<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:georss="http://www.georss.org/georss" xmlns:geo="http://www.w3.org/2003/01/geo/wgs84_pos#" xmlns:media="http://search.yahoo.com/mrss/"
	>

<channel>
	<title>സമസ്‌തം</title>
	<atom:link href="https://samastham.wordpress.com/feed/" rel="self" type="application/rss+xml" />
	<link>https://samastham.wordpress.com</link>
	<description>ഓര്‍മകള്‍ക്കും നാളെകള്‍ക്കും നടുവില്‍...</description>
	<lastBuildDate>Tue, 12 May 2009 16:47:03 +0000</lastBuildDate>
	<language>ml</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>http://wordpress.com/</generator>
<cloud domain='samastham.wordpress.com' port='80' path='/?rsscloud=notify' registerProcedure='' protocol='http-post' />
<image>
		<url>https://s0.wp.com/i/buttonw-com.png</url>
		<title>സമസ്‌തം</title>
		<link>https://samastham.wordpress.com</link>
	</image>
	<atom:link rel="search" type="application/opensearchdescription+xml" href="https://samastham.wordpress.com/osd.xml" title="സമസ്‌തം" />
	<atom:link rel='hub' href='https://samastham.wordpress.com/?pushpress=hub'/>
	<item>
		<title>പ്രിയപ്പെട്ട കൂട്ടുകാരേ</title>
		<link>https://samastham.wordpress.com/2009/04/11/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%87/</link>
					<comments>https://samastham.wordpress.com/2009/04/11/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%87/#respond</comments>
		
		<dc:creator><![CDATA[തനേഷ്‌ തമ്പി]]></dc:creator>
		<pubDate>Sat, 11 Apr 2009 03:33:32 +0000</pubDate>
				<category><![CDATA[വ്യക്തി]]></category>
		<guid isPermaLink="false">http://samastham.wordpress.com/2009/04/11/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%87/</guid>

					<description><![CDATA[ഞാന്‍ വീണ്ടും ബ്ലോഗറിലേക്ക് മടങ്ങുന്നു. പുതിയ വിലാസം   www.samasthamonline.blogspot.com]]></description>
										<content:encoded><![CDATA[<p><span style="font-size:small;font-family:Times New Roman;">ഞാന്&#x200d; വീണ്ടും ബ്ലോഗറിലേക്ക് മടങ്ങുന്നു. പുതിയ വിലാസം</span></p>
<p> </p>
<p><span style="font-size:small;font-family:Times New Roman;"><a href="http://www.sakalam.blogspot.com">www.samasthamonline.blogspot.com</a></span></p>
]]></content:encoded>
					
					<wfw:commentRss>https://samastham.wordpress.com/2009/04/11/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%87/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		
		<media:content url="https://0.gravatar.com/avatar/3c2dee2fee1369abfd366be25e9ab00454799d82721360c0f2490d6f52bf4930?s=96&#38;d=identicon&#38;r=G" medium="image">
			<media:title type="html">തനേഷ്‌ തമ്പി</media:title>
		</media:content>
	</item>
		<item>
		<title>ബ്ലോഗുകളില്‍ കമന്റിടാന്‍ ഇനി സി പി ഐ എം പടയും</title>
		<link>https://samastham.wordpress.com/2008/08/21/cpim/</link>
					<comments>https://samastham.wordpress.com/2008/08/21/cpim/#comments</comments>
		
		<dc:creator><![CDATA[തനേഷ്‌ തമ്പി]]></dc:creator>
		<pubDate>Thu, 21 Aug 2008 09:55:46 +0000</pubDate>
				<category><![CDATA[രാഷ്ട്രീയം]]></category>
		<category><![CDATA[വാര്‍ത്ത]]></category>
		<guid isPermaLink="false">http://samastham.wordpress.com/?p=98</guid>

					<description><![CDATA[അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള സ്വതന്ത്രമാധ്യമമെന്ന നിലയില്‍ വിവരസാങ്കേതിക വിനിമയരംഗത്ത്‌ വിസ്‌ഫോടനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ബ്ലോഗുകള്‍ കേരളത്തിലെ സി പി ഐ എമ്മിനെയും വിഷമിപ്പിക്കുന്നു. ബ്ലോഗ്‌ ലോകത്ത്‌ നല്ല രീതിയില്‍ ഇടപെടണമെന്നും ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്നുമാണ്‌ സി പി ഐ എം തീരുമാനം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍: ഒരു ഇടക്കാല വിലയിരുത്തലും മാര്‍ഗ്ഗനിര്‍ദേശങ്ങളും എന്ന പേരിലുള്ള ഈ രേഖയിലെ എട്ടാം പേജില്‍ &#8230; <a href="https://samastham.wordpress.com/2008/08/21/cpim/">Continue reading <span class="meta-nav">&#8594;</span></a>]]></description>
										<content:encoded><![CDATA[<p>അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള സ്വതന്ത്രമാധ്യമമെന്ന നിലയില്&#x200d; വിവരസാങ്കേതിക  വിനിമയരംഗത്ത്‌ വിസ്‌ഫോടനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ബ്ലോഗുകള്&#x200d; കേരളത്തിലെ സി പി  ഐ എമ്മിനെയും വിഷമിപ്പിക്കുന്നു. ബ്ലോഗ്‌ ലോകത്ത്‌ നല്ല രീതിയില്&#x200d; ഇടപെടണമെന്നും  ചര്&#x200d;ച്ചകളില്&#x200d; പങ്കെടുക്കണമെന്നുമാണ്‌ സി പി ഐ എം തീരുമാനം. ഇടതുപക്ഷ ജനാധിപത്യ  മുന്നണി സര്&#x200d;ക്കാര്&#x200d;: ഒരു ഇടക്കാല വിലയിരുത്തലും മാര്&#x200d;ഗ്ഗനിര്&#x200d;ദേശങ്ങളും എന്ന  പേരിലുള്ള ഈ രേഖയിലെ എട്ടാം പേജില്&#x200d; എന്തുകൊണ്ട്‌ നേട്ടങ്ങള്&#x200d;  ജനങ്ങളിലെത്തുന്നില്ല? എന്ന ഉപതലക്കെട്ടോടെയുള്ള ഭാഗത്ത്‌ പാരാഗ്രാഫ്‌ നമ്പര്&#x200d; 4.3  ലാണ്‌ ഈ പരാമര്&#x200d;ശങ്ങള്&#x200d; ഉള്ളത്‌.<br />
ബ്ലോഗ്‌ ലോകത്തിന്റെ അറിവിലേക്കും  ചര്&#x200d;ച്ചകള്&#x200d;ക്കും വിശകലനങ്ങള്&#x200d;ക്കും വിലയിരുത്തലുകള്&#x200d;ക്കുമായി അത്‌ ചുവടെ  ചേര്&#x200d;ക്കുന്നു:</p>
<p><strong>4.3 മൂന്നാമതായി സര്&#x200d;ക്കാരിന്റെ പ്രചരണ പ്രവര്&#x200d;ത്തനങ്ങള്&#x200d;  വേണ്ടത്ര ഫലപ്രദമല്ല. കാബിനറ്റ്‌ വാര്&#x200d;ത്തകള്&#x200d; തുടര്&#x200d;ച്ചയായി ചോരുന്നു. ഫയലുകളുടെ  വിവരങ്ങള്&#x200d; ചോര്&#x200d;ത്തി പത്രങ്‌ഹള്&#x200d;ക്കു നില്&#x200d;കുന്നു തുടങ്ങിയവ സാധാരണ ശൈലിയായി  മാറിക്കൊണ്ടിരിക്കുകയാണ്‌. ഇങ്ങനെ ചെയ്‌ത്‌ മാധ്യമങ്ങളെ പാട്ടിലാക്കാമെന്ന തെറ്റായ  ധാരണയാണ്‌ ചിലര്&#x200d;ക്കുള്ളത്‌. പാര്&#x200d;ട്ടിയേയും ഇഷ്ടമില്ലാത്തവരെയും  അവമതിപ്പെടുത്തുന്നതിനു വേണ്ടി പ്രവര്&#x200d;ത്തിച്ചിരുന്ന മാധ്യമസിണ്ടിക്കേറ്റ്‌  ദുര്&#x200d;ബലപ്പെട്ടുവെങ്കിലും ചില വിഭാഗങ്ങള്&#x200d; ഇന്നും സജീവമാണ്‌. നമ്മള്&#x200d; പൂര്&#x200d;ണ്ണമായും  അവഗണിച്ചിരിക്കുന്ന മേഖലയാണ്‌ ഇന്റര്&#x200d;നെറ്റ്‌ വഴി നടക്കുന്ന പ്രചാരണം. ഇവിടെയും  സംഘടിതമായ ഇടപെടലുകള്&#x200d; വേണം. ബ്ലോഗുകളിലെ ചര്&#x200d;ച്ചകള്&#x200d; ശ്രദ്ധിക്കുകയും ഇടപെടുകയും  വേണം. </strong></p>
<p>ബ്ലോഗ്‌ ലോക നിവാസികളുടെ ശ്രദ്ധയും അഭിപ്രായങ്ങളും  പ്രതീക്ഷിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://samastham.wordpress.com/2008/08/21/cpim/feed/</wfw:commentRss>
			<slash:comments>41</slash:comments>
		
		
		
		<media:content url="https://0.gravatar.com/avatar/3c2dee2fee1369abfd366be25e9ab00454799d82721360c0f2490d6f52bf4930?s=96&#38;d=identicon&#38;r=G" medium="image">
			<media:title type="html">തനേഷ്‌ തമ്പി</media:title>
		</media:content>
	</item>
		<item>
		<title>നെറികെട്ട വാര്‍ത്തയിലൂടെ ഒളിമങ്ങിയ ചന്ദ്രിക</title>
		<link>https://samastham.wordpress.com/2008/07/26/chandrika/</link>
					<comments>https://samastham.wordpress.com/2008/07/26/chandrika/#comments</comments>
		
		<dc:creator><![CDATA[തനേഷ്‌ തമ്പി]]></dc:creator>
		<pubDate>Sat, 26 Jul 2008 12:07:25 +0000</pubDate>
				<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മീഡിയ]]></category>
		<category><![CDATA[വാര്‍ത്ത]]></category>
		<category><![CDATA[സമൂഹം]]></category>
		<guid isPermaLink="false">http://samastham.wordpress.com/?p=94</guid>

					<description><![CDATA[മാധ്യമങ്ങള്‍-അത്‌ ഏതു മുതലാളിയുടെ ആയാലും രാഷ്ട്രീയ പാര്‍ട്ടിയുടെ ആയാലും മതസംഘടനയുടെ ആയാലും വാര്‍ത്തകളില്‍ പുലര്‍ത്തിപ്പോരുന്ന ഒരു മിനിമം നിലവാരമുണ്ട്‌. അത്‌ നമ്മുടെ സംസ്‌കാരത്തിന്റെയും ഇന്നലെകളുടെ മഹത്തായ നവോത്ഥാനപരിണാമങ്ങളുടെയും ഫലമായി സ്വാഭാവികമായി ഉരുത്തിരിഞ്ഞതാണ്‌. ഈ മുന്‍വിധികളെയെല്ലാം അട്ടിമറിക്കുന്ന, നാം ജീവിക്കുന്നത്‌ വര്‍ഗ്ഗീയ ഭ്രാന്തന്‍മാരുടെ ഇടയിലാണോ എന്നു സംശയം ജനിപ്പിക്കുന്ന അത്യന്തം ലജ്ജാകരമായ ഒരു വാര്‍ത്ത മുസ്ലീം ലീഗിന്റെ &#8230; <a href="https://samastham.wordpress.com/2008/07/26/chandrika/">Continue reading <span class="meta-nav">&#8594;</span></a>]]></description>
										<content:encoded><![CDATA[<p>മാധ്യമങ്ങള്&#x200d;-അത്‌ ഏതു മുതലാളിയുടെ ആയാലും രാഷ്ട്രീയ പാര്&#x200d;ട്ടിയുടെ ആയാലും  മതസംഘടനയുടെ ആയാലും വാര്&#x200d;ത്തകളില്&#x200d; പുലര്&#x200d;ത്തിപ്പോരുന്ന ഒരു മിനിമം നിലവാരമുണ്ട്‌.  അത്‌ നമ്മുടെ സംസ്‌കാരത്തിന്റെയും ഇന്നലെകളുടെ മഹത്തായ നവോത്ഥാനപരിണാമങ്ങളുടെയും  ഫലമായി സ്വാഭാവികമായി ഉരുത്തിരിഞ്ഞതാണ്‌.</p>
<p>ഈ മുന്&#x200d;വിധികളെയെല്ലാം  അട്ടിമറിക്കുന്ന, നാം ജീവിക്കുന്നത്‌ വര്&#x200d;ഗ്ഗീയ ഭ്രാന്തന്&#x200d;മാരുടെ ഇടയിലാണോ എന്നു  സംശയം ജനിപ്പിക്കുന്ന അത്യന്തം ലജ്ജാകരമായ ഒരു വാര്&#x200d;ത്ത മുസ്ലീം ലീഗിന്റെ  മുഖപത്രമായ ചന്ദ്രിക ദിനപത്രത്തില്&#x200d; (26.07.2008)ല്&#x200d; വായിച്ചത്‌ ഞെട്ടലോടെയാണ്‌.  സമീപകാലത്തൊന്നും സമൂഹത്തിലേക്ക്‌ വിഷം വമിപ്പിക്കുന്ന ഇത്ര നെറികെട്ട,  സംസ്‌കാരശൂന്യമായ, ഒരു വാര്&#x200d;ത്ത വായിച്ചിട്ടില്ല.<span id="more-94"></span></p>
<p>മതത്തില്&#x200d; വിശ്വസിക്കാനുള്ളതിനു  തുല്യമായ അവകാശം വിശ്വസിക്കാതിരിക്കാനും ഓരോ ഭാരതീയ പൗരനും നമ്മുടെ ഭരണഘടന ഉറപ്പു  നല്&#x200d;കുന്നുണ്ട്‌. സഹനത്തിന്റെയും ആത്മീയമായ നിറവിന്റെയും ചൈതന്യമുണ്ടെന്നു  പറയപ്പെടുന്ന മതവിശ്വാസികളുടെ അസഹിഷ്‌ണതയുടെ നാണം കെട്ട ഉദാരഹരണമാണ്‌ ഇത്‌.  വിശ്വസിക്കാത്തവര്&#x200d; ഭീകരന്&#x200d;മാരാണെന്ന്‌ ഏകപക്ഷീയമായി വിധിയെഴുതുന്ന ആ വാര്&#x200d;ത്ത  എടുത്തെഴുതാന്&#x200d; കൈ അറയ്‌ക്കുന്നതുകൊണ്ട്‌ അതിന്റെ ചിത്രം ചുവടെ കൊടുക്കുന്നു.</p>
<p><a href="https://samastham.wordpress.com/wp-content/uploads/2008/07/untitled-1.gif"><img data-attachment-id="95" data-permalink="https://samastham.wordpress.com/2008/07/26/chandrika/untitled-1/" data-orig-file="https://samastham.wordpress.com/wp-content/uploads/2008/07/untitled-1.gif" data-orig-size="704,527" data-comments-opened="1" data-image-meta="{&quot;aperture&quot;:&quot;0&quot;,&quot;credit&quot;:&quot;&quot;,&quot;camera&quot;:&quot;&quot;,&quot;caption&quot;:&quot;&quot;,&quot;created_timestamp&quot;:&quot;0&quot;,&quot;copyright&quot;:&quot;&quot;,&quot;focal_length&quot;:&quot;0&quot;,&quot;iso&quot;:&quot;0&quot;,&quot;shutter_speed&quot;:&quot;0&quot;,&quot;title&quot;:&quot;&quot;}" data-image-title="Chandrika" data-image-description="" data-image-caption="" data-medium-file="https://samastham.wordpress.com/wp-content/uploads/2008/07/untitled-1.gif?w=300" data-large-file="https://samastham.wordpress.com/wp-content/uploads/2008/07/untitled-1.gif?w=500" class="alignleft size-medium wp-image-95" src="https://samastham.wordpress.com/wp-content/uploads/2008/07/untitled-1.gif?w=300&#038;h=223" alt=""   /></a></p>
<p>ഇത്‌ എഴുതിയ ലേഖകന്&#x200d; ചോറു തന്നെയാണോ തിന്നുന്നത്‌ എന്ന്‌ ചോദിക്കുന്നതില്&#x200d;  ക്ഷമിക്കണം. വിവേകാനന്ദന്&#x200d; ഒരിക്കല്&#x200d; ഭ്രാന്താലയമെന്ന്‌ വിളിച്ച കേരളത്തെ വീണ്ടും  മതസാമുദായിക സംഘടനകളും വര്&#x200d;ഗീയ പാര്&#x200d;ട്ടികളും വീണ്ടും അതേ നിലയിലേക്ക്‌ കൊണ്ടു  പോകാന്&#x200d; നടത്തുന്ന ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്‌ ഈ വാര്&#x200d;ത്ത. ഇതെഴുതിയ  റിപ്പോര്&#x200d;ട്ടറെയും വാര്&#x200d;ത്ത യാതൊരു ഉളുപ്പുമില്ലാതെ പ്രസിദ്ധീകരിച്ച സബ്‌  എഡിറ്ററെയും ന്യൂസ്‌ എഡിറ്ററെയും നല്ലൊരു മാനസികരോഗ വിദഗ്‌ധനെ കാണിക്കുന്നത്‌  ഉചിതമായിരിക്കുമെന്ന്‌ ചന്ദ്രിക മാനേജ്‌മെന്റിനോട്‌  അഭ്യര്&#x200d;ത്ഥിക്കുന്നു.<br />
മിശ്രവിവാഹിതരായതിനാലാണ്‌ നാടിനെ ഞെട്ടിച്ച പട്ടാമ്പി  കൂട്ടക്കൊലപാതകം ഉണ്ടായതെന്നാണല്ലോ ചന്ദ്രികയുടെ വാദം. നാട്ടില്&#x200d; നടക്കുന്ന  കൊലപാതകങ്ങളും പീഢനങ്ങളുമെല്ലാം മിശ്രവിവാഹിതരും അവരുടെ മക്കളുമാണോ നടത്തുന്നത്‌  എന്നറിയേണ്ടതുകൊണ്ട്‌ ജൂലൈ മാസത്തെ പത്രത്താളുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി.</p>
<p>കുടകില്&#x200d; കാസര്&#x200d;ക്കോടുകാരിയായ സഫിയ എന്ന ബാലികയെ അതിക്രൂരമായി  കൊലപ്പെടുത്തിയതിന്റെ വാര്&#x200d;ത്തയാണ്‌ ആദ്യം കണ്ണില്&#x200d;പ്പെട്ടത്‌. സഫിയയുടെ  മാതാപിതാക്കള്&#x200d; ഇരുവരും ഒരേ സമുദായക്കാര്&#x200d;. കൊലപാതകി ഹംസയും മിശ്രവിവാഹിതനല്ല.  ഭാര്യയുടെ പേര്‌ മൈമൂന. സഫിയയെ ജീവനോടെ വെട്ടിമുറിക്കുകയായിരുന്നു എന്നാണ്‌ പ്രതി  മൊഴി നല്&#x200d;കിയിരിക്കുന്നത്‌. അത്‌ മതപരമായി വിവാഹം കഴിച്ചതിന്റെ കുഴപ്പം  കൊണ്ടാണെന്ന്‌ ചന്ദ്രികയ്‌ക്ക്‌ തോന്നാത്തത്‌ എന്തുകൊണ്ടായിരിക്കും?</p>
<p>ജൂലൈ ഏഴിലെ  പത്രത്തില്&#x200d; മണ്ണംപേട്ടയില്&#x200d; മരുമകനെ ഭാര്യപിതാവ്‌ വെട്ടിക്കൊന്ന വാര്&#x200d;ത്ത.  മരിച്ചത്‌ ജോണ്&#x200d;സണ്&#x200d;, കൊന്നത്‌ കൂവക്കാട്‌ ജോസ്‌. മതപരമായ തികച്ചും അറേഞ്ച്‌ഡ്‌ ആയ  വിവാഹം. എല്ലാവരും ഒരേമതക്കാര്&#x200d;. ചന്ദ്രികയുടെ വക്രബുദ്ധിയില്&#x200d; ഇതേക്കുറിച്ച്‌  ഒന്നും തോന്നിയില്ലേ?</p>
<p>വടകരയില്&#x200d; രണ്ടുകുട്ടികളുടെ അമമയായ യുവതി ദീപയും അയല്&#x200d;വാസി  രേേമശനും വീടിനകത്ത്‌ ആത്മഹത്യ ചെയ്‌തനിലയില്&#x200d; കണ്ടെത്തി. ജൂലൈ 17ലെ പത്രങ്ങളിലാണ്‌  ഈ വാര്&#x200d;ത്തയുള്ളത്‌. ദീപയും ഭര്&#x200d;ത്താവും അയല്&#x200d;ക്കാരനുമൊക്കെ ഒരു മതക്കാര്&#x200d;. എന്തേ  സദാചാര പോലീസുകാര്&#x200d;ക്ക്‌ പറയാനുള്ളത്‌?</p>
<p>പൂവരണി സ്വദേശിയായ 14 വയസുകാരി രാജി  എയിഡ്‌സ്‌ ബാധിച്ചു മരിച്ചു. സ്വജാതിക്കാരിയും മാതൃസഹോദരിയായ സ്‌ത്രീയാണ്‌ ഈ  കുരുന്നു പെണ്&#x200d;കുട്ടിയെ പെണ്&#x200d;വാണിഭക്കാര്&#x200d;ക്ക്‌ വിറ്റത്‌. ഈ കേസില്&#x200d; പിടിയിലായ ആരും  &#8211; പേരൂര്&#x200d;ക്കട അച്ചായനോ, രാജിയുടെ ബന്ധുവോ, ജോമിയോ, ജ്യോതിഷോ, രാഖിയോ ആരും  മിശ്രവിവാഹിതരോ മിശ്രവിവാഹിതരുടെ മക്കളോ അല്ല. ആ നിലയ്‌ക്ക്‌ മതപരായ  വിവാഹങ്ങളിലാണ്‌ കുഴപ്പം എന്ന്‌ ചന്ദ്രിക എഴുതുമോ?</p>
<p>പിഞ്ചു ബാലികമാരെ ക്രൂരമായി  പീഢിപ്പിച്ച്‌ അത്‌ വീഡിയോയില്&#x200d; പകര്&#x200d;ത്തി ആനന്ദിച്ച സന്തോഷ്‌ മാധവന്&#x200d; ഒരേ  മതക്കാരായ മാതാപിതാക്കളുടെ മകനാണല്ലോ. ഈശ്വരവിശ്വാസത്തെത്തന്നെയാണല്ലോ ഇയാളും ചൂഷണം  ചെയ്‌തതത്‌. ഇത്തരം വിശ്വാസം തന്നെ അപകടമാണെന്ന്‌ എന്തുകൊണ്ട്‌ ചന്ദ്രികയ്‌ക്കു  തോന്നിയില്ല.</p>
<p>മട്ടന്നൂരില്&#x200d; പത്താംക്ലാസില്&#x200d; പഠിക്കുന്ന മകളെ പീഢിപ്പിക്കുകയും  മറ്റുള്ളവര്&#x200d;ക്കു കാഴ്‌ചവെക്കുകയും ചെയ്‌ത 36കാരന്&#x200d; ഹാരിസ്‌ സ്വന്തം സമുദായത്തില്&#x200d;  നിന്നു തന്നെയാണല്ലോ വിവാഹം കഴിച്ചിരിക്കുന്നത്‌. അതും പുരോഹിതരുടെ  ആശീര്&#x200d;വാദത്തോടെ. എന്തു പറയാനുണ്ട്‌ ചന്ദ്രികയ്‌ക്ക്‌. സംശയമുണ്ടെങ്കില്&#x200d; ജൂലൈ  ഒമ്പതിലെ പത്രത്താളുകള്&#x200d; മറിച്ചു നോക്കണം.</p>
<p>അതേ ദിവസത്തെ പത്രത്തിലെ മറ്റൊരു  വാര്&#x200d;ത്തകൂടി. കോഴിക്കോട്‌ മരുതാമണ്&#x200d;പള്ളി കുന്നുവിള വീട്ടില്&#x200d; ബാബുവിന്റെ ഭാര്യ  സീന ദുരൂഹസാഹചര്യത്തില്&#x200d; ഭര്&#x200d;ത്താവിന്റെ വീട്ടില്&#x200d; പൊള്ളലേറ്റുമരിച്ചു. വിവാഹം  പ്രണയാനന്തരമല്ല. സ്വസമുദായം, മതം. അറേഞ്ച്‌ഡ്‌ വിവാഹങ്ങള്&#x200d; നിരോധിക്കണമെന്ന്‌  ചന്ദ്രിക മുഖപ്രസംഗം എഴുതിക്കണ്ടില്ല്‌ല്ലോ.</p>
<p>അഭയക്കേസില്&#x200d; ഒരു വൈദികനയെും  കന്യാസ്‌ത്രീയെയും നാര്&#x200d;ക്കോ പരിശോധനക്ക്‌ വിധേയരാക്കിയതിന്റെ സി ഡി ഹാരജാക്കാന്&#x200d;  ഹൈക്കോടതി ആവശ്യപ്പെട്ടെന്ന വാര്&#x200d;ത്ത ജൂലൈ 15ലെ പത്രത്തിലുണ്ട്‌. അന്നുതന്നെ  പൂന്തുറയില്&#x200d; കുടുംബകലഹത്തെത്തുടര്&#x200d;ന്ന്‌ ഭര്&#x200d;ത്താവ്‌ മര്&#x200d;ദ്ദിച്ചതിന്റെ പേരില്&#x200d;  ആലുകാട്‌ വെട്ടരികത്ത്‌ വീട്ടില്&#x200d; സതികുമാറിന്റെ ഭാര്യ റീന (29) തൂങ്ങി മരിച്ച  വാര്&#x200d;ത്തയും കാണാം.</p>
<p>ബുദ്ധിമാന്ദ്യം സംഭവിച്ച സ്വന്തം മകളെ പീഢിപ്പിച്ച കേസില്&#x200d;  മീനച്ചല്&#x200d; പനവിള രാജുവിനെ കോടതി റി്‌മാന്റ്‌ ചെയ്‌ത വാര്&#x200d;ത്ത ജൂലൈ 18ലെ  പത്രത്തിലുണ്ട്‌. രാജു മതവിശ്വാസിയും സ്വന്തം മതത്തില്&#x200d; നിന്ന്‌  പ്രണയത്തിലൂടെയല്ലാതെ വിവാഹം ചെയ്‌ത ഉത്തമനുമാണ്‌. ചന്ദ്രിക ഇതേക്കുറിച്ചൊന്നും  എഴുതിക്കണ്ടില്ലല്ലോ.</p>
<p>23ലെ പത്രത്തില്&#x200d; സ്വത്ത്‌ തര്&#x200d;ക്കം മൂലം അച്ഛന്&#x200d; കാല്&#x200d;  മകന്&#x200d; തല്ലിയൊടിച്ച വാര്&#x200d;ത്ത കാണാം. അച്ഛന്&#x200d; ഷെറഫുദ്ദീന്&#x200d;. മാതാവ്‌: ആബിദാ ബീവി,  മകന്&#x200d;: ഷിജു മോന്&#x200d;. ഇത്‌ മതത്തിന്റെ മഹത്വം കൊണ്ടായിരിക്കുമെന്ന ചന്ദ്രിക  വാഴ്‌ത്തുമായിരിക്കും.</p>
<p>ജൂലൈ 20ലെ പത്രം കൂടെ എടുത്തു വായിച്ചു നോക്കണം ലീഗിന്റെ  ചന്ദ്രിക. വാലില്ലാപ്പുഴ സ്‌കൂളിലെ പ്രധാന അധ്യാപകന്&#x200d; ജയിംസ്‌ അഗസ്റ്റിനെ ക്രൂരമായി  ചവുട്ടിക്കൊന്നിരിക്കുന്ന ലീഗിന്റെ യുവപോരാളികള്&#x200d;. അവരില്&#x200d; മിശ്രവിവാഹിതരോ,  മിശ്രവിവാഹിതരുടെ മക്കളോ ഉണ്ടാവാനിടയില്ല. മരിച്ചു പോയത്‌ മതമില്ലാത്ത ജീവനുമല്ല.  ഉത്തമനായ വിശ്വാസി തന്നെ. ചന്ദ്രിക ഒരു വാക്കു പോലും എഴുതിയില്ലല്ലോ? ഒന്നു  പശ്ചാത്തപിക്കാന്&#x200d; പോലും ശ്രമിച്ചില്ലല്ലോ. കഷ്ടം.</p>
<p>ഷൊര്&#x200d;ണൂരിലെ  കൂട്ടക്കൊലപാതകത്തിനു കാരണം മിശ്രവിവാഹം കഴിച്ചതാണെന്ന്‌ വാദിക്കാന്&#x200d; നിന്നാല്&#x200d;  മേല്&#x200d;പ്പറഞ്ഞ കൊലപാതകങ്ങളും പീഢനങ്ങളുമെല്ലാം മതപരമായി ജീവിച്ചതുകൊണ്ടും മതവിശ്വാസം  അനുസരിച്ച്‌ വിവാഹം കഴിച്ചതുകൊണ്ടുമാണെന്ന്‌ പറയേണ്ടി വരും. അതുകൊണ്ട്‌ ഒറ്റപ്പെട്ട  സംഭവങ്ങള്&#x200d; എടുത്തു പെരുപ്പിച്ച്‌ മതമില്ലാത്ത ജീവനായതിന്റെ ഫലമാണിതെല്ലാം എന്ന്‌  ആഘോഷിക്കാന്&#x200d; നില്&#x200d;ക്കാതെ വല്ല സി പി എമ്മുകാരെ തെറിയെഴുതിയും മുനീറിനിട്ട്‌  ഒളിയുദ്ധം നടത്തിയും പാഠപുസ്‌തകം കത്തിച്ചും അധ്യാപകരുടെ ജീവന്‌ ഭീഷണി ഉയര്&#x200d;ത്തിയും  നടക്കുന്നതാണ്‌ ഉത്തമം.</p>
<p>സമൂഹമാകുമ്പോള്&#x200d; പലതരത്തിലുള്ള ആളുകളുണ്ടാവും. നല്ലവരും  ചീത്തയുമായത്‌. കൊലപാതകികളും കുറ്റവാളികളുമായ മതമുള്ളവരില്&#x200d; പിശാച്‌  കയറിയതാണെന്നൊക്കെ വിളിച്ചു പറഞ്ഞാല്&#x200d; പിടിച്ചു നില്&#x200d;ക്കാന്&#x200d; പ്രയാസമാകും.  കുറ്റകൃത്യങ്ങള്&#x200d; മതമുള്ളതിന്റെയും ഇല്ലാത്തതിന്റെയും അടിസ്ഥാനത്തില്&#x200d;  വര്&#x200d;ഗ്ഗീകരിക്കാന്&#x200d; നിന്നാല്&#x200d; ചന്ദ്രിക തോറ്റുപോവുകയേ ഉള്ളൂ എന്നും കൂടെ  ഓര്&#x200d;മ്മിപ്പിക്കട്ടെ. <span style="font-family:AnjaliOldLipi;font-size:small;">ഈ കലങ്ങിയ കുളത്തില്&#x200d; നിന്ന്‌ മീന്&#x200d;പിടിക്കാനുള്ള  ആണുംപെണ്ണും കെട്ട കളി ഇനിയെങ്കിലും നിര്&#x200d;ത്തിക്കൂടെ. </span></p>
]]></content:encoded>
					
