<?xml version="1.0" encoding="UTF-8" standalone="no"?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><rss xmlns:itunes="http://www.itunes.com/dtds/podcast-1.0.dtd" version="2.0"><channel><title>! Athmagatham/ആത്മഗതം</title><description></description><managingEditor>noreply@blogger.com (TPShukooR)</managingEditor><pubDate>Mon, 16 Mar 2026 15:46:10 +0400</pubDate><generator>Blogger http://www.blogger.com</generator><openSearch:totalResults xmlns:openSearch="http://a9.com/-/spec/opensearchrss/1.0/">21</openSearch:totalResults><openSearch:startIndex xmlns:openSearch="http://a9.com/-/spec/opensearchrss/1.0/">1</openSearch:startIndex><openSearch:itemsPerPage xmlns:openSearch="http://a9.com/-/spec/opensearchrss/1.0/">25</openSearch:itemsPerPage><link>http://shukoorcheruvadi.blogspot.com/</link><language>en-us</language><itunes:explicit>no</itunes:explicit><itunes:subtitle/><itunes:owner><itunes:email>noreply@blogger.com</itunes:email></itunes:owner><item><title>കക്കാടം പൊയിൽ തേനരുവി റിസോർട്ടിൽ ഒരു മീറ്റ് അപ്പ്‌ </title><link>http://shukoorcheruvadi.blogspot.com/2023/03/1993-10b-2023.html</link><author>noreply@blogger.com (TPShukooR)</author><pubDate>Tue, 21 Mar 2023 18:32:00 +0400</pubDate><guid isPermaLink="false">tag:blogger.com,1999:blog-4801721872482292801.post-424782723106678576</guid><description>&lt;p&gt;&lt;br /&gt;&lt;/p&gt;&lt;p&gt;&amp;nbsp; &amp;nbsp;ചേന്ദംമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്-ബിയിൽ കൂടെയിരുന്നു പഠിച്ച ഞങ്ങളുടെ നീണ്ട മുപ്പത് വർഷങ്ങൾക്ക് ശേഷമുളള ഒരു കൂടിച്ചേരൽ ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല.&amp;nbsp; ഇടയ്ക്കിടെയായി പല സംഗമങ്ങളും നടന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് എനിക്ക് പങ്കെടുക്കാൻ സാധിച്ചിട്ടുള്ളത്. ഹൃദ്യമായ ഒരു കൂടിച്ചേരൽ തന്നെയായിരുന്നു ഇത്തവണ നടന്നത്. ക്ലാസ് ഗ്രൂപ്പിലെ&amp;nbsp; സഹൃദയരായ ചിലർ മുന്നിട്ടിറങ്ങി&amp;nbsp; മറ്റുള്ളവരെക്കൂടി പ്രചോദിപ്പിച്ചപ്പോൾ 2023 മാർച്ച്‌ 18 ശനിയാഴ്ച സംഗതി യാഥാർത്ഥ്യമാവുകയായിരുന്നു.&amp;nbsp;&lt;/p&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRxP7SDdZSZi8SLBszXW04xpDUpFJ8VXmNGZ72C3InpMiyt9glCZrx9FbH2hBXGvSdAVIMtDdbaw6LuVtYRRR9vQMQyhQFbuz3QTIE8hIzLlZuVWYkhU7gBpLQ_lx8Ef0QVgGHZmXdwFWdOyHLK8sICBS4TTbL67Q82yOvG4XGLLBFcDGftAWLFNOUfw/s650/images.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" data-original-height="401" data-original-width="650" height="394" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRxP7SDdZSZi8SLBszXW04xpDUpFJ8VXmNGZ72C3InpMiyt9glCZrx9FbH2hBXGvSdAVIMtDdbaw6LuVtYRRR9vQMQyhQFbuz3QTIE8hIzLlZuVWYkhU7gBpLQ_lx8Ef0QVgGHZmXdwFWdOyHLK8sICBS4TTbL67Q82yOvG4XGLLBFcDGftAWLFNOUfw/w640-h394/images.jpeg" width="640" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;p&gt;&lt;br /&gt;&lt;/p&gt;&lt;p&gt;കക്കാടം പൊയിലിനടുത്തുള്ള റിസോർട്ടിൽ വെച്ചായത് തന്നെയാണ് സംഗമത്തിന്റെ ഹൈലൈറ്റ്. അംബര ചുംബികളായ മലനിരകളും നിബിഡവനമേഖലയും കൊണ്ട് സമ്പന്നമായ കക്കാടം പൊയിൽ മനം മയക്കുന്ന ഒരു അനുഭൂതിയാണ് എന്നും സഞ്ചാരികൾക്ക് സമ്മാനിക്കാറുള്ളത്.&amp;nbsp; നാന്നൂറോളം ഏക്കറിൽ പരന്നു കിടക്കുന്ന തേനരുവി എസ്റ്റേറ്റിൽ ഏതാണ്ട് ആറര ഏക്കറിലാണ് നിർമ്മാണത്തിലിരിക്കുന്ന ഈ റിസോർട്ട് ഉള്ളത്. മലപ്പുറം കോഴിക്കോട് ജില്ലകളുടെ അതിർത്തിയിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്.&lt;/p&gt;&lt;p&gt;ഞങ്ങളുടെ കൂട്ടത്തിൽ തന്നെയുള്ള ഒരാളുടെ സുഹൃത്താണ് ഈ സ്ഥലം വാങ്ങി റിസോർട്ട് നിർമ്മിക്കുന്നത്. എസ്റ്റേറ്റിലെ മലഞ്ചെരിവിൽ ആധുനികമായ സംവിധാനങ്ങളോടെയാണ് റിസോർട്ട് നിർമ്മാണം പുരോഗമിക്കുന്നത്.&amp;nbsp; കാശ് കുറെ മുടക്കിയാണെങ്കിലും സംഗതി പൂർത്തിയാകുമ്പോൾ അത്യന്തം ആകർഷകമായ ഒരു ലക്ഷ്യസ്ഥാനമായി ഇത് മാറും എന്നത് ഉറപ്പാണ്.&lt;/p&gt;&lt;p&gt;എസ്റ്റേറ്റിൽ നിന്ന് ഉത്ഭവിക്കുന്ന ചെറിയൊരു പുഴ ഈ റിസോർട്ടിന്റെ ഹൃദയ നാഡിയാണ്.&amp;nbsp; അത് പാറക്കെട്ടിലൂടെ താഴേക്ക് ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ, അതിൽ രൂപപ്പെടുന്ന രണ്ടു പ്രകൃതിദത്തമായ കുളങ്ങൾ, അതിനെല്ലാം ഉപരിയായി ഒരു വ്യൂ പോയിന്റിൽ നിന്ന് നോക്കുന്നതുപോലുള്ള മലനിരകളുടെ ദൃശ്യങ്ങൾ എന്ന്&amp;nbsp; &amp;nbsp;തുടങ്ങി പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു ലാൻഡ്സ്‌കേപ്പിൽ തന്നെയാണ് ഈ റിസോർട്ടിന്റെ സ്ഥാനം.&lt;/p&gt;&lt;p&gt;മേലോട്ടുള്ള കോൺക്രീറ്റ് റോഡിന്റെ വശങ്ങളിൽ റോഡിൽ നിന്ന് നേരിട്ട് അകത്ത് പ്രവേശിക്കാവുന്ന രീതിയിൽ ചെങ്കുത്തായ സ്ഥലത്ത് ഉയർന്ന തൂണുകളിൽ സ്ഥാപിച്ച ഫാമിലിക്ക് താമസിക്കാവുന്ന&amp;nbsp; ആകർഷകമായ 'A'&amp;nbsp; ആകൃതിയിൽ സംവിധാനിച്ച സുഖവാസത്താവളങ്ങൾ, മീറ്റിംഗ് ഹാൾ, ഓപ്പൺ എയറിൽ ചെറിയ പരിപാടികളും കളികളും ഒക്കെ നടത്താവുന്ന ആംഫി തീയറ്റർ...&lt;/p&gt;&lt;p&gt;വിവിധ തരം കൃഷികൾ, ഔഷധ സസ്യങ്ങൾ, പുഷ്പങ്ങൾ അലങ്കാര ചെടികൾ, അലങ്കാര പക്ഷികൾ, മുയൽ, പശുക്കൾ, മത്സ്യക്കുളം തുടങ്ങി എല്ലാം കൊണ്ടും മനസ്സിന് കുളിർമ പകരുന്ന അനുഭൂതിയായിരുന്നു ഇവിടെ ചെലവഴിച്ച ഒരു പകൽ അനുഭവിച്ചത്.&lt;/p&gt;&lt;p&gt;ഇവിടത്തെ ജീവനക്കാരുടെ ഹൃദ്യമായ പെരുമാറ്റവും സ്നേഹപൂർവ്വം കരിക്കിൻ വെള്ളം നൽകി ഞങ്ങളെ സ്വീകരിച്ചതും അവിസ്മരണീയം തന്നെയാണ്.&amp;nbsp; കാശൊന്നും വാങ്ങാതെയാണ് ഉടമ ഈ ദിവസം റിസോർട്ട്&amp;nbsp; ഞങ്ങൾക്ക് തന്നത്. കൂടാതെ പിരിയുമ്പോൾ ഓരോ ഔഷധച്ചെടികൾ സമ്മാനമായി നൽകാനും അദ്ദേഹം മറന്നില്ല. ആ വലിയ മനസ്സിന്&amp;nbsp; ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.&lt;/p&gt;&lt;p&gt;പറഞ്ഞ സമയത്ത് ഒട്ടുമുക്കാൽ പേരും എത്തി. കാറുകൾ ഉണ്ടായിരുന്നത് കൊണ്ട് അവയിൽ കൊള്ളാവുന്നത്ര ആളുകളെ കയറ്റി മല കയറി രാവിലെ 11മണിയോടെ അവിടെ എത്തി. പലരും തമ്മിൽ കാണുന്നത് പതിറ്റാണ്ടുകൾ കഴിഞ്ഞാണ്. പത്താം ക്ലാസ് വിട്ടതിനു ശേഷം ആദ്യമായി തമ്മിൽ കാണുന്നവരും ഉണ്ടായിരുന്നു.&amp;nbsp; നീണ്ട കാലം കഴിഞ്ഞ് തമ്മിൽ കാണുമ്പോഴുള്ള അപരിചിതത്വമൊന്നും ആർക്കും ഇല്ലായിരുന്നു. എല്ലാവരും ഏതാനും മണിക്കൂറുകൾ നേരത്തേക്കെങ്കിലും ആ&amp;nbsp; പഴയ പത്താം ക്ലാസിൽ ഇരിക്കുന്ന നിർവൃതിയിൽ പരിലസിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;തമാശകളും കൊച്ചു വർത്തമാനങ്ങളും പാട്ടും മിമിക്രിയും കുട്ടികളുടെ നൃത്തവും ഭക്ഷണവും പ്രാർത്ഥനയും ഒക്കെയായി മൂന്ന് പതിറ്റാണ്ടിന്റെ അകൽച്ചയിൽ ഊഷരമായിപ്പോയ മനസ്സുകളിൽ പുനഃസമാഗമത്തിന്റെ തേന്മഴ കിനിഞ്ഞിറങ്ങുകയായിരുന്ന ഒരു പകൽ അങ്ങനെ കഴിഞ്ഞു പോയി.&lt;/p&gt;&lt;p&gt;തിരൂർക്കാരൻ സാജിതിന്റെയും കുടുംബത്തിന്റെയും സാന്നിധ്യം എല്ലാവർക്കും ഇഷ്ടപ്പെട്ടു. അവരുടെ പാട്ടുകളും ഹാസ്യങ്ങളും എല്ലാവരും നന്നായി ആസ്വദിച്ചു. കൂട്ടത്തിൽ ഒന്ന് രണ്ട് പാട്ടുകൾ പാടി കൂടെയുള്ളവരെ വെറുപ്പിക്കാൻ എനിക്കും പറ്റി!&lt;/p&gt;&lt;p&gt;പരിപാടിക്ക് ഭക്ഷണം സ്പോൺസർ ചെയ്തത് കൂട്ടത്തിലെ റഊഫ് താമരശ്ശേരിയാണ്. സാജിത് അടക്കം പലരും വീട്ടിൽ&amp;nbsp; ഉണ്ടാക്കിയ സ്നാക്ക്സ് കൊണ്ട് വന്നിരുന്നു. അതെല്ലാം ഉൾപ്പെടുത്തിയായിരുന്നു ചായകുടി.&amp;nbsp; എല്ലാം കഴിഞ്ഞ് വൈകുന്നേരത്തോടെ മലയിറങ്ങുമ്പോൾ ഒരുപാട് ഹൃദയങ്ങളിൽ പുനസമാഗമത്തിന്റെ സംതൃപ്തി നിറയുകയായിരുന്നു.&lt;/p&gt;&lt;p&gt;ഇത്തരം സംഗമങ്ങൾ കോർഡിനേറ്റ് ചെയ്യാനും പണം മുടക്കാനും ആരൊക്കെയുണ്ടായാലും പങ്കെടുക്കാൻ ആളുണ്ടാവുക എന്നതാണ് വിജയത്തിന്റെ അടിസ്ഥാനം. പങ്കെടുക്കാൻ മനസ്സുള്ള ഒരു കൂട്ടർ ഉണ്ടെങ്കിലേ ഏത് പരിപാടിയും വിജയിക്കൂ എന്നത് കൊണ്ട് ഇതിൽ ഏറ്റവും കൂടുതൽ കൃതജ്ഞത അറിയിക്കേണ്ടതും ഈ പങ്കെടുത്തവർക്ക് തന്നെയാണ് എന്നത് മറക്കുന്നില്ല.&amp;nbsp; എന്നും പരസ്പരം താങ്ങാവുന്ന ഒരു കൂട്ടായ്മയായി ഈ ഐക്യം എന്നും നിലനിൽക്കുമെന്ന പ്രതീക്ഷയോടെ....&lt;/p&gt;&lt;p&gt;TP Shukoor&lt;/p&gt;&lt;div class="blogger-post-footer"&gt;By 
Shukoor 
www.shukoorcheruvadi.blogspot.com&lt;/div&gt;</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRxP7SDdZSZi8SLBszXW04xpDUpFJ8VXmNGZ72C3InpMiyt9glCZrx9FbH2hBXGvSdAVIMtDdbaw6LuVtYRRR9vQMQyhQFbuz3QTIE8hIzLlZuVWYkhU7gBpLQ_lx8Ef0QVgGHZmXdwFWdOyHLK8sICBS4TTbL67Q82yOvG4XGLLBFcDGftAWLFNOUfw/s72-w640-h394-c/images.jpeg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>ഉമ്മാന്റെ ഖൽബിൻ.... മനോഹരമായ ഒരു താരാട്ടു പാട്ട്</title><link>http://shukoorcheruvadi.blogspot.com/2020/04/blog-post.html</link><author>noreply@blogger.com (TPShukooR)</author><pubDate>Tue, 28 Apr 2020 11:15:00 +0400</pubDate><guid isPermaLink="false">tag:blogger.com,1999:blog-4801721872482292801.post-1578173730775753259</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;br /&gt;
FS3 Musics പുതുതായി ഇറക്കിയ അതിമനോഹരമായി&amp;nbsp; കമ്പോസ് ചെയ്യപ്പെട്ട ഒരു താരാട്ടു പാട്ടാണിത്. ഈ ഗാനം FS3 Musics ഫേസ്‌ബുക്ക് പേജിൽ സൂപ്പർ ഹിറ്റാണ്.&lt;br /&gt;
&lt;br /&gt;
&amp;nbsp;സുധീർ ചെറുവാടിയാണ് ഗാനരചന. ഈണം നൽകിയത് ടിപി ഷുക്കൂർ. ഓർക്കസ്ട്ര റജീബ്‌ അരീക്കോടും വീഡിയോ അയ്യൂബ് ബുർഹാനും ഗ്രാഫിക്സ് ആർ വി സദറുദ്ദീനുമാണ് നിർവ്വഹിച്ചിരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
അനുഗൃഹീത ശബ്ദത്തിനുടമയായ&amp;nbsp;&lt;br /&gt;
ബാസിമയും ടിപി ഷുക്കൂറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ആസ്വദിക്കുമല്ലോ.&amp;nbsp;&lt;/div&gt;
&lt;iframe allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen="" frameborder="0" height="315" src="https://www.youtube.com/embed/qiALcTpM39Y" width="560"&gt;&lt;/iframe&gt;
&lt;/div&gt;
&lt;div class="blogger-post-footer"&gt;By 
Shukoor 
www.shukoorcheruvadi.blogspot.com&lt;/div&gt;</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://img.youtube.com/vi/qiALcTpM39Y/default.jpg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>മണൽ വാരിക്കൂടേ ?</title><link>http://shukoorcheruvadi.blogspot.com/2019/08/blog-post.html</link><author>noreply@blogger.com (TPShukooR)</author><pubDate>Mon, 12 Aug 2019 11:31:00 +0400</pubDate><guid isPermaLink="false">tag:blogger.com,1999:blog-4801721872482292801.post-6909947829721829012</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
ഇത്തവണ എന്റെ നാടായ ചെറുവാടിയിലും കെട്ടുകേൾവിയില്ലാത്തത്ര ഉയരത്തിൽ അപകടകരമായ വെള്ളപ്പൊക്കമുണ്ടായി.&amp;nbsp; &amp;nbsp; &amp;nbsp;ചാലിയാറിന് മുകളിൽ ഉരുൾപ്പൊട്ടുന്ന മണ്ണും ചളിയും താഴോട്ട് ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ്&amp;nbsp; വരെയേ പോകുന്നുള്ളൂ.&lt;br /&gt;
മുകളിൽ മമ്പാടിനടുത്തും വേറൊരു റെഗുലേറ്റർ കം ബ്രിഡ്ജ് ഉണ്ട്.&lt;br /&gt;
&amp;nbsp;ചെളിയും മണ്ണും ഈ ബ്രിഡ്ജുകൾ&amp;nbsp; മുതൽ മേലോട്ട് അടിഞ്ഞു കൂടുകയാണ്.&amp;nbsp; ഡ്രെഡ്ജിങ് നടക്കാറില്ല.&lt;br /&gt;
&lt;br /&gt;
&amp;nbsp;പോരാത്തതിന്&amp;nbsp; നിയന്ത്രിതമായ രൂപത്തിലുള്ള മണൽ വാരൽ പോലും നടക്കുന്നുമില്ല.&amp;nbsp; &amp;nbsp;ഉരുൾപ്പൊട്ടുന്ന വെള്ളം താഴോട്ട് സുഗമമായി ഒഴുകിപ്പോയിരുന്നെങ്കിൽ ഇത്ര വലിയ വെള്ളപ്പൊക്കം ചാലിയാറിന്റെയും പോഷകനദികളുടെയും തീരങ്ങളിൽ ഉണ്ടാകുമായിരുന്നില്ല എന്നാണ് എന്റെ നാട്ടിലുള്ള ആളുകൾ പറയുന്നത്.&lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiAV_OZk5BcjzaPWgTdkHSCEMDQhfLO4DZv54TqLOQxOf-biTYYqFxP0MWppt0OW8N22nvvA9nfBBiUvNc_O9Dr4fFopEJgeWcC6pqt5k6VT4BoD_YGE19qTiPR1pgCdf_2ZV6pjmzolYUu/s1600/IMG-20190809-WA0101.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" data-original-height="1152" data-original-width="864" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiAV_OZk5BcjzaPWgTdkHSCEMDQhfLO4DZv54TqLOQxOf-biTYYqFxP0MWppt0OW8N22nvvA9nfBBiUvNc_O9Dr4fFopEJgeWcC6pqt5k6VT4BoD_YGE19qTiPR1pgCdf_2ZV6pjmzolYUu/s640/IMG-20190809-WA0101.jpg" width="480" /&gt;&lt;/a&gt;&lt;/div&gt;
&lt;br /&gt;
&lt;br /&gt;
മണൽ വാരൽ പരിസ്ഥിതി പ്രശ്‌നം മൂലമാണ് നിരോധിച്ചത് എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ മണൽ കിട്ടാത്തതിന്റെ പേരിൽ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടക്കാതിരിക്കുന്നില്ല.&amp;nbsp; മല നിരകളിലുള്ള പാറ പൊടിച്ചുണ്ടാക്കുന്ന ക്രഷർ മണൽ ആണ് ഇപ്പോൾ നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നത്.&amp;nbsp; അത് കൊണ്ട് തന്നെ മലകൾ വലിയ രീതിയിൽ നശിച്ചു കൊണ്ടിരിക്കുന്നു.&amp;nbsp; മലകളിലെ പച്ചപ്പ് നശിപ്പിച്ചാണ് അതിനടിയിലെ&amp;nbsp; പാറകൾ&amp;nbsp; തുരന്നെടുക്കുന്നത്.&amp;nbsp; പുഴയിൽ സ്വാഭാവികമായി രൂപപ്പെടുന്ന മണൽ ഉപയോഗിക്കാതെ മല ഇടിച്ചു നിരത്തി മണൽ ഉണ്ടാക്കി ഉപയോഗിക്കുന്നതിൽ എന്ത് പരിസ്ഥിതി സംരക്ഷണമാണ് ഉള്ളതെന്ന് മനസ്സിലാകുന്നില്ല.&amp;nbsp; പുഴയിൽ വെള്ളം ഉൾക്കൊള്ളാനുള്ള സ്ഥലമില്ലെങ്കിൽ ഇനി എല്ലാ വർഷവും ഇത്തരം വെള്ളപ്പൊക്കം പ്രതീക്ഷിക്കാം.&lt;br /&gt;
&lt;br /&gt;
ടി പി ഷുക്കൂർ&lt;/div&gt;
&lt;div class="blogger-post-footer"&gt;By 
Shukoor 
www.shukoorcheruvadi.blogspot.com&lt;/div&gt;</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiAV_OZk5BcjzaPWgTdkHSCEMDQhfLO4DZv54TqLOQxOf-biTYYqFxP0MWppt0OW8N22nvvA9nfBBiUvNc_O9Dr4fFopEJgeWcC6pqt5k6VT4BoD_YGE19qTiPR1pgCdf_2ZV6pjmzolYUu/s72-c/IMG-20190809-WA0101.jpg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">2</thr:total></item><item><title>എൽ എൻ ജിയെ പേടിക്കണോ? </title><link>http://shukoorcheruvadi.blogspot.com/2017/11/blog-post.html</link><author>noreply@blogger.com (TPShukooR)</author><pubDate>Sun, 12 Nov 2017 13:39:00 +0400</pubDate><guid isPermaLink="false">tag:blogger.com,1999:blog-4801721872482292801.post-6040212120590676920</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
'ഗെയിൽ സമരവും ഇടത് വിശകലനവും' എന്ന ശീർഷകത്തിൽ ഗെയിൽ സമരസമിതി നേതാവായ കെ സി അൻവർ 'മാധ്യമ'ത്തിൽ (12-11-2017) എഴുതിയ ലേഖനത്തിലെ ചില വാസ്തവ വിരുദ്ധ പരാമർശങ്ങളാണ് ഇവിടെ കുറിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ലേഖനത്തിലെ ഒരു ഭാഗം: &lt;br /&gt;
&lt;br /&gt;
"നിർദ്ദിഷ്ട കൊച്ചി-മംഗലാപുരം ഗെയിൽ പദ്ധതി വ്യവസായ ആവശ്യത്തിനു വേണ്ടി ദ്രവീകൃത പ്രകൃതി വാതകം കടത്തി വിടുന്ന പ്രസരണ പൈപ്പാണ്. 24 ഇഞ്ച് വ്യാസമുള്ള പൈപ്പിലൂടെ ഉയർന്ന സമ്മർദ്ദത്തിൽ കടത്തി വിടുന്നത് കൊണ്ട് ഇത് വീടുകളിൽ കണക് ഷൻ &amp;nbsp;കൊടുക്കാൻ സാധ്യമല്ല. എന്ന് മാത്രമല്ല, ഈ പദ്ധതിയുടെ ബ്ലൂപ്രിന്റിൽ എവിടെയും ഗ്യാസ് വിതരണത്തെ കുറിച്ച് പരാമർശമില്ല. &amp;nbsp; ഈ വാതകം ബ്യുട്ടെയിൻ, സൾഫർ തുടങ്ങിയ സ്ഫോടനാത്മക സ്വഭാവമുള്ള മൂലകങ്ങൾ അടങ്ങിയതിനാൽ ഇത് ശുദ്ധീകരിക്കാതെ വീട്ടാവശ്യങ്ങൾക്ക് നൽകാൻ സാധ്യമല്ല. 220KV വൈദ്യുതി ലൈനിൽ നിന്ന് വീടുകൾക്ക് നേരിട്ട് കണക് ഷൻ നൽകുമെന്ന് പറയുന്നത് പോലുള്ള ഭോഷത്തരവും തെറ്റിദ്ധരിപ്പിക്കലുമാണ്"&lt;br /&gt;
&lt;br /&gt;
ഇപ്രകാരം എഴുതുന്നതിനു മുമ്പ് അദ്ദേഹം ആദ്യം ചെയ്യേണ്ടിയിരുന്നത് LNG യിൽ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നത് എന്ന് പരിശോധിക്കലായിരുന്നു. &amp;nbsp; ബ്യുട്ടെയിൻ (0.3%) ഒരിക്കലും LNG യിലെ &amp;nbsp; &amp;nbsp;മുഖ്യ ഘടകമല്ല. പ്രധാനമായും മീഥേയിനും (CH4) വളരെ ചെറിയ അളവിൽ ഈഥേയിൻ &amp;nbsp;മിശ്രിതവും (C2H6) ആണ് &amp;nbsp;അതിലെ പ്രധാന ഘടകങ്ങൾ. &lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEih32gJ8EVqV1VASX06OTwqV7U_ti3FF8r9DAOT6Z2q9u191rbEW_w3V76JSDnPGaPaa_tptYPPuFBZXAGmIt2gik03W4SYgy_Nco-9xZB1rTo0-RahywJi4TLOik6kkrY-I2g4L3TjbqOY/s1600/download+%25282%2529.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" data-original-height="183" data-original-width="276" height="424" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEih32gJ8EVqV1VASX06OTwqV7U_ti3FF8r9DAOT6Z2q9u191rbEW_w3V76JSDnPGaPaa_tptYPPuFBZXAGmIt2gik03W4SYgy_Nco-9xZB1rTo0-RahywJi4TLOik6kkrY-I2g4L3TjbqOY/s640/download+%25282%2529.jpg" width="640" /&gt;&lt;/a&gt;&lt;/div&gt;
&lt;br /&gt;
ചപ്പുചവറുകളും ചാണകവും മറ്റും ഉപയോഗിച്ച് നാം വീട്ടിലുണ്ടാക്കുന്ന ബയോ ഗാസിലും പ്രധാന ഘടകം മീഥേയിൻ തന്നെയാണ്.&lt;br /&gt;
&lt;br /&gt;
എന്നാൽ ലേഖനത്തിൽ സ്ഫോടനാത്മകം എന്ന് പറഞ്ഞു പേടിപ്പിക്കുന്ന സാക്ഷാൽ ബ്യുട്ടെയിൻ നാം വീട്ടിലെ അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന LPG യിലെ പ്രധാന ഘടകമാണ്. ബ്യുട്ടെയിനും(40%) പ്രോപ്പയിനും(60%) അടങ്ങിയ വാതക സിലിണ്ടറാണ് നാം ഒരു പേടിയും കൂടാതെ അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്നത്. &amp;nbsp;എന്നിട്ട് ബ്യുട്ടെയിൻ 0.3% മാത്രമുള്ള LNG യെ ബ്യുട്ടെയിൻ ഉണ്ടെന്ന് പറഞ്ഞ് ആളുകളെ പേടിപ്പിക്കുന്നത് &amp;nbsp;ചില തന്ത്രങ്ങളുടെ ഭാഗം മാത്രമാണ്.&lt;br /&gt;
&lt;br /&gt;
ഈ ​വാ​തകം (LNG) ബ്യൂ​ട്ടെ​യി​ൻ, സ​ൾ​ഫ​ർ തു​ട​ങ്ങി​യ സ്​​ഫോ​ട​നാ​ത്​​മ​ക സ്വ​ഭാ​വ​മു​ള്ള മൂ​ല​ക​ങ്ങ​ൾ അടങ്ങിയതായത് കൊണ്ട് ശുദ്ധീകരിക്കാതെ വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് ലേഖനത്തിൽ പറയുന്നു. &amp;nbsp;അപ്പോൾ ബ്യുട്ടെയിൻ അടങ്ങിയ എൽ പി ജി എങ്ങനെയാണ് വീട്ടിൽ ഉപയോഗിക്കുന്നത് ?&lt;br /&gt;
&lt;br /&gt;
&amp;nbsp; പ്രകൃതി വാതകത്തെ ദൂര സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നതിനായി (-160)℃ തണുപ്പിച്ച് &amp;nbsp;ദ്രാവകമാക്കുകയാണ് ചെയ്യുന്നത്. &amp;nbsp; ഇപ്രകാരം ദ്രവീകരിച്ച വാതകം നേരിട്ട് പാചകത്തിനോ മറ്റാവശ്യങ്ങൾക്കോ ഉപയോഗിക്കാൻ സാധ്യമല്ലെന്നത് സത്യമാണ്. &amp;nbsp;അതിനാൽ ഇത് വീണ്ടും വാതകമാക്കി &amp;nbsp;മാറ്റിയാണ് (റീ ഗാസിഫൈ) വിതരണത്തിന് ഉപയോഗിക്കുന്നത്. പൈപ്പ് ലൈൻ പോകുന്ന വഴിയിൽ എവിടെയെങ്കിലും വിതരണ ശൃംഖല ആവശ്യമായി വന്നാൽ &amp;nbsp;ആ പരിസരത്ത് എവിടെയെങ്കിലും പ്ലാന്റ് സ്ഥാപിച്ച് വിതരണം ചെയ്യുകയും വീട്ടാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുകയും ചെയ്യാവുന്നതാണ് എന്നതാണ്‌ യാഥാർത്ഥ്യം. അതിനെല്ലാം ആദ്യം വേണ്ടത് മെയിൻ വാതക പൈപ്പ് ലൈനാണ്.&lt;br /&gt;
&lt;br /&gt;
220KV പവർ ലൈനിൽ നിന്നും നേരിട്ട് വീട്ടിലേക്ക് കണക് ഷൻ &amp;nbsp;കൊടുക്കുക എന്ന് പറയുന്നത് പോലെ ഭോഷത്തരമാണ് ഈ പൈപ്പിൽ നിന്നുള്ള വാതക വിതരണ സാധ്യതയും എന്ന് പറയുന്നതും വിഡ്ഢിത്തമാണ്. &amp;nbsp; 220KV ലൈൻ സബ് സ്റ്റേഷനിൽ വരികയും അത് 11KV യാക്കി ചുരുക്കി വീടിനടുത്തുള്ള ട്രാൻസ്‌ഫോമറിൽ എത്തിക്കുകയും അവിടെ വെച്ച് &amp;nbsp;230V ലേക്ക് താഴ്‌ത്തി വീട്ടിലേക്ക് കണക് ഷൻ കൊടുക്കുകയുമാണ് ചെയ്യുന്നതെന്ന് പ്രൈമറി വിദ്യാർത്ഥികൾക്ക് പോലും അറിയാവുന്നതാണ്. ഇത് പോലെ തന്നെയാണ് വാതക വിതരണത്തിൻറെ കാര്യവും. ഭാവിയിൽ &amp;nbsp;പ്ലാന്റുകൾ സ്ഥാപിക്കേണ്ടി വരുമെന്ന് മാത്രം. &lt;br /&gt;
&lt;br /&gt;
മുമ്പുണ്ടായ അപകടത്തിന്റെ കാര്യവും ലേഖകൻ പറയുന്നുണ്ട്. ഇന്ത്യയിൽ ആകെ പതിനയ്യായിരം &amp;nbsp;കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന LNG പൈപ്പ്ലൈൻ നിലവിലുണ്ട്. 22 ആളുകളുടെ മരണമാണ് റിപ്പോർട്ട് ചെയ്തതായി ലേഖകൻ പറയുന്നത്. &amp;nbsp; എന്നാൽ LPG സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് ഒരു വർഷം മരണമടയുന്നവരുടെ കണക്ക് ലേഖകൻ പരിശോധിക്കേണ്ടതാണ്. &amp;nbsp;റോഡ്‌ വഴി പോകുന്ന വിവിധ ടാങ്കറുകൾ മൂലമുള്ള അപകടവും നിസ്സാരമല്ല. 30ലധികം ടാങ്കർ ബോഗികളിലായി ഗ്രാമങ്ങളിലൂടെയും ജനനിബിഢമായ നഗരങ്ങളിലൂടെയും ഇന്ധനങ്ങൾ വഹിച്ച് കടന്നു പോകുന്ന ട്രെയിനുകളുടെ അപകട സാധ്യതയും വളരെ ഭീകരമാണ്. അവ പുറത്ത് വിടുന്ന കാർബൺ മോണോക്സൈഡ് അടക്കമുള്ള വാതകങ്ങൾ മൂലമുള്ള മലിനീകരണം വേറെയും. &amp;nbsp;പക്ഷെ അതുകൊണ്ടൊന്നും ഇവയൊന്നും വേണ്ടെന്ന് ആർക്കും അഭിപ്രായമില്ല.&lt;br /&gt;
&lt;br /&gt;
വാതക പൈപ്പ് ലൈനിനെതിരെ മാത്രം ജനങ്ങളിൽ ഭീതി സൃഷ്ടിച്ച് &amp;nbsp;അവരെ ആരാജകത്വത്തിലേക്ക് തള്ളിവിടുന്നതിന്റെ ഗൂഢോദ്ദേശ്യം എന്തെന്ന് ചിന്താ ശേഷിയുള്ള സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാൻ പ്രയാസമുണ്ടാകില്ല.&lt;br /&gt;
&lt;br /&gt;
220KV പവർ ലൈനിന്റെ കാര്യം പറഞ്ഞ ലേഖകൻ ആ ലൈൻ കമ്മീഷൻ ചെയ്യുന്നതിന് മുമ്പുണ്ടായ കാലത്തെ കുപ്രചാരണങ്ങൾ വിസ്മരിക്കുന്നു. &amp;nbsp;ലൈൻ പോകുന്ന പരിസരത്തുള്ളവർക്ക് പ്രത്യുൽപ്പാദനശേഷി നഷ്ടപ്പെടും, വളരെ ഉയർന്ന റേഡിയേഷൻ ആയിരിക്കും, പരിസരത്ത് ചെടികൾ വളരില്ല, വളരെ അപകടം പിടിച്ചതാണ് എന്നെല്ലാമാണ് അന്ന് സ്ഥാപിത താല്പര്യക്കാർ ജനങ്ങളെ പറഞ്ഞ് പേടിപ്പിച്ചിരുന്നത്. എന്നാൽ ലൈൻ വന്നു കഴിഞ്ഞപ്പോഴാണ് അത്തരം വാദങ്ങളുടെ പൊള്ളത്തരങ്ങൾ വെളിവായത്.&lt;br /&gt;
&lt;br /&gt;
&amp;nbsp;ഒരു ജനതയെ പരിഭ്രാന്തിയിലാഴ്ത്തി റോഡിൽ ഇറക്കാൻ വലിയ ബുദ്ധിമുട്ടില്ല. പക്ഷെ അവർക്ക് വേണ്ട സുഖ സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കാൻ കുറച്ച് ബുദ്ധിമുട്ട് തന്നെയാണ്.&lt;br /&gt;
&lt;br /&gt;
ടി പി ഷുക്കൂർ&lt;/div&gt;
&lt;div class="blogger-post-footer"&gt;By 
Shukoor 
www.shukoorcheruvadi.blogspot.com&lt;/div&gt;</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEih32gJ8EVqV1VASX06OTwqV7U_ti3FF8r9DAOT6Z2q9u191rbEW_w3V76JSDnPGaPaa_tptYPPuFBZXAGmIt2gik03W4SYgy_Nco-9xZB1rTo0-RahywJi4TLOik6kkrY-I2g4L3TjbqOY/s72-c/download+%25282%2529.jpg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><title>ഈ പക്ഷികളെല്ലാം എങ്ങോട്ടാണ് പോയി മറഞ്ഞത്?</title><link>http://shukoorcheruvadi.blogspot.com/2012/09/blog-post.html</link><category>വിവര്‍ത്തനം</category><author>noreply@blogger.com (TPShukooR)</author><pubDate>Wed, 5 Sep 2012 19:13:00 +0400</pubDate><guid isPermaLink="false">tag:blogger.com,1999:blog-4801721872482292801.post-5042580715721040563</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;div style="text-align: left;"&gt;
&lt;/div&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhZEbzs-pGM2MseWIxRXHrOGcUYKlE_m6EHYnW0LfjY1N0W8lennrEOak5Qpq_0X_28i-GwUtg6vV0-6osmeMDVN5ZrffAnzEru5iA_BOmn32OuEPxC2owi3o3jnBEsgV9dwyHxJ9xxy0ep/s1600/woodpecker.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhZEbzs-pGM2MseWIxRXHrOGcUYKlE_m6EHYnW0LfjY1N0W8lennrEOak5Qpq_0X_28i-GwUtg6vV0-6osmeMDVN5ZrffAnzEru5iA_BOmn32OuEPxC2owi3o3jnBEsgV9dwyHxJ9xxy0ep/s1600/woodpecker.jpg" oda="true" /&gt;&lt;/a&gt;&lt;/div&gt;
&amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp; മറ്റൊരു
 വിഷു കൂടി വന്നു പോയ ഒരു ഏപ്രില്‍ മാസമാണീ കടന്നു പോയത്. 
കാര്‍ഷികവൃത്തികള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങുന്ന കേരളീയരുടെ 
പ്രിയപ്പെട്ട പുതുവത്സരാഘോഷം കൂടിയാണ്&amp;nbsp;&amp;nbsp;വിഷു. പഴയകാലങ്ങളില്‍ വിഷു 
കഴിഞ്ഞയുടന്‍ തന്നെ&amp;nbsp;നെല്‍പ്പാടങ്ങളില്‍&amp;nbsp;വിത്തു വിതക്കുകയും&amp;nbsp;പുതിയ കൃഷി തുടങ്ങാനുള്ള&amp;nbsp; നടപടികള്‍&amp;nbsp; ആരംഭിക്കുകയുമാണ്&amp;nbsp; പതിവ്.&amp;nbsp;
 കര്‍ഷകര്‍ മഴയെ ദൈവമായി കരുതുകയും മഴ അവരെ ചതിക്കാതിരിക്കുകയും ചെയ്ത 
കാലം. അക്കാലത്ത് മഴ വന്നണയാന്‍ ഒരല്‍പം താമസിച്ചാല്‍ പോലും ഒട്ടും അമാന്തം
 കാണിക്കാതെ 'വിത്തും കൈക്കോട്ടും' എന്ന ശ്രവണമധുര ഗാനവുമായി കര്‍ഷകരെ 
ഉണര്‍ത്താന്‍ കൃത്യമായി വന്നണഞ്ഞിരുന്നതാണ് വിഷുപ്പക്ഷി. 
എല്ലാ വര്‍ഷവും മാര്‍ച്ച് ആദ്യ വാരത്തോടെ അതിന്‍റെ ഒരിക്കലും നിലക്കാത്ത 'വിത്തും 
കൈക്കോട്ടും'&amp;nbsp; നാം കേട്ട് തുടങ്ങുമായിരുന്നു. അത് കര്‍ഷകര്‍ക്ക് ഒരു 
ഓര്‍മ്മപ്പെടുത്തലും കൃഷിപ്പണികള്‍ തുടക്കം കുറിക്കാനുള്ള ഒരു നല്ല 
പശ്ചാത്തലസംഗീതവും ആയിരുന്നു. കുയിലല്ലാതെ മറ്റൊരു പക്ഷിയും 
വിഷുപ്പക്ഷിയെപ്പോലെ അതിമനോഹരമായി പാടുന്നത് ഞാന്‍ കേട്ടിട്ടില്ല. അത് 
മാര്‍ച്ച്‌-ഏപ്രില്‍ മാസങ്ങളില്‍ മാത്രമേ കേള്‍ക്കാറുമുണ്ടായിരുന്നുമുളളൂ.&lt;wbr&gt;&lt;/wbr&gt;.&lt;br /&gt;
&lt;div&gt;
&lt;/div&gt;
&lt;br /&gt;
ഈ വേനലില്‍,&amp;nbsp; ആ പക്ഷി വന്ന് ജനങ്ങളെ വിത്തും കൈക്കോട്ടും എടുക്കാന്‍ 
പ്രേരിപ്പിക്കുകയാണെങ്കില്‍ തന്നെയും ആരുടെ കയ്യിലും ഒരു വിത്ത് പോലും 
എടുക്കാനില്ലാത്തതും, കേരളത്തിന്‍റെ നെല്ലറയെന്ന് ഒരു കാലത്ത് 
വിശേഷിപ്പിച്ചിരുന്ന&amp;nbsp;ജില്ലയില്‍&lt;wbr&gt;&lt;/wbr&gt;&amp;nbsp;വിത്തു വിതക്കാനുള്ള സ്ഥലം 
പോലുമില്ലാതായതും അത് ശ്രദ്ധിക്കുമായിരുന്നു. അതുകൊണ്ട് തന്നെ&amp;nbsp; 
അതിനി നമുക്ക് വേണ്ടി ഒരിക്കലും പാടുകയില്ലെന്നും അല്ലെങ്കില്‍ നമ്മുടെ നാട് 
സന്ദര്‍ശിക്കുക പോലും ചെയ്യില്ലെന്നും തീരുമാനിക്കുമായിരുന്നു.&amp;nbsp; (അതൊരു 
ദേശാടനപ്പക്ഷിയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഉയരം കൂടിയ മരങ്ങളില്‍ 
മാത്രമാണവ ചേക്കേറാറുള്ളത്. മരങ്ങള്‍ വ്യാപകമായി മുറിക്കപ്പെടുന്നത്‌ 
കൂടിയാവാം അവയുടെ വംശം നിലനില്‍ക്കാത്തതിന്‍റെ മറ്റൊരു കാരണം).&amp;nbsp; 
വിഷുപ്പക്ഷിയുടെ ഗാനവും ശബ്ദവും മാത്രമല്ല , മറ്റനേകം പക്ഷികളുടെ 
കളകൂജനങ്ങളും ഇന്ന് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.&lt;img class="ajT" src="https://mail.google.com/mail/images/cleardot.gif" /&gt;&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;div class="im adL"&gt;
&lt;br /&gt;
ഞങ്ങള്‍ ഒരു കര്‍ഷക കുടുംബമായിരുന്നു. കുട്ടികളായിരുന്ന ഞങ്ങളുടെ 
അന്നത്തെ പ്രധാന വിനോദം തന്നെ നെല്‍പ്പാടങ്ങളില്‍ കറങ്ങി നടന്നു പക്ഷികളെ 
കാണുകയും അവ എങ്ങനെയാണ് കൂട് കൂട്ടുന്നതെന്ന് നോക്കി നടക്കലുമായിരുന്നു. 
നെല്‍പ്പാടങ്ങളുടെ ഓരങ്ങളില്‍ ധാരാളം തെങ്ങുകളും കരിമ്പനകളും 
വളര്‍ന്നിരുന്നു. പനയോലകളുടെ അഗ്രങ്ങളില്‍ തൂക്കണാംകുരുവികളുടെ മനോഹരമായി 
നെയ്തുണ്ടാക്കിയ കൂടുകളും തൂങ്ങിക്കിടക്കാറുണ്ടായിരുന്നു. ഇത്തരത്തിലുള്ള 
നൂറുകണക്കിന് കുഞ്ഞിക്കുരുവികള്‍ മൂപ്പെത്താത്ത നെല്‍ക്കതിരുകളിലെ പാല്‍ 
നുകരാന്‍ നെല്‍പ്പാടങ്ങളില്‍ പറന്നിറങ്ങാറുമുണ്ടായിരുന്നു. 
