<?xml version="1.0" encoding="UTF-8"?>
<?xml-stylesheet type="text/xsl" media="screen" href="/~d/styles/rss2full.xsl"?><?xml-stylesheet type="text/css" media="screen" href="http://feeds.feedburner.com/~d/styles/itemcontent.css"?><!-- generator="Joomla! 1.5 - Open Source Content Management" --><rss xmlns:atom="http://www.w3.org/2005/Atom" xmlns:feedburner="http://rssnamespace.org/feedburner/ext/1.0" version="2.0">
	<channel>
		<title>::.Sradha.Net - Malayalam E-Magazine</title>
		<description>Sradha.Net, Mlayalam e-magazine.</description>
		<link>http://sradha.net/index.php/blog</link>
		<lastBuildDate>Fri, 01 Jun 2012 16:01:57 +0000</lastBuildDate>
		<generator>Joomla! 1.5 - Open Source Content Management</generator>
		<language>en-gb</language>
		<atom10:link xmlns:atom10="http://www.w3.org/2005/Atom" rel="self" type="application/rss+xml" href="http://feeds.feedburner.com/sradha" /><feedburner:info uri="sradha" /><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="hub" href="http://pubsubhubbub.appspot.com/" /><feedburner:emailServiceId>sradha</feedburner:emailServiceId><feedburner:feedburnerHostname>http://feedburner.google.com</feedburner:feedburnerHostname><item>
			<title>കരുതൽ  ജെർളി</title>
			<link>http://feedproxy.google.com/~r/sradha/~3/XonuH5SvXN0/92-2012-05-21-13-42-43</link>
			<guid isPermaLink="false">http://sradha.net/index.php/blog/92-2012-05-21-13-42-43</guid>
			<description>&lt;p&gt;&lt;span style="font-size: 12pt;"&gt;&lt;img style="margin: 10px auto; display: block;" alt="storymay" src="http://sradha.net/images/may/article-images/storymay.jpg" height="216" width="600" /&gt;&lt;/span&gt;&lt;span style="font-size: 12pt;"&gt;&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 12pt;"&gt;&lt;br /&gt;&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 12pt;"&gt;സംഘമായി മാത്രം അതിജീവിക്കാൻ ജനിതകവിധിയുള്ള മനുഷ്യരെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ ഒന്നാണ്‌, തന്റെ സഹജീവികളോടുള്ള കരുതൽ. ഈ കരുതലിന്റെ അഭാവത്തിൽ സമൂഹത്തിലെ വിവിധങ്ങളും, പരസ്പര പൂരകങ്ങളുമായ ഘടകങ്ങൾ ലക്ഷ്യബോധം നഷ്ടപ്പെട്ട്‌ തമ്മിലകന്നുപോകും. അത്‌ ആത്യന്തികമായി നമ്മുടെ സ്വയം നാശത്തിലേയ്ക്കായിരിക്കും നയിക്കുക. എന്നുവച്ച്‌ ഈ കൂട്ടുത്തരവാദിത്വം മനുഷ്യനുമാത്രം സഹജം എന്നു കരുതല്ലേ. എല്ലാ ജീവജാലങ്ങളും കുറഞ്ഞതോ കൂടിയതോ ആയ അളവിൽ സംഘബോധത്തിനാധാരമായ ഈ ഗുണം പ്രകടിപ്പിക്കുന്നുണ്ട്‌ എന്നതാണ്‌ വാസ്തവം. എങ്കിലും ഈ പാരസ്പര്യം അതിന്റെ ഉയരങ്ങൾ തേടുന്നത്‌ മനുഷ്യനെന്ന ജീവജാതിയിലാണ്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഏതു യുദ്ധക്കളത്തിലും തന്റെ പിൻവശം കാക്കാൻ വിശ്വസ്തനായ ഒരു ചങ്ങാതിയുണ്ടാവുക എന്നതിനെക്കാൾ വലിയ ഏതു സുകൃതമാണ്‌ നമുക്കു വേണ്ടത്‌. അങ്ങനെ അഗാധമായ കരുതലും കാവലുമുള്ള ഒരു സഹയാത്രികനെ/യെക്കാൾ വിലമതിക്കത്തക്കതായി യാതൊന്നുമില്ല. ഒരു പക്ഷേ, ആ ചങ്ങാതി നിങ്ങളുടെ അച്ഛനാവാം, അമ്മയാവാം, സഹോദരനാവാം, സഹോദരിയാവാം, സഹധർമ്മിണിയോ, മക്കളോ, സ്നേഹിതരോ ആവാം. ആരായാലും, നമ്മുടെ ജീവിതത്തിന്‌ സുരക്ഷിതത്വബോധമേകുന്നത്‌ അത്തരമൊരു സജീവ സാന്നിദ്ധ്യമാണ്‌. അതിന്റെ അഭാവമാണ്‌ സമൂഹത്തിൽ അരക്ഷിതരും, അതിനാൽത്തന്നെ അസ്വസ്ഥചിത്തരുമായ അംഗങ്ങളുടെ രൂപീകരണത്തിനു കാരണമാവുന്നത്‌. ഏതാനും വർഷങ്ങൾക്കു മുമ്പ്‌ അപ്പച്ചൻ എന്നെവിട്ടുപോയപ്പോൾ, പെട്ടെന്ന്‌ പിൻവശം കാക്കാൻ ഒരാളില്ലാതായി. എൺപത്തിമൂന്നു വയസ്സിന്റെ തളർച്ചയിലും ആ കരുതലായിരുന്നു ജീവിതത്തിന്‌ മുന്നോട്ടു കുതിക്കാനുള്ള ധൈര്യം നൽകിയിരുന്നത്‌ എന്ന്‌ അപ്പോഴാണ്‌ ഞാൻ മനസ്സിലാക്കിയത്‌. അഭാവം കൊണ്ടേ സാന്നിദ്ധ്യമറിയാനാവൂ എന്നതാണെന്നു തോന്നുന്നു ഏറ്റവും വലിയ മനുഷ്യദുരന്തം. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;നമ്മുടെ പിൻവശം കാക്കാൻ ഒരാളുണ്ടാവുക എന്നതുപോലെ തന്നെ അതിപ്രധാനമാണ്‌, മറ്റൊരാളെക്കുറിച്ച്‌ നാമും കരുതലുള്ളവരാവുക എന്നതും. ജീവിതത്തിന്റെ അതിസങ്കീർണ്ണങ്ങളായ രണാങ്കണങ്ങളിൽ നാമാരുടെയൊക്കെ ഉത്തരവാദിത്വമേറ്റെടുക്കുന്നുണ്ട്‌ എന്നതായിരിക്കും യഥാർത്ഥത്തിൽ സമൂഹജീവി എന്ന നിലയിൽ നമ്മുടെ ഔന്നത്യം നിർണ്ണയിക്കുന്ന മാനദണ്ഡം. അതും ഈ ജീവിതം നമുക്കായി കാത്തുവച്ചിരിക്കുന്ന അസാധാരണവും, നിർണ്ണായകവുമായ നിമിഷങ്ങളിൽ നമ്മെയാശ്രയിക്കാൻ എത്രപേർ തയ്യാറാവുന്നുണ്ട്‌? അങ്ങനെയൊരാൾപോലുമില്ലാത്ത നിർഭാഗ്യജങ്ങളല്ലേ ഒറ്റയ്ക്കും, കൂട്ടായുമൊക്കെ ആത്മഹത്യയിലഭയം തേടുന്നത്‌. പരിഹാരമില്ലാത്ത ആ പ്രശ്നപരിഹാരത്തിനുശേഷം ഞാനു‍ിണ്ടായിരുന്നില്ലേ? ഞങ്ങളുണ്ടായിരുന്നില്ലേ? ഇത്യാദി പരിദേവനങ്ങളൊക്കെ അർത്ഥരഹിതമാണ്‌. തന്നെത്തന്നെ വിശ്വസിപ്പിക്കാൻ കൊള്ളാം, അത്രമാത്രം. മാത്രമല്ല, അവർക്കു താങ്ങായി നാമുണ്ട്‌ എന്നു നാം മാത്രമറിഞ്ഞാൽ മതിയോ? അവർ കൂടി അറിയണ്ടേ? അല്ലെങ്കിൽ ജീവിതത്തിന്റെ കാണാക്കയങ്ങളിലേക്കുള്ള വീഴ്ചയിൽ, തന്നെ വിട്ടുകളയില്ല എന്നുറപ്പുള്ള ഒരു കയ്യുടെ സുരക്ഷിതത്വത്തിലാണു താൻ എന്ന തോന്നലുളവാക്കാൻ നാമെന്താണു ചെയ്തിട്ടുള്ളത്‌ എന്നു സ്വയമൊന്നു ചോദിക്കുന്നത്‌ നന്ന്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;പാരസ്പര്യത്തിന്റെ അഭാവത്തിൽ, ലാഭനഷ്ടക്കണക്കുകളുടെ മാത്രം അടിസ്ഥാനത്തിൽ ബന്ധങ്ങളെ വിലയിരുത്തുന്ന ഈ പുതുലോകത്തിൽ നാമാരെയും വിശ്വസിക്കാൻ തയ്യാറല്ല എന്നതും ഒരു വലിയ പ്രശ്നമാണ്‌. അവിശ്വാസമാണ്‌ ഇക്കാലത്തിന്റെ മുഖമുദ്ര എന്നു തോന്നുന്നു. ആർക്കും ആരെയും വിശ്വാസമില്ല. മറ്റൊരാളുടെ ഉത്തരവാദിത്വമേറ്റെടുക്കാൻ നമുക്കൊട്ട്‌ സമയവുമില്ല. പിന്നെയിത്തരം ദുരന്തങ്ങളാവർത്തിക്കാതിരിക്കുന്നതെങ്ങനെ? പക്ഷേ, ഒരു കാര്യമോർക്കുക, നമ്മുടെ പ്രിയപ്പെട്ടവർ വിഷാദത്തിന്റെ ഇരുൾക്കയങ്ങളിൽ മുങ്ങിത്താഴുകയാണെങ്കിൽ അവർ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന്‌ സ്വയം ഭ്രഷ്ടരാകാൻ തുനിയുന്നുണ്ടെങ്കിൽ, അവർ അപരിഹാര്യമായ മൃത്യുവിനെ ഒരു പ്രശ്നപരിഹാരമെന്ന മിഥ്യാധാരണയാൽ പുണരാൻ മുതിരുന്നു എങ്കിൽ അതിനു കാരണക്കാർ ഒരുവേള നമ്മളായിരിക്കാം. സ്വയം കുറ്റവിമുക്തരാകാൻ ഒഴിവുകഴിവുകളും, തട്ടുമുട്ടു ന്യായങ്ങളും കണ്ടെത്താൻ ഇത്തരമൊരവസങ്ങളിൽ ശ്രമിക്കുന്നതിനു മുമ്പ്‌, ഒരാത്മവിശകലനത്തിനു തയ്യാറാവുക. എത്ര തവണ നാമവരുടെ എസ്‌.ഒ.എസ്‌. സന്ദേശങ്ങളെ അവഗണിച്ചിരിക്കുന്നു എന്നൊന്ന്‌ തിട്ടപ്പെടുത്തുക. അതിനുശേഷം മാത്രം തീർപ്പുകളിലേയ്ക്കെത്തുക. സംഭവിച്ചുപോയത്‌ ഇനി അഥവാ തിരുത്താനായില്ലെങ്കിലും മറ്റൊരു തവണകൂടി ആവർത്തിക്കാതിരിക്കുകയെങ്കിലും ചെയ്യാം. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;കാലത്തിന്റെ മുന്നോട്ടുള്ള കുതിപ്പിൽ, നമുക്കാശ്രയിക്കാവുന്ന, നമ്മോടുത്തരവാദിത്വം കാണിക്കാൻ ചുമതലപെട്ടവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരികയാണ്‌. ഇത്‌ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരിലുളവാക്കുന്ന അരക്ഷിതത്വബോധമാണ്‌ സമകാലീനലോകത്തിന്റെ നാനാവിധങ്ങളായ പ്രശ്നങ്ങളുടെയെല്ലാം മൂലകാരണം. നമ്മെ സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ടവർതന്നെ ചൂഷകരും, പീഡകരും ആവുന്ന ദാരുണമായ കാഴ്ചയല്ലേ ഇന്നു നാം ചുറ്റും കാണുന്നത്‌. വീടിന്റെ അകത്തളങ്ങളിൽ ആൺകുട്ടികൾ പോലും സുരക്ഷിതരല്ല എന്നതാണു വേദനാജനകമായ സത്യം. താൻ സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ടവരെ സംരക്ഷിക്കുന്നില്ലാ എന്നതോ പോകട്ടെ, നാം തന്നെയവരെ കടിച്ചുകീറാന്‌ മുതിരുകയാണെങ്കിൽ പിന്നെ ആരവരെ സംരക്ഷിക്കും? പരിഷ്കൃതരെന്നഭിമാനിക്കുന്ന സമകാലീനസമൂഹം ഇന്നഭിമുഖീകരിക്കുന്ന ഉത്തരമില്ലാത്ത ഒരു ചോദ്യമാണത്‌. ഇനി അഥവാ അതിന്റെയുത്തരം ഭരണകൂടം എന്നാണെങ്കിൽ തെറ്റി. കാരണം, നമ്മുടെ ഭരണകൂടം, അതിന്റെ പൗര‍ാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം എന്നെ കയ്യൊഴിഞ്ഞിരിക്കുന്നു. ഇന്ത്യയെപ്പോലെ കടുത്ത സാമ്പത്തികാസംതുലിത നിലനിൽക്കുന്ന ജനാധിപത്യസംവിധാനത്ത‍ിൽ ഇതു തുറന്നുപറയാൻ ഉത്തരവാദപ്പെട്ടവർ തയ്യാറല്ലാ എന്നേയുള്ളൂ. ഉദാരീകരണം എന്ന പേരിൽ ഇന്ന്‌ നടപ്പാക്കിക്കൊണ്ടിരിക്കുന്നു നടപടികളോരോന്നിന്റേയും പിന്നിലുള്ളത്‌, തങ്ങളുടെ പൗര‍ാരുടെ ആവശ്യങ്ങളും, അവകാശങ്ങളും സംരക്ഷിക്കുവാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വത്തിൽ നിന്നും എങ്ങനെയും ഒഴിഞ്ഞുമാറാനുള്ള വ്യഗ്രതയാണ്‌. അതിന്‌ ഉൾപ്രേരകമായി ബഹുരാഷ്ട്രക്കുത്തകകളോടും വ്യവസായ ഭീമ‍ാരോടുമുള്ള വേണ്ടപ്പെട്ടവരുടെ ആശ്രിതത്വവും, കടപ്പാടും കൂടിയാവുമ്പോൾ ചിത്രം പൂർത്തിയാവുന്നു.&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 12pt;"&gt;സാമ്പത്തിക ഉദാരവൽക്കരണമെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ പേക്കൂത്ത്‌ ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. നെഹ്രുവിന്റെ പ്ളേറ്റോണിക്ക്‌ സോഷ്യലിസത്തോട്‌ മമതയില്ലാത്ത, അത്‌ അപ്രായോഗികമായ ഒരാദർശമാണ്‌ എന്നുറപ്പിച്ചവർക്കായിരുന്നു അധികാരത്തിനു‍്‌ നെരെ ഉന്നതശ്രേണിയിൽ എന്നും പ്രാമുഖ്യം. നെഹ്രുവിൽ നിന്ന്‌ ഇന്ദിരയിലേയ്ക്കും, അവിടെ നിന്ന്‌ രാജീവ്ഗാന്ധി എന്ന കൊച്ചുമകനിലേയ്ക്കുമെത്തിയതോടെ, ഇന്ത്യൻ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ജനതയോടുള്ള ഉത്തരവാദിത്വമെന്നത്‌ എങ്ങിനേയും തലയിൽ നിന്ന ഒഴിവാക്കേണ്ട ഒരു ബാധ്യത മാത്രമായി മാറി. സാമ്പത്തികമായി കയ്യെത്താത്ത ഉയരങ്ങളിൽ നിൽക്കുന്ന ഒരതിസൂക്ഷ്മന്യൂനപക്ഷത്തിന്റെ അഭ്യുദയമാണ്‌ ഭരണകൂടത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന നിലവിന്നു. രാഷ്ട്രമീമാംസയെക്കാൾ ഭരിക്കുവാനുള്ള യോഗ്യത നിശ്ചയിക്കുന്നത്‌ സാമ്പത്തികശാസ്ത്രത്തിലുള്ള അവഗാഹമാണെന്നു വരുന്നു. ദാരിദ്ര്യമെന്നത്‌ നമ്മെ ഭരിക്കുന്നവർക്ക്‌, നമ്മുടെ സാമ്പത്തികാഭിവൃദ്ധിയിൽ നമ്മെക്കാൾ തത്പരമായ പടിഞ്ഞാറൻ യജമാന‍ാരുടെ കണ്ണിൽപെടാതെ മറച്ചുപിടിക്കേണ്ട ഒരു മാറാവ്യാധിയായി. മുൻകാലഭരണകൂടങ്ങൾ ദാരിദ്ര്യനിർമ്മാർജ്ജനപ്രക്രിയയ്ക്ക്‌ പ്രാമുഖ്യം നൽകിയപ്പോൾ, പിൽക്കാല ഭരണകൂടങ്ങൾ ദരിദ്രരെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന്‌ ഉ‍ൂലനം ചെയ്യാനുള്ള ശ്രമങ്ങൾക്കാണു പ്രാധാന്യം നൽകുന്നത്‌. ഇതിന്റെ ആദ്യലക്ഷണങ്ങൾ പ്രകടമായത്‌ വിദേശനേതാക്കൾ ഭാരതം സന്ദർശിക്കുന്ന വേളയിൽ, ചേരിനിവാസികളെയും, നാടോടികളെയും, ഭിക്ഷക്കാരെയുമൊക്കെ മറച്ചുപിടിക്കാനും, പറ്റുമെങ്കിൽ തത്ക്കാലത്തെക്കെങ്കിലും ഡൽഹി പോലെയുള്ള നഗരങ്ങളിൽ നിന്നും ആട്ടിപ്പായിക്കാനുള്ള ശ്രമമായിട്ടാണ്‌. നവസാമ്രാജ്യത്വത്തിന്റെ കൊടിപ്പടം ഉയർന്നുപാറുന്ന ആധുനിക ഇന്ത്യയിൽ അത്‌ ദരിദ്രരെയും, സമൂഹത്തിന്റെ വിളുമ്പിൽ ജീവിക്കുന്ന പാർശ്വവത്കൃതജനതയെ പൂർണ്ണമായും തമസ്കരിക്കാനുള്ള തീവ്രയത്നത്തിലെത്തി നിൽക്കുന്നു.&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 12pt;"&gt;*****&lt;/span&gt;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/sradha/~4/XonuH5SvXN0" height="1" width="1"/&gt;</description>
			<author>jyothish@takyonline.com (Administrator)</author>
			<category>May</category>
			<pubDate>Mon, 21 May 2012 13:37:40 +0000</pubDate>
		<feedburner:origLink>http://sradha.net/index.php/blog/92-2012-05-21-13-42-43</feedburner:origLink></item>
		<item>
			<title>കഥ :  മഹാജനവാഡിയിലെ നരകങ്ങൾ</title>
			<link>http://feedproxy.google.com/~r/sradha/~3/AvU7v3RHde4/91-2012-05-21-13-35-27</link>
			<guid isPermaLink="false">http://sradha.net/index.php/blog/91-2012-05-21-13-35-27</guid>
			<description>&lt;p&gt;&lt;span style="font-size: 12pt;"&gt;&lt;img style="margin: 10px auto; display: block;" alt="storymay" src="http://sradha.net/images/may/article-images/storymay.jpg" height="216" width="600" /&gt;&lt;/span&gt;&lt;span style="font-size: 12pt;"&gt;&lt;/span&gt;&lt;/p&gt;
