിന്‍റെ എല്ലാ വിപ്ലവങ്ങളും നാളെ അപ്രസക്തമാകുന്നത് ആവര്‍ത്തിക്കപ്പെടുമോ എന്തോ? പരിവര്‍ത്തനങ്ങള്‍ മാത്രം വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടും. മാറ്റം അതു മാത്രം മാറ്റമില്ലാതെ തുടരും. ഗുണത്തിനോ ദോഷത്തിനോ.&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;sup class="reference" id="cite_ref-10"&gt;&lt;/sup&gt;&lt;br /&gt;
&lt;sup class="reference" id="cite_ref-10"&gt;&lt;a href="http://en.wikipedia.org/wiki/Muammar_Gaddafi#cite_note-10"&gt;&lt;span&gt;&lt;/span&gt;&lt;/a&gt;&lt;/sup&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3388226731780839944-7612063138926856332?l=disorderedorder.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/namath/~4/LI5Jjv2ZvPs" height="1" width="1"/&gt;</description><link>http://feedproxy.google.com/~r/namath/~3/LI5Jjv2ZvPs/blog-post.html</link><author>noreply@blogger.com (Namath | നമത്)</author><thr:total>4</thr:total><feedburner:origLink>http://disorderedorder.blogspot.com/2011/03/blog-post.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-3388226731780839944.post-8128370286510917025</guid><pubDate>Fri, 18 Feb 2011 06:44:00 +0000</pubDate><atom:updated>2011-02-18T12:14:58.713+05:30</atom:updated><title>ഹേയ്, ജീവന്‍മശായിയെ കണ്ടുപിടിച്ചോ?</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;I will neither give a deadly drug to anybody if asked for it, nor will I make a suggestion to this effect. Similarly I will not give to a woman an abortive remedy. In purity and holiness I will guard my life and my art.&lt;br /&gt;
&lt;br /&gt;
Hippocratic_Oath&lt;br /&gt;
&lt;br /&gt;
&lt;br /&gt;
മാത്യഭുമി വാരികയില്‍ ഡോ.കെ.വി. ബാബുവിന്‍റെ പോരാട്ടത്തിന്‍റെ നാള്‍വഴി. ഐ.ഐം.എ എന്ന ഗോലിയാത്തിനോട് സംഘടനാ രൂപത്തിന്‍റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ ഒരു ചെറുനഗരത്തിലെ&amp;nbsp; ഡോക്ടര്‍ കവണയെറിഞ്ഞ കഥ.&amp;nbsp; കുറെ നാളുകള്‍ക്ക് ശേഷമാണ് ഒരു മലയാളം ആനുകാലികത്തിന്‍റെ താളുകളില്‍ ഒരു യഥാര്‍ത്ഥവീരപുരുഷനെ കാണുന്നത്. സാധാരണക്കാരന്‍ ദൈവത്തിന്‍റെ കാണപ്പെടുന്ന പ്രതിപുരുഷനായി കരുതുന്ന ഡോക്ടര്‍ എന്ന പരിശുദ്ധ പദവിയെ &amp;nbsp; കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ വില്‍പ്പനയുടെ മധ്യസ്ഥ പ്രാര്‍ത്ഥന നടത്താനുപയോഗിച്ചതിനെതിരെ നടത്തിയ കുരിശു യുദ്ധത്തിന്‍റെ ധാര്‍മ്മിക മൂല്യമേറെയാണ്. ഹിപ്പോക്രാറ്റും ഹൈപ്പോക്രാറ്റും കുഴമറിയുന്ന കാലത്ത് പ്രത്യേകിച്ചും.&lt;br /&gt;
&lt;br /&gt;
ലോഭക്രോധമോഹഭരിതമായ നിത്യജീവിതവൃത്തിയില്‍ ദൈവികമായ തൊഴില്‍തുറകളേറെയില്ല. ജിജ്ഞാനേച്ഛുവില്‍ അറിവിന്‍റെ ഉല ഊതിത്തെളിക്കുന്ന ഗുരു. വ്യാധികള്‍ക്കു പരികര്‍മ്മിയും പരിഹാരിയുമാകുന്ന വൈദ്യന്‍. ചെറുപ്പത്തിലെന്നോ മനസ്സില്‍ ഇടംപിടിക്കുന്ന ഒരു രക്ഷകവേഷമാണ് അപ്പോത്തിക്കരിയെന്നും ഡോക്ടറെന്നും വൈദ്യനെന്നുമൊക്കെയുള്ള നാനാത്വത്തിലെ ഏകത്വം. . പനിയില്‍ വിറച്ച് അച്ഛന്‍റെയോ അമ്മയുടെയോ തോളത്ത് യാത്ര ചെയ്തുലഞ്ഞ് കാണുമ്പോള്‍ നെഞ്ചത്തു ഞെക്കീം നാക്കുനീട്ടിക്കാണിപ്പിച്ചും ഇഞ്ചക്ഷന്‍ എന്ന സൂചികുത്തും കയ്ക്കുന്ന ഗുളികകളും ഓക്കാനം വരുന്ന സിറപ്പുകളും ലോഷന്‍റെ മണവും&amp;nbsp; ഏച്ചുകെട്ടും കുത്തിക്കെട്ടുമൊക്കെയായി ശൈശവത്തില്‍ മനസ്സില്‍ സ്ഥാനം പിടിക്കുന്ന അലോപ്പതിക്കാരന്‍. പഞ്ചസാര ഗുളികകളുടെ മധുരത്തിലലിയുന്ന ഹോമിയോപ്പതി സ്മരണകള്‍. കഷായത്തിന്‍റെ രുചിയും ലേഹ്യത്തിന്‍റെ നാക്കിലെ തരിപ്പുമെല്ലാം തരുന്ന വൈദ്യന്‍. വളരുമ്പോള്‍ കാണുന്ന ലെസ്സ് ഇന്‍റിമേറ്റ്&amp;nbsp; രൂപങ്ങള്‍. മറ്റേത് തൊഴില്‍ തുറയും പോലെ വെറുമൊരു തൊഴില്‍തുറയായി ആതുര സേവനവും മാറിയോ എന്തോ? ഈ സംശയത്തിലാണ് പഴയ ഒരു സ്മരണ ഉയിര്‍ത്തത്. അപ്പോത്തിക്കിരികളുടെ പ്രതിജ്ഞയില്‍ നിന്നും അണുവിട തെറ്റാത്ത ഒരു ഡോക്ടര്‍. ചില ജന്മങ്ങള്‍ സ്വതവേ പുണ്യനിര്‍ഭരമാണ്. അവരുടെ കരസ്പര്‍ശം പതിയുന്നത് മറ്റൊരു ഭാഗ്യവും.&lt;br /&gt;
&lt;br /&gt;
മാവൂര്‍ റോഡ് കുറ്റിക്കാടായിരുന്ന കാലത്ത്, ഇന്നത്തെ നഗരനാഡിയില്‍&amp;nbsp; കുറുനരി നരിക്കളി നടത്തിയിരുന്ന ഒരു സമയത്ത്,&amp;nbsp; കോഴിക്കോട് നഗരം മിട്ടായിത്തെരുവും വല്യങ്ങാടിയും പാളയവും മാത്രമായിരുന്ന കാലത്ത് രാവിലെ വട്ടാംപൊയിലെന്നു ഗ്രാമ്യവും പുഷ്പതിയറ്ററെന്നു മറിച്ചും അറിയപ്പെടുന്ന സ്ഥലത്ത്, ഒരു കെട്ടിടത്തിനു മുന്‍പില്‍ അതിരാവിലെ അഞ്ചരയ്ക്കും ആറുമണിക്കും ആള്‍ക്കൂട്ടം നിരനിരയായി കാത്തു നില്‍ക്കുമായിരുന്നു.&amp;nbsp; ഇന്ന് ബിവറേജസ്സിനു മുന്‍പില്‍ മാത്രം കാണുന്ന അച്ചടക്കമുള്ള ക്യൂ. ക്യൂവില്‍ കാത്തു നില്‍ക്കുന്ന ആബാലവൃദ്ധം രോഗികള്‍, അവരുടെ കൂടെ വന്നവര്‍. കൊച്ചുവെളുപ്പാന്‍ കാലത്ത് പിള്ളേരും പിറുങ്ങിണിയുമായി കാത്തു നിന്നു രോഗികളകത്തെത്തുമ്പോള്‍ റൂള്‍ത്തടി വെച്ചു വരയിട്ട തടിച്ച  പുസ്തകത്തില്‍ പേരെഴുതി ഡോക്ടര്‍ മുഖമുയര്‍ത്തുന്നു. രോഗിയുടെ വിവരണം ശ്രദ്ധാപൂര്‍വ്വം കേട്ടതിനു ശേഷം&amp;nbsp; സ്ഥിരം പരിശോധനകള്‍ക്കിടയില്‍ പിശുക്കി പുറത്തു വരുന്ന ഒന്നു രണ്ടു വാചകങ്ങള്‍. പുറത്തോട്ടെഴുത്തില്ല, മറ്റു ഔപചാരികതകളൊന്നുമില്ല. മരുന്ന് കഴിക്കേണ്ടതെങ്ങനെയെന്ന വിവരണം നിശബ്ദതയിലവസാനിക്കുന്നു.&amp;nbsp; വീണ്ടും ഒരു തലയാട്ടലോടെ സന്ദര്‍ശനം പൂര്‍ത്തിയാകുന്നു. പുറത്തിറങ്ങുന്ന രോഗിയെ കമ്പോണ്ടര്‍ എന്ന മുണ്ടും ഷര്‍ട്ടുമിട്ട വൃദ്ധരൂപം വ്യത്യസ്ത കണ്ടെയ്നറുകളില്‍ നിന്നും ബ്രൌണ്‍ നിറമുള്ള കവറില്‍ നല്‍കുന്ന ഗുളികരൂപത്തിലും മരുന്നുകുപ്പിയിലൊഴിച്ചും നല്‍കുന്ന മരുന്നുകള്‍. ബഹുവര്‍ണ്ണ പായ്ക്കിങ്ങ് റാപ്പര്‍ എന്ന ആ‍ഡംബരമില്ല.&amp;nbsp; മരുന്നിനു പോലും പുറത്തേക്കു കുറുപ്പടിയില്ല.പുറത്തേക്കുള്ള കുറുപ്പടി ഉചിതരായ ഡോക്ടര്‍മാര്‍ക്ക് റെഫര്‍ ചെയ്യാന്‍ മാത്രം. &amp;nbsp; പരിശോധനയും മരുന്നും ചികിത്സയും എല്ലാം കൂടെ ഫീസ് ഒന്നോ രണ്ടോ രൂപ.&lt;br /&gt;
&lt;br /&gt;