നെല്‍ച്ചെടികളില്‍ പുതുനാമ്പുകള്‍ തളിരിടുമ്പോഴേക്കും അവ പറന്നെത്തുകയായി. 
അക്കാലത്ത് കിളികളെ പേടിപ്പിച്ചോടിക്കാന്‍ ഒരു തകരത്തപ്പും തന്ന് അച്ഛന്‍ 
എന്നെ പാടത്തേക്കു പറഞ്ഞയക്കും. പക്ഷെ മിക്കവാറും ഞാന്‍ കര്‍ത്തവ്യം മറന്ന്
 കിളികള്‍ തളിരിലകളിരിക്കുന്നതും പച്ച നെല്‍ക്കതിരുകളില്‍ നിന്നും പാല്‍ 
നുകരുന്നതുമായ കാഴ്ചകളില്‍ മതിമറന്നിരിക്കുകയാവും.&amp;nbsp; ഈ നെല്‍ക്കതിരുകള്‍ 
വിളവെടുക്കാന്‍ പാകമാവുമ്പോള്‍ തത്തകള്‍ കൂട്ടം കൂട്ടമായി വന്ന് 
മൂപ്പെത്തിയ നെല്‍ക്കതിരുകള്‍ കൊക്കിലൊതുക്കി പറന്നുയരുന്ന മനോഹരദൃശ്യവും 
ഞാന്‍ എന്നും ഇഷ്ടപ്പെട്ടിരുന്നു. &lt;br /&gt;
&lt;br /&gt;
പനകളുടെ തടിയില്‍ വൃത്തിയായി കൊത്തിയുണ്ടാക്കിയ ദ്വാരങ്ങളിലായിരുന്നു 
തത്തകള്‍ കൂടുകൂട്ടിയിരുന്നത്.&amp;nbsp; ഈ കൂടുകള്‍ ക്ഷമാപൂര്‍വ്വം 
കൊത്തിയുണ്ടാക്കുന്നത് മരംകൊത്തികളാണെന്നത് കണ്ടെത്തും വരെ 
തത്തകള്‍ക്കെങ്ങനെ ഇത് സാധ്യമാവുന്നുവെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടിരുന്നു.&amp;nbsp; 
നല്ല ഒന്നാംതരം ആശാരിമാരായിരുന്ന മരംകൊത്തികള്‍ അവയുടെ നീണ്ടു കൂര്‍ത്ത് 
കാഠിന്യമേറിയ ചുണ്ടുകള്‍ ഉളിയായി പ്രയോഗിച്ചായിരുന്നു ആ കൂടുനിര്‍മ്മാണം.&amp;nbsp; 
മരക്കൊമ്പുകളുടെ മൃദുലമായ ഉള്‍ഭാഗങ്ങളില്‍ ചെറുകീടങ്ങളെയും പ്രാണികളെയും 
തിരഞ്ഞാണ് മരംകൊത്തികള്‍ തുളകള്‍ നിര്‍മ്മിക്കുന്നതെങ്കിലും അവിടെ പിന്നീട്
 തത്തകള്‍ കൂടു കൂട്ടുകയായിരുന്നു പതിവ്.&amp;nbsp; ടക്, ടക്, ടക് ശബ്ദം 
കേള്‍ക്കുകയാണെങ്കില്‍ ഞാന്‍ ഉറപ്പിക്കും അതൊരു മരം കൊത്തി ഏതെങ്കിലും 
ഉറപ്പുള്ള മരക്കൊമ്പ് തുളക്കുകയാണെന്ന്. പിന്നെ ഞാനവനെ പിന്തുടരാന്‍ 
തുടങ്ങും. പക്ഷികളില്‍ മരംകൊത്തിക്ക് മാത്രമാണ് മരക്കൊമ്പുകളിലൂടെ കിഴക്കാം
 തൂക്കായി നടക്കാനുള്ള കഴിവുള്ളതെന്നു തോന്നുന്നു. എന്ത് മനോഹരമായിരുന്നു ആ
 കാഴ്ച! അവയുടെ ബലമേറിയ കാലുകളും, തലയിലെ ചുവന്ന പൂവും, മുഖത്തെ 
കടുംചുവപ്പ് നിറത്തിലുള്ള വരയും, കറുത്ത കൊക്കും ടക്, ടക്, ടക്, 
സ്വരവുമെല്ലാം എന്നെ എന്നും മോഹിപ്പിച്ചിരുന്നു. &lt;br /&gt;
&lt;br /&gt;
കുളക്കരയിലുള്ള ഒരു തെങ്ങ് മിന്നലേറ്റ്&amp;nbsp; തല പോയതായിരുന്നു. കുറെ 
കാലമായി തലയില്ലാതെ കിടക്കുന്ന അതിന്‍റെ ഉച്ചിയില്‍ മൂന്നു 
തത്തക്കൂടുകളെങ്കിലും ഉണ്ടായിരുന്നു. കുറെ തത്തകള്‍ ആ ദ്വാരങ്ങളിലേക്ക് 
കടക്കുന്നതും അവയുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഭക്ഷണം തേടാന്‍ ഇടയ്ക്കിടെ 
പുറത്തേക്കു പോകുന്നതും ഞാന്‍ കാണാറുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ കണ്ടത് 
കുറെ പേര്‍ ആ തെങ്ങ് മുറിക്കാനൊരുങ്ങുന്നതാണ്. ഉടന്‍ തന്നെ 
അങ്ങോട്ടോടിച്ചെന്ന് മരം വെട്ടുകാരോട് ആ തെങ്ങില്‍ കുറെ തത്തകളുടെ 
കൂടുള്ളത് കൊണ്ട് അത് മുറിക്കരുതെന്നു ഞാന്‍ കേണപേക്ഷിച്ചു. പക്ഷെ അവരെന്നെ
 നോക്കി ചിരിക്കുകയും ജോലി തുടരുകയും വലിയൊരു ശബ്ദത്തോടെ മരം വീഴ്ത്തുകയും 
ചെയ്തു. ഞാന്‍ ഓടി തലഭാഗത്ത് ചെന്ന് നോക്കിയപ്പോള്‍ അതിലെ മുട്ടകളും 
വിരിഞ്ഞ കുഞ്ഞുങ്ങളുമെല്ലാം ചിതറിത്തെറിച്ചു കിടക്കുന്നതാണ് കണ്ടത്. 
ഭാഗ്യവശാല്‍ ഒരു കൂട്ടിലെ ഒരു കുഞ്ഞിനു മാത്രം ജീവനുണ്ടായിരുന്നു. 
ചുണ്ടിന്‍റെ നിറവും രൂപവും കണ്ടു മാത്രം തത്തക്കുഞ്ഞാണെന്ന് തിരിച്ചറിയാന്‍
 കഴിയുന്ന അതിനെ ഞാന്‍ വീട്ടിലേക്കു കൊണ്ട് വന്നു. അതിനു ചിറകുകള്‍ 
മുളച്ചിരുന്നില്ല. ഞാന്‍ അതിനെ ശ്രദ്ധയോടെ പാലൂട്ടി. രണ്ടാഴ്ചക്കകം പഴവും 
കൊടുക്കാന്‍ തുടങ്ങി. അങ്ങനെ മൂന്നു മാസം കൊണ്ട് പറക്കാന്‍ തുടങ്ങിയപ്പോള്‍
 അവനെ സ്വതന്ത്രമാക്കി വിട്ടെങ്കിലും ദൂരെയൊന്നും പോകാതെ ഞങ്ങളുടെ വീട്ടു 
വളപ്പിലുള്ള തെങ്ങുകളില്‍ത്തന്നെ പാറി നടന്നു. വൈകുന്നേരം ഞാന്‍ സ്കൂളില്‍ 
നിന്നെത്തുമ്പോള്‍ അത് താഴേക്കു പറന്നു വന്നു എന്‍റെ തലയിലിരിക്കും! &lt;br /&gt;
&lt;br /&gt;
കൈ നീട്ടുമ്പോള്‍ അവന്‍ എന്‍റെ വിരലുകളിലേക്കു ചാടുകയും ഒരു 
ചെറുതളികയില്‍ ഞാന്‍ കൊടുക്കുന്ന പാല്‍ കുടിക്കുകയും ചെയ്യും. 
മേല്‍ച്ചുണ്ടിന്‍റെ കൂര്‍ത്ത അഗ്രം തളികയില്‍ ഉ‍റപ്പിച്ചു നിര്‍ത്തി 
കീഴ്ച്ചുണ്ടും നാക്കും ചലിപ്പിച്ചു കൊണ്ടാണ് പാല്‍ കുടിക്കുക. പിന്നെ 
എന്‍റെ തോളിലേക്ക് ചാടിക്കയറി കൈവെള്ളയില്‍ നിന്നും നെന്മണികള്‍ 
കൊത്തിത്തിന്നു തുടങ്ങും.&amp;nbsp; കീഴ്ച്ചുണ്ടിനും മേല്‍ച്ചുണ്ടിനും ഇടയില്‍ 
വെച്ചമര്‍ത്തി അതിവിദഗ്ദമായി ഉമി കളയും. പിന്നെ ധാന്യം മാത്രം 
വിഴുങ്ങും.&amp;nbsp; കൊച്ചു വയറു നിറയുമ്പോള്‍ അവന്‍ കൂട്ടില്‍ ചെന്ന് തല വലതു 
ചിറകിനുള്ളില്‍ പൂഴ്ത്തി സുഖമായി ഉറങ്ങും. കൂടിന്‍റെ വാതിലടച്ചു ഞാനെന്‍റെ 
തലയിണക്കടുത്തു വെക്കും. &lt;br /&gt;
&lt;br /&gt;
കൃത്യം 6 മണിക്ക് തന്നെ അവന്‍ ഉണര്‍ന്ന് അസ്വസ്ഥനാവാന്‍ തുടങ്ങും. 
ഞാന്‍ കൂട് തുറന്നു വിട്ടാലുടന്‍ അവനെന്‍റെ തലയിലേക്കും അവിടെനിന്നു 
കയ്യിലേക്കും പറന്നു കയറി ധൃതിയില്‍ ഒരല്‍പം പാല്‍ കുടിച്ച് ശരംവിട്ട പോലെ 
പറന്നകലും. &lt;br /&gt;
&lt;br /&gt;
പൂര്‍ണ്ണവളര്‍ച്ചയെത്തിയപ്പോള്‍ അവന്‍ അകലങ്ങളിലേക്കും പറക്കാന്‍ ‍ 
തുടങ്ങി. എങ്ങോട്ടാണ് അവന്‍ പോയതെന്ന്‍ എനിക്കറിയില്ലെങ്കിലും വൈകുന്നേരം 
ആറ് മണിയാവുമ്പോഴേക്കും എന്നെയും കാത്ത് അവന്‍ തെങ്ങിന്‍ 
മുകളിലിരിക്കുന്നുണ്ടാവും.&amp;nbsp; ഞാന്‍ വീട്ടിലില്ലാത്ത ചില ദിവസങ്ങളില്‍ അവന്‍ 
താഴേക്കു വരാതെ തെങ്ങിന്‍ മുകളില്‍ തന്നെ ചേക്കേറി രാവിലെ പറന്നു പോകും. 
ഏറ്റവും രസകരമായ കാര്യം അവന്‍ രാവിലെ എന്‍റെയടുത്തു നിന്നു 
പുറപ്പെടുമ്പോഴും വൈകുന്നേരങ്ങളില്‍ എന്‍റെയടുത്തേക്ക് വരാന്‍ വേണ്ടി 
തെങ്ങിന്‍മുകളിലേക്കെത്തുമ്പോഴു&lt;wbr&gt;&lt;/wbr&gt;ം എല്ലാ തത്തകളും അവനെ അനുഗമിക്കാറുണ്ടായിരുന്നുവെന്&lt;wbr&gt;&lt;/wbr&gt;നതാണ്. &lt;br /&gt;
&lt;br /&gt;
അവനെന്‍റെ തലയില്‍ വന്നിറങ്ങുന്നതും പറന്നുയരുന്നതും അവ 
അദ്ഭുതത്തോടെ നോക്കി നില്‍ക്കും. പിന്നെ കൂട്ടത്തോടെ സംഗീത സ്വരം 
പുറപ്പെടുവിച്ച് അവനെയും കൂട്ടി പറന്നകലും. &lt;br /&gt;
&lt;br /&gt;
ഏതാണ്ട് മൂന്നു വര്‍ഷത്തോളം അവനെന്‍റെ ആത്മാര്‍ത്ഥ 
സുഹൃത്തായിരുന്നു. അവകാശപ്പെട്ട എല്ലാ സ്വാതന്ത്ര്യവും ഞാനവനു വകവെച്ചു 
കൊടുക്കുകയും ചെയ്തിരുന്നു. പിന്നെപ്പിന്നെ അവന്‍ വരാതായി. എന്നോടുള്ള 
സുഹൃദ്ബന്ധത്തെക്കാളും സ്വന്തം കുടുംബ ബന്ധങ്ങള്‍ അവന് വിലപ്പെട്ടതായി 
മാറിയതായിരിക്കാം കാരണം. ഇപ്പോഴും അവന്‍റെ അഭാവം എന്നെ 
വിഷമിപ്പിക്കാറുണ്ടെങ്കിലും അവന് ജന്മനാല്‍ വിധിക്കപ്പെട്ട മരങ്ങളിലൂടെ 
ആര്‍ത്തുല്ലസിച്ചു പാറിക്കളിക്കാനുള്ള സ്വാതന്ത്ര്യവും സന്തോഷവും ഒരിക്കലും
 ഞാനവനു നിഷേധിച്ചിട്ടില്ലായിരുന്നുവെന്&lt;wbr&gt;&lt;/wbr&gt;നത്&amp;nbsp; എന്നെ ശരിക്കും 
സന്തോഷിപ്പിക്കാറുമുണ്ട്. ഇന്നിപ്പോള്‍ ഈ സംഭവകഥ എന്‍റെ അഞ്ചുവയസ്സുള്ള ഇളയ
 മകള്‍ക്ക്‌ വീണ്ടും വീണ്ടും കേള്‍ക്കണം.&amp;nbsp; ഞാനീ കഥ അവളെ എത്ര തവണ 
കേള്‍പ്പിച്ചിട്ടുണ്ടെന്നു പോലും എനിക്കറിയില്ല. ഓരോ തവണ കേള്‍ക്കുമ്പോഴും 
തത്തയ്ക്ക് വേണ്ടി കൂടുണ്ടാക്കുന്ന ഒരു മരംകൊത്തിയെ കാണിച്ച് കൊടുക്കാന്‍ 
അവളെന്നോട് ആവശ്യപ്പെടും. &lt;br /&gt;
&lt;br /&gt;
കഷ്ടം തന്നെ!&amp;nbsp; അവയെ ഇപ്പോള്‍ കാണാനേ കിട്ടുന്നില്ല.&amp;nbsp; മരംകൊത്തിയെ 
മാത്രമല്ല തത്തയെയും ഇപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ കാണാനില്ല. അതുപോലെ 
ഓലേഞ്ഞാലിപ്പക്ഷികള്‍ക്കും എന്താണ് സംഭവിച്ചത്?&amp;nbsp; അവയുടെ ഒരൊറ്റ കൂട് പോലും 
ഇപ്പോഴെവിടെയും കാണാനില്ല.&amp;nbsp; അല്ലെങ്കിലും എങ്ങനെ കാണാന്‍ സാധിക്കും. 
അവയ്ക്ക് ഭക്ഷണം നല്‍കിയിരുന്ന നെല്‍വയലുകളും നെല്‍ക്കൃഷിയും നാട്ടില്‍ 
നിന്നും തീരെ അപ്രത്യക്ഷമായിരിക്കുകയാണല്ലോ. നമ്മുടെ കൃഷിപ്പണികളിലുള്ള 
അലംഭാവവും മനുഷ്യനിര്‍മ്മിതമായ&amp;nbsp; കാലാവസ്ഥാ വ്യതിയാനവും തരണം ചെയ്യാന്‍ 
അവയ്ക്കാവില്ലല്ലോ.&amp;nbsp; എന്നാലും ഈ മരം കൊത്തികളെല്ലാം കൂടി എങ്ങോട്ടാണ് 
പോയിക്കളഞ്ഞത്. എന്താണവയ്ക്ക് പറ്റിയത്? പണ്ടുകാലങ്ങളില്‍ അവയെ 
ജോഡികളായി ദിവസവും കണ്ടിരുന്നുവെങ്കിലും എന്‍റെ ഇളയ മകള്‍ക്ക് 
കാണിച്ച് കൊടുക്കാന്‍ ഒരെണ്ണത്തിനെ പോലും ഈ വര്‍ഷം കാണാനില്ല!&lt;br /&gt;
&lt;br /&gt;
അതിന്‍റെ ആ&amp;nbsp; ടക് ടക് ടക് ടക് ടക് ടക്... സ്വരമൊന്നു കേള്‍ക്കാന്‍ കുറേക്കാലമായി ഞാന്‍ കാതോര്‍ത്തിരിക്കുകയാണ്!&lt;/div&gt;
&amp;nbsp; &lt;br /&gt;
&lt;div style="text-align: left;"&gt;
&lt;b&gt;ദ ഹിന്ദുവില്‍ വന്ന &lt;/b&gt;&lt;a href="http://www.thehindu.com/opinion/open-page/article3340120.ece" target="_blank"&gt;&lt;b&gt;Where have all the birds gone?&lt;/b&gt;&lt;/a&gt;&lt;b&gt;&amp;nbsp;എന്ന ലേഖനം വിവര്‍ത്തനം ചെയ്തത്&lt;/b&gt;. &lt;/div&gt;
&lt;div style="text-align: left;"&gt;
&lt;span style="font-size: xx-small;"&gt;Picture&amp;nbsp;from : &lt;/span&gt;&lt;a href="http://www.slipperybrick.com/"&gt;&lt;span style="font-size: xx-small;"&gt;http://www.slipperybrick.com&lt;/span&gt;&lt;/a&gt;&lt;/div&gt;
&lt;/div&gt;
&lt;div class="blogger-post-footer"&gt;By 
Shukoor 
www.shukoorcheruvadi.blogspot.com&lt;/div&gt;</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhZEbzs-pGM2MseWIxRXHrOGcUYKlE_m6EHYnW0LfjY1N0W8lennrEOak5Qpq_0X_28i-GwUtg6vV0-6osmeMDVN5ZrffAnzEru5iA_BOmn32OuEPxC2owi3o3jnBEsgV9dwyHxJ9xxy0ep/s72-c/woodpecker.jpg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">17</thr:total></item><item><title>സിസേക് സംസാരിക്കുന്നു: ഞാനൊരു ഭ്രാന്തനായാണ് ജീവിക്കുന്നത്!</title><link>http://shukoorcheruvadi.blogspot.com/2012/06/blog-post.html</link><category>വിവര്‍ത്തനം</category><author>noreply@blogger.com (TPShukooR)</author><pubDate>Mon, 25 Jun 2012 04:27:00 +0400</pubDate><guid isPermaLink="false">tag:blogger.com,1999:blog-4801721872482292801.post-1770341155157504469</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;strong&gt;നമ്മുടെ കാലത്തെ ഏറ്റവും വലിയ ചിന്തകരിലൊരാളായ സ്ലാവോയ് സിസേക്കിന്‍റെ&amp;nbsp;&lt;/strong&gt; &lt;b&gt;ഹെഗലിനെക്കുറിച്ചുള്ള&amp;nbsp; Less Than Nothing: Hegel and the Shadow of Dialectical Materialism എന്ന പുതിയ പുസ്തകം ഈ മാസം 15നു പുറത്തിറങ്ങി.&amp;nbsp; ഇതിന് മുന്നോടിയായി ബ്രിട്ടീഷ് പത്രമായ 'ഗാര്‍ഡിയനി'ലെ മാധ്യമപ്രവര്‍ത്തക Decca Aitkenhead അദ്ദേഹവുമായി നടത്തിയ&amp;nbsp; അഭിമുഖത്തിന്‍റെ സ്വതന്ത്ര വിവര്‍ത്തനം. &lt;/b&gt;&lt;br /&gt;
&lt;br /&gt;
&lt;b&gt;(22/06/2012 ന് '&lt;a href="http://www.nalamidam.com/archives/13512" target="_blank"&gt;നാലാമിട'ത്തില്‍&lt;/a&gt; പ്രസിദ്ധീകരിച്ചത്)&lt;/b&gt;&lt;br /&gt;
&lt;br /&gt;
&lt;a href="http://www.nalamidam.com/wp-content/uploads/2012/06/zizek2.jpg" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img alt="" class="aligncenter size-full wp-image-13514" height="270" src="http://www.nalamidam.com/wp-content/uploads/2012/06/zizek2.jpg" title="zizek2" width="400" /&gt;&lt;/a&gt;&lt;br /&gt;
&lt;br /&gt;
സ്ലാവോയ് സിസേക്കിന് ല്യൂബ്ലാനയിലുള്ള സ്വന്തം അപ്പാര്‍ട്ട്മെന്റിന്‍റെ നമ്പര്‍ പോലും അറിയില്ല.&lt;br /&gt;
“കുഴപ്പമില്ല”. പുറത്തു പോയി വരാന്‍ നിന്ന ഫോട്ടോഗ്രാഫറോട് അദ്ദേഹം പറഞ്ഞു. “തിരിച്ചു വരുമ്പോള്‍ പ്രധാനവാതിലിലൂടെ തന്നെ അകത്തേക്ക് വരിക. എന്നിട്ട് ഒരു വലതുപക്ഷ പരിഷ്കരണവാദിയെപ്പോലെ ഒരു നിമിഷം ചിന്തിക്കുക. ഇടത്ത് നിന്ന് വലത്തോട്ട് തിരിയുക. അറ്റമെത്തുമ്പോള്‍ വീണ്ടും വലത്തോട്ട്….” എന്നാലും നമ്പര്‍ അറിയണ്ടേ? അയാള്‍ക്ക് വഴി തെറ്റിയാലോ? “20 ആണെന്ന് തോന്നുന്നു. അല്ലെങ്കിലും അതൊക്കെ ആര്‍ക്കാണറിയുന്നത്. ഏതായാലും ഒന്ന് കൂടി നോക്കി ഉറപ്പു വരുത്തിയേക്കാം.” സിസേക്ക് ഇടനാഴിയിലൂടെ നടന്ന് വാതില്‍ തുറന്ന് നമ്പര്‍ നോക്കി ഉറപ്പു വരുത്തി.&lt;br /&gt;
&lt;br /&gt;
ഫോട്ടോഗ്രാഫറെ കൈ വീശിക്കാണിച്ച് യാത്രയാക്കിയ ശേഷം അദ്ദേഹം സ്ലോവേനിയന്‍ തലസ്ഥാനമായ ആ നഗരത്തിലൂടെ അങ്ങ് ദൂരേക്ക് ചൂണ്ടിക്കാണിച്ചു. “ആ കാണുന്നത് ഒരുതരം പ്രതിസംസ്കാര സ്ഥാപനമാണ്. എനിക്കവറ്റകളെ വെറുപ്പാണ്. അവറ്റകള്‍ക്കെന്നെയും. ഇടതുചിന്താഗതിക്കാരില്‍ ഇത്തരക്കാരെയാണ് ഞാന്‍ വെറുക്കുന്നത്. അതിസമ്പന്നരുടെ മക്കളായ റാഡിക്കല്‍ ഇടതന്‍മാര്‍.” മറ്റു കെട്ടിടങ്ങളില്‍ മിക്കവയും സര്‍ക്കാര്‍ വക കാര്യാലയങ്ങളാണ്. “എനിക്കവയോടും വെറുപ്പാണ്.” അദ്ദേഹം ലിവിംഗ് റൂമിലേക്ക് നടന്നു. ജോസഫ് സ്റാലിന്റെ ഒരു പടവും Call Of Duty: Black Ops എന്നെഴുതിയ ഒരു വീഡിയോ ഗെയിമിന്‍റെ വാള്‍ പോസ്റ്ററുമല്ലാതെ എടുത്തു പറയത്തക്ക അലങ്കാരങ്ങള്‍ ഒന്നുമില്ലാത്ത, എന്നാല്‍ അടുക്കും ചിട്ടയുമുള്ള ഒരു സാധാരണ ലിവിംഗ് റൂം. ഡിസ്നി മര്‍ച്ചന്റൈസിംഗ് രീതിയില്‍ അലങ്കാരപ്പണി ചെയ്ത മാക്ഡൊണാള്‍ഡിന്‍റെ പ്ലാസ്റിക് കപ്പുകളിലേക്ക് അദ്ദേഹം കോക് സീറോ ഒഴിച്ചു. എന്നാല്‍, സിസേക്ക് അടുക്കളയിലെ കപ്ബോര്‍ഡ് തുറന്നപ്പോള്‍ ഞാന്‍ കണ്ടത് അതില്‍ നിറയെ വസ്ത്രങ്ങളാണ്.&lt;br /&gt;
“ഞാനൊരു ഭ്രാന്തനായാണ് ജീവിക്കുന്നത്!” എന്ന് ഉച്ചത്തില്‍ പറഞ്ഞ് അദ്ദേഹം എന്നെ അപ്പാര്‍ട്ട്മെന്റ് മുഴുവന്‍ നടന്നു കാണിച്ചു. “നോക്ക്, വസ്ത്രങ്ങള്‍ വെക്കാന്‍ ഒരിടവും ബാക്കിയില്ല.” ശരിയാണ്. എല്ലാ മുറികളിലും മുകളറ്റം വരെ പുസ്തകങ്ങളും ഡി.വി.ഡികളുമാണ്. അദ്ദേഹത്തിന്‍റെ 75 പുസ്തകങ്ങളുടെ വിവിധ വാല്യങ്ങളും അവയുടെ എണ്ണമറ്റ ഭാഷകളിലേക്കുള്ള വിവര്‍ത്തനങ്ങളും തന്നെയുണ്ട് ഒരു മുറി നിറയെ.&lt;br /&gt;
&lt;br /&gt;
&lt;b&gt;സിസേക്, സിസേക്&lt;/b&gt;&lt;br /&gt;
&lt;br /&gt;
നിങ്ങള്‍ സിസേക്കിന്‍റെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ടെങ്കില്‍ എന്നെക്കാള്‍ യോഗ്യന്‍ നിങ്ങള്‍ തന്നെയാണ്. സ്ലോവേനിയന്‍ തത്വചിന്തകനും സാംസ്ക്കാരിക നിരൂപകനുമായ അദ്ദേഹം 1949 ല്‍ ജനിച്ച് പഴയ യൂഗോസ്ലാവ്യയിലെ ടിറ്റോയുടെ ഭരണത്തിന്‍ കീഴില്‍ വളര്‍ന്നതാണെങ്കിലും അഭിപ്രായഭിന്നതയുടെ സംശയമുനകള്‍ അദ്ദേഹത്തെ പാണ്ഡിത്യത്തിന്‍റെ വിളനിലങ്ങളിലേക്ക് എത്തിക്കുകയായിരുന്നു. The Sublime Object of Ideology എന്ന തന്‍റെ ആദ്യ ഇംഗ്ലീഷ് പുസ്തകം 1989 ല്‍ പുറത്തിറങ്ങിയതോടെ അദ്ദേഹം പാശ്ചാത്യ ലോകത്തും ശ്രദ്ധേയനായിത്തുടങ്ങി. സിസേക്കിന്‍റെ ഒരു ആരാധ്യപുരുഷനായ ഹെഗേലിനെ, മറ്റൊരു ആരാധ്യപുരുഷനായ ഴാക് ലകാന്‍റെ കാഴ്ചപ്പാടിലൂടെ ഒരു പുനര്‍വായന നടത്തുകയാണ് ആ പുസ്തകം. അത് മുതലിങ്ങോട്ട് Living in the End Times, പോലുള്ള പുസ്തകങ്ങളും, The Pervert’s Guide To Cinema തുടങ്ങിയ ചലച്ചിത്രങ്ങളും എണ്ണമറ്റ ലേഖനങ്ങളും അദ്ദേഹത്തിന്‍റെ പേരില്‍ പുറത്തു വരാന്‍ തുടങ്ങി.&lt;br /&gt;
സാംസ്ക്കാരിക സിദ്ധാന്തത്തിന്‍റെ മാനദണ്ഡം വെച്ച് അളക്കുമ്പോള്‍ കൂടുതല്‍ ഗ്രാഹ്യമായ തലത്തിലാണ് സിസേക്കിന്‍റെ സൃഷ്ടികളുടെ സ്ഥാനം. എന്നാല്‍ ഈ സ്ഥാനം അദ്ദേഹത്തിന് എവിടെ വെച്ചാണ് കൈമോശം വരുന്നതെന്ന് മനസ്സിലാക്കിത്തരാന്‍ ഒരു വാക്യം ഇവിടെ ഉദ്ധരിക്കുന്നു. “Zizek finds the place for Lacan in Hegel by seeing the Real as the correlate of the selfdivision and selfdoubling within phenomena.” അദ്ദേഹത്തിന്‍റെ രചനകള്‍ ഗ്രഹിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ളവയാണെന്ന് കാണിക്കാന്‍ Zizek : A Guide for the Perplexed എന്ന പുസ്തകത്തില്‍ നല്‍കിയിരിക്കുന്നത് ഈ ഉദ്ധരണിയാണ്.&lt;br /&gt;
അദ്ദേഹത്തിന്‍റെ ആഗോള ആരാധകരെ വിഷമിപ്പിക്കുമെങ്കിലും ഒരു കാര്യം പറയാതെ വയ്യ, അദ്ദേഹത്തിന്‍റെ മിക്ക രചനകളും കടുപ്പം കൂടിയവയാണ്. എന്നാലും അദ്ദേഹം എഴുതുന്നത് ഉന്മേഷദായകമായ ഒരു അഭീഷ്ടത്തോട് കൂടിയാണെന്നതും കേന്ദ്രീകൃത നിലപാടുകള്‍ ദീര്‍ഘവീക്ഷണമുളളവയും ചിന്തോദ്ദീപകങ്ങളുമാണെന്നതും നിരൂപകര്‍ പോലും സമ്മതിക്കുന്നതാണ്. കാതലായി പറഞ്ഞാല്‍ ഒരു സംഗതിയും ഒരിക്കലും അതിന്‍റെ പ്രത്യക്ഷ രൂപം പോലെ ആയിക്കൊളളണമെന്നില്ലെന്നും മിക്കവാറും എല്ലാറ്റിലും വിരോധാഭാസം കുടികൊള്ളുന്നുണ്ടെന്നും ആ രചനകളിലൂടെ അദ്ദേഹം വാദിക്കുന്നു. പുരോഗമനപരമെന്നോ വിപ്ലവകരമെന്നോ നാം കരുതുന്ന പലതും അല്ലെങ്കില്‍ വെറും നീതിശാസ്ത്രങ്ങള്‍ പോലും യഥാര്‍ത്ഥത്തില്‍ യാതൊരു മാറ്റവും ഉണ്ടാക്കുന്നില്ല തന്നെ.&lt;br /&gt;
&lt;br /&gt;
&lt;a href="http://www.nalamidam.com/wp-content/uploads/2012/06/Slavoj-zizek1.jpg"&gt;&lt;img alt="" class="aligncenter size-full wp-image-13516" height="300" src="http://www.nalamidam.com/wp-content/uploads/2012/06/Slavoj-zizek1.jpg" title="Slavoj-zizek1" width="500" /&gt;&lt;/a&gt;&lt;br /&gt;
&lt;b&gt;ജൈവ ആപ്പിള്‍ വാങ്ങുമ്പോള്‍&lt;/b&gt;&lt;br /&gt;
&lt;br /&gt;
“നിങ്ങള്‍ ഒരു ജൈവ ആപ്പിള്‍ (ഓര്‍ഗാനിക് ആപ്പിള്‍) വാങ്ങുമ്പോള്‍, ആദര്‍ശപരമായ കാരണം കൊണ്ടാണ് നിങ്ങള്‍ അപ്രകാരം ചെയ്യുന്നതെങ്കില്‍, ‘ഭൂമിയമ്മക്കുവേണ്ടി ഞാന്‍ ഒരു നല്ല കാര്യം ചെയ്യുന്നു’വെന്ന ചിന്ത നിങ്ങള്‍ക്ക് മനഃസുഖം നല്‍കുന്നത് പോലെയാണത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നാം എന്താണ് ചെയ്തിരിക്കുന്നത്? അതൊരു തെറ്റായ പ്രവൃത്തി മാത്രമല്ലേ. ശരിക്കും ചെയ്യേണ്ട കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ വേണ്ടിയാണ് നാം ഈ വക കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ് വിരോധാഭാസം. അപ്പോള്‍ നിങ്ങള്‍ക്കൊരു സംതൃപ്തി തോന്നുകയും ചെയ്യുന്നു. ഒന്ന് കൂടി ഓര്‍ത്തു നോക്കുക. നിങ്ങള്‍ മാസത്തില്‍ 5 യൂറോ വീതം ഏതെങ്കിലും സോമാലി അനാഥന് അയച്ചു കൊടുക്കുകയും നിങ്ങളുടെ കടമ നിറവേറ്റുകയും ചെയ്യുന്നു”.&lt;br /&gt;
എന്നാല്‍ അപ്പോഴും നാം യഥാര്‍ത്ഥത്തില്‍ വഞ്ചിക്കപ്പെടുകയല്ലേ?. വമ്പന്മാരുടെ നിലനില്‍പ്പിന് കോട്ടമുണ്ടാകാത്ത വിധം നാം സ്വയമറിയാതെ അവരെ സഹായിക്കുകയല്ലേ ചെയ്തത്?&lt;br /&gt;
“അതെ. അത് തന്നെയാണ്”.&lt;br /&gt;
രാഷ്ട്രീയ മേല്‍വിലാസവുമായി രംഗത്ത് വരുന്ന പാശ്ചാത്യ ഉദാരമതികളെന്ന ഒഴിയാബാധ യഥാര്‍ത്ഥ പീഡിതരില്‍ നിന്നും നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുകയാണ് ചെയ്യുന്നത്. അത് പോലെ ഒരു കാലത്തും പ്രായോഗികമായി നിലവില്‍ വന്നു കണ്ടിട്ടില്ലാത്ത കമ്മ്യൂണിസത്തിന്‍റെ യാതൊരു വിധത്തിലുള്ള വകഭേദത്തെയും സിസേക്ക് ന്യായീകരിക്കാതിരിക്കുമ്പോള്‍ തന്നെ വിപ്ലവാദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച് ഒരു “സങ്കീര്‍ണ്ണ മാര്‍ക്സിസ്റ്” എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന ഒരു നിലപാടില്‍ അദ്ദേഹം സ്വയം നില കൊള്ളുന്നു.&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;a href="http://www.nalamidam.com/wp-content/uploads/2012/06/slavoj.jpg"&gt;&lt;img alt="" class="aligncenter size-full wp-image-13517" height="533" src="http://www.nalamidam.com/wp-content/uploads/2012/06/slavoj.jpg" title="slavoj" width="350" /&gt;&lt;/a&gt;&lt;br /&gt;
&lt;br /&gt;
&lt;b&gt;തത്വചിന്തയുടെ ബോററ്റ്&lt;/b&gt;&lt;br /&gt;
“ഹിറ്റ്ലറിനുണ്ടായിരുന്ന പ്രശ്നം അയാള്‍ വേണ്ടത്ര അക്രമകാരിയായിരുന്നില്ലെന്നതാണ്” അല്ലെങ്കില്‍ “ഞാന്‍ ഒരു മനുഷ്യനല്ല. ഞാന്‍ ഒരു രാക്ഷസനാണ്” തുടങ്ങിയ അദ്ദേഹത്തിന്‍റെ പ്രകോപനപരമായ പ്രസ്താവനകള്‍ തെരഞ്ഞെടുത്തുദ്ധരിച്ച് വിവാദങ്ങള്‍ സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ഒരു നിരൂപകന്‍ അദ്ദേഹത്തെ ‘തത്വചിന്തയുടെ&lt;a href="http://www.guardian.co.uk/film/movie/114557/borat"&gt; ബോററ്റ്&lt;/a&gt;‘ ആയാണ് വിശേഷിപ്പിക്കുന്നത്.&lt;br /&gt;
ചിലര്‍ വെറുമൊരു വിവാദാന്വേഷിയാക്കി തള്ളിക്കളയുമ്പോള്‍ മറ്റു ചിലര്‍ നവമാര്‍ക്സിസ്റ് സമഗ്രാധിപത്യവാദത്തിന്റെ ഒരു മുന്‍നിരപ്പോരാളിയായി അദ്ദേഹത്തെ ഭയപ്പെടുന്നു. എന്നാല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയത് മുതല്‍ അദ്ദേഹം ആ രംഗത്തെ ഒരു പ്രശസ്തനെന്ന് ഘോഷിക്കപ്പെടുകയും ബുദ്ധിജീവിയെന്ന നിലയിലും പ്രതിഭയെന്ന നിലയിലും അന്ധമായി പിന്‍പറ്റുന്ന വലിയൊരു ആരാധകവൃന്ദത്തെ ആകര്‍ഷിച്ചെടുത്ത് അവരുടെ ആദരവ് നേടിയെടുക്കുകയും ചെയ്തു. ആ ജനപ്രീതി സന്തോഷം പകരുന്ന ഒരു തരം വിരോധാഭാസം തന്നെയാണ്. കാരണം, അതദ്ദേഹത്തിന് അനുകൂലമായിരുന്നില്ലെങ്കില്‍ മൌനം പൂണ്ടിരിക്കുകയായിരിക്കും ഭേദമെന്ന് അദ്ദേഹം പറയുന്നു.&lt;br /&gt;
&lt;br /&gt;
&lt;a href="http://www.nalamidam.com/wp-content/uploads/2012/06/zizek6.jpg"&gt;&lt;img alt="" class="aligncenter size-full wp-image-13518" height="332" src="http://www.nalamidam.com/wp-content/uploads/2012/06/zizek6.jpg" title="zizek6" width="500" /&gt;&lt;/a&gt;&lt;br /&gt;
&lt;br /&gt;
&lt;b&gt;മാനവികത. അതെ, അത് തരക്കേടില്ല&lt;/b&gt;&lt;br /&gt;
അദ്ദേഹം നിങ്ങള്‍ക്ക് നല്‍കുന്ന ഊഷ്മളമായ സ്വീകരണവും മാന്യമായ പെരുമാറ്റവും ഒരു നല്ല അഭിപ്രായമാണ് അദ്ദേഹത്തെക്കുറിച്ച് നിങ്ങളില്‍ ഉണ്ടാക്കുകയെങ്കിലും തന്‍റെ ഉദ്ദേശ്യം ഉള്ളിലുള്ള വിദ്വേഷം മറച്ചു പിടിച്ചു കബളിപ്പിക്കല്‍ മാത്രമാണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം ധൃതിപ്പെടുന്നു. “എന്നെ സംബന്ധിച്ചേടത്തോളം നരകം എന്നാല്‍ അമേരിക്കന്‍ രീതിയിലുള്ള പാര്‍ട്ടികളാണ്. അല്ലെങ്കില്‍, അവരെന്നോട് ഒരു സംവാദത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും സംവാദത്തിനു ശേഷം ഒരു ചെറിയ സ്വീകരണം ഉണ്ടാവുമെന്നോ മറ്റോ പറയുകയും ചെയ്യുമ്പോള്‍ ഞാന്‍ ഉറപ്പിക്കുന്നു അത് തന്നെയാണ് യഥാര്‍ത്ഥ നരകമെന്ന് .&lt;br /&gt;
അതായത്, സംവാദത്തില്‍ ഒരു ചോദ്യം പോലും ചോദിക്കാന്‍ കഴിയാതെ നിരാശ പൂണ്ട എല്ലാ മൂഢന്മാരും അവസാനം അടുത്ത് വരുന്നു. എന്നിട്ട് പതിവ് ശൈലിയില്‍ ചോദ്യമാരംഭിക്കും: ‘പ്രൊഫസര്‍ സിസേക്ക്, താങ്കള്‍ ക്ഷീണിതനാണെന്നറിയാം, എന്നാലും….’ .&lt;br /&gt;
“വിഡ്ഢികള്‍. ക്ഷീണിതനാണെന്നറിയാമെങ്കില്‍ പിന്നെ എന്തിനാണങ്ങനെ ചോദിക്കുന്നത്? ഞാന്‍ കൂടുതല്‍ കൂടുതല്‍ സ്റാലിനിസ്റ്റ്&amp;nbsp;ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഉല്‍പ്പത്തിഷ്ണുക്കള്‍ സമഗ്രാധിപത്യവാദികളോട് തങ്ങള്‍ മാനവികത ഇഷ്ടപ്പെടുന്നവരാണെന്ന് എപ്പോഴും പറയും. എന്നാല്‍ ആ പറയുന്ന പോലെ അവര്‍ക്ക് സാധാരണ മനുഷ്യരോട് വല്ല സഹാനുഭൂതിയും ഉണ്ടോ? ഇല്ലല്ലോ? ശരിയാണ്. ആ നിലപാടാണെനിക്ക് നന്നായി ചേരുക. മാനവികത. അതെ, അത് തരക്കേടില്ല. കുറെ വായില്‍ ഒതുങ്ങാത്ത വാചകമടിയും പിന്നെ കുറച്ചു മഹത്തായ കലകളും മതിയല്ലോ. മറിച്ച് സാധാരണ മനുഷ്യരുടെ പിന്നാലെയാണെങ്കിലോ? അവര്‍ 99 ശതമാനവും വെറും ബോറന്മാരായ മന്ദബുദ്ധികളല്ലേ. ”&lt;br /&gt;
&lt;br /&gt;
&lt;a href="http://www.nalamidam.com/wp-content/uploads/2012/06/zizek1.jpg"&gt;&lt;img alt="" class="aligncenter size-full wp-image-13519" height="281" src="http://www.nalamidam.com/wp-content/uploads/2012/06/zizek1.jpg" title="zizek1" width="500" /&gt;&lt;/a&gt;&lt;br /&gt;
&lt;br /&gt;
&lt;b&gt;വിദ്യാര്‍ത്ഥികളെ സഹിക്കാനാവില്ല&lt;/b&gt;&lt;br /&gt;
എന്നാല്‍ അദ്ദേഹത്തിന് വിദ്യാര്‍ത്ഥികളെ സഹിക്കാനാവില്ലെന്നതാണ് കൂടുതല്‍ രസകരമായ സംഗതി. “ഒരിക്കല്‍ അമേരിക്കയില്‍ വെച്ച് ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോള്‍ -ആ പണിക്ക് ഇനി ഒരിക്കലും എന്നെ കിട്ടില്ല- ഒരു വിദ്യാര്‍ത്ഥി എന്‍റെയടുത്തേക്ക് വന്നു പറഞ്ഞു: ‘പ്രൊഫസര്‍, താങ്കള്‍ ഇന്നലെ പറഞ്ഞത് എനിക്ക് ശരിക്കും ബോധിച്ചിട്ടുണ്ടെങ്കിലും എനിക്ക് തോന്നുന്നത് എന്‍റെ പേപ്പര്‍ എന്തായിരിക്കണമെന്നതിനെക്കുറിച്ച് പോലും എനിക്കറിയില്ലെന്നാണ്. താങ്കള്‍ ദയവായി കുറച്ചു കൂടി ചിന്തകള്‍ പങ്കു വെക്കാമോ? എങ്കില്‍ ചിലപ്പോള്‍ എന്തെങ്കിലും ആശയം തോന്നാതിരിക്കില്ല.’ ഇത് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. നാശം പിടിച്ചവന്‍. ഞാനെന്തിന് അതൊക്കെ ചെയ്തു കൊടുക്കണം? ”&lt;br /&gt;
&lt;br /&gt;
സിസേക്കിന് യൂറോപ്പിലും അമേരിക്കയിലും ഉണ്ടായിരുന്ന അദ്ദേഹത്തിന്‍റെ മിക്ക അധ്യാപക ജോലികളും ഇത്തരം ശല്യക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടി കയ്യൊഴിയേണ്ടി വന്നിട്ടുണ്ട്. “പ്രത്യേകിച്ചും അവര്‍ വ്യക്തിപരമായ പ്രശ്നങ്ങളുമായി എന്നെ സമീപിക്കുമ്പോഴാണ് എനിക്ക് വെറുപ്പ് തോന്നാറുള്ളത്. എന്റെ നിലപാട് എന്താണെന്ന് ചോദിച്ചാല്‍, എന്നെ നോക്കുക, എന്‍റെ പേശീ ചലനങ്ങള്‍ ശ്രദ്ധിക്കുക, ഞാന്‍ ഭ്രാന്തനാണെന്നത് നിങ്ങള്‍ കാണുന്നില്ലേ? വെറുമൊരു ഭ്രാന്തനായ എന്നോട് നിങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങളില്‍ സഹായം ആവശ്യപ്പെടുന്നത് പോയിട്ട് അപ്രകാരം ചിന്തിക്കാന്‍ പോലും നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു?” ഈ പറഞ്ഞതിലൂടെ അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തെ ഈയവസരത്തില്‍ കണ്ടാല്‍ വ്യക്തമാവും.&lt;br /&gt;
&lt;br /&gt;
അക്ഷരാര്‍ത്ഥത്തില്‍ തന്നെ, മണം പിടിക്കുകയും വലിക്കുകയും ഗോഷ്ടി കാണിക്കുകയും വന്യമായി മുഖം മാന്തിക്കീറാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു കരടിയെപ്പോലെ ശരിക്കും ഭീഭത്സമായ രൂപത്തിലാണ് സിസേക്ക് ഇപ്പോള്‍. “എന്നാല്‍ അതുകൊണ്ടൊന്നും കാര്യമില്ല! അവരിപ്പോഴും എന്നില്‍ വിശ്വാസമര്‍പ്പിക്കുന്നു. എന്നിട്ടും ഞാനത് വെറുക്കാന്‍ കാരണം മറ്റൊന്നുമല്ല. അമേരിക്കന്‍ സമൂഹത്തെക്കുറിച്ചാണെങ്കില്‍ എനിക്ക് ഇഷ്ടപ്പെടാത്തത് ലൈംഗിക കാര്യങ്ങളിലുള്ള അവരുടെ തുറന്ന സമീപനമാണ്. ഒന്നാമത്തെ കാഴ്ചയില്‍ തന്നെ തന്‍റെ ലൈംഗിക ജീവിതത്തെക്കുറിച്ച് മറ്റൊരാളോട് തുറന്നു പറയാന്‍ മടിക്കാത്ത സമീപനം. എനിക്കത് വെറുപ്പാണ്. കഠിനമായ വെറുപ്പ്. ”&lt;br /&gt;
എന്നാല്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സിസേക്ക് തന്‍റെ ലൈംഗിക ജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഇത് ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച തന്നെയാണല്ലോ. “സമ്മതപ്രകാരമുള്ള ബലാല്‍സംഗം” എന്നദ്ദേഹം വിശേഷിപ്പിക്കുന്ന ഒരു കാര്യം ചെയ്യാന്‍ എപ്പോഴും ആവശ്യപ്പെടാറുണ്ടായിരുന്ന ഒരു മുന്‍ കാമുകിയെക്കുറിച്ച് മുകള്‍നിലയിലേക്കുള്ള ലിഫ്റ്റില്‍ വെച്ച് അദ്ദേഹം വാചാലനായി. ഹെഗേലിനെക്കുറിച്ചുള്ള തന്‍റെ പുതിയ പുസ്തകത്തെക്കുറിച്ചാകും അദ്ദേഹത്തിനെന്നോട് സംസാരിക്കാനുണ്ടായിരുന്നതെന്നാണ് ഞാന്‍ കരുതിയിരുന്നതെങ്കിലും അദ്ദേഹത്തിന് പറയാനുള്ളത് മുഴുവനും ലൈംഗികതയെക്കുറിച്ച് മാത്രമായിരുന്നു.&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;a href="http://www.nalamidam.com/wp-content/uploads/2012/06/zizek9.jpg"&gt;&lt;img alt="" class="aligncenter size-full wp-image-13520" height="334" src="http://www.nalamidam.com/wp-content/uploads/2012/06/zizek9.jpg" title="zizek9" width="500" /&gt;&lt;/a&gt;&lt;br /&gt;