&lt;p style="text-align: center;"&gt;&lt;span style="font-size: 14pt;"&gt;മഹാജനവാഡിയിലെ നരകങ്ങൾ&lt;/span&gt;&lt;/p&gt;
&lt;p style="text-align: center;"&gt;&lt;span style="font-size: 14pt;"&gt;ഉദയശങ്കർ&lt;/span&gt;&lt;/p&gt;
&lt;p style="text-align: center;"&gt;&lt;span style="font-size: 14pt;"&gt;&lt;br /&gt;&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 12pt;"&gt;ശ്വാസം അറ്റുപോകുന്നതുപോലെ, കഴുത്തുപോക്കി മുട്ടിച്ചതുപോലെ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഉച്ഛ്വസിച്ച പ്രാണൻ പൊയ്പോകാതിരിക്കാൻ, നെഞ്ചിൽ തടവി. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ശ്വാസം മുട്ടി മരിക്കുകയാണെന്ന്‌ വിശ്വസിക്കണോ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഇറവെള്ളം പൂഴിയിൽ കുഴിയ്ക്കുന്നുണ്ടായിരുന്നു. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഡ്രിപ്പ്‌. ഡ്രിപ്പ്‌. ഡ്രിപ്പ്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;തുടിച്ചുകൊണ്ട്‌ തുള്ളികളുടെ മുത്തുമണികൾ താളിലയിൽ വീണുകൊണ്ടിരുന്നു. താള്‌ കുമ്പിടും. പിന്നെ നെറ്റിയുയർത്തും. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഡ്രിപ്പ്‌. ഡ്രിപ്പ്‌. ഡ്രിപ്പ്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഇതാണ്‌ ഞാനൊടുവിൽ കണ്ടത്‌. ശ്വാസം കുറഞ്ഞ്‌ കുറഞ്ഞ്‌ വന്നു. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;നേർത്ത്‌ നേർത്ത്‌ ഇല്ലാതായി. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;നിശ്ചലം. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;മരിച്ച്‌ കഴിഞ്ഞാൽ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഭേദപ്പെട്ട്‌ സ്ഥലത്ത്‌ ജീവിതമുണ്ടെന്ന വിശ്വാസം. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;അതാണ്‌ റബ്ബേ ഒരു സമാധാനം. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;നുസ്രത്ത്‌ ബീഗം മരിച്ചിട്ടില്ല. എന്നാൽ പേയ്കിനാക്കളിൽ എത്രയോവട്ടം മരിച്ചുപോയിട്ടുണ്ട്‌. മുടിഞ്ഞമഴ, പീടിക തിണ്ണയിലേയ്ക്ക്‌ ഊത്താലിന്റെ തേറ്റകൾ. എത്ര ചൂളിപ്പിടിച്ചിരുന്നാലും. പുതച്ചാലും. ചെരിഞ്ഞകാറ്റിൽ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;മഴയുടെ മുനയ്ക്ക്‌ കൂർപ്പ്‌ കൂടും. തുളയ്ക്കും. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഒരു പോളയടച്ച്‌ കായാനായില്ല. അല്ലെങ്കിലും ഉള്ള്‌ വിട്ട്‌ ഒന്നുറങ്ങാൻ മഹാജനവാഡിയിലെ അംഗങ്ങൾക്ക്‌ കഴിഞ്ഞിട്ടില്ല. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;കഴിയുകയുമില്ല. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;സ്വപ്നവുമില്ല. പ്രതീക്ഷയും. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;പേരക്കുട്ടിയുടെ ആദ്യരാത്രി. ഇനി പുതിയാപ്പള സ്ഥിരതാമസമാക്കിയാൽ നുസ്രത്തിന്റെ ഗതി അധോഗതി. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഈ ചാവടിയിൽ തന്നെ. പന്നികാഷ്ടങ്ങൾക്കിടയിൽ. ചപ്പ്‌ ചവറ്‌ കാനകൾക്കിടയിൽ. അ‍ൂളി മൂളി സെയ്ത്താനുകളെ ഉയിർപ്പിക്കുന്ന കൊതുകുകളുടെ തിരയിളക്കത്തിനിടയിൽ. ഓക്കാനം തികട്ടുന്ന തീട്ടക്കണ്ടികളുടെ വഴുവഴുത്ത നാറ്റത്തിനിടയിൽ. പീടികകോലായകൾ മാറി മാറി മാറി. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ആർക്കും അന്തിമയങ്ങാൻ. ഒന്ന്‌ തലചായ്ക്കാൻ. നിശ്ചിതമായ കോലായ തരപ്പെടുമെന്ന്‌ വിചാരിയ്ക്കരുത്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;നാൽക്കാലികൾ, ഭിക്ഷാടകർ, കഞ്ചാവടിയ‍ാർ. റിക്ഷാവാലകൾ, തെരുവുവധുക്കൾ. തെരുവ്‌ ഭ്രാന്ത‍ാർ, മഹാജനവാഡിയിലെ അന്തേവാസികൾ. ഇങ്ങനെ നീളും പട്ടിക. കൈയ്യൂക്കുള്ളവർ കൈക്കാരനാകുന്നു. ഇടംപിടിയ്ക്കുന്നു. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;നാട്‌ മുറിച്ചപ്പോൾ പിൻഗാമികൾ പാക്കിസ്ഥാനിലേക്ക്‌ പോയി. സ്വന്തപ്പെട്ട ആൾക്കാരുമായുള്ള ഞരമ്പ്‌ മുറിച്ചുള്ള തെറിയ്ക്കല്‌. രക്ഷപ്പെടുമ്ന്ന്‌ മോഹവും ഉണ്ടാവും. ഉപേക്ഷിക്കപ്പെട്ടവർ ആരൊക്കെയാണ്‌. വയസ്സ‍ാർ, രോഗികൾ. കുഞ്ഞുങ്ങൾ. തലാക്ക്‌ കിട്ടി നീര്‌ വറ്റിയവർ. കെട്ട്‌ പ്രായത്തിന്‌ കൊടികാണിയ്ക്കാനായവർ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;നാട്‌ നീങ്ങിയവർ പലരും കരയ്ക്കടിഞ്ഞില്ലാത്രെ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;വെടി വെച്ചിട്ടൂന്ന്‌ &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;കുരിപ്പ്‌ പൊന്തീന്ന്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഭാഷ പറയാനറിയാതെ വെള്ളം കിട്ടാതെ പെടഞ്ഞൂന്ന്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;സംസാരങ്ങള്‌ പലതും കേട്ടു. ബദരീങ്ങളെ നടുങ്ങ്ല്ലാതെ, ഉള്ള്‌ പെടയ്ക്കയല്ലാതെ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;വല്ല്യുപ്പയും, മൂത്താപ്പയും, കരപറ്റീത്രെ. മാസം മാസം ലക്കോട്ട്‌ വന്നിരുന്നു. പൊളിച്ചലക്കോട്ടാ വന്നിരുന്നത്‌. പോലീസും പട്ടാളവും വായിച്ചിട്ടേ കിട്ടുള്ളത്രെ. പണം വന്നില്ല. അവിടുത്തെ പണം പറ്റിയാൽ പട്ടാളം പിടിയ്ക്കൂത്രെ. തൂക്കിലിടുംന്ന്‌. അവറ്റപോയതോണ്ട്‌ വീടിനും കുണം പിടിച്ചില്ല. നാടിനും. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;പിന്നെ പിന്നെ ലക്കോട്ട്‌ വരാതായി. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഓര്‌ അവിടെ പെണ്ണും, ചട്ടിയും, കുട്ടിയോളും ആയിട്ട്‌ കൂടിയിട്ടുണ്ടാവും. ആണുങ്ങ്ളല്ലെ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;എത്ര്യാച്ചിട്ടാ അടയ്ക്കിവെയ്ക്ക്യാ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ലക്കോട്ടിന്‌ അത്തറിന്റെ മണമാണത്രെ. മൂത്തുമ്മ പുളൂസ്‌ പറയ്യാ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;പച്ചനുണയാണെന്ന്‌ പറഞ്ഞതിന്‌ എനിയ്ക്കും കിട്ടി പഴി. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;അസൂയയാണത്രെ. അസൂയ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;കാരണം ഞാൻ നിക്കാഹിന്‌ മുന്നെയല്ലെ ഉമ്മുകുൽസുവിനെ ചുമന്നത്‌. മഹാജനവാഡിയിലെ ചര്യം. പലപ്പോഴും. ആരുടേയും നിയന്ത്രണത്തിലല്ല. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;പള്ളേല്‌ ആക്കിയ ഗെയിഡ്‌ ഹക്കീമിനെ വല്ല്യുപ്പ ഓടിച്ചിട്ട്‌ പിടിച്ചു. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;കത്തിയൂരി മേശപ്പുറത്ത്‌ കുത്തി. തട്ട്കടക്കാരൻ ലുക്കാസ്‌ വെറച്ചു. അരുത്‌ എന്ന്‌ പറയാൻ വായ പൊളിച്ചു. വായയ്ക്കുള്ളിൽ കമ്പ്‌ വെച്ചതുപോലെ തുറന്ന്‌ നിന്നു. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ചാവിടി നിശ്ചലമായി. ക്ളോക്ക്‌ ടവറിലെ സൂചിയും നിന്നു. കടൽക്കാക്കകൾ വായുവിൽ തറഞ്ഞു. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;നുസ്രത്തിനെ ഇജ്‌ കെട്ടണോ. അതോ ഇജ്ജ്‌ ചാവണോ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഗൈഡ്‌ ഹക്കീമിന്‌ തൊണ്ട വരണ്ടു. അലിഖാന്റെ തബല പെടക്കുമ്പോലെ നെഞ്ചിൻകൂട്‌ കിട്‌ കിട്ന്നനെ. ഹക്കീമ്‌ സ്വകാര്യം പറയുമ്പോലെ മൊഴിഞ്ഞു. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;എനിയ്ക്കവളെ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;നാല്‌ മാസം ഒപ്പം ഉണ്ടായി. പിന്നെ കാണാതായി. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;പഴയപോർട്ടിന്റെ പൊളിഞ്ഞ മാളികയുടെ അടുത്ത്‌. മറക്കിരിയ്ക്കാൻ പൊന്തക്കാട്ടിൽ പോയപ്പോൾ. അവനും കൂട്ടിനിരിയ്ക്കാൻ തുടങ്ങി. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ചാക്ക്‌ തൂക്കിയിട്ട ജനലിലൂടെ രാത്രിയിലവൻ കയ്യിടും. മാറിൽ മെല്ലെ തലോടും. ഞാൻ പിടിച്ചമർത്തും. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ആരോടും പറയാതെ. ഒരു സൂചനയും നൽകാതെ. വെറുപ്പിയ്ക്കാതെ. പതിവുപോലെ മുത്തവും തന്ന്‌. ഗെയിഡ്‌ ഇറങ്ങിപ്പോയി. പുറപ്പെട്ട്‌ പോയി. തിരിഞ്ഞുനോക്കാതെ വെട്ട്‌ വഴിയിലൂടെ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഗെയിഡ്‌ ഹക്കീം കടല്‌ കടന്നൂന്ന്‌. ഏതോ സായിപ്പ്‌ പെണ്ണ്‌ മരിയടെ വാലും പിടിച്ച്‌. ഏഴാം കടലിനക്കരെ പോയീന്ന്‌. കറുത്ത്‌ പഞ്ചസാരയുടെ കെണിയിൽപ്പെട്ടതാണാവോ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഹമുക്ക്‌. എന്നാലും എനിക്ക്‌ വെറുക്കാനാവില്ല. ഉള്ളകാലം സുഖിപ്പിച്ചിട്ടുണ്ട്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;കുറ്റല്ല ചെമ്പൻ മുടിയ്ക്കാരി ഓനെ വളച്ചത്‌. നുസ്രത്തിനെ ഓർക്കണ്ണ്ടാവോ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;മഹാജനവാഡിയിലൂടെ ഉൽപ്പം നോക്കിയാൽ വേറെ ചിലതും ഉണ്ട്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഫോർട്ട്‌ കൊച്ചി വലിയ തുറമുഖപട്ടണമാകണം. പരദേശികളുടെ പറുദീസയാകണം. പറങ്കികളും യാങ്കികളും അറബികളും ചീനക്കാരും തമ്പടിച്ച സ്ഥലമല്ലേ. പണിയ്ക്കായി ആട്ടിത്തൊളിച്ച്‌ കൊണ്ടുവന്നവർ പാർത്ത ഇടമാണ്‌ മട്ടാഞ്ചേരിയിലെ മഹാജനവാഡി. പരദേശികളായ കച്ചവടക്കാർ അഞ്ചേരിമറ്റം എന്ന ഇല്ലത്തെ മട്ട്‌ അഞ്ചേരി എന്നുവിളിച്ചു. വിളിച്ച വിളിച്ച്‌, ലോപിച്ച്‌ ലോപിച്ച്‌ മട്ടാഞ്ചേരിയായി. എന്തായാലും സ്വപ്നനഗരം. ജമാഹബത്ത്‌ പട്ടം. കൂമ്പടഞ്ഞു. ആ കിനാവ്‌ കൊച്ചിയിലേയ്ക്ക്‌ പണ്ടാറടക്കി. മഹാജനവാഡിയിലെ അംഗങ്ങൾക്ക്‌ തൊഴില്‌ കെട്ടു. കച്ചോടം പൊളിഞ്ഞു. ജീവിതം വഴിമുട്ടി. തെണ്ടികളായി. പിടിച്ച്‌ പറിക്കാരായി. എന്തും ചെയ്യാൻ മടിയില്ലാത്തവരായി. ഈ ഓടയിൽ പെറ്റ്‌ കൂട്ടി. കൂത്താടികളോടൊപ്പം തലമുറകൾ പെരുകി. അഴുക്കിലമർന്ന്‌ അഴുക്കായി. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഒറ്റമുറിയിൽ തള്ളയും തന്തയും കുട്ടികളും പേരക്കുട്ടികളും. പുതിയാപ്ളയും, കെട്ടിക്കൊണ്ടുവന്നോളും. കാല്കുത്താൻ ഇടല്ല്യ. തക്കാളിപ്പെട്ടിയുടെ മരകഷ്ണങ്ങൾക്കൊണ്ടും ചാക്ക്‌ തകിട്‌ കൊണ്ടും മറച്ച ചുമരുകൾ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഉമ്മ ഉറങ്ങിയോന്ന്‌ നോക്കടീ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;മകന്റെ സ്വകാര്യം. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;നമുക്ക്‌ ലൈറ്റ്‌ ഹൗസിന്റെ അവിടുക്ക്‌ പൊവ്വാ. അല്ലാച്ചാൽ കുതിരസായ്പ്പിന്റെ പ്രേത ബംഗ്ളാവ്‌ ചായ്പ്പിലേയ്ക്ക്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;കെട്ടിയോളുടെ പെടച്ചിലും. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;വേണ്ട. വേണ്ട. കുണ്ട‍ാർ മൊബൈലായിട്ട്‌ കുരുത്തി വെച്ചിട്ടുണ്ടാവും. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഇന്നലെയാണ്‌ വേറെ ഒരു സംഗതി കണ്ണിൽപ്പെട്ടത്‌. ചെറിയ പേരക്കിടാവ്‌ കുളിയ്ക്കാണ്‌. പതിനാറിന്റെ ഉതിപ്പ്‌. പാത്രം കഴുകുന്ന ഓവിന്റെ അവിടെ. തുണികൊണ്ട്‌ മറവ്‌ ഉണ്ടാക്കി. കാര്യം സാധിയ്ക്കാണ്‌ റസിയ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ചാക്കിന്റെ ഓട്ടയിലൂടെ ഒരു പോത്തിൻകണ്ണ്‌. കൈയിൽ കിട്ടിയത്‌ മുറുക്കാൻ ചെല്ലം. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ബദരീങ്ങളെ, ഒച്ചകേട്ടപ്പോൾ ആളെ മനസ്സിലായി. തൊട്ടമുറിയിലെ അസ്മാബിയുടെ ഇളയ ചെക്കൻ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;പത്ത്‌ വയസ്സുകാരൻ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;രക്ഷയില്ല. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;കുളിയ്ക്കാന്‌, മറക്കിരിക്കാൻ, ആണിനും പെണ്ണിനും പായല്‌ ഒരുമിച്ച്‌ കിടക്കാൻ. ഒന്ന്‌ തല ചായ്ക്കാൻ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ദുനിയാവില്‌ സുരക്ഷിതത്വം വേണം. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;അല്ലാത്തവർ പട്ടികളാണ്‌. പന്നിക്കാട്ടങ്ങൾ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;തൊട്ടമുറിയിൽ മറയ്ക്കിരുന്നാൽ നാറ്റം ഇങ്ങോട്ട്‌ എത്തും. അന്നം കഴിയ്ക്കുന്ന സമയത്ത്‌ ബന്ധുക്കൾ ആരെങ്കിലും വന്ന സമയത്ത്‌ അപ്പോഴത്തെ ചേല്‌ എന്താവും. ആര്‌ നോക്കാൻ. റബ്ബേ ആര്‌ സംരക്ഷിക്കാൻ. വർഷക്കാലത്ത്‌ പഴയപൈപ്പിന്റെ തുളയിലൂടെ ഓടവെള്ളം, മലം, കയറിവരും. വേനൽക്കാലത്ത്‌ ലോറിയിൽ വരുന്ന റേഷൻ വെള്ളവും. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;മഹാജനവാഡിയിലെ ചിരങ്ങു കണ്ടോ. വട്ടച്ചൊറിയുടെ തടിപ്പുകൾ. അകത്ത്‌ അതൊരു ചേർക്കടലാണ്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;പാപികളുടെ സങ്കേതമാണ്‌ ഈ മേട്‌. ഇവിടെ കഴിഞ്ഞുകൂടുന്ന ഞങ്ങൾക്കാർക്കും തന്നെ മഹത്വത്തിന്റെ കൃപയില്ല. നാശാവശിഷ്ടങ്ങളിൽ നാശങ്ങളായി അലഞ്ഞു നടക്കുന്ന ഉഴലുന്ന ആത്മാക്കൾ. ആവശ്യത്തിലധികം കാലം ജീവിക്കാൻ പ്രേരിപ്പിച്ചത്‌. ഏതോ വ്യാമോഹമാണ്‌. അതൊരു ശിക്ഷയാണ്‌. നീണ്ട വശം കെട്ട അഴുകിയ ജീവിതം. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ചത്ത്‌ കെട്ടാൽ മെച്ചപ്പെട്ട ഒരിടത്തേയ്ക്ക്‌ പോകും. കാലം വലിച്ച്‌ നീട്ടാനുള്ള അർത്ഥം ഈ ആശയമാണ്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഓരോ മുറിയിലും ഓരോ സമയത്തും എന്താണ്‌ നടക്കുന്നതെന്ന്‌ അറിയാം. സംസാരങ്ങൾ, തല്ലൂട്ടങ്ങൾ, തെറികൾ, സീൽക്കാരങ്ങൾ, ശാപങ്ങൾ, വറവുചട്ടിയുടെ പൊരിയലുകൾ, പ്രാർത്ഥനകൾ, കൂർക്കംവലികൾ, ഞരക്കങ്ങൾ, ലൈസൻസ്‌ ഇല്ലാത്ത കീഴ്ശ്വാസങ്ങൾ, തേങ്ങലുകൾ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;വെള്ളിടിവാള്‌ വെട്ടുമ്പോഴാണ്‌ ഉള്ള്‌ ആളുക. അസ്തിവാരത്തിൽ നിന്ന്‌ വേറിട്ട നൂറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടം. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;നിലം പൊത്തിയാലോ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;മുറികൾ തൊട്ടിലുപോലെ ആടാൻ തുടങ്ങിയിട്ടുണ്ട്‌. ഉത്തരങ്ങൾ വീണുതുടങ്ങിയിട്ടുണ്ട്‌. പ്രധാന ഭിത്തികളെല്ലാം പൊള്ളച്ച്‌ ചരിഞ്ഞിട്ടുണ്ട്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;കഴിഞ്ഞമാസം പാത്തുമ്മ കുളിച്ചോണ്ടിരിക്കുമ്പോൾ ഇടിഞ്ഞ്‌ കീഴ്പ്പോട്ട്‌ പോയി. ശരപറാന്ന്‌. ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല പാവം. ആ പോക്ക്‌ അവസാനത്തേതായിരുന്നു. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഉറക്കം ഓരോ ആൾക്കും ഓരോ ദിവസത്തെ ഊഴമാണ്‌. ഇന്ന്‌ എനിയ്ക്ക്‌ രാത്രിയിൽ മുറി കിട്ടിയാൽ രണ്ടാഴ്ച കഴിയും. അതുവരെ ചാവടി തന്നെ ശരണം. പന്നിക്കാഷ്ടങ്ങൾക്കും. ഓടകൾക്കും കൊതുകുകൾക്കുമിടയിൽ ദിവാസ്വപ്നം കണ്ട്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ബദരീങ്ങളെ എന്നാണ്‌ ഇതിനെല്ലാം ഒരറുതി. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഞാനാവണത്‌ പറഞ്ഞു. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;സുലൈമാനെ, പിഞ്ചുകുട്ടിയേയും കൂട്ടി രാത്രിയില്‌ പോണ്ട. പോണ്ട. പോണ്ടാന്ന്‌. പീടികകോലായില്‌ കിടത്തം ശരിയല്ല. കൂട്ടാക്കണ്ടെ. ഓന്തരിപ്പ്‌ കൂടിയിട്ട്ണ്ട്‌. തട്ടലും മുട്ടലും കണ്ടാലറിയില്ലെ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;രാവിലെ ഉണർന്നപ്പോൾ തെരുവുനായ്ക്കൾ പൈതലിനെ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഇതൊന്നും മഹാജനവാഡിയിലെ അന്തേവാസികൾക്ക്‌ വാർത്തയേയല്ല. ഒന്നല്ലങ്കിൽ മറ്റൊന്നായി. കരളിലെ പിളർത്തുന്ന സംഭവങ്ങൾ വന്നുകൊണ്ടേയിരിക്കും. പിടിച്ച്‌ ഉലച്ചുകൊണ്ടേയിരിക്കും. കൊത്തികൊത്തിചോര കുടിച്ച്‌ കൊണ്ടേയിരിയ്ക്കും. മഹാജനവാഡിയിലെ പുഴുക്കൾ അഴുകിക്കൊണ്ടേയിരിക്കും. &amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;രാവുണർന്നിട്ടില്ല. വെള്ള കീറിയിട്ടില്ല. ലോറിയുടെ കടകടാരവത്തിൽ ചാവിടി വിറകൊള്ളാനായിട്ടില്ല. ധാന്യമോ, മത്സ്യമോ, മലേഷ്യൻ ഊട്ടിത്തടിയോ, മാർബിളോ നിറച്ച നാനാദിക്കിലേയ്ക്കുള്ള വണ്ടികൾ പുറപ്പെട്ട്‌ തുടങ്ങിയിട്ടില്ല. ചങ്ങാടങ്ങൾ കരയ്ക്കടിയാൻ തുടങ്ങിയിട്ടില്ല. മൂന്ന്‌ ചക്രം റബ്ബർ മൂട്ടകളും മൂളാൻ തുടങ്ങിയിട്ടില്ല. തെരുവ്‌ ഉണർന്നിട്ടില്ല. പായയും പുതപ്പും കെട്ടി തൂക്കി നിവരാനായിട്ടില്ല. വായുവിൽ ചപ്പാത്തിയുടെയും പിറാട്ടയുടെയും മണം വ്യാപിക്കാനായിട്ടില്ല. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;കൊതുകെ പണ്ടാറടങ്ങ്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;സായ്പ്പിന്റെ പ്രേതത്തിൽ പോയി കുത്ത്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഹക്കീമേ ഞാൻ നിന്നെ ഓർക്കുകയായിരുന്നു. ഫോർട്ട്‌ കൊച്ചിയിലെ ഇടിഞ്ഞ്‌ പൊളിഞ്ഞ മാർട്ടിൻ സായിപ്പിന്റെ കുതിരമാളികപ്പുറത്ത്‌. അല്ല അവിടെ അല്ല. ലൈറ്റ്‌ ഹൗസിന്റെ മുകളിൽ നാം നക്ഷത്രങ്ങളെ നോക്കിക്കിടന്നു. കെട്ടിപ്പിടിച്ച്‌ കിടക്കുമ്പോൾ നിനക്ക്‌ റോസാപൂവിന്റെ മണമായിരുന്നു. സൂര്യകാന്തിമഞ്ഞപോലുള്ള സെന്റ്‌ നീ എനിയ്ക്ക്‌ സമ്മാനിച്ചതും ഓർക്കുന്നു. കുപ്പിയുടെ മകുടം വൈരക്കല്ലുപോലെ. താഴെ ചാവിടിയിലെ ഒച്ചപ്പാടുകൾ. ടോംസ്‌ ഓൾഡ്‌ മാൻഷൻനിൽ നിന്ന്‌ സായ്പ്പ‍ാരുടെ പാട്ടും കൂത്തും. അകലെ നങ്കൂരമിട്ട്‌ കിടക്കുന്ന കപ്പലുകൾ. അതിലെ ദീപാലങ്കാരങ്ങൾ. കടലിൽ ഒറ്റതിരിഞ്ഞ്‌ മീൻപിടിക്കാൻ പോകുന്ന ബോട്ടുകളുടെ കടകടാശബ്ദങ്ങൾ. ആരുടേയോ കോളാമ്പിയിൽ നിന്ന്‌, സൈഗാളിന്റെ വിരഹം. നമ്മുടെ കാഴ്ചകളിലും കാതുകളിലും വന്ന്‌ വീണിരുന്നു. പക്ഷെ നാം നക്ഷത്രങ്ങൾ എണ്ണുകയായിരുന്നു. കൂട്ടം തെറ്റി നിൽക്കുന്ന ധ്രുവനക്ഷത്രത്തിലായിരുന്നു എന്റെ കണ്ണ്‌. നിന്റെ ഒരു കൈ വല്ലാതെ വികൃതി കാണിച്ചുകൊണ്ടിരുന്നു. പൊടുന്നനെ ആകാശത്തുനിന്ന്‌ ചിറക്‌ മുറിഞ്ഞ പക്ഷിയെപ്പോലെ ഒരു നിമിഷം കനലുപോലെ എരിഞ്ഞ്‌ കടലിലേയ്ക്ക്‌ വീണു. കൊള്ളിമീൻ പതിയ്ക്കുകയാണ്‌. ഫോർട്ട്കൊച്ചിയിലെ ചാവിടിയിലെ വിളക്കുകൾ ഒന്നൊന്നായി അണഞ്ഞു. ആകാശം രാത്രിയെ ഉള്ളം കയ്യിലൊതുക്കി. എനിയ്ക്ക്‌ പെട്ടെന്ന്‌ തേങ്ങലിന്‌ അണപൊട്ടിയത്‌ നീയറിഞ്ഞു. ഹക്കീമെ നിന്റെ മൃദുലമായ കൈകൾ എന്നെ തലോടിയിരുന്നു. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;കടലിലെ ഇരുൾപടർപ്പിലെവിടെയോ വീണു. മുങ്ങി മുങ്ങി താണു. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;നിന്റെ ചുണ്ടുകൾ എന്തൊരു മാർദ്ദവമാണ്‌. പൂവിന്റെ ഇതളുകളെ ഉമ്മവെയ്ക്കുകയായിരുന്നു വെന്ന്‌ തോന്നും. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഹക്കീമേ, നീയെവിടെയാണ്‌. നമുക്കുപാർക്കാൻ ഈ ആകാശഗോപുരത്തിന്റെ മുകളിലെ. ഒരു കാർമേഘത്തുണ്ടിൽ. അതിന്റെ പച്ച പടർപ്പിൽ. ഉമ്മവെച്ചും പുണർന്നും, നക്ഷത്രമെണ്ണിയും. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഒറ്റവാക്കിൽ പറഞ്ഞാൽ, ആശക്കവകാശമുണ്ട്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ശബ്ദം മാഞ്ഞുപോകുന്നതുപോലെ. ചാവിടി കോലായിലെ കോലാഹലങ്ങളോ, നാറ്റങ്ങളോ ഒന്നും അറിയുന്നില്ല. എല്ലാം നിശ്ചലമായതുപോലെ. കഴുത്തുപോക്കി ശ്വാസം മുട്ടിച്ചതുപോലെ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ആരും ഒന്നും മിണ്ടുന്നില്ല. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;അനക്കമില്ല. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ശൂന്യത. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;അതൊരു സ്വപ്നമായിരുന്നില്ല റബ്ബേ&lt;/span&gt;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/sradha/~4/AvU7v3RHde4" height="1" width="1"/&gt;</description>
			<author>jyothish@takyonline.com (Administrator)</author>
			<category>May</category>
			<pubDate>Mon, 21 May 2012 13:29:48 +0000</pubDate>
		<feedburner:origLink>http://sradha.net/index.php/blog/91-2012-05-21-13-35-27</feedburner:origLink></item>
		<item>
			<title>ഓർമ്മയുടെ ഭൂപടം നിവർത്തുമ്പോൾ</title>
			<link>http://feedproxy.google.com/~r/sradha/~3/4atyCJaHLPI/87-2012-05-21-12-57-26</link>
			<guid isPermaLink="false">http://sradha.net/index.php/blog/87-2012-05-21-12-57-26</guid>
			<description>&lt;p&gt;&lt;span style="font-size: 12pt;"&gt;&lt;img style="margin: 10px auto; display: block;" alt="ormayude boopadam" src="http://sradha.net/images/may/article-images/ormayude%20boopadam.jpg" height="360" width="504" /&gt;&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 14pt;"&gt;ഓർമ്മയുടെ ഭൂപടം നിവർത്തുമ്പോൾ :&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;em&gt;&lt;span style="font-size: 12pt;"&gt;അറിവിന്റെയും അനുഭവത്തിന്റെയും തെളിവെള്ളംപോലെ ഒരാൾ &lt;/span&gt;&lt;/em&gt;&lt;br /&gt;&lt;em&gt;&lt;span style="font-size: 12pt;"&gt;പി. നാരായണമേനോനുമായി വി.ജി. തമ്പി നടത്തിയ സംഭാഷണത്തിന്റെ ആദ്യഭാഗം &lt;/span&gt;&lt;/em&gt;&lt;/p&gt;
&lt;p&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഒരു ഗ്രാമത്തിൽ എന്താണ്‌ വേണ്ടതെന്ന്‌ ആത്യന്തികമായി നിശ്ചയിക്കുന്നത്‌ അവിടത്തെ ജനങ്ങളാണ്‌. ജനങ്ങൾക്ക്‌ ആവശ്യമുള്ളത്‌ അഥവാ ജനങ്ങൾ അർഹിക്കുന്നത്‌ അവർക്ക്‌ കിട്ടും. നമ്മുടെ നാട്ടിൽ കലാസാംസ്കാരിക കേന്ദ്രം വേണോ, കള്ള്‌ ഷാപ്പ്‌ വേണോ എന്ന്‌ ജനങ്ങൾ തീരുമാനിക്കട്ടെ. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഇത്‌ പറഞ്ഞത്‌ അരനൂറ്റാണ്ടിലേറെക്കാലം കേരളീയ സാംസ്കാരികജീവിതത്തിന്റെ സമാന്തര പാതയിലൂടെ സ്വന്തമായ നൈതികോദ്വേഗങ്ങളോടെ നിശ്ശബ്ദം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പ്രൊഫ. പി. നാരായണമേനോനാണ്‌. വ്യവസ്ഥാപിതമാകുന്നതെല്ലാം വളരെ പെട്ടെന്ന്‌ ജീർണ്ണിക്കുമെന്ന നിശിതമായ തിരിച്ചറിവാണ്‌ നാരായണമേനോൻ മാഷിന്റെ ജൈവികമനസ്സിനെ രൂപപ്പെടുത്തിയത്‌. വളരെ കുറച്ചുമാത്രം സംസാരിച്ചു. അതിലും കുറച്ചുമാത്രം എഴുതി. ക്ളാസ്സുമുറികളിൽ അദ്ധ്യാപനത്തെ ഒരു ഹൃദയശുശ്രൂഷയായി രൂപാന്തരപ്പെടുത്തി. അദ്ധ്യാപനമായിരുന്നു എന്നും മാഷിന്‌ ലഹരി. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഭാഷയുടെയും സംസ്കാരത്തിന്റെയും തീവ്രശുദ്ധിയുള്ള അന്വേഷണങ്ങളിൽ നിതാന്തജാഗ്രത. വ്യാകരണപഠനങ്ങളുടെ യാഥാസ്ഥികത്വം തകർത്തുകൊണ്ടല്ലാതെ ഭാഷയുടെ സർഗ്ഗാത്മകത വീണ്ടെടുക്കാനാവില്ലെന്ന ദൃഢനിശ്ചയം. ചരിത്രവും ഭൂമിശാസ്ത്രവും സംസ്കാരവും ഇഴുകിച്ചേർന്ന ഭാഷാസാഹിത്യപഠനത്തിന്റെ ഉൾക്കാഴ്ച. വർത്തമാനത്തിനുള്ളിലെ ആഴങ്ങളിൽ ഭൂതവും ഭാവിയും കണ്ടെത്തുവാനുള്ള ചിന്തയുടെ ഉദ്ഘനനം. തോൽക്കുന്നവർക്കായി ഒരു ചരിത്രമെഴുതാനുള്ള ദൗത്യബോധം. ക്ഷീണിക്കാത്ത വിശ്രമിക്കാത്ത ദിനചര്യ. വിയോജിക്കേണ്ടിടത്ത്‌ വിട്ടുവീഴ്ചകളില്ല. എന്നാൽ വിയോജിപ്പുകൾ സൗമ്യമായും സൂക്ഷ്മമായും അവതരിപ്പിക്കും. വെറുമൊരു പാഠമാകാതെ, നിരവധി പാഠഭേദങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ട്‌ നവസാമൂഹ്യപ്രസ്ഥാനങ്ങൾക്കൊപ്പം ദൃഢമായ ചുവടുകൾ... സ്വന്തം തട്ടകമായ അരിയന്നൂരിൽ എത്രയോ തരം സമാന്തര ജീവിതാന്വേഷകരുടെ കൂടിച്ചേരലുകൾക്ക്‌ മാഷ്‌ വേദിയൊരുക്കി. എൺപതുകളിലാരംഭിക്കുന്ന കേരളത്തിന്റെ നവസാമൂഹ്യപ്രസ്ഥാനങ്ങളുടെ ഊർജകേന്ദ്രമായിരുന്നു നാരായണമേനോൻമാഷ്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;മറവികൾക്ക്‌ മായ്ക്കാൻ അനുവദിച്ചുകൊടുക്കാനുള്ളതല്ല ആ അനുഭവങ്ങൾ. നാരായണമേനോൻ മാഷുമായി ഒരു ദീർഘസംഭാഷണം നടന്നു. ആ ജീവിതത്തിന്റെ ഉജ്വലമായ മുഹൂർത്തങ്ങൾ, വേലിയേറ്റങ്ങൾ, വേലിയിറക്കങ്ങൾ, വളവുതിരിവുകൾ, നിറവാർന്ന വർത്തമാനങ്ങൾ... അറിവിന്റെയും അനുഭവത്തിന്റെയും തെളിവെള്ളത്തിൽ നിന്നും കോരിയെടുത്ത നനവാർന്ന വാക്കുകൾ... &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;അച്ഛൻ : ഒന്നാംപാഠം&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 12pt;"&gt;എന്റെ ഔപചാരികവിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി.യോടെ (1941-52) അവസാനിച്ചു. അക്കാലത്ത്‌ പ്രൈമറി കഴിഞ്ഞാൽ പ്രിപ്പറേറ്ററി എന്ന പേരിൽ (നാടൻ ഭാഷയിൽ 4 1/2 ക്ളാസ്‌) ലോവർ സെക്കന്ററിയോടനുബന്ധിച്ച്‌ (ഇപ്പോൾ യു.പി.) ഒരു ക്ളാസുണ്ടായിരുന്നു. അങ്ങനെ പതിനൊന്നുകൊല്ലത്തെ സ്കൂൾ വിദ്യാഭ്യാസകാലത്ത്‌ അമ്പതിലേറെ അധ്യാപകരുടെ ക്ളാസുകളിൽ ഇരുന്നിട്ടുണ്ടെങ്കിലും ഇപ്പോഴും ഓർമ്മയിൽ തങ്ങിനിൽക്കുന്നത്‌ അഞ്ചാറുപേർ മാത്രം. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ അധ്യാപകൻ ഒരു പ്രൈമറി സ്കൂളിൽ ജോലിനോക്കിയിരുന്ന എന്റെ അച്ഛൻ തന്നെയാണ്‌. അവിടെ അന്ന്‌ രണ്ടാംക്ളാസിലെ അധ്യാപകനായിരുന്ന അച്ഛന്റെ ക്ളാസിൽ ഒരു കൊല്ലം മാത്രമേ ഇരുന്നിട്ടുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ മേൽനോട്ടത്തിലുള്ള ശിക്ഷണം ഓർമ്മവെച്ച കാലം മുതൽ 18-ാമത്തെ വയസ്സിൽ ജോലികിട്ടി വീട്ടിൽ നിന്ന്‌ ഇറങ്ങുന്നതുവരെ തുടർച്ചയായി എനിക്ക്‌ കിട്ടിയിരുന്നു. ആ വിരൽത്തുമ്പുകളിൽ തൂങ്ങി മുറ്റത്തിനടുത്ത്‌ നട്ടുവളർത്തിയിരുന്ന പച്ചക്കറിച്ചെടികൾക്കിടിയിലൂടെ ജിജ്ഞാസയോടെ കൗതുകത്തോടെ ഉത്സാഹത്തോടെ നടന്നുനീങ്ങുന്ന രണ്ടോ മൂന്നോ വയസ്സുള്ള ഒരു കുട്ടിയുടെ ചിത്രം ഉള്ളിൽ ഇപ്പോഴും തെളിഞ്ഞുവരുന്നുണ്ട്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;വാസ്തവത്തിൽ അച്ഛൻ എന്നെ ഒന്നും പഠിപ്പിച്ചിരുന്നില്ല. ജിജ്ഞാസയോടെ എന്തെങ്കിലും ചോദിക്കുമ്പോൾ മറുപടി പറയുക മാത്രമാണ്‌ ചെയ്തിരുന്നത്‌. നാലഞ്ചു വയസ്സായപ്പോഴേക്കും തൊടിയിലുണ്ടായിരുന്ന സസ്യലതാദികളെപ്പറ്റിയും തെങ്ങ്‌, കവുങ്ങ്‌, മാവ്‌, പ്ളാവ്‌ മുതലായ വൃക്ഷങ്ങളെപ്പറ്റിയും ഒരു സാമാന്യ ധാരണയുണ്ടായത്‌ അങ്ങനെയാണ്‌. അവയുടെ പരിചരണത്തിൽ ക്രമേണ ഞാനും പങ്കാളിയാകാൻ തുടങ്ങി. അച്ഛൻ അതു പ്രോത്സാഹിപ്പിക്കുകയും എനിക്കുവേണ്ടി ചെറിയ കൈക്കോട്ട്‌, വെട്ടുകത്തി മുതലായവ ഉണ്ടാക്കിച്ചുതരികയും ചെയ്തു. ചെറിയ തൊടി ആയിരുന്നുവെങ്കിലും അതിൽ ഒരടി മണ്ണുപോലും വെറുതെ ഇട്ടിരുന്നില്ല. വേനൽക്കാലത്തു അച്ഛൻ തേവുകയും അമ്മ നനയ്ക്കുകയുമാണ്‌ ചെയ്തിരുന്നത്‌. അഞ്ചാറു വയസ്സായപ്പോഴേക്കും ഞാൻ അമ്മയെ സഹായിക്കാൻ തുടങ്ങി. കൈയാണിയിലൂടെ വരുന്ന വെള്ളം ഓരോന്നിന്റെ കടക്കലേയ്ക്ക്‌ ചെറിയ കൈക്കോട്ടുപയോഗിച്ച്‌ തിരിച്ചുവിട്ടിരുന്നു. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;എട്ടൊമ്പതു വയസ്സായപ്പോഴേയ്ക്കും നനയുടെ ചുമതല ഞാൻ ഏറ്റെടുത്തു. പ്രഭാതഭക്ഷണം കഴിഞ്ഞ്‌ അച്ഛൻ ത്ലാക്കൊട്ടെയുമെടുത്ത്‌ (മരം കൊണ്ടുള്ള തേക്കുകൊട്ട) കിണറ്റിൻ കരയിലേയ്ക്ക്പോകുമ്പോൾ ഞാൻ കൈക്കോട്ടുമായി തൊടിയിലെത്തും. തൊടിയിൽ പകുതിഭാഗം അരമുക്കാൽ മണിക്കൂറുകൊണ്ട്‌ നനച്ചുതീരും. ബാക്കി പകുതി പിറ്റേന്നും. പത്തുപന്ത്രണ്ടു വയസ്സുള്ളപ്പോൾ ഒരു ദിവസം നേരത്തെ ഭക്ഷണം കഴിച്ച്‌ ത്ലാകൊട്ടയുമെടുത്ത്‌ ഞാൻ കിണറ്റിൻ കരയിലെത്തി അച്ഛൻ ചെയ്യാറുള്ളതുപോലെ ത്ലാക്കണയിൽ കൊട്ട കയറ്റി കൊരടിട്ട്‌ ഉറപ്പിച്ച്‌ മെതിയിൽ കയറി ഏത്തം വലിക്കാൻ തുടങ്ങി. ശബ്ദം കേട്ട്‌ അച്ഛൻ ഓടിവന്ന്‌ നോക്കുമ്പോൾ വെള്ളം മുക്കിയെടുത്ത്‌ ത്ലാകൊട്ട മുകളിലേക്ക്‌ വലിക്കാനുള്ള ഉത്സാഹത്തിലാണ്‌ ഞാൻ. അച്ഛൻ കൗതുകത്തോടെ എന്നെ നോക്കി നിന്ന ചിത്രം ഇപ്പോഴും മനസ്സിൽ തെളിയുന്നുണ്ട്‌. വെള്ളം ഒരു കണക്കിന്‌ വലിച്ചു കയറ്റി ആണിയിലേക്ക്‌ വിടുമ്പോൾ എന്റെ പാരവശ്യം കണ്ട്‌ ഇന്ന്‌ ഇത്ര മതി എന്നു പറഞ്ഞ്‌ അച്ഛൻ ജോലി ഏറ്റെടുത്തു. പിറ്റേന്നു മുതൽ ദിവസേന തേവുന്നതിന്‌ (ഏത്തം വലിക്കുന്നതിന്‌) ഉള്ള പരിശീലനമായിരുന്നു. ക്രമേണ അച്ഛനെപ്പോലെ പണിയെടുക്കുന്നതിനുള്ള കരുത്തുനേടി. ഏത്തം വലിക്കുന്നതിന്റെയും കൈക്കോട്ടുപിടിച്ച്‌ തൊടിയിൽ പണിയെടുക്കുന്നതിന്റേയും ഫലമായി എന്റെ കൈകളിലുണ്ടായ തഴമ്പ്‌ ആറുപതിറ്റാണ്ടു കഴിഞ്ഞിട്ടും മായാതെ കിടക്കുന്നതു തന്നെ അന്നത്തെ കഠിനാധ്വാനത്തിന്റെ തെളിവ്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;കൊല്ലങ്ങൾക്കുശേഷം ചരിത്രഗ്രന്ഥങ്ങൾ വായിച്ചുകൊണ്ടിരുന്നപ്പോൾ യാദൃച്ഛികമായി കണ്ടെത്തിയ ഒരു സത്യം കൗതുകമുണർത്തുന്നു. രണ്ടു ലോകയുദ്ധങ്ങൾക്ക്‌ സാക്ഷ്യം വഹിച്ച കാലഘട്ടമാണല്ലോ ഇരുപതാംനൂറ്റാണ്ടിന്റെ പൂർവാർദ്ധം. 1914 ൽ ഒന്നാംലോകയുദ്ധം ആരംഭിക്കുമ്പോൾ അച്ഛന്‌ മൂന്ന്‌ വയസ്സ്‌. 1939 ൽ രണ്ടാംലോകയുദ്ധം ആരംഭിക്കുമ്പോൾ എനിക്ക്‌ മൂന്ന്‌ വയസ്സ്‌. സ്വഭാവരൂപവത്കരണം നടക്കുന്ന ബാല്യകൗമാരങ്ങൾ കടന്നുപോയത്‌ രണ്ടുപേരെ സംബന്ധിച്ചും യുദ്ധകാലാന്തരീക്ഷത്തിലാണ്‌. യുദ്ധം നേരിട്ടുബാധിച്ചില്ലെങ്കിലും അതിന്റെ കെടുതികൾ ലോകമെമ്പാടും ഗ്രാമാന്തരങ്ങളിൽപോലും ശക്തമായി അനുഭവപ്പെട്ടിരുന്നു. നിത്യോപയോഗ പദാർത്ഥങ്ങൾക്കെല്ലാം വലിയ ക്ഷാമം ഉള്ളതിന്‌ ഭയങ്കരവില. കൊടുംപട്ടിണി. ഞങ്ങളെ സംബന്ധിച്ചടത്തോളം തൊടിയിൽ ധാരാളം ഫലവൃക്ഷങ്ങളും കിഴങ്ങുവർഗ്ഗങ്ങളും പച്ചക്കറികളും ഉണ്ടായിരന്നതുകൊണ്ട്‌ ചോറ്‌ കുറവാണെങ്കിലും വിശപ്പ്‌ അനുഭവിക്കേണ്ടിവന്നിട്ടില്ല. നാലഞ്ചു മരോട്ടികൾ ഉണ്ടായിരുന്നതിന്റെ കുരു കഴുകി ഉണക്കി ഇടിച്ച്‌ തിളപ്പിച്ച്‌ എണ്ണ തെക്കിയെടുത്തിരുന്നു. ആ മരോട്ടിയെണ്ണ ഉപയോഗിച്ച്‌ കത്തിച്ചിരുന്ന നിലവിളക്കിന്റെ മുമ്പിലിരുന്നാണ്‌ ഏറിയ കാലം ഞങ്ങൾ പഠിച്ചിരുന്നത്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;രണ്ടുലോകയുദ്ധങ്ങളുടെ അനുഭവ തീവ്രതകൊണ്ടാകാം എല്ലാ കാര്യങ്ങളിലും കർക്കശമായ നിലപാടായിരുന്നു അച്ഛന്റേത്‌. ആഡംബരം പൂർണ്ണമായും ഒഴിവാക്കുക, ഒന്നും പാഴാക്കിക്കളയാതിരിക്കുക, കടലാസിന്റെ ഒരു പുറം ഒഴിവാണെങ്കിൽ അതും ഉപയോഗിക്കുക. ഇങ്ങനെ പലതും ശീലിച്ചത്‌ അങ്ങനെയാണ്‌. കൂടാതെ ചിന്തിക്കാനും ചോദ്യംചെയ്യാനുമുള്ള ശീലം വായിച്ചറിഞ്ഞകാര്യങ്ങൾ നിരന്തരമായ ധ്യാനമനനങ്ങളിലൂടെ മനസ്സിൽ നിലനിർത്തുക. ഇവയൊക്കെ അച്ഛനിൽ നിന്നു കിട്ടിയതാണ്‌. അത്ര അനുഭവ തീവ്രത ഇല്ലാതിരുന്നതുകൊണ്ടാകാം ആ കർക്കശ നിലപാട്‌ ഞാൻ പൂർണ്ണമായും ഉൾക്കൊണ്ടില്ല. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;(അടുത്തലക്കത്തിൽ തുടരും)&lt;/span&gt;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/sradha/~4/4atyCJaHLPI" height="1" width="1"/&gt;</description>
			<author>jyothish@takyonline.com (Administrator)</author>
			<category>May</category>
			<pubDate>Mon, 21 May 2012 12:44:19 +0000</pubDate>
		<feedburner:origLink>http://sradha.net/index.php/blog/87-2012-05-21-12-57-26</feedburner:origLink></item>
		<item>
			<title>എ.കെ. രവീന്ദ്രനുമായി ഒരു അഭിമുഖം</title>
			<link>http://feedproxy.google.com/~r/sradha/~3/vveas2crBxo/86-2012-05-21-12-42-23</link>
			<guid isPermaLink="false">http://sradha.net/index.php/blog/86-2012-05-21-12-42-23</guid>
			<description>&lt;p&gt;&lt;span style="font-size: 12pt;"&gt;&lt;img style="margin: 10px auto; display: block;" alt="ezhuth" src="http://sradha.net/images/may/ezhuth.jpg" height="360" width="504" /&gt;&lt;/span&gt;&lt;/p&gt;
&lt;p style="text-align: center;"&gt;&lt;span style="font-size: 12pt;"&gt;എഴുത്തധികാരത്തെ ചോദ്യം ചെയ്യുക &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;എ.കെ. രവീന്ദ്രനുമായി ഒരു അഭിമുഖം - എം.ജി. ബാബു&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;em&gt;&lt;span style="font-size: 12pt;"&gt;വായനക്കാരന്റെ പക്ഷത്തുനിന്നുള്ള സമകാലിക ഇടപെടലുകളാണല്ലോ യഥാർത്ഥത്തിൽ കീഴാളസ്വരാജ്‌ എന്ന ഈയിടെ പ്രസിദ്ധീകരിച്ച പുസ്തകം. എഴുതുന്നവർ എഴുത്തുകാർ, വായിക്കുന്നവർ വായനക്കാർ എന്നൊക്കെ വ്യാഖ്യാനിക്കാമെങ്കിലും ഇവർ പരസ്പരം വിരുദ്ധ ധ്രുവങ്ങളിലാണോ? കത്തെഴുതാൻ ആരംഭിക്കുന്നതോടെ വായനക്കാരനും എഴുത്തുകാരനായി മാറുന്നില്ലേ? ഒരർത്ഥത്തിൽ എഴുത്തുകാരനും വായനക്കാരനായി മാറുന്നുണ്ട്‌. എഴുത്തിന്റെയും വായനയുടെയും അതിർവരമ്പുകളെ താങ്കൾ എങ്ങനെയാണ്‌ നോക്കിക്കാണുന്നത്‌ ?&lt;/span&gt;&lt;strong&gt;&lt;span style="font-size: 12pt;"&gt; &lt;/span&gt;&lt;/strong&gt;&lt;/em&gt;&lt;/p&gt;
&lt;p&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;എഴുത്തിന്റെയും വായനയുടെയും അതിർവരമ്പുകൾ നിർണ്ണയിക്കുന്നത്‌ അധികാരമാണ്‌. ബ്രഹ്റ്റും വായനക്കാരുടെ കത്തുകളും എന്ന കുറിപ്പിൽ ഇക്കാര്യമാണ്‌ പരാമർശിച്ചിട്ടുള്ളത്‌. എഴുത്തധികാരത്തിന്‌ കീഴ്പ്പെടുന്ന വായനയെ സർഗ്ഗാത്മകമായ കീഴാളവായന എന്നുപറയാനാവില്ല. എഴുത്തധികാരത്തെ ചോദ്യം ചെയ്യുമ്പോൾ എഴുത്തുതന്നെയും വായനയാവുകയാണ്‌. അധികാരം അതിർവരമ്പുകളിടുന്നില്ലെങ്കിലാണ്‌ എഴുതുന്നവർ എഴുത്തുകാരും വായിക്കുന്നവർ വായനക്കാരുമാവുക. എഴുത്തുകാർ, വായനക്കാർ എന്നിങ്ങനെ വേവ്വേറെ സംവർഗ്ഗങ്ങളുണ്ടാകുന്നതും വായനക്കാരുടെ പംക്തി എന്നൊന്ന്‌ രൂപകല്പന ചെയ്യപ്പെടുന്നതും എഴുത്തധികാരത്തിന്റെ കാഴ്ചപ്പാടിലൂടെ വായനക്കാരെ നോക്കിക്കാണുന്നതുകൊണ്ടാണ്‌. ആർക്കുവേണ്ടി എഴുതുന്നു എന്നതുപോലെ ആർക്കുവേണ്ടി വായിക്കുന്നു എന്ന ചോദ്യമുയരാത്തതും അതുകൊണ്ടാണ്‌. വായനയുടെ ഉപഭോഗപരമായ അരക്കിട്ടുറപ്പിക്കുകയാണ്‌ നമ്മുടെ പത്രാധിപസമൂഹം ചെയ്തുവരുന്നത്‌.&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 12pt;"&gt;&lt;em&gt;നിലപാടുകളിൽ വ്യക്തതയും സൈദ്ധാന്തികമായ കരുത്തും സാമൂഹിക നിരീക്ഷണത്തിലെ സൂക്ഷ്മതയും പുലർത്തുന്ന താങ്കളുടെ കത്തുകൾ സ്വതന്ത്രമായി എഴുതാൻ ശേഷിയുള്ള ഒരെഴുത്തുകാരനെ വെളിപ്പെടുത്തുന്നുണ്ട്‌. പ്രതികരണക്കുറിപ്പുകളിലേയ്ക്ക്‌ സ്വയം പരിമിതപ്പെടുകയായിരുന്നുവെന്ന്‌ തോന്നിയിട്ടുണ്ടോ?&lt;/em&gt; &lt;/span&gt;&lt;/p&gt;
&lt;p&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;കീഴാളവായനയുടെ പക്ഷത്തുനിന്ന്‌ ചിന്തിക്കുമ്പോൾ ഏതുതരം എഴുത്തും പ്രതികരണങ്ങൾ തന്നെ. സ്വതന്ത്രമായി എഴുതാൻ ശേഷിയുള്ള ഒരെഴുത്തുകാരൻ എന്നൊക്കെ പറയാൻ കഴിയുന്നത്‌ എഴുത്തധികാരത്തിന്റെ നിലപാടിലൂടെ എഴുത്തിനെ നോക്കിക്കാണുമ്പോഴാണ്‌. എഴുത്തിന്റെ പ്രതികരണസ്വഭാവം മറച്ചുപിടിച്ച്‌ എഴുത്തധികാരത്തിൽ അഭിരമിക്കുന്നവർ മാത്രമേ പൊതുവേ എഴുത്തുകാർ ആയി ആഘോഷിക്കപ്പെടുന്നുള്ളൂ. ഇതാകട്ടെ എഴുത്തിനെക്കുറിച്ചുള്ള വരേണ്യസങ്കല്പത്തിന്റെ പരിമിതിയാണ്‌. പ്രതികരണങ്ങൾ കുറിപ്പുകളോ, ലേഖനങ്ങളോ, പ്രബന്ധങ്ങളോ, തിട്ടൂരങ്ങളോ ഒക്കെയാകുന്നത്‌ ഭാഷയിൽ കരിക്കാടി മോന്തലും കഞ്ഞികുടിയും ഊണുകഴിക്കലും അമൃതേത്തും മറ്റും ഉണ്ടാകുന്നതുപോലെ അധികാരവുമായി ബന്ധപ്പെട്ടു കൂടിയാകുന്നു. എന്നു കരുതി ഇതരഘടകങ്ങൾ അപ്രധാനമാണെന്ന്‌ വിവക്ഷിക്കുന്നില്ല.&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;em&gt;&lt;span style="font-size: 12pt;"&gt;പ്രകോപനങ്ങളുടെയും പാഠങ്ങളുടെയും പേരിൽ സി.ആർ. പരമേശ്വരൻ ഒരു പുസ്തകം താങ്കളുടെ പേരിൽ സമർപ്പിച്ചതായി കണ്ടിട്ടുണ്ട്‌. അദ്ദേഹവുമായുള്ള ബന്ധം എങ്ങനെയായിരുന്നു?ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ, വിയോജിപ്പുകൾ, യോജിപ്പുകൾ... &lt;/span&gt;&lt;/em&gt;&lt;/p&gt;
&lt;p&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;സി.ആർ. പരമേശ്വരൻ ആദ്യപുസ്തകം എനിക്കാണ്‌ സമർപ്പിച്ചത്‌. ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ സ്വഭാവം വെളിവാക്കുന്നുണ്ട്‌ പ്രകോപനങ്ങളുടെയും പാഠങ്ങളുടെയും പേരിൽ എന്ന വിശേഷണം. അടുത്ത സുഹൃത്തുക്കൾ എന്നതിൽ കവിഞ്ഞ്‌ ഒന്നിച്ചുള്ള പ്രവർത്തനങ്ങളൊന്നും ഞങ്ങൾ ഏറ്റെടുത്തിരുന്നില്ല. എഴുപതുകളുടെ പൊതുസ്വാധീനം ഞങ്ങളിലൂടെ കടന്നുപോയി എന്നേയുള്ളൂ. എൺപതുകളുടെ തുടക്കത്തിൽ കെ. വേണു ഉൾപ്പെടെയുള്ള നക്സലെറ്റ്‌ തടവുകാരെ വിട്ടയക്കുന്നതിന്‌ പരമേശ്വരൻ പ്രേംജിയുടെയും മറ്റും സഹകരണത്തോടെ ഒറ്റയാൾപോരാട്ടം നടത്തിയ ഒരു സംഭവമുണ്ട്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ മേൽ ധാർമ്മികസ്വാധീനം ചെലുത്തി തടവുകാരെ വിട്ടയപ്പിക്കാനായിരുന്നു പദ്ധതി. വിഷയം ആന്റണിയുടെ മുന്ന‍ിലെത്തിയപ്പോൾ, പുറത്തൊരു ബഹുജനപ്രക്ഷോഭമോ കൂട്ടനിവേദനങ്ങളോ ഒന്നുമില്ലാതെ എങ്ങനെയാണ്‌ തനിക്കിതു ചെയ്യാനാവുക എന്ന്‌ അദ്ദേഹം പ്രതികരിച്ചത്രേ. ഇതേ തുടർന്നാണ്‌ പരമേശ്വരൻ ഹരിപ്പാടിനടുത്ത്‌ ചിങ്ങോലിയിൽ മൈത്രേയന്റെ വീട്ടിൽ കൂടുമായിരുന്ന സോഷ്യലിസ്റ്റുഫോറത്തിന്റെ പിന്തുണ ആവശ്യപ്പെടാനായി എന്റെ സഹായത്തോടെ അവിടെ എത്തിച്ചേർന്നത്‌. ടി.കെ. രാമചന്ദ്രൻ, ടി.എൻ. ജോയ്‌, ബി. രാജീവൻ, സച്ചിദാനന്ദൻ, ഭാസുരേന്ദ്രബാബു, കവിയൂർ ബാലൻ, ജോയ്‌ മാത്യു എന്നിങ്ങനെ നക്സലെറ്റ്‌ അനുഭാവികളുടെ ഒരു വലിയ സംഘത്തിലേയ്ക്കാണ്‌ പരമേശ്വരനെ ഞാൻ ആനയിച്ചത്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ദൗർഭാഗ്യമെന്നുപറയട്ടെ, സ്വന്തം കേസ്‌ വാദിക്കാൻപോലും തയ്യാറല്ലാത്തവിധം ചാരുമജ്ജുംദാറിന്റെ അതിതീവ്രനിലപാട്‌ അപ്പോഴും മുറുകെ പിടിച്ചിരുന്ന നക്സലൈറ്റ്‌ തടവുകാരെ അവരുടെ അഭ്യർത്ഥനപ്രകാരമല്ലാതെ പുറത്തുകൊണ്ടുവരുന്നത്‌ രാഷ്ട്രീയമായി ശരിയല്ലെന്ന പൊതുവായ തീരുമാനത്തോട്‌ യോജിച്ചുനിൽക്കേണ്ടി വന്നതിനാൽ പരമേശ്വരൻ ഉന്നയിച്ച ധാർമ്മികവാദമുഖങ്ങൾ നിഷ്ഫലമാകുന്നതുകണ്ട്‌ ദു:ഖിക്കാനേ എനിക്കായുള്ളൂ. രാത്രിയുടെ അന്ത്യയാമത്തിൽതന്നെ പരമേശ്വരന്‌ അവിടം വിടേണ്ടിവന്ന ഒരു സാഹചര്യമുണ്ടായതിലെ കുറ്റബോധം എനിക്കിപ്പോഴുമുണ്ട്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;കേവലമായ ധാർമ്മികാവേശത്തിൽ വ്യക്തികളെ അതിരുവിട്ട്‌ തള്ളിപ്പറയുന്ന ശീലം പരമേശ്വരനുള്ളതായി മറ്റുപലർക്കുമെന്നപോലെ എനിക്കും തോന്നാതിരുന്നിട്ടില്ല. ദൗർബല്യമായി വിമർശിക്കപ്പെടുന്ന ഈ സ്വഭാവത്തിൽതന്നെയാകാം പരമേശ്വരന്റെ കരുത്തും എന്നു കരുതാനാണ്‌ എനിക്കിഷ്ടം. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;കവിയും വിമർശകനും നോവലിസ്റ്റുമായ സി.ആർ. പരമേശ്വരനെക്കാൾ ഏതാനും ചെറുകഥകളുടെ രചയിതാവായ പരമേശ്വരനെയാണ്‌ ഞാൻ കൂടുതൽ വിലമതിക്കുന്നത്‌. അടുത്തചങ്ങാതികളെന്ന നിലയിൽ ആശയപരമായി ഞങ്ങൾ തമ്മിലുള്ളത്‌ പരസ്പരം പങ്കുവെയ്ക്കലാണ്‌; അറിയലും അറിയിക്കലുമാണ്‌. യോജിപ്പുകളുടെയും വിയോജിപ്പുകളുടെയും എക്കൗണ്ടുകൾ വെവ്വേറെ സൂക്ഷിക്കുന്ന ബന്ധമല്ല എനിക്ക്‌ പരമേശ്വരനുമായുള്ളത്‌.&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;em&gt;&lt;span style="font-size: 12pt;"&gt;കെ. വേണു, ബി. രാജീവൻ, കെ.എൻ. രാമചന്ദ്രൻ തുടങ്ങിയ നവമാർക്സിസ്റ്റുകളുമായും കെ.ഇ.എൻ., പി.കെ. പോക്കർ തുടങ്ങിയ ഔദ്യോഗിക മാർക്സിസ്റ്റുകളുമായും വിയോജിക്കുകയും തർക്കിക്കുയും ചെയ്യുന്നവയാണ്‌ കീഴാളസ്വരാജിലെ കുറിപ്പുകൾ. ഒരേ സമയം ഈ രണ്ടുവിഭാഗക്കാരോടും എങ്ങനെയാണ്‌ സംവാദം സാധ്യമാകുന്നത്‌? &lt;/span&gt;&lt;/em&gt;&lt;/p&gt;