അന്നത്തെ കോഴിക്കോട്ട് ഡോ. ജി.കെ.വാര്യരും, ഡോ.സി.കെ.രാമചന്ദ്രനും ഡോ.കൃഷ്ണമൂര്‍ത്തിയും അടക്കം മഹാശിരസ്സുകളേറെയായിരുന്നു. ലാഭേശ്ച തൊട്ടുതീണ്ടിയിട്ടില്ലാത്ത മഹാമേരുക്കള്‍. ആതുരസേവനം ജീവിതവ്രതമാക്കിയവര്‍. മെഡിക്കല്‍ കോളേജിലെ അദ്ധ്യാപകര്‍. പക്ഷെ വെളുപ്പിനു തുടങ്ങി രാത്രി അവസാനിക്കുന്ന എം.ബി.ബി.എസ്സ് മാത്രമുള്ള (പഴയ ബോര്‍ഡില്‍ ലണ്ടെനെന്നൊരു ബ്രാക്കറ്റുണ്ടായിരുന്നോ എന്നൊരു സംശയം. അതോ മകന്‍ രാജാവെങ്കട്ടരാമന്‍റെ ബോര്‍ഡിലാണോ) ഡോ.വെങ്കിട്ടരാമന്‍റെ നിത്യജീവിതം ഉച്ചഭക്ഷണ ഇടവേളയൊഴിച്ചു സാധുക്കളും സാധാരണക്കാരുമായ രോഗികള്‍ നിറഞ്ഞതായിരുന്നു. പോക്കറ്റിനു പാങ്ങില്ലാത്തവര്‍. കല്ലായിപ്പുഴയോരത്തെ തടിമില്ലിലെ പണിക്കാര്‍, ഗള്‍ഫ് സമൃദ്ധി സുനാമിയായിടിക്കുന്നതിനു മുന്‍പുള്ള പട്ടിണിയുടെ പിഞ്ഞാണവക്കത്ത് കഷ്ടിച്ചു കഞ്ഞികുടിച്ചിരുന്നവര്‍. കടലിലും കരയിലും&amp;nbsp; ജീവിതഭാരച്ചുമടെടുത്ത് നടുവൊടിഞ്ഞവര്‍. ആ പഴയ മച്ചുള്ള മുറിയില്‍ എരിയുന്ന സാധാരണ ബള്‍ബിന്‍റെ വെളിച്ചത്തില്‍ ലാഭേച്ഛുവല്ലാത്ത അവരുടെ കാണപ്പെട്ട ദൈവം രോഗികളെയും കാത്തിരുന്നു. കര്‍മ്മപുണ്യം എന്ന വാക്കിന്‍റെ അര്‍ത്ഥം. ആവലാതികളും വേവലാതികളും പരിദേവനങ്ങളും മൌനം കൊണ്ടു സ്വായത്തമാക്കിയും ഒരു വാക്കുകൊണ്ടോ സ്പര്‍ശം കൊണ്ടോ സാന്ത്വനിപ്പിച്ചും. ഡോക്ടറുടെ വിരലുകള്‍ നാഡി പിടിക്കുമ്പോള്‍ തന്നെ അവരുടെ മുഖം തെളിഞ്ഞു. കാത്തിരുപ്പിന്‍റെ കലപിലകള്‍ക്കും വേദനയുടെ ഞരക്കങ്ങള്‍ക്കുമിടയ്ക്ക് പഴയ കറുത്ത അംബാസിഡര്‍ കാറു വന്നു നില്‍ക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ അന്തരീഷത്തില്‍ നിശബ്ദത പെയ്യുന്നു. സാവകാശം നടന്നു കയറുന്ന ‍ഡോക്ടറെ കാണുമ്പോള്‍ തന്നെ ആശ്വാസം നിശ്വാസമായുതിരുന്നു. സ്പെഷ്യലിസ്റ്റുകളുടെയും സൂപ്പര്‍സ്പെഷ്യലിസ്റ്റുകളുടെയും അതീത ലോകത്തു ജീവിക്കുമ്പോള്‍ രാവിലെ മുതല്‍ വൈകിട്ടു വരെ സ്പെഷ്യാലിറ്റിയുടെ പരിമിതികളേതുമില്ലാതെ ഡോക്ടര്‍ അടുത്തറിഞ്ഞ രോഗവൈവിധ്യങ്ങളെന്തൊക്കയായിരിക്കും? ആര്‍ജ്ജിച്ച അറിവുകളുടെ വ്യാപ്തിയെന്തായിരിക്കും? മടിശ്ശീലയ്ക്കു കനമില്ലാത്തവന്‍റെ&amp;nbsp; ഉടുതുണിക്ക് മറുതുണിയില്ലാത്തവന്‍റെ, രാഷ്ട്രീയ അഭയങ്ങളില്ലാത്തവന്‍റെ ജീവിതങ്ങള്‍ക്ക് ഡോക്ടര്‍ ചെയ്തതെന്താണ്. പിന്നീടെന്നോ ആണ്&amp;nbsp; Your science will be valueless, you will find, And learning will be sterile, if inviting, Unless you pledge your intellect, to fighting against all enemies of all man kind വായിക്കുന്നത്.&amp;nbsp; ഡോ. വെങ്കട്ടരാമന്‍റെ ശാസ്ത്രം ധാര്‍മ്മികതയുടെ അധികമൂല്യമുള്ളതായിരുന്നു, ജ്ഞാനം സഹജാവബോധം കൊണ്ടു സജീവമായിരുന്നു. ഡോക്ടറുടെ പ്രതിഭ&amp;nbsp; പാവങ്ങള്‍ക്കു വേണ്ടി മാത്രം സമര്‍പ്പിച്ചതായിരുന്നു.&amp;nbsp; &lt;br /&gt;
&lt;br /&gt;
&lt;br /&gt;
അത്തരമൊരു ജീവിതത്തെകുറിച്ചെഴുതുമ്പോള്‍ വാക്കുകള്‍ കൃതജ്ഞത നിറ‍ഞ്ഞ്&amp;nbsp; പ്രാര്‍ത്ഥനയാകുന്നു.&amp;nbsp; മുന്‍പൊരിക്കലെഴുതിയതാണ്. ശിശുവും ബാലനുമായവന്‍ കൌമാരവും താണ്ടി യൌവ്വനത്തിലെത്തിപ്പോള്‍ അലച്ചിലിന്‍റെ കഷ്ടകാണ്ഡത്തിലെന്നോ പനിയില്‍ ജ്വലിച്ചു ഡോക്ടറുടെ അടുത്ത് ചെന്നു. തമ്മില്‍ കണ്ടിട്ട് വര്‍ഷങ്ങളേറെയായിരിക്കണം. എല്ലാം പഴയതു പോലെ. കാലം ആ പഴയ കെട്ടിടത്തില്‍ നിശ്ചലമായതു പോലെ.&amp;nbsp; പേരു പറഞ്ഞു. പതിവു പോലെ അപൂര്‍വ്വം വാക്കുകളിലൊഴികെ മൌനം മാത്രം. പരിശോധനയ്ക്കു ശേഷം എണീക്കാനൊരുങ്ങുമ്പോള്‍&amp;nbsp; അപ്രതീക്ഷിതമായി ഒരു ചോദ്യം&lt;br /&gt;
&lt;br /&gt;
ഉണ്ണിയെന്നാണ് മുതിര്‍ന്ന് ......................... ആയത്?&lt;br /&gt;
കേട്ടു നിന്ന കമ്പോണ്ടരാണ് പൂരിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെറുപ്പത്തില്‍ കാണുമ്പോള്‍ പറയുന്ന പേര് ഉണ്ണിയെന്നായിരുന്നു.&amp;nbsp; അതും സ്വയം പറയണമെന്ന പിടിവാശി.&lt;br /&gt;
അന്നമ്പരന്നു നിന്നതിന്നോര്‍ക്കുമ്പോള്‍ അതിശയം. ഹൃദയത്തില്‍ സ്ഥാനം പിടിക്കുന്ന ബന്ധങ്ങള്‍ ഏതെങ്കിലും പ്രൊഫഷനില്‍ അവശേഷിക്കുന്നുണ്ടോ?&lt;br /&gt;
&lt;br /&gt;
ഡോക്ടര്‍ രാജശേഖരന്‍ നായരുടെ പുസ്തകത്തില്‍ നിന്നും. '' ഡോ. അശോക് ബാഗ്ചി മസ്കറ്റ് ഹോട്ടലിലായിരുന്നു താമസം. അദ്ദേഹം വന്ന ദിവസം തന്നെ ഞാന്‍ ചെന്നു കണ്ടു. വേറെ ചില കാര്യങ്ങള്‍ ചോദിച്ചിട്ട് പെട്ടന്ന് അദ്ദേഹം എന്നോട് ചോദിച്ചു.&lt;br /&gt;
&lt;br /&gt;
ഹേയ്, ജീവന്‍മശായിയെ കണ്ടുപിടിച്ചോ?&lt;br /&gt;
കണ്ടു എന്ന എന്‍റെ ഉത്തരവും പെട്ടന്നു തന്നെയായിരുന്നു. പ്രതീക്ഷിച്ച ചോദ്യമായിരുന്നു അത്. എവിടെയെന്ന അശോക് ബാഗ്ചിയുടെ ചോദ്യത്തിനും എനിക്ക് മറുപടിയുണ്ടായിരുന്നു.&lt;br /&gt;
എന്നില്‍ തന്നെ താങ്കളിലും. പിന്നെ വൈദ്യം കച്ചവടമാക്കാത്ത വേറെ ഒരുപാടു പേരിലും ''&lt;br /&gt;
&lt;br /&gt;
ഡോക്ടര്‍, ഞാനും കണ്ടു പിടിച്ചിരുന്നു. ജീവന്‍മശായി ആരാണെന്ന്.&amp;nbsp; ഉണ്ണിയെന്നാണ് മുതിര്‍ന്നതെന്ന ചോദ്യം കേട്ടപ്പോള്‍.&amp;nbsp; ജീവന്‍മശായി മറ്റാരുമാകില്ല. ഒരിക്കലും.&amp;nbsp; ആവാന്‍ സാധ്യതയില്ല.&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
---------------&lt;br /&gt;
&lt;br /&gt;
ചിലപ്പോഴൊക്കെ വാക്കുകള്‍ പരാജയപ്പെടുന്നു. ചിലരുടെ മുന്‍പില്‍ അഹങ്കാരവും ധാര്‍ഷ്ട്യവും നിസ്സഹായമാകുന്നു. ദിസ് ഈസ് ഓള്‍ വാട്ട് ഐ ക്യാന്‍ ഡോക്ടര്‍. ഈ ചെറിയ കുറിപ്പ്.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3388226731780839944-8128370286510917025?l=disorderedorder.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/namath/~4/4XxJshECvvo" height="1" width="1"/&gt;</description><link>http://feedproxy.google.com/~r/namath/~3/4XxJshECvvo/i-will-neither-give-deadly-drug-to.html</link><author>noreply@blogger.com (Namath | നമത്)</author><thr:total>5</thr:total><feedburner:origLink>http://disorderedorder.blogspot.com/2011/02/i-will-neither-give-deadly-drug-to.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-3388226731780839944.post-8608326895926107755</guid><pubDate>Tue, 15 Feb 2011 07:41:00 +0000</pubDate><atom:updated>2011-02-15T13:14:09.369+05:30</atom:updated><title>അഭിമുഖം</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;span class="Apple-style-span" style="border-collapse: separate; color: black; font-family: 'Times New Roman'; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"&gt;&lt;span class="Apple-style-span" style="font-family: Arial,sans-serif; font-size: 15px; line-height: 24px; text-align: justify;"&gt;അഭിമുഖത്തിന്‍റെ ലിങ്ക്. &lt;/span&gt;&lt;/span&gt;&lt;br /&gt;
&lt;a href="http://www.nammudeboolokam.com/2011/02/blog-post_15.html"&gt;&lt;span class="Apple-style-span" style="border-collapse: separate; color: black; font-family: 'Times New Roman'; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"&gt;&lt;span class="Apple-style-span" style="font-family: Arial,sans-serif; font-size: 15px; line-height: 24px; text-align: justify;"&gt;അല്‍പ്പം ദീര്‍ഘിച്ച സംഭാഷണത്തിനു ശേഷം വായനക്കാര്‍ക്കു നന്ദി പറഞ്ഞു കൊണ്ടു ഈ സംഭാഷണം അവസാനിപ്പിക്കുമ്പോൾ‍... സിയ നന്ദി, നമ്മുടെ ബൂലോകം നന്ദി. നന്ദി ഒണ്‍ അന്‍ഡ് ഓൾ‍. ഫോര്‍ യുവര്‍ കൈന്‍ഡ് ഇന്‍ററസ്റ്റ്&lt;/span&gt;&lt;/span&gt;&lt;/a&gt;&lt;br /&gt;
&lt;br /&gt;
&lt;a href="http://www.nammudeboolokam.com/2011/02/blog-post_15.html"&gt;http://www.nammudeboolokam.com/2011/02/blog-post_15.html&lt;/a&gt;&lt;br /&gt;
&lt;br /&gt;
