<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:blogger='http://schemas.google.com/blogger/2008' xmlns:georss='http://www.georss.org/georss' xmlns:gd="http://schemas.google.com/g/2005" xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-3856605297621479865</id><updated>2024-08-28T11:35:08.101+05:30</updated><category term="CAB"/><category term="NRC"/><category term="Parliament"/><category term="Social"/><category term="Amit Shah"/><category term="Governor"/><category term="Supreme Court"/><category term="COVID-19"/><category term="CPI(M)"/><category term="Maradu Flats"/><category term="Narendra Modi"/><category term="Sabarimala"/><title type='text'>Maneez Blog</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='https://ovmthampi.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3856605297621479865/posts/default?redirect=false'/><link rel='alternate' type='text/html' href='https://ovmthampi.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>Manikandan</name><uri>http://www.blogger.com/profile/17302153288097455896</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUINLPwuDMe46corBQ2_0ffPDYjhM_RqZyg8JeQpy5dsUQl-6fe3rVCRHcRq2vsdeJRxnGwhaDiml6sAczmspCf_E1BFB31Zjhf3NSZMLyhSkDK4lPA_pdy6kLQCoWi-E/s113/Manikandan_PP_Photolab.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>10</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-3856605297621479865.post-3088762745925276298</id><published>2020-03-22T02:50:00.000+05:30</published><updated>2020-03-22T15:17:49.435+05:30</updated><category scheme="http://www.blogger.com/atom/ns#" term="COVID-19"/><category scheme="http://www.blogger.com/atom/ns#" term="Narendra Modi"/><category scheme="http://www.blogger.com/atom/ns#" term="Social"/><title type='text'>പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  19/03/2020</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
ലോകമെങ്ങും കൊറോണ എന്ന മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി &lt;a href=&quot;https://www.narendramodi.in/text-of-prime-minister-narendra-modi-s-address-to-the-nation-on-combating-covid-19-548861&quot; target=&quot;_blank&quot;&gt;രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട്&lt;/a&gt; 2020 മാർച്ച് 19നു നടത്തിയ പ്രസംഗം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തുന്നതിനുള്ള ശ്രമം.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ലോകം മുഴുവൻ ഇന്ന് വളരെ ഗുരുതരമായൊരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോവുകയാണ്. സാധാരണയായി എന്തെങ്കിലും പ്രകൃതിദുരന്തങ്ങൾ ഉണ്ടകുമ്പോൾ അത് ഏതാനും ചില രാജ്യങ്ങളിലോ ചില സംസ്ഥാനങ്ങളിലോ പരിമിതമായിട്ടാണ് അനുഭവപ്പെടാറ്. എന്നാൽ ഇത്തവണത്തെ ദുരന്തം മനുഷ്യരാശിയെതന്നെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ പോലും ഇന്ന് കൊറോണയുടെ ആഘാതം ഏല്പിച്ച അത്രയും ലോകരാജ്യങ്ങളെ ബാധിച്ചിരുന്നില്ല.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
കഴിഞ്ഞ രണ്ടു മാസക്കാലമായി കൊറോണ വൈറസുമായി ബന്ധപ്പെട്ട ഭീതിദമായ വാർത്തകൾ നമ്മൾ കാണുകയും നിരീക്ഷിക്കുകയുമാണ്. ഈ രണ്ടുമാസക്കാലം ഇന്ത്യയിലെ 130 കോടി&amp;nbsp;ജനങ്ങളും ലോകമാകെ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയെ ശരിയായി നേരിടുകയും ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്തിട്ടുണ്ട്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നമ്മൾ പ്രതിസന്ധി മറികടന്നു എന്നും എല്ലാം ഭദ്രമാണെന്നും ഉള്ള ഒരു കാഴ്ചപാടുള്ളതായി കാണുന്നു. കൊറോണ പോലെ ലോകവ്യാപകമായി പടർന്നു പിടിക്കുന്ന ഒരു അസുഖത്തെ നേരിടുന്നകാര്യത്തിൽ അലംഭാവം വച്ചു പുലർത്തുന്നത് ഉചിതമല്ല. അതുകൊണ്ട് ഓരോ ഇന്ത്യക്കാരനും തുടർന്നും ജാഗ്രതയും മുൻകരുതലും തുടരുക തന്നെ വേണം.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
സുഹൃത്തുക്കളെ,&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഞാൻ നിങ്ങളോട് എന്തെങ്കിലും ആവശ്യപ്പെട്ടിട്ടുള്ള ഘട്ടങ്ങളിൽ ഒന്നും നിങ്ങൾ എന്നെ നിരാശപ്പെടുത്തിയിട്ടില്ല. ഞങ്ങളുടെ പ്രവർത്തനങ്ങൾ വിജയത്തിൽ എത്തുന്നത് നിങ്ങളുടെ അനുഗ്രഹത്തിന്റെ ബലം കൊണ്ടാണ്. ഇന്ന് ഞാൻ നിങ്ങളോട്, എന്റെ രാജ്യത്തിലെ ഓരോ പൗരന്മാരോടും, ചിലത് ആവശ്യപ്പെടാനാണ് വന്നത്. എനിക്ക് വരാനിരിക്കുന്ന കുറച്ച് ആഴ്ചകളിലെ നിങ്ങളുടെ സമയം വേണം, സമീപഭാവിയിലെ നിങ്ങളുടെ കുറച്ചു സമയം&lt;/div&gt;
&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
സുഹൃത്തുക്കളെ,&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
കൊറോണ എന്ന പകർച്ചവ്യാധിയിൽ നിന്നും നമ്മളെ രക്ഷിക്കാനുതകുന്ന ഉറപ്പുള്ള ഒരു പരിഹാരമോ വാക്സിനുകളോ ഇന്നുവരെ ശാസ്ത്രം കണ്ടെത്തിയിട്ടില്ല. അത്തരം ഒരു സാഹചര്യത്തിൽ ആശങ്കകൾ ഉണ്ടാകുക സ്വാഭാവികമാണ്.&amp;nbsp;കൊറോണ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിൽ നടത്തിയിട്ടുള്ള പഠനങ്ങൾ എന്നാൽ ഒന്ന് വ്യക്തമാക്കുന്നു. ആദ്യത്തെ കുറച്ചു ദിവസങ്ങൾക്ക് ശേഷം സ്ഫോടനാത്മകമായ രീതിയിൽ ആണ് ഈ രോഗം അവിടങ്ങളിൽ പടർന്നു പിടിച്ചത്. കൊറോണ രോഗബാധിതരുടെ എണ്ണം അനിയന്ത്രിതമായ രീതിയിൽ വർദ്ധിക്കുകയായിരുന്നു. ഭാരത സർക്കാർ കൊറോണയുടെ വ്യാപനവും സ്ഥിതിഗതികളും നിരന്തരമായി വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചില രാജ്യങ്ങൾ ശക്തമായ നടപടികളിലൂടേയും ആ രാജ്യത്തെ പരമാവധി ജനങ്ങളെ സുരക്ഷിതരായി ഒറ്റപ്പെടുത്തിയും ഈ രോഗത്തിന്റെ വ്യാപനം തടഞ്ഞിട്ടുണ്ട്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
കൊറോണ പോലെ വളർന്നുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധി ഭാരതത്തെ പോലെ 130 കോടി ജനസംഖ്യയുള്ള വികസനത്തിനായി നിരന്തരപരിശ്രമത്തിലുള്ള ഒരു രാജ്യത്തെ സംബന്ധിച്ച് നിസ്സാരമായ ഒന്നല്ല.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
പ്രധാനപ്പെട്ട പല വികസിത രാജ്യങ്ങളിലും കൊറോണ എന്ന അതിവേഗം പടർന്നു പിടിക്കുന്ന ഈ മഹാമാരി ഏല്പിക്കുന്ന വ്യാപകമായ ആഘാതം വീക്ഷിച്ചുകൊണ്ടിരിക്കുന്ന നമുക്ക് ഇന്ത്യയിൽ ഇതിന്റെ ആഘാതം ഉണ്ടാകില്ല എന്ന് അനുമാനിക്കാൻ സാധിക്കില്ല. അതിനാൽ ലോകവ്യാപകമായ ഈ മഹാമാരിയെ നേരിടാൻ രണ്ട് പ്രധാന ഘടകങ്ങൾ മനസ്സിൽ ഉറപ്പിക്കേണ്ടത് അനിവാര്യമാണ്. ദൃഢനിശ്ചയവും സഹനവും. ഇന്ന് 130 കോടി വരുന്ന&amp;nbsp;മുഴുവൻ ഇന്ത്യൻ പൗരന്മാരും ഈ ആഗോളപ്രതിസന്ധിയെ മറികടക്കാൻ നമ്മുടെ പൗരധർമ്മം പാലിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാനസർക്കാരുകൾ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കും എന്ന് ദൃഢനിശ്ചയം ചെയ്യേണ്ടതാണ്. നമ്മൾ സ്വയം രോഗബാധിതരാവില്ലെന്നും മറ്റുള്ളവരെ രോഗബാധിതരാകാൻ അനുവദിക്കില്ലെന്നും ഇന്ന് നമ്മൾ തീരുമാനിക്കേണ്ടതാണ്.&lt;/div&gt;
&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
സുഹൃത്തുക്കളെ,&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഇന്ന് ഇത്തരം ഒരു മഹാമാരിയുടെ കാലത്ത് ഒരു മന്ത്രത്തിനു മാത്രമേ നമ്മെ മുന്നോട്ട് നയിക്കാൻ ആകൂ &quot;നമ്മൾ ആരോഗ്യവാന്മാരെങ്കിൽ ഈ ലോകവും ആരോഗ്യമുള്ളത്&quot;. ഈ രോഗത്തിനു അറിയപ്പെടുന്ന മരുന്നുകൾ ഒന്നും ലഭ്യമല്ലാത്ത ഈ അവസരത്തിൽ നമ്മൾ ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് അനിവാര്യം. ഈ ഘട്ടത്തിൽ അസുഖബാധിതനാകാതിരിക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും അത്യാവശ്യം വേണ്ടത് സഹനം ആണ്. എത്തരത്തിലുള്ള സഹനം ആണ് ഒരാൾ അനുവർത്തിക്കേണ്ടത്? ആൾക്കൂട്ടത്തിൽ നിന്നും ഒത്തു ചേരലുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയും വീട് വിട്ട്നിൽക്കാതിരിക്കുകയും ചെയ്യുക. ഇതിനെ ഈ കാലഘട്ടത്തിൽ &quot;Social Distancing&quot; (സാമൂഹ്യമായ അകലം പാലിക്കൽ) എന്നാണ് വിളിക്കുന്നത്, ആഗോളവ്യാപകമായി കൊറോണ പടരുന്ന ഈ സമയത്ത് ഇത് അത്യന്തം ആവശ്യവുമാണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
നമ്മുടെ ദൃഢനിശ്ചയവും സഹനവും ഈ പകർച്ചവ്യാധിയുടെ വ്യാപനം തടയുന്നതിൽ നിർണ്ണായകമായ പങ്കുവഹിക്കും. നിങ്ങൾ അസുഖബാധിതനല്ലാത്തതിനാൽ നിങ്ങൾക്ക് പതുവുപോലെ മാർക്കറ്റുകളിലും തെരുവുകളിലും അലയാം എന്നും നിങ്ങളെ അസുഖം ബാധിക്കില്ല എന്നും നിങ്ങൾ കരുതുന്നത് തെറ്റാണ്. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ നിങ്ങളോട് മാത്രമല്ല നിങ്ങളുടെ കുടുംബത്തോടും അനീതിയാണ് ചെയ്യുന്നത്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഇത് മനസ്സിൽ വച്ചുകൊണ്ട് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നത് വരുന്ന കുറച്ച് ആഴ്ചകളി അത്യാവശ്യം ഉള്ള അവസരങ്ങളിൽ മാത്രം വീടിനു വെളിയിൽ ഇറങ്ങിയാൽ മതി എന്നാണ്. നിങ്ങളുടെ വ്യവസായവും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരമാവധി വീട്ടിൽ ഇരുന്നു തന്നെ ചെയ്യുക.&amp;nbsp;&lt;/div&gt;
&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എന്നാൽ സർക്കാർ ജീവനക്കാർ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ, ജനപ്രതിനിധികൾ, മാദ്ധ്യമപ്രവർത്തകർ എന്നിവർ പ്രവർത്തനോന്മുഖരായിരിക്കേണ്ടത് ആവശ്യമാണ്. മറ്റുള്ള ആളുകൾ സാധിക്കുന്ന അത്രയും സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് മാറിനിൽക്കേണ്ടതാണ്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
നമ്മുടെ കുടുംബത്തിലെ പ്രായമാറ്റവർ, 65 വയസ്സിനു മുകളിൽ ഉള്ളവർ വരുന്ന കുറച്ച് ആഴ്ചകൾ വീടിനു വെളിയിൽ ഇറങ്ങരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇന്നത്തെ പുതിയ തലമുറയ്ക്ക് ഒരു പക്ഷെ അത്രപരിചയമില്ലാത്ത ഒരു കാര്യം, മുൻപ് യുദ്ധസമയത്ത് രാത്രികാലങ്ങളിൽ &quot;Blackout&quot; ആചരിക്കുമായിരുന്നു. ഇത് ചില അവസരങ്ങളിൽ വളരെ കാലം നീണ്ടു നിന്നിട്ടുണ്ട്. യുദ്ധം ഇല്ലാത്ത സമയത്തും പിന്നീട് ചിലപ്പോൾ ഇത് പരിശീലിച്ചിരുന്നു.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
സുഹൃത്തുക്കളെ,&lt;/div&gt;
&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഇന്ന് ഒരു കാര്യത്തിൽ കൂടി ഞാൻ എന്റെ എല്ലാ പൗരന്മാരുടേയും പിന്തുണ ആവശ്യപ്പെടുകയാണ് &quot;ജനത കർഫ്യു&quot;. ജനത കർഫ്യു എന്നാൽ ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ ജനങ്ങളുടെ മേൽ ഏല്പിക്കുന്ന കർഫ്യു.&lt;/div&gt;
&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഈ ഞായറാഴ്ച അതായത് മാർച്ച് 22നു എല്ലാ പൗരന്മാരും രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ ജനത കർഫ്യുവിന്റെ ഭാഗമാകണം. ഈ സമയത്ത് നമ്മൾ വീടിനു വെളിയിൽ ഇറങ്ങുകയോ തെരുവുകളിൽ അലയുകയോ നമ്മുടെ സമീപപ്രദേശങ്ങളിൽ പോവുകയോ ഒന്നും ചെയ്യരുത്. അവശ്യസേവനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരും അടിയന്തിരാവശ്യങ്ങൾ ഉള്ളവരും മാത്രമേ വീടിനു വെളിയിൽ പോകാവൂ.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
സുഹൃത്തുക്കളെ,&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
മാർച്ച് 22 നമ്മുടെ രാജ്യത്തോടുള്ള നമ്മടെ കടമ നിറവേറ്റാനുള്ള നമ്മുടെ നിശ്ചയത്തിന്റെ സ്വയം വിട്ടുനിൽക്കലിന്റെ ഒരു മാതൃക ആയിരിക്കും. ജനത കർഫ്യുവിന്റെ വിജയവും അതിൽ നിന്നും ഉൾക്കൊള്ളുന്ന പാഠങ്ങളും വരാനിരിക്കുന്ന വലിയ വെല്ലുവിളികളെ നേരിടാൻ നമ്മളെ പ്രാപ്തരാക്കും.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ജനത കർഫ്യു നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുള്ള നേതൃത്വം ഓരോ സംസ്ഥാന സർക്കാരുകളും ഏറ്റെടുക്കണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.&amp;nbsp;&lt;/div&gt;
&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
വരുന്ന രണ്ട് ദിവസങ്ങളിൽ ഈ ജനത കർഫ്യുവിനെ കുറിച്ചുള്ള അവബോധം സാമാന്യജനങ്ങളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ രാജ്യത്തെ യുവാക്കളിൽ നിന്നും, എൻ സി സി, എൻ എസ് എസ്, സാമൂഹ്യസംഘടനകൾ, മറ്റുള്ള എല്ലാത്തരം സംഘടനകൾ എന്നിവയുടെ ഭാഗത്തുനിന്നും ഉണ്ടാകണം എന്നും ഞാൻ അഭ്യർത്ഥിക്കുന്നു. സാധ്യമാകുന്ന പക്ഷം ഓരോരുത്തരും കൊറോണ വൈറസിൽ നിന്നും രക്ഷനേടുന്നതിനെ പറ്റിയും ജനത കർഫ്യുവിനെ പറ്റിയും ഒരോ ദിവസവും പത്ത് പേരെയെങ്കിലും ഫോൺ ചെയ്ത് വിശദീകരിച്ചു കൊടുക്കണം എന്നും അഭ്യർത്ഥിക്കുന്നു.&lt;/div&gt;
&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ജനത കർഫ്യു ഒരർത്ഥത്തിൽ നമ്മൾക്കും നമ്മുടെ രാജ്യത്തിനും ഒരു ലിറ്റ്മസ് പരീക്ഷണം ആണ്. ആഗോളതലത്തിൽ പടർന്നു പിടിക്കുന്ന കൊറോണ പോലെ ഒരു മഹാവ്യാധിയെ നേരിടുന്നതിൽ ഇന്ത്യ എത്രമാത്രം സജ്ജമാണെന്നതിന്റെ പരീക്ഷകൂടിയാണ് ജനത കർഫ്യു.&lt;/div&gt;
&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
സുഹൃത്തുക്കളേ,&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
മാർച്ച് 22 നു നടത്തേണ്ടുന്ന ജനത കർഫ്യുവിനെ കുറിച്ച് പറയുന്നതിനൊപ്പം അതേ ദിശയിലുള്ള മറ്റൊരു വിഷയത്തിൽ കൂടി അതേ ദിവസം ഞാൻ നിങ്ങളുടെ പിന്തുണ&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ആവശ്യപ്പെടുകയാണ്. കഴിഞ്ഞ രണ്ടുമാസക്കാലമായി ആശുപത്രികളിലും വിമാനത്താവളങ്ങളിലുമായി ലക്ഷക്കണക്കിനു ആളുകൾ രാപകൽ വ്യത്യാസമില്ലാതെ&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഡോക്ടർമാർ, നേഴ്സുമാർ, ആശുപത്രി ജീവനക്കാർ, സാനിറ്റേഷൻ ജീവനക്കാർ, വിമാന ജീവനക്കാർ, സർക്കാർ ജീവനക്കാർ, പോലീസുകാർ, മാദ്ധ്യമപ്രവർത്തകർ, ട്രയിൻ-ബസ്-ഓട്ടോറിക്ഷ എന്നിവയുമായി ബന്ധപ്പെട്ട ജീവനക്കാർ, വീടുകളിൽ സാധങ്ങൾ എത്തിക്കുന്നവർ എന്നിങ്ങനെ നിരവധി ആളുകൾ ആത്മാർത്ഥമായി, തങ്ങളെ കുറിച്ച് ആശങ്കപ്പെടാതെ ജോലിചെയ്യുകയാണ്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഇന്നത്തെ സാഹചര്യത്തിൽ ഈ സേവനങ്ങൾ സാധരണമാണെന്ന് കരുതാൻ ആവില്ല. ഇന്ന് അവർക്ക് രോഗം പിടിപെടാനുള്ള അപകടസാധ്യതയുണ്ട്. എന്നിട്ടും മറ്റുള്ളവരെ&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
സേവിച്ചുകൊണ്ട് അവർ അവരുടെ ജോലിചെയ്യുന്നു. രാജ്യത്തെ സംരക്ഷിച്ചുകൊണ്ട് അവർ നമുക്കും കൊറോണയ്ക്കും ഇടയിൽ ഉറച്ചു നിൽക്കുന്നു. രാജ്യം അവർ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അത്തരത്തിലുള്ള എല്ലാ ആളുകളോടും നമ്മുടെ കടപ്പാട് മാർച്ച് 22നു നമ്മൾ പ്രകടിപ്പിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞായറാഴ്ച വൈകീട്ട് കൃത്യം അഞ്ചുമണിയ്ക്ക് നമ്മുടെ പടിവാതിലിൽ, ബാൽക്കണിയിൽ, വീട്ടിലെ ജനാലയ്ക്കൽ അഞ്ചു മിനിറ്റ് നിന്ന് നമ്മൾ അവരോടുള്ള ആദരം പ്രകടിപ്പിക്കണം. അവരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനു അവരുടെ സേവനത്തെ ആദരിക്കുന്നതിനു നമ്മൾ കൈ കൊട്ടുകയോ, മണികൾ അടിക്കുകയോ, ഥാലികൾ (&lt;span style=&quot;background-color: white; color: #545454; font-family: arial, sans-serif; font-size: 14px; font-weight: bold; text-align: left;&quot;&gt;थाली&lt;/span&gt;&lt;span style=&quot;background-color: white; color: #545454; font-family: arial, sans-serif; font-size: 14px; text-align: left;&quot;&gt;)&lt;/span&gt;&amp;nbsp;മുട്ടുകയോ ചെയ്യണം.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ജനങ്ങളെ ഇത് ഓർമ്മിപ്പിക്കുന്നതിനു രാജ്യത്തെമ്പാടുമുള്ള തദ്ദേശസ്ഥാപനങ്ങൾ മാർച്ച് 22നു വൈകീട്ട് അഞ്ചു മണിയ്ക്ക് സൈറൺ മുഴക്കണം എന്നും ഞാൻ അഭ്യർത്ഥിക്കുന്നു.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
സേവനം ഏറ്റവും ഇത്കൃഷ്ടമായ പ്രവർത്തിയാണെന്ന നമ്മുടെ മൂല്യം ഉയർത്തിപ്പിടിക്കുന്ന നമ്മുടെ സഹപൗരന്മാരോടുള്ള നമ്മുടെ ആദരം സത്യസന്ധമായി നാം പ്രകടിപ്പിക്കണം.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
സുഹൃത്തുക്കളേ,&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തിൽ നമ്മുടെ അവശ്യസേവനവിഭാഗം ആയ ആശുപത്രികളുടെ മേലുള്ള ജോലിഭാരം കൂടിവരികയാണെന്നത് നാം മനസ്സിലാക്കണം.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അത്തരം സാഹചര്യത്തിൽ പതിവായുള്ള പരിശോധനകൾക്കായി ആശുപത്രികളിൽ പോകുന്നത് ഒഴിവാക്കണം എന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ആവശ്യമെങ്കിൽ നിങ്ങൾക്ക് പരിചയമുള്ള ഡോക്ടറിൽ നിന്നോ, കുടുംബ ഡോക്ടറിൽ നിന്നോ, ബന്ധുക്കളായുള്ള ഡോക്ടറിൽ നിന്നോ ഫോണിൽ ഉപദേശം തേടാവുന്നതാണ്. അടിയന്തിര പ്രാധാന്യമില്ലാത്ത ഏതെങ്കിലും ശസ്ത്രക്രിയകൾ നിങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതും ഒരു മാസത്തേയ്ക്ക് മാറ്റിവെയ്ക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
സുഹൃത്തുക്കളേ,&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ആഗോളവ്യാപകമായി പടർന്നു പിടിക്കുന്ന കൊറോണ സാമ്പത്തിക രംഗത്തും പല വിധത്തിലുള്ള പ്രത്യാഘാതങ്ങൾക്ക് കാരണമാകും. ഇത് മനസ്സിലാക്കിക്കൊണ്ട് സാമ്പത്തികരംഗത്ത് കൊറോണ ഉണ്ടാക്കിയേക്കാവുന്ന വെല്ലുവിളികളെ നേരിടാൻ ധനകാര്യമന്ത്രിയുടെ നേതൃത്വത്തിൽ കോവിഡ്-19 എകോണമിക് റെസ്പോൺസ് ടാസ്ക് ഫോഴ്സിനു രൂപം നൽകാൻ ഭാരതസർക്കാർ തീരുമാനിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ടും ബന്ധപ്പെട്ട കക്ഷികളിൽ നിന്നുള്ള നിർദ്ദേശങ്ങൾ പരിഗണിച്ചുകൊണ്ടും ഈ ടാസ്ക് ഫോഴ്സ് സമീപഭാവിയിൽ തന്നെ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്. സാമ്പത്തിക രംഗത്തുണ്ടാകുന്ന എല്ലാ വിഷമതകളും പരിഹരിക്കുന്നതിനു സ്വീകരിച്ചിട്ടുള്ള സമഗ്രമായ നടപടികൾ&amp;nbsp; നടപ്പിലാക്കുന്നു എന്നും ഈ സമിതി ഉറപ്പുവരുത്തും.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
നമ്മുടെ രാജ്യത്തെ മദ്ധ്യവർഗ്ഗത്തിന്റേയും, പാവപ്പെട്ടവരുടേയും സാമ്പത്തിക സ്ഥിതിയേയും സുരക്ഷയേയും ഈ മഹാവ്യാധി ആഴത്തിൽ മുറിവേല്പിക്കും എന്നത് വ്യക്തമാണ്. രാജ്യത്തെ വ്യവസായ വാണിജ്യ മേഖലയോടും സമൂഹത്തിലെ ഉയർന്ന വരുമാനം ഉള്ളവരോടും അവർക്ക് സേവനങ്ങൾ നൽകുന്നവരുടെ സാമ്പത്തികമായ ആവശ്യങ്ങൾക്ക് മതിയായ പരിഗണന സാധ്യമാകുന്ന എല്ലാവിധത്തിലും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. വരും ദിവസങ്ങളിൽ ഈ ആളുകൾക്ക് നിങ്ങളുടെ ഓഫീസിലോ വീടുകളിലോ എത്താൻ സാധിച്ചു എന്ന് വരില്ല. അത്തരം സാഹചര്യം ഉണ്ടായാൽ അവരോട് സഹാനുഭൂതിയും മാനുഷികപരിഗണയും കാണിക്കണം അവരുടെ ശംബളത്തിൽ കുറവ് വരുത്തരുത്. അവർക്കും അവരുടെ കുടുംബത്തെ&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
പരിപാലിക്കേണ്ടതുണ്ടെന്നും അസുഖങ്ങൾ വരാതെ സംരക്ഷിക്കേണ്ടതുണ്ടെന്നും മനസ്സിലാക്കണം.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
മരുന്നുകൾ അവശ്യവസ്തുക്കൾ പാൽ എന്നിവയ്ക്ക് ഒരു വിധത്തിലുമുള്ള ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നു. അതുകൊണ്ട് അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടാതെ സാധാരണ പോലെ സാധനങ്ങൾ വാങ്ങമെന്ന് എല്ലാ ഇന്ത്യക്കാരോടും ഞാൻ അഭ്യർത്ഥിക്കുന്നു.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
സുഹൃത്തുക്കളേ,&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
കഴിഞ്ഞ രണ്ടുമാസമായി രാജ്യം നേരിടുന്ന ഈ പ്രതിസന്ധി 130 കോടി ഇന്ത്യക്കാരിൽ ഓരോരുത്തരും സ്വന്തം പ്രതിസന്ധിയായി കണ്ട് രാജ്യത്തിനു സമൂഹത്തിനും വേണ്ടി&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചെയ്യാനാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. വരും കാലത്തും നിങ്ങളുടെ ഉത്തരവാദിത്വങ്ങളും കടമകളും നിങ്ങൾ ഇതേ പോലെ തുടർന്നും ചെയ്യുമെന്ന പൂർണ്ണവിശ്വാസം എനിക്കുണ്ട്.&amp;nbsp;&lt;/div&gt;
&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഇത്തരം ഘട്ടങ്ങളിൽ പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു എന്നത് ഞാൻ മനസ്സിലാക്കുന്നു, ആശങ്കളും ഊഹാപോഹങ്ങളും നിറഞ്ഞ ഒരു അന്തരീക്ഷം ആണുള്ളത്. പൗരന്മാർ എന്ന നിലയിൽ ഉള്ള നമ്മുടെ പ്രതീക്ഷകളും പല സമയത്തും നിറവേറ്റപ്പെടാതെ പോകുന്നുണ്ട്. എന്നാൽ ഈ പ്രതിസന്ധി വളരെ വിഷമംപിടിച്ചതാകയാൽ ഓരോ പൗരന്മാരും എല്ലാ വിഷമസന്ധികളിലും ഉറച്ച തീരുമാനത്തോടേയും നിശ്ചയദാർഢ്യത്തോടേയും അതിനെ നേരിടണം.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
സുഹൃത്തുക്കളെ,&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
നമ്മുടെ മുഴുവൻ ശേഷിയും കഴിവുകളും കൊറോണ വൈറസിൽ നിന്നും നമ്മെ രക്ഷിക്കുന്നതിനു വേണ്ടി നമ്മൾ പ്രയോജനപ്പെടുത്തണം. ആഗോളവ്യാപകമായ ഈ പകർച്ചവ്യാധിയെ നേരിടുന്നതിനു കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരുകളും തദ്ദേശസ്ഥാപനങ്ങളും പഞ്ചായത്തുകളും ജനപ്രതിനിധികളും സാമൂഹ്യസംഘടനകളും അവരാലാകുന്ന എല്ലാ സംഭാവനകളും ചെയ്യുന്നുണ്ട്. നിങ്ങളും നിങ്ങളാൽ ആവുന്നതെല്ലാം ചെയ്യണം.&lt;/div&gt;
&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഈ ലോകവ്യാപകമായ പകർച്ചവ്യാധിയുടെ അവസ്ഥയിൽ മാനുഷ്യത്വം വിജയിക്കണം ഇന്ത്യ വിജയിക്കണം എന്നത് അത്യന്തം ആവശ്യമാണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
നവരാത്രി മഹോത്സവം ഏതാനും ദിവസങ്ങൾക്കുള്ളിൽ വരുകയാണ്. ഇത് ശക്തിയെ ഉപാസിക്കുന്ന ഉത്സവമാണ്. ഇന്ത്യ പൂർണ്ണശക്തിയോടെ, പൂർണ്ണ ഊർജ്ജത്തോടെ മുന്നോട്ട് പോകണം എന്നതാണ് നിങ്ങൾ ഏവർക്കുമുള്ള എന്റെ ആത്മാർത്ഥമായ ആശംസ.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
വളരെ അധികം നന്ദി.&amp;nbsp;&lt;/div&gt;
&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;u&gt;&lt;b&gt;അവലംബം:&lt;/b&gt;&lt;/u&gt;&lt;br /&gt;
&lt;a href=&quot;https://www.narendramodi.in/text-of-prime-minister-narendra-modi-s-address-to-the-nation-on-combating-covid-19-548861&quot;&gt;https://www.narendramodi.in/text-of-prime-minister-narendra-modi-s-address-to-the-nation-on-combating-covid-19-548861&lt;/a&gt;&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='https://ovmthampi.blogspot.com/feeds/3088762745925276298/comments/default' title='Post Comments'/><link rel='replies' type='text/html' href='https://ovmthampi.blogspot.com/2020/03/2020-19.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3856605297621479865/posts/default/3088762745925276298'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3856605297621479865/posts/default/3088762745925276298'/><link rel='alternate' type='text/html' href='https://ovmthampi.blogspot.com/2020/03/2020-19.html' title='പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  19/03/2020'/><author><name>Manikandan</name><uri>http://www.blogger.com/profile/17302153288097455896</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUINLPwuDMe46corBQ2_0ffPDYjhM_RqZyg8JeQpy5dsUQl-6fe3rVCRHcRq2vsdeJRxnGwhaDiml6sAczmspCf_E1BFB31Zjhf3NSZMLyhSkDK4lPA_pdy6kLQCoWi-E/s113/Manikandan_PP_Photolab.jpg'/></author><thr:total>0</thr:total><georss:featurename>Pallathamkulangara, Vypin, Kochi, Kerala 682501, India</georss:featurename><georss:point>10.1104254 76.202462799999992</georss:point><georss:box>10.1084714 76.199941299999992 10.1123794 76.204984299999992</georss:box></entry><entry><id>tag:blogger.com,1999:blog-3856605297621479865.post-6352355968648542176</id><published>2020-03-15T00:04:00.001+05:30</published><updated>2020-03-15T15:54:12.836+05:30</updated><category scheme="http://www.blogger.com/atom/ns#" term="Amit Shah"/><category scheme="http://www.blogger.com/atom/ns#" term="CAB"/><category scheme="http://www.blogger.com/atom/ns#" term="Parliament"/><title type='text'>ഡൽഹി കലാപം രാജ്യസഭയിൽ അമിത് ഷായുടെ മറുപടി</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഡൽഹി കലാപത്തെ കുറിച്ച് 12/03/2020നു രാജ്യസഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി നൽകിക്കൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസംഗം.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഈ സഭ ഡൽഹിയിൽ അടുത്ത സമയത്ത് ഉണ്ടായ വർഗ്ഗീയ കലാപത്തിൽ ആ സമയത്തെ ക്രമസാധന നിലയെ കുറിച്ച് ചർച്ച ചെയ്യുക ആണ്. ചർച്ച ആരംഭിച്ചു കൊണ്ട് സംസാരിച്ചത് ശ്രീ കപിൽ സിബിൽ ആണ്. തുടർന്ന് ശ്രീ ഡെറിക് ഒബ്റോയ്, ശ്രീ ബാലസുബ്രഹ്മണ്യം,ശ്രീ&amp;nbsp; ജാവേദ് അലി ഖാൻ, ശ്രീ പ്രസന്ന് ആചാര്യ, ബൃന്ദാ പ്രകാശ്, ശ്രീ കരീം, ശ്രീ തിരുച്ചി ശിവ, ശ്രീ തപൻദാസ് ഗുപ്ത, ശ്രീ നരേഷ് ഗുജ്‌രാൾ, ശ്രീ അശോക് സിദ്ധാർത്ഥ്,&amp;nbsp; &amp;nbsp;ശ്രീ ആനന്ദ് ശർമ്മ, ശ്രീ വിജയ് ഗോയൽ, ശ്രീ മനോജ് ഝാ, ശ്രീ സഞ്ജയ് സിങ്, ശ്രീ പ്രകാശ് ജാവഡേക്കർ, ശ്രീ അബ്ദുൾ വഹാബ്, മുതിർന്ന അംഗം ശ്രീ വൈക്കൊ, ശ്രീ ഭൂപേന്ദ്ര യാദവ്, ശ്രീ ബിനോയ് വിശ്വം,&amp;nbsp; ശ്രീ അമർ പട്നായക് എന്നിവർ ഈ ചർച്ചയെ അർത്ഥപൂർണ്ണമാക്കുന്നതിനു തങ്ങളുടെ നിർദ്ദേശങ്ങൾ ഈ സഭയിൽ, ഈ സഭയിലെ അംഗങ്ങളിലൂടെ രാജ്യത്തിനു മുൻപാകെ വയ്ക്കുന്നതിനുള്ള ശ്രമം നടത്തി.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ആദ്യമായി ഞാൻ ഏറ്റവും ദൗർഭാഗ്യപൂർണ്ണമായ&amp;nbsp; ഈ കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾ, സ്വത്ത് നഷ്ടപ്പെട്ടവർ, മുറിവേറ്റവർ എന്നിവരോടെല്ലാം എന്റെ വ്യക്തിപരമായ പേരിലും സർക്കാരിന്റെ പേരിലും ഉള്ള അനുശോചനം ഈ സഭയിൽ രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു. കൂടാതെ കലാപത്തിൽ ഏർപ്പെട്ടവർ, കലാപത്തിനു കാരണമായവർ, കലാപത്തിനുള്ള ഗൂഢാലോചന നടത്തിയവർ, അവർ ഏത് ജാതിയിൽ പെട്ടവരായാലും ഏത് വിശ്വാസത്തിൽ പെട്ടവരായാലും ഏത് പാർട്ടിയിൽ പെട്ടവരായാലും അവരെ വെറുതെ വിടുകയില്ലെന്ന് ഈ സഭയ്ക്കും സഭയിലൂടെ ഈ രജ്യത്തെ ജങ്ങൾക്കും ഉറപ്പു നൽകുന്നു. കുറ്റവാളികൾ എന്ന് കണ്ടെത്തുന്നവർ ആരായാലും അവരെ സമഗ്രമായ ശാസ്ത്രീയമായ തെളിവുകളുടെ പിൻബലത്തോടെ കോടതിയുടെ മുൻപിൽ എത്തിക്കുകയും, കോടതികൾ അവരെ ശിക്ഷിക്കുന്നത് വരെ അന്വേഷണ ഏജൻസികൾ ഗൗരവമായും വിട്ടിവീഴ്ച ഇല്ലാതെയുമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. നമ്മുടെ ഭരണഘടനയേയും ഐപിസിയേയും സിആർപിസിയേയും കുറിച്ചുള്ള ഭയം ഇത്തരം കലാപങ്ങൾ ഉണ്ടാക്കുന്നവർക്കും അതിൽ പങ്കെടുക്കുന്നവർക്കും അവരുടെ മനസ്സിൽ ദീർഘകാലം നിലനിൽക്കുന്നതിനു ഇത്തരം ഒരു നടപടി ആവശ്യമാണ്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഞാൻ എല്ലാ അംഗങ്ങളുടേയും പ്രസംഗം കേട്ടിട്ടുണ്ട്. അതിൽ മിക്കവാറും എല്ലാ അംഗങ്ങളും ഉന്നയിച്ച ഒരു ചോദ്യം ഈ വിഷയം സഭയിൽ ചർച്ച ചെയ്യുന്നതിൽ സർക്കാർ എന്തുകൊണ്ട് ഇത്രയും കാലതാമസം വരുത്തി എന്നതാണ്. ഇരുപത്തി അഞ്ചാം തീയതി കലാപങ്ങൾ അവസാനിച്ചു. രണ്ടാം തീയതി മുതൽ സഭ സമ്മേളനം ആരംഭിച്ചു. എന്തുകൊണ്ട് അടിയന്തിരമായി ഈ വിഷയം ചർച്ചയ്ക്ക് എടുത്തില്ല? അത് ചോദിക്കാൻ അവർക്ക് അവകാശം ഉണ്ട്. ആ ചോദ്യത്തിനു ഉത്തരം നൽകേണ്ടത് എന്റെ കടമയാണ് ചുമതലയാണ്. ഞാൻ ഇത്രമാത്രം പറയാൻ ആഗ്രഹിക്കുന്നു. കലാപത്തെ കുറിച്ചുള്ള ആദ്യവിവരം പുറത്തുവരുന്നത് ഇരുപത്തി നാലാം തീയതി ഉച്ചയ്ക്കാണ്. അവസാനത്തെ വിവരം ഇരുപത്തി അഞ്ചാം തീയതി രാത്രി പതിനൊന്ന് മണിയ്ക്കാണ്. സിബിൽ സാഹബ് ഈ വിഷയം ഉന്നയിച്ചുട്ടുണ്ട് അതിനു ഞാൻ പിന്നീട് മറുപടി നൽകുന്നതാണ്. എന്നാൽ രേഖകളെ അടിസ്ഥാനമാക്കി ഞാൻ പറയുന്നത് ഇരുപത്തി ആറിനു രാത്രി 11 മണിയ്ക്കാണ് അവസാനത്തെ വിവരം വന്നിട്ടുള്ളത്. രണ്ടാം തീയതി സഭ ആരംഭിക്കുമ്പോൾ കലാപങ്ങൾ അവസാനിച്ചിരുന്നു. കലാപങ്ങളെ തുടർന്ന് റോഡുകൾ ശുചിയാക്കുക, കലാപബാധിതരുടെ പുനഃരധിവാസം നടത്തുക എന്നിവ ഏകോപിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആലോചിച്ചു വരുകയായിരുന്നു. കലാപം നടന്നുകൊണ്ടിരിക്കുകയും, അത് പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ആരിലെങ്കിലും നിന്നും സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു എങ്കിൽ ഈ വിഷയം അടിയന്തിരമായി ചർച്ച ചെയ്യുമായിരുന്നു. എന്നാൽ കലാപം അവസാനിച്ചിരുന്നു, പോലീസുകാർ കലാപത്തിൽ പങ്കെടുത്തവരേയും അതിനുള്ള ഗൂഢാലോചന നടത്തിയവരേയും കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിൽ ആയിരുന്നു. ഡോക്ടർമാർ പരിക്കേറ്റവരെ പരിചരിക്കുന്ന തിരക്കിൽ ആയിരുന്നു, കൂടാതെ&amp;nbsp; ഹോളിയുടെ ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. ഹോളിയുടെ സമയത്ത് ഈ രാജ്യത്ത് മുൻപ് പലപ്പോഴും കലാപങ്ങൾ ഉണ്ടായിട്ടൂണ്ട്. ഹോളി സാഹോദര്യത്തിന്റേയും ഉത്സവമാണ്. അതുകൊണ്ട് ഹോളിയുടെ സമയത്ത് ഒരു ഭാഗത്തു നിന്നും വീണ്ടും പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന പ്രസ്താവനകൾ, നടപടികൾ ഒന്നും ഉണ്ടാവാതെ നോക്കേണ്ടത് അത്യാവശ്യമായിരുന്നു. അതുകൊണ്ട് മാത്രമാണ് പതിനൊന്നും പന്ത്രണ്ടും തീയതികളിൽ ഈ വിഷയം രണ്ട് സഭകളിലും ചർച്ചചെയ്യാം എന്ന് ഞങ്ങൾ പറഞ്ഞത്. പതിനൊന്നാം തീയതി ലോക്സഭയിൽ ചർച്ചചെയ്യാം പന്ത്രണ്ടാം തീയതി രാജ്യ സഭയിൽ ചർച്ചചെയ്യാം.&amp;nbsp; അല്ലാതെ ഇതിനു പുറകിൽ ചർച്ചയിൽ നിന്നും ഒളിച്ചോടാനുള്ള ഒരു തന്ത്രവും ഉണ്ടായിരുന്നില്ല, ഉണ്ടാവുകയുമില്ല.&amp;nbsp; കാരണം ഈ വിഷയം സഭയിൽ ചർച്ച ചെയ്യണം എന്നത് ഏറ്റവും ആവശ്യമുള്ള കാര്യമാണ്. സഭ എപ്പോളാണോ ചേരുന്നത് ആ സമയത്ത് ഈ വിഷയം ചർച്ചചെയ്യുന്നതിനും ഞങ്ങൾ ബഹുമാനപ്പെട്ട സ്പീക്കർ മുഖാന്തരം പാർലമെന്റിന്റെ കാര്യോപദേശകസമിതിയിലും സർവ്വകക്ഷി നേതാക്കളുമായി ഞങ്ങൾ നടത്തിയ മീറ്റിങ്ങിലും നിർദ്ദേശം വച്ചിരുന്നു. അതുകൊണ്ട് ഈ ചർച്ച നടത്തുന്നതിൽ ഞങ്ങൾ മനഃപൂർവ്വമായ കാലവിളംബം വരുത്തി, ഞങ്ങൾക്ക് എന്തൊക്കയോ മറക്കാനുണ്ടായിരുന്നു എന്നൊക്കെ ഉള്ള സന്ദേഹം ഒരു തരത്തിലും ഉണ്ടാകരുത്. അങ്ങനെ ഒന്നും ഇല്ല. ജനാധിപത്യത്തിൽ ഭാരതത്തിൽ നമ്മൾ ഇപ്പോൾ എത്തിയിരിക്കുന്ന ഈ ഘട്ടത്തിൽ ഒരു കാര്യവും ആരിൽ നിന്നും മറച്ചു വയ്ക്കാൻ സാധികില്ല.കുറഞ്ഞപക്ഷം എന്തെങ്കിലും മറയ്ക്കണമെന്ന് ആഗ്രഹിച്ചാലും അത് സാധിക്കില്ല എന്ന പൂർണ്ണ ബോധ്യം എനിക്ക് ഉണ്ട്. അതുകൊണ്ട് ആരിൽ നിന്നെങ്കിലും ഒളിച്ചോടണം എന്ന് പ്രശ്നം ഉദിക്കുന്നില്ല. കലാപം വീണ്ടും ഉണ്ടാകാതിരിക്കുന്നതിനും, കലാപകാരികളെ പിടികുന്നതിനു പോലീസിന്റെ ശ്രദ്ധ പൂർണ്ണമായും ആ വിഷയത്തിൽ ആവശ്യമായതിനാലും കലാപത്തിൽ അകപ്പെട്ടവരുടെ ചികിത്സയ്ക്കും പുനഃരധിവാസം പെട്ടന്ന് സാധ്യമാക്കുന്നതിനു സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരുന്നതു കൊണ്ടും അല്പം സമയം ആവശ്യമായിരുന്നു. അതുകൊണ്ടാണ് ചർച്ചകൾ അല്പം നീട്ടിവച്ചത്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
രണ്ടാമത്തെ പ്രധാന പ്രശ്നം ഉന്നയിച്ചത് കലാപം നടക്കുമ്പോൾ അത് ഇല്ലാതാക്കാൻ സർക്കാർ എന്തു ചെയ്തു എന്നതാണ്? ഏതെങ്കിലും ഒരു വിഭാഗത്തിൽ പെട്ടവരെ മാത്രം കുറ്റക്കാരാക്കുമോ? നിരപരാധികളായവരെ കുടവാളികൾ ആക്കുമോ? നിങ്ങൾക്ക് ശത്രുതയുള്ളവർക്കെതിരെ നടപടി ഉണ്ടാകുമോ? ഇങ്ങനെ പല വിധത്തിലും ഉള്ള ആശങ്കകൾ സഭാംഗങ്ങളുടെ ഭാഗത്തു നിന്നും ഉന്നയിക്കപ്പെട്ടു. ആദ്യമായി ഇതുവരെ എടുത്ത നടപടികൾ അംഗങ്ങളുടെ മുൻപാകെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു. കലാപങ്ങൾക്ക് ശേഷം ഇതുവരെ എഴുന്നൂറിൽ അധികം എഫ് ഐ ആർ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ആരെല്ലാം പരാതി നൽകിയിട്ടുണ്ടോ അതിലെല്ലാം എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിൽ പോലീസ് ഒരു എതിർപ്പും പറഞ്ഞിട്ടില്ല. കപിൽ സിബിൽ ഒരു എൺപതാം നമ്പർ എഫ് ഐ ആറിനെ പറ്റി ഇവിടെ പരാമർശിച്ചു. ഒരു പാട് സ്റ്റേഷനുകൾ ഉണ്ട്. ഏത് സ്റ്റേഷനിലെ എൺപതാം നമ്പർ എഫ് ഐ ആർ ആണ് എന്നത് അന്വേഷിച്ച് അതിനെ കുറിച്ചുള്ള വിവരങ്ങൾ ഞാൽ കപിൽ സിബിൽ സാഹബിനെ വ്യക്തിപരമായി അറിയിക്കുന്നതാണ്. എന്നാൽ ചില എഫ് ഐ&amp;nbsp; ആറുകളിൽ സാക്ഷി മൊഴിഎടുക്കാൻ ആളെ വിളിപ്പിക്കുമ്പോൾ അവരും ഇതേ വിഷയത്തിൽ പരാതി നൽകിയിട്ടുണ്ടെന്ന് മനസ്സിലാക്കുകയും അത്തരം പരാതികൾ എല്ലാം ഒരുമിച്ച് ചേർക്കുകയും ചെയ്തിട്ടുണ്ട്. കാരണം ഒരു കുറ്റകൃത്യത്തിനു എഫ് ഐ ആർ രജിസ്റ്റർ ചെയ്താൻ അതേ കുറ്റത്തിൽ വേറെ വകുപ്പുകൾ ചേർക്കണമെന്നു കണ്ടാൽ അത് ചെയ്യുക അല്ലാതെ ഒരേ കുറ്റത്തിൽ മറ്റൊരു എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. എന്നാൽ എല്ലാ സാക്ഷിമൊഴികളും എഫ് ഐ ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട് അതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പന്ത്രണ്ട് പോലീസ് സ്റ്റേഷനുകൾക്കും ഓരോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ വീതം ഞങ്ങൾ നിശ്ചയിച്ചിട്ടുമുണ്ട്.അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പോലീസ് നടപടികൾ സ്വീകരിക്കും. എഴുന്നൂറിൽ അധികം പ്രഥമ വിവര റിപ്പോർട്ടുകൾ തയ്യാറുക്കുന്ന ജോലി പോലീസ് ചെയ്തിട്ടുണ്ട്, അതിൽ വളരെ വേഗത്തിൽ നടപടികൾ സ്വീകരിച്ചുവരുന്നുമുണ്ട്. ആകെ 2647 പേരുടെ കസ്റ്റഡിയും അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. തികച്ചും ശാസ്ത്രീയമായ രീതിയിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. കലാപം അവസാനിച്ചതിന്റെ അടുത്ത ദിവസം തന്നെ പൊതുജനങ്ങളോടും മാദ്ധ്യമങ്ങളോടും കലാപത്തിന്റെ ഏതെങ്കിലും ചിത്രങ്ങളോ ദൃശ്യങ്ങളോ അവരുടെ പക്കൽ ഉണ്ടെങ്കിൽ അത് പോലീസിന്റെ ഒരു ഇമെയിൽ അഡ്രസ്സിൽ / വാട്ട്സ് അപിൽ അയച്ചു കൊടുക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് എല്ലാവരുടേയും പക്കൽ നിന്നും, മാദ്ധ്യമങ്ങളിൽ നിന്ന്, പൊതുജനങ്ങളിൽ നിന്നും, സാമൂഹ്യ സേവകരിൽ നിന്ന് ഒക്കെയായി വളരെയധികം ദൃശ്യങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ച് കമ്പ്യൂട്ടറുകളിലായി ഈ ദൃശ്യങ്ങൾ എല്ലാം വിശദമായി ഡൽഹി പോലീസ് ആസ്ഥാനത്ത് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ വളരെ വലിയ ശാസ്ത്രീയമായ തെളിവുകൾ നമുക്ക് ലഭിക്കുകയാണ്. ഞാൻ ഇന്നലെ പറഞ്ഞ മുഖം തിരിച്ചറിയുന്നതിനു നമ്മൾ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ആളുകളുടെ സ്വകാര്യത ഹനിക്കുന്നതാണെന്ന്&amp;nbsp; ശ്രീ ഒബ്റോയ് ആശങ്ക അറിയിച്ചിട്ടുണ്ട്. ആളുകളുടെ സ്വകാര്യതയെ ഞാൻ വളരെ മാനിക്കുന്നു. ഇതിൽ നമ്മൾ ആധാർ ഡാറ്റ ഉപയോഗിച്ചിട്ടില്ല. അത് തെറ്റിദ്ധാരണ കൊണ്ട് ഏതോ മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചതാണ്. ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐ ഡികാർഡ് എന്നിവയുടെ ഡാറ്റ ആണ് ആളുകളെ തിരിച്ചറിയാൻ നമ്മൾ ഉപയോഗിക്കുന്നതെന്ന് സഭയിൽ ഞാൻ ഇന്നലെ വ്യക്ത്മാക്കിയതാണ്. കുറച്ചു പേരുടെ ജീവൻ നഷ്ടപ്പെട്ടു, കുറെ ആളുകൾക്ക് അംഗഭംഗം സംഭവിച്ചു, കുറെ ആളുകളുടെ ജീവനോപാധികൾ നഷ്ടമായി,&amp;nbsp; അപ്പോളും നമ്മൾ ചിലരുടെ സ്വകാര്യതയെ കുറിച്ചാണോ പറയേണ്ടതെന്ന് വിനയപൂർവ്വം ഈ സഭയെ ഓർമ്മിപ്പിക്കുന്നു. ഈ കലാപം ഉണ്ടാക്കിയവരെ കോടതിമുൻപാകെ ഹാജരാക്കി അവർക്ക് കടുത്ത ശിക്ഷ വാങ്ങി നൽകുന്നതിനു പോലീസിനു ഇതിനുള്ള (ഡാറ്റകൾ ഉപയോഗിക്കുന്നതിനുള്ള) അധികാരം ഉണ്ടാകണം. ഇതിൽ നമ്മൾ സുപ്രീംകോടതി മുന്നോട്ട് വച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനം ഒന്നും നടത്തിയിട്ടില്ല. അതിനാൽ ആരുടേയും സ്വകാര്യത ഹനിക്കുന്ന ഒരു നടപടിയും നമ്മൾ സ്വീകരിച്ചിട്ടില്ല എന്ന ഉറപ്പ് ഞാൻ നൽകുന്നു.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഇന്നലെ വരെ 1117 മുഖങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു, ഇന്ന് രാവിലെ വരെ കലാപ സമയത്ത് ആളുകളെ കൊലപ്പെടുത്തുകയോ കല്ലെറിയുകയോ തീവെയ്പു നടത്തുകയോ ഒക്കെ&amp;nbsp; ചെയ്ത 1922&amp;nbsp;മുഖങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ 336 ആളുകൾ ഉത്തർപ്രദേശിൽ നിന്നുള്ളവർ ആണ്. ഉത്തർ പ്രദേശിലെ നാല് ജില്ലകളിൽ നിന്നുള്ളവരുടെ ഡാറ്റയും ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. മറ്റൊരു ചോദ്യം ഉയർന്നു വന്നത് ഉത്തർപ്രദേശിൽ നിന്നും ആളുകളെ കൊണ്ടുവരുന്നത് എന്തു കൊണ്ട് തടഞ്ഞില്ല എന്നതാണ്. ഇരുപത്തി നാലാം തീയതി രാത്രി തന്നെ ഉത്തർപ്രദേശുമായുള്ള അതിർത്തികൾ അടച്ചിട്ടുണ്ട്. ഞങ്ങളുടെ ശ്രദ്ധയിൽ ഈ വിഷയം വന്ന ഉടൻ തന്നെ. ഈ കലാപം ഉണ്ടായ പല പ്രദേശങ്ങളും ഉത്തർപ്രദേശിനോട് ചേർന്നു കിടക്കുന്നതാണ്. ജനാധിപത്യ രാജ്യത്ത് രണ്ട് രാജ്യങ്ങളുടെ അതിർത്തികൾ സീൽ ചെയ്യുന്നതു പോലെ സംസ്ഥാനങ്ങളുടെ അതിർത്തികൾ സീൽ ചെയ്യുക എന്നത് എളുപ്പമല്ല. എന്നിട്ടും എല്ലാ വാഹങ്ങളും പരിശോധിച്ചു, അതിലുള്ള വസ്തുക്കൾ പരിശോധിച്ചു, വണ്ടിയുടെ നമ്പർ രേഖപ്പെടുത്തി. ഡ്രൈവിങ്ങ് ലൈസൻസും വണ്ടിയുടെ ഉടമസ്ഥന്റെ വിവരങ്ങളും ഒക്കെ പരിശോധിക്കും. ഈ നടപടികൾ എല്ലാം നടക്കുന്നുണ്ട്.&amp;nbsp; ആളുകൾ കൊല്ലപ്പെട്ടത്, ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടത്, ആശുപത്രികൾ നശിപ്പിക്കപ്പെട്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നശിപ്പിക്കപ്പെട്ടത് നമ്മുടേ സമർത്ഥരായ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത് പോലെയുള്ള കടുത്ത കുറ്റകൃത്യങ്ങളുടെ പ്രത്യേകം പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ അൻപത് സംഭവങ്ങൾ മൂന്ന് അന്വേഷണ സംഘങ്ങൾക്ക് വീതിച്ച് നൽകിയിട്ടുണ്ട്.അതിൽ സമഗ്രമായ അന്വേഷണം ഡി ഐ ജി / ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ നടത്തുന്നുണ്ട്. അങ്ങനെ അൻപത് കടുത്ത കുറ്റകൃത്യങ്ങൾ നമ്മൾ പ്രത്യേകം അന്വേഷിക്കുന്നുണ്ട്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ആക്രമണങ്ങൾക്ക് പ്രാദേശികമായി ഉണ്ടാക്കിയ ആയുധങ്ങൾ (തോക്കുകൾ) വളരെയധികം ഉപയോഗിച്ചതായി റിപ്പോർട്ട് ഉണ്ട്. പലതും ലൈസൻസ് ഇല്ലാത്തവ ആയിരുന്നു. അധികവും പ്രാദേശികമായി ആയി ഉണ്ടാക്കിയതായിരുന്നു. അത്തരത്തിലുള്ള 49 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹങ്ങളുടെ പരിശോധനയിൽ നിന്നും ഏതുതരം ആയുധം കൊണ്ടാണ് ആക്രമിക്കപ്പെട്ടത് എന്ന് മനസ്സിലാക്കാൻ സാധിക്കും. ഓട്ടോമാറ്റിക് ആണോ, പ്രാദേശീകമായി ഉണ്ടാക്കിയതാണോ എല്ലാം അറിയാൻ കഴിയും. ഇതെല്ലാം കണക്കിലെടുത്ത് 49 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 52 ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള, കലാപത്തിനു ഉപയോഗിച്ചതെന്ന് സംശയിക്കപ്പെടുന്ന 107 ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇത് ഇതുവരെയുള്ള കണക്കാണ്. ഇത് പൂർണ്ണമാണെന്ന് ഞാൻ കരുതുന്നില്ല. അന്വേഷണം നടക്കുന്നുണ്ട്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
