<?xml version="1.0" encoding="UTF-8"?>
<?xml-stylesheet type="text/xsl" media="screen" href="/~d/styles/atom10full.xsl"?><?xml-stylesheet type="text/css" media="screen" href="http://feeds.feedburner.com/~d/styles/itemcontent.css"?><feed xmlns="http://www.w3.org/2005/Atom" xmlns:openSearch="http://a9.com/-/spec/opensearch/1.1/" xmlns:georss="http://www.georss.org/georss" xmlns:gd="http://schemas.google.com/g/2005" xmlns:thr="http://purl.org/syndication/thread/1.0" xmlns:feedburner="http://rssnamespace.org/feedburner/ext/1.0" gd:etag="W/&quot;D0UGSHczfyp7ImA9WhRUEE0.&quot;"><id>tag:blogger.com,1999:blog-1395035004624026642</id><updated>2012-01-20T02:03:49.987+05:30</updated><category term="ജാതി" /><category term="സംവരണം" /><category term="പ്രസ്താവന" /><category term="സംഗീതം" /><category term="കവിത" /><category term="തൊഴില്‍" /><category term="വിദ്യാര്‍ത്ഥിസംഘടന" /><category term="planet" /><category term="സന്ദീപ് ഉണ്ണിക്കൃഷ്ണന്‍" /><category term="ഫീഡ്ബേണര്‍" /><category term="പിഡിപി" /><category term="അപകടം" /><category term="ഇന്‍സ്ക്രിപ്റ്റ്" /><category term="സാങ്കേതികം" /><category term="ഫോ​ണ്ട്" /><category term="സംസ്കാരം" /><category term="സഭാവഴക്കു്" /><category term="അതിര്‍ത്തി" /><category term="കോടതി" /><category term="ജീവിതം" /><category term="യുദ്ധം" /><category term="ലൈംഗികത" /><category term="ആത്മരതി" /><category term="രാഷ്ട്രീയം" /><category term="ലൈംഗിക വിദ്യാഭ്യാസം" /><category term="സ്വതന്ത്ര സോഫ്റ്റ്‌വെയര്‍" /><category term="കപട ദേശീയത" /><category term="വിവര്‍ത്തനം" /><category term="വര്‍ഗ്ഗീയത" /><category term="ചിത്രകല" /><category term="കോണ്‍ഗ്രസ്" /><category term="പാഠപുസ്തകം" /><category term="മതം" /><category term="സ്വാതന്ത്ര്യം" /><category term="തെരഞ്ഞെടുപ്പു്" /><category term="വിഎസ്" /><category term="ബ്ലോഗിങ്" /><category term="രാഹുല്‍" /><category term="സംഘപരിവാര്‍" /><category term="ലിറിക്സ്" /><category term="ചരിത്രം" /><category term="Letters" /><category term="Malayalam" /><category term="graffiti" /><category term="വിദ്യാഭ്യാസം" /><category term="ചേരി" /><category term="യൂണീക്കോഡ്" /><category term="വൈക്കം സത്യാഗ്രഹം" /><category term="മാദ്ധ്യമവിചാരം" /><category term="ദരിദ്രനിര്‍മ്മാര്‍ജ്ജനം" /><category term="മലയാളം" /><category term="സിപിഐ(എം)" /><category term="അഗ്രിഗേറ്റര്‍" /><category term="കാഫ്‌ക" /><category term="പിണറായി" /><category term="നഗരാസൂത്രണം" /><category term="അസഹിഷ്ണുത" /><category term="മനോരമ" /><category term="Unicode" /><category term="ആക്ഷേപഹാസ്യം" /><category term="രതി" /><category term="സ്ത്രീ" /><category term="വ്യാജവാര്‍ത്ത" /><category term="സൌഹൃദം" /><category term="ആരോഗ്യം" /><category term="കഥ" /><category term="mischief" /><title>OpenHouse</title><subtitle type="html">ഇളംതിണ്ണ</subtitle><link rel="http://schemas.google.com/g/2005#feed" type="application/atom+xml" href="http://absolutevoid.blogspot.com/feeds/posts/default" /><link rel="alternate" type="text/html" href="http://absolutevoid.blogspot.com/" /><link rel="next" type="application/atom+xml" href="http://www.blogger.com/feeds/1395035004624026642/posts/default?start-index=8&amp;max-results=7&amp;redirect=false&amp;v=2" /><author><name>Sebin Jacob</name><uri>https://profiles.google.com/113802473597883245288</uri><email>noreply@blogger.com</email><gd:image rel="http://schemas.google.com/g/2005#thumbnail" width="32" height="32" src="//lh3.googleusercontent.com/-Wevxd8ubAug/AAAAAAAAAAI/AAAAAAAAD08/1UtFxgDOtmo/s512-c/photo.jpg" /></author><generator version="7.00" uri="http://www.blogger.com">Blogger</generator><openSearch:totalResults>43</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>7</openSearch:itemsPerPage><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="self" type="application/atom+xml" href="http://feeds.feedburner.com/sebinaj" /><feedburner:info uri="sebinaj" /><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="hub" href="http://pubsubhubbub.appspot.com/" /><feedburner:emailServiceId>sebinaj</feedburner:emailServiceId><feedburner:feedburnerHostname>http://feedburner.google.com</feedburner:feedburnerHostname><entry gd:etag="W/&quot;A0ABQHc7eSp7ImA9WxBQE0s.&quot;"><id>tag:blogger.com,1999:blog-1395035004624026642.post-4027787733020681204</id><published>2010-01-13T13:32:00.000+05:30</published><updated>2010-01-13T13:32:31.901+05:30</updated><app:edited xmlns:app="http://www.w3.org/2007/app">2010-01-13T13:32:31.901+05:30</app:edited><category scheme="http://www.blogger.com/atom/ns#" term="രാഷ്ട്രീയം" /><category scheme="http://www.blogger.com/atom/ns#" term="ലൈംഗികത" /><category scheme="http://www.blogger.com/atom/ns#" term="പിണറായി" /><category scheme="http://www.blogger.com/atom/ns#" term="സിപിഐ(എം)" /><category scheme="http://www.blogger.com/atom/ns#" term="അസഹിഷ്ണുത" /><title>ലൈംഗിക സ്വാതന്ത്ര്യം - ഇടത്തും വലത്തും</title><content type="html">പഞ്ചതന്ത്രത്തിലെ സൂചിമുഖി പക്ഷിയുടെ കഥ പലര്‍ക്കും പരിചയമുണ്ടാവും. മിന്നാമിനുങ്ങിനെ പിടിച്ച്‌ കരിയിലയ്ക്ക്‌ തീകൊളുത്താന്‍ നോക്കുന്ന കുറെ കുരങ്ങന്മാരോട്‌ മിന്നാമിനുങ്ങിന്റെ ദേഹത്തുള്ളതു തീയല്ല എന്ന ഉപദേശവുമായി ചെന്നതാണ്‌ സൂചിമുഖിപ്പക്ഷി. അവര്‍ കേട്ടഭാവം പോലും നടിക്കുന്നില്ലെന്ന്‌ കണ്ടിട്ടും പക്ഷി ഉപദേശം തുടര്‍ന്നു. ദേഷ്യം മൂത്ത വാനരന്മാര്‍ പക്ഷിയെ കഴുത്തുഞ്ഞെരിച്ചുകൊന്നു. &lt;br /&gt;
&lt;br /&gt;
ഇതൊരു ഗുണപാഠ കഥയാണ്‌. രണ്ടാണ്‌ ഈ കഥയിലെ പാഠം. ഒന്ന്‌: നമ്മളുടെ അഭിപ്രായം ആവശ്യമില്ലാത്തിടത്ത്‌ അത്‌ പ്രകടിപ്പിക്കാന്‍ ചെല്ലരുത്‌. രണ്ട്‌: പാത്രമറിഞ്ഞേ വിളമ്പാവൂ. അതായത്‌, അഭിപ്രായം അഭിപ്രായമെന്ന നിലയില്‍ കേള്‍ക്കാനും വിലയിരുത്താനും ശേഷിയും അര്‍ഹതയുമുള്ളവരുടെ അടുത്തേ, അതു പറയാന്‍ നില്‍ക്കാവൂ. &lt;br /&gt;
&lt;br /&gt;
ഈ രണ്ടുനിയമവും തെറ്റിച്ചതാണ്‌ സക്കറിയ ചെയ്ത തെറ്റ്‌. ഒന്ന്‌, മലയാളികളോട്‌ - ഡിവൈഎഫ്‌ഐക്കാരോടല്ല - ലൈംഗികത ചര്‍ച്ച ചെയ്യാന്‍ പാടില്ല.&amp;nbsp; സമൂഹത്തിന്റെ കപട സദാചാര ബോധം വഴിക്കണ്ണുമായി നോക്കിയിരിപ്പുണ്ട്‌. രണ്ട്‌: നമ്മുടെ രാഷ്ട്രീയബോധം പലപ്പോഴും വ്യക്തിനിഷ്ഠമാണെന്നും അതില്‍ വസ്തുനിഷ്ഠതയുടെയോ ആശയപരതയുടെയോ അംശങ്ങള്‍ തുലോം കുറവാണെന്നും മനസ്സിലാക്കാതെയാണ്‌ അദ്ദേഹം അഭിപ്രായങ്ങള്‍ പറഞ്ഞത്‌. നമ്മുടെ ലൈംഗിക വിചാരങ്ങളുടെ ആഴമളക്കുന്നതില്‍ സക്കറിയയ്ക്ക്‌ പാളിച്ച പറ്റി. &lt;br /&gt;
&lt;br /&gt;
ബാംഗ്ലൂരിലേക്ക്‌ പോകുന്ന ബസുകള്‍ സഞ്ചരിക്കുന്ന വ്യഭിചാരശാലകളാണെന്ന്‌ 'തുറന്നെഴുതി' ഇളംമഞ്ഞയുടെ വായനാസമൂഹത്തെ കൂടി തങ്ങളോടൊപ്പം നിര്‍ത്താന്‍ വനിതാ പ്രസിദ്ധീകരണങ്ങള്‍ക്ക്‌ പൊങ്ങച്ചത്തിന്റെ ആലഭാരങ്ങള്‍ തടസ്സമല്ലാതെ വരുന്നത്‌ നമ്മുടെ സമൂഹത്തിലാണ്‌. അടിപ്പെടലിന്റെ അടിമത്താവസ്ഥയെ തെല്ലും മനസ്സിലാക്കാതെ, സൂര്യനെല്ലിപ്പെണ്‍കുട്ടിക്ക്‌ ഓടിരക്ഷപ്പെടാമായിരുന്നില്ലേ എന്ന്‌ ഒരു ന്യായാധിപന്‍ അത്ഭുതം കൂറിയപ്പോള്‍ കൂടെ അത്ഭുതപ്പെട്ടവരാണ്‌ നമ്മള്‍. ആ പാകമാകാത്ത സമൂഹത്തോടാണ്‌ മുമ്പൊരിക്കല്‍, സെന്റ്‌ തെരേസാസ്‌ വിദ്യാര്‍ത്ഥികളുടെ&amp;nbsp; ചിത്രങ്ങളെ സൂചിപ്പിച്ച്‌&amp;nbsp; "കുറെ പെണ്‍കുട്ടികള്‍ സ്വന്തം ഹോസ്റ്റല്‍ മുറിയില്‍ നഗ്നരായി ഫോട്ടോയെടുത്താല്‍ ആര്‍ക്കാണ്‌ പ്രയാസം" എന്ന്‌ സക്കറിയ കണ്ണുരുട്ടിയത്‌. പ്രതികരണം എന്തായിരുന്നുവെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. അന്നേ മനസ്സിലാക്കേണ്ടതായിരുന്നു, സക്കറിയ മലയാളികളെ. അതുണ്ടായില്ല, പകരം അദ്ദേഹം പയ്യന്നൂരില്‍ ചെന്ന്‌ ഇങ്ങനെ പ്രസംഗിച്ചു: &lt;br /&gt;
&lt;br /&gt;
&lt;blockquote&gt;'ഒരു സഖാവ്‌ ഒരു ഭാര്യയെ സ്വീകരിക്കുന്നതിന്റെ രീതി, അല്ലെങ്കില്‍ ഒരു ഇണയെ കണ്ടെത്തുന്നതിന്റെ രീതിയുടെ മേല്‍ വരെ അയാള്‍ യഥാര്‍ത്ഥ സഖാവാണെങ്കില്‍ നിയന്ത്രണങ്ങളുണ്ട്‌ എന്ന്‌ ഞാന്‍ കരുതുന്നില്ല. അതിലെ ലൈംഗികത, പരസ്യ ലൈംഗികത ഒരു മുഖം മൂടി മാത്രമാണ്‌ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. വലിയ ഒരു വെള്ള പൂശിയ മുഖംമൂടിയാണ്‌ നിങ്ങള്‍ കാണുന്നത്‌. അതിലെ രഹസ്യ ലൈംഗികതയെന്നത്‌ മറ്റാരുടെയും കാര്യം പോലെ സ്വതന്ത്രവും ആനന്ദകരവും സന്തോഷകരവുമൊക്കെയാണ്‌...'&lt;br /&gt;
&lt;br /&gt;
'വാസ്തവത്തില്‍ ഈ ഇടതുപക്ഷപ്രസ്ഥാനം ഒരു ഒളിപ്രസ്ഥാനമായിരുന്ന കാലത്ത്‌, ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഇത്രമാത്രം ലൈംഗികതയില്‍, ആ ഒളിവിന്റെ സുഖത്തില്‍, അതിന്റെ മറവില്‍ ഇത്രമാത്രം ലൈംഗികതയോടുകൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്ന്‌ സംശയമുണ്ട്‌...'&lt;br /&gt;
&lt;br /&gt;
'ഒരു പക്ഷേ ഏറ്റവും ലൈംഗികതയില്‍ അടിയുറച്ച പ്രസ്ഥാനമാണ്‌ (ചെറുതായി ചിരിക്കുന്നു) രാഷ്ട്രീയ പ്രസ്ഥാനമാണ്‌ ഇടതുപക്ഷപ്രസ്ഥാനം. ആ രാഷ്ട്രീയപ്രസ്ഥാനമാണ്‌ ഇന്ന്‌ ഇത്ര ഭീകരമായ സങ്കുചിതത്വത്തിലേക്ക്‌, ഒരു സ്ത്രീയേം പുരുഷനേം ഒന്നിച്ചു കണ്ടാല്‍ സംശയിക്കണം എന്ന സങ്കുചിതത്വത്തിലേക്ക്‌ മറിഞ്ഞത്‌...'&lt;br /&gt;
&lt;br /&gt;
'അപ്പോ എനിക്ക്‌ തോന്നുന്നത്‌ ക്രൈസ്തവ പാരമ്പര്യം നമ്മില്‍ അടിച്ചേല്‍പ്പിച്ച ഒരു യാഥാസ്ഥിതികത്വം ഒരുവശത്തുണ്ട്‌. മറുവശത്ത്‌, എനിക്ക്‌ തോന്നുന്നത്‌, ഇടതുപക്ഷപ്രസ്ഥാനത്തെയും കൂടി ഈ തരത്തിലുള്ള പ്രവര്‍ത്തനത്തിന്റെ വെളിച്ചത്തില്‍ കണ്ടേതീരൂ...'&lt;br /&gt;
&lt;/blockquote&gt;&lt;br /&gt;
(ഇത്‌ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപമല്ല. വീഡിയോ ഷെയറിങ്‌ സൈറ്റായ യൂടൂബില്‍ ആരോ അപ്ലോഡ്‌ ചെയ്ത പ്രസംഗഭാഗങ്ങള്‍ മാത്രമാണ്‌.)&lt;br /&gt;
&lt;br /&gt;
ഒറ്റനോട്ടത്തില്‍ ഈ പ്രസംഗത്തിന്‌ യാതൊരുയുക്തിഭംഗവുമില്ല. എന്നാല്‍ ഈ പ്രസംഗം വന്ന സാഹചര്യം കൂടി പരിഗണിക്കണം. വിവാദമായ മഞ്ചേരി സംഭവം ഒന്നര ദിവസം കൊണ്ട്‌ മാധ്യമങ്ങളില്‍ നിന്ന്‌ അപ്രത്യക്ഷമായ ഒന്നാണ്‌. രാജ്മോഹന്‍ ഉണ്ണിത്താനെ വീട്‌ വളഞ്ഞ്‌ പിടിച്ചതു പൗരാവകാശ ലംഘനമാണെന്നും ഭരണകൂടം നിയമ ലംഘകര്‍ക്ക്‌ കൂട്ടുനില്‍ക്കുകയാണെന്നും പറഞ്ഞാണ്‌&amp;nbsp; സക്കറിയ പ്രസംഗം ആരംഭിച്ചതെന്ന്‌ ദേശാഭിമാനി എഴുതുന്നു. ഇതിന്‌ പിന്നാലെ നടക്കുന്ന ഡിവൈഎഫ്‌ഐയും മഹിളാഅസോസിയേഷനും എസ്‌എഫ്‌ഐയുമെല്ലാം ലൈംഗിക അരാജകത്വത്തെ സ്ഥാപനവല്‍ക്കരിച്ചവരാണെന്ന്‌ സക്കറിയ പ്രസംഗിച്ചതായും പാര്‍ട്ടി മുഖപത്രം കുറ്റപ്പെടുത്തുന്നു. ലൈംഗിക അരാജകത്വമെന്ന വാക്ക്‌ താന്‍ ഉപയോഗിച്ചിട്ടില്ലെന്ന്‌ ഇന്ത്യാവിഷന്‍ ചര്‍ച്ചയില്‍ സക്കറിയ പിന്നീട്‌ നിഷേധിക്കുന്നുണ്ട്‌. &lt;br /&gt;
&lt;br /&gt;
പാര്‍ട്ടി പത്രമായതിനാല്‍ ഇപ്പറഞ്ഞതില്‍ എത്രമാത്രം സത്യമുണ്ടാവും എന്ന സംശയം നമുക്കോരോരുത്തര്‍ക്കും കാണും. അതേ സമയം ഡിവൈഎഫ്ക്കാരും മറ്റുമാണ്‌ വീടുവളഞ്ഞതെന്ന്‌ മറ്റുപത്രങ്ങള്‍ എഴുതിയാല്‍ അത്‌ സത്യമാണെന്ന്‌ വിശ്വസിക്കാനും അത്തരം ആരോപണം ആവര്‍ത്തിക്കാനും സക്കറിയയ്ക്ക്‌ പ്രയാസമില്ല. സ്വാതന്ത്ര്യത്തിന്റെ രണ്ടുമുഖങ്ങളെ കുറിച്ചാണ്‌ പറയുന്നത്‌. &lt;br /&gt;
&lt;br /&gt;
കെ കരുണാകരന്‍ ഡിഐസി ഉണ്ടാക്കിയപ്പോള്‍ കൂടെ പോകാതെ കെപിസിസി പ്രസിഡന്റ്‌ പദം രാജിവച്ച്‌ മന്ത്രിയാവുകയും തുടര്‍ന്ന്‌ ഉപതെരഞ്ഞെടുപ്പില്‍ തോറ്റമ്പുകയും ചെയ്ത കെ. മുരളീധരന്റെ ദയനീയ മുഖം ഓര്‍ക്കുന്നവര്‍ "തുറക്കൂ ഡെന്നീസ്‌, അടയ്ക്കൂ ഡെന്നീസ്‌" എന്ന ഉണ്ണിത്താന്‍ മന്ത്രം മറന്നിട്ടുണ്ടാവില്ല. പ്രകാശ്‌ കാരാട്ട്‌ രാത്രിയില്‍ ബൃന്ദയുടെ തുടയില്‍ തട്ടിവിളിച്ചാണ്‌ അവെയ്‌ലബിള്‍ പിബി കൂടുന്നതെന്ന അശ്ലീല പരാമര്‍ശം അതേ നാവില്‍ നിന്ന്‌ ഈയടുത്ത്‌ കേട്ടതും ഓര്‍മ്മയുണ്ടാവും. പിണറായിയുടെ കണ്ണ്‌ മ്അദനിയിലാണോ സൂഫിയയിലാണോ എന്ന്‌ ചോദിച്ചതും, അതേയാള്‍ തന്നെ. &lt;br /&gt;
&lt;br /&gt;
മലയാളിയുടെ കപടസദാചാരത്തെ ആവോളമുപയോഗിച്ച്‌ തികച്ചും സ്ത്രീവിരുദ്ധമായ ജല്‍പ്പനങ്ങളോടെ എതിരാളികളായ രാഷ്ട്രീയ നേതാക്കന്മാരുടെ സ്വകാര്യതയ്ക്ക്‌ നേരെ അശ്ലീലമുതിര്‍ത്ത ആ രാഷ്ട്രീയപുംഗവന്‍ ഒരു നാള്‍ താന്‍ തീര്‍ത്ത ലൈംഗിക സദാചാരത്തിന്റെ തടവറയില്‍ പെട്ടു. നാട്ടിന്‍പുറത്തെ ഒരു വീട്ടില്‍ രാത്രികളില്‍ കാറുകള്‍ വരികയും പോവുകയും ചെയ്യുന്നത്‌ കണ്ട്‌ പെണ്‍വാണിഭ റാക്കറ്റ്‌ പ്രവര്‍ത്തിക്കുന്നതായി സംശയിച്ച്‌ പരിസരം നിരീക്ഷിച്ച നാട്ടുകാര്‍ ഒരു ഞായറാഴ്ച വെളുപ്പിന്‌ വീട്ടില്‍ വെളിച്ചം കണ്ട്‌ കടന്നു ചെന്നപ്പോള്‍ കണി രാജ്മോഹനായിരുന്നു.&lt;br /&gt;
&lt;br /&gt;
രാജ്മോഹന്‍ അവിടെ വന്നത്‌ എന്തിനെന്നത്‌ വിഷയമല്ല. രാജ്മോഹന്‌ ഒപ്പമുണ്ടായിരുന്ന സ്ത്രീയുമായി അയാള്‍ ലൈംഗികവേഴ്ച നടത്തിയാല്‍ തന്നെയും, അത്‌ അവരെയും പരമാവധി അവരുടെ കുടുംബങ്ങളേയും മാത്രം ബാധിക്കുന്ന കാര്യമാണ്‌. അതില്‍ നാട്ടുകാര്‍ക്ക്‌ കാര്യമില്ല. മഞ്ചേരിയില്‍ അക്ഷരാര്‍ത്ഥത്തില്‍ നടന്നത്‌ മോബ്‌ ജസ്റ്റിസ്‌ ആണ്‌. വടക്കന്‍ കേരളത്തില്‍ മോബ്‌ ജസ്റ്റിസ്‌ നടാടെ നടക്കുകയല്ല. എങ്കിലും ഇത്രമേല്‍ ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഒരു നീതി നടപ്പാക്കലിനെ ഉള്‍ക്കൊള്ളാനോ അനുകൂലിക്കാനോ ആവില്ല. അവിടെ പക്ഷെ രാജ്മോഹനെ കുടുക്കിക്കളയാം എന്നുവച്ച്‌ ആരും വലയും വിരിച്ച്‌ കാത്തിരുന്നതല്ല. ആര്‍ക്കോവേണ്ടി വിരിച്ച വലയില്‍ രാജ്മോഹന്‍ ചെന്നുവീഴുകയായിരുന്നു. &lt;br /&gt;
&lt;br /&gt;
ജനം നിയമം കയ്യിലെടുത്തു എന്നത്‌ നേര്‌. ജനക്കൂട്ടത്തില്‍ പ്രധാനമായും സ്ഥലത്തെ കോണ്‍ഗ്രസുകാരും ലീഗുകാരുമായിരുന്നു എന്ന്‌ കിഞ്ചനവര്‍ത്തമാനം. സംഭവം അറിഞ്ഞുംകേട്ടും എത്തിയതാണ്‌ ഡിവൈഎഫ്‌ഐക്കാരും പിഡിപിക്കാരും. അവര്‍ അവസരം മുതലെടുക്കുകയും ചെയ്തു. പക്ഷെ സക്കറിയയുടെ പ്രസംഗത്തിലെത്തിയപ്പോള്‍ സദാചാരസംരക്ഷകരുടെ വേഷമിട്ടത്‌ ഇടതുപക്ഷക്കാര്‍ മാത്രമായി എന്നിടത്ത്‌ സക്കറിയ നീതിയല്ല പ്രവര്‍ത്തിച്ചതു എന്ന്‌ പറയേണ്ടിവരും. &lt;br /&gt;
&lt;br /&gt;
ഉണ്ണിത്താന്‍ വിഷയത്തില്‍ വ്യക്തിയുടെ ലൈംഗിക സ്വാതന്ത്ര്യം പരക്കെ ചര്‍ച്ചാവിഷയമാകുമ്പോള്‍ നാം മറന്നുപോകുന്ന ഒന്നുണ്ട്‌. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത്‌ ബാംഗ്ലൂരിലെ ഒരു ചാനല്‍ നടത്തിയ സ്ടിങ്‌ ഓപ്പറേഷനെ തുടര്‍ന്ന്‌ ഒരു നക്ഷത്ര വേശ്യാലയത്തില്‍ നിന്ന്‌ വിദേശിയായ ലൈംഗിക തൊഴിലാളിയോടൊപ്പം ബിനീഷ്‌ കോടിയേരി അറസ്റ്റ്‌ ചെയ്യപ്പെട്ടു എന്ന വ്യാജ വാര്‍ത്തയാണത്‌. അന്ന്‌ ബിനീഷ്‌ ഗള്‍ഫിലായിരുന്നു എന്നത്‌ വേറെ കാര്യം. എന്നാല്‍ ആദ്യവാര്‍ത്ത ചാനല്‍ തന്നെ പിന്നീട്‌ തിരുത്തുകയും പെണ്‍കുട്ടിയുടെ ലാപ്ടോപ്പില്‍ നിന്ന്‌ അവര്‍ക്കൊപ്പം ബിനീഷെന്ന്‌ സംശയിക്കുന്ന യുവാവിന്റെ ചിത്രം ലഭിക്കുകയും ചെയ്തത്തായി ചാനല്‍ വ്യാഖ്യാനിച്ചു. ആ വാര്‍ത്തയും ചിത്രവും മലയാളദൃശ്യമാധ്യമലോകം കൊണ്ടാടുക തന്നെ ചെയ്തു. &lt;br /&gt;
&lt;br /&gt;
മഞ്ചേരി സംഭവത്തില്‍ എന്തുകൊണ്ട്‌ നാട്ടുകാരില്‍പ്പെട്ട മറ്റാരും വിമര്‍ശന വിധേയമാവുന്നില്ല, എന്തുകൊണ്ട്‌ ഡിവൈഎഫ്‌ഐ ചിത്രത്തിലേക്ക്‌ വരുന്നു എന്നുചോദിച്ചാല്‍ ഉത്തരം ലളിതമാണ്‌. പൊതുസമൂഹത്തിന്റെ നിലപാടുകളെയും താത്പര്യങ്ങളേയും ഗുണാത്മകമായി സ്വാധീനിക്കാനും മെച്ചപ്പെടുത്താനുമുള്ള ബാധ്യത ഏതൊരു പുരോഗമന പ്രസ്ഥാനത്തിനുമുണ്ട്‌. അതിന്റെ സ്ഥാനത്ത്‌, സ്ഥാപനവത്കരിക്കപ്പെട്ട ലൈംഗിക പൊതുബോധത്തെ ന്യായീകരിക്കാന്‍ അവര്‍ തുനിയുമ്പോള്‍ അതിനെ തിരുത്തേണ്ട ബാധ്യത ആര്‍ക്കാണ്‌ എന്ന മറുചോദ്യമുയരുന്നു. &lt;br /&gt;
&lt;br /&gt;
അങ്ങനെ ആരാനും കുറ്റപ്പെടുത്തിയാല്‍ അതിന്‌ വാക്കുകള്‍ കൊണ്ട്‌ മറുപടി പറയുകയാണ്‌ അഭികാമ്യം. പ്രത്യേകിച്ച്‌&amp;nbsp; കേരളത്തിന്റെ പൊതുബോധമാകെ പിണറായി വിജയന്‌ എതിരുനില്‍ക്കുമ്പോഴും ലാവ്ലിന്‍ കേസില്‍ ചില വാദങ്ങള്‍ എടുത്തുപറഞ്ഞ്‌ പിണറായിയെ പിന്തുണച്ച ഒരാളാണ്‌ സക്കറിയ എന്ന പുരാവൃത്തമെങ്കിലും അദ്ദേഹത്തോട്‌ വൈകാരികമായി പെരുമാറിയവര്‍ ഓര്‍ക്കേണ്ടതായിരുന്നു. &lt;br /&gt;
&lt;br /&gt;
വൈകാരികത തന്നെയാണ്‌ സക്കറിയയ്ക്കെതിരായ കയ്യേറ്റ ശ്രമമായി മാറിയത്‌. തരാതരം തിരിച്ചറിയാനുള്ള ത്യാജ്യഗ്രാഹ്യബുദ്ധിയെ, വിവേകത്തെ, വൈകാരികത കീഴ്പ്പെടുത്തുന്നു. ഇടതുപക്ഷത്തില്‍ അതുണ്ടാവുമ്പോള്‍ അത്‌ രാഷ്ട്രീയമായ പരാജയം കൂടിയാകുന്നു. &lt;br /&gt;
&lt;br /&gt;
ഇതിനുമപ്പുറം സക്കറിയയുടെ പ്രസംഗത്തിലേക്ക്‌ തിരിച്ചുപോയാലോ? കമ്മ്യൂണിസ്റ്റുകാരുടെ ഒളിവുജീവിതം ലൈംഗികതയുടെ ഉത്സവമായിരുന്നു എന്ന്‌ സക്കറിയ ധ്വനിപ്പിക്കുമ്പോള്‍ ചില ഒറ്റതിരിഞ്ഞ അനുഭവങ്ങളെ സാമാന്യവത്കരിക്കുകയാണ്‌. ഒളിവുജീവിതം വലിയ സുഖമായിരുന്നു എന്ന പേച്ച്‌ പയ്യന്നൂറില്‍ പ്രസംഗം കേട്ടവര്‍ക്ക്‌ അത്ര രസിച്ചിട്ടുണ്ടാവില്ല. സാഹിത്യത്തേക്കാളും അവര്‍ കേട്ടിട്ടുള്ളത്‌ ഒളിവില്‍ താമസിച്ച&amp;nbsp; സഖാക്കളുടെ കഷ്ടപ്പാടിന്റെ കഥകളായിരിക്കും. പയ്യന്നൂറില്‍ നിന്ന്‌ കരിവെള്ളൂരിലെ കണ്ടത്തിലേക്ക്‌ വലിയ ദൂരമില്ലല്ലോ. &lt;br /&gt;
&lt;br /&gt;
ഒളിവുകാലം ലൈംഗീകപര്യവേക്ഷണങ്ങളുടേതായിരുന്നു എന്ന കല്‍പ്പന സുബ്രഹ്മണ്യ ഷേണായിയും കുഞ്ഞമ്പുവും നായനാരും ഇഎംഎസും എകെജിയും അടക്കമുള്ള നേതാക്കന്മാരുടെ സാന്മാര്‍ഗ്ഗിക സങ്കല്‍പ്പങ്ങളെ മാത്രമല്ല ചോദ്യം ചെയ്യുന്നത്‌. അവരെ ഒളിവില്‍ പാര്‍പ്പിച്ച വീടുകളിലെ സ്ത്രീകളെ കൂടിയാണ്‌. തങ്ങളുടെ പുരുഷന്മാര്‍ കൊടിയ മര്‍ദ്ദനത്തിന്‌ വിധേയരായി ഒളിവിലും തെളിവിലുമായി കഴിയുമ്പോഴും കണ്ണിലെ കൃഷ്ണമണി പോലെ വിപ്ലവപ്രസ്ഥാനത്തിന്റെ നേതാക്കന്മാരെ സംരക്ഷിക്കാന്‍ തയ്യാറായ അവരത്രയും അയഞ്ഞ ജീവിതത്തിന്റെ പ്രതിനിധികളായിരുന്നു എന്നു പറയുമ്പോള്‍ അവരുടെ മക്കള്‍ അച്ഛനെന്ന്‌ വിളിക്കുന്നത്‌ യഥാര്‍ത്ഥ അച്ഛനെയല്ല എന്നും വരുന്നു. എത്ര മധുരംപുരട്ടി പറഞ്ഞാലും തന്തയില്ലാത്തവര്‍ എന്ന ആക്ഷേപം സമചിത്തത്തയോടെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക്‌ തുണയായി രൂപക്കൂടിന്റെ സംരക്ഷണമില്ല. അത്രമേല്‍ രൂഢമൂലമാണ്‌ നമ്മുടെ സമൂഹത്തിലെ പുരുഷാധിപത്യ സങ്കല്‍പ്പം. അതില്‍ നിന്ന്‌ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക്‌ പോലും രക്ഷയില്ല. &lt;br /&gt;
&lt;br /&gt;
കാക്കനാടന്റെ ഉഷ്ണമേഖല നോവല്‍ എന്നതിനപ്പുറം ചരിത്രപുസ്തകമായി മാറുന്നതും, ടിവി തോമസ്‌, എംഎന്‍ തുടങ്ങിയവരെ കുറിച്ച്‌ പ്രചരിച്ചിരുന്ന ശരിയോ തെറ്റോ ആയ കഥകള്‍ എല്ലാവരുടെയും കഥകളാവുന്നതും പത്രത്താളുകളിലാവുമ്പോള്‍ അവര്‍ക്ക്‌ ഉടന്‍ പ്രതികരിക്കാനാവില്ല. അതേ സമയം അത്‌ അവരുടെ മുഖത്തുനോക്കി ആരെങ്കിലും പറയുമ്പോള്‍ കുറഞ്ഞ പക്ഷം ചില വാടാപോടാ വിളികളെങ്കിലുമുണ്ടാകും. ഒരു വിഷയലമ്പടന്റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങളെ ന്യായീകരിക്കാനായാണ്‌ തങ്ങളുടെ നേതാക്കന്മാരെ കുറിച്ചും അമ്മമാരെ കുറിച്ചും വേണ്ടാതീനം പറയുന്നതെന്നേ, അവര്‍ കരുതൂ. അത്‌ ഡിവൈഎഫ്‌ഐക്കാരന്റെ കുഴപ്പമല്ല, മലയാളികളുടെ പൊതുപ്രശ്നമാണ്‌. അസഹിഷ്ണുതയ്ക്കപ്പുറം ലൈംഗികമായ അരക്ഷിതത്വ ബോധത്തില്‍ നിന്നാണ്‌ ഈ പ്രതികരണം ഉണ്ടാവുന്നത്‌. അല്ലെങ്കില്‍ അരക്ഷിതത്വത്തില്‍ നിന്നാണ് അസഹിഷ്ണുതയ്ക്ക് ഊര്‍ജ്ജം ലഭിക്കുന്നത്. ഇത് ചികിത്സിക്കേണ്ട രോഗമാണുതാനും.&amp;nbsp; &lt;br /&gt;
&lt;br /&gt;
ഇടക്കാലത്ത്‌ ഉണ്ടായിരുന്ന കമ്മ്യൂണ്‍ ജീവിതത്തെ കുറിച്ച്‌ വലതുപക്ഷക്കാര്‍ 50കളില്‍ ഉയര്‍ത്തിയ ആക്ഷേപം സ്ത്രീ പൊതുമുതലാണെന്നും അതിനാല്‍ കമ്മ്യൂണിസ്റ്റ്‌ ഭരണത്തില്‍ ഏതു പുരുഷനും ആരുടെ ഭാര്യയേയും ഭോഗിക്കാമെന്നുമായിരുന്നു. സക്കറിയയെ പോലൊരാള്‍ ആ നിലവാരത്തിലേക്ക്‌ പോകുമെന്ന്‌ വിശ്വസിക്കാന്‍ പ്രയാസം. &lt;br /&gt;
&lt;br /&gt;
എന്നാല്‍ സക്കറിയ ഉയര്‍ത്തുന്ന മറുവാദമുണ്ട്. പ്രസംഗം കഴിഞ്ഞിറങ്ങവെ തന്നോട് എതിര്‍ത്തുപറഞ്ഞ പുകസ നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെ ന്യായീകരിച്ചതെന്തിനെന്ന് ചോദിച്ചാണ് തട്ടിക്കയറിയത്. പയ്യന്നൂരില്‍ വന്ന് ഡിവൈഎഫ്ഐയെ അധിക്ഷേപിച്ച് നീ ജീവനോടെ പോകില്ല എന്നാണ് പിന്നീട് കാര്‍ തടഞ്ഞുനിര്‍ത്തിയ യുവാക്കള്‍ ബഹളം കൂട്ടിയത്. ഈ രണ്ട് സമയത്തും യുഗപുരുഷന്മാരെ കുറിച്ച് ഇവരാരും ഒന്നും പറഞ്ഞിട്ടില്ല. അപ്പോള്‍ വാക്കേറ്റത്തെ ന്യായീകരിക്കാന്‍ ഉയര്‍ത്തുന്ന വാദം തെറ്റാണ്. ഇതാണ് സക്കറിയ പറഞ്ഞതിന്റെ സംക്ഷിപ്തം. &lt;br /&gt;
&lt;br /&gt;
അപമാനിതനായ ഒരു വ്യക്തിയോ ഒരു കൂട്ടമോ അസഹിഷ്ണുത കാട്ടുമ്പോള്‍, അതിന്റെ യഥാര്‍ത്ഥ കാരണം, അവനെ വിഷമിപ്പിച്ച കാരണം, എടുത്തുപറയാന്‍ മടിക്കും. പകരം മറ്റൊരു ന്യായമാവും കണ്ടെത്തുക. യുഗപുരുഷന്മാരെ ആക്ഷേപിച്ചതിനേക്കാള്‍ തങ്ങളുടെ അമ്മമാരെ ആക്ഷേപിച്ചതായാവും അവര്‍ക്ക് തോന്നിയിട്ടുണ്ടാവുക എന്ന് മുന്നമേ പറഞ്ഞു. അപ്പോള്‍ തങ്ങളുടെ അമ്മമാരെക്കുറിച്ച് അങ്ങനെ പറഞ്ഞതെന്തിന് എന്നുചോദിച്ചാവില്ല നാണമുള്ള ഏത് മകനും വാക്കേറ്റം നടത്തുക. പകരം മറ്റെന്തിനെയെങ്കിലും ചാരിയായിരിക്കും. അത് ശുദ്ധകാപട്യമാണെങ്കിലും നടപ്പുരീതിയാണ്. അതുകൊണ്ടു തന്നെ, സക്കറിയ പറയുന്നത് വിശ്വസിക്കുകയേ തരമുള്ളു. &lt;br /&gt;
&lt;br /&gt;
സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാനും നടപടിയെടുക്കാനും ഡിവൈഎഫ്‌ഐ തയ്യാറായി എന്നത്‌ വലിയ കാര്യമാണ്‌. അത്‌ അങ്ങനെ തന്നെയാണ്‌ വേണ്ടതും. എന്നാല്‍ പ്രാസംഗികന്‍ വേദിയറിഞ്ഞ്‌ പ്രസംഗിക്കണമെന്ന്‌ സ്ഥാപിക്കാന്‍ മതവിശ്വാസികളുടെ യോഗത്തില്‍ മതത്തെ അവഹേളിച്ചു സംസാരിച്ചാല്‍ സംഭവിക്കുന്നത്‌ പോലെയാണ്‌ ഇതും എന്ന്‌ സിപിഐഎമ്മിന്റെ സെക്രട്ടറി ഈ പ്രശ്നത്തെ ചെറുതാക്കി കാണേണ്ടിയിരുന്നില്ല. കമ്മ്യൂണിസത്തെ മതത്തോട്‌ ഉപമിക്കുകയും മതത്തിന്റെ അസഹിഷ്ണുത കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയത്തിനുണ്ടെന്ന്‌ സമ്മതിക്കുകയും ചെയ്യുന്നത്‌ അപകടമേ ചെയ്യൂ. പ്രായോഗികമായി ഒരു പക്ഷെ പിണറായി വിജയന്‍ പറഞ്ഞത് വാസ്തവമായിരിക്കാം. എങ്കിലും വളരെ അപകടകരമായ ഒരു പ്രൊപ്പോസിഷന്‍ ആണത്.&amp;nbsp; &lt;br /&gt;
&lt;br /&gt;
സക്കറിയയെ കയ്യേറ്റം ചെയ്തതിനെ അപലപിക്കാന്‍ അദ്ദേഹം തയ്യാറായിട്ടുണ്ട്‌. എന്നാല്‍ പിണറായി വിജയന്റെ മറ്റൊരു നിരീക്ഷണമാണ്‌ ശ്രദ്ധയാകര്‍ഷിക്കേണ്ട ഘടകം.&amp;nbsp; "സക്കറിയയെ പറ്റി നല്ലത്‌ പറയാതിരുന്ന മാധ്യമങ്ങള്‍ക്ക്‌ ഇപ്പോള്‍ ഒറ്റ ദിവസം കൊണ്ട്‌ സക്കറിയ മഹാനായ വ്യക്തിയായതില്‍ സന്തോഷമുണ്ട്‌. ഇപ്പോള്‍ അദ്ദേഹത്തിനും മാധ്യമ ശ്രദ്ധ കിട്ടുന്നുണ്ടല്ലോ," എന്നതായിരുന്ന വിജയന്റെ ടിപ്പണി. &lt;br /&gt;
&lt;br /&gt;
ഇതിനോട്‌ സക്കറിയ പ്രതികരിച്ചതു ഇങ്ങനെ: "പത്രങ്ങളെ ശ്രദ്ധിക്കുന്ന ഒരാള്‍ എന്ന നിലക്കാണ്‌ ശ്രീ പിണറായി വിജയന്റെ ആ അഭിപ്രായം. അത്‌ അതിന്റെ സ്വാരസ്യത്തോടും ഫലിതത്തോടും സ്വീകരിക്കുന്നു." &lt;br /&gt;
&lt;br /&gt;
നമ്മുടെ ജീവിതത്തില്‍ നിന്ന്‌ എന്നാണ്‌ സ്വാരസ്യവും ഫലിതവും പടിയിറങ്ങിപ്പോയത്‌?"&lt;br /&gt;
&lt;br /&gt;
&lt;blockquote&gt;അടിക്കുറിപ്പ് : ഈ വിഷയത്തില്‍ വായിച്ച പല ബ്ലോഗ് പോസ്റ്റുകളും കമന്റുകളും ക്രോഡീകരിക്കാന്‍ നടത്തിയ ഒരു ശ്രമമാണിതു്. ഇതില്‍ പലരുടെയും ആശയങ്ങള്‍, വാചകങ്ങള്‍​മുതലായവ ഉപയോഗിച്ചിട്ടുണ്ടു്. എന്നാല്‍ ഇതു് മൊത്തമായി എന്റെ അഭിപ്രായമാണു്.&amp;nbsp;&lt;/blockquote&gt;&lt;div class="blogger-post-footer"&gt;Copyright © 2006-2009 Sebin Abraham Jacob. Some rights reserved. Licensed under &lt;a href="http://creativecommons.org/licenses/by/2.5/in/"&gt; Creative Commons Attribution 2.5 India &lt;/a&gt;. 