&lt;br /&gt;
&lt;b&gt;ഞാനിവിടെയൊരു തീവ്ര വികാരജീവിയാണ്.&lt;/b&gt;&lt;br /&gt;
&lt;br /&gt;
“ശരിയാണ്. കാരണം ഞാനിവിടെയൊരു തീവ്ര വികാരജീവിയാണ്. ലൈംഗികതയെ പ്രയോഗവല്‍ക്കരിക്കുന്നത് അനുവദനീയമാക്കിക്കൊണ്ടുള്ള ഉത്തരാധുനികമായ പെരുമാറ്റരീതിയാണ് ഞാന്‍ ഭയപ്പെടുന്നത്. അത് ഭയാനകം തന്നെയാണ്. ലൈംഗികത ആരോഗ്യകരമാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അത് ആനന്ദദായകമാണെന്നും ഹൃദയത്തിനും രക്തചംക്രമണത്തിനും നല്ലതാണെന്നും പറയുന്നതോടൊപ്പം തന്നെ വെറും ചുംബനം പോലും നമ്മുടെ മസിലുകള്‍ക്ക് ഉത്തേജനം നല്കുമെന്ന് വരെ അവര്‍ പറഞ്ഞു കളഞ്ഞു. ദൈവമേ, അത്യന്തം ഭയാനകം തന്നെയാണത്!” ലൈംഗിക പങ്കാളികളെ “പുറം കരാറുകള്‍” മുഖേന സ്വീകരിക്കുക വഴി പ്രണയബന്ധത്തിലുണ്ടാവുന്ന ബാധ്യതകളില്‍ നിന്നും മോചനം നേടാമെന്ന ഡേറ്റിംഗ് ഏജന്‍സികളുടെ വാഗ്ദാനം അദ്ദേഹത്തെ അദ്ഭുതപ്പെടുത്തുന്നു. “അത് വെറും ആസക്തി മാത്രമാണ്. ഒരിക്കലും ശാശ്വതമാവില്ല. പ്രണയത്തിന്‍റെ ഭാഗമായുള്ള ലൈംഗികതയെ ഞാന്‍ ഇഷ്ടപ്പെടുന്നു. നിനക്കറിയാമോ, നിന്നെ എന്നും ഭോഗിക്കാനാണെങ്കില്‍ എന്‍റെ അമ്മയെ അടിമയാക്കി വില്‍ക്കാന്‍ പോലും ഞാന്‍ സന്നദ്ധനാണ്. വിസ്മയകരമായ പലതും അതിലുണ്ട്. അതെ, ഒരിക്കലും സുഖപ്പെടുത്താനാവാത്ത ഒരു വികാരജീവി തന്നെയായിരിക്കും ഞാനെപ്പോഴും.”&lt;br /&gt;
&lt;br /&gt;
ഒരു ചോദ്യം ഉന്നയിച്ച് ഇടപെടാന്‍ ഞാന്‍ ആലോചിക്കുമ്പോഴോക്കെയും അദ്ദേഹം കാട് കയറിക്കൊണ്ടിരിക്കുക തന്നെയാണ്. “എനിക്ക് ചില വിചിത്രമായ പരിമിതികളാണുള്ളത്. സ്ത്രീ ആവശ്യപ്പെട്ടാല്‍ പോലും എനിക്കൊരിക്കലും ഗുദഭോഗം ചെയ്യാന്‍ കഴിയില്ല. കാരണം അതവള്‍ക്ക് ഇഷ്ടമുള്ള കാര്യമാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. എന്നെ സുഖിപ്പിക്കാന്‍ വേണ്ടി അവള്‍ അത് ഇഷ്ടമാണെന്ന് അഭിനയിക്കുകയാണെങ്കിലോ എന്ന സന്ദേഹം എനിക്കെപ്പോഴും ഉണ്ടായിരുന്നു. വദനസുരതത്തിന്‍റെ കാര്യവും അങ്ങനെത്തന്നെ.&amp;nbsp; അവള്‍ വെറുതെ അഭിനയിക്കുകയാണെങ്കിലോ? ”&lt;br /&gt;
&lt;br /&gt;
&lt;a href="http://www.nalamidam.com/wp-content/uploads/2012/06/Helen-Brown.jpg"&gt;&lt;img alt="" class="aligncenter size-full wp-image-13521" height="313" src="http://www.nalamidam.com/wp-content/uploads/2012/06/Helen-Brown.jpg" title="Helen-Brown" width="500" /&gt;&lt;/a&gt;&lt;br /&gt;
&lt;br /&gt;
&lt;strong&gt;പ്രണയം ഇല്ലെന്നു മാത്രമല്ല, ഒരിക്കലും പ്രണയിച്ചിട്ടുമില്ലെന്നാണ് എന്‍റെ വിശ്വാസം&lt;/strong&gt;&lt;br /&gt;
വിരലിലെണ്ണാവുന്ന സ്ത്രീകളോടോത്ത് മാത്രമാണ് അദ്ദേഹം കിടപ്പറ പങ്കിട്ടിട്ടുള്ളത്. കാരണം അതദ്ദേഹത്തിന് വളരെ മനോവിഷമമുണ്ടാക്കുന്ന കാര്യമാണ്. “ഒറ്റ രാത്രിക്കു വേണ്ടി മാത്രമുള്ള ലൈംഗികബന്ധം എനിക്ക് സാധ്യമല്ല. അങ്ങനെ ചെയ്യാന്‍ കഴിയുന്നവരോട് എനിക്ക് അസൂയയാണ് തോന്നുന്നത്. ‘അത് വളരെ രസകരമായിരിക്കും, എനിക്കത് നല്ലതാണെന്നാണ് തോന്നുന്നത്, വരൂ നമുക്കൊരു കൈ നോക്കി വരാം’ എന്നൊക്കെ പറയുന്നത് എന്നെ സംബന്ധിച്ചേടത്തോളം വളരെ പരിഹാസ്യമായ പ്രസ്താവനയാണ്. കാരണം, മറ്റൊരാളുടെ മുന്നില്‍ നഗ്നനായി നില്‍ക്കുമ്പോള്‍ നമ്മുടെ ശരീര ഘടനയെക്കുറിച്ച് പരിഹാസ്യമായ എന്തെങ്കിലും അഭിപ്രായം അവര്‍ എഴുന്നള്ളിച്ചാല്‍ പിന്നെ സ്വസ്ഥത നശിക്കാന്‍ കൂടുതലെന്തു വേണം.” കൂടാതെ എന്നും കൂടെയുണ്ടാവുമെന്നുറപ്പില്ലാത്ത ഒരാളുടെ കൂടെയും അദ്ദേഹത്തിന് അന്തിയുറങ്ങാന്‍ സാധ്യമല്ല. “എന്‍റെ എല്ലാ ബന്ധങ്ങളും ഈ സ്ഥിരതയുടെ കാഴ്ചപ്പാടില്‍ അളന്നാണ് നശിച്ചു പോയത്. എന്‍റെ കിടപ്പറ പങ്കിട്ടവരുടെ എണ്ണം ഇത്ര പരിമിതമായിപ്പോയതും അത് കൊണ്ട് തന്നെയാണ്. പ്രസ്തുത വിലക്ഷണമായ കാഴ്ചപ്പാട് കൊണ്ട് ഞാനുദ്ദേശിക്കുന്നതും അത് തന്നെ”.&lt;br /&gt;
എങ്കിലും സിസേക്ക് മൂന്നു തവണ വിവാഹ മോചനം ചെയ്യപ്പെട്ടിട്ടുണ്ട്. അതെങ്ങനെയായിരിക്കും അദ്ദേഹം തരണം ചെയ്തത്? “ങാ, ഞാന്‍ പറഞ്ഞു തരാം. യുവാവായ മാര്‍ക്സിനെ അറിയില്ലേ, ഞാന്‍ മാര്‍ക്സിനെ ആദര്‍ശവല്‍ക്കരിക്കുകയല്ല, അദ്ദേഹം വ്യക്തിപരമായി ഒരു വഷളനായിരുന്നു എങ്കിലും അദ്ദേഹത്തിന് അദ്ഭുതകരമായ വാദങ്ങള്‍ ഉണ്ട്. അദ്ദേഹം പറയുന്നു. : ‘നിങ്ങള്‍ വെറുതെ വിവാഹബന്ധം വേര്‍പ്പെടുത്തരുത്. ദമ്പതികള്‍ തമ്മിലുണ്ടായിരുന്ന സ്നേഹം ഒരിക്കലും ആത്മാര്‍ത്ഥമായിരുന്നില്ലെന്ന് സ്ഥാപിച്ചെടുക്കുകയാണ് വിവാഹമോചനത്തിലൂടെ ചെയ്യുന്നത്’. സ്നേഹം ഇല്ലാതാവുമ്പോള്‍ മുമ്പുണ്ടായിരുന്നത് വെറും കപടസ്നേഹമായിരുന്നുവെന്നുമാണ് വ്യക്തമാവുന്നത്.” അതാണോ സിസേക്ക് ചെയ്തത്? “അതെ! ഞാനത് മുഴുവനായി മായ്ച്ചു കളയുന്നു. എനിക്കിപ്പോള്‍ പ്രണയം ഇല്ലെന്നു മാത്രമല്ല, ഞാന്‍ ഒരിക്കലും പ്രണയിച്ചിട്ടുമില്ലെന്നാണ് എന്‍റെ വിശ്വാസം.&lt;br /&gt;
ഇത് തെളിയിക്കാനെന്ന വണ്ണം അദ്ദേഹം വാച്ചിലേക്ക് നോക്കുന്നു. തൊട്ടടുത്ത് താമസിക്കുന്ന അദ്ദേഹത്തിന്‍റെ 12 വയസ്സുള്ള മകന്‍ ഇപ്പോഴെത്തും. അവനിവിടെ വന്നാല്‍പ്പിന്നെ ഈ സംസാരം എങ്ങനെ നടക്കും? വിഷമിക്കേണ്ട, സിസേക്ക് പറഞ്ഞു. അവന്‍ വൈകാനാണ് സാധ്യത. അവന്‍റെ അമ്മ അത്ര അലസയാണ്: “എന്‍റെ ഭാര്യയാണെന്നവകാശപ്പെടുന്ന ദുഷ്ട.” അപ്പോള്‍ അവരെ വിവാഹം ചെയ്തിട്ടില്ലേ? “ദൗര്‍‍ഭാഗ്യകരമെന്നു പറയട്ടെ, അതും ചെയ്തിട്ടുണ്ട്”.&lt;br /&gt;
സിസേക്കിന് രണ്ട് ആണ്‍മക്കളാണുള്ളത്. മറ്റെയാള്‍ക്ക് മുപ്പതു വയസ്സായി. എങ്കിലും സിസേക്കിന് ഒരിക്കലും ഒരു രക്ഷിതാവാകണമെന്ന താല്‍പ്പര്യമില്ല. “പിന്നെ ഞാനെന്തു കൊണ്ടാണ് എന്‍റെ രണ്ടു പുത്രന്മാരെയും സ്നേഹിക്കുന്നതെന്ന് ചോദിച്ചാല്‍ അതെന്‍റെ മനോവിശാലതയും സഹാനുഭൂതിയുമാണ് കാണിക്കുന്നത്. ആരെങ്കിലും ഉപദ്രവിക്കപ്പെടുന്നതായോ അരക്ഷിതാവസ്ഥയില്‍പ്പെട്ടതായോ കണ്ടാല്‍ എനിക്ക് ഉള്ളിലുള്ള ആ നല്ല വികാരങ്ങളെ തടഞ്ഞു നിര്‍ത്താനാവില്ല. കൂടുതല്‍ വ്യക്തമാക്കിപ്പറഞ്ഞാല്‍ മകനെ എനിക്ക് മുഴുവനായി വേണ്ടെങ്കിലും പ്രസ്തുത വികാരങ്ങള്‍ എന്നിലുള്ളത് മൂലം ഞാന്‍ അവനെ വളരെയധികം സ്നേഹിക്കുന്നു.&lt;br /&gt;
&lt;br /&gt;
&lt;a href="http://www.nalamidam.com/wp-content/uploads/2012/06/zizek3.jpg"&gt;&lt;img alt="" class="aligncenter size-full wp-image-13522" height="506" src="http://www.nalamidam.com/wp-content/uploads/2012/06/zizek3.jpg" title="zizek3" width="350" /&gt;&lt;/a&gt;&lt;br /&gt;
&lt;br /&gt;
&lt;b&gt;ഞാന്‍ ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു.&lt;/b&gt;&lt;br /&gt;
&lt;br /&gt;
ഹെഗേലിനെക്കുറിച്ചുള്ള സിസേക്കിന്‍റെ Less Than Nothing: Hegel and the Shadow of Dialectical Materialism എന്ന പുതിയ പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയുടെ പരിസരത്തൊന്നും ഞങ്ങള്‍ എത്താന്‍ പോകുന്നില്ലെന്ന് ഇതിനകം എനിക്ക് മനസ്സിലായി. പകരം, മകനോടൊപ്പം ചെലവഴിച്ച അവധിക്കാലങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനായി. അവസാനത്തേത് ദുബായിലെ ആഡംബരങ്ങളുടെ പറുദീസയായ ബുര്‍ജ് അല്‍ അറബ് ഹോട്ടലില്‍ ആയിരുന്നു. “എന്ത് കൊണ്ട്, എന്ത് കൊണ്ട്? ഞാന്‍ ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും മാര്‍ക്സിയന്‍ എന്ന നിലയിലുള്ള എന്‍റെ കര്‍ത്തവ്യം ഞാന്‍ നിര്‍വഹിച്ചിട്ടുണ്ട്. ഞാനും മകനും അവിടത്തെ ഒരു പാക്കിസ്ഥാനി ടാക്സി ഡ്രെെവറുമായി ചങ്ങാത്തം സ്ഥാപിക്കുകയും അവിടത്തെ യാഥാര്‍ത്ഥ്യങ്ങള്‍ അയാള്‍ ഞങ്ങള്‍ക്ക് കാണിച്ച് തരികയും ചെയ്തു. അവിടത്തെ തൊഴിലാളികളുടെ ജീവിത രീതികളും അവര്‍ എങ്ങനെ നിയന്ത്രിക്കപ്പെടുന്നുവെന്നും വിവരിച്ചു കേട്ടപ്പോള്‍ മകന്‍ ശരിക്കും ഭയന്ന് പോയി. ”&lt;br /&gt;
ഈ മധ്യവേനലില്‍ അവര്‍ ലക്ഷ്യമിടുന്നത് 50 നിലകളുള്ള അംബര ചുംബികളുടെ മുകള്‍നിലകളില്‍ പോലും സ്വിമ്മിംഗ് പൂളുകള്‍ ഉള്ള സിങ്കപ്പൂരെന്ന കൃത്രിമ ദ്വീപിലേക്ക് പോകാനാണ്. “അവിടെ ഞങ്ങള്‍ക്ക് സ്വിമ്മിംഗ് പൂളില്‍ നീന്തിക്കൊണ്ട് തന്നെ താഴെയുള്ള നഗരം കണ്ടാസ്വദിക്കാം. ‘ഹാ ഹാ കിടിലന്‍.’ അതാണെനിക്ക് വേണ്ടത്. ശരിക്കും ഭ്രാന്തന്‍ കാര്യങ്ങള്‍.” മകന്‍ കുഞ്ഞായിരുന്നപ്പോള്‍ അവയൊന്നും അത്ര ആസ്വാദ്യകരമായിരുന്നില്ല. “പക്ഷെ ഇപ്പോള്‍, ഞങ്ങള്‍ തമ്മില്‍ കുറെ മനപ്പൊരുത്തം രൂപപ്പെട്ടിട്ടുണ്ട്. ഒരു മണി വരെ ഞങ്ങള്‍ ഉറങ്ങും. ഉണര്‍ന്ന് ഭക്ഷണം കഴിക്കും. ശേഷം നഗരത്തിലേക്കിറങ്ങും. ചുറ്റിക്കറങ്ങിയിട്ട് അത്താഴം കഴിക്കും. പിന്നെ സിനിമക്ക് തീയേറ്ററിലേക്ക് പോകും. മൂന്നു മണി വരെ ഗെയിമുകള്‍ കളിച്ചിരിക്കും. സാംസ്ക്കാരികമായി ഒന്നുമില്ലാത്ത കുറെ മടയത്തരങ്ങളും സുഖഭോഗങ്ങളും മാത്രം.&lt;br /&gt;
&lt;br /&gt;
&lt;a href="http://www.nalamidam.com/wp-content/uploads/2012/06/zizek7.jpg"&gt;&lt;img alt="" class="aligncenter size-full wp-image-13523" height="281" src="http://www.nalamidam.com/wp-content/uploads/2012/06/zizek7.jpg" title="zizek7" width="500" /&gt;&lt;/a&gt;&lt;br /&gt;
&lt;br /&gt;
&lt;b&gt;എന്നെപ്പോലുള്ളവരുടെ കടമ മറുപടി പറയലല്ല, ഉചിതമായ ചോദ്യങ്ങള്‍ ചോദിക്കലാണ്&lt;/b&gt;&lt;br /&gt;
&lt;br /&gt;
സിസേക്കിന്‍റെ ആത്മാര്‍ത്ഥതയുള്ള ആരാധകര്‍ ഇതേക്കുറിച്ച് എന്ത് പറയുമെന്നറിയാന്‍ എനിക്ക് കൌതുകമുണ്ട്. കൂടുതല്‍ ഗൌരവമായതൊന്നും അദ്ദേഹത്തെക്കുറിച്ച് പറയാത്തതെന്ത് എന്ന അവരുടെ മറുചോദ്യവും ഞാന്‍ ഉത്കണ്ഠയോടെ പ്രതീക്ഷിക്കുന്നു. പക്ഷെ, സിസേക്കിനെ സംബന്ധിച്ചേടത്തോളം സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഒരു സംവാദത്തിന് നല്‍കാന്‍ കഴിയുന്നത്ര തന്നെ ലോകത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ദുബായ് നഗരത്തിനും നമ്മോടു പറയാന്‍ കഴിയുമെന്നാണ്. അദ്ദേഹത്തിന്‍റെ സുമുഖനും നിഷ്കളങ്കനുമായ മകന്‍ എത്തിയപ്പോള്‍ സംഭാഷണം സാമ്പത്തിക പ്രതിസന്ധിയിലേക്കും അദ്ദേഹത്തിന്‍റെ ആരാധകര്‍ പ്രതീക്ഷിക്കുന്ന തരത്തില്‍ പ്രശ്നത്തിന് യുക്തിപൂര്‍വമായ ഒരു പരിഹാരം നിര്‍ദ്ദേശിക്കേണ്ട കടമയിലേക്കും ഞാന്‍ വഴിതിരിച്ചു വിടാന്‍ ശ്രമിച്ചു.&lt;br /&gt;
&lt;br /&gt;
“ഞാന്‍ എപ്പോഴും പറയാറുള്ള പോലെ, എന്നില്‍ നിന്നത് പ്രതീക്ഷിക്കരുത്. ഒരു സമ്പൂര്‍ണ്ണ പ്രശ്നപരിഹാരവിധിയാണ് എന്നെപ്പോലുള്ള ഒരാളുടെ കര്‍ത്തവ്യമെന്നു ഞാന്‍ കരുതുന്നില്ല. ഇനിയെന്ത് ചെയ്താലാണ് സമ്പദ് വ്യവ്യസ്ഥ രക്ഷപ്പെടുകയെന്നു ജനങ്ങള്‍ എന്നോട് ചോദിച്ചാല്‍ എനിക്കെന്തു കുന്തമാണ് അറിയുക. എന്നെപ്പോലുള്ളവരുടെ കടമ മറുപടി പറയലല്ല, മറിച്ച് ഉചിതമായ ചോദ്യങ്ങള്‍ ചോദിക്കലാണെന്നാണ് ഞാന്‍ കരുതുന്നത്.”&lt;br /&gt;
അദ്ദേഹം ജനാധിപത്യത്തിനെതിരല്ല. എങ്കിലും ആഗോള മുതലാളിത്ത വ്യവസ്ഥിതിയെ നിയന്ത്രിക്കാന്‍ മാത്രമൊന്നും നമ്മുടെ ജനാധിപത്യസ്ഥാപനങ്ങള്‍ കരുത്താര്‍ജ്ജിച്ചിട്ടില്ലെന്നാണ് അദ്ദേഹം സ്വയം വിശ്വസിക്കുന്നത്. “പൊതുജനസമ്മതപ്രകാരം പുരോഗതിക്കു വേണ്ടിയുള്ള പരിഷ്കാരങ്ങള്‍ ചിലപ്പോള്‍ തദ്ദേശീയമായെങ്കിലും ഫലം ചെയ്തേക്കാം.” എന്നാല്‍ തദ്ദേശീയതയുടെ സ്ഥാനവും ജൈവ ആപ്പിളിന്റെ അതേ കാറ്റഗറിയില്‍ തന്നെയാണ് . പഴയപല്ലവി വീണ്ടും: ” അങ്ങനെ ചെയ്താല്‍ നമുക്ക് ഒരു സംതൃപ്തി വരുമെന്നേയുള്ളൂ. ഇന്നത്തെ വലിയ ചോദ്യം ആഗോള തലത്തില്‍ എങ്ങനെയാണ് ഈ വക കാര്യങ്ങള്‍ സംഘടിപ്പിക്കുന്നത് എന്നാണ്. അതി ബൃഹത്തായ രീതിയില്‍ അന്താരാഷ്ടാതലത്തില്‍ കാര്യങ്ങള്‍ എത്തുമ്പോള്‍ നിലവിലുള്ള ഭരണവ്യവസ്ഥകള്‍ പിന്‍വാങ്ങാതെ അതെങ്ങനെ സാധ്യമാകും. ”&lt;br /&gt;
&lt;br /&gt;
&lt;a href="http://www.nalamidam.com/wp-content/uploads/2012/06/zizek5.jpg"&gt;&lt;img alt="" class="aligncenter size-full wp-image-13524" height="319" src="http://www.nalamidam.com/wp-content/uploads/2012/06/zizek5.jpg" title="zizek5" width="500" /&gt;&lt;/a&gt;&lt;br /&gt;
&lt;br /&gt;
&lt;b&gt;ഞാന്‍ ശുഭാപ്തിവിശ്വാസിയുമാണ്&lt;/b&gt;&lt;br /&gt;
&lt;br /&gt;
അതെങ്ങനെയാണ് സംഭവിക്കുക? “അപകടകരമായ ഒരു ഘട്ടത്തെയാണ് നാം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നതെന്നതിനാല്‍ എനിക്ക് അശുഭപ്രതീക്ഷയാണുള്ളത്. എന്നാല്‍ അതേ കാരണം കൊണ്ട് തന്നെ ഞാന്‍ ശുഭാപ്തിവിശ്വാസിയുമാണ്. അശുഭപ്രതീക്ഷക്കു കാരണം കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞിരിക്കുന്നു എന്നതാണെങ്കില്‍ ശുഭാപ്തിവിശ്വാസത്തിനു കാരണം ഇങ്ങനെയൊരവസ്ഥയില്‍ ഒരു മാറ്റത്തിന് സാധ്യത ഏറെയാണ് എന്നതുമാണ്.” അതുപോലെ ഏതെല്ലാം അവസരങ്ങളിലാണ് കാര്യങ്ങള്‍ക്ക് മാറ്റം വരാതിരിക്കുക? “ങാ അങ്ങനെ സംഭവിക്കുകയാണെങ്കില്‍ നമ്മള്‍ പതിയെ ഒരു പുതിയ പ്രമാണിവര്‍ഗ മേധാവിത്വ സമൂഹത്തിലേക്കാണ് നയിക്കപ്പെടുക. ഇത് പക്ഷെ, ഒരിക്കലും മുമ്പുണ്ടായിരുന്ന തരത്തിലുള്ള വൃത്തികെട്ട ഒരു മേധാവിത്വമായിരിക്കില്ല. ഉപഭോഗസംസ്ക്കാരത്തില്‍ അധിഷ്ഠിതമായ ഒരു പുതിയ രൂപത്തില്‍ ആയിരിക്കും.” മുഴുലോകവും ദുബായ് പോലെയാവുമെന്നാണോ? “അതെ, ദുബായില്‍ മറ്റൊരു വശത്ത് അക്ഷരാര്‍ത്ഥത്തില്‍ അടിമകളാണുള്ളത് ”&lt;br /&gt;
&lt;br /&gt;
&lt;a href="http://www.nalamidam.com/wp-content/uploads/2012/06/zizek10.jpg"&gt;&lt;img alt="" class="aligncenter size-full wp-image-13525" height="362" src="http://www.nalamidam.com/wp-content/uploads/2012/06/zizek10.jpg" title="zizek10" width="500" /&gt;&lt;/a&gt;&lt;br /&gt;
&lt;br /&gt;
&lt;b&gt;ഒരിക്കലും എന്നെ കോമാളിയാക്കി അവതരിപ്പിക്കരുത്&lt;/b&gt;&lt;br /&gt;
&lt;br /&gt;
സിസേക്കിന്‍റെ കുസൃതി നിറഞ്ഞ വീമ്പുപറച്ചിലുകളിലെല്ലാം ഹൃദയസ്പര്‍ശിയായ പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒന്ന് അടങ്ങിയിട്ടുണ്ട്. ഇഷ്ടപ്പെടുന്ന പ്രകൃതമുള്ള ഒരാളായിട്ട് ഞാന്‍ അദ്ദേഹത്തെക്കുറിച്ച് കരുതിയിരുന്നില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം സന്തോഷം പകരുന്ന നല്ലൊരു സുഹൃത്താണ്. അദ്ദേഹം ഒരു ഭ്രാന്തനാണോ പ്രതിഭയാണോ എന്ന് കണ്ടെത്താന്‍ കഴിഞ്ഞേക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഞാനിപ്പോഴും ചിന്താക്കുഴപ്പത്തില്‍ തന്നെയാണ്. ഏത് വിധത്തിലാണ് ഞങ്ങള്‍ അദ്ദേഹത്തെ അവതരിപ്പിക്കേണ്ടതെന്ന എന്‍റെ ചോദ്യത്തിന് തന്നെ ഒരിക്കലും ഒരു കോമാളിയാക്കി അവതരിപ്പിക്കരുതെന്നദ്ദേഹം നിര്‍ദ്ദേശിച്ചു. “അധികമാളുകളും കരുതുന്നത് ഞാന്‍ തമാശ കാണിച്ച് പൊലിപ്പിക്കുകയാണെന്നാണ്. എന്നാല്‍ അതങ്ങനെയല്ല. ഞാന്‍ ആദ്യം തമാശ പറയുകയും പിന്നീട് ഗൌരവമായ കാര്യങ്ങള്‍ പറയുകയുമാണ് ചെയ്യുന്നത്. തമാശ രൂപത്തില്‍ ഗൌരവമായ കാര്യങ്ങള്‍ അവതരിപ്പിക്കാനുളളതല്ലേ കല എന്ന് പറയുന്നത്.”&lt;br /&gt;
രണ്ടു വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ മുന്‍പല്ലുകള്‍ കൊഴിഞ്ഞു പോയി. “എനിക്കൊരു നല്ല സുഹൃത്തുള്ള കാര്യം എന്‍റെ മകനറിയാം. സുഹൃത്തോ ഞാനോ സ്വവര്‍ഗപ്രേമിയല്ല. നല്ല സുഹൃത്തുക്കള്‍ മാത്രം. സുഹൃത്ത് എന്നെ പല്ലുകളില്ലാതെ കണ്ടപ്പോള്‍ പറഞ്ഞു: ‘എന്ത് കൊണ്ടാണെന്നെനിക്കറിയാം.’ പത്തു വയസുളള നിന്‍റെ മകന്‍ എന്നോടെന്താണ് പറഞ്ഞതെന്നറിയാമോ? ആലോചിച്ചു നോക്ക്, കുറച്ച് അശ്ലീലമായിത്തന്നെ.” എനിക്ക് ഊഹിക്കാന്‍ കഴിയുമെന്ന് തോന്നുന്നു. എന്‍റെ പല്ലുകള്‍ ആ രൂപത്തിലാണെന്ന് അവന്‍ എന്‍റെ സുഹൃത്തിനോട് പരാതിപ്പെട്ടത്രേ.” സിസേക്ക് ചിരിച്ചു ചിരിച്ചു മണ്ണ് കപ്പുകയാണ്. പിതൃത്വത്തില്‍ അഭിമാനിച്ചുകൊണ്ടുള്ള പൊട്ടിച്ചിരി.&lt;br /&gt;
“എന്നാല്‍ അതിലെ ട്രാജികോമിക് അതൊന്നുമായിരുന്നില്ല. അവസാനം അവന്‍ പറയുകയാണ്. ‘അച്ഛാ, ഞാനീ തമാശ അത്യാവശ്യം നന്നായിത്തന്നെ അവതരിപ്പിച്ചില്ലേ?’&lt;/div&gt;&lt;div class="blogger-post-footer"&gt;By 
Shukoor 
www.shukoorcheruvadi.blogspot.com&lt;/div&gt;</description><thr:total xmlns:thr="http://purl.org/syndication/thread/1.0">14</thr:total></item><item><title>ഞങ്ങള്‍ക്കും  വേണം  താമസിക്കാനൊരിടം</title><link>http://shukoorcheruvadi.blogspot.com/2012/02/blog-post.html</link><category>വിവര്‍ത്തനം</category><author>noreply@blogger.com (TPShukooR)</author><pubDate>Sun, 26 Feb 2012 18:25:00 +0400</pubDate><guid isPermaLink="false">tag:blogger.com,1999:blog-4801721872482292801.post-6954926729202032355</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSRO16rM5v1Tf37UTSKouV64Mjuy69EWQT4nZGHTz7knwuYuVWLlcVgYaKrMGq7wuJebcywFMwuchKhTZ7y6qOOGlaYvIB87KHGyAq4r1S-xHv0BPc9CJK407VSlF0FehHkwY6kJiyGCnI/s1600/1_1227448440_ickle-baby-elephant.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="298" sda="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSRO16rM5v1Tf37UTSKouV64Mjuy69EWQT4nZGHTz7knwuYuVWLlcVgYaKrMGq7wuJebcywFMwuchKhTZ7y6qOOGlaYvIB87KHGyAq4r1S-xHv0BPc9CJK407VSlF0FehHkwY6kJiyGCnI/s400/1_1227448440_ickle-baby-elephant.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഇന്ത്യാ മഹാരാജ്യത്തെ ഒരു കാട്ടില്‍ കൂട്ടത്തോടൊപ്പം ജീവിക്കുന്ന ഒരു കുട്ടിയാനയാണ് ഞാന്‍. ചില സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ വനാതിര്‍ത്തിയിലെ ഗ്രാമങ്ങളിലേക്ക് കടന്നു കയറി&amp;nbsp;അവിടത്തെ കാര്‍ഷിക&amp;nbsp;വിളകള്‍&amp;nbsp;&amp;nbsp;വെട്ടി വിഴുങ്ങി നാശം വിതക്കാറുണ്ട്. പ്രതികാരമായി മനുഷ്യര്‍ ഞങ്ങളെ ആക്രമിക്കുകയും ഇരുഭാഗത്തും ജീവഹാനിയടക്കമുള്ള കഷ്ടനഷ്ടങ്ങള്‍ സംഭവിക്കാറുമുണ്ട്. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പ്രകൃതി കനിഞ്ഞേകിയ&amp;nbsp;ഞങ്ങളുടെ&amp;nbsp;വാസസ്ഥലങ്ങള്‍ പലതും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.&amp;nbsp; അതുമൂലം&amp;nbsp;പട്ടിണിയുടെയും&amp;nbsp;ദുരിതത്തിന്‍റെയും വക്കിലാണ് ഞങ്ങളുടെ ജീവിതം.&amp;nbsp; ജലസ്രോതസ്സുകള്‍ പലതും അതിദ്രുതം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത് കൊണ്ട് ദേഹം നനയ്ക്കാന്‍ പോയിട്ട് ദാഹം ശമിപ്പിക്കാന്‍ പോലും&amp;nbsp;ജലം&amp;nbsp;ഞങ്ങള്‍ക്കൊരു സ്വപ്നമായി മാറിക്കൊണ്ടിരിക്കുന്നു. കാട് വിട്ട് നാട്ടിലേക്കിറങ്ങിയാല്‍ വന്യമൃഗങ്ങളെന്നും അപകടകാരികളെന്നും പറഞ്ഞ് മനുഷ്യര്‍ ഞങ്ങളെ തല്ലിക്കൊല്ലും. ചില മനുഷ്യരെപ്പോലെ ഞങ്ങള്‍ മറ്റു മൃഗങ്ങളെ കൊന്നു തിന്നുക പോലും ചെയ്യാറില്ല.&amp;nbsp; എന്നിട്ടും ഞങ്ങള്‍ വന്യമൃഗങ്ങളാണ് പോലും! എന്ത് മണ്ടത്തരമാണവര്‍ എഴുന്നള്ളിക്കുന്നത്!&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അതിനിടയില്‍ കൂനിന്മേല്‍ കുരുവെന്നോണമാണ് കാട്ടുകള്ളന്മാരുടെ ഭീഷണി. മോഹവിലയ്ക്ക് കൊമ്പുകള്‍ വിറ്റു പോകുന്നത് കൊണ്ട് ഞങ്ങള്‍ക്കിടയിലെ&amp;nbsp;കൊമ്പന്‍മാര്‍ ധാരാളമായി വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. അമ്മ പറയുന്നത് എനിക്കും വലുതായാല്‍ നെടുനീളന്‍ കൊമ്പുകള്‍ ഉണ്ടാകുമെന്നാണ്.&amp;nbsp; അങ്ങനെയെങ്കില്‍ ഞാനും വളരെയധികം സൂക്ഷിച്ചു നടക്കേണ്ടതായി വരും. കാട്ടുകൊള്ളക്കാര്‍ കൊന്നില്ലെങ്കില്‍പ്പോലും&amp;nbsp;അവര്‍ എന്നെ പിടിച്ച് വല്ല സര്‍ക്കസ്സിലോ മൃഗശാലയിലോ പൂട്ടിയിടും.&amp;nbsp; അല്ലെങ്കില്‍ ഏതെങ്കിലും ക്ഷേത്രോത്സവങ്ങളില്‍ എഴുന്നള്ളിക്കുകയോ കൂറ്റന്‍ മരത്തടികള്‍ വലിപ്പിക്കുകയോ ചെയ്യും. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; മനുഷ്യര്‍ പറയുന്നത് ഒരു ആനക്ക് കാട്ടിലാണെങ്കില്‍ 60 വയസ്സ് വരെയും&amp;nbsp;&amp;nbsp; നാട്ടിലാണെങ്കില്‍ 80 വയസ്സ് വരെയും&amp;nbsp;ആയുസ്സുണ്ടെന്നാണ്.&amp;nbsp; എന്നാല്‍ പകുതിയോളം ആനകള്‍ പതിനഞ്ചു വയസ്സ് തികയുന്നതിനു മുമ്പ് തന്നെ ചെരിയുമെന്നും അഞ്ചിലൊരാന മാത്രമാണ് മുപ്പത് തികക്കുന്നതെന്നും അവര്‍ തന്നെ പറയുന്നു.&amp;nbsp; തീര്‍ച്ചയായും കാട് വളരെ അപകടം പിടിച്ച&amp;nbsp;ഒരിടം&amp;nbsp;തന്നെയാണ്!&lt;br /&gt;
&lt;br /&gt;
&lt;div style="text-align: left;"&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പ്രകൃതി ജീവിക്കാനനുവദിച്ച സ്ഥലങ്ങളില്‍ ഒരിക്കലും മനുഷ്യന്‍‍ ഒതുങ്ങി നില്‍ക്കാറില്ല.&amp;nbsp; സുഖസൗകര്യങ്ങള്‍ തേടി അവന്‍ ഭൂമി മുഴുവന്‍ കയ്യടക്കുകയാണ്.&amp;nbsp; അങ്ങനെയാകുമ്പോള്‍ ആനകള്‍ക്ക് എന്തുകൊണ്ട് കാട് വിട്ട് പട്ടണത്തിലേക്ക് വന്ന് മനുഷ്യരോടൊപ്പം സുഖമായി ജീവിച്ചുകൂടാ? എന്തിനധികം, മനുഷ്യരല്ലേ ഭൂമിയിലെ ഏറ്റവും നല്ല വിഭവദായകര്‍? &amp;nbsp;അപ്പോള്‍ അവര്‍ക്ക് ഞങ്ങളെ തീറ്റിപ്പോറ്റാനും നിഷ്പ്രയാസം കഴിയണമല്ലോ.&amp;nbsp; പട്ടി, പൂച്ച, കോഴി, പന്നി, ആട്, കുതിര തുടങ്ങിയവക്കെല്ലാം അവര്‍ കഴിക്കാന്‍ ഭക്ഷണവും താമസിക്കാന്‍ കൂടും ശത്രുക്കളില്‍ നിന്നുള്ള സംരക്ഷണവും നല്‍കുന്നുണ്ടല്ലോ.&lt;/div&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; മനുഷ്യര്‍&amp;nbsp;അവയില്‍ച്ചിലതിനെ ഭക്ഷണമാക്കാറുണ്ടെന്നെനിക്കറിയാം. എങ്കിലും ദോഷം പറയരുതല്ലോ. എല്ലാറ്റിനെയും അവര്‍&amp;nbsp;തിന്നാറില്ല. ഞാന്‍ അദ്ധ്വാനിക്കാന്‍ തയാറുള്ള ഒരു നല്ല തൊഴിലാളിയായത് കൊണ്ട് അവര്‍ക്കെന്നെ&amp;nbsp;കൊല്ലേണ്ടി വരില്ല.&amp;nbsp; എന്‍റെ കൊമ്പുകള്‍ വേണമെങ്കില്‍&amp;nbsp; കൊടുത്തേക്കാം.&amp;nbsp; വാല്‍ പറിച്ചെടുത്ത് വേണമെങ്കില്‍ കൗതുകവസ്തുക്കളും&amp;nbsp; ഉണ്ടാക്കിക്കൊള്ളട്ടെ.&amp;nbsp; എന്തായാലും തീരെ ചെറുതായത് കൊണ്ട് എനിക്കും കാര്യമായ ഉപകാരമൊന്നും ഈ വാലു കൊണ്ടില്ല. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; 3500 BC മുതല്‍ക്കു തന്നെ ഇന്ത്യയില്‍ ആനകളെ മെരുക്കി വളര്‍ത്തിപ്പോരുന്നുണ്ട്.&amp;nbsp; ഞങ്ങളുടെ മുന്‍ഗാമികളായിരുന്ന കമ്പിളിരോമക്കാരായ മാമത്തുകളും രാക്ഷസരൂപികളായ മാസ്റ്റൊഡോണുകളും രണ്ടു കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് മുതലേ ഇന്ത്യയില്‍ അലഞ്ഞു നടന്നിരുന്നു.&amp;nbsp; അങ്ങനെ ഏകദേശം പതിമുവായിരം കൊല്ലങ്ങള്‍ക്ക് മുമ്പ്‌ അവയെല്ലാം മണ്ണടിഞ്ഞു പോയി. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഇപ്പോള്‍ ഞങ്ങളും വംശനാശഭീഷണിയിലാണ്. 1970 ല്‍ ലോകത്താകെ പതിനഞ്ചു ലക്ഷം കാട്ടാനകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് രണ്ടു പതിറ്റാണ്ട് കഴിഞ്ഞപ്പോള്‍ വെറും ആറര ലക്ഷമായി ചുരുങ്ങി. ഇന്ത്യയിലിപ്പോള്‍ ആനകളുടെ എണ്ണം കഷ്ടിച്ച്‌ മുപ്പതിനായിരമേ വരൂ. ഞങ്ങളുടെ കൂട്ടത്തിലെ മുതുമുത്തച്ഛനായ ഒരു കൊമ്പനാനയാണ് എനിക്കിതൊക്കെ പറഞ്ഞു തന്നത്. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; കഴിഞ്ഞ നൂറു വര്‍ഷത്തിനിടയില്‍ 65 സസ്തനിവര്‍ഗങ്ങളാണ് വംശനാശം സംഭവിച്ച് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷരായത്. ഏഷ്യന്‍ സിംഹങ്ങള്‍ക്ക് സംഭവിച്ചത് കണ്ടില്ലേ? കാട്ടിലെ രാജാവെന്ന് വിളിക്കപ്പെട്ടിരുന്ന അവ ഇന്ത്യയിലെ എല്ലാ കാടുകളില്‍ നിന്നും അപ്രത്യക്ഷരായി ഇപ്പോള്‍ ഗുജറാത്തിലെ ഗീര്‍വനങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോയിരിക്കുകയാണ്. &amp;nbsp;2010 ഏപ്രിലിലെ കണക്കനുസരിച്ച് ഗീര്‍ വനത്തിലും ഇപ്പോള്‍ വെറും 411 സിംഹങ്ങള്‍ മാത്രമേയുള്ളൂ. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ലോകത്ത് ഒരു ലക്ഷവും ഇന്ത്യയില്‍ മാത്രം നാല്പ്പതിനായിരവും കടുവകളുണ്ടായിരുന്ന സ്ഥാനത്ത്&amp;nbsp;ഇപ്പോള്‍&amp;nbsp;ലോകത്ത്‌ ആറായിരത്തി ഇരുപതും ഇന്ത്യയില്‍ ആയിരത്തി നാന്നൂറ്റി ഒമ്പതും കടുവകള്‍ മാത്രമേയുള്ളൂവെന്നാണ് കണക്കുകള്‍ പറയുന്നത്.&amp;nbsp; ആനകളുടെ കാര്യം കുറച്ചു കൂടി മെച്ചമാണെങ്കിലും ആശങ്കയില്‍ത്തന്നെയാണ് ഞങ്ങളും.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; മനുഷ്യരുമായി സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞുപോന്നിട്ടുള്ള ജീവികള്‍ക്ക് മാത്രമാണ് ലോകത്ത് നിലനില്പ്പുണ്ടായിട്ടുള്ളതെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. മനുഷ്യന്‍റെ മുന്‍ഗാമിയായ ഹോമോസാപ്പിയന്‍സിന്റെ കാലം തൊട്ടേ അതങ്ങനെയാണ്. പട്ടിയോടും പൂച്ചയോടുമൊക്കെ എനിക്കിപ്പോള്‍ അസൂയ തോന്നുകയാണ്. എന്ത് സുഖമാണവര്‍ക്ക്! ഒന്നും പേടിക്കാനില്ല. ഒരു ജോലിയും ചെയ്യേണ്ടതുമില്ല&amp;nbsp;. മാത്രമോ, ഇഷ്ടം പോലെ ഭക്ഷണവും!&amp;nbsp;ഒരു ആന‍ക്ക് സ്വപ്നം&amp;nbsp; കാണാന്‍ പോലും കഴിയാത്തത്ര അവകാശങ്ങളാണവക്കുള്ളത്.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; സസ്യാഹാരം മാത്രം ഭക്ഷിക്കാറുള്ള ഞങ്ങള്‍ക്ക്&amp;nbsp;കുറച്ചു ഭക്ഷണമൊന്നും പോര വയറു നിറക്കാന്‍.&amp;nbsp; ഭൂമിക്ക് 680 കോടി മനുഷ്യരെയും മറ്റനേകം ജീവിവര്‍ഗങ്ങളെയും തീറ്റിപ്പോറ്റേണ്ട ബാധ്യതയുള്ളപ്പോള്‍ ഭക്ഷണപ്രിയരായ ഞങ്ങളുടെ നിലനില്‍പ്പിന് പിന്നെ എന്തര്‍ത്ഥമാണുള്ളത്. ഞങ്ങള്‍ക്ക്&amp;nbsp;പുതിയൊരു&amp;nbsp;വാസസ്ഥലം കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യര്‍ ഞങ്ങളെ സംരക്ഷിക്കുമെന്നും ഭക്ഷണം കണ്ടെത്താന്‍ സഹായിക്കുമെന്നും ഞങ്ങള്‍ ഇനിയും വ്യാമോഹിക്കണോ? പണിയെടുത്ത് ജീവിക്കാന്‍ എനിക്ക്&amp;nbsp;യാതൊരു&amp;nbsp;മടിയുമില്ല. മനുഷ്യര്‍ പോലും അദ്ധ്വാനിക്കുന്നില്ലേ. പിന്നെ ഒരു ആനക്കെന്തുകൊണ്ട് അങ്ങനെ ആയിക്കൂട!&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; മനുഷ്യരാല്‍ പിടിക്കപ്പെട്ട്&amp;nbsp;കഴിയുന്നത്‌&amp;nbsp;&amp;nbsp;വെറുപ്പുള്ള&amp;nbsp;കാര്യമാണെങ്കിലും&amp;nbsp;&amp;nbsp;എല്ലാ പാപ്പാന്മാരും&amp;nbsp;&amp;nbsp;അല്‍പ്പം മനുഷ്യപ്പറ്റുള്ളവരാവുകയാണെങ്കില്‍ അവരോടൊത്തുള്ള ജീവിതം ഞങ്ങള്‍ക്ക് പരമാനന്ദദായകം തന്നെയായിരിക്കും. അങ്ങനെയാണെങ്കില്‍പ്പിന്നെ ഞങ്ങള്‍ വിളകള്‍ നശിപ്പിക്കാന്‍ വരികയോ മനുഷ്യരെ ആക്രമിക്കുകയോ ചെയ്യില്ല. ഉറപ്പ്‌!&lt;br /&gt;
&lt;br /&gt;
&lt;div style="text-align: left;"&gt;
&lt;b&gt;ദി&amp;nbsp; ഹിന്ദുവില്‍ വന്ന &lt;/b&gt;&lt;a href="http://www.thehindu.com/opinion/open-page/article979401.ece"&gt;&lt;b&gt;We too need a home&lt;/b&gt;&lt;/a&gt;&lt;b&gt; എന്ന ലേഖനം ലേഖികയുടെ അനുവാദത്തോടെ വിവര്‍ത്തനം ചെയ്തത്.&lt;/b&gt;&lt;/div&gt;
&lt;div style="text-align: left;"&gt;