&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3388226731780839944-8608326895926107755?l=disorderedorder.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/namath/~4/fkT1AdX0Vuw" height="1" width="1"/&gt;</description><link>http://feedproxy.google.com/~r/namath/~3/fkT1AdX0Vuw/blog-post_15.html</link><author>noreply@blogger.com (Namath | നമത്)</author><thr:total>2</thr:total><feedburner:origLink>http://disorderedorder.blogspot.com/2011/02/blog-post_15.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-3388226731780839944.post-7969842316693870135</guid><pubDate>Thu, 03 Feb 2011 03:44:00 +0000</pubDate><atom:updated>2011-02-03T09:14:28.283+05:30</atom:updated><title>അതിശയോക്തിയുടെ അഴകളവുകള്‍</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;പത്രങ്ങളായ പത്രങ്ങളും മാധ്യമങ്ങളായ മാധ്യമങ്ങളും&amp;nbsp; സ്മാര്‍ട്ടുസിറ്റി സദ്യ വിളമ്പുമ്പോള്‍ ഇടതും വലതും പക്ഷങ്ങള്‍ സിറ്റിക്കുഞ്ഞിന്‍റെ പിതൃത്വം സ്ഥാപിക്കാന്‍ പെടാപ്പാടു പെടുമ്പോള്‍&amp;nbsp; ഒന്നു രണ്ടാഴ്ച മുന്‍പു കണ്ട ഒരു പത്രവാര്‍ത്തയില്‍ നിന്നു തുടങ്ങുന്നു. ചെന്നൈയില്‍ മാത്രം ഒരു ലക്ഷം (അതോ കോടിയോ ) ചതുരശ്ര അടി ഐടി അടിസ്ഥാന സ്ഥാനസൌകര്യം വിനിയോഗിക്കപ്പെടാതെ കിടക്കുന്നു. ഇതു ചെന്നെയിലെ മാത്രം കണക്കാണ്. ഡെല്‍ഹി, ബോംബെ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും സ്ഥിതി കൂടിയോ കുറഞ്ഞോ ഇതു തന്നെ. ഹൈദരാബാദില്‍ ചിലവില്ലായ്മയുടെ കൂനിന്മേല്‍ തെലുങ്കാന എന്ന കുരുകൂടിയാകുമ്പോള്‍ സ്ഥിതി പരിതാപകരം. ഒരുപക്ഷെ സ്ഥലവില എന്നും ഏറുകമാത്രം ചെയ്യുക എന്ന പ്രതിഭാസത്തിനു കടകവിരുദ്ധമായ ഒന്നാണ് ഹൈദരാബാദില്‍ സംഭവിക്കുന്നത്. &lt;br /&gt;
&lt;br /&gt;
സിനിമാസങ്കേതത്തില്‍ കട്ട് ചെയ്ത്&amp;nbsp; പ്രോഫിറ്റ് ആന്‍ഡ് ലോസ്സ് അക്കൌണ്ടുകളിലേക്ക് കടക്കുന്നില്ല. പകരം പ്രസക്തമായ രണ്ടു പ്രസ്താവനകള്‍. ഒന്ന്. അസിം പ്രേംജിയുടെ അമേരിക്കയുടെ സമീപനങ്ങളെ വിമര്‍ശിച്ചുകൊണ്ടൊരു പ്രസ്താവന. രണ്ട് ഐടി മേഖല 25 % വളര്‍ച്ച നേടുമെന്ന ഇന്‍ഫി ചെയര്‍മാന്‍റെ പ്രസ്ഥാവന. ഒന്നും ഒന്നും കൂട്ടുമ്പോള്‍ ഇമ്മിണി വല്യ ഒന്നാവുന്നു. ഐടി മേഖല ഭ്രമണം ചെയ്തിരുന്ന അച്ചുതണ്ട് അമേരിക്കയില്‍ നിന്നും യൂറോപ്പിലേക്കും പണ സമൃദ്ധമായ അറബുരാജ്യങ്ങളിലേക്കും മറ്റു വികസ്വരസമ്പദ് വ്യവസ്ഥകളിലേക്കും&amp;nbsp; മാറിയിരിക്കുന്നു, അല്ലെങ്കില്‍&amp;nbsp; മാറിക്കൊണ്ടിരിക്കുന്നു. അതും കാലിയായിക്കിടക്കുന്ന സ്ഥലങ്ങളും സ്മാര്‍ട്ട് സിറ്റിയും തമ്മിലെന്ത്?&lt;br /&gt;
&lt;br /&gt;
സാമ്പത്തികമാന്ദ്യസുനാമി ആഞ്ഞടിച്ചപ്പോള്‍ ഇന്ത്യന്‍ ഐടി മേഖലയുടെ തല അമേരിക്കന്‍ ഉപഭോക്താക്കാളുടെ കക്ഷത്തിലായിരുന്നു. വീണ്ടും ശ്രദ്ധിക്കേണ്ട കാര്യം ഏതു പിച്ചക്കാരന്‍റെ കൈയ്യിലും ഒരു ഗ്രാം സ്വര്‍ണ്ണമെങ്കിലും നീക്കിയിരുപ്പുള്ള ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ&amp;nbsp; പോലെയല്ല, പ്ലാസ്റ്റിക് മണിയിലും ലോണിലും ഓടുന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥ. ബാങ്ക് റണ്‍ പോലുള്ള ഒന്ന് വ്യക്തിഗത തലത്തിലാണെങ്കിലും സ്ഥാപന തലത്തിലാണെങ്കിലും എപ്പോഴും പ്രതീക്ഷിക്കാവുന്ന സ്ഥിതിഗതി. വിപണിയിലെ പണം വായ്പയായി പരിവര്‍ത്തനം ചെയ്തു നടത്തുന്ന ഗാംബ്ലിങ്ങ് കയ്യാലപ്പുറത്തെ തേങ്ങയാണ്, അങ്ങോട്ടും വീഴാം ഇങ്ങോട്ടും വീഴാം. മാന്ദ്യത്തിലേക്കു വീണപ്പോള്‍ അമേരിക്കയില്‍ മാന്ദ്യമഴ പെയ്തപ്പോള്‍ ഇവിടെ വെണ്ടേഴ്സിനു ചിലവു ചുരുക്കല്‍ റിസര്‍വ് ബെഞ്ച്&amp;nbsp; കുട പിടിക്കേണ്ടി വന്നു. സാമ്പത്തികമാന്ദ്യത്തിനു മുന്‍പ് സ്വപ്നം കണ്ട പ്രതീക്ഷിത നേട്ടങ്ങള്‍ വെള്ളത്തില്‍ വരച്ച ബില്ല്യണുകളും ട്രില്ല്യണുകളുമായി. ഭദ്രമെന്നു കരുതിയിരുന്ന കോട്ടകളിലെ വിള്ളലുകള്‍ കണ്ട് കമ്പനികള്‍ അമ്പരന്നു. മുങ്ങിപോകാതിരുന്നവര്‍ സ്വയം റീപൊസിഷന്‍ ചെയ്തു. വിപണി അമേരിക്കയില്‍ മാത്രമൊതുക്കാതെ പുതിയ മേഖലകള്‍ തേടി. ആഭ്യന്തരവിപണിയടക്കം.&amp;nbsp; അളവിനെക്കാള്‍ ലാഭക്ഷമത മുന്നില്‍ വന്നു. ലളിത ഗണിതത്തില്‍ ഒരു&amp;nbsp; പൌണ്ടിനു ഏകദേശം രണ്ടു ഡോളറും ഒരു യൂറോയ്ക്ക് ഏകദേശം ഒന്നരയ്ക്കടുത്ത് ഡോളറും ലഭിക്കുന്ന സാമാന്യബുദ്ധി. നൂറു ഡോളര്‍ വിലയുള്ള ഒരു യൂണിറ്റ് മൂന്നോ നാലോ അതില്‍ കൂടുതലോ ആയി വിഭജിച്ചു പത്തു ഡോളര്‍ വീതം ആളൊന്നിനു കൊടുത്തിട്ടും ശിഷ്ടം ലാഭമാകുന്ന പ്രക്രിയയില്‍ യൂറോപ്പിയന്‍ വിപണിയുടെ ലാഭപ്രസക്തിയേറി. തിരിച്ചുവരവ് ആരംഭിക്കുന്നതവിടെയാണ്.&lt;br /&gt;
&lt;br /&gt;
സ്മാര്‍ട്ട്സിറ്റി യാഥാര്‍ത്ഥ്യമായ ഇപ്പോള്‍ ഐടി മേഖലയുടെ സമവാക്യം ചിലവുചുരുക്കുകയും ലാഭക്ഷമത കൂട്ടുകയുമാണ്. ആനുകൂല്യങ്ങളിലുള്ള കുറവ് ഐടി മേഖലയിലെന്നല്ല, എല്ലാ മേഖലയിലും സംഭവിക്കുന്ന ഒന്നും. ഡ്രൈവനും കാറും പാര്‍ട്ടിച്ചിലവുകളും പത്രമാസികകളുമടക്കം എല്ലാം കമ്പനി നേരിട്ടു വഹിച്ചുകൊണ്ടിരുന്ന ഒരു കഥാപാത്രത്തിനു ഇപ്പോള്‍ കിട്ടുന്നത് എല്ലാം കൂടെ ചേര്‍ത്ത് ഒരു സംഖ്യ. മുന്‍പനുഭവിച്ചിരുന്നതിന്‍റെ പകുതി പോലും വരാത്ത ഒന്ന്. അവിടെയാണ് സ്മാര്‍ട്ട് സിറ്റി ചില ആശങ്കകളുയര്‍ത്തുന്നത്.&lt;br /&gt;
&lt;br /&gt;
വിപണിയുടെയും ലാഭക്ഷമതയുടെയും മലക്കം മറിച്ചിലുകളില്‍ കൊച്ചിയെ പ്രിയങ്കരമാക്കുന്ന എന്തെങ്കിലുമുണ്ടോ? കുറേയേറെ അന്താരാഷ്ട്ര കേബിളുകള്‍ കടന്നു പോകുന്ന സ്ഥലമെന്ന മേല്‍ക്കോയ്മ മുതലെടുക്കണമെങ്കില്‍ അടിസ്ഥാന സൌകര്യങ്ങള്‍ മാത്രം മതിയാകുമോ?&amp;nbsp; മെട്രോനഗരങ്ങളിലെ ആളില്ലാ കെട്ടിടങ്ങളെ പുറന്തള്ളി ഐടി വ്യവസായം കേരളത്തിലെത്താന്‍ മാത്രം എന്താണ് കൊച്ചിയിലുള്ളത്? മാനവവിഭവശേഷി? വ്യാവസായിക വൃത്തങ്ങളെ വിശ്വസിക്കാമെങ്കില്‍ സ്കില്‍ഡ് മാനവശേഷിക്ക് ഡിമാന്‍റിലും സപ്ലൈയിലും അപാരമായ വിടവനുഭവപ്പെടുന്ന സമയമാണ്. ലാഭോന്മുഖ സ്വാശ്രയകോളേജുകളില്‍ നിന്നും നിലവിലുള്ള വിദ്യാഭ്യാസ വ്യവസ്ഥിതിയില്‍ നിന്നും പഠിച്ചിറങ്ങുന്നവര്‍ക്ക് മത്സരോന്മുഖമായ സാഹചര്യങ്ങളില്‍ എത്രത്തോളം ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്നതു കണ്ടു തന്നെ അറിയണം. അതുകൊണ്ടു തന്നെ&amp;nbsp; തൊഴില്‍ സാധ്യത മലയാളികള്‍ക്കു മാത്രമായി പരിമിതമല്ല. അവശേഷിക്കുന്നത് അനുബന്ധ തൊഴില്‍ സാധ്യതകളാണ്. നൂറിനു മുകളില്‍ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ ആവശ്യമായ കരാറുകാരും വെണ്ടര്‍മാരും. അനുബന്ധതൊഴില്‍ സാധ്യതകളോടൊപ്പം മറ്റൊന്നു കൂടിയുണ്ട്. ഇന്നലെ പ്രഖ്യാപിച്ച സ്മാര്‍ട്ട് സിറ്റി നേരമിരുട്ടിവെളുക്കുന്നതിനു മുന്‍പ് സ്ഥല വിലകള്‍ മടങ്ങുകളുയര്‍ത്തിയിരിക്കും.&lt;br /&gt;
ശ്രീപെരമ്പത്തൂരില്‍ പത്തു വര്‍ഷം മുന്‍പ് കൃഷി ചെയ്തിരുന്നവരെല്ലാം ഇന്നു കോടീശ്വരന്‍മാരാണ്. വ്യാവസായിക വികസനത്തിനു സ്ഥലം നല്‍കി കോടികളുടെ ഉടമകളായി മാറിയവര്‍. ഫസ്റ്റ് ജനറേഷന്‍ പണക്കാര്‍. പണം വിനിയോഗിക്കുന്നതില്‍ ക്രൂരമായ അലംഭാവത്തിന്‍റെ ദൃഷ്ടാന്തങ്ങള്‍. ഇരുട്ടിവെളുക്കുമ്പോള്‍ പണക്കാരായവര്, കുറച്ചു ഉദയാസ്ഥമനങ്ങള്‍ കൂടെ കാണുന്നതോടെ വീണ്ടും പഴയ സ്ഥിതിയിലെത്തുന്നു. ഇതിനു സമാനമായ ഉദാഹരണങ്ങള്‍ കൊച്ചിയിലും ദൃശ്യമാണ്, പ്രത്യേകിച്ചും ആലുവ കളമശ്ശേരി ബെല്‍റ്റില്‍. ശമ്പളമായും ഉയര്‍ന്ന സ്ഥലവിലയായും പമ്പു ചെയ്യപ്പെടുന്ന പണത്തിന്‍റെ&amp;nbsp; ഫലം - ജീവിതച്ചിലവുകള്‍ കുത്തനെ ഉയരും. ജീവിതച്ചിലവുയരുന്നത് ഐടി തൊഴിലാളികളുടെ മാത്രമല്ല. സാധാരണക്കാരന്‍റെതു കൂടെയാണ്. സാധാരണക്കാരനു മുന്‍പില്‍ രണ്ടു വഴികള്‍ മാത്രം, പണം സമ്പാദിക്കുന്നവന്‍റെ ഗണത്തിലേക്ക് സ്വയം യോഗ്യത നേടുക, അല്ലെങ്കില്‍ പാലായനം ചെയ്യുക.&lt;br /&gt;