You are free to share, adapt and to make derivative works out of this content, provided, the license terms are retained and proper credits (attributions) are maintained. 
The original author is not responsible for any changes made here after to the original content.&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1395035004624026642-4027787733020681204?l=absolutevoid.blogspot.com' alt='' /&gt;&lt;/div&gt;&lt;div class="feedflare"&gt;
&lt;a href="http://feeds.feedburner.com/~ff/sebinaj?a=ZGCfzPe5XM8:-L57fnH6MXY:yIl2AUoC8zA"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=yIl2AUoC8zA" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=ZGCfzPe5XM8:-L57fnH6MXY:63t7Ie-LG7Y"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=63t7Ie-LG7Y" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=ZGCfzPe5XM8:-L57fnH6MXY:dnMXMwOfBR0"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=dnMXMwOfBR0" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=ZGCfzPe5XM8:-L57fnH6MXY:F7zBnMyn0Lo"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=ZGCfzPe5XM8:-L57fnH6MXY:F7zBnMyn0Lo" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=ZGCfzPe5XM8:-L57fnH6MXY:7Q72WNTAKBA"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=7Q72WNTAKBA" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=ZGCfzPe5XM8:-L57fnH6MXY:V_sGLiPBpWU"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=ZGCfzPe5XM8:-L57fnH6MXY:V_sGLiPBpWU" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=ZGCfzPe5XM8:-L57fnH6MXY:qj6IDK7rITs"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=qj6IDK7rITs" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=ZGCfzPe5XM8:-L57fnH6MXY:KwTdNBX3Jqk"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=ZGCfzPe5XM8:-L57fnH6MXY:KwTdNBX3Jqk" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=ZGCfzPe5XM8:-L57fnH6MXY:l6gmwiTKsz0"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=l6gmwiTKsz0" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=ZGCfzPe5XM8:-L57fnH6MXY:gIN9vFwOqvQ"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=ZGCfzPe5XM8:-L57fnH6MXY:gIN9vFwOqvQ" border="0"&gt;&lt;/img&gt;&lt;/a&gt;
&lt;/div&gt;</content><link rel="replies" type="application/atom+xml" href="http://absolutevoid.blogspot.com/feeds/4027787733020681204/comments/default" title="Post Comments" /><link rel="replies" type="text/html" href="http://www.blogger.com/comment.g?blogID=1395035004624026642&amp;postID=4027787733020681204" title="72 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/1395035004624026642/posts/default/4027787733020681204?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/1395035004624026642/posts/default/4027787733020681204?v=2" /><link rel="alternate" type="text/html" href="http://feedproxy.google.com/~r/sebinaj/~3/ZGCfzPe5XM8/blog-post.html" title="ലൈംഗിക സ്വാതന്ത്ര്യം - ഇടത്തും വലത്തും" /><author><name>Sebin Jacob</name><uri>https://profiles.google.com/113802473597883245288</uri><email>noreply@blogger.com</email><gd:image rel="http://schemas.google.com/g/2005#thumbnail" width="32" height="32" src="//lh3.googleusercontent.com/-Wevxd8ubAug/AAAAAAAAAAI/AAAAAAAAD08/1UtFxgDOtmo/s512-c/photo.jpg" /></author><thr:total>72</thr:total><feedburner:origLink>http://absolutevoid.blogspot.com/2010/01/blog-post.html</feedburner:origLink></entry><entry gd:etag="W/&quot;DkIFQHc8eip7ImA9WxNbF0w.&quot;"><id>tag:blogger.com,1999:blog-1395035004624026642.post-1662400562476115688</id><published>2009-11-20T15:10:00.002+05:30</published><updated>2009-11-20T16:25:11.972+05:30</updated><app:edited xmlns:app="http://www.w3.org/2007/app">2009-11-20T16:25:11.972+05:30</app:edited><category scheme="http://www.blogger.com/atom/ns#" term="വിദ്യാഭ്യാസം" /><category scheme="http://www.blogger.com/atom/ns#" term="രാഷ്ട്രീയം" /><category scheme="http://www.blogger.com/atom/ns#" term="പിണറായി" /><category scheme="http://www.blogger.com/atom/ns#" term="അസഹിഷ്ണുത" /><title>ട്രാക്ടര്‍, കമ്പ്യൂട്ടര്‍, സ്വാശ്രയവിദ്യാഭ്യാസം</title><content type="html">&lt;div style="text-align: left;"&gt;ഇടതുപക്ഷം വിമര്‍ശനത്തിനു് അതീതരാണോ? ഒരിക്കലുമല്ല. അവര്‍ വിമര്‍ശിക്കപ്പെടുക തന്നെ വേണം. അതേ സമയം ഇടതുപക്ഷത്തിനെതിരായ ഏതെങ്കിലും ആരോപണം പൊളിയുമ്പോള്‍ പൊടുന്നനെ വിഷയം വഴിതിരിക്കുകയും പകരം ചില തൊടുന്യായങ്ങള്‍ പുറത്തെടുക്കുകയും ചെയ്യുന്നതിനെ വിമര്‍ശനമെന്നു വിളിക്കാമോ?&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;
&lt;/div&gt;&lt;blockquote&gt;നിങ്ങള്‍ കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തില്ലേ? നിങ്ങള്‍ ട്രാക്ടറിനെതിരെ സമരം ചെയ്തില്ലേ? എന്നിട്ടു് നിങ്ങളെന്താ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നേ? നിങ്ങളെന്താ വെബ്സൈറ്റ് തുടങ്ങുന്നേ?&lt;br /&gt;
&lt;/blockquote&gt;&lt;div style="text-align: left;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;ഇടതുപക്ഷത്തിനെതിരായി ഉന്നയിക്കപ്പെടുന്ന ഹൈ വോള്‍ട്ടേജ് ആരോപണങ്ങളില്‍ ഏതെങ്കിലും പൊളിഞ്ഞാല്‍ ഉടനെ ആരോപണം ഉയര്‍ത്തിയവര്‍ തിരിഞ്ഞുകൊണ്ടിരുന്നതു് മുകളില്‍പ്പറഞ്ഞ ചോദ്യങ്ങളിലേക്കായിരുന്നു. ഒരു ഡിസ്കഷന്‍ ഗ്രൂപ്പില്‍ അനന്തമായി നീളുന്ന ഏതു ചര്‍ച്ചയും വിഷയത്തില്‍ നിന്നു് വഴിമാറി ഫാസിസത്തിലേക്കു് എത്തുമെന്നു് ഒരു പ്രോബബിലിറ്റി തിയറിയുണ്ടു് (&lt;a href="http://en.wikipedia.org/wiki/Godwin%27s_law"&gt;Godwin's Law&lt;/a&gt;). അതേ പോലെയാണു്, ഇടതുപക്ഷത്തോടുള്ള സ്പെസിഫിക്‍ ആയ വിമര്‍ശനങ്ങളില്‍ ഏതെങ്കിലും പൊളിയുന്ന പക്ഷം മേല്‍പ്പറഞ്ഞ ചോദ്യങ്ങളിലേക്കെത്താനുള്ള സാധ്യതയും. ആ ഗണത്തിലേക്കു് ഒരു പുതിയ ചോദ്യം കൂടി സ്ഥാനം പിടിച്ചിരിക്കുന്നു.&lt;br /&gt;
&lt;/div&gt;&lt;blockquote&gt;നിങ്ങള്‍ സ്വാശ്രയ കോളജിനെതിരെ സമരം ചെയ്തവരല്ലേ? എന്നിട്ടെന്താ നിങ്ങളുടെ നേതാക്കള്‍ അവരുടെ മക്കളെ സ്വാശ്രയ കോളജില്‍ വിട്ടുപഠിപ്പിക്കുന്നതു്?&lt;br /&gt;
&lt;/blockquote&gt;&lt;div style="text-align: left;"&gt;ഈ ചോദ്യം ഏറ്റവും അവസാനം കേട്ടതു് പിണറായി വിജയന്റെ വീടു സംബന്ധിച്ച ചര്‍ച്ചയിലായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന്റെ വീടു് എന്ന വ്യാജേന ഒരു വലിയ നിര്‍മ്മിതിയുടെ പടം ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതു് ഇടതുപക്ഷക്കാരായ പലരുടെ ജാഗ്രത മൂലം പൊളിച്ചടുക്കാനായി. എങ്കില്‍ പിണറായിയുടെ യഥാര്‍ത്ഥ വീടു് കാണട്ടെ എന്നായി അടുത്ത ഇണ്ടാസ്. അതായതു് വിജയന്റേതെന്ന വ്യാജേന മറ്റൊരു വീടിന്റെ ചിത്രം പ്രചരിപ്പിച്ചതിനുപിന്നിലെ ക്രിമിനല്‍ മനസ്സ് ആര്‍ക്കും വിഷയമല്ല. അതു് ക്ഷമിക്കാവുന്ന കുറ്റം. പിണറായി വിജയന്റെ വീടിന്റെ ചിത്രം അദ്ദേഹം തന്നെ പത്രസമ്മേളനം നടത്തി വിതരണം ചെയ്യാത്തതാണു് മാരകമായ കുറ്റം! പുറത്തുനിന്നു് വീടിന്റെ ചിത്രമെടുക്കാന്‍ ആര്‍ക്കും അനുവാദമില്ലെന്നും അതിനു് ആരെങ്കിലും ശ്രമിച്ചാല്‍ അയാള്‍ ആരോഗ്യത്തോടെ വീട്ടില്‍ തിരിച്ചെത്തില്ലെന്നുമായി വാദങ്ങള്‍. ഇതു് പിണറായി വിജയന്‍ തന്നെയല്ലേ, അതോ ഡോണ്‍ കോളിയോണ്‍ ആണോ എന്നു് സംശയം തോന്നിപ്പോയി.&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;ബ്ലോഗറായ മാരീചന്‍ പറഞ്ഞുകേട്ട ഒരു കഥ പറയാം. സന്ദര്‍ഭവശാല്‍ പറയുന്നുവെന്നേയുള്ളൂ. അതല്ല നമ്മുടെ വിഷയം എന്നു് അറിഞ്ഞുകൊണ്ടു തന്നെ.&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;
&lt;/div&gt;&lt;blockquote&gt;കുമ്പളത്ത് ശങ്കുപ്പിളളയെന്നൊരു നേതാവുണ്ടായിരുന്നു പണ്ട്. ടിയാനെതിരെ ഉയര്‍ന്നു വന്ന അഴിമതിയാരോപണം നിഷേധിക്കാത്തതിന്റെ കാരണം പത്രക്കാര്‍ ചോദിച്ചു. രസികന്റെ മറുപടി ഇങ്ങനെയായിരുന്നു:&lt;br /&gt;
&lt;br /&gt;
"ഇന്ന് ഞാനിത് നിഷേധിച്ചാല്‍, കുമ്പളത്ത് ശങ്കുപ്പിളളയ്ക്ക് ഗര്‍ഭമാണെന്നും നാളെ ഇവന്മാര്‍ ആരോപിക്കും. അതും എനിക്ക് നിഷേധിക്കേണ്ടി വരും".&lt;br /&gt;
&lt;/blockquote&gt;&lt;div style="text-align: left;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;പിണറായിയുടെ അവസ്ഥ സത്യം പറഞ്ഞാല്‍ ഇതാണു്. നിഷേധക്കുറിപ്പിറക്കാനാണെങ്കില്‍ അതിനേ നേരം കാണൂ. പിണറായിക്കു് മാത്രമല്ല, ബിനീഷ് കോടിയേരിക്കും ഇതാണവസ്ഥ. സാധാരണഗതിയില്‍ എന്തുകൊണ്ടു് മാര്‍ക്സിസ്റ്റ് നേതാക്കള്‍ അവരുടെ മക്കളെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഇറക്കുന്നില്ല എന്നതായിരുന്നു ചോദ്യം. വിദ്യാര്‍ത്ഥി രാഷ്ട്രീയം എന്ന പ്രയോഗത്തോടും രാഷ്ട്രീയത്തില്‍ ഇറക്കുക എന്ന പ്രയോഗത്തോടും യോജിപ്പില്ല എന്നു രേഖപ്പെടുത്തി തന്നെ പറയട്ടേ, ബിനീഷ് കോടിയേരി വിദ്യാര്‍ത്ഥി സംഘന പ്രവര്‍ത്തകനായതായിരുന്നു കുറേക്കാലം പ്രശ്നം. ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം.&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;നമുക്കു് പിണറായിയുടെ യഥാര്‍ത്ഥ വീടിലേക്കു് തിരികെ വരാം. സാക്ഷാല്‍ പിഎം മനോജ് തന്നെ പിണറായിയുടെ വീടിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവിട്ടു. വീടിന്റെ അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കെ മംഗളത്തിലെ ഒരു റിപ്പോര്‍ട്ടര്‍ എടുത്ത ചിത്രമായിരുന്നു അതു്. തേജസ് ദിനപത്രം ഫോട്ടോ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതോടെ അതിന്റെ ഗ്യാസും തീര്‍ന്നു. അടങ്ങിയിരിക്കുമോ, യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍? പിണറായിയുടെ മകനെന്താ ബര്‍മിങ്ഹാമില്‍ പോയി പഠിച്ചതു്? അതിനുള്ള പണം എവിടെന്നു കിട്ടി? മകളെങ്ങിനെ അമൃതയില്‍ പഠിച്ചു? ചോദ്യശരങ്ങള്‍ തുടങ്ങുകയായി.&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;അതെക്കുറിച്ചു് പറയുംമുമ്പു് ട്രാക്ടറിനെ കുറിച്ചും കമ്പ്യൂട്ടറിനെ കുറിച്ചും പറയാം. എന്താണു് ഇവയ്ക്കുരണ്ടിനുമെതിരെ ഇടതുപക്ഷം - കൃത്യമായി പറഞ്ഞാല്‍ സിപിഐ(എം) ചെയ്തതു്? കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എല്ലാ കാര്യങ്ങളേയും ആദ്യമെതിര്‍ക്കും, പത്തുവര്‍ഷത്തിനു് ശേഷം അവര്‍ തന്നെ അതുനടപ്പാക്കും, ഇതാകണ്ടില്ലേ എന്ന മട്ടിലാണു് വലതുപക്ഷം ഇതേക്കുറിച്ചുപറയുന്നതു്.&amp;nbsp; ഇതില്‍ എത്രമാത്രം സത്യമുണ്ടു്? ഈ വിഷയത്തില്‍ കുറേക്കാലം മുമ്പു വായിച്ച ഒരു ലേഖനം ഇവിടെ പകര്‍ത്തുകയാണു്. മറ്റൊരു ബ്ലോഗ് പോസ്റ്റിലെ കമന്റിലൂടെ വായിച്ച ലേഖനമായതിനാല്‍ ആരെഴുതിയതെന്നോ ഏതു് പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചതെന്നോ അറിയില്ല. എങ്കിലും അതില്‍ പറഞ്ഞിരിക്കുന്ന കാര്യം നമ്മുടെ ചര്‍ച്ചയ്ക്കു് വിഷയമാണു്. ലേഖനത്തിനു് ദൈര്‍ഘ്യമുള്ളതിനാല്‍ ആവശ്യക്കാര്‍ക്കു് സ്കിപ് ചെയ്യാം.&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;
&lt;/div&gt;&lt;blockquote style="color: #660000;"&gt;&amp;nbsp;&amp;nbsp;&amp;nbsp; "ചാനലുകളുടെ വികസന ചര്‍ച്ചകളില്‍ സ്ഥിരമായി കടന്നുവരുന്ന രണ്ടു പ്രതീകങ്ങളാണ് ട്രാക്ടറും കമ്പ്യൂട്ടറും. കമ്യൂണിസ്റ്റുവിരുദ്ധ പ്രചാരവേലയുടെ ഉപകരണങ്ങളായാണ് ഇവരണ്ടും ഉപയോഗിക്കപ്പെടുന്നത്. ശാസ്ത്രസാങ്കേതിക രംഗത്തെ വികാസത്തെ സാമൂഹ്യപുരോഗതിക്കായി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളെ കമ്യൂണിസ്റ്റുകാര്‍ തടയുകയായിരുന്നു എന്നാണാരോപണം.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp; മറ്റിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തവും ലോകശ്രദ്ധയാകര്‍ഷിച്ചതുമായ സവിശേഷവികസനമാതൃകയാണ് കേരളത്തിലേത്. സ്വതഃസിദ്ധമായ ദൌര്‍ബല്യങ്ങളോടെയും പരിമിതികളോടെയുമാണെങ്കിലും ലോകത്തിലെ വികസിത സമൂഹങ്ങളോട് കിടപിടിക്കുന്ന ജീവിതവ്യവസ്ഥ ജനങ്ങള്‍ക്ക് അതു സംഭാവന ചെയ്തു. ഭൂപരിഷ്കരണമാണ് ഈ വികസനത്തിന് അടിത്തറയായിത്തീര്‍ന്നത്. ആയിരത്താണ്ടുകളായി നിലനിന്ന ജാതി, ജന്മി, നാടുവാഴി വ്യവസ്ഥയുടെ തായ്‌വേരില്‍ വീണ കോടാലിയായിരുന്നു ഭൂപരിഷ്കരണം. 'ഉണക്കിച്ചേറി വെടിപ്പാക്കി' തമ്പുരാന്റെ 'കളത്തില്‍ കടത്തിവടിച്ചിരുന്ന' പാട്ടനെല്ല് സ്വന്തം പത്തായത്തില്‍ പൊലിയളന്നു തുടങ്ങിയതോടെ കര്‍ഷകന്റെ സാമ്പത്തിക നട്ടെല്ല് നിവര്‍ന്നു. വേലയ്ക്കും കൂലിക്കും വ്യവസ്ഥകളൊന്നുമില്ലാതിരുന്ന കര്‍ഷകത്തൊഴിലാളികള്‍ക്ക് നിശ്ചിതസമയത്തെ വേലയ്ക്ക് നിശ്ചിതകൂലി നല്‍കാന്‍ ഭൂവുടമയായ കര്‍ഷകന്‍ നിര്‍ബന്ധിതനായി.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp; എന്നാല്‍ ജന്മിത്വം അവസാനിച്ചതോടെ പുതുമടിശ്ശീലക്കാരായ ഒരു പറ്റം സമ്പന്നകര്‍ഷകര്‍ കൂലിചോദിച്ച വര്‍ഗസഹോദരങ്ങള്‍ക്കെതിരെ രംഗത്ത് വന്നു. ന്യായമായ കൂലിക്കും തൊഴില്‍ വ്യവസ്ഥകള്‍ക്കുംവേണ്ടി കര്‍ഷകത്തൊഴിലാളികള്‍ സമരരംഗത്തിറങ്ങി. പൊലീസും ജന്മിഗുണ്ടകളും കരിങ്കാലികളും സമരക്കാരുമായി ഏറ്റുമുട്ടി. ഈ ഘട്ടത്തിലാണ് ട്രാക്ടര്‍ എന്ന വില്ലന്‍ ആദ്യമായി പാടത്തിറങ്ങിയത്. സമരം ചെയ്യുന്ന തൊഴിലാളിക്കുമുന്നില്‍ ഒരു യന്ത്രക്കരിങ്കാലി മാത്രമായിരുന്നു അത്. ട്രാക്ടര്‍വിരുദ്ധ സമരം ആയിരക്കണക്കിന് മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ളതായിരുന്നു എന്നര്‍ത്ഥം.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp; ഭൂപരിഷ്കരണം തുറന്നുവിട്ട സാമൂഹ്യഊര്‍ജം പക്ഷേ വളരെ പെട്ടെന്ന് കേരള സമൂഹത്തെ മാറ്റി മറിച്ചു. ഭൂസ്വത്തിന്റെ പുനര്‍വിതരണം ഗ്രാമീണ സമ്പദ്ഘടനയെ വികേന്ദ്രീകരിച്ചു. വന്‍തോതിലുള്ള ഗള്‍ഫ് കുടിയേറ്റം നിര്‍മാണമേഖലയില്‍ പുതിയതൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഗ്രാമീണറോഡുകളുടെയും അങ്ങാടികളുടെയും വികാസം ഗതാഗതം, കച്ചവടം, ചുമട് തുടങ്ങിയ ഇടങ്ങളിലും തൊഴിലവസരങ്ങള്‍ വ്യാപകമാക്കി. വിദ്യാഭ്യാസത്തിന്റെ ത്വരിതഗതിയിലുള്ള വ്യാപനം കായികവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള പ്രവണത ഗ്രാമീണ യുവാക്കളില്‍ ശക്തമാക്കി. കൃഷിയെ മാത്രം ആശ്രയിച്ച് ഉപജീവനം നേടേണ്ട സ്ഥിതിമാറി. ആവശ്യത്തിന് കാര്‍ഷികത്തൊഴിലാളികളെ ലഭ്യമല്ല എന്ന പുതിയഅവസ്ഥയും സംജാതമായി. അതിനാല്‍ കാര്‍ഷികയന്ത്രവല്‍ക്കരണത്തെ ഇന്നാരും എതിര്‍ക്കുന്നും ഇല്ല.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp; ഭൂപരിഷ്കരണത്തിന്റെ ഫലമായി നിലവില്‍വന്ന പുതിയ സാമൂഹ്യസ്ഥിതിയെ ശരിയായി അപഗ്രഥിക്കാനും ദീര്‍ഘവീക്ഷണത്തോടെ ആസൂത്രണം ചെയ്യാനും ഫലപ്രദമായ നേതൃത്വം ആവശ്യമുണ്ടായിരുന്നു. വയലുകളില്‍ കെട്ടിക്കിടക്കുന്ന അധ്വാനശക്തിയെ മറ്റു മേഖലകളിലേക്ക് പുനര്‍വിന്യസിക്കണമായിരുന്നു. 'വീട്ടിലൊരാള്‍ക്ക് തൊഴില്‍, ഗ്രാമത്തിലൊരു വ്യവസായശാല' എന്ന ഇടതുപക്ഷമുദ്രാവാക്യവുമായി ഇന്ദിരാഗാന്ധിയുടെ കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്ന കാലമായിരുന്നു അത്. ഫലപ്രദമായ വികേന്ദ്രീകൃതാസൂത്രണം അന്നേ സംഭവിച്ചിരുന്നെങ്കില്‍ കാര്‍ഷികവൃത്തിയുടെ ആധുനികവല്‍ക്കരണവും, ഗ്രാമങ്ങളുടെ വ്യവസായവല്‍ക്കരണവും സാധിതമാകുമായിരുന്നു. കേരളം കണ്ട ഏറ്റവും നല്ല സര്‍ക്കാരെന്ന് എല്ലാവരും വാഴ്ത്തുന്ന അന്നത്തെ വലതു സര്‍ക്കാരിന് പക്ഷേ ആ ചരിത്രദൌത്യം ഏറ്റെടുക്കാനാകാതെപോയി.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp; കേരളത്തിന്റെ വികസന ചരിത്രത്തില്‍ സ്വയംചെയ്ത പാപത്തെ മറച്ചു പിടിക്കാനാണ് വലതുപക്ഷം ട്രാക്ടറിനെ പ്രതീകവല്‍ക്കരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp; കമ്പ്യൂട്ടറിനെതിരെ എണ്‍പതുകളില്‍ ഉയര്‍ന്നുവന്ന എതിര്‍പ്പും സമാനസാഹചര്യങ്ങളിലായിരുന്നു. സര്‍ക്കാര്‍ ആഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങി വൈറ്റ് കോളര്‍ ജോലികള്‍ കമ്പ്യൂട്ടറുകളെ ഏല്‍പിക്കുകയും തല്‍ഫലമായി തസ്തികകള്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യാനുള്ള നീക്കം ആശങ്ക ഉളവാക്കി. ജോലിയില്‍ നിന്ന് നീക്കം ചെയ്യപ്പെടുമെന്ന ഭയത്തില്‍ ഈ മേഖലയിലെ തൊഴിലാളികള്‍ കമ്പ്യൂട്ടര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി രംഗത്തിറങ്ങി. അഭ്യസ്ത വിദ്യരുടെ തൊഴിലില്ലായ്മകൊണ്ട് വീര്‍പ്പുമുട്ടുന്ന കേരളീയ യുവസമൂഹത്തിലും അതിന്റെ അനുരണനങ്ങളുണ്ടായത് സ്വാഭാവികം മാത്രം. കമ്പ്യൂട്ടര്‍വല്‍ക്കരണത്തില്‍ മനുഷ്യമുഖത്തോടുകൂടിയ സമീപനം സ്വീകരിക്കാന്‍ ഈ ചെറുത്തുനില്‍പുകള്‍ അധികൃതരെ നിര്‍ബന്ധിതരാക്കി. പുതുതായി വികസിച്ചുവന്ന ഐടി അധിഷ്ഠിതവ്യവസായ ശൃംഖല വെട്ടിക്കുറക്കപ്പെട്ട തസ്തികകളെ പകരം വെക്കുകയും ചെയ്തു.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp; ടെമ്പോകളും മിനിലോറികളും വ്യാപകമായി തുടങ്ങിയ എണ്‍പതുകളില്‍ കാള വണ്ടിത്തൊഴിലാളികള്‍ ഉയര്‍ത്തിയ പ്രതിരോധവും അലുമിനിയം, സ്റ്റീല്‍, പ്ളാസ്‌റ്റിക് ഉല്‍പ്പന്നങ്ങളുടെ കടന്നുവരവോടെ തകര്‍ന്നുപോയ മണ്‍പാത്ര വ്യവസായവും മുതലാളിത്ത വികസനത്തിന്റെ മനുഷ്യത്വരാഹിത്യത്തെ വെളിപ്പെടുത്തുന്നുണ്ട്. യാതൊരു ബദല്‍ ജീവിതമാര്‍ഗങ്ങളും കാണാതെ കേരളത്തിലെ കുംഭാരസമൂഹം 'വംശനാശ' ഭീഷണിയെ നേരിടുകയാണ്. സ്വദേശി പ്രസ്ഥാനത്തിന്റെ പ്രതീകമാകാന്‍ കഴിഞ്ഞതുകൊണ്ടാകണം പരമ്പരാഗത തുണിനെയ്ത്തുകാര്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ പിടിച്ചുനില്‍ക്കാനാകുന്നത്.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp; മനുഷ്യപുരോഗതിയുടെ ഉല്‍പ്പന്നവും പുതിയ മുന്നേറ്റത്തിനുള്ള ഉപകരണവുമാണ് പുതിയ സാങ്കേതികവിദ്യ. മുതലാളിത്തം സാങ്കേതികവിദ്യയെ മൂലധനത്തിന്റെ നിയന്ത്രണത്തില്‍ വയ്ക്കുന്നു. ചൂഷണത്തോത് വര്‍ധിപ്പിക്കുന്നതുവഴി ലാഭം കുന്നുകൂട്ടലാണ് ലക്ഷ്യം. മിച്ചമൂല്യത്തിന്റെ (ലാഭം) നിരന്തരമായ വികാസം ഇല്ലാതെ മുതലാളിത്ത സമ്പദ്ഘടനയ്ക്ക് സ്വയം നിലനില്‍ക്കാനാവില്ല. അതിനാല്‍ സാങ്കേതികവിദ്യയുടെ നവീകരണം അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കും. ഓരോ പുതിയ സാങ്കേതികവിദ്യയും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതോടൊപ്പം കൂലിച്ചെലവ് കുറയ്ക്കുകയും ചെയ്യും. സാമ്പത്തിക വികസനം തൊഴിലില്ലായ്മക്ക് കാരണമായിതീരുന്നത് അങ്ങനെയാണ്.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp; കമ്പ്യൂട്ടറുകളുടെ വ്യാപനം തൊഴില്‍സമയത്തിലും തൊഴിലിന്റെ കാഠിന്യത്തിലും വന്‍തോതില്‍ കുറവ് വരുത്തിയിട്ടുണ്ട്. സ്വാഭാവികമായും തൊഴിലാളിയുടെ അധ്വാനസമയം കുറയുകയും വിശ്രമ, വിനോദ വേളകള്‍ വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ നമ്മുടെ അനുഭവം നേരെ മറിച്ചാണ്. ഐടി മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് ഒഴിവുസമയങ്ങളേയില്ല. എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്ന പഴയ മെയ്‌ദിന മുദ്രാവാക്യംപോലും ആധുനിക വ്യവസായങ്ങളില്‍ നിലനില്‍ക്കുന്നില്ല. യൌവനവും ആരോഗ്യവും നിലനില്‍ക്കുന്നേടത്തോളം കാലം മുഴുവന്‍ സമയവും അധ്വാനിക്കുക എന്നതാണ് പുതിയ അവസ്ഥ.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp; ഇതിനെല്ലാമെതിരായ തൊഴിലെടുക്കുന്നവരുടെ ചെറുത്തുനില്‍പ്പിനെ സാങ്കേതികവിദ്യക്കെതിരായ യാഥാസ്ഥിതിക നിലപാടായോ വികസനവിരുദ്ധ രാഷ്ട്രീയ പിടിവാശിയായോ വ്യാഖ്യാനിക്കുന്നത് നിഷ്കളങ്കമായ വികസനതാല്‍പ്പര്യമല്ല. മറിച്ച് മുതലാളിത്ത ചൂഷണത്തിന് മറയിടാനുള്ള സമര്‍ത്ഥമായ പ്രചരണപരിപാടിതന്നെയാണ്.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp; കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ തൊഴിലാളിവര്‍ഗ താല്‍പ്പര്യങ്ങളുടെ സംരക്ഷകനാണ്. സാങ്കേതികവിദ്യയുടെ വികാസത്തെയും കേവലമായല്ല അത് നോക്കിക്കാണുന്നത്; ചരിത്രപരമായാണ്. പുതിയ സാങ്കേതികത - കമ്പ്യൂട്ടറായാലും ട്രാക്ടറായാലും ടെലിവിഷനായാലും - അവതരിപ്പിക്കപ്പെടുന്ന സമൂഹത്തിന്റെ സവിശേഷ വികാസഘട്ടത്തിലാണ് അതിനോടുള്ള നിലപാട് നിശ്ചയിക്കപ്പെടുന്നത്.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp; വികസനപദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുക്കുകയും കുടിയിറക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്നതും ഇതുതന്നെ. വലിയവിഭാഗം ജനങ്ങളെ അവരുടെ തൊഴിലില്‍നിന്നോ, കിടപ്പാടങ്ങളില്‍നിന്നോ ആട്ടിപ്പായിച്ചും അവര്‍ക്ക് ജീവിതം നിഷേധിച്ചുമുള്ള മുതലാളിത്ത വികസനം വികലമാണ്. ഒഴിപ്പിക്കപ്പെടുന്നവരെ ബദല്‍ ജീവിതമാര്‍ഗങ്ങളില്‍ പുനരധിവസിപ്പിച്ചുകൊണ്ടുള്ള വികസനം മാത്രമേ നടപ്പിലാക്കാവൂ എന്നതാണ് ശരിയായ നിലപാട് .&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp; പ്രശ്നം പരിഹരിക്കപ്പെടുന്നതോടെ പഴയ നിലപാട് ഉപേക്ഷിക്കുകയും പുതിയ സാഹചര്യത്തിനനുസരിച്ച നിലപാടിലേക്ക് മാറുകയും ചെയ്യുന്നു. ഇവ തമ്മില്‍ വൈരുധ്യം കാണേണ്ടതില്ല. കാരണം ശരിയായ നിലപാട് വൈരുധ്യാത്മകമാണ് എന്നതുതന്നെ.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp; ചാനല്‍ ചര്‍ച്ചകളില്‍നിന്നാണല്ലോ തുടങ്ങിയത്. വിനോദത്തെയും വിദ്യാഭ്യാസത്തെയും ജനകീയമാക്കാന്‍ പ്രയോജനപ്പെടേണ്ടതായിരുന്നു കാഴ്ചയുടെ സാങ്കേതികവിദ്യ. എന്നാല്‍, മൂലധന നിയന്ത്രിത വിനോദ വ്യവസായമായി അധഃപതിക്കുക വഴി പരമ്പരാഗതമായ ജനകീയ സംസ്കാരസമ്പത്തിനെ അട്ടിമറിക്കുകയും മലിനീകരിക്കുകയുമാണ് ടെലിവിഷന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ജനവിരുദ്ധമായ ചാനല്‍ പ്രയോഗത്തെ ചെറുക്കണമെന്ന് നിര്‍ദേശിക്കുന്നത് സാങ്കേതികവികസത്തോട് പുറംതിരിഞ്ഞുനില്‍ക്കലല്ല. മറിച്ച് വികസനത്തിന്റെ ജനപക്ഷത്ത് ഉറച്ചുനില്‍ക്കലാണ്."&lt;br /&gt;