&lt;p&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;കീഴാളസ്വരാജ്‌ എന്ന പരികൽപന മുൻനിർത്തിയാണ്‌ എന്റെ സംവാദങ്ങൾ. പ്രസ്തുത സങ്കല്പത്തോട്‌ ചേർന്നു നിൽക്കുന്നവരും അകന്നു നിൽക്കുന്നവരുമുണ്ട്‌. മറ്റുള്ളവർ എവിടെ നിൽക്കുന്നു എന്ന വ്യത്യാസമൊന്നും ഈ സംവാദത്തിൽ അത്രകണ്ട്‌ പ്രസക്തമല്ല. നവസാമൂഹിക പ്രസ്ഥാനങ്ങൾ യഥാർത്ഥത്തിൽ എന്തിനുവേണ്ടിയാണ്‌ നിലകൊള്ളുന്നത്‌ എന്നതിനെക്കുറിച്ച്‌ അവയിലെ പോരാളിൾക്കുതന്നെ എത്രകണ്ട്‌ അവബോധമുണ്ടെന്നതാണ്‌ പ്രശ്നം. വിവിധതരം മാർക്സിസങ്ങളെയും സവർണ്ണഫെമിനിസത്തെയും ദലിത്‌ അധികാരവ്യാമോഹങ്ങളെയും അന്ധമായ ഗാന്ധിഭക്തിയെയും അലോപ്പതിക്‌ കാഴ്ചപ്പാടിനെയും ഒരുപോലെ വിമർശവിധേയമാക്കുന്നത്‌ നവസാമൂഹിക പ്രസ്ഥാനങ്ങളുടെ സമരമുഖങ്ങൾക്ക്‌ സൈദ്ധാന്തിക വ്യക്ത ലഭ്യമാകുന്നതിനുവേണ്ടിയാണ്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;കാഴാളസ്വരാജിനൊപ്പം പ്രകാശിതമായ നല്ലത്‌ പ്രകൃതി ചികിത്സയോ? എന്ന ആരോഗ്യസ്വരാജിനെ സംബന്ധിച്ച പുസ്തകത്തിൽ നഴ്സുമാരുടെ സമരദിശ എന്നൊരു ലേഖനമുണ്ട്‌. സ്ത്രീകളുടെ വീട്ടടിമത്തം ആശുപത്രിവ്യവസായത്തിൽ പറിച്ചു നടുന്നതുമായി ബന്ധപ്പെടുത്തി സ്വന്തം തൊഴിൽമേഖലതന്നെ എപ്രകാരമാണ്‌ നഴ്സുമാരുടെ സമരത്തെയും സാമൂഹികപദവിയെയും എതിരായി ബാധിക്കുന്നതെന്ന്‌ അതിൽ അന്വേഷിക്കുന്നുണ്ട്‌. അധികാരാവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യുന്നവർ ഇതേ അധികാരാവകാശങ്ങളുടെ ഇരകളാണ്‌ തങ്ങളെന്ന വസ്തുത പലപ്പോഴും മറന്നുപോകുന്നു. കീഴാളസ്വരാജിലൂടെ മാത്രമേ ഈ വിഷമവൃത്തം മറികടക്കാനാവൂ എന്നതാണ്‌ എന്റെ പ്രമേയം. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;അധികാരാവകാശങ്ങൾക്കു വേണ്ടിയുള്ള സമരങ്ങൾ നിറുത്തിവെയ്ക്കണമെന്നല്ല, മറിച്ച്‌ അവ സ്വത്വാവബോധത്തോടെയുള്ള സ്വാശ്രിത ചെറുത്തുനില്പുകളെന്ന നിലയിൽ സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാണെന്ന്‌ ആത്യന്തികമായി ഉറപ്പുവരുത്തേണ്ടതുണ്ടെന്നാണ്‌ അർത്ഥമാക്കുന്നത്‌. ശരീരത്തിന്റെ രാഷ്ട്രീയത്തിലും സ്വയം ചികിത്സയിലും സാക്ഷരരാവുക. അങ്ങനെ രാഷ്ട്രീയവിദ്യാഭ്യാസത്തിന്റെ ആദ്യപാഠമാവുകയാണ്‌.&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;em&gt;&lt;span style="font-size: 12pt;"&gt;കീഴാള സ്വരാജ്‌ എന്ന പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ സ്ത്രീവാദം, പരിസ്ഥിതി, ദളിത്‌വാദം തുടങ്ങിയ ജ്ഞാനവ്യവഹാരങ്ങളുടെ പിൻബലത്തിൽ സമകാലിക പ്രശ്നങ്ങളിൽ കണിശമായ പ്രതികരിക്കുന്ന ഒരു ചിന്തകന്റെ സാന്നിധ്യം കണ്ടെത്താം. ഇത്തരം പോസ്റ്റ്‌ മാർക്സിയൻ സങ്കല്പനങ്ങൾ താങ്കൾക്ക്‌ എങ്ങനെയാണ്‌ വഴിതെളിച്ചമായത്‌? &lt;/span&gt;&lt;/em&gt;&lt;/p&gt;
&lt;p&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ബഹുജനങ്ങളുടെ ദൈനംദിന ജീവിതചര്യകൾ തന്നെയാണ്‌ അവരുടെ സമരമുഖം. സഹനം, വിധേയത്വം, ഭീതി, നാണം, കരച്ചിൽ, ക്ഷോഭം, തെറി, പൊട്ടിത്തെറി, ചെറുത്തുനില്പ്പ്‌, മിഥ്യാഭിമാനം, നിരാശ, നിഷ്ക്രിയത്വം, മദ്യപാനം, ഭക്തി, ആത്മഹത്യ, ദിവാസ്വപ്നം, സ്വയംഭോഗം, ഭ്രാന്ത്‌, പ്രണയം, യുക്തിവിചാരം, ശാപം, പിറുപിറുപ്പ്‌, വിശ്വാസം, സ്നേഹം, കഠിനാധ്വാനം, പരസ്പരാശ്രിതത്വം, ത്യാഗം, ആർത്തി, മോഷണം, വഴിപാട്‌, പ്രാർത്ഥന, ഉറഞ്ഞുതുള്ളൽ, മന്ത്രവാദം, മരുന്നുസേവ എന്നിങ്ങനെ ഏതു രീതിയുള്ള കീഴാലപ്രതികരണവും അവരുടെ സമരത്തിന്റെ വകഭേദങ്ങളോ ഘട്ടങ്ങളോ ആണെന്ന തിരിച്ചറിവിൽ നിന്നാണ്‌ സൂക്ഷ്മതല കീഴാളരാഷ്ട്രീയം പിറവിയെടുക്കുന്നത്‌. മേല്പറഞ്ഞതരം പ്രതികരണങ്ങളുടെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയമാനങ്ങൾ കണ്ടെത്തി ജനങ്ങൾ സത്യത്തിൽ എന്തിനുവേണ്ടിയാണ്‌ വ്യത്യസ്തരൂപങ്ങഓളിൽ പ്രതികരിക്കുന്നതെന്നും അതു ഫലപ്രദമാകണമെങ്കിൽ അവരുടെ ജീവിതശൈലികളിൽ എന്തെന്ത്‌ അഴിച്ചുപണിയലുകൾ നടത്തണമെന്നും ബോധ്യപ്പെടാൻ ഉതകുന്നതരം സൈദ്ധാന്തിക നിർമ്മിതികൾ ജനജീവിതത്തിന്റെ ദൃശ്യാദൃശ്യതലങ്ങളിൽ നിന്നുതന്നെ (വിപ്ളവസിദ്ധാന്തം പുറത്തുനിന്ന്‌ കൊണ്ടുവരേണ്ടതില്ലെന്നർത്ഥം) കണ്ടെത്തലാണ്‌ പ്രധാനം. പോസ്റ്റ്‌ മാർക്സിസ്റ്റ്‌ സിദ്ധാന്തങ്ങളെക്കാൾ കീഴാളജീവിതനിരീക്ഷണവും മൗലികമായ കീഴാളനിലപാടുമാണ്‌ ഇവിടെ നിർണ്ണായകമാകുന്നത്‌. മാർക്സും ഗാന്ധിയും അംബേദ്കറും നാരായണഗുരുവും റോസാലക്സംബർഗുമൊക്കെ ഈ അന്വേഷണത്തിൽ മറ്റു ചിന്താസരണികൾക്കൊപ്പം വഴിവിളക്കുകളായി തുടരുകതന്നെയാണ്‌. ആരും ഒഴിവാക്കപ്പെടേണ്ടവരോ വേറെ വേറെ അറകളിൽ പ്രതിഷ്ഠിക്കപ്പെടേണ്ട വിഗ്രഹങ്ങളോ ആകുന്നില്ല.&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;em&gt;&lt;span style="font-size: 12pt;"&gt;ഈ പുസ്തകത്തിൽ അടിയൊഴുക്കായി വർത്തിക്കുന്നത്‌ കീഴാളസ്വരാജിനെപ്പറ്റിയുള്ള നിരീക്ഷണമാണല്ലോ. ഗാന്ധിജിയുടെ ഹിന്ദുസ്വരാജിനോട്‌ താങ്കളുടെ കീഴാളസ്വരാജ്‌ എത്രത്തോളം ചേർന്നുനിൽക്കുന്നു. എത്രത്തോളം വൈരുദ്ധ്യം പുലർത്തുന്നു. കീഴാളൻ നൽകുന്ന വ്യാപ്തികൾ എത്രയൊക്കെ? &lt;/span&gt;&lt;/em&gt;&lt;/p&gt;
&lt;p&gt;&lt;em&gt;&lt;span style="font-size: 12pt;"&gt;&lt;/span&gt;&lt;/em&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ദേശീയസ്വാതന്ത്ര്യസമരസന്ദർഭം ഗാന്ധിയൻ സങ്കല്പനങ്ങളെ സവിശേഷമായ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്‌. നെഹ്‌റുവിയൻ സ്വതന്ത്ര ഇന്ത്യ ഉണ്ടാകുന്നത്‌ അങ്ങനെയാണ്‌. ഇന്നിപ്പോൾ ദേശീയത പല തലങ്ങളിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഔപചാരികമായി അത്‌ ഭൂപരമായ അധികാരാതിർത്തികളാലും ഹിന്ദുത്വസാംസ്കാരിക വൈശ്വികതയാലും ആഗോളീകൃത മൂലധനത്താലും ഒരാൾക്ക്‌ (വ്യത്യസ്തമൂല്യങ്ങളുള്ള) ഒരു വോട്ട്‌ എന്ന സാങ്കേതിക ജനാധിപത്യസംവിധാനത്താലും അടയാളപ്പെട്ടിരിക്കുന്നു. കീഴാള ജനവിഭാഗങ്ങളെയും പ്രത്യുത്പാദന പ്രധാനമായ കീഴാളദേശീയതകളെയും അവയുടെ സ്വാശ്രിതസാധ്യതകളെയും അദൃശ്യമാക്കിക്കൊണ്ടാണ്‌ മേല്പറഞ്ഞ ഔപചാരികദേശീയതയുടെ നിലനില്പ്പ്‌. നാനാത്വത്തിലെ ഏകത്വമല്ല, മറിച്ച്‌ വൈവിധ്യങ്ങളുടെ സ്വാശ്രിതസഹവർത്തിത്വമാണ്‌ കീഴാളദേശീയതകളുടെ മുഖമുദ്ര. ഹിന്ദ്‌ സ്വരാജിനെ ഗാന്ധിയുടെ കണ്ണുകൾകൊണ്ടല്ലാതെ കീഴാളജനത സ്വന്തം കണ്ണുകൾകൊണ്ട്‌ വായിക്കുമ്പോൾ പിറവിയെടുക്കുന്നതാണ്‌ കീഴാളസ്വരാജ്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;കീഴാളതയ്ക്ക്‌ സ്വത്വപരമായി സ്വയംവരിച്ച കീഴ്നില എന്നുകൂടി അർഥമുണ്ട്‌. ഒരു സാമൂഹികപദവി എന്നതിനെക്കാൾ മൂലധനവിരുദ്ധമായ ആത്മീയ അവബോധമാണത്‌. പ്രകൃതിയുടെ വസ്തുവൽക്കരണത്തിന്‌ (മാർക്സിന്റെ കമ്മോഡിറ്റി ഫെറ്റിഷിസം അഥവാ വസ്തുരതി എന്ന പരികല്പന ഓർക്കുക) അത്‌ തടയിടുന്നു.&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 12pt;"&gt;&lt;em&gt;മാർക്സിയൻ കാഴ്ചപ്പാടിലെ അടിസ്ഥാനവർഗ്ഗസങ്കല്പത്തിൽ ഇന്ത്യൻ സാഹചര്യത്തിൽ ജാതിയുടെയും സമുദായത്തിന്റെയും നിറം കലർത്തിയെടുത്തതാണ്‌ താങ്കളുടെ കീഴാളസങ്കല്പമെന്ന്‌ ആരോപിച്ചാൽ...&lt;/em&gt; &lt;/span&gt;&lt;/p&gt;
&lt;p&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഇന്ത്യയിലെ കമ്യൂണിസ്റ്റുപാർട്ടികളുടെ അടിസ്ഥാനവർഗ്ഗ സങ്കല്പം വ്യവസായത്തൊഴിലാളിവർഗ്ഗത്തിന്റെ നേതൃത്വപരമായ പങ്കിനെ കേന്ദ്രീകരിച്ചുള്ളതാണ്‌. തെണ്ടിത്തൊഴിലാളിവർഗ്ഗം എന്നൊരു വിഭാഗത്തെ ചികഞ്ഞെടുത്ത്‌ സാമൂഹ്യവിരുദ്ധമെന്ന്‌ മുദ്രചാർത്തി മാറ്റി നിർത്തുന്ന ഈ അടിസ്ഥാനവർഗ്ഗ സങ്കല്പത്തിൽ സ്ത്രീകളോ ദലിതരോ പരമ്പരാഗതകർഷകരോ ആദിവാസികളോ ആ വിഭാഗങ്ങളുടേതായ സ്വത്വമുദ്രകളോടെയല്ല ഉൾച്ചേർക്കപ്പെട്ടിരിക്കുന്നത്‌. തൊഴിലുമായി ബന്ധപ്പെട്ട വർഗ്ഗസങ്കല്പത്തിനപ്പുറം കീഴാള ജനവിഭാഗങ്ങളുടെ ജനനം ആധാരമാക്കിയുള്ള സ്വത്വമുദ്രകൾ അഴിച്ചുമാറ്റുകയോ മറച്ചുപിടിക്കുകയോ ചെയ്തുകൊണ്ടാണ്‌, കമ്യൂണിസ്റ്റ്‌ അടിസ്ഥാനവർഗ്ഗസങ്കല്പത്തിന്റെ നിലനില്പ്‌. സ്ത്രീതൊഴിലാളിയും കർഷകതൊഴിലാളിയും, അടുത്തകാലത്ത്‌ പട്ടികജാതിസഖാവും മറ്റും ഉണ്ടായത്‌ അങ്ങനെയാണ്‌. അതേസമയം സവർണ്ണജാതിപ്പേരുകൾ കമ്യൂണിസ്റ്റുകൾ അഭിമാനപൂർവ്വം നിലനിർത്തിവരികയുമുണ്ടായി. സ്ത്രീ-ദലിത്‌ സ്വത്വങ്ങൾ തൊഴിലാളി-കർഷകത്തൊഴിലാളി മുദ്രകൾക്കൊണ്ട്‌ മറയ്ക്കപ്പെടുകയോ വിഭജിയ്ക്കപ്പെടുകയോ ചെയ്യുമ്പോൾ നമ്പൂതിരിപ്പാട്‌, മേനോൻ, പിള്ള, നായർ എന്നിങ്ങനെയുള്ള മുദ്രകൾ അവരുടെ സവർണ്ണസ്വത്വത്തെ വർഗ്ഗവിഭജനങ്ങൾക്കപ്പുറം എടുത്തുകാണിക്കുകയാണല്ലോ ചെയ്യുന്നത്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;കീഴാളവിഭാഗങ്ങളിൽ വർഗ്ഗനിറം ചാർത്തി അവർക്കുമേൽ അധീശാധികാരം സ്ഥാപിക്കാനായി രൂപകല്പന ചെയ്യപ്പെട്ടതാണ്‌ അടിസ്ഥാനവർഗ്ഗ പരികല്പന. മറിച്ചല്ല, വർഗ്ഗസങ്കല്പംപോലെ ആരിലും എവിടെയും തരംപോലെ ആരോപിക്കാവുന്ന ഒന്നല്ലല്ലോ ജനനത്തെ അധികരിച്ചുള്ള സ്വത്വമുദ്രകൾ. വർഗ്ഗസങ്കല്പം കീഴാളസ്വത്വബോധത്തെ തകർക്കുന്ന അതേ അളവിൽ സവർണ്ണ-പുരുഷാധിപത്യമൂല്യങ്ങളെ തകർക്കുന്നില്ലെന്നു മാത്രമല്ല, കീഴാളസ്വത്വബോധത്തിന്റെ തകർച്ച സവർണ്ണ-പുരുഷാധിപത്യമൂല്യങ്ങളുടെ വർഗ്ഗാതീതമായ, പരിഷ്കൃതമായ, അതിജീവനം ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്‌. രാഷ്ട്രീയ-സാംസ്കാരികരംഗങ്ങളിൽ ആധുനിക-ആധുനികോത്തര-വിപ്ളവ പ്രസ്ഥാനങ്ങളെയൊക്കെ അതിജീവിച്ച്‌ മേനോൻ, പണിക്കർ, പിള്ള തുടങ്ങിയ ജാതിനാമങ്ങൾ ആഘോഷിക്കപ്പെടുന്നത്‌ അങ്ങനെയാണ്‌.&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;em&gt;&lt;span style="font-size: 12pt;"&gt;ഇന്നത്തെ നവലോകക്രമത്തിൽ കീഴാള മുന്നേറ്റത്തിന്‌ എത്രത്തോളം പ്രസക്തിയും സാധ്യതയുമുണ്ട്‌? &lt;/span&gt;&lt;/em&gt;&lt;/p&gt;
&lt;p&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ദേശാതീതഘടനയോടുകൂടിയ പുതിയ മൂലബോധനരൂപത്തെ ഫലപ്രദമായി ചെറുക്കാൻ കീഴാളസ്വത്വബോധത്തിൽ ഉറച്ചുനിന്നുകൊണ്ടുള്ള ചെറുത്തുനിൽപ്പുകൾക്കാണ്‌ കഴിയുക. ഇതൊരു മുന്നേറ്റമായിരിക്കെത്തന്നെ അധികാരരാഷ്ട്രീയത്തിന്റെ തലത്തിലുള്ള ഒന്നല്ല. മറിച്ച്‌ അധികാരത്തിനെതിരെയുള്ള ചെറുത്തുനിൽപ്പാണ്‌. പ്രത്യുത്പാദനപ്രധാനമായ ആത്മീയതയാണ്‌ ഇതിന്റെ ശാക്തികമായ ഉറവ. അധികാരത്തിനുവേണ്ടിയുള്ള വിഫലമുന്നേറ്റങ്ങളിൽ നിന്ന്‌ പാഠങ്ങളുൾക്കൊള്ളലാണ്‌ പ്രധാനം. അധികാരരാഷ്ട്രീയം എവിടെയും അത്രമേൽ പ്രതിസന്ധിയിലാണെന്ന തിരിച്ചറിവിൽ നിന്നാണ്‌ ഇത്തരമൊരു ചെറുത്തുനില്പ്പ്‌ സാധ്യമാകുന്നത്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;നമ്മുടെ ജനപ്രതിനിധികൾ വില്പനചരക്കുകളായി മാറിക്കഴിഞ്ഞിട്ട്‌ കാലമേറെയായി. എത്രപെട്ടെന്ന്‌, എത്ര അനായാസമാണ്‌, ശെൽവരാജ്‌ മാർ ഉണ്ടാകുന്നതെന്നു നോക്കൂ! സൈന്യത്തിലെ അഴിമതികൾ അങ്ങാടിപ്പാട്ടായിട്ടും വർഷങ്ങളായല്ലോ. സൈന്യത്തിലാണോ അഴിമതി അതോ സൈന്യം തന്നെയാണോ അഴിമതി എന്നു നാം ചിന്തിക്കാൻ വൈകിയിരിക്കുന്നു. ഏതുതരം ലോക്പാൽ ബില്ലിനാണ്‌ അഴിമതി തടയാനാവുക? ഏതു നിയമത്തിനാണ്‌ സ്ത്രീകളെ മുക്തരാക്കാനാവുക? ഏതു മരുന്നിനാണ്‌ ആരോഗ്യം തരാനാവുക? &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;സി. ആർ. പരമേശ്വരന്റെ ഭാഷയിൽ പറഞ്ഞാൽ, വിപ്ളവം പാച്ചുപിള്ള-പൈലിപ്പിള്ളടീമിന്‌ കരാർ കൊടുക്കുകയാണോ വേണ്ടത്‌? അതോ സർക്കാർതലത്തിൽ ആഗോള ടെണ്ടർ വിളിക്കണോ? ഇവയിൽ ഏതാണ്‌ ഇവന്റ്‌ മാനേജ്മെന്റുകളുടേതായ ഇക്കാലത്ത്‌ കൂടുതൽ പ്രയോഗികമെന്ന മൂഢചിന്തയിൽനിന്ന്‌ പുറത്തുകടക്കാനായിട്ടെങ്കിലും എന്തുകൊണ്ട്‌ നമുക്ക്‌ കീഴാളസ്വരാജ്‌ സ്വപ്നം കണ്ടുകൂടാ?&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 12pt;"&gt;&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/sradha/~4/vveas2crBxo" height="1" width="1"/&gt;</description>