&lt;br /&gt;
അതിശയോക്തിയുടെ അഴകളവുകള്‍ യാഥാര്‍ത്ഥ്യത്തിന്‍റെയും സന്തുലിതവികസനത്തിന്‍റെയും അളവുകളാവട്ടെ. ഈ സ്മാര്‍ട്ട് സിറ്റി തന്നെ ഒരുപാട് വൈകി. രസകരമായ മറ്റൊന്നുണ്ട്. മറ്റു മെട്രോകളില്‍ നിത്യേനെയെന്നോണം സര്‍ക്കാര്‍ സ്വകാര്യമേഖലകളില്‍ ഐടിപാര്‍ക്കുകളുയരുന്നു. മാധ്യമങ്ങളില്‍ ഒരു പരാമര്‍ശത്തിലുപരിയായി സ്ഥാനം പിടിക്കാത്ത വികസനം എന്ന സ്വാഭാവിക പ്രക്രിയ. വികസനം സ്വാഭാവിക പ്രക്രിയ ആവാത്തതു കൊണ്ടാവാം നമുക്ക് വികസനം മാധ്യമവിരുന്നും ചര്‍ച്ചഘോഷങ്ങളുമാകുന്നു. മാറ്റം വരേണ്ടതവിടെയാണ്. വികസനം സ്വാഭാവിക പ്രക്രിയയാകുന്നതില്‍. ഒന്നല്ല, ഒരായിരം സ്മാര്‍ട്ട് സിറ്റികളുയരണം. വികസനം സ്വാഭാവിക പ്രക്രിയയാകണം.&amp;nbsp; മത്സരക്ഷമത വളര്‍ത്തിയെടുക്കാന്‍ നമുക്കും കഴിയണം. സായിപ്പിന്‍റെ ഭാഷയില്‍ ഇതിനകം മിസ്സു ചെയ്ത ബോട്ടുകളെക്കുറിച്ചോര്‍ത്തു ഖേദിക്കാതെ വരാനിരിക്കുന്ന അവസരങ്ങള്‍ വിനിയോഗിക്കാനുള്ള ശേഷി വളര്‍ത്തിയെടുക്കുന്നതാണ് യഥാര്‍ത്ഥ വെല്ലുവിളി. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3388226731780839944-7969842316693870135?l=disorderedorder.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/namath/~4/ANaE2dX4BXY" height="1" width="1"/&gt;</description><link>http://feedproxy.google.com/~r/namath/~3/ANaE2dX4BXY/blog-post.html</link><author>noreply@blogger.com (Namath | നമത്)</author><thr:total>2</thr:total><feedburner:origLink>http://disorderedorder.blogspot.com/2011/02/blog-post.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-3388226731780839944.post-8325675858652509228</guid><pubDate>Sat, 22 Jan 2011 04:26:00 +0000</pubDate><atom:updated>2011-01-22T10:02:44.056+05:30</atom:updated><title>തെരുവോരത്ത് പെയ്യുന്ന സംഗീതം</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;
ഓരോ നഗരവും ഒരു സംസ്കാരമാണ്. നിര്‍വികാരതയും നിസ്സംഗതയും നിഴലിക്കുന്ന മുംബൈ. അധികാരവും ബാബുലോകും ഇഴചേര്‍ന്ന മധ്യവര്‍ത്തിത്വത്തിന്‍റെയും ഉപരിവര്‍ഗ്ഗവൈകൃതത്തിന്‍റെയും ഡെല്‍ഹി. മാര്‍ഗഴിയില്‍ കീര്‍ത്തനങ്ങള്‍ പെയ്യുന്ന യാഥാത്ഥിതിക ചെന്നൈ, ഇരുളില്‍ യൌവ്വനചന്ദ്രികയുടെ ആഘോഷങ്ങളുയരുന്ന മറ്റൊരു ചെന്നൈ. ഓരോ നഗരത്തിനും ഓരോ ഭാവം. എങ്കിലും പഴംകഥയുടെ പിഞ്ഞാണത്തില്‍ നിന്നും പഴങ്കഞ്ഞി മോന്തുമ്പോള്‍ കോഴിക്കോട് വേറിട്ടു നില്‍ക്കുന്നു. കോഴിക്കോടന്‍ പുരാവൃത്തം പാടിപ്പതിഞ്ഞ കഥയാണ്. തുടി കൊട്ടിപ്പാടിയ പാണന്മാരേറെയുണ്ട്. എങ്കിലും ചിലവിട്ട ബാല്യത്തിലെന്നോ മനസ്സിലാക്കിയ ചിലതുണ്ട്,&amp;nbsp;  കോഴിക്കോടിന്‍റെ ഖല്‍ബില്‍ കുളിരു പകരുന്നത് രണ്ടു കാര്യങ്ങള്‍&amp;nbsp; മാത്രം. ഒന്ന് ഫുട്ബോളും രണ്ടു ഹിന്ദുസ്ഥാനി സംഗീതവും. വെളളയിലെ കുള്ളകളും ഓട്ടോ ഡ്രൈവര്‍മാരും വലിയങ്ങാടിയിലെ പണ്ടകശാലക്കാരും പണ്ഡിതനെന്നോ പാമരനെന്നോ ഭേദമില്ലാതെ ആസ്വദിക്കുന്നത്. ആള്‍ക്കുട്ടങ്ങള്‍ ഉണ്ടാകുന്നത് ഈ രണ്ടു പ്രിയങ്ങള്‍ക്കു ചുറ്റും മാത്രമാണ്. ഫുട്ബോളും സംഗീതവും. ഇന്നും ഒരു ഹാര്‍മോണിയവും ഒരു തബലയുമായി ആരങ്കിലും ഏതെങ്കിലും വഴിവക്കിലിരുന്നാല്‍ ഗതാഗതക്കുരുക്കുണ്ടാകും വിധം സംഗീതത്തെ സ്നേഹിക്കുന്ന നഗരം. ഈ കടല്‍ത്തീരത്തെ ഇടിഞ്ഞു പൊളിഞ്ഞ കടല്‍പ്പാലത്തില്‍ പോലും താളം തല്ലുന്നത് സംഗീതമാണ്. സംഗീതത്തെ പ്രണയിച്ച ഒരു നഗരത്തിന്‍റെ ചരിത്രം പതിഞ്ഞു നടക്കുന്ന ഇടകളിലൂടെ നടക്കുമ്പോള്‍ അത്ഭുതപൂര്‍വ്വം തിരിച്ചറിയുന്ന ഒന്നുണ്ട്. സംഗീതം ആഢ്യശൃംഘങ്ങളില്‍ നിന്നും സാധാരണക്കാരന്‍റെ ഹൃദയമിടിപ്പായതില്‍ സംഗീതമല്ലാതെ മറ്റൊന്നും നേടാതെയും അവശേഷിപ്പിക്കാതെയും പോയവര്‍ക്കുള്ള പങ്ക്. &lt;br /&gt;
&lt;br /&gt;
&lt;br /&gt;
കണ്ണീരും സ്വപ്നങ്ങളും തെരുവോരങ്ങളിലും മരഏണിപ്പടികള്‍ കയറിച്ചെല്ലുന്ന മച്ചുംപുറത്തുള്ള കുടുസ്സമുറികളിലും വില്‍ക്കുവാനറിയാതെ പാടിക്കൊഴിഞ്ഞവരാണ് ജനപ്രിയതയുടെ ഈ സംഗീതവിപ്ലവത്തിനു തുടക്കമിട്ടത്. മുതലാളിക്കും തൊഴിലാളിക്കും ഇടയിലുള്ള സമാനതയായി സംഗീതത്തെ വളര്‍ത്തിയെടുത്തത്.&amp;nbsp; കോഴിക്കോടിന്‍റെ അല്ലെങ്കില്‍&amp;nbsp; മലബാറിന്‍റെ സംഗീതചരിത്രം ആരംഭിക്കുന്നത് സമ്പന്നരുടെ ആഘോഷങ്ങളിലാണ്. പ്രത്യേകിച്ചും വിവാഹം പോലെയുള്ള ആഘോഷങ്ങളില്‍. സമ്പന്നരായ കോഴിക്കോടന്‍ മാപ്പിളമാരുടെ&amp;nbsp; വിവാഹത്തിനു കൊഴുപ്പേറ്റുന്നതിനു നടത്തിയിരുന്ന ഗസല്‍ രാവുകളില്‍.&amp;nbsp; ഹാര്‍മോണിയത്തിന്‍റെ മാറാപ്പുമേന്തി നിരവധി സംഗീതജ്ഞര്‍ മലബാറിലെത്തുന്നതങ്ങനെയാണ്. നാടോടി ഗായകരുടെ സഹവാസം സാധാരണക്കാരോടൊപ്പമായിരുന്നു. അവരിലൊരാളായി ഉണ്ടും ഉറങ്ങിയും തൊണ്ടകീറിപ്പാടിയും കഴിഞ്ഞ ഹിന്ദുസ്ഥാനി ഗായകരില്‍ നിന്നും സംഗീതം സാധാരണക്കാരനിലേക്ക് പകര്‍ന്നു. ഈ പകര്‍ച്ചയില്‍ ഭാഷ തന്‍ മാണിക്യക്കൊട്ടാരമൊക്കെയും താഴത്തു ചാമ്പലായി തീര്‍ന്നു.&lt;br /&gt;
&lt;br /&gt;
80കളില്‍ കോഴിക്കോടന്‍ വീടുകളില്‍ കണ്ടിരുന്ന ഒരു കൌതുകവസ്തുവുണ്ട്. മൂന്നാം ക്ലാസ്സുകാരന്‍റെ&amp;nbsp; ഓര്‍മ്മയില്‍ അന്നും കാലഹരണപ്പെട്ടു കൊണ്ടിരുന്ന ഒന്ന്. സാധാരണക്കാരന്‍റെ ഷോകേസ് പീസ്. പഴയ ഡിസ്കുകളുടെ മുകളില്‍ പെയിന്‍റില്‍ നടത്തിയ തെങ്ങിന്‍റെയും കിളികളുടെയും&amp;nbsp; ചിത്രപ്പണികള്‍. ഹിസ് മാസ്റ്റേഴ്സ് വോയ്സ് എന്ന ആഡംബരം താങ്ങാനാകാത്ത സാധാരണക്കാരന്‍റെ മിമിക്രി.&amp;nbsp; അറുപതുകളില്‍ ടാഗോര്‍ പാര്‍ക്കില്‍&amp;nbsp; റേഡിയോ കേള്‍ക്കാന്‍ തിങ്ങിക്കൂടുന്നവരെക്കുറിച്ച് അച്ഛന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ടാഗോര്‍പാര്‍ക്ക് ഇന്നും അവിടെയുണ്ടോ എന്തോ, ഉണ്ടെങ്കില്‍ &amp;nbsp; വയലും വീടും അടക്കമുള്ള പരിപാടികളെക്കുറിച്ച് ആധികാരിക ചര്‍ച്ച നടത്തുന്നവര്‍ ഒരു പക്ഷെ ഇന്നും കുറ്റിയറ്റുപോയിക്കാണില്ല. പുറംലോകം ആകാശവാണിയിലൂടെ സ്വന്തം ജീവിതത്തില്‍ ഏറ്റുവാങ്ങിയവര്‍. സിനിമാപ്പാട്ടുപുസ്തകങ്ങള്‍ വാങ്ങി വായിച്ച് പാട്ടുകേള്‍ക്കാനുള്ള ആഗ്രഹത്തിനു ശമനം വരുത്തിയിരുന്നവര്‍. &amp;nbsp; തീയറ്ററില്‍ ഉച്ചയ്ക്കും വൈകുന്നേരവും സിനിമ തുടങ്ങുന്നതിനു മുന്‍പ് പാട്ടുവെക്കുന്നതു കേള്‍ക്കാന്‍ കാത്തിരുന്നവര്‍, മീറ്റിങ്ങുകള്‍ക്കു മുന്‍പ് വെക്കുന്ന പാട്ടുകള്‍ കേള്‍ക്കാന്‍ വേണ്ടി മാത്രം കക്ഷിരാഷ്ട്രീയം നോക്കാതെ മീറ്റിങ്ങുകള്‍ക്ക് പോയിരുന്നവര്‍. ഇം.എം.എസ് വിക്കി വിക്കി പ്രസംഗിക്കുന്നത് കേള്‍ക്കാന്‍ പോയിരുന്ന കോണ്‍ഗ്രസ്സുകാരുണ്ട്. പാണക്കാട്ടെ&amp;nbsp; കാണപ്പെട്ട ദൈവത്തില്‍ വിശ്വസിച്ചിരുന്ന ലീഗുകാരുണ്ട്.&amp;nbsp; ഒരു വാക്കിനും അടുത്ത വാക്കിനും ഇടയ്ക്കുള്ള നിശബ്ദതയില്‍ ശ്വാസമടക്കിപ്പിടിച്ചു കാത്തു&amp;nbsp; നിന്നവര്‍. സംഗീതത്തിനു നോമ്പു നോറ്റു കാത്തിരിക്കുന്ന അവരിലേക്കാണ് നാടോടിഗായകരിറങ്ങുന്നത്.&amp;nbsp; സമ്പന്നതയുടെ മണിമാളികകളില്‍ നിന്നും സംഗീതദാഹികളായ ഇവരിലേക്ക് സംഗീതം പെയ്യിക്കുന്നത്.&lt;br /&gt;
&lt;br /&gt;