&lt;/blockquote&gt;&lt;div style="text-align: left;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;നമുക്കു് അവശേഷിക്കുന്ന വിഷയത്തിലേക്കു് വരാം. പിണറായി വിജയന്റെ മക്കളില്‍ ഒരാള്‍ക്കു് സ്വയംഭരണ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമായ അമൃതയിലും മറ്റൊരാള്‍ക്കു് വന്‍ഫീസ് കൊടുക്കേണ്ടുന്ന ബര്‍മിങ്ഹാം യൂണിവേഴ്സിറ്റിയിലും ചേരാന്‍ എവിടെ നിന്നു് എങ്ങനെ പണം ലഭിച്ചു എന്നതായിരുന്നു ചോദ്യം. വീണയ്ക്ക് കോയമ്പത്തൂരില്‍ പഠിക്കാനും വിവേകിനു് കൊച്ചിയിലെ SCMSല്‍ പഠിക്കാനും വിദ്യാഭ്യാസ വായ്പ ലഭ്യമായി എന്നു് പത്രവാര്‍ത്തകളില്‍ നിന്നു വ്യക്തമാക്കപ്പെട്ടു. വായ്പയുടെ തിരിച്ചടവിനെ സഹായിക്കുന്ന ജോലികള്‍ ഇരുവര്‍ക്കും വിദ്യാഭ്യാസാനന്തരം ലഭിക്കുകയും ചെയ്തു.&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;അതിനും മറുപടി ഉണ്ടു് എന്നുവന്നതോടെ പെട്ടെന്നു് ചോദ്യത്തിന്റെ സ്വഭാവം മാറി. സാമ്പത്തിക സ്രോതസ്സല്ല, പ്രധാന വിഷയമെന്നും സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ സമരം നയിച്ചവരുടെ മക്കള്‍ അത്തരം സ്ഥാപനങ്ങളില്‍ വിദ്യ അഭ്യസിക്കുന്നതിന്റെ നൈതികതയാണു് പ്രശ്നമെന്നും ആദര്‍ശകോമളന്മാര്‍ ഉദ്ഘോഷിച്ചു. ഏതായാലും അങ്ങനെയെങ്കിലും രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടല്ലോ എന്നു് സമാധാനിക്കാം. എങ്കിലും ആ സമാധാനം പോരല്ലോ. ചോദ്യങ്ങള്‍ ഇനിയും വരുമെങ്കിലും ഈ ചോദ്യത്തിനു് ഉത്തരമുണ്ടാവണമല്ലോ.&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;മലയാളിയുടെ പൊതുബോധമാണു് ഇവിടെ ഒന്നാമത്തെ പ്രതി. പൊതുബോധം പലപ്പോഴും ഉപരിപ്ലവവും പിടിച്ചാല്‍ കിട്ടാത്തതുമാണു്. കേരളത്തില്‍ സമര്‍ത്ഥമായി വലതുപക്ഷ പൊതുബോധം ഉത്പാദിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്കു് പറ്റുന്നതുകൊണ്ടാണു് ഇത്തരം ചോദ്യങ്ങള്‍ ഉയരുന്നതുതന്നെ.&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;SCMSലെ പഠനം കഴിഞ്ഞു് രണ്ടുവര്‍ഷം ഗല്‍ഫില്‍ ജോലി ചെയ്ത ശേഷമാണു് വിവേക്‍ ബര്‍മിങ്ഹാമില്‍ പഠിക്കാന്‍ പോകുന്നതു്. അറബ് എമിറാത്തുകളിലെ ധിറവും ഇന്ത്യയിലെ രൂപയും തമ്മിലുള്ള വിനിമയ മൂല്യം ഏറെക്കാലമായി ഏകദേശം 1:12 ആണു്. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ആദായനികുതി എന്നൊരേര്‍പ്പാടില്ല. ഈ സാഹചര്യത്തില്‍ ശമ്പളത്തില്‍ മിച്ചം പിടിക്കുന്ന തുക ഇന്ത്യന്‍ രൂപയിലേക്കു് മാറ്റുമ്പോള്‍ നമുക്കു് ഏറെ മിച്ചമുണ്ടാവും. രണ്ടുവര്‍ഷം കൊണ്ടു് വിവേക്‍ സമ്പാദിച്ച ഈ മിച്ചം മതി, ബര്‍മിങ്ഹാമില്‍ പഠിക്കാന്‍. മുഴുവന്‍ ഫീസും ആദ്യമേ കെട്ടിവയ്ക്കേണ്ടതില്ല. അതേസമയം മുഴുവന്‍ ചെലവിലും ബാങ്ക് ഗ്യാരണ്ടി വേണം. തരക്കേടില്ലാത്ത ശമ്പളം പറ്റുന്ന ജോലിയിലാണു് ഇരിക്കുന്നതെങ്കില്‍ ബാങ്ക് ഗ്യാരണ്ടി ഉറപ്പായും ലഭിക്കും. പല പാശ്ചാത്യ രാജ്യങ്ങളിലും ആഴ്ചയില്‍ 20 മണിക്കൂര്‍ വിദ്യാര്‍ത്ഥികള്‍ക്കു് പലവിധ ജോലികള്‍ ചെയ്തു പണം സ്വരൂപിക്കാം. ഫീസിനും താമസത്തിനുമുള്ള ചെലവില്‍ ഗണ്യമായ ഭാഗം ഇങ്ങനെ തന്നെ കണ്ടെത്താം. ആ സ്ഥിതിക്കു് സാമ്പത്തിക സ്രോതസ്സിനെ കുറിച്ചുള്ള ചോദ്യം തന്നെ അപ്രസക്തമാകുന്നു. കൂടാതെ വിവേകിന്റെ സഹോദരി ബാംഗ്ലൂരിലെ ഓറക്കിളിലാണു് ജോലി ചെയ്യുന്നതു്. ഐടി രംഗത്തു് ഭീമമായ ശമ്പളം നല്‍കുന്ന കമ്പനികളിലൊന്നാണതു്. സഹോദരിക്കു് സഹോദരനെ സാമ്പത്തികമായി സഹായിച്ചുകൂടെന്നു് നിയമമൊന്നുമില്ലല്ലോ.&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;യുകെയില്‍, അല്ലെങ്കില്‍ ഇന്ത്യക്കു് പുറത്തു് പഠിക്കാന്‍ പോകുന്നതു് വളരെ പ്രയാസമുള്ള കാര്യമാണെന്നു പലര്‍ക്കും ധാരണയുണ്ടു്. വാസ്തവത്തില്‍ അതു് വളരെ എളുപ്പമുള്ള കാര്യമാണു്. അല്‍പ്പം തന്‍കാര്യം കൂടി പറയട്ടെ. എനിക്കു് ബിരുദപഠനം കഴിഞ്ഞപ്പോള്‍ യുകെയില്‍ പോയി പഠിക്കാന്‍ സാഹചര്യമൊരുങ്ങിയതാണു്. എന്റെ പിതാവു് അതിനുവേണ്ടി അദ്ദേഹത്തിനു് ചെയ്യാവുന്ന കാര്യങ്ങള്‍ ഒക്കെ ചെയ്തു. വിദ്യാഭ്യാസ വായ്പ തരപ്പെടുത്താനും എജ്യൂക്കേഷനല്‍ കണ്‍സല്‍ട്ടന്‍സിയുടെ സഹായം തേടാനും ഒക്കെ അദ്ദേഹം തയ്യാറായി. അന്നു് അഞ്ചുമുതല്‍ ഏഴുലക്ഷം രൂപവരെയായിരുന്നു ഫീസും താമസവും അടക്കം ചെലവു പ്രതീക്ഷിച്ചിരുന്നതു്. എന്നാല്‍ ഞാനതു് നിഷേധിക്കുകയാണു് ചെയ്തതു്. കാരണം അതെന്റെ വിശ്വാസങ്ങള്‍ക്കും ധാരണകള്‍ക്കും വിരുദ്ധമായിരുന്നു. വിദ്യാഭ്യാസ സ്വകാര്യവത്കരണത്തിനും കമ്പോളവത്കരണത്തിനും എതിരെ വര്‍ഷങ്ങളോളം സമരങ്ങളുടെ മുമ്പന്തിയില്‍ നിന്നിട്ടു് അതെല്ലാം വലിച്ചെറിഞ്ഞു് വിദേശ സര്‍‌വ്വകലാശാലയിലെ പഠനത്തിലേക്കു് തിരിയാന്‍ മാനസികമായി എനിക്കു കഴിയില്ലായിരുന്നു. &lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;വിദേശസര്‍‌വ്വകലാശാലയിലെ പഠനം കേമമാണെന്നോ ഇന്ത്യയില്‍ അതേ നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കില്ലെന്നോ ഉള്ള മൂഢവിശ്വാസമൊന്നും എനിക്കില്ല. അതേ സമയം എനിക്കു് വേണ്ടതു് ഇന്ത്യയില്‍ എവിടെ ലഭിക്കും എന്നു് എനിക്കു തിട്ടമില്ലായിരുന്നു എന്നു് സമ്മതിക്കണം. വിദേശ സര്‍‌വ്വകലാശാലയില്‍ പോകുന്നതിന്റെ പ്രധാന ഗുണമായി എനിക്കുതോന്നുന്നതു് നമുക്കു കിട്ടുന്ന എക്സ്പോഷറാണു്. നമ്മുടെ "ഠ" വട്ടത്തിനപ്പുറമുള്ള ലോകം അനുഭവിക്കാനുള്ള അവസരം. ആ ഒരു എക്സ്പോഷറിനുള്ള സാധ്യതയെങ്കിലും അന്നുഞാന്‍ തട്ടിത്തെറിപ്പിച്ചു. ഒരാള്‍ തനിക്കുകഴിയുന്ന മാര്‍ഗ്ഗങ്ങളെല്ലാം ജ്ഞാനസമ്പാദനത്തിനു് ഉപയോഗിക്കേണമോ എന്നതു് ഒരു personal choice ആണു്. ഞാനതിനെ political choice ആയാണു് സമീപിച്ചതു്. അതായതു് ഞാന്‍ എനിക്കുമുന്നില്‍ ഈ വലിയ സമൂഹത്തെ പ്രതിഷ്ഠിച്ചു. ഈ വലിയ സമൂഹത്തിനു് കഴിയാത്തതു് എനിക്കുവേണ്ട എന്നുനിശ്ചയിച്ചു. വലിയ സമൂഹത്തിനു് കഴിയാത്തതാണു് അതെന്ന എന്റെ നിരീക്ഷണം തെറ്റായിരുന്നു എന്നതു് വേറെ കാര്യം. യുകെയില്‍ പഠനത്തോടൊപ്പം ജോലി ചെയ്തു് ഫീസ് തിരികെയടക്കാന്‍ കഴിയുമെന്ന വാദം വിശ്വസിക്കാന്‍ പ്രയാസം വന്നിടത്താണു് അതു് സമൂഹത്തിനു് താങ്ങാനാവില്ല എന്ന വിചാരത്തിലേക്കു ഞാനെത്തിയതു്. പഠനത്തോടൊപ്പം ജോലി എന്നതിനെ ഇന്ത്യന്‍ പശ്ചാലത്തിലായിരുന്ന ഞാന്‍ വായിച്ചതു്. അതേ സമയം ഞാന്‍ കിട്ടിയ അവസരം ഉപയോഗിച്ചു് പുറത്തുപോയി പഠിക്കുകയും അതിനു് ശേഷം എന്റെ പുതുതായി ആര്‍ജ്ജിച്ച ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ ഈ വലിയ സമൂഹത്തെ കാണുകയുമാണു് ചെയ്തിരുന്നതെങ്കില്‍ അതു് എനിക്കും സമൂഹത്തിനും കൂടുതല്‍ മെച്ചമുണ്ടാക്കുമായിരുന്നു. ബൈബിളിലെ താലന്തുകളുടെ ഉപമയെ ഇവിടെ ചേര്‍ത്തുവായിക്കാമെന്നുതോന്നുന്നു. ഈ തിരിച്ചറിവു് ഇല്ലാതെ പോയതില്‍ കുറ്റം പറയേണ്ടതു് പോളി-മെഡിക്കല്‍ സമരങ്ങളേയല്ല. ആ സമരങ്ങളുടെ മുദ്രാവാക്യങ്ങള്‍ ശരിയായി മനസ്സിലാക്കാനുള്ള പക്വത സ്വയം ആര്‍ജ്ജിക്കാഞ്ഞ എന്നെത്തന്നെയാണു്.&amp;nbsp;&amp;nbsp; &lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;ചിലരെ സംബന്ധിച്ചിടത്തോളം യുഎസ്/യുകെ/ഓസ്ട്രേലിയ/നെഥര്‍ലാന്‍ഡ്സ്/ക്യാനഡ തുടങ്ങിയ രാഷ്ട്രങ്ങളിലെ സര്‍‌വ്വകലാശാലകളില്‍ പഠിക്കാന്‍ പോയാല്‍ എല്ലാമായി. പക്ഷെ അത്തരമൊരു പഠനം ആകെ മാറ്റിത്തീര്‍ക്കുന്നതു് നിങ്ങള്‍ ഇംഗ്ലീഷ് സംസാരിക്കുന്ന രീതിയേയും നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന രീതിയേയും നിങ്ങള്‍ പരിഗണിക്കപ്പെടുന്ന രീതിയേയും മാത്രമാണു്. ഉന്നതവിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ക്കു് ആവശ്യമായ സംഗതി പഠിക്കാനാവുന്നുണ്ടോ എന്നതാണു് കാര്യം. അതുകഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ എവിടെയായിരുന്നിട്ടും കാര്യമില്ല. അതേസമയം വിവിധ രാഷ്ട്രക്കാരുമായി ഇടപഴകാന്‍ ലഭിക്കുന്ന അവസരവും സ്വയം ഫീസ് കണ്ടെത്താനുള്ള പ്രാപ്തി കൈവരിക്കുന്നതും നിസ്സാരകാര്യമല്ല എന്നും പറയണം.&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;ചിലരുടെ വാദം, ജോലി കിട്ടിയതിനു് ശേഷം വിവേകിനു് ബര്‍മിങ്ഹാമില്‍ പഠിക്കാന്‍ കിട്ടിയ അവസരം ഉപയോഗിച്ചതില്‍ തെറ്റില്ല; അതേ സമയം ബിരുദപഠനത്തിനു് എന്തുകൊണ്ടു് സ്വകാര്യ സ്വാശ്രയ സ്ഥാപനമായ SCMSല്‍ ചേര്‍ന്നു എന്നാണു്. ഡിഗ്രിക്കുശേഷം എവിടെ ചേരണമെന്നുവിവേകിനു് നിശ്ചയിക്കാം, അതിനുമുന്നേ പറ്റില്ല! നാം മനസ്സിലാക്കില്ലെന്നു് വാശിപിടിക്കുന്ന കാര്യം, നിങ്ങള്‍ വിദ്യാഭ്യാസത്തിനായി സ്വകാര്യ സ്വാശ്രയ സ്ഥാപനത്തില്‍ പോകാതെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ തന്നെ പോകണം എന്നു പിണറായിക്കു മക്കളോടു് ഉപദേശിക്കാം എന്നല്ലാതെ നിര്‍ബന്ധിക്കാന്‍ കഴിയില്ല എന്നാണു്. സാങ്കേതികമായി വിജയനു് ഒരാളെ പാര്‍ട്ടിയില്‍ നിന്നു് പുറത്താക്കാനായേക്കുമെങ്കിലും തന്റെ വീട്ടില്‍ നിന്നു് പുറത്താക്കാനാവില്ല. കുടുംബത്തിന്റെ സാമ്പത്തിക ക്രയവിക്രയവും നിയന്ത്രണവും മറ്റൊരു കേന്ദ്രത്തിലാവും. സിപിഎമ്മിന്റെ സംസ്ഥാനസെക്രട്ടറിയാണെങ്കിലും പിണറായിയും ഒരു പച്ചമലയാളിയാണു്. അദ്ദേഹം ഭാര്യയേയും മക്കളേയും ആശ്രയിക്കുന്നുമുണ്ടാവും. പക്ഷെ എല്ലാവരും കരുതുന്നതു് ഒരു വീട് എപ്പോഴും പരിപാലിക്കുന്നതു് പുരുഷനാണെന്നാണു്. അതുകൊണ്ടു് ഇതുമനസ്സിലാക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണു്. നമ്മള്‍ പുതപ്പിനിടയില്‍ മറച്ചുപിടിക്കാന്‍ ആഗ്രഹിക്കുന്ന തീക്ഷ്ണമായ യാഥാര്‍ത്ഥ്യമാണിതു്. ഒരു പക്ഷെ മെട്രോകളിലെ ഉപരിവര്‍ഗ്ഗ സങ്കേതങ്ങളെ മാറ്റിനിര്‍ത്തിയാല്‍ കേരളത്തിലും ബംഗാളിലും അല്ലാതെ ഇന്ത്യയില്‍ മറ്റൊരിടത്തും സ്ത്രീക്കു് കുടുംബത്തിനുമേല്‍ ഇത്രമാത്രം നിയന്ത്രണശക്തി കാണില്ല. അതു് നമ്മുടെ സാംസ്കാരിക ചരിത്രത്തിന്റെ കൂടി ഭാഗമാണു്. ബംഗാളില്‍ കാളിക്കും കേരളത്തില്‍ അമ്മദൈവങ്ങള്‍ക്കും കിട്ടുന്ന സ്വീകരണം ഇതിനോടു് ചേര്‍ത്തുവായിക്കാം. പിണറായി വിജയന്‍ ഒരു പാര്‍ട്ടി നയിക്കുന്നുണ്ടാവും. പക്ഷെ വീടു നയിക്കുന്നതു് ഗൃഹനാഥയാവും. അതിനെ നാണക്കേടായി കണ്ടിട്ടു് കാര്യമില്ല. കരുണാകരനും വിഎസിനും ഒക്കെ ബാധകമായ കാര്യം തന്നെയാണു് ഇതു്. ആ പശ്ചാത്തലത്തില്‍ മക്കളുടെ വിദ്യാഭ്യാസകാര്യത്തില്‍ പിണറായിയേക്കാള്‍ say അദ്ദേഹത്തിന്റെ പത്നിക്കായിരിക്കും എന്നതില്‍ സംശയം വേണ്ട. ഇത്രയും കാലമായിട്ടു് ഭാര്യയെ തന്റെ രാഷ്ട്രീയം ബോധ്യപ്പെടുത്താവാത്തതു് പരാജയമല്ലേ എന്നു് വാദത്തിനുവേണ്ടി ചോദിക്കാം. അങ്ങനെ ചെയ്യുന്നതു് കെട്ടിഘോഷിച്ച നടത്തിയ വിപ്ലവമിശ്രവിവാഹത്തിനു ശേഷം ഭാര്യ ഭര്‍ത്താവിന്റെ മതം സ്വീകരിക്കുന്നതുപോലെ ഒരു ചീഞ്ഞ ഏര്‍പ്പാടാണെന്നേ എനിക്കുതോന്നുന്നുള്ളൂ. കുടുംബകാര്യങ്ങളില്‍ തന്റെ തീരുമാനങ്ങളുടെ ഉടമസ്ഥന്‍ താന്‍തന്നെയാണെന്നു വിശ്വസിക്കാനാണു് നിര്‍ഭാഗ്യവശാല്‍ മലയാളിപുരുഷന്‍ ഇഷ്ടപ്പെടുന്നതു്.&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;ഇപ്പോള്‍ പ്രശ്നം പിണറായി വിജയന്റേതല്ല, വിവേകിന്റേതാണു്. തന്റെ പിതാവു് സിപിഎം സംസ്ഥാനസെക്രട്ടറിയായി പോയതിനാല്‍ തന്റെ ഓപ്ഷനുകള്‍ ലിമിറ്റ് ചെയ്യാന്‍ വിവേകിനെ നമ്മളെല്ലാം നിര്‍ബന്ധിക്കുകയാണു്. പിതാവിന്റെ പ്രവൃത്തിയുടെ / സംസാരത്തിന്റെ / മൂല്യങ്ങളുടെ പേരില്‍ മകന്‍ വിചാരണ ചെയ്യപ്പെടണമോ എന്നതാണു് ചോദ്യം. ആര്‍ക്കും ഇത്തരം ചോദ്യങ്ങളിലും അതിന്റെ ഉത്തരങ്ങളിലും താത്പര്യമില്ല. ഇതൊരു പ്രധാനപ്പെട്ട പ്രതിവാദമാണെന്നുപോലും ആരും മനസ്സിലാക്കില്ല. എങ്കിലും ആരെയും മനസ്സിലാക്കിക്കുക എന്റെ ലക്ഷ്യമല്ലാത്തതിനാല്‍ ഇതിവിടെ ഞാനെഴുതിയിടുന്നു.&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;സ്വാശ്രയവിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ വിവേക്‍ സമരം ചെയ്യുകയും അതിനു് ശേഷം അതേ വിവേക്‍ SCMSല്‍ ചേര്‍ന്നു പഠിക്കുകയും ചെയ്യുന്നതു് ആരെങ്കിലും നൈതികമായി തെറ്റാണു് എന്നുവാദിച്ചാല്‍ എനിക്കു് എതിരഭിപ്രായമില്ല. എന്നാല്‍ പിണറായി വിജയന്റെ മകനായി പോയതുകൊണ്ടു് വിവേക്‍ അവിടെ പഠിക്കാന്‍ പാടില്ല എന്നു പറയുന്നിടത്തു് ഈ വാദം താളംതെറ്റുന്നു. ഒരാളുടെ മകനാവുക എന്നാല്‍ പിതാവിന്റെ ആദര്‍ശങ്ങള്‍ പിന്തുടരുക എന്നല്ല അര്‍ത്ഥമാക്കുന്നതു്. ഗാന്ധിയുടെ മകനായതിനാല്‍ നീ തോക്കുപയോഗിക്കാന്‍ പാടില്ല എന്നുപറയുന്നതിനെ റിവേഴ്സ് ഗിയറിലിട്ടാല്‍ കിട്ടുക, ഗാന്ധിയുടെ മകന്‍ ഗാന്ധിയനായിരിക്കണം എന്ന തീര്‍പ്പാണു്. തോട്ടിയുടെ മകന്‍ തോട്ടിയായിരിക്കണം എന്നുപറയുന്നതില്‍ നിന്നു് ഇതിനു് വലിയ ദൂരമില്ല. ഓരോരുത്തരുടെയും ജീവിതം അവരവരാണു് നിശ്ചയിക്കുന്നതെന്നു് സമ്മതിച്ചുകൊടുക്കാന്‍ നമുക്കുമനസ്സില്ല എന്നതാണു് യാഥാര്‍ത്ഥ്യം.&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;കത്തികൊണ്ടു് പല പ്രയോജനങ്ങളുണ്ടു്. കറിക്കരിയാനും ആളെ കൊല്ലാനും കത്തിപോതും. സാങ്കേതികവിദ്യയുടെ കാര്യവും അങ്ങനെ തന്നെയാണു്. അതിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നിടത്താണു് കാര്യം. കമ്പ്യൂട്ടറിനെ എതിര്‍ത്തെന്നു പറയുന്ന കമ്മ്യൂണിസ്റ്റുകാര്‍ തന്നെയാണു് തിരുവനന്തപുരത്തു് ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്ക് സ്ഥാപിച്ചതെന്നു് പലര്‍ക്കുമറിയില്ല. കേരളസര്‍വ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ സ്ഥലം എടുത്താണു് ടെക്നോ പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങുന്നതു്. സ്ഥലം വിട്ടുകൊടുക്കുമ്പോള്‍ പകരം സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കു് ടെക്നോപാര്‍ക്കു് പ്രോജക്ടുകളില്‍ പങ്കെടുക്കാനുള്ള അവസരം നല്‍കണമെന്നും ഇരുസ്ഥാപനങ്ങളും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ ആവശ്യമാണെന്നും ഉള്ള ചിന്തയുണ്ടായിരുന്നു. അക്കാദമിക്‍ ഗവേഷണവും കൊമേഴ്സ്യല്‍ വെഞ്ച്വറും സമ്മേളിക്കുന്ന സിലിക്കണ്‍ വാലി മോഡലായിരുന്നു വിഭാവനം ചെയ്തിരുന്നതു്. നിര്‍ഭാഗ്യവശാല്‍ തുടര്‍ഗവണ്‍മെന്റിന്റെ കാലത്തു് ഐടി കൈകാര്യം ചെയ്തിരുന്ന മുസ്ലീംലീഗിന്റെ പിടിപ്പുകേടും അതിനുശേഷം അധികാരത്തില്‍ തിരിച്ചെത്തിയ ഇടതുസര്‍ക്കാരിന്റെ കാലത്തു് ഇതുമായി ബന്ധമോ താത്പര്യമോ ഉണ്ടായിരുന്നവര്‍ വകുപ്പിന്റെ നിയന്ത്രണത്തില്‍ ഉദ്യോഗസ്ഥരായി ഇല്ലാതിരുന്നതും ഈ ലക്ഷ്യം നേടുന്നതിനെ പരാജയപ്പെടുത്തി.&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;കേരളത്തിലെ ആദ്യ സ്വാശ്രയ വിദ്യാഭ്യാസ കോഴ്സ് ആവട്ടെ, കേരള സര്‍വ്വകലാശാലയിലെ ബിഎഡ് കോഴ്സാണു്. മുപ്പതുവര്‍ഷമെങ്കിലും മുമ്പു് ഇടതുപക്ഷ സിന്‍ഡിക്കേറ്റിന്റെ കാലത്തായിരുന്നു ഇതു് തുടങ്ങിയതു്. അന്നൊന്നും ഉയര്‍ത്താതിരുന്ന എതിര്‍പ്പാണു് പിന്നീടു് സ്വകാര്യ സ്വാശ്രയ കോളജുകളുടെ കാര്യത്തില്‍ എസ്എഫ്ഐ സ്വീകരിച്ചതു്. അതിനു കാരണം സ്വാശ്രയം എന്ന കണ്‍സെപ്റ്റ് ആയിരുന്നില്ല. സ്ഥാപന നടത്തിപ്പിനുള്ളചെലവു് സ്ഥാപനം തന്നെ കണ്ടെത്തുന്നതിനെ എതിര്‍ക്കേണ്ട കാര്യമില്ല. അതിനു് ഒട്ടേറെ മാര്‍ഗ്ഗങ്ങളുണ്ടു്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നു് ഈടാക്കുന്ന കനത്ത ഫീസിലൂടെ മാത്രമേ കെട്ടിടനിര്‍മ്മാണം മുതല്‍ സ്ഥാപനത്തിനാവശ്യമായ എല്ലാ അടിസ്ഥാനസൌകര്യങ്ങളും ഒരുക്കാനാവൂ എന്ന നിലപാടിനെയാണു് എസ്എഫ്ഐ എതിര്‍ത്തതു്.&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;അതായതു് സ്വാശ്രയ കോളജിനോടു് ഇടതുപക്ഷം ഉയര്‍ത്തിയ എതിര്‍പ്പു് അതിന്റെ വിഭവസമാഹരണരീതിയെ ചൊല്ലിയാണു്. പഠനച്ചെലവു് മാത്രമല്ല, സ്ഥാപനത്തിന്റെ പ്രവര്‍ത്തനച്ചെലവുള്‍പ്പടെ മുഴുവന്‍ തുകയും പൂര്‍ണ്ണമായും വിദ്യാര്‍ത്ഥിയുടെ പക്കല്‍ നിന്നു് മാത്രം ഈടാക്കുന്ന സമ്പ്രദായം തെറ്റാണെന്നാണു് വാദം. വിദ്യാഭ്യാസത്തില്‍ സാമൂഹ്യപങ്കാളിത്തം ഉറപ്പാക്കുകവഴി വിദ്യാര്‍ത്ഥിക്കു് തിരിച്ചു് സമൂഹത്തോടും ഒരു ബന്ധം ഉണ്ടാവും, ഉണ്ടാവണം എന്ന വിശാലതയിലൂന്നിയ കാഴ്ചപ്പാടാണതു്. അതേ സമയം അതിന്റെ മുഴുവന്‍ ചെലവും വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നു് ഈടാക്കാന്‍ തുടങ്ങുന്ന പക്ഷം അവന്‍ മുടക്കുന്ന പണം തിരിച്ചുപിടിക്കേണ്ടതു് അവന്റെ ബാധ്യതയാവുകയും അതിനായി അവന്‍ എന്തു മാര്‍ഗ്ഗവും തേടുകയും അതിനെ കുറ്റംപറയാന്‍ സമൂഹത്തിനു് ധാര്‍മ്മികാവകാശമില്ലാതെ വരികയും ചെയ്യും. ഇതു് ഏറ്റവുമധികം ബാധിക്കുക പൊതുജനാരോഗ്യരംഗത്തെയാവും. മെഡിക്കല്‍ സമരകാലത്തു് സമരസമിതിയില്‍ അംഗമായിരുന്ന എഐഡിഎസ്ഒ ഉയര്‍ത്തിയ ഒരു പ്രധാന വാദം മെഡിക്കല്‍ സ്വകാര്യവത്കരണം സ്പെഷ്യലൈസേഷനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സമൂഹം വൈദ്യവത്കരിക്കപ്പെടുന്നതിലേക്കു് അതു നയിക്കുമെന്നും നാം അനാവശ്യകുറിപ്പടികളുടെ തടവുകാരായി തീരും എന്നുമായിരുന്നു. ഇതു് ഒരുപരിധി വരെ സത്യമാണെന്നു് ഇന്നത്തെ കേരളം സാക്ഷിക്കുന്നു.&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;ഉന്നതവിദ്യാഭ്യാസത്തിനു് ചെലവുകൂടുതലാണു്. അതിനു് ആനുപാതികമായ ഉയര്‍ന്ന ഫീസ് ഈടാക്കുന്നതോടൊപ്പം വിഭവസമാഹരണത്തിനു് മറ്റുമാര്‍ഗ്ഗങ്ങള്‍ കൂടി കണ്ടെത്തേണ്ടതുണ്ടു്. വിദ്യാര്‍ത്ഥികള്‍ക്കു് ഫീസ് കണ്ടെത്താന്‍ പഠനത്തോടൊപ്പം ജോബ് പ്രോജക്ടുകള്‍ ഉണ്ടാവേണ്ടതുണ്ടു്.&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;എന്നാല്‍ ഇതുമാത്രമാണോ പ്രശ്നം? ഒരിക്കലുമല്ല. വിദ്യാഭ്യാസം salable commodity ആവുന്നതോടെ ജ്ഞാനം പങ്കുവയ്ക്കാനുള്ളതല്ലായായി മാറുകയും അറിവിന്റെ കുത്തകവത്കരണത്തെ അതു് പിന്തുണയ്ക്കുകയും ചെയ്യും. "കൊണ്ടുപോകില്ല ചോരന്മാര്‍, കൊടുക്കുംതോറുമേറിടും" എന്നു് കവി പാടിയ ധനം കെട്ടിപ്പൂട്ടിവയ്ക്കുന്നതിനെ ഇടതുപക്ഷത്തിനു് അംഗീകരിക്കാനാവില്ല. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടല്ലാതെ അണ്‍എയ്ഡഡ് സ്വയംഭരണ സ്ഥാപനങ്ങള്‍ അനുവദിച്ചാല്‍ അതു് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കു് ഇടയാക്കും. ഇപ്പോള്‍ തന്നെ നാട്ടിന്‍പുറങ്ങളിലുള്ള സ്കൂളുകളെല്ലാം പൂട്ടി. എയ്ഡഡ് സ്കൂളുകളെല്ലാം അതേ സൌകര്യത്തില്‍ CBSE സിലബസ് പഠിപ്പിക്കുന്ന അണ്‍എയ്ഡഡ് സ്കൂളുകള്‍ തുടങ്ങുകയും എയ്ഡഡ് മേഖലയില്‍ അഡ്‌മിഷനെടുക്കുന്നതു് നിരുത്സാഹപ്പെടുത്തുകയും ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്താണെങ്കില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ശാസ്ത്ര, ശാസ്ത്രേതര വിഷയങ്ങള്‍ പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ത്ഥികളില്ലാതെ വരികയും ചെയ്തിരിക്കുന്നു. അതോടൊപ്പം എഞ്ചിനീയറിങ്, മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയെ കുറിച്ചും വാര്‍ത്തകള്‍ വരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കും എന്നു് വിളിച്ചുപറയുകയും അതിനാല്‍ നമുക്കു് സര്‍ക്കാര്‍ / സമൂഹം മുതല്‍മുടക്കുന്ന സാര്‍വ്വത്രിക പൊതുവിദ്യാഭ്യാസം ആണു് അഭികാമ്യം എന്നുമാണു് എസ്എഫ്ഐ പറഞ്ഞതു്. അല്ലാതെ ഒരു വിദ്യാര്‍ത്ഥി പോലും സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്നു പഠിക്കുന്നതിനെ എസ്എഫ്ഐയോ ഇടതുവിദ്യാര്‍ത്ഥിസംഘടനകളോ തടസ്സപ്പെടുത്തിയതായി എനിക്കറിയില്ല. സാമൂഹ്യനീതിക്കുവേണ്ടി വാദിച്ചു എന്ന ക്രിമിനല്‍ കുറ്റം പൊറുക്കാവുന്നതാണോ എന്നു് സമൂഹം നിശ്ചയിക്കട്ടെ! ഏതായാലും എട്ടോ പത്തോ വര്‍ഷങ്ങള്‍ കൂടി കഴിയുമ്പോള്‍, കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്കു് സംഭവിച്ചതുപോലെ സര്‍ക്കാര്‍ / എയ്ഡഡ് കോളജുകള്‍ക്കും പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംഭവിക്കാതിരിക്കട്ടെ എന്നു് ഇച്ഛിക്കാം. അന്നും എസ്എഫ്ഐ ഇങ്ങനെയൊക്കെ പറഞ്ഞിരുന്നു എന്നു് നമുക്കോര്‍ക്കാം.&lt;br /&gt;
&lt;/div&gt;&lt;div class="blogger-post-footer"&gt;Copyright © 2006-2009 Sebin Abraham Jacob. Some rights reserved. Licensed under &lt;a href="http://creativecommons.org/licenses/by/2.5/in/"&gt; Creative Commons Attribution 2.5 India &lt;/a&gt;. 
You are free to share, adapt and to make derivative works out of this content, provided, the license terms are retained and proper credits (attributions) are maintained. 
The original author is not responsible for any changes made here after to the original content.&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1395035004624026642-1662400562476115688?l=absolutevoid.blogspot.com' alt='' /&gt;&lt;/div&gt;&lt;div class="feedflare"&gt;
&lt;a href="http://feeds.feedburner.com/~ff/sebinaj?a=HsWDp52Ew9M:7tnrmdD1O-U:yIl2AUoC8zA"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=yIl2AUoC8zA" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=HsWDp52Ew9M:7tnrmdD1O-U:63t7Ie-LG7Y"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=63t7Ie-LG7Y" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=HsWDp52Ew9M:7tnrmdD1O-U:dnMXMwOfBR0"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=dnMXMwOfBR0" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=HsWDp52Ew9M:7tnrmdD1O-U:F7zBnMyn0Lo"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=HsWDp52Ew9M:7tnrmdD1O-U:F7zBnMyn0Lo" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=HsWDp52Ew9M:7tnrmdD1O-U:7Q72WNTAKBA"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=7Q72WNTAKBA" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=HsWDp52Ew9M:7tnrmdD1O-U:V_sGLiPBpWU"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=HsWDp52Ew9M:7tnrmdD1O-U:V_sGLiPBpWU" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=HsWDp52Ew9M:7tnrmdD1O-U:qj6IDK7rITs"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=qj6IDK7rITs" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=HsWDp52Ew9M:7tnrmdD1O-U:KwTdNBX3Jqk"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=HsWDp52Ew9M:7tnrmdD1O-U:KwTdNBX3Jqk" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=HsWDp52Ew9M:7tnrmdD1O-U:l6gmwiTKsz0"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=l6gmwiTKsz0" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=HsWDp52Ew9M:7tnrmdD1O-U:gIN9vFwOqvQ"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=HsWDp52Ew9M:7tnrmdD1O-U:gIN9vFwOqvQ" border="0"&gt;&lt;/img&gt;&lt;/a&gt;
&lt;/div&gt;</content><link rel="replies" type="application/atom+xml" href="http://absolutevoid.blogspot.com/feeds/1662400562476115688/comments/default" title="Post Comments" /><link rel="replies" type="text/html" href="http://www.blogger.com/comment.g?blogID=1395035004624026642&amp;postID=1662400562476115688" title="209 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/1395035004624026642/posts/default/1662400562476115688?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/1395035004624026642/posts/default/1662400562476115688?v=2" /><link rel="alternate" type="text/html" href="http://feedproxy.google.com/~r/sebinaj/~3/HsWDp52Ew9M/blog-post.html" title="ട്രാക്ടര്‍, കമ്പ്യൂട്ടര്‍, സ്വാശ്രയവിദ്യാഭ്യാസം" /><author><name>Sebin Jacob</name><uri>https://profiles.google.com/113802473597883245288</uri><email>noreply@blogger.com</email><gd:image rel="http://schemas.google.com/g/2005#thumbnail" width="32" height="32" src="//lh3.googleusercontent.com/-Wevxd8ubAug/AAAAAAAAAAI/AAAAAAAAD08/1UtFxgDOtmo/s512-c/photo.jpg" /></author><thr:total>209</thr:total><feedburner:origLink>http://absolutevoid.blogspot.com/2009/11/blog-post.html</feedburner:origLink></entry><entry gd:etag="W/&quot;D0YNSHY6cSp7ImA9WxNVFkw.&quot;"><id>tag:blogger.com,1999:blog-1395035004624026642.post-2558042411108983597</id><published>2009-10-27T09:16:00.000+05:30</published><updated>2009-10-27T09:16:39.819+05:30</updated><app:edited xmlns:app="http://www.w3.org/2007/app">2009-10-27T09:16:39.819+05:30</app:edited><category scheme="http://www.blogger.com/atom/ns#" term="സ്ത്രീ" /><category scheme="http://www.blogger.com/atom/ns#" term="ജാതി" /><category scheme="http://www.blogger.com/atom/ns#" term="മാദ്ധ്യമവിചാരം" /><title>പ്രസവിക്കുന്നതു് കുറ്റമാണോ?</title><content type="html">സ്ത്രീ പ്രസവിക്കുന്നതു് കുറ്റകരമാണോ? കെട്ടുപാടുകളില്ലാതെ പ്രണയിക്കുന്നതു്? &lt;br /&gt;
&lt;br /&gt;
വനിതകള്‍ക്കോ അധഃസ്ഥിതര്‍ക്കോ ആയി സംവരണം ചെയ്ത സീറ്റില്‍ നിന്നു് അവള്‍ ത്രിതലപഞ്ചായത്തു് സംവിധാനത്തിലേക്കു് മത്സരിക്കുന്നതു് കുറ്റമാണോ? (വനിത/ദളിത്) സംവരണസീറ്റ് ആയതാണോ കുറ്റം? അതോ സ്ത്രീയായതോ? &lt;br /&gt;
&lt;br /&gt;
നാണമില്ലാത്ത കേരളമേ, അന്യന്റെ ഉടുതുണിക്കുള്ളിലേക്കു് ഉളിഞ്ഞുനോക്കുന്ന വോയറിസ്റ്റ് പത്രങ്ങളേ, ഹാ കഷ്ടം. പ്രകൃതിയുടെ സ്വാഭാവികതയെ വരിയാന്‍ നിങ്ങള്‍ സൃഷ്ടിച്ച ക്രമങ്ങള്‍ തകരുമ്പോള്‍ ഇത്ര വേവലാതിയെന്തിനു്?&lt;br /&gt;
&lt;br /&gt;
വാര്‍ത്താപ്രവര്‍ത്തകന്‍ തന്നെയായ ഡി പ്രദീപ്കുമാര്‍ എഴുതിയ &lt;a href="http://dpk-drishtidosham.blogspot.com/2009/10/blog-post_26.html"&gt;പത്രപ്രവര്‍ത്തകരുടെ ഭീകരപ്രവര്‍ത്തനങ്ങള്‍&lt;/a&gt; എന്ന പോസ്റ്റ് വായിക്കുക.&lt;div class="blogger-post-footer"&gt;Copyright © 2006-2009 Sebin Abraham Jacob. Some rights reserved. Licensed under &lt;a href="http://creativecommons.org/licenses/by/2.5/in/"&gt; Creative Commons Attribution 2.5 India &lt;/a&gt;. 