സമുദായ സംഘടനകളെ രണ്ട് ഭാഗത്തുനിന്നുള്ള സമുദായ സംഘടനകളെ ഒരുമിച്ച് ഇരുത്തി ചർച്ച നടത്തണമായിരുന്നു എന്ന നിർദ്ദേശം ഇവിടെ വന്നു, 25നു രാവിലെ മുതൽ തന്നെ ഡൽഹിലെ എല്ലാ പോലീസ്റ്റേഷനുകളിലും, കലാപം നടന്നയിടങ്ങളിലെ മാത്രമല്ല എല്ലാ പൊലീസ് സ്റ്റേഷനുകളിലും സമാധാനസമിതികളുടെ മീറ്റിങ്ങ് നടത്തിയിരുന്നു. 26 ആറാം തീയതിയോടെ ഞങ്ങൾ അത്തരത്തിൽ 331 സമാധാന സമ്മേളനങ്ങൾ നടത്തിയിരുന്നു. അതിൽ എല്ലാ മതത്തിലും എല്ലാ ജാതിയിലും എല്ലാ രാഷ്ട്രീയപാർട്ടികളിലും പെടുന്ന തിരഞ്ഞെടുക്കപ്പെട്ട ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് പോലീസ് തങ്ങളാലാവുംവിധം കലാപം പടരുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് അഭ്യർത്ഥിച്ചിരുന്നു.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
കലാപങ്ങളിൽ പങ്കെടുത്തതായി ഡ്രൈവിങ്ങ് ലൈസൻസിന്റെ സഹായത്താൽ തിരിച്ചറിഞ്ഞ ആളുകളെ പിടിക്കുന്നതിനായി പോലീസിന്റെ നാല്പതിൽ അധികം പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. അവർ കുറ്റവാളികളുടെ വീട്ടിൽ പോയിയും, അവരുടെ ഫോൺ ട്രേസ് ചെയ്തും, സമീപവാസികളോട് അന്വേഷിച്ചും ആ ആളുകളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ അതിവേഗത്തിൽ ചെയ്തു വരുന്നുണ്ട്. ഈ നാല്പതിലധികം വരുന്ന ടീമുകളുടെ ജോലി ഇതുമാത്രമാണ്. അവർ അന്വേഷണം നടത്തുന്നില്ല. അറസ്റ്റ് ചെയ്ത് ആളെ കൊണ്ടുവരുക മാത്രമാണ് അവരുടെ ജോലി.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
പിന്നെ വന്ന ചോദ്യം ഇതൊരു ഗൂഢാലോചന ആണെന്ന് ഞാൻ പറഞ്ഞതിനെ കുറിച്ചാണ്. അതിലേയ്ക്ക് ഞാൻ പിന്നീട് വരാം. എന്നാൽ ഞാൻ ഇപ്പോൾ സഭയിൽ ഇത്രമാത്രം പറയാം, സംഘടനയുടെ പേര് ഞാൻ പറയുന്നില്ല, എന്നാൽ ഇരുപത്തി നാലാം തീയതിയ്ക്ക് മുൻപ് തന്നെ ഞങ്ങൾക്ക് വിദേശത്തു നിന്നും നാട്ടിൽ നിന്നും ഈ സംഘടനയ്ക്ക് കിട്ടുന്ന പണത്തെ കുറിച്ച് വിവിധ ഏജൻസികൾ വഴി വിവരം ലഭിച്ചിരുന്നു. ഈ പണം ഡൽഹിയിൽ പലർക്കും വീതിച്ചു നൽകുകയും ചെയ്തിരുന്നതിനെക്കുറിച്ചും അറിയിപ്പ് ഉണ്ടായിരുന്നു. അതിനെ കുറിച്ച് ആ സമയത്ത് തന്നെ ഞങ്ങൾ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ ദൗർഭാഗ്യവശാൽ അന്വേഷണം പ്രാഥമികഘട്ടത്തിൽ നടക്കുന്ന അവസരത്തിൽ തന്നെ കലാപം ആരംഭിച്ചിരുന്നു. ഈ വിഷയത്തിൽ ഡൽഹി പോലീസ് അടുത്ത് തന്നെ ചില വിവരങ്ങൾ പ്രഖ്യാപിക്കും. എന്നാൽ പണം അയച്ചതിനും കൈപ്പറ്റിയതിനും വിതരണം ചെയ്തതിനും&amp;nbsp; ഞങ്ങൾ അഞ്ച് ആളുകളെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രണ്ട് പേരെ അറസ്റ്റ് ചെയ്തു ഇന്ന് മൂന്നു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ആകെ അഞ്ചു പേർ അറസ്റ്റിലായിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കി ആണ് ഇന്നലെ സഭയിൽ ഈ കലാപങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഞാൻ പറഞ്ഞത്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ബഹുമാനപ്പെട്ട അംഗം വളരെ വ്യക്തമായ ഒരു ചോദ്യം ചോദിച്ചു നിങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ എത്ര അക്കൗണ്ടുകൾ പൂട്ടിച്ചിട്ടുണ്ട് എന്ന്.&amp;nbsp; ഡൽഹിയിൽ സ്പെഷ്യൽ സെൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ നടത്തിയ സമഗ്രമായ അന്വേഷണത്തിൽ കലാപത്തിന്റെ സമയത്ത് അത് ആളികത്തിക്കാൻ ശ്രമിച്ച നൂറുകണക്കിനു അക്കൗണ്ടുകൾ പൂട്ടിച്ചിട്ടുണ്ട്. എന്നാൽ ചില അക്കൗണ്ടുകൾ കലാപത്തിനു രണ്ട് ദിവസം മുൻപ് പുതുതായി തുറന്നതും ഇരുപത്തി ആറാം തീയതി രാത്രിയ്ക്ക് മുൻപ് ഡിലീറ്റ് ചെയ്യപ്പെട്ടതുമായിട്ടുണ്ട്. ആ അക്കൗണ്ടുകൾ പൂർണ്ണമായും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനും കലാപം ആളിക്കത്തിക്കുന്നതിനും പ്രത്യേക പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതിനും മാത്രം ഉപയോഗിച്ചതാണ്. ആ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നവരും ഒരു പക്ഷെ എന്റെ ഈ പ്രസ്തവന കേൾക്കുന്നുണ്ടാവും. അവർ കരുതുന്നുണ്ടാവും അക്കൗണ്ട് അവർ ഡിലീറ്റ് ചെയ്തതുകൊണ്ട് രക്ഷപ്പെട്ടു എന്ന്. എന്നാൽ പാതാളത്തിൽ പോയി ഒളിച്ചാലും അവരെ അവിടെ നിന്നും കണ്ടെത്തി പിടിച്ചുകൊണ്ടുവന്ന് നിയമത്തിനു മുന്നിൽ ഞങ്ങൾ നിറുത്തും കാരണം അവർക്ക് രക്ഷപ്പെടാൻ സാധിക്കില്ല.&amp;nbsp; അവർ ചെയ്തതിനെല്ലാം തെളിവുകൾ ഉണ്ട്, അവർക്ക് ഇന്നത്തെ കാലത്ത് രക്ഷപ്പെടാൻ സാധിക്കില്ല.&amp;nbsp; അവരെ കണ്ടെത്തും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് നിറുത്തുകയും ചെയ്യും.&amp;nbsp; &amp;nbsp;&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഈ കൂട്ടത്തിൽ രണ്ടാളുകൾ ഐഎസുമായി ബന്ധമുള്ളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.&amp;nbsp; അവർക്ക് ഐഎസിൽ നിന്നും നിർദ്ദേശങ്ങൾ ലഘുലേഖകൾ കിട്ടുന്നുണ്ടായിരുന്നു. ആ ലഘുലേഖകൾ ഭാരതത്തിലെ ഭാഷകളിൽ തർജ്ജമ ചെയ്ത് ഇവിടെ വിദ്വേഷം പരത്താൻ അവർ വിതരണം ചെയ്തിരുന്നു. അവരേയും നമ്മൾ നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
നമ്മുടെ സമർത്ഥരായ രണ്ട് പോലീസ് ഉദ്യോഗസ്ഥർ അങ്കിത് ശർമ്മയും രത്തൻ ലാലും തികച്ചും ദൗർഭാഗ്യകരമായ രീതിയിൽ ആണ് കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ വ്യക്തികളെ&amp;nbsp; സമൂഹങ്ങളെ ദില്ലി പോലീസ് പൂർണ്ണമായും അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് ഞാൻ ഈ സഭയെ അറിയിക്കുകയാണ്. അതിന്റെ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണം മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ (അങ്കിത് ശർമ്മയെ) കുത്തി കൊലപ്പെടുത്തുന്നതിന്റെ വീഡിയൊ ലഭ്യമായിട്ടുണ്ട്. അതിന്റെ ശബ്ദരേഖയും ലഭ്യമാണ്. ആ വ്യക്തി ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ഉണ്ട്. രത്തൻ ലാലിനെ കല്ലെറിയുന്നതിന്റെ വീഡിയോകൾ എല്ലാം ലഭ്യമായിട്ടുണ്ട്. അതിൽ കൊലപാതകത്തിനു കാരണമായ വിധത്തിൽ കല്ലെറിഞ്ഞവരെ തിരിച്ചറിയുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഡൽഹികലാപത്തിൽ നടന്നത് ദീർഘകാലത്തേയ്ക്ക് ആവർത്തിക്കാതിരിക്കാൻ കലാപകാരികളിൽ നിന്നും നഷ്ടം ഈടാക്കുന്നതിനായി ഒരു കമ്മീഷനെ നിയോഗിക്കണം എന്ന് ഡൽഹി പോലീസ് ഡൽഹി ഹൈക്കോടതി രജിസ്റ്റ്രാർ ജനറലിനോട് കത്ത് മുഖാന്തരം അഭ്യർത്ഥിച്ചിട്ടുണ്ട്. ക്ലെയിം കമ്മീഷണറെ (നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനുള്ള കമ്മീഷണറെ) എങ്ങനെ ആണ് നിയമിക്കുന്നത് എന്ന് ഇന്നലെ ലോക്സഭയിൽ ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു. കുറച്ച് പേർക്ക് ക്ലെയിം കിട്ടും കുറച്ചുപേർക്ക് ക്ലെയിം കിട്ടിയില്ല എന്നിങ്ങനെ ആരോപണങ്ങൾ ഉണ്ടാകും. ഞങ്ങൾ ക്ലെയിം കമ്മീഷണറായി ആരുടേയും പേര് നിർദ്ദേശിച്ചിട്ടില്ല. ഡൽഹി പോലീസ് ഡൽഹി ചീഫ് ജസ്റ്റിസിനു കത്തെഴുതി അദ്ദേഹം തന്നെ ഏതെങ്കിലും ഒരു ജഡ്ജിയെ ക്ലെയിം കമ്മീഷണറായി നിയമിക്കണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ഞാൻ ഇത് പറയുന്നത് നരേന്ദ്ര മോദി സർക്കാർ അന്വേഷണത്തെ ഗൗരവമായിട്ടാണ` എടുത്തിട്ടുള്ളതെന്നും, ശാസ്ത്രിയമായി നീതിയുക്തമായ വളരെ വേഗത്തിൽ ഉള്ള അന്വേഷണം ആണ് നടക്കുന്നതെന്നുള്ള വിശ്വാസം&amp;nbsp; എല്ലാവരുടെയും ഉള്ളിൽ ഉണ്ടാകണമെന്നതുകൊണ്ടാണ്. രാജ്യത്തെ ഏതൊരു കോണിലുള്ള ആളുടെ ഉള്ളിലും പ്രത്യേകിച്ച് ഡൽഹിയുള്ള ആളുകളുടെ ഉള്ളിൽ ഞങ്ങൾക്ക് നേരെ ഉയരുന്ന ആരോപനങ്ങൾ ശരിയാണോ എന്ന കാര്യത്തിൽ യാതൊരു വിധ ശങ്കയുംഉണ്ടാകേണ്ട കാര്യമില്ല. ഈ സഭയുടെ മുൻപാകെ എനിക്ക് പറയാനുള്ളത് അത്തരത്തിലുള്ള അരോപണങ്ങൾ ഉണ്ടെങ്കിൽ ദയവുചെയ്ത അടിസ്ഥാനമില്ലാതെ ഉന്നയിക്കരുതെന്നാണ്. എല്ലാത്തിനു ഉത്തരം പറയുന്നതിനു ഞാൻ തയ്യാറാണ്, ബാധ്യസ്ഥനാണ്. കലാപത്തിൽ ഏർപ്പെട്ടവർ ഏത് മതത്തിൽ പെട്ടവരാണെങ്കിലും ഏത് പാർട്ടിയിൽ പെട്ടവരാണെങ്കിലും ഏത് വിശ്വാസത്തിൽ പെട്ടവരാണെങ്കിലും അവർക്ക് രക്ഷപ്പെടുന്നതിനുള്ള യാതൊരു വിധ പഴുതുകളും നൽകില്ല എന്ന ഉറപ്പ് അങ്ങയിലൂടെ ഈ സഭയ്ക്ക് ഞാൻ നൽകുന്നു. അതിനാൽ നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനുള്ള കമ്മീഷണറുടെ നിയമനം പോലും ഞങ്ങൾ ഡൽഹി ഹൈക്കോടതിയ്ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
മറ്റൊരു വലിയ കാര്യം പറഞ്ഞത് ഡൽഹി പോലീസ് പരാജയപ്പെട്ടിരിക്കുന്നു. വിവരങ്ങൾ മുൻകൂട്ടി അറിയിക്കേണ്ട ഉദ്യോഗസ്ഥന്മാർ പരാജയപ്പെട്ടിരിക്കുന്നു. ഞാൻ രാഷ്ട്രീയക്കാരനാണ്, രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയാണ്, ഉത്തരവാദിത്വം ഉള്ള ആളാണ്. നിങ്ങൾ എന്റെമേൽ ആരോപണങ്ങൾ ഉന്നയിക്കണം എന്നാണ് എനിക്ക് നിങ്ങളോട് അഭ്യർത്ഥിക്കാനുള്ളത്, ഡെൽഹി പോലീസിനുമേൽ ആരോപണങ്ങൾ ഉന്നയിക്കാതിരുന്നാലും. സ്ഥിതിഗതികൾ പൂർണ്ണമായും പഠിച്ച് മനസ്സിലാക്കിയ എനിക്ക് കൃത്യമായി പറയാനുള്ളത് ഡൽഹി പോലീസ് ശരിയായ വിധമാണ് പ്രവർത്തിച്ചത് എന്നാണ്. ഞാൻ 161 കിലോമീറ്റർ എന്ന് ഞാൻ പറഞ്ഞു എന്നാണ് ശ്രീ ആനന്ദ് ശർമ്മ ഇന്നലെ പറഞ്ഞത്&amp;nbsp;. എനിക്ക് തെറ്റിയതാണോ ശ്രീ ആനന്ദ് ശർമ്മ കേട്ടതിൽ വന്ന പിഴവാണോ എന്ന് ഞാൻ വീഡിയോ പരിശോധിക്കാം. എനിക്ക് തെറ്റിയതാണെങ്കിൽ ഞാൻ അത് തിരുത്താം. എന്നാൽ യഥാർത്ഥത്തിൽ അത് 16 കിലോമീറ്റർ ആണ്. ഞാൻ ശതമാനവും കൂടി പറഞ്ഞിരുന്നു. ഞാൻ പറഞ്ഞത് ഡൽഹിയിൽ ആകെ 1.17കോടി ആളുകൾ വസിക്കുന്നു എന്നാണ്. കലാപം ഉണ്ടായ സ്ഥലങ്ങൾ ഏതാണ്ട് 20 ലക്ഷം ആളുകൾ വസിക്കുന്നുണ്ട്. ഡൽഹിയുടെ ആകെ വിസ്തൃതിയുടെ 4% സ്ഥലം, 13% ആളുകൾ ആണ് കലാപബാധിതമായത്. 4% ,13% എന്നത് വളരെ ചെറിയ വിഭാഗം ആണെന്നല്ല ഞാൻ പറയുന്നത്. ഇത് ഞാൻ ഗൗരവതരമായി തന്നെ ആണ് കാണുന്നത്. ഒരാളുടെ എങ്കിലും ജീവൻ നഷ്ടമാവുക എന്നത് വളരെ ഗുരുതരമായ കാര്യമാണ്. ഇവിടെ അൻപതിൽ അധികം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇത് വളരെ ചെറുതാണെന്നോ ഇതിൽ വലിയ പ്രസക്തി ഇല്ലെന്നോ ഞാൻ പറയില്ല. ഇത്രയും കലുഷിതമായ അന്തരീക്ഷമായിരുന്നിട്ടുകൂടി ഡൽഹിയുടെ 4% വിസ്തൃതിയ്ക്ക് അപ്പുറം 13% ജനങ്ങൾക്ക് അപ്പുറം കലാപം പടരാതെ നോക്കുന്നതിൽ ഡൽഹി പോലീസ് വിജയിച്ചു എന്നാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. അതും നമ്മൾ പരിഗണിക്കേണ്ടതാണ്. ഡൽഹിയിലെ ഓരോ ജില്ലയിലും ഹിന്ദുക്കളും മുസ്ലീങ്ങളും ഇടകലർന്നാണ് താമസിക്കുന്നത്. സിഖ് സഹോദരങ്ങൾ വസിക്കുന്നുണ്ട്. കൃസ്ത്യാനികൾ വസിക്കുന്നുണ്ട്. എന്നാൽ കലാപം പടർന്നില്ല, പടരാൻ അനുവദിച്ചില്ല. ആ നേട്ടം ഡൽഹിപോലീസിനു മാത്രം അവകാശപ്പെട്ടതാണ്. ഡൽഹി പോലീസ് ആണ് പരിശ്രമിച്ചത്. ഇത് അംഗീകരിക്കേണ്ടത് ഡൽഹി പോലീസിന്റെ മനോവീര്യം സംരക്ഷിക്കുന്നതിനും ആവശ്യമാണ്. വടക്ക് കിഴക്കൻ മേഖലയിലെ പന്ത്രണ്ട് സ്റ്റേഷനുകൾ കലാപം ബാധിച്ചു, അവയുടെ പേര് ഞാൻ പറയുന്നില്ല. എന്നാൽ വളരെ കുറച്ച് സമയത്തിനുള്ളിൽ, കുറച്ചു സമയം എന്നത് ആധികാരികമായി ഒരിക്കൽക്കൂടി ഞാൻ പറയാൻ ആഗ്രഹിക്കുന്നു ഇരുപത്തി നാലാം തീയതി ഉച്ചയ്ക്ക് കലാപത്തിന്റെ ആദ്യത്തെ സൂചന കിട്ടി, ധർണ്ണകളും ജാഥകളും 23 മുതൽ നടക്കുന്നുണ്ടായിരുന്നു, എന്നാൽ കലാപം എന്ന് പറയാവുന്ന രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന, അല്ലെങ്കിൽ പോലീസുമായി ഏറ്റുമുട്ടുന്ന സംഭവങ്ങൾ ആദ്യം ഉണ്ടാകുന്നത് ഇരുപത്തി നാലാം തീയതി ഉച്ചയ്ക്കാണ്, അവസാനത്തെ സൂചന ഗോകുൽപൂർ മേഖലയിൽ നിന്നും 25നു രാത്രി 11 മണിയ്ക്കാണ് ലഭിക്കുന്നത്. അതിനു ശേഷം ഏറ്റുമുട്ടൽ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനു ശേഷം മൃതദേഹങ്ങൾ പലതും കണ്ടുകിട്ടിയിട്ടുണ്ട്. എന്നാൽ പൊസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് അവരെല്ലാം കൊല്ലപ്പെട്ടിരിക്കുന്നത് ഇരുപത്തി അഞ്ചാം തീയതി വൈകീട്ട് ആറ് മണിയ്ക്ക് മുൻപായിട്ടാണ്. ഇത്രയും വലിയ ഏറ്റുമുട്ടലുകൾ നടന്നു. ഇത്രയും വലിയ കലാപം നടന്നു, അതിൽ ആക്രമിക്കപ്പെട്ടവർ കൊല്ലപ്പെട്ടവർ എല്ലാം പോലീസ് നടത്തിയ ആദ്യ കണക്കെടുപ്പിൽ വന്നില്ല. പലരേയും പിന്നീട് മുൻസിപ്പൽ കോർപ്പറേഷനേയും ചേർത്ത് അന്വേഷണം നടത്തി കണ്ടെത്തേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ ആ ഹതഭാഗ്യരുടെ പൊസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് അവരെല്ലാം മരണപ്പെട്ടിരിക്കുന്നത് ഫെബ്രുവരി 25നു രാത്രി 11 മണിയ്ക്ക് മുൻപാണ്. അതായത് ഈ കലാപം നീണ്ടുനിന്നത് വെറും മുപ്പത്തിയാറു മണിക്കൂർ മാത്രമാണ്. “വെറും’ എന്ന് ഞാൻ പറഞ്ഞത് തെറ്റായ&amp;nbsp; അർത്ഥത്തിൽ എടുക്കരുതെന്ന് ഞാൻ നിങ്ങളോട് ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു. ഒരു മിനിറ്റു പോലും കലാപം ഉണ്ടാകരുതെന്നാണ് എന്റേയും സർക്കാരിന്റേയും ഡൽഹി പോലീസിന്റേയും ആഗ്രഹം. എന്നാൽ ഇത്രയും കലുഷിതമായ അന്തരീക്ഷം രണ്ട് ഭാഗത്തു നിന്നും ഉണ്ടായിട്ടും മുപ്പത്താറു മണിക്കൂറിനുള്ളിൽ കലാപം നിയന്ത്രിക്കാൻ സാധിച്ചു എന്നത് തീർച്ചയായും നല്ലകാര്യമാണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
മറ്റൊരു കാര്യം ശ്രീ സഞ്ജയ് സിങ്ങ് പറഞ്ഞത് ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാൾ ഉന്നയിച്ച സൈന്യത്തെ വിളിക്കണം എന്ന ആവശ്യത്തെ കുറിച്ചാണ്. ഇരുപത്തി അഞ്ചാം തീയതി പതിന്നൊന്ന് മണിയ്ക്ക് ഞങ്ങൾ ഒരു മീറ്റിങ്ങ് വിളിച്ചിരുന്നു. അതിൽ ഡൽഹി പി സി സി പ്രസിഡന്റ് ഉണ്ടായിരുന്നു, ശ്രീ കേജ്‌രിവാൾ ഉണ്ടായിരുന്നു പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നു, പ്രതിപക്ഷത്തെ പാർടികളുടെ നേതാക്കൾ ഉണ്ടായിരുന്നു, ലഫ്റ്റനന്റ് ഗവർണ്ണർ ഉണ്ടായിരുന്നു, ഞാൻ ഉണ്ടായിരുന്നു, ഡൽഹിയുടെ ആഭ്യന്തരവകുപ്പ് സെക്രട്ടറി ഉണ്ടായിരുന്നു, ഇന്റെലിജൻസ് ബ്യൂറോയുടെ ഉയർന്ന ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു, അങ്ങനെ നിവധി പ്രധാനപ്പെട്ട ആളുകൾ ഉണ്ടായിരുന്നു. ആ സമയത്ത് ഇത്തരത്തിലുള്ള ഒരു ആവശ്യവും അദ്ദേഹം ഉന്നയിച്ചില്ല. ഇരുപത്തി ഏഴാം തീയതി പട്ടാളത്തെ വിളിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ അപ്പോൾ കലാപം ശമിച്ചിരുന്നു. ഇരുപത്തി അഞ്ചാം തീയത് രാത്രി 11 മണിയ്ക്ക് കലാപം അവസാനിച്ചു.&amp;nbsp; എന്നാൽ രാഷ്ടീയമായി വെറുതെ ആരോപണം ഉന്നയിക്കുക എന്തുകൊണ്ട് പട്ടാളത്തെ വിളിച്ചില്ല എന്തുകൊണ്ട് പട്ടാളത്തെ വിളിച്ചില്ല. അതിൽ ഒരു കാര്യവും ഇല്ല. കാരണം ഇരുപത്തി അഞ്ചാം തീയതി രാത്രി കലാപം അവസാനിച്ചു. അദ്ദേഹം പറയുന്നത് എനിക്ക് മനസ്സിലാവും അദ്ദേഹത്തിന്റെ ഇമോഷനും എനിക്ക് മനസ്സിലാകും. കാരണം അദ്ദേഹത്തിന്റെ കൗൺസിലറുടെ വീട്ടിൽ നിന്നും ഒരുപാട് സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ആ കൗൺസിലറെ പുറത്താക്കേണ്ടി വന്നു. ഞാൻ ഈ പ്രസംഗം മുഴുവൻ രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ നിങ്ങൾ ഇത്രയും രാഷ്ട്രീയം പറയുമ്പോൾ എനിക്കും ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടി വരും. കാര്യങ്ങൾ ആധികാരികമായ വ്യക്തത വരുത്തുന്നതിനു വേണ്ടി ഇത്രയും കാര്യങ്ങൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. 22, 23, 24, 25. 26, തീയതികളിൽ എത്രമാത്രം സി ആർ പി എഫ് ജവാന്മാരെ ആവശ്യമുണ്ടായിരുന്നോ അത്രയും ആളുകളെ പോലീസിനെ സഹായിക്കാൻ വേണ്ടി വിന്യസിച്ചിട്ടുണ്ടായിരുന്നു. ദില്ലി പോലീസിനേയും അതിർത്തികളിൽ വിന്യസിച്ചിട്ടുണ്ടായിരുന്നു. എന്നാൽ അതിനൊപ്പം കലാപം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും പോലീസിനെ വിന്യസിക്കേണ്ടതായിട്ടുണ്ട്. എൺപത് കമ്പനി ഉണ്ടായിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന ആരോപണം ആണ് ഉന്നയിക്കപ്പെടുന്നത്. ഇത്ര ചെറിയ സ്ഥലത്ത് എൺപതി കമ്പനി എന്തെടുക്കുകയായിരുന്നു? ഞങ്ങൾക്ക് ചാന്ദ്നിചൗക്ക് സംരക്ഷിക്കണമായിരുന്നു. ഞങ്ങൾക്ക് മുസ്തഫബാദും സംരക്ഷിക്കണമായിരുന്നു. കലാപം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും പോലീസിനെ വിന്യസിക്കേണ്ടതായിട്ടുണ്ട്. ഞാൻ ഏതെങ്കിലും അംഗത്തിന്റെ ചോദ്യത്തിനുള്ള ന്യായീകരണം അല്ല പറയുന്നത്, യഥാർത്ഥത്തിൽ പോലീസിന്റെ അവസ്ഥ എന്തായിരുന്നു എന്നതാണ് വിശദീകരിക്കുന്നത്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
വിദ്വേഷപ്രസംഗങ്ങളെ കുറിച്ച് ഇവിടെ പലരും വലിയ പരാമർശങ്ങൾ നടത്തി. വിദ്വേഷപ്രസംഗങ്ങൾ സി എ എ പാസാക്കിയതു മുതൽ ആരംഭിച്ചിട്ടുണ്ട്. വളരെ ദുഃഖത്തോടെ ഞാൻ പറയുകായാണ് രാജ്യം മുഴുവനുമുള്ള ന്യൂനപക്ഷങ്ങളുടെ മനസ്സിൽ, പ്രത്യേകിച്ചും മുസ്ലീം സഹോദരീ സഹോദരന്മാരുടെ മനസ്സിൽ സി എ എ അവരുടെ പൗരത്വം ഇല്ലാതാക്കും എന്ന അനാവശ്യമായ ഒരു ഭയം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പാർലമെന്റിൽ എല്ലാ പാർടികളുടെയും നേതാക്കൾ ചർച്ചയിൽ പങ്കെടുത്തിരുന്നു. അവരുടെ ആശങ്കകൾക്ക് ഓരോരുത്തരുടേയും പേരെടുത്ത് പറഞ്ഞ ഞാൻ മറുപടിയും നൽകിയിരുന്നു. സി എ എയിൽ ഉള്ള ഏത് നിബന്ധനയാണ് ഈ രാജ്യത്തെ ഏതെങ്കിലും ഒരു പൗരന്റെ പൗരത്വം എടുത്തുകളയുന്നതെന്ന് സുഹൃത്തുക്കളേ നിങ്ങൾ എന്നെ കാണിച്ചുതരൂ. സി എ എയിലെ ഏതെങ്കിലും വ്യവസ്ഥ ഉപയോഗിച്ച് ഒരു പൗരന്റെ പൗരത്വം എടുത്തുകളയാനുള്ള വിദൂരമായ ഒരു സാധ്യതപോലും നിങ്ങൾ കാണുന്നുണ്ടോ? രാജ്യത്തെ മുസ്ലീം സഹോദരീ സഹോദരന്മാരോട് ഞാൻ ഇന്നും പറയുന്നു, നിങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സി എ എ പൗരത്വം നൽകാനുള്ള നിയമം ആണ്, പൗരത്വം എടുത്തുകളയാനുള്ളതല്ല. ഇന്ന് എല്ലാ രാഷ്ട്രീയപാർടിയിലെ നേതാക്കളും ഉണ്ട്. നമുക്ക് ഒരുമിച്ച് പറയാം സി എ എ ആരുടേയും പൗരത്വം എടുത്തുകളയില്ല എന്ന് നമുക്ക് ഒരുമിച്ച് പറയാം. പിന്നെ ഈ കലാപങ്ങൾ ഒന്നും ഉണ്ടാകില്ല. പിന്നെ ഈ വിദ്വേഷം പടരില്ല. എന്ത് അടിസ്ഥാനത്തിൽ ആണ് നമ്മൾ നമ്മുടെ രാഷ്ട്രീയ തന്ത്രങ്ങൾ നടപ്പാക്കുന്നത്? ആരാണ് അതിന്റെ ദുരിതം അനുഭവിക്കുന്നത്? ഈ സദസ്സിൽ അറിവുള്ള ധാരാളം ആളുകൾ ഉണ്ട്. കപിൽ സിബിൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ആണ്. സി എ എ യിലെ ഏത് വ്യവസ്ഥയാണ് മുസ്ലീം പൗരന്മാരുടെ പൗരത്വം എടുത്തുകളയുന്നതെന്ന് അദ്ദേഹം പറയട്ടെ. ദയവുചെയ്ത് എന്നോട് പറയൂ.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
കപിൽ സിബിൽ: ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി, ഇവിടെ ആരും സി എ എ ആരുടെയെങ്കിലും പൗരത്വം ഇല്ലാതാക്കും എന്ന് പറയുന്നില്ല. പ്രത്യേകിച്ചും ഞങ്ങൾ (കോൺഗ്രസ്സ്). എന്നാൽ നിയമം പറയുന്നത് എൻ പി ആർ നടപ്പിലാക്കുമ്പോൾ അതിൽ പത്ത് ചോദ്യങ്ങൾ അധികമായി ഉണ്ടാകും. അത് സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥൻ ചോദിക്കും. അതിനു വ്യക്തമായ ഉത്തരം നൽകിയില്ലെങ്കിൽ ‘D’ എന്ന് (Doubtful) അടയാളപ്പെടുത്തും. അതിനു ശേഷം അന്വേഷണം നടക്കും. ഇത് മുസൽമാൻമാർക്ക് മാത്രമല്ല ദരിദ്രരായവർക്കും ബാധകമാണ്.&amp;nbsp; ഇത് ദളിതുകൾക്ക് ബാധകമാണ്. ഇത് എല്ലാവർക്കും ബാധകമാണ്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ഷാ: സിബൽ സാഹബ് താങ്കൾക്ക് കൂടി പ്രയോജനമുള്ള ആധികാരികമായ ചില വസ്തുതകൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ദയവായി എന്നെ അനുവദിച്ചാലും. സി എ എ ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് കപിൽ സിബിലിന്റെ നേതാക്കൾ നടത്തിയ നിയവധി പ്രസംഗങ്ങൾ എനിക്ക് ഇവിടെ ചൂണ്ടിക്കാണിക്കാൻ ആകും. എങ്ങനെ ആണ് ന്യൂനപക്ഷങ്ങൾക്ക് എതിരാകുന്നതെന്ന് പറയൂ. ബഹുമാനപ്പെട്ട അംഗം പറഞ്ഞത് എൻ പി ആർ നടപ്പിലാക്കുമ്പോൾ രേഖകൾ ആവശ്യപ്പെടും എന്നാണ്. എൻ പി ആർ നടപ്പിലാക്കുമ്പോൾ ഒരു രേഖയും ആവശ്യപ്പെടില്ലെന്ന് ഞാൻ വ്യക്തമാക്കിയിട്ടുണ്ട്, പത്രപ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്. എൻ പി ആർ ആദ്യം നടപ്പിലാക്കിയപ്പോളും രേഖകൾ ആവശ്യപ്പെട്ടിട്ടില്ല, ഇപ്പോഴും ആവശ്യപ്പെടുകയുമില്ല. രണ്ടാമതായി അദ്ദേഹം ചോദിച്ചത് ഉത്തരങ്ങൾ അറിയില്ലെങ്കിൽ ഞങ്ങൾ എന്തു ചെയ്യും എന്നാതാണ്. അതിനും പത്രപര്യങ്ങൾ നൽകി വ്യക്തത വരുത്തിയിട്ടുണ്ട്. അറിയാവുന്ന ഉത്തരങ്ങൾ മാത്രം നൽകാനുള്ള അവകാശം നിങ്ങൾക്ക് ഉണ്ട്. ഉത്തരങ്ങൾ അറിയില്ല എങ്കിൽ നിങ്ങൾക്ക് നൽകാതിരിക്കാം. ഉത്തരങ്ങൾ എല്ലാത്തിനും നൽകണമെന്ന് ഒരു നിർബന്ധവും ഇല്ല.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗുലാം നബി ആസാദ്: ഇത് മുൻപ് നിങ്ങൾ പറഞ്ഞിട്ടില്ല. മുൻപ് നിങ്ങൾ പറഞ്ഞിട്ടില്ല.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ഷാ: ഒരു മിനിട്ട്. ഞാൻ ലോക്സഭയിൽ……….&amp;nbsp; &amp;nbsp; &amp;nbsp; ശരി ഞാൻ പറഞ്ഞത് ഇതുവരെ താങ്കൾ കേട്ടില്ല. അല്ലെങ്കിൽ ആ വസ്തുത ഇതുവരെ താങ്കളുടെ അടുത്ത് എത്തിയില്ല. ഇപ്പോൾ നമ്മൾ മുഖാമുഖം ഇരിക്കുകയാണല്ലൊ. ഞാൻ പറഞ്ഞത് താങ്കൾ കേട്ടല്ലൊ. അപ്പോൾ ഇനിയെങ്കിലും പിന്തുണനൽകൂ. ഞാൻ വീണ്ടും വ്യക്തമായി പറയുന്നു. എൻ പി ആർ നടപ്പാക്കുമ്പോൾ ഒരു രേഖയും ചോദിക്കില്ല. രണ്ടാമതായി നിങ്ങൾക്ക് അറിയാത്ത ഉത്തരങ്ങൾ നിങ്ങൾ നൽകേണ്ടതില്ല. മൂന്നാമത്&amp;nbsp; &amp;nbsp;ആഭ്യന്തരമന്ത്രി എന്ന നിലയിൽ ഞാൻ പറയുന്നു ആരുടെയും നേരെ ഒരു D യും ചേർക്കാൻ പോകുന്നില്ല. ആരുടേയും നേരെ. ഈ രാജ്യത്തെ ആർക്കും എൻ പി ആർ നടപടികളെ ഭയപ്പെടേണ്ടകാര്യം ഇല്ല.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
(കപിൽ സിബിൽ വീണ്ടും വ്യക്തത ആവശ്യപ്പെടുന്നു) അതിനുള്ള മറുപടി ആയി അമിത് ഷാ പറയുന്നു. ഞാൻ പറഞ്ഞല്ലൊ. വ്യക്തമായ ഉത്തരം നൽകാത്തവരെ D പട്ടികയിൽ പെടുത്തും എന്ന് പറഞ്ഞത് അങ്ങാണ്. ഞാൻ പറഞ്ഞത് അങ്ങനെ ഉണ്ടാകില്ല എന്നാണ്. (വീണ്ടും സഭയിൽ ബഹളം) ഡെറിക് സാഹബ് ഇരിക്കൂ. ബിനോയ് വിശ്വംജി എന്നെ മറുപടി പറയാൻ അനുവദിക്കൂ. ഞാൻ പറയാം വ്യക്തമാക്കാം. ഏതെങ്കിലും ഉത്തരം നൽകാതിരുന്നാൽ ഡി എന്ന് ചേർക്കപ്പെടും എന്ന് താങ്കൾ പറയുന്നത് പോലെ സംഭവിക്കുകയില്ല.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗുലാം നബി ആസാദ്: ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി പറഞ്ഞത് ഞാൻ കേട്ടത് ശരിയാണെങ്കിൽ ആരുടെയും കൂടെ ഡി ചേർക്കപ്പെടില്ല&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ഷാ: ശരിയാണ്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗുലാം നബി ആസാദ്: അതുതന്നെ അല്ലെ പറഞ്ഞത്. ഡി ആർക്കും ഇടില്ല.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ഷാ: അതെ. അതുതന്നെ ആണ് പറഞ്ഞത്. ഞാൻ വീണ്ടും പറയുന്നു. ഗുലാം നബി അസാദ് മുതിർന്ന അംഗമാണ്, പ്രതിപക്ഷ നേതാവാണ്. ആനന്ദ് ശർമ്മജി ആഭ്യന്തരകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റിയുടെ ചെയർമാൻ ആണ്. പ്രതിപക്ഷത്തിലെ ഏതെങ്കിലും അംഗത്തിനു ഈ വിഷയത്തിൽ ഇനിയും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഗുലാം നബി സാഹബ് താങ്കൾ അവരേയും കൂട്ടി വരൂ. ഞാൻ താങ്കൾക്ക് മുൻഗണന നൽകി സമയം അനുവദിക്കാം. ഞാൻ ചർച്ച ചെയ്യാൻ തയ്യാറാണ്. അതിൽ എനിക്ക് യാതൊരു സങ്കോചവും ഇല്ല.&amp;nbsp; ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തിൽ… (വീണ്ടും ബഹളം) ഞാൻ പറഞ്ഞു ഗുലാം നബി സാഹബ് പ്രതിപക്ഷത്തെ ഒന്നോരണ്ടോ അംഗങ്ങൾക്കൊപ്പം ഈ വിഷയം ചർച്ചചെയ്യാൻ ആഗ്രഹികുന്നു എങ്കിൽ ഞാൻ തയ്യാറാണ്. ആനന്ദ് ശർമ്മ നമ്മുടെ സ്റ്റാന്റിങ്ങ് കമ്മറ്റിയുടെ ചെയർമാൻ ആണ് അദ്ദേഹവും വരട്ടെ.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
സ്പീക്കർ: മന്ത്രി സംസാരിക്കുമ്പോൾ അതിനെ തടസ്സപ്പെടുത്തിക്കൊണ്ട് ഇടയ്ക്ക് പറയുന്നത് സഭയുടെ മാന്യതയ്ക്ക് യോജിച്ചതല്ല. അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചതിനു ശേഷം അദ്ദേഹം അനുവദിക്കുന്നു എങ്കിൽ നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ഞാൻ നൽകാം.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ഷാ: നമ്മൾ ഇപ്പോൾ ചർച്ച ചെയ്യുന്നത് കലാപത്തെ കുറിച്ചാണ്. എൻ പി ആർ സംബന്ധിച്ച് ചർച്ച ചെയ്യാൻ ഗുലാം നബി സാഹബ് അങ്ങേയ്ക്ക് എപ്പോൾ വേണമെങ്കിലും വരാം. ഒന്നോ രണ്ടോ ദിവസം മുൻപ് പറയണം. നമ്മൾ സാർത്ഥകമായ ചർച്ച നടത്തും. ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്താം.&amp;nbsp; അങ്ങനെ എല്ലാ തെറ്റിദ്ധാരണകളും ദൂരീകരിക്കാം. പ്രതിപക്ഷത്തെ എല്ലാ അംഗങ്ങളോടും വിനയപൂർവ്വം എനിക്ക് പറയാനുള്ളത് സി എ എ, എൻ പി ആർ ഇവയെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാനുള്ള സമയം ആയി എന്നാണ്. കുറെ ആയി. ഡെറിക് ഭായ് അതാങ്കളും ഗുലാം നബി സാഹബിനൊപ്പം വരൂ.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
രണ്ടു ഭാഗത്തു നിന്നും വിദ്വേഷപ്രസംഗങ്ങളെ കുറിച്ചുള്ള പരാമർശം ഉണ്ടായി. നിങ്ങൾക്ക് സി എ എയെ കുറിച്ച് ആശങ്കളും സംശയങ്ങളും ഉണ്ടായിട്ടുണ്ടാവാം. എന്നാൽ രാജ്യത്തെ മുസ്ലീം സഹോദരീ സഹോദരന്മാരുടെ മനസ്സിൽ വലിയ ആശങ്കയുടെ അന്തരീക്ഷം ആണ് നിലവിൽ ഉണ്ടായിട്ടുള്ളത്. അവർക്ക് കാര്യങ്ങൾ വ്യക്തമാക്കിക്കൊടുക്കേണ്ടതുണ്ട്, അവരുടെ ആശങ്കകൾ മാറ്റേണ്ടതുണ്ട്. ഞാൻ ആരുടേയും പേരെടുത്ത് പറയാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ വിദ്വേഷപ്രസംഗങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ചില അംഗങ്ങൾ സി ആർ പി സിയുടേയും ഐ പിസിയുടേയും വകുപ്പുകളും പറഞ്ഞു. ഞാൻ ഒരു കാര്യം വ്യക്തമാക്കാം. അടുത്ത കാലത്ത് ഈ കലാപം നടക്കുന്നത് മുൻപ് എന്താണ് സംഭവിച്ചത്. ഡിസംബർ 15നു .. ഡിസംബർ 14 നു ഷഹീൻ ബാഗിൽ സമരമില്ല. ഷഹീൻ ബാഗ് സമാധാനപൂർണ്ണമായ സമരം ആണ്. അതിനുള്ള അവകാശം ഇല്ല എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. പക്ഷെ പ്രശ്നം ജനങ്ങളുടെ സൗകര്യങ്ങൾ ഇല്ലാതാവുന്നതാണ്. ജനങ്ങളുടെ സൗകര്യങ്ങൾ ഇല്ലാതാക്കരുത്. സമരം ചെയ്യുന്നതിനു ഓരോ സ്ഥലങ്ങൾ ഉണ്ട്. അവടെ സമരം ചെയ്യാം. ഡൽഹിയിലും അത്തരം സ്ഥലങ്ങൾ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങളും നിങ്ങളും അവിടെയെല്ലാം ആയിരക്കണക്കിനു സരങ്ങൾ നടത്തിയിട്ടുമുണ്ട്. അത് ജനാധിപത്യപരമായ അവകാശമാണ്. അതിൽ ആശങ്കകൾ ഒന്നും ഇല്ല. എന്നാൽ ഡിസംബർ 14നു രാംലീലമൈതാനിയിൽ നടന്ന പ്രസംഗത്തെ ഇവിടെ പലരും പറഞ്ഞു കഴിഞ്ഞു ശക്തമായ സമരം ആണ് നടത്തേണ്ടത്, അല്ലെങ്കിൽ ഭീരുക്കൾ ആയിപ്പോകും എന്നെല്ലാം പരാമർശങ്ങൾ ഉണ്ടായി. അതിനെ തുടർന്നാണ് ഡിസംബർ 15നു ഷഹീൻ ബാഗിലെ സമരം ആരംഭിക്കുന്നത്.&amp;nbsp; ആ ദിവസങ്ങൾ ആദ്യമായി സംഘർഷവും ഉണ്ടായി. അത് വർഗ്ഗീയ സംഘർഷങ്ങൾ ആയിരുന്നില്ല. സമരക്കാരും പോലീസും തമ്മിലുള്ള സംഘർഷം ആയിരുന്നു. ആരുടെ വിദ്വേഷപ്രസംഗത്തിന്റെ ഫലമായാണ് അതുണ്ടായതെന്നാണ് ഞാൻ പറഞ്ഞത്. ഫെബ്രുവരി 17നു മഹാരാഷ്ട്രയിലെ അമരാവതിയിൽ നടന്ന ഒരു പ്രസംഗത്തിൽ ഒരു യുവാവ് പറഞ്ഞത് ലോകത്തിലെ ഏറ്റവും അധികാരമുള്ള ട്രമ്പ് ഇവിടെ വരുമ്പോൾ ഹിന്ദുസ്ഥാനിലെ ഭരണാധികാരികളോട് നമുക്കുള്ള അതിർപ്പ് നമ്മൾ കാണിക്കണം, തെരുവിൽ ഇറങ്ങണം, നമ്മുടെ ശക്തിതെളിയിക്കണം എന്നാണ്. ഈ വിദ്വേഷപ്രസംഗത്തിന്റെ നേരിട്ടുള്ള പ്രഭാവം ഇരുപത്തി മൂന്നാം തീയതി ഉണ്ടായി. ഇരുപത്തി മൂന്നാം തീയതി ഏഴെട്ട് ധർണ്ണകൾ പലസ്ഥലങ്ങളിൽ ആയി നടന്നു. ഇത് ആ വിദ്വേഷപ്രസംഗത്തിന്റെ ഫലമാണ്. ഫെബ്രുവരി 19ന്&amp;nbsp; ഒരു പാർടിയുടെ നേതാവ് പറഞ്ഞത് നമ്മൾ പന്ത്രണ്ട് കോടിയുണ്ട്, എന്നാൽ ഈ പന്ത്രണ്ട് കോടി നൂടികോടിയെ നേരിടാൻ പോന്നതാണെന്നാണ്.&amp;nbsp; (ബഹളം..) തുടർന്ന് ഇരുപത്തി മൂന്നാം തീയതി വടക്കു പടിഞ്ഞാറൻ (ഡൽഹിയിൽ) ഏഴെട്ടു സ്ഥലങ്ങളിൽ ധർണ്ണകൾ നടന്നു. അങ്ങനെ സി എ എ വിരുദ്ധസമരമായി തുടങ്ങിയ ധർണ്ണങ്ങൾ പതിയെ പതിയെ വളർന്ന് വർഗ്ഗീയ കലാപം ആയി മാറി. ഞാൻ ഇത്രമാത്രം പറയാൻ ആഗ്രഹിക്കുന്നു വിദ്വേഷപ്രസംഗങ്ങളുടെ പരിണിതി ആരുടേയും നിയന്ത്രണത്തിൽ നിൽക്കില്ല.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ജഡ്ജിയെ സ്ഥലം മാറ്റിയ വിഷയം പരാമർശിക്കപ്പെട്ടു. നിയമമന്ത്രി അതിനെ പറ്റി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജഡ്ജിയുടെ നിയമനത്തിന്റേയും സ്ഥലംമാറ്റത്തിന്റേയും ഉത്തരവ് മാത്രമാണ് ഭാരത സർക്കാർ പുറപ്പെടുവിക്കുന്നതെന്ന് ജനങ്ങളും ലോകവും അറിയണം. അതിനുള്ള തീരുമാനം എടുക്കുന്നത് കൊളീജിയം ആണ്. കൊളീജിയം സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ അദ്ധ്യതക്ഷയിൽ ഉള്ളതാണ്. ആദ്യം അവരുടെ ശുപാർശവരുന്നു. തുടർന്ന് ജഡ്ജിയുടെ സമ്മതം ചോദിക്കുന്നു. ഈ വിഷയത്തിൽ ശുപാർശ വന്നത് ഫെബ്രുവരി 12നു ആണ്. ജഡ്ജിയുടെ സമ്മതം രണ്ട് ദിവസം മുൻപ്&amp;nbsp; ലഭിച്ചിരുന്നു. നടപ്പിലാക്കിക്കൊണ്ടുള്ള ഉത്തരവ് മാത്രമാണ് ആ ദിവസം ഇറങ്ങിയത്.&amp;nbsp; ഇതിനു ഏതെങ്കിലും ഒരു കേസുമായി ഒരു ബന്ധവും ഇല്ല. മൂന്ന് ആളുകളെ സ്ഥലം മാറ്റി. എല്ലാവരുടേയും അനുമതി ലഭ്യമായിട്ടുണ്ട്. എല്ലാത്തിനു രേഖകളും ഉണ്ട്.&amp;nbsp; ഞാൻ മറ്റൊരു വാദം കൂടി ഉന്നയിക്കുകയാണ്.&amp;nbsp; ഒരു ജഡ്ജിമാത്രമേ ന്യായം നടപ്പിലാക്കൂ എന്നത് എന്തൊരു ചിന്താഗതിയാണ്? മറ്റുള്ള ജഡ്ജിമാർ ന്യായം നടപ്പിലാക്കില്ലെ?&amp;nbsp; ഒരു ജഡ്ജി മാത്രമേ നീതിനടപ്പാക്കുകയുള്ളോ? ഇത് സാധാരണ നടന്നുവരുന്ന ഒരു സ്ഥലംമാറ്റം മാത്രമാണ്. നിങ്ങളും സർക്കാർ ആയിരുന്നതല്ലെ? ജഡ്ജിമാരുടെ നിയമനം സ്ഥലംമാറ്റം ഇവയിൽ സർക്കാരിന്റെ പങ്കെന്താണെന്ന് നിങ്ങൾക്കും അറിവുള്ളതല്ലെ? വളരെ കുറവാണ്. കൂടിപ്പോയാൽ ശുപാർശ മടക്കി അയക്കാം. അതേ ശുപാർശ വീണ്ടും അയക്കുകയാണെങ്കിൽ സ്വീകരിക്കണം. അല്ലാതെ മറ്റുമാർഗ്ഗമില്ല. ഭരണഘടനാപരമായ ബാധ്യതയാണ്. ഒരു ജഡ്ജി മാത്രമേ നീതി നടപ്പിലാക്കൂ എന്ന മാനസികാവസ്ഥയ്ക്ക് തന്നെ ഞാൻ എതിരാണ്. എന്തുകൊണ്ട് ഒരു ജഡ്ജിമാത്രം? മറ്റുള്ള ജഡ്ജിമാരിൽ എന്തുകൊണ്ട് വിശ്വാസം ഇല്ല? വേറെയും ജഡ്ജിമാരുണ്ടല്ലൊ. എന്തെല്ലാം അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ആണ് നമ്മൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്? സഭയുടെ ഉള്ളിൽ പറയുന്നത്? നമ്മുടെ ജുഡീഷ്യറിയെ കുറിച്ച് എന്തു സന്ദേശം ആണ് നൽകുന്നത്? ഇങ്ങനെ മുന്നോട്ട് പോകാൻ ആവില്ല.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
വിദ്വേഷപ്രസംഗങ്ങൾ ഇങ്ങനെ നടന്നത്, പണം അയക്കുന്നതിനുള്ള ഗൂഢാലോചന, കുറച്ചു അക്കൗണ്ടുകൾ ഇരുപത്തിമൂന്നാം തീയതിയ്ക്ക് മുൻപായി പുതുതായി തുടങ്ങി ഇരുപത്തി അഞ്ചാം തീയതി ഇല്ലാതായത്, ട്രമ്പ് വരുമ്പോൾ ശക്തി തെളിയിക്കണം എന്ന് പറഞ്ഞത്, അതേ സമയം തന്നെ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ കലാപങ്ങൾ ഉണ്ടായത് എല്ലാം പരസ്പരം ബന്ധമുള്ളതാണ്. കുറച്ച് ആളുകൾ അല്പം കടന്ന് പറഞ്ഞത്&amp;nbsp; ഈ കലാപങ്ങൾ സർക്കാർ സ്പോൺസേഡ് ആണെന്നാണ്. അമേരിക്കയുടെ രാഷ്ട്രപതി രാജ്യത്ത് സന്ദർശനം നടത്തുകയും ആതിഥേയൻ പ്രധാനമന്ത്രി ആയിരിക്കുകയും ചെയ്യുന്ന അവസരത്തിൽ സർക്കാർ അങ്ങനെ ഒരു സ്പോൺസേഡ് കലാപം നടത്തുമോ? അത്രയും സാമാന്യബുദ്ധി എങ്കിലും നിങ്ങൾ ഉപയോഗിക്കൂ. അങ്ങനെ ഒരു മുഹൂർത്തത്തിലാണോ കലാപം നടത്തുന്നത്. സാമാന്യബുദ്ധി ഉപയോഗിച്ച് ആലോചിച്ചു നോക്കൂ സഹോദരാ. എന്തെല്ലാം ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കലാപം ഉണ്ടാക്കുന്നത് ഞങ്ങളുടെ പാരമ്പര്യം അല്ല, ഞങ്ങളുടെ പാരമ്പര്യം കലാപം ഉണ്ടാക്കുന്നവരെ തിരഞ്ഞുപിടിച്ചു ജയിലിൽ അടയ്ക്കുക എന്നതാണ്. എന്റെ പാർടിയോടും എന്റെ നയങ്ങളോടുമൊപ്പം കലാപങ്ങളെ കൂട്ടിച്ചേർത്ത് ആരോപിക്കുന്ന പണി സ്വാതന്ത്ര്യം കിട്ടിയകാലം മുതൽ തുടങ്ങിയതാണ്. എന്നാൽ കണക്കുകൾ മറിച്ചാണ് പറയുന്നത്. 1967 ബിജെപി അധികാരത്തിൽ ഇല്ലായിരുന്നു. 69 ബിജെപി അധികാരത്തിൽ ഇല്ലായിരുന്നു. 67 റാംഝി ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. 69 അഹമ്മദാബാദ് ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. എല്ലാം പറയാം കേൾക്കൂ. 70 ജൽഗാം ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു.&amp;nbsp; ജംഷഡ്പൂർ 79 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. മുറാദാബാദ് 80 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു.&amp;nbsp; ആസ്സാം 83 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. അഹമ്മദാബാദ് 85 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. ബാദല്പൂർ 89 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. 89 ഡൽഹി ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. 90 ഹൈദരാബാദ് ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. അലിഗഡ് 90 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. സൂറത്ത് 92 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. കാൺപൂർ 92 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. ഭോപാൽ 92 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. 93 മുംബൈ ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. ഞങ്ങൾ അധികാരത്തിൽ ഉണ്ടായിരുന്നത് ഗുജറാത്തിൽ കലാപം ഉണ്ടായപ്പോൾ മാത്രമാണ്. കലാപങ്ങളിൽ കൊല്ലപ്പെട്ടവരിൽ 76% ആളുകൾ കൊല്ലപ്പെട്ടത് കോൺഗ്രസ്സ് ഭരിക്കുന്ന കാലഘട്ടത്തിൽ ആണ്.&amp;nbsp; എന്നിട്ടും എന്റെ പാർടിയുടെ മേൽ ആരോപണം ഉന്നയിക്കുന്നത് എന്തിനാണ്? ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഇത്രമാത്രമാണ്. കോൺഗ്രസ്സിന്റെ കാലഘട്ടത്തിലും കലാപങ്ങൾ ഉണ്ടായിട്ടുണ്ട്. അവ ശാന്തമാക്കാനുള്ള ശ്രമം കോൺഗ്രസ്സിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഞങളുടെ കാലത്തും കലാപം ഉണ്ടായി, അത് ശാന്തമാക്കാനുള്ള ശ്രമം ഞങ്ങളും നടത്തുകയാണ്. എന്നാൽ ഈ കലാപങ്ങളെ എന്റെ പാർട്ടിയുടേയും എന്റെ നയങ്ങളുടേയും&amp;nbsp; തലയിൽ വച്ചുകെട്ടാനുള്ള ശ്രമം അപലപനീയമാണ്. സത്യാവസ്ഥ മറിച്ചാണ്. 76% ആളുകൾ കൊല്ലപ്പെട്ടിട്ടുള്ളത് കോൺഗ്രസ്സ് ഭരിക്കുന്ന കാലഘട്ടത്തിൽ ആണ്. ഇത് രേഖകളുടെ അടിസ്ഥാനത്തിൽ പറയുന്നതാണ്. തുടക്കമിട്ടത് ഞാനല്ല അതുകൊണ്ട് അവർ ഇത് കേൾക്കേണ്ടി വരും.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അവസാനമായി എനിക്ക് അപേക്ഷിക്കാനുള്ളത് സാമൂഹ്യമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നവരോടും കക്ഷി നേതാക്കളോടും ഇത്രമാത്രമാണ്. കലാപത്തിന്റെ മുറിവുകൾ ഉണങ്ങാൻ തുടങ്ങിയതേ ഉള്ളു. അത് വീണ്ടും തുറക്കുന്ന നീക്കങ്ങൾ ഒന്നും ആരും നടത്തരുത്. കൊല്ലപ്പെട്ടവരുടെ കുടുബാംഗങ്ങളുടെ പുനരധിവാസത്തിനും വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനും എല്ലാവരും സർക്കാരിനോട് സഹകരിക്കണം. എല്ലാവരും ഡൽഹി പോലീസിനോട് സഹകരിക്കണം. അവസാനമായി ഒന്നു കൂടി പറയാനുള്ളത് സി എ എയെ പറ്റി എൻ പി ആറിനെ പറ്റി ഈ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്ന ഒരാൾക്ക് പോലും ഒരു ആശങ്കയും ഉണ്ടാകേണ്ട കാര്യം ഇല്ല. ഞാൻ എല്ലാ അംഗങ്ങളോടും പറയുന്നു ഗുലാം നബിയുടെ നേതൃത്വത്തിൽ ആനന്ദ് ശർമ്മയുടെ നേതൃത്വത്തിൽ ഈ വിഷയങ്ങളിൽ സംശയങ്ങൾ ഉള്ളവർ ചർച്ചയ്ക്ക് വരണം. ഇത് എപ്രകാരമാണ് ആർക്കും ദോഷം ചെയ്യാത്തതെന്ന്&amp;nbsp; ഞാൻ വ്യക്തമാക്കാം. കൊല്ലപ്പെട്ടുവരുടെ കുടുംബാംഗങ്ങൾക്കുണ്ടായ നഷ്ടം നികത്താൻ എനിക്കാവില്ല. ഞാൻ ഈശ്വരനല്ല. എന്നാൽ വീട് കത്തിക്കപ്പെട്ടവരോട്, കടകൾ കത്തിക്കപ്പെട്ടവരോട്, ശരീരത്തിനു ക്ഷതം ഏൽക്കേണ്ടിവന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങൾക്ക് എന്നെ വിശ്വസിക്കാം, കലാപകാരികൾ അവർ ഏത് മതത്തിൽ പെട്ടാവരായാലും ഏത് രാഷ്ട്രീയകക്ഷിയിൽ പെട്ടവരായാലും, ഏത് വിശ്വാസത്തിൽ ഉള്ളവരായാലും ഒരാളെപ്പോലും വെറുതെ വിടാതെ തിരഞ്ഞു പിടിച്ച് നിയമത്തിനുമുന്നിൽ എത്തിച്ച് ഏറ്റവും കടുത്ത ശിക്ഷ തന്നെ വാങ്ങി നൽകും എന്ന് ഉറപ്പ് നൽകുന്നു.&lt;br /&gt;
&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;
&lt;iframe allowfullscreen=&quot;&quot; class=&quot;YOUTUBE-iframe-video&quot; data-thumbnail-src=&quot;https://i.ytimg.com/vi/2AGyPW1mUPk/0.jpg&quot; frameborder=&quot;0&quot; height=&quot;266&quot; src=&quot;https://www.youtube.com/embed/2AGyPW1mUPk?feature=player_embedded&quot; width=&quot;320&quot;&gt;&lt;/iframe&gt;&lt;/div&gt;
&lt;br /&gt;&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='https://ovmthampi.blogspot.com/feeds/6352355968648542176/comments/default' title='Post Comments'/><link rel='replies' type='text/html' href='https://ovmthampi.blogspot.com/2020/03/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3856605297621479865/posts/default/6352355968648542176'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3856605297621479865/posts/default/6352355968648542176'/><link rel='alternate' type='text/html' href='https://ovmthampi.blogspot.com/2020/03/blog-post.html' title='ഡൽഹി കലാപം രാജ്യസഭയിൽ അമിത് ഷായുടെ മറുപടി'/><author><name>Manikandan</name><uri>http://www.blogger.com/profile/17302153288097455896</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUINLPwuDMe46corBQ2_0ffPDYjhM_RqZyg8JeQpy5dsUQl-6fe3rVCRHcRq2vsdeJRxnGwhaDiml6sAczmspCf_E1BFB31Zjhf3NSZMLyhSkDK4lPA_pdy6kLQCoWi-E/s113/Manikandan_PP_Photolab.jpg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://img.youtube.com/vi/2AGyPW1mUPk/default.jpg" height="72" width="72"/><thr:total>0</thr:total><georss:featurename>Pallathamkulangara Bus Stop, SH63, Vypin, Kuzhuppilly, Kerala 682501, India</georss:featurename><georss:point>10.110066283955749 76.202419884655782</georss:point><georss:box>10.10811228395575 76.199898384655782 10.112020283955749 76.204941384655783</georss:box></entry><entry><id>tag:blogger.com,1999:blog-3856605297621479865.post-2171128769599204826</id><published>2020-01-20T00:11:00.000+05:30</published><updated>2020-01-21T01:48:48.204+05:30</updated><category scheme="http://www.blogger.com/atom/ns#" term="CAB"/><category scheme="http://www.blogger.com/atom/ns#" term="CPI(M)"/><category scheme="http://www.blogger.com/atom/ns#" term="NRC"/><category scheme="http://www.blogger.com/atom/ns#" term="Parliament"/><title type='text'>ബംഗാളി അഭയാർത്ഥികളുടെ അവകാശങ്ങൾക്ക് വേണ്ടി</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;span id=&quot;docs-internal-guid-3ad50641-7fff-3a3e-b75a-5947e8cf6bc8&quot;&gt;&lt;/span&gt;&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;color: #4c1130;&quot;&gt;&quot;&lt;/span&gt;&lt;i&gt;ബംഗാളി അഭയാർത്ഥികളിൽ വലിയൊരു വിഭാഗത്തെ ഈ രാജ്യത്തെ പൗരന്മാരായി സ്വീകരിക്കണം എന്ന ന്യായമായ അവരുടെ അവകാശം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നൽകിയ ഉറപ്പ് പാലിക്കുന്നതിലേയ്ക്ക് ഈ സമ്മേളനം കേന്ദ്രസർക്കാരിന്റെ ശ്രദ്ധക്ഷണിക്കുന്നു. മുൻപ് കിഴക്കൻ പാകിസ്ഥാൻ എന്ന് അറിയപ്പെട്ടിരുന്ന അവരുടെ രാജ്യമായ ഇന്നത്തെ ബംഗ്ലാദേശിൽ നിന്നും പാലായനം ചെയ്യേണ്ടിവന്നവരാണ് അവർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന ഈ അഭയാർത്ഥികളിൽ വളരെയധികം ആളുകൾ  നാമശൂദ്ര (Namasudra) എന്ന പട്ടികജാതി വിഭാത്തിൽ പെടുന്നവരാണ്.&lt;/i&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;i&gt;&lt;br /&gt;&lt;/i&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;i&gt;പൗരന്മാർക്ക് തിരിച്ചറിയൽ രേഖയായ ആധാർ നൽകുന്നതിനുള്ള പദ്ധതിയിൽ നിന്നും ഈ വിഭാഗത്തെ ഒഴിവാക്കിയത് അവരുടെ സുരക്ഷിതത്വം മുൻപ് എന്നത്തേക്കാളും കൂടുതൽ അപകടത്തിൽ ആക്കിയിരിക്കുന്നു എന്ന് ഈ സമ്മേളനം വിലയിരുത്തുന്നു. ചരിത്രപരമായ സാഹചര്യങ്ങളുടെ ഇരകളായ ഈ പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള ഭേദഗതികൾ ഉണ്ടാകണമെന്ന ആവശ്യത്തെ പാർലമെന്റിൽ 2003-ൽ നടന്ന പൗരത്വ നിയമ ഭേദഗതി ചർച്ചകളിൽ പങ്കെടുത്ത എല്ലാ വിഭാഗത്തിൽ പെടുന്ന രാഷ്ട്രീയ കക്ഷികളും  പിന്തുണച്ചിട്ടുള്ളതാണ്. എന്നിട്ടും ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും നിയമം അവരെ അനധികൃത കുടിയേറ്റക്കാർ ആയിട്ടാണ് കാണുന്നത്. അവരെ കുറ്റവാളികളെ പോലെ കൈകാര്യം ചെയ്ത സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്നുള്ള ന്യൂനപക്ഷവിഭാഗത്തിൽ പെടുന്ന അഭയാർത്ഥികൾക്ക് പ്രയോജനം കിട്ടുന്ന വിധത്തിൽ പൗരത്വ നിയമത്തിന്റെ ക്ലോസ് 2(i)(b)യിൽ ഭേദഗതികൾ വരുത്തണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു. ഇത് നടപ്പിലാക്കുന്നത് അസാമിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് നടപ്പാക്കിയ ആസാം അക്കോഡ് സംരക്ഷിക്കുന്ന രീതിയിൽ ആകണം. പാർലമെന്റിന്റെ വരാനിരിക്കുന്ന ബഡ്ജസ്റ്റ് സെഷനിൽ തന്നെ കേന്ദ്രസർക്കാർ ഈ ഭേദഗതി കൊണ്ടുവരണം എന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു. ഈ വിഭാഗങ്ങളുടെ ന്യായമായ അവകാശ സംരക്ഷണത്തിനായുള്ള സമരത്തിനു സി പി ഐ (എം) അതിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.&lt;/i&gt;&lt;span style=&quot;color: #4c1130;&quot;&gt;&quot;&lt;/span&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;span style=&quot;color: #4c1130;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;