			<author>jyothish@takyonline.com (Administrator)</author>
			<category>May</category>
			<pubDate>Mon, 21 May 2012 12:24:52 +0000</pubDate>
		<feedburner:origLink>http://sradha.net/index.php/blog/86-2012-05-21-12-42-23</feedburner:origLink></item>
		<item>
			<title>ഹവ്വ  -  M R Anoop</title>
			<link>http://feedproxy.google.com/~r/sradha/~3/FOnpxx7eNu4/85--m-r-anoop</link>
			<guid isPermaLink="false">http://sradha.net/index.php/blog/85--m-r-anoop</guid>
			<description>&lt;p style="text-align: center;"&gt;&lt;span style="font-size: 12pt;"&gt;&lt;span style="font-size: 14pt;"&gt;&lt;img style="margin: 10px; float: left;" alt="hawa" src="http://sradha.net/images/may/hawa.jpg" height="324" width="454" /&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;
&lt;p style="text-align: center;"&gt;&lt;span style="font-size: 12pt;"&gt;&lt;span style="font-size: 14pt;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;
&lt;p style="text-align: center;"&gt;&lt;span style="font-size: 12pt;"&gt;&lt;span style="font-size: 14pt;"&gt;ഹവ്വ&lt;/span&gt;&amp;nbsp;&lt;/span&gt;&lt;/p&gt;
&lt;p style="text-align: center;"&gt;&lt;span style="font-size: 12pt;"&gt; അനൂപ്‌&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 12pt;"&gt;കഴിഞ്ഞ ഒരുപാട്‌ മാസങ്ങൾ എനിക്കെല്ലാം ഹവ്വമയമായിരുന്നു. എന്റെ പ്രിയപ്പെട്ടവളുടെ ഗർഭകാലം ഞാൻ അവളിലും ഹവ്വയിലുമായി കഴിച്ചുകൂട്ടി. ഹവ്വയെ തേടി ഉണർച്ചകളിലും ഉറക്കങ്ങളിലും ഞാനലഞ്ഞു. ചരിത്രവും വർത്തമാനവും കൂടിക്കുഴഞ്ഞു. ഹവ്വ അനാഥയായി, ചരിത്രമായി, പ്രണയമായി, പ്രയാണമായി, വിരഹമായി. എന്തുകൊണ്ടോ ഞാൻ ഹവ്വയുടെ പക്ഷം മാത്രമായിരുന്നു; അതുപക്ഷെ ഹവ്വയിലെ സ്ത്രീയിലേയ്ക്കുള്ളൊരു പാതയാണ്‌ തുറന്നുതന്നത്‌. ഞാനും ഒരു സ്ത്രീയായി മാറിയിട്ടുണ്ട്‌ ഇതിലെ പലഭാഗത്തും. അവളുടെ ഗർഭനൊമ്പരങ്ങൾ ഞാനും അറിഞ്ഞിട്ടുണ്ട്‌, ഞാനും എന്റെ കുട്ടികളെ മുലയൂട്ടിയിട്ടുണ്ട്‌. നഷ്ടപ്പെട്ടുപോയ പലതും വീണ്ടെടുക്കാൻ ശ്രമിച്ചിട്ടുണ്ട്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;കഴിഞ്ഞ പത്ത്‌ പതിനഞ്ച്‌ മാസത്തെ എന്റെ എല്ലാ കവിതകളും ഞാൻ ഹവ്വയിൽ ചിലവാക്കി. ചിലപ്പോൾ കുത്തൊഴുക്കിന്റെയും പലപ്പോഴും സ്തംഭനത്തിന്റെയും നദി. പല അർത്ഥങ്ങളുമുരുത്തിരിഞ്ഞ ജീവന്റെ തന്നെ നദി. എനിക്ക്‌ ഒരു തീർത്ഥാടനമായിരുന്നു. ഹവ്വയിലൂടെയുള്ള യാത്ര. ഇതുപോലൊരു ഭൂപ്രദേശം മുമ്പൊരിക്കലും കണ്ടിട്ടില്ല, വാക്കുകൾക്കുവേണ്ടി ഇങ്ങനെ കാത്തിരുന്നിട്ടില്ല. വാക്കില്ലായ്മകളെന്നെ നിരാശനാക്കിയിട്ടില്ല. ഒന്നിനെക്കുറിച്ചുതന്നെ കവിതയിലിങ്ങനെ ധ്യാനിച്ചിരുന്നിട്ടില്ല. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഞാൻ മുമ്പെഴുതിയത്‌ ഇന്നെനിക്ക്‌ ഉപേക്ഷിക്കേണ്ടിവന്നിരിക്കുന്നു. വലിച്ചെറിയാവുന്ന കവിതകൾക്കൊക്കെ പകരം ഇന്ന്‌ കവിതയില്‌ എനിക്കുമൊരു കുടിൽ പണിയേണ്ടിവന്നിരിക്കുകയാണ്‌. എനിക്കൊപ്പം ഹവ്വയ്ക്കും വയസ്സാകുന്നു. നാനാർത്ഥങ്ങളുടെ ഹവ്വ ഇനിയും പിടിതരാതെ വെല്ലുവിളിക്കുന്നു. ഹവ്വയെക്കുറിച്ചോർത്ത്‌ ദിവസങ്ങളുടെ സ്വതന്ത്രമായ അടയാളങ്ങൾ മാത്രമാണ്‌ ഈ കവിത. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ആദ്യമായി ഹവ്വയുടെ ഐതിഹ്യത്തിനുമപ്പുറം ഞാൻ ചിന്തിച്ചത്‌ തമ്പിമാഷുടെ ഹവ്വ മുലപ്പാൽ കുടിച്ചപ്പോഴാണ്‌. ഇത്‌ മാഷിനും സ്മിതയ്ക്കും എന്റെ മകൾ അന്നയ്ക്കും സ്നേഹപൂർവ്വം സമർപ്പിക്കുന്നു.&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 12pt;"&gt;&lt;br /&gt;&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 12pt;"&gt;എം.ആർ. അനൂപിന്റെ ഹവ്വ എന്ന ദീർഘ കവിതയുടെ ആദ്യഖണ്ഡം &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ശ്രദ്ധയുടെ അടുത്ത ലക്കങ്ങളിൽ തുടർഖണ്ഡങ്ങൾ...&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 12pt;"&gt;&lt;img style="display: block; margin-left: auto; margin-right: auto;" alt="19" src="http://sradha.net/images/may/19.jpg" height="727" width="600" /&gt;&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 14pt;"&gt;&lt;img style="display: block; margin-left: auto; margin-right: auto;" alt="20" src="http://sradha.net/images/may/20.jpg" height="720" width="600" /&gt;&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 14pt;"&gt;&lt;img style="display: block; margin-left: auto; margin-right: auto;" alt="21" src="http://sradha.net/images/may/21.jpg" height="726" width="600" /&gt;&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 14pt;"&gt;&lt;img style="display: block; margin-left: auto; margin-right: auto;" alt="22" src="http://sradha.net/images/may/22.jpg" height="723" width="600" /&gt;&lt;/span&gt;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/sradha/~4/FOnpxx7eNu4" height="1" width="1"/&gt;</description>
			<author>jyothish@takyonline.com (Administrator)</author>
			<category>May</category>
			<pubDate>Mon, 21 May 2012 12:04:17 +0000</pubDate>
		<feedburner:origLink>http://sradha.net/index.php/blog/85--m-r-anoop</feedburner:origLink></item>
		<item>
			<title> ഇത്‌ ചോരക്കലിയാണ്‌  </title>
			<link>http://feedproxy.google.com/~r/sradha/~3/pObqsoPD1gQ/83-tp-chandrasekharan-assasination</link>
			<guid isPermaLink="false">http://sradha.net/index.php/blog/83-tp-chandrasekharan-assasination</guid>
			<description>&lt;p style="text-align: center;"&gt;&lt;img style="margin: 10px auto; display: block;" src="http://sradha.net/images/may/article-images/chorakally.jpg" alt="chorakally" height="360" width="504" /&gt;&lt;br /&gt;&lt;span style="font-size: 14pt;"&gt;ഇത്‌ ചോരക്കലിയാണ്‌ &lt;/span&gt;&lt;/p&gt;
&lt;p style="text-align: center;"&gt;&lt;br /&gt;&lt;span style="font-size: 14pt;"&gt;സാംസ്കാരിക കേരളം പ്രതികരിക്കുന്നു&lt;/span&gt;&lt;/p&gt;
&lt;p style="text-align: center;"&gt;&lt;strong&gt;&lt;span style="font-size: 12pt;"&gt;മഴുകൊണ്ട്‌ വെട്ടിയരിഞ്ഞ അവന്റെ മുഖം കണ്ടിട്ടും ഒന്നുതേങ്ങാത്ത മലയാളത്തിന്റെ സർഗ്ഗാത്മകതയെയും കാവ്യബോധത്തെയും കുറിച്ച്‌ ആലോചിച്ച്‌ എനിക്ക്‌ പേടിയാകുന്നു.&lt;/span&gt;&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 12pt;"&gt;ടി.പി. ചന്ദ്രശേഖരൻ കൊലപാതകം &lt;/span&gt;: &lt;span style="font-size: 12pt;"&gt;പ്രതികരണങ്ങൾ&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 12pt;"&gt;1. പി. സുരേന്ദ്രൻ - ചോരക്കലി &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം സമാനതകളില്ലാത്ത വിധം ദാരുണമാണ്‌. ഹിംസയുടെ ഭയാനകമായ മുഖം. രാഷ്ട്രീയലാഭങ്ങളുടെ കണക്കുപുസ്തകങ്ങളിൽ നിന്നും ചോരയാണ്‌ വാർന്നൊലിക്കുന്നത്‌. ഒരു ഭാഗത്ത്‌ രക്ഷകൻ നഷ്ടപ്പെട്ടതിന്റെ അനാഥത്വം പേറുന്ന ഒരു ദേശത്തിന്റെ വിലാപം. മകൻ നഷ്ടപ്പെട്ട അമ്മയുടെയും ഭർത്താവ്‌ നഷ്ടപ്പെട്ട ഭാര്യയുടെയും പിതാവ്‌ നഷ്ടപ്പെട്ട മകന്റെയും ചോരപടർന്ന കണ്ണീര്‌. മറുഭാഗത്ത്‌ ഉ‍ൂലനം ചെയ്യപ്പെടേണ്ട കുലംകുത്തിയെന്ന ആക്രോശവും കരുണാരഹിതമായ പദപ്രയോഗങ്ങളും ശരീരഭാഷയും. ചന്ദ്രശേഖരന്റെ ചോരയിൽ നിന്ന്‌ ഒരു തെരഞ്ഞെടുപ്പിൽ വിജയം സ്വപ്നം കാണുന്നുവരുടെ ആഹ്ളാദപ്രകടനങ്ങൾ. സമൂഹത്തിൽ ശേഷിക്കുന്ന പ്രബുദ്ധഭാവങ്ങൾക്ക്‌ ഇനി എവിടെയാണ്‌ ഇടം. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ചന്ദ്രശേഖരനെ എനിക്കറിയാമായിരുന്നു. ഇരട്ട ചങ്കുള്ള കമ്മ്യൂണിസ്റ്റു മാത്രമായിരുന്നില്ല അയാൾ. നയുടെ പൂമരമായിരുന്നു. സ്വന്തം നിലപാടുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം ഒരു പ്രസ്ഥാനത്തോട്‌ കലഹിച്ചു. ഒരു ദേശം മുഴുവൻ ആ കലഹത്തോട്‌ പിന്തുണച്ചു. ചന്ദ്രശേഖരന്റെ രാഷ്ട്രീയ നിലപാടുകളുടെ ശത്രുവോ മിത്രമോ അല്ല ഞാൻ. ഒരു മനുഷ്യൻ ഒരു വിശ്വാസസംഹിതയിലോ ഒരു പ്രസ്ഥാനത്തിനോ ജീവിച്ചു മരിക്കണമെന്ന്‌ കരുതുന്നില്ല. നിലപാടുകളും ബോധ്യങ്ങളുമൊക്കെ ബഹുസ്വരമാണ്‌. അവയെ ചൊല്ലി എന്തിനാണ്‌ ചോരക്കലി. ആർക്കുവേണ്ടിയാണ്‌ ചന്ദ്രശേഖരനെ വെട്ടി അരിഞ്ഞ്‌ തള്ളിയത്‌ എന്നെനിക്കറിയില്ല. പക്ഷേ എന്നെ പേടിപ്പിച്ചത്‌ രാഷ്ട്രീയപാർട്ടികളുടെ ആക്രോശങ്ങളാണ്‌. പാർട്ടിവിശ്വാസം എല്ലാ ആർദ്രതകളെയും സഹാനുഭൂതികളെയും മായിച്ചുകളയുകയാണെങ്കിൽ ഏതു വസന്തത്തെയാണ്‌ നമുക്കിനി സ്പ്നം കാണാൻ കഴിയുക. കലാകാര‍ാരുടെയും ബുദ്ധിജീവികളുടെയും കുറ്റകരമായ നിശ്ശബ്ദത നമ്മുടെകാലഘട്ടത്തിന്റെ അശ്ളീലമായി മാറുന്നു. മരിച്ചയാൾ കുറ്റവാളിയായിരുന്നില്ല. സ്വന്തം വിശ്വാസവുമായി ജീവിച്ച ഒരു പാവം മനുഷ്യനായിരുന്നു. അവന്റെ രാഷ്ട്രീയാദർശങ്ങളെ നിങ്ങൾ തള്ളിക്കളഞ്ഞേക്കൂ. മഴുകൊണ്ട്‌ വെട്ടിയരിഞ്ഞ അവന്റെ മുഖം കണ്ടിട്ടും ഒന്നുതേങ്ങാത്ത മലയാളത്തിന്റെ സർഗ്ഗാത്മകതയെയും കാവ്യബോധത്തെയും കുറിച്ച്‌ ആലോചിച്ച്‌ എനിക്ക്‌ പേടിയാകുന്നു. ഈ ചോരപാടയിലൂടെ ഒന്നുമെനിക്ക്‌ കാണാനാവുന്നില്ലല്ലോ ഈശ്വരാ. &lt;/span&gt;&lt;/p&gt;
&lt;p&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;2. എൻ. ശശിധരൻ &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;തലശ്ശേരിക്കാരായ ഞങ്ങൾക്ക്‌ രാഷ്ട്രീയ കൊലപാതകങ്ങൾ ഒരു പുതിയ സംഭവമല്ല. രാഷ്ട്രീയ കക്ഷികളുടെ സംരക്ഷണയിൽ സാധാരണ മനുഷ്യർ അവർക്കറിയാത്ത നിക്ഷിപ്ത താൽപര്യങ്ങളുടെ പേരിൽ വെട്ടിമരിക്കുന്നത്‌ ഞങ്ങൾ ഒരു പാട്‌ കണ്ടിട്ടുണ്ട്‌. പക്ഷേ പുതിയ കാലത്ത്‌ ഏതൊക്കെയോ അർത്ഥത്തിൽ സാധാരണ മനുഷ്യർ ഇത്‌ തിരിച്ചറിയുകയും കൊലപാതക രാഷ്ട്രീയത്തിൽ നിന്ന്‌ അകന്നു നിൽക്കുകയും ചെയ്യുന്നുണ്ട്‌. ഈ പുതിയ സാഹചര്യത്തിലാണ്‌ ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ ആരംഭിച്ചത്‌. ഇതേവരെ നടന്നുപോന്ന രാഷ്ട്രീയകൊലപാതകങ്ങളിൽ നിന്ന്‌ തികച്ചും വ്യത്യസ്തമാണ്‌ സഖാവ്‌ ടി.പി.യുടേത്‌. ഒരു കമ്യൂണിസ്റ്റുകാരനായി ജീവിക്കുകയും ധീരതയും ആർജവും കൊണ്ട്‌ ശത്രുക്കളുടെ പോലും ആദരം പിടിച്ചുപറ്റുകയും ചെയ്ത ചന്ദ്രശേഖരന്‌ ശത്രുക്കളായി ജനങ്ങളിൽ നിന്നും ആരും ഉണ്ടായിരുന്നില്ല. ഏറ്റവും നിഷ്ഠൂരമായ രീതിയിൽ അദ്ദേഹത്തെ കൊല ചെയ്തത്‌ ആരാണെന്ന്‌ രാഷ്ട്രീയബോധമുള്ള എല്ലാ മലയാളികൾക്കുമറിയാം. കൊലപാതകികൾ എളുപ്പം തിരിച്ചറിയപ്പെട്ടേക്കും. കൊലക്കുപിന്നിലുള്ള രാഷ്ട്രീയ ഗൂഢാലോചന എളുപ്പം വെളിപ്പെട്ടു എന്നുവരില്ല. കേരളത്തിൽ ഏറ്റവും ജനകീയമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു രാഷ്ട്രീയകക്ഷിയുടെ ആന്തരിക ജീർണ്ണതയുടെ പരമമായ ആവിഷ്ക്കാരമാണ്‌ ഈ കൊലപാതകം. നിയമവ്യവസ്ഥയും ഭരണകൂടവും ഈ ഗൂഢാലോചനയെ വെളിപ്പെടുത്തുവാൻ പര്യാപ്തമല്ലെങ്കിൽ ആ ദൗത്യം ഏറ്റെടുക്കേണ്ടത്‌ ജനങ്ങളാണ്‌. രണ്ടുദിവസം മുമ്പ്‌ ചന്ദ്രശേഖരന്റെ വീട്ടിൽ തടിച്ചുകൂടിയ മനുഷ്യരുടെ മുഖത്ത്‌ വായിക്കാൻ കഴിഞ്ഞ വേദനയും വീറും അതു സാധ്യമാക്കുമെന്നുതന്നെയാണ്‌ എന്റെ വിശ്വാസം. &lt;/span&gt;&lt;/p&gt;