You are free to share, adapt and to make derivative works out of this content, provided, the license terms are retained and proper credits (attributions) are maintained. 
The original author is not responsible for any changes made here after to the original content.&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1395035004624026642-2558042411108983597?l=absolutevoid.blogspot.com' alt='' /&gt;&lt;/div&gt;&lt;div class="feedflare"&gt;
&lt;a href="http://feeds.feedburner.com/~ff/sebinaj?a=QyjWTdFQDH8:w7qvJSc5xY8:yIl2AUoC8zA"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=yIl2AUoC8zA" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=QyjWTdFQDH8:w7qvJSc5xY8:63t7Ie-LG7Y"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=63t7Ie-LG7Y" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=QyjWTdFQDH8:w7qvJSc5xY8:dnMXMwOfBR0"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=dnMXMwOfBR0" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=QyjWTdFQDH8:w7qvJSc5xY8:F7zBnMyn0Lo"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=QyjWTdFQDH8:w7qvJSc5xY8:F7zBnMyn0Lo" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=QyjWTdFQDH8:w7qvJSc5xY8:7Q72WNTAKBA"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=7Q72WNTAKBA" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=QyjWTdFQDH8:w7qvJSc5xY8:V_sGLiPBpWU"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=QyjWTdFQDH8:w7qvJSc5xY8:V_sGLiPBpWU" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=QyjWTdFQDH8:w7qvJSc5xY8:qj6IDK7rITs"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=qj6IDK7rITs" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=QyjWTdFQDH8:w7qvJSc5xY8:KwTdNBX3Jqk"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=QyjWTdFQDH8:w7qvJSc5xY8:KwTdNBX3Jqk" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=QyjWTdFQDH8:w7qvJSc5xY8:l6gmwiTKsz0"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=l6gmwiTKsz0" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=QyjWTdFQDH8:w7qvJSc5xY8:gIN9vFwOqvQ"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=QyjWTdFQDH8:w7qvJSc5xY8:gIN9vFwOqvQ" border="0"&gt;&lt;/img&gt;&lt;/a&gt;
&lt;/div&gt;</content><link rel="replies" type="application/atom+xml" href="http://absolutevoid.blogspot.com/feeds/2558042411108983597/comments/default" title="Post Comments" /><link rel="replies" type="text/html" href="http://www.blogger.com/comment.g?blogID=1395035004624026642&amp;postID=2558042411108983597" title="9 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/1395035004624026642/posts/default/2558042411108983597?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/1395035004624026642/posts/default/2558042411108983597?v=2" /><link rel="alternate" type="text/html" href="http://feedproxy.google.com/~r/sebinaj/~3/QyjWTdFQDH8/blog-post_27.html" title="പ്രസവിക്കുന്നതു് കുറ്റമാണോ?" /><author><name>Sebin Jacob</name><uri>https://profiles.google.com/113802473597883245288</uri><email>noreply@blogger.com</email><gd:image rel="http://schemas.google.com/g/2005#thumbnail" width="32" height="32" src="//lh3.googleusercontent.com/-Wevxd8ubAug/AAAAAAAAAAI/AAAAAAAAD08/1UtFxgDOtmo/s512-c/photo.jpg" /></author><thr:total>9</thr:total><feedburner:origLink>http://absolutevoid.blogspot.com/2009/10/blog-post_27.html</feedburner:origLink></entry><entry gd:etag="W/&quot;AkcEQ389cCp7ImA9WxNUFU4.&quot;"><id>tag:blogger.com,1999:blog-1395035004624026642.post-4054597038560137294</id><published>2009-10-17T01:58:00.009+05:30</published><updated>2009-11-07T01:36:42.168+05:30</updated><app:edited xmlns:app="http://www.w3.org/2007/app">2009-11-07T01:36:42.168+05:30</app:edited><category scheme="http://www.blogger.com/atom/ns#" term="മതം" /><category scheme="http://www.blogger.com/atom/ns#" term="വ്യാജവാര്‍ത്ത" /><category scheme="http://www.blogger.com/atom/ns#" term="വര്‍ഗ്ഗീയത" /><title>മിശിഹാരാത്രിയോ മഹാശിവരാത്രിയോ?</title><content type="html">&lt;div style="text-align: justify;"&gt;ആദ്യമേ സസ്പെന്‍സ് പൊളിക്കാം. ഏതോ ക്രൈസ്തവ വാര്‍ത്താപത്രികയിലെ വാര്‍ത്തയെന്ന വ്യാജേന മലയാളിസമൂഹത്തില്‍ മതസ്പര്‍ദ്ധയുണ്ടാക്കാനായി മനപ്പൂര്‍വ്വം തയ്യാറാക്കപ്പെട്ട ഒരു മെയില്‍ ഫോര്‍വേഡിനെ കുറിച്ചാണു് ഈ പോസ്റ്റ്. പ്രാചീന ക്രൈസ്തവാചാരത്തെ ഹൈന്ദവര്‍ പകര്‍ത്തിയതാണു് വിജയദശമിയെന്നും മിശിഹാരാത്രി ലോപിച്ചാണു് മഹാശിവരാത്രി ഉണ്ടായതെന്നും ക്രൈസ്തവ പുരോഹിതന്മാര്‍ പറയുന്നു എന്ന പ്രതീതിയുണ്ടാക്കുന്ന കൃത്രിമ ലേഖനമായിരുന്നു, അതു്. &lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
ഈ ഇല്ലാവാര്‍ത്തയെ രണ്ടുതരത്തില്‍ സമീപിക്കാം. ആദ്യത്തേതു് ഇതു് വെറും കളിയാക്കലാണു് എന്ന രീതിയില്‍. മഹാനവമിയും വിജയദശമിയുമൊക്കെ കറകളഞ്ഞ ഹൈന്ദവാചാരങ്ങളാണെങ്കിലും അടുത്തകാലത്തായി ക്രൈസ്തവരും ഈ ആചാരങ്ങള്‍ പിന്‍പറ്റുന്നുണ്ടു്. അതിനിട്ടു് ഒരു കൊട്ടുകൊടുത്തതാവാന്‍ വഴിയുണ്ടു്. ഈയടുത്തകാലത്തു് ഒരു രസികന്‍ ചോദിച്ചതു് നിങ്ങള്‍ക്കു് പള്ളിയില്‍ നിലവിളിക്കു് കത്തിക്കണമെങ്കില്‍ അങ്ങു് കത്തിച്ചുകൂടേ, എന്തിനാണു് വെറുതെ നിലവിളക്കിനേയും മാമോദീസ മുക്കിയതു് എന്നായിരുന്നു. വിളക്കിനു് മുകളില്‍ കുരിശുസ്ഥാപിക്കുന്നതിനെയായിരുന്നു ആള്‍ മാമോദീസ മുക്കലായി പ്രഖ്യാപിച്ചതു്. അതേ രീതിയില്‍ ബിഷപ്പുമാരെയും സഭയെത്തന്നെയും കളിയാക്കുക എന്നതായിരിക്കാം ചിലപ്പോള്‍ ഇതു് തയ്യാറാക്കിയ ആള്‍ കരുതിയിട്ടുണ്ടാവുക. &lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
രണ്ടാമത്തെ വായന അപകടകരമാണു്. ഇതു് ഗൂഡലക്ഷ്യത്തോടെ വാര്‍ത്തതാവാനുള്ള സാധ്യതയാണു് അതു്. വാര്‍ത്തയുടെ അവസാനഭാഗത്തായി വളരെ സട്ടിലായാണു് വിജയദശമി ആഘോഷത്തേയും മഹാശിവരാത്രിയേയും ക്രൈസ്തവാചാരങ്ങളായി ചിത്രീകരിക്കാന്‍ കുയുക്തികള്‍ ചേര്‍ത്തിരിക്കുന്നതു്. അതിനു് പ്രധാന ത്രസ്റ്റ് നല്‍കാത്തതിനാല്‍ തന്നെ അവര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതായി അലസവായനയില്‍ ആരും വിശ്വസിച്ചുപോകും. അതു് വായിക്കുന്ന ഒരു സാധാരണക്കാരന്‍ ക്രിസ്തുമതത്തേയും മെത്രാന്മാരെയും വെറുക്കുകയും ചെയ്യും.&lt;br /&gt;
&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പതിയെപ്പതിയെ സമൂഹത്തില്‍ വര്‍ഗ്ഗീയവിഷം കുത്തിവയ്ക്കുന്നതു് എങ്ങനെയെന്നു് ശാസ്ത്രീയമായി പഠിക്കുന്നവര്‍ കളയാതെ എടുത്തുവയ്ക്കേണ്ട മെയില്‍ ഫോര്‍വേഡാണിതു്. തത്പരകക്ഷികള്‍ തയ്യാറാക്കിയ ചില നാഥനില്ലാക്കുറിപ്പുകളുടെ അടിസ്ഥാനത്തില്‍ ഇസ്ലാം തീവ്രവാദികള്‍ ലൌ ജിഹാദ് എന്ന പേരില്‍ പുതിയ യുദ്ധമുറ തുടങ്ങിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടെന്ന &lt;a href="http://rajeevcoup.blogspot.com/2009/10/blog-post_07.html"&gt;വ്യാജവാര്‍ത്ത&lt;/a&gt; ഒരു പ്രമുഖ മലയാളം ദിനപത്രത്തില്‍ പ്രാധാന്യത്തോടെ വരികയും അവിടെ നിന്നു് ഹൈന്ദവകേരളവും ജനജാഗൃതിയും ഏറ്റെടുക്കുകയും തുടര്‍ന്നു് ഹൈക്കോടതി തന്നെ അതിനു് സാധൂകരണം ചമയ്ക്കുകയും ഒടുവില്‍ ഹൈക്കോടതിയെ ചാരി മേല്‍പ്പത്രം തങ്ങളുടെ വാര്‍ത്തയ്ക്കു് ആധികാരികത അവകാശപ്പെടുകയും ചെയ്തതുപോലെ ആസൂത്രിതമായ ഒരു നീക്കമാണിതും. കേരളത്തില്‍ ഒരു ഗുജറാത്തിനു് ബാല്യമൊരുക്കുക എന്നതാണു് ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യമെന്നു് സംശയിച്ചാല്‍ തെറ്റുപറയാനാവില്ല. ഇനി വാര്‍ത്തയിലേക്കു്. &lt;br /&gt;
&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_1IiM5g4Tz9Q/StjGX138bGI/AAAAAAAAATw/Oxl1y-JEb_0/s1600-h/Dasara_.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://2.bp.blogspot.com/_1IiM5g4Tz9Q/StjGX138bGI/AAAAAAAAATw/Oxl1y-JEb_0/s640/Dasara_.jpg" /&gt;&lt;/a&gt;&lt;br /&gt;
&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;(ചിത്രത്തില്‍ ക്ലിക്ക് ചെയ്തു് വലുതായി കാണാം)&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ നിന്നാണു് പത്രവാര്‍ത്തയുടെ മേലങ്കിയിട്ട ഈ മെയില്‍ ഫോര്‍വേഡ് ലഭിച്ചതു്. ദസറപ്പെരുന്നാള്‍ : ഭക്തിനിര്‍ഭരമായി എഴുത്തുകൂദാശ എന്നതാണു് (കു)വാര്‍ത്തയുടെ തലക്കെട്ടു്. പിഡിഎഫ് ഫയലിനെ ജെപെഗ് ഫോര്‍മാറ്റിലേക്കു് മാറ്റിയതാണു്. ശേഷം ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക്‍ പോലെയുള്ള കാര്യഗൌരവമുള്ള ഓണ്‍ലൈന്‍ ഡിസ്കഷന്‍ ഫോറത്തിലും മറ്റു പല മെയിലിങ് ലിസ്റ്റുകളിലും ഇതേ ഫയല്‍ തിരിഞ്ഞുകളിക്കാന്‍ തുടങ്ങി. ആദ്യവായനയില്‍ വാര്‍ത്തയാണെന്നേ തോന്നൂ. എനിക്കും അങ്ങനെതന്നെയാണു് തോന്നിയതു്. ഈ മെത്രാന്മാര്‍ക്കൊക്കെ ഇത്ര വെളിവുകേടോ, എന്നും ചിന്തിച്ചു. എന്റെ ചില ബ്ലോഗ് സുഹൃത്തുക്കള്‍ക്കു് ഞാനും ഇതു് ഫോര്‍വേഡ് ചെയ്തു. എന്നാല്‍ അപ്പോള്‍ തന്നെയും വായിച്ച വാര്‍ത്തയില്‍ ഒരു പന്തികേടുമണത്തു. 'കോട്ടേത്തെവിടാ ബസേലിയസ് പള്ളി' എന്നാണു് ആലോചിച്ചതു്. &lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
കോട്ടയംകാരനായതിനാല്‍ നഗരം ഒട്ടൊക്കെ അറിയാം. എത്രയാലോചിച്ചിട്ടും ആ പേരിലൊരു പള്ളിയുള്ളതായി ഓര്‍മ്മ കിട്ടുന്നില്ല. ഇനി ഞാനറിയാത്ത വല്ല പള്ളിയുമാകും എന്നു് മനസ്സിനെ തൃപ്തിപ്പെടുത്തി. അപ്പോഴാണു് ഞാന്‍ ഫോര്‍വേഡ് ചെയ്ത മെയില്‍ വായിച്ച ബ്ലോഗര്‍ &lt;a href="http://www.blogger.com/profile/18176000750016960036"&gt;കിരണ്‍ തോമസ്&lt;/a&gt; ചില സംശയങ്ങള്‍ പ്രകടിപ്പിച്ചതു്. ക്ലീമ്മീസ് ബാവ എന്തിനു് ക്നാനായ സഭയുടെ ഒരു പരിപാടിക്കു് വരണം എന്നതായിരുന്നു, കിരണിന്റെ സംശയത്തിന്റെ കാതല്‍. തന്നെയുമല്ല, ഇതു് ഏതുപത്രത്തിലെ വാര്‍ത്തയാണെന്നു് നിശ്ചയവുമില്ല.&lt;br /&gt;
&lt;br /&gt;
മലങ്കര കത്തോലിക്ക സഭയുടെ കാതോലിക്കേറ്റ് അരമന തിരുവനന്തപുരത്തെ പട്ടത്താണു്. അവിടുത്തെ നമ്പര്‍ കൈവശമില്ല. നമ്പര്‍ വാങ്ങാനായി ആദ്യം ജോര്‍ജ് ഓണക്കൂര്‍ സാറിനെ വിളിച്ചു. വാര്‍ത്ത വായിച്ചുകേള്‍പ്പിച്ചു. ഓരോ വാചകവും കേട്ടു് അദ്ദേഹം നിര്‍ത്താതെ ചിരി. ഓണക്കൂര്‍ സാര്‍ ബിഷപ്പ് ഹൌസിലെ നമ്പര്‍ തന്നു. അവിടെ വിളിച്ചപ്പോള്‍ മാര്‍ ക്ലീമ്മിസ് ബാവയും അരമനയുടെ ചുമതലക്കാരനായ ഫാദര്‍ കാട്ടുകല്ലിലും സ്ഥലത്തില്ല. അച്ചന്റെ മൊബൈല്‍ നമ്പറില്‍ വിളിച്ചിട്ടു് എടുക്കുന്നുമില്ല. ഉച്ചകഴിഞ്ഞു് ഒന്നുകൂടി ശ്രമിക്കാമെന്നു് കരുതി, ആ വാര്‍ത്ത ഒരിക്കല്‍ കൂടി മനസ്സിരുത്തി വായിച്ചു. &lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
ആദ്യ വാചകത്തിലെ പ്രയോഗം തന്നെ കടുപ്പം: "വിദ്യയുടെ 'ഈശോ മറിയം' കുറിക്കുമ്പോള്‍...” വിദ്യാരംഭം കുറിക്കവെ കൃസ്ത്യാനികളില്‍ ചിലര്‍ "ശ്രീയേശുനമഃ" എന്നു് കുറിക്കുന്നതു് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടു്. ചിലപ്പോള്‍ പത്രക്കാരന്‍ വാര്‍ത്തയെ സ്പൈസി ആക്കിയതാവും, വിട്ടുകളയാം. അടുത്തവരിയില്‍ "---ആയിരത്തിലധികം കുഞ്ഞാടുകള്‍ ആദ്യാക്ഷരത്തിന്റെ അപ്പംനുണഞ്ഞു" - ഒന്നാമതു് കൊച്ചുകുട്ടികളെ ഉദ്ദേശിച്ചുള്ള പദപ്രയോഗമല്ല, ക്രൈസ്തവപദാവലിയിലെ കുഞ്ഞാടുകള്‍ എന്നതു്. അതു് അല്‍മായക്കാരെ മാത്രമല്ല, സഭയെ ആകെ കുറിക്കുന്നതാണു്. ക്രിസ്തുവാണു് നല്ലിടയന്‍. അതും പോകട്ടെ, ആദ്യാക്ഷരത്തിന്റെ അപ്പം നുണയാനോ? ഹോ, ഈ പത്രക്കാരെ കൊണ്ടു തോറ്റു. &lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
ആ വരി വീണ്ടും വായിച്ചു. അടുത്ത വരിയും വായിച്ചു. വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചു് കോട്ടയം അതിരൂപതയാണു് എഴുത്തുകൂദാശ സംഘടിപ്പിച്ചിരിക്കുന്നതു്. ക്നാനായ കത്തോലിക്ക സഭയുടെ രൂപതയാണു് കോട്ടയം അതിരൂപത. കോട്ടയം നഗരത്തിലെ അവരുടെ പ്രധാനപ്പെട്ട ദേവാലയം കെകെ റോഡില്‍ ബിസിഎം കോളജിനു് എതിര്‍വശത്തായി മനോരമയോടു് ചേര്‍ന്നു് സ്ഥിതി ചെയ്യുന്നു. ആ പള്ളിയുടെ പേരു് സെയിന്റ് ബസേലിയസ് ചര്‍ച്ച് എന്നല്ല – ക്രൈസ്റ്റ് ദ കിംഗ് കത്തീഡ്രലാണതു്. തങ്ങളിലേക്കു് തന്നെ ഒതുങ്ങിക്കഴിയുന്ന ജൂതകൃസ്ത്യാനികളാണു് ക്നാനായക്കാര്‍. അവരില്‍ ഒരുവിഭാഗം റോമ പാപ്പയുടെ കീഴിലും മറ്റൊരു വിഭാഗം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു് കീഴിലും (ചിങ്ങവനം കേന്ദ്രമാക്കി) കഴിയുന്നു. ഇരു ക്നാനായ വിഭാഗങ്ങള്‍ക്കുമിടയില്‍ അപൂര്‍വ്വമായി വിവാഹബാന്ധവങ്ങള്‍ നടക്കാറുണ്ടെങ്കിലും ഇവര്‍ പൊതുവെ തങ്ങളുടെ മാതൃസഭകളിലെ ഇതരവിഭാഗങ്ങളുമായി പോലും വലിയ സമ്പര്‍ക്കത്തിലല്ല. അങ്ങനെയിരിക്കെ, അവര്‍ അവരുടെ ഒരു പ്രധാനപ്പെട്ട ചടങ്ങിനു് മലങ്കര കത്തോലിക്ക സഭയിലെ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ ക്ഷണിക്കുകയും അതേ സമയം അവരുടെ സ്വന്തം മെത്രാന്മാര്‍ ആരും അതില്‍ പങ്കെടുക്കാതിരിക്കയും ചെയ്യുമോ? വാര്‍ത്ത മുഴുവന്‍ വായിച്ചാലും ക്നാനായ കത്തോലിക്ക സഭയിലെ ഒരു മെത്രാന്റെയും പേരില്ല. കിരണ്‍ ഉന്നയിച്ചതും ഇതേ സംശയമായിരുന്നു. കിരണിന്റെ വാക്കുകള്‍ അതേ പടി എടുത്തെഴുതാം:&lt;br /&gt;
&lt;blockquote&gt;"കോട്ടയം രൂപത സംഘടിപ്പിച്ച് (sic) എഴുത്തു കൂദാശ വെന്‍ചിരിക്കുന്നത് (sic) മലങ്കര കത്തോലിക്ക സഭാധ്യക്ഷന്‍ . ചടങ്ങില്‍ കോട്ടയം രൂപതയുടെ ആരും ഇല്ല. രക്ത ശുദ്ധി എന്ന് പറഞ്ഞ് മറ്റ് കത്തോലിക്ക റീത്തുകളില്‍ നിന്നു പോലും കല്ല്യാണം കഴിക്കാത്ത ക്നനായ (sic) രൂപതയുടെ ഒരു പരിപാടിക്ക് മലങ്കര റീത്തിലെ ബിഷപ്പ് കാര്‍മികത്വം വഹിക്കുക എന്നത് അത്രക്ക് വിശ്വസിനീയമല്ല(sic). മാത്രവുമല്ല ക്നനായ (sic)റീത്ത് സീറോ മലബാര്‍ സഭയുടെ ആരാധന ക്രമമാണ്‌ പിന്‍തുടരുന്നത്. ഇനി ചടങ്ങ് നടന്ന പള്ളി കോട്ടയം സെന്റ് ബസേലിയോസ് പള്ളി. ഇത് എന്തായാലും കോട്ടയം രൂപതയുടെ പള്ളിയേ അല്ല. എന്റെ അറിവ് ശരിയാണെങ്കില്‍ ഇത് കത്തോലിക്ക പള്ളി പോലുമല്ല. യക്കോബയാ (sic) /ഓര്‍ത്തഡോക്സ് പള്ളിയാണ്‌ ഇതെന്നാണ്‌ എന്റെ വിശ്വാസം ഇനി ഈ വാര്‍ത്തയുടെ എഴുത്ത് ശ്രദ്ധിക്കുക കോട്ടയം അതിരൂപത സംഘടിപ്പിച്ച് എഴുത്തുകൂദാശയില്‍ചിരിച്ചും ചിണുങ്ങിയും ആയിരത്തിലധികം കുഞ്ഞാടുകള്‍ ആദ്യാക്ഷരത്തിന്റെ അപ്പം നുണഞ്ഞു. കുഞ്ഞാടുകള്‍ അപ്പം നുണഞ്ഞു എന്നീ പരാമര്‍ശങ്ങള്‍ സാധാരണ കണ്ടുവരാറില്ല"&lt;br /&gt;
&lt;/blockquote&gt;കോട്ടയം നഗരത്തിലെ പ്രധാന ക്രൈസ്തവ ദേവാലയങ്ങളുടെ പട്ടികയെടുക്കാന്‍ മനസ്സുപറഞ്ഞതു് അപ്പോഴാണു്. അതു്, താഴെപ്പറയുന്നു.&lt;br /&gt;
&lt;ol&gt;&lt;li&gt;സെയിന്റ് ലാസറസ് ചര്‍ച്ച് (ശവക്കോട്ടപ്പള്ളി - മുട്ടമ്പലം) - മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പള്ളി&lt;/li&gt;
&lt;li&gt;ലൂര്‍ദ്ദ് പള്ളി (കളക്ട്രേറ്റിനു് എതിര്‍വശത്തു്) -സീറോ മലബാര്‍ റീത്തിന്റെ പള്ളി&lt;/li&gt;
&lt;li&gt;അസന്‍ഷന്‍ ചര്‍ച്ച് - കളക്ട്രേറ്റിന്റെ വശം ചേര്‍ന്നു് സിഎസ്ഐ സഭയുടെ പള്ളി&lt;/li&gt;
&lt;li&gt;മാര്‍ ഏലിയ കത്തീഡ്രല്‍ (ബസേലിയസ് കോളജിന്റെ വശം ചേര്‍ന്നു്)- മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഭദ്രാസനപ്പള്ളി&lt;/li&gt;
&lt;li&gt;ക്രൈസ്റ്റ് ദ കിംഗ് കത്തീഡ്രല്‍ (ബിസിഎം കോളജിനു് എതിരെ മനോരമയുടെ വശംചേര്‍ന്നു്) - ക്നാനായ കത്തോലിക്ക സഭയുടെ ഭദ്രാസനപ്പള്ളി&lt;/li&gt;
&lt;li&gt;ജറുശലേം മാര്‍ത്തോമ്മ കത്തീഡ്രല്‍ (കെകെ റോഡില്‍ മാമ്മന്‍ മാപ്പിള ഹാളിനരികെ) - മാര്‍ത്തോമ്മ സഭയുടെ ഭദ്രാസനപ്പള്ളി&lt;/li&gt;
&lt;li&gt;സെയിന്റ് ജോസഫ്സ് കത്തീഡ്രല്‍ (ശാസ്ത്രിറോഡില്‍ പബ്ലിക് ലൈബ്രറിക്കു് അരികെ)- മലങ്കര യാക്കോബായ സഭയുടെ ഭദ്രാസനപ്പള്ളി&lt;/li&gt;
&lt;li&gt;വിമലഗിരി കത്തീഡ്രല്‍ (പൊലീസ് ക്യാമ്പിനോടും മിണ്ടാമഠത്തോടും ചേര്‍ന്നു്) - സീറോ മലബാര്‍ റീത്തിന്റെ പള്ളി&lt;/li&gt;
&lt;li&gt;ഗുഡ് ഷെപ്പേര്‍ഡ് കത്തീഡ്രല്‍ (കളക്ട്രേറ്റിന്റെ പിറകിലായി ലോഗോസ് ജംഗ്ഷനില്‍ കുന്നേല്‍ പള്ളി)- ലത്തീന്‍ റീത്തിന്റെ പള്ളി&lt;/li&gt;
&lt;li&gt;മാര്‍ ഇഗ്നാത്യോസ് സിംഹാസനപ്പള്ളി - അന്ത്യോഖ്യാ പാത്രിയാര്‍ക്കേറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പള്ളി.&lt;/li&gt;
&lt;li&gt;കോട്ടയം ചെറിയപള്ളി - മലങ്കര ഓര്‍ത്തഡോക്സ് പള്ളി&lt;/li&gt;
&lt;li&gt;കോട്ടയം വലിയപള്ളി - ക്നാനായ യാക്കോബായ സമുദായത്തിന്റെ പള്ളി&lt;/li&gt;
&lt;li&gt;കോട്ടയം കുരിശുപള്ളി - മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴിലാണെങ്കിലും ഏതാനും കുടുംബങ്ങളുടെ ഉടമസ്ഥതയില്‍ നിലനില്‍ക്കുന്ന പള്ളി ‌&lt;/li&gt;
&lt;li&gt;സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് - (എംസി റോഡില്‍ മംഗളം ഓഫീസ് കഴിഞ്ഞു്) സീറോ മലബാര്‍ (?) പള്ളി &lt;/li&gt;
&lt;/ol&gt;ഇക്കൂട്ടത്തിലൊന്നുമില്ല മാര്‍ ബസേലിയസ് പള്ളി.&lt;br /&gt;
-----------------------------------------------------------------------------------&lt;br /&gt;
&lt;br /&gt;
&lt;blockquote&gt;edit: കോട്ടയം താഴത്തങ്ങാടിയില്‍ ഒരു ബസേലിയസ് പള്ളിയില്ലേ എന്നു് ലത &lt;a href="http://absolutevoid.blogspot.com/2009/10/blog-post_17.html?showComment=1255735311077#c6554811581242831502"&gt;ഈ കമന്റില്‍&lt;/a&gt; ചോദിക്കുന്നു. അവിടെയുള്ളതു് മാര്‍ ബസേലിയസ് ഗ്രീഗോറിയോസ് പള്ളിയാണു്. കോട്ടയം ചെറിയപള്ളിയുടെ ഒരു ചാപ്പലായി പ്രവര്‍ത്തനം തുടങ്ങുകയും പിന്നീടു് പള്ളിയായി മാറുകയും ചെയ്തു. എന്നാല്‍ ഇതു് കോട്ടയത്തെ പ്രധാന പള്ളിയല്ല. ബസേലിയസിന്റെ മാത്രം നാമത്തിലുള്ള പള്ളി എന്റെ അറിവില്‍ പെട്ടിടത്തോളം കോട്ടയത്തില്ല. ഓര്‍ത്തഡോക്സ് സഭയുടെ ആരാധനാക്രമം പിന്തുടരുന്ന ഈ കൊച്ചു പള്ളി ഏറെക്കുറെ ആശാരിപറമ്പില്‍ എന്ന കുടുംബത്തിന്റെ കൈവശാവകാശത്തിലുള്ളതാണു് എന്നറിയുന്നു. പരാമര്‍ശവിധേയമായ പള്ളിയുടെ ചിത്രം ചുവടെ:&lt;br /&gt;
&lt;/blockquote&gt;&lt;a href="http://3.bp.blogspot.com/_1IiM5g4Tz9Q/Stt0Tmav4nI/AAAAAAAAAXM/965T-kPqAV4/s1600-h/DSC_2020.png" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5394032858785374834" src="http://3.bp.blogspot.com/_1IiM5g4Tz9Q/Stt0Tmav4nI/AAAAAAAAAXM/965T-kPqAV4/s320/DSC_2020.png" style="cursor: pointer; display: block; height: 214px; margin: 0px auto 10px; text-align: center; width: 320px;" /&gt;&lt;/a&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;------------------------------------------------------------------------------------&lt;br /&gt;
എന്നിലെ സംശയരോഗി വീണ്ടും തലപൊക്കി. എഴുത്തുകൂദാശ എന്ന പേരില്‍ ഒരു കൂദാശയുണ്ടോ? പണ്ടു് സണ്‍ഡേ സ്കൂളില്‍ പഠിച്ചതനുസരിച്ചു് സഭ കല്‍പ്പിച്ച കൂദാശകള്‍, മാമോദീസ, മൂറോന്‍ കൂദാശ, കുമ്പസാരം, കുര്‍ബാന, വിവാഹം, പട്ടത്വം (പൌരോഹിത്യം),  തൈലാഭിഷേകം (രോഗീലേപനം) എന്നിങ്ങനെ ഏഴെണ്ണം മാത്രമാണു്. എഴുത്തുകൂദാശ എന്നു് ആദ്യമായി കേള്‍ക്കുകയാണു്. പുതിയ കാലമല്ലേ, ഒട്ടേറെ പുതിയ ആചാരങ്ങളും കാണും. പള്ളിയിലും പോകാതെ പട്ടക്കാരനേയും ഗൌനിക്കാതെ നടക്കുന്ന ഞാനെങ്ങനെ ഇതൊക്കെ അറിയാന്‍?&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
ചടങ്ങു് ആരംഭിച്ചതു് രാവിലെ ഒന്‍പതുമണിക്കാണു്. വിജയദശമി നാളില്‍ രാവിലെ മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയസ് മാര്‍ ക്ലീമ്മിസ് കാതോലിക്ക ബാവ തിരുവനന്തപുരം പട്ടത്തെ അരമനയില്‍ കുട്ടികളെ എഴുത്തിനിരുത്തിയതായി നേരത്തെ വാര്‍ത്ത കണ്ടിരുന്നല്ലോ എന്നോര്‍ത്തു. അതേ സമയം അദ്ദേഹം കോട്ടയത്തുമുണ്ടായിരിക്കണമെങ്കില്‍ കാല്‍വിന്‍ പറഞ്ഞതുപോലെ &lt;a href="http://singularityon.blogspot.com/2009/10/blog-post.html"&gt;പെര്‍സിസ്റ്റന്‍സ് ഓഫ് ടച്ചിങ് &lt;/a&gt;ആയിരിക്കണം! &lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
അവസാന ഖണ്ഡികയാണു് ഏറ്റവും ഞെട്ടിച്ചതു്. അതിങ്ങനെ:&lt;br /&gt;
&lt;blockquote&gt;കൃസ്ത്യന്‍ മതസമൂഹത്തിന്റെ ഈ ആചാരങ്ങള്‍ ഇന്നു ഇന്ത്യയൊട്ടൊകെ വിജയദശമി എന്നപേരില്‍ ആഘോഷിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് ലദീഞ്ഞ് അര്‍പ്പിച്ച റവഃ ഫാദര്‍ വര്‍ഗ്ഗീസ് കൂമന്തല അഭിപ്രായപ്പെട്ടു. കൃസ്തുവിന് യഹോവ ജ്ഞാനം പകര്‍ന്നുകൊടുത്ത ദിനമാണ് ഈ പുണ്യദിവസമെന്നും അദ്ദേഹംപറഞ്ഞു. മിശിഹാരാത്രി ലോപിച്ചാണ് മഹാശിവരാത്രി ആയത്, കൃസ്തു ശിഷ്യന്മാരുമായി രാത്രി മുഴുവന്‍ ഉറങ്ങാതെ സംവദിച്ചിരുന്ന ദിവസമാണ് ഇങ്ങനെ ആഘോഷിക്കുന്നത്. അതുകൊണ്ടാണ് ശിവരാത്രിക്ക് ഉറക്കമൊഴിക്കുന്നത് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.&lt;br /&gt;
&lt;/blockquote&gt;ക്രിസ്തുവിനു് യഹോവ ഒരു പ്രത്യേക ദിനത്തില്‍ ജ്ഞാനം പകര്‍ന്നുകൊടുത്തതായി തിയോളജിക്കല്‍ പഠനങ്ങളില്‍ ഒന്നിലും കാണില്ല. എന്നാല്‍ കത്തോലിക്കരല്ലേ, ഇതും ഇതിലപ്പുറവും പറയും എന്നേ പെട്ടെന്നു് തോന്നൂ. വിദ്യാഭ്യാസ കച്ചവടം അവര്‍ക്കുണ്ടാക്കി കൊടുത്തിരിക്കുന്നതു്, അത്രയ്ക്കു് നല്ല പേരാണല്ലോ. അവിടുന്നും കടന്നു് ശിവരാത്രിക്കു് ഉറക്കമൊഴിക്കുന്നതിന്റെ കാരണം കെട്ടഴിക്കുന്നതിലാണു് വിഷത്തിന്റെ മൂര്‍ച്ഛയിരിക്കുന്നതു്. ശിവനെ ആരാധിക്കുന്ന, താന്‍ ഹൈന്ദവനാണെന്നതില്‍ അഭിമാനിക്കുന്ന, ഏതൊരാളും ഇതുകേട്ടാല്‍ ആ പറഞ്ഞവന്റെ കരണത്തു് രണ്ടു് പൊട്ടിക്കാന്‍ തോന്നുമെന്നു് ഉറപ്പു്. അതൊരു ക്രൈസ്തവപുരോഹിതന്‍ കൂടിയാണെങ്കിലോ? &lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
ഈ കപടവാര്‍ത്തയില്‍ പറയുന്ന പേരുള്ള ഒരു ക്രൈസ്തവ പുരോഹിതന്‍ ഉണ്ടോ എന്നു് അന്വേഷിക്കുക ക്ഷിപ്രസാധ്യമല്ല. ആകെയുള്ള വഴി, ഇതില്‍ പറയുംപോലെ ഒരു ചടങ്ങു് നടന്നിട്ടുണ്ടോ എന്നു് അന്വേഷിക്കുകയാണു്. വിഷമിച്ചിരിക്കവെ കാട്ടുകല്ലില്‍ അച്ചന്‍ മൊബൈല്‍ ഫോണില്‍ മിസ്ഡ് കോള്‍ കണ്ടു് തിരികെ വിളിച്ചു. വാര്‍ത്ത പൂര്‍ണ്ണമായും നിഷേധിച്ച അദ്ദേഹം പറഞ്ഞതിങ്ങനെ:&lt;br /&gt;
&lt;blockquote&gt;“ബിഷപ്പിന്റെ ഡ്രൈവറായ മനീഷ്, വിജയദശമിനാളില്‍ തന്റെ കുട്ടിയെ എഴുത്തിനിരുത്താമോ എന്നു് ക്ലീമ്മിസ് ബാവയോടു തിരക്കി. സ്വന്തം ഡ്രൈവറുടെ ആവശ്യമായതിനാല്‍ അദ്ദേഹം അംഗീകരിച്ചു. ഇതറിഞ്ഞു് ദീപിക പത്രത്തിലെ ഒരു ജീവനക്കാരന്‍ അദ്ദേഹത്തിന്റെ കുട്ടിയേയും എഴുത്തിനിരുത്താന്‍ കൊണ്ടുവന്നു. ഇങ്ങനെ വിരലിലെണ്ണാവുന്നവരെയല്ലാതെ മറ്റാരെയും അന്നേ ദിവസം തിരുമേനി എഴുത്തിനിരുത്തിയിട്ടില്ല. തന്നെയുമല്ല, അന്നു് മുഴുദിവസവും അദ്ദേഹം തിരുവനന്തപുരത്തെ അരമനയിലുണ്ടായിരുന്നു.” - തീര്‍ന്നില്ലേ വെടി? &lt;br /&gt;
&lt;/blockquote&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;ബിഷപ്പ് അന്നേ ദിവസം എഴുത്തിരിരുത്തു് ചടങ്ങില്‍ പങ്കെടുത്തതു് തിരുവനന്തപുരത്തു് തന്നെയാണെന്നും കോട്ടയത്തായിരുന്നില്ലെന്നും ഉറപ്പാക്കാന്‍ ഫാദര്‍ കാട്ടുകല്ലില്‍ പറയുന്നതു് വിശ്വസിച്ചാല്‍ പോര. അന്നേ ദിവസത്തെ പത്രവാര്‍ത്തകള്‍ തന്നെ ശരണം. സെപ്തംബര്‍ 29നു് ദീപിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ചിത്രം നോക്കാം. &lt;br /&gt;
&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_1IiM5g4Tz9Q/StjS0mM8zkI/AAAAAAAAAUA/xlo3oIOOcSw/s1600-h/DSCN8771.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://1.bp.blogspot.com/_1IiM5g4Tz9Q/StjS0mM8zkI/AAAAAAAAAUA/xlo3oIOOcSw/s320/DSCN8771.jpg" /&gt;&lt;/a&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;ഈ ചിത്രത്തിലെ കുട്ടിയേയല്ല ഫോര്‍വേഡില്‍ കാണുന്നതു്. പക്ഷെ എഴുത്തിനിരുത്തുന്ന സ്ഥലം, സെറ്റിങ്സ് എല്ലാം അതേ പടി.  ഇനി മനോരമയില്‍ എന്താണു് വന്നതു് എന്നു് നോക്കാം. &lt;br /&gt;
&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_1IiM5g4Tz9Q/StjTEQMkQcI/AAAAAAAAAUQ/nIWikJrY1Ow/s1600-h/DSCN8774.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://4.bp.blogspot.com/_1IiM5g4Tz9Q/StjTEQMkQcI/AAAAAAAAAUQ/nIWikJrY1Ow/s400/DSCN8774.jpg" /&gt;&lt;/a&gt;&lt;br /&gt;
&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;ദീപികയില്‍ കാണുന്ന കുട്ടി തന്നെയാണു് മനോരമയിലും.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ദീപികയില്‍ ചിത്രം മാത്രമല്ല, വാര്‍ത്തയും ഉണ്ടായിരുന്നു. അതുകൂടി വായിക്കാം. &lt;br /&gt;
&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_1IiM5g4Tz9Q/StjS-O6NV-I/AAAAAAAAAUI/o_4flbxLZYg/s1600-h/DSCN8773.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://4.bp.blogspot.com/_1IiM5g4Tz9Q/StjS-O6NV-I/AAAAAAAAAUI/o_4flbxLZYg/s640/DSCN8773.jpg" /&gt;&lt;/a&gt;&lt;br /&gt;
&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;(ചിത്രത്തില്‍ മൌസ് അമര്‍ത്തി വലുതായി കാണാം.)&lt;br /&gt;
&lt;/div&gt;&lt;div class="separator" style="clear: both; text-align: justify;"&gt;വാര്‍ത്തയിലെ അവസാനത്തേതിന്റെ തൊട്ടുമുമ്പത്തെ ഖണ്ഡികയിലുണ്ടു്, പട്ടം ബിഷപ്സ് ഹൌസിലാണു് ചടങ്ങു് നടന്നതു് എന്ന വിവരം.&lt;br /&gt;
&lt;/div&gt;&lt;div class="separator" style="clear: both; text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഇനി ഈ മെയില്‍ ഫോര്‍വേഡ് പടച്ച തമ്പുരാനു് ആ ചിത്രം എവിടെ നിന്നു് കിട്ടി എന്നല്ലേ? അതും പറയാം. തിരുവനന്തപുരം പോലെ ഒരു നഗരത്തില്‍ ഒരേ സമയം തന്നെ പലയിടത്തു് പരിപാടികള്‍ നടക്കുന്നുണ്ടാവും. എല്ലായിടത്തും കൂടി ഒരാള്‍ക്കു് എത്തിപ്പെടാനാവില്ല. അപ്പോള്‍ പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ ചെയ്യുന്നതു് അഡ്ജസ്റ്റ് ചെയ്തു് ഓരോ പരിപാടിയും ഓരോരുത്തര്‍ കവര്‍ ചെയ്യുക എന്നതാവും. എന്നിട്ടു് പരസ്പരം ചിത്രങ്ങള്‍ പങ്കുവയ്ക്കും. ഇതു് പത്രക്കാര്‍ക്കിടയില്‍ വളരെ സാധാരണമായ അനൌദ്യോഗികമായ ഒരു ഏര്‍പ്പാടാണു്. അന്നേ ദിവസം പട്ടം ബിഷപ്പ് ഹൌസിലെ എഴുത്തിനിരുത്തു് കവര്‍ ചെയ്തതു് ദീപികയുടെ ഫോട്ടോഗ്രാഫര്‍ അനില്‍ ഭാസ്കര്‍ ആണു്. അനില്‍ എടുത്ത ചിത്രങ്ങളാണു് വിവിധ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതു്. ദീപികയിലും മലയാള മനോരമയിലും വന്ന ചിത്രം ക്ലിമ്മിസ് ബാവ, തന്റെ ഡ്രൈവര്‍ മനീഷിന്റെ കുട്ടിയെ എഴുത്തിനിരുത്തുന്നതാണു്. അതേ സമയം കേരളകൌമുദിയില്‍ പ്രസിദ്ധീകരിച്ചതാവട്ടെ, ദീപികയിലെ ജീവനക്കാരന്റെ മകളെ എഴുത്തിനിരുത്തുന്ന ചിത്രവും. ദീപികയില്‍ ജീവനക്കാരുടെ കുട്ടികളുടെ പടം ഇടാന്‍ അവരുടെ നയം അനുവദിക്കാത്തതിനാലാവും അതു് അഡ്ജസ്റ്റ് ചെയ്തു് കേരളകൌമുദിയില്‍ നല്‍കിയതു്. വിജയദശമിയുടെ പിറ്റേന്നു് സെപ്തംബര്‍ 29നു് പുറത്തിറങ്ങിയ കേരളകൌമുദി പത്രത്തിന്റെ പ്രാദേശികം പേജില്‍ (മൂന്നാം പേജു്) മുകളിലായി ബഹുവര്‍ണ്ണത്തില്‍ തന്നെ ഈ ചിത്രം അച്ചടിച്ചുവന്നിരുന്നു. &lt;br /&gt;
&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_1IiM5g4Tz9Q/StjP72HeFEI/AAAAAAAAAT4/lp5ASHjE3s4/s1600-h/keralakaumudi.png" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://4.bp.blogspot.com/_1IiM5g4Tz9Q/StjP72HeFEI/AAAAAAAAAT4/lp5ASHjE3s4/s640/keralakaumudi.png" /&gt;&lt;/a&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: center;"&gt;(ചിത്രത്തില്‍ ക്ലിക്ക് ചെയ്തു് വലുതായി കാണാം)&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;കേരളകൌമുദി ഓണ്‍ലൈനില്‍ അതാതു് ദിവസത്തെ പത്രങ്ങളുടെ എല്ലാപുറങ്ങളും പിഡിഎഫ് ആയി നല്‍കുന്നുണ്ടു്. അവിടെ നിന്നാണു്, ഈ മെയില്‍ ഫോര്‍വേഡ് പടച്ചവന്‍ ഈ ചിത്രം അടിച്ചുമാറ്റിയിരിക്കുന്നതു്. ആര്‍എസ്എസ് പഥസഞ്ചലനത്തിന്റെ ചിത്രം അതേ പേജിലുണ്ടു്. സ്വാഭാവികമായും കൂടുതല്‍ സംഘബന്ധുക്കള്‍ അന്നേ ദിവസം പത്രം വാങ്ങിയിട്ടുണ്ടാവണം. ഒരു പക്ഷെ അവരില്‍ ആര്‍ക്കെങ്കിലും തോന്നിയ വികൃതിയാവാം സമൂഹത്തിലെ സൌഹാര്‍ദ്ദാന്തരീക്ഷം തന്നെ തകര്‍ക്കാന്‍ ഇടയാക്കിയേക്കാവുന്ന ഈ കപടവാര്‍ത്തയായി മാറിയിട്ടുണ്ടാവുക. അല്ലെന്നും വരാം. അങ്ങനെ ആവാതിരിക്കട്ടെ എന്നാണു് ആത്മാര്‍ത്ഥമായ ആഗ്രഹം.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
ശിവന്‍ കാളകൂടം വിഴുങ്ങിയപ്പോള്‍ ആമാശയത്തിലേക്കു് വിഷമിറങ്ങാതിരിക്കാന്‍ പാര്‍വതി ശിവന്റെ തൊണ്ടയ്ക്കു് പിടുത്തമിട്ടെന്നും, ഉടനെ ശിവന്‍ അതു് തുപ്പിയാലുണ്ടാവുന്ന ഭവിഷത്തോര്‍ത്തു് വിഷ്ണു അദ്ദേഹത്തിന്റെ വായ പൊത്തിയെന്നും കഥ. വിഷത്തിന്റെ ആവിയടിച്ചു് വിഷ്ണു നീലാംബരനായി. കീഴോട്ടും പുറത്തേക്കും പോകാതെ കഴുത്തിലിരുന്നു വിഷമുറച്ച ശിവന്‍ നീലകണ്ഠനായി. ഇന്റര്‍നെറ്റിലൂടെ കറങ്ങിനടക്കുന്ന ഈ കാളകൂടം നമ്മുടെ മനസ്സിലേക്കിറങ്ങാതെ കണ്ഠത്തില്‍ പിടിച്ചുനിര്‍ത്താന്‍ ഏതുപാര്‍വതി ഉണ്ടാവും? അതു് പുറത്തേക്കു് വമിപ്പിച്ചു് അപകടമുണ്ടാക്കാതിരിപ്പാന്‍ ഏതു് മഹാവിഷ്ണു ഉണ്ടാവും?&lt;br /&gt;
&lt;/div&gt;&lt;div class="blogger-post-footer"&gt;Copyright © 2006-2009 Sebin Abraham Jacob. Some rights reserved. Licensed under &lt;a href="http://creativecommons.org/licenses/by/2.5/in/"&gt; Creative Commons Attribution 2.5 India &lt;/a&gt;. 