&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;
&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwoQfnc7Eq_MLY3v1OoTKaVdc7x4WdYBhjlNPlM7e5VKUOgyetyOSPuhkfYIWL0ACIuEU2qsUTI0MSCEcHlrYGVn-OUFIlbIPbLIm45S8qR0kGgSm_TUiF1ZvHIx2a_MAeX4FM8H-iA-0f/s1600/IMG_20200120_011439.jpg&quot; imageanchor=&quot;1&quot; style=&quot;clear: left; float: left; margin-bottom: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; data-original-height=&quot;1600&quot; data-original-width=&quot;465&quot; height=&quot;640&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwoQfnc7Eq_MLY3v1OoTKaVdc7x4WdYBhjlNPlM7e5VKUOgyetyOSPuhkfYIWL0ACIuEU2qsUTI0MSCEcHlrYGVn-OUFIlbIPbLIm45S8qR0kGgSm_TUiF1ZvHIx2a_MAeX4FM8H-iA-0f/s640/IMG_20200120_011439.jpg&quot; width=&quot;185&quot; /&gt;&lt;/a&gt;&lt;/div&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അവസാനത്തെ വാചകം വായിക്കുന്നതു വരെ നിങ്ങൾക്ക് ഇതെന്താണെന്നത് വ്യക്തമായിക്കാണില്ല എന്ന് എനിക്ക് ഉറപ്പ് ഉണ്ട്. അവസാനത്തെ വാചകം വായിച്ചപ്പോൾ നിങ്ങൾ കുറച്ചു പേരെങ്കിലും അമ്പരന്നിട്ടുണ്ടാകും. ങേ! സി പി മ്മോ എന്ന്. ഇപ്പോൾ ഇതേ ഭേദഗതികൾ ഉൾപ്പെടുന്ന 2019 -ലെ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ സമരം ചെയ്യുന്ന സിപിഎം തന്നെ ആണോ ഈ പ്രമേയം പാസാക്കിയതെന്ന്. അതെ, അതേ സിപിഎം തന്നെ പാസാക്കിയ പ്രമേയം ആണ് ഇത്. എന്ന് എന്നതാണ് നിങ്ങളുടെ ചോദ്യമെങ്കിൽ അതിനുള്ള ഉത്തരം 2012 ഏപ്രിൽ 4 മുതൽ 9 വരെ കോഴിക്കോട് വച്ച് നടന്ന സിപിഎമ്മിന്റെ ഇരുപതാം പാർടി കോൺഗ്രസ്സിൽ അവതരിപ്പിച്ച് പാസാക്കിയ &lt;a href=&quot;https://cpim.org/content/rights-bengali-refugees&quot; target=&quot;_blank&quot;&gt;പ്രമേയത്തിന്റെ മലയാള പരിഭാഷയാണ്&lt;/a&gt; മുകളിൽ നിങ്ങൾ വായിച്ചത്. ഈ കാലഘട്ടത്തിൽ ഇന്ത്യ ഭരിച്ചിരുന്നത് കോൺഗ്രസ്സ് നേതൃത്വം നൽകുന്ന യുപിഎ സർക്കാർ ആയിരുന്നു. 2003-ൽ പൗരത്വ ഭേദഗതി നിയമം പാസാക്കിയ അവസരത്തിൽ മുതൽ അല്ലെങ്കിൽ അതിനും വളരെ മുൻപ് മുതൽ ഇന്ത്യയിലെ മിക്കവാറും എല്ലാ രാഷ്ട്രീയകക്ഷികളും ആവശ്യപ്പെട്ടിരുന്നതാണ് പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും മതത്തിന്റെ പേരിൽ പീഡനം സഹിക്കാനാവാതെ പാലായനം ചെയ്ത അഭയാർത്ഥികളായി ഇന്ത്യയിൽ വന്ന അവിടങ്ങളിലെ ന്യൂനപക്ഷവിഭാഗത്തിൽ പെടുന്ന ജനങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകണം എന്നത്. ആ ആവശ്യം ഇപ്പോൾ 2019ലെ പൗരത്വ ഭേദഗതി നിയമത്തിലൂടെ നടപ്പിലാക്കപ്പെടുമ്പോൾ അവർ തന്നെ അതിനെ എതിർക്കുന്നത് അന്ധമായ ബിജെപി വിരോധം കൊണ്ട് മാതമാണ്. അവർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ആലംബഹീനരായ വലിയൊരു വിഭാഗത്തിനു തുറന്നു കിട്ടുന്ന രക്ഷാമാർഗ്ഗത്തെ ആണ്. ഈ രാജ്യങ്ങളിൽ നിന്നുവന്ന&amp;nbsp; ന്യൂനപക്ഷവിഭാഗത്തിൽ പെടുന്ന ഈ മനുഷ്യരിൽ വലിയൊരു വിഭാഗം പട്ടികജാതിക്കാർ ആണെന്ന് CPI(M) തന്നെ സമ്മതിക്കുന്നു. ഈ വിഭാഗങ്ങൾ എന്തുകൊണ്ട് പാകിസ്ഥാനിൽ പെട്ടുപോയി എന്നാണ് ചോദ്യമെങ്കിൽ അത് പാക്സർക്കാർ തന്നെ വിഭജനകാലത്ത് ഇവരെ തടഞ്ഞതുകൊണ്ടാണെന്നാണ് മറുപടി. &quot;എല്ലാവരും തിരിച്ചു പോയാൽ നമ്മുടെ കക്കൂസുകൾ പിന്നെ ആര് വൃത്തിയാക്കും&quot; എന്നാണ് അന്നത്തെ പാക്പ്രധാനമന്ത്രി ചോദിച്ചത്. അത്രയും നരകതുല്ല്യമായ സാഹചര്യത്തിൽ നിന്നും രക്ഷപ്പെട്ട് ഈ രാജ്യത്ത് അഭയം തേടി ഇവിടെയും ടെന്റുകളിലും മറ്റും യാതനകൾ സഹിച്ച് ദശാബ്ദങ്ങളായി ജീവിക്കുന്ന വലിയൊരു വിഭാഗം അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം കിട്ടാനുള്ള ഒരു സാഹചര്യം വരുമ്പോൾ ഈ പാർട്ടികൾ അത് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്തിനാണ്?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
#SupportCAA #IndiaSupportCAA&lt;/div&gt;
&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='https://ovmthampi.blogspot.com/feeds/2171128769599204826/comments/default' title='Post Comments'/><link rel='replies' type='text/html' href='https://ovmthampi.blogspot.com/2020/01/cpim.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3856605297621479865/posts/default/2171128769599204826'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3856605297621479865/posts/default/2171128769599204826'/><link rel='alternate' type='text/html' href='https://ovmthampi.blogspot.com/2020/01/cpim.html' title='ബംഗാളി അഭയാർത്ഥികളുടെ അവകാശങ്ങൾക്ക് വേണ്ടി'/><author><name>Manikandan</name><uri>http://www.blogger.com/profile/17302153288097455896</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUINLPwuDMe46corBQ2_0ffPDYjhM_RqZyg8JeQpy5dsUQl-6fe3rVCRHcRq2vsdeJRxnGwhaDiml6sAczmspCf_E1BFB31Zjhf3NSZMLyhSkDK4lPA_pdy6kLQCoWi-E/s113/Manikandan_PP_Photolab.jpg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwoQfnc7Eq_MLY3v1OoTKaVdc7x4WdYBhjlNPlM7e5VKUOgyetyOSPuhkfYIWL0ACIuEU2qsUTI0MSCEcHlrYGVn-OUFIlbIPbLIm45S8qR0kGgSm_TUiF1ZvHIx2a_MAeX4FM8H-iA-0f/s72-c/IMG_20200120_011439.jpg" height="72" width="72"/><thr:total>0</thr:total><georss:featurename>Pallathamkulangara, Vypin, Kochi, Kerala 682501, India</georss:featurename><georss:point>10.1104254 76.202462799999921</georss:point><georss:box>10.1084714 76.199941299999921 10.1123794 76.204984299999921</georss:box></entry><entry><id>tag:blogger.com,1999:blog-3856605297621479865.post-8286945819970743842</id><published>2020-01-13T01:08:00.000+05:30</published><updated>2020-01-13T01:08:16.938+05:30</updated><category scheme="http://www.blogger.com/atom/ns#" term="Maradu Flats"/><category scheme="http://www.blogger.com/atom/ns#" term="Social"/><category scheme="http://www.blogger.com/atom/ns#" term="Supreme Court"/><title type='text'>മരടിലെ ഫ്ലാറ്റുകൾ തർക്കപ്പെടുമ്പോൾ</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;table align=&quot;center&quot; cellpadding=&quot;0&quot; cellspacing=&quot;0&quot; class=&quot;tr-caption-container&quot; style=&quot;margin-left: auto; margin-right: auto; text-align: center;&quot;&gt;&lt;tbody&gt;
&lt;tr&gt;&lt;td style=&quot;text-align: center;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKbDd51R4lNvFvT5XWZenkHTRnrFTn6YC61NfnFEPnNVmzI8GdE1xRTKYMQfPpgXaVWISqvSuc9fhJ0pGBw14RzN5VdO3PXZZOxsDGAd4FYAxqZxL1TKkk2VrnMdD3liaLKP6TcV7Nnmf3/s1600/Marad-Flat-05.jpg&quot; imageanchor=&quot;1&quot; style=&quot;margin-left: auto; margin-right: auto;&quot;&gt;&lt;img border=&quot;0&quot; data-original-height=&quot;440&quot; data-original-width=&quot;845&quot; height=&quot;207&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKbDd51R4lNvFvT5XWZenkHTRnrFTn6YC61NfnFEPnNVmzI8GdE1xRTKYMQfPpgXaVWISqvSuc9fhJ0pGBw14RzN5VdO3PXZZOxsDGAd4FYAxqZxL1TKkk2VrnMdD3liaLKP6TcV7Nnmf3/s400/Marad-Flat-05.jpg&quot; width=&quot;400&quot; /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class=&quot;tr-caption&quot; style=&quot;text-align: center;&quot;&gt;(മരടിലെ മൂന്ന് ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മുൻപ്&lt;br /&gt;ചിത്രം: മലയാള മനോരമ)&lt;/td&gt;&lt;/tr&gt;
&lt;/tbody&gt;&lt;/table&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഇന്ന് ചിലരുടെ ആശങ്കകൾ നിലച്ചു, ചിലരുടെ ആശങ്കകൾ ഇരട്ടിയായി. നിയമം ലംഘിച്ച് അംബരചുംബികൾ പണിതാലും അതെല്ലാം പണിയുന്നതിനു ഉപയോഗിച്ച അതേ മണിപവ്വർ ഉപയോഗിച്ച് ആ നിയമലംഘനങ്ങളെ എക്കാലത്തും നിലനിറുത്തിപ്പോരാം എന്ന ചിലരുടെ ധാർഷ്ട്യത്തിനേറ്റ അടിയാണ് മരടിലെ അഞ്ചു കെട്ടിടങ്ങൾ തകർന്നു വീണപ്പോൾ സംഭവിച്ചത്. അനധികൃതമായി കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ പൊളിക്കണം എന്ന് പലപ്പോഴും കോടതികൾ പറയുമ്പോൾ പ്രധാനമായും ഉയർന്നുവന്നിരുന്ന എതിർ‌വാദം സമീപത്തെ കെട്ടിടങ്ങൾക്ക് നാശം ഉണ്ടാകും എന്നതായിരുന്നു, ആ ഒരു ഭീതിപരത്തിയാണ് നിയമം ലഘിച്ചു കെട്ടിപ്പൊക്കിയ പല അംബരചുംബികളും നാമമാത്രമായ തുക പിഴയൊടുക്കി നിലനിന്നു പോന്നത്. ഇന്നത്തോടെ ആ വാദം അപ്രസക്തമായിരിക്കുന്നു. ജനവാസ കേന്ദ്രങ്ങളിൽ തലയുയർത്തി നിന്ന അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ സമീപത്തുള്ള 60 വർഷം പഴക്കം ചെന്ന കെട്ടിടത്തിനു പോലും ഒരു നാശവും ഉണ്ടാക്കാതെ പൊളിച്ചുമാറ്റാനുതകുന്ന സാങ്കേതിക വിദ്യ ഇന്ന് ലഭ്യമാണെന്ന് മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു മാറ്റിയ കമ്പനികൾ തെളിയിച്ചിരിക്കുന്നു. ഇതിൽ ഒന്നെങ്കിലും പാളിയിരുന്നെങ്കിൽ ഭാവിയിൽ പൊളിക്കേണ്ടി വരുന്ന ഓരോ കെട്ടിടത്തിന്റെ കാര്യത്തിലും കോടതിയിൽ ഉന്നയിക്കപ്പെടുക ആ പാളിച്ച കാണിച്ചുള്ള ബ്ലാക്ക്‌മെയിലിങ് ആകുമായിരുന്നു, അതിനുള്ള അവസരം ഉണ്ടാക്കാതെ അഞ്ചു കെട്ടിടസമുച്ചയങ്ങളും കൃത്യമായി പൊളിച്ചിട്ട സാങ്കേതികവിദഗ്ദ്ധർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. അവർക്ക് എല്ലാ പിന്തുണയും നൽകിയ എറണാകുളം ജില്ലാ കളക്ടർ സുഹാസ് ശിവണ്ണ ഐ എ എസ്, എല്ലാ എതിർപ്പുകളും, നിരുത്സാഹപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും മറികടന്ന് മുന്നോട്ട് പോയ ഫ്ലാറ്റ് പൊളിക്കലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ആയ സബ്കളക്ടർ&amp;nbsp;&amp;nbsp;സ്നേഹിൽ കുമാർ ഐ എ എസ് എന്നിവരും അവർക്കൊപ്പം പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.&lt;/div&gt;
&lt;div&gt;
&lt;br /&gt;&lt;/div&gt;
&lt;table align=&quot;center&quot; cellpadding=&quot;0&quot; cellspacing=&quot;0&quot; class=&quot;tr-caption-container&quot; style=&quot;margin-left: auto; margin-right: auto; text-align: center;&quot;&gt;&lt;tbody&gt;
&lt;tr&gt;&lt;td style=&quot;text-align: center;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEivkG-1A2m5BD0zHckVg9pO2hKIpt3fB3XmcQOFVSrRH-06_9XCiDkw7K3rlvNLI20wS2ErM1TPCc1GJt7fZvq4OwPxeFGmVZEW6ImUxghobYTEYj2i4NNOAJSuNLln7rizfz1qABmEImTI/s1600/Maradu+Flat.jpg&quot; imageanchor=&quot;1&quot; style=&quot;margin-left: auto; margin-right: auto;&quot;&gt;&lt;img border=&quot;0&quot; data-original-height=&quot;484&quot; data-original-width=&quot;894&quot; height=&quot;216&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEivkG-1A2m5BD0zHckVg9pO2hKIpt3fB3XmcQOFVSrRH-06_9XCiDkw7K3rlvNLI20wS2ErM1TPCc1GJt7fZvq4OwPxeFGmVZEW6ImUxghobYTEYj2i4NNOAJSuNLln7rizfz1qABmEImTI/s400/Maradu+Flat.jpg&quot; width=&quot;400&quot; /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class=&quot;tr-caption&quot; style=&quot;text-align: center;&quot;&gt;(മരടിലെ ഒരു ഫ്ലാറ്റ് സമുച്ചയം നിയന്ത്രിതസ്ഫോടനത്തിലൂടെ തകർക്കുന്നു&lt;br /&gt;ചിത്രം: മാതൃഭൂമി)&lt;/td&gt;&lt;/tr&gt;
&lt;/tbody&gt;&lt;/table&gt;
&lt;div style=&quot;text-align: justify;&quot;&gt;
നിയമപോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. ഫ്ലാറ്റുടമകൾക്ക് അവർ അർഹിക്കുന്ന നഷ്ടപരിഹാരം (അത് കേവലം വസ്തുവിന്റെ വില മാത്രമല്ല, അവർ അനുഭവിച്ച മാനസീക പീഢകൾക്കും, വ്യപ്തിപരമായ കഷ്ടതകൾക്കും എല്ലാം ചേർന്ന ഒരു നഷ്ടപരിഹാരം ആകണം) ബിൽഡർമാരിൽ നിന്നും അവർക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും മറ്റ് ഇടനിലക്കാരിൽ നിന്നും ഒക്കെ ആയി ഈടാക്കി നൽകേണ്ടതുണ്ട്. അതിനൊപ്പം തന്നെ നിയമലംഘകരെ അർഹിക്കുന്ന ജയിൽ ശിക്ഷയ്ക്ക് വിധേയരാക്കേണ്ടതും ഉണ്ട്. അതും സുപ്രീംകോടതിയിൽ നിന്നും ഉണ്ടാകും എന്ന് കരുതുന്നു. ഈ വിഷയത്തിൽ ശക്തമായ നിലപാടെടുത്ത സുപ്രീംകോടതിയും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. പ്രത്യേകിച്ചും ജസ്റ്റിസ് അരുൺ മിശ്ര. ചിലവന്നൂർ കായൽ 150 മീറ്ററോളം കൈയ്യേറ്റി ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ച ഡി എൽ എഫ് കമ്പനിയ്ക്ക് ഒരു കോടി രൂപമാത്രം പിഴ വിധിച്ച് ആ നിർമ്മാണം &lt;a href=&quot;https://economictimes.indiatimes.com/news/politics-and-nation/sc-uphelds-kerala-hc-order-imposing-rs-1-crore-fine-on-dlf/articleshow/62448287.cms?&quot; target=&quot;_blank&quot;&gt;നിയമവിധേയമാക്കിയ ജസ്റ്റിസ് റോഹിങ്ടൺ ഫാലി നരിമാനെ&lt;/a&gt; മാറ്റിചിന്തിപ്പിച്ചതും കാപികോയുടെ കാര്യത്തിൽ അത് &lt;a href=&quot;https://english.mathrubhumi.com/news/kerala/sc-orders-demolition-of-kapico-resorts-on-the-banks-of-vembanad-lake-1.4431776&quot; target=&quot;_blank&quot;&gt;പൊളിച്ചുമാറ്റണം എന്ന് വിധിയെഴുതാൻ&lt;/a&gt; കാരണമാക്കിയതും ജസ്റ്റിസ് അരുൺ മിശ്ര മരട് വിഷയത്തിൽ സ്വീകരിച്ച കർശന നിലപാടാണെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. നിയമനടപടികൾ തുടരട്ടെ. ഉപ്പുതിന്ന എല്ലാവരും വെള്ളം കുടിക്കട്ടെ.&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='https://ovmthampi.blogspot.com/feeds/8286945819970743842/comments/default' title='Post Comments'/><link rel='replies' type='text/html' href='https://ovmthampi.blogspot.com/2020/01/blog-post_13.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3856605297621479865/posts/default/8286945819970743842'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3856605297621479865/posts/default/8286945819970743842'/><link rel='alternate' type='text/html' href='https://ovmthampi.blogspot.com/2020/01/blog-post_13.html' title='മരടിലെ ഫ്ലാറ്റുകൾ തർക്കപ്പെടുമ്പോൾ'/><author><name>Manikandan</name><uri>http://www.blogger.com/profile/17302153288097455896</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUINLPwuDMe46corBQ2_0ffPDYjhM_RqZyg8JeQpy5dsUQl-6fe3rVCRHcRq2vsdeJRxnGwhaDiml6sAczmspCf_E1BFB31Zjhf3NSZMLyhSkDK4lPA_pdy6kLQCoWi-E/s113/Manikandan_PP_Photolab.jpg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKbDd51R4lNvFvT5XWZenkHTRnrFTn6YC61NfnFEPnNVmzI8GdE1xRTKYMQfPpgXaVWISqvSuc9fhJ0pGBw14RzN5VdO3PXZZOxsDGAd4FYAxqZxL1TKkk2VrnMdD3liaLKP6TcV7Nnmf3/s72-c/Marad-Flat-05.jpg" height="72" width="72"/><thr:total>0</thr:total><georss:featurename>Pallathamkulangara, Vypin, Kochi, Kerala 682501, India</georss:featurename><georss:point>10.1104254 76.202462799999921</georss:point><georss:box>10.1084714 76.199941299999921 10.1123794 76.204984299999921</georss:box></entry><entry><id>tag:blogger.com,1999:blog-3856605297621479865.post-2066681529387209610</id><published>2020-01-04T23:50:00.000+05:30</published><updated>2020-01-05T12:59:29.043+05:30</updated><category scheme="http://www.blogger.com/atom/ns#" term="CAB"/><category scheme="http://www.blogger.com/atom/ns#" term="Governor"/><category scheme="http://www.blogger.com/atom/ns#" term="NRC"/><category scheme="http://www.blogger.com/atom/ns#" term="Social"/><title type='text'>കേരള ഗവർണ്ണർ ദൂരദർശനു നൽകിയ അഭിമുഖം</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
ബൈബിളിൽ നിന്നുള്ള രണ്ട് വരികൾ ഉദ്ധരിച്ചുകൊണ്ട് ഞാൻ തുടങ്ങട്ടെ “സത്യം ചെരിപ്പിടാൻ തുടങ്ങുമ്പോഴേയ്ക്കും നുണ ഒരു തവണ ലോകം ചുറ്റിക്കഴിഞ്ഞിരിക്കും. ഇത് ബൈബിളിലെ വളരെ പ്രശസ്തമായ ഒരു വാക്യം ആണ്. ഇന്ന് ഭാരതത്തിൽ പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ സി എ എ (പൗരത്വ ഭേദഗതി നിയമം) ത്തെ സംബന്ധിക്കുന്ന പല അസത്യങ്ങളും അർദ്ധസത്യങ്ങളും വലംവച്ചു കഴിഞ്ഞു. സി എ എ യെ സംബന്ധിക്കുന്ന സത്യങ്ങൾ ചൂണ്ടിക്കാണിക്കാനും അസത്യങ്ങളും അർത്ഥസത്യങ്ങളും വ്യക്തമാക്കാനും ഇന്ന് നമ്മോടൊപ്പം കേരളത്തിന്റെ ബഹുമാന്യനായ ഗവർണ്ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഉണ്ട്. ദൂരദർശനിലേയ്ക്ക് അങ്ങേയ്ക്ക് സ്വാഗതം സാർ.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: വളരെ നന്ദി&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യകർത്താവ്: ഞാൻ വ്യക്തിപരമായ ഒരു ചോദ്യം ചോദിച്ചുകൊണ്ട് തുടങ്ങട്ടെ. താങ്കൾ വ്യത്യസ്തനായ ഒരു വ്യക്തിയാണ്. അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി വിദ്യാർത്ഥിയൂണിയൻ ചെയർമാൻ എന്ന നിലയിൽ താങ്കൾ വ്യത്യസ്തനായി. വിവിധ രാഷ്ട്രീയകക്ഷികളിൽ അംഗമായിരുന്നപ്പോൾ താങ്കൾ വ്യത്യസ്തനായിരുന്നു. കേന്ദ്രമന്ത്രി എന്ന നിലയിൽ രാജീവ് ഗാന്ധി മന്ത്രി സഭയിൽ അംഗമായിരുന്നപ്പോൾ താങ്കൾ വ്യത്യസ്തനായിരുന്നു. ഒടുവിൽ കേരള ഗവർണ്ണർ എന്ന നിലയിലും താങ്കൾ വ്യത്യസ്തനാണ്. ശരി എന്ന് താങ്കൾ വിശ്വസിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി ജീവിക്കുകയും ശക്തിയുക്തം വാദിക്കുകയും ചെയ്യുന്നതുകൊണ്ടാണ് താങ്കൾ വ്യത്യസ്തനാകുന്നതെന്ന് ഞാൻ കരുതുന്നു. എന്നാൽ ഈ പോരാട്ടങ്ങൾക്കൊടുവിൽ, മറ്റുള്ളവരിൽ വ്യത്യസ്തനാവുന്നതിനിടയിൽ താങ്കൾ ധാരാളം വിവാദങ്ങൾക്കും വഴിതെളിക്കുന്നുണ്ട്. വ്യക്തിപരമായി തുറന്നു പറഞ്ഞാൽ ഇത്തരത്തിൽ വിവാദങ്ങളിൽ അകപ്പെടുന്നത് താങ്കൾ ആസ്വദിക്കുന്നുണ്ടോ? അതോ വിവാദങ്ങൾ താങ്കളെ വേദനിപ്പിക്കുന്നുണ്ടോ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ഞാൻ വിവാദങ്ങൾ ആസ്വദിക്കുന്നില്ല, പക്ഷെ എന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നത്, എനിക്ക് ശരി എന്ന് തോന്നുന്ന കര്യങ്ങളിൽ ഉറച്ചു നിൽക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. എന്നാൽ ഈ വിവാദങ്ങൾക്കെല്ലാം കാരണം ഞാൻ മാത്രമല്ല. ഏറ്റവു ഒടുവിൽ കണ്ണൂരിൽ നടന്ന സംഭവത്തിൽ പോലും ഞാൻ എന്റെ വക്കുകൾ ആരംഭച്ചതു തന്നെ ഞാൻ എന്റെ നിലപാട് ശരിയാണെന്ന് വിശ്വസിക്കുന്നു, അത് തെറ്റാവാനുള്ള സാദ്ധ്യതയുണ്ടെന്ന വസ്തുതയും ഞാൻ മനസ്സിലാക്കുന്നു. നിങ്ങൾ ഉയർത്തുന്ന വിമർശങ്ങൾ എല്ലാം മാന്യമല്ലാത്തതാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അത് ശരിയാവാനുള്ള സാദ്ധ്യതയുണ്ടെന്ന ബോധ്യവും എനിക്ക് ഉണ്ട്. അപ്പോൾ എന്താണ് അതിനുള്ള പരിഹാരം. പരിഹാരം ഒന്നുമാത്രമാണ് ചർച്ചകൾ, ആരോഗ്യകരമായ ചർച്ചകൾ അതുമാത്രമാണ് പരിഹാരം. പക്ഷെ കഴിഞ്ഞ പതിനഞ്ചു ദിവസമായി നടക്കുന്നത് പ്രതിഷേധങ്ങൾ, രക്തം ചിന്തുന്ന പ്രതിഷേധങ്ങൾ, പ്ലക്കാർഡുകൾ, അനാവശ്യ പ്രസ്താവനകൾ മാത്രമാണ്. അവരെ എല്ലാവരേയും ഞാൻ ചർച്ചകൾക്കായി ക്ഷണിച്ചിട്ടുണ്ട്. അവർ രാജ്ഭവനു മുന്നിൽ പ്രതിഷേധിക്കുമ്പോൾ ഞാൻ കൊച്ചിയിൽ ആയിരുന്നു. ഞാൻ അവരോട് ഒരു വാക്കുപറഞ്ഞു. നിങ്ങൾ പുറത്താണിരിക്കുന്നത്. എനിക്ക് അതിൽ ഒരു എതിർപ്പുമില്ല. നാളെ രാവിലെ നിങ്ങൾ രാജ്ഭവനുള്ളിൽ വരൂ. നമുക്ക് ചർച്ച ചെയ്യാം. ഇനി രാജ്ഭവനിൽ വരാൻ നിങ്ങൾക്ക് താല്പര്യമില്ലെങ്കിൽ നിങ്ങൾ പറയുന്ന സ്ഥലത്ത് ഞാൻ വരാം. എന്നാൽ ഞാൻ തിരുവനന്തപുരത്ത് എത്തുന്നതിനു ഒരുമണിക്കൂർ മുൻപ് തന്നെ അവർ രംഗത്തു നിന്നും അപ്രത്യക്ഷരായി. അവർ ചർച്ച ചെയ്യാൻ തയ്യാറല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് അവരോട് സംസാരിക്കാനുള്ള എല്ലാ സാധ്യതകളും അവർ തന്നെ ഇല്ലാതാക്കി. അതുപോലെ തന്നെ കോഴിക്കോടും. ഞാൽ സർവ്വകലാശാലയുടെ അതിഥിമന്ദിരത്തിനുള്ളിൽ ഇരിക്കുകയാണ്. അവർ പുറത്തിരുന്ന് എനിക്കെതിരായി മുദ്രാവാക്യങ്ങൾ വിളിക്കുന്നത് ഞാൻ കേട്ടു. പുറത്തു പോയി അവരെ ചായകുടിയ്ക്കാനും ചർച്ച ചെയ്യാനും വിളിച്ചു കൊണ്ട് വരാൻ ഞാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അവർ വന്നില്ല. ഞാൻ കരുതിയത് ഉദ്യോഗസ്ഥർ ഞാൻ പറഞ്ഞത് ശരിയായി അവരെ ധരിപ്പിച്ചു കാണില്ല എന്നാണ്. ഒരു മുതിർന്ന മലായാളി എഴുത്തുകാരൻ ഷാജഹാൻ മടമ്പത്ത് (Shajahan Madampat), എന്റെ ഒരു പഴയ സുഹൃത്താണ്, ഇപ്പോൾ അദ്ദേഹം കേരളത്തിൽ ഇല്ല യുഎഇയിൽ ആണ്, ഇവിടെ എന്നെ കാണാൻ വന്നതാണ്. അദ്ദേഹത്തോട് അവരെ ചർച്ചകൾക്കായി ക്ഷണിച്ചുകൊണ്ടുവരാൻ ഞാൻ അഭ്യർത്ഥിച്ചു.  ഒരു കാര്യം ഞാൻ പ്രത്യേകം പറയാം അദ്ദേഹത്തിനും ഈ വിഷയത്തിൽ മറ്റൊരു അഭിപ്രായം ആണുള്ളത്. അദ്ദേഹം എന്നോട് യോജിക്കുന്നില്ല. എന്നാൽ അദ്ദേഹം എന്റെ സുഹൃത്താണ്, എന്നെ കാണാൻ വന്നു. അദ്ദേഹം പ്രതിഷേധക്കാരുടെ അടുത്ത് പോയി ചിരിച്ചു കൊണ്ട് തിരികെ വന്നു. അദ്ദേഹത്തോട് അവർ പറഞ്ഞത് ഞങ്ങൾ പ്രതിഷേധിക്കാൻ വന്നതാണ് ചർച്ച ചെയ്യാൻ അല്ല എന്നായിരുന്നു. ചർച്ചകൾക്കുള്ള വാതിലുകൾ നിങ്ങൾ അടയ്ക്കുമ്പോൾ അക്രമത്തിന്റേയും വെറുപ്പിന്റേയും അന്തരീക്ഷം മാത്രമാണ് നിങ്ങൾ ഉണ്ടാക്കുന്നതെന്ന് ഞാൻ പറഞ്ഞു. മഹാത്മഗാന്ധി മൂന്നു വ്യത്യസ്ഥ അവസരങ്ങളിൽ തന്റെ എതിരാളികളെ ചർച്ചകൾക്കായി ക്ഷണിച്ചു, പക്ഷെ അവർ ആ ക്ഷണം നിരസിച്ചു. എന്തു സംഭവിച്ചു എന്ന് നിങ്ങൾക്ക് അറിയാമോ? ഇതാണ് ഞാൻ അവിടെ പറഞ്ഞത്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യകർത്താവ്: ഞാൻ ഒന്ന് ഇടപെട്ടുകൊള്ളട്ടെ. താങ്കൾക്ക് നേരെയുണ്ടായ പ്രതിഷേധങ്ങളെ കുറിച്ച് താങ്കൾ ഇപ്പോൽ പരാമർശിച്ചു. കണ്ണൂരിൽ ഇന്ത്യൻ ചരിത്ര കോൺഗ്രസ്സിന്റെ ഉദ്ഘാടന സമ്മേളനത്തിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? അതെപ്പറ്റി പ്രേക്ഷകർക്ക് താങ്കളിൽ നിന്നുതന്നെ അറിയാൻ ആഗ്രഹമുണ്ടാകും.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ആദ്യം പ്രോട്ടോകോൾ എന്താണെന്ന് പറയാം. ഗവർണ്ണർ പങ്കെടുക്കുന്ന ഒരു ചടങ്ങ് ഒരു മണിക്കൂറിൽ അധികം നീണ്ടുപോകാൻ പാടില്ല. ഒരു ചടങ്ങിന്റെ സമയക്രമം നിർബന്ധമായും ഒരു മണിക്കൂറിനുള്ളിൽ ആവണം. അത് ദേശീയഗാന ആലാപനത്തിൽ തുടങ്ങി ദേശീയഗാന ആലാപനത്തിൽ അവസാനിക്കണം. ഗവർണ്ണർ അവസാനം ആണ് സംസാരിക്കുക. അവർ എന്നെ അവിടെ ഇരുത്തി കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിക്കുന്ന കശ്മീർ വിഷയത്തിലും, സി എ എ വിഷയത്തിലും അതിനിശിതമായി വിമർശിക്കുന്ന, അമാന്യമായ വിമർശനപ്രസംഗങ്ങൾ മുഴുവൻ കേൾപ്പിച്ചു. ഒന്നരമണിക്കൂർ ഞാൻ കേട്ടിരുന്നു.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യകർത്താവ്: ആ പ്രാസംഗീകരിൽ ഒരാൾ താങ്കൾക്ക് നൽകിയ പട്ടികയിൽ പേരില്ലാത്ത വ്യക്തിയായിരുന്നു. ശരിയല്ലെ.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: അത് (പ്രോട്ടോക്കോളിന്റെ) നഗ്നമായ ലംഘനം ആയിരുന്നു. രാജ്ഭവനും സംഘാടകരും പരസ്പരം സമ്മതിച്ച പരിപാടിയുടെ പട്ടിക നിങ്ങൾക്ക് പരിശോധിക്കാം. മിസ്റ്റർ ഇർഫാൻ ഹബീബ് പുതിയ പ്രസിഡന്റിനു അധികാരം കൈമാറുന്ന ചടങ്ങ് ഒരു മിനിറ്റാണെന്ന് അതിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇർഫാൻ ഹബീബ് മൈക്ക് എടുത്ത് സംസാരിക്കാൻ തുടങ്ങി. അദ്ദേഹം പറഞ്ഞ് പറഞ്ഞ് പിന്നീട് എന്നെ മാത്രം നോക്കിക്കൊണ്ടായി പ്രസംഗം. എന്നിട്ട് സി എ എ യെ കുറിച്ചായി സംസാരം. ആദ്യം കാശ്മീർ വിഷയത്തെ കുറിച്ചായിരുന്നു. പിന്നെ അത് സി എ എയിൽ എത്തി. എന്നിട്ട് എന്റെ മുഖത്ത് നോക്കി പറഞ്ഞു നോക്കു ഇതാണ് പോലീസ് ഇപ്പോൾ നിങ്ങളുടെ തന്നെ പൂർവ്വവിദ്യാലയത്തിൽ ചെയ്യുന്നത്. അദ്ദേഹം പറയുന്നത് കോഴിക്കോട് സർവ്വകലാശാലയിലെ പ്രതിഷേധക്കാർ ചെയ്തതു പോലെ പത്രത്തിൽ അച്ചടിച്ചു വരുന്നതിനു വേണ്ടിയാണോ അതോ എന്നിൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നതുകൊണ്ടാണോ?&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യകർത്താവ്: താങ്കളുടെ പ്രസംഗത്തെ തടസ്സപ്പെടുക മാത്രമല്ല, അദ്ദേഹം താങ്കൾക്ക് നേരെ വരുന്നതായും വീഡിയോയിൽ കാണാം.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: എന്റെ നേരെ വരുകമാത്രമല്ല. ഞാൻ എപ്പോഴാണ് പ്രസംഗിക്കുന്നത് ഒന്നര മണിക്കൂർ കഴിഞ്ഞ്. ഒരു മണിക്കൂർ അഞ്ച് മിനിറ്റ് അല്ലെങ്കിൽ പത്ത് മിനിറ്റിൽ എന്റെ പ്രസംഗം ഉൾപ്പടെ ആ പരിപാടി സമാപിക്കേണ്ടതായിരുന്നു. എന്നെ പ്രസംഗിക്കാൻ ക്ഷണിച്ചതു തന്നെ ഒരു മണിക്കൂർ മുപ്പത് മിനിറ്റ് കഴിഞ്ഞതിനു ശേഷമാണ്. ആരൊക്കെ ആണ് അവിടെ പ്രസംഗിച്ചത്. അവിടെ നടന്നത് പ്രോട്ടോക്കേളിന്റെ നഗ്നമായ ലംഘനം ആണ്. സെക്യൂരിറ്റിയുടെ നഗ്നമായ ലംഘനം ആണ്. അവിടെ പ്രസംഗിക്കാൻ അനുള്ളവരുടെ അംഗീകരിച്ച പട്ടികയിൽ പേരില്ലാത്തവർ പോലും അവിടെ പ്രസംഗിച്ചു. അവരെ അവിടെ പ്രസംഗിക്കാൻ ക്ഷണിക്കുകയായിരുന്നു. അവർ പറഞ്ഞതെല്ലാം ക്ഷമയോടെ ശ്രദ്ധാപൂർവ്വം ഞാൻ കേട്ടിരുന്നു. എന്റെ അഭിപ്രായത്തിൽ അവർ പറഞ്ഞതെല്ലാം അടിസ്ഥാനമില്ലാത്തതായിരുന്നു, അവാസ്തവമായിരുന്നു. ഞാൻ ഒന്നും എതിർക്കാതെ കേട്ടിരുന്നു. ഇത് പ്രോട്ടോക്കോളിന്റെ ലംഘനമാണെന്ന പരാതിപോലും ഞാൻ സംഘാടകരോട് പറഞ്ഞില്ല.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യകർത്താവ്: അവിടെ നടന്നതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ ഒരു നാടകം ആയിരുന്നു എന്ന അഭിപ്രായം താങ്കൾക്കുണ്ടോ? കാരണം പ്രതിഷേധക്കാർ പ്ലക്കാർഡുകൾ തയ്യാറാക്കിയാണ് വന്നത്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ. തീർച്ചയായും. അവർ പ്ലക്കാർഡുകൾ തയ്യാറാക്കിയാണ് വന്നത്. അതിലെല്ലാം ഉപരിയായി ആരെങ്കിലും പറയുന്നതും ചെയ്യുന്നതും എല്ലാം ചിത്രീകരിക്കപ്പെടുന്ന കാലഘട്ടത്തിൽ ആണ് നമ്മൾ ജീവിക്കുന്നതെന്നതു പോലും മറന്നു പോയ അവസ്ഥയിൽ ആയിരുന്നു അവർ. എന്നാൽ ഇതിന്റെ സംഘാടകർ ഇതിനെയെല്ലാം വെള്ളപൂശാൻ നടത്തിയ ശ്രമം അവിടെ നടന്നത് തികച്ചും ആസൂത്രിതമായിരുന്നു എന്ന തോന്നൽ ആണ് എനിക്കുണ്ടാക്കുന്നത്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യകർത്താവ്: അങ്ങനെ എങ്കിൽ അവിടെ ഇന്റെലിജൻസ് സംവിധാനം പരാജപ്പെട്ടു എന്ന് താങ്കൾ കരുതുന്നുണ്ടോ? സാധാരണ നിലയിൽ അത്തരം സംഭവങ്ങൾ പോലീസ് മുൻകൂട്ടി അറിയേണ്ടതാണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ഇല്ല. ഞാൻ പോലീസുകാരെ കുറ്റപ്പെടുത്തില്ല. എന്തുകൊണ്ടാണെന്ന് ഞാൻ പറയാം. ഒരു സർവ്വകലാശാലയിൽ ഇത്തരത്തിലുള്ള പെരുമാറ്റം ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടായിരുന്നു. അവർ സമ്മേളനവേദിയിൽ ഡെലിഗേറ്റ് അല്ലാത്ത ആരേയും കയറാൻ അനുവദിക്കുന്നുണ്ടായിരുന്നില്ല. മുംബൈയിൽ നിന്നുള്ള ഒരു മുതർന്ന മാദ്ധ്യമപ്രവർത്തകൻ അവിടെ വന്നിരുന്നു. അദ്ദേഹം എന്നെ കാണാൻ ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ സമ്മേളന സ്ഥലത്ത് കണ്ടില്ലല്ലൊ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. പോലീസ് തന്നെ കടത്തി വിട്ടില്ല എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. പോലീസ് വിദ്യാർത്ഥികളെ പിടിച്ചുകൊണ്ടുപോയതായുള്ള വാർത്തകൾ കണ്ടു. അവിടെ വിദ്യാർത്ഥികൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. അവിടെ ഉണ്ടായിരുന്നത് ഡെലിഗേറ്റുകൾ ആണ്. അവർ ജെ എൻ യു വിൽ നിന്നുള്ളവരാണെന്ന് വ്യക്തമായി അറിയാം. എല്ലാവരും ജെ എൻ യുവിൽ നിന്നാണെന്നല്ല. അല്ലെങ്കിൽ അലിഗഡ് അല്ലെങ്കിൽ ജാമിയ മിലിയ അല്ലെങ്കിൽ ഡൽഹി സർവ്വകലാശാല. എല്ലാവരും അല്ല. അവർ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയത് ഇർഫാൻ ഹബീബ് സാബ് എന്റെ നേരെ നീങ്ങാൻ തുടങ്ങിയതിനു ശേഷം ആണ്. അദ്ദേഹം എ ഡി സിയുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. എ ഡി സിയുടെ (ഗവർണ്ണറുടെ സുരക്ഷ ഉദ്യോഗസ്ഥൻ) ഷർട്ടിൽ അദ്ദേഹം വലിച്ചു. ഷോൾഡറിലെ ബട്ടൺസ് പൊട്ടി ഷർട്ടിലെ ചരട് താഴെ വീണു. എന്റെ അടുത്ത് എത്തുന്നതിൽ നിന്നും അദ്ദേഹത്തെ തടയുന്നതിൽ എ ഡി സി വിജയിച്ചപ്പോൾ അദ്ദേഹം സോഫയുടെ പുറകുവശത്തുകൂടെ എന്റെ ഇടതുവശത്ത് എത്താൻ ശ്രമിച്ചു. അപ്പോൾ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ മിസ്റ്റർ റഷീദ് അദ്ദേഹത്തെ തടഞ്ഞു. ആ സമയത്ത് വൈസ് ചാൻസിലറും എഴുന്നേറ്റു. വൈസ് ചാൻസിലർ ഇർഫാൻ ഹബീബിനെ വട്ടം പിടിച്ചിരിക്കുന്നത് നിങ്ങൾക്ക് ചിത്രങ്ങളിൽ കാണാം. വൈസ് ചാൻസിലർ ഒരുവശത്ത്  ഇർഫാൻ ഹബീബിനെ തടഞ്ഞുപിടിച്ചിട്ട് പറയുന്നത് സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ല എന്നാണ്. എന്തിനാണ് ഇർഫാൻ ഹബീബ് എന്റെ അടുത്ത് വരുന്നത്? അയാൾ പറയുന്നത് അയാൾ പ്രതിഷേധിക്കുകയായിരുന്നു എന്നാണല്ലൊ. അയാൾ പ്രതിഷേധിക്കുകയായിരുന്നു എങ്കിൽ അയാൾക്ക് ഇറങ്ങിപ്പോകാമായിരുന്നു. എന്തിനു എന്റെ അടുത്ത് വരണം? എന്തായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യകർത്താവ്: അദ്ദേഹത്തിന്റെ ലക്ഷ്യം താങ്കളെ ആക്രമിക്കുക എന്നത് മാത്രമായിരുന്നു എന്ന് നമുക്ക് പറയാൻ സാധിക്കുമോ? ശാരീരികമായി ആക്രമിക്കാൻ&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: അത് അങ്ങനെ ആണെന്ന് ഞാൻ പറയുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ ലക്ഷ്യം എന്തായിരുന്നു എന്ന് അവിടെയുള്ള മറ്റുള്ളവർ പറയട്ടെ. ഇർഫാൻ ഹബീബ് എന്റെ എ ഡി സിയുമായി ഒരു പിടിവലി ഉണ്ടാക്കി, സെക്യൂരിട്ടി ഓഫീസറുമായി വിടിപലി ഉണ്ടാകി, ഒടുവിൽ വൈസ് ചാൻസിലർ അയാളെ രണ്ട് കൈകൊണ്ടു വട്ടംപിടിച്ചു തടഞ്ഞു നിറുത്തി. ഇർഫാൻ ഹബീബ് എന്നെ എന്തുചെയ്യും എന്ന് കരുതിയാണ് വൈസ് ചാൻസിലർ അയാളെ വട്ടംകയറിപിടിച്ചത്?&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യകർത്താവ്: സംസ്ഥനത്തിന്റെ തലവൻ ആയ ഗവർണ്ണർക്ക് സംസ്ഥാനത്ത് സുരക്ഷയില്ല എങ്കിൽ അത് ഭരണഘടന തത്വങ്ങൾ പാലിക്കുന്നതിലുള്ള വീഴച ആയി കാണാമോ?  ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും താങ്കൾ എന്തെങ്കിലും വിശദീകരണം ആവശ്യപ്പെടുകയോ താങ്കൾക്ക് അത് ലഭിക്കുകയോ ചെയ്തിട്ടുണ്ടോ?&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ബന്ധപ്പെട്ടവർ എന്നെ വന്നുകാണുന്നുണ്ട്, സംസാരിക്കുന്നുണ്ട്. ആരെങ്കിലും കുറ്റപ്പെടുത്തുന്നതിനു പകരം ഞാൻ എന്നെത്തന്നെ ആണ് കുറ്റപ്പെടുത്തുന്നത്. യൂണിവേഴ്സികളെക്കുറിച്ച് പൊതുജനത്തിനും… പൊതുജനത്തിനു മാത്രമല്ല ഒദ്യോഗസ്ഥർക്കും ചില തെറ്റിദ്ധാരണകൾ ഉണ്ട്. ഭരണഘടനയും നിയമവും പറയുന്നത് തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾ സർവ്വകലാശാലകളുടെ ഭരണത്തിൽ ഇടപെടരുതെന്നാണ്. അതുകൊണ്ടാണ് നിയവും ഭരണഘടനയും സർവ്വകലാശാലകളുടെ വൈസ്ചാൻസിലർമാർ മറുപടി പറയേണ്ടത് സർക്കാരിനോടല്ല ഗവർണ്ണറോട് ആണെന്ന് പറഞ്ഞിരിക്കുന്നത്. പക്ഷെ കഴിഞ്ഞ കുറെ നാളുകളായി എന്താണ് നടക്കുന്നത്. സർവ്വകലാശാലകൾക്ക് നിർദ്ദേശങ്ങൾ നൽകാൻ ഒരു അധികാരവും ഇല്ലാത്ത സർക്കാരുകൾ (നിർദ്ദേശം നൽകുന്നു). ചാൻസിലർമാർ എന്താണ് ചെയ്യുന്നത്. ഇതുവരെ ചാൻസിലർമാർ,  ഇപ്പോൾ ഞാൻ അതേക്കുറിച്ച് പുനഃരാലോചിക്കുകയാണ്. ഞാൻ മാത്രമല്ല മിക്കവാറും ഗവർണ്ണർമാർ ചാൻസിലർ എന്ന നിലയിലുള്ള അവരുടെ ചുമതലകളെ കുറിച്ച് കൃത്യമായും മനസ്സിലാക്കാത്തവർ ആണ്. ഒരു ചാൻസിലർ എന്നതിനേക്കാൾ അവിടെയും അവർ ഗവർണ്ണറെ പോലെ ആണ് പെരുമാറുന്നത്. ചാൻസിലറുടെ ചുമതലകൾ ഒരു ഗവർണ്ണറുടേതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഗവർണ്ണർ എന്ന നിലയിലുള്ള എന്റെ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിനു, എനിക്ക് ചില വിവേചനാധികാരങ്ങൾ ഉണ്ടെങ്കിൽ പോലും എനിക്ക് മന്ത്രി സഭയുടെ ശുപാർശ ആവശ്യമാണ്. ഞാൻ ഒരിക്കൽ കൂടി വ്യക്തമാക്കുന്നു ഗവർണ്ണർ എന്ന നിലയിൽ തീരുമാനങ്ങൾ എടുക്കുന്നതിനു ഭരണഘടന എനിക്ക് ചില വിവേചനാധികാരങ്ങൾ നൽകുന്നുണ്ട്. എന്നാൽ ഒരു ചാൻസിലർ എന്ന നിലയിലുള്ള എന്റെ ചുമതലകൾ നിർവഹിക്കുന്നതിനു എനിക്ക് ആരുടേയും അനുമതി തേടേണ്ടതില്ല. ഈ സംഭവങ്ങൾ ഉണ്ടായതിനു ശേഷം നിയമവും ഭരണഘടനയും ഒക്കെ പരിശോധിച്ച് ഞാൻ മനസ്സിലാക്കുന്നത് ചാൻസിലർ എന്ന നിലയിലുള്ള എന്റെ അധികാരങ്ങൾ നേരിട്ടുള്ളതാണ്. വിദ്യാഭ്യാസ രംഗത്ത് കേരളത്തിനു വളരെ ആദരണീയമായ ഒരു സ്ഥാനം ഉണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾ ആയി ഇവിടത്തെ ചില സർവ്വകലാശാലകൾ എന്താണ് ചെയ്യുന്നത്? കേരളത്തിന്റെ സല്പേരിനു കളങ്കം ചാർത്തിയിരിക്കുന്നു.  അഴിമതികൾ, മാർക്ക് ദാനവിവാദം, വൈസ് ചാൻസിലർമാർ ചില സമിതികളുടെ സമ്മർദ്ദത്തിനു വഴങ്ങുന്നു, കഴിഞ്ഞ ഏതാനും നാളുകളായുള്ള റിപ്പോർട്ടുകൾ നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ മനസ്സിലാക്കിയിരിക്കും, ഞാൻ വൈസ്ചാൻസിലർമാരോട് പറഞ്ഞത് നിങ്ങളുടെ ജോലി സർവ്വകലാശാലകൾ നിയമാനുസൃതം നടത്തിക്കൊണ്ട് പോവുക എന്നതാണ്. നിങ്ങൾക്ക് മുകളിൽ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദം ഉണ്ടാവുകയാണെങ്കിൽ നിങ്ങൾ നിയമം അനുസരിച്ച് മുന്നോട്ട് പോവുക. നിങ്ങൾക്ക് ആ സമ്മർദ്ദം താങ്ങാനാവാതെ വന്നാൽ അവരോട് പറയുക, നിയമം പറയുന്നത് ഇങ്ങനെ ആണ് നിങ്ങൾ എന്നോട് ആവശ്യപ്പെടുന്നത് നിയമവിരുദ്ധമായ ഒരു കാര്യം ചെയ്യാനാണ്, ഇതുരണ്ടും തമ്മിൽ ഒരു വൈരുദ്ധ്യം ഉള്ളതിനാൽ ഈ വിഷയം ഞാൻ ചാൻസിലറുടെ പരിഗണനയ്ക്ക് വിടുന്നു. നിങ്ങൾക്ക് അവരുടെ അപ്രീതി സമ്പാദിക്കാൻ ആഗ്രഹമില്ലെങ്കിൽ വിഷയം എനിക്ക് വിടൂ ഞാൻ തീരുമാനം എടുത്തുകൊള്ളാം. കാരണം വിദ്യാഭ്യാസരംഗത്ത് നേതൃസ്ഥാനമുള്ള കേരളത്തിന്റെ പേര് മോശമാകുന്നതിൽ എനിക്ക് ആശങ്കയുണ്ട്. കേരളത്തിന്റെ സല്പേര് കളങ്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത് ഞാൻ പറയുന്നതല്ല. ഈ വിഷയത്തിൽ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ എന്നെ അത്രമാത്രം വേദനിപ്പിക്കുന്നു.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യകർത്താവ്:  സർവ്വകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉണ്ടാവുമ്പോൾ എല്ലാം താങ്കൾ അതിൽ ഇടപെട്ടിട്ടുണ്ട്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: അതെ ഞാൻ വൈസ് ചാൻസിലർമാരുടെ സമ്മേളനം വിളിച്ചിട്ടുണ്ട്. ചർച്ചകൾ നടത്തിയിട്ടുണ്ട്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യകർത്താവ്: ഒരു ചാൻസിലർ എന്ന നിലയിൽ ഉള്ള താങ്കളുട് അധികാരം താങ്കൾ ഉപയോഗിക്കുന്നു എന്നത് ഞാൻ സമ്മതിക്കുന്നു.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ഇല്ല. കണ്ണൂർ സംഭവം ഉണ്ടാകുന്നതു വരെ, അല്ല ഈ കഴിഞ്ഞ സമയം വരെ എന്റെ സമീപനം ഇതുവരെ നടന്നുവന്ന നിലയിൽ തന്നെ തുടരാം എന്നതായിരുന്നു. പല ശുപാർശുകളും മറ്റും പരിഗണിച്ച് ഇതുവരെ നടന്നു വന്നിരുന്നതു പോലെ. പക്ഷെ ഇപ്പോൾ ഞാൻ തീരുമാനിച്ചിരിക്കുന്നത് അങ്ങനെ അല്ല. ചാൻസിലർ എന്ന നിലയിൽ സർവ്വകലാശാലകൾ എന്റെ ഉത്തരവാദിത്വം തന്നെ ആണ്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യകർത്താവ്: വൈസ്ചാൻസിലർമാർക്ക് സർവ്വകലാശാലകളുടെ ഭരണം നടത്തുന്നതിലുള്ള പരിമിതികൾ ഞാൻ മനസ്സിലാക്കുന്നു. എന്നാൽ എന്റെ ചോദ്യം കണ്ണൂർ സഭവത്തെ കുറിച്ചാണ്. അവിടെ പ്രതിഷേധം ഉണ്ടാകുമെന്ന് പോലീസ് മുൻകൂട്ടി അറിയേണ്ടതാണ്. അറിഞ്ഞിട്ടുമുണ്ടാകും. അവർ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്. എന്നിട്ടും ഗവർണ്ണർക്ക് മതിയായ സുരക്ഷ നൽകുന്നതിൽ അവർ പരാജയപ്പെട്ടു എന്ന് താങ്കൾ കരുതുന്നുണ്ടോ?&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: യഥാർത്ഥത്തിൽ ഗവർണ്ണർക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ പോലീസിനു വീഴ്ചപറ്റിയിട്ടില്ല. എന്നാൽ വേലിതന്നെ വിളവു തിന്നാൽ തുടങ്ങിയാൽ പിന്നെ ആരാണ് സംരക്ഷിക്കുക. ഇവിടെ നടന്ന സംഭവങ്ങൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. ഇതിന്റെ സംഘാടകർ തന്നെ ആണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. അത് പോലീസ് എങ്ങനെ അറിയാനാണ്. പോലീസ് അത് അറിയുക എന്നത് അസംഭവ്യമാണ്. ഏതെങ്കിലും വ്യക്തികൾ ആണ് ഗൂഢാലോചന നടത്തി ഇത് ചെയ്തത് എങ്കിൽ പോലീസ് അറിയുമായിരുന്നു. എന്നാൽ ഇത് സംഘാടകരുടെ പങ്കാളിത്തത്തോടെ നടപ്പാക്കുമ്പോൾ പോലീസ് എങ്ങനെ അറിയാനാണ്. സംഘാടകരാണ് രാജ്ഭവനുമായി ആലോചിച്ച് പരിപാടികൾ തീരുമാനിച്ചത്. അതിൽ നിന്നും വ്യത്യസ്തമായി ആരെയെങ്കിലും വിളിച്ച് സംസാരിക്കാൻ അവർ പറഞ്ഞാൽ പരിപാടിയിൽ ഇത് ഇല്ലാത്തതാണെന്ന് പറഞ്ഞ് പോലീസ് അത് തടയും എന്ന് നിങ്ങൾ കരുതുന്നുണ്ടോ? ആ സമയത്ത് അങ്ങനെ ചെയ്യാൻ പോലീസിനു സാധിക്കുമായിരുന്നില്ല. അതുകൊണ്ട് പോലീസിനെ കുറ്റപ്പെടുത്തേണ്ടതില്ല. അന്വേഷിക്കേണ്ടത് സംഘാടകരുടെ പങ്കിനെ കുറിച്ചാണ്. ഈ ചടങ്ങിൽ നടന്ന പ്രോട്ടോക്കോൾ ലഘനങ്ങൾ അപ്പോൾ മാത്രം സംഭവിച്ചതാണോ അതോ പരിപാടികൾ തുടങ്ങുന്നതിനു മുൻപേ ഇവർ ചേർന്ന് ആസൂത്രണം ചെയ്തതാണോ? അതാണ് അന്വേഷിക്കേണ്ടത്. ഒരുകാര്യത്തിൽ സംശയമില്ല. ഇതിൽ സംഘാടകർക്ക് വ്യക്തമായ പങ്കുണ്ട്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യകർത്താവ്: താങ്കൾ പറഞ്ഞുവരുന്നത് കേരള പോലീസിനെ ഈ കാര്യത്തിൽ കുറ്റവിമുക്തരാക്കാം എന്നാണോ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: അങ്ങനെ ആണ് ഞാൻ മനസ്സിലാക്കുന്നത്. രണ്ട് സ്ത്രീകൾ എഴുന്നേറ്റ് നിന്ന് പ്ലക്കാർഡുകൾ കാണിച്ച് പ്രതിഷേധിച്ചപ്പോൾ തന്നെ പോലീസ് അവരുടെ അടുത്തേയ്ക്ക് ചെന്നു. അവർ എന്തെങ്കിലും തടസ്സം പരിപാടിക്ക് ഉണ്ടാക്കാത്തിടത്തോളം എനിക്കെതിരെ എത്ര പ്ലക്കാർഡുകൾ ഉയർത്തിയാലും എത്ര കരിങ്കൊടികൾ വീശിയാലും എനിക്ക് കുഴപ്പമില്ല അവരെ ഒന്നും ചെയ്യരുതെന്ന് ഞാൻ പോലീസ്നോട് പറഞ്ഞു. അപ്പോൾ എങ്ങനെ ആണ് എനിക്ക് പോലീസിനെ കുറ്റപ്പെടുത്താൻ സാധിക്കുക. അവർ തടയാൻ ശ്രമിക്കുന്നത് എനിക്ക് കാണാം. എന്നാൽ അതേ പ്രതിഷേധം സ്റ്റേജിൽ അവർ ചെയ്യരുതായിരുന്നു. അതിന്റെ ഉത്തരവാദികൾ സംഘാടകർ ആണ്. സ്റ്റേജിലെ പ്രതിഷേധങ്ങളെ പറ്റി അവർക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നോ എന്നത് അന്വേഷിക്കണം.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യകർത്താവ്: കേരള ഗവർണ്ണർ മാത്രമല്ല കേരളത്തിൽ എത്തിയ മറ്റു ഗവർണ്ണർമാർക്കും മറ്റുള്ളവർക്കും നേരെ പ്രതിഷേധം ഉണ്ടായി. ലക്ഷദ്വീപിലേയ്ക്കുള്ള യാത്രയിൽ ആയിരുന്ന മണിപ്പൂർ ഗവർണ്ണർ നജ്മഹെപ്തുള്ളയുടെ വാഹനം ആലുവയിൽ തടഞ്ഞു, കരിങ്കൊടികാണിച്ചു, അവരുടെ കാറിന്റെ നേരെ വടികൾ വലിച്ചെറിഞ്ഞു. സ്വകാര്യ സന്ദർശനത്തിനെത്തിയ കർണ്ണാടക മുഖ്യമന്ത്രി യദിയൂരപ്പയുടെ നേർക്കും പ്രതിഷേധം ഉണ്ടാായി. അദ്ദേഹം തീർത്ഥാടനത്തിനു വനാതായിരുന്നു. പദ്മനാഭസ്വാമിക്ഷേത്രത്തിലും കണ്ണൂരും. അദ്ദേഹത്തിന്റെ വാഹനം തടഞ്ഞു. കരിങ്കൊടികാട്ടി. വടികൊണ്ട് കാറിൽ അടിച്ചു. ഇതെല്ലാം എന്തു സന്ദേശം ആണ് നൽകുന്നത്?