					<wfw:commentRss>https://samastham.wordpress.com/2008/07/26/chandrika/feed/</wfw:commentRss>
			<slash:comments>13</slash:comments>
		
		
		
		<media:content url="https://0.gravatar.com/avatar/3c2dee2fee1369abfd366be25e9ab00454799d82721360c0f2490d6f52bf4930?s=96&#38;d=identicon&#38;r=G" medium="image">
			<media:title type="html">തനേഷ്‌ തമ്പി</media:title>
		</media:content>

		<media:content url="https://samastham.wordpress.com/wp-content/uploads/2008/07/untitled-1.gif?w=300" medium="image" />
	</item>
		<item>
		<title>കരുണാകരന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍</title>
		<link>https://samastham.wordpress.com/2008/07/18/karu/</link>
					<comments>https://samastham.wordpress.com/2008/07/18/karu/#comments</comments>
		
		<dc:creator><![CDATA[തനേഷ്‌ തമ്പി]]></dc:creator>
		<pubDate>Fri, 18 Jul 2008 07:31:35 +0000</pubDate>
				<category><![CDATA[രാഷ്ട്രീയം]]></category>
		<category><![CDATA[വിശകലനം]]></category>
		<category><![CDATA[വ്യക്തി]]></category>
		<guid isPermaLink="false">http://samastham.wordpress.com/?p=88</guid>

					<description><![CDATA[കെ കരുണാകരന്റെ അധീശത്വം കേരളത്തിലെ കോണ്‍ഗ്രസില്‍ തിരിച്ചുവരികയാണോ? കരുണാകരന്റെ സ്വാധീനശക്തിക്ക്‌ ക്ഷതം സംഭവിച്ചിച്ചുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിക്കും രമേശ്‌ ചെന്നിത്തലക്കും എതിരെ കോണ്‍ഗ്രസില്‍ ഉമിത്തീപോലെ നീറിക്കൊണ്ടിരിക്കുന്ന വിദ്വേഷം കരുണാകരനുതുണയായിരിക്കുകയാണ്‌. എതിര്‍ശബ്‌ദങ്ങളുടെ നാവായിമാറുകയാണ്‌ കരുണാകരന്‍. കെ പി സി സി നേതൃനിരയില്‍, അല്‌പം വൈകിയാണെങ്കിലും സ്വന്തം അനുയായികളെ അനായാസം പുനഃപ്രതിഷ്‌ഠിക്കാന്‍ കഴിഞ്ഞതും കരുണാകരന്‌ കരുത്തായി. താന്‍ ഇപ്പോഴും അസംതൃപ്‌തനാണെന്ന്‌ അദ്ദേഹം &#8230; <a href="https://samastham.wordpress.com/2008/07/18/karu/">Continue reading <span class="meta-nav">&#8594;</span></a>]]></description>
										<content:encoded><![CDATA[<p><span style="font-size:small;font-family:AnjaliOldLipi;">കെ  കരുണാകരന്റെ അധീശത്വം കേരളത്തിലെ കോണ്&#x200d;ഗ്രസില്&#x200d; തിരിച്ചുവരികയാണോ? കരുണാകരന്റെ  സ്വാധീനശക്തിക്ക്‌ ക്ഷതം സംഭവിച്ചിച്ചുണ്ടെങ്കിലും ഉമ്മന്&#x200d;ചാണ്ടിക്കും രമേശ്‌  ചെന്നിത്തലക്കും എതിരെ കോണ്&#x200d;ഗ്രസില്&#x200d; ഉമിത്തീപോലെ നീറിക്കൊണ്ടിരിക്കുന്ന വിദ്വേഷം  കരുണാകരനുതുണയായിരിക്കുകയാണ്‌. എതിര്&#x200d;ശബ്‌ദങ്ങളുടെ നാവായിമാറുകയാണ്‌ കരുണാകരന്&#x200d;. കെ  പി സി സി നേതൃനിരയില്&#x200d;, അല്‌പം വൈകിയാണെങ്കിലും സ്വന്തം അനുയായികളെ അനായാസം  പുനഃപ്രതിഷ്‌ഠിക്കാന്&#x200d; കഴിഞ്ഞതും കരുണാകരന്‌ കരുത്തായി. </span><span id="more-88"></span><span style="font-size:small;font-family:AnjaliOldLipi;">താന്&#x200d; ഇപ്പോഴും  അസംതൃപ്‌തനാണെന്ന്‌ അദ്ദേഹം പറയുമ്പോള്&#x200d; അതിനര്&#x200d;ത്ഥം കൂടുതല്&#x200d; സ്ഥാനമാനങ്ങള്&#x200d; തന്റെ  അനുയായികള്&#x200d;ക്കായി വാങ്ങിച്ചെടുക്കും എന്നുതന്നെയാണ്‌. കുറഞ്ഞത്‌ രണ്ട്‌ ഡി സി സി  പ്രസിഡന്റുമാരുള്&#x200d;പ്പെടെ ഇനിയും ചില സ്ഥാനമാനങ്ങള്&#x200d;കൂടി കരുണാകരന്റെ വിശ്വസ്‌തരെ  കാത്തിരിക്കുന്നുണ്ടെന്നത്‌ തീര്&#x200d;ച്ച.<br />
കരുണാകരന്&#x200d; തിരിച്ചുവന്നത്‌ കോണ്&#x200d;ഗ്രസിലെ  സമാധാനം നഷ്‌ടപ്പെടുത്തുന്നുവെന്ന പരാതിയുമായി പലവട്ടം ഉമ്മന്&#x200d;ചാണ്ടിയും കൂട്ടരും  ഹൈക്കമാന്റിനെ സമീപിച്ചതാണ്‌. സോണിയാ ഗാന്ധിയേയും രാഹുല്&#x200d;ഗാന്ധിയേയുമൊക്കെ കണ്ട്‌  കരുണാകരന്&#x200d; എന്ന `അപകടത്തെ&#8217;ക്കുറിച്ച്‌ വിശദമായ ക്ലാസുകളും നല്&#x200d;കി. അതൊന്നും  വേണ്ടത്ര ഫലം കണ്ടില്ലെന്നു മാത്രമല്ല, സംസ്ഥാന കോണ്&#x200d;ഗ്രസ്‌ നേതൃത്വത്തിനെതിരെ  അതൃപ്‌തിയുള്ളവര്&#x200d; കെ കരുണാകരനു പിന്നില്&#x200d; സ്വയമേധയാ അണിനിരക്കുന്ന കാഴ്‌ചയാണ്‌  പിന്നീട്‌ കണ്ടത്‌. എല്ലാം കണ്ടും കേട്ടും മനസിലാക്കിയും ലീഡര്&#x200d; ക്ഷമയോടെ  കാത്തിരിക്കുന്നത്‌ തന്നോടൊപ്പം എന്&#x200d; സി പി വിട്ടുവന്നവര്&#x200d;ക്ക്‌ നല്&#x200d;കേണ്ട  ഭാരവാഹിത്വങ്ങളുടെ പട്ടികയ്‌ക്ക്‌ ഹൈക്കമാന്റ്‌ അംഗീകാരം നല്&#x200d;കുന്നതിനു  വേണ്ടിയായിരുന്നു.<br />
കരുണാകര വിരോധം ആളിക്കത്തിക്കാന്&#x200d; ഉമ്മന്&#x200d;ചാണ്ടിയും കൂട്ടരും  ഹൈക്കമാന്റിനു മുന്നില്&#x200d; കാത്തുകെട്ടിക്കിടന്നപ്പോള്&#x200d;, ദില്ലിയിലെത്തിയ കരുണാകരനെ  അദ്ദേഹം താമസിക്കുന്നിടത്തു ചെന്നു കാണുകയായിരുന്നു രാഹുല്&#x200d;ഗാന്ധി. തന്റെയൊപ്പം  എന്&#x200d; സി പി വിട്ടുവന്നവര്&#x200d;ക്ക്‌ ലഭിക്കേണ്ട സ്ഥാനമാനങ്ങളുടെ പട്ടിക അദ്ദേഹം  രാഹുലിന്‌ കൈമാറി. ഇതൊടെയാണ്‌ അതുവരെ കരുണാകരനെതിരെ പരസ്യമായും രഹസ്യമായും  നിലപാടെടുത്തിരുന്നവര്&#x200d; പതുക്കെപതുക്കെ അദ്ദേഹത്തിന്റെ ചുറ്റും തിക്കിത്തിരക്കാന്&#x200d;  തുടങ്ങിയത്‌. ആരൊക്കെ എത്രയൊക്കെ ശ്രമിച്ചാലും കരുണാകരന്&#x200d; നല്&#x200d;കിയ പട്ടികയുടെ  തൊണ്ണൂറ്‌ ശതമാനവും അംഗീകരിക്കപ്പെടുമെന്ന്‌ കോണ്&#x200d;ഗ്രസ്‌ നേതാക്കള്&#x200d; അടക്കം  പറയുന്നുണ്ട്‌.<br />
ഒരു കെ പി സി സി വൈസ്‌ പ്രസിഡന്റ്‌ സ്ഥാനം, രണ്ട്‌ ജനറല്&#x200d;  സെക്രട്ടറിമാര്&#x200d;, ഒരു ജോയിന്റ്‌ സെക്രട്ടറി, എട്ട്‌ കെ പി സി സി നിര്&#x200d;വാഹക  സമിതിയംഗങ്ങള്&#x200d;, അഞ്ച്‌ എ ഐ സി സി അംഗങ്ങള്&#x200d;, രണ്ട്‌ ഡി സി സി പ്രസിഡന്റുമാര്&#x200d;,  ജില്ലാ കോണ്&#x200d;ഗ്രസ്‌ കമ്മിറ്റികളിലെ പ്രാതിനിധ്യം ഇത്രയും മതിയാവും കെ കരുണാകരന്&#x200d;  എന്ന രാഷ്‌ട്രീയ ഭീഷ്‌മാചാര്യര്&#x200d;ക്ക്‌ നിര്&#x200d;ത്തിയേടയത്തു നിന്നു തുടങ്ങാന്&#x200d;. അത്‌  ഉമ്മന്&#x200d;ചാണ്ടിക്കും കൂട്ടര്&#x200d;ക്കും സൃഷ്‌ടിക്കാന്&#x200d; പോകുന്ന തലവേദന  ചെറുതായിരിക്കില്ല.<br />
കോണ്&#x200d;ഗ്രസ്‌ നേതാക്കള്&#x200d;ക്ക്‌ ഭരണപക്ഷത്തെ നേതാക്കളുമായുള്ള  ഒത്തുകളിയും അവിശുദ്ധകൂട്ടുകെട്ടുകളും കീഴ്‌ഘടകങ്ങളെ നിരാശരാക്കിത്തുടങ്ങിയതോടെ  സംഘടനാപരമായി കോണ്&#x200d;ഗ്രസ്‌ ദുര്&#x200d;ബലപ്പെട്ട ഘട്ടത്തിലാണ്‌ കരുണാകരന്&#x200d;  തിരിച്ചുവന്നത്‌. ഈ സമയം സംസ്ഥാനത്തെ കോണ്&#x200d;ഗ്രസ്‌ പ്രവര്&#x200d;ത്തനം തലസ്ഥാനം  കേന്ദ്രീകരിച്ചുകൊണ്ടു മാത്രമായി ചുരുങ്ങിക്കഴിഞ്ഞിരുന്നു. ചുരുക്കം ചിലതൊഴികെ ഡി  സി സികള്&#x200d; ഏറെക്കുറെ നിര്&#x200d;ജ്ജീവമായി. പ്രസ്‌താവനകളിലും പത്രസമ്മേളനങ്ങളിലും  ടെലിവിഷന്&#x200d; ചര്&#x200d;ച്ചകളിലും ജീവിക്കുന്ന ഒരുപറ്റം നേതാക്കളാണ്‌ കോണ്&#x200d;ഗ്രസ്‌ എന്ന  നിലയിലെത്തി കാര്യങ്ങള്&#x200d;. സ്വാഭാവികമായും അണികള്&#x200d; നിരാശരും മൗനികളുമായി. ഒരുസമരവും  താഴേത്തട്ടിലേക്ക്‌ എത്തുന്നില്ല. ഇതൊന്നും ചെയ്യുന്നതുകൊണ്ട്‌ ഒരു കാര്യവുമില്ല  എന്ന വാദവും ബലപ്പെട്ടു. താഴേത്തട്ടില്&#x200d; പ്രവര്&#x200d;ത്തിക്കുന്നവര്&#x200d;ക്ക്‌ ഒരിക്കലും  നേതൃത്വത്തിലേക്ക്‌ എത്തിപ്പെടാനും കഴിയാതെയായി.<br />
വാളെടുത്തവനൊക്കെ  വെളിച്ചപ്പാടാവുന്ന സമകാലിക കോണ്&#x200d;ഗ്രസ്‌ ചിത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ  ഉദാഹരണമാണ്‌ ജൂലൈ ഏഴാം തിയ്യതി സെക്രട്ടറിയേറ്റിനു മുന്നിലെ യൂത്ത്‌ കോണ്&#x200d;ഗ്രസ്‌  റിലേ നിരാഹാര പന്തലിലെത്തിയ സാക്ഷാല്&#x200d; കെ കരുണാകരന്‌ നേരിടേണ്ടി വന്ന അപമാനം.  ആര്&#x200d;ക്കും എന്തു തീരുമാനവുമെടുക്കാനാവുന്ന സ്ഥിതിയാണ്‌ കോണ്&#x200d;ഗ്രസില്&#x200d;  നിലനില്&#x200d;ക്കുന്നത്‌. കെ പി സി സിയുടെ നേതൃത്വം അത്ര ദുര്&#x200d;ബലമെന്നു സാരം. ഇതിനെല്ലാം  പുറമെയാണ്‌ സജീവമായ കുതികാല്&#x200d;വെട്ട്‌്‌. വിലക്കയറ്റത്തിനെതിരെ രമേശ്‌ ചെന്നിത്തല  നിരാഹാരം കിടന്നപ്പോള്&#x200d; ഉമ്മന്&#x200d;ചാണ്ടിയുടെ ആളുകള്&#x200d; വിട്ടുനിന്നതു മാത്രം മതി  ഇതിന്റെ വ്യാപ്‌തി മനസിലാക്കാന്&#x200d;. മെര്&#x200d;ക്കിസ്റ്റണ്&#x200d; എസ്റ്റേറ്റ്‌ വിവാദത്തിലും  ഉമ്മന്&#x200d;ചാണ്ടി രമേശ്‌ ചെന്നിത്തലയെ വെട്ടിലാക്കി. നിയമസഭയ്‌ക്കകത്ത്‌  കോളിളക്കമുണ്ടാക്കി സമരം സഭയ്‌ക്കു പുറത്തു തുടരുമെന്ന്‌ പ്രഖ്യാപിച്ച്‌  ഉമ്മന്&#x200d;ചാണ്ടി വിദേശപര്യടനത്തിനു പോയി. രമേശ്‌ ചെന്നിത്തല പഠിച്ചപണി പതിനെട്ടും  നോക്കിയിട്ടും സമരം ക്ലച്ചുപിടിച്ചില്ല, പൊതുസമൂഹത്തിനു മുന്നില്&#x200d; അപഹാസ്യനാവുകയും  ചെയ്‌തു.<br />
കോടിയേരി ബാലകൃഷ്‌ണന്റെ മകന്റെ ആര്&#x200d;ഭാട വിവാഹം വിവാദമായപ്പോള്&#x200d; യൂത്ത്‌  കോണ്&#x200d;ഗ്രസ്‌ രംഗത്തുവന്നിരുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബില്&#x200d; സംസ്ഥാന പ്രസിഡന്റ്‌  ടി സിദ്ധിഖ്‌ ഇതുസംബന്ധിച്ച്‌ പത്രസമ്മേളനം വിളിച്ചുചേര്&#x200d;ത്തു. സേവി മനോ  മാത്യുവുമായുള്ള കോടിയേരിയുടെ ബന്ധം അന്വേഷിക്കണമെന്നും വിവാഹത്തലേന്നത്തെ  പാര്&#x200d;ട്ടിയില്&#x200d; പങ്കെടുത്തവര്&#x200d; ആരൊക്കെയാണെന്നു വെളിപ്പെടുത്തണമെന്നുമൊക്കെ  ആവശ്യപ്പെടുകയും ചെയ്‌തു. അന്ന്‌ കെ പി സി സി ഉന്നതതലയോഗം നടക്കുന്ന  ദിവസവുമായിരുന്നു. പത്രസമ്മേളനം കഴിഞ്ഞ്‌ പടിയിറങ്ങിയ സിദ്ധിഖിന്‌ ഇന്ദിരാഭവനില്&#x200d;  നിന്ന്‌ ഒരു ഫോണ്&#x200d; സന്ദേശം. ചില ഒഴുക്കന്&#x200d; പ്രസ്‌താവനകള്&#x200d; നടത്തി യൂത്ത്‌  കോണ്&#x200d;ഗ്രസ്‌ പൊടുന്നനെ തലയൂരി. പിന്നീട്‌ ഈ പ്രശ്‌നം എടുത്തുപിടിച്ച്‌ യൂത്ത്‌  ലീഗും യുവമോര്&#x200d;ച്ചയുമൊക്കെ വാര്&#x200d;ത്തകളില്&#x200d; നിറയുമ്പോള്&#x200d; പരിഹാസ്യമായ മൗനം  പാലിക്കേണ്ടി വന്നു യൂത്ത്‌ കോണ്&#x200d;ഗ്രസിന്‌. പുതിയ സര്&#x200d;ക്കാര്&#x200d; വന്നശേഷം ലാവ്‌ലിന്&#x200d;  വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിക്കാനുള്ള ശ്രമം ആര്യാടന്&#x200d; മുഹമ്മദ്‌  ഉള്&#x200d;പ്പെടെയുള്ള നേതാക്കള്&#x200d; ഇടപെട്ട്‌ തടഞ്ഞിരുന്നു എന്നു പറഞ്ഞാല്&#x200d; കോണ്&#x200d;ഗ്രസ്‌  എത്തിപ്പെട്ടിരിക്കുന്ന ജീര്&#x200d;ണ്ണതയുടെ പൂര്&#x200d;ണ്ണരൂപം വെളിവാകും.<br />
പ്രതിപക്ഷത്തായ  ശേഷം കോണ്&#x200d;ഗ്രസ്‌ ഏറ്റെടുത്ത സമരങ്ങളുടെ സ്ഥിതി അതിദയനീയമാണ്‌. ആര്&#x200d;ക്കെതിരെയാണോ  സമരം ചെയ്യുന്നത്‌ ആത്യന്തികമായി അത്‌ അവര്&#x200d;ക്കായിരിക്കും ഗുണം ചെയ്യുക. വിഷയം  വ്യക്തമായി പഠിക്കാതെയും കാള പെറ്റു എന്നു കേള്&#x200d;ക്കുമ്പോള്&#x200d; തന്നെ  കയറെടുക്കാനോടുകയും ചെയ്യുന്ന അപക്വരായ നേതാക്കളുടെ കൂട്ടമാണ്‌ ഇന്ന്‌ കേരളത്തിലെ  കോണ്&#x200d;ഗ്രസിനെ ഗ്രസിച്ചിരിക്കുന്ന രോഗം. സംസ്ഥാന മന്ത്രിമാര്&#x200d; ദിനേന മുട്ടിപ്പായി  പ്രാര്&#x200d;ത്ഥിക്കുന്നത്‌ കോണ്&#x200d;ഗ്രസുകാര്&#x200d; തങ്ങള്&#x200d;ക്കെതിരെ സമരം ചെയ്യണേ എന്നാണ്‌.  അങ്ങിനെ സമരം ചെയ്‌താല്&#x200d; അതോടെ ആ വിഷയം ജനങ്ങളില്&#x200d; നിന്ന്‌ ഒറ്റപ്പെടുകയും എത്ര  കൊടിയ കൊള്ളരുതായ്‌മയായാലും അത്‌ ജനങ്ങള്&#x200d; സഹിക്കുകയും ചെയ്യും.<br />
കേരള  സര്&#x200d;വ്വകലാശാല അസിസ്റ്റന്റ്‌ നിയമനത്തില്&#x200d; ക്രമക്കേടുണ്ടെന്ന്‌ കാണിച്ച്‌  തുടങ്ങിവെച്ച സമരത്തില്&#x200d; നിന്ന്‌ തലയൂരാനാണ്‌ പാഠപുസ്‌തകവിവാദത്തിലേക്ക്‌ യൂത്ത്‌  കോണ്&#x200d;ഗ്രസും കെ എസ്‌ യുവുമെല്ലാം എടുത്തുചാടിയത്‌. വിഷയം പഠിക്കാതെ സാമുദായിക  സംഘടനകള്&#x200d; പറഞ്ഞുവന്നത്‌ മാത്രം ആവര്&#x200d;ത്തിച്ച്‌ സമരരംഗത്തേക്ക്‌ വന്നത്‌ ഒടുവില്&#x200d;  ഊരാക്കുടുക്കായ അവസ്ഥയാണ്‌ കോണ്&#x200d;ഗ്രസ്‌ സംഘടനകള്&#x200d;ക്ക്‌. പുസ്‌തകത്തിന്റെ  പൊതുനിലവാരമാണ്‌ ക്യാമ്പൈനായി ഉയര്&#x200d;ത്തിപ്പിടിച്ചിരുന്നതെങ്കില്&#x200d; ഒരുപക്ഷേ  പൊതുസമൂഹം സമരത്തിന്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കുമായിരുന്നു. മതമില്ലാത്ത ജീവനു  പിറകേ പോയി പുലിവാലു പിടിച്ച അവസ്ഥയിലാണ്‌ കെ എസ്‌ യുവും യൂത്ത്‌  കോണ്&#x200d;ഗ്രസുമെല്ലാം.<br />
ഏഴാംക്ലാസിലെ പാഠപുസ്‌തകത്തിനെതിരെ നടന്ന സമരം  പരാജയപ്പെട്ടതായി കഴിഞ്ഞയാഴ്‌ച ചേര്&#x200d;ന്ന കെ എസ്‌ യു സംസ്ഥാനസമിതി യോഗം തന്നെ  വിലയിരുത്തുകയുണ്ടായി. ജനവികാരം പാഠപുസ്‌തകത്തിന്‌ അനുകൂലമാണെന്നും ഇനി  അക്രമസമരങ്ങള്&#x200d; വേണ്ടെന്നും യോഗത്തില്&#x200d; തീരുമാനമായി. വിവിധമത സാമുദായിക സംഘടനകളുടെ  സമരവിഷയത്തില്&#x200d; കയറിപ്പിടിച്ചതാണ്‌ സമരം പരാജയപ്പെടാനുണ്ടായ കാരണമെന്നാണ്‌  യോഗത്തില്&#x200d; അഭിപ്രായമുയര്&#x200d;ന്നത്‌. സമരം തുടങ്ങിയ സമയത്ത്‌ പുസ്‌തകം പിന്&#x200d;വലിക്കാതെ  ചര്&#x200d;ച്ചക്കില്ലെന്ന രമേശ്‌ ചെന്നിത്തലയുടെ പ്രസ്‌താവനയാണ്‌ ഇത്തരമൊരു  ദുര്&#x200d;ഘടസന്ധിയില്&#x200d; കോണ്&#x200d;ഗ്രസിനെ എത്തിച്ചത്‌. കെ പി സി സിയുടെ ചെലവില്&#x200d; എം എ ബേബി  ഖ്യാതി നേടി എന്നാണ്‌ കോണ്&#x200d;ഗ്രസ്‌ നേതാക്കളില്&#x200d; ചിലര്&#x200d;തന്നെ പാഠപുസ്‌തക  സമരത്തെക്കുറിച്ചു പറയുന്നത്‌.<br />
സമകാലിക കോണ്&#x200d;ഗ്രസ്‌ രാഷ്‌ട്രീയത്തിന്റെ ഈ  ദുരവസ്ഥ കെ കരുണാകരനെന്ന അത്ഭുതങ്ങള്&#x200d; സൃഷ്‌ടിക്കാന്&#x200d; കെല്&#x200d;പ്പുള്ള, ആശ്രിതവത്സലനായ  രക്ഷകനിലേക്ക്‌ പഴയ പകയെല്ലാം മാറ്റിവെച്ച്‌ നേതാക്കളെ അടുപ്പിക്കുന്നു. അടുത്ത  പുനഃസംഘടനയില്&#x200d; കെ പി സി സി പ്രസിഡന്റായി രമേശ്‌ ചെന്നിത്തലയുണ്ടാവില്ല എന്ന കാര്യം  ഉറപ്പാണ്‌. ഹൈക്കമാന്റിന്‌ ഇക്കാര്യത്തില്&#x200d; രണ്ടുപക്ഷമില്ല. ഒരു പക്ഷെ ലോക്‌സഭാ  തെരഞ്ഞെടുപ്പിനു മുമ്പു തന്നെ ഈ സ്ഥാനമാറ്റം സംഭവിച്ചേക്കാം. കരുണാകരന്റെ  ആശീര്&#x200d;വാദത്തോടെ പത്തനംതിട്ടയിലോ മറ്റോ ഒരു പാര്&#x200d;ലിമെന്റ്‌ സീറ്റ്‌ തരപ്പെടുത്തി  ദില്ലിക്ക്‌ പറക്കാനാണ്‌ രമേശിന്റെ ശ്രമം. കെ പി സി സി പ്രസിഡന്റാവാന്&#x200d;  ആഞ്ഞുപിടിച്ചുകൊണ്ടിരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രന്&#x200d;, ജി കാര്&#x200d;ത്തികേയന്&#x200d;, വി  എം സുധീരന്&#x200d;, എം എം ജേക്കബ്‌ തുടങ്ങിയവരെല്ലാം കെ കരുണാകരനെ മാത്രം മനസില്&#x200d;  ധ്യാനിച്ചാണ്‌ ഇപ്പോള്&#x200d; പൊതുപ്രവര്&#x200d;ത്തനത്തിനിറങ്ങുന്നത്‌.<br />
കോണ്&#x200d;ഗ്രസിന്റെ  എല്ലാമെല്ലാമാകാനുള്ള ഉമ്മന്&#x200d;ചാണ്ടിയുടെ മോഹങ്ങള്&#x200d;ക്ക്‌ നിയമസഭാ തെരഞ്ഞെടുപ്പോടെ  തന്നെ തിരശ്ശീല വീണിരുന്നു. തുടര്&#x200d;ന്ന്‌ പ്രതിപക്ഷനിരയുടെ നിയമസഭയ്‌ക്കകത്തെയും  പുറത്തെയും ദയനീയമായ പ്രകടനത്തിന്റെ ഉത്തരവാദിത്തം കൂടിയാകുമ്പോള്&#x200d; കോണ്&#x200d;ഗ്രസ്‌  രാഷ്‌ട്രീയത്തിലെ ഏറ്റവും ദുര്&#x200d;ബലനായ നേതാവായി ഉമ്മന്&#x200d;ചാണ്ടി  മാറിക്കൊണ്ടിരിക്കുകയാണ്‌. വിശ്വാസ്യത നഷ്‌ടപ്പെട്ടു എന്നതിനു പുറമെ അദ്ദേഹം  എപ്പോഴും പാര്&#x200d;ട്ടിക്കകത്തെ ഒരു ചെറിയ ന്യൂനപക്ഷത്തിനു വേണ്ടി നിലകൊള്ളുന്നു എന്ന  ധാരണ പരന്നു.<br />
ഇതിനെല്ലാമിടെ തന്ത്രപരവും ശക്തവുമായ കരുക്കള്&#x200d; നീക്കുന്നത്‌  വയലാര്&#x200d; രവിയാണ്‌. കരുണാകരനുമായി ഏറെക്കുറെ നല്ലബന്ധം പുലര്&#x200d;ത്തുന്ന അദ്ദേഹം എ കെ  ആന്റണിയുള്&#x200d;പ്പെടെയുള്ള ഇതരനേതാക്കളുമായും രമ്യതയിലാണ്‌്‌. എന്&#x200d; എസ്‌ എസ്‌, എസ്‌  എന്&#x200d; ഡി പി, ലീഗ്‌, വിവിധ ക്രൈസ്‌തബിഷപ്പുമാര്&#x200d; എന്നിവരുടേയും നല്ലപുസ്‌തകത്തില്&#x200d;  ഇടംനേടി. വിവിധ ഗ്രൂപ്പുകളെ തനിക്ക്‌ അനുകൂലമാക്കുകയും പൊതുവില്&#x200d; ഗ്രൂപ്പ്‌  രാഷ്‌ട്രീയത്തില്&#x200d; നിന്നു വിട്ടുനില്&#x200d;ക്കുകയും ചെയ്യുന്നു. കേരളരാഷ്‌ട്രീയത്തില്&#x200d;  ശക്തമായ ഒരിടപെടല്&#x200d; നടത്താനുള്ള മണ്ണൊരുക്കലായാണ്‌ ഈ നീക്കങ്ങളെ വിലയിരുത്തുന്നത്‌.  ഒരു പക്ഷെ അടുത്ത തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസിനെ മുന്നില്&#x200d; നിന്നു നയിക്കുന്നത്‌  ഉമ്മന്&#x200d;ചാണ്ടിക്കു പകരമായി രവി ആയാലും അത്ഭുതപ്പെടാനില്ല. ഭാവിയില്&#x200d; കെ മുരളീധരനെ  കോണ്&#x200d;ഗ്രസില്&#x200d; കൊണ്ടുവരുന്നതിനും രവി കരുണാകരനെ സഹായിച്ചേക്കും.<br />
സംസ്ഥാന  നേതൃത്വത്തില്&#x200d; അര്&#x200d;ഹമായ ഇടംകിട്ടാത്ത അസംതൃപ്‌തരുടെ എണ്ണം ദിനംപ്രതി വളരെ  കൂടിക്കൊണ്ടിരിക്കുകയാണ്‌. എല്ലാ യൂത്ത്‌ കോണ്&#x200d;ഗ്രസ്‌ സംസ്ഥാന പ്രസിഡന്റുമാരും  സ്ഥാനമൊഴിയുമ്പോള്&#x200d; കെ പി സി സി യുടെ ജനറല്&#x200d; സെക്രട്ടറിമാരാവുക എന്നതാണ്‌  കോണ്&#x200d;ഗ്രസില്&#x200d; കാലാകാലങ്ങളായി തുടര്&#x200d;ന്നുവരുന്ന രീതി. എന്നാല്&#x200d; കെ പി അനില്&#x200d;കുമാര്&#x200d;  എന്ന മുന്&#x200d; പ്രസിഡന്റിനെ ഒരുതരത്തിലും ജനറല്&#x200d; സെക്രട്ടറിയാക്കില്ലെന്ന വാശിയിലാണ്‌  രമേശ്‌ ചെന്നിത്തല. പല മുതിര്&#x200d;ന്ന നേതാക്കളും ശുപാര്&#x200d;ശയുമായി ചെന്നിട്ടും വഴങ്ങാന്&#x200d;  അദ്ദേഹം തയാറായിരുന്നില്ല. ഇങ്ങനെയുള്ള വലിയൊരു വിഭാഗം തങ്ങളുടെ മുന്&#x200d;വൈരങ്ങളെല്ലാം  മാറ്റിവെച്ച്‌ കരുണാകരനൊപ്പം നിന്നാലും അത്ഭുതപ്പെടേണ്ടതില്ല.<br />
ജനങ്ങളുമായി ഒരു  തരത്തിലും ബന്ധമില്ലാത്ത നേതാക്കളാണ്‌ കോണ്&#x200d;ഗ്രസിന്റെയും ഘടകകക്ഷികളുടേയും ഏറ്റവും  വലിയ ശാപം. ഇതിന്‌ ഉദാഹരണമാണ്‌ പുനഃസംഘടനയിലൂടെ നേതൃത്വത്തിലെത്തിയ യൂത്ത്‌  കോണ്&#x200d;ഗ്രസിന്റെ ഭാരവാഹികള്&#x200d;. താഴെത്തട്ടില്&#x200d; നിന്നു വളര്&#x200d;ന്നുവന്ന ഒരാളും ഇന്ന്‌  സംസ്ഥാന നേതൃത്വത്തിലില്ല. തിരുവനന്തപുരത്തും ദില്ലിയിലും ഏതെങ്കിലും മുതിര്&#x200d;ന്ന  നേതാവിന്റെ ഉപജാപസംഘത്തില്&#x200d; അംഗമായി റിക്രൂട്ട്‌ ചെയ്യപ്പെട്ടവരാണ്‌ ഏറെയും.  യൂത്ത്‌ കോണ്&#x200d;ഗ്രസില്&#x200d; എത്ര ജനറല്&#x200d; സെക്രട്ടറിമാരുണ്ട്‌ എന്നോ, അവരുടെ പേരെന്ത്‌  എന്നോ പ്രവര്&#x200d;ത്തകര്&#x200d;ക്കറിയില്ല.<br />
സമകാലിക സാഹചര്യങ്ങളെ വിശകലനം ചെയ്യുമ്പോള്&#x200d;  കെ കരുണാകരന്&#x200d; കോണ്&#x200d;ഗ്രസിനകത്ത്‌ ശക്തനാവുകയും അത്ഭുതങ്ങള്&#x200d; സംഭവിച്ചില്ലെങ്കില്&#x200d;  വിദൂരഭാവിയില്&#x200d;ത്തന്നെ സംഘടനയുടെ നിയന്ത്രണം തന്റെ ഇഷ്‌ടം അറിഞ്ഞു  പ്രവര്&#x200d;ത്തിക്കുന്നവരുടെ കൈകളിലെത്തിക്കുകയും ചെയ്യുമെന്നും വേണം കരുതാന്&#x200d;.  നിലവിലുള്ള ചെറുഗ്രൂപ്പുകള്&#x200d; തമ്മിലുള്ള സംഘര്&#x200d;ഷങ്ങളെ ഫലപ്രദമായി ഉപയോഗിച്ച്‌  ശത്രുപക്ഷത്തെ കരുത്തനായ ഉമ്മന്&#x200d;ചാണ്ടിയെ തളയ്‌ക്കാനും പത്മജയെയും  മുരളീധരനെയുമൊക്കെ കോണ്&#x200d;ഗ്രസില്&#x200d; സജീവമാക്കാനും അദ്ദേഹത്തിനായേക്കും. </span></p>
]]></content:encoded>
					