&lt;span style="font-size: xx-small;"&gt;Picture from &lt;/span&gt;&lt;a href="http://blog.travelpod.com/travel-photo/mikeandmarisha/1/1227448440/ickle-baby-elephant.jpg/tpod.html"&gt;&lt;span style="font-size: xx-small;"&gt;TravelPod&lt;/span&gt;&lt;/a&gt;&lt;/div&gt;
&lt;div style="text-align: left;"&gt;
&lt;/div&gt;
&lt;/div&gt;&lt;div class="blogger-post-footer"&gt;By 
Shukoor 
www.shukoorcheruvadi.blogspot.com&lt;/div&gt;</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSRO16rM5v1Tf37UTSKouV64Mjuy69EWQT4nZGHTz7knwuYuVWLlcVgYaKrMGq7wuJebcywFMwuchKhTZ7y6qOOGlaYvIB87KHGyAq4r1S-xHv0BPc9CJK407VSlF0FehHkwY6kJiyGCnI/s72-c/1_1227448440_ickle-baby-elephant.jpg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">59</thr:total></item><item><title>മൂന്നു മിനിക്കഥകള്‍</title><link>http://shukoorcheruvadi.blogspot.com/2012/01/blog-post_23.html</link><category>കഥ</category><author>noreply@blogger.com (TPShukooR)</author><pubDate>Mon, 23 Jan 2012 22:16:00 +0400</pubDate><guid isPermaLink="false">tag:blogger.com,1999:blog-4801721872482292801.post-5159027097360419744</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgmatuxNZtxP0ZAKGigClzOw0YUIXZTGhrFivlNHCm27VK3VT5yhHypU2uX3LbsBQCES7foTWruzinmAYB9k1-RlwUV3yNBq1Citu40_CYLQh5YEXVaQ7D5hveXMkacB_G2GNSodjSWVTdr/s1600/drawing_hands.gif" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgmatuxNZtxP0ZAKGigClzOw0YUIXZTGhrFivlNHCm27VK3VT5yhHypU2uX3LbsBQCES7foTWruzinmAYB9k1-RlwUV3yNBq1Citu40_CYLQh5YEXVaQ7D5hveXMkacB_G2GNSodjSWVTdr/s320/drawing_hands.gif" height="271" nfa="true" width="320" /&gt;&lt;/a&gt;&lt;/div&gt;
&lt;b&gt;&lt;span style="font-size: large;"&gt;മരണം&lt;/span&gt; &lt;/b&gt;&lt;br /&gt;
&lt;br /&gt;
'എന്നോട് കളിക്കാന്‍ നില്‍ക്കല്ലേ.'&amp;nbsp; മരണത്തോടയാള്‍ പറഞ്ഞു. മരണം പേടിച്ച പോലെ പുറകോട്ടു മാറി.&amp;nbsp; വിജയഭാവത്തിലയാള്‍ തിരിഞ്ഞു നടന്നു. വീട്ടിലെത്തിയപ്പോള്‍ ഭാര്യയും കുട്ടികളും കണ്ട ഭാവം നടിച്ചില്ല.&amp;nbsp; സ്വീകരണ മുറിയിലെ ചുമരില്‍ തൂക്കിയ ചിത്രത്തിലുണ്ടായിരുന്ന അപ്പനും അമ്മയുമാണയാളെ നിറഞ്ഞ ചിരിയോടെ ഉമ്മറത്തിരുന്നു സ്വീകരിച്ചത്. &lt;br /&gt;
&lt;br /&gt;
&lt;b&gt;&lt;span style="font-size: large;"&gt;പ്രണയവും ദാമ്പത്യവും&lt;/span&gt;&lt;/b&gt;&lt;br /&gt;
&lt;br /&gt;
പ്രണയം ദാമ്പത്യത്തോട്: നോക്കൂ എന്‍റെ കൂടെയായിരുന്നപ്പോള്‍‍ അവര്‍ എപ്പോഴും സുഗന്ധം പൂശുന്നവരും സൌന്ദര്യസംരക്ഷണത്തില്‍ ബദ്ധ ശ്രദ്ധരുമായിരുന്നു. അവരുടെ വാക്കുകള്‍ മധുരമൂറുന്നവയും കണ്ടിരുന്ന കാഴ്ചകള്‍ വശ്യമനോഹരങ്ങളുമായിരുന്നു. നിന്‍റെ കൂടെയായപ്പോള്‍ അവരുടെ സുഗന്ധവും മേനിയഴകും വാക്കുകളിലെ മാധുര്യവും നീ നശിപ്പിച്ചില്ലേ? നീ അവരെ കാണിക്കുന്ന കാഴ്ചകളാകട്ടെ ദുരിതം നിറഞ്ഞതും.&lt;br /&gt;
&lt;br /&gt;
ദാമ്പത്യത്തിന്‍റെ മറുപടി : സ്വപ്നലോകത്തിന്‍റെ കാപട്യം നിറഞ്ഞ തടവറയില്‍ നിന്നും യഥാര്‍ത്ഥ ലോകത്തിന്‍റെ ആത്മാര്‍ത്ഥമായ വിശാലതയിലേക്ക് നയിക്കുകയായിരുന്നു ഞാനവരെ. നോക്കൂ, അവര്‍ക്കിപ്പോള്‍ ഉള്ളും പുറവും ഒന്നാണ്.&lt;br /&gt;
&lt;br /&gt;
&lt;b&gt;&lt;span style="font-size: large;"&gt;സെല്‍ഫ്‌ ഗോള്‍&lt;/span&gt;&lt;/b&gt;&lt;br /&gt;
&lt;br /&gt;
അയാളുടെ മതചിഹ്നത്തിന്‍റെ അവഹേളിക്കപ്പെട്ട ചിത്രം ഫേസ്‌ബുക്കില്‍ കണ്ടു. താഴെ ആയിരക്കണക്കിന് കമന്‍റുകളും. വികാരവിക്ഷോഭം അയാളും ഒരു കമന്‍റിലൂടെ തീര്‍ത്തു. ആ കമന്‍റ് ഇട്ടതു കൊണ്ട് അയാളുടെ ആയിരം ഫ്രന്‍റ്സിനും ആ ചിത്രം ഷെയര്‍ ചെയ്തു പോയി. അയാളുടെ മതക്കാരായ ഓരോ&lt;br /&gt;
രുത്തരും ഓരോ കമന്‍റ് ഇടുകയും ആ മതത്തിന്‍റെ കോര്‍ട്ടിലേക്ക് സെല്‍ഫ്‌ ഗോളുകള്‍ തുരുതുരാ വന്നു കൊണ്ടിരിക്കുകയും ചെയ്തു.&lt;/div&gt;
&lt;div class="blogger-post-footer"&gt;By 
Shukoor 
www.shukoorcheruvadi.blogspot.com&lt;/div&gt;</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgmatuxNZtxP0ZAKGigClzOw0YUIXZTGhrFivlNHCm27VK3VT5yhHypU2uX3LbsBQCES7foTWruzinmAYB9k1-RlwUV3yNBq1Citu40_CYLQh5YEXVaQ7D5hveXMkacB_G2GNSodjSWVTdr/s72-c/drawing_hands.gif" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">81</thr:total></item><item><title>പ്രേതബാധ</title><link>http://shukoorcheruvadi.blogspot.com/2012/01/blog-post.html</link><category>കഥ</category><author>noreply@blogger.com (TPShukooR)</author><pubDate>Sun, 1 Jan 2012 18:46:00 +0400</pubDate><guid isPermaLink="false">tag:blogger.com,1999:blog-4801721872482292801.post-3246313425745250669</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;06/01/2012 ന് &lt;a href="http://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?contentId=10772076&amp;amp;programId=6722890&amp;amp;tabId=15&amp;amp;contentType=EDITORIAL&amp;amp;BV_ID=@@@"&gt;ഗള്‍ഫ്‌ മനോരമയില്‍&lt;/a&gt; പ്രസിദ്ധീകരിച്ചത് &lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8rMeQBNKoDD5qod9jzw9AroPUnmpoU34DWkDarslFx1XCeifk6NF5URiZGSqgUDjcl8gqi_-VKmoaH9pSMUekPdvbGRcvWMr-V5VKCzf9cNRBpfDhIX5SExaixud0xshA3P2TJA-a2LM5/s1600/pic.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="281" oda="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8rMeQBNKoDD5qod9jzw9AroPUnmpoU34DWkDarslFx1XCeifk6NF5URiZGSqgUDjcl8gqi_-VKmoaH9pSMUekPdvbGRcvWMr-V5VKCzf9cNRBpfDhIX5SExaixud0xshA3P2TJA-a2LM5/s400/pic.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; വണ്ണം കൂടിയ&amp;nbsp;കൊമ്പ് വെട്ടിത്തുടങ്ങിയപ്പോള്‍ ആലിക്കോയ താഴേക്ക്‌ സൂക്ഷ്മമായി നോക്കി. 11 കെ വി വൈദ്യുത കമ്പികളാണ് തെക്ക് വശത്ത്. കിഴക്കും പടിഞ്ഞാറും ഓട് മേഞ്ഞ വീടുകളും. മുകളിലിരുന്ന് താഴേക്കു നോക്കുമ്പോള്‍ ചെറിയൊരു ഇടയേ കാണുന്നുള്ളൂ. ഉയരം കൂടി പടര്‍ന്നു പന്തലിച്ച മരമാണ്. കൊമ്പുകള്‍ മുറിച്ച് സൂക്ഷ്മതയോടെ താഴേക്കിറക്കിയില്ലെങ്കില്‍ അപകടമുറപ്പ്.&amp;nbsp; മുകളിലെ ശിഖരത്തിലേക്ക് എറിഞ്ഞു പിടിപ്പിച്ച കയര്‍ ഒരു കപ്പി കണക്കെ ഉടക്കി ഒരറ്റം തൊട്ടുതാഴെയുള്ള മറ്റൊരു കൊമ്പിലും&amp;nbsp; മറ്റേയറ്റം മുറിക്കുന്ന കൊമ്പിന്മേലും കുടുക്കിയാണ് വെട്ട് തുടങ്ങിയത്.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; കൊമ്പ് തടിയില്‍ നിന്നും വേര്‍പ്പെട്ട് വലിയൊരു ശബ്ദത്തോടെ താഴേക്ക്‌ പതിച്ചയുടന്‍ തന്നെ വീഴാതെ കയറില്‍ തൂങ്ങി&amp;nbsp; പാതി വഴിയില്‍&amp;nbsp; നിന്നു.&amp;nbsp; മരം ആകെയൊന്നുലഞ്ഞു. പിടിവിട്ട് വീണുപോകാതിരിക്കാന്‍ ഒരു കൈ കൊണ്ട് മേല്‍ക്കൊമ്പില്‍ മുറുകെ പിടിച്ചിരുന്നു. കയര്‍ പതുക്കെ അയച്ചു കൊടുക്കുന്നതിനനുസരിച്ച് കൊമ്പ് മെല്ലെ മെല്ലെ താഴ്ന്നു തുടങ്ങി. വീടുകള്‍ക്കോ ഇലക്ട്രിക് ലൈനിനോ തട്ടാതെ നിറയെ ചില്ലകളും ഒന്ന് രണ്ടു കിളിക്കൂടുകളുമുള്ള ആ വലിയ കൊമ്പ് താഴെയെത്തി. ഇനിയുമുണ്ട് കൊമ്പുകള്‍ കുറെ കിടക്കുന്നു.&amp;nbsp;&amp;nbsp;&amp;nbsp; മഴ വരുന്നുണ്ട്. പണി പെട്ടെന്ന് തന്നെ തീര്‍ക്കണം. ചില്ലകളും ശിഖരങ്ങളുമെല്ലാം താഴെ സഹായി മൊയ്തുട്ടി ‍ വെട്ടിയൊതുക്കുന്നുണ്ട്.&amp;nbsp; അയാള്‍ വേഗം അടുത്ത കൊമ്പിലേക്ക് നീങ്ങി.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; വൈകുന്നേരത്തോടെയാണ് എല്ലാ കൊമ്പുകളും വീഴ്ത്താന്‍ പറ്റിയത്.&amp;nbsp; ഇനി തടി മാത്രമാണുള്ളത്. അതിന് കുറച്ചു കൂടുതല്‍ പണിയെടുക്കേണ്ടി വരും. നിലം കിളച്ച് വേരുകളറുത്ത് കിട്ടാവുന്നത്ര ആഴത്തില്‍ മണ്ണിനടിയില്‍ നിന്നും തടി മുറിച്ചെടുക്കണം.വേറൊരു ദിവസമേ നടക്കൂ. കയറുകള്‍ കൈ മുട്ടില്‍ ആഞ്ഞെടുത്ത് ചുരുളാക്കി തോളിലിട്ടു. കൈമഴുവും വലിയ മഴുവുമെടുത്ത്‌ പിടിച്ച് അയാള്‍&amp;nbsp;വീട്ടിലേക്കു നടന്നു. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ജോലി&amp;nbsp;അപകടം&amp;nbsp;പിടിച്ചതാണെങ്കിലും ഒരിക്കലും അയാള്‍ക്ക്‌ മടുപ്പനുഭവപ്പെടാറില്ല. മാത്രമല്ല ഒരു ലഹരിയാണ് താനും.&amp;nbsp; മുപ്പതിലധികം വര്‍ഷമായി മരം വെട്ട് തുടങ്ങിയിട്ട്. ഇതുവരെ ഒരബദ്ധവും സംഭവിച്ചിട്ടില്ല. അതുകൊണ്ട് എത്ര&amp;nbsp;ദുരിതം&amp;nbsp;പിടിച്ച മരം വെട്ടിനും നാട്ടുകാര്‍ വിശ്വാസപൂര്‍വം ആലിക്കോയയെയാണ് വിളിക്കുക. വേനലായാലും മഴയായാലും പണിത്തിരക്ക് തന്നെ. &amp;nbsp;അപകട&amp;nbsp;സാധ്യത&amp;nbsp;കൂടിയ പണികള്‍ക്ക് ചോദിച്ച പണം ആരും തരും എന്നത് കൊണ്ട് അയാളുടെ കെട്ട്യോളും മക്കളും അല്ലലില്ലാതെ കഴിഞ്ഞു പോകുന്നുമുണ്ട്. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; വഴി നടക്കുമ്പോള്‍ ഓരോന്ന് ചിന്തിച്ച് തല താഴ്ത്തി നടക്കുകയാണ് പതിവ്. അത് കൊണ്ട് അയ്യപ്പന്‍ എതിരെ വരുന്നതയാള്‍ ശ്രദ്ധിച്ചില്ല. ‍ കുറെ ദിവസമായി ചുടലക്കുന്നിലെ ഒരു മരത്തിന്‍റെ കാര്യവും പറഞ്ഞ് അവന്‍ പിന്നാലെ കൂടിയിട്ട്. വലിയൊരു തേക്കാണ് മുറിക്കാനുള്ളത്. അവനെ കണ്ടാല്‍ മെല്ലെ മാറിക്കളയലാണ് പതിവ്. ഇന്ന് പക്ഷെ ഒഴിഞ്ഞു മാറാനാവാത്ത വിധം അടുത്തെത്തിയപ്പോള്‍ മാത്രമാണയാള്‍ക്കവനെ കാണാന്‍ കഴിഞ്ഞത്. ചുടലക്കുന്നിലേക്ക് പോകുന്ന കാര്യം ഓര്‍ക്കാന്‍ തന്നെ മടിയാണ്. ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലമാണത്. സംസ്കരിച്ച ശവങ്ങളുടെയും കുറുക്കന്മാരുടെയും താവളം. ഒരു പ്രേതഭൂമി തന്നെ. ചെറുപ്പം മുതലേ കേട്ടു പോരുന്ന നിറം പിടിപ്പിച്ച പ്രേതകഥകള്‍ അയാളുടെ മനസ്സില്‍ ഭയത്തിന്‍റെ നിഴല്‍ വീഴ്ത്തിയിരുന്നു. പോരാത്തതിനോ, മുറിക്കേണ്ട മരത്തില്‍ നിറയെ മുളിയന്‍ ഉറുമ്പും. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; 'ഈയാഴ്ച ഒഴിവില്ലയ്യപ്പാ...' അയാള്‍ ഒരു ഒഴികഴിവ് പറഞ്ഞു നോക്കി.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; 'അത് പറഞ്ഞാല്‍ പറ്റൂല്ല. വല്യ വെല കൊടുത്താണ് ആ മരം വാങ്ങീത്.&amp;nbsp; വേഗം മില്ലിലെത്തിച്ചില്ലെങ്കീ ന്‍റെ കാര്യം ച്ചിരി കഷ്ടാ. പെങ്ങടെ പൊന്ന്‍ അളിയനറിയാതേണ് പണയം വെച്ചത്. അല്ലാതെ ന്‍റെ കയ്യിലെവടന്നാ പ്പം&amp;nbsp; മരം വാങ്ങാന്‍ പൈസ. ന്‍റെ വീടുപണി നടന്നോണ്ടിരിക്ക്യല്ലേ.&amp;nbsp; എങ്ങനേം സഹായിക്കണം.'&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അയ്യപ്പന്‍ കാലു പിടിക്കുകയാണ്. ഒന്നും പറയാതെ അയാള്‍ മുന്നോട്ടു നീങ്ങി.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പിറ്റേന്ന് രാവിലെ അയ്യപ്പന്‍റെ വിളി കേട്ടാണുണര്‍ന്നത്. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp; 'വേറൊന്നും പറേണ്ട. ങ്ങള് വെരി.' അയ്യപ്പന്‍ മഴുവെടുത്ത് മുന്നേ നടന്നു.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;മനമില്ലാമനസ്സോടെ അയാള്‍ അയ്യപ്പന്‍റെ കൂടെ പുറപ്പെട്ടു. ചെറിയ തോതില്‍ മഴ പാറ്റുന്നുണ്ടായിരുന്നു. രണ്ടു പേരും സെയ്താലിയുടെ ചായക്കടയില്‍ കയറി ഓരോ&amp;nbsp; ഗ്ലാസ്‌ സുലൈമാനി കുടിച്ച് തണുപ്പ് മാറ്റി.&amp;nbsp; രണ്ടു വെള്ളപ്പവും പച്ചപ്പട്ടാണിക്കടലയുടെ കറിയും&amp;nbsp;ഒരു&amp;nbsp;ചെറിയ&amp;nbsp;പൊതിയാക്കി&amp;nbsp;വാങ്ങി. &amp;nbsp; നനഞ്ഞ ഇടവഴിയിലൂടെ അവര്‍ കുന്നു കയറി. ഭംഗിയുള്ള സ്ഥലമാണ് ചുടലക്കുന്ന്. കിഴക്ക് വലിയ മലകളുടെ പിന്നില്‍ നിന്നും സൂര്യന്‍ ഉദിച്ചുയരാന്‍ തുടങ്ങിയിരുന്നു. താഴേക്ക്‌ നോക്കിയാല്‍ ചുറ്റുഭാഗത്തുള്ള നാടുകളെല്ലാം കാണാം. വയലുകളും നേരിയ വരകള്‍ പോലെ റോഡുകളും. ഏത് ഭാഗത്തേക്ക് നോക്കിയാലും പച്ച പിടിച്ച കാടുകള്‍ പോലെ കാണാമെങ്കിലും അതിനിടയിലെല്ലാം വീടുകള്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്.&amp;nbsp; പക്ഷെ കുന്നിന്‍പുറത്ത് കുറ്റിക്കാടുകളും കുറുക്കന്മാരും പിന്നെ ചുവന്ന്‍ തുടുത്ത് കുലകളായി നില്‍ക്കുന്ന തെറ്റിപ്പഴങ്ങളും മാത്രമേയുള്ളൂ. തെറ്റിക്കുലകള്‍ക്കു ചുറ്റും പാറി നടക്കുന്ന പക്ഷികളുടെ ചിറകടിയും അവക്ക് മതിവരുമ്പോള്‍ പുറപ്പെടുവിക്കുന്ന സംതൃപ്തിയുടെ മധുരനാദവും മാത്രമാണവിടെ ആകെയുള്ള ശബ്ദം. ആണ്ടിലൊരിക്കലോ മറ്റോ ആരെങ്കിലും മരിച്ചാല്‍ അവരെ കുഴിച്ചിടാന്‍ വരുന്നവരാണ് മനുഷ്യരായി ആകെ അവിടെ എത്തിപ്പെടാറുള്ളത്. കീഴ്ജാതിയില്‍പെട്ട ഏതോ ഒരു പ്രത്യേക സമുദായക്കാരുടെ&amp;nbsp; മാത്രം ചുടലയാണത്രേ അത്.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അയ്യപ്പന്‍ മരം കാണിച്ച് കൊടുത്ത്&amp;nbsp;&amp;nbsp;ഫര്‍ണിച്ചര്‍&amp;nbsp;കടയിലേക്ക്&amp;nbsp; പോയി. സഹായിയായി വരാറുള്ള മൊയ്തുട്ടി ചുടലപ്പറമ്പിലേക്കാണെങ്കില്‍ തന്നെ വിളിക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ‍ ഒറ്റക്കായപ്പോള്‍ നേരിയ ഭയം തോന്നിയെങ്കിലും&amp;nbsp; അത് വകവെക്കാതെ അയാള്‍ തേക്ക് ആകെയൊന്നുഴിഞ്ഞു നോക്കിയതിനു ശേഷം &amp;nbsp; മേലോട്ട് കയറിത്തുടങ്ങി. നല്ല മൂപ്പും കൈയെത്താത്ത വണ്ണവുമുണ്ട്. മുഴുവന്‍ കാതലായിരിക്കും. അയ്യപ്പന് കോളടിച്ചത് തന്നെ.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; മുകളിലെത്തിയപ്പോള്‍ തന്നെ തുടങ്ങി മുളിയന്‍ ഉറുമ്പിന്‍റെ ആക്രമണം. ഒരു വിധമൊക്കെ തട്ടിയൊഴിവാക്കി വെട്ട് തുടങ്ങി. ഉച്ചയായപ്പോഴേക്കും തടി മാത്രം ബാക്കിയായി. പതുക്കെ മരത്തില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങി. ചുറ്റും നോക്കി. നട്ടുച്ച വെയില്‍. എവിടെയും ശാന്തമായൊരു മൂകത മാത്രം. അവിടവിടെയായി ശവങ്ങള്‍ കുഴിച്ചു മൂടിയതിന്‍റെ അടയാളമായി ഉയര്‍ന്നു നില്‍ക്കുന്ന കല്ലുകള്‍. മനസ്സില്‍ പതിഞ്ഞു കിടന്ന പ്രേതകഥകള്‍ക്ക് പതിയെ ചിറകു മുളക്കാന്‍ തുടങ്ങി. താഴോട്ടിറങ്ങാന്‍ മെല്ലെ കാല്‍ വെച്ചതും മുണ്ടിനുള്ളില്‍ നിന്ന് ഒരു മുളിയനുറുമ്പ്‌ പ്രതിഷേധമറിയിച്ചു. ഒരു നിമിഷം കൈ ഒന്ന് തെറ്റി. പരിഭ്രമത്തില്‍ വിയര്‍പ്പില്‍ കുതിര്‍ന്ന കാലും വഴുതിപ്പോയി. ശബ്ദം കേട്ട് ഒന്നുരണ്ടു കാക്കകള്‍ ചിറകടിച്ചു പറന്നു പോയി. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പൊരിയുന്ന വെയിലിലാണ് കിടക്കുന്നത്. വായില്‍ നേരിയ പുളിരസം.&amp;nbsp; നാവു കൊണ്ട് ചുഴഞ്ഞപ്പോള്‍ മനസ്സിലായി. മേല്‍ വരിയിലെ രണ്ടു പല്ലുകള്‍ തെറിച്ചു പോയിരിക്കുന്നു. ചോരയൊലിക്കുന്നുണ്ട്. പതുക്കെ എണീറ്റ്‌ കൈകാലുകളൊക്കെ പരിശോധിച്ചു. ഭാഗ്യം, കൂടുതലൊന്നും പറ്റിയിട്ടില്ല. എന്നാലും ഒരു തളര്‍ച്ച. മുന്നില്‍ കണ്ട ഒരു കല്ലില്‍&amp;nbsp;അയാളിരുന്നു.&amp;nbsp; ഒരു ഞെട്ടലോടെ പെട്ടെന്നെഴുന്നേല്‍ക്കുകയും ചെയ്തു.&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ശവക്കല്ലറ! &amp;nbsp; അതിന്മേലാണ് വീണു കിടന്നിരുന്നത്. അയാളുടെ മൂര്‍ദ്ധാവില്‍ നിന്നും പാദം വരെ ഒരു വൈദ്യുതപ്രവാഹം കടന്നുപോയി. മനസ്സിലെ പ്രേതരൂപങ്ങള്‍&amp;nbsp; സട കുടഞ്ഞെഴുന്നേറ്റു. ഭയം അയാളെ കൂടുതല്‍ തളര്‍ത്തി. മഴുവും കയറുമെല്ലാം അവിടെയിട്ട് തിരിഞ്ഞു നോക്കാതെ വീട്ടിലേക്ക് ധൃതിയില്‍ നടന്നു. വീട്ടിലെത്തിയിട്ടും വായില്‍ നിന്നും&amp;nbsp; ചോരയൊലിക്കുന്നുണ്ടായിരുന്നു.&amp;nbsp; ഭാര്യ ബിയ്യാത്തുവിനെയും&amp;nbsp; കൂട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങി.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അന്ന് രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ അയാളെ ചിന്തകള്‍ വേട്ടയാടി. ചുടലക്കുന്നത്തെ ശവക്കല്ലറയും അതിന്മേല്‍&amp;nbsp; വീണു കിടക്കുന്ന രംഗവും മനസ്സില്‍ മിന്നി മറഞ്ഞു. കല്ലറയിലെ ശവങ്ങള്‍ പ്രേതങ്ങളായി രൂപാന്തരം പ്രാപിച്ചു. ചിലത് കഴുത്തിന്‌ പിടിക്കുന്നു. വേറെ ചിലത് തേറ്റകള്‍ നീട്ടി രക്തം കുടിക്കാനെന്ന പോലെ അട്ടഹസിച്ചു വരുന്നു. ഉറക്കത്തിനിടയിലെപ്പഴോ അയാള്‍ ഞെട്ടിയെഴുന്നേറ്റു. പേടിച്ചു വിറച്ച് കട്ടിലില്‍ ആഞ്ഞ് ചവിട്ടി. ഉറക്കം വിട്ട ബിയ്യാത്തു അയാളുടെ കയ്യില്‍ പിടിച്ചു.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; 'ന്‍റെ ചോര കുടിക്കല്ലേ....!' ഭാര്യയെ&amp;nbsp; ആഞ്ഞു തള്ളി നിലവിളിച്ചുകൊണ്ടയാള്‍ വാതില്‍ തുറന്നു പുറത്തേക്കോടി.&amp;nbsp;&amp;nbsp;&amp;nbsp; വരാന്തയില്‍ കിടന്ന കൈമഴു കൈക്കലാക്കി.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp; ഉറക്കമുണര്‍ന്ന ആലിക്കോയയുടെ കുട്ടികള്‍ ഭയചകിതരായി. അവര്‍ ഇരുട്ടത്ത് തപ്പിത്തടഞ്ഞ് അയല്‍ വീടുകളിലേക്കോടി.&amp;nbsp;&amp;nbsp; തന്‍റെ ആങ്ങള മജീദിനെ വിളിച്ചു കൊണ്ട് വരാന്‍ ബിയ്യാത്തു മൂത്തവനെ പറഞ്ഞു വിട്ടു. &lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അര്‍ദ്ധരാത്രിയാണെങ്കിലും ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടി.&amp;nbsp; മൂടല്‍ ബാധിച്ച കണ്ണുകളിലൂടെ പ്രേതങ്ങള്‍ ഇരട്ടിക്കുന്നതായാണ് അയാള്‍ക്ക്‌ തോന്നിയത്‌.&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp; 'ചോര കുടിക്കാന്‍ അടുത്ത് വന്നാല്‍ ഞാന്‍ കൊത്തിയരിയും'. മുന്നില്‍ക്കണ്ട പ്രേതങ്ങളോടയാള്‍ അട്ടഹസിച്ചു. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp; ആളുകള്‍ പേടിച്ചു പുറകോട്ടു മാറി. ആരും അടുക്കാന്‍ ധൈര്യപ്പെട്ടില്ല. അനുനയസ്വരത്തിലും ഭീഷണി സ്വരത്തിലുമൊക്കെ ആളുകള്‍ അടുക്കാന്‍ നോക്കി. ഫലമുണ്ടായില്ല. കൈമഴു ഒന്നാഞ്ഞു വീശിയാല്‍ തലച്ചോറ് പിളര്‍ക്കും. ഉദ്വേഗജനകമായ നിമിഷങ്ങള്‍. സമയം കടന്നു പോയി. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; നാലഞ്ചു വീട് അപ്പുറത്ത് നിന്നും മജീദ്‌ എത്തി.&amp;nbsp; .&amp;nbsp; അത്യാവശ്യം വിദ്യാഭ്യാസവും ഒരു ചെറിയ സര്‍ക്കാര്‍ ജോലിയുമുള്ള ചെറുപ്പക്കാരനാണ് മജീദ്‌. ബിയ്യാത്തുവിന്‍റെ ഒരേയൊരു ആങ്ങള.&amp;nbsp; &amp;nbsp; എന്തിനും ഏതിനും ബിയ്യാത്തുവിനും ആലിക്കോയക്കും ആശ്രയം അയാള്‍ തന്നെ.&amp;nbsp;&amp;nbsp; മുറ്റത്തെത്തിയപ്പോള്‍ അനുനയത്തില്‍ അയാള്‍ അളിയനെ വിളിച്ചു നോക്കി.&amp;nbsp; കുപിതനായി&amp;nbsp; കൈമഴു ഉയര്‍ത്തി ആലിക്കോയ &amp;nbsp; അയാള്‍ക്ക്&amp;nbsp; നേരെ ചാടി.&amp;nbsp; മജീദ്‌ ധൈര്യം വിടാതെ അയാളുടെ മുഖത്തേക്ക് ടോര്‍ച്ചടിച്ചു പിടിച്ച് സൂത്രത്തില്‍ കൈമഴുവില്‍ പിടികൂടി. പുറകിലെ ഇരുട്ടില്‍ മാറി നിന്നിരുന്ന മറ്റുള്ളവരും ഇടപെട്ടു. ആലിക്കോയയെ&amp;nbsp; കീഴ്പെടുത്തി നിലത്ത് കിടത്തി കയ്യും കാലും കെട്ടി. ഒരു വാഹനം വിളിച്ചുവരുത്തി ഉടനെ ഹോസ്പിറ്റലിലെത്തിച്ചു. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; 'മേല്‍വരിയില്‍ പല്ലുകള്‍ ഇളകിയത് നാഡീവ്യൂഹത്തെ ബാധിച്ചതാണ് പ്രശ്നം. മരുന്നുകള്‍ കൊണ്ട് മാറ്റാവുന്നതേയുള്ളൂ'. രണ്ടു ദിവസത്തെ നിരീക്ഷണങ്ങള്‍ക്കു ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ദിവസങ്ങള്‍ കടന്നു പോയി.&amp;nbsp;&amp;nbsp; ആശുപത്രിയില്‍ കിടക്കാന്‍ തുടങ്ങിയിട്ട് ഒരു മാസത്തിലധികമായി. അക്രമ വാസന കാണിക്കുന്നത്&amp;nbsp; കൊണ്ട് സെഡേറ്റീവ് മരുന്ന് കുത്തിവെച്ചാണ് ഉറക്കുന്നത്. പല തവണയായി ഇലക്ട്രിക്‌ ഷോക്കും കൊടുത്തു. മരുന്നിനു പുറമേ&amp;nbsp; കൗണ്‍സിലിംഗുകളും നടത്തി. എന്തൊക്കെയായിട്ടും അയാളുടെ ഭയത്തിനോ പ്രേതത്തെ സ്വപ്നം കണ്ടു ഞെട്ടുന്നതിനോ യാതൊരു കുറവുമുണ്ടായില്ല. പരിഭ്രാന്തയായ ബിയ്യാത്തു പലരെയും കണ്ടു സങ്കടം പറഞ്ഞു. പല പള്ളികളിലേക്കും നേര്ച്ചപ്പണം കൊടുത്തയച്ചു. വീട്ടില്‍ മുസ്ലിയാര്‍ കുട്ടികളെ വരുത്തിച്ച് മുഹയിദ്ദീന്‍മാല ഓതിച്ചു. രോഗാവസ്ഥക്കു മാത്രം യാതൊരു മാറ്റവും കണ്ടില്ല. ഇനിയിപ്പോ എന്ത് ചെയ്യും എന്ന് കുണ്‍ഠിതപ്പെട്ടിരിക്കുമ്പോഴാണ് ഗോപാലന്‍ കുട്ടിയുടെ വരവ്. ചെങ്കല്ല് വെട്ടുന്ന തൊഴിലാണെങ്കിലും അല്ലറ ചില്ലറ മന്ത്രവും കൂടോത്രവുമൊക്കെ ഗോപാലന് വശമുണ്ട്. ചുടലക്കുന്നത്ത് ശവമടക്കുന്ന സമുദായാംഗവുമാണ്. &lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &amp;nbsp;'ചൊടലക്കുന്നത്തെ പ്രേതത്തിന്‍റെ മോളിലല്ലേ മൂപ്പര്‍ വീണത്. ന്നട്ട് ങ്ങളിവിടെ ആസ്പത്രീല്‍ കെടക്ക്വാണോ? ഇവിടെ നിങ്ങളെന്തു ചെയ്യാനാ പോകണത്?' ഗോപാലന്‍ കുട്ടി ആശ്ചര്യത്തോടെ ചോദിച്ചു. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അത് കേട്ട ബിയ്യാത്തുവിന് ഇരുട്ടില്‍ തപ്പി നടക്കുമ്പോള്‍ ഒരു ചൂട്ട് വെളിച്ചം കിട്ടിയ സന്തോഷം തോന്നി. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; 'ന്‍റെ ഗോവാലന്‍ കുട്ട്യേ.. ലാക്കട്ടര്മാര്‍ക്കൊന്നും ഒരു പുട്യൂം കിട്ടണ് ല്ല്യ. ഞാനാണെങ്കീ നേരാത്ത നേര്‍ച്ചോളൂല്ല്യ.'&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; 'അതാ ഞാമ്പറഞ്ഞത്, ങ്ങള് ബടെ ങ്ങനെ കുത്തിര്ന്നാല് സംഗതി നടക്ക്വോ?&amp;nbsp;&amp;nbsp;&amp;nbsp;ഉള്ളില്‍ കൂട്യ പ്രേതത്തിനെ പറഞ്ഞയക്കണം. അല്ലാതെ ആസ്പത്രിക്കാര്‍ക്ക്ണ്ടോ ദ് വല്ലതും തിരീണ്?!'&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അടുത്തുണ്ടായിരുന്ന ബിയ്യാത്തുവിന്‍റെ ആങ്ങള മജീദിന്&amp;nbsp;അത് കേട്ടപ്പോള്‍ കലിയിളകി.&amp;nbsp; &lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; 'ഓ പിന്നേ..&amp;nbsp; പ്രേതം ഇവടെ മുമ്പൊക്കെ ണ്ടായിര്ന്ന്.&amp;nbsp; ആ ഗള്‍ഫ്‌&amp;nbsp;കാര്&amp;nbsp;കോണ്ടോര്ണ ചൊവന്ന സാന്യോ&amp;nbsp;ടോര്‍ച്ച്&amp;nbsp;ല്ലേ&amp;nbsp;? അത് വന്നപ്പം&amp;nbsp;എല്ലാം&amp;nbsp;നാടും വിട്ട് പോയി.'&amp;nbsp; മജീദ്‌ പരിഹസിച്ചു.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; 'പ്രേതം പ്രേതം ന്ന് പേടിച്ചു നെലോളിക്ക്ണോന് ങ്ങള് കൊറേ സൂചി ബെച്ചിട്ടും മരുന്ന് കൊട്ത്തിട്ടും ഒരു കാര്യോല്ല.&amp;nbsp; ഞാമ്പറിണത്&amp;nbsp;കേട്ടാ&amp;nbsp;ങ്ങക്കെന്നെ&amp;nbsp;നല്ലത്.'&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp; ഗോപാലന്‍ കുട്ടിയുടെ പ്രസ്താവന കേട്ട&amp;nbsp; ബിയ്യാത്തു&amp;nbsp;മജീദിന്‍റെ മുഖത്തേക്ക്&amp;nbsp; നോക്കി.&amp;nbsp; അയാള്‍ മുഖം&amp;nbsp;തിരിച്ച് നടന്നു പോയി.&amp;nbsp;ബിയ്യാത്തു&amp;nbsp;അവസാനം&amp;nbsp;ഒരു&amp;nbsp;കൈ&amp;nbsp;നോക്കാന്‍&amp;nbsp;തന്നെ&amp;nbsp;തീരുമാനിച്ചു.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; 'കോളേജിലൊക്കെ പഠിച്ച അനക്ക്&amp;nbsp;ദിലൊന്നും ബിസ്വാസം ണ്ടാവൂല. ഞമ്മള് പയമക്കാരാ. ദൊക്കെ കൊറേ കണ്ടിട്ടൂണ്ട്.' ബിയ്യാത്തു പിറുപിറുത്തു.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പൂജാ ദ്രവ്യങ്ങളെല്ലാം ഗോപാലന്‍ കുട്ടി ആ വീടിന്‍റെ കോലായില്‍ നിരത്തി. നടുവിലൊരു&amp;nbsp;വിളക്ക്&amp;nbsp;തെളിച്ചു വെച്ചു. ആലിക്കോയയെ അതിനു മുന്നില്‍ ഇരുത്തി.&amp;nbsp; ചുടലക്കുന്നത്തെ പ്രേതം കൂടിയതിന്&amp;nbsp;ആശുപത്രിയില്‍ ചികിത്സിച്ച കുറ്റത്തിന്&amp;nbsp;ബിയ്യാത്തുവിനെ ഗോപാലന്‍ കണക്കിന് ചീത്ത പറഞ്ഞു. അതിനിടയില്‍ത്തന്നെ മന്ത്രങ്ങളും തുരുതുരാ ഉരുവിട്ടു കൊണ്ടിരുന്നു. പൂജാ ദ്രവ്യങ്ങള്‍ക്കിടയില്‍ ഒരു പരന്ന മണ്‍ചട്ടിയില്‍ മഞ്ഞ നിറത്തിലുള്ള എന്തോ ഒരു ദ്രാവകം നിറച്ചു വെച്ചിരുന്നു. ആലിക്കോയയോട്&amp;nbsp;&amp;nbsp;അതിലേക്കു തന്നെ നോക്കാന്‍ പറഞ്ഞു. &lt;br /&gt;
&lt;div&gt;കൊച്ചു കുട്ടിയെപ്പോലെ അയാള്‍ അനുസരിച്ചു. സമയം കടന്നു പോയി.&amp;nbsp; ഗോപാലന്‍ കുട്ടി വാചാലനായി. ചുടലക്കുന്നത്തെ ഓരോ പ്രേതത്തിന്റെയും ഗുണഗണങ്ങള്‍ ഗോപാലന്‍ കുട്ടി ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. അയാളുടെ മനസ്സിലെ രൂപങ്ങള്‍ അതില്‍ തെളിയുന്നുണ്ടോ എന്ന് നോക്കാന്‍ പറഞ്ഞു. &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഗോപാലന്‍ കുട്ടി കണ്ണടച്ചു. മന്ത്രധ്വനികള്‍ മുറുകി. &lt;/div&gt;&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അദ്ഭുതം!&amp;nbsp; അതാ, തന്നെ നിരന്തരം വെട്ടയാടാറുള്ള പ്രേതങ്ങളെല്ലാം മണ്‍ചട്ടിയിലെ വെള്ളത്തില്‍! ആലിക്കോയ പേടിച്ചു നിലവിളിക്കാന്‍ തുടങ്ങി. ഗോപാലന്‍ കുട്ടി ഉടനെ ഒരു അടപ്പെടുത്ത് മണ്‍ചട്ടി മൂടിക്കളഞ്ഞു. എന്നിട്ട്&amp;nbsp;ഒരു&amp;nbsp;ചുവന്ന കോട്ടണ്‍ ശീലയെടുത്ത്&amp;nbsp;ഭദ്രമായി മൂടിക്കെട്ടി.&amp;nbsp; ഇരുന്ന ഇരുപ്പില്‍ ആലിക്കോയയുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കി. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; എന്നിട്ട് ശാന്ത ഗംഭീരമായി പ്രസ്താവിച്ചു. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp; 'തല്‍ക്കാലം ഇവറ്റകളെ ഞാന്‍ കൊണ്ട് പോണു." &lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; എല്ലാ സാമഗ്രികളും കെട്ടിപ്പൊതിഞ്ഞ് കൂടുതലൊന്നും മിണ്ടാതെ ഗോപാലന്‍ കുട്ടി പതുക്കെ ഇറങ്ങി നടന്നു.&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അന്ന് രാത്രി ആലിക്കോയ ഒരു മരുന്നിന്‍റെയും സഹായമില്ലാതെ ഭയലേശമന്യേ കിടന്നുറങ്ങി. &lt;br /&gt;
&amp;nbsp; &lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; 'പല്ല് എളകിയത് കൊണ്ട് ഞരമ്പ്‌ കേടു ബന്നതാണ് പോലും!&amp;nbsp; ആ ഗോവാലന്‍ കുട്ടി ല്ലായിന്യെങ്കീ..... ന്‍റെ ബദ്രീങ്ങളേ....!' &amp;nbsp; &amp;nbsp;&amp;nbsp;&amp;nbsp; ശൂന്യമായ കഴുത്തിലെ സ്വര്‍ണനെക്കലേസ് കിടന്നിരുന്ന ഭാഗം &amp;nbsp;തടവിക്കൊണ്ട്&amp;nbsp; ബിയ്യാത്തുമ്മ&amp;nbsp; മജീദിന്‍റെ നേരെ കെറുവിച്ചു. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; മജീദ്‌ എന്ത് പറയാനാണ്.&amp;nbsp; അളിയന്‍റെ അസുഖം മാറിക്കിട്ടിയല്ലോ.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; 'മനുഷ്യമനസ്സ് ഒരു വിസ്മയ ലോകം തന്നെ.&amp;nbsp; വെറും അന്ധവിശ്വാസങ്ങള്‍ പോലും&amp;nbsp; അതിന് രോഗകാരണവും അതുപോലെ ചികിത്സയുമായിത്തീരുന്നു.'&amp;nbsp; സുഹൃത്തായ ഒരു സൈക്ക്യാട്രിസ്റ്റ്&amp;nbsp; പറഞ്ഞത് ഒരു ചെറുപുഞ്ചിരിയോടെ മജീദ്‌&amp;nbsp;&amp;nbsp;ഓര്‍ത്തു.&amp;nbsp; പിന്നെ ഒന്നും മിണ്ടാതെ&amp;nbsp;ഇറങ്ങിപ്പോയി.&lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?contentId=10772076&amp;amp;programId=6722890&amp;amp;BV_ID=@@@&amp;amp;tabId=15"&gt;&lt;img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhYsE2iQV5jlKj-ppfisOh9fGKNTFhN-qaly8vQ6N1IOfXNsanANp2G_E3PwMqS0GvUHP9AVV04cj11pX9sNgRS0lcU3W6cmKKZ2mcZmVBexNTFjSlkBRb_qvZY4_vZxd2f3p2tsKBhP4k1/s1600/prethabadhaMM.png" /&gt;&lt;/a&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;By 
Shukoor 