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ഇത് തികച്ചും ദൗർഭാഗ്യകരമാണ്. എനിക്ക് പറയാനുള്ളത് ഞാൻ ഇതെല്ലാം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ മാത്രമല്ല, എല്ലാ ഗവർണ്ണർമാരും. ഗവർണ്ണറുടെ ഉത്തരവാദിത്വം ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ഉണ്ട്. ആ സർക്കാർ നിയമവും ഭരണഘടനയും അനുസരിച്ച് ഭരണനിർവ്വഹണം നടത്തുന്നു എന്നത് ഉറപ്പുവരുത്തുകയാണ്. ഇതിലും ശക്തമായി ഈ സംഭവങ്ങളെ അപലപിക്കാൻ ആവില്ല. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ ചില ആളുകൾ നിയമം കൈയ്യിലെടുക്കുകയാണ്. ഇതെല്ലാം സംഭവിച്ചിട്ടും ഡൽഹിയിൽ ഞാൻ ഈ ആരോപണങ്ങളെ നിഷേധിച്ചു. എനിക്ക് രണ്ട് ചുമതലകൾ ഉണ്ട്. ഭരണഘടനയേയും നിയമത്തേയും പരിരക്ഷിക്കുഅ, പരിപാലിക്കുക, ഇവയ്ക്ക് നേരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുക. രണ്ടാമത് എന്റെ ജീവിതം കേരളത്തിലെ ജനങ്ങളുടെ സേവനത്തിനും ക്ഷേമത്തിനു വേണ്ടി ഉഴിഞ്ഞുവയ്ക്കുക. മഗലാപുരത്ത് നടന്ന അക്രമങ്ങൾ മലയാളികൾ ആണ് ചെയ്തതെന്ന് ഡൽഹിയിൽ വച്ച് എന്നോട് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് മലയാളികൾ സമാധാനകാംഷികളാണ്, അവർ അക്രമങ്ങൾ നടത്തില്ല്, പരമാവധി കരിങ്കൊടി കാണിക്കും അല്ലെങ്കിൽ പ്ലക്കാർഡുകൾ കാണിക്കും എന്നാണ്.  കേരളത്തിനു വെളിയിൽ ഇവിടത്തെ ജനങ്ങളെ ന്യായീകരിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. കാരണം ഇനിയും അവരെ കുറ്റപ്പെടുത്തുന്ന സാഹചര്യം ഉണ്ടായാൽ അവർക്കു പകരം ആ കുറ്റം ഞാൻ ഏൽക്കും. പക്ഷെ ഇതെല്ലാം ക്രമസമാധാനപാലന ചുമതലയുള്ള ആളുകളുടെ ശ്രദ്ധയിൽ പെടുത്തേണ്ട ഉത്തരവാദിത്വം ഉണ്ട്. അവർ അത് പാലിക്കുന്നു എന്നതിനു അല്പസമയം കാത്തിരിക്കേണ്ടതുണ്ട്. ഒരു കാര്യം ഞാൻ നിങ്ങൾക്ക് ഉറപ്പുതരാം. ഈ നിയമലംഘനങ്ങളെ ക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. എന്നെ സംബ്നധിച്ചിടത്തോളം ഇവ വളരെ ഗുരുതരമായ നിയമലംഘനങ്ങൾ ആണ്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യകർത്താവ്: കണ്ണൂരിൽ നടന്ന സംഭവങ്ങളെ കുറിച്ച് എന്നോടും പ്രേക്ഷകരോടും വെളിപ്പെടുത്താവുന്ന എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോ? എന്തെങ്കിലും നടപടികൾ ഉണ്ടാകുമോ?&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ഞാൻ നിങ്ങളോട് വ്യക്തമാക്കി കഴിഞ്ഞു, സർക്കാരുകൾക്ക് സർവ്വകലാശാലകളുടെ കാര്യത്തിൽ ഒരു പരിധിയ്ക്ക് അപ്പുറം ഒന്നും ചെയ്യാൻ ആവില്ല എന്ന്. ചാൻസിലർമാരാണെങ്കിൽ ഇതുവരേയ്ക്കും ചാൻസിലർ എന്നതിനേക്കാൾ ഗവർണ്ണർ എന്ന നിലയിൽ ആണ് പ്രവർത്തിച്ചുവരുന്നത്. നിങ്ങൾക്ക് നേരിട്ട് ഉത്തരവാദിത്വമുള്ള മേഖലയിൽ ആ നിലയിൽ അല്ല പ്രവർത്തിക്കുന്നത്. അന്വേഷണം തീർച്ചയായും നടക്കുന്നുണ്ട്. പക്ഷെ അത് പല തട്ടുകളിലായി നടത്തേണ്ടതുണ്ട്.  ചിലകാര്യങ്ങൾ പോലീസ് വകുപ്പാണ് ചെയ്യേണ്ടത്. മറ്റു ചില കാര്യങ്ങളെ സംബന്ധിച്ച് ഞാൻ വ്യക്തമാക്കി കഴിഞ്ഞു. ചാൻസിലർ എന്ന നിലയിൽ ഞാൻ കൈക്കൊള്ളേണ്ടതായ ചില നടപടികൾ ഉണ്ട്. അത് ഞാൻ ആരംഭിച്ചു കഴിഞ്ഞു.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യകർത്താവ്: നമ്മൾ ഈ അഭിമുഖം അല്ലെങ്കിൽ സംഭാഷണം നടത്തിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം നടക്കുകയാണ്. സാങ്കേതികമായി പട്ടികജാതി പട്ടികവർഗ്ഗവിഭാഗങ്ങൾക്കുള്ള സംവരണം ദീർഘിപ്പിക്കുന്നതിനുള്ള ഭേദഗതി അംഗീകരിക്കാനാണെങ്കിലും അവിടെ മറ്റൊരു ഇനമായി സി എ എ യ്ക്ക് എതിരായ ഒരു പ്രമേയം പാസാക്കപ്പെടും എന്ന് വിശ്വസിക്കപ്പെടുന്നു. താങ്കൾ ഭരണഘടനയേയും നിയമത്തേയും സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ആളാണെന്ന് വ്യക്തമാക്കിയ സ്ഥിതിയ്ക്ക് ഈ സമ്മേളനം താങ്കളെ അലോസരപ്പെടുത്തുന്നുണ്ടോ?&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ഇല്ല. ഈ പ്രമേയം എന്ന അലോസരപ്പെടുത്തുന്നില്ല. കാരണം നമുക്ക് ഭരണഘടനപരമായ ചില സംവിധാനങ്ങൾ ഉണ്ട്. ചില വിഷയങ്ങളിൽ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തുമ്പോൾ സംസ്ഥാനങ്ങൾക്ക് അതിൽ ഒരു തിരഞ്ഞെടുപ്പിനും അവകാശമില്ല. പിന്നെ ഉള്ളത് കൺകറന്റ് ലിസ്റ്റാണ്. അതിൽ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്. പിന്നെ ഉള്ളത് സ്റ്റേറ്റ് ലിസ്റ്റാണ്. അതിൽ സംസ്ഥാനനിയമസഭ പാസാക്കുന്ന ഏത് നിയമവും സംസ്ഥാനത്തിനു ബാധകമാണ്. ഞാൻ ആഗ്രഹിക്കുന്നത് ഞാൻ പ്രതീക്ഷിക്കുന്നത് രാഷ്ട്രീയപക്വത ഉണ്ടാകും എന്നാണ്. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് സുപ്രീംകോടതിയും ഓർമ്മപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾക്ക് അത് അറിയില്ലെ, അടുത്തയിടെ നടന്നതല്ലെ? കേരളീയരുടെ എത്രമാത്രം ദേശസ്നേഹം ഉള്ളതാണെന്ന് കഴിഞ്ഞ നാലുമാസമായി ഞാൻ കാണുന്നുണ്ട്. അതുകൊണ്ട് രാജ്യത്തിന്റെ മുഖ്യധാരയിൽ നിന്നും വേർപെട്ടുനിൽക്കുന്ന ഒന്നാണ് കേരളം എന്നത് കേരളത്തിനു നല്ലതാണെന്ന് ഞാൻ കരുതുന്നില്ല.  അത്രമാത്രമേ ഈ വിഷയത്തിൽ എനിക്ക് ആശങ്കയുള്ളു. നിങ്ങൾക്ക് പ്രതികരിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്, നിങ്ങൾക്ക് പ്രതിഷേധിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്, നിങ്ങൾക്ക് സമരം ചെയ്യാനുള്ള എല്ലാ അവകാശവും ഉണ്ട്. എന്നാൽ ഭരണഘടന സംവിധാനങ്ങളെ അതിനായി ഉപയോഗിക്കുന്നത് അത്ര ശരിയല്ല. അത് ശരിയല്ല എന്ന് പറഞ്ഞതു തെറ്റായ ഒരു സന്ദേശം നൽകും എന്നതുകൊണ്ടാണ്, ഒരു സംസ്ഥാനം രാജ്യത്തിന്റെ മുഖ്യധാരയിൽ നിന്നും മാറിനിൽക്കുന്ന ഒന്നാണെന്ന് തരത്തിൽ മാത്രം. അത് ഉണ്ടാവരുത്. എന്നാൽ നമ്മൾ ഒരോ വ്യക്തിയുടെയും, പാർടിയുടേയും, സ്ഥാപനങ്ങളുടേയും അവരുടേതായ അഭിപ്രായങ്ങൾ പറയാനുള്ള അവകാശങ്ങളെ നമ്മൾ മാനിക്കണം അത് പാർലമെന്റ് പാസാക്കിയ നിയമം ആണെങ്കിലും. നിങ്ങളുടെ അധികാരം അക്രമത്തിലൂടെ മറ്റൊരാളിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. ഭീകരവാദത്തിന്റെ നിർവ്വചനം തന്നെ നിങ്ങൾ അക്രമത്തിലൂടെ നിങ്ങളുടെ അധികാരം മറ്റൊരാളിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നതാണെന്നാണ്. എനിക്ക് എതിരായ അഭിപ്രായങ്ങൾ ഉള്ളവരെയും ഞാൻ മാനിക്കുന്നു. കണ്ണൂരിൽ ഞാൻ എന്റെ പ്രസംഗം തുടങ്ങിയതു തന്നെ എന്റെ നിലപാട് ശരിയാണെന്ന വിശ്വാസം എനിക്കുണ്ട് അതോടൊപ്പം തന്നെ ഞാൻ തെറ്റായിരിക്കാനുള്ള സാധ്യതയും ഞാൻ മനസ്സിലാക്കുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ടാണെന്ന് ഞാൻ താങ്കളോട് പറഞ്ഞല്ലൊ.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യകർത്താവ്: ഇനി സി എ എ യിലേയ്ക്ക് വന്നാൽ അതിനെപ്പറ്റി അടിസ്ഥാനരഹിതമായ ചില ആശങ്കകൾ ന്യൂനപക്ഷങ്ങൾക്കിടയിൽ ചിലർക്കുണ്ട് ഉണ്ട്. കേന്ദ്രസർക്കാരിന്റെ എതിരാളികളിൽ തങ്ങളുടെ ആസൂത്രിതമായ പ്രചാരണങ്ങളിലൂടേയും തെറ്റായ വിവരങ്ങൾ പരത്തുന്നതിലൂടേയും ഈ ആശങ്ക വർദ്ധിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ഇവിടെ പ്രശ്നം എന്താണെന്ന് ഞാൻ നിങ്ങളോട് പറഞ്ഞു കഴിഞ്ഞു. പ്രശ്നം പ്രതിഷേധക്കാർ ചർച്ചകൾക്ക് തയ്യാറല്ല എന്നതാണ്. എന്തുകൊണ്ടാണ് അവർ ചർച്ചകൾക്ക് തയ്യാറല്ലാത്തത്? സി എ എ പാസാക്കിയതിലൂടെ മഹാത്മ ഗാന്ധി നൽകിയ ഒരു വാഗ്ദാനത്തിനു നിയമപരമായ പരിരക്ഷ നൽകുക മാത്രമാണ് സർക്കാർ ചെയ്തത്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യകർത്താവ്: മഹാത്മഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്രു, ഇന്ദിരഗാന്ധി അങ്ങനെ മൻമോഹൻ സിങ് വരെ യുള്ളവർ..&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: 1947 നവംബർ 9നു പാകിസ്താനിലെ എല്ലാ അമുസ്ലീങ്ങൾ എപ്പോൾ വേണമെങ്കിലും ഇന്ത്യയിലേയ്ക്ക് വരാം എന്നും നമ്മൾ അവരെ സ്വാഗതം ചെയ്യുന്നു എന്നും പ്രമേയം പാസാക്കിയത് എഐസിസി ആണ്. 1970 വരെ വന്നവർക്ക് ഇന്ദിരഗാന്ധി പൗരത്വം നൽകി. മൻമോഹൻ സിങ് വരെ, പിന്നേയും നമ്മുടെ മുൻ രാഷ്ട്രപതി പ്രണവ്ജി വിദേശകാര്യമന്ത്രി ആയിരുന്നപ്പോൾ, അശോക് ഗെഹ്‌ലോട്ട് തന്റെ കഴിഞ്ഞ മുഖ്യമന്ത്രി പദവിയിൽ ഇരുന്നപ്പോൾ പാകിസ്താനിൽ നിന്നും വന്ന ഹിന്ദുക്കളും സുഖുകാരും ക്യാമ്പുകളിൽ കടുത്ത ദാരിദ്ര്യത്തിൽ ആണ് കഴിയുന്നതെന്നും അവർക്ക് പൗരത്വം നൽകുന്നതിനുള്ള എന്തെങ്കിലും സംവിധാനം നമ്മൾ ഒരുക്കണമെന്നും അതിനുപരിയായി എന്തെല്ലാം സഹായങ്ങൾക്ക് അവർക്ക് നൽകാനാകുമോ അതെല്ലാം എത്രയും വേഗത്തിൽ ലഭ്യമാക്കണമെന്നും കേന്ദ്രസർക്കാരിനു കത്തെഴുതി. എന്തുകൊണ്ടാണ് അവർ അതെപ്പറ്റി ചർച്ചചെയ്യാൻ ആഗ്രഹിക്കാത്തത്? കാരണം അവർക്ക് അവരുടെ തന്നെ ഈ കത്തുകളെ അഭിമുഖീകരിക്കാൻ ആവില്ല. ഇതെല്ലാം കൃത്യമായി രേഖപ്പെടുത്തിയ വിവരങ്ങൾ ആണ്. അപ്പോൾ എന്തു സംഭവിക്കും. മറ്റുള്ളവർക്ക് ഈ വിഷയത്തിൽ കാര്യമായ അറിവില്ലാത്തതും വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയും പ്രയോജനപ്പെടുത്തി അവർ ജനങ്ങളിൽ ആശങ്ക വളർത്തുകയാണ്. ഞാൻ നിങ്ങളെ അല്പം കൂടി പുറകോട്ട് കൊണ്ടുപോകാം. 1986ലും സമാനമായ ഭീതിയാണ് ഇവർ ഉണ്ടാക്കിയത്. മുത്തലാഖ് കോടതി ഇടപെട്ടപ്പോൾ ഷാ ബാനു കേസിൽ പിന്നീട് 2017-ൽ എന്തു സംഭവിച്ചു. ഇതേ മുസ്ലീം വ്യക്തിനിയമ ബോർഡ് കോടതി മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അവർക്കുണ്ടായിരുന്ന ഏക അപേക്ഷ കോടതി മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിക്കരുത്, തങ്ങൾ തന്നെ ജനങ്ങളെ ബോധവൽക്കരിച്ച് ഇത് നിറുത്തലാക്കിക്കൊള്ളാം എന്നതായിരുന്നു. ഇതേകാര്യം അവർ 1986-ൽ അംഗീകരിച്ചിരുന്നു എങ്കിൽ രാജ്യം ഒരുപാട് കുഴപ്പങ്ങളിൽ നിന്നും രക്ഷനേടുമായിരുന്നു. സ്വതന്ത്ര ജനാധിപത്യ ഭാരതം മുസ്ലീം സംസ്കാരത്തിന്റേയും ഇസ്ലാമിന്റെ അസ്തിത്വത്തിന്റേയും അന്ത്യമാവുമെന്ന് 1947 വരെ ഇവർ വാദിച്ചു. അതുകൊണ്ട് വിഭജനം വേണം എന്ന് ആവശ്യപ്പെട്ടു. ഈ പ്രചാരണത്തിൽ വീണൂപോയ ഇതേ ആളുകൾ 1971നു ശേഷം എന്താണ് പറഞ്ഞത്? പാകിസ്താൻ രണ്ടായി വിഭജിക്കപ്പെട്ട ശേഷം. ഞങ്ങൾ വഞ്ചിക്കപ്പെട്ടു. അതുകൊണ്ട് ആളുകളുടെ മനസ്സിൽ ചില സംശയങ്ങൾ ഉണ്ടാക്കി എന്നതുകൊണ്ട് ഈ വിഷയത്തിൽ അവർക്ക് കാര്യമായ അറിവില്ലാത്തതും വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയും പ്രയോജനപ്പെടുത്തി അവരെ തെരുവിൽ ഇറക്കാനും കലാപങ്ങൾ നടത്തിക്കാനും നിങ്ങൾക്ക് സാധിക്കുന്നു എന്നതിനർത്ഥം നിങ്ങൾ ഉന്നയിക്കുന്നത് നിലനിൽക്കുന്ന വസ്തുതകൾ ആണെന്നല്ല. അല്പം കാത്തിരിക്കൂ വസ്തുതകൾ ബോധ്യമാകുമ്പോൾ, 1947-ലെ വിഭജനത്തിനു ശേഷം സത്യാവസ്ഥ 1971-ൽ സത്യാവസ്ഥ എന്തെന്ന് ബോധ്യമായി, വിഭജനം തെറ്റായിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവിനെ മറികടക്കാൻ പാർലമെന്റിൽ നിയമം പാസിക്കിയതിനു ശേഷം 2017-ൽ ഷാ ബാനുകേസിൽ സുപ്രീംകോടതി വിധി മറികടക്കാൻ നടത്തിയ സമരങ്ങൾ തെറ്റായിരുന്നു എന്ന സത്യാവസ്ഥ ബോധ്യമായി, സി എ എ എന്നത് ഒരു സമുദായത്തിനും എതിരല്ല, ആരുടേയും അവകാശങ്ങൾ ഇല്ലാതാക്കാനല്ല, ആരുടെയും പൗരത്വം കവർന്നെടുക്കാനല്ല മറിച്ച് തങ്ങളുടെ ജീവനും ആത്മാഭിമാനവും സംരക്ഷിക്കാൻ വേണ്ടി വീടും നാടും ഉപേക്ഷിച്ച് ഓടിപ്പോന്നവർക്ക്  പൗരത്വം നൽകാനാണെന്ന് ഇവർ മനസ്സിലാക്കും എന്ന് എനിക്ക് നൂറുശതമാനം ഉറപ്പുണ്ട്. ഇത് ഇവർക്ക് എതിരല്ല. ഈ നിയമം പീഡനം അനുഭവിച്ച് ഓടിപ്പോന്ന, ഇതേ കാറ്റഗറിയിൽ പെടുന്ന മറ്റേതെങ്കിലും വിഭാത്തിന്റെ പൗരത്വത്തിനുള്ള അപേക്ഷ പരിഗണിക്കുന്നതിൽ നിന്നും ഭാരതസർക്കാരിനെ തടയുന്നില്ല എന്നതും അവർ മനസ്സിലാക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. അതിനു അധികം സമയം എടുക്കില്ല.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യകർത്താവ്: ഈ അഭിമുഖം അവസാനിപ്പിക്കുന്നതിനു മുൻപ് ഒരുകാര്യം അറിയാൻ ആഗ്രഹമുള്ളത് താങ്കളുടെ Text and Context  എന്ന പുസ്തകത്തിനു ഇപ്പോൽ കാലീകപ്രാധാന്യം കൂടുതലായുണ്ട് എന്ന് ഞാൻ കരുതുന്നു. ആ പുസ്തകത്തിന്റെ (Text and Context: Quran and Contemporary Challenges) മലയാള പരിഭാഷ എപ്പോഴാണ് ഞങ്ങൾക്ക് പ്രതീക്ഷിക്കാൻ സാധിക്കുക?&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;/div&gt;
&lt;div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ചിലർ അതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. അത് മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്യുന്നതിനുള്ള ജോലികൾ നടക്കുന്നുണ്ട്. അതിനു എനിക്ക് നിങ്ങളുടെ സഹായം വേണം. ഒരാളുമായി സംഭാഷനത്തിൽ ഏർപ്പെടുമ്പോഴാണ് ഭാഷ എളുപ്പത്തിൽ പഠിക്കാൻ സാധിക്കുക. അതിനു നിങ്ങൾ ഇടയ്ക്കൊക്കെ വരണം. എന്റെ പരമാവധി ഞാൻ ശ്രമിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് ഉറപ്പുതരുന്നു.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യകർത്താവ്: ഈ അഭിമുഖത്തിനു വളരെ നന്ദി. താങ്കളുടെ നിലപാടുകൾ വളരെ വ്യക്തമാണ്. പ്രത്യേകിച്ചും സി എ എയുടെ കാര്യത്തിലും കണ്ണൂർ സർവ്വകലാശാലയിലും മറ്റു സ്ഥലങ്ങളിലും നടന്ന സംഭവങ്ങളുടെ കാര്യത്തിലും. 2019 താങ്കൾക്ക് വളരെ സംഭവബഹുലമായ ഒരു വർഷം ആയിരുന്നു. താങ്കളുടെ ജീവിതം മുഴുവൻ സംഭവബഹുലം ആയിരുന്നു. എന്നാൽ ഏറ്റവും സംഭവബഹുലമായത് 2019 ആണ്. 2020 കൂടുതൽ സംഭവബഹുലമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. താങ്കൾക്ക് പുതുവത്സരാശംസകൾ.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ : നന്ദി നന്ദി.&lt;br /&gt;
&lt;br /&gt;
(ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ദൂരദർശനു നൽകിയ അഭിമുഖത്തിന്റെ വീഡിയോ ചുവടെ ചേർക്കുന്നു)&lt;br /&gt;
&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;
&lt;iframe width=&quot;320&quot; height=&quot;266&quot; class=&quot;YOUTUBE-iframe-video&quot; data-thumbnail-src=&quot;https://i.ytimg.com/vi/GOsq06JQ8Ak/0.jpg&quot; src=&quot;https://www.youtube.com/embed/GOsq06JQ8Ak?feature=player_embedded&quot; frameborder=&quot;0&quot; allowfullscreen&gt;&lt;/iframe&gt;&lt;/div&gt;
&lt;br /&gt;&lt;/div&gt;
&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='https://ovmthampi.blogspot.com/feeds/2066681529387209610/comments/default' title='Post Comments'/><link rel='replies' type='text/html' href='https://ovmthampi.blogspot.com/2020/01/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3856605297621479865/posts/default/2066681529387209610'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3856605297621479865/posts/default/2066681529387209610'/><link rel='alternate' type='text/html' href='https://ovmthampi.blogspot.com/2020/01/blog-post.html' title='കേരള ഗവർണ്ണർ ദൂരദർശനു നൽകിയ അഭിമുഖം'/><author><name>Manikandan</name><uri>http://www.blogger.com/profile/17302153288097455896</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUINLPwuDMe46corBQ2_0ffPDYjhM_RqZyg8JeQpy5dsUQl-6fe3rVCRHcRq2vsdeJRxnGwhaDiml6sAczmspCf_E1BFB31Zjhf3NSZMLyhSkDK4lPA_pdy6kLQCoWi-E/s113/Manikandan_PP_Photolab.jpg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://img.youtube.com/vi/GOsq06JQ8Ak/default.jpg" height="72" width="72"/><thr:total>0</thr:total><georss:featurename>Pallathamkulangara Bus Stop, SH63, Vypin, Kuzhuppilly, Kerala 682501, India</georss:featurename><georss:point>10.110042585870762 76.202381399441492</georss:point><georss:box>10.109065585870761 76.201120899441491 10.111019585870762 76.2036418994415</georss:box></entry><entry><id>tag:blogger.com,1999:blog-3856605297621479865.post-3111039379236101248</id><published>2020-01-04T15:38:00.001+05:30</published><updated>2020-01-19T03:03:51.532+05:30</updated><category scheme="http://www.blogger.com/atom/ns#" term="Amit Shah"/><category scheme="http://www.blogger.com/atom/ns#" term="CAB"/><category scheme="http://www.blogger.com/atom/ns#" term="NRC"/><title type='text'>അമിത് ഷാ ജോധ്പൂർ സമ്മേളനം 03/01/2020</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
രാജസ്ഥാനിലെ ജോധ്പൂരിൽ 03/01/2020-ൽ പൗരത്വ ഭേദഗതി നിയമത്തിനു പിന്തുണ നൽകുന്ന ജനജാഗരൺ സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ നടത്തിയ പ്രസംഗം മലയാളത്തിൽ ആക്കാനുള്ള ശ്രമം.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
മേവാറിന്റെ ധീരന്മാരേയും രജപുത്ര വനിതകളുടെ ത്യാഗങ്ങളെയും പൊഖ്റാനിൽ ആണവപരീക്ഷണങ്ങൾക്ക് ശേഷം അടൽജി പറഞ്ഞ വാക്കുകളേയും സ്മരിച്ചുകൊണ്ട് അമിത് ജി തന്റെ പ്രസംഗം ആരംഭിച്ചു.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഞാൻ ഇന്ന് ഇവിടെ വന്നത് ഈ രാഷ്ട്രീയവിശദീകരണ യോഗത്തിൽ പങ്കെടുക്കാൻ ആണ്. ഭാരതീയ ജനത പാർട്ടി രാജ്യം മുഴുവൻ പൗരത്വ ഭേദഗതി നിയമത്തിനു അനുകൂലമായി രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഞാൻ ധീരന്മാരുടെ ഈ നാട്ടിൽ ഇന്ന് എത്തിയിരിക്കുന്നത്. എന്തുകൊണ്ട് ഇത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കേണ്ടി വന്നു? എന്ത് തെറ്റാണ് നമ്മൾ ചെയ്ത്? എന്തുകൊണ്ടാണ് ആളുകൾ ഇതിനെ (പൗരത്വ ഭേദഗതി നിയമത്തെ) എതിർക്കുന്നത്? വോട്ട് ബാങ്ക് രാഷ്ടീയം കളിക്കുന്നത് ശീലമാക്കിയ കോൺഗ്ഗ്രസ്സ് പാർട്ടി ദേശീയ പൗരത്വ നിയമത്തിനെതിരായി പ്രചാരണം നടത്തുകയാണ്. ഈ ദുഷ്പ്രചരണത്തിൽ രാജ്യത്തിലെ പല യുവാക്കളും വീണുപോയിട്ടുണ്ട്. അവർ നിയമത്തിനെതിരായി പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്. അപ്പോൾ ഞങ്ങൾ തീരുമാനിച്ചു, ജനാധിപത്യമാണ്, ഏതെങ്കിലും നാലാളുകൾ അഭയാർത്ഥികളായി എത്തിയ ഭാരതമാതാവിന്റെ സൽപുത്രന്മാർക്കെതിരായ പ്രചാരണവുമായി ഇറങ്ങിയാൽ ഞങ്ങളും ജനങ്ങളുടെ അടുത്തേയ്ക്ക് തന്നെ ചെല്ലും. ജനങ്ങളെ പറഞ്ഞുമനസ്സിലാക്കും. ദേശീയ പൗരത്വ നിയമത്തെക്കുറിച്ച് ഞങ്ങൾക്ക് പറയാനുള്ളത് പറയാൻ ഞങ്ങൾ ഈ നാട്ടിലെ ജനങ്ങളുടെ അടുത്തേയ്ക്ക് ചെല്ലും.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
സുഹൃത്തുക്കളേ ഇന്ന് കോൺഗ്രസ്സ്, മമത ദീദി, എസ് പി, ബി എസ് പി, കേജ്‌രിവാൾ &amp;amp; കമ്പനി, കമ്മ്യൂണിസ്റ്റ് ഇവരെല്ലാം ഇതിനെ എതിർക്കുകയാണ്. ഞാൻ ഇന്ന് ഈ മുഴുവൻ പാർടികളേയും വെല്ലുവിളിക്കാനാണ് എത്തിയിരിക്കുന്നത്. നിങ്ങൾ പറയുന്നത് ഈ നിയമം മൂലം നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ പൗരത്വം ഇല്ലാതാകും എന്നല്ലെ? രാഹുൽ ബാബ നിയമം പഠിച്ചിട്ട് എവിടെയെങ്കിലും ചർച്ചയ്ക്ക് വരൂ. അതല്ല വായിച്ചിട്ടില്ല എങ്കിൽ ഞാൻ അത് ഇറ്റാലിയൻ ഭാഷയിലേയ്ക്ക് തർജ്ജമചെയ്തു തരാം. അത് വായിക്കൂ. രാജ്യത്തെ മുഴുവൻ ജനങ്ങളോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഈ നിയമത്തിൽ; പൗരത്വ ഭേദഗതി നിയമത്തിൽ ഒരിടത്തും ആരുടേയും പൗരത്വം എടുത്തുകളയുന്നതിനുള്ള ഒരു വ്യവസ്ഥയും ഇല്ല എന്നാണ്. ഇതിലുള്ളത് പൗരത്വം നൽകാനുള്ള വ്യവസ്ഥകൾ മാത്രമാണ്. നിങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സുഹൃത്തുക്കളെ എന്താണ് സി എ എ? പൗരത്വ ഭേദഗതി നിയമം എന്താണ്? ഈ വിശാലമായ ജനസാഗരത്തെ സാക്ഷിയാക്കി രാജസ്ഥാനിലെ മുഴുവൻ ജനങ്ങളോടും ഞാൻ പറയുന്നു ഈ നിയമം പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും പീഡനം സഹിക്കവയാതെ ഓടിപ്പോന്ന ഹിന്ദു, സിഖ്, ബുദ്ധ, പാർസി, ക്രിസ്ത്യൻ എന്നീ വിഭാഗങ്ങളിൽ പെടുന്ന സഹോദരന്മാർക്ക് പൗരത്വം നൽകുന്നതിനുള്ളതാണ്. പ്ലക്കാർഡുകൾ ഉയർത്തി നിങ്ങൾക്ക് പൗരത്വം ലഭിക്കാൻ പോകുന്നു എന്ന് പറയുന്ന എന്റെ മുന്നിലുള്ള നിങ്ങൾ ഓരോരുത്തർക്കും ഞാൻ ഉറപ്പുനൽകുന്നു, പ്രതിപക്ഷ പാർട്ടികൾ എല്ലാവരും ഒരുമിച്ച് വന്നാലും ഭാരതീയ ജനത പാർടി പൗരത്വ ഭേദഗതി നിയമത്തിൽ ഒരിഞ്ച് പോലും പുറകോട്ട് പോകില്ല. നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന പൗരത്വം ആർക്കും ഇല്ലാതാക്കാൻ ആകില്ല. എത്രമാത്രം തെറ്റിദ്ധാരണ പടർത്താൻ സാധിക്കുമോ പടർത്തിക്കോളു. എത്രമാത്രം നുണ പടർത്തണോ പടർത്തിക്കോളൂ. ഞങ്ങളും പരിശ്രമം തുടർന്നുകൊണ്ടേയിരിക്കും. ഞങ്ങളും ജനങ്ങളുടെ അടുത്ത് പോകും, ന്യൂനപക്ഷങ്ങളുടെ അടുത്ത് പോകും അവരെ പറഞ്ഞ് മനസ്സിലാക്കും. ഇതിൽ അവരുടെ പൗരത്വവുമായി ബന്ധപ്പെട്ടതൊന്നും ഇല്ല. ഇത് അഭയാർത്ഥികളായി വന്നിട്ടുള്ള നമ്മുടെ സഹോദരങ്ങൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമമാണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
സുഹൃത്തുക്കളേ, രാജ്യത്തെ ജനങ്ങളോട് എനിക്ക് പറയാനുള്ളത് മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ വിഭജനം നടക്കാൻ പാടില്ലായിരുന്നു. ഭാരതമാതാവിനെ വെട്ടിമുറിയ്ക്കാൻ പാടില്ലായിരുന്നു. ആരാണ് ഇത് ചെയ്തത്? കോൺഗ്രസ്സ് പാർടിയാണ് മറുപടി പറയേണ്ടത്. രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കണം എന്ന ഈ തീരുമാനം കോൺഗ്രസ്സ് പാർട്ടിയാണ് എടുത്തത്. അതിനുശേഷം പാകിസ്താൻ ഉണ്ടായപ്പോൾ കിഴക്കും പടിഞ്ഞാറും പാകിസ്താനിലായി മുപ്പതു ശതമാനത്തിൽ അധികം ഹിന്ദു, കൃസ്ത്യൻ, ബുദ്ധർ, ജൈനർ, പാർസി വിഭാഗത്തിൽ പെട്ടവരായി ഇവിടെ എത്തിച്ചേരാൻ സാധിക്കാതെ പോയ ആളുകൾ ഉണ്ടായിരുന്നു. ഒരു പക്ഷെ അവർ വരണമെന്ന് ആഗ്രഹിച്ചില്ലായിരിക്കാം. തങ്ങൾക്ക് ആദരവ് ലഭിക്കുമെന്നും, തങ്ങളുടെ മതവിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവസരം അവിടെ ഉണ്ടാകുമെന്നും അവർ വിശ്വസിച്ചു. തങ്ങളുടെ പെണ്മക്കൾക്കും സഹോദരിമാർക്കും സുരക്ഷിതത്വം ഉണ്ടാകും എന്നവർ കരുതി. എന്നാൽ അതൊന്നും ഉണ്ടായില്ല. മുൻപ് പാകിസ്താനിൽ 20% ന്യൂനപക്ഷങ്ങൾ ഉണ്ടായിരുന്നു. ഇന്ന് അത് കുറഞ്ഞ് 3% ആയി. ബംഗ്ലാദേശിൽ 30% ആയിരുന്ന ന്യൂനപക്ഷം ഇന്ന് 7% ആയി ചുരുങ്ങി. രാഹുൽ ബാബയോടും മമതദീദിയോടും ഞാൻ ചോദിക്കുന്നത് ഈ ആളുകൾ എവിടെ പോയി എന്നാണ്? എവിടെ പോയി? ഒന്നുകിൽ കൊന്നുകളഞ്ഞു, അല്ലെങ്കിൽ നിർബന്ധപൂർവ്വം മതംമാറ്റത്തിനു വിധേയരാക്കി, അല്ലെങ്കിൽ അവർ ഓടി ഭാരതത്തിൽ അഭയം തേടി. ഇവർക്ക് നേരിടേണ്ടിവന്നതിലും വലിയ മനുഷ്യാവകാശധ്വംസനം വേറെ ആർക്കും നേരിടേണ്ടിവന്നിട്ടുണ്ടാവില്ല. മനുഷ്യാവകാശത്തിന്റെ പ്രയോക്താക്കളോട് എനിക്ക് പറയാനുള്ളത് എന്റെ മുന്നിലുള്ള ഈ അഭയാർത്ഥികളായ സഹോദരങ്ങളിൽ പലരും ഇന്നലെകളിൽ അവിടെ കോടിപതികൾ ആയിരുന്നു. ഇന്ന് അവർക്ക് കിടക്കാൻ സ്ഥലമില്ല. നൂറുകണക്കിനു ഏക്കറിൽ കൃഷി ചെയ്തിരുന്നവർ ഇന്ന് കൂലിപ്പണി എടുക്കുന്നു. അവരിൽ പലരുടേയും അമ്മമാർ, പെങ്ങന്മാർ, പെണ്മക്കൾ ഒക്കെ മാനഭംഗം ചെയ്യപ്പെട്ടു. പലരേയും നിർബന്ധിച്ച് വിവാഹം ചെയ്യിച്ചു. പലരേയും അവിടന്ന് ആട്ടിപ്പായിച്ചു. ഇങ്ങനെ പല വിധത്തിലുള്ള പീഡനങ്ങൾ സഹിച്ചവർ കഴിഞ്ഞ എഴുപതുവർഷമായി നമ്മുടെ രാജ്യത്ത് എത്തുന്നു. എന്നാൽ നമ്മുടെ രാജ്യത്തെ ഒരു സർക്കാരും പീഡനങ്ങൾക്ക് ഇരയായ, മനുഷ്യാവകാശങ്ങൾ ധ്വംസിക്കപ്പെട്ട ഹിന്ദു, കൃസ്ത്യൻ, ബുദ്ധ, ജൈനർ, പാർസി വിഭഗങ്ങളിൽ പെടുന്ന ഈ അഭയാർത്ഥികളെ പരിഗണിച്ചതേയില്ല. ഇത്തവണ 2019-ൽ നരേന്ദ്രമോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രി ആയപ്പോൾ ആണ് ഈ വിഷയം പരിഗണിക്കപ്പെട്ടത്. അതുവരെ ആർക്കും ധൈര്യമില്ലായിരുന്നു. നമ്മൾ ഇവരെ പിന്തുണയ്ക്കും എന്ന് തീരുമാനിച്ചു.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഞാൻ നിങ്ങളോട് ചോദിക്കട്ടെ, മഹാത്മഗാന്ധി വാക്ക് പറഞ്ഞിരുന്നു. എന്താ ഗാന്ധിജി വർഗ്ഗീയവാദി ആയിരുന്നോ? രാജ്യത്തിന്റെ പാർലമെന്റിൽ ജവഹർലാൽ നെഹ്രു പറഞ്ഞു. “ഇവിടെ എത്തിന്ന ഹിന്ദുക്കൾക്കും സിഖുകാർക്കും നമ്മൾ പൗരത്വം കൊടുക്കും” അവരെ ഇവിടെ താമസിപ്പിക്കും. എന്താ അദ്ദേഹവും വർഗ്ഗീയവാദി ആയിരുന്നോ? സർദാർ പട്ടേൽ, മൗലാന ആസാദ്, രാജേന്ദ്രബാബു എല്ലാവരും ഇത് പറഞ്ഞിരുന്നു. എന്നാൽ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയത്തിൽ കോൺഗ്രസ്സ് പാർട്ടി ഒന്നും ചെയ്തില്ല, അതിനു അൻപത്താറിഞ്ച് നെഞ്ചളവുള്ള നരേന്ദ്രമോദി വേണ്ടിവന്നു.  അദ്ദേഹം പറഞ്ഞു കോടിക്കണക്കിലുള്ള ഈ അഭയാർത്ഥികളുടെ മനുഷ്യാവകാശങ്ങൾ ഞാൻ സംരക്ഷിക്കും. ആരും ഭയക്കേണ്ടതില്ല. അദ്ദേഹം പൗരത്വ ഭേദഗതി ബിൽ ക്യാബിനറ്റിൽ കൊണ്ടുവന്നു. പാർലമെന്റിന്റെ രണ്ട് സഭകളിലും അത് പാസാക്കി. ഇന്ന് എന്റെ മുന്നിലുള്ള അഭയാർത്ഥികളായി എത്തിയിരിക്കുന്ന സഹോദരങ്ങളോട് ഞാൻ പറയുന്നു, ഇപ്പോൾ നിങ്ങളുടെ നല്ല സമയം എത്തിയിരിക്കുന്നു, നിങ്ങൾ ഈ രാജ്യത്തെ പൗരന്മാരാകാൻ പോകുന്നു. അതിക്രമങ്ങളെ ശക്തമായി നേരിട്ട, സ്വന്തം പെങ്ങന്മാരേയും അമ്മമാരേയും സംരക്ഷിക്കാൻ കഴിയാതെ നട്ടംതിരിഞ്ഞ, വസ്തുവകകൾ തട്ടിയെടുക്കപ്പെട്ട, തൊഴിൽ ഇല്ലാതായ, ഭൂമി നഷ്ടപ്പെട്ട, കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട, കൊച്ചുകുട്ടികളെ ഉപേക്ഷിച്ച് ഓടിപ്പോരേണ്ടിവന്ന അനേകം ആളുകളെ നിങ്ങളിടെ ഇടയിൽ ഞാൻ കണ്ടിട്ടുണ്ട്. ഇവർക്കാർക്കും പൗരത്വം കൊടുക്കരുതെന്നാണോ പ്രതിപക്ഷ കഷികൾ പറയുന്നത്? ഞാൻ ഉറപ്പിച്ച് പറയുന്നു അവിടെ നിന്നും വന്ന ഈ അഭയാർത്ഥികൾ ഭാരതീയരാണ്, ഭാരതം അവരുടേതുമാണ്, ഭാരതത്തിൽ എനിക്കുള്ള അത്രയും തന്നെ അവകാശം അവർക്കുമുണ്ട്. ഇവിടെ ഭരിക്കുന്നത് നരേന്ദ്ര മോദിയാണ്. ആർക്കും ആശങ്ക ഉണ്ടാകേണ്ട കാര്യമില്ല. പീഡനങ്ങൾ സഹിച്ചാണ് നിങ്ങൾ ഇവിടെ എത്തിയത്. മോദിജിയുടെ സർക്കാർ നിങ്ങൾക്ക് ഭാരത്തിന്റെ പൗരത്വം നൽകി ഭാരതീയർ ആണെന്ന അഭിമാനം നൽകാൻ പോവുകയാണ്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഇതിനെ എതിർക്കുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് നിങ്ങൾ മഹാത്മാഗാന്ധി പറഞ്ഞത് അംഗീകരിക്കുമോ ഇല്ലയോ എന്നാണ്. ജവഹർലാൽജി പറഞ്ഞത് അംഗീകരിക്കുമോ ഇല്ലയോ എന്നാണ്. സർദാർ പട്ടേൽ, മൗലാന ആസാദ്, രാജേന്ദ്രബാബു ഇവരൊക്കെ പറഞ്ഞത് അംഗീകരിക്കുമോ ഇല്ലയോ എന്നാണ്. നിങ്ങളുടെ നേതാവ് മൻമോഹൻ സിങ്ജി 2003-ൽ ഇവർക്ക് പൗരത്വം നൽകണം എന്ന് പറഞ്ഞു. ഇവർക്ക് പൗരത്വം നൽകണമെന്ന് ആവശ്യപ്പെട്ട് ഗെഹ്‌ലോട്ട് സാഹബ് (ഇപ്പോഴത്തെ രാജസ്ഥാൻ മുഖ്യമന്ത്രി) മൂന്നു കത്തുകൾ മുൻപ് എഴുതിയിട്ടുണ്ട്. പക്ഷെ പൗരത്വം നൽകുന്ന കാര്യത്തിൽ മാത്രം ഇവർക്ക് ധൈര്യമില്ല. എന്തുകൊണ്ടെന്നാൽ അവരുടെ വോട്ട് ബാങ്ക് നഷ്ടപ്പെടും എന്ന് അവർ ഭയക്കുന്നു. സുഹൃത്തുക്കളേ ഞാൻ ഈ രാജ്യത്തെ മുഴുവൻ ജനങ്ങളോടും പറയുന്നു ഈ അഭയാർത്ഥികൾ ആയി വന്നവർ ദുഃഖിതരാണ്, ദുരിതങ്ങൾ സഹിച്ചവരാണ്, പീഡനങ്ങൾ ഏറ്റുവാങ്ങിയവരാണ്. അവർക്ക് പൗരത്വം നൽകുന്നത് അവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ്. നരേന്ദ്ര മോദി സർക്കാർ ഇതിൽ നിന്നും പിന്നോട്ട് പോകില്ല, കാരണം നമ്മൾ വോട്ട്ബാങ്ക് രാഷ്ട്രീയത്തെ ഭയക്കുന്നില്ല.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
നെഹ്രു - ലിയാക്കത്ത് ഉടമ്പടി ഉണ്ടായി. അതിൽ രണ്ട് ദേശത്തേയും ന്യൂനപക്ഷങ്ങൾക്ക് ഉറപ്പുകൾ നൽകി. നമ്മുടെ രാജ്യത്തെ ന്യൂനപക്ഷക്കാരായ സഹോദരങ്ങൾക്ക് നമ്മൾ ആദരവും സുരക്ഷയും നൽകി. അവരുടെ ജനസംഖ്യയും വർദ്ധിച്ചു. എന്നാൽ പാകിസ്താനിൽ (ന്യൂനപക്ഷങ്ങൾ) 30% നിന്നും 3% എത്തി. ബംഗ്ലാദേശിൽ 30% നിന്നും 7% ആയി. അഫ്ഗാനിസ്ഥാനിൽ ഒരു ലക്ഷത്തോളം (നപക്ഷവിഭാഗക്കാർ ഉണ്ടായിരുന്നതിൽ ഇപ്പോൾ കേവലം അഞ്ഞൂറ് ആളുകൾ മാത്രമാണ് അവശേഷിക്കുന്നത്. നമ്മൾ ഇവർക്കെല്ലാം ആദരവ് നൽകാനാഗ്രഹിക്കുന്നു. നെഹ്രു - ലിയാക്കത്ത് ഉടമ്പടി കോൺഗ്രസ് പാർടി പാലിച്ചില്ല, എന്നാൽ നമ്മൾ അത് പാലിക്കും. കോൺഗ്രസ്സ് പാർടിയുടെ നേതാക്കൾ നൽകിയ വാഗ്ദാനങ്ങൾ കോൺഗ്രസ്സ് പാർടി പാലിച്ചില്ല എന്നാൽ നരേന്ദ്ര മോദിജി അത് ചെയ്യും.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവരിൽ സഹോദരി മായാവതി ഉണ്ട്, എസ് പി ഉണ്ട്, കോൺഗ്രസ്സ് ഉണ്ട്, ബി എപസ് പി ഉണ്ട്. എനിക്ക് അവരോട് പറയാനുള്ളത് ഗുജറാത്തിൽ രാജസ്ഥാനിൽ പഞ്ചാബിൽ അതുപോലെ ബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും എല്ലാം പീഡനങ്ങൾ സഹിക്കാനാകാതെ എത്തിച്ചേർന്ന ഈ അഭയാർത്ഥികളിൽ എഴുപത് ശതമാനത്തിൽ അധികം പേരും പിന്നോക്ക ദളിത് വിഭാഗങ്ങളിൽ പെടുന്ന സഹോദരി സഹോദരന്മാരാണ്. നിങ്ങൾ ഒന്ന് ഓർത്തുകൊള്ളു ഈ രാജ്യത്തെ ദളിതുകൾ, ഈ രാജ്യത്തെ ആദിവാസികൾ ഇതെല്ലാം കണ്ണുതുറന്നു കാണുന്നുണ്ട്. പാകിസ്താനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും വന്ന അഭയാർത്ഥികളായ ദളിത് വിഭാഗക്കാർക്കും സിഖുകാർക്കും പൗരത്വം നൽകുന്നതിനെ എതിർക്കുമ്പോൾ നിങ്ങൾ എതിർക്കുന്നത് ദളിതു വിഭാഗങ്ങളെ തന്നെ ആണെന്നത് നിങ്ങൾ ഓർമ്മവയ്ക്കണം. ഈ കാര്യം ഈ രാജ്യത്തെ ജനങ്ങൾക്ക് മുൻപാകെ ഞാൻ വയ്ക്കുകയാണ്. എവിടെ പോകും ഈ പിന്നോക്കക്കാരായ അഭയാർത്ഥികൾ? ഞാൻ മമതദീദിയോട് ചോദിക്കുന്നു ബംഗാളി പാർസി അഭയാർത്ഥികൾ നിങ്ങൾക്ക് എന്ത് ദ്രോഹമാണ് ചെയ്തത്? ഈ പിന്നോക്ക വിഭാഗങ്ങൾ നിങ്ങളോട് എന്ത് ദ്രോഹമാണ് ചെയ്തത്? ബംഗാളി ദളിതുകൾ നിങ്ങൾക്ക് എന്തു ദ്രോഹമാണ് ചെയ്തത്? ബംഗാളികളായ ബാക്കി ഹിന്ദുക്കൾ നിങ്ങൾക്ക് എന്ത് ദ്രോഹമാണ് ചെയ്തത്? ഇവർക്ക് പൗരത്വം നൽകുന്നതിനെ എതിർക്കുന്നത് എന്തിനാണ്? മമത ദീദി നിങ്ങൾ പറയുന്നത് ഇവർ നീണ്ട ക്യുവിൽ നിൽക്കേണ്ടി വരും, ആളുകളിൽ നിന്നും വിവിധതരം തെളിവുകൾ ചോദിക്കും എന്നൊക്കെയല്ലെ? ബംഗാളിലെ മുഴുവൻ അഭയാർത്ഥികൾക്കും ഞാൻ ഉറപ്പ് നൽകുന്നു, നിങ്ങൾ പീഡനങ്ങൾ സഹിച്ചാണ് ഇവിടെ എത്തിയത്. ഇവിടെ നിങ്ങൾക്ക് പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവരില്ല. ഇവിടെ നിങ്ങൾക്ക് ആദരപൂർവ്വം തന്നെ പൗരത്വം നൽകും. മമതദീദി പറയുന്നത് കേട്ട് ഭയപ്പെടേണ്ടതില്ല. മമത ദീദി നിങ്ങളുടെ നേട്ടം അല്ല ആഗ്രഹിക്കുന്നത്. മമതദീദി അവരുടെ വോട്ട് ബാങ്ക് സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
സുഹൃത്തുക്കളേ, ഞാൻ ഇത്രമാത്രം പറയാൻ ആഗ്രഹിക്കുന്നു. മോദിജി പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നു, അത് പാസാക്കി. അപ്പോൾ ചിലർ രാജ്യത്ത് കലാപങ്ങൾ ഉണ്ടാക്കുന്നു. രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. അവർക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മോദിജിയ്ക്ക് എതിരാക്കണം എന്ന അജണ്ടയാണുള്ളത്. എനിക്ക് കോൺഗ്രസ്സ്, എസ് പി, ബി എസ് പി, തൃണമൂൽ കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ്, കേജ്‌രിവാൾ എന്നീ പാർടികളോട് പറയാനുള്ളത് ജനാധിപത്യത്തിൽ അത്ര എളുപ്പത്തിൽ നിങ്ങൾക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സാധിക്കില്ല എന്നാണ്. ഭാരതീയ ജനത പാർട്ടി കോടിക്കണക്കിനു ആളുകളൂടെ വീടുകളിൽ പോയി പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള വാസ്തവം പ്രചരിപ്പിക്കാൻ പോവുകയാണ്. അഞ്ചാം തീയതി മുഴുവൻ രാജ്യത്തെ മൂന്നുകോടീയിലധികം വീടുകളിൽ പോയി പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള വസ്തുതകൾ പ്രചരിപ്പിക്കുന്നതിനുള്ള പരിശ്രമം ആരംഭിക്കുകയാണ്. അഞ്ഞൂറിൽ അധികം സമ്മേളനങ്ങൾ സംഘടിപ്പിച്ച് ഞങ്ങൾ ആളുകളെ ഈ സംരഭത്തിന്റെ ഭാഗമാക്കുകയാണ്. ആയിരത്തഞ്ഞൂറിൽ അധികം പത്രസമ്മേളനങ്ങൾ നടത്തി നിങ്ങൾ പരത്തുന്ന തെറ്റിദ്ധാരണകൾ ഇല്ലാതക്കാൻ ഞങ്ങൾ ശ്രമിക്കും. ആളുകൾ മുഴുവൻ വാസ്തവം മനസ്സിലാക്കി കഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും നിങ്ങൾ എത്രമാത്രം തെറ്റായ പ്രവർത്തിയാണ് ചെയ്തതെന്ന്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
സുഹൃത്തുക്കളേ മോദിജി അനേകം ആളുകൾക്ക് പലവിധ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. മാർവാടിലെ ജനങ്ങളോട് ഞാൻ ചോദിക്കുന്നു നിങ്ങളിൽ എത്ര ആളുകൾക്ക് മൊബൈൽ ഫോൺ ഉണ്ട്, ഒന്ന് കൈപൊക്കൂ. എല്ലാവർക്കും ഉണ്ടല്ലൊ അല്ലെ. സ്വന്തം മൊബൈൽ എടുക്കൂ, അമ്മമാരും പെങ്ങന്മാരും ഒക്കെ മൊബൈൽ എടുക്കൂ. ഞാൻ ഒരു നമ്പർ പറയും. ആദ്യം ഹിന്ദിയിലും പിന്നെ  ഇംഗ്ലീഷിലും. ആ നമ്പറിലേയ്ക്ക് നിങ്ങൾ ഒരു മിസ് കാൾ വിളിക്കണം. നിങ്ങൾക്ക് പണം ഒന്നും നഷ്ടമാകില്ല. പക്ഷെ പൗരത്വ ഭേദഗതിനിയമത്തിൽ നിങ്ങളുടെ പിന്തുണ നരേന്ദ്രമോദിയുടെ അടുത്തെത്തും. നിങ്ങൾ പിന്തുണയ്ക്കില്ലെ? പുറകിലുള്ളവരും പറയൂ, പിന്തുണയ്ക്കുമോ? ഉറക്കെ പറയൂ പിന്തുണയ്ക്കുമോ? എങ്കിൽ ഞാൻ ഇപ്പോൾ ആ നമ്പർ പറയാം. നിങ്ങൾ ഡയൽ ചെയ്യൂ. 88662 ഒരു തവണകൂടി 88662. ഇനി ഞാൻ നമ്പർ മുഴുവൻ ഒരു തവണകൂടി പറയാം 88662 88662 അങ്ങനെ പത്ത് അക്കങ്ങൾ 88662 വീതം രണ്ട് പ്രാവശ്യം. ഞാൻ ഒരിക്കൽക്കൂടി പറയാം 88662 88662. നിങ്ങൾ ഒരോരുത്തരോടും എന്റെ അഭ്യർത്ഥനയാന് രാഹുൽബാബ മമത തുടങ്ങി തെറ്റിദ്ധരിപ്പിക്കാൻ ഇറങ്ങിയവർക്ക് മറുപടി നൽകാൻ രാജ്യത്തെ ജനങ്ങൾ 88662 88662 ഡയൽ ചെയ്ത് മോദിജിയെ തങ്ങളുടെ പിന്തുണ അറിയിക്കണം. എത്ര ആളുകൾ ഡയൽ ചെയ്തു, എല്ലാവരും ചെയ്തോ? എങ്കിൽ നിങ്ങളുടെ പിന്തുണ മോദിജിയുടെ അടുത്ത് എത്തിയിട്ടുണ്ട്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
സുഹൃത്തുക്കളേ, ഈ നാട്ടിലെ യുവാക്കളെ കോൺഗ്രസ് പാർട്ടി തെറ്റിദ്ധരിപ്പിക്കുകയാണ്. അവർ പറയുന്നത് ഈ നിയമം മതങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തും എന്നാണ്. ഇത് ഒരു മതത്തേയും ദോഷകരമായി ബാധിക്കില്ല. ഇത് മൂന്ന് രാജ്യങ്ങളിൽ ഉള്ള ന്യൂനപക്ഷങ്ങൾ ആയ ഹിന്ദു, സിഖ്, ക്രിസ്ത്യൻ, പാർസി, ജയിൻ, ബുദ്ധ വിഭാഗങ്ങളിൽ പെടുന്ന എല്ലാവർക്കും വേണ്ടിയാണ്. എല്ലാവർക്കും പൗരത്വം നൽകുന്നുണ്ട്. എന്നാൽ അവർ തെറ്റിദ്ധരിപ്പിക്കുന്നത് ഇത് കൊണ്ട് ഭാരതത്തിൽ ഉള്ള മുസ്ലീങ്ങളുടെ പൗരത്വം നഷ്ടപ്പെടും എന്നാണ്. ഞാൻ ഇന്ന് നിങ്ങൾക്കെല്ലാവർക്കും ഉറപ്പ് നൽകുന്നു, ഈ നിയമം പൗരത്വം നൽകാനുള്ള നിയമം ആണ് പൗരത്വം എടുത്തുകളയാനുള്ളതല്ല. ആരും ആശങ്കപ്പെടേണ്ടകാര്യം ഇല്ല.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
സുഹൃത്തുക്കളെ കോൺഗ്രസ്സ് പാർട്ടിയുടെ ശീലം തന്നെ ഇതാണ്, രാജ്യത്തെ ഓരോ വിഷയത്തിലും തങ്ങളുടെ വോട്ട് ബാങ്ക് ഉപയോഗിച്ച് എതിർപ്പ് ഉണ്ടാക്കുക. ഇവിടെ ആയിരക്കണക്കിനു ആളുകൾ ഒത്തുചേർന്നിട്ടുണ്ടല്ലൊ. ഞാൻ ചോദിക്കട്ടെ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ മോദിയുടെ നടപടി നല്ലതാണോ ചീത്തയാണോ? ഉറക്കെ പറയൂ എടുത്തുകളയണമായിരുന്നോ വേണ്ടായിരുന്നോ? രാഹുൽ ബാബ ചോദിക്കുന്നു എന്തിനാണ് 370 എടുത്ത് കളഞ്ഞത്? ഞാൻ വീണ്ടും ചോദിക്കുന്നു എടുത്തുകളയണമായിരുന്നോ വേണ്ടായിരുന്നോ? രാം ജന്മഭൂമിയിൽ പവിത്രമായ ക്ഷേത്രം പണിയണമോ വേണ്ടയോ? സുപ്രീംകോടതി വിധിപറഞ്ഞു, കോൺഗ്രസ്സ് സുപ്രീംകോടതിയേയും വിമർശിക്കുന്നു. സുഹൃത്തുക്കളെ ഞാൻ വീണ്ടും ചോദിക്കുന്നു രാം ജന്മഭൂമിയിൽ പവിത്രമായ ക്ഷേത്രം ഉണ്ടാകണമോ വേണ്ടയോ? പകിസ്താൻ തീവ്രവാദം നടത്തുമ്പോൾ വ്യോമാക്രമണം നടത്തണോ വേണ്ടയോ? ഉറക്കെ പറയൂ നടത്തണോ വേണ്ടയോ? മോദിജി വ്യോമാക്രമണം നടത്തുന്നു രാഹുൽ ബാബ അതിനേയും എതിർക്കുന്നു. ഉറിയിൽ ആക്രമണമുണ്ടായപ്പോൾ മോദിജി സർജിക്കൽ സ്ട്രൈക്ക് നടത്തണമായിരുന്നോ വേണ്ടായിരുന്നോ? ഉറക്കെ പറയൂ വേണമോ വേണ്ടായിരുന്നോ? അതിലും രാഹുൽ ബാബ എതിരാണ്. സുഹൃത്തുക്കളേ മുത്തലാഖ് ഇല്ലാതാക്കണോ വേണ്ടയോ? ഉറക്കെ പറയൂ ഇല്ലാതാക്കണോ വേണ്ടയോ? രാഹുൽ ബാബ അതിനേയും എതിർക്കുന്നു. വീര സവർക്കറെ പോലെ ധീരനായ വിപ്ലവകാരിയായ ഈ രാഷ്ട്രത്തിന്റെ മഹാനായ പുത്രനെപ്പോലും കോൺഗ്രസ്സ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ തള്ളിപ്പറയുന്നു. കോൺഗ്രസ്സുകാരെ ലജ്ജിക്കൂ ലജ്ജിക്കൂ. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും ഒരു പരിധിയുണ്ട്. എന്നാൽ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി കോൺഗ്രസ്സ് പാർട്ടി വീർ സവർക്കർ പോലുള്ള മഹദ്‌വ്യക്തികളെയും അപമാനിക്കുന്ന നിലയിൽ എത്തിയിരിക്കുന്നു. രാജ്യത്തെ ജനങ്ങൾ കോൺഗ്രസ്സ് പാർടിയെ തിരിച്ചറിയും. കോൺഗ്രസ്സിന്റെ നേതാവ് രാഹുൽ ഗാന്ധി ജെ എൻ യുവിൽ “ഭാരത് തേരെ ടുക്ടെ ഹൊ ഇൻസ അള്ള ഇൻഷ അള്ള” മുദ്രാവാക്യം വിളിക്കുന്നവരേയും പിന്തുണയ്ക്കുന്നു. നിങ്ങൾ പറയൂ രാജ്യത്തെ വെട്ടിമുറിയ്ക്കും എന്ന് പറയുന്നവരെ ജയിലിൽ ഇടണോ വേണ്ടയോ? ഉറക്കെ പറയൂ ജയിലിൽ ഇടണോ വേണ്ടയോ? ഈ ടുക്ടെ ടുക്ടെ ഗ്യാങ് രാജ്യത്തിനകത്ത് വോട്ട് ബാങ്ക് രാഷ്ട്രീയം വീണ്ടും തുടങ്ങാനുള്ള ശ്രമം നടത്തുകയാണ്. അതുകൊണ്ട് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, അതോടൊപ്പം കോടിക്കണക്കിനു വരുന്ന ഭാരതീയ ജനത പാർട്ടിയുടെ പ്രവർത്തകരോട് ആവശ്യപ്പെടുന്നു നിങ്ങൾ നരേന്ദ്ര മോദിയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട്  ഇന്ന് നടക്കുന്ന ഈ ജനജാഗരൺ പ്രചാരണത്തിനൊപ്പം ചേരണം. നേരത്തെ പറഞ്ഞ നമ്പറിൽ മിസ്കോൾ ചെയ്ത് പിന്തുണ അറിയിക്കൂ. രാജ്യത്തെ ഓരോ വീട്ടിലും പോയി രാജ്യവിരുദ്ധശക്തികൾക്കൊപ്പം ചേർന്നു നടക്കുന്ന നേതാക്കളെ തുറന്നുകാണിക്കണം.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
സുഹൃത്തുക്കളെ എനിക്ക് നിങ്ങളോടെല്ലാം ഒരു കാര്യം കൂടി പറയാനുണ്ട്. ഇന്ന് ഇവിടെ വലിയ അളവിൽ അഭയാർത്ഥികൾ എത്തിയിട്ടുണ്ട്. ഈ രാജ്യത്തെ ഓരോരുത്തരും ആ നിങ്ങൾ നേരിട്ട പീഡനങ്ങൾ അറിയുന്നുണ്ട്. അവർ നിങ്ങളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. ബംഗാളിലെ ദളിത് സഹോദരന്മാരായാലും, ബംഗാളിലെ പാർസി സഹോദരന്മാരായാലും, പഞ്ചാബിലെ സിഖ് സഹോദരന്മാരായാലും രാജ്സ്ഥാനിലെ രജപുത്രന്മാരായാലും സിന്ധി സഹോദരന്മാരായാലും ഗുജരാത്തിൽ എത്തിച്ചേർന്ന ദളിത് സഹോദരന്മാരായാലും അവരെല്ലാവർക്കും ഈ രാജ്യത്ത് അംഗീകാരം നൽകുന്നതിനുള്ള നടപടികൾ നരേന്ദ്ര മോദി ചെയ്തിട്ടുണ്ട്. ഇന്ന് ഈ റാലിയിൽ ഞാൻ രാജ്യത്തെ ജനങ്ങളോട് പറയുന്നു കുറെ ആയി ഈ വോട്ട് ബാങ്ക് രാഷ്ട്രീയം മോദിജി വികസനത്തിന്റെ പാതയിൽ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. ഗെഹ്‌ലോട്ട് സാഹബ് ഞങ്ങൾ പുതുതായി ഒന്നും ചെയ്തില്ല. താങ്കളുടെ പ്രകടന പത്രികയിലെ ഒരു കാര്യം നടപ്പിൽ വരുത്തുക മാത്രമാണ് ചെയ്തത്. അതിനെ എന്തിനാണ് എതിർക്കുന്നത്? അതെല്ലാം പിന്നീട് ചെയ്യാം. ആദ്യം കോട്ടയിൽ ഓരോ ദിവസവും മരിച്ചു വീഴുന്ന കുട്ടികളെ കുറിച്ച് ആലോചിക്കൂ. ആ അമ്മമാരുടെ ശാപം കിട്ടിക്കൊണ്ടിരിക്കുകയാണ്. ദീദിയുടെ മുന്നിൽ ഇത്രയും കുനിയല്ലെ. ജോദ്പൂർ താങ്കളുടെ ജില്ലയാണ്. ഇവിടെയുള്ള ആയിരക്കണക്കിനു അഭയാർത്ഥികൾ താങ്കളോട് ചോദിക്കുന്നത് എന്തിനാണ് ഞങ്ങളോട് വിരോധം വച്ചു പുലർത്തുന്നത് ഗെഹ്‌ലോട്ട് ജി എന്നാണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