					<wfw:commentRss>https://samastham.wordpress.com/2008/07/18/karu/feed/</wfw:commentRss>
			<slash:comments>5</slash:comments>
		
		
		
		<media:content url="https://0.gravatar.com/avatar/3c2dee2fee1369abfd366be25e9ab00454799d82721360c0f2490d6f52bf4930?s=96&#38;d=identicon&#38;r=G" medium="image">
			<media:title type="html">തനേഷ്‌ തമ്പി</media:title>
		</media:content>
	</item>
		<item>
		<title>ധന്യമാത്രമല്ല, ശ്രീമതിയും ഒഴിയണം</title>
		<link>https://samastham.wordpress.com/2008/06/26/sreemathi/</link>
					<comments>https://samastham.wordpress.com/2008/06/26/sreemathi/#comments</comments>
		
		<dc:creator><![CDATA[തനേഷ്‌ തമ്പി]]></dc:creator>
		<pubDate>Thu, 26 Jun 2008 10:27:33 +0000</pubDate>
				<category><![CDATA[രാഷ്ട്രീയം]]></category>
		<category><![CDATA[ലേഖനം]]></category>
		<category><![CDATA[വാര്‍ത്ത]]></category>
		<category><![CDATA[വിമര്‍ശനം]]></category>
		<category><![CDATA[വിശകലനം]]></category>
		<category><![CDATA[വ്യക്തി]]></category>
		<category><![CDATA[സമൂഹം]]></category>
		<guid isPermaLink="false">http://samastham.wordpress.com/?p=86</guid>