You are free to share, adapt and to make derivative works out of this content, provided, the license terms are retained and proper credits (attributions) are maintained. 
The original author is not responsible for any changes made here after to the original content.&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1395035004624026642-4054597038560137294?l=absolutevoid.blogspot.com' alt='' /&gt;&lt;/div&gt;&lt;div class="feedflare"&gt;
&lt;a href="http://feeds.feedburner.com/~ff/sebinaj?a=Zsv9_wbWaIg:acqb8P-jtD8:yIl2AUoC8zA"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=yIl2AUoC8zA" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=Zsv9_wbWaIg:acqb8P-jtD8:63t7Ie-LG7Y"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=63t7Ie-LG7Y" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=Zsv9_wbWaIg:acqb8P-jtD8:dnMXMwOfBR0"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=dnMXMwOfBR0" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=Zsv9_wbWaIg:acqb8P-jtD8:F7zBnMyn0Lo"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=Zsv9_wbWaIg:acqb8P-jtD8:F7zBnMyn0Lo" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=Zsv9_wbWaIg:acqb8P-jtD8:7Q72WNTAKBA"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=7Q72WNTAKBA" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=Zsv9_wbWaIg:acqb8P-jtD8:V_sGLiPBpWU"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=Zsv9_wbWaIg:acqb8P-jtD8:V_sGLiPBpWU" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=Zsv9_wbWaIg:acqb8P-jtD8:qj6IDK7rITs"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=qj6IDK7rITs" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=Zsv9_wbWaIg:acqb8P-jtD8:KwTdNBX3Jqk"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=Zsv9_wbWaIg:acqb8P-jtD8:KwTdNBX3Jqk" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=Zsv9_wbWaIg:acqb8P-jtD8:l6gmwiTKsz0"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=l6gmwiTKsz0" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=Zsv9_wbWaIg:acqb8P-jtD8:gIN9vFwOqvQ"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=Zsv9_wbWaIg:acqb8P-jtD8:gIN9vFwOqvQ" border="0"&gt;&lt;/img&gt;&lt;/a&gt;
&lt;/div&gt;</content><link rel="replies" type="application/atom+xml" href="http://absolutevoid.blogspot.com/feeds/4054597038560137294/comments/default" title="Post Comments" /><link rel="replies" type="text/html" href="http://www.blogger.com/comment.g?blogID=1395035004624026642&amp;postID=4054597038560137294" title="96 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/1395035004624026642/posts/default/4054597038560137294?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/1395035004624026642/posts/default/4054597038560137294?v=2" /><link rel="alternate" type="text/html" href="http://feedproxy.google.com/~r/sebinaj/~3/Zsv9_wbWaIg/blog-post_17.html" title="മിശിഹാരാത്രിയോ മഹാശിവരാത്രിയോ?" /><author><name>Sebin Jacob</name><uri>https://profiles.google.com/113802473597883245288</uri><email>noreply@blogger.com</email><gd:image rel="http://schemas.google.com/g/2005#thumbnail" width="32" height="32" src="//lh3.googleusercontent.com/-Wevxd8ubAug/AAAAAAAAAAI/AAAAAAAAD08/1UtFxgDOtmo/s512-c/photo.jpg" /></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="http://2.bp.blogspot.com/_1IiM5g4Tz9Q/StjGX138bGI/AAAAAAAAATw/Oxl1y-JEb_0/s72-c/Dasara_.jpg" height="72" width="72" /><thr:total>96</thr:total><feedburner:origLink>http://absolutevoid.blogspot.com/2009/10/blog-post_17.html</feedburner:origLink></entry><entry gd:etag="W/&quot;D0UEQ3s-eyp7ImA9WxNWEEU.&quot;"><id>tag:blogger.com,1999:blog-1395035004624026642.post-5655589513733391421</id><published>2009-10-08T22:32:00.001+05:30</published><updated>2009-10-09T16:16:42.553+05:30</updated><app:edited xmlns:app="http://www.w3.org/2007/app">2009-10-09T16:16:42.553+05:30</app:edited><category scheme="http://www.blogger.com/atom/ns#" term="രാഷ്ട്രീയം" /><category scheme="http://www.blogger.com/atom/ns#" term="രാഹുല്‍" /><category scheme="http://www.blogger.com/atom/ns#" term="വിദ്യാര്‍ത്ഥിസംഘടന" /><title>യുവരാജാവും രാജനീതിയും</title><content type="html">&lt;div style="text-align: justify;"&gt;സത്യവാന്‍ കൊട്ടാരക്കരയും സുഗതകുമാരിയും കൂടെ കേരളത്തിലെ കലാലയങ്ങളില്‍ നിന്നു് രാഷ്ട്രീയത്തെ പടിയിറക്കാന്‍ പണിപ്പെട്ട കാലം സംക്രാന്തിവാണിഭത്തോളം പഴക്കമുള്ളതല്ല. ഇവരുടെ ധര്‍മ്മയുദ്ധത്തെത്തുടര്‍ന്നു് ദയാവാനായ കോടതി, രാഷ്ട്രീയക്കാരാല്‍ മലീമസമാക്കപ്പെടുന്ന യുവതതിയെ രക്ഷിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ സംഘടനാസ്വാതന്ത്ര്യത്തെ ഒരു ഇലപറിക്കുംപോലെ അനായാസമായി പിഴുതുമാറ്റിയതു്, കാളവണ്ടിയുഗം തീരവെ പാമ്പാടി കാളച്ചന്ത ഓര്‍മ്മയായി മാറിയതുപോലെ സ്വാഭാവികമായി മലയാളി വിലയിരുത്തി. വിദ്യാഭ്യാസവായ്പ എടുക്കാന്‍ തയ്യാറുള്ളവര്‍ക്കു് മാര്‍ക്കിന്റെ പോലും അല്ലലില്ലാതെ പഠിക്കാനുള്ള അവസരം ലഭ്യമാക്കുന്ന സ്വാശ്രയ മാനേജ്മെന്റുകള്‍ സുന്ദരവും സുരഭിലവുമായ ക്യാമ്പസ് കിനാവുകള്‍ നെയ്തുതുടങ്ങി.&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ക്യാമ്പസിന്റെ മതില്‍ക്കെട്ടിനുള്ളില്‍ പോസ്റ്ററോ ബാനറോ പോയിട്ടു് വിദ്യാര്‍ത്ഥിസംഘടനയുടെ പേരുപോലും ഉച്ഛരിക്കുന്നതു് നിയമവിരുദ്ധമായി. ശേഷം ലിങ്ദോ കമ്മിറ്റി നിലവില്‍ വന്നു. വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോന്മുഖമായ വികാസത്തിനു് കലാലയ യൂണിയനുകള്‍ ആവശ്യമാണെന്നും എന്നാല്‍ തെരഞ്ഞെടുപ്പു് എങ്ങനെ നടത്തണമെന്നതു് അതാതുമാനേജ്മെന്റുകള്‍ക്കു് തീരുമാനിക്കാമെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടു. കലാലയ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ തൊട്ടുമുമ്പത്തെ പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ് വിജയം നേടിയിരിക്കണമെന്നും ൭൫ ശതമാനം ഹാജര്‍ വേണമെന്നും നിബന്ധനയുണ്ടായി. നോട്ടീസുകളും പോസ്റ്ററുകളും അച്ചടിക്കാന്‍ പാടില്ലെന്നും പാനല്‍ ആയി മത്സരിക്കാന്‍ പാടില്ലെന്നുമൊക്കെ വിചിത്രമായ നിബന്ധനകള്‍. പുറത്തുനിന്നു് ഒരു രാഷ്ട്രീയക്കാരനും സംഘടനാപ്രവര്‍ത്തകനും ക്യാമ്പസിനുള്ളില്‍ കയറരുതെന്നും തീരുമാനമായി. അതോടെ ക്യാമ്പസുകളില്‍ സമാധാനം പൂത്തു.&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;അതുപോകട്ടെ, നമ്മുടെ വിഷയം ക്യാമ്പസിലെ സമാധാനമല്ല. പകരം ചില മാനദണ്ഡങ്ങളാണു്. രാഷ്ട്രീയപ്രവര്‍ത്തകനു് ക്യാമ്പസിനുള്ളില്‍ കയറാന്‍ അനുവാദമില്ല എന്നതാണു് നിലവിലെ മാനദണ്ഡം. ഇതുപ്രകാരം രാഷ്ട്രീയക്കാരന്‍ എന്ന നിര്‍വചനത്തില്‍ ആരൊക്കെ വരും എന്നതു് മാത്രമാണു് എന്റെ സംശയം. കോണ്‍ഗ്രസിലെ യുവരാജാവു് രാഹുലും കംപാഷനേറ്റ് ഗ്രൌണ്ടില്‍ എന്‍എസ്‌യു പ്രസിഡന്റായ ഹൈബി ഈഡനും അവരോടൊപ്പം കടന്നുവരുന്നവര്‍ക്കും ഇതൊന്നും ബാധകമല്ലേ?&lt;br /&gt;&lt;br /&gt;ഇന്നലത്തെ വാര്‍ത്തകള്‍ അനുസരിച്ചു് തിരുവനന്തപുരം മാര്‍ ഈവാനിയോസ്, എറണാകുളം മഹാരാജാസ്, എറണാകുളം സെയിന്റ് തെരേസാസ്, കോഴിക്കോടു് ഫറൂഖ് കോളജു് എന്നീ കലാലയങ്ങളില്‍ രാഹുലും ഹൈബിയും രാഷ്ട്രീയ സന്ദര്‍ശനം നടത്തി. ഇതില്‍ മഹാരാജാസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണു്. മറ്റുമൂന്നും സ്വകാര്യ എയ്ഡഡ് കോളജുകളും. സര്‍ക്കാര്‍ ഇതു് എന്തിനനുവദിച്ചു എന്നു് എനിക്കുമനസ്സിലാകുന്നില്ല. പോകട്ടെ, കേരള സര്‍ക്കാരിന്റെയും മുഖ്യഭരണകക്ഷിയുടെയും ഇപ്പോഴത്തേയും അഭിപ്രായം കലാലയരാഷ്ട്രീയം ആവശ്യമാണു് എന്നുതന്നെ. തന്നെയുമല്ല, രാഹുലിന്റെ പരിപാടിക്കു് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു എന്ന ആരോപണം കേള്‍ക്കാന്‍ സര്‍ക്കാരിനു് താത്പര്യമില്ലായിരുന്നു എന്നും കരുതാം.&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;അതേ സമയം വിദ്യാര്‍ത്ഥികള്‍ക്കു് രാഷ്ട്രീയം വേണ്ടേവേണ്ട എന്നുപറയുന്ന കത്തോലിക്ക മാനേജ്മെന്റിനു് കീഴില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് കോളജുകളാണു് ഈവാനിയോസും തെരേസാസും. ഈ രണ്ടിടങ്ങളിലും രാഹുലിനു് ലഭിച്ച സ്വീകരണത്തിന്റെ ചിത്രങ്ങള്‍ വിവിധ പത്രങ്ങളില്‍ വന്നിരുന്നു. അതില്‍ തന്നെ ഈവാനിയോസിലെ സ്വീകരണസ്ഥലത്തു് നഗരത്തിലെ വിവിധ കോളജുകളില്‍ നിന്നു് വന്നതായി വാര്‍ത്തകളില്‍ പറയപ്പെടുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല ഉണ്ടായിരുന്നതു്. യൂണിഫോംധാരികളായ സ്കൂള്‍ കുട്ടികളെയുമായി യുവരാജാവിനെ സ്വീകരിക്കാന്‍ സ്കൂള്‍ അദ്ധ്യാപികമാര്‍ മത്സരിക്കുകയായിരുന്നു.&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_1IiM5g4Tz9Q/Ss4avYFHeQI/AAAAAAAAATQ/gVjG15UGUwc/s1600-h/rahul.png" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img src="http://1.bp.blogspot.com/_1IiM5g4Tz9Q/Ss4avYFHeQI/AAAAAAAAATQ/gVjG15UGUwc/s320/rahul.png" width="320" border="0" height="272" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&amp;amp;programId=1073753765&amp;amp;articleType=Malayalam%20News&amp;amp;contentId=6070050&amp;amp;BV_ID=@@@"&gt;സ്ക്രീന്‍ഷോട്ട് മലയാള മനോരമ വെബ്സൈറ്റില്‍ നിന്നു്&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;രാഹുലിനു് ഒരു അദ്ധ്യാപിക കൈ കൊടുക്കുന്ന ചിത്രം മനോരമയിലുണ്ടു്. രാഹുലിനെ തൊടാന്‍ കൈനീട്ടുന്ന പ്രൈമറി വിദ്യാര്‍ത്ഥികളെയും ചിത്രത്തില്‍ കാണാം. ക്ലാസ് പോലും മുടക്കിയാണു് ഈവാനിയോസ് മുറ്റത്തു് അതേ മാനേജ്മെന്റിനു് കീഴില്‍ പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്കൂളായ സര്‍വോദയ സിബിഎസ്ഇ സ്കൂളിലെ വിദ്യാര്‍ത്ഥികളെ അണിനിരത്തിയതു്. സ്കൂളുകളിലെ രാഷ്ട്രീയമായിരുന്നു നമ്മുടെ കോടതി ആദ്യം നിരോധിച്ചതു്. ഒരു രാഷ്ട്രീയനേതാവിനെ സ്വീകരിക്കാന്‍ സ്കൂള്‍കുട്ടികളെ യൂണിഫോമില്‍ അണിനിരത്തുന്നതു് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല എന്നു് ഇനി പറയുമോ?&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;തെരേസാസിലേക്കു് കൂടി പോവാം. മഹാരാജാസില്‍ നിന്നിറങ്ങിയ രാഹുല്‍ അപ്രതീക്ഷിതമായാണത്രേ, അവിടേക്കു് കടന്നുചെന്നതു്. പക്ഷെ സുന്ദരകളേബരനെ സ്വീകരിക്കാന്‍ ഏതായാലും പ്രിന്‍സിപ്പാള്‍ വേഷം ധരിച്ച സിസ്റ്ററും വിദ്യാര്‍ത്ഥിനികളും ഒക്കെ ഇറങ്ങിവന്നു. രാഷ്ട്രീയമില്ലാത്ത പെണ്‍കോളേജാണല്ലോ സെയിന്റ് തെരേസാസ്!&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;ശരി. പഠനത്തിന്റെ ഭാഗമായി ഒരു പാര്‍ട്ടിയുടെ ഉന്നതനേതാവുമായി സമ്പര്‍ക്കം നടത്താനുള്ള ഒരു അവസരം വിദ്യാര്‍ത്ഥികള്‍ക്കു് ഒരുക്കിയതാണു് എന്ന വാദം ഇപ്പോള്‍ വരും. ആ പരിപ്പു് പക്ഷെ ഈ കലത്തില്‍ വേവില്ല. കാരണം രാഹുല്‍ വന്നതു് പതിനെട്ടു് വര്‍ഷത്തിനു് ശേഷം കെഎസ്‌യുവില്‍ നടക്കുന്ന സംഘടനാതെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യാനാണു്. സംശയമുള്ളവര്‍ക്കു് കെഎസ്‌യുക്കാര്‍ നാടുനീളെ ഒട്ടിച്ച ഈ പോസ്റ്റര്‍ നോക്കാം.&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_1IiM5g4Tz9Q/Ss4aZBgD5wI/AAAAAAAAATI/wHy9MtdpOFE/s1600-h/cheth+payyan.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img src="http://4.bp.blogspot.com/_1IiM5g4Tz9Q/Ss4aZBgD5wI/AAAAAAAAATI/wHy9MtdpOFE/s400/cheth+payyan.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;ഇതൊക്കെ പോകട്ടെ, രാഹുലിനു് പകരം രാജ്യസഭാ എംപിയായ സീതാറാ യച്ചൂരിയോ വിദ്യാര്‍ത്ഥി-യുവജന നേതാക്കളായ പികെ ബിജുവോ എംബി രാജേഷോ മറ്റോ ആയിരുന്നു ക്യാമ്പസുകളില്‍ കടന്നുവന്നിരുന്നതു് എങ്കില്‍ മാനേജ്മെന്റുകള്‍ ഇതേപോലൊരു സ്വീകരണം വച്ചുനീട്ടുമായിരുന്നോ? ഇവരാരെങ്കിലും വഴിയോരത്തെ കടയില്‍ നിന്നു് പൊറോട്ട കഴിച്ചാല്‍ അതു് വാര്‍ത്തയാവുമായിരുന്നോ? ഇല്ലെന്നു് ഉറപ്പിച്ചു് പറയാം. ഇറാഖ് യുദ്ധസമയത്തു് അതിനെതിരെ പാലാ സെയിന്റ് തോമസ് കോളജില്‍ പൊതുപരിപാടി സംഘടിപ്പിക്കാന്‍ എസ്എഫ്ഐ അനുമതി തേടിയപ്പോള്‍ അതു് നിഷേധിച്ചതും കത്തോലിക്ക മാനേജ്മെന്റ് തന്നെയായിരുന്നു.&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;ചിരട്ടപ്പൂള്‍: “ഇയാള്‍ക്കു് രാത്രിനേരത്തു് വേറെ പണിയൊന്നുമില്ലേ? ഈ ചങ്ങായീടെ ലൊക്കേഷനെവിടെയാ?” - സുരക്ഷാക്രമീകരണങ്ങളെ വകവയ്ക്കാതെ വെസ്റ്റ്ഹില്‍ ഗസ്റ്റ്ഹൌസില്‍ നിന്നു് രാത്രികാലെ നഗരംകാണാന്‍ ഇറങ്ങിയപ്പോള്‍ കോഴിക്കോടു് സൌത്ത് എസിപി വയര്‍ലെസിലൂടെ ചോദിച്ചുപോയി. ഇതിനെത്തുടര്‍ന്നു് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നു് അന്വേഷണം തുടങ്ങിയത്രേ. ഇപ്പറഞ്ഞതില്‍ എവിടെയാണു് അപമര്യാദ എന്നു് സുരാജ് വെഞ്ഞാറമ്മൂട് ഏതോ സിനിമയില്‍ ചോദിക്കുമ്പോലെ ചോദിക്കാന്‍ തോന്നുന്നു. ഏതായാലും സംസ്ഥാന ഇന്റലിജന്‍സിനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും അന്വേഷിക്കാന്‍ പറ്റിയ സംഭവം തന്നെ. വെറുതെയല്ല, തോണിയേറിവരുന്ന ഭീകരന്മാര്‍ ബോംബുപൊട്ടിച്ചു് തിരികെപ്പോയാലും ഇന്റലിജന്‍സിനു് വിവരമൊന്നും ലഭിക്കാത്തതു്.&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;ഓര്‍മ്മയില്‍ വരുന്നതു് പഴയൊരു സംഭവമാണു്. പണ്ടു് എസ്എപി ക്യാമ്പില്‍ ജയറാം പടിക്കല്‍ സന്ദര്‍ശനത്തിനു് എത്തിയപ്പോള്‍ കൂടെ കുറേ കോണ്‍ഗ്രസുകാരുമെത്തി. ഇവരെല്ലാം ഇറങ്ങിക്കഴിഞ്ഞപ്പോള്‍ 'ഗാന്ധി' എന്നു് പേരുള്ള ഒരു കോണ്‍സ്റ്റബിള്‍ ഒരു കുസൃതി ഒപ്പിച്ചു. “ഇന്നുരാവിലെ മുതല്‍ പട്ടികള്‍ക്കു് സല്യൂട്ട് അടിച്ചു് എന്റെ കൈകുഴഞ്ഞെടാ. ഇനിനിനക്കുമാത്രമായിട്ടു് തന്നില്ലെന്നു് വേണ്ട,” എന്ന മൊഴിയോടെ പൊലീസ് ക്യാന്റീനില്‍ ചുറ്റിപ്പറ്റിനിന്ന ചാവാലിപ്പട്ടികള്‍ക്കു് സല്യൂട്ടടിച്ചു. സംഗതി പടിക്കല്‍ അറിഞ്ഞു. വലിയ വിവാദമായി. കോണ്‍സ്റ്റബിളിനെ ശിക്ഷിക്കണമെന്നു് പടിക്കല്‍ ശഠിച്ചു. തുടര്‍ന്നു് ട്രെയിനര്‍ നാടാര്‍ ഇടപെട്ടു. “ശിക്ഷനടന്നാല്‍ പത്രത്തില്‍ വാര്‍ത്തയാകും, സാറിന്റെ മാനംപോകും. അതുകൊണ്ടു് വെറുതെവിടുന്നതാണു് നല്ലതു്...,” നാടാര്‍ അഭിപ്രായപ്പെട്ടു. ഒടുവില്‍ അയാളെ ശിക്ഷിക്കാതെ വിട്ടുവെന്നു് കഥ. ഇനി കോണ്‍ഗ്രസിലെ യുവരാജാവിന്റെ രാജനീതി എന്താകുമോ എന്തോ...&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;Copyright © 2006-2009 Sebin Abraham Jacob. Some rights reserved. Licensed under &lt;a href="http://creativecommons.org/licenses/by/2.5/in/"&gt; Creative Commons Attribution 2.5 India &lt;/a&gt;. 
You are free to share, adapt and to make derivative works out of this content, provided, the license terms are retained and proper credits (attributions) are maintained. 
The original author is not responsible for any changes made here after to the original content.&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1395035004624026642-5655589513733391421?l=absolutevoid.blogspot.com' alt='' /&gt;&lt;/div&gt;&lt;div class="feedflare"&gt;
&lt;a href="http://feeds.feedburner.com/~ff/sebinaj?a=iWTg-Y8SbN4:2DMDElCRrjo:yIl2AUoC8zA"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=yIl2AUoC8zA" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=iWTg-Y8SbN4:2DMDElCRrjo:63t7Ie-LG7Y"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=63t7Ie-LG7Y" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=iWTg-Y8SbN4:2DMDElCRrjo:dnMXMwOfBR0"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=dnMXMwOfBR0" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=iWTg-Y8SbN4:2DMDElCRrjo:F7zBnMyn0Lo"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=iWTg-Y8SbN4:2DMDElCRrjo:F7zBnMyn0Lo" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=iWTg-Y8SbN4:2DMDElCRrjo:7Q72WNTAKBA"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=7Q72WNTAKBA" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=iWTg-Y8SbN4:2DMDElCRrjo:V_sGLiPBpWU"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=iWTg-Y8SbN4:2DMDElCRrjo:V_sGLiPBpWU" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=iWTg-Y8SbN4:2DMDElCRrjo:qj6IDK7rITs"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=qj6IDK7rITs" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=iWTg-Y8SbN4:2DMDElCRrjo:KwTdNBX3Jqk"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=iWTg-Y8SbN4:2DMDElCRrjo:KwTdNBX3Jqk" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=iWTg-Y8SbN4:2DMDElCRrjo:l6gmwiTKsz0"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=l6gmwiTKsz0" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=iWTg-Y8SbN4:2DMDElCRrjo:gIN9vFwOqvQ"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=iWTg-Y8SbN4:2DMDElCRrjo:gIN9vFwOqvQ" border="0"&gt;&lt;/img&gt;&lt;/a&gt;
&lt;/div&gt;</content><link rel="replies" type="application/atom+xml" href="http://absolutevoid.blogspot.com/feeds/5655589513733391421/comments/default" title="Post Comments" /><link rel="replies" type="text/html" href="http://www.blogger.com/comment.g?blogID=1395035004624026642&amp;postID=5655589513733391421" title="43 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/1395035004624026642/posts/default/5655589513733391421?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/1395035004624026642/posts/default/5655589513733391421?v=2" /><link rel="alternate" type="text/html" href="http://feedproxy.google.com/~r/sebinaj/~3/iWTg-Y8SbN4/blog-post.html" title="യുവരാജാവും രാജനീതിയും" /><author><name>Sebin Jacob</name><uri>https://profiles.google.com/113802473597883245288</uri><email>noreply@blogger.com</email><gd:image rel="http://schemas.google.com/g/2005#thumbnail" width="32" height="32" src="//lh3.googleusercontent.com/-Wevxd8ubAug/AAAAAAAAAAI/AAAAAAAAD08/1UtFxgDOtmo/s512-c/photo.jpg" /></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="http://1.bp.blogspot.com/_1IiM5g4Tz9Q/Ss4avYFHeQI/AAAAAAAAATQ/gVjG15UGUwc/s72-c/rahul.png" height="72" width="72" /><thr:total>43</thr:total><feedburner:origLink>http://absolutevoid.blogspot.com/2009/10/blog-post.html</feedburner:origLink></entry><entry gd:etag="W/&quot;CEEFR34-fCp7ImA9Wx5WF0g.&quot;"><id>tag:blogger.com,1999:blog-1395035004624026642.post-3128732055859347634</id><published>2009-09-25T16:14:00.007+05:30</published><updated>2010-09-29T15:00:16.054+05:30</updated><app:edited xmlns:app="http://www.w3.org/2007/app">2010-09-29T15:00:16.054+05:30</app:edited><category scheme="http://www.blogger.com/atom/ns#" term="planet" /><category scheme="http://www.blogger.com/atom/ns#" term="Malayalam" /><category scheme="http://www.blogger.com/atom/ns#" term="Letters" /><category scheme="http://www.blogger.com/atom/ns#" term="Unicode" /><title>New Code Points for Malayalam Unicode</title><content type="html">&lt;p&gt;My blog  may not be the right place to discuss language and technology. But there  is some interesting happenings in this area which is worth to watch. Be  patient to click on the hyperlinks and find more details.&lt;/p&gt;&lt;p&gt;I hope that everyone is aware of &lt;a href="http://unicode.org/" target="_blank"&gt;Unicode&lt;/a&gt;, that would eventually replace ASCII encoding. There exists a recommendation for adding two new code points to Malayalam, &lt;a href="http://std.dkuug.dk/jtc1/sc2/wg2/docs/n3494.pdf"&gt;the proposal&lt;/a&gt; being filed by Michael Everson and now endorsed by Dr. N. Ganesan. Details can be found &lt;a href="http://unicode.org/alloc/Pipeline.html" target="_blank"&gt;here&lt;/a&gt;.  Our so called Malayalam language experts have shown little interest  while Dr. N. Ganesan, a Tamilian by domicile even proposes characters  for Malayalam pronunciations.&lt;/p&gt;&lt;p&gt;The suggested glyphs (അക്ഷരരൂപങ്ങള്‍) is from AR RajarajaVarma's Kerala Panineeyam. AR have used two glyphs from &lt;a href="http://en.wikipedia.org/wiki/Grantha_script"&gt;Grandhalipi&lt;/a&gt; for representational purposes. The glyphs are for (a) ന in പന which is different in pronunciation from ന in നാടു് and (b) half of റ്റ which is used in koottaksharam ന്റ and represented with Malayalam letter ട in some tranlitrated words like എടിഎം (ATM), ടെമ്പററി (temporary) etc where ട denotes not the ട in അട but the half sound of റ്റ or the t in English. Some insights into this can be found in an &lt;a href="http://groups.google.com/group/smc-discuss/browse_thread/thread/e8c7db83f49b0ed/be2c082d717a54fb"&gt;old discussion&lt;/a&gt; in SMC upon an &lt;a href="http://www.chintha.com/node/2967"&gt;article in Tharjani &lt;/a&gt;by Somanadh. The thread is having 88 postings. Those who have no time could just refer &lt;a href="http://groups.google.com/group/smc-discuss/msg/28df735bdc604be2"&gt;Suruma Suresh's mail &lt;/a&gt;in particular.&lt;/p&gt;&lt;p&gt;As  റ is a separate letter in Malayalam which has a different pronunciation  like the r sound in the English word "ray", the half of റ്റ and even  the കൂട്ടക്ഷരം "റ്റ" itself should get independent glyph to represent  its pronunciation. Now Everson, who is a an expert in scripts has  pointed out that, the proposed glyph of half റ്റ is not curvy (ഉരുളിമയില്ല) which is the default character of Malayalam letters and so it would not be suitable to use this.  (It is similar to a loosely written numeral 4.) He has also asked for further evidence on the usage of this character anytime in the past. The proposal can be found &lt;a href="http://std.dkuug.dk/jtc1/sc2/wg2/docs/n3494.pdf" target="_blank"&gt;here&lt;/a&gt;. Echoing to this view, Ganeshan have also gone back from his stand. See his blog post &lt;a href="http://dakshinatya.blogspot.com/2009/09/malayalam-ttta-nnna.html" target="_blank"&gt;here&lt;/a&gt;.&lt;/p&gt;&lt;p&gt;The  sad part is that, nobody knew about such a proposal in advance. It was  while as part of a discussion on Grandha lipi, some F/LOSS guys tried to  file a proposal for encoding these characters using different glyphs,  that unicode revealed of accepting another proposal regarding the same  and asked them to contribute to the discussions. Sriramana Sharma and  Elmar Kniprath were behind the new proposal for Grandha scripts. As  their proposal was not accepted, they asked for a copy of the existing  proposal which, Everson and Dr. Ganesan refused to share (so much for  democratic principles) and later was forced to ask Unicode Consortium  directly. All this hue and cry about the wrong glyph being proposed was  raised after unicode had put it in pipeline. No public discussion was  done prior to it.&lt;/p&gt;&lt;p&gt;Now  you may wonder that what is the need of encoding new characters which  are not used in our writings. For instance, a renowned journalist and  FEC member, Sri. K Govindan Kutty asked me, he is able to write ന in പന  (the pronunciation is similar to the Tamil letter ன)  using mozhi transliteration scheme and so why do you ponder introducing  another character. It is not me or for that matter, any other person  pondering such dreams. Anivar complained that Unicode and Microsoft  combined had already made &lt;a href="http://groups.google.com/group/smc-discuss/browse_thread/thread/545bb82812b2ec9b#"&gt;three different encodings for ന്റ &lt;/a&gt;and  introducing new character for half റ്റ will increase confusions. These  characters are not intended to be used in every day language. we have  already encoded the signs of 1/2 and 1/4 in Malayalam Unicode. These are  long forgotten characters and are not in use. But they were used once  upon a time (oh the lovely fairy tale...). So there may be some rare  instances where one would love to use it. It is for such reasons that  these code points should exist.&lt;/p&gt;&lt;p&gt;I  may put it in another logic. I am not aware of whether international  phonemic characters (IPC) are encoded separate from English language or  are they encoded together with the range of English glyphs. Though we do  not make use of them in written English, we need them to show the  pronunciation of a word in a dictionary. We only write "software" in  written communications and not its US phonemic spelling  \&lt;em&gt;ˈ&lt;/em&gt;s&lt;em&gt;ȯ&lt;/em&gt;ft-&lt;em&gt;ˌ&lt;/em&gt;wer\  or British phonemic spelling /ˈsɔftˌwɛər, ˈsɒft-/ .    But still we have these phonemic glyphs in English. The same way, we  need to represent some deviant pronunciations for which, there are no  proper letters assigned.&lt;/p&gt;&lt;p&gt;It  is not only the case with the second ന in നനവു് or the t sound in  transliterated words. Some words like file, fan, family etc are used  like native Malayalam words in day to day conversations. But the letter  denoting the f sound is actually absent in Malayalam. So we began to use  ഫ instead. What happened following was that the standard pronunciation  of native Malayalam words having ഫ in it began to deteriorate at least  in central travancore. Some people don't even know the original  pronunciation of ഫ so that, they use f sound instead of ph sound to  pronounce words like സ്ഫടികം, ഫലകം etc. Likewise,  a sound in between ല and ള is also used in Malayalam at least to  pronounce some Semitic words like Allah. (Those who are familiar with  old lipi may know the use of a glyph which is now extinct to just write  ക്ലിപ്തം.)&lt;/p&gt;&lt;p&gt;Aby John  Vannilam, a linguist and blogger had long before, proposed a phonemic  Akhsaramala that includes such deviant sounds. His alphabet can be found  &lt;a href="http://vishvajitham.blogspot.com/2006/12/blog-post_09.html" target="_blank"&gt;here&lt;/a&gt;. He had written down a clear idea of what should be done. The initial musings can be found &lt;a href="http://vishvajitham.blogspot.com/2006/11/blog-post.html" target="_blank"&gt;here&lt;/a&gt; and a post using those characters can be found &lt;a href="http://mavelirajyam.blogspot.com/2007/12/blog-post_03.html" target="_blank"&gt;here&lt;/a&gt;. He describes the history of such characters in detail in those posts.&lt;/p&gt;&lt;blockquote&gt;&lt;p&gt;&lt;em&gt;(Warning:  one of his posts have some error which may force your firefox browser  to close. I used Konqueror browser instead. Only one post is having  unicode encoding. So the other two can be viewed in Opera without any  problem. Apart from the posts, I have linked, his previous posts in this  subject are also worth reading.)&lt;/em&gt;&lt;/p&gt;&lt;/blockquote&gt;&lt;p&gt;The discussions are carried out in &lt;a href="http://unicode.org/%7Eemuller/iwg/#5"&gt;Unicode Indic Mailing-list&lt;/a&gt;. Those who have interest can join the discussion there or follow the &lt;a href="http://groups.google.com/group/smc-discuss/browse_thread/thread/4cbc1e06746dda9e"&gt;relevant thread&lt;/a&gt; in Swathanthra Malayalam Computing's mailing list. It is our language and it is good to have a say on our language.&lt;/p&gt;&lt;div class="blogger-post-footer"&gt;Copyright © 2006-2009 Sebin Abraham Jacob. Some rights reserved. Licensed under &lt;a href="http://creativecommons.org/licenses/by/2.5/in/"&gt; Creative Commons Attribution 2.5 India &lt;/a&gt;. 