എസ്.കെ പൊറ്റക്കാടിന്‍റെ രചനകളില്‍ പഴയ ഒരു കോഴിക്കോടിന്‍റെ മുഖമുണ്ട്. അറബിപ്പൊന്നില്‍ എം.ടിയും എന്‍.പിയും മറ്റൊരു കോഴിക്കോടിനെ വരച്ചുവെച്ചിട്ടുണ്ട്. 80കളിലെ കോഴിക്കോട് അതില്‍ നിന്നേറെ വ്യത്യസ്തമായിരുന്നതു കൊണ്ട് ഒരു അനുഭവിച്ചിട്ടുള്ള കോഴിക്കോടന്‍ പുരാവൃത്തം ആരംഭിക്കുന്നതിനുചിതം തകര്‍ച്ചയുടെ ശേഷിപ്പായ ഒരു ബംഗ്ലാവായിരിക്കും.&amp;nbsp; ഇപ്പോഴേതോ സ്കൂളോ ആശുപത്രിയോ ആയി മാറിയ ഒരു പഴയ ബംഗ്ലാവും തൊടിയും.ജ‍ഡ്ക വണ്ടിയില്‍ സഞ്ചരിച്ചിരുന്ന കോഴിക്കോട്ടെ ഏറ്റവും വലിയ പണക്കാരന്‍ അവസാനം തെരുവോരത്ത് തെണ്ടിയായി അസ്തമിച്ച ദുരന്തനാടകകഥ. ബാല്യ ഭാവനകളില്‍ കടന്നു വന്നിരുന്ന കോട്ടണിഞ്ഞ്,&amp;nbsp; ഇരട്ടക്കുതിരകളെ പൂട്ടിയ ജഡ്കവണ്ടിയില്‍ സഞ്ചരിക്കുന്ന, രാപുലരോളം മട്ടുപ്പാവില്‍ നൃത്തഗാനമാസ്വദിക്കുന്ന സമ്പന്നത. &amp;nbsp; പാട്ടുകാര്‍ക്കും നര്‍ത്തകര്‍ക്കും വാരിക്കൊരി പണമെറിഞ്ഞ കഥ. രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന സംഗീതഭ്രമം മാളികകളുടെ മട്ടുപാവുകളില്‍ ഗാനമായി പെയ്തിരുന്നു. മുന്‍ചൊന്ന സംഗീതജ്ഞരുടെ സമ്പര്‍ക്കത്തില്‍ തബല നാട് നെഞ്ചിലേറിയ, ഹൃദയത്തില്‍ ഹാര്‍മോണിയം ശ്രുതി മീട്ടിയ&amp;nbsp; വര്‍ഷങ്ങള്‍ കടന്നു പോയപ്പോള്‍&amp;nbsp; കടകള്‍ക്ക് ഷട്ടറുണ്ടാകുന്നതിനു മുന്‍പുള്ള കാലത്ത വലിയങ്ങാടിയിലെ പണ്ടകശാലകളില്‍ വൈകുന്നേരം, നിരപലകകളടുക്കി കട മൂടി ഇടുങ്ങിയ കുടുസ്സുമുറിയില്‍&amp;nbsp; പകലന്തിയോളം ചുമടെടുത്ത മൂപ്പന്‍ തബലയില്‍ താളമിടുമ്പോള്‍ മുതലാളി ഹാര്‍മോണിയത്തില്‍ ശ്രുതിമീട്ടി ഉറങ്ങാത്ത നഗരത്തിന്‍റെ രാവറുതിയോളം മെഹ്ഫില്‍&amp;nbsp; പെയ്തിരുന്നു. സംഗീതത്തിന്‍റെ സോഷ്യലിസ്സം കേരളത്തിലാദ്യമായി സംഭവിക്കുന്നത്, ഇവിടെ ഈ കൊപ്രയും അരിയും മണക്കുന്ന റോഡുകളിലും ഇടകളിലുമാണ്. ആഡ്യോത്തുംഗ ശൃംഘങ്ങളില്‍ നിന്നും സംഗീതത്തെ തെരുവോരത്ത് ആര്‍ക്കും പ്രാപ്യമാക്കിയ&amp;nbsp;&amp;nbsp;&amp;nbsp; ഈ രാസപരിണാമവും  ബാബുരാജിന്‍റെ ജീവചരിത്രവും അനുപൂരകമാണ്.&amp;nbsp; ജാന്‍മുഹമ്മദ് എന്ന ബംഗാളി ഹിന്ദുസ്ഥാനി ഗായകന്‍റെ പൈതൃകം. ബാലനായ തെരുവുഗായകനെ പ്രാരബ്ദക്കടലുകള്‍ താണ്ടുമ്പോഴും നെഞ്ചേറ്റി ജീവിതത്തിലേറ്റുവാങ്ങിയ പോലീസുകാരന്‍ കോഴിക്കോടിനു മാത്രം സ്വന്തം. കുഞ്ഞുമുഹമ്മദിന്‍റെയും ബാബുരാജിന്‍റെയും ചരിത്രം കോഴിക്കോടിന്‍റെ സംഗീതചരിത്രമാണ്. &lt;br /&gt;
&lt;br /&gt;
80കളിലെ ബാല്യത്തിലെ മറ്റൊരു കാഴ്ച. ഓടിട്ട രണ്ടുനില കെട്ടിടങ്ങളുടെ താഴത്തെ നിലയില്‍ കച്ചവടവും മുകളിലെ നിലയില്‍ ക്ലബ്ബുകളും. ചുവന്നതും മഞ്ഞയുമായ പ്ലാസ്റ്റിക് വൃത്തങ്ങളും ചീട്ടുകളിയുടെ ആരവങ്ങളും. കോഴിക്കോടിന്‍റെ മറ്റൊരു കമ്പം. റമ്മി.&amp;nbsp; അച്ഛനെ വിട്ടുപിരിഞ്ഞു നില്‍ക്കാത്ത പിടിവാശിക്കാരനിരിക്കാന്‍ ഒരു മേശപ്പുറവും വരയ്ക്കാന്‍ പേപ്പറും, ഇടയ്ക്ക് തിന്നാന്‍ പച്ച നിറമുള്ള പാരീസിന്‍റെ മുട്ടായിയും ഓംലറ്റും. പില്‍ക്കാലത്ത് രാഷ്ട്രീയത്തിലും സാഹിത്യത്തിലും കച്ചവടത്തിലും അതികായരായ പലരും ഈര്‍ക്കിലു മീശയും ബെല്‍ബോട്ടം പാന്‍റും പഴയ കക്കാട് സ്റ്റൈല്‍ കണ്ണാടിയും ചുണ്ടിലെരിയുന്ന വില്‍സ്, ഗോള്‍ഡ്ഫ്ലെയ്ക്, ചാര്‍മിനാര്‍ സിഗരറ്റുകളുമായി ക്ലബ്ബുകളില്‍ പ്ലാസ്റ്റിക് വൃത്തങ്ങള്‍ക്കു വേണ്ടി മല്‍സരിച്ച് സൊറപറഞ്ഞിരുന്നു.&amp;nbsp; ചാരുബെഞ്ചുകളിലും കസേരകളിലുമായി ചീട്ടുകളി മൂക്കുമ്പോഴായിരിക്കും, പെട്ടന്നാരെങ്കിലും മേശപ്പുറത്ത് താളംപിടിക്കുന്നത്. കൈ താഴ്ത്തിയ മറ്റൊരാള്‍ തബലയെടുക്കുന്നത്. ആരെങ്കിലും പാടിത്തുടങ്ങുന്നത്. ഒരു വശത്തു ചീട്ടുകളിയും മറുവശത്ത് സംഗീതവും. മടിയിലിരുത്തി&amp;nbsp; ഹാര്‍മോണിയം മീട്ടുന്ന&amp;nbsp; മൊയ്തുക്കയുടെ ബീഡിയുടെ ഗന്ധം. തലയില്‍ മുട്ടത്തോടവശേഷിച്ച പ്രായത്തില്‍&amp;nbsp; പ്രാണസഖി വീണ്ടും വീണ്ടും പാടാന്‍ വാശിപിടിച്ചു കരഞ്ഞത് മുതിര്‍ന്ന ശേഷം എന്നോ തമ്മില്‍ കണ്ടപ്പോള്‍ അല്‍പ്പം ലജ്ജയില്‍ പുഞ്ചിരി വിരിയിച്ച അനുഭവം. &amp;nbsp; ഹാര്‍മോണിയവും തബലയും ഇണചേരുന്ന&amp;nbsp; ഈ ക്ലബ്ബകങ്ങളുടെ പൂര്‍വ്വകാലങ്ങളിലായിരിക്കണം ബാബുരാജും കോഴിക്കോട് അബ്ദുള്‍ ഖാദറും വളരുന്നത്. കേട്ടുകേഴ്വിയും നല്‍ചൊല്ലുകളുമായി ഖ്യാതിവളരുന്നത്. മാനാഞ്ചിറ സ്ക്വയറെന്ന വൈകൃതത്തിന്‍റെ പൂര്‍വ്വരൂപത്തില്‍ തിങ്ങിക്കൂടിയ ആള്‍ക്കൂട്ടം അബ്ദുള്‍ഖാദറിനോടൊപ്പം അപ്പോഴും പറഞ്ഞില്ലേ പോകണ്ടാ പോകണ്ടാന്ന് ഏറ്റു പാടുന്നത്. ഗായകനില്‍ നിന്നും ആള്‍ക്കൂട്ടത്തിലേക്ക് ഗാനം വളരുമ്പോള്‍ കവാലി സ്വയം നിറവേറിപ്പൂര്‍ണ്ണമാകുന്നു. ആള്‍ക്കൂട്ടത്തിന്‍റെ പങ്കാളിത്തത്തിന്‍റെ അര്‍ത്ഥത്തില്‍ മലയാളത്തിലെ ആദ്യത്തെ കവാലി (* കവാലിയെന്തെന്നു പറഞ്ഞു തന്ന&amp;nbsp; ഗുരു- ക്രൌണ്‍ തിയറ്ററിനു സമീപത്തു പണ്ടുണ്ടായിരുന്ന കടുക്കനിറച്ചതു വില്‍ക്കുന്ന കോയ. പണ്ഡിതഭാഷയില്‍ നിര്‍വചനവും ഉച്ചാരണവും എന്താണാവോ?). &amp;nbsp; &lt;br /&gt;
&lt;br /&gt;
മേശപ്പുറത്തിരുന്നു ഓംലെറ്റു തിന്നും പടം വരച്ചും പാട്ടുകേട്ടും വളര്‍ന്ന പയ്യന്‍ മുതിരുന്നത് ജോണ്‍ എബ്രഹാം കാലത്തിലേക്കാണ്. അമ്മ അറിയാന്‍ കാലത്തേക്ക്.&amp;nbsp; കലാലയത്തിന്‍റെ ഇടനാഴികളില്‍ നാലഞ്ചുപേരിരുന്നു താളം പിടിക്കുന്ന പാട്ടുകള്‍ക്കു ചുറ്റും ആള്‍ത്തിരക്കേറുന്ന കാലത്തേക്ക്.&amp;nbsp; മരനീരും മത്തി വറത്തതും വിളമ്പിയിരുന്ന കള്ളുഷോപ്പുകളിലും പട്ടയും മുട്ടയും വിളമ്പുന്ന ചാരായശാലകളിലും സംഗം തിയറ്ററിനടുത്തുള്ള ഡിപ്ലോമാറ്റ് ഹോട്ടലിലെ ഇല്ലം എന്ന ബാറിലും (സൌന്ദര്യമത്സരത്തിനു പകരം തെരുവുനായ്ക്കളുടെ സൌന്ദര്യമത്സരം നടത്തിയ രാമദാസ് വൈദ്യരുടെ സാമീപ്യമാണോ എന്തോ ബാറിനു ഇല്ലം എന്നു പേരിടാന്‍ പ്രേരിപ്പിച്ചത്) മുന്നറിയിപ്പില്ലാതെ സംഗീതം പൊട്ടിവീണിരുന്നു. ഇല്ലത്ത്&amp;nbsp; രണ്ടു സ്മോളിനു മുകളില്‍ ഭാര്യയെ ചൊല്ലി ദുഖിച്ചു പാടുന്ന എഞ്ചിനീയറാണെങ്കിലും ആറാംഗേറ്റിനടുത്തുള്ള കള്ളുഷാപ്പില്‍&amp;nbsp; ജീവിതകടലിനക്കരെ പോയി മീന്‍ പിടിച്ചു&amp;nbsp; തിരിച്ചു വരുന്ന വെള്ളയിലുകാരാണെങ്കിലും ഗാനംപെയ്തു നിറയുന്നതിന്&amp;nbsp; ഒരു മൂളിപ്പാട്ടിന്‍റെ&amp;nbsp; ന്യൂനമര്‍ദ്ധം ധാരാളമായിരുന്നു. മുഷിഞ്ഞു നാറിയ വസ്ത്രങ്ങളും പരുപരുത്തശബ്ദവും ഇടറുന്ന കാല്‍വെപ്പുകളില്‍ ചുമന്ന് ജോണ്‍ രണ്ടു മൂന്നു തവണ രംഗപ്രവേശം ചെയ്യുന്നത് കണ്ട ഓര്‍മ്മയുണ്ട്. &lt;br /&gt;
തബല കുത്തിക്കീറുന്ന ദൃശ്യത്തില്‍ അഭിനയിച്ച ഹരി (പേരതുതന്നെയാണോന്നൊരു സംശയം)&amp;nbsp; തബലയില്‍ ശബ്ദഗോപുരങ്ങളുയര്‍ത്തുന്നതും നിലയ്ക്കുമ്പോള്‍ ശബ്ദഘോഷങ്ങള്‍ക്കു മുന്‍പ് നിശബ്ദത പെയ്തിറങ്ങുന്നതും. പ്രതിഭ താണ്ഡവനൃത്തം ചവിട്ടുന്ന ചില ജീവിതങ്ങള്‍ അമ്ലമഴയില്‍ ഉരുകിയലിയുന്നു. വിപണിയുടെ ഗണിതത്തില്‍ ആസക്തരാകാതെ സ്വന്തം അഭിനിവേശത്തില്‍ സ്വയം മറന്ന് അപ്രസക്തരായവര്‍.&lt;br /&gt;
&lt;br /&gt;
റിയാലിറ്റി ഷോയോ, സിഡിയോ യൂട്യൂബോ ആള്‍ക്കൂട്ടത്തിലെ ഗാനമേളയോ, പ്രഭവകേന്ദ്രം ഏതായാലും ബാബുരാജിന്‍റെ ഗാനങ്ങള്‍ പാടുന്നത് ഏകാകിയുടെ ആത്മാവിലേക്കാണ്.&amp;nbsp; മനുഷ്യന്‍ എന്ന സങ്കീര്‍ണ്ണതയുടെ ഇരുളിലേക്കും നിഴലിലേക്കുമാണ്.&amp;nbsp; ഓര്‍ക്കസ്ട്രേഷന്‍റെ വൃഥാബഹുലതകള്‍ വര്‍ണ്ണനൃത്തം ചെയ്ത ഗാനങ്ങള്‍ മറവിയില്‍ അസ്തമിച്ചപ്പോഴും&amp;nbsp; ഹാര്‍മോണിയവും തബലയും മാത്രം നിറഞ്ഞ മൃദുത്വമില്ലാത്ത സ്വരസ്ഥായിയില്‍ പാടുന്ന ഗാനങ്ങള്‍ കാലത്തെ അതിജീവിക്കുന്നത് അനശ്വരമാകുന്നത്, ശ്രോതാവിന്‍റെ ആത്മാവിലേക്ക് നേരിട്ടു പെയ്തിറങ്ങുന്ന സരളതയിലാണ്. പണ്ഡിതനും പാമരനും ജ്ഞാനിക്കും അജ്ഞാനിക്കും ആത്മാവുള്ളിടത്തോളം കാലം, അതു മലയാളത്തില്‍ വിലപിക്കുകയും ഒറ്റപ്പെടുകയും ദുഖിക്കുകയും വേദനിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നിടത്തോളം ആ ഗാനങ്ങള്‍ നിലനില്‍ക്കുക തന്നെ ചെയ്യും. &lt;br /&gt;