www.shukoorcheruvadi.blogspot.com&lt;/div&gt;</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8rMeQBNKoDD5qod9jzw9AroPUnmpoU34DWkDarslFx1XCeifk6NF5URiZGSqgUDjcl8gqi_-VKmoaH9pSMUekPdvbGRcvWMr-V5VKCzf9cNRBpfDhIX5SExaixud0xshA3P2TJA-a2LM5/s72-c/pic.jpg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">65</thr:total></item><item><title>സൂപ്പര്‍ ഹിറ്റ്‌</title><link>http://shukoorcheruvadi.blogspot.com/2011/12/blog-post.html</link><category>കഥ</category><author>noreply@blogger.com (TPShukooR)</author><pubDate>Fri, 16 Dec 2011 23:58:00 +0400</pubDate><guid isPermaLink="false">tag:blogger.com,1999:blog-4801721872482292801.post-6436299995422106493</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; കഴിഞ്ഞ രണ്ടു സിനിമയും പൊട്ടി. തൂങ്ങി ചാവേണ്ടി വരുമോ?  കോടികളല്ലേ വെള്ളത്തിലായത്‌? ആ പരട്ട സംവിധായകന്‍ പറഞ്ഞതാണ് ഇത്തവണ പൊടി  പാറിക്കുമെന്ന്. എന്നിട്ടെന്തായി? പാറിയത് മരുഭൂമിയില്‍ കഷ്ടപ്പെട്ടും കുറെ  അറബികളുടെ കണ്ണ് വെട്ടിച്ചും സമ്പാദിച്ചു കൂട്ടിയ തന്‍റെ ബാങ്ക് ബാലന്‍സ്  തന്നെയായിപ്പോയില്ലേ.&amp;nbsp; ഒന്നാം കിട സംവിധായകനെയാണ്&amp;nbsp; തെരഞ്ഞെടുത്തത്.  ജനത്തിന് വേണ്ട ഫോര്‍മുലകളെല്ലാം അയാള്‍ക്കറിയാം. സമര്‍ത്ഥനുമാണ്. ഒരുപാട്  പടങ്ങള്‍ സൂപ്പര്‍ ഹിറ്റ്‌ ആക്കിയിട്ടുമുണ്ട്. പിന്നെ എവിടെയാണ് കുഴപ്പം?  ഒരു പിടുത്തവും കിട്ടുന്നില്ല. ഇനി ഒരു പടം കൂടി പൊട്ടിയാല്‍ തനിക്ക് നേരെ  വയനാട്ടിലേക്ക്‌ പോകുകയായിരിക്കും നന്നാവുക. ആത്മഹത്യക്ക് അവിടത്തെ  കര്‍ഷകര്‍ക്ക് ഒരു കമ്പനി ആയിക്കൊള്ളും. അവിടെ ഇപ്പോള്‍ അതാണല്ലോ ഫാഷന്‍.‌  മുപ്പതിനായിരം രൂപ കടമുള്ളത് പേടിച്ചാണ് അവരുടെ ആത്മഹത്യ.&lt;/span&gt;&lt;br /&gt;
&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; തമാശ പറഞ്ഞിരിക്കാനുള്ള സമയമല്ല. തല്‍ക്കാലം കാര്യം നോക്കാം.  എങ്ങനെയെങ്കിലും അടുത്ത പടം സൂപ്പര്‍ ഹിറ്റ്‌ ആക്കണം. പണം ഒഴുകി വരണം.  നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കണം. എന്താണൊരു വഴി?&lt;/span&gt;&lt;br /&gt;
&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; സംവിധായകന്‍ അയാള്‍ തന്നെ ആവട്ടെ.&amp;nbsp; കഥയും  തിരക്കഥയും പുതിയ ഒരാളെ എല്പിക്കാം. എന്തെങ്കിലും തടയാതിരിക്കില്ല.  പിറ്റേന്ന് തന്നെ പറ്റിയ ഒരാളെ തെരഞ്ഞു പിടിച്ചു. ഹോട്ടലില്‍ ഒരു റൂം  എടുത്തു. സംവിധായകനെയും കഥാകൃത്തിനെയും വരുത്തി. രാവും പകലും നീണ്ട  ചര്‍ച്ച.&lt;/span&gt;&lt;br /&gt;
&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അങ്ങനെ ഒരു തീരുമാനത്തിലെത്തി. ഒരാഴ്ച കൊണ്ട്  കഥയും റെഡിയായി. ഒരല്‍പം മതസ്പര്‍ധ കലര്‍ത്തിയ കഥയാണ്‌. ഇപ്പോഴത്തെ  കഷ്ടപ്പാടില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ ഒരല്‍പം കടന്ന കൈ ചെയതേ  മതിയാവൂ. ഒരു പ്രത്യേക സമുദായത്തെ വല്ലാതെ അനുകൂലിക്കുകയും മറ്റൊരു  സമുദായത്തെ വല്ലാതെ താറടിച്ചു കാണിക്കുന്നുമുണ്ട്. പക്ഷെ അതൊന്നും പോര  പ്രേക്ഷകര്‍ തീയേറ്ററില്‍ വരാന്‍.&amp;nbsp; വ്യാജ സി ഡി യും ഇന്റര്‍നെറ്റുമെല്ലാം  കൊടി കുത്തി വാഴുന്ന കാലമാണ്. ആളുകള്‍ വരണമെങ്കില്‍ തന്ത്രം പ്രയോഗിക്കണം.&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അങ്ങനെ പടം റിലീസ് ആയി. ആദ്യ ആഴ്ചകളില്‍  തന്നെ മുടക്കിയ പണം ഇങ്ങു പോന്നു.&amp;nbsp; ഇനി കിട്ടുന്നതെല്ലാം ലാഭം.&amp;nbsp; പക്ഷെ  ഇതെങ്ങനെ ഒപ്പിച്ചു എന്നല്ലേ?&amp;nbsp; അവിടെയാണ് അതിന്‍റെ ഒരു ഗുട്ടന്‍സ്‌. കഥയില്‍  താറടിച്ചു കാണിച്ച മതത്തിലെ തീവ്രവാദി നേതാവിനെ ചെന്ന് കണ്ടു കരഞ്ഞു  കാര്യം പറഞ്ഞു. കാണിക്കയായി ഒരു പെട്ടി നിറയെ പണവും കാല്‍ക്കല്‍ വെച്ചു കൊടുത്തു. മാന്യദേഹത്തിന്‍റെ വക പിറ്റേന്നൊരു കിടിലന്‍ പ്രസ്താവന.&amp;nbsp; 'ഫിലിം ഇറങ്ങിയാല്‍  പ്രദര്‍ശനം തടയും'.&amp;nbsp;&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; തുടങ്ങിയില്ലേ പൂരം.&amp;nbsp; പ്രതിഷേധം, ചാനല്‍ ചര്‍ച്ചകള്‍,  എഡിറ്റോറിയലുകള്‍,&amp;nbsp; പ്രതികരണങ്ങള്‍. ഇതില്‍പ്പരം ഒരു പരസ്യമുണ്ടോ?&amp;nbsp; ആളുകള്‍ ഇടിച്ചു കയറി. പ്രത്യേകിച്ചും  ചിത്രത്തില്‍ താറടിച്ചു കാണിച്ച സമുദായത്തിലെ ആളുകള്‍. പടം സൂപ്പര്‍  ഹിറ്റ്‌!&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;By 
Shukoor 
www.shukoorcheruvadi.blogspot.com&lt;/div&gt;</description><thr:total xmlns:thr="http://purl.org/syndication/thread/1.0">35</thr:total></item><item><title>ഡ്യൂപ്ലിക്കേറ്റ്‌</title><link>http://shukoorcheruvadi.blogspot.com/2011/10/blog-post.html</link><category>കഥ</category><author>noreply@blogger.com (TPShukooR)</author><pubDate>Sat, 29 Oct 2011 20:13:00 +0400</pubDate><guid isPermaLink="false">tag:blogger.com,1999:blog-4801721872482292801.post-1751726220890620770</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi25qgkh507EXlEwuaIWBnk_eezRLDd_IFI5_mh0RczhP1z7D7lh54oWGwDE7lXxXYuTpRVoKJ05eK49wwsBNCKMnR9hL5yopocQ18tOX79lv_2ZfOQ-tmq76B39-7eVyQ5rXqZbkubrnQM/s1600/Laparoscopic_cholecystectomy.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="255" ida="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi25qgkh507EXlEwuaIWBnk_eezRLDd_IFI5_mh0RczhP1z7D7lh54oWGwDE7lXxXYuTpRVoKJ05eK49wwsBNCKMnR9hL5yopocQ18tOX79lv_2ZfOQ-tmq76B39-7eVyQ5rXqZbkubrnQM/s320/Laparoscopic_cholecystectomy.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അഹമ്മദ്‌ ഹാജി മരിച്ചു. ഇന്നലെയായിരുന്നു ഖബറടക്കം. ഗള്‍ഫിലുള്ള മക്കളും അടുത്ത ബന്ധുക്കളും ഖബറടക്കത്തിന് നാട്ടിലെത്തിയിരുന്നു. മയ്യിത്തിനെ അനുഗമിക്കാന്‍ വലിയൊരു ജനക്കൂട്ടം തന്നെയാണുണ്ടായിരുന്നത്. &lt;br /&gt;
&lt;div style="text-align: left;"&gt;&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; മനുഷ്യന്‍റെയൊരു കാര്യം! ഇന്നലെ വരെ ആഡംബര ജീവിതം നയിച്ചിരുന്ന ഒരു ധനാഢ്യന്‍. നാട്ടുകാര്‍ മുഴുവന്‍ ബഹുമാനത്തോടെയും ചിലര്‍ അസൂയയോടെയും കണ്ടിരുന്ന തറവാടി. ഇന്നോ? വെള്ളത്തുണിയില്‍ പൊതിഞ്ഞ് വെറും മണ്ണില്‍ക്കിടക്കുന്നു. ധനവാനായാലും പിച്ചക്കാരനായാലും മരണത്തിനു മുന്നില്‍ തുല്യരാണല്ലോ. ആര്‍ഭാടങ്ങളൊന്നുമാവശ്യമില്ലാതെ മണ്ണിലേക്കുള്ള ഈ പോക്കിനുണ്ടോ വലിപ്പച്ചെറുപ്പവ്യത്യാസം വല്ലതും? സോഷ്യലിസം എന്നത് അതിന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ നടപ്പാകുന്ന ഏകസന്ദര്‍ഭം ഒരു പക്ഷേ ഇത് മാത്രമായിരിക്കാം. അദ്ദേഹത്തിന്‍റെ സമയമടുത്തു എന്നല്ലാതെന്തു പറയാന്‍. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഇനി ഹാജിയുടെ ഗള്‍ഫിലുള്ള കടകളില്‍ മുതലാളിമാരായി മൂന്ന് ആണ്‍മക്കളാണുണ്ടാവുക. ജോലിക്കാരെല്ലാം പേടിക്കുന്ന ആജ്ഞകളും നോട്ടങ്ങളുമായി ഗാംഭീര്യം തുളുമ്പുന്ന ഭാവഹാദികളോടെ തന്‍റെ കടകളിലൂടെ ഉലാത്തുന്ന അഹമ്മദ്‌ ഹാജി ഇല്ലാതെയാണ് ഇനി മക്കളുടെ തേരോട്ടം.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പത്തു മുപ്പത്തഞ്ചു വര്‍ഷമായി ഗള്‍ഫില്‍ കച്ചവടം നടത്തുന്നയാളാണ് അഹമ്മദ്‌ ഹാജി. ചെറിയ ഒരു കടയില്‍ തുടങ്ങി വലിയ നാല് കടകളുടെ അധിപനായതാണ് അദ്ദേഹത്തിന്റെ മുപ്പത്തഞ്ചു വര്‍ഷത്തെ ഗള്‍ഫ് ജീവിത ചരിത്രം. വലിയ തറവാട്ടുകാരനായ അദ്ദേഹം നാട്ടില്‍ അറിയപ്പെടുന്ന ധര്മിഷ്ഠനാണ്. പള്ളിക്കും ദീനീസ്ഥാപനങ്ങള്‍ക്കും വര്‍ഷാവര്‍ഷം കാര്യമായ സംഭാവന, റമളാന്‍ ഇരുപത്തേഴാം രാവിന് നാട്ടിലുടനീളം അരിയും സാമാനങ്ങളും, ബലിപെരുന്നാളിന് ഡസന്‍ കണക്കിന് പോത്തുകളെ ബലിയറുത്ത് വിതരണം, പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്യാണത്തിന് പ്രത്യേക ലക്കോട്ട് കവര്‍ എന്ന് തുടങ്ങി അഹമ്മദ്‌ ഹാജിയുടെ പോരിശ അങ്ങനെ നീളുന്നു. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഹാജിയുടെ നാല് കടകളില്‍ അദ്ദേഹം ഇരുന്നിരുന്ന വലിയ കടയില്‍ എപ്പോഴും നല്ല തിരക്കായിരുന്നു. കാഷ്‌ കൌണ്ടറിനു മുന്നില്‍ ഒരു ജനക്കൂട്ടം എപ്പോഴുമുണ്ടാകും. ഈ കടയാണ് അദ്ദേഹം ആദ്യം തുടങ്ങിയത്. അതിന്മേലാണ് മൊത്തത്തിലൊന്ന് പച്ചപിടിച്ചതും പിന്നീടദ്ദേഹം കോടീശ്വരനായതും. &lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ജോലിക്കാരില്‍ അധിക പേരും നാട്ടുകാര്‍ തന്നെയാണ്. അവരില്‍ പുതുതായി നാട്ടില്‍ നിന്നും വന്ന സെയില്‍സ്‌മാനാണ് അഷ്‌റഫ്‌. കടയിലേക്ക് വന്നു കയറിയ ദിവസം അവന്‍ ഇപ്പോഴും ഓര്‍ക്കുന്നു. വലിയ പ്രതീക്ഷകളുമായി നാട്ടില്‍ നിന്നും വിമാനം കയറി വന്നതാണല്ലോ. കടയില്‍ നല്ല തിരക്കായിരുന്നു. അവനെയും കൂട്ടി ഹാജി വാച്ച് സെക്‌ ഷനിലേക്ക് ചെന്നു.&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; കെട്ടുപ്രായമെത്തിയ പെങ്ങന്മാരും അസുഖബാധിതനായ ഉപ്പയുമെല്ലാമുണ്ടായിട്ടും നിത്യ ചെലവുകള്‍ക്കെങ്കിലുമുതകുന്ന കാര്യമായ പണിയൊന്നും ശരിയാവാതെ നാട്ടില്‍ തേരാ പാരാ നടക്കുകയായിരുന്നു അവന്‍. ദുരിതക്കയത്തില്‍ മുങ്ങിത്താഴാന്‍ പോകുമ്പോള്‍ എത്തിപ്പിടിക്കാന്‍ ഒരു കച്ചിത്തുരുമ്പെന്ന പോലെയാണവന് ഹാജിയുടെ കടയില്‍ ജോലിക്കുള്ള വിസ തരപ്പെട്ടത്. നാട്ടിലെ മറ്റു പണക്കാരില്‍ നിന്നും വ്യത്യസ്തനായ ഹാജിയുടെ കടയില്‍ ഒരു ജോലി എന്നത് അവനെസ്സംബന്ധിച്ചേടത്തോളം ഒരു മഹാഭാഗ്യമായിരുന്നു. &lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; "ഇവന് വാച്ചുകളെല്ലാം ശരിക്ക് കാണിച്ചു കൊടുക്കണം. നിനക്ക് നാട്ടില്‍ പോകാനുള്ളതല്ലേ. എല്ലാം പെട്ടെന്ന് പഠിപ്പിച്ചെടുക്കണം." &lt;br /&gt;
&lt;br /&gt;
വാച്ചിലെ സെയില്‍സ്‌മാന്‍ സലീമിനോട് ഹാജി പറഞ്ഞു. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; "ഭക്ഷണം കഴിച്ച് റസ്റ്റ്‌ കഴിഞ്ഞ് വൈകുന്നേരം വന്നാല്‍ മതി. ഇപ്പോള്‍ റൂമിലേക്ക്‌ പൊയ്ക്കോ." ഹാജി അഷ്‌റഫിനെ പറഞ്ഞയച്ചു.&lt;br /&gt;
&lt;br /&gt;
&lt;br /&gt;
ഒരു സെയില്‍സ്‌മാന്‍റെ കൂടെ അവന്‍ റൂമിലേക്ക്‌ പോയി. മുതലാളി പറഞ്ഞത് പ്രകാരം വൈകുന്നേരം തന്നെ വന്ന് ഡ്യൂട്ടിയില്‍ പ്രവേശിച്ചു. സലീം അവന് വാച്ചുകളോരോന്നും കാണിച്ചു കൊടുത്തു .&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; "ഇതാണ് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കാസിയോയുടെ മോഡല്‍ ഒറിജിനല്‍. അപ്പുറത്തെ ബോക്സില്‍ ഉള്ളത് 'യു'." സലീം ക്ലാസ് തുടങ്ങി.&lt;br /&gt;
&lt;br /&gt;
"'യു'വോ? അതെന്താ?" അഷ്റഫിനു പിടി കിട്ടിയില്ല &lt;br /&gt;
&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp; "അതായത് ഡ്യൂപ്ലിക്കേറ്റ്‌. ഡ്യൂപ്ലിക്കേറ്റ്‌ എന്ന് കസ്റ്റമര്‍ കേള്‍ക്കെ പറയാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് കടയില്‍ എല്ലാവരും 'യു' എന്നാണു പറയുക. 'യു' എടുക്കാന്‍ പറഞ്ഞാല്‍ ഇതാണ് എടുക്കേണ്ടത്. ഒറിജിനലിനു നമ്മള്‍ 'എല്‍' എന്ന് പറയും." &lt;br /&gt;
&lt;br /&gt;
സലീം വിശദീകരിച്ചു. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അന്ന് തന്നെ അതിന്റെ വില്‍പ്പനാ രീതിയും ഏതാണ്ട് മുഴുവനായിത്തന്നെ പഠിപ്പിച്ചു കൊടുത്തു. ഒറിജിനല്‍ വിറ്റാല്‍ തുച്ഛമായ ലാഭമേ കിട്ടൂ. എന്നാല്‍ ഡ്യൂപ്ലിക്കേറ്റിന്മേല്‍ പലതിലും വില്പനവിലയുടെ എഴുപത്തഞ്ചു ശതമാനം വരെ ലാഭമാണത്രേ. അത് കൊണ്ട് ഡ്യൂപ്ലിക്കേറ്റ്‌ കൂടുതല്‍ വിറ്റാല്‍ എളുപ്പത്തില്‍ മുതലാളിയുടെ ഇഷ്ടക്കാരനാവാം. ഒറിജിനല്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്നെ ഡ്യൂപ്ലിക്കേറ്റ്‌ കൊടുക്കാന്‍ കഴിയണം. അതാണ്‌ കഴിവ്. അപ്പോള്‍ ഒറിജിനലിന്‍റെ വിലയില്‍ തന്നെ കച്ചവടം നടക്കുകയും ചെയ്യും. കാഴ്ചയില്‍ രണ്ടും ഒരേ പോലെയാണിരിക്കുക . പേരും പ്രിന്റും ബോക്സും എല്ലാം ഒരു പോലെ. സാധനം കുറച്ചു കാലം ഉപയോഗിക്കുമ്പോള്‍ മാത്രമേ വ്യത്യാസം അറിയാന്‍ പറ്റൂ. കസ്റ്റമേഴ്സ് അധികവും പഞ്ചാബികളും തമിഴന്മാരും പാക്കിസ്ഥാനികളും ചിലപ്പോള്‍ മലയാളികളുമായ നാട്ടില്‍പ്പോക്കുകാരാണ്. കെട്ടിട നിര്‍മാണത്തൊഴിലാളികളായ അവരില്‍പ്പലരും തുച്ഛ ശമ്പളക്കാരും രണ്ടും മൂന്നും വര്‍ഷം കൂടുമ്പോള്‍ മാത്രം നാട്ടിലേക്ക് പോകുന്നവരുമാണ്. നാട്ടിലേക്ക് പോകുന്ന സാധനങ്ങള്‍ കേടു വന്നാലും തിരിച്ചു വരാനുള്ള സാധ്യത വളരെ വിരളമാണ്. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ധര്മിഷ്ഠനും അഞ്ചു നേരം മുടങ്ങാതെ പള്ളിയില്‍ പോകുന്നയാളുമായ ഹാജിയാരുടെ കടയിലും ഡ്യൂപ്ലിക്കേറ്റോ&lt;br /&gt;
എന്ന അമ്പരപ്പായിരുന്നു അഷ്‌റഫിന് ആദ്യം. ‌ പിന്നെയാണ് മനസ്സിലായത്, വെറും കാസിയോ വാച്ച് മാത്രമല്ല. ഇലക്ട്രോണിക്സും കോസ്മെറ്റിക്സും തുടങ്ങി സകല സാധനങ്ങളും ഒറിജിനലിന്‍റെ കൂടെ ഡ്യൂപ്ലിക്കേറ്റും ഇദ്ദേഹത്തിന്‍റെ കടകളില്‍ ഉണ്ടെന്നത്. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; "അപ്പൊ അതാണ്‌ കാര്യം.&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഇയാള്‍ നാട്ടില്‍ക്കാണിക്കുന്ന ഉദാരതയും വിശാലമനസ്ക്കതയുമെല്ലാം വെറും കള്ളപ്പണത്തിന് 'ഈമാന്‍' പൂശല്‍ മാത്രമായിരുന്നു. നാട്ടുകാരുടെ മുന്നില്‍ വെറും മാന്യത ചമയല്‍ മാത്രം." അഷ്‌റഫിന് വിശ്വസിക്കാനായില്ല. &lt;br /&gt;
ഇങ്ങനെയൊരു നരകത്തില്‍ ജോലി ചെയ്യേണ്ടി വന്നതില്‍ അവന് വിഷമം തോന്നി. പക്ഷെ എന്ത് ചെയ്യാന്‍. വീട്ടിലെ കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍ എങ്ങനെയും ഇവിടെ കുറെ കാലം പിടിച്ചു നിന്നേ പറ്റൂ.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഹാജിയുടെ ധനാഗമനത്തിന്റെ വേര് ആണ്ടു കിടക്കുന്നത് മരുഭൂവിന്റെ ഉരുകുന്ന ചൂടിലും കൊടും തണുപ്പിലും കഷ്ടപ്പെടുന്ന പാവപ്പെട്ടവന്‍റെ വിയര്‍പ്പിലും ചോരയിലുമാണെന്ന് മനസ്സിലാക്കാന്‍ അഷ്‌റഫിന് ഏറെ നാള്‍ വേണ്ടി വന്നില്ല. ദീര്‍ഘകാലത്തെ വിരഹത്തിനു ശേഷം നാട്ടിലെത്തുന്ന പാവം പ്രവാസികളുടെയും അവര്‍ ആശയോടെ മാറോടണക്കാന്‍ വെമ്പി കാത്തിരിക്കുന്ന അവരുടെ കുഞ്ഞുങ്ങളുടെയും അതൃപ്പം നിറഞ്ഞ &lt;br /&gt;
മുഖത്തേക്ക് ഇളിഭ്യച്ചിരിയോടെ കൊഞ്ഞനം കുത്തിക്കൊണ്ടാണ് ഹാജിയുടെ കൂറ്റന്‍ കെട്ടിടങ്ങള്‍ നാട്ടില്‍ പൊങ്ങിക്കൊണ്ടിരുന്നത്. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; "പടച്ചോനെ, ആളുകളുടെ ഉള്ളു കാണാന്‍ വല്ല യന്ത്രവും കണ്ടു പിടിച്ചിരുന്നെങ്കില്‍!" അഷ്റഫ് പ്രാര്‍ത്ഥിച്ചു പോയി.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; നല്ല പൊടിക്കാറ്റുള്ള ഒരു ദിവസം കട പൂട്ടി ഫ്ലാറ്റിലേക്കുള്ള സ്റ്റെപ്പുകള്‍ കയറുമ്പോഴാണ് ഹാജി ആദ്യം കുഴഞ്ഞു വീണത്. പൊടി ശ്വസിച്ചത്‌ കൊണ്ടായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ഓരോ കാലാവസ്ഥാ മാറ്റത്തിനിടയിലും ഈ പൊടിക്കാറ്റ് അറബി രാജ്യങ്ങളില്‍ പതിവുള്ളതാണല്ലോ. മക്കള്‍ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഗതി പൊടിയല്ല ഹൃദയത്തിന്റെ എന്തോ തകരാറാണെന്ന് സ്ഥിരീകരിച്ചത്.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പരിശോധനകള്‍. വിവിധ ടെസ്റ്റുകള്‍. കൂടുതല്‍ ചികിത്സക്കായി ഹാജിയെ പെട്ടെന്ന് തന്നെ നാട്ടിലേക്കയച്ചു. അവിടെ സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ഹൃദയവാല്‍വ് മാറ്റി വെക്കണമെന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍ എത്തിച്ചേര്‍ന്നു. പിന്നെ ഓപ്പറേഷനുള്ള ഒരുക്കങ്ങളായി. പണം വാരി എറിയാന്‍ ഉള്ളത് കൊണ്ട് എല്ലാം ഭംഗിയായി നടന്നു. ഓപ്പറേഷന്‍ കഴിഞ്ഞു ഹാജി ആശുപത്രി വിട്ടു. ഏകദേശം ഒരു മാസം കഴിഞ്ഞു. അത്യാവശ്യങ്ങള്‍ക്കെല്ലാം വീട് വിട്ടു പുറത്തിറങ്ങാനൊക്കെ തുടങ്ങി. പക്ഷെ സ്വാസ്ഥ്യം കൂടുതല്‍ നീണ്ടു നിന്നില്ല. വീണ്ടും തുടങ്ങി നെഞ്ചു വേദനയും ശരീരം കുഴയലും. പിന്നെയും അഡ്മിറ്റ്‌ ചെയ്യേണ്ടി വന്നു. ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വേദന കുറഞ്ഞു. അത്യാവശ്യം എണീറ്റ് ഇരിക്കാമെന്നായി. ഹാജിയെ റൂമിലേക്ക്‌ മാറ്റി. അങ്ങനെയൊരു ദിവസം രാവിലെ ആശുപത്രിയില്‍ വെച്ച് പത്രം നോക്കിക്കൊണ്ടിരിക്കെയാണ് തന്‍റെ ഓപറേഷന്‍ നടത്തിയ ഡോക്ടറുടെ ഫോട്ടോ കയ്യാമം വെച്ച നിലയില്‍ പത്രത്തിന്‍റെ മുന്‍പേജില്‍ തന്നെ കാണുന്നത്. വാര്‍ത്ത വായിച്ച ഹാജി ഞെട്ടിത്തരിച്ചു പോയി. ധാരാളം വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ വിദ്വാന്‍ ഒരുപാട് പേര്‍ക്ക് കാലാവധി കഴിഞ്ഞതും വ്യാജനുമായ വാല്‍വുകളാണത്രേ ഫിറ്റ്‌ ചെയ്തത്. എങ്ങനെയും പണം സമ്പാദിക്കാന്‍ ഒരുപാട് പേരുടെ ജീവന്‍ അയാള്‍ പുഷ്പം പോലെ അമ്മാനമാടിയത്രേ. ജയിലിലേക്കുള്ള പോക്കാണ് ഫോട്ടോയില്‍. &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഹാജി ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി. തിളങ്ങുന്ന ആ കണ്ണുകളില്‍ അന്നുവരെയില്ലാതിരുന്ന ഒരു തരം ക്രൌര്യം ഹാജിക്ക് കാണാനായി. ആ നോട്ടം അദ്ദേഹത്തിന്‍റെ ഹൃദയത്തിലേക്ക് തന്നെ തുളഞ്ഞു കയറി. സിംഹവായിലകപ്പെട്ട മാനിന്റെ ദൈന്യത ഹാജിയുടെ മുഖത്ത് പരന്നു. വഞ്ചിക്കപ്പെട്ട കുഞ്ഞുങ്ങളുടെ നിരാശ പടര്‍ന്ന കണ്ണുകള്‍ ഒരായിരം കൂര്‍ത്ത ദംഷ്ട്രകളായി തന്‍റെ നേരെ ചീറിയടുക്കുന്നതായി ഹാജിക്ക് തോന്നി. ഇടതു തോളിന്‍റെ ഭാഗത്ത്‌ നിന്നും ശക്തിയായൊരു വേദനയുടെ മിന്നല്‍ പിണര്‍. ഹാജി കുഴഞ്ഞു വീണു. അതായിരുന്നു അവസാനം. &lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;By 
Shukoor 
www.shukoorcheruvadi.blogspot.com&lt;/div&gt;</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi25qgkh507EXlEwuaIWBnk_eezRLDd_IFI5_mh0RczhP1z7D7lh54oWGwDE7lXxXYuTpRVoKJ05eK49wwsBNCKMnR9hL5yopocQ18tOX79lv_2ZfOQ-tmq76B39-7eVyQ5rXqZbkubrnQM/s72-c/Laparoscopic_cholecystectomy.jpg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">88</thr:total></item><item><title>അവരെ തൂക്കിക്കൊല്ലരുതെന്ന്....</title><link>http://shukoorcheruvadi.blogspot.com/2011/08/blog-post.html</link><category>വിവര്‍ത്തനം</category><author>noreply@blogger.com (TPShukooR)</author><pubDate>Sun, 28 Aug 2011 04:56:00 +0400</pubDate><guid isPermaLink="false">tag:blogger.com,1999:blog-4801721872482292801.post-8351958032168730057</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjnwQNVire0lLI5brS57K03z1-04RkKFcA2kqlvYmbWD92mPim-gNghM53SKC8alp71_R1_eS3Eqm7jKNn_sjVy7y41qwuy7GLrXtWmKcBw8QoidLp7y8sFQqSw9J000L2wjggBdnn1mp3m/s1600/death%252520by%252520hanging%2525202.gif" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="284" qaa="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjnwQNVire0lLI5brS57K03z1-04RkKFcA2kqlvYmbWD92mPim-gNghM53SKC8alp71_R1_eS3Eqm7jKNn_sjVy7y41qwuy7GLrXtWmKcBw8QoidLp7y8sFQqSw9J000L2wjggBdnn1mp3m/s320/death%252520by%252520hanging%2525202.gif" width="320" /&gt;&lt;/a&gt;&lt;/div&gt;
&lt;div closure_uid_b18uyv="117" style="text-align: left;"&gt;
&lt;div closure_uid_jgcbdf="158"&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ശനിയാഴ്ചത്തെ 'ദി ഹിന്ദു' പത്രത്തില്‍ &lt;a href="http://www.thehindu.com/opinion/editorial/article2400725.ece"&gt;Don't hang them&lt;/a&gt; എന്ന&amp;nbsp;തലക്കെട്ടില്‍&amp;nbsp;&amp;nbsp;പ്രസിദ്ധീകരിച്ച മുഖപ്രസംഗം എനിക്ക് മനസ്സിലായ രീതിയില്‍ ഇവിടെ മലയാളത്തില്‍ കൊടുക്കുന്നു. തൂക്കിക്കൊല്ലല്‍ എന്ന ശിക്ഷാ രീതി കാലഹരണപ്പെട്ടു പോയോ എന്ന ചര്ച്ചയിലേക്കെത്താനുള്ള ഒരു പ്രചോദനമായി തോന്നിയത്&amp;nbsp;കൊണ്ടാണ്&amp;nbsp;&amp;nbsp;ഇവിടെ കൊടുക്കുന്നത്&lt;/div&gt;
&lt;/div&gt;
&lt;br /&gt;
&lt;div closure_uid_b18uyv="213" style="text-align: left;"&gt;
&lt;div closure_uid_1vzid="130" style="text-align: left;"&gt;
&lt;div closure_uid_vyr8ax="130"&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; 1991 ലെ രാജീവ്ഗാന്ധി വധത്തില്‍ പങ്കുണ്ടെന്ന്&amp;nbsp;&amp;nbsp;കുറ്റം ചുമത്തപ്പെട്ട മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നീ മൂന്നു പേരെ തൂക്കിക്കൊല്ലാനുള്ള നടപടിക്രമങ്ങള്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആരംഭിച്ചിരിക്കുന്നു. സെപ്റ്റംബര്‍ 9 ആണ് വധ ശിക്ഷ നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ നിശ്ചയിച്ച തിയ്യതി. പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഇവര്‍ സമര്‍പ്പിച്ച ശിക്ഷ ഇളവു ചെയ്യാനുള്ള ദയാഹരജി രാഷ്ട്രപതി ശ്രീമതി പ്രതിഭാ പാട്ടീല്‍ ഈ മാസം ആദ്യവാരത്തില്‍ തള്ളിക്കളയുകയും കേന്ദ്ര അഭ്യന്തര മന്ത്രാലയം വഴി ഇക്കാര്യം തമിഴ്നാട് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഈ മൂന്നു പേരില്‍ മുരുകനും ശാന്തനും ശ്രീലങ്കന്‍ തമിഴരാണ്. വധം ആസൂത്രണം ചെയ്തു നടപ്പാക്കിയ എല്‍.ടി.ടി.ഇയുടെ പ്രധാന അംഗങ്ങളായ ഇവരാണ് ഓപ്പറേഷന്&amp;nbsp;വേണ്ടി&amp;nbsp;പ്രധാന സന്ദേശങ്ങള്‍&amp;nbsp;കൈമാറിയിരുന്നതും&amp;nbsp;&amp;nbsp;ആവശ്യമായ&amp;nbsp;പണം&amp;nbsp;&amp;nbsp;എത്തിച്ചിരുന്നതും. മനുഷ്യബോംബായി&amp;nbsp;പൊട്ടിത്തെറിച്ച&amp;nbsp;&amp;nbsp;ധനു ധരിച്ചിരുന്ന ബെല്‍റ്റ്‌ ബോംബിലുപയോഗിച്ച ബാറ്ററി സെല്ലുകള്‍ വാങ്ങിയെന്ന കുറ്റമാണ് ഇന്ത്യക്കാരനായ പേരറിവാളന്റെ പേരില്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്. കൊലയാളിസംഘം&amp;nbsp;ശ്രീലങ്കയിലെ എല്‍.ടി.ടി.ഇ നേതൃത്വവുമായി ബന്ധപ്പെടുന്നതിനുപയോഗിച്ച വയര്‍ലെസ്സ് സെറ്റിന്റെ ബാറ്ററി വാങ്ങിയെന്ന കുറ്റവും ഇയാളുടെ പേരില്‍ത്തന്നെയാണ്. കൊലക്കുറ്റവും ഗൂഡാലോചനയും ചുമത്തി ഈ മൂന്നു പേര്‍ക്കും പിന്നെ നളിനി എന്ന സ്ത്രീക്കും അന്ന് വധശിക്ഷ വിധിച്ചിരുന്നെങ്കിലും 2000 ല്‍ നളിനിയെ വധശിക്ഷയില്‍ നിന്നൊഴിവാക്കുകയായിരുന്നു. രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അന്ന് മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി&amp;nbsp;തന്റെ&amp;nbsp;ശക്തമായ തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ നടത്തിവരവേ അപ്രതീക്ഷിതമായി കൊല്ലപ്പെട്ടത് രാജ്യത്തെ പിടിച്ചു കുലുക്കി. മാസങ്ങള്‍ കൊണ്ട് ആസൂത്രണം ചെയ്ത് ബീഭത്സമായി നടപ്പാക്കിയ ഈ പൈശാചികകൃത്യം ഏറ്റവും കര്‍ക്കശമായതും എന്നാല്‍ പരിഷ്കൃതരീതിയിലുള്ളതുമായ&amp;nbsp;ശിക്ഷയര്‍ഹിക്കുന്നു.&amp;nbsp;പക്ഷെ&amp;nbsp;വധശിക്ഷയാകട്ടെ, ആധുനിക നീതിന്യായ വ്യവസ്ഥയില്‍ സ്ഥാനമില്ലാത്തതും മധ്യകാലത്തെ രക്തദാഹത്തിലൂന്നിയ ശിക്ഷാരീതിയിലേക്കുള്ള ഒരു തിരിച്ചുപോക്കുമായിരിക്കും. നിയമം അനുവദിച്ചിട്ടുള്ളതാണെന്ന ഒറ്റക്കാരണം ഒരു വ്യക്തിയുടെ ജീവനെടുക്കുക എന്ന ക്രൂരകൃത്യത്തിന്റെ&amp;nbsp;&amp;nbsp;കാഠിന്യം കുറക്കുന്നില്ല. വ്യക്തിയോ സ്ഥലമോ സാഹചര്യമോ വ്യത്യാസമില്ലാതെ 'ദി ഹിന്ദു' പതിറ്റാണ്ടുകളായെടുത്ത നിലപാട് ഇന്ത്യ വധശിക്ഷ റദ്ദാക്കണം എന്ന് തന്നെയാണ്. അത് പോലെ രാജീവ് ഗാന്ധി വധക്കേസ് പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ജീവപര്യന്തം തടവ്‌ യാതൊരു ഇളവും അനുവദിക്കാതെ തന്നെ നല്‍കേണ്ടതുമാണ്‌.&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;/div&gt;
&lt;/div&gt;
&lt;/div&gt;
&lt;br /&gt;
&lt;div closure_uid_b18uyv="212"&gt;
&lt;div closure_uid_vtvhbr="139" style="text-align: left;"&gt;
&lt;div closure_uid_vyr8ax="132"&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ലോകത്ത് മരണശിക്ഷ നല്‍കുന്നത് ഒഴിവാക്കണമെന്ന താല്‍പര്യം&amp;nbsp;&amp;nbsp;ഒരുപാട്&amp;nbsp;&amp;nbsp;രാജ്യങ്ങള്‍ മുന്നോട്ടു വെക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് വരെ 94 രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുത്തു കഴിഞ്ഞു. അത് പോലെ 34 രാജ്യങ്ങള്‍ ഔദ്യോഗികവും അനൌദ്യോഗികവുമായി മൊറട്ടോറിയം പ്രഖ്യാപിച്ച് വധശിക്ഷ നടപ്പാക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നു. വര്‍ഷാവര്‍ഷം ധാരാളം വധശിക്ഷാവിധികള്‍&amp;nbsp;വായിച്ച്&amp;nbsp;കുറ്റവാളികളെ പേടിപ്പിക്കാറുണ്ടെങ്കിലും 2004 മുതല്‍ ഇന്ത്യയും ഒറ്റ വധവും ഔദ്യോഗികമായി നടപ്പാക്കിയിട്ടില്ല. എന്നാല്‍ വര്‍ഷങ്ങളായി മരവിപ്പിച്ചു നിര്‍ത്തിയ വധശിക്ഷ പെട്ടെന്ന് നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ആവേശം യാദൃശ്ചികമാവാന്‍ വഴിയില്ല. എന്നാലും കുറ്റവാളികളായ ഏതാനും ജയില്‍പുള്ളികളെ തൂക്കിക്കൊന്നിട്ട് രാജ്യത്തെ ജനമനസ്സുകളിലേക്ക് തിരിച്ചു ചേക്കേറാമെന്നൊന്നും യു.പി.എ മോഹിക്കേണ്ടതില്ല. വെല്ലൂര്‍ ജയിലിലെ മരണനിരയില്‍ ഊഴം കാത്തിരിക്കുന്ന ഏതാനും എല്‍.ടി.ടി.ഇക്കാരുടെ കേസിലൂടെ അവരുടെ കുറ്റത്തിനര്‍ഹമായ ശിക്ഷക്ക് യാതൊരു ദാക്ഷീണ്യവും നല്‍കാതെ&amp;nbsp;തന്നെ&amp;nbsp;&amp;nbsp;മരണശിക്ഷ രാജ്യത്ത് നിന്ന് എന്നെന്നേക്കുമായി തുടച്ചു നീക്കാനുള്ള ഒരു അവസരമാണ് കൈ വന്നിരിക്കുന്നത്. സര്‍ക്കാര്‍ ഈയവസരം മുതലെടുത്ത്‌ അവരുടെ മരണശിക്ഷ ജീവിതകാലം മുഴുക്കെ&amp;nbsp;തടവ്‌ ശിക്ഷയാക്കി&amp;nbsp;&amp;nbsp;കുറച്ചു കൊടുക്കുകയും ഈ ഇളവ് മറ്റെല്ലാ മരണം കാത്ത് കഴിയുന്ന പുള്ളികള്‍ക്കും അനുവദിച്ചു കൊടുക്കുകയും വേണം.&amp;nbsp;&amp;nbsp;&amp;nbsp;&lt;/div&gt;
&lt;/div&gt;
&lt;/div&gt;
&lt;/div&gt;&lt;div class="blogger-post-footer"&gt;By 
Shukoor 
www.shukoorcheruvadi.blogspot.com&lt;/div&gt;</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjnwQNVire0lLI5brS57K03z1-04RkKFcA2kqlvYmbWD92mPim-gNghM53SKC8alp71_R1_eS3Eqm7jKNn_sjVy7y41qwuy7GLrXtWmKcBw8QoidLp7y8sFQqSw9J000L2wjggBdnn1mp3m/s72-c/death%252520by%252520hanging%2525202.gif" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">51</thr:total></item><item><title>ഞങ്ങള്‍ ചെറുവാടിക്കാരുടെ  മാവും പൂത്തു!</title><link>http://shukoorcheruvadi.blogspot.com/2011/02/blog-post_25.html</link><category>ലേഖനം</category><author>noreply@blogger.com (TPShukooR)</author><pubDate>Fri, 25 Feb 2011 15:06:00 +0400</pubDate><guid isPermaLink="false">tag:blogger.com,1999:blog-4801721872482292801.post-2308100119183435822</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4-sdj-_Lrn6RpiF9kkVhXl-4hwI2jC6M0HSo6Z-AXTeMMAkpTLE4oPuKQjgAwwIjnA4lYKNS-6tLMkdgEV_hfn5PC9SWPZKlYu2fcEOt_SOzDsDjSpwgmTrSxRA-ugAejmBCGiX42Ia4w/s1600/DSC01658.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4-sdj-_Lrn6RpiF9kkVhXl-4hwI2jC6M0HSo6Z-AXTeMMAkpTLE4oPuKQjgAwwIjnA4lYKNS-6tLMkdgEV_hfn5PC9SWPZKlYu2fcEOt_SOzDsDjSpwgmTrSxRA-ugAejmBCGiX42Ia4w/s320/DSC01658.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; "വെള്ളം&amp;nbsp; ഇറക്കം പിടിച്ചു എന്ന് തോന്നുന്നു."&lt;br /&gt;