You are free to share, adapt and to make derivative works out of this content, provided, the license terms are retained and proper credits (attributions) are maintained. 
The original author is not responsible for any changes made here after to the original content.&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1395035004624026642-3128732055859347634?l=absolutevoid.blogspot.com' alt='' /&gt;&lt;/div&gt;&lt;div class="feedflare"&gt;
&lt;a href="http://feeds.feedburner.com/~ff/sebinaj?a=B66B4qbbXoQ:ayxPQeUDFhE:yIl2AUoC8zA"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=yIl2AUoC8zA" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=B66B4qbbXoQ:ayxPQeUDFhE:63t7Ie-LG7Y"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=63t7Ie-LG7Y" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=B66B4qbbXoQ:ayxPQeUDFhE:dnMXMwOfBR0"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=dnMXMwOfBR0" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=B66B4qbbXoQ:ayxPQeUDFhE:F7zBnMyn0Lo"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=B66B4qbbXoQ:ayxPQeUDFhE:F7zBnMyn0Lo" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=B66B4qbbXoQ:ayxPQeUDFhE:7Q72WNTAKBA"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=7Q72WNTAKBA" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=B66B4qbbXoQ:ayxPQeUDFhE:V_sGLiPBpWU"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=B66B4qbbXoQ:ayxPQeUDFhE:V_sGLiPBpWU" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=B66B4qbbXoQ:ayxPQeUDFhE:qj6IDK7rITs"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=qj6IDK7rITs" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=B66B4qbbXoQ:ayxPQeUDFhE:KwTdNBX3Jqk"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=B66B4qbbXoQ:ayxPQeUDFhE:KwTdNBX3Jqk" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=B66B4qbbXoQ:ayxPQeUDFhE:l6gmwiTKsz0"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=l6gmwiTKsz0" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=B66B4qbbXoQ:ayxPQeUDFhE:gIN9vFwOqvQ"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=B66B4qbbXoQ:ayxPQeUDFhE:gIN9vFwOqvQ" border="0"&gt;&lt;/img&gt;&lt;/a&gt;
&lt;/div&gt;</content><link rel="replies" type="application/atom+xml" href="http://absolutevoid.blogspot.com/feeds/3128732055859347634/comments/default" title="Post Comments" /><link rel="replies" type="text/html" href="http://www.blogger.com/comment.g?blogID=1395035004624026642&amp;postID=3128732055859347634" title="1 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/1395035004624026642/posts/default/3128732055859347634?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/1395035004624026642/posts/default/3128732055859347634?v=2" /><link rel="alternate" type="text/html" href="http://feedproxy.google.com/~r/sebinaj/~3/B66B4qbbXoQ/new-code-points-for-malayalam-unicode.html" title="New Code Points for Malayalam Unicode" /><author><name>Sebin Jacob</name><uri>https://profiles.google.com/113802473597883245288</uri><email>noreply@blogger.com</email><gd:image rel="http://schemas.google.com/g/2005#thumbnail" width="32" height="32" src="//lh3.googleusercontent.com/-Wevxd8ubAug/AAAAAAAAAAI/AAAAAAAAD08/1UtFxgDOtmo/s512-c/photo.jpg" /></author><thr:total>1</thr:total><feedburner:origLink>http://absolutevoid.blogspot.com/2009/09/new-code-points-for-malayalam-unicode.html</feedburner:origLink></entry><entry gd:etag="W/&quot;CEQMQH8ycSp7ImA9WxJWF0o.&quot;"><id>tag:blogger.com,1999:blog-1395035004624026642.post-3882657945556094638</id><published>2009-06-04T09:58:00.003+05:30</published><updated>2009-06-23T21:23:01.199+05:30</updated><app:edited xmlns:app="http://www.w3.org/2007/app">2009-06-23T21:23:01.199+05:30</app:edited><category scheme="http://www.blogger.com/atom/ns#" term="രാഷ്ട്രീയം" /><category scheme="http://www.blogger.com/atom/ns#" term="തെരഞ്ഞെടുപ്പു്" /><category scheme="http://www.blogger.com/atom/ns#" term="സിപിഐ(എം)" /><category scheme="http://www.blogger.com/atom/ns#" term="കോണ്‍ഗ്രസ്" /><title>ആ ചിരി നിലനില്‍ക്കണേ ദൈവമേ...</title><content type="html">ആ ചിരി എന്നും നിലനില്‍ക്കണേ ദൈവമേ...&lt;br /&gt;&lt;br /&gt;വിവാദമായ മുഖ്യമന്ത്രിച്ചിരിയെക്കുറിച്ചല്ല പറയുന്നതു്. ആ വിടലച്ചിരിയെക്കുറിച്ചു് മാരീചന്‍ &lt;a href="http://oliyambukal.blogspot.com/2009/05/cpm-left-front-defeat-kerala-west.html"&gt;ഇവിടെ&lt;/a&gt; പറയുന്നുണ്ടു്. ഞാന്‍ പറയുന്നതു് &lt;a href="http://absolutevoid.blogspot.com/2009/04/blog-post.html?showComment=1242584220000#c7850673054626314231"&gt;അവസാനത്തെ ചിരി&lt;/a&gt;യെക്കുറിച്ചാണു്. ഇടതുപക്ഷം തോറ്റമ്പുകയും കോണ്‍ഗ്രസ് പൂര്‍വ്വാധികം ശക്തിയോടെ അധികാരത്തില്‍ വരികയും ചെയ്ത ഒരു തെരഞ്ഞെടുപ്പിനു് ശേഷം ആ ചിരി എന്റെ കമന്റ് ബോക്സില്‍ നിറഞ്ഞുകിടന്നു. ആ ചിരിയുടെ ഉടമ ബ്ലോഗ് പൂട്ടി പോവുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ജനാധിപത്യ പ്രക്രിയയില്‍ തെരഞ്ഞെടുപ്പു് വിജയം പ്രധാനപ്പെട്ടതു തന്നെയാണു്. ആ തരത്തില്‍ ഗംഭീരമായ ഒരു മാന്‍ഡേറ്റ് ആണു് കോണ്‍ഗ്രസിനു് ലഭിച്ചിരിക്കുന്നതു്. അതിനെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ അംഗീകരിക്കുന്നു.&lt;br /&gt;&lt;br /&gt;രണ്ടു ചോദ്യങ്ങളാണു് ഇത്തരുണത്തില്‍ ചോദിക്കേണ്ടതായുള്ളതു്. ൧) എന്താണു് കോണ്‍ഗ്രസിനു് ഇത്ര മികച്ച വിജയം നേടിക്കൊടുത്തതു് ? ൨) എന്താണു് ഇടതുപക്ഷത്തിന്റെ ദയനീയ പരാജയത്തിലേക്കു് നയിച്ചതു് ?&lt;br /&gt;&lt;br /&gt;ലളിതമായി ഉത്തരം പറഞ്ഞുപോകാവുന്ന ചോദ്യങ്ങളല്ല ഇവ. രാഷ്ട്രീയ വിദ്യാര്‍ത്ഥി എന്ന നിലയില്‍ തന്നെ ഈ ചോദ്യങ്ങളെ സമീപിക്കേണ്ടതുണ്ടു്. ഭരണത്തിലിരുന്ന ഒരു മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുകയും ആ മുന്നണിയിലെ പല കക്ഷികളും വേര്‍പിരിഞ്ഞു് മത്സരിക്കുകയും ചെയ്തിട്ടും മുന്നണിയിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസിനു് വമ്പിച്ച മുന്‍തൂക്കം ലഭിച്ച തെരഞ്ഞെടുപ്പാണിതു്. ഇന്റര്‍നെറ്റ് അപ്പാടെ സ്പാം ചെയ്തു് പ്രചാരണമാമാങ്കം അഴിച്ചുവിട്ട ഭാജപാ ഇതേ വരെയും തങ്ങളുടെ തോല്‍വിയുടെ കാരണങ്ങളെ പൂര്‍ണ്ണമായും അപഗ്രഥിച്ചുകഴിഞ്ഞിട്ടുമില്ല. ഇന്ത്യ പോലെ വൈവിധ്യമാര്‍ന്ന ഒരു ഡെമോഗ്രഫിയുടെ വോട്ടിങ് പാറ്റേണ്‍ പരിശോധിച്ചാല്‍ കേവലം ഒന്നോരണ്ടോ വ്യക്തികളിലേക്കു് വിജയപരാജയങ്ങളുടെ സൂത്രധാരകത്വം കെട്ടിവയ്ക്കാന്‍ ആവില്ലെന്നു് പറയണം. അതിനേക്കാളപ്പുറം വിപുലമായ രാഷ്ട്രീയ കാരണങ്ങള്‍ അതിനു് പിന്നിലുണ്ടു്.&lt;br /&gt;&lt;br /&gt;ഇന്ത്യ ഭരിച്ച സര്‍ക്കാരുകളില്‍ ഏറ്റവും മികച്ച സര്‍ക്കാര്‍ എന്നു് പറയാവുന്ന ഒന്നായിരുന്നു, മന്‍മോഹന്‍ സിങ് നേതൃത്വം നല്‍കിയ കഴിഞ്ഞ യുപിഎ ഭരണം. പ്രണബ് മുഖര്‍ജി, അര്‍ജുന്‍ സിങ്, മണിശങ്കര്‍ അയ്യര്‍, രേണുകാ ചൌധരി തുടങ്ങി ജനകീയ വിഷയങ്ങളില്‍ ആത്മാര്‍ത്ഥതയോടെ ഇടപെടുന്ന മന്ത്രിവര്യന്മാര്‍ ആ മന്ത്രിസഭയുടെ വലിയ പ്ലസ് പോയിന്റ് ആയിരുന്നു. മന്‍മോഹനും ചിദംബരവും ആസൂത്രണ കമ്മിഷനിലെ മൊണ്ടേക്‍ സിങ്ങിന്റെ സൂപ്പര്‍ ക്യാബിനറ്റും അടക്കമുള്ള സാമ്പത്തിക ഉദാരവത്കരണ വക്താക്കള്‍ ജനവിരുദ്ധമായ കോര്‍പ്പറേറ്റ് അനുകൂല നയങ്ങള്‍ പുറത്തെടുത്തപ്പോഴെല്ലാം അതിനെ തടുത്തുനിര്‍ത്താന്‍ തക്ക സ്വാധീനം യുപിഎയില്‍ ഇടതുപക്ഷത്തിനുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ഇടതുപക്ഷം പുറത്തുനിന്നു് പിന്തുണയ്ക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ കൂപ്പുകുത്തിയ ഒരു ചരിത്രമാണു് മുംബയിലെ രണ്ടു് സ്റ്റോക്‍ എക്സ്ചേഞ്ചുകള്‍ക്കുമുള്ളതു് എന്നതും ഓര്‍ക്കാം. അതേ സ്റ്റോക്‍ എക്സ്ചേഞ്ച് ഇടതുപക്ഷത്തിന്റെ സ്വാധീനശക്തി ക്ഷയിച്ചപ്പോള്‍ ആഗോളമാന്ദ്യം പോലും കണക്കിലെടുക്കാതെ ആഹ്ലാദത്തിമിര്‍പ്പില്‍ ആറാടിയതും നാം കണ്ടു.&lt;br /&gt;&lt;br /&gt;കോണ്‍ഗ്രസ് പലപ്പോഴും പ്രകടപത്രികയില്‍ വാഗ്ദാനഘോഷങ്ങള്‍ മുഴക്കിയ ശേഷം ഭരണത്തിലേറുമ്പോള്‍ അവയെ അവഗണിക്കാറായിരുന്നു പതിവെങ്കില്‍ അതില്‍ നിന്നു് വിഭിന്നമായി കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ തെരഞ്ഞെടുപ്പു് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതു് പലതും നടപ്പിലാക്കിയിരുന്നു. ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം, വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലെ ഒട്ടനവധി പദ്ധതികള്‍ തുടങ്ങിയവയൊക്കെ ആ സര്‍ക്കാരിന്റെ കാലത്തു് നടപ്പിലായി. പതിമ്മൂന്നു് പ്രധാന കേന്ദ്രപദ്ധതികളാണു് രാജ്യത്തിന്റെ അടിസ്ഥാനമേഖലാവികസനത്തെ സഹായിക്കാനായി നടപ്പിലാക്കിയതു്. വികസനം നഗരങ്ങളിലൊതുങ്ങുന്ന പതിവിനു് വിപരീതമായി ഗ്രാമീണ ജനതയുടെ ഉന്നമനത്തിനു് ഈ പദ്ധതികള്‍ മുന്‍തൂക്കം കൊടുത്തു എന്നതും കാണേണ്ടതു തന്നെയാണു്. അങ്ങനെ സോഷ്യല്‍ വെല്‍ഫെയര്‍ എന്ന സങ്കല്‍പ്പം ഇപ്പോഴും ജീവനോടെയുണ്ടെന്നു് കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ തെളിയിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ആഗോളവത്കരണത്തേയും ഉദാരസാമ്പത്തികനയങ്ങളേയും തുറന്നുപിന്തുണയ്ക്കുന്ന ഒരു പ്രധാനമന്ത്രിയും ധനമന്ത്രിയും ഭരിക്കുമ്പോഴും ഇതെങ്ങനെ സംഭവിച്ചു എന്നു് അത്ഭുതം കൂറാം. അവിടെയാണു് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ ഇല്ലാതിരുന്നതും കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ ഉണ്ടായിരുന്നതുമായ ഒരു വലിയ "ഭാര"ത്തിന്റെ പങ്കു് തിരിച്ചറിയേണ്ടതു്. സമ്മര്‍ദ്ദശക്തിയെന്ന നിലയില്‍ ഇടതുപക്ഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ലോക്‍സഭാ കാലമായിരുന്നു കഴിഞ്ഞതു്. കോണ്‍ഗ്രസിന്റെ ജനകീയ തെരഞ്ഞെടുപ്പുവാഗ്ദാനങ്ങള്‍ യുപിഎയുടെ പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തണമെന്നു് വാശിപിടിച്ചതും അവ നടപ്പാക്കുന്നതില്‍ നിര്‍ണ്ണായകമായ സമ്മര്‍ദ്ദം ചെലുത്തിയതും ഇടതുപക്ഷമായിരുന്നു. മുമ്പു് അത്തരം വാഗ്ദാനങ്ങള്‍ അവഗണിക്കുന്ന കോണ്‍ഗ്രസിനു് കഴിഞ്ഞ തവണ അതിനു് കഴിയാതെ വന്നതു് ഇടതുപക്ഷത്തിന്റെ പിന്തുണ നിര്‍ണ്ണായകമായിരുന്നതുകൊണ്ടു് മാത്രമാണു്. ഇക്കാര്യം ഇന്നു് സൌകര്യപൂര്‍വ്വം നിഷേധിക്കാന്‍ തനിവലതുപക്ഷക്കാര്‍ക്കാവുമായിരിക്കും. എന്നാല്‍ കോണ്‍ഗ്രസിലെ യുവരാജാവ് സാക്ഷാല്‍ രാഹുല്‍ ഗാന്ധി ഇതു് തുറന്നു് അംഗീകരിക്കുകയും ഇടതുപക്ഷത്തോടു് നന്ദിപറയുകയും ചെയ്തിരുന്നു എന്നതു് അങ്ങനെ മറക്കാന്‍ പറ്റില്ല.&lt;br /&gt;&lt;br /&gt;കോണ്‍ഗ്രസ് ഉദാരവത്കരണനയങ്ങളെ ചൊല്ലിയല്ല ഇത്തവണ തെരഞ്ഞെടുപ്പു് പ്രചാരണം നടത്തിയതെന്നും ഓര്‍ക്കുക. പകരം ഗ്രാമീണ ജനതയ്ക്കു് വേണ്ടി തങ്ങള്‍ ചെയ്ത കാര്യങ്ങളായിരുന്നു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഉയര്‍ത്തിക്കാട്ടിയതു്. ഇതില്‍ നാട്ടിലെ പിങ്ക് പത്രങ്ങള്‍ അസഹിഷ്ണുത പ്രകടിപ്പിച്ചതും കോണ്‍ഗ്രസിലെ വളര്‍ച്ചാവാദികള്‍ മുറുമുറുത്തതും അപ്പോള്‍ നാം കണ്ടതുമാണു്.&lt;br /&gt;&lt;br /&gt;പെന്‍ഷന്‍ ഫണ്ട് എടുത്തു് ഓഹരിവിപണിയില്‍ അമ്മാനമാടാനുള്ള തീരുമാനം ശീതീകരണിയില്‍ വയ്ക്കേണ്ടി വന്ന നിര്‍ബന്ധാവസ്ഥയില്‍ കഴിഞ്ഞ യുപിഎ ഗവണ്‍മെന്റിനെ തളച്ചിട്ടതു് ഇടതുപക്ഷമായിരുന്നു. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശപങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനു് തടയിട്ടതു് മറ്റൊരുദാഹരണം. ഇങ്ങനെ ജനവിരുദ്ധമായ ഒട്ടേറെ കുത്സിതനീക്കങ്ങളില്‍ നിന്നു് പിന്‍വലിയാന്‍ ഗവണ്‍മെന്റിനെ ഇടതുപക്ഷം അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം മുട്ടിക്കുമ്പോള്‍ വികസനവിരോധികള്‍ എന്ന പഴിയാണു് ദേശീയ മാധ്യമങ്ങളുയര്‍ത്തിയതു്. എന്നാല്‍ ഇതൊക്കെ ചെയ്യുമ്പോഴും ആഗോള സാമ്പത്തിക മാന്ദ്യം എന്ന ദുര്‍ഭൂതം താമസിയാതെ അവതീര്‍ണ്ണമാകുമെന്ന നേരിയ വിശ്വാസം പോലും ആര്‍ക്കും ഉണ്ടായിരുന്നില്ല എന്നും കാണാം. ഈ വിഷമസന്ധിയില്‍ ഇന്ത്യയെ അല്‍പ്പമെങ്കിലും പിടിച്ചുനിര്‍ത്തിയതില്‍, ഇന്ത്യയിലെ ബാങ്കുകള്‍ തകരാതെ നിലനിന്നതില്‍ ഇടതുപക്ഷത്തിന്റെ പിടിവാശികളോടു് നന്ദി പറയാം.&lt;br /&gt;&lt;br /&gt;മാന്ദ്യം ഇന്ത്യയെ ബാധിച്ചുതുടങ്ങിയപ്പോഴും മാന്ദ്യമോ, അതെന്താണു് എന്ന മട്ടായിരുന്നു ചിദംബരത്തിനു്. കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ ഏറ്റവുമധികം കള്ളംപറഞ്ഞ മന്ത്രിമാര്‍ പി ചിദംബരവും കബില്‍ സിബലുമായിരിക്കാം. ഇരുവര്‍ക്കും ഏറ്റവും വിരോധം തോന്നുക ഇടതുപക്ഷത്തോടാവുന്നതു് സ്വാഭാവികം. ബിജെപിയിലെ അരുണ്‍ ഷൂരി, (അന്തരിച്ച) പ്രമോദ് മഹാജന്‍ തുടങ്ങിയവരുടെ അതേ നയനടപടികളുമായി മുന്നോട്ടുപോയ ചിദംബരവും കബില്‍ സിബലും ഇങ്ങനെ പെരുമാറിയില്ലെങ്കിലേ അത്ഭുതമുള്ളൂ.&lt;br /&gt;&lt;br /&gt;എന്നാല്‍ ഇതൊക്കെയായാലും സര്‍ക്കാരിന്റെ നേട്ടപ്പട്ടികയില്‍ ഇടതുപക്ഷത്തിന്റെ അവകാശവാദങ്ങള്‍ക്കു് സ്ഥാനം ലഭിക്കാതെ പോയി എന്നു് കാണാം. ഭരണത്തില്‍ പങ്കാളിത്തം ഇല്ലാതിരുന്നതാണു് ഇതിനു് കാരണം. ഭരണത്തില്‍ ചേരാന്‍ ഇടതുപക്ഷം തീരുമാനിച്ചിരുന്നുവെങ്കില്‍ ആര്‍ജെഡിയും ഡിഎംകെയും കൈകാര്യം ചെയ്ത പ്രധാനപ്പെട്ട വകുപ്പുകള്‍ പലതും സിപിഎമ്മിന്റെയും സിപിഐയുടെയും കൈകളിലിരിക്കുമായിരുന്നു. അതുപയോഗിച്ചു് എത്രമാത്രം മൈലേജു് ഉണ്ടാക്കാന്‍ കഴിയുമായിരുന്നു എന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇടതുപക്ഷം കളഞ്ഞുകുളിച്ച സാധ്യതകളെ കുറിച്ചു് ജ്യോതി ബാസു പറഞ്ഞതു് തന്നെയേ എനിക്കും പറയുവാനുള്ളൂ. ഒരിക്കല്‍ പറ്റിയ ചരിത്രപരമായ വിഡ്ഢിത്തത്തില്‍ നിന്നു് കഴിഞ്ഞ തവണയും പാഠം ഉള്‍ക്കൊള്ളാന്‍ സിപിഎം തയ്യാറായില്ല. പാര്‍ട്ടിക്കു് ശേഷിയുള്ള സംസ്ഥാനങ്ങളിലെ നേതാക്കന്മാരുടെ ഹ്രസ്വവീക്ഷണവും കേന്ദ്രനേതൃത്വത്തിന്റെ തന്റേടമില്ലായ്മയും ഇതിനു് കാരണമായിട്ടുണ്ടാകാം എന്നു് പുറത്തുനില്‍ക്കുന്ന ആളെന്ന നിലയില്‍ അനുമാനിക്കുന്നു.&lt;br /&gt;&lt;br /&gt;തിരിച്ചു്, പങ്കാളിത്തമുണ്ടായിരുന്നുവെങ്കില്‍ മലമറിക്കുമായിരുന്നോ എന്നു് ചോദിക്കാന്‍ വരട്ടെ. ഇടതുപക്ഷം അതിനു് തയ്യാറെടുത്തിരുന്നില്ല എന്നതാണു് യാഥാര്‍ത്ഥ്യം. മന്ത്രിസഭയില്‍ ചേരാന്‍ താത്പര്യം ഉണ്ടായിരുന്നുവെങ്കിലും സിപിഐയും അതിനു് തയ്യാറെടുത്തിരുന്നില്ല. പാര്‍ലമെന്റിലേക്കു് ജനപ്രിയരും സൌമ്യരുമായ നേതാക്കളെ നിര്‍ത്തി മത്സരിപ്പിച്ചു് വിജയം നേടുക എന്ന തന്ത്രമായിരുന്നു ഇരുകമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പിന്തുടര്‍ന്നിരുന്നതു്. ഭരണതന്ത്രജ്ഞതയും നേതൃപാടവവും ഇടതുപക്ഷബോധ്യവും ഒത്തിണങ്ങിയവരെ മത്സരിപ്പിച്ചു് ജയിപ്പിക്കുക എന്നതായിരുന്നില്ല, രീതി. ഇതുമൂലം തന്നെ മന്ത്രിസഭാ പ്രവേശനം ഒരു പക്ഷെ ഇടതുപക്ഷത്തിനു് ദോഷം ചെയ്യുമായിരുന്നു എന്നും കാണാം. ഇടതുപക്ഷം ഇനിയെങ്കിലും ഭരണത്തില്‍ പങ്കാളിയാവാനുള്ള തയ്യാറെടുപ്പുകളോടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടേണ്ടതിന്റെ ആവശ്യകതയിലേക്കു് കൂടിയാണു് ഇതു് വിരല്‍ ചൂണ്ടുന്നതു്.&lt;br /&gt;&lt;br /&gt;കഴിഞ്ഞ തവണ കേരളത്തില്‍ നിന്നു് ജയിച്ച ഇടതുപക്ഷ എംപിമാരിലാരും മന്ത്രിമാരാവാന്‍ യോഗ്യരല്ല എന്നാണോ പറയുന്നതു്? അങ്ങനെ തീര്‍ത്തു പറയുകയല്ല. അവരുടെ ഭരണപാടവത്തെ കുറിച്ചു് നമുക്കു് പക്ഷെ നേരറിവില്ല. കോണ്‍ഗ്രസാവട്ടെ, ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇത്തരമൊരു കണ്ണു് പതിപ്പിച്ചിരുന്നു എന്നും കാണാം. അതേ സമയം എപി അബ്ദുള്ളക്കുട്ടിയെ പോലെയുള്ള ഒരു ഏഴാംകൂലി വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനെ കണ്ണൂര്‍ പിടിച്ചടക്കുക എന്ന ഏകമാത്ര ലക്ഷ്യത്തോടെ എസ്എഫ്ഐ ഭാരവാഹിയായും തുടര്‍ന്നു് രണ്ടുതവണ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയായും അവതരിപ്പിച്ചു് വിജയിപ്പിച്ച തന്ത്രം ഇടതുപക്ഷത്തിനു് ദീര്‍ഘകാലയളവില്‍ ബാക്‍ ഫയര്‍ ചെയ്തു. അബ്ദുള്ളക്കുട്ടി ഇങ്ങനെയൊക്കെയാണെന്നു് ഈ പാര്‍ട്ടിക്കു് നേരത്തെ അറിയാമായിരുന്നതാണു്. കോട്ടയത്തു് മൌണ്ട് കാര്‍മല്‍ സ്കൂളില്‍ ഒരു പൊതുപരിപാടിക്കെത്തിയ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറിനെ കരിങ്കൊടി കാണിക്കാന്‍ എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കൈകാര്യം ചെയ്തപ്പോള്‍ ലാത്തിയടിയില്‍ നിന്നു് ഓടി രക്ഷപെട്ട സംസ്ഥാന നേതാവാണു് ഈ അബ്ദുളളക്കുട്ടി. എസ്എഫ്ഐയിലെ അരാഷ്ട്രീയവാദിയാണു് അബ്ദുള്ളക്കുട്ടിയെന്നു് എത്രയോ കാലം മുമ്പു് ചങ്ങനാശ്ശേരി ബിംബി സംഭവത്തിനു് പിന്നാലെ ഏറ്റുമാനൂരില്‍ നടന്ന കോട്ടയം ജില്ലാ സമ്മേളനത്തില്‍ വച്ചുതന്നെ പ്രതിനിധികള്‍ വിളിച്ചുപറഞ്ഞിരുന്നതാണു്. എന്നിട്ടും അത്തരം ശവങ്ങളെ ചുമന്ന പാര്‍ട്ടിക്കു് കിട്ടേണ്ടതു് കിട്ടി എന്നേ പറയാനാകൂ. എംപിയായിരിക്കേ തന്നെ ഇയാളുടെ ജീവിത ശൈലിയെക്കുറിച്ചു് എത്രമാത്രം കഥകളാണു് നാം കേട്ടതു്. ആദര്‍ശധീരനായ വിഎസിന്റെ അരുമയായിരുന്നു ഇവനെന്നുകൂടി ഓര്‍ക്കുക.&lt;br /&gt;&lt;br /&gt;പ്രതിപക്ഷ ബഞ്ചില്‍ സിപിഎമ്മിന്റെ പ്രധാന നാവായിരുന്ന ഒരാളെ സ്പീക്കറാക്കുക വഴി ആ ബലം നഷ്ടപ്പെടുത്തുക മാത്രമല്ല, സിപിഎം ചെയ്തതു്. പകരം തങ്ങളുടെ പാര്‍ലമെന്റേറിയന്‍മാര്‍ക്കിടയിലും പറയത്തക്ക ഇടതുപക്ഷ ബോധ്യമോ അച്ചടക്കമോ ഇല്ലെന്ന ഒരു സന്ദേശം പുറംലോകത്തെത്തിക്കുക കൂടിയായിരുന്നു. സര്‍ക്കാരിനു് പിന്തുണപിന്‍വലിക്കാന്‍ സിപിഎം തീരുമാനിക്കുമ്പോള്‍ ആ തീരുമാനത്തെ പുറംകാലുകൊണ്ടു് ചവിട്ടിക്കളഞ്ഞ ഒരാളുടെ പാര്‍ട്ടിക്കൂറിനെ കുറിച്ചു് സാധാരണക്കാര്‍ ചിന്തിച്ചില്ലെങ്കിലല്ലേ, അത്ഭുതമുള്ളൂ!&lt;br /&gt;&lt;br /&gt;കോണ്‍ഗ്രസിനെ സംബന്ധിച്ചു് ഉര്‍വ്വശീശാപം ഉപകാരം എന്നതായിരുന്നു, നില. ആണവക്കരാര്‍ ഒപ്പിടുക എന്നതു് അവരുടെ അജണ്ടയുടെ ഭാഗമായിരുന്നു. ഇതു് തുടക്കംമുതല്‍ തന്നെ അറിയാമായിരുന്ന ഇടതുപക്ഷത്തിനു് അതിനു് തടയിടാന്‍ കഴിഞ്ഞില്ല എന്നിടത്താണു് പരാജയം. ഇടതുപക്ഷം ഇറങ്ങിപ്പോന്നാല്‍ കൂടെ മറ്റുള്ളവരും പോരും എന്നു് അവര്‍ കരുതി. അതുണ്ടായില്ലെന്നു് മാത്രമല്ല, അത്രകാലം കോണ്‍ഗ്രസിനോടു് അകലം പാലിച്ചിരുന്നവര്‍ പോലും അടുക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;വിദേശനയത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനെ നിലയ്ക്കു് നിര്‍ത്താന്‍ ഇടതുപക്ഷത്തിനു് കഴിഞ്ഞില്ല. മറ്റുമേഖലകളിലെ ഇടതുപക്ഷ ഇടപെടലുകളെ നിര്‍വീര്യമാക്കുന്ന ദയനീയതാണു് വിദേശനയത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷം അഭിമുഖീകരിച്ചതു്. ഇറാനുമായുള്ള വാതകപൈപ്പ്ലൈന്‍ ഇടപാടു് ഇന്നിനി നടക്കാത്തവണ്ണം അടഞ്ഞുകഴിഞ്ഞു. യുഎസ് ആകട്ടെ, മാന്ദ്യത്തില്‍ നിന്നു് കരകയറാന്‍ ഇപ്പോള്‍ ഇറാനുമായി സൌഹൃദം സ്ഥാപിക്കാനുള്ള ശ്രമത്തിലുമാണു്. ആര്‍ക്കാണു് പോയതു് എന്നു് കരക്കുനിന്നു് കളികാണുന്ന വിദ്യാന്മാര്‍ ശ്രദ്ധിക്കുക. യുഎസിനെ സംബന്ധിച്ചിടത്തോളം അവരുടെ കമ്പനികള്‍ ഉത്പാദിപ്പിച്ചു് ഏറ്റെടുക്കാന്‍ ആളില്ലാതെ വിഷമിച്ച ആണവനിലയങ്ങള്‍ ഇന്ത്യയിലേക്കു് കയറ്റുമതി ചെയ്യാന്‍ സാധിക്കുന്നു. ഇറാനിലെ വാതകശേഖരം വേണ്ടിവന്നാല്‍ സ്വന്തം ആവശ്യത്തിനു് വാങ്ങാനും മിച്ചമുള്ളതു് മറിച്ചുവില്‍ക്കാനും ചിലപ്പോള്‍ അവര്‍ തയ്യാറായീ എന്നും വരും.&lt;br /&gt;&lt;br /&gt;യുഎസിന്റെ വിദേശനയത്തില്‍ ഒട്ടേറെ മാറ്റങ്ങളാണു് മാന്ദ്യത്തിന്റെ ഫലമായി ഉണ്ടായിരിക്കുന്നതു്. മിയാമിയിലുള്ള ക്യൂബന്‍ അഭയാര്‍ത്ഥികള്‍ക്കു് ഇനി നാട്ടിലേക്കു് പണമയയ്ക്കാം. ഇത്രകാലം യുഎസ് ഉപരോധം മൂലം വീര്‍പ്പുമുട്ടിയിരുന്ന ഒരു രാജ്യത്തിലേക്കു് അമേരിക്കന്‍ ഡോളര്‍ ചെല്ലുകയാണു്. ചില കുടുംബങ്ങള്‍ മാത്രം പെട്ടെന്നു് ധനികരാകുന്നതിലേക്കു് ഇതു് നയിക്കും. ക്യൂബന്‍ സാമൂഹ്യ വ്യവസ്ഥിതിയുടെ തകര്‍ച്ചയിലേക്കു് തന്നെ ഇതു് വഴിതെളിച്ചുകൂടായ്കയില്ല. അങ്ങനെ സംഭവിച്ചാല്‍ അതിനും ഇന്ത്യയിലെ ഇടതുപക്ഷം മറുപടി നല്‍കേണ്ടിവരുമെന്ന ദയനീയാവസ്ഥകൂടിയുണ്ടു്. ചൈനയില്‍ നടന്ന ടിയാന്‍മെന്‍സ്ക്വയര്‍ സംഭവത്തിന്റെ പേരില്‍ പോലും സിപിഎമ്മിനെ പഴിപറഞ്ഞ കാപട്യം നമുക്കു് സ്വന്തമാണല്ലോ!&lt;br /&gt;&lt;br /&gt;മാന്ദ്യം അങ്ങനെ എത്രയെല്ലാം സാധ്യതകളാണു് നമുക്കു് വെളിപ്പെടുത്തുന്നതു്. വസ്തുതാപരമായി പറഞ്ഞാല്‍ മാന്ദ്യം ഇന്ത്യന്‍ വ്യവസായങ്ങളെ ബാധിച്ചിട്ടുണ്ടു്. മാധ്യമവ്യവസായത്തില്‍ തന്നെ പരസ്യവരുമാനത്തിന്റെ കാര്യത്തില്‍ ഗണ്യമായ കുറവാണുണ്ടായിട്ടുള്ളതു്. കേരളത്തിലെ മാത്രം കാര്യമെടുത്താല്‍ കേരളകൌമുദിയുടെ ചാനല്‍ വൈകുന്നതിലും ഇന്ത്യാവിഷന്റെ വിനോദ ചാനലായ യേസിന്റെ വിപുലീകരണം നിന്നുപോകുന്നതിലും മലയാളത്തിലെ ആദ്യ സാമ്പത്തിക ദിനപത്രമായ ന്യൂ ഏജ് പ്രതീക്ഷിച്ചതു പോലെ വമ്പന്‍ വിജയം കൈവരിക്കാതിരുന്നതിലുമൊക്കെ മാന്ദ്യത്തിനു് പങ്കുണ്ടു്. ടൈംസ് ഓഫ് ഇന്ത്യ പോലെയുള്ള വന്‍കിട പത്രങ്ങള്‍ പോലും പേജ് എണ്ണം വെട്ടിക്കുറയ്ക്കുന്നതിലേക്കു് മാന്ദ്യം എത്തിനില്‍ക്കുന്നു.