					<description><![CDATA[പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ ഫലമായി ഭരണാധികാരം ലഭിച്ചാല്‍ തൊഴിലാളിവര്‍ഗപാര്‍ട്ടി എത്തരത്തില്‍ പ്രവര്‍ത്തിച്ചുകൂടാ എന്നതിന്‌ ഏറ്റവും നല്ല ഉദാഹരണമായി മാറുകയാണ്‌ കേരളത്തിലെ സി പി ഐ എം. തൊഴിലാളിവര്‍ഗ പാര്‍ട്ടികള്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ വ്യാപൃതരാകുമ്പോള്‍ പലതരം വ്യതിയാനങ്ങള്‍ക്കും ബൂര്‍ഷ്വാ സ്വാധീനങ്ങള്‍ക്കും കീഴ്‌പ്പെട്ടു പോകുന്നതിന്റെ ദുരനുഭവങ്ങള്‍ ലോകത്തെ എല്ലാ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും നേരിടേണ്ടിവന്നിട്ടുണ്ട്‌. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവും ഇതിനൊരപവാദമായിരുന്നില്ല. പാര്‍ട്ടിക്കുള്ളിലെ &#8230; <a href="https://samastham.wordpress.com/2008/06/26/sreemathi/">Continue reading <span class="meta-nav">&#8594;</span></a>]]></description>
										<content:encoded><![CDATA[<p><span style="font-family:AnjaliOldLipi;">പാര്&#x200d;ലമെന്ററി പ്രവര്&#x200d;ത്തനത്തിന്റെ ഫലമായി ഭരണാധികാരം ലഭിച്ചാല്&#x200d; തൊഴിലാളിവര്&#x200d;ഗപാര്&#x200d;ട്ടി എത്തരത്തില്&#x200d; പ്രവര്&#x200d;ത്തിച്ചുകൂടാ എന്നതിന്‌ ഏറ്റവും നല്ല ഉദാഹരണമായി മാറുകയാണ്‌ കേരളത്തിലെ സി പി ഐ എം. തൊഴിലാളിവര്&#x200d;ഗ പാര്&#x200d;ട്ടികള്&#x200d; പാര്&#x200d;ലമെന്ററി പ്രവര്&#x200d;ത്തനത്തില്&#x200d; വ്യാപൃതരാകുമ്പോള്&#x200d; പലതരം വ്യതിയാനങ്ങള്&#x200d;ക്കും ബൂര്&#x200d;ഷ്വാ സ്വാധീനങ്ങള്&#x200d;ക്കും കീഴ്‌പ്പെട്ടു പോകുന്നതിന്റെ ദുരനുഭവങ്ങള്&#x200d; ലോകത്തെ എല്ലാ കമ്മ്യൂണിസ്റ്റു പാര്&#x200d;ട്ടികള്&#x200d;ക്കും നേരിടേണ്ടിവന്നിട്ടുണ്ട്‌. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവും ഇതിനൊരപവാദമായിരുന്നില്ല. പാര്&#x200d;ട്ടിക്കുള്ളിലെ ആശയസമരത്തിലൂടെ ഈ തെറ്റുതിരുത്തുകയാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്&#x200d;ട്ടികള്&#x200d;. ഇതിന്‌ അവലംബിക്കുന്ന മാര്&#x200d;ഗം. അതിന്റെ പ്രത്യാഘാതമായിരുന്നു 1964 ലെ പിളര്&#x200d;പ്പ്‌.<span id="more-86"></span><br />
ഇന്ത്യയില്&#x200d; കേരളത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലുമാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്&#x200d;ട്ടികള്&#x200d;ക്ക്‌ സുസ്ഥിര അടിത്തറയുള്ളതെങ്കിലും 1950 കളുടെ തുടക്കത്തില്&#x200d; ഏറ്റവും കരുത്തുറ്റ പാര്&#x200d;ട്ടി ആന്ധ്രപ്രദേശിലേതായിരുന്നു. ഇന്ത്യയില്&#x200d; ഏതെങ്കിലും സംസ്ഥാനത്ത്‌ കമ്മ്യൂണിസ്റ്റ്‌ പാര്&#x200d;ട്ടി അധികാരത്തിലെത്തുന്നെങ്കില്&#x200d; അത്‌ ആദ്യം ആന്ധ്രപ്രദേശിലായിരിക്കുമെന്ന്‌ പാര്&#x200d;ട്ടിയും രാഷ്‌ട്രീയനിരീക്ഷകരും ഒരേപോലെ ദീര്&#x200d;ഘദര്&#x200d;ശനം നടത്തിയിരുന്നു. എന്നാല്&#x200d; ഏറെ പ്രതീക്ഷയര്&#x200d;പ്പിച്ച 1955 ലെ തെരഞ്ഞെടുപ്പോടെ ആന്ധ്രപ്രദേശിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം തകര്&#x200d;ന്നടിയുകയാണുണ്ടായത്‌.<br />
നിസ്സാര വോട്ടുകള്&#x200d;ക്ക്‌ പാര്&#x200d;ട്ടി സ്ഥാനാര്&#x200d;ത്ഥികള്&#x200d; തോല്‌ക്കുകയും ഒരു തിരിച്ചുവരവ്‌ അസാധ്യമാക്കും വിധം ആന്ധ്രയില്&#x200d; കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം തകര്&#x200d;ക്കപ്പെടുകയും ചെയ്‌തു. ഇത്‌ മറ്റൊരു രൂപത്തില്&#x200d; ഇപ്പോള്&#x200d; കേരളത്തില്&#x200d; ആവര്&#x200d;ത്തിക്കപ്പെടുമോ എന്ന്‌ സമീപകാലസംഭവങ്ങള്&#x200d; സംശയം ജനിപ്പിക്കുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ മരണവാറണ്ടായിരിക്കുന്നത്‌ രണ്ടു വര്&#x200d;ഷം മുമ്പ്‌ അധികാരമേറ്റ വി എസ്‌ അച്യുതാനന്ദന്&#x200d; മന്ത്രിസഭയാണ്‌. 1957 ലെ ഇ എം എസ്‌ മന്ത്രിസഭയുടെ പിന്തുടര്&#x200d;ച്ച അവകാശപ്പെട്ട്‌ അധികാരമേറ്റ ഈ മന്ത്രിസഭ, കേരളത്തിലെ സാമാന്യജനങ്ങളെ ഈ പാര്&#x200d;ട്ടിയില്&#x200d; നിന്നകറ്റുന്നതില്&#x200d; മത്സരബുദ്ധിയോടെ പ്രവര്&#x200d;ത്തിക്കുകയാണോ എന്ന്‌ സംശയിച്ചു പോകും. 1957 ലെ ഇ എം എസ്‌ മന്ത്രിസഭയുടെ പൈതൃകം എന്താണെന്ന്‌ ഈ മന്ത്രിസഭയിലെ എത്ര അംഗങ്ങള്&#x200d; കഴിഞ്ഞ രണ്ടുവര്&#x200d;ഷത്തിനുള്ളില്&#x200d; ഒരിക്കലെങ്കിലും ഓര്&#x200d;ത്തിട്ടുണ്ടാകും?<br />
&#8220;ഞാന്&#x200d; ശ്വസിക്കുന്നതുപോലും കമ്മ്യൂണിസം സ്ഥാപിക്കുന്നതിലേക്കുള്ള ആദ്യത്തെ നടപടിയായിരിക്കുമെന്ന്‌ &#8221; ലോകത്ത്‌ ബാലറ്റിലൂടെ ആദ്യമായി ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരം കയ്യാളുന്നതിനു ഏതാനും ദിവസം മുമ്പ്‌ ( 1957 മാര്&#x200d;ച്ച്‌ 28 ) പ്രഖ്യാപിച്ച ഇ എം എസിന്റെ വാക്കുകളാണോ ഈ മന്ത്രിസഭയിലെ കമ്മ്യൂണിസ്റ്റ്‌ അംഗങ്ങളെ നയിക്കുന്നത്‌? &#8220;ഒരു കമ്മ്യൂണിസ്റ്റുകാരന്&#x200d; പ്രവര്&#x200d;ത്തിക്കുന്നത്‌ എവിടെയായാലും, മന്ത്രി കസേരകളിരുന്നിട്ടായാലും, സഖാവ്‌ പി കൃഷ്‌ണപിള്ള അവസാനം എഴുതിയ രണ്ടു വാക്കുകള്&#x200d; `സഖാക്കളെ മുന്നോട്ട്‌&#8217; എന്നത്‌ ഒരിക്കലും മറക്കരുതെന്ന്‌ &#8221; 1957 ല്&#x200d; സത്യപ്രതിജ്ഞക്ക്‌ പോകും മുമ്പ്‌ ( 1957 മാര്&#x200d;ച്ച്‌ 28 ) സഹപ്രവര്&#x200d;ത്തകരെ ഓര്&#x200d;മ്മിപ്പിച്ച ഇ എം എസിന്റെ ശബ്‌ദം ഈ മന്ത്രിമാരില്&#x200d; എത്ര പേരുടെ മനസ്സിലുണ്ട്‌? &#8220;ഈ മന്ത്രിപദങ്ങള്&#x200d; ശാശ്വതമല്ല. ഞങ്ങള്&#x200d; മാറിയേക്കാം. അതില്&#x200d; വ്യസനമില്ല. പക്ഷെ ഇറങ്ങിപ്പോകുമ്പോഴും ഞങ്ങള്&#x200d;ക്ക്‌ പറയാന്&#x200d; കഴിയും, ഞങ്ങള്&#x200d; അഴിമതിക്കും കൈക്കൂലിക്കും കൂട്ടുനില്&#x200d;ക്കാത്ത ആദ്യത്തെ മന്ത്രിസഭയാണെന്ന്‌ &#8221; എന്ന ഇ എം എസിന്റെ ശപഥം ( 1957 ആഗസ്റ്റ്‌ 6 ) നെഞ്ചത്ത്‌ കൈവെച്ച്‌ ആവര്&#x200d;ത്തിക്കാന്&#x200d; ധൈര്യമുള്ള എത്ര മന്ത്രിമാര്&#x200d; 1957 ന്റെ പൈതൃകം അവകാശപ്പെടുന്ന ഈ മന്ത്രിസഭയിലുണ്ട്‌.?&#8221; &#8220;മന്ത്രിമാരുടെ നിലവിലുള്ള ശമ്പളം 700 രൂപയാണ്‌. അത്‌ ഞങ്ങള്&#x200d; 500 രൂപയായി ചുരുക്കുകയാണ്‌. കമ്മ്യൂണിസ്റ്റ്‌ മന്ത്രിമാര്&#x200d; എല്ലാവരും 500 രൂപ വാങ്ങുകയുമില്ല. ജീവിക്കാന്&#x200d; അത്യാവശ്യമുള്ളതേ ഞങ്ങള്&#x200d; വാങ്ങുകയുള്ളൂ.&#8221; എന്ന്‌ നിയമസഭയില്&#x200d; നീണ്ട കരഘോഷങ്ങള്&#x200d;ക്കിടയില്&#x200d; (1957 മെയ്‌ 8) പ്രഖ്യാപിക്കാന്&#x200d; ചങ്കുറ്റം കാട്ടിയ ഇ എം എസിന്റെ പിന്&#x200d;ഗാമികളാണോ അച്യുതാനന്ദന്&#x200d; മന്ത്രിസഭയില്&#x200d; ലക്ഷങ്ങള്&#x200d; പൊടിപൊടിച്ച്‌ ആഡംബരഭവനങ്ങള്&#x200d; മോടിപിടിപ്പിച്ച കോടിയേരി ബാലകൃഷ്‌ണനും സ്വന്തം മരുമകളെപ്പോലും സ്വന്തം സ്റ്റാഫില്&#x200d; നിയമിച്ച്‌ ഖജനാവില്&#x200d; നിന്ന്‌ `നോക്കുകൂലി&#8217; കൊടുക്കുന്ന പി കെ ശ്രീമതിയും!<br />
1957 ല്&#x200d; ആദ്യകമ്യൂണിസ്റ്റ്‌ മന്ത്രിസഭ അധികാരമേറ്റപ്പോള്&#x200d;, മുഖ്യമന്ത്രിയായ ഇ എം എസ്‌ പറഞ്ഞത്‌, &#8220;ഞങ്ങളാരും വ്യക്തികളെന്ന നിലയ്‌ക്കല്ല, വര്&#x200d;ണനാതീതമായ പീഡനപരമ്പരകള്&#x200d; നേരിട്ട ഒരു മഹാപ്രസ്ഥാനത്തിന്റെ പ്രതിനിധികളെന്ന നിലയിലാണ്‌ ഈ സ്ഥാനത്ത്‌ എത്തിപ്പെട്ടതെന്നായിരുന്നു.&#8221; എന്നാല്&#x200d; മന്ത്രി ശ്രീമതി, മകന്&#x200d; സുധീര്&#x200d;നമ്പ്യാരുടെ ഭാര്യ ധന്യ എം നായരെ സ്വന്തം സ്റ്റാഫില്&#x200d; അഡീഷണല്&#x200d; പി എ തസ്‌തികയില്&#x200d; പ്രതിമാസം 17,000 രൂപ ശമ്പളത്തില്&#x200d; നിയമിക്കാന്&#x200d; തീരുമാനിച്ചപ്പോള്&#x200d; ഈ മന്ത്രിസ്ഥാനം ആകാശത്ത്‌ നിന്ന്‌ പൊട്ടിവീണുകിട്ടിയതെന്നാണോ കരുതിയത്‌? നാടിന്റെ വികസനത്തിനു സര്&#x200d;ക്കാര്&#x200d; നല്‌കുന്ന പണം വികസനപ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കു ചെലവിടാതെ വെട്ടിവിഴുങ്ങി പാര്&#x200d;ട്ടിക്കു കളങ്കമുണ്ടാക്കുന്ന സ്വന്തം പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരുടെ മുഖത്തുനോക്കി, പാര്&#x200d;ട്ടി പശ്ചിമബംഗാള്&#x200d; സംസ്ഥാന സെക്രട്ടറി ബിമന്&#x200d;ബസു ഏതാനും ദിവസം മുമ്പ്‌ രോഷം കൊണ്ട്‌ ജ്വലിച്ചപ്പോള്&#x200d; ചോദിച്ചത്‌ &#8220;ഈ പണം നിങ്ങളുടെ തന്തമാരുടെയോ അപ്പൂപ്പന്&#x200d;മാരുടെയോ സ്വത്താണോ?&#8221; എന്നായിരുന്നുവല്ലോ. അതേ ചോദ്യം പി കെ ശ്രീമതിയോട്‌, കേരളത്തിലെ ഇടതുപക്ഷത്തെ നെഞ്ചേറ്റി സ്‌നേഹിക്കുന്ന ജനസമൂഹവും ചോദിച്ചുപോകും.<br />
അമ്മായി അമ്മ മന്ത്രി; മരുമകള്&#x200d; പി എ! ഇത്‌ ഏത്‌ കാലത്തെങ്കിലും കേരളത്തില്&#x200d; ഇടതുപക്ഷഭരണത്തില്&#x200d; കേട്ടുകേള്&#x200d;വിയെങ്കിലും ഉള്ളതാണോ? സ്വന്തം മകന്‌ വെച്ചുവിളമ്പുന്നതിന്‌ പൊതുഖജനാവില്&#x200d; നിന്ന്‌ മരുമകള്&#x200d;ക്ക്‌ `നോക്കുകൂലി&#8217; കൊടുക്കുന്ന മന്ത്രിയെ പേറേണ്ട ഗതികേടാണ്‌ സി പി ഐ എം ലെ ഗ്രൂപ്പുപോരുകളുടെ ബലാബലം വരുത്തിവെച്ചിരിക്കുന്നത്‌. സത്യപ്രതിജ്ഞചെയ്‌ത നാള്&#x200d;മുതല്&#x200d;, വിവാദങ്ങളുടെ കയത്തിലാണ്‌ ഈ മഹിളാമന്ത്രി. സത്യപ്രതിജ്ഞക്കു മുമ്പുതന്നെ വിവാദങ്ങള്&#x200d;ക്കു തുടക്കമിട്ടു എന്ന്‌ പറയുന്നതാകും ഏറെ ശരി. മന്ത്രിസ്ഥാനം ഉറപ്പായപ്പോള്&#x200d; പി കെ ശ്രീമതി ആദ്യം ബന്ധപ്പെട്ടത്‌, മന്ത്രിമന്ദിരങ്ങള്&#x200d; അലോട്ട്‌ ചെയ്യുന്ന ഉന്നതഉദ്യോഗസ്ഥനെയായിരുന്നു. തനിക്കിഷ്‌ടപ്പെട്ട ആഡംബരസൗധം തന്നെ അനുവദിക്കണമെന്നതായിരുന്നു ആവശ്യം. ശ്രീമതി ലക്ഷ്യമിട്ട രമ്യഹര്&#x200d;മ്യം മന്ത്രിസ്ഥാന ലബ്‌ധിയറിഞ്ഞപാടെ എം വിജയകുമാര്&#x200d; ആവശ്യപ്പെട്ടിരിക്കുകയാണെന്ന്‌ ഈ ഉദ്യോഗസ്ഥന്&#x200d; മറുപടി നല്‌കിയപ്പോള്&#x200d; പി കെ ശ്രീമതി തട്ടിക്കയറിയത്‌ ഇങ്ങിനെയായിരുന്നു: &#8220;ഞാന്&#x200d; പാര്&#x200d;ട്ടി കേന്ദ്രകമ്മിറ്റി അംഗമാണ്‌. അയാള്&#x200d;ക്ക്‌ എങ്ങിനെ എന്നെക്കാള്&#x200d; പ്രാധാന്യം നിങ്ങള്&#x200d; നല്‌കുന്നു?&#8221; സി പി ഐ എമ്മിന്റെ സംഘടനാ രീതികള്&#x200d; പിടിപാടില്ലാതിരുന്ന ഉദ്യോഗസ്ഥന്&#x200d; തടി രക്ഷപ്പെടുത്തിയത്‌ &#8220;സി എം ന്റെ നിര്&#x200d;ദ്ദേശമുണ്ടെന്ന&#8221; സൂചന നല്‌കിയായിരുന്നു. (സി എം എന്നാല്&#x200d; മുഖ്യമന്ത്രി) പിന്നീട്‌ ശ്രീമതിയുടെ നാവില്&#x200d; നിന്ന്‌ ഒറ്റവാചകം കൂടിയേ പുറത്തുവന്നുള്ളൂ. &#8220;എന്നാപിന്നെ നോക്കണ്ട. മറ്റേ വകുപ്പിലായിരിക്കും ഇത്‌.&#8221; ഇതിന്റെ പൊരുള്&#x200d; ഉദ്യോഗസ്ഥന്‌ വ്യക്തമായി മനസ്സിലാകുകയും ചെയ്‌തു. അതായത്‌ മുഖ്യമന്ത്രിയുടെ ഗ്രൂപ്പിലാണ്‌ എം വിജയകുമാര്&#x200d; എന്നായിരുന്നു ധ്വനി.<br />
അധികാരമേറ്റനാള്&#x200d; മുതല്&#x200d; എന്തെന്തു അഴിമതി ആരോപണങ്ങളാണ്‌ ആരോഗ്യവകുപ്പിനെ ചുറ്റിപ്പറ്റി ഉയര്&#x200d;ന്നത്‌. നനഞ്ഞാല്&#x200d; പിന്നെ കുളിച്ചിട്ടുകയറാം എന്ന മട്ടിലാണ്‌ ഇപ്പോള്&#x200d; മന്ത്രി ശ്രീമതി. ഈ വകുപ്പിലെ സുപ്രധാനതീരുമാനങ്ങള്&#x200d; എടുക്കുന്നത്‌ മന്ത്രിയുടെ അനുജത്തിയുടെ ഭര്&#x200d;ത്താവും സി പി ഐ എം ലെ വിവാദപുരുഷന്മാരില്&#x200d; ഒന്നാമനുമായ ഇ പി ജയരാജനാണെന്ന ആരോപണം ഇതിനു പുറമെയും. കോടിക്കണക്കിന്‌ രൂപയുടെ മരുന്നും യന്ത്രസാമഗ്രികളുമാണ്‌ ആരോഗ്യവകുപ്പിന്‌ വേണ്ടിവരുന്നത്‌. മന്ത്രിമന്ദിരം മുതല്&#x200d; മന്ത്രിയുടെ ആഫീസിലെ ശിപായിയുടെ താമസസ്ഥലം വരെ നീണ്ടു കിടക്കുന്നു അഴിമതിയുടെ കണ്ണികള്&#x200d;. സംശയമുള്ളവര്&#x200d;ക്ക്‌ മന്ത്രിയുടെ ഒരു പി എ താമസിക്കുന്ന തിരുവനന്തപുരം നഗരത്തിനടുത്തുള്ള മേലാറനൂരിലെ എന്&#x200d; ജി ഒ സ്റ്റാഫ്‌ ക്വാര്&#x200d;ട്ടേഴ്‌സിന്റെ മുന്നിലെ റോഡ്‌ ശ്രദ്ധിച്ചാല്&#x200d; മതി. മരുന്ന്‌ മാഫിയയുടെ ആഡംബര കാറുകളുടെ പ്രവാഹം അവിടെ കാണാം. മന്ത്രിയുടെ &#8220;കിച്ചന്&#x200d; ക്യാബിനറ്റിലെ&#8221; പ്രധാനിയാണത്രെ ഈ പുള്ളി.<br />
അഴിമതിയുടെ മഞ്ഞുമലയുടെ നേര്&#x200d;ത്ത അഗ്രം മാത്രമാണ്‌ ആരോഗ്യവകുപ്പില്&#x200d; നിന്ന്‌ പലപ്പോഴും പുറത്തുവരുന്നത്‌. കാരണം വന്&#x200d;കിടമാധ്യമങ്ങള്&#x200d; മിക്കതും മന്ത്രിയുടെ വലയിലാണ്‌. തെളിവു രേഖകള്&#x200d; സഹിതം കയ്യില്&#x200d; കിട്ടുന്ന അഴിമതികള്&#x200d;പോലും ചില മാധ്യമങ്ങള്&#x200d; മന്ത്രിയുടെ ചെവിയില്&#x200d; അറിയിച്ച്‌ വായനക്കാരില്&#x200d; നിന്ന്‌ മറയ്‌ക്കും. മുന്&#x200d;കരുതല്&#x200d; എടുത്തുകൊള്ളാനുള്ള സിഗ്നല്&#x200d; ആണ്‌ അത്‌.<br />
മന്ത്രിയുടെ മരുമകളെ പേഴ്‌സണല്&#x200d; സ്റ്റാഫില്&#x200d; നിന്ന്‌ കുടിയിറക്കണമെന്ന്‌ സി പി ഐ എം തീരുമാനിച്ചതായി ഇപ്പോള്&#x200d; വെണ്ടക്ക നിരത്തി ആഘോഷിക്കുന്ന മാധ്യമങ്ങളില്&#x200d; എന്തുകൊണ്ട്‌ ഈ അസാധാരണ നിയമനത്തെക്കുറിച്ച്‌ ഒരു അക്ഷരവും ഇന്നേ വരെ അച്ചടിച്ചുവന്നില്ല എന്ന്‌ ആരും ചോദിക്കരുത്‌. ഇ പി ജയരാജന്&#x200d; സാന്റിയാഗോ മാര്&#x200d;ട്ടിനില്&#x200d; നിന്ന്‌ രണ്ടുകോടി രൂപ കൈപ്പറ്റിയ വാര്&#x200d;ത്ത ബോംബ്‌ സ്‌ഫോടനം പോലെ വര്&#x200d;ഷിച്ച മാതൃഭൂമി യുടെ `നിര്&#x200d;ഭയ&#8217;പത്രപ്രവര്&#x200d;ത്തനത്തിനിടയില്&#x200d; ഈ വാര്&#x200d;ത്ത കണ്ണില്&#x200d;പ്പെടാതെ പോയതാണ്‌ ഏറെ അത്ഭുതം.<br />
നികുതിദായകരായ മലയാളികളെ, ഈ മന്ത്രിസഭയെ അധികാരത്തലേറ്റാന്&#x200d; വോട്ടു ചെയ്‌ത പൗരന്മാരെ, ഈ വിവരം അറിയിക്കാന്&#x200d; ധൈര്യം കാട്ടിയ ഏക പത്രം ഇന്ത്യന്&#x200d; എക്‌സ്‌പ്രസ്‌ (2008 മെയ്‌ ഒന്ന്‌) ആയിരുന്നു. അതിനു സഹിക്കേണ്ടിവന്ന ക്ലേശങ്ങളും ചെറുതല്ല. സാധാരണനിലയില്&#x200d; തുടര്&#x200d;ന്നുള്ള ദിവസങ്ങളിലെങ്കിലും മറ്റു മാധ്യമങ്ങള്&#x200d; കൂടുതല്&#x200d; വിവരങ്ങള്&#x200d; നല്‌കുമെന്ന്‌ പ്രതീക്ഷിച്ചവര്&#x200d;ക്കെല്ലാം തെറ്റുപറ്റി. വാര്&#x200d;ത്ത കൂട്ടത്തോടെ മുക്കി പുതിയ മാധ്യമസിണ്ടിക്കേറ്റ്‌ മന്ത്രിയെ സുഖിപ്പിച്ചു. ഈ മാധ്യമപ്രവര്&#x200d;ത്തകരെല്ലാം മന്ത്രിയുടെ മുമ്പില്&#x200d; നല്ലപിള്ളമാരായി. 1957 ലെ മന്ത്രിസഭയില്&#x200d; അംഗമായിരുന്ന സി അച്യുതമേനോന്റെ ഇല്ലാത്ത അനന്തിരവള്&#x200d;ക്ക്‌ തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജില്&#x200d; എം ബി ബി എസ്‌ കോഴ്‌സിനു പ്രവേശനം നല്‌കിയതായി കള്ള വാര്&#x200d;ത്ത ചമച്ച മാധ്യമങ്ങള്&#x200d; അരനൂറ്റാണ്ടുകഴിഞ്ഞപ്പോള്&#x200d;, ഇടതുമന്ത്രിസഭയിലെ തന്നെ ഒരു മന്ത്രി സ്വന്തം മരുമകളെ സ്വന്തം പേഴ്‌സണല്&#x200d; സ്റ്റാഫില്&#x200d; നിയമിച്ചതിനെ കണ്ണടച്ചു! കാലത്തിന്റെ മാറ്റം! അച്യുതമേനോന്റെ ഒരു മരുമകളും എം ബി ബി എസ്‌ കോഴ്‌സില്&#x200d; പഠിക്കുന്നുണ്ടായിരുന്നില്ല. എന്നാല്&#x200d;, മന്ത്രി ശ്രീമതിയുടെ മരുമകളെ സ്വന്തം സ്റ്റാഫില്&#x200d; നിയമിച്ച്‌ സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുന്നുവെന്നതിന്റെ തെളിവുകള്&#x200d;ക്ക്‌ വിവരാവകാശ കമ്മീഷനെ ആശ്രയിക്കേണ്ടിവന്നു ഇന്ത്യന്&#x200d; എക്‌സ്‌പ്രസിന്‌. അഴിമതി വാര്&#x200d;ത്തകള്&#x200d; പൂഴ്‌ത്തിവെപ്പിക്കുന്നതു മാത്രമല്ല വ്യാജവാര്&#x200d;ത്തകളും രേഖകളും ചമയ്‌ക്കുന്നതും മന്ത്രിയുടെ ആഫീസിലെ ചില വിരുതന്മാര്&#x200d; വിനോദമാക്കിയിരിക്കുകയാണ്‌. തിരുവനന്തപുരത്ത്‌ ആര്യനാട്ടുള്ള എയ്‌ഡ്‌സ്‌ സൊസൈറ്റിക്ക്‌ 98 കോടി രൂപ കേന്ദ്ര സഹായം ലഭ്യമാക്കാന്&#x200d; ആരോഗ്യവകുപ്പില്&#x200d; നിന്ന്‌ കത്തയച്ചതായ ഒരു വാര്&#x200d;ത്ത ചില മാധ്യമങ്ങള്&#x200d; നിരുത്തരവാദപരമായി അടുത്തയിടെ പ്രസിദ്ധീകരിച്ചിരുന്നു. സെക്രട്ടറിയേറ്റില്&#x200d; നിന്ന്‌ ഈയിടെ റിട്ടയര്&#x200d; ചെയ്‌ത ഒരു ഡെപ്യൂട്ടി സെക്രട്ടറിയെ ബലിയാടാക്കാനാണ്‌ മന്ത്രിയുടെ ആഫീസും ഒരു വിഭാഗം മാധ്യമങ്ങളും കഥകള്&#x200d; ചമച്ചത്‌. മൂന്നു പതിറ്റാണ്ടോളം നീണ്ട ഔദ്യോഗിക ജീവിതത്തിനിടയില്&#x200d; കളങ്കത്തിന്റെ ചെറിയ പൊട്ടുപോലും വീഴാത്ത ഈ ഉദ്യോഗസ്ഥനെ മന്ത്രിയുടെ ആഫീസിലെ ഒരു മാധ്യമകങ്കാണി പാര്&#x200d;ശ്വവര്&#x200d;ത്തികളായ മാധ്യമപ്രവര്&#x200d;ത്തകരെ ഉപയോഗിച്ച്‌ എത്ര ക്രൂരമായിട്ടാണ്‌ വേട്ടയാടിയത്‌. ആരോഗ്യമന്ത്രിയുടെ സ്റ്റാഫില്&#x200d; തന്നെയുള്ള ഗ്രൂപ്പ്‌ പോരാണ്‌ ഈ വ്യാജ കത്തിനു പിന്നില്&#x200d; എന്നത്‌ മറനീക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. മന്ത്രിയുടെ ആഫീസിലെ മാധ്യമ കങ്കാണിയുടെ ഭ്രാന്തജല്‌പനങ്ങള്&#x200d; വള്ളിപുള്ളി വിടാതെ പകര്&#x200d;ത്തിയ മാധ്യമങ്ങള്&#x200d; വെട്ടിലായി. ഇതിന്റെ കൂടുതല്&#x200d; വിവരങ്ങള്&#x200d; പുറത്തുവരുന്നതോടെ മന്ത്രിയുടെ ആഫീസിലെ ഉപജാപകവൃന്ദത്തിന്റെ പൂര്&#x200d;ണചിത്രം ജനങ്ങള്&#x200d;ക്കുമുമ്പിലെത്തും.<br />
മരുമകളെ സ്വന്തം സ്റ്റാഫില്&#x200d; നിയമച്ചതിന്‌ മന്ത്രി ശ്രീമതി നല്‌കിയ വിശദീകരണമാണ്‌ അനധികൃത നിയമനത്തെക്കാള്&#x200d; അപലപനീയം. ഇ കെ നായനാരും ഇത്തരത്തില്&#x200d; സ്വന്തക്കാരെ നിയമിച്ചിട്ടുണ്ടെന്നാണ്‌ മന്ത്രി ശ്രീമതിയുടെ വിശദീകരണത്തിലെ ധ്വനി. (മലയാള മനോരമ 2008 മെയ്‌ മൂന്ന്‌) ഈ കല്ലുവെച്ച നുണ നിഷേധിക്കാന്&#x200d; നായനാരുടെ ദേഹവിയോഗത്തില്&#x200d; മനം നൊന്തുകഴിയുന്ന ശാരദടീച്ചര്&#x200d; തന്നെ വേണ്ടിവന്നുവെന്നതാണ്‌ ഏറെ ഖേദകരം. &#8220;നായനാര്&#x200d; 11 വര്&#x200d;ഷം ഭരണത്തിലിരുന്നിട്ടും എന്റെയോ അദ്ദേഹത്തിന്റെയോ ബന്ധുക്കളില്&#x200d; ആര്&#x200d;ക്കും ഒരു തസ്‌തികയിലും നിയമനം നല്&#x200d;കിയിട്ടില്ല. തോട്ടത്തില്&#x200d; പണി അപേക്ഷിച്ചു വരുന്നവരോടു പോലും പാര്&#x200d;ട്ടി സെക്രട്ടറിയോടു ചോദിക്കാനായിരുന്നു നായനാര്&#x200d; പറഞ്ഞിരുന്നത്‌. ഇക്കാര്യം ജനങ്ങള്&#x200d;ക്കും പാര്&#x200d;ട്ടിക്കും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മുതിര്&#x200d;ന്ന ജീവനക്കാര്&#x200d;ക്കും വ്യക്തമായി അറിയാം. മക്കള്&#x200d;ക്കോ മരുമക്കള്&#x200d;ക്കോ കുടുംബത്തിലെ മറ്റാര്&#x200d;ക്കെങ്കിലുമോ അവിഹിതമായി ഒന്നും നല്‌കിയിട്ടില്ല.&#8221; ശാരദ ടീച്ചറുടെ മനസ്സ്‌ ശ്രീമതിയുടെ ദുരാരോപണത്താല്&#x200d; വെന്തുനീറുകയാണെന്ന്‌ ഈ വാക്കുകള്&#x200d; സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം പാര്&#x200d;ട്ടികളില്&#x200d; നിന്നുള്ള അപവാദപ്രചരണത്തിന്‌ ഇരയാകാനാണ്‌ നായനാരുടെ വിധി എന്ന്‌ ശാരദടീച്ചര്&#x200d; വിലപിക്കുന്നുണ്ടാകാം.<br />
ഇ കെ നായനാര്&#x200d;ക്കെതിരെ അപവാദപ്രചരണം നടത്തിയ പി കെ ശ്രീമതിക്കെതിരെ ശബ്‌ദിക്കാന്&#x200d; പാര്&#x200d;ട്ടി സെക്രട്ടറി പിണറായി വിജയന്റെ നാവ്‌ എന്തുകൊണ്ട്‌ പൊങ്ങിയില്ല? സിനിമാനടന്&#x200d; മമ്മൂട്ടിക്കെതിരെ മുദ്രാവാക്യം മുഴക്കിയതിന്‌ ദില്ലി കേരള ഹൗസിലെ ജീവനക്കാരനെതിരെ ഭീഷണി മുഴക്കിയ പിണറായി വിജയന്&#x200d; എന്തേ ഇതിനെതിരെ ഒരക്ഷരം ഉരിയാടിയില്ല. നായനാരുടെ പേരില്&#x200d; കൂന്നുകൂട്ടുന്ന പണം മാത്രം മതിയോ, പാര്&#x200d;ട്ടിക്ക്‌. നായനാരുടെ അഭിമാനത്തിന്‌ വില ഇല്ലാതായോ? കളങ്കിതരായ കണ്ണൂര്&#x200d; ലോബിയുടെ ആധിപത്യം പാര്&#x200d;ട്ടിയില്&#x200d; ഉള്ള കാലം വരെയെങ്കിലും ശാരദ ടീച്ചര്&#x200d;ക്ക്‌ ആയുസ്സുണ്ടായില്ലെങ്കില്&#x200d;, ഇ കെ നായനാര്&#x200d; വീണ്ടും വീണ്ടും അപവാദങ്ങള്&#x200d;ക്ക്‌ ഇരയാക്കപ്പെടും. അതിനെതിരെ ശബ്‌ദിക്കാന്&#x200d; ശബ്‌ദമില്ലാത്ത ജനസഹസ്രങ്ങളുടെ നാവായി ശാരദടീച്ചര്&#x200d; എങ്കിലും ഉണ്ടാകുമല്ലോ.<br />
കണ്ണൂരില്&#x200d; സി പി ഐ എം നേതൃത്വത്തില്&#x200d; ഉരുണ്ടുകൂടുന്ന ഉള്&#x200d;പ്പോരുകളാണ്‌ മന്ത്രി കോടിയേരി ബാലകൃഷ്‌ണനും മന്ത്രി പി കെ ശ്രീമതിക്കും നേരെ ഉയരുന്ന അഴിമതി ആരോപണങ്ങള്&#x200d;ക്കു പിന്നിലെന്നതും ആര്&#x200d;ക്കും മറച്ചുപിടിക്കാനാകില്ല. കോടിയേരി ബാലകൃഷ്‌ണന്റെ പേരിലുള്ള പൂമൂടല്&#x200d; വിവാദം പുറത്തുവന്നതും മന്ത്രി ശ്രീമതി മരുമകളെ സ്റ്റാഫില്&#x200d; നിയമിച്ചത്‌ വിവാദമായതും വിവരാവകാശ നിയമപ്രകാരമുള്ള മാര്&#x200d;ഗ്ഗത്തിലൂടെയാണെന്നത്‌ യാദൃച്ഛികമല്ല. കാടാമ്പുഴ ക്ഷേത്രത്തില്&#x200d; പൂമൂടല്&#x200d; നടത്തിയവരുടെ പട്ടിക വിവരാവകാശ നിയമപ്രകാരം കൈക്കലാക്കിയത്‌ ആ ക്ഷേത്രത്തിലെ ജീവനക്കാരനായ കൃഷ്‌ണഭട്ട്‌ ആയിരുന്നു. ഈ രേഖ ജനശക്തിയില്&#x200d; പ്രസിദ്ധീകരിച്ചപ്പോള്&#x200d; അതിന്‌ ആവശ്യത്തിലേറെ പ്രചാരണം നല്‌കി കൊഴുപ്പിച്ചത്‌ ഇ പി ജയരാജന്റെ ചില കയ്യാളുകളായിരുന്നു. മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ ആഫീസിലെ ഒരു ജീവനക്കാരനെ കൊണ്ടു തന്നെ ഈ വാര്&#x200d;ത്ത ഈ കേന്ദ്രങ്ങള്&#x200d; ചാനലുകളില്&#x200d; വരുത്തിച്ച്‌ ഉത്സവം പോലെ കൊണ്ടാടി. ഇ പി ജയരാജന്റെ ഉറ്റ ബന്ധുകൂടിയായ മന്ത്രി ശ്രീമതിയുടെ മരുമകളുടെ നിയമനം പുറത്തുകൊണ്ടുവരാന്&#x200d; ശ്രീനിവാസന്&#x200d; വേണുഗോപാല്&#x200d; എന്നൊരാള്&#x200d; ഇപ്പോള്&#x200d; രംഗത്തിറങ്ങിയതും യാദൃച്ഛികമല്ല. വിവരാവകാശനിയമം വഴി തന്നെ ഇ പി ജയരാജന്‌ എതിര്&#x200d; ഗ്രൂപ്പ്‌ തിരിച്ചടി നല്&#x200d;കിയിരിക്കുകയാണ്‌. ഈ പോര്‌ കൂടുതല്&#x200d; കൂടുതല്&#x200d; മുറുകുമ്പോള്&#x200d; പിടിച്ചതിനെക്കാള്&#x200d; വലുത്‌ മാളത്തില്&#x200d; നിന്ന്‌ പുറത്തുവരുമെന്ന്‌ തീര്&#x200d;ച്ച. കോടിയേരി ബാലകൃഷ്‌ണന്റെ പി ബി യിലേക്കുള്ള രംഗപ്രവേശമാണ്‌ എതിര്&#x200d;ചേരിയെ ഇപ്പോള്&#x200d; കൂടുതല്&#x200d; അരിശം കൊള്ളിക്കുന്നത്‌. കോടിയേരിയുടെ മകന്റെ ആഡംബരകല്യാണത്തിന്റെ വിവാദം ചൂടാറും മുമ്പ്‌ തന്നെ ഇ പി ജയരാജന്റെ ബന്ധുവായ മന്ത്രി ശ്രീമതിയുടെ മുഖംമൂടിയും തെറിപ്പിക്കപ്പെട്ടു. ജയരാജന്റെ സ്വാധീനവലയത്തിലുള്ള പാര്&#x200d;ട്ടി പത്രവും കൈരളി ചാനലും ഉപയോഗിച്ച്‌ ആഭ്യന്തരവകുപ്പിനെതിരെ നടത്തുന്ന ഒളിയമ്പുകളും ഈ ഉള്&#x200d;പ്പോരിന്റെ ഭാഗം തന്നെ. പിണറായി വിജയന്റെ രാഷ്‌ട്രീയഭാവി ലാവ്‌ലിന്&#x200d; കുംഭകോണക്കേസില്&#x200d; തുലാസില്&#x200d; തൂങ്ങുന്ന സാഹചര്യത്തില്&#x200d; കണ്ണൂരിലെ കോടിയേരി &#8211; ജയരാജന്&#x200d; പോരിന്‌ പിരിമുറുക്കം കൂടാനാണ്‌ സാധ്യത.<br />
പേഴ്‌സണല്&#x200d; സ്റ്റാഫില്&#x200d; ഉറ്റബന്ധുക്കളെ നിയമിക്കുന്ന ശ്രീമതിയുടെ നയം അഭംഗുരം തുടരാന്&#x200d; അനുവദിച്ചിരുന്നെങ്കില്&#x200d; സി പി ഐ എം ലെ എല്ലാ എം എല്&#x200d; എ മാര്&#x200d;ക്കും എം പി മാര്&#x200d;ക്കും ഇത്‌ വലിയ അനുഗ്രഹമാകുമായിരുന്നു. കാരണം പുതിയ നിയമപ്രകാരം ഈ ജനപ്രതിനിധികള്&#x200d;ക്ക്‌ പി എയെ വെക്കാന്&#x200d; അവകാശമുണ്ട്‌. എം പി മാരുടെ പി എ ക്ക്‌ മുന്തിയ ശമ്പളമാണ്‌ ലഭിക്കുന്നത്‌. ഈ അവകാശം അവരവര്&#x200d;ക്കു തന്നെ വിട്ടുകൊടുത്താല്&#x200d; അഞ്ചുവര്&#x200d;ഷക്കാലത്തേക്കെങ്കിലും സ്വന്തം വീട്ടിലെ തൊഴിലില്ലായ്‌മക്ക്‌ തെല്ലു പരിഹാരവുമാകും. മാത്രമല്ല, മന്ത്രി ശ്രീമതി അവകാശപ്പെടുംപോലെ സ്വന്തം ബന്ധുവിനെ തന്നെ നിയോഗിച്ചാല്&#x200d; അടുക്കള രഹസ്യങ്ങളൊന്നും ചോരാതെയും രക്ഷകിട്ടും. ഇത്തരത്തിലൊരു പരീക്ഷണം, ഉത്തരമലബാറില്&#x200d; നിന്നുള്ള സി പി ഐ എം മുന്&#x200d;ലോകസഭാംഗം പ്രയോഗിച്ചു പരാജയപ്പെട്ടതാണ്‌. സ്വന്തം ഭാര്യയെത്തന്നെ അദ്ദേഹം പി എ ആയി നിയമിച്ചു. പക്ഷെ പാര്&#x200d;ട്ടിയില്&#x200d; എതിര്&#x200d;പ്പ്‌ ഉയര്&#x200d;ന്നപ്പോള്&#x200d; അതില്&#x200d; നിന്ന്‌ അദ്ദേഹത്തിന്‌ പിന്മാറേണ്ടിവന്നു.<br />
രണ്ടുവര്&#x200d;ഷം മുമ്പ്‌ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വന്&#x200d;ഭൂരിപക്ഷത്തോടെ വോട്ടുചെയ്‌ത്‌ അധികാരത്തിലേറ്റിയവര്&#x200d; ജീവനുള്ള മനുഷ്യരാണെന്ന്‌ മന്ത്രി ശ്രീമതിയെപ്പോലുള്ള ജനപ്രതിനിധികള്&#x200d; വിസ്‌മരിക്കുന്നതാണ്‌ ഈ അഴിമതിക്കെല്ലാം ധൈര്യം നല്‌കുന്നത്‌. തെരഞ്ഞെടുപ്പു കഴിഞ്ഞാല്&#x200d; വോട്ടര്&#x200d;മാര്&#x200d; നിര്&#x200d;ജീവപദാര്&#x200d;ത്ഥങ്ങളാണെന്ന്‌ ധരിച്ചുപോയാല്&#x200d; പ്രത്യാഘാതം എന്താണെന്ന്‌ കര്&#x200d;ണാടകയിലെ വോട്ടര്&#x200d;മാര്&#x200d; അടുത്തയിടെ തെളിയിച്ചതാണ്‌. വോട്ടര്&#x200d;മാര്&#x200d; ജീവനുള്ള മനുഷ്യരാണെന്ന്‌ തെളിയിക്കപ്പെടുമ്പോള്&#x200d; കുറ്റിപ്പുറത്ത്‌ പി കെ കുഞ്ഞാലിക്കുട്ടിക്കും കൊട്ടാരക്കരയില്&#x200d; ആര്&#x200d; ബാലകൃഷ്‌ണപിള്ളക്കും മറ്റും ഉണ്ടായ അനുഭവം ഇടതുപക്ഷജനാധിപത്യമുന്നണിയിലെ കളങ്കിതരായ ഓരോ മന്ത്രിക്കും നേരിടേണ്ടിവരും. അതിന്‌ മുമ്പ്‌ സ്വയം രാജിവെച്ച്‌ മാതൃക കാട്ടിയാല്&#x200d; ഈ മുന്നണിയുടെ അവശേഷിക്കുന്ന പ്രതിച്ഛായക്ക്‌ എങ്കിലും കൂടുതല്&#x200d; കളങ്കമേല്‌ക്കാതിരിക്കും.</span></p>
]]></content:encoded>
					
					<wfw:commentRss>https://samastham.wordpress.com/2008/06/26/sreemathi/feed/</wfw:commentRss>
			<slash:comments>11</slash:comments>
		
		
		
		<media:content url="https://0.gravatar.com/avatar/3c2dee2fee1369abfd366be25e9ab00454799d82721360c0f2490d6f52bf4930?s=96&#38;d=identicon&#38;r=G" medium="image">
			<media:title type="html">തനേഷ്‌ തമ്പി</media:title>
		</media:content>
	</item>
		<item>
		<title>ജിമെയില്‍ ഇനി മലയാളത്തില്‍</title>
		<link>https://samastham.wordpress.com/2008/05/29/gmail/</link>
					<comments>https://samastham.wordpress.com/2008/05/29/gmail/#comments</comments>
		
		<dc:creator><![CDATA[തനേഷ്‌ തമ്പി]]></dc:creator>
		<pubDate>Thu, 29 May 2008 17:19:10 +0000</pubDate>
				<category><![CDATA[വാര്‍ത്ത]]></category>
		<guid isPermaLink="false">http://samastham.wordpress.com/?p=84</guid>