മുതിര്‍ന്നവര്‍ തമ്മില്‍ സംസാരിക്കുന്നത് കേട്ടതും ഞങ്ങള്‍ കുട്ടികള്‍ക്ക് കലി കയറി.&lt;br /&gt;
"ഒലക്ക.&amp;nbsp; വെള്ളം ഏറ്റമാ.." ഞാനെന്‍റെ കൂട്ടുകാരനോട് തറപ്പിച്ചു പറഞ്ഞു. "ഇടവഴിക്കടവ് മുറിഞ്ഞിട്ടുണ്ട്. ഇനി വെള്ളത്തെ&amp;nbsp; പിടിച്ചാല്‍ കിട്ടൂല.&amp;nbsp; മാത്രമല്ല നല്ല മഴക്കാറും കാറ്റുമുണ്ട്."&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; "വെള്ളം ഇനിയും പൊങ്ങും."&amp;nbsp; എനിക്ക്&amp;nbsp; സന്തോഷം അടക്കാനായില്ല.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ചാലിയാറും ഇരുവഴിഞ്ഞിപ്പുഴയും കൂടിച്ചേരുന്ന ഭാഗത്തോട് ചേര്‍ന്ന് ഒരു വലിയ തോട്.&amp;nbsp; ആ തോട്ടിലൂടെയാണ് ചെറുവാടിയുടെ വിശാലമായ വയലേലകളിലേക്ക് ആദ്യം വെള്ളം കയറി തുടങ്ങുന്നത്.&amp;nbsp;&amp;nbsp; പുഴയില്‍ ജലനിരപ്പ്‌ ഒരു പരിധി വിട്ട് ഉയര്‍ന്നാല്‍പ്പിന്നെ വെള്ളം&amp;nbsp; കവുങ്ങിന്‍ തോട്ടത്തിലൂടെയും മറ്റും തള്ളിക്കയറി കുത്തിയൊലിക്കാന്‍ തുടങ്ങും. അതിനു ഞങ്ങള്‍ പറയുന്ന സാങ്കേതിക പദമാണ് 'ഇടവഴിക്കടവ് മുറിയുക' എന്നത്.&amp;nbsp; ഞങ്ങളുടെ നിഘണ്ടുവില്‍ ഇനിയും ഒരു പാടുണ്ട് ഇത്തരം വെള്ളപ്പൊക്കസംബന്ധിയായ സാങ്കേതിക പദങ്ങള്‍.&lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ദുരിതം&amp;nbsp; പിടിച്ച കാലമാണ് എന്റെ നാട്ടിലെ&amp;nbsp; മുതിര്‍ന്നവര്‍ക്ക് വെള്ളപ്പൊക്കസമയം.&amp;nbsp;&amp;nbsp; ചാലിയാറും ഇരുവഴിഞ്ഞിയും കൂടി ഭ്രാന്ത് പിടിച്ച് മത്സരിച്ച്&amp;nbsp; ഞങ്ങളുടെ&amp;nbsp; മലര്‍വാടിയായ ചെറുവാടിയെ മുക്കിക്കളയുന്നു. നടന്നും വാഹനത്തിലും സഞ്ചരിക്കുന്ന റോഡിലൂടെ ഞങ്ങള്‍&amp;nbsp; തോണിയില്‍ യാത്ര ചെയ്യുന്നു. ധാരാളം വീടുകള്‍ ഒഴിപ്പിക്കപ്പെടുന്നു. കൃഷികള്‍ നശിക്കുന്നു.&amp;nbsp; സ്കൂളുകളും മദ്രസ്സകളും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് താല്ക്കാലികാഭയ കേന്ദ്രമാകുന്നു. ഭൂരിഭാഗവും കൂലിത്തൊഴിലാളികളായത് കൊണ്ട് പണിയില്ലാതെ ആളുകള്‍ കഷ്ടപ്പെടുന്നു.&lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjA85DayhUzu_dFXxZeYdAng3WC1eTWVwJE5PMBcyIVb9PIMcexYuQyHvtJgpKbLcsBxnSsQi9W7gmnEGy3xB5ZJr5aj4xtww95eW4DMx9LxLHAxXkFSN9EDdzz1yaWvYfUZTsSdaKmb8eV/s1600/313025_253113998067722_100001073724806_703840_1925979988_n.jpg" imageanchor="1" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="240" oda="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjA85DayhUzu_dFXxZeYdAng3WC1eTWVwJE5PMBcyIVb9PIMcexYuQyHvtJgpKbLcsBxnSsQi9W7gmnEGy3xB5ZJr5aj4xtww95eW4DMx9LxLHAxXkFSN9EDdzz1yaWvYfUZTsSdaKmb8eV/s320/313025_253113998067722_100001073724806_703840_1925979988_n.jpg" width="320" /&gt;&lt;/a&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXJBkNanylYuB3vxogyP9VajciCtAFs-XGuRozq49YJnMyuX5JbdTk0ea0A5UTm6b7I6Y6u_LTSab1aGRbvSnAWvVvlL7tKzUh3gcBU4dJXHwTT4d81wg7G9_ZnntJ97Okqa8ZZ9VaGeg8/s1600/rain_dance.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXJBkNanylYuB3vxogyP9VajciCtAFs-XGuRozq49YJnMyuX5JbdTk0ea0A5UTm6b7I6Y6u_LTSab1aGRbvSnAWvVvlL7tKzUh3gcBU4dJXHwTT4d81wg7G9_ZnntJ97Okqa8ZZ9VaGeg8/s320/rain_dance.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&amp;nbsp;എന്നാല്‍ ഞങ്ങള്‍ കുട്ടികളുടെ സ്ഥിതി അതല്ല.&amp;nbsp; വെള്ളപ്പൊക്കം എന്ന് കേട്ടാല്‍ തന്നെ മനസ്സൊന്നു തുള്ളിച്ചാടും.&amp;nbsp; സ്കൂളിന്‍റെ മടുപ്പിക്കുന്ന അച്ചടക്കത്തില്‍ നിന്നും&amp;nbsp; മാഷുടെ കയ്യിലുള്ള വടിയുടെ തുമ്പില്‍ കറങ്ങുന്ന പട്ടാളച്ചിട്ടയിലുള്ള ജീവിതത്തില്‍ നിന്നുമുള്ള മോചനമാണ് പ്രധാന കാരണം.&amp;nbsp; കൂടാതെ,&amp;nbsp; വെള്ളം കയറിയാല്‍ പ്പിന്നെ ഞങ്ങള്‍ക്കതൊരു ഉത്സവം പോലെയാണ്. ട്യൂബുകളും വാഴപ്പിണ്ടികളും എന്ന് വേണ്ട വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന എന്തിനേയും ജലസവാരിക്കും നീന്തിക്കളിക്കാനും ഞങ്ങള്‍ ഉപയോഗിക്കും.&amp;nbsp; ചൈനീസ്‌ ജിംനാസ്റ്റിക് താരങ്ങളെ&amp;nbsp; വെല്ലുന്ന മലക്കം മറിച്ചിലുകളും ഞങ്ങള്‍ ഇക്കാലങ്ങളിലാണ് പരീക്ഷിക്കുക.&amp;nbsp; അത് കൊണ്ട് തന്നെ വീടിന്‍റെ കോലായില്‍ത്തന്നെ&amp;nbsp; വെള്ളം കയറിയാലും ഇറക്കം പിടിച്ചു എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്കത് അസഹ്യമാണ്.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഇതിത്രയും&amp;nbsp; ഇവിടെ പറയാന്‍ കാരണം&amp;nbsp;&amp;nbsp; 'ചളി'യാറ് മാസവും 'പൊടി'യാറ് മാസവുമായി ഞങ്ങളുടെ മനസ്സിന്‍റെ ഏതോ കോണില്‍ ഒരു മൌനനൊമ്പരമായി ഇടം പിടിച്ചിരുന്ന,&amp;nbsp; ആന പാത്തിയാല്‍ പോലും മുങ്ങിപ്പോകുമെന്ന് നാട്ടുകാര്‍ പറയുകയും&amp;nbsp; വര്‍ഷാവര്‍ഷം യഥാസമയം വെള്ളത്തില്‍ മുങ്ങിത്തന്ന്‍ കുട്ടികളായിരുന്ന ഞങ്ങള്‍ക്ക് സന്തോഷമേകുകയും ചെയ്തിരുന്ന ആ റോഡിനു ശാപ മോക്ഷ(?)മായിരിക്കുന്നു.&amp;nbsp; തെനേങ്ങപറമ്പിലെ പെരുവാളയെന്ന&amp;nbsp; തോടിന്‍റെ മുകളിലുണ്ടായിരുന്ന, ഞങ്ങളുടെ വൈകുന്നേരങ്ങളിലെ വെടി പറച്ചിലുകള്‍ക്കു വേദിയായിരുന്ന, ഒട്ടനവധി ആളുകള്‍ അര്‍ദ്ധ രാത്രിയില്‍ പ്രേതങ്ങളെ കണ്ടു പേടിക്കുകയും ഇരുമ്പുപാലം എന്നറിയപ്പെടുകയും ചെയ്തിരുന്ന&amp;nbsp; &amp;nbsp;&amp;nbsp; ഞങ്ങളുടെ പ്രിയപ്പെട്ട കലുങ്കും ഓര്‍മയിലേക്ക് മറഞ്ഞിരിക്കുന്നു.&amp;nbsp; മഴയത്ത് കുടയും ചൂടി&amp;nbsp; മീന്‍ കിട്ടിയാലും ഇല്ലെങ്കിലും ഇര കോര്‍ത്ത ചൂണ്ടയും നീട്ടിപ്പിടിച്ച് എത്ര ദിവസങ്ങളാണ് ഇരുമ്പുപാലത്തില്‍ കാലും തൂക്കി ഇരുന്നിട്ടുള്ളത്.&amp;nbsp; ഈ റോഡ്‌ ഇനി&amp;nbsp; കേവലം പൊടിയും ചളിയും നിറഞ്ഞു കരഞ്ഞ മുഖവുമായി നില്‍ക്കുന്ന ഒരു നാട്ടു പാതയല്ല. ഒരു രാജപാതയുടെ പ്രൌഡിയിലേക്ക് അത് ഉയര്‍ന്നിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പത്തിരുപതു&amp;nbsp; വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ യു പി സ്കൂളില്‍ പഠിച്ചിരുന്ന കാലത്താണ് ഞാന്‍&amp;nbsp; സന്ധ്യാസമയങ്ങളില്‍ ഉപ്പയുടെ വായില്‍ നിന്നും&amp;nbsp; പ്രതീക്ഷയുണര്‍ത്തുന്ന ഞങ്ങളുടെ റോഡിന്‍റെ സ്വപ്‌നങ്ങള്‍ കേട്ട് തുടങ്ങിയത്. ഇരുവഴിഞ്ഞിപ്പുഴക്ക്‌ ഇടവഴിക്കടവില്‍ പാലം വരുമെന്നും, അത്യാവശ്യം ഉയരമുണ്ടായിട്ടും ചെറിയ മഴയില്‍ പോലും&amp;nbsp; വെള്ളം കയറിയിരുന്ന &amp;nbsp; റോഡ്‌ ഉയര്‍ത്തിക്കെട്ടി കറുപ്പിച്ച് കുട്ടപ്പനാക്കി ശരം വിട്ട പോലെ വാഹനങ്ങള്‍ ഒഴുകുന്ന ഒരു രാജപാതയാവുമെന്നും അന്നു മുതലേ എന്‍റെ മനസ്സില്‍ പൂതി വെപ്പിച്ചതും&amp;nbsp; അദ്ദേഹമാണ്.&lt;br /&gt;
&lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; വര്‍ഷക്കാലത്ത് ചാലിയാറും ഇരുവഴിഞ്ഞിയും കൂടി ഒന്നിച്ചങ്ങു മുള്ളിയാല്‍പ്പിന്നെ പരന്നു കിടക്കുന്ന വയലിലും&amp;nbsp; പറമ്പിലുമെല്ലാം &amp;nbsp; &amp;nbsp; വെള്ളം നിറഞ്ഞ്&amp;nbsp; മുങ്ങിക്കിടക്കുന്ന&amp;nbsp; കര കാണാത്ത കായല്‍ മാത്രമായിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട റോഡ്‌. &amp;nbsp; അവിടവിടെ ഇലക്ട്രിക്‌ പോസ്റ്റുകളുടെ തലപ്പും&amp;nbsp; കയ്യെത്തിപ്പിടിക്കാവുന്ന ഉയരത്തില്‍ വൈദ്യുത കമ്പികളും ഇല്ലായിരുന്നെങ്കില്‍ വെള്ളത്തിനടിയില്‍&amp;nbsp; അങ്ങനെയൊരു റോഡുണ്ടെന്ന കാര്യം&amp;nbsp; പോലും ആര്‍ക്കും മനസ്സിലാവുമായിരുന്നില്ല.&lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;br /&gt;
&lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; രണ്ടു&amp;nbsp; പതിറ്റാണ്ടോളം&amp;nbsp; രാഷ്ട്രീയ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് വേദിയാവുകയും പല തവണ നിയമനടപടികളുടെ നൂലാമാലകളില്‍ പെട്ടുഴലുകയും ചെയ്തതിനു ശേഷം കഴിഞ്ഞ വര്‍ഷമാണ് റോഡിന്‍റെ പണി ആരംഭിക്കുന്നത്.&amp;nbsp; മിന്നല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.&amp;nbsp; വെള്ളത്തില്‍ മുങ്ങുന്ന ഒരു കിലോമീറ്ററില്‍ താഴെയുള്ള ഭാഗം ആറര മീറ്റര്‍ ഉയരത്തില്‍ കരിങ്കല്ഭിത്തി കെട്ടിയുയര്‍ത്തിയാണ് പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്.&amp;nbsp; കോഴിക്കോട് നിന്നും എളുപ്പത്തില്‍ ഊട്ടിയിലേക്കെത്താമെന്നതാണ്&amp;nbsp; റോഡിന്‍റെ പ്രാധാന്യം.&amp;nbsp; ഈ സ്വപ്നസാല്‍ക്കാരത്തിന് അഹോരാത്രം പണിയെടുത്ത ഞങ്ങളുടെ പ്രിയപ്പെട്ട തിരുവമ്പാടി എം എല്‍ എ ശ്രീ ജോര്‍ജ് എം തോമസിനെയും ഇക്കാര്യത്തില്‍ തങ്ങളാല്‍ ആവുന്നത് ചെയ്ത മറ്റെല്ലാ രാഷ്ട്രീയ-സാംസ്കാരിക നേതാക്കളെയും ഈ അവസരത്തില്‍ സ്മരിക്കാതെ വയ്യ. കൂടാതെ ഞങ്ങള്‍ ചെറുവാടിക്കാരുടെ സന്തോഷം ഇവിടെ പങ്കു വെക്കുകയും ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
&lt;/div&gt;&lt;div class="blogger-post-footer"&gt;By 
Shukoor 
www.shukoorcheruvadi.blogspot.com&lt;/div&gt;</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4-sdj-_Lrn6RpiF9kkVhXl-4hwI2jC6M0HSo6Z-AXTeMMAkpTLE4oPuKQjgAwwIjnA4lYKNS-6tLMkdgEV_hfn5PC9SWPZKlYu2fcEOt_SOzDsDjSpwgmTrSxRA-ugAejmBCGiX42Ia4w/s72-c/DSC01658.JPG" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">71</thr:total></item><item><title>ലോകസാഹിത്യത്തിലെ ജീവിച്ചിരിക്കുന്ന ഇതിഹാസം</title><link>http://shukoorcheruvadi.blogspot.com/2011/02/blog-post.html</link><category>പരിചയം</category><category>ലേഖനം</category><author>noreply@blogger.com (TPShukooR)</author><pubDate>Sat, 12 Feb 2011 20:24:00 +0400</pubDate><guid isPermaLink="false">tag:blogger.com,1999:blog-4801721872482292801.post-8205818263860031298</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgzYfi-pbKqz7wB-shr72mdYY9Rmr7f0llYdNYBfFcALc8HLFmqhrUUo_MnPkzgNJh2h2yOelw6W8ob9nw6lFVi9Jd3-QruQ65PfX3IiVEsyANvNHfvMIrhanSBOLYdm2ss0nyLskNtfW6q/s1600/images.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgzYfi-pbKqz7wB-shr72mdYY9Rmr7f0llYdNYBfFcALc8HLFmqhrUUo_MnPkzgNJh2h2yOelw6W8ob9nw6lFVi9Jd3-QruQ65PfX3IiVEsyANvNHfvMIrhanSBOLYdm2ss0nyLskNtfW6q/s1600/images.jpg" /&gt;&lt;/a&gt;&lt;/div&gt;
&lt;b&gt;(05/03/2011 ന് ഗള്‍ഫ്‌ മനോരമയില്‍ പ്രസിദ്ധീകരിച്ചത്‌.)&lt;/b&gt; &amp;nbsp;&amp;nbsp;&amp;nbsp; &lt;br /&gt;
&lt;br /&gt;
ലോകത്തേറ്റവും കൂടുതല്‍ വായനക്കാരുള്ള എഴുത്തുകാരന്‍ ‍ആര് എന്ന ചോദ്യത്തിന് ഒറ്റവാക്കിലുള്ള ഉത്തരമാണ്&amp;nbsp; ബ്രസീലിയന്‍ എഴുത്തുകാരനായ പൌലോ കൊയലോ. ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിച്ചിരിക്കുന്ന എഴുത്തുകാരന്‍റെ&amp;nbsp; പുസ്തകം എന്ന ഗിന്നസ്‌ റെക്കോര്‍ഡ്‌ ഇദ്ദേഹത്തിന്‍റെ 'ദി ആല്‍കെമിസ്റ്റ്' എന്ന നോവലിന് സ്വന്തമാണ്. 70&amp;nbsp; ലോകഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ട&amp;nbsp; ഈ പുസ്തകം എഴുപത്തൊന്നാമാതായി മാള്‍ട്ടീസ് ഭാഷയിലേക്കും തര്‍ജമ നടന്നു കൊണ്ടിരിക്കുന്നു. ഇതിന്‍റെ മൂലകൃതി പോര്‍ച്ചുഗീസ്‌ ഭാഷയിലാണ്.&amp;nbsp; രമാ മേനോന്‍ മൊഴിമാറ്റം നടത്തി മലയാളത്തില്‍ ഇത് &amp;nbsp; ഡി സി ബുക്സ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‌&lt;br /&gt;
&lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_5PP7yHCO9_GRevF01dLUzfII5GkyhdHOwzzK5sIPto4s5yACIbqKiKvIJe5IO1fH3xZ-pX26mEULO3zAVY7Sun3Qd2pgv8E0es3MqlutKY5L5HBXre6xYMFNkeSE-U7DzoCR9UaBTU8r/s1600/the-alchemist.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;br /&gt;
&lt;/a&gt;&lt;/div&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; സ്വപ്നത്തില്‍ ദര്‍ശിച്ച നിധി തേടിപ്പോകുന്ന സാന്റിയാഗോ എന്ന ഇടയയുവാവിന്‍റെ കഥയാണ് ഇതിവൃത്തം. പ്രപഞ്ച രഹസ്യങ്ങളുടെ നിഗൂഢതകള്‍ ദാര്‍ശനികതയുടെ പിന്‍ബലം ചാര്‍ത്തി&amp;nbsp; മനസ്സിനെ പിടിച്ചുലക്കുന്ന രീതിയില്‍ അവതരിപ്പിട്ടുള്ളതാണ്&amp;nbsp; പുസ്തകത്തിന്‌ ഇത്രയേറെ ജനപ്രീതി നേടിക്കൊടുത്തത്‌.&amp;nbsp; സ്പെയ്നില്‍&amp;nbsp; നിന്നും ആഫ്രിക്കയിലേക്ക് കടന്ന്&amp;nbsp; ഈജിപ്ത് വരെ യാത്ര ചെയ്യുന്ന സാന്റിയാഗോ നിരവധി തീക്ഷ്ണവും സ്തോഭജനകവുമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നു. വിവിധ സംസ്കാരങ്ങളും ഭാഷക്കുപരിയായി മനുഷ്യന്‍റെ സംവേദനക്ഷമതയുമെല്ലാം ഒരു പ്രത്യേക വികാരത്തോടെ കൊയലോ വരച്ചു കാണിക്കുന്നുണ്ട്.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp; നോവലിന്‍റെ&amp;nbsp; മര്‍മം എന്ന് പറയാവുന്ന വാക്കുകളാണ് സലേമിലെ രാജാവാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു വൃദ്ധന്‍ സാന്റിയാഗോക്ക് നല്‍കുന്ന ഉപദേശം.&lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; "കുട്ടിക്കാലത്ത് നാം ഉള്ളിന്‍റെയുള്ളില്‍ മോഹിക്കുന്നതെന്താണോ അതാണ്‌ നമ്മുടെ ജീവിത ലക്‌ഷ്യം.&amp;nbsp; ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് നമ്മുടെ ജീവിതം.&amp;nbsp; എന്തെങ്കിലുമൊന്നു തീവ്രമായി&amp;nbsp; മനസ്സില്‍ തട്ടി മോഹിക്കുകയാണെങ്കില്‍&amp;nbsp; അത് നടക്കാതെ വരില്ല.&amp;nbsp; കാരണം സ്വന്തം വിധിയാണ് മനസ്സില്‍ ആ മോഹത്തിന്‍റെ വിത്തുകള്‍ പാകുന്നത്.&amp;nbsp; പ്രപഞ്ചം മുഴുവന്‍ ആ ഒരു കാര്യസാധ്യത്തിനായി സഹായത്തിനെത്തും.&amp;nbsp; എന്നാല്‍ ജീവിത യാത്രയുടെ ഏതോ ഒരു വഴിത്തിരിവില്‍ മനുഷ്യന് അവനവന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു. പിന്നെയൊക്കെ വിധിയുടെ കൈപ്പിടിയില്‍. "&lt;br /&gt;
&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; അത്യന്തം പ്രതികൂലമായ&amp;nbsp; സാഹചര്യങ്ങളിലൂടെ&amp;nbsp; നിയന്ത്രണം നഷ്ടപ്പെടാതെ വിധിക്ക് കീഴടങ്ങാതെ തന്‍റെ ജീവിത ലക്ഷ്യ പ്രാപ്തിയിലേക്കെത്തിച്ചേരുന്ന സാന്റിയാഗോയുടെ കൂടെയുള്ള യാത്ര ഓരോ വായനക്കാരന്റെ മനസ്സിനെ ഇരുത്തിച്ചിന്തിപ്പിക്കുമെന്നതില്‍ സംശയമില്ല.&lt;br /&gt;
&amp;nbsp; മരുഭൂമിയുടെ സവിശേഷ സ്വഭാവങ്ങളും അതിലെ&amp;nbsp; വിചിത്രമായ നിയമങ്ങളെയും കാല്‍പ്പനികതയുടെ കോണിലൂടെ നോക്കിക്കാണുന്ന ഹൃദ്യമായ അവതരണഭംഗിയും ദി ആല്‍ക്കെമിസ്റ്റിന്‍റെ പ്രത്യേകതയാണ്. &lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_5PP7yHCO9_GRevF01dLUzfII5GkyhdHOwzzK5sIPto4s5yACIbqKiKvIJe5IO1fH3xZ-pX26mEULO3zAVY7Sun3Qd2pgv8E0es3MqlutKY5L5HBXre6xYMFNkeSE-U7DzoCR9UaBTU8r/s1600/the-alchemist.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="214" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_5PP7yHCO9_GRevF01dLUzfII5GkyhdHOwzzK5sIPto4s5yACIbqKiKvIJe5IO1fH3xZ-pX26mEULO3zAVY7Sun3Qd2pgv8E0es3MqlutKY5L5HBXre6xYMFNkeSE-U7DzoCR9UaBTU8r/s320/the-alchemist.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;
&lt;br /&gt;
&lt;br /&gt;
ബൈബിളില്‍&amp;nbsp; പ്രതിപാദിക്കുന്ന ഏലിയ എന്ന പ്രവാചകന്‍റെ കഥയായ 'ദി ഫിഫ്ത്ത് മൌണ്ടയ്ന്‍' ആണ് അദ്ദേഹത്തിന്‍റെ മറ്റൊരു ബെസ്റ്റ്‌ സെല്ലര്‍.&lt;br /&gt;
&lt;br /&gt;
മുവായിരത്തോളം&amp;nbsp; വര്‍ഷങ്ങള്‍ക്കു മുമ്പ് &amp;nbsp; ഇസ്രായേല്‍ ഭരിച്ചിരുന്ന&amp;nbsp; &amp;nbsp; ഇസബെല്‍&amp;nbsp; രാജ്ഞിയുടെ&amp;nbsp; വാള്‍ മുനയില്‍ നിന്നും തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പെട്ട്&amp;nbsp; പ്രപഞ്ച സൃഷ്ടാവായ ഏക ദൈവത്തിന്‍റെ&amp;nbsp; ആജ്ഞ പ്രകാരം നാട് വിട്ട് അക്ബര്‍ നഗരത്തിലെത്തിച്ചേരുന്ന&amp;nbsp; ഏലിയ അവിടെയും തന്‍റെ ദൈവത്തെ പരിചയപ്പെടുത്തുന്നു. പിന്നീട് അസീറിയക്കാരുടെ ആക്രമണം മൂലം തരിപ്പണമാകുന്ന അക്ബര്‍ നഗരത്തില്‍ കൊല്ലപ്പെടാതെ ബാക്കിയായി നിരാശയുടെ പടുകുഴിയിലകപ്പെട്ട&amp;nbsp; ഏതാനും വൃദ്ധരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു ചെറിയ കൂട്ടത്തെ&amp;nbsp; പ്രത്യാശയുടെ കിരണങ്ങള്‍ പകര്‍ന്നു നല്‍കി അവരെ ഉപയോഗിച്ച് നഗരം പുനര്‍നിര്‍മിച്ച് അവിടത്തെ ഗവര്‍ണറായി സ്ഥാനമേല്‍ക്കുകയും പിന്നീട് തന്‍റെ പ്രണയിനിയായിരുന്ന വിധവയുടെ പുത്രന് നഗരത്തിന്‍റെ ഭരണം&amp;nbsp; കൈ മാറി ഇസ്രയേലിലേക്ക് തന്നെ മടങ്ങുകയും ചെയ്യുന്നത്&amp;nbsp; വരെയുള്ള&amp;nbsp; ആത്മീയതയും ഭൌതികതയുമെല്ലാം കൂടിച്ചേര്‍ന്ന&amp;nbsp; വൈവിധ്യങ്ങളായ മാനുഷിക വികാരങ്ങളെ വരച്ചു കാണിക്കുന്ന ഒരു പ്രത്യേക കൃതിയാണ് ദി ഫിഫ്ത്ത് മൌണ്ടയ്ന്‍.&amp;nbsp; ഇസ്രയേല്‍&amp;nbsp; ഫിനീഷ്യ(ഇന്നത്തെ ലെബനോണ്‍), തുടങ്ങിയ രാജ്യങ്ങളില്‍ അക്കാലത്ത് നില നിന്നിരുന്ന രാഷ്ട്രീയവും സാമൂഹികവുമായിട്ടുള്ള വ്യവസ്ഥകളും&amp;nbsp; യുദ്ധനിയമങ്ങളുമെല്ലാം ഈ നോവലിലൂടെ പകര്‍ന്നു കിട്ടുന്നു.&amp;nbsp; &amp;nbsp;&amp;nbsp; &lt;br /&gt;
&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp; അറുപത്തിനാലുകാരനായ പൌലോ കൊയലോ ആദ്യകാലത്ത് നാടകവും പാട്ടുകളുമൊക്കെയായിരുന്നു എഴുതിക്കൊണ്ടിരുന്നത്.&amp;nbsp; എഴുത്തുകാരനാവാനുള്ള അതിയായ മോഹം ചെറുപ്പ കാലത്ത് തന്നെയുണ്ടായിരുന്നു. എങ്കിലും ഒരു എഞ്ചിനീയറാകാനുള്ള&amp;nbsp; വീട്ടുകാരുടെ സമ്മര്‍ദ്ദം അദ്ദേഹത്തെ പതിനേഴാം വയസ്സില്‍ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ വരെയെത്തിച്ചു. ഇരുപതാമത്തെ വയസ്സിലാണ് അവിടെ നിന്ന് പുറംലോകത്തെത്തുന്നത്. ശേഷം തെക്കേ അമേരിക്ക, വടക്കേ ആഫ്രിക്ക, മെക്സിക്കോ, യൂറോപ്പ് തുടങ്ങി ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ച് ഒടുവില്‍ ബ്രസീലില്‍ തന്നെ മടങ്ങിയെത്തുകയായിരുന്നു.&amp;nbsp; 1986 ല്‍ അദ്ദേഹം വടക്ക് പടിഞ്ഞാറന്‍ സ്പെയ്നില്‍ 500&amp;nbsp; മൈലുകളോളം കാല്‍നടയായി സഞ്ചരിച്ചതാണ്&amp;nbsp; അദ്ദേഹത്തിന്‍റെ&amp;nbsp; ജീവിതത്തില്‍&amp;nbsp;&amp;nbsp; വഴിത്തിരിവായത്. ആ യാത്രയില്‍ തനിക്ക്&amp;nbsp; ആത്മീയമായ ഒരു ഉണര്‍വുണ്ടായി എന്നദ്ദേഹം പ്രസ്തുത&amp;nbsp; യാത്രയെക്കുറിച്ച് എഴുതിയ 'ദി പില്‍ഗ്രിമേജ്‌' എന്ന ആത്മകഥയില്‍ പറയുന്നുണ്ട്.&lt;br /&gt;
&lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;/div&gt;
&amp;nbsp;&amp;nbsp;&amp;nbsp; ഇതുവരെ&amp;nbsp; അദ്ദേഹത്തിന്‍റെ 29 പുസ്തകങ്ങളാണ്&amp;nbsp; പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആകെ പത്തു കോടിയിലധികം പുസ്തകങ്ങള്‍ 150 രാജ്യങ്ങളിലായി വിറ്റ്‌ പോയിട്ടുണ്ട്. ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് പോര്‍ച്ചുഗീസ്‌ ഭാഷയില്‍ നിന്നുത്ഭവിച്ച് ലോകഹൃദയം കീഴടക്കിയ&amp;nbsp; ഈ എഴുത്ത് കാരന്‍ ലോകസാഹിത്യത്തിലെ എന്നത്തേയും ഒരു ഇതിഹാസമായിരിക്കുമെന്നു തന്നെയാണ്.&lt;br /&gt;
&lt;div class="separator" closure_uid_btef91="183" style="clear: both; text-align: center;"&gt;
&lt;img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQdCfaNo4ndnH0DFp7iQ9IYrhvkDbQagiVMo5BJL63lj8T4IKmIiyWQS6hcfIG8RIqmm-acR9mYpkzIbxuH4x-DL-fTetYmE-AhIVv26dxQj2xxt3H6sNlG2aFhi5zaOZyMOWmPGfm6rcV/s400/paulo.png" width="268" /&gt;&lt;/div&gt;
&lt;/div&gt;
&lt;div class="blogger-post-footer"&gt;By 
Shukoor 
www.shukoorcheruvadi.blogspot.com&lt;/div&gt;</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgzYfi-pbKqz7wB-shr72mdYY9Rmr7f0llYdNYBfFcALc8HLFmqhrUUo_MnPkzgNJh2h2yOelw6W8ob9nw6lFVi9Jd3-QruQ65PfX3IiVEsyANvNHfvMIrhanSBOLYdm2ss0nyLskNtfW6q/s72-c/images.jpg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">49</thr:total></item><item><title>പ്രണയാതുരമായ ഒരു കൊലപാതകം</title><link>http://shukoorcheruvadi.blogspot.com/2011/01/blog-post.html</link><category>കഥ</category><author>noreply@blogger.com (TPShukooR)</author><pubDate>Sat, 15 Jan 2011 06:11:00 +0400</pubDate><guid isPermaLink="false">tag:blogger.com,1999:blog-4801721872482292801.post-1013373829775182710</guid><description>&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiO6fnjCHEUo7ZubUCntPljbW6VJl39qovppASoqjG2bcqaYT4v32MMUsQA1h8VVd19E0IZ3Rl7wuuwXcaHvMxxm7aynpnr6tvLIL3Z8lw1WsoWxTzsqhGhyphenhyphen6GhgtvLSCzFSblVlbwBeSxn/s1600/images.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiO6fnjCHEUo7ZubUCntPljbW6VJl39qovppASoqjG2bcqaYT4v32MMUsQA1h8VVd19E0IZ3Rl7wuuwXcaHvMxxm7aynpnr6tvLIL3Z8lw1WsoWxTzsqhGhyphenhyphen6GhgtvLSCzFSblVlbwBeSxn/s1600/images.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; വര്‍ഷങ്ങള്‍ നീണ്ട&amp;nbsp;&amp;nbsp; ത്യാഗപൂര്‍ണമായ പ്രണയത്തിനൊടുവില്‍ പ്രാണപ്രിയനെ&amp;nbsp; സ്വന്തമാക്കിയപ്പോള്‍&amp;nbsp; ലോകം കീഴ്പ്പെടുത്തിയ സന്തോഷമായിരുന്നു.&amp;nbsp; മതി മറന്നുള്ള&amp;nbsp; ആഹ്ലാദത്തിമര്‍പ്പ്.&amp;nbsp; പ്രണയ കാലത്ത് തന്നെ ഹൃദയങ്ങള്‍ ഒന്നായിരുന്നു. വിവാഹശേഷം ഹൃദയങ്ങള്‍ക്ക്&amp;nbsp; മാത്രമല്ല ശരീരങ്ങള്‍ക്കും വെറും&amp;nbsp; നിമിഷങ്ങളുടെ വേര്‍പാട് പോലും അസഹ്യമായി.&amp;nbsp; ലോകം മുഴുക്കെ ഒരു പൂങ്കാവനമായി രൂപാന്തരം വന്നതു&amp;nbsp; പോലെ. മഴയുടെ കുളിരും വെയിലിന്‍റെ സുവര്‍ണ ശോഭയും നിലാവിന്‍റെ പ്രണയാതുരതയുമെല്ലാം മധുവിധുവിന്‍റെ&amp;nbsp; മാസ്മരികതയില്‍ ഒരു മായികവസന്തമായി&amp;nbsp; തോന്നി.&amp;nbsp; ഒരു കുഞ്ഞിക്കാല് കാണാനുള്ള&amp;nbsp;&amp;nbsp; മോഹം&amp;nbsp; സ്വര്‍ഗ്ഗത്തില്‍&amp;nbsp; ഒരു കട്ടുറുമ്പ് ഇപ്പോള്‍ തന്നെ വേണ്ടെന്ന&amp;nbsp; പ്രിയതമന്‍റെ ആശ മൂലം&lt;/span&gt;&lt;span style="font-size: small;"&gt;&amp;nbsp; തല്‍ക്കാലം അസ്ഥാനത്തായി.&amp;nbsp; എങ്കിലും ചില ദുര്‍ബല നിമിഷങ്ങളിലെ&amp;nbsp; വികാര തീവ്രതക്ക് മുന്നില്‍ കീഴടങ്ങിയ അദ്ദേഹത്തിന്‍റെ&amp;nbsp; മാനസിക നിയന്ത്രണം എന്നെ അപ്രതീക്ഷിതമായി&amp;nbsp; ഗര്‍ഭിണിയാക്കി.&amp;nbsp; &lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; സ്വര്‍ഗീയ സുഖത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന ശോഭ നഷ്ടപ്പെട്ടേക്കുമെന്ന ഉത്കണ്‍ഠയില്‍&amp;nbsp; ഒരു നിമിഷം ഞങ്ങള്‍&amp;nbsp; അന്ധരായി. ലോകത്തോടാകെ അരിശം. ഒരു ഗര്‍ഭ കാലവും പ്രസവവും തീര്‍ച്ചയായും ഈ സ്വര്‍ഗീയത&amp;nbsp; തകിടം മറിക്കും. ഒന്നും ആലോചിക്കാനില്ല. നേരെ ആശുപത്രിയിലേക്ക്. കുടുംബ സുഹൃത്തായ ഡോക്ടര്‍ വിസമ്മതം പറഞ്ഞപ്പോള്‍ വലിയൊരു തുകക്കുള്ള ഇടപാടില്‍ മറ്റൊരു ഡോക്ടറെ സമീപിച്ചു. &amp;nbsp; മധുവിധു പകര്‍ന്നു തരുന്ന അനുഭൂതി കുറച്ചു നാളത്തേക്കു കൂടി ആലോസരമില്ലാതെ ആസ്വദിക്കാന്‍&amp;nbsp; &lt;/span&gt;&lt;span style="font-size: small;"&gt;ചെയ്യുന്ന ക്രൂര കൃത്യത്തിന്‍റെ&amp;nbsp; ആഴം ഒട്ടുമാലോചിക്കാതെത്തന്നെ&amp;nbsp;&lt;/span&gt;&lt;span style="font-size: small;"&gt; പിറക്കാനിരുന്ന&amp;nbsp;&amp;nbsp; പൊന്നോമനയുടെ കഴുത്തില്‍ ഞങ്ങള്‍&amp;nbsp; കത്തി വെച്ചു.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; കാലങ്ങള്‍ കഴിഞ്ഞിരിക്കുന്നു. &amp;nbsp; പല്ല് മുളക്കാതെ&amp;nbsp; തൊണ്ണ് കാട്ടിച്ചിരിക്കുന്ന പിഞ്ചു പൈതലിന്‍റെ മുഖമാണ് കണ്ണടക്കുമ്പോഴേക്കും മനസ്സില്‍ തെളിയുന്നത്.&amp;nbsp; നെഞ്ചില്‍ അണകെട്ടി നിര്‍ത്തിയ മാതൃസ്നേഹം&amp;nbsp; പൊട്ടിയൊഴുകാന്‍ വെമ്പി &amp;nbsp; അടുത്ത് ചെല്ലുമ്പോഴേക്കും പക്ഷെ നിഷ്കളങ്കമായ ആ ചിരി ചോരയിറ്റുന്ന കഠാര&amp;nbsp; കണ്ട ഒരു അറവുമാടിന്‍റെ പേടിച്ചരണ്ട ദയനീയനോട്ടമായി പരിണമിക്കുകയും ചെയ്യുന്നു.&amp;nbsp;&lt;/span&gt;&lt;span style="font-size: small;"&gt;&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; കരളേ,&amp;nbsp; വിസ്മയങ്ങളുടെ പറുദീസയായ ഈ ലോകത്ത്‌ ഒന്ന് പിറക്കാന്‍ പോലും അവസരം തരാതെ&amp;nbsp; നിന്നെ അറുകൊല ചെയ്ത&amp;nbsp; ഒരു മാതാവല്ലേ ഞാന്‍!&amp;nbsp;&lt;/span&gt;&lt;span style="font-size: small;"&gt; അന്ന് ആ ശ്രമത്തിനിടയില്‍&amp;nbsp; ഗര്‍ഭപാത്രം നശിച്ചു പോയത് കൊണ്ട് ‌ഏകാന്തതയുടെയും അവഗണനയുടെയും നരകക്കടല്‍ നീന്തിക്കടന്നു&amp;nbsp; ഞാനിന്ന്&amp;nbsp; വാര്‍ദ്ധക്യത്തിലെത്തിയിരിക്കുന്നു. &lt;/span&gt;&lt;span style="font-size: small;"&gt;നിന്നെ കൊലക്ക്‌ കൊടുത്തതിനു പകരമായി ഞാന്‍ സഹിച്ചതോര്‍ത്തെങ്കിലും ഈ പാപിക്ക് നീ മാപ്പ് തരില്ലേ!&amp;nbsp;&lt;/span&gt;&lt;div class="blogger-post-footer"&gt;By 
Shukoor 
www.shukoorcheruvadi.blogspot.com&lt;/div&gt;</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiO6fnjCHEUo7ZubUCntPljbW6VJl39qovppASoqjG2bcqaYT4v32MMUsQA1h8VVd19E0IZ3Rl7wuuwXcaHvMxxm7aynpnr6tvLIL3Z8lw1WsoWxTzsqhGhyphenhyphen6GhgtvLSCzFSblVlbwBeSxn/s72-c/images.jpg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">67</thr:total></item><item><title>ഒരു ചിരകാലസുഹൃത്തിന്‍റെ കൊടും ചതി</title><link>http://shukoorcheruvadi.blogspot.com/2010/12/blog-post.html</link><category>കഥ</category><author>noreply@blogger.com (TPShukooR)</author><pubDate>Sun, 12 Dec 2010 19:16:00 +0400</pubDate><guid isPermaLink="false">tag:blogger.com,1999:blog-4801721872482292801.post-7385506009011682365</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhyphenhyphenIRPpENBJrZ-elJRrKa1SAurjg3kV6OS9S5FuiEy-L23ZDRv3bU_w0oEbBoxZg3AlOhjE4USf-d4c_-LyhP7vXxQEeFhKvyIPhgL_1Yoy8zi5p_3_aO6KxwAZP-Nr8dON4HjPkegSPPu/s1600/smoking_cigarette.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="256" n4="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhyphenhyphenIRPpENBJrZ-elJRrKa1SAurjg3kV6OS9S5FuiEy-L23ZDRv3bU_w0oEbBoxZg3AlOhjE4USf-d4c_-LyhP7vXxQEeFhKvyIPhgL_1Yoy8zi5p_3_aO6KxwAZP-Nr8dON4HjPkegSPPu/s320/smoking_cigarette.jpg" width="320" /&gt;&lt;/a&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഊതിയൂതി വിടുന്ന പുക ചുരുളുകളായി അപ്പൂപ്പന്‍ താടി കണക്കെയങ്ങനെ പറന്നു പൊങ്ങുന്നത് കാണാന്‍ ഒരു പ്രത്യേക അനുഭൂതിയാണ്. അതിനു ഭാരമില്ല. സര്‍വ സ്വതന്ത്രം. പക്ഷെ ശക്തനായ ഒരു മനുഷ്യനെപ്പോലും മായാവലയത്തില്‍ ‍തളച്ചിടാനതിന് കഴിയുന്നു. ന്യൂട്ടന്‍റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തെപ്പോലും വെല്ലുവിളിച്ചെന്ന പോലെ ഉയര്‍ന്നു പൊങ്ങി പതിയെപ്പതിയെ അത് വായുവില്‍ ലയിച്ചു തീരുന്നു. അതിന് ഒരു ഈയാം പാറ്റയുടെ ആയുസ്സേയുള്ളൂ. പക്ഷെ ഉള്ള ആയുസ്സില്‍ത്തന്നെ മനസ്സിനോട് ചേര്‍ന്ന് നിന്ന് പ്രതിസന്ധികളെ വെല്ലുവിളിക്കാന്‍ ഒരു വിശ്വസ്ത സുഹൃത്തായത് കൂട്ട് നില്‍ക്കുന്നു. പത്തുമുപ്പതു കൊല്ലം മുമ്പ് കുട്ടിക്കാലം മുതലേ അതങ്ങനെയാണ്.&lt;/div&gt;&lt;br /&gt;