&lt;br /&gt;&lt;br /&gt;എങ്കില്‍ തന്നെയും യുഎസിനെ അപേക്ഷിച്ചു് മാന്ദ്യത്തിനെതിരെ ഒരു കുഷ്യനിങ് ഇഫക്ട് ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടു്. ഇടതുപിടിവാശി മൂലം സാമ്പത്തികമേഖലാ പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ കഴിയാതിരുന്നതാണു് ബാങ്കുകളുടെ ലിക്വിഡേഷനില്‍ നിന്നു് ഇന്ത്യയെ രക്ഷപ്പെടുത്തിയതു് എന്നു് നേരത്തെ പറഞ്ഞു. അതിനോടൊപ്പം തെരഞ്ഞെടുപ്പു് മാമാങ്കവും ഇന്ത്യയെ ഒരു പരിധിവരെ മാന്ദ്യക്കെടുതിയില്‍ നിന്നു് സംരക്ഷിച്ചു് നിര്‍ത്തി. നാല്‍പ്പതിനായിരം കോടി രൂപയ്ക്കു് മുകളില്‍ തിരഞ്ഞെടുപ്പിനു് ചെലവഴിക്കപ്പെട്ടതായാണു് കണക്കു്. ഈ പണം ഇന്ത്യയെ വലിയ രീതിയില്‍ സഹായിച്ചു എന്നു് പറയണം. തന്നെയുമല്ല, ഒരു വശത്തു് മാന്ദ്യമൊന്നുമില്ലെന്നു് വീമ്പിളക്കുമ്പോള്‍ തന്നെ ഗവണ്‍മെന്റ് മൂന്നു് ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. എക്സൈസ് ഡ്യൂട്ടി ആറുശതമാനം കുറയ്ക്കുകയും സേവന നികുതി രണ്ടുശതമാനം കുറയ്ക്കുകയും ഇതര സെക്ടര്‍ സ്പെസിഫിക്‍ ആയ നടപടികളിലൂടെ പൊതുധനവിനിയോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു.&lt;br /&gt;&lt;br /&gt;രാജ്യമൊട്ടാകെ ജനവിരുദ്ധമായ പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കെതിരെ പ്രതിഷേധം നടന്ന ഒരു കാലയളവാണു് കഴിഞ്ഞുപോയതു്. ഒരു ജില്ല മുഴുവന്‍ ഏറ്റെടുത്തുകൊണ്ടുള്ള റായ്ഗഡിലെ റിലയന്‍സിന്റെ മഹാമുംബൈ എസ്ഇസിയ്ക്കെതിരെയും മറ്റും വിവിധ ആര്‍പിഐകളുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ വമ്പന്‍ സമരങ്ങള്‍ അരങ്ങേറി. എന്നാല്‍ ഇതേ കാലയളവില്‍ എന്തിനെയൊക്കെയാണോ ഇടതുപക്ഷം എതിര്‍ക്കുന്നതു് അതൊക്കെ തന്നെ ബംഗാളിലും കേരളത്തിലും നടപ്പാക്കുന്ന കാഴ്ചയ്ക്കും നാം സാക്ഷിയായി.&lt;br /&gt;&lt;br /&gt;ബംഗാളിന്റെ കാര്യത്തില്‍ സിംഗൂരും നന്ദിഗ്രാമും ഉയര്‍ത്തിയ വെല്ലുവിളി കനത്തതായിരുന്നു. ഇന്ത്യയില്‍ ഏറ്റവും മാതൃകാപരമായി ഭൂപരിഷ്കരണം നടപ്പാക്കിയ സംസ്ഥാനമാണു് ബംഗാള്‍. വ്യാവസായിക വികസനത്തിന്റെ ഘട്ടത്തിലേക്കു് ബംഗാള്‍ കടക്കുന്നതേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ദീര്‍ഘകാലമായി ഏതു് പാര്‍ട്ടി അധികാരത്തിലിരുന്നാലും സംഭവിക്കുന്നതുപോലെ സമൂഹത്തിന്റെ ദുഷിപ്പുകള്‍ പാര്‍ട്ടിയേയും ഒട്ടൊക്കെ ബാധിച്ചു തുടങ്ങിയിരുന്നു. വ്യാവസായിക ആവശ്യത്തിനു് ഭൂമി ഏറ്റെടുക്കുന്നതില്‍ തുടക്കത്തില്‍ കര്‍ഷകര്‍ക്കു് എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ കൃഷിഭൂമി ഏറ്റെടുക്കപ്പെടുകയും അതിനോടു് ചേര്‍ന്നു് കിടക്കുന്ന കൃഷിയോഗ്യമല്ലാത്ത പാഴ്‌നിലവും ചതുപ്പും ഏറ്റെടുക്കാതിരിക്കുകയും ചെയ്തതു് സംശയങ്ങളുണര്‍ത്തി. ആ നിലങ്ങള്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ വാങ്ങിയിട്ടവയാണെന്നു് ദേശീയ ടെലിവിഷന്‍ ചാനലുകളില്‍ വരെ ആരോപണങ്ങള്‍ നിറഞ്ഞു. ഇതിനെ കൃത്യമായി പ്രതിരോധിക്കാന്‍ പാര്‍ട്ടിക്കു് കഴിയാഞ്ഞതു് സംശയങ്ങളെ ബലപ്പെടുത്തി. അതേ സമയം തന്നെ ഈ തീപ്പൊരി ആളിക്കത്തിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനു് കഴിയുകയും ചെയ്തു.&lt;br /&gt;&lt;br /&gt;മമത ബാനര്‍ജി എന്ന നേതാവു് പ്രത്യക്ഷത്തില്‍ തന്നെ ഒരു ഫാസിസ്റ്റ് സ്വഭാവഗുണം ഉള്ളയാളാണു്. കോണ്‍ഗ്രസിനു് പോലും അക്കാര്യത്തില്‍ എതിരഭിപ്രായമുണ്ടാവുമെന്നു് തോന്നുന്നില്ല. എന്നാല്‍ ഈ ഫാസിസ്റ്റ് നേതാവു് ഒരു തരത്തില്‍ ബംഗാളിലെ ഡെമോക്രാറ്റൈസേഷന്‍ പ്രോസസിനു് കാരണമാകുന്ന ഡൈക്കോട്ടമിയും നമുക്കു് കാണാനാകുന്നു. ഇടതുപക്ഷത്തിന്റെ അപ്രമാദിത്വം ഉയര്‍ത്തുന്ന ദോഷങ്ങളെ പ്രതിരോധിക്കാന്‍ അതിനേക്കാള്‍ തീവ്രമായ ഏകാധിപത്യ പ്രവണതകള്‍ പുലര്‍ത്തുന്ന ഒരു നേതാവു് ഉയര്‍ന്നുവരുന്നു എന്നതാണു് ഇതിലെ വൈരുദ്ധ്യം. മാ, മാഡീ, മാനുഷ് എന്ന (അമ്മ, മണ്ണു്, മനുഷ്യന്‍) മമതയുടെ മുദ്രാവാക്യം ഇടതുപക്ഷത്തിനെതിരെ ഫലപ്രദമായ ആയുധമായി. അതോടൊപ്പം സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടു് ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണത്തിലൂടെ പരമ്പരാഗതമായി ഇടതുപക്ഷത്തിനു് ലഭിച്ചുകൊണ്ടിരുന്ന മുസ്ലീം വോട്ടിന്റെ 27 ശതമാനത്തോളം കൈക്കലാക്കാന്‍ മമതയ്ക്കായി.&lt;br /&gt;&lt;br /&gt;ബംഗാളില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ മദ്ധ്യ, ഉപരി വര്‍ഗ്ഗങ്ങളില്‍ നിന്നുള്ള ബൌദ്ധിക നേതൃത്വവും കര്‍ഷകര്‍ക്കിടയില്‍ നിന്നുള്ള പാര്‍ട്ടി അനുഭാവികളും തമ്മിലുള്ള താത്പര്യസംഘട്ടനം രൂക്ഷമാക്കുന്നതില്‍ മമത വിജയിച്ചിട്ടുണ്ടു്. എന്നാല്‍ ബംഗാളി കര്‍ഷകരുടെ പുതുതലമുറ "ഗള്‍ഫുകള്‍" തേടി കേരളത്തിലേക്കും മറ്റും കുടിയേറുന്ന സാമൂഹ്യസാഹചര്യം വിസ്മരിച്ചുകൊണ്ടാണു്, പുതിയ തൊഴില്‍ സാധ്യതതുറന്നുകൊടുക്കുന്ന വ്യവസായവത്കരണത്തിനെതിരെ മമത പടപൊരുതുന്നതു്. ഇതു് സംഘബലം വര്‍ദ്ധിപ്പിക്കുമെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്കു് ദോഷം ചെയ്യും. ഭരണം പിടിക്കുന്ന ഘട്ടത്തിലേക്കു് തൃണമൂല്‍ കോണ്‍ഗ്രസിനു് വളരാനായാല്‍ അവര്‍ നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നവും ഇതുതന്നെയാവും.&lt;br /&gt;&lt;br /&gt;ഇത്തരം പ്രതിഷേധങ്ങളുടെ ഫലമായി ലാന്‍ഡ് ബാങ്ക് എന്ന സംവിധാനം സൃഷ്ടിക്കാനും ഭൂമി ഫലഭൂയിഷ്ഠതയുടെ അടിസ്ഥാനത്തിലും എത്ര വിരി കൃഷിചെയ്യാം എന്നതിന്റെ അടിസ്ഥാനത്തിലും തരംതിരിക്കാനും ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടു്. ഘരക്‍പൂരിലെ ഒരു വമ്പന്‍ പദ്ധതി മുഖ്യമന്ത്രി തന്നെ നേരിട്ടിടപെട്ടു് നിര്‍ത്തിവച്ചിട്ടുമുണ്ടു്. കഴിയുന്നത്ര പാഴ്‌നിലങ്ങള്‍ ഉപയോഗിച്ചു് വ്യവസായവത്കരണം നടത്തുന്നതിലേക്കു് ബംഗാള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു് വിശ്വസിക്കാം.&lt;br /&gt;&lt;br /&gt;ബംഗാള്‍ ഘടകത്തെ അവരുടെ പാട്ടിനു് വിടാം. നമുക്കു് കൂടുതല്‍ പരിചിതമായ കേരളത്തിന്റെ കാര്യം തന്നെയെടുക്കാം. കേരളത്തില്‍ എന്തൊക്കെയാണു് പാര്‍ട്ടിയുടെ പരാജയത്തിലേക്കു് നയിച്ച ഘടകങ്ങള്‍?&lt;br /&gt;&lt;br /&gt;ഒന്നല്ല, ഒട്ടേറെയുണ്ടു്. പല വിപരീത ഘടകങ്ങള്‍ യോജിച്ചുവന്നു എന്നുവേണം പറയാന്‍. അവയില്‍ ഭൂരിപക്ഷവും സംഭാവന ചെയ്തതു് മുഖ്യമന്ത്രിയോ അദ്ദേഹത്തോടു് കൂറുപുലര്‍ത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരോ ആണെന്നതാണു് സങ്കടകരമായ സത്യം.&lt;br /&gt;&lt;br /&gt;പുനരധിവാസം എന്നതു് നൂറുശതമാനം സാറ്റിസ്‌ഫാക്ടറിയായി ഒരു കാരണവശാലും ചെയ്യാന്‍ പറ്റാത്ത കാര്യമാണു്. എങ്കില്‍ കൂടി, ഒരു ഇടതുപക്ഷ സര്‍ക്കാരിനു് ചെയ്യാനാവുന്നതു് വികസനത്തിന്റെ ഇരകള്‍ക്കു് സാധ്യമായിടത്തോളം മികച്ച ഒരു റീഹാബിലിറ്റേഷന്‍ പാക്കേജ് നല്‍കുക എന്നതാണു്. എന്നാല്‍ ഇടതുപക്ഷം പലപ്പോഴും പുല്ലുവിലപോലും കല്‍പ്പിക്കാത്ത ഒരു കോടതിഉത്തരവിന്റെ മറവില്‍ മൂലമ്പള്ളിക്കാരോടു് വിഎസ് സര്‍ക്കാര്‍ ചെയ്തതു് പൊറുക്കാനാവാത്ത കാര്യമാണു്. കുടുംബങ്ങളെ അവര്‍ അതേ വരെ താമസിച്ചുവന്ന സ്ഥലത്തുനിന്നു് പറിച്ചെറിയുകയാണെന്ന പരിഗണനപോലും കൂടാതെ പാറ്റകള്‍ക്കു് നേരെ ഹിറ്റ് പ്രയോഗിക്കുന്ന അതേ മനോഭാവത്തോടെ ഉദ്യോഗസ്ഥപ്പട അഴിഞ്ഞാടി. അതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ നക്സലൈറ്റുകളുടെ ചെലവില്‍ മുഖ്യമന്ത്രി എഴുതിത്തള്ളി. എന്താണു് വിഎസേ ഇപ്പറയുന്നതു് എന്നു് ഏതെങ്കിലും പത്രം ചോദിച്ചുവോ?&lt;br /&gt;&lt;br /&gt;ചെങ്ങറ വലിയ വ്രണമായി മുന്നില്‍ നില്‍ക്കുന്നു. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടത്തില്‍ കുടില്‍ കെട്ടി പാര്‍ത്തു് അഞ്ചേക്കര്‍ വീതം സ്ഥലത്തിനു് അവകാശവാദമുന്നയിക്കുന്ന സമരമാണു് അവിടെ അരങ്ങേറുന്നതു്. കേരളം പോലെ ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനത്തു് അവരുടെ അവകാശവാദം കടന്നകയ്യല്ലേ എന്നു് മദ്ധ്യവര്‍ഗ്ഗ കേരളത്തോടു് സിപിഎം ചോദിക്കുന്നു. അത്രത്തോളം മാത്രം വലിയ എതിര്‍പ്പുണ്ടാവാനിടയില്ല. എന്നാല്‍ അതിനുമപ്പുറം എത്രയെല്ലാം നികൃഷ്ട ഭാഷയിലാണു് അവരോടു് പത്തനംതിട്ട ജില്ലയിലെ വിഎസ് വിഭാഗം സിഐടിയു നേതാക്കള്‍ സംസാരിച്ചതു്? എത്ര മോശമായാണു്, മുഖ്യമന്ത്രി തന്നെ ആ സമരത്തെ വിശേഷിപ്പിച്ചതു്? സമരക്കാരുടെ അവകാശവാദങ്ങള്‍ എത്രതന്നെ മോശമായിരുന്നാലും, പാട്ടക്കാലാവധി നീട്ടിക്കൊടുക്കുകയോ ഭൂരഹിതര്‍ക്കു് ഭൂമിവിതരണം ചെയ്യുകയോ അടക്കമുള്ള കാര്യങ്ങളില്‍ രാഷ്ട്രീയവും ഭരണപരവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതിനു് പകരം എന്താണു് വിഎസ്, താങ്കളുടെ അനുയായികള്‍ ചെയ്തതു്? എന്നുമുതലാണു് അടിസ്ഥാനവര്‍ഗ്ഗം പാര്‍ട്ടിയുടെ ശത്രുക്കളായതു്? എന്നുമുതലാണു് അമരാവതിയും സേലം ജയിലിലെ വെടിവയ്പ്പും മറ്റും പാര്‍ട്ടിക്കു് അന്യമായതു്? കേന്ദ്രത്തിലെ ഇടതുസാന്നിദ്ധ്യം വര്‍ധിപ്പിക്കാന്‍ ഇത്തവണ ഇടതുപക്ഷം ജയിക്കണമെന്ന നിര്‍ബന്ധത്തില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ടുനല്‍കുമ്പോള്‍ ചെങ്ങറയും മൂലമ്പള്ളിയും ബോധപൂര്‍വ്വം മറക്കേണ്ടി വന്നു.&lt;br /&gt;&lt;br /&gt;മാദ്ധ്യമചര്‍ച്ചകളില്‍ നിറഞ്ഞ ഒരു പരാജയകാരണമാണു്, ധാര്‍ഷ്ട്യം എന്നതു്. എനിക്കെന്തോ, അതിനെ അങ്ങനെയങ്ങു് കാണാന്‍ കഴിയുന്നില്ല. അതിനേക്കാള്‍ അപ്പുറമാണു്, ഇടതുസംസ്കാരത്തിനു് യോജിക്കാത്ത സ്വജനപക്ഷപാതങ്ങള്‍. സാക്ഷാല്‍ വിഎസ് അച്യുതാനന്ദനാണു് ഈ വൈറസിനെ പാര്‍ട്ടിയിലേക്കു് ഒളിച്ചുകടത്തിയതെങ്കിലും വൈറല്‍ രോഗങ്ങളുടെ ജൈവീകമായ പെരുക്കപ്രക്രിയയിലൂടെ അതിന്നു് പാര്‍ട്ടിയില്‍ ഒന്നടങ്കം വേരൂന്നിയിട്ടില്ലേ എന്നു് സംശയിക്കേണ്ടിയിരിക്കുന്നു. ഇതു് പറയുമ്പോള്‍ ഒരു പാര്‍ട്ടി വിരുദ്ധന്‍ എന്നു് ആക്ഷേപിക്കേണ്ടതില്ല. പകരം സ്വയംവിമര്‍ശനമായി കണ്ടാല്‍ മതി.&lt;br /&gt;&lt;br /&gt;ഒരു ഉദാഹരണം പറയാം. മുമ്പു് എംഎല്‍എ ആയിരുന്ന ഒരു യുവനേതാവു് ഇടതുപക്ഷ തരംഗത്തിനിടയിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നു. പുതിയ മന്ത്രിസഭ അധികാരമേറ്റതിന്റെ ചൂടാറുംമുമ്പേ, ആ നേതാവു് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു സാമ്പത്തിക സ്ഥാപനത്തിന്റെ ചുമതലക്കാരനാകുന്നു. ഇടതുപക്ഷത്തിനു് അനുകൂലമായ കുത്തൊഴുക്കില്‍ പോലും ജനം കൈവിട്ട ഒരാളെ - അതിനുള്ള കാരണങ്ങളെന്തുമാവട്ടെ - തൊട്ടുപിന്നാലെ ഒരു ഭരണസ്ഥാനത്തേക്കു് ഇരുത്തുകയാണു്. നിന്റെ വിധിയെഴുത്തൊക്കെ എനിക്കു് പുല്ലാണു്, നീയൊന്നും വോട്ടുചെയ്തില്ലെങ്കിലും ഞാന്‍ എത്തേണ്ടിടത്തു് എത്തും എന്ന സന്ദേശം ഇതിലൂടെ നല്‍കപ്പെടുകയാണു്. തന്നെയുമല്ല, ഒരു ജില്ലയില്‍ ഒരു ഗ്രൂപ്പിന്റെ അമരക്കാരനായി പ്രവര്‍ത്തിച്ചു എന്നതാണു് ഈ സ്ഥാനലബ്‌ധിയുടെ കാരണം എന്നുകൂടി ആവുമ്പോഴോ? പ്രവര്‍ത്തകര്‍ പാര്‍ട്ടിയേക്കാള്‍ ഗ്രൂപ്പിനെ - നേതാവിനെ - സ്നേഹിച്ചുപോയാല്‍ തെറ്റുപറയാന്‍ കഴിയുമോ? അവിടം കൊണ്ടും തീര്‍ന്നില്ല. അതേ ആള്‍ ജില്ലാ സമ്മേളനത്തില്‍ അട്ടിമറിയിലൂടെ ജില്ലാ സെക്രട്ടറിയാവുന്നു. കടുത്ത വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന വിലയിരുത്തലില്‍ സമ്മേളനം അസാധുവാക്കാനും പ്രത്യേക സമ്മേളനം വിളിച്ചു് ഭാരവാഹികളെ പുനര്‍നിശ്ചയിക്കാനും മേല്‍ക്കമ്മറ്റി നിര്‍ദ്ദേശിക്കുന്നു. അതനുസരിച്ചു് വീണ്ടും സമ്മേളനം ചേര്‍ന്നെങ്കിലും ചില കോസ്മെറ്റിക്‍ മാറ്റങ്ങള്‍ മാത്രം വരുത്തി അതേ ആള്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു് തുടരുന്നു. അതായതു് അടിയുറച്ച ഗ്രൂപ്പ് പോരാട്ടത്തിലൂടെ ഒരാള്‍ ഭരണത്തിലും പാര്‍ട്ടിയിലും ഒരേ പോലെ പിടിയുറപ്പിക്കുകയാണു്. ഇയാളാവട്ടെ, സാമ്പത്തിക അഴിമതിയേക്കാള്‍ ഗുരുതരമായ ചില ആരോപണങ്ങള്‍ നേരത്തെ കേള്‍പ്പിച്ചിട്ടുള്ളയാളും.&lt;br /&gt;&lt;br /&gt;പേരുപറയാതെ തന്നെ ആളെ പിടികിട്ടി കാണുമെന്നറിയാം. ഇതു് ഒരു സ്പെസിമെനാണു്. ഉദാരവത്കരണം യാഥാര്‍ത്ഥ്യമായ 90കള്‍ക്കു് ശേഷം പാര്‍ട്ടിയില്‍ പിടിമുറുക്കിയിട്ടുള്ള ഒരു വിഭാഗത്തിന്റെ ക്രോസ് സെക്‍ഷന്‍. ഇതു് ഒരു വിഭാഗത്തില്‍ മാത്രമുള്ള കുഴപ്പമല്ല. ഈ തരംഗത്തില്‍ തന്നെ തോറ്റ ഒരു മഹിളാനേതാവിനെ പുനരധിവസിപ്പിക്കാനാണു് ഇടതുപക്ഷം നിര്‍ത്താന്‍ തീരുമാനിച്ച നഗരവികസന അഥോറിറ്റിയുടെ അടച്ചുപൂട്ടല്‍ അനന്തമായി നീട്ടിവച്ചതും അവരെ അതിന്റെ ചുമതലക്കാരിയാക്കിയതും. മണല്‍ മാഫിയ എന്നൊരു പുതിയ കൂട്ടം തന്നെ തഴച്ചുവളരുന്നതില്‍ ഇത്തരം നേതാക്കള്‍ക്കു് പങ്കുണ്ടു്. ഇതാണു് രണ്ടാംനിര നേതാക്കള്‍ക്കിടയിലെ അവസ്ഥയെങ്കില്‍ എന്താണു് ജനങ്ങളുമായി നിരന്തരം നേരിട്ടു് ബന്ധപ്പെടുന്ന ഏരിയ, ലോക്കല്‍, ബ്രാഞ്ച് തലങ്ങളിലുള്ള നേതാക്കളുടെ അവസ്ഥ?&lt;br /&gt;&lt;br /&gt;സഖാവേ, ഇതെന്താ പിഡിപിയുമായാണോ നിങ്ങളുടെ കൂട്ടുകെട്ടു് എന്നു ചോദിച്ചാല്‍, എന്നാ പറയാനാ, ആ x#%&amp;amp;@ മക്കള്‍ക്കു് എങ്ങനെയെങ്കിലും ജയിച്ചാല്‍ മതി എന്നു മറുപടി പറയുന്ന പ്രാദേശിക നേതാക്കള്‍ ഈ പാര്‍ട്ടിക്കു് ഇന്നു് ഭാരമാണു്. ലാവ്‌ലിനെ കുറിച്ചു ചോദിച്ചാല്‍, ചേട്ടാ, ഇതു് പഴയ കാലമൊന്നുമല്ല, പാര്‍ട്ടി പ്രവര്‍ത്തനത്തിനൊക്കെ പണം വേണ്ടേ എന്ന മണ്ടന്‍ ന്യായീകരണം തൊടുക്കുന്ന കൂട്ടരും കേഡര്‍മാരില്‍ കുറവല്ല. ചുരുക്കത്തില്‍ പാര്‍ട്ടി ആലോചിച്ചെടുത്ത ഒരു തെരഞ്ഞെടുപ്പു് സഖ്യ തീരുമാനത്തെ അവമതിക്കാന്‍ കൂട്ടുചേരുന്നതോടൊപ്പം, ലാവ്‌ലിന്‍ ഇടപാടില്‍ അഴിമതി നടന്നതായി പരോക്ഷമായി സമ്മതിക്കുന്ന ഒരു സമീപനവും! ഇത്തരം പ്രാദേശിക നേതാക്കന്മാരുള്ള പാര്‍ട്ടി ജനങ്ങളോടു് അകന്നില്ലെങ്കില്ലേ അത്ഭുതമുള്ളൂ?&lt;br /&gt;&lt;br /&gt;പാര്‍ട്ടി പ്രവര്‍ത്തകരുടെ ബോധ്യങ്ങളില്‍ സാരമായ പിഴവുകളുണ്ടെന്നു് പറയേണ്ടിവരും. വിഭാഗീയതയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി വിദ്യാഭ്യാസത്തിനു് വേണ്ടത്ര ശ്രദ്ധയൂന്നാന്‍ പറ്റാഞ്ഞതാണു് കാരണമെന്നു് ഒരു പക്ഷെ വിലയിരുത്തപ്പെട്ടേക്കാം. എന്നാല്‍ ഇതു് ഭാഗികസത്യം മാത്രമാണു്. പാര്‍ട്ടി ക്ലാസ്സുകളൊക്കെ ഇപ്പോഴും മുറപോലെ നടക്കുന്നുണ്ടു്. എന്നാല്‍ ഇത്തരം ക്ലാസ്സുകളില്‍ എന്താണു് വരാന്‍ പോകുന്നതു് എന്ന ധാരണയോടെ പോയിരിക്കുകയും ഉറക്കംതൂങ്ങുകയും ചെയ്യുന്ന പാര്‍ട്ടി അംഗങ്ങളുടെ കാലമാണിതു്.  ഇവരെ നേരിടാന്‍ ഒന്നേയുള്ളു വഴി - ടെലിവിഷന്‍.&lt;br /&gt;&lt;br /&gt;പറയുമ്പോള്‍ വിഡ്ഢിത്തമാണെന്നു് തോന്നും. എങ്കിലും കമ്മ്യൂണിസ്റ്റ് ഇവാഞ്ചലിസത്തിനു് സ്കോപ്പുണ്ടെന്നു് പറയണം. മലയാളം കമ്മ്യൂണിക്കേഷന്‍സിനു് കീഴില്‍ ഇപ്പോള്‍ കൈരളി, പീപ്പിള്‍, വി എന്നിങ്ങനെ മൂന്നു് ചാനലുകളുണ്ടു്. ഇവയില്‍ കൈരളിയും വിയും പൈങ്കിളി ചാനലുകളില്‍ നിന്നു് വലിയ വ്യത്യസ്തതയൊന്നും പുലര്‍ത്തുന്നില്ല. എന്നാല്‍ ഇടതുപക്ഷ വിരുദ്ധമായ കേരളീയ മാദ്ധ്യമങ്ങളുടെ ഇടയില്‍ ഇടതുപക്ഷത്തിനു് പറയാനുള്ളതു് പീപ്പിളിലൂടെ പുറംലോകത്തു് എത്തുന്നുണ്ടു്. നിലവിലുള്ള ഇതേ ഇന്‍ഫ്രാസ്ട്രക്ച‌ര്‍ ഉപയോഗിച്ചുകൊണ്ടു് പാര്‍ട്ടി വിദ്യാഭ്യാസത്തിനു് മാത്രമായി നാലാമതൊരു ഫ്രീ ടു എയര്‍ ചാനല്‍ കൂടി ആരംഭിക്കാവുന്നതേയുള്ളൂ. ഇതില്‍ പക്ഷെ പരസ്യങ്ങള്‍ നല്‍കുകയുമരുതു്. പ്രൊപ്പഗാന്‍ഡ ചാനലെന്ന ആക്ഷേപം കേള്‍ക്കേണ്ടി വരുമെന്നതു് സത്യം.  ചരിത്രത്തിനും വാര്‍ത്തയ്ക്കും സിനിമയ്ക്കും ഫാഷനും വിനോദയാത്രകള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കുമൊക്കെ പ്രത്യേകം ചാനലാകാമെങ്കില്‍ രാഷ്ട്രീയത്തിനും പ്രത്യേക ചാനലാവാം. പരസ്യങ്ങളൊന്നുമില്ലാത്ത ശാലോം ടിവി എന്ന ഇവാഞ്ചലിസ്റ്റ് ചാനലിനും പവര്‍വിഷന്‍ എന്ന പ്രൊട്ടസ്റ്റന്റ് ചാനലിനും കേരളത്തിലെ എയര്‍ സ്പേസില്‍ പ്രേക്ഷകരുണ്ടെങ്കില്‍ ഇതിനും കിട്ടും പ്രേക്ഷകര്‍. മറ്റു ചാനലുകളിലെ വരുമാനം ഉപയോഗിച്ചു് ഇതു് റണ്‍ ചെയ്യേണ്ടിവരും എന്നുമാത്രമേയുള്ളൂ.&lt;br /&gt;&lt;br /&gt;കേരളത്തിലെ ജനങ്ങള്‍ ഇത്തവണ രാഷ്ട്രീയമായി തന്നെയാണു് പ്രതികരിച്ചതു് എന്നു് അംഗീകരിക്കുകയാണു് സിപിഎം ചെയ്യേണ്ടുന്ന ഒരു കാര്യം. പകരം മാദ്ധ്യമപ്രചാരണത്തില്‍ വശംവദരായി ആളുകള്‍ തെറ്റായ തെരഞ്ഞെടുപ്പു് നടത്തി എന്നു് സ്വയം വിശ്വസിക്കാന്‍ ശ്രമിക്കേണ്ടതില്ല. രാഷ്ട്രീയമായ വിധിയെഴുത്തു് എന്തുകൊണ്ടു് ഇടതുപക്ഷത്തിനു് എതിരായി എന്നു് കണ്ടെത്തുകയും വേണം. ഇടതുരാഷ്ട്രീയത്തിനു് കുറുക്കുവഴികളില്ല എന്ന തിരിച്ചറിവിന്റെ പ്രസക്തി അവിടെയാണു്. ഇപ്പറഞ്ഞതിനു് അല്‍പ്പം വിശദീകരണം ആവശ്യമാണെന്നറിയാം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായി കൊണ്ടാടപ്പെടുന്നതു് ഉത്തരകേരളമാണല്ലോ. ഇന്നു് ആ ഉത്തരകേരളത്തിലെ തലശ്ശേരിയും കൂത്തുപറമ്പും അടക്കമുള്ള സ്ഥലങ്ങളില്‍ പാര്‍ട്ടിക്കു് അപ്രതീക്ഷിതമായ പിന്നോട്ടടി ഉണ്ടായതായി കാണാം. തീവ്ര ഇടതുപക്ഷക്കാരായ വിപ്ലവനാട്യക്കോമാളികളാണു് ഈ പിന്നോട്ടടിക്കു് കാരണമെന്നും അവര്‍ പ്രതിനിധാനം ചെയ്യുന്നതു് സവര്‍ണ്ണ ഗൃഹാതുരത തന്നെയാണെന്നും നമുക്കു് വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ ആ വാദം വോട്ടുകളെ മടക്കിക്കൊണ്ടുവരില്ല. ആര്‍ക്കും ഉയര്‍ത്താവുന്ന ഇടതുതീവ്രവാദ ആരോപണമല്ല, ഇവിടെ പ്രശ്നം. ആഗോളവത്കരണത്തിന്റെയും അന്തമില്ലാത്ത പ്രതിസന്ധികളുടെയും കാലത്തു് എങ്ങനെയാണു് ഇടതുപക്ഷം പ്രവര്‍ത്തിക്കേണ്ടതു് എന്ന ചോദ്യം ഇവര്‍ ഉയര്‍ത്തുന്നുണ്ടു്. ഒരു പക്ഷെ കൂലംകുത്തികളെന്ന വിശേഷണത്തിനു് അര്‍ഹരായ ഒഞ്ചിയം സഖാക്കളെ എങ്കിലും നമുക്കു് ഈ ലിസ്റ്റില്‍ പെടുത്താം.&lt;br /&gt;&lt;br /&gt;സിപിഎമ്മിലെ വിഭാഗീയത ചില വസ്തുതകള്‍ വെളിവാക്കിയിട്ടുണ്ടു്. വിഎസ് മുഖ്യമന്ത്രി പദം വരെ എത്തിയ ജനപ്രിയത നേടിയതു് പരമ്പരാഗതമായ വര്‍ഗ്ഗവിശകലനങ്ങളെ അതിജീവിച്ചു് തന്റെ രാഷ്ട്രീയ പോരാട്ടത്തില്‍ പരിസ്ഥിതി, ജെന്‍ഡര്‍ തുടങ്ങി പാരമ്പര്യ ഇടതുപക്ഷം പരിഗണിക്കാതെ ഇരുന്നിരുന്ന പ്രശ്നങ്ങള്‍ ഏറ്റെടുത്തതോടെയാണു്. ഇന്നിപ്പോള്‍ അതു് വിഎസിന്റെ പബ്ലിക്‍ റിലേഷന്‍സ് ടീമിന്റെ വിജയമായിരുന്നു എന്നും കാണാം. എന്നാല്‍ വിഎസിന്റെ സമീപനം ആത്മാര്‍ത്ഥമായിരുന്നോ എന്നതു് രണ്ടാമത്തെ പ്രശ്നം മാത്രമാണു്. വിഎസ് അവയെ മുഖത്തോടുമുഖം നേരിട്ടു എന്നതാണു് പ്രധാനം. ഇന്നിപ്പോള്‍ വിഎസ് പാര്‍ട്ടിക്കു് പുറത്തേക്കു് പോയാലും പരമ്പരാഗത ഇടതുപ്രസ്ഥാനങ്ങളില്‍ വിഎസ് ഇഫക്ട് ദീര്‍ഘകാലത്തേക്കു് നിലനില്‍ക്കും. സംഘടനയിലെ ഭൂരിപക്ഷം ഉപയോഗിച്ചു് അവയെ ഇല്ലാതെയാക്കാന്‍ കഴിയുകയുമില്ല.&lt;br /&gt;&lt;br /&gt;ഒരു വലിയ ജനാധിപത്യ വ്യവസ്ഥയ്ക്കുള്ളില്‍ വാര്‍ ടൈം ഓര്‍ഗനൈസേഷന്റെ സ്വഭാവസവിശേഷതകളോടെ ഒരു ലെനിനിസ്റ്റ് പാര്‍ട്ടിക്കു് ദീര്‍ഘകാലം പ്രവര്‍ത്തിക്കാനാവില്ല. അത്തരം ശ്രമങ്ങള്‍ പാര്‍ട്ടിയെ ജനങ്ങളില്‍ നിന്നു് അകറ്റും. മറിച്ചു് ജനാധിപത്യമൂല്യങ്ങളോടു് സമരസപ്പെട്ടു് വര്‍ഗ്ഗാതീതമായ പ്രശ്നങ്ങളെ ഏറ്റെടുത്തു് മുമ്പോട്ടു് പോകാനായാല്‍ പാര്‍ട്ടിക്കു് കൈമോശം വന്ന ഇടം വീണ്ടെടുക്കാം. പക്ഷെ അതിനു് സാധിക്കണമെങ്കില്‍ പാര്‍ട്ടിക്കു് ചിലതു് നഷ്ടമായിട്ടുണ്ടു് എന്നു് സ്വയം അംഗീകരിക്കേണ്ടതായും വരും.&lt;br /&gt;&lt;br /&gt;അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ പണിയുന്നതു് ഇടതുപക്ഷത്തിന്റെ പണിയല്ല എന്നും അവിടങ്ങളില്‍ വിനോദവേളകള്‍ ചെലവിടാന്‍ മിച്ചമൂല്യം ആവശ്യമാണെന്നും ഈ പാര്‍ട്ടിക്കു് ആരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ. ചുവരെഴുത്തുകള്‍ സ്പഷ്ടമാണു്. കോണ്‍ഗ്രസ് അനുകൂല തരംഗമല്ല, പാര്‍ട്ടിക്കെതിരായ അണികളുടെ പ്രതിഷേധമാണു് മോശപ്പെട്ട തെരഞ്ഞെടുപ്പു് പ്രകടനത്തിനു് ഇടയാക്കിയതു്. ഇതു് ഒരു രാഷ്ട്രീയ പ്രശ്നമായതുകൊണ്ടുതന്നെ വിഎസിനേയും പിണറായിയേയും മാറ്റിയാല്‍ കേരളത്തിലെ പാര്‍ട്ടിയില്‍ എല്ലാ പ്രശ്നവും തീര്‍ന്നു എന്ന മട്ടിലുള്ള ലളിതവത്കരണങ്ങള്‍ ആപത്താണു്. വ്യക്തികളല്ല, നിലപാടുകളാണു് മാറേണ്ടതു്.&lt;br /&gt;&lt;br /&gt;പലരും പരാമര്‍ശിച്ച പിഡിപി ഫാക്‍ടര്‍ ഇത്തവണ ഇടതുപക്ഷത്തിനു് ദോഷം ചെയ്തിട്ടുണ്ടു്. അതു് പിഡിപി ബന്ധത്തിന്റെ കുറ്റമായിരുന്നില്ല. സബ്റ്റിലായി കൈകാര്യം ചെയ്തിരുന്നെങ്കില്‍ ഗുണം മാത്രമേ അതുകൊണ്ടു് ലഭിക്കുമായിരുന്നുള്ളൂ. പിഡിപിക്കെതിരെ സൈദ്ധാന്തിക ആരോപണങ്ങള്‍ നിരത്തുന്നവര്‍ക്കുള്ള മറുപടി എന്റെ &lt;a href="http://absolutevoid.blogspot.com/2009/04/blog-post.html"&gt;മുന്‍ പോസ്റ്റിലുള്ളതിനാല്‍&lt;/a&gt; അതിവിടെ ആവര്‍ത്തിക്കുന്നില്ല. പിഡിപി ബന്ധം ഇടതുപക്ഷത്തേക്കു് വോട്ടു് കൊണ്ടുവന്നു എന്നു് നിസ്സംശയം പറയാം. എന്നാല്‍ വന്നതിലേറെ വോട്ടു് ഒലിച്ചുപോയി എന്നതാണു് യാഥാര്‍ത്ഥ്യം. അങ്ങനെ ഒലിച്ചുപോകാന്‍ ഇടയാക്കിയതാവട്ടെ, ആ ബന്ധത്തിന്റെ പേരില്‍ സൃഷ്ടിച്ച അനാവശ്യ വിവാദങ്ങളും. വിവാദം സൃഷ്ടിച്ച സിപിഐ പൊന്നാനിയില്‍ പൊക്കിക്കൊണ്ടുവന്ന സ്ഥാനാര്‍ത്ഥിയുടെ എന്‍ഡിഎഫ് ബന്ധം ചൂണ്ടിക്കാട്ടിയപ്പോള്‍ മനുഷ്യര്‍ക്കു് അങ്ങനെ പല രാഷ്ട്രീയവും കാണും എന്നായിരുന്നു വെളിയത്തിന്റെ ആട്ടു്. 16 ദിവസങ്ങളോളം എല്‍ഡിഎഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ തളര്‍ത്തിയിടാന്‍ വെളിയത്തിന്റെ വെളിവുകേടുകള്‍ക്കു് കഴിഞ്ഞു. സിപിഎമ്മിന്റെ ചെലവില്‍ സിപിഐയിലെ ഗ്രൂപ്പുവഴക്കു് തകര്‍ത്താടി. കാനം രാജേന്ദ്രന്‍ നേതൃത്വം നല്‍കുന്ന എഐടിയുസി പക്ഷം കെഇ ഇസ്മായീല്‍ പക്ഷത്തിനെതിരെ നേടിയ വിജയമായിരുന്നു പൊന്നാനി സീറ്റ് വിവാദം. എന്നാല്‍ ഇതുകൊണ്ടു് സംഭവിച്ചതു്, ഇടതുപക്ഷത്തില്‍ ഇന്നിപ്പോള്‍ എണ്ണംകൂടിക്കൊണ്ടേയിരിക്കുന്ന മൃദുഹൈന്ദവ പക്ഷപാതികളുടെ വോട്ടു് കോണ്‍ഗ്രസിലേക്കു് ഒഴുകി എന്നതാണു്.&lt;br /&gt;&lt;br /&gt;ഇടതുപക്ഷത്തു് മൃദുഹൈന്ദവതയോ എന്നു് അമ്പരക്കേണ്ടതില്ല. വിഎസ് വളര്‍ത്തിയെടുത്ത ഈ കൊടിയ വിപത്തിനെ പാര്‍ട്ടി നേരിട്ടേ മതിയാകൂ. അലസമധുരമയ അമ്പലവാസി സംസ്കാരം പാര്‍ട്ടിക്കുള്ളില്‍ അടിഞ്ഞുകൂടുകയാണു്. അതു് മുസ്ലീംവിരുദ്ധവും ക്രിസ്ത്യന്‍വിരുദ്ധവുമാണു്. അതു് ഉറപ്പായും സമൂഹവിരുദ്ധവുമാണു്. ആരോ പറഞ്ഞതുപോലെ സ്വാത് ഇതാ ഇവിടെ തന്നെയുണ്ടു്.&lt;br /&gt;&lt;br /&gt;പരാജയത്തിനു് സിപിഐയും വിഎസും വഹിച്ച പങ്കു് ചെറുതല്ല. കേന്ദ്രമന്ത്രിയാകുമെന്ന നിശബ്ദ പ്രചാരണത്തിന്റെ അകമ്പടിയോടെ രാജഭക്തരുടെ കേദാരമായ തിരുവനന്തപുരം പോലെ ഒരു മണ്ഡലത്തില്‍ മത്സരിക്കുന്ന ശശി തരൂരിനെതിരെ സിപിഐ വൃത്തങ്ങളില്‍ മാത്രം അറിയപ്പെടുന്ന രാമചന്ദ്രന്‍ നായരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ചില്ലറ തൊലിക്കട്ടിയൊന്നും പോര. ഇന്നിപ്പോള്‍ ഏറെക്കുറെ മക്കള്‍പ്പടയുടെ പാര്‍ട്ടിയായി മാറിയ സിപിഐക്കു് ഗ്രൂപ്പുവഴക്കിനിടയില്‍ വീണുകിട്ടിയ ഒത്തുതീര്‍പ്പു് സ്ഥാനാര്‍ത്ഥിയാകാം ഈ രാമചന്ദ്രന്‍ നായര്‍ - തെളിച്ചു പറഞ്ഞാല്‍ സിപിഐയിലെ തെന്നല ബാലകൃഷ്ണപ്പിള്ള! ഏതായാലും വെളിയത്തിന്റെ വെളിച്ചപ്പാടു് തുള്ളല്‍ സംസ്ഥാനവ്യാപകമായി തന്നെ സിപിഎം - സിപിഐ വൈരം മൂര്‍ച്ഛിപ്പിച്ചു എന്നതില്‍ തര്‍ക്കമില്ല. സിപിഐ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സിപിഎം പ്രവര്‍ത്തകരും സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സിപിഐ പ്രവര്‍ത്തകരും പറയത്തക്ക ആക്ടീവ് ആയിരുന്നില്ല എന്നും കാണാം. ഇതു് മുകളില്‍ നിന്നു് നിര്‍ദ്ദേശം കിട്ടിയിട്ടു് ചെയ്തതുമല്ല. വെളിയം സൃഷ്ടിച്ച വൈരത്തെ അതിജീവിക്കാന്‍ ചില്ലറ രാഷ്ട്രീയ ബോധമൊന്നും പോര.