					<description><![CDATA[ജി മെയില്‍ ഉപയോഗിക്കുന്ന മലയാളികള്‍ക്ക്‌ ഒരു സന്തോഷ വാര്‍ത്ത. ഇനി മുതല്‍ ജി മെയില്‍ മലയാളത്തില്‍ ഉപയോഗിക്കാനുള്ള സംവിധാനത്തിന്‌ ഗൂഗിള്‍ തുടക്കം കുറിച്ചു. ഇതനുസരിച്ച്‌ ജി മെയിലിലേക്ക്‌ സൈന്‍ ഇന്‍ ചെയ്‌തു പ്രവേശിച്ചാല്‍ പിന്നെ എല്ലാം മലയാളത്തില്‍ തന്നെ ദൃശ്യമാകും. കംപോസ്‌ മെയില്‍ എന്നതിനു പകരം മെയില്‍ കമ്പോസ്‌ ചെയ്യുക എന്നും സെന്റ്‌ മെയില്‍ എന്നതിന്‌ &#8230; <a href="https://samastham.wordpress.com/2008/05/29/gmail/">Continue reading <span class="meta-nav">&#8594;</span></a>]]></description>
										<content:encoded><![CDATA[<p><a href="https://samastham.wordpress.com/wp-content/uploads/2008/05/gmail.gif"><img data-attachment-id="85" data-permalink="https://samastham.wordpress.com/2008/05/29/gmail/gmail/" data-orig-file="https://samastham.wordpress.com/wp-content/uploads/2008/05/gmail.gif" data-orig-size="1024,768" data-comments-opened="1" data-image-meta="{&quot;aperture&quot;:&quot;0&quot;,&quot;credit&quot;:&quot;&quot;,&quot;camera&quot;:&quot;&quot;,&quot;caption&quot;:&quot;&quot;,&quot;created_timestamp&quot;:&quot;0&quot;,&quot;copyright&quot;:&quot;&quot;,&quot;focal_length&quot;:&quot;0&quot;,&quot;iso&quot;:&quot;0&quot;,&quot;shutter_speed&quot;:&quot;0&quot;,&quot;title&quot;:&quot;&quot;}" data-image-title="gmail" data-image-description="" data-image-caption="" data-medium-file="https://samastham.wordpress.com/wp-content/uploads/2008/05/gmail.gif?w=300" data-large-file="https://samastham.wordpress.com/wp-content/uploads/2008/05/gmail.gif?w=500" class="alignnone size-medium wp-image-85" src="https://samastham.wordpress.com/wp-content/uploads/2008/05/gmail.gif?w=300&#038;h=225" alt="" width="300" height="225" srcset="https://samastham.wordpress.com/wp-content/uploads/2008/05/gmail.gif?w=300 300w, https://samastham.wordpress.com/wp-content/uploads/2008/05/gmail.gif?w=600 600w, https://samastham.wordpress.com/wp-content/uploads/2008/05/gmail.gif?w=150 150w" sizes="(max-width: 300px) 100vw, 300px" /></a></p>
<p>ജി മെയില്&#x200d; ഉപയോഗിക്കുന്ന മലയാളികള്&#x200d;ക്ക്‌ ഒരു സന്തോഷ വാര്&#x200d;ത്ത. ഇനി മുതല്&#x200d; ജി  മെയില്&#x200d; മലയാളത്തില്&#x200d; ഉപയോഗിക്കാനുള്ള സംവിധാനത്തിന്‌ ഗൂഗിള്&#x200d; തുടക്കം കുറിച്ചു.  ഇതനുസരിച്ച്‌ ജി മെയിലിലേക്ക്‌ സൈന്&#x200d; ഇന്&#x200d; ചെയ്‌തു പ്രവേശിച്ചാല്&#x200d; പിന്നെ എല്ലാം  മലയാളത്തില്&#x200d; തന്നെ ദൃശ്യമാകും. കംപോസ്‌ മെയില്&#x200d; എന്നതിനു പകരം മെയില്&#x200d; കമ്പോസ്‌  ചെയ്യുക എന്നും സെന്റ്‌ മെയില്&#x200d; എന്നതിന്‌ അയച്ച മെയില്&#x200d; എന്നും ട്രാഷ്‌ എന്നതിന്‌  ചവറ്റുകൊട്ട എന്നും മൊഴിമാറ്റം നടത്തിയിരിക്കുന്നത്‌ കാണാം.<span id="more-84"></span></p>
<p>ഈ സൗകര്യം  നേടുന്നതിന്‌ ജി മെയില്&#x200d; അക്കൗണ്ടില്&#x200d; പ്രവേശിച്ച്‌ ഏറ്റവും മുകളില്&#x200d; വലതുവശത്തായി  കാണുന്ന സെറ്റിംഗ്‌സില്&#x200d; കടക്കുക. അതില്&#x200d; ജനറല്&#x200d; എന്ന ഭാഗത്ത്‌ ഭാഷ  തെരഞ്ഞെടുക്കുന്നതിനുള്ള ബോക്‌സ്‌ കാണും. അതില്&#x200d; സാധാരണ ഇംഗ്ലീഷ്‌ യു എസ്‌  എന്നായിരിക്കും തെരഞ്ഞെടുത്തിരിക്കുന്നത്‌. ഇതിനു പകരം മലയാളം തെരഞ്ഞെടുത്ത്‌ സേവ്‌  ചെയ്യുകയേ വേണ്ടൂ, മലയാളത്തില്&#x200d; നിങ്ങള്&#x200d;ക്ക്‌ ജിമെയില്&#x200d; സേവനം  പ്രാപ്‌തമാകും.</p>
<p>ഗൂഗിളിന്റെ തിരച്ചില്&#x200d; സംവിധാനവും, ബ്ലോഗറിലെ പോസ്‌റ്റെഴുത്തും,  ഓര്&#x200d;ക്കൂട്ടിലെ സ്‌ക്രാപ്പെഴുത്തുമെല്ലാം മലയാളീകരിച്ച ഗൂഗിളിന്റെ  പ്രാദേശികവല്&#x200d;ക്കരണ ചരിത്രത്തിലെ ശ്രദ്ധേയമായ ചുവടുവെയ്‌പാണ്‌ ജിമെയില്&#x200d; മലയാളം.  ഇതോടെ ഇംഗ്ലീഷ്‌ തീരെ അറിയാത്ത മലയാളികള്&#x200d;ക്ക്‌ ജിമെയില്&#x200d; ഉപയോഗിക്കാന്&#x200d; കൂടുതല്&#x200d;  എളുപ്പമാകും.</p>
<p>മലയാളീകരണത്തിന്റെ ബാലാരിഷ്ടതകള്&#x200d; ഏറെ ഉണ്ടെന്നു തന്നെ പറയാം. പല  ഇംഗ്ലീഷ്‌ വാക്കുകള്&#x200d;ക്കും യോജിച്ചതും ലളിതമായതുമായി മലയാളം പദങ്ങള്&#x200d;  ലഭിക്കാതിരുന്നിട്ടുണ്ട്‌. ഇനി ബ്ലോഗുകളിലൂടെയും മറ്റും നടക്കുന്ന ചര്&#x200d;ച്ചകളിലൂടെ  പുതിയ വാക്കുകള്&#x200d; ഗൂഗിളിനു സംഭാവന ചെയ്യാന്&#x200d; ബൂലോകര്&#x200d;ക്കാവും. ഏതായാലും ഗൂഗിളിന്‌  അഭിവാദ്യം പറയാതെ തരമില്ല. അടിമുടി മലയാളീകരിച്ച ഒരു ബൂലോകത്തിലേക്ക്‌  അധികദൂരമില്ലെന്നതിന്‌ ഇതില്&#x200d;പ്പരം വേറെന്തു തെളിവു വേണം.</p>
]]></content:encoded>
					
					<wfw:commentRss>https://samastham.wordpress.com/2008/05/29/gmail/feed/</wfw:commentRss>
			<slash:comments>12</slash:comments>
		
		
		
		<media:content url="https://0.gravatar.com/avatar/3c2dee2fee1369abfd366be25e9ab00454799d82721360c0f2490d6f52bf4930?s=96&#38;d=identicon&#38;r=G" medium="image">
			<media:title type="html">തനേഷ്‌ തമ്പി</media:title>
		</media:content>

		<media:content url="https://samastham.wordpress.com/wp-content/uploads/2008/05/gmail.gif?w=300" medium="image" />
	</item>
		<item>
		<title>നട്ടെല്ലിന്റെ സ്ഥാനത്ത്‌ വാഴത്തണ്ടായാല്‍&#8230;.</title>
		<link>https://samastham.wordpress.com/2008/05/22/dyfi/</link>
					<comments>https://samastham.wordpress.com/2008/05/22/dyfi/#comments</comments>
		
		<dc:creator><![CDATA[തനേഷ്‌ തമ്പി]]></dc:creator>
		<pubDate>Thu, 22 May 2008 07:37:12 +0000</pubDate>
				<category><![CDATA[മീഡിയ]]></category>
		<category><![CDATA[രാഷ്ട്രീയം]]></category>
		<category><![CDATA[വാര്‍ത്ത]]></category>
		<category><![CDATA[സമൂഹം]]></category>
		<guid isPermaLink="false">http://samastham.wordpress.com/?p=83</guid>

					<description><![CDATA[സന്തോഷ്‌ മാധവന്‍ എന്ന അമൃതചൈതന്യയുടെ അധോലോക കഥകളില്‍ നടുങ്ങി നില്‍ക്കുമ്പോഴാണ്‌ ഭദ്രാന്ദയുടെ കിറുക്കുകള്‍ കേരളം ടെലിവിഷനില്‍ ലൈവായി കണ്ടത്‌. പിന്നീട്‌ എത്രയെത്ര സ്വാമിമാര്‍ വിശ്വചൈതന്യ ബോധിയെന്ന പഴയ സംവിധായകന്‍ സുനില്‍ മുതല്‍ മുതലമടയിലെ സുനില്‍ ദാസും തൃശൂരിലെ ദിവ്യ ജോഷിയെന്ന ദിവ്യ മാത വരെ എത്രയെത്ര അവതാരങ്ങള്‍. പാസ്റ്റര്‍മാരും അത്ഭുതജലം നല്‍കുന്ന മൊല്ലാക്കമാരുമൊക്കെയായി നൂറുകണക്കിന്‌ ആള്‍ദൈവങ്ങളാണ്‌ &#8230; <a href="https://samastham.wordpress.com/2008/05/22/dyfi/">Continue reading <span class="meta-nav">&#8594;</span></a>]]></description>
										<content:encoded><![CDATA[<p>സന്തോഷ്‌ മാധവന്&#x200d; എന്ന അമൃതചൈതന്യയുടെ അധോലോക കഥകളില്&#x200d; നടുങ്ങി നില്&#x200d;ക്കുമ്പോഴാണ്‌  ഭദ്രാന്ദയുടെ കിറുക്കുകള്&#x200d; കേരളം ടെലിവിഷനില്&#x200d; ലൈവായി കണ്ടത്‌. പിന്നീട്‌ എത്രയെത്ര  സ്വാമിമാര്&#x200d; വിശ്വചൈതന്യ ബോധിയെന്ന പഴയ സംവിധായകന്&#x200d; സുനില്&#x200d; മുതല്&#x200d; മുതലമടയിലെ  സുനില്&#x200d; ദാസും തൃശൂരിലെ ദിവ്യ ജോഷിയെന്ന ദിവ്യ മാത വരെ എത്രയെത്ര അവതാരങ്ങള്&#x200d;.  പാസ്റ്റര്&#x200d;മാരും അത്ഭുതജലം നല്&#x200d;കുന്ന മൊല്ലാക്കമാരുമൊക്കെയായി നൂറുകണക്കിന്‌  ആള്&#x200d;ദൈവങ്ങളാണ്‌ കഴിഞ്ഞ രണ്ടാഴ്‌ചയായി സമൂഹത്തിനു മുന്നില്&#x200d;  തുറന്നുകാണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്‌.</p>
<p>ഡി വൈ എഫ്‌ ഐയെ ബഹുദൂരം പിന്നിലാക്കി  യുവമോര്&#x200d;ച്ച ആള്&#x200d;ദൈവങ്ങളും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധബന്ധം  പുറത്തെക്കിക്കുന്നതില്&#x200d; തിളങ്ങി നിന്നു. ഒ രാജഗോപാലന്റെ ആള്&#x200d;ദൈവ ബന്ധങ്ങള്&#x200d;  പുറത്താക്കി കൈരളി ചാനല്&#x200d; തിരിച്ചടിച്ചു. ആള്&#x200d;ദൈവങ്ങള്&#x200d;ക്കെതിരെ പൊലീസ്‌ വേട്ട  തുടരുമ്പോഴും നേട്ടം തങ്ങളുടേതാക്കാന്&#x200d; ആഭ്യന്തര വകുപ്പിന്‌ കഴിയുന്നില്ല. പല  സ്വാമിമാരെയും പിടിക്കുമ്പോള്&#x200d; അവര്&#x200d; ബാലേട്ടാ&#8230; എന്നുവിളിച്ച്‌ കേഴുന്നത്‌  ആഭ്യന്തര മന്ത്രിക്ക്‌ തലവേദനയും സൃഷ്ടിക്കുന്നു. അതുകൊണ്ടു കൂടിയാവണം ഡി വൈ എഫ്‌  ഐയ്‌ക്കും മിണ്ടാട്ടം മുട്ടുന്നത്‌.<span id="more-83"></span></p>
<p>അതേസമയം കൈരളി പീപ്പിള്&#x200d; ചാനല്&#x200d;  ആള്&#x200d;ദൈവങ്ങള്&#x200d;ക്കെതിരെ നടത്തുന്ന ക്യാംപൈന്&#x200d; അഭിനന്ദനമര്&#x200d;ഹിക്കുന്ന ഒന്നു  തന്നെയാണ്‌. നവോത്ഥാനകേരളത്തിലെ ഇത്തരം ആഴുക്കുകളെ തുറന്നു കാണിക്കുന്നതിന്‌  സ്‌തുത്യര്&#x200d;ഹമായ സേവനം തന്നെയാണ്‌ കൈരളി ടീം ചെയ്‌തുകൊണ്ടിരിക്കുന്നത്‌. ഓരോ  ദിവസവും പുതിയ പുതിയ ആള്&#x200d;ദൈവങ്ങളുടെ തട്ടിപ്പുകള്&#x200d; പുറത്തുകൊണ്ടുവരാന്&#x200d; കൈരളി  ലേഖകര്&#x200d; മത്സരിക്കുകയാണ്‌. അതിനു പിന്നില്&#x200d; എന്തെങ്കിലും രാഷ്ട്രീയ കാരണങ്ങള്&#x200d;  ഉണ്ടെങ്കില്&#x200d; തന്നെ അത്‌ സമൂഹത്തിലുണ്ടാക്കുന്ന അലയൊലികള്&#x200d; ചെറുതല്ല.</p>
<p>മുമ്പ്‌  അമൃതാനന്ദമയിയെയും രവിശങ്കറെയും പോലുള്ള ആള്&#x200d;ദൈവങ്ങളുടെ അഭിമുഖം കൊടുത്ത്‌  അവര്&#x200d;ക്ക്‌ ഇടതുപക്ഷ കാഴ്‌ചക്കാര്&#x200d;ക്കിടയില്&#x200d; സ്വീകാര്യതയുണ്ടാക്കാന്&#x200d;  ശ്രമിച്ചവരാണ്‌ കൈരളിക്കാര്&#x200d; എന്നു മറക്കുന്നില്ല. എ കെ ജി സെന്ററില്&#x200d; ആനന്ദോത്സവം  നടത്താന്&#x200d; ശ്രമിച്ച എം എ ബേബിയാണല്ലോ കൈരളിയുടെ തലപ്പത്ത്‌. പാര്&#x200d;ട്ടിക്കകത്ത്‌  ആര്&#x200d;ക്കെങ്കിലുമെതിരെയുള്ള നീക്കത്തിന്റെ ഭാഗമാണ്‌ ആള്&#x200d;ദൈവ  വാര്&#x200d;ത്തകള്&#x200d;ക്കുപിന്നിലെന്നും കരുതപ്പെടുന്നുണ്ട്‌. എന്തുതന്നെയായാലും ഉചിതമായ  നടപടിയാണ്‌ സമൂഹത്തിനായി കൈരളി ചെയ്യുന്നത്‌.</p>
<p>യുവജനസംഘടനകള്&#x200d;  കള്ളസ്വാമിമാര്&#x200d;ക്കെതിരെ തിരിഞ്ഞിരിക്കുന്നു. പലയിടത്തും അത്തരം സ്ഥാപനങ്ങള്&#x200d;  അടിച്ചു തകര്&#x200d;ക്കുന്നു. ഡി വൈ എഫ്‌ ഐയുടെ രാജേഷുമാര്&#x200d; നാടുനീളെ നടന്ന്‌  പ്രസ്‌താവനയിറക്കുന്നു. എന്നിട്ടും അമൃതാനന്ദമയിക്കെതിരെയോ, ശ്രീ ശ്രീ  രവിശങ്കറിനെതിരെയോ, സായിബാബക്കെതിരെയോ എന്തെങ്കിലും നാവനക്കാന്&#x200d; ഇക്കൂട്ടര്&#x200d; ധൈര്യം  കാണിച്ചില്ല. അവര്&#x200d;ക്കെതിരെ അന്വേഷണം ആവശ്യപ്പെടാനുള്ള ആര്&#x200d;ജ്ജവം  ആര്&#x200d;ക്കുമുണ്ടായില്ല. അതെങ്ങനെ യുവജന നേതാക്കളുടെ നട്ടെല്ലിന്റെ സ്ഥാനത്ത്‌  വാഴപ്പിണ്ടിയാണെങ്കില്&#x200d; ഇങ്ങനെയല്ലാതെ പിന്നെന്താണ്‌ സംഭവിക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://samastham.wordpress.com/2008/05/22/dyfi/feed/</wfw:commentRss>
			<slash:comments>8</slash:comments>
		
		
		
		<media:content url="https://0.gravatar.com/avatar/3c2dee2fee1369abfd366be25e9ab00454799d82721360c0f2490d6f52bf4930?s=96&#38;d=identicon&#38;r=G" medium="image">
			<media:title type="html">തനേഷ്‌ തമ്പി</media:title>
		</media:content>
	</item>
		<item>
		<title>ചെഗുവേരയും കാസ്‌റ്റ്‌ലസും</title>
		<link>https://samastham.wordpress.com/2008/05/20/deshabhimani/</link>
					<comments>https://samastham.wordpress.com/2008/05/20/deshabhimani/#comments</comments>
		
		<dc:creator><![CDATA[തനേഷ്‌ തമ്പി]]></dc:creator>
		<pubDate>Tue, 20 May 2008 10:27:53 +0000</pubDate>
				<category><![CDATA[മീഡിയ]]></category>
		<category><![CDATA[വാര്‍ത്ത]]></category>
		<category><![CDATA[വ്യക്തി]]></category>
		<category><![CDATA[സമൂഹം]]></category>
		<guid isPermaLink="false">http://samastham.wordpress.com/?p=82</guid>

					<description><![CDATA[ജാതിയതയുടെയും മതഭ്രാന്തിന്റെയും ചോരക്കഥകള്‍ ഓരോ ദിവസത്തെയും മാധ്യമവാര്‍ത്തകളെ പൊള്ളിക്കുന്ന അനുഭവമാക്കുമ്പോള്‍ അപൂര്‍വ്വമായെങ്കിലും മഴപെയ്യാറുണ്ട്‌. 20 മെയ്‌ 2005ലെ ദേശാഭിമാനി പത്രം വായിച്ചപ്പോള്‍ അത്തരത്തിലൊരു വാര്‍ത്തകണ്ടു. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ലാതെ സ്വതന്ത്രമായി ജീവിക്കുകയും വിവാഹം കഴിക്കുകയും ചെയ്‌ത രണ്ടു പേരെക്കുറിച്ചുള്ള കഥ. പുതിയ തലമുറയിലെ പ്രണയിനികള്‍ ജാതകം വരെ നോക്കി പ്രണയിക്കുന്ന ഇക്കാലത്ത്‌ ഈ കഥ ആരെയെങ്കിലും &#8230; <a href="https://samastham.wordpress.com/2008/05/20/deshabhimani/">Continue reading <span class="meta-nav">&#8594;</span></a>]]></description>
										<content:encoded><![CDATA[<p><span style="font-family:AnjaliOldLipi;font-size:small;">ജാതിയതയുടെയും  മതഭ്രാന്തിന്റെയും ചോരക്കഥകള്&#x200d; ഓരോ ദിവസത്തെയും മാധ്യമവാര്&#x200d;ത്തകളെ പൊള്ളിക്കുന്ന  അനുഭവമാക്കുമ്പോള്&#x200d; അപൂര്&#x200d;വ്വമായെങ്കിലും മഴപെയ്യാറുണ്ട്‌. 20 മെയ്‌ 2005ലെ  ദേശാഭിമാനി പത്രം വായിച്ചപ്പോള്&#x200d; അത്തരത്തിലൊരു വാര്&#x200d;ത്തകണ്ടു. ജാതിയുടെയും  മതത്തിന്റെയും വേലിക്കെട്ടുകളില്ലാതെ സ്വതന്ത്രമായി ജീവിക്കുകയും വിവാഹം  കഴിക്കുകയും ചെയ്‌ത രണ്ടു പേരെക്കുറിച്ചുള്ള കഥ. പുതിയ തലമുറയിലെ പ്രണയിനികള്&#x200d;  ജാതകം വരെ നോക്കി പ്രണയിക്കുന്ന ഇക്കാലത്ത്‌ ഈ കഥ ആരെയെങ്കിലും ആവേശം  കൊള്ളിച്ചിരുന്നെങ്കില്&#x200d;&#8230;.</span><span id="more-82"></span></p>
<p>ഇനിയും വായിക്കാത്തവര്&#x200d;ക്കായി <a href="http://www.deshabhimani.com/Profile.aspx?user=9031">ദേശാഭിമാനി  വാര്&#x200d;ത്ത</a> ചുവടെ</p>
<p><span style="font-family:AnjaliOldLipi;font-size:small;"><em><strong>ചെഗുവേരയ്‌ക്ക്‌ വിവാഹമായി; വധു കാസ്‌റ്റ്‌ലെസ്‌? </strong><br />
സ്വന്തം ലേഖകന്&#x200d;<br />
കൊച്ചി: നാലുവര്&#x200d;ഷത്തിലേറെ നീണ്ട അന്വേഷണങ്ങള്&#x200d;ക്കൊടുവില്&#x200d;  ചെഗുവേര ജീവിതസഖിയെ കണ്ടെത്തി. പുനലൂരിലെ കാസ്‌റ്റ്‌ലെസ്‌ കുടുംബത്തിലെ ഇളയ പെതരി  ഷൈന്&#x200d; കാസ്‌റ്റ്‌ലെസ്‌. കാസ്‌റ്റ്‌ലെസ്‌ സീനിയറിന്&#x200d;െറയും കാസ്‌റ്റ്‌ലെസ്‌  ജൂനിയറിന്&#x200d;െറയും സഹോദരി. ദുബായിലെ പ്രശസ്‌ത സ്ഥാപനത്തില്&#x200d; അനിമേറ്ററായ മുണ്ടക്കയം  പാലമൂട്ടി ഹനീഫയുടെ മകന്&#x200d; ചെഗുവേര ജാതി-മത വിശ്വാസങ്ങള്&#x200d;ക്കതീതമായ  വൈവാഹികബന്ധത്തിനായുള്ള അന്വേഷണത്തിലായിരുന്നു. ജീവിതത്തിലോ ഔദ്യോഗികരേഖകളിലോ  ജാതിയും മതവുമില്ലാത്ത കുടുംബമാണ്‌ ചെഗുവേരയുടേത്‌. ജാതി-മത വിശ്വാസങ്ങളോട്‌  കലഹിക്കുന്നവര്&#x200d; വിവാഹംപോലുള്ള ആവശ്യം വരുമ്പോള്&#x200d; കലഹം മാറ്റിവയ്‌ക്കലാണ്‌ പതിവ്‌.  എല്ലാ ചെഗുവേരയുടെ ജ്യേഷ്‌ഠന്&#x200d; ഹോചിമിനും കലഹം കൈവിടാതെയാണ്‌ വരാപ്പുഴക്കാരി സിലയെ  വിവാഹം കഴിച്ചത്‌. ചിത്രകാരനായ ഹോചിമിനും കുടുംബവും കൊച്ചിയിലാണ്‌ താമസം.  തൃപ്പൂണിത്തുറ ആര്&#x200d;എ𦣳381;ി കോളേജില്&#x200d; നിന്ന്‌ ബിഎഫ്‌എ നേടിയ ചെഗുവേര  വിവാഹാലോചനയുടെ ഭാഗമായി മലയാളപത്രങ്ങളിലെല്ലാം പലവട്ടം പരസ്യം നല്&#x200d;കി. ജാതിയിലും  മതത്തിലും വിശ്വസിക്കാത്ത പെണ്&#x200d;കുട്ടിയെ അന്വേഷിക്കുന്ന പരസ്യത്തിന്‌ മോശമല്ലാത്ത  പ്രതികരണവുമുണ്ടായി. എന്നാല്&#x200d; കാര്യത്തോടടുക്കുമ്പോള്&#x200d; പലരും വിശ്വാസത്തില്&#x200d; വെള്ളം  ചേര്&#x200d;ക്കുന്നതായി കണ്ട്‌ പിന്&#x200d;വാങ്ങി. പുനലൂര്&#x200d; കല്ലുമല കാസ്‌റ്റ്‌ലെസ്‌  വീട്ടിലേക്ക്‌ രണ്ടുവര്&#x200d;ഷം മുമ്പാണ്‌ ചെഗുവേരയുടെ ആലോചന എത്തിയത്‌. അന്ന്‌ ഷൈനി  പഠിക്കുകയായിരുന്നു. ഇപ്പോള്&#x200d; സുവോളജിയില്&#x200d; എംഫില്&#x200d; പൂര്&#x200d;ത്തിയാക്കിയതോടെ  വീട്ടുകാര്&#x200d; ആലോചന ഗൗരവമാക്കി. മതപരമായ ആചാരാനുഷ്‌ഠാനങ്ങളൊന്നുമില്ലാതെ വിവാഹം  നടത്താമെന്ന്‌ ധാരണയായി. പരസ്‌പരം മാലചാര്&#x200d;ത്തലും സദ്യയും മാത്രമായിരിക്കും  ചടങ്ങുകള്&#x200d;. മെയ്‌ 25ന്‌ പകല്&#x200d; 12 ന്‌ പുനലൂരിലെ സ്വയംവര ഓഡിറ്റോറിയത്തിലാണ്‌  വിവാഹം. ഷൈനിന്റെ മാതാപിതാക്കളായ ഫസലുദ്ദീനും ആഗ്നസും ജാതി-മത  വേലിക്കെട്ടുകളിലൊന്നും വിശ്വസിക്കുന്നില്ല. മക്കള്&#x200d;ക്ക്‌ കാസ്‌റ്റ്‌ലെസ്‌ എന്ന  പേരിട്ടതും അതുകൊണ്ടുതന്നെ. ഇതിന്&#x200d;െറ ഭാഗമായി സമുദായങ്ങളി𦣳368;ിന്ന്‌ ഏറെ  എതിര്&#x200d;പ്പ്‌ പലപ്പോഴും നേരിടേണ്ടിവന്നിട്ടുമുണ്ട്‌. പുനലൂര്&#x200d; നഗരസഭ ആക്‌ടിങ്‌  ചെയര്&#x200d;മാനാണ്‌ കാസ്‌റ്റ്‌ലെസ്‌ ജൂനിയര്&#x200d;. </em></span></p>
]]></content:encoded>
					
					<wfw:commentRss>https://samastham.wordpress.com/2008/05/20/deshabhimani/feed/</wfw:commentRss>
			<slash:comments>2</slash:comments>
		
		
		
		<media:content url="https://0.gravatar.com/avatar/3c2dee2fee1369abfd366be25e9ab00454799d82721360c0f2490d6f52bf4930?s=96&#38;d=identicon&#38;r=G" medium="image">
			<media:title type="html">തനേഷ്‌ തമ്പി</media:title>
		</media:content>
	</item>
		<item>
		<title>140 എംഎല്‍എമാര്‍ക്കും കേരളം മാപ്പുനല്‍കട്ടെ</title>
		<link>https://samastham.wordpress.com/2008/04/04/niyamasabha/</link>
					<comments>https://samastham.wordpress.com/2008/04/04/niyamasabha/#comments</comments>
		
		<dc:creator><![CDATA[തനേഷ്‌ തമ്പി]]></dc:creator>
		<pubDate>Fri, 04 Apr 2008 07:33:20 +0000</pubDate>
				<category><![CDATA[രാഷ്ട്രീയം]]></category>
		<category><![CDATA[ലേഖനം]]></category>
		<category><![CDATA[വിശകലനം]]></category>
		<guid isPermaLink="false">http://samastham.wordpress.com/?p=80</guid>