സുഹൃത്തുക്കളെ കോൺഗ്രസ്, എസ് പി, ബി എസ് പി, ആം ആദ്മി പാർടി, കമ്മ്യൂണിസ്റ്റ് എല്ലാവരും ഒരിക്കൽക്കൂടി ഒരുമിച്ച് രാജ്യത്തെ തെറ്റായ വഴിയിൽ കൊണ്ടുപോകാൻ ആണ് ആഗ്രഹിക്കുന്നത്. ഞാൻ നിങ്ങളോടെല്ലാം ആവശ്യപ്പെടുന്നത്, ഈ ജനജാഗരൺ സമ്മേളനത്തിലൂടെ രാജ്യത്തിലെ മുഴുവൻ ജനങ്ങളോടും ആവശ്യപ്പെടുന്നത് കഴിഞ്ഞ എഴുപത് വർഷമായി ഇവിടെ ഉള്ള പ്രശ്നമാണ് അഭയാർത്ഥികളുടേത്. ആർക്കും പരിഹരിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. മോദിജി ഏതാനും മാസങ്ങൾക്കുള്ളിൽ അതനുള്ള പരിഹാരം നടപ്പിലാക്കിക്കൊണ്ട് രാജ്യത്തിനു മുന്നോട്ട് പോകാനുള്ള വഴി തെളിയിച്ചു. ആർട്ടിക്കിൾ 370 എടുത്തുമാറ്റാൻ ആകും എന്ന് ആരും കരുതിയില്ല. മോദിജി അത് എടുത്ത് മാറ്റി. മുത്തലാഖ് ഇല്ലാതാക്കാൻ കഴിയും എന്ന് ആരും കരുതിയതല്ല. മോദി അതും എടുത്തുമാറ്റി. ഈ അഭയാർത്ഥികൾക്ക് പൗരത്വം ലഭിക്കും എന്ന് ആരും കരുതിയതല്ല. അതും മോദിജി നടപ്പിലാക്കി. അയോദ്ധ്യയിൽ രാംലല്ലയുടെ പവിത്രമായ മന്ദിരം ഉണ്ടാകും എന്ന് ആരും കരുതിയതല്ല, അതിനുള്ള മാർഗ്ഗവും ഇപ്പോൾ തെളിഞ്ഞുവന്നു. സൈന്യത്തിനു ഒരു സി ഡി എസ് (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) ഉണ്ടാകും എന്ന് ആരും കരുതിയതല്ല. പാകിസ്താൻ ചെയ്യുന്ന ഓരോ ആക്രമണങ്ങൾക്കും തക്കതായ മറുപടികൊടുക്കുന്ന കാര്യവും മോദിജി ചെയ്തു കാണിച്ചു തന്നു. മോദിജിയുടെ നേതൃത്വത്തിൽ രാജ്യം പുരോഗതിയിലേയ്ക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന അവസരത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം നടത്തുന്ന ഈ ശ്രമത്തിനെതിരായി ഭാരതാംബയുടെ സുപുത്രന്മാർ എല്ലാവരും ഒന്നിച്ച് പൗരത്വ ഭേദഗതി നിയമത്തിനു പിന്തുണ പ്രഖ്യാപിക്കുന്ന ഈ ജൻജാഗരൺ സമ്മേളനങ്ങൾക്കൊപ്പം ചേർന്ന് മിസ്കാൾ പിന്തുണ അറിയിക്കുന്നതിനൊപ്പം വോട്ട് ബാങ്ക് പൊളിറ്റിക്സിനെതിരായി നമ്മുടെ ശക്തികാണിച്ചുകൊടുക്കണം എന്നും പറയുന്നു. അതാണ് വീരന്മാരുടെ ഈ ഭൂമിയിൽ എന്റെ വാക്കുകൾ ഉപസംഹരിക്കുമ്പോൾ എനിക്ക് പറയാനുള്ളത്.രണ്ട് കൈകളും ഉയർത്തി മുഷ്ടിചുരുട്ടി അതിർത്തിയുടെ അപ്പുറത്ത് ഇപ്പൊഴും പീഡനങ്ങൾ ഏറ്റുവാങ്ങിക്കഴിയുന്ന ആളുകളുടെ അടുത്ത് എത്തുന്ന അത്രയും ഉറക്കെയുള്ള ശബ്ദത്തിൽ അവരുടെ ഉത്സാഹം വർദ്ധിപ്പിക്കുന്ന വിധത്തിൽ ഭാരത് മാത കി ജയ് എന്ന മുദ്രാവാക്യം എനിക്കൊപ്പം വിളിച്ചാലും. ഭാരത് മാത കി ജയ്… ഭാരത് മാത കി ജയ് ……. ഭാരത് മാതാ കി ജയ് വന്ദേ മാതരം വന്ദേ മാതരം വന്ദേ മാതരം&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='https://ovmthampi.blogspot.com/feeds/3111039379236101248/comments/default' title='Post Comments'/><link rel='replies' type='text/html' href='https://ovmthampi.blogspot.com/2020/01/03012019.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3856605297621479865/posts/default/3111039379236101248'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3856605297621479865/posts/default/3111039379236101248'/><link rel='alternate' type='text/html' href='https://ovmthampi.blogspot.com/2020/01/03012019.html' title='അമിത് ഷാ ജോധ്പൂർ സമ്മേളനം 03/01/2020'/><author><name>Manikandan</name><uri>http://www.blogger.com/profile/17302153288097455896</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUINLPwuDMe46corBQ2_0ffPDYjhM_RqZyg8JeQpy5dsUQl-6fe3rVCRHcRq2vsdeJRxnGwhaDiml6sAczmspCf_E1BFB31Zjhf3NSZMLyhSkDK4lPA_pdy6kLQCoWi-E/s113/Manikandan_PP_Photolab.jpg'/></author><thr:total>0</thr:total><georss:featurename>Pallathamkulangara Bus Stop, SH63, Vypin, Kuzhuppilly, Kerala 682501, India</georss:featurename><georss:point>10.110037304749211 76.202381399441492</georss:point><georss:box>10.109548804749211 76.201750899441492 10.11052580474921 76.203011899441492</georss:box></entry><entry><id>tag:blogger.com,1999:blog-3856605297621479865.post-6748162285746097792</id><published>2019-12-30T03:52:00.001+05:30</published><updated>2019-12-31T12:11:50.899+05:30</updated><category scheme="http://www.blogger.com/atom/ns#" term="CAB"/><category scheme="http://www.blogger.com/atom/ns#" term="Governor"/><category scheme="http://www.blogger.com/atom/ns#" term="NRC"/><category scheme="http://www.blogger.com/atom/ns#" term="Parliament"/><title type='text'>കേരള ഗവർണ്ണർ ഏഷ്യാനെറ്റ് ന്യൂസിനു നൽകിയ അഭിമുഖം</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;span style=&quot;text-align: justify;&quot;&gt;കണ്ണൂരിൽ ചരിത്ര കോൺഗ്രസ്സിന്റെ ഉദ്ഘാടനത്തിനെത്തിയ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനു നേരെ ഉണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ചാനലിനു നൽകിയ അഭിമുഖം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തുന്നതിനുള്ള ശ്രമം. ബഹുമാനപ്പെട്ട കേരള ഗവർണ്ണറുമായി അഭിമുഖം നടത്തുന്നത് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ശ്രീ എം ജി രാധാകൃഷ്ണൻ ആണ്.&lt;/span&gt;&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: കേരളത്തിന്റെ ഗവർണ്ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ആണ് ഇന്ന് നമ്മുടെ അതിഥി. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സ് വേദിയിൽ കണ്ട വലിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ അഭിമുഖം. ഏഷ്യാനെറ്റ് ന്യൂസിലേയ്ക്ക് സ്വാഗതം സാർ.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: വളരെ നന്ദി.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: സാർ, സ്വന്തം നിലപാടുകളോട് വിട്ടുവീഴ്ച ചെയ്യാത്ത വ്യക്തിത്വത്തിനുടമായാണ് താങ്കൾ എന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. ഒരു ആദർശത്തിൽ ഉറച്ചു നിന്നുകൊണ്ട് താങ്കൾ താങ്കളുടെ കേന്ദ്രമന്ത്രിസ്ഥാനവും, പാർടിയും, രാജീവ് ഗാന്ധിയുമായുള്ള സൗഹൃദവും ഉപേക്ഷിക്കാൻ ഒട്ടും മടികാണിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ഇന്നലെ ഉണ്ടായ മുൻപ് ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള വിവാദങ്ങൾ ഗവർണ്ണർ എന്ന പദവിയുടെ, നിഷ്പക്ഷമായിരിക്കേണ്ട, മാന്യമായിരിക്കേണ്ട, രാഷ്ട്രീയത്തിനു അതീതമായിരിക്കേണ്ട ഔന്ന്യത്തത്തിനു ചേരാത്ത വിധത്തിലുള്ളതാണെന്ന രാഷ്ട്രീയ ആരോപണങ്ങൾ ഒരു വ്യക്തി എന്ന നിലയിൽ അല്ലാതെ ഒരു ഗവർണ്ണർ എന്ന നിലയിൽ താങ്കൾക്ക് നേരെ ഉണ്ടാകുന്നതിൽ താങ്കളുടെ മറുപടി എന്താണ്?&amp;nbsp;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: നിങ്ങൾ ആ പരിപാടിയുടെ വീഡിയോകൾ കാണണം. എന്റെ പ്രഭാഷണം ആരംഭിച്ചുകൊണ്ട് ഞാൻ പറഞ്ഞത് ഹിസ്റ്ററി കോൺഗ്രസ്സ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു, അതിനെത്തിച്ചേർന്ന പ്രതിനിധികളെ കണ്ണൂർ സർവ്വകലാശാലയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. പിന്നെ പറഞ്ഞ ആദ്യ വാചകം ഉദ്ഘാടന സമ്മേളനങ്ങൾ പൊതുവിൽ ഔപചാരികവും നടപടിക്രമങ്ങൾ പാലിച്ചുള്ളതും ആകണം. കൂടാതെ വിവാദങ്ങൾക്ക് ഇടനൽകാൻ സാധ്യതയുള്ള രാഷ്ട്രീയ പ്രസ്താവനകൾ ഉദ്ഘാടന സമ്മേളനങ്ങളിൽ നിന്നും ഒഴിവാക്കപ്പെടുകയും വേണം. എന്നാൽ അത്തരത്തിലുള്ള ചില കാര്യങ്ങൾ നിങ്ങൾ ഇവിടെ പരാമർശിച്ചതുകൊണ്ട് അതിനു മറുപടി പറയാൻ ഞാൻ ബാധ്യസ്ഥനായിരിക്കുന്നു.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: അങ്ങനെ മറുപടിപറയേണ്ട ബാധ്യത താങ്കൾക്ക് ഉണ്ടോ സാർ. കാരണം അത് ഒരു രാഷ്ട്രീയമായ വിഷയം ആണ്.&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ഞാൻ അതിലേയ്ക്ക് വരാം. കശ്മീർ പ്രശ്നം പരാമർശിച്ചപ്പോഴും, പൗരത്വ ഭേദഗതി നിയമം പരാമർശിച്ചപ്പോഴും പ്രൊഫസർ ഇർഫാൻ ഹബീബ് ആരോടാണ് അത് ഉന്നയിച്ചതെന്ന് നിങ്ങൾ പറയൂ? എന്റെ മുഖത്തു നോക്കിയാണ് ആ വിഷയങ്ങൾ ഉന്നയിച്ചത്. അപ്പോൾ സ്വാഭാവികമായും ഞാൻ മനസ്സിലാക്കിയത് ആ വിഷയങ്ങളിൽ എന്റെ പ്രതികരണം അദ്ദേഹം ആഗ്രഹിക്കുന്നു എന്നാണ്. നിങ്ങൾ പഠിച്ച സ്ഥാപനത്തിൽ പോലും പോലീസ് ചെയ്യുന്ന നടപടികൾ ഇതാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. നിങ്ങൾ എന്നോട് ചോദ്യങ്ങൾ ചോദിച്ചിട്ട് ഞാൻ അതിനു മറുപടി പറയാതിരുന്നാൽ നിങ്ങൾ എന്നെപ്പറ്റി എന്തു വിചാരിക്കും? സംസ്കാരമില്ലാത്തവൻ എന്നല്ലെ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: എന്നാൽ സാർ&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ആദ്യം എന്നെ പൂർത്തിയാക്കാൻ അനുവദിക്കൂ. പിന്നെ നിങ്ങൾ പറയുന്ന മറ്റൊരു കാര്യം, അദ്ദേഹം ചോദ്യങ്ങൾ ചോദിക്കുകയാണ്.... ഒന്നുകൂടി മനസ്സിലാക്കണം കണ്ണൂർ സർവ്വകലാശാലയും രാജ്ഭവനും അംഗീകരിച്ച പ്രാസംഗീകരുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേരില്ല. എന്നിട്ടും അദ്ദേഹം വളരെ ദൈർഘ്യമേറിയ ഒരു പ്രസംഗം നടത്തുന്നു. ഗവർണ്ണർ പങ്കെടുക്കുന്ന ഒരു പരിപാടിയുടെ ദൈർഘ്യം സാധാരണ നിലയിൽ ഒരു മണിക്കൂറിൽ കൂടുതലായി വരാറില്ല. ഞാൻ അവിടെ ഒന്നരമണിക്കൂർ ഇരുന്നു. അവർ നിബന്ധനകൾ ലംഘിച്ചു. പുതിയ പ്രാസംഗീകരെ ഉൾപ്പെടുത്തി. എന്നിട്ടും അവർ പറഞ്ഞതെല്ലാം നിശബ്ദനായി ക്ഷമയോടെ കേട്ടുകൊണ്ട് ഞാൻ അവിടെ ഇരുന്നു.&amp;nbsp; എന്നിട്ടും നിങ്ങൾ ചോദിക്കുന്നത് അതിനു മറുപടി പറയേണ്ട ഔദ്യോഗികമായ ബാധ്യത എനിക്കുണ്ടോ എന്നാണ്. ഗവർണ്ണർ എന്ന നിലയിൽ അധികാരമേറ്റെടുത്തപ്പോൾ ഞാൻ ചെയ്ത സത്യപ്രതിജ്ഞ പറയട്ടെ? ഭരണഘടനയെയും നിയമത്തേയും ഞാൻ സംരക്ഷിക്കും, പരിപാലിക്കും, പരിരക്ഷിക്കും, കേരളത്തിലെ ജനങ്ങളെ സേവിക്കാനും അവരുടെ ഉന്നമനത്തിനും ഞാൻ എന്നെ തന്നെ സമർപ്പിക്കും. അതുകൊണ്ട് പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി പ്രസിഡന്റ് ഒപ്പുവച്ച ഏതൊരു നിയമത്തെയും ഇന്ത്യയുടെ ഭരണഘടനയേയും സംരക്ഷിക്കുക, പരിപാലിക്കുക, പിന്തുണയ്ക്കുക (Protect, Preserve, Defend) എന്നത്&amp;nbsp; എന്റെ ഭരണഘടനപരമായ ഉത്തരവാദിത്വം ആണ്. അത് എന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം ആണ്. അതിൽ എനിക്ക് അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ... ഷാ ബാനു കേസിൽ എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. അതുകൊണ്ട് ഞാൻ രാജിവച്ചു. എന്നാൽ ഇവിടെ ഞാൻ വളരെ ബോധപൂർവ്വം.... കേരളത്തിലെ ജനങ്ങൾ വിഭജനത്തിന്റെ ദുരിതം അനുഭവിച്ചിട്ടില്ല. എന്നാൽ ഉത്തരേന്ത്യയിലെ ജനങ്ങൾ വിഭജനത്തിന്റെ പരിണിതഫലങ്ങൾ അനുഭവിച്ചവരാണ്. പാകിസ്ഥാനിലെ അമുസ്ലീങ്ങളായ ആളുകൾ വിഭജനം ആവശ്യപ്പെട്ടിരുന്നില്ല. അവർ ഭാരത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ ഭാഗഭാക്കായവരാണ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള അവരുടെ അവസ്ഥ സ്വാതന്ത്ര്യത്തിനു മുൻപ് ബ്രിട്ടീഷ് ഇന്ത്യയിൽ ഉണ്ടായിരുന്നതിനേക്കാൾ വളരെ പരിതാപകരം ആയിരുന്നു. മഹാത്മ ഗാന്ധി അത് തിരിച്ചറിഞ്ഞു. മഹാത്മ ഗാന്ധി പറഞ്ഞു, എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഇന്ത്യയിലേയ്ക്ക് തിരിച്ചുവരാം. നിങ്ങളെ സ്വീകരിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വം ആണ്. 1947 നവംബർ 7-ലെ കോൺഗ്രസ്സ് കമ്മറ്റിയുടെ തീരുമാനം പാകിസ്ഥാനിലെ എല്ലാ അമുസ്ളീങ്ങളും എപ്പോൾ ഇന്ത്യയിലേയ്ക്ക് തിരികെ വന്നാലും അവരെ നമ്മൾ സ്വീകരിക്കും എന്നതാണ്.&amp;nbsp; ചെങ്കോട്ടയിൽ നിന്നും പൺഡിറ്റ് ജവഹർലാൽ നെഹ്രുവും പറഞ്ഞത് ഇതുതന്നെ. ആരാണ് ഇത് മുന്നോട്ട് വച്ചത്? 1985-ൽ അന്നത്തെ ആസാം സർക്കാർ ഈ വിഷയം കൊണ്ടുവന്നു. 2003-ൽ അന്നത്തെ മന്മോഹൻ സർക്കാർ ആണ് ഇത് ഭാരതത്തിനു മുഴുവൻ ബാധകമാക്കൊണ്ട് ക്ലോസ് 14 ചേർത്തത്. അന്നത്തെ പ്രധാനമന്ത്രിമാരുമായുള്ള അഭിമുഖങ്ങൾ ലഭ്യമാണ്. ഇപ്പോൾ അവർ ആരെയാണ് വിമർശിക്കുന്നത്? അവർ വിമർശിക്കുന്നത് അവർ തുടക്കംകുറിച്ച പദ്ധതികൾ നടപ്പിലാക്കുന്നവരെ തന്നെ ആണ്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: സാർ താങ്കൾ പറയുന്ന വിഷയങ്ങൾ വലിയൊരു പരിധിവരെ ശരിയായിരിക്കാം. എന്നാൽ വിഷയം ഒരു ഗവർണ്ണർ ഇത്തരത്തിൽ ഒരു രാഷ്ട്രീയമായ (Political) പ്രചാരണത്തിന്റെ ഭാഗമാകേണ്ടതുണ്ടോ...&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ഞാൻ എവിടെയെങ്കിലും പോയി ഈ വിഷയത്തിൽ പ്രചാരണത്തിനു ഇറങ്ങുന്നതല്ല. എന്നാൽ ആരെങ്കിലും ഈ വിഷയങ്ങളിൽ എന്നോട് ചോദ്യങ്ങൾ ഉന്നയിച്ചാൽ എനിക്ക് നിശബ്ദനായിരിക്കാൻ സാധിക്കില്ല.&amp;nbsp;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: അത് താങ്കളോട് നേരിട്ടുള്ള ചോദ്യങ്ങൾ ആയിരുന്നില്ല. ഒരു ചരിത്രകാരൻ എന്ന നിലയിൽ അദ്ദേഹം (ഇർഫാൻ ഹബീബ്) ചില വിഷയങ്ങൾ ഉന്നയിക്കുക മാത്രമായിരുന്നു.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: അല്ല അല്ല. അയാൾ ഇത് ചോദിക്കാനാണ് വന്നത്. അയാളുടെ പേര് പ്രാസംഗീകരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നില്ല.&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: അത് ഒരു വലിയ വിഷയമാക്കേണ്ടതില്ല സാർ.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: അത് ഒരു വളരെ വലിയ വിഷയം തന്നെ ആണ്. അവജ്ഞയും വെറുപ്പും നിറഞ്ഞ നോട്ടമാണ് എന്റെ നേരെ നോക്കിയത്. ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റ് അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് അദ്ദേഹത്തെ ആശംസിച്ചു. എന്നിട്ടും ഉചിതമായ പ്രതികരണം അയാളിൽ നിന്നും ഉണ്ടായില്ല.&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: ഇതൊക്കെ ചുരുങ്ങിയപക്ഷം വ്യക്തിപരമായ വിഷയങ്ങൾ ആണ്.&amp;nbsp; നമ്മൾ സംസാരിക്കുന്നത് വിഷയങ്ങളിൽ അധിഷ്ടിതമായാണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: പ്രശ്നങ്ങളെ കുറിച്ച് ആയിക്കൊള്ളട്ടെ. ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെ രാഷ്ട്രീയമായ അജണ്ടകളെ കുറിച്ച് എനിക്ക് ഒരു ആശങ്കയും ഇല്ല. എന്നാൽ പാർലമെന്റ് പാസാക്കിയ ഏതെങ്കിലും നിയമത്തിനെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കുക എന്നത് എന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം ആണ്.&amp;nbsp;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: താങ്കൾ പറഞ്ഞത് പൂർണ്ണമായും ശരിയാണ്. അതിനെ പരിപാലിക്കേണ്ട പരിരക്ഷിക്കേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്വം താങ്കൾക്കുണ്ട്. എന്നാൽ അതിനായുള്ള ഒരു പ്രചാരണത്തിനു ഗവർണ്ണർ നേരിട്ട് തുടക്കം കുറിക്കുക / നേതൃത്വം നൽകുക എന്നത് ഇതിനു....&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ഞാൻ എവിടെയാണ് പ്രചാരണത്തിനു തുടക്കമിട്ടത്?&amp;nbsp;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: ഈ വിഷയത്തിൽ താങ്കളുടെ അഭിപ്രായം താങ്കൾ നൽകിയിട്ടുള്ള അഭിമുഖങ്ങളിലും, പ്രസംഗങ്ങളിലും....&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: എവിടെയെല്ലാം ആരെല്ലാം ഈ വിഷയത്തിൽ എന്റെ അഭിപ്രായം ചോദിച്ചിട്ടുണ്ടോ... താങ്കൾ എന്നോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഞാൻ മറുപടി നൽകാൻ വിസമ്മതിക്കണമെന്നാണോ?&amp;nbsp;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: എന്നാൽ ഒരു ഗവർണ്ണറുടെ ചുമതല...&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ഗവർണ്ണറുടെ ചുമതല എന്താണ്? ഗവർണ്ണർ ആയി എന്നാൽ അതിനർത്ഥം ഊമയാണെന്നല്ല.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: ഗവർണ്ണർ ഊമയാണെന്നല്ല, ഗവർണ്ണർ വളരെ വിവാദമായ ഒരു വിഷയത്തിൽ തുടർച്ചയായി അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കുക...&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ഇത് വളരെ വിവാദമായ വിഷയം ആയിരിക്കാം. പാർലമെന്റ് പാസാക്കി പ്രസിഡന്റ് ഒപ്പുവച്ച ഒരു നിയമം എത്രതന്നെ വിവാദങ്ങൾ ഉണ്ടാക്കുന്നതാണെങ്കിലും ശരി അതിനു നേരെ ഉണ്ടാകുന്ന ഏത് ആക്രമണത്തേയും ഞാൻ പ്രതിരോധിക്കുക തന്നെ ചെയ്യും.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: എന്നാൽ അതിന്റെ ഭരണഘടനാപരമായ സാധുതപോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന അവസരത്തിൽ, സുപ്രീംകോടതി....&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: സുപ്രീംകോടതി ആ നിയമം അസാധുവാണെന്ന പ്രഖ്യാപിച്ചാൽ അതിനെ പിന്തുണയ്ക്കുന്നത് ഞാൻ നിറുത്തും.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: യഥാർത്ഥത്തിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനു നോട്ടീസ് അയച്ചിട്ടുണ്ട്. അതുകൊണ്ട് ഈ വിഷയം..&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: അതുകൊണ്ട്? അതുകൊണ്ടെന്താ?&amp;nbsp; ഇല്ല ഇല്ല ഇല്ല ഇല്ല ഇത് ശരിയല്ല. പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ അത് രാജ്യത്തെ നിയമം ആയിക്കഴിഞ്ഞു. സുപ്രീംകോടതിയ്ക്ക് അത് പരിശോധിക്കാനുള്ള അധികാരം ഉണ്ട്. സുപ്രീംകോടതി ആ നിയമം ശരിയല്ല എന്നു പറഞ്ഞാൽ ഞാനും ആ നിയമത്തെ പിന്തുണയ്ക്കുന്നത് നിറുത്തും.&lt;br /&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: ഈ കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിൽ ആണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: കേസ് കോടതിയുടെ പരിഗണനയിൽ ആണോ എന്നത് എന്നെ സംബന്ധിക്കുന്ന വിഷയം അല്ല, എനിക്ക് അറിയേണ്ടത് ആ നിയമത്തിനു രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്നത് മാത്രമാണ്. പാർലമെന്റ് പാസാക്കിയ ഒരു നിയമത്തെ അനുകൂലിക്കുന്നതിനു സുപ്രീംകോടതിയുടെ അന്തിമതീരുമാനം വരുന്നതുവരെ കാത്തിരിക്കണം എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്?&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: ഞങ്ങൾ എന്തുകൊണ്ടാണ് ഇതു ചോദിക്കുന്നത് എന്നാണെങ്കിൽ നമുക്ക് ഒരു ചരിത്രം ഉണ്ട്...&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ഞാൻ ഈ നിയമത്തോട് പൂർണ്ണമായും യോജിക്കുന്നു. ഇല്ലായിരുന്നു എങ്കിൽ ഈ പദവിയിൽ ഞാൻ തുടരുമായിരുന്നില്ല.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: ഞാൻ പറയുന്നത് അതല്ല. മറ്റൊരു വിഷയം ആണ് ഞാൻ പറയാൻ ശ്രമിക്കുന്നത്. കഴിഞ്ഞ കുറേ കൊല്ലങ്ങൾ ആയി ഗവർണ്ണർ എന്ന പദവി വഹിക്കുന്നവരിൽ നിന്നും രാഷ്ട്രീയമായ പല തീരുമാനങ്ങളും ഉണ്ടാകുന്നുണ്ട്. സുപ്രീംകോടതിയും സർക്കാരിയ കമ്മീഷനും പറഞ്ഞിട്ടുള്ളത് ഗവർണ്ണർ എന്നത് നിഷ്പക്ഷനായ ഒരു അമ്പയർ ആയിരിക്കണം എന്നാണ്. അല്ലെങ്കിൽ നിഷ്പക്ഷനായ, ഒരു നിരീക്ഷികൻ ആയിരിക്കണം&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള വിഷയത്തിൽ ഞാൻ നിഷ്പക്ഷനായ അമ്പയർ ആണ്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വിഷയത്തിൽ ഞാൻ നിഷ്പക്ഷനായ അമ്പയർ ആണ്. ഇത് പാർലമെന്റ് പാസാക്കിയ നിയമവുമായി ബന്ധപ്പെട്ട വിഷയം ആണ്. അതു രണ്ടു തമ്മിൽ ദയവുചെയ്ത് കൂട്ടിക്കുഴയ്ക്കരുത്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: എന്നാൽ സാർ രാഷ്ട്രപതി, ഗവർണ്ണർ മുതലായ പദവികളിൽ ഇരിക്കുന്നവർ രാഷ്ട്രീയമായ വിഷയങ്ങളിൽ തുടർച്ചയായി അഭിപ്രായം പറയുന്നത് സാധാരണമല്ല.&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ഞാൻ പറയുന്നത് ആളുകൾ എന്നോട് ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണ്. താങ്കൾ പറയൂ ഞാൻ എന്തു ചെയ്യണം. നെഹ്രു മെമ്മോറിയൽ (മ്യൂസിയം &amp;amp; ലൈബ്രറി അധികൃതർ) ഈ വിഷയത്തിൽ ഒരു പ്രഭാഷണത്തിനു എന്നെ ക്ഷണിച്ചാൽ ഞാൻ വരില്ലെന്ന് പറയണോ? ബി എച്ച് യു, കാശിമന്ഥൻ അവർ വിളിച്ചാൽ ഞാൻ അവരോട് എനിക്ക് വരാനാകില്ല എന്ന് പറയണോ?&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: എന്നാൽ വളരെ രാഷ്ട്രീയവും വിവാദപരവുമായ ഒരു വിഷയത്തിൽ...&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: എന്നെ സംബന്ധിച്ച് ഇത് രാഷ്ട്രീയമായ ഒരു വിഷയം അല്ല. പാർലമെന്റ് ഇത് പാസാക്കുന്നത് വരെ ഇത് ഒരു രാഷ്ട്രീയ വിഷയം ആയിരുന്നു. ആ സമയത്ത് ഇതിനു പൂർണ്ണമായും അനുകൂലമായിരുന്നിട്ടുകൂടി ഞാൻ ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല.&amp;nbsp; പാർലമെന്റ് ഇത് പാസാക്കിയ നിമിഷത്തിൽ..... അതല്ല ശരിയായ സമയം... രാഷ്ട്രപതിയുടെ അനുമതി ലഭിച്ച നിമിഷത്തിൽ ഈ വിഷയം രാജ്യത്തെ നിയമം ആയി മാറിക്കഴിഞ്ഞു. ഇനി നമ്മൾ വെള്ളം കലക്കാൻ നോക്കരുത്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: ഒരു സർക്കാർ&amp;nbsp; പാസാക്കുന്ന ഭരണഘടനാ വിരുദ്ധമായ ഒരു നിയമം സുപ്രീംകോടതി തീരുമാനിക്കപ്പെടുന്നതു വരെ ഒരു തർക്കവിഷയമായി തുടരുന്ന..&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: നിങ്ങൾ ഈ ചോദ്യം തെറ്റായ ആളോടാണ് ചോദിക്കുന്നത്. ഞാൻ എന്തിനോടെങ്കിലും എതിർപ്പ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് പാർലമെന്റ് പാസാക്കുന്നതുവരെ ഞാൻ കാത്തിരുന്നിട്ടില്ല. പാർലമെന്റിൽ ബിൽ അവതരിപ്പിച്ച ദിവസത്തിൽ തന്നെ ഞാൻ അതിനോടുള്ള (ഷാ ബാനു കേസിനെ മറികടക്കാനുള്ള ഭേദഗതി) എതിർപ്പ് പറഞ്ഞിട്ടുണ്ട്. 35 വയസ്സുള്ളപ്പോൾ എന്റെ ഭരണഘടന അംഗീകരിക്കാത്ത ഒരു കാര്യം സ്വീകരിക്കാൻ തയ്യാറാവാതിരുന്ന ആളാണ് ഞാൻ. ഇപ്പോൾ ഈ അറുപത്തിയെട്ടാമത്തെ വയസ്സിൽ ഞാൻ അതിനു തയ്യാറാകും എന്ന് നിങ്ങൾ കരുതുന്നുണ്ടോ?&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: അതുകൊണ്ടാണ് ..&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ഒൻപത് പത്ത് വർഷം മുൻപ് ടൈംസ് ഓഫ് ഇന്ത്യയുടെ മുൻപേജിൽ പ്രസിദ്ധീകരിച്ച എന്റെ ലേഖനം താങ്കൾ വായിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പാകിസ്താനിലെ പാഠപുസ്തകത്തിൽ നിന്നുള്ള ഉദ്ധരണികൾ ഞാൻ അതിൽ ചേർത്തിട്ടുണ്ട്. പാകിസ്താനുള്ള ഹിന്ദുക്കൾക്ക് നേരെ ഏത് തരത്തിലുള്ള വിദ്വേഷം ആണ് അവർ പ്രചരിപ്പിക്കുന്നത് എന്നത് വ്യക്തമാക്കിയിട്ടുണ്ട്. ഒരു അമുസ്ലീമിനു പാകിസ്താനിൽ ജീവിക്കുക എന്നത് എത്രമാത്രം ദുസ്സഹമാണെന്നും. ടൈംസ് ഓഫ് ഇന്ത്യയുടെ മുൻപേജിൽ ഇതുവരെ ആകെ അഞ്ച് ലേഖനങ്ങൾ മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇത് അതിൽ ഒന്നാണ്. ഞാൻ പാകിസ്താനിലെ പാഠപുസ്തകങ്ങളിൽ നിന്നുള്ള കാര്യങ്ങൾ അതിൽ ചേർത്തിട്ടുണ്ട്. അഞ്ചാം ക്ലാസിലെ പുസ്തകത്തിൽ അവർ പറയുന്നത് ഇതാണ്. ഏഴാം ക്ലാസിലെ പുസ്തകത്തിൽ അവർ പറയുന്നത് ഇതാണ്. എനിക്ക് ഈ വിഷയത്തിൽ വ്യക്തമായ നിലപാട് ഉണ്ട്. പാകിസ്താൻ നമുക്ക് ഒരു പ്രശ്നം തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. പാകിസ്താൻ അവരുടെ സ്വന്തം ജനതയോട് ചെയ്യുന്നത്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: പലരും പറയുന്നത് ഇന്ത്യയിലും പലർക്കും സമാനമായ അനുഭവങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നാണ്. പ്രത്യേകിച്ചും ന്യൂനപക്ഷവിഭാഗങ്ങളിൽ പെടുന്ന വലിയൊരു വിഭാഗം ആളുകൾ ഭാരതസർക്കാരിന്റെ മുസ്ലീം വിരുദ്ധ ന്യൂനപക്ഷവിരുദ്ധ നിലപാടുകളാൽ&amp;nbsp; അന്യവൽക്കരിക്കപ്പെടുന്നതായി പലരും കുറ്റപ്പെടുത്തുന്നുണ്ട്.&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ആളുകൾക്ക് അവരുടെ അഭിപ്രായം പറയാനുള്ള അവകാശം ഉണ്ട്. 1949-ൽ നെഹ്രു - ലിയാക്കത്ത് ഉടമ്പടി ഒപ്പുവച്ചു. അതനുസരിച്ച് രണ്ടു സർക്കാരുകളും അവരവരുടെ രാജ്യത്തെ നിങ്ങൾ ന്യൂനപക്ഷവിഭാഗങ്ങൾ എന്ന് വിശേഷിപ്പിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സമ്മതിച്ചു. ഞാൻ എന്നെ ന്യൂനപക്ഷവിഭാഗക്കാരനായി പരിഗണിക്കുന്നില്ല. കാരണം ഭരണഘടന ഈ രാജ്യത്തെ ആരേയും ന്യൂനപക്ഷക്കാരൻ എന്ന് നിർവ്വചിക്കുന്നില്ല. ഭരണഘടനയിലെ തത്വങ്ങളെ അടിസ്ഥാനമാക്കി ആരാണ് ന്യൂനപക്ഷക്കാരൻ എന്ന് നിർവ്വചിക്കാൻ സുപ്രീംകോടതിയും വിസമ്മതിച്ചിട്ടുണ്ട്. ഭരണഘടന അങ്ങനെ നിർവ്വചിക്കാത്തതിനാൽ അത് ജനങ്ങൾക്ക് വിടുന്നു. എന്നാൽ താങ്കൾ ആ പദം ഉപയോഗിച്ചതുകൊണ്ട് ഞാനും ഉപയോഗിക്കുന്നു. നെഹ്രു - ലിയാക്കത്ത് ഉടമ്പടി ഒപ്പിവയ്ക്കപ്പെട്ടു. ജനങ്ങൾക്ക് അവരുടെ വീടുകൾ ഉപേക്ഷിച്ച് പാലയനം ചെയ്യേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം രണ്ട് സർക്കാരുകളും ഏറ്റെടുത്തു. ഇത് 1949-ലെ കാര്യം. പാകിസ്താനിലെ അമുസ്ലീങ്ങളുടെ ജനസംഖ്യാനുപാതം 17% ആയിരുന്നു. കിഴക്കൻ പാകിസ്താൻ ആയിരുന്ന ബംഗ്ലാദേശിൽ ഈ ഉടമ്പടി ഒപ്പുവയ്ക്കുന്ന സമയത്ത് അത് 30% ആയിരുന്നു. ഇന്ത്യയിൽ മുസ്ലീങ്ങൾ നിങ്ങൾ പറയുന്ന ന്യൂനപക്ഷങ്ങൾ നാലുകോടി, മൗലാന ആസാദ് പറഞ്ഞത് മൂന്നരക്കോടി എന്നാണെങ്കിലും യഥാർത്ഥത്തിൽ അവർ നാലുകോടി ആയിരുന്നു. ഇപ്പോൾ ഇത്രയും കാലം കഴിയുന്ന ഈ അവസരത്തിൽ ഇന്ത്യയിൽ എത്ര മുസ്ലീങ്ങൾ ഉണ്ട് 20 (കോടിയിൽ) അധികം. പാകിസ്താനിൽ എത്ര ഹിന്ദുക്കൾ ഉണ്ട് 17% നിന്നും 3% ആയി. ബംഗ്ലാദേശിൽ 30% നിന്നും 7% ആയി.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: അത് ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യം ആയതിനാൽ ആണ്.&amp;nbsp;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: പ്ലീസ്. നിങ്ങൾക്ക് മതേതരത്വം സംരക്ഷിക്കണമെന്നുണ്ടെങ്കിൽ നിങ്ങളോട് തോളോടു തോൾ ചേർന്ന് സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയവർ ഇപ്പോൾ ഇത്രയും ദ്രോഹങ്ങൾ നേരിടുമ്പോൾ അവരെ സംരക്ഷിക്കേണ്ട ചുമതലയും നിങ്ങൾക്കുണ്ട്.&amp;nbsp; 1947-ൽ പാകിസ്താനിൽ അകപ്പെട്ട ഇവർ ആരായിരുന്നു എന്നത് നിങ്ങൾ മറക്കരുത്. അവർ താഴ്ന്നജാതിക്കാർ എന്ന് വിളിക്കപ്പെട്ടവർ ആയിരുന്നു. 1948-ൽ പാകിസ്താന്റെ പ്രധാനമന്ത്രി ഒരു പ്രസ്താവന നടത്തി. അവർ പാകിസ്താനിൽ നിൽക്കാൻ നിബന്ധിതരാക്കപ്പെടുകയായിരുന്നു. എന്താണ് അദ്ദേഹം പറഞ്ഞത്? അദ്ദേഹം പറഞ്ഞത് നമ്മൾ ഇവരെ പോകാൻ അനുവദിച്ചാൽ നമ്മുടെ കക്കൂസുകൾ പിന്നെ ആര് വൃത്തിയാക്കും എന്നാണ്. എല്ലാവർഷവും സ്ത്രീകൾ മതനിന്ദ ആരോപിക്കപ്പെട്ട് കേസുകളിൽ അകപ്പെടുന്നത് കാണുന്നത് എന്തുകൊണ്ടാണ്?&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രധാകൃഷ്ണൻ: തീർച്ചയായും. താങ്കൾ പാകിസ്താനെ കുറിച്ച് പറഞ്ഞതെല്ലാം ശരിയാണ്...&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ഇന്ത്യയിൽ മതേതരത്വത്തെ സംരക്ഷിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഇന്ത്യയുടെ ഭാഗമായിരുന്നവരേയും നിങ്ങൾ പരിഗണിക്കണം. അവർക് ഇന്ത്യയുടെ വിഭജനത്തിൽ ഒരു പങ്കുമില്ല. ഇന്ത്യയുടെ വിഭജനം അവർ ആവശ്യപ്പെട്ടതും അല്ല. അവസാന മിനിറ്റിൽ കോൺഗ്രസ്സ് നേതൃത്വം ആണ് വിഭജനം എന്ന വ്യവസ്ഥ അംഗീകരിക്കാൻ തയ്യാറായത്. അവർ അതിന്റെ ഇരകൾ ആക്കപ്പെടുകയായിരുന്നു. അവരെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്.&amp;nbsp;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: എന്നാൽ സാർ ആളുകൾ ഈ നിയമത്തിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നത്&amp;nbsp; മൂന്ന് രാജ്യങ്ങളെ മാത്രം തിരഞ്ഞെടുത്തത് കൊണ്ടാണ്? അഫഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ്. എന്നാൽ നമ്മുടെ മറ്റ് അയൽ രാജ്യങ്ങളിലും സമാനമായ സാഹചര്യം അഭിമുഖീകരിക്കുന്നവർ ഉണ്ട്. ഉദാഹരണത്തിനു നമ്മുടെ സംസ്ഥാനത്തിനു തൊട്ടടുത്തുള്ള ശ്രീലങ്കയിൽ. അതുപോലെ മ്യാന്മാർ, ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിൽ. എന്നാൽ എന്തുകൊണ്ട് മുസ്ലീം ഭൂരിപക്ഷമുള്ള മൂന്ന് രാജ്യങ്ങൾ മത്രം. അതുകൊണ്ടാണ് ഈ സർക്കാരും ഈ നിയമവും മുസ്ലീങ്ങളെ മാത്രം ലക്ഷ്യംവയ്ക്കുന്നതാണെന്ന സംശയം ഉണ്ടാക്കുന്നത്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ഏതാനും വർഷങ്ങൾക്ക് മുൻപ് എത്ര ആളുകൾക്കാണെന്ന് ഞാൻ കൃത്യമായി ഓർക്കുന്നില്ല തമിഴന്മാർക്ക് (ശ്രീലങ്കയിൽ നിന്നുള്ള) മാത്രമായി ഇന്ത്യൻ പൗരത്വം നൽകിയപ്പോൾ പാകിസ്ഥാനിൽ നിന്നും വന്നവർ ഇപ്പോളും ക്യാമ്പുകളിൽ കഴിയുകയാണല്ലൊ അവർക്ക് പൗരത്വം നൽകാത്തതെന്താണെന്ന ചോദ്യം ആരും ഉയർത്തിയില്ലല്ലൊ. തമിഴന്മാർക്ക് പൗരത്വം നൽകി. എന്നാൽ ഈ നിയമം ഏതെങ്കിലും തമിഴനു ഇനിയും പൗരത്വം നൽകുന്നതിൽ നിന്നും സർക്കാരിനെ വിലക്കുന്നില്ല. ഒറ്റത്തവണയാണെങ്കിലും പൗരത്വം നൽകിയത് വളരെ അധികം ആളുകൾക്കാണ്. ആ അവസരത്തിൽ മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ള ആരേയും പരിഗണിച്ചതുമില്ല. വാസ്തവത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആളുകൾക്ക് പൗരത്വം നൽകുന്നതിൽ വലിയ വിഷയം ഞാൻ കാണുന്നുണ്ട്. കാരണം മതത്തിന്റെ പേരിൽ പീഡനം അനുഭവിക്കുന്ന എല്ലാവർക്കും പൗരത്വം നൽകുന്നതിനുള്ളതല്ല ഈ നിയമം. ഈ നിയമം മഹാത്മ ഗാന്ധിയും, ജവഹർലാൽ നെഹ്രുവും, രാജേന്ദ്രപ്രസാദും, കോൺഗ്രസ്സ് കമ്മറ്റിയും ഒരു വിഭാഗത്തിനു നൽകിയ വാഗ്ദാനം പാലിക്കുന്നതിനുള്ളതാണ്. അതുകൊണ്ട് അഫ്ഗാനിസ്ഥാനെ ഉൾപ്പെടുത്തിയത് വലിയ വിഷയം ആണെന്ന് പറയാം. അഫ്ഗാനിസ്ഥാൻ അതിന്റെ ഭാഗം ആയിരുന്നില്ല. പിന്നെങ്ങനെ അഫഗാനിസ്ഥാൻ ഇതിൽ വന്നു. നിങ്ങൾ കൃത്യമായി നിരീക്ഷിച്ചാൽ താലിബാൻ സർക്കാരിനെ അഫ്ഗാനിസ്ഥാന്റെ ഭരണകർത്താക്കളായി അവരോധിക്കുന്നതിൽ പാകിസ്താൻ വിജയിക്കുന്നത് വരെ&amp;nbsp; അഫ്ഗാനിസ്ഥാൻ ഈ വിഭാഗങ്ങളോട് വേർതിരിവ് കാണിച്ചിരുന്നില്ല എന്ന് മനസ്സിലാക്കാം. അതോടെ (താലിബാൻ അധികാരത്തിൽ വന്നതോടെ) അഫ്ഗാനിസ്ഥാനും പാകിസ്താന്റെ മറ്റൊരു പതിപ്പായി മാറി. ഹമീദ് കർസായി സർക്കാരിൽ ആരും മതപീഡനം ആരോപിക്കുന്നില്ല. ഇപ്പോഴത്തെ അഫ്ഗാനിസ്ഥാൻ സർക്കാരിലും ആരും മതപീഡനം ആരോപിക്കുന്നില്ല. എന്നാൽ താലിബാൽ ഭരണത്തിൽ ന്യൂനപക്ഷങ്ങൾ മാത്രമല്ല പഠാൻ സ്ത്രീകളും വളരെ വലിയ പീഡനങ്ങൾ ആണ് സഹിച്ചത്. നിങ്ങൾ എന്നോട് സംസ്കാരത്തെ കുറിച്ച് പറയുമ്പോൾ&amp;nbsp; സ്വാമി വിവേകാനന്ദൻ തന്റെ രാജ്യത്തിന്റെ മതനിരപേക്ഷതയിൽ വലിയ അഭിമാത്തോടെ റിലിജിയസ് പാർലമെന്റിൽ സംസാരിക്കുന്നുണ്ട്. മതപീഡനം സഹിക്കവയ്യാതെ പാലായനം ചെയ്ത് ജൂതന്മാർക്ക് അഭയം നൽകിയ നാടാണ് എന്റേത് എന്നതിൽ എനിക്ക് വലിയ അഭിമാനം ഉണ്ടെന്ന് അദ്ദേഹം പറയുന്നു. അവരുടെ ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടപ്പോൾ അവർ ഇന്ത്യയിൽ എത്തി. ഒന്നാം നൂറ്റാണ്ടിൽ തന്നെ കൃസ്ത്യാനികൾ എത്തിച്ചേർന്ന ഒരു രാജ്യത്തു നിന്നാണ് ഞാൻ വരുന്നത്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: അത് കേരളത്തിൽ ആണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ. അതെ അത് അദ്ദേഹം പറയുന്നുണ്ട്. എന്നാൽ എന്റെ ചില പ്രസംഗങ്ങളിൽ അദ്ദേഹം മറന്നുപോയ ഒരു കാര്യം ഞാൻ പറഞ്ഞിട്ടുണ്ട്. പരിശുദ്ധ പ്രവാചകന്റെ പിന്മുറക്കാരുടെ രണ്ട് കുടുംബങ്ങൾ മാത്രമാണ് അറബ് നാടുകളിൽ ആകെയുള്ളത്. എന്നാൽ ഇന്ത്യയിൽ കേരളത്തിലെ തങ്ങൾമാർ മുതൽ പലയിടത്തും&amp;nbsp; അവർ ഉണ്ട്. എന്തുകൊണ്ടാണ് അവർ ഇവിടെ എത്തിയത്? പ്രവാചകൻ മതം സ്ഥാപിച്ച് മുപ്പതുവർഷത്തിനുള്ളിൽ തന്നെ അദ്ദേഹത്തിന്റെ അനുയായികൾ മതപീഡനത്തിനു വിധേയരായിരുന്നു. അതുകൊണ്ട് അവരും ഇവിടെ എത്തിച്ചേർന്നു. അങ്ങനെ സംസ്കാരികമായി താങ്കൾ ചോദിക്കുകയാണെങ്കിൽ ഈ നിയമം നമ്മുടെ ആ പാരമ്പര്യവുമായി ഒത്തു പോകുന്നതല്ല. ഇത് ഞാൻ നെഹ്രു മ്യൂസിയത്തിലും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ വിഭജനം അസാധാരണമായ ഒരു സാഹചര്യം സൃഷ്ടിച്ചു. അത്തരം അസാധാരണമായ സാഹചര്യത്തെ നേരിടുന്നതിനു നിങ്ങൾക്ക് നിങ്ങളുടെ പാരമ്പര്യത്തിൽ നിന്നും വ്യതിചലിക്കേണ്ടിവരും. അസാധാരണമായ ഒരു പ്രശ്നം പരിഹരിക്കാൻ അസാധാരണമായ ഒരു പരിഹാരം തന്നെ സ്വീകരിക്കേണ്ടി വരും.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: തിരികെ കേരളത്തിലെ സാഹചര്യത്തിലേയ്ക്ക് വന്നാൽ, ഇവിടെ എത്തി താങ്കൾ ആദ്യം സന്ദർശിച്ചത് താങ്കളുടെ സുഹൃത്തും ഇപ്പോൾ ബിജെപി നയങ്ങളുടെ കടുത്ത വിമർശകനും ആയ കെ പി ഉണ്ണിക്കൃഷ്ണനെ ആണ്. എന്നാൽ ഇപ്പോൾ ഈ വിഷയങ്ങൾ ...&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ഞാൻ ഇവിടെ ഗവർണ്ണർ ആയി എത്തുമ്പോൾ ബിജെപിയിൽ അംഗമായിരുന്നില്ല. ഗവർണ്ണർ ആകാൻ എനിക്ക് ബിജെപിയിൽ നിന്നും രാജിവെയ്ക്കേണ്ടിയും വന്നില്ല. രാഷ്ട്രീയപാരമ്പര്യം ഉണ്ടായിരുന്നിട്ടും ഗവർണ്ണർ ആകുന്നതിനു പാർടി പദവി രജിവെയ്ക്കേണ്ടി വന്നിട്ടില്ലാത്ത ഒരേ ഒരു വ്യക്തിയും ഞാനാണ്.&amp;nbsp; യഥാർത്ഥത്തിൽ കഴിഞ്ഞ 13 വർഷമായി ഞാൻ കക്ഷിരാഷ്ട്രീയത്തിൽ പോലും ഉണ്ടായിരുന്നില്ല.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: താങ്കൾ ബിജെപിയിൽ ഉണ്ടായിരുന്നില്ല.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: അല്ല. എനിക്ക് രാഷ്ട്രീയം ഉണ്ടായിരുന്നു എന്നാലും ഞാൻ സജീവമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ എന്റെ&amp;nbsp; അനുഭാവം ബിജെപിയ്ക്കൊപ്പമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നില്ല.&amp;nbsp;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: ഞാൻ അങ്ങയോട് ചോദിക്കാൻ വന്നത് ഈ പ്രശ്നത്തിലെ നിലപാട് സംസ്ഥന സർക്കാരുമായി ഒരു ഏറ്റുമുട്ടലിനു വഴിവയ്ക്കുമോ എന്നതാണ്. ഭരണകക്ഷിയായ സി പി എം-ന്റെ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന വന്നിട്ടുണ്ട്. അങ്ങ് ഗവർണ്ണർ എന്ന പദവിയുടെ പരിധിയ്ക്കുള്ളിൽ നിൽക്കൻ ആഗ്രഹിക്കുന്നില്ല എങ്കിൽ രാജിവച്ച് സജീവരാഷ്ട്രീയത്തിൽ തിരികെ പോകണം എന്നാണ്. അത് ഒരു വിഷയം. മറ്റൊന്ന് താങ്കൾ ഇപ്പോൾ ഇവിടെ എത്തിയിട്ട് കുറച്ചു നാളുകളെ ആയുള്ളു. മൂന്നു മാസം. ഇനിയും വളരെ അധികം സമയം ഉണ്ട് മുന്നോട്ട്. അതുകൊണ്ട് ഇനി അങ്ങോട്ട് സംസ്ഥാന സർക്കാരുമായുള്ള ബന്ധം വളരെ കലുഷിതവും എറ്റുമുട്ടൽ സ്വഭാവമുള്ളതും ആയിരിക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ഇല്ല. (പാർടി സെക്രട്ടറി) എനിക്ക് ഒരു&amp;nbsp; ഉപദേശം നൽകി എന്ന് പറഞ്ഞല്ലൊ. ഞാൻ തിരിച്ചും അദ്ദേഹത്തിനു ഒരു ഉപദേശം നൽകാൻ ആഗ്രഹിക്കുന്നു. താങ്കൾ രാഷ്ട്രീയത്തിൽ തുടരുന്ന സ്ഥിതിയ്ക്ക് ഇന്ത്യയുടെ ഭരണഘടനയും ഒന്ന് വായിക്കണം. ചുരുങ്ങിയപക്ഷം ഗവർണ്ണർ എടുക്കുന്ന സത്യപ്രതിജ്ഞ എന്തെന്നെങ്കിലും വായിക്കണം. എന്റെ ഉപദേശം പരിഗണിച്ച് ഭരണഘടന വായിച്ചു നോക്കിയ ശേഷവും അദ്ദേഹത്തിനു ഇപ്പോഴത്തെ അഭിപ്രായം തന്നെ ആണുള്ളതെങ്കിൽ അദ്ദേഹത്തിന്റെ നിർദ്ദേശം പരിഗണിക്കാൻ ഞാൻ തയ്യാറാണ്. പിന്നെ നിങ്ങൾ പറഞ്ഞത് മുന്നോട്ടുള്ള സമയത്തെ കുറിച്ചാണ്. അങ്ങനെ ഒരിക്കലും ഉണ്ടാവില്ല. കേരളത്തിൽ ഞാൻ പോകുന്ന സ്ഥലങ്ങളിൽ എല്ലാം വളരെ സ്നേഹോഷ്മളമായ സ്വീകരണം ആണ് എനിക്ക് ലഭിക്കുന്നത്. വലിയവരുടെ കാര്യം വിടൂ, കുട്ടികൾ&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: ഇന്ന് താങ്കൾ ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. ചീഫ് സെക്രട്ടറി അല്പം മുൻപ് ഇവിടെ നിന്നും മടങ്ങുന്നത് ഞങ്ങൾ കണ്ടു. ഈ പ്രത്യേക വിഷയത്തിൽ ചീഫ് സെക്രട്ടറിയുമായി താങ്കൾ ചർച്ച നടത്തി. താങ്കൾ ഈ വിഷയം മുഖ്യമന്ത്രിയുമായി ചർച്ചചെയ്യുന്നുണ്ടോ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ഇല്ല ഇല്ല. ഞാൻ ഈ വിഷയം ആരുമായും ചർച്ചചെയ്യുന്നില്ല. ഇതിലും മോശമായ സന്ദർഭങ്ങൾ ഞാൻ നേരിട്ടിട്ടുണ്ട്. മൂന്നു തവണ മാരകമായ ആക്രമണങ്ങൾ 1986നു ശേഷം എനിക്കു നേരെ ഉണ്ടായിട്ടുണ്ട്. ജാമിയയിൽ അവർ ഏകദേശം എന്നെ വകവരുത്തി എന്ന് കരുതിയതാണ്. ഞാൻ ബോധം കെട്ട് താഴെവീണു. എന്നെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേയ്ക്ക് അതിവേഗം എത്തിച്ചു. വീഴുന്ന അവസരത്തിലും ഞാൻ എന്റെ സുരക്ഷ ഉദ്യോഗസ്ഥരോട് പറഞ്ഞത് വെടിവയ്ക്കരുതെന്നാണ്. എനിക്ക് ചുറ്റും അന്ന് ഇരുപതിൽ അധികം സുരക്ഷ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. ഞാൻ അവരോട് കർശനമായി പറഞ്ഞു വെടിവയ്ക്കരുതെന്ന്. ഇതിലും മോശമായ സാഹചര്യങ്ങൾ മറികടന്നാണ് ഞാൻ വന്നത്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ:&amp;nbsp; അതിനോടെല്ലാം എങ്ങനെ ആണ് താങ്കൾ ഇപ്പോഴത്തെ സംഭവങ്ങളെ താരതമ്യം ചെയ്യുന്നത്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ഇപ്പോഴത്തെ സംഭവങ്ങൾ അതിന്റെ അടുത്തെങ്ങും എത്തില്ല. ഞാൻ അഭിമുഖീകരിച്ചിട്ടുള്ള ആക്രമണങ്ങളുമായി താരതമ്യം ചെയ്താൽ ഇതൊന്നും ഒന്നുമല്ല.&amp;nbsp; ഇത് ചില സ്ഥാപിത താല്പര്യക്കാരാണ്. ഞാൻ ആരുടെയും പേരെടുത്തു പറയാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ചില ആളുകൾ ഉണ്ട്. ഷാ ബാനു കേസിൽ എന്റെ രാജി ഉണ്ടായിട്ടും അതില് നിന്നും മുക്തരാകാത്തവർ. നിങ്ങൾ കണക്കുകൾ നോക്കൂ. അവർ എന്നെങ്കിലും എന്നോട് ക്ഷമിക്കും എന്ന് നിങ്ങൾ കരുതുന്നുണ്ടോ?&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: അത് ശരിയാണ്. ആ കാലഘട്ടത്തിൽ വളരെ പുരോഗമനപരമായ ഒരു നിലപാടാണ് താങ്കൾ സ്വീകരിച്ചത്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: അതിലും പുരോഗമനപരമായ നിലപാടാണ് ഇപ്പോഴത്തേത്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: എന്നാൽ താങ്കൾ ഇപ്പോൾ സർക്കാരിനൊപ്പം ആണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: അല്ല. ഞാൻ രാഷ്ട്രീയമായി ആർക്കും ഒപ്പമല്ല. ഒരു ഭരണഘടന പദവി വഹിക്കുന്ന ആൾ എന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുകമാത്രമാണ് ഞാൻ ചെയ്യുന്നത്. ഭരണഘടനയേയും നിയമങ്ങളേയും പരിപാലിക്കുക സംരക്ഷിക്കുക എന്ന ഭരണഘടനാപരമായ എന്റെ പ്രതിജ്ഞ നിറവേറ്റുക മാത്രമാണ് ഞാൻ ചെയ്യുന്നത്. ഇത് പാർലമെന്റ് പാസാക്കിയ നിയമം ആണ്. ഞാൻ അത് പൂർണ്ണമായും അംഗീകരിക്കുന്നു.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: എത് ഒരു വശം. എന്നാം മറുവശത്ത് വലിയൊരുവിഭാഗം ജനങ്ങൾ ഈ നിയമം തങ്ങൾക്ക് വലിയ ദോഷം ചെയ്യുമെന്ന് വിശ്വസിക്കുന്നു. തങ്ങളെ പുറത്താക്കും എന്ന് കരുതുന്നു. ഇവരുടെ ആശങ്കൾ പരിഹരിക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാരിൽ നിന്നുണ്ടാകണം എന്ന്, ഇവരെക്കൂടി വിശ്വാസത്തിൽ എടുത്ത് വേണം മുന്നോട്ട്&amp;nbsp; പോക്കേണ്ടതെന്ന് താങ്കൾ കരുതുന്നുണ്ടോ? അവർ അത് ചെയ്യുന്നുണ്ടോ?&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: കേന്ദ്രസർക്കാരിനെ ഉപദേശിക്കാനോ നിർദ്ദേശം നൽകാനോ ഞാൻ ഇല്ല. എന്നാൽ ഞാൻ ഒരു കാര്യം പറയാം. ഈ നിയമം നടപ്പാക്കേണ്ട ചുമതല എനിക്കായിരുന്നു എങ്കിൽ ഞാൻ ബലമായിത്തന്നെ അത് നടപ്പാക്കും. അല്ലാതെ മറ്റൊരു മാർഗ്ഗം ഇല്ല. എന്നെ സംബന്ധിച്ച് ഇത് വിട്ടുവീഴ്ച ചെയ്യേണ്ട വിഷയം അല്ല.&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും എന്റെ സർക്കാർ രാജിവെയ്ക്കേണ്ടിവന്നാലും ഞാൻ നിയമം നടപ്പാക്കാൻ ശ്രമിക്കും&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: അത് ജനാധിപത്യപരമാണോ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ഇത് നമ്മുടെ രാഷ്ട്രപിതാവ് ഈ നാട്ടിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം ആണ്. മഹാത്മാഗാന്ധി നൽകിയ വാഗ്ദാനം നമ്മൾ ആദരിക്കേണ്ടതല്ലെ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: പക്ഷെ അത് മറ്റൊരു സാഹചര്യത്തിൽ ആയിരുന്നു. വിഭജനത്തിന്റെ ....&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: മറ്റൊരു സാഹ്ചര്യത്തിലും അല്ല.&amp;nbsp; കഴിഞ്ഞ വർഷം പോലും (പാകിസ്താനിലെ) സിന്ധിൽ നിന്നും നിയമസഭാംഗമായിരുന്ന ഒരാൾ തന്റെ സുഹൃത്തിനൊപ്പം ഗുജറാത്തിൽ എത്തി. സാഹചര്യം ഇപ്പോഴും അന്നത്തേത് തന്നെ ആണ്. 1949-ൽ ആയിരുന്നത് 1947-ൽ ആയിരുന്നത്. എങ്ങനെ ആണ് ഇന്ത്യയുടെ ഭാഗമായിരുന്നവർക്ക് നൽകിയ ഉറപ്പ് നമുക്ക് പാലിക്കാതിരിക്കാൻ ആവുക. പണ്ഡിറ്റ് ജി പറഞ്ഞത് പുതുതായി ഉണ്ടായ രാഷ്ട്രീയ അതിർത്തികൾക്ക് അവരെ നമ്മിൽ നിന്നും വേർതിരിക്കാൻ ആവില്ല എന്നാണ്. നിങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ അതെല്ലാം ഞാൻ വായിക്കാം. മഹാാത്മ ഗാന്ധി, പണ്ഡിറ്റ് ജി, രാജേന്ദ്രപ്രസാദ് എല്ലാവരും പറഞ്ഞത് ഞാൻ&amp;nbsp; വായിക്കാം. നമ്മുടെ രാഷ്ട്രപിതാവ് നൽകിയ വാഗ്ദാനത്തിൽ നിന്നും നമുക്ക് എങ്ങനെ ആണ് വ്യതിചലിക്കാൻ ആവുക?&amp;nbsp;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: അങ്ങനെ എങ്കിൽ നിങ്ങളെന്തിനാണ് അത് ചില മതവിഭാഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്. അത്രയും മാനുഷീകമൂല്യങ്ങൾ ഉള്ളവർ എന്തുകൊണ്ട് എല്ലാവരേയും ഉൾക്കൊള്ളുന്നില്ല?&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: അങ്ങനെ ആണെങ്കിൽ അവർ പറഞ്ഞതെന്തെന്ന് ഞാൻ വായിക്കേണ്ടതായി വരും. കാരണം ഈ പറഞ്ഞ പ്രത്യേകവിഭാഗത്തിൽ പെടുന്നവർക്കാണ് അന്ന് ഉറപ്പ് നൽകിയിരുന്നത്. ലോകത്തിന്റെ എല്ലാ ഭാഗത്തും പീഡനങ്ങൾ ഏറ്റുവാങ്ങുന്നവരെ ഉൾക്കൊള്ളാൻ നമുക്കായിരുന്നു എങ്കിലെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. ഒന്നാം നൂറ്റാണ്ടിലും പിന്നീടിങ്ങോട്ടും പലരേയും നമ്മൾ സ്വീകരിച്ചതുപോലെ. അങ്ങനെ ചെയ്യാൻ ഈ രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ നമുക്ക് സർക്കാരിൽ സമ്മർദ്ദം ചെലുത്താം. എന്നാൽ പാർലമെന്റ് പാസാക്കിയ ഈ നിയമം ചില പ്രത്യേക വിഭാഗങ്ങൾക്ക് നമ്മുടെ രാഷ്ട്രപിതാവ് നൽകിയ വാഗ്ദാനം നടപ്പിലാക്കുന്നതിനുള്ളതാണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: അങ്ങനെ ആണെങ്കിൽ തന്നെയും മുസ്ലീങ്ങളിലെ തന്നെ അഹമ്മദീയരെ പോലുള്ള ചില വിഭാഗങ്ങൾ പീഡനം അനുഭവിക്കുന്നുണ്ട്.&amp;nbsp; ഈ സഹാനുഭൂതി എന്തുകൊണ്ട് നിങ്ങൾ അവരോടും കാണിക്കുന്നില്ല?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: ഇതെല്ലാം തെറ്റിദ്ധരിപ്പിക്കാനുള്ള ചോദ്യങ്ങൾ ആണ്. ഏതെങ്കിലും അഹമ്മദീയ വിഭാഗക്കാരൻ ഇന്ത്യയിലേയ്ക്ക് വരും എന്ന് താങ്കൾ കരുതുന്നുണ്ടോ? അഹമ്മദീയ വിഭാഗത്തിന്റെ ആസ്ഥാനം ലണ്ടനിൽ ആണുള്ളത്. യൂറൊപ്യൻ യൂണിയൻ അഹമ്മദീയ വിഭാഗത്തിനു യൂറോപ്യൻ യൂണിയന്റെ കീഴിലുള്ള ഏത് രാജ്യത്തേയും പൗരത്വത്തിനുള്ള അവകാശം അംഗീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരാണ് അഹമ്മദീയർക്കായി ആദ്യം വാതിലുകൾ തുറന്നിട്ടത്. എന്നിട്ടും ഇന്ന് പാകിസ്താനിൽ ഏതെങ്കിലും അഹമ്മദീയ വിഭാഗക്കാരൻ അവശേഷിക്കുന്നു എങ്കിൽ ഞാൻ അവരെ അവരുടെ ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നു. എന്തുകൊണ്ടാണ് അവർ അവിടെ തുടരുന്നതെന്ന് അറിയാമോ?അവർക്ക് അവിടെ നിന്നും രക്ഷപ്പെടാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ടല്ല. മറിച്ച്&amp;nbsp; അവർക്ക് അവിടെ വലിയ സ്വത്തുണ്ട്. ഈ സ്വത്തുക്കൾ വിറ്റുപോകാൻ സാധിക്കുന്ന ഉചിതമായ സമയം കാത്തിരിക്കുകയാണ് അവർ. യൂറോപ്യൻ യൂണിയൻ അവർക്കായി വാതിലുകൾ തുറന്നിട്ടിട്ടുണ്ട്. അവർക്ക് യു കെയിൽ പോകാം. അവർക്ക് ജർമ്മനിയിൽ പോകാം. ഇവർ (ഇന്ത്യ പൗരത്വം നൽകാൻ ഉദ്ദേശിക്കുന്നവർ) എവിടെയും പോകാൻ സാധിക്കാത്തവർ ആണ്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: പക്ഷെ സാർ ഞാൻ പറയുന്നത് ഈ നിയമത്തിന്റെ ഉദ്ദേശശുദ്ധിയിൽ ഉള്ള സംശയത്തെ കുറിച്ചാണ്. ഇവർ ഈ വിഭാഗങ്ങളുടെ പേരുകൾ പരാമർശിച്ചില്ലായിരുന്നു എങ്കിൽ...&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: എന്റെ മറുപടി ഇതാണ് 1937 മുതൽ 1947 വരെ ജിന്ന പറഞ്ഞിരുന്നത് സ്വാതന്ത്ര്യം കിട്ടി ഇന്ത്യ ജനധിപത്യ രാജ്യം ആവുകയാണെങ്കിൽ ഇസ്ലാമും അതുമായി ബന്ധപ്പെട്ട എല്ലാം അപകടത്തിൽ ആകും എന്നായിരുന്നു. ചിലർ ആ വാദം കേട്ടു, അംഗീകരിച്ചു ഇന്ത്യ വിഭജിക്കപ്പെട്ടു. ഒടുവിൽ ബംഗ്ലാദേശ് രൂപീകൃതമായപ്പോൾ എന്താണ് അവർ പറഞ്ഞത്. ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചു. 1986-ൽ സുപ്രീംകോടതിയുടെ ഈ വിധി (ഷാ ബാനു കേസ്) നിങ്ങളുടെ മതത്തെ ഇല്ലാതാക്കും, നിങ്ങളുടെ അസ്തിത്വം ഇല്ലാതക്കും എന്നൊക്കെയുള്ള&amp;nbsp; വലിയ ഭയം ജനങ്ങളുടെ മനസ്സിൽ&amp;nbsp;&amp;nbsp;ഉണ്ടാക്കി. 2017-ൽ ഇതേ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ വന്നപ്പോൾ മുസ്ലിം വ്യക്തിനിയമ ബോർഡ് എല്ലാം അംഗീകരിച്ചു. അവർ പറഞ്ഞു മുത്തലാക്ക് മോശമാണ്, മുത്തലാഖ് മതമനുശാസിക്കുന്നതല്ല. ഒരേഒരു കാര്യം അവർ ആവശ്യപ്പെട്ടത് കോടതി ഈ വിഷയത്തിൽ ഉത്തരവിറക്കരുത് ഞങ്ങൾ ഒരു ബോധവൽക്കരണത്തിലൂടെ&amp;nbsp; ഇത് അവസാനിപ്പിക്കാം. അതുകൊണ്ട് ജങ്ങളുട് കാഴ്ചപാടുകൾ മാറിക്കൊണ്ടിരിക്കും. ഈ അഭിപ്രായങ്ങൾ സ്ഥിരമാണെന്ന് നിങ്ങൾ കരുതരുത്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