&lt;br /&gt;&lt;br /&gt;ജനതാദളിനു് പരാജയത്തില്‍ എത്രമാത്രം പങ്കുണ്ടായിരുന്നു എന്നും അന്വേഷിക്കേണ്ടതാണു്. എന്റെ അഭിപ്രായത്തില്‍ ജനതാദളിന്റെ പങ്കു് തീര്‍ത്തും ശുഷ്കമായിരുന്നു. എന്നാല്‍ അവരുടെ സിറ്റിങ് സീറ്റ് അന്യായമായി പിടിച്ചെടുത്തു എന്ന വികാരം സൃഷ്ടിക്കാന്‍ അവര്‍ക്കായിരുന്നു. ആ വികാരം വോട്ടാക്കിമാറ്റാന്‍ ജനതാദളിനു് ശേഷിയില്ലായിരുന്നുവെങ്കിലും എന്നാല്‍ പിന്നെ ഇത്തവണ എന്റെ വോട്ടു് കോണ്‍ഗ്രസിനിരിക്കട്ടെ എന്നു് കരുതിയ, പ്രത്യേക രാഷ്ട്രീയ ചായ്‌വൊന്നുമില്ലാത്ത വോട്ടര്‍മാര്‍ കാണും. എന്നാല്‍ ഇതുമാത്രമല്ല, ജനതാദള്‍ ചെയ്ത ദ്രോഹം. കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ മുഹമ്മദ് റിയാസ് ഫാരിസിന്റെ ബിനാമിയാണെന്ന പച്ചക്കള്ളം ആദ്യം എഴുന്നള്ളിച്ചതു് കോഴിക്കോട്ടെ വിഎസ് വിഭാഗം സിപിഎമ്മുകാര്‍ ആയിരുന്നെങ്കില്‍ അതിനു് പ്രചാരം നല്‍കിയതു് സാക്ഷാല്‍ വീരേന്ദ്രകുമാറായിരുന്നു. ഈ പ്രചാരണം കോഴിക്കോട്ടു് മാത്രമല്ല, മറ്റു മണ്ഡലങ്ങളിലും എല്‍ഡിഎഫിനു് ദോഷം ചെയ്തുവെന്നു് കാണാം. പേമെന്റ് സീറ്റെന്ന പ്രയോഗത്തിലൂടെ മുഹമ്മദ് റിയാസിനെ കരിവാരിത്തേക്കുക എന്നതിനപ്പുറം ലക്ഷ്യങ്ങളുണ്ടായിരുന്നു. സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ വീരേന്ദ്രകുമാര്‍ വിഎസ് വിഭാഗമൊരുക്കിയ ഈ കെണിയില്‍ വീണുപോവുകയായിരുന്നു എന്നും പറയാം.&lt;br /&gt;&lt;br /&gt;പിണറായി വ്യവസായികളുമായി കൂട്ടുകച്ചവടത്തിലാണെന്നു് വരുത്തിത്തീര്‍ക്കുക മാത്രമായിരുന്നില്ല, ഈ ആരോപണമുയര്‍ത്തിയവരുടെ ദുഷ്ടലാക്കു്. വെറുക്കപ്പെട്ടവനുമായുള്ള ചങ്ങാത്തത്തിലൂടെ ഒരു മുസ്ലീമിനു് സീറ്റുകിട്ടിയിരിക്കുന്ന എന്നതായിരുന്നു ആരോപണത്തിന്റെ കുന്തമുന. മുസ്ലീം വ്യവസായികളോടു് വിദ്വേഷം പുലര്‍ത്തുന്ന ഒരു ഗുജറാത്ത് സിന്‍ഡ്രോമിനെ കേരളത്തില്‍ കെട്ടഴിച്ചുവിടുകയായിരുന്നു, അതിലൂടെ. പിഡിപി ബന്ധത്തേയും കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥിത്വത്തേയും ഒരുമിച്ചു് അവതരിപ്പിച്ചതിലൂടെ ഈ ലക്ഷ്യം നേടാനുമായി.&lt;br /&gt;&lt;br /&gt;ഇനി ഈ ആരോപണത്തില്‍ എത്രമാത്രം കഴമ്പുണ്ടെന്നു് നോക്കാം. പതിമ്മൂന്നാം വയസ്സില്‍ സജീവ എസ്എഫ്ഐ പ്രവര്‍ത്തനം തുടങ്ങിയ റിയാസ് വിദ്യാര്‍ത്ഥി സമരങ്ങളിലൂടെ വളര്‍ന്നുവന്ന നേതാവാണു്. കോഴിക്കോടു് സെന്റ് ജോസഫ് കോളജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. പിന്നീടു് ഫാറൂഖ് കോളേജില്‍ നിന്നു് സര്‍വ്വകലാശാല യൂണിയന്‍ കൌണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോടു് ഗവണ്‍മെന്റ് ലോ കോളജിലും എസ്എഫ്ഐയുടെ നേതൃനിരയിലുണ്ടായിരുന്നു. പിന്നീടു് സിപിഐ(എം) കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. തുടര്‍ന്നു് അശോകപുരം ലോക്കല്‍ സെക്രട്ടറിയായി. സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ ഡിവൈഎഫ്ഐയുടെ ജില്ലാ പ്രസിഡന്റുമായിരുന്നു. ഇങ്ങനെയൊരാളെ ഫാരിസിന്റെ ബിനാമിയായി അവതരിപ്പിക്കാന്‍ ചില്ലറ ഭാവനയൊന്നും പോര.&lt;br /&gt;&lt;br /&gt;ശരി, ഇനി ഫാരിസിന്റെ ഭാഗത്തുനിന്നു് നോക്കിയാലോ? മെട്രോ വാര്‍ത്ത എന്ന ഒരു പത്രമുള്ളതൊഴിച്ചാല്‍ ഈ ഫാരിസിന്റെ ബിസിനസ് സാമ്രാജ്യം ചെന്നൈ കേന്ദ്രീകരിച്ചാണുള്ളതു്. ഫാരിസ് താമസിക്കുന്നതാകട്ടെ, ജയലളിതയുടെ വാസസ്ഥലമായ പോയസ് ഗാര്‍ഡനോടു് ചേര്‍ന്നും. സ്വാഭാവികമായും ഈ വ്യവസായിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ നല്ലതു് തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാരുമായി ഒട്ടിനില്‍ക്കുന്നതാണു്.&lt;br /&gt;&lt;br /&gt;ലാവ്‌ലിന്‍ കേസ് ആണു് അടുത്ത ഇഷ്യു. പ്രധാനപ്പെട്ട രാഷ്ട്രീയ വിഷയങ്ങളിലൊന്നും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാത്ത വിധം സിപിഎം ലാവ്‌ലിന്‍ വിവാദങ്ങള്‍ക്കു് മറുപടി പറയേണ്ട അവസ്ഥയിലേക്കു് ചുരുങ്ങിപ്പോയിരുന്നു. മുന്‍മന്ത്രി ബേബി ജോണിന്റെ ചാര്‍ച്ചക്കാരനായ സിഎജിയെ ഉപയോഗിച്ചു് വിഎസ് എന്ന ചാണക്യന്‍ പിണറായിക്കെതിരെ ഒരുക്കിയ കെണിയായിരുന്നു ലാവ്‌ലിന്‍. അതു സംബന്ധിച്ച ചര്‍ച്ചയും വിവാദങ്ങളുമൊക്കെ അതിന്റെ വഴിക്കു് നടക്കുന്നതിനാല്‍ ഇവിടേക്കു് വലിച്ചിഴയ്ക്കുന്നില്ല. ലാവ്‌ലിന്റെ ശരിതെറ്റുകളെന്തായിരുന്നാലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനെതിരെ അതു് ഫലപ്രദമായി വിനിയോഗിക്കാന്‍ മുഖ്യമന്ത്രിക്കും വലതുപക്ഷത്തിനും ഒരേ പോലെ കഴിഞ്ഞു. അതിന്റെ അനുരണനങ്ങള്‍ തെരഞ്ഞെടുപ്പിലുമുണ്ടായി.&lt;br /&gt;&lt;br /&gt;മറ്റൊരുവിഷയം, വ്യക്തിവൈരാഗ്യം രാഷ്ട്രീയത്തെ ചോര്‍ത്തിക്കളയുന്നു എന്നതാണു്. ഉദാഹരണത്തിനു് കോട്ടയം എംഎല്‍എ വിഎന്‍ വാസവനോടുള്ള എതിര്‍പ്പുമൂലം ഇത്തവണ ഒരു പ്രദേശത്തെ അറുപതോളം വീട്ടുകാര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്താന്‍ പോകാതെയിരുന്നു. ഒരു റോഡുപണിയുമായി ബന്ധപ്പെട്ടു് ഒട്ടേറെ പേരുടെ വീടുപോകുന്ന പ്രശ്നത്തില്‍ സംസാരിക്കാന്‍ ചെന്നപ്പോള്‍ എംഎല്‍എ കാണാന്‍ കൂട്ടാക്കിയില്ല എന്നതാണു് കാരണം. എംഎല്‍എയുടെ ഭാഗത്തു് തീര്‍ച്ചയായും തെറ്റുണ്ടു്. എന്നാല്‍ അതു് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ ബാധിക്കുന്നതു് എങ്ങനെ എന്നു് ഏതുപ്രകാരവും മനസ്സിലാകുന്നില്ല. പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനശക്തി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു് ഇടതുകക്ഷികള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടതു്. അതിന്റെ കാര്യകാരണങ്ങള്‍ ജനങ്ങളുടെ അടുത്തു് നിരത്തുകയും ചെയ്തു. എന്നാല്‍ അതേക്കാള്‍ പ്രാധാന്യമുള്ള വിഷയം അവര്‍ക്കു് പ്രാദേശികമായുള്ളതായിരുന്നു. ഇതിലെ രസകരമായ വസ്തുത, ഇപ്പറഞ്ഞ വീട്ടുകാരില്‍ ബഹുഭൂരിപക്ഷം പേരും പാര്‍ട്ടിയുമായോ വര്‍ഗ്ഗബഹുജനസംഘടനകളുമായോ സമ്പര്‍ക്കത്തിലുള്ളവരും ഏതെങ്കിലും പാര്‍ട്ടി അനുകൂല സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരോ ഇപ്പോഴും പ്രവര്‍ത്തിക്കുന്നവരോ ആണെന്നുമാണു്.&lt;br /&gt;&lt;br /&gt;ഇതൊക്കെ മാറ്റിവച്ചാലും ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടതു് എന്തുമുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു എന്നതു് പ്രസക്തമാണു്. ആ മുദ്രാവാക്യങ്ങള്‍ ശരിയായവ തന്നെയായിരുന്നു. എന്നിരിക്കിലും അതു് കേരളജനത സ്വീകരിച്ചില്ല. പ്രാദേശികമായ പ്രശ്നങ്ങള്‍ അതില്‍ പങ്കുവഹിച്ചിട്ടുണ്ടു്. എന്നാല്‍ അതിനേക്കാളേറെ, വിവിധ സംസ്ഥാനങ്ങളില്‍ സിപിഎം മെനഞ്ഞ തെരഞ്ഞെടുപ്പു് പൂര്‍വ്വ സഖ്യങ്ങള്‍ പരാജയത്തിനു് ഉത്തേജകങ്ങളായിട്ടുണ്ടു്. ഓരോ സംസ്ഥാനത്തും സിപിഎം സ്വപക്ഷത്തേക്കു് അടുപ്പിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു് ഇന്റഗ്രിറ്റി ഇല്ലായിരുന്നു എന്നതു് നിസ്സാരകാര്യമല്ല. ജയലളിതയും ശരത്പവാറും മായാവതിയും ഉള്‍പ്പെടുന്ന ഒരു മുന്നണിക്കു് എന്തുവിശ്വാസത്തിലാണു് ജനം വോട്ടു ചെയ്യുക? സിപിഎമ്മാവട്ടെ, ഭരണത്തില്‍ ചേരുകയുമില്ല. അങ്ങനെ വരുമ്പോള്‍ ഈ ചെറു പാര്‍ട്ടികള്‍ക്കു് അനുകൂലമായി വീഴുന്ന വോട്ടു് ചിലപ്പോള്‍ ബിജെപിയെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുന്നതിലേക്കു് നയിച്ചേക്കാം. അങ്ങനെയെങ്കില്‍ അവരെയാകും ആദ്യം മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കുക. മന്ത്രിസഭയുണ്ടാക്കാനുള്ള അവസരം ആര്‍ക്കു ലഭിക്കുന്നോ, അവരുടെയൊപ്പം തീട്ടത്തില്‍ ഈച്ചയെന്നതുപോലെ പൊതിയാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു, പല പ്രാദേശിക കക്ഷികളും. ഈ അവസരത്തില്‍ ജനം ചിന്തിച്ചതു് ബിജെപിയെ ഏതുവിധേനയും അധികാരത്തില്‍ നിന്നു് മാറ്റിനിര്‍ത്തുക എന്നതായിരുന്നു. അതില്‍ നഗര, ഗ്രാമ വ്യത്യാസങ്ങളുണ്ടായില്ല. ശ്രീരാംസേനയുടെ പ്രവൃത്തികളും അതേത്തുടര്‍ന്നുണ്ടായ പിങ്ക് ചഡ്ഢി ക്യാമ്പെയ്‌നും ബിജെപിയുടെ കൂടെ നില്‍ക്കുമായിരുന്ന ഉപരിമദ്ധ്യവര്‍ഗ്ഗത്തെ താത്ക്കാലികമായെങ്കിലും ബിജെപി വിരുദ്ധരാക്കി മാറ്റി. തന്നെയുമല്ല, നരേന്ദ്ര മോഡിയെ അദ്വാനിയുടെ പിന്‍ഗാമിയായി ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണം അവര്‍ക്കു് ഗുണത്തേക്കാളേറെ ദോഷമാണു് ചെയ്തതു്. ഗുജറാത്തിലൊഴികെ മോഡി പ്രസംഗിച്ചിടത്തെല്ലാം ബിജെപിയുടെ വോട്ടു് കുറഞ്ഞു എന്നു് കാണാം. കോണ്‍ഗ്രസിനു് ജാക്ക്പോട്ടടിക്കാന്‍ ഇത്രയും ധാരാളം.&lt;br /&gt;&lt;br /&gt;ഇതിനോടൊപ്പം ഭരണതലത്തിലെ പാളിച്ചകള്‍ കൂടി പരിശോധിക്കണം. ഇടതുപക്ഷത്തിന്റെ നിര്‍ബന്ധം മൂലം നടപ്പിലാക്കിയെന്നു് പറയുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാനത്തെ നടത്തിപ്പു് എത്രമാത്രം ഫലപ്രദമായിരുന്നു എന്നു് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷം ഭരിക്കുന്ന ബംഗാളിലും കേരളത്തിലുമാണു് ഈ പദ്ധതികളില്‍ പലതും ഏറ്റവും മോശമായി നടപ്പാക്കിയതു്. ഉദാഹരണത്തിനു് ആരോഗ്യ മേഖലയിലെ പദ്ധതിയായ എന്‍ആര്‍എച്ച്എമ്മിന്റെ ഫണ്ടു് താഴേക്കു് നല്‍കുന്നതു് സാമ്പത്തികവര്‍ഷം തീരുന്നതിനു് കേവലം ഒരുമാസം മുമ്പാണു്. അപ്പോള്‍ ഒരുമാസമെന്ന സമയപരിധിക്കുള്ളില്‍ അതു് ചെലവാക്കി തീര്‍ക്കണം. അങ്ങനെ ചെലവാകുമ്പോള്‍ അതു് എത്രമാത്രം ശരിയായി വിനിയോഗിക്കാന്‍ കഴിയും? വ്യാജ ബില്ലുകളും ഇന്‍വോയിസുകളും സബ്മിറ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥരെ ആരും പഠിപ്പിക്കേണ്ടതില്ല. പഞ്ചായത്തുകള്‍ക്കു് അനുവദിച്ച വന്‍തുക ചെലവഴിച്ചതായി അങ്ങനെ കൃത്രിമരേഖയുണ്ടാക്കും. അതു് കേരളമൊട്ടാകെ നടന്നിട്ടുണ്ടു്. അല്ലാതെ പിന്നെ ഏതു മാജിക്കു് പഠിച്ചിട്ടാണു് ബഹുമാനപ്പെട്ട ശ്രീമതി ടീച്ചര്‍, ആരോഗ്യമേഖലാ പ്രവര്‍ത്തകര്‍ ഈ പണം ചെലവാക്കിയതു്? ഓരോ വാര്‍ഡിലും ധൃതിവച്ചു് ചെലവഴിച്ച എന്‍ആര്‍എച്ച്എം ഫണ്ടിന്റെ 10% വീതം കമ്മിഷന്‍ ചോദിക്കാന്‍ ഇടതുപക്ഷ വാര്‍ഡ് മെമ്പര്‍മാര്‍ പോലും മറന്നില്ല എന്നു് എടുത്തുപറയേണ്ടതുണ്ടു്. ദേശീയ തൊഴിലുറപ്പുപദ്ധതിയുടെ കാര്യവും വിഭിന്നമല്ല. കോണ്‍ഗ്രസുകാരുടെ അഴിമതി ജനം വകവച്ചുകൊടുത്തിട്ടുള്ളതിനാല്‍ അവര്‍ കമ്മിഷനടിക്കുന്നതും കൈക്കൂലി വാങ്ങുന്നതും ഗൌരവമായി കാണില്ല. എന്നാല്‍ കമ്മ്യൂണിസ്റ്റുകാരെ ഇപ്പോഴും സമൂഹത്തിന്റെ ദുഷിപ്പുകളേശാത്ത വാനംനോക്കികളായി തന്നെ കാണാനാണു് ജനത്തിനിഷ്ടം. അവരാകട്ടെ, ഉദാരവത്കരണകാലത്തു് രമണീയതകളില്‍ ആകൃഷ്ടരും. ആരെയും കുറ്റംപറഞ്ഞിട്ടു് കാര്യമില്ല. എല്ലാവരും ജീവിക്കുന്നതു് ജീവിതം ആസ്വദിക്കാന്‍ വേണ്ടി കൂടിയാണല്ലോ. ഇതു് ഇടതുപൊതുബോധത്തിന്റെ നേര്‍ക്കു് കത്തിയിറക്കുന്ന പ്രക്രിയയാണെന്നു് പക്ഷെ നമുക്കു് വിലയിരുത്താം.&lt;br /&gt;&lt;br /&gt;അഴിമതിയും അധികാരവടംവലിയും കുറയ്ക്കാന്‍ എന്തുചെയ്യാന്‍ കഴിയും? എന്റെ അഭിപ്രായത്തില്‍ മുഴുസമയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു് നല്‍കുന്ന ശമ്പളം വര്‍ദ്ധിപ്പിക്കുകയും അവരെ ഇതരസംസ്ഥാനങ്ങളില്‍ പാര്‍ട്ടി വളര്‍ത്താന്‍ ചുമതലപ്പെടുത്തുകയും ചെയ്യണം. ഇതു് പറയുന്നതുപോലെ നിസ്സാരകാര്യമല്ല. എന്റെ ജീവിതം എവിടെ ജീവിക്കണമെന്നു് പാര്‍ട്ടി തീരുമാനിക്കുക എന്നതു് എനിക്കു് അംഗീകരിക്കാനായി എന്നു വരില്ല. തന്നെയുമല്ല, ഏതു് പ്രസ്ഥാനവും കെട്ടിപ്പടുക്കാന്‍ നടക്കുന്നവര്‍ക്കു് വ്യക്തിപരമായ ഒട്ടേറെ നഷ്ടങ്ങള്‍ സഹിക്കേണ്ടതായും വരും. എന്നിരുന്നാലും അതിനു് തയ്യാറാവുന്ന പ്രവര്‍ത്തകരെയും നേതാക്കന്മാരെയും ഈ പാര്‍ട്ടിക്കു് ഇന്നും ലഭിക്കും. അവരെ ഉപയോഗിച്ചു് പശുബെല്‍റ്റില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയാലല്ലാതെ ഇന്ത്യയില്‍ നിര്‍ണ്ണായക ശക്തിയാകാന്‍ ഇനി സിപിഎമ്മിനു് കഴിയുമെന്നു് തോന്നുന്നില്ല. ബംഗാളില്‍ നിന്നു് പാര്‍ലമെന്റ് സീറ്റുകള്‍ അടച്ചുകിട്ടുന്ന കാലം പോയ്‌ക്കഴിഞ്ഞു. കേരളത്തില്‍ അതു് ഒരിക്കല്‍ മാത്രം സംഭവിച്ച അത്ഭുതവും. സിപിഎം ജാതിരാഷ്ട്രീയത്തെ നേരിടാന്‍ തയ്യാറാവേണ്ടിയിരിക്കുന്നു. സംസ്ഥാനത്തിന്റെ അതിരുകള്‍ക്കു് പുറത്തേക്കു് ചിന്തയും പ്രവര്‍ത്തനവും വ്യാപിപ്പിക്കേണ്ടിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഒരു ഐക്യമുന്നണി സര്‍ക്കാരില്‍ രണ്ടാമത്തെ വലിയ കക്ഷിയായി സിപിഐ(എം) ഉണ്ടാവുന്ന ഒരു കേന്ദ്ര സര്‍ക്കാരാവും ഇന്ത്യയുടെ ഭാവിക്കു് നല്ലതു്. ഇത്തവണ ഏതായാലും അതുണ്ടാവില്ലെന്നുറപ്പാണു്. ഇനിയങ്ങോട്ടു് അതു് നിശ്ചയിക്കാനുമാവില്ല. ഇടതുപക്ഷത്തിനു് ചെയ്യാനാവുന്ന ഒരു കാര്യം, കോണ്‍ഗ്രസിലെ തീവ്ര സാമ്പത്തിക പരിഷ്കരണവാദികളുടെ മണ്ഡലങ്ങളിലെങ്കിലും അടിയന്തിരമായി ലിബറല്‍ പൊളിറ്റിക്സ് വളര്‍ത്താന്‍ സഹായിക്കുക എന്നതാണു്. ഇതുവഴി കോണ്‍ഗ്രസിനുള്ളിലെ ഫ്രീമാര്‍ക്കറ്റ് പക്ഷവാദികളുടെ സ്വാധീനം പടിപടിയായി കുറയ്ക്കുവാനെങ്കിലും സാധിക്കണം. ശിവഗംഗയില്‍ ഇത്തവണ കണ്ടതു് നല്ല ലക്ഷണമായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ കുറിച്ചു് ഏറെക്കുറെ ബോധ്യം വന്ന സാഹചര്യത്തിലാണു് അവിടെ റീക്കൌണ്ടിങ് നടക്കുന്നതു്. പഴയ പേപ്പര്‍ ബാലറ്റ് പോലെ മെഷീന്‍ കൌണ്ടിങ്ങില്‍ ഹ്യൂമന്‍ എറര്‍ വരാന്‍ സാധ്യത തീരെയില്ലാത്തതുകൊണ്ടുതന്നെ മൂവായിരം വോട്ടിന്റെ വ്യത്യാസമൊക്കെ എങ്ങനെ റീകൌണ്ടിങ്ങില്‍ ഉണ്ടായി എന്നതു് തര്‍ക്കവിഷയമാണു്. എതിര്‍ സ്ഥാനാര്‍ത്ഥിക്കോ തെരഞ്ഞെടുപ്പു് ഏജന്റുമാര്‍ക്കോ ഉദ്യാഗസ്ഥന്മാര്‍ക്കോ പരാതിയില്ലായിരുന്നതിനാല്‍ നടന്നതെന്താണെന്നു് പുറംലോകത്തിനറിയില്ല. എങ്കിലും എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടു്. എന്തായാലും സാമ്പത്തിക ഉദാരവത്കരണത്തിനു് അനുകൂലമായ ഒരു വിധിയെഴുത്തായിരുന്നില്ല ഇതു് എന്നു തിരിച്ചറിയാനുള്ള വിവേകമെങ്കിലും കോണ്‍ഗ്രസ് കാട്ടണമേയെന്നു് വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം.&lt;br /&gt;&lt;br /&gt;നാട്ടിലെ നന്നായി നടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളോരോന്നായി വിറ്റുതുലച്ചുകൊണ്ടു് ഇന്ത്യ ഷൈനിങ് ആഘോഷിച്ച ബിജെപി ഭരണത്തിന്റെ പ്രത്യാഘാതങ്ങള്‍ നാം ഇതേവരെ പൂര്‍ണ്ണമായും അനുഭവിച്ചുകഴിഞ്ഞിട്ടില്ല. എങ്കിലും കൃത്യമായി രണ്ടു് മേഖലകളിലെങ്കിലും അതു് നമുക്കു് ബോധ്യമാണു്. ഒന്നു് രാജ്യരക്ഷയെ സംബന്ധിച്ച കാര്യത്തിലാണു്. പൊക്രാനിലെ അണുബോംബ് പരീക്ഷണം ഇന്ത്യയെ വന്‍ശക്തിയാക്കിയതായി ബിജെപി വാദിക്കുമ്പോഴും അതു് പാകിസ്ഥാനെ പോലെ ഒരു രാഷ്ട്രത്തിന്റെ കൈകളിലേക്കും അണുബോംബ് എത്തിച്ചുവെന്നു് മറക്കരുതു്. ആണവശക്തിയായ മറ്റൊരു രാഷ്ട്രത്തിനെതിരെ ആദ്യം അണുബോംബ് പ്രയോഗിക്കാന്‍ തങ്ങള്‍ മടിക്കില്ലെന്നു് പാകിസ്ഥാന്‍ പറയുമ്പോള്‍ ഇന്ത്യയുടെ സുരക്ഷിതത്വത്തിനു് അതു് നേട്ടമോ കോട്ടമോ? രണ്ടാമത്തെ പ്രശ്നം ഡിസ്‌ഇന്‍വെസ്റ്റ്‌മെന്റ് തന്നെ. വിഎസ്എന്‍എല്‍ എന്ന ഒന്നാന്തരം സ്ഥാപനം ടാറ്റയുടെ കൈയില്‍ വച്ചുകൊടുത്തതിന്റെ ഫലം നാം അനുഭവിച്ചുതുടങ്ങിയിരിക്കുന്നു. ഇന്ത്യയുടെ ഇന്റര്‍നെറ്റ് ബാക്‍‌ബോണ്‍ ആണു് വിഎസ്എന്‍എല്‍. ഏറ്റവും വേഗതയേറിയ കണക്‌ഷന്‍ നല്‍കാന്‍ കഴിയുക അവര്‍ക്കാണു്. എന്നാലിന്നു് വിഎസ്എന്‍എലിന്റെ ഇന്റര്‍നെറ്റ് പ്ലാനുകള്‍ക്കു് തൊട്ടാല്‍ പൊള്ളുന്ന വാടകയാണു്. എന്നു മാത്രമല്ല, അണ്‍ലിമിറ്റഡ് പ്ലാനുകള്‍ക്കു് ഫെയര്‍ യൂസേജ് ലിമിറ്റ് ഏര്‍പ്പാടാക്കിയ ആദ്യം സര്‍വ്വീസ് പ്രൊവൈഡറും അവര്‍ തന്നെ. അതായതു് എത്രവേണമെങ്കിലും ബ്രൌസ് ചെയ്യാമെന്നു് കുരുതി ആരെങ്കിലും ടാറ്റയുടെ അണ്‍ലിമിറ്റഡ് പ്ലാന്‍ സബ്സ്ക്രൈബ് ചെയ്താല്‍ പെട്ടതുതന്നെ. അതിനും ഡേറ്റ ട്രാന്‍സ്ഫര്‍ ലിമിറ്റുണ്ടു്. അതിനപ്പുറമായാല്‍ വന്‍തുക പിന്നെയും അടയ്ക്കേണ്ടി വരും. വിഎസ്എന്‍എല്ലിനു് മികച്ച ബ്രാന്‍ഡ് വാല്യൂ ഉണ്ടായിരുന്നു എന്നതു് ഓര്‍ക്കണം. എന്നാലിന്നു് ടാറ്റയുടെ ബ്രാന്‍ഡ് നെയിം ഉപയോഗിക്കുന്നതിനു് വിഎസ്എന്‍എല്‍ ടാറ്റയ്ക്കു് റോയല്‍റ്റി അടയ്ക്കുകകൂടി ചെയ്യണം. വിഎസ്എന്‍എലിന്റെ ലാഭമെടുക്കുന്നതിനു് പുറമേയാണിതു്. അപ്പോള്‍ പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം ലാഭമോ നഷ്ടമോ?&lt;br /&gt;&lt;br /&gt;കോണ്‍ഗ്രസിന്റെ ഏകപക്ഷീയമായ വിജയഘോഷങ്ങളില്‍ പങ്കുചേര്‍ന്ന ആഹ്ലാദച്ചിരി മുഴക്കിയവരെ ഓര്‍ത്തു് സഹതാപം തോന്നുന്നു. പടിവാതില്‍ക്കല്‍ നില്‍ക്കുന്ന സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ ഡിസ്‌ഇന്‍വെസ്റ്റ്മെന്റ് തന്നെയാണു് പുതിയ മന്‍മോഹന്‍ സര്‍ക്കാരിന്റെയും മനസ്സില്‍. ഫേസ്ബുക്കില്‍ സ്റ്റാന്‍ലിയെഴുതിയ &lt;a href="http://www.facebook.com/profile.php?id=769578271&amp;amp;v=feed&amp;amp;story_fbid=93029677702&amp;amp;ref=mf"&gt;സ്റ്റാറ്റസ് മെസേജ് &lt;/a&gt;  എടുത്തെഴുതട്ടെ: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എലിന്റെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നിര്‍ദ്ദേശം പരിഗണിക്കുമെന്നാണു് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി എ രാജ പറയുന്നതു്. എയര്‍ ഇന്ത്യയുടെ ഡിസ്‌ഇന്‍വെസ്റ്റ്‌മെന്റ് ചീട്ടാക്കിയിട്ടുണ്ടെന്നു് വ്യോമഗതാഗത മന്ത്രി പ്രഫുല്‍ പട്ടേല്‍ പറയുന്നു. ഓയില്‍ ഇന്ത്യ സെപ്തംബറില്‍ ഇനീഷ്യല്‍ പബ്ലിക്‍ ഓഫറിങ് നടത്തുമെന്നു് പെട്രോളിയം സെക്രട്ടറി പ്രതീക്ഷിക്കുന്നു. നിക്ഷേപ ബജറ്റ് വേണമെന്നു് ഫിക്കി ആവശ്യപ്പെടുന്നു. രാജ്യത്തെ മുതലാളിത്തവാദികള്‍ക്കു് ആഘോഷിക്കാം: വിത്തെടുത്തുകുത്തുന്ന മോഹനഭരണം തിരിച്ചെത്തിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;ഇപ്പോള്‍ ഒരു പ്രാര്‍ത്ഥനയേയുള്ളൂ. കോണ്‍ഗ്രസ് ഭരണം അഞ്ചുവര്‍ഷം നീണ്ടാലും ലേഖനത്തിന്റെ തുടക്കത്തില്‍ ഉദ്ധരിച്ച ആ ചിരി നിലനില്‍ക്കണേ ദൈവമേ!&lt;div class="blogger-post-footer"&gt;Copyright © 2006-2009 Sebin Abraham Jacob. Some rights reserved. Licensed under &lt;a href="http://creativecommons.org/licenses/by/2.5/in/"&gt; Creative Commons Attribution 2.5 India &lt;/a&gt;. 
You are free to share, adapt and to make derivative works out of this content, provided, the license terms are retained and proper credits (attributions) are maintained. 
The original author is not responsible for any changes made here after to the original content.&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1395035004624026642-3882657945556094638?l=absolutevoid.blogspot.com' alt='' /&gt;&lt;/div&gt;&lt;div class="feedflare"&gt;
&lt;a href="http://feeds.feedburner.com/~ff/sebinaj?a=Z7z5dtGJWHM:sgbx0zBRbiE:yIl2AUoC8zA"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=yIl2AUoC8zA" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=Z7z5dtGJWHM:sgbx0zBRbiE:63t7Ie-LG7Y"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=63t7Ie-LG7Y" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=Z7z5dtGJWHM:sgbx0zBRbiE:dnMXMwOfBR0"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=dnMXMwOfBR0" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=Z7z5dtGJWHM:sgbx0zBRbiE:F7zBnMyn0Lo"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=Z7z5dtGJWHM:sgbx0zBRbiE:F7zBnMyn0Lo" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=Z7z5dtGJWHM:sgbx0zBRbiE:7Q72WNTAKBA"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=7Q72WNTAKBA" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=Z7z5dtGJWHM:sgbx0zBRbiE:V_sGLiPBpWU"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=Z7z5dtGJWHM:sgbx0zBRbiE:V_sGLiPBpWU" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=Z7z5dtGJWHM:sgbx0zBRbiE:qj6IDK7rITs"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=qj6IDK7rITs" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=Z7z5dtGJWHM:sgbx0zBRbiE:KwTdNBX3Jqk"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=Z7z5dtGJWHM:sgbx0zBRbiE:KwTdNBX3Jqk" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=Z7z5dtGJWHM:sgbx0zBRbiE:l6gmwiTKsz0"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?d=l6gmwiTKsz0" border="0"&gt;&lt;/img&gt;&lt;/a&gt; &lt;a href="http://feeds.feedburner.com/~ff/sebinaj?a=Z7z5dtGJWHM:sgbx0zBRbiE:gIN9vFwOqvQ"&gt;&lt;img src="http://feeds.feedburner.com/~ff/sebinaj?i=Z7z5dtGJWHM:sgbx0zBRbiE:gIN9vFwOqvQ" border="0"&gt;&lt;/img&gt;&lt;/a&gt;
&lt;/div&gt;</content><link rel="replies" type="application/atom+xml" href="http://absolutevoid.blogspot.com/feeds/3882657945556094638/comments/default" title="Post Comments" /><link rel="replies" type="text/html" href="http://www.blogger.com/comment.g?blogID=1395035004624026642&amp;postID=3882657945556094638" title="117 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/1395035004624026642/posts/default/3882657945556094638?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/1395035004624026642/posts/default/3882657945556094638?v=2" /><link rel="alternate" type="text/html" href="http://feedproxy.google.com/~r/sebinaj/~3/Z7z5dtGJWHM/blog-post.html" title="ആ ചിരി നിലനില്‍ക്കണേ ദൈവമേ..." /><author><name>Sebin Jacob</name><uri>https://profiles.google.com/113802473597883245288</uri><email>noreply@blogger.com</email><gd:image rel="http://schemas.google.com/g/2005#thumbnail" width="32" height="32" src="//lh3.googleusercontent.com/-Wevxd8ubAug/AAAAAAAAAAI/AAAAAAAAD08/1UtFxgDOtmo/s512-c/photo.jpg" /></author><thr:total>117</thr:total><feedburner:origLink>http://absolutevoid.blogspot.com/2009/06/blog-post.html</feedburner:origLink></entry></feed>