					<description><![CDATA[നിയമസഭയുടെ സുവര്‍ണ്ണജൂബിലി വേളയിലെ അവസാനത്തെ സമ്മേളനം, അതായത്‌ പന്ത്രണ്ടാം നിയമസഭയുടെ ഏഴാം സമ്മേളനം തീര്‍ത്തും വഴിപാടായി. പ്രതിപക്ഷം ഒരുക്കിവെച്ചിരുന്ന പടക്കങ്ങളെല്ലാം വേണ്ടത്ര ഗൃഹപാഠം ചെയ്യാത്തതുകൊണ്ട്‌ കുതിര്‍ന്നു. ഫെബ്രുവരി 20ന്‌ ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങിയ സഭ പതിനാല്‌ ദിവസം സമ്മേളിച്ചു. ഇതിനിടെ ബജറ്റവതരണവും നാലുമാസത്തെ വോട്ടോണ്‍ അക്കൗണ്ടും ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി, ദേവസ്വം ബോര്‍ഡുകളുടെ നിയമനം &#8230; <a href="https://samastham.wordpress.com/2008/04/04/niyamasabha/">Continue reading <span class="meta-nav">&#8594;</span></a>]]></description>
										<content:encoded><![CDATA[<p><font face="AnjaliOldLipi" size="3">നിയമസഭയുടെ സുവര്&#x200d;ണ്ണജൂബിലി വേളയിലെ അവസാനത്തെ  സമ്മേളനം, അതായത്‌ പന്ത്രണ്ടാം നിയമസഭയുടെ ഏഴാം സമ്മേളനം തീര്&#x200d;ത്തും വഴിപാടായി.  പ്രതിപക്ഷം ഒരുക്കിവെച്ചിരുന്ന പടക്കങ്ങളെല്ലാം വേണ്ടത്ര ഗൃഹപാഠം  ചെയ്യാത്തതുകൊണ്ട്‌ കുതിര്&#x200d;ന്നു. ഫെബ്രുവരി 20ന്‌ ഗവര്&#x200d;ണറുടെ നയപ്രഖ്യാപനത്തോടെ  തുടങ്ങിയ സഭ പതിനാല്‌ ദിവസം സമ്മേളിച്ചു. ഇതിനിടെ ബജറ്റവതരണവും നാലുമാസത്തെ  വോട്ടോണ്&#x200d; അക്കൗണ്ടും ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി, ദേവസ്വം ബോര്&#x200d;ഡുകളുടെ  നിയമനം പി എസ്‌ സിക്ക്‌ വിടല്&#x200d;, കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്&#x200d; തുടങ്ങി  മൂന്ന്‌ ബില്ലുകളും പാസാക്കി. ഈ നടപടിക്രമങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കി എന്നതൊഴിച്ചാല്&#x200d;  സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലിനോ വിമര്&#x200d;ശനങ്ങള്&#x200d;ക്കോ തിരുത്തലുകള്&#x200d;ക്കോ യാതൊരു  ഇടവും സമ്മേളനത്തിലുണ്ടായില്ല. നിര്&#x200d;ജ്ജീവമായ പ്രതിപക്ഷവും നിര്&#x200d;വികാരരായ  ഭരണപക്ഷവും തോളുരുമ്മി നിന്ന്‌ സമ്മേളനനടപടികള്&#x200d; അവസാനിപ്പിച്ചു എന്നു പറയുന്നതാവും  ഭംഗി. ജനങ്ങള്&#x200d; തിരഞ്ഞെടുത്തു വിട്ടവരാണെന്ന ബോധത്തോടെ ജനപക്ഷത്തു നിന്ന്‌  എന്തെങ്കിലും സംസാരിക്കാന്&#x200d; ആരുമുണ്ടായിരുന്നില്ല. ഇതിനപ്പുറം തങ്ങളില്&#x200d; നിന്ന്‌  പ്രതീക്ഷിക്കേണ്ടതില്ലെന്ന പ്രതിപക്ഷ വിളംബരം കൂടിയായിരുന്നു ഇത്‌. </font></p>
<p><span id="more-80"></span><font face="AnjaliOldLipi" size="3">പന്ത്രണ്ടാം  നിയമസഭയുടെ കഴിഞ്ഞ ആറു സമ്മേളനങ്ങളും തഥൈവ. യു ഡി എഫ്‌ നടപ്പിലാക്കാനിരുന്നതെല്ലാം  എല്&#x200d; ഡി എഫ്‌ നടപ്പിലാക്കുമ്പോള്&#x200d; എന്തിന്‌ വെറുതെ വിമര്&#x200d;ശിച്ച്‌ ഊര്&#x200d;ജ്ജം  പാഴാക്കുന്നു എന്നതാവാം പ്രതിപക്ഷത്തിന്റെ ഉള്ളിലിരിപ്പ്‌. ചുട്ടുപൊള്ളുന്ന  വിലക്കയറ്റമായാലും ഭൂമാഫിയയുടെ നീരാളിപ്പിടുത്തമായാലും സഭയെ ഇളക്കിമറിക്കാന്&#x200d; പോന്ന  ഉഗ്രവിഷയങ്ങളുമായാണ്‌ പ്രതിപക്ഷം സമ്മേളനത്തില്&#x200d; പങ്കെടുക്കാനെത്തിയത്‌. എന്നാല്&#x200d;  ആവശ്യമില്ലാതെ ബഹളം കൂട്ടിയും വഴിപാടുപോലെ സഭവിട്ടിറങ്ങിയും നിരാഹാരപ്രഹസനം  നടത്തിയും കൈയ്യിലുള്ള ഊര്&#x200d;ജ്ജം കളഞ്ഞു. ഭൂകമ്പമുണ്ടാക്കുമെന്നു കരുതിയിരുന്ന  എച്ച്‌ എം ടി വിവാദം ഒരു ഞരക്കം പോലും സൃഷ്‌ടിച്ചില്ലെന്നുള്ളത്‌ ഏറെ പരിതാപകരമായി.  </font></p>
<p><font face="AnjaliOldLipi" size="3">മുന്നണിക്കകത്തെയും പാര്&#x200d;ട്ടികള്&#x200d;ക്കുള്ളിലെയും ആഭ്യന്തരകലഹങ്ങളും  മന്ത്രിമാരുടെ ഏകോപനമില്ലായ്‌മയും നിരന്തരവിവാദങ്ങളും നിമിത്തം പ്രതിസന്ധിയുടെ  കയത്തിലായിരുന്നു ഭരണപക്ഷം. പ്രതിപക്ഷത്തിനാവാട്ടെ കുട്ടനിറയെ ചൂടപ്പം പോലുള്ള  വിഷയങ്ങള്&#x200d;. കത്തിനില്‌ക്കുന്ന എച്ച്‌ എം ടി വിവാദം. സമാനതകളില്ലാത്ത വിലക്കയറ്റം,  കെട്ടടങ്ങാതെ മെര്&#x200d;ക്കിസ്റ്റണ്&#x200d; വിവാദം, ലക്ഷ്യം കാണാത്ത വാര്&#x200d;ഷിക പദ്ധതി  എന്നിങ്ങനെ വിഷയങ്ങള്&#x200d; നിരവധി. മൂലമ്പള്ളിയിലെ കണ്ണില്&#x200d;ചോരയില്ലാത്ത കുടിയിറക്കലും  എരയാംകുടി ഭൂസമരവും ചെങ്ങറയുമെല്ലാം ഭരണപക്ഷത്തിന്റെ ഉറക്കം കെടുത്തുമെന്നായിരുന്നു  കരുതിയത്‌. ലക്കും ലഗാനവുമില്ലാത്ത ദേവസ്വം മന്ത്രി തൊട്ടതെല്ലാം അബദ്ധമാവുകയാണ്‌.  ഏറ്റവുമൊടുവിലത്തെ പൂന്താനം വിവാദവും ദേവസ്വം ബോര്&#x200d;ഡിലെ വിഴുപ്പലക്കലും  പത്രത്താളുകളെ മലീമസമാക്കിക്കൊണ്ടിരിക്കുന്നു. ഭരണപക്ഷത്തിനെതിരായ കുറ്റവിചാരണ സഭയെ  പ്രകമ്പനം കൊള്ളിക്കുമെന്നാണ്‌ മാധ്യമങ്ങള്&#x200d; പ്രവചിച്ചത്‌. </font></p>
<p><font face="AnjaliOldLipi" size="3">ഒടുവില്&#x200d;  സമ്മേളനത്തിന്‌ പരിസമാപ്‌തിയായപ്പോള്&#x200d; വെടിക്കെട്ടുകാണാന്&#x200d; കാത്തുനിന്നവരെ, ജനരോഷം  പ്രതിപക്ഷത്തിലൂടെ സഭയിലുയരുമെന്ന്‌ കിനാവുകണ്ടവരെ വിഡ്‌ഢികളാക്കി കഴിഞ്ഞ  കുറച്ചുകാലമായി തുടര്&#x200d;ന്നുവരുന്ന തിരക്കഥ പൂര്&#x200d;ത്തിയാക്കിയാണ്‌ സഭ അവസാനിച്ചത്‌.  ആരും ആരെയും വേദനിപ്പിക്കുന്നില്ല. പിന്നെ കണ്ണില്&#x200d; പൊടിയിടാന്&#x200d; കുറച്ച്‌  ആരോപണങ്ങള്&#x200d;. ചടങ്ങുപോലെ ഇറങ്ങിപ്പോക്കുകള്&#x200d;. ഇഴപിരിച്ചുള്ള ചര്&#x200d;ച്ചകളില്ല,  ഗൗരവമുള്ള വിമര്&#x200d;ശനങ്ങളില്ല. ഉപരിപ്ലവമായ വാചകക്കസര്&#x200d;ത്തുകള്&#x200d; മാത്രം.  </font></p>
<p><font face="AnjaliOldLipi" size="3">നയപ്രഖ്യാപനം ഭാഗികമായി ചോര്&#x200d;ത്തി `കേരളാ കൗമുദി&#8217; പ്രസിദ്ധീകരിച്ചതിന്റെ  ഒച്ചപ്പാടോടെയായിരുന്നു ആദ്യദിവസം ആരംഭിച്ചത്‌. ചോരാന്&#x200d; മാത്രമുള്ള പുതുമയൊന്നും  അതിനുണ്ടായിരുന്നില്ല എന്നത്‌ ഒരു വസ്‌തുത തന്നെയാണ്‌. ആര്&#x200d;ക്കും  ഗണിച്ചെടുക്കാവുന്ന നയപ്രഖ്യാപനമായിരുന്നു ഗവര്&#x200d;ണര്&#x200d; നടത്തിയത്‌. ചോദ്യോത്തരവും  ബജറ്റും നയപ്രഖ്യാപനവുമെല്ലാം ടെലിവിഷന്&#x200d; ചാനലുകള്&#x200d; നേരിട്ട്‌ സംപ്രക്ഷേപണം  ചെയ്യുന്നുണ്ടെന്ന തിരിച്ചറിവ്‌ നമ്മുടെ സാമാജികര്&#x200d;ക്കുണ്ട്‌. അതുകൊണ്ടാണല്ലോ  മുന്&#x200d;കാലങ്ങളില്&#x200d; ബഹളങ്ങളില്ലാതെ അവസാനിച്ചിരുന്ന ചോദ്യോത്തര വേള പോലും ഇപ്പോള്&#x200d;  ഇടക്കിടെ ബഹളമയമാകുന്നത്‌. `വിഷ്വല്&#x200d; സെന്&#x200d;സു&#8217;ള്ള പ്രതിപക്ഷത്തെ പി സി  വിഷ്‌ണുനാഥ്‌, ജോര്&#x200d;ജ്‌ മേഴ്‌സിയര്&#x200d;, എം എ വാഹിദ്‌, അബ്‌ദുറഹിമാന്&#x200d; രണ്ടത്താണി, ബി  ബാബുപ്രസാദ്‌ എന്നിവര്&#x200d; രണ്ടു വലിയ ബാനറുകളുമായാണ്‌ സഭയിലെത്തിയത്‌. ഭൂമാഫിയക്കു  കൂട്ടുനിന്ന മന്ത്രിമാരെ പുറത്താക്കുക, വിലക്കയറ്റം തടയുക എന്ന ബാനറിലെ  തലക്കെട്ടുകള്&#x200d; വരാനിരിക്കുന്ന ഭൂകമ്പങ്ങളുടെ തുടക്കമായി വ്യാഖ്യാനിച്ചവര്&#x200d;ക്ക്‌  തെറ്റി.</font></p>
<p><font face="AnjaliOldLipi" size="3">ഗവര്&#x200d;ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്&#x200d;ച്ച ആരംഭിച്ച  ആദ്യദിവസം വിലക്കയറ്റത്തെക്കുറിച്ച്‌ അടിയന്തരപ്രമേയത്തിന്‌ അവതരണാനുമതി  നിഷേധിച്ചതില്&#x200d; പ്രതിഷേധിച്ച്‌ പ്രതിപക്ഷം ഇറങ്ങിപ്പോയി. വിലക്കയറ്റത്തിനു കാരണം  സംസ്ഥാന സര്&#x200d;ക്കാരിന്റെ പിടിപ്പുകേടാണെന്ന്‌ പ്രതിപക്ഷവും അല്ല കേന്ദ്ര  സര്&#x200d;ക്കാരിന്റെ ഉത്തരവാദിത്തമില്ലായ്‌മയാണെന്ന്‌ ഭരണപക്ഷവും പതിവ്‌ പല്ലവികള്&#x200d;  ആവര്&#x200d;ത്തിച്ചു. വിലക്കയറ്റത്തില്&#x200d; പൊറുതി മുട്ടിയ ജനം എന്തു ചെയ്യണമെന്നു മാത്രം  ഇരുകൂട്ടരും പറഞ്ഞില്ല. അല്ലെങ്കിലും ഇറങ്ങിപ്പോവുക എന്നുള്ളത്‌ ഒരു വഴിപാടാണല്ലോ.  ഇറങ്ങിപ്പോയില്ലെങ്കില്&#x200d; ആരെങ്കിലും തങ്ങളെ പഴിക്കുമോ എന്ന ഭയം പ്രതിപക്ഷ  നേതാവിനുണ്ടെന്നു തോന്നുന്നിപ്പോകുന്നു. </font></p>
<p><font face="AnjaliOldLipi" size="3">സൈബര്&#x200d; സിറ്റി ആലോചനായോഗത്തിലേക്ക്‌  ഐടി പ്രതിനിധികളെ വിളിച്ചില്ലെന്നും ബ്ലൂസ്റ്റാര്&#x200d; റിയല്&#x200d;റ്റേഴ്‌സ്‌ പ്രതിനിധികള്&#x200d;  മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും ദില്ലിയിലായിരുന്ന മുഖ്യമന്ത്രിക്കു വേണ്ടി  ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്&#x200d; സഭയില്&#x200d; മറുപടി നല്&#x200d;കി. കളമശേരിയില്&#x200d;  സൈബര്&#x200d;സിറ്റി സംബന്ധിച്ച ഒരു ശുപാര്&#x200d;ശയും അനുമതിയും വ്യവസായ വകുപ്പ്‌  നല്&#x200d;കിയിട്ടില്ലെന്ന്‌ എളമരം കരീമും വ്യക്തമാക്കി. ഐ ടി വകുപ്പ്‌ അറിഞ്ഞിട്ടില്ല,  വ്യവസായവകുപ്പ്‌ ശ്രമിച്ചിട്ടില്ല, പിന്നെ ബ്ലൂസ്റ്റാറുകാര്&#x200d; എവിടെ നിന്നു വന്നു?  ആരു കൊണ്ടുവന്നു? അതു ചോദിക്കാന്&#x200d; പ്രതിപക്ഷത്ത്‌ ആരുമുണ്ടായിരുന്നില്ല.  ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്ത ഭരണപക്ഷക്കാര്&#x200d; നയപ്രഖ്യാപനത്തെ അതുല്യമെന്ന്‌ വാഴ്‌ത്തി.  പ്രതിപക്ഷം നയപ്രഖ്യാപനം തങ്ങളുടെ കാലത്തിന്റെ ആവര്&#x200d;ത്തനം മാത്രമാണെന്നാണ്‌  വാദിച്ചത്‌. ചുരുക്കത്തില്&#x200d; നയപ്രഖ്യാപനത്തെ സംബന്ധിച്ച്‌ ആര്&#x200d;ക്കും  ആക്ഷേപമില്ലെന്ന്‌ സാരം. കഴിഞ്ഞ തവണ എതിര്&#x200d;ത്ത നയപ്രഖ്യാപനം അതേപടി  ആവര്&#x200d;ത്തിച്ചതിനാല്&#x200d; നന്ദിപ്രമേയത്തെ എതിര്&#x200d;ക്കാതെ വയ്യെന്നായിരുന്നു കെ സി  വേണുഗോപാലിന്റെ പരിേദവനം. </font></p>
<p><font face="AnjaliOldLipi" size="3">ചര്&#x200d;ച്ചയുടെ രണ്ടാം ദിവസം എച്ച്‌ എം ടി വിഷയത്തിലെ  അടിയന്തരപ്രമേയം പ്രതീക്ഷിച്ചപോലെ തന്നെ നന്നായി പഠിച്ചു വച്ചിരുന്ന വി ഡി സതീശന്&#x200d;  മോശമില്ലാതെ അവതരിപ്പിക്കുകയും ചെയ്‌തു. രേഖകള്&#x200d; സഹിതം ഉന്നയിച്ച ആരോപണങ്ങള്&#x200d;ക്ക്‌  ആരും മറുപടി പറഞ്ഞില്ല. ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്ന്‌ പറഞ്ഞും ഹൈക്കോടതിയുടെ  പരിഗണനയിലായതിനാല്&#x200d; എന്ന്‌ അര്&#x200d;ദ്ധോക്തിയില്&#x200d; അവസാനിപ്പിച്ചും ഭരണപക്ഷം തടിതപ്പി.  മറുപടി പറഞ്ഞ കെ പി രാജേന്ദ്രന്&#x200d; യു ഡി എഫ്‌ കാലത്തുണ്ടായ കൈയ്യേറ്റങ്ങള്&#x200d;  ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച്‌ ദീര്&#x200d;ഘമായി സംസാരിച്ചു. രാജേന്ദ്രന്റെ  മൂന്നാര്&#x200d; സംഘം ചുമച്ചുകിതച്ചു നാള്&#x200d; കഴിക്കുന്നത്‌ നാട്ടുകാരറിയുന്നുണ്ടെന്ന  അപകര്&#x200d;ഷതാബോധമോ ലജ്ജയോ ഒന്നും അദ്ദേഹത്തെ അലട്ടിയില്ല. ചീഫ്‌ സെക്രട്ടറിയുടെ  റിപ്പോര്&#x200d;ട്ടിനെയോ എ ജിയുടെ റിപ്പോര്&#x200d;ട്ടിനെയോ കുറിച്ച്‌ ചില പരാമര്&#x200d;ശങ്ങള്&#x200d; നടന്നു  എന്നല്ലാതെ ആരും ഗൗരവത്തോടെ ഉന്നയിച്ചുകണ്ടില്ല. കഴിഞ്ഞ കുറച്ചു ദിവസമായി  മാധ്യമങ്ങളില്&#x200d; എച്ച്‌ എം ടിയുമായി ബന്ധപ്പെട്ടു വന്ന ആരോപണങ്ങള്&#x200d; പ്രതിപക്ഷം  ഛര്&#x200d;ദ്ദിച്ചു. പുറത്ത്‌ ഭരണപക്ഷം നല്&#x200d;കിയ മറുപടികള്&#x200d; ഭരണപക്ഷം ആവര്&#x200d;ത്തിച്ചു.  ഒടുവില്&#x200d; പ്രതിപക്ഷ നേതാവിന്റെ പതിവു പ്രഖ്യാപനം: &#8220;&#8230;. പ്രതിഷേധിച്ച്‌ ഞങ്ങള്&#x200d;  ഇറങ്ങിപ്പോകുന്നു&#8230;&#8221; സന്തോഷത്തോടെ സ്‌പീക്കര്&#x200d; അടുത്ത നടപടിക്രമത്തിലേക്കു  കടക്കുന്നു. </font></p>
<p><font face="AnjaliOldLipi" size="3">അടുത്തദിവസം ഒന്നില്&#x200d; തൃപ്‌തിപ്പെടാതെ രണ്ടുവട്ടം പ്രതിപക്ഷം  ഇറങ്ങിപ്പോയി. ദില്ലിയില്&#x200d; നിന്ന്‌ തിരിച്ചെത്തിയ മുഖ്യമന്ത്രിയും ഗോദയിലിറങ്ങിയ  ദിവസമായിരുന്നു അത്‌. കഞ്ചിക്കോട്‌ കെല്&#x200d; ഭൂമിയിടപാടുമായി ബന്ധപ്പെട്ടായിരുന്നു  പരമ്പരാഗത ഇറങ്ങിപ്പോക്ക്‌. എം പി ഡിസ്റ്റലറി പോലുള്ള `ചെറുകിടക്കാര്&#x200d;&#8217;ക്ക്‌  ഭൂമികൊടുത്തതില്&#x200d; അപാകതയില്ലെന്ന്‌ മന്ത്രി വാദിച്ചെങ്കിലും മറുത്തൊന്നും പറയാതെ  ഇറങ്ങിപ്പോകാനാണ്‌ ഉമ്മന്&#x200d;ചാണ്ടി തീരുമാനിച്ചത്‌.</font></p>
<p><font face="AnjaliOldLipi" size="3"> നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ  ചര്&#x200d;ച്ചയില്&#x200d; മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തുമ്പോള്&#x200d; പി സി ജോര്&#x200d;ജ്‌ അദ്ദേഹത്തെ  പ്രകോപിപ്പിക്കാന്&#x200d; നോക്കിയതാണ്‌ രണ്ടാമത്തെ ഇറങ്ങിപ്പോക്കില്&#x200d; കലാശിച്ചത്‌.  ഭൂമിയിടപാട്‌ സംബന്ധിച്ച സത്യവാങ്‌മൂലം സാധാരണനിലയില്&#x200d; നല്&#x200d;കുക റവന്യൂവകുപ്പാണ്‌.  എച്ച്‌ എം ടി ഭൂമിയിടപാടില്&#x200d; എന്തുകൊണ്ട്‌ വ്യവസായ വകുപ്പ്‌ നല്&#x200d;കി എന്നായിരുന്നു  ജോര്&#x200d;ജിന്റെ കുസൃതിച്ചോദ്യം. പ്രതിപക്ഷത്ത്‌ പൂര്&#x200d;ണ്ണമായി എത്തിയിട്ടുമില്ല,  ഭരണപക്ഷത്തു നിന്ന്‌ പൂര്&#x200d;ണ്ണമായി വിട്ടിട്ടുമില്ല എന്ന അവസ്ഥയില്&#x200d; നില്&#x200d;ക്കുന്ന പി  സി ജോര്&#x200d;ജ്ജ്‌ ഇടിച്ചുകയറി ഷൈന്&#x200d; ചെയ്യുന്നത്‌ ഉമ്മന്&#x200d;ചാണ്ടിക്കു സഹിച്ചില്ല.  ചാടിയെണീറ്റ അദ്ദേഹം മുഖ്യമന്ത്രിക്കു നേരെ ചോദ്യശരങ്ങളെയ്‌തു.<br />
എച്ച്‌ എം ടി  ഭൂമിയിടപാടില്&#x200d; സര്&#x200d;ക്കാര്&#x200d; നിലപാട്‌ വ്യക്തമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ  ലളിതമായ ആവശ്യം. ആഭ്യന്തരമന്ത്രിയും റവന്യൂ മന്ത്രിയും തലേദിവസം നല്&#x200d;കിയ  വിശദീകരണത്തിനപ്പുറം ഒന്നും പറയാനില്ലെന്നായി മുഖ്യമന്ത്രി. ചീഫ്‌ സെക്രട്ടറിയുടെ  റിപ്പോര്&#x200d;ട്ടിന്&#x200d;മേല്&#x200d; സര്&#x200d;ക്കാര്&#x200d; നിലപാട്‌ എന്താണെന്നായി ഉമ്മന്&#x200d;ചാണ്ടി.  </font></p>
<p><font face="AnjaliOldLipi" size="3">&#8220;ഞങ്ങള്&#x200d; കോടതിയെ ബഹുമാനിക്കുന്നില്ലെന്നാണല്ലോ പ്രതിപക്ഷത്തിന്റെ പരാതി.  എച്ച്‌ എം ടി വിഷയത്തില്&#x200d; കോടതിയെ നല്ല നിലയില്&#x200d; ബഹുമാനിച്ചുകൊണ്ടു മുന്നോട്ടു  പോകാനാണ്‌ തീരുമാന&#8221;മെന്ന്‌ വി എസ്‌ പറഞ്ഞതില്&#x200d; എല്ലാമടങ്ങിയിരുന്നു. &#8220;കോടതി  ശരിയായ നിലപാട്‌ എടുക്കും. ഹൈക്കോടതിയില്&#x200d; നിന്ന്‌ ശരിയായ നിലപാട്‌  ഉണ്ടായില്ലെങ്കില്&#x200d; സുപ്രീം കോടതിയില്&#x200d; പോകും&#8221; എന്നും മുഖ്യമന്ത്രി  കൂട്ടിച്ചേര്&#x200d;ത്തു. ചീഫ്‌ സെക്രട്ടറിയുടെ റിപ്പോര്&#x200d;ട്ടാണോ എ ജിയുടെ റിപ്പോര്&#x200d;ട്ടാണോ  ശരിയായ നിലപാടെന്ന്‌ അദ്ദേഹം പറഞ്ഞില്ല. എന്നാല്&#x200d; പ്രതിപക്ഷം ആഗ്രഹിക്കുന്ന മറുപടി  തന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നു പ്രതീക്ഷിക്കേണ്ടതില്ലെന്ന്‌ അദ്ദേഹം  സൂചിപ്പിച്ചു. എജി യുടെ റിപ്പോര്&#x200d;ട്ട്‌ നിയമാനുസൃതമാണോ, അത്‌ സര്&#x200d;ക്കാരിന്റെ  നിലപാട്‌ തന്നെയാണോ എന്ന്‌ ഉമ്മന്&#x200d;ചാണ്ടി ചോദിച്ചപ്പോള്&#x200d; മുഖ്യമന്ത്രിക്ക്‌  ഉത്തരംമുട്ടി. സത്യം പറഞ്ഞാല്&#x200d; പാര്&#x200d;ട്ടി വിരുദ്ധം, നുണ പറഞ്ഞാല്&#x200d; ജനവിരുദ്ധം. മൗനം  തന്നെ ഭൂഷണം! ഇതോടെ മുഖ്യമന്ത്രി ഒളിച്ചോടിയേ എന്ന്‌ ആര്&#x200d;ത്തുവിളിച്ച്‌ പ്രതിപക്ഷം  സഭവിട്ടിറങ്ങി.</font></p>
<p><font face="AnjaliOldLipi" size="3"> എല്ലാം കണ്ടും രസിച്ചും എളമരം കരീമും കെ പി രാജേന്ദ്രനും.  ഭൂപരിഷ്‌കരണ നിയമം പരിഷ്‌കരിക്കുകയാണെങ്കില്&#x200d; നടക്കട്ടെയെന്ന നിലപാടായിരുന്നു  ഭരണപ്രതിപക്ഷങ്ങള്&#x200d;ക്ക്‌. ആരും അതേക്കുറിച്ച്‌ ഗൗരവമായി ചര്&#x200d;ച്ച നടത്തിയില്ലെന്നതു  പോട്ടെ, ഇതിനു കാരണക്കാരനായ ടി ബാലകൃഷ്‌ണന്&#x200d; ഐ എ എസിനെ അപലപിക്കാന്&#x200d; പോലും  തയാറായില്ല. ഇതിനെയൊക്കെ എതിര്&#x200d;ക്കാതിരുന്നാല്&#x200d; അടുത്ത സര്&#x200d;ക്കാര്&#x200d; വരുമ്പോള്&#x200d;  ഇതിന്റെയെല്ലാം വിളവ്‌ കൊയ്യാം എന്ന കണക്കുകൂട്ടലിലായിരിക്കാം യു ഡി  എഫ്‌.<br />
സച്ചാര്&#x200d; &#8211; പാലോളി കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടുകളാണ്‌ നന്ദിപ്രമേയത്തിനിടെ  കാര്യമായി ചര്&#x200d;ച്ച ചെയ്‌ത മറ്റൊരു വിഷയം. അതിന്റെ ന്യായാന്യായങ്ങളായിരുന്നില്ല  മറിച്ച്‌ ആരാണ്‌ ന്യൂനപക്ഷങ്ങള്&#x200d;ക്ക്‌ കൂടുതല്&#x200d; സഹായം ചെയ്‌തതെന്നായിരുന്നു  തര്&#x200d;ക്കം. നേട്ടങ്ങള്&#x200d; കേന്ദ്രസര്&#x200d;ക്കാരിന്റേതാണെന്ന്‌ പ്രതിപക്ഷവും അല്ല പാലോളി  മുഹമ്മദ്‌കുട്ടിയുടെയാണെന്ന്‌ ഭരണപക്ഷവും വാദിച്ചു. </font></p>
<p><font face="AnjaliOldLipi" size="3">മുസ്ലീങ്ങളുടെ ബംഗാളിലെ  സ്ഥിതിയെക്കുറിച്ച്‌ മുസ്ലീംലീഗ്‌ എം എല്&#x200d; എമാര്&#x200d; കണ്ണീര്&#x200d; വാര്&#x200d;ത്തു. മുന്&#x200d;  നയപ്രഖ്യാപനത്തിലെ വാഗ്‌ദാനങ്ങള്&#x200d; ഒട്ടുമിക്കവയും പരിഗണിക്കപ്പെടുക പോലും  ചെയ്‌തിട്ടില്ലെന്ന സത്യം കെ എം മാണി ഉദാഹരണ സഹിതം പറഞ്ഞപ്പോള്&#x200d; ഭരണപക്ഷം  നിശബ്‌ദരായി. എവിടെ ഓപ്പണ്&#x200d; യൂണിവേഴ്‌സിറ്റി? എവിടെ മെഡിക്കല്&#x200d; സര്&#x200d;വ്വകലാശാല?  തുടങ്ങി ഒന്നൊന്നായി ചോദിച്ച്‌ കത്തിക്കയറിയെങ്കിലും ഇടക്കുവെച്ച്‌ ഒഴുക്കു  നഷ്‌ടപ്പെട്ട്‌ അദ്ദേഹം വിഷയം മാറ്റി. </font></p>
<p><font face="AnjaliOldLipi" size="3">അതേസമയം ഒന്നുകില്&#x200d; ധനമന്ത്രി,  അല്ലെങ്കില്&#x200d; പാലോളി മുഹമ്മദ്‌കുട്ടി നിയമസഭയില്&#x200d; അസത്യപ്രസ്‌താവന നടത്തിയത്‌  ആര്&#x200d;ക്കും ഒരു വിഷയവുമായില്ല. പദ്ധതി ചെലവുമായി ബന്ധപ്പെട്ട്‌ ധനകാര്യവകുപ്പില്&#x200d;  നിന്ന്‌ ചീഫ്‌ സെക്രട്ടറിക്ക്‌ ഒരു നിര്&#x200d;ദേശവും നല്&#x200d;കിയിട്ടില്ലെന്ന്‌ തിരുവഞ്ചൂര്&#x200d;  രാധാകൃഷ്‌ണന്റ ചോദ്യത്തിന്‌ മറുപടിയായി ധനമന്ത്രി തോമസ്‌ ഐസക്ക്‌  വ്യക്തമാക്കിയിരുന്നു. എന്നാല്&#x200d; ഫിബ്രവരി മാര്&#x200d;ച്ച്‌ മാസങ്ങളില്&#x200d; ചെലവ്‌  നിയന്ത്രിക്കാന്&#x200d; ആവശ്യപ്പെട്ടിട്ടില്ലെന്നും ധനവകുപ്പില്&#x200d; നിന്നുള്ള  നിര്&#x200d;ദ്ദേശങ്ങളടങ്ങിയ സര്&#x200d;ക്കുലര്&#x200d; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  ശ്രദ്ധയില്&#x200d;പ്പെടുത്തിയിട്ടുണ്ട്‌ എന്നും പാലോളി മുഹമ്മദ്‌കുട്ടിയും സഭയെ  അറിയിച്ചു. ജനുവരി അഞ്ചിന്‌ ചീഫ്‌ സെക്രട്ടറി ധനകാര്യവകുപ്പിനു വേണ്ടി  പുറത്തിറക്കിയ 2/08 ധന സര്&#x200d;ക്കുലറിന്റെ പകര്&#x200d;പ്പും മറുപടിക്കൊപ്പം പാലോളി  നല്&#x200d;കിയിരുന്നു. ഒരു വിഷയത്തില്&#x200d; പരസ്‌പര വിരുദ്ധമായ മറുപടി രണ്ടു മന്ത്രിമാര്&#x200d;  പറഞ്ഞതില്&#x200d; ആര്&#x200d;ക്കും വലിയ അപാകത കണ്ടെത്താനായില്ല. </font></p>
<p><font face="AnjaliOldLipi" size="3">വാളയാര്&#x200d;  മലബാര്&#x200d;സിമന്റ്‌സ്‌ സ്‌പിരിറ്റ്‌ കടത്തായിരുന്നു അടുത്ത ദിവസം പ്രതിപക്ഷത്തിന്‌  സഭവിട്ടിറങ്ങാന്&#x200d; കിട്ടിയ വിഷയം. ഇടതു മന്ത്രിസഭയിലെ അംഗങ്ങള്&#x200d; പ്രതിപക്ഷത്തിനു  നേരെ തൊടുക്കുന്ന അസ്‌ത്രങ്ങള്&#x200d; ബൂമറാങ്ങുപോലെ തിരിച്ചടിക്കുന്ന രംഗത്തിന്‌ ഒട്ടേറെ  തവണ സഭ സാക്ഷ്യം വഹിച്ചു. മലബാര്&#x200d; സിമന്റ്‌സ്‌ സ്‌പിരിറ്റ്‌ ചര്&#x200d;ച്ചയില്&#x200d;  കോണ്&#x200d;ഗ്രസുകാരും ലീഗുകാരും പോലും പറയാന്&#x200d; മടിക്കുന്ന ആരോപണമാണ്‌ എളമരം കരീം  വിളമ്പിയത്‌. ചാക്കു രാധാകൃഷ്‌ണന്റെ ബിനാമികളാണത്രെ മലബാര്&#x200d;സിമന്റ്‌സിലെ  പ്രശ്‌നങ്ങള്&#x200d;ക്കെല്ലാം കാരണം. ചാക്കു രാധാകൃഷ്‌ണനും യു ഡി എഫും തമ്മില്&#x200d;  ബന്ധമുണ്ടെന്നു വരുത്താനുള്ള അവസരമൊന്നും ഉമ്മന്&#x200d;ചാണ്ടി നല്&#x200d;കിയില്ല. ഇടതുപക്ഷ  സര്&#x200d;ക്കാര്&#x200d; അധികാരമേറ്റ ദിവസവും, സി പി എമ്മിന്റെ കോട്ടയം സമ്മേളനത്തിനും  ആശംസകളര്&#x200d;പ്പിച്ച്‌ ദേശാഭിമാനിയുടെ ഒന്നാംപുറത്ത്‌ വര്&#x200d;ണ്ണപരസ്യം നല്&#x200d;കിയ ചാക്ക്‌  രാധാകൃഷ്‌ണന്&#x200d; ആരുടെ ആളാണെന്ന്‌ ഉമ്മന്&#x200d;ചാണ്ടി തിരിച്ചു ചോദിച്ചപ്പോള്&#x200d; കരീം  പതറിപ്പോയി. </font></p>
<p><font face="AnjaliOldLipi" size="3">നന്ദിപ്രമേയ ചര്&#x200d;ച്ചക്കു ശേഷം ബജറ്റ്‌ അവതരണവും തുടര്&#x200d;ന്നുള്ള  ചര്&#x200d;ച്ചയും ബഷീര്&#x200d; മയമായിരുന്നു. പാത്തുമ്മയുടെ ആടിനെ ഉദ്ധരിച്ചാണ്‌ ഐസക്ക്‌  ബജറ്റ്‌ പ്രസംഗം നടത്തിയത്‌. തുടര്&#x200d;ന്നു നടന്ന ചര്&#x200d;ച്ചയില്&#x200d; ആനവാരി, പൊന്&#x200d;കുരിശ്‌,  എട്ടുകാലി മമ്മൂഞ്ഞ്‌ തുടങ്ങിയ ബഷീര്&#x200d;കഥാപാത്രങ്ങളാകെ വലിച്ചിഴക്കപ്പെട്ടു. ബജറ്റ്‌  അവതരിപ്പിക്കുന്ന ദിവസം ഇറങ്ങിപ്പോക്കിന്‌ അവധി നല്&#x200d;കാന്&#x200d; ഉമ്മന്&#x200d;ചാണ്ടി സൗമനസ്യം  കാണിച്ചു.<br />
ബജറ്റ്‌ ചര്&#x200d;ച്ച പ്രതീക്ഷിച്ച പോലെ തന്നെ വിരസവും  ഉപരിപ്ലവവുമായിരുന്നു. വേണ്ടത്ര ഗൃഹപാഠമില്ലാതെയും ഐസക്കിനോടു വേണ്ടതിലധികം  മയത്തിലുമാണ്‌ തുടര്&#x200d;ദിവസങ്ങളില്&#x200d; പ്രതിപക്ഷം ചര്&#x200d;ച്ചയില്&#x200d; പങ്കാളിയായത്‌. ഏറ്റവും  നല്ല നിലക്ക്‌ ചര്&#x200d;ച്ച നടത്തിയ കെ എം മാണിയും ആര്യാടന്&#x200d; മുഹമ്മദും പ്രൊഫസറുടെ  സാമര്&#x200d;ത്ഥ്യം ഒടുവില്&#x200d; അംഗീകരിച്ച്‌ പിന്&#x200d;വാങ്ങുകയായിരുന്നു. </font></p>
<p><font face="AnjaliOldLipi" size="3">കണ്ണൂര്&#x200d;  അക്രമത്തെക്കുറിച്ചായിരുന്നു പത്താം തിയതി അടിയന്തരപ്രമേയം. ഇറങ്ങിപ്പോവുക എന്ന  ചടങ്ങ്‌ അത്യാവശ്യം വ്യത്യാസപ്പെടുത്തി അന്ന്‌ സഭാമന്ദിരത്തിനു മുന്നില്&#x200d;  പ്രതിപക്ഷം സത്യാഗ്രഹം നടത്തി. കെ സുധാകരനും കോടിയേരിയും തമ്മിലുള്ള  വാക്‌യുദ്ധത്തിനാണ്‌ സഭ സാക്ഷ്യം വഹിച്ചത്‌. അനിയന്ത്രിതമായ ബഹളമായിരുന്നു  ചര്&#x200d;ച്ചയിലുടനീളവും. ഇ പി ജയരാജന്&#x200d; ഇപ്പോഴും കഴുത്തില്&#x200d; വെടിയുണ്ടയുമായിട്ടാണ്‌  ജീവിക്കുന്നതെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്&#x200d; പറഞ്ഞപ്പോള്&#x200d; ഭരണപക്ഷം ഒന്നടങ്കം കെ  സുധാകരനു നേരെ അര്&#x200d;ത്ഥഗര്&#x200d;ഭമായി വിരല്&#x200d;ചൂണ്ടിയത്‌ വലിയ ബഹളത്തിന്‌ ഇടവരുത്തി.  എന്നാല്&#x200d; സഖാവ്‌ സെയ്‌താലിയെ കൊന്നവന്&#x200d; ദേ ഇരിക്കുന്നു എന്നു ഭരണപക്ഷ  ബഞ്ചുകളിലേക്ക്‌ വിരല്&#x200d;ചൂണ്ടി പി സി വിഷ്‌ണുനാഥ്‌ തിരിച്ചടിച്ചപ്പോള്&#x200d; ഭരണപക്ഷം  പതറിപ്പോയി. കണ്ണൂരില്&#x200d; രക്തസാക്ഷികളുടെ എണ്ണത്തില്&#x200d; സി പി എമ്മാണ്‌ മുന്നില്&#x200d;  എന്നു കേട്ടപ്പോള്&#x200d; കൈയ്യടിക്കുന്ന പി ജയരാജനെയും നിയമസഭയ്‌ക്കു കാണേണ്ടി വന്നു.  </font></p>
<p><font face="AnjaliOldLipi" size="3">വാക്കൗട്ടുകള്&#x200d; ഒരുദിവസംപോലും മുടങ്ങാതെ നടക്കുന്നുണ്ടായിരുന്നു. മൂന്നാര്&#x200d;  ദൗത്യം കോടതി വിധി ചര്&#x200d;ച്ച ചെയ്യാത്തതില്&#x200d; പ്രതിഷേധിച്ച്‌ ഒരുദിവസം വാക്കൗട്ട്‌  നടത്തിയെങ്കിലും ദൗത്യം പുനരാരംഭിക്കണമെന്ന്‌ ആരും ആവശ്യപ്പെട്ടു കണ്ടില്ല. മറ്റൊരു  നാള്&#x200d; വേനല്&#x200d;മഴയിലെ കൃഷിനാശത്തെക്കുറിച്ച്‌ പറഞ്ഞായിരുന്നു ഇറങ്ങിപ്പോക്ക്‌. ബേബി  ഫുഡ്‌ കമ്പനികള്&#x200d;ക്കെതിരായ നടപടി തടഞ്ഞുവെച്ചുവെന്ന ആരോപണവും വാക്കൗട്ടിന്‌  കാരണമായി. ഇതിനിടയില്&#x200d; എ പി എല്&#x200d;-ബി പി എല്&#x200d; തര്&#x200d;ക്കത്തെ തുടര്&#x200d;ന്ന്‌  ചോദ്യോത്തരവേള നിര്&#x200d;ത്തിവെക്കേണ്ടതായും വന്നു. പി കെ ശ്രീമതിക്കും തോമസ്‌  ഐസക്കിനുമെതിരെ വന്ന രണ്ട്‌ അഴിമതി ആരോപണങ്ങള്&#x200d; വേണ്ടത്ര തെളിവുകളില്ലാതെ  ചീറ്റിപ്പോവുകയും അവതരിപ്പിച്ചവര്&#x200d; നന്നായി വിയര്&#x200d;ക്കുകയും ചെയ്‌തു.  കൃഷിനാശത്തെച്ചൊല്ലി തിരുവഞ്ചൂര്&#x200d; രാധാകൃഷ്‌ണന്&#x200d;, എം മുരളി, ജോസഫ്‌ എം പുതുശേരി, എം  ഉമ്മര്&#x200d; തുടങ്ങിയവര്&#x200d; നിരാഹരം കിടന്നു. മുഖ്യമന്ത്രി പറഞ്ഞതുപോലെ: &#8220;രാവിലെ  ശരിക്ക്‌ ശാപ്പാടടിച്ച്‌ ഉച്ചവരെ നിരാഹാരം. അതാണ്‌ അവരുടെ പരിപാടി.&#8221;</font></p>
<p><font face="AnjaliOldLipi" size="3">എ കെ  ആന്റണിയും ഉമ്മന്&#x200d;ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്ന കാലഘട്ടങ്ങളില്&#x200d; നിയമസഭയെ  പിടിച്ചുകുലുക്കാന്&#x200d; ഒരു വി എസ്‌ അച്യുതാനന്ദനുണ്ടായിരുന്നു. വിഷയങ്ങള്&#x200d; പഠിച്ച്‌,  ഒരു ഒത്തുതീര്&#x200d;പ്പിനും വഴങ്ങാതെ സഭയെ പ്രകമ്പനം കൊള്ളിക്കാന്&#x200d; അദ്ദേഹത്തിനായി.  ഭരണപക്ഷത്തിന്‌ ഓരോ സമ്മേളനങ്ങളും മുള്ളുമുരിക്കില്&#x200d; കയറും പോലെ വിഷമകരമായിരുന്നു.  എന്നാല്&#x200d; ഇപ്പോള്&#x200d; എല്ലാം സ്വഛം സുന്ദരം. ഉമ്മന്&#x200d;ചാണ്ടി എന്നൊരു പ്രതിപക്ഷ  നേതാവുണ്ടെന്നു പോലും വിശ്വസിക്കാന്&#x200d; പ്രയാസം. അടിയന്തരപ്രമേയം അവതരിപ്പിച്ചു  കഴിഞ്ഞാല്&#x200d; മന്ത്രിയുടെ മറുപടിക്കു ശേഷം എന്തെങ്കിലും വിളിച്ചു പറയാനും മറുപടി  തൃപ്‌തിയായില്ലെന്ന്‌ കാണിച്ച്‌ ഇറങ്ങിപ്പോക്ക്‌ പ്രഖ്യാപിക്കാനും മാത്രമായി ഒരു  പ്രതിപക്ഷ നേതാവ്‌. </font></p>
<p><font face="AnjaliOldLipi" size="3">സഭയ്‌ക്കു പുറത്ത്‌ കോണ്&#x200d;ഗ്രസും ഘടകകക്ഷികള്&#x200d;ക്കും കഴിയുന്ന  സമരശേഷിയുടെ അളവ്‌ കഴിഞ്ഞ രണ്ടു വര്&#x200d;ഷം കൊണ്ട്‌ കേരളം വിലയിരുത്തിയിട്ടുണ്ട്‌.  ടെലിവിഷന്&#x200d; ചാനലുകളിലൂടെ ജീവിക്കുന്ന പ്രസ്‌താവനാ ജീവികളായി പ്രതിപക്ഷ നേതാക്കള്&#x200d;  മാറി. പൊറുതി ജനങ്ങളില്&#x200d; നിന്ന്‌ ഒരുപാടു ദൂരെ ചാനലുകളുടെ സ്റ്റുഡിയോകളിലായതിനാല്&#x200d;  പഴയപോലെ സമരത്തിനൊന്നും ആളെ കിട്ടുന്നില്ല. ജനകീയപ്രതിപക്ഷം.</font></p>
<p><font face="AnjaliOldLipi" size="3"><br />
ഗൗരവമായി വിഷയം  ഉന്നയിക്കാന്&#x200d; ഒരാളും മെനക്കെട്ടില്ലെന്നത്‌ നിയമസഭയുടെ ദൗര്&#x200d;ഭാഗ്യമാണ്‌.  ബജറ്റിന്റെ ന്യൂനതകള്&#x200d; ചര്&#x200d;ച്ച ചെയ്യുന്നതില്&#x200d; പ്രതിപക്ഷം ദയനീയമായി  പരാജയപ്പെടുകയായിരുന്നു. കെ എം മാണിയും ആര്യാടന്&#x200d; മുഹമ്മദും നല്ല ചര്&#x200d;ച്ചകള്&#x200d;ക്ക്‌  ശ്രമിച്ചെങ്കിലും ഐസക്കിനെ ആക്രമിക്കുന്നതില്&#x200d; നിന്ന്‌ സ്വയം പിന്&#x200d;വാങ്ങുന്നതായി  തോന്നി. കുഞ്ഞാലിക്കുട്ടി, ഐസ്‌ക്രീം എന്നു കേട്ടാല്&#x200d; മാത്രമാണ്‌ മുസ്ലീം ലീഗ്‌  നിരകളില്&#x200d; ശബ്‌ദമുയരുക. ജോസഫ്‌ എം പുതുശേരിയെ പോലുള്ളവര്&#x200d; വെറുതെ ബഹളം കൂട്ടി സഭയെ  മലീമസമാക്കുകയാണ്‌ പതിവ്‌. പി ജയരാജനും അതേ ഗണത്തില്&#x200d; പെടും.കണ്ണൂര്&#x200d;, പിണറായി,  ലാവ്‌ലിന്&#x200d; എന്നൊക്കെ കേട്ടാല്&#x200d; കാര്യമെന്തായാലും ജയരാജന്&#x200d; ഒച്ചവെക്കും. അതൊരു  ശീലം.</font></p>
<p><font face="AnjaliOldLipi" size="3">ഇറയത്തു നിന്നു പുറപ്പെടുകയും ചെയ്‌തു ഇല്ലത്തൊട്ടെത്തിയതുമില്ല എന്ന  മട്ടില്&#x200d; കഴിയുന്ന പി സി ജോര്&#x200d;ജ്ജ്‌ സഭയുടെ ശ്രദ്ധ ആകര്&#x200d;ഷിക്കുന്നതില്&#x200d; ഇത്തവണയും  റിക്കാര്&#x200d;ഡിട്ടു. അദ്ദേഹം മാത്രമാണ്‌ മൂലമ്പള്ളിയിലെ കുടിയിറക്കിനിരയായ  മനുഷ്യജീവിതങ്ങളെക്കുറിച്ച്‌ സംസാരിച്ചത്‌. കെല്&#x200d;ടെക്ക്‌ ബ്രഹ്മോസിനു കൈമാറിയതിലെ  ദുരൂഹതയെ സംബന്ധിച്ച ജോര്&#x200d;ജ്ജിന്റെ പ്രസംഗം കോണ്&#x200d;ഗ്രസ്‌ അംഗീകരിക്കുന്നില്ലെന്ന്‌  ജി കാര്&#x200d;ത്തികേയന്‌ പറയേണ്ടി വന്നു. എങ്കിലും തിരിഞ്ഞു നോക്കുമ്പോള്&#x200d;  അഭിമാനിക്കാന്&#x200d; വകയുള്ളത്‌ കുട്ടനാട്ടിലെ ജനങ്ങള്&#x200d;ക്കാണ്‌. അവര്&#x200d;  തെരഞ്ഞെടുത്തുവിട്ട പ്രതിനിധി തോമസ്‌ ചാണ്ടി അത്രമേല്&#x200d; വിശുദ്ധനത്രേ. കുട്ടനാട്ടിലെ  ജനങ്ങള്&#x200d; വിളനാശത്തെത്തുടര്&#x200d;ന്ന്‌ പ്രതിസന്ധിയിലേക്ക്‌ വീഴുമ്പോള്&#x200d;, ഭരണപക്ഷവും  പ്രതിപക്ഷവും അതേക്കുറിച്ച്‌ ഗൗരവമായി ചര്&#x200d;ച്ചകള്&#x200d; നടത്തുമ്പോള്&#x200d;, കര്&#x200d;ഷകര്&#x200d;ക്കു  വേണ്ടി ഗോഗ്വാ വിളികള്&#x200d; മുഴക്കുമ്പോള്&#x200d; തോമസ്‌ ചാണ്ടി ശ്രദ്ധക്ഷണിക്കലിനായി  എണീറ്റു. എല്ലാവരും കരുതിയത്‌ കുട്ടനാട്ടിലെ പാവപ്പെട്ട കര്&#x200d;ഷകന്റെ വേദനകള്&#x200d; ഇതാ  അവരുടെ സാമാജികനിലൂടെ പുറത്തുവരാന്&#x200d; പോകുന്നു.. </font></p>
<p><font face="AnjaliOldLipi" size="3">അദ്ദേഹം സംസാരിച്ചു തുടങ്ങി.  &#8220;സാര്&#x200d; മാസത്തില്&#x200d; മൂന്നു നാലു തവണ വിദേശത്തേക്കു യാത്രചെയ്യുന്ന ഒരാളാണു സാര്&#x200d;  ഞാന്&#x200d;.. നെടുമ്പാശേരി വിമാനത്താവളത്തില്&#x200d; ലഗേജ്‌ ഇറക്കാന്&#x200d; അരമണിക്കൂര്&#x200d; വേണ്ടി  വരുന്നു. എയര്&#x200d; കണ്ടീഷന്&#x200d; സൗകര്യം പ്രവര്&#x200d;ത്തിക്കുന്നില്ല&#8230;സാര്&#x200d;, യാത്രക്കാര്&#x200d;  ആകെ ബുദ്ധിമുട്ടിലാണ്‌.&#8221; കുട്ടനാട്ടുകാരേ നിങ്ങള്&#x200d;ക്കു സ്‌തുതിയായിരിക്കട്ടെ.  </font></p>
<p>(<font face="AnjaliOldLipi" size="3">ജനശക്തിക്കു വേണ്ടി എഴുതിയത്‌ </font>)</p>
]]></content:encoded>
					