&lt;br /&gt;
അതിനെന്നോട് സംവദിക്കാന്‍ അറിയാം. വിഷമ സന്ധികളില്‍ വലം കൈയായി നിന്ന് ആശ്വാസം പകരാനും സന്തോഷാവസരങ്ങളില്‍ മനസ്സിനെ കുളിര്‍മ്മയുള്ള സ്പര്‍ശനം കൊണ്ട് തഴുകാനുമറിയാം. ഭാരിച്ച ഉത്തരവാദിത്വങ്ങളുടെ തീക്ഷ്ണതയില്‍ മനമുരുകി ഉറക്കം പിണക്കം നടിക്കുന്ന രാവുകളിലൊക്കെയും ഈ അദ്ഭുതമിത്രം മാത്രമാണ് കൂട്ട്. &lt;br /&gt;
&lt;br /&gt;
ഈയിടെയായി ഈ സൌഹൃദ ബന്ധത്തിന് ഒരല്പം പോറലേറ്റുവോ? ശരീരത്തിന് ക്ഷീണം വല്ലാതെ കൂടി വരുന്നു. കൈകാലുകള്‍ നാള്‍ക്കുനാള്‍ ശോഷിച്ചു വരുന്നു. ഒരു കണ്ണ് പറ്റെ അടയുകയും കേള്‍വി കുറെ കുറയുകയും ചെയ്തിട്ടുണ്ട്. ഡോക്ടറുടെ ശക്തമായ മുന്നറിയിപ്പില്‍ ചകിതയായ ഭാര്യ ഒരു ദിനേശ്‌ ബീഡിയെങ്കിലും കിട്ടാവുന്ന സകല വഴികളും അടച്ചിരിക്കുന്നു. കിടന്നിടത്ത് നിന്നും അനങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എനിക്ക് തന്നെ നിരത്തിലെ പീടികയില്‍ പോയി വലിക്കാന്‍ എന്തെങ്കിലുമൊന്നു വാങ്ങി വരാമായിരുന്നു. &lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZ5yvLjLuYOHuQrWO0VGPjkATAuAULHco_zq6Tm4Z-FMKCSfWaiz6nVVFhNRSw578RmEtOOuVYd66GMmjPoBqKuVPeZqOnpOBvj5T4Dsy188WJRwXWClrTg6JCGYX4SdXEyuB2KthMGPUM/s1600/scan0007.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="260" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZ5yvLjLuYOHuQrWO0VGPjkATAuAULHco_zq6Tm4Z-FMKCSfWaiz6nVVFhNRSw578RmEtOOuVYd66GMmjPoBqKuVPeZqOnpOBvj5T4Dsy188WJRwXWClrTg6JCGYX4SdXEyuB2KthMGPUM/s400/scan0007.jpg" width="400" /&gt;&lt;/a&gt;നാഥാ, എന്തൊരു പരീക്ഷണം. എത്ര സ്നേഹത്തോടെയാണ് ഭാര്യയോട് ഇത്ര നാളും പെരുമാറിയിട്ടുള്ളത്. എത്ര വാത്സല്യത്തോടെയാണ് മക്കളെ താലോലിച്ചതും വളര്‍ത്തിയതും. അവരുടെ ആഗ്രഹങ്ങളെല്ലാം നിവൃത്തിക്കാന്‍ എന്തുത്സാഹമായിരുന്നുവെനിക്ക്. എന്നിട്ടും എന്‍റെയീ വിഷമം മനസ്സിലാക്കാന്‍ ഇവര്‍ക്കാവുന്നില്ലല്ലോ. എന്ത് പാപത്തിനുള്ള പ്രതിഫലമാണാവോ ഞാനീ അനുഭവിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ദിവസങ്ങള്‍ കഴിഞ്ഞു പോകുന്തോറും അസ്വസ്ഥത പെരുകി വരുന്നു. ഇനിയും ഒരു സിഗരറ്റ് കിട്ടിയില്ലെങ്കില്‍ മരിച്ചു പോകുമെന്ന് വരെ തോന്നിപ്പോകുന്നുണ്ട്. ഭാര്യ വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ച് പതുക്കെ തപ്പിത്തടഞ്ഞ് കൈ നീട്ടി മേശ വലിപ്പില്‍ കയ്യെത്തിച്ചു. മുഴുവന്‍ പരതിയെങ്കിലും ഒരു കുറ്റിബീഡി പോലും കയ്യില്‍ തടഞ്ഞില്ല. ഹോ, വല്ലാത്ത നിരാശ. ഒരു സ്ഥലത്തും രക്ഷയില്ല. എല്ലാം അവര്‍ എടുത്തു മാറ്റിയിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
&lt;br /&gt;
മേശവലിപ്പില്‍ ഒരു കടലാസ് മാത്രമേയുള്ളൂ. അതെന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടാണ്‌. അവള്‍ ഇവിടെ വെക്കാറില്ല. ഇന്നെന്താണാവോ, മറന്നു വെച്ചതായിരിക്കും. ഇത് വരെയായിട്ടും അതൊന്നു നോക്കിയിട്ടില്ല. നല്ല മിനുസമുള്ള കടലാസ്. തെളിഞ്ഞ അക്ഷരങ്ങള്‍. വായിച്ചു തുടങ്ങിയപ്പോള്‍ തലയ്ക്കു ഭാരം കൂടുന്നത് പോലെ. തലക്കുള്ളില്‍ ഇതുവരെയില്ലാതിരുന്ന സൂചികൊണ്ട് കുത്തുന്ന പോലെയൊരു വേദന. ശരീരം കുഴയുന്നു. കടലാസ് കയ്യില്‍ നിന്നും ഊര്‍ന്നു പോയി. കട്ടിലിലേക്ക് തന്നെ പതിയെ മറിഞ്ഞു വീണു. കാത്തു രക്ഷിക്കണേ ലോകരക്ഷിതാവേ. ഇത്രയും മാരകമായൊരു രോഗം! വല്ലാത്തൊരു പരീക്ഷണം തന്നെ. പ്രിയപ്പെട്ടവര്‍ ഇക്കാലമത്രയും സംഗതിയുടെ ഗൌരവം എന്നില്‍ നിന്നും മറച്ചു പിടിക്കുകയായിരുന്നു. &lt;br /&gt;
&lt;br /&gt;
കുട്ടിക്കാലത്ത് തുടങ്ങിയതാണ് പുകവലി. അന്ന് പുകവലിക്കാത്തവര്‍ പോഴത്തക്കാര്‍ എന്ന രീതിയായിരുന്നു. ഓരോരോ കാലത്തെ നാട്ടുനടപ്പുകള്‍! പിന്നെപ്പിന്നെ അത് തന്നെ സ്നേഹപൂര്‍വമെന്ന പോലെ മാറോടണക്കുകയായിരുന്നു. പിരിയാന്‍ പറ്റാത്തൊരു ബന്ധം ആ പുകച്ചുരുളുമായി രൂപപ്പെട്ടു. മനം കുളിര്‍പ്പിക്കുന്ന അതിന്‍റെ തൂവല്‍ സ്പര്‍ശങ്ങള്‍ പിന്നീടെന്നെ വരിഞ്ഞു മുറുക്കി മരണമണി മുഴക്കുന്ന കരാള ഹസ്തങ്ങളായി പരിണമിക്കുമെന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടുണ്ടായിരുന്നില്ല. ഉപദേശങ്ങള്‍ ഒരു ശല്യമായി മാറിയപ്പോള്‍ പല തവണ നിര്‍ത്തിയെങ്കിലും ഓരോ നിര്‍ത്തലിനും നാലുനാളില്‍ കൂടുതല്‍ ആയുസ്സുമുണ്ടായില്ല. &lt;br /&gt;
&lt;br /&gt;
&lt;br /&gt;
ഈ ദുരന്തത്തില്‍ ഇനി ആരെല്ലാമാണ് ഇരകള്‍. പറക്കമുറ്റാത്ത പെണ്‍മക്കള്‍. കൌമാരം വിടാത്ത മകന്‍. എല്ലാം നിശബ്ദം സഹിക്കുന്ന സ്നേഹനിധിയായ ഭാര്യ. തമ്പുരാനേ, അവര്‍ക്കെല്ലാം ഇനി നീ മാത്രമാണ് രക്ഷ. തിരിച്ചറിവില്ലാതിരുന്ന ചെറുപ്പകാലത്ത് വിനാശകാരിയാണീ പുകച്ചുരുളുകള്‍ എന്നുപദേശിച്ചു തരാന്‍ പിതൃ തുല്യരായ ആരെങ്കിലുമൊന്നുണ്ടായിരുന്നെങ്കില്‍! പുറത്തു തുലാവര്‍ഷ മഴ കനത്തു വരുന്നു. ഇക്കാലമത്രയും നെയ്തുകൂട്ടിയ സ്വപ്നങ്ങളെല്ലാം ഘോരാരവത്തോടെ തിമര്‍ത്തു പെയ്യുന്ന മഴയില്‍ പുകച്ചുരുളുകളായലിഞ്ഞലിഞ്ഞ് നിശ്ശേഷം ഇല്ലാതാവുന്നതായി തോന്നി.&lt;br /&gt;
&lt;br /&gt;
&lt;span style="font-size: small;"&gt;&lt;span style="font-size: xx-small;"&gt;Picture : Google&lt;/span&gt;&lt;/span&gt; &lt;/div&gt;&lt;div class="blogger-post-footer"&gt;By 
Shukoor 
www.shukoorcheruvadi.blogspot.com&lt;/div&gt;</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhyphenhyphenIRPpENBJrZ-elJRrKa1SAurjg3kV6OS9S5FuiEy-L23ZDRv3bU_w0oEbBoxZg3AlOhjE4USf-d4c_-LyhP7vXxQEeFhKvyIPhgL_1Yoy8zi5p_3_aO6KxwAZP-Nr8dON4HjPkegSPPu/s72-c/smoking_cigarette.jpg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">73</thr:total></item><item><title>പ്രണയവും സ്നേഹവും.</title><link>http://shukoorcheruvadi.blogspot.com/2010/11/blog-post_24.html</link><category>കഥ</category><author>noreply@blogger.com (TPShukooR)</author><pubDate>Wed, 24 Nov 2010 12:38:00 +0400</pubDate><guid isPermaLink="false">tag:blogger.com,1999:blog-4801721872482292801.post-5200114434390063926</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div closure_uid_q35yb="137"&gt;(27/11/2010 ന് ഗള്‍ഫ്‌ മനോരമയില്‍ പ്രസിദ്ധീകരിച്ച കഥ)&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://www.clipartguide.com/_small/1386-0804-1015-2132.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;br /&gt;
&lt;/a&gt;&lt;/div&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;span style="font-size: small;"&gt;കാഴ്ചക്ക് പിടി കൊടുക്കാതെ അതിവേഗത്തില്‍ കറങ്ങുന്ന മൂന്നു ലീഫുകള്‍. മലര്‍ന്നുള്ള ഈ കിടപ്പില്‍ മാസങ്ങളായി ഇത് തന്നെ കാഴ്ച.&amp;nbsp; ഒന്നിന് പിറകെ മറ്റൊന്നായി അതങ്ങനെ തിരിയുന്നുണ്ടെങ്കിലും തന്‍റെ ജീവിതം പോലെ തന്നെ അവയുടെ ഗമനം വെറും വ്യര്‍ത്ഥമാണെന്ന് അയാള്‍ക്ക്‌ തോന്നി. കാറ്റ് താഴോട്ട് വരുന്നുണ്ടെങ്കിലും മനസിലെ പൊരിയുന്ന ചൂടില്‍ അതെല്ലാം ചുടുകാറ്റായി പരിണമിക്കുന്നു.&amp;nbsp;&amp;nbsp; കാറ്റിന്‍റെ വേഗതയിലും ഒരു സര്‍ക്കസുകാരന്‍റെ സാമര്‍ത്ഥ്യത്തോടെ ബാലന്‍സ് ചെയ്ത് മൂളിപ്പറക്കുന്ന കൊതുകുകള്‍. അവ പൊഴിക്കുന്ന സംഗീതം അസഹ്യമായീ തോന്നുന്നു. എത്ര നാളായി&amp;nbsp; ആശുപത്രിക്കിടക്കയിലെ ഈ മലര്‍ന്നു കിടപ്പ് തുടങ്ങിയിട്ട്. ഇനി കൂടുതല്‍ കാത്തിരിക്കേണ്ടി വരുമോ?&amp;nbsp; ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്നു. ഇനി&amp;nbsp; ദിവസങ്ങള്‍ക്കുള്ളിലറിയാം തന്‍റെ വഴി മരണത്തിലേക്കോ അതോ തിരിച്ചു ജീവിതത്തിന്‍റെ മനം മയക്കുന്ന പുതുപുലരിയിലേക്കോ എന്ന്.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;br /&gt;
&lt;a href="http://www.clipartguide.com/_small/1386-0804-1015-2132.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" src="http://www.clipartguide.com/_small/1386-0804-1015-2132.jpg" /&gt;&lt;/a&gt;&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp; &lt;/span&gt;&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp; &lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; രണ്ടു വൃക്കകളും പ്രവര്‍ത്തന രഹിതമാണെന്നറിയാന്‍ വളരെ വൈകിപ്പോയിരുന്നു. പക്ഷെ&amp;nbsp; അതിലേറെ വൈകിയത് പ്രണയത്തിലെ കപടമായ അല്‍പത്വവും മാതൃസ്നേഹത്തിലെ സ്വര്‍ഗീയവും&amp;nbsp; ശാശ്വതവുമായ ആത്മാര്‍ത്ഥതയും&amp;nbsp; മനസ്സിലാക്കാനായിരുന്നു.&amp;nbsp; പ്രണയം വര്‍ഷക്കാലത്തെ ഒരു മലവെള്ളപ്പാച്ചിലാണെങ്കില്‍ ഏതു കാലത്തും വറ്റാതെ തെളിനീരൊഴുക്കുന്ന ഒരു കാട്ടരുവിയുടെ ശാന്തമായ ശീതളിമയാണ് മാതൃസ്നേഹം. കൊടും പാപങ്ങള്‍ പോലും ആ മാസ്മര തേജസ്സില്‍&amp;nbsp; അലിഞ്ഞില്ലാതാകുന്നു. അടുത്ത ബെഡില്‍ കിടക്കുന്ന അമ്മയുടെ മുഖത്തേക്ക് ദയനീയമായി നോക്കുകയല്ലാതെ ഒരു വാക്കുരിയാടാന്‍ പോലും കഴിയുന്നില്ല. ആ മുഖത്ത്&amp;nbsp; നിരാശയുടെയോ നഷ്ടബോധത്തിന്‍റെയോ&amp;nbsp; കണിക പോലുമില്ല. തന്‍റെ ശരീരത്തിലെ വളരെ വിലപ്പെട്ട ഒരു അവയവം ദാനം ചെയ്തതിന്‍റെ&amp;nbsp; ഒരു ലാഞ്ചന പോലുമില്ല. പ്രണയത്തിന്‍റെ പൊയ്മുഖത്തോടെ തലയണ മന്ത്രങ്ങളില്‍ തന്നെ വീഴ്ത്തിയ ഭാര്യയെന്ന ആ ദുഷ്ട എത്ര തവണയാണ് സ്നേഹനിധിയായ തന്‍റെ ഈ മാതാവിനെ രാക്ഷസിയെന്ന് വിശേഷിപ്പിച്ചത്‌.&amp;nbsp; കോരിത്തരിപ്പിക്കുന്ന&amp;nbsp; അവളുടെ സ്നേഹ ലാളനകളില്‍ താനും തെറ്റിദ്ധരിച്ചു പോകുകയായിരുന്നില്ലേ. വീട്ടില്‍ നിന്ന് അടിച്ചിറക്കിയിട്ട് പോലും തന്‍റെ രോഗാവസ്ഥയില്‍ ആ മാതൃഹൃദയം തേങ്ങുകയായിരുന്നു. &amp;nbsp; എല്ലാം മറന്ന് അവര്‍ ഓടിയെത്തി.&amp;nbsp; തന്‍റെ സകല തെറ്റുകള്‍ക്കും ഒരു കൊച്ചു കുഞ്ഞിന്റെ കുസൃതിയെന്ന പോലെ മാപ്പ് നല്‍കി. സ്നേഹത്തിന്‍റെ നിറകുടമാണെന്നും&amp;nbsp; എന്നും തന്‍റെ വലം കൈ ആയിരിക്കുമെന്നും&amp;nbsp; കരുതിയ ഭാര്യയോ? കിഡ്നി രണ്ടും പോക്കാണെന്നറിഞ്ഞപ്പോള്‍ വിശ്വസ്തതയോടെ അവളുടെ പേരില്‍ വാങ്ങിയിരുന്ന സ്വത്തുക്കളും കൈക്കലാക്കി മറ്റൊരുത്തന്‍റെ&amp;nbsp; കൂടെ സുഖം തേടിപ്പോകുകയുമായിരുന്നു.&lt;/span&gt;&lt;br /&gt;
&lt;div class="separator" closure_uid_q35yb="159" style="clear: both; text-align: center;"&gt;&lt;img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1PI7J-saecAR7WTPN2YUc_nxsXjd2ZQbo1oHekeCUWDJ5n2RpCxElCQIxQBRidD4WxUXm1dm80qBqIKXxmYbX4pN63QkNfAVrflBwLyLidLXCP_CKAY-Iz0SyyzQJ6_-5nWNMdpsKu_4r/s320/Manorama.png" width="320" /&gt;&lt;/div&gt;&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;By 
Shukoor 
www.shukoorcheruvadi.blogspot.com&lt;/div&gt;</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1PI7J-saecAR7WTPN2YUc_nxsXjd2ZQbo1oHekeCUWDJ5n2RpCxElCQIxQBRidD4WxUXm1dm80qBqIKXxmYbX4pN63QkNfAVrflBwLyLidLXCP_CKAY-Iz0SyyzQJ6_-5nWNMdpsKu_4r/s72-c/Manorama.png" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">53</thr:total></item><item><title>പണക്കാരനാകണോ? എങ്കില്‍ ആയിക്കളയാം</title><link>http://shukoorcheruvadi.blogspot.com/2010/10/blog-post.html</link><category>ലേഖനം</category><author>noreply@blogger.com (TPShukooR)</author><pubDate>Tue, 5 Oct 2010 19:16:00 +0400</pubDate><guid isPermaLink="false">tag:blogger.com,1999:blog-4801721872482292801.post-8631809042221934715</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;പണത്തിന് ബുദ്ധിമുട്ടുള്ളവര്‍ക്ക്&amp;nbsp; ഈയിടെയായി പല 'പരിഹാരങ്ങളും'&amp;nbsp; ഉണ്ടായിട്ടുണ്ട്.&amp;nbsp; വ്യാപകമായി കണ്ടു വരുന്ന അതിലൊരു പരിഹാരമാണ്&amp;nbsp; ഒരു&amp;nbsp; അനുഭവകഥ&amp;nbsp; ആസ്പദമാക്കി&amp;nbsp; ഇവിടെ പറയുന്നത്.&amp;nbsp; അല്പസ്വല്പം ആഡംബരജീവിതവും എസ്റ്റേറ്റും ബംഗ്ലാവുമൊക്കെ&amp;nbsp; പണിയില്ലാതെ രാപ്പകല്‍ റോഡ്‌റീസര്‍വേ നടത്തുന്ന ഏതൊരു പൊട്ടനും&amp;nbsp; കൈപിടിയില്‍ ഒതുക്കാവുന്നതേയുള്ളൂ എന്ന് മനസ്സിലാക്കാന്‍&amp;nbsp; വെറുമൊരു ഇമെയില്‍ അക്കൗണ്ട്‌ തുറന്നാല്‍ മാത്രം&amp;nbsp; മതി. എന്നും രാവിലെ കൈനീട്ടമെന്ന പോലെ വന്നു കൊള്ളും&amp;nbsp; മില്യണ്‍ കണക്കിന് ഡോളറുകള്‍.&amp;nbsp; ഇമെയില്‍ ഐ.ഡികള്‍ നറുക്കിട്ടപ്പോള്‍ താങ്കളുടെ ഐ.ഡിക്ക് നറുക്ക് വീണെന്നും വന്‍തുക സമ്മാനം ഞങ്ങളുടെ&amp;nbsp; കൈയില്‍&amp;nbsp; റെഡിയാണെന്നുമാണ് സന്ദേശങ്ങളുടെ രത്നച്ചുരുക്കം.&amp;nbsp; ആരെങ്കിലും മറുപടി അയച്ചാല്‍ പിന്നാലെ വരും ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ അയച്ചു കൊടുക്കാനുള്ള അടിയന്തര സന്ദേശം.&amp;nbsp; അതിനും മറുപടി അയക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ 'പണ'ക്കാരായി മാറാന്‍ തുടങ്ങുന്നത്. പണം&amp;nbsp; ഏതോ ഒരു യൂറോപ്യന്‍ രാജ്യത്താണെന്നും&amp;nbsp; അവിടെ നിന്ന് അയക്കാനുള്ള ചാര്‍ജ്, അവിടത്തെ ഇന്‍കം ടാക്സ്‌, പിന്നെ പ്രസ്തുത പണം ഭീകരവാദി പ്രവര്‍ത്തനങ്ങള്‍ക്കുള്ളതല്ലെന്നു തെളിയിക്കുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ക്കുള്ള ചെലവ് തുടങ്ങി തവണകളായി പല സംഖ്യകള്‍ ആവശ്യപ്പെട്ടു തുടങ്ങും. തുടക്കക്കാരായ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളാണ് കൂടുതലായും ഈ വക തട്ടിപ്പുകള്‍ക്ക് ഇരയാവുന്നത്. തട്ടിപ്പാണെന്ന് മനസ്സിലാകുമ്പോഴേക്കും പോക്കറ്റ്‌ ഏകദേശം 'സ്ലിം ബ്യൂട്ടി' ആയിട്ടുണ്ടാകും. അഭ്യസ്ത വിദ്യരടക്കമുള്ള പലര്‍ക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും&amp;nbsp; മാനഹാനി ഭയന്ന് പുറത്തു പറയാതിരിക്കുന്നതാണ് ഇത്തരം ആഗോള തട്ടിപ്പുകാരുടെ ഊര്‍ജം.&amp;nbsp; ഈയിടെ&amp;nbsp; ഒരു സുഹൃത്തിനു ഇത്തരത്തില്‍ വളരെ രസകരമായ ഒരു അനുഭവം ഉണ്ടായി. ഈ അന്താരാഷ്ട്രാ തട്ടിപ്പുകാര്‍ എത്ര ആസൂത്രിതവും&amp;nbsp; അവിശ്വസനീയവുമായ രീതിയിലാണ് ആളുകളുടെ പോക്കറ്റിന്‍റെ താക്കോല്‍ ‌ കൈപ്പിടിയില്‍ ഒതുക്കുന്നതെന്ന് ഈ സംഭവം സാക്ഷ്യപ്പെടുത്തുന്നു. &lt;/span&gt;&lt;span style="font-size: small;"&gt;&lt;br /&gt;
&amp;nbsp;&amp;nbsp;&amp;nbsp; സുഹൃത്ത്‌ ഒരു ഡ്രൈവറാണ്. വെള്ളിയാഴ്ച ജോലിയില്ല. സാധാരണ പ്രവാസികള്‍ മിനിമം പതിനൊന്നു മണിയാവും ഉണരാന്‍. പക്ഷെ നമ്മുടെ കക്ഷി രാവിലെ തന്നെ എഴുന്നേറ്റു കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു ഇമെയില്‍ നോക്കിത്തുടങ്ങി. ഒരുപാട് കാലത്തെ കമ്പ്യൂട്ടര്‍ പരിചയമൊന്നും ഇല്ല. നാട്ടിലേക്കു വിളിക്കാന്‍ വേണ്ടി റൂമിലുള്ളവരെല്ലാം കൂടി ഒത്തു ചേര്‍ന്ന് ഒപ്പിച്ചെടുത്തതാണ്&amp;nbsp; കമ്പ്യൂട്ടര്‍. ഇന്റര്‍നെറ്റ്‌ വന്നപ്പോള്‍ പിന്നെ ഇമെയില്‍, ചാറ്റിങ്,&amp;nbsp; അത്യാവശ്യം പത്രം നോക്കല്‍ തുടങ്ങിയവയൊക്കെ പഠിച്ചു തുടങ്ങി. ബ്രൌസിംഗില്‍ ഹെവി ആയി വരുന്നതേയുള്ളൂ. ഏതായാലും ഇമെയില്‍ നോക്കിയപ്പോള്‍ കക്ഷിക്ക് വിശ്വാസം വന്നില്ല. തന്‍റെ ഇമെയില്‍ ഐ.ഡിക്ക്&amp;nbsp; പത്തു ലക്ഷം&amp;nbsp; ഡോളര്‍ അടിച്ചിരിക്കുന്നു.&amp;nbsp; ഇരിക്കപ്പൊറുതി കിട്ടുന്നില്ല.&amp;nbsp;&amp;nbsp;&amp;nbsp; എത്ര വര്‍ഷമായി ഈ മരുഭൂമിയില്‍&amp;nbsp; വളയം പിടിക്കുന്നു. അറബികളുടെ ആട്ടും തുപ്പും കേട്ടത് മിച്ചം എന്നതല്ലാതെ&amp;nbsp; എന്തെങ്കിലും ഉണ്ടാക്കാന്‍ പറ്റിയോ?&amp;nbsp; അതെങ്ങനെയാ, ഓട്ട ബക്കറ്റില്‍ വെള്ളം കോരുന്നത് പോലെയല്ലേ.&amp;nbsp; മുകളിലെത്തുമ്പോഴേക്കും ഒരു തുള്ളി പോലും കാണാറില്ലല്ലോ. എല്ലാ മാസവും എന്തെങ്കിലും അത്യാവശ്യങ്ങളുണ്ടാകും. വീട്ടിലേക്ക്&amp;nbsp; എത്ര അയച്ചാലും മതിയാകില്ല.&amp;nbsp;&amp;nbsp; കൂടാതെ ടി വി സീരിയല്‍ പോലെ ഒരു കാലത്തും&amp;nbsp; തീരാത്ത ഒരു വീട്പണിയും.&amp;nbsp;&amp;nbsp; കടക്കണക്കുകള്‍ മാത്രമാണ് പച്ച പിടിച്ചു വരുന്നത്. സന്തോഷം സഹിക്ക വയ്യാതെ അവന്‍ മൂടിപ്പുതച്ചുറങ്ങുന്ന സഹമുറിയന്റെ&amp;nbsp; പുതപ്പ് വലിച്ചു മാറ്റി.&lt;/span&gt; &lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;വെള്ളിയാഴ്ച രാവിലെ തന്നെയുള്ള&amp;nbsp; കയ്യേറ്റം&amp;nbsp; കക്ഷിക്ക്&amp;nbsp; തീരെ&amp;nbsp; പിടിച്ചില്ല. ആകെയുള്ള ഒരു ഒഴിവുദിവസമാണ്. വെളുപ്പിന് 4 മണിക്ക് എഴുന്നേല്‍ക്കേണ്ടാത്ത ഏക ദിവസം.&amp;nbsp; അപ്പോഴാണ്‌ അവന്‍റെയൊരു അലറി വിളി.&amp;nbsp; ദേഷ്യം കടിച്ചമര്‍ത്തി ടിയാന്‍ ‌ എഴുന്നേറ്റു. ഏതായാലും സുഹൃത്തല്ലേ. എന്തെങ്കിലും അത്യാവശ്യം കാണും.&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;"എന്താ കാര്യം?" അവന്‍ അന്വേഷിച്ചു.&amp;nbsp; &lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;"ഡേ, ഇത് നോക്ക്." അവന്‍ സ്വരം ഉയര്‍ത്താതെ സ്വകാര്യം പോലെ പറഞ്ഞു. എനിക്ക് ഒരു ഇമെയില്‍ വന്നിരിക്കുന്നു.പത്തു ലക്ഷം &amp;nbsp; ഡോളര്‍&amp;nbsp; ആണ് അടിച്ചിരിക്കുന്നത്. എന്‍റെ ഇമെയില്‍ അഡ്രസ്‌ നറുക്കില്‍ വീണതാണത്രേ. "എവിടെ നോക്കട്ടെ.&amp;nbsp; &lt;/span&gt;&lt;span style="font-size: small;"&gt;പത്തു ലക്ഷം&amp;nbsp; ഡോളര്‍&amp;nbsp; എന്ന് പറയുമ്പോള്‍ ഏകദേശം 5 കോടി രൂപ. ഹൊ! ഭാഗ്യവാന്‍.&amp;nbsp; ഇനി ഈ പുളുങ്ങിയ വളയവും തിരിച്ച് ഊര് തെണ്ടണ്ടല്ലോ."&lt;/span&gt;&lt;br /&gt;
&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; "ഏതായാലും&amp;nbsp; മറുപടി അയക്ക്. ക്ഷണിക്കപ്പെടാതെ വന്ന ഭാഗ്യം എന്തിനു തട്ടിക്കളയണം?" സുഹൃത്ത്‌ ഉപദേശിച്ചു. ബാങ്ക് അക്കൗണ്ട്‌ നമ്പര്‍, നാട്ടിലെ അഡ്രസ്‌, ഇവിടത്തെ ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളെല്ലാം പൂരിപ്പിച്ച് മറുപടി അയച്ചു.&amp;nbsp; വലിയ സംഖ്യയുടെ ഇടപാടായത് കൊണ്ട് തല്‍ക്കാലം മറ്റുള്ളവരാരും അറിയേണ്ടെന്നും രണ്ടു പേരും തീരുമാനിച്ചു. ബിസിനസ്‌ തുടങ്ങണോ, റബര്‍ എസ്റ്റേറ്റ്‌ വാങ്ങണോ? അതോ എവിടെയെങ്കിലും ബില്‍ഡിംഗ്‌ ഉണ്ടാക്കിയിടണോ? ഏതാനും ദിവസത്തേക്ക് നമ്മുടെ കക്ഷിക്ക് ആകെ ഒരു കണ്‍ഫ്യൂഷന്‍.&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp; ഒന്ന് രണ്ടാഴ്ചത്തേക്ക്&amp;nbsp; മറുപടിയൊന്നും&amp;nbsp; കണ്ടില്ല.&amp;nbsp;&amp;nbsp; ആ നിരാശയില്‍ അങ്ങനെ നടക്കുമ്പോഴാണ് പെട്ടെന്നൊരു ദിവസം ഇന്ത്യയിലേതാണെന്ന് &amp;nbsp; തോന്നിക്കുന്ന ഒരു നമ്പറില്‍ നിന്നും ഒരു കാള്‍. അറ്റന്‍ഡ് ചെയ്തപ്പോള്‍ ഏതോ ഇംഗ്ലീഷുകാരനാണ്.&amp;nbsp; സ്റ്റോക്ക്‌ ഉള്ള ആംഗലേയ പരിജ്ഞാനം വെച്ച് കാച്ചിയപ്പോള്‍ ഇത് നമ്മുടെ മില്യണിന്‍റെ ആളുകള്‍ തന്നെയെന്നു മനസ്സിലായി.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp; "ഏയ്‌, താങ്കള്‍ എവിടെയാണ്. ഞാന്‍&amp;nbsp; നിങ്ങളുടെ പണവുമായി ബോംബയിലാണ് ഉള്ളത്. എവിടെയാണ് താങ്കളുടെ വീട്? പണം വീട്ടില്‍ ആരെയാണ് എല്പ്പിക്കേണ്ടത്?"&amp;nbsp;&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;"വീട്ടില്‍ കൊടുക്കുകയോ? അത് സുരക്ഷിതമല്ല. നാട്ടില്‍ ആരെയും എല്പ്പിക്കേണ്ട. അതായിരിക്കും നല്ലത്. നമ്മള്‍ ഇവിടെയാണ് ഉള്ളതെന്ന് പറ."&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;അടുത്തുണ്ടായിരുന്ന സുഹൃത്ത്‌ ഉപദേശിച്ചു.&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;അത് പറഞ്ഞപ്പോള്‍ വിളിച്ച പാര്‍ട്ടിക്ക് യാതൊരു കുഴപ്പവുമില്ല.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;"അതിനെന്താ? ഞാന്‍ അങ്ങോട്ട്‌ വരാമല്ലോ. ഫ്ലൈറ്റ് ഷെഡ്യൂള്‍ നോക്കിയിട്ട് ഞാന്‍ അങ്ങോട്ട്‌ വിളിക്കാമെന്ന് പറഞ്ഞ് അയാള്‍ ഫോണ്‍ വെച്ചു.&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;പിറ്റേന്ന് രാവിലെ ബോംബയില്‍ നിന്നും വീണ്ടും കാള്‍ വന്നു. ഒരു മണിക്കൂറിനകം താന്‍ പുറപ്പെടുമെന്നും&amp;nbsp; അപ്പോള്‍ നാലഞ്ചു മണിക്കൂറിനകം ദുബായ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ്‌ ചെയ്യുമെന്നും&amp;nbsp; അറിയിച്ചു. അങ്ങനെ ഏകദേശം ഉച്ച കഴിഞ്ഞപ്പോള്‍&amp;nbsp; ഒരു യു എ ഇ മൊബൈല്‍ നമ്പറില്‍ നിന്നും ഒരു കാള്‍. ഇംഗ്ലീഷുകാരന്‍ തന്നെ. താന്‍ ദുബായ് എയര്‍ പോര്‍ട്ടിന്‍റെ ഉള്ളിലാണെന്നും&amp;nbsp; പുറത്തിറങ്ങാന്‍ സെക്യൂരിറ്റി തടസ്സമുണ്ടെന്നും&amp;nbsp; പറഞ്ഞു. വലിയ സംഖ്യ കൈയില്‍ ഉള്ളതിനാല്‍&amp;nbsp; അഞ്ഞൂറ് ഡോളര്‍ ഉടന്‍ അടച്ചാല്‍ മാത്രമേ പുറത്തിറങ്ങാന്‍ കഴിയൂ. അത് കൊണ്ട് എത്രയും വേഗം വെസ്റ്റേണ്‍ യൂണിയന്‍ വഴി 500 ഡോളര്‍&amp;nbsp; തന്‍റെ പേരില്‍ അടക്കണമെന്നും പറഞ്ഞു.&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അവിശ്വസിക്കാന്‍ തക്കതായി&amp;nbsp; യാതൊന്നുമില്ല.&amp;nbsp; തന്നെ തേടി ഇന്ത്യയില്‍ പോയി. അവിടെ നിന്ന് തന്‍റെ ആവശ്യ പ്രകാരം ദുബായില്‍ വന്നു. ഇനി തന്‍റെ ഭാഗ്യം തെളിയാന്‍ ഒരു അഞ്ഞൂറ് ഡോളറിന്റെ കടമ്പ. ആരായാലും എങ്ങനെയെങ്കിലും അഞ്ഞൂറ് ഡോളര്‍ ഒപ്പിച്ചുണ്ടാക്കി അയച്ചു കൊടുക്കും. പക്ഷെ അതിബുദ്ധിമാനായ കക്ഷിയുടെ സുഹൃത്തിന് അതത്ര ബോധിച്ചില്ല. അതെങ്ങനെയാ? പത്തു ലക്ഷം ഡോളറുമായി വരുന്നവന് എയര്‍ പോര്‍ട്ടിലടക്കാന്‍ അഞ്ഞൂറ് ഡോളര്‍ കൈയില്‍ ഇല്ലെന്നോ? ഏതായാലും ഇപ്പോള്‍ വിളിക്കാമെന്നു പറഞ്ഞ് ഫോണ്‍ കട്ടാക്കി.&amp;nbsp;&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അര മണിക്കൂര്‍&amp;nbsp; കഴിഞ്ഞപ്പോള്‍ അതാ വീണ്ടും. ഇത്തവണ ഏതോ യൂറോപ്യന്‍ രാജ്യത്തെതെന്നു തോന്നിക്കുന്ന നമ്പറില്‍ നിന്നാണ്.&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp; "ഏയ്, നിങ്ങളെന്താണീ&amp;nbsp; കാണിക്കുന്നത്? ഞങ്ങളുടെ പ്രതിനിധി ദുബായ് എയര്‍പോര്‍ട്ടില്‍ പുറത്തിറങ്ങാന്‍ പറ്റാതെ നില്‍ക്കുകയാണ്. ഉടന്‍ അഞ്ഞൂറ് ഡോളര്‍ അടക്കൂ."&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;"അഞ്ഞൂറ് ഡോളര്‍ എനിക്കുള്ള പണത്തില്‍ നിന്നും അടച്ചോട്ടെ. എനിക്ക് ബാക്കി പണം മതി." കക്ഷി തിരിച്ചടിച്ചു.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp; തങ്ങളുടെ പണവും സമയവും വേസ്റ്റ് ചെയ്യരുതെന്നും പണം ഉടനെ അടച്ചാല്‍ മാത്രമേ നിങ്ങളുടെ പണം കിട്ടുകയുള്ളൂ എന്നും ക്ഷുഭിതമായ മറുപടിയിലെ ഭീഷണി സ്വരം.&amp;nbsp;&amp;nbsp; ഫോണ്‍ കട്ടായി.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ദുബായ്&amp;nbsp; മൊബൈല്‍&amp;nbsp; നമ്പറില്‍ നിന്നും വിളി.&amp;nbsp; "എന്ത് തീരുമാനിച്ചു? പണം വേണ്ടേ?"&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;ഞങ്ങള്‍ ദുബായ് എയര്‍പോര്‍ട്ടിലേക്കുള്ള വഴിയിലാണെന്നും അവിടെ വന്ന് നേരില്‍ പണം അടച്ചു കൊള്ളാമെന്നും പറഞ്ഞു.&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;മറുപടി വീണ്ടും ഹൈ പിച്ചില്‍. "നിങ്ങളിവിടെ വന്നാല്‍ ഉള്ളിലേക്ക് കയറ്റില്ല. എന്നെ പുറത്തേക്കും വിടില്ല. നിങ്ങള്‍ വരുന്നത് വെറുതെയാണ്. ഒന്നുകില്‍ വെസ്റ്റേണ്‍ യൂണിയന്‍ വഴി പണമടക്കുക. അല്ലെങ്കില്‍ ഞാന്‍ തിരിച്ചു പോകുകയാണ്."&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
"ഞങ്ങള്‍ക്ക് ഉള്ളില്‍ കടക്കുന്നതിന്&amp;nbsp; കുഴപ്പമില്ല. എന്റെ കൂടെ എന്‍റെ സുഹൃത്തായ&amp;nbsp; എയര്‍ പോര്‍ട്ട്‌ പോലീസ് സൂപ്രണ്ട് ഉണ്ട്.&amp;nbsp; അദ്ദേഹത്തിന്‍റെ സഹായത്തോടെ ഞങ്ങള്‍ ഉള്ളിലേക്ക് വരികയും താങ്കള്‍ക്ക് പുറത്തു കടക്കുകയും ചെയ്യാം".&amp;nbsp; ഫോണ്‍ അദ്ദേഹത്തിന് കൊടുക്കാം എന്നും പറഞ്ഞ്&amp;nbsp; സുഹൃത്തിന് കൈ മാറി.&amp;nbsp; അല്‍പം&amp;nbsp; ഗൌരവ സ്വരത്തില്‍ സുഹൃത്ത്‌ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ ഫോണ്‍ ഡിസ്കണക്ട് ആയി. പിന്നെ ആ വിഷയവും പറഞ്ഞൊരു കാള്‍ വന്നതേയില്ല.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp; നോക്കുക, എത്രത്തോളം വ്യവസ്ഥാപിതമായ രീതിയിലാണ് ഈ തട്ടിപ്പുകാരുടെ&amp;nbsp; ഓപറേഷന്‍!&lt;/span&gt;&lt;br /&gt;
&lt;br /&gt;
&lt;i&gt;&lt;span id="main" style="visibility: visible;"&gt;&lt;span id="search" style="visibility: visible;"&gt;&lt;i&gt;"&lt;/i&gt;&lt;/span&gt;&lt;/span&gt;അര്‍ത്ഥമെത്ര വളരെയുണ്ടായാലും&lt;br /&gt;
തൃപ്‌തിയാകാമനസിനൊരുകാലം&lt;br /&gt;
പത്തുകിട്ടുകില്‍ നൂറു മതിയെന്നും&lt;br /&gt;
ശതമാകില്‍ സഹസ്രം മതിയെന്നും&lt;br /&gt;
ആയിരംപണം കയ്യിലുണ്ടാകുമ്പോള്‍&lt;br /&gt;
ആയുതമാകിലാശ്‌ചര്യമെന്നതും&lt;br /&gt;
ആശയായുള്ള പാശമതിങ്കേന്നു&lt;br /&gt;
വേര്‍വിടാതെ കരേറുന്നു മേല്‍ക്കുമേല്&lt;/i&gt;‍"&lt;br /&gt;
&lt;br /&gt;
&lt;span id="main" style="visibility: visible;"&gt;&lt;span id="search" style="visibility: visible;"&gt;എന്ന്&amp;nbsp; പൂന്താനം പാടിയത് വെറുതെയാണോ? മനുഷ്യന്‍റെ ആര്‍ത്തി നിലനില്‍ക്കുന്നേടത്തോളം കാലം ഇക്കൂട്ടര്‍ക്ക് കഞ്ഞികുടി മുട്ടുമോ?&lt;/span&gt;&lt;/span&gt;&lt;br /&gt;
&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;br /&gt;
&lt;iframe allowtransparency="true" frameborder="0" scrolling="no" src="http://www.facebook.com/plugins/like.php?href=http%3A%2F%2Fshukoorcheruvadi.blogspot.com%2F2010%2F10%2Fblog-post.html&amp;amp;layout=box_count&amp;amp;show_faces=true&amp;amp;width=450&amp;amp;action=like&amp;amp;colorscheme=light&amp;amp;height=65" style="border: none; height: 65px; overflow: hidden; width: 450px;"&gt;&lt;/iframe&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;By 
Shukoor 