&lt;br /&gt;
&lt;br /&gt;
ഇന്നലെ മയങ്ങുമ്പോള്‍ കണ്ണീരിന്‍റെ ഉപ്പു നിറഞ്ഞ ആ കടല്‍ത്തീരവും ചാവോക്ക് മരങ്ങളും കടല്‍പ്പാലവും ഇടവഴികളും മുട്ടായിത്തെരുവിലെ തിരക്കും മുതലക്കുളത്തെ പ്രസംഗങ്ങളും ഒക്കെ നിറഞ്ഞ&amp;nbsp; ഈ പ്രിയ നഗരവും മാറിയിരിക്കണം. മാറണം. മറ്റൊരാള്‍ക്കും പകര്‍ന്നു കൊടുക്കാതെ ഈ നഗരം പകര്‍ന്നു തന്ന അനുഭവങ്ങള്‍ എന്‍റേതു മാത്രമെന്ന അഭിമാനം.&amp;nbsp; സന്തോഷം, കൃതാര്‍ത്ഥത. അതിലുപരി സ്വാര്‍ത്ഥത. അകലെ ഈ നഗരത്തില്‍ ഇംഗാലമലിനമാം മഞ്ഞുപെയ്ത്പെയ്ത് ആത്മാവു കിടുകിടുക്കുമ്പോള്‍ മനസ്സും ചിലപ്പോഴൊക്കെ കണ്ണും നിറച്ചുകൊണ്ട്&amp;nbsp; ബാബുരാജ് പെയ്യുന്നു.&lt;br /&gt;
&lt;br /&gt;
&lt;b&gt;എന്നാത്മാവിലെ വേദനകള്‍&lt;/b&gt;&lt;br /&gt;
&lt;b&gt;എന്നാത്മാവിലെ വേദനകള്‍&lt;/b&gt;&lt;br /&gt;
&lt;b&gt;നീയെന്തറിഞ്ഞൂ&lt;/b&gt;&lt;br /&gt;
&lt;b&gt;നീയെന്തറിയുന്നു.... &lt;/b&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3388226731780839944-8325675858652509228?l=disorderedorder.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/namath/~4/uOZOqZn6cHA" height="1" width="1"/&gt;</description><link>http://feedproxy.google.com/~r/namath/~3/uOZOqZn6cHA/blog-post_22.html</link><author>noreply@blogger.com (Namath | നമത്)</author><thr:total>8</thr:total><feedburner:origLink>http://disorderedorder.blogspot.com/2011/01/blog-post_22.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-3388226731780839944.post-2504147944761506751</guid><pubDate>Tue, 18 Jan 2011 05:32:00 +0000</pubDate><atom:updated>2011-01-18T11:02:47.719+05:30</atom:updated><title>ചിന്ത</title><description>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_YWpH8iEQirQ/TTUlzmKKeGI/AAAAAAAAARI/T0d5AUanfio/s1600/new-1.gif" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="640" src="http://3.bp.blogspot.com/_YWpH8iEQirQ/TTUlzmKKeGI/AAAAAAAAARI/T0d5AUanfio/s640/new-1.gif" width="640" /&gt;&lt;/a&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3388226731780839944-2504147944761506751?l=disorderedorder.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/namath/~4/ub3MMrSNHGM" height="1" width="1"/&gt;</description><link>http://feedproxy.google.com/~r/namath/~3/ub3MMrSNHGM/blog-post_18.html</link><author>noreply@blogger.com (Namath | നമത്)</author><media:thumbnail url="http://3.bp.blogspot.com/_YWpH8iEQirQ/TTUlzmKKeGI/AAAAAAAAARI/T0d5AUanfio/s72-c/new-1.gif" height="72" width="72" /><thr:total>1</thr:total><feedburner:origLink>http://disorderedorder.blogspot.com/2011/01/blog-post_18.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-3388226731780839944.post-5920761951882206737</guid><pubDate>Fri, 14 Jan 2011 04:15:00 +0000</pubDate><atom:updated>2011-01-14T09:45:31.387+05:30</atom:updated><title>ഉടല്‍ ഒരു വിപണി</title><description>കണ്ണാടി മോഹിപ്പിക്കാത്തവരില്ല. നാര്‍സിസ് ബാധിക്കാത്തവരും. കാലദേശങ്ങളും പ്രായഭേദവുമില്ലാത്ത ഒന്നാണിത്. അതിരാവിലെ എഴുന്നേറ്റ് ഭസ്മക്കുറിയിട്ട് മുണ്ടിലേറുന്ന വല്യപ്പനാണെങ്കിലും ജീന്‍സിലേറുന്നവനാണേലും ഒരോരുത്തനും ഒരു സ്റ്റേറ്റ്മെന്‍റാണ്. അഭിരുചികളുടെ സ്റ്റേറ്റ്മെന്‍റ്. പ്രതിബിബം ഉയര്‍ത്തുന്ന വിപണി. കാലം മാറുന്നതിനനുസരിച്ച് കോലം മാറുന്ന സൌന്ദര്യ സങ്കല്‍പ്പങ്ങള്‍, കല്‍പ്പനകള്‍. വടക്കന്‍ പാട്ടിലെ മാറത്തെ മാമ്പുള്ളിച്ചുണങ്ങ് ഇന്ന് ചര്‍മ്മരോഗമാണ്. പുരുക്ഷലക്ഷണത്തില്‍ പറയുന്ന കുടവയര്‍ അനാരോഗ്യലക്ഷണവും. കാലം കോലം മാറ്റിയപ്പോള്‍ കുറച്ച് തലമുറ മുന്‍പ് വരെ വെളിച്ചെണ്ണയിലും കുഴമ്പു പുരട്ടിക്കുളിയിലും ഭസ്മക്കുറിയിലും മല്‍മുണ്ടിലും പരിമിതനായിരുന്ന നാര്‍സിസ് കോലം മാറുന്നു. യോയോ യുഗത്തിലും&amp;nbsp; തിലകം ചാര്‍ത്തിയും ചീകയുമഴകായി&amp;nbsp; പലനാള്‍ പോറ്റിയ പുണ്യശിരസ്സു മുതല്‍ ഉടലിന്‍റ വിപണി ആരംഭിക്കുന്നു.&lt;br /&gt;
&lt;br /&gt;
ഗ്രൂമിങ്ങ് എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന അമ്പട്ടന്‍ മുതല്‍ കണ്ടീഷനറും ക്ലെന്‍സറുകളും ഷാമ്പൂവും ജെല്ലും, ഡൈയും കളറുകളും കര്‍ളിങ്ങും സ്ട്രെയിറ്റനിങ്ങും.&amp;nbsp; അവസാനം കേട്ടത് വെളിച്ചെണ്ണ തിരിച്ചുവരുന്നുവെന്നാണ്.&amp;nbsp; മുടി ചീകിയിട്ട് വാഷ്ബേസിനില്‍ നോക്കി നിലവിളിക്കുന്നവരുടെ അവസാന അഭയം.&amp;nbsp; പാരമ്പര്യവാദികള്‍ ഇപ്പോഴും നീലിഭൃംഗാദിയും താളിയെന്നു പേരിട്ടു വിളിക്കുന്ന പായ്ക്കറ്റിലും അഭയം പ്രാപിക്കുന്നു. തലയ്ക്കകത്തെ ഉള്ളടക്കം എന്തുമാവട്ടെ, തലയ്ക്കു പുറത്ത് ചിലവിടുന്നത് ഫാഷന്‍ അവബോധത്തിനും പോക്കറ്റിനുമനുസൃതമാണ്. സൂപ്പര്‍മാര്‍ക്കറ്റിലെ ഷെല്‍ഫുകള്‍ നിറഞ്ഞു കവിയുന്ന ഉത്പന്ന വൈവിധ്യം. ബഹുരാഷ്ട്രക്കുത്തകയുടെ പണമെറിഞ്ഞു നിര്‍മ്മിച്ച ബ്രാന്‍ഡ് ഇമേജു മുതല്‍ നാട്ടുമ്പുറത്തെ പ്രസ്സിലച്ചടിച്ച തുണ്ടു കടലാസും പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ഉത്പന്നങ്ങളും. മീശ വെക്കുന്നതിന്, വെക്കാത്തതിനു, ട്രിം ചെയ്യുന്നതിന്, ചെയ്യാത്തതിന്..&amp;nbsp; തങ്കഭസ്മം കഴിച്ചിരുന്ന കാറ്റഗറിയില്‍ പെടുന്നവരിപ്പോ&amp;nbsp; തങ്ക (അതോ ഗ്രാം സ്വര്‍ണ്ണത്തിപൊതിഞ്ഞതോ എന്തോ)&amp;nbsp; ഫേഷ്യല്‍.&amp;nbsp; &lt;br /&gt;
&lt;br /&gt;
കോള്‍‍ഡ് സ്റ്റോറേജില്‍ നോക്കിയപ്പോള്‍ തടി കുറയ്ക്കാനുള്ള പരസ്യം മനസ്സില്‍ വന്നത് യാദൃശ്ചികമോ എന്തോ? അഞ്ചും പത്തും കിലോ തടികുറയ്ക്കുന്നതിനു പതിനായിരങ്ങള്‍. കിലോക്കണക്കിനു ഹരിച്ചാല്‍ മനുഷ്യമാംസ നഷ്ടത്തിന്‍റെ പെര്‍ യൂണിറ്റ് തലവര ആയിരം മുതല്‍ രണ്ടായിരം വരെ. മനുഷ്യന്‍റെ വില എത്രയാണോ എന്തോ? തടി കുറയുന്നതിന്‍റെ വിപരീത വിപണി, വെയ്റ്റ് ഗെയിനിങ്ങ്. പഞ്ചജീരകഗുഡം മുതല്‍ മുകളിലേക്ക്. മസ്സിലു പെരുപ്പിക്കുന്നവന്‍റെ പോക്കറ്റില്‍ തുളയൊന്നുമല്ല വീഴുന്നത്, മറിച്ച് ഗര്‍ത്തമാണ്. സിക്സ് പായ്ക്ക് ഉണ്ടാക്കുന്നവന്‍ ദിവസവും ആറു മുട്ട കഴിക്കണം. പിന്നെ പ്രോട്ടീന്‍ എന്‍‍‍റിച്ച്ഡ് സ്പെഷ്യല്‍ ഡയറ്റുകള്‍. സ്റ്റെറോയ്‍്ഡ് ഉണ്ടെന്ന അപവാദത്തിലും വില്‍പ്പന തകൃതി. ആയിരം മുതല്‍ മൂവായിരം വരെയും അതില്‍ കൂടുതലും പ്രൈസ് ടാഗിലും. സ്പെഷ്യല്‍ ഡയറ്റുകളുടെ ചാകര. &lt;br /&gt;
&lt;br /&gt;