					<wfw:commentRss>https://samastham.wordpress.com/2008/04/04/niyamasabha/feed/</wfw:commentRss>
			<slash:comments>1</slash:comments>
		
		
		
		<media:content url="https://0.gravatar.com/avatar/3c2dee2fee1369abfd366be25e9ab00454799d82721360c0f2490d6f52bf4930?s=96&#38;d=identicon&#38;r=G" medium="image">
			<media:title type="html">തനേഷ്‌ തമ്പി</media:title>
		</media:content>
	</item>
		<item>
		<title>ഇറാഖ്‌: രണ്ടാം ലോകയുദ്ധത്തെ വെല്ലുന്ന യുദ്ധചെലവ്‌</title>
		<link>https://samastham.wordpress.com/2008/03/27/%e0%b4%87%e0%b4%b1%e0%b4%be%e0%b4%96%e0%b5%8d%e2%80%8c-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4/</link>
					<comments>https://samastham.wordpress.com/2008/03/27/%e0%b4%87%e0%b4%b1%e0%b4%be%e0%b4%96%e0%b5%8d%e2%80%8c-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4/#comments</comments>
		
		<dc:creator><![CDATA[തനേഷ്‌ തമ്പി]]></dc:creator>
		<pubDate>Thu, 27 Mar 2008 11:11:45 +0000</pubDate>
				<category><![CDATA[പ്രതിഷേധം]]></category>
		<category><![CDATA[മീഡിയ]]></category>
		<category><![CDATA[രാഷ്ട്രീയം]]></category>
		<category><![CDATA[വാര്‍ത്ത]]></category>
		<category><![CDATA[വിമര്‍ശനം]]></category>
		<category><![CDATA[വിശകലനം]]></category>
		<category><![CDATA[സാമ്പത്തികം]]></category>
		<guid isPermaLink="false">http://samastham.wordpress.com/2008/03/27/%e0%b4%87%e0%b4%b1%e0%b4%be%e0%b4%96%e0%b5%8d%e2%80%8c-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4/</guid>