എം ജി രാധാകൃഷ്ണൻ: താങ്കൾ അസാധാരണമായ വിധത്തിൽ ശുഭാപ്തിവിശ്വാസം&amp;nbsp; പുലർത്തുന്ന ആളാണ്. വളരെ അധികം നന്ദി&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഗവർണ്ണർ: നന്ദി.&lt;br /&gt;
&lt;br /&gt;
(ബഹുമാനപ്പെട്ട കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഏഷ്യാനെറ്റ് ന്യൂസിനു നൽകിയ അഭിമുഖത്തിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു.)&lt;br /&gt;
&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;
&lt;iframe width=&quot;320&quot; height=&quot;266&quot; class=&quot;YOUTUBE-iframe-video&quot; data-thumbnail-src=&quot;https://i.ytimg.com/vi/eZWmvbDvfSs/0.jpg&quot; src=&quot;https://www.youtube.com/embed/eZWmvbDvfSs?feature=player_embedded&quot; frameborder=&quot;0&quot; allowfullscreen&gt;&lt;/iframe&gt;&lt;/div&gt;
&lt;br /&gt;&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='https://ovmthampi.blogspot.com/feeds/6748162285746097792/comments/default' title='Post Comments'/><link rel='replies' type='text/html' href='https://ovmthampi.blogspot.com/2019/12/blog-post_30.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3856605297621479865/posts/default/6748162285746097792'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3856605297621479865/posts/default/6748162285746097792'/><link rel='alternate' type='text/html' href='https://ovmthampi.blogspot.com/2019/12/blog-post_30.html' title='കേരള ഗവർണ്ണർ ഏഷ്യാനെറ്റ് ന്യൂസിനു നൽകിയ അഭിമുഖം'/><author><name>Manikandan</name><uri>http://www.blogger.com/profile/17302153288097455896</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUINLPwuDMe46corBQ2_0ffPDYjhM_RqZyg8JeQpy5dsUQl-6fe3rVCRHcRq2vsdeJRxnGwhaDiml6sAczmspCf_E1BFB31Zjhf3NSZMLyhSkDK4lPA_pdy6kLQCoWi-E/s113/Manikandan_PP_Photolab.jpg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://img.youtube.com/vi/eZWmvbDvfSs/default.jpg" height="72" width="72"/><thr:total>0</thr:total><georss:featurename>Pallathamkulangara Bus Stop, SH63, Vypin, Kuzhuppilly, Kerala 682501, India</georss:featurename><georss:point>10.110380577478017 76.20219900922848</georss:point><georss:box>10.106472577478018 76.197156509228478 10.114288577478016 76.207241509228481</georss:box></entry><entry><id>tag:blogger.com,1999:blog-3856605297621479865.post-8018494974885381251</id><published>2019-12-20T02:47:00.000+05:30</published><updated>2019-12-20T02:47:21.914+05:30</updated><category scheme="http://www.blogger.com/atom/ns#" term="Amit Shah"/><category scheme="http://www.blogger.com/atom/ns#" term="CAB"/><category scheme="http://www.blogger.com/atom/ns#" term="NRC"/><category scheme="http://www.blogger.com/atom/ns#" term="Parliament"/><category scheme="http://www.blogger.com/atom/ns#" term="Social"/><title type='text'>പൗരത്വ ഭേദഗതി അമിത് ഷ ടൈംസ് നൗ ചാലിനു നൽകിയ അഭിമുഖം</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനെ തുടർന്ന് രാജ്യത്തെ വിവിധ പ്രക്ഷോപങ്ങളും പൊതുമുതൽ നശീകരണവും നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ വിവിധ സമകാലിക രാഷ്ട്രീയ വിഷയങ്ങൾ സംബന്ധിച്ച് അമിത് ഷാ &lt;a href=&quot;https://youtu.be/eNd792HSl_A&quot; target=&quot;_blank&quot;&gt;ടൈംസ് നൗ ചാനലിനു നൽകിയ അഭിമുഖം&lt;/a&gt; മലയാളത്തിൽ വിവർത്തനം ചെയ്യാനുള്ള ശ്രമം. അഭിമുഖം നടത്തുന്നത് &lt;a href=&quot;https://twitter.com/navikakumar?&quot; target=&quot;_blank&quot;&gt;നവിക കുമാർ&lt;/a&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: അമിത് ഷാ ജി നമസ്കാരം. ഇന്ത്യാ എക്ണോമിക് കോൺക്ലേവിൽ ഞങ്ങൾക്കൊപ്പം അല്പം സമയം ചെവഴിക്കുന്നതിൻ തീരുമാനിച്ച അങ്ങേയ്ക്ക് വളരെ അധികം നന്ദി. ഞങ്ങൾ മുംബൈയിൽ ഈ സമയത്ത് രണ്ട ദിവസത്തെ കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്ന ഈ അവസരത്തിൽ അങ്ങയോട് ചില ചോദ്യങ്ങൾ തുറന്നു ചോദിക്കുകയാണ്. സാമ്പത്തിക രംഗത്തെ കുറച്ചുള്ള ചർച്ചകൾ ഇപ്പോൾ പിന്തള്ളപ്പെട്ടിരിക്കുന്നു. മറ്റു പല വിഷയങ്ങൾ ആണ് ഇപ്പോൾ ഉയർന്നു വരുന്നത്. ആർട്ടിക്കിൾ 370, അയോദ്ധ്യ, പൗരത്വ ഭേദഗതി നിയമം ഇങ്ങനെ പല വിഷയങ്ങൾ. ഈ വിഷയത്തിലെ പ്രതിഷേധങ്ങൾ ജമ്മു കശ്മീരിൽ നിന്നും ആസാമിലേയ്ക്കും അവിടെ നിന്നും ഡൽഹിയിലേയ്ക്കും എത്തിയിരിക്കുന്നു. ആദ്യം ജാമിയ മിലിയ സർവ്വകലാശാലയിൽ ഇപ്പൊൾ സിലംപൂരിലും പ്രക്ഷോഭങ്ങൾ നടക്കുന്നു. ഈ പ്രക്ഷോഭങ്ങൾക്ക് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത് പാർലമെന്റിൽ സർക്കാർ പാസാക്കിയ പൗരത്വ നിയമ ഭേദഗതിയാണ്. അവർ പറയുന്നത് ഈ നിയമം മുസ്ലീങ്ങളേയും ഹിന്ദുക്കളേയും തമ്മിൽ വേർതിരിക്കുന്നതാണെന്നാണ്. താങ്കൾ എന്തു പറയുന്നു.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഞാൻ അങ്ങനെ കരുതുന്നില്ല. ഈ പ്രതിഷേധങ്ങൾക്ക് രണ്ട് കാരണം ഉണ്ട്. ചില രാഷ്ട്രീയ പാർടികൾ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ തെറ്റിദ്ധാരണ പടർത്തുന്നു. അവർ ജങ്ങളെ പറ്റിക്കാൻ ശ്രമിക്കുന്നവരാണ്. രണ്ടാമത്തെ കാരണം ഇവർ പരത്തുന്ന തെറ്റിദ്ധാരണ ചിലരിൽ ആശങ്ക വളർത്തിയിട്ടുണ്ട്. ഞാൻ താങ്കളോട് അത് വിശദമാക്കാം. പൗരത്വ ഭേദഗതി നിയമത്തിൽ ഒരിടത്തും ആരുടേയും പൗരത്വം എടുത്തുകളയാനുള്ള ഒന്നും പറയുന്നില്ല. അത് പൗരത്വം നൽകുന്നതിനുള്ള നിയമം ആണ്. പൗരത്വം ആർക്കാണ് നൽകുന്നത്? പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീരാജ്യങ്ങളിൽ നിന്നും പീഡനങ്ങൾ സഹിക്കവയ്യാതെ ഭാരതത്തിൽ എത്തിയ അവിടത്തെ ആറ് ന്യൂനപക്ഷവിഭാഗങ്ങൾക്കാണ് പൗരത്വം നൽകുന്നത്. അവർ അഭയം തേടി വന്നവരാണ്. അവരുടെ കൈവശം ഒരു രേഖയും ഇല്ല. വർഷങ്ങളായി നരകതുല്ല്യമായ ജീവിതം ആണ് അവർ ജീവിക്കുന്നത്. അവർക്ക് പൗരത്വം നൽകാനുള്ള വ്യവസ്ഥകൾ ആണ് ഈ നിയമത്തിൽ ഉള്ളത്. ഇന്ന് കോൺഗ്രസ്സ് ഇതിനെ എതിർക്കുകയാണ്. എനിക്ക് കോൺഗ്രസ്സിന്റെ അദ്ധ്യക്ഷയോട് പറയാനുള്ളത് ജവഹർലാൽ നെഹ്രുവും ലിയാക്കത്ത് അലിയും ഒപ്പുവച്ച ജവഹർ - ലിയാക്കത്ത് ഉടമ്പടി എന്ന് അറിയപ്പെടുന്ന കരാറിന്റെ ആദ്യത്തെ വ്യവസ്ഥ തന്നെ ഒന്ന് വായിച്ച് നോക്കണം എന്നാണ്. അതിൽ പറയുന്നത് രണ്ട് രാജ്യങ്ങളും തങ്ങളുടെ രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കും എന്നുമാണ്. അത് പാകിസ്താനിലും ബംഗ്ലാദേശിലും നടപ്പിലായില്ല. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ഈ മൂന്ന് രാജ്യങ്ങളും ഇസ്ലാമിനെ അവരുടെ ഔദ്യോഗികമതമായി പ്രഖ്യാപിച്ചു. ന്യൂനപക്ഷവിഭാഗങ്ങളിൽ പലർക്കും നേരെ അക്രമങ്ങൾ ഉണ്ടായി, മതപരിവർത്തനത്തിനു വിധേയരാക്കി, സ്ത്രീകൾക്ക് നേരെ അക്രമങ്ങൾ ഉണ്ടായി. അത് സഹിക്കവയ്യാതെ പലരും ഇവിടെ എത്തിയിട്ടുണ്ട്. അവർക്ക് പൗരത്വം നൽകുന്നതിനുള്ള വ്യവസ്ഥകൾ ആണ് പൗരത്വ ഭേദഗതി നിയമത്തിൽ ഉള്ളത്. ഇതിൽ ഭാരതത്തിൽ വസിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകിച്ച് മുസ്ലീം വിഭാഗത്തിനു ഭയപ്പെടേണ്ടതായി എന്താണുള്ളത്?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ഈ പ്രക്ഷോഭണങ്ങൾ തുടങ്ങിയത് ചില സർവ്വകലാശാലകളിൽ നിന്നാണ്. ജാമിയ മിലിയ സർവ്വകലാശാല ഒരു ഉദാഹരണം ആണ്.&amp;nbsp; ആസ്സാമിലും പ്രക്ഷോപങ്ങൾ ഉണ്ടായി. ഇന്ന് നാല്പത് സർവ്വകലാശാലകളിൽ ജാമിയ മിലിയയ്ക്ക് പിന്തുണയുമായി പ്രക്ഷോപങ്ങൾ നടക്കുന്നുണ്ട്. അതുകൊണ്ട്..&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: നാല്പതില്ല. ഇരുപത്തി രണ്ടാണ്. രാജ്യത്ത് ആകെ 2500-ൽ അധികം സർവ്വകലാശാലകൾ ഉണ്ട്. സംസ്ഥാനങ്ങളിലെ സ്വതന്ത്ര സർവ്വകലാശാലകളുടെ കൂടി കണക്കെടുത്താൽ അതിലും അധികം സർവ്വകലാശാലകൾ ഉണ്ടാകും. അതിൽ ആകെ 22 സർവ്വകലാശാലകളിൽ ആണ് പ്രക്ഷോഭങ്ങൾ നടക്കുന്നത്. വിദ്യാർത്ഥികൾക്ക് നേരെ അക്രമം ഉണ്ടായി എന്നുള്ള മാദ്ധ്യമവാർത്തകളെ തുടർന്ന് മറ്റുള്ള സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള സമരങ്ങൾ നടക്കുന്നുണ്ട്. എന്നാൽ എനിക്ക് ചോദിക്കാനുള്ളത് ഇതിന്റെ പേരിൽ കല്ലെറിയാമോ? അരുടെയെങ്കിലും ഇരു ചക്രവാഹനത്തിൽ നിന്നും പെട്രോൾ എടുത്ത് ബസ്സിനു തീയിടാമോ? പൗരന്മാർക്ക് നാശനഷ്ടങ്ങൾ ഉണ്ടാക്കുമോ? അങ്ങനെ ഒക്കെ ചെയ്താൻ പോലീസ് നടപടി ഉണ്ടാകാതിരിക്കും എന്നാണോ? ക്രമസമാധാനനില എങ്ങനെ ആണ് നിയന്ത്രണത്തിൽ കൊണ്ടുവരിക? താങ്കൾ പറയൂ ഇവരെല്ലാവരും വിദ്യാർത്ഥികൾ ആണെങ്കിൽ ആരാണ് അകത്തുനിന്നും കല്ലെറിയുന്നത്? എന്തിനാണ് ചെയ്യുന്നത്? അതിന്റേയും ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ട്. എന്നാൽ ഞാൻ ഇപ്പോഴും പറയുന്നു കോൺഗ്രസ്സ്, തൃണമൂൽ കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ്, ആം ആദ്മി പാർട്ടികൾ തെറ്റിദ്ധാരണ പരത്തുന്നതുകൊണ്ടാണ്. നിങ്ങൾ ഒരു പത്രപ്രവർത്തകയല്ലേ? നിങ്ങൾ ആ നിയമം വായിച്ചതല്ലേ? നിങ്ങൾ പറയൂ ആ നിയമത്തിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് എതിരായി എന്താണുള്ളത്?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ന്യൂനപക്ഷങ്ങൾ സി എ എ (സിറ്റിസൺഷിപ്പ് അമെന്റ്മെന്റ് ആക്റ്റ്- പൗരത്വ ഭേദഗതി നിയമം)യിൽ ഇല്ലെങ്കിൽ ഇത് കേവലം ഒരു സൂചന മാത്രമാണ്. ഇതിന്റെ അടുത്ത ലക്ഷ്യം എൻ ആർ സി (നാഷണൽ രജിസ്റ്റർ ഫോർ സിറ്റിസൺസ് - ദേശീയ പൗരത്വ രജിസ്റ്റർ) ആണ്. ഇതു വച്ച് നിങ്ങൾ ഹിന്ദുക്കളെ ഈ രാജ്യത്തെ പൗരന്മാർ ആക്കും. പിന്നീട് എൻ ആർ സി കൊണ്ടുവരും. മുസ്ലീങ്ങളെ പുറത്താക്കും. ഈ ആശങ്കയാണ് അവർക്കുള്ളത്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ശരി ശരി. അതാണ് അപ്പോൾ ആശങ്ക. എൻ ആർ സി എന്നത് ആരാണ് കൊണ്ടുവന്നത്? ബി ജെ പി ആണോ അത് കൊണ്ടുവന്നത്? അല്ല. കോൺഗ്രസ്സ് പാർടിയാണ് അതിനു തുടക്കം കുറിച്ചത്. 1985-ൽ അസാം ഉടമ്പടിയിൽ ആസാമിൽ പൗരത്വ രജിസ്റ്റർ നടപ്പിലാക്കും എന്ന് ഉറപ്പ് നൽകിയത് രാജീവ് ഗാന്ധിയാണ്. കൂടാതെ ഞാൻ ഒന്നുകൂടി വ്യക്തമാക്കാം. പൗരത്വ നിയമം 1955 14(a) വ്യവസ്ഥ കൂട്ടിച്ചേർത്ത് 2004 ഡിസംബർ 3നു നോട്ടിഫിക്കേഷൻ ഇറക്കിയത് ആരുടെ സർക്കാരാണ്? യു പി എ സർക്കാരാണ്. 2004 ഡിസംബർ 3നു ഇറക്കിയ ഈ നോട്ടിഫിക്കേഷൻ അനുസരിച്ചാണ് ഭാരതസർക്കാർ എൻ ആർ സി നടപ്പിലാക്കുക. അത് കൊണ്ടുവന്നത് കോൺഗ്രസ്സ് പാർടിയാണ്. അതിനു ശേഷം 2009 ഉള്ളിൽ ആ പട്ടികയിക് 4(a) കൂട്ടിച്ചേർത്തു. അത് കൃത്യമായും എൻ ആർ സിയ്ക്കുള്ള വ്യവസ്ഥയാണ്. ഇപ്പോൾ കോൺഗ്രസ്സ് പാർടി ചോദിക്കുന്നത് എന്തിനാണ് എൻ ആർ സി നടപ്പിലാക്കുന്നത് എന്നാണ്? എന്തിനാണ് നിങ്ങൾ (കോൺഗ്രസ്സ് പാർട്ടി) അതിനുള്ള വ്യവസ്ഥകൾ കൊണ്ടുവന്നത്? അങ്ങനെ വ്യവസ്ഥകൾ കൊണ്ടുവന്നതിനു പിന്നിലെ ഉദ്ദേശം എന്തായിരുന്നു? ഈ നിയമം പൂർണ്ണമായും കോൺഗ്രസ്സിന്റെ കാലത്ത് ഉണ്ടാക്കിയതാണ്. അത് ശരിയാണെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. ലോകത്ത് പൗരന്മാരുടെ രജിസ്റ്റർ ഇല്ലാത്ത ഏതെങ്കിലും രാജ്യം ഉണ്ടോ? പാകിസ്താനിലേയും ബംഗ്ലാദേശിലേയും അഫ്ഗാനിസ്ഥാനിലേയും മുഴുവൻ മുസ്ലീങ്ങൾക്കും ഇന്ത്യയിൽ പൗരത്വം നൽകണം എന്ന് കോൻഗ്ഗ്രസ്സ് പാർട്ടി പറയുമോ? നാളെ അങ്ങനെ ഒരു പ്രസ്താവന സോണിയ ഗാന്ധി ഇറക്കട്ടെ.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ഇന്ന് പ്രതിപക്ഷ പാർടികൾ രാഷ്ട്രപതിയുടെ അടുത്ത് പോയിരുന്നു. അവർ പറയുന്നത്....&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഈ നിയമത്തെ എതിർക്കുന്ന എല്ലാവരോടും ഉള്ള എന്റെ വെല്ലുവിളി ഇതാണ്,&amp;nbsp; പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഭാരത്തിലെ പൗരത്വം ആഗ്രഹിക്കുന്ന എല്ലാ മുസ്ലീം സഹോദരന്മാർക്കും ഭാരതത്തിലെ പൗരത്വം നൽകണമെന്നാണ് തങ്ങളുടെ ആവശ്യം എന്ന് നിങ്ങൾ രാജ്യത്തെ ജനങ്ങളോട് പറയൂ. നാളെത്തന്നെ പറയൂ. അങ്ങനെ പറയാൻ സാധിക്കില്ല എങ്കിൽ ഈ നിയമത്തെ എതിർക്കാതിരിക്കുക. ഞങ്ങൾ എന്തു ചെയ്യാനാണ്. എൻ ആർ സി യിൽ എന്താണുള്ളത്? എൻ ആർ സി ഈ രാജ്യത്തെ പൗരന്മാരുടെ രജിസ്റ്റർ തയ്യാറാക്കുന്നതിനുള്ള വ്യവസ്ഥയാണ്. ഈ രാജ്യത്ത് ആർക്കും (രേഖകൾ ഇല്ലാതെ) താമസിക്കാം എന്നാണോ? ഏത് രാജ്യത്താണ് പൗരന്മാരുടെ രജിസ്റ്റർ ഇല്ലാത്തത്? ലോകത്തിൽ എല്ലാ രാജ്യങ്ങളിലും പൗരന്മാരുടെ രജിസ്റ്റർ ഉണ്ട്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ആധാർ കാർഡ്, വോട്ടർ കാർഡ് ഇങ്ങനെയുള്ള രേഖകൾ ഒന്നും ഒരാൾക്ക് ഈ രാജ്യത്തെ പൗരത്വത്തിനുള്ള രേഖയല്ലേ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: അല്ല. ഒരിക്കലും അല്ല. അതുകൊണ്ടൊന്നും&amp;nbsp; പൗരത്വം സ്ഥാപിക്കാൻ ആകില്ല. ആധാർ കൊണ്ട് പ്രത്യേകിച്ചും ഇല്ല. ആധാർ ഒരു പ്രത്യേക ഉദ്ദേശത്തോടെ രൂപം കൊടുത്തതാണ്. ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുക തന്നെ വേണം. അത് തയ്യാറാക്കുന്നത് കൊണ്ട് ആർക്ക് എന്ത് അപകടം സംഭവിക്കാനാണ്? എന്തിനാണ് ഭയക്കുന്നത്? ഈ രാജ്യത്തെ പൗരന്മാർക്ക് ഒരു ദോഷവും വരില്ല. രാജ്യത്തെ പൗരനായിട്ടുള്ള ഒരു മുസൽമാനും എൻ ആർ സികൊണ്ട് ഒരു അപകടവും വരില്ല എന്ന് സർക്കരിനു വേണ്ടി ഞാൻ ഉറപ്പ് നൽകുന്നു. ഒരിക്കലും ഉണ്ടാകില്ല. ഉണ്ടാകാൻ പോകുന്നുമില്ല. എൻ ആർ സിയ്ക്ക് മുകളിൽ കോടതി ഉണ്ട്. പരാതികൾ വന്നാൽ കോടതിയിൽ പോകാം. കോടതി വാദം കേൾക്കും. തീരുമാനം എടുക്കും. ഈ പ്രക്രിയ ആരംഭിച്ചിട്ടുപോലും ഇല്ല. അപ്പോഴേയ്ക്കും നിങ്ങൾ ഇത്രയധികം ബഹളം വെയ്ക്കുന്നത് എന്തിനാണ്? അതും പൗരത്വ ഭേദഗതി നിയമവും തമ്മിൽ എന്തു ബന്ധമാണുള്ളത്? ഒരു ബന്ധവും ഇല്ല.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: എന്നാൽ കോൺഗ്രസ്സും മറ്റ് പ്രതിപക്ഷ പാർടികളും ഇന്ന് രാഷ്ട്രപതിയെ കണ്ട് പറയുന്നത് പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം എന്നാണ്. ഇത് പിൻവലിക്കുമോ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഒരിക്കലും ഇല്ല. നിയമം പിൻവലിക്കാനുള്ള ഒരു സാധ്യതയും ഇല്ല&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: അമിത് ഷാ ജി താങ്കൾ...&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: സ്വന്തം മതവിശ്വാസങ്ങൾ സംരക്ഷിക്കുന്നതിനു ഈ രാജ്യത്ത് ശരണാർത്ഥികളായി എത്തിച്ചേർന്ന&amp;nbsp; ഈ കോടിക്കണക്കിനു ആളുകളെ സംരക്ഷിക്കേണ്ടത് നെഹ്രു - ലിയാക്കത്ത് ഉടമ്പടി അനുസരിച്ച് ഈ രാജ്യത്തിന്റെ ഉത്തരവാദിത്വമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കോൺഗ്രസ്സിന്റെ അന്നത്തെ നേതാക്കൾ മതത്തിന്റെ അടിസ്ഥനത്തിൽ ഈ രാജത്തെ വിഭജിക്കാൻ കൂട്ടുനിന്നില്ലായിരുന്നു എങ്കിൽ ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല. നിങ്ങൾ രാജ്യത്തിന്റെ വിഭജനം മതത്തിന്റെ അടിസ്ഥാനത്തിൽ നടത്തി. അപ്പോൾ അവിടത്തെ ന്യൂനപക്ഷങ്ങൾക്ക് ആ രാജ്യത്ത് സംരക്ഷണം കിട്ടുന്നില്ല എങ്കിൽ അവർ എവിടെ പോകും? ഇനി ഇതാണ് തർക്കമെങ്കിൽ നിങ്ങൾ പറയൂ, ഉഗാണ്ടയിൽ നിന്നും ധാരാളം ഹിന്ദുക്കൾ ഇവിടെ വന്നല്ലൊ. അപ്പോൾ എന്തുകൊണ്ട് അവർക്ക് പൗരത്വം നൽകി?&amp;nbsp; ഇന്ദിരാ ജി തന്നെ 1971-ൽ എന്തുകൊണ്ട് കുറെ പേർക്ക് പൗരത്വം നൽകി? &lt;a href=&quot;https://en.wikipedia.org/wiki/Dandakaranya_Project&quot; target=&quot;_blank&quot;&gt;ദണ്ഡകാരണ്യ പദ്ധതി&lt;/a&gt; എന്തായിരുന്നു? എന്തുകൊണ്ട് പൗരത്വം നൽകി? ശ്രീലങ്കയിൽ നിന്നും വന്ന ആറുലക്ഷം കുടുംബങ്ങൾക്ക് പൗരത്വം നൽകിയത് എന്തിനാണ്? ഇതേ അടിസ്ഥാനത്തിൽ ആണ് നൽകിയ. എന്നാൽ ഇപ്പോൾ ഭാരതിയ ജനത പാർടി അതേ കാര്യം നടപ്പിലാക്കുമ്പോൾ അതിനു മറ്റൊരു നിറം നൽകുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. ഇത് രാഷ്ട്രീയ ആരോപണം നടത്തേണ്ട വിഷയം അല്ല. ഇത് പൂർണ്ണമായും രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമാക്കുന്നതിനായുള്ള വിഷയമാണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ഇതിൽ ഒന്നു രണ്ട് ചോദ്യങ്ങൾ കൂടി ഉയർന്നു വരുന്നുണ്ട്. താങ്കൾ ഇതെല്ലാം പാർലമെന്റിൽ വ്യക്തമാക്കി. എന്നിട്ടും ഇപ്പോൾ പ്രക്ഷോഭങ്ങൾ ഉയർന്നു വരുന്നു. ഇപ്പോൾ സർവ്വകലാശാലകളിൽ...&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: താങ്കൾ ഇനിയും ഇതിനെ പർവ്വതീകരിച്ചു കാണിക്കാതിരിക്കുക. സർവ്വകലാശാലകളിൽ നടക്കുന്നതെന്താണെന്ന്&amp;nbsp; എനിക്കും അറിയാം താങ്കൾക്കും അറിയാം. നാലായിരത്തിൽ അധികം സർവ്വകലാശാലകൾ ഉണ്ട്. അതിൽ ഇരുപത്തിരണ്ട് സർവ്വകലാശാലകളിൽ അതിൽ തന്നെ അഞ്ച് സർവ്വകലാശാലകളിൽ ആണ് യഥാർത്ഥത്തിൽ പ്രക്ഷോഭണങ്ങൾ നടക്കുന്നത്. ജാമിയ മിലിയ, ജവഹർ ലാൽ മെഹ്രു യൂണിവേഴ്സിറ്റിയിലെ ചില കുട്ടികൾ, ലഖ്നൗ സർവ്വകലാശാലയിൽ, അലിഗഡ് മുസ്ലീം സർവ്വകലാശാലയിൽ. മറ്റുള്ള സർവ്വകലാശാലകളിൽ ഒരു തെറ്റിദ്ധാരണ ആണ് പരക്കുന്നത്, കുട്ടികളുടെ നേരെ അക്രമം ഉണ്ടായി. വിദ്യാർത്ഥികളുടെ നേരെ അല്ല അക്രമം നടത്തുന്നവരുടെ നേരെ ആണ് നടപടി ഉണ്ടായത്. അത് ഉണ്ടാവുക തന്നെ ചെയ്യും. അല്ലാതെ എങ്ങനെ ആണ് ക്രമസമാധാനപാലനം നടത്തുന്നത്?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: താങ്കൾ&amp;nbsp; പറയുന്നത് ജാമിയ മിലിയയിൽ ഉണ്ടായ പോലീസ് നടപടി അനിവാര്യം ആണെന്നു തന്നെ ആണോ? പോലീസ് ക്യാമ്പസ്സിൽ കടന്നത്, ലൈബ്രറിയിൽ കടന്നത്...&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഞാൻ ഇപ്പോഴും പറയുന്നത് ആരാണോ ക്രമസമാധാനത്തിനു ഭംഗം വരുത്തുന്നത്, പൊതുമുതൽ നശിപ്പിക്കാൻ ഇറങ്ങിത്തിരിക്കുന്നത് അവർക്കെതിരെ പോലീസിനു നടപടി സ്വീകരിക്കേണ്ടതായി തന്നെ വരും.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: അനുവാദമില്ലാതെ സർവ്വകലാശാലകളുടെ ഉള്ളിൽ കടന്നും?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: കല്ല് എവിടെ നിന്നാണ് വന്നത്? വിദ്യാർത്ഥികൾ അല്ലാത്ത കുറെ അധികം ആളുകൾ സർവ്വകലാശാലകൾക്കുള്ളിൽ ഉണ്ടായിരുന്നു എന്നതും ഇപ്പോൾ തെളിയിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ പലരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. വീഡിയോ ഉണ്ട്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: വീഡിയോയിൽ നിന്നും പോലീസ് നടത്തിയ അതിക്രൂരമായ ലാത്തിചാർജ്ജ് ആണെന്നതും മനസ്സിലാകുന്നുണ്ട്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: എത്ര ബസ്സുകൾക്കാണ് തീവച്ചത്? താങ്കൾ അതിനെ പിന്തുണയ്ക്കുന്നുണ്ടോ? ഈ വിദ്യാർത്ഥികൾ ബസ് കത്തിച്ചത് ശരിയാണോ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അവതാരിക: അക്രമങ്ങളെ ആരും പിന്തുണയ്ക്കുന്നില്ല.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: പിന്നെ അക്രമം എങ്ങനെ ഇല്ലാതാവും എന്നാണ്. ഉപദേശം കൊണ്ട് ഇല്ലാതാവുമോ? നിങ്ങളുടെ പരിപാടികൾ കണ്ട് ഇല്ലാതവുമോ? അക്രമങ്ങൾക്ക് വലിയ പ്രചാരണം ആണല്ലൊ നൽകുന്നത്. ടൈംസ് നൗ മുഴുവൻ അക്രമത്തിന്റെ ദൃശ്യങ്ങൾ ആണ്. അക്രമം എങ്ങനെ അവസാനിപ്പിക്കും എന്നതിനു എനിക്ക് ഒരു മാർഗ്ഗം പറഞ്ഞുതരൂ. അക്രമം അവസാനിപ്പിക്കുകയും വേണം കടുത്ത നടപടികൾ ഉണ്ടാകാനും പാടില്ല. നിങ്ങൾക്ക് അക്രമങ്ങൾ മാർക്കറ്റ് ചെയ്യുകയും വേണം. എല്ലാം കൂടി എങ്ങനെ നടക്കാനാണ്. പറയൂ.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: അമിത് ഷാ ജി താങ്കൾ ആഭ്യന്തരമന്ത്രി ആണ്. ക്രമസമാധാനം താങ്കളുടെ ചുമതലയാണ്. സമ്മതിക്കുന്നു. അതേസമയം തന്നെ താങ്കൾ ഒരു ഭാരതീയ പൗരനും ആണ്. രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ആശങ്കയുള്ള ഒരു വിഭാഗത്തെയാണ് താങ്കൾ പ്രതിനിധാനം ചെയ്യുന്നതും. ഒരുമിനിറ്റ് താങ്കളുടെ രാഷ്ട്രീയം മാറ്റിവച്ച് മാനുഷീകതയോടെ എന്റെ ഒരു ചോദ്യത്തിനു ഉത്തരം പറയണം എന്ന് ആവശ്യപ്പെടുന്നു.&amp;nbsp; നമ്മുടെ സാമൂഹ്യ രാഷ്ട്രീയ സ്ഥിതി മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കുന്ന നടപടികൾ രാജ്യത്താകമാനം അസ്വസ്ഥത പടർത്തുന്നു എങ്കിൽ അത്തരം നടപടികൾ സ്വീകരിക്കുന്നത് ശരിയാണോ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: താങ്കൾ കൃത്യമായ ചോദ്യങ്ങൾ ചോദിച്ചാൽ ഞാൻ കൃത്യമായ ഉത്തരം നൽകാം.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ഞാൻ കൃത്യമായി ചോദ്യം ചോദിക്കാം. ആർട്ടിക്കിൾ 370 അതിനെ കുറിച്ച്..&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഒരു സെക്കന്റ്. ആർട്ടിക്കിൾ 370 കൊണ്ടുവന്നപ്പോൾ തന്നെ അത് താൽക്കാലികമായതാണെന്ന് എല്ലാവരും പറഞ്ഞിരുന്നു. അത് ഒരിക്കലും എടുത്തുകളയാൻ പാടില്ലാത്തതാണ് എങ്കിൽ അത് താൽക്കാലികമാണെന്ന് എന്തുകൊണ്ട് പറഞ്ഞു?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: അത് നമ്മൾ മുൻപും ചർച്ചചെയ്തതാണ്. താങ്കളുടെ വാദങ്ങൾ ശരിയായിരിക്കും എന്ന് ഞാനും കരുതുന്നു.&amp;nbsp; എന്റെ ചോദ്യം ഇത്രയധികം കാര്യങ്ങൾ ഒന്നിനു പുറകെ ഒന്നായി കൊണ്ടുവന്നാൽ അത് ഉൾക്കൊള്ളാനുള്ള സമയം സമൂഹത്തിനു കിട്ടേണ്ടതെല്ലെ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഇതിനെല്ലാം എന്തു സാമ്യമാണുള്ളത്. ആർട്ടിക്കിൾ 370 കശ്മീരിനു വേണ്ടി&amp;nbsp; ഉള്ളതാണ്. ഇപ്പോൾ അവിടെ കുഴപ്പങ്ങൾ ഒന്നും ഇല്ല. സമാധാനമുണ്ട്. ജനങ്ങൾ സ്വതന്ത്രമായി ജീവിക്കുന്നുണ്ട്. കർഫ്യു പിൻവലിച്ചിട്ടുണ്ട്. ഒരു കുഴപ്പവും ഇല്ല. എന്താണ് പ്രശ്നം?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: അങ്ങനെ എങ്കിൽ ആസാമിൽ എന്താണ് പ്രശ്നങ്ങൾ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ആസാമിൽ ഒരു വലിയ പ്രക്ഷോഭം നടന്നു, അതിന്റെ കാരണം വിദേശികളായ അഭയാർത്ഥികളെ നിലനിറുത്തണോ വേണ്ടയോ എന്നതാണ്. ഒന്ന് എൻ ആർ സി കൊണ്ടുവരുക എന്നത്. രണ്ടാമത്തേത് ആസാമിന്റെ അസ്തിത്വത്തിന്റെ സംരക്ഷനത്തിനായി ക്ലോസ് ആറ് അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുക. കോൺഗ്രസ്സ് 1985 മുതൽ ക്ളൊസ് ആറിനെ ഓർത്തതു പോലും ഇല്ല. ഭാരതീയ ജനത പാർടിയുടെ സർക്കാർ വന്നതിനു ശേഷം ക്ലൊസ് ആറ് അനുസരിച്ചുള്ള കമ്മറ്റി ഉണ്ടാക്കി, 2019-ൽ ഞങ്ങൾ കമ്മറ്റി പുനഃസംഘടിപ്പിച്ചു. ഇന്ന് ആസാമിലെ പൂർവ്വവാസികളുടെ സ്തിത്വത്തിനു, അവരുടെ സംസ്കാരത്തിനു, അവിടത്തെ ജങ്ങൾക്ക് ജോലിയിൽ ലഭിക്കേണ്ട സംവരണത്തിനു ഒക്കെ ക്ലോസ് ആറ് അനുസരിച്ചുള്ള കമ്മറ്റി നടപടികൾ സ്വീകരിക്കുന്നുണ്ട്. ഞങ്ങൾ അതിനു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ രണ്ട് ദിവസം വലിയ പ്രക്ഷോഭങ്ങൾ നടന്നു.&amp;nbsp; ഇത് എൻഡ് ലിസ്റ്റണെന്നുള്ള തെറ്റിദ്ധാരണയുടെ പേരിൽ ആയിരുന്നു അത്. അത് എന്റ് ലിസ്റ്റ് അല്ല. 2014 ഡിസംബർ 31 വരെ ശരണാർത്ഥികളായി വന്നവർക്ക് പൗരത്വം നൽകേണ്ടതുണ്ട്. ഈ കാര്യത്തിൽ വ്യക്തത വന്നതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പതുക്കെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മൂന്നു ദിവസമായി അവിടെ അക്രമസംഭവങ്ങൾ ഒന്നും തന്നെ ഇല്ല. സമാധാനത്തോടെ..&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: നാലു പേർ അവിടെ കൊല്ലപ്പെട്ടു.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: അതെ അതു ശരിയാണ്. കോൺഗ്രസ്സിന്റെ കാലത്ത് ഇതുപോലെ കലാപം ഉണ്ടായപ്പോൾ 885 പേർ കൊല്ലപ്പെട്ടു.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ഈ കലാപത്തിന്റെ ആവശ്യം മുഴുവൻ ശരണാർത്ഥികളും പുറത്താക്കപ്പെടമെന്നതായിരുന്നു. ഹിന്ദുക്കളിലും മുസ്ലീങ്ങളിലും അവർ ഒരു വ്യത്യാസവും കണ്ടില്ല.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഹിന്ദുക്കളിലും മുസ്ലീങ്ങളിലും ഞങ്ങളും ഒരു വ്യത്യാസവും കാണുന്നില്ല. ഈ രാജ്യം വിഭജിക്കപ്പെട്ടപ്പോൾ നെഹ്രു - ലിയാക്കത്ത് ഉടമ്പടിയിൽ വിശ്വസിച്ച് അവിടെ താമസിച്ചവരെ എന്തു ചെയ്യണം? നാളെ ലോകത്തെ ഏതെങ്കിലും രാജ്യം അവിടത്തെ ഹന്ദുക്കളെ പുറത്താക്കിയാൽ അവർ എവിടെ പോകും? കോൺഗ്രസ്സ് ഉഗാണ്ടയിൽ നിന്നുള്ള ഹിന്ദുക്കൾക്ക് എന്തുകൊണ്ടാണ് ഇന്ത്യയിൽ അഭയം നൽകിയത്?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ഹിന്ദുക്കളെ കുറിച്ച് മാത്രം ചിന്തിക്കുക, അവരുടെ സുരക്ഷയെ കുറിച്ച് മാത്രം ആശങ്കപ്പെടുക...&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ആദ്യം ഒന്ന് മനസ്സിലാക്കൂ.&amp;nbsp; ഈ മൂന്ന് രാജ്യങ്ങളിലേയും ഹിന്ദുക്കളെ കുറിച്ച് പറയുന്നത് ആ രാജ്യങ്ങൾ മുസ്ലീം രാജ്യങ്ങൾ ആയതുകൊണ്ടാണ്, കൃസ്ത്യാനികളെ കുറിച്ച് പറയുന്നത് മൂന്നും ഇസ്ലാമിക രാജ്യങ്ങൾ ആയതുകൊണ്ടാണ്, സിഖ്, ബുദ്ധ, ജൈന വിഭഗങ്ങളെ കുറിച്ച് പറയുന്നത് ഇത് മൂന്നും ഇസ്ലാമിക രാജ്യങ്ങൾ ആയതുകൊണ്ടാണ്. ഇസ്ലാമിക രാജ്യങ്ങളിൽ ഇസ്ലാം വിഭാഗത്തിൽ പെടുന്നവർക്ക് എങ്ങനെ മതാനുഷ്ഠാനങ്ങൾ തുടരാൻ സാധിക്കാതെ വരുന്നതെന്ന് നിങ്ങൾ പറയൂ.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: അതിന്റെ പേരിൽ നമ്മുടെ രാജ്യത്ത് ഇങ്ങനെ ഒരു പ്രശ്നം നടക്കുന്നത്...&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഇവർ നമ്മുടെ നാട്ടുകാർ തന്നെ ആണ്. താങ്കൾ ഇത്രയും പറഞ്ഞതു കൊണ്ട് ഞാൻ&amp;nbsp; ചിലത് പറയാം. &lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
പണ്ഡിറ്റ് ജവഹർലാൽ നെഹ്രു ജി &quot;രാഷ്ട്രീയ അതിർത്തികൾ കാരണം നമ്മളിൽ നിന്നും അകലെ ആയ സഹോദരീ സഹോദരന്മാരെ നമ്മൾ കാണുന്നുണ്ട്. ഈ സമയത്ത് ഈ സ്വാതന്ത്ര്യ ആഘോഷങ്ങളിൽ അവർക്ക് പങ്കെടുക്കാൻ പറ്റാത്തതിൽ വിഷമവും ഉണ്ട്. എന്തു തന്നെ സംഭവിച്ചാലും അവർ നമ്മുടേതാണ്. എപ്പോഴും നമ്മുടേതായിരിക്കും. അവരുടെ സുഖദുഃഖങ്ങളെ കുറിച്ച് നമുക്ക് ആശങ്ക ഉണ്ടായിരിക്കും.&quot;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഇനി രാജേന്ദ്രപ്രസാദ് തന്റെ പ്രസംഗത്തിൽ പറഞ്ഞു &quot;ഒറ്റപ്പെട്ടു പോയ ആ വ്യക്തികളെ പുനരധിവസിപ്പിക്കുന്നതിൽ നമ്മൾ ആശങ്കയുള്ളവരായിരിക്കും. അവർക്കുണ്ടാകുന്ന പ്രയാസങ്ങളേയും ബുദ്ധിമുട്ടുകളേയും കുറിച്ച് രാജ്യം ആലോചിക്കേണ്ടതുണ്ട്.&quot;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
സർദാർ വല്ലഭായി പട്ടേൽ &quot;സ്വാതന്ത്ര്യ സമരത്തിൽ നമ്മൾക്കൊപ്പം നിന്ന നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളും പെട്ടന്നുണ്ടായ ഈ അതിർത്തികൾ മൂലം വിദേശികളാകുന്ന പ്രശ്നമില്ല. അവരെ നമ്മൾ സ്വീകരിക്കേണ്ടതാണ്&quot;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഇനി കോൺഗ്രസ്സ് പ്രവർത്തക സമിതിയുടെ പ്രസ്താവന ശ്രദ്ധിച്ചു കേൾക്കണം &quot; കോൺഗ്രസ്സ് സ്വന്തം ജീവൻ സംരക്ഷിക്കുന്നതിനു അതിർത്തികടന്ന് വന്നതും വരാനിരിക്കുന്നവരും ആയ പാകിസ്താനിലെ മുഴുവൻ അമുസ്ലീങ്ങൾക്കും പൂർണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ ബാധ്യസ്ഥമാണ്&quot; അമുസ്ലീം ഇത് കോൺഗ്രസ്സിന്റെ പ്രസ്താവന ആണ്. ഈ പ്രസ്താവന 25 നവംബർ 1947 ലേതാണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഇനി മഹാത്മഗാന്ധി 25 ഡിസംബർ 1947 &quot; പാകിസ്താനിൽ താമസിക്കുന്ന ഹിന്ദുക്കളും സിഖുകാരും (ഞാൻ ഈ വാക്കുകൾ ആവർത്തിക്കാൻ ആഗ്രഹിക്കുന്നു) പാകിസ്താനിൽ വസിക്കുന്ന ഹിന്ദുക്കളും സിഖുകാരും അവിടെ താമസം തുടരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അവിടെ താമസിക്കാനുള്ള സാഹചര്യം നല്ലതല്ലെങ്കിൽ അവർക്ക് നിസംശയം ഭാരതത്തിലേയ്ക്ക് വരാവുന്നതാണ്. ഭാരതം അവരെ സ്വീകരിക്കേണ്ടതാണ്&quot;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ഇവരൊന്നും മതനിരേപേക്ഷവാദികൾ അല്ലായിരുന്നോ? കോൺഗ്രസ്സ് ജവഹർലാൽ നെഹ്രുവിനേയും മഹാത്മഗാന്ധിയേയും സർദാർ പട്ടേലിനേയും രാജേന്ദ്രപ്രസാദിനേയും പാർടിയുടെ തന്നെ പ്രസ്താവനയേയും ഒക്കെ മറന്നു പോയോ? ഇവരൊന്നും മതനിരപേക്ഷർ അല്ലായിരുന്നോ? മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിച്ചത് തെറ്റാണെന്ന് അവർക്ക് അറിയാമായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ വിഭജനം നടക്കാൻ പാടില്ലായിരുന്നു. അങ്ങനെ നടന്നില്ലായിരുന്നു എങ്കിൽ ഈ സ്ഥിതി വരില്ലായിരുന്നു.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: അപ്പോൾ രാജ്യത്ത് നടക്കുന്ന ഈ പ്രക്ഷോഭണങ്ങൾ എല്ലാം പ്രതിപക്ഷം പരത്തുന്ന തെറ്റിദ്ധാരണ മൂലമാണെന്ന് താങ്കൾ ഉറച്ചു വിശ്വസിക്കുന്നു?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: നൂറു ശതമാനം. നൂറു ശതമാനം.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: താങ്കൾ ആരോപണം ഉന്നയിക്കുക ആണോ? ഇത് താങ്കൾക്ക് തെളിയിക്കാൻ ആകുമോ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഞാൻ ഇത് എത്ര വട്ടം പറഞ്ഞു. തെളിയിക്കാൻ എന്താണുള്ളത്. ലോകം കാണുന്നതല്ലെ? അവരെന്താണ് പറയുന്നതെന്ന് ലോകം കണ്ടുകൊണ്ടിരിക്കുകയല്ലെ? ഇതിൽ ന്യൂനപക്ഷങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. പൗരത്വ ഭേദഗതി നിയമത്തിൽ രാജ്യത്തെ ന്യൂനപക്ഷ വിഭാഗത്തിലെ പൗരന്മാർക്ക് എന്ത് നഷ്ടമാണ് സംഭവിക്കുക എന്നത് നിങ്ങൾ ഒന്ന് പറയൂ.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ഇത്രയും സർവ്വകലാശാലകളിൽ ഇങ്ങനെയുള്ള&amp;nbsp; പ്രതിഷേധങ്ങൾ ഉണ്ടാകുക, അതിനെ താങ്കൾ കൃത്രിമപ്രതിഷേധങ്ങൾ ആണെന്നാണോ കരുതുന്നത്?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഞാൻ അങ്ങനെ അല്ല പറഞ്ഞത്. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുമായി ചർച്ച ചെയ്യാനും തയ്യാറാണ്.&amp;nbsp; ഞാൻ ഇത് കൃത്രിമമായ പ്രക്ഷോഭണങ്ങൾ ആണെന്ന് പറഞ്ഞില്ല. ഞാൻ പറഞ്ഞത് വിദ്യാർത്ഥികളെ തെദ്ധിരിപ്പിച്ചിരിക്കുക ആണെന്നാണ്. ആ വാക്കാണ് ഞാൻ പറഞ്ഞത്. ഞാൻ ഇന്നും പറയുന്നു. എല്ലാ വിദ്യാർത്ഥികളും പൗരത്വ ഭേദഗതി നിയമം നല്ലപോലെ വായിച്ചു മനസ്സിലാക്കണം. 22 സർവ്വകലാശാലകളിൽ പ്രതിഷേധങ്ങൾ ഉണ്ട്. അതിൽ തന്നെ നാലെണ്ണത്തിൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ട്. മറ്റുള്ളവർ വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ അക്രമങ്ങളിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സമരരംഗത്തുള്ളത്. നാല് സർവ്വകലാശാലകൾ ഏതൊക്കെ ആണെന്ന് ഞാൻ താങ്കളോട് പറഞ്ഞതുമാണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: അതായത് താങ്കളുടെ സർക്കാർ വിദ്യാർത്ഥികളുമായി ചർച്ചചെയ്യാൻ സന്നദ്ധമാണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ എന്താണ് ചെയ്യുന്നത്? നിങ്ങളോട് മാത്രമല്ലല്ലൊ സംസാരിക്കുന്നത്. അത് വിദ്യാർത്ഥികളും കേട്ടുകോണ്ടിരിക്കുകയല്ലെ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം&amp;gt; മെഹ്ബൂബ മുഫ്തി ജിയുടെ ഒരു ട്വീറ്റ് അല്പം മുൻപ് വന്നിട്ടുണ്ട്. അവർ പറയുന്നത് ആർട്ടിക്കിൾ 370 ഇല്ലാതാക്കിയത്, അയോദ്ധ്യകേസിലെ വിധി,&amp;nbsp; വിവേചനപരമായ പൗരത്വ ഭേദഗതി നിയമം ഇവയെല്ലാം മുസ്ലീങ്ങളെ സ്ഫോടനത്തിന്റെ വക്കിൽ എത്തിച്ചിരിക്കുകയാണ്. ഇത് പുതിയ ഇന്ത്യയുടെ പതുക്കെയുള്ള മരണമാണ്. .&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: അല്ല. ഒന്നൊന്നായി എല്ലാത്തിനും മറുപടി പറയാം. ഞാൻ ആദ്യമേ പറഞ്ഞു ആർട്ടിക്കിൾ 370 ഉണ്ടാക്കിയ സമയത്തു തന്നെ അത് താൽക്കാലികമായ ഒന്നാണെന്ന് പറഞ്ഞിട്ടുണ്ട്. ആർട്ടിക്കിൾ 370 കാരണം ഈ രാജ്യത്തിനു വളരെ വലിയ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. തീവ്രവാദത്തെ നേരിടേണ്ടിവന്നിട്ടുണ്ട്. നാല്പതിനായിരത്തിൽ അധികം ജീവനുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും കശ്മീരിലെ കുട്ടികളുടെ, കാശ്മീരിലെ പൗരന്മാരുടെ. അതുകൊണ്ട് ആർട്ടിക്കിൾ 370 ഇല്ലാതാക്കി. അത് ആദ്യമേ തന്നെ താൽക്കാലികമാണെന്ന് പറഞ്ഞിരുന്നതും ആണ്. രണ്ടാമത്തേത്, രാം ജന്മഭൂമിയുടെ വിഷയം. അയോദ്ധ്യ ആക്റ്റ് ആരാണ് ഉണ്ടാക്കിയത്? ഞാനല്ല ഉണ്ടാക്കിയത്. എന്റെ പാർടിയും അല്ല. കോൺഗ്രസ്സ് പാർടിയാണ് അയോദ്ധ്യ ആക്റ്റ് ഉണ്ടാക്കിയത്. അയോദ്ധ്യ ആക്റ്റ് എന്താണ് പറയുന്നത്. സുപ്രീംകോടതി വിധിവരുമ്പോൾ അയോദ്ധ്യയിൽ സർക്കാർ ഏറ്റെടുത്ത ഭൂമി വിധി ആർക്കാണോ അനുകൂലമാവുന്നത് അവർക്ക് കൈമാറും. സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ച് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ഉൾപ്പടെയുള്ളത് ഒരു വിധി പ്രസ്താവിച്ചു. അതും നിങ്ങൾ സ്വീകരിക്കില്ല എന്നാണോ? അതിണേയും പാർടിയുമായി കൂട്ടുക്കെട്ടുമോ? 1994-ൽ അയോദ്ധ്യ ആക്റ്റ് ആരാണ് കൊണ്ടുവന്നത്? കോൺഗ്രസ്സ് പാർടിയാണ് കൊണ്ടുവന്നത്. സുപ്രീംകോടതി എന്ത് തീരുമാനം എടുക്കുന്നുവോ അവർക്ക് ഈ ഭൂമി നൽകും. ഇതിൽ ഭാരതീയ ജനത പാർടിയുടെ റോൾ എന്താണ്? അവിടെ പരിപാവനമായ രാമക്ഷേത്രം നിർമ്മിക്കപ്പെടേണ്ടതു തന്നെ ആണെന്നത് ഞങ്ങളുടെ തീരുമാനം ആണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: താങ്കൾ പറയുന്നത് നാല് മാസത്തിനുള്ളിൽ...&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: സുപ്രീംകോടതി തൊണ്ണൂറു ദിവസത്തിനുള്ളിൽ എന്നാണ് പറഞ്ഞത്. ഞാൻ മുപ്പത് ദിവസം കൂടി കൂട്ടിയാണ് പറഞ്ഞത്. സുപ്രീംകോടതി തൊണ്ണൂറ് ദിവസം എന്നാണ് പറഞ്ഞത്. നിങ്ങൾ പിന്നെ കോടതി വിധികൾ ഒന്നും വായിച്ചുനോക്കാറില്ലല്ലൊ. കേവലം തലക്കെട്ടുകൾ മാത്രമാണ് വായിക്കുന്നത്. ആ വിധി വായിച്ചു നോക്കൂ. വിധിയിൽ പറയുന്നത് തൊണ്ണൂറു ദിവസത്തിനുള്ളിൽ ഈ കാര്യങ്ങൾ (ഭൂമി കൈമാറ്റം, ട്രസ്റ്റിന്റെ രൂപീകരണം എന്നിങ്ങനെ) പൂർത്തിയാക്കേണ്ടത് ഭാരത സർക്കാരിന്റെ ഉത്തരവാദിത്വം ആണെന്നാണ്. നേരെ മറിച്ച് ഞാൻ മുപ്പത് ദിവസം കൂടി ചേർത്തു. എനിക്കെതിരെ കോടതിയലക്ഷ്യ നടപടി വരാം. ഞാൻ അല്ല നാലുമാസം എന്ന്&amp;nbsp; തീരുമാനിച്ചത്, സുപ്രീംകോടതിയുടെ വിധി തന്നെ തൊണ്ണൂറു ദിവസം എന്നാണ് പറഞ്ഞത്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ഞാൻ താങ്കളോട് ചോദിക്കുന്നത് ആർട്ടിക്കിൽ 370 താങ്കൾ നീക്കം ചെയ്തപ്പോൾ...&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഇല്ല കഴിഞ്ഞില്ല. മൂന്നാമത്തേത് പൗരത്വഭേദഗതി നിയമം അതിന്റേയും മുഴുവൻ അടിസ്ഥാനം ഇട്ടത് കോൺഗ്രസ്സ് പാർടിയാണ്. ഞങ്ങൾ അല്ല.&amp;nbsp; ഇത് എല്ലാവരും പറഞ്ഞതാണ്. നെഹ്റു-ലിയാക്കത്ത് ഉടമ്പടി ശരിയായി പാലിക്കപ്പെടുന്നില്ലെങ്കിൽ അവരെ സ്വീകരിക്കുക തന്നെ വേണമെന്ന്.&amp;nbsp; ഈ ഉടമ്പടി ഉണ്ടാക്കിയതും ഞങ്ങൾ അല്ല. കോൺഗസ്സ് പാർടിയുടെ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ജി ആണ്. അദ്ദേഹം വളരെ അധികം പ്രാവശ്യം കോൺഗ്രസ്സ് പാർട്ടിയുടെ അദ്ധ്യക്ഷനും ആയിട്ടുണ്ട്. അതുകൂടാതെ കോൺഗ്രസ്സ് പാർടിയുടെ പ്രസ്താവനയും ഉണ്ട്. ഈ രാജ്യത്തുള്ളവരുടെ മുന്നിൽ ഉച്ചത്തിൽ ആ പ്രസ്താവന വായിക്കണം. അത് മനസ്സിലാക്കണം.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: അമിത് ഷാ ജി ഒരു ചോദ്യം. ഈ സമയത്ത് രാജ്യത്തിനു മുന്നില പല വെല്ലുവിളികളും ഉണ്ട്. സാമ്പത്തിക രംഗത്ത് വെല്ലുവിളികൾ ഉണ്ട്. സാമൂഹ്യരംഗത്ത് വെല്ലുവിളികൾ ഉണ്ട്. രാഷ്ട്രീയരംഗത്ത് വെല്ലുവിളികൾ ഉണ്ട്. ഞാൻ ചോദിക്കുന്നത് മുൻപ് എല്ലാവരുമായി കാര്യങ്ങൾ ചർച്ചചെയ്ത് സമവായത്തിൽ എത്തി കാര്യങ്ങൾ തീരുമാനത്തിൽ എത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ആ കാലം ഇനി തിരിച്ചുവരില്ലെ? ഇപ്പോൾ കേവലം ഏറ്റുമുട്ടൽ രാഷ്ട്രീയം മാത്രമാണല്ലൊ നടക്കുന്നത്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: അങ്ങനെ അല്ല. നോക്കൂ സുപ്രീംകോടതി ഉത്തരവിൽ ഞങ്ങൾ എന്ത് സമവായം ഉണ്ടാക്കാൻ ആണ്? കേസ് ജയിക്കുന്നവർക്ക് (അയോദ്ധ്യയിൽ ഏറ്റെടുത്ത) സ്ഥലം വിട്ടുകൊടുക്കും എന്ന് (അയോദ്ധ്യ) ആക്റ്റ് ഉണ്ടാക്കിക്കൊണ്ട് കോൺഗ്രസ്സ് പാർടി ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. അതിൽ എന്തു സമവായം ഉണ്ടാക്കാൻ ആണ്? കോടതിയുമായി ഞങ്ങൾക്ക് സമവായം ഉണ്ടാക്കാൻ സാധിക്കുമോ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: (ആർട്ടിക്കിൾ) 370 ഉം......&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഒരു മിനിറ്റ്. 370-ന്റെ കാര്യത്തിലും ഭരണഘടനയിൽ തന്നെ എഴുതി വച്ചിട്ടുണ്ട് ഇത് താൽക്കാലികം ആണെന്ന്.&amp;nbsp; പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഞാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏതാണ്ട് 140-ൽ അധികം സംഘടനകളുമായി ചർച്ച നടത്തി. എല്ലാ പാർട്ടികളും പടുന്ന സംഘടനകളുമായി. കോൺഗ്രസ്സ് പാർടിയുടെ ഉൾപ്പടെ എല്ലാ സംസ്ഥാനങ്ങളിലേയും സംഘടനകളുമായി. ഒരു സംസ്ഥാനത്തിൽ നിന്നുമാത്രം ആരും വന്നില്ല. ആസാമിൽ നിന്നും. ബാക്കി സംസ്ഥാനങ്ങളിലെ സംഘടനകളിലെ എല്ലാ നേതാക്കളുമായും ഞാൻ ചർച്ച നടത്തി.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: അവിടെ ഇത്രയധികം ഒഴിവാക്കലുകൾ. കശ്മീരിനു ഒരു ഒഴിവാക്കലും ഇല്ല. കശ്മീരിനെ കൂട്ടിച്ചേർക്കാൻ 370 ഒഴിവാക്കി. എന്നാൽ ബാക്കി സ്ഥലങ്ങളിൽ താങ്കൾ പൗരത്വ ഭേദഗതി നിയമത്തിൽ ഒഴിവാക്കലുകൾ നൽകി. താങ്കൾ ഐ എൽ പി (ഇന്നർ ലൈൻ പെർമിറ്റ്) ഉണ്ടാക്കി...