ഉടലീന്നുടയാടേലെത്തുമ്പോ കഥ പിന്നേം മാറുന്നു. മീറ്ററു കണക്കിനു തുണിയെടുത്ത് തയ്യല്‍ക്കാരന്‍ തയ്ചു തന്ന വസ്ത്രങ്ങളില്‍ നിന്നും&amp;nbsp; വിപണി ക്വാണ്ടം ജംപ് ചെയ്ത് ബ്രാന്‍ഡുകളിലേക്ക്. പാവം തയ്യല്‍ക്കാരന്‍റെ കട പൂട്ടിത്തുടങ്ങി. അജഗജാന്തരമുള്ള സമ്പന്ന ദരിദ്ര വിഭാഗങ്ങളിലും തുന്നല്‍ക്കാരന്‍ അപ്രസക്തനാകുന്നു. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ റീസൈസ് ചെയ്യാനുള്ള സഹായി മാത്രമായി മാറിയിട്ടു കാലം കുറച്ചായി. താഴേത്തട്ടിലുള്ളവന് തുന്നല്‍ക്കൂലിക്കു കൊടുക്കുന്ന കാശുകൊണ്ട് ഷര്‍ട്ടൊന്നു വേറെ വാങ്ങാം. ഡ്രസ്സിങ്ങും മാറിമറിഞ്ഞിരിക്കുന്നു. കംഫര്‍ട്ട് ഡ്രസ്സിങ്ങ്, പവര്‍ ഡ്രസ്സിങ്ങ്, കാഷ്വല്‍സ് ഫോര്‍മല്‍സ്, സെമി കാഷ്വല്‍സ്, പാര്‍ട്ടി വെയര്‍&lt;br /&gt;
&lt;br /&gt;
ഫാഷന്‍ മാറുമ്പോള്‍ വള്ളി പൊട്ടിയ അണ്ടര്‍വെയര്‍ പോലുള്ള പഴയ നാടന്‍ പ്രയോഗങ്ങളപ്രസക്തമാകുന്നു.&amp;nbsp; വള്ളിയെ ബാന്‍ഡ് റീപ്ലേസ് ചെയ്തിരിക്കുന്നു. ചുമ്മാ ബ്രാന്‍ഡിയാ പോര. ആ ബ്രാന്‍ഡു പത്തു പേരു കാണണം. ശ്രീമുലസ്ഥാനം തുടങ്ങുന്നതിനു തൊട്ടു മുകളില്‍ തടഞ്ഞു നില്‍ക്കുന്ന ജീന്‍സും ഷര്‍ട്ടിന്‍റെ അവസാനത്തെ രണ്ടു ബട്ടണ്‍ മനപൂര്‍വ്വമുള്ള അശ്രദ്ധയോടെ തുറന്നിടുന്നതും മെട്രോകളില്‍ മാത്രമല്ല, നാട്ടിന്‍പുറങ്ങളിലും കണ്ടു തുടങ്ങിയിരിക്കുന്നു.&amp;nbsp; എന്നാണാവോ അതിനു താഴെയുള്ളതും പ്രദര്‍ശിപ്പിക്കുന്ന കാലം വരുന്നത്?&lt;br /&gt;
&lt;br /&gt;
രാവിലെ നടക്കാന്‍ പോയപ്പോള്‍ കണ്ട ഒരു യോയോയുടെ ശരീരത്തിലെ&amp;nbsp; സ്ഥാവരജംഗമമുടക്കുമുതലിന്‍റെ കണക്കെടുത്തപ്പോള്‍ ഉടല്‍ വെറുമൊരു വിപണിയല്ല. ഒരൊന്നൊന്നര&amp;nbsp; വിപണി.&amp;nbsp; പശു നക്കിയ പോലെയുള്ള തലമുടിയും&amp;nbsp; മുട്ടനാടിനെ ഷേവു ചെയ്ത പോലെയുള്ള താടിയും, വല്യപ്പൂപ്പന്‍റെ അപ്പനിട്ട മോഡല്‍ കണ്ണാടിയും കഴുത്തില്‍ പ്ലാറ്റിനം മാലയും വിരലുകളില്‍ കല്‍മോതിരങ്ങളും ബ്രേസ് ലെറ്റും അകത്തെ ബനിയനും&amp;nbsp; പുറത്തെ അക്ഷരങ്ങള്‍ എംബ്രോയിഡറി ചെയ്ത ഷര്‍ട്ടും മധ്യപ്രദേശില്‍&amp;nbsp; ജോക്കിയുടെ പരസ്യവും ചവിട്ടിചവിട്ടി പിഞ്ചിപ്പറിഞ്ഞ ജീന്‍സും അതില്‍ ചവിട്ടുന്ന ചെരുപ്പും അടക്കം മൂലധനനിക്ഷേപം ഭീകരം. ഉടല്‍ വിപണിയാക്കണോ വേണ്ടയോ എന്നത് വ്യക്തിഗത മുന്‍ഗണനയാണെന്ന സ്വാതന്ത്ര്യത്തെ അടിയുറച്ചു ബഹുമാനിക്കുമ്പോഴും&amp;nbsp; പോസ്റ്റ് അവസാനിപ്പിക്കുമ്പോള്‍ പഴയ ആ പാട്ട് തന്നെ മൂളിപ്പോകുന്നു. &lt;br /&gt;
&lt;br /&gt;
തിലകം ചാര്‍ത്തിയും ചീകയുമഴകായി&amp;nbsp; പലനാള്‍ പോറ്റിയ പുണ്യശിരസ്സേ&lt;br /&gt;
ഉലകം വെല്ലാനുഴറിയ നീയോ വിലപിടിയാത്തൊരു തലയോടായി..&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3388226731780839944-5920761951882206737?l=disorderedorder.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/namath/~4/nAqsXn_di5U" height="1" width="1"/&gt;</description><link>http://feedproxy.google.com/~r/namath/~3/nAqsXn_di5U/blog-post_14.html</link><author>noreply@blogger.com (Namath | നമത്)</author><thr:total>2</thr:total><feedburner:origLink>http://disorderedorder.blogspot.com/2011/01/blog-post_14.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-3388226731780839944.post-3241942067753160069</guid><pubDate>Thu, 13 Jan 2011 04:02:00 +0000</pubDate><atom:updated>2011-01-13T09:32:27.669+05:30</atom:updated><title>പശുവിനെ തൊഴുത്തുമാറ്റിക്കെട്ടിയാ പാല്‍ചുരത്തുമോ?</title><description>ഫിയറ്റിന്‍റെ ഒരെഞ്ചിനുണ്ട്. സംഭവം ഇപ്പോള്‍ അഞ്ചാറുവണ്ടിയുടെയെങ്കിലും ഭാഗം. മാരുതി സ്വിഫ്റ്റും ഡിസയറും ടാറ്റാ ഇന്‍ഡിക്കയും ഇന്‍ഡിഗോയും ഫിയറ്റിന്‍റെ രണ്ടുവണ്ടികളുമോടുന്നത് ഫിയറ്റിന്‍റെ എഞ്ചിന്‍ വെച്ചാണ്. ഒറിജിനല്‍ മാര്‍ക്കറ്റില്‍ ക്ലച്ചുപിടിക്കാത കഷ്ടപ്പെടുമ്പോള്‍ പകര്‍പ്പവകാശക്കാരുടെ വില്‍പ്പന ആകാശം മുട്ടുന്നു. കാറും പശുവും തമ്മിലെന്ത്?&lt;br /&gt;
&lt;br /&gt;
കൊച്ചുവെളുപ്പാന്‍ കാലത്ത് പത്രവാര്‍ത്ത. 1960കളില്‍ ബ്രസ്സീല്‍ ഇറക്കുമതി ചെയ്ത ഗിര്‍, ഓങ്കോള്‍, കാന്‍ക്രെജ് ഇനങ്ങളില്‍ നിന്നും വികസിപ്പിച്ചെടുത്ത സങ്കരയിനങ്ങളുടെ ഭ്രൂണം ഒന്നിന് 220 ഡോളറിനും ശുക്ലം ഡോസിന് 11 ഡോളര്‍ നിരക്കിനും വില്‍ക്കുന്നു. മാര്‍ക്കറ്റബിളിറ്റിയുടെ രഹസ്യം ലളിതം. പശു ലീവെടുക്കുന്നില്ല. വര്‍ഷത്തില്‍ 307 ദിവസവും പാല്‍ ചുരത്തുന്ന യന്ത്രമായി പ്രവര്‍ത്തിക്കുന്നു. &amp;nbsp; അതും പതിനായിരത്തിലധികം ലിറ്റര്‍. ഭാരതത്തിന്‍റെ തനത് ഇനങ്ങള്‍ ഇവിടെ പ്രചാരം നഷ്ടപ്പെട്ട് അപ്രത്യക്ഷമാകുമ്പോള്‍ അതില്‍ നിന്നും വികസിപ്പിച്ചെടുത്ത സാധ്യതകള്‍ ലോകത്തെ ഏറ്റവും വലിയ ലൈവ് സ്റ്റോക്ക് മുതലാളിമാരെ സൃഷ്ടിച്ചിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
മുറ്റത്തെ മുല്ലയ്ക്കു മാത്രമല്ല പശുവിനും വിലയില്ല. ലളിതയുക്തിയില്‍ സംഭവം ലളിതം. പ്രാദേശികമെല്ലാം കണ്‍ട്രി എന്ന മുന്‍വിധിയുടെ സ്വയം കൃതനാര്‍ത്ഥം.&amp;nbsp;&amp;nbsp;പേറ്റന്‍റ് എന്ന ഉല്‍ക്കാഘാതത്തില്‍ നഷ്ടപ്പെട്ടുപോയ തനതു വിഭവങ്ങളുടെ &amp;nbsp;പേറ്റന്‍റുകളും ഈ മാനസികാവസ്ഥയുടെ ഉപോല്‍പ്പന്നമാണ്. അതിന്‍റെ വ്യാപ്തി ഭീകരവും. &amp;nbsp;മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ മഞ്ഞള്‍ പുരട്ടിയാ പോര ക്രീം തന്നെ പുരട്ടണം. വായുകോപം വന്നാല്‍ നാലു ചുള വെളുത്തുള്ളീം ഇച്ചിരി ഉപ്പും തിന്നാ പോര, മറിച്ച് ജെലുസില്‍ തന്നെ കഴിക്കണം. &lt;br /&gt;
&lt;br /&gt;
സാധ്യതകള്‍ തേടുന്നവര്‍, അതു കണ്ടെത്തുന്നു വിപണനം ചെയ്യുന്നു. ലാഭം കണ്ടെത്തുന്നു. നമ്മളോ ആ സാധ്യതകളുടെ ഉത്പന്നങ്ങള്‍ വാങ്ങിതൃപ്തിയടയുന്നു. ആത്മരതിയുടെ വൈകൃതം. &amp;nbsp;ലാഭാന്മുഖതയില്‍ പലപ്പോഴും യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതെ പോകുന്നു. കേരളത്തിലെ അല്ലെങ്കില്‍ ഇന്ത്യയിലെ തദ്ദേശീയ ഇനങ്ങള്‍ക്ക് അതതു പ്രദേശത്തെ കാലവസ്ഥയില്‍ ഉരുത്തിരിഞ്ഞു വന്ന സവിശേഷഘടകങ്ങളുണ്ട്. പ്രതിരോധ ശേഷിയടക്കം. ധവളവിപ്ലവം ഇറക്കുമതി ചെയ്ത പശു ഇനങ്ങളെയും അവയുടെ ഉത്പാദനശേഷിയേയും മാത്രം കണ്ടപ്പോള്‍, തദ്ദേശീയ ഇനങ്ങളില്‍ നിന്നും പുതിയ സങ്കര ഇനങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന സാധ്യത ശ്രദ്ധിക്കപ്പെടാതെ&amp;nbsp;&amp;nbsp;നമ്മടെ പാവം വെച്ചൂര്‍ പശുവും അട്ടപ്പാടി ആടും ഒക്കെ കുറ്റിയറ്റുപോയി വംശനാശഭീഷണി നേരിട്ടു. വെച്ചൂര്‍ പശുവില്‍ നിന്നോ അട്ടപ്പാടി ആടില്‍ നിന്നോ ഒരു സങ്കര ഇനം &amp;nbsp;ഉണ്ടാകാതെയും. &amp;nbsp;ഇന്ത്യയില്‍ 1000 ലിറ്റര്‍ പോലും പാലു ചുരത്താത്ത ഗിര്‍ പശുക്കളാണ് ബ്രസീലിലെ തൊഴുത്തില്‍ കെട്ടിയപ്പോള്‍ പത്തു മടങ്ങു ചുരത്തുന്നത്. &lt;br /&gt;
&lt;br /&gt;