www.shukoorcheruvadi.blogspot.com&lt;/div&gt;</description><thr:total xmlns:thr="http://purl.org/syndication/thread/1.0">39</thr:total></item><item><title>ലോക പരിസ്ഥിതി ദിനം</title><link>http://shukoorcheruvadi.blogspot.com/2010/06/blog-post.html</link><category>പരിസ്ഥിതി</category><category>ലേഖനം</category><author>noreply@blogger.com (TPShukooR)</author><pubDate>Fri, 4 Jun 2010 20:03:00 +0400</pubDate><guid isPermaLink="false">tag:blogger.com,1999:blog-4801721872482292801.post-117229044552486175</guid><description>&lt;span style="font-size: small;"&gt;&amp;nbsp;ജൂണ്‍&amp;nbsp; 5 . ലോക പരിസ്ഥിതി ദിനം.&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp; നാം കേരളീയര്‍.&amp;nbsp; പുഴകളും&amp;nbsp; പുല്‍മേടുകളും കാടുകളും തോടുകളും വയലേലകളും കൊണ്ട് സമ്പന്നമായ സാക്ഷാല്‍&amp;nbsp; ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ അന്തേവാസികള്‍. വര്‍ഷത്തില്‍ മാസങ്ങളോളം മഴ.&amp;nbsp; ഇഷ്ടം പോലെ വെള്ളം . തനിയെ മുളച്ചു പൊന്തുന്ന സസ്യലതാദികള്‍. തണല്‍ മരങ്ങള്‍. കൃഷിയിടങ്ങള്‍. സൌരഭ്യം പരത്തുന്ന പൂക്കള്‍. പക്ഷി മൃഗാദികള്‍. നയനാനന്ദം പകരുന്ന ചുറ്റുപാടുകള്‍. മിതശീതോഷ്ണ കാലാവസ്ഥ.&amp;nbsp; അനുഗ്രഹീതമായ നമ്മുടെ നാടിന്‍റെ മേന്മകള്‍ പാടിപ്പുകഴ്ത്തിയാല്‍ മതിയാവില്ല. കഴിഞ്ഞ വര്‍ഷം മികച്ച പരിസ്ഥിതി സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളത്തെ സി എന്‍ എന്‍ ‍- ഐ ബി&amp;nbsp; എന്‍&amp;nbsp; ചാനല്‍&amp;nbsp; തെരഞ്ഞെടുത്തിരുന്നു. പരിസ്ഥിതി, ആരോഗ്യ പരിപാലനം എന്നീ കാര്യങ്ങളില്‍ മികവ് പുലര്‍ത്തിയതിനായിരുന്നു പ്രസ്തുത പുരസ്കാരം.&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp; പക്ഷെ, വര്‍ത്തമാന കാലത്ത് അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലികള്‍ നമ്മുടെ നാടിന്‍റെ മാസ്മരികസൌന്ദര്യത്തിനു&amp;nbsp; കളങ്കമേല്പ്പിക്കുന്നില്ലേ?&amp;nbsp; കഴിഞ്ഞ വേനലില്‍ നമ്മുടെ നാട്ടിലെ പലര്‍ക്കും സൂര്യാഘാതം മൂലം പൊള്ളലേറ്റത് അശുഭകരമായ എന്തിന്‍റെയോ തുടക്കമായി തോന്നുന്നില്ലേ?&amp;nbsp; കേരളീയ കാലാവസ്ഥയുടെ നട്ടെല്ലായ വര്‍ഷക്കാലത്തെ മഴ കഴിഞ്ഞ വര്‍ഷം ഒമ്പത്  ശതമാനം കണ്ടു കുറഞ്ഞതും സൂചിപ്പിക്കുന്നതെന്താണ്?&amp;nbsp; മരങ്ങള്‍ വ്യാപകമായി വെട്ടിനശിപ്പിക്കല്‍,&amp;nbsp; വയലുകള്‍ നികത്തല്‍,&amp;nbsp; ജലസ്രോതസുകളെ&amp;nbsp; മലിനമാക്കല്‍,&amp;nbsp; മഴക്കാടുകളിലേക്കുള്ള കടന്നു കയറ്റം, &amp;nbsp;&amp;nbsp; അനിയന്ത്രിതമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍&amp;nbsp; അങ്ങനെ തുടങ്ങി&amp;nbsp; പ്രകൃതിയോട് നമ്മള്‍ നടത്തുന്ന വിവേകരഹിതമായ&amp;nbsp; ഇടപെടലുകളെല്ലാം അതിന്‍റെ&amp;nbsp; ഈ തിരിച്ചടിക്ക് കാരണമാകുന്നില്ലേ?&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp; കേരള പരിസ്ഥിതിയുടെ നാഡിയായ പുഴകള്‍ പലതും ശോഷിച്ചു പോയിരിക്കുന്നു.&amp;nbsp; കായലുകള്‍ പോലുള്ള ജലാശയങ്ങളില്‍ പലതും ഇന്ന് മരണക്കിടക്കയിലാണ്. മലകള്‍ക്ക് താഴെ ആണിയായി നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ പലതും കരിങ്കല്‍ ക്വാറികളായി മാറി.&amp;nbsp; ഇത് പലപ്പോഴും ഉരുള്‍ പൊട്ടലുകള്‍ക്ക് കാരണമാകുന്നു. കുന്നുകളെല്ലാം മണ്ണെടുത്ത് നിരത്തി&amp;nbsp; ആ മണ്ണ് കൊണ്ട് താഴ്ന്ന പ്രദേശങ്ങളും വയലുകളും നികത്തുന്നു. ഇത് തുടര്‍ന്നാല്‍ സമീപ ഭാവിയില്‍ കേരളം ഒരു ഫുട്ബോള്‍ ഗ്രൌണ്ടാകുമെന്നു പോലും തോന്നിപ്പോകുന്നു.&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp; പരിസ്ഥിതിക്ക്&amp;nbsp; നാശം വരുത്താതെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും ടൂറിസത്തിനും പ്രോത്സാഹനം നല്‍കേണ്ടിയിരിക്കുന്നു.&amp;nbsp; ഇക്കാര്യത്തില്‍ ഉന്നതതല പഠനങ്ങളും ഗവേഷണങ്ങളുമാണ് തലമുറകളുടെ സ്വൈര്യ ജീവിതത്തിന്നാവശ്യം. വിദേശ രാജ്യങ്ങില്‍ പലയിടത്തും ഇത്തരത്തില്‍ പ്രകൃതിയോട് അനുഭാവപൂര്‍വം പെരുമാറി നടത്തുന്ന വന്‍കിട ടൂറിസ്റ്റ്‌ പ്രോജക്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.&amp;nbsp; പച്ച പിടിച്ച കാടുകളും ജീവി വൈവിധ്യങ്ങളും നശിപ്പിക്കാതെ റോപ് വേ നിര്‍മിച്ചു അതി മനോഹരമാക്കിയ ടൂറിസ്റ്റ്‌ പ്രോജക്ടുകളും ഇക്കൂട്ടത്തിലുണ്ട്.&amp;nbsp; നമ്മുടെ നാട്ടിലെ അധികാരികള്‍ ഇക്കാര്യത്തില്‍ കാര്യമായ അന്വേഷണങ്ങള്‍ നടത്തുമെന്ന് പ്രതീക്ഷിക്കാം.&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പ്ലാസികിന്റെ&amp;nbsp; അമിതോപയോഗമാണ് പ്രധാനമായ മറ്റൊരു പാരിസ്ഥിതിക പ്രശ്നം. മണ്ണില്‍ ലയിക്കാതെ കിടക്കുന്ന പോളിത്തീന്‍, സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും മണ്ണിന്‍റെ&amp;nbsp; സ്വാഭാവിക ഫലഭൂയിഷ്ടതക്കുമെല്ലാം ഭീഷണിയാണ്. പലവിധ ആരോഗ്യപ്രശ്നങ്ങളും പകര്‍ച്ച വ്യാധികളും ഇത് മൂലം ഉണ്ടാകുന്നു.&amp;nbsp; പ്ലാസ്റ്റിക് ഉപയോഗം കുറക്കേണ്ടതും അതു പോലെ &amp;nbsp; അത് അലക്ഷ്യമായി വലിച്ചെറിയാതെ സംസ്കരിക്കാനുള്ള നൂതനമായ രീതികള്‍&amp;nbsp; പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ചും കാര്യമായി ആലോചിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.&amp;nbsp;&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp; ജലാശയങ്ങളും വെള്ളക്കെട്ടുകളും ശുചിത്വ പൂര്‍ണമാക്കാന്‍ ഓരങ്ങളില്‍ മുള നട്ടു പിടിപ്പിക്കുന്നത് വളരെ ഉപകാരം ചെയ്യുമെന്ന് ഈയിടെ പ്രസിദ്ധീകരിച്ച&amp;nbsp; സംസ്ഥാന ആസൂത്രണ കമ്മീഷന്‍റെ ഒരു പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.&amp;nbsp; വായു മലിനീകരണവും ജല മലിനീകരണവും തടുക്കാനും മലിനീകരണം ബാധിച്ച മണ്ണിനെ ശുദ്ധീകരിക്കാനും&amp;nbsp; മുള നല്ലൊരു പരിഹാരമാണെന്നു&amp;nbsp; പ്രസ്തുത പഠനത്തില്‍ പറയുന്നു.&amp;nbsp; കടലാസു നിര്‍മാണത്തിന് ധാരാളം ഉപയോഗിക്കുന്നതിനാല്‍ മുള വെച്ച് പിടിപ്പിക്കുന്നത് ഒരിക്കലും നഷ്ടമാവില്ലെന്നും ഈ പഠന റിപ്പോര്‍ട്ടില്‍  പറയുന്നുണ്ട്.&amp;nbsp; &lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പ്രകൃതി സന്തുലനത്തിനു നേരെ വാളോങ്ങുന്നവര്‍ നോട്ടുകെട്ടുകള്‍ക്ക് മുന്നില്‍ തങ്ങളുടെ പിന്മുറക്കാരുടെയും തങ്ങളുടെ തന്നെയും സ്വൈര്യ ജീവിതം വിസ്മരിച്ചു പോകുകയാണ്.&amp;nbsp; ഓരോ വ്യക്തിയും തങ്ങളുടെ ചുറ്റുപാടിനെക്കുറിച്ചും&amp;nbsp; പരിസ്ഥിതിയെക്കുറിച്ചും ബോധവാനാവുകയാണ് ആദ്യം വേണ്ടത്.&amp;nbsp; പുഴകളും ജലാശയങ്ങളും മാലിന്യങ്ങള്‍ വലിച്ചെറിയാനുള്ള ഇടമല്ലെന്നു സ്വയം തീരുമാനിക്കുക.&amp;nbsp; മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്നത് ഒരു പുണ്യ പ്രവൃത്തിയായി കണക്കാക്കുക.&amp;nbsp; സംഘടനകള്‍ മുന്‍കൈയെടുത്തു ബോധവല്‍ക്കരണങ്ങളും സംഘടിപ്പിക്കാവുന്നതാണ്.&amp;nbsp; ജാതി മത വര്‍ഗ ആശയ വൈജാത്യങ്ങള്‍ മറന്നുള്ള&amp;nbsp; ഒറ്റക്കെട്ടായ ശ്രമങ്ങള്‍ മാത്രമേ ഫലം ചെയ്യുകയുള്ളൂ.&amp;nbsp; മാറുന്ന ആധുനിക ജീവിത സാഹചര്യത്തില്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനു പോലും ഭീഷണിയായ&amp;nbsp; നമ്മുടെ പിന്തിരിപ്പന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു ആത്മ പരിശോധന നടത്താനും ഒരു പുനര്‍ വിചിന്തനത്തിലേക്ക് നമ്മെ നയിക്കാനും ഈ പരിസ്ഥിതിദിനം&amp;nbsp; ഒരു പ്രചോദനമാകട്ടെ.&lt;/span&gt;&lt;br /&gt;
&lt;br /&gt;
&lt;noscript&gt;&amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;lt;a HREF="http://ws.amazon.com/widgets/q?ServiceVersion=20070822&amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;MarketPlace=US&amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;ID=V20070822%2FUS%2Faathmagatham-20%2F8003%2F5ffdb118-881b-421d-a565-85b68c527319&amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;Operation=NoScript"&amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;gt;Amazon.com Widgets&amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;lt;/A&amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;amp;gt;&lt;/noscript&gt;&lt;br /&gt;
&lt;a href="http://www.dataentrywork.net/?id=49362"&gt;&lt;br /&gt;
&lt;/a&gt;&lt;div class="blogger-post-footer"&gt;By 
Shukoor 
www.shukoorcheruvadi.blogspot.com&lt;/div&gt;</description><thr:total xmlns:thr="http://purl.org/syndication/thread/1.0">8</thr:total></item><item><title>ആദര്‍ശധീരന്‍</title><link>http://shukoorcheruvadi.blogspot.com/2010/05/blog-post.html</link><category>കഥ</category><author>noreply@blogger.com (TPShukooR)</author><pubDate>Fri, 7 May 2010 11:20:00 +0400</pubDate><guid isPermaLink="false">tag:blogger.com,1999:blog-4801721872482292801.post-5420731292406761914</guid><description>&lt;span style="font-size: small;"&gt;സാഹിബ്‌ ധീരനായ ഒരു പ്രാസംഗികനാണ്.&amp;nbsp;&amp;nbsp; അനാചാരങ്ങള്‍ക്കെതിരെയുള്ള പടവാളാണ് അദ്ദേഹത്തിന്‍റെ തൂലികയും നാക്കും. സ്ത്രീധനത്തിനെതിരെ കവലയില്‍ അദ്ദേഹം നടത്തിയ തീപ്പൊരി പ്രസംഗം എന്നെപ്പോലുള്ള യുവാക്കളെ കോരിത്തരിപ്പിച്ചു.&amp;nbsp;&amp;nbsp; അദ്ദേഹത്തെപ്പോലുള്ളവരാണ് കാലഘട്ടത്തിന്‍റെ ആവശ്യം.&amp;nbsp;&amp;nbsp;&amp;nbsp; ഞങ്ങള്‍ക്ക് സംശയമേതുമില്ല. &lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;സുഹൃത്തിന്‍റെ പെങ്ങള്‍ക്കൊരു കല്യാണം വേണം.&amp;nbsp;&amp;nbsp; സാഹിബിന്‍റെ അനുജനും അവളും തമ്മില്‍ ചേരും.&amp;nbsp;&amp;nbsp; സുഹൃത്തിനു ഒരല്‍പം സാമ്പത്തികം കുറയും എന്നേയുള്ളൂ. വിപ്ലവകാരിയായ ആ ധീരന് സാമ്പത്തികം വലിയ കാര്യമായിരിക്കില്ലെന്നുറപ്പാണ്.&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;സുഹൃത്തിനെ കൂട്ടി അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്നു.&amp;nbsp;&amp;nbsp; ഹൃദ്യമായ സ്വീകരണം.&amp;nbsp; നേരെ വിഷയത്തിലേക്ക് കടന്നു.&amp;nbsp;&amp;nbsp; സാഹിബ് സശ്രദ്ധം എല്ലാം കേട്ടു.&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;"ശുഐബിന്‍റെ കാര്യം നിങ്ങള്‍ക്കറിയാമല്ലോ." &amp;nbsp;&amp;nbsp; സാഹിബ് പറഞ്ഞു തുടങ്ങി. &amp;nbsp; "അവന്‍ എന്‍റെ മൂന്നാമത്തെ അനിയനാണ്. ഒരു പാട് പഠിച്ചെങ്കിലും കാര്യമായ പണിയൊന്നും ഇതുവരെ ആയില്ല. മാത്രമല്ല തറവാട് വീട് അവന് താഴെയുള്ള സലീമിനുള്ളതാണെന്നും അറിയാമല്ലോ. അപ്പോള്‍ പിന്നെ അവന്‍ ഒരു വീട് വെക്കുകയോ ജോലിക്ക് കയറുകയോ ചെയ്യേണ്ടി വരുമ്പോള്‍ എന്ത് ചെയ്യാനാണ്. കുട്ടികളുടെ ഭാവി നമുക്ക് നോക്കാതിരിക്കാന്‍ പറ്റുമോ? നിങ്ങളുടെ സാമ്പത്തിക സ്ഥിതി എനിക്കറിയാം. അപ്പോള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതും ഒരു സ്തീധനരഹിത വിവാഹമാണെന്ന് ഞാന്‍ മനസിലാക്കുന്നു. എന്‍റെ പ്രസംഗങ്ങള്‍ കേള്‍ക്കാറില്ലേ. ഞാനും ആ കണ്ണില്‍ ചോരയില്ലാത്ത ഏര്‍പ്പാടിന്നെതിരാണ്. അതുകൊണ്ട് ഞങ്ങളായിട്ടൊന്നും പറയുകയോ ആവശ്യപ്പെടുകയോ ഇല്ല. നിശ്ചയവും നിക്കാഹും എല്ലാം മാതൃകാ പരമായിരിക്കുകയും വേണം. പക്ഷെ ഞാന്‍ മുമ്പേ സൂചിപ്പിച്ച കാര്യം ഓര്‍മയില്‍ വേണം താനും."&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;അതെന്തു കാര്യം. ഞാന്‍ സുഹൃത്തിന്‍റെ കണ്ണിലേക്ക് നോക്കി. &lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;അതാണ്‌ ഞാന്‍ പറഞ്ഞു വെച്ചത്. സാഹിബ് തുടര്‍ന്നു.&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;"ശുഐബിനു ഒരു വീട് വെക്കേണ്ടി വരികയോ, കോളേജില്‍ ജോലിക്ക് കയറേണ്ടി വരികയോ ചെയ്യുമ്പോള്‍&amp;nbsp;&amp;nbsp; ഊര്തെണ്ടി യാചിക്കേണ്ടി വരരുത്. അതിനു വേണ്ടത് വധു കൊണ്ട് വരണം. ഞങ്ങള്‍ ഒന്നും ചോദിക്കുകയോ പറയുകയോ ഇല്ല. അങ്ങനെയാണെങ്കില്‍ നാളെ വൈകുന്നേരം ശുഐബ്‌ അവളെ കാണാന്‍ വരും. പിന്നെ ഞങ്ങളുടെ കുടുംബത്തിനും ഞങ്ങള്‍ക്കും സമൂഹത്തിലുള്ള നിലയും വിലയും അറിയാമല്ലോ. നിങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ നമുക്ക് മുന്നോട്ട് പോകാം. അല്ലെങ്കില്‍ സംസാരം ഇവിടെ വെച്ചവസാനിപ്പിക്കാം. ഈ ചര്‍ച്ച നമുക്ക് മറക്കുകയും ആവാം. എന്ത് പറയുന്നു?"&lt;/span&gt;&lt;br /&gt;
&lt;b&gt;&lt;span style="font-size: small;"&gt;&lt;/span&gt;&lt;/b&gt;&lt;br /&gt;
&lt;b&gt;&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;/b&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;b&gt;വാല്‍ക്കഷ്ണം&lt;/b&gt;&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;'ശുനകപുത്രാ' എന്ന് പണ്ഡിതന്‍ വിളിക്കുന്നു. '.......ന്‍റെ മോനേ' എന്ന് സാധാരണക്കാരനും. &amp;nbsp; ഒരു നാണയം, ഇരുവശം!&amp;nbsp;&amp;nbsp; അതിനിടയില്‍ നല്ലതേത്, കെട്ടതേത്, ആവോ! &amp;nbsp; ആര്‍ക്കറിയാം.&lt;/span&gt;&lt;div class="blogger-post-footer"&gt;By 
Shukoor 
www.shukoorcheruvadi.blogspot.com&lt;/div&gt;</description><thr:total xmlns:thr="http://purl.org/syndication/thread/1.0">13</thr:total></item><item><title>വഴിയേ   പോകുമായിരുന്ന    പാമ്പ്‌......</title><link>http://shukoorcheruvadi.blogspot.com/2010/04/blog-post_25.html</link><category>കഥ</category><category>ഷുക്കൂര്‍ ചെറുവാടി</category><author>noreply@blogger.com (TPShukooR)</author><pubDate>Sun, 25 Apr 2010 18:18:00 +0400</pubDate><guid isPermaLink="false">tag:blogger.com,1999:blog-4801721872482292801.post-347982413999765190</guid><description>&lt;div style="color: blue;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; " കബളിപ്പിക്കപ്പെട്ട ഒരു സുഹൃത്തിന്‍റെ&amp;nbsp; അനുഭവം എന്‍റെ കഥാ പരീക്ഷണത്തിലൂടെ ‍‍........ "&lt;/div&gt;&lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;&lt;span style="font-size: x-small;"&gt;&lt;a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgr3cHawYAXmqlb_qDC33WkFzfvTB7fn8lrMhuY0DF9pjdpL91OutGe6vm4ewOvCAmRVEG1wCpuGsoB7Ypr8kmRrKFcNQDwS8EBo6yTg6CXiJT4ddmU8NO_IACDcEGaVNOMCyR3v9er1Au_/s1600/chennai+rail2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="300" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgr3cHawYAXmqlb_qDC33WkFzfvTB7fn8lrMhuY0DF9pjdpL91OutGe6vm4ewOvCAmRVEG1wCpuGsoB7Ypr8kmRrKFcNQDwS8EBo6yTg6CXiJT4ddmU8NO_IACDcEGaVNOMCyR3v9er1Au_/s400/chennai+rail2.jpg" width="400" /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size: x-small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ട്രെയിന്‍ ചെന്നൈ സ്റ്റേഷനോടടുക്കുന്നു. തലേന്നാള്‍ വൈകുന്നേരം കോഴിക്കോട് നിന്ന് കയറിയതാണ്. ഉറക്കക്ഷീണമുണ്ട്. രാവിലെ 9 മണിക്ക് തന്നെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തണം.&lt;/span&gt;&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;എവിടെയെല്ലാം പോകാനുണ്ട്. എന്തെല്ലാം ചെയ്തു തീര്‍ക്കാനുണ്ട്! അതിനിടയിലാണ് ഒരു ചെന്നൈ യാത്ര.&amp;nbsp; രണ്ടാഴ്ചത്തെ ലീവിനാണ് ദുബായില്‍ നിന്നും വന്നത്.&amp;nbsp; ഈ&amp;nbsp; യാത്ര ഒഴിച്ച് കൂടാന്‍ പറ്റാത്തതായിരുന്നു. അല്ലെങ്കിലും പ്രവാസികള്‍ എവിടെയും കഠിനാദ്ധ്വാനം ചെയ്യാന്‍ വിധിക്കപ്പെട്ടവരാണല്ലോ.&amp;nbsp;&amp;nbsp; ഒരു കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍ ആയിട്ടും ഇപ്പോഴും&amp;nbsp; ജീവിതം തുലാസിലാണ്. ജോലിയില്‍ നിന്നും എപ്പോഴും പിരിച്ചു വിടാവുന്ന അവസ്ഥ. എഞ്ചിനീയറിംഗ് ഡിഗ്രിയും സിസ്കോയുടെ സി സി എന്‍ എ യും അഞ്ചെട്ടു വര്‍ഷത്തെ പരിചയവുമുണ്ടായിട്ടും തലക്കു മുകളില്‍ ഒരു വാള്‍ തൂങ്ങുന്നത് പോലെ ഒരു അരക്ഷിതബോധമാണ്. കൂടുതല്‍ യോഗ്യതകളും&amp;nbsp; സര്‍ട്ടിഫിക്കറ്റുകളും ഏതു വിധേനയും നേടിയെടുത്ത് സുരക്ഷിതരാവാനുള്ള നെട്ടോട്ടത്തിലാണ് സഹപ്രവര്‍ത്തകരെല്ലാം. പലരുടെയും പേരുകളില്‍ ചുവന്ന മഷി വീഴുകയും&amp;nbsp; ചെയ്തിട്ടുണ്ട്. വര്‍ഷത്തില്‍ എപ്പോഴെങ്കിലുമൊരിക്കല്‍ ദുബൈയിലെ ചുടുമണല്‍ക്കാറ്റിനെ കുളിരണിയിച്ച് പെയ്ത് പോകുന്ന മഴയെപ്പോലെയാണ് പ്രവാസിക്ക് കിട്ടുന്ന&amp;nbsp; അവധിയും. 'പരോള്‍' എന്ന് പറയുന്നതാവും കൂടുതല്‍ ഭംഗി. ഒരു വര്‍ഷം മുഴുവന്‍&amp;nbsp; രാപകല്‍ നീളുന്ന കഠിനാദ്ധ്വാനം ചെയ്തതിനു ശേഷം രണ്ടാഴ്ചക്കാലമാണ് കനിഞ്ഞു കിട്ടിയ അവധി.&amp;nbsp; എന്നും ഒരു ലഹരിയായി മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന&amp;nbsp; മഴക്കാലമായിട്ടു പോലും മഴ പകര്‍ന്നു തരുന്ന ദിവ്യാനുഭൂതി നുകരാന്‍ നില്‍ക്കാതെ&amp;nbsp;&amp;nbsp; ചെന്നൈയിലേക്ക് തന്നെ&amp;nbsp; ഓടിച്ചതും ജോലി നഷ്ടപ്പെട്ടാലെന്ത്‌ എന്ന ഉല്‍കണ്‍ഠ തന്നെയായിരുന്നുവല്ലോ.&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പുലര്‍ച്ചെ&amp;nbsp; അഞ്ചു മണിക്ക് തന്നെ ട്രെയിന്‍ സ്റ്റേഷനിലെത്തി.&amp;nbsp; 9 മണിക്കാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തേണ്ടത്. ഹോട്ടലില്‍ ഒരു റൂം എടുത്ത്‌ താമസിക്കാനുള്ള&amp;nbsp; സമയമില്ല. എന്നാല്‍ പിന്നെ സ്റ്റേഷനില്‍ തന്നെ ഇരുന്നു കളയാം.&amp;nbsp; ബാത്ത്‌റൂമില്‍ കയറി അത്യാവശ്യങ്ങളെല്ലാം നിര്‍വഹിച്ച ശേഷം ഒരു ചായയും കുടിച്ച്&amp;nbsp; സ്റ്റേഷനിലെ സ്റ്റാളില്‍ നിന്ന് അന്നത്തെ പത്രവും&amp;nbsp; വാങ്ങി ഒഴിഞ്ഞ ഒരു ബെഞ്ചില്‍ ചെന്നിരുന്നു.&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;"ഗുഡ് മോര്‍ണിംഗ്". പത്രവായനയില്‍ മുഴുകിയിരുന്നപ്പോഴാണ് &amp;nbsp; അറബി ഉച്ചാരണത്തില്‍ ഒരു ഗുഡ് മോര്‍ണിംഗ് കേള്‍ക്കുന്നത്. ആദ്യം മുഖമുയര്‍ത്താതെ&amp;nbsp; മറുപടി പറഞ്ഞു. പെട്ടെന്ന് തന്നെ താന്‍ ദുബായിലല്ലല്ലോ എന്ന ബോധമുണ്ടായി.&amp;nbsp; ആരാണിവിടെ അറബി ഉച്ചാരണത്തില്‍! മുഖമുയര്‍ത്തി നോക്കി.&amp;nbsp; ഒരു യു എ ഇ സ്വദേശിയുടെ മുഖഭാവം . കന്തൂറയല്ല, വേഷം പാന്‍റ്സും ഷര്‍ട്ടും.&amp;nbsp; ചെന്നൈയിലും ഇവരോ! ഏതോ ടൂറിസ്റ്റ് ആയിരിക്കും. എന്തായാലും കുഴപ്പമില്ല. ഇവിടെ അങ്ങനെ ഏതെല്ലാം തരത്തിലുള്ള ആളുകള്‍‍.&amp;nbsp; കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ വായനയില്‍ തന്നെ&amp;nbsp; മുഴുകി.&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;"ലെറ്റ്‌ മി റീഡ്&amp;nbsp; വണ്‍ പേപ്പര്‍."&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;ഇംഗ്ലീഷ് പത്രം കണ്ടു ആഗതന്‍ ചോദിച്ചു.&amp;nbsp; വേഗം തന്നെ പത്രത്തിന്‍റെ&amp;nbsp; ഒരു ഉള്‍ പേജ് വലിച്ചെടുത്തു കൊടുത്തു. &amp;nbsp; &lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; മണിക്കൂറുകള്‍ കടന്നു പോയി.&amp;nbsp; ട്രെയിനുകള്‍ വീണ്ടും വന്നു.&amp;nbsp; ആളുകള്‍ വരികയും പോകുകയും ചിലര്‍ അവിടവിടെയായി കാത്തിരിക്കുകയും ചെയ്യുന്നു.&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;"വൈ ആര്‍&amp;nbsp; യു ഹിയര്‍? എ ടൂറിസ്റ്റ്?"&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;പത്ര&amp;nbsp; വായനയില്‍ മുഴുകിയിരുന്ന അപരിചിതനോട് ഞാന്‍ ചോദിച്ചു.&amp;nbsp; ഇരുന്നിരുന്നു&amp;nbsp; ‌ മടുത്തു തുടങ്ങിയിരുന്നു. &lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; "നോ."&amp;nbsp; തനിക്ക്&amp;nbsp; ദുബായ് ദൈരയില്‍ സ്വന്തമായി കെട്ടിടനിര്‍മാണ സാമഗ്രികളുടെ ബിസിനസ് ആണെന്നും&amp;nbsp; പേര് അബ്ദുല്‍ ഖാദര്‍&amp;nbsp; എന്നാണെന്നും അയാള്‍&amp;nbsp; മറുപടി പറഞ്ഞു. ഏകദേശം മുപ്പത്തഞ്ച് - നാല്‍പത്‌ പ്രായം തോന്നിക്കും.&amp;nbsp; ഏതായാലും&amp;nbsp; ദുബായിക്കാരനാണല്ലോ.&amp;nbsp; വിശദമായി പരിചയപ്പെട്ടു കളയാം. യുഎ ഇ സ്വദേശികളുമായുള്ള ബന്ധം എപ്പോഴും നല്ലതാണ്.&amp;nbsp; ഒന്ന് കാലിടറിയാല്‍ പിടിച്ചു നില്‍ക്കാന്‍ ചില്ലറ ബന്ധങ്ങളൊക്കെ ആവശ്യമായി വരും.&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അയാള്‍ ഡല്‍ഹിയിലേക്കുള്ള യാത്രയിലാണ്. കൂടുതല്‍ സംസാരിക്കാന്‍ താല്പര്യമില്ലാത്ത ആളാണെന്ന് തോന്നുന്നു. പെട്ടെന്ന് മറുപടി പറഞ്ഞു തീര്‍ത്തു&amp;nbsp; പത്രത്തിലേക്ക് തന്നെ മുഖം പൂഴ്ത്തുന്നത് കണ്ടപ്പോള്‍ അങ്ങനെ &amp;nbsp; തോന്നി. തനിക്കാണെങ്കില്‍ ഇനിയും മണിക്കൂറുകള്‍ കഴിയണം.&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;"ഇവിടെ ബിസിനസ് ആവശ്യത്തിനാണോ വന്നത്?"&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഞാന്‍ വിടാന്‍ ഭാവമുണ്ടായിരുന്നില്ല.&amp;nbsp; അത് മനസിലാക്കിയ അയാള്‍ പത്രം മടക്കി എന്‍റെ കയില്‍ തന്നു.&amp;nbsp; താന്‍ കൊച്ചിയില്‍ നിന്നാണ് വരുന്നതെന്നും ഈറോഡ്‌ വരെ പോകേണ്ട കാര്യമുണ്ടായിരുന്നെന്നും ഡല്‍ഹിക്ക് പോകാന്‍ വേണ്ടി ചെന്നൈയില്‍ വന്നതാണെന്നും അയാള്‍ കൂടുതല്‍ താല്‍പര്യം കാണിക്കാതെ പറഞ്ഞു. &lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അയാള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ ദുബൈയിലെ ബിസിനസിനെക്കുറിച്ചും&amp;nbsp; കേരളത്തിലേക്കുള്ള ആഗമനോദ്ദേവുമെല്ലാം&amp;nbsp; അന്വേഷിച്ചു.&amp;nbsp; ഒരു മലയാളിയാല്‍ ചതിക്കപ്പെട്ടത്തിന്‍റെ അമ്പരപ്പിക്കുന്ന കഥയായിരുന്നു അയാള്‍ക്ക്‌ പറയാനുണ്ടായിരുന്നത്. കൂടുതല്‍ പ്രോത്സാഹിപ്പിച്ചപ്പോള്‍ അയാള്‍ പറഞ്ഞു തുടങ്ങി. &lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp; ഒരാഴ്ച മുമ്പാണ് തിരുവനന്തപുരത്തെത്തിയത്.&amp;nbsp; സഹപ്രവര്‍ത്തകനും&amp;nbsp; മലയാളിയുമായ ജോര്‍ജ് മാത്യുവിന്‍റെ&amp;nbsp; കൂടെ തന്‍റെ സ്ഥാപനത്തിലേക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യാനാണ് വന്നത്.&amp;nbsp; തിരുവനന്തപുരത്തും&amp;nbsp; കൊച്ചിയിലും വെച്ച് ഇന്‍റര്‍വ്യൂ നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. അതോ ജോര്‍ജ് മാത്യുവിന്‍റെ&amp;nbsp; തന്ത്രമായിരുന്നോ എന്നും അറിയില്ല. ഏതായാലും രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ജോര്‍ജ് മാത്യു തന്‍റെ പാസ്പോര്‍ട്ട്‌ അടക്കമുള്ള എല്ലാ യാത്രാ രേഖകളും മറ്റു ബിസിനസ് ഡോക്യുമെന്‍റ്കളും പണവുമടങ്ങിയ ബാഗുമായി മുങ്ങിയെന്നു&amp;nbsp; സങ്കടത്തോടെ അയാള്‍ പറയുന്നത് കേട്ടപ്പോള്‍ നാടും വീടും വിട്ട് എങ്ങനെയും കഷ്ടപ്പെട്ട് കഞ്ഞി കുടിച്ചു പോകുന്ന&amp;nbsp; മലയാളികളെ&amp;nbsp; മൊത്തത്തില്‍ വഞ്ചകരാക്കുന്ന ഏഴാം കൂലികളോട് കടുത്ത അമര്‍ഷം തോന്നി.&amp;nbsp; പാസ്പോര്‍ട്ടും രേഖകളുമില്ലാതെ അന്യ രാജ്യത്ത് ഒറ്റപ്പെട്ട അയാളോട് അനുകമ്പയും തോന്നി.&amp;nbsp; ജോര്‍ജ് മാത്യുവിന്‍റെ ഒരു പാസ്പോര്‍ട്ട്‌ കോപ്പി അബദ്ധത്തില്‍ അയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്നു.&amp;nbsp; അത് വെച്ച് ഒരു അന്വേഷണം നടത്തിയെങ്കിലും കൊച്ചിയിലെ ആ അഡ്രസ്സില്‍ അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നില്ല.&amp;nbsp; ഏതായാലും പോലീസില്‍ ഒരു കംപ്ലേന്‍റ് കൊടുത്തു.&amp;nbsp; അന്വേഷണത്തില്‍ ഈറോഡ്‌ സ്വദേശിയാണ് ജോര്‍ജ് മാത്യുവെന്നു മനസിലായി.&amp;nbsp; അങ്ങനെ ഈറോഡ്‌ പോയി നിരാശനായാണ് അയാള്‍ ചെന്നൈയില്‍ എത്തിയത്. തിരിച്ചു&amp;nbsp; ദുബായിലേക്ക് പോകണമെങ്കില്‍ ഡല്‍ഹിയിലെ യു എ ഇ&amp;nbsp; എംബസിയില്‍ പോയി തീര്‍പ്പുണ്ടാക്കാന്‍ പോലീസ് സ്റ്റേഷനില്‍ നിന്നും നിര്‍ദ്ദേശിച്ചിരിക്കുകയാണ്.&amp;nbsp; ഡല്‍ഹിക്കുള്ള ട്രെയിന്‍ കാത്തുള്ള ഇരിപ്പാണ്. ഇനി എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ല. അവിടെ ചെന്നാല്‍ അറിയാം ബാക്കി കാര്യങ്ങള്‍. പണം മുഴുവന്‍ ബാഗിലായിരുന്നു‍.&amp;nbsp; അയാള്‍ പറഞ്ഞു.&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;പോക്കറ്റില്‍ ബാക്കിയായ കുറച്ചു പണം മാത്രമേ ഇനിയുള്ളൂ. ഡല്‍ഹിയിലെത്താനും ഭക്ഷണം കഴിക്കാനും അത് തികയില്ലെന്ന് വ്യക്തമാണ്.&amp;nbsp; അയാള്‍ ഇത്രയും പറഞ്ഞത് താന്‍ പ്രോത്സാഹിപ്പിച്ചത് കൊണ്ട് മാത്രമാണ്.&amp;nbsp; ഞാന്‍ താമസിക്കുന്ന രാജ്യക്കാരനുമാണ്. നാളെ ഇങ്ങനെയൊരു അനുഭവം എനിക്കവിടെ വെച്ചുണ്ടായാലോ.&amp;nbsp; എന്നിലെ മനുഷ്യസ്നേഹി ഉണര്‍ന്നെഴുന്നേറ്റു.&amp;nbsp; എന്‍റെ കയില്‍ കുറച്ചു പണമുണ്ട്.&amp;nbsp; അത്യാവശ്യ ചെലവിനുള്ള ഒരു അയ്യായിരം രൂപ ഞാന്‍ തരാം.&amp;nbsp; യു എ ഇയില്‍&amp;nbsp; എത്തിയിട്ട് തന്നാല്‍ മതി. ഞാന്‍ പറഞ്ഞു.&amp;nbsp; പക്ഷെ അയാളത് നിരസിച്ചു.&amp;nbsp; ഇപ്പോള്‍ വേണ്ടെന്നും&amp;nbsp; സഹായിക്കാന്‍ തോന്നിയതിനു നന്ദിയുണ്ടെന്നും അയാള്‍ പറഞ്ഞു. അത് കേട്ടപ്പോള്‍&amp;nbsp; ബുദ്ധിമുട്ടിന്‍റെ സമയത്ത് പോലും യു എ ഇ സ്വദേശികള്‍ കാണിക്കുന്ന അഭിമാനബോധത്തോടു ബഹുമാനം തോന്നി.&amp;nbsp; നിര്‍ബന്ധിച്ച് പണം അയാളെ ഏല്‍പ്പിച്ചു.&amp;nbsp; അയാളുടെ യു എ ഇ യിലെ നമ്പര്‍ വാങ്ങി എന്‍റെ ദുബായിലെ നമ്പറും&amp;nbsp; അയാള്‍ക്ക്‌ കൊടുത്തു.&amp;nbsp; ഒരു പാട് നന്ദി പറഞ്ഞ് അയാള്‍ യാത്രയായപ്പോള്‍ ഒരു മനുഷ്യനെ വലിയ ബുദ്ധിമുട്ടില്‍ സഹായിച്ച ആത്മ നിര്‍വൃതിയായിരുന്നു മനസ്സില്‍.&amp;nbsp; ജോര്‍ജ് മാത്യുവിനെപ്പോലെ ഉളുപ്പില്ലായ്മ കാണിക്കുന്നവര്‍ മാത്രമല്ല മലയാളികള്‍ എന്ന് വിദേശികള്‍ മനസിലാക്കട്ടെ.&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഏതായാലും സംഭവം കഴിഞ്ഞു ഇപ്പോള്‍ ഒരു വര്‍ഷത്തോളമാവുന്നു.&amp;nbsp; ദുബായില്‍ തിരിച്ചെത്തിയതിനു ശേഷം പല തവണ ആ നമ്പരില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അങ്ങനെയൊരു നമ്പര്‍ നിലവിലില്ലെന്നാണ് കിളിനാദം.&amp;nbsp; നമ്പര്‍ മാറിയതോ നഷ്ടപ്പെട്ടതോ ആണെങ്കില്‍ ഇങ്ങോട്ടൊരു&amp;nbsp; വിളി വരേണ്ടേ. അതും ഉണ്ടായില്ല.&amp;nbsp; അയാളുടെ പെരുമാറ്റത്തിലോ സംസാരത്തിലോ യാതൊരു സംശയവും തോന്നാത്തത് കൊണ്ട് അയാളുടെ ബിസിനസ് സ്ഥാപനത്തിന്‍റെ പേരോ വിവരങ്ങളോ ചോദിച്ചറിഞ്ഞിരുന്നില്ല. ഞാന്‍ തന്നെ നിര്‍ബന്ധിച്ചു പണം അയാളെ എല്പ്പിക്കുകയായിരുന്നല്ലോ.&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style="font-size: small;"&gt;"മനസിന്‍ കണ്ണാടി മുഖമെന്ന് പഴമൊഴി,&amp;nbsp; മനസിനെ മറക്കുന്നു മുഖമെന്ന് പുതു മൊഴി....."&amp;nbsp;&amp;nbsp; ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ ഓര്‍ത്തു പോയി.&lt;/span&gt;&lt;div class="blogger-post-footer"&gt;By 
Shukoor 
www.shukoorcheruvadi.blogspot.com&lt;/div&gt;</description><media:thumbnail xmlns:media="http://search.yahoo.com/mrss/" height="72" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgr3cHawYAXmqlb_qDC33WkFzfvTB7fn8lrMhuY0DF9pjdpL91OutGe6vm4ewOvCAmRVEG1wCpuGsoB7Ypr8kmRrKFcNQDwS8EBo6yTg6CXiJT4ddmU8NO_IACDcEGaVNOMCyR3v9er1Au_/s72-c/chennai+rail2.jpg" width="72"/><thr:total xmlns:thr="http://purl.org/syndication/thread/1.0">13</thr:total></item></channel></rss>