&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: വീണ്ടും... വീണ്ടും... ഒരു കാര്യം കൂടി. ഒരു ഒഴിവാക്കലും ഞങ്ങളുടെ കാലത്ത് വരുത്തിയിട്ടില്ല. ഇന്നർ ലൈൻ പെർമിറ്റ് ഞാൻ മണിപ്പൂരിൽ മാത്രമാണ് അധികമായി അനുവദിച്ചത്. മണിപൂരിലെ ചില സ്ഥലങ്ങളിൽ മാത്രം. ബാക്കി മുഴുവൻ ഒഴിവാക്കലുകളും കോൺഗ്രസ്സ് സർക്കാരുകളുടെ കാലത്ത് വിവിധ കാലഘട്ടങ്ങളിൽ കൊണ്ടുവന്നതാണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: അപ്പോൾ അല്ലാം കോൺഗ്രസ്സിന്റേതാണ്. ബി ജെ പിയുടെതായി ഒന്നും ഇല്ല?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: അങ്ങനെ ഞാൻ പറയുന്നത് താങ്കൾ വിശ്വസിക്കണ്ട. താങ്കൾ സ്വയം പരിശോധിച്ചു നോക്കൂ. ഇന്നർ ലൈൻ പെർമിറ്റ് ആരാണ് കൊണ്ടുവന്നത്? ഞാൻ അല്ല കൊണ്ടുവന്നത്. എന്റെ പാർട്ടിയും അല്ല. കോൺഗ്രസ്സ് ആണ് കൊണ്ടുവന്നത്. താങ്കൾ പരിശോധിച്ചു നോക്കൂ. കോൺഗ്രസ്സ് ആണ് ചെയ്തതെന്ന് മറ്റുള്ളവർ പറയുമ്പോൾ അത് തെറ്റാണ്, സത്യമല്ല എന്ന് പറയരുത്. ആ വാദം അംഗീകരിക്കാൻ പോകുന്നില്ല. എല്ലാം ചെയ്തിട്ടുണ്ടെങ്കിൽ ചെയ്തിട്ടുള്ളത് തന്നെ ആണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: എൻ ആർ സി നടപ്പിലാക്കിയപ്പോൾ 19 ലക്ഷത്തിൽ അധികം ആളുകൾ എസ് ആർ സിയ്ക്ക് വെളിയിൽ വന്നു. അതിൽ വളരെയധികം ആളുകൾ ഹിന്ദുക്കൾ ആണ്. അതുകൊണ്ട് അവർക്ക് വേണ്ടി ഭേദഗതികൾ കൊണ്ടുവരും. അവർക്ക്......&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: അതുകൊണ്ട് അവർക്ക് വേണ്ടി ഉണ്ടായതല്ല. കേവലം അഞ്ചുലക്ഷം ആളുകളെ ബാധിക്കുന്ന വിഷയം അല്ല. കോടിക്കണക്കിനു ആളുകൾ ഉണ്ട്. അവരുടെ അവകാശമാണ്. ഞാൻ താങ്കളുടെ ചാനലിനോട് ആവശ്യപ്പെടുന്നത് അവരുടെ കോളനികളിൽ പോയി രാജ്യത്തെ ജനങ്ങളെ അവരുടെ ദുരവസ്ഥ കാണിക്കണം എന്നാണ്. അഫ്ഗാനിസ്ഥാനിൽ നിന്നും വന്ന സിഖ് വിഭാഗക്കാർ ദില്ലിയിൽ തന്നെ ഉണ്ട്. അവരെ നിങ്ങൾ ദയവായി ഈ രാജ്യത്തിനു കാണിച്ചു കൊടുക്കൂ. ഹരിയാനയുടേയും ഡൽഹിയുടെയും അതിർത്തിയിൽ പാകിസ്ഥാനിൽ നിന്നും വന്ന ദളിതരുടെ ഒരു കോളിനിയുണ്ട്. ഒന്ന് അവിടെ പോയി നോക്കൂ. അവർ എങ്ങനെ ആണ് കഴിയുന്നതെന്ന്. അവരുടെ മൂന്നാമത്തെ തലമുറയാണ് ഇപ്പോൾ ഉള്ളത്. എന്നിട്ടും പൗരത്വം ലഭിച്ചിട്ടില്ല.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: അമിത് ഷാ ജി സമവായം രാഷ്ട്രീയ പാർട്ടികളുടെ ഇടയിൽ മാത്രമല്ല, സമവായം രാജ്യത്തെ ജനങ്ങളോടും ആവശ്യമാണ്. അതുകൊണ്ട് ഇത്തരത്തിൽ ഒരു ബില്ല് കൊണ്ടുവരുന്നതിനു മുൻപ് എന്തുകൊണ്ടാണ് അത് ഒരു വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച് ജങ്ങളുടെ ആശയം അറിഞ്ഞ് നടപ്പിലാക്കാനുള്ള ശ്രമം ഉണ്ടാവാത്തത്.....&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി:&amp;nbsp; നാവിക ജി താങ്കൾ ഏത് ലോകത്താണ് ജീവിക്കുന്നത്. ഞങ്ങളുടെ പ്രകടന പത്രികയിൽ പറഞ്ഞിട്ടുണ്ട്. ഞാൻ മുന്നൂറിലധികം സമ്മേളനങ്ങളിൽ തൊണ്ടപൊട്ടിച്ച് പ്രസംഗിച്ചപ്പോൾ പറഞ്ഞിട്ടുണ്ട്. മോദി ജി പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ എല്ലാ നേതാക്കളും പറഞ്ഞിട്ടുണ്ട്. ഏതാണ്ട് ആറ് കോടിയിൽ അധികം ആളുകളുമായി ഞങ്ങൾ ആശയവിനിമയം നടത്തിയിട്ടുണ്ട്. എല്ലാവരുടേയും മുന്നിലാണ് ഇതെല്ലാം അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ നിങ്ങളെ പോലുള്ളവർ ധരിച്ചു വച്ചിരിക്കുന്നത് പ്രകടനപത്രിക വെറും പ്രകടനത്തിനുള്ളതാണെന്നാണ്. ഞങ്ങളെ സംബന്ധിച്ച് അത് നടപ്പിലാക്കാനുള്ളതാണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ബി ബി സിയുടെ ഒരു റിപ്പോർട്ടർ പറഞ്ഞത് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടയ്ക്ക് പോലീസ് അയാളേയും ആക്രമിച്ചു എന്നാണ്? ഈ അന്തരീക്ഷം രാജ്യത്തിനു നല്ലതാണോ? സാമ്പത്തിക രംഗത്ത് ഒരുപാട് വെല്ലുവിളികൾ നേരിടുന്ന അവസരത്തിൽ....&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഈ അന്തരീക്ഷം രാജ്യത്തിനു നല്ലതാണെന്ന് ഞാൻ പറയുന്നില്ല. പക്ഷെ ക്രമസമാധാന നില തകരാറിൽ ആകുമ്പോൾ അവിടെ അകപ്പെടുന്ന എല്ലാവർക്കും അതിന്റെ ഫലം നേരിടേണ്ടി വരും. അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു എന്ന് തന്നെ ആണ് എന്റെ അഭിപ്രായം. ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ഈ അന്തരീക്ഷം എത്ര സമയം കൊണ്ട് നിയന്ത്രണവിധേയമായിത്തീരും എന്നാണ് അങ്ങ് കരുതുന്നത്. അങ്ങേയ്ക്ക് ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇനിയും എത്രനാൾ ഈ അശാന്തിയുടെ അരക്ഷിതത്വത്തിന്റെ അന്തരീക്ഷം നീണ്ടു നിൽക്കും?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: നോക്കൂ അങ്ങനെ പറയുന്നത് ശരിയല്ല. സ്ഥിതിഗതികൾ വലിയൊരു പരിധിവരെ നിയന്ത്രണവിധേയം തന്നെ ആണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ സമാധാനം പുനഃസ്ഥാപിച്ചുകഴിഞ്ഞു. ബംഗാളിലും ഇപ്പോൾ സ്ഥിതി ശാന്തമാണ്. ദില്ലിയിൽ ഒന്നു രണ്ട് സ്ഥലങ്ങളിൽ ഇന്ന് അക്രമങ്ങൾ നടന്നിട്ടുണ്ട്. ന്യുനപക്ഷങ്ങൾ നേതാക്കളുടെ തെറ്റിദ്ധാരണ ജനകമായ വാക്കുകളിൽ വീഴാതെ ഈ നിയമം&amp;nbsp; വായിച്ച് മനസ്സിലാക്കണം. ഈ നിയമം ഭാരതത്തിലെ ന്യൂനപക്ഷങ്ങൾക്ക് എതിരല്ല. അവർക്ക് ഒരു നഷ്ടവും അവർക്ക് ഉണ്ടാവില്ല. എൻ ആർ സി നടപ്പിലായാലും ഭാരതത്തിലെ പൗരന്മാരായ മുസ്ലീങൾക്ക് ഒരു നഷ്ടവും ഉണ്ടാവില്ല. അത് അവർ മനസ്സിലാക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഇങ്ങനെയുള്ള നിയമങ്ങൾ ഉണ്ടാകുമ്പോൾ പ്രതിഷേധങ്ങൾ ഉണ്ടാകുക എന്നത് സ്വാഭാവികം ആണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ പരക്കുകയാണ്. നമുക്ക് മുൻപേ അറിയമായിരുന്നു....&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: പ്ലീസ് നാവിക ജി. പരക്കുകയല്ല. എവിടെ ആണ് പരക്കുന്നത്? കുറഞ്ഞു വരുകയാണ്. നേരത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മുഴുവൻ ഉണ്ടായിരുന്നു. ഇപ്പോൾ അവിടെ ഇല്ല. രണ്ട് ദിവസം മുൻപ് ബംഗാളിൽ ഉണ്ടായിരുന്നു. ഇന്ന് ബംഗാളിൽ ഇല്ല. എവിടെ ആണ് പരക്കുന്നത്?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: സർ ദില്ലിയിൽ വരെ എത്തിയില്ലേ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ദിലിയിൽ നേരത്തെ ഉണ്ടായിരുന്നല്ലൊ.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ഐ ഐ ടി മദ്രാസിൽ ഉണ്ട്, കേരളത്തിൽ ഉണ്ട്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഐ ഐ ടി മദ്രാസിൽ എന്താണുള്ളത്? കുറച്ചു കുട്ടികൾ പ്രതിഷേധിച്ചിട്ടുണ്ട്. താങ്കൾ എങ്ങനെ ഉള്ള ജനാധിപത്യം ആണ് ആഗ്രഹിക്കുന്നത്? പ്രതിഷേധം ഉണ്ടാവും. അക്രമം എവിടെ ആണെന്ന് പറയൂ. ഇത്തരം വാക്കുക ആണ് അക്രമം പരത്തുന്നത്. ദയവുചെയ്ത് അത്തരം വാക്കുകൾ ഉപയോഗിക്കാതിരിക്കൂ. അഞ്ചു ദിവസം കൊണ്ട് അക്രമങ്ങൾ കുറഞ്ഞു വരുകയാണോ കൂടി വരുകയാണോ എന്ന് എന്നോട് പറയൂ. താങ്കൾ (അക്രമം) പടരുകയാണെന്നാണ് പറയുന്നത്. അത് തെറ്റിദ്ധാരണ പരത്തുന്നതാണ്. അതുകൊണ്ട് ദയവു ചെയ്ത് അത്തരം പദങ്ങൾ ഉപയോഗിക്കാതിരിക്കൂ.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: എന്നാൽ ഈ സമയത്ത് ഈ ചോദ്യത്തിനു ഇത്രയും പ്രാധാന്യം വരാനുള്ള കാരണം ഞാൻ പറഞ്ഞു. അത് സാമ്പത്തിക രംഗം ആശങ്കയിൽ ആണ്. ഈ സമയത്ത് നമ്മുടെ ശ്രദ്ധപതിയേണ്ടത് ആ വിഷയങ്ങളിൽ. കാർഷിക രംഗം നോക്കിയാൽ, വ്യാപാര രംഗം&amp;nbsp; നോക്കിയാൽ, കയറ്റുമതി രംഗം നോക്കിയാൽ, ജി ഡി പി വളർച്ച നോക്കിയാൽ, ഫാക്ടറികളിലെ ഉല്പാദനം നോക്കിയാൽ, നിർമ്മാണ മേഖല നോക്കിയാൽ എല്ലായിടത്തും ആശങ്കയാണ്. നികുതി വരുമാനം കുറഞ്ഞു വരുകയാണ്. എല്ലാ സംസ്ഥാനങ്ങളും പരാതി പറയുകയാണ്. ഞങ്ങളുടെ പൈസ ചോദിച്ചിട്ടും കേന്ദ്രത്തിൽ നിന്നും കിട്ടാത്ത അവസ്ഥയാണുള്ളത്.&amp;nbsp; ഇത്തരം ഒരു അവസ്ഥയിൽ ഇങ്ങനെയുള്ള സംഭവങ്ങൾ നടക്കുന്നത് സാമ്പത്തിക രംഗത്തെ കൂടുതൽ വിഷമത്തിലാക്കുമെന്ന് താങ്കൾക്ക് തോന്നുന്നില്ലെ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഇത് രണ്ടും രണ്ട് വിഷയമാണ്. ദയവുചെയ്ത് ഇവ തമ്മിൽ കൂട്ടിക്കുഴയ്ക്കരുത്. സാമ്പത്തിക രംഗത്തെ കുറിച്ചാണെങ്കിൽ ഞാൻ പലവട്ടം പറഞ്ഞു കഴിഞ്ഞതാണ് ഇത് ലോക സാമ്പത്തിക രംഗത്തെ മാന്ദ്യത്തിന്റെ പ്രതിഫലനം ആണ്. അത് ഭാരതത്തിലും ഉണ്ട്. നിർമ്മല ജി ഇതിനെ വളരെ നന്നായി നേരിടുന്നുമുണ്ട്. നികുതി വരുമാനം ഇപ്പോൾ കുറയുകയല്ല, കൂടുകയാണ് ചെയ്തിട്ടുള്ളത്. ഒരു ലക്ഷത്തി ആറായിരം കോടി കവിഞ്ഞിരിക്കുന്നു.&amp;nbsp; ഈ മാസത്തിൽ. അതായത് കഴിഞ്ഞ മാസത്തിൽ നവംബറിൽ. ഈ മാസവും നല്ലനിലയിൽ തന്നെ ആവാനുള്ള സാധ്യതയാണുള്ളത്. എന്നാൽ ഇതും അതും (സാമ്പത്തിക രംഗവും പൗരത്വ ബില്ലും) തമ്മിൽ ഒരു താരതമ്യവും ഇല്ല. ഇത് (പൗരത്വ ഭേദഗതി നിയമം) വളരെ കാലമായി ആവശ്യമായിരുന്ന ഒരു പരിഷ്കരണം ആണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: താങ്കൾ പറയുന്ന ഈ പരിഷ്കരണങ്ങൾ നടപ്പിലാക്കില്ല എന്നാണല്ലൊ പല സംസ്ഥാനങ്ങളും പറയുന്നത്. അങ്ങനെ നടപ്പിലാക്കാതിരിക്കാനുള്ള എന്തെങ്കിലും മർഗ്ഗം സംസ്ഥാനങ്ങൾക്ക് മുന്നിൽ ഉണ്ടോ? പ്രത്യേകിച്ചും ഇത് കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന ഒരു നിയമം ആകുമ്പോൾ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഇല്ല. അങ്ങനെ ഒരു മാർഗ്ഗം ഇല്ല.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: എന്നാൽ സംസ്ഥാന തലത്തിൽ നടത്തേണ്ട ചില പരിശിധനകൾ കടലാസു പണികൾ ഉണ്ടാവുകയാണെങ്കിൽ.....&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഇത് സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്ന വിഷയം അല്ല. കേന്ദ്രത്തിന്റെ അധികാരപരിധിയിൽ വരുന്ന വിഷയം ആണ് പൗരത്വം. ഇതിൽ മുഴുവൻ അധികാരവും കേന്ദ്ര സർക്കാരിനാണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: പശ്ചിമബംഗാൾ പോലുള്ള സംസ്ഥാനങ്ങൾ ഇത് നടപ്പിലാക്കില്ല എന്ന് പറയുമ്പോൾ...&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: പത്രങ്ങൾക്ക് തലക്കെട്ടുകൾ ഉണ്ടാക്കാൻ വേണ്ടി നൽകിയ രാഷ്ട്രീയ പ്രസ്താവനകൾക്ക് ഞാൻ മറുപടി പറയില്ല. നാവിക ജി അവർ പറയുന്നതൊന്നും നിങ്ങൾ കാര്യമായി എടുക്കുകയും വേണ്ട. എല്ലാവർക്കും അറിയാം, ഇത് കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്ന്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: എൻ ആർ സിയെ പറ്റി. താങ്കളുടെ ഒരു സഖ്യകക്ഷിയെ മഹാരാഷ്ട്രയിൽ നിങ്ങൾക്ക് ഇപ്പോൾ നഷ്ടമായി എൻ ആർ സി കാരണം....&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: എൻ ആർ സി കാരണം ആണോ നഷ്ടമായത്?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
നാവിക: അല്ല.&amp;nbsp; അല്ല. ഞാൻ...&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: മുഖ്യമന്ത്രി പദത്തിന്റെ പേരിൽ ആണ് നഷ്ടമായത്. അവർക്ക് മുഖ്യമന്ത്രി പദം വേണമായിരുന്നു.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: എൻ ആർ സി മൂലം ഇനിയും രണ്ടാമതൊരാൾ നഷ്ടപ്പെടാതിരിക്കട്ടെ. നിതീഷ് കുമാർ ജി പറഞ്ഞിട്ടുണ്ട്. അവർ എൻ ആർ സി നടപ്പിലാക്കില്ല എന്ന്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഞങ്ങൾ ചർച്ചചെയ്യും. എൻ ആർ സി ആവുമ്പോൾ ചർച്ച ചെയ്യും.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ചർച്ച നടന്നോ അതു സംബന്ധിച്ച്. കാരണം എൻ ആർ സിയിൽ അവരുടെ നയം വേറെ ആണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഇല്ല. എൻ ആർ സി ആവുമ്പോൾ തീർച്ചയായും ചർച്ച നടക്കും.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ഈ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയും പിന്നോട്ട് പോക്കും ഉണ്ടാവില്ല എന്ന കാര്യത്തിൽ താങ്കൾ ഉറച്ചു നിൽക്കുകയാണോ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഞാനും സർക്കാരും ഉറച്ചു നിൽക്കുകയാണ്. പാറപോലെ ഉറച്ചു നിൽക്കുകയാണ്. ഇതിൽ ഒരു പിന്നോട്ട് പോക്കും ഉണ്ടാകില്ല.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ഇതിന്റെ പേരിൽ ആരെങ്കിലും താങ്കൾ ഭാരതത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുകയാണെന്ന ആരോപണം ഉന്നയിച്ചാൽ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ഷാ: ആർക്കും ആരോപണം ഉന്നയിക്കാനാകില്ല. ആരോപണം ഉന്നയിച്ചാലും അത് ഏശുകയുമില്ല. കാരണം ഇതിൽ ഈ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ദോഷകരമായ ഒന്നും തന്നെ ഇല്ല. ഞാൻ തന്നെയാണ് ഈ ബിൽ തയ്യാറാക്കുന്നതിലും മറ്റും ഉണ്ടായിരുന്നത്. അതുകൊണ്ട് എനിക്ക് നല്ലപോലെ അറിയാം. ഈ ബിൽ ഭാരതത്തിലെ പൗരന്മാർക്ക് വേണ്ടിയുള്ളത് തന്നെ അല്ല. ഈ ബിൽ മൂന്നു രാജ്യങ്ങളിൽ നിന്നും അഭയാർത്ഥികൾ ആയി അവന്നവർക്ക് പൗരത്വം നൽകാനുള്ളതാണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: എൻ ആർ സി നടപ്പിലാക്കുന്നതിനുള്ള എന്തെങ്കിലും സമയപരിധി താങ്കൾ നിശ്ചയിച്ചിട്ടുണ്ടോ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഇപ്പോൾ അങ്ങനെ ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. തീരുമാനിക്കുമ്പോൾ താങ്കളെ അറിയിക്കും.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: അടുത്ത വർഷം ആദ്യ പകുതിയിൽ എൻ ആർ സി യും...&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: നാവിക ജി ഞാൻ താങ്കളോട് പറഞ്ഞല്ലൊ. തീരുമാനമാകുമ്പോൾ അറിയിക്കാം. ഒളിച്ചു പാത്തും നടപ്പാക്കാവുന്നതല്ലല്ലൊ. നിയമാനുസൃതമായി തന്നെ അതും നടപ്പാക്കും.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ഏകീകൃത സിവിൽ നിയമം, ദേശീയ പൗരത്വ രജിസ്റ്റർ ഇതിൽ ഏതിനാണ് താങ്കൾ മുൻഗണന നൽകുന്നത്?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഞാൻ ഒറ്റയ്ക്ക് എടുക്കേണ്ട തീരുമാനം അല്ല. എല്ലാ തീരുമാനങ്ങളും ക്യാബിനറ്റ് വഴിയാണ് നടപ്പിലാകുന്നത്. സമയവും സന്ദർഭവും ഒത്തുവരുമ്പോൾ നടപ്പാക്കും. ഇപ്പോൾ തീരുമാനമായിട്ടില്ല. തീരുമാനമായിരുന്നു എങ്കിൽ ഞാൻ പറയുമായിരുന്നു.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: തീയെ തീ കൊണ്ട് അണയ്ക്കാൻ സാധിക്കില്ല എന്നാണ് പറയപ്പെടുന്നത്. എവിടെ എങ്കിലും തീ പിടിച്ചിട്ടുണ്ടെങ്കിൽ, തീ എന്നതു കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ജനങ്ങളുടെ പ്രതിഷേധം ആണ്. പലതരത്തിലുള്ള ആശങ്കൾ ആണ് മനസ്സിൽ ഉള്ളത്. അത് അണയ്ക്കാൻ വെള്ളത്തിന്റെ ആവശ്യമുണ്ട്. അതിനു നമ്മൾ അതിനെ നമ്മൾ ചില കോണുകളിൽ നിന്നും പറയപ്പെടുന്നതുപോലെ ഏകാധിപത്യപരമയ തീരുമാനങ്ങൾ കൊണ്ട്....&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ക്ഷമിക്കുക. ക്ഷമിക്കുക. പാർലമെന്റിന്റെ രണ്ട് സഭകളും ചർച്ച ചെയ്ത, ഭൂരിപക്ഷത്തോടെ ആന്ധ്രപ്രദേശിന്റെ വിഭജനം ചർച്ച ചെയ്തതുപോലത്തെ ഭൂരിപക്ഷം അല്ല മാദ്ധ്യമങ്ങളെപുറത്താക്കി, വാതിലുകൾ അടച്ച് ചർച്ച ചെയ്തതതല്ല, എല്ലാവരും കേൾക്കുന്ന വിധത്തിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്ത്, എല്ലാ സംശയങ്ങൾക്കും മറുപടി നൽകി പിന്നീട് വോട്ടെടുപ്പ് നടത്തി നിയമം പാസാക്കിയ രീതിയെ നിങ്ങൾ ഏകാധിപത്യം എന്ന് പറയുന്നത് അല്ലെങ്കിൽ ഏകാധിപത്യപരമായ തീരുമാനം എന്ന് പറയുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: താങ്കൾ ഈയടുത്ത് ഝാർഖണ്ഡിൽ നടന്ന റാലിയിൽ അതിൽ (പൗരത്വ ഭേദഗതി നിയമത്തിൽ) എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമാണെങ്കിൽ....&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. ശ്രദ്ധിച്ചു കേട്ടുനോക്കൂ. ഞാൻ പറഞ്ഞത് മേഘാലയ മുഖ്യമന്ത്രി എന്നെ കാണാൻ വന്നു. മേഘാലയത്തിനു വേണ്ടി നിയമപരമായ ചില ഇളവുകൾ ആവശ്യപ്പെട്ടു. അതിന്റെ ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം. എന്നാലും ആ വിഷയം ചർച്ച ചെയ്യാം എന്ന് ഞാൻ പറഞ്ഞു. ആവശ്യമെന്നു കണ്ടാൽ നടപടി സ്വീകരിക്കാം എന്നും പറഞ്ഞു.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: അപ്പോൾ മേഘാലയത്തിനെ മാത്രം സംബന്ധിക്കുന്ന വിഷയം ആണ് അത്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: അദ്ദേഹത്തിന്റെ ആവശ്യവും മേഘാലയത്തിനെ സംബന്ധിക്കുന്നത് മാത്രം ആയിരുന്നു. എന്റെ ശബ്ദം അതിൽ ഉണ്ട്. എന്നാൽ നിങ്ങൾ അതൊന്നും മുഴുവനായി കേൾക്കാതെ അല്ലെങ്കിൽ മനഃപൂർവ്വം വളച്ചൊടിച്ച് ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നു. നിങ്ങളുടെ അടുത്ത് അതിന്റെ ക്ലിപ്പിങ്ങ് ഉണ്ടെങ്കിൽ അത് ഇതിനൊപ്പം പ്രക്ഷേപണം ചെയ്യണം എന്നാണ് എന്റെ അപേക്ഷ.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: എൻ ആർ സിയെ പറ്റി പലരും&amp;nbsp; പറയുന്നത് വരാൻ പോകുന്ന പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ധ്രുവീകരണ രാഷ്ട്രീയം നടത്താനുള്ള ഒരു രാഷ്ട്രീയ നീക്കം ആണ് ഇതെന്നാണ്?&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: നോക്കൂ നാവിക ജി, ഏതെങ്കിലും ഒരു രാജ്യത്തിന് (രേഖകൾ ഇല്ലാതെ) ആർക്കും വന്ന് താമസിക്കാവുന്ന ഒരു വിധത്തിൽ മുന്നോട്ട് പോകാൻ സാധിക്കുമോ? ഒരു അനുവാദവും ഇല്ലാതെ. പൗരത്വം എടുക്കാതെ. കോടിക്കണക്കിനു ആളുകൾ വന്നുകൊണ്ടേയിരിക്കുക. ഈ രാജ്യത്തിന് എങ്ങനെ മുന്നോട്ട് പോകാൻ സാധിക്കും. ഇത് കേവലം ബംഗാൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം അല്ല. എൻ ആർ സി ബംഗാളിനു മാത്രമായി ഉണ്ടാവുകയും ഇല്ല. ഉണ്ടാവുമ്പോൾ രാജ്യത്തിനു മുഴുവനും ബാധകമാവുന്ന വിധത്തിൽ ആവും.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ആളുകൾ പറയുന്ന മറ്റൊരു കാര്യം ഡൽഹി വരെ ഈ പ്രക്ഷോഭണം എത്തിയതിനു വരാൻ ഇരിക്കുന്ന തിരഞ്ഞെടുപ്പുമായി നേരിട്ടുള്ള ബന്ധം ഉണ്ട് എന്നാണ്. ഡൽഹിയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി. കൂടാതെ ധ്രുവീകരണം...&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: നോക്കൂ, കൂറച്ചു പാർട്ടികൾ നൽകിയിരിക്കുന്ന പ്രസ്താവനയിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത് തിരഞ്ഞെടുപ്പിൽ ധ്രുവീകരണം നടത്താനാണെന്നാണ്. എനിക്ക് അവരോടും പറയാനുള്ളത് ക്രമസാമധാന നില ശാന്തമാകേണ്ടതുണ്ട്. അതിനു അവർ സർക്കാരുമായി സഹകരിക്കണം എന്നാണ്.&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: താങ്കൾ ഇത്രയൊക്കെ പറയുന്നു, പ്രതിപക്ഷം ഇത് മനഃപൂർവ്വം സൃഷ്ടിക്കുന്നതാണ്, അവരുടെ പ്രസ്താവനകൾ ഇങ്ങനെ ആണ്. സർക്കാരിനു തെളിവുണ്ടെങ്കിൽ ഇപ്പോൾ ഈ വിഷയം കോടതിയിൽ അല്ലെ?&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: അവരുടെ പ്രസ്താവനകൾ തന്നെ സംസാരിക്കുന്ന തെളിവുകൾ ആണ്. പൗരത്വ ഭേദഗതി നിയമം എങ്ങനെ ആണ് ഭാരതത്തിലെ ന്യൂനപക്ഷങ്ങൾക്ക് എതിരാവുന്നതെന്ന് താങ്കൾ പറയൂ. ആരും പറയുന്നില്ല, ആരും മനസ്സിലാക്കി തരുന്നില്ല ഇത് എങ്ങനെ ആണ് ഭാരതത്തിലെ ന്യൂനപക്ഷങ്ങൾക്ക് വിരുദ്ധമാകുന്നതെന്ന്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജഡ്ജിമാർക്ക് പോലും ഈ വിഷയത്തിൽ വിരുദ്ധമായ അഭിപ്രായങ്ങൾ ഉണ്ട്. ചിലർ പറയുന്നു ഈ നിയമം ശരിയാണെന്ന്. ചിലർ പറയുന്നു ഈ നിയമം തെറ്റാണെന്ന്. ആർട്ടിക്കില പതിനാലിനു ഇത് എതിരാണോ എന്നതും പരിശീധിക്കപ്പെടേണ്ടതാണെന്ന്..&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: സംശയമുണ്ടെങ്കിൽ കോൺഗ്രസ്സ് പാർടി സുപ്രീംകോടതിയിൽ പോകട്ടെ. ഞാൻ എവിടെ ആണ് അവരെ തടയുന്നത്?&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: അവർ പോയിട്ടുണ്ട്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: അപ്പോൾ പിന്നെ എന്താ? അവിടെ അങ്കം നടക്കട്ടെ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ഇത് ഭരണഘടനാ വിധേയം ആണെന്ന് തെളിയിക്കാൻ താങ്കൾക്ക് സാധിക്കുമോ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: തീർച്ചയായും. ഈ നിയമം കോടതിയുടെ പരീക്ഷ പാസാകും. ഈ നിയമം പരിപൂർണ്ണമായും ഭരണഘടനാ വിധേയം ആണെന്ന് തെളിയിക്കാൻ ഞങ്ങൾക്ക് സാധിക്കുകയും ചെയ്യും. ശരിയായ പഠനം നടത്തിയ ശേഷം തന്നെ ആണ് ഈ നിയമം കൊണ്ടുവന്നത്.&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: അമിത് ഷാ ജി ഇനിയും ഒരു ചോദ്യം കൂടി ഉണ്ട് രാമക്ഷേത്രത്തെ കുറിച്ച്. താങ്കൾ പറഞ്ഞു നാല് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കും എന്ന്. നാലുമാസത്തിനുള്ളിൽ അഞ്ച് ഏക്കർ ഭൂമി മുസ്ലീങ്ങൾക്ക് കൈമാറേണ്ടതുണ്ട്. നാലുമാസത്തിനുള്ളിൽ രാമക്ഷേത്രം നിർമ്മിക്കാനുള്ള ബോർഡ് രൂപീകരിക്കേണ്ടതുണ്ട്. രാമക്ഷേത്രത്തിന്റെ നിർമ്മാണം എങ്ങനെ പൂർത്തിയാവും...&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: നാലുമാസത്തിൽ അല്ല,&amp;nbsp; മൂന്നു മാസത്തിൽ. കുറച്ചധികം സമയം കടന്നു പോയി. അതിന്റെ നടപടികൾ നടക്കുന്നുണ്ട്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: (രാമക്ഷേത്ര നിർമ്മാണത്തിനുള്ള) ബോർഡിന്റെ കാര്യത്തിൽ എപ്പോഴേയ്ക്ക് തീരുമാനം ആകും. പറഞ്ഞു കേൾക്കുന്നത് ആ ബോർഡിൽ താങ്കളും യു പിയുടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും അംഗങ്ങളാകും എന്നാണല്ലൊ.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഭാരതീയ ജനത പാർടിയുടെ ഒരു അംഗവും ആ ബോർഡിൽ ഉണ്ടാവില്ല.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ഈ ട്രസ്റ്റ് എങ്ങനെ ആയിരിക്കും. ഇതിനുള്ള പണം എങ്ങനെ കണ്ടെത്തും. സംഭാവനകളിൽ നിന്നാണോ അതോ...&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: നോക്കൂ. രണ്ടുകാര്യം ഞാൻ വ്യക്തമാക്കാം. ഭരതീയ ജനത പാർടിയുടെ ഒരു അംഗവും ഈ ട്രസ്റ്റിൽ ഉണ്ടാവില്ല. രണ്ടാമത് സർക്കാർ ഇതിനു വേണ്ടി പണം ചിലവാക്കുകയും ഇല്ല. ട്രസ്റ്റിനു സമൂഹത്തിൽ നിന്നും തന്നെ പണം കണ്ടെത്തി ക്ഷേത്രം നിർമ്മിക്കേണ്ടതായി വരും.&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: എത്രനാൾ കൊണ്ട് ഈ ക്ഷേത്രനിർമ്മാണം അവസാനിക്കും എന്നത് സംബന്ധിച്ച് താങ്കൾക്ക് എന്തെങ്കിലും അഭിപ്രായം ഉണ്ടോ?&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: അത് ക്ഷേത്രം പണിയുന്നവർ തീരുമാനിക്കും. ഞങ്ങൾക്ക് സുപ്രീംകോടതി ഉത്തരവ് നൽകിയിരിക്കുന്നത് ഈ നടപടികൾ തൊണ്ണൂറു ദിവസം കൊണ്ട് പൂർത്തിയാക്കണം എന്നാണ്. അത് പൂർത്തിയാക്കാൻ ഞങ്ങൾക്ക് കഴിയും എന്ന് തന്നെ ആണ് എന്റെ വിശ്വാസം.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: അമിത് ജി വീണ്ടു വീണ്ടും ഉയർന്നു വരുന്ന മറ്റൊരു പ്രശ്നം സാധി പ്രഗ്യയുമായി ബന്ധപ്പെട്ടതാണ്. സാധ്വി പ്രഗ്യ പാർലമെന്റിൽ താൻ നടത്തിയ പ്രസ്താവനയിൽ മാപ്പു പറഞ്ഞിട്ടുണ്ട്. എന്നാലും പ്രതിപക്ഷ ഇത് വീണ്ടു പലപ്പോഴും ആയുധമാക്കുന്നുണ്ട്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: കേവലം ഖേദം പ്രകടിപ്പിക്കുക അല്ല ചെയ്തത്. ആ സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നു. എന്റെ ബില്ലിലെ ചർച്ചയായിരുന്നു. ആ സമയത്ത് ശഹീദ് ഉദ്ധംസിങ്, ഗോഡ്സെ രണ്ട് പേരെക്കുറിച്ചും ഒരേ സമയം പരാമർശം വന്നു. അവർ പറഞ്ഞത് ശഹീദ് ഉദ്ധംസിങ്ങിനെ കുറിച്ചാണെന്ന് എനിക്ക് തോന്നി. പക്ഷെ എല്ലാവരും പറഞ്ഞു അവർ പറഞ്ഞത് ഗോഡ്സെയെ കുറിച്ചാണെന്ന്. അങ്ങനെ വന്നപ്പോൾ അദ്ധ്യക്ഷനോട് ക്ഷമപറഞ്ഞിട്ടുണ്ട്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: പാർട്ടി അവർക്ക് താക്കീതും നൽകിയിട്ടുണ്ട്&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: അതെ താക്കീതും നൽകിയിട്ടുണ്ട്&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: പൗരത്വ് ഭേദഗതി നിയമത്തെ കുറിച്ചുള്ള ഈ ചർച്ചകൾ നടക്കുന്ന അവസരത്തിൽ രാഹുൽ ഗാന്ധി പറഞ്ഞത് മുൻപ് മേക്ക് ഇൻ ഇന്ത്യയെ എന്നാണ് പറഞ്ഞിരുന്നത് എന്നാൽ ഇപ്പോൾ അത് റേപ് എന്നാണ് പറയുന്നത്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: രാഹുൽ ഗാന്ധി ഇന്ന് എവിടെയാണ്?&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: താങ്കൾ പറയൂ. താങ്കൾ ആഭ്യന്തരമന്ത്രി അല്ലെ. താങ്കളുടെ കൈവശം രാഹുൽ ഗാന്ധി എവിടെ ആണെന്ന വിവരം ഉണ്ടാകുമല്ലൊ.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: പ്രതിപക്ഷത്തെ നേക്കാളുടെ വിവരങ്ങൾ ആഭ്യമന്ത്രിയുടെ അടുത്ത് എത്താറില്ല. ഒരു പത്രപ്രവർത്തകൻ ആണ് വിളിച്ചു പറഞ്ഞത് കൊറിയയിൽ പോയിരിക്കുക ആണെന്ന്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ശരിയായിരിക്കാം,&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഞാൻ കാര്യമായി പറഞ്ഞതാണ്. മറ്റ് ഉദ്ദേശം ഒന്നുമില്ല. എല്ലാ നേതാക്കളും രാഷ്ട്രപതിയെ കാണാൻ പോയപ്പോൾ അദ്ദേഹം കൊറിയയ്ക്ക് പോയിരിക്കയാണെന്ന് ഏതോ മാദ്ധ്യമപ്രവർത്തകൻ പറഞ്ഞതാണ്. ശരിയാണോ എന്നൊന്നും ഞാൻ അന്വേഷിച്ചില്ല. അത്രയും സത്യസന്ധത ഞാൻ അദ്ദേഹത്തോട് കാണിക്കുന്നുണ്ട്. ഞാൻ അന്വേഷിച്ചില്ല.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: രാഹുൽ ഗാന്ധി പറഞ്ഞത് റേപ്പ് ഇൻ ഇന്ത്യ (ബലാത്സംഗങ്ങളുടെ ഇന്ത്യ) ആയി മാറി എന്നാണ്. അതിനു മാപ്പു പറയണം എന്ന് പറഞ്ഞപ്പോൾ ഞാൻ രാഹുൽ ഗാന്ധിയാണ് രാഹുൽ സവർക്കർ അല്ല മാപ്പു പറയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.&amp;nbsp;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: അയാൾക്ക് സവർക്കർ ആകാനും സാധിക്കില്ല. സവർക്കർ ആകണമെങ്കിൽ വലിയ ത്യാഗവും, തപസ്യയും അതിതീവ്രമായ ദേശസ്നേഹവും വേണം. ഇത് മൂന്നിൽ ഒന്നു പോലും രാഹുൽ ഗാന്ധിയുടെ വ്യക്തുത്വത്തിൽ അല്പം പോലും ഇല്ല. സവർക്കർ പന്ത്രണ്ടു വർഷം കാലപാനി ശിക്ഷയുടെ ഭാഗമായി അന്തമാനിലെ സെല്ലുലാർ ജയിലിൽ എങ്ങനെ ആണ് കഴിഞ്ഞതെന്ന് രാഹുൽ ഗാന്ധിയ്ക്ക് അറിയില്ല. അങ്ങനെ ഒരു പന്ത്രണ്ട് ദിവസം പോയിട്ട് പന്ത്രണ്ട് മണിക്കൂർ പോലും കഴിയാൻ അയാൾക്ക് ആവില്ല. ഈ രാജ്യത്തെ സ്നേഹിക്കുന്ന ഈ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഇദ്ദേഹത്തിന്റെ ഈ പരമാർശം മൂലം ദുഃഖമുണ്ടായിട്ടുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഒരു കുടുംബത്തിലെ രണ്ട് മക്കൾ അവരുടെ ജീവിതകാലത്തിൽ ആറുതവണ ആയി 50 വർഷം വീതം ഇംഗ്ലീഷുകാർ ജയിലിൽ ആക്കി, തങ്ങളുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ഭാരതമാതാവിനു വേണ്ടി ജയിൽ ശിക്ഷഅനുഭവിച്ച, രാജ്യത്തിന്റെ ചരിത്രത്തിനു പുതിയ ദിശനൽകുന്നതിനു പരിശ്രമിച്ച ആ വ്യക്തിയെ കുറിച്ച് അനാദരപൂർണ്ണമായ ഇത്തരം പ്രസ്താവനകൾ&amp;nbsp; രാഷ്ട്രീയ ഭേദമില്ലാതെ ഒരു നേതാവും നടത്താൻ പാടില്ല. അദ്ദേഹത്തിന്റെ മുത്തശ്ശി ഇന്ദിരാ ഗാന്ധി അവരുടെ സ്വന്തം സമ്പാദ്യത്തിൽ നിന്നും പതിനൊന്നായിരം രൂപ സവർക്കർ ട്രസ്റ്റിനു സവർക്കറുടെ ഓർമ്മ നിലനിറുത്തുന്നതിനായി നൽകിയ കാര്യം അദ്ദേഹം അറിവില്ലായിരിക്കും. ഇദ്ദേഹത്തെ പഠിപ്പിക്കുന്നവർ ഇതൊന്നും പഠിപ്പിച്ചുകാണില്ല. ഇന്ദിരാഗാന്ധി പതിനൊന്നായിരം രൂപ തന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്നാണ് നൽകിയത്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: അമിത് ഷാ ജി ഇപ്പോൾ അദ്ദേഹത്തിന്റെ സഖ്യകക്ഷി മുൻപ് അങ്ങയുടെ സഖ്യകക്ഷി ആയിരുന്ന സവർക്കർ ഭക്തരായ ശിവസേന ആണ്. ഒരു ചോദ്യം...&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഞാൻ മനസ്സിലാക്കുന്നത് ആ പ്രസ്താവനയിൽ ശിവസേനയും പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയെ അപലപിച്ചിട്ടുണ്ടെന്നാണ്. പത്രവാർത്തകളിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത് അങ്ങനെ ആണ്.&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ശിവസേനയുമായി നിങ്ങൾ എങ്ങനെ പിരിഞ്ഞു. ഈ കോൺക്ലേവ് മഹാരാഷ്ടയിലുള്ളവർ കണ്ടുകൊണ്ടിരിക്കുന്നതിനാൽ ഞാൻ ചോദിക്കുന്നത് എന്തായിരുന്നു പ്രശ്നം? വളരെയധികം നേരം നിങ്ങൾ ഒരു സൂചനയും നൽകിയില്ല, പിന്നെ പൊടുന്നനെ രാവിലെ സത്യപ്രതിജ്ഞ ചെയ്തു. പിന്നെ...&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: പ്രശ്നം എന്താണെന്നത് വ്യക്തമാണ്. അത് ഞാൻ പല തവണ മാദ്ധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞതും ആണ്. പ്രശ്നം മുഖ്യമന്ത്രി ആരാകണം എന്നതു തന്നെ ആണ്. ശിവസേന - ബി ജെ പി സഖ്യത്തിനു ഭൂരിപക്ഷം കിട്ടുകയാണെങ്കിൽ ദേവന്ദ്ര ഫ്ഡനവീസ് മുഖ്യമന്ത്രി ആകും അന്നത് ആദ്യമേ തീരുമാനിക്കപ്പെട്ട കാര്യം ആയിരുന്നു. ഞങ്ങൾ അത് പൊതുസമ്മേളനങ്ങളിലും, പത്രസമ്മേളനങ്ങളിലും പറഞ്ഞിരുന്നതും ആണ്. അപ്പോളൊന്നും അവർ അത് നിഷേധിച്ചതും ഇല്ല. പിന്നീട് അവർക്ക് തോന്നി അവർക്ക് മുഖ്യമന്ത്രി ആകണം എന്ന്. അങ്ങനെ അവർ ഞങ്ങളുടെ സഖ്യം ഉപേക്ഷിച്ച് കോൺഗ്രസ്സും എൻ സി പിയുമായി സഖ്യം ഉണ്ടാക്കി. ശരി അങ്ങനെ ആകട്ടെ....&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം:&amp;nbsp; താങ്കളും എൻ സി പിയുമായി സഖ്യം ഉണ്ടാക്കിയല്ലൊ. നിങ്ങൾ തന്നെ അഴിമതിക്കാരനാണെന്ന് പറഞ്ഞ അജിത് പവാറുമായി നിങ്ങൾ സന്ധിഉണ്ടാക്കിയില്ലെ?&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഞങ്ങളും ഉണ്ടാക്കി. പക്ഷെ ആരാണ് ആരംഭം കുറിച്ചത് നാവിക ജി ഒരു നിമിഷം. ശിവസേനയേയും ബി ജെ പിയേയും നിങ്ങൾക്ക് ഒരു പോലെ കാണാൻ സാധിക്കില്ല. കാരണം ഈ ജനവിധി ദേവേന്ദ്ര ഫഡ്നവീസിനും നരേന്ദ്ര മോദിയ്ക്കും അനുകൂലമായ ജനവിധി ആയിരുന്നു.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ശിവസേനയ്ക്ക് ഒരു പങ്കും ഇല്ലേ?&amp;nbsp;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: അങ്ങനെ അല്ല. ഞാൻ അങ്ങനെ അല്ല പറഞ്ഞത്. എന്നാൽ ശിവസേനയുടെ ആദിത്യ ഠാക്കറെ ഉൾപ്പടെ തിരഞ്ഞെടുപ്പിൽ മത്സരിച്ച ആരും തന്നെ ശിവസേന നേതാക്കളുടെതിനേക്കാൾ വലിയ കട്ടൗട്ട് മോദിജിയുടെ വയ്ക്കാത്തവരായില്ല. ഒരാൾ പോലുമില്ല. ഞാനും പല ശിവസേന നേതാക്കളുടെ റാലികളിൽ പങ്കെടുത്തിട്ടുണ്ട്. അപ്പോഴെല്ലാം പുറകിലെ ചിത്രങ്ങൾ കണ്ടിട്ടുമുണ്ട്. നിങ്ങൾ മാദ്ധ്യപ്രവർത്തകരുടെ കൈയ്യിലും ധാരാളം ദൃശ്യങ്ങൾ ഉണ്ടാകും. അതെടുത്ത് പരിശൊധിച്ചുകൊള്ളൂ. ഈ തിരഞ്ഞെടുപ്പ് തന്നെ ഭാരതീയ ജനത പാർടിയുടെ നേതാക്കളെ മുൻനിറുത്തി&amp;nbsp; നേരിട്ടതാണ്. സംസ്ഥാനത്ത് ദേവേന്ദ്ര ഫഡ്നവീസിന്റെ പേരിലും കേന്ദ്രത്തിൽ നരേന്ദ്രമോദിയുടെ പേരിലും. അതിനു ശേഷം ഇങ്ങനെ പിരിഞ്ഞു പോകുന്നത് ശരിയല്ല.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: എന്നാൽ അജിത് പവാറിനൊപ്പം നിങ്ങൾ കൂട്ടുചേർന്നത് ശരിയാണ്. ജലശേചന അഴിമതി ഉൾപ്പടെ..&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഞാൻ ഒരു കാര്യം പറയാം. ഞങ്ങൾക്ക് അനുകൂലമായ വിധിയാണ് ഉണ്ടായത്. അത് പ്രാവർത്തികമാക്കാനുള്ള ശ്രമം നടത്തി. മുഖ്യമന്ത്രി ആയത് ദേവേന്ദ്ര ഫഡ്നവീസ് ആണ്. അജിത് പവാർ അല്ല.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: അഴിമതിയോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ല എന്ന് എന്നത് നയമായെടുത്ത താങ്കളുടെ പാർടി അജിത് പവാറിനെ പോലെ ഒരാളോട് കൂട്ടുകൂടിയത് ശരിയാണെന്ന് അങ്ങ് കരുതുന്നുണ്ടോ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഞങ്ങളുടെ ഉത്തരവാദിത്വം ഇതാണ്. ഞങ്ങളുടെ സർക്കാരിൽ ഉള്ള ആരും അഴിമതി നടത്തരുത്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: അതിനു മുൻപ് നടത്തിയ അഴിമതികൾക്ക് ഒരു പ്രശ്നവും ഇല്ല എന്നാണോ?&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;br /&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: അങ്ങനെ അല്ല പറഞ്ഞത്. ആ സാഹചര്യം അതായിരുന്നു. അതിൽ അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നു.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അത് ഒരു തെറ്റായ തീരുമാനം ആയിരുന്നു എന്ന് കരുതുന്നുണ്ടോ?&amp;nbsp;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: അത് തെറ്റായിരുന്നോ ശരിയായിരുന്നോ എന്നത് കാലം തീരുമാനിക്കട്ടെ.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: അത് തെറ്റായിരുന്നു എന്നത് താങ്കൾക്ക് ഇപ്പോളും ബോധ്യമായിട്ടില്ലെ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി:&amp;nbsp; ഈ സർക്കാർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് അതിന്റെ...&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: അപ്പോൾ താങ്കൾ രണ്ട് വാതിലും തുറന്നിട്ടിരിക്കുകയാണ്.&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: അല്ല. ഞാൻ അങ്ങനെ അല്ല പറഞ്ഞത്.&amp;nbsp; ഈ സർക്കാർ എങ്ങനെ ആണ് പ്രവർത്തിക്കുന്നത് എന്നതിനനുസരിച്ച് തീരുമാനം ഞങ്ങളും ജനങ്ങളും താങ്കളും ഒക്കെ എടുക്കും.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: അമിത് ഷാ ജി താങ്കൾ ആഭ്യന്തര മന്ത്രി ആണ്. വനിത മാദ്ധ്യമപ്രവർത്തക എന്ന നിലയിൽ എനിക്ക് താങ്കളോട് ഒരു ചോദ്യം ചോദിക്കാനുണ്ട്. ഈ രാജ്യത്ത് ധാരാളം ബലാത്സംഗങ്ങൾ നടക്കുന്നുണ്ട്. അതിൽ സ്ത്രീകൾക്ക് ഉത്കണ്ഠയുണ്ട്, ജങ്ങൾക്ക് ഉത്കണ്ഠയുണ്ട്. നിർഭയ കേസിലെ&amp;nbsp; തന്നെ എല്ലാ കോടതികളിലേയും വാദം കഴിഞ്ഞിട്ടുണ്ട്, എല്ലാ കോടതികളിലേയും വിധിയും വന്നിട്ടുണ്ട്. ഏഴുവർഷം കഴിഞ്ഞു. എന്നിട്ടും അവരുടെ ശിക്ഷ നടപ്പാക്കപ്പെട്ടിട്ടില്ല. നമ്മുടെ നിയമങ്ങൾ, നമ്മുടെ നീതിന്യായ വ്യവസ്ഥ സ്ത്രീകളോട് ന്യായമാണോ ചെയ്യുന്നത്?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: നോക്കൂ നവികജി. നിയമം അനുസരിച്ച്, വിധികൾ അനുസരിച്ച് അവരുടെ ചില അപേക്ഷകളിൽ കൂടി തീരുമാനം ആവാനുണ്ട്. അത് കഴിഞ്ഞാലെ ഡൽഹി സർക്കാരിനോ ഭാരത സർക്കാരിനോ നടപടി എടുക്കാൻ ആവൂ. ഒരാളുടെ റിവ്യു പെറ്റീഷനുകളിൽ തീരുമാനമായി ഒരു മാസത്തിനുള്ളിൽ ഡൽഹി സർക്കാർ അത് ഭാരതസർക്കാരിനു നൽകി. ഭാരത സർക്കാർ മൂന്നു ദിവസത്തിനുള്ളിൽ രാഷ്ട്രപതിയ്ക്ക് അയച്ചുകൊടുത്തു. അദ്ദേഹം അത് നിരാകരിച്ച് തിരികെ നൽകി. അപ്പോൾ രണ്ടാമത്തെ വ്യക്തി റിവ്യു പെറ്റീഷൻ നൽകി. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ കോടതി അതിൽ തീരുമാനമെടുക്കും. അതെല്ലാം കഴിഞ്ഞാലും പതിനാലു ദിവസം അവർക്ക് നിയമപരമായ സാദ്ധ്യതകൾ ആരായുന്നതിനുള്ള സമയം ഒരു കോടതി വിധി അനുസരിച്ച് ഉണ്ട്. സുപ്രീംകോടതിയിലെ അഞ്ചു ജഡ്ജിമാരുടെ ബഞ്ച് പുറപ്പെടുവിച്ച വിധിയാണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: താങ്കൾ ബില്ലുകളും നിയമങ്ങളും നടപ്പിലാക്കുന്നതിൽ അധികം സമയം എടുക്കുന്നില്ല. എന്നാലും ഇതിൽ..&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: നിയമം ഭേദഗതി ചെയ്ത് വധശിക്ഷ കൊണ്ടു വന്നത് ഞങ്ങൾ തന്നെ അല്ലെ? എന്നാൽ വധശിക്ഷയുടെ നടപടിക്രമങ്ങൾ സുപ്രീംകോടതിയാണ് തീരുമാനിച്ചിട്ടുള്ളത്. അത് എനിക്ക് മാറ്റാൻ സാധിക്കില്ല. അത് നിയമപരമായ ബാധ്യതയാണ്.&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ഹൈദരാബാദിൽ നടന്നത്. പോലീസ് ഏറ്റുമുട്ടൽ കൊലപാതകം. വളരെ അധികം ആളുകൾ അതിൽ സന്തോഷമുള്ളവരാണ്. ഇത്തരത്തിൽ ആൾക്കൂട്ടക്കൊലപാതകവും ഏറ്റുമുട്ടൽ കൊലപാതകവും നിയമപരമായി തെറ്റാണ്. എന്നാലും ആളുകൾ അതിനെ ഇന്ന് പ്രകീർത്തിക്കുന്നു. കാരണം പെട്ടന്ന് തീരുമാനം ആകുന്നുണ്ടല്ലൊ. അത് ശരിയാണോ?&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ആളുകൾ പ്രശംസിക്കുന്നുണ്ടെങ്കിൽ അതിനെ ഞാൻ എങ്ങനെ തടയാൻ ആണ്. തടയാനും പാടില്ല.&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: താങ്കൾ ആഭ്യന്തരമന്ത്രിയാണ്. ഇനി അങ്ങോട്ടുള്ള തീരുമാനങ്ങൾ ഏറ്റുമുട്ടലുകൾ വഴിയാകുമോ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഞാൻ അങ്ങനെ പറയില്ല. അങ്ങനെ ആകണം എന്ന ഉപദേശം നൽകാനും എനിക്കാവില്ല.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: അമിത് ഷാ ജി അവസാനിപ്പിക്കുന്നതിനു മുൻപ് ഒരു ചോദ്യം കൂടി അങ്ങയോട് ചോദിക്കുന്നു. ഗുലാം നബി അസാദ് പ്രതിപക്ഷ നേതാവാണ്. അദ്ദേഹം പറഞ്ഞത് ഇന്നത്തെ ബി ജെ പിയ്ക്ക് രൂപം നൽകിയത് വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ആണ്. ഇന്നത്തെ വിദ്യാർത്ഥി പ്രക്ഷേഭങ്ങൾ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ബി ജെ പിയ്ക്ക് എതിരാണ്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഒരു രാഷ്ട്രിയ പ്രതിരോധത്തെ, മൂന്നു നാല് പാർടികളിൽ ഒതുങ്ങി നിൽക്കുന്ന ഒരു ചെറിയ പ്രതിരോധത്തെ അവർ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ കുപ്പായം ഇടിവുക്കാൻ നോക്കുകയാണ്. ആസ്വപ്നം നടക്കില്ല. ഞാൻ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ കണ്ടിട്ടുണ്ട്. പങ്കെടുത്തിട്ടുണ്ട്. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഇതുപോലെ അല്ല. നാല് സർവ്വകലാശാലകളിൽ ഒതുങ്ങുന്നതല്ല.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ഉടുപ്പിന്റെ കാര്യം അങ്ങ് പറഞ്ഞതു കൊണ്ട്&amp;nbsp; പ്രധാനമന്ത്രിയുടെ ഒരു പ്രസ്താവനയെ കുറിച്ചുകൂടി ഒരു ചോദ്യം ആവാം എന്ന് കരുതുന്നു. അദ്ദേഹം പറഞ്ഞു ആളുകളെ വസ്ത്രത്തിൽ നിന്നും തിരിച്ചറിയാം എന്ന്. അതിനെ തുടർന്ന് ധാരാളം പ്രസ്താവനകളും വന്നു.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: കമന്റുകൾ വരട്ടെ. താങ്കൾ വീഡിയോകൾ നോക്കൂ. എന്നിട്ട് പറയൂ തിരിച്ചറിയാൻ സാധിക്കുന്നുണ്ടോ ഇല്ലയോ എന്ന്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: നമ്മൾ ഒറ്റപ്പെടുത്തുകയാണോ?&amp;nbsp;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: അല്ല അല്ല. ആരേയും മാറ്റി നിറുത്തുന്നില്ല. താങ്കൾ വീഡിയോ നോക്കൂ എന്നിട്ട് തീരുമാനിക്കൂ തിരിച്ചറിയാൻ സാധിക്കുന്നുണ്ടോ ഇല്ലയോ എന്ന്. പറയുന്നതും പറയാതിരിക്കുന്നതുമല്ല പ്രശ്നം. ജനങ്ങൾക്ക് മുൻപിൽ ഒരു വിഷയം അവതരിപ്പിച്ചു.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: അമിത് ഷാ ജി ചോദ്യങ്ങൾ ഇനിയും ഉണ്ട്. ധാരാളം ചോദ്യങ്ങൾ ഉണ്ട്. എന്നാൽ ഏറ്റവും അധികം ആളുകൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ഒന്നുണ്ട്. ആറുമാസം മുൻപ് തിരഞ്ഞെടുപ്പ് ജയിച്ചു വന്നു. ഇന്ന് ഇത്രയും വിഷയങ്ങൾക്കും ചർച്ചകൾക്കും ശേഷം പാർടിയുടെ ജനസമ്മതി, അമേരിക്കയിൽ പലവട്ടം പാർട്ടികളുടെ ജനസമ്മിതി നോക്കാറുണ്ട്. മെയ് മാസത്തെ തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ഉണ്ടായിരുന്ന അത്രയും തന്നെ ഇപ്പൊഴും ഉണ്ടോ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: നോക്കൂ. സംസ്ഥാനത്തിനും കേന്ദ്രത്തിനും വ്യത്യസ്തമായ അളവുകോലാണ് ഉപയോഗിക്കുന്നത്. വോട്ട് ചെയ്യുന്നതിലുള്ള മുൻഗണനകളും വ്യത്യസ്തമാണ്. എന്നാൽ ഞാൻ പറയുന്നത്.&amp;nbsp; ഹരിയാനയിൽ എട്ടോ പത്തോ സീറ്റുകൾ കുറഞ്ഞു എങ്കിലും ഞങ്ങൾ തന്നെ ആണ് വലിയ കക്ഷി ആയത്. അവിടെ ഞങ്ങളുടെ സഖ്യമാണ് ജയിച്ചത്.&amp;nbsp;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ഞാൻ ചോദിക്കുന്നത് സംസ്ഥാനങ്ങളിലെ കാര്യമല്ല, കേന്ദ്രത്തിലെ കാര്യമാണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: കേന്ദ്രത്തിൽ ഇപ്പോൾ എവിടെയാണ് പരീക്ഷണം നടന്നത് ?&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ഈ ജനങ്ങളുടെ (പ്രതിഷേധ)ശബ്ദം താങ്കൾ കേൾക്കുന്നില്ലെ?&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ജനങ്ങളുടെ ശബ്ദം താങ്കൾ പറയുന്നത് പോലെ അല്ല വരുന്നത്. താങ്കളുടെ ഒരു ചെവി അടഞ്ഞിരിക്കുകയാണ്. ഒരു ചെവികൊണ്ട് മാത്രമാണ് കേൾക്കുന്നത്. രണ്ടാമത്തെ ചെവിയും തുറക്കൂ. അപ്പോൾ കാര്യങ്ങൾ ശരിയായിട്ടാണ് നടക്കുന്നത് എന്ന് പറയുന്നവരുടെ ഇതിലും വലിയ ശബ്ദം താങ്കൾക്ക് കേൾക്കാൻ സാധിക്കും. താങ്കൾക്ക് ഒരു&amp;nbsp; ചെവിയിൽ കൂടി ഒരു ശബ്ദം മാത്രമാണ് കേൾക്കാൻ സാധിക്കുന്നത്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ഡൽഹിയിൽ തിരഞ്ഞെടുപ്പ് വരികയാണ്. ശബ്ദം എത്ര വരുന്നുണ്ട്, ഏത് ചെവിയിൽ ആണ് വരുന്നത്, എവിടന്നാണ് വരുന്നത് ഇതിന്റെ ഉത്തരം....&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ഡൽഹിയിലെ തിരഞ്ഞെടുപ്പും ഞങ്ങൾ വലിയ ഭൂരിപക്ഷത്തിൽ ജയിക്കും.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: ആം ആദ്മി പാർട്ടിയ്ക്ക് 67 സീറ്റുകൾ ആണുള്ളത്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