ബഹുമാനങ്ങളുള്ള സമീപനപ്രശ്നം മാത്രമാണിത്. തദ്ദേശീയ നെല്ലിനങ്ങള്‍ അപ്രത്യക്ഷമായതും നമ്മുടെ വിത്തിനങ്ങള്‍ അപ്രത്യക്ഷമാകുന്നതും ഇങ്ങനെയാണ്. ലളിതയുക്തിയുടെയും ഔചിത്യബോധത്തിന്‍റെയും മാത്രം പ്രശ്നം.&amp;nbsp;തൊഴുത്തുമാറ്റിക്കെട്ടിയാല്‍ പശു പാല്‍ ചുരത്തുമോ എന്ന ചോദ്യത്തിലേക്ക് തിരികെ. ചുരത്തും. സാധ്യകളെക്കുറിച്ചുള്ള പ്രായോഗിക &amp;nbsp;ബോധമുണ്ടെങ്കില്‍. &amp;nbsp;ബ്രസ്സീലും ഗിര്‍ പശുക്കളും സാക്ഷി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3388226731780839944-3241942067753160069?l=disorderedorder.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/namath/~4/70FZWLoMyMU" height="1" width="1"/&gt;</description><link>http://feedproxy.google.com/~r/namath/~3/70FZWLoMyMU/blog-post_13.html</link><author>noreply@blogger.com (Namath | നമത്)</author><thr:total>0</thr:total><feedburner:origLink>http://disorderedorder.blogspot.com/2011/01/blog-post_13.html</feedburner:origLink></item><item><guid isPermaLink="false">tag:blogger.com,1999:blog-3388226731780839944.post-7425466366518801493</guid><pubDate>Wed, 12 Jan 2011 03:52:00 +0000</pubDate><atom:updated>2011-01-12T09:22:48.879+05:30</atom:updated><title>ഈ വിപണിയുടെ ഓരോ കളികള്‍</title><description>ഔചിത്യബോധവും യാഥാര്‍ത്ഥ്യബോധവും അങ്ങാടിയില്‍ കിട്ടില്ല. ഇന്ത്യയിലാണേലും ബ്രിട്ടണിലാണേലും. ഗവേഷകനാണേലും രാഷ്ട്രീയക്കാരനാണെങ്കിലും സംസ്കാരവും പെരുമാറ്റവും ജനിതകവും ആര്‍ജ്ജിതവുമാണ്. നേരെ വിഷയത്തിലേക്ക്. ഇംഗ്ലണ്ടിലെ ഗവേഷകര്‍ ഒരു സൂപ്പര്‍ ബാക്ടീരിയ&amp;nbsp; കണ്ടു പിടിച്ചു. നിലവിലുള്ള ആന്‍റി ബയോട്ടിക്കുകള്‍ക്കൊന്നും കീഴടക്കാവാത്ത ഒന്ന്. ഒന്നെന്നു പറഞ്ഞുകൂട.&amp;nbsp; ബാക്ടീരിയകളില്‍ നിന്നും ബാക്ടീരിയകളിലേക്ക് പകരുന്ന പ്രതിരോധശേഷി.&amp;nbsp; ചൂടുവെള്ളത്തില്‍ മുഖം ഷേവു ചെയ്യുകയും രാവിലെയും വൈകുന്നേരം സ്റ്റെറിലൈസ് ചെയ്യുകയും ചെയ്യുന്ന ഹെല്‍ത്ത് ഫ്രീക്കുകളില്‍ പരിഭ്രാന്തി കാട്ടുതീ പോലെ പടര്‍ത്താന്‍ മാത്രം പ്രസക്തമായ കീടാണു. ഈ കീടാണു എവിടെങ്കിലും ഒളിച്ചിരിക്കുമോ എന്ന പുതിയ കാപ്ഷനും പുതിയ വിപണിയും.&lt;br /&gt;
&lt;br /&gt;
വിഷയമതല്ല. ബാക്ടീരിയക്ക് ഇരുപത്തിഎട്ടുകെട്ടി പേരിട്ടത്. പേര് - ന്യൂഡല്‍ഹി മെറ്റാലോ -1.&amp;nbsp; അതും ഏറ്റവുമധികം വിശ്വാസ്യതയുള്ള ലാന്‍സെറ്റ്&amp;nbsp; എന്ന ജേണലില്‍ പ്രസ്സിദ്ധീകരിച്ച് ദുരപവിഷ്ടതയ്ക്ക് ആധികാരികത കൊടുക്കുകയും ചെയ്തിരിക്കുന്നു. സാമ്രാജത്യ സൂര്യന്‍ അസ്തമിച്ചതിന്‍റെ അറുപത്തി അഞ്ചാം ആണ്ടുബലി കഴിഞ്ഞിട്ടും ഇന്ത്യാക്കാരു വെറും കീടമെന്ന ചിന്ത ഗവേഷകര്‍ക്കുണ്ടായിരുന്നോ എന്തോ?&amp;nbsp;&amp;nbsp; എന്‍ഡിടിവി വാര്‍ത്ത പ്രകാരം പ്രൊജക്ടിലെ ഗവേഷകനായിരുന്ന കാര്‍ത്തികേയന്‍ ലാന്‍സറ്റ് റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ നടന്നിട്ടുണ്ടെന്നും ഇന്ത്യയിലെ ശസ്ത്രക്രിയകളെ കുറിച്ച് മുന്നറിയിപ്പു നല്‍കുന്ന ഖണ്ഡിക മൌലിക കൃതിയിലില്ലായിരുന്നുവെന്നും പ്രതിഷേധിച്ച് സ്വയം വിട്ടു നിന്നു.&lt;br /&gt;
&lt;br /&gt;
ലക്ഷ്യം വളരെ വ്യക്തമാണ്. യാഥാര്‍ത്ഥ്യവും. പാവപ്പെട്ടവന് സര്‍ക്കാരാശുപത്രിയുടെ വരാന്ത തന്നെ ശരണമെങ്കിലും കൈയ്യില്‍ തുട്ടുള്ളവന് ലോകത്തു തന്നെ ഏറ്റവും മികച്ച ചികിത്സ താരതമ്യേനെ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നത് ഇന്ത്യയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ്. അതു മനസ്സിലാക്കണമെങ്കില്‍ ശ്രീചിത്രേം 20000 രൂപയ്ക്ക് നടത്തുന്ന ശസ്ത്രിക്രിയക്ക് സ്വകാര്യ ആശുപത്രിയില്‍ രണ്ടര ലക്ഷമെന്ന താരതമ്യഗണിതം പോര. രൂപയെ ഡോളറായോ പൌണ്ട് സ്റ്റെര്‍ലിങ്ങായോ നടപ്പു വിനിമയ നിരക്കില്‍ താരതമ്യം ചെയ്യണം.&amp;nbsp; പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഇന്‍ഷുറന്‍സ് കമ്പനികളും ആശുപത്രികളും നിയന്ത്രിക്കുന്ന രോഗം എന്ന വിപണിയിലെ കൊഴിഞ്ഞു പോക്കറിയണം.&amp;nbsp; 50000 ഡോളര്‍ ഏകദേശ നിരക്കില്‍ രൂപയിലേക്കു മാറ്റുമ്പോള്‍ 2000000 രൂപയിലധികമായി. യൂറോയിലും അതു തന്നെ കഥ. ഇംഗ്ലണ്ടില്‍ 20000 യൂറോ അഥവാ 1400000 ലക്ഷത്തിലധികം ചിലവുള്ള ബൈപ്പാസ് സര്‍ജ്ജറിക്ക് ഇന്ത്യയില്‍ സ്വകാര്യ&amp;nbsp; ആശുപത്രിയില്‍ നടപ്പുനിരക്ക് പരമാവധി&amp;nbsp; രണ്ടര ലക്ഷം രൂപം. അത്യാഡംബരത്തിലും അ‍ഞ്ചു ലക്ഷത്തില്‍ താഴെ.&amp;nbsp;&lt;br /&gt;
ഇങ്ങോട്ടും തിരിച്ചങ്ങോട്ടുമുള്ള വണ്ടിക്കൂലീകുടെ കൂട്ടിയാലും പകുതിയില്‍ താഴെ ചിലവ്. കാശൊള്ളവനും എച്ചിയാണ്, ചിലവഴിക്കുന്ന കാര്യം വരുമ്പോള്‍. അവിടെയാണ് ബജറ്റ് ഹോട്ടലുകള്‍ തകര്‍ക്കുന്നത്. &amp;nbsp; ഹോട്ടലു പോലെ ഒരു വ്യവസായമാണ് ഹോസ്പിറ്റലും. ഒക്യുപന്‍സി നിരക്ക് ലാഭനഷ്ടം നിര്‍ണയിക്കുന്ന വ്യവസായം. ഇന്ത്യന്‍ ചികിത്സാ നിരക്കുകള്‍ പടിഞ്ഞാറ് ഹോസ്പിറ്റല്‍ ഒക്യുപന്‍സി നിരക്കിനെ കാലുവാരുന്നു. ഇവിടെയാണ് പുതിയ ബാക്ടീരിയക്ക് മാമോദീസ മുക്കുമ്പോള്‍ ആക്ഷേപഹാസ്യവും ദുസ്സൂചനകളും കടന്നു വരുന്നത്. വിശ്വസനീയതയുടെ താളുകളില്‍ അപവാദം നിറയുന്നത്.&lt;br /&gt;
&lt;br /&gt;
നിയന്ത്രിത സമ്പദ് വ്യവസ്ഥയില്‍ പുറംലോകം നിരക്കുകളില്‍ മത്സരിക്കാനെത്തി നോക്കാതിരുന്ന കാലത്ത് പത്തും അമ്പതും രൂപയ്ക്ക് റബ്ബറു വാങ്ങിക്കൊണ്ടിരിക്കുന്ന കമ്പനികള്‍ കഴിഞ്ഞാഴ്ച ഇരുനൂറ്റി അമ്പത് രൂപയിലധികം കൊടുത്താണ് റബ്ബറു വാങ്ങിയത്. ഗണിതം ലളിതം. റബ്ബറിന്‍റെ അന്താരാഷ്ട്ര നിരക്ക് വിപണിയെ സ്വാധീനിക്കുന്നു. വിപണിവത്കരണത്തിന്‍റെ ഗുണപരമായ ഫലങ്ങളിലൊന്ന്. ആഫ്രിക്കന്‍ റബ്ബറിനു വിലകുറഞ്ഞാല്‍&amp;nbsp; മീനച്ചില്‍ താലൂക്കുകാരന്‍റെ നെഞ്ചെരിയുന്ന പോലുള്ള ഒരു പ്രതിഭാസം മാത്രമാണ് ഇത്. അല്ലെങ്കില്‍ മലേഷ്യന്‍ തേക്ക് വിലകുറഞ്ഞു വരുമ്പോള്‍&amp;nbsp; തേക്കിന്‍റെ പെഡിഗ്രിയെക്കുറിച്ചുള്ള അപവാദം നിറയ്ക്കുന്നതു പോലെയുള്ള വിപണി പ്രതികരണം.&lt;br /&gt;
&lt;br /&gt;
ബാക്ടീരിയ കണ്ടുപിടിക്കുകയും അതിനു നാമകരണം ചെയ്യുകയും ജേണല്‍ താളുകളില്‍ നിറയ്ക്കുകയും ചെയ്തവരുടെ കാലത്തിന് ഒരു ഇരുനൂറു വര്‍ഷം മുന്‍പ് ഇതേ ഇംഗ്ലണ്ടില്‍ ഒരു ശാസ്ത്രജ്ഞനുണ്ടായിരുന്നു. വിപണി നിയന്ത്രിക്കുന്ന സമ്പദ് വ്യവസ്ഥകള്‍ക്ക് ബാധകമായ ഒരു തിരുവചനം അവശേഷിച്ചു പോയ സാമ്പത്തികനല്ലാത്ത ശാസ്ത്രജ്ഞന്‍. വചനം, സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ്. അത്തരമൊരു ബാക്ടീരിയയെ കണ്ടുപിടിച്ചെന്നോ ഇല്ലെന്നോ ഉള്ള അവകാശവാദങ്ങള്‍ക്ക് ആ സൂത്രവാക്യവുമായി അഭേദ്യമായ ബന്ധമുണ്ട്. ഈ അപവാദപ്രചരണത്തിലൊന്നും ലോകശക്തിയായി മാറുന്ന ഒരു രാജ്യത്തിന്‍റെ കുതിപ്പിനെ തളര്‍ത്താനാവില്ല. കുറ‍ഞ്ഞത് അവനവന്‍റെ ആരോഗ്യത്തിലെങ്കിലും ഇറ്റ്സ് മെറിറ്റ് ദാറ്റ് കൌണ്ട്സ് എന്നാകുമ്പോള്‍.&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;span style="font-size: x-small;"&gt;&lt;br /&gt;
&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3388226731780839944-7425466366518801493?l=disorderedorder.blogspot.com' alt='' /&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/namath/~4/Linp0e37NBM" height="1" width="1"/&gt;</description><link>http://feedproxy.google.com/~r/namath/~3/Linp0e37NBM/blog-post_12.html</link><author>noreply@blogger.com (Namath | നമത്)</author><thr:total>0</thr:total><feedburner:origLink>http://disorderedorder.blogspot.com/2011/01/blog-post_12.html</feedburner:origLink></item><language>en-us</language><copyright>©blogresp@gmail.com.Copyrighted articles and pictures. All rights reserved. No reproduction without prior written permission </copyright><media:rating>nonadult</media:rating></channel></rss>