&lt;p&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;3. സി.വി. ബാലകൃഷ്ണൻ &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;നിന്ദ്യവും ക്രൂരവുമായ ഈ കൊലപാതകത്തിനുപിന്നിൽ രാഷ്ട്രീയമായ പകയല്ലാതെ മറ്റൊന്നുമില്ല. ആശയപരമായ വിയോജിപ്പിനെ തുടർന്ന്‌ മറ്റൊരു പാർട്ടി രൂപീകരിച്ചു പ്രവർത്തിച്ചു എന്നതും തന്റെ നിസ്വാർത്ഥമായ പ്രവർത്തന ശൈലികൊണ്ട്‌ വിപുലമായ ജനപിന്തുണ ആർജിച്ചു എന്നതുമായിരുന്നു ടി.പി. ചെയ്ത അപരാധം. ചെറുപ്പം മുതൽ നെഞ്ചിലേറ്റിയ കമ്യൂണിസ്റ്റ്‌ അവബോധവും അതിന്റെ മൂല്യങ്ങളും മുറുകെ പിടിച്ചാണ്‌ ടി.പി. പ്രവർത്തിച്ചത്‌. ഒഞ്ചിയത്തെയും അയൽദേശങ്ങളെയും ജനങ്ങൾ അത്‌ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. അവരുടെ മനസ്സിലെ തീ അണയ്ക്കാനാവില്ല. അത്‌ ഇനിയും ആളിക്കൊണ്ടേയിരിക്കും. &lt;/span&gt;&lt;/p&gt;
&lt;p&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;4. സിവിക്‌ ചന്ദ്രൻ &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;കുലംകുത്തി എന്ന വാക്ക്‌ പഴയ വർഗ്ഗ വഞ്ചകൻ എന്ന വാക്കിന്‌ പകരമായിട്ടാണ്‌ ഉപയോഗിക്കുന്നത്‌. വർഗ്ഗ വഞ്ചകൻ എന്ന പദത്തിന്റെ ഇംഗ്ളീഷ്‌ പ്രയോഗം റെനിഗേഡ്‌ എന്നാണ്‌. വർഗ്ഗശത്രുവിന്‌ മാപ്പുകൊടുക്കാം. എന്നാൽ വർഗ്ഗവഞ്ചകനില്ല, കുലംകുത്തിക്കില്ല മാപ്പ്‌. ഇതാണ്‌ സർവ്വമാന സർവ്വലോക കമ്മ്യൂണിസ്റ്റുകളുടെ എത്തിക്സ്‌. കുലംകുത്തി എന്ന പേരുചൊല്ലി പുറത്താക്കപ്പെടുന്ന ഒരാൾക്ക്‌ പിന്നീടെന്തു സംഭവിക്കുന്നു എന്നതിന്‌ മലയാളത്തിലെ നോവൽ സാക്ഷ്യം കാക്കനാടിന്റെ ഉഷ്ണമേഖലയാണ്‌. ഉഷ്ണമേഖലയിലെ ശിവൻകുട്ടിയിൽ നിന്ന്‌ കേരള സ്റ്റാലിൻ എന്നറിയപ്പെട്ടിരുന്ന കെ.വി. പത്രോസിലേയ്ക്കും പിന്നീട്‌ കുലംകുത്തികളായ എം.വി.രാഘവനിലേയ്ക്കും ഗൗരിയമ്മയിലേയ്ക്കും ഒടുവിൽ ടി.പി. ചന്ദ്രശേഖരനിലേയ്ക്കും ദൂരം വളരെ കുറവാണ്‌. വ്യത്യാസം ഈ കുലംകുത്തികളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിൽ മാത്രമാണ്‌. ജനകീയ സമരങ്ങൾക്കും ആശയസംവാദത്തിനും പകരം ഇവന്റ്‌ മാനേജ്മെന്റും ക്വട്ടേഷൻ സംഘങ്ങളും ഹൈജാക്ക്‌ ചെയ്യപ്പെട്ടിരിക്കുന്ന ഒരു വ്യവസ്ഥാപിത പാർട്ടിയിൽ നിന്ന്‌ മറ്റെന്തു പ്രതീക്ഷിക്കാൻ. അങ്ങനെയാണ്‌ പാർട്ടിയും പ്രത്യയശാസ്ത്രവും. ഒരുപക്ഷേ ചില്ലറ കാരണങ്ങളാൽ വിടേണ്ടിവരുന്ന കുലംകുത്തികളിലൊരാളായി ടി.പി. ചന്ദ്രശേഖരൻ മാറുന്നത്‌. ജനാധിപത്യവാദിയാണോ സമത്വവാദിയാണോ എന്നുചോദിക്കുന്നതിനു മുമ്പ്‌ ഒരു ഇടതുപക്ഷക്കാരനോട്‌ ചോദിക്കാൻ നാം നിർബന്ധിതരാകുന്നത്‌ ഈ രാഷ്ട്രീയ സന്ദർഭത്തിലാണ്‌. ചന്ദ്രശേഖരനെ അറുംകൊല ചെയ്തവരോട്‌ അത്‌ പ്ളാൻ ചെയ്തവരോട്‌ നമുക്കീ ചോദ്യം ആവർത്തിക്കുക. ഇടതുപക്ഷക്കാരൻ ഏറ്റവും ചുരുങ്ങിയത്‌ ജനാധിപത്യവാദിയെങ്കിലും ആയിരിക്കേണ്ടേ. &lt;/span&gt;&lt;/p&gt;
&lt;p&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;5. ഖദീജ മുംതാസ്‌ &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ആകെയൊരു മരവിപ്പാണ്‌ തോന്നിയത്‌. തകർത്തിട്ടും പൊടിച്ചിട്ടും ഇത്തിരി ബാക്കിനിന്ന മനുഷ്യനയിലുള്ള വിശ്വാസവും പൊടുന്നനെ നഷ്ടപ്പെട്ടതിലുള്ള മരവിപ്പാണിത്‌. ഒന്നിച്ചു കളിച്ചും ചിരിച്ചും തല്ലിയും തലോടിയും വളർന്നവർ. ഒന്നിച്ചു പഠിച്ചുവളർന്നവർ. ഒരേ രാഷ്ട്രീയ ആദർശത്തിൽ പ്രചോദിതരായി സാമൂഹ്യരംഗത്തേക്ക്‌ ഇറങ്ങിയവർ. വ്യക്തിത്വത്തിന്റെ ഏണും കോണും നകളും അടുത്തറിഞ്ഞവർ. ആശയങ്ങളുടെ പേരിലുള്ള അഭിപ്രായഭിന്നതയും പരസ്പരം മറന്നതുകൊണ്ടുമാത്രം പൈശാചികമായി വെട്ടിയരിഞ്ഞ്‌ ഇല്ലാതാക്കാൻ കയ്യറപ്പ്‌ ഇല്ലാതാകുന്നതെങ്ങനെയാണ്‌. അത്രയും ഈടില്ലാതായിപ്പോയല്ലോ മനുഷ്യബന്ധങ്ങൾ. ക്വട്ടേഷൻ സംഘത്തെ ആ പ്രവർത്തി ഏൽപ്പിക്കുന്നത്‌ പൈശാചികതയുടെ തീവ്രത പതിടങ്ങ്‌ വർദ്ധിപ്പിക്കുന്നതേയുള്ളൂ. അവനവന്‌ കയ്യറപ്പ്‌ ഉള്ളതുകൊണ്ടല്ല പണത്തിന്റെ ബലത്തിൽ കൈ നനയാതെ ഇതും ഇതിനപ്പുറവും നടത്തിക്കൊടുക്കാനാവും എന്ന അഹങ്കാരം മനുഷ്യത്വത്തിനു നേരെയുള്ള രാക്ഷസീയമായ പരിഹാസ ചിരി അതാണ്‌ ഈ കൊലപാതകം വിളിച്ചോതുന്നത്‌. ക്വട്ടേഷൻ സംഘത്തെക്കൊണ്ട്‌ ചെയ്യിക്കുന്നതിനു മുമ്പ്‌ പിറകിൽ പ്രവർത്തിച്ചവരുടെ മനസ്സുകളിൽ എത്രവട്ടം ആ നിഷ്ഠൂരത പച്ചയായി അരങ്ങേറിക്കാണും. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;മനുഷ്യസമത്വത്തിന്റെ അധ:സ്ഥിതന്റെ മോചനത്തിന്റെ ഗാഥകൾപാടുന്ന രാഷ്ട്രീയപ്രസ്ഥാനമാണ്‌ ഈ മഹാ ക്രൂരതക്കു പിന്നിലെങ്കിൽ ആ പ്രസ്ഥാനത്തിന്റെ അപചയത്തിന്റെ നേരെ നോക്കി, ഹാ കഷ്ടം! എന്നുപറയുകയല്ലാതെ വേറെ എന്തുചെയ്യാൻ. വിശ്വാസപ്രമാണങ്ങൾ എത്രഗംഭീരമാണെങ്കിലും മനുഷ്യത്വത്തിനുനേരെ അഭിപ്രായസ്വാതന്ത്ര്യത്തിനുനേരെ വടിവാളുയർത്തുമ്പോൾ ആ പ്രസ്ഥാനത്തെ തന്നെ അവർ വ്യഭിചരിക്കുന്നു. വധിക്കപ്പെട്ടവനും പ്രസ്ഥാനവും തമ്മിലുള്ള ഭിന്നതയെ മറ്റാരെങ്കിലും മുതലെടുത്തുവെങ്കിൽ അത്‌ പതിടങ്ങ്‌ ഹീനമാകുന്നു. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ടി.പി.യുടെ ഭാര്യയുടെ വിറയാർന്ന കണ്ഠത്തിലൂടെ പലപ്പോഴായി പുറത്തുവന്ന വാക്കുകളാണ്‌ ഇത്തിരി ആശ്വാസമാകുന്നത്‌. തന്റെ ജീവിതത്തെ തന്നെ തകർത്തുകളഞ്ഞ ദുരന്തത്തിനു നേരെ ധീരയായി നിന്നുകൊണ്ട്‌ അവർ പറഞ്ഞ വാക്കുകൾ രാഷ്ട്രീയത്തിൽ സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി വിനിയോഗിക്കുന്നവർക്കെതിരെ മനുഷ്യത്വത്തിനു നേരെ ഉയരുന്ന ഭീഷണികൾക്കു നേരെ ജനധാപത്യ വിരുദ്ധശക്തികൾക്കെതിരെയുള്ള ശക്തമായ പ്രതികരണങ്ങളാകുന്നു. അതിന്റെ ചൂടും വീര്യവും ഉൾക്കൊള്ളുവാൻ പ്രബുദ്ധരെന്ന്‌ അഭിമാനിക്കുന്ന എത്ര മലയാളികൾക്കാവും എന്നതാണ്‌ പ്രധാനം.&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 12pt;"&gt;6. പി.കെ. പാറക്കടവ്‌ &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;നിന്നെ കൊന്നവർ കൊന്നേ പുവേ തന്നുടെ തന്നുടെ മോക്ഷത്തെ &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;എന്ന കവിവാക്യം ഓർമ്മവരുന്നു. ആശയത്തെ ആശയം കൊണ്ടല്ല ആയുധംകൊണ്ടുനേരിടണമെന്നു നമ്മെ പഠിപ്പിച്ചത്‌ ആരാണ്‌. ചായം തേച്ച തുണിക്കഷ്ണങ്ങൾ നമ്മെ നോക്കി ചിരിക്കുന്നു. ഇപ്പോൾ അതിൽനിറയെ നിരപരാധികളുടെ കരൾച്ചോര. അഡോണിസിന്റെ ഒരു കവിതയിൽ പൂവിലൊളിച്ച കാട്ടുമൃഗത്തെക്കുറിച്ച്‌ പറയുന്നുണ്ട്‌. കേരളം അക്ഷരാർത്ഥത്തിൽ ഒരു ഭ്രാന്താലയം തന്നെ. &lt;/span&gt;&lt;/p&gt;
&lt;p&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;7. പി. ബാലചന്ദ്രൻ &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഇരയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്ന വേട്ടക്കാരന്റെ ഇടത്താവളമാണ്‌ സർഗ്ഗാത്മകതയില്ലാത്ത രാഷ്ട്രീയം. കൈ കഴുകിയായും കുമ്പസാരിച്ചാലും ചൂണ്ടുവിരലിലെ ശേഷിക്കുന്ന വിരലുകൾ സ്വന്തം നെഞ്ചിലേക്കു തന്നെയാണ്‌. ആരോ പറഞ്ഞതുപോലെ ഹിംസയുടെ ഒരു വശത്ത്‌ എപ്പോഴും സി.പി.എം. വരുന്നത്‌ എന്തുകൊണ്ടാണ്‌. ഭീകരവാദത്തിന്റെ ഒരുവശത്ത്‌ ഇസ്ളാം വരുന്നതുപോലെ. മാരകായുദ്ധങ്ങളും ക്വട്ടേഷൻ സംഘങ്ങളും സമ്പത്തും സംഘബലവും ചോർത്തിക്കളയുന്നത്‌ വിശുദ്ധമായ ലക്ഷ്യങ്ങളെയും ആത്മനൈർമല്യങ്ങളെയും ആണ്‌. അതു നഷ്ടപ്പെടുമ്പോൾ നമ്മുടെ വഴിയരികുകളിൽ യാത്ര പറയുന്നവരുടെ ജീവരക്തം തളം കെട്ടും. ചന്ദ്രശേഖരന്റെ മുഖത്തേറ്റ കനത്ത മുറിവുകൾ വർഗ്ഗസമരത്തിന്റെ ഏതു സമരമുഖങ്ങളാണ്‌ സുഹൃത്തേ, തുറക്കുന്നത്‌. അതെ, ഇപ്പോൾ ചുളിയാത്ത നെറ്റികൾ ഷണ്ഡ‍ാരുടെ നെറ്റികൾ തന്നെ.&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;8. പി.ജെ. ആന്റണി &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഓഞ്ചിയത്ത്‌ നാം കണ്ടത്‌ രണ്ടാം ഇന്റർനാഷണൽ മുതൽ വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്‌ പാർട്ടികൾ നടപ്പിലാക്കിയ ഉ‍ൂലനനടപടികളുടെ തുടർച്ചയാണ്‌. കമ്മ്യൂണിസം എന്നാൽ സമ്പൂർണ്ണ ജനാധിപത്യമാണെന്ന്‌ തിരിച്ചറിയുന്നതുവരെ ഇത്തരം കാര്യങ്ങൾക്ക്‌ കമ്യൂണിസ്റ്റ്‌ പാർട്ടികൾ വിധേയമാകേണ്ടിവരും. എത്രയും പെട്ടെന്ന്‌ തങ്ങളുടെ പാർട്ടിയിൽ അടിസ്ഥാന ജനാധിപത്യമുണ്ടെന്ന്‌ പാർട്ടിക്ക്‌ അകത്തും പുറത്തും പ്രായോഗിക നടപടികളിലൂടെ തെളിയിക്കുക മാത്രമാണ്‌ ഇതിനെ നേരിടാനുള്ള ഏകപോംവഴി. ഈ പോംവഴിയെക്കുറിച്ച്‌ ചിന്തിക്കാതെ പുറമെയുള്ള പ്രതിരോധങ്ങൾ ഒട്ടുമേ തന്നെ ബോധ്യപ്പെടുന്നവയല്ല.&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 12pt;"&gt;&lt;br /&gt;&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 12pt;"&gt;9. കെ. ഗിരീഷ്കുമാർ &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ഹിംസ പ്രത്യയശാസ്ത്രമാവുകയും അക്രമരാഷ്ട്രീയം കർമ്മപദ്ധതിയാവുകയും ചെയ്യുന്ന സമകാലിക കേരളത്തിലെ ഏറ്റവും നീചവും ഹൃദയഭേദകവുമായ വാർത്തയാണ്‌ ടി.പി.യുടെ കൊലപാതകത്തിലൂടെ നാമനുഭവിച്ചത്‌. തെരെഞ്ഞെടുപ്പ്‌ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി ഈ കൊലപാതകത്തെ കുറിച്ച്‌ ചർച്ച ചെയ്യുന്നത്‌ തീർത്തും നിരുത്തരവാദപരമാണ്‌. രാഷ്ട്രീയവൈരത്തെ കൊലക്കത്തിക്കൊണ്ട്‌ നേരിടുന്നത്‌ ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിന്റെ നീതിബോധത്തെ അവഹേളിക്കുന്നതിന്‌ തുല്യമാണ്‌. അപരന്റെ വാക്കുകൾ സംഗീതമായി കേൾക്കാൻ കഴിയണം എന്ന വരികൾ പാട്ടാക്കി ചിട്ടപ്പെടുത്തി പൊതുയോഗത്തിനുമുമ്പ്‌ ജനങ്ങളെ കേൾപ്പിക്കുന്ന അനുഷ്ഠാന പരിപാടികളിൽ നിന്ന്‌ കേരളത്തിന്റെ ഇടതുപക്ഷം ഇനിമുതൽ മാറിചിന്തിക്കണം. &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;സ്നേഹം പ്രത്യയശാസ്ത്രമാകുകയും അഹിംസ പതാകയാകുകയും ചെയ്യുന്ന ഒരു രാഷ്ട്രീയനീതിബോധം കേരളത്തിൽ പുതുതായി ഉണർന്നുവരേണ്ടതുണ്ട്‌. നീതിയും സ്നേഹവും മുഴുവനായി അണഞ്ഞുപോകില്ലെന്ന പ്രത്യാശയെ കൈവിടരുത്‌. &lt;/span&gt;&lt;/p&gt;
&lt;p&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;10. ബാബു കുഴിമറ്റം &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;പ്രത്യയശാസ്ത്രപരമായ യോജിപ്പുകളും വിയോജിപ്പികളും ആശയപരമായ പോരാട്ടങ്ങളുടെ തലത്തിൽമാത്രം നിർത്തുക എന്നതാണ്‌ ഒരു പരിഷ്കൃതസമൂഹത്തിന്റെ ലക്ഷണം. ഓരോ തുള്ളി ചോരയിൽനിന്നും ഒരായിരം പേർ ഉയരും എന്ന മുദ്രാവാക്യം ഉയർത്തുന്നവർ ആരുതന്നെയായാലും ചോരപ്പുഴ ഒഴുക്കുന്നത്‌ അവർ വിളിച്ച മുദ്രാവാക്യത്തിന്റെ ആത്മാർത്ഥതയോടെയായിരുന്നില്ല എന്നതിന്‌ തെളിവാണിത്‌. ഒരിക്കലും ചോര ചിന്തുന്ന ഒരു സമരരീതിക്ക്‌ ഇന്ത്യൻ മണ്ണിൽ ഒരു കാലത്തും വേരോട്ടമുണ്ടാകില്ല. ടി.പി. ചന്ദ്രശേഖരനെ ഉ‍ൂലനം ചെയ്തത്‌ ഇവിടുത്തെ മാർക്സിസ്റ്റുപാർട്ടിയാണെന്ന്‌ ജനങ്ങൾ വിശ്വസിക്കുന്നു. ആ വിശ്വാസത്തിന്‌ അടിസ്ഥാനപരമായ ചില നിമിത്തങ്ങൾ ഉണ്ട്‌. അതു തെറ്റാണെന്നുണ്ടെങ്കിൽ അത്‌ തെളിയിക്കേണ്ട വലിയ ബാധ്യത മാർക്സിസ്റ്റുപാർട്ടിക്കാണ്‌.&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 12pt;"&gt;&lt;br /&gt;&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 12pt;"&gt;11. അക്ബർ കക്കട്ടിൽ &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;അതിക്രൂരവും പൈശാചികവുമായ ഈ കൊലപാതകം നമ്മുടെ സാമൂഹ്യ ജീവിതത്തിൽനിന്നും അകന്നുപോകുന്ന മനുഷ്യത്വത്തെക്കൂടിയാണ്‌ ഓർമ്മിപ്പിക്കുന്നത്‌. ഒരു യുക്തി ചിന്തകൊണ്ടും ന്യായീകരിക്കാനാവാത്ത ഈ സംഭവം നമ്മുടെ സമൂഹത്തിന്‌ നൽകുന്ന മുന്നറിയിപ്പുകൾ വളരെ പ്രധാനപ്പെട്ടതാണ്‌. ഭാവിയിൽ ഇങ്ങനെ ഇല്ലാത്തവിധം ഇതിലെ കുറ്റവാളികളെ കണ്ടെത്തേണ്ടതും അവരെ പ്രേരിപ്പിച്ചവരെ വെളിച്ചത്തുകൊണ്ടുവരേണ്ടതും അത്യാവശ്യമാണ്‌. ഒരു മുതലെടുപ്പുകൾക്കും അവസരം നൽകാത്തവിധം ധാർമ്മികബോധത്തോടെ പ്രതികരിക്കാൻ നാം എല്ലാവരും ജാഗരൂകരാകേണ്ടതുണ്ട്‌.&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 12pt;"&gt;&lt;br /&gt;&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 12pt;"&gt;12. താഹ &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;ടി.പി. ചന്ദ്രശേഖരന്റെ മരണം അടിസ്ഥാനപരമായി ഒരു മലായളിപൗരന്റെ മരണമാണ്‌. രണ്ടാമതു മാത്രമേ അതിലേക്ക്‌ രാഷ്ട്രീയമോ മറ്റും സംഭവങ്ങളോ കടന്നു വരുന്നുള്ളൂ. ഒരു മലയാളിയുടെ സംഘടനാപ്രവർത്തനത്തിന്റെ അതിര്‌ ആരാണ്‌ നിശ്ചയിക്കുന്നത്‌. വായനകൊണ്ടും നവോത്ഥാനപ്രസ്ഥാനങ്ങളുടെ ഇടപെടലുകൾക്കൊണ്ടും ഒരു മലയാളിക്ക്‌ സാധ്യമായ പൗരാവകാശ പ്രബുദ്ധത അയാളിൽ നിന്ന്‌ ഹിംസയുടെ കടന്നുകയറ്റം വഴി രാത്രിയിൽ തട്ടിമറിക്കുമ്പോൾ സംഭവിക്കുന്നത്‌ അത്‌ എല്ലാ മലയാളികളുടെയും സ്വതന്ത്രമായ ജീവൻ കവരുന്നതിൻ‍്‌ തുല്യമാണ്‌. ടി.പി.യുടെ കൊലപാതകം മലയാളി സമൂഹത്തിന്റെ കൂടി ഒരു അർധകൊലപാതകമായി മാറിയിരിക്കുകയാണ്‌. കേരളത്തിലെ വായനശാലകൾ ചായക്കടകൾ ബാർബർ ഷോപ്പുകൾ തുടങ്ങി അനേകം ഇടങ്ങളിൽ ഇരുന്നുകൊണ്ട്‌ മലയാളി രാഷ്ട്രീയപരവും മതപരവുമായ ഏതു സംഭവത്തെയും കുറിച്ച്‌ വെട്ടിത്തുറന്ന്‌ സംസാരിക്കും. ഇങ്ങനെയുള്ള കൊലപാതകങ്ങൾ നടക്കുമ്പോൾ മനുഷ്യരെയും സമൂഹത്തെയും ബാധിക്കുന്ന ഏതു കാര്യത്തെക്കുറിച്ചും വെട്ടിത്തുറന്നു സംസാരിക്കാമെന്ന മനോഭാവത്തിനുകൂടിയാണ്‌ വെട്ടേൽക്കുന്നത്‌. ഇതു നാം നമ്മുടെ നൈതികമായ ആർജവം കൊണ്ട്‌ തടയേണ്ടിയിരിക്കുന്നു.&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 12pt;"&gt;&lt;br /&gt;&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 12pt;"&gt;13. ഉദയശങ്കർ &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;കുരുതി ചരിത്രമാണ്‌. ട്രോട്സ്കിയുടെ തലയോടുകൾ മുതൽ കണ്ണും ചുണ്ടും മൂക്കും ഉൾപ്പെടെ മുഖം പിളർന്നതും. ബകുലിനെപ്പോലുള്ളവർ ഉടലോടെ അപ്രത്യക്ഷമായതും. പോൾ പോട്ടിന്റെ ചുടലസെല്ലുകൾ. ചെത്സുവിന്റെ രഹസ്യക്യാമ്പുകൾ. തീവ്രപക്ഷക്കാർ പരസ്പരം സഹോദരങ്ങളെ അറുത്തും കാഞ്ചിവലിച്ചും സാംസ്കാരിക ജാഥയുടെ തീരുമാനങ്ങളും. എല്ലാം കറുത്ത അധ്യായങ്ങൾ ഒരിക്കലും ഞെട്ടൽ ഉളവാകേണ്ടതില്ല. കാരണം കുലഛേദം ചെയ്യുന്ന ഗോത്രപ്പകകൾ തുടർന്നുകൊണ്ടിരിക്കും. കാറ്റിൽ ചോരയുടെ ഉളുമ്പ്‌ മണത്തുകൊണ്ടിരിക്കും. ആയുധധാരി വാടകക്കാരനാകാം. കല്പന കൊടുത്താൽ പകയുടെ കുലചിഹ്നമേന്തിയ വേട്ടക്കാരൻ. ആർക്കാണ്‌ ഇനി കറുത്ത വാറണ്ട്‌. ഞാനോ നിങ്ങളോ...&lt;/span&gt;&lt;/p&gt;