അമിത് ജി: ശരിയാണ്. ഞാൻ സമ്മതിക്കുന്നു. 67 സീറ്റുകൾ ഉണ്ട്. കേജ്‌രി വാൽ മുഖ്യമന്ത്രി ആണ്. എല്ലാം സമ്മതിക്കുന്നു. എന്നാൽ ഞാൻ ഇന്നു തന്നെ ഒരു റാലിയിൽ പറഞ്ഞിട്ടാണ് വരുന്നത്. ഡൽഹിയിലെ അടുത്ത സർക്കാർ ഭാരതീയ ജനത പാർടിയുടേതാവും എന്ന്.&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;br /&gt;
&lt;div style=&quot;text-align: justify;&quot;&gt;
ചോദ്യം: വെല്ലുവിളികൾ ഏറ്റെടുക്കുന്നതിൽ അമിത് ഷാ ഒരിക്കലും പിന്നാക്കം പോയിട്ടില്ല. ഞങ്ങളോട് സംസാരിച്ചതിനു വളരെയധികം നന്ദി. വിദ്യാർത്ഥികളോടും വ്യവസായ വാണിജ്യ രംഗത്തുള്ളവരോടും മുംബൈയിൽ ഇന്ന് അങ്ങ് സംസാരിച്ചു. അങ്ങേയ്ക്ക് വളരെയധികം നന്ദി.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
(17/12/2018 നു ടൈംസ് നൗ ചാനലിനു&amp;nbsp; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയ അഭിമുഖം.)&lt;/div&gt;
&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;
&lt;iframe width=&quot;320&quot; height=&quot;266&quot; class=&quot;YOUTUBE-iframe-video&quot; data-thumbnail-src=&quot;https://i.ytimg.com/vi/eNd792HSl_A/0.jpg&quot; src=&quot;https://www.youtube.com/embed/eNd792HSl_A?feature=player_embedded&quot; frameborder=&quot;0&quot; allowfullscreen&gt;&lt;/iframe&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='https://ovmthampi.blogspot.com/feeds/8018494974885381251/comments/default' title='Post Comments'/><link rel='replies' type='text/html' href='https://ovmthampi.blogspot.com/2019/12/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3856605297621479865/posts/default/8018494974885381251'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3856605297621479865/posts/default/8018494974885381251'/><link rel='alternate' type='text/html' href='https://ovmthampi.blogspot.com/2019/12/blog-post.html' title='പൗരത്വ ഭേദഗതി അമിത് ഷ ടൈംസ് നൗ ചാലിനു നൽകിയ അഭിമുഖം'/><author><name>Manikandan</name><uri>http://www.blogger.com/profile/17302153288097455896</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUINLPwuDMe46corBQ2_0ffPDYjhM_RqZyg8JeQpy5dsUQl-6fe3rVCRHcRq2vsdeJRxnGwhaDiml6sAczmspCf_E1BFB31Zjhf3NSZMLyhSkDK4lPA_pdy6kLQCoWi-E/s113/Manikandan_PP_Photolab.jpg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://img.youtube.com/vi/eNd792HSl_A/default.jpg" height="72" width="72"/><thr:total>0</thr:total><georss:featurename>Pallathamkulangara Bus Stop, SH63, Vypin, Kuzhuppilly, Kerala 682501, India</georss:featurename><georss:point>10.110000336894995 76.202413585949671</georss:point><georss:box>10.108046336894995 76.199892085949671 10.111954336894994 76.204935085949671</georss:box></entry><entry><id>tag:blogger.com,1999:blog-3856605297621479865.post-5999426281720069317</id><published>2019-12-10T12:43:00.001+05:30</published><updated>2019-12-10T23:38:37.420+05:30</updated><category scheme="http://www.blogger.com/atom/ns#" term="Amit Shah"/><category scheme="http://www.blogger.com/atom/ns#" term="CAB"/><category scheme="http://www.blogger.com/atom/ns#" term="NRC"/><category scheme="http://www.blogger.com/atom/ns#" term="Parliament"/><category scheme="http://www.blogger.com/atom/ns#" term="Social"/><title type='text'>പൗരത്വ ഭേദഗതി ബിൽ 2019 അമിത് ഷായുടെ മറുപടി</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
എന്തു കൊണ്ട് പൗരത്വ ഭേദഗതി ബിൽ കൊണ്ടുവരേണ്ടി വന്നു എന്നതിനു തന്റെ മറുപടി പ്രസംഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ വിശദീകരണവും അദ്ദേഹത്തിന്റെ മറുപടി പ്രസംഗത്തിൽ പ്രധാനപ്പെട്ടതെന്ന് എനിക്ക് തോന്നിയ ചില ഭാഗങ്ങളുടെ സംക്ഷിപ്ത വിവർത്തനം ചുവടെ ചേർക്കുന്നു. അമിത് ഷായുടെ പ്രസംഗത്തിൽ നിന്നും...&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
നരകതുല്യമായ ജീവിതം നയിക്കുന്ന കോടിക്കണിക്കിനു അഭയാർത്ഥികളുടെ യാതനകൾ അവസാനിപ്പിക്കുന്നതിനാണ് &lt;a href=&quot;https://drive.google.com/open?id=1-vT3VC5eMWKWf32PCgbT1kI1TmrKKDfr&quot; target=&quot;_blank&quot;&gt;ഈ ബിൽ&lt;/a&gt; കൊണ്ടുവന്നിട്ടുള്ളത്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;b&gt;&lt;u&gt;പതിനാലാം അനുഛേദവും പൗരത്വ ബില്ലും&lt;/u&gt;&lt;/b&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;b&gt;&lt;u&gt;&lt;br /&gt;&lt;/u&gt;&lt;/b&gt;ഈ ബിൽ ഒരു വിധത്തിലും പതിനാലാം അനുഛേദത്തിനോ ഭരണഘടനയ്ക്കോ വിരുദ്ധം അല്ല. പ്രത്യേക കാരണങ്ങൾ കൊണ്ട് ഏതെങ്കിലും ഒരു വിഭാഗത്തിനു എന്തെങ്കിലും പ്രത്യേകതകൾ നൽകുന്നത് പതിനാലാം അനുഛേദത്തിനു എതിരല്ല. മതന്യൂനപക്ഷങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന പല നിയമങ്ങളും നമ്മുടെ നാട്ടിൽ ഉണ്ട് അത് ഒന്നും തന്നെ പതിനാലാം അനുഛേദം ഉറപ്പുനൽകുന്ന തുല്ല്യതയ്ക്കുള്ള അവകാശത്തിനു&amp;nbsp; എതിരല്ല. ഈ നിയമം ഏതെങ്കിലും ഒരു മതത്തിനു വേണ്ടിയുള്ളതല്ല. ഇത് മതന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ളതാണ്. മതന്യുനപക്ഷങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയുള്ളതാണ്. അതുകൊണ്ട് തന്നെ ഈ നിയമം ഭരണഘടനയുടെ പതിനാലാം അനുഛേദത്തിനു എതിരല്ല. ഈ ബിൽ ഭരണഘടനയുടെ 14, 21, 25 അനുഛേദങ്ങൾക്ക് എതിരല്ല, പൂർണ്ണമായു ഭരണഘടനയ്ക്ക് വിധേയമാണ്.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;
&lt;u&gt;&lt;b&gt;എന്തുകൊണ്ട് മൂന്നു രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്ക് മാത്രം?&lt;/b&gt;&lt;/u&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;b&gt;&lt;u&gt;&lt;br /&gt;&lt;/u&gt;&lt;/b&gt;ഭാരതം വിഭജിക്കപ്പെട്ടത് മതത്തിന്റെ അടിസ്ഥാനത്തിൽ ആണ്. സ്വാതന്ത്ര്യത്തെ തുടർന്ന് മതത്തിന്റെ അടിസ്ഥാനത്തിൽ ഈ രാജ്യം വിഭജിക്കപ്പെട്ടില്ലായിരുന്നു എങ്കിൽ ഇന്ന് ഈ ബിൽ കൊണ്ടുവരേണ്ട ആവശ്യം ഉണ്ടാകുമായിരുന്നില്ല. രാജ്യം മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടപ്പോൾ പാകിസ്ഥാനിലും ഇന്ത്യയിലും ഉള്ള മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി &lt;a href=&quot;https://en.wikipedia.org/wiki/Liaquat%E2%80%93Nehru_Pact&quot; target=&quot;_blank&quot;&gt;നെഹ്റു - ലിയാക്കത്ത് ധാരണ&lt;/a&gt; ഒപ്പുവച്ചു. നമ്മൾ ആ ധാരണ അംഗീകരിച്ചു തന്നെ ആണ് പ്രവർത്തിച്ചു പോന്നിട്ടുള്ളത്. എന്നാൽ പാകിസ്ഥാൻ ഈ ധാരണ പലവട്ടം ലംഘിച്ചു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മതന്യൂനപക്ഷത്തിൽ പെടുന്ന അളുകളിൽ അഭയാർത്ഥികളായി ഇന്ത്യയിൽ എത്തിയിട്ടുള്ളവർക്കാണ് ഈ നിയമം മൂലം പൗരത്വം ലഭിക്കുക എന്ന് പറയുമ്പോൾ ആ രാജ്യങ്ങളുടെ അവസ്ഥ എന്താണെന്ന് നാം മനസ്സിലാക്കണം. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ അവരുടെ ഭരണഘടന അനുസരിച്ച് ഇസ്ലാമിക രാഷ്ട്രങ്ങൾ ആണെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള രാജ്യങ്ങൾ ആണ്. ബംഗ്ലാദേശ് രൂപീകൃതമായപ്പോൾ ഏതെങ്കിലും മതാധിഷ്ഠിത രാജ്യം ആയിരുന്നില്ല. എന്നാൽ പിന്നീട് അവരും തങ്ങളുടെ ഭരണഘടനാ ഭേദഗതിയിലൂടെ ഇസ്ലാമിനെ രാജ്യത്തിന്റെ ഔദ്യോഗിക മതം ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ ഈ മൂന്ന് രാജ്യങ്ങളും അവരുടെ ഭരണഘടന അനുസരിച്ച് ഇസ്ലാമിക രാജ്യങ്ങൾ ആണ്. അതുകൊണ്ട് തന്നെ ആ രാജ്യങ്ങളെ മതന്യൂനപക്ഷങ്ങൾക്ക് മുസ്ലീം സമുദായത്തിൽ പെടുന്നവർക്ക് ലഭിക്കുന്നതിനു തുല്ല്യമായ പരിഗണന ലഭിക്കുക എന്നത് അസംഭവ്യമാണ്.&lt;br /&gt;
&lt;br /&gt;
പാകിസ്ഥാനിൽ 1947-ൽ മതന്യൂനപക്ഷങ്ങൾ 23% ആയിരുന്നത് 2011-ൽ 3.7% ആയികുറഞ്ഞു. ബംഗ്ലാദേശിൽ 1947-ൽ മതന്യൂനപക്ഷങ്ങൾ 22% ആയിരുന്നത് 2011-ൽ 7.8% ആയി കുറഞ്ഞു. ഹിന്ദു,&amp;nbsp; ജെയ്ൻ, സിഖ്, പാഴ്സി, കൃസ്ത്യൻ, ബുദ്ധ വിഭാഗങ്ങളിൽ പെടുന്ന ഈ മതന്യൂനപക്ഷക്കാർക്ക് എന്തു സംഭവിച്ചു? ഒന്നുകിൽ അവരെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയരാക്കി, അല്ലെങ്കിൽ അവരിൽ കുറെ ആളുകളെ കൊന്നു കളഞ്ഞു, അതുമല്ലെങ്കിൽ അവർ സ്വന്തം വീടും സ്വത്തുക്കളും ഉപേക്ഷിച്ച് ജീവിക്കാനുള്ള ആഗ്രഹത്തോടെ ഭാരതത്തിലേയ്ക്ക് അഭയാർത്ഥികളായെത്തി. അവർക്ക് നേരെ ഉണ്ടായിട്ടുള്ള വിവിധ അക്രമങ്ങളെ കുറിച്ച് ഈ ചർച്ചയിൽ പങ്കെടുത്ത പലരും വിശാലമായി തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അതിലേയ്ക്ക് പിന്നീട് വരാം. അവർ ചെയ്ത തെറ്റ് എന്താണ്? എന്തുകൊണ്ടാണ് അവരെ ഭാരതീയ പൗരന്മാരാക്കുന്നതിനെ എതിർക്കുന്നത്? അവർക്ക് അഭിമനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണം എന്നതാണ് ബിജെപി ആഗ്രഹിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ഈ ബിൽ കൊണ്ടുവരുന്നത് ഭാരതത്തെ ഹിന്ദു രാഷ്ട്രം ആക്കാനാണെന്ന് ചിലർ ആരോപിക്കുന്നു. അങ്ങനെ യാതൊരു ഉദ്ദേശവും ഈ ബിൽ കൊണ്ടുവരുന്നതിലൂടെ ഇല്ല. ഭാരതത്തിൽ എന്താണ് ഈ കാലയളവിൽ സംഭവിച്ചതെന്നു കൂടി നോക്കാം. 1951-ൽ ഭാരതത്തിലെ ഹിന്ദുക്കൾ 84% ആയിരുന്നു. 2011-ൽ ഹിന്ദുക്കൾ 79% ആയി കുറഞ്ഞു. 1951-ൽ മുസ്ലീങ്ങൾ ഇന്ത്യയിൽ 9.8% ആയിരുന്നത് ഇന്ന് 14.23% ആണ്.&amp;nbsp; ഭാരത്തിൽ ആരോടും മതത്തിന്റെ പേരിൽ പക്ഷപാതപരമായ സമീപനം സ്വീകരിച്ചിട്ടില്ല. ഇനിയും മതത്തിന്റെ പേരിൽ ഒരു പക്ഷപാതപരമായ നിലപാടും ഭാരതത്തിൽ ഉണ്ടാകില്ലെന്ന് ഈ സഭയ്ക്ക് ഉറപ്പുനൽകുന്നു. എന്നാൽ അയൽരാജ്യങ്ങളിൽ അവിടത്തെ മതന്യൂനപക്ഷങ്ങൾക്ക് നേരെ മതത്തിന്റെ അടിസ്ഥാനത്തിൽ അക്രമം നടക്കുന്നു എങ്കിൽ കൈയ്യുംകെട്ടി നോക്കിയിരിക്കാൻ ഭാരതത്തിനു സാധിക്കില്ലെന്നും നിങ്ങളെ അറിയിക്കട്ടെ. അവരെ രക്ഷിക്കേണ്ടതുണ്ട്, അവർക്ക് ആദരവ് ലഭിക്കേണ്ടതുണ്ട്, അവരെ സ്വീകരിക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു വിഭാഗം സ്വന്തം അസ്തിത്വവും, സ്ത്രീകളുടെ അഭിമാനവും, സ്വന്തം മതവും രക്ഷിക്കുന്നതിനു അഭയാർത്ഥികളായി നമ്മുടെ നാട്ടിൽ വരുകയും നമ്മൾ അവരെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന വിഷയം ഉണ്ടാവില്ല. പാഴ്സികളും ഇറാനിൽ നിന്നും ഇതുപോലെ ശരണാർത്ഥികളായി ഇവിടെ വന്നവരാണ്, പാലിൽ കലക്കിയ പഞ്ചസാരപോലെ ഇവിടത്തെ ജനങ്ങൾക്കൊപ്പം ചേർന്ന് അവർ ഇന്നും സ്വന്തം അസ്തിത്വം സംരക്ഷിച്ചു ജീവിച്ചു വരുന്നു. ഇനിയും അത് അങ്ങനെ തന്നെ തുടരും.&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;b&gt;&lt;u&gt;രണ്ടു രാജ്യവാദവും കോൺഗ്രസ്സും&lt;/u&gt;&lt;/b&gt;&lt;br /&gt;
&lt;b&gt;&lt;u&gt;&lt;br /&gt;&lt;/u&gt;&lt;/b&gt;
മതത്തിന്റെ പേരിൽ ഈ രാജ്യത്തെ രണ്ടായി വിഭജിക്കണം എന്ന ആശയം അംഗീകരിച്ചത് കോൺഗ്രസ്സ് ആണ്. എന്റെ ശവത്തിൽ ചവിട്ടിയല്ലാതെ ഈ രാജ്യത്തെ വിഭജിക്കാൻ ആകില്ല എന്ന് പറഞ്ഞത് മഹാത്മഗാന്ധിയാണ്. അദ്ദേഹത്തിന്റെ വാക്കുകളെ പോലും അവഗണിച്ചാണ് കോൺഗ്രസ്സ് ഈ രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിക്കാൻ തയ്യാറായത്. അതിനു ചരിത്രം സാക്ഷിയാണ്. സവർക്കറുടേതാണ് രണ്ടു രാഷ്ട്രം എന്ന വാദം എന്ന ആരോപണത്തോട് ഞാൻ പ്രതികരിക്കുന്നില്ല.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;u&gt;&lt;b&gt;പാക് അധിനിവേശ കാശ്മീരും ശ്രീലങ്കൻ തമിഴരും&amp;nbsp; ദയാനിധിമാരന്റെ സംശവും&lt;/b&gt;&lt;/u&gt;&lt;br /&gt;
&lt;u&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/u&gt;
ദയാനിധി മാരൻ പറയുന്നത് ബിജെപി പാക് അധിനിവേശ കാശ്മീരിനെ കുറിച്ച് പറയുന്നു എന്നാൽ അവിടത്തെ ജനങ്ങളെ കുറിച്ച് മൗനം പാലിക്കുന്നു എന്നാണ്. അദ്ദേഹത്തോട് എനിക്ക് പറയാനുള്ളത് പാക് അധിനിവേശ കാശ്മീരും നമ്മുടേതാണ്, അവിടത്തെ ജനങ്ങളും നമ്മുടേതാണ്. അദ്ദേഹത്തിനറിയില്ലെങ്കിൽ ഓർമ്മിപ്പിക്കട്ടെ അവിടത്തെ ജങ്ങൾക്ക് വേണ്ടി ജമ്മുകാശ്മീർ നിയമസഭയിലെ 24 സീറ്റുകൾ നമ്മൾ ഇന്നും മാറ്റിവച്ചിട്ടുണ്ട്.&amp;nbsp; ശ്രീലങ്കയിലെ ആളുകൾക്ക് എന്തുകൊണ്ട് പൗരത്വം നൽകില്ല എന്ന് അദ്ദേഹം ചോദിക്കുന്നു. വിവിധ അവസരങ്ങൾ വിവിധ ആവശ്യങ്ങൾ മുൻനിറുത്തി ഇതിനു മുൻപും പൗരത്വം നൽകിയിട്ടുണ്ട്. അതിനുള്ള നിരവധി ഉദാഹരണങ്ങളും ഉണ്ട്. വിഭജനത്തെ തുടർന്ന് വന്ന എല്ലാവർക്കും നൽകി. 59-ൽ ബംഗ്ലാദേശിൽ നിന്നു വന്നവർക്ക് നൽകി. ലാൽ ബഹദൂർ ശാസ്ത്രിയും ബന്ദാരനായകെയും തമ്മിലുള്ള ഉടമ്പടി അനുസരിച്ച് മൂന്നു ലക്ഷം തമിഴർക്ക് ശ്രീലങ്കയിൽ നിന്നും പൗരത്വം നൽകി. ശ്രീലങ്കയിൽ നിന്നുള്ള തമിഴർക്ക് പൗരത്വം നൽകിയ വേറെയും ധാരാളം ഉദാഹരനങ്ങൾ ഉണ്ട്. ആ സമയത്തൊന്നും ബംഗ്ലാദേശിൽ നിന്നും വന്നവർക്ക് പൗരത്വം നൽകിയില്ല, പാകിസ്ഥാനിൽ നിന്നും വന്നവർക്ക് പൗരത്വം നൽകിയില്ല. ഉഗാണ്ടയിൽ നിന്നും വന്നവർക്ക് പൗരത്വം നൽകിയ അവസരത്തിൽ പാകിസ്ഥാനിൽ നിന്നും വന്നവർക്കോ ശ്രീലങ്കയിൽ നിന്നും വന്നവർക്കോ പൗരത്വം നൽകിയില്ല. ഓരോ സമയത്തും കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമങ്ങൾ ഓരോ പ്രത്യേക ലക്ഷ്യം മുൻനിറുത്തി ഉള്ളതായിരുന്നു. അതുപോലെ ഈ നിയമത്തിന്റെ ഉദ്ദേശം പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും അഭയാർത്ഥികൾ ആയി എത്തിയ അവിടത്തെ മതന്യൂനപക്ഷവിഭാഗങ്ങളിൽ പെടുന്നവർക്ക് പൗരത്വം നൽകുക എന്നതാണ്. മതന്യൂനപക്ഷത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ഇടുങ്ങിയതാണെന്ന് ആക്ഷേപം അദ്ദേഹമുന്നയിച്ചു. എന്റെ കാഴ്ചപ്പാട് ഇടുങ്ങിയതല്ല. എന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയതിൽ വന്ന പിശകായിരിക്കാം അങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടാവാൻ കാരണം. ഈ നിയമം ഭാരതത്തിലെ മതന്യൂനപക്ഷങ്ങളെ ബാധിക്കുന്നതല്ല. മറിച്ച് മേല്പറഞ്ഞ മൂന്ന് രാജ്യങ്ങളിൽ നിന്നും അഭയാർത്ഥികളായി വന്ന അവിടത്തെ മതന്യൂനപക്ഷത്തെ പറ്റിയുള്ളത് മാത്രമാണ്. ആ മൂന്നു രാജ്യങ്ങളും ഇസ്ലാമിക രാജ്യങ്ങൾ ആയതുകൊണ്ട് മുസ്ലീങ്ങൾ അവിടങ്ങളിലെ മതന്യൂനപക്ഷം അല്ല.&lt;br /&gt;
&lt;br /&gt;
&lt;u&gt;&lt;b&gt;റോഹിങ്ക്യകളെ കുറിച്ച്&lt;/b&gt;&lt;/u&gt;&lt;br /&gt;
&lt;br /&gt;
റോഹിങ്ക്യകൾ ഇവിടെ എത്തുന്നത് ബംഗ്ലാദേശ് വഴിയാണ്, മ്യാന്മാർ മതനിരപേക്ഷ രാജ്യം ആണ്. എന്നിട്ടും അവിടെ നിന്നും അവർ ബംഗ്ലാദേശ് വഴിയാണ് ഇവിടെ എത്തുന്നത്. റോഹിങ്ക്യകളെ കുറിച്ച് ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. റോഹിങ്ക്യകൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന വിഷയം ഉദിക്കുന്നേയില്ല.&lt;br /&gt;
&lt;br /&gt;
ഭാരതത്തിൽ മതന്യൂനപക്ഷങ്ങൾ അരക്ഷിതരാണെന്ന്, ഭയത്തിലാണെന്ന് ചിലർ പറയുന്നു. മതന്യൂനപക്ഷങ്ങൾക്ക് ഒരു വിധത്തിലുള്ള ഭയവും ഇല്ല. അങ്ങനെ ഉണ്ടെങ്കിൽ അത് നിങ്ങൾ പറഞ്ഞുപരത്തുന്ന വസ്തുതകൾ കൊണ്ടാവും. നരേന്ദ്രമോദി പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക് ഒരുവിധത്തിലുള്ള ആശങ്കയ്ക്കും അടിസ്ഥാനമില്ല എന്ന് ഉറപ്പു നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.&lt;br /&gt;
&lt;br /&gt;
&lt;u&gt;&lt;b&gt;അഭിഷേക് ബാനർജിയ്ക്കുള്ള (ടി എം സി) മറുപടി&lt;/b&gt;&lt;/u&gt;&lt;br /&gt;
&lt;br /&gt;
അഭിഷേക് ബാനർജി തന്റെ പ്രസംഗത്തിൽ രവീന്ദ്രനാഥ ടാഗോർ, ബങ്കിം ചന്ദ്ര ചാറ്റർജി, വിവേകാന്ദൻ എന്നിവരുടെ ഉല്ലേഖനങ്ങൾ നടത്തി. എനിക്ക് അദ്ദേഹത്തോട് ഒരു ചെറിയ ചോദ്യം ചോദിക്കാനുള്ളത് ബങ്കിംബാബു, റ്റാഗോർ, വിവേകാനന്ദൻ എന്നിവരുടെ ബംഗാൾ ദുർഗ്ഗാ ദേവിയുടെ പൂജയ്ക്കുള്ള&amp;nbsp; അനുമതിയ്ക്കായി കോടതിയിൽ പോകേണ്ട അവസ്ഥയുള്ളതായിരുന്നോ?&amp;nbsp; അദ്ദേഹം പറയുന്നത് ഈ ബിൽ ചതിയാണെന്നാണ്. ഈ ബിൽ ഒരു ചതിയുമില്ല. നേരായ വസ്തുതയാണ്. മുന്നു രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളായി വന്ന മതന്യൂനപക്ഷക്കാർക്ക് പൗരത്വം നൽകുക എന്നത് മാത്രമാണ് ഈ ബില്ലിന്റെ ഉദ്ദേശം. എന്നാൽ അനധികൃത നുഴഞ്ഞുകയറ്റക്കാർക്ക് ഈ ബിൽ തീർച്ചയായും എതിരാണ്. അവരെ വോട്ട് ബാങ്കായിക്കണ്ട് പ്രവർത്തിക്കുന്നവർക്കും ഈ ബിൽ എതിരാണ്. ഈ ബില്ലിന്റെ ഗുണം ലഭിക്കുന്നവരിൽ വലിയൊരു ഭാഗം ബംഗാളികളായ അഭയാർത്ഥികളാണ്. ബംഗാളികളായ ഹിന്ദു, ബുദ്ധ, സിഖ് അഭയാർത്ഥികൾ. അവർക്ക് നേട്ടം ഉണ്ടാകണം എന്ന് നിങ്ങൾക്ക് ആഗ്രഹമില്ലെ?&lt;br /&gt;
&lt;br /&gt;
മേല്പറഞ്ഞ മുന്നു രാജ്യങ്ങളിൽ നിന്നും വന്ന് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഈ ബില്ലിന്റെ ഗുണഭോക്താക്കൾ ആകാൻ പോകുന്ന മുഴുവൻ ആളുകളോടും എനിക്ക് ഈ സഭയിലൂടെ പറയാനുള്ള ഒരു കാര്യം കൂടി ഉണ്ട്. നിങ്ങളെ പറ്റിയ്ക്കാൻ പലരും ഉറങ്ങിയിട്ടുണ്ട്, റേഷൻ കാർഡ് ഉണ്ടെങ്കിലേ ഈ ബില്ലിന്റെ പ്രയോജനം കിട്ടൂ എന്നാണ് അവർ നിങ്ങളോട് പറയുന്നത്. അത് വിശ്വസിക്കരുത്. റേഷൻ കാർഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്തെങ്കിലും രേഖകൾ ഇല്ലെങ്കിലും നിങ്ങൾക്ക് ഈ ബില്ലിന്റെ പ്രയോജനം ലഭിക്കുമെന്ന് ഞാൻ ഉറപ്പു തരുന്നു. നുഴഞ്ഞുകയറ്റക്കാർക്കും അഭയാർത്ഥികൾക്കും വ്യത്യാസം ഉണ്ടെന്നത് ഒരിക്കൽ കൂടി ഞാൻ ഓർമ്മിപ്പിക്കുന്നു.&lt;br /&gt;
&lt;br /&gt;
&lt;u&gt;&lt;b&gt;ആർട്ടിക്കിൾ 371ഉം വടക്കുകിഴക്കൻ സംസ്ഥാനങ്ങളും&lt;/b&gt;&lt;/u&gt;&lt;br /&gt;
&lt;u&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/u&gt;
ആർട്ടിക്കിൾ 371നെ കുറിച്ച് ഇവിടെ പരാമർശം ഉണ്ടായി. ആർട്ടിക്കിൾ 371 അനുസരിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള ഒരു അവകാശവും ഈ നിയമം മൂലം ഇല്ലാതാകില്ല എന്ന് ഉറപ്പ് നൽകുന്നു. ആർട്ടിക്കിൾ 370ഉം 371ഉം തമ്മിൽ വ്യത്യാസം ഉണ്ട്.&amp;nbsp; ആർട്ടിക്കിൾ 371 ആർക്കും സ്വന്തമായ രാജ്യം എന്ന വാദത്തെ പിന്തുണയ്ക്കുന്നില്ല. ആർക്കും സ്വന്തമായ പതാക എന്ന വാദത്തെ അംഗീകരിക്കുന്നില്ല. 371 ആർക്കും സ്വന്തമായ ഭരണഘടന നൽകുന്നില്ല. അനുഛേദം 371 പ്രകാരം ഉള്ള അവകാശങ്ങൾ ഞങ്ങൾ ഒരിക്കലും ഇല്ലാതാക്കില്ല എന്ന് ഉറപ്പ് നൽകുന്നു.&lt;br /&gt;
&lt;br /&gt;
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ഒരു ആശങ്കയും ഉണ്ടാവേണ്ടകാര്യം ഇല്ല. അവരുടെ നിലവിലുള്ള ഒരു നിയമത്തിലും ഈ നിയമം ഇടപെടുന്നില്ല. സിക്കിം. മേഘാലയ, മണിപ്പൂർ, അരുണാചൽ, മിസോറാം, തൃപുര, ആസ്സാം ഇവിയെല്ലാം &lt;a href=&quot;https://en.wikipedia.org/wiki/Inner_Line_Permit&quot; target=&quot;_blank&quot;&gt;Inner Line Permit&lt;/a&gt; മൂലമോ മറ്റ് നിയമങ്ങൾ മൂലമോ പൂർണ്ണമായോ ഭാഗീകമായൊ സംരക്ഷിക്കപ്പെട്ടതാണ്. സംരക്ഷണം ഇല്ലാത്തവർക്കും അത് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഞങ്ങൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുന്നു. അതിനാൽ ഈ സ്ഥലങ്ങൾ എല്ലാം പൗരത്വ ഭേദഗതി ബില്ലിനു പുറത്താണ്.&lt;br /&gt;
&lt;br /&gt;
&lt;b&gt;&lt;u&gt;കോൺഗ്രസ്സിന്റെ മതേതരത്വം&lt;/u&gt;&lt;/b&gt;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;
കോൺഗ്രസ്സിന്റെ അധിർ രഞ്ജൻ ചൗധരി മതേതരത്വത്തെ കുറിച്ച് ഗംഭീര പ്രസംഗം നടത്തി. കോൺഗ്രസ്സ് പ്രത്യേകതരം മതേതര പാർടിയാണ്. കേരളത്തിൽ അവരുടെ സഖ്യം മുസ്ലീം ലീഗുമായാണ്. മഹാരാഷ്ട്രയിൽ അവർ സഖ്യമുണ്ടാക്കിയിരിക്കുന്നത് ശിവസേനയുമായാണ്. ഇങ്ങനെ ഒരു മതേതര പാർടിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
&lt;b&gt;&lt;u&gt;ദേശീയ പൗരത്വ രജിസ്റ്റർ (National Register of Citizens of India)&lt;/u&gt;&lt;/b&gt;&lt;br /&gt;
&lt;br /&gt;
ഒവൈസി പറയുന്നത് എൻ ആർ സി (National Register of Citizens of India) നടപ്പിലാക്കുന്നതിനുള്ള പിൻവാതിൽ നടപടികൾ ആണ് ഇപ്പോൾ നടക്കുന്നത് എന്നാണ്. എൻ ആർ സി സംബന്ധിച്ച് വളഞ്ഞ വഴിയുടെ ആവശ്യം ഞങ്ങൾക്ക് ഇല്ല. എൻ ആർ സി നടപ്പാക്കും എന്നത് ഞങ്ങളുടെ പ്രഖ്യാപിത നയമാണ്. അതിന്റെ തെളിവാണ് ഞങ്ങളുടെ പ്രകടന പത്രിക. ഒവൈസി പറയുന്നത് ഞങ്ങൾക്ക് മുസ്ലീം വിരോധമാണെന്നാണ്.&amp;nbsp; ഞങ്ങൾക്ക് ഒരു വിരോധവും ഇല്ല. വിരോധമുണ്ടെന്ന തെറ്റായ പ്രചാരണം അങ്ങ് നടത്താതിരുന്നാൽ മതി. ഈ ബില്ലുകൊണ്ട് ഈ രാജ്യത്തെ മുസ്ലീങ്ങൾക്ക് ഒരു ദോഷവും വരില്ല എന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്.&amp;nbsp; എൻ ആർ സി മൂലം ഭാരതത്തിൽ വസിക്കുന്ന ആർക്കും പൗരത്വം നഷ്ടമാവില്ലെന്നും ഉറപ്പുനൽകുന്നു.&lt;br /&gt;
&lt;br /&gt;
&lt;b&gt;&lt;u&gt;പ്രേമചന്ദ്രനും ശശി തരൂരിനും ഉള്ള മറുപടി&lt;/u&gt;&lt;/b&gt;&lt;br /&gt;
&lt;br /&gt;
പ്രേമചന്ദ്രൻ ആർട്ടിക്കിൾ 14-ന്റെ ലംഘനമാണ് ഈ നിയമം എന്ന് പറഞ്ഞു. അത് അങ്ങനെ അല്ല എന്ന് ഞാൻ നേരത്തെ വ്യക്തമാക്കി. പിന്നെ അദേഹം പറഞ്ഞത് എല്ലാ മതന്യൂനപക്ഷങ്ങൾക്കും പൗരത്വം കൊടുക്കുന്നുണ്ടല്ലൊ.&amp;nbsp; എന്തുകൊണ്ട് മുസ്ലീംങ്ങൾക്ക് കൊടുക്കുന്നില്ല എന്നാണ്. വളരെ നല്ല ചോദ്യമാണ് അദ്ദേഹം ചോദിച്ചത് എല്ലാവർക്കും സംശയം ഉണ്ടാവാം. പക്ഷെ ഉത്തരം ലളിതമാണ്. മൂന്നു രാജ്യങ്ങളിൽ നിന്നും ശരണാർത്ഥികളായി വന്ന ആ രാജ്യങ്ങളിലെ മതന്യൂനപക്ഷത്തിൽ പെടുന്നവർക്കാണ് ഈ നിയമം മൂലം പൗരത്വം ലഭിക്കുക. മുസ്ലീങ്ങൾ ആ രാജ്യങ്ങളിൽ മതന്യൂനപക്ഷം അല്ല. അതുകൊണ്ട് അവർക്ക് പൗരത്വം കൊടുക്കുന്നില്ല. അവർ മതന്യൂനപക്ഷം ആയിരുന്നെങ്കിൽ അവർക്കും കിട്ടുമായിരുന്നു.&lt;br /&gt;
&lt;br /&gt;
ശശി തരൂർ പറഞ്ഞത് മതത്തിന്റെ അടിസ്ഥാനത്തിൽ ആർക്കും പൗരത്വം നൽകരുതെന്നാണ്. ശശി തരൂരിനോട് പറയാനുള്ളത് കോൺഗ്രസ്സ് എപ്പോഴും പൗരത്വം നൽകിയിട്ടുള്ളത് മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു. ഭാരതത്തിന്റെ വിഭജനം പോലും മതത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. അഭയാർത്ഥികൾ ആയി വന്നവരിൽ വലിയൊരു ഭാഗം ഹിന്ദുക്കൾ ആയിരുന്നു. പിന്നെ കുറച്ചു&amp;nbsp; ക്രിസ്ത്യാനികളും ആയിരുന്നു. നെഹ്റു - ലിയാക്കത്ത് ഉടമ്പടി അതിന്റെ എല്ലാ അന്തസത്തയും ഉൾക്കൊണ്ട് നടപ്പാക്കിയിരുന്നു എങ്കിൽ പാകിസ്ഥാനിലെ സിഖ് വിഭാഗത്തിലെ കുടുംബങ്ങൾക്ക് സംരക്ഷണം കിട്ടുമായിരുന്നു. ബുദ്ധമതക്കാർക്ക്, ക്രിസ്ത്യാനികൾക്ക്, ജൈനർക്ക്, ഹിന്ദുക്കൾക്ക്, പാർസികൾക്ക് ഒക്കെ സംരക്ഷണം കിട്ടുമായിരുന്നു. ബംഗ്ലാദേശിലേയും മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം കിട്ടുമായിരുന്നു. അവർക്ക് ശരണാർത്ഥികളായി ഇവിടെ വരേണ്ടി വരില്ലായിരുന്നു. എന്നാൽ 1950-ൽ ഉണ്ടായ നെഹ്‌റു - ലിയാക്കത്ത് ഉടമ്പടി കാല്പനികമായിരുന്നു. ആ ഉടമ്പടി ശരിയായി നടപ്പിലാക്കിയില്ല. കാലത്തെ അതിജീവിക്കാൻ ആ ഉടമ്പടിയ്ക്ക് ആയില്ല.&amp;nbsp; അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് ഈ ബിൽ അവതരിപ്പിക്കേണ്ടി വന്നത്. പ്രധാനമന്ത്രി ഈ സർക്കാരിന്റെ മതം എന്നത് ഭാരതത്തിന്റെ ഭരണഘടനയാണെന്ന് പറഞ്ഞതിനെ ശശി തരൂർ പരിഹസിക്കുകയുണ്ടായി. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരിക്കുന്ന കാലം മുഴുവൻ ഈ രാജ്യത്തിന്റെ മതം ഇന്ത്യയുടെ ഭരണഘടന തന്നെ ആയിരിക്കുമെന്ന് ഞാൻ രാജ്യത്തിനു ഉറപ്പു നൽകുന്നു.&lt;br /&gt;
&lt;br /&gt;
&lt;u&gt;&lt;b&gt;പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മതന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ&lt;/b&gt;&lt;/u&gt;&lt;br /&gt;
&lt;br /&gt;
രാവിലെ മുതൽ പലരും ഇവിടെ പറയുന്ന കാര്യം ആണ് ഞങ്ങൾ മുസ്ലീങ്ങൾക്ക് എതിരാണെന്ന്. അതുകൊണ്ടാണ് മുസ്ലീങ്ങളെ ഒഴിവാക്കി ഈ ബിൽ കൊണ്ടുവരുന്നതെന്ന്. ഞങ്ങൾ മുസ്ലീങ്ങൾക്ക് എതിരല്ല. ഈ രാജ്യത്തെ മുസ്ലീങ്ങളെ ഈ ബിൽ ഒരു തരത്തിലും ദോഷകരമായി ബാധിക്കുന്നില്ല എന്ന് ഈ രാജ്യത്തിനു ഉറപ്പു നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.&lt;br /&gt;
&lt;br /&gt;
എന്നാൽ എന്തുകൊണ്ട് ഈ ബിൽ കൊണ്ടുവരേണ്ടി വന്നു എന്നത് വിശദമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നെഹ്റു - ലിയാക്കത്ത് ഉടമ്പടി പരാജയപ്പെട്ടതിനെ തുടർന്നു പാകിസ്ഥാനിൽ ആയിരത്തോളം യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയരാക്കി എന്ന് 2014-ലെ ഈ റിപ്പോർട്ട് പറയുന്നു. സിഖ് മതവിഭാഗത്തിലെ പെൺകുട്ടിയെ നിർബന്ധിത മതം മാറ്റത്തിനു വിധേയയാക്കിയത് ബാദൽ സാഹബ് പറഞ്ഞു. അത് വലിയ വാർത്തയായിരുന്നു. പല സംഘർഷങ്ങൾക്കും വഴിവച്ചു. അവരെ ഒടുവിൽ തിരികെ കൊണ്ടുവന്നു. UNHRC-യുടെ കണക്ക് അനുസരിച്ച് മറ്റുമതസ്ഥരുടെ വളരെ കുറച്ച് ആരാധനാലയങ്ങൾ മാത്രമാണ് അവിടെ അവശേഷിക്കുന്നത്. എന്താണ് ഇത് സൂചിപ്പിക്കുന്നത്. ഇത്രയും അതിക്രമങ്ങൾ നടക്കുമ്പോൾ അത് താങ്ങാൻ ആവാതെ ആരെങ്കിലും ശരണാർത്ഥി ആയി നമ്മുടെ രാജ്യത്തേയ്ക്ക് വന്നാൽ അവർ ഹിന്ദുക്കൾ ആയതുകൊണ്ട് അവർക്ക് അഭയം നൽകരുതെന്നാണോ പറയുന്നത്.&lt;br /&gt;
&lt;br /&gt;
ബംഗ്ലാദേശിലെ കാര്യം എടുത്താൽ ആ രാജ്യം രൂപീകൃതമായ ശേഷം ഇന്ദിരാ ഗാന്ധിയും മുജീബ് ഉൾ റഹ്മാനും തമ്മിൽ ഒരു കരാർ ഒപ്പുവച്ചിരുന്നു. ആ രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ആ കരാറിന്റെ ഭാഗമായിരുന്നു. മുജീബ് ഉൾ റഹ്മാൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ആ കരാർ ഭംഗിയായി പാലിക്കപ്പെട്ടിരുന്നു. അതിനു ഞാൻ അദ്ദേഹത്തോടുള്ള നന്ദി അറിയിക്കുന്നു. ഇപ്പോഴുള്ള സർക്കാരും ആ കരാർ പാലിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇടക്കാലത്ത് അവിടെ നടന്ന അക്രമണങ്ങൾ വിവരണാതീതമാണ്. എട്ടു മുതൽ 70 വയസ്സു വരെയുള്ള മതന്യൂനപക്ഷ വിഭാഗത്തിലെ ആയിരക്കണക്കിനു സ്ത്രീകളെ&amp;nbsp;ഗാന്ധിജയന്തി ദിനത്തിൽ 2008 ഒക്ടോബർ 2നു കൂട്ടബലാത്സംഗം ചെയ്തതു.&amp;nbsp; പല സ്ഥലങ്ങളിലും കൂട്ടമതപരിവർത്തനത്തിനും കൊള്ളയടിക്കലിനും കൊലപാതകങ്ങൾക്കും മതന്യൂനപക്ഷങ്ങൾ ഇരയാക്കിയിട്ടുണ്ട്. ഇത് സംബന്ധിക്കുന്ന വിവിധ അന്താരാഷ്ട്ര ഏജൻസികളുടെ കണക്കുകൾ എന്റെ കൈവശം ഉണ്ട്. നേരത്തെ പറഞ്ഞതു പോലെ 20% അധികം ഉണ്ടായിരുന്ന മതന്യൂനപക്ഷങ്ങൾ ഇന്ന് ബംഗ്ലാദേശിൽ 7% ആയി ചുരുങ്ങിയിരിക്കുന്നു. ഹിന്ദു, പാർസി, സിഖ്, കൃസ്ത്യൻ, ബുദ്ധ വിഭാഗങ്ങൾക്ക് ബംഗ്ലാദേശിൽ ജീവിക്കുക എന്നത് തികച്ചും അസംഭവ്യമായി തീർന്ന സാഹചര്യത്തിൽ ആണ് അവർ ശരണാർത്ഥികളായി ഭാരതത്തിൽ എത്തിയത്.&lt;br /&gt;
&lt;br /&gt;
അഫ്ഗാനിസ്ഥാനിൽ 1992നു മുൻപ് 2 ലക്ഷത്തോളം ഹിന്ദുക്കളും സിഖുകാരും ഉണ്ടായിരുന്നു. അതിൽ അധികവും സിഖ് വിഭാഗക്കാർ ആയിരുന്നു. എന്നാൽ 2018 ആയപ്പോൾ ഇത് വെറും 500 ആയി ചുരുങ്ങി. അഫ്ഗാനിസ്ഥാനിൽ ക്ഷേത്രങ്ങളും ഗുരുദ്വാരകളും വ്യാപകമായി തകർക്കപ്പെട്ടു. ബാമിയാനിൽ ബുദ്ധപ്രതിമ തകർക്കപ്പെട്ടു. താലിബാന്റെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ സിഖ്, ഹിന്ദു, ജൈൻ, പാർസി, കൃസ്ത്യൻ വിഭാഗങ്ങൾ ഭാരതത്തിലേയ്ക്കാണ് വന്നത്. അതുകൊണ്ട് അവരെ സ്വീകരിക്കുന്നു. 1998 ഡിസംബറിൽ അംബലങ്ങളിൽ ഗുരുദ്വാരകളിൽ പോകുന്നത് വിലക്കിക്കൊണ്ട് താലിബാൻ ഉത്തരവിറക്കി. അവിടത്തെ മുസ്ലീം വിഭാഗത്തിന്റെ അക്രമങ്ങൾക്ക് എതിരുപറയുന്നത് വിലക്കി. അമുസ്ലീങ്ങൾ ആയിട്ടുള്ളവർ വീടിനു വെളിയിൽ മഞ്ഞ നിറത്തിലുള്ള തുണി കെട്ടിയിടണം എന്ന് നിയമം കൊണ്ടു വന്നു.&amp;nbsp; അമുസ്ലീങ്ങളായ സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ മഞ്ഞ നിറത്തിലുള്ള തുണി വസ്ത്രത്തിനു മുകളിൽ ഇടണം എന്ന് ഉത്തരവ്&amp;nbsp; കൊണ്ടുവന്നു. അങ്ങനെ പലതരത്തിൽ അവരെ അപമാനിക്കുന്ന നടപടികൾ ഉണ്ടായി. വെള്ളിയാഴ്ചകളിൽ എല്ലാ മതസ്ഥരും പള്ളികളിൽ പോകണമായിരുന്നു. അമുസ്ലീങ്ങളായ സ്ത്രീകളും ബുർഖ ധരിക്കണമായിരുന്നു. അങ്ങനെ പല വിധത്തിൽ അപമാനിക്കപ്പെട്ടവരാണ് ശരണാർത്ഥികളായി നമ്മുടെ രാജ്യത്ത് എത്തിയത്. അവർക്ക് പൗരത്വം നൽകുന്നതിനുള്ളതാണ് ഈ ബിൽ. അതുകൊണ്ട് ഞാൻ വീണ്ടും പറയുന്നു. ഈ ബിൽ ഈ രാജ്യത്തെ മുസ്ലീങ്ങൾക്ക് ഒരു വിധത്തിലും എതിരല്ല. അഭയാർത്ഥികളായി പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ മുസ്ലീം രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തിയ ആ രാജ്യങ്ങളിലെ ആറ് മതന്യൂനപക്ഷവിഭാഗത്തിൽ പെടുന്നവർക്ക് ഭാരതത്തിന്റെ പൗരത്വം നൽകുന്നതിനുള്ളതാണ്.&lt;br /&gt;
&lt;br /&gt;
അവസാനമായി ഒരിക്കൽക്കൂടി ഒരു കാര്യം വ്യക്തമാക്കുന്നു. ശരണാർത്ഥിയും നുഴഞ്ഞു കയറ്റക്കാരും തമ്മിൽ വ്യക്ത്യാസമുണ്ട്. സ്വന്തം മതവിശ്വാസം സംരക്ഷിക്കാനും തങ്ങളുടെ സ്ത്രീകളുടെ അഭിമാനം രക്ഷിക്കാനും മറ്റൊരു രാജ്യത്തിൽ നിന്നും രക്ഷപ്പെട്ട് ഇവിടെ എത്തുന്നവർ അഭയാർത്ഥികൾ ആണ്. അനുവാദമില്ലാതെ നുഴഞ്ഞു കയറി വരുന്നവർ നുഴഞ്ഞുകയറ്റക്കാരാണ്. രണ്ടുകൂട്ടരും തമ്മിൽ വ്യക്ത്യാസമുണ്ട്. ഈ നിയമം ശരണാർത്ഥികൾക്ക് വേണ്ടിയാണ്. ഈ നിയമം മതന്യൂനപക്ഷങ്ങൾക്ക് വേണ്ടിയാണ്. ഈ ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു. വോട്ട് ബാങ്കുകളെ ഓർത്ത് കണ്ണടച്ചിരിക്കുന്നവർ കണ്ണു തുറക്കുക. കോടിക്കണക്കിനു ആളുകൾക്ക് നേരെയാണ് അതിക്രമം ഉണ്ടായിരിക്കുന്നത്. പത്തെഴുപത് വർഷമായി നരകജീവിതം നയിക്കുന്നവരുടെ ദുരിതം അകറ്റാനുള്ളതാണ് ഈ നിയമം. അവർക്ക് വീട് വയ്ക്കാൻ പറ്റുന്നില്ല, അവർക്ക് ജോലികിട്ടുന്നില്ല, അവർക്ക് സ്ഥലം വാങ്ങാൻ പറ്റുന്നില്ല, അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം കിട്ടുന്നില്ല. അങ്ങനെയുള്ള കോടിക്കണക്കിനു ആളുകളുടെ യാതനകൾ അവസാനിപ്പിക്കാനുള്ളതാണ്. പാളിപ്പോയ നെഹ്റു - ലിയാക്കത്ത് ഉടമ്പടിയുടെ ദുരിതം അനുഭവിക്കുന്നവരുടെ ദുരിതം അവസാനിപ്പിക്കാനുള്ളതാണ്. കഴിഞ്ഞ കുറെ നാളുകളായി അവർ പറയുന്നു, ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കൂ എന്ന്. ഇപ്പോൾ ഞാൻ ചോദിക്കുന്നത് എന്താണ് അവരുടെ കുറ്റം? എന്തുകൊണ്ട് അവരെ സ്വീകരിച്ചില്ല? വോട്ട് ബാങ്ക് രാഷ്ട്രീയം കാരണമാണ് അവരെ സ്വീകരിക്കാതിരുന്നത്. ഞങ്ങൾക്ക് ആ ഭയം ഇല്ല. നരേന്ദ്ര മോദി സർക്കാരിന്റെ ഈ നിയമം പാസാകുന്നതോടെ നാളെ മുതൽ ആ ശരണാർത്ഥികൾക്ക് പുത്തനുണർവ്വിന്റെ ഒരു പ്രഭാതം ഉണ്ടാവാൻ പോവുകയാണ്. ഞാൻ അങ്ങയുടെ അനുമതിയോടെ ഒരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുന്നു എൻ ആർ സിയും (ദേശീയ പൗരത്വ രജിസ്റ്റർ) സി എ ബിയും (പരത്വ ഭേദഗതി നിയമം 2019) രണ്ടും കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. എൻ ആർ സി നടപ്പാക്കുക തന്നെ ചെയ്യും. അത് ഞങ്ങളുടെ പ്രഖ്യാപിത നയമാണ്. അതും കൃത്യമായി വ്യക്തമായി ഈ സഭയിൽ അവതരിപ്പിക്കും. ആ സമയത്ത് എൻ ആർ സി സംബന്ധമായ എല്ലാ സംശയങ്ങൾക്കും ഇതുപോലെ വ്യക്തമായ മറുപടി നൽകും. അതിൽ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. എന്നാൽ ഒന്ന് ഉറപ്പിച്ചോളൂ എൻ ആർ സി വരുക തന്നെ ചെയ്യും. ഇത്രയും പറഞ്ഞ് അമിത് ഷാ തന്റെ മറുപടി പ്രസംഗം അവസാനിപ്പിച്ചു. അമിത് ഷായുടെ മറുപടി പ്രസംഗത്തിന്റെ വീഡിയോ ചുവടെ ചേർക്കുന്നു.&lt;br /&gt;
&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;
&lt;iframe allowfullscreen=&quot;&quot; class=&quot;YOUTUBE-iframe-video&quot; data-thumbnail-src=&quot;https://i.ytimg.com/vi/yAV8lJQkVcs/0.jpg&quot; frameborder=&quot;0&quot; height=&quot;266&quot; src=&quot;https://www.youtube.com/embed/yAV8lJQkVcs?feature=player_embedded&quot; width=&quot;320&quot;&gt;&lt;/iframe&gt;&lt;/div&gt;
&lt;br /&gt;
&lt;br /&gt;
പിന്നീട് പ്രതിപക്ഷാംഗങ്ങൾ കൊണ്ടുവന്ന ഭേദഗതികൾ വോട്ടിനിട്ടു തള്ളിയ സഭ പൗരത്വ ഭേദഗതി ബിൽ 2019 പാസാക്കി. ബില്ലിനെ അനുകൂലിച്ച് 311 പേർ വോട്ട് ചെയ്തപ്പോൾ ബില്ലിനെ എതിർത്ത് 80 പേർ വോട്ട് ചെയ്തു. ബില്ല് ഇനി രാജ്യസഭയിൽ അവതരിപ്പിക്കും. രാജ്യസഭയും ബില്ല് പാസാക്കുന്നതോടെ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വരും. കോടിക്കണിക്കിനു വരുന്ന അഭയാർത്ഥികളുടെ ഇന്ത്യൻ പൗരത്വം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും.&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='https://ovmthampi.blogspot.com/feeds/5999426281720069317/comments/default' title='Post Comments'/><link rel='replies' type='text/html' href='https://ovmthampi.blogspot.com/2019/12/2019.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3856605297621479865/posts/default/5999426281720069317'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3856605297621479865/posts/default/5999426281720069317'/><link rel='alternate' type='text/html' href='https://ovmthampi.blogspot.com/2019/12/2019.html' title='പൗരത്വ ഭേദഗതി ബിൽ 2019 അമിത് ഷായുടെ മറുപടി'/><author><name>Manikandan</name><uri>http://www.blogger.com/profile/17302153288097455896</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUINLPwuDMe46corBQ2_0ffPDYjhM_RqZyg8JeQpy5dsUQl-6fe3rVCRHcRq2vsdeJRxnGwhaDiml6sAczmspCf_E1BFB31Zjhf3NSZMLyhSkDK4lPA_pdy6kLQCoWi-E/s113/Manikandan_PP_Photolab.jpg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://img.youtube.com/vi/yAV8lJQkVcs/default.jpg" height="72" width="72"/><thr:total>1</thr:total><georss:featurename>Pallathamkulangara Bus Stop, SH63, Vypin, Kuzhuppilly, Kerala 682501, India</georss:featurename><georss:point>10.110000336894867 76.20219900922848</georss:point><georss:box>10.106092336894868 76.197156509228478 10.113908336894866 76.207241509228481</georss:box></entry><entry><id>tag:blogger.com,1999:blog-3856605297621479865.post-7661908216935204168</id><published>2019-11-21T01:46:00.000+05:30</published><updated>2019-12-01T00:55:49.660+05:30</updated><category scheme="http://www.blogger.com/atom/ns#" term="Sabarimala"/><category scheme="http://www.blogger.com/atom/ns#" term="Supreme Court"/><title type='text'>ശബരിമല റിവ്യു പെറ്റീഷൻ</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;
&lt;div style=&quot;text-align: justify;&quot;&gt;
12 കൊല്ലം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരുന്ന വിഷയം, ആ കാലയളവിൽ പല ബഞ്ചുകൾ മറിഞ്ഞ ഒടുവിൽ ഭരണഘടനയുടെ തലനാരിഴകീറിപരിശോധിക്കാൻ ഒരു അഞ്ചംഗ ഭരണഘടന ബഞ്ചിനു വിട്ടു. അവിടെയും തുടർച്ചയായ വാദം കഴിഞ്ഞ് അതിൽ 4:1 എന്ന അനുപാതത്തിൽ കാണ്ഡം കാണ്ഡം വരുന്ന കാര്യകാരണങ്ങൾ &lt;a href=&quot;https://drive.google.com/open?id=1yiPOmbywZkatVg8yKkONY-FD2h-UNWDf&quot;&gt;നിരത്തി വിധിയും പറഞ്ഞു&lt;/a&gt;. ആ വിധിയുടെ റിവ്യൂ പെറ്റീഷനുമായി ആളുകൾ പോയി. അതിലും ഒരു മൂന്നരമണിക്കൂർ വാദം കേട്ട് അതിന്റെ തീരുമാനം പറയാൻ ഒരു ആറു മാസം കാത്തിരുന്നപ്പോൾ ദേ പറയുന്നു ആദ്യം പരിഗണിച്ച വിഷയം പരിഗണിക്കാനുള്ള അധികാരം ഞങ്ങൾക്കുണ്ടോ എന്ന് &lt;a href=&quot;https://drive.google.com/open?id=1W0i_1YFiR0yjdPHzhDYRXkmXK4xB_mVp&quot;&gt;ഞങ്ങൾ ഒന്നുകൂടെ പരിശോധിക്കട്ടെ&lt;/a&gt; എന്നിട്ട് നിങ്ങളുടെ റിവ്യു പെറ്റീഷനിൽ തീരുമാനം എടുക്കാം എന്ന്. ആഹോ ഭാഗ്യം അഹോ ഭാഗ്യം.&lt;br /&gt;
&lt;br /&gt;
പൊതുവിൽ ജഡ്ജിമാർക്ക് പൊതുജനത്തോട് എന്തു ഉത്താവാദിത്വം ഉണ്ടോ എന്ന് പലപ്പോഴും തോന്നാറുണ്ട്. സുപ്രീംകോടതിയ്ക്ക് ഉണ്ടോ എന്ന് ഇപ്പോൾ അവർ സംശയിക്കുന്ന അധികരം ഉപയോഗിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധി കഴിഞ്ഞ കുറെ നാളുകളായി ചുരുങ്ങിയപക്ഷം ഈ സംസ്ഥാനത്തെങ്കിലും എത്ര ലക്ഷം ആളുകളുടെ മനഃസമാധാനവും ജീവിതവും ആണ് ഇല്ലാതാക്കിയത്. സമാധാനപരമായി ആളുകൾ പോയിരുന്ന ഒരു തീർത്ഥാടനകേന്ദ്രത്തെ എത്രമാത്രം ഭീതിതമായ അന്തരീക്ഷത്തിൽ എത്തിച്ചു. സന്നിധാനത്ത് നാമജപം നടത്തിയതിനു പോലും ആളുകൾ എത്ര ദിവസമാണ് ജയിലിൽ കിടന്നത്? തങ്ങളുടെ വിശ്വാസത്തിനേറ്റ മുറിവിൽ മനംനൊന്ത് ആത്മഹത്യ ചെയ്തവർ അവർക്ക് എന്തു നീതിയാണ് ഈ കോടതി നൽകാൻ പോകുന്നത്?&lt;br /&gt;
&lt;br /&gt;
എന്നിട്ടു ചില ന്യായാധിപർ പറയുന്നു ഭരണഘടനയാണ് വിശുദ്ധപുസ്തകം എന്ന്. ഏട്ടിലെ പശു പുല്ലു തിന്നില്ല മൈ ലോർഡ്. ഈ നാട്ടിലെ ഒരു സാധാപോലീസ് സ്റ്റേഷനിൽ പോലും ഭയമില്ലാതെ തനിയെ ചെല്ലാൻ സാധാരണക്കാരനു ആത്മവിശ്വാസം താങ്കൾ പറയുന്ന ഈ വിശുദ്ധപുസ്തകത്തിലെ വാക്കുകളും താങ്കൾ ഉൾപ്പടെയുള്ളവർ പുറപ്പെടുവിക്കുന്ന വിധി വാചകങ്ങളും നൽകുന്നില്ല മൈ ലോഡ്. സാധാരണക്കാരനു ഇപ്പോഴും താങ്കൾ പറയുന്ന ഈ വിശുദ്ധപുസ്തകത്തിലെ വാചകങ്ങളേക്കാൾ വിശ്വാസം അവനവന്റെ മതഗ്രന്ഥങ്ങളിലെ വാക്ക്യങ്ങളെ ആണ്. അതിൽ വിശ്വസിച്ചാണ് അവരോരുത്തരും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. അതുകൊണ്ട് താങ്കൾ പറയുന്ന ഈ വിശുദ്ധപുസ്തകത്തിലെ വാക്യങ്ങളേക്കാൾ സ്വന്തം മതവിശ്വാസം സാധാരണക്കാരനു പ്രിയമാകുന്നത്.&lt;br /&gt;
&lt;br /&gt;
സ്വന്തം പിഞ്ചുകുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുമ്പോൾ പോലും അവർക്ക് ശരിയായ ശിക്ഷ നൽകാൻ സാധിക്കാത്ത താങ്കളുടേ വിശുദ്ധഗ്രന്ഥത്തിലെ വകുപ്പുകളേക്കാൾ സാധാരണക്കാരൻ വിശ്വസിക്കുന്നത് എല്ലാത്തിനു മുകളിലെ അവന്റെ ദൈവത്തിന്റെ കോടതിയെ ആണ്. പുരോഗമനവാദികളും നിരീശ്വരവാദികളുമായ താങ്കളെ പോലുള്ളവർ എങ്ങനെ ഒക്കെ അപഹസിച്ചാലും ആ വിശ്വാസം ആണ് അവരെ മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് മൈ ലോഡ് ഇനിയും നാട്ടിലെ ജനങ്ങളുടെ ദൈവ വിശ്വാസത്തിനും മേലെ ആണ് താങ്കൾ പറയുന്ന വിശുദ്ധപുസ്തകത്തിലെ വകുപ്പുകളും ചട്ടങ്ങളും എന്ന് സാധാരണക്കാരനു ബോധ്യമാകണമെങ്കിൽ സാധാരണക്കാരനു നീതി ലഭിക്കാൻ പാകത്തിൽ നാട്ടിലെ കോടതികളും നീതിന്യായ വ്യവസ്ഥയും മാറണം. അങ്ങനെ താങ്കളുടെ വിശുദ്ധപുസ്തകത്തിലെ വാചകങ്ങളെ വിശ്വസിക്കാൻ ഈ നാട്ടിലെ ജനങ്ങൾക്ക് കഴിയുന്ന കോടതികൾ നീതി നടപ്പിലാക്കും എന്ന വിശ്വാസം സാധരണക്കാരനു ഉണ്ടാകുന്ന കാലത്ത് ഞങ്ങൾ താനെ പറയും ഞങ്ങളുടെ വിശ്വാസത്തേക്കാൾ ഈ നാട്ടിലെ നിയമപുസ്തകം തന്നെ വലുതെന്ന്. അതുവരെ സ്വന്തം വിശ്വാസങ്ങളിൽ മുറുകെ പിടിച്ച് ജീവിക്കാൻ ഞങ്ങളെ അനുവദിക്കണം എന്ന് അഭ്യർത്ഥനയാണുള്ളത്.&amp;nbsp;&lt;/div&gt;
&lt;div style=&quot;text-align: justify;&quot;&gt;
&lt;br /&gt;&lt;/div&gt;
&lt;/div&gt;
</content><link rel='replies' type='application/atom+xml' href='https://ovmthampi.blogspot.com/feeds/7661908216935204168/comments/default' title='Post Comments'/><link rel='replies' type='text/html' href='https://ovmthampi.blogspot.com/2019/11/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3856605297621479865/posts/default/7661908216935204168'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3856605297621479865/posts/default/7661908216935204168'/><link rel='alternate' type='text/html' href='https://ovmthampi.blogspot.com/2019/11/blog-post.html' title='ശബരിമല റിവ്യു പെറ്റീഷൻ'/><author><name>Manikandan</name><uri>http://www.blogger.com/profile/17302153288097455896</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUINLPwuDMe46corBQ2_0ffPDYjhM_RqZyg8JeQpy5dsUQl-6fe3rVCRHcRq2vsdeJRxnGwhaDiml6sAczmspCf_E1BFB31Zjhf3NSZMLyhSkDK4lPA_pdy6kLQCoWi-E/s113/Manikandan_PP_Photolab.jpg'/></author><thr:total>0</thr:total></entry></feed>