					<description><![CDATA[അമേരിക്കയുടെ യുദ്ധവെറിയുടെയും അധിനിവേശത്തിന്റെയും ചോരക്കൊതിയുടെയും അഞ്ചാണ്ടുകള്‍ പൂര്‍ത്തിയാവുകയാണ്‌. ഇറാഖില്‍ 2003 മാര്‍ച്ച്‌ ഇരുപതിനാണ്‌ അമേരിക്കയുടെയും ബ്രിട്ടന്റെയും പ്രധാന സഖ്യകക്ഷികളുടെയും സേന ഇറാഖിനെ അക്രമിക്കാന്‍ ആരംഭിച്ചത്‌. 2003 മെയ്‌ ഒന്നിന്‌ ബാഗ്‌ദാദില്‍ അധികാരം പിടിച്ചെടുത്ത അധിനിവേശസേന, ഡിസംബര്‍ 13ന്‌ ഇറാഖ്‌ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനെ പിടികൂടുകയും ആജ്ഞാനുവര്‍ത്തികളുടെ പാവസര്‍ക്കാരിനെ അവരോധിക്കുകയും ചെയ്‌തു. 2006 ഡിസംബര്‍ 30ന്‌ പുലര്‍ച്ചെ &#8230; <a href="https://samastham.wordpress.com/2008/03/27/%e0%b4%87%e0%b4%b1%e0%b4%be%e0%b4%96%e0%b5%8d%e2%80%8c-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4/">Continue reading <span class="meta-nav">&#8594;</span></a>]]></description>
										<content:encoded><![CDATA[<p><font face="AnjaliOldLipi" size="3">അമേരിക്കയുടെ യുദ്ധവെറിയുടെയും അധിനിവേശത്തിന്റെയും  ചോരക്കൊതിയുടെയും അഞ്ചാണ്ടുകള്&#x200d; പൂര്&#x200d;ത്തിയാവുകയാണ്‌. ഇറാഖില്&#x200d; 2003 മാര്&#x200d;ച്ച്‌  ഇരുപതിനാണ്‌ അമേരിക്കയുടെയും ബ്രിട്ടന്റെയും പ്രധാന സഖ്യകക്ഷികളുടെയും സേന ഇറാഖിനെ  അക്രമിക്കാന്&#x200d; ആരംഭിച്ചത്‌. 2003 മെയ്‌ ഒന്നിന്‌ ബാഗ്‌ദാദില്&#x200d; അധികാരം  പിടിച്ചെടുത്ത അധിനിവേശസേന, ഡിസംബര്&#x200d; 13ന്‌ ഇറാഖ്‌ ഭരണാധികാരിയായിരുന്ന സദ്ദാം  ഹുസൈനെ പിടികൂടുകയും ആജ്ഞാനുവര്&#x200d;ത്തികളുടെ പാവസര്&#x200d;ക്കാരിനെ അവരോധിക്കുകയും ചെയ്‌തു.  2006 ഡിസംബര്&#x200d; 30ന്‌ പുലര്&#x200d;ച്ചെ അമേരിക്കന്&#x200d; പാവക്കോടതിയുടെ വിധി പ്രകാരം സദ്ദാം  രക്തസാക്ഷിത്വം വരിച്ചു.<br />
അമേരിക്കന്&#x200d; ജനതയെ മുഴുവന്&#x200d; തെറ്റിദ്ധരിപ്പിച്ച്‌  ഇറാഖ്‌ യുദ്ധത്തിന്‌ അരങ്ങൊരുക്കിയ ജോര്&#x200d;ജ്ജ്‌ ബുഷിന്റെ ഭരണകൂടം ഗുരുതരമായ  പ്രതിസന്ധിയെ നേരിടുകയാണ്‌. അധിനിവേശത്തിന്‌ കാരണമായി പറഞ്ഞിരുന്ന ഇറാഖിന്റെ  കൈയ്യിലെ വിനാശകാരികളായ ആയുധങ്ങള്&#x200d; യാങ്കിപ്പടയ്‌ക്ക്‌ ഇനിയും  കണ്ടെത്താനായിട്ടില്ല. സാമൂഹികമായും രാഷ്‌ട്രീയമായും സാമ്പത്തികമായും ഇറാഖും  അഫ്‌ഗാനിസ്ഥാനുമെല്ലാം അമേരിക്കയെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്നു.  സുഖലോലുപതയുടെ ആലസ്യത്തിലെന്ന്‌ മാധ്യമങ്ങള്&#x200d; ചിത്രീകരിച്ചിരുന്ന അമേരിക്കന്&#x200d;  തെരുവുകള്&#x200d; യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങള്&#x200d; കൊണ്ട്‌ ഇപ്പോള്&#x200d; പ്രകമ്പനം കൊള്ളുന്നു.</font><br />
<span id="more-79"></span><font face="AnjaliOldLipi" size="3"><br />
ഇറാഖിന്റെ ദൈന്യത ലോകമനഃസാക്ഷിയെയെന്നതുപോലെ അമേരിക്കന്&#x200d; ജനതയേയും  ബാധിക്കുന്നു. ഇറാഖില്&#x200d; നിന്നുയരുന്ന നിലവിളികള്&#x200d; അമേരിക്കയിലെ സാധാരണക്കാരെ  നിരന്തരം വേട്ടയാടുന്നു. ഇതിനു പുറമെ ബാഗ്‌ദാദില്&#x200d; നിന്നെത്തുന്ന വിമാനങ്ങളില്&#x200d;  തുടര്&#x200d;ച്ചയായി എത്തിക്കൊണ്ടിരിക്കുന്ന അമേരിക്കന്&#x200d; സൈനികരുടെ മൃതദേഹങ്ങള്&#x200d; അവരുടെ  ഉറക്കം കെടുത്തുന്നുണ്ട്‌. ഇറാഖ്‌ യുദ്ധത്തില്&#x200d; പങ്കെടുത്ത പട്ടാളക്കാര്&#x200d;ക്കിടയില്&#x200d;  ആത്മഹത്യാ പ്രവണത വര്&#x200d;ധിക്കുന്നതിനെക്കുറിച്ച്‌ സി ബി എസ്‌ ടെലിവിഷന്&#x200d; നടത്തിയ പഠനം  രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്‌. 45 സംസ്ഥാനങ്ങളില്&#x200d; നിന്നു ശേഖരിച്ച വിപുലമായ  വിവരങ്ങളുടെ അടിസ്ഥാനത്തില്&#x200d; 2005ല്&#x200d; മാത്രം സൈന്യത്തില്&#x200d; സേവനം അനുഷ്‌ഠിച്ച 6256  പേരെങ്കിലും ആത്മഹത്യ ചെയ്‌തുവെന്നാണ്‌ ചാനല്&#x200d; കണ്ടെത്തിയത്‌. അതായത്‌ ആഴ്‌ചയില്&#x200d;  120 പേര്&#x200d; വീതം. ഭൂരിഭാഗവും 20നും 24നും ഇടയില്&#x200d; പ്രായമുള്ളവര്&#x200d;. ഒരു തരം  ഭ്രാന്തമായ നിസംഗതയിലേക്ക്‌ രാജ്യം വഴുതിപ്പോകുന്നു. ചുരുക്കത്തില്&#x200d; അമേരിക്കയുടെ  സാമൂഹികാന്തരീക്ഷത്തില്&#x200d; ഇറാഖ്‌ യുദ്ധം വരുത്തി വെച്ചിരിക്കുന്ന പ്രത്യാഘാതങ്ങള്&#x200d;  ചെറുതല്ല എന്നു സാരം.<br />
2007 ഒക്‌ടോബര്&#x200d; 27ന്‌ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളുമായി  പതിനായിരങ്ങളാണ്‌ അമേരിക്കന്&#x200d; നഗരവീഥികളില്&#x200d; നിറഞ്ഞത്‌. ഇറാഖ്‌ യുദ്ധത്തിന്‌ അനുമതി  നല്&#x200d;കിയ അമേരിക്കന്&#x200d; സെനറ്റിലെ വോട്ടിംഗിന്റെ അഞ്ചാം വാര്&#x200d;ഷികമായിരുന്നു അന്ന്‌.  സ്വന്തം രാജ്യത്തിന്റെ യുദ്ധവെറിയും, അതിന്റെ പ്രത്യാഘാതങ്ങളും മനസിലാക്കി  തെരുവുകള്&#x200d; കൈയ്യടക്കിയ അവര്&#x200d; നിരത്തുകളില്&#x200d; കിടന്നും ബുഷിനെ രാക്ഷസനായി  ചിത്രീകരിക്കുന്ന ബാനറുകളും പോസ്റ്ററുകളുമേന്തിയും തങ്ങളുടെ പ്രതിഷേധം  രേഖപ്പെടുത്തി. സ്വാഭാവികമായും അധിനിവേശത്തിന്റെ അഞ്ചാം വാര്&#x200d;ഷികമായ മാര്&#x200d;ച്ച്‌  20നും സ്വന്തം രാജ്യത്തിന്റെ നെറികേടുകള്&#x200d;ക്കും യുദ്ധക്കൊതിക്കുമെതിരായ ശക്തമായ  ജനകീയ രോഷം ഉയര്&#x200d;ന്നു.<br />
II<br />
ലോകത്താകെയുള്ള രാജ്യങ്ങള്&#x200d; തങ്ങളുടെ സൈനിക  ആവശ്യങ്ങള്&#x200d;ക്കായി ചിലവഴിക്കുന്ന തുകയുടെ 55 ശതമാനം വരുന്നതാണ്‌ അമേരിക്കയുടെ സൈനിക  ബജറ്റ്‌. വിവിധ രാജ്യങ്ങളില്&#x200d; നടത്തുന്ന അധിനിവേശങ്ങള്&#x200d; വരുത്തിവെക്കുന്ന  നാശനഷ്‌ടങ്ങള്&#x200d;, ഇസ്രായേലിനെപ്പോലുള്ള അധിനിവേശ കൂട്ടാളികള്&#x200d;ക്കായി നല്&#x200d;കേണ്ടി  വരുന്ന സഹായം, സി ഐ എ പ്രവര്&#x200d;ത്തനത്തിന്‌ വേണ്ടി വരുന്ന ധനം എന്നിങ്ങനെയുള്ള  `അദൃശ്യബജറ്റിനു&#8217; പുറമെയാണ്‌ ജി ഡി പിയില്&#x200d; നിന്ന്‌ സൈനികചിലവിന്‌ ഇത്രവലിയ തുക  നീക്കി വെക്കുന്നത്‌.<br />
ഇറാഖ്‌ യുദ്ധത്തിനായി 1.2 ട്രില്ല്യണ്&#x200d; ഡോളര്&#x200d; ചിലവഴിച്ചു  എന്നാണ്‌ 2007ല്&#x200d; പുറത്തു വന്ന കണക്കുകള്&#x200d; വ്യക്തമാക്കുന്നത്‌. യുദ്ധം  നഷ്‌ടക്കച്ചവടമായെന്ന തിരിച്ചറിവില്&#x200d; ഇറാഖില്&#x200d; നിന്ന്‌ അമേരിക്കന്&#x200d; സൈനികരെ  വന്&#x200d;തോതില്&#x200d; പിന്&#x200d;വലിക്കുമെന്ന്‌ യു എസ്‌ പ്രതിരോധ സെക്രട്ടറി ഗേറ്റ്‌സിന്‌ 2007  സെപ്‌തംബറില്&#x200d; പറയേണ്ടി വന്നത്‌. ഒരു ലക്ഷം പേരെയെങ്കിലും പിന്&#x200d;വലിക്കേണ്ടി  വരുമെന്നാണ്‌ അദ്ദേഹം വ്യക്തമാക്കിയത്‌.<br />
സാമ്പത്തിക നോബല്&#x200d; സമ്മാന ജേതാവ്‌  ജോസഫ്‌ സ്റ്റിഗ്ലിസും വിഖ്യാത സാമ്പത്തിക ശാസ്‌ത്രജ്‌ഞയായ ലിന്&#x200d;ഡ്‌ ബില്&#x200d;മിസും  ചേര്&#x200d;ന്നെഴുതിയ ദി ത്രീ ട്രില്യണ്&#x200d; ഡോളര്&#x200d; വാര്&#x200d; (The three trillion dollar war)  (മൂന്ന്‌ ലക്ഷം കോടി ഡോളര്&#x200d; യുദ്ധം) എന്ന പുസ്‌തകം ഇറാഖിലെയും അഫ്‌ഗാനിസ്ഥാനിലെയും  യുദ്ധം അമേരിക്കന്&#x200d; സമ്പദ്‌ഘടനക്കു വരുത്തി വച്ചിരിക്കുന്ന  നാശനഷ്‌ടങ്ങളെക്കുറിച്ച്‌ വിശദമായി പ്രതിപാദിക്കുന്നുണ്ട്‌. തെറ്റിദ്ധരിപ്പിക്കുന്ന  കണക്കുകളാണ്‌ യുദ്ധച്ചിലവുകളെ സംബന്ധിച്ച്‌ പെന്റഗണ്&#x200d;  പുറത്തുവിട്ടുകൊണ്ടിരിക്കുന്നതെന്ന്‌ പുസ്‌തകം സമര്&#x200d;ത്ഥിക്കുന്നു.<br />
ചിലവിട്ട  തുകയുടെയും ലഭിച്ച ഫലത്തിന്റെയും അടിസ്ഥാനത്തില്&#x200d; ഇറാഖ്‌, അഫ്‌ഗാനിസ്ഥാന്&#x200d; യുദ്ധം  തികഞ്ഞ പരാജയമായിരുന്നുവെന്നാണ്‌ പുസ്‌തകം വാദിക്കുന്നത്‌. രണ്ടു ബുഷുമാരും അവരുടെ  ഉപദേശകരും വിചാരിച്ചതുപോലെ ചിലവു കുറഞ്ഞതും എളുപ്പം തീര്&#x200d;ക്കാവുന്നതുമായിരുന്നില്ല  ഇത്‌. ഇപ്പോള്&#x200d; തന്നെ ഇറാഖ്‌ യുദ്ധത്തിനു ചിലവാക്കിയിരിക്കുന്നത്‌ 12 വര്&#x200d;ഷം നീണ്ടു  നിന്ന വിയറ്റ്‌നാം യുദ്ധത്തിനു ചിലവായതിനേക്കാള്&#x200d; കൂടുതലും കൊറിയന്&#x200d; യുദ്ധത്തിന്‌  ചിലവായതിന്റെ ഇരട്ടിയും ആണ്‌.<br />
അമേരിക്കന്&#x200d; ചരിത്രത്തില്&#x200d; ഏറ്റവും ചിലവേറിയ  യുദ്ധം രണ്ടാം ലോകമഹായുദ്ധം ആയിരുന്നു. 16.3 മില്യണ്&#x200d; യു എസ്‌ ട്രൂപ്പുകള്&#x200d;ക്ക്‌  നാല്‌ വര്&#x200d;ഷം കൊണ്ട്‌ ചിലവാക്കിയതു അഞ്ച്‌ ട്രില്ല്യണ്&#x200d; ഡോളര്&#x200d; ആണ്‌. അതേസമയം  ഇറാഖില്&#x200d; ഒരു ട്രൂപ്പിനു മാത്രം ചിലവ്‌ പ്രതിമാസം നാല്‌ ലക്ഷം യു എസ്‌ ഡോളര്&#x200d; ആണ്‌.  ഓരോ അമേരിക്കക്കാരനും ഇത്‌ വഹിക്കേണ്ടി വരുന്നു എന്ന തിരിച്ചറിവിന്റെ  നടുക്കത്തിലാണ്‌ ജനങ്ങള്&#x200d;. ഇറാഖിലെയും അഫ്‌ഗാനിസ്ഥാനിലെയും യുദ്ധത്തിനുള്ള കൂടുതല്&#x200d;  തുകയും അമേരിക്ക കടമെടുത്തിരിക്കുകയാണ്‌. അതത്രയും നികുതി രൂപത്തില്&#x200d;  പിരിച്ചെടുക്കുക അസാധ്യമാണെന്ന്‌ ജോസഫ്‌ സ്റ്റിഗ്ലിസും ലിന്&#x200d;ഡ്‌ ബില്&#x200d;മിസും  പറയുന്നു. അതായത്‌ അടുത്ത തലമുറ പോലും ഈ യുദ്ധങ്ങളുടെ ഭാരം തലയിലേറ്റേണ്ടി വരും  എന്നുസാരം.<br />
യുദ്ധത്തിനു ബജറ്റില്&#x200d; അനുവദിച്ച തുക തികയാതെ വരുമെന്നും അധിക തുക  ഇന്ധന വരുമാനം വര്&#x200d;ദ്ധിപ്പിച്ച്‌ ഈടാക്കേണ്ടി വരുമെന്നും അമേരിക്കന്&#x200d; ഉന്നത  പ്രതിരോധ സാമ്പത്തിക ഉദ്യോഗസ്ഥര്&#x200d; തുറന്നു പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇറാഖ്‌  യുദ്ധത്തിന്‌ 2008ല്&#x200d; പ്രതിമാസം 12.5 ബില്യണ്&#x200d; അമേരിക്കന്&#x200d; ഖജനാവില്&#x200d; നിന്ന്‌  ചിലവഴിക്കേണ്ടി വരും. അഫ്‌ഗാനിസ്ഥാനിലും കൂടെ ഉള്&#x200d;പ്പെടെ 16 ബില്യണ്&#x200d; ഡോളര്&#x200d; ചിലവ്‌  വരും. ഇത്‌ അമേരിക്കയുടെ വാര്&#x200d;ഷിക ബജറ്റിന്‌ തുല്യമാണ്‌. കണക്കില്&#x200d;പെടാത്ത  ചിലവുകള്&#x200d; വേറെയും ഉണ്ട്‌. അതൊന്നും ഔദ്യോഗിക കണക്കില്&#x200d; ഇല്ല.<br />
യുദ്ധം  നടത്തിക്കൊണ്ടു പോകുന്നതിനു ചിലവായതും ഇപ്പോള്&#x200d; ചിലവാക്കുന്നതും ഭാവിയില്&#x200d;  ആവശ്യമായേക്കാവുന്ന തുകയെക്കുറിച്ചും നാം ചര്&#x200d;ച്ച നടത്തിയാല്&#x200d; കിട്ടുന്ന തുക  മൂന്ന്‌ ട്രില്യണ്&#x200d; യു എസ്‌ ഡോളറിനേക്കാളും കൂടുതല്&#x200d; ആണെന്ന്‌ പുസ്‌തകത്തില്&#x200d;  പറയുന്നു. അതാണ്‌ പുസ്‌തകത്തിന്റെ തലക്കെട്ടായും ഉപയോഗിച്ചിരിക്കുന്നത്‌.  അമേരിക്കക്കു മാത്രം വരുന്ന ചിലവാണിത്‌. യുദ്ധത്തിന്റെ ആദ്യം സാങ്കേതികമായും  രാഷ്‌ട്രീയമായും സൈനികമായും ബ്രിട്ടണ്&#x200d; സഹായിച്ചിരുന്നു. പിന്നെ പതുക്കെ പതുക്കെ  അവര്&#x200d; എല്ലാ ഉത്തരവാദിത്തവും അമേരിക്കയുടെ തലയില്&#x200d; തന്നെ കെട്ടിവെച്ചു. കണക്കുകള്&#x200d;  പ്രകാരം 2010 ഓടെ അമേരിക്കയുടെ ഇറാഖ്‌-അഫ്‌ഗാനിസ്ഥാന്&#x200d; യുദ്ധ ബജറ്റ്‌ 18 ബില്യണ്&#x200d;  ഡോളര്&#x200d; ആയി ഉയരും. അതിന്റെ കൂടെ സാമൂഹിക ചിലവുകൂടി കൂട്ടുകയാണെങ്കില്&#x200d; ഇത്‌ 20  ബില്യണ്&#x200d; ഡോളര്&#x200d; ആയി ഉയരും.<br />
ഊതിവീര്&#x200d;പ്പിക്കപ്പെട്ട സമ്പദ്‌വ്യവസ്ഥയാണ്‌  അമേരിക്കയുടേതെന്നാണ്‌ വിഖ്യാത സാമ്പത്തിക വിദഗ്‌ധര്&#x200d; പണ്ടേ  രേഖപ്പെടുത്തിയിട്ടുള്ളത്‌. കഴിഞ്ഞ രണ്ടു ദശകങ്ങളായി അമേരിക്കയില്&#x200d; വ്യാവസായിക  ഉത്‌പാദനം ഗണ്യമായി കുറഞ്ഞു. ഊഹക്കച്ചവടവും അനിയന്ത്രിതമായ വായ്‌പകളുമൊക്കെയായി  സുഖലോലുപരായ ഉപഭോക്തൃസമൂഹമാണ്‌ അമേരിക്കയിലേത്‌. ക്രൈഡിറ്റ്‌ കാര്&#x200d;ഡ്‌, പണയം  എന്നിവയിലൂടെ സൃഷ്‌ടിക്കപ്പെട്ട അമേരിക്കന്&#x200d; ജനതയുടെ കടം ഏകദേശം 10 ട്രല്യന്&#x200d;  ഡോളറാണ്‌. കുത്തകകളുടെയും സര്&#x200d;ക്കാരിന്റെയും കടങ്ങള്&#x200d; കൂടി ഉള്&#x200d;പ്പെടുത്തിയാല്&#x200d;  അമേരിക്കയുടെ കടം 37 ട്രില്യണ്&#x200d; ഡോളറാകും. ഇത്‌ അമേരിക്കയുടെ ജി ഡി പിയുടെ നാലു  മടങ്ങാണ്‌. ഒരു വശത്ത്‌ ആഭ്യന്തരകടം കുന്നുകൂടുമ്പോള്&#x200d; മറുവശത്ത്‌ ഐ എം എഫ്‌, ലോക  ബാങ്ക്‌, അധിനിവേശം, വ്യാപാരക്കരാറുകള്&#x200d; തുടങ്ങിയ മാര്&#x200d;ഗങ്ങളിലൂടെ തങ്ങള്&#x200d;ക്കു  നേരിട്ടിരിക്കുന്ന നഷ്‌ടം നികത്തുകയാണ്‌ അമേരിക്കന്&#x200d; സര്&#x200d;ക്കാരുകള്&#x200d; ചെയ്‌തു  പോരുന്നത്‌. അസ്ഥിരമായ സാമ്പത്തിക സാഹചര്യത്തില്&#x200d; ഇറാഖ്‌ അധിനിവേശത്തിന്റെ  അനന്തരഫലമായി സാമ്പത്തിക അധികഭാരം തങ്ങളുടെ തലയില്&#x200d; വന്നുപെടുമെന്ന ഭയം അമേരിക്കന്&#x200d;  പൗരന്&#x200d;മാരുടെ മനസിനെ അലട്ടിക്കൊണ്ടിരിക്കുന്നുണ്ട്‌.<br />
III<br />
ഒരു സ്വതന്ത്ര  രാജ്യത്തിന്റെ പരാമാധികാരത്തിനു മേല്&#x200d; ലോക പോലീസ്‌ ചമഞ്ഞ്‌ അമേരിക്ക നടത്തുന്ന  കൈയ്യേറ്റത്തിന്‌ ശുഷ്‌കമായ ജനപിന്തുണ മാത്രമാണുള്ളതെന്ന്‌ വിവിധ ഏജന്&#x200d;സികളും  മാധ്യമങ്ങളും നടത്തിയ പഠനങ്ങളിലും സര്&#x200d;വേകളിലും തെളിഞ്ഞിട്ടുള്ളതാണ്‌.  ലോകരാജ്യങ്ങള്&#x200d;ക്കു മുന്നില്&#x200d; വളരെ മോശമായ പ്രതിഛായയാണ്‌ ഇറാഖ്‌ യുദ്ധത്തിലൂടെ  അമേരിക്കക്ക്‌ ലഭിച്ചിരിക്കുന്നതെന്ന്‌ വിശ്വസിക്കുന്നവരാണ്‌ അന്നാട്ടുകാരില്&#x200d;  ഏറെയും. ഈ ചിന്തയെ സാധൂകരിക്കുന്ന സര്&#x200d;വേ ഫലങ്ങളാണ്‌ ലോകമെമ്പാടു നിന്നും  വന്നുകൊണ്ടിരിക്കുന്നത്‌.<br />
2003 മുതല്&#x200d; വിവിധ കാലഘട്ടങ്ങളില്&#x200d; വിവിധ ഏജന്&#x200d;സികള്&#x200d;  നടത്തിയിട്ടുള്ള പഠനങ്ങളുടെ ഫലം തെളിയിക്കുന്നത്‌ ഓരോ വര്&#x200d;ഷം പിന്നിടുമ്പോഴും  അമേരിക്കക്കെതിരായ ജനവികാരം വളരുന്നതായാണ്‌. ഇറാഖിലെയും അമേരിക്കയിലെയും  ജനങ്ങള്&#x200d;ക്കിടയില്&#x200d; പോലും തങ്ങള്&#x200d; ചെയ്യുന്നത്‌ ശരിയാണെന്ന്‌ ബോധ്യപ്പെടുത്താന്&#x200d;  അമേരിക്കക്ക്‌ സാധിച്ചിട്ടില്ല.<br />
2007 ജനുവരിയില്&#x200d; ബിബിസി വേള്&#x200d;ഡ്‌ സര്&#x200d;വീസ്‌ 25  രാജ്യങ്ങളിലെ 26,000 പേര്&#x200d;ക്കിടയില്&#x200d; നടത്തിയ സര്&#x200d;വേയില്&#x200d; 73 ശതമാനം പേരും ഇറാഖിലെ  അമേരിക്കന്&#x200d; അധിനിവേശത്തെ എതിര്&#x200d;ത്തു. സെപ്‌തംബറില്&#x200d; വീണ്ടും സര്&#x200d;വേ നടത്തിയപ്പോള്&#x200d;  സര്&#x200d;വേയില്&#x200d; പങ്കെടുത്ത മൂന്നില്&#x200d; രണ്ടു പേരും അധിനിവേശത്തിനെതിരായ വികാരമാണ്‌  പ്രകടപ്പിച്ചത്‌. മാര്&#x200d;ച്ച്‌ 2007ല്&#x200d; ബിബിസി 20,000 ഇറാഖികള്&#x200d;ക്കിടയില്&#x200d; നടത്തിയ  സര്&#x200d;വേയില്&#x200d; 78 ശതമാനം പേരും അമേരിക്കയുടെ സാന്നിധ്യത്തിനെതിരെ നിലപാട്‌  സ്വീകരിച്ചു.<br />
ഇറാഖിലെ തങ്ങളുടെ ഇടപെടല്&#x200d; അവിടുത്തെ ജനങ്ങള്&#x200d;  ആഗ്രഹിച്ചിരുന്നതായാണ്‌ അമേരിക്ക പ്രചരിപ്പിച്ചിരുന്നത്‌. എന്നാല്&#x200d; വിവിധ  ഏജന്&#x200d;സികള്&#x200d; ഇറാഖില്&#x200d; നടത്തിയ സര്&#x200d;വേകള്&#x200d; വ്യക്തമാക്കുന്നത്‌ മറിച്ചാണ്‌. അമേരിക്ക  അവസാനിപ്പിക്കുമെന്നു പറഞ്ഞ അക്രമങ്ങള്&#x200d; ഇപ്പോഴും നിര്&#x200d;ബാധം തുടരുന്നതായാണ്‌  സര്&#x200d;വേയില്&#x200d; ജനങ്ങള്&#x200d; അഭിപ്രായപ്പെട്ടത്‌. അമേരിക്കന്&#x200d; നിയന്ത്രണത്തിലുള്ള  ശക്തികള്&#x200d; സുരക്ഷ മെച്ചപ്പെടുത്തുന്നു എന്നതില്&#x200d; വിശ്വാസമില്ലെന്നാണ്‌ 80 ശതമാനം  പേരും അഭിപ്രായപ്പെട്ടത്‌. 2006 സെപ്‌തംബറില്&#x200d; പി ഐ പി എ നടത്തിയ സര്&#x200d;വേയില്&#x200d; 78  ശതമാനം പേര്&#x200d; അമേരിക്കന്&#x200d; അധിനിവേശം സംഘര്&#x200d;ഷങ്ങള്&#x200d; തടയുകയല്ല കൂടുതല്&#x200d; കൂടുതല്&#x200d;  രക്തച്ചൊരിച്ചിലിന്‌ വഴിവെച്ചിരിക്കുകയാണെന്ന്‌ അഭിപ്രായപ്പെട്ടു.<br />
2007  മാര്&#x200d;ച്ചില്&#x200d; അമേരിക്ക, ബ്രിട്ടന്&#x200d;, ജര്&#x200d;മ്മനി എന്നീ രാജ്യങ്ങളിലെ വാര്&#x200d;ത്താ  ഏജന്&#x200d;സികള്&#x200d; നടത്തിയ സര്&#x200d;വേയില്&#x200d; തെളിഞ്ഞത്‌ പത്തില്&#x200d; ഏഴ്‌ ഷിയകളും മിക്കവാറും  എല്ലാ സുന്നി അറബുകളും അമേരിക്കന്&#x200d; സൈനിക സാന്നിധ്യം സുരക്ഷ വഷളാക്കുന്നു എന്നു  വിശ്വസിക്കുന്നതായാണ്‌. ആഗസ്‌തില്&#x200d; അതേ ഏജന്&#x200d;സി വീണ്ടും സര്&#x200d;വേ നടത്തിയപ്പോള്&#x200d; 70  ശതമാനം പേര്&#x200d; അധിനിവേശ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള മേഖലയില്&#x200d; സുരക്ഷ കഴിഞ്ഞ  ആറുമാസത്തിനിടെ മോശമായിട്ടുള്ളതായി അഭിപ്രായപ്പെട്ടു.<br />
ഇറാഖ്‌ യുദ്ധം തുടങ്ങിയ  കാലത്തേതില്&#x200d; നിന്ന്‌ വ്യത്യസ്‌തമായി വലിയ രീതിയിലുള്ള എതിര്&#x200d;പ്പാണ്‌ അമേരിക്കന്&#x200d;  ജനതയില്&#x200d; ഉണ്ടായിരിക്കുന്നത്‌. അമേരിക്കയിലെ ജനങ്ങള്&#x200d;ക്കിടയില്&#x200d; ന്യൂയോര്&#x200d;ക്ക്‌  ടൈംസും സി ബി എസും ചേര്&#x200d;ന്ന്‌ സംഘടിപ്പിച്ച സര്&#x200d;വേയില്&#x200d; 62 ശതമാനം പേര്&#x200d; ഇറാഖ്‌  യുദ്ധത്തെ വലിയ തെറ്റായാണ്‌ കണ്ടത്‌. 59 ശതമാനം ആളുകള്&#x200d; ഈ യുദ്ധം അമേരിക്കക്ക്‌  ഉണ്ടാക്കിയ സാമ്പത്തിക നഷ്‌ടവും ആള്&#x200d;നാശവും വളരെ വലുതായി കാണുന്നു. അമേരിക്കന്&#x200d;  ജനതയുടെ മൂന്നില്&#x200d; രണ്ടു ഭാഗവും ഇറാഖിലെ സൈനികരുടെ എണ്ണം കുറയ്‌ക്കണമെന്ന  അഭിപ്രായമുള്ളവരാണ്‌. തങ്ങളുടെ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ  നിലനില്&#x200d;പ്പു തന്നെ അപകടത്തിലാവുമെന്ന ഭീതിയുടെയും അമര്&#x200d;ഷത്തിന്റെയും  ബഹിര്&#x200d;സ്‌ഫുരണമായിരുന്നു ഇറാഖ്‌ യുദ്ധത്തിന്‌ അഞ്ചു വര്&#x200d;ഷം തികയുന്ന നാളില്&#x200d;  അമേരിക്കയിലുണ്ടായത്‌. അതിനോട്‌ ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌  ലക്ഷക്കണക്കിന്‌ മനുഷ്യസ്‌നേഹികളും സാമ്രാജ്യത്വ വിരുദ്ധരും ലോകമെമ്പാടും  തെരുവുകള്&#x200d; കീഴടക്കി.<br />
(ജനശക്തി വാരികയില്&#x200d; പ്രസിദ്ധീകരിച്ചത്‌)<br />
</font></p>
]]></content:encoded>
					
					<wfw:commentRss>https://samastham.wordpress.com/2008/03/27/%e0%b4%87%e0%b4%b1%e0%b4%be%e0%b4%96%e0%b5%8d%e2%80%8c-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4/feed/</wfw:commentRss>
			<slash:comments>2</slash:comments>
		
		
		
		<media:content url="https://0.gravatar.com/avatar/3c2dee2fee1369abfd366be25e9ab00454799d82721360c0f2490d6f52bf4930?s=96&#38;d=identicon&#38;r=G" medium="image">
			<media:title type="html">തനേഷ്‌ തമ്പി</media:title>
		</media:content>
	</item>
	</channel>
</rss>