&lt;p&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;14. ദീദി &lt;/span&gt;&lt;br /&gt;&lt;span style="font-size: 12pt;"&gt;പുരുഷരാഷ്ട്രീയത്തിന്റെ ഏറ്റവും സ്വാഭാവികവും ഭീകരവുമായ ആവിഷ്ക്കാരമാണിത്‌. സ്ത്രീയെ തൊടാത്ത അംഗീകരിക്കാത്ത സ്ത്രീയെ മാറ്റിനിർത്തുന്ന രാഷ്ട്രീയത്തിന്റെ, ഗുണ്ടാരാഷ്ട്രീയത്തിന്റെ ഏറ്റവും ദാരുണമായ ആവിഷ്ക്കാരം. ടി.പി.യുടെ കൊലപാതകം നാളിതുവരെയുള്ള അക്രമോത്സുകമായ പുരുഷ രാഷ്ട്രീയത്തിന്റെ അനിവാര്യമായ തുടർച്ചയിൽ സംഭവിച്ചതാണ്‌. ഒരു സ്ത്രീയെന്ന നിലയിൽ സ്ത്രീയുടെ മനുഷ്യരാശിയെ പെറ്റുപോറ്റുന്ന രാഷ്ട്രീയത്തിന്റെ ഭാവികാലത്തെയാണ്‌ ഞാൻ സ്വപ്നം കാണുന്നത്‌. ടി.പി.യുടെ ഭാര്യ രമ അവൾ അതിശയകരമായ ധീരതയുള്ളവൾ. അവരുടെ പ്രതികരണം അത്രമേൽ ധീരം. പതറാത്തത്‌. എന്നാൽ തന്റെ പ്രിയപ്പെട്ടവൻ മരിക്കേണ്ടിവന്നു, തന്റെ ധീരതയെ പുറത്തേക്കുകൊണ്ടുവരുവാൻ എന്നതാണ്‌ നമ്മെ മുറിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌.&lt;/span&gt;&lt;/p&gt;
&lt;p&gt;&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/sradha/~4/pObqsoPD1gQ" height="1" width="1"/&gt;</description>
			<author>jyothish@takyonline.com (Administrator)</author>
			<category>May</category>
			<pubDate>Mon, 21 May 2012 04:29:11 +0000</pubDate>
		<feedburner:origLink>http://sradha.net/index.php/blog/83-tp-chandrasekharan-assasination</feedburner:origLink></item>
		<item>
			<title>വാസ്തുവിശേഷം -  Weekend Home</title>
			<link>http://feedproxy.google.com/~r/sradha/~3/Dj23GJq5lGo/82-vaasthu-may-2012</link>
			<guid isPermaLink="false">http://sradha.net/index.php/blog/82-vaasthu-may-2012</guid>
			<description>&lt;p style="text-align: center;"&gt;&lt;img style="margin: 10px auto; display: block;" alt="vasthuvishesham" src="http://sradha.net/images/may/article-images/vasthuvishesham.jpg" height="360" width="504" /&gt;&lt;br /&gt;&lt;span style="font-size: 14pt;"&gt;&lt;/span&gt;&lt;span style="font-size: 14pt;"&gt;വാരാന്ത്യഗൃഹം &lt;/span&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size: 12pt;"&gt;&lt;/span&gt;&lt;/strong&gt;&lt;/p&gt;
&lt;p style="text-align: center;"&gt;&lt;strong&gt;&lt;span style="font-size: 12pt;"&gt;ഹരിത&lt;/span&gt;&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 12pt;"&gt;നഗരത്തിന്റെ തിരക്കിൽ നിന്നും മാറി ഒരു വാരാന്ത്യം പ്രൊഫഷണൽ ജോലിയുടെ സമ്മർദ്ദം ഇല്ലാതെ കുടുംബവുമൊത്തിരിക്കാൻ ഒരിടം. നഗരത്തിന്റെ വായു ജലമലിനീകരണങ്ങളില്ലാതെ ശുദ്ധവായു ശ്വസിക്കാനും കിണർവെള്ളം കുടിക്കാനും പറ്റിയതരത്തിൽ പ്രകൃതിയോട്‌ ചേർന്നുനിൽക്കുന്ന പരിസരം. കുട്ടികളെ പ്രകൃതിയുടെ ബാലപാഠങ്ങൾ പഠിപ്പിക്കാനും സയൻസ്‌ പുസ്തകത്തിൽ Mimosa Pudica എന്ന പേരുകാണുമ്പോൾ ഇതു നമ്മുടെ തൊട്ടാവാടിയല്ലേ? ഞാനിതു തൊട്ടിട്ടുണ്ടല്ലോ എന്ന്‌ മക്കൾക്ക്‌ പറയാനും ഉതകുന്ന ഒരു സ്ഥലം. വീക്കെന്റ്‌ ഹോം എന്ന ആശയത്തെ പുതിയ തലമുറയിലെ അണുകുടുംബങ്ങൾക്കിടയിൽ ജനകീയമാക്കുന്നതിന്‌ കാരണം ഇതൊക്കെ തന്നെയാണ്‌. വയനാട്ടിലെ നെല്ലാർചാലിൽ ബാഗ്ളൂരിൽ എഞ്ചിനീയറായ സന്തോഷിനും കുടുംബത്തിനുംവേണ്ടി ആർക്കിടെക്ട്‌ നിഷാൻ ഡിസൈൻചെയ്ത വീക്കെന്റ്‌ ഹോം രണ്ടു തടാകങ്ങൾക്കിടയിൽ അവയിലേയ്ക്കു മുഖം നോക്കിനിൽക്കുന്ന ഒന്നാണ്‌. ഇഷ്ടികയും കരിങ്കല്ലും കൊണ്ട്‌ വളരെ റസ്റ്റിക്‌ (Rustic)&amp;nbsp;&amp;nbsp; ആയി ഡിസൈൻ ചെയ്യപ്പെട്ട വീടിന്‌ തടാകത്തിനു കുറുകെ പറക്കാൻ തയ്യാറെടുക്കുന്ന ഒരു പക്ഷിയുടെ മട്ടാണ്‌.&lt;/span&gt; &lt;br /&gt;&lt;span style="font-size: 12pt;"&gt;ആധുനിക ആർക്കിടെക്ചറിന്റെ സങ്കീർണ്ണതകളൊന്നും കൂടാതെ വളവും തിരിവും ഉള്ള നാടൻ നിർമ്മാണ ശൈലിയുടെ അപൂർണ്ണതകളെ ആഘോഷമാക്കുന്ന ഒരു തരം ഡിസൈൻ രീതിയാണ്‌ നിഷാൻ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌. ആഴ്ചയിൽ അഥവാ മാസത്തിൽ ഒരിക്കൽ ഈ വാരാന്ത്യഗൃഹത്തിൽ വരുമ്പോൾ സങ്കീർണ്ണമായ നഗരജീവിതത്തിന്റെ കുപ്പായം അഴിച്ചുമാറ്റി തങ്ങളുടെ അപൂർണ്ണതകളെ ആഘോഷമാക്കാൻ സന്തോഷിനും കുടുംബത്തിനും കഴിയുന്നുണ്ടായിരിക്കണം.&lt;/span&gt;&lt;/p&gt;

{gallery}images/may/vasthu,root=1{/gallery}&lt;img src="http://feeds.feedburner.com/~r/sradha/~4/Dj23GJq5lGo" height="1" width="1"/&gt;</description>
			<author>jyothish@takyonline.com (Administrator)</author>
			<category>May</category>
			<pubDate>Mon, 21 May 2012 04:13:54 +0000</pubDate>
		<feedburner:origLink>http://sradha.net/index.php/blog/82-vaasthu-may-2012</feedburner:origLink></item>
		<item>
			<title>ചോരയുടെ ഭൂപടമായി കേരളരാഷ്ട്രീയം ചുരുളുകയാണോ? </title>
			<link>http://feedproxy.google.com/~r/sradha/~3/mctZ3Sxlvfc/81-may-editorial</link>
			<guid isPermaLink="false">http://sradha.net/index.php/blog/81-may-editorial</guid>
			<description>&lt;p style="text-align: center;"&gt;&lt;span style="font-size: 14pt;"&gt;&lt;img style="margin: 10px auto; display: block;" alt="editorial" src="http://sradha.net/images/may/article-images/editorial.jpg" height="315" width="441" /&gt;എഡിറ്റോറിയൽ : ചോരയുടെ ഭൂപടമായി കേരളരാഷ്ട്രീയം ചുരുളുകയാണോ? &lt;/span&gt;&lt;/p&gt;
&lt;p style="text-align: center;"&gt;&lt;strong&gt;&lt;span style="font-size: 12pt;"&gt;വി.ജി. തമ്പി &lt;/span&gt;&lt;/strong&gt;&lt;/p&gt;
&lt;p&gt;&lt;span style="font-size: 12pt;"&gt;സഹജീവനത്തിന്റെ മൂല്യസമൃദ്ധിയെക്കുറിച്ചും ഭൂമിരാഷ്ട്രീയത്തെക്കുറിച്ചും സ്വതന്ത്രഭാവനയുടെ കാറ്റിനെയും വെളിച്ചത്തെയും കുറിച്ചും ഭാവിയിലേയ്ക്ക്‌ വിതറേണ്ട വിത്തുകളെക്കുറിച്ചും ബദൽജീവിത സാധ്യതകളെക്കുറിച്ചും സ്വപ്നങ്ങൾ പങ്കുവെയ്ക്കുവാൻ ആഗ്രഹിച്ചുകൊണ്ടാരംഭിച്ച പ്രസിദ്ധീകരണമാണ്‌ ശ്രദ്ധ. എന്നാൽ ആറുമാസം പോലും കഴിഞ്ഞില്ല, മലയാളിജീവിതം അത്തരം സ്വപ്നങ്ങളുടെ സാധ്യതകൾപോലും തല്ലിതകർക്കുകയാണല്ലോ. കേരളം ഒരു തോറ്റ ജനതയുടെ ശവപ്പറമ്പാണെന്ന്‌ വിശേഷിപ്പിക്കുവാൻ ഇനി അധികം കാത്തുനിൽക്കേണ്ടിവരില്ല. വിയോജിപ്പിനും വിമർശനത്തിനും വഴി തിരിയലിനും ഇത്രയും കഠിനമായ കറുത്ത വിധി നടപ്പിലാക്കുന്ന നമ്മുടെ നാടിനെ ഒരു ജനാധിപത്യരാജ്യമെന്ന്‌ ഇനി ആരെങ്കിലും പറയുമോ? പകയും പ്രതികാരമോ ഇത്രയും നിഷ്ഠൂരമായ ചോരക്കലിയാക്കി, ശാന്തവും നിർമ്മലവുമായ ഒരു ഗ്രാമത്തെരുവിനെ ഒറ്റരാത്രികൊണ്ട്‌ വെട്ടിവീഴ്ത്തിയ ദാരുണത നമുക്കെന്ത്‌ തിരിച്ചറിവുകളാണ്‌ തരുന്നത്‌? ഇങ്ങനെയാണ്‌ രാഷ്ട്രീയം മനുഷ്യർക്ക്‌ വിലയിടുന്നതെങ്കിൽ ഒരു പിടി ചാരത്തിൽ ഈ ഭൂമിയെ അടക്കം ചെയ്യുകയായിരിക്കും നല്ലത്‌. അൽപ്പം ചോര തളിച്ചുകൊടുക്കുകയും ചെയ്യാം. ചോരക്കറയുടെ ആ രാത്രിയിൽ സഹജീവിയായ ഒരു മനുഷ്യന്റെ മുഖം തിരിച്ചറിയാനാവാത്ത വിധം വെട്ടിത്തകർത്തു. തലയോട്‌ പൊട്ടിച്ചിതറി. ഇനി നമ്മുടെ ജനാധിപത്യത്തെ കശാപ്പെന്നും കുരുതിയെന്നും ഉ‍ൂലനമെന്നും മാറ്റിപ്പറയേണ്ടിവരും. വിയോജിക്കുന്നവരെല്ലാം വർഗ്ഗവഞ്ചകരെങ്കിൽ അവരെ കശാപ്പു ചെയ്യുന്നതെങ്കിൽ വിമോചന രാഷ്ട്രീയമെങ്കിൽ നമുക്കിനി മറ്റൊരു നരകത്തീയുടെ ആവശ്യമില്ല. ജീവനെക്കുറിച്ച്‌ ആകുലതകളില്ലാത്ത മരണരാഷ്ട്രീയത്തിനു മുമ്പിലാണ്‌ ജനമിപ്പോൾ പകച്ചുനിൽക്കുന്നത്‌. ജനതയുടെ പരമമായ നിസ്സഹായതയിലാണ്‌ ഹിംസ മുട്ടയിട്ട്‌ പെറ്റുപെരുകുന്നത്‌. രാഷ്ട്രീയത്തിനുള്ളിൽ ഗുണ്ടകളെ പെറ്റുവളർത്തുന്നതിന്‌ അനുവദിച്ചുകൊടുക്കുന്ന പാർട്ടി ഗ്രാമങ്ങൾക്കുചുറ്റും മതിൽ പണിയുന്ന അണികളുടെ നിസ്സഹായതയിലാണ്‌ ഈ ചോരക്കലിയുടെ കൊലക്കത്തി മൂർച്ചകൂട്ടുന്നത്‌. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ച്‌ സാംസ്കാരികകേരളത്തിന്റെ പ്രതികരണങ്ങൾക്കായി എഴുത്തുകാരായ കുറെ മിത്രങ്ങളെ സമീപിച്ചു. മിക്കവരും ഒരൊറ്റസ്വരത്തിലാണ്‌ ഹൃദയഭേദിയായ ഈ ജനാധിപത്യഹിംസയോട്‌ പ്രതികരിച്ചത്‌. ചിലർ സമർത്ഥമായി ഒഴിഞ്ഞുമാറി. മൗനം കൊണ്ട്‌ അശ്ളീലം കാണിച്ചു. പാർട്ടിയോട്‌ നിർല്ലജ്ജം കൂറുപ്രഖ്യാപിച്ചുകൊണ്ട്‌ മനുഷ്യരല്ലെന്ന്‌ തെളിയിച്ച ചില എഴുത്തുമിത്രങ്ങളുടെ മുമ്പിൽ ഹൃദയം തോറ്റുപോയി. ബാലചന്ദ്രൻ ചുള്ളിക്കാട്‌ പ്രതികരിക്കാനല്ല കരയാനാണ്‌ ഇഷ്ടപ്പെടുന്നതെന്ന്‌ പറഞ്ഞു. ജനം സ്വയം രക്ഷിക്കട്ടെയെന്നാണ്‌ കടുത്ത ആത്മരോക്ഷത്തോടെ അദ്ദേഹം കൂട്ടിച്ചേർത്തത്‌. ജനാധിപത്യത്തിന്റെ പുറംകുപ്പായമണിഞ്ഞ നാടുവാഴിഏകാധിപത്യത്തിന്റെ കണ്ണിൽച്ചോരയില്ലാത്ത ആസുരതകൾക്കു മുമ്പിൽ ഭയന്നുവിറച്ചിരിക്കുന്നതിനാൽ പ്രതികരിക്കുന്നില്ല എന്നദ്ദേഹം പറയുമ്പോൾ, നിസ്സഹായരായ ജനത്തിന്റെ മുഴുവൻ പേടിയും കുറ്റബോധവും സ്വയം വരിച്ച്‌ സത്യസന്ധനാവുകയായിരുന്നു ബാലചന്ദ്രൻ. കൊല ചെയ്തവരേയും കൊല്ലിച്ചവരേയും സാമാന്യബുദ്ധിയുള്ള മലയാളികൾക്കെല്ലാം അറിയാമായിരുന്നിട്ടും രക്തസാക്ഷിയായവനെപ്പോലും പുച്ഛിച്ചുകൊണ്ട്‌ പ്രേതതുല്യമായ മുഖഭാവത്തോടെ ധാർഷ്ട്യത്തോടെ ആക്രോശിക്കുന്നവരെ മാധ്യമങ്ങൾ കാണിച്ചു തന്നപ്പോഴാണ്‌ ഞാൻ യഥാർത്ഥത്തിൽ കരഞ്ഞുപോയത്‌. ഒരേ രാഷ്ട്രീയാദർശങ്ങൾക്കൊപ്പം ഒരു മിച്ചു കൈകോർത്തു ജീവിച്ച ഒരു മനുഷ്യനെ അയാൾ വിയോജിക്കുന്നു എന്നതിന്റെ പേരിൽ ഒറ്റരാത്രിയിൽ വകവരുത്തുവാൻ കയ്യറപ്പില്ലെങ്കിൽ ഈശ്വരാ, പൈശാചികതയ്ക്ക്‌ ഇനി മറ്റെന്തു വിശേഷണം? കൊല്ലിച്ചവരുടെ മനസ്സിൽ എത്രതവണ ആ കൊല അരങ്ങേറിയിട്ടുണ്ടാകും. കേരളത്തിന്റെ ഭൂപ്രകൃതിക്കിപ്പോൾ ഒരു ശവപ്പറമ്പിന്റെ വെട്ടിത്തകർന്ന മുഖം. മനുഷ്യർക്കോ മൃതസാക്ഷികളുടെ ശിലാകാഠിന്യം. ക്വട്ടേഷൻ സംഘങ്ങൾക്ക്‌ കൊലക്കത്തികൊണ്ട്‌ കോറി വരക്കാനുള്ള ചോരയുടെ ഭൂപടമായി കേരളരാഷ്ട്രീയം ചുരുളുകയാണോ? ഇതിനെനോക്കി ശപിക്കണോ കരയണോ എന്നറിയാതെ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ പറഞ്ഞുവല്ലോ, കൊന്നാലും തന്റെ ഭർത്താവിനെ തോൽപ്പിക്കാനാവില്ലെന്ന്‌. അതിവേഗം അഴുകിച്ചീയുന്ന നമ്മുടെ രാഷ്ട്രീയസമൂഹത്തെയും മതസമൂഹത്തെയും തിരുത്തുവാനുള്ള ഒരു പൊതുസമൂഹത്തിന്റെ വളർച്ചയില്ലായ്മയ്ക്കു മുമ്പിലാണ്‌ ആകുലപ്പെടേണ്ടതും പേടിക്കേണ്ടതെന്നും തോന്നുന്നു. പൂവിലൊളിച്ച കാട്ടുമൃഗത്തെക്കുറിച്ചുള്ള അഡോണിസിന്റെ വരികളിൽ ഈ ലക്കം സമർപ്പിക്കുന്നു.&lt;/span&gt;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/sradha/~4/mctZ3Sxlvfc" height="1" width="1"/&gt;</description>
			<author>jyothish@takyonline.com (Administrator)</author>
			<category>May</category>
			<pubDate>Thu, 17 May 2012 16:45:09 +0000</pubDate>
		<feedburner:origLink>http://sradha.net/index.php/blog/81-may-editorial</feedburner:origLink></item>
	</channel>